Asianet News MalayalamAsianet News Malayalam

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

  • ദേശാന്തരത്തില്‍ മുഹമ്മദ് അഷ്‌റഫ്
Deshantharam Muhammad Ashraf

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Muhammad Ashraf

ഇടയില്‍ വലിയ ഒരു വിടവുമായി, വീതി കൂടി, മുന്‍പത്തെ വരിയില്‍ തന്നെ സ്വല്‍പ്പം അഹങ്കാരത്തോടെ 'ഞെളിഞ്ഞു നില്‍ക്കുന്ന' ആ രണ്ടു പല്ലുകള്‍ അന്ന് വീണ്ടും എന്നെ തിരിച്ചറിയുന്ന അടയാളമായി മാറുകയായിരുന്നു.

മുന്‍പൊരിക്കല്‍, ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവ ഒരിക്കല്‍ എന്റെ ജീവിത വഴിയില്‍ ചെറിയ തടസം സൃഷ്ടിച്ചതാണ്. അതൊരു 'ജോലി തെണ്ടല്‍' കാലത്തായിരുന്നു. 'ആവശ്യത്തിനുള്ള മുന്‍ പരിചയം ഇല്ല' എന്ന പേരില്‍ തിരിച്ചയച്ച ഇടത്ത് ഒന്ന് രണ്ടു മാസത്തിനു ശേഷം വീണ്ടും ജോലി അന്വേഷിച്ച് പോയപ്പോഴായിരുന്നു അത്. 

'നിങ്ങള്‍ മുന്‍പ് ഇവിടെ ജോലി അന്വേഷിച്ച് വന്നു തിരിച്ചയച്ചതല്ലേ'-എന്നതായിരുന്നു റിസപ്ഷനിസ്റ്റിന്റെ ചോദ്യം. 

'ഇവര്‍ എങ്ങനെ എന്നെ ഇത്ര കൃത്യമായി ഓര്‍മിച്ചു' എന്ന് ഓര്‍ത്തു മുകളിലേക്ക് നോക്കി ഇല്ലാത്ത കഴുക്കോല്‍ എണ്ണി നോക്കി നില്‍ക്കുമ്പോള്‍ ആ വാചകമെത്തി.

'എനിക്ക് നിങ്ങളുടെ മുന്നിലെ പല്ലു ഓര്‍മ്മയുണ്ട്'.

അന്നാണ് എന്റെ മുന്‍ നിരയിലെ പല്ലുകള്‍ 'ഇത്ര ആകര്‍ഷകം' ആണെന്ന്് ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞത്.

ഇന്നിതാ വീണ്ടും ഒരാള്‍ ആ പല്ലുകളെ കുറിച്ച് പറയുന്നു. അതും പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം. 

ഒരു സുഹൃത്തിന്റെ വാസ സ്ഥലം അന്വേഷിച്ച്  ഒരു ഇടുങ്ങിയ 'മലയാളി' തെരുവില്‍ എത്തപ്പെട്ടതായിരുന്നു. മൊബൈല്‍ ബാലന്‍സ് തീര്‍ന്നതിനാല്‍, അടുത്ത് കണ്ട ചെറിയ കയില്‍ അന്വേഷിച്ച് കയറി. സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ കടക്കാരന്‍ എന്നെ സൂക്ഷിച്ചു നോക്കി തുടങ്ങിയിരുന്നു.

പെട്ടെന്നയാള്‍ എന്റെ പേരു വിളിച്ച് ഒരു ചോദ്യം ചോദിച്ചു.

'ഓര്‍മ്മയുണ്ടോ എന്നെ ...?'

'ഓര്‍മ്മയുണ്ടാകില്ല' എന്ന് സ്വയം പറഞ്ഞു കൊണ്ട് പരിചയപ്പെടുത്തി തുടങ്ങിയപ്പോള്‍ തന്നെ നരച്ച താടിയില്‍നിന്നും , മുടിയില്‍ നിന്നും അയാളുടെ മുഖത്തെ, വേര്‍തിരിച്ചപ്പോള്‍ കാലം മെനഞ്ഞ മറവിയുടെ മാറാലകള്‍ പതുക്കെ നീങ്ങി തുടങ്ങി.

'ഞാന്‍ മജീദ്. കൊല്ലങ്ങള്‍ക്കു മുന്‍പ് നേവല്‍ ബേസില്‍ ലേബര്‍ ആയി ജോലി ചെയ്തിരുന്നു. നിങ്ങളെ ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞത് നിങ്ങളുടെ വിടവുള്ള ആ പല്ലുകള്‍ കൊണ്ടാണ്'

'ഉമ്മയുടെ കുടുംബ പാരമ്പര്യമായി  കിട്ടിയ ആ പല്ലുകളുടെ വിടവിലൂടെ അയാള്‍ എന്നെയും കൂട്ടി പിന്തിരിഞ്ഞു നടന്നത് ഉച്ചിയും പാദങ്ങളും ഒരേ പോലെ പൊള്ളിച്ച പഴയ 'മിന അല്‍സൂര്‍' മരുഭൂമിയിലെ നേവല്‍ ബേസിലെ ഓര്‍മ്മകളിലേക്കാണ്. അവിടെ  കണ്ട കുറെ കഥാപാത്രങ്ങളിലേക്കായിരുന്നു. അതിലൊരാള്‍ അയാള്‍ തന്നെ ആയിരുന്നു. മജീദ്!

ഡിസംബറില്‍ കൊടും തണുപ്പില്‍ കേബിളിടാന്‍ കുഴി എടുത്ത് കൊണ്ടിരിക്കുന്നതിനിടയില്‍, രാവിലെ പൊതിഞ്ഞു കൊണ്ട് വന്ന ഉച്ച ഭക്ഷണം തണുത്ത് ഉറഞ്ഞു പോകുമ്പോള്‍,  ഉച്ച വെയിലിലേക്കു തുറന്നു വച്ച് അതില്‍ വന്നിരിക്കുന്ന ഈച്ചകളെ ജോലി ചെയ്യുന്നതിനിടക്ക് ആട്ടിയോടിക്കുന്ന രംഗമാണ് എനിക്ക് മജീദ് .

അന്ന് കൂടെ ഉണ്ടായിരുന്ന ചുരുക്കം മലയാളികളില്‍ ഒരാള്‍. സമപ്രായക്കാര്‍ ആയിരുന്നതിനാല്‍ കാണുമ്പോഴൊക്കെ മജീദ് തന്റെ സ്വപ്നങ്ങളെ പങ്കു വച്ചിരുന്നു.

'എന്തെങ്കിലും ഒരു കച്ചവടം തുടങ്ങണം...എന്നാലേ ഇവിടെ നിന്നിട്ടു കാര്യമുള്ളു...'

സംസാരത്തിനിടയില്‍ മജീദ് ഓര്‍മ്മിപ്പിച്ച പേരുകളില്‍ ഒന്നായിരുന്നു ഞങ്ങളുടെ ഷാഹിദ് ഭായി.

ജൂലൈ മാസത്തിലെ പെരും ചൂടില്‍, ചെറുപ്പത്തിന്റെ പ്രസരിപ്പില്‍ 'ഇതൊക്കെ എന്ത് ചൂട്' എന്ന് പറഞ്ഞു ജോലിക്കു ഇറങ്ങുമായിരുന്ന എന്നോട്,  'കഴുത്തില്‍ ഒരു ഷാള്‍ ചുറ്റണം. ഇല്ലെങ്കില്‍ സൂര്യ താപമേല്‍ക്കും' എന്ന് പറഞ്ഞു തന്റെ കഴുത്തിലെ ഷാള്‍ അഴിച്ചു തൊലി ഉരിഞ്ഞു പോയ കഴുത്ത് കാണിച്ച് മരുഭൂമിയുടെ കാഠിന്യം അറിയിച്ച ഷാഹിദ്.

'താങ്കള്‍ പാകിസ്ഥാനിയാണ് അല്ലേ' എന്ന് ചോദിച്ചാല്‍, പൊട്ടിച്ചിരിച്ച് കൊണ്ട് ഷാഹിദിന്റെ മറുപടിയെത്തും. 

അതെ, പക്ഷെ....'എന്റെ ഉമ്മയുടെ വീട് ഇന്ത്യയിലും വാപ്പയുടെ വീട് പാകിസ്ഥാനിലും ഭാര്യയുടെ വീട് ബംഗ്ലാദേശിലുമാണ്'. 

അന്നേരം അയാളുടെ കഴുത്തിലേതു സൂര്യ താപമേറ്റ പാടുകളല്ല , മറിച്ച് വിഭജനത്തിന്റെ മുറിപ്പാടു തന്നെയാണെന്ന് തോന്നും. 

മറ്റൊരാള്‍ പട്ടേലായിരുന്നു. 

പ്രവാസത്തില്‍ ആദ്യമായി ജോലി ലഭിച്ച ആദ്യ ദിവസം തന്നെ, കയ്യിലുള്ളത് വെറും ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമാണെന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നത് പട്ടേല്‍ എന്ന പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ആ മനുഷ്യനായിരുന്നു. അയാളുടെ പ്രവൃത്തി പരിചയത്തിനു മുന്‍പില്‍ എന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കടലാസുകളായി മാറുകയായിരുന്നു. അങ്ങനെ എത്രയോ മുഖങ്ങള്‍...

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!
 

Follow Us:
Download App:
  • android
  • ios