<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 24 Jun 2026 11:41:32 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/companies" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[90's കിഡ്സിന്റെ നൊസ്റ്റാൾജിയ വിറ്റ് 'യം ബ്രാൻഡ്‌സ്'; പിസ്സ ഹട്ടിന് എന്തുപറ്റി? ഇന്ത്യക്കാരെ പിസ്സ കഴിക്കാൻ പഠിപ്പിച്ച ബ്രാൻഡ് ഇനി പുതിയ കൈകളിൽ!]]></title>
            <link>https://www.asianetnews.com/companies/yum-brands-sells-pizza-hut-longrange-capital-deal-articleshow-3npzfhd</link>
            <guid isPermaLink="true">https://www.asianetnews.com/companies/yum-brands-sells-pizza-hut-longrange-capital-deal-articleshow-3npzfhd</guid>
            <pubDate>Wed, 17 Jun 2026 12:39:29 +0530</pubDate>
            <description><![CDATA[പിസ്സ ഹട്ടിന്റെ മാതൃ കമ്പനിയായ 'യം ബ്രാന്&zwj;ഡ്&zwnj;സ്' ആഗോള പിസ്സ ശൃംഖലയെ 2.7 ബില്യണ്&zwj; ഡോളറിന് വില്&zwj;ക്കുന്നു. കടുത്ത മത്സരവും ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നില്&zwj;. ഈ വില്&zwj;പ്പന ചൈന, ഇന്ത്യയുള്&zwj;പ്പെടെയുള്ള ആഗോള വിപണികളില്&zwj; മാറ്റങ്ങള്&zwj;ക്ക് വഴിവെക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h5hsty3tzcywns7xr3wv4fnq,imgname-fotojet---2023-07-17t165941.783.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ജനിച്ച ഇന്ത്യക്കാര്&zwj;ക്ക് പിസ്സ ഹട്ട് വെറുമൊരു പിസ്സ കടയായിരുന്നില്ല. ജന്മദിനാഘോഷങ്ങള്&zwj;ക്കും, പരീക്ഷകളിലെ വിജയങ്ങള്&zwj; ആഘോഷിക്കാനും, കുടുംബവുമൊത്തുള്ള ഒത്തുചേരലുകള്&zwj;ക്കുമുള്ള പ്രിയപ്പെട്ട ഇടമായിരുന്നു അത്. ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്റ് ബ്രാന്&zwj;ഡുകളിലൊന്നായ ആ പിസ്സ ഹട്ട് ഇപ്പോള്&zwj; പുതിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. പിസ്സ ഹട്ടിന്റെ മാതൃ കമ്പനിയായ 'യം ബ്രാന്&zwj;ഡ്&zwnj;സ്' 2.7 ബില്യണ്&zwj; ഡോളറിന് ഈ ആഗോള പിസ്സ ശൃംഖലയെ വില്&zwj;ക്കുകയാണ്. നിലവില്&zwj; കെഎഫ്സി, ടാക്കോ ബെല്&zwj; എന്നീ ജനപ്രിയ ബ്രാന്&zwj;ഡുകളുടെ മാതൃ കമ്പനി കൂടിയാണ് യം ബ്രാന്&zwj;ഡ്&zwnj;സ്. കടുത്ത മത്സരം, ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങള്&zwj;, സാമ്പത്തിക പ്രതിസന്ധികള്&zwj; എന്നിവയെ തുടര്&zwj;ന്നാണ് കമ്പനിയുടെ ഈ വമ്പന്&zwj; തീരുമാനം.&lt;/p&gt;&lt;h2&gt;രണ്ടായി വിഭജിച്ച് വില്&zwj;പ്പന&lt;/h2&gt;&lt;p&gt;രണ്ട് ഭാഗങ്ങളായാണ് ഈ വില്&zwj;പ്പന നടക്കുക. ചൈനയിലെ പിസ്സ ഹട്ട് ബിസിനസ് 1.2 ബില്യണ്&zwj; ഡോളറിന് 'യം ചൈന ഹോള്&zwj;ഡിങ്&zwnj;സ്' സ്വന്തമാക്കും. ബാക്കിയുള്ള ആഗോള ബിസിനസ് 1.5 ബില്യണ്&zwj; ഡോളറിന് 'ലോങ്&zwnj;റേഞ്ച് ക്യാപിറ്റല്&zwj;' എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് വാങ്ങുന്നത്. റെഗുലേറ്ററി അനുമതികള്&zwj; ലഭിക്കുന്ന മുറയ്ക്ക് ഈ വര്&zwj;ഷം മൂന്നാം പാദത്തോടെ ഈ ഇടപാട് പൂര്&zwj;ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;h3&gt;എന്തുകൊണ്ട് വില്&zwj;ക്കുന്നു?&lt;/h3&gt;&lt;p&gt;ഉപഭോക്താക്കളുടെ താല്&zwj;പ്പര്യങ്ങളിലുണ്ടായ മാറ്റങ്ങളും ഫാസ്റ്റ് ഫുഡ് രംഗത്തെ കടുത്ത മത്സരവും പിസ്സ ഹട്ടിനെ കുറച്ചു കാലങ്ങളായി പ്രതിസന്ധിയിലാക്കിയിരുന്നു. പണപ്പെരുപ്പവും ഉയര്&zwj;ന്ന ചെലവുകളും തിരിച്ചടിയായി. കൂടാതെ, ആരോഗ്യകരമായ ഭക്ഷണരീതികളിലേക്കുള്ള ആളുകളുടെ മാറ്റവും, പ്രത്യേകിച്ച് ജിഎല്&zwj;പി-1 പോലെയുള്ള ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗവും പിസ്സ വില്&zwj;പനയെ കാര്യമായി ബാധിച്ചു. ഇതിന് പുറമെ ഫുഡ് ഡെലിവറി ആപ്പുകളുടെ വരവും പ്രാദേശിക പിസ്സ ബ്രാന്&zwj;ഡുകളുടെ വളര്&zwj;ച്ചയും വെല്ലുവിളിയായി. കഴിഞ്ഞ കുറച്ചു പാദങ്ങളായി വില്&zwj;പ്പനയിലുണ്ടായ ഇടിവിനെ തുടര്&zwj;ന്ന് പിസ്സ ഹട്ടിനെ വില്&zwj;ക്കാന്&zwj; യം ബ്രാന്&zwj;ഡ്&zwnj;സ് കഴിഞ്ഞ വര്&zwj;ഷം തന്നെ തീരുമാനിച്ചിരുന്നു. ഈ വില്&zwj;പ്പനയോടെ കൂടുതല്&zwj; വളര്&zwj;ച്ച കാണിക്കുന്ന കെഎഫ്&zwnj;സി, ടാക്കോ ബെല്&zwj; എന്നീ ബ്രാന്&zwj;ഡുകളില്&zwj; വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാന്&zwj; കമ്പനിക്ക് സാധിക്കുമെന്ന് യം ബ്രാന്&zwj;ഡ്&zwnj;സ് സിഇഒ ക്രിസ് ടര്&zwj;ണര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;നീണ്ട ചരിത്രമുള്ള ബ്രാന്&zwj;ഡ്&lt;/strong&gt;&lt;/p&gt;&lt;p&gt;1977-ല്&zwj; പെപ്&zwnj;സികോയാണ് പിസ്സ ഹട്ടിനെ ഏറ്റെടുത്തത്. പിന്നീട് 1997-ല്&zwj; കെഎഫ്&zwnj;സി, ടാക്കോ ബെല്&zwj; എന്നിവയ്&zwnj;ക്കൊപ്പം 'ട്രൈക്കോണ്&zwj; ഗ്ലോബല്&zwj; റെസ്റ്റോറന്റ്&zwnj;സ്' എന്ന പേരില്&zwj; ഇതൊരു പുതിയ കമ്പനിയായി മാറി. ഇതാണ് 2002-ല്&zwj; യം ബ്രാന്&zwj;ഡ്&zwnj;സ് ആയി മാറിയത്. ഇന്ത്യയില്&zwj; വിദേശ റെസ്റ്റോറന്റ് ശൃംഖലകള്&zwj; വന്നുതുടങ്ങുന്ന കാലത്ത്, പാശ്ചാത്യ ശൈലിയിലുള്ള റെസ്റ്റോറന്റ് സംസ്&zwnj;കാരം ഇന്ത്യക്കാര്&zwj;ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് പിസ്സ ഹട്ട് ആയിരുന്നു. എന്നാല്&zwj; ഓണ്&zwj;ലൈന്&zwj; ഓര്&zwj;ഡറുകളും ഡെലിവറി ആപ്പുകളും വന്നതോടെ കഴിഞ്ഞ പത്ത് വര്&zwj;ഷത്തിനിടെ പിസ്സ ബിസിനസ് രംഗം പാടെ മാറിമറിഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;ചൈനീസ് വിപണിയും പുതിയ പ്രതീക്ഷകളും&lt;/strong&gt;&lt;/p&gt;&lt;p&gt;പിസ്സ ഹട്ടിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയിലെ ഇടപാടാണ് ഇതില്&zwj; ഏറെ ശ്രദ്ധേയം. പ്രാദേശിക കമ്പനികള്&zwj;ക്ക് കൂടുതല്&zwj; നിയന്ത്രണം നല്&zwj;കുന്ന ആഗോള ട്രെന്&zwj;ഡിന്റെ ഭാഗമായാണ് യം ചൈന ഹോള്&zwj;ഡിങ്&zwnj;സിന് ബിസിനസ് കൈമാറുന്നത്. നിലവില്&zwj; 18,000-ത്തിലധികം റെസ്റ്റോറന്റുകളുള്ള യം ചൈന, 2028 ഓടെ ചൈനയില്&zwj; 6,000-ത്തിലധികം പിസ്സ ഹട്ട് ഔട്ട്ലെറ്റുകള്&zwj; തുറക്കാനാണ് ലക്ഷ്യമിടുന്നത്. യം ചൈനയും യം ബ്രാന്&zwj;ഡ്&zwnj;സും ചേര്&zwj;ന്ന് ചൈനയില്&zwj; ടാക്കോ ബെല്&zwj; വിപുലീകരിക്കാനും കെഎഫ്&zwnj;സി ചൈനയുടെ വളര്&zwj;ച്ചയ്ക്കായി പ്രവര്&zwj;ത്തിക്കാനും ധാരണയായിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യയെ എങ്ങനെ ബാധിക്കും?&lt;/strong&gt;&lt;/p&gt;&lt;p&gt;വില്&zwj;പ്പനാ വാര്&zwj;ത്തകള്&zwj; പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ പിസ്സ ഹട്ട് ഫ്രാഞ്ചൈസി ഓപ്പറേറ്റര്&zwj;മാരായ സഫയര്&zwj; ഫുഡ്&zwnj;സ് ഇന്ത്യ ലിമിറ്റഡ്, ദേവയാനി ഇന്റര്&zwj;നാഷണല്&zwj; ലിമിറ്റഡ് എന്നിവയുടെ ഓഹരികളില്&zwj; ഇടിവുണ്ടായി. ഇന്ത്യയില്&zwj; യം ബ്രാന്&zwj;ഡ്&zwnj;സിന് ഒറ്റ വിതരണക്കാരനില്ലെങ്കിലും, പിസ്സ ഹട്ടിന്റെ പ്രവര്&zwj;ത്തനങ്ങളും വിതരണ ശൃംഖലയും പ്രധാനമായും കൈകാര്യം ചെയ്യുന്നത് ഈ രണ്ട് കമ്പനികളാണ്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/yum-brands-sells-pizza-hut-longrange-capital-deal-articleshow-3npzfhd"/>
        </item>
        <item>
            <title><![CDATA[വരുമാനത്തിൽ 14.1 ശതമാനം വര്‍ധനവുമായി വി-ഗാര്‍ഡ് ; അറ്റാദായം 112.13 കോടി രൂപയിലെത്തി]]></title>
            <link>https://www.asianetnews.com/companies/v-guard-reports-14-percent-revenue-growth-net-profit-up-23-percent-articleshow-3zhgivd</link>
            <guid isPermaLink="true">https://www.asianetnews.com/companies/v-guard-reports-14-percent-revenue-growth-net-profit-up-23-percent-articleshow-3zhgivd</guid>
            <pubDate>Wed, 13 May 2026 11:23:13 +0530</pubDate>
            <description><![CDATA[&lt;p&gt;2025-26 സാമ്പത്തിക വര്&zwj;ഷം അവസാന പാദത്തില്&zwj; വി-ഗാര്&zwj;ഡ് ഇന്&zwj;ഡസ്ട്രീസ് 1755.27 കോടി രൂപ വരുമാനവും 112.13 കോടി രൂപ അറ്റാദായവും നേടിയെന്ന് കമ്പനി. മുന്&zwj; വര്&zwj;ഷത്തെ അപേക്ഷിച്ച് വരുമാനത്തില്&zwj; 14.1 ശതമാനവും അറ്റാദായത്തില്&zwj; 23 ശതമാനവും വര്&zwj;ധനയുണ്ടായതായും അറിയിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgcey8ac6hqeysjcf3kscvrp,imgname-fotojet--2--1769944850764.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;2025-26 സാമ്പത്തിക വര്&zwj;ഷം അവസാന പാദത്തില്&zwj; 1755.27 കോടി രൂപ മൊത്തം വരുമാനം നേടി ഇലക്ട്രിക്കല്&zwj;, ഇലക്ട്രോണിക്&zwnj;സ് ഉപകരണ നിര്&zwj;മാതാക്കളായ വി-ഗാര്&zwj;ഡ് ഇന്&zwj;ഡസ്ട്രീസ് ലിമിറ്റഡ്. മുന്&zwj; വര്&zwj;ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില്&zwj; നിന്ന് 14.1 ശതമാനമാണ് വര്&zwj;ധന. മുൻവർഷം ഇതേ പാദത്തിൽ 91.13 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 23% വർധിച്ച് 112.13 കോടി രൂപയിലെത്തിയെന്നും അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;മാര്&zwj;ച്ച് 31ന് അവസാനിച്ച 2025-2026 സാമ്പത്തിക വർഷത്തിൽ കമ്പനി ആകെ 5965.78 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്&zwj;വര്&zwj;ഷത്തെ 5577.82 കോടി രൂപയില്&zwj; നിന്നും ഏഴു ശതമാനം വര്&zwj;ധനയാണ് രേഖപ്പെടുത്തിയത്. 2026 മാര്&zwj;ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്&zwj;ഷത്തില്&zwj; കമ്പനിയുടെ അറ്റാദായം 308.33 കോടി രൂപയാണ്. മുന്&zwj; വര്&zwj;ഷം കമ്പനിയുടെ അറ്റാദായം 313.72 കോടി രൂപയായിരുന്നു. പുതിയ ലേബര്&zwj;കോഡിന്റെ സ്വാധീനം കാരണം 1.7 ശതമാനം ഇടിവാണ് ഈ സാമ്പത്തിക വര്&zwj;ഷം രേഖപ്പെടുത്തിയത്. ഇത് കണക്കിലെടുക്കാതെയുള്ള ലാഭത്തിൽ (Underlying PAT) 3.6 ശതമാനം വളർച്ചയുണ്ടെന്നും കമ്പനി അറിയിച്ചു.&lt;/p&gt;&lt;p&gt;പശ്ചിമേഷ്യന്&zwj; യുദ്ധം പ്രവര്&zwj;ത്തനങ്ങളില്&zwj; അനിശ്ചിതത്വം സൃഷ്ടിക്കുകയും ചരക്കുകള്&zwj;ക്ക് വിലക്കയറ്റമുണ്ടാക്കാനും കാരണമായത് വ്യവസായ മേഖലയില്&zwj; വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചതെന്നും എന്നാല്&zwj; ഈ വെല്ലുവിളികളെയെല്ലാം മറികടക്കാന്&zwj; വി-ഗാർഡിന് സാധിച്ചുവെന്നും കമ്പനി പറയുന്നു. ഇലക്ട്രോണിക്&zwnj;സ്, ഇലക്ട്രിക്കല്&zwj; വിഭാഗങ്ങളുടെ വളര്&zwj;ച്ചയിലൂന്നി വ്യവസായത്തില്&zwj; മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനായി. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ തങ്ങൾ അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ നടപടികൾ യോജിച്ച സമയത്ത് സ്വീകരിക്കുകയും ചെയ്യും. അനുകൂലമായ വേനൽക്കാലത്തിനുള്ള സൂചനകൾ ഉള്ളതിനാൽ, FY27-ന് ശക്തമായ തുടക്കം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി-ഗാര്&zwj;ഡ് ഇന്&zwj;ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്&zwj; മിഥുന്&zwj; കെ ചിറ്റിലപ്പിള്ളി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/v-guard-reports-14-percent-revenue-growth-net-profit-up-23-percent-articleshow-3zhgivd"/>
        </item>
        <item>
            <title><![CDATA[10 വർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്‌ലെ ഇന്ത്യ]]></title>
            <link>https://www.asianetnews.com/companies/nestle-india-records-strongest-quarterly-growth-in-10-years-articleshow-4o5u12t</link>
            <guid isPermaLink="true">https://www.asianetnews.com/companies/nestle-india-records-strongest-quarterly-growth-in-10-years-articleshow-4o5u12t</guid>
            <pubDate>Thu, 23 Apr 2026 15:35:26 +0530</pubDate>
            <description><![CDATA[നെസ്&zwnj;ലെ ഇന്ത്യ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി. 2026 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ആഭ്യന്തര വിൽപ്പന 23.1% ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 6,445 കോടി രൂപയിലെത്തി. പരസ്യ ചെലവിലെ വർദ്ധനവും, കൺഫെക്ഷനറി, പെറ്റ് ഫുഡ് തുടങ്ങിയ വിഭാഗങ്ങളിലെ മുന്നേറ്റവുമാണ് ഈ നേട്ടത്തിന് പ്രധാന കാരണം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k10tc2r4scvc0ctmqs3smz6w,imgname-fotojet---2025-07-25t182228.199-1753448057527.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ആഭ്യന്തര വിൽപ്പനയിൽ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്&zwnj;ലെ ഇന്ത്യ. 2026 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 23.1 ശതമാനം ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 6,445 കോടി രൂപയിലേക്ക് ആഭ്യന്തര വിൽപ്പന എത്തി. ഇതോടൊപ്പം 26.3 ശതമാനം പ്രവർത്തന ലാഭവും കമ്പനി നേടി. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലൂടെയും ശക്തമായ ബ്രാൻഡ് സാന്നിധ്യത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് കമ്പനി പറയുന്നു.&lt;/p&gt;&lt;p&gt;പരസ്യ ചെലവ് 50 ശതമാനത്തിലധികം ഉയർത്തിയത് കുത്തനെയുള്ള വിൽപ്പന വളർച്ച നേടാൻ സഹായിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പന കണക്കുകളെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 23.4 ശതമാനമാണ് ഉണ്ടായത്. 2025-26 സാമ്പത്തിക വർഷത്തിൽ നെസ്&zwnj;ലെയുടെ മൊത്തം വിൽപ്പന 23,071.5 കോടി രൂപയാണ്. അറ്റാദായം 3,544.6 കോടി രൂപയുമാണ്.&lt;/p&gt;&lt;p&gt;കൺഫെക്ഷനറി, പൗഡർ &amp;amp; ലിക്വിഡ് ബെവറേജസ്, പെറ്റ് ഫുഡ് വിഭാഗങ്ങളിലെ മികച്ച മുന്നേറ്റമാണ് നേട്ടത്തിൻ്റെ പ്രധാന കാരണം. പ്രിപയേർഡ് ഡിഷസ് വിഭാഗവും മികച്ച മുന്നേറ്റം നടത്തി. ക്വിക്ക് കൊമേഴ്&zwnj;സ് ചാനലുകളും വളർച്ചയ്ക്ക് വലിയ പിന്തുണ നൽകി. രാജ്യത്തെ 2.16 ലക്ഷം ഗ്രാമീണ വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ച കമ്പനി, മാലിദ്വീപ്, പാപ്പുവ ന്യൂ ഗിനിയ, യുകെ, യുഎസ് ഉൾപ്പെടെ 28 രാജ്യങ്ങളിലേക്ക് കയറ്റുമതിയും വർധിപ്പിച്ചു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/nestle-india-records-strongest-quarterly-growth-in-10-years-articleshow-4o5u12t"/>
        </item>
        <item>
            <title><![CDATA[സ്ട്രീമിങ് രംഗത്ത് വമ്പന്‍ അട്ടിമറി! 2.11 ലക്ഷം കോടി രൂപയുടെ ഡീൽ! റോക്കുവിനെ സ്വന്തമാക്കാന്‍ മർഡോകിന്റെ ഫോക്‌സ് കോര്‍പ്പറേഷന്‍]]></title>
            <link>https://www.asianetnews.com/companies/fox-corporation-to-acquire-roku-murdoch-streaming-deal-articleshow-4yb8f1h</link>
            <guid isPermaLink="true">https://www.asianetnews.com/companies/fox-corporation-to-acquire-roku-murdoch-streaming-deal-articleshow-4yb8f1h</guid>
            <pubDate>Tue, 16 Jun 2026 16:48:50 +0530</pubDate>
            <description><![CDATA[&lt;p&gt;ആഗോള മാധ്യമ ഭീമനായ ഫോക്&zwnj;സ് കോര്&zwj;പ്പറേഷന്&zwj;, സ്ട്രീമിംഗ് പ്ലാറ്റ്&zwnj;ഫോമായ റോക്കുവിനെ ഏകദേശം 2200 കോടി ഡോളറിന് സ്വന്തമാക്കുന്നു. ഈ വമ്പൻ ഇടപാടിലൂടെ പരസ്യ ബിസിനസ് ശക്തിപ്പെടുത്താനും സ്&zwnj;പോര്&zwj;ട്&zwnj;സ്, വാര്&zwj;ത്താ ഉള്ളടക്കങ്ങള്&zwj; 10 കോടിയിലധികം വീടുകളിലേക്ക് എത്തിക്കാനും ഫോക്&zwnj;സ് ലക്ഷ്യമിടുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv82af4ee885j9avzswhrkf4,imgname-fox-roku-1781608561806.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗോള മാധ്യമ ഭീമന്മാരായ ഫോക്&zwnj;സ് കോര്&zwj;പ്പറേഷന്&zwj; പ്രശസ്ത സട്രീമിങ് പ്ലാറ്റ്ഫോമായ റോക്കുവിനെ സ്വന്തമാക്കുന്നു. ഏകദേശം 2200 കോടി ഡോളര്&zwj; (2.11 ലക്ഷം കോടി രൂപ) മൂല്യമുള്ള വമ്പന്&zwj; ഇടപാടാണിത്. പരസ്യ ബിസിനസ് ശക്തമാക്കാനും സ്&zwnj;പോര്&zwj;ട്&zwnj;സ്, വാര്&zwj;ത്താ ഉള്ളടക്കങ്ങള്&zwj; കൂടുതല്&zwj; ഡിജിറ്റല്&zwj; പ്രേക്ഷകരിലേക്ക് എത്തിക്കാനുമുള്ള ഫോക്&zwnj;സിന്റെ വലിയൊരു ചുവടുവെപ്പാണിത്. ഈ കരാറിലൂടെ റോക്കു പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന 10 കോടിയിലധികം വീടുകളിലേക്ക് ഫോക്&zwnj;സിന് നേരിട്ട് പ്രവേശനം ലഭിക്കും. കേബിള്&zwj; ടിവിയെ പ്രധാനമായും ആശ്രയിക്കുന്ന ഫോക്&zwnj;സിന് കൂടുതല്&zwj; ഡിജിറ്റല്&zwj; പ്രേക്ഷകരെ സൃഷ്ടിക്കാനും, പരസ്യങ്ങള്&zwj; നല്&zwj;കാനും, പരമ്പരാഗത വിതരണ രീതികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും.പിതാവ് റൂപര്&zwj;ട്ട് മര്&zwj;ഡോക്ക് കെട്ടിപ്പടുത്ത മാധ്യമ സാമ്രാജ്യത്തിന്റെ പൂര്&zwj;ണ്ണ നിയന്ത്രണം ഏറ്റെടുത്ത സിഇഒയും ചെയര്&zwj;മാനുമായ ലാക്ലാന്&zwj; മര്&zwj;ഡോക്കിന്റെ ആദ്യത്തെ വലിയ ഏറ്റെടുക്കലാണിത്.&lt;/p&gt;&lt;h2&gt;വില്&zwj;പനയ്ക്ക് പിന്നില്&zwj;&lt;/h2&gt;&lt;p&gt;റോക്കു സ്ഥാപകനും സിഇഓയുമായ 60-കാരന്&zwj; ആന്റണി വുഡ് കമ്പനിയില്&zwj; തുടര്&zwj;ന്നും പ്രധാന ചുമതലകളിലുണ്ടാകും. കൂടാതെ ഫോക്&zwnj;സിന്റെ ഡയറക്ടര്&zwj; ബോര്&zwj;ഡില്&zwj; അദ്ദേഹത്തിന് അംഗത്വം ലഭിക്കും. റോക്കുവിന്റെ ബോര്&zwj;ഡ് ഈ വര്&zwj;ഷം ആദ്യമാണ് വില്&zwj;പന നടപടികള്&zwj; തുടങ്ങിയത്. റോക്കുവിന്റെ 55 ശതമാനത്തിലധികം വോട്ടിങ് അവകാശമുള്ള ആന്റണി വുഡ് വില്&zwj;പനയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇന്&zwj;വെസ്റ്റ്മെന്റ് ബാങ്കര്&zwj;മാരായ ക്വാറ്റലിസ്റ്റ് പാര്&zwj;ട്&zwnj;ണേഴ്&zwnj;സിന്റെ സഹായത്തോടെ രണ്ടു മാസം മുന്&zwj;പാണ് ഫോക്&zwnj;സ് ഉള്&zwj;പ്പെടെയുള്ള വാങ്ങാന്&zwj; സാധ്യതയുള്ളവരുമായി റോക്കു ചര്&zwj;ച്ച തുടങ്ങിയതെന്ന് അടുത്ത വൃത്തങ്ങള്&zwj; സൂചിപ്പിക്കുന്നു. ഈ വില്&zwj;പനയിലൂടെ വുഡിന് 300 കോടി ഡോളര്&zwj; (ഏകദേശം 28,800 കോടി രൂപ) വരെ ലഭിക്കാം.&lt;/p&gt;&lt;p&gt;ഈ ലയനം നിലവിലുള്ള ചില ബിസിനസ് പങ്കാളിത്തങ്ങളെ സങ്കീര്&zwj;ണ്ണമാക്കിയേക്കാം. കാരണം, റോക്കു നിലവില്&zwj; ഫോക്&zwnj;സിന്റെ എതിരാളികളായ പാരാമൗണ്ട്, എന്&zwj;ബിസി യൂണിവേഴ്&zwnj;സല്&zwj;, നെറ്റ്ഫ്&zwnj;ലിക്&zwnj;സ് തുടങ്ങിയവരുടെ ആപ്പുകള്&zwj; സട്രീം ചെയ്യുന്നുണ്ട്. മറുവശത്ത്, കായിക-വാര്&zwj;ത്താ ഉള്ളടക്കങ്ങള്&zwj; നിര്&zwj;മ്മിക്കുന്ന ഫോക്&zwnj;സ് തങ്ങളുടെ കണ്ടെന്റുകള്&zwj; കോംകാസ്റ്റ്, യൂട്യൂബ് ടിവി എന്നിവര്&zwj;ക്ക് ലൈസന്&zwj;സ് നല്&zwj;കുന്നുമുണ്ട്.&lt;/p&gt;&lt;h3&gt;സാമ്പത്തിക ഇടപാടുകള്&zwj; ഇങ്ങനെ&lt;/h3&gt;&lt;p&gt;ഇരു കമ്പനികളുടെയും ബോര്&zwj;ഡുകള്&zwj; ഐകകണ്&zwnj;ഠ്യേന കരാറിന് അംഗീകാരം നല്&zwj;കിയിട്ടുണ്ട്. 2027 കലണ്ടര്&zwj; വര്&zwj;ഷത്തിന്റെ ആദ്യ പകുതിയോടെ വില്&zwj;പന നടപടികള്&zwj; പൂര്&zwj;ത്തിയാകും. കരാറിലെ തുകയില്&zwj; ഏകദേശം 146 കോടി ഡോളര്&zwj; (ഏകദേശം 1.40 ലക്ഷം കോടി രൂപ) പണമായി നല്&zwj;കും, ബാക്കി തുക ഓഹരികളായി കൈമാറും. ഇത് ഫോക്&zwnj;സിന്റെ ബാലന്&zwj;സ് ഷീറ്റില്&zwj; 83 കോടി ഡോളറിന്റെ (ഏകദേശം 79,680 കോടി രൂപ) അധിക കടബാധ്യത വരുത്തും.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/fox-corporation-to-acquire-roku-murdoch-streaming-deal-articleshow-4yb8f1h"/>
        </item>
        <item>
            <title><![CDATA[ഓഫര്‍ പെരുമഴ; വിൽപന വർധിപ്പിക്കാൻ 'ബൈ വൺ ഗെറ്റ് വൺ വൈന്‍ ഓഫര്‍'; വിപണി തകരുമെന്ന മുന്നറിയിപ്പ് നൽകി സുല]]></title>
            <link>https://www.asianetnews.com/companies/sula-vineyards-warns-of-casualties-over-buy-one-get-one-wine-offers-articleshow-72r0h9r</link>
            <guid isPermaLink="true">https://www.asianetnews.com/companies/sula-vineyards-warns-of-casualties-over-buy-one-get-one-wine-offers-articleshow-72r0h9r</guid>
            <pubDate>Sat, 23 May 2026 16:17:50 +0530</pubDate>
            <description><![CDATA[ഇന്ത്യൻ വൈൻ വിപണിയിലെ 'ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം' പോലുള്ള ഓഫറുകൾ മേഖലയെ അസ്ഥിരമാക്കുകയാണെന്ന് സുല വൈൻയാർഡ്സ് മുന്നറിയിപ്പ് നൽകുന്നു. ഈ മത്സരം ചെറുകിട നിർമ്മാതാക്കൾക്ക് ഭീഷണിയാകുമ്പോഴും, ഇന്ത്യൻ വൈൻ വിപണി അതിവേഗം വളരുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksa69xncp18wn7xd3w12y0bh,imgname-wine-1779532363436.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യന്&zwj; വൈന്&zwj; വിപണിയില്&zwj; ഇപ്പോള്&zwj; ഓഫറുകളുടെ പെരുമഴയാണ്. 'ഒന്ന് വാങ്ങിയാല്&zwj; ഒന്ന് സൗജന്യം' എന്ന രീതിയിലുള്ള ഓഫറുകള്&zwj; വൈന്&zwj; നിര്&zwj;മാണ മേഖലയെത്തന്നെ അസ്ഥിരമാക്കുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ വൈന്&zwj; നിര്&zwj;മ്മാതാക്കളായ സുല വൈന്&zwj;യാര്&zwj;ഡ്സ് മുന്നറിയിപ്പ് നല്&zwj;കുന്നു. ഈ രീതി തുടര്&zwj;ന്നാല്&zwj; പല ചെറുകിട വൈന്&zwj; നിര്&zwj;മ്മാതാക്കളും കടുത്ത പ്രതിസന്ധിയിലാകുമെന്നും, ചിലര്&zwj; വിപണിയില്&zwj; നിന്ന് പുറത്തുപോയേക്കാമെന്നും സുലയുടെ സ്ഥാപകനും സിഇഒയുമായ രാജീവ് സാമന്ത് പറഞ്ഞു.&lt;/p&gt;&lt;h2&gt;ഓഫറുകള്&zwj;ക്ക് പിന്നിലെ കാരണം&lt;/h2&gt;&lt;p&gt;ആഹാര സാധനങ്ങള്&zwj; മുതല്&zwj; ഫാഷന്&zwj; വരെ എല്ലാ മേഖലകളിലും ഇപ്പോള്&zwj; ഉപഭോക്താക്കള്&zwj; വലിയ ഓഫറുകളാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രവണത വൈന്&zwj; വിപണിയിലും ശക്തമാണ്. പ്രത്യേകിച്ച് 300 രൂപ മുതല്&zwj; 500 രൂപ വരെ വിലയുള്ള വൈനുകള്&zwj; വില്&zwj;ക്കുന്നവര്&zwj; തമ്മില്&zwj; കടുത്ത മത്സരമാണ് നടക്കുന്നത്. ലാഭം വളരെ കുറവാണെങ്കിലും വില്&zwj;പന വര്&zwj;ദ്ധിപ്പിക്കാന്&zwj; പല കമ്പനികളും 'ബൈ വണ്&zwj; ഗെറ്റ് വണ്&zwj;' പോലുള്ള ഓഫറുകള്&zwj; നല്&zwj;കാന്&zwj; നിര്&zwj;ബന്ധിതരാകുന്നു.&lt;/p&gt;&lt;h3&gt;വില വര്&zwj;ദ്ധനവും വിനോദസഞ്ചാരവും&lt;/h3&gt;&lt;p&gt;പശ്ചിമേഷ്യയിലെ സംഘര്&zwj;ഷങ്ങള്&zwj; കാരണം പാക്കേജിംഗ് ചെലവ് വര്&zwj;ദ്ധിച്ചതിനാല്&zwj;, ചില വൈനുകളുടെ വില ഈ വര്&zwj;ഷം വര്&zwj;ദ്ധിപ്പിക്കാന്&zwj; സുല പദ്ധതിയിടുന്നുണ്ട്. എന്നാല്&zwj; യൂറോപ്യന്&zwj; വൈനുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്&zwj; സാധ്യതയുള്ളതിനാല്&zwj;, 1,200 രൂപയ്ക്ക് മുകളില്&zwj; വിലയുള്ള വൈനുകളുടെ വിലയില്&zwj; വലിയ വര്&zwj;ദ്ധന വരുത്തില്ല.&lt;/p&gt;&lt;p&gt;അതിവേഗം വളരുന്ന ഒരു മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ വൈന്&zwj; വിപണി. നിലവില്&zwj; 500 മില്യണ്&zwj; യുഎസ് ഡോളറിലധികം (ഏകദേശം 5,150 കോടിയിലധികം രൂപ) മൂല്യമുള്ള ഈ വിപണി, ഓരോ വര്&zwj;ഷവും 20 ശതമാനത്തിലധികം വാര്&zwj;ഷിക വളര്&zwj;ച്ചാ നിരക്കോടെ 2030-ഓടെ ഏകദേശം 1 ബില്യണ്&zwj; ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള പ്രീമിയം ഉല്&zwj;പ്പന്നങ്ങളോടുള്ള താല്&zwj;പര്യം, യുവാക്കളുടെ എണ്ണത്തിലെ വര്&zwj;ദ്ധനവ്, മദ്യപാനത്തോടുള്ള സാമൂഹിക മനോഭാവത്തിലെ മാറ്റം എന്നിവയാണ് ഈ വളര്&zwj;ച്ചയ്ക്ക് പിന്നില്&zwj;. ഇതോടെ വൈന്&zwj; ഒരു ചെറിയ വിഭാഗം ആളുകള്&zwj; മാത്രം ഉപയോഗിക്കുന്ന ഒന്നെന്ന നിലയില്&zwj; നിന്ന് മാറി, വിപണിയിലെ ഒരു പ്രധാന ഉല്&zwj;പ്പന്നമായി മാറിക്കൊണ്ടിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/sula-vineyards-warns-of-casualties-over-buy-one-get-one-wine-offers-articleshow-72r0h9r"/>
        </item>
        <item>
            <title><![CDATA[ലെയ്‌സ്, കുര്‍ക്കുറെ പാക്കറ്റുകളില്‍ ഇനി മുതൽ ആ സ്പെഷ്യൽ 'ലേബല്‍'; സുപ്രധാന മാറ്റങ്ങളുമായി പെപ്‌സികോ]]></title>
            <link>https://www.asianetnews.com/companies/pepsico-to-introduce-new-labels-on-lays-and-kurkure-packets-articleshow-7b4bgev</link>
            <guid isPermaLink="true">https://www.asianetnews.com/companies/pepsico-to-introduce-new-labels-on-lays-and-kurkure-packets-articleshow-7b4bgev</guid>
            <pubDate>Fri, 29 May 2026 15:24:16 +0530</pubDate>
            <description><![CDATA[ലെയ്&zwnj;സ്, കുര്&zwj;ക്കുറെ, ഡോറിറ്റോസ് തുടങ്ങിയ സ്നാക്കുകളുടെ പാക്കിങ്ങില്&zwj; 'കൃത്രിമ നിറങ്ങളോ രുചികളോ ഇല്ല' എന്ന് രേഖപ്പെടുത്താന്&zwj; നിര്&zwj;മ്മാതാക്കളായ പെപ്&zwnj;സികോ തീരുമാനിച്ചു. ഉപഭോക്താക്കള്&zwj;ക്ക് കൂടുതല്&zwj; സുതാര്യത നല്&zwj;കാനാണ് ഈ മാറ്റമെന്നും ഉല്&zwj;പ്പന്നങ്ങളുടെ രുചിയോ ഗുണനിലവാരമോ കുറയില്ലെന്നും കമ്പനി ഉറപ്പുനല്&zwj;കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4qbd3b46qsffax104drd9qq,imgname-fotojet---2025-09-09t191112.841-1757425339748.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആരോഗ്യകാര്യങ്ങളില്&zwj; ആളുകള്&zwj; കൂടുതല്&zwj; ശ്രദ്ധിക്കാന്&zwj; തുടങ്ങിയതോടെ ഉല്&zwj;പ്പന്നങ്ങളില്&zwj; എന്തെല്ലാം അടങ്ങയിരിക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന കാലമാണിത്. ഇതിന്റെ ചുവടുപിടിച്ച് ലെയ്&zwnj;സ്, കുര്&zwj;ക്കുറെ, ഡോറിറ്റോസ് തുടങ്ങിയ സ്നാക്കുകളുടെ പാക്കിങ്ങില്&zwj; സുപ്രധാനമായ ഒരു മാറ്റം വരുത്താന്&zwj; ഒരുങ്ങുകയാണ് നിര്&zwj;മ്മാതാക്കളായ പെപ്&zwnj;സികോ. പുതിയ പാക്കറ്റുകളില്&zwj; ഇനിമുതല്&zwj; 'കൃത്രിമ നിറങ്ങളോ രുചികളോ ഇല്ല' എന്ന് വ്യക്തമായി രേഖപ്പെടുത്തും. ഭക്ഷണ സാധനങ്ങളില്&zwj; അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ച് അറിയാന്&zwj; ആളുകള്&zwj; കൂടുതല്&zwj; ശ്രദ്ധിക്കുന്ന ഈ കാലത്ത്, അവര്&zwj;ക്ക് ശരിയായ തീരുമാനമെടുക്കാന്&zwj; ഈ പുതിയ മാറ്റം സഹായിക്കുമെന്ന് പെപ്&zwnj;സികോ വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;രുചി മാറില്ല, ഗുണനിലവാരവും!&lt;/h2&gt;&lt;p&gt;കൃത്രിമ നിറങ്ങളോ രുചികളോ ഇല്ല എന്നു കരുതി ഉല്&zwj;പ്പന്നങ്ങളുടെ തനത് രുചിയോ ഗുണനിലവാരമോ കുറയില്ല. പഴയ അതേ രുചിയിലും പാചകവിധിയിലുമാകും ഇവ തുടര്&zwj;ന്നും ലഭിക്കുക. കൃത്യമായ ശാസ്ത്രീയ അടിത്തറയോടെയും മികച്ച ഗുണനിലവാരത്തോടെയുമാണ് തങ്ങളുടെ ഉല്&zwj;പ്പന്നങ്ങള്&zwj; നിര്&zwj;മ്മിക്കുന്നതെന്ന് പെപ്സികോ ഇന്ത്യ പറയുന്നു. നിലവില്&zwj; തന്നെ ലെയ്&zwnj;സ്, കുര്&zwj;ക്കുറെ, ഡോറിറ്റോസ് എന്നിവയില്&zwj; കൃത്രിമ നിറങ്ങളോ ഫ്ലേവറുകളോ ഉപയോഗിക്കുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്&zwj;ത്തു. മികച്ച രുചിയും സുതാര്യതയും ഒരുമിച്ചു കൊണ്ടുപോകാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് പെപ്സികോ ഇന്ത്യ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഉല്&zwj;പ്പന്നങ്ങളില്&zwj; അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ചുള്ള വിവരങ്ങള്&zwj; ഉപഭോക്താക്കളിലേക്ക് കൂടുതല്&zwj; വ്യക്തമായി എത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ബ്രാന്&zwj;ഡുകള്&zwj; ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്ന രീതി മാറിക്കഴിഞ്ഞുവെന്നും കമ്പനി പറയുന്നു. സുതാര്യത വെറുതെ അവകാശപ്പെട്ടാല്&zwj; മാത്രം പോരാ, അത് ആളുകള്&zwj;ക്ക് എളുപ്പത്തില്&zwj; കാണാനും മനസ്സിലാക്കാനും സാധിക്കണം. ഇത് ഞങ്ങളിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വര്&zwj;ദ്ധിപ്പിക്കുമെന്നും പെപ്&zwnj;സികോ വ്യക്തമാക്കി.&lt;/p&gt;&lt;h3&gt;ഇന്ത്യയില്&zwj; വന്&zwj; നിക്ഷേപത്തിനൊരുങ്ങി കമ്പനി&lt;/h3&gt;&lt;p&gt;ആഗോളതലത്തില്&zwj; പെപ്സികോയുടെ ഏറ്റവും മികച്ച 13 വിപണികളില്&zwj; ഒന്നാണ് ഇന്ത്യ. 2030-ഓടെ ഇന്ത്യയില്&zwj; 5,700 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഭക്ഷണ ഉല്&zwj;പ്പന്നങ്ങളുടെ നിര്&zwj;മ്മാണ ശേഷി വലിയ തോതില്&zwj; വര്&zwj;ദ്ധിപ്പിക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/pepsico-to-introduce-new-labels-on-lays-and-kurkure-packets-articleshow-7b4bgev"/>
        </item>
        <item>
            <title><![CDATA[എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ]]></title>
            <link>https://www.asianetnews.com/companies/kunchacko-boban-appointed-brand-ambassador-of-agd-gold-and-diamonds-articleshow-80aystm</link>
            <guid isPermaLink="true">https://www.asianetnews.com/companies/kunchacko-boban-appointed-brand-ambassador-of-agd-gold-and-diamonds-articleshow-80aystm</guid>
            <pubDate>Thu, 07 May 2026 11:39:38 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി നടൻ കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എ ജി ഡി മാനേജ്മെന്റും കുഞ്ചാക്കോ ബോബനും സഹകരണത്തിലുള്ള സന്തോഷം പങ്കുവെച്ചു. പുതിയ പ്രഖ്യാപനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും സ്വർണ്ണ സമ്പാദ്യ പദ്ധതികളും അവതരിപ്പിക്കുമെന്ന് മാനേജ്&zwnj;മെൻ്റ് അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr0gtv6xjcw4n22f4xc8a3y9,imgname-agd-gold-and-diamonds-1778134117597.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുഞ്ഞ്, മാനേജിംഗ് ഡയറക്ടർ ഷഫീഖ് എ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;25 വർഷത്തെ പാരമ്പര്യമുള്ളതും ജനങ്ങളുടെ വിശ്വാസം നേടിയതുമായ എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലൊരു ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഗുണനിലവാരത്തിലും സത്യസന്ധതയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത എ ജി ഡിയുടെ ഈ യാത്രയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;കേരളത്തിലെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമായ കുഞ്ചാക്കോ ബോബൻ ബ്രാൻഡ് അംബാസഡറായി എത്തുന്നത് എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് മാനേജിംഗ് ഡയറക്ടർ ഷഫീഖ് എ പ്രതികരിച്ചു. മലയാളികളുടെ പ്രിയതാരത്തെ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. കാൽ നൂറ്റാണ്ടായി ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് കൂടുതൽ തിളക്കമേകാൻ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് സാധിക്കും. സത്യസന്ധതയും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ബ്രാൻഡിന്റെ മുഖമാകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് കുഞ്ചാക്കോ ബോബനെന്നും അദ്ദേഹം കൂട്ടിച്ചേ&zwj;&zwj;&zwnj;ർത്തു.&lt;/p&gt;&lt;p&gt;2000 ൽ ആണ് എ ജി ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രവർത്തനം ആരംഭിച്ചത്. കായംകുളം, ചങ്ങനാശ്ശേരി, കൊച്ചി എന്നിവിടങ്ങൾക്ക് പുറമെ യു.എ.ഇയിലും എ.ജി.ഡിക്ക് നിലവിൽ ശാഖകളുണ്ട്. 100 ശതമാനം എച്ച്.യു.ഐ.ഡി, ബി.ഐ.എസ് ഹാൾമാർക്ക് ചെയ്ത 916 സ്വർണ്ണാഭരണങ്ങൾ, ഐ.ജി.ഐ സർട്ടിഫൈഡ് ഡയമണ്ടുകൾ എന്നിവയുടെ വിപുലമായ ശേഖരം എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. പുതിയ പ്രഖ്യാപനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും പുതിയ സ്വർണ്ണ സമ്പാദ്യ പദ്ധതികളും അവതരിപ്പിക്കുമെന്നും മാനേജ്&zwnj;മെൻ്റ് അധികൃതർ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/kunchacko-boban-appointed-brand-ambassador-of-agd-gold-and-diamonds-articleshow-80aystm"/>
        </item>
        <item>
            <title><![CDATA[ഇൻ ആയാൽപ്പിന്നെ ഭയങ്കര ത്രില്ലാ! മുകേഷ് അംബാനിയും 'കോള'പ്പോരും; വാശിയേറിയ മത്സരത്തിൽ ലാഭം കൊയ്ത് ഫ്രിഡ്ജ് കമ്പനികള്‍]]></title>
            <link>https://www.asianetnews.com/companies/cola-war-in-india-boosts-refrigerator-companies-amid-campa-coke-pepsi-rivalry-articleshow-8q9o4bh</link>
            <guid isPermaLink="true">https://www.asianetnews.com/companies/cola-war-in-india-boosts-refrigerator-companies-amid-campa-coke-pepsi-rivalry-articleshow-8q9o4bh</guid>
            <pubDate>Tue, 12 May 2026 14:56:53 +0530</pubDate>
            <description><![CDATA[മുകേഷ് അംബാനിയുടെ കാംപ കോള, കൊക്കോ കോള, പെപ്സി എന്നിവ തമ്മിലുള്ള മത്സരം ഇന്ത്യയിലെ കോള വിപണിയെ മാറ്റിമറിക്കുകയാണ്. തങ്ങളുടെ പാനീയങ്ങൾ വിൽക്കാൻ കടകളിൽ ഫ്രിഡ്ജുകൾ സ്ഥാപിക്കുന്നതിലെ ഈ മത്സരം ബ്ലൂ സ്റ്റാർ, വോൾട്ടാസ് പോലുള്ള റെഫ്രിജറേറ്റർ കമ്പനികൾക്ക് വൻ കുതിപ്പാണ് നൽകുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdr8zt28t45yhpqh7eqhq90,imgname-cola-war-1778578128706.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലെ കോള വിപണി പിടിച്ചെടുക്കാന്&zwj; ശതകോടീശ്വരന്&zwj; മുകേഷ് അംബാനിയുടെ കാംപ കോളയും ആഗോള ഭീമന്മാരായ കൊക്കോ കോളയും പെപ്സിയും തമ്മില്&zwj; നടത്തുന്ന പോരാട്ടം അപ്രതീക്ഷിതമായി വന്&zwj; നേട്ടമുണ്ടാക്കി കൊടുക്കുന്നത് രാജ്യത്തെ റെഫ്രിജറേറ്റര്&zwj; കമ്പനികള്&zwj;ക്കാണ്. കടകളില്&zwj; പാനീയങ്ങള്&zwj; പ്രദര്&zwj;ശിപ്പിച്ചു വെക്കുന്ന ഗ്ലാസ് ഡോറുള്ള പ്രത്യേക ഫ്രിഡ്ജുകള്&zwj; സ്ഥാപിക്കുന്നതിലാണ് ഇപ്പോള്&zwj; കമ്പനികള്&zwj; തമ്മില്&zwj; മത്സരം നടക്കുന്നത്.&lt;/p&gt;&lt;h2&gt;ഫ്രിഡ്ജ് വിപണിയില്&zwj; വന്&zwj; കുതിപ്പ്&lt;/h2&gt;&lt;p&gt;റിലയന്&zwj;സ് ഇന്&zwj;ഡസ്ട്രീസിന്റെ കണ്&zwj;സ്യൂമര്&zwj; വിഭാഗവും അമേരിക്കന്&zwj; കോള കമ്പനികളും തങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ചെറിയ പെട്ടിക്കടകളിലും പലചരക്ക് കടകളിലും വലിയ തോതില്&zwj; കൂളറുകള്&zwj; സ്ഥാപിച്ചു വരികയാണ്. ഇതാണ് ബ്ലൂ സ്റ്റാര്&zwj; , വോള്&zwj;ട്ടാസ് , ഹയര്&zwj; തുടങ്ങിയ കമ്പനികള്&zwj;ക്ക് വലിയ നേട്ടമാകുന്നത്. ഇന്ത്യയിലെ കൊമേഴ്സ്യല്&zwj; ഫ്രിഡ്ജ് വിപണി 2025-ല്&zwj; 2.8 ബില്യണ്&zwj; ഡോളറില്&zwj; നിന്ന് 2034-ഓടെ 3.9 ബില്യണ്&zwj; ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. ബ്ലൂ സ്റ്റാര്&zwj; പോലുള്ള കമ്പനികളുടെ വാര്&zwj;ഷിക വളര്&zwj;ച്ചയേക്കാള്&zwj; വേഗത്തിലാണ് ഈ വിഭാഗം ഇപ്പോള്&zwj; വളരുന്നത്.&lt;/p&gt;&lt;p&gt;വെറും 10 രൂപയ്ക്ക് കോള വിപണിയിലെത്തിച്ച് റിലയന്&zwj;സ് വിപണി പിടിച്ചതോടെയാണ് മത്സരം കടുത്തത്. വിദേശ രാജ്യങ്ങളിലെ സൂപ്പര്&zwj;മാര്&zwj;ക്കറ്റുകളില്&zwj; നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ചെറിയ കടകളില്&zwj; ഫ്രിഡ്ജ് വാങ്ങാനോ അത് വെക്കാനോ ഉള്ള സാമ്പത്തിക ശേഷി വ്യാപാരികള്&zwj;ക്ക് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ സ്വന്തം ബ്രാന്&zwj;ഡ് കോളകള്&zwj; വില്&zwj;ക്കാന്&zwj; കമ്പനികള്&zwj; തന്നെ ഫ്രിഡ്ജ് നല്&zwj;കുന്ന രീതിയാണ് പിന്തുടരുന്നത്. 'ആരുടെ ഫ്രിഡ്ജ് കടയുടെ മുന്&zwj;പിലുണ്ടോ, അവരുടെ കോള കൂടുതല്&zwj; വില്&zwj;ക്കപ്പെടും' എന്ന തന്ത്രമാണ് കമ്പനികള്&zwj; പയറ്റുന്നത്.&lt;/p&gt;&lt;p&gt;ഏകദേശം അഞ്ച് ലക്ഷത്തിലധികം പുതിയ കൂളറുകളാണ് കാംപയും കോക്കും പെപ്സിയും ചേര്&zwj;ന്ന് വിപണിയിലെത്തിക്കുന്നത് എന്ന് പെപ്സിയുടെ ഇന്ത്യന്&zwj; നിര്&zwj;മ്മാതാക്കളായ വരുണ്&zwj; ബിവറേജസ് അറിയിച്ചു. ഇതിന് പുറമെ വ്യാപാരികള്&zwj; സ്വന്തം നിലയ്ക്ക് അഞ്ച് ലക്ഷത്തോളം ഫ്രിഡ്ജുകള്&zwj; വാങ്ങുന്നുമുണ്ട്.&lt;/p&gt;&lt;h3&gt;കാംപ കോളയുടെ തേരോട്ടം&lt;/h3&gt;&lt;p&gt;വിപണിയിലെത്തി കുറഞ്ഞ കാലത്തിനുള്ളില്&zwj; തന്നെ കാംപ കോള വലിയ വളര്&zwj;ച്ചയാണ് നേടിയത്. 2026 മാര്&zwj;ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്&zwj;ഷത്തില്&zwj; 4,700 കോടി രൂപയുടെ വില്&zwj;പനയാണ് കാംപ കോള നടത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ കോള ബ്രാന്&zwj;ഡായി ഇത് മാറി. അതേസമയം, കോക്ക കോള ഇന്ത്യ 2025 സാമ്പത്തിക വര്&zwj;ഷത്തില്&zwj; 5,170 കോടി രൂപയുടെ വരുമാനമാണ് നേടിയത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/cola-war-in-india-boosts-refrigerator-companies-amid-campa-coke-pepsi-rivalry-articleshow-8q9o4bh"/>
        </item>
        <item>
            <title><![CDATA[ആദ്യ ശ്രമത്തിൽ തന്നെ ആഗോള പുരസ്കാരം, മലയാളിയുടെ നാടൻ വാറ്റ് ഒറ്റക്കൊമ്പന് ബ്രിട്ടനിൽ വൻനേട്ടം, 3 ഫ്ലേവറിനും അംഗീകാരം]]></title>
            <link>https://www.asianetnews.com/local-news/nri-malayali-nurses-handcrafted-spirit-arrack-ottakomban-bags-prestigious-medals-in-london-spirits-competoition-articleshow-cgwgo6x</link>
            <guid isPermaLink="true">https://www.asianetnews.com/local-news/nri-malayali-nurses-handcrafted-spirit-arrack-ottakomban-bags-prestigious-medals-in-london-spirits-competoition-articleshow-cgwgo6x</guid>
            <pubDate>Wed, 22 Apr 2026 22:11:01 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകത്തെ വിവിധ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2026ൽ വെങ്കല മെഡലാണ് ഒറ്റക്കൊമ്പൻ സ്വന്തമാക്കിയത്. അദർ സ്പിരിറ്റ്സ് എന്ന വിഭാഗത്തിലാണ് 84 പോയിന്&zwj;റുകളുമായി ഒറ്റക്കൊമ്പന്റെ ജാതിക്കാ വാറ്റിന് വെങ്കല മെഡൽ നേടാനായത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpv0w3n1mcqa22c53svj21s4,imgname-ottakkomban--1--1776875867809.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടൻ: ആഗോള പുരസ്കാരത്തിന്റെ നിറവിൽ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്പൻ. ബ്രിട്ടനിൽ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്പന്റെ വാറ്റിന് ആഗോള തലത്തിൽ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2026ൽ വെങ്കല മെഡലാണ് ഒറ്റക്കൊമ്പൻ സ്വന്തമാക്കിയത്. അദർ സ്പിരിറ്റ്സ് എന്ന വിഭാഗത്തിലാണ് 84 പോയിന്&zwj;റുകളുമായി ഒറ്റക്കൊമ്പന്റെ ജാതിക്കാ വാറ്റിന് വെങ്കല മെഡൽ നേടാനായത്. ഒറ്റക്കൊമ്പന്റെ നെല്ലിക്കാ വാറ്റ് 82 പോയിന്റുകളോടെയും ഒറ്റക്കൊമ്പൻ ക്ലാസിക് റെഡ് 81 പോയിന്റോടെയും വെങ്കല മെഡൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;മദ്യത്തിന്റെ ക്വാളിറ്റിയും, വിലയും, പാക്കേജും അടക്കമുള്ളവ കണക്കിലെടുത്താണ് മത്സരത്തിലെ വിജയികളെ കണ്ടെത്തുന്നത്. 800ഓളം കമ്പനികൾ ആറായിരത്തോളം ബ്രാൻഡുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ നിന്ന് ഫൈനലിലേക്ക് എത്തിയത് ഒറ്റക്കൊമ്പനടക്കം 300 ഓളം ബ്രാൻഡുകൾക്കാണ് നേട്ടം നേടാനായത്. ഒട്ടേറെ വിദേശ മദ്യബ്രാൻഡുകളെ പിന്തള്ളിയാണ് ഒറ്റക്കൊമ്പന്റെ നേട്ടം. കോഴിക്കോട് താമരശേരി മൈക്കാവ് സ്വദേശിയും നഴ്സുമായ ബിനു മാണിയുടെ സംരംഭമാണ് ഒറ്റക്കൊമ്പൻ വാറ്റ്. അപ്പായീസ് ലിമിറ്റഡ് എന്ന രജിസ്ട്രേഷനിലാണ് ബിനു മാണിയുടെ മലയാളി വാറ്റ് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. നഴ്സ് ജോലിയുമായി ലണ്ടനിലെത്തി സ്ഥിരതാമസമാക്കിയ ബിനു മാണിക്ക് സ്ഥിരം ജോലി, ചെറിയ രീതിയിലുള്ള ബോറടി തോന്നിച്ച സമയത്താണ് എന്തെങ്കിലും മാറി ചെയ്യണമെന്നുള്ള ചിന്തയാണ് ഒറ്റക്കൊമ്പനിലേക്ക് എത്തിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;കേരളത്തിൽ നിന്ന് നെല്ലിക്കയും ജാതിക്കയും മറയൂർ ശർക്കരയും പതിമുഖം അടക്കം ബ്രിട്ടനിലെത്തിച്ചാണ് ഒറ്റക്കൊമ്പന്റെ നിർമ്മാണം. നിർമ്മാണം തുടങ്ങിയ ശേഷം ആദ്യമായാണ് ഒറ്റക്കൊമ്പൻ മത്സരത്തിനിറങ്ങുന്നത്. ആദ്യ വർഷത്തിൽ തന്നെ മൂന്ന് ഇനം വാറ്റിനും അംഗീകാരം നേടാനായി. നിലവിൽ ബ്രിട്ടനിലും അബുദാബിയിലും മാൾട്ടയിലുമാണ് ഒറ്റക്കൊമ്പൻ ലഭ്യമായിട്ടുള്ളത്. രണ്ട് വർഷം കൊണ്ട് 25000 ബോട്ടിലുകളാണ് ഒറ്റക്കൊമ്പൻ വിറ്റ് പോയത്. ഇന്ത്യൻ മാർക്കറ്റിൽ ഒറ്റക്കൊമ്പനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നിലവിലുള്ളതെന്നാണ് ബിനു മാണി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്. നെല്ലിക്കയും ജാതിക്കയും പതിമുഖവുമാണ് ഒറ്റക്കൊമ്പന് പ്രധാനമായും ലഭ്യമായിട്ടുള്ള ഫ്ലേവറുകൾ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/nri-malayali-nurses-handcrafted-spirit-arrack-ottakomban-bags-prestigious-medals-in-london-spirits-competoition-articleshow-cgwgo6x"/>
        </item>
        <item>
            <title><![CDATA[രാവിലെ കുടിക്കുന്ന ചായ മുതൽ വൈകുന്നേരത്തെ 'കോള' വരെ; മലയാളിക്ക് ഒഴിവാക്കാനാകാത്ത റിലയൻസ് ബ്രാൻഡുകൾ]]></title>
            <link>https://www.asianetnews.com/companies/reliance-owned-brands-and-products-list-in-kerala-articleshow-iqk82lk</link>
            <guid isPermaLink="true">https://www.asianetnews.com/companies/reliance-owned-brands-and-products-list-in-kerala-articleshow-iqk82lk</guid>
            <pubDate>Tue, 23 Jun 2026 13:51:55 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിലെ ശരാശരി മലയാളി കുടുംബങ്ങളുടെ നിത്യജീവിതത്തിൽ റിലയൻസ് ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഉപയോഗിക്കുന്ന ജിയോ നെറ്റ്&zwnj;വർക്ക് മുതൽ അടുക്കളയിലെ ഇൻഡിപെൻഡൻസ് ഉൽപ്പന്നങ്ങൾ, ഷോപ്പിംഗിനുള്ള സ്മാർട്ട് ബസാർ, ഫാഷനായുള്ള ട്രെൻഡ്സ് വരെ റിലയൻസിന്റെ നിരവധി ബ്രാൻഡുകൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvhr6ykx8zjj8y080d943tmz,imgname-jio-ipo--2--1781933505149.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേരളത്തിലെ ശരാശരി മലയാളി കുടുംബങ്ങളുടെ നിത്യജീവിതത്തിൽ ഇന്ന് റിലയൻസ് (Reliance) എന്ന ബിസിനസ് ഭീമന്റെ സാന്നിധ്യമില്ലാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയാം. പണ്ടൊക്കെ പെട്രോളും തുണികളും ഫോണും മാത്രമായിരുന്നു റിലയൻസ് എന്നാൽ നമുക്ക്. എന്നാലിപ്പോൾ, രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിയിരിക്കുന്നു ഈ മുകേഷ് അമ്പാനിയുടെ റിലയൻസ്. മലയാളികൾ ദിവസവും ഉപയോഗിക്കുന്ന പ്രധാന റിലയൻസ് ബ്രാൻഡുകളും അവ നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നും നോക്കാം.&lt;/p&gt;&lt;h2&gt;കണ്ണു തുറക്കുമ്പോൾ ആദ്യം വേണ്ടത് നെറ്റ്വർക്ക്- ജിയോ (Jio)&lt;/h2&gt;&lt;p&gt;രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ മിക്ക മലയാളികളും ആദ്യം ഫോണിലാണ് തൊടുന്നത്. വാട്സാപ്പ് നോക്കാനും വാർത്തകൾ അറിയാനും യൂട്യൂബ് കാണാനുമെല്ലാം ഇന്ന് നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഡാറ്റാ ശൃംഖലയിൽ ഭൂരിഭാഗവും റിലയൻസ് ജിയോ ആണ്. ജിയോയുടെ വരവോടെയാണ് രാജ്യത്ത് ഇന്റർനെറ്റ് വിപ്ലവം തന്നെ ഉണ്ടായത്.&lt;/p&gt;&lt;h3&gt;അടുക്കള ഭരിക്കുന്ന 'ഇൻഡിപെൻഡൻസ്' (Independence)&lt;/h3&gt;&lt;p&gt;മലയാളികളുടെ അടുക്കളകളിലേക്ക് റിലയൻസ് നേരിട്ട് എത്തിച്ച ബ്രാൻഡാണിത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയൻസ് ഈ ബ്രാൻഡ് അവതരിപ്പിച്ചത്. അരി, ആട്ട , വിവിധതരം പരിപ്പുകൾ, പഞ്ചസാര, പാചക എണ്ണകൾ എന്നിവയെല്ലാം ഇൻഡിപെൻഡൻസ് ബ്രാൻഡിൽ ഇന്ന് ലഭ്യമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സ്മാർട്ട് ബസാറും ജിയോമാർട്ടും (Smart Bazaar &amp;amp; JioMart)&lt;/strong&gt;&lt;/p&gt;&lt;p&gt;മലയാളികൾക്ക് പണ്ട് പരിചിതമായിരുന്ന 'ബിഗ് ബസാർ' സ്റ്റോറുകളെല്ലാം ഇന്ന് റിലയൻസ് ഏറ്റെടുത്ത് 'സ്മാർട്ട് ബസാർ' (Smart Bazaar) ആക്കി മാറ്റിയിരിക്കുകയാണ്. വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും പച്ചക്കറികൾ വാങ്ങാനും മലയാളികൾ കൂടുതലായി ആശ്രയിക്കുന്നത് ഷോപ്പിംഗ് മാളുകളെയാണ്. ഇതിൽത്തന്നെ നഗരങ്ങളിൽ വലിയ തിരക്കുള്ള ഒരു സ്ഥാപനമാണ് സ്മാർട്ട് ബസാറുകൾ. ചെറിയ നഗരങ്ങളിൽ ഇതിനായി 'സ്മാർട്ട് പോയിന്റുകളും' (Smart Point) ഉണ്ട്. കടയിൽ പോകാൻ മടിയുള്ളവർ മൊബൈലിലെ 'ജിയോമാർട്ട്' (JioMart) ആപ്പ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുകയുമാകാം.&lt;/p&gt;&lt;p&gt;&lt;strong&gt;തിരിച്ചു വന്ന 'ക്യാമ്പ കോള' (Campa Cola)&lt;/strong&gt;&lt;/p&gt;&lt;p&gt;മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സോഫ്റ്റ് ഡ്രിങ്കുകളായ കൊക്കകോളയോടും പെപ്സിയോടും മത്സരിക്കാൻ റിലയൻസ് ഇറക്കിയ ആയുധമാണ് ക്യാമ്പ കോള. ഇന്ത്യയിലെ ഈ പഴയ ബ്രാൻഡിനെ റിലയൻസ് വിലയ്ക്ക് വാങ്ങി, വളരെ കുറഞ്ഞ വിലയിൽ (വെറും 10 രൂപയ്ക്ക് വരെ) വിപണിയിലെത്തിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക കടകളിലും ക്യാമ്പ കോള സജീവമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;മലയാളിയെ ഫാഷൻ പഠിപ്പിച്ച 'ട്രെൻഡ്സ്' (Trends)&lt;/strong&gt;&lt;/p&gt;&lt;p&gt;കേരളത്തിലെ ചെറുനഗരങ്ങളിൽ പോലും ഇന്ന് റിലയൻസ് ട്രെൻഡ്സ് (Reliance Trends) ഷോറൂമുകൾ കാണാം. സാധാരണക്കാരായ മലയാളികൾക്ക് ബഡ്ജറ്റിലൊതുങ്ങുന്ന വിലയിൽ ട്രെൻഡിങ് ആയ വസ്ത്രങ്ങൾ വാങ്ങാൻ പറ്റിയ ഇടമായി ട്രെൻഡ്സ് മാറി. ഇതിനുപുറമെ, വസ്ത്രങ്ങൾ ഓൺലൈനായി വാങ്ങാൻ താല്പര്യപ്പെടുന്ന മലയാളികളുടെ ഫോണിലെ സ്ഥിരം സാന്നിധ്യമാണ് അജിയോ (AJIO) ആപ്പ്. യുവാക്കൾക്കായി കുറഞ്ഞ വിലയിൽ വസ്ത്രങ്ങൾ നൽകുന്ന യൂസ്റ്റാ (Yousta) എന്ന പുതിയ സ്റ്റോറും റിലയൻസിന്റേതാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;വീട്ടുപകരണങ്ങൾക്കായി 'റിലയൻസ് ഡിജിറ്റൽ' (Reliance Digital)&lt;/strong&gt;&lt;/p&gt;&lt;p&gt;വീട്ടിലേക്ക് ഒരു പുതിയ ടിവിയോ, ഫ്രിഡ്ജോ, എസിയോ അല്ലെങ്കിൽ മൊബൈൽ ഫോണോ വാങ്ങാൻ മലയാളികൾ ആദ്യം ഓടിയെത്തുന്ന വലിയൊരു ഇലക്ട്രോണിക്സ് ശൃംഖലയാണ് റിലയൻസ് ഡിജിറ്റൽ.&lt;/p&gt;&lt;p&gt;&lt;strong&gt;സ്ത്രീകളുടെ ഫേവറേറ്റ് ക്ലോവിയ&amp;amp; സിവാമെ (Clovia &amp;amp; Zivame)&lt;/strong&gt;&lt;/p&gt;&lt;p&gt;മിക്ക സ്ത്രീകൾക്കും അറിയാവുന്ന രണ്ട് പേരുകളാണ് ക്ലോവിയയും സിവാമെയും. അടിവസ്ത്രങ്ങൾക്കായി പുറത്ത് മാർക്കറ്റിൽ പോരടിക്കുന്ന ഈ കമ്പനി സത്യത്തിൽ ഒരേ പാരന്റ് കമ്പനിയുടേതാണ്.&lt;/p&gt;&lt;p&gt;പല്ലുതേപ്പും ചായകുടിയും കഴിഞ്ഞ്, ഫോൺ റീച്ചാർജ് ചെയ്ത്, വസ്ത്രം ധരിച്ച്, കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും റിലയൻസിന്റെ ഏതെങ്കിലും ഒരു ബ്രാൻഡ് മലയാളി അറിയാതെയും അറിഞ്ഞുകൊണ്ടും ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ഉപഭോക്തൃ സംസ്കാരത്തെ തന്നെ മാറ്റിമറിക്കാൻ ഈ ബ്രാൻഡുകൾക്ക് സാധിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/reliance-owned-brands-and-products-list-in-kerala-articleshow-iqk82lk"/>
        </item>
        <item>
            <title><![CDATA[കോഴിക്കോട്ട് ലുലു ഗ്രൂപ്പിന്റെ പുതിയ കാൽവെയ്പ്പ്; ഫോക്കസ് മാളിൽ ലുലു ഡെയിലി ആരംഭിച്ചു]]></title>
            <link>https://www.asianetnews.com/companies/lulu-group-opens-new-lulu-daily-store-at-focus-mall-kozhikode-articleshow-l28r9qn</link>
            <guid isPermaLink="true">https://www.asianetnews.com/companies/lulu-group-opens-new-lulu-daily-store-at-focus-mall-kozhikode-articleshow-l28r9qn</guid>
            <pubDate>Sat, 06 Jun 2026 15:21:38 +0530</pubDate>
            <description><![CDATA[&lt;p&gt;ലുലു ഗ്രൂപ്പ് കോഴിക്കോട് ജില്ലയിൽ പ്രവർത്തനം വിപുലീകരിച്ചു. നഗരത്തിലെ ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി മാൾ പ്രവർത്തനം ആരംഭിച്ചു. 15,000 ചതുരശ്രയടി വിസ്തീർണമുള്ള ഈ സ്റ്റോറിൽ ഗ്രോസറി, പഴം- പച്ചക്കറികൾ, മത്സ്യ- മാംസം, ബേക്കറി വിഭവങ്ങൾ എന്നിവ ലഭ്യമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kte5fnaqwnrxv9ntsbvv9sh9,imgname-lulu-mall-1780739462487.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട് ജില്ലയിൽ പ്രവർത്തനം വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. നഗരത്തിൽ ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി മാൾ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് മേയർ ഒ സദാശിവനാണ് മാൾ തുറന്നത്. 15,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയ ലുലു ഡെയിലി, കേരളത്തിലെ ലുലുവിൻ്റെ പത്താമത്തെയും ഇന്ത്യയിലെ പത്തൊൻപതാമത്തെയും സ്റ്റോറാണ്. ലുലു ശൃംഖല കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോർ തുറന്നത്. മാങ്കാവിലെ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ച മികച്ച സ്വീകാര്യതക്ക് പിന്നാലെയാണ് കോഴിക്കോട് നഗരത്തിൽ ലുലുവിൻ്റെ പ്രവർത്തന വിപുലീകരണം. പഴം- പച്ചക്കറികൾ, മത്സ്യ- മാംസ ഉൽപന്നങ്ങൾ, ബേക്കറി വിഭവങ്ങൾ എന്നിവക്ക് പുറമെ ഗ്രോസറി ശ്രേണിയും ഇവിടെ ലഭ്യമാണ്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/lulu-group-opens-new-lulu-daily-store-at-focus-mall-kozhikode-articleshow-l28r9qn"/>
        </item>
        <item>
            <title><![CDATA[10 വർഷം മുൻപ് 10-ാം സ്ഥാനത്ത്, ഇന്ത്യ ചവിട്ടിക്കയറിയത് 85 രാജ്യങ്ങളെ കടത്തി വെട്ടി; ജപ്പാൻ പിന്നിൽ, കിറ്റ്കാറ്റ് വിൽപനയിൽ ഒന്നാം സ്ഥാനത്ത്]]></title>
            <link>https://www.asianetnews.com/companies/india-surpasses-85-countries-including-japan-to-become-largest-kitkat-market-articleshow-oe702rp</link>
            <guid isPermaLink="true">https://www.asianetnews.com/companies/india-surpasses-85-countries-including-japan-to-become-largest-kitkat-market-articleshow-oe702rp</guid>
            <pubDate>Mon, 18 May 2026 15:01:03 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകത്താകമാനം കിറ്റ്കാറ്റ് വിൽപനയിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചതും വിതരണ ശൃംഖലയിൽ 'വിസികൂളറുകൾ' സ്ഥാപിച്ചതുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn4x7v18cq4jk5t3dq99rtg5,imgname-kitkat-1775060118568.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; പൊതുവേ മധുര പ്രിയരാണ് ഇന്ത്യക്കാർ. ഇതിൽത്തന്നെ ചോക്ലേറ്റിനോടുള്ള ഇന്ത്യക്കാരുടെ താൽപര്യം വർധിച്ചു വരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് ഊട്ടിയുറപ്പിക്കുകയാണ് പ്രമുഖ് ചോക്ലേറ്റ് കമ്പനിയായ 'കിറ്റ്കാറ്റ്' (KitKat) പുറത്തു വിട്ട കണക്ക്. ലോകത്താകമാനം കിറ്റ്കാറ്റ് വിൽപനയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ജപ്പാനെയും ബ്രസീലിനെയും യൂറോപ്യൻ രാജ്യങ്ങളെയും പിന്തള്ളിയാണ് കിറ്റ്കാറ്റ് ഇന്ത്യയിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ 3 വർഷത്തോളമായി കിറ്റ്കാറ്റ് വിപണിയിൽ രണ്ടാം സ്ഥാനത്ത് തുടരുകയായിരുന്നു ഇന്ത്യ. ലോകത്തെ മറ്റ് 85 രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നത്. പത്ത് വർഷം മുമ്പ് ആഗോളതലത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ഉപഭോഗം. പിന്നീട് പെട്ടെന്നായിരുന്നു ബ്രാന്റിന്റെ വളർച്ച. നെസ്&zwnj;ലെയുടെ തന്നെ ജനപ്രിയ ബ്രാൻഡായ മാഗിക്ക് (Maggi) ശേഷം ആഗോളതലത്തിൽ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറുന്ന രണ്ടാമത്തെ ബ്രാൻഡാണ് കിറ്റ്കാറ്റ്.&lt;/p&gt;&lt;p&gt;ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നതാണ് കിറ്റ്കാറ്റിന്റെ ഈ വൻ വിജയത്തിന് പിന്നിലെ പ്രധാന കാരണം. സാധാരണ വിപണിക്ക് പുറമെ പ്രീമിയം വിഭാഗത്തിലേക്കും കിറ്റ്കാറ്റ് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചു. ഉത്സവ സീസണുകൾക്കായി കിറ്റ്കാറ്റ് സെലിബ്രേക്ക്, കുഞ്ഞു രൂപത്തിൽ കിറ്റ്കാറ്റ് പോപ്സ്, പ്രീമിയം വിഭാഗത്തിൽ: സാൽറ്റഡ് കാരമൽ, ഹേസൽനട്ട് രുചികളിലുള്ള 'കിറ്റ്കാറ്റ് ഡിലൈറ്റ്സ്' തുടങ്ങിയവ, ദൈനംദിന വിപണിയിൽ കിറ്റ്കാറ്റ് ഡ്യുവോ, ലെമൺ ആൻഡ് ലൈം തുടങ്ങിയ രുചികൾ വിപണിയിൽ വലിയ ചലനമുണ്ടാക്കിയെന്ന് നെസ്&zwnj;ലെ ഇന്ത്യ കോൺഫെക്ഷനറി ഡയറക്ടർ ജഗതീശൻ ഗോപീചന്ദർ പറയുന്നു.&lt;/p&gt;&lt;h2&gt;'വിസികൂളർ' വിപ്ലവം&lt;/h2&gt;&lt;p&gt;പരസ്യങ്ങൾക്കായി വൻതുക നീക്കിവെച്ചതിന് പുറമെ, വിതരണ ശൃംഖലയിൽ നെസ്&zwnj;ലെ വരുത്തിയ മാറ്റങ്ങളും ശ്രദ്ധേയമാണ്. ചോക്ലേറ്റുകൾ ഉരുകിപ്പോകാതെ സൂക്ഷിക്കാൻ കടകളിൽ 'വിസികൂളറുകൾ' (Visicoolers - പ്രത്യേക ഗ്ലാസ് ഡോർ റെഫ്രിജറേറ്ററുകൾ) സ്ഥാപിക്കാൻ കമ്പനി വലിയ തോതിൽ നിക്ഷേപം നടത്തി. ഇത് നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിലും കിറ്റ്കാറ്റിന്റെ വിൽപനയും ജനപ്രീതിയും കുത്തനെ ഉയർത്താൻ സഹായിച്ചു.&lt;/p&gt;&lt;p&gt;കഴിഞ്ഞ സാമ്പത്തിക വർഷത്തെ (FY25) കണക്കുകൾ പ്രകാരം, ഇന്ത്യയിൽ മാത്രം 395 കോടിയിലധികം (3,950 Million) കിറ്റ്കാറ്റ് ഫിംഗറുകളാണ് വിറ്റഴിഞ്ഞത്. ഇതോടെ ചോക്ലേറ്റ് വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായി കിറ്റ്കാറ്റ് മാറി. ഇപ്പോഴും, നെസ്&zwnj;ലെയുടെ മാഗി നൂഡിൽസിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണിയും ഇന്ത്യ തന്നെയാണ്. പ്രതിവർഷം 500 കോടിയിലധികം മാഗി സെർവിംഗുകളാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/india-surpasses-85-countries-including-japan-to-become-largest-kitkat-market-articleshow-oe702rp"/>
        </item>
        <item>
            <title><![CDATA[പ്രധാനമന്ത്രിയുടെ ആഹ്വാനം, വീട്ടിലിരിക്കുന്ന പഴയ സ്വർണം റീസൈക്കിൾ ചെയ്യാം, വേറിട്ട ക്യാംപെയ്നുമായി ജോസ് ആലുക്കാസ്]]></title>
            <link>https://www.asianetnews.com/companies/recycle-old-gold-at-home-jos-alukkas-launches-campaign-after-pm-call-articleshow-ofy5ny1</link>
            <guid isPermaLink="true">https://www.asianetnews.com/companies/recycle-old-gold-at-home-jos-alukkas-launches-campaign-after-pm-call-articleshow-ofy5ny1</guid>
            <pubDate>Thu, 28 May 2026 12:28:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഉപഭോക്താക്കളുടെ കൈവശമുള്ള ഉപയോഗിക്കാത്ത സ്വർണ്ണം റീസൈക്കിൾ ചെയ്യാനായി ജോസ് ആലുക്കാസ് #ExchangeForTheNation എന്ന പേരിൽ പുതിയ ക്യാമ്പെയിൻ ആരംഭിച്ചു. രാജ്യത്തിൻ്റെ സ്വർണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പെയിൻ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3mttnm547xysw3y1t5yv1m,imgname-gold-rate-today-india-mcx-gold-price-rise-middle-east-tension-us-iran-dollar-impact-silver-fall-2-1775017749172.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; എക്സ്ചേഞ്ച്ഫോർ ദ നേഷൻ (#ExchangeForTheNation) ക്യാമ്പെയിനുമായി ജോസ് ആലുക്കാസ്. ഉപഭോക്താക്കളുടെ കയ്യിലുള്ള ഉപയോഗത്തിലില്ലാത്ത, നിഷ്ക്രിയ സ്വർണം റീസൈക്കിൾ ചെയ്യുകയാണ് ക്യാമ്പെയിന്റെ ലക്ഷ്യം. ഇതിലൂടെ രാജ്യത്തിന്&zwj;റെ സ്വർണ്ണ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും, ഇന്ത്യയിലെ സ്വർണ്ണം ഇന്ത്യയിൽ തന്നെ നിലനിർത്താനും സഹായിക്കുകയാണ് ലക്ഷ്യമെന്ന് ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ പ്രതികരണം. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, ഒരു വർഷത്തേക്ക് സ്വർണ ഉപഭോഗം കുറക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ദിവസങ്ങൾക്കു ശേഷമാണ് ജ്വല്ലറിയുടെ നീക്കം. #ExchangeForTheNation കാമ്പെയ്ൻ ജോസ് ആലുക്കാസിന്&zwj;റെ 60+ ഷോറൂമുകളിലും ലഭ്യമാകും.&lt;/p&gt;&lt;p&gt;ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും ഈ കാമ്പെയ്നിൽ ഒരുക്കിയിട്ടുണ്ട്. ഓരോ പവൻ സ്വർണ്ണം എക്സ്ചേഞ്ച് ചെയ്യുമ്പോഴും ഉപഭോക്താക്കൾക്ക് 2000 രൂപ കൂടുതൽ ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ കൃത്യം 50% കിഴിവും ലഭിക്കുന്നതാണെന്നും ഗ്രൂപ്പ് അറിയിച്ചു. പുതിയ സ്വർണം ഇറക്കുമതി ചെയ്യുന്നതിനെ ആശ്രയിക്കുന്നതിന് പകരം, പഴയ സ്വർണ്ണം റീസൈക്കിൾ ചെയ്യാനും, ഉപയോഗിക്കാത്ത ആഭരണങ്ങൾ മാറ്റിയെടുക്കാനും, വീട്ടിലിരിക്കുന്ന നിഷ്&zwnj;ക്രിയമായ സ്വർണ്ണം വിപണിയിൽ തിരികെ എത്തിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജോസ് ആലുക്കാസിന്&zwj;റെ മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പ്രതികരിച്ചു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/recycle-old-gold-at-home-jos-alukkas-launches-campaign-after-pm-call-articleshow-ofy5ny1"/>
        </item>
        <item>
            <title><![CDATA['ദി ടച്ച് ഓഫ് അമി', വില 5 കോടി, കയ്യിലിടാൻ നോക്കേണ്ട, ഇത് ഗിന്നസ് റെക്കോർഡിട്ട ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് മോതിരം!]]></title>
            <link>https://www.asianetnews.com/local-news/thousands-and-thousands-of-diamonds-in-single-ring-touch-of-ami-in-exhibition-alappuzha-articleshow-pfnhxwo</link>
            <guid isPermaLink="true">https://www.asianetnews.com/local-news/thousands-and-thousands-of-diamonds-in-single-ring-touch-of-ami-in-exhibition-alappuzha-articleshow-pfnhxwo</guid>
            <pubDate>Thu, 18 Jun 2026 16:57:47 +0530</pubDate>
            <description><![CDATA[&lt;p&gt;24,679 സ്വാഭാവിക രത്നങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 340 ഗ്രാം തൂക്കമുള്ള ഈ അത്ഭുത സൃഷ്ടിക്ക് 'ദി ടച്ച് ഓഫ് അമി' എന്നാണ് പേരിട്ടിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvd7qyyqemwe1r8hvmf5gtct,imgname-touch-of-ami-1781782019031.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: കയ്യിലണിയാൻ മാത്രമല്ല, വിലയും സവിശേഷതകളും കേട്ടാൽ ആരും കണ്ണുതള്ളിപ്പോകുന്ന ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് മോതിരം ആലപ്പുഴയിൽ പ്രദർശനത്തിന് എത്തിച്ചു. മുല്ലക്കൽ നൂർ ജുവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 5 കോടി രൂപ വിലമതിക്കുന്ന ഈ അപൂർവ ഗിന്നസ് മോതിരം പൊതുജനങ്ങൾക്ക് കാണാനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ വിജയകരമായ പ്രദർശനത്തിന് ശേഷമാണ് ഈ മോതിരം ആലപ്പുഴയിൽ എത്തിച്ചിരിക്കുന്നത്. ജില്ലയിൽ ഇതാദ്യമായാണ് ഈ അപൂർവ മോതിരം പ്രദർശിപ്പിക്കുന്നത്. 22-ാം തീയതി വരെ നൂർ ജുവലറിയിൽ പൊതുജനങ്ങൾക്ക് ഇത് സൗജന്യമായി കാണാം. അപൂർവമായ ഈ ദൃശ്യവിരുന്ന് നേരിട്ട് കാണാനും മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കാനുമായി വലിയ ജനത്തിരക്കാണ് ഇപ്പോൾ ഷോറൂമിൽ അനുഭവപ്പെടുന്നത്.&lt;/p&gt;&lt;p&gt;ഒരു മോതിരത്തിൽ ഏറ്റവും കൂടുതൽ രത്നങ്ങൾ പതിപ്പിച്ചതിനാണ് ഈ മോതിരത്തിന് ലോക ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 24,679 സ്വാഭാവിക രത്നങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 340 ഗ്രാം തൂക്കമുള്ള ഈ അത്ഭുത സൃഷ്ടിക്ക് 'ദി ടച്ച് ഓഫ് അമി' എന്നാണ് പേരിട്ടിരിക്കുന്നത്. മലപ്പുറത്തെ പ്രമുഖ ഡയമണ്ട് ബ്രാൻഡായ സ്വാ ഡയമണ്ട്സാണ് ഈ ലോകോത്തര മോതിരം നിർമ്മിച്ചത്. 20 വിദഗ്ധരായ തൊഴിലാളികൾ ചേർന്ന് 3 മാസത്തെ ഡിസൈനിങ്ങിനും 6 മാസത്തെ കഠിനാധ്വാനത്തിനും ഒടുവിലാണ് ഈ വിസ്മയം പൂർത്തിയാക്കിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/thousands-and-thousands-of-diamonds-in-single-ring-touch-of-ami-in-exhibition-alappuzha-articleshow-pfnhxwo"/>
        </item>
        <item>
            <title><![CDATA[സ്വിഗ്ഗിയോടും സൊമാറ്റോയോടും നേരിട്ട് ഏറ്റുമുട്ടാൻ ആമസോണ്‍; മിന്നല്‍ ഡെലിവറിക്കായി നിക്ഷേപിക്കുന്നത് 3 ലക്ഷം കോടി]]></title>
            <link>https://www.asianetnews.com/companies/amazon-investment-food-delivery-market-compete-swiggy-zomato-articleshow-q6y4fgx</link>
            <guid isPermaLink="true">https://www.asianetnews.com/companies/amazon-investment-food-delivery-market-compete-swiggy-zomato-articleshow-q6y4fgx</guid>
            <pubDate>Mon, 08 Jun 2026 16:44:42 +0530</pubDate>
            <description><![CDATA[&lt;p&gt;ക്വിക്ക് കോമേഴ്&zwnj;സ് വിപണിയിൽ ആമസോൺ ഇന്ത്യ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപ നിക്ഷേപിച്ച് 100 പുതിയ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും 1000 മൈക്രോ- ഫുൾഫിൽമെന്റ് സെന്ററുകൾ സ്ഥാപിക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം. ഈ നീക്കം ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്&zwj;സ്റ്റാമാര്&zwj;ട്ട് തുടങ്ങിയവർക്ക് കനത്ത വെല്ലുവിളിയാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krjsdjmbdcccfc02v4re81cg,imgname-amazon-layoffs-ai-investment-seling-partner-services-job-cuts-andy-jassy-restructuring-tech-industry-trend-5-1778747099787.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓണ്&zwj;ലൈനില്&zwj; സാധനങ്ങള്&zwj; ഓര്&zwj;ഡര്&zwj; ചെയ്താല്&zwj; മിനിറ്റുകള്&zwj;ക്കകം വീട്ടിലെത്തിക്കുന്ന 'ക്വിക്ക് കോമേഴ്&zwnj;സ്' വിപണിയില്&zwj; പോരാട്ടം കടുക്കുന്നു. നിലവില്&zwj; ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്&zwj;സ്റ്റാമാര്&zwj;ട്ട്, സെപ്&zwnj;റ്റോ തുടങ്ങിയ വമ്പന്മാര്&zwj; വാഴുന്ന ഈ മേഖലയിലേക്ക് ഞെട്ടിക്കുന്ന നിക്ഷേപവുമായി കടന്നുവരികയാണ് ആമസോണ്&zwj; ഇന്ത്യ. പുതിയ 100 നഗരങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാനും, 1000 മൈക്രോ- ഫുള്&zwj;ഫില്&zwj;മെന്റ് സെന്ററുകള്&zwj; തുടങ്ങാനും, അടുത്ത അഞ്ച് വര്&zwj;ഷത്തിനുള്ളില്&zwj; 3 ലക്ഷം കോടി രൂപയുടെ വമ്പന്&zwj; നിക്ഷേപം നടത്താനുമാണ് ആമസോണ്&zwj; ലക്ഷ്യമിടുന്നത്. സാധനങ്ങള്&zwj; എത്തിക്കുന്നതിനായി നഗരങ്ങള്&zwj;ക്കുള്ളില്&zwj; തന്നെ സ്ഥാപിക്കുന്ന ചെറിയ ഗോഡൗണുകളെയാണ് മൈക്രോ-ഫുള്&zwj;ഫില്&zwj;മെന്റ് സെന്ററുകള്&zwj; എന്ന് വിളിക്കുന്നത്.&lt;/p&gt;&lt;h2&gt;അതിവേഗ വളര്&zwj;ച്ച, കുതിപ്പായി 'ആമസോണ്&zwj; നൗ'&lt;/h2&gt;&lt;p&gt;ആമസോണിന്റെ ക്വിക്ക് കോമേഴ്&zwnj;സ് സേവനമായ 'ആമസോണ്&zwj; നൗ'വഴി ഓരോ ദിവസവും രണ്ടോ മൂന്നോ പുതിയ മൈക്രോ- ഫുള്&zwj;ഫില്&zwj;മെന്റ് സെന്ററുകളാണ് കമ്പനി ആരംഭിക്കുന്നത്. പ്രതിമാസം 25 ശതമാനം എന്ന നിരക്കിലാണ് ആമസോണ്&zwj; നൗവിലൂടെയുള്ള ഓര്&zwj;ഡറുകള്&zwj; വര്&zwj;ദ്ധിക്കുന്നത്. അമേരിക്ക, യുകെ, ജപ്പാന്&zwj;, മിഡില്&zwj; ഈസ്റ്റ് എന്നിവിടങ്ങളില്&zwj; ഇതിനകം തന്നെ ഈ സേവനം ലഭ്യമാണ്. വൈകാതെ ലാറ്റിന്&zwj; അമേരിക്കയിലും ഇതിന് തുടക്കമാകും.&lt;/p&gt;&lt;h3&gt;കരുത്തായി പ്രൈം മെമ്പര്&zwj;മാര്&zwj;&lt;/h3&gt;&lt;p&gt;ആമസോണിന്റെ ഈ വമ്പന്&zwj; കുതിപ്പിന് പ്രധാന കരുത്താകുന്നത് അവരുടെ പ്രൈം മെമ്പര്&zwj;ഷിപ്പുള്ള ഉപഭോക്താക്കളാണ്. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്&zwj; 2026 അവസാനത്തോടെ പ്രൈം ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇതില്&zwj; പുതിയ മെമ്പര്&zwj;മാരില്&zwj; 70 ശതമാനത്തിലധികവും മെട്രോ നഗരങ്ങള്&zwj;ക്ക് പുറത്തുനിന്നുള്ളവരാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സാധാരണ ഉപഭോക്താക്കളേക്കാള്&zwj; അഞ്ചിരട്ടി കൂടുതലാണ് പ്രൈം മെമ്പര്&zwj;മാര്&zwj; ഓര്&zwj;ഡര്&zwj; ചെയ്യുന്നത്. ഇതിന് പുറമെ, ആമസോണ്&zwj; നൗ സേവനം ഉപയോഗിക്കാന്&zwj; തുടങ്ങുന്നവര്&zwj; മൂന്നിരട്ടി കൂടുതല്&zwj; തവണ സാധനങ്ങള്&zwj; വാങ്ങുന്നതായും കണക്കുകള്&zwj; സൂചിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ലാഭവും വളര്&zwj;ച്ചയും ഒപ്പം കൊണ്ടുപോകും&lt;/strong&gt;&lt;/p&gt;&lt;p&gt;2010 മുതല്&zwj; 2024 വരെയുള്ള കാലയളവില്&zwj; ഇന്ത്യയില്&zwj; 40 ബില്യണ്&zwj; ഡോളറാണ് ആമസോണ്&zwj; നിക്ഷേപിച്ചത്. പ്രവര്&zwj;ത്തനങ്ങള്&zwj; കൂടുതല്&zwj; വിപുലീകരിക്കുന്നതിനായി അടുത്തിടെ 2,800 കോടി രൂപ കൂടി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്&zwj; നിന്ന് ഇതുവരെ 20 ബില്യണ്&zwj; ഡോളറിന്റെ കയറ്റുമതി സാധ്യമാക്കിയ കമ്പനി, അടുത്ത അഞ്ച് വര്&zwj;ഷത്തിനുള്ളില്&zwj; ഇത് 80 ബില്യണ്&zwj; ഡോളറായി ഉയര്&zwj;ത്താനാണ് ലക്ഷ്യമിടുന്നത്. ചെറിയ നഗരങ്ങളിലേക്കുള്ള വികസനവും ആര്&zwj;ട്ടിഫിഷ്യല്&zwj; ഇന്റലിജന്&zwj;സിലെ നിക്ഷേപങ്ങളുമാണ് ഈ ലക്ഷ്യത്തിലെത്താന്&zwj; ആമസോണിനെ സഹായിക്കുക.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/amazon-investment-food-delivery-market-compete-swiggy-zomato-articleshow-q6y4fgx"/>
        </item>
        <item>
            <title><![CDATA[ഇത്രയും വലിയ തുകയോ, എന്തിനെന്ന് നോയൽ ടാറ്റ; ഡിജിറ്റൽ ഗ്രൂപ്പ് മുന്നോട്ടുവച്ച ബിസിനസ് പ്ലാനിലെ കണക്കിനെ ചൊല്ലി ബിസിനസ് സാമ്രാജ്യത്തിൽ കല്ലുകടി]]></title>
            <link>https://www.asianetnews.com/companies/noel-tata-questions-7000-crore-funding-for-tata-digital-articleshow-qgiapna</link>
            <guid isPermaLink="true">https://www.asianetnews.com/companies/noel-tata-questions-7000-crore-funding-for-tata-digital-articleshow-qgiapna</guid>
            <pubDate>Wed, 03 Jun 2026 12:10:23 +0530</pubDate>
            <description><![CDATA[&lt;p&gt;ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്&zwj; സംരംഭമായ 'ടാറ്റ ഡിജിറ്റലി'ലേക്ക് 7,000 കോടി രൂപയുടെ പുതിയ നിക്ഷേപം മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് ടാറ്റ ട്രസ്റ്റ് ചെയര്&zwj;മാന്&zwj; നോയല്&zwj; ടാറ്റ. ബിഗ്ബാസ്&zwnj;ക്കറ്റിന്റെ വിപണി വിഹിതത്തിലെ ഇടിവും, ഡിജിറ്റല്&zwj; ബിസിനസുകളിലെ വന്&zwj; നഷ്ട സാധ്യതകളും ഗ്രൂപ്പിനുള്ളില്&zwj; ഭിന്നാഭിപ്രായങ്ങള്&zwj;ക്ക് കാരണമായിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt62yk4gjxjmcw7n417rfegk,imgname-tata-1780468370576.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടാറ്റാ ഗ്രൂപ്പിന്റെ ഡിജിറ്റല്&zwj; സംരംഭങ്ങളായ ബിഗ്ബാസ്&zwnj;ക്കറ്റ്, ടാറ്റ ക്ലിക് എന്നിവയുള്&zwj;പ്പെടുന്ന 'ടാറ്റ ഡിജിറ്റലി'ലേക്ക് പുതിയ നിക്ഷേപമായി 7,000 കോടി രൂപ കൂടി വേണമെന്ന മാനേജ്മെന്റിന്റെ ആവശ്യത്തെ ചോദ്യം ചെയ്ത് ടാറ്റ ട്രസ്റ്റ് ചെയര്&zwj;മാന്&zwj; നോയല്&zwj; ടാറ്റ. ഇത്രയും വലിയ തുക ചോദിക്കുന്നതിന്റെ കാരണവും, ഈ ബിസിനസ് പ്ലാനിലെ കണക്കുകൂട്ടലുകള്&zwj; എത്രത്തോളം പ്രായോഗികമാണെന്നും നോയല്&zwj; ടാറ്റ ചോദിച്ചതായി മണികണ്&zwj;ട്രോള്&zwj; റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;&lt;h2&gt;പ്രതീക്ഷിക്കുന്നത് വന്&zwj; നഷ്ടം&lt;/h2&gt;&lt;p&gt;അടുത്ത മൂന്ന് സാമ്പത്തിക വര്&zwj;ഷങ്ങളില്&zwj; ഈ ഡിജിറ്റല്&zwj; ബിസിനസുകള്&zwj;ക്ക് 9,000 കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കാമെന്നാണ് റിപ്പോര്&zwj;ട്ടുകള്&zwj; സൂചിപ്പിക്കുന്നത്. വിപണിയിലെ സ്വാധീനം വര്&zwj;ധിപ്പിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും വന്&zwj;തോതില്&zwj; പണം മുടക്കുന്നതിനാലാണിത്. പ്രതിവര്&zwj;ഷം 45 ശതമാനം വരുമാന വളര്&zwj;ച്ചയുണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്&zwj;. എന്നാല്&zwj;, നിലവില്&zwj; ഡിജിറ്റല്&zwj; മേഖലയിലെ പല വിഭാഗങ്ങളുടെയും വളര്&zwj;ച്ചാ നിരക്ക് ഇതിലും വളരെ താഴെയാണ്. ഇത് അമിത പ്രതീക്ഷയാണെന്നും, കടുത്ത മത്സരം നേരിടുന്ന ഡിജിറ്റല്&zwj; വിപണിയിലെ അപകടസാധ്യതകള്&zwj; വേണ്ടത്ര വിലയിരുത്തിയിട്ടില്ലെന്നും നോയല്&zwj; ടാറ്റ ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;h3&gt;'ടാറ്റ ക്ലിക്' നമുക്ക് ആവശ്യമുണ്ടോ?&lt;/h3&gt;&lt;p&gt;കഴിഞ്ഞ കുറച്ചു വര്&zwj;ഷങ്ങളായി ടാറ്റ ഗ്രൂപ്പില്&zwj; നിന്ന് ഏറ്റവും കൂടുതല്&zwj; പണം ഒഴുകുന്നത് ടാറ്റ ഡിജിറ്റലിലേക്കാണ്. എയര്&zwj; ഇന്ത്യ, സെമികണ്ടക്ടര്&zwj; ബിസിനസുകള്&zwj; എന്നിവ രാജ്യത്തിന് തന്നെ പ്രാധാന്യമുള്ള പദ്ധതികളാണ്. അങ്ങനെയുള്ളപ്പോള്&zwj; വസ്ത്രങ്ങള്&zwj;ക്കും സൗന്ദര്യവര്&zwj;ദ്ധക വസ്തുക്കള്&zwj;ക്കുമായുള്ള ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടാറ്റ ക്ലിക്' നമ്മള്&zwj; കൊണ്ടുനടക്കേണ്ടതുണ്ടോ എന്ന് നോയല്&zwj; ടാറ്റ യോഗത്തില്&zwj; ചോദിച്ചതായാണ് വിവരം. 2016-ല്&zwj; തുടങ്ങിയ ടാറ്റ ക്ലിക് നിലവില്&zwj; ടാറ്റ യൂണിസ്റ്റോര്&zwj; ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണുള്ളത്.&lt;/p&gt;&lt;p&gt;&lt;strong&gt;ബിഗ്ബാസ്&zwnj;ക്കറ്റിന് അടിതെറ്റുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;ആമസോണ്&zwj;, ഫ്&zwnj;ലിപ്കാര്&zwj;ട്ട്, റിലയന്&zwj;സ് തുടങ്ങിയ വമ്പന്മാര്&zwj;ക്കും സെപ്&zwnj;റ്റോ, ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്&zwj;സ്റ്റാമാര്&zwj;ട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകള്&zwj;ക്കും മുന്നില്&zwj; പിടിച്ചുനില്&zwj;ക്കാന്&zwj; ടാറ്റ ഡിജിറ്റലിന്റെ സംരംഭങ്ങള്&zwj; പാടുപെടുകയാണ്. ബിഗ്ബാസ്&zwnj;ക്കറ്റ്, ടാറ്റ ക്ലിക്, ക്രോമ, ടാറ്റ ന്യൂ സൂപ്പര്&zwj;- ആപ്പ് തുടങ്ങിയവയെല്ലാം ടാറ്റ ഡിജിറ്റലിന് കീഴിലാണ് വരുന്നത്.&lt;/p&gt;&lt;p&gt;2025 സാമ്പത്തിക വര്&zwj;ഷത്തില്&zwj; കമ്പനിയുടെ നഷ്ടം അല്പം കുറഞ്ഞെങ്കിലും വലിയ തുക ഇപ്പോഴും ചിലവാകുന്നുണ്ട്. 2021-ല്&zwj; ഏകദേശം 40 ശതമാനത്തോളം വിപണി വിഹിതമുണ്ടായിരുന്ന ബിഗ്ബാസ്&zwnj;ക്കറ്റിന്റെ ഇപ്പോഴത്തെ വിഹിതം വെറും 7 ശതമാനമായി കൂപ്പുകുത്തിയെന്ന് റിപ്പോര്&zwj;ട്ടുകള്&zwj; പറയുന്നു. ഓണ്&zwj;ലൈന്&zwj; റീട്ടെയില്&zwj; രംഗത്ത് ഉപഭോക്താക്കളെ ആകര്&zwj;ഷിക്കാന്&zwj; വന്&zwj;തുക ചെലവാക്കേണ്ടി വരുന്നത് ലാഭമുണ്ടാക്കുന്നതിന് വലിയ തടസ്സമായി മാറിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ലാഭത്തിലോടുന്ന ലിസ്റ്റഡ് കമ്പനികള്&zwj;, നഷ്ടത്തില്&zwj; എയര്&zwj; ഇന്ത്യ&lt;/strong&gt;&lt;/p&gt;&lt;p&gt;2025 സാമ്പത്തിക വര്&zwj;ഷത്തെ കണക്കുകള്&zwj; പ്രകാരം ടാറ്റ സണ്&zwj;സിന് 30 കമ്പനികളിലായാണ് നിക്ഷേപമുള്ളത്. ഇതില്&zwj; ഓഹരി വിപണിയിലുള്ള 14 കമ്പനികളും ലാഭത്തിലാണ്. എന്നാല്&zwj; അണ്&zwj;ലിസ്റ്റഡ് ആയ 16 കമ്പനികളില്&zwj; ഒന്&zwj;പതെണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. ബാക്കിയുള്ളവ ഗ്രൂപ്പിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ഇതില്&zwj; ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത് എയര്&zwj; ഇന്ത്യയാണ് (10,859 കോടി രൂപ). 2019-ല്&zwj; എയര്&zwj; ഇന്ത്യ ഏറ്റെടുക്കുന്ന നടപടികള്&zwj; ആരംഭിച്ചതുമുതല്&zwj; ഇതിന്റെ വികസനത്തിനായി ടാറ്റ വന്&zwj;തുകയാണ് ചെലവാക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;നിര്&zwj;ണായക ചര്&zwj;ച്ചകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;മേയ് 26-ന് നടന്ന യോഗത്തില്&zwj; എയര്&zwj; ഇന്ത്യ, ടാറ്റ ഇലക്ട്രോണിക്&zwnj;സ്, ടാറ്റ ഡിജിറ്റല്&zwj; എന്നീ കമ്പനികളുടെ മേധാവികള്&zwj; തങ്ങളുടെ ബിസിനസ് പ്ലാനുകള്&zwj; അവതരിപ്പിച്ചിരുന്നു. യോഗത്തില്&zwj; സുപ്രധാന തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും, വലിയ നിക്ഷേപങ്ങള്&zwj; വേണ്ടിവരുന്ന ഇത്തരം ബിസിനസുകളിലേക്ക് ഇനിയും പണം ഒഴുക്കുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്&zwj; നിലനില്&zwj;ക്കുന്നുണ്ട് എന്ന് വ്യക്തമാണ്.&lt;/p&gt;&lt;p&gt;ടാറ്റ സണ്&zwj;സിന്റെ പ്രധാന ഓഹരി ഉടമകളായ ടാറ്റ ട്രസ്റ്റിന്റെ നിര്&zwj;ണായക യോഗം ജൂണ്&zwj; 8-ന് നടക്കും. ഇതിന് പിന്നാലെ ജൂണ്&zwj; 12-ന് ടാറ്റ സണ്&zwj;സ് ബോര്&zwj;ഡ് യോഗവും ചേരും. എയര്&zwj; ഇന്ത്യ, ഡിജിറ്റല്&zwj; ബിസിനസുകള്&zwj; തുടങ്ങിയവയിലെ മൂലധന വിനിയോഗം, ടാറ്റ സണ്&zwj;സ് ചെയര്&zwj;മാന്&zwj; എന്&zwj;. ചന്ദ്രശേഖരന്റെ ഭാവി നേതൃത്വം തുടങ്ങിയ സുപ്രധാന കാര്യങ്ങള്&zwj; വരും യോഗങ്ങളില്&zwj; പ്രധാന ചര്&zwj;ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/noel-tata-questions-7000-crore-funding-for-tata-digital-articleshow-qgiapna"/>
        </item>
        <item>
            <title><![CDATA[പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴു, കഴിച്ചവർ ആശുപത്രിയിൽ, അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം]]></title>
            <link>https://www.asianetnews.com/india-news/worms-in-chocolate-children-ill-family-gets-55000-rupees-as-compensation-articleshow-r62qbev</link>
            <guid isPermaLink="true">https://www.asianetnews.com/india-news/worms-in-chocolate-children-ill-family-gets-55000-rupees-as-compensation-articleshow-r62qbev</guid>
            <pubDate>Mon, 22 Jun 2026 13:26:48 +0530</pubDate>
            <description><![CDATA[&lt;p&gt;പരാതിക്കാരൻ 10 വയസുകാരിയായ മകളുടെ പിറന്നാൾ ആഘോഷത്തിൽ അതിഥികളായി എത്തുന്ന കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി ആണ് 210 രൂപ വിലയുള്ള ചോക്ലേറ്റ് വാങ്ങിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jzywcmwmxshn5bhhq2sw7v22,imgname-c5-1752309322644.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നെല്ലൂർ: പത്ത് വയസുകാരിയുടെ പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ. കേടായ ചോക്ലേറ്റ് കഴിച്ച് പിറന്നാളുകാരിക്കും സുഹൃത്തുക്കൾക്കും ശാരീരിക അസ്വാസ്ഥ്യം നേരിട്ട് ചികിത്സ തേടണ്ടി വരികയായിരുന്നു ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തിയത്. ചോക്ലേറ്റ് കഴിച്ച് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് വീട്ടുകാർ പരാതി നൽകിയത്. നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് 55000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ചോക്ലേറ്റ് നിർമ്മാതാക്കൾക്കും റീട്ടെയിൽ വ്യാപാരിക്കുമാണ് കൺസ്യൂമർ കോടതി വൻ പിഴ ചുമത്തിയത്. പരാതിക്കാരൻ 10 വയസുകാരിയായ മകളുടെ പിറന്നാൾ ആഘോഷത്തിൽ അതിഥികളായി എത്തുന്ന കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി ആണ് 210 രൂപ വിലയുള്ള ചോക്ലേറ്റ് വാങ്ങിയത്.&lt;/p&gt;&lt;p&gt;ജന്മദിന പാർട്ടിക്ക് ശേഷം ചോക്ലേറ്റ് കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും തുടർന്ന് അവരെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകേണ്ടതായും വന്നു. കുട്ടികൾ കഴിച്ച ചോക്ലേറ്റ് പരിശോധിച്ചപ്പോഴാണ് അതിൽ പുഴുക്കൾ അടങ്ങിയിട്ടുണ്ടെന്ന വിവരം കുടുംബം തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ചോക്ലേറ്റ് നിർമ്മിച്ച കമ്പനിക്കെതിരെയും അത് വിറ്റ കടയുടമയ്ക്കെതിരെയും കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്ന നിലപാടാണ് നിർമ്മാതാക്കളും വ്യാപാരിയും സ്വീകരിച്ചത്. ചോക്ലേറ്റിന്റെ ഗുണനിലവാരം തെളിയിക്കുന്നതിനായി കൃത്യമായ ലാബ് പരിശോധനാ റിപ്പോർട്ടുകളോ ശാസ്ത്രീയ തെളിവുകളോ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ ഈ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു അവരുടെ പ്രധാന വാദം.&lt;/p&gt;&lt;p&gt;എന്നാൽ ഈ വാദങ്ങളെ കൺസ്യൂമർ കമ്മീഷൻ പൂർണ്ണമായും തള്ളി. ഉപഭോക്തൃ കോടതികളിലെ നടപടികൾ ലളിതവും സംക്ഷിപ്തവുമായ സ്വഭാവമുള്ളതാണെന്നും, സിവിൽ കോടതികളെപ്പോലെ എല്ലാ ഇപ്പോഴും കർശനമായ തെളിവുനിയമങ്ങൾക്ക് അനുസൃതമായി മാത്രം ഇതിനെ വിലയിരുത്താൻ കഴിയില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ലാബ് റിപ്പോർട്ട് ഇല്ലെങ്കിൽപ്പോലും, കുടുംബം കോടതിയിൽ സമർപ്പിച്ച ചോക്ലേറ്റിന്റെ വ്യക്തമായ ചിത്രങ്ങളും കുട്ടികളെ ചികിത്സിച്ച ഡോക്ടർമാരുടെ മെഡിക്കൽ രേഖകളും ആരോപണങ്ങളെ സാധൂകരിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ചോക്ലേറ്റിൽ പുഴുക്കൾ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണെന്നും ഇത് കുട്ടികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുണ്ടാക്കിയതായും കോടതി കണ്ടെത്തി. ഉപഭോക്താക്കൾക്ക് സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ആഹാരസാധനങ്ങൾ വിതരണം ചെയ്തത് സേവനത്തിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കിയ നെല്ലൂർ ഉപഭോക്തൃ കോടതി, പരാതിക്കാരനായ പിതാവിന് 55,000 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/worms-in-chocolate-children-ill-family-gets-55000-rupees-as-compensation-articleshow-r62qbev"/>
        </item>
        <item>
            <title><![CDATA[60 വർഷത്തെ പാരമ്പര്യം! എല്‍ജി ടിവി നിര്‍മ്മാണം നിര്‍ത്തുന്നു? വിശദീകരണവുമായി കമ്പനി രംഗത്ത്]]></title>
            <link>https://www.asianetnews.com/companies/lg-responds-to-rumors-of-stopping-tv-manufacturing-articleshow-su8ovus</link>
            <guid isPermaLink="true">https://www.asianetnews.com/companies/lg-responds-to-rumors-of-stopping-tv-manufacturing-articleshow-su8ovus</guid>
            <pubDate>Fri, 29 May 2026 16:31:14 +0530</pubDate>
            <description><![CDATA[&lt;p&gt;തങ്ങളുടെ ടിവി നിർമ്മാണ ബിസിനസ് വിൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ദക്ഷിണ കൊറിയൻ ടെക് ഭീമനായ എൽജി. ചൈനീസ് കമ്പനിയായ ഹൈസെൻസുമായി ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. ടിവി വിപണിയിലെ കടുത്ത മത്സരവും, മുൻപ് സ്മാർട്ട്ഫോൺ ബിസിനസ് അവസാനിപ്പിച്ചതുമാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണമായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jg3bdqyb87sv6pgqt1rj2246,imgname-untitled-design---2024-12-27t113151.606.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദക്ഷിണ കൊറിയന്&zwj; ടെക് ഭീമനായ എല്&zwj;ജി ഇലക്ട്രോണിക്സ്തങ്ങളുടെ ടിവി നിര്&zwj;മ്മാണ ബിസിനസ് വില്&zwj;ക്കാന്&zwj; ഒരുങ്ങുന്നുവെന്ന വാര്&zwj;ത്തകള്&zwj; നിഷേധിച്ച് കമ്പനി രംഗത്ത്. ഇത്തരം വാര്&zwj;ത്തകള്&zwj; തികച്ചും അടിസ്ഥാനരഹിതവും തെറ്റുമാണെന്ന് എല്&zwj;ജി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്&zwj; വ്യക്തമാക്കി. ചൈനീസ് ഇലക്ട്രോണിക്&zwnj;സ് വമ്പന്&zwj;മാരായ ഹൈസെന്&zwj;സിന് എല്&zwj;ജി തങ്ങളുടെ ടിവി ബിസിനസ് വില്&zwj;ക്കുന്നതിന് വേണ്ടി ചര്&zwj;ച്ചകള്&zwj; നടത്തിയെന്നായിരുന്നു ദക്ഷിണ കൊറിയന്&zwj; മാധ്യമമായ ഇബിഎന്&zwj; അടുത്തിടെ റിപ്പോര്&zwj;ട്ട് ചെയ്തത്. ഇതിനായി എല്&zwj;ജിയുടെ ഉന്നത ഉദ്യോഗസ്ഥര്&zwj; ബെയ്ജിംഗിലെത്തി ചര്&zwj;ച്ചകള്&zwj; നടത്തിയതായും റിപ്പോര്&zwj;ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. കഴിഞ്ഞ ആറു പതിറ്റാണ്ടോളമായി ടെലിവിഷന്&zwj; നിര്&zwj;മ്മാണ രംഗത്തുള്ള എല്&zwj;ജി, ലോകത്തിലെ ഏറ്റവും മികച്ച പ്രീമിയം ടിവി ബ്രാന്&zwj;ഡുകളിലൊന്നാണ്. ഈ ബിസിനസ് വില്&zwj;ക്കുകയാണെങ്കില്&zwj; അത് കമ്പനിയുടെ ചരിത്രത്തിലെ വലിയൊരു മാറ്റമായിരിക്കുമെന്ന് സാമ്പത്തിക ലോകം വിലയിരുത്തിയിരുന്നു. എന്നാല്&zwj; ഈ അഭ്യൂഹങ്ങളെയെല്ലാം എല്&zwj;ജി ഇപ്പോള്&zwj; പൂര്&zwj;ണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;ടിവി വിപണിയിലെ കടുത്ത മത്സരം&lt;/h2&gt;&lt;p&gt;ആഗോള ടെലിവിഷന്&zwj; വിപണിയില്&zwj; ചൈനീസ് കമ്പനികളുടെ വലിയ കടന്നുകയറ്റമാണ് ഇപ്പോള്&zwj; കാണുന്നത്. മാര്&zwj;ക്കറ്റ് റിസര്&zwj;ച്ച് ഏജന്&zwj;സിയായ ഒംഡിയയുടെ കണക്കുകള്&zwj; പ്രകാരം, കഴിഞ്ഞ വര്&zwj;ഷം ലോകത്ത് വിറ്റഴിക്കപ്പെട്ട ടിവികളില്&zwj; 14 ശതമാനവും ചൈനീസ് കമ്പനിയായ ടിസിഎല്ലിന്റേതായിരുന്നു. ഹൈസെന്&zwj;സിന്റെ വിഹിതം 12.5 ശതമാനമായിരുന്നു. ഇതേസമയം, 2024 മുതല്&zwj; ടിസിഎല്&zwj;, ഹൈസെന്&zwj;സ്, ഷവോമി എന്നീ ചൈനീസ് കമ്പനികളുടെ മൊത്തം വില്&zwj;പന എല്&zwj;ജി, സാംസങ് തുടങ്ങിയ വമ്പന്&zwj;മാരെ മറികടക്കുന്ന സാഹചര്യവുമുണ്ട്. ഈ കടുത്ത മത്സരമാണ് എല്&zwj;ജി ടിവി ബിസിനസ്സ് വില്&zwj;ക്കുന്നുവെന്ന വാര്&zwj;ത്തകള്&zwj;ക്ക് ആക്കം കൂട്ടിയത്.&lt;/p&gt;&lt;h3&gt;സ്മാര്&zwj;ട്ട്&zwnj;ഫോണ്&zwj; ബിസിനസ് പോലെ ആകുമോ?&lt;/h3&gt;&lt;p&gt;2021-ല്&zwj; കനത്ത നഷ്ടത്തെ തുടര്&zwj;ന്ന് എല്&zwj;ജി തങ്ങളുടെ സ്മാര്&zwj;ട്ട്&zwnj;ഫോണ്&zwj; നിര്&zwj;മ്മാണം പൂര്&zwj;ണ്ണമായും അവസാനിപ്പിച്ചിരുന്നു. ഇതിന് സമാനമായൊരു തീരുമാനം ടിവിയുടെ കാര്യത്തിലും കമ്പനി എടുക്കുമോ എന്നതായിരുന്നു പലരുടെയും സംശയം. സ്മാര്&zwj;ട്ട്&zwnj;ഫോണ്&zwj; ബിസിനസ് നിര്&zwj;ത്തിയ ശേഷം ഇലക്ട്രിക് വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്&zwj;, റോബോട്ടിക്&zwnj;സ്, സ്മാര്&zwj;ട്ട് ഹോം ടെക്&zwnj;നോളജി തുടങ്ങിയ പുതിയ മേഖലകളിലാണ് എല്&zwj;ജി ഇപ്പോള്&zwj; കൂടുതല്&zwj; ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/lg-responds-to-rumors-of-stopping-tv-manufacturing-articleshow-su8ovus"/>
        </item>
        <item>
            <title><![CDATA[പ്രീമിയം ബിയറുകള്‍ക്ക് പ്രിയമേറുന്നു; ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകളുടെ പ്രിയ ബിയർ ആയി 'ഹൈനകൻ']]></title>
            <link>https://www.asianetnews.com/companies/heineken-becomes-most-popular-premium-beer-in-india-as-demand-surges-articleshow-u9wa3pc</link>
            <guid isPermaLink="true">https://www.asianetnews.com/companies/heineken-becomes-most-popular-premium-beer-in-india-as-demand-surges-articleshow-u9wa3pc</guid>
            <pubDate>Sat, 25 Apr 2026 13:50:25 +0530</pubDate>
            <description><![CDATA[ആഗോള ബിയർ ഭീമനായ ഹൈനകന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ മികച്ച വരുമാന വളർച്ച. പ്രീമിയം ബിയറുകളുടെ, പ്രത്യേകിച്ച് കിംഗ്ഫിഷർ അൾട്രായുടെ, വിൽപ്പനയിലുണ്ടായ കുതിപ്പാണ് ഈ മുന്നേറ്റത്തിന് കാരണം. ആഗോളതലത്തിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ഇന്ത്യൻ വിപണിയിൽ കമ്പനി ശക്തമായ വളർച്ച രേഖപ്പെടുത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmj253jmx39zmv747k47gezt,imgname-beer-price-hike-in-india-1774427737684.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗോള ബിയര്&zwj; വിപണിയിലെ വമ്പന്മാരായ ഹൈനകന് ഇന്ത്യയില്&zwj; മികച്ച മുന്നേറ്റം. 2026 സാമ്പത്തിക വര്&zwj;ഷത്തിന്റെ ആദ്യ പാദത്തില്&zwj; ഇന്ത്യയിലെ വരുമാനത്തില്&zwj; വര്&zwj;ധന രേഖപ്പെടുത്തി. പ്രീമിയം വിഭാഗത്തിലുള്ള ബിയറുകളുടെ വില്&zwj;പനയിലുണ്ടായ കുതിപ്പാണ് ഇന്ത്യയില്&zwj; കമ്പനിക്ക് തുണയായത്. യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡില്&zwj; 61.5 ശതമാനത്തിലധികം ഓഹരിയുള്ള ഹൈനകന്, ഇന്ത്യ തങ്ങളുടെ സുസ്ഥിരമായ വിപണിയാണെന്ന് കമ്പനി വ്യക്തമാക്കി. മാര്&zwj;ച്ച് പാദത്തില്&zwj; ബിയര്&zwj; വില്&zwj;പനയില്&zwj; 5 ശതമാനത്തിനടുത്താണ് വളര്&zwj;ച്ച രേഖപ്പെടുത്തിയത്.&lt;/p&gt;&lt;h2&gt;കിംഗ്ഫിഷര്&zwj; അള്&zwj;ട്രായുടെ കുതിപ്പ്&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ പ്രീമിയം ബിയര്&zwj; വിപണിയില്&zwj; 15 ശതമാനത്തോളം വളര്&zwj;ച്ചയുണ്ടായി. ഈ വിഭാഗത്തില്&zwj; 'കിംഗ്ഫിഷര്&zwj; അള്&zwj;ട്രാ' ആണ് വിപണി നയിക്കുന്നത്. പ്രീമിയം ബിയറുകള്&zwj;ക്ക് പുറമെ സാധാരണ ബിയര്&zwj; വിപണിയിലും സ്വാധീനം ഉറപ്പിക്കാന്&zwj; കമ്പനി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കയ്പ്പ് കുറഞ്ഞ 'കിംഗ്ഫിഷര്&zwj; സ്മൂത്ത്' എന്ന പുതിയ ബിയറും കമ്പനി വിപണിയിലിറക്കിയിരുന്നു.&lt;/p&gt;&lt;h3&gt;ആഗോളതലത്തില്&zwj; വെല്ലുവിളികള്&zwj;&lt;/h3&gt;&lt;p&gt;ഇന്ത്യയില്&zwj; നേട്ടമുണ്ടാക്കിയെങ്കിലും ആഗോളതലത്തില്&zwj; വര്&zwj;ധിച്ചുവരുന്ന ഇന്ധന- ഊര്&zwj;ജ്ജ വിലയും പണപ്പെരുപ്പവും കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്&zwj; വിപണിയെ ബാധിച്ചേക്കാമെന്ന് വിരമിക്കുന്ന സി.ഇ.ഒ ഡോള്&zwj;ഫ് വാന്&zwj; ഡെന്&zwj; ബ്രിങ്ക് പറഞ്ഞു. വിദേശ നാണയ വിനിമയ നിരക്കിലെ മാറ്റങ്ങള്&zwj;, പ്രത്യേകിച്ച് ഇന്ത്യന്&zwj; രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കമ്പനിയുടെ മൊത്തം വരുമാനത്തെ ബാധിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രതീക്ഷ കൈവിടാതെ കമ്പനി&lt;/strong&gt;&lt;/p&gt;&lt;p&gt;ആഗോളതലത്തില്&zwj; ആദ്യ പാദത്തില്&zwj; 6.7 ബില്യണ്&zwj; യൂറോയാണ് ഹൈനകന്റെ വരുമാനം. ഇത് മുന്&zwj; വര്&zwj;ഷത്തെ അപേക്ഷിച്ച് 2.8 ശതമാനം കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധികള്&zwj;ക്കിടയിലും ഈ വര്&zwj;ഷം 2 മുതല്&zwj; 6 ശതമാനം വരെ പ്രവര്&zwj;ത്തന ലാഭം കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. നിലവില്&zwj; കിംഗ്ഫിഷര്&zwj;, ഹൈനകന്&zwj; എന്നിവയ്ക്ക് പുറമെ കല്യാണി ബ്ലാക്ക് ലേബല്&zwj;, ബുള്ളറ്റ്, മഹാരാജ പ്രീമിയം, താജ്മഹല്&zwj;, അമസ്റ്റല്&zwj;, സോള്&zwj; തുടങ്ങിയ പ്രമുഖ ബ്രാന്&zwj;ഡുകളാണ് യുണൈറ്റഡ് ബ്രൂവറീസ് ഇന്ത്യയില്&zwj; വില്&zwj;ക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/heineken-becomes-most-popular-premium-beer-in-india-as-demand-surges-articleshow-u9wa3pc"/>
        </item>
        <item>
            <title><![CDATA[1888 ൽ കൊൽക്കത്തയിൽ വന്നിറങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത് സോപ്പ് കട്ടകൾ,  'മേഡ് ഇൻ ഇംഗ്ലണ്ട് ബൈ ലിവർ ബ്രദേഴ്സ്; എച്ച് യൂ എല്ലിന്റെ വിജയ ഗാഥ]]></title>
            <link>https://www.asianetnews.com/companies/how-hindustan-unilever-rules-indian-households-detailed-story-articleshow-wiwr34b</link>
            <guid isPermaLink="true">https://www.asianetnews.com/companies/how-hindustan-unilever-rules-indian-households-detailed-story-articleshow-wiwr34b</guid>
            <pubDate>Wed, 24 Jun 2026 11:31:42 +0530</pubDate>
            <description><![CDATA[&lt;p&gt;ബ്രിട്ടീഷ്-ഡച്ച് ബഹുരാഷ്ട്ര കമ്പനിയായ യൂണിലിവറിന്റെ ഇന്ത്യൻ ഉപകമ്പനിയാണ് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (HUL). ഇന്ത്യയിലെ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (FMCG) വിപണിയുടെ സിംഹഭാഗവും കയ്യാളുന്ന ഈ കമ്പനിയുടെ ഉൽപ്പന്നങ്ങൾ മിക്ക ഇന്ത്യൻ വീടുകളിലെയും നിത്യജീവിതത്തിന്റെ ഭാഗമാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvw3g2zwbqsj3crmabw61cg1,imgname-washing-bar-soap-1782280883196.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാവിലെ എഴുന്നേറ്റ് പല്ല് തേക്കാൻ എടുക്കുന്ന പേസ്റ്റ് മുതൽ രാത്രി കിടക്കാൻ നേരം ചുണ്ടിൽ പുരട്ടുന്ന വാസ്ലിൻ വരെ ഒന്ന് ചുറ്റും കണ്ണോടിച്ചു നോക്കാം... മിക്കവരുടെയും വീട്ടിലെ ബാത്റൂമിലും അടുക്കളയിലും ഉള്ള പകുതിയിലധികം സാധനങ്ങളും ഒരൊറ്റ കമ്പനിയുടേതായിരിക്കും. 'ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്' അഥവാ എച്ച്.യു.എൽ (HUL) ന്റേത്. ഇന്ത്യൻ കമ്പനിയെന്ന് പേരിലുണ്ടെങ്കിലും ശരിക്കും ഇത് ബ്രിട്ടീഷ്- ഡച്ച് ബഹുരാഷ്ട്ര കമ്പനിയായ 'യൂണിലിവറിന്റെ' (Unilever) ഇന്ത്യൻ ഉപകമ്പനിയാണ്. ഇന്ത്യയിലെ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (FMCG) മാർക്കറ്റിന്റെ സിംഹഭാഗവും അടക്കിവാഴുന്നത് ഈ ഭീമൻ കമ്പനിയാണ്. എന്നാൽ യുണീലിവറിന്റെ ഇന്ത്യയിലുള്ള വള&zwj;&zwnj;ർച്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്.&lt;/p&gt;&lt;h2&gt;കപ്പൽ കയറി വന്ന 'സൺലൈറ്റ്'&lt;/h2&gt;&lt;p&gt;1888-ൽ കൊൽക്കത്ത തുറമുഖത്ത് വന്നിറങ്ങിയ ചില പെട്ടികളിൽ നിന്നാണ് ഈ കഥയുടെ തുടക്കം. 'മേഡ് ഇൻ ഇംഗ്ലണ്ട് ബൈ ലിവർ ബ്രദേഴ്സ്' എന്ന് രേഖപ്പെടുത്തിയ 'സൺലൈറ്റ്' (Sunlight) സോപ്പുകളായിരുന്നു ആ പെട്ടികളിൽ. ഇന്ത്യക്കാർക്ക് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ലിവർ ബ്രദേഴ്സ് ഇവിടെ കാലുറപ്പിച്ചത്.&lt;/p&gt;&lt;p&gt;പിന്നീട് 1895-ൽ ലൈഫ്ബോയും, തൊട്ടുപിന്നാലെ ലക്സും, പിയേഴ്സും ഇന്ത്യൻ വിപണിയിലെത്തി. 1931-ൽ കമ്പനി ഇന്ത്യയിൽ തങ്ങളുടെ ആദ്യ സബ്സിഡിയറി ആരംഭിച്ചു. 1956-ൽ വിവിധ അനുബന്ധ കമ്പനികളെ ലയിപ്പിച്ചുകൊണ്ട് 'ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ്' രൂപീകരിച്ചു. പിന്നീട് 2007-ലാണ് ഇത് ഇന്നത്തെ 'ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്' (HUL) ആയി മാറുന്നത്.&lt;/p&gt;&lt;h3&gt;വിപണിയിലെ കുത്തക&lt;/h3&gt;&lt;p&gt;നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല പ്രമുഖ ബ്രാൻഡുകളും പരസ്പരം മത്സരിക്കുന്നവയാണെന്ന് തോന്നാമെങ്കിലും കാശ് ഒടുവിൽ പോകുന്നത് എച്ച്.യു.എല്ലിന്റെ പോക്കറ്റിലേക്കാണ്. കമ്പനിയുടെ പ്രധാന ബ്രാൻഡുകൾ നോക്കാം. നമ്മുടെ വ്യക്തിശുചിത്വ പരിപാലന രംഗത്ത് HUL-ന് പകരക്കാരില്ലെന്ന് തന്നെ പറയാം.&lt;/p&gt;&lt;h3&gt;പേഴ്സണൽ കെയറും ആരോഗ്യവും&amp;nbsp;&lt;/h3&gt;&lt;p&gt;&lt;strong&gt;ടൂത്ത്പേസ്റ്റുകൾ: &lt;/strong&gt;പരസ്പരം മത്സരിക്കുന്ന ക്ലോസ് അപ്പ് (Closeup), പെപ്സോഡന്റ് (Pepsodent) എന്നിവ എച്ച് യു എല്ലിന്റെ തന്നെ രണ്ട് ബ്രാന്റുകളാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സോപ്പുകൾ:&lt;/strong&gt; സാധാരണക്കാരുടെ ലൈഫ്ബോയ് (Lifebuoy), സുഗന്ധ സോപ്പായ ലക്സ് (Lux), ഹമാം (Hamam), പ്രീമിയം ബ്രാൻഡുകളായ ഡവ് (Dove), പിയേഴ്സ് (Pears) എന്നിവയെല്ലാം ഇവരുടേതാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഹെയർ കെയർ:&lt;/strong&gt; ക്ലിനിക് പ്ലസ് (Clinic Plus), സൺസിൽക്ക് (Sunsilk) ഷാംപൂകൾ വഴി ഇന്ത്യയിലെ പകുതിയിലധികം വീടുകളിലെയും മുടിയുടെ സംരക്ഷണം ഇവരുടെ കൈകളിലാണ്.&lt;/p&gt;&lt;h3&gt;&amp;nbsp;ഡിറ്റ&zwj;ർജന്റ്&lt;/h3&gt;&lt;p&gt;&lt;strong&gt;ഡിറ്റർജന്റുകൾ: &lt;/strong&gt;പ്രീമിയം നിലവാരമുള്ള സർഫ് എക്സൽ (Surf Excel), ഇടത്തരക്കാർക്കായുള്ള റിൻ (Rin), കുറഞ്ഞ വിലയ്ക്കുള്ള വീൽ (Wheel) എന്നിവയിലൂടെ എല്ലാ തട്ടുകളിലുമുള്ള ഉപഭോക്താക്കളെയും കമ്പനി കയ്യിലെടുക്കുന്നു.&lt;/p&gt;&lt;h3&gt;അടുക്കളയിലെ രുചിക്കൂട്ടുകൾ&amp;nbsp;&lt;/h3&gt;&lt;p&gt;അടുക്കളയിലെ ചായക്കപ്പ് മുതൽ കുട്ടികളുടെ ഹെൽത്ത് ഡ്രിങ്ക് വരെ HUL ന്റെ ബ്രാന്റുകളാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ചായയും കാപ്പിയും: &lt;/strong&gt;ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ചായ ബ്രാൻഡുകളായ ബ്രൂക്ക് ബോണ്ട് (റെഡ് ലേബൽ, താജ് മഹൽ, ടാസ), ലിപ്റ്റൻ ഗ്രീൻ ടീ, ഒപ്പം പ്രമുഖ കോഫി ബ്രാൻഡായ ബ്രൂ എന്നിവ എടുത്തുപറയേണ്ടവയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഭക്ഷണസാധനങ്ങൾ:&lt;/strong&gt; കുട്ടികളുടെ പ്രിയപ്പെട്ട കിസാൻ ജാം, സോസ് എന്നിവ എച്ച്യുഎല്ലിന്റേതാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഹെൽത്ത് ഡ്രിങ്ക്സ്:&lt;/strong&gt; അടുത്ത കാലത്ത് ഗ്ലാക്സോ സ്മിത്ക്ലൈൻ (GSK) കമ്പനിയിൽ നിന്നും എച്ച്.യു.എൽ സ്വന്തമാക്കിയ ഹോർലിക്സ്, ബൂസ്റ്റ് എന്നിവ വിപണിയിൽ വൻ മുന്നേറ്റമാണ് ഉണ്ടാക്കുന്നത്.&lt;/p&gt;&lt;h3&gt;സൗന്ദര്യവർദ്ധക വസ്തുക്കൾ&amp;nbsp;&lt;/h3&gt;&lt;p&gt;ചർമ്മ സംരക്ഷണത്തിനായി വാസ്ലിൻ, ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം കോസ്മെറ്റിക്സ് ബ്രാൻഡായ ലാക്മെ (Lakme) എന്നിവയും HUL-ന്റെ വജ്രായുധങ്ങളാണ്. ടാറ്റയിൽ നിന്നുമാണ് ലാക്മെ പൂർണമായി എച്ച്.യു.എൽ വാങ്ങിയത്.&lt;/p&gt;&lt;h3&gt;എച്ച് യു എല്ലിന്റെ വിജയരഹസ്യം&lt;/h3&gt;&lt;p&gt;&lt;strong&gt;വിപണിയിലെ സാന്നിധ്യം:&lt;/strong&gt; ഇന്ത്യയിലെ 10-ൽ 9 വീടുകളിലും ദിവസവും എച്ച്.യു.എല്ലിന്റെ ഒരു ഉൽപ്പന്നമെങ്കിലും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.&lt;/p&gt;&lt;p&gt;&lt;strong&gt;എല്ലാ വിഭാഗക്കാർക്കും ഉൽപ്പന്നങ്ങൾ: &lt;/strong&gt;പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും ബഡ്ജറ്റിന് ഇണങ്ങുന്ന ഉൽപ്പന്നങ്ങൾ ഇവരുടെ പോർട്ട്ഫോളിയോയിലുണ്ട്. (ഉദാഹരണത്തിന്: 1 രൂപയുടെ ക്ലിനിക് പ്ലസ് സാഷെ മുതൽ 300 രൂപയുടെ ഡവ് ഷാംപൂ വരെ).&lt;/p&gt;&lt;p&gt;&lt;strong&gt;ശക്തമായ വിതരണ ശൃംഖല (Distribution Network): &lt;/strong&gt;ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെ ചെറിയ പെട്ടിക്കടകളിൽ പോലും തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയുന്ന അതിശക്തമായ വിതരണ ശൃംഖലയാണ് കമ്പനിയുടെ ഏറ്റവും വലിയ കരുത്ത്.&lt;/p&gt;&lt;p&gt;ചുരുക്കത്തിൽ, നമ്മൾ ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെയുള്ള ജീവിതചര്യകളെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളിലൂടെ സ്വാധീനിക്കാൻ കഴിഞ്ഞു എന്നതാണ് ഹിന്ദുസ്ഥാൻ യൂണിലിവറിനെ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് വിജയഗാഥകളിൽ ഒന്നാക്കി മാറ്റുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/how-hindustan-unilever-rules-indian-households-detailed-story-articleshow-wiwr34b"/>
        </item>
    </channel>
</rss>
