<?xml version="1.0" encoding="UTF-8" standalone="yes"?>
<rss version="2.0" xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/">
    <channel>
        <title>Asianet News</title>
        <link>https://www.asianetnews.com</link>
        <description>Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.</description>
        <image>
            <url>https://static.asianetnews.com/images/logos/malayalam.asianetnews.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News</title>
        </image>
        <lastBuildDate>Sat, 23 Nov 2019 16:23:00 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/autoandtravel" rel="self" type="application/rss+xml"/>
        <item>
            <title>ബജാജ്  ചേതക് സ്‌കൂട്ടറില്‍  രാജ്യം ചുററി ഒരമ്മയും മകനും, ഇനി ലക്ഷ്യം പ്രധാനമന്ത്രിയെ കാണല്‍!</title>
            <link>https://www.asianetnews.com/autoandtravel/mother-son-duo-visited-over-23-indian-states-so-far-on-a-bajaj-chetak-q1f2yz</link>
            <guid>https://www.asianetnews.com/autoandtravel/mother-son-duo-visited-over-23-indian-states-so-far-on-a-bajaj-chetak-q1f2yz</guid>
            <pubDate>Sat, 23 Nov 2019 15:41:00 +0530</pubDate>
            <description>ബംഗളുരു: മൈസൂരു സ്വദേശിയായ കൃഷ്ണകുമാര്‍ ഇപ്പോള്‍ അരുണാചല്‍ പ്രദേശിലെ മിയാവോയിലാണ്. &amp;nbsp;ഒപ്പം 70 കാരിയായ അമ്മ ചൂഡാരത്‌നയുമുണ്ട്. 20 വര്‍ഷം പഴക്കമുള്ള ബജാജ് ചേതക് സ്‌കൂട്ടറിലാണ് അമ്മയെ പിറകിലിരുത്തി കൃഷ്ണകുമാര്‍ മിയാവോയില്‍ എത്തിയത്. &amp;nbsp;മിയാവോ ഇവര്‍ യാത്ര ചെയ്യുന്ന ആദ്യ സ്ഥലമല്ല.&amp;nbsp; ഇതിനകം 23 സംസ്ഥാനങ്ങളും 3 രാജ്യങ്ങളും ചേതക് സ്‌കൂട്ടറില്‍ അവര്‍ പിന്നിട്ടു കഴിഞ്ഞു. ആകെ 49,495 കിലോമീറ്ററുകള്‍.&amp;nbsp;         യാത്രകളെ കുറിച്ച് നമുക്കുള്ള സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. എന്നാല്‍ സങ്കല്‍പ്പത്തിനതീതമായ ചില യാത്രകളുണ്ട്. അത്തരത്തില്‍ വേറിട്ട ഒരു യാത്രയിലാണ് മൈസൂരു സ്വദേശി 40 കാരനായ കൃഷ്ണകുമാറും 70 വയസ്സുളള അമ്മ ചൂഡാരത്‌നയും. ചേതക് സ്‌കൂട്ടറില്‍ 23 സംസ്ഥാനങ്ങളും നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും അവര്‍ പിന്നിട്ടു.&amp;nbsp;  2018 ജനുവരിയില്‍ തുടങ്ങിയ ആ മാതൃ സേവാ സങ്കല്‍പ്പയാത്ര ഇനി ഉത്തര്‍ പ്രദേശിലേക്കാണ്. അതിനിടെ തനിക്കും അമ്മയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങിയതായും കൃഷ്ണകുമാര്‍ പറയുന്നു.&amp;nbsp;  അമ്മ മൈസൂരിനു പുറത്തുള്ള ലോകം കണ്ടിട്ടില്ലെന്ന തിരിച്ചറിവാണ് കൃഷ്ണകുമാറിനെ ഇങ്ങനെയൊരുയാത്രയ്ക്ക് പ്രേരിപ്പിച്ചത്. ''ഒരു സാധാരാണ സംഭാഷണത്തിനിടെയാണ് തിരുവണ്ണാമലൈ, തിരുനെല്‍വേലി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങള്‍ അമ്മ &amp;nbsp;സന്ദര്‍ശിച്ചിട്ടുണ്ടോ എന്നു ചോദിച്ചത്. മൈസൂരിനു പുറത്ത് ഒരു സ്ഥലവും കണ്ടിട്ടില്ലെന്ന അമ്മയുടെ മറുപടി എന്നെ വളരെ നിരാശപ്പെടുത്തി. കര്‍ണാടകയിലെ പ്രശസ്തമായ ബേളൂരും ഹളേബീഡും മൈസൂരിനു സമീപത്തായിട്ടുപോലും അമ്മയ്ക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല.'' &amp;nbsp;അതിനുശേഷമാണ് ഇങ്ങനെയൊരു യാത്രയെ കുറിച്ചാലോചിച്ചത്'-കൃഷ്ണകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.        തുടക്കം കേരളത്തില്‍ നിന്ന്&amp;nbsp; ആദ്യം കേരളത്തിലേക്കായിരുന്നു ഇരുവരുടെയും യാത്ര. തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ചരിത്രപ്രസിദ്ധ സ്ഥലങ്ങളും സന്ദര്‍ശിച്ചു. തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രം, പാറമേക്കാവ്, ഗുരുവായൂര്‍ ക്ഷേത്രം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, കാലടി, അമൃതാനന്ദമയി ആശ്രമം തുടങ്ങിയവ ഇതില്‍പ്പെടും. ''കേരളത്തിലെ ആളുകള്‍ വളരെ ആതിഥ്യമര്യാദയുള്ളവരാണ്. പലരും വീട്ടിലേക്ക്&amp;nbsp;ക്ഷണിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു''-കൃഷ്ണകുമാര്‍ പറഞ്ഞു  തമിഴ്‌നാട് ,ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവയും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചതിനു ശേഷം കൃഷ്ണകുമാറിന്റെയും അമ്മയുടെയും അടുത്ത യാത്ര ഇന്ത്യയ്ക്കു പുറത്തേക്കായിരുന്നു. &amp;nbsp;പര്‍വ്വതപ്രദേശങ്ങളും തടാകങ്ങളും അരുവികളും നിറഞ്ഞ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ അവര്‍ കടന്നു പോയി. കത്തുന്ന ചൂടിനെയും കനത്ത മഴയെയും പ്രതിരോധിച്ച് കുണ്ടും കുഴികളും നിറഞ്ഞ റോഡുകളും മലയോരങ്ങളും കാടുകളുമെല്ലാം പിന്നിട്ടായിരുന്നു യാത്ര.  ക്ഷേത്രസന്ദര്‍ശനം മാത്രമായിരുന്നില്ല ഈ യാത്രയുടെ ലക്ഷ്യം. വിവിധ ദേശങ്ങളിലെ ജനവിഭാഗങ്ങളുമായി അവര്‍ ഇടപഴകി. വിവിധ സംസ്‌കാരങ്ങള്‍, ഭാഷ, ഭക്ഷണം, ജീവിത രീതികള്‍ എല്ലാം അടുത്തറിയാന്‍ കഴിഞ്ഞു. മഠങ്ങളിലും ആശ്രമങ്ങളിലും താമസിച്ച് അവിടുന്നു ലഭിക്കുന്ന ഭക്ഷണം കഴിക്കും. ദിവസം രണ്ടു നേരം മാത്രമാണ് ഭക്ഷണം. ഗൂഗിള്‍ മാപ്പ്&amp;nbsp;ഉപയോഗിച്ചാണ്&amp;nbsp;കൃഷ്ണകുമാര്‍ ലൊക്കേഷനുകള്‍ കണ്ടുപിടിക്കുന്നത്. നാട്ടുകാരുടെ സഹായവും തേടുന്നുണ്ട്.      ഒരു കുലുക്കവുമില്ലാതെ ചേതക്ക് ഇത്രയും ദൂരം താണ്ടിയിട്ടും സ്‌കൂട്ടറിന് ഒരു 'കുലുക്ക'വുമില്ലെന്നതാണ് ഇവര്‍ പറയുന്നത്. നാലു വര്‍ഷം &amp;nbsp;മുന്‍പ് മരിച്ചുപോയ കൃഷ്ണകുമാറിന്റെ അച്ഛന്റെ സമ്മാനമായിരുന്നു ആ സ്‌കൂട്ടര്‍. അതുകൊണ്ടുതന്നെ യാത്രയില്‍ അച്ഛനും തങ്ങളെ അനുഗമിക്കുന്നുണ്ടാവാമെന്നാണ് കൃഷ്ണകുമാറിന്റെ വിശ്വാസം. അച്ഛന്റെ മരണം അമ്മയെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ സമയത്താണ് 2017 ല്‍ അമ്മയോടൊത്ത്് കശ്മീര്‍ യാത്ര നടത്തിയത്. ഹൃഷികേശ്, കേദാര്‍നാഥ്, വൈഷ്‌ണോദേവി ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.  13 വര്‍ഷത്തോളം ബംഗളൂരുവില്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ ടീം ലീഡറായിരുന്ന കൃഷ്ണകുമാര്‍ തന്റെ മാതൃസങ്കല്‍പ്പ യാത്രക്കുവേണ്ടി ജോലി രാജിവെക്കുകയായിരുന്നു. അവിവാഹിതനും ഏകമകനുമായ അദ്ദേഹം തന്റെ അത്രയും വര്‍ഷത്തെ സമ്പാദ്യമാണ് യാത്രക്കായി വിനിയോഗിക്കുന്നത്്. നിരവധിപേര്‍ സഹായങ്ങള്‍ വാദ്ഗാനം ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണ് കൃഷ്ണകുമാര്‍. അതിനിടെ ഇവരുടെ യാത്രയെകുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായപ്പോള്‍ മഹീന്ദ്രഗ്രൂപ്പ്് ചെയര്‍മാന്‍ വാഹനം നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് ട്വീറ്റ്&amp;nbsp;ചെയ്തിരുന്നു.          അമ്മയ്ക്ക് വേണ്ടി ഒരു ജീവിതം&amp;nbsp; വാര്‍ദ്ധക്യത്തില്‍ തനിക്ക് ലഭിച്ച ഈ സൗഭാഗ്യത്തില്‍ ഏറെ സന്തോഷിക്കുകയാണ് ചൂഡാരത്‌ന. മകന്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോള്‍ എനിക്കും വളരെ ഉത്സാഹമായി. &amp;nbsp;ഓരോ ഘട്ടത്തിലും തന്റെ ആരോഗ്യനില ഉറപ്പുവരുത്തിയശേഷമാണ് യാത്രതുടരുന്നത്. ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.  ഇരുവരുടെയും അടുത്ത യാത്ര ഉത്തര്‍പ്രദേശിലേക്കാണ്. ''യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിട്ടുകാണാനുള്ള സൗകര്യം ഒരുക്കിതരാമെന്ന് രാമചരിതമാനസ് ഗ്രൂപ്പ്&amp;nbsp;അധികൃതര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം വഴി പ്രധാനമന്ത്രിയെയും നേരിട്ടു കാണാനാവുമെന്നാണ് പ്രതീക്ഷ''-കൃഷണകുമാര്‍ പറഞ്ഞു.  യാത്രകളിലൂടെ ലഭിക്കുന്നത് പുസ്തകങ്ങളിലൊന്നും കിട്ടാത്ത വിദ്യാഭ്യാസമാണെന്ന്&amp;nbsp;കൃഷ്ണകുമാര്‍ തന്റെ അനുഭവത്തില്‍ നിന്നു പറയുന്നത്. രണ്ടു വര്‍ഷത്തോളമായ യാത്ര തുടരുന്നു. തങ്ങളുടെ കാഴ്ച്ചപ്പാടിലും ചിന്താഗതിയിലും യാത്രകള്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രകൃതിയാണ് ഏറ്റവും വലിയ പാഠശാല. ''നന്‍മയുള്ള എത്രയോ മനുഷ്യരുണ്ട്&amp;nbsp;ചുറ്റും. നമ്മള്‍ കണ്ണു തുറന്നു നോക്കണമെന്നേയുള്ളൂ''.&amp;nbsp;  എന്തു സന്ദേശമാണ് മാതൃസങ്കല്‍പ്പയാത്ര നല്‍കുന്നതെന്നു ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു: ''ജന്‍മം തന്നവര്‍ക്ക് ജീവിച്ചിരിക്കുമ്പോഴാണ് സന്തോഷം നല്‍കേണ്ടത്. അവര്‍ മരിച്ചതിനു ശേഷം നമുക്കെന്ത് ചെയ്യാന്‍ കഴിയും. ഒരു ദിവസം ഒരു അര മണിക്കൂറെങ്കിലും അവരോടൊത്ത് ചിലവഴിക്കാന്‍ മനസ്സുണ്ടാവണം''.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01dtbv9m8wg71qw2yby5qtc9jw/70654156-3213456762060135-858262258197725184-n-png_760x400.jpg"/>
        </item>
        <item>
            <title>ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിച്ചു; ബിജെപി എംപിക്ക് പിഴ, പൂച്ചെണ്ട് നല്‍കി ഗതാഗത മന്ത്രി</title>
            <link>https://www.asianetnews.com/autoandtravel/bjp-mp-fined-over-violating-odd-even-rule-in-delhi-q0g85e</link>
            <guid>https://www.asianetnews.com/autoandtravel/bjp-mp-fined-over-violating-odd-even-rule-in-delhi-q0g85e</guid>
            <pubDate>Mon, 04 Nov 2019 19:57:00 +0530</pubDate>
            <description>ദില്ലി: ദില്ലിയിലെ ഒറ്റ- ഇരട്ട വാഹന നിയന്ത്രണ നിയമം ലംഘിച്ച ബിജെപി എംപി വിജയ് ഗോയലിന് 4000 രൂപ പിഴ. ദില്ലി ട്രാഫിക് പൊലീസാണ് ഗോയലിന്‍റെ കയ്യില്‍ നിന്നും പിഴ ഈടാക്കിയത്. ഇരട്ട വാഹനങ്ങള്‍ക്ക് അനുമതിയുള്ള ദിവസം ഒറ്റ അക്ക എസ്‍യുവിയില്‍ സഞ്ചരിച്ചാണ് വിജയ് ഗോയല്‍ നിയമം ലംഘിച്ചത്.  അശോകാ റോഡിലെ വസതിയില്‍ നിന്ന് ഐടിഒയിലേക്ക് പോകുന്നതിനിടെയാണ് വിജയ് ഗോയല്‍ ട്രാഫിക് പൊലീസിന്‍റെ പിടിയിലായത്. ഗോയല്‍ തന്നെയാണ് കാറോടിച്ചിരുന്നത്. ബിജെപി ഉപാധ്യക്ഷന്‍ ശ്യാം ജജുവും മറ്റ് പാര്‍ട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ 2000 രൂപയായിരുന്നു പിഴ. ഇത് 4000 ആയി വര്‍ധിപ്പിക്കുകയായിരുന്നു.&amp;nbsp; എന്നാല്‍ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം ആം ആദ്മി പാര്‍ട്ടിയുടെ അടവാണെന്ന് വിജയ് ഗോയല്‍ ആരോപിച്ചു.&amp;nbsp;  'ദില്ലിയിലെ വായുമലിനീകരണത്തില്‍ 28 ശതമാനമാണ് വാഹനങ്ങളില്‍&amp;nbsp;നിന്നുണ്ടാകുന്നത് അതില്‍ മൂന്ന് ശതമാനം മാത്രമാണ് കാറുകളില്‍ നിന്നുണ്ടാകുന്നത്. ദില്ലിയിലെ മൊത്തം മലിനീകരണത്തില്‍ .084 ശതമാനം മാത്രമാണ് കാറുകളുടെ സംഭാവന'-&amp;nbsp;ഗോയല്‍ പറഞ്ഞു. വായുമലിനീകരണത്തിന്‍റെ 99.58 ശതമാനം കാരണങ്ങളും പരിഹരിക്കാന്‍ ദില്ലി സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  എന്നാല്‍ നിമയലംഘനത്തിന് ഗോയലില്‍ നിന്ന് പിഴ ഈടാക്കിയതിന് പിന്നാലെ അദ്ദേഹത്തെ സന്ദര്‍ശിച്ച ദില്ലി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ഗോയലിന് പൂച്ചെണ്ട് സമ്മാനിച്ചു. വായുമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിമയം പാലിക്കണമെന്ന് ഓര്‍മ്മപ്പെടുത്താനാണ് ഗെഹ്ലോട്ട് ഗോയലിനെ സന്ദര്‍ശിച്ചത്. നവംബര്‍ 15 വരെ രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് ഒറ്റ- ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം. &amp;nbsp; </description>
            <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01drvd2rrs5n92bzr3zjn4am1r/pjimage--33--jpg_760x400.jpg"/>
        </item>
        <item>
            <title>ടാക്സി ബോട്ടുപയോഗിച്ച് എയര്‍ ബസ് വിമാനം റണ്‍വേയിലേക്ക്; ചരിത്രമെഴുതി എയര്‍ ഇന്ത്യ</title>
            <link>https://www.asianetnews.com/autoandtravel/air-india-made-history-by-using-taxiboat-on-aircraft-pzevdy</link>
            <guid>https://www.asianetnews.com/autoandtravel/air-india-made-history-by-using-taxiboat-on-aircraft-pzevdy</guid>
            <pubDate>Tue, 15 Oct 2019 15:50:00 +0530</pubDate>
            <description>ദില്ലി: യാത്രക്കാരുമായി വന്ന എയര്‍ ബസ് വിമാനത്തെ ടാക്സി ബോട്ടുപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലെത്തിച്ച് ചരിത്രമെഴുതി എയര്‍ ഇന്ത്യ. യാത്രക്കാരുമായി വന്ന കൊമേഴ്സ്യല്‍&amp;nbsp;എയര്‍ ബസ് വിമാനത്തില്‍&amp;nbsp;ടാക്സി ബോട്ട് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ എയര്‍ലൈനാണ് എയര്‍ ഇന്ത്യ.&amp;nbsp;  പൈലറ്റ് നിയന്ത്രിക്കുന്ന സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് ട്രാക്ടറാണ് ടാക്സി ബോട്ട്. എഞ്ചിന്‍ ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ ഇത് സഹായിക്കും. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മൂന്നാമത്തെ ടെര്‍മനിലില്‍ നിന്നാണ് എഐ 665 ദില്ലി മുംബൈ വിമാനത്തെ ടാക്സി ബോട്ട് ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് കൊണ്ടുപോയത്.&amp;nbsp;വിമാനം നിലത്തായിരിക്കുമ്പോഴുള്ള ഇന്ധന ഉപയോഗം 85 ശതമാനത്തോളം കുറയ്ക്കാനും ടാക്സി ബോട്ടുകള്‍ സഹായിക്കും. വിമാനത്തിന്‍റെ എഞ്ചിന്‍ ഓഫാക്കുന്നത് കൊണ്ട് ശബ്ദ, വായു മലിനീകരണത്തിന്‍റെ തോതും കുറയ്ക്കാന്‍ ടാക്സി ബോട്ട് സഹായിക്കും.   #FlyAI : AI665 DEL BOM using @TaxibotI at @DelhiAirport T3. pic.twitter.com/KvAo29xqjl — Air India (@airindiain) October 15, 2019 </description>
            <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01dq7ey95tdgjp9rpcedgvjarq/pjimage--11--jpg_760x400.jpg"/>
        </item>
        <item>
            <title>മര്‍ദ്ദം നിയന്ത്രിക്കുന്ന സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നു; രണ്ട് പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍</title>
            <link>https://www.asianetnews.com/autoandtravel/forget-to-own-cabin-pressure-switch-two-pilots-suspended-pyn9fm</link>
            <guid>https://www.asianetnews.com/autoandtravel/forget-to-own-cabin-pressure-switch-two-pilots-suspended-pyn9fm</guid>
            <pubDate>Mon, 30 Sep 2019 18:00:00 +0530</pubDate>
            <description>ദില്ലി വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിക്കുന്ന സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്ന രണ്ട് സ്പൈസ്ജെറ്റ് പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍. നാലുമാസമാണ് സസ്പെന്‍ഷന്‍ കാലാവധി. ബ്ലീഡ് സ്വിച്ച് ഓണാക്കാന്‍ മറന്നെന്ന് കണ്ടെത്തിയതോടെ രണ്ട് പൈലറ്റുമാരുടെയും ലൈസന്‍സ് സിവില്‍ ഏവിയേഷന്‍ ഡയറകേടറേറ്റ് ജനറല്‍ റദ്ദാക്കി.&amp;nbsp;  ജൂണ്‍ 14 നാണ് സംഭവം നടന്നത്. ഹൈദരാബാദില്‍ നിന്നും ജയ്പുരിലേക്ക് പോകുകയായിരുന്ന സ്പൈസ്ജെറ്റ് വിമാനം മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തിരികെ ലാന്‍ഡ് ചെയ്യുകയായിരുന്നു.&amp;nbsp;ക്യാപ്റ്റന്‍ സുനില്‍ മേത്ത, ക്യാപ്റ്റന്‍ വിക്രം സിങ് എന്നിവരായിരുന്നു വിമാനം പറത്തിയിരുന്നത്. സുനില്‍ മേത്തയായിരുന്നു പൈലറ്റ്. ഫസ്റ്റ് ഓഫീസറായി വിക്രം സിങും കോക്പിറ്റിലുണ്ടായിരുന്നു. ബ്ലീഡ് സ്വിച്ച് ഓണ്‍ ചെയ്യാത്തതിനാണ് മേത്തയെ സസ്പെന്‍ഡ് ചെയ്തത്. ടേക്ക് ഓഫ് കഴിഞ്ഞ് ബ്ലീഡ് സ്വിച്ച് ഓണാണെന്ന് തെറ്റായ വിവരം നല്‍കിയതിനാണ് വിക്രം സിങ്ങിനെ സസ്പെന്‍ഡ് ചെയ്തത്.&amp;nbsp;  വിമാനത്തിന്‍റെ എഞ്ചിനില്‍ നിന്നും ക്യാബിനിലേക്ക് വായു കടത്തിവിടാന്‍ സഹായിക്കുന്ന സ്വിച്ചാണ് കോക്പിറ്റ് പാനലിലുള്ള ബ്ലീഡ് സ്വിച്ച്. വിമാനം ഉയരത്തിലെത്തുമ്പോള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും തടസ്സമില്ലാതെ ശ്വസിക്കുന്നതിനാണ് വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിക്കുന്നത്. ഇതിനായുള്ള സ്വിച്ചാണ് ക്യാബിന്‍ പ്രഷര്‍ സ്വിച്ച് അഥവാ ബ്ലീഡ് സ്വിച്ച്. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dp121523amjaq92zvsbe47dj/pjimage-jpg_760x400.jpg"/>
        </item>
        <item>
            <title>ഇന്ത്യയ്ക്കകത്ത് യാത്ര നടത്താം; ഇതാ ചില അറിയപ്പെടാത്ത സ്ഥലങ്ങള്‍...</title>
            <link>https://www.asianetnews.com/video/autoandtravel/unexplored-destinations-in-india-pyhrxq</link>
            <guid>https://www.asianetnews.com/video/autoandtravel/unexplored-destinations-in-india-pyhrxq</guid>
            <pubDate>Fri, 27 Sep 2019 18:55:00 +0530</pubDate>
            <description>ലോക ടൂറിസം ദിനത്തില്‍ അടുത്ത ടൂറിനായി തയ്യാറെടുക്കുകയാണോ? അറിയാം ഇന്ത്യക്കകത്തെ ഈ ടൂറിസ്റ്റ് സ്‌പോട്ടുകള്‍... </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dnse5yfqejzjskgb7aqyb0hh/uepi-jpg_760x400.jpg"/>
        </item>
        <item>
            <title>'അതെ ഞമ്മക്ക് പിരാന്താണ്'; സൈക്കിളില്‍ ഇന്ത്യ ചുറ്റാന്‍ യാത്രതിരിച്ച് യുവാക്കള്‍</title>
            <link>https://www.asianetnews.com/autoandtravel/two-friends-start-journey-from-malappuram-to-kashmir-in-cycle-pxwwjc</link>
            <guid>https://www.asianetnews.com/autoandtravel/two-friends-start-journey-from-malappuram-to-kashmir-in-cycle-pxwwjc</guid>
            <pubDate>Mon, 16 Sep 2019 12:24:00 +0530</pubDate>
            <description>അരീക്കോട്: &amp;nbsp;''അനക്കെന്താ ചങ്ങായീ പിരാന്താണോയെന്ന് ചോദിക്കുന്നവരുണ്ട്. അവരോട് ഒന്നേ പറയാനുള്ളൂ. ഞമ്മക്ക് പിരാന്താണ്. ആ പിരാന്ത് ഞമ്മള് ചികിത്സിക്കൂലാ'' മലപ്പുറം അരീക്കോട് സ്വദേശിയായ ഹാതിം ഇസ്മായിലും കിഴിശ്ശേരി സ്വദേശിയായ സാലിം ഒരേ സ്വരത്തോടെയാണ് ഇത് പറയുന്നത്. കാരണം വേറൊന്നുമല്ല, കേരളത്തില്‍ നിന്ന്&amp;nbsp;കശ്മീര്‍ വരെ സൈക്കിളില്‍ യാത്ര പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാരാണ് ഹാതിമിനോടും സാലിമിനോടും ആദ്യം പറഞ്ഞ ചോദ്യങ്ങള്‍ ഉന്നയിച്ചത്.  ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിന് മുന്നില്‍ ആ ചോദ്യങ്ങള്‍ക്കൊന്നും ഒന്നും&amp;nbsp;ചെയ്യാനുണ്ടായിരുന്നില്ല. ഇന്ന് അരീക്കോട് നിന്ന് സ്വപ്നത്തിന്‍റെ ചിറകുകളുള്ള&amp;nbsp;സൈക്കിളില്‍ അവര്‍ യാത്ര തിരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട &amp;nbsp;ടൂറിസം മേഖലകൾ എല്ലാംതന്നെ കണ്ടും ആസ്വദിച്ചും സൈക്കിൾ ചവിട്ടി പോകാനാണ് ഇരുവരുടെയും പദ്ധതി.  മലപ്പുറത്തിന്‍റെ മണ്ണിൽ നിന്ന് കണ്ണൂരും കാസർഗോഡും പിന്നിട്ട് കർണാടകയിലെ &amp;nbsp;ഗോകർണ ബീച്ചിൽ മുങ്ങിക്കുളിക്കണം.ഗോവയിലെ പാർട്ടികളിൽ എല്ലാം മറന്ന് ആടിത്തിമർക്കണം. മുംബൈ, പൂനെ &amp;nbsp;മഹാനഗരങ്ങളില്‍ കറങ്ങിയടിച്ചു നടക്കണം. സൂറത്തിലെ ഉപ്പുപാടങ്ങളിൽ നിന്നുള്ള സൂര്യോദയങ്ങളും കണ്ട് ജയ്‌പൂർ വഴി തലസ്ഥാന നഗരിയിലെത്തണം.  ഏതെങ്കിലും പഞ്ചാബി കല്ല്യാണത്തിന്‍റെ താളങ്ങളില്‍ ചുവട് വയ്ക്കണം. &amp;nbsp;അവിടെ നിന്ന് മഞ്ഞു പെയ്യുന്ന ഹിമാചലിലെ ഷിംലയും കുളുവും ഒക്കെ കടന്ന് ബാബുക്കാന്‍റെ വീട്ടിൽ വലിഞ്ഞു കയറിച്ചെന്ന് കട്ടനടിച്ചു കുറേ നേരം മൂപ്പരുടെ കഥകള്‍ കേട്ട് അവിടെ അന്തിയുറങ്ങണം. പുലർച്ചയ്ക്ക് മൂപ്പരുടെ തോട്ടത്തിൽ വിളഞ്ഞ ആപ്പിളും കഴിച്ച് അടുത്തുള്ള മല ഓടിക്കയറണം.  ഏത് പാതിരായ്ക്ക് കയറിച്ചെന്നാലും വിളിച്ചിരുത്തി കട്ടനിട്ടു തരുന്ന അദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞതു മുതൽ വല്ലാത്തൊരു മുഹബത്താണ്. പിന്നെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞിറങ്ങി ലേ ലഡാക്കിലൂടെ മഞ്ഞും കണ്ടങ്ങനെ പോവണം. പിന്നെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറാബിൾ റോഡായ കർദുങ് ലാ പാസും ചവിട്ടിക്കയറി മസിലും പിടിച്ചു നിന്ന് രണ്ടുമൂന്ന് ഫോട്ടോ പിടിക്കണം. അവസാനം ഉമ്മയോട് പറയാൻ കുറേ കഥകളുമായി തിരിച്ചു വീട്ടിൽ വന്നു കയറണം.  യാത്രയ്ക്ക് മുമ്പ് തന്നെ കൃത്യമായ പദ്ധതികള്‍ ഇരുവരും തയാറാക്കിയിട്ടുണ്ട്. അധികം പണം ഒന്നും കൈയില്‍ ഇല്ലാത്തതിനാല്‍ പലയിടങ്ങളിലും കൂട്ടുകാരുടെ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇവര്‍ താമസം ശരിപ്പെടുത്തിയിരിക്കുന്നത്. മുറികള്‍ ലഭിക്കാത്ത ഇടങ്ങളില്‍ സാധിക്കുമെങ്കില്‍ ടെന്‍റ് &amp;nbsp;അടിച്ച് തങ്ങാനുള്ള &amp;nbsp;സാധനങ്ങളും കരുതിയിട്ടുണ്ട്.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dmwdfvrdkc899y1a5np7e987/cycle-journey-jpg_760x400.jpg"/>
        </item>
        <item>
            <title>72 പുതിയ അതിഥികള്‍; ഇരവികുളം വിനോദസഞ്ചാര കേന്ദ്രം വീണ്ടും തുറന്നു</title>
            <link>https://www.asianetnews.com/autoandtravel/72-new-guests-eravikulam-tourism-center-reopened-poxns1</link>
            <guid>https://www.asianetnews.com/autoandtravel/72-new-guests-eravikulam-tourism-center-reopened-poxns1</guid>
            <pubDate>Mon, 25 Mar 2019 23:10:00 +0530</pubDate>
            <description>ഇടുക്കി: വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ രാജമല സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. ഫെബ്രുവരി ആദ്യവാരത്തോടെയാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വരയാടുകളുടെ പ്രജനന കാലത്തില്‍ പുതിയതായി പിറക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ &amp;nbsp;ഭഗമായാണ് പാര്‍ക്ക് അടച്ചിട്ടത്. മാര്‍ച്ച് 20 ന് പാര്‍ക്ക് തുറക്കുമെന്നാണ് അധിക്യതര്‍ അറിയിച്ചിരുന്നതെങ്കിലും പ്രജനനം നീണ്ടതോടെ സമയം നീട്ടി.&amp;nbsp;  പ്രജനനം അവസാനിച്ചതോടൊണ് തിങ്കളാഴ്ച പാര്‍ക്ക് തുറന്നത്. 72 പുതിയ അതിഥികള്‍ പിറന്നതായാണ് പ്രഥമിക നിഗമനമെങ്കിലും എണ്ണം വര്‍ദ്ധിക്കാന്‍ ഇടയുള്ളതായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറയുന്നു. &amp;nbsp;മെയ് ആദ്യവാരത്തോടെ നടക്കുന്ന കണക്കെടുപ്പിലൂടെ മാത്രമേ മൂന്നാര്‍ മേഖലയില്‍ എത്ര വരയാടിന്‍ കുട്ടികള്‍ പിറന്നെന്ന് അറിയുവാന്‍ കഴിയുകയുള്ളു. രാജമലക്ക് പുറമെ മീശപ്പുലിമല, ഷോലനാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കെളുക്കുമല എന്നിവിടങ്ങലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.&amp;nbsp;  ഇവിടങ്ങളിലെ 31 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍വ്വെ പൂര്‍ത്തിയാകുന്നതോടെ വരയാടിന്‍ കുട്ടികളുടെ എണ്ണം പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയുകയുള്ളു. കഴിഞ്ഞ വര്‍ഷം രാജമലയില്‍ മാത്രം 69 കുട്ടികള്‍ പിറന്നിരുന്നു. ഇത്തവണ ആദ്യ കണക്കുകളില്‍ മുന്നെണ്ണത്തിന്റെ വര്‍ദ്ധനവാണ് കണ്ടെത്തിയിട്ടുണ്ട്. 2018 ലെ കണക്കുകള്‍ അനുസരിച്ച് മൂന്നാര്‍ മേഖലയില്‍ 1101 വരയാടുകളാണ് ഉള്ളത്. 250 വരയാടുകളുടെ വര്‍ദ്ധനവാണ് കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ രാജമലയില്‍ മാത്രം 700 മുതല്‍ 750 വരെ വടയാടുകള്‍ ഉള്ളതായാണ് അധിക്യതര്‍ പറയുന്നത്.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d6twdqw49aggtzewgrw9fmde/iravikulam_760x400.jpg"/>
        </item>
        <item>
            <title>ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്ട് സംഘടിപ്പിച്ച സ്മാര്‍ട്ട് ട്രാവലർ എക്സ്പോ സമാപിച്ചു</title>
            <link>https://www.asianetnews.com/autoandtravel/asianet-news-smart-travel-expo-kozhikode-has-finished-pm0azj</link>
            <guid>https://www.asianetnews.com/autoandtravel/asianet-news-smart-travel-expo-kozhikode-has-finished-pm0azj</guid>
            <pubDate>Mon, 28 Jan 2019 01:46:00 +0530</pubDate>
            <description>കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച സ്മാര്‍ട്ട് ട്രാവലർ എക്സ്പോ കോഴിക്കോട്ട് സമാപിച്ചു. വിദേശ യാത്രകളുടെ സാധ്യതകൾ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച മേളയ്ക്ക് മികച്ച പ്രതികരണമാണ് യാത്രാപ്രേമികളിൽ നിന്നുണ്ടായത്.&amp;nbsp;  രാജ്യത്തെ പ്രമുഖ ടൂർ ഓപ്പറേറ്റർമാരും വിമാന കമ്പനികളുമാണ് എക്സോപയിൽ പങ്കെടുത്തത്. കുറഞ്ഞ ചെലവിൽ ആകർഷമായ വിനോദയാത്രാ പാക്കേജുകളാണ് യാത്രാ പ്രേമികൾക്കായി ഒരുക്കിയിരുന്നത്. വിദേശയാത്രകൾക്കായുള്ള ലോൺ, ഇഎംഐ സൗകര്യങ്ങളും പൊതുജനങ്ങൾക്ക് മേളയിലൂടെ പരിചയപ്പെടുത്തി.മേളയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേർക്ക് സിൽക്ക് എയർ സൗജന്യ സിംഗപ്പൂർ യാത്ര ഒരുക്കും.  കോഴിക്കോട് ചാലപ്പുറം സ്വദേശി സനൽ കെ, വടകര സ്വദേശിയായ ബിജിനേഷ് എന്നിവരാണ് നറുക്കെടുപ്പിൽ വിജയികളായത്. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രപാക്കേജുകളെ കുറിച്ചറിയാൻ നിരവധിപേരാണ് മൂന്ന് ദിവസമായി നടന്ന മേളയിലെത്തിയത്.  നേരത്തെ കൊച്ചിയിൽ സംഘടിപ്പിച്ച ട്രാവലർ എക്സ്പോയ്ക്കും മികച്ച പ്രതികരണമാണുണ്ടായത്. ഫെബ്രുവരി ഒന്ന് രണ്ട് മൂന്ന് തീയതികളിൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ ട്രാവലർ എക്സ്പോ നടക്കും. എക്സ്പോയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d2286b54pjs8dk3hxz8r9209/Travel-Expo_760x400.jpg"/>
        </item>
        <item>
            <title>പ്രളയം കടന്ന് തേക്കടി; വിനോദ സഞ്ചാരമേഖല ഉണര്‍വിലേക്ക്</title>
            <link>https://www.asianetnews.com/autoandtravel/thekkady-tourist-place-pfo3o5</link>
            <guid>https://www.asianetnews.com/autoandtravel/thekkady-tourist-place-pfo3o5</guid>
            <pubDate>Wed, 26 Sep 2018 20:15:00 +0530</pubDate>
            <description>തേക്കടിയിലെ വിനോദ സഞ്ചാര മേഖലക്ക് ഉണർവേകി സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. പ്രകൃതി ദുരന്തവും നിപ്പയും തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് വരിത്തിയിരുന്നു. കഴിഞ്ഞ വർഷമെത്തിയതിൻറെ പകുതി സഞ്ചാരികൾ മാത്രമാണ് ഇത്തവണ ഇതുവരെ തേക്കടിയിലെത്തിയത്.  2017 ജൂൺ ഒന്നു മുതൽ സെപ്റ്റംബർ വരെ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തോളം ആളുകളാണ് തേക്കടിയിലെത്തിയത്. ഇതിൽ 6500 പേർ വിദേശികളായിരുന്നു. ചെറുതും വലുതുമായ പതിനായിരത്തോളം വാഹനങ്ങളിലാണ് ഇവർ തേക്കടിയിലെത്തിയത്. &amp;nbsp;എന്നാല്‍ ഇത്തവണ ഇതേകാലയളവിൽ അറുപത്തി അയ്യായിരത്തോളം ആളുകളേ തേക്കടി കണ്ടുള്ളൂ. 2800 പേർ മാത്രമാണ് വിദേശ വിനോദ സഞ്ചാരികൾ.&amp;nbsp;  പ്രധാന വിനോദ ഉപാധിയായ ബോട്ടിംഗിന് പോയവരുടെ എണ്ണം 36,000 ത്തിൽ നിന്നും 24,000 ആയി കുറഞ്ഞു. ഇത്തവണ സീസൺ തുടങ്ങിയപ്പോൾ ഭീഷണിയായത് നിപ്പ ആയിരുന്നു. &amp;nbsp;ഇത് അറേബ്യൻ നാടുകളിൽ നിന്നുള്ളവരുടെ സീസണ ഇല്ലാതാക്കി. നെഹൃ ട്രോഫി വള്ളം കളിയോടെയാണ് വിദേശികൾ എത്തിത്തുടങ്ങുന്നത്. പ്രകൃതി ദുരന്തങ്ങൾ ഈ സമയത്ത് വില്ലനായെത്തി.&amp;nbsp;  മഴ കാരണം തേക്കടിയിൽ ബോട്ടിംഗ് വരെ നിർത്തി വയ്ക്കേണ്ടി വന്നു. എന്നാലിപ്പോൾ സ്ഥിതി ആകെ മാറി. &amp;nbsp;പൂജ അവധി ആയപ്പോഴേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങി. അടുത്തു വരാനിരിക്കുന്നത് ദീപാവലി സീസണാണ്. </description>
            <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01crb5ea9bcreq43k6ssyg9vyz/thekkady_760x400.jpg"/>
        </item>
        <item>
            <title>ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഒല കടല്‍ കടക്കുന്നു</title>
            <link>https://www.asianetnews.com/autoandtravel/ola-to-new-zeeland-pf9frb</link>
            <guid>https://www.asianetnews.com/autoandtravel/ola-to-new-zeeland-pf9frb</guid>
            <pubDate>Tue, 18 Sep 2018 22:12:00 +0530</pubDate>
            <description>ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഒല സര്‍വീസ് ന്യൂസിലന്‍ഡിലേക്കും. ഒക്‌ലാന്‍ഡ്, ക്രൈസ്റ്റ് ചര്‍ച്ച്, വെല്ലിംങ്ടണ്‍ എന്നിവിടങ്ങളിലാണ് ഒല സര്‍വ്വീസ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയില്‍ വിജയകരമായി ആരംഭിച്ചതിന് ശേഷമാണ് ഒല ന്യൂസിലന്‍ഡിനു പോകുന്നത്.&amp;nbsp;  ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഓസ്‌ട്രേലിയന്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ഏഴ് ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്‌ന, മെല്‍ബണ്‍, പെര്‍ത്ത്, യുകെയിലെ കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, വാലെ ഓഫ് ഗ്ലാമര്‍ഗന്‍ എന്നിവിടങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നത്.&amp;nbsp;  ഇന്ത്യയില്‍ വിജയം ഉറപ്പാക്കിയതിനു ശേഷം വിദേശരാജ്യങ്ങളിലും സേവനമെത്തിച്ച് മികച്ച വളര്‍ച്ച കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന കമ്പനി. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഒല സൗത്ത് വെയില്‍സിലും, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് കഴിഞ്ഞ സെപ്റ്റംബറില്‍ കരസ്ഥമാക്കിയിരുന്നു. യു.കെയിലൊട്ടാകെ ഈ വര്‍ഷം അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കുന്നത്. 2018 അവസാനത്തോടുകൂടി ഇന്ത്യയില്‍ &amp;nbsp;പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/c58cfa7e-4fe9-46cc-90bb-b6efd6d77eb5/image_760x400.jpg"/>
        </item>
        <item>
            <title>ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍</title>
            <link>https://www.asianetnews.com/autoandtravel/safety-tips-for-women-traveling-alone-peqoke</link>
            <guid>https://www.asianetnews.com/autoandtravel/safety-tips-for-women-traveling-alone-peqoke</guid>
            <pubDate>Sat, 08 Sep 2018 19:08:00 +0530</pubDate>
            <description>  1. വ്യക്തമായ രൂപരേഖ  യാത്രയെ കുറിച്ച് വ്യക്തമായ രൂപരേഖ ഉണ്ടായിരിക്കണം. താമസ സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. സന്ദർശിക്കാനായി തെരഞ്ഞെടുക്കുന്ന പ്രദേശങ്ങളെ കുറിച്ച് പരമാവധി അറിവ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.  2. അപരിചിതരെ അകറ്റുക  ജനങ്ങളുമായി സംസാരിക്കാനും സൗഹൃദങ്ങൾ ഉണ്ടാക്കാനും മടിക്കണ്ട. പക്ഷെ താമസ സ്ഥലം മുതലായ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കരുത്. അപരിചതിരെ അധികം അടുപ്പിക്കരുത്.    3. ഡോക്യൂമെന്‍ററീസ് എടുക്കാന്‍ മറക്കരുത്  യാത്രക്കുള്ള ഡോക്യൂമെന്‍ററിസ് എടുക്കാന്‍ മറക്കരുത്.&amp;nbsp; പാസ്സ്പോര്‍ട്ട്, ഐഡികാര്‍ഡ് തുടങ്ങിയ കൈവശം ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. വളരെ ശ്രദ്ധയോടെ ഇവ സൂക്ഷിക്കുക. എല്ലാ രേഖകളുടെയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി സൂക്ഷിക്കുക.    4. വസ്ത്രധാരണം പ്രധാനം  ഒറ്റയ്ക്കു യാത്രകൾ ചെയുമ്പോൾ വസ്ത്രധാരണം വളരെയധികം ശ്രദ്ധിക്കുക. പ്രദേശത്തിന്‍റെ ആചാരങ്ങളും രീതികളും ബഹുമാനിക്കുകയും പരമാവധി ജനങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള പ്രവർത്തികൾ ആയിരിക്കും ഉചിതം.  5. ആഭരണങ്ങൾ വേണ്ടേ വേണ്ട  വിലപിടിപ്പുള്ള ആഭരണങ്ങൾ യാത്ര വേളകളിൽ ഒഴിവാക്കുക. പണം പേഴ്സിൽ സൂക്ഷികാതെ എളുപ്പം ആർക്കും എടുക്കാൻ കഴിയാത്ത വിധത്തിൽ സൂക്ഷിക്കുക.    6. രാത്രി&amp;nbsp; യാത്ര സൂക്ഷിക്കുക  രാത്രി കാലങ്ങളിൽ ഒറ്റയ്ക്കു ഉള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. അഥവാ യാത്ര ചെയ്യേണ്ടി വന്നാല്‍ ചുറ്റും ശ്രദ്ധിക്കുക    7. എമര്‍ജന്‍സി കോള്‍  പൊലീസ്, വനിതാ ഹെല്പ് ലൈൻ, എമർജൻസി നമ്പറുകൾ മുതലായവ&amp;nbsp; സൂക്ഷിക്കുക. ഐഎസ്ഡി കോള്‍ വിളിക്കാനുളള ബാലന്‍സും ഫോണില്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഫോൺ ചാര്‍ജറും കൈയില്‍ സൂക്ഷിക്കുക.  8. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുക  ഓട്ടോ ടാക്സി സംവിധാനങ്ങളെ അപേക്ഷിച്ചു പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതാവും കൂടുതൽ അഭികാമ്യം. പണം ലാഭിക്കുവാൻ സ്വന്തം സുരക്ഷിതത്വം മറക്കാതെ ഇരിക്കുക. പ്രത്യേകിച്ചും താമസ സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ. ഓട്ടോ ടാക്സി എന്നിവ ആവശ്യം വന്നാല്‍ ഹോട്ടല്‍ പേരും അഡ്രസും കൃത്യമായി പറഞ്ഞുകൊടുക്കാന്‍ കഴിയണം.    9. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാം  യാത്രയെ കുറിച്ചുള്ള വിശദ വിവരങ്ങളും ചിത്രങ്ങളും അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയുന്നത് കുടുംബാംഗങ്ങൾക്കും&amp;nbsp; സുഹൃത്തുകൾക്കും നിങ്ങൾ സുരക്ഷിതർ ആണെന്നു മനസിലാക്കാനും അവശ്യ അവസരത്തിൽ സഹായിക്കാനും സാധ്യമാകും.  10. ആത്മവിശ്വാസവും ധൈര്യവും പുലർത്തുക  ഒറ്റയ്ക്കു ആണെന്ന തോന്നൽ മറ്റുള്ളവർക്ക് കൊടുക്കാതെ ഇരിക്കുക.&amp;nbsp; എല്ലാ കാര്യത്തിലും ആത്മവിശ്വാസവും ധൈര്യവും പുലർത്തുക. സ്വയം പ്രതിരോധിക്കാൻ സ്വയം രക്ഷ അലാറം മുതലായവ സൂക്ഷിക്കുന്നത് ഉചിതമാകും. അത് സൂക്ഷിക്കാനും അവശ്യ സമയങ്ങളിൽ ഉപയോഗിക്കാനും എളുപ്പം ആയിരിക്കും.   &amp;nbsp;   </description>
            <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01cpwpeqvanq0sjcy4b4msbas0/lady_travel_760x400.jpg"/>
        </item>
    </channel>
</rss>