Asianet News MalayalamAsianet News Malayalam

പീഡനക്കേസ് ഒതുക്കാന്‍ ശ്രമിച്ച നാട്ടുകൂട്ടം കുടുങ്ങി

സംഭവം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി നാട് വിടാന്‍ തോട്ടം മുതലാളിയോട് നാട്ടുകൂട്ട പ്രമുഖര്‍ ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളുള്‍പ്പെടെ മധ്യസ്ഥം വഹിക്കാന്‍ എത്തിയവര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു. 

Man impregnates minor girl, villagers let him off with fine
Author
Mahbubnagar, First Published Aug 11, 2018, 12:57 PM IST

തെലുങ്കാന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ സംഭവം പുറത്തറിയിക്കാതെ ഒതുക്കാന്‍ കൂട്ട് നിന്ന നാട്ടുകൂട്ടത്തിനെതിരെ കേസ്. അമ്മക്കൊപ്പം  പണിക്ക് പോയ പെണ്‍കുട്ടിയെയാണ് തോട്ടം മുതലാളി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി നാട് വിടാന്‍ തോട്ടം മുതലാളിയോട് നാട്ടുകൂട്ട പ്രമുഖര്‍ ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളുള്‍പ്പെടെ മധ്യസ്ഥം വഹിക്കാന്‍ എത്തിയവര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു. 

തെലുങ്കാനയിലെ മഹ്ബൂബനഗറിലാണ് സംഭവം. തോട്ടത്തില്‍ തനിക്കൊപ്പം വന്നിരുന്ന മകളുടെ ശാരീരിക മാറ്റങ്ങളിൽ സംശയം തോന്നിയ അമ്മ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഇതിലാണ് പെൺകുട്ടി ഗർഭിണി ആണെന്ന് തെളിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. 

പെൺകുട്ടി ഗർഭിണി ആണെന്ന വിവരത്തെ തുടർന്ന് സംഭവത്തിൽ മധ്യസ്ഥ സ്ഥാനം വഹിക്കാൻ ഗ്രാമത്തിലെ മുതിർന്ന ആളുകളോട് പ്രദേശവാസികളിൽ ചിലർ ആവശ്യപ്പെടുകയായിരുന്നു. തോട്ടം മുതലാളിയോട് കൂറുള്ള മധ്യസ്ഥർ പീഡനവിവരം പുറത്ത് പറയരുതെന്ന് പെൺകുട്ടിയോടും കുടുംബത്തോടും ആവശ്യപ്പെടുകയായിരുന്നു. കൂടാതെ സംഭവത്തെക്കുറിച്ച് പുറത്ത് പറയാതിരുന്നാൽ രണ്ടര ലക്ഷം രൂപ വെങ്കിടേഷ് നഷ്ടപരിഹാരം നൽകുമെന്നും ഇവർ പെൺകുട്ടിയെയും കുടുംബത്തെയും പറഞ്ഞ് ധരിപ്പിച്ചു. എന്നാല്‍  സംഭവത്തെക്കുറിച്ച് അറിഞ്ഞ പൊലീസ്  സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
 

Follow Us:
Download App:
  • android
  • ios