രാജസ്ഥാനില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്ന് 200 മീറ്ററോളം അകലെ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു.
ജയ്പൂര്‍: രാജസ്ഥാനില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീടിന് സമീപത്ത് നിന്ന് അവളുടെ മൃതദേഹം കണ്ടെടുത്തു. ജയ്പൂരിൽ നിന്ന് 340 കിലോമീറ്റർ അകലെയുള്ള ജലവാറിലാണ് സംഭവം. വെള്ളിയാഴ്ച വീട്ടിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടി അപ്രത്യക്ഷമായതെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്ന് 200 മീറ്ററോളം അകലെ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ജലാവാർ എസ്പി ആനന്ദ് ശർമ്മ പറഞ്ഞു. പെണ്‍കുട്ടിയെ അയാൾ നേരത്തെ തന്നെ ബലാത്സംഗം ചെയ്തിരുന്നതായും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.