<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 01 Feb 2026 13:10:40 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/budget" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കേന്ദ്ര ബജറ്റ് എങ്ങനെ തത്സമയം കാണാം? അറിയേണ്ടതെല്ലാം]]></title>
            <link>https://www.asianetnews.com/news-money/union-budget-2026-live-streaming-how-to-watch-it-articleshow-0ic3vkr</link>
            <guid isPermaLink="true">https://www.asianetnews.com/news-money/union-budget-2026-live-streaming-how-to-watch-it-articleshow-0ic3vkr</guid>
            <pubDate>Sun, 01 Feb 2026 10:52:46 +0530</pubDate>
            <description><![CDATA[&lt;p&gt;&ldquo;യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ&rdquo; ലഭ്യമാകും- പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ ഇതിലൂടെ ലഭിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgbshz83gn27dp89p0zhphc8,imgname-union-budget-2026-live-updates-1769922428162.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മൂന്നാം മോദി സർക്കാരിന് കീഴിൽ, തന്റെ ഒൻപതാമത്തെ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ന് രാവിലെ 11 മണിക്ക് 2026 27ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.&lt;/p&gt;&lt;p&gt;യൂണിയൻ ബജറ്റ് തത്സമയം എങ്ങനെ കാണാം?&lt;/p&gt;&lt;p&gt;2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തത്സമയം അവതരിപ്പിക്കുന്നത് സൻസദ് ടിവിയിലും ദൂദർശനിലും കാണാൻ സാധിക്കും. ലൈവ് ടെലികാസ്റ്റ് അവരുടെ യൂട്യൂബ് ചാനലുകളിലും ലഭ്യമാകും. പ്രസ് ഇൻഫർമേഷൻ ബ്യൂറോയും അവരുടെ ഓൺലൈൻ പ്ലാറ്റ്&zwnj;ഫോമുകളിൽ ബജറ്റ് സ്ട്രീമിങ് നടത്തും.&lt;/p&gt;&lt;p&gt;യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്&lt;/p&gt;&lt;p&gt;ഭരണഘടന അനുശാസിക്കുന്ന വാർഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റ് എന്ന് അറിയപ്പെടുന്നത്. &ldquo;യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ&rdquo; ലഭ്യമാകും- പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ ഇതിലൂടെ ലഭിക്കും. മൊബൈൽ ആപ്പിൽ ഇംഗ്ലീഷും ഹിന്ദിയും ലഭ്യമാകും. കൂടാതെ ഇത് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്&zwnj;ഫോമുകളിൽ ലഭ്യമാകും. www.indiabudget.gov.in എന്ന യൂണിയൻ ബജറ്റ് വെബ് പോർട്ടലിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2025 ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ ധനമന്ത്രി ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം ബജറ്റ് രേഖകൾ ആപ്പിൽ ലഭ്യമാകും.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/union-budget-2026-live-streaming-how-to-watch-it-articleshow-0ic3vkr"/>
        </item>
        <item>
            <title><![CDATA[പ്രതീക്ഷ വാനോളം, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾക്കായി കാത്ത് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്]]></title>
            <link>https://www.asianetnews.com/news-money/budget-expectation-by-esaf-bank-notes-from-dr-k-paul-thomas-articleshow-1nrd1qg</link>
            <guid isPermaLink="true">https://www.asianetnews.com/news-money/budget-expectation-by-esaf-bank-notes-from-dr-k-paul-thomas-articleshow-1nrd1qg</guid>
            <pubDate>Tue, 27 Jan 2026 18:38:02 +0530</pubDate>
            <description><![CDATA[&lt;p&gt;സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസാഫ് സ്&zwnj;മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfzrtz3zyc9fap89a3ntsdhe,imgname-fotojet-1769519021183.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫെബ്രുവരി 1 ഞായറാഴ്ച ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക വളർച്ച എല്ലാ മേഖലയിലും അത്യന്താപേക്ഷിതമായ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റെന്നും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും വളർച്ച പ്രതീക്ഷിക്കുന്ന സമ്പദ്ഘടന എന്ന നിലയിൽ, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസാഫ് സ്&zwnj;മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ്. നിലവിൽ രാജ്യത്തെ സാമ്പത്തികരംഗം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും. 53 കോടിയിലധികം ആളുകൾ ജൻ ധൻ അക്കൗണ്ടുകൾ ആരംഭിച്ചതും ഡിജിറ്റൽ പേയ്&zwnj;മെന്റുകളുടെ ഗണ്യമായ വളർച്ചയും ഇതിന് തെളിവാണെന്നും പോൾ തോമസ് ചൂണ്ടികാണിക്കുന്നു. ഗുണനിലവാരം ഉറപ്പാക്കി സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതിനാണ് ഇനിയുള്ള ഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടത് എന്ന് ഇസാഫ് സ്&zwnj;മോൾ ഫിനാൻസ് ബാങ്കിന്റെ സിഇഒ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;സ്ത്രീ സംരംഭകർക്കുൾപ്പെടെ കുറഞ്ഞ നിരക്കിൽ വായ്പകൾ അനുവദിക്കുന്ന ചെറുകിട വായ്പാ മേഖല അടുത്തകാലത്തായി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പുറത്തുവരുന്ന കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തികവർഷത്തിന്റെ അവസാനം 61,000 കോടി രൂപയുടെ നിഷ്ക്രിയ ആസ്തികളാണ് മൈക്രോ ഫിനാൻസ് മേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം വായ്പയുടെ 16 ശതമാനം വരുമിത്. 2025ൽ മൈക്രോ വായ്പകളുടെ വിതരണത്തിൽ ഏകദേശം 15.5 ശതമാനത്തിന്റെ കുറവുണ്ടായി. സെപ്റ്റംബർ മാസത്തെ കണക്കുകൾപ്രകാരം, 3.42 ലക്ഷം കോടിരൂപ മാത്രമേ മൈക്രോ വായ്പയായി ധനകാര്യസ്ഥാപനങ്ങൾ വിതരണം ചെയ്തിട്ടുള്ളു. വായ്പാ വിതരണത്തിലെ കുറവ് ചെറുകിട സംരംഭക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. മൈക്രോ ഫിനാൻസ് മേഖലയ്ക്കും സ്&zwnj;മോൾ ഫിനാൻസ് ബാങ്കുകൾക്കും മാത്രമായി 20000 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി സ്&zwnj;കീം അനുവദിക്കുന്നതിലൂടെ ഈ പ്രതിസന്ധി ഒരുപരിധിവരെ മറികടക്കാമെന്നാണ് കരുതുന്നത്. ഇത്തരമൊരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിലൂടെ ധനകാര്യസ്ഥാപനങ്ങൾക്ക് ആശങ്കകളില്ലാതെ വായ്പകൾ അനുവദിക്കാനാകും. കേരളം, തമിഴ്&zwnj;നാട് പോലുള്ള സംസ്ഥാനങ്ങളിലെ ചെറുകിട വായ്പാ മേഖലയെ ശക്തിപ്പെടുത്താനും പ്രത്യേക സാമ്പത്തിക പാക്കേജിലൂടെ കഴിയുമെന്നും ഡോ. കെ പോൾ തോമസ് ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;ഭവന നിർമാണം, എംഎസ്എംഇകൾ, കാർഷിക മേഖല എന്നിവയ്ക്കും ബജറ്റിൽ മുൻഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭവന നിർമാണത്തിന് ചെലവ് കുറയുന്നതും ചെറുകിട സംരംഭകർക്ക് പണലഭ്യത ഉറപ്പാക്കുന്നതും ആളുകളുടെ വരുമാന സ്ഥിരതയും, ആസ്തി വികസനവും, ദീർഘകാലത്തേക്കുള്ള സാമൂഹിക- സാമ്പത്തിക നേട്ടങ്ങളും വർധിപ്പിക്കും. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ഈ മേഖലകളിൽ ശ്രദ്ധ ചെലുത്തണം. വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനും പലിശ നിരക്ക് കുറയ്ക്കുന്നതിനും കടമെടുപ്പ് പരിമിതപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതുകടവും ജിഡിപിയും തമ്മിലുള്ള അനുപാതം നിലവിലെ 56 ശതമാനത്തിൽനിന്ന് 2031-ഓടെ 50 ശതമാനമാക്കി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക്, കടമെടുപ്പ് കുറയ്ക്കുന്നത് സഹായകരമാകും. സാമ്പത്തിക അച്ചടക്കത്തോടെയുള്ള ധനവിനിയോഗവും മൈക്രോ ഫിനാൻസ് മേഖലയുടെ പുനരുജ്ജീവനവും രാജ്യത്തെ ശരിയായ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ട്. അതിനാൽ, സുസ്ഥിര സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന ഗ്യാരണ്ടി സ്&zwnj;കീമുകൾ ഇത്തവണത്തെ ബജറ്റിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. കെ പോൾ തോമസ് പറയുന്നു.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/budget-expectation-by-esaf-bank-notes-from-dr-k-paul-thomas-articleshow-1nrd1qg"/>
        </item>
        <item>
            <title><![CDATA['കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാൾ', പരാമർശത്തിൽ സുരേന്ദ്രന് റിയാസിൻ്റെ മറുപടി; മാലിന്യം നിറഞ്ഞ മനസ്]]></title>
            <link>https://www.asianetnews.com/kerala-news/mohammed-riyas-vs-k-surendran-fight-after-union-budget-2024-latest-news-sh2y0c</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mohammed-riyas-vs-k-surendran-fight-after-union-budget-2024-latest-news-sh2y0c</guid>
            <pubDate>Tue, 23 Jul 2024 19:39:48 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിന്&zwnj; വേണ്ടി വകയിരുത്തുകയല്ല, വകവരുത്തുകയാണ് കേന്ദ്രം ചെയ്തതെന്നും സാമ്പത്തികമായി കേരളത്തെ കൊലപ്പെടുത്താൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും റിയാസ് അഭിപ്രായപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gwmhj06npacrhevykysgcm8f,imgname-muhammad-riyas--k-surendran.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ വാക് പോര്. കേന്ദ്ര ബജറ്റിനെ ന്യായീകരിച്ച് രംഗത്തെത്തിയ സുരേന്ദ്രൻ, കേരളത്തെ അവഗണിച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. അതിനിടെയാണ് റിയാസിന് നേരെ അധിക്ഷേപ പരാമർശം സുരേന്ദ്രൻ തൊടുത്തുവിട്ടത്.&lt;/p&gt; &lt;p&gt;കേരളം വേറൊരു രാജ്യമായി കാണാൻ ആഗ്രഹിക്കുന്ന ആളാണ് മുഹമ്മദ് റിയാസ് എന്നായിരുന്നു വാർത്താ സമ്മേളനത്തിനിടെ സുരേന്ദ്രൻ പറഞ്ഞത്. സുരേന്ദ്രന്&zwj;റെ പരാമർശത്തിന് മറുപടിയുമായി പിന്നാലെ റിയാസും രംഗത്തെത്തി. മാലിന്യം നിറഞ്ഞ മനസാണ് സുരേന്ദ്രനെന്നായിരുന്നു റിയാസിന്&zwj;റെ പ്രതികരണം. സുരേന്ദ്രന്&zwj;റേത് നിലവാരം കുറഞ്ഞ മറുപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്&zwnj; വേണ്ടി വകയിരുത്തുകയല്ല, വകവരുത്തുകയാണ് കേന്ദ്രം ചെയ്തതെന്നും സാമ്പത്തികമായി കേരളത്തെ കൊലപ്പെടുത്താൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും റിയാസ് അഭിപ്രായപ്പെട്ടു.&lt;/p&gt; &lt;p&gt;&lt;strong&gt;വീണ്ടും കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, 2 ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; 5 ദിവസം കാലാവസ്ഥ ഇപ്രകാരം&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mohammed-riyas-vs-k-surendran-fight-after-union-budget-2024-latest-news-sh2y0c"/>
        </item>
        <item>
            <title><![CDATA[വിപണിയിലെ വനിതാ പ്രാതിനിധ്യം കൂട്ടാൻ നിർമ്മല സീതാരാമൻ; ബജറ്റിൽ വാഗ്ദാനം ചെയ്തത് എന്തൊക്കെ]]></title>
            <link>https://www.asianetnews.com/news-money/budget-2024-what-measures-were-announced-for-women-sh2x9x</link>
            <guid isPermaLink="true">https://www.asianetnews.com/news-money/budget-2024-what-measures-were-announced-for-women-sh2x9x</guid>
            <pubDate>Tue, 23 Jul 2024 19:23:56 +0530</pubDate>
            <description><![CDATA[&lt;p&gt;എന്തൊക്കെയാണ് ഇത്തവണ കേന്ദ്ര സർക്കാർ രാജ്യത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി വകയിരുത്തിയത് എന്നറിയാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j3exfnsdafex4thp7ea9h7w0,imgname-nirmala-sitharaman.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;ധ&lt;/strong&gt;&lt;/span&gt;നമന്ത്രി നിർമ്മല സീതാരാമന്റെ ഏഴാമത്തെ കേന്ദ്ര ബജറ്റിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനം ചെയ്യുന്ന പ്രഖ്യാപനങ്ങളുണ്ട്. എന്തൊക്കെയാണ് ഇത്തവണ കേന്ദ്ര സർക്കാർ രാജ്യത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി വകയിരുത്തിയത് എന്നറിയാം.&amp;nbsp;&lt;/p&gt; &lt;p&gt;സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾക്കായി 3 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ വേണ്ടി സർക്കാർ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസന പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഹോസ്റ്റലുകൾ സ്ഥാപിക്കുക, &amp;nbsp;വനിതാ സ്വയം സഹായ സംഘ സംരംഭങ്ങൾക്ക് വിപണിയിലുള്ള പ്രതിനിധ്യം വർധിപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.&lt;/p&gt; &lt;p&gt;&amp;nbsp;സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായുള്ള വിഹിതം 2014-സാമ്പത്തിക വർഷത്തിൽ നിന്നും &amp;nbsp;2025-സാമ്പത്തിക വർഷത്തിൽ 218.8 ശതമാനം വർധിച്ചു, ഇത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിൽ നിന്ന് സ്ത്രീകളുടെ വികസനത്തിലേക്ക് മാറാനുള്ള രാജ്യത്തിൻറെ പ്രതിബദ്ധതയെയാണ് വ്യക്തമാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;കർഷകർ, യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ എന്നിവരുടെ വികസനത്തിനാണ് ഊന്നൽ നൽകുന്നതെന്ന് ബജറ്റിന്റെ ആരംഭത്തിൽ തന്നെ നിർമല സീതാരാമൻ പറഞ്ഞിരുന്നു. കരകൗശലത്തൊഴിലാളികൾ, കരകൗശല വിദഗ്ധർ, എസ്എച്ച്ജികൾ, എസ്&zwnj;സി/എസ്ടി, വനിതാ സംരംഭകർ, വഴിയോര കച്ചവടക്കാർ, പിഎം വിശ്വകർമ, പിഎം എസ് വാനിധി, എൻആർഎൽഎം, സ്റ്റാൻഡ്-യുപി ഇന്ത്യ തുടങ്ങിയവരുടെ സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത് വേഗത്തിലാക്കുമെന്ന് ധനമന്ത്രി എടുത്തുപറഞ്ഞു.&lt;/p&gt; &lt;p&gt;അതേസമയം കഴിഞ്ഞ ബജറ്റുകളിൽ ഉണ്ടായതുപോലെ സ്ത്രീകൾക്കും പെണ്&zwj;കുട്ടികൾക്കുമായി പ്രത്യേക നിക്ഷേപ പദ്ധതികളൊന്നും ഇത്തവണ ഉണ്ടായിട്ടില്ല. മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്,&amp;nbsp;സുകന്യ സമൃദ്ധി യോജന പോലുള്ള നിക്ഷേപ പദ്ധതികൾ മുൻപ് മോദി സർക്കാരിന്റെ ബജറ്റിൽ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളാണ്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/news-money/budget-2024-what-measures-were-announced-for-women-sh2x9x"/>
        </item>
        <item>
            <title><![CDATA[തൊഴില്‍ മേഖലയോട് 'കരുതലോടെ', തെരഞ്ഞെടുപ്പ് കാലത്തെ രോഷം പാഠമായെടുത്ത് സര്‍ക്കാര്‍]]></title>
            <link>https://www.asianetnews.com/news-money/budget-2024-big-jobs-booster-announced-nirmala-sitharaman-unveils-major-pf-contribution-move-sh2qa4</link>
            <guid isPermaLink="true">https://www.asianetnews.com/news-money/budget-2024-big-jobs-booster-announced-nirmala-sitharaman-unveils-major-pf-contribution-move-sh2qa4</guid>
            <pubDate>Tue, 23 Jul 2024 16:52:51 +0530</pubDate>
            <description><![CDATA[&lt;p&gt;തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ കക്ഷികള്&zwj; സര്&zwj;ക്കാരിനെതിരായി പ്രധാന ആയുധമാക്കിയതും തൊഴിലില്ലായ്മയായിരുന്നു. തൊഴില്&zwj;, നൈപുണ്യ വികസനം, വിദ്യാഭ്യാസം എന്നീ മേഖലകള്&zwj;ക്കായി 1.48 ലക്ഷം കോടി രൂപയാണ് ബജറ്റ് വിഹിതമായി ധനമന്ത്രി നീക്കി വച്ചിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j3fm1xzgs50e4asjj9f392c0,imgname-nn.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;രാ&lt;/strong&gt;&lt;/span&gt;ജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാണെന്ന കണക്കുകള്&zwj;ക്കിടെ വളരെ സൂക്ഷ്മമായാണ് ബജറ്റ് ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ കക്ഷികള്&zwj; സര്&zwj;ക്കാരിനെതിരായി പ്രധാന ആയുധമാക്കിയതും തൊഴിലില്ലായ്മയായിരുന്നു. തൊഴില്&zwj;, നൈപുണ്യ വികസനം, വിദ്യാഭ്യാസം എന്നീ മേഖലകള്&zwj;ക്കായി 1.48 ലക്ഷം കോടി രൂപയാണ് ബജറ്റ് വിഹിതമായി ധനമന്ത്രി നീക്കി വച്ചിരിക്കുന്നത്. പുതിയതായി ജോലിയില്&zwj; പ്രവേശിക്കുന്നവര്&zwj;ക്ക് സര്&zwj;ക്കാര്&zwj; നല്&zwj;കുന്ന ശമ്പളവും പ്രത്യേക സ്റ്റൈപ്പന്&zwj;റ് പദ്ധതിയും ആണ് തൊഴില്&zwj; മേഖലയ്ക്കായുള്ള പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്&zwj;. രാജ്യത്തെ പ്രധാനപ്പെട്ട 500 സ്ഥാപനങ്ങളില്&zwj; 5 വര്&zwj;ഷത്തിനകം ഒരു കോടി പേര്&zwj;ക്ക് ഇന്&zwj;റേണ്&zwj;ഷിപ്പിന് അവസരം നല്&zwj;കും. 5000 രൂപയായിരിക്കും സ്റ്റൈപ്പന്&zwj;റ്. കൂടാതെ 6000 രൂപയുടെ ഒറ്റത്തവണ ധനസഹായവും ഇവര്&zwj;ക്ക് ലഭിക്കും.&lt;/p&gt; &lt;p&gt;പുതിയതായി ജോലിക്ക് കയറുന്ന എല്ലാവര്&zwj;ക്കും ഒരു മാസത്തെ ശമ്പളം സര്&zwj;ക്കാര്&zwj; നല്&zwj;കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രോവിഡന്&zwj;റ് ഫണ്ട് വിഹിതമായാണ് ഇത് നല്&zwj;കുക. 210 ലക്ഷം പേര്&zwj;ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവര്&zwj;ക്കാണ് പദ്ധതി പ്രകാരം സഹായം ലഭിക്കുക.&lt;/p&gt; &lt;p&gt;സ്ത്രീകള്&zwj;ക്ക് കൂടുതലായി തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്&zwj;ക്ക് മുന്&zwj;ഗണന നല്&zwj;കും. ഇവര്&zwj;ക്ക് ഹോസ്റ്റല്&zwj; സൗകര്യം, നൈപുണ്യ വികസനത്തിനുള്ള സഹായം എന്നിവ ലഭ്യമാക്കും. നിര്&zwj;മാണ മേഖലയിലെ തൊഴിലവസരം കൂട്ടുന്നതിന് തൊഴിലാളികള്&zwj;ക്കും തൊഴില്&zwj; ദാതാവിനും ഇന്&zwj;സെന്&zwj;റീവ് ലഭ്യമാക്കും. അധികമായി നല്&zwj;കുന്ന പിഎഫ് വിഹിതം പ്രതിമാസം 3000 രൂപ വീതം തൊഴില്&zwj; ദാതാക്കള്&zwj;ക്ക് തന്നെ തിരികെ നല്&zwj;കുന്നതാണ് പദ്ധതി.&lt;/p&gt; &lt;p&gt;പുതിയ മൂലധന നിക്ഷേപം കണ്ടെത്താനും അത് വഴി തൊഴിലവസരം ഉയര്&zwj;ത്തുന്നതിനും സഹായം വേണമെന്ന സൂക്ഷ്മ ഇടത്തരം വ്യവസായ മേഖലയുടെ ആവശ്യവും സര്&zwj;ക്കാര്&zwj; പരിഗണിച്ചു. ഇതിനായി മുദ്ര വായ്പയുടെ പരിധി 10 ലക്ഷത്തില്&zwj; നിന്നും 20 ലക്ഷമാക്കി ഉയര്&zwj;ത്തിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/news-money/budget-2024-big-jobs-booster-announced-nirmala-sitharaman-unveils-major-pf-contribution-move-sh2qa4"/>
        </item>
        <item>
            <title><![CDATA[1860 മുതൽ 2026 വരെയുള്ള ബജറ്റ് ചരിത്രം; പ്രധാന മാറ്റങ്ങൾ സംഭവിച്ച നാൾ വഴികൾ]]></title>
            <link>https://www.asianetnews.com/news-money/history-of-union-budget-from-1947-to-2026-articleshow-b4lv25x</link>
            <guid isPermaLink="true">https://www.asianetnews.com/news-money/history-of-union-budget-from-1947-to-2026-articleshow-b4lv25x</guid>
            <pubDate>Tue, 27 Jan 2026 18:09:43 +0530</pubDate>
            <description><![CDATA[&lt;p&gt;1860 ഏപ്രിൽ 7 ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ജെയിംസ് വിൽസൺ ആണ് യൂണിയൻ ബജറ്റ് ആദ്യമായി അവതരിപ്പിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke9a3f8mpvfr4q7j2kbz8402,imgname-central-budget-2026-date-confusion-february-1-or-2-sunday-explained-01-1767691631892.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2026 - 27ലെ കേന്ദ്ര ബജറ്റ് നാളെ പാർലമെന്റിൽ അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റും ധനമന്ത്രി നിർമല സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റുമാണിത്. ഇത്രയധികം പൂർണ്ണ ബജറ്റുകൾ മറ്റൊരു ധനമന്ത്രിയും അവതരിപ്പിച്ചിട്ടില്ല. ബജറ്റ് 2026-ന് മുന്നോടിയായി, ഇന്ത്യയിലെ ബജറ്റിന്റെ ചരിത്രം ഒന്നുനോക്കാം, ഇന്ത്യയുടെ ഭാവി പ്രതീക്ഷകളുടെ അടിത്തറയിട്ടത് ആരാണെന്ന് അറിയാം..&lt;/p&gt;&lt;p&gt;ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ബജറ്റ്&lt;/p&gt;&lt;p&gt;1860 ഏപ്രിൽ 7 ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ജെയിംസ് വിൽസൺ ആണ് യൂണിയൻ ബജറ്റ് ആദ്യമായി അവതരിപ്പിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ബജറ്റിൽ, വരുമാന സ്രോതസിന്റെ നാല് ഘടകങ്ങൾ പ്രതിപാദിക്കപ്പെട്ടു. ബജറ്റിൽ സ്വത്ത്, തൊഴിൽ അല്ലെങ്കിൽ ബിസിനസ്സ്, സെക്യൂരിറ്റികൾ, ശമ്പളം, പെൻഷൻ വരുമാനം എന്നിവയിൽ നിന്ന് ലഭിക്കുന്ന വരുമാനം കണക്കിലെടുക്കുന്നു. എന്നാൽ അന്ന് രണ്ട് നികുതി സ്ലാബുകളേ ഉണ്ടായിരുന്നുള്ളൂ&lt;/p&gt;&lt;p&gt;ഒരു വ്യക്തിയുടെ വാർഷിക വരുമാനം 500 രൂപയിൽ കുറവാണെങ്കിൽ രണ്ട് ശതമാനം നികുതിയും. അതേസമയം 500 രൂപയിൽ കൂടുതലുള്ള വരുമാനം ഉണ്ടെങ്കിൽ 4 ശതമാനം നികുതിക്കും വിധേയമായിരുന്നു. ഇതനുസരിച്ച് 500 രൂപയിൽ താഴെ വരുമാനമുള്ളവർ 10 രൂപ നികുതിയും ഉയർന്ന വരുമാനമുള്ളവർ 20 രൂപ നികുതിയും അടക്കേണ്ടി വന്നു.&lt;/p&gt;&lt;p&gt;ഇന്ത്യയിലെ ആദ്യ ബജറ്റ്&lt;/p&gt;&lt;p&gt;ഇന്ത്യ അതിന്റെ ആദ്യത്തെ സ്വതന്ത്ര ബജറ്റിന് സാക്ഷ്യം വഹിച്ചത് എപ്പോഴാണ് എന്ന് അറിയാമോ? 1947 നവംബർ 26 നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ യൂണിയൻ ബജറ്റ് അവതരിപ്പിച്ചത്. അക്കാലത്ത് ധനമന്ത്രിയായിരുന്ന ആർ കെ ഷൺമുഖം ചെട്ടിയായിരുന്നു ബജറ്റ് അവതരിപ്പിച്ചത്.&lt;/p&gt;&lt;p&gt;സമയ മാറ്റം&lt;/p&gt;&lt;p&gt;ബ്രിട്ടീഷ് പാരമ്പര്യം പിന്തുടർന്ന് 1999 വരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിൽ 5 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. 1999ൽ അന്തരിച്ച ധനമന്ത്രി യശ്വന്ത് സിൻഹയാണ് ബജറ്റ് അവതരണ സമയം രാവിലെ 11 മണിയായി ക്രമീകരിച്ചത്. കേന്ദ്ര ബജറ്റ് മാസത്തിലെ അവസാന പ്രവൃത്തി ദിനത്തിൽ അവതരിപ്പിക്കുന്ന പതിവിന് വിപരീതമായി, 2017 മുതൽ അരുൺ ജെയ്റ്റ്&zwnj;ലി ഫെബ്രുവരി 1 ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി. 1955 വരെ യൂണിയൻ ബജറ്റ് ഇംഗ്ലീഷിലാണ് അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ഹിന്ദിയിലും ഇംഗ്ലീഷിലും ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി.&lt;/p&gt;&lt;p&gt;പേപ്പറിനോട് 'നോ' പറഞ്ഞത്&lt;/p&gt;&lt;p&gt;കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതോടെ 2021-2022 ലെ ബജറ്റിൽ നിന്ന് പേപ്പർ ഒഴിവാക്കി, സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് പേപ്പർ ഒഴിവാക്കിയത്. ഇന്ദിരാഗാന്ധിക്ക് ശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഇന്ത്യൻ ചരിത്രത്തിലെ രണ്ടാമത്തെ വനിതയാണ് നിർമല സീതാരാമൻ. ഹാർഡ് കോപ്പി ഒഴിവാക്കി ടാബ്ലെറ്റിൽ സോഫ്റ്റ് കോപ്പി ഉപയോഗിച്ചാണ് നിർമല സീതാരാമൻ.ബജറ്റ് അവതരിപ്പിച്ചത്.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/history-of-union-budget-from-1947-to-2026-articleshow-b4lv25x"/>
        </item>
        <item>
            <title><![CDATA[ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി 9 തവണ ബജറ്റ് അവതരണം; റെക്കോർഡിടാൻ നിർമല സീതാരാമൻ]]></title>
            <link>https://www.asianetnews.com/news-money/union-budget-2026-is-nirmala-sitharaman-the-longest-serving-finance-minister-articleshow-e3r2aos</link>
            <guid isPermaLink="true">https://www.asianetnews.com/news-money/union-budget-2026-is-nirmala-sitharaman-the-longest-serving-finance-minister-articleshow-e3r2aos</guid>
            <pubDate>Sun, 01 Feb 2026 10:46:26 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരേ പ്രധാനമന്ത്രിക്ക് കീഴില്&zwj; ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്&zwj;വതയുമുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgbr40k5xaa1rwpfhphga0je,imgname-vlcsnap-2026-02-01-10h10m52s708-1769920922213.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്&zwj;മല സീതാരാമന്&zwj; മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്&zwj; തുടര്&zwj;ച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്&zwj;മല സീതാരാമന്&zwj; മാറും.&lt;/p&gt;&lt;p&gt;മൂന്നാം മോദി സര്&zwj;ക്കാരിന്&zwj;റെ മൂന്നാമത് പൊതുബജറ്റാണ് ധനമന്ത്രി നിര്&zwj;മല സീതാരാമന്&zwj; ഇന്ന് ലോക്സഭയില്&zwj; അവതരിപ്പിക്കുന്നത്. ഇതോടെ തുടര്&zwj;ച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്&zwj;മല സീതാരാമന്&zwj;. രണ്ട് ഇടക്കാല ബജറ്റുകള്&zwj; ഉള്&zwj;പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്&zwj; ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്&zwj;വതയുമുണ്ട്.&lt;/p&gt;&lt;p&gt;മൊറാര്&zwj;ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്&zwj;ച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും പ്രണബ് മുഖര്&zwj;ജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു. സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിത എന്ന ഖ്യാതി നേടിയ നിര്&zwj;മല സീതാരാമന്&zwj; മുന്&zwj;പും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;പാര്&zwj;ലമെന്&zwj;റ് ചരിത്രത്തിലെ ഏറ്റവും ദൈര്&zwj;ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്&zwj;ഡ് നിര്&zwj;മലയുടെ പേരിലാണ്. 2020ല്&zwj; രണ്ടു മണിക്കൂര്&zwj; 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം. ബജറ്റുമായി ബന്ധപ്പെട്ട് കോളോണിയല്&zwj; കാലത്ത് തുടങ്ങിയ പരമ്പരാഗത രീതികളില്&zwj; മാറ്റം വരുത്തിയതും നിര്&zwj;മലാ സീതാരാമനാണ്. ബജറ്റ് രേഖകള്&zwj; ബ്രീഫ് കേസില്&zwj; കൊണ്ടുവരുന്ന രീതി വനിതാ ധനമന്ത്രി മാറ്റി. 2019ല്&zwj; ചുവന്ന തുണിയില്&zwj; പൊതിഞ്ഞാണ് ബജറ്റ് രേഖകള്&zwj; കൊണ്ടുവന്നത്. 2021ല്&zwj; ടാബ്ലറ്റില്&zwj; നോക്കി വായിച്ച് പേപ്പര്&zwj; രഹിത ബജറ്റും അവര്&zwj; അവതരിപ്പിച്ചു. ദില്ലി ജവഹര്&zwj;ലാല്&zwj; നെഹ്റു സര്&zwj;വകലാശാലയില്&zwj; നിന്ന് സാമ്പത്തിക ശാസ്ത്രത്തില്&zwj; ബിരുദാനന്തര ബിരുദം നേടിയിട്ടുളള ധനമന്ത്രി കൂടിയാണ് നിര്&zwj;മലാ സീതാരാമന്&zwj;.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/union-budget-2026-is-nirmala-sitharaman-the-longest-serving-finance-minister-articleshow-e3r2aos"/>
        </item>
        <item>
            <title><![CDATA[തീർത്തും വിവേചനപരം, അംഗീകരിക്കാനാവില്ല, കേരളമടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളോടും അവഗണന; ബജറ്റിനെതിരെ പിണറായി ]]></title>
            <link>https://www.asianetnews.com/news-money/unacceptable-discrimination-towards-kerala-in-union-budget-says-pinarayi-vijayan-cm-of-kerala-sh2t7d</link>
            <guid isPermaLink="true">https://www.asianetnews.com/news-money/unacceptable-discrimination-towards-kerala-in-union-budget-says-pinarayi-vijayan-cm-of-kerala-sh2t7d</guid>
            <pubDate>Tue, 23 Jul 2024 17:57:03 +0530</pubDate>
            <description><![CDATA[&lt;p&gt;എയിംസ്, പ്രളയ സഹായം, ടൂറിസം, എല്ലായിടത്തും അവഗണന, കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളെയും ഒഴിവാക്കി; ബജറ്റിനെതിരെ പിണറായി&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j3frv17zkrranery4emv4bkd,imgname----------budget.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്&zwj;ക്കിടയില്&zwj; വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്&zwj; എന്ന മുഖവുരയോടെ &amp;nbsp;ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്&zwj; കേരളം ഉള്&zwj;പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്&zwj;പ്പ് &amp;nbsp;പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും &amp;nbsp;സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ &amp;nbsp;ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സര്&zwj;ക്കാരിന്&zwj;റെ ഇന്നത്തെ രാഷ്ട്രീയ നിലനില്&zwj;പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിട്ടുള്ളത്. കേരളത്തിന്&zwj;റെ കാര്യമെടുത്താല്&zwj;, നമ്മുടെ ദീര്&zwj;ഘകാല ആവശ്യങ്ങളായ എയിംസ് ഉള്&zwj;പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ &amp;nbsp;നിരാശാജനകവും പ്രതിഷേധാർഹവുമാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;'ആന്ധ്രയിലോ ബിഹാറിലോ പോയി അവതരിപ്പിക്കാമായിരുന്നില്ലേ, കേരളത്തിലെ സഹമന്ത്രിമാരെ മറന്നോ'? ബജറ്റിൽ വിമർശനം &lt;/strong&gt;&lt;/p&gt; &lt;p&gt;കാര്&zwj;ഷിക മേഖലയില്&zwj; പ്രഖ്യാപിച്ച ചില കാര്യങ്ങള്&zwj; സംസ്ഥാനങ്ങള്&zwj; നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായ കാര്യം സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. ആ ശാക്തീകരണം സാധ്യമാകാതെ കാർഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും? വായ്പാ പരിധി നിയന്ത്രണം ഉള്&zwj;പ്പെടെയുള്ള കാര്യങ്ങളില്&zwj; കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്&zwj;ത്തനങ്ങള്&zwj;ക്ക് പണം ചെലവിടാന്&zwj; സംസ്ഥാനങ്ങള്&zwj; ബുദ്ധിമുട്ടുകയാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;കാൻസർ മരുന്നിന് വില കുറയും, കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി&lt;/strong&gt;&amp;nbsp;&lt;/p&gt; &lt;p&gt;കേന്ദ്രാവിഷ്കൃത പദ്ധതികള്&zwj; പ്രഖ്യാപിക്കുമ്പോള്&zwj; സംസ്ഥാനങ്ങള്&zwj;ക്കും അതില്&zwj; സാമ്പത്തിക ചെലവുണ്ട്. &amp;nbsp; ഇത്തവണ നഗരവികസനം ഉള്&zwj;പ്പെടെയുള്ള കാര്യങ്ങളില്&zwj; പ്രഖ്യാപിച്ച പദ്ധതികളില്&zwj; സംസ്ഥാനത്തിന്&zwj;റെ നികുതി അധികാരങ്ങളില്&zwj; കേന്ദ്രം കൈകടത്തുന്നതായാണ് കാണുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കേണ്ടതുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തില്&zwj; പരാമർശിച്ചിരിക്കുന്നു. ജി.എസ്.ടി നിലവില്&zwj; വന്നതിനുശേഷം സംസ്ഥാനങ്ങള്&zwj;ക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ. അതുപോലും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ കേന്ദ്രത്തിന്&zwj;റെ നിബന്ധനകള്&zwj;ക്ക് വിധേയമാക്കാനാണ് &amp;nbsp; ബജറ്റില്&zwj; ശ്രമം നടത്തിയിരിക്കുന്നത്. ഇത് ഫെഡറല്&zwj; തത്വങ്ങള്&zwj;ക്ക് നിരക്കാത്തതാണ്.&amp;nbsp;&lt;/p&gt; &lt;p&gt;പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതായിട്ടാണ് ബജറ്റ് രേഖകളിൽ കണുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ 2002 - 23ൽ 272, 802 കോടി രൂപയായിരുന്നു വകയിരുത്തിയതെങ്കിൽ ഇത്തവണ അത് 2,05, 220 കോടി രൂപ മാത്രമാണ്. പ്രധാനമന്ത്രി പോഷൺ അഭിയാൻ പദ്ധതിയിൽ 2002- 23 ൽ &amp;nbsp;12 , 681 കോടി രൂപ വകയിരുത്തിയിരുന്നു. അത് &amp;nbsp;12,467 കോടി രൂപയായി ചുരുക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് &amp;nbsp;2022- 23 ൽ 90, 806 കോടി രൂപ വകയിരുത്തിയെങ്കിൽ ഇത്തവണ 86, 000 കോടി രൂപ മാത്രമാണുള്ളത്.&amp;nbsp;ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന &amp;nbsp;പദ്ധതികളോടുള്ള ഉദാസീനമായ സമീപനമാണ്.&lt;/p&gt; &lt;p&gt;കേന്ദ്ര സര്&zwj;ക്കാരിന്&zwj;റെ രാഷ്ട്രീയ നിലനില്&zwj;പ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന പദ്ധതികളാണ് ബജറ്റില്&zwj; പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമീപനത്തിനെതിരെ ശക്തിയായ പ്രതിഷേധം അറിയിക്കുകയാണ്. ഈ അവഗണനയ്ക്കെതിരെ കേരളത്തില്&zwj; കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഭിപ്രായസമന്വയമുണ്ടാകണമെന്ന് അഭ്യര്&zwj;ത്ഥിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/news-money/unacceptable-discrimination-towards-kerala-in-union-budget-says-pinarayi-vijayan-cm-of-kerala-sh2t7d"/>
        </item>
        <item>
            <title><![CDATA[ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രിയുടെ സാരിയിലുമുണ്ട് കാര്യം! 9-ാം ബജറ്റിൽ ധരിച്ചെത്തിയത് കട്ടം- കള്ളി കാഞ്ചീപുരം സാരി]]></title>
            <link>https://www.asianetnews.com/india-news/nirmala-sitharaman-wears-checkered-kanchipuram-saree-for-9th-budget-articleshow-f3z9p9z</link>
            <guid isPermaLink="true">https://www.asianetnews.com/india-news/nirmala-sitharaman-wears-checkered-kanchipuram-saree-for-9th-budget-articleshow-f3z9p9z</guid>
            <pubDate>Sun, 01 Feb 2026 09:55:52 +0530</pubDate>
            <description><![CDATA[&lt;p&gt;ബജറ്റ് ദിനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ധരിച്ചെത്തിയത് പർപ്പിൾ നിറത്തിലുള്ള കാഞ്ചീപുരം സാരി. പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ്. സ്വർണ നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ( കട്ടം - കള്ളി ) ഇത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgbpxya06vj5wbfd4fevw5mv,imgname-nirmala-sitaraman-1769919674688.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബജറ്റ് ദിനത്തിൽ കാഞ്ചീപുരം സാരിയിൽ എത്തി ധനമന്ത്രി നിർമല സീതാരാമൻ. പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ് ധനമന്ത്രി ധരിച്ചത്. സ്വർണ നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ( കട്ടം - കള്ളി ) ഇത്. തമിഴ്നാട്ടുകാരിയാണ് നിർമ്മല എന്നത് കൊണ്ട് തന്നെ തമിഴ്നാടിന്റെ തനത് കാഞ്ചീപുരം സാരിയിൽ എത്തിയതും കൗതുകമായി.ഇതിന് മുൻപ് ധനമന്ത്രി നിർമലാ സീതാരാമൻ 8 ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതിന് മുൻപുള്ള ബജറ്റുകളിൽ നിർമലാ സീതാരാമൻ ധരിച്ചിരുന്ന വിവിധ സാരികളേതൊക്കെയാണെന്ന് നോക്കാം..&lt;/p&gt;&lt;p&gt;2019 - പിങ്ക് മം​ഗൾ​ഗിരി സാരി - ആന്ധ്ര&lt;/p&gt;&lt;p&gt;2020 - മഞ്ഞ - സിൽക്ക്&lt;/p&gt;&lt;p&gt;2021 - പല നിറങ്ങൾ- പോച്ചപുളളി ഇകത് - തെലങ്കാന&lt;/p&gt;&lt;p&gt;2022 - ബ്രൗൺ - ബോംകൈ - ഒഡീഷ&lt;/p&gt;&lt;p&gt;2023 - ചുവപ്പ് - സിൽക്ക്&lt;/p&gt;&lt;p&gt;2024 ഫെബ്രുവരി 1 - നീല - ടസാർ സിൽക്ക്, കാന്ത എംബ്രോയിഡറി - പശ്ചിമബം​ഗാൾ ,&lt;/p&gt;&lt;p&gt;2024 ജൂലൈ - വെള്ള - മം​ഗൾ​ഗിരി - ആന്ധ്ര&lt;/p&gt;&lt;p&gt;2025 - വെള്ള കൈത്തറി സാരി , മധുബനി ചിത്രപ്പണി - ബിഹാർ&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/india-news/nirmala-sitharaman-wears-checkered-kanchipuram-saree-for-9th-budget-articleshow-f3z9p9z"/>
        </item>
        <item>
            <title><![CDATA[രാജ്യത്തിന് 7 അതിവേഗ റെയിൽപ്പാതകൾ പ്രഖ്യാപിച്ച് ധനമന്ത്രി; 'കേരളം.... കേരളം' എന്നുറക്കെ വിളിച്ച് എംപിമാർ, ഇത്തവണയും കേരളത്തിന് അവഗണന]]></title>
            <link>https://www.asianetnews.com/news-money/nirmala-sitaraman-announces-7-high-speed-rail-corridors-kerala-not-in-list-articleshow-g9l73zt</link>
            <guid isPermaLink="true">https://www.asianetnews.com/news-money/nirmala-sitaraman-announces-7-high-speed-rail-corridors-kerala-not-in-list-articleshow-g9l73zt</guid>
            <pubDate>Sun, 01 Feb 2026 11:49:45 +0530</pubDate>
            <description><![CDATA[&lt;p&gt;മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത്തവണയും കേരളം ലിസ്റ്റിൽ ഇല്ല. പ്രഖ്യാപനത്തിനിടെ കേരളം...കേരളം എന്ന് വിളിച്ചു പറഞ്ഞ് എംപിമാർ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgbw1ax1mj484j5tjcv6fv0x,imgname-vlcsnap-2026-02-01-11h19m51s447-1769925028769.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രഖ്യാപിച്ച ലിസ്റ്റിൽ കേരളത്തിന് അവഗണന. പ്രഖ്യാപനത്തിനിടെ &lsquo;കേരളം...കേരളം&rsquo; എന്ന് വിളിച്ചു പറഞ്ഞ് എംപിമാർ. നിലവിൽ മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെം​ഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ- ബെംഗളൂരു, ദില്ലി- വാരാണസി, വാരാണസി- സിലി​ഗുരി തുടങ്ങിയവയാണ് പ്രഖ്യാപിച്ച 7 ഹൈ സ്പീഡ് റെയിൽ കോറിഡോറുകൾ.&lt;/p&gt;&lt;p&gt;അതേ സമയം, തുടക്കത്തിൽ തന്നെ കേരളത്തിനായി പ്രഖ്യാപനമുണ്ടായി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്&zwnj;നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം &mdash; ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെ എൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. കേരളത്തിൻ്റെ ധാതു സമ്പുഷ്ടി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ​ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫക്ചറിം​ഗ് ഹബ് ആക്കാൻ പതിനായിരം കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്നർ നിർമ്മാണത്തിനായി അയ്യായിരം കോടി രൂപയും നീക്കിവെച്ചു. നെയ്ത്തുകാർക്കും,കരകൗശല വിദഗ്ധർക്കുമായി നാഷണൽ ഹാൻഡ്&zwnj;ലൂം ഹാൻഡിക്രാഫ്&zwnj;റ്റ്സ് പദ്ധതിയും കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പോർട്സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട പദ്ധതികൾക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/nirmala-sitaraman-announces-7-high-speed-rail-corridors-kerala-not-in-list-articleshow-g9l73zt"/>
        </item>
        <item>
            <title><![CDATA[ജിഎസ്ടി കുറയുമോ? നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയിൽ വിപണി]]></title>
            <link>https://www.asianetnews.com/news-money/union-budget-2026-fmcg-sector-demands-budget-boost-for-consumption-articleshow-gihdtg2</link>
            <guid isPermaLink="true">https://www.asianetnews.com/news-money/union-budget-2026-fmcg-sector-demands-budget-boost-for-consumption-articleshow-gihdtg2</guid>
            <pubDate>Tue, 27 Jan 2026 16:31:33 +0530</pubDate>
            <description><![CDATA[&lt;p&gt;സാധനങ്ങളുടെ വില കുറയ്ക്കാനും ജനങ്ങളുടെ കയ്യില്&zwj; കൂടുതല്&zwj; പണമെത്തിക്കാനുമുള്ള നടപടികള്&zwj; ബജറ്റിലുണ്ടാകുമെന്നാണ് ഈ മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതീക്ഷ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k49sp31bk9xb1ccj6gkzanqk,imgname-super-market-1756970552363.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബജറ്റില്&zwj; പ്രതീക്ഷയർപ്പിച്ച് നിത്യോപയോഗ സാധന വിപണി. വരാനിരിക്കുന്ന 2026-27 കേന്ദ്ര ബജറ്റില്&zwj; വിപണിയും സാധാരണക്കാരും ഉറ്റുനോക്കുന്നത് വലിയ പ്രഖ്യാപനങ്ങളിലേക്കാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമോ? സാധനങ്ങളുടെ വില കുറയ്ക്കാനും ജനങ്ങളുടെ കയ്യില്&zwj; കൂടുതല്&zwj; പണമെത്തിക്കാനുമുള്ള നടപടികള്&zwj; ബജറ്റിലുണ്ടാകുമെന്നാണ് ഈ മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതീക്ഷ.&lt;/p&gt;&lt;p&gt;ജിഎസ്ടി കുറയണം; വിലയും! സോപ്പ്, ക്ലീനിംഗ് ലോഷനുകള്&zwj; തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നതാണ് വിപണിയിലെ പ്രധാന ആവശ്യം. നിലവില്&zwj; ഇത്തരം പല സാധനങ്ങള്&zwj;ക്കും 18 ശതമാനമാണ് ജിഎസ്ടി. ഇത് 5 ശതമാനത്തിലേക്ക് താഴ്ത്തിയാല്&zwj; സാധനങ്ങളുടെ വില കുറയുകയും കൂടുതല്&zwj; ആളുകള്&zwj; സാധനങ്ങള്&zwj; വാങ്ങാന്&zwj; മുന്നോട്ട് വരികയും ചെയ്യുമെന്ന് ഗോദ്റെജ് കണ്&zwj;സ്യൂമര്&zwj; പ്രോഡക്ട്&zwnj;സ് എം.ഡി സുധീര്&zwj; സീതാപതി പറയുന്നു. ഇത് ഇടത്തരക്കാരുടെ കുടുംബ ബജറ്റില്&zwj; വലിയ ആശ്വാസമാകും.&lt;/p&gt;&lt;p&gt;ഗ്രാമങ്ങളില്&zwj; ഉണര്&zwj;വ് വേണം&lt;/p&gt;&lt;p&gt;നഗരങ്ങളിലെ വിപണി ഉണര്&zwj;വ് കാണിക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയില്&zwj; ഇനിയും പുരോഗതി വരാനുണ്ട്. ഇതിനായി താഴെ പറയുന്നവ നടപ്പിലാക്കണമെന്നാണ് കമ്പനികളുടെ ആവശ്യം:&lt;/p&gt;&lt;p&gt;തൊഴിലവസരങ്ങള്&zwj;: ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതികള്&zwj;ക്കും കാര്&zwj;ഷിക പദ്ധതികള്&zwj;ക്കും കൂടുതല്&zwj; തുക വകയിരുത്തണം.&lt;/p&gt;&lt;p&gt;കയ്യില്&zwj; പണം: സാധാരണക്കാരുടെ കയ്യില്&zwj; ചെലവാക്കാന്&zwj; കൂടുതല്&zwj; പണം എത്തുന്ന തരത്തില്&zwj; ആദായനികുതിയിലോ മറ്റ് ആനുകൂല്യങ്ങളിലോ മാറ്റം വരുത്തണം.&lt;/p&gt;&lt;p&gt;ചെറുകിട ബ്രാന്&zwj;ഡുകള്&zwj;: പ്രാദേശിക ബ്രാന്&zwj;ഡുകളില്&zwj; നിന്നുള്ള മത്സരം നേരിടാന്&zwj; വന്&zwj;കിട കമ്പനികള്&zwj;ക്ക് നയപരമായ പിന്തുണ വേണം.&lt;/p&gt;&lt;p&gt;'മെയ്ഡ് ഇന്&zwj; ഇന്ത്യ'യ്ക്ക് കൂടുതല്&zwj; കരുത്ത്&lt;/p&gt;&lt;p&gt;ഇന്ത്യയെ ലോകത്തിന്റെ നിര്&zwj;മ്മാണ ഹബ്ബാക്കി മാറ്റാനുള്ള 'ആത്മനിര്&zwj;ഭര്&zwj; ഭാരത്' പദ്ധതിക്ക് ബജറ്റ് കൂടുതല്&zwj; ഊന്നല്&zwj; നല്&zwj;കുമെന്ന് എസ്.എല്&zwj;.എം.ജി ബിവറേജസ് ജോയിന്റ് എം.ഡി പരിതോഷ് ലധാനി പ്രതീക്ഷ പ്രകടിപ്പിച്ചു. റോഡുകള്&zwj;, പാലങ്ങള്&zwj; തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്&zwj; മെച്ചപ്പെടുത്തുന്നതിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കാനും ചിലവ് കുറയ്ക്കാനും സാധിക്കും.&lt;/p&gt;&lt;p&gt;പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്&lt;/p&gt;&lt;p&gt;പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ പാക്കേജിംഗിലേക്ക് മാറാന്&zwj; കമ്പനികള്&zwj; ശ്രമിക്കുന്നുണ്ട്. എന്നാല്&zwj; ഇതിന് ചിലവ് കൂടുതലാണ്. പരിസ്ഥിതി സൗഹൃദ വസ്തുക്കള്&zwj; ഉപയോഗിക്കുന്ന കമ്പനികള്&zwj;ക്ക് നികുതി ഇളവോ സബ്സിഡിയോ നല്&zwj;കിയാല്&zwj; ഈ മാറ്റം വേഗത്തിലാക്കാന്&zwj; സാധിക്കുമെന്ന് വിപണി വിലയിരുത്തുന്നു.വിലക്കയറ്റം നിയന്ത്രിക്കാനും വിപണിയില്&zwj; പണമൊഴുക്ക് കൂട്ടാനുമുള്ള മാന്ത്രിക വടി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലുണ്ടാകുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഉണര്&zwj;വും നികുതി പരിഷ്&zwnj;കാരങ്ങളും നടപ്പിലായാല്&zwj; 2026 വിപണിക്ക് വന്&zwj; കുതിപ്പിന്റെ വര്&zwj;ഷമായിരിക്കുമെന്നും ഈ മേഖലയിലുള്ളവര്&zwj; പറയുന്നു&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/union-budget-2026-fmcg-sector-demands-budget-boost-for-consumption-articleshow-gihdtg2"/>
        </item>
        <item>
            <title><![CDATA[എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ, ഷീ മാർട്ടുകൾ; സ്ത്രീകൾക്കുള്ള പ്രത്യേക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നി‍ർമലാ സീതാരാമൻ]]></title>
            <link>https://www.asianetnews.com/news-money/union-budget-2026-updates-fm-announces-women-specific-measures-hostels-she-marts-articleshow-gsgmuoc</link>
            <guid isPermaLink="true">https://www.asianetnews.com/news-money/union-budget-2026-updates-fm-announces-women-specific-measures-hostels-she-marts-articleshow-gsgmuoc</guid>
            <pubDate>Sun, 01 Feb 2026 12:17:20 +0530</pubDate>
            <description><![CDATA[&lt;p&gt;മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ ശ്രദ്ധേയമായി സ്ത്രീകൾക്കുള്ള പ്രഖ്യാപനങ്ങൾ. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നി&zwj;&zwj;ർമലാ സീതാരാമൻ. ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷീ മാർട്ടുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgbw1ax1mj484j5tjcv6fv0x,imgname-vlcsnap-2026-02-01-11h19m51s447-1769925028769.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ ശ്രദ്ധേയമായി സ്ത്രീകൾക്കുള്ള പ്രഖ്യാപനങ്ങൾ. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നി&zwj;&zwj;ർമലാ സീതാരാമൻ. ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷീ മാർട്ടുകൾ സ്ഥാപിക്കും. ​ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായമം നൽകും. വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാന് ആധുനിക സൌകര്യങ്ങളടക്കം സഹായം നൽകുമെന്നും ധനമന്ത്രി. സെൽഫ് ഹെൽപ് എൻ്റർപ്രണർ (SHE) സ്ഥാപിക്കുമെന്നും പ്രഖ്യാപനം.&lt;/p&gt;&lt;p&gt;അതേ സമയം, ബജറ്റ് പ്രസംഗത്തിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രഖ്യാപനങ്ങളുടെ ലിസ്റ്റിൽ കേരളത്തിന് ഇത്തവണയും അവഗണന. പ്രഖ്യാപനത്തിനിടെ കേരളം...കേരളം എന്ന് വിളിച്ചു പറഞ്ഞ് എംപിമാർ. നിലവിൽ മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെം​ഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ- ബെംഗളൂരു, ദില്ലി- വാരാണസി, വാരാണസി- സിലി​ഗുരി തുടങ്ങിയവയാണ് പ്രഖ്യാപിച്ച 7 ഹൈ സ്പീഡ് റെയിൽ കോറിഡോറുകൾ.&lt;/p&gt;&lt;p&gt;എന്നാൽ, തുടക്കത്തിൽ തന്നെ കേരളത്തിനായി പ്രഖ്യാപനമുണ്ടായി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്&zwnj;നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം &mdash; ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെ എൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. കേരളത്തിൻ്റെ ധാതു സമ്പുഷ്ടി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ​ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫക്ചറിം​ഗ് ഹബ് ആക്കാൻ പതിനായിരം കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്നർ നിർമ്മാണത്തിനായി അയ്യായിരം കോടി രൂപയും നീക്കിവെച്ചു. നെയ്ത്തുകാർക്കും,കരകൗശല വിദഗ്ധർക്കുമായി നാഷണൽ ഹാൻഡ്&zwnj;ലൂം ഹാൻഡിക്രാഫ്&zwnj;റ്റ്സ് പദ്ധതിയും കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പോർട്സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട പദ്ധതികൾക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/union-budget-2026-updates-fm-announces-women-specific-measures-hostels-she-marts-articleshow-gsgmuoc"/>
        </item>
        <item>
            <title><![CDATA[ബജറ്റ് അവതരണ സമയത്തിന്റെ ചരിത്രം; രാവിലെ 11 മണിയായത് എന്ന് മുതൽ?]]></title>
            <link>https://www.asianetnews.com/news-money/budget-timing-check-out-the-history-articleshow-hclcko8</link>
            <guid isPermaLink="true">https://www.asianetnews.com/news-money/budget-timing-check-out-the-history-articleshow-hclcko8</guid>
            <pubDate>Tue, 27 Jan 2026 17:51:32 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നത് രാവിലെ 11 മണിക്ക് ആയിരുന്നില്ല. 1999 ൽ മാത്രമാണ് ബജറ്റ് അവതരണ സമയം 11 മണിയിലേക്ക് മാറിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke9a3f8krnfwqypax3b2mdh1,imgname-central-budget-2026-date-confusion-february-1-or-2-sunday-explained-1767691631891.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേന്ദ്ര ബജറ്റ് 2026 ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ബജറ്റിനെ കുറിച്ചുള്ള രസകരമായ ഒരു കാര്യം എന്താണെന്നത് എല്ലായ്പ്പോഴും ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നത് രാവിലെ 11 മണിക്ക് ആയിരുന്നില്ല. 1999 ൽ മാത്രമാണ് ബജറ്റ് അവതരണ സമയം 11 മണിയിലേക്ക് മാറിയത്. അതിനു മുൻപ് ഇത് 5 മണിക്ക് ആയിരുന്നു.&lt;/p&gt;&lt;p&gt;എന്തുകൊണ്ടാണ് ഇന്ത്യയുടെ യൂണിയൻ ബജറ്റ് നേരത്തെ 5 മണിക്ക് അവതരിപ്പിച്ചത്.&lt;/p&gt;&lt;p&gt;അഞ്ചുമണിക്ക് ബജറ്റ് അവതരിപ്പിക്കുന്ന സമ്പ്രദായം കൊളോണിയൽ കാലഘട്ടത്തിൽ നിന്നാണ് ഉണ്ടായത്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം, ബ്രിട്ടീഷ് സമ്മർ സമയത്തേക്കാൾ നാലര മണിക്കൂർ മുന്നിൽ ആയതിനാൽ, ഇന്ത്യയിൽ വൈകുന്നേരം 5 മണിക്ക് ബജറ്റ് അവതരിപ്പിക്കുന്നത് ഇംഗ്ലണ്ടിലെ പകൽ സമയത്ത് ആയിരിക്കും.&lt;/p&gt;&lt;p&gt;എപ്പോഴാണ് ഇന്ത്യ രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങിയത്?&lt;/p&gt;&lt;p&gt;1999-ൽ അന്നത്തെ ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ് ബജറ്റ് സമയം വൈകുന്നേരം 5 മണിയിൽ നിന്ന് രാവിലെ 11 ആക്കി മാറ്റിയത്. അടൽ ബിഹാരി വാജ്&zwnj;പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ 1998 മുതൽ 2002 വരെ ഇന്ത്യയുടെ ധനമന്ത്രിയായിരുന്നു സിൻഹ&lt;/p&gt;&lt;p&gt;ഇംഗ്ലണ്ടിൻ്റെ സമയ മേഖലയുമായി പൊരുത്തപ്പെടേണ്ട ആവശ്യമില്ല എന്നതിന് പുറമെ, പാർലമെൻ്ററി ചർച്ചകൾക്കും ബജറ്റിൻ്റെ കണക്കുകൾ വിശകലനം ചെയ്യുന്നതിനും കൂടുതൽ സമയം ലഭിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യശ്വന്ത് സിൻഹ പുതിയ മാറ്റം കൊണ്ടുവന്നത്.&lt;/p&gt;&lt;p&gt;1999 ഫെബ്രുവരി 27 ന് രാവിലെ 11 മണിക്ക് ആദ്യമായി യശ്വന്ത് സിൻഹ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു, അതിനെ പിന്തുടർന്ന് ഈ രീതി ഇന്നും തുടരുന്നു.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/budget-timing-check-out-the-history-articleshow-hclcko8"/>
        </item>
        <item>
            <title><![CDATA[ബജറ്റിലെ നികുതി: ധനമന്ത്രി നൽകിയതും എടുത്തുകളഞ്ഞതും എന്തൊക്കെയാണ്? ]]></title>
            <link>https://www.asianetnews.com/news-money/what-fm-gave-and-took-away-from-you-in-budget-2024-impacting-your-money-and-taxes-sh2uj7</link>
            <guid isPermaLink="true">https://www.asianetnews.com/news-money/what-fm-gave-and-took-away-from-you-in-budget-2024-impacting-your-money-and-taxes-sh2uj7</guid>
            <pubDate>Tue, 23 Jul 2024 18:24:42 +0530</pubDate>
            <description><![CDATA[&lt;p&gt;ആദായനികുതിയിൽ എന്തെല്ലാം പുതിയ കാര്യങ്ങളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. എന്തെല്ലാം നികുതികളാണ് എടുത്തുകളഞ്ഞത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01f0x9nxney5g1t88kg4y1mp7b,imgname-nirmala-sitaramana-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;ആ&lt;/strong&gt;&lt;/span&gt;ദായ നികുതിയിൽ പല സുപ്രധാനമായ മാറ്റങ്ങളും ഉൾക്കൊള്ളുന്നതാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റ്. പലരും പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്തപ്പോൾ പലരും നിരാശ പ്രകടിപ്പിക്കുകയാണ് ചെയ്തത്. ആദായനികുതിയിൽ എന്തെല്ലാം പുതിയ കാര്യങ്ങളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. എന്തെല്ലാം നികുതികളാണ് എടുത്തുകളഞ്ഞത്&lt;/p&gt; &lt;strong&gt;ബജറ്റിൽ ധനമന്ത്രി നൽകിയത്&lt;/strong&gt; &lt;p&gt;1. പുതിയ ആദായനികുതി സമ്പ്രദായത്തിലെ സ്ലാബുകൾ പരിഷ്കരിച്ചു&lt;/p&gt; &lt;p&gt;2.ശമ്പള വരുമാനക്കാർക്കും പെൻഷൻ ലഭിക്കുന്നവർക്കും ഉള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയാക്കി വർദ്ധിപ്പിച്ചു. 25000 രൂപ പുതിയ ബജറ്റിൽ കൂട്ടി&amp;nbsp;&lt;/p&gt; &lt;p&gt;3.ഫാമിലി പെൻഷൻകാർക്ക് ഉള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 15000 രൂപ കൂട്ടി ഇരുപത്തയ്യായിരം രൂപ ആക്കി&amp;nbsp;&lt;/p&gt; &lt;p&gt;4. തൊഴിൽ ദാതാക്കളുടെ&amp;nbsp;&amp;nbsp;എൻ പി എസ് വിഹിതം 10 ശതമാനത്തിൽ നിന്നും 14% ആക്കി കൂട്ടി&amp;nbsp;&lt;/p&gt; &lt;p&gt;5. ലോങ്ങ് ടേം ക്യാപ്പിറ്റൽ ഗെയിൻ&amp;nbsp;&amp;nbsp;ടാക്സിന്റെ പരിധി ഇരുപത്തിഅയ്യായിരം രൂപ കൂട്ടി ഒന്നേകാൽ ലക്ഷമാക്കി&amp;nbsp;&lt;/p&gt; &lt;p&gt;6. ലോങ്ങ് ടേം ക്യാപ്പിറ്റൽ ഗെയിൻ&amp;nbsp;&amp;nbsp;ടാക്സ് പന്ത്രണ്ടര ശതമാനം ആക്കി കുറച്ചു. നേരത്തെ ഇത് 20% ആയിരുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;ധനമന്ത്രി എടുത്തുകളഞ്ഞ നികുതി&amp;nbsp;&amp;nbsp;ഇളവുകൾ&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;1. ഷോർട് ടേം ക്യാപിറ്റൽ ഗെയിൻ&amp;nbsp;&amp;nbsp;ടാക്സ് 15 ശതമാനത്തിൽ നിന്നും 20% ആക്കി കൂട്ടി.&lt;/p&gt; &lt;p&gt;2. സ്വർണ്ണം, മറ്റ് ആസ്തികൾ എന്നിവയുടെ വില്പനയ്ക്ക് ലഭ്യമായിരുന്ന ഇൻഡക്സേഷൻ ആനുകൂല്യം എടുത്തു കളഞ്ഞു&amp;nbsp;&lt;/p&gt; &lt;p&gt;3. നികുതി ഇളവ് ലഭ്യമാക്കുന്നതിനായി വാടക വരുമാനം ബിസിനസ് വരുമാനമാക്കി കാണിക്കുന്നതിനുള്ള സൗകര്യം&amp;nbsp;&amp;nbsp;അവസാനിപ്പിച്ചു&amp;nbsp;&lt;/p&gt; &lt;p&gt;4. എഫ് ആൻഡ് ഒയ്ക്കുള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് 0.02 ശതമാനത്തിൽ നിന്നും 0.1% ആക്കി&amp;nbsp;&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/news-money/what-fm-gave-and-took-away-from-you-in-budget-2024-impacting-your-money-and-taxes-sh2uj7"/>
        </item>
        <item>
            <title><![CDATA[ഇന്‍ഷുറന്‍സിനും ഭവനവായ്പയ്ക്കും പരിഗണന ലഭിക്കുമോ? ബജറ്റില്‍ കണ്ണുനട്ട് ഇടത്തരം വരുമാനക്കാര്‍,]]></title>
            <link>https://www.asianetnews.com/news-money/union-budget-2026-expectations-rise-as-experts-seek-higher-tax-deductions-articleshow-kryigzz</link>
            <guid isPermaLink="true">https://www.asianetnews.com/news-money/union-budget-2026-expectations-rise-as-experts-seek-higher-tax-deductions-articleshow-kryigzz</guid>
            <pubDate>Tue, 27 Jan 2026 16:13:00 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവില്&zwj; ഇളവുകളില്ലാത്ത പുതിയ നികുതി വ്യവസ്ഥയാണ് 'ഡിഫോള്&zwj;ട്ട്' സംവിധാനം. എന്നാല്&zwj;, കുടുംബങ്ങളെ ബാധിക്കുന്ന സുപ്രധാന ചെലവുകളെക്കൂടി ഇതില്&zwj; ഉള്&zwj;പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jjzz18jrmb6dsyese6avahae,imgname-tamil-news---2025-02-01t104615.075.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;2026-27 സാമ്പത്തിക വര്&zwj;ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്&zwj; പ്രതീക്ഷയോടെ നികുതിദായകര്&zwj;. വര്&zwj;ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ചികിത്സാ ഭാരവും ഭവനവായ്പ തിരിച്ചടവും സാധാരണക്കാരന്റെ പോക്കറ്റ് ചോര്&zwj;ത്തുന്ന സാഹചര്യത്തില്&zwj;, പുതിയ നികുതി വ്യവസ്ഥയില്&zwj; കാതലായ മാറ്റങ്ങള്&zwj; വേണമെന്നാണ് ശമ്പളക്കാരുടെയും മുതിര്&zwj;ന്ന പൗരന്മാരുടെയും ആവശ്യം. പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടുതല്&zwj; ആളുകളെ ആകര്&zwj;ഷിക്കാന്&zwj; ഇന്&zwj;ഷുറന്&zwj;സ്, ഭവനവായ്പ തുടങ്ങിയ മേഖലകളില്&zwj; ഇളവുകള്&zwj; നല്&zwj;കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;പുതിയ നികുതി വ്യവസ്ഥയില്&zwj; ഇളവുകള്&zwj; വരുമോ?&lt;/p&gt;&lt;p&gt;നിലവില്&zwj; ഇളവുകളില്ലാത്ത പുതിയ നികുതി വ്യവസ്ഥയാണ് 'ഡിഫോള്&zwj;ട്ട്' സംവിധാനം. എന്നാല്&zwj;, കുടുംബങ്ങളെ ബാധിക്കുന്ന സുപ്രധാന ചെലവുകളെക്കൂടി ഇതില്&zwj; ഉള്&zwj;പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.&lt;/p&gt;&lt;p&gt;ഭവനവായ്പ പലിശ, മെഡിക്കല്&zwj; ഇന്&zwj;ഷുറന്&zwj;സ് പ്രീമിയം, പെന്&zwj;ഷന്&zwj; നിക്ഷേപങ്ങള്&zwj; എന്നിവയ്ക്ക് പുതിയ വ്യവസ്ഥയിലും ഇളവ് നല്&zwj;കണമെന്നാണ് വിദഗ്ധരുടെ പക്ഷം. നിലവില്&zwj; സെക്ഷന്&zwj; 80ഡി പ്രകാരം ആരോഗ്യ ഇന്&zwj;ഷുറന്&zwj;സിനുള്ള പരിധി സ്വയം/കുടുംബം എന്നതിന് 50,000 രൂപയായും മുതിര്&zwj;ന്ന പൗരന്മാര്&zwj;ക്ക് ഒരു ലക്ഷം രൂപയായും ഉയര്&zwj;ത്തുന്നത് മധ്യവര്&zwj;ഗത്തിന് വലിയ ആശ്വാസമാകും. കൂടാതെ, 30-50 ലക്ഷം രൂപ വരെ വരുമാനമുള്ളവര്&zwj;ക്ക് 25 ശതമാനം നികുതി സ്ലാബ് ഏര്&zwj;പ്പെടുത്തുന്നതും പരിഗണിക്കാവുന്നതാണ്.&lt;/p&gt;&lt;p&gt;ചികിത്സാ ചെലവ് കുതിക്കുന്നു; പ്രതിരോധം അത്യാവശ്യം&lt;/p&gt;&lt;p&gt;ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്&zwj;ന്ന ചികിത്സാ പണപ്പെരുപ്പമാണ് ഇന്ത്യയിലുള്ളത് (11.5% മുതല്&zwj; 14% വരെ). ഇത് കണക്കിലെടുത്ത് ആരോഗ്യ മേഖലയില്&zwj; കൂടുതല്&zwj; ബജറ്റ് വിഹിതം വേണമെന്നാണ് ആവശ്യം.&lt;/p&gt;&lt;p&gt;പൊതുജനാരോഗ്യം: ജിഡിപിയുടെ 2.5 ശതമാനമെങ്കിലും ആരോഗ്യ മേഖലയ്ക്കായി നീക്കിവെക്കണമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തേണ്ടതുണ്ടെന്ന് വിദഗ്ധര്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;പ്രതിരോധ പരിശോധനകള്&zwj;: രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാള്&zwj; നല്ലത് പ്രതിരോധിക്കുന്നതാണെന്നിരിക്കെ, പ്രിവന്റീവ് ഹെല്&zwj;ത്ത് ചെക്കപ്പുകള്&zwj;ക്കും ഒപിഡി സേവനങ്ങള്&zwj;ക്കും സെക്ഷന്&zwj; 80ഡി പരിധിക്ക് പുറമെ പ്രത്യേക നികുതി ഇളവ് നല്&zwj;കണം. ഇന്&zwj;ഷുറന്&zwj;സ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി ഒഴിവാക്കുന്നതും വലിയ മാറ്റമുണ്ടാക്കും.&lt;/p&gt;&lt;p&gt;ധനമന്ത്രി നിര്&zwj;മല സീതാരാമന്&zwj; ബജറ്റ് അവതരിപ്പിക്കാന്&zwj; ഒരുങ്ങുമ്പോള്&zwj;, പുതിയ നികുതി വ്യവസ്ഥയെ ജനപ്രിയമാക്കാനും ജനങ്ങള്&zwj;ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും സര്&zwj;ക്കാര്&zwj; തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/union-budget-2026-expectations-rise-as-experts-seek-higher-tax-deductions-articleshow-kryigzz"/>
        </item>
        <item>
            <title><![CDATA[ഇന്ത്യക്കാർക്ക് കുറഞ്ഞ ചെലവിൽ വിദേശയാത്ര നടത്താം; അന്താരാഷ്ട്ര ടൂർ പാക്കേജുകളിലെ ടിസിഎസ് നിരക്ക് കുറയുമെന്ന് നിർമ്മല സീതാരാമൻ]]></title>
            <link>https://www.asianetnews.com/news-money/union-budget-2026-lower-tcs-on-overseas-tour-package-articleshow-l4u3ugb</link>
            <guid isPermaLink="true">https://www.asianetnews.com/news-money/union-budget-2026-lower-tcs-on-overseas-tour-package-articleshow-l4u3ugb</guid>
            <pubDate>Sun, 01 Feb 2026 13:10:36 +0530</pubDate>
            <description><![CDATA[&lt;p&gt;വിദേശ ടൂർ പ്രോഗ്രാം പാക്കേജുകളിലെ നികുതി കുറയുന്നതോടെ അന്താരാഷ്ട്ര ടൂർ പാക്കേജുകൾ കൂടുതൽ താങ്ങാനാവുന്നതും ലളിതവുമാകും എന്നതാണ് നേട്ടം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgbz39ymemwtnfjq3pna3k5j,imgname-fotojet-1769928239060.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: വിദേശ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന ഇന്ത്യക്കാർക്ക് ആശ്വാസം നൽകുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം മോദി സർക്കാരിന് കീഴിൽ തന്റെ ഒൻപതാമത്തെ ബജറ്റ് അവതരണത്തിലാണഅ ധനമന്ത്രി നിര്ർമ്മല സീതാരാമൻ &amp;nbsp;പ്രവാസികൾ ഉൾപ്പടെയുള്ള അന്താരാഷ്ട്ര യാത്രികർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. &amp;nbsp;വിദേശ ടൂർ പാക്കേജുകളുടെ ടിസിഎസ് 2% ആയി കുറച്ചു, വിദേശ ടൂർ പ്രോഗ്രാം പാക്കേജുകളിലെ നികുതി കുറയുന്നതോടെ അന്താരാഷ്ട്ര ടൂർ പാക്കേജുകൾ കൂടുതൽ താങ്ങാനാവുന്നതും ലളിതവുമാകും എന്നതാണ് നേട്ടം.&lt;/p&gt;&lt;p&gt;ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പറക്കുന്ന യാത്രക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. കാരണം, നേരത്തെ, ഉയർന്ന ടിസിഎസ് കിഴിവുകൾ കാരണം ഒരു വിദേശത്തേക്കുള്ള ടൂർ ബുക്ക് ചെയ്യുന്നത് പ്രാരംഭ ചെലവിൽ കുത്തനെ വർദ്ധനവിന് കാരണമായിരുന്നു. ടിസിഎസ് നിരക്ക് കുറച്ചതോടെ പ്രവാസികൾക്ക് ഇത് ​ഗുണം ചെയ്യും. അന്താരാഷ്ട്ര ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ മുൻകൂർ നികുതി ഭാരം ഇത് കുറയ്ക്കും.&lt;/p&gt;&lt;p&gt;മാത്രമല്ല, വിദ്യാർത്ഥികൾക്കും രോഗികൾക്കും ആശ്വാസമുണ്ട്. വിദേശത്ത് വിദ്യാഭ്യാസ, മെഡിക്കൽ ചെലവുകൾക്കുള്ള ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരമുള്ള ടിസിഎസ് നിരക്ക് 5% ൽ നിന്ന് 2% ആയി കുറയ്ക്കും, ഇത് കുടുംബങ്ങൾക്ക് വിദേശത്തേക്ക് പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നു. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം വിദേശ യാത്രയ്ക്ക് 20% വരെ എന്ന മുൻകാല ടിസിഎസ് നിരക്ക് വിദേശ യാത്രയുടെ ചെലവ് കൂട്ടിയിരുന്നു. കൂടാതെ എൽ ആർ എസിന് കീഴിലുള്ള വിദ്യാഭ്യാസ അല്ലെങ്കിൽ മെഡിക്കൽ പണമടയ്ക്കലുകൾ 5% നികുതിക്ക് വിധേയമായിരുന്നു, എന്നാൽ പുതിയ നിർദ്ദേശം ഇത് 2 ശതാമാനമാക്കി കുറയക്കുമെന്നാണ്.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/union-budget-2026-lower-tcs-on-overseas-tour-package-articleshow-l4u3ugb"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയിൽ ഒരു ധനമന്ത്രിയും കൈവരിക്കാത്ത നേട്ടം; ഫെബ്രുവരി 1 ന് ചരിത്രം കുറിക്കാൻ നിർമ്മല]]></title>
            <link>https://www.asianetnews.com/news-money/what-makes-budget-2026-special-for-nirmala-sitharaman-articleshow-lbqqosg</link>
            <guid isPermaLink="true">https://www.asianetnews.com/news-money/what-makes-budget-2026-special-for-nirmala-sitharaman-articleshow-lbqqosg</guid>
            <pubDate>Tue, 27 Jan 2026 18:17:09 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിൽ കേന്ദ്ര ധനമന്ത്രിയായ നിർമല സീതാരാമൻ 2019 മുതൽ ബജറ്റ് അവതരിപ്പിക്കുന്നു. 2026 ലെ കേന്ദ്ര ബജറ്റ് അവതരണം അവരുടെ തുടർച്ചയായ ഒൻപതാമത്തെ ബജറ്റ് അവതരണമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gq7qa7qdtkk1rgknrbxf8gpw,imgname-Nirmala-Sitaraman-1674222837485.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മൂന്നാം മോദി സർക്കാരിന്റെ ഒരു ഇടക്കാല ബജറ്റിനും ഒരു പൂർണ ബജറ്റിനും ശേഷമുള്ള ബജറ്റ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് പാർലമെൻ്റിൽ അവതരിപ്പിക്കും. ഈ വർഷം, ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമ്മല സീതാരാമൻ&lt;/p&gt;&lt;p&gt;രാജ്യത്തിൻ്റെ ചരിത്രത്തിൽ, തുടർച്ചയായി ഏറ്റവും കൂടുതൽ പൂർണ ബജറ്റ് അവതരിപ്പിച്ചതിൻ്റെ റെക്കോർഡ് 1959 നും 1963 നും ഇടയിൽ ആറ് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലായിരുന്നു. എന്നാൽ ഇടക്കാല ബജറ്റ് ഉൾപ്പടെ ഇതുവരെ അദ്ദേഹം ആകെ 10 ബജറ്റുകൾ അവതരിപ്പിച്ചു, ഈ നേട്ടം ഇനിയും മറികടക്കാനുണ്ട്. മൊറാർജി ദേശായി തൻ്റെ ആദ്യ ബജറ്റ് 1959-ൽ അവതരിപ്പിക്കുകയും അഞ്ച് വർഷം തുടർച്ചയായി അഞ്ച് സമ്പൂർണ ബജറ്റുകളും 1959-നും 1963-നും ഇടയിൽ ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചു. നാല് വർഷത്തിന് ശേഷം 1967-ൽ അദ്ദേഹം മറ്റൊരു ഇടക്കാല ബജറ്റും 1967, 1968, 1969,ൽ മൂന്ന് സമ്പൂർണ ബജറ്റുകളും അവതരിപ്പിച്ചു. മൊത്തം 10 ബജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചു.&lt;/p&gt;&lt;p&gt;ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ച മുൻ ധനമന്ത്രി പി ചിദംബരമാണ് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചവരിൽ രണ്ടാം സ്ഥാനത്ത്. അത് ഇത്തവണ നിർമ്മല തിരുത്തും. 1997ൽ പ്രധാനമന്ത്രി എച്ച്&zwnj;ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൻ്റെ കാലത്താണ് ചിദംബരം ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. 2004 മുതൽ 2014 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാരുകളുടെ കാലത്ത്, ആഭ്യന്തര മന്ത്രിയായിരുന്ന മൂന്ന് വർഷത്തെ കാലയളവ് ഒഴികെ അദ്ദേഹം നിരവധി തവണ ബജറ്റ് അവതരിപ്പിച്ചു,&lt;/p&gt;&lt;p&gt;മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ധനമന്ത്രിയായിരിക്കെ എട്ട് ബജറ്റുകളാണ് അവതരിപ്പിച്ചത്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ബജറ്റ് അവതരണമാണിത്. 1982-ൽ മുഖർജി ആദ്യമായി ബജറ്റ് അവതരിപ്പിച്ചു, 2012-ലാണ് അദ്ദേഹത്തിൻ്റെ അവസാന ബജറ്റ് അവതരണം.&lt;/p&gt;&lt;p&gt;നിലവിൽ കേന്ദ്ര ധനമന്ത്രിയായ നിർമല സീതാരാമൻ 2019 മുതൽ ബജറ്റ് അവതരിപ്പിക്കുന്നു. 2026 ലെ കേന്ദ്ര ബജറ്റ് അവതരണം അവരുടെ തുടർച്ചയായ ഒൻപതാമത്തെ ബജറ്റ് അവതരണമാണ്.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/what-makes-budget-2026-special-for-nirmala-sitharaman-articleshow-lbqqosg"/>
        </item>
        <item>
            <title><![CDATA[വിമാനാപകടത്തിൽ നഷ്ടപരിഹാരം എത്ര? ഒരു യാത്രക്കാരന് 1.4 കോടി രൂപ വരെയെന്ന് ചട്ടം, ഇൻഷുറൻസ് ലഭിക്കുമോ...]]></title>
            <link>https://www.asianetnews.com/budget/air-india-plane-crash-what-passengers-need-to-know-about-airline-liability-compensation/articleshow-pqo3gag</link>
            <guid isPermaLink="true">https://www.asianetnews.com/budget/air-india-plane-crash-what-passengers-need-to-know-about-airline-liability-compensation/articleshow-pqo3gag</guid>
            <pubDate>Thu, 12 Jun 2025 17:13:56 +0530</pubDate>
            <description><![CDATA[&lt;p&gt;അപകടമുണ്ടാകുമ്പോൾ വിമാനക്കമ്പനികളുടെ ബാധ്യതകൾ മുതൽ യാത്രാ ഇൻഷുറൻസ് വരെയുള്ള കാര്യങ്ങൾ എങ്ങനെയായിരിക്കുമെന്നുള്ളത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxhtc45ywsj1a29mz45nz57a,imgname-air-india-1749723517118.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഗു&lt;/strong&gt;ജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവിണ വാർത്ത ദുംഖത്തോടെയാണ് രാജ്യം അറിഞ്ഞത്. അന്വേഷണങ്ങൾ തുടരുകയും അധികാരികൾ ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാനക്കമ്പനിയിൽ നിന്നും വ്യക്തിഗത യാത്രാ ഇൻഷുറൻസ് വഴിയുമുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. അപകടമുണ്ടാകുമ്പോൾ വിമാനക്കമ്പനികളുടെ ബാധ്യതകൾ മുതൽ യാത്രാ ഇൻഷുറൻസ് വരെയുള്ള കാര്യങ്ങൾ എങ്ങനെയായിരിക്കുമെന്നുള്ളത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇത്തരം ദാരുണമായ സാഹചര്യങ്ങളിൽ യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക സുരക്ഷയെക്കുറിച്ച് അറിയാം&lt;/p&gt;&lt;p&gt;&lt;strong&gt;എയർലൈനി​ന്റെ ബാധ്യതകൾ:&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപപകടമുണ്ടായാൽ, മരണമോ പരിക്കോ ഉണ്ടായാൽ, എയർലൈൻ ബാധ്യതകൾ നിയന്ത്രിക്കുന്നത് ഇന്ത്യ ഒപ്പുവച്ചിട്ടുള്ള 1999 ലെ മോൺട്രിയൽ കൺവെൻഷൻ പോലുള്ള അന്താരാഷ്ട്ര കൺവെൻഷനുകളാണ്. ഈ കൺവെൻഷൻ പ്രകാരം, നഷ്ടപരിഹാരത്തിൽ ഉൾപ്പെടുന്നവ ഇവയാണ്, മരണമോ ശാരീരിക പരിക്കോ സംഭവിച്ചാൽ, പിഴവ് പരിഗണിക്കാതെ, ഒരു യാത്രക്കാരന് ഏകദേശം 1.4 കോടി രൂപ. വിമാനക്കമ്പനിയുടെ അശ്രദ്ധ തെളിഞ്ഞാൽ ആ പരിധിക്കപ്പുറം നഷ്ടപരിഹാരം നൽകാനും സാധ്യതയുണ്ട്. ഈ നിയമം അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ബാധകമാണെങ്കിലും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യൻ വിമാനക്കമ്പനികൾ പലപ്പോഴും ആഭ്യന്തര റൂട്ടുകൾക്കും സമാനമായ കവറേജ് നൽകാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ട്രാവൽ ഇൻഷുറൻസ് &zwnj;&zwnj;&zwnj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ ട്രാവൽ ഇൻഷുറൻസ് എങ്ങനെ ഉപയോ​ഗിക്കാം? സാധാരണയായി ബാഗേജ് നഷ്ടംവരുമ്പോൾ അല്ലെങ്കിൽ യാത്ര റദ്ദാക്കുമ്പോഴൊക്കെയാണ് ട്രാവൽ ഇൻഷുറൻസ് ഉപയോ​ഗിക്കാറുള്ളത്. എന്നാൽ വിമാന അപകടങ്ങൾ പോലുള്ള അപൂർവവും ദുരന്തപൂർണവുമായ സംഭവങ്ങളിൽ യാത്രാ ഇൻഷുറൻസിന്റെ പ്രാധാന്യം വലുതാണ്.&lt;/p&gt;&lt;ul&gt; &lt;li&gt;അപകട മരണ പരിരക്ഷയിൽ 25 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ ലഭിക്കാം&lt;/li&gt; &lt;li&gt;അപകടം കാരണം സ്ഥിരമായ അംഗവൈകല്യം ഉണ്ടായാൽ 5 മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കാം&lt;/li&gt; &lt;li&gt;ആശുപത്രി ചെലവുകൾ, യാത്രാ അസൗകര്യത്തിനോ ഉള്ള ചെലവുകൾ വഹിച്ചേക്കാം&lt;/li&gt;&lt;/ul&gt;&lt;p&gt;അതേസമയം, , യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രാ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്ന പോളിസി ഉടമകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. പല ഇന്ത്യൻ യാത്രക്കാരും പലപ്പോഴും ഈ ഓപ്ഷൻ അവഗണിക്കുകയാണ് പതിവ്, പ്രത്യേകിച്ച് ആഭ്യന്തര വിമാന സർവീസുകൾക്ക്. യാത്രാ ഇൻഷുറൻസ് ഇല്ലെങ്കിൽ എന്തുചെയ്യും? യാത്രാ ഇൻഷുറൻസ് വാങ്ങിയിട്ടില്ലെങ്കിൽ ലഭിക്കാവുന്ന നഷ്ടപരിഹാരങ്ങൾ&lt;/p&gt;&lt;ul&gt; &lt;li&gt;എയർലൈൻ നഷ്ടപരിഹാരം&lt;/li&gt; &lt;li&gt;സർക്കാർ പ്രാഖ്യാപിക്കുന്ന നഷ്ടപരിഹാരം&lt;/li&gt; &lt;li&gt;തൊഴിലുടമയ്ൽ നിന്നുള്ള ഇൻഷുറൻസ്&lt;/li&gt; &lt;li&gt;ചില പ്രീമിയം ക്രെഡിറ്റ് കാർഡുകൾ വഴി ബുക്ക് ചെയ്താൽ, ക്രെഡിറ്റ് കാർഡ്-ലിങ്ക്ഡ് യാത്രാ ഇൻഷുറൻസ് ലഭിക്കും&lt;/li&gt; &lt;li&gt;ചില യാത്രക്കാർക്ക് ടൂർ ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാനുകൾ അല്ലെങ്കിൽ തൊഴിലുടമ സ്പോൺസർ ചെയ്യുന്ന യാത്രാ പോളിസികൾ എന്നിവയിലൂടെ പരിരക്ഷ ലഭിക്കുന്നു.&lt;/li&gt;&lt;/ul&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/budget/air-india-plane-crash-what-passengers-need-to-know-about-airline-liability-compensation/articleshow-pqo3gag"/>
        </item>
        <item>
            <title><![CDATA[അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയേക്കും പ്രതിരോധം മുഖ്യം അജണ്ടയെന്ന് ബി.എം.ഐ റിപ്പോര്‍ട്ട്]]></title>
            <link>https://www.asianetnews.com/news-money/infrastructure-development-union-budget-expectations-articleshow-x76ndb5</link>
            <guid isPermaLink="true">https://www.asianetnews.com/news-money/infrastructure-development-union-budget-expectations-articleshow-x76ndb5</guid>
            <pubDate>Tue, 27 Jan 2026 17:20:44 +0530</pubDate>
            <description><![CDATA[&lt;p&gt;കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്തിന്റെ പൊതുകടം കുത്തനെ ഉയർന്നിരുന്നു. ധനക്കമ്മി കുറച്ചുകൊണ്ടുവന്ന് സാമ്പത്തിക അച്ചടക്കം പാലിക്കാനാണ് ധനമന്ത്രി നിർമല സീതാരാമൻ ശ്രമിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hj5tfv7bqpgmsyhbvtcfbg5w,imgname-fotojet---2023-12-21t144410.974.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും സർക്കാർ കൂടുതൽ തുക വകയിരുത്താൻ സാധ്യതയെന്ന് ഫിച്ച് സൊല്യൂഷൻസ് സ്ഥാപനമായ ബി.എം.ഐയുടെ റിപ്പോർട്ട്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം വർധിച്ചുവരുന്ന ചെലവുകൾ നേരിടേണ്ടി വരുന്നത് സർക്കാരിന് വെല്ലുവിളിയാകും.&lt;/p&gt;&lt;p&gt;ധനക്കമ്മി 4.3 ശതമാനമായി കുറയ്ക്കാൻ സർക്കാർ ലക്ഷ്യമിടുമ്പോഴും, യഥാർത്ഥത്തിൽ ഇത് 4.6 ശതമാനത്തിൽ എത്താനാണ് സാധ്യതയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;ചൈനയും പാക്കിസ്ഥാനും ഭീഷണി; പ്രതിരോധം മുഖ്യം&lt;/p&gt;&lt;p&gt;അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് പ്രതിരോധ ബജറ്റിൽ വർധനവുണ്ടാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈനയുമായും പാക്കിസ്ഥാനുമായും ഉണ്ടായ സംഘർഷങ്ങൾ ഇന്ത്യയ്ക്ക് മുന്നറിയിപ്പാണ്. ഇരുരാജ്യങ്ങളും തങ്ങളുടെ പ്രതിരോധ ബജറ്റ് വർധിപ്പിച്ച സാഹചര്യത്തിൽ, 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും സുരക്ഷയ്ക്കായി കൂടുതൽ പണം ചെലവാക്കേണ്ടി വരും. 2018-2020 കാലയളവിൽ കുറഞ്ഞ പ്രതിരോധ വിഹിതം ഇത്തവണ ഉയർത്താനാണ് സാധ്യത.&lt;/p&gt;&lt;p&gt;കടം കുറയ്ക്കാൻ ഊന്നൽ&lt;/p&gt;&lt;p&gt;കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്തിന്റെ പൊതുകടം കുത്തനെ ഉയർന്നിരുന്നു. ധനക്കമ്മി കുറച്ചുകൊണ്ടുവന്ന് സാമ്പത്തിക അച്ചടക്കം പാലിക്കാനാണ് ധനമന്ത്രി നിർമല സീതാരാമൻ ശ്രമിക്കുന്നത്. 2031-ഓടെ പൊതുകടം 50 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ നിലവിൽ ഇത് വളരെ കൂടുതലാണ്. സാമ്പത്തിക വളർച്ചയെ ബാധിക്കാത്ത രീതിയിൽ കടം നിയന്ത്രിക്കുക എന്നത് സർക്കാരിന് വലിയൊരു കടമ്പയാണ്.&lt;/p&gt;&lt;p&gt;വികസനത്തിന് പണം വേണം&lt;/p&gt;&lt;p&gt;'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ തുക ആവശ്യമാണ്. ഗവേഷണത്തിനായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, റെയിൽവേ വികസനത്തിനായി വരാനിരിക്കുന്ന ബജറ്റിൽ ഏകദേശം 3 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം വൻകിട പദ്ധതികൾ ബജറ്റ് ചെലവ് വർധിപ്പിക്കും.&lt;/p&gt;&lt;p&gt;വരുമാനത്തിൽ ആശങ്ക?&lt;/p&gt;&lt;p&gt;ചെലവ് കൂടുമ്പോൾ അതിനനുസരിച്ച് വരുമാനം കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ജി.എസ്.ടി - ആദായനികുതി പരിഷ്&zwnj;കാരങ്ങൾ, കസ്റ്റംസ് ഡ്യൂട്ടിയിലെ മാറ്റങ്ങൾ എന്നിവ അടുത്ത സാമ്പത്തിക വർഷത്തെ നികുതി വരുമാനത്തെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്നത് ധനക്കമ്മി വർധിക്കാൻ കാരണമാകും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/news-money/infrastructure-development-union-budget-expectations-articleshow-x76ndb5"/>
        </item>
        <item>
            <title><![CDATA[കേരളത്തിനായി ബജറ്റിലെ ആദ്യ പ്രഖ്യാപനം; കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പുതിയ ധാതു ഇടനാഴി]]></title>
            <link>https://www.asianetnews.com/news-money/union-budget-kerala-among-four-state-connected-rare-earth-corridor-articleshow-z7v5hk0</link>
            <guid isPermaLink="true">https://www.asianetnews.com/news-money/union-budget-kerala-among-four-state-connected-rare-earth-corridor-articleshow-z7v5hk0</guid>
            <pubDate>Sun, 01 Feb 2026 11:26:17 +0530</pubDate>
            <description><![CDATA[&lt;p&gt;ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ ഉൾപ്പെടുത്തി പുതിയ ധാതു ഇടനാഴി പ്രഖ്യാപിച്ചു. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായുള്ള ഈ പദ്ധതിക്ക് പുറമെ, ബയോ ഫാർമ ഹബ്, കണ്ടെയ്നർ നിർമ്മാണം, നെയ്ത്തുകാർക്കുള്ള പദ്ധതികളുമുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgbv4p6fyc1n9jk64rfe794j,imgname-budget-2026--1--1769924090063.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ തുടക്കത്തിൽ തന്നെ കേരളത്തിനായി പ്രഖ്യാപനം. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിത്തുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്&zwnj;നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം &mdash; ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെഎൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. കേരളത്തിൻ്റെ ധാതു സമ്പുഷ്ടി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ​ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫക്ചറിം​ഗ് ഹബ് ആക്കാൻ പതിനായിരം കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്നർ നിർമ്മാണത്തിനായി അയ്യായിരം കോടി രൂപയും നീക്കിവെച്ചു. നെയ്ത്തുകാർക്കും,കരകൗശല വിദഗ്ധർക്കുമായി നാഷണൽ ഹാൻഡ്&zwnj;ലൂം ഹാൻഡിക്രാഫ്&zwnj;റ്റ്സ് പദ്ധതിയും കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പോർട്സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട പദ്ധതികൾക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.&lt;/p&gt;]]></content:encoded>
            <category>budget</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/news-money/union-budget-kerala-among-four-state-connected-rare-earth-corridor-articleshow-z7v5hk0"/>
        </item>
    </channel>
</rss>
