Asianet News MalayalamAsianet News Malayalam

ചൈനയ്ക്ക് പനി പിടിച്ചു; ലോകത്തിന് ഭയം കൂടിവരുന്നു !, കൊറോണ സാമ്പത്തിക രംഗത്തെ കിടപ്പിലാക്കുമോ?

വാര്‍ഷിക വളര്‍ച്ച നിരക്ക് 5.8 ശതമാനത്തില്‍ നിന്ന് 5.5 ശതമാനത്തിലേക്ക് താഴ്ന്നേക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിക്കുന്നത്. 

Coronavirus affected world market negatively
Author
New Delhi, First Published Feb 17, 2020, 6:51 PM IST

കൊറോണ ലോകത്ത് ആകെ 60,000 ത്തോളം പേരെ പിടികൂടിയെന്നാണ് കണക്കാക്കുന്നത്. ചൈനയില്‍ മാത്രം 1,400 ത്തില്‍ കൂടുതല്‍ ആളുകളുടെ ജീവനും ഇതിനകം നഷ്ടപ്പെടുകയുണ്ടായി. അതായത്, 2002 -03 ല്‍ പടര്‍ന്നുപിടിച്ച സാര്‍സിനെക്കാള്‍ ആള്‍നാശം ഇപ്പോള്‍ തന്നെ കൊറോണ മൂലം ലോകത്തുണ്ടായി. 

ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ തന്നെ പ്രഖ്യാപിച്ചാണ് കൊറോണയ്ക്ക് എതിരെ പോരാടുന്നത്. ലോകത്തെ 25 ഓളം രാജ്യങ്ങളില്‍ ഇന്ന് കൊറോണ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇതോടെ ഏഷ്യന്‍ ഓഹരി വിപണികളിലൊക്കെ വലിയ സമ്മര്‍ദ്ദമാണ് ഉടലെടുത്തിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളിലും കൊറോണ സമ്മര്‍ദ്ദം പ്രകടമാണ്. ചൈനയുടെ സ്വാധീനം ലോക സാമ്പത്തിക -വ്യാപാര രംഗത്ത് ശക്തമാണെന്നാതാണ് സമ്മര്‍ദ്ദം ഇത്രയധികം വര്‍ധിക്കാനിടയാക്കിയത്.

വ്യാപാര ക്രയവിക്രയ രംഗത്ത് ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമാണ് ചൈന. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യവും ചൈന തന്നെ. അതിനാല്‍ തന്നെ ആഗോള മൂല്യ ശ്യംഖലയിലെ പ്രധാന കണ്ണിയെ പിടികൂടിയ വൈറല്‍ പനി ലോകത്തെ വിറപ്പിക്കുന്നു. ഇന്ത്യയുടെയും പ്രധാന വ്യാപാര പങ്കാളിയാണ് ചൈനയെന്നതിനാല്‍ ഇന്ത്യന്‍ വിപണിയും പ്രതിസന്ധിയുടെ ചൂടറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഹിതം ചൈനയ്ക്കാണ് (14 ശതമാനം). കൊറോണ പിടിച്ചതോടെ ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവാണ് ആഗോള റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിക്കുന്നത്. വാര്‍ഷിക വളര്‍ച്ച നിരക്ക് 5.8 ശതമാനത്തില്‍ നിന്ന് 5.5 ശതമാനത്തിലേക്ക് താഴ്ന്നേക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിക്കുന്നത്. 

എന്നിരുന്നാലും, സ്റ്റോക്ക് മാർക്കറ്റുകൾക്ക് ദീർഘകാല നാശനഷ്ടങ്ങൾ ഉണ്ടാകില്ലെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. SARS, പന്നിപ്പനി, എബോള തുടങ്ങിയവയുടെ പൊട്ടിത്തെറി വിപണിയിൽ തുടക്കത്തില്‍ വിപണിയില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചെങ്കിലും, പക്ഷേ അവ വേഗത്തിൽ നഷ്ടം നികത്തി തിരിച്ചുവന്നു. ആരോഗ്യ ഭീഷണി മൂലമുളള പ്രതിസന്ധിയുണ്ടെങ്കിലും, സാമ്പത്തിക വിപണികളിലെ ഉത്കണ്ഠയും ഭയവും ഹ്രസ്വകാലത്തേക്കായിരിക്കുമെന്നും, വിപണി വിദഗ്ധന്‍ അമർ അംബാനി ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു. 

ചൈനയിലെ സാമ്പത്തിക പ്രവർത്തനത്തിലെ സങ്കോചം 2018 മുതൽ കാണാത്ത അളവിലേക്ക് ക്രൂഡ് ക്രാഷിന്റെ വില അയച്ചിട്ടുണ്ട്. എണ്ണവില ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് 25% കുറഞ്ഞു, ഇത് വളര്‍ച്ചാമുരടിപ്പ് രേഖപ്പെടുത്തുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസം നൽകുന്നു. ഇന്ത്യയുടെ എണ്ണ, വാതക ആവശ്യങ്ങളുടെ 80% ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. ആഭ്യന്തര പണപ്പെരുപ്പം ഉയരുന്ന ഈ സമയത്ത്, എണ്ണവിലയിലെ ഈ കുറവ് സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമേകും. 

Follow Us:
Download App:
  • android
  • ios