Asianet News MalayalamAsianet News Malayalam

കാൽപാടുകൾ കണ്ട് പുള്ളിപ്പുലിയെന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികൾ; കണ്ടത് 'മീൻപിടിയൻ പൂച്ച'യെ...

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയാണ് ഈ പൂച്ച. വംശനാശ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന മൃഗങ്ങളെയാണ് റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. 

fishing cat found at bengal local panic
Author
West Bengal, First Published Jan 21, 2020, 3:32 PM IST

പശ്ചിമബംഗാൾ:  മീൻപിടിയൻ പൂച്ച (ഫിഷിംഗ് ക്യാറ്റ്) എന്ന് അറിയപ്പെടുന്ന ഒരിനം കാട്ടുപൂച്ച നടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട് പുള്ളിപ്പുലിയുടേതെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തരായി ഹൂഗ്ലി ജില്ലയിലെ പട്ടണമായ കൊന്നഗർ നിവാസികൾ. കൊൽക്കത്തയിൽ നിന്നും 25 കിലോമീറ്റർ ദൂരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

ജനുവരി ആദ്യവാരത്തിൽ ബൻകുര, ഝാർഗ്രാം ജില്ലകളിൽ പെൺകടുവയുെടെയും കുട്ടികളുടെയും കാൽപാടുകൾ കണ്ടെത്തിയെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രദേശവാസികൾ പരിഭ്രാന്തരാകാൻ കാരണം.  കൊന്നഗറിലെ കാനൈഗ്രാമിലെ ഒരു വീട്ടിൽ സ്ഥാപിച്ച ക്ലോസ് സർക്യൂട്ട് ടെലിവിഷൻ ക്യാമറയിലാണ് പശ്ചിമബംഗാളിന്റെ സംസ്ഥാന മൃഗമായ മീൻപിടിയൻ പൂച്ച നടന്നു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പതിഞ്ഞത്.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയാണ് ഈ പൂച്ച. വംശനാശ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന മൃഗങ്ങളെയാണ് റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. പൂച്ചയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഡങ്കുനി തണ്ണീർത്തടങ്ങൾ ഒരു മീൻപിടിയൻ പൂച്ചകളുടെ ആവാസ കേന്ദ്രമാണ്. “കാൽപാടുകൾ വിശദമായി പരിശോധിച്ചു. ഇത് ഒരു മീൻപിടിയൻ പൂച്ചയുടെ കാൽപാടുകളാണ്, പുള്ളിപ്പുലിയുടേതല്ല.  ഈ പൂച്ചകൾ മനുഷ്യരെ ഉപദ്രവിക്കുകയില്ല ” - പശ്ചിമ ബംഗാളിലെ വന്യജീവി വാർഡൻ രവി കാന്ത് സിൻഹ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പക്ഷികളുടെയും നായ്ക്കളുടെയും പൂച്ചകളുടെയും ശവങ്ങളുടെ ഭാഗങ്ങൾ കണ്ടതായി പ്രദേശവാസികൾ വെളിപ്പെടുത്തി. രാത്രിയിൽ വനത്തിന്റെ ഭാഗത്ത് നിന്ന് ഉച്ചത്തിലുള്ള അലർച്ചകൾ കേൾക്കാമെന്ന് സമീപഗ്രാമങ്ങളിലെ ചിലരും പറഞ്ഞു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കാൽപാടുകൾ പരിശോധിച്ചതിന് ശേഷം ഇവിടെ കണ്ടത് ഫിഷിംഗ് ക്യാറ്റ് അഥവാ മീൻപിടിയൻ പൂച്ചയാണെന്ന് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios