<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 30 Jun 2026 21:58:45 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/careers" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['ഉപഭോക്താക്കൾ അമേരിക്കയിൽ', ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ട് ഓപ്പൺ ഡോർ]]></title>
            <link>https://www.asianetnews.com/india-news/real-estate-technology-company-opendoor-lay-off-entire-indian-work-force-articleshow-1gc2mfo</link>
            <guid isPermaLink="true">https://www.asianetnews.com/india-news/real-estate-technology-company-opendoor-lay-off-entire-indian-work-force-articleshow-1gc2mfo</guid>
            <pubDate>Thu, 11 Jun 2026 12:57:48 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ വിപണിയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനമെന്ന് സിഇഒ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktts3mjm3fgcza9cbxa1js46,imgname-open-door-lay-off-1781162693204.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ട് അന്താരാഷ്ട്ര കമ്പനിയായ ഓപ്പൺ ഡോർ. ഇന്ത്യയിലെ ഓഫീസ് പൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയുടെ ഉപഭോക്താക്കൾ എല്ലാവരും അമേരിക്കയിലാണെന്നും അതുകൊണ്ട് ഇന്ത്യയിൽ ഒരു വർക്ക്ഫോഴ്സ് നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നുമാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ ഔദ്യോഗിക വിശദീകരണം. 250 ഓളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.&lt;/p&gt;&lt;p&gt;ഇന്ത്യൻ വിപണിയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനമെന്ന് സിഇഒ വിശദമാക്കുന്നത്. കമ്പനിയുടെ പ്രധാന ബിസിനസ്സും ഉപഭോക്താക്കളും അമേരിക്ക കേന്ദ്രീകരിച്ചായതിനാൽ, തങ്ങളുടെ സേവനങ്ങളും പ്രവർത്തനങ്ങളും അമേരിക്കയിലേക്ക് തന്നെ പൂർണ്ണമായി കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ബിസിനസ്സ് തന്ത്രങ്ങളിലെ മാറ്റം കാരണമാണ് ഇത്തരമൊരു തീരുമാനമെന്ന് കമ്പനി അധികൃതർ പറയുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;I shared this note earlier today with the entire team at Opendoor.&amp;nbsp;Today we began to say goodbye to our colleagues in India as we wind down our India operations.Our customers are in America, and that's where our operational work belongs. pic.twitter.com/Ak2jLxKiX5&lt;/p&gt;&lt;p&gt;&mdash; Kaz Nejatian (@nejatian) June 10, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;യാതൊരുവിധ മുൻകൂർ മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടത് ഇന്ത്യൻ ഐടി-കോർപ്പറേറ്റ് മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയും കമ്പനികളുടെ പുനസംഘടനയും കാരണം ആഗോള തലത്തിൽ വൻകിട കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വാർത്തയും പുറത്തുവരുന്നത്. പെട്ടെന്ന് ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ നഷ്ടപരിഹാര പാക്കേജുകൾ കമ്പനി നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;https://www.youtube.com/watch?v=tXRuaacO-ZU&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/real-estate-technology-company-opendoor-lay-off-entire-indian-work-force-articleshow-1gc2mfo"/>
        </item>
        <item>
            <title><![CDATA[വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു]]></title>
            <link>https://www.asianetnews.com/careers/world-peace-university-new-batch-admission-started-articleshow-3wmbzf5</link>
            <guid isPermaLink="true">https://www.asianetnews.com/careers/world-peace-university-new-batch-admission-started-articleshow-3wmbzf5</guid>
            <pubDate>Mon, 22 Jun 2026 16:23:14 +0530</pubDate>
            <description><![CDATA[ഗോവയിലെ വേൾഡ് പീസ് യൂണിവേഴ്സിറ്റി പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ട്രാൻസ്ഡിസിപ്ലിനറി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന സർവകലാശാല, ബി.ടെക് സി.എസ്.ഇ, ബി.എം.എസ്, ബി.ഡെസ്, ബി.എസ്&zwnj;സി സൈക്കോളജി തുടങ്ങിയ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഭാവിയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ടുള്ള റസിഡൻഷ്യൽ പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvqfctyyqx4kwtvevear69vb,imgname-admission-1782125587422.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ട്രാൻസ്ഡിസിപ്ലിനറി വിദ്യാഭ്യാസം മുൻനിർത്തി പ്രവർത്തിക്കുന്ന ഗോവയിലെ വേൾഡ് പീസ് യൂണിവേഴ്സിറ്റിയുടെ (ഡബ്ല്യുപിയു) പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (CSE), ബാച്ചിലർ ഓഫ് മാനേജ്&zwnj;മെന്റ് സ്റ്റഡീസ് (ഓണേഴ്&zwnj;സ് BMS), ബി.ഡെസ് ഇൻ ഇന്റഗ്രേറ്റഡ് പ്രൊഡക്റ്റ് ഡിസൈൻ / കമ്മ്യൂണിക്കേഷൻ ഡിസൈൻ (B.Des), ബി.എസ്&zwnj;സി (ഓണേഴ്&zwnj;സ്) ഇൻ സൈക്കോളജി തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. ഭാവിയിലെ തൊഴിൽ സാധ്യതകൾ മുൻനിർത്തി റസിഡൻഷ്യൽ വിദ്യാഭ്യാസ രീതിയിലൂടെയുള്ള പാഠ്യപദ്ധതിയാണ് സർവകലാശാല മുന്നോട്ട് വെക്കുന്നതെന്ന് രജിസ്ട്രാറും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ ഡോ. വിജയൻ കരിപ്പാൽ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/careers/world-peace-university-new-batch-admission-started-articleshow-3wmbzf5"/>
        </item>
        <item>
            <title><![CDATA[കീം വിദ്യാത്ഥികൾക്ക് തിരിച്ചടി; കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസറ്റിനെതിരായ ഹർജി ഹൈക്കോടതി തള്ളി]]></title>
            <link>https://www.asianetnews.com/careers/keam-rank-list-high-court-dismisses-petition-against-kerala-entrance-examination-prospectus-articleshow-6iksgs5</link>
            <guid isPermaLink="true">https://www.asianetnews.com/careers/keam-rank-list-high-court-dismisses-petition-against-kerala-entrance-examination-prospectus-articleshow-6iksgs5</guid>
            <pubDate>Fri, 19 Jun 2026 17:39:19 +0530</pubDate>
            <description><![CDATA[&lt;p&gt;2024 ൽ പ്രവേശന പരീക്ഷയിലുണ്ടായ മാറ്റങ്ങൾക്ക് ശേഷം നിലവിലുണ്ടായിരുന്ന രീതി വിവേചനപരമാണെന്ന് കാണിച്ച് വിദ്യാത്ഥികൾ പരാതി നൽകിയിരുന്നു.നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പാസാക്കിയ വിധിക്കെതിരെയാണ് വിദ്യാത്ഥികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fqempbhm3w53zx051zh7v73s,imgname-ghg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാത്ഥികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. പുതുക്കിയ പ്രോസ്പെക്ടസ് പ്രകാരം 50 ശതമാനം മാർക്ക് പ്രവേശന പരീക്ഷയുടെയും 50 ശതമാനം യോഗ്യത പരീക്ഷയുടെ മാർക്കും കണക്കാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. സി ബി എസ് ഇ, ഐസിഎസ്ഇ, കേരള സിലബസ് എന്നിവയുടെ ആവറേജ് മാർക്ക് കണക്കാക്കാനായി മാറ്റം വരുത്തിയ ഈ ഫോർമുല വിവേചനപരമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. കണക്ക്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ 5:3:2 അനുപാതത്തിൽ മാർക്ക് കണക്കാക്കുന്നത് ശരിയായ പഠനമില്ലാതെയാണെന്നും കാണിച്ചാണ് വിദ്യാത്ഥികൾ ഹർജി നൽകിയത്.&lt;/p&gt;&lt;p&gt;2024 ൽ പ്രവേശന പരീക്ഷയിലുണ്ടായ മാറ്റങ്ങൾക്ക് ശേഷം നിലവിലുണ്ടായിരുന്ന രീതി വിവേചനപരമാണെന്ന് കാണിച്ച് വിദ്യാത്ഥികൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എൻട്രൻസ് കമ്മീഷണർ, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, എസ് സി ഇ ആർ ടി ഡയറക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റി പഠനം നടത്തി. ആ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് മാർക്ക് നോർമലൈസേഷൻ നടത്തിയതെന്നും, പുതിയ മാറ്റത്തിലൂടെ വിവേചനമില്ലാതാകുകയാണ് ചെയ്തതെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. മുഹമ്മദ് ഷാ വാദിച്ചു.നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പാസാക്കിയ വിധിക്കെതിരെയാണ് വിദ്യാത്ഥികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/careers/keam-rank-list-high-court-dismisses-petition-against-kerala-entrance-examination-prospectus-articleshow-6iksgs5"/>
        </item>
        <item>
            <title><![CDATA[കീം പ്രവേശന പരീക്ഷ ഫലപ്രഖ്യാപനം നാളെ; മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും]]></title>
            <link>https://www.asianetnews.com/kerala-news/keam-entrance-exam-results-to-be-announced-tomorrow-articleshow-9k5yien</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/keam-entrance-exam-results-to-be-announced-tomorrow-articleshow-9k5yien</guid>
            <pubDate>Fri, 26 Jun 2026 10:43:11 +0530</pubDate>
            <description><![CDATA[&lt;p&gt;കീം പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kebkcgz6yhm1v18kzchx33z5,imgname-fotojet--8--1767768474597.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും. നേരത്തെ, ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെ പ്രഖ്യാപനം മാറ്റിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/keam-entrance-exam-results-to-be-announced-tomorrow-articleshow-9k5yien"/>
        </item>
        <item>
            <title><![CDATA[ഗൾഫിൽ ജോലി നോക്കുന്നവർക്ക് സുവർണാവസരം, വമ്പൻ റിക്രൂട്ട്മെന്‍റുമായി ലുലു ഗ്രൂപ്പ്; കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ അഭിമുഖം]]></title>
            <link>https://www.asianetnews.com/kerala-news/lulu-group-announces-mega-recruitment-drive-in-kerala-for-gulf-jobs-articleshow-a3ygdqa</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/lulu-group-announces-mega-recruitment-drive-in-kerala-for-gulf-jobs-articleshow-a3ygdqa</guid>
            <pubDate>Thu, 25 Jun 2026 16:26:33 +0530</pubDate>
            <description><![CDATA[&lt;p&gt;ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ വിവിധ തസ്തികകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ. കേരളത്തിലെ ആലപ്പുഴ, കോട്ടക്കൽ, കണ്ണൂർ എന്നിവിടങ്ങളിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khd14mbbpc8dnyra9vy7wz8e,imgname-lulu-hypermarket-1771037675883.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: മിഡിൽ ഈസ്റ്റിലേക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി ലുലു ഗ്രൂപ്പ്. കാഷ്യർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോംഗർ കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നീ തസ്തികകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികളെയാണ് ക്ഷണിക്കുന്നത്.&lt;/p&gt;&lt;p&gt;കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. അപേക്ഷകർ വിശദമായ ബയോഡേറ്റയും പാസ്പോര്&zwj;ട്ടിന്&zwj;റെ കളർകോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്&zwj;റെ അസൽ കോപ്പിയും പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതണം.&lt;/p&gt;&lt;h2&gt;സെയില്&zwj;സ്മാന്&zwj;/കാഷ്യർ തസ്തിക&lt;/h2&gt;&lt;p&gt;പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയില്&zwj; പ്രായമുള്ളവര്&zwj;ക്ക് സെയില്&zwj;സ്മാന്&zwj;, കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കാം. ​ഗാർമെന്റ്, സാരി, ഫുട് വെയർ, ഇലക്ട്രോണിക്സ്, ഹൗസ്ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലയിൽ പരിചയസമ്പന്നരായവർക്ക് മുൻ​ഗണന.&lt;/p&gt;&lt;p&gt;&lt;strong&gt;ഹെവി, ലൈറ്റ് ഡ്രൈവർ&lt;/strong&gt;&lt;/p&gt;&lt;p&gt;യുഎഇ അല്ലെങ്കിൽ കെ.എസ്.എയിലെ വാലിഡായ ഡ്രൈവിങ്ങ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;അഭിമുഖത്തിന്&zwj;റെ തീയതിയും സ്ഥലവും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ആലപ്പുഴ&lt;/strong&gt; വി.സി.എസ്.ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിലാണ് ആലപ്പുഴയിലെ അഭിമുഖം. ഈ മാസം 30 ന് ( 30-6-2026) ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കാളിയാകാം.&lt;/p&gt;&lt;p&gt;&lt;strong&gt;കോട്ടക്കൽ&lt;/strong&gt; പിഎം ഓഡിറ്റോറിയത്തിൽ അടുത്ത മാസം രണ്ടിന് (02-7-2026 വ്യാഴാഴ്ച ) രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ ഉദ്യോ​ഗാർത്ഥികൾക്ക് പങ്കെടുക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ണൂർ&lt;/strong&gt; ജില്ലയിൽ ലുലു ​ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്ക് ഇൻ ഇന്റർവ്യു താണ ദിനേശ് ഓഡിറ്റോറിയത്തിൽ അടുത്ത മാസം നാലിന് (04-07-2026-ശനിയാഴ്ച) നടക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് അഭിമുഖം.കൂടുതൽ വിവരങ്ങൾക്കായി +91 7594054655, +91 7593812223, +91 7593812225 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/lulu-group-announces-mega-recruitment-drive-in-kerala-for-gulf-jobs-articleshow-a3ygdqa"/>
        </item>
        <item>
            <title><![CDATA[നീറ്റ് പരീക്ഷയ്ക്ക് എത്താൻ ഒരിത്തിരി വൈകി; ഹാളിൽ കയറാനാകാതെ വിദ്യാര്‍ത്ഥിനി, മനസ് കൈവിട്ട് പ്രതികരിച്ച് അച്ഛൻ!]]></title>
            <link>https://www.asianetnews.com/careers/re-neet-exam-center-students-cry-video-viral-nta-neet-ug-update-articleshow-bwg2gwo</link>
            <guid isPermaLink="true">https://www.asianetnews.com/careers/re-neet-exam-center-students-cry-video-viral-nta-neet-ug-update-articleshow-bwg2gwo</guid>
            <pubDate>Mon, 22 Jun 2026 16:32:54 +0530</pubDate>
            <description><![CDATA[&lt;p&gt;മധ്യപ്രദേശിലെ വിദിഷയിൽ ബയോമെട്രിക് പ്രശ്നങ്ങളും മറ്റും കാരണം മൂന്ന് വിദ്യാർത്ഥികൾക്ക് റീ-നീറ്റ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി. രാജ്യവ്യാപകമായി കനത്ത സുരക്ഷയോടെ നടന്ന പുനപരീക്ഷയിൽ ഫിസിക്സ് വിഭാഗം കഠിനമായിരുന്നുവെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvqfvd1m126syratygkc5cm8,imgname-neet-exam-2026-1782126064691.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭോപ്പാൽ: മധ്യപ്രദേശിലെ വിദിഷയിലുള്ള ഗേൾസ് കോളേജ് റീ-നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തിരി വൈകിയെത്തിയതും, ബയോമെട്രിക് പ്രശ്നങ്ങൾ, അഡ്മിറ്റ് കാർഡിലെ പിഴവുകൾ എന്നിവ കാരണം മൂന്ന് വിദ്യാർത്ഥികൾക്കാണ് ഇവിടെ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായത്. വർഷങ്ങളുടെ പ്രതീക്ഷകളും ത്യാഗങ്ങളുമായി പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ കാത്തുനിന്ന വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങൾ തകർന്ന ഹൃദയഭേദകമാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;അതേസമയം, രാജ്യത്തുടനീളം കർശന സുരക്ഷാവലയത്തിലാണ് നീറ്റ് യുജി പുനപരീക്ഷ പൂർത്തിയായത്. പരീക്ഷ സുഗമമായി നടത്താൻ സഹായിച്ച കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി നന്ദി അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരീക്ഷ വൈകുന്നേരം അഞ്ചേകാലിനാണ് അവസാനിച്ചത്. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5,454 ലേറെ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിരുന്നു. പതിനായിരത്തിലേറെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എൻടിഎ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ എത്തി വിദ്യാഭ്യാസമന്ത്രി നേരിട്ടാണ് പരീക്ഷ വിലയിരുത്തിയത്.&lt;/p&gt;&lt;p&gt;റദ്ദാക്കിയ മെയ് മൂന്നിലെ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ പുനപരീക്ഷ കഠിനമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ഫിസിക്സ് പരീക്ഷയാണ് വിദ്യാർത്ഥികളെ ഏറെ വലച്ചത്. കെമിസ്ട്രിയും ബയോളജിയും ശരാശരി നിലവാരത്തിലുള്ളതായിരുന്നുവെന്നും പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ പറഞ്ഞു. യോഗദിന പരിപാടിക്ക് ശേഷം കൊൽക്കത്തയിൽ നിന്ന് ദില്ലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷ ആരംഭിക്കുന്ന രണ്ട് മണി വരെ വിമാനത്താവളത്തിൽ തന്നെ തുടർന്നു. പ്രധാനമന്ത്രിയുടെ യാത്ര മൂലമുണ്ടാകുന്ന ഗതാഗത നിയന്ത്രണങ്ങൾ പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളെ വഴിയിൽ വലയ്ക്കാതിരിക്കാനാണ് അദ്ദേഹം രണ്ട് മണിക്ക് ശേഷം മാത്രം വസതിയിലേക്ക് പുറപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;Re-NEET exam held today at 4 centres in the city. 3 girls missed the test at Girls College centre. Two reached late; third carried the old exam&rsquo;s admit card by mistake. pic.twitter.com/bX9GXqPSyx&lt;/p&gt;&lt;p&gt;&mdash; indiainlast24hr (@indiain24hr) June 22, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/careers/re-neet-exam-center-students-cry-video-viral-nta-neet-ug-update-articleshow-bwg2gwo"/>
        </item>
        <item>
            <title><![CDATA['പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു', സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫലം: 500-ൽ 500 മാർക്ക്; ചരിത്രനേട്ടവുമായി അവ്നി സംസ്ഥാന ടോപ്പർ]]></title>
            <link>https://www.asianetnews.com/careers/cbse-class-12-re-evaluation-result-avni-kejriwal-scores-perfect-500-state-topper-articleshow-daag12r</link>
            <guid isPermaLink="true">https://www.asianetnews.com/careers/cbse-class-12-re-evaluation-result-avni-kejriwal-scores-perfect-500-state-topper-articleshow-daag12r</guid>
            <pubDate>Tue, 23 Jun 2026 15:11:34 +0530</pubDate>
            <description><![CDATA[&lt;p&gt;റാഞ്ചി ഡിപിഎസ് വിദ്യാർത്ഥിനിയായ അവ്നി കേജരിവാൾ സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിലൂടെ സംസ്ഥാന ടോപ്പറായി. അഞ്ച് പ്രധാന വിഷയങ്ങളിലും പൂർണ്ണ മാർക്ക് നേടിയ അവ്നി, തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നിലെന്ന് പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvsxnkpt5tha5hxhnn95vtv4,imgname-cbse-class-12-re-evaluation-1782207663834.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റാഞ്ചി: സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫലത്തിൽ ചരിത്രനേട്ടവുമായി അവ്നി കേജരിവാൾ സംസ്ഥാന ടോപ്പറായി. റാഞ്ചി ഡിപിഎസ് സെയിൽ ടൗൺഷിപ്പിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിനിയായ അവ്നി കേജരിവാളാണ് പുനർമൂല്യനിർണ്ണയത്തിലൂടെ സമാനതകളില്ലാത്ത വിജയം സ്വന്തമാക്കിയത്. ഇംഗ്ലീഷ് കോർ, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് എന്നീ അഞ്ച് പ്രധാന വിഷയങ്ങളിലും അവ്നി പൂർണ്ണ മാർക്ക് (100/100) കരസ്ഥമാക്കി. ഇതിനുപുറമെ, തന്റെ അഡീഷണൽ വിഷയമായ ഗ്രാഫിക്സിൽ 99 മാർക്കും ഈ മിടുക്കി നേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;തന്റെ കഠിനാധ്വാനത്തിലും പരീക്ഷയിലെ പ്രകടനത്തിലും പൂർണ്ണ ആത്മവിശ്വാസം ഉണ്ടായിരുന്നതിനാലാണ് മാർക്കിൽ കുറവ് കണ്ടപ്പോൾ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അവ്നി കേജരിവാൾ പറഞ്ഞു. തുടക്കം മുതൽ പഠനത്തിൽ അതീവ ശ്രദ്ധാലുവായിരുന്ന അവ്നി, നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടത്തിൽ എത്തിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. വ്യവസായിയായ മിതേഷ് കേജരിവാളിന്റെയും വീട്ടമ്മയായ പൂനം കേജരിവാളിന്റെയും മകളാണ് അവ്നി.&lt;/p&gt;&lt;p&gt;തന്റെ ഈ വലിയ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കൾക്കും അധ്യാപകർക്കും തന്റെ മെന്ററായ സച്ചിത് സാറിനുമാണെന്ന് അവ്നി വ്യക്തമാക്കി. ഇവരുടെ പിന്തുണയും മാർഗ്ഗനിർദ്ദേശവുമാണ് തന്റെ പഠനയാത്രയിൽ പ്രധാന പങ്കുവഹിച്ചത്. ബിസിനസ് മാനേജ്&zwnj;മെന്റ് മേഖലയിൽ ഒരു മികച്ച കരിയർ കെട്ടിപ്പടുക്കുകയാണ് അവ്നിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉന്നത പഠനത്തിനായി താരം CUET UG 2026 പരീക്ഷയും എഴുതിയിട്ടുണ്ട്. സ്വന്തം പ്രകടനത്തിലുള്ള വിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും കൈവരിക്കാമെന്ന് തെളിയിക്കുന്നതാണ് അവ്നിയുടെ ഈ വിജയഗാഥ.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/careers/cbse-class-12-re-evaluation-result-avni-kejriwal-scores-perfect-500-state-topper-articleshow-daag12r"/>
        </item>
        <item>
            <title><![CDATA[മഹാരാഷ്ട്രയിൽ പരീക്ഷയ്ക്ക് മണിക്കൂറുകൾ മുൻപ് ചോദ്യപ്പേപ്പർ ചോർന്നു; ഞായറാഴ്ച നടത്താനിരുന്ന ടെറ്റ് പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു]]></title>
            <link>https://www.asianetnews.com/careers/question-paper-leaked-hours-before-exam-in-maharashtra-tet-exam-scheduled-for-sunday-postponed-articleshow-dhme31m</link>
            <guid isPermaLink="true">https://www.asianetnews.com/careers/question-paper-leaked-hours-before-exam-in-maharashtra-tet-exam-scheduled-for-sunday-postponed-articleshow-dhme31m</guid>
            <pubDate>Sat, 27 Jun 2026 14:38:53 +0530</pubDate>
            <description><![CDATA[മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്) ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു. പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് താനെയിൽ നിന്നാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്, ഇത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതിസന്ധിയിലാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw43dajzx9j9f4dxnk80h5h2,imgname-tet-exam-main-1782549228127.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;താനെ: മഹാരാഷ്ട്രയിൽ വീണ്ടും പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച. ഞായറാഴ്ച സംസ്ഥാനത്തുടനീളമുള്ള 1,028 കേന്ദ്രങ്ങളിലായി നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷ ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് കൗൺസിൽ അടിയന്തരമായി മാറ്റിവെച്ചു. പരീക്ഷയ്ക്ക് ഏതാണ്ട് 24 മണിക്കൂർ മുൻപാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്. ഭീവണ്ടി പൊലീസിന് ശനിയാഴ്ച പുലർച്ചെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സീൽ ചെയ്ത ടെറ്റ് ചോദ്യപ്പേപ്പർ പാക്കറ്റിലെ ചില പേജുകൾ ചില വ്യക്തികളുടെ കൈവശം കണ്ടെത്തിയത്. തുടർന്ന് മഹാരാഷ്ട്ര സംസ്ഥാന പരീക്ഷാ കൗൺസിൽ ഉദ്യോഗസ്ഥരെത്തി ഇത് ഔദ്യോഗിക ചോദ്യപ്പേപ്പർ തന്നെയെന്ന് സ്ഥിരീകരിക്കുകയും ഭീവണ്ടി പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. താനെ മേഖലയിലാണ് ചോദ്യപ്പേപ്പർ ചോർന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.&lt;/p&gt;&lt;p&gt;മഹാരാഷ്ട്രയിലുടനീളമുള്ള ഏകദേശം 4.28 ലക്ഷം ഉദ്യോഗാർത്ഥികളാണ് ഞായറാഴ്ച ഈ പരീക്ഷ എഴുതാൻ തയ്യാറെടുത്തിരുന്നത്. പരീക്ഷ പെട്ടെന്ന് മാറ്റിവെച്ചത് ലക്ഷക്കണക്കിന് അധ്യാപക ഉദ്യോഗാർത്ഥികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പരീക്ഷയുടെ പുതുക്കിയ തീയതിയും മറ്റ് വിവരങ്ങളും കൗൺസിലിന്റെ ഔദ്യോഗിക വെബ്&zwnj;സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കോലാപ്പൂരിലും സമാനമായ രീതിയിൽ ടെറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും ചോർച്ചയുണ്ടാകുന്നത്. അതേസമയം, പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നാഗ്പൂർ ജില്ലാ പ്രൈമറി എജ്യുക്കേഷൻ ഓഫീസർ നീലേഷ് ഗുണ്ഡ് ഫോണിലൂടെ അറിയിച്ചു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ പരീക്ഷ റദ്ദാക്കിയതിനെക്കുറിച്ചുള്ള സ്ഥിരീകരിച്ച വിവരങ്ങൾ തന്റെ പക്കലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപ്പേപ്പർ എങ്ങനെ ചോർന്നു എന്നതിനെക്കുറിച്ചും ഇതിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/careers/question-paper-leaked-hours-before-exam-in-maharashtra-tet-exam-scheduled-for-sunday-postponed-articleshow-dhme31m"/>
        </item>
        <item>
            <title><![CDATA[സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം]]></title>
            <link>https://www.asianetnews.com/careers/opportunity-to-study-at-central-government-hotel-management-institute-in-kerala-articleshow-e87gq3b</link>
            <guid isPermaLink="true">https://www.asianetnews.com/careers/opportunity-to-study-at-central-government-hotel-management-institute-in-kerala-articleshow-e87gq3b</guid>
            <pubDate>Tue, 30 Jun 2026 21:58:41 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwcg4mnxdqwy0qphnsv7efnw,imgname-hotel-management-1782831010489.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം &lt;/strong&gt;: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ സ്വയം ഭരണ സ്ഥാപനമായ തിരുവനന്തപുരം കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ 2026 - 27 അധ്യയന വർഷത്തേക്ക് ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;കൂടുതൽ സീറ്റുകൾ ഒഴിവുള്ളത്എസ്&zwnj;സി/എസ്&zwnj;ടി വിഭാഗത്തിലാണ്. എസ്&zwnj;സി/എസ്&zwnj;ടി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന ​ഗവൺമെൻ്റ് നൽകുന്ന സ്&zwnj;കോളർഷിപ്പ് (ഇഗ്രാന്റ്&zwnj;സ്) ലഭ്യമാണ്. ഡിഗ്രി പ്രോഗ്രാമിന് പുറമേ, ഇൻസ്റ്റിറ്റ്യൂട്ട് ഭക്ഷ്യ ഉൽപാദനത്തിൽ ഒന്നര വർഷത്തെ ഡിപ്ലോമയും വാഗ്ദാനം ചെയ്യുന്നു. ഏത് സ്ട്രീമിലുമുള്ള എച്ച്&zwnj;എസ്&zwnj;സി/+2 വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്&zwnj;മെന്റ് ആൻഡ് കാറ്ററിംഗ് ടെക്&zwnj;നോളജിയുടെ (എൻ&zwnj;സി&zwnj;എച്ച്&zwnj;എം&zwnj;സി&zwnj;ടി) ഔദ്യോഗിക വെബ്&zwnj;സൈറ്റ് സന്ദർശിക്കുക: https://nchmct.in അല്ലെങ്കിൽ &amp;nbsp;9495821083/ 0471-2480774 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/careers/opportunity-to-study-at-central-government-hotel-management-institute-in-kerala-articleshow-e87gq3b"/>
        </item>
        <item>
            <title><![CDATA[പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല]]></title>
            <link>https://www.asianetnews.com/local-news/25084-children-in-malappuram-do-not-have-seats-for-plus-one-after-third-allottment-articleshow-hs4p0bl</link>
            <guid isPermaLink="true">https://www.asianetnews.com/local-news/25084-children-in-malappuram-do-not-have-seats-for-plus-one-after-third-allottment-articleshow-hs4p0bl</guid>
            <pubDate>Tue, 30 Jun 2026 15:51:13 +0530</pubDate>
            <description><![CDATA[&lt;p&gt;മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും മലപ്പുറം ജില്ലയിൽ 25,084 വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാതെ പുറത്ത്. മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 120 താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ ഒരുങ്ങുന്നുണ്ടെങ്കിലും, ഇത് വർഷങ്ങളായുള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമല്ലെന്ന ആശങ്ക നിലനിൽക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jytfh8bxcz14fc64kp8ft8yx,imgname-plus-one-1751087882620.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; പ്ലസ് വണ്ണിനുള്ള മൂന്ന് അലോട്ട്മെൻ്റുകൾ പൂർത്തിയാകുമ്പോൾ മലപ്പുറത്ത് 25,084 കുട്ടികൾ സീറ്റ് ലഭിക്കാതെ പുറത്ത്. സംവരണ വിഭാഗത്തിലെ 71 സീറ്റുകളാണ് ഇനി അവശേഷിക്കുന്നത്. മൂന്നാം അലോട്ട്മെൻ്റിൽ 18987 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചു. മലപ്പുറം, കോഴിക്കോട്, കാസർകോട്, പാലക്കാട് തുടങ്ങിയ ജില്ലകൾക്കായി 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാരിന്റെ നീക്കം. താൽക്കാലിക ബാച്ചിൽ മലബാറിൽ ഒട്ടാകെ 6000 കുട്ടികൾക്കാണ് സീറ്റ് ലഭിക്കുക. വർഷങ്ങളായുള്ള സ്ഥിരം ബാച്ച് വേണമെന്ന ആവശ്യത്തിനാണ് ഇത്തവണയും പരിഹാരമാകാത്തത്.&lt;/p&gt;&lt;p&gt;മലബാറില്&zwj; ഇത്തവണയും പ്ലസ് വണ്&zwj; സീറ്റ് പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ കുറച്ച് വര്&zwj;ഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വണ്&zwj; സീറ്റുകളുടെ ഗണ്യമായ കുറവുണ്ട്. മലപ്പുറത്താണ് സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം. മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് ജില്ലകളിലായി 53,164 സീറ്റിന്&zwj;റെ കുറവാണ് നിലവില്&zwj; രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ സര്&zwj;ക്കാര്&zwj; വിദ്യാഭ്യാസ മേഖലയില്&zwj; നേരിടുന്ന ആദ്യ വെല്ലുവിളിയാവും മലബാറിലെ പ്ലസ് വണ്&zwj; സീറ്റു പ്രതിസന്ധി. പലപ്പോഴും താല്&zwj;ക്കാലിക സംവിധാനങ്ങള്&zwj; ഏപ്പെടുത്തിയാണ് പ്രതിസന്ധി നേരിടുന്നത്. എന്നിട്ടും കഴിഞ്ഞ തവണ വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് ഓപ്പണ്&zwj; സ്കൂള്&zwj;, അണ്&zwj;എയ്ഡഡ് പോലുള്ള സംവിധാനങ്ങള്&zwj; തെരെഞ്ഞെടുക്കേണ്ടി വന്നു.&amp;nbsp;&lt;/p&gt;&lt;p&gt;സീറ്റ് ക്ഷാമം കുറക്കാന്&zwj; 352 താല്&zwj;ക്കാലിക ബാച്ച് നിലനിര്&zwj;ത്താന്&zwj; ധാരണയായിട്ടുണ്ട്. ഇതിനുള്ള ഉത്തരവ് ഉടന്&zwj; പുറത്തിറക്കാനുള്ള നീക്കത്തിലാണ് സര്&zwj;ക്കാര്&zwj;. 352 താല്&zwj;ക്കാലിക ബാച്ചുകളില്&zwj; 314 ബാച്ചുകളും മലബാറിന് അനുവദിച്ചതാണ്. 45 കുട്ടികള്&zwj; ഇരിക്കേണ്ട ക്സാസുകളില്&zwj; നിലവില്&zwj; 60 വരെ കുട്ടികളുണ്ട്. ഇത് പഠന നിലവാരത്തേയും പ്രതികൂലമായി ബാധിക്കും. എന്നാല്&zwj; തെക്കന്&zwj; കേരളത്തില്&zwj; സ്ഥിതി മറിച്ചാണ്. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളില്&zwj; ഏഴായിരത്തോളം പ്ലസ് വണ്&zwj; സീറ്റുകളുടെ ഒഴിവാണ് കഴിഞ്ഞ തവണ റിപ്പോര്&zwj;ട്ട് ചെയ്തത്.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/25084-children-in-malappuram-do-not-have-seats-for-plus-one-after-third-allottment-articleshow-hs4p0bl"/>
        </item>
        <item>
            <title><![CDATA[കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിം​ഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷൻ രാജുവിന്]]></title>
            <link>https://www.asianetnews.com/careers/keam-exam-result-announced-articleshow-io4684o</link>
            <guid isPermaLink="true">https://www.asianetnews.com/careers/keam-exam-result-announced-articleshow-io4684o</guid>
            <pubDate>Sat, 27 Jun 2026 17:02:07 +0530</pubDate>
            <description><![CDATA[&lt;p&gt;എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jyzs4vcq5t30gnzqa853f66c,imgname-keam-1751265734039.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാന എന്&zwj;ജിനിയറിംഗ് പ്രവേശനത്തിനുളള കീം പരീക്ഷയില്&zwj; അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷന്&zwj; രാജുവിന് ഒന്നാം റാങ്ക്. 96,750 പേര്&zwj; എഴുതിയ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്&zwj; 64,759 പേരാണ് റാങ്ക് പട്ടികയില്&zwj; ഇടം നേടിയത്. സിബിഎസ്ഇ പുനര്&zwj;മൂല്യ നിര്&zwj;ണയത്തിന് അപേക്ഷ നല്&zwj;കിയ പരമാവധി വിദ്യാര്&zwj;ഥികള്&zwj;ക്കും മാര്&zwj;ക്ക് ലിസ്റ്റ് സമര്&zwj;പ്പിക്കാന്&zwj; മതിയായ സമയം നല്&zwj;കിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ജെഇഇ പരീക്ഷയിലെ ഒന്നാം റാങ്ക് നേട്ടത്തിന് പിന്നാലെയാണ് അയ്യമ്പുഴക്കാരന്&zwj; റോഷന്&zwj; രാജുവിനെ തേടി കീമിലെ ഒന്നാം റാങ്കുമെത്തിയത്.&lt;/p&gt;&lt;p&gt;കണ്ണൂര്&zwj; ചെറുവഞ്ചേരി സ്വദേശിയാണ് രണ്ടാം റാങ്ക് നേടിയ ധ്യാന്&zwj; തേജ്. ഒന്നാം റാങ്കുകാരനും രണ്ടാം റാങ്കുകാരനും ഒരേ മാര്&zwj;ക്കായിരുന്നെങ്കിലും ടൈ കമ്പ്യൂട്ടേഷനിലെ നേരിയ വ്യത്യാസത്തിലാണ് ധ്യാന്&zwj; രണ്ടാമനായത്. തൃശൂര്&zwj; സ്വദേശിനി വിസ്മയ കെ.ആര്&zwj; മൂന്നാം റാങ്ക് നേടി.&lt;/p&gt;&lt;p&gt;ഫാര്&zwj;മസി എന്&zwj;ട്രന്&zwj;സില്&zwj; വിനായക് നാരായണന്&zwj; ഒന്നാം റാങ്കും ജെസേ ജസ്റ്റിന്&zwj;, ദിയ ഫാത്തിമ എന്നിവര്&zwj; രണ്ടും മൂന്നും റാങ്കുകളും നേടി. സിബിഎസ്ഇ പുനര്&zwj;മൂല്യ നിര്&zwj;ണയത്തിന് അപേക്ഷിച്ചവരില്&zwj; 13 ശതമാനം പേരുടെ ഫലം ഇനിയും വന്നിട്ടില്ലെങ്കിലും പരമാവധി സിബിഎസ്ഇക്കാര്&zwj;ക്കും കീം റാങ്ക് നിര്&zwj;ണയത്തിന് മാര്&zwj;ക്ക് ലിസ്റ്റ് സമര്&zwj;പ്പിക്കാനുളള സമയം നല്&zwj;കിയെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ഘട്ട ഓപ്ഷന്&zwj; രജിസ്ട്രേഷന്&zwj; ഈ മാസം മുപ്പതിന് തുടങ്ങും. ആഗസ്റ്റിന് മുമ്പ് പ്രവേശന നടപടികള്&zwj; അവസാനിപ്പിക്കാനാണ് ശ്രമം.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/careers/keam-exam-result-announced-articleshow-io4684o"/>
        </item>
        <item>
            <title><![CDATA[ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും; മലയാളികളേ യുഎഇയിൽ അവസരം, 50 ഒഴിവുകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്‍റ്]]></title>
            <link>https://www.asianetnews.com/careers/free-recruitment-of-assistant-nurse-to-uae-for-50-vacancies-articleshow-lgmyili</link>
            <guid isPermaLink="true">https://www.asianetnews.com/careers/free-recruitment-of-assistant-nurse-to-uae-for-50-vacancies-articleshow-lgmyili</guid>
            <pubDate>Fri, 19 Jun 2026 17:01:11 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ ഹോം കെയർ മേഖലയിലേക്ക് 50 വനിതാ അസിസ്റ്റന്&zwj;റ് നഴ്സ്മാരെ നിയമിക്കുന്നു. ബിഎസ്&zwnj;സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് 3,500 ദിർഹം ശമ്പളത്തിൽ അപേക്ഷിക്കാം. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvfspxxb1jxtc5vme1zdbnx9,imgname-fotojet---2026-06-19t164911.541-1781867968427.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: യുഎഇയിലെ ഹോം കെയർ മേഖലയിലേക്ക് വനിതാ അസിസ്റ്റന്&zwj;റ് നഴ്സ് ഒഴിവുകള്&zwj;. കേരള സർക്കാരിന്&zwj;റെ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്&zwj;റ്. സൗജന്യമായ ഈ റിക്രൂട്ട്മെന്&zwj;റിലൂടെ 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 30 ആണ് അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തീയതി.&lt;/p&gt;&lt;p&gt;ബിഎസ്&zwnj;സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആശുപത്രി, ക്ലിനിക്, അല്ലെങ്കിൽ ഹോംകെയർ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള 20നും 40 നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം. 3,500 ദിർഹം ആണ് ശമ്പളം. ഇതിനുപുറമെ ഓവർടൈം ആനുകൂല്യങ്ങളും ലഭിക്കും.&lt;/p&gt;&lt;p&gt;യുഎഇയിലെ ആരോഗ്യ മന്ത്രാലയത്തിന്റെയോ ദുബായ് ഹെൽത്ത് അതോറിറ്റിയുടെയോ ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഡാറ്റാഫ്ലോ പ്രക്രിയ പൂർത്തിയാക്കിയവർക്കും നിലവിൽ ഇതിനായുള്ള നടപടികൾ തുടരുന്നവർക്കും മുൻഗണനയുണ്ട്. ലൈസൻസ് ഇല്ലാത്തവർ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അത് നേടിയാൽ മതിയാകും. കുറഞ്ഞത് അഞ്ച് അടി ഉയരമുള്ളവരായിരിക്കണം അപേക്ഷകർ. ബോഡി മാസ് ഇൻഡക്സ് കണക്കാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാൻ അറിയുന്നതിനൊപ്പം ട്രാക്കിയോസ്റ്റമി കെയർ, കത്തീറ്റർ കെയർ, ബെഡ്സോർ പ്രിവൻഷൻ, എൻജിടി/പിഇജി വഴിയുള്ള ഫീഡിങ് എന്നിവയിലുള്ള പ്രാവീണ്യവും നിർബന്ധമാണ്.&lt;/p&gt;&lt;p&gt;തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനി വക സൗജന്യ താമസസൗകര്യവും ജോലിസ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യവും ഉണ്ടായിരിക്കും. താമസസ്ഥലത്തെ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങിയ ചെറിയ തോതിലുള്ള ബില്ലുകൾ (ഏകദേശം 100 മുതൽ 150 ദിർഹം വരെ) താമസിക്കുന്നവർ പങ്കിട്ടെടുക്കേണ്ടതുണ്ട്. രണ്ട് വർഷത്തെ എംപ്ലോയ്മെന്റ് വീസയും സൗജന്യ മെഡിക്കൽ ഇൻഷുറൻസും നിയമനം ലഭിക്കുന്നവർക്ക് ഉറപ്പുനൽകുന്നു.&lt;/p&gt;&lt;p&gt;താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റ, പാസ്പോർട്ട് കോപ്പി, നഴ്സിങ് സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ തയ്യാറാക്കി ഒഡ്പെക്കിന്&zwj;റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ &lsquo;Assistant Nurse to UAE&rsquo; എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ അപ്ഡേറ്റുകൾക്കുമായി ഒഡ്പെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/careers/free-recruitment-of-assistant-nurse-to-uae-for-50-vacancies-articleshow-lgmyili"/>
        </item>
        <item>
            <title><![CDATA[ചോർച്ച അടയ്ക്കാൻ എത്തുന്നത് സിആർപിഎഫും സിഐഎസ്എഫും; നീറ്റ് പുഃനപരീക്ഷക്ക് 'ഇസഡ് പ്ലസ്' സുരക്ഷ, കേന്ദ്രസേനയെ വിന്യസിക്കും]]></title>
            <link>https://www.asianetnews.com/india-news/high-security-for-neet-re-exam-central-army-to-be-deployed-articleshow-r0b829o</link>
            <guid isPermaLink="true">https://www.asianetnews.com/india-news/high-security-for-neet-re-exam-central-army-to-be-deployed-articleshow-r0b829o</guid>
            <pubDate>Fri, 12 Jun 2026 18:01:13 +0530</pubDate>
            <description><![CDATA[&lt;p&gt;അതോടൊപ്പം റഫ് പേപ്പറുകളുടെ എണ്ണം 4 ആക്കി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണവരെ ചോദ്യ പേപ്പർ ബുക്ക്&zwnj;ലെറ്റിൽ റഫ് വർക്കിനായി നൽകിയിരുന്ന പേജുകളുടെ എണ്ണം രണ്ട് എണ്ണമായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jvy5dg3d3bsefb6g5h69ngm6,imgname-cisf-head-constable-salary-1747990265965.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷക്ക് കേന്ദ്രസേന വിന്യസിക്കാൻ തീരുമാനം. പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപ്പേപ്പർ എത്തിക്കുന്നതിന് സിആർപിഎഫ്, സിഐഎസ്എഫ് സുരക്ഷ ഒരുക്കും. 551 പരീക്ഷ നഗരങ്ങളിൽ നിന്ന് പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നതിനാണ് കേന്ദ്ര സേനയെ വിന്യസിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഒഎംആർ പേപ്പറുകൾ തിരികെ കൊണ്ടുപോകുന്നതിനും സുരക്ഷ ഒരുക്കും. ചോദ്യപേപ്പറുകൾ വിവിധ ഇടങ്ങളിൽ എത്തിക്കുന്നതിന്റെ ചുമതല വ്യോമ സേനക്കാണ് നൽകിയിരിക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം നീറ്റ് യുജി പുനഃപരീക്ഷയിൽ പുതിയ മാറ്റങ്ങളുമായി നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസി. ഈ വർഷം മുതൽ 195 മിനിട്ടാണ് പരീക്ഷാ സമയം. അതോടൊപ്പം റഫ് പേപ്പറുകളുടെ എണ്ണം 4 ആക്കി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണവരെ ചോദ്യ പേപ്പർ ബുക്ക്&zwnj;ലെറ്റിൽ റഫ് വർക്കിനായി നൽകിയിരുന്ന പേജുകളുടെ എണ്ണം രണ്ട് എണ്ണമായിരുന്നു. ഈ മാറ്റങ്ങളോടെയാണ് ജൂൺ 21ന് പുനഃപരീക്ഷ നടപ്പാക്കുക.&amp;nbsp;&lt;/p&gt;&lt;p&gt;നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി (സി ജെ പി) രംഗത്തെത്തിയിരുന്നു. പൂനെയിൽ സമരം നടത്തി തുടക്കുമിടുകയും ചെയ്തു. ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ അനാസ്ഥ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കും വരെ സമാധാനപരമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി ജെ പി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/high-security-for-neet-re-exam-central-army-to-be-deployed-articleshow-r0b829o"/>
        </item>
        <item>
            <title><![CDATA[കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം പ്രഖ്യാപിക്കും]]></title>
            <link>https://www.asianetnews.com/careers/the-announcement-of-the-keam-exam-results-scheduled-for-today-has-been-postponed-articleshow-swfp6nk</link>
            <guid isPermaLink="true">https://www.asianetnews.com/careers/the-announcement-of-the-keam-exam-results-scheduled-for-today-has-been-postponed-articleshow-swfp6nk</guid>
            <pubDate>Mon, 22 Jun 2026 11:42:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ച് ഫലപ്രഖ്യാപനം നടത്തും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8tr2s64n16xp0q05gw8nbq9,imgname-keam-1761834263748.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ച് ഫലപ്രഖ്യാപനം നടത്തും. സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്. മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകയിട്ടുണ്ട്. എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. ഇതിന് പിന്നാലെയാണ് കീം പരീക്ഷാ ഫല പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/careers/the-announcement-of-the-keam-exam-results-scheduled-for-today-has-been-postponed-articleshow-swfp6nk"/>
        </item>
        <item>
            <title><![CDATA[സിവിൽ സർവീസ് പ്രിലിമിനറി ചോദ്യപേപ്പർ ചോർച്ച: വ്യാജവാർത്തയെന്ന് പിഐബി ഫാക്ട് ചെക്ക്; എൻഎസ്‍യുവിന്റെ ആരോപണം തളളി]]></title>
            <link>https://www.asianetnews.com/careers/civil-services-preliminary-question-paper-leak-pib-fact-check-articleshow-t97bvh7</link>
            <guid isPermaLink="true">https://www.asianetnews.com/careers/civil-services-preliminary-question-paper-leak-pib-fact-check-articleshow-t97bvh7</guid>
            <pubDate>Tue, 16 Jun 2026 17:57:49 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യാജ വാര്&zwj;ത്തകളില്&zwj; നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്&zwj;ദേശിച്ചു. അതേസമയം സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോള്&zwj; 13,343 പേര്&zwj; മെയിന്&zwj;സിന് യോഗ്യത നേടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv865zrf12dykhf3hvmka5qg,imgname-mixcollage-16-jun-2026-05-52-pm-3949-1781612609295.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: യുപിഎസ്&zwnj;സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നെന്ന എൻഎസ് യു ആരോപണം തള്ളി പി ഫാക്&zwnj;ട് ചെക്. തിരഞ്ഞെടുത്ത പ്രസക്തമായ വിഷയങ്ങളിലെ വിദഗ്ധരാണ് യുപിഎസ് സി പരീക്ഷ ചോദ്യങ്ങൾ തയ്യാറാക്കിയത്. പരീക്ഷക്ക് ശേഷം ദില്ലിയിലെ അനന്തം കോച്ചിംഗ് സെൻ്റർ സ്റ്റഡി മെറ്റീരിയലിൽ മാറ്റങ്ങൾ വരുത്തുകയും തീയതികൾ തിരുത്തുകയും ചെയ്തതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിത്. ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് എന്നും പിഐബി അറിയിച്ചു. വ്യാജ വാര്&zwj;ത്തകളില്&zwj; നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്&zwj;ദേശിച്ചു. അതേസമയം സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോള്&zwj; 13,343 പേര്&zwj; മെയിന്&zwj;സിന് യോഗ്യത നേടി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/careers/civil-services-preliminary-question-paper-leak-pib-fact-check-articleshow-t97bvh7"/>
        </item>
        <item>
            <title><![CDATA[സിബിഎസ്ഇ ത്രിഭാഷ നയത്തിൽ ഇളവ്; നിലവിൽ 10ാം ക്ലാസുകാർ മൂന്നു ഭാഷ നയം പിന്തുടരേണ്ടതില്ലെന്ന് നിർദേശം]]></title>
            <link>https://www.asianetnews.com/careers/relaxation-in-cbse-trilingual-policy-articleshow-uzxyg6i</link>
            <guid isPermaLink="true">https://www.asianetnews.com/careers/relaxation-in-cbse-trilingual-policy-articleshow-uzxyg6i</guid>
            <pubDate>Mon, 29 Jun 2026 23:57:08 +0530</pubDate>
            <description><![CDATA[&lt;p&gt;ജൂലൈ 1 മുതൽ 9&ndash;ാം ക്ലാസിൽ മൂന്നു ഭാഷകൾ നിർബന്ധമാണെന്നും ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണമെന്നുമായിരുന്നു അന്നു നിർദേശിച്ചിരുന്നത്. വിഷയം കോടതിയിലുൾപ്പെടെ എത്തിയതോടെ ഇളവു നൽകുന്നുവെന്ന സൂചന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയിരുന്നു&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt2w4tdkry9ca9cmwtn9vxpa,imgname-mixcollage-02-jun-2026-06-05-am-8977-1780360571315.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ത്രിഭാഷാ നയത്തിൽ ഇളവു വരുത്തി സിബിഎസ്ഇ. പുതിയ നിർദേശം അനുസരിച്ചു നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്നവർക്കു മൂന്നു ഭാഷ നയം പിന്തുടരേണ്ടതില്ല. നിലവിൽ 7, 8, 9 ക്ലാസുകളിൽ പഠിക്കുന്നവർ 10&ndash;ാം ക്ലാസിലെ ബോർഡ് പരീക്ഷയിൽ മൂന്നാമത്തെ ഭാഷയ്ക്കു പരീക്ഷ എഴുതേണ്ടതില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. പുതിയ അധ്യയന വർഷം മുതൽ ആറാം ക്ലാസിൽ ത്രിഭാഷാ നയം നടപ്പാക്കി സിബിഎസ്ഇ ഉത്തരവിറക്കിയിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;ഇതിനു പിന്നാലെ ഒൻപതിലും ഇതു നടപ്പാക്കി മേയ് 15ന് ഇറക്കിയ ഉത്തരവ് വ്യാപക പ്രതിഷേധത്തിനും എതിർപ്പിനും കാരണമായതോടെയാണു സിബിഎസ്ഇയുടെ പിൻമാറ്റം. ജൂലൈ 1 മുതൽ 9&ndash;ാം ക്ലാസിൽ മൂന്നു ഭാഷകൾ നിർബന്ധമാണെന്നും ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണമെന്നുമായിരുന്നു അന്നു നിർദേശിച്ചിരുന്നത്. വിഷയം കോടതിയിലുൾപ്പെടെ എത്തിയതോടെ ഇളവു നൽകുന്നുവെന്ന സൂചന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/careers/relaxation-in-cbse-trilingual-policy-articleshow-uzxyg6i"/>
        </item>
        <item>
            <title><![CDATA[അത്ര നീറ്റായില്ല കാര്യങ്ങൾ, ആൾ മാറാട്ടം, അടിവസ്ത്രത്തിൽ സിം കാർഡ്; നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/india-news/9-people-arrested-for-cheating-during-neet-re-examination-articleshow-vmxt5gk</link>
            <guid isPermaLink="true">https://www.asianetnews.com/india-news/9-people-arrested-for-cheating-during-neet-re-examination-articleshow-vmxt5gk</guid>
            <pubDate>Mon, 22 Jun 2026 06:30:47 +0530</pubDate>
            <description><![CDATA[നീറ്റ് പുനഃപരീക്ഷക്കിടെ ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിലായി. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിയുടെ അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvhtxw65v0h982tsmm7233vd,imgname----------------------25--1781936353477.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി&lt;/strong&gt;: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ്. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്&zwj; തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.&lt;/p&gt;&lt;p&gt;ബീഹാറിലാണ് ഒൻപത് പേർ അറസ്റ്റിലായത്. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തു. യുപിയിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥി ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തി. ബല്ലിയ സ്വദേശി പ്രിൻസ് ദുബെ ആണ് കസ്റ്റഡിയിലായത്.&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/9-people-arrested-for-cheating-during-neet-re-examination-articleshow-vmxt5gk"/>
        </item>
        <item>
            <title><![CDATA[വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റി]]></title>
            <link>https://www.asianetnews.com/careers/ktu-supplementary-exam-scheduled-for-tomorrow-postponed-articleshow-vrlmh4a</link>
            <guid isPermaLink="true">https://www.asianetnews.com/careers/ktu-supplementary-exam-scheduled-for-tomorrow-postponed-articleshow-vrlmh4a</guid>
            <pubDate>Mon, 08 Jun 2026 21:08:34 +0530</pubDate>
            <description><![CDATA[&lt;p&gt;നാളെ ( 09.06.2026, ചൊവ്വ ) നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെൻ്ററി പരീക്ഷക മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ ആശങ്ക അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jm9d4nstsj6t7rqcwh4ec1hf,imgname-up-board-exam-2025-tips-for-high-marks-mistakes-to-avoid-writing-strategy-1739777529658.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട: &lt;/strong&gt;കെടിയു വിദ്യാർത്ഥികൾ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ അടിയന്തര ഇടപെടൽ. നാളെ ( 09.06.2026, ചൊവ്വ ) നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെൻ്ററി പരീക്ഷക മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.&lt;/p&gt;&lt;p&gt;പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നാണ് (08.06.2026, തിങ്കൾ) വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ ആശങ്ക അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.മറ്റു ജില്ലകളിലും ദൂരസ്ഥലങ്ങളിലും ഉള്ള വിദ്യാർത്ഥികൾക്ക് സമയത്തിന് പരീക്ഷാ ഹാളിൽ എത്താൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടികൾ പരിഗണിച്ച് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സാം കൺട്രോളറുടെ നടപടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/careers/ktu-supplementary-exam-scheduled-for-tomorrow-postponed-articleshow-vrlmh4a"/>
        </item>
        <item>
            <title><![CDATA[ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി]]></title>
            <link>https://www.asianetnews.com/careers/major-reshuffle-of-ias-officers-in-kerala-b-ashok-and-n-prashanth-appointed-articleshow-xrkn8ki</link>
            <guid isPermaLink="true">https://www.asianetnews.com/careers/major-reshuffle-of-ias-officers-in-kerala-b-ashok-and-n-prashanth-appointed-articleshow-xrkn8ki</guid>
            <pubDate>Mon, 08 Jun 2026 22:23:57 +0530</pubDate>
            <description><![CDATA[&lt;p&gt;ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമായി നിയമിച്ചു. ദിവ്യ എസ് അയ്യരെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറാകി നിയമിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktkzb7rechfbsa88632kjpbr,imgname-ias-reshuffle-1780934352653.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. സസ്പെൻഷൻ പിൻവലിച്ചതോടെ തിരിച്ചെത്തിയ ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. എം ജി രാജമാണിക്യമാണ് കെഎസ്ഇബിയുടെ പുതിയ സിഎംഡി. വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ് അയ്യരെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖ എംഡി.&lt;/p&gt;&lt;p&gt;ടി വി അനുമപ ഗതാഗത സെക്രട്ടറിയാകും. അദീല അബ്ദുളളയാണ് പുതിയ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി. ഷർമിള മേരി ജോസഫ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. രേണു രാജ് ആരോഗ്യ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ കേൽക്കർ തുറമുഖ, വാർത്താവിതരണ, വയോജന ക്ഷേമ വകുപ്പുകളുടെയും സെക്രട്ടറി ചുമതല വഹിക്കും. ഡി സജിത് ബാബുവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. സ്നേഹിൽ കുമാർ സിങ് പൊതുവിദ്യാഭ്യസ ഡയറക്ടർ. ശ്രീധന്യ സുരേഷാണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണർ. പ്രേംകൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടറാകും. കെഎസ്ഇബി ചെയർമാനായിരുന്ന മിൻഹാജ് ആലത്തെ കൃഷിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/careers/major-reshuffle-of-ias-officers-in-kerala-b-ashok-and-n-prashanth-appointed-articleshow-xrkn8ki"/>
        </item>
        <item>
            <title><![CDATA[പാസ്പോർട്ട് പോലുമില്ല, അഡ്മിഷൻ ടിക്കറ്റിൽ നീറ്റ് പരീക്ഷാ കേന്ദ്രം അബുദാബിയിൽ, സാങ്കേതിക പിഴവ് തിരുത്തി എൻടിഎ]]></title>
            <link>https://www.asianetnews.com/india-news/neet-ug-aspirant-from-nagpur-has-been-allotted-an-examination-centre-in-abu-dhabi-articleshow-ymqvwpm</link>
            <guid isPermaLink="true">https://www.asianetnews.com/india-news/neet-ug-aspirant-from-nagpur-has-been-allotted-an-examination-centre-in-abu-dhabi-articleshow-ymqvwpm</guid>
            <pubDate>Sat, 20 Jun 2026 13:13:31 +0530</pubDate>
            <description><![CDATA[&lt;p&gt;അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്യുമ്പോഴാണ് ഗുരുതര പിഴവ് ശ്രദ്ധയിൽ വരുന്നത്. പിന്നാലെ ഉദ്യോഗാർത്ഥി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ബന്ധപ്പെടുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvg9sy0v9j7bdjqjkft96xk8,imgname-neet-exam-mock-drill-1781884844059.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നാഗ്പൂർ: വൻ വിവാദങ്ങൾക്ക് ശേഷം റദ്ദാക്കിയ നീറ്റ് പരീക്ഷ നാളെ നടത്താനിരിക്കെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വീണ്ടും പിഴവ്. പാസ്പോർട്ട് പോലുമില്ലാത്ത നാഗ്പൂർ സ്വദേശിയായ ഉദ്യോഗാർത്ഥിക്ക് നാളെ നടക്കുന്ന പരീക്ഷയ്ക്ക് കേന്ദ്രമായി അനുവദിച്ചത് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയെന്ന് പരാതി. നാഗ്പൂർ സ്വദേശിയായ അബ്ദുള്ള മുഹമ്മദ് ഥാലിബ് എന്ന വിദ്യാർത്ഥിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്യുമ്പോഴാണ് ഗുരുതര പിഴവ് ശ്രദ്ധയിൽ വരുന്നത്. പിന്നാലെ ഉദ്യോഗാർത്ഥി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ബന്ധപ്പെടുകയായിരുന്നു. പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ദിവസം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഈ സാങ്കേതിക പിഴവ് തിരുത്തി വിദ്യാർത്ഥിക്ക് നാഗ്പൂരിൽ തന്നെ പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.&lt;/p&gt;&lt;p&gt;ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് നീറ്റ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾക്ക് പുതിയ അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്തത്. മുൻപ് മെയ് 3-ന് നടന്ന പരീക്ഷയിൽ നാഗ്പൂരിലെ സരസ്വതി വിദ്യാലയത്തിലായിരുന്നു അബ്ദുള്ള പരീക്ഷ എഴുതിയിരുന്നത്. എന്നാൽ പുനപ്പരീക്ഷയ്ക്കായി പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണ് പരീക്ഷാ കേന്ദ്രമായി അബുദാബിയിലെ 'അബുദാബി ഇന്ത്യൻ സ്കൂൾ' രേഖപ്പെടുത്തിയിരിക്കുന്നത് കണ്ട് വിദ്യാർത്ഥിയും കുടുംബവും ഞെട്ടിയത്.&lt;/p&gt;&lt;p&gt;അപേക്ഷാ ഫോം പൂരിപ്പിച്ച സമയത്ത് ആദ്യ മുൻഗണനയായി നാഗ്പൂരും, തൊട്ടടുത്ത ചോയ്സുകളായി വാർധ, ഭണ്ഡാര എന്നീ മഹാരാഷ്ട്രയിലെ സ്ഥലങ്ങളുമായിരുന്നു വിദ്യാർത്ഥി നൽകിയിരുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള യാതൊരു കേന്ദ്രവും തങ്ങൾ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഉദ്യോഗാർത്ഥിയും കുടുംബവും വ്യക്തമാക്കുന്നത്. വിദേശത്ത് പോയി പരീക്ഷ എഴുതാനുള്ള സാമ്പത്തിക ചുറ്റുപാടുകൾ ഇല്ലെന്നും, കുട്ടിയുടെ പേരിൽ പാസ്&zwnj;പോർട്ട് പോലുമില്ലെന്നും യാത്രയ്ക്കുള്ള യാതൊരു തയ്യാറെടുപ്പുകൾക്കും സമയമില്ലെന്നും കാണിച്ച് വിദ്യാർത്ഥിയുടെ പിതാവ് മുഹമ്മദ് ഥാലിബ് എൻടിഎ ഹെൽപ്പ്&zwnj;ലൈനിൽ പരാതി നൽകുകയായിരുന്നു. ഈ അപ്രതീക്ഷിത സംഭവം കുട്ടിയെ മാനസികമായി തളർത്തിയതായും കുടുംബം പറഞ്ഞു.&lt;/p&gt;&lt;p&gt;വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ എൻടിഎ അധികൃതർ ഇതൊരു സാങ്കേതിക പിഴവാണെന്ന് സമ്മതിക്കുകയും അടിയന്തിരമായി പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ്, പ്രശ്നം പൂർണ്ണമായി പരിഹരിച്ചതായും വിദ്യാർത്ഥിക്ക് നാഗ്പൂരിൽ തന്നെ പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ച് നൽകിയതായും ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, പരീക്ഷാ നടത്തിപ്പിലെ എൻടിഎയുടെ തുടർച്ചയായ വീഴ്ചകൾക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. എൻടിഎ വിദ്യാർത്ഥികളുടെ ഭാവി വെച്ച് ചൂതാട്ടം നടത്തുകയാണെന്നും, സ്വന്തം നഗരത്തിൽ ഒരു പരീക്ഷാ കേന്ദ്രം പോലും ഒരുക്കാൻ കഴിയാത്ത ഒരു സംവിധാനത്തിന് പരീക്ഷകൾ നടത്താൻ യാതൊരു അവകാശവുമില്ലെന്നും ലോക്&zwnj;സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിഎക്സിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ജൂൺ 21-ന് ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ് പുനപ്പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>careers</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/neet-ug-aspirant-from-nagpur-has-been-allotted-an-examination-centre-in-abu-dhabi-articleshow-ymqvwpm"/>
        </item>
    </channel>
</rss>
