<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 26 Apr 2026 18:03:13 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/art-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['പ്രിയപ്പെട്ട ക്ലിന്‍റിന്, സ്നേഹപൂർവ്വം'; ഒടുവിൽ 43 വർഷങ്ങൾക്ക് ശേഷം ക്ലിൻറിന് ഒരു ഗ്യാലറി ഒരുങ്ങുന്നു]]></title>
            <link>https://www.asianetnews.com/art-magazine/art-gallery-in-kochi-named-after-edmund-thomas-clint-articleshow-0hhnxaz</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/art-gallery-in-kochi-named-after-edmund-thomas-clint-articleshow-0hhnxaz</guid>
            <pubDate>Tue, 10 Mar 2026 17:12:34 +0530</pubDate>
            <description><![CDATA[ആറാം വയസ്സിൽ അന്തരിച്ച അത്ഭുത ബാലൻ എഡ്മണ്ട് തോമസ് ക്ലിന്&zwj;റിന്&zwj;റെ ഓർമ്മകൾക്കായി 43 വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ ആർട്ട് ഗാലറി ഒരുങ്ങുന്നു. ജിസിഡിഎയുടെ ഗാന്ധിനഗർ ഷോപ്പിംഗ് കോംപ്ലക്സിൽ ഒരുങ്ങുന്ന ഗാലറിയിൽ ക്ലിന്&zwj;റിന്&zwj;റെ തെരെഞ്ഞെടുത്ത ചിത്രങ്ങളും ഓർമ്മകളും പ്രദർശിപ്പിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbravdxqt4j5jh0wjssb3s5,imgname-edmund-thomas-clint-1773142371773.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ആറാം വയസിൽ മരിക്കുമ്പോൾ കൊച്ചിയിലിരുന്ന് എഡ്മണ്ട് തോമസ് ക്ലിന്&zwj;റ് വരച്ച് കൂട്ടിയത് ഇരുപത്തയ്യായിരത്തിൽ അധികം ചിത്രങ്ങൾ. എന്നാൽ, അകാലത്തിൽ മരിച്ച് പോയ ആ അത്ഭുതപ്രതിഭ 43 വർഷമായി അവഗണന നേരിടുകയായിരുന്നു. ഒടുവിൽ, ക്ലിന്&zwj;റിന്&zwj;റെ ഓർമ്മകൾക്ക് ഒരിടമൊരുങ്ങുന്നു. കൊച്ചിയിൽ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗർ ഷോപ്പിംഗ് കോംപ്ലക്സിന്&zwj;റെ ഒന്നാം നിലയിലാണ് ക്ലിന്&zwj;റിന് വേണ്ടി ഒരു ആർട് ഗാലറി ഒരുങ്ങുന്നത്. 1983 ഏപ്രിൽ 15 -ാണ് എഡ്മണ്ട് തോമസ് ക്ലിന്&zwj;റ് നമ്മെ വിട്ട് പോയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;2,522 ദിവസം 25,000 -ത്തിലധികം ചിത്രങ്ങൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;1976 മെയ് 19 -ന് എറണാകുളത്ത് എം.ടി ജോസഫിന്&zwj;റെയും ചിന്നമ്മയുടേയും മകനായി ജനിച്ച ക്ലിന്&zwj;റ് ചെറുപ്രായത്തില്&zwj;ത്തന്നെ ഇരുപത്തയ്യായിരത്തിലധികം ചിത്രങ്ങളാണ് വരച്ചു കൂട്ടിയത്. അക്കാലത്ത് നടന്ന പ്രധാനപ്പെട്ട ചിത്രരചനാ മത്സരങ്ങളില്&zwj; വിജയിയുടെ സ്ഥാനത്ത് എന്നും ഒരു പേരേ ഉണ്ടായിരുന്നൊള്ളൂ, എഡ്മണ്ട് തോമസ് ക്ലിന്&zwj;റ്. കേരളക്കര കടന്ന് ക്ലിന്&zwj;റിന്&zwj;റെ പ്രശസ്തി ലോകത്തിന്&zwj;റെ വാതായനങ്ങളെ തൊട്ടു. പക്ഷേ, ആ മഹാപ്രതിഭയ്ക്ക് കൂടുതൽ കാലം ജീവിച്ചിരിക്കാൻ കഴി&zwnj;ഞ്ഞില്ല. വെറും 2,522 ദിസങ്ങള്&zwj; മാത്രം. പക്ഷേ, അവ&zwj;ൻ ആ ചെറിയ കാലം കൊണ്ട് വരച്ച് തീർത്തത് 25,000 -ത്തിൽ അധികം ചിത്രങ്ങൾ.&lt;/p&gt;&lt;h3&gt;&lt;strong&gt;കുടുംബ ചിത്രങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ക്ലിന്&zwj;റിന്&zwj;റെ അച്ഛൻറെ മരണശേഷം മാതാവ് ചിന്നമ്മയുടെ പക്കലുള്ള ഏതാണ്ട് ഇരുപത്തയ്യായിരത്തോളം ചിത്രങ്ങളും ക്ലിന്&zwj;റിന് ലഭിച്ച പുരസ്&zwnj;കാരങ്ങളും ക്ലിന്&zwj;റ് ചെറുപ്പത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളും പുതിയ തലമുറയ്ക്ക് കാണാനും ഒപ്പം അവ സംരക്ഷിക്കാനുമുള്ള ഒരു ഇടം എന്നത് ക്ലിന്&zwj;റിനെ സ്&zwnj;നേഹിക്കുന്നവരുടെ നീണ്ട കാലത്തെ സ്വപ്നമായിരുന്നു. ഈ സ്വപ്നമാണ് 43 വർഷങ്ങൾക്ക് ശേഷം യാഥാർത്ഥ്യമാകുന്നത്. 2012 -ൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ആസ്ഥാനമാക്കി കേരള ബിനാലെ ആരംഭിച്ചെങ്കിലും ക്ലിന്&zwj;റിന് ഒരു സ്മാരകത്തിനായി 2026 വരെ കാത്തിരിക്കേണ്ടിവന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;കുട്ടികൾക്കായി ക്ലിന്&zwj;റ് ഗ്യാലറി&lt;/strong&gt;&lt;/h3&gt;&lt;p&gt;ഗ്യാലറിയിൽ ക്ലിന്&zwj;റിന്&zwj;റെ തെരെഞ്ഞെടുത്ത 101 ചിത്രങ്ങളും ചിത്രങ്ങൾ വരച്ചതിനെ കുറിച്ച് ക്ലിന്&zwj;റിന്&zwj;റെ മാതാവ് പറഞ്ഞ അനുഭവങ്ങളും ഇവയെ കുറിച്ചുള്ള ലഘു വിവരണങ്ങളും വായിക്കാനും കാണാം ആസ്വദിക്കാനുമാകും വിധം മനോഹരമായി സജ്ജീകരിക്കും. ഒപ്പം ക്ലിന്&zwj;റിന്&zwj;റെയും കുടുംബത്തിന്&zwj;റെയും ചിത്രങ്ങളുമുണ്ടായിരിക്കും. ക്ലിന്&zwj;റിനെ കുറിച്ചുള്ള ഡോക്യുമെന്&zwj;ററിയും ലഘു വീഡിയോകളും പ്രദർശിപ്പിക്കുന്നതിനായി മിനി തിയ്യേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്&zwj;ക്കായി ഒരു കുഞ്ഞുലൈബ്രറിയും സമീപഭാവിയിൽ ഒരുക്കും. മാർച്ച്&zwnj; 12 -ാം തിയ്യതി രാവിലെ 10.30 മണിക്ക് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് ക്ലിന്&zwj;റ് ആർട് ഗാലറി ഉദ്ഘാടനം ചെയ്യും. ക്ലിന്&zwj;റിന്&zwj;റെ അമ്മ ചിന്നമ്മ ജോസഫ് വിശിഷ്ടാതിഥി ആയിരിക്കും. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കും&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/art-gallery-in-kochi-named-after-edmund-thomas-clint-articleshow-0hhnxaz"/>
        </item>
        <item>
            <title><![CDATA[പല്ലുകൊണ്ട് കടിച്ച് കാരറ്റിൽ തീർത്തത് എണ്ണം പറഞ്ഞ ശില്പങ്ങൾ; 25 -കാരിയ്ക്ക് ഫോളോവേഴ്സ് 12 ലക്ഷം !]]></title>
            <link>https://www.asianetnews.com/art-magazine/viral-video-chinese-woman-who-creates-sculptures-with-teeth-has-1-2-million-followers-articleshow-30omh4i</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/viral-video-chinese-woman-who-creates-sculptures-with-teeth-has-1-2-million-followers-articleshow-30omh4i</guid>
            <pubDate>Fri, 27 Mar 2026 18:26:59 +0530</pubDate>
            <description><![CDATA[മധ്യ ചൈനയിൽ നിന്നുള്ള ചെൻ ക്വിൻ എന്ന യുവതി പല്ലുകൾ ഉപയോഗിച്ച് കാരറ്റിൽ സങ്കീർണ്ണമായ ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധ നേടുന്നു. ഈ അസാധാരണ കഴിവ് സമൂഹ മാധ്യമങ്ങളിൽ അവർക്ക് 12 ലക്ഷത്തോളം ആരാധകരെ നേടിക്കൊടുത്തു. &quot;ഇന്&zwj;റർനെറ്റിലെ ആദ്യത്തെ പല്ല് ശിൽപി&quot; എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചെൻ, വൻമതിൽ പോലുള്ള ശ്രദ്ധേയമായ മാതൃകകൾ വരെ ഇത്തരത്തിൽ നിർമ്മിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmqnpt1p70t7zq281vsstj53,imgname-chinese-woman-who-creates-sculptures-with-teeth-1774616012854.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ക&lt;/strong&gt;ടിച്ച് പൊട്ടിച്ചും കരണ്ടെടുത്തു യുവതി ശില്പങ്ങളുണ്ടാക്കിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ അവളെ പിന്തുടർന്നത് 12 ലക്ഷത്തോളം പേർ. മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള 25 -കാരിയായ ചെൻ ക്വിൻ ആണ് തന്&zwj;റെ അസാധാരണ കഴിവിലൂടെ സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് പിന്തുടർച്ചക്കാരെ ആകർഷിച്ചത്. തന്&zwj;റെ വീഡിയോകളിൽ ചെൻ ക്വിൻ കാരറ്റുകൾ കടിച്ച് മുറിച്ച് മനോഹരവും സങ്കീർണവുമായ ശില്പങ്ങൾ ഉണ്ടാക്കുന്നത് കാണാം.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്&zwj;റർനെറ്റിലെ ആദ്യത്തെ പല്ല് ശിൽപി&lt;/strong&gt;&lt;/h2&gt;&lt;p&gt;ചെറിയ മൃഗങ്ങളും കാർട്ടൂണ്&zwj; കഷാപാത്രങ്ങളും മുതൽ സങ്കീർണമായ വാസ്തുവിദ്യാ മാതൃകകൾ വരെ ചെൻ ക്വിൻ ഇത്തരത്തിൽ കടിച്ച് മുറിച്ച് ഉണ്ടാക്കുന്നെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. അവരുടെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളിൽ വൻമതിലിന്&zwj;റെയും മഞ്ഞ ക്രെയിൻ ടവറിന്&zwj;റെയും മാതൃകകളും, ഫീനിക്സ് കിരീടങ്ങൾ, മിയാവോ ജനത ധരിക്കുന്ന പരമ്പരാഗത വെള്ളി തൊപ്പികൾ തുടങ്ങിയ ധരിക്കാവുന്ന വസ്തുക്കൾ വരെ ഉൾപ്പെടുന്നു. തന്&zwj;റെ വീഡിയോകളിൽ ശില്പങ്ങൾ ഏങ്ങനെയാണ് ഉണ്ടാക്കുന്നതെന്നതിന്&zwj;റെ മുഴുവന്&zwj; പ്രക്രിയയും അവർ ചിത്രീകരിക്കുന്നു. കാരറ്റിനെ പതുക്കെ പതുക്കെ കടിച്ച് തനിക്ക് ഉണ്ടാക്കേണ്ട ശില്പത്തിന്&zwj;റെ ഒരു മാതൃക ആദ്യം സൃഷ്ടിക്കുന്നു. അതിനായി തന്&zwj;റെ പല്ലല്ലാതെ മറ്റൊരു ഉപകരണവു ഉപയോഗിക്കുന്നില്ലെന്ന് അവ&zwj;ർ വെളിപ്പെടുത്തുന്നു. . &quot;ഇന്&zwj;റർനെറ്റിലെ ആദ്യത്തെ പല്ല് ശിൽപി&quot; എന്ന് ചെൻ ക്വിൻ സ്വയം വിശേഷിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&zwj;♀️ В Китае завирусилась девушка, которая ВЫГРЫЗАЕТ скульптуры из моркови &mdash; без ножей и инструментов. Просто зубами.Чэнь Цинь уже &laquo;выгрызла&raquo; больше 100 работ: от Великой Китайской стены до фениксовой короны.Уххх..стоматологи ее заждались pic.twitter.com/9gOOl8vJzK&lt;/p&gt;&lt;p&gt;&mdash; Don Pu (@brazzers_don) March 22, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;അപ്രതീക്ഷിതമായി കണ്ടെത്തിയ കഴിവ്&lt;/strong&gt;&lt;/h3&gt;&lt;p&gt;നിരവധി ഓൺലൈൻ ഉപയോക്താക്കൾ അവരുടെ കൃത്യതയും സർഗ്ഗാത്മകതയും കണ്ട് അത്ഭുതപ്പെട്ടു. ചിലർ തമാശയായി പറഞ്ഞത് അവർ &quot;വായിൽ ഒരു 3D പ്രിന്&zwj;റർ ഒളിപ്പിച്ചു വച്ചിരിക്കുന്നത് പോലെയാണ്&quot; എന്നാണ്. അതേസമയം താൻ പരിശീലനം ലഭിച്ച ഒരു ശിൽപിയല്ലെന്നാണ് ക്വിൻ അവകാശപ്പെടുന്നത്. അതേസമയം ചെൻ ക്വിൻ സ്കൂളിലും യൂണിവേഴ്സിറ്റിയിലും ഗ്രാഫിക് ഡിസൈനും 3D മോഡലിംഗും പഠിച്ചിട്ടുണ്ട്. ഒപ്പം കുട്ടിക്കാലം മുതൽ ചിത്രരചന ഇഷ്ടപ്പെട്ടിരുന്നു. 2025 -ലെ വസന്തകാല ഉത്സവ അവധിക്കാലത്ത്, അലസമായി ഒരു കാരറ്റ് ചവച്ച് കൊണ്ട് ചെറിയ വീഡിയോകൾ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഇത്തരമൊരു അസാധാരണമായ കഴിവുണ്ടെന്ന് ചെൻ ക്വിൻ യാദൃശ്ചികമായി കണ്ടെത്തിയത്. ആദ്യം ചെറിയ ആകൃതികൾ സൃഷ്ടിച്ചു. എന്നാൽ, പെട്ടെന്ന് തന്നെ തന്&zwj;റെ സാങ്കേതികത മെച്ചപ്പെടുത്താൻ കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർക്കുന്നു. കാരറ്റ് മുറിക്കാൻ ചിലപ്പോൾ കത്തി ഉപയോഗിക്കാറുണ്ടെങ്കിലും, പല്ലുകൾ ഉപയോഗിച്ചാണ് എല്ലാ വിശദമായ ജോലികളും പൂർത്തിയാക്കുന്നത്. ഇതുവരെ, നൂറിലധികം കാരറ്റ് ശിൽപങ്ങൾ ചെൻ സൃഷ്ടിച്ചിട്ടുണ്ട്. സ്വന്തം കൃഷിയിടത്തിലെ കാരറ്റാണ് ചെൻ ശില്പങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. അതേസമയം നിരന്തരം കാരറ്റ് കടിക്കുന്നതിനാൽ പല്ലുകളിലും കവിളുകളിലും ശക്തമായ വേദനയുണ്ടെന്നും താടിയെല്ലിൽ ചില മാറ്റങ്ങൾ ദൃശ്യമാണെന്നും ചെൻ കൂട്ടിച്ചേർക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/viral-video-chinese-woman-who-creates-sculptures-with-teeth-has-1-2-million-followers-articleshow-30omh4i"/>
        </item>
        <item>
            <title><![CDATA[114 വർഷങ്ങൾക്ക് മുമ്പ്, ആ​ഗസ്ത് 21; കലാലോകത്തെ ഞെട്ടിച്ച മോഷണം, മോണാലിസ എവിടെപ്പോയി, ഉത്തരം കിട്ടിയത് 2 വർഷത്തിനുശേഷം]]></title>
            <link>https://www.asianetnews.com/art-magazine/leonardo-da-vincis-mona-lisa-theft-from-louvre-in-paris-in-1911-articleshow-4qdvxq0</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/leonardo-da-vincis-mona-lisa-theft-from-louvre-in-paris-in-1911-articleshow-4qdvxq0</guid>
            <pubDate>Thu, 21 Aug 2025 18:15:44 +0530</pubDate>
            <description><![CDATA[&lt;p&gt;മ്യൂസിയം വൃത്തിയാക്കലിനും അറ്റകുറ്റപ്പണികൾക്കുമായി അടച്ചിട്ടിരുന്ന ഒരു തിങ്കളാഴ്ചയാണ് മോഷണം നടന്നത്. അതുകൊണ്ട് തന്നെ അന്നത്തെ ദിവസം മോഷണം ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k36acnaq6dt0xgg92c98cj5s,imgname-gettyimages-1318837532-1755780109655.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആ​ഗസ്ത് 21, അതായത് ഇന്നത്തെ ദിവസത്തിന് ചരിത്രത്തിൽ കുറേ പ്രാധാന്യങ്ങളുണ്ടായിരിക്കാം. എന്നാൽ, കലാലോകത്ത് വളരെ ഞെട്ടലുണ്ടാക്കിയ ഒരു മോഷണം നടന്ന ദിവസം കൂടിയാണ് ഈ ദിനം. അതേ, ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമായ മോണാലിസ മോഷ്ടിക്കപ്പെട്ട ദിവസം. പെയിന്റിം​ഗ് മോഷണം പോയത് ഒരു നൂറ്റാണ്ടിനും മുമ്പാണ്. 1503 -നും 1506 -നും ഇടക്ക് ലിയനാഡോ ഡാവിഞ്ചിയാണ് മോണാലിസ വരച്ചത്. പാരീസിലെ ലൂവ്രേയിലാണ് മോണാലിസ എന്ന പെയിന്റിം​ഗ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, 1911 -ൽ മ്യൂസിയത്തിൽ വച്ച് ഈ പെയിന്റിം​ഗ് മോഷണം പോയി.&lt;/p&gt;&lt;p&gt;1911 ഓഗസ്റ്റ് 21 -ന് രാവിലെ, പാരീസ് ഉണർന്നത് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ കലാമോഷണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്. ലൂവ്രെ മ്യൂസിയത്തിൽ സൂക്ഷിച്ച ലിയോനാർഡോ ഡാവിഞ്ചിയുടെ മോണാലിസ മോഷണം പോയത് കലാലോകത്തെ മാത്രമല്ല, രാജ്യത്തെയാകെ ഞെട്ടിച്ചു കളഞ്ഞു. ഇന്നത്തെ ദൂരൂഹതകളൊന്നും അന്ന് മോണാലിസയെ ചുറ്റിപ്പറ്റി ഇല്ലായിരുന്നുവെങ്കിലും അക്കാലത്ത് തന്നെ വളരെ പ്രശസ്തിയാർജ്ജിച്ച, വളരെ പ്രധാനപ്പെട്ട പെയിന്റിം​ഗ് ആയിരുന്നു മോണാലിസ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;മ്യൂസിയം വൃത്തിയാക്കലിനും അറ്റകുറ്റപ്പണികൾക്കുമായി അടച്ചിട്ടിരുന്ന ഒരു തിങ്കളാഴ്ചയാണ് മോഷണം നടന്നത്. അതുകൊണ്ട് തന്നെ അന്നത്തെ ദിവസം മോഷണം ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. പിറ്റേന്ന് മ്യൂസിയം സന്ദർശനത്തിനെത്തിയ ഒരു ആർട്ടിസ്റ്റ് പെയിന്റിം​ഗ് കാണാനില്ലാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധിക്കുന്നത്. ആദ്യം മ്യൂസിയം ജീവനക്കാർ കരുതിയത് ഫോട്ടോ എടുക്കാനോ, അല്ലെങ്കിൽ വൃത്തിയാക്കാനോ ഒക്കെ വേണ്ടി എടുത്തുമാറ്റിയതായിരിക്കാം എന്നാണ്. എന്നാൽ, അധികം വൈകാതെ പെയിന്റിം​ഗ് മോഷണം പോയതായി മനസിലായി. ഇത് വലിയ പരിഭ്രാന്തിയിലേക്ക് നീങ്ങി.&lt;/p&gt;&lt;p&gt;മോണാലിസ മോഷ്ടിക്കപ്പെട്ടു എന്ന വിവരം കാട്ടുതീ പോലെ പടർന്നു. പത്രങ്ങളിൽ പ്രധാന വാർത്തയായി, മ്യൂസിയത്തിന് മുന്നിൽ ആളുകൾ തടിച്ചുകൂടി. പൊലീസ് പലരേയും ചോദ്യം ചെയ്തു. അതിൽ, പാബ്ലോ പിക്കാസോ, കവി ഗില്ലൂം അപ്പോളിനയർ എന്നിവരടക്കമുള്ള പ്രശസ്തരായ കലാകാരന്മാർ പോലും പെടുന്നു. എന്നാൽ, രണ്ടുവർഷത്തിലേറെ ഒരു സൂചനയും കിട്ടിയില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ആരാണ് മോഷണം നടത്തിയത്&lt;/strong&gt;&lt;/p&gt;&lt;p&gt;ഒടുവിൽ, 1913 ഡിസംബറിലാണ് ആരാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തുന്നത്. മ്യൂസിയത്തിലെ ജീവനക്കാരനായിരുന്ന ഇറ്റലിക്കാരനായ വിൻസെൻസോ പെറുഗ്ഗിയ എന്നയാളായിരുന്നു മോഷണത്തിന് പിന്നിൽ. ഫ്ലോറൻസിലെ ഒരു ആർട്ട് ഡീലർക്ക് പെയിന്റിംഗ് വിൽക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.&lt;/p&gt;&lt;p&gt;മോഷണം നടന്ന ദിവസം ആരുടേയും ശ്രദ്ധയിൽ പെടാതെ മ്യൂസിയത്തിലേക്ക് കടന്ന പെറു​ഗ്ഗിയ, പെയിന്റിംഗ് എടുത്ത ശേഷം അതുമായി സർവീസ് സ്റ്റെയർകേസ് വഴിയാണ് പുറത്ത് കടന്നത്. ഫ്രെയിം മാറ്റിയ ശേഷമാണ് പെയിന്റിം​ഗ് വസ്ത്രത്തിലൊളിപ്പിച്ച് കടത്തിയത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;രാജ്യസ്നേഹിയായ താൻ ചിത്രം മോഷ്ടിച്ചത് അത് ഇറ്റലിക്ക് അവകാശപ്പെട്ടതുകൊണ്ടാണ് എന്നായിരുന്നു പെറുഗ്ഗിയയുടെ വാദം. ഇറ്റലിയിൽ നിന്നുള്ള പെയിന്റിം​ഗ് തന്റെ രാജ്യത്തിന് തന്നെ അവകാശപ്പെട്ടതാണ് എന്നാണ് അയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. അതോടെ ആര്, എന്തിന് എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി. എങ്കിലും ഫ്രാൻസിന് വലിയ നാണക്കേടുണ്ടാക്കിയ ഒരു മോഷണമായിരുന്നു ഇത്. മാത്രമല്ല, പിൽക്കാലത്ത് പണമുണ്ടാക്കാൻ വേണ്ടി തന്നെയാവണം പെറു​ഗിയ പെയിന്റിം​ഗ് മോഷ്ടിച്ചത് എന്ന ആരോപണവും ഉയർന്നു വന്നിരുന്നു.&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/leonardo-da-vincis-mona-lisa-theft-from-louvre-in-paris-in-1911-articleshow-4qdvxq0"/>
        </item>
        <item>
            <title><![CDATA[ജെയ്ൻ ഓസ്റ്റിൻ @ 250: എഴുത്തിൻ്റെ രാജ്ഞി ഇന്നും ജെൻ സി പ്രിയങ്കരി]]></title>
            <link>https://www.asianetnews.com/art-magazine/jane-austen-at-250-why-gen-z-is-falling-in-love-with-the-queen-of-rom-coms-articleshow-5ukezgs</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/jane-austen-at-250-why-gen-z-is-falling-in-love-with-the-queen-of-rom-coms-articleshow-5ukezgs</guid>
            <pubDate>Wed, 17 Dec 2025 11:28:29 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രണയത്തിന്റെയും സാമൂഹിക ആക്ഷേപഹാസ്യത്തിന്റെയും രാജ്ഞിയായ ജെയ്ൻ ഓസ്റ്റിന്റെ 250-ാം ജന്മവാർഷികം ലോകമെമ്പാടും ആഘോഷിക്കുകയാണ്. &amp;nbsp;വർഷങ്ങൾക്ക് മുൻപുള്ള കഥകളാണെങ്കിലും, ഓസ്റ്റിന്റെ നായികമാരുടെ തന്റേടവും പ്രണയത്തിലെ 'സ്ലോ ബേൺ' രീതികളും ജെൻ സിക്ക് പ്രിയങ്കരം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcndtkdmyw9g2j0txa302hd8,imgname-jane-austen-1765950705075.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു എഴുത്തുകാരിയെ ഇന്നത്തെ ഡിജിറ്റൽ യുഗത്തിലെ ജെൻ സി തലമുറ ഇത്രയധികം നെഞ്ചിലേറ്റുന്നത് എന്തുകൊണ്ടാകാം? ഈ ചോദ്യത്തിന് ഉത്തരവുമായാണ് ജെയ്ൻ ഓസ്റ്റിന്റെ 250-ാം ജന്മവാർഷികം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. 1775 ഡിസംബർ 16-ന് ജനിച്ച ജെയ്ൻ ഓസ്റ്റിൻ, ഇന്നും സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ താരം തന്നെയാണ്. ക്ലാസിക് സാഹിത്യം വിരസമാണെന്ന് കരുതുന്നവർക്ക് തെറ്റുപറ്റി എന്ന് തെളിയിക്കുന്നതാണ് ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഇന്ന് ഓസ്റ്റിന്റെ കൃതികൾക്ക് ലഭിക്കുന്ന സ്വീകാര്യത.&lt;/p&gt;&lt;p&gt;ജെയ്ൻ ഓസ്റ്റിൻ്റെ 250-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, എലിസബത്ത് ബെന്നറ്റിനെയും മിസ്റ്റർ ഡാർസിയെയും പുതിയ തലമുറ സ്വന്തം സുഹൃത്തുക്കളെപ്പോലെയാണ് കാണുന്നത്. ഇന്നത്തെ കാലത്തെ 'ഡേറ്റിംഗ് കൺഫ്യൂഷനുകൾ' 200 വർഷം മുൻപേ ഓസ്റ്റിൻ തന്റെ പുസ്തകങ്ങളിൽ എഴുതി വെച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് പുതിയ തലമുറ ഓസ്റ്റിനെ ഇഷ്ടപ്പെടുന്നു?&lt;/h2&gt;&lt;p&gt;ജെയ്ൻ ഓസ്റ്റിന്റെ കൃതികൾ ഇന്നും വായനക്കാരെ ആവേശഭരിതരാക്കുന്നത് അവയിലെ അതിശക്തമായ വരികളിലൂടെയാണ്. 1813-ൽ പുറത്തിറങ്ങിയ 'പ്രൈഡ് ആൻഡ് പ്രിജുഡിസ്' എന്ന നോവലിലെ തുടക്ക വരികളായ &quot;അത്യാവശ്യം പണമുള്ള ഒരു ബാച്ചിലർക്ക് തീർച്ചയായും ഒരു ഭാര്യ ആവശ്യമാണ് എന്നത് ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ള ഒരു സത്യമാണ്&quot; എന്നത് ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വരികളിൽ ഒന്നാണ്.&lt;/p&gt;&lt;p&gt;തന്റെ നായികയായ എലിസബത്ത് ബെന്നറ്റിലൂടെ ഓസ്റ്റിൻ പറഞ്ഞ &quot;എന്റെ ധൈര്യം എപ്പോഴും മറ്റുള്ളവരുടെ ഭീഷണികൾക്ക് മുന്നിൽ ഉയരുകയേ ഉള്ളൂ&quot; എന്ന വാക്കുകൾ ഇന്നും ആത്മവിശ്വാസത്തിന്റെ പ്രതീകമായി യുവതലമുറ ഏറ്റെടുക്കുന്നു. പണവും പ്രതാപവും നോക്കിയുള്ള വിവാഹങ്ങളും, പ്രണയത്തിലെ മുൻവിധികളും, ഈഗോയും ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതുകൊണ്ട് തന്നെയാണ് ഓസ്റ്റിന്റെ കഥാപാത്രങ്ങൾ ഇന്നും പ്രസക്തമാകുന്നത്.&lt;/p&gt;&lt;p&gt;ഓസ്റ്റിന്റെ നായികമാർ വെറുമൊരു പ്രണയിനികളല്ല, മറിച്ച് സ്വന്തം അഭിപ്രായമുള്ള, തെറ്റുകൾ തിരുത്താൻ മടിക്കാത്ത, ആത്മാഭിമാനമുള്ള സ്ത്രീകളാണ്. അക്കാലത്ത് സ്ത്രീകൾക്ക് സ്വത്തുക്കളിൽ അവകാശമില്ലാതിരുന്നിട്ടും, വിവാഹത്തെ ഒരു കച്ചവടമായി കാണാൻ വിസമ്മതിച്ച അവരുടെ നിലപാടുകൾ ജെൻ സി വായനക്കാരെ ആകർഷിക്കുന്നു.&lt;/p&gt;&lt;p&gt;മിസ്റ്റർ ഡാർസിയുടെ ഗൗരവവും പ്രണയവും ഇന്ന് ഇൻസ്റ്റാഗ്രാം റീൽസുകളിലും മീമുകളിലും നിറയുകയാണ്. '19-ാം നൂറ്റാണ്ടിലെ ഗോസിപ്പ് ഗേൾ' എന്നാണ് ആരാധകർ ഓസ്റ്റിന്റെ കൃതികളെ വിശേഷിപ്പിക്കുന്നത്. സങ്കീർണ്ണമായ ഭാഷയ്ക്കപ്പുറം, മനുഷ്യ സ്വഭാവത്തിലെ ഹാസ്യവും പരിഹാസവും കണ്ടെത്താൻ പുതിയ തലമുറയ്ക്ക് ഓസ്റ്റിന്റെ കൃതികളിലൂടെ സാധിക്കുന്നു. 'പെർസുഷൻ' എന്ന പുസ്തകത്തിലെ &quot;ഞാൻ പകുതി തകർന്നിരിക്കുകയാണ്, പകുതി പ്രത്യാശയിലും&quot; (I am half agony, half hope) എന്ന വരികൾ പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്നവയാണ്.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിലും സ്റ്റീവൻടണിലും ജന്മവാർഷികത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. വിക്ടോറിയൻ വസ്ത്രങ്ങൾ ധരിച്ച് നൂറുകണക്കിന് ആരാധകർ ഒത്തുചേരുന്നു. നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈമിലും ഓസ്റ്റിൻ കൃതികളുടെ ആധുനിക പതിപ്പുകൾ ഹിറ്റായി തുടരുന്നതും ഈ വലിയ ആരാധകവൃന്ദത്തിന്റെ തെളിവാണ്.&amp;nbsp;&lt;/p&gt;&lt;p&gt;വെറും വാക്കുകൾക്കപ്പുറം മനുഷ്യന്റെ വികാരങ്ങളെയും സാമൂഹിക വ്യവസ്ഥിതിയെയും ഇത്രത്തോളം കൃത്യമായി അടയാളപ്പെടുത്തിയത് കൊണ്ടാണ് 250 വർഷങ്ങൾക്കിപ്പുറവും ജെയിൻ ഓസ്റ്റിൻ ഒരു അത്ഭുതമായി തുടരുന്നത്. ചുരുക്കത്തിൽ, ജെയ്ൻ ഓസ്റ്റിൻ വെറുമൊരു എഴുത്തുകാരിയല്ല; കാലത്തിനതീതമായി മനുഷ്യബന്ധങ്ങളെയും പ്രണയത്തെയും ഹാസ്യരൂപേണ അവതരിപ്പിക്കാൻ കഴിഞ്ഞ ലോകത്തിലെ ഏറ്റവും 'കൂൾ' ആയ എഴുത്തുകാരിയാണ്. 250 വർഷങ്ങൾക്കിപ്പുറവും ആ തൂലികയ്ക്ക് ഇന്നും വായനക്കാരുടെ മനസ്സ് കീഴടക്കാൻ സാധിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/art-magazine/jane-austen-at-250-why-gen-z-is-falling-in-love-with-the-queen-of-rom-coms-articleshow-5ukezgs"/>
        </item>
        <item>
            <title><![CDATA[മ്യൂസിയം സന്ദർശിക്കാനെത്തി, യുവാവ് കഴിച്ച വാഴപ്പഴം കോടികൾ വിലയുള്ള കലാസൃഷ്ടി]]></title>
            <link>https://www.asianetnews.com/art-magazine/man-ate-million-dollar-banana-maurizio-cattelans-comedian-pompidou-metz-museum-articleshow-6uxw69z</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/man-ate-million-dollar-banana-maurizio-cattelans-comedian-pompidou-metz-museum-articleshow-6uxw69z</guid>
            <pubDate>Sun, 20 Jul 2025 12:07:17 +0530</pubDate>
            <description><![CDATA[&lt;p&gt;നേരത്തെ ന്യൂയോർക്കിൽ ഇതേ കലാസൃഷ്ടിയുടെ പ്രദർശനം നടന്നിരുന്നു. അന്ന് ജസ്റ്റിന്&zwj; സണ്&zwj; എന്ന ക്രിപ്&zwnj;റ്റോ ബിസിനസുകാരന്&zwj; ഈ പഴം വാങ്ങിയത് എത്ര രൂപയ്ക്കാണ് എന്നോ? 53 കോടി രൂപയ്ക്ക്. ക്യാമറയ്ക്ക് മുന്നിലാണ് അന്ന് ജസ്റ്റിൻ സൺ അത് കഴിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0k8m5y1jcszwpv1wdynd4pn,imgname-new-project--10--1752993241024.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നാണ് 'കൊമീഡിയൻ' എന്ന കലാസൃഷ്ടി. കാരണം മറ്റൊന്നുമല്ല, കോടികളുടെ മൂല്ല്യമുള്ള ഈ കലാസൃഷ്ടി ഒരു വാഴപ്പഴമാണ്. വിശന്ന വയറുമായി എത്തുന്നവർക്ക് എന്ത് കലാസൃഷ്ടി. അതുപോലെ, ഫ്രാന്&zwj;സിലെ പോപിഡു മെസ് മ്യൂസിയത്തില്&zwj; പ്രദർശിപ്പിച്ച ഈ വാഴപ്പഴം കാണാനെത്തിയ കലാസ്വാദകൻ എടുത്തു കഴിച്ചതാണ് ഇപ്പോൾ വാർത്തയാവുന്നത്.&lt;/p&gt;&lt;p&gt;ഈ മാസം 12 -നാണ് ഫ്രാൻ&zwnj;സിലെ മ്യൂസിയത്തിൽ കൊമീഡിയൻ പ്രദർശിപ്പിച്ചത്. ഇറ്റാലിയന്&zwj; കലാകാരന്&zwj; മൗറീസിയോ കാറ്റെലന്റെ സൃഷ്ടിയാണ് കൊമീഡിയൻ എന്ന് പേരിട്ടിരിക്കുന്ന ഈ വാഴപ്പഴം. ഒരു വെറും ചുവരിൽ ചാരനിറത്തിൽ വരുന്ന ഒരു ടേപ്പ് കൊണ്ട് ഒരു സാധാരണ വാഴപ്പഴം ഒട്ടിച്ചു വച്ചിരിക്കുന്നത് കാണാം അതാണ് 'കൊമീഡിയൻ'. മിക്കവാറും ഈ പഴം ചീയാറാകുമ്പോൾ അത് മാറ്റി അവിടെ അതുപോലെ മറ്റൊരു പഴം വയ്ക്കാറാണ് പതിവ്. അത് തന്നെ ഇവിടെയും സംഭവിച്ചു, ഇയാൾ പഴം തിന്ന് ഒട്ടും വൈകാതെ തന്നെ മ്യൂസിയം അധികൃതർ അടുത്ത പഴം ചുമരിൽ വച്ചു.&lt;/p&gt;&lt;p&gt;കലാസൃഷ്ടിയായ &lsquo;കൊമീഡിയൻ&rsquo; വെറും കയ്യോടെ വന്ന ഒരു കലാസ്വാദകൻ തിന്നെന്ന് കരുതി അതിന്റെ വിലയത്ര ചെറുതല്ല. നേരത്തെ ന്യൂയോർക്കിൽ ഇതേ കലാസൃഷ്ടിയുടെ പ്രദർശനം നടന്നിരുന്നു. അന്ന് ജസ്റ്റിന്&zwj; സണ്&zwj; എന്ന ക്രിപ്&zwnj;റ്റോ ബിസിനസുകാരന്&zwj; ഈ പഴം വാങ്ങിയത് എത്ര രൂപയ്ക്കാണ് എന്നോ? 53 കോടി രൂപയ്ക്ക്. ക്യാമറയ്ക്ക് മുന്നിലാണ് അന്ന് ജസ്റ്റിൻ സൺ അത് കഴിച്ചത്.&lt;/p&gt;&lt;p&gt;അതുകൊണ്ടും തീർന്നില്ല. അതിന് മുമ്പ് ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയം ഓര്&zwj; ആര്&zwj;ട്ടില്&zwj; വച്ച് ഒരു വിദ്യാർത്ഥിയാണ് ഈ കലാസൃഷ്ടി അകത്താക്കിയത്. ആദ്യമായി ഈ കലാസൃഷ്ടി യുഎസ്സിൽ പ്രദർശിപ്പിച്ചപ്പോൾ 98 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റുപോയത്. എന്നാൽ, വിറ്റുപോയ ശേഷം മറ്റൊരു കലാകാരന്&zwj; ഡേവിഡ് ഡാറ്റുന ഈ പവമെടുത്ത് കഴിച്ചതും വാർത്തയായിരുന്നു.&lt;/p&gt;&lt;p&gt;നിരന്തരം ചർച്ചകളും വിമർശനങ്ങളും 'കൊമീഡിയനു'മായി ബന്ധപ്പെട്ട് ഉയരാറുണ്ട്. മൗറീസിയോ കാറ്റെലന്റെ മറ്റൊരു പ്രശസ്തമായ കലാസൃഷ്ടിയാണ് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന 18 കാരറ്റിന്റെ സ്വർണ ടോയ്&zwj;ലെറ്റ്.&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/man-ate-million-dollar-banana-maurizio-cattelans-comedian-pompidou-metz-museum-articleshow-6uxw69z"/>
        </item>
        <item>
            <title><![CDATA[പാട്ടും രാഷ്ട്രീയവും: വർത്തമാനകാലത്തോടുള്ള ചില ഓർമ്മപ്പെടുത്തലുകൾ]]></title>
            <link>https://www.asianetnews.com/art-magazine/politics-in-arts-resistance-of-pushpavathy-poypadathu-articleshow-725qk63</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/politics-in-arts-resistance-of-pushpavathy-poypadathu-articleshow-725qk63</guid>
            <pubDate>Mon, 11 Aug 2025 13:34:00 +0530</pubDate>
            <description><![CDATA[&lt;p&gt;പുഷ്പവതിയുടെ ഇടപെടൽ നമ്മെ വളരെ പ്രധാനപ്പെട്ട സത്യത്തിലേക്ക് തിരിച്ചു കൊണ്ടുപോവുന്നു: കല, വെറും വിനോദമല്ല; അത് രാഷ്ട്രീയ ഇടപെടലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k2c1j6kkbc3tppqx2mazhttq,imgname-528608991-1990914541672635-7798610289447705826-n-1754898438771.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;2&lt;/strong&gt;025 ഓഗസ്റ്റിൽ തിരുവനന്തപുരത്തെ കേരള ഫിലിം പോളിസി കോൺക്ലേവിലെ വേദി. സിനിമാമേഖലയുടെ ഭാവി രൂപപ്പെടുത്തേണ്ട ആലോചനകളും നിർദ്ദേശങ്ങളും ചർച്ച ചെയ്യപ്പെടുന്ന യോഗം. വേദിയിൽ മലയാള സിനിമയുടെ അതുല്യനായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹം സംസാരിക്കുന്നു: 'സിനിമയിൽ പ്രവർത്തിക്കാൻ കലാകാരന്മാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കും പട്ടികജാതി -വർഗ വിഭാഗങ്ങളിൽ പെടുന്നവർക്ക് സ്ഥാപനപരവും ശാസ്ത്രീയവുമായ പരിശീലനം ആവശ്യമാണ്...' എന്നിങ്ങനെ തുടർന്നുപോകുന്ന വാചകങ്ങൾ.&lt;/p&gt;&lt;p&gt;പൊതുവായി ഇത്തരത്തിലുള്ള വാക്കുകൾ വേദിയിൽ വെല്ലുവിളിയില്ലാതെ ഒഴുകിപ്പോകും. എന്നാൽ അന്ന്, ഒരു ശബ്ദം ആ പ്രവാഹത്തെ തടഞ്ഞു.&lt;/p&gt;&lt;p&gt;പുഷ്പവതി പൊയ്പ്പാടത്ത്.&lt;/p&gt;&lt;p&gt;അവർ ചോദിച്ചു: 'സ്ഥാപനപരമായ പരിശീലനം നേടിയവർ മാത്രമേ കലാ-സാംസ്കാരിക നയങ്ങളിൽ ഇടപെടേണ്ടതുള്ളോ?'&lt;/p&gt;&lt;p&gt;ഇത് വ്യക്തിപരമായൊരു ചോദ്യമല്ലായിരുന്നു. അത് കേരളത്തിലെ കലാ-സംസ്കാരിക രംഗത്ത് ആരാണ് &lsquo;നിയമിത&rsquo; കലാകാരൻ, ആരാണ് ആ വൃത്തത്തിൽ നിന്ന് പുറത്താക്കപ്പെടുന്നത് എന്ന വലിയ ചർച്ചയുടെ വാതിൽ തുറന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ലോകകലാചരിത്രത്തിലെ പ്രതിഷേധ ശബ്ദങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;പുഷ്പവതിയുടെ ഇടപെടൽ ഒരൊറ്റ സംഭവമല്ല. കലയും രാഷ്ട്രീയവും തമ്മിലുള്ള സംഘർഷം മനുഷ്യരുടെ സംസ്കാരചരിത്രത്തിൽ ആവർ&zwnj;ത്തിച്ചു കൊണ്ടിരിക്കുന്നതാണ്. ലോകമെമ്പാടും കലാകാരന്മാർ പല കാലഘട്ടങ്ങളിലും അധികാരത്തെ നേരിട്ട് വെല്ലുവിളിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;20 -ാം നൂറ്റാണ്ടിലെ ജർമ്മൻ നാടകകൃത്തും സംവിധായകനുമായ ബ്രെഹ്റ്റ്, 'എപ്പിക് തിയേറ്റർ' എന്ന നവമാധ്യമത്തിലൂടെ പ്രേക്ഷകരെ &lsquo;വിനോദത്തിൽ മാത്രമായി മതിമറക്കാതെ&rsquo; സമൂഹത്തെ വിമർ&zwnj;ശനാത്മകമായി കാണാൻ പ്രേരിപ്പിച്ചു. നാസി ഭരണകാലത്ത്, അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയചിന്തകളും അധികാരവിമർശനവും സഹിക്കാനാകാതെ, ബ്രെഹ്തിനെ നാടുകടത്തി. അദ്ദേഹത്തിന്റെ നിരവധി കൃതികൾ നിരോധിക്കപ്പെട്ടു; ജർമ്മൻ വേദികൾ അദ്ദേഹത്തെ തടഞ്ഞു.&lt;/p&gt;&lt;p&gt;1937 -ൽ, സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ബാസ്ക് നഗരമായ ഗ്വേർണിക്കയിൽ നടന്ന ജർമ്മൻ&ndash;ഇറ്റാലിയൻ വ്യോമാക്രമണത്തിൽ നൂറുകണക്കിന് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടു. ഈ കൂട്ടക്കൊലയിൽ പ്രകോപിതനായ പിക്കാസോ, തന്റെ കലയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയചിത്രങ്ങളിലൊന്നായ ഗോർണിക്ക (Guernica ) വരച്ചു. 25 അടി നീളമുള്ള ഈ ചിത്രം, യുദ്ധത്തിന്റെ ഭീകരതയും മനുഷ്യവേദനയും ലോകത്തിന് മുന്നിൽ വെളിവാക്കി. ഫ്രാങ്കോയുടെ ഏകാധിപത്യഭരണകാലത്ത് ഈ ചിത്രം സ്പെയിനിൽ പ്രദർശിപ്പിക്കാൻ അനുവദിച്ചില്ല.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;Guernica&lt;/p&gt;&lt;p&gt;1960 -കളിലെ അമേരിക്കൻ സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിന്റെ സംഗീതമുഖമായിരുന്നു നീന സിമോൺ. &lsquo;Mississippi Goddam&rsquo; പോലുള്ള ഗാനങ്ങളിൽ, വംശീയ വിവേചനത്തെയും പൊലീസ് അതിക്രമത്തെയും നേരിട്ട് വിമർശിച്ചു. സംഗീതവേദികളെ അവർ വെറും വിനോദവേദികളായിട്ടല്ല കണ്ടത്, അവ സാമൂഹിക-രാഷ്ട്രീയ പ്രസംഗവേദികളാക്കി മാറ്റി. വാണിജ്യ സംഗീതലോകത്തിൽ നിന്ന് മാറിനിന്നതിന്റെ സാമ്പത്തിക നഷ്ടവും, മാധ്യമങ്ങളിലെ ബ്ലാക്ക്ലിസ്റ്റിംഗും അവർ സഹിച്ചു.&lt;/p&gt;&lt;p&gt;ഈ കലാകാരന്മാർ കലയുടെ സുരക്ഷിത മേഖലകളിൽ നിന്നു പുറത്തേക്ക് കടന്നുപോയവരാണ്. അധികാരത്തിന്റെ കണ്ണിൽ &lsquo;വിപ്ലവകാരികളായി&rsquo; മാറി. നേടിയത് നാടുകടത്തൽ, നിരോധനം, ബ്ലാക്ക്ലിസ്റ്റ്, സാമ്പത്തിക-സാമൂഹിക ഒറ്റപ്പെടൽ എന്നിങ്ങനെ. പക്ഷെ, അവരുടെ കൃതികളും ശബ്ദങ്ങളും ഇന്നും ലോകം കേൾക്കുന്നുണ്ട്, കാരണം അവ സംഗീതമോ ചിത്രമോ മാത്രമല്ല, ചരിത്രത്തിന്റെ ഓർമ്മകളും രേഖകളുമാണ്.&lt;/p&gt;&lt;p&gt;ഇന്ത്യയിൽ കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വെറും സർഗാത്മകപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല നിലകൊള്ളുന്നത്. അത് നേരിട്ട് അധികാരബോധത്തോട് പോരാടുന്ന ഒരു സാമൂഹ്യചരിത്രമാണ്. വിവിധ കാലഘട്ടങ്ങളിലെ കലാകാരന്മാർ അവരുടെ കലാപ്രവർത്തനങ്ങളെ സാമൂഹിക നീതിക്കും രാഷ്ട്രീയ വിമർശനത്തിനുമായി സമർപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;1919 -ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് സൈന്യം 379 -ലധികം നിരപരാധികളായ ജനങ്ങളെ വെടിവച്ചു കൊന്നു. ഇതിനെതിരെ വിഖ്യാത കവിയും ചിന്തകനുമായ ടാഗോർ, തന്റെ &lsquo;നൈറ്റ്ഹുഡ്&rsquo; പദവി രാജിക്കത്ത് എഴുതി ബ്രിട്ടീഷ് അധികാരത്തിന് തിരികെ നൽകി. അദ്ദേഹം കലയുടെ അഭിജാത ലോകത്തിൽ മാത്രം നിൽക്കാതെ, രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിനുവേണ്ടി നിലകൊണ്ടു.&lt;/p&gt;&lt;p&gt;20 -ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ പ്രധാന നാടകസംവിധായകനാണ് ഹബീബ് തന്വീർ, ജനപദകലാരൂപങ്ങളായ നച പോലുള്ള രീതികളെ രാഷ്ട്രീയ&ndash;സാമൂഹിക വിമർശനത്തിനായി പുനരാഖ്യാനം ചെയ്തു. അദ്ദേഹത്തിന്റെ Charandas Chor പോലുള്ള നാടകങ്ങൾ ഗ്രാമീണ ജീവിതത്തിന്റെ സത്യസന്ധമായ ചിത്രീകരണമായിരുന്നു, എന്നാൽ അധികാരവും അഴിമതിയും തുറന്നുപറഞ്ഞതിനാൽ സെൻസർ ഇടപെടലുകൾ നിരന്തരം നേരിടേണ്ടി വന്നു. പലപ്പോഴും അദ്ദേഹത്തിന്റെ നാടകങ്ങൾ വേദികളിൽ നിന്നും ഒഴിവാക്കപ്പെട്ടു.&lt;/p&gt;&lt;p&gt;തെലങ്കാനയിലെ തൊഴിലാളി&ndash;കർഷക പ്രസ്ഥാനങ്ങളുടെ സംഗീതമുഖമായിരുന്നു ഗദ്ദർ. സാധാരണ വസ്ത്രം ധരിച്ച്, കൈയിൽ ഡഫ്ലി, കാലിൽ ചെരുപ്പ് പോലും ഇല്ലാതെ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ വെറും വിനോദത്തിന്നായിരുന്നില്ല. അത് പീഡിതരുടെ കൂട്ടച്ചൊല്ലായിരുന്നു. അദ്ദേഹത്തിനെ ഭരണകൂടം &lsquo;വിപ്ലവഗായകൻ&rsquo; എന്ന് അടയാളപ്പെടുത്തി. പ്രക്ഷോഭകർ &lsquo;ജനശബ്ദം&rsquo; എന്നും&lt;/p&gt;&lt;p&gt;1950 -കളിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ KPAC (Kerala People&rsquo;s Arts Club) ചെയ്ത സംഭാവന അതുല്യമാണ്. KPAC കലാപ്രവർത്തകർ കലാപ്രകടനം ഒരു രാഷ്ട്രീയപ്രവർത്തനമായി മാറ്റാമെന്ന് തെളിയിച്ചു.&lt;/p&gt;&lt;p&gt;ഈ എല്ലാ ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കുന്നത്: ഇന്ത്യയിൽ കലാരാഷ്ട്രീയം ഇടയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു സംഭവമല്ല, അത് തുടർന്നുകൊണ്ടിരിക്കുന്ന, തലമുറകളിലൂടെ ഒഴുകുന്ന ഒരു പോരാട്ടപാരമ്പര്യമാണ്.&lt;/p&gt;&lt;p&gt;കേരളം തന്നെ കലയും രാഷ്ട്രീയവും ചേർന്ന് വളർന്നൊരു സംസ്കാരിക ഭൂമിയാണ്. ഇവിടെ കലാസൃഷ്ടി ഒരിക്കലും വെറും വിനോദത്തിനായി മാത്രം നില കൊണ്ടിട്ടില്ല; അത് സാമൂഹിക ബോധവും രാഷ്ട്രീയ പ്രസക്തിയും നിറഞ്ഞതാണ്. കലയുടെ ഭാഷ കേരളത്തിൽ പലപ്പോഴും പ്രതിഷേധത്തിന്റെ ഭാഷയായി മാറിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ദളിതാവകാശ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായ അയ്യങ്കാളി കലാപ്രകടനങ്ങളും പൊതുയോഗങ്ങളും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായി ഉപയോഗിച്ചു. 1907 -ൽ അദ്ദേഹം ആരംഭിച്ച സാധു ജന പരിപാലന സംഘം ഗ്രാമങ്ങളിൽ കലാപരിപാടികളും ഗാനപ്രകടനങ്ങളും നടത്തി, ജനങ്ങളെ അവകാശബോധത്തിലേക്ക് നയിച്ചു. സംഗീതവും പൊതുപ്രകടനങ്ങളും അന്ന് ഒരു രാഷ്ട്രീയ ആയുധമായി പ്രവർത്തിച്ചു.&lt;/p&gt;&lt;p&gt;സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണഗുരു കവിത, ഭജന, പ്രസംഗം എന്നിവ വഴി സമത്വസന്ദേശം പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ജാതിവിവേചനത്തിന്റെ വിമർശനം ഒരു മതപരമായ സന്ദേശമല്ല; അത് രാഷ്ട്രീയ പ്രസക്തിയുള്ള സാമൂഹ്യവിപ്ലവമായിരുന്നു. ഗുരുവിന്റെ വാക്കുകളും കവിതകളും സാമൂഹിക നവോത്ഥാനത്തിലേക്കുള്ള തുറവിയായിരുന്നു.&lt;/p&gt;&lt;p&gt;1980 -കളിൽ മലയാള കവിതയെ തെരുവിലേക്കും പൊതുവേദികളിലേക്കും കൊണ്ടുവന്ന കവിയാണ് കടമ്മനിട്ട. KPAC സംഗീത-നാടകങ്ങളുടെ മാതൃകയിൽ, അദ്ദേഹത്തിന്റെ കവിത വായനകളും പൊതുസമ്മേളനങ്ങളും കലയുടെ രാഷ്ട്രീയ പങ്കാളിത്തത്തെ പുതുക്കി. മകുടം പോലുള്ള കവിതകൾ ജനങ്ങളിൽ പ്രക്ഷോഭബോധം വളർത്തി.&lt;/p&gt;&lt;p&gt;കേരളത്തിലെ ജനപ്രിയ ഗാനരീതികളായ ഓണപ്പാട്ടും മാപ്പിളപ്പാട്ടും രാഷ്ട്രീയ-സാമൂഹിക സന്ദേശങ്ങൾ കൂടുതൽ ജനകീയമാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, പല ഓണപ്പാട്ടുകളിലും ഫ്യൂഡൽ വ്യവസ്ഥയെ വിമർശിക്കുന്ന വരികളും, മാപ്പിളപ്പാട്ടുകളിൽ തൊഴിലാളികളുടെ പോരാട്ടഗാനങ്ങളും നിറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;ഈ പശ്ചാത്തലത്തിൽ, പുഷ്പവതിയുടെ ഇടപെടൽ കേരളത്തിന്റെ കലാപ്രതിഷേധ പാരമ്പര്യത്തിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രതിഷേധമാണ്. അവരുടെ പാട്ടുകളും പൊതുസ്ഥലങ്ങളിൽ പറയുന്ന രാഷ്ട്രീയ നിലപാടുകളും അയ്യങ്കാളിയുടെ ജനാധിപത്യ പ്രസംഗങ്ങളിൽ നിന്നും, ഗുരുവിന്റെ സമത്വ സന്ദേശങ്ങളിൽ നിന്നും, കടമ്മനിട്ടയുടെ തെരുവുപ്രസംഗങ്ങളിൽ നിന്നുമുള്ള തുടർച്ചയാണ്.&lt;/p&gt;&lt;p&gt;പുഷ്പവതി&ndash;അടൂർ സംഭവത്തിൽ പൊതുവേദിയിൽ ഉയർന്ന ചോദ്യങ്ങൾ ചില പ്രധാന വിഷയങ്ങളെ അവതരിപ്പിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;1. ഗേറ്റ്കീപ്പിംഗ് - കലാപരിപാടികളിലും സാംസ്കാരിക നയനിർമ്മാണത്തിലും &lsquo;സ്ഥാപനപരമായ&rsquo; പരിശീലനം നേടിയവരെ മാത്രം യോഗ്യരായി കണക്കാക്കുന്ന പ്രവണത.&lt;/p&gt;&lt;p&gt;2. ലിംഗവ്യത്യാസ സമ്മർദ്ദങ്ങൾ - സ്ത്രീ, ദളിത്, ട്രാൻസ് കലാ പ്രവർത്തകർ പൊതുരാഷ്ട്രീയത്തിൽ ഇടപെടാതിരിക്കാനുള്ള സാമൂഹിക സമ്മർദ്ദം.&lt;/p&gt;&lt;p&gt;3. പ്രതിഷേധത്തിന്റെ തുടർച്ച - കലയുടെ രാഷ്ട്രീയ ഇടപെടൽ കേരളത്തിന്റെ സംസ്കാരിക ചരിത്രത്തിൽ എപ്പോഴും നിലനിന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;കോൺക്ലേവിൽ നടന്ന ഇടപെടലിനു പിന്നാലെ പലവിധ അഭിപ്രായങ്ങൾ സമൂഹത്തിൽ ഉയർന്നുവന്നു. ചില കലാകാരന്മാർ പുഷ്പവതിക്ക് പിന്തുണ നൽകി. കലാപ്രവർത്തനം നിയമിത - സ്ഥാപന സർട്ടിഫിക്കറ്റുകളാൽ മാത്രം നിശ്ചയിക്കാനാകില്ലെന്ന് അവർ വാദിച്ചു. മറ്റുചിലർ പുഷ്പവതിയുടെ ഇടപെടൽ &lsquo;മുതിര്ന്ന കലാകാരന്മാരെ അപമാനിക്കുന്നതിന് തുല്യമാണ്&rsquo; എന്ന് പറഞ്ഞു.&lt;/p&gt;&lt;p&gt;പ്രശ്നം &lsquo;സിനിമയിൽ ആരെ ഉൾപ്പെടുത്തണം&rsquo; എന്നതിൽ ഒതുങ്ങുന്നില്ല; &lsquo;സംസ്കാരിക അധികാരം ആരുടേതാണ്&rsquo;, ആരാണ് നിയന്ത്രിക്കേണ്ടത് എന്നതിലാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;(Pushpavathy Poypadathu /Image Credit: Social media)&lt;/p&gt;&lt;p&gt;ചരിത്രം നമ്മോട് പറയുന്നു , കലാകാരന്മാർ അധികാരത്തെ ചോദ്യം ചെയ്യുമ്പോൾ പലപ്പോഴും അവരുടെ തൊഴിൽ ജീവിതത്തിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. അമേരിക്കയിൽ പീറ്റ് സീഗർ രാഷ്ട്രീയഗാനങ്ങൾ പാടിയതിനാൽ ബ്ലാക്ക്ലിസ്റ്റിലായി. ഇറാനിൽ ഭരണകൂട വിമർശനങ്ങൾക്കെതിരെയുള്ള ജാഫർ പനാഹിയുടെ സിനിമകൾ നിരോധിക്കപ്പെട്ടു. 2010 ഡിസംബർ 20 മുതൽ അദ്ദേഹം ജയിലിലാണുള്ളത്. ആറു വർഷത്തെ തടവ് ശിക്ഷയും 20 വർഷത്തേക്ക് സിനിമ സംവിധാനം ചെയ്യാനോ തിരക്കഥയെഴുതാനോ രാജ്യത്തേയോ വിദേശത്തെയോ പത്രക്കാരുമായി സിനിമാ സംബന്ധിയായ യാതൊരുവിധ അഭിമുഖങ്ങളോ ചെയ്യാൻ അനുവാദമില്ല. കൂടാതെ രാജ്യത്തിനു പുറത്ത് പോകാനും അനുവാദം നിഷേധിച്ചിരിക്കുകയാണ് ഇറാനിലെ സർക്കാർ. ഇദ്ദേഹത്തിന്റെ സിനിമകൾ സ്വതന്ത്ര ചിന്തകൾ വളർത്തുന്നതാണു ഗവൺമെന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്. കേരളത്തിലും തുറന്നുപറയുന്ന ചില കലാകാരന്മാർ അനൗദ്യോഗികമായി വേദികളിൽ നിന്നും അവസരങ്ങളിൽ നിന്നും അകറ്റപ്പെട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;പുഷ്പവതിയുടെ ഇടപെടൽ നമ്മെ വളരെ പ്രധാനപ്പെട്ട സത്യത്തിലേക്ക് തിരിച്ചു കൊണ്ടുപോവുന്നു: കല, വെറും വിനോദമല്ല; അത് രാഷ്ട്രീയ ഇടപെടലാണ്.&lt;/p&gt;&lt;p&gt;കലാകാരന് പൊതുസ്ഥലത്ത് സംസാരിക്കുമ്പോൾ, അവർ വെറും ഒരു വ്യക്തിയോട് മറുപടി പറയുന്നില്ല; അവർ ചരിത്രത്തോടാണ് മറുപടി പറയുന്നത്.&lt;/p&gt;&lt;p&gt;പുഷ്പവതി പറഞ്ഞതു പോലെ: &lsquo;ഞാന്&zwj; പാട്ടുപാടുന്നത് കയ്യടി മാത്രം നേടാനായാൽ എന്റെ ശബ്ദം ശൂന്യമായിരിക്കും. നീതിക്കായി പാടിയാൽ അതിന് ഭാരവും അർത്ഥവുമുണ്ടാകും.&rsquo; ദീർഘദൂരം അത് മുഴങ്ങിക്കൊണ്ടിരിക്കും.&lt;/p&gt;&lt;p&gt;കേരളം, ഭാവിയിൽ അവരുടെ പാട്ടുകൾ മാത്രമല്ല ഓർമ്മിക്കുക - കലയുടെ പേരിൽ അവർ എടുത്ത രാഷ്ട്രീയ നിലപാടും ഓർക്കും.&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/politics-in-arts-resistance-of-pushpavathy-poypadathu-articleshow-725qk63"/>
        </item>
        <item>
            <title><![CDATA[മൗനം മൊഴിയാകുമ്പോൾ: ബിനാലെയിൽ കൈകൾ വിരിയിച്ച വിസ്മയക്കാഴ്ചകൾ]]></title>
            <link>https://www.asianetnews.com/art-magazine/amazing-sights-unfolded-at-the-biennale-articleshow-7c2xvf9</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/amazing-sights-unfolded-at-the-biennale-articleshow-7c2xvf9</guid>
            <pubDate>Thu, 26 Feb 2026 22:38:22 +0530</pubDate>
            <description><![CDATA[കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി, ബാംഗ്ലൂർ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി (MAP) ഒരുക്കിയ പരിപാടിയിൽ ആംഗ്യഭാഷയിലൂടെ കലയെ അവതരിപ്പിച്ചു. ബധിരസമൂഹം നയിച്ച ഈ സംഗമം, കല എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനുള്ളതാണെന്ന സന്ദേശം നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjdea13vyg5780m0fhysngsk,imgname-mild-tooth-of-milk-1772125226107.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഫോ&lt;/strong&gt;ർട്ട് കൊച്ചിയിലെ പുരാതനമായ ഡച്ച് വെയർഹൗസ് കഴിഞ്ഞ ഞായറാഴ്ച സാക്ഷ്യം വഹിച്ചത് അപൂർവ്വമായൊരു ഭാഷാ സംഗമത്തിനായിരുന്നു. വാക്കുകൾക്ക് പകരം വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ പറഞ്ഞ ഒരു സായാഹ്നം. കൊച്ചി - മുസിരിസ് ബിനാലെയുടെ ഭാഗമായി ബാംഗ്ലൂർ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി (MAP) സംഘടിപ്പിച്ച പരിപാടികൾ കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.&lt;/p&gt;&lt;h2&gt;'&lt;strong&gt;മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്'&lt;/strong&gt;&lt;/h2&gt;&lt;p&gt;അഫ്ര ഐസ്മയുടെ 'മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്' എന്ന പ്രദർശനത്തിന്&zwj;റെ പശ്ചാത്തലത്തിൽ, ബധിരസമൂഹം നയിച്ച വേറിട്ടൊരു ലോകത്തേക്കാണ് ബിനാലെ പ്രേമികൾ ക്ഷണിക്കപ്പെട്ടത്. ഹാർദീപ് സിംഗിന്&zwj;റെ നേതൃത്വത്തിൽ നടന്ന 'ലേൺ ഐഎസ്എൽ &ndash; കൊച്ചി എഡിഷൻ' വെറുമൊരു ഭാഷാ പഠനമായിരുന്നില്ല. പകരം, പ്രദർശനത്തിലെ ഓരോ പരവതാനിയും കളിമൺ ശില്പവും എന്തിന് ഒരു വിരൽത്തുമ്പിലൂടെയും മുഖ ചലനങ്ങളിലൂടെയും എങ്ങനെ ഹൃദയങ്ങളിലേക്ക് എത്തിചേരാമെന്നതായിരുന്നു ആ ശിൽപശാല.&lt;/p&gt;&lt;h3&gt;&lt;strong&gt;ശബ്ദമില്ലാത്ത ലോകത്തെ വികാരം&lt;/strong&gt;&lt;/h3&gt;&lt;p&gt;ശബ്ദമില്ലാത്ത ലോകത്തെ വികാരങ്ങളെ വെറും ആംഗ്യങ്ങളായല്ല, മറിച്ച് സിനിമയെപ്പോലെ മനോഹരമായ ദൃശ്യങ്ങളാക്കി (Visual Vernacular) മാറ്റിയ ബെനിൻ ജോർജ് വർഗീസിന്&zwj;റെ പ്രകടനവും ഹാർദീപ് സിംഗിന്&zwj;റെ ആംഗ്യഭാഷാ കവിതയും കാണികളെ വിസ്മയിപ്പിച്ചു. കേരള മ്യൂസിയവുമായി സഹകരിച്ച് മാപ്പ് (MAP) ഒരുക്കിയ ഈ സംഗമത്തിൽ കേൾവിയുള്ളവരും ബധിരരും ഒരേ വികാരത്തിൽ ലയിച്ചു ചേർന്നു.&lt;/p&gt;&lt;p&gt;&quot;കല ആർക്കും അന്യമാകരുത്. എല്ലാവർക്കും ഒരേപോലെ തൊട്ടറിയാനും ആസ്വദിക്കാനും കഴിയുന്ന ഒന്നായിരിക്കണം അത്. അതിനുള്ള ഒരു ചെറിയ ചുവടുവെപ്പാണ് ഈ ശിൽപശാല,&quot; എന്ന് എം. എ. പി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ് സിദ്ധാർത്ഥ മേനോൻ അഭിപ്രായപ്പെട്ടു. ആശയവിനിമയം വെറും ശബ്ദങ്ങളിലല്ല, മറിച്ച് ഹൃദയങ്ങൾ തമ്മിലുള്ള സ്പർശനത്തിലാണെന്ന് തെളിയിച്ച ഒരു പകൽ കൂടിയായിരുന്നു ഇത്.&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/amazing-sights-unfolded-at-the-biennale-articleshow-7c2xvf9"/>
        </item>
        <item>
            <title><![CDATA[പ്രതിരോധവും വിമ‍ർശനവും; തെരുവിൽ നിന്നും കാഴ്ചക്കാരോട് കലഹിക്കുന്ന ബാൻസ്കിയുടെ ചിത്രങ്ങൾ]]></title>
            <link>https://www.asianetnews.com/gallery/art-magazine/defense-and-criticism-banksys-street-painting-8t0lr4p</link>
            <guid isPermaLink="true">https://www.asianetnews.com/gallery/art-magazine/defense-and-criticism-banksys-street-painting-8t0lr4p</guid>
            <pubDate>Fri, 26 Dec 2025 16:47:18 +0530</pubDate>
            <description><![CDATA[&lt;p&gt;ഗൗരവമേറിയ സാമൂഹിക-രാഷ്ട്രീയ സന്ദേശങ്ങൾ ജനങ്ങളിലേക്ക് കൈമാറാൻ സ്റ്റെൻസിൽ ആർട്ട് ഉപയോഗിക്കുന്ന ബാൻസ്കി, ഇന്നും അജ്ഞാതനായ അതേസമയം ലോകപ്രശസ്തനായ ചിത്രകാരനാണ്. കെട്ടിടച്ചുമരുകളിൽ കറുത്ത ഹാസ്യവും ആക്ഷേപഹാസ്യം ഒരുപോലെ ചേരുന്ന ആ ചിത്രങ്ങൾ വരയ്ക്കപ്പെട്ടുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdd54qpgzmgr1vj4pat6chs0,imgname-4ba335b5-81b6-490d-b5e8-e50ba655e5af-1766746906320.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗൗരവമേറിയ സാമൂഹിക-രാഷ്ട്രീയ സന്ദേശങ്ങൾ ജനങ്ങളിലേക്ക് കൈമാറാൻ സ്റ്റെൻസിൽ ആർട്ട് ഉപയോഗിക്കുന്ന ബാൻസ്കി, ഇന്നും അജ്ഞാതനായ അതേസമയം ലോകപ്രശസ്തനായ ചിത്രകാരനാണ്. കെട്ടിടച്ചുമരുകളിൽ കറുത്ത ഹാസ്യവും ആക്ഷേപഹാസ്യം ഒരുപോലെ ചേരുന്ന ആ ചിത്രങ്ങൾ വരയ്ക്കപ്പെട്ടുന്നു&lt;/p&gt;&lt;img&gt;&lt;p&gt;ബാൻസ്കിയുടെ ഏറ്റവും പ്രശസ്തമായ ചിത്രം. ഒരു ചെറിയ പെൺകുട്ടി ഹൃദയാകൃതിയിലുള്ള ചുവന്ന ബലൂണിനായി കൈനീട്ടുന്ന ഈ ചിത്രം 'പ്രതീക്ഷ'യുടെ പ്രതീകമാണ്.&lt;/p&gt;&lt;img&gt;&lt;p&gt;മുഖം മറച്ച ഒരാൾ ബോംബിന് പകരം പൂച്ചെണ്ട് എറിയുന്ന ചിത്രം. അക്രമത്തിന് പകരം സ്നേഹവും സമാധാനവുമാണ് വേണ്ടതെന്ന സന്ദേശമാണ് നൽകുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;ബ്രിട്ടീഷ് പാർലമെന്റിൽ മനുഷ്യർക്ക് പകരം ചിമ്പാൻസികൾ ഇരിക്കുന്നതായി ചിത്രീകരിക്കുന്നു. രാഷ്ട്രീയ വ്യവസ്ഥയിലെ പോരായ്മകളെ പരിഹസിക്കുന്ന ചിത്രമാണിത്.&lt;/p&gt;&lt;img&gt;&lt;p&gt;യൂണിഫോം ധരിച്ച രണ്ട് പുരുഷ പൊലീസുകാർ പരസ്പരം ചുംബിക്കുന്ന ചിത്രം. സമൂഹത്തിലെ മുൻവിധികളെയും അധികാര വർഗ്ഗത്തെയും ഇത് ചോദ്യം ചെയ്യുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ഒരു വേലക്കാരി ചപ്പുചവറുകൾ കാർപ്പറ്റിനടിയിലേക്ക് ഒളിപ്പിച്ചു വെക്കുന്നത്. സത്യങ്ങൾ മൂടിവെക്കാൻ ശ്രമിക്കുന്ന അധികാരികളെ സൂചിപ്പിക്കുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ഒരു കൊച്ചു കുട്ടി തറയിലിരുന്ന് തയ്യൽ മെഷീനിൽ ബ്രിട്ടീഷ് പതാക തുന്നുന്ന ചിത്രം. ബാലവേലയെയും മുതലാളിത്തത്തെയും ഇത് വിമർശിക്കുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;പരസ്പരം കെട്ടിപ്പിടിച്ചിരിക്കുമ്പോഴും ഫോണിൽ ശ്രദ്ധിക്കുന്ന കമിതാക്കൾ. ആധുനിക കാലത്ത് സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ഇത് കാണിക്കുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;വിയറ്റ്നാം യുദ്ധത്തിലെ ഇരയായ പെൺകുട്ടിയെ മിക്കി മൗസിനും റൊണാൾഡ് മക്ഡൊണാൾഡിനുമൊപ്പം ചേർത്ത് വരച്ചിരിക്കുന്നു. ഉപഭോഗസംസ്കാരവും യുദ്ധത്തിന്&zwj;റെ ക്രൂരതയും തമ്മിലുള്ള വൈരുദ്ധ്യം ഇതിലുണ്ട്.&lt;/p&gt;&lt;img&gt;&lt;p&gt;ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിനെ ഒരു അഭയാർത്ഥിയായി ചിത്രീകരിക്കുന്നു. കുടിയേറ്റക്കാരെ ലോകം കാണുന്ന രീതിയെ ഇത് തിരുത്താൻ ശ്രമിക്കുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;കൊറോണ കാലത്ത് നഴ്സിനെ സൂപ്പർ ഹീറോയായി കണ്ട് കളിക്കുന്ന കുട്ടിയുടെ ചിത്രം. കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിക്കുന്ന ചിത്രം.&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/gallery/art-magazine/defense-and-criticism-banksys-street-painting-8t0lr4p"/>
        </item>
        <item>
            <title><![CDATA[18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് 'അമേരിക്ക', വിറ്റുപോയത് 1.21 കോടിക്ക്!]]></title>
            <link>https://www.asianetnews.com/art-magazine/america-18-karat-solid-gold-toilet-by-maurizio-cattelan-sold-for-one-crore-articleshow-a5dhqmv</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/america-18-karat-solid-gold-toilet-by-maurizio-cattelan-sold-for-one-crore-articleshow-a5dhqmv</guid>
            <pubDate>Thu, 20 Nov 2025 10:45:09 +0530</pubDate>
            <description><![CDATA[&lt;p&gt;കാറ്റലൻ തന്നെയാണ് 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ ടോയ്ലെറ്റ് അതിസമ്പന്നരെ കളിയാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്ന വിവരം പങ്കുവച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kaftrdhd1k8x5ar3w7qvx1q0,imgname-new-project--19--1763615454765.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലേലത്തിൽ 1.21 കോടി രൂപയ്ക്ക് വിറ്റുപോയി 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന സ്വർണ ടോയ്&zwj;ലെറ്റ്. മുഴുവനായും പ്രവർത്തനക്ഷമമായ സ്വർണ ടോയ്&zwj;ലെറ്റാണ് 1.21 കോടിക്ക് വിറ്റുപോയിരിക്കുന്നത്. അതിസമ്പന്നരെ പരിഹസിക്കുന്നതാണ് ഈ കലാസൃഷ്ടി. ചുമരിൽ ഒരു വാഴപ്പഴം ഒട്ടിച്ചുവെച്ചിരിക്കുന്ന കലാസൃഷ്ടിയിലൂടെ പ്രശസ്തനായ ഇറ്റാലിയൻ കലാകാരൻ മൗറീഷ്യോ കാറ്റലൻ തന്നെയാണ് ഈ ടോയ്&zwj;ലെറ്റും നിർമ്മിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ സോത്ത്ബീസിൽ ലേലത്തിലാണ് ഒരുകോടിക്ക് മുകളിൽ വിലയ്ക്ക് ടോയ്&zwj;ലെറ്റ് വിറ്റുപോയിരിക്കുന്നത്. 101 കിലോഗ്രാം (223 പൗണ്ട്) വരുന്ന, 18 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച ഈ ടോയ്&zwj;ലെറ്റിന്റെ ലേലം ഏകദേശം 10 മില്യൺ ഡോളറിലായിരുന്നു ആരംഭിച്ചിരുന്നത്.&lt;/p&gt;&lt;p&gt;കാറ്റലൻ തന്നെയാണ് 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ ടോയ്ലെറ്റ് അതിസമ്പന്നരെ കളിയാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്ന വിവരം പങ്കുവച്ചത്. &quot;നിങ്ങൾ എന്ത് കഴിച്ചാലും, 200 ഡോളറിന്റെ ലഞ്ചായാലും 2 ഡോളറിന്റെ ഹോട്ട് ഡോഗ് ആയാലും, ടോയ്&zwnj;ലറ്റിൽ പോകുമ്പോൾ സംഭവിക്കുന്നത് ഒന്നുതന്നെയാണ്&quot; എന്നാണ് നേരത്തെ അദ്ദേഹം ഈ കലാസൃഷ്ടിയെ കുറിച്ച് പറഞ്ഞത്.&lt;/p&gt;&lt;p&gt;ഇതേ ലേലത്തിലാണ് കഴിഞ്ഞ ദിവസം ലോകപ്രശസ്ത ചിത്രകാരൻ ​ഗുസ്താവ് ക്ലിംറ്റിന്റെ ഒരു പെയിന്റിം​ഗ് 2110 കോടിക്ക് വിറ്റുപോയത്. ആറടി ഉയരമുള്ള, 'പോർട്രെയ്റ്റ് ഓഫ് എലിസബത്ത് ലെഡറർ' എന്ന പെയിന്റിംഗാണ് ലേലത്തിൽ വിറ്റത്. ഓസ്ട്രിയൻ ചിത്രകാരനായ ക്ലിംറ്റ് 1914 -നും 1916 -നും ഇടയിൽ വരച്ചതാണ് പ്രസ്തുത പെയിന്റിം​ഗ്. അതിൽ ക്ലിംറ്റിന്റെ രക്ഷാധികാരിയുടെ മകളും, അനന്തരാവകാശിയുമായ ലെഡററിനെയാണ് കാണുന്നത്. ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രി നടന്ന സോത്ത്ബീസ് ലേലത്തിൽ ആറ് ലേലക്കാർ 20 മിനിറ്റ് നേരമാണ് ക്ലിംറ്റിന്റെ ഈ പ്രശസ്തമായ കലാസൃഷ്ടി സ്വന്തമാക്കാൻ വേണ്ടി മത്സരിച്ചത്. അതേസമയം, ഈ പെയിന്റിംഗ് ആരാണ് വാങ്ങിയത് എന്ന് സോത്ത്ബീസ് വെളിപ്പെടുത്തിയിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/america-18-karat-solid-gold-toilet-by-maurizio-cattelan-sold-for-one-crore-articleshow-a5dhqmv"/>
        </item>
        <item>
            <title><![CDATA[മ്യൂസിയത്തിൽ നിന്നും സെൽഫി എടുക്കുന്നതിനിടെ കീറിപ്പോയത് 300 വർഷം പഴക്കമുള്ള അമൂല്യ ചിത്രം]]></title>
            <link>https://www.asianetnews.com/art-magazine/300-years-old-masterpiece-painting-was-damaged-when-visitor-taking-a-selfie/articleshow-a6vus6v</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/300-years-old-masterpiece-painting-was-damaged-when-visitor-taking-a-selfie/articleshow-a6vus6v</guid>
            <pubDate>Wed, 25 Jun 2025 12:00:14 +0530</pubDate>
            <description><![CDATA[&lt;p&gt;സെൽഫി എടുക്കുന്നതിനായി ഇയാൾ പെയിന്&zwj;റിംഗിന് മുകളിലേക്ക് ചാരി നില്&zwj;ക്കുകായിരുന്നു. ഈ സമയം കൈ കൊണ്ട് അമർത്തിയതിന്&zwj;റെ ഭാഗമായി പെയിന്&zwj;റിംഗ് കീറി നശിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jyjvy9mkpsjfyj55rzxxv14d,imgname-300-years-old-masterpiece-painting-was-damaged-when-visitor-taking-a-selfie-1750832457362.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;ന്ദർശകന്&zwj;റെ സെൽഫി ഭ്രമം 300 വർഷം പഴക്കമുള്ള പെയിൻറിംഗ് നശിപ്പിച്ചു. ഫ്ലോറൻസിലെ പ്രശസ്തമായ ഉഫിസി ഗാലറിയിലെ അമൂല്യമായ പെയിന്&zwj;റിംഗാണ് ഫോട്ടോ എടുക്കുന്നതിനിടയിൽ സന്ദർശകൻ കാൽവഴുതി വീണതിനെ തുടർന്ന് തകർന്നത്. ഈ സംഭവത്തോടെ ഗാലറിയിലെ കലാശേഖരങ്ങൾ സംരക്ഷിക്കുന്നതിന് മ്യൂസിയം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;&lt;p&gt;1712-ൽ ആന്&zwj;റൺ ഡൊമെനിക്കോ ഗബ്ബിയാനി സൃഷ്ടിച്ച ടസ്കൻ രാജകുമാരൻ ഫെർഡിനാണ്ടോ ഡി മെഡിസിയുടെ ഛായാചിത്രമായ പെയിൻറിംഗാണ് തകർന്നത്. കലാസൃഷ്ടിയിൽ ചാരിയിരുന്ന് കൊണ്ട് സന്ദർശകന്&zwj; സെൽഫി എടുക്കാൻ നടത്തിയ ശ്രമമാണ് കലാസൃഷ്ടിയുടെ തകർച്ചയ്ക്ക് കാരണം. സന്ദർശകൻ പിന്നിലേക്ക് മറിഞ്ഞ് വീണതിനെ തുടർന്ന് ക്യാൻവാസ് കീറി പോവുകയായിരുന്നു. മ്യൂസിയത്തിലെ സുരക്ഷാ ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Ma si pu&ograve;&hellip;..?!?!Turista per farsi un #selfie agli #Uffizi di #Firenze sfonda un quadro.&amp;nbsp;L&rsquo;opera coinvolta &egrave; Ferdinando de&rsquo; Medici, ritratto del 1690 firmato da Niccol&ograve; Cassana, noto anche come il Nicoletto. Il dipinto, proveniente dalle collezioni di Palazzo Pitti, &egrave;&hellip; pic.twitter.com/uYRCWF0HZ4&lt;/p&gt;&lt;p&gt;&mdash; Dario Barone (@DBking85) June 22, 2025&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&quot;Ferdinand de M&eacute;dicis&quot; (1712) par Gabbiani.Toile crev&eacute;e pour cause de selfie aux Offices  pic.twitter.com/Q7ikCNqlwO&lt;/p&gt;&lt;p&gt;&mdash; Cousin Pons (@tontisse64) June 22, 2025&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കേടുപാടുകൾ വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മ്യൂസിയം അധികൃതർ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഭാവിയിൽ സന്ദർശകരുടെ പെരുമാറ്റത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡയറക്ടർ സിമോൺ വെർഡെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്&zwj; പങ്കുവയ്ക്കുന്നതിനായി സന്ദർശകർ വീഡിയോകൾ പകർത്താനും ചിത്രങ്ങൾ എടുക്കാനും ശ്രമം നടത്തുന്നത് ഇപ്പോൾ വലിയൊരു ശല്യമായി മാറിയിരിക്കുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മ്യൂസിയം അധികൃതർ.&lt;/p&gt;&lt;p&gt;'ഫ്ലോറൻസും യൂറോപ്പും: പതിനെട്ടാം നൂറ്റാണ്ടിലെ കലകൾ' എന്ന പേരിൽ ഉഫിസിയിൽ നടന്ന ഒരു പ്രദർശനത്തിന്&zwj;റെ ഭാഗമായാണ് ഈ ഛായാചിത്രം പ്രദർശനത്തിന് വെച്ചിരുന്നത്. ചിത്രത്തിന്&zwj;റെ നാശത്തിന് കാരണക്കാരനായ സന്ദർശകന്&zwj;റെ ചിത്രങ്ങൾ പോലീസിന് കൈമാറിയതായി മ്യൂസിയം അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/300-years-old-masterpiece-painting-was-damaged-when-visitor-taking-a-selfie/articleshow-a6vus6v"/>
        </item>
        <item>
            <title><![CDATA[വെറും നാലേനാലു മിനിറ്റ്, 487 കോടി രൂപ, ഫ്രിഡ കാഹ്‍ലോ പെയിന്റിം​ഗ് വിറ്റത് റെക്കോർഡ് വിലയ്ക്ക്]]></title>
            <link>https://www.asianetnews.com/art-magazine/frida-kahlos-self-portrait-named-el-sueno-was-sold-for-rs-487-crore-articleshow-a89letv</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/frida-kahlos-self-portrait-named-el-sueno-was-sold-for-rs-487-crore-articleshow-a89letv</guid>
            <pubDate>Sat, 22 Nov 2025 13:34:49 +0530</pubDate>
            <description><![CDATA[&lt;p&gt;ഫ്രിഡ കഹ്&zwnj;ലോയുടെ ഏറ്റവും പ്രശസ്തമായ സെൽഫ് പോർട്രെയ്റ്റുകളിൽ ഒന്നാണ് ഇത്. ജീവിതത്തിലെ പ്രക്ഷുബ്ധമായ ഒരു അധ്യായത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ഫ്രിഡ ഈ പോർട്രെയ്റ്റ് വരച്ചിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kan8atrqn56f8kzgwmvx71v5,imgname-new-project--29--1763797461783.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകപ്രശസ്തയായ മെക്സിക്കൻ ചിത്രകാരി ഫ്രിഡ കഹ്&zwnj;ലോയുടെ സെൽഫ് പോർട്രെയ്റ്റ് ന്യൂയോർക്കിലെ ലേലത്തിൽ വിറ്റുപോയത് 54.7 മില്യൺ ഡോളറിന് (ഏകദേശം 487 കോടി രൂപ). വ്യാഴാഴ്ചയാണ് സോത്ത്ബീസ് ലേലശാലയിൽ വിൽപ്പന നടന്നത്. ഒരു സ്ത്രീ കലാകാരിയുടെ പെയിന്റിംഗിന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന തുകയാണ് ഇത്. 1940 -ൽ ഫ്രിഡ കഹ്&zwnj;ലോ വരച്ച 'എൽ സുവേനോ'/ 'ദി ഡ്രീം' (ദി ബെഡ്) എന്ന കലാസൃഷ്ടിക്ക് വെറും നാല് മിനിറ്റ് മാത്രം നീണ്ടുനിന്ന ലേലത്തിലാണ് 54.7 മില്യൺ ഡോളർ ലഭിച്ചത്. ഫ്രിഡ കഹ്&zwnj;ലോയുടെ ഏറ്റവും പ്രശസ്തമായ സെൽഫ് പോർട്രെയ്റ്റുകളിൽ ഒന്നാണ് ഇത്. ജീവിതത്തിലെ പ്രക്ഷുബ്ധമായ ഒരു അധ്യായത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ഫ്രിഡ ഈ പോർട്രെയ്റ്റ് വരച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഫ്രിഡയുടെ മുൻ കാമുകൻ കൊല്ലപ്പെട്ട വർഷമായിരുന്നു അത്. ഏകദേശം അതേ സമയത്ത് തന്നെയായിരുന്നു അവളുടെ വിവാഹവും വിവാഹമോചനവും എല്ലാം നടക്കുന്നതും. ഈ സർറിയലിസ്റ്റ് പെയിന്റിംഗിൽ കാണുന്നത് ഫ്രിഡ കഹ്&zwnj;ലോ ഒരു ബങ്ക് ബെഡിൽ ഉറങ്ങുന്നതാണ്. ഇലകൾ കൊണ്ടുള്ള ഒരു മേലാപ്പിൽ അവൾ പൊതിഞ്ഞിരിക്കുന്നത് കാണാം. ഓവർഹെഡ് ബങ്കിൽ ഡൈനാമൈറ്റ് കൊണ്ട് പൊതിഞ്ഞ ഒരു അസ്ഥികൂടവും കിടക്കുന്നു. ശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടുള്ള സമയത്ത് ഫ്രിഡയുടെ പ്രതിരോധശേഷി എത്രമാത്രമുണ്ടായിരുന്നു എന്നത് കാണിക്കുന്നതാണ് ഈ പെയിന്റിം​ഗ്. ഒപ്പം തന്നെ ബന്ധങ്ങളോടും രോഗത്തോടുമുള്ള അവളുടെ പോരാട്ടങ്ങൾ കൂടി ഈ പെയിന്റിം​ഗിൽ നിന്നും വ്യക്തമാണ്.&lt;/p&gt;&lt;p&gt;'വളരെ വ്യക്തിപരമായ ഒരു ചിത്രമാണ് ഇത്. ഇതിൽ കഹ്&zwnj;ലോ മെക്സിക്കൻ സംസ്കാരത്തിൽ നിന്നുള്ള ഫോക്ലോർ മാതൃകയെ യൂറോപ്യൻ സർറിയലിസവുമായി ലയിപ്പിക്കുന്നു' എന്നാണ് പെയിന്റിം​ഗിനെ കുറിച്ച് സോത്ത്ബീസിലെ ലാറ്റിൻ അമേരിക്കൻ ആർട്ട് തലവനായ അന്ന ഡി സ്റ്റാസി എഎഫ്&zwnj;പിയോട് പറഞ്ഞത്.&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/frida-kahlos-self-portrait-named-el-sueno-was-sold-for-rs-487-crore-articleshow-a89letv"/>
        </item>
        <item>
            <title><![CDATA[167.20 കോടി; രാജാ രവിവർമ്മയുടെ 'യശോദയും കൃഷ്ണനും' ലേലത്തിൽ പോയത് റെക്കോർഡ് വിലയ്ക്ക്]]></title>
            <link>https://www.asianetnews.com/art-magazine/raja-ravi-varma-s-yashoda-and-krishna-goes-up-for-auction-for-a-record-price-articleshow-g4sxhpu</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/raja-ravi-varma-s-yashoda-and-krishna-goes-up-for-auction-for-a-record-price-articleshow-g4sxhpu</guid>
            <pubDate>Fri, 03 Apr 2026 08:46:42 +0530</pubDate>
            <description><![CDATA[&lt;p&gt;രാജാ രവിവർമ്മയുടെ 'യശോദയും കൃഷ്ണനും' എന്ന ചിത്രം 167.20 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയി, ഒരു ഇന്ത്യൻ കലാസൃഷ്ടിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനവാലയാണ് ദില്ലിയിൽ നടന്ന സാഫ്രോണ്&zwj; ആർട്ട് സ്പ്രിങ് ലേലത്തിൽ 19 -ാം നൂറ്റാണ്ടിൽ വരച്ച ഈ ചിത്രം സ്വന്തമാക്കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn8mtzsh3e3npvd8p2bpf3aq,imgname-yashoda-and-krishna-1775185526577.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യൻ ചിത്രകലയ്ക്ക് പുതിയ ഭാവുകത്വം നൽകിയ രാജാ രവിവർമ്മയുടെ ചിത്രം ഒരു ഇന്ത്യൻ കലാസൃഷ്ടിക്ക് ലഭിച്ച ഏറ്റവും വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റ് പോയി. 167.20 കോടി രൂപയ്ക്കാണ് (17.9 Million Dollar) യശോദയും കൃഷ്ണനും എന്ന ചിത്രം വിറ്റ് പോയത്. ബുധനാഴ്ച ദില്ലിയിൽ നടന്ന സാഫ്രോണ്&zwj; ആർട്ട് സ്പ്രിങ് ലേലത്തിലാണ് റെക്കോർഡ് വിലയ്ക്ക് ചിത്രം വിറ്റ് പോയത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളിൽ ഒന്നായ സിറം ഇന്&zwj;സ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനവാലയാണ് ചിത്രം ഇത്രയും ഉയർന്ന വിലയ്ക്ക് വാങ്ങിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;പുതിയ റെക്കോർഡ്&lt;/strong&gt;&lt;/h2&gt;&lt;p&gt;കഴിഞ്ഞ വർഷം 118 കോടി രൂപയ്ക്ക് വിറ്റ എം എഫ് ഹുസൈന്&zwj;റെ അൺടൈറ്റിൽഡ് (ഗ്രാം യാത്ര) ചിത്രത്തിന്&zwj;റെ റിക്കോർഡ് ഇതോടെ പഴങ്കതയായി. രാജാ രവിവർമ്മ 1800 -കളിൽ വരച്ചതെന്ന് കരുതപ്പെടുന്ന ചിത്രത്തിൽ പശുവിനെ കറക്കുന്ന യശോദയെ കെട്ടിപ്പിടിച്ച് പാലിനായി ഗ്ലാസ് നീട്ടുന്ന കൃഷ്മനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇന്ത്യൻ ചിത്രത്തിന് ലോകത്തെ ചിത്രവിപണിയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണ് ഈ ചിത്രത്തിന് ലഭിച്ചത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ദേശീയ നിധി&lt;/strong&gt;&lt;/h3&gt;&lt;p&gt;രാജാ രവിവർമ്മയുടെ തനത് ശൈലിയിലുള്ള ചിത്രം സ്വന്തമാക്കിയത് ഭാഗ്യമായി കരുതുന്നെന്ന് ലേലത്തിന് ശേഷം സൈറസ് പൂനവാല പറഞ്ഞു. ഒരു 'ദേശീയ നിധി' എന്നാണ സൈറസ് ചിത്രത്തെ വിശേഷിപ്പിച്ചത്. ചിത്രം പൊതുജനങ്ങൾക്ക് കാണാനായി അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജാ രവിവർമ്മയുടെ ചിത്രത്തിന് ലഭിച്ച വില, ഇന്ത്യൻ, ദക്ഷിണേഷ്യൻ കലകൾക്ക് ലോകമാർക്കറ്റിലുള്ള ആവശ്യകത വർദ്ധിച്ചുവരുന്നതിന്&zwj;റെയും ആർട്ട് കളക്ടർമാർ ചിത്രങ്ങളുടെ വിലകൾ ഉയർത്തുന്നതും വിൽപ്പനയിലും റെക്കോർഡുകളിലുമുണ്ടായ കുതിച്ചുചാട്ടം എടുത്തുകാണിക്കുന്നുവെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/raja-ravi-varma-s-yashoda-and-krishna-goes-up-for-auction-for-a-record-price-articleshow-g4sxhpu"/>
        </item>
        <item>
            <title><![CDATA[തിരക്കോട് തിരക്ക്, ഒടുവില്‍ 'മൊണലിസ' ചിത്രം സൂക്ഷിച്ചിരുന്ന പാരീസിലെ ലൂവ് മ്യൂസിയം അടച്ച് ജീവനക്കാര്‍]]></title>
            <link>https://www.asianetnews.com/art-magazine/over-tourists-staff-close-paris-s-louvre-museum/articleshow-lyby4g3</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/over-tourists-staff-close-paris-s-louvre-museum/articleshow-lyby4g3</guid>
            <pubDate>Tue, 17 Jun 2025 19:35:50 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതിദിനം പതിനായിരക്കണക്കിന് സന്ദ&zwj;ർശകരെത്തുന്ന, എന്നാല്&zwj; അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്&zwj;പ്പ് മുട്ടുന്ന മ്യൂസിയം അടച്ച് പ്രതിഷേധിക്കുകയായിരുന്നു ജീവനക്കാര്&zwj;.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxz32ckbnp10sswqwy4vn6hk,imgname-louvre-museum--1--1750168842859.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കത്തില്&zwj; ഏറ്റവും കൂടുതല്&zwj; സന്ദര്&zwj;ശകരെത്തുന്ന മ്യൂസിയങ്ങളിലൊന്നാണ് മോണാലിസ ചിത്രം സൂക്ഷിച്ചിരിക്കുന്ന ലൂവ് മ്യൂസിയം. എന്നാല്&zwj;, തിരക്ക് നിയന്ത്രണ വിധേയമാക്കാന്&zwj; കഴിയാതെ വന്നതോടെ ജീവനക്കാര്&zwj; മ്യൂസിയം അടച്ചിട്ടെന്ന് റിപ്പോര്&zwj;ട്ട്. ഇത് ആദ്യമായല്ല തിരക്ക് കാരണം ജീവനക്കാർ മ്യൂസിയം അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ഇതിന് മുമ്പ് 2013-ലും 2019-ലും മ്യൂസിയം അടച്ചിട്ട് ജീവനക്കാര്&zwj; പ്രതിഷേധിച്ചിരുന്നു. എന്നാല്&zwj;, ഇത്തവണ ജീവനക്കാരുടെ പ്രതിഷേധം പാരമ്യത്തിലാണെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു.&lt;/p&gt;&lt;p&gt;ലോക ക്ലാസിക്ക് ചിത്രമായ മോണലിസയും, സാന്ദ്രോ ബോട്ടിസെല്ലിയുടെ മാസ്റ്റര്&zwj;പീസ് ചിത്രങ്ങളും ഡയാന ദി ഹണ്ട്രസ്സ്, വീനസ് ഡി മിലോ, സമോത്രേസിന്&zwj;റെ ചിറകുള്ള വിജയം, തുടങ്ങിയ ശില്പങ്ങളാലും സമ്പന്നമാണ് പാരീസിലെ ലൂവ് മ്യൂസിയം. കഴിഞ്ഞ തിങ്കളാഴ്ച മ്യൂസിയത്തിന് മുന്നിലെ ഐ എം പെയിയുടെ ഗ്ലാസ് പിരമിഡിന് മുന്നില്&zwj; പോലും മണിക്കൂറുകളോളം ഒരു അടി പോലും നീങ്ങാന്&zwj; കഴിയാതെ സന്ദര്&zwj;ശകരുടെ നീണ്ട വരികൾ കിടന്നു. ഇതിലെ വലിയ പിരമിഡ് വഴിയാണ് സന്ദര്&zwj;ശകര്&zwj;ക്ക് മ്യൂസിയത്തിന് അകത്ത് കടക്കാന്&zwj; കഴിയുക. ഇതോടെ ഗാലറി അറ്റൻഡർമാർ, ടിക്കറ്റ് ഏജന്&zwj;റുമാർ, സുരക്ഷാ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള മ്യൂസിയത്തിലെ ഭൂരിഭാഗം ജീവനക്കാരും തങ്ങളുടെ ജോലിക്ക് കയറാന്&zwj; വിസമ്മതിക്കുകയായിരുന്നെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു. തങ്ങൾക്ക് സുരക്ഷിതത്വത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമല്ല നിലവിൽ മ്യൂസിയത്തിലുള്ളതെന്നാണ് ജീവനക്കാര്&zwj; പരാതിപ്പെട്ടത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;The Louvre museum in Paris SHUTS DOWN after staff stage protest over mass tourism.&amp;nbsp;Thousands of tourists stood outside the world&rsquo;s most visited museum and were unable to gain entry after staff went on strike.&amp;nbsp;Staff including; gallery attendants, ticket agents and security&hellip; pic.twitter.com/iIdZrbz3B6&lt;/p&gt;&lt;p&gt;&mdash; Oli London (@OliLondonTV) June 17, 2025&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കഴിഞ്ഞ വർഷം 87 ലക്ഷത്തിലധികം സന്ദർശകരാണ് ലൂവ് മ്യൂസിയത്തിലെത്തിയത്. എന്നാല്&zwj;, ഇത്രയേറെ ആളുകളെത്തുന്ന മ്യൂസിയത്തില്&zwj; അതിന് അവശ്യമായ വിശ്രമ കേന്ദ്രങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഓരോ ദിവസവും എത്തിച്ചേരുന്ന പതിനായിരക്കണക്കിന് സന്ദര്&zwj;ശകരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും മ്യൂസിയത്തിലില്ലെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. അതേസമയം ലൂവ് മ്യൂസിയം കെട്ടിടത്തിന്&zwj;റെ ചില ഭാഗങ്ങൾ ഇനി വാട്ട&zwj;പ്രൂഫ് ആയിരിക്കില്ലെന്നും ഇത് താപനിലയില്&zwj; വലിയ ഏറ്റക്കുറച്ചിലിനും അത് വഴി കലാസൃഷ്ടികളുടെ നാശത്തിനും കാരണമാക്കുമെന്നും ലൂവ്രെ പ്രസിഡന്&zwj;റ് ലോറൻസ് ഡെസ് കാർസ് മുന്നറിയിപ്പ് നൽകി. ജീവനക്കാര്&zwj;ക്കും സന്ദര്&zwj;ശകര്&zwj;ക്കും ഇപ്പോൾ അനുഭവപ്പെടുന്നത് ഒരു ശാരീരിക പരീക്ഷണമാണെന്ന് അവര്&zwj; തന്&zwj;റെ വാര്&zwj;ത്താ കുറിപ്പില്&zwj; വിശേഷിപ്പിച്ചതായി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;&lt;p&gt;ലൂവ് മ്യൂസിയം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്&zwj;റ് ഇമ്മാനുവല്&zwj; മാക്രോണ്&zwj; 10 വര്&zwj;ഷം നീളുന്ന ഒരു പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'ലൂവ് ന്യൂ റിനൈസന്&zwj;സ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം മോണലിസയുടെ ചിത്രം കാണാന്&zwj; പുതിയൊരു പ്രവേശന കവാടം തുറന്നു. ഇതിലൂടെ 20,000 സന്ദര്&zwj;ശകരാണ് പ്രതിദിനം ചിത്രം കാണാനായി എത്തുന്നത്. പദ്ധതി പ്രകാരം ദീര്&zwj;ഘകാലത്തേക്ക് മ്യൂസിയത്തിന്&zwj;റെ പ്രവര്&zwj;ത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ആവകാശപ്പെടുന്നുണ്ടെങ്കിലും ജീവനക്കാരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതില്&zwj; പദ്ധതി പരാജയപ്പെടുന്നതായി ആരോപണം ഉയര്&zwj;ന്നു. മക്രോണ്&zwj; പുതിയ പുതിയ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക മാത്രമാണെന്നും അത് പ്രശ്നം പരിഹരിക്കുന്നില്ലെന്നും ജീവനക്കാരും ആരോപിക്കുന്നു. അതേസമയം കഴിഞ്ഞ 10 വര്&zwj;ഷത്തിനിടെ മ്യൂസിയത്തിന് ലഭിച്ചിരുന്ന സര്&zwj;ക്കാര്&zwj; സബ്സിഡികളില്&zwj; 20 ശതമാനത്തിലധികം കുറഞ്ഞുവെന്നും ജീവനക്കാര്&zwj; ആരോപിക്കുന്നു. എന്നാല്&zwj;, ഓരോദിവസവും സന്ദര്&zwj;ശകരുടെ എണ്ണത്തില്&zwj; വര്&zwj;ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാതെ ഏങ്ങനെ സുരക്ഷിതമായി ജോലി ചെയ്യുമെന്ന് ജീവനക്കാരും ചോദിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/over-tourists-staff-close-paris-s-louvre-museum/articleshow-lyby4g3"/>
        </item>
        <item>
            <title><![CDATA[ഡിജിറ്റൽ സ്ക്രീനിലെ 'മ്യൂസിക് ശിക്ഷൺ' ഇനി വേദിയിലെ വിസ്മയം;  സംഗീതമഴ പെയ്യിക്കാൻ 'റിഥംബരി'!]]></title>
            <link>https://www.asianetnews.com/art-magazine/rithambari-is-a-new-name-for-music-education-venues-on-digital-platforms-articleshow-og0ngr2</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/rithambari-is-a-new-name-for-music-education-venues-on-digital-platforms-articleshow-og0ngr2</guid>
            <pubDate>Tue, 31 Mar 2026 11:19:30 +0530</pubDate>
            <description><![CDATA[ഓൺലൈൻ സംഗീത ക്ലാസുകളിലൂടെ പ്രശസ്തരായ സുധീഷ് കുമാറും ദേവ്കി നന്ദകുമാറും 'റിഥംബരി' എന്ന പുതിയ മ്യൂസിക് ബാൻഡിന് തുടക്കം കുറിച്ചു. മെലഡികൾക്കും ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകൾക്കും പ്രാധാന്യം നൽകുന്ന ഈ ബാൻഡ്, പ്രമേയാധിഷ്ഠിത ഷോകളുമായി സംഗീതലോകത്ത് പുതിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn16z3gnn924nd4gw2sw4814,imgname-rithambari-1774936100373.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഓ&lt;/strong&gt;ൺലൈൻ ക്ലാസുകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ വീടുകളിൽ സംഗീതത്തിന്&zwj;റെ പാലാഴി തീർത്തവരാണ് സുധീഷ് കുമാറും ദേവ്കി നന്ദകുമാറും. 'മ്യൂസിക് ശിക്ഷൺ' (Music shikshan) എന്ന പ്ലാറ്റ്&zwnj;ഫോമിലൂടെ അഞ്ഞൂറിലധികം ശിഷ്യരെ വാർത്തെടുത്ത ഈ ദമ്പതികൾ, ഡിജിറ്റൽ ലോകത്തെ ആ വിജയഗാഥയ്ക്ക് ശേഷം ഇപ്പോൾ ലൈവ് സ്റ്റേജുകളിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. തങ്ങളുടെ പുതിയ സ്വപ്നമായ 'റിഥംബരി' എന്ന മ്യൂസിക് ബാൻഡിലൂടെ സം​ഗീത പ്രേമികളുടെ ഹൃ​ദയം വീണ്ടും കീഴടക്കുകയാണ് ഇവർ.&lt;/p&gt;&lt;h2&gt;&lt;strong&gt;എന്താണ് റിഥംബരി?&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്നത്തെ പല മ്യൂസിക് ബാൻഡുകളും അമിതമായ ശബ്ദകോലാഹലങ്ങളിലേക്കും മെറ്റാലിക് ശൈലികളിലേക്കും വഴിമാറുമ്പോൾ, റിഥംബരി സഞ്ചരിക്കുന്നത് തികച്ചും വ്യത്യസ്തമായ പാതയിലൂടെയാണ്. &quot;A Fusion of Soul and Music&quot; എന്ന ടാഗ്&zwnj;ലൈൻ അന്വർത്ഥമാക്കും വിധം, കേൾവിക്കാരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മെലഡികൾക്കും ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകൾക്കുമാണ് ഇവർ മുൻഗണന നൽകുന്നത്. വെറുമൊരു പാട്ടുക്കച്ചേരി എന്നതിലുപരി, മനുഷ്യസഹജമായ വികാരങ്ങളെ &mdash; സന്തോഷം, സങ്കടം, പ്രണയം &mdash; സംഗീതത്തിലൂടെ ഇവർ ആവിഷ്കരിക്കുന്നു. ഓരോ പരിപാടിയും വ്യത്യസ്ത തീമുകളിൽ ഒരുക്കുന്നതിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത് ഒരു നവ്യാനുഭവമാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;പിന്നിൽ വൻ നിര&lt;/strong&gt;&lt;/h3&gt;&lt;p&gt;മികച്ച അക്കാദമിക് പശ്ചാത്തലവും അനുഭവസമ്പത്തുമുള്ള കലാകാരന്മാരുടെ ഒരു വലിയ നിരതന്നെ റിഥംബരിക്ക് പിന്നിലുണ്ട്. കർണാട്ടിക് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുധീഷ് കുമാറും ദേവ്കി നന്ദകുമാറും തന്നെയാണ് ബാൻഡിന്&zwj;റെ ആസൂത്രണവും ക്ലാസിക്കൽ അടിത്തറയും പാകുന്നത്. റിയാലിറ്റി ഷോ താരം രാകേഷ് കിഷോർ, അശ്വതി നായർ, ആൽബിൻ എ ആർ (കീബോർഡ്), ഗോകുൽ കുമാർ &amp;amp; സി ബി ബാബു (ഗിറ്റാർ), പോൾ ജോസഫ് (ഡ്രംസ്) എന്നിവരടങ്ങുന്നതാണ് റിഥംബരി ബാൻഡ്&lt;/p&gt;&lt;p&gt;കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന അരങ്ങേറ്റത്തോടെ തന്നെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കാൻ റിഥംബരിക്ക് കഴിഞ്ഞു. നവരസങ്ങളെ ആസ്പദമാക്കിയുള്ള പ്രമേയാധിഷ്ഠിത ഷോകളുമായി ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിലേക്ക് എത്താനാണ് റിഥംബരി ലക്ഷ്യമിടുന്നത്. പഴയ പാട്ടുകളുടെ മാധുര്യവും പുതിയ കാലത്തിന്&zwj;റെ പുതുമയും ചേരുന്ന ഈ വിസ്മയയാത്ര വരും നാളുകളിൽ സംഗീത ലോകത്ത് പുത്തൻ അലകൾ തീർക്കുമെന്ന് ഉറപ്പാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/rithambari-is-a-new-name-for-music-education-venues-on-digital-platforms-articleshow-og0ngr2"/>
        </item>
        <item>
            <title><![CDATA[അജ്ഞാതനായ കലാകാരൻ 'ബാൻസ്കി'യെ തിരിച്ചറിഞ്ഞു, വ‍ർഷങ്ങൾ നീണ്ട അന്വേഷണം]]></title>
            <link>https://www.asianetnews.com/art-magazine/worlds-most-elusive-artist-banksy-revealed-articleshow-peniaib</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/worlds-most-elusive-artist-banksy-revealed-articleshow-peniaib</guid>
            <pubDate>Tue, 17 Mar 2026 16:08:19 +0530</pubDate>
            <description><![CDATA[പതിറ്റാണ്ടുകളായി അജ്ഞാതനായിരുന്ന കലാകാരൻ ബാൻസ്കിയെ റോയിട്ടേഴ്സ് റിപ്പോർട്ട് തിരിച്ചറിഞ്ഞു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ നിന്നുള്ള റോബിൻ ഗണ്ണിംഗ്ഹാം ആണ് ബാൻസ്കിയെന്ന് വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യുക്രൈനിലെ ചുവർചിത്രവും പഴയ കോടതി രേഖകളും നിർണായക തെളിവുകളായെങ്കിലും, ഗണ്ണിംഗ്ഹാം ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkxnzx98q370m59q4z577c0v,imgname-bansky-robin-gunningham-1773743895848.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;പ&lt;/strong&gt;ടിഞ്ഞാറൻ ലോകത്തിലെ അജ്ഞാതനായ കലാകാരൻ ബാൻസ്കിയെ ഒടുവിൽ തിരിച്ചറിഞ്ഞു. ഭരണകൂടങ്ങളെ അസ്വസ്ഥമാക്കിയ, തെരുവുകളിൽ പ്രത്യക്ഷപ്പെടുന്ന സ്റ്റെന്&zwj;സിൽ ആ&zwj;ർട്ടിന് പിന്നിൽ ആര് എന്ന കാലങ്ങളായുള്ള ചോദ്യത്തിന് ഒടുവിൽ ഉത്തരമായിരിക്കുന്നു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ നിന്നുള്ള 51 വയസ്സുള്ള റോബിൻ ഗണ്ണിംഗ്ഹാം. അതാണ് ബാങ്ക്സിയുടെ യഥാർത്ഥ പേര്.&lt;/p&gt;&lt;h2&gt;&lt;strong&gt;റോബിൻ ഗണ്ണിംഗ്ഹാം&lt;/strong&gt;&lt;/h2&gt;&lt;p&gt;പതിറ്റാണ്ടുകളായി, ബാൻസ്കി ലോകത്തിന് അജ്ഞാതനായിരുന്നു. അദ്ദേഹത്തിന്&zwj;റെ തെരുവ് ചിത്രങ്ങൾ ദശലക്ഷക്കണക്കിന് ഡോളറുകൾക്കാണ് പലപ്പോഴും വിറ്റ് പോയിരുന്നത്. അജ്ഞാനായി ഇരുന്ന് കൊണ്ട് ബാൻസ്കി വരച്ച ചിത്രങ്ങൾ ചിത്രകലാലോകത്ത് സ്വന്തമായൊരു സാമ്രാജ്യം തന്നെ തീർത്തു. റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്&zwj;ട്ടിലാണ് ബാൻസ്കിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ നിന്നുള്ള 51 വയസ്സുള്ള റോബിൻ ഗണ്ണിംഗ്ഹാം ആണ് ബാൻസ്കി എന്ന അ&zwnj;ജ്ഞാതനായ ആ ചിത്രകാരനെന്ന് റോയിറ്റേഴ്സ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. 2008 ൽ, ഗണ്ണിംഗ്ഹാം നിയമപരമായി തന്&zwj;റെ പേര് ഡേവിഡ് ജോൺസ് എന്ന് മാറ്റിയിരുന്നു. ഈ പേര് ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ പേരുകളിലൊന്നാണ്. ഈ പേര് മാറ്റം അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ സഹായിച്ചെന്നും റോയിറ്റേഴ്സ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;വർഷങ്ങളുടെ അന്വേഷണം&lt;/strong&gt;&lt;/h3&gt;&lt;p&gt;നിരവധി വർഷത്തെ അന്വേഷണത്തിനൊടുവിലാണ് റോബിൻ ഗണ്ണിംഗ്ഹാമാണ് ബാൻസ്കി എന്ന അജ്ഞാതനായ കലാകാരനെന്ന് റോയിറ്റേഴ്സ് തിരിച്ചറിഞ്ഞത്. 2022 അവസാനത്തിൽ, മൂന്ന് പേർ യുക്രൈനിലെ ഹൊറെങ്കയിലെ ബോംബാക്രമണത്തിൽ തകർന്ന ഒരു കെട്ടിടത്തിൽ എത്തി. ഒരാൾ ചാരനിറത്തിലുള്ള ഹൂഡിയും ഒരാൾ ബേസ്ബോൾ തൊപ്പിയും ധരിച്ചിരുന്നു, മൂന്നാമൻ, പ്രശസ്ത ഫോട്ടോഗ്രാഫറായ ഗൈൽസ് ഡ്യൂലി, അദ്ദേഹം തന്&zwj;റെ കൃത്രിമ കൈകാലുകളിലാണ് നടന്നത്. തകർന്ന ചുമരിൽ അവർ ഒരുമിച്ച് ഒരു ബാത്ത് ടബ്ബിൽ ഒരു മനുഷ്യന്&zwj;റെ ചുവർചിത്രം വരച്ചു. ആ ചിത്രം ബാൻസ്കി ആരെന്ന അന്വേഷണത്തിന്&zwj;റെ തുടക്കം കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Andrew Jovic (@cyberkid70)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;പലരിൽ തുടങ്ങിയ സംശയം&lt;/strong&gt;&lt;/h3&gt;&lt;p&gt;'മിസ്റ്റർ ബ്രെയിൻ വാഷ്' എന്നറിയപ്പെടുന്ന കലാകാരൻ തിയറി ഗ്വെറ്റ, ബ്രിട്ടീഷ് ബാൻഡ് മാസിവ് അറ്റാക്കിന്&zwj;റെ മുൻനിരക്കാരനായ റോബർട്ട് ഡെൽ നജ, റോബിൻ ഗണ്ണിംഗ്ഹാം എന്നിവരെയെല്ലാം സംശയിച്ചു. പ്രദേശവാസികൾ ഡെൽ നജയാണ് എത്തിയതെന്ന് അവകാശപ്പെട്ടു. അന്വേഷണത്തിൽ ചുവർച്ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് ഡെൽ നജയും ഡ്യൂലിയും യുക്രൈയ്നിൽ എത്തിയതിന് അന്വേഷകർക്ക് തെളിവ് ലഭിച്ചു. പക്ഷേ, അതൊരു അവസാന തീർപ്പായിരുന്നില്ല.&lt;/p&gt;&lt;h3&gt;&lt;strong&gt;ബിൽബോർഡ് കേസ്&lt;/strong&gt;&lt;/h3&gt;&lt;p&gt;ബാങ്ക്സിയുടെ മുൻ മാനേജർ സ്റ്റീവ് ലസാരിഡ്സ്, ചിത്രങ്ങളുടെ പിന്നണിയിലെ ഫോട്ടോകൾ അടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. റോയിട്ടേഴ്&zwnj;സ് ആ ചിത്രങ്ങൾ വിശകലനം ചെയ്തു. 2000 സെപ്റ്റംബറിൽ ന്യൂയോർക്കിൽ ഒരു ഫാഷൻ ബിൽബോർഡ് നശിപ്പിക്കപ്പെട്ടത് സംബന്ധിച്ച് ഒരു കേസ് റോയിറ്റേഴ്സിന്&zwj;റെ ശ്രദ്ധയിൽപ്പെട്ടു. ആ കേസിൽ ഉൾപ്പെട്ടിരുന്നത് റോബിൻ ഗണ്ണിംഗ്ഹാം ആയിരുന്നെന്ന് കോടതി രേഖകൾ തെളിവ് നൽകി. ഇതിനിടെ ബാൻസ്കി എന്ന അജ്ഞാതനായ കലാകാരൻ റോബിൻ ഗണ്ണിംഗ്ഹാം ആണെന്ന് 2008 -ൽ മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒറ്റ തെളിവ് മാത്രമല്ല പല തെളിവുകളുടെ അടിസ്ഥാനത്തിലാണ് റോയ്റ്റേഴ്സിന്&zwj;റെ വെളിപ്പെടുത്തലെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;പ്രതികരിക്കാതെ റോബിൻ ഗണ്ണിംഗ്ഹാം&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം ലണ്ടൻ മുതൽ ലോസ് ഏഞ്ചൽസ് വരെയുള്ള തെരുവുകളിൽ ചിത്രങ്ങൾ വരച്ച, നിലവിലെ എല്ലാ ലേല റിക്കോർഡുകളും തകർത്ത ചിത്രങ്ങ വിറ്റിരുന്ന ബാൻസ്കി ഒരിക്കലും തന്&zwj;റെ ഐഡന്&zwj;റിറ്റി വെളിപ്പെടുത്തിയിരുന്നില്ല. ബാന്&zwj;സ്കിയോ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നവരോ അത് വെളിപ്പെടുത്തിയില്ല. മെയിൽ ഓൺ സൺഡേ റോബിൻ ഗണ്ണിംഗ്ഹാമാണ് ബാൻസ്കിയെന്ന് റിപ്പോര്&zwj;ട്ട് ചെയ്ത അതേ വ&zwj;ർഷം തന്നെ അദ്ദേഹം തന്&zwj;റെ പേര് ഔദ്ധ്യോഗികമായി മാറ്റി. ഇതോടെ അദ്ദേഹം വീണ്ടും അജ്ഞാതനായി തുടർന്നു. റോയിറ്റേഴ്സിന്&zwj;റെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബാൻസ്കി എന്ന ആ അജ്ഞാത കലാകാരനെ ലോകം തിരിച്ചറിഞ്ഞു. പക്ഷേ. അപ്പോഴും പുറത്ത് വന്ന വാർത്തകളോട് റോബിൻ ഗണ്ണിംഗ്ഹാമോ അദ്ദേഹത്തോട് അടുത്ത് നിൽക്കുന്നവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/worlds-most-elusive-artist-banksy-revealed-articleshow-peniaib"/>
        </item>
        <item>
            <title><![CDATA[ഗുസ്താവ് ക്ലിംറ്റിന്റെ പെയിന്റിം​ഗ് ലേലത്തിൽ വിറ്റത് 2110 കോടിക്ക്]]></title>
            <link>https://www.asianetnews.com/art-magazine/gustav-klimt-portrait-of-elisabeth-lederer-sells-for-2110-crore-articleshow-qaqa6l6</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/gustav-klimt-portrait-of-elisabeth-lederer-sells-for-2110-crore-articleshow-qaqa6l6</guid>
            <pubDate>Wed, 19 Nov 2025 14:19:13 +0530</pubDate>
            <description><![CDATA[&lt;p&gt;ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രി നടന്ന സോത്ത്ബീസ് ലേലത്തിൽ ആറ് ലേലക്കാർ 20 മിനിറ്റ് നേരമാണ് ക്ലിംറ്റിന്റെ ഈ പ്രശസ്തമായ കലാസൃഷ്ടി സ്വന്തമാക്കാൻ വേണ്ടി മത്സരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kadmngp4r8ptw017erqr1r4x,imgname-new-project--14--1763541959364.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗുസ്താവ് ക്ലിംറ്റിന്റെ ഒരു പെയിന്റിംഗ് ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് വിലയായ $236.4 മില്യണിന്. ഇത് ലേലത്തിൽ ഇതുവരെ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ ഏറ്റവും വിലയേറിയ കലാസൃഷ്ടിയും, ലേലത്തിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും വിലകൂടിയ ആധുനിക കലാസൃഷ്ടിയുമാണ്. ആറടി ഉയരമുള്ള, 'പോർട്രെയ്റ്റ് ഓഫ് എലിസബത്ത് ലെഡറർ' എന്ന പെയിന്റിംഗ്, ഓസ്ട്രിയൻ ചിത്രകാരനായ ക്ലിംറ്റ് 1914 -നും 1916 -നും ഇടയിൽ വരച്ചതാണ്. അതിൽ ക്ലിംറ്റിന്റെ രക്ഷാധികാരിയുടെ മകളും, അനന്തരാവകാശിയുമായ ലെഡററിനെയാണ് കാണുന്നത്. അവർ ഒരു ചൈനീസ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രി നടന്ന സോത്ത്ബീസ് ലേലത്തിൽ ആറ് ലേലക്കാർ 20 മിനിറ്റ് നേരമാണ് ക്ലിംറ്റിന്റെ ഈ പ്രശസ്തമായ കലാസൃഷ്ടി സ്വന്തമാക്കാൻ വേണ്ടി മത്സരിച്ചത്. അതേസമയം, ഈ പെയിന്റിംഗ് ആരാണ് വാങ്ങിയത് എന്ന് സോത്ത്ബീസ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ എലിസബത്ത് ലെഡററുടെ ഈ ഛായാചിത്രം കൊള്ളയടിക്കുകയും തീപിടുത്തത്തിൽ അത് ഏതാണ്ട് നശിക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;എന്നാൽ, 1948 -ൽ അത് ലെഡററുടെ സഹോദരൻ എറിച്ചിന് തിരികെ നൽകി. ക്ലിംറ്റിന്റെ സുഹൃത്തും സഹ കലാകാരനുമായ എഗോൺ ഷീലിന്റെ പെയിന്റിം​ഗിലും ഡ്രോയിം​ഗിലും സ്ഥിരം വിഷയമായിരുന്നു എറിച്ച്. 1983 -ൽ, മരണത്തിന് രണ്ട് വർഷം മുമ്പ്, അദ്ദേഹം അത് വിൽക്കുന്നതുവരെ, 'പോർട്രെയ്റ്റ് ഓഫ് എലിസബത്ത് ലെഡറർ' എറിച്ചിന്റെ കയ്യിൽ തന്നെ ആയിരുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശം ഇപ്പോഴും അവശേഷിക്കുന്ന ക്ലിംറ്റിന്റെ രണ്ട് മുഴുനീള ഛായാചിത്രങ്ങളിൽ ഒന്നാണ് ലേലത്തിൽ വിറ്റുപോയിരിക്കുന്ന ഈ ചിത്രം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/gustav-klimt-portrait-of-elisabeth-lederer-sells-for-2110-crore-articleshow-qaqa6l6"/>
        </item>
        <item>
            <title><![CDATA[മഹാത്മാഗാന്ധിയുടെ അപൂർവ എണ്ണച്ചായ ചിത്രം വിറ്റ് പോയത് 1.7 കോടി രൂപയ്ക്ക്]]></title>
            <link>https://www.asianetnews.com/art-magazine/mahatma-gandhis-rare-oil-painting-was-sold-for-1-7-crore-rupees-articleshow-tspgs3g</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/mahatma-gandhis-rare-oil-painting-was-sold-for-1-7-crore-rupees-articleshow-tspgs3g</guid>
            <pubDate>Wed, 16 Jul 2025 12:05:59 +0530</pubDate>
            <description><![CDATA[&lt;p&gt;1974 -ല്&zwj; ലണ്ടനില്&zwj; പ്രദര്&zwj;ശിപ്പിച്ചപ്പോൾ ഹിന്ദു വലതുപക്ഷ തീവ്രവാദികൾ കത്തി ഉപയോഗിച്ച് ചിത്രം നശിപ്പിക്കാന്&zwj; ശ്രമിച്ചിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k08ymrxeyfgg45pk5xvsqdds,imgname-mahatma-gandhi-s-rare-oil-painting-1752647230381.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ല&lt;/strong&gt;ണ്ടനില്&zwj; നടന്നൊരു ലേലത്തിൽ മഹാത്മാ ഗാന്ധിയുടെ അത്യപൂര്&zwj;വ്വ എണ്ണച്ചായ ഛായാചിത്രം വിറ്റ് പോയത് 1.7 കോടി രൂപയ്ക്ക്. ട്രാവൽ ആൻഡ് എക്സ്പ്ലോറേഷൻ ഓൺലൈൻ വിൽപ്പനയിൽ ഏറ്റവും വലിയ വിലയ്ക്ക് വിറ്റഴിക്കപ്പെട്ട ഇനമായി ഈ ഛായാചിത്രം. ഛായാചിത്രം വരയ്ക്കുന്നതിന് വേണ്ടി കലാകാരന്&zwj;റെ മുന്നില്&zwj; മഹാത്മാഗാന്ധി ആദ്യമായി ഇരുന്ന് കൊടുത്ത് ഈ ചിത്രത്തിന് വേണ്ടിയാണെന്ന് കരുതുന്നു.&lt;/p&gt;&lt;p&gt;ലണ്ടനിലെ ബോൺഹാംസ് സംഘടിപ്പിച്ച ലേലത്തിൽ, അപൂർവ്വമായ ഈ എണ്ണച്ചായ ചിത്രം 1,52,800 പൗണ്ടിനാണ് (ഏകദേശം 1.7 കോടി രൂപ) വിറ്റുപോയത്. ബ്രിട്ടീഷ് കലാകാരിയായ ക്ലെയർ ലിംഗ്ടന്&zwj; വരച്ച മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് 50,000-70,000 പൗണ്ടാണ് പ്രതീക്ഷിച്ചത്. എന്നാല്&zwj; ചിത്രത്തിന് മൂന്നിരട്ടി തുകയാണ് ലഭിച്ചിരിക്കുന്നത്. ട്രാവൽ ആൻഡ് എക്സ്പ്ലോറേഷൻ ഓൺലൈൻ വിൽപ്പനയിൽ ബെസ്റ്റ് സെല്ലിംഗ് ചിത്രമായും ഈ ഛായാ ചിത്രം മാറി. മഹാത്മാ ഗാന്ധിയുടെ ഈ ഛായാ ചിത്രം ഇതിനുമുമ്പ് ഒരിക്കലും ലേലത്തിൽ വിറ്റഴിക്കപ്പെട്ടിട്ടില്ലെന്ന് ബോൺഹാംസ് സെയിൽ മേധാവി റിയാനോൺ ഡെമറി പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A rare oil portrait of Mahatma Gandhi, believed to be the only one he ever sat for, has sold at Bonhams for Rs 1.7 crore (&pound;152k) - three times its estimate. It is the first time it has ever been sold at auction.https://t.co/2ocd5b9sCJ&lt;/p&gt;&lt;p&gt;&mdash; Naomi Canton (@naomi2009) July 16, 2025&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;1989-ൽ മരിക്കുന്നതുവരെ ഈ ഛായാചിത്രം ക്ലെയർ ലിംഗ്ടന്&zwj;റെ സ്വകാര്യ ശേഖരത്തിലായിരുന്നു. പിന്നീട് ഇത് അവരുടെ കുടുംബത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു, അതിനാൽ ഈ കലാസൃഷ്ടി ലോകമെമ്പാടും ഇത്രയധികം താൽപ്പര്യം ജനിപ്പിച്ചതിൽ അതിശയിക്കാനില്ലെന്നും ഡെമറി കൂട്ടിച്ചേര്&zwj;ത്തു. 1974-ൽ, പൊതുപ്രദർശനത്തിന് വച്ചപ്പോൾ, ഛായാചിത്രം ഹിന്ദു വലതുപക്ഷ തീവ്രവാദികൾ കത്തിക്കൊണ്ട് അക്രമിച്ച് കേടുപാടുകൾ വരുത്തിയിരുന്നു. ചിത്രത്തിൽ പലയിടത്തും അറ്റകുറ്റപ്പണികളുടെ ലക്ഷണങ്ങളുണ്ട്. 1931-ൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധി പങ്കെടുക്കുന്ന സമയത്താണ്, ദിവസങ്ങളോളം അദ്ദേഹത്തെ സന്ദര്&zwj;ശിച്ചാണ് ബ്രിട്ടീഷ് അമേരിക്കൻ കലാകാരിയായ ക്ലെയർ ലൈറ്റൺ ഈ ചിത്രം വരയ്ക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/mahatma-gandhis-rare-oil-painting-was-sold-for-1-7-crore-rupees-articleshow-tspgs3g"/>
        </item>
        <item>
            <title><![CDATA[റോഡിൽ ദേ കാൻവാസ് പോലെ ഒരു വണ്ടി, വൈറലാവുന്നു 'ദ സ്റ്റാറി നൈറ്റ്' കാർ]]></title>
            <link>https://www.asianetnews.com/art-magazine/the-starry-night-car-from-bengaluru-went-viral-articleshow-vvon32l</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/the-starry-night-car-from-bengaluru-went-viral-articleshow-vvon32l</guid>
            <pubDate>Tue, 08 Jul 2025 19:34:06 +0530</pubDate>
            <description><![CDATA[&lt;p&gt;ബെം​ഗളൂരു തെരുവിൽ നിന്നുള്ള സ്റ്റാറി നൈറ്റ് വരച്ചു ചേർത്ത ഈ കാർ കാണാൻ ഒരു കാൻവാസ് പോലെയുണ്ട് എന്നതിൽ തർക്കമില്ല. ചിത്രത്തിൽ രാത്രിയുടെ മഞ്ഞവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന കാർ കാണാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jzn5emtfrj1zb57m2gwa6vxv,imgname-new-project--11--1751983280975.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വളരെ രസകരമായ ഒരുപാട് വീഡിയോകളും ചിത്രങ്ങളും ബെം​ഗളൂരുവിൽ നിന്നും വൈറലായി മാറാറുണ്ട്. എന്നാൽ, രസകരമായത് മാത്രമല്ല. അതിശയം തോന്നിപ്പിക്കുന്നതും മനോഹരമായതുമായ വീഡിയോകളും ചിത്രങ്ങളും ഇവിടെ നിന്നും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. അതുപോലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ&zwnj; വലിയ ശ്രദ്ധ നേടുന്നത്.&lt;/p&gt;&lt;p&gt;ചിത്രം ഷെയർ ചെയ്തിരിക്കുന്നത് തന്നെ, 'ഇന്നലെ വൈകുന്നേരം ഇന്ദിരാനഗറിലാണ് ഈ സുന്ദരിയെ കണ്ടത്! ബെംഗളൂരു ഒരിക്കലും സർപ്രൈസ് തരുന്നതിൽ പരാജയപ്പെടാറില്ല' എന്ന് പറഞ്ഞുകൊണ്ടാണ്. വിഖ്യാത കലാകാരനായ വിൻസെന്റ് വാൻഗോഗിന്റെ ഏറെ പ്രശസ്തമായ 'ദ സ്റ്റാറി നൈറ്റ്' എന്ന ചിത്രം പെയിന്റ് ചെയ്തിരിക്കുന്ന ഒരു കാറാണ് ഈ ചിത്രത്തിൽ കാണുന്നത്.&lt;/p&gt;&lt;p&gt;വാൻ​ഗോ​ഗിന്റെ മാസ്റ്റർപീസായി അറിയപ്പെടുന്ന ചിത്രമാണ് 'ദ സ്റ്റാറി നൈറ്റ്'. 1889 ജൂണിലാണ് ഈ ചിത്രം വാൻ​ഗോ​ഗ് വരച്ചത്. സൂര്യോദയത്തിന് തൊട്ടുമുമ്പ് അന്ന് വാൻ​ഗോ​ഗ് കഴിഞ്ഞിരുന്ന മുറിയിൽ നിന്നുമുള്ള കാഴ്ചയാണ് ഇത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Spotted this beauty in Indiranagar last evening! Bengaluru never fails to surprise pic.twitter.com/fSQaJqhj09&lt;/p&gt;&lt;p&gt;&mdash; Ishita Kedia (@Ishita_Kedia_) July 7, 2025&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;എന്തായാലും, ബെം​ഗളൂരു തെരുവിൽ നിന്നുള്ള സ്റ്റാറി നൈറ്റ് വരച്ചു ചേർത്ത ഈ കാർ കാണാൻ ഒരു കാൻവാസ് പോലെയുണ്ട് എന്നതിൽ തർക്കമില്ല. ചിത്രത്തിൽ രാത്രിയുടെ മഞ്ഞവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന കാർ കാണാം. വഴിയരികിൽ നിർത്തിയിട്ടിരിക്കുകയാണ് കാർ. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. അതേ കാറിന്റെ ചിത്രം തന്നെ പകൽ പകർത്തിയതാണ് ഒരാൾ കമന്റായി നൽകിയിരിക്കുന്നത്. മറ്റ് ചിലരെല്ലാം ഇത് മനോഹരം തന്നെ എന്നാണ് കമന്റ് നൽകിയത്. അതേസമയം, ഉദ്യോ​ഗസ്ഥർ ഇത് തടയില്ലേ എന്ന് സംശയം ചോദിച്ചവരും ഉണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/the-starry-night-car-from-bengaluru-went-viral-articleshow-vvon32l"/>
        </item>
        <item>
            <title><![CDATA[ക്യാമറക്കണ്ണടച്ച ഇതിഹാസം;  ഇന്ത്യൻ ഫോട്ടോജേർണലിസന്‍റെ പിതാവ് രഘു റായ് അന്തരിച്ചു]]></title>
            <link>https://www.asianetnews.com/art-magazine/raghu-rai-father-of-indian-photojournalism-passes-away-articleshow-ymrlmge</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/raghu-rai-father-of-indian-photojournalism-passes-away-articleshow-ymrlmge</guid>
            <pubDate>Sun, 26 Apr 2026 17:56:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ ഫോട്ടോ ജേർണലിസത്തിലെ അതികായനും പത്മശ്രീ ജേതാവുമായ രഘു റായ് (83) കാൻസർ ബാധിതനായി അന്തരിച്ചു. ഭോപ്പാൽ വാതക ദുരന്തം പോലുള്ള ചരിത്ര സംഭവങ്ങൾ പകർത്തി ലോകശ്രദ്ധ നേടിയ അദ്ദേഹം, മാഗ്നം ഫോട്ടോസിലെ അംഗത്വത്തിലൂടെയും ശ്രദ്ധേയനായിരുന്നു. ഹെൻറി കാർട്ടിയർ ബ്രെസ്സണിനാൽ മാർഗനിർദേശം ലഭിച്ച റായ്, ഫോട്ടോഗ്രാഫിയിൽ 18-ൽ അധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kq4w06a7x76gsbs2zexftw2a,imgname-raghu-rai-1777206303046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യൻ ഫോട്ടോ ജേർണലിസത്തിന്&zwj;റെ പിതാവ് എന്നറിയപ്പെടുന്ന മുതിർന്ന ഫോട്ടോഗ്രാഫർ രഘു റായ് (1942 - 2026) അന്തരിച്ചു. രണ്ട് വർഷത്തോളമായി കാൻസർ രോഗബാധിതനായിരുന്നു 83 -കാരനായ അദ്ദേഹം. രണ്ട് വർഷം മുമ്പാണ് അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തിയത്. എന്നാൽ അദ്ദേഹം അതിൽ നിന്ന് സുഖം പ്രാപിച്ച് വരുന്നതിനിടെ വയറ്റിലേക്ക് കാൻസർ പടർന്നു. ചികിത്സകളിലൂടെ അതും ഭേദമായെങ്കിലും കാൻസർ തലച്ചോറിലേക്ക് പടർന്നു. ഇതേ തുടർന്ന് വീണ്ടു ചികിത്സകൾ ആരംഭിച്ചിരുന്നു. ഇതിനിടെയായിരുന്നു മരണം. അദ്ദേഹത്തിന്&zwj;റെ മരണവിവരം കുടുംബം സമൂഹ മാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കും&lt;/p&gt;&lt;h2&gt;&lt;strong&gt;ഫോട്ടോഗ്രാഫിയിലേക്ക്&lt;/strong&gt;&lt;/h2&gt;&lt;p&gt;1942 ഡിസംബർ 18 -ന് ഝാങ്ങിൽ (ഇപ്പോൾ പാകിസ്ഥാനിൽ) ജനിച്ച റായ്, ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും ആദരണീയനായ ഫോട്ടോഗ്രാഫർമാരിൽ ഒരാളായി മാറി. 1960 -കളുടെ മധ്യത്തിലാണ് അദ്ദേഹം തന്&zwj;റെ കരിയർ ആരംഭിക്കുന്നത്. പിന്നീട്, ദി സ്റ്റേറ്റ്&zwnj;സ്മാനിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ചേർന്നു. 1976-ൽ അദ്ദേഹം പത്രം വിട്ട് സ്വതന്ത്രമായി ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലി ആരംഭിച്ചു. 1982 മുതൽ 1992 വരെ അദ്ദേഹം ഇന്ത്യാ ടുഡേയിൽ ഫോട്ടോഗ്രാഫി ഡയറക്ടറായും ജോലി ചെയ്തു. 1990 നും 1997 നും ഇടയിൽ വേൾഡ് പ്രസ് ഫോട്ടോയുടെ ജൂറി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Raghu Rai (@raghurai.official)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഹെൻറി കാർട്ടിയർ ബ്രെസ്സണാണ് അദ്ദേഹത്തിന് ഫോട്ടോഗ്രഫിയിൽ മാർഗനിർദേശം നൽകിയത്. ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഫോട്ടോഗ്രാഫി സ്ഥാപനങ്ങളിൽ ഒന്നായ മാഗ്നത്തിൽ ചേരാൻ 1977 -ൽ ബ്രെസ്സൺ, റായിയോട് ആവശ്യപ്പെട്ടിരുന്നു. റായിയുടെ ഫോട്ടോഗ്രാഫിയെ ആധുനിക ഇന്ത്യയുടെ 'ദൃശ്യരേഖ' എന്നാണ് വിശേഷിപ്പിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി മാറിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായ ഭോപ്പാൽ വാതക ദുരന്തത്തിന് ശേഷം അദ്ദേഹം പകർത്തിയ ദൃശ്യങ്ങൾ ലോക ശ്രദ്ധ നേടി. മദർ തെരേസ, ഇന്ദിരാഗാന്ധി തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ഫോട്ടോകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇന്ത്യയെ ദർശിച്ച പുസ്തകങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഫോട്ടോഗ്രാഫി പുസ്തകങ്ങളിലൂടെയാണ് രഘു റായി പ്രശസ്തനായത്. തന്റെ കരിയറിൽ, ഇന്ത്യയിലെ ജനങ്ങളെയും സംസ്കാരത്തെയും നഗരങ്ങളെയും കുറിച്ച് 18 ലധികം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചത്, രഘു റായിയുടെ ഇന്ത്യ: റിഫ്ലക്ഷൻസ് ഇൻ കളർ, റിഫ്ലക്ഷൻസ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ് തുടങ്ങിയവ അദ്ദേഹത്തിന്&zwj;റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ ചിലതാണ്. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ ഫോട്ടോഗ്രാഫിക്ക് 1972 -ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. 1992 -ൽ, യുഎസിൽ അദ്ദേഹത്തെ &quot;ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ&quot; ആയി തെരഞ്ഞെടുത്തു. 2019-ൽ, ഫോട്ടോഗ്രാഫിയിലെ ഉന്നത അന്താരാഷ്ട്ര ബഹുമതികളിലൊന്നായ അക്കാദമി ഡെസ് ബ്യൂക്സ്-ആർട്സ് ഫോട്ടോഗ്രാഫി അവാർഡ് അദ്ദേഹത്തെ തേടിയെത്തി. 2017-ൽ ഇന്ത്യയുടെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്&zwj;റ് അവാർഡ് സമ്മാനിച്ചു.&lt;/p&gt;&lt;p&gt;എഴുത്തുകാരി, എഡ്യുക്കേഷനിസ്റ്റ്, ഹെറിറ്റേജ് കൺസർവേഷനിസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ, ആവണി, പുർവായ് എന്നിവരാണ് മക്കൾ.&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/raghu-rai-father-of-indian-photojournalism-passes-away-articleshow-ymrlmge"/>
        </item>
        <item>
            <title><![CDATA[മു​ഗൾ കാലഘട്ടത്തിലെ കലാസൃഷ്ടി ലണ്ടനിലെ ലേലത്തിൽ വിറ്റുപോയത് 119 കോടിക്ക്]]></title>
            <link>https://www.asianetnews.com/art-magazine/mughal-miniature-basawans-painting-sold-for-rs-119-cr-at-christies-auction-articleshow-zto2ump</link>
            <guid isPermaLink="true">https://www.asianetnews.com/art-magazine/mughal-miniature-basawans-painting-sold-for-rs-119-cr-at-christies-auction-articleshow-zto2ump</guid>
            <pubDate>Sun, 02 Nov 2025 13:47:15 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രിൻസ് &amp;amp; പ്രിൻസസ് സദ്രുദ്ദീൻ ആഗാ ഖാന്റെ സ്വകാര്യശേഖരത്തിൽ നിന്നുള്ളതാണ് ഈ അസാധാരണ പെയിന്റിംഗുകൾ. 'എ ഫാമിലി ഓഫ് ചീറ്റാസ് ഇൻ എ റോക്കി ലാൻഡ്&zwnj;സ്കേപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഈ പെയിന്റിംഗ് ഏകദേശം 1575-80 കാലഘട്ടത്തിൽ നിന്നുള്ളതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k91t26vtk7by6fbhe4xcn14b,imgname-new-project--24--1762071223162.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അക്ബർ&zwnj; ചക്രവർത്തിയുടെ പ്രിയപ്പെട്ട കലാകാരന്മാരിൽ ഒരാളായ ബസാവന്റേതായി കരുതപ്പെടുന്ന, മിനിയേച്ചർ ലണ്ടനിൽ നടന്ന ക്രിസ്റ്റീസ് ലേലത്തിൽ വിറ്റുപോയത് 119 കോടിക്ക്. പാറക്കെട്ടുകൾ നിറഞ്ഞ ഒരിടത്ത്, സമൃദ്ധമായ പുല്ലിൽ വിശ്രമിക്കുന്ന ചീറ്റ കുടുംബത്തെ ചിത്രീകരിച്ചിരിക്കുന്ന മിനിയേച്ചറാണ് ഇതുവരെ ഒരു ക്ലാസിക്കൽ ഇന്ത്യൻ ആർട്ടിനും ലണ്ടനിലെ ക്രിസ്റ്റീസ് ലേലത്തിൽ കിട്ടാത്ത തുകയ്ക്ക് വിറ്റുപോയത്. ഒക്ടോബർ 28 -നായിരുന്നു ലേലം നടന്നത്. ക്രിസ്റ്റീസ് ലേലത്തിൽ GBP 10,245,000 (ഏകദേശം 119.49 കോടി രൂപ) നാണ് കലാസൃഷ്ടി വിറ്റുപോയത്.&lt;/p&gt;&lt;p&gt;പ്രിൻസ് &amp;amp; പ്രിൻസസ് സദ്രുദ്ദീൻ ആഗാ ഖാന്റെ സ്വകാര്യശേഖരത്തിൽ നിന്നുള്ളതാണ് ഈ അസാധാരണ പെയിന്റിംഗുകൾ. 'എ ഫാമിലി ഓഫ് ചീറ്റാസ് ഇൻ എ റോക്കി ലാൻഡ്&zwnj;സ്കേപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഈ പെയിന്റിംഗ് ഏകദേശം 1575-80 കാലഘട്ടത്തിൽ നിന്നുള്ളതാണ്. കണക്കാക്കിയിരുന്നതിനേക്കാൾ 14 മടങ്ങ് വിലയ്ക്കാണ് ലേലത്തിൽ പെയിന്റിം​ഗ് വിറ്റുപോയിരിക്കുന്നത്. മു​ഗൾ കാലഘട്ടത്തിലെ കലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടികളിലൊന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. പ്രശസ്ത ചിത്രകാരൻ എം.എഫ് ഹുസൈന്റെ ഒരു പെയിന്റിം​ഗ് മാർച്ചിൽ നടന്ന ക്രിസ്റ്റീസ് ന്യൂയോർക്ക് ലേലത്തിൽ വിറ്റുപോകുന്നത് ഏകദേശം 123 കോടിക്കാണ്. അതിനോടടുത്ത വിലയാണ് ഈ പെയിന്റിം​ഗിനും കിട്ടിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;'ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ ആദ്യകാല മുഗൾ ചിത്രങ്ങളിൽ ഒന്ന്' എന്നാണ് ബസാവന്റെ ഈ പെയിന്റിം​ഗിനെ വിശേഷിപ്പിക്കുന്നത്. അക്ബറിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രകാരന്മാരിൽ ഒരാളായ ബസാവന്റേതാണ് ഈ പെയിന്റിം​ഗ് എന്ന് തന്നെയാണ് പണ്ഡിതന്മാർ പറയുന്നത്.&lt;/p&gt;]]></content:encoded>
            <category>art-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/art-magazine/mughal-miniature-basawans-painting-sold-for-rs-119-cr-at-christies-auction-articleshow-zto2ump"/>
        </item>
    </channel>
</rss>
