Asianet News MalayalamAsianet News Malayalam

പത്ത് വയസ്സുകാരനെ പീഡിപ്പിച്ച് കൊന്നു; മൂന്ന് പേരെ വെടിവച്ച് കൊന്ന് കെട്ടിത്തൂക്കി

വധശിക്ഷയ്ക്ക് വിധേയരായ പ്രതികളില്‍ രണ്ട് പേര്‍ക്ക് 19 വയസും മറ്റൊരാൾക്ക്  27 വയസുമാണ് പ്രായം. കഴിഞ്ഞ ഒക്ടോബറിലാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അമ്മൂമ്മയുടെ വീട്ടിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടു പോയി  ഒരു സ്കൂളില്‍ വെച്ച് ഇവര്‍ പീഡിപ്പിക്കുകയായിരുന്നു

Three paedophiles publicly shot then hanged from a crane
Author
Sana'a, First Published Aug 10, 2018, 1:04 PM IST

സന: പത്ത് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് പേരെ പരസ്യമായി കൊന്ന് കെട്ടിത്തൂക്കി. യെമനിലെ സനയിലാണ് സംഭവം നടന്നത്. ജനമധ്യത്തില്‍ മുട്ടുകാലില്‍ ഇരുത്തി വെടിവച്ച് കൊന്ന ഇവരെ  ആള്‍ത്തിരക്കുളള സ്ഥലത്ത് ക്രെയിനില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുകയായിരുന്നു. നെഞ്ചില്‍ അഞ്ച് തവണ വെടിവച്ചായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. 

വധശിക്ഷയ്ക്ക് വിധേയരായ പ്രതികളില്‍ രണ്ട് പേര്‍ക്ക് 19 വയസും മറ്റൊരാൾക്ക്  27 വയസുമാണ് പ്രായം. കഴിഞ്ഞ ഒക്ടോബറിലാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അമ്മൂമ്മയുടെ വീട്ടിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടു പോയി  ഒരു സ്കൂളില്‍ വെച്ച് ഇവര്‍ പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പീഡനത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ ഒരു വീട്ടില്‍ നിന്ന്  കണ്ടെത്തുകയായിരുന്നു. 

ബലാത്സംഗം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്നിനടിമപ്പെടൽ, സത്യ നിഷേധിയാവൽ, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം, എന്നിവയൊക്കെ ശരിയത്ത് നിയമം അനുസരിച്ച് യെമനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.  വധശിക്ഷ വാളുകൊണ്ട് ശിരച്ഛേദം നടത്തിയും കല്ലെറിഞ്ഞും, ഫയറിങ് സ്ക്വാഡുപയോഗിച്ചുമാണ് നടത്തുന്നതാണ് യെമനിലെ രീതി. ഇതിൽ ഫയറിങ് സ്ക്വാഡ് ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസത്തെ വധശിക്ഷ നടന്നത്. ശിക്ഷയ്ക്ക് ശേഷം മൃതദേഹം പ്രദർശിപ്പിക്കുന്ന രീതിയും ഇവിടെ പിന്തുടരുന്നുണ്ട്. ശിരച്ഛേദം ചെയ്ത ശരീരം ആണിയിൽ തറച്ച് പ്രദർശിപ്പിക്കണം എന്ന് ചിലപ്പോൾ കോടതി വിധിയില്‍ തന്നെ പരാമര്‍ശിക്കാറുണ്ട്.  

Follow Us:
Download App:
  • android
  • ios