<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 07 May 2026 10:34:50 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/celebrity-interviews" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['ആ അഭിമുഖങ്ങള്‍ക്ക് താഴെ വന്ന കമന്‍റുകളായിരുന്നു ആദ്യത്തെ ധൈര്യം'; 'പ്രതിഛായ' നായിക നീതു കൃഷ്‍ണ അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/prathichaya-heroine-neethu-krishna-interview-nivin-pauly-b-unnikrishnan-articleshow-279z17q</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/prathichaya-heroine-neethu-krishna-interview-nivin-pauly-b-unnikrishnan-articleshow-279z17q</guid>
            <pubDate>Wed, 01 Apr 2026 20:44:43 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതിഛായയെക്കുറിച്ചും അതില്&zwj; നിന്ന് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും സിനിമ എന്ന സ്വപ്നത്തെക്കുറിച്ചും പറയുകയാണ് നീതു കൃഷ്ണ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn4sagvesd0ngzkttgfvcxj4,imgname-fotojet--87--1775056012142.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിനിമാ പ്രൊമോഷണല്&zwj; അഭിമുഖങ്ങളിലൂടെയും യുറേക്ക എന്ന കോണ്ടെന്&zwj;റ് ടീമിന്&zwj;റെ വീഡിയോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഒരാള്&zwj;. ഓണ്&zwj;ലൈനിലെ ആ പരിചിതമുഖം ബിഗ് സ്ക്രീനില്&zwj; ആദ്യമായി ഒരു പ്രധാന റോളില്&zwj; എത്തിയിരിക്കുകയാണ് പ്രതിഛായ എന്ന ചിത്രത്തിലൂടെ. ബി ഉണ്ണികൃഷ്ണന്&zwj; സംവിധാനം ചെയ്ത പൊളിറ്റിക്കല്&zwj; ത്രില്ലര്&zwj; ചിത്രത്തില്&zwj; നിവിന്&zwj; പോളിയുടെ നായികയാണ് നീതു കൃഷ്ണ. ആദ്യത്തെ ശ്രദ്ധേയ കഥാപാത്രം തന്നെ വന്&zwj; താരനിരയും വലിയ കാന്&zwj;വാസുമുള്ള ഒരു ചിത്രത്തിലൂടെയാവുക എന്നത് ഏത് അഭിനേതാവും സ്വപ്നം കാണുന്ന ഒന്നാണ്. പ്രതിഛായയെക്കുറിച്ചും അതില്&zwj; നിന്ന് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും സിനിമ എന്ന സ്വപ്നത്തെക്കുറിച്ചും പറയുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന് നല്&zwj;കിയ ഈ അഭിമുഖത്തില്&zwj; നീതു കൃഷ്ണ.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രതിഛായയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;സെലിബ്രിറ്റി ഷോസ് ആങ്കറിം​ഗ് ചെയ്യുന്നുണ്ടായിരുന്നു. യുറേക്ക എന്നൊരു ടീമിനൊപ്പം കോണ്ടെന്&zwj;റ് വീഡിയോസും ചെയ്യുന്നുണ്ടായിരുന്നു. ഞാന്&zwj; ചെയ്ത ഇന്&zwj;റര്&zwj;വ്യൂസ് ബി ഉണ്ണികൃഷ്ണന്&zwj; സാറിന് സാറിന്&zwj;റെ ഒരു സുഹൃത്ത് അയച്ചുകൊടുക്കുകയായിരുന്നു. അങ്ങനെ സാറിന്&zwj;റെ ഓഫീസില്&zwj; നിന്ന് വിളിച്ചു. ഓഡിഷന്&zwj; ഉണ്ടായിരുന്നു. അങ്ങനെയാണ് പ്രതിഛായയിലേക്ക് എത്തിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഒരു പ്രധാന കഥാപാത്രത്തെ ആദ്യമായി അവതരിപ്പിക്കുന്ന സിനിമ ഇത്രയും വലിയ കാൻവാസിലുള്ള ഒന്ന്. എക്സ്പീരിയൻസ്ഡ് ആർട്ടിസ്റ്റുകൾക്കൊപ്പം നിരവധി കോമ്പിനേഷൻ സീനുകൾ ഉള്ള കഥാപാത്രം. പേടി ഉണ്ടായിരുന്നോ? അതിനെ എങ്ങനെ മറികടന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;പോകുന്നത് വരെ ഉറപ്പായും ടെന്&zwj;ഷന്&zwj; ഉണ്ടായിരുന്നു. പക്ഷേ ഷൂട്ട് തുടങ്ങുന്നതിന് 10 ദിവസം മുന്&zwj;പ് സാര്&zwj; ഓഫീസിലേക്ക് വരാന്&zwj; പറഞ്ഞിരുന്നു. അസിസ്റ്റന്&zwj;റ് ഡയറക്ടേഴ്സുമൊക്കെയായിട്ട് ഒന്ന് കംഫര്&zwj;ട്ടബിള്&zwj; ആവാന്&zwj; വേണ്ടിയായിരുന്നു അത്. ചേട്ടന്മാരെയൊക്കെ അറിയാമായിരുന്നു. പക്ഷേ അവിടെ എത്തിയിട്ടാണ് ആര്&zwj;ട്ടിസ്റ്റുകളെയൊക്കെ കാണുന്നത്. ഒരിക്കല്&zwj; പോലും എനിക്ക് തോന്നിയിട്ടില്ല ഞാന്&zwj; ഇവരുടെയൊക്കെ കൂടെയാണ് നില്&zwj;ക്കുന്നത് എന്ന്. വലിയ എക്സ്പീരിയന്&zwj;സ് ഉള്ള താരങ്ങള്&zwj; ആണെന്നൊന്നും അവരാരും തോന്നിപ്പിച്ചിട്ടില്ല. അങ്ങനെ ചെയ്ത് നോക്കൂ എന്ന തരത്തില്&zwj; സപ്പോര്&zwj;ട്ട് ആണ് കിട്ടിയത്. കൂടുതല്&zwj; ടേക്ക് പോവുമ്പോള്&zwj; മറ്റുള്ളവര്&zwj;ക്ക് ബുദ്ധിമുട്ട് ആവുമോ എന്ന ടെന്&zwj;ഷന്&zwj; ഉണ്ടായിരുന്നു. പക്ഷേ അവര്&zwj; കംഫര്&zwj;ട്ടബിള്&zwj; ആക്കിയതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;അഭിനയത്തിൻറെ പ്രോസസ് എങ്ങനെ ആയിരുന്നു? തയ്യാറെടുപ്പുകൾ?&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്ക് ഒരു പ്രോസസും ഉണ്ടായിരുന്നില്ല. കാരണം ഞാന്&zwj; അങ്ങനെ എക്സ്പീരിയന്&zwj;സ് ഉള്ള ആളല്ല. ഉണ്ണി സാര്&zwj; എന്താണോ പറഞ്ഞത് അതിനനുസരിച്ച് ക്യാരക്റ്ററിനെ പ്ലേസ് ചെയ്യാനാണ് ഞാന്&zwj; ശ്രമിച്ചത്. നടനും കാസ്റ്റിം​ഗ് ഡയറക്ടറുമായ ബിനോയ് നമ്പാല ചേട്ടനെ പരിചയപ്പെടുത്തിയിരുന്നു. ക്യാരക്റ്റര്&zwj; ഇന്&zwj;ട്രൊഡക്ഷനുവേണ്ടി. ഷൂട്ടിന് മുന്&zwj;പ് ഒന്ന് തയ്യാറെടുപ്പിക്കാനായി. ചേട്ടന്&zwj;റെ കൂടെ ഒരു അഞ്ച് ദിവസം ഞാന്&zwj; ഇരുന്നിട്ടുണ്ട്. ബിനോയ് ഏട്ടനും പറഞ്ഞത് ഒരു ഡയറക്ടര്&zwj;ക്ക് അറിയാം എന്താണ് വേണ്ടതെന്ന് എന്നാണ്. ഷോട്ട് എടുക്കുമ്പോള്&zwj; ഏത് മീറ്ററില്&zwj; വേണമെന്നൊക്കെ സാര്&zwj; പറയും. ടെന്&zwj;ഷന്&zwj; അടിക്കണ്ട എന്നും. ഞാന്&zwj; ചെയ്തത് ഇവര്&zwj; കാരണമാണ്. ഞാനായിട്ട് ഒരു പ്രോസസ് ഒന്നും ഉണ്ടാക്കിയിട്ടില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ബാലചന്ദ്ര മേനോനും സായ് കുമാറിനുമൊക്കെയൊപ്പം കോമ്പിനേഷനുകൾ ഉണ്ടായിരുന്നു. അഭിനയത്തിൻറെ കാര്യത്തിൽ ഈ സീനിയേഴ്സിൽ നിന്നൊക്കെ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇന്നും അവര്&zwj; ഭയങ്കര ഡ&zwj;െഡിക്കേറ്റഡ് ആണ് എന്നതാണ് എന്നെ സ്വാധീനിച്ച കാര്യം. നമുക്ക് ഒരു സാധനം കുറേ കിട്ടിക്കഴിഞ്ഞാല്&zwj; ഒരു മടുപ്പ് വരുമെന്നാണല്ലോ മനുഷ്യന്മാരെപ്പറ്റി പൊതുവെ പറയുക. പക്ഷേ ഈ മടുപ്പ് ബാലചന്ദ്രന്&zwj; സാറിലോ സായ് കുമാര്&zwj; സാറിലോ രാജുച്ചേട്ടനിലോ അശോകേട്ടനിലോ ഒന്നും ഞാന്&zwj; കണ്ടില്ല. ഭയങ്കര കൃത്യനിഷ്ഠയാണ്. രാവിലെ ഒന്&zwj;പത് മണിക്കാണ് ഫസ്റ്റ് ഷോട്ട് എങ്കില്&zwj; ആ സമയത്ത് അവര്&zwj; അവിടെ ഉണ്ടാവും. ഉച്ചയ്ക്ക് ബ്രേക്ക് കഴിഞ്ഞ് വരേണ്ട സമയം എന്താണോ ആ സമയത്ത് അവര്&zwj; അവിടെ ഉണ്ടാവും. പ്രായമായിട്ടും അവരിലുള്ള ഡെഡിക്കേഷനാണ് ഞാന്&zwj; ശ്രദ്ധിച്ചത്. സായ് കുമാര്&zwj; സാറിനും ബാലചന്ദ്രന്&zwj; സാറിനുമൊക്കെ ശാരീരികമായ ബു​ദ്ധിമുട്ടുകള്&zwj; ഉണ്ട്. പക്ഷേ അതൊന്നും അവര്&zwj;ക്ക് പ്രശ്നമല്ല. കാരണം അവര്&zwj; അത്രയും ഇറങ്ങിനില്&zwj;ക്കുകയാണ് സിനിമയില്&zwj;. അഭിനയത്തോട് ഇപ്പോഴും ആ ഫയര്&zwj; ഉണ്ട്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്&zwj;ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നൊക്കെയുള്ള ചിന്തയാണ്. ചെയ്യുന്ന കാര്യത്തോട് മടുപ്പില്ല അവര്&zwj;ക്ക്. അവരുടെ കൂടെയൊക്കെ നില്&zwj;ക്കുമ്പോള്&zwj; ഇത് എന്നെ പ്രചോദിപ്പിച്ച കാര്യമാണ്. സായ് കുമാര്&zwj; സാറിന് ഒരു പരിധിയില്&zwj; കൂടുതല്&zwj; ഒരു സപ്പോര്&zwj;ട്ട് ഇല്ലാതെ നില്&zwj;ക്കാന്&zwj; പറ്റുന്ന അവസ്ഥ ആയിരുന്നില്ല ഷൂട്ടിം​ഗ് സമയത്ത്. സ്ക്രീനില്&zwj; ഒരു ചെറിയ ബുദ്ധിമുട്ടേ തോന്നൂ. അത് പക്ഷേ ആ ക്യാരക്റ്ററിന് ആവശ്യമായ ബുദ്ധിമുട്ട് ആണ്. ശാരീരികമായ അവശത അവരുടെയൊന്നും പെര്&zwj;ഫോമന്&zwj;സില്&zwj; ഒരു തരി പോലും പ്രതിഫലിക്കില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ആദ്യ പ്രധാന കഥാപാത്രം തന്നെ നിവിൻ പോളിയുടെ നായികയായാണ്. മലയാളത്തിലെ വലിയ ക്രൗഡ് പുള്ളർമാരിൽ ഒരാളാണ് നിവിൻ. നിവിനൊപ്പമുള്ള എക്സ്പീരിയൻസ് എങ്ങനെ ആയിരുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;നിവിനേട്ടന്&zwj; സ്വീറ്റ് ആയ ഒരു പേഴ്സണ്&zwj; ആണ്. നമുക്ക് ഒരു കാര്യം പറയണമെങ്കില്&zwj; വളരെ അപ്രോച്ചബിള്&zwj; ആയിട്ടുള്ള ആളാണ്. ഷോട്ടില്&zwj; നില്&zwj;ക്കുമ്പോള്&zwj; ചെറിയ ടെന്&zwj;ഷന്&zwj; ഒക്കെ കൊണ്ട് എന്&zwj;റെ മുഖം മാറുമ്പോള്&zwj; ടെന്&zwj;ഷന്&zwj; അടിക്കേണ്ടെന്ന് എന്നോട് പറയുമായിരുന്നു. സമാധാനമായിട്ട് ചെയ്തോ എന്ന് പറയും. എത്ര ടേക്ക് പോയാലും കുഴപ്പമില്ല, ഞാന്&zwj; നിന്നാല്&zwj; പോരേ, അത്രയല്ലേ വേണ്ടൂ, നീ ചെയ്തോ എന്ന് പറഞ്ഞിട്ടുണ്ട്. അത്രയും സഹകരണം ആയിരുന്നു. എന്നെ ഒരു തുടക്കക്കാരി ആയിട്ടല്ല ഇവരൊന്നും പരി​ഗണിച്ചത്. അത് ആ കുട്ടി ചെയ്യട്ടെ, ചെയ്ത് വരട്ടെ എന്ന ഇമോഷന്&zwj; ആണ് എനിക്ക് തന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;പ്രതിഛായയുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരു അനുഭവം?&lt;/strong&gt;&lt;/p&gt;&lt;p&gt;ഷൂട്ടില്&zwj; എന്&zwj;റെ അവസാന ദിവസം ഭയങ്കര ബ്യൂട്ടിഫുള്&zwj; ആയിരുന്നു. ഉണ്ണി സാറിനൊപ്പമുള്ള ഫോട്ടോസ് ഞാന്&zwj; പോസ്റ്റ് ചെയ്തത് ആ ദിവസത്തേത് ആയിരുന്നു. ഒരു പള്ളി ആംബിയന്&zwj;സിലാണ് ആ ദിവസം ഷൂട്ട് ചെയ്തിരുന്നത്. ഷൂട്ട് തീരാന്&zwj; പോകുന്നതിന്&zwj;റെ വലിയ ഇമോഷനിലുമായിരുന്നു ഞാന്&zwj;. എന്&zwj;റെ ഫൈനല്&zwj; ഡേ എന്ന് പറഞ്ഞപ്പോഴേക്ക് ഞാന്&zwj; വിഷമിച്ച് കരഞ്ഞു. സെറ്റില്&zwj; എല്ലാവരും ക്ലാപ്പ് ചെയ്തു. ഉണ്ണി സാര്&zwj; വന്ന് എന്നെ ഹ​ഗ് ചെയ്തു. നീ നന്നായി വരും കേട്ടോ എന്ന് സാര്&zwj; പറഞ്ഞു. ഞാന്&zwj; എന്നും ഓര്&zwj;ത്തിരിക്കാന്&zwj; പോകുന്ന ഒരു ദിവസം അതായിരിക്കും. ഇവരൊക്കെയായിട്ട് ഭയങ്കര കംഫര്&zwj;ട്ടബിള്&zwj; ആയിരുന്നു ഞാന്&zwj;. എപ്പോള്&zwj; സെറ്റില്&zwj; ചെന്നാലും ഹാപ്പിയായിരുന്നു. എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിലും ഞാന്&zwj; കാണാന്&zwj; വേണ്ടി പോകുമായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഡാൻസർ, സൈക്കോളജിസ്റ്റ് എന്നൊക്കെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഉണ്ട്. പശ്ചാത്തലത്തെപ്പറ്റി പറയാമോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാന്&zwj; പിജി ചെയ്തത് സൈക്കോളജിയില്&zwj; ആണ്. ഡാന്&zwj;സ് ചെറുപ്പം തൊട്ട് പഠിക്കുന്നുണ്ട്. നാല് വയസ് മുതല്&zwj; പഠിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഡാന്&zwj;സര്&zwj; ആണ്. സ്കൂള്&zwj; യൂത്ത്ഫെസ്റ്റിവലില്&zwj; പങ്കെടുക്കുമ്പോഴൊക്കെ ഓര്&zwj;ത്തിരുന്നത് മ&zwj;ഞ്ജു ചേച്ചിയുടെയും കാവ്യ ചേച്ചിയുടെയുമൊക്കെ കാര്യമാണ്. പ്രൊഫഷണലി സൈക്കോളജിസ്റ്റ് ആണ്. പക്ഷേ പ്രധാന ഫോക്കസ് സിനിമ തന്നെയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സിനിമയില്&zwj; അവസരം തേടിയിരുന്നോ?&lt;/strong&gt;&lt;/p&gt;&lt;p&gt;അങ്ങോട്ട് മെസേജ് അയച്ച് ചോദിക്കാനുള്ള മടി എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. അവര്&zwj; അതിനെ എങ്ങനെയെടുക്കും എന്നൊരു ഇന്&zwj;ഹിബിഷന്&zwj; എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. പിന്നെ ഞാനും ഭയങ്കര കോണ്&zwj;ഫിഡന്&zwj;റ് ഒന്നും ആയിരുന്നില്ല. ഞാന്&zwj; ചെയ്ത ഇന്&zwj;റര്&zwj;വ്യൂസ് വന്നുതുടങ്ങിയപ്പോള്&zwj; പ്രേക്ഷകരുടെ ഭാ​ഗത്തുനിന്ന് കുറേ കമന്&zwj;റുകള്&zwj; വന്നു. സിനിമയില്&zwj; വന്നാല്&zwj; നല്ലതായിരിക്കുമല്ലോ എന്ന് പറഞ്ഞുള്ളത്. നായികയാണെന്ന് വിചാരിച്ചാണ് വീഡിയോ കാണാന്&zwj; എടുത്തത് എന്നൊക്കെ. ഓരോ ഇന്&zwj;റര്&zwj;വ്യൂവിനും ഒരു രണ്ട് കമന്&zwj;റ് എങ്കിലും അങ്ങനെ വരുമായിരുന്നു. അപ്പോഴാണ് നമുക്കും ഒരു വിശ്വാസം വരുന്നത്. യുറേക്ക ടീമിനൊപ്പം ചെയ്യുമ്പോഴും അഭിനയത്തിന് നല്ല പ്രതികരണം ലഭിച്ചിട്ടുണ്ട്. അതില്&zwj; നിന്നാണ് എനിക്ക് ഓഡിഷനുകള്&zwj;ക്കൊക്കെ ക്ഷണം ലഭിച്ചിട്ടുള്ളത്. ഫ്ലവേഴ്സിന് വേണ്ടി ഒരു ഡോക്യുമെന്&zwj;ററി ചെയ്തു. അതിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചിട്ടുള്ളത്. അതെല്ലാം കൂടി എനിക്ക് ഒരു കോണ്&zwj;ഫിഡന്&zwj;സ് കിട്ടി. സെല്&zwj;ഫ് ഡൗട്ട് എപ്പോഴും ഉണ്ടായിരുന്ന ആളാണ് ഞാന്&zwj;. സെലിബ്രിറ്റി ഷോസില്&zwj; വച്ച് രണ്ട്, മൂന്ന് സംവിധായകരോട് മുന്&zwj;പ് ഞാന്&zwj; അവസരത്തിന്&zwj;റെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;റിലീസ് തലേന്ന് ബി ഉണ്ണികൃഷ്ണനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഉണ്ണികൃഷ്ണൻ എന്ന സംവിധായകനെക്കുറിച്ച്? അദ്ദേഹം അഭിനേതാക്കളെ ഡീൽ ചെയ്യുന്ന രീതി എങ്ങനെയാണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;അദ്ദേഹത്തിന്&zwj;റെ സെറ്റില്&zwj; ഒരാള്&zwj;ക്ക് പോലും വിഷമിപ്പിക്കുന്ന ഒരു അനുഭവം ഉണ്ടായിക്കാണില്ല. മുഖം കറുപ്പിച്ച് ഒരു കാര്യം അദ്ദേഹം പറയില്ല. സാര്&zwj; ഉദ്ദേശിക്കുന്നത് കിട്ടിയില്ലെങ്കിലും അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്ന് പറയുകയേ ഉള്ളൂ. ദേഷ്യപ്പെടില്ല. അഭിനേതാക്കളെ സംബന്ധിച്ച് വലിയ കംഫര്&zwj;ട്ട് ആണ് അത് ഉണ്ടാക്കുന്നത്. തുടക്കക്കാരെ സംബന്ധിച്ച് സംവിധായകരുടെയും മറ്റും പ്രതികരണം കുറച്ച് ദേഷ്യത്തിലാണെങ്കില്&zwj; നമ്മള്&zwj; പതറിപ്പോവും. ഞാന്&zwj; എല്ലാം കറക്റ്റ് ആയി ചെയ്തതുകൊണ്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായതെന്ന് ഞാന്&zwj; കരുതുന്നില്ല. സാര്&zwj; ക്ഷമ കാണിച്ചതുകൊണ്ടാണ് എനിക്ക് അത് ചെയ്യാന്&zwj; പറ്റിയത്. വിജയപരാജയങ്ങള്&zwj;, അവസരങ്ങള്&zwj; എന്നതിനേക്കാളൊക്കെ അപ്പുറം ചെയ്യുന്ന കാര്യം സന്തോഷത്തോടെ ചെയ്യാന്&zwj; കഴിയുക എന്നതിലാണല്ലോ കാര്യം. അതാണ് ഈ സിനിമ ഏറ്റവും കൂടുതല്&zwj; എനിക്ക് തന്നത്. മനോഹരമായ ഓര്&zwj;മ്മയാണ് എനിക്ക് പ്രതിഛായ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;സ്വന്തം പെർഫോമൻസ് ആദ്യമായി ബിഗ് സ്ക്രീനിൽ കണ്ടതിൻറെ അനുഭവം എങ്ങനെയായിരുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;ഫസ്റ്റ് ഡേ പോയിരുന്നു. എന്&zwj;റെ ഫ്രണ്ട്സ് എല്ലാവരും ഉണ്ടായിരുന്നു. കുട്ടി ആയിരുന്ന കാലം മുതലേ എനിക്ക് വലിയ കൗതുകമുള്ള ഒന്നായിരുന്നു തിയറ്റര്&zwj; ആംബിയന്&zwj;സ്. പ്രൊജക്റ്ററില്&zwj; നിന്ന് വെളിച്ചം വന്ന് സ്ക്രീനിലേക്ക് വീഴുന്നതൊക്കെ. ഞാന്&zwj; അതിനേക്ക് നോക്കുമായിരുന്നു. പ്രതിഛായ കാണുമ്പോഴും ഇടയ്ക്ക് ഞാന്&zwj; പ്രൊജക്റ്ററിന്&zwj;റെ ഭാഗത്തേക്ക് നോക്കുന്നുണ്ടായിരുന്നു. എന്&zwj;റെ മുഖം പ്രൊജക്റ്ററുകളിലൂടെ കേരളത്തിലെ തിയറ്ററുകളില്&zwj; വന്നു എന്നതായിരുന്നു ആ സമയത്ത് എന്&zwj;റെ ഫീലിംഗ്.&lt;/p&gt;&lt;p&gt;&lt;strong&gt;ലഭിച്ച പ്രതികരണങ്ങൾ?&lt;/strong&gt;&lt;/p&gt;&lt;p&gt;പേഴ്സണല്&zwj; മെസേജുകള്&zwj; വരുന്നുണ്ട്. അതില്&zwj; എനിക്ക് ഭയങ്കര സന്തോഷം തോന്നി. എന്&zwj;റെ കഥാപാത്രത്തിന്&zwj;റെ പേര് പറഞ്ഞ് ഉള്ളതായിരുന്നു വന്ന പല മെസേജുകളും.&lt;/p&gt;&lt;p&gt;&lt;strong&gt;പുതിയ ചിത്രങ്ങൾ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഒന്നും ആയിട്ടില്ല. വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Nirmal Sudhakaran</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/prathichaya-heroine-neethu-krishna-interview-nivin-pauly-b-unnikrishnan-articleshow-279z17q"/>
        </item>
        <item>
            <title><![CDATA[ഇത് ശ്രീജിത്തിന്റെയും ഗ്രിറ്റോയുടെയും ആദ്യ ഐഎഫ്എഫ്കെ; 'ശേഷിപ്പ്' ചിത്രീകരിച്ചത് പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട്]]></title>
            <link>https://www.asianetnews.com/celebrity-interviews/sheshippu-movie-directed-by-sreejith-s-kumar-gritto-vincent-interview-iffk-articleshow-2q3w4bu</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/sheshippu-movie-directed-by-sreejith-s-kumar-gritto-vincent-interview-iffk-articleshow-2q3w4bu</guid>
            <pubDate>Wed, 17 Dec 2025 16:09:02 +0530</pubDate>
            <description><![CDATA[&lt;p&gt;നവാഗതരായ ഗ്രിറ്റോ വിൻസെന്റ്, ശ്രീജിത്ത് എസ്. കുമാർ എന്നിവർ സംവിധാനം ചെയ്ത 'ശേഷിപ്പ്' IFFK-യിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcny5rtj4cpn94f96wqfcxny,imgname-598048030-1908493663403428-6272452508044000861-n-1765967848274.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നവാഗതരായ ഗ്രിറ്റോ വിൻസെന്റ്, ശ്രീജിത്ത് എസ്. കുമാർ എന്നിവർ സംവിധാനം ചെയ്ത 'ശേഷിപ്പ്' എന്ന സിനിമ മുപ്പതാമത് കേരളം രാജ്യാന്തര ചലച്ചിത്ര മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഗ്രിറ്റോയുടെയും, ശ്രീജിത്തിന്റെയും ആദ്യ ഐഎഫ്എഫ്കെ കൂടിയാണ് ഇത്തവണത്തേത്. ആദ്യ രണ്ട് ഷോകൾക്ക് ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു ഗ്രിറ്റോ വിൻസെന്റും, ശ്രീജിത്ത് എസ് കുമാറും.&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് ശേഷിപ്പ്?&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു ഐഡന്റിറ്റി ക്രൈസിസിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു ഗോസ്റ്റ് റൈറ്റർ. അയാൾ തന്റെ ആദ്യത്തെ സ്ക്രിപ്റ്റ് എഴുതാനായിട്ട് സുഹൃത്തിന്റെ എസ്റ്റേറ്റിൽ താമസിക്കുകയാണ്. എസ്റ്റേറ്റ് എന്ന് വെച്ചിട്ടുണ്ടെങ്കിൽ അവിടെ ആരുമില്ല, വളരെ ഒറ്റപ്പെട്ട് നിൽക്കുന്ന, ഫോണിന് റേഞ്ച് ഒന്നും ലഭിക്കാത്ത ഒരു സ്ഥലമാണ്. മറ്റുള്ളവർക്ക് വേണ്ടി എഴുതുമ്പോൾ അവന് പ്രശ്നങ്ങളില്ല, പക്ഷെ സ്വന്തമായി ഒരു സ്ക്രിപ്റ്റ് എഴുതാൻ വളരെ ബുദ്ധിമുട്ട് ആണ്. അങ്ങനെ ഒരു ക്രൈസിസിൽ പോയിക്കൊണ്ടിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായിട്ട് ആ എസ്റ്റേറ്റിന്റെ പരിസരത്ത് നിന്ന് ഒരു പെൺകുട്ടിയെ അവൻ കണ്ടുമുട്ടുന്നു. അവശനിലയിലാണ് ആ പെൺകുട്ടിയെ അവന് കിട്ടുന്നത്. ഇത് മറ്റുള്ളവരെ അറിയിക്കാനായി നോക്കുമ്പോൾ അവിടെ ഫോൺ തകരാറിലായിരിക്കും. ഇതിനിടയിൽ ഉണ്ടാവുന്ന ഒരു പ്രധാന സംഭവവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ഒരു ഡ്രാമ മൂഡിലാണ് പടത്തിന്റെ കഥ പുരോഗമിക്കുന്നത്. അങ്ങനെ ഒരു ചെറിയൊരു സിനിമയാണ് ശേഷിപ്പ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;മലയാളത്തിലേക്ക് മറ്റൊരു ഇരട്ട സംവിധായകർ കൂടി&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങൾ ഒരു പത്ത് വർഷമായിട്ട് ഒരുമിച്ചിട്ടുണ്ട്. ഒരുമിച്ചാണ് പഠിച്ചത്. കൂടെ കോളേജിലുണ്ടായിരുന്ന ആളാണ് സിനിമയുടെ എഡിറ്ററായ ഡാനി ഡേവിസ്. എഴുത്തും പരിപാടികളുമൊക്കെയായി ഒരുമിച്ച് തന്നെയായിരുന്നു എല്ലാവരും. അങ്ങനെ ഒരു മൊമെന്റിൽ ഒരു ചെറിയൊരു പരിപാടി ചെയ്യാൻ ഐഡിയ കിട്ടി, അതിങ്ങനെ വർക്ക്ഔട്ട് ചെയ്ത് ചെറിയ ഒരു ബഡ്ജറ്റിൽ ചെയ്ത സിനിമയാണ് ഇത്. ഞങ്ങൾ ഒരുമിച്ച് തന്നെയാണ് എഴുത്തും ഡയറക്ഷനും കാര്യങ്ങളുമൊക്കെ. നമ്മൾ പെട്ടെന്ന് കണക്ട് ആവും. കഥാപാത്രങ്ങളെ കുറച്ച് കൂടി ഫോക്കസ് ചെയ്തിട്ടാണ് എഴുതാറ്. ക്യാരക്ടർ ഡെവലപ്മെന്റും അവരുടെ പെർഫോമൻസ് ഓറിയന്റഡ് പരിപാടകളുമാണ് കൂടുതൽ ശ്രദ്ധിക്കാറ്. ക്യാരക്ടേഴ്സിന്റെ ഡീറ്റെയിലിംഗിലാണ് അത്യാവശ്യം സമയമെടുക്കാറുള്ളത്. അങ്ങനെയൊരു സിനിമയാണ് ശേഷിപ്പ്. രണ്ട് കഥാപാത്രങ്ങളുടെ ഇന്നർ പരിപാടി കുറച്ച് എക്സ്പ്ലോർ ചെയ്തിട്ടുണ്ട് ഈ സിനിമയിൽ. ആർട്ടിസ്റ്റുകളെ ആണെങ്കിലും അവരെ മാക്സിമം പെർഫോം ചെയ്യിപ്പിക്കാൻ നമ്മൾ ശ്രമിക്കും.&lt;/p&gt;&lt;p&gt;ശേഷിപ്പിലേക്ക് വരുമ്പോൾ അധികം റെസ്ട്രിക്ഷൻസ് ഉണ്ടായിരുന്നില്ല. നമുക്ക് ഒരു ഫ്രീഡം ഉണ്ടായിരുന്നു ചെയ്യാൻ. അതുകൊണ്ട് തന്നെ ആർട്ടിസ്റ്റുകളുടെ പ്രകടനത്തെ മുൻനിർത്തിയാണ് ശേഷിപ്പ് ചെയ്തിരിക്കുന്നത്. ഞങ്ങൾ രണ്ട് പേരും ഭയങ്കര കണക്ടഡ് ആണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരേ മൈൻഡിലാണ് രണ്ടുപേരും പോകുന്നത്. ഞങ്ങളങ്ങനെ ഒരുമിച്ച് എഴുത്തും പരിപാടിക്കും ആയിട്ട് മുന്നോട്ട് പോകുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;എങ്ങനെയാണ് ശേഷിപ്പിന്റെ കാസ്റ്റിങ്ങിലേക്ക് വരുന്നത്?&lt;/strong&gt;&lt;/p&gt;&lt;p&gt;റാഷിദയും മീനാക്ഷിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റാഷിദിന്റെ ആദ്യ ചിത്രമാണ്. അവൻ ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്, തല്ലുമാലയിലുണ്ട്. പിന്നെ ഇന്ദ്രൻസ് ചേട്ടന്റെ ഒരു ചെറിയൊരു ഷോർട്ട് ഫിലിം ഉണ്ടായിരുന്നു ബാർബറിന്റെ കഥ എന്ന ചിത്രം. അതിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ചെറിയ ചെറിയ കുറച്ച് പരിപാടികൾ അവൻ ചെയ്തിട്ടുണ്ട്. പക്ഷെ ഒരു ഫുൾ ലെങ്ത് ലീഡ് ചെയ്യുന്ന ആദ്യ സിനിമയാണ് ശേഷിപ്പ്. മീനാക്ഷിക്ക് പകരം വേറെ ഒരാളെയാണ് ആദ്യം പ്ലാൻ ചെയ്തിരുന്നത്. പക്ഷെ അത് ഓക്കെ ആയിരുന്നില്ല. പിന്നീട് നമ്മുടെ സുഹൃത്തായ അശ്വിൻ വഴിയാണ് മീനാക്ഷിയിലേക്ക് എത്തുന്നത്. മീനാക്ഷിയുടെ ചില പെർഫോമൻസ് കണ്ടപ്പോൾ കഥാപാത്രത്തിലേക്ക് യോജിച്ചതായി തോന്നി. അങ്ങനെയാണ് മീനാക്ഷിയിലേക്ക് എത്തുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;പന്ത്രണ്ട് ദിവസത്തെ ചിത്രീകരണം&lt;/strong&gt;&lt;/p&gt;&lt;p&gt;പന്ത്രണ്ട് ദിവസത്തെ ഷൂട്ടായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. പ്രൊഡക്ഷൻ ഞങ്ങൾ തന്നെയാണ്. പിന്നെ സിനിമയുടെ ഛായാഗ്രാഹകനായ ഡെനിലുമുണ്ടായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്താണ് സിനിമാ ഭ്രാന്തൻ ഇൻവോൾവ് ആവുന്നത്. സാജിദ് യാഹിയ. സിനിമയുടെ ട്രെയ്&zwnj;ലർ കട്ടും ഫസ്റ്റ് കട്ടും കണ്ടിട്ടാണ് സാജിദ് ഇക്കയ്ക്ക് ഇഷ്ടമാവുന്നത്. അങ്ങനെയാണ് അദ്ദേഹം ബാക്കപ്പ് ചെയ്യുന്നത്. സിനിമാറ്റോഗ്രഫി ചെയ്തത് നമ്മുടെ സുഹൃത്തായിരുന്നു. അങ്ങനെ മൊത്തത്തിൽ സുഹൃത്തുക്കളുടെ ഒരു സിനിമ എന്ന് തന്നെ പറയാം ശേഷിപ്പിനെ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഐഎഫ്എഫ്കെ പ്രതീക്ഷകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഭയങ്കര എക്സൈറ്റ്മെന്റിലാണ് ഞങ്ങൾ. കാരണം ഞങ്ങൾ രണ്ടുപേരും ആദ്യമായാണ് ഐഎഫ്എഫ്കെയ്ക്ക് വരുന്നത്. അഞ്ചാറ് വർഷമായുള്ള ആഗ്രഹമായിരുന്നു ഐഎഫ്എഫ്കെയ്ക്ക് പോകണം എന്നുള്ളത്. ജീവിതത്തിലെ ഒരു സ്ട്രഗ്ളിങ്ങ് ഘട്ടത്തിൽ ആയിരുന്നത് കൊണ്ട് തന്നെ പോകാൻ കഴിഞ്ഞിരുന്നില്ല. ഐഎഫ്എഫ്കെ സമയമാവുമ്പോൾ പോവാനായി കയ്യിൽ കാശുണ്ടാവില്ല. അത്രയും ദിവസം താമസിക്കണം, ഭക്ഷണം അതിനുള്ള കാശൊന്നും കയ്യിൽ എടുക്കാനായി ഉണ്ടാവില്ല. അപ്പോൾ ഞങ്ങൾ ഇങ്ങനെ പറയാറുണ്ടായിരുന്നു ഇനി ഐഎഫ്എഫ്കെയ്ക്ക് പോകുവാണെങ്കിൽ നമ്മുടെ സിനിമയുമായിട്ട് ഗസ്റ്റ് ആയി തന്നെ പോകണം എന്ന്. ഐഎഫ്എഫ്കെ പ്ലാൻ ചെയ്ത്എടുത്ത സിനിമയായിരുന്നില്ല ശേഷിപ്പ്. മലയാളം സിനിമ ടുഡേയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വലിയ സന്തോഷം തോന്നി.&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/sheshippu-movie-directed-by-sreejith-s-kumar-gritto-vincent-interview-iffk-articleshow-2q3w4bu"/>
        </item>
        <item>
            <title><![CDATA['റിവോൾവർ റിങ്കോയുടെ പ്രചോദനം ആ ഹോളിവുഡ് സിനിമ'; സംവിധായകൻ കിരൺ നാരായണൻ അഭിമുഖം]]></title>
            <link>https://www.asianetnews.com/entertainment-news/revolver-rinko-director-kiran-narayanan-interview-starring-vishnu-unnikrishnan-articleshow-3tls2rg</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/revolver-rinko-director-kiran-narayanan-interview-starring-vishnu-unnikrishnan-articleshow-3tls2rg</guid>
            <pubDate>Thu, 07 May 2026 10:33:25 +0530</pubDate>
            <description><![CDATA[&lt;p&gt;കിരൺ നാരായണൻ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന 'റിവോൾവർ റിങ്കോ' നാളെ തിയേറ്ററുകളിലെത്തും. സൂപ്പർ നാച്ചുറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന ഒരു കൂട്ടം കുട്ടികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അവരെ സഹായിക്കുന്ന പ്രിയേഷ് എന്ന യുവാവിൻ്റെ കഥയാണിത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr0csa6a4fyymwcecfkcm6j8,imgname-revolver-rinko--1778129873098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ ഒരുക്കിയ 'റിവോൾവർ റിങ്കോ' നാളെ മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം കുട്ടികളും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന കുട്ടികൾക്കൊപ്പം അവരുടെ സ്വപ്&zwj;നങ്ങൾ സാധ്യമാക്കാൻ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ഒരു ചെറുപ്പക്കാരനായ പ്രിയേഷിൻ്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ കുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കുന്ന വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമയുടെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുന്നു സംവിധായകൻ കിരൺ നാരായണൻ.&lt;/p&gt;&lt;h2&gt;1. റിവോൾവർ റിങ്കോയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്&zwnj;ലർ ശ്രദ്ധേയമായിരുന്നു. എന്താണ് ഈ സിനിമ സംസാരിക്കുന്ന വിഷയം?&lt;/h2&gt;&lt;p&gt;ഈ റിവോൾവർ റിങ്കോ എന്ന ടൈറ്റില് ശരിക്കും 80-കളിൽ മലയാളത്തിൽ ഇറങ്ങിയ ഒട്ടനവധി കോമിക്സ് ഉണ്ടായിരുന്നു. കോമിക്സ് എന്ന് പറയുന്നത് മെയിൻസ്ട്രീം കോമിക്സ് ഉണ്ട്. ഇതല്ലാണ്ട് തന്നെ ഈ ചെറിയ ചെറിയ കോമിക്സുകൾ ഇറങ്ങിയിട്ടുണ്ടായിരുന്നു, വളരെ ചെറിയ ലിമിറ്റഡ് പ്രിന്റിംഗ് ഫെസിലിറ്റി ഒക്കെ ഉള്ള സ്ഥലത്ത് നിന്ന് ഇറങ്ങിയ കോമിക്സ് ഉണ്ടായിരുന്നു. അങ്ങനെ പാലക്കാട് ഭാഗത്ത് നിന്ന് ഇറങ്ങിയ ഒരു കോമിക്സ് ടൈറ്റിലിന്റെ പേരാണ് റിവോൾവർ റിങ്കോ. സിനിമ സംസാരിക്കുന്ന വിഷയം എന്ന് പറയുന്നത് ഒരു ആഗ്രഹത്തിനു വേണ്ടി കുറച്ചു പേര് മുന്നിട്ടിറങ്ങി അത് നടത്തിയെടുക്കുന്നതാണ്. ഈ സിനിമയിൽ കുട്ടികളാണ് അങ്ങനെ ഒരു ആഗ്രഹത്തിനു വേണ്ടി ഇറങ്ങുന്നത്. അവരുടെ ആഗ്രഹം വലുതായിരുന്നെങ്കിലും അതിനകത്ത് ഒരു നിഷ്കളങ്കത ഉണ്ട്. അപ്പോൾ അങ്ങനെ അവർ അതിൻ്റെ പിറകെ പോകുന്നു, അതവർക്ക് നടത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകളാണ് സിനിമയുടെ പ്രമേയം.&lt;/p&gt;&lt;h3&gt;2. എങ്ങനെയാണ് ഒരു സൂപ്പർ ഹീറോ എലമെന്റിലേക്ക് എത്തുന്നത്? എന്തായിരുന്നു ഇത്തരമൊരു സിനിമ ചെയ്യാനുള്ള ഇൻസ്പിരേഷൻ?&lt;/h3&gt;&lt;p&gt;1981 ൽ ഹോളിവുഡിൽ ഇറങ്ങിയ സിനിമയുണ്ട് 'ഇന്ത്യാന ജോൺസ് റൈഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്'. നമുക്കെല്ലാവർക്കും അറിയുന്ന ഒരു സിനിമയാണ് അത്. ആ സിനിമ അത്രയും ഹിറ്റ് ആയിരുന്നു. വളരെ പ്രശസ്തമായ സിനിമയാണ്. ഈ സിനിമ അതിഭീകര ഹിറ്റ് ആയിരുന്നു. അപ്പോൾ ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് യുഎസിൽ ഉള്ള കുറച്ച് കുട്ടികൾ അതായത് 10, 12 വയസ്സുള്ള പിള്ളേര് അവർ അവരുടേതായ രീതിയിൽ ഈ സിനിമ റീക്രിയേറ്റ് ചെയ്യാൻ നോക്കി. ഒരു ഫാൻ മെയ്ഡ് വേർഷൻ. അപ്പോൾ അന്നത്തെ കാലത്ത് നമുക്ക് കേരളത്തിൽ ഒരു ക്യാമറ പോലും ഇല്ലാത്ത ഒരു കാലമാണ്. അന്ന് അവര് അവരുടെ കയ്യിലുള്ള ഒരു ക്യാമറ വെച്ചിട്ട് ഈ സിനിമയുടെ സീൻ ബൈ സീൻ&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;അതേപോലെ സിനിമയിൽ അവര് റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചു. എന്നിട്ട് അവർ ആ സിനിമ ചെയ്തു തീർത്തു. പക്ഷേ അവരതൊരു ഏഴ് വർഷം എടുത്തിട്ടാണ് ചെയ്തത്. അവരവരുടെ ഫ്രീ ടൈമിൽ ഒരു ഹോബി പോലെ ചെയ്ത് തീർത്തതാണ്. എന്നിട്ട് അവരതിനൊരു ചെറിയൊരു പ്രീമിയർ ഒരു പ്രിവ്യൂ ഷോ ഒക്കെ വെച്ചു. ചെറിയ രീതിയിൽ ആയിരുന്നു. അന്ന് പ്രത്യേകിച്ച് വിശേഷണം ഒന്നും ഉണ്ടായില്ല. പക്ഷെ ഒരു 2002 ഒക്കെ ആയപ്പോൾ വേറെ എവിടെയോ ഈ സിനിമ പ്രീമിയർ ചെയ്ത് അത് അവിടുന്ന് ഭയങ്കര ഹിറ്റ് ആയി. ഒരു കൾട്ട് ഫോളോയിങ് എന്നൊക്കെ പറയാൻ പറ്റും. ആ രീതിയിൽ അങ്ങനെ സിനിമ ഹിറ്റ് ആയി. ഇത് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്നു. അവരെ സ്റ്റീഫൻ സ്പിൽബർഗ് പോലും അഭിനന്ദിക്കുന്നു. അങ്ങനെ അവർ അവരുടെ ചെറിയൊരു ആഗ്രഹത്തിന്റെ പുറകെ പോയി ഒരു സിനിമ ചെയ്തു. അതിനെക്കുറിച്ച് നെറ്റ്ഫ്ലിക്സിലും മറ്റും ഡോക്യുമെന്ററീസ് ഒക്കെ വന്നിട്ടുണ്ട്. ഇതിന്റെ ഒരു ഡോക്യുമെന്ററി ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ഡോക്യുമെന്ററികൾ മാത്രമല്ല കുറെ വീഡിയോകളൊക്കെ കണ്ടിരുന്നു. അതായിരുന്നു സത്യം പറഞ്ഞാൽ ഈ സിനിമയുടെ ഇൻസ്പിറേഷൻ.&lt;/p&gt;&lt;h3&gt;3. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് എന്താണ് പറയാനുള്ളത്? വിഷ്ണു ഉണ്ണികൃഷ്ണനിലേക്കും കുട്ടികളുടെ കാസ്റ്റിങ്ങിലേക്കും എങ്ങനെയാണ് എത്തിയത്?&lt;/h3&gt;&lt;p&gt;കാസ്റ്റിംഗ് എന്ന് പറയുമ്പോൾ ഈ സിനിമയിൽ കുട്ടികൾ ആണ് കൂടുതലും. ശ്രീപത് ആദ്യമേ മനസ്സിലുള്ള ഒരു കാസ്റ്റ് ആയിരുന്നു. ബാക്കിയുള്ളവരൊക്കെ നമ്മൾ ഒരുപാട് അന്വേഷിച്ച് കണ്ടെത്തിയതാണ്. ഈ കുട്ടികളുമായിട്ട് എളുപ്പം ജെൽ ആവുന്ന ഒരാൾ എന്ന നിലയിലാണ് വിഷ്ണു ഉണ്ണികൃഷ്ണനിലേക്ക് എത്തിയത്. അവരുടെമേലെ ഒരു കെമിസ്ട്രി എളുപ്പത്തിൽ വർക്ക് ഔട്ട് ആവും എന്ന് തോന്നി. അങ്ങനെ വിഷ്ണുവിനെ തിരഞ്ഞെടുത്തു.&lt;/p&gt;&lt;h3&gt;4. സിനിമയ്ക്കുള്ളിലെ ഒരു സിനിമാക്കഥ തന്നെയാണോ റിവോൾവർ റിങ്കോയും സംസാരിക്കുന്നത്?&lt;/h3&gt;&lt;p&gt;സിനിമയിലുള്ള ഒരു സിനിമാക്കഥ തന്നെയാണോ എന്ന് ചോദിച്ചാൽ ഏറെക്കുറെ ആണ്, പക്ഷേ അത് സിനിമ ചെയ്യുന്നതിനേക്കാൾ ഉപരി ഈ പറഞ്ഞ പോലെ ഒരു ലക്ഷ്യത്തിന്റെ പുറകെ പോകുന്ന ആൾക്കാരുടെ കഥ എന്ന് വേണമെങ്കിൽ പറയാം.&lt;/p&gt;&lt;h3&gt;5. കുട്ടികൾക്ക് എത്രത്തോളം പ്രാധാന്യമുണ്ട് ഈ ചിത്രത്തിൽ?&lt;/h3&gt;&lt;p&gt;കുട്ടികളാണ് പ്രധാനമായിട്ടും സിനിമയിൽ. എന്നാൽ കുട്ടികളെപ്പോലെ തന്നെ പ്രധാനപ്പെട്ട ക്യാരക്ടർ ആണ് വിഷ്ണുവിന്റെയും വിഷ്ണുവിന്റെ കൂടെയുള്ള ക്യാരക്ടേഴ്സും. വിഷ്ണു തന്നെയാണ് സത്യത്തിൽ കുറെയൊക്കെ കഥ ലീഡ് ചെയ്യുന്നത്. അപ്പോ നമ്മളത് കുട്ടികളുടെ മാത്രം ചിത്രമായാണ് എടുത്തത്. മനു അങ്കിൾ എന്ന് പറഞ്ഞ സിനിമ, അതൊരു കുട്ടികളുടെ സിനിമയാണ്. പക്ഷേ അതിനകത്ത് ലീഡ് ചെയ്യുന്നത് കുട്ടികൾ മാത്രമല്ല. എല്ലാവരും ഇതിനകത്ത് ഒരേപോലെ പ്രാധാന്യമുള്ളവരാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;6. സിനിമയുടെ തുടക്കം എങ്ങനെയായിരുന്നു?&lt;/h3&gt;&lt;p&gt;ഞാൻകൊറോണ സമയത്താണ് ഇതിന്റെ ഡോക്യുമെന്ററി ഒക്കെ കാണുന്നത്. പിന്നെ വേറെ ഒന്ന് രണ്ട് ഐഡിയകളും നമ്മൾ ആ സമയത്ത് സ്വാധീനിച്ചിട്ടുണ്ടായിരുന്നു. അപ്പോൾ അതായിരുന്നു സിനിമയിലേക്കുള്ള തുടക്കം എന്ന് വേണമെങ്കിൽ പറയാം.&lt;/p&gt;&lt;h3&gt;7. നാളെ സിനിമ റിലീസ് ആണ്, എന്തൊക്കെയാണ് പ്രതീക്ഷകൾ? എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്?&lt;/h3&gt;&lt;p&gt;നാളെയാണ് സിനിമ റിലീസ് ആകുന്നത്. മറ്റേത് സിനിമ പോലെയും ഒരുപാട് നാളത്തെ കഷ്ടപ്പാടാണ് ഈ സിനിമയും. നല്ല രീതിയിൽ ചെയ്യാൻ പറ്റിയിട്ടുണ്ട് എന്നാണ് നമ്മുടെ ടീമിന്റെ വിശ്വാസം. ആൾക്കാർ അങ്ങനെ എടുക്കുമെന്ന് നമ്മൾ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ വിജയപ്രതീക്ഷ വാനോളം ഉയർന്നു നിൽക്കുകയാണ്. ഈ സിനിമ മാത്രമല്ല ഇതിന്റെ കൂടെ ദൃഢം, അങ്കം അട്ടഹാസം ഇങ്ങനെയും ചിത്രങ്ങൾ റിലീസ് ആവുന്നുണ്ട്. അപ്പോൾ ഇവർക്കെല്ലാവർക്കും നാളെ ഒരു സന്തോഷത്തിന്റെ ദിവസമാവട്ടെ. അതിൻ്റെ കൂടെ എൻ്റെ സിനിമയും വിജയിക്കട്ടെ എന്നാണ് പ്രാർത്ഥനകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/revolver-rinko-director-kiran-narayanan-interview-starring-vishnu-unnikrishnan-articleshow-3tls2rg"/>
        </item>
        <item>
            <title><![CDATA['കൂണുകളും കഥാപാത്രങ്ങളും തമ്മിൽ ഒരു കണക്ഷൻ ഉണ്ട്'; ചിരിപ്പിക്കാനൊരുങ്ങി 'മാജിക് മഷ്‌റൂംസ്'; തിരക്കഥാകൃത്ത് ആകാശ് ദേവ് അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/magic-mushrooms-directed-by-nadirshah-writer-akash-dev-interview-articleshow-42megg3</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/magic-mushrooms-directed-by-nadirshah-writer-akash-dev-interview-articleshow-42megg3</guid>
            <pubDate>Wed, 21 Jan 2026 12:02:53 +0530</pubDate>
            <description><![CDATA[&lt;p&gt;മഞ്ചാടി ക്രിയേഷൻസിന്&zwj;റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kffm2wfgftk2d9pz5e42ac88,imgname-614725516-1395124171614910-8458252263774367812-n-1768977166832.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാജിക് മഷ്&zwnj;റൂംസ്'. മഞ്ചാടി ക്രിയേഷൻസിന്&zwj;റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഫാമിലി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി 23 ന് തിയേറ്ററുകളിൽ എത്തുകയാണ്. സിനിമയുടെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവയ്ക്കുന്നു, തിരക്കഥാകൃത്ത് ആകാശ് ദേവ്.&lt;/p&gt;&lt;h2&gt;എന്താണ് &lsquo;മാജിക് മഷ്&zwnj;റൂംസ്&rsquo; എന്ന സിനിമ&lt;/h2&gt;&lt;p&gt;മാജിക് മഷ്റൂംസ് എന്ന സിനിമ ഒരു ഫൺ ഫാമിലി എന്റർടൈനറാണ്. കുറച്ചു നാളുകൾക്ക് ശേഷമായിരിക്കും ഇത്തരത്തിൽ തിയേറ്ററിൽ പോയി ചിരിച്ച് മനസ്സറിഞ്ഞ് സന്തോഷമായിട്ട് പുറത്തിറങ്ങാൻ പറ്റുന്ന തരത്തിലുള്ള ഒരു സിനിമ വരുന്നത് എന്നാണ് എന്റെ ഒരു വിശ്വാസം.തീർച്ചയായിട്ടും കുടുംബ പ്രേക്ഷകർക്കും എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു ഹ്യൂമർ സിനിമയാണ് മാജിക് മഷ്റൂം.&lt;/p&gt;&lt;p&gt;&lt;strong&gt;ആറ് മണിക്കൂർ നീണ്ട കഥ പറച്ചിൽ&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്ക് ചെറുപ്പം മുതലേ ഡയറക്ഷൻ ആയിരുന്നു താല്പര്യം. അല്ലെങ്കിൽ ഒരു സിനിമയിൽ എങ്ങനെയെങ്കിലും വർക്ക് ചെയ്യണം, അതിൻ്റെ ഏതെങ്കിലും ഒരു ഡിപ്പാർട്ട്മെൻറ്റിൽ വർക്ക് ചെയ്യണം, അതിൽ എത്തിപ്പെടണം എന്നുള്ളത് തന്നെയാണ് കുട്ടിക്കാലം മുതലുള്ള ഒരു ആഗ്രഹം. ഒരു പ്രായം കഴിഞ്ഞപ്പോൾ ഇതാണ് നമ്മുടെ പരിപാടി എന്ന് തിരിച്ചറിഞ്ഞ് അത് പഠിക്കാൻ വേണ്ടി സമയം മാറ്റിവെക്കുന്നു.&lt;/p&gt;&lt;p&gt;അതിൻ്റെ കുറെ പഠനം കാര്യങ്ങളും ഒരു കോൺഫിഡൻസ് ഒക്കെ ആകുന്നു. എനിക്ക് ഇഷ്ടപ്പെട്ട തരത്തിൽ ഒരു സിനിമ ചെയ്യുക എന്നുള്ളൊരു ആഗ്രഹത്തിന്റെ പുറത്ത് നമ്മൾ കണ്ടിട്ടുള്ള കുറെ വിഷ്വലുകൾ, കുറച്ച് ഒരു കുറച്ച് മേക്കിംഗ് ഐഡിയാസ് എന്നതിൽ നിന്നൊക്കെ ഇത്തരത്തിലൊരു കഥയിൽ വർക്ക് ചെയ്യാം എന്ന് തീരുമാനിക്കുന്നു. സ്ക്രിപ്റ്റിലേക്ക് വരുന്ന സമയത്ത് ഈ ഒരു കൺസെപ്റ്റിൽ സ്ക്രിപ്റ്റ് വർക്ക് ചെയ്യാം. അതിലൊരു മേക്കിംഗ് സ്റ്റൈൽ പ്ലാൻ ചെയ്ത ഇങ്ങനെയൊരു സിനിമ എന്നുള്ളത് തന്നെയാണ് മനസിലുണ്ടായിരുന്നത്. അങ്ങനെ എഴുത്ത് നടക്കുന്നു, ആറേഴ് വർഷമായി എനിക്കൊരു ടീമുണ്ട്. ഞങ്ങൾ എല്ലാവരും ഒരേ പ്രായക്കാരുമാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;അവരോട് ഫസ്റ്റ് ഡ്രാഫ്റ്റ് ഡിസ്കസ് ചെയ്ത സമയത്ത് അവർക്ക് ഇഷ്ടമായി. അവർക്കും വിഷ്ണുചേട്ടൻ എന്നുള്ള ഒരു ഓപ്ഷൻ തന്നെയാണ് മനസ്സിൽ വന്നത്. അങ്ങനെ വിഷ്ണുചേട്ടന്റെ അടുത്ത് കഥ പറയാൻ പോകുന്നു, വിഷ്ണു ചേട്ടനെ വച്ച് സിനിമ ഓൺ ആകുന്നു. ഞാൻ സംവിധാനം ചെയ്യാൻ നിൽക്കുന്ന സമയത്ത് ചില കാരണങ്ങൾ കൊണ്ടത് കറക്റ്റ് ആയില്ല. അപ്പോൾ വിഷ്ണു ചേട്ടനാണ് പറഞ്ഞത് നാദിർഷക്ക അടുത്ത കഥ നോക്കുന്നുണ്ട് എന്ന്. അങ്ങനെ ഇക്കയുടെ അടുത്ത കഥ പറയാൻ പോകുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;ഒരുപാട് തിരക്കഥകൾ കേട്ടിട്ട് ഇക്കയ്ക്ക് ഒന്നും ഇഷ്ടപ്പെടാതെ ഇരിക്കുന്ന സമയമായിരുന്നു അത്. കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും നാലോ അഞ്ചോ ആളുകൾ ഇക്കയുടെ അടുത്ത് സ്ക്രിപ്റ്റ് കൊടുത്തിട്ട് പോകുന്നുണ്ട്. ആറ് മണിക്കൂറോളം എടുത്താണ് കഥ പറഞ്ഞ് തീർന്നത്. കഥ കേട്ട് കഴിഞ്ഞപ്പോ ഇക്ക പറഞ്ഞിരുന്നു നമുക്കിത് ചെയ്യാമെന്ന്. നമ്മളിത് ചെയ്യുന്നു എന്നുള്ള രീതിയിൽ തന്നെയാണ് അവിടുന്ന് അന്ന് യാത്ര പറഞ്ഞതും. അങ്ങനെയാണ് മാജിക് മഷ്&zwnj;റൂംസ് ഇക്കയിലേക്ക് എത്തുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;മനസിലുള്ള താരങ്ങൾ തന്നെ സ്ക്രീനിലും&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതിന്റെ കാസ്റ്റിംഗ് എന്ന് പറയുന്നത് തിരക്കഥ എഴുതുന്ന സമയത്ത് മനസ്സിലുണ്ടായിരുന്ന ആർട്ടിസ്റ്റുകൾ തന്നെയാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒന്ന് രണ്ട് പേർക്ക് മാത്രമാണ് ഒരു മാറ്റങ്ങൾ സംഭവിച്ചുള്ളൂ. അത് അവരുടെ ഡേറ്റിൻ്റെ പ്രശ്നം കൊണ്ട് സംഭവിച്ചതാണ്. നമുക്കൊരു ഒരു ഈ ഇത്തരത്തിലുള്ള ഒരു പുതിയ കാസ്റ്റ് നാദിർഷക്കയുടെ സിനിമകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഒരു ലൈനപ്പ് ആണ്. നമ്മൾ പറഞ്ഞ ആർട്ടിസ്റ്റുകൾ എല്ലാം തന്നെ ഇക്കക്കും ഓക്കെ ആയിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;അങ്ങനെയാണ് കാസ്റ്റിങ്ങ്. ഇതിലെ കേന്ദ്ര കഥാപാത്രമാണ് ജാനകി എന്ന് പറയുന്ന ഹീറോയിൻ. പ്രേക്ഷകർ അത്രമാത്രം പരിചിതമല്ലാത്ത ഒരു കാസ്റ്റിംഗ് ആയിരിക്കണം നായിക എന്നുണ്ടായിരുന്നു. അതുകൊണ്ട് പത്തായിരത്തഞ്ഞൂറോളം കുട്ടികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത് ഓഡിഷൻ നടത്തി അതിനുശേഷമൊക്കെയാണ് ഉദയകുമാർ എന്ന ആർട്ടിസ്റ്റിനെ നമ്മൾ ഈ പടത്തിൽ ഫിക്സ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;നാദിർഷയുടെ സംഗീതം&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതിലെ പാട്ടുകളൊക്കെ ഹിറ്റ് ആവും എന്നുള്ളത് നാദിർഷക്ക ഇതിന്റെ മ്യൂസിക് ചെയ്യാമെന്ന് തീരുമാനിക്കുമ്പോൾ തന്നെ നമുക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം ഇക്ക ചെയ്തിട്ടുള്ള എല്ലാ സോങ്ങുകളും തന്നെ ജനം റിപ്പീറ്റടിച്ച് ഏറ്റുപാടിയിട്ടുള്ളതും എല്ലാ വേദികളിലും ഉത്സവപ്പറമ്പുകളിലും ഒക്കെ ഒരുപാട് തരംഗമായിട്ടുള്ള പാട്ടുകളാണ്. അപ്പോൾ അതുകൊണ്ട് തന്നെ പാട്ടിനെ കുറിച്ച് നമുക്ക് അന്നും പ്രതീക്ഷ ഉണ്ടായിരുന്നു. ഇനിയും ചിത്രത്തിലെ രണ്ടു മൂന്ന് പാട്ടുകൾ റിലീസ് ആവാനുണ്ട് അതും ജനങ്ങൾ ഏറ്റെടുക്കും എന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ.&lt;/p&gt;&lt;p&gt;&lt;strong&gt;ആക്ടിങ്ങിൽ നിന്നും എഴുത്തിലേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;കുട്ടിക്കാലം മുതലേ സിനിമയിൽ എങ്ങനെയെങ്കിലും എത്തിപ്പെടണം ഇതിന്റെ ഏതെങ്കിലും ഒരു മേഖലയിൽ വർക്ക് ചെയ്യണം എന്നുള്ളത് ആയിരുന്നു ആഗ്രഹം. കാരണം ചെറുപ്പത്തിൽ ടിവി കാണുന്ന സമയത്ത് അല്ലെങ്കിൽ ഓരോ സിനിമ കഴിയുന്ന സമയത്തും, എങ്ങനെ ഈ കഥ സംഭവിക്കുന്നു, എങ്ങനെ ഇത് പെർഫോമൻസ് ചെയ്യുന്നു, ഈ ഗ്യാപ്പിനുള്ളിൽ ഇവരൊക്കെ എങ്ങനെ കോസ്റ്റ്യൂംസ് ഒക്കെ മാറുന്നു, ലൊക്കേഷൻ, അതിൻ്റെ വർക്കുകൾ, ഇതെങ്ങനെ ഈ ഒരു അത്ഭുതം നടക്കുന്നു എന്നുള്ള ഒരു കൗതുകം സിനിമ കാണുന്ന സമയത്ത് ചെറുപ്പത്തിൽ ഉണ്ടായിരുന്നു. ക്രെഡിറ്റ്സ് വരുമ്പോൾ ഓരോ ഡിപ്പാർട്ട്മെന്റുകളിലും വർക്ക് ചെയ്ത ആളുകളുടെ പേരൊക്കെ വായിക്കും. അപ്പോ ഈ ഡിപ്പാർട്ട്മെന്റുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ പോലും അറിയില്ല. സിനിമ അന്നും ഇന്നും ഒരത്ഭുതമായിട്ട് തോന്നുന്നു.&lt;/p&gt;&lt;p&gt;പ്ലസ് ടുവിൽ എത്തുമ്പോഴാണ് നമുക്കൊരു കഴിവുണ്ടെന്ന് തിരിച്ചറിയുന്നതും കലോത്സവ വേദിയിൽ ഒരു ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുന്നതും. അപ്പോൾ പ്ലസ് ടുവിന് ശേഷം ഒരു കോൺഫിഡൻസ് ആയി. ഇനി എന്തെങ്കിലും പഠിക്കുന്നുണ്ടെങ്കിലും അത് സിനിമ തന്നെ അല്ലെങ്കിൽ ആർട്ട് ആയിട്ട് ബന്ധപ്പെട്ട് എന്തെങ്കിലും കാര്യം പഠിക്കണം എന്നുള്ളത് അപ്പോഴേ തീരുമാനിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഞാൻ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലാണ് പഠിച്ചത്. അവിടെ ആക്ടിങ് വിദ്യാർത്ഥിയായിരുന്നു. അവിടെ ഫസ്റ്റ് ഇയർ പഠിക്കുന്ന സമയത്താണ് അങ്കമാലി ഡയറീസിന്റെ ഓഡിഷൻ നടക്കുന്നത്. ആ ഓഡിഷനിൽ പങ്കെടുത്ത് സെലക്ഷൻ കിട്ടി. അതിലൊരു വേഷം ചെയ്തു. പിന്നീട് ലിജോ ജോസ് പലിശ്ശേരിയുടെ തന്നെ ഈ.മ.യൗ, ജെല്ലിക്കെട്ട് ഈ മൂന്ന് സിനിമകളിലും അഭിനയിച്ചു. പക്ഷേ ഒരു ആക്ടറിനെക്കാൾ ഉപരി ഉള്ളിൽ ഒരു തിരിച്ചറിവ് സംഭവിച്ചിരുന്നു, ഇതാണ് നമ്മുടെ മേഖല എന്നുള്ള രീതിയിൽ. സംവിധായകനാവുക എന്നുള്ളത് തന്നെയാണ് നമ്മുടെ പ്രധാന ലക്ഷ്യം.&lt;/p&gt;&lt;p&gt;അതിന് കുറച്ചും കൂടെ പഠനം ആവശ്യമാണ് എന്നത് കൊണ്ട് കോളേജ് പഠനം കഴിഞ്ഞതിനു ശേഷം അതിനുവേണ്ടി കുറെ സമയം. ചെലവഴിച്ചിരുന്നു. അതിനുശേഷം ഒരു കോൺഫിഡൻസ് ആയതിനുശേഷമാണ് സ്ക്രിപ്റ്റ് റൈറ്റിംഗിലോട്ട് വരുന്നത്. സ്വന്തമായി കഥ എഴുതി സംവിധാനം ചെയ്യാം, എനിക്ക് ഇത്തരത്തിലൊരു കഥ ഓഡിയൻസിനെ അല്ലെങ്കിൽ ഇത്തരത്തിലൊരു വിഷ്വൽ ട്രീറ്റ്മെന്റിലൂടെ ഒരു കഥ പറയാനാണ് താൽപ്പര്യം അതിനനുസരിച്ച് ഒരു കഥ വർക്ക് ചെയ്യുക, കഥാപാത്രങ്ങളെ രൂപപ്പെടുത്തുക എന്നുള്ള ഒരു പ്രോസസ്സിൽ തന്നെയാണ് സ്ക്രിപ്ട് എഴുതുന്നത്. അങ്ങനെയാണ് സിനിമയിലേക്കുള്ള ഒരു എൻട്രി സംഭവിച്ചത് ഇപ്പോഴും സംവിധായകനാവുക എന്നുള്ളത് തന്നെയാണ് സ്വപ്നം.&lt;/p&gt;&lt;p&gt;&lt;strong&gt;'മാജിക് മഷ്&zwnj;റൂംസ്' എന്ന പേരിന് പിന്നിൽ&lt;/strong&gt;&lt;/p&gt;&lt;p&gt;മാജിക് മഷ്റൂംസ് എന്ന പേര് സംഭവിക്കുന്നത് കൂണുകളും ഇതിലെ കഥാപാത്രങ്ങളും തമ്മിൽ ഒരു കണക്ഷൻ ഉണ്ട്. അവർക്കിടയിൽ ഉണ്ടാകുന്ന ഒരു മാജിക് ഉണ്ട്. അപ്പോ അത് അത് വെച്ചിട്ടാണ് അങ്ങനെ ഒരു ടൈറ്റിൽ നൽകുന്നത്. അതിനെപ്പറ്റി കൂടുതൽ ഇപ്പോൾ എനിക്ക് പറയാൻ സാധിക്കില്ല. ആ ഒരു മാജിക്കും ആ ഒരു കണക്ഷനും എന്താണെന്നുള്ളത് പ്രേക്ഷകർ സിനിമ കണ്ടു തന്നെ മനസ്സിലാക്കട്ടെ.&lt;/p&gt;&lt;p&gt;23-ാം തീയതി ചിത്രം റിലീസ് ആവുകയാണ്.നല്ല രീതിയിൽ ചെയ്തിട്ടുണ്ട് എന്നുള്ള ഒരു ആത്മവിശ്വാസം ഇതിന്റെ എല്ലാ ഡിപ്പാർട്ട്മെന്റിലും വർക്ക് ചെയ്ത അണിയറ പ്രവർത്തകർക്കുണ്ട്. അത് പ്രേക്ഷകരും 23-ാം തീയതി ഇരുകൈയും നീട്ടി സ്വീകരിക്കും എന്നുള്ള വിശ്വാസത്തിലാണ്. തീർച്ചയായും എല്ലാവരും തിയേറ്ററിൽ തന്നെ പോയി കാണുക, വിജയിപ്പിക്കുക.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;നേരിട്ട പ്രധാന വെല്ലുവിളികൾ&lt;/strong&gt;&lt;/p&gt;&lt;p&gt;വലിയ രീതിയിലുള്ള വെല്ലുവിളികളൊന്നും സിനിമയുമായി ബന്ധപ്പെട്ട് നേരിട്ടിട്ടില്ല. എങ്കിലും ഇതിന്റെ സ്ക്രീൻ പ്ലേ വർക്ക് ചെയ്യുന്ന സമയത്ത് അതിലെ ചില എലമെന്റുകൾ, ചില വിഷ്വൽ ട്രീറ്റ്മെന്റിന്റെ ഐഡിയാസ് അല്ലെങ്കിൽ ചില മാച്ച് കട്ട്, ചില ട്രാൻസിഷൻ അതിന്റെയൊക്കെ ഒരു പൂർണ്ണരൂപം എത്രത്തോളമാണെന്നുള്ളത് ആദ്യഘട്ടങ്ങളിൽ എഴുത്തുകാരന്റെ മനസ്സിലായിരിക്കും.&lt;/p&gt;&lt;p&gt;അതിന്റെ ഒരു പൂർണ്ണ രൂപത്തിൽ തന്നെ ഐഡിയ കിട്ടുന്ന രീതിയിൽ മറ്റ് ടെക്നീഷ്യന്മാരുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്ത് അവർക്കും കറക്റ്റ് ആയിട്ടുള്ള ഒരു പ്രോപ്പർ ഐഡിയ കിട്ടിയാലാണ് നമുക്ക് അതേ രീതിയിൽ അതിന്റെ ഔട്ട് എടുക്കാൻ സാധിക്കുക. നമ്മൾ എഴുതുന്ന സമയത്ത് നമ്മൾ വിചാരിച്ച അതേ വിഷ്വലിലോട്ട് തന്നെ ഇതിന്റെ ഒരു ഫൈനൽ ഔട്ട് കൊണ്ടുവരിക എന്നുള്ളത് ഒരു കുറച്ച് ശ്രമകരമായിട്ടുള്ള കാര്യമായിരുന്നു, എങ്കിലും അത് കറക്റ്റ് ആയി മനോഹരമായി നമ്മുടെ സിനിമയിൽ സംഭവിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/magic-mushrooms-directed-by-nadirshah-writer-akash-dev-interview-articleshow-42megg3"/>
        </item>
        <item>
            <title><![CDATA['അറിയാതെ പാടിയ ഐറ്റം സോങ്!'; മജക്കോ മല്ലികയുടെ കഥ പറഞ്ഞ് ആനന്ദ് ശ്രീരാജ്]]></title>
            <link>https://www.asianetnews.com/celebrity-interviews/mohanlal-movie-empuraan-and-kattalan-singer-anand-sreeraj-interview-articleshow-7uh8m25</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/mohanlal-movie-empuraan-and-kattalan-singer-anand-sreeraj-interview-articleshow-7uh8m25</guid>
            <pubDate>Wed, 25 Feb 2026 16:26:32 +0530</pubDate>
            <description><![CDATA[&lt;p&gt;&lsquo;തെലുങ്കിലും തമിഴിലും ഇത്തരം പാട്ടുകൾ കേൾക്കുന്നത് പോലെ ആളുകൾക്ക് മലയാളത്തിൽ കേൾക്കാൻ ബുദ്ധിമുട്ടുണ്ട്.&rsquo;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kja6sz1hw6vhazjwrhgp922d,imgname-anand-sreeraj-1772016696368.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&quot;പിതാവിന്റെയും പുത്രന്റെയും ഇടയിൽ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്. തമോഗോളങ്ങളുടെ എമ്പുരാൻ...&quot; ഡയലോഗിനു പിന്നാലെ, എമ്പുരാനേ എന്ന് രോമാഞ്ചമുണ്ടാക്കുന്ന ആനന്ദ് ശ്രീരാജിൻ്റെ തുറന്ന ശബ്ദം. എമ്പുരാൻ സിനിമയുടെ ട്രെയ്&zwnj;ലറിനൊപ്പം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ അതേ ശബ്ദമാണ് മജക്കോ മല്ലികയുടേതും. 'കാട്ടാളനിൽ' ഭദ്രയ്ക്ക് ഒപ്പം പാടിയ പാട്ടിന്റെ വിശേഷങ്ങളുമായി ആനന്ദ് ശ്രീരാജ്.&lt;/p&gt;&lt;p&gt;&lt;strong&gt;അജനീഷ് ലോക്നാഥ് ഓർത്തുവച്ച ശബ്ദം&lt;/strong&gt;&lt;/p&gt;&lt;p&gt;അജനീഷ് സാറിൻ്റെ 'മാക്സ്' എന്ന കന്നഡ സിനിമയുടെ ഒരു ഡബ്ബ് സോങ് 2024ൽ പാടിയിരുന്നു. അങ്ങനെ എൻ്റെ ശബ്ദം അജനീഷ് സാറിൻ്റെ മനസിൽ രജിസ്ട്രേഡ് ആയി. ആർട്ടിസ്റ്റ് കോ ഓർഡിനേറ്റർ കെ ഡി വിൻസൻ്റ് സാർ ആണ് ഒന്ന് ട്രയൽ ചെയ്ത് നോക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത്. അന്നിത് ഏത് സിനിമയ്ക്കാണെന്ന് പറഞ്ഞിരുന്നില്ല. ട്രയൽ കഴിഞ്ഞ് പിന്നീട് അപ്ഡേറ്റ്സും ലഭിച്ചില്ല. വേറെയും ചിലർ ട്രയൽ ചെയ്തു നോക്കി. പിന്നെയാണ് കാട്ടാളൻ ആണ് സിനിമ എന്ന് അറിയുന്നത്. പാട്ട് റിലീസാകുന്നതിനും മൂന്ന് ദിവസം മുമ്പ് ആണ് എൻ്റെ ശബ്ദം കൺഫേമായെന്നും പാടാൻ വരാനും പറഞ്ഞത്. പ്രണയദിനത്തിൽ പാട്ട് റിലീസായി.&lt;/p&gt;&lt;p&gt;&lt;strong&gt;ബിഫോർ ആൻഡ് ആഫ്ടർ എമ്പുരാൻ&lt;/strong&gt;&lt;/p&gt;&lt;p&gt;ബിഫോർ ആൻഡ് ആഫ്ടർ എമ്പുരാൻ എന്ന തരത്തിൽ എൻ്റ കരിയർ മാറി മറിഞ്ഞു. എമ്പുരാന് മുമ്പേ ദീപക് ദേവിൻ്റെ തന്നെ ബ്രോ ഡാഡി, തലവൻ എന്നീ ചിത്രങ്ങൾക്കായി രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്. വേറെയും ഒരുപാട് പാട്ടുകൾ പാടി. ഒന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ എമ്പുരാനു ശേഷം പാൻ ഇന്ത്യൻ സ്വീകാര്യത ലഭിച്ചു. അതിനു ശേഷം കന്നഡയിലും തമിഴിലും അരങ്ങേറ്റം കുറിക്കാനായി. രണ്ട് സിനിമകളും റിലീസിന് ഒരുങ്ങുകയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;വില്ലിങ്ടൺ ഐലൻ്റ്&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങളുടെ ബേബി ബാൻഡ് ആണ് വില്ലിങ്ടൺ ഐലൻ്റ്. ബാൻഡ് തുടങ്ങിയിട്ട് മൂന്നാം വർഷമാണ്. ഒരുപാട് ഷോകൾ ചെയ്തുകഴിഞ്ഞു, ഒരു ആൽബം റിലീസ് ചെയ്തു. എമ്പുരാന് ശേഷം ആളുകൾ കൂടുതൽ തിരിച്ചറിയുന്നുണ്ട്. എനിക്കും എനിക്ക് ചുറ്റുമുള്ളവർക്കും എമ്പുരാന് ശേഷം ഒരുപാട് കാര്യങ്ങൾ മാറി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;strong&gt;പരിമിതികളില്ല..&lt;/strong&gt;&lt;/p&gt;&lt;p&gt;എമ്പുരാനെ മാത്രമല്ല, ചത്താ പച്ചയിലെ 'ലെവൽ അപ്പും' സ്പായിലെ 'മൂത്തവർ ചൊല്ലും' എന്ന പാട്ടും മജക്കോ മല്ലികയുമെല്ലാം വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ ഹൈ എനർജി വേണ്ടുന്ന പാട്ടുകൾ ആണ്. മെലഡീസ് പാടാനും ഇഷ്ടമാണ്. എന്നാൽ എൻ്റെ സ്ട്രോങ് സൈഡ് ഇതാണ് എന്നെനിക്കറിയാം. ദീപക്കേട്ടനും എന്നോട് അതുതന്നെയാണ് പറയാറുള്ളത്. സ്ട്രോങ് സൈഡിനെ കൂടുതൽ നന്നാക്കി കൊണ്ടുവരിക. ഞങ്ങളുടെ ബാൻഡിൻ്റെ ഒറിജിനൽസിൽ ഞാൻ തന്നെയാണ് മെലഡീസ് പാടുന്നത്. സിനിമയിൽ അതു ചെയ്യാൻ മെലഡീസ് സ്ട്രോങ് സൈഡായിട്ടുള്ളവർ ഉണ്ടല്ലോ. ഞാൻ എല്ലാത്തിനോടും വളരെ ഗ്രേറ്റ്ഫുൾ ആണ്. പതിനഞ്ച് വയസൊക്കെ മുതൽ ആഗ്രഹിക്കുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;അറിയാതെ പാടിയ ഐറ്റം സോങ്&lt;/strong&gt;&lt;/p&gt;&lt;p&gt;പാടിയത് ഒരു ഐറ്റം സോങ് ആണെന്ന് പാട്ടിറങ്ങുന്നതിനു തൊട്ടു മുമ്പാണ് അറിയുന്നത്. ആളുകൾ തുള്ളുന്ന തരം പാട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൃത്യ സമയത്ത് ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അത് സംഭവിച്ചു. മലയാളത്തിൽ കലാപക്കാര കഴിഞ്ഞ് ഇതുപോലെ ഒന്ന് ഇറങ്ങിയിട്ടില്ല.&lt;/p&gt;&lt;p&gt;തെലുങ്കിലും തമിഴിലും ഇത്തരം പാട്ടുകൾ കേൾക്കുന്നത് പോലെ ആളുകൾക്ക് മലയാളത്തിൽ കേൾക്കാൻ ബുദ്ധിമുട്ടുണ്ട്. മലയാളം ഹിന്ദിയോടോ തമിഴിനോടോ ഒക്കെ താരതമ്യം ചെയ്താൽ അത്ര സംഗീതാത്മകമായ ഭാഷയല്ലെന്നാണല്ലോ പറയുന്നത്. കലാപക്കാര ആണെങ്കിൽ പോലും ആളുകൾക്ക് ആദ്യം കേൾക്കാനൊരു കല്ലുകടിപോലെയായിരുന്നു. മജക്കോ മല്ലികയും കേട്ട് കേട്ട് ഇഷ്ടപ്പെടുകയാണ് പ്രേക്ഷകർ.&lt;/p&gt;&lt;p&gt;&lt;strong&gt;ഇത് ഭദ്രയുടെ പാട്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;ഭദ്രയാണ് കോ സിങ്ങർ. അവർ ഭയങ്കര അടിപൊളി ഗായികയാണ്. ഞാൻ മജക്കോ മല്ലികയെ ഭദ്രയുടെ പാട്ടായിട്ടാണ് കാണുന്നത്. ഭദ്രയ്ക്ക് നന്നായി ഷൈൻ ചെയ്യാനായി. ഞങ്ങൾ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Gowry Priya J</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/mohanlal-movie-empuraan-and-kattalan-singer-anand-sreeraj-interview-articleshow-7uh8m25"/>
        </item>
        <item>
            <title><![CDATA['ഖിഡ്കി ഗാവ്' മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള സിനിമ; സഞ്ജു സുരേന്ദ്രൻ അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/khidki-gaav-movie-sanju-surendran-interview-if-on-a-winter-s-night-iffk-2025-articleshow-alq5hib</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/khidki-gaav-movie-sanju-surendran-interview-if-on-a-winter-s-night-iffk-2025-articleshow-alq5hib</guid>
            <pubDate>Wed, 17 Dec 2025 14:42:14 +0530</pubDate>
            <description><![CDATA[&lt;p&gt;മുപ്പതാമത് ഐഎഫ്എഫ്കെയിൽ അന്താരാഷ്&zwnj;ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഖിഡ്കി ഗാവ് എന്ന ചിത്രത്തിന്റെ സംവിധായകൻ സഞ്ജു സുരേന്ദ്രനുമായി അഭിമുഖം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcns9m9hbh08mpp2ftmztejn,imgname-597947102-1511793139877991-1971094996193008898-n-1765962731825.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദേശീയ പുരസ്&zwnj;കാര ജേതാവ് സഞ്ജു സുരേന്ദ്രന്റെ രണ്ടാം ഫീച്ചർ സിനിമയായ ഖിഡ്കി ഗാവ് (If On A Winter's Night) മുപ്പതാമത് ഐഎഫ്എഫ്കെയിൽ അന്താരാഷ്&zwnj;ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹൈലൈഫ് വിഷൻ അവാർഡ് കരസ്ഥമാക്കിയ ചിത്രത്തിന്റ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണലൈനുമായി പങ്കുവയ്ക്കുന്നു സംവിധായകൻ സഞ്ജു സുരേന്ദ്രൻ.&lt;/p&gt;&lt;h2&gt;എന്താണ് ഖിഡ്കി ഗാവ്?&lt;/h2&gt;&lt;p&gt;ഖിഡ്കി ഗാവ് ഡൽഹി ബേസ് ചെയ്തിട്ടുള്ള ഒരു സിനിമയാണ്. ഡൽഹിയിലുള്ള ഒരു സ്ഥലത്തിന്റെ പേരാണ് ഖിഡ്കി ഗാവ് എന്നുള്ളത്. പ്രധാനമായിട്ടും ആർട്ടിസ്റ്റുകളോ അല്ലെങ്കിൽ സ്റ്റുഡൻ്റ്സോ അങ്ങനെ ആൾക്കാരൊക്കെ താമസിക്കുന്ന സ്ഥലമാണ്. കുറച്ചുംകൂടി ഒരു ചീപ്പ് അക്കോമഡേഷൻ ഒക്കെ അവിടെ കിട്ടും. രസമുള്ള ഒരു കൾച്ചറും സംഭവങ്ങളും ഒക്കെയുള്ള ഒരു സ്പേസ് ആണ് ഖിഡ്കി ഗാവ്. അപ്പോ ആ ഒരു സ്പേസിനെ ബേസ് ചെയ്തിട്ടാണ് നമ്മുടെ കഥ നടക്കുന്നത്. അതിലൊരു മൂന്ന് കഥകൾ ഇഴചേരുന്ന രീതിയിലാണ് നമ്മൾ ചെയ്തിട്ടുള്ളത്. ഇംഗ്ലീഷ് ടൈറ്റിൽ വരുന്നത് 'ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്' എന്നുള്ള രീതിയിലാണ്. ഡൽഹി പശ്ചാത്തലമായിട്ടുള്ള, ഡൽഹിയിൽ നടക്കുന്ന മലയാളികളുടെ ഒരു കഥ എന്നുള്ള രീതിയിലാണ് സിനിമ ചെയ്തിട്ടുള്ളത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഡൽഹി ഒരു പ്രധാന കഥാപാത്രം&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു ക്ലോസർ ആയിട്ടുള്ള ഹ്യൂമൻ റിലേഷൻഷിപ്പിൽ ലെൻസ് ഫോക്കസ് ചെയ്യുകയാണ് ഈ ചിത്രത്തിൽ. അതായത് മനുഷ്യ ബന്ധങ്ങൾ, സൗഹൃദങ്ങൾ അല്ലെങ്കിൽ ഒരു മോഡേൺ റിലേഷൻഷിപ്സ് അതിനെക്കുറിച്ചുള്ള ഒരു എക്സ്പ്ലോറേഷൻസ് ഈയൊരു തരത്തിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ ഈ സിറ്റി സ്പേസ് അതിലൊരു ഇംപോർട്ടന്റ് ക്യാരക്ടർ ആയിട്ട് മാറുകയാണ്. ഡൽഹി എന്ന് പറഞ്ഞ നഗരം വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ക്യാരക്ടർ ആവുകയാണ്. ഒരു വിനോദസഞ്ചാര കേന്ദ്രത്തെ എന്ന തരത്തിലുള്ള ഡൽഹിയല്ല നമ്മൾ ചിത്രീകരിച്ചിരിക്കുന്നത്. സാധാരണക്കാർ അവിടെ പോകുന്ന സമയത്ത് കാണുന്നതും എക്സ്പീരിയൻസ് ചെയ്യുന്നതും അല്ലെങ്കിൽ ഫീൽ ചെയ്യുന്നതുമായിട്ടുള്ള ഒരു ഡൽഹി ഉണ്ട്. അപ്പോ അങ്ങനത്തെ ഒരു ഡൽഹിയുടെ ഒരു ഫീലും സംഭവവുമാണ് നമ്മൾ കൊണ്ടുവന്ന് ശ്രമിച്ചിട്ടുള്ളത്. അപ്പോ കുറേകൂടി ഒരു ഇന്റർപേഴ്സണൽ ഹ്യൂമൻ റിലേഷൻഷിപ്സ്, പുതിയ കാലത്തിലെ പ്രണയങ്ങൾ, ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്സ്, ഡേറ്റിംഗ് അത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ചുള്ള ഒരു ഒരു ആലോചനകളൊക്കെയാണ് സിനിമയിലുള്ളത്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയപ്പോഴുണ്ടായ പ്രേക്ഷക പ്രതികരണം&lt;/strong&gt;&lt;/p&gt;&lt;p&gt;ബുസാൻ സത്യത്തിൽ ഒരു മനോഹരമായ അനുഭവമായിരുന്നു, ഞാൻ ആദ്യമായാണ് പുറത്തുള്ള ഒരു അന്താരാഷ്&zwnj;ട്ര ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. അവിടുത്തെ പ്രേക്ഷകർ വളരെ റിസപ്റ്റീവ് ആയിട്ടുള്ള രീതിയിലായിരുന്നു സിനിമയെ സ്വീകരിച്ചിട്ടുണ്ടായിരുന്നത്. സിനിമയായിട്ട് വളരെയധികം ഇൻവോൾവ് ആയിട്ടാണ് സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും സംസാരിക്കുന്നതൊക്കെ. സിനിമ കഴിഞ്ഞതിന് ശേഷമുള്ള ചോദ്യോത്തര വേള ഗംഭീരമായിരുന്നു. നമ്മുടെ സിനിമയുടെ എല്ലാവരും അവിടെയുണ്ടായിരുന്നു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭാനുപ്രിയയും, റോഷനും ഉണ്ടായിരുന്നു. അവരെ സംബന്ധിച്ചും മികച്ച അനുഭവമായിരുന്നു ബുസാൻ. റെഡ് കാർപ്പറ്റ് ഒക്കെ നന്നായിരുന്നു, റോഷന്റെ കോസ്റ്റ്യൂം ഒക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;റോഷനും ഭാനുപ്രിയയും മറ്റ് കാസ്റ്റിംഗും&lt;/strong&gt;&lt;/p&gt;&lt;p&gt;എന്റെ ഒരു ഐഡിയയിൽ ഇപ്പോൾ സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് കാസ്റ്റിങ്ങ്. അത് ലൊക്കേഷൻ കാസ്റ്റിംഗ് ആയിക്കോട്ടെ, അതേസമയം ആക്ടേഴ്സിന്റെ കാസ്റ്റിംഗ് ആയിക്കോട്ടെ. പൊതുവെ അതിന് ഒരുപാട് സമയം ആവശ്യമായി വരാറുണ്ട്. ഈ സിനിമയിൽ ചില ആക്ടേഴ്സ് വളരെ ഫിക്സ്ഡ് ആയിരുന്നു. തുയടക്കം മുതലേ അവരുണ്ടായിരുന്നു. റോഷൻ ആദ്യം മുതലേ ഈ ഒരു പ്രൊജക്റ്റിന്റെ ഭാഗം ആയിരുന്നു. റോഷന് ഒരു നിഷ്കളങ്കതയുണ്ട്. അത് ഈ കഥാപാത്രത്തിന് ചേരുന്നതായിരുന്നു. ഭാനുപ്രിയ ലാസ്റ്റ് മിനിറ്റിലാണ് വരുന്നത്. പക്ഷെ ഭാനു പെട്ടെന്ന് തന്നെ ആ ഒരു സ്ക്രിപ്റ്റ് പഠിച്ചെടുത്തിരുന്നു. പെട്ടെന്ന് തന്നെ കഥാപാത്രത്തിന്റെ മൂഡിലേക്ക് എത്തിയിട്ടുണ്ടായിരുന്നു. ഭാനുവും റോഷനും തമ്മിലുള്ള കെമിസ്ട്രിയും വളരെ നല്ലതായിരുന്നു. ഡൽഹിയിൽ വന്നതിന് ശേഷമാണ് ആദ്യമായി അവർ തമ്മിൽ കാണുന്നത് തന്നെ. ആ കെമിസ്ട്രി രൂപപ്പെട്ടതുകൊണ്ട് തന്നെ നമുക്ക് കുറച്ചുകൂടി ഇമ്പ്രവൈസ് ചെയ്യാനും ചില രംഗങ്ങൾ വേറെ രീതിയിൽ ശ്രമിച്ചുനോക്കാനൊക്കെ വളരെയധികം സഹായിച്ചു. ഒപ്പം തന്നെ എടുത്ത് പറയേണ്ട രണ്ട് പേരാണ് ജിതേഷും ആരതിയും. ജിതേഷ് കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ സ്റ്റുഡന്റ് ആയിരുന്നു. ജിതേഷ് വളരെ മനോഹരമായിട്ടാണ് ആ ഒരു ക്യാരക്ടറിനെ പോർട്രൈ ചെയ്തിട്ടുള്ളത്. സിനിമ കണ്ടാൽ മനസിലാവും വളരെ ഗ്രേസ്ഫുൾ ആയാണ് ജിതേഷ് ചെയ്&zwnj;തിട്ടുള്ളത്&zwnj;. അതുപോലെ തന്നെ ആരതിയുടെ കഥാപാത്രം. ആരതി കഥാപാത്രത്തിന് വളരെ അനുജോജ്യമായ ഒരാളായിരുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;തിരക്കഥാകൃത്തായി ഡോ. രേഖ രാജ്&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതൊരു ഇൻഡിപെൻഡന്റ് സ്ക്രിപ്റ്റ് ആണ്. പൊതുവായി നമുക്ക് പല ഫിലിം പ്രൊജക്റ്റുകളെ കുറിച്ചുള്ള ഐഡിയകളും മറ്റുമൊക്കെ ഉണ്ടായിരിക്കും. പക്ഷെ അത് പലതും നടക്കാറില്ല. നടന്നത് ഈ പ്രൊജക്ട് മാത്രമാണ്. ഏദന്റെ സമയത്ത് ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വർക്ക് ചെയ്യുകയായിരുന്നു. ആ സമയത്ത് രേഖയാണ് എസ്. ഹരീഷിന്റെ കഥകൾ പരിചയപ്പെടുത്തുന്നത്. ഹരീഷിന്റെ കഥകൾ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. അപ്പൊ ഹരീഷിനായിട്ട് സംസാരിച്ചു. പിന്നെ നമ്മളത് സ്ക്രിപ്റ്റ് ആയിട്ടുള്ള രീതിയിൽ ഡെവലപ്പ് ചെയ്യുകയും സിനിമ ചെയ്യുകയുമാണ് ചെയ്തിട്ടുണ്ടായിരുന്നത്. രേഖയാണ് ഇതിന്റെ സ്ക്രിപ്റ്റ് ചെയ്തത്. എല്ലാ വിന്റർ സീസണിലും നമ്മളിത് ചിത്രീകരിക്കണമെന്ന് വിചാരിച്ചിട്ടുണ്ടായിരുന്നു. പല കാരണങ്ങൾകൊണ്ടും അത് നടന്നില്ല. ഒരു പ്രൊഡ്യൂസർ ഈ സിനിമയ്ക്ക് വന്നിട്ടുണ്ടായിരുന്നു. പക്ഷെ അവസാന നിമിഷം അദ്ദേഹം പിന്മാറി. അതിനുശേഷം നമ്മൾ തന്നെ എല്ലാ റിസോഴ്സും കണ്ടെത്തി, സുഹൃത്തുക്കളുമായി ചേർന്നാണ് ചെയ്തത്.&lt;/p&gt;&lt;p&gt;&lt;strong&gt;എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പായൽ കപാഡിയ&lt;/strong&gt;&lt;/p&gt;&lt;p&gt;പായൽ സത്യത്തിൽ ഒരു ഇന്റർനാഷണൽ സെലിബ്രിറ്റിയാണ്. കാരണം നമ്മൾ ജപ്പാനയിലുള്ള ആരെയെങ്കിലും പരിചയപ്പെടുമ്പോൾ എഫ്ടിഐഐലാണ് പഠിച്ചത് എന്ന് പറയുമ്പോൾ അവർക്ക് പെട്ടെന്ന് മനസിലാവും. ഞാൻ പായലിന് സിനിമ അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. പായലിന് അത് വളരെയധികം ഇഷ്ടപ്പെട്ടു. ഞങ്ങൾ അതിനെ കുറിച്ച് ഒരുപാട് ചർച്ച ചെയ്തിരുന്നു. അങ്ങനെയാണ് പായൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എത്തുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;എട്ട് വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ സിനിമയുമായി ഐഎഫ്എഫ്കെയിൽ&lt;/strong&gt;&lt;/p&gt;&lt;p&gt;കോളേജിൽ പഠിക്കുന്ന കാലംതൊട്ടേ ഐഎഫ്എഫ്കെയിൽ പോകുന്നുണ്ട്. ഇപ്പോഴും ഓർമ്മയുണ്ട് സുഹൃത്തിനൊപ്പം ആദ്യമായി ഐഎഫ്എഫ്കെയ്ക്ക് പോകുന്ന സമയത്ത് ഒരു സംവിധായകനെ ട്രെയിനിൽ വച്ച് പരിചയപ്പെടുന്നു, അവരുമായി സിനിമയെ പറ്റി സംസാരിക്കുന്നു. ഞാൻ ഞാൻ തൃശ്ശൂരാണ് പഠിച്ചിട്ടുണ്ടായിരുന്നത്. അവിടെ ഓൾറെഡി ഒരു നല്ല ഫിലിം കൾച്ചറും അതുപോലെ ഫിലിം സൊസൈറ്റീസും ഒക്കെ ഉണ്ടായിരുന്നു. ഐഎഫ്എഫ്കെയിൽ പോയത് കൊണ്ട് കുറെയേറെ പുതിയ സിനിമകൾ കാണാൻ കഴിഞ്ഞിരുന്നു. എന്റെയൊരു ഫിലിമോഗ്രഫി നോക്കുന്ന സമയത്ത്, എന്റെ ഡിപ്ലോമ സിനിമ ഉണ്ട്. നെടുമുടി വേണു ചേട്ടൻ ഒക്കെയാണ് അതിൽ അഭിനയിച്ചിട്ടുണ്ടായിരുന്നത്. അത് ഐഎഫ്എഫ്കെയിൽ സെലക്ഷന് ഉണ്ടായിരുന്നു. ഇരുപത്തിരണ്ടാം ഐഎഫ്എഫ്കെയിൽ ഏദൻ തിരഞ്ഞടുക്കപ്പെട്ടിരുന്നു, ഇതിപ്പോൾ മുപ്പതാമത്തെ ഐഎഫ്എഫ്കെയായി. എന്റെ സിനിമാജീവിതത്തിൽ ഐഎഫ്എഫ്കെയ്ക്ക് വലിയ പങ്കുണ്ട്. ഇതിപ്പോൾ ഒരു ഹോംകമിങ്ങ് പോലെയുണ്ട്. ബുസാനിൽ പോയി, അവാർഡ് നേടി, പക്ഷെ ഇതിപ്പോൾ സുഹൃത്തുക്കൾക്കും കാണാൻ കഴിയും. അത് വ്യത്യസ്തമായ ഒരനുഭവമാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഐഎഫ്എഫ്&zwnj;കെ പ്രതീക്ഷകൾ, മാറ്റങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;സത്യത്തിൽ ഇത് വളരെ നല്ലതാണ്. നല്ല ഫിലിം മേക്കേഴ്&zwnj;സിനെ, പുതിയ സംവിധായകരെ, സ്വതന്ത്ര സംവിധായകരെയെല്ലാം അവർ പ്രൊമോട്ട് ചെയ്യുന്നുണ്ട്. അത് നല്ലതാണ്. ആ വർഷത്തെ പ്രധാന മെയിൻസ്ട്രീം സിനിമകൾ, ഇൻഡസ്ട്രിയിൽ ലാൻഡ്മാർക്ക് ആയിട്ടുള്ള സിനിമകൾ എന്നിവയ്ക്ക് മാത്രമായി ഗാല സെഷൻ പോലെയുള്ളത് വച്ചാൽ നല്ലതായിരിക്കും. ഡൈവേഴ്സിറ്റി, ഇൻക്ലൂഷൻ ഒക്കെയുണ്ടാവുന്നത് ഫെസ്റ്റിവലിന് ഗുണം ചെയ്യും. ബെർലിനിൽ എല്ലാം അങ്ങനെയുണ്ട്. ചില ബോളിവുഡ് സിനിമകളെല്ലാം അവിടെ സ്&zwnj;ക്രീൻ ചെയ്യാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇഷ്ടപ്പെട്ട ഫിലിംമേക്കേഴ്&zwnj;സ്&lt;/strong&gt;&lt;/p&gt;&lt;p&gt;രണ്ട് പ്രധാന ഫിലിം മേക്കേഴ്&zwnj;സ് ആണുള്ളത്. ഒന്ന് തീർച്ചയായും മണി കൗൾ. എനിക്ക് തോന്നുന്നത് മണി കൗൾ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഫിലിംമേക്കേഴ്&zwnj;സിൽ ഒരാളാണ്. അബ്ബാസ് കിയറോസ്തമിയെ പോലെയൊരു സ്വീകാര്യത മണി കൗളിന് കിട്ടിയിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. ഷിമോൺ ഘടക്കുമായുള്ള അദ്ദേഹത്തിന്റെ ഒരു അഭിമുഖം വായിക്കുകയായിരുന്നു ഞാൻ. സിനിമയെ കുറിച്ചുള്ള വ്യക്തമായ ധാരണ, ചിന്തകളിലുള്ള വ്യക്തത എല്ലാം കാണാൻ കഴിയും. ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ അധ്യാപകനായിരുന്നു. മനോഹരമായ അനുഭവമായിരുന്നു അത്. അന്നത്തെ ഞങ്ങൾ ഒൻപത് പേരുടെ ജീവിതത്തിലും വലിയ സ്വാധീനമാണ് അത് ചെലുത്തിയത്. എഴുത്തിന്റെ കാര്യത്തിലും വർക്കുകളുടെ കാര്യത്തിലും മണി കൗൾ ഏറ്റവും പ്രധാനപ്പെട്ട ഫിലിംമേക്കർ തന്നെയാണ്. പിന്നെയൊരാൾ റോബർട്ട് ബ്രസൺ ആണ്. നോട്ട്സ് ഓൺ ദി സിനിമാട്ടോഗ്രാഫർ എന്ന അദ്ദേഹത്തിന്റെ പുസ്തകമുണ്ട്. സിനിമയുടെ ബൈബിൾ എന്ന് പറയാം അതിനെ. അദ്ദേഹത്തിന്റെ സിനിമയെ കുറിച്ചും, ജീവിതത്തെ കുറിച്ചുമുള്ള മനസിലാക്കലുകളാണ് ആ പുസ്തകം. ചില സമയത്ത് പോയട്രി പോലെയൊക്കെ തോന്നാറുണ്ട്. സിനിമയുടെ ആത്മാവിനെ സ്പർശിച്ച ചുരുക്കം ചില ഫിലിംമേക്കേഴ്&zwnj;സേയുള്ളൂ. റോബർട്ട് ബ്രസൺ അത്തരത്തിലൊരാളാണ്. വളരെ വിഷണറി ആയിട്ടുള്ള ഫിലിം മേക്കർ ആണ്. മണി കൗളിനെയും അങ്ങനെ തന്നെയാണ് ഞാൻ കാണുന്നത്.&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/khidki-gaav-movie-sanju-surendran-interview-if-on-a-winter-s-night-iffk-2025-articleshow-alq5hib"/>
        </item>
        <item>
            <title><![CDATA['ഡര്‍ബി' പക്കാ എന്റർടെയ്നർ, പ്രേക്ഷകന് ആ ഫീൽ കിട്ടും; സംവിധായകൻ സജിൽ മമ്പാട് പറയുന്നു]]></title>
            <link>https://www.asianetnews.com/celebrity-interviews/malayalam-movie-derby-director-sajil-mampad-interview-articleshow-b3y6o0y</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/malayalam-movie-derby-director-sajil-mampad-interview-articleshow-b3y6o0y</guid>
            <pubDate>Thu, 26 Mar 2026 19:22:09 +0530</pubDate>
            <description><![CDATA[&lt;p&gt;കടകന് ശേഷം സജില്&zwj; മമ്പാട് സംവിധാനം ചെയ്യുന്ന ഡര്&zwj;ബി നാളെ തിയറ്ററുകളില്&zwj; എത്തും. ആ​ദ്യ സിനിമ പോലെ സജിലിന് ഇപ്പോൾ ടെൻഷനില്ല. അതിന് കാരണം തന്റെ സിനിമ വൃത്തിക്ക് ചെയ്തു എന്ന ആത്മവിശ്വാസമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmn6kxnntt8bfmwyhazma3n5,imgname-652002184-1484774712995984-5567634603851049482-n-1774533080757.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;ജിൽ മമ്പാട്. ഈ പേര് ഒരുപക്ഷേ മലയാളികൾക്ക് സുപരിചിതമാകുന്നത് 'കടകൻ' എന്ന ഹക്കീം ഷായുടെ സിനിമയിലൂടെ ആകും. കടകന്റെ സംവിധായകനായിരുന്നു സജിൽ. എന്നാൽ അതിന് മുൻപ് തന്നെ ഒരുപിടി മികച്ച ഷോർട് ഫിലിമുകൾ സജിലിന്റേതായി പുറത്തിറങ്ങിയിരുന്നു. ശേഷം സിനിമ എന്ന സ്വപ്ന ലോകത്തേക്ക് എത്തിപ്പെട്ടപ്പോൾ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിൽ ഒരാളായി സജിൽ മാറി. പേരിനൊപ്പം നാടിനെ നെഞ്ചോട് ചേർത്ത സജലിന്റെ രണ്ടാമത്തെ സിനിമയായ 'ഡർബി' നാളെ തിയറ്ററുകളിൽ എത്തുകയാണ്. ആ​ദ്യ സിനിമ പോലെ സജിലിന് ഇപ്പോൾ ടെൻഷനില്ല. അതിന് കാരണം തന്റെ സിനിമ വൃത്തിക്ക് ചെയ്തു എന്ന ആത്മവിശ്വാസമാണ്. സിനിമ നാളെ തിയറ്ററിൽ എത്താനിരിക്കെ 'ഡർബി' വന്ന വഴിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുകയാണ് സജിൽ മമ്പാട്.&lt;/p&gt;&lt;p&gt;&lt;strong&gt;എനിക്ക് ടെൻഷനില്ല&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതെന്റെ രണ്ടാമത്തെ സിനിമയാണ്. പക്ഷേ എനിക്ക് ടെൻഷൻ ഇല്ല. നമ്മുടെ ഒരു പ്രോഡക്ട് വൃത്തിക്ക് വന്നു എന്നതിൽ വളരെയേറെ സന്തോഷം. നമ്മൾ ചെയ്യേണ്ടത് പക്കാ പെർഫെക്ട് ആയിട്ട് തന്നെ ചെയ്തിട്ടുണ്ട്. ബാക്കി എല്ലാം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. പക്ഷേ നമുക്ക് ഭയങ്കരയിട്ടൊരു ആത്മവിശ്വാസം ഉണ്ട്. ഒരാളും മോശം പറയില്ലെന്ന ആത്മവിശ്വാസം.&lt;/p&gt;&lt;p&gt;&lt;strong&gt;ഡർബി പക്കാ എന്റർടെയ്നർ&lt;/strong&gt;&lt;/p&gt;&lt;p&gt;ക്യാമ്പസ് മിസ് ചെയ്യുന്ന ആളുകളും കോളേജ് കാലഘട്ടം കഴിഞ്ഞ് വന്ന ആളുകളും ഈ ജനറേഷനിലെ ക്യാമ്പസ് എന്താണെന്ന് അറിയാൻ ആ​ഗ്രഹിക്കുന്ന ആളുകൾക്കും ഇഷ്ടപ്പെടുന്ന സിനിമയാകും ഡർബി. ഫസ്റ്റ് ഇയറിൽ ക്യാമ്പസിൽ കയറി തേർഡ് ഇയർ കഴിഞ്ഞ് ഇറങ്ങുന്നൊരു ഫീൽ സിനിമ കാണുമ്പോൾ കിട്ടും. പക്കാ എന്റർടെയ്നറായിരിക്കും. ട്വിസ്റ്റോ മറ്റ് പരിപാടികളോ ഒന്നും തന്നെയില്ല. ഇപ്പോഴത്തെ ക്യാമ്പസ് എന്താണെന്ന് അറിയാൻ ആ​ഗ്രഹിക്കുന്നവർക്ക് ആ ഫീൽ കിട്ടുമെന്ന പ്രതീക്ഷ എനിക്കുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഡർബി എന്നായിരുന്നില്ല ആദ്യത്തെ പേര്&lt;/strong&gt;&lt;/p&gt;&lt;p&gt;രണ്ട് ടീമുകൾ തമ്മിലുള്ള മത്സരത്തിന് പറയുന്ന പേരാണ് ഡർബി. ഇതായിരുന്നില്ല ആദ്യ പേര്. എൽ ക്ലാസിക്കോ എന്നായിരുന്നു. പിന്നീട് ഐഡിയ ഡെവലപ്പ് ചെയ്ത് വന്നപ്പോഴേക്കും പേര് മാറിയതാണ്. ഞാൻ പഠിച്ച കോളേജ് ക്യാന്റീനിലെ ഒരു ചേട്ടൻ പറയാറുണ്ട് ആളുകളും വർഷങ്ങളുമെല്ലാം മാറും. പക്ഷേ ഇരുവിഭാ​ഗങ്ങൾ തമ്മിലുള്ള പ്രശ്നം, സീനിയർ ജൂനിയർ പ്രശ്നം, ഈ​ഗോ തുടങ്ങിയ കാര്യങ്ങൾ എപ്പോഴും കോളേജുകളിൽ കാണാൻ സാധിക്കും. 80കളായിക്കോട്ടേ 90കളായിക്കോട്ടേ അതങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്. പക്ഷേ കോളേജ് കഴിയുമ്പോൾ അതെല്ലാം തീരുകയും ചെയ്യും. അങ്ങനെ ഒരു സിനിമയ്ക്ക് എന്ത് പേരിടാം എന്ന ചിന്തയിലാണ് ഡർബിയിലേക്ക് എത്തുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ആദം സാബിക്ക്, സാഗർ സൂര്യ, അൽ അമീൻ..തുടങ്ങിയ താരനിര&lt;/strong&gt;&lt;/p&gt;&lt;p&gt;മുൻപ് റിലീസ് ചെയ്ത ക്യാമ്പസ് ചിത്രങ്ങൾ ഞാൻ റെഫറൻസിനായി എടുത്തിരുന്നു. അതിലെല്ലാം നിലവിലുള്ള ആർട്ടിസ്റ്റുകളെ അവരുടെ വയസ് കുറച്ചിട്ട് അവതരിപ്പിക്കുകയായിരുന്നു. അതിൽ നിന്നും വ്യത്യസ്തമായിട്ട് ഒരേ പ്രായത്തിലുള്ള ആളുകളെ കൊണ്ടുവരണമെന്ന് എനിക്ക് തോന്നി. ആദം സാബിക്ക്, സാ​ഗർ, അൽ അമീൻ, ഹരി ശിവറാം തുടങ്ങി എല്ലാവരും ജസ്റ്റ് ക്യാമ്പസ് കഴിഞ്ഞ്, അല്ലെങ്കിൽ ആ പ്രായത്തിലുള്ളവരാണ്. അവരെ വച്ച് സിനിമ ചെയ്യാൻ എനിക്ക് കുറച്ചു കൂടി എളുപ്പമായി. ആദ്യം മുതൽ അമീൻ സിനിമയിലുണ്ടായിരുന്നു. ആ പേര് വച്ചാണ് അവന്റെ സംഭാഷണങ്ങളെല്ലാം എഴുതിയതും. അവന് ഇപ്പോൾ 21 വയസായിട്ടേ ഉള്ളൂ. ബാക്കിയുള്ളവരെല്ലാം ഓരോഘട്ടത്തിലും വന്ന് ചേർന്നതാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പ്രകമ്പനത്തിന് മുൻപ് തന്നെ ഡർബിയുടെ വർക്കുകൾ ഞങ്ങൾ തുടങ്ങിയിരുന്നു. പക്ഷേ പ്രൊഡക്ഷനും കാര്യങ്ങളും ഓക്കെ ആകാൻ സമയമെടുത്തു. പ്രൊഡക്ഷൻ റെഡി ആയപ്പോഴേക്കും പ്രകമ്പനത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങിയിരുന്നു. അമീൻ വിളിച്ച് കാര്യം പറഞ്ഞപ്പോൾ, 'അമീനെ നീ പ്രകമ്പനവും ചെയ്യണം നമ്മടെ പടവും ചെയ്യണ'മെന്നാണ് ഞാൻ പറഞ്ഞത്. ഒടുവിൽ രണ്ട് പടവും നടന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ആ കൗതുകമാണ് എന്നെ സിനിമയിൽ എത്തിച്ചത്&lt;/strong&gt;&lt;/p&gt;&lt;p&gt;ചെറുപ്പം മുതൽ ആ​ഗ്രഹിക്കുന്ന കാര്യമായിരുന്നു സിനിമ. തിയറ്ററിലൊക്കെ പോയി സിനിമ കാണുമ്പോൾ ഇതെങ്ങനെ ആകും സെറ്റ് ചെയ്തിട്ടുണ്ടാകുക എന്ന് ചിന്തിച്ചിട്ടുണ്ട്. ഇതെങ്ങനെ വർക്ക് ചെയ്തു, ഷൂട്ട് ചെയ്തു തുടങ്ങിയ കൗതുകങ്ങൾ ഉള്ളിൽ ഉണ്ടായിരുന്നു. ആ കൗതുകമാണ് എന്നെ സിനിമയിൽ എത്തിച്ചത്. ഷോർട് ഫിലിം(എട്ടാം വയസിൽ) ചെയ്യുമ്പോൾ തന്നെ എന്തായാലും ഒരു സിനിമ ചെയ്യണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഉമ്മയ്ക്കും ഉപ്പയ്ക്കും താല്പര്യമില്ലാത്തൊരു ഫീൽഡ് ആയിരുന്നു സിനിമ. പിന്നീട് പിന്തുണച്ചു. നല്ലൊരു മനുഷ്യനാകണമെന്നെ അവർ പറയാറുള്ളൂ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;അങ്ങനെ ദൈവ ഭാ​ഗ്യം കൊണ്ടിപ്പോൾ ഫസ്റ്റ് പടം കഴിഞ്ഞ് രണ്ടാമത്തെ സിനിമ കിട്ടി. ദൈവത്തിനോട് നന്ദി പറയുന്നു. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരും സിനിമകൾ ചെയ്യാൻ നടക്കുന്നവരാണ്. പത്തും ഇരുപതും വർഷമായി സിനിമയ്ക്ക് പിന്നാലെ നടക്കുന്നവരുമുണ്ട്. ഒത്തിരി അടുത്തെത്തിയിട്ടും അവർക്ക് പക്ഷേ സിനിമ ചെയ്യാൻ പറ്റിയില്ല. ആ സമയത്ത് നമ്മുടേത് നടക്കുമ്പോൾ ദൈവത്തിന് നന്ദി. അതുപോലെ എല്ലാവരുടേയും നടക്കട്ടെ എന്നാണ് പ്രാർത്ഥന.&lt;/p&gt;&lt;p&gt;&lt;strong&gt;ലിജോ ജോസ് പെല്ലിശ്ശേരി എന്ന റോൾ മോഡൽ&lt;/strong&gt;&lt;/p&gt;&lt;p&gt;എന്റെ റോൾ മോഡൽ ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ്. അതിൽ മാറ്റമൊന്നും ഇല്ല. ലിജോ ചേട്ടൻ ഭയങ്കര സപ്പോർട്ട് ആണ്. എന്ത് കാര്യമുണ്ടെങ്കിലും അദ്ദേഹവുമായിട്ടാണ് ഞാൻ ആദ്യം ഡിസ്കസ് ചെയ്യുന്നത്. എന്റെ മെന്ററാണ്. വലിയൊരു ബാക് സപ്പോർട്ടാണ് അദ്ദേഹം. ഒന്നിനും ഇടപെടില്ല. പക്ഷേ കൺഫ്യൂഷൻ അടിച്ചിരിക്കുമ്പോൾ നമുക്ക് വേണ്ടത് കിട്ടും. ഫിലിം ഫെസ്റ്റിവലുകളിൽ വച്ചാണ് ഞങ്ങൾ പരിചയത്തിലാകുന്നത്. അങ്ങനെ വാലിബനിൽ പ്രീ പ്രൊഡക്ഷനിൽ എത്തി. അത് തീരും മുൻപാണ് കടകൻ വരുന്നത്. അതൊന്ന് ഡിലേ ആക്കാം എന്ന പ്ലാനിലായിരുന്നു ഞാൻ. പക്ഷേ 'പോയി കടകൻ ചെയ്യ് മോനെ' എന്നാണ് പുള്ളി പറഞ്ഞത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ആ​ഗ്രഹം ഒരു മമ്മൂട്ടി പടം&lt;/strong&gt;&lt;/p&gt;&lt;p&gt;ഡർബിയുടെ റിസൾട്ട് പോലെ ഇരിക്കും എന്റെ അടുത്ത സിനിമകൾ. പ്രേക്ഷകർ സിനിമ വർക്കാക്കിയാൽ അഭിനേതാക്കളുടെ ഡേറ്റ് കിട്ടാൻ പിന്നെ പാടില്ലല്ലോ. എന്റെ ഏറ്റവും വലിയ ആ​ഗ്രഹം മമ്മൂക്കയെ വച്ചൊരു പടം ചെയ്യാനാണ്. ആ അപ്രോച്ച് നടന്നു കൊണ്ടിരിക്കുന്നുണ്ട്. അടുത്തെത്തിയിട്ടില്ല. ഡർബി കൂടിയൊന്ന് സെറ്റായി കഴിഞ്ഞാൽ അവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃത്തിക്കൊരു പ്രൊഫൈയിൽ ആയിക്കഴിഞ്ഞ് അവിടെ എത്തുമ്പോൾ ഒരു മൂല്യം ഉണ്ടാവുമല്ലോ. മമ്മൂക്ക പടം ആക്ഷനുള്ളതായിരിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;ആക്ഷനിലൂടെ കഥ പറയാൻ ഇഷ്ടം&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്ക് ആക്ഷൻ സിനിമകളോടാണ് താല്പര്യം. ചെറുപ്പം മുതലായാലും ഞാൻ കാണുന്നതേറേയും ആക്ഷൻ പടങ്ങൾ തന്നെയാണ്. കടകനിൽ ആക്ഷനായിരുന്നു. ഡർബിയിലും ആക്ഷനുണ്ട്. ഇനി വരാൻ പോകുന്ന സിനിമകളും ആക്ഷൻ സിനിമകളായിരിക്കും. ആക്ഷനിലൂടെ കഥ പറയാനാണ് എനിക്ക് ഇഷ്ടം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ആട് 3യും പ്രതിഛായയും തിയറ്ററിൽ, ടെൻഷനുണ്ട്, പക്ഷേ..&lt;/strong&gt;&lt;/p&gt;&lt;p&gt;ആട് 3, പ്രതിഛായ തുടങ്ങിയ പടങ്ങൾ തിയറ്ററിൽ ഉണ്ട്. അതിന്റെ ടെൻഷനുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുടെ സിനിമയാണത്. ആട് ഫ്രാഞ്ചൈസിയിലെ മറ്റ് രണ്ട് പടങ്ങളും അത്രയും എൻജോയ് ചെയ്ത ആളാണ് ഞാൻ. നിവിൻ ചേട്ടന്റെ പ്രതിഛായയും ഉണ്ട്. നമ്മുടേത് തികച്ചും വ്യത്യസ്തമായൊരു ജോണറായത് കൊണ്ട് ആളുകൾ ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നുണ്ട്. വലിയ താരങ്ങളുടെ സിനിമയ്ക്ക് ഒപ്പം നമ്മുടെ ചെറിയ സിനിമയും കയറി വരുമെന്നാണ് എന്റെ പ്രതീക്ഷ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/malayalam-movie-derby-director-sajil-mampad-interview-articleshow-b3y6o0y"/>
        </item>
        <item>
            <title><![CDATA[രണ്ടുവർഷത്തെ പരിശ്രമം, ദൈർഘ്യം 147 മിനിറ്റ്; ഒടുവിൽ 'ഒരു അപസർപ്പക കഥ' ഐഎഫ്എഫ്കെയിൽ]]></title>
            <link>https://www.asianetnews.com/celebrity-interviews/30th-iffk-movie-oru-apasarpak-katha-director-arun-vardhan-interview-articleshow-cgom29p</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/30th-iffk-movie-oru-apasarpak-katha-director-arun-vardhan-interview-articleshow-cgom29p</guid>
            <pubDate>Thu, 18 Dec 2025 14:25:33 +0530</pubDate>
            <description><![CDATA[&lt;p&gt;മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തില്&zwj; പ്രദര്&zwj;ശിപ്പിക്കുന്ന &lsquo;ഒരു അപസര്&zwj;പ്പക കഥ&rsquo;യുടെ സംവിധായകന്&zwj; അരുണ്&zwj; വര്&zwj;ദ്ധനുമായി അഭിമുഖം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcraqrmwsasb09p7rwp2f8q8,imgname-597560191-1182244340555297-7973404308017294609-n-1766048129692.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സി&lt;/strong&gt;നിമാപ്രേമികളെ സംബന്ധിച്ച് ഐഎഫ്എഫ്കെ എന്നത് ഒരു ആവേശമാണ്. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഒരുപിടി മികച്ച സിനിമകൾ കാണാനുള്ള ആവേശം. സൗഹൃദങ്ങൾ പുതുക്കാനുള്ള, പുതിയ കൂട്ടുകാരെ കണ്ടെത്താനുള്ള, അവരുമായി സൊറ പറയാനുള്ള ആവേശം. ആ ആവേശത്തിലേക്കാണ് നിരവധി പുതിയ സംവിധായകരുടെ സിനിമകൾ എത്തുന്നത്. ഇവരെ ഇരുകയ്യും നീട്ടി സിനിമാപ്രേമികൾ ഏറ്റെടുത്തിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് മുപ്പതാമത് ചലച്ചിത്രമേളയിലും ഒരു സംവിധായകൻ എത്തുകയാണ്. പേര് അരുൺ വർദ്ധൻ. മലയാളം സിനിമ ഇന്ന് എന്ന വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന 'ഒരു അപസർപ്പക കഥ'യുടെ സംവിധായകനാണ് അരുൺ. കഴിഞ്ഞ പത്ത്, പന്ത്രണ്ട് വർഷമായുള്ള സിനിമാ യാത്രയുടെ സ്വപ്നസാക്ഷാത്കാരമാണ് അരുണിന് ഐഎഫ്എഫ്കെ. ആ യാത്രയെ കുറിച്ച് അരുൺ വർദ്ധൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് ഒരു അപസർപ്പക കഥ?&lt;/strong&gt;&lt;/p&gt;&lt;p&gt;സംവിധായകൻ എന്ന നിലയിലുള്ള എന്റെ ആദ്യത്തെ സിനിമയാണ് ഇത്. അപസർപ്പക കഥ എന്ന് പറഞ്ഞാൽ ഇംഗ്ലീഷിൽ ഡിറ്റക്ടീവ് സ്റ്റോറി എന്നാണ്. അതുമായി ബന്ധപ്പെട്ടൊരു എലമെന്റ് വരുന്നുണ്ടെങ്കിലും രണ്ട് സഹോദരിമാരെ കുറിച്ചാണ് ചിത്രം പറയുന്നത്. ചൈൽഡ്ഹുഡ് ട്രോമ ക്യാരി ചെയ്യുന്ന രണ്ടുപേരാണ് അവർ. ഒരു രാത്രിയിൽ നടക്കുന്നൊരു സ്റ്റോറിയാണത്. നീതു, ഷീല എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേര്. ഷീല ഒരു ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ സഫർ ചെയ്യുന്ന ആളാണ്. ഇതെല്ലാം ചൈൽഡ്ഹുഡ് ട്രോമയുടെ ഭാഗമായിട്ട് ഉണ്ടാകുന്നതാണ്. രണ്ടുപേരും റൈവൽ റിലേഷൻഷിപ്പ് ആണ്. കാരണം രണ്ടുപേർക്കും അവരുടെ പാസ്റ്റ് ക്യാരി ചെയ്യാൻ താല്പര്യമില്ല. അങ്ങോട്ടും ഇങ്ങോട്ടും ബ്ലെയിം ചെയ്യുന്ന ഡിസ്റ്റൻസിട്ട് ജീവിക്കുന്നവരാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഒരു ദിവസം രാത്രി യുറോപ്യൻ ട്രിപ്പിന്റെ ഭാ​ഗമായി ഷീലയുടെ പാർട്ടി നടക്കുകയാണ്. അവിടേക്ക് നീതു വരുന്നുണ്ട്. പക്ഷേ അവിടെ വച്ച് ഷീലയുടെ മൃതദേഹമാണ് നീതു കാണുന്നത്. പിന്നീട് ഒരു ലൂപ്പാണ്. നീതു ഒരു ഏഴെട്ട് മണിക്കൂർ ബാക്കിലേക്ക് ട്രാവൽ ചെയ്യും. ഓരോ പ്രാവശ്യവും ഈ ഡെഡ് ബോഡി കാണുമ്പോൾ അവള് ഈ ലൂപ്പിൽ പോവുകയാണ്. സോ റൈവലറി സിസ്റ്റർ(Rivalry sister) ആണെങ്കിലും ഷീ ജസ്റ്റ് സോൾവ്ഡ് ദ മർഡർ. ആ പാർട്ടിയിൽ ഉണ്ടായിരുന്ന ഒരു ആറ് പേര് സസ്പെക്ട്സ് ആണ്. ഓരോ ലൂപ്പിലും പുള്ളിക്കാരി ഓരോരുത്തരായിട്ട് ഇന്ററാക്ട് ചെയ്യുന്നു. പതുക്കെ ഷീലയുടെ പ്രോബ്ലംസ് റിയലൈസ് ചെയ്യുന്നു. തുടർ സംഭവങ്ങളാണ് സിനിമ പറയുന്നത്. മോസ്റ്റ്ലി ക്യാരക്ടർ ഡ്രൂൺ ആണ്.&lt;/p&gt;&lt;p&gt;&lt;strong&gt;എഴുത്തും സംവിധാനവുമല്ല, പ്രയാസം പ്രൊഡക്ഷൻ&lt;/strong&gt;&lt;/p&gt;&lt;p&gt;സംവിധാനം മാത്രമല്ല, സിനിമ എഴുതിയതും ഞാന്&zwj; തന്നെയാണ്. ഇവ രണ്ടിലും ഏറ്റവും പ്രയാസം പ്രൊഡക്ഷൻ ആയിരുന്നു. ഞാനും എന്റെ ഫ്രണ്ട്സും കൂടിയാണ് സിനിമ പ്രൊഡ്യൂസ് ചെയ്തത്. ഇങ്ങനത്തെ ഒരു കഥ പിക്ക് ചെയ്യുമ്പോൾ തന്നെ പ്രൊഡ്യൂസറെ കിട്ടാൻ സാധ്യതയില്ലെന്ന് അറിയാമായിരുന്നു. സിനിമ ഫീമെയിൽ ഓറിയന്റഡും ആണ്. എന്റെ ക്യാരക്ടറിന് ചേരുന്ന അഭിനേതാക്കളെ ഓഡിഷൻ ചെയ്താണ് എടുത്തത്. എല്ലാം മോസ്റ്റ്ലി ന്യൂ ഫേസസ് ആണ്. നമ്മൾ ഒരു 20 ദിവസം വർക്ക്ഷോപ്പ് കൊടുത്ത്, സിം​ഗ് സൗണ്ടിലാണ് സിനിമ എടുത്തിരിക്കുന്നത്. ബഡ്ജറ്റ് പ്രശ്നം നല്ലപോലെ ഉണ്ടായിരുന്നു. 2 വർഷം എടുത്താണ് സിനിമ പൂർത്തിയാക്കിയത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;പ്രതീക്ഷിച്ചതിലും ഡബിളായ ബജറ്റ്&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രതീക്ഷിച്ചതിലും കൂടുതൽ ബജറ്റ് സിനിമയ്ക്ക് ആയിട്ടുണ്ട്. 60, 65ല്&zwj; നിര്&zwj;ത്തണം എന്ന പ്ലാനിലായിരുന്നു. പക്ഷേ അതിന്&zwj;റെ ഡബിളായി. ടെക്നീഷ്യൻസിനെയൊക്കെ മാറ്റി ചെയ്യേണ്ടതായി വന്നു. അങ്ങനെ കുറേ പ്രശ്നങ്ങൾ. ഒരു ഡിപ്പാർട്ട്മെന്റിൽ തന്നെ രണ്ടും മൂന്നും പേരൊക്കെയാണ് വർക്ക് ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരു തീം ആയിട്ട് വരുമ്പോൾ എല്ലാവരെയും കൺവിൻസ് ചെയ്യാൻ കുറച്ച് പാടാണ്. ആക്ടേഴ്സ് ഒഴികെ ബാക്കി എല്ലാവരെയും എനിക്ക് കൺവിൻസ് ചെയ്യാൻ ഭയങ്കര പാടായിരുന്നു. എന്റെ ഒരു പേഴ്സണൽ സിനിമ അല്ലെങ്കിൽ ആ ഒരു ക്രിയേറ്റീവ് ഫീൽഡ് ഉണ്ടാവാൻ വേണ്ടിയിട്ടാണ് ഞാൻ തന്നെ ബഡ്ജറ്റ് ഇറക്കി ചെയ്യാമെന്ന് വിചാരിച്ചത്. അതിന് അതിന്റേതായ സ്ട്രഗിൾസ് വേറെ ഉണ്ടായി. 147 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ഏറ്റവും ഒടുവിൽ ഐഎഫ്എഫ്കെയിൽ സെലക്ടായതിൽ സന്തോഷം.&lt;/p&gt;&lt;p&gt;&lt;strong&gt;10 വർഷം മുൻപ് സംവിധാനം പഠിച്ചു..&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ ചേതനയിൽ നിന്ന് ഡയറക്ഷൻ പഠിച്ചിട്ടുള്ള ആളാണ്. അതൊരു 10, 12 വർഷം മുമ്പാണ്. അതിനുമുമ്പ് ഞാൻ തമിഴിൽ ഒരു ഷോ ചെയ്തിരുന്നു. കലൈങ്കർ ടിവിയിൽ ആയിരുന്നു അത്. അതിലാണ് നമ്മുടെ കാർത്തിക് സുബ്ബരാജ്, വിജയ് സേതുപതിയൊക്കെ വരുന്നത്. അതിൽ ഞാൻ മത്സരാർത്ഥിയായിരുന്നു. ഷോയിൽ ഞാൻ ക്വാർട്ടർ ഫൈനൽ വരെ എത്തി. പത്തിരുപത് ഷോർട് ഫിലിംസും മ്യൂസിക് വീഡിയോയുമൊക്കെ ചെയ്തിട്ടുണ്ട്. കുറച്ചുനാൾ സഫാരിയിൽ ജോലി ചെയ്തു. അങ്ങനെ പോയ്ക്കൊണ്ടിരിക്കെയാണ് സംവിധാനത്തിലേക്ക് വരുന്നത്. ഇപ്പോഴാണ് എന്റെ ഡ്രീം റിയലൈസ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;കൊമേഷ്യൽ സിനിമയാണോ ലക്ഷ്യം ?&lt;/strong&gt;&lt;/p&gt;&lt;p&gt;അങ്ങനെയൊരു ലക്ഷ്യമില്ല. എനിക്ക് അങ്ങനെ കാറ്റഗറൈസ് ചെയ്യാനും താല്പര്യമില്ല. ഞാൻ എല്ലാ ടൈപ്പ് സിനിമയും എൻജോയ് ചെയ്യുന്ന ആളാണ്. ഒരു അപസർപ്പക കഥ എന്നത് പ്യുവർ ആർട്ട് ഹൗസ് അല്ല. എന്നാൽ പ്യുവർ കൊമേർഷ്യലും അല്ല. അത് കണക്ട് ചെയ്യേണ്ട ആളുകളുമായിട്ട് കണക്ട് ആകുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അതിൽ പറയുന്ന കാര്യങ്ങൾ എല്ലാവരും ഡെയിലി ലൈഫിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എക്സ്പീരിയൻസ് കിട്ടിയവരായിരിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;ഗോഡ്ഫാദർ ഇല്ല..&lt;/strong&gt;&lt;/p&gt;&lt;p&gt;സിനിമ പഠിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ വേറൊരു ബാക്ക്ഗ്രൗണ്ടും എനിക്കില്ല. ഒരു ഗോഡ്ഫാദർ അല്ലെങ്കിൽ ഇന്ന സ്കൂൾ എന്ന് പറയാനില്ല. അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. എന്റെ ഫസ്റ്റ് ഫീച്ചർ ഫിലിം ആണെങ്കിലും എനിക്കൊരു എക്സ്പീരിയൻസ് ഉണ്ട്. ഞാൻ ഇൻഡിപെൻഡന്റ് ആയിട്ട് ഒരുപാട് പടങ്ങൾ ചെയ്തും ഷോർട്ട് ഫിലിംസ് ഒക്കെ ചെയ്തും വന്നിട്ടുള്ള ആളാണ്. പക്ഷെ നമ്മൾ പരിചയപ്പെടുന്ന ഒരാള് ഒരു വർഷം മുമ്പ് സിനിമയിൽ സജീവായിട്ടുള്ള ആളാവും. അയാള് പറയും അമൽ നീരദ് സ്കൂളിൽ പഠിച്ചതാണ്, അവിടെ വർക്ക് ചെയ്തതാണെന്നൊക്കെ. അത് ഹാൻഡിൽ ചെയ്യാനായിരിക്കും കൂടുതൽ ബുദ്ധിമുട്ട്. അങ്ങനത്തെ കാര്യങ്ങൾ എടുത്തു പറയാൻ നമുക്ക് ഇല്ലാത്തത് ഒരു സ്ട്രഗിൾ ആണ്. അത് നമ്മൾ നേരിട്ടെ പറ്റൂ. ഫസ്റ്റ് ടൈം ഇതെല്ലാം നമ്മൾ എക്സ്പെക്ട് ചെയ്യണം.&amp;nbsp;&lt;/p&gt;&lt;p&gt;പ്രേമം സിനിമയിൽ മേരിയുടെ അച്ഛനായി എത്തിയ ഫ്രാങ്കോ ഡേവിസ് പിന്തുണയുമായി ഉണ്ടായിരുന്നു. പ്രിവ്യൂകൾ നടത്താനും അതിലേക്ക് മാക്സിമം ആളുകളെ എത്തിക്കാനും സപ്പോർട്ട് ചെയ്തു. അതുകൊണ്ടൊക്കെയാണ് എന്റെ പടം ഈ നിലയിലേക്ക് എത്തിക്കാൻ പറ്റിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;30-ാമത് ഐഎഫ്എഫ്കെ, ഓർമകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ചേതനയിൽ പഠിക്കുന്ന സമയത്ത് ഐഎഫ്എഫ്കെയിൽ വന്നിണ്ട്. ഒരു 10 വർഷത്തോളമായി. അതിൽ കൂടുതലായെന്ന് വേണം പറയാൻ. അന്ന് പക്ഷേ ഇത്രയും തിരക്കൊന്നും ഇല്ല. ഇങ്ങനെ ടിക്കറ്റ് എടുത്തുള്ള പരിപാടി ഒന്നും ഉണ്ടായിരുന്നില്ല. നമുക്ക് ഏത് സിനിമയും കേറി കാണാമായിരുന്നു. അന്ന് ഞങ്ങൾ സുഹൃത്തുക്കളെല്ലാവരും ചേർന്ന് മാക്സിമം എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. ദിവസം അഞ്ച് സിനിമകളൊക്കെ കാണുമായിരുന്നു. പിന്നെ അങ്ങനെ വന്നിട്ടില്ല.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഗോവയിലെ ഫിലിം ബസാറിൽ ഞാൻ പോയിട്ടുണ്ടായിരുന്നു. അത് വേറൊരു മാർക്കറ്റ് ആണ്. നമ്മള് വിചാരിക്കാത്ത രീതിയിലുള്ളൊരു അം​ഗീകാരം നമുക്ക് അവിടെ കിട്ടുന്നുണ്ട്. പ്രൊഡക്ഷൻ ഹൗസുകളൊക്കെ ആയിട്ട് സംസാരിക്കുമ്പോഴും നമ്മുടെ സ്റ്റോറി കേൾക്കാനും ട്രെയിലർ കാണാനും സിനിമ കാണാനുമൊക്കെ അവർ തയ്യാറായതിൽ സന്തോഷം തോന്നി. ഇവിടെയും ഫിലിം ബസാർ ഉണ്ട്. ഫിലിം മാർക്കറ്റ് ഉണ്ട്. അതും എക്സ്പ്ലോർ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഫിലിം തന്നെ പാഷൻ; 10, 12 വർഷത്തെ സ്ട്രഗിളാണത്&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ എംബിഎ ആണ് ചെയ്തത്. അതുകഴിഞ്ഞിട്ട് ഫിലിം പാഷനായത് കൊണ്ട് നേരെ ചൈതന്യയിൽ വന്നതാണ്. എനിക്ക് തൃശൂരിൽ ഒരു റെക്കോർഡിങ് സ്റ്റുഡിയോ ഉണ്ടായിരുന്നു. നമ്മുടെ ഒരു ലിവിങ്ങും കൂടി നോക്കണമല്ലോ. രണ്ടും കൂടി ബാലൻസ് ചെയ്ത് കൊണ്ടുപോകാവുന്ന രീതിയിൽ കുറച്ച് വർക്കുകൾ ചെയ്തു. ഫിലിം തന്നെയായിരുന്നു എന്റെ പാഷൻ. പിന്നെ എഴുതും. എല്ലാ ദിവസവും എഴുതും. അപ്പോൾ ആ രീതിയിൽ ഒരു 10, 12 വർഷത്തെ സ്ട്രഗിളാണിത്. ഞാനിപ്പോൾ ഒരു കൊമേഴ്ഷ്യൽ സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. പുതിയ സംവിധായകന്റെ പടമാണത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/30th-iffk-movie-oru-apasarpak-katha-director-arun-vardhan-interview-articleshow-cgom29p"/>
        </item>
        <item>
            <title><![CDATA[റൈറ്റ് ടൈം, റൈറ്റ് പീപ്പിൾ, റൈറ്റ് ഐഡിയ; ജീത്തുവിന്റെ ഒറ്റ വാക്കിൽ പിറന്ന 'വലതുവശത്തെ കള്ളൻ']]></title>
            <link>https://www.asianetnews.com/celebrity-interviews/jeethu-joseph-movie-valathu-vashathe-kallan-writer-dinu-thomas-eelan-interview-articleshow-g7q6x4k</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/jeethu-joseph-movie-valathu-vashathe-kallan-writer-dinu-thomas-eelan-interview-articleshow-g7q6x4k</guid>
            <pubDate>Thu, 29 Jan 2026 13:21:29 +0530</pubDate>
            <description><![CDATA[&lt;p&gt;ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളന്&zwj; സിനിമയുടെ തിരക്കഥാകൃത്ത് ഡിനു തോമസുമായി അഭിമുഖം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg4brjax1x3057t3tqak7270,imgname-622000269-2578360022535096-5131490803223357060-n-1769673083229.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;'ദൃ&lt;/strong&gt;ശ്യം 3'യ്ക്ക് മുൻപ് എത്തുന്ന ജീത്തു ജോസഫിന്റെ സിനിമ. അതാണ് 'വലതുവശത്തെ കള്ളൻ' എന്ന പടത്തിന്റെ യുഎസ്പി. ബിജു മേനോനും ജോജു ജോർജും മത്സരിച്ച് അഭിനയിക്കുന്ന പടമാകും ഇതെന്ന് പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാണ്. കൂദാശ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ഡിനു തോമസ് ഈലാൻ ആണ് വലതുവശത്തെ കള്ളന്റെ തിരക്കഥാകൃത്ത്. മലയാള സിനിമയുടെ ഹിറ്റ് മേക്കറായ ജീത്തു ജോസഫിനൊപ്പം പ്രവർത്തിക്കാനായതിന്റെ സന്തോഷത്തിലും സിനിമ മികച്ച അനുഭവം സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലുമാണ് ഡിനു ഇപ്പോൾ. തന്റെ കഥ ജീത്തുവിലേക്ക് എത്തിയതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുകയാണ് ഡിനു തോമസ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഏഴ് വർഷത്തിന് ശേഷം എത്തുന്ന സിനിമ&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ വളരെ എക്സൈറ്റഡ് ആണ്. കാരണം ഏഴ് വർഷത്തോളം കഴിഞ്ഞിട്ടാണ് ഒരു സിനിമയുമായി ഞാൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഇത്രയും വർഷത്തെ ഗ്യാപ്പിനിടയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ വേണ്ടി ശ്രമിച്ചിരുന്നു. അതിന്റെ എല്ലാ ഇൻപുട്ടും സിനിമയിൽ നൂറ് ശതമാനം കൊടുത്തിട്ടുണ്ട്. ടെൻഷനുണ്ട്, പക്ഷെ എക്സൈറ്റഡ് ആണ്, എല്ലാമാണ്. നല്ലൊരു സിനിമയാവാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ബാക്കി പ്രേക്ഷകരുടെ കയ്യിൽ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് വലതുവശത്തെ കള്ളൻ ?&lt;/strong&gt;&lt;/p&gt;&lt;p&gt;'വലതുവശത്തെ കള്ളൻ' എന്നത് ഒരു ബിബ്ലിക്കൽ റെഫറൻസ് ടേം ആണ്. കുരിശുമരണവുമായി ബന്ധപ്പെട്ട് പറയുന്നൊരു കോൺസപ്റ്റ് ആണത്. സിനിമയിലൊരു ഘട്ടത്തിൽ ക്യാരക്ടർ ബിൽഡിങ്ങിന്റെ ഭാഗമായി അത് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കൂടുതൽ ഡീറ്റൈൽസ് ഇപ്പോൾ പറയാനാവില്ല. ഈ പേരും കഥയുമായി എങ്ങനെ കണക്ട് ആയെന്ന് മനസിലാക്കേണ്ടതും തിരിച്ചറിയേണ്ടതും പ്രേക്ഷകരാണ്. പ്രേക്ഷകർക്കായത് വിടുകയാണ്. അവർക്കൊരു നല്ല സിനിമാനുഭവം ആകും വലതുവശത്തെ കള്ളൻ എന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;p&gt;&lt;strong&gt;പത്ത് വർഷം മുൻപ് രൂപപ്പെട്ട ഐഡിയ&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ സ്റ്റോറി ഐഡിയ പത്ത് വർഷം മുൻപാണ് ഞാൻ രൂപപ്പെടുത്തി എടുത്തത്. അതിനിടെയാണ് കൂദാശ ചെയ്യുന്നത്. തിയറ്ററിൽ വിജയമായ സിനിമയായിരുന്നില്ല അത്. പരിമിതികൾക്കിടയിൽ നിന്നും ചെയ്ത സിനിമ ഡിവിഡിയിൽ എത്തിയപ്പോൾ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടു. അതിന്റെ പ്രമേയം ഇഷ്ടമായ ജീത്തു സാറടക്കമുള്ളവർ എനിക്ക് പ്രോത്സാഹനവുമായി എത്തി. അതിന് ശേഷം പ്രൊഡക്ഷൻ കൺട്രോളർ ഷെബീർ ഇക്ക അടുത്ത പരിപാടി എന്താണെന്ന് ചോദിച്ചിരുന്നു. പുള്ളിയോട് അന്ന് ഈ സ്റ്റോറി ഐഡിയ പറഞ്ഞു. കേട്ടപാടെ 'ഡിനു ഇത് നല്ല പരിപാടിയാ'ണെന്ന് പറഞ്ഞു. സ്ക്രീൻ പ്ലേ ആക്കാൻ എത്ര സമയം വേണമെന്നും അദ്ദേഹം ചോദിച്ചു. ഒരാഴ്ച കൊണ്ട് തിരക്കഥ എഴുതി. അവിടെന്ന് ഷാജി നടേശന്റെ അടുത്തേക്ക് എന്നെ ഇക്ക കൊണ്ടുപോയി, കഥ പറഞ്ഞു. അന്ന് ഒരു ഓപ്ഷനായിട്ടായിരുന്നു വലതുവശത്തെ കള്ളൻ എന്ന ടൈറ്റിൽ പറഞ്ഞത്. വേറെയും കുറച്ച് ഇംഗ്ലീഷ് ടൈറ്റിലുകൾ ഉണ്ടായിരുന്നു. പക്ഷേ ഷാജി ചേട്ടൻ 'വലതുവശത്തെ കള്ളൻ' തന്നെയാണ് നല്ലതെന്ന് പറഞ്ഞു. ഒടുവിൽ ജീത്തു സാറിനടുത്തേക്ക് പോയി. കഥ കേട്ടപ്പോൾ ഈ ടൈറ്റിൽ തന്നെയാണ് നല്ലതെന്ന് അദ്ദേഹത്തിനും മനസിലായി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ജീത്തു ജോസഫ് എന്ന സംവിധായകനിലേക്ക്..&lt;/strong&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ ഏഴെട്ട് വർഷമായി വലതുവശത്തെ കള്ളൻ സിനിമയാക്കാൻ ഞാൻ പല രീതിയിലും ശ്രമിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ സിനിമ തീയറ്റിൽ പരാജയപ്പെട്ടൊരു സംവിധായകനാണ് ഞാൻ. പിന്നെ കൊറോണ പോലെയുള്ള സംഭവങ്ങളും. കൊവിഡ് സിനിമാ ഫീൽഡിലെ എല്ലാവരേയും പോലെ എന്നെയും ബാധിച്ചു. ഇതിനിടയിലും സിനിമയാക്കാൻ പലവഴിക്കും ശ്രമിച്ചു കൊണ്ടേയിരുന്നു. ഞാൻ സംവിധാനം ചെയ്യാമെന്നും വിചാരിച്ചു. പക്ഷേ അതൊന്നും മുന്നോട്ട് പോയില്ല. പല ഘടകങ്ങളും ഒന്നിച്ച് ചേരുമ്പോഴാണ് സിനിമ നടക്കുന്നത്. റൈറ്റ് ടൈം, റൈറ്റ് പീപ്പിൾ, റൈറ്റ് ഐഡിയ ഇതെല്ലാം കൂടിച്ചേരണം. എനിക്ക് തോന്നുന്നത് ജീത്തു സാർ ഈ പടം സംവിധാനം ചെയ്യണം എന്നതായിരിക്കാം നിയോഗം.&lt;/p&gt;&lt;p&gt;ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ച്, വേറെ ജോലിക്ക് വേണ്ടി ബയോഡേറ്റയൊക്കെ തയ്യാറാക്കി വച്ചിരിക്കുന്നതിനിടെയാണ് ഷാജി ചേട്ടൻ ജീത്തു സാറുമായി കോൺടാക്ട് ചെയ്യുന്നത്. ജീത്തു സാറിന്റെ വീട്ടിൽ പോയാണ് കഥ പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു മക്കളും കഥകേൾക്കാനുണ്ടായി. രണ്ട് മണിക്കൂർ എടുത്ത് ഡീറ്റെയിൽ ആയിട്ട് സ്ക്രീൻ പ്ലേ അവതരിപ്പിച്ചു. കേട്ടപ്പോൾ തന്നെ കൊള്ളാമെന്ന് സാറ് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ത്രില്ലർ എന്നതിനെക്കാൾ ഉപരി ഒരു ഇമോഷണൽ ക്രൈം ഡ്രാമയാണ് വലതുവശത്തെ കള്ളൻ. സാം, ആന്റണി എന്നീ രണ്ട് വ്യക്തികളുടെ മാനസിക സംഘർഷങ്ങളിലൂടെ യാത്ര ചെയ്യുന്ന സിനിമയാണത്. അതാണ് ജീത്തു സാറിനെ എക്സൈറ്റഡ് ചെയ്യിച്ചതും. കഥ കേട്ടിട്ട് സ്ക്രീൻ പ്ലേ അയച്ച് കൊടുക്കാൻ അദ്ദേഹം പറഞ്ഞിരുന്നു. സാറിന് ഒരു ടീം ഉണ്ട്. അവരുടെ എല്ലാം അഭിപ്രായം അറിഞ്ഞ ശേഷം ഒരാഴ്ച കഴിഞ്ഞ് ഓക്കെ പറഞ്ഞു. ആ മൊമന്റ് വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്തതാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ജീത്തു സാറിന്റെ 'ഓക്കെ', മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ നിമിഷം&lt;/strong&gt;&lt;/p&gt;&lt;p&gt;സാധാരണ എല്ലാ ഫിലിം മേക്കേഴ്സിനും സ്ട്രഗിളിങ് സ്റ്റേജുണ്ട്. ഒരു ക്ലീഷേ കഥയാണത്. സ്ട്രഗിളും അപ്സ് ആൻഡ് ഡൗൺ എല്ലാമുണ്ട്. നിരാശയുടെ പടുക്കുഴി എന്ന് പറയുന്ന ഘട്ടമാണല്ലോ അത്. നമ്മൾ അത്രയും ഡിപ്രസ്ഡ് ആയിട്ട്, സിനിമ നടക്കില്ല, മര്യാദയ്ക്ക് ജോലിക്കൊക്കെ പോകണം എന്ന് തീരുമാനിച്ചിരിക്കുന്ന സമയമാണ്.&lt;/p&gt;&lt;p&gt;ഞാൻ വീട്ടിൽ ആയിരുന്നപ്പോഴാണ് ജീത്തു സാർ സിനിമയ്ക്ക് ഓക്കെ പറയുന്നത്. ആ മൊമന്റ് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. മകൾ എന്റെ കയ്യിലിരിക്കുകയായിരുന്നു. ഞാനവളെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. മോള് കുഞ്ഞല്ലേ.. അവൾക്ക് ഒന്നും മനസിലായില്ല. അത്രയും ഇമോഷണലി പൊട്ടിപ്പോയ നിമിഷമായിരുന്നു അത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;കേന്ദ്ര കഥാപാത്രങ്ങളായി ബിജു മേനോനും ജോജു ജോർജും&lt;/strong&gt;&lt;/p&gt;&lt;p&gt;അഭിനേതാക്കളായി പല ഓപ്ഷനുകളും നമുക്ക് മുന്നിൽ വന്നു. ജീത്തു സാർ ഇൻ ആയ ശേഷം പല ആർട്ടിസ്റ്റുകളെ വച്ച് ചർച്ചകൾ നടന്നു. ഒരു ദിവസം സാറാണ്(ജീത്തു) ബിജുവേട്ടനും ജോജു ചേട്ടനും ഒരുമിച്ച് കഴിഞ്ഞാൽ അതിനൊരു ഭംഗിയുണ്ടെന്ന് പറഞ്ഞത്. രണ്ടുപേരും നല്ല അഭിനേതാക്കളാണ്, അത്രയും പൊട്ടൻഷ്യലുള്ള രണ്ട് അഭിനേതക്കൾ. അവർക്ക് രണ്ടുപേർക്കും പെർഫോം ചെയ്യാനുള്ള സ്പേസ് ഈ സ്ക്രീൻ പ്ലേയിൽ ഓൾറെഡി ഉണ്ട്. എന്തുകൊണ്ട് ഇങ്ങനെ ഒരു സാധ്യത നമുക്ക് പരിഗണിച്ചൂടാന്ന് സാർ എന്നെ വിളിച്ചു ചോദിച്ചു. അവർ രണ്ട് പേരും എന്റെ കഥകളിലൂടെ കടന്നു പോയതായി എനിക്കാ നിമിഷം തോന്നി. ആ കിക്ക് സാറിന്റെ പുറകിലിരുന്ന് ഷൂട്ടിംഗ് കാണുമ്പോൾ എനിക്ക് കിട്ടിയിരുന്നു. ഡബ്ബിംഗ് സമയത്തും എഡിറ്റിംഗ് സമയത്തുമെല്ലാം അത് കിട്ടി. അതേ കിക്ക് ഓഡിയൻസിന് തിയറ്ററിലും കിട്ടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;എംബിഎക്കാരൻ എന്ന സിനിമാക്കാരൻ&lt;/strong&gt;&lt;/p&gt;&lt;p&gt;കുട്ടിക്കാലം മുതൽ ഒരുപാട് സിനിമകൾ കാണാറുള്ള ആളാണ് ഞാൻ. സിനിമ ഭ്രാന്ത് എന്നൊക്കെ പറയാം. ഒരുപാട് സിനിമകൾ കണ്ടു തീർത്തിട്ടുണ്ടായിരുന്നു. വലുതായ ശേഷം ചില ഷോർട് ഫിലിമുകളൊക്കെ ചെയ്തു. അതിനിടയിലാണ് എംബിഎ ചെയ്യുന്നത്. മൂന്ന് വർഷം ദുബായിൽ ജോലി ചെയ്തു. പിന്നീട് ഒരു ഘട്ടത്തിൽ റിസ്ക് ഉള്ള ജോലി ചെയ്യണോ അതോ സേഫ് ആയ ജോലി ചെയ്യണമോ എന്ന് ചിന്തിച്ചു. ഒടുവിൽ സിനിമ തെരഞ്ഞെടുത്തു. ഏഴെട്ട് കൊല്ലം മുൻപായിരുന്നു അത്. സിനിമ ഇഷ്ടപ്പെട്ടുപോയി. അതിന് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടല്ലോ എന്ന് പറയാറില്ലേ. അതുതന്നെയാണ് കാരണം. ആ റിസ്ക് എടുക്കാൻ ഞാൻ തയ്യാറായി. റിസ്ക് എടുത്തതിന്റെ എഫക്ട് ഒക്കെ എന്റെ ലൈഫിൽ ഉണ്ടായി. പക്ഷെ ഞാനിപ്പോ ആയിരിക്കുന്ന അവസ്ഥയിൽ ഭയങ്കര ഹാപ്പിയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;അവരിൽ പതിനാറാമനായാൽ മതി!&lt;/strong&gt;&lt;/p&gt;&lt;p&gt;വ്യക്തിപരമായിട്ട് റൈറ്റർ ആയിരിക്കാനാണ് എനിക്ക് ആഗ്രഹം. മലയാളത്തിൽ ഒരുപാട് നല്ല ഡയറക്ടർമാരുണ്ട്. ഒരുപാട് പുതിയ ന്യൂ ഡയറക്ടർമാരുണ്ട്. ഒരുപാട് പേര് ഡയറക്ടർ ആവാൻ വേണ്ടി നിൽക്കുന്നുണ്ട്. റൈറ്റേഴ്സിൽ എണ്ണം നോക്കുമ്പോൾ, ഒരു 15 ഓളം നല്ല റൈറ്റേഴ്സ് മലയാളത്തിലുണ്ട്. അക്കൂട്ടത്തിലെ പതിനാറാമനായി മലയാള സിനിമയിൽ നിൽക്കാൻ പറ്റിയാൽ മതി. ഒരുവർഷം നൂറോളം സിനിമകൾ മലയാളത്തിൽ ഇറങ്ങുന്നുണ്ട്. അതിൽ രണ്ട് നല്ല സിനിമകളിൽ ഭാഗമാകാൻ സാധിച്ചാൽ മതി എന്നൊക്കെയാണ് എന്റെ ആഗ്രഹം. സംവിധാനം ചെയ്യണം എന്ന് വന്നാൽ ചെയ്യും. പക്ഷേ ഞാൻ എഴുതുന്ന തിരക്കഥകൾ സംവിധാനം ചെയ്യാനാകും എനിക്ക് താല്പര്യം. ഞാൻ ഡയറക്ട് ചെയ്താലോ എന്ന് ചിന്തിച്ചിരുന്ന പ്രൊജക്റ്റ് ആയിരുന്നു വലതുവശത്തെ കള്ളൻ. പിന്നീടത് മാറി.&lt;/p&gt;&lt;p&gt;&lt;strong&gt;ആ വീഴ്ചയിൽ നിന്നും ഉയർന്നുവരാൻ സമയമെടുത്തു&lt;/strong&gt;&lt;/p&gt;&lt;p&gt;2018ലാണ് ഞാൻ കൂദാശ ചെയ്യുന്നത്. സ്ക്രിപ്റ്റും ഞാൻ തന്നെയായിരുന്നു. പക്ഷേ സിനിമ തിയറ്ററിൽ പരജായപ്പെട്ടു. അതിന്റെ നിരാശയും ഒപ്പം കൊറോണയും കൂടിയായപ്പോൾ വീഴ്ചയുടെ ആഴം കൂടി. ഇത് രണ്ടും കൂടി എന്നെ ശരിക്കും ബാധിച്ചിട്ടുണ്ട്. കൊറോണ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ വലതുവശത്തെ കള്ളൻ നേരത്തെ സംഭവിക്കുമായിരുന്നു. വേറൊരു പ്രൊജക്ടും വന്നേനെ. കൊറോണ എല്ലാം തകിടം മറിച്ചു. ആ വീഴ്ചയിൽ നിന്നും ഉയർന്നുവരാൻ കുറച്ച് സമയമെടുത്തു.&lt;/p&gt;&lt;p&gt;സിനിമ വേണ്ടെന്ന് വച്ച അവസരങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ കൂടെ ഒരു ഫാമിലി ഉണ്ട്, രണ്ട് മക്കളുണ്ട്. സിനിമളൊന്നും നടക്കുന്നില്ല. അങ്ങനെയാണ് ബയോഡേറ്റ തയ്യാറാക്കി വേറെ ജോലിക്ക് പോകാമെന്നൊക്കെ തീരുമാനിക്കുന്നത്. അപ്പോഴാണ് വലതുവശത്തെ കള്ളൻ യാഥാർത്ഥ്യമാകുന്നതും. ഒൺ സൈഡ് ലൗ സ്റ്റോറി എന്നൊക്കെ പറയുമ്പോലെയാണത്. ഞാനൊരു ആറേഴ് വർഷം സിനിമയ്ക്ക് പുറകെ നടന്നു. അവസാനം ഇനി ഞാനില്ലെന്ന് പറഞ്ഞ് തിരിച്ച് നടന്ന സമയത്താണ്, എന്നെ ഇഷ്ടമാണെന്ന് സിനിമ വീണ്ടും പറയുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;വിഷമഘട്ടങ്ങളിലെല്ലാം ഒപ്പം നിന്നത് കുടുംബമാണ്. വൈഫ് കൂടെ നിന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ജോലിക്ക് പോകേണ്ടി വരുമായിരുന്നു. കഥകളൊക്കെ വൈഫിനോട് ഡിസ്കസ് ചെയ്യാറുണ്ട്. വലതുവശത്തെ കള്ളന്റെ കഥയും അവളോടാണ് ആദ്യം പറയുന്നത്. സിനിമയോട് ആദ്യം വിശ്വാസം അർപ്പിച്ചതും നടക്കുമെന്ന് പറഞ്ഞതും ഭാര്യ തന്നെയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;പുതിയ പടങ്ങളും സൂക്ഷ്മദർശിനി സംവിധായകനും&lt;/strong&gt;&lt;/p&gt;&lt;p&gt;സൂക്ഷ്മദർശിനി സംവിധായകൻ ജിതിൻ എംസിയുടെ പടമാണ് നിലവിൽ എഗ്രിമെന്റ് ആയത്. ഞാൻ കോ റൈറ്റർ ആണ്. എംസിയുടെ വെറൊരു പ്രൊജക്ടും ഉണ്ട്. ഇതിൽ ഏതാണ് ആദ്യം വരുന്നതെന്ന് അറിയില്ല. മറ്റ് കാര്യങ്ങളൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷേ അതും നല്ലൊരു സിനിമയായിരിക്കും. ലെവൽ ക്രോസിന്റെ ഡയറക്ടറുമായി ചർച്ച നടക്കുന്നുണ്ട്. തമിഴ്-തെലുങ്ക് സിനിമയുടെ ചർച്ചകളും നടക്കുന്നുണ്ട്. ഒരുപക്ഷേ അത് ഞാനാകാം സംവിധാനം ചെയ്യുക. ഫീമെയിൽ ഓറിയന്റഡ് സിനിമയാണത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/jeethu-joseph-movie-valathu-vashathe-kallan-writer-dinu-thomas-eelan-interview-articleshow-g7q6x4k"/>
        </item>
        <item>
            <title><![CDATA['സിനിമയില്‍ രാജേഷ് ഏട്ടന്‍ പഠിപ്പിച്ച വലിയൊരു പാഠമുണ്ട്'; 'സുഖമാണോ സുഖമാണ്' സംവിധായകന്‍ അരുണ്‍ലാല്‍ രാമചന്ദ്രനുമായി അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/sukhamano-sukhamann-movie-director-arunlal-ramachandran-interview-articleshow-hdxpo4u</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/sukhamano-sukhamann-movie-director-arunlal-ramachandran-interview-articleshow-hdxpo4u</guid>
            <pubDate>Sun, 15 Feb 2026 20:42:28 +0530</pubDate>
            <description><![CDATA[&lt;p&gt;മാത്യു തോമസ് നായകനായ 'സുഖമാണോ സുഖമാണ്' എന്ന തന്&zwj;റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് സംസാരിക്കുകയാണ് അരുണ്&zwj;ലാല്&zwj; രാമചന്ദ്രന്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khgwqmdcab5jskyeqbdg68s1,imgname-fotojet--90--1771167273388.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാത്യു തോമസ്, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈ വാരാന്ത്യം തിയറ്ററുകളിലെത്തിയ ചിത്രമാണ് സുഖമാണോ സുഖമാണ്. 17 വര്&zwj;ഷം മുന്&zwj;പ് സിനിമാ ജീവിതം ആരംഭിച്ച, നാല് ചിത്രങ്ങള്&zwj;ക്ക് മുന്&zwj;പ് തിരക്കഥ ഒരുക്കിയ അരുണ്&zwj;ലാല്&zwj; രാമചന്ദ്രന്&zwj;റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ഗൗരവപ്പെട്ട വിഷയങ്ങളെ നര്&zwj;മ്മത്തിന്&zwj;റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ചും തന്&zwj;റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ചും പറയുകയാണ് അരുണ്&zwj;ലാല്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന് നല്&zwj;കിയ ഈ അഭിമുഖത്തില്&zwj;.&lt;/p&gt;&lt;p&gt;&lt;strong&gt;ഫാമിലി എന്&zwj;റര്&zwj;ടെയ്നര്&zwj; എന്ന് പൊതുവില്&zwj; പറയാമെങ്കിലും ജോണര്&zwj; മിക്സ് ഉള്ള സിനിമയായി തോന്നി സുഖമാണോ സുഖമാണ്. പ്രധാനമായും ഡാര്&zwj;ക് ഹ്യൂമര്&zwj; ട്രാക്കിലൂടെ പോകുന്ന ചിത്രം ഒരു ഫീല്&zwj; ​ഗുഡ് ഇമോഷണല്&zwj; ഡ്രാമയുമാണ്. ചെയ്ത് ഫലിപ്പിക്കാന്&zwj; പ്രയാസമുള്ള ഒരു മിക്സിം​ഗ് ആണ് ഇത്. രചനാഘട്ടം മുതല്&zwj; അക്കാര്യത്തില്&zwj; നേരിട്ട ബുദ്ധിമുട്ട് എന്തായിരുന്നു? എങ്ങനെ അതിനെ മറികടന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;ഒറ്റപ്പെടല്&zwj; എന്നത് എല്ലാവര്&zwj;ക്കും മനസിലാവുന്ന ഒരു വിഷയമാണ്. അത് എഴുതുന്ന സമയത്ത്, ഒരു വരള്&zwj;ച്ച വരാന്&zwj; സാധ്യതയുണ്ടെന്ന് തുടക്കം മുതലേ എനിക്ക് മനസിലായി. വളരെ ​ഗൗരവപൂര്&zwj;വ്വം ഇതിനെ സമീപിച്ചാല്&zwj; കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്&zwj;ക്ക് നമ്മള്&zwj; പറയാന്&zwj; ഉദ്ദേശിക്കുന്ന വിഷയങ്ങളില്&zwj; ഒരു വലിച്ചില്&zwj; തോന്നാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഒരു ഹ്യൂമര്&zwj; പാറ്റേണ്&zwj; ബോധപൂര്&zwj;വ്വം ഇതില്&zwj; കൊണ്ടുവരണമെന്ന് തോന്നി. പ്രിയദര്&zwj;ശന്&zwj; സാറിന്&zwj;റെയൊക്കെ സിനിമകള്&zwj; എടുത്തുകഴിഞ്ഞാല്&zwj; സത്യം പറഞ്ഞാല്&zwj; വളരെ വേദനയുള്ള കോമഡ&zwj;ികളാണ് ഉള്ളത്. വെള്ളാനകളുടെ നാടിലെ റോഡ് റോളര്&zwj; തമാശയില്&zwj; നമ്മള്&zwj; പൊട്ടിച്ചിരിക്കുമെങ്കിലും അയാള്&zwj;ക്ക് ആകെ ആ റോഡ് റോളര്&zwj; മാത്രമേയുള്ളൂ എന്നൊരു അവസ്ഥയുണ്ടല്ലോ. വേദനയെ ഒരു ഹ്യൂമറില്&zwj; പൊതിഞ്ഞ് പറയുമ്പോള്&zwj; ചിരിക്കുമെങ്കിലും അത് മനസില്&zwj; തങ്ങിനില്&zwj;ക്കുന്നത് അതില്&zwj; ഒരു വേദന ഒളിഞ്ഞുകിടക്കുന്നതുകൊണ്ടാണ്. ഈ സിനിമയെ സംബന്ധിച്ച് ഒരു ഹ്യൂമര്&zwj; ചേരുവയോടെ പറഞ്ഞുകഴിഞ്ഞാല്&zwj; ആ മെസേജ് കുറച്ചുകൂടി ആളുകളിലേക്ക് എത്തിക്കാന്&zwj; പറ്റുമെന്ന് തോന്നി. അതുകൊണ്ടാണ് ഇങ്ങനെയുള്ള ഒരു ജോണറിലേക്ക് വന്നത്. നായകന്&zwj;റെ ഒരു മാറ്റം അവസാനം ഓഡിയന്&zwj;സിന് കിട്ടണം എന്നുള്ളതുകൊണ്ടാണ് ഒരു ഫീല്&zwj; ഗുഡ് സംഗതിയില്&zwj; എന്&zwj;ഡ് ചെയ്തത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;എന്&zwj;ഡിംഗില്&zwj; മാത്രമല്ല ഒരു ഫീല്&zwj; ഗുഡ് വൈബ് തോന്നിയത്?&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രേതം, ആത്മാവ് എന്നൊക്കെ എല്ലാവരും പറയുമ്പോഴും ഞാന്&zwj; അതിനകത്ത് ഉദ്ദേശിച്ചത് മരണം പലര്&zwj;ക്കും വേദന നല്&zwj;കുന്ന ഒരു കാര്യം ആയിരിക്കുമ്പോഴും ഒരു മനുഷ്യന് അത് സന്തോഷം നല്&zwj;കുകയാണ്. സന്തോഷത്തിന്&zwj;റെ ഒരു വശം അവന്&zwj; അതില്&zwj; കാണുകയാണ്. വേറെ ഒരു ഓപ്ഷനും അവന് ഇല്ല. ആരുമില്ലാത്ത അവന്&zwj; നഷ്ടപ്പെട്ടുപോയ കുറേപ്പേരെയും കൊണ്ടാണ് വീട്ടില്&zwj; പോകുന്നത്. അത് സീരിയസ് ആവാനും മെലോഡ്രാമ വരാനുമൊക്കെ സാധ്യതയുണ്ട്. അതുകൊണ്ട് ഇതിനകത്ത് ഒരു ഫണ്&zwj; വേണമെന്ന് തോന്നി. അതുകൊണ്ട് തന്നെയാണ് ഉണ്ണിച്ചേട്ടന്&zwj;, തബലിസ്റ്റ്, റാപ്പര്&zwj; എന്നൊക്കെയുള്ള കഥാപാത്രങ്ങളെ നമ്മള്&zwj; കൊണ്ടുവന്നത്. മറ്റ് രീതിയിലുള്ള കഥാപാത്രങ്ങളെ കൊണ്ടുവന്നാല്&zwj; ഉറപ്പായും ഇത് സീരിയസ് ആയേനെ.&lt;/p&gt;&lt;p&gt;&lt;strong&gt;അരങ്ങേറ്റ സിനിമയായിത്തന്നെ ഇത്തരമൊരു ട്രീറ്റ്മെന്&zwj;റ് ഉള്ള ചിത്രം ചെയ്യാമെന്ന തീരുമാനം?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇത് ആക്സിഡന്&zwj;റലി ഉണ്ടായ ഒരു സിനിമ എന്ന് വേണമെങ്കില്&zwj; പറയാം. വേഫെറര്&zwj; കമ്പനി തുടങ്ങുന്ന സമയത്ത് ഒരു ത്രില്ലര്&zwj; സിനിമ ദുല്&zwj;ഖറുമായിട്ട് സംസാരിച്ചിരുന്നു. വേഫെററിന്&zwj;റെ ആദ്യ സിനിമയായി വരാന്&zwj; ചാന്&zwj;സ് ഉള്ള ഒരു സിനിമയായിരുന്നു എന്&zwj;റെ സിനിമ. പിന്നീട് മമ്മൂക്കയുമായി ഒരു പ്രോജക്റ്റ് സംസാരിച്ച്, അതും നീണ്ടുപോയി. ഈ കഥ ശരിക്കും മാത്യു എന്&zwj;റെ ഒരു സുഹൃത്ത് വഴി കേള്&zwj;ക്കുകയും താല്&zwj;പര്യം അറിയിച്ചപ്പോള്&zwj; നേരിട്ട് പോയി കാണുകയുമായിരുന്നു. അങ്ങനെ ചര്&zwj;ച്ചകളില്&zwj; നിന്ന് ഉണ്ടായതാണ് ഈ സിനിമ. അവസാനം ചെയ്തത് വേട്ട ആയതുകൊണ്ട് (രചയിതാവ് എന്ന നിലയില്&zwj;) ഒന്ന് മാറി ഒരു ജോണര്&zwj; പിടിക്കണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു ഉള്ളില്&zwj;. പിന്നെ, ഞാന്&zwj; എപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. സിനിമയുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്&zwj; നമ്മള്&zwj; കൊണ്ടുനടക്കുന്ന കഥ ആയിരിക്കില്ല നമ്മള്&zwj; ചെയ്യാന്&zwj; പോകുന്ന സിനിമ. കൈയിലിരിക്കുന്ന വേറെ ഏതെങ്കിലുമൊരു കഥയായിരിക്കും. ഒരു തിരക്കഥ ആയിരിക്കും എപ്പോഴും നമ്മളെ തെരഞ്ഞെടുക്കുന്നത്. ഒരു സിനിമ നമ്മളെയാണ് തെരഞ്ഞെടുക്കുന്നത്. നമ്മളല്ല സിനിമയെ തെരഞ്ഞെടുക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;സിനിമയുടെ പേരില്&zwj; കൗതുകമുണ്ട്. നിത്യജീവിതത്തില്&zwj; സ്ഥിരം ഉപയോഗിക്കുന്ന ഒരു ചോദ്യവും ഉത്തരവുമാണ്. എന്നാല്&zwj; അതിന്&zwj;റെ മറ്റൊരു വശമാണ് സിനിമ പറയുന്നത്. ഈ പേരിലേക്ക് എത്തിയത്?&lt;/strong&gt;&lt;/p&gt;&lt;p&gt;വളരെ കാഷ്വല്&zwj; ആയി നമ്മള്&zwj; ചോദിക്കുന്ന കാര്യമാണ് സുഖമാണോ, ഹൗ ആര്&zwj; യു എന്നൊക്കെ. എല്ലാവരും ഉള്ളവര്&zwj; ഉണ്ട്. എന്നാല്&zwj; അതൊന്നും ഇല്ലാത്തവരും ഉണ്ടല്ലോ. ആ ഒരു വേദന ഒളിഞ്ഞിരിക്കുന്ന ടൈറ്റില്&zwj; എന്ന നിലയിലാണ് ഈ പേരിലേക്ക് എത്തിയത്. അത്തരത്തിലൊരാളാണ് നമ്മുടെ തിയോ. അത് പോലും ചോദിക്കാന്&zwj; അവന് ആരുമില്ല. ആ വശമാണ് കൊണ്ടുവന്നത്. സിനിമയുടെ ട്രെയ്&zwj;ലറില്&zwj; ഒരു ഷോട്ട് കാണിക്കുന്നുണ്ട്. എന്നോട് ആരും ഇങ്ങനെ ചോദിക്കാനില്ല എന്ന് നായകന്&zwj; പറയുന്നുണ്ട്. ശരിക്കും നമ്മുടെ നിര്&zwj;മ്മാതാവാണ് ഈയൊരു ടൈറ്റില്&zwj; സജസ്റ്റ് ചെയ്തത്. കൊള്ളാം, അതില്&zwj; ഒരു ആര്&zwj;ക്ക് ഉണ്ടെന്ന് തോന്നി. കാര്യം ആദ്യ പകുതിയില്&zwj; സുഖമാണോ എന്ന് ഇവനോട് ചോദിക്കാന്&zwj; ആരുമില്ല. രണ്ടാം പകുതിയില്&zwj; സുഖമാണ് എന്നൊരു അവസ്ഥയിലേക്ക് ഇവന്&zwj; എത്തുന്നു. അങ്ങനെ ഇട്ടതാണ് പേര്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;അപ്പോള്&zwj; നായകനായി ഒരു നടനെ മനസില്&zwj; വച്ച് എഴുതിയ സിനിമയല്ല?&lt;/strong&gt;&lt;/p&gt;&lt;p&gt;എന്ന് വേണമെങ്കില്&zwj; ഒരു പരിധി വരെ പറയാം. സ്ക്രിപ്റ്റിംഗിന്&zwj;റെ പകുതിയോളം കഴിഞ്ഞ ഒരു ഘട്ടത്തിലാണ് മാത്യു കഥ കേള്&zwj;ക്കുകയും ഇന്&zwj; ആവുകയും ചെയ്യുന്നത്. എഴുതുന്ന സമയത്ത് ഒരിക്കലും മാത്യുവിനെ ഞാന്&zwj; മനസില്&zwj; കണ്ടിട്ടില്ല. മാത്യുവിനെ ഞാന്&zwj; ആദ്യം നേരില്&zwj; കാണുന്നത് പോലും നരേഷന്&zwj;റെ സമയത്താണ്. പുള്ളിയുടെ മാനറിസങ്ങളൊന്നും എനിക്ക് പരിചിതമായിരുന്നുമില്ല. ഒരു ആര്&zwj;ട്ടിസ്റ്റിനെ മുന്നില്&zwj; കാണാതെ എഴുതാന്&zwj; പറ്റിയാല്&zwj; ഒരു വല്യ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മാത്യുവിന്&zwj;റെ ഉള്ളില്&zwj; ഒരു നല്ല നടന്&zwj; ഉണ്ടെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ആളുകള്&zwj; എക്സ്പ്ലോര്&zwj; ചെയ്യാത്ത നല്ല ഒരു ആക്റ്റര്&zwj;. മാത്യു ഓരോ പടത്തിലും ഇംപ്രൂവ് ചെയ്യാന്&zwj; ഒരു ശ്രമം നടത്തുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;മാത്യു- ദേവിക കോമ്പോ ചിത്രത്തിന് ഒരു ഫ്രഷ്നസ് നല്&zwj;കുന്നുണ്ട്. ദേവികയിലേക്ക് എങ്ങനെ എത്തി?&lt;/strong&gt;&lt;/p&gt;&lt;p&gt;ആ കഥാപാത്രമായി ഒരുപാട് കണ്ട് പരിചയമുള്ള ഒരു നടി വരരുതെന്ന് തീരുമാനം എടുത്തിരുന്നു. ഒരു പോയിന്&zwj;റില്&zwj; ഒരു പുതുമുഖത്തെ തന്നെ ആലോചിച്ചാലോ എന്നും ചിന്തിച്ചിരുന്നു. അതേസമയം കുറേ മുഹൂര്&zwj;ത്തങ്ങളുള്ള, പെര്&zwj;ഫോമന്&zwj;സ് ഡിമാന്&zwj;ഡ് ചെയ്യുന്ന കഥാപാത്രമാണല്ലോ എന്നതും ചിന്തിച്ചിരുന്നു. ദേവിക കുറച്ച് ബ്രേക്ക് എടുത്ത് നില്&zwj;ക്കുന്ന സമയമായിരുന്നു. ദേവിക ആപ്റ്റ് ആയി തോന്നി. അങ്ങനെ നമ്മള്&zwj; സംസാരിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;കേന്ദ്ര കഥാപാത്രങ്ങള്&zwj;ക്കപ്പുറത്ത് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ കോമ്പിനേഷനുകളും രസകരമായി തോന്നി. സ്ഫടികം ജോര്&zwj;ജിനെയൊക്കെ ഇതുവരെ കാണാത്ത തരത്തിലാണ് പ്രസന്&zwj;റ് ചെയ്തിരിക്കുന്നത്. ചെറിയ റോളില്&zwj; വന്നുപോയ മണിക്കുട്ടന്&zwj; പോലും ശ്രദ്ധ നേടുന്നുണ്ട്. അത്തരം കാസ്റ്റിം​ഗ് തീരുമാനങ്ങളെപ്പറ്റി പറയാമോ? എന്തായിരുന്നു മനസില്&zwj;?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതുവരെ കാണാത്ത കോമ്പിനേഷനുകള്&zwj; വര്&zwj;ക്ക് ചെയ്യണം എന്നുണ്ടായിരുന്നു. കാസ്റ്റിംഗ് ചെയ്തിരിക്കുന്നത് രാകേന്ത് പൈ എന്ന് പറയുന്ന കാസ്റ്റ് മി പെര്&zwj;ഫെക്റ്റ് എന്ന ഏജന്&zwj;സിയുടെ ആളാണ്. കാണാത്ത രീതിയില്&zwj; ആളുകളെ അവതരിപ്പിക്കണമെന്ന് ആദ്യമേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സ്ഫടികം ജോര്&zwj;ജ് ചേട്ടനെയൊക്കെ അങ്ങനെ അവതരിപ്പിച്ചത്. ചെറിയ കഥാപാത്രമാണെങ്കില്&zwj; പോലും ആ കഥാപാത്രമായി മണിക്കുട്ടന്&zwj; വേണമെന്ന് തീരുമാനം എടുത്തതും അതുകൊണ്ടാണ്. അതിന്&zwj;റെ റിസല്&zwj;ട്ട് കിട്ടി എന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;അവതരിപ്പിക്കാന്&zwj; അത്ര എളുപ്പമുള്ള കഥാപാത്രമല്ല ചിത്രത്തിലെ നായകനായ തിയോ. മാത്യുവിന്&zwj;റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ പടത്തിന്&zwj;റെ പ്രോസസിന്&zwj;റെ പല ഏരിയകളിലും മാത്യു എന്നെ ഞെട്ടിച്ചിട്ടുണ്ട്. അമ്മ വന്ന് കാറില്&zwj; കയറുന്ന സീനിലൊക്കെ ഞാന്&zwj; എഴുതിയതിനെക്കാളും ഒരുപടി മുകളിലേക്ക് മാത്യു ലിഫ്റ്റ് ചെയ്തിട്ടുണ്ട്. ഭയങ്കരമായിട്ട് ഒബ്സര്&zwj;വ് ചെയ്യുന്ന, കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയ്യാറെടുപ്പുകള്&zwj; നടത്തുന്ന, ഒരുപാട് കഷ്ടപ്പെടുന്ന ആളാണ് മാത്യു. മാത്യുവിന്&zwj;റെ ഉള്ളില്&zwj; നല്ല ഒരു നടന്&zwj; കിടപ്പുണ്ട്. വരുന്ന കാലയളവില്&zwj; നല്ല നല്ല സിനിമകളിലൂടെ അത് പുറത്തുവരും എന്നാണ് എന്&zwj;റെ വിശ്വാസം. എക്സ്പ്ലോര്&zwj; ചെയ്യപ്പെടാത്ത വലിയൊരു നടനുണ്ട് മാത്യുവിന്&zwj;റെ ഉള്ളില്&zwj;.&lt;/p&gt;&lt;p&gt;&lt;strong&gt;ചിത്രത്തിന്&zwj;റെ പ്രതികരണങ്ങള്&zwj;? മറക്കാനാവാത്ത വല്ലതും?&lt;/strong&gt;&lt;/p&gt;&lt;p&gt;തീര്&zwj;ച്ചയായിട്ടും. ഇറങ്ങി മൂന്നാം ദിവസമാണ് നമ്മള്&zwj; സംസാരിക്കുന്നത്. നല്ല അഭിപ്രായങ്ങള്&zwj; വന്നുതുടങ്ങുന്നുണ്ട്. പലയിടത്തും ടിക്കറ്റ് ബുക്കിംഗ് നല്ല രീതിയില്&zwj; നടക്കുന്നുണ്ട്. മറക്കാന്&zwj; പറ്റാത്ത പ്രതികരണം എന്ന് ചോദിച്ചാല്&zwj; എന്&zwj;റെ കൂട്ടുകാരന്&zwj;റെ ഭാര്യ ഇന്നലെ സിനിമ കണ്ടു. സുഹൃത്തിനോട് പുള്ളിക്കാരി പറഞ്ഞ ഒരു കാര്യം എന്നെ ഭയങ്കരമായി ടച്ച് ചെയ്തു. പുള്ളിക്കാരി തമിഴ്നാട്ടില്&zwj; ഇടയ്ക്ക് വര്&zwj;ക്ക് ചെയ്യുന്ന സമയത്ത് ഒറ്റയ്ക്ക് അവിടെ താമസിക്കുകയായിരുന്നു. ഒരു പിറന്നാള്&zwj; ദിനത്തില്&zwj; ആരും വിളിച്ച് ആശംസകളൊന്നും പറഞ്ഞില്ല. വൈകിട്ട് 4 മണി വരെ ആരും വിഷ് ചെയ്തില്ല. പുള്ളിക്കാരി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുപോയി ബേക്കറിയില്&zwj; നിന്ന് ഒരു കേക്ക് വാങ്ങി. അടുത്തുള്ള ഗിഫ്റ്റ് ഷോപ്പില്&zwj; നിന്ന് ഗിഫ്റ്റും വാങ്ങി. അങ്ങനെ സ്വന്തമായിട്ട് ബര്&zwj;ത്ത്ഡേ സെലിബ്രേറ്റ് ചെയ്തു. ബന്ധുക്കളൊക്കെ ഉള്ള ഒരാള്&zwj; തന്നെയാണ്. പക്ഷേ സാഹചര്യം അതായിരുന്നു. എല്ലാവരും ഉള്ളവര്&zwj; ആണെങ്കില്&zwj; പോലും തിരക്കിനിടയില്&zwj; ചിലരെയൊക്കെ ബര്&zwj;ത്ത്ഡേ വിഷ് ചെയ്യാന്&zwj; നമ്മള്&zwj; മറക്കുമല്ലോ. അതിന്&zwj;റെയൊരു എക്സ്ട്രീം ആണല്ലോ ആരുമില്ലാത്ത ഒരാളിന്&zwj;റെ അവസ്ഥ. ഈ സിനിമ ബ്ലോക്ക്ബസ്റ്റര്&zwj; ആവുക എന്നതിനേക്കാളൊക്കെ ഞാന്&zwj; ആ​ഗ്രഹിച്ച കാര്യം ഒരാളെയെങ്കിലും കണക്റ്റ് ചെയ്യാന്&zwj; പറ്റിയാല്&zwj; എന്നാണ്. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുവന്ന ഒരാളെ കണക്റ്റ് ചെയ്യുന്നതിലുപരി കടന്നുപോകാത്ത ആളുകളെ കണക്റ്റ് ചെയ്താല്&zwj; അത് അവര്&zwj;ക്ക് ഒരു തിരിച്ചറിവ് ആയേക്കാം. ചിലപ്പോള്&zwj; മറ്റേയാള്&zwj;ക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടെങ്കിലോ എന്ന് അവര്&zwj; ആലോചിച്ചേക്കാം. അത്തരം കാര്യങ്ങള്&zwj; നമുക്ക് വേണമെങ്കില്&zwj; ഒരാളോട് ചോദിക്കാമെന്നും. പുറത്തൊന്നും പോകണ്ട, നമ്മുടെ അമ്മയോടെ ഭാര്യയോടോ മക്കളോടോ എത്ര പേര്&zwj; ഇത്തരം കാര്യങ്ങള്&zwj; ചോദിച്ചിട്ടുണ്ട്. അങ്ങനെയൊരു ചിന്ത ഒരാളില്&zwj; ഉണ്ടാക്കിയാല്&zwj; ഈ സിനിമ സക്സസ്ഫുള്&zwj; ആയിയെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്&zwj;.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;റെഡ് ചില്ലീസ് എന്ന സിനിമയില്&zwj; അസിസ്റ്റന്&zwj;റ് ആയാണ് സിനിമയിലേക്കുള്ള എന്&zwj;ട്രി. പിന്നീട് നാല് തിരക്കഥകള്&zwj; എഴുതി. അഞ്ചാമത്തെ രചനയാണ് സുഖമാണോ സുഖമാണ്. സംവിധാന അരങ്ങേറ്റത്തിന് ഇത്രയും വൈകിയത് എന്തുകൊണ്ടാണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;സംഭവിച്ചത് എന്താണെന്ന് വച്ചാല്&zwj; തിരക്കഥാകൃത്തായുള്ള ആദ്യ സിനിമ 10:30 എഎം ലോക്കള്&zwj; കോള്&zwj; എന്ന സിനിമ ആയിരുന്നു. അത് കഴിഞ്ഞ് ഉടനെതന്നെ അടുത്ത വര്&zwj;ഷം അടുത്ത സിനിമ സംഭവിച്ചു. വീണ്ടും അടുത്ത വര്&zwj;ഷം അടുത്ത സിനിമ. എല്ലാം പെട്ടെന്നു പെട്ടെന്ന് ആയിരുന്നു. വേട്ട വരെ തുടര്&zwj;ച്ചയായി സിനിമകള്&zwj; ആയിരുന്നു (രചയിതാവായി). വേട്ടയില്&zwj; രാജേഷ് ഏട്ടനുമായുള്ള (രാജേഷ് പിള്ള) ഒരു സമ്പര്&zwj;ക്കത്തില്&zwj; എനിക്ക് മനസിലായ ഒരു സാധനമുണ്ട്. നമ്മള്&zwj; എടുപിടി എന്ന് ചെയ്യാന്&zwj; പാടില്ലാത്ത ഒരു സാധനമാണ് സിനിമ. ഇരുന്ന് ഹാര്&zwj;ഡ് വര്&zwj;ക്ക് ചെയ്ത് ഉണ്ടാക്കേണ്ട ഒന്നാണ്. അവിടെ റിസള്&zwj;ട്ട് ഒരിക്കലും നോക്കരുത്. രാജേഷ് ഏട്ടന്&zwj; പഠിപ്പിച്ചുതന്ന ഒരു കാര്യമാണ്. സിനിമ വിജയിക്കാം, വിജയിക്കാതിരിക്കാം. പക്ഷേ ഇതിനകത്ത് ഇനിയും ഒരു പൊടി പോലും എഫര്&zwj;ട്ട് ഇടാന്&zwj; ഇല്ല എന്ന് തോന്നുന്ന ഒരു എഫര്&zwj;ട്ട് ഇട്ട് അത് ചെയ്യണം. അത് എന്നെ പഠിപ്പിച്ചുതന്ന എന്&zwj;റെയൊരു ഗുരുവാണ് രാജേഷ് ഏട്ടന്&zwj; അക്കാര്യത്തില്&zwj;. അതുകൊണ്ട് തന്നെയാണ് ഞാന്&zwj; ടൈം എടുത്ത് ഇങ്ങനെയൊരു പ്രോസസിലേക്ക് കയറിയത്. പ്രത്യേകിച്ചും സംവിധാന അരങ്ങേറ്റം എന്ന് പറയുമ്പോള്&zwj; അത്ര മാത്രം നമ്മള്&zwj; ശ്രദ്ധിക്കണമല്ലോ.&lt;/p&gt;&lt;p&gt;ദിവസേന എന്തെങ്കിലും എഴുതുന്ന കൂട്ടത്തിലാണ് ഞാന്&zwj;. രാവിലെ എഴുന്നേറ്റാല്&zwj; ഒന്ന് രണ്ട് മണിക്കൂര്&zwj; എന്തെങ്കിലുമൊക്കെ എഴുതുന്ന സ്വഭാവമുണ്ട് എനിക്ക്. സംവിധാനം ഞാന്&zwj; ഒരുപാട് ആസ്വദിക്കുന്നതാണ്. എഴുത്ത് ഒരുപക്ഷേ അതിലും ഒരുപടി മുകളില്&zwj; ആസ്വദിക്കുന്നുണ്ട്. ഈ എട്ടൊന്&zwj;പത് കൊല്ലം ഗ്യാപ്പ് വരുമ്പോഴും ഞാന്&zwj; എല്ലാ ദിവസവും എഴുതുന്നുണ്ടായിരുന്നു. ഒരു പ്രോജക്റ്റ് മൂവ് ചെയ്യുന്ന സമയത്ത് മറ്റൊരു എലമെന്&zwj;റ് എന്നെ എക്സൈറ്റ് ചെയ്യിച്ചാല്&zwj; ഞാന്&zwj; അതിന്&zwj;റെ പിറകില്&zwj; പോകും. മറ്റേ പ്രോജക്റ്റ് അതിന്&zwj;റെ വഴിയേ നടക്കും. പക്ഷേ എന്നും രാവിലെ എഴുതുന്നതിന്&zwj;റെ ഒരു സുഖമുണ്ടല്ലോ. അങ്ങനെ ഒരു മൂന്നാല് തിരക്കഥ തീര്&zwj;ത്ത് വച്ചിട്ടുണ്ടായിരുന്നു. അതിലൊരു തിരക്കഥയായിരുന്നു ഇത്. ഈ ഗ്യാപ്പില്&zwj; സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിനായുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. പക്ഷേ പ്രകൃതി നമ്മളെക്കൊണ്ട് എത്തിക്കുന്ന ഒരു സമയം ഉണ്ടാവുമല്ലോ. ആ സമയത്തേ നമുക്ക് അതിലേക്ക് എത്താന്&zwj; പറ്റൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്&zwj;. സമയം എല്ലാം കറക്റ്റ് ആയി വന്നത് ഈ സിനിമയ്ക്ക് വേണ്ടി ആയിരിക്കും. കറക്റ്റ് കാസ്റ്റിം​ഗ് ആണ് കിട്ടിയതെന്ന് ഈ സിനിമ കഴിഞ്ഞപ്പോള്&zwj; എനിക്ക് തോന്നിയിരുന്നു. മാത്യു തന്നെയാണ് ഇത് ചെയ്യേണ്ടിയിരുന്നതെന്ന് എനിക്ക് തോന്നി. ജ​ഗദീഷേട്ടന്&zwj; തന്നെയാണ് ഐപ്പ് ആവേണ്ടിയിരുന്നതെന്നും തോന്നി.&lt;/p&gt;&lt;p&gt;&lt;strong&gt;അടുത്ത ചിത്രങ്ങള്&zwj;?&lt;/strong&gt;&lt;/p&gt;&lt;p&gt;അടുത്ത സിനിമകള്&zwj; ചര്&zwj;ച്ചയില്&zwj; ഉണ്ട്. ഒന്നു രണ്ട് ആര്&zwj;ട്ടിസ്റ്റുകളുമായി ചര്&zwj;ച്ചയില്&zwj; ആണ്. ഇതിന്&zwj;റെ തിരക്ക് ഒന്ന് ഒഴിഞ്ഞിട്ട് അതിലേക്ക് കയറാമെന്ന പ്ലാന്&zwj; ആണ്. പ്രത്യേകിച്ച് ജോണര്&zwj; ഒന്നും ഫിക്സ് ചെയ്തിട്ടില്ല. രണ്ട് മൂന്ന് തിരക്കഥകള്&zwj; ഉണ്ട്. ചര്&zwj;ച്ചകള്&zwj; നടക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Nirmal Sudhakaran</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/sukhamano-sukhamann-movie-director-arunlal-ramachandran-interview-articleshow-hdxpo4u"/>
        </item>
        <item>
            <title><![CDATA['മൂന്ന് വർഷങ്ങൾ കൊണ്ട് പഠിക്കേണ്ട കാര്യങ്ങൾ 60 ദിവസത്തെ ബിഗ് ബോസ്സിൽ നിന്നും പഠിച്ചു'; 'മാജിക് മഷ്‌റൂംസ്' നായിക അക്ഷയ ഉദയകുമാർ അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/akshaya-udayakumar-magic-mushrooms-actress-interview-articleshow-mgag8sa</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/akshaya-udayakumar-magic-mushrooms-actress-interview-articleshow-mgag8sa</guid>
            <pubDate>Fri, 30 Jan 2026 16:35:34 +0530</pubDate>
            <description><![CDATA[&lt;p&gt;ലവ് ടുഡേ എന്ന ചിത്രത്തിലൂടെയും തമിഴ് ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ അക്ഷയ ഉദയകുമാർ 'മാജിക് മഷ്&zwnj;റൂംസ്' സിനിമയുടെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg79715twsf6wgy9qv8kr4z2,imgname-622605934-1209211467944043-1044469320574355181-n-1769771074746.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമായ മാജിക് മഷ്&zwnj;റൂംസ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കോമഡി എന്റർടെയ്നർ വിഭാഗത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ചാടി ക്രിയേഷൻസിന്&zwj;റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാറാണ് നായികയായി എത്തിയിരിക്കുന്നത്. ലവ് ടുഡേ എന്ന ചിത്രത്തിലൂടെയും തമിഴ് ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ അക്ഷയ ഉദയകുമാർ സിനിമയുടെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുന്നു.&lt;/p&gt;&lt;h2&gt;മാജിക് മുഷ്&zwnj;റൂംസിന്റെ പ്രേക്ഷക പ്രതികരണം&lt;/h2&gt;&lt;p&gt;പൊതുവേയുള്ള തിയേറ്റർ റെസ്പോൺസ് പോയി കാണുവാണെങ്കിലും അല്ലെങ്കിൽ നമുക്ക് ഇൻസ്റ്റാഗ്രാമിൽ വരുന്ന മെസ്സേജുകൾ ആണെന്നുണ്ടെങ്കിലും അല്ലെങ്കിൽ നമ്മുടെ വീട്ടുകാർക്ക് വരുന്ന കോൾ ആണെങ്കിലും ഫാമിലി ഓഡിയൻസ് ഭയങ്കരമായിട്ട് എൻജോയ് ചെയ്യുന്നുണ്ട് ഈ പടം എന്നാണ് മനസിലാക്കുന്നത്. പ്രത്യേകിച്ച് സെക്കൻഡ് ഹാഫ് ഭയങ്കരമായിട്ട് അവർക്ക് ചിരിക്കാൻ പറ്റുന്നുണ്ട്, എൻജോയ് ചെയ്യാൻ പറ്റുന്നുണ്ട്. തിയേറ്റർ റെസ്പോൺസിലൊക്കെ നമ്മൾ സെക്കൻഡ് ഹാഫ് പോയിരിക്കുന്ന സമയത്ത് എല്ലാവരും ചിരിക്കുന്നതും എൻജോയ് ചെയ്യുന്നതും കാണാൻ പറ്റുന്നുണ്ട്. കുടുംബം മൊത്തമായി കുട്ടികളുമൊക്കെയായിട്ടാണ് എല്ലാവരും പോയി കാണുന്നത്. അപ്പോൾ അതിൽ ഭയങ്കരമായിട്ട് ഒരു സന്തോഷമുണ്ട്. അതുപോലെ ജാനകി എന്ന് പറഞ്ഞ എന്റെ ക്യാരക്ടർ, നമുക്ക് ഇൻസ്റ്റാഗ്രാമിൽ വരുന്ന മെസ്സേജസ് ആണെങ്കിലും, ആ ക്യാരക്ടർ കൊള്ളാം എന്നുള്ള പ്രതികരണമാണ് വരുന്നത്. ജാനകി നന്നായിട്ട് വർക്ക് ആയിട്ടുണ്ട് എന്നുള്ള രീതിയിലുള്ള മെസ്സേജുകൾ കാണുമ്പോൾ സന്തോഷം. എനിക്കിതൊരു പുതുമയുള്ള ഒരു എക്സ്പീരിയൻസ് ആണ് ഈ ക്യാരക്ടർ, അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് നമുക്ക് ഭയങ്കര പുതിയ ഒരു ഫീലിംഗ് ആണല്ലോ. അത്തരം പ്രേക്ഷക പ്രതികരണങ്ങളിൽ വളരെ സന്തോഷം.&lt;/p&gt;&lt;p&gt;&lt;strong&gt;റീൽസ് എത്തിച്ചത് മാജിക് മഷ്&zwnj;റൂംസിലേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;നമ്മുടെ ഡയറക്ഷൻ ടീമിൽ തന്നെയുള്ള ഒരു റോബിൻ എന്ന് പറഞ്ഞിട്ടുള്ള ആളാണ് എന്റെ റീൽസ് കണ്ട് എന്നെ സജസ്റ്റ് ചെയ്യുന്നത്. കാസ്റ്റിങ്ങ് കോൾ, ഓഡിഷൻസ് എല്ലാം നടന്ന് കഴിഞ്ഞ് പെട്ടെന്നാണ് ഇവർക്ക് എന്നെ ഓർമ്മ വരുന്നത്, അന്ന് അങ്ങനെ ഒരു കൊച്ച് നമ്മൾ ആലോചിച്ചിരുന്നല്ലോ എന്ന്. ഷൂട്ടിന് രണ്ടാഴ്ച മുൻപാണ് എന്നെ ഓഡിഷന് വേണ്ടി വിളിക്കുന്നത്. അങ്ങനെ ഞാൻ കൊച്ചിയിലേക്ക് വന്നു. വന്ന ദിവസം തന്നെ കഥ കേൾക്കുകയും ഭയങ്കരമായിട്ട് എനിക്ക് ഇഷ്ടപ്പെടുകായും ചെയ്തു. എനിക്ക് ഓഡിഷൻ വേണം എന്നുള്ള ആഗ്രഹം ഞാൻ പറയുന്നു. ഓഡിഷൻ ചെയ്യുന്നു, എനിക്ക് തോന്നുന്നു ഞാൻ നല്ലൊരു പെർഫോമൻസ് ഒന്നുമല്ല അവിടെ കൊടുത്തിരുന്നത്... പക്ഷേ അത് അത് കണ്ട് സംതിങ് ഈസ് ദെയർ എന്നുള്ളൊരു ഫീൽ ആ ഡയറക്ഷൻ ടീമിലുള്ളവർക്ക് തോന്നിയതുകൊണ്ടാണ് ഈ സിനിമയിലേക്ക് ഞാൻ എത്തുന്നത്. അങ്ങനെയാണ് ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്യപ്പെടുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;പല തലമുറയിലുള്ള താരങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;നിരവധി താരങ്ങൾ ഉള്ള, അതും വ്യത്യസ്ത ജനറേഷനിലുള്ള താരങ്ങൾ ഉള്ള ചിത്രമാണിത്. നത്ത് ആണെന്നുണ്ടെകിലും, ഷമീർ ആണെങ്കിലും പൂജേച്ചി ആണെങ്കിലും, നമ്മൾ കണ്ടുവളർന്നിട്ടുള്ള ഹരിശ്രീ അശോകൻ ചേട്ടൻ, സിദ്ധാർത്ഥേട്ടൻ, ജാഫർ ഇക്ക ആണെങ്കിലും മികച്ച അനുഭവ സമ്പത്തുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ട്. അത് ഈ സിനിമയെ മനോഹരമാക്കുന്നു ഒന്നാണ്. അനഗ്നെ എനിക്ക് രണ്ട തരത്തിലുള്ള എക്സ്പീരിയൻസും ലഭിച്ചു. ഇവരെല്ലാം എങ്ങനെ അപ്രോച്ച് ചെയ്യുന്നു എന്നുള്ള കാര്യങ്ങൾ എനിക്ക് ഒബ്സർവ് ചെയ്യാൻ കഴിഞ്ഞു. സോ, ഐ തിങ്ക് ഐ ആം ഗ്രേറ്റ്ഫുൾ.&lt;/p&gt;&lt;p&gt;&lt;strong&gt;കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;തയ്യാറെടുപ്പുകൾ എന്ന് പറയുമ്പോൾ തന്നെ എനിക്ക് ആദ്യം ഓർമ്മ വരുന്നത് സ്ക്രിപ്റ്റ് തരുന്നതിന്റെ കൂടെ തന്നെ റൈറ്റർ ആകാശ് പറഞ്ഞിട്ടുണ്ടായിരുന്നു കപ്പ ചീവാൻ പഠിക്കണമെന്ന്. നമ്മൾ ഭയങ്കര ഓതൻ്റിക് ആയിട്ടുള്ള ഒരു ഇടുക്കി എന്നുള്ള ഒരു സ്ഥലത്ത് നിന്ന് വരുന്ന ഒരു നാട്ടിൻപുറത്തുള്ള കൊച്ചാണ്, പക്ഷേ അവളുടെ ചിന്താഗതിയും കാഴ്ചപ്പാടുകളും എല്ലാം ഭയങ്കര വ്യത്യസ്തമായിട്ടുള്ള ഒരു വ്യക്തി കൂടിയാണ്. സ്വഭാവത്തിലാണെങ്കിൽ ഇപ്പോൾ എന്നിൽ നിന്നും ജാനകി ഭയങ്കര വ്യത്യാസമാണ്. ഞാൻ ആദ്യം ഒരാളെ കാണുമ്പോൾ ചിരിക്കുകയാണെന്നുണ്ടെങ്കിൽ, ജാനകിയുടെ മുഖം ആണെങ്കിലും ബോഡി ആണെന്നുണ്ടെങ്കിലും ഭയങ്കര കണ്ടന്റഡ് ആണ്, ഭയങ്കര ഒതുങ്ങി ഇരിക്കുന്ന ഒരു പ്രകൃതമാണ് അവളുടേത്. അങ്ങനത്തെ കാര്യങ്ങൾ, ഫിസിക്കൽ ആയിട്ടുള്ള മൂവ്മെന്റ്സ് റെസ്ട്രിക്ട് ചെയ്യുകയും, പിന്നെ കണ്ണ് ചിമ്മുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. കാരണം പുള്ളിക്കാരി മൈക്രോ ആർട്ട് ചെയ്യുന്ന ഒരാളാണ് ചെറിയ ചെറിയ കാര്യങ്ങളിൽ ഭയങ്കര സന്തോഷവും, ഭയങ്കരമായിട്ട് അതിനെ എൻജോയ് ചെയ്യുന്ന, നിരീക്ഷിക്കുന്ന ഒരാളാണ്.&lt;/p&gt;&lt;p&gt;കണ്ണ് ചിമ്മുന്നത് ഉൾപ്പെടെ എനിക്ക് ഭയങ്കരമായിട്ട് അത് കൺട്രോൾ ചെയ്യേണ്ടി വന്നു. കാരണം ഞാൻ പൊതുവേ കണ്ണ് ചിമ്മുന്ന ഒരാളാണ്. പക്ഷേ ജാനകിയുടെ ക്യാരക്ടർ അങ്ങനെയല്ല. സോ അതുകൊണ്ട് അത് കൺട്രോൾ ചെയ്യാൻ ചെയ്യേണ്ടി വന്നു. അതിപ്പോ നമ്മൾ ടീമിലുള്ള അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആന്നെകിലും റൈറ്റർ ആണെങ്കിലും, നമ്മൾ അത് അറിയാതെ ചെയ്യുകയാണെന്നുണ്ടെങ്കിൽ അവർ അത് ഓർമ്മപ്പെടുത്തും. അങ്ങനെ ചില ആക്ഷൻസ് ഉൾപ്പെടെ നമ്മൾ കൺട്രോൾ ചെയ്യേണ്ടി വന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;തയ്യാറെടുപ്പുകൾ എന്ന് പറയുന്ന സമയത്ത് നമ്മൾ ലുക്സ് ഈസ് വെരി ബിഗ് പാർട്ട് സോ അതിൽ നമ്മൾ ജാനകി എന്റെ ഭയങ്കര സ്ട്രൈറ്റ് ഹെയർ ആണ്. ജാനകിയുടെ ചുരുണ്ട മുടിയാണ്. അതുകൊണ്ട് ഒരു മൂന്നരയ്ക്ക് ഒക്കെ തുടങ്ങും, അങ്ങനെ ദിവസവും മൂന്ന് മണിക്കൂറോളം നമ്മുടെ മുടി ചുരുട്ടുന്ന ഒരു പ്രോസസ് ഉണ്ടായിരുന്നു. എല്ലാത്തരത്തിലും ജാനകി എന്നിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് മനസ്സിലാക്കി അതിനുവേണ്ടി തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ട്. രണ്ടാഴ്ച മുന്നെയാണ് കഥ പറയുന്നത്. സ്ക്രിപ്റ്റിന്റെ കൂടെ തന്നെ നമ്മൾ ലുക്ക് ടെസ്റ്റ് ചെയ്യുന്ന സമയത്ത് ഒരു ക്യാരക്ടർ സ്കെച്ച് എനിക്ക് സ്ക്രിപ്റ്റ് റൈറ്റർ തന്നിട്ടുണ്ട്. അത് എന്നെ ഭയങ്കരമായിട്ട് സഹായിച്ചു. പെട്ടെന്ന് ഈ ഒരു വൺ വീക്കിൽ ഈ ക്യാരക്ടറെ ഉൾക്കൊള്ളാനും അവളുടെ ഹോബീസ് മനസ്സിലാക്കാനും കഴിഞ്ഞു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഹ്യൂമർ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹം&lt;/strong&gt;&lt;/p&gt;&lt;p&gt;തുടക്കക്കാരി ആയതുകൊണ്ട്, കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ എന്റെ ആഗ്രഹം എനിക്ക് കൊമേർഷ്യൽ ആയിട്ടും അല്ലെങ്കിൽ ആർട്ടിസ്റ്റിക് ആയിട്ടുള്ള പടങ്ങൾ ചെയ്യണം. രണ്ടും ചെയ്യണം. കൊമേർഷ്യൽ ആയിട്ട് നമുക്ക് പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കാൻ പറ്റും. ഡാൻസ് ആണെന്നുണ്ടെങ്കിലും പ്രേക്ഷകർക്ക് റിലേറ്റബിൾ ആയിട്ടുള്ള പരിപാടി ആണെന്നുണ്ടെങ്കിലും ഭയങ്കരമായിട്ട് എന്റർടൈൻ ചെയ്യിപ്പിക്കാൻ പറ്റും. പിന്നെ അത്തരത്തിലുള്ള സിനിമകൾ ഞാൻ നന്നായി ആസ്വദിക്കുന്ന ആള് കൂടിയാണ്. സോ കമേഴ്ഷ്യൽ മൂവീസ് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ആൻഡ് അതുപോലെ തന്നെ ആർട്ടിസ്റ്റിക് ആയിട്ടുള്ള മൂവീസ്, ഒരു ക്യാരക്ടർ ആർട്ടിസ്റ്റ് അല്ലെങ്കിൽ ഹീറോയിൻ റോൾ എന്നുള്ളതല്ലാതെ അത് ഒരു സീൻ ആണെന്നുണ്ടെങ്കിലും, നമുക്ക് പെർഫോം ചെയ്യാനുള്ള ഒരു സ്പേസ് ഉള്ള ആൻഡ് ഓരോ ഇപ്പോ ഓരോ സിനിമകൾ എടുക്കുമ്പോഴും വ്യത്യാസമായിട്ടുള്ള അതിലുള്ള നമുക്ക് തന്നെ ഇത് ഞാൻ എക്സ്പീരിയൻസ് ചെയ്യാത്ത കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. ഉർവശി മാം ചെയ്യുന്ന പോലത്തെ ഹ്യൂമർ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യണമെന്നും അതുപോലെതന്നെ കിൽബിൽ പോലത്തെ ആക്ഷൻ മൂവീസും എല്ലാം എനിക്ക് ഫ്യൂച്ചറിൽ ചെയ്യണമെന്നും ആഗ്രഹമുണ്ട്, അങ്ങനെ അത് ചെയ്യാൻ പറ്റട്ടെ. ഒരേ പാറ്റേൺ അല്ലാതെ എനിക്ക് എന്നെ തന്നെ സർപ്രൈസ് ചെയ്യിപ്പിക്കാൻ പറ്റണം ഓരോ ക്യാരക്ടറുകൾ ചെയ്യുമ്പോഴും എന്നുള്ളതാണ് ഞാൻ നോക്കുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ബിഗ് ബോസ് വരുത്തിയ മാറ്റങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ബിഗ് ബോസ് തീർച്ചയായും എന്റെ ജീവിതത്തിന്റെ ഒരു ഫേസ് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ ലൈഫിൽ ഒരു വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ബിഗ് ബോസ് അത് ഞാൻ ഓപ്പർച്ചൂണിറ്റീസ് എന്ന് ഞാൻ പറയത്തില്ല. ഫേസ് വാല്യൂ ബിഗ് ബോസിൽ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട് പക്ഷേ ഇൻ തമിഴ് ഇൻഡസ്ട്രി, ലൈക്ക് തമിഴ് പീപ്പിൾ എറൗണ്ട് തമിഴ് പീപ്പിൾ എനിക്ക് ഫേസ് വാല്യൂ കുറച്ച് കൂടുതലാക്കി കിട്ടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;കുറച്ച് കിട്ടിയിട്ടുണ്ട് പക്ഷേ ഓപ്പർച്ചൂണിറ്റീസ് അല്ല അതിൽ കിട്ടിയത് അതിനുപരി എന്റെ എന്നെ ഭയങ്കരമായിട്ട് എന്റെ പേഴ്സണാലിറ്റിയിലും അല്ലെങ്കിൽ എന്റെ സ്വഭാവത്തിലും എന്റെ അനുഭവം ഒക്കെ മാറ്റം വരുത്തിയിട്ടുള്ള ഒരു സ്പേസ് ആണ് ബിഗ് ബോസ്. കാരണം ഞാൻ ഒരു പാലക്കാട് നിന്ന് ഞാനെന്റെ എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയിട്ടിരിക്കുന്ന എന്റെ വീട്ടുകാരും എന്റെ ഫ്രണ്ട്സിന്റെ കൂടെ സ്പെൻഡ് ചെയ്ത് ഒരു അതിനുപരിയുള്ള ഒരാളെ എനിക്ക് എങ്ങനെ ഒട്ടും അറിയാത്ത ഒരാളായിരുന്നു ഞാൻ. അങ്ങനെ അത്രയും കംഫര്&zwj;ട്ട് ആയാലും പ്രൊട്ടക്റ്റഡ് ആയിട്ടാണ് ഞാന് വളർന്നത്.&lt;/p&gt;&lt;p&gt;പക്ഷേ അതല്ലാതെ ഇത്രയും എക്സ്പീരിയന്&zwj;സ് ഉള്ള അല്ലെങ്കില്&zwj; പല അനുഭവങ്ങളുള്ള പല സ്വഭാവക്കാരായിട്ടുള്ള ആള്&zwj;ക്കാരുടെ കൂടെ നമ്മള്&zwj; ബിഗ് ബോസ്സിൽ ഇരിക്കുന്ന സമയത്ത് നമ്മളെങ്ങനെ സമൂഹത്തിൽ ജീവിക്കണം എന്നുള്ളൊരു ചോദ്യം എന്നിൽ ഭയങ്കരമായിട്ട് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ഒരു മൂന്ന് വർഷം ഞാനീയൊരു ഫീൽഡിൽ ഇരുന്ന് പഠിക്കുന്ന പഠിക്കേണ്ട സംഭവങ്ങൾ ഞാനീയൊരു 60 ദിവസം കൊണ്ട് ബിഗ് ബോസിൽ നിന്ന് പഠിച്ചിട്ടുണ്ട്. കുറെ അനുഭവങ്ങളും എനിക്ക് ബിഗ് ബോസിൽ നിന്ന് കിട്ടിയിട്ടുണ്ട്. എന്റെ ഒരു ക്യാരക്ടർ തന്നെ ഈ ബിഗ് ബോസിൽ നിന്ന് ഭയങ്കര തിരിച്ചറിവുകൾ കിട്ടി ചേഞ്ച് ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭയങ്കര ഒരു സ്വാധീനം ബിഗ് ബോസിന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയെ സ്വാധീനിച്ചിട്ടുള്ളത് ഫേസ് വാല്യൂ. ഉണ്ടെന്നുള്ളതായിരിക്കാം ആയിരിക്കും പക്ഷേ അതുവഴി ഓപ്പർച്ചൂണിറ്റീസ് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. നമ്മൾ കണ്ടിന്യൂസ് ആയിട്ട് സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യുന്നത് തന്നെയാണ് എനിക്ക് വർക്ക് ആയിട്ടുള്ളത്.&lt;/p&gt;&lt;p&gt;&lt;strong&gt;ചെറുപ്പം മുതലേ കലയുമായി ബന്ധം&lt;/strong&gt;&lt;/p&gt;&lt;p&gt;ചെറുപ്പം മുതൽ കലയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളിൽ ഞാൻ ആക്ടീവ് ആയിരുന്നു പ്രത്യേകിച്ച് ഡാൻസ് ആയിട്ടുള്ളതും, മോണോ ആക്ട്, നാടകം ഒക്കെ. നമ്മൾ കലോത്സവ വേദിയിൽ ആണെന്നുണ്ടെങ്കിലും ചെറുപ്പം മുതലേ ഫാഷൻ ഷോ അങ്ങനെയുള്ള കാര്യങ്ങളിൽ എല്ലാം ഞാൻ ആക്ടീവ് ആയിരുന്നു. സ്കൂൾ ടൈമിലെല്ലാം നമ്മൾ അങ്ങനെ ആക്ടീവ് ആയിരുന്നു. പക്ഷേ കോളേജിലെത്തി ആർട്ട് എന്നുള്ള ഒരു പാർട്ടിൽ നമ്മളില്ല എന്ന് മനസ്സിലായപ്പോഴാണ്, എനിക്ക് അക്കാദമിക്സ് അല്ല എന്റെ തിങ് എന്ന് മനസിലാക്കുന്നത്. ബീയിങ് ഇൻ ആർട്ട് അല്ലെങ്കിൽ അതിന്റെ പാർട്ട് ആവുക എന്നുള്ളതാണ് എനിക്ക് വേണ്ടതെന്ന് റിയലൈസ് ചെയ്തത് ഞാൻ അപ്പോഴാണ്. സിനിമ ആഗ്രഹമാണ്, പക്ഷേ അത് നമ്മൾ ഒരിക്കലും എത്തിപ്പെടില്ല, അത് ഭയങ്കര ദൂരെയാണെന്ന് വിശ്വസിച്ച ആളാണ് ഞാൻ. പക്ഷേ കോളേജ് കഴിഞ്ഞ് ആ ഒരു റിയലൈസേഷൻ കിട്ടിയപ്പോൾ എനിക്കിതേ പറ്റത്തുള്ളൂ, ഇതിനുവേണ്ടി നമ്മൾ നിൽക്കണം അല്ലെങ്കിൽ വാശി പിടിക്കണം എന്നാണ് എനിക്ക് തോന്നിയത്. അങ്ങനെയാണ് ആ ഒരു ആഗ്രഹം വന്നത് ആൻഡ് സിനിമയിലേക്ക് എത്തിപ്പെടുന്നത്, ഇതുപോലെ നമുക്ക് സിനിമ ആഗ്രഹമുണ്ട്, നമ്മൾ നോക്കുമ്പോൾ ഭയങ്കര ദൂരെയാണ്.. ഇതിലേക്ക് എങ്ങനെ എത്തും എന്ന് അറിയുന്നില്ല.&lt;/p&gt;&lt;p&gt;പക്ഷേ ആ സമയത്ത് നമ്മൾ വീട്ടിലിരുന്ന് TikTok എന്നുള്ള ഒരു പ്ലാറ്റ്&zwnj;ഫോമിനെ ചുമ്മാ നമ്മൾ യൂസ് ചെയ്യാതെ, അതിൽ ആക്ടിങ് വീഡിയോസും കാര്യങ്ങളും ഇടണം എന്നിട്ട് ഇതുവഴി എങ്ങനെയെങ്കിലും നമുക്ക് ട്രൈ ചെയ്യാം എന്നുള്ള ഒരു രീതിയിലാണ് അത് സ്റ്റാർട്ട് ചെയ്യുന്നത്. ഞാനും ബ്രദറും കൂടിയാണ് ചെയ്തിരുന്നത്. അതുകൊണ്ട് നമ്മൾ രണ്ടുപേരും റീൽസ് ഒരുമിച്ച് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ലവ് ടുഡേ എന്നുള്ള ഒരു മൂവിയിലേക്ക് തന്നെ പ്രദീപ് രംഗനാഥൻ സർ തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് വിളിക്കുന്നത്. പിന്നെ ബിഗ് ബോസ് ചെയ്യുന്നു, അത് കഴിഞാനും സിനിമ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഫൈനലി ഇങ്ങനത്തെ ഒരു കോൾ വരുന്നു. അങ്ങനെ സിനിമയിലേക്ക് എത്തുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/akshaya-udayakumar-magic-mushrooms-actress-interview-articleshow-mgag8sa"/>
        </item>
        <item>
            <title><![CDATA[IFFK മെയിൻ സ്ട്രീം സിനിമയിലേയ്ക്കുള്ള വാതിൽ; ആദിത്യ ബേബി അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/director-adhithya-baby-interview-on-ambrosia-iffk-2025-articleshow-oi03gbs</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/director-adhithya-baby-interview-on-ambrosia-iffk-2025-articleshow-oi03gbs</guid>
            <pubDate>Wed, 17 Dec 2025 17:41:26 +0530</pubDate>
            <description><![CDATA[&lt;p&gt;ഴോൺറ സെൻട്രിക് ആയി സിനിമകൾ ചെയ്യണമെന്നില്ല..&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcp3gedhba3c84p6y3nwebw9,imgname-599008330-848554414590877-8623662084409678303-n-1765973440945.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെലിഗേറ്റ് റോളിൽ നിന്ന് ഫിലിം മേക്കർ റോളിലേയ്ക്ക് മാറി ഐഎഫ്എഫ്കെയിൽ തൻ്റെ രണ്ടാം സംവിധാന സംരഭവുമായി എത്തിയിരിക്കുകയാണ് ആദിത്യ ബേബി. കാമദേവൻ നക്ഷത്രം കണ്ടു എന്ന ആദിത്യയുടെ ചിത്രം ഇരുപത്തി ഒമ്പതാമത് കേരള രാജ്യാന്തര ചൽച്ചിത്ര മേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. മുപ്പതാമത് മേളയിൽ ആദിത്യ എത്തിയത് ആംബ്രോസിയയുമായാണ്. തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച സംഘമാണ് പിന്നീട് വീണ്ടും ഒന്നിച്ച് സിനിമകൾ ഒരുക്കുന്നത്. സംഘത്തിൻറെ 'നീലമുടി' എന്ന ചിത്രം 2022ലെ ഐഎഫ്എഫ്കെയിൽ മലയാള സിനിമ ടുഡേ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു, ആദിത്യ നീലമുടിയിൽ ഒരു പ്രധാന അഭിനേതാവുമായി. 2024ലെ ചലച്ചിത്രമേളയിൽ ആദിത്യ സംവിധാനം ചെയ്ത 'കാമദേവൻ നക്ഷത്രം കണ്ടു'വുമായി എത്തിയപ്പോൾ അതിൻ്റെ എഴുത്ത് നിർവഹിച്ചത് നീലമുടിയുട സംവിധായകനായ ശരത് കുമാറാണ്. അതേ സുഹൃദ് സംഘമാണ് ഈ വർഷം അംബ്രോസിയയുമായി എത്തിയത്. താൻ തന്നെ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൻ്റെ വിശേഷങ്ങൾ സംവിധായിക ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവെച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ആംബ്രോസിയ- അമൃത്&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു സാങ്കല്പിക നഗരത്തിലെ ഒരു ഫൈൻ ഡൈനിങ് റെസ്റ്റോറന്റ്. ആ റെസ്റ്റോറന്റിനുള്ളിൽ അടുക്കള, ഡൈനിങ് ഏരിയ എന്നിവിടങ്ങളിലാണ് കഥ നടക്കുന്നത്. ഒരു റെസ്റ്റോറന്റിനുള്ളിലെ രണ്ട് ലോകങ്ങളാണ് ഇവരണ്ടും. ഈ രണ്ട് ലോകങ്ങളും ഒരു ചുമര് കൊണ്ടാണ് വിഭജിച്ചിരിക്കുന്നത്. ഈ ചുമർ ചിലപ്പോൾ നമുക്ക് അതിരുകളായും അതിർത്തികളായും തോന്നാം. ഈ ഒരു അന്തരം തന്നെയാണ് സിനിമയുടെ പ്രമേയം. അബ്സേർഡ് ഫാന്റസി ആൻഡ് സറ്റയർ ഴോൺറയിലാണ് സിനിമ മേക്ക് ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;ആംബ്രോസിയ എന്നത് ഒരു ഗ്രീക്ക് വാക്കാണ്. ഫുഡ് ഓഫ് ഗോഡ്സ്, അമരന്മാരുടെ ഭക്ഷണം എന്നൊക്കെയാണ് അതിനർഥം. ഇന്ത്യൻ മിത്തോളജിയിൽ അമൃത് എന്ന ആശയത്തിന് സമാനമായത്. ഒരു കൾച്ചറൽ അഡാപ്റ്റേഷൻ്റെ ഭാഗമായി ഗ്രീക്ക് മിത്തോളജിയെ കൂട്ടുപിടിച്ചാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ഈ സിനിമയിൽ മുപ്പതോളം കഥാപാത്രങ്ങളാണുള്ളത്. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നതെങ്കിലും എല്ലാവർക്കും തുല്യ പ്രാധാന്യമുണ്ട്. കോൺസെപ്റ്റും മേക്കിങ്ങും ഇങ്ങനെയാണെങ്കിലും എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന റെലവെൻ്റ് ആയ ടോപ്പിക് ആണ് സംസാരിക്കുന്നത്. ഇതിൻ്റെ പൊളിറ്റിക്സ് വളരെ റെലവന്റ് ആണ്, എല്ലാവർക്കും റിലേറ്റ് ചെയ്യാനാകും.&lt;/p&gt;&lt;p&gt;&lt;strong&gt;IFFK ഹാട്രിക്&lt;/strong&gt;&lt;/p&gt;&lt;p&gt;2023 ലായിരുന്നു സിനിമയുമായി ആദ്യം മേളയിൽ എത്തിയത്. ആംബ്രോസിയയുടെയും എൻ്റെ ഡെബ്യൂ ചിത്രം കാമദേവൻ്റെയും റൈറ്റർ ശരത്കുമാറിന്റെ പടമായിരുന്നു നീലമുടി. ആ സിനിമയിൽ ഞാൻ അഭിനേത്രിയായി. ഒരു സിനിമ പശ്ചാത്തലവും ഇല്ലാതെ ഫീച്ചർ ഫിലിം ചെയ്യുമ്പോൾ വലിയ ആശങ്ക ഉണ്ടായിരുന്നു. പ്രേക്ഷകർ വളരെ പോസിറ്റീവ് റിവ്യൂ ആണ് ഞങ്ങളുടെ ആദ്യ സിനിമയ്ക്ക് തന്നത്. അതിപ്പോൾ ആമസോൺ പ്രൈം വരെ എത്തിക്കാൻ പറ്റി. കഴിഞ്ഞവർഷം ക്യുപിഡുമായിട്ട് വന്നത് 'ഫ്രം ദി മേക്കേഴ്സ് ഓഫ് നീലമുടി' എന്ന ടാഗിൽ ആയിരുന്നു. അപ്പോളാണ് പ്രേക്ഷകർക്ക് ഞങ്ങളുടെ മേലുള്ള പ്രതീക്ഷ മനസ്സിലായത്. ക്യുപിഡിനും നല്ല പ്രതികരണം ലഭിച്ചു. ഇത്തവണ ഫ്രം ദി മേക്കേഴ്സ് ഓഫ് നീലമുടി ആൻഡ് ക്യുപിഡ് എന്ന ടാഗിൽ ആണ്. 'ഗുഡ് ഫിലിംസ് മേക്ക് യുവർ ലൈഫ് ബെറ്റർ' എന്ന ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസിൻ്റെ തേർഡ് ഫീച്ചർ ഫിലിം ആണിത്.&lt;/p&gt;&lt;p&gt;&lt;strong&gt;പുതിയ ശ്രമം&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതുവരെ ചെയ്യാത്ത ഒരു സെറ്റപ്പിലാണ് ആംബ്രോസിയ കൺസീവ് ചെയ്തിട്ടുള്ളതും മേക്ക് ചെയ്തിട്ടുള്ളതും. ഒരു എക്സ്പിരിമെന്റൽ സ്വഭാവമുണ്ട്. ഐഎഫ്എഫ്കെ ഇത്തരം പരീക്ഷണങ്ങൾക്ക് ഏറ്റവും യോജിച്ച വേദിയാണ്. ഷൂട്ടിംഗ് മുഴുവൻ തൃശ്ശൂരായിരുന്നു. ഒരു സ്പേസ് കണ്ടുപിടിച്ച് അവിടെ സെറ്റ് ഇടുകയായിരുന്നു. ആറുപേരുമായി കൊളാബ് ചെയ്ത് ഗുഡ് ഫിലിംസ് മേക്ക് യുവർ ലൈഫ് ബെറ്റർ എന്ന ഞങ്ങളുടെ പ്രൊഡക്ഷൻ്റെ ബാനറിലാണ് ചെയ്തത്. ഓ ബേബിയുടെ ഒക്കെ സിനിമാറ്റോഗ്രാഫറായ അരുൺ ചാലിലിൻ്റെ 90 ഡബ്ലിയു എന്ന പ്രൊഡക്ഷൻ ഹൗസ് പ്രൊഡക്ഷനിൽ പങ്കാളിയാണ്. ഷൂട്ട് ചെയ്തിരിക്കുന്നത് Sony FX3 ക്യാമറയിലാണ്. അതൊരു കൊളാബിൽ കിട്ടിയതാണ്.&lt;/p&gt;&lt;p&gt;കഴിഞ്ഞ സിനിമകളെ വച്ച് കുറച്ചുകൂടി നല്ലൊരു പ്രൊഡക്ഷൻ ആണ് ഇത്തവണത്തേത്. കഴിഞ്ഞ സിനിമകളിൽ സാമ്പത്തിക പ്രശ്നം കാരണം പല ഡിപ്പാർട്ട്മെന്റും വർക്ക് ചെയ്യാൻ പറ്റിയിട്ടുണ്ടായിരുന്നില്ല. ഇത്തവണ എല്ലാ ഡിപ്പാർട്ട്മെന്റുകളും കൃത്യമായി പ്രവർത്തിച്ചിട്ടാണ് ആംബ്രോസിയ പ്രേക്ഷകരിൽ എത്തിച്ചത്.&lt;/p&gt;&lt;p&gt;&lt;strong&gt;പണമെന്നും പരിമിതി&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ തൃശ്ശൂർ ഡ്രാമ സ്കൂളിൽ പഠിച്ചപ്പോൾ എന്റെ ജൂനിയർ ആയിട്ടുള്ള ശരത്കുമാറിനെ പരിചയപ്പെട്ടു. അവിടെ പഠിച്ചവർ തന്നെയാണ് മൂന്ന് സിനിമകളിലും പ്രവർത്തിച്ചിരിക്കുന്നത്. ഞങ്ങൾ നാടകം ചെയ്യും സിനിമയും ചെയ്യും, പഠിച്ചത് പ്രാക്റ്റീസ് ചെയ്ത് മുന്നോട്ട് പോവുകയാണ്.&lt;/p&gt;&lt;p&gt;ഞങ്ങളുടെ കൈയ്യിൽ ഒരുപാട് സ്ക്രിപ്റ്റുകൾ ഉണ്ട്. അഭിനേതാക്കൾക്കും പഞ്ഞമില്ല. പക്ഷെ ഒരു വലിയ ബഡ്ജറ്റ് സിനിമ അല്ലെങ്കിൽ ഇൻഡസ്ട്രിയിൽ ഒരു പടം ചെയ്യാൻ ഇപ്പോഴും പറ്റുന്നില്ല. കഴിഞ്ഞ രണ്ട് പടങ്ങളുടെ പ്രൊഫൈൽ ആണ് പുതിയ സിനിമ ചെയ്യാൻ സഹായിച്ചത്. അവസരങ്ങൾ ഇല്ലെങ്കിൽ നമ്മൾ ഉണ്ടാക്കുക എന്നുള്ളതാണല്ലോ. അങ്ങനെയാണ് ഇപ്പോൾ ഞങ്ങൾ മുന്നോട്ട് പോകുന്നത്.&lt;/p&gt;&lt;p&gt;നമ്മളൊരു നല്ല ഔട്ട് എടുത്താലും തിയേറ്റർ റിലീസിന് ഒരുപാട് കടമ്പകൾ ഉണ്ട്. ഒരുപാട് പണവും കോൺടാക്ട്സും വേണം. ഇപ്പൊൾ ഒടിടികളും തിയേറ്റർ റിലീസ് നടത്തിയ പടങ്ങൾ മാത്രമേ എടുക്കുന്നുള്ളൂ. പിന്നെ സെൻസറിങ് അങ്ങനെ ഒരുപാട് കടമ്പകൾ കടന്നാൽ മാത്രമേ തിയേറ്റർ-ഒടിടി റിലീസിലേക്കോ ഒക്കെ പോകാനാകൂ. ആ സമയത്താണ് ഐഎഫ്എഫ്കെ പോലുള്ള ഫെസ്റ്റിവൽസ് വലിയൊരു വേദിയായി മുന്നിൽ നിൽക്കുന്നത്. കാരണം നല്ല ഔട്ട് ഉണ്ടെങ്കിൽ നമ്മൾ കൃത്യമായി വർക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവിടെ സെലക്ട് ചെയ്യപ്പെട്ടാൽ സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;മെയിൻ സ്ട്രീം സിനിമ ചെയ്യണം&lt;/strong&gt;&lt;/p&gt;&lt;p&gt;മെയിൻ സ്ട്രീമിൽ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. നീലമുടി ആമസോൺ പ്രൈമിൽ വന്നാലും എത്ര പേര് കാണും എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്. ടൊവിനോയുടെയോ മറ്റേതെങ്കിലും താരത്തിൻ്റെയോ ഒരു പടം വരുന്നത് പോലെയല്ല. കുറച്ച് പുതുഖങ്ങളുള്ള ഒരു പടം വന്ന് അഭിനയിച്ചാൽ അത് ആമസോണിൽ വന്നാലും കാണാനുള്ള സാധ്യത വളരെ വളരെ കുറവാണ്. ഇനിയും ഒരുപാട് സിനിമകള് ചെയ്യണമെന്നുണ്ട്. വലിയ വലിയ ആളുകൾക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെയൊരു അവസരം കിട്ടാത്തതുകൊണ്ട് നമ്മള് നമ്മുടേതായ തരത്തില് സിനിമകള് ചെയ്യുന്നു.&lt;/p&gt;&lt;p&gt;എനിക്ക് പേഴ്സണലി ഴോൺറ സെൻട്രിക് ആയി സിനിമകൾ ചെയ്യണമെന്നില്ല.. ഞാൻ പഠിച്ചിട്ടുള്ളതും ചെയ്യുന്ന വർക്കുകളും എല്ലാം ആക്ടിങ് ഓറിയന്റഡ് ആണ്. ജോലി ചെയ്യുന്നതും ആക്ടിങ് ഫാക്കൽറ്റി ആയിട്ട് തന്നെയാണ്. എനിക്ക് അങ്ങനെ ആക്ടിങ്ങിൽ കുറച്ചു കൂടി ഫോക്കസ് ചെയ്യണം എന്നാണ് ആഗ്രഹം. എല്ലാ ഴോൺറയും ട്രൈ ചെയ്യണം, എല്ലാ തരം ക്യാരക്ടേഴ്സും ട്രൈ ചെയ്യണം. നല്ല സിനിമകൾ ചെയ്യണം എന്നാണ്. നല്ല സിനിമ എന്ന് പറയുമ്പോൾ ജനങ്ങൾ അംഗീകരിക്കുന്ന തരത്തിലേക്കുള്ള നല്ല സിനിമകൾ ചെയ്യണം എന്ന് തന്നെയാണ് താല്പര്യം. അത്തരം അവസരത്തിനായിട്ടാണ് ഞങ്ങൾ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Gowry Priya J</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/director-adhithya-baby-interview-on-ambrosia-iffk-2025-articleshow-oi03gbs"/>
        </item>
        <item>
            <title><![CDATA['നിത്യ സ്പെഷ്യലായതിന് കാരണങ്ങളുണ്ട്'; ഹന്ന റെജി കോശി അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/hannah-reji-koshy-interview-on-faces-malayalam-movie-articleshow-p5yxa39</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/hannah-reji-koshy-interview-on-faces-malayalam-movie-articleshow-p5yxa39</guid>
            <pubDate>Fri, 13 Mar 2026 18:12:40 +0530</pubDate>
            <description><![CDATA[&lt;p&gt;'ചെയ്യാനാകില്ലെന്ന് കരുതിയതൊക്കെയും ചെയ്തു..'&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkkkkd5dpavvke28z2akqkng,imgname-whatsapp-image-2026-03-13-at-2.32.04-pm-1773405844650.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്ത് വർഷങ്ങൾക്ക് മുമ്പ് ഡാർവിൻ്റെ പരിണാമത്തിലൂടെയാണ് ഹന്ന റെജി കോശി മലയാള സിനിമയിൽ അരങ്ങേറിയത്. പ്രകടനങ്ങളിൽ തൻ്റേതായ കൈയ്യൊപ്പ് നൽകിയ താരം, കരിയറിലെ തന്നെ വ്യത്യസ്തമായ സിനിമയുമായായി എത്തിയിരിക്കുന്നു. നവാഗതനായ നീലേഷ് ഇ കെ സംവിധാനം ചെയ്ത് ഹന്നയും കലേഷ് രാമാനന്ദും പ്രധാന വേഷങ്ങളിൽ എത്തിയ 'ഫേയ്സസ്' മാർച്ച് ആറിന് തിയേറ്ററുകളിൽ എത്തി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാത്തരം ഇമോഷനുകളും കൈകാര്യം ചെയ്യാനാകുന്ന ഒരു കഥാപാത്രമായിരുന്നു ഫെയ്സസിലെ നിത്യയെന്ന് ഹന്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;കഷ്ടപ്പാടുകളുടെ ഫലം ലഭിക്കുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;സിനിമ കണ്ടിറങ്ങുന്നവർ നല്ല അഭിപ്രായമാണ് പറയുന്നത്. കഥയിലെ പുതുമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ട്. പല ഴോൺറകളുടെ മിക്സ് ആണ് ഫെയ്സസ്. ഒരു പരിചയവുമില്ലാത്ത ആളുകൾ തിയേറ്ററിനു പുറത്ത് അഭിപ്രായം പറയുന്നതാണ് ഏറ്റവും സന്തോഷം നൽകുന്നത്. ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് ഞങ്ങൾ സിനിമ പൂർത്തിയാക്കിയത്. 35 ദിവസത്തോളം രാപ്പകലില്ലാതെ ചിത്രീകരണം നീണ്ടു. അതിനു ഫലം ലഭിക്കുന്നതിലാണ് സന്തോഷം.&lt;/p&gt;&lt;p&gt;&lt;strong&gt;നിത്യ എന്നും 'സ്പെഷ്യൽ'&lt;/strong&gt;&lt;/p&gt;&lt;p&gt;പോസ്റ്റ് ട്രൊമാറ്റിക് ഡിസോഡറുള്ള കഥാപാത്രമാണ് നിത്യ. കൂടാതെ നിത്യ കാണുന്ന പുരുഷന്മാർക്കെല്ലാം കലേഷ് അവതരിപ്പിച്ച മൈക്കിളിൻ്റെ മുഖമാണ്. നിത്യയുടെ പാസ്റ്റിലൂടെയും പ്രെസൻ്റിലൂടെയും ഒരേസമയം കഥപറയുകയാണ് ചിത്രം. സന്തോഷം, സങ്കടം, ഓർമ്മകൾ, സൈക്കോളജിക്കലായ പ്രയാസങ്ങൾ, പ്രതികാര ചിന്തകൾ അങ്ങനെ ഒരുപാട് വൈകാരിക നിമിഷങ്ങളിലൂടെയാണ് നിത്യ കടന്നു പോകുന്നത്. കരിയറിൽ ഇന്നുവരെ ചെയ്ത കഥാപാത്രൾക്കൊക്കെയും എന്തെങ്കിലും ഒരു കോർ ഇമോഷനാകും കൈകാര്യം ചെയ്യാനുണ്ടാവുക. എനിക്ക് ചെയ്യാനാകില്ല എന്ന് തോന്നിയ പലതും അങ്ങനെയല്ലെന്ന് നിത്യയിലൂടെ തെളിയിക്കാനായി. അതുകൊണ്ടു തന്നെ ഫെയ്സസ് വ്യത്യസ്തമാണ്, എനിക്ക് വളരെയധികം സ്പെഷ്യലും.&lt;/p&gt;&lt;p&gt;വ്യക്തിപരമായി ചില പ്രയാസങ്ങളിലൂടെ കടന്നുപോവുകയായിരുന്നു ഞാൻ അപ്പോൾ. നിത്യയുടെ വൈകാരിക നിമിഷങ്ങളെ സ്ക്രീനിൽ കൊണ്ടുവരാൻ അതെനിക്ക് സഹായമായിട്ടുണ്ട്. ഇത്തരം സൈക്കോളജിക്കൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനികൾ കാണാൻ ഞാൻ ശ്രമം നടത്തിയില്ല. മറ്റൊന്നിനെ കോപ്പി ചെയ്യുന്നതിനു പകരം സംവിധായകനിൽ വിശ്വസിച്ച് അഭിനയിക്കുകയാണ് ചെയ്തത്.&lt;/p&gt;&lt;p&gt;&lt;strong&gt;സെക്കൻ്റ് വാച്ചിൽ മനസിലാകുന്നത്&lt;/strong&gt;&lt;/p&gt;&lt;p&gt;ഫെയ്സസിൻ്റെ കഥപറച്ചിൽ രീതി വ്യത്യസ്തമാണ്. പാസ്റ്റും പ്രെസൻ്റും മാറി മാറി വരുന്നു, അവ തമ്മിൽ ബ്ലെൻഡ് ആകുന്നു. ഒപ്പം നിത്യ കടന്നു പോകുന്ന സാഹചര്യങ്ങൾ പ്രേക്ഷകർക്ക് വിശ്വസനീയമായി തോന്നുകയും വേണം. ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് എനിക്കത് ആശയക്കുഴപ്പമുണ്ടാക്കി. സംവിധായകനിൽ വിശസിക്കുകയായിരുന്നു മുഴുവനായും ഞാൻ. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കഥയുടെ ഡീറ്റെയിലിങ്ങിനെക്കുറിച്ചാണ്. രണ്ടാമതും കണ്ട് അഭിപ്രായങ്ങൾ അറിയിക്കുന്നത് എനിക്കും ഒരു കൗതുകമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;നീലേഷ് മാജിക്&lt;/strong&gt;&lt;/p&gt;&lt;p&gt;നീലേഷ് ഒരു പുതുമുഖ സംവിധായകനാണെന്ന തോന്നൽ എനിക്കുണ്ടായിട്ടേയില്ല. സിജി-ഗ്രാഫിക്സ് പോലുള്ള സാങ്കേതിക സഹായങ്ങളിലാതെ ചെറിയ ബജറ്റിൽ ഒരു സിനിമ ചെയ്യുമ്പോൾ എത്രമാത്രം കൈയ്യടക്കത്തോടെ അതു നിറവേറ്റണമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിത്യ കാണുന്ന പുരുഷന്മാർക്കെല്ലാം മൈക്കിളിൻ്റെ മുഖമാകുമ്പോൾ അത് ചിത്രീകരിക്കുക പ്രയാസമാണ്. സെറ്റിൽ ഞങ്ങൾ കുറച്ചു പേർക്കാണ് കഥ മുഴുവനായി അറിയുന്നത്. മറ്റുള്ളവർ ആകെ അത്ഭുതത്തിലായിരുന്നു. എന്താണ് നടക്കുന്നതെന്ന് അവർക്ക് പലപ്പോഴും വ്യക്തമായില്ല. ചെറിയ ബജറ്റിൽ ഈ സിനിമയെടുത്തയാൾക്ക് നല്ലൊരു ബജറ്റ് ലഭിച്ചാൽ മാജിക് കാണിക്കാനാകും. കലേഷും ഞാനും സെയിൽ ആദ്യ ദിവസം മുതൽ സുഹൃത്തുക്കൾ ആണ്. അതിൻ്റെ ഗുണം കൂടി സിനിമയ്ക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ത്രില്ലർ പ്രിയപ്പെട്ടത്&lt;/strong&gt;&lt;/p&gt;&lt;p&gt;ത്രില്ലർ ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളയാളാണ്. എന്നെ തേടിവരുന്ന സിനിമകളിൽ അധികവും ത്രില്ലറുകൾ ആയത് യാദൃശ്ചികമാണ്. മലയാളത്തിൽ നിന്നും ഒരു പ്രൊജക്ടും രണ്ട് പ്രൊജക്ടുകൾ ഇതരഭാഷകളിൽ നിന്നുമാണ് ചർച്ചയിൽ ഉള്ളത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള ശ്രമാണ് എപ്പോഴും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Gowry Priya J</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/hannah-reji-koshy-interview-on-faces-malayalam-movie-articleshow-p5yxa39"/>
        </item>
        <item>
            <title><![CDATA['മിനിമം ബജറ്റ്, ഇഷ്ടമുള്ള സിനിമ'; സംവിധായകന്‍ റിനോഷനുമായി അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/shavapetti-malayalam-movie-director-rinoshun-interview-iffk-2025-articleshow-qhdocc7</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/shavapetti-malayalam-movie-director-rinoshun-interview-iffk-2025-articleshow-qhdocc7</guid>
            <pubDate>Mon, 15 Dec 2025 18:17:23 +0530</pubDate>
            <description><![CDATA[&lt;p&gt;തിയറ്ററുകളില്ലാത്ത ഗൂഡല്ലൂരില്&zwj; നിന്ന് ക്യാമറയ്ക്ക് പിന്നിലേക്ക് എത്തിയതിനെക്കുറിച്ചും കുറഞ്ഞ ബജറ്റില്&zwj; സിനിമ ചെയ്യുമ്പോള്&zwj; നേരിടുന്ന വെല്ലുവിളികളും ഐഎഫ്എഫ്കെ കരിയറില്&zwj; ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും റിനോഷന്&zwj; സംസാരിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kch0sp92grwskac1ynnecbah,imgname-597659254-699836726540484-7669319877442089793-n-1765802826018.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഐഎഫ്എഫ്കെ പ്രേക്ഷകര്&zwj;ക്ക് സുപരിചിതമായ പേരാണ് റിനോഷന്&zwj;റേത്. ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, വെളിച്ചം തേടി എന്നീ ചിത്രങ്ങളുമായി മുന്&zwj; വര്&zwj;ഷങ്ങളില്&zwj; എത്തിയ സംവിധായകന്&zwj; ഇക്കുറി എത്തിയിരിക്കുന്നത് ശവപ്പെട്ടി എന്ന ഏറ്റവും പുതിയ ചിത്രവുമായാണ്. ചിത്രത്തിന്&zwj;റെ പ്രീമിയര്&zwj; ആണ് ഐഎഫ്എഫ്കെയില്&zwj;. മലയാളം ഇന്&zwj;ഡിപെന്&zwj;ഡന്&zwj;റ് സിനിമയുടെ പുതുശബ്ദമാണ് റിനോഷന്&zwj;റേത്. തിയറ്ററുകള്&zwj; ഇല്ലാത്ത ഗൂഡല്ലൂരില്&zwj; ജനിച്ച് സംവിധായകനായി മാറിയ യാത്രയെക്കുറിച്ച് പറയുന്നു റിനോഷന്&zwj;, ഒപ്പം ഇന്&zwj;ഡിപെന്&zwj;ഡന്&zwj;റ് സംവിധായകര്&zwj; നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും. ഐഎഫ്എഫ്കെയുടെ പശ്ചാത്തലത്തില്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിനോട് സംസാരിക്കുകയാണ് റിനോഷന്&zwj;.&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് ശവപ്പെട്ടി? സിനിമയെക്കുറിച്ച് പറയാമോ?&lt;/strong&gt;&lt;/p&gt;&lt;p&gt;റെഡിറ്റിൽ ഞാൻ വായിച്ച ഒരു ചെറുകഥയിൽ നിന്നാണ് ഈ സിനിമയുടെ ആശയം കിട്ടുന്നത്. അതിന്&zwj;റെ പ്ലോട്ട് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അത് സുഹൃത്തുക്കളുമായി പങ്കുവച്ചു. ആദ്യം തിരക്കഥയില്ലാതെ, ഒരു സിനോപ്സിസ് മാത്രം വച്ച് ചിത്രീകരണം നടത്താനാണ് ആലോചിച്ചിരുന്നത്. മുൻ സിനിമകളൊക്കെ പൂർണ്ണമായ തിരക്കഥകളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത്തവണ അത് ഒഴിവാക്കി ഒരു പരീക്ഷണം നടത്താൻ ആദ്യം ആലോചിച്ചു. പക്ഷേ ഷൂട്ട് അടുത്തപ്പോൾ പേടി തോന്നി. അങ്ങനെ പ്ലാൻ മാറ്റി, തിരക്കഥ എഴുതി. പിന്നീടാണ് ഷൂട്ട് ചെയ്തത്.&lt;/p&gt;&lt;p&gt;&lt;strong&gt;സിനിമയ്ക്ക് പുറത്തുള്ള പ്രവർത്തന മേഖല എന്താണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;മാർക്കറ്റിംഗ് മേഖലയാണ്. കോണ്ടെൻറ് ലീഡ് ആയാണ് ജോലി ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;പുതിയ സിനിമയുടെ ഛായാഗ്രഹണവും റിനോഷൻ തന്നെയാണ്. സംവിധായകൻ തന്നെ ഛായാഗ്രാഹകനുമാവുന്നത് വെല്ലുവിളിയല്ലേ?&lt;/strong&gt;&lt;/p&gt;&lt;p&gt;സംവിധാനം ചെയ്തിട്ടുള്ള എല്ലാ സിനിമകളുടെയും ഛായാഗ്രഹണവും ഞാൻ തന്നെയാണ് നിർവ്വഹിച്ചിട്ടുള്ളത്. ലഭ്യമായ ചെറിയ ബജറ്റിൽ നിന്നാണ് പ്രധാനമായും അത്തരം തീരുമാനങ്ങളൊക്കെ വരുന്നത്. ഐഎഫ്എഫ്കെയിലേക്ക് ഇതുവരെ ഞങ്ങളുടെ മൂന്ന് സിനിമകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ൽ ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, 2024 ൽ വെളിച്ചം തേടി, ഇത്തവണ ശവപ്പെട്ടി. ഈ മൂന്ന് സിനിമകളും വളരെ ചെറിയ മുതൽമുടക്കിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളവയാണ്. അതിനാൽത്തന്നെ ആറോ ഏഴോ ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കേണ്ടിവരും. മറ്റൊരാൾ സിനിമാറ്റോഗ്രാഫറായി വന്നാൽ എനിക്ക് നന്നായി അറിയാവുന്ന, നന്നായി കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന ഒരാൾ ആയിരിക്കണം. വേഗത്തിൽ ചെയ്യാനും സാധിക്കണം. പിന്നെ ആ സിനിമാറ്റോഗ്രാഫറുടെ പ്രതിഫലം. അതിനുള്ള ബജറ്റ് ഞങ്ങൾക്കില്ല. അങ്ങനെയാണ് ഞാൻ സിനിമാറ്റോഗ്രഫിയും ചെയ്യുന്നത്. യുട്യൂബ് നോക്കിയാണ് സിനിമാറ്റോഗ്രാഫി പഠിച്ചത്. ഫീച്ചർ ഫിലിം ചെയ്യുന്നതിന് മുൻപ് 13 ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. അതിൽ ചിലതിൻറെ ഛായാഗ്രഹണവും ചിലതിൻറെ എഡിറ്റിംഗും സ്വയം നിർവ്വഹിച്ചു. അങ്ങനെയും പഠനം നടന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഗൂഡല്ലൂരിലാണ് ജനിച്ചതും വളർന്നതും. സംവിധാനം എന്ന ആഗ്രഹത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;പത്താം ക്ലാസ് കാലം വരെയാണ് ഗൂഡല്ലൂരിൽ ഉണ്ടായിരുന്നത്. അവിടെ സിനിമാ തിയറ്ററുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അച്ഛന് സിനിമ വലിയ ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് സിനിമകളും ഞങ്ങൾ അങ്ങനെ കാണുമായിരുന്നു. ഒരുപാട് സിനിമകൾ അച്ഛൻ എനിക്ക് റെക്കമെൻറ് ചെയ്തിട്ടുണ്ട്. അപോകലിപ്റ്റോയും പെർസ്യൂട്ട് ഓഫ് ഹാപ്പിനെസുമൊക്കെ ഞാൻ അങ്ങനെ കണ്ടതാണ്. തിയറ്റർ ഇല്ലാത്തതുകൊണ്ട് പൈറേറ്റഡ് വിസിഡികൾ വഴിയാണ് സിനിമകൾ കണ്ടിരുന്നത്. അച്ഛനിലൂടെ കുട്ടിക്കാലം മുതലേ സിനിമകൾ കാണാനുള്ള അവസരം എനിക്ക് കിട്ടി. പ്ലസ് ടു പഠിച്ചത് കോയമ്പത്തൂർ ആയിരുന്നു. അവിടെവച്ചാണ് സിനിമ ചെയ്യണം എന്ന ആഗ്രഹം വന്നത്. പിന്നീട് ബെംഗളൂരുവിലേക്ക് എത്തിയപ്പോൾ ഷോർട്ട് ഫിലിമുകൾ ചെയ്ത് തുടങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;ഐഎഫ്എഫ്കെയിൽ എത്തുന്ന മൂന്നാമത്തെ സിനിമയാണ് ശവപ്പെട്ടി. ഐഎഫ്എഫ്കെയുടെ മുപ്പതാം വർഷമാണ് ഇത്. ഈ ഫെസ്റ്റിവൽ കരിയറിൽ ഉണ്ടാക്കിയ ഇൻഫ്ലുവൻസ് ഉണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഉറപ്പായും. വലിയ സ്വാധീനമാണ് ഐഎഫ്എഫ്കെ ഉണ്ടാക്കിയിട്ടുള്ളത്. ഫൈവ് ഫസ്റ്റ് ഡേറ്റ്സ് മുൻപ് ഒരു സിനിമ ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ചെയ്തപ്പോൾ ചിത്രം ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. കാരണം എന്നെ സംബന്ധിച്ച് ഒരു വലിയ ഫെസ്റ്റിവലാണ് ഇത്. അത് എനിക്ക് വലിയ ആത്മവിശ്വാസം പകർന്നു. ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെങ്കിൽ സിനിമാ സംവിധാനം ഇപ്പോഴത്തേതുപോലെ പോസിറ്റീവ് ആയി ഞാൻ തുടരുമായിരുന്നില്ല. കാരണം അതുവരെ എൻറെ സിനിമകൾക്ക് റീച്ച് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളല്ലാതെ മറ്റാരും അവ കാണുമായിരുന്നില്ല. ഐഎഫ്എഫ്കെയിൽ നമ്മുടെ സിനിമകൾ പ്രേക്ഷകർ കാണുന്നു, അവരുടെ പ്രതികരണങ്ങൾ കേൾക്കുന്നു, ഒപ്പം മറ്റ് സംവിധായകരെ കാണാൻ സാധിക്കുന്നു. എന്നെ സംബന്ധിച്ച് ജീവിതത്തിലെ വലിയ സ്വാധീനങ്ങളിലൊന്നുതന്നെയാണ് ഐഎഫ്എഫ്കെ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;സിനിമ ഡിജിറ്റൽ ആയത് ഇൻഡസ്ട്രിക്ക് പുറത്തുനിന്ന് സിനിമ ചെയ്യുന്നവർക്ക് വലിയ സാധ്യതകളല്ലേ ഉണ്ടാക്കിയത്?&lt;/strong&gt;&lt;/p&gt;&lt;p&gt;ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ഷൂട്ട് ചെയ്തത് പ്രധാനമായും മൊബൈൽ ക്യാമറയിൽ ആയിരുന്നു. 1.5 ലക്ഷം ആയിരുന്നു അതിൻറെ ബജറ്റ്. ഡിജിറ്റൽ അല്ലാതെ അത്തരം ശ്രമങ്ങൾ നടത്താൻ കഴിയുമായിരുന്നില്ല. ഡിജിറ്റലിൻറെ ഗുണം ഉപകരണങ്ങൾ എളുപ്പത്തിൽ കൊണ്ടുനടക്കാം എന്നതാണ്. ഫൈവ് ഫസ്റ്റ് ഡേറ്റ്സ് അനുമതി നേടാതെ റോഡിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. മൊബൈൽ ക്യാമറ ആയതുകൊണ്ടാണ് അത് സാധിച്ചത്. ഫിലിം ക്യാമറ ആയിരുന്നങ്കിൽ പെർമിഷൻ ഇല്ലാതെ അത്തരം ഷൂട്ടുകൾ നടക്കില്ല. ഞങ്ങളെപ്പോലെ മിനിമം ബജറ്റിൽ ചിത്രങ്ങൾ എടുക്കുന്നവരെ സംബന്ധിച്ച് അതൊക്കെ അധിക ചെലവുകളാണ്. പിന്നീട് ഫിലിം പ്രോസസ് ചെയ്യാനുള്ള ചെലവ്. സിനിമ ഡിജിറ്റൽ ആയിരുന്നില്ലെങ്കിൽ പുതുതായി ഇത്രയധികം സംവിധായകർ ഉണ്ടാവുമായിരുന്നില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;പുതുകാലത്ത് ഇൻഡിപെൻഡൻറ് സിനിമാ സംവിധായകർ നേരിടുന്ന വെല്ലുവിളി എന്തൊക്കെയാണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. എനിക്ക് തന്നെ ഫണ്ട് ചെയ്യാൻ പറ്റുന്ന സിനിമകളുമാണ് അവ. വലിയ ബജറ്റ് ആവശ്യപ്പെടുന്ന കഥകളുണ്ട്. അത്തരം സിനിമകൾ ചെയ്യണമെങ്കിൽ നിർമ്മാതാക്കളെ കണ്ടെത്തേണ്ടിവരും. ഇൻഡിപെൻഡൻറ് സംവിധായകർക്ക് മാത്രമായി ഫണ്ട് കണ്ടെത്താനും മറ്റും പ്രതിസന്ധികൾ ഉണ്ടെന്ന് തോന്നുന്നില്ല. ഇൻഡിപെൻഡൻറ് സിനിമ ആയാലും സ്റ്റുഡിയോ സിനിമ ആയാലും അത് ചെയ്യാൻ ഒരുങ്ങുമ്പോൾ സംവിധായകർ നേരിടേണ്ടിവരുന്ന നിരവധി പ്രതിസന്ധികൾ ഉണ്ട്. ഏത് ബജറ്റിൽ ഒരുങ്ങുന്ന സിനിമയാണെങ്കിലും ഓരോ സിനിമയ്ക്കും അതിൻറേതായ വെല്ലുവിളി ഉണ്ടായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. പണം ഉണ്ട് എന്നതുകൊണ്ട് മാത്രം നിങ്ങൾക്ക് ഒരു സിനിമ എടുക്കാൻ സാധിക്കില്ല. ഒരു സിനിമ എടുക്കണം എന്നതുകൊണ്ട് മാത്രം അതിന് സാധിക്കുകയുമില്ല. അതിന് ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചേരേണ്ടതുണ്ട്. എൻറെ സിനിമകളിൽ എനിക്കൊപ്പം പ്രവർത്തിക്കുന്നത് സുഹൃത്തുക്കൾ ആണ്. അഭിനയിക്കുന്നതൊക്കെ. അവരൊന്നും ശമ്പളം ചോദിക്കാറില്ല. സിനിമയോട് ആവേശമുള്ളവരാണ് എല്ലാവരും. അവസാന മൂന്ന് ചിത്രങ്ങളിലും ഒരേ ആളുകൾക്കൊപ്പമാണ് ഞാൻ പ്രവർത്തിച്ചത്. ഫണ്ട് കണ്ടെത്തൽ എപ്പോഴും വെല്ലുവിളിയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;മലയാള സിനിമയുടെ കാര്യമെടുത്താൽ ആർട്ട്ഹൗസ്, കമേഴ്സ്യൽ സിനിമകൾക്കിടയിലുള്ള അകലം സമീപകാലത്ത് കുറഞ്ഞതായി തോന്നിയിട്ടുണ്ട്. അതേക്കുറിച്ച് എന്താണ് അഭിപ്രായം?&lt;/strong&gt;&lt;/p&gt;&lt;p&gt;തമിഴ് സാഹചര്യമാണ് എനിക്ക് കുറച്ചുകൂടി അറിയാവുന്നത്. തമിഴിൽ ആർട്ട്ഹൗസ് സിനിമകളുടെ മറ്റൊരു സ്ട്രീം ഇല്ല. കേരളത്തിലോ ബംഗാളിലോ ഉള്ളതുപോലെ തമിഴ്നാട്ടിൽ അത് ഇല്ല. കേരളത്തിലെ കാര്യമെടുത്താലും മുഖ്യധാരാ സിനിമയും ആർട്ട്ഹൗസ് സിനിമയും തമ്മിലുള്ള അകലം ഇപ്പോഴും വലുതാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. സിനിമയെടുക്കാൻ ഇവിടെ സാധിക്കും. പക്ഷേ അത് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അവസരങ്ങൾ കുറവാണ്. അവസാന രണ്ട് വർഷങ്ങളിലെ ഐഎഫ്എഫ്കെയിൽ മലയാളത്തിൽ നിന്നുള്ള ചില ഗംഭീര സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന മിഥുൻ മുരളിയുടെ കിസ് വാഗൺ. അതിഗംഭീര സിനിമയാണ് അത്. ഒരു മാസ്റ്റർപീസ് എന്ന് ഞാൻ പറയും. പക്ഷേ അത്തരത്തിലൊരു ചിത്രം എങ്ങനെ മറ്റ് പ്രേക്ഷകരിലേക്ക് എത്തിക്കും എന്നത് ഒരു ചോദ്യമാണ്. ഐഎഫ്എഫ്കെ അടക്കം ഇത്തരം സിനിമകൾ നിർമ്മിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. പക്ഷേ വിതരണക്കാരിലേക്കും അങ്ങനെ തിയറ്ററുകളിലേക്കുമൊക്കെ അത്തരം സിനിമകൾ എത്തിക്കുക ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഒടിടി പ്ലാറ്റ്&zwj;ഫോമുകൾ ഒരു വിപ്ലവം സൃഷ്ടിക്കുന്നുവെന്ന പ്രതീതിയാണ് വന്നപ്പോൾ ഉണ്ടാക്കിയത്. പക്ഷേ ഇപ്പോൾ അവർ ഇൻഡിപെൻഡൻറ് സിനിമകളോ വ്യത്യാസപ്പെട്ട സിനിമകളോ എടുക്കുന്നില്ല.&lt;/p&gt;&lt;p&gt;എന്&zwj;റെ കാര്യം പറഞ്ഞാൽ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് വിതരണക്കാരുമായും നിർമ്മാതാക്കളുമായൊക്കെ സംസാരിച്ചിട്ടുണ്ട്. പക്ഷേ താരസാന്നിധ്യമില്ലാതെ ഒടിടിയിലേക്ക് ചിത്രം എത്തിക്കാനാവില്ലെന്നാണ് അവരൊക്കെയും പറഞ്ഞത്. ഫൈവ് ഫസ്റ്റ് ഡേറ്റ്സ് യുട്യൂബിൽ ഉണ്ട്. ശവപ്പെട്ടി, വെളിച്ചം തേടി എന്നീ സിനിമകളുടെ കാര്യത്തിൽ ഞാൻ ഇപ്പോഴും ശ്രമങ്ങൾ നടത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;സിനിമകൾ മറ്റ് ഫെസ്റ്റിവലുകളിലേക്ക് പോയിട്ടുണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ബെംഗളൂരുവിൽ സ്ക്രീനിംഗ് ലഭിച്ചിട്ടുണ്ട്. വെളിച്ചം തേടി ഷിംലയിലേക്ക് തെര&zwj;ഞ്ഞെടുക്കപ്പെട്ടിരുന്നു. ശവപ്പെട്ടിയും ചില ഫെസ്റ്റിവലുകളിലേക്ക് അയച്ചിട്ടുണ്ട്. പ്രതികരണം കാത്തിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സിനിമകൾക്ക് സ്വയമാണ് ഫണ്ട് കണ്ടെത്തുന്നതെന്ന് പറഞ്ഞല്ലോ. ഫെസ്റ്റിവൽ സർക്യൂട്ടുകളിൽ നിന്ന് മുടക്കുമുതൽ തിരിച്ച് പിടിക്കാനുള്ള സാഹചര്യമുണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;വളരെ ബുദ്ധിമുട്ടാണ്. ഐഎഫ്എഫ്കെയിൽ തെര&zwj;ഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമകൾക്ക് രണ്ട് ലക്ഷം ലഭിക്കും. സർക്കാർ ഫണ്ട് ചെയ്യുന്ന ഫെസ്റ്റിവൽ ആണല്ലോ ഇത്. പക്ഷേ മറ്റ് ഫെസ്റ്റിവലുകളിൽ അത് ഉണ്ടാവില്ല. വിജയിക്കുന്ന ചിത്രങ്ങൾക്ക് മാത്രമായിരിക്കും ക്യാഷ് അവാർഡ്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് പണം എന്നത് രണ്ടാമത്തെ കാര്യമാണ്. ഞങ്ങൾ ഇഷ്ടമുള്ളത് ചെയ്യുന്നു എന്നേ ഉള്ളൂ. ജോലിയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് മാറ്റിവെക്കുന്ന പൈസയാണ് ഞാൻ സിനിമാ നിർമ്മാണത്തിനായി ചെലവാക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;അടുത്ത സിനിമ?&lt;/strong&gt;&lt;/p&gt;&lt;p&gt;അടുത്ത് ചെയ്യുന്നത് ഒരു തമിഴ് സിനിമയാണ്. ജനുവരിയിലോ ഫെബ്രുവരിയിലോ ചിത്രീകരണം തുടങ്ങണം. തമിഴിൽ നേരത്തെ ഒരു സിനിമ ചെയ്തിട്ടുണ്ട്. പക്ഷേ അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Nirmal Sudhakaran</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/shavapetti-malayalam-movie-director-rinoshun-interview-iffk-2025-articleshow-qhdocc7"/>
        </item>
        <item>
            <title><![CDATA['മധുര മനോഹര മോഹം' മുതല്‍ 'മധുവിധു' വരെ; സിനിമാ മോഹത്തെ കുറിച്ച് ജയ് വിഷ്ണു]]></title>
            <link>https://www.asianetnews.com/celebrity-interviews/interview-of-malayalam-film-writer-and-script-writer-jai-vishnu-articleshow-rfftham</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/interview-of-malayalam-film-writer-and-script-writer-jai-vishnu-articleshow-rfftham</guid>
            <pubDate>Tue, 23 Dec 2025 13:46:24 +0530</pubDate>
            <description><![CDATA[&lt;p&gt;&amp;nbsp;'മധുര മനോഹര മോഹം', 'പെറ്റ് ഡിറ്റക്ടീവ്', 'മധുവിധു' എന്നീ ചിത്രങ്ങള്&zwj;ക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവയും ചെയ്തു. ജയ് വിഷ്ണുവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kd54pmt39tj6nxwfkqdw1jc0,imgname-597932647-847295948184741-8250551310280315947-n-1766478009155.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുട്ടിക്കാലം മുതലേ ജയ് വിഷ്ണുവിന്&zwj;റെ സ്വപ്നങ്ങൾക്ക് സിനിമയുടെ നിറമായിരുന്നു. എംബിഎ കഴിഞ്ഞ് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സെയിൽസ് ഹെഡായി ജോലി ചെയ്യുമ്പോഴും പത്തനംതിട്ട സ്വദേശിയായ ജയ് വിഷ്ണുവിന്&zwj;റെ മനസ് സിനിമയിലായിരുന്നു. അങ്ങനെ ജോലി രാജി വച്ചു, സിനിമ മോഹത്തിന് പിന്നാലെ പോയി. സുഹൃത്തായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത 'അന്വേഷണം' എന്ന സിനിമയിലെ പൊലീസ് കൊണ്സ്റ്റബിൾ വേഷത്തിലൂടെ മലയാള സിനിമയിൽ അഭിനേതാവായി തുടക്കമിട്ടു. പിന്നീട് 'മധുര മനോഹര മോഹം', 'പെറ്റ് ഡിറ്റക്ടീവ്', 'മധുവിധു' എന്നീ ചിത്രങ്ങള്&zwj;ക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവയും ചെയ്തു. ജയ് വിഷ്ണുവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;കഥ, തിരക്കഥ, സംഭാഷണം&lt;/strong&gt;&lt;/p&gt;&lt;p&gt;പണ്ടുമുതലെ സിനിമയാണ് ആഗ്രഹം. എംബിഎ കഴിഞ്ഞ് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കേരള സെയിൽസ് ഹെഡായി അഞ്ചാറ് വർഷം ജോലി ചെയ്യുന്ന സമയത്താണ് സിനിമയിലേയ്ക്ക് തന്നെ വരണം എന്നുള്ളത് ഉറപ്പിച്ചത്. അങ്ങനെ രണ്ടും കൽപ്പിച്ച് ജോലി രാജി വച്ചു. സുഹൃത്തായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത 'അന്വേഷണം' എന്ന സിനിമയിൽ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടി. പിന്നീടാണ് എഴുത്തിലേയ്ക്ക് കടന്നത്. നമ്മൾ സിനിമയ്ക്ക് വേണ്ടി ചിന്തിക്കുമ്പോൾ കഥ എഴുതുക, തിരക്കഥ എഴുതുക എന്നൊന്നുമില്ലല്ലോ. സിനിമയുടെ ഫോമിലേക്ക് എത്തിക്കുന്ന എന്ത് കാര്യവും ചെയ്യുക എന്നുള്ളതാണല്ലോ. കഥ എല്ലാവരുടെയും കയ്യില്&zwj; ഉണ്ടാകും. പക്ഷേ കഥയിൽ നിന്നും തിരക്കഥയിലേക്ക് എത്തുന്ന ദൂരം നമ്മൾ എങ്ങനെ സഞ്ചരിക്കുന്നു എന്നുള്ളതനുസരിച്ചിരിക്കും നല്ലൊരു സിനിമ ഉണ്ടാകുന്നത്. അങ്ങനെയാണ് 'മധുര മനോഹര മോഹം' എന്ന സിനിമയുടെ കഥയിലേയ്ക്ക് എത്തുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;'മധുര മനോഹര മോഹം'&lt;/strong&gt;&lt;/p&gt;&lt;p&gt;സുഹൃത്ത് മഹേഷ് ഗോപാലുമായി ചേര്&zwj;ന്നാണ് 'മധുര മനോഹര മോഹം' എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. സ്റ്റെഫി സേവ്യറുടെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു 'മധുര മനോഹര മോഹം'. ഷറഫുദ്ദീന്&zwj;, സൈജു കുറുപ്പ്, രജിഷ വിജയന്&zwj; തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കോമഡി ജോണറിലാണ് ചിത്രം ഞങ്ങള്&zwj; രചിച്ചത്. 2023ലാണ് ചിത്രം റിലീസ് ആയത്.&lt;/p&gt;&lt;p&gt;&lt;strong&gt;'പെറ്റ് ഡിറ്റക്ടീവ്'&lt;/strong&gt;&lt;/p&gt;&lt;p&gt;പെറ്റ് ഡിറ്റക്ടീവിന്&zwj;റെ കഥ ശരിക്കും ഷറഫുദീൻ ആണ് പറയുന്നത്. കൊറോണ സമയത്ത് അവരുടെ വേണ്ടപ്പെട്ട ആരുടെയോ പെറ്റിനെ കാണാതായി. അതിനെ കണ്ടുപിടിക്കാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല. അവിടെ നിന്നാണ് പെറ്റ് ഡിറ്റക്ടീവ് എന്ന ആലോചന വരുന്നതും ഷറഫുദീൻ അത് ഞങ്ങളോട് പറയുന്നതും. അങ്ങനെ പ്രനീഷ് വിജയനും ഞാനും കൂടി അതിനെ ഡെവലപ്പ് ചെയ്യുകയായിരുന്നു. പ്രനീഷ് വിജയന്&zwj; സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയായിരുന്നു അത്. ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി ജോണറിലാണ് ചിത്രം ചെയ്തത്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇനി പുറത്തിറങ്ങാന്&zwj; പോകുന്ന 'മധുവിധു'&lt;/strong&gt;&lt;/p&gt;&lt;p&gt;ബിബിൻ മോഹനും ഞാനും ചേർന്ന് രചിച്ച ചിത്രമാണ് 'മധുവിധു'. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ മധുവിധു നവാഗത സംവിധായകനായ വിഷ്ണു അരവിന്ദാണ് സംവിധാനം ചെയ്തത്. ഷറഫുദീൻ തന്നെയാണ് ഈ ചിത്രത്തിലെയും നായകന്&zwj;. ഫാമിലി കോമഡി എന്റർടൈനർ ആണ് ചിത്രം.&lt;/p&gt;&lt;p&gt;&lt;strong&gt;കല്യാണി പണിക്കർ ബിഗ് സ്&zwnj;ക്രീനിൽ എത്തുന്ന ആദ്യ ചിത്രം&lt;/strong&gt;&lt;/p&gt;&lt;p&gt;ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ബിഗ് സ്&zwnj;ക്രീനിൽ എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി മധുവിധുവിനുണ്ട്. ഒഡിഷൻ വഴിയാണ് കല്യാണി സിനിമയില്&zwj; എത്തുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്&zwj;കുമാർ, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം 2026 തുടക്കത്തില്&zwj; തന്നെ തിയറ്ററുകളില്&zwj; എത്തുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;p&gt;&lt;strong&gt;ഷറഫുദീനെ മനസില്&zwj; കണ്ടു കൊണ്ടാണോ കഥ എഴുതിയത്?&lt;/strong&gt;&lt;/p&gt;&lt;p&gt;അല്ല, ഇതിൽ പെറ്റ് ഡിറ്റക്ടീവ് മാത്രമാണ് ഷറഫുദീനെ മനസില്&zwj; കണ്ട് എഴുതിയ സിനിമ. 'മധുര മനോഹര മോഹം' ആണെങ്കിലും മറ്റ് പല ആർട്ടിസ്റ്റുകളിലേക്ക് പോവുകയും അത് നടക്കാതെ വരുന്ന ഒരു ഘട്ടത്തിൽ സുഹൃത്തായ ഷർഫുദ്ദീനോട് കഥ പറയുകയും, ചെയ്യാമെന്ന് സമ്മതിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഇഷ്ടം കോമഡിയും ആക്ഷനും&lt;/strong&gt;&lt;/p&gt;&lt;p&gt;മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ്, ഇനി പുറത്തിറങ്ങാന്&zwj; പോകുന്ന മധുവിധുവും കോമഡി ജോണറിലുള്ള ചിത്രങ്ങളായിരുന്നു. എനിക്ക് ശരിക്കും കോമഡിയും ആക്ഷനും എഴുതാനാണ് ഇഷ്ടം. പക്ഷേ ആക്ഷന്&zwj; സിനിമകള്&zwj; ചെയ്യാന്&zwj; വലിയ ആര്&zwj;ട്ടിസ്റ്റുകള്&zwj; വേണം. അതിന്&zwj;റെ ബഡ്ജറ്റും വലുതാകും. അത്തരം സിനിമകള്&zwj; ഓൺ ആകാനും സമയമെടുക്കും. ചില ആക്ഷൻ കഥകള്&zwj; മനസിലുണ്ട്, അതില്&zwj; വര്&zwj;ക്ക് ചെയ്തു കൊണ്ടിരിക്കുന്നതേയുള്ളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;ചെയ്ത എല്ലാ സിനിമയിലും നവാഗത സംവിധായകര്&zwj;!&lt;/strong&gt;&lt;/p&gt;&lt;p&gt;ചെയ്ത മൂന്ന് സിനിമയിലും നവാഗത സംവിധായകരായിരുന്നു. നവാഗത സംവിധായകരോടൊപ്പം വര്&zwj;ക്ക് ചെയ്യുമ്പോള്&zwj; നമുക്കൊരു ക്രിയേറ്റീവ് പ്രോസസ്സിലൂടെ ആ സിനിമയെ ഡെവലപ്പ് ചെയ്യാൻ പറ്റും. ഓരോ സീൻ വര്&zwj;ക്കൗട്ട് ചെയ്യുമ്പോഴാണെങ്കിലും നമുക്കൊരു ക്രിയേറ്റീവ് ഡിസ്കഷൻസിന് സ്പേസ് ഉണ്ട്. നമ്മുടെ അഭിപ്രായങ്ങള്&zwj; പറയാനും വേണ്ട തിരുത്തലുകള്&zwj; വരുത്താനും കഴിയും. അത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പുറത്തിറങ്ങിയ രണ്ട് സിനിമകളും 50 ദിവസം തീയേറ്ററിൽ ഓടി. ഷറഫുദ്ദീന്&zwj;റെ ഏറ്റവും വലിയ കളക്ഷനിലേക്ക് മാറിയ സിനിമയാണ് പെറ്റ് ഡിറ്റക്ടീവ്.&lt;/p&gt;&lt;p&gt;&lt;strong&gt;മൂന്ന് സിനിമയിലും യൂട്യൂബറായ സഞ്ജു മധുവും!&lt;/strong&gt;&lt;/p&gt;&lt;p&gt;സഞ്ജു എന്&zwj;റെ നാട്ടുകാരനാണ്. പത്തനംതിട്ട ഭാഷ നന്നായി ചെയ്യുന്നത് കൊണ്ടും നല്ലൊരു കലാകാരന്&zwj; ആയതുകൊണ്ടുമാണ് സഞ്ജുവിനെ തിരഞ്ഞെടുത്തത്. മധുവിധു വീണ്ടും പത്തനംതിട്ടയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. അതിനാല്&zwj; അതിലും സഞ്ജു നല്ലൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;സംവിധാനം, അഭിനയം&lt;/strong&gt;&lt;/p&gt;&lt;p&gt;അഭിനയിക്കാൻ ഭയങ്കരമായ ആഗ്രഹത്തോടെ സിനിമയിൽ വന്ന ആളാണ് ഞാൻ. ഇപ്പോഴും അഭിനയിക്കാൻ ഭയങ്കര ഇഷ്ടമാണ്. അഭിനയവും തിരക്കഥയും ഒരു പോലെ ചെയ്യണമെന്നാണ്. കുറച്ച് സിനിമകളില്&zwj; ചെറുതും വലുതുമായിട്ടുള്ള വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എഴുത്തുകാരനായി ബഹുമാനിക്കപ്പെടാനും അഭിനേതാവായി അറിയപ്പെടാനുമാണ് ആഗ്രഹം. സംവിധാനം എന്നതും ഒരു സ്വപ്നം തന്നെയാണ്. ഉടനില്ല, ഏറ്റെടുത്ത ചില വര്&zwj;ക്കുകള്&zwj; കഴിഞ്ഞതിന് ശേഷം സംവിധാനം എന്ന തൊപ്പിയും അണിയണമെന്നാണ് ആഗ്രഹം.&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/interview-of-malayalam-film-writer-and-script-writer-jai-vishnu-articleshow-rfftham"/>
        </item>
        <item>
            <title><![CDATA['ഒരു പുതിയ സംവിധായകന് ഐഎഫ്എഫ്കെ നല്‍കുന്ന സാധ്യത വലുതാണ്'; 'മോഹം' സംവിധായകന്‍ ഫാസില്‍ റസാഖ് അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/mohanm-malayalam-movie-director-fazil-razak-interview-iffk-2025-articleshow-u70kstf</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/mohanm-malayalam-movie-director-fazil-razak-interview-iffk-2025-articleshow-u70kstf</guid>
            <pubDate>Sun, 14 Dec 2025 18:46:57 +0530</pubDate>
            <description><![CDATA[&lt;p&gt;2023-ലെ ഐഎഫ്എഫ്കെയിൽ പ്രേക്ഷക പുരസ്കാരം നേടിയ 'തടവ്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഫാസിൽ റസാഖ് തൻ്റെ രണ്ടാമത്തെ ചിത്രമായ 'മോഹ'വുമായി എത്തുകയാണ് ഇത്തവണ ഐഎഫ്എഫ്കെയിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kceg3f3m8avrg8j3n0xym5xs,imgname-597674412-1547459179898117-347821313179337294-n-1765718211700.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഐഎഫ്എഫ്കെയിലൂടെ ആദ്യ ചിത്രവുമായെത്തി പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് ഫാസില്&zwj; റസാഖ്. 2023 ഐഎഫ്എഫ്കെയില്&zwj; ഓഡിയന്&zwj;സ് അവാര്&zwj;ഡ് ലഭിച്ചത് ഫാസിലിന്&zwj;റെ ആദ്യ ചിത്രമായ തടവിന് ആയിരുന്നു. ചിത്രത്തിന് മികച്ച നടിക്കും പുതുമുഖ സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഇതേ ചിത്രത്തിന് ലഭിച്ചിരുന്നു. രണ്ട് വര്&zwj;ഷത്തിനിപ്പുറം 30-ാം ഐഎഫ്എഫ്കെയില്&zwj; കരിയറിലെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് ഫാസില്&zwj; റസാഖ്. ഐഎഫ്എഫ്കെയിലാണ് ചിത്രത്തിന്&zwj;റെ പ്രീമിയര്&zwj; ഷോയും. ചിത്രത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിനോട് സംസാരിക്കുകയാണ് സംവിധായകന്&zwj;.&lt;/p&gt;&lt;p&gt;&lt;strong&gt;2023 ഐഎഫ്എഫ്കെയില്&zwj; കാണികള്&zwj; ഏറ്റെടുത്ത ചിത്രമായിരുന്നു ആദ്യ ചിത്രമായ തടവ്. രണ്ടാം ചിത്രമായ മോഹവുമായാണ് ഇത്തവണ എത്തുന്നത്. ചിത്രത്തെക്കുറിച്ച് പറയാമോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഐഎഫ്എഫ്കെയില്&zwj; സെലക്റ്റ് ആയതില്&zwj; വളരെ സന്തോഷമുണ്ട്. മോഹത്തിന്&zwj;റെ പ്രീമിയര്&zwj; ഷോയും ഇവിടെയാണ്. അതിന്റെ ത്രില്ലുമുണ്ട്. തടവിന്&zwj;റെ വേള്&zwj;&zwj;ഡ് പ്രീമിയര്&zwj; മുംബൈയിലായിരുന്നു, മാമി ഫിലിം ഫെസ്റ്റിവലില്&zwj;. ഒരു കൊച്ചു സിനിമയാണ് മോഹം. ഒരു ഫീല്&zwj; ഗുഡ് സിനിമയാണ്. സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഫെസ്റ്റിവലിന് ശേഷം ആളുകൾ കൂടുതൽ പറയുമെന്ന് വിചാരിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഐഎഫ്എഫ്കെയിലെ പുരസ്കാരങ്ങള്&zwj;ക്കൊപ്പം മികച്ച നടിക്കും പുതുമുഖ സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും തടവിന് ലഭിച്ചിരുന്നു. രണ്ടാമത്തെ ചിത്രത്തിന്&zwj;റെ നിര്&zwj;മ്മാണത്തിന് ഫണ്ട് കണ്ടെത്താന്&zwj; ഇത് സഹായകമായോ?&lt;/strong&gt;&lt;/p&gt;&lt;p&gt;തീർച്ചയായിട്ടും. ആദ്യത്തെ സിനിമയുടെ ഒരു പേരിലാണ് നമുക്ക് രണ്ടാമത്തെ സിനിമ കിട്ടിയത് തന്നെ. റസാഖ് അഹമ്മദ് ആണ് ചിത്രം നിര്&zwj;മ്മിച്ചിരിക്കുന്നത്. തടവ് കണ്ട് ഇഷ്ടപ്പെട്ടാണ് പുള്ളി ഈ ചിത്രത്തിന്&zwj;റെ നിര്&zwj;മ്മാണത്തിലേക്ക് എത്തിയത്. ആദ്യത്തെ സിനിമ കഴിഞ്ഞ് രണ്ടാമത്തേത് ചെയ്യാന്&zwj; ഒരുപാട് സബ്ജക്റ്റുകള്&zwj; നോക്കിയിരുന്നു. ഫെസ്റ്റിവല്&zwj; സര്&zwj;ക്യൂട്ട് സിനിമകള്&zwj; മാത്രമല്ല, വാണിജ്യപരമായി വര്&zwj;ക്ക് ആവുന്ന സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. അങ്ങനെ തടവ് കഴിഞ്ഞിട്ട് എല്ലാത്തരത്തിലുള്ള ആലോചനകളും നടന്നിരുന്നു. പക്ഷെ സംഭവിച്ചത് മോഹമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;രണ്ട് വര്&zwj;ഷം സമയമെടുത്തു. അല്ലെ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു വര്&zwj;ഷം ഗ്യാപ്പ് ഉണ്ടായി. ആ കാലയളവില്&zwj; തടവ് മറ്റ് ഫെസ്റ്റിവലുകളില്&zwj; ഓടുന്നുണ്ടായിരുന്നു. ഐഎഫ്എഫ്കെയ്ക്ക് ശേഷം ബെയ്ജിംഗ്, പൂനെ, ബെംഗളൂരു, ധർമ്മശാല ഇവിടെയൊക്കെ പോയിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് സിനിമയുടെ ഫെസ്റ്റിവല്&zwj; പ്രദര്&zwj;ശനങ്ങള്&zwj; അവസാനിച്ചത്. ഈ വര്&zwj;ഷമാണ് മോഹത്തിന്&zwj;റെ കാര്യങ്ങള്&zwj; തുടങ്ങിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;മോഹത്തിന്&zwj;റെ ആദ്യ ചിന്ത എവിടെ നിന്നാണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങളുടെ കൈയില്&zwj; ഉണ്ടായിരുന്ന ഒരു കഥയാണ്. സിനിമ മനസില്&zwj; കണ്ട് എഴുതാന്&zwj; തുടങ്ങി. എഴുത്തിന്&zwj;റെ ഘട്ടത്തില്&zwj; പുതുതായി കിട്ടിയ ആശയങ്ങളൊക്കെ കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;strong&gt;സാങ്കേതിക മേഖലകളിലൊക്കെ മുന്&zwj; ടീം തന്നെയാണോ?&lt;/strong&gt;&lt;/p&gt;&lt;p&gt;സിനിമാറ്റോഗ്രാഫറും എഡിറ്ററും ആദ്യ ചിത്രത്തില്&zwj; വര്&zwj;ക്ക് ചെയ്തവര്&zwj; തന്നെയാണ്. ചില വിഭാഗങ്ങളിലൊക്കെ പുതിയ ആളുകളാണ്. എന്നാലും പ്രധാന ക്രൂ സെയിം ആണ്.&lt;/p&gt;&lt;p&gt;&lt;strong&gt;നാല് പേര്&zwj; ചേര്&zwj;ന്നാണല്ലോ രചന?&lt;/strong&gt;&lt;/p&gt;&lt;p&gt;ആദ്യ സിനിമയുടെ രചന ഞാന്&zwj; ഒറ്റയ്ക്കാണ് നിര്&zwj;വ്വഹിച്ചത്. മോഹത്തിലേക്ക് എത്തിയപ്പോള്&zwj; രചനയില്&zwj; എനിക്കൊപ്പം സിനിമാറ്റോഗ്രാഫറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് പേരും ഉണ്ടായിരുന്നു. നാല് പേര്&zwj; ചേര്&zwj;ന്ന് എഴുതിയത് കൂടുതല്&zwj; എളുപ്പമായി തോന്നി. നാല് പേര്&zwj; ചേര്&zwj;ന്ന് എഴുതുമ്പോള്&zwj; നാല് പേരുടെയും ഐഡിയകള്&zwj; കിട്ടും. ഏത് എടുക്കണം എന്ന തെര&zwj;ഞ്ഞെടുപ്പ് മാത്രം ഞാന്&zwj; ചെയ്താല്&zwj; മതി. അഭിനയിച്ചവര്&zwj; സംഭാഷണ രചനയിലും പങ്കാളികളായപ്പോള്&zwj; അവര്&zwj;ക്ക് പ്രാക്റ്റീസ് ചെയ്യമ്പോഴും പെര്&zwj;ഫോം ചെയ്യുമ്പോഴുമൊക്കെ കുറച്ചുകൂടി എളുപ്പമായി. എല്ലാവര്&zwj;ക്കും സിനിമയുടെ എല്ലാം അറിയാം എന്ന നിലയിലേക്ക് എത്തി. സിനിമാറ്റോഗ്രാഫറും സംവിധായകനും അഭിനേതാക്കളും ചേര്&zwj;ന്ന് എഴുതുമ്പോള്&zwj; അതിനൊരു പ്ലസ് ഉണ്ടാവുമല്ലോ.&lt;/p&gt;&lt;p&gt;&lt;strong&gt;എഴുത്ത് എത്ര സമയം എടുത്തു?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇത് വളരെ ചെറിയ ടൈം ലൈനിൽ കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞ ഒരു സിനിമയാണ്. ഒരു മാസത്തിനുള്ളില്&zwj; ഫൈനൽ സ്ക്രിപ്റ്റ് ആയി. പ്രാഥമിക ആശയത്തില്&zwj; നിന്ന് ഫൈനല്&zwj; സ്ക്രിപിറ്റിലേക്ക് ആ കാലയളവില്&zwj; എത്തി. എഴുത്ത് മുതല്&zwj; ഫൈനല്&zwj; ഔട്ട് വരെ 100 ദിവസം കൊണ്ട് പൂര്&zwj;ത്തിയായി.&lt;/p&gt;&lt;p&gt;&lt;strong&gt;കാസ്റ്റിംഗ് എങ്ങനെ ആയിരുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;അഭിനയിച്ച മിക്ക ആളുകളും നമ്മുടെ സുഹൃത്തുക്കളാണ്. പിന്നെ നമ്മുടെ ജിയോ ചേട്ടൻ (ജിയോ ബേബി) ഉണ്ട്. അദ്ദേഹവും സുഹൃത്താണ്. ചെറിയ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. പിന്നെ ജിബിന്&zwj; ഗോപിനാഥ് ഉണ്ട്. ഫാലിമിയിലൊക്കെ അഭിനയിച്ച റെയ്നയുണ്ട്. വിനീത് വാസുദേവനുണ്ട്. ഗൗതമി ഗോപന്&zwj; ഉണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ചിത്രത്തിന്&zwj;റെ നിര്&zwj;മ്മാണവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരു അനുഭവം എന്താണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ഞാന്&zwj; രണ്ട് സിനിമകളേ ചെയ്തിട്ടൂള്ളൂ. എന്നാലും ഈ സിനിമയാണ് ഏറ്റവും ലളിതമായും സമാധാനത്തോടുകൂടിയും ഷൂട്ട് ചെയ്ത സിനിമ. വിചാരിച്ചതിനേക്കാള്&zwj; ഒരു ദിവസം മുന്&zwj;പ് ഷൂട്ട് പൂര്&zwj;ത്തിയാക്കാന്&zwj; പറ്റി. ഒരുപാട് ഷോർട്ട് ഫിലിംസ് ചെയ്ത അനുഭവത്തിലാണ് ആദ്യ സിനിമ ചെയ്തത്. ആദ്യ സിനിമയുടെ അനുഭവവും മോഹത്തിന്&zwj;റെ കാര്യത്തില്&zwj; തുണയായി.&lt;/p&gt;&lt;p&gt;&lt;strong&gt;ഐഎഫ്എഫ്കെയില്&zwj; ചിത്രം ആദ്യമായി എത്തുമ്പോഴുള്ള പ്രതീക്ഷകള്&zwj; എന്തൊക്കെയാണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;എല്ലാവരും സിനിമ കാണണം, ചർച്ച് ചെയ്യണം, പരമാവധി ആളുകളിലേക്ക് എത്തിക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹം. ഇത്തവണ മത്സര വിഭാഗത്തിലല്ല സിനിമ, മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;തടവിന് ശേഷം കമേഴ്സ്യല്&zwj; സിനിമയുടെ സാധ്യത ആലോചിച്ചിരുന്നെന്ന് പറഞ്ഞല്ലോ? പ്രോജക്റ്റിനായി ശ്രമിച്ചിരുന്നോ?&lt;/strong&gt;&lt;/p&gt;&lt;p&gt;അങ്ങനെ ഒരു വര്&zwj;ക്ക് ഓണ്&zwj; ആയിട്ടുണ്ട്. പക്ഷേ ആക്റ്ററുടെ ഡേറ്റ് പ്രശ്നം കാരണം കുറച്ച് തള്ളിപ്പോയി. അതിന്റെ ഇടവേളയില്&zwj; ചെയ്ത ഒരു സിനിമയാണ് മോഹം. മുഖ്യധാരാ സിനിമകള്&zwj; ആലോചിക്കുന്നുണ്ട്. ഒരെണ്ണം എഴുതി കഴിഞ്ഞിട്ടുണ്ട്. പിച്ച് ചെയ്യുന്നുണ്ട്. അത് നടക്കും എന്നുള്ള പ്രതീക്ഷയിലാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സംവിധാന മേഖലയിലെ നവാഗതര്&zwj;ക്ക് ഐഎഫ്എഫ്കെ നല്&zwj;കുന്ന സാധ്യത എന്താണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;തീര്&zwj;ച്ചയായും വലിയ സാധ്യതയാണ്. ആദ്യ സിനിമ ഐഎഫ്എഫ്കെയില്&zwj; നിന്നും സംസ്ഥാന അവാര്&zwj;ഡില്&zwj; നിന്നുമൊക്കെ നല്&zwj;കിയ ഒരു പ്രൊഫൈല്&zwj; കൊണ്ടാണ് ഇന്&zwj;ഡസ്ട്രിയിലെ നിര്&zwj;മ്മാതാക്കളെയും അഭിനേതാക്കളെയുമൊക്കെ കാണാനും പുതിയ പ്രോജക്റ്റ് ചര്&zwj;ച്ച ചെയ്യാനുമൊക്കെ സാധിച്ചത്. രണ്ടാമത്തെ സിനിമ നടക്കാനാണെങ്കിലും അടുത്ത സിനിമയുടെ ഡിസ്കഷന്&zwj; ആണെങ്കിലുമൊക്കെ ഈ ഐഎഫ്എഫ്കെ പശ്ചാത്തലം ഗുണകരമായിട്ടുണ്ട്. നമ്മുടെ കൈയില്&zwj; ലഭ്യമായ സാധ്യതകള്&zwj; ഉപയോഗിച്ച് ചെയ്ത സിനിമ നല്ല രീതിയില്&zwj; എത്തിപ്പെടുകയാണെങ്കില്&zwj; വലിയ സിനിമകളിലേക്ക് എത്താന്&zwj; കഴിയുമെന്നാണ് വിശ്വാസം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Nirmal Sudhakaran</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/mohanm-malayalam-movie-director-fazil-razak-interview-iffk-2025-articleshow-u70kstf"/>
        </item>
        <item>
            <title><![CDATA[സിനിമ IFFK യ്ക്ക് അയക്കാനുള്ള ഉപദേശം തന്നത് ടൊവിയാണ്; രാജേഷ് മാധവൻ അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/tovino-thomas-advised-me-to-send-the-film-to-iffk-says-rajesh-madhavan-articleshow-upmmv6x</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/tovino-thomas-advised-me-to-send-the-film-to-iffk-says-rajesh-madhavan-articleshow-upmmv6x</guid>
            <pubDate>Thu, 18 Dec 2025 12:15:56 +0530</pubDate>
            <description><![CDATA[&lt;p&gt;സിനിമയിലെ പ്രാധാനകഥാപാത്രമായ സുട്ടു എന്ന നായയും സുട്ടു അഭിമുഖീകരിക്കുന്ന പ്രശ്&zwnj;നങ്ങളും സുട്ടുവിൻ്റെ യാത്രയും സുട്ടുവിൻ്റെ ജീവിതത്തിൽ ഇടപെടുന്ന മനുഷ്യരുടെ പ്രവൃത്തികളുമാണ് സിനിമയുടെ ഇതിവൃത്തം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcr3aer31b663p0zdcxp8zvs,imgname-597973427-1167754579177800-4559324002774656418-n-1766040353539.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നടനും സഹസംവിധായകനുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പെണ്ണും പോറാട്ടും, സിനിമ ഐ എഫ് എഫ് കെയിൽ മലയാളം സിനിമ ടു ഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന അവസരത്തിൽ എഷ്യനെറ്റ് ന്യൂസ് ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖം&lt;/p&gt;&lt;p&gt;1. പെണ്ണും പൊറാട്ടും എന്ന സിനിമയുടെതായി പുറത്ത് വിട്ട പോസ്റ്ററുകളിൽ പ്രധാനകഥാപാത്രമായി കണ്ടത് ഒരു നായയേയാണ് , സിനിമയിൽ മൃഗങ്ങൾക്കുള്ള പ്രാധാന്യം എത്രത്തോളമുണ്ട് ?&lt;/p&gt;&lt;p&gt;പോസ്റ്ററിൽ ഉള്ളത് പോലെ മനുഷ്യരെപ്പോലെ മൃഗങ്ങൾക്ക് തുല്ല്യ പ്രാധാന്യമുള്ള സിനിമയാണ് പെണ്ണും പൊറാട്ടും.സിനിമയിലെ പ്രധാന കഥാപാത്രം തന്നെ സുട്ടു എന്ന പേരുള്ള ഒരു നായയാണ്. സുട്ടുവിനെ പോലെ ആന , ഹാമ്സ്റ്റർ, താറാവ്, വിവിധയിനം പശുക്കൾ , കോഴികൾ, ആട് മുതലാവയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച മൃഗങ്ങളും മനുഷ്യരും പുതുമുഖങ്ങളാണ്. ജാതി പോലെയുള്ള വേർതിരിവിൽ നിന്ന് ചിന്തിക്കുന്ന മനുഷ്യരും, ഒരു വിഭാഗീയതയുമില്ലാതെ പെരുമാറുന്ന മൃഗങ്ങളുടെ സ്വഭാവസവിശേഷതയമാണ് സിനിമ ചർച്ച ചെയ്യുന്നത്. സിനിമയിലെ പ്രാധാനകഥാപാത്രമായ സുട്ടു എന്ന നായയും സുട്ടു അഭിമുഖീകരിക്കുന്ന പ്രശ്&zwnj;നങ്ങളും സുട്ടുവിൻ്റെ യാത്രയും സുട്ടുവിൻ്റെ ജീവിതത്തിൽ ഇടപെടുന്ന മനുഷ്യരുടെ പ്രവൃത്തികളുമാണ് സിനിമയുടെ ഇതിവൃത്തം.&lt;/p&gt;&lt;p&gt;പെണ്ണും പൊറാട്ടും എന്ന പേരിന് പൊറാട്ട് നാടകവുമായി എന്തെങ്കിലും ബന്ധമുണ്ടോ?&lt;/p&gt;&lt;p&gt;പൊറാട്ട് നാടകം എന്ന കലാരൂപത്തിന് സിനിമയിൽ നേരിട്ട് ബന്ധമില്ലെങ്കിലും പെറാട്ട് എന്ന വാക്കിന് സിനിമയുടെ കഥയുമായി ബന്ധമുണ്ട്. പെറാട്ടിന് പാലക്കാട് ഭാഗങ്ങളിൽ അസഭ്യം കലർന്നത് എന്നൊരു അർത്ഥം കൂടിയുണ്ട് , ആ ഒരു അർത്ഥം സിനിമയ്ക്ക് മറ്റൊരു ലെയർ കൊടുക്കുന്നുണ്ട്. അതെന്താണെന്ന് സിനിമ കണ്ട് തന്നെ മനസ്സിലാക്കണം. ഇത് കൂടാതെ സിനിമയിൽ ഒരു പാട്ട് പാടാൻ എത്തിയ യഥാർത്ഥ പൊറാട്ട് നാടകം കലാകാരൻമാരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അവരെല്ലാം ഗംഭീര നടീ നടൻമാരാണെന്നത് എനിക്ക് കിട്ടിയ തിരിച്ചറിവ് കൂടി ആയിരുന്നു.&lt;/p&gt;&lt;p&gt;സിനിമയിലെ പ്രധാന കഥാപാത്രങ്ങളല്ലാം പുതുമുഖങ്ങളാവുക എന്ന തീരുമാനമെടുക്കാനുള്ള കാരണമെന്താണ്? എങ്ങനെയായിരുന്നു അവരുടെ തിരഞ്ഞെടുപ്പ്?&lt;/p&gt;&lt;p&gt;സിനിമയിലെ കഥ ഒരു പുതിയ ഭൂപ്രകൃതിയിലാണ് പ്ലെയിസ് ചെയ്തിരിക്കുന്നത്. കഥയുടെ വിശ്വാസ്യതയ്ക്ക് വേണ്ടിയാണ് പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യാം എന്ന തീരുമാനത്തിലെത്തുന്നത്. അഭിനേതാക്കളെ പ്രധാനമായും ഓഡിഷനിലൂടെയാണ് തിരഞ്ഞെടുത്തത്. ഈ സിനിമയിൽ അഭിനയിച്ച പലരും ആദ്യമായാണ് ഷൂട്ടിങ്ങ് കാണുന്നത്. വൈകുന്നേരം തൊഴിലുറപ്പിന് പോയി വരുന്ന വഴിക്ക് ഓഡിഷന് വന്ന് സെലക്ടായവരും സ്ഥിരമായി ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്യുന്നവരുമെല്ലാം ഈ കൂട്ടത്തിലുണ്ട്. സിനിമയിൽ കടന്ന് വരുന്ന പല അപ്രതീക്ഷിത മുഹൂർത്തങ്ങളിലും ഇവർ അഭിനയിച്ച രീതി ശരിക്കും ഞങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;രാജേഷിൽ നിന്ന് കാസർകോടിൻ്റെ ഫ്ലെവറുള്ള ഒരു തമാശപടമാണ് പ്രേക്ഷകർ പ്രതീക്ഷികുക, പെണ്ണും പൊറാട്ടും പക്ഷേ ഒരു ഫെസ്റ്റിവൽ മൂഡ് സിനിമയായിട്ടാണ് ആളുകളിലേക്കെത്തുക എന്ന ഭയമുണ്ടോ?&lt;/p&gt;&lt;p&gt;ഒരിക്കലുമില്ല, പെണ്ണും പൊറാട്ടും പൂർണമായും തിയറ്ററിന് വേണ്ടി ഉണ്ടാക്കിയ ഒരു കൊമേഴ്സിയൽ സിനിമ തന്നെയാണ്. സിനിമയുടെ സ്&zwnj;കെയിലും വലുതാണ്. ഒരുപാട് തിയറ്റർ മൊമൻ്റ്സ് ഉള്ള ചിരിച്ച് രസിക്കാവുന്ന സിനിമയാണിത്. ഞാനുൾപ്പടെ ഭാഗമായ മലബാർ ഭാഗത്ത് നിന്നുള്ള സിനിമകൾ പ്രേക്ഷകർ ഒരുപാട് കണ്ട് കഴിഞ്ഞു. ആ വിധത്തിൽ നാട്ടിൽ പുറത്തിൻ്റെ എല്ലാ നിഷ്&zwnj;കളങ്കതയും നർമ്മവും ഉള്ള ഒരു സ്ഥലം തന്നെയാണ് പാലക്കാട്. അത് കൊണ്ടാണ് സിനിമ പാലകാടിന് കഥ പറയാൻ തിരഞ്ഞെടുത്തത്. മാത്രമല്ല പാലകാടിലെ ഉൾനാടൻ ഗ്രാമങ്ങൾ ഇപ്പോഴും ഒരു പരധിക്ക് അപ്പുറം ഉപയോഗിക്കപ്പെട്ടിട്ടുമില്ല. ഈ സിനിമ ഫിലിം ഫെസ്റ്റിവലുകളിലേക്ക് അയക്കാൻ പറഞ്ഞത് ടൊവിനോയാണ്.&lt;/p&gt;&lt;p&gt;ടൊവിനോ എങ്ങനെയാണ് സിനിമയുടെ ഭാഗമായത്?&lt;/p&gt;&lt;p&gt;ഈ സിനിമയിൽ ഒരുപാട് മൃഗങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. ഇതിലേ ചില മൃഗങ്ങൾ സംസാരിക്കുന്നുമുണ്ട്. പല മൃഗങ്ങൾക്കും ശബ്&zwnj;ദം കൊടുത്തിരിക്കുന്നത് സിനിമയിലെ എൻ്റെ സുഹൃത്തുക്കൾ കൂടിയായ ബേസിൽ, ആനന്ദ് മൻമദൻ, ദിവ്യ പ്രഭ എന്നിവരെല്ലാമാണ്. അത് പോലെ ഒരു മൃഗത്തിന് ഡബ് ചെയ്യാനാണ്&lt;/p&gt;&lt;p&gt;ഞാൻ ടൊവിനോയെ കാണുന്നത് , ടൊവിനോ ഡബ് ചെയ്യാനുള്ള ഭാഗങ്ങൾ അദ്ദേഹത്തെ കാണിച്ചപ്പോൾ അദ്ദേഹം മുഴുവൻ സിനിമ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും സിനിമ കണ്ടതിന് ശേഷം ഈ സിനിമയ്ക്ക് ഒരു കൊമേഴ്&zwnj;സിയൽ സാധ്യതയ്ക്ക് അപ്പുറം ഒരു ഫെസ്റ്റിവൽ സാധ്യതകൂടിയുണ്ട് അത് കൊണ്ട്&lt;/p&gt;&lt;p&gt;സിനിമ ഫെസ്റ്റിവലുകൾക്ക് അയക്കണം എന്നും പറഞ്ഞു. പിന്നീട് ടൊവിനോ ഈ സിനിമയുടെ നിർമ്മാതാക്കളോടും ഇക്കാര്യം സൂചിപ്പിക്കുകയും അവരും ഈ സിനിമ ചലചിത്രമേളകൾക്ക് അയക്കാം എന്ന് തീരുമാനമെടുക്കകയും ആയിരുന്നു. സിനിമയുടെ നിർമ്മാതാക്കളായ സന്തോഷ് ടി കുരുവിള, ബിനു ടി അലക്സാണ്ടർ എന്നിവരില്ലാതെ ഇങ്ങനെയൊരു സിനിമ സാധ്യമാവില്ലായിരുന്നു. ഈ സിനിമയുടെ വിഷ്യൽ ലാംഗ്വേജിലെ പരീക്ഷണ സ്വഭാവം മനസ്സിലാക്കി കൂടെ നിന്ന നിർമ്മാതക്കളോട് എനിക്ക് അളവറ്റ നന്ദിയുണ്ട്.&lt;/p&gt;&lt;p&gt;സിനിമയുടെ ഷൂട്ടിങ്ങ് ദിനങ്ങൾ എങ്ങനെയുണ്ടായിരുന്നു?&lt;/p&gt;&lt;p&gt;80 ദിവസത്തോളമാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. സിനിമയിൽ ഒരുപാട് മൃഗങ്ങൾ അഭിനയിക്കുന്നത് കൊണ്ട് മനസ്സിൽ ഉദ്ദേശിച്ച പല ഷോട്ടുകളും കിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പല ദിവസങ്ങളിലും പാലക്കാട്ടിലെ ഷൂട്ടിങ്ങ് ലൊക്കേവിനുകളിലെ ചൂട് നാൽപ്പത്തിമൂന്ന് ഡിഗ്രിയായിരുന്നു. നാൽപ്പത്തിയാറ് ഡിഗ്രി വരെ താപനില ഉയർന്ന ദിവസങ്ങളുണ്ട് ഞാനും ക്യാമറമാനുമുൾപ്പടെ പലരും തല കറങ്ങി വീണിട്ടുണ്ട്. ഡ്രിപ്പിട്ട് കിടന്ന് വിശ്രമിച്ച ശേഷമാണ് പലപ്പോഴും ഷൂട്ടിങ്ങ് പുനരാരംഭിച്ചിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഐ എഫ് എഫ് ഐയിലെ ഗാലാ പ്രീമിയറിലും സിനിമ പ്രദർശിപ്പിച്ചിരുന്നല്ലോ, എങ്ങനെയുണ്ടായിരുന്നു അവിടുത്തെ പ്രതികരണം?&lt;/p&gt;&lt;p&gt;തീർത്തും മനസ് നിറച്ച ഒരു പ്രതികരണമാണ് സിനിമയ്ക്ക് ഐ എഫ് എഫ് ഐയിൽ കിട്ടിയത്. സിനിമ കണ്ട പല വിദേശ സിനിമ പ്രവർത്തകരും , സംവിധായകരും മികച്ച അഭിപ്രായങ്ങളാണ് പറഞ്ഞത്. മലയാള സിനിമയിൽ നിന്ന് സിനിമ കണ്ട രഞ്ജി പണിക്കർ , ഷങ്കർ രാമകൃഷ്ണൻ, തമർ എന്നിവരും സിനിമ നന്നായിരിക്കുന്നു എന്ന അഭിപ്രായമാണ് പറഞ്ഞത്. സിനിമയുടെ പ്രദർശനം കഴിഞ്ഞപ്പോൾ അങ്ങിങ്ങായി ലഭിച്ച സ്റ്റാണ്ടിങ്ങ് ഒവേഷനും ഏറെ സന്തോഷം നൽകിയ ഒരു കാഴ്ചയായിരുന്നു.&lt;/p&gt;&lt;p&gt;ആദ്യ സിനിമ കാണാനിരിക്കുന്നവരോട് എന്താണ് പറയാനുള്ളത് ?&lt;/p&gt;&lt;p&gt;ആദ്യ സിനിമയായി ഞാൻ പ്ലാൻ ചെയ്തിരുന്നത് ബിഗ് ബജറ്റിലുള്ള ഒരു മൾട്ടി സ്റ്റാർ സിനിമയായിരുന്നു. എന്നാൽ ആ സിനിമയ്ക്ക് മുമ്പ് ഒരു ചെറിയ സിനിമ ചെയ്യാം എന്ന ഉദ്ദേശത്തോടെയാണ് ഈ സിനിമ തുടങ്ങിയത്. എന്നാൽ തിരക്കഥാകൃത്ത് രവി ഷങ്കറിനൊപ്പമിരുന്ന് ചിന്തിച്ച് വന്നപ്പോൾ സിനിമ ഒരുപാട് വലുതായിപ്പോയി. പക്ഷേ ഒരിക്കലും മൃഗങ്ങളെ വച്ചുള്ള ഒരു ക്യൂട്ട് സ്റ്റോറിയായി മാറാതെ ഒരു ഹാർഡ് ഹിറ്റിങ്ങായ , കനപ്പെട്ട എൻ്റെയും രവി ഷങ്കറിൻ്റെയും ജീവിതത്തിൽ സംഭവിച്ച ചില സംഭവങ്ങളാണ് ചില ആചാരങ്ങളേയും സംസ്&zwnj;കാരത്തെയും അടിസ്ഥാനപ്പെടുത്തി പറയാൻ ശ്രമിച്ചത്.&lt;/p&gt;&lt;p&gt;അത് കൊണ്ട് തന്നെ സിനിമയ്ക്ക് ഒരു സർവൈവൽ സ്വഭാവമുണ്ട്. സുട്ടു വിൻ്റെ യാത്രയും സർവൈവലും ഇത് വരെ കണ്ട് പരിചയിചിട്ടില്ലാത്ത രീതിയിലാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. തീർച്ചയായും എല്ലാവരുടെയും സപ്പോർട്ട് ഈ സിനിമയ്ക്ക് അത്യാവശ്യമാണ്. എക്കോ പോലുള്ള കണ്ടൻ്റ് ഓറിയൻ്റണ്ട് സിനിമകൾ വിജയിക്കുന്നത് ഇങ്ങനെയുള്ള സിനിമകളുണ്ടാൻ തരുന്ന ഊർജം ചെറുതല്ല. സിനിമ അടുത്ത വർഷം ആദ്യം തിയറ്ററുകളിൽ എത്തുന്നതായിരിക്കും.&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Vishnu J Muraleedharan</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/tovino-thomas-advised-me-to-send-the-film-to-iffk-says-rajesh-madhavan-articleshow-upmmv6x"/>
        </item>
        <item>
            <title><![CDATA['എബ്ബ് ഒരു പരീക്ഷണ സിനിമ, ഐഎഫ്എഫ്കെ കരിയറില്‍ വലിയ സ്വാധീനം'; ജിയോ ബേബി അഭിമുഖം]]></title>
            <link>https://www.asianetnews.com/celebrity-interviews/jeo-baby-interview-about-his-new-movie-ebb-on-iffk-2025-and-mammootty-articleshow-y2vpfki</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/jeo-baby-interview-about-his-new-movie-ebb-on-iffk-2025-and-mammootty-articleshow-y2vpfki</guid>
            <pubDate>Tue, 16 Dec 2025 22:32:22 +0530</pubDate>
            <description><![CDATA[&lt;p&gt;കാതലിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത &lsquo;എബ്ബ്&rsquo; എന്ന ചിത്രം ഇത്തവണത്തെ ഐഎഫ്എഫ്കെയില്&zwj; പ്രീമിയര്&zwj; ചെയ്യുകയാണ്. ചിത്രത്തെക്കുറിച്ചും ഐഎഫ്എഫ്കെ കരിയറില്&zwj; ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcm1sq91c4ec0771tm8nxnfb,imgname-597812789-1191454735813811-2679685469416207157-n-1765904538913.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാതലിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഐഎഫ്എഫ്കെയില്&zwj; പ്രീമിയര്&zwj; ആയാണ് എത്തിയിരിക്കുന്നത്. എബ്ബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്&zwj; ദിവ്യ പ്രഭയ്ക്കും ജിതിന്&zwj; പുത്തഞ്ചേരിക്കുമൊപ്പം ജിയോ ബേബി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. ചിത്രത്തെക്കുറിച്ചും സിനിമാ ജീവിതത്തില്&zwj; ഐഎഫ്എഫ്കെ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന് നല്&zwj;കിയ ഈ അഭിമുഖത്തില്&zwj; അദ്ദേഹം. ഒപ്പം അടുത്തൊരു ചിത്രത്തിനായി മമ്മൂട്ടിക്കൊപ്പം നടത്തുന്ന ആലോചനകളെക്കുറിച്ചും അദ്ദേഹം പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് എബ്ബ് എന്ന ചിത്രം? അതിനെക്കുറിച്ച് പറയാമോ?&lt;/strong&gt;&lt;/p&gt;&lt;p&gt;പരസ്പരമുള്ള സ്നേഹബന്ധങ്ങൾ വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതിന്റെ അന്വേഷണമാണ് എബ്ബ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഷൂട്ടിന് എത്ര സമയമെടുത്തു?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതൊരു പരീക്ഷണ സിനിമയാണ്. ആറ് ദിവസമാണ് സിനിമ ഷൂട്ട് ചെയ്യാൻ എടുത്തത്. ഈ സിനിമ ഷൂട്ട് ചെയ്യാൻ എടുത്തത്.&lt;/p&gt;&lt;p&gt;&lt;strong&gt;കരിയറിൽ ആദ്യമായാണ് സംവിധാനം ചെയ്ത ഒരു ചിത്രം ഐഎഫ്എഫ്കെയിൽ പ്രീമിയർ ചെയ്യുന്നത്. അങ്ങനെ തന്നെ പ്ലാൻ ചെയ്ത ചിത്രമാണോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഐഎഫ്എഫ്കെയിൽ ആദ്യമായി പ്രീമിയർ ചെയ്യപ്പെടുന്ന എൻറെ സിനിമയാണ്. പക്ഷേ അതിനുവേണ്ട് പ്ലാൻ ചെയ്ത് ചെയ്ത സിനിമയല്ല. വേറെയും ഫെസ്റ്റിവലുകളിലേക്കൊക്കെ അയയ്ക്കുന്നുണ്ട്. ഐഎഫ്എഫ്കെയിൽ സെലക്റ്റ് ചെയ്യപ്പെടുന്നത് സന്തോഷം. അല്ലാതെ ഐഎഫ്എഫ്കെയ്ക്ക് വേണ്ടി മാത്രം സിനിമ എടുക്കാറില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;അഭിനയത്തിൻറെ തിരക്കുകൾ സംവിധായകൻ എന്ന നിലയിലുള്ള പ്രവർത്തനത്തിന് തടസമാവുന്നുണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഏയ്, ഒരിക്കലുമില്ല. സിനിമ സംവിധാനം ചെയ്യാനുള്ള ഒരു ഗ്യാപ്പ് വേണമല്ലോ. അഭിനയം സിനിമാ സംവിധാനത്തെ ഇതുവരെയും ബാധിച്ചിട്ടില്ല. ബാധിക്കരുതെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നതും. അങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;അഭിനയത്തിലേക്ക് എത്തിയത് യാദൃശ്ചികം ആയിരുന്നോ?&lt;/strong&gt;&lt;/p&gt;&lt;p&gt;കുറച്ചൊക്കെ യാദൃശ്ചികമാണ്. കുറച്ചൊക്കെ ഞാൻ അതിനെ ഇഷ്ടപ്പെടുന്നുണ്ട്. പൂർണ്ണമായി യാദൃശ്ചികമായി എത്തിപ്പെട്ടു എന്നൊന്നും പറയുന്നത് ശരിയല്ല. പക്ഷേ എന്റെ ഒരു തുടക്ക സമയത്ത് ഞാൻ അഭിനയത്തിന്റെ ഭാഗമായി മാറിയത് വളരെ യാദൃശ്ചികമായിട്ടായിരുന്നു. ഞാൻ എന്റെ തന്നെ സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. ഒരു ആക്ടറുടെ അവൈലബിലിറ്റി ഇല്ലാതിരുന്നപ്പോൾ എന്നാൽ ഞാൻ ചെയ്യാമെന്ന് പറഞ്ഞ് തുടങ്ങി. പുറത്തുനിന്ന് എന്നെ ആദ്യം അഭിനയിക്കാൻ വിളിക്കുന്നത് സിദ്ധാർഥ ശിവയാണ്. നീ നന്നായി ചെയ്തല്ലോ, അപ്പോൾ നമ്മുടെ സിനിമയിൽ ഒന്ന് നോക്ക് എന്ന് പറഞ്ഞ്. അതിന്റെ ഒരു തുടർച്ചയാണ് ഇപ്പോൾ ഈ കണ്ടുകൊണ്ടിരിക്കുന്നത്. അതിനെ ഞാൻ സീരിയസ് ആയും കാണുന്നുണ്ട്. കാരണം ഒരു വരുമാനം എന്നുള്ള രീതിയിലും പിന്നെ നമുക്ക് ഈ സിനിമയുടെ ചുറ്റുവട്ടത്ത് തന്നെ നിൽക്കാൻ പറ്റുന്നുണ്ട്. അതൊക്കെ വലിയ സന്തോഷമുള്ള കാര്യങ്ങൾ തന്നെയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ആറ് വർഷത്തിലധികം പതിനഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചു. ഒരു അഭിനേതാവ് ആയത് സംവിധാനം ചെയ്യുമ്പോൾ ഗുണമായി വന്നിട്ടുണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;അഭിനയിക്കാൻ പോകുമ്പോൾ വേറെ സംവിധായകരുടെ കൂടെ ജോലി ചെയ്യുകയാണ്. അപ്പോൾ നമുക്ക് ഓരോന്നും നല്ല നല്ല പഠനങ്ങൾ തന്നെയാണ്. ചിലത് എങ്ങനെ ആയിരിക്കരുത് എന്ന് നമ്മൾ പഠിക്കും. ചിലത് നമുക്ക് പുതിയതായി എന്തെങ്കിലും കണ്ടെത്താനും പഠിക്കാനും ഉണ്ടാവും. ഞാൻ ചെയ്തിട്ടുള്ള സിനിമകളൊക്കെ ബജറ്റ് നോക്കിയാൽ ഒരുപാട് വലിയ സിനിമകളല്ല. ഞാനിപ്പോ അഭിനയിക്കുന്ന പല സിനിമകളും വലിയ സിനിമകളാണ്. ഉദാഹരണത്തിന് അതിരടി എന്ന സിനിമ. അതിന്റെ ഭാഗമാകുന്ന സമയത്ത് എന്നെ സംബന്ധിച്ച് പലതരം ലേണിംഗുകൾ ഉണ്ടാകുന്നുണ്ട്. സെറ്റിൽ ഒരു 1000 പേരെ മാനേജ് ചെയ്യുക, അത്രയും ആർട്ടിസ്റ്റുകളെ മാനേജ് ചെയ്യുക, അത്രയും വലിപ്പത്തിലുള്ള ടേക്കിംഗുകളും, അതൊക്കെ ഞാൻ കാണുകയും പഠിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഈ പഠനം അഭിനേതാക്കളെ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ​ഗുണകരമായി മാറിയിട്ടുണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;തീർച്ചയായിട്ടും. ആക്ടേഴ്സിന് കുറേക്കൂടെ സ്പേസ് വേണമെന്ന് എൻ്റെ അഭിനയ ജീവിതത്തിൽ എനിക്ക് മനസിലാവുന്നുണ്ട്. വലിയൊരു അഭിനയ ജീവിതം എന്നൊന്നും പറയാൻ പറ്റില്ലെങ്കിൽ പോലും നമ്മൾ ഒരു ആക്ടർ ആയിട്ട് ഒരു സിനിമാ സെറ്റിൽ, അല്ലെങ്കിൽ ഒരു സ്ഥലത്ത് നിൽക്കുമ്പോൾ ഒരു ആക്ടർക്ക് എത്രത്തോളം സ്പേസ് അവിടെ വേണം, എത്രത്തോളം പ്രധാനമാണ് അത് ഒരു സിനിമയിൽ. അതൊരു ചെറിയ ആക്ടർ ആണെങ്കിലും, ചെറിയ കഥാപാത്രം ചെയ്യുന്ന ആളാണെങ്കിലും സിനിമയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അഭിനേതാക്കളെ നമ്മൾ കുറേക്കൂടെ ഗൗനിക്കണം അവർക്ക് കുറേക്കൂടെ ഡീറ്റെയിൽസ് ഒക്കെ കൊടുക്കണം, അവർക്ക് അഭിനയിക്കുന്നതിനായിട്ടുള്ള ഒരു തയ്യാറെടുപ്പ് അവർക്ക് കൊടുക്കണം, അതിന് കുറച്ചുകൂടെ സമയം കണ്ടെത്തണം എന്നൊക്കെ ആലോചിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ആദ്യമായി സ്വന്തം സിനിമയുടെ മ്യൂസിക് ഡയറക്ഷനും ചെയ്യുകയാണ്. അതിന്റെ അനുഭവം എന്തായിരുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;സിനിമയിൽ മ്യൂസിക് ചെയ്യുന്നത് ആദ്യമായിട്ടാണ്. കോളെജ് പഠനകാലത്തിനൊക്കെ ശേഷം സംഗീതത്തിൻറെ ലോകത്ത് കുറച്ചുകാലം ഞാൻ ഉണ്ടായിരുന്നു. സംഗീത ലോകം എന്ന് പറഞ്ഞാൽ അഡ്വർടൈസിം​ഗ് ഫിലിം ഇൻഡസ്ട്രിയിലെ സം​ഗീത മേഖലയിൽ. കുറച്ച് വർക്ക് ചെയ്തിട്ടുണ്ട്. അഭിനയത്തെക്കുറിച്ച് പറഞ്ഞതുപോലെയല്ല, പൂർണ്ണമായും അവിചാരിതമായി വന്നെത്തിപ്പെട്ട ഇടമാണ് സം​ഗീതത്തിൻറേത്. ഞാനൊരു മ്യൂസിഷ്യൻ അല്ല സത്യത്തിൽ. എനിക്ക് സംഗീതത്തിൽ ജ്ഞാനമില്ല സത്യത്തിൽ. അത്യാവശ്യം പാടും, താളബോധം ഉണ്ടെന്നൊക്കെ പറയുന്നു എന്നുള്ളതല്ലാതെ ഒരു ആർട്ട് ഫോം എന്ന രീതിയിൽ അതിനെക്കുറിച്ചുള്ള ധാരണ വളരെ കുറവാണ്. അറിവും വളരെ കുറവാണ്. പക്ഷേ ചില സാധനങ്ങൾ കമ്പോസ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു. ഒരു വരുമാന മാർഗ്ഗം എന്നുള്ള രീതിയിൽ ഞാൻ ഈ പരസ്യ മേഖലയിലേക്ക് എത്തപ്പെടുകയാണ് ചെയ്തത്. ആ ഇൻഡസ്ട്രിയിൽ ഞാൻ കുറച്ചു നാൾ ഉണ്ടായിരുന്നു. ഇരുപത്തഞ്ചോ മുപ്പതോ ജിം​ഗിൾസ് ചെയ്തിട്ടുണ്ട്. പല ടെലിവിഷൻ ഷോകളുടെ ടൈറ്റിൽ സോം​ഗ് ഒക്കെ ചെയ്തിട്ടുള്ള ഒരു കാലമുണ്ട്, സിനിമയിലേക്ക് ഞാൻ വരുന്നതിന് മുൻപ്. എബ്ബിൻറെ കാര്യം പറഞ്ഞാൽ ഇതൊരു പരീക്ഷണ അടിസ്ഥാനത്തിലുള്ള സിനിമയാണ്. അതായത് ഇതിനൊരു പരീക്ഷണ സ്വഭാവമുണ്ട്, ഇതിന്റെ ടേക്കിം​ഗിനും കഥപറച്ചിലിനും ഒക്കെ മൊത്തത്തിൽ. എന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോ അതിന് കുറച്ചുകൂടി ഒരു പരീക്ഷണ സ്വഭാവം മ്യൂസിക്കിലും ആവാമല്ലോ. ഇനി അത് ചെയ്ത് ശരിയായില്ലെങ്കിലും നമുക്ക് പരീക്ഷണം എന്ന് പറഞ്ഞ് രക്ഷപെടാമല്ലോ എന്നൊക്കെ കരുതി (ചിരി). പ്രത്യേകതരം സംഗീതം എന്നൊന്നും പറയാനില്ല, എങ്കിലും സംഗീതത്തെ വേറൊരു തരത്തിൽ സമീപിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാട്ടുകളൊന്നുമില്ല, ബാക്ക്ഗ്രൗണ്ട് സ്കോർ മാത്രം, അതും വളരെ കുറച്ചേ ഉള്ളൂ. സിനിമയിൽ ഒരു സമയത്ത് മാത്രമേ സംഗീതം ഉള്ളൂ. ബാക്കിയൊക്കെ ആംബിയൻസ് സൗണ്ടിലാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഐഎഫ്എഫ്കെയുടെ മുപ്പതാം എഡിഷനാണ്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഐഎഫ്എഫ്കെ ഉണ്ടാക്കിയ ഇൻഫ്ലുവൻസ് ഉണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;തീർച്ചയായും. ഒരു ഉദാഹരണം പറഞ്ഞാൽ ഞാൻ എന്റെ ആദ്യ സിനിമയുടെ തിരക്കഥയൊക്കെ എഴുതി നിൽക്കുന്ന ഒരു സമയത്ത് 2003- 2004 ൽ ഒക്കെയാണ് ഞാൻ ആദ്യമായി ഐഎഫ്എഫ്കെയ്ക്ക് വരുന്നത്. അത് അറ്റൻഡ് ചെയ്തിട്ട് പൊടുന്നനെ നമ്മൾ തീരുമാനിച്ചത് എഴുതി വച്ചിരിക്കുന്ന തിരക്കഥകളൊക്കെ നശിപ്പിച്ച് കളയണം എന്നുള്ളതായിരുന്നു. കാരണം നമ്മൾ കുറേക്കൂടെ ക്വാളിറ്റി ഉള്ള സിനിമകൾ, പല രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ കാണുമ്പോൾ നമുക്ക് നമ്മുടെ ചിന്ത ഒട്ടും പോരല്ലോ എന്ന് തോന്നുന്നു. അതിപ്പോഴും തോന്നുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് ഐഎഫ്എഫ്കെ അറ്റൻഡ് ചെയ്യുകയും ലോകത്തിലുള്ള സിനിമകൾ കാണുകയും ചെയ്യുമ്പോൾ നമുക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് തോന്നും. അത് തന്നെയാണ് നടക്കുന്നത്. അത് മലയാള സിനിമയെ തന്നെ ബാധിച്ചിട്ടുണ്ട്, നല്ല പോസിറ്റീവ് ആയിട്ട്.&lt;/p&gt;&lt;p&gt;കോളെജ് കഴിഞ്ഞ സമയത്താണ് ആദ്യമായി ഐഎഫ്എഫ്കെ കാണുന്നത്. എന്നെയൊക്കെ സംബന്ധിച്ച് ഒരു അത്ഭുതമായിരുന്നു ആ സിനിമകൾ അന്ന് കാണുന്നത്. ഇപ്പൊ കിംഗ് ഡി ഡുക്കിന്റെ പടങ്ങൾ നമ്മൾ കാണുന്നത് ഐഎഫ്എഫ്കെയിൽ നിന്നാണ്. അപ്പോൾ നമ്മൾ ഞെട്ടി പോവുകയാണ്. ഒരു ഫിലിം മേക്കറുടെ സിനിമകൾ കണ്ടിട്ട്. പിന്നെ അദ്ദേഹത്തിന്റെ സിനിമകൾ നമ്മള് അന്വേഷിച്ച് കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;സംവിധാനം ചെയ്യുന്ന അടുത്ത സിനിമകൾ?&lt;/strong&gt;&lt;/p&gt;&lt;p&gt;അതിന്റെ ആലോചനകൾ നടക്കുന്നേയുള്ളൂ. ഒന്നും കൺഫേം ആയിട്ടില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ചെയ്ത സിനിമകളിൽ ഏറ്റവും മികച്ച പ്രതികരണങ്ങൾ വന്ന രണ്ട് ചിത്രങ്ങളായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണും കാതലും. കാതലിന് ശേഷം മറ്റൊരു ചിത്രം കൂടി ചെയ്യണമെന്ന് മമ്മൂട്ടി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങൾക്കിടയിൽ അങ്ങനെയുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതുവരെ ചെയ്തതുപോലെ അല്ലാത്ത ഒരു സിനിമ ഉണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കുറച്ച് ഒരു എന്റർടെയ്ൻ&zwj;മെൻറ് സ്വഭാവമുള്ള സിനിമ ഉണ്ടാക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Nirmal Sudhakaran</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/jeo-baby-interview-about-his-new-movie-ebb-on-iffk-2025-and-mammootty-articleshow-y2vpfki"/>
        </item>
        <item>
            <title><![CDATA[ജീവലോകവും മനുഷ്യനും ചില സംഘർഷങ്ങളും; ഷെറി ഗോവിന്ദൻ്റെ 'സമസ്താ ലോകാ']]></title>
            <link>https://www.asianetnews.com/celebrity-interviews/director-sherry-govindan-interview-on-samastha-loka-all-the-living-iffk-2025-articleshow-ynxfyiy</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/director-sherry-govindan-interview-on-samastha-loka-all-the-living-iffk-2025-articleshow-ynxfyiy</guid>
            <pubDate>Tue, 16 Dec 2025 12:01:08 +0530</pubDate>
            <description><![CDATA[&lt;p&gt;ജീവലോകവും മനുഷ്യനും തമ്മിലെ ബന്ധം ഒരു എഴുത്തുകാരൻ്റെ ജീവിതത്തിലെ മൂന്ന് കാലഘട്ടത്തിലൂടെ പറയുകയാണ് സംവിധായകൻ..&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcjw3kqbnzq665dsw7emc9v6,imgname-597556823-857031003856333-6339931594650043510-n-1765865017067.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഈ വർഷം മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് ഷെറി ഗോവിന്ദൻ്റെ 'സമസ്ത ലോകാ'. മൂന്ന് സാഹിത്യ രചനകളെ അടിസ്ഥാനമാക്കി ഒരു എഴുത്തുകാരൻ്റെ മൂന്ന് കാലഘട്ടത്തിലൂടെ കഥപറയുകയാണ് സംവിധായകൻ. 2011ൽ നടന്ന പതിനാറാമത് ഐഎഫ്എഫ്കെയിലാണ് ഷെറിയുടെ ആദ്യ ചലച്ചിത്രം ആദിമധ്യാന്തം എത്തിയത്. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സംവിധായകൻ്റെ അഞ്ചാം ചിത്രം മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകുമ്പോൾ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രകൃതിയും ജീവനും&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രകൃതിയും ജീവനുമാണ് സമസ്താ ലോകയുടെ പ്രമേയം. ജീവലോകവും മനുഷ്യനും തമ്മിലെ ബന്ധം ഒരു എഴുത്തുകാരൻ്റെ മൂന്ന് കാലഘട്ടത്തിലൂടെ പറയുകയാണ്. ടി പത്മനാഭൻ്റെ 'നായ്ക്കുട്ടികളും മനുഷ്യനും', 'പൂച്ചക്കുട്ടികളുടെ വീട്', ഫ്രഞ്ച് എഴുത്തുകാരൻ റെനെ ബാസിൻ്റെ 'ദി ബേഡ്സ് ഇൻ ദി ലെറ്റർ ബോക്സ്(തപാൽ പെട്ടിയിലെ കുരുവികൾ)' എന്നീ കഥകളെ അടിസ്ഥാനമാക്കിയാണ് സമസ്താ ലോക ഒരുക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;കഥാകൃത്തിൻ്റെ ജീവിതത്തിലെ മൂന്ന് പ്രായത്തിലാണ് സമസ്താ ലോക കഥപറയുന്നത്. എഴുത്തുകാരനും ഭാര്യയും വളർത്തിയ പൂച്ചകൾ മുഴുവനും ഒരു പകർച്ചവ്യാധിവന്ന് ചത്തുപോകുന്നു. അവർക്ക് ആ സംഭവമേല്പിച്ച ആഘാതത്തെ അതിജീവിക്കാൻ കഴിയുന്നില്ല. എഴുത്തുകാരൻ്റെ വീടിനു മുൻപിൽ ആരോ പൂച്ചക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുകയാണ് പിന്നീട്. അവയെ എടുക്കണോ ഉപേക്ഷിക്കണോ എന്ന് തീരുമാനിക്കാനാകുന്നില്ല. അവരെ സ്വീകരിച്ച് പിന്നീട് എന്തെങ്കിലും അപകടമുണ്ടായാൽ ഇവർക്കത് താങ്ങാനാകുന്നതിനും അപ്പുറമാകുമെന്ന പ്രതിസന്ധിയും, അതാണ് പൂച്ചക്കുട്ടികളുടെ വീട്. തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ ജീവിക്കുന്ന കഥാകൃത്ത്. നാട്ടുകാർ മുഴുവൻ സംഘടിച്ച് നിങ്ങൾ ഭക്ഷണം കൊടുക്കുന്നതുകൊണ്ടാണ് ഇവ പെരുകുന്നതെന്നും അവരെ കൊല്ലാം പോകുന്നുവെന്ന് പറയുമ്പൊഴുള്ള ജീവിതത്തിലെ പ്രതിസന്ധിയുമാണ് നായ്ക്കുട്ടികളും മനുഷ്യനും.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;റെന ബാസിൻ നമ്മുടെ ടാഗോറിനെയൊക്കെ പോലെ അവരുടെ പ്രധാനപ്പെട്ട എഴുത്തുകാരനാണ്. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട, അയാൾ ഉത്തരം പറയേണ്ടുന്ന ഒരു കത്ത് തപാൽപ്പെട്ടിയിൽ കിടക്കുന്നു. ഒരു യാത്രകഴിഞ്ഞ് അയാൾ ഈ കത്തിനായി ഓടിയെത്തുമ്പോഴേയ്ക്കും ഒരു കുരുവി അതിൽ കൂടുകെട്ടി മുട്ടയിട്ടിട്ടുണ്ടാകും. അയാൾ അത് തുറക്കാൻ ശ്രമിക്കുമ്പോൾ കുരുവി പ്രശ്നമുണ്ടാക്കും. മുട്ട പൊട്ടിപ്പോയാലോ എന്ന് പേടിച്ച് അതു വിരിഞ്ഞിട്ടേ കത്ത് തുറക്കൂ എന്ന് കുരുവിക്ക് അയാൾ ഉറപ്പ് നൽകും. എന്നാൽ അത് തുറക്കുമ്പോഴേയ്ക്ക് അയാൾക്ക് ഹാജരാകേണ്ട ദിവസം കഴിയുന്നു അയാളുടെ ജീവിതം തന്നെ നഷ്ടമാകുന്നു. കഥകളുടെ ദൃശ്യാവിഷ്കാരം എന്ന രീതിയിലല്ല സമസ്താ ലോകയുള്ളത്, കഥയുടെ എലമെൻ്റുകൾ ഉപയോഗിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ടി പത്മനാഭൻ്റെ ആത്മാംശമുള്ള കഥാപാത്രം&lt;/strong&gt;&lt;/p&gt;&lt;p&gt;ടി പത്മനാഭൻ്റെ ഏറ്റവും നല്ല, എന്നാൽ അധികം ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത, അദ്ദേഹത്തിൻ്റെ ആത്മാംശമുള്ള കഥകളാണ് 'നായ്ക്കുട്ടികളും മനുഷ്യനും', 'പൂച്ചക്കുട്ടികളുടെ വീട്' എന്നിവ. എഴുത്തുകാരൻ തന്നെയാണ് കഥാപാത്രം. 'ഞാൻ' എന്ന രീതിയിലാണ് അദ്ദേഹം കഥപറയുന്നത്.- ടി പത്മനാഭൻ്റെ ലോകത്തിലും എഴുത്തിലും പൂച്ച, പട്ടി, പ്രകൃതി, ജീവൻ എന്നീ വിഷയങ്ങളൊക്കെ ജൈവീകമായി തന്നെ വരാറുണ്ട്. ഈ രണ്ട് കഥകളിൽ അത് പ്രധാന വിഷയമായിരിക്കുന്നു. ഇർഷാദ്, കുക്കു പരമേശ്വരൻ, ഡോ. ബിജു എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഇർഷാദിൻ്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. കുക്കുവും ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ച ഒരു കഥാപാത്രമായിരിക്കും ഇത്. ടി പത്മനാഭൻ്റെ ആത്മാംശമുള്ള കഥാപാത്രമാണ്, ഇർഷാദിന് അദ്ദേഹവുമായി രൂപസാദൃശ്യം പോലുമുണ്ട്. മലയാളത്തിൽ വേണ്ടവിധം ഉപയോഗിക്കാത്ത അഭിനയപ്രതിഭയാണ് കുക്കു.&lt;/p&gt;&lt;p&gt;&lt;strong&gt;സിനിമാക്കാരനാക്കിയത് IFFK&lt;/strong&gt;&lt;/p&gt;&lt;p&gt;നമ്മുടെ സിനിമാ അവബോധത്തെ രൂപപ്പെടുത്തിയത് ഐഎഫ്എഫ്കെയാണ്. ലോക സിനിമയിൽ എന്ത് സംഭവിക്കുന്നുവെന്ന് അറിയാൻ IFFK മാത്രമായിരുന്നു മാർഗം. മൂന്ന് എഡിഷനുകൾക്കൊക്കെ ശേഷം സ്ഥിരമായി മേളയിൽ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ സിനിമകൾ കാണാൻ വേണ്ടി മാത്രം ജീവിച്ച ഒരു കാലമുണ്ടായിരുന്നു. പതിനാറാമത് മേളയിലാണ് വലിയ വിവാദങ്ങൾക്ക് ശേഷം എൻ്റെ ആദ്യ ചിത്രം ആദിമധ്യാന്തം പ്രദർശിപ്പിക്കുന്നത്. മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രം പിന്നീട് പുറത്താക്കുകയും വലിയ സമരം ഉണ്ടാവുകയും ചെയ്തു. ഒരുപക്ഷേ IFFKയുടെ ചരിത്രത്തിൽ ഒരു സിനിമയ്ക്ക് വേണ്ടി ഏറ്റവും വലിയ സമരം നടന്നത് ആവർഷമാകും, പിന്നീട് ആദിമധ്യാന്തത്തിന് ദേശീയപുരസ്കാരം ലഭിച്ചു.&lt;/p&gt;&lt;p&gt;മെയിൻ സ്ട്രീം മലയാള സിനിമയിലെയും സമാന്തര സിനിമയിലെയും ഏറ്റവും പുതിയ തലമുറയിൽപ്പെട്ട സംവിധായകരെപ്പോലും രൂപപ്പെടുത്തിയതിൽ ഐഎഫ്എഫ്കെയ്ക്ക് പങ്കുണ്ട്. ഈ കാലത്ത് ഐഎഫ്എഫ്കെ ഇല്ലെങ്കിലും ലോക സിനിമ കാണാൻ ഒരുപാട് അവസരങ്ങൾ ഉണ്ട്. ഇതൊന്നുമില്ലാതിരുന്ന കാലത്ത് എല്ലാ ഫിലിം മേക്കേഴ്സിനെയും രൂപപ്പെടുത്തിയത് മേളയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സിനിമയുടെ രാഷ്ട്രീയം&lt;/strong&gt;&lt;/p&gt;&lt;p&gt;കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള രാഷ്ട്രീയപ്രവർത്തനമാണ് സിനിമ. ലോകത്തുണ്ടാകുന്ന ഏറ്റവും പുതിയ ചലങ്ങൾ, മുന്നേറ്റങ്ങൾ ഒക്കെ സൂക്ഷ്മത്തിൽ സിനിമകളുടെ ഭാഗമാകും. ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും ഉണ്ടാകേണ്ട തുല്യാവകാശങ്ങളെ കുറിച്ചാണ് സമസ്താ ലോക. ഒന്നും ഒന്നിനെയും ചൂഷണം ചെയ്യാത്ത, ആരും ആരെയും കീഴടക്കാത്തെ വിശാലമായ ലോകത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Gowry Priya J</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/director-sherry-govindan-interview-on-samastha-loka-all-the-living-iffk-2025-articleshow-ynxfyiy"/>
        </item>
        <item>
            <title><![CDATA['ചിരിച്ചുകൊണ്ട് കഥയെഴുതി, സിനിമ കണ്ടപ്പോൾ കണ്ണുനിറഞ്ഞു'; ഇത് 60-ാം വയസിൽ ജീവിതം സിനിമയായ കഥ]]></title>
            <link>https://www.asianetnews.com/celebrity-interviews/30th-iffk-movie-anyarude-aakaashangal-directed-by-sreekumar-t-interview-articleshow-zrlw3bx</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/30th-iffk-movie-anyarude-aakaashangal-directed-by-sreekumar-t-interview-articleshow-zrlw3bx</guid>
            <pubDate>Fri, 19 Dec 2025 12:28:02 +0530</pubDate>
            <description><![CDATA[&lt;p&gt;30-ാമത് ഐഎഫ്എഫ്കെയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാ​ഗത്തിൽ സ്ക്രീൻ ചെയ്യപ്പെടുന്ന &lsquo;അന്യരുടെ ആകാശങ്ങള്&zwj;&rsquo; എന്ന ചിത്രത്തിന്&zwj;റെ സംവിധായകന്&zwj; ശ്രീകുമാറുമായി അഭിമുഖം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kctpdakpch1sdaxv5s32hw1g,imgname-598024396-1032419872393129-4140024570163291646-n-1766127479414.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാ&lt;/strong&gt;ലമെത്ര മാറിയാലും സമൂഹത്തിന്റെ മുൻനിരയിൽ വരാനാകാതെ, ഒതുക്കപ്പെട്ട, പാർശ്വവത്ക്കരിക്കപ്പെട്ട ഒരു വിഭാ​ഗം ഉണ്ടാകും. 'ഞങ്ങളും മനുഷ്യരാണ്' എന്ന് മുറവിളി കൂട്ടുന്നവർ. അക്കൂട്ടത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ് ട്രാൻസ്ജെന്റേഴ്സ്. പറക്കാനുള്ള ആകാശം അന്യാധീനപ്പെട്ടു പോയത് കാരണം ചിറകുകളെല്ലാം കോതിയൊതുക്കി ഒരു മൂലയ്ക്ക് ഒതുങ്ങിയ നിരവധി പേർ കമ്യൂണിറ്റിയിലുണ്ട്. അവരുടെ കഥയാണ് &lsquo;അന്യരുടെ ആകാശങ്ങൾ&rsquo; എന്ന സിനിമ. 30-ാമത് ഐഎഫ്എഫ്കെയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാ​ഗത്തിൽ സ്ക്രീൻ ചെയ്യപ്പെടുന്ന സിനിമയാണിത്. ശ്രീകുമാർ ടി ആണ് ചിത്രത്തിന്റെ സംവിധാനം. തന്റെ തന്നെ ജീവിതം സംവിധായകൻ സിനിമയാക്കിഎന്നതാണ് അന്യരുടെ ആകാശങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ആ സിനിമാ യാത്രയെ കുറിച്ച് ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സംവിധാനം ആദ്യം, ഐഎഫ്എഫ്കെ ആദ്യമല്ല&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് അന്യരുടെ ആകാശങ്ങൾ. പക്ഷേ എനിക്കൊരു പ്രൊഡക്ഷൻ കമ്പനിയുണ്ട്. ഫിഫ്ത് എലമെന്റ് എന്നാണ് കമ്പനിയുടെ പേര്. അതിന്റെ പതിനൊന്നാമത്തെ സിനിമയാണ് അന്യരുടെ ആകാശങ്ങൾ. ഞങ്ങൾ അഞ്ചുപേര് ചേർന്ന് ഒരു പാർട്ണർഷിപ്പിൽ തുടങ്ങിയ പ്രൊഡക്ഷൻ ഹൗസാണിത്. 2010ൽ രജിസ്റ്റർ ചെയ്തു. എന്റെ സുഹൃത്തുക്കൾ സിനിമ ചെയ്തിരുന്നു. ഞാൻ പ്രൊഡക്ഷനിലും. എല്ലാ മൂവിയിലും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു ഞാൻ. പിന്നെ ഒന്ന് രണ്ട് മൂവീസിൽ പാട്ട് എഴുതി. ഒന്നിൽ കുറച്ച് ഡയലോഗുകളൊക്കെ എഴുതി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ വർഷം ഞങ്ങളുടെ 'മുഖക്കണ്ണാടി' എന്ന സിനിമ ഐഎഫ്എഫ്കെയിൽ ഉണ്ടായിരുന്നു. അതിന് മുൻ വർഷം 'ആനന്ദ് മൊണാലിസ മരണവും കാത്ത്' എന്ന സിനിമ. പിന്നെ 'ഒറ്റയാൾ പാത' എന്ന സിനിമ. ഇതിന് അവാർഡ് കിട്ടാതെ പോയത് വിവാദമായിരുന്നു. നിർമാതാവായി ചലച്ചിത്രമേളയിൽ ഞാൻ എത്തിയിട്ടുണ്ട്. സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമ പോലെ തന്നെ, ഒരുപക്ഷേ സംവിധാനം ചെയ്യുന്ന അവസാന ചിത്രവുമാകും ഇത്. ഞാൻ ബേസിക്കലി റൈറ്റർ ആൻഡ് റൈറ്റിംഗ് കോച്ച് ആണ്. എന്റെ ഫീൽഡ് അതാണ്. എഴുത്ത് എനിക്ക് വളരെ ഈസിയാണ്. 300ലധികം കഥകൾ ഞാൻ എഴുതിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;അത്ഭുതം തോന്നിയ നിമിഷം&lt;/strong&gt;&lt;/p&gt;&lt;p&gt;എന്റെ സിനിമ മേളയിൽ തെരഞ്ഞെടുത്തു എന്ന് പറഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത്. പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുന്നില്ല. പക്ഷേ ഇത്തവണ കർക്കശമായ സെലക്ഷനുകളായിരുന്നു നടന്നത്. റിലീസ് ചെയ്ത ചിത്രങ്ങൾക്കൊന്നും സെലക്ഷൻ കൊടുത്തില്ല. അങ്ങനെയൊക്കെയുള്ള പല പല ഫിൽറ്റേഴ്സും ഉണ്ടായിരുന്നത് കൊണ്ട് അതിനകത്ത് കൂടെ കടന്നു കൂടാൻ പറ്റി എന്നുള്ളത് വലിയ അത്ഭുതമായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഈ സിനിമ എന്റെ ജീവിതം&lt;/strong&gt;&lt;/p&gt;&lt;p&gt;ട്രാൻസ്ജെന്റർ ആണ് എന്റെ സിനിമയുടെ തീം. എന്റെ ലൈഫ് സ്റ്റോറിയാണ് അന്യരുടെ ആകാശങ്ങൾ. ഞാൻ ട്രാൻസ്ജെന്ററാണ്. രണ്ട് വർഷം മുൻപാണ് ഞാൻ ട്രാൻസ്ജെന്റർ ആണെന്ന് ഒരു ഡോക്ടർ ഡയഗ്നോസ് ചെയ്തത്. ബോഡിക്ക് മാറ്റം ഒന്നുമില്ല, പക്ഷേ മൈന്റ് അങ്ങനെയാണ്. അന്നെന്&zwj;റെ കൂടെ വന്ന സ്നേഹിതൻ പറഞ്ഞു, നിങ്ങളുടെ ലൈഫ് ഭയങ്കര കളർഫുൾ ആണ്. അത് എഴുതി പുസ്തകമാക്കിയാൽ 10 കോടിക്ക് ഉറപ്പായിട്ടും വിൽക്കും എന്ന്. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് സിനിമ എഴുതുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;അന്യരുടെ ആകാശങ്ങൾ ഒരു ട്രാൻസ്ജെന്റർ ചിത്രം മാത്രമല്ല. പാർശ്വവത്ക്കരിക്കപ്പെട്ട എല്ലാ ആൾക്കാരുടെയും കഥയാണ്. പേടിയില്ലാതെ സമൂഹത്തെ നേരിടാൻ ഓരോരുത്തർക്കും സാധിക്കണം. ഇത് ഞാൻ ജീവിച്ച ജീവിതമാണ്. എനിക്ക് ട്രാൻസ്ജെന്ററായ ഒരു വീട്ടമ്മയുമായി സൗഹൃദമുണ്ട്. ഞങ്ങൾ സംസാരിച്ച പല കാര്യങ്ങളും സിനിമയിൽ ഡയലോഗായി വന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;പെണ്ണ് ആണാകുമ്പോൾ ഉയർച്ച, പക്ഷേ..&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു ആണിന്റെയും പെണ്ണിന്റയും കഥയാണ് അന്യരുടെ ആകാശങ്ങൾ. ഒരു പെണ്ണിന് പെണ്ണായിട്ട് ജീവിക്കാമെങ്കിൽ എന്തുകൊണ്ട് ഒരാണിന് പെണ്ണായിട്ട് ജീവിച്ചുകൂടാ? എന്നാണ് ചോദിക്കുന്നത്. സ്ത്രീകൾക്ക് ഈ ജീവിതം എളുപ്പമാണ്. മുടി മുറിച്ചൊക്കെ നടക്കാം. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു പെണ്ണ് ആണാകുമ്പോൾ ഉയർച്ചയാണ്. പക്ഷെ ആണ് പെണ്ണാകുമ്പോൾ വീഴ്ചയാണ്.&lt;/p&gt;&lt;p&gt;പാർശ്വൽക്കരിക്കപ്പെട്ട ആൾക്കാരെക്കുറിച്ച് പറയുമ്പോൾ, അവർക്ക് സഹതാപം നേടിക്കൊടുക്കാനായി റൈറ്റേഴ്സ് ആണെങ്കിലും സംവിധായകരായാലും വളരെ ഡാർക്ക് കളറിലാണ് സിനിമ പ്രസന്റ് ചെയ്യുത്. ചുറ്റുമുള്ളവർ ഇവരെ കുറിച്ച് മോശമായിട്ട് പറയുന്ന ഡയലോഗുകൾ ഒക്കെ ഉൾപ്പെടുത്തും. അവരുടെ അവസ്ഥ അത്രയും കഷ്ടമാണെന്ന് പറയാൻ വേണ്ടിയാണത്. ഇതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ഇത് കാണുമ്പോഴാണ് പല പാർശ്വൽക്കരിക്കപ്പെട്ട ആൾക്കാരും &lsquo;അയ്യോ ലോകം ഇങ്ങനെയൊക്കെയാണോ നമ്മളെ കാണുന്നത്&rsquo;, എന്ന് ചിന്തിക്കുന്നത്. അതവർക്ക് വലിയ വിഷമം ഉണ്ടാക്കും. അത്തരം ആൾക്കാരുടെ ട്രാജിക് ലൈഫ് കാണാനാണ് എല്ലാവർക്കും താൽപര്യം. പക്ഷേ അന്യരുടെ ആകാശങ്ങൾ അങ്ങനെ ഒരു സിനിമയല്ല. ഒരു ഫീൽ ഗുഡ് മൂവിയാണ്. ചർച്ചകളോ തിയറികളോ ഒന്നും തന്നെ ഇല്ല. പ്രധാനപ്പെട്ട പല കാര്യങ്ങളും തമാശയോടെയാണ് പറഞ്ഞ് പോകുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;സ്വന്തം ജീവിതം സ്ക്രീനിൽ കണ്ടപ്പോൾ..&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്ക് 60 വയസുണ്ട്. എന്റെ ലൈഫ് രണ്ട് മണിക്കൂറിൽ ഒതുക്കുമ്പോൾ, ഫുൾ പവറിൽ ക്യാപ്ച്വർ ചെയ്യാൻ പറ്റില്ല. എന്നാലും ഓരോ തവണ സിനിമ കാണുമ്പോഴും ഞാൻ വളരെ ഇമോഷണലായി. പലപ്പോഴും കരഞ്ഞു. എഴുതിയ സമയത്ത് ഞാൻ ചിരിച്ചോണ്ടിരിക്കുകയായിരുന്നു. പക്ഷേ കണ്ടപ്പോൾ കണ്ണുനിറഞ്ഞു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പതിനൊന്ന് സിനിമകൾ ചെയ്തപ്പോഴും ക്രൂ മെമ്പേഴ്സ് സിനിമ ചെയ്യുമോന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. അതെല്ലാം ഞാൻ ഒഴിവാക്കി. എന്റെ ലൈഫ് സിനിമയാക്കുന്നത് കൊണ്ട് മാത്രമാണ് സംവിധാനം ചെയ്യാമെന്ന് ഞാൻ ഇപ്പോള്&zwj; പറഞ്ഞത്. അതും നമ്മുടെ ടീം ആയതുകൊണ്ട് മാത്രം. ഇനി ഒരു സിനിമ ചെയ്യുമോ ഇല്ലയോന്ന് പറയാൻ പറ്റില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ഞാനായി എത്തിയത് ശ്രീറാം മോഹൻ&lt;/strong&gt;&lt;/p&gt;&lt;p&gt;ചിത്രത്തിന്റെ എന്റെ വേഷം ചെയ്യുന്നത് ശ്രീറാം ആണ്. ട്രെയിലറിലെ ആക്ടറിനെ കണ്ടിട്ട് പലരും ഇദ്ദേഹം എന്റെ ലുക്ക് അല്ലേന്ന് ചോ​ദിച്ചിരുന്നു. സെറ്റിലൊക്കെ പലരും ചോദിച്ചു സാറിന്റെ മോനാണോന്ന്. അയാൾ ഒരിക്കലും എന്നെപോലെ അല്ല. പക്ഷേ അതുപോലെ ആകാൻ ശ്രമിച്ചു. അപാരമായ പൊട്ടൻഷ്യൽ ഉള്ള ആക്ടർ ആണ്. &zwj;ഞങ്ങളുടെ പല സിനിമകളിലും അവൻ ഉണ്ട്. വണ്ടർഫുൾ ആക്ടർ ആണ്. അൺബിലീവബിൾ ആക്ടർ. ജ്വാല പരമേശർ ആണ് മറ്റൊരു ആർട്ടിസ്റ്റ്. അവർ ഒരു ആയുർവേദ &zwj;&zwj;ഡോട്കറാണ്. ടോം ബോയ് ക്യാരക്ടറാണ്. പിന്നെ നമുക്ക് സ്ഥിരമായിട്ട് ആക്ട് ചെയ്യുന്നവരെല്ലാം ഉണ്ട്. പുതിയ ഫൈൻഡ് എന്ന് പറയാൻ മനു ആണ്. മധു എന്ന വേഷമാണ് അയാൾ ചെയ്യുന്നത്. നമ്മുടെ അസോസിയേറ്റ്സ് ഞാനൊക്കെ എടുത്ത് വളർത്തിയ ഫ്രണ്ടിന്റെ മക്കളൊക്കെയാണ്. വലിയൊരു ഫാമിലി ഫീലിംഗ് ആയിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ബജറ്റും ദൈർഘ്യവും..&lt;/strong&gt;&lt;/p&gt;&lt;p&gt;20 ലക്ഷമാണ് ബജറ്റ്. പോസ്റ്റ് പ്രൊഡക്ഷനിലൊന്നും ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. പിന്നെ 27 ആക്ടേഴ്സ് ഉണ്ടായിരുന്നു. 99 മിനിറ്റ്സ് ആണ് സിനിമയുടെ ദൈർഘ്യം. ലൊക്കേഷൻ തിരുവനന്തപുരത്തെ മാനവിയം റോഡ് ആണ്. പിന്നെ വട്ടിയൂർക്കാവിൽ ഒന്ന്, രണ്ട് വീടുകളുമുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഐഎഫ്എഫ്കെ എന്നത് ഫിലിം വേൾഡിലെ തൃശ്ശൂർ പൂരം&lt;/strong&gt;&lt;/p&gt;&lt;p&gt;ഐഎഫ്എഫ്കെയിലെ രസകരമായൊരു ഓർമ എന്തെന്നാൽ, മറവി എന്നൊരു മൂവിയെ കൂവി വെളുപ്പിച്ചതാണ്. ആ സിനിമ ഗ്രേ മോഡിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ലൊക്കേഷനിലേറെയും പൊന്മുടിയാണ്. ഔട്ട്ഡോർ അല്ലാത്ത പല സ്ഥലങ്ങളിലും ഡാർക്ക് മോഡ് ആണ് ഷൂട്ട് ചെയ്തത്. അന്ന് പ്രൊജക്ഷനിൽ ഒരു പ്രോബ്ലം ഉണ്ടായിരുന്നു. ഡാർക്ക് മോഡ് ആണ്. പിന്നെ പ്രൊജക്ഷന്റെ ലൈറ്റും കൂടെ കുറഞ്ഞപ്പോഴേക്കും ആളുകൾക്ക് ഒന്നും കാണാൻ പറ്റിയില്ല. ഭയങ്കര കുക്കുവിളിയായിരുന്നു. അതിന്റെ വീഡിയോ യുട്യൂബിൽ കിടപ്പുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഐഎഫ്എഫ്കെ എന്നത് ഫിലിം വേൾഡിലെ തൃശ്ശൂർ പൂരമാണ്. അത് വരുംതലമുറ ഏറ്റെടുക്കുന്ന വലിയ ആഘോഷമാണ്. ശബ്ദം കേൾപ്പിക്കാൻ കഴിയാത്തവരുടെ ശബ്ദം കേൾക്കാൻ കേൾക്കാനുള്ള അപൂർവ്വം അവസരങ്ങളിൽ ഒന്നാണ്. അങ്ങനെ പലതുകൊണ്ടും വളരെ റെലവന്റ് ആണ്. ഓരോ വർഷം കഴിയുന്തോറും അതിന്റെ ഒരു ക്വാളിറ്റി മെച്ചപ്പെട്ടു വരികയുമാണ്. ആർട്ട് എന്ന് പറയുന്നത് എപ്പോഴും മനുഷ്യൻ മനുഷ്യ ജീവിതത്തിന്റെ സാധ്യതകളാണ് കാണിക്കുന്നത്. അപ്പോ ആ സാധ്യതകളെ സിനിമയിലും സിനിമയ്ക്ക് പുറത്തും നമ്മൾ കാണുന്ന ഒരു സ്ഥലമാണ് ഫിലിം ഫെസ്റ്റിവലുകൾ. അതൊരു റിയൽ ഫെസ്റ്റിവൽ തന്നെയാണ്. നോട്ട് എ ഫിലിം ഷോ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>celebrity-interviews</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/30th-iffk-movie-anyarude-aakaashangal-directed-by-sreekumar-t-interview-articleshow-zrlw3bx"/>
        </item>
    </channel>
</rss>
