Asianet News MalayalamAsianet News Malayalam

10 വർഷത്തിനിടയിലെ ഏറ്റവും മോശം ആഴ്ച, നിക്ഷേപകരോട് ജാ​ഗ്രത പാലിക്കാൻ നിർദ്ദേശിച്ച് അനലിസ്റ്റുകൾ

യൂറോപ്പ്, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്കുകൾ പുതിയ ഉത്തേജനം പദ്ധതികൾ പ്രഖ്യാപിച്ചു.
 

worst week in over 10 years, Indian stock market weekly analysis
Author
Mumbai, First Published Mar 20, 2020, 8:31 PM IST

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് ശക്തമായി ഉയർന്ന് ആറ് ശതമാനം നേട്ടം കെയ്തു. കൊറോണ വൈറസ് ബാധ മൂലമുളള സാമ്പത്തിക തകർച്ച തടയുന്നതിന് ലോകമെമ്പാടുമുള്ള നയരൂപകർ‌ത്താക്കൾ‌ പുതിയ ശ്രമങ്ങൾ‌ ആരംഭിച്ചതിനാൽ‌ ആഗോള വിപണികൾ‌ ഇന്ന്‌ ഒരു ഭാഗിക തിരിച്ചുവരവ് നടത്തി. 

സെൻസെക്സ് 5.75 ശതമാനം അഥവാ 1,627 പോയിൻറ് ഉയർന്ന് 29,915 എന്ന നിലയിലെത്തി. 2009 മെയ് മുതൽ ഒരൊറ്റ സെഷനിലെ ഏറ്റവും ഉയർന്ന വ്യാപാരമായിരുന്നു ഇത്. എന്നാൽ, ആഴ്ചക്കണക്കിൽ ഓഹരി വിപണികളുടെ പ്രകടനം ഏറെ നിരാശാജനകമാണ്. സെൻസെക്സ് 12 ശതമാനം ഇടിഞ്ഞു, ഇന്ത്യൻ ഓഹരി വിപണിക്ക് 10 വർഷത്തിനിടയിലെ ഏറ്റവും മോശം ആഴ്ചയായിരുന്നു ഇത്. 

നിഫ്റ്റി ഇന്ന് 5.83 ശതമാനം ഉയർന്ന് 8,745 ൽ എത്തി. 2008 ന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണ് നിഫ്റ്റിയും സെൻസെക്സും ലോഗ് ചെയ്തത്. ഇന്ന് തിരിച്ചുവരവ് ഉണ്ടായിട്ടും അനലിസ്റ്റുകൾ ജാഗ്രത പാലിക്കാനാണ് നിക്ഷേപകരോട് നിർദ്ദേശിക്കുന്നത്. 

"ആഗോള വിപണികളിലെ പോസിറ്റീവ് വികാരങ്ങളെ തുടർന്ന് ഇന്ത്യൻ സൂചികകൾ ഏകദേശം 6% ഉയർന്നു. കൂടുതൽ ഉത്തേജനത്തിന്റെ പ്രതീക്ഷകൾ ലോകമെമ്പാടുമുള്ള സെൻ‌ട്രൽ ബാങ്കുകൾ‌ മുന്നോട്ട് വച്ചതോടെ ആഗോള വിപണികൾ ഉയർ‌ത്തി. വിശാലമായ മാർ‌ക്കറ്റ് സൂചികകളും ഏകദേശം 4% ഉയർ‌ന്നു, ”ജിയോജിത് ഫിനാൻ‌ഷ്യൽ‌ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ്‌ നായർ‌ ലൈവ് മിന്റിനോട് പറഞ്ഞു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സാമ്പത്തിക പ്രവർത്തനം പ്രതിസന്ധിയിലായ വ്യവസായങ്ങളെ സഹായിക്കുന്നതിന് യൂറോപ്പ്, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്കുകൾ പുതിയ ഉത്തേജനം പദ്ധതികൾ പ്രഖ്യാപിച്ചു.
 

Follow Us:
Download App:
  • android
  • ios