പെണ്‍കുട്ടികള്‍ക്ക് അവസരങ്ങള്‍ കുറവ്, സമ്പന്നരുടെ പോക്കറ്റിലേക്ക് സാധാരണക്കാരുടെ പണം പോകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഓക്സ്ഫാമിന്റെ ‘ടൈം ടു കെയർ’ റിപ്പോർട്ട് ലിംഗാധിഷ്ഠിത സാമ്പത്തിക അസമത്വത്തെ ഉയർത്തിക്കാട്ടുന്നു
ലണ്ടന്‍: ലോകത്തെ ഏറ്റവും സമ്പന്നരായ 1% ആളുകള്‍ക്ക് ബാക്കി മനുഷ്യരാശിയുടെ സമ്പത്തിന്റെ ഇരട്ടിയിലധികം സമ്പത്തുളളതായി ഓക്സ്ഫാം അഭിപ്രായപ്പെടുന്നു, ഓക്സ്ഫമിന്‍റെ ഈ കണ്ടെത്തല്‍ “അസമത്വം തകർക്കുന്ന നയങ്ങൾ” സ്വീകരിക്കാൻ സർക്കാരുകളോട് ആവശ്യപ്പെടുന്നു.
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഓക്സ്ഫാം ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നത്. യുകെ ആസ്ഥാനമായുള്ള ചാരിറ്റി സ്ഥാപനത്തിന്‍റെ റിപ്പോര്‍ട്ടില്‍, സർക്കാരുകൾ സമ്പന്നരായ വ്യക്തികൾക്കും കോർപ്പറേഷനുകൾക്കും വൻതോതിൽ നികുതി ഇളവുകള്‍ നല്‍കുന്നതായും പൊതുസേവനങ്ങൾക്ക് ധനസഹായം നൽകുന്നില്ലെന്നും അഭിപ്രായപ്പെടുന്നു.
ഓക്സ്ഫാമിന്റെ ‘ടൈം ടു കെയർ’ റിപ്പോർട്ട് ലിംഗാധിഷ്ഠിത സാമ്പത്തിക അസമത്വത്തെ ഉയർത്തിക്കാട്ടുന്നു, സ്ത്രീകൾക്കും പെൺകുട്ടികൾക്കും ജോലികളുടെ അനുപാതമില്ലാത്ത ഉത്തരവാദിത്തവും സാമ്പത്തിക അവസരങ്ങളും കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
“നമ്മുടെ തകർന്ന സമ്പദ്‌വ്യവസ്ഥ സാധാരണക്കാരായ പുരുഷന്മാരും സ്ത്രീകളും ചെലവാക്കുന്ന പണം ശതകോടീശ്വരന്മാരുടെയും വൻകിട ബിസിനസുകാരുടെയും പോക്കറ്റുകളിലേക്ക് എത്തിക്കുകയാണ്” ഓക്സ്ഫാം ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് ബെഹാർ പറഞ്ഞു.