<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 04 Aug 2026 13:20:12 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/companies" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ആഗോള തലത്തിൽ മാന്ദ്യ പ്രതീതി, കുലുങ്ങാതെ ഇന്ത്യ; രാജ്യത്തേക്കെത്തുന്നത് 5000ൽ അധികം തൊഴിവലവസരങ്ങൾ, വന്‍കിട വിദേശ നിക്ഷേപങ്ങള്‍]]></title>
            <link>https://www.asianetnews.com/companies/global-companies-investing-crores-in-india-manufacturing-it-pepsico-loreal-halyeon-articleshow-3wowrld</link>
            <guid isPermaLink="true">https://www.asianetnews.com/companies/global-companies-investing-crores-in-india-manufacturing-it-pepsico-loreal-halyeon-articleshow-3wowrld</guid>
            <pubDate>Thu, 02 Jul 2026 14:25:24 +0530</pubDate>
            <description><![CDATA[ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യയുടെ ഉപഭോക്തൃ വിപണിയിലേക്ക് വൻകിട വിദേശ നിക്ഷേപങ്ങൾ ഒഴുകിയെത്തുന്നു. പെപ്&zwnj;സികോ, ഹാലിയോൺ, ലോറിയൽ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ പുതിയ നിർമ്മാണ പ്ലാന്റുകളും ടെക് ഹബ്ബുകളും സ്ഥാപിക്കുന്നതിലൂടെ രാജ്യത്ത് അയ്യായിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwh0j6rqv5b4ddxx43j92c6d,imgname-image-1782982449943.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയുടെ ഉപഭോക്തൃ വിപണിയിലേക്ക് വീണ്ടും വന്&zwj;കിട വിദേശ നിക്ഷേപങ്ങള്&zwj; ഒഴുകുന്നു. ആഗോളതലത്തില്&zwj; പല രാജ്യങ്ങളിലും പ്രതിസന്ധി തുടരുമ്പോഴും, ഇന്ത്യയെ മികച്ച നിക്ഷേപ കേന്ദ്രമായാണ് വന്&zwj;കിട കമ്പനികള്&zwj; കാണുന്നത്. ഇതിന്റെ ഭാഗമായി തങ്ങളുടെ നിര്&zwj;മ്മാണ പ്ലാന്റുകളും മറ്റും ഇന്ത്യയില്&zwj; വിപുലീകരിക്കാനൊരുങ്ങുകയാണ് പല ബഹുരാഷ്ട്ര കമ്പനികളും. വരും വര്&zwj;ഷങ്ങളില്&zwj; ഇന്ത്യയില്&zwj; അയ്യായിരത്തോളം പുതിയ തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക.&lt;/p&gt;&lt;p&gt;ഭക്ഷണം, പാനീയങ്ങള്&zwj;, ആരോഗ്യമേഖല, ഉപഭോക്തൃ ഉല്&zwj;പ്പന്നങ്ങള്&zwj; തുടങ്ങിയ മേഖലകളിലെ വമ്പന്മാരെല്ലാം ഇന്ത്യയില്&zwj; എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, ഡിജിറ്റല്&zwj;, കോര്&zwj;പ്പറേറ്റ് തസ്തികകളിലേക്ക് നിയമനം വര്&zwj;ദ്ധിപ്പിക്കുകയാണ്.&lt;/p&gt;&lt;h2&gt;കോടികളുടെ നിക്ഷേപവുമായി വമ്പന്&zwj; കമ്പനികള്&zwj;&lt;/h2&gt;&lt;p&gt;&lt;strong&gt;പെപ്&zwnj;സികോ&lt;/strong&gt;&lt;/p&gt;&lt;p&gt;മധ്യപ്രദേശിലെ ഉജ്ജയിനില്&zwj; പാനീയങ്ങളുടെ ഫ്&zwnj;ലേവര്&zwj; നിര്&zwj;മ്മിക്കുന്നതിനായി 1,266 കോടി രൂപയുടെ പുതിയ പ്ലാന്റാണ് പെപ്&zwnj;സികോ ഒരുക്കുന്നത്. ഇന്ത്യയിലെ കമ്പനിയുടെ രണ്ടാമത്തെയും ലോകത്തെ ഒമ്പതാമത്തെയും ഫ്&zwnj;ലേവര്&zwj; നിര്&zwj;മ്മാണ കേന്ദ്രമാണിത്. ഇതുവഴി 500 പേര്&zwj;ക്ക് നേരിട്ട് തൊഴില്&zwj; ലഭിക്കും. ആഗോളതലത്തില്&zwj; തങ്ങള്&zwj;ക്ക് ഏറ്റവും തന്ത്രപ്രധാനമായ വിപണിയാണ് ഇന്ത്യയെന്ന് പെപ്&zwnj;സികോ ഇന്റര്&zwj;നാഷണല്&zwj; ബിവറേജസ് സിഇഒ യൂജിന്&zwj; വില്ലെംസെന്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;strong&gt;ഹാലിയോണ്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;സെന്&zwj;സൊഡൈന്&zwj; ടൂത്ത് പേസ്റ്റ്, സെന്&zwj;ട്രം സപ്ലിമെന്റ് എന്നിവയുടെ നിര്&zwj;മ്മാതാക്കളായ ഹാലിയോണ്&zwj; (നേരത്തെ ജിഎസ്&zwnj;കെ കണ്&zwj;സ്യൂമര്&zwj; ഹെല്&zwj;ത്ത്കെയര്&zwj;) മധ്യപ്രദേശില്&zwj; 2,000 കോടി രൂപയുടെ പുതിയ ഉത്പാദന യൂണിറ്റ് തുടങ്ങുന്നു. 500 നേരിട്ടുള്ള തൊഴിലവസരങ്ങള്&zwj;ക്കും പുറമെ പരോക്ഷമായ നിരവധി തൊഴിലവസരങ്ങളും ഇതുവഴി ഉണ്ടാകും. പ്രാദേശിക പ്രതിഭകളെയും നൈപുണ്യ വികസനത്തെയും ലക്ഷ്യമിട്ടാണ് ഈ പ്ലാന്റ് ഒരുക്കുന്നതെന്ന് കമ്പനിയുടെ ഇന്ത്യ സിഇഒ കേദാര്&zwj; ലേലെ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;കാരിയര്&zwj; ഗ്ലോബല്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്&zwj; 100 ദശലക്ഷം ഡോളര്&zwj; (ഏകദേശം 830 കോടി രൂപ) മുതല്&zwj; മുടക്കില്&zwj; പുതിയ നിര്&zwj;മ്മാണ പ്ലാന്റ് ഒരുക്കുകയാണ് കാരിയര്&zwj; ഗ്ലോബല്&zwj;. ഇവിടെ 1,500 ജീവനക്കാരെയാണ് കമ്പനി പുതുതായി എടുക്കുന്നത്. അടുത്ത നാല് വര്&zwj;ഷത്തിനുള്ളില്&zwj; ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം 5,000-ല്&zwj; നിന്ന് 6,500 ആയി ഉയര്&zwj;ത്തുമെന്ന് സിഇഒ ഡേവിഡ് ഗിറ്റ്ലിന്&zwj; അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ഡാബര്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;തമിഴ്നാട്ടില്&zwj; 400 കോടി രൂപയുടെ പുതിയ പ്ലാന്റ് ഡാബര്&zwj; ആരംഭിക്കുന്നു. ഇതില്&zwj; 250 പേര്&zwj;ക്ക് നേരിട്ട് ജോലി ലഭിക്കും. ഇതിനായുള്ള മൂന്നിലൊന്ന് നിക്ഷേപവും ഇതിനകം നടത്തിക്കഴിഞ്ഞതായി ഡാബര്&zwj; സിഇഒ മോഹിത് മല്&zwj;ഹോത്ര വ്യക്തമാക്കി.&lt;/p&gt;&lt;h3&gt;ഐടി രംഗത്തും വന്&zwj; കുതിപ്പ്&lt;/h3&gt;&lt;p&gt;നിര്&zwj;മ്മാണ പ്ലാന്റുകള്&zwj;ക്ക് പുറമെ, ആഗോള കമ്പനികളുടെ സാങ്കേതിക കേന്ദ്രങ്ങളായ ഗ്ലോബല്&zwj; കാപ്പബിലിറ്റി സെന്ററുകളിലേക്കും ഇന്ത്യയില്&zwj; വലിയ നിക്ഷേപമെത്തുന്നുണ്ട്. മക്&zwnj;ഡൊണാള്&zwj;ഡ്&zwnj;സ്, ലോറിയല്&zwj; തുടങ്ങിയ കമ്പനികള്&zwj; തങ്ങളുടെ പുതിയ ജിസിസികളിലേക്ക് നിയമനം ആരംഭിച്ചു കഴിഞ്ഞു. കാള്&zwj;സ്ബര്&zwj;ഗ്, ഡാബര്&zwj; തുടങ്ങിയവരും തങ്ങളുടെ ഡിജിറ്റല്&zwj; പ്രവര്&zwj;ത്തനങ്ങള്&zwj; വിപുലീകരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ലോറിയല്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഹൈദരാബാദില്&zwj; കമ്പനിയുടെ ആദ്യത്തെ ഗ്ലോബല്&zwj; ടെക്&zwnj;നോളജി ഹബ് ഒരുങ്ങുകയാണ്. 3,500 കോടി രൂപയുടെ വന്&zwj; നിക്ഷേപമാണ് ഇതിനായി നടത്തുന്നത്. 2030-ഓടെ 2,000 പേര്&zwj;ക്ക് ഇവിടെ തൊഴില്&zwj; ലഭിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;കാള്&zwj;സ്ബര്&zwj;ഗ്&lt;/strong&gt;&lt;/p&gt;&lt;p&gt;ഹരിയാനയിലെ ഗുരുഗ്രാമില്&zwj; ആരംഭിക്കുന്ന പുതിയ ഐടി ജിസിസിയിലേക്ക് ആദ്യഘട്ടത്തില്&zwj; 300 ഐടി പ്രൊഫഷണലുകളെയാണ് കാള്&zwj;സ്ബര്&zwj;ഗ് ഗ്രൂപ്പ് നിയമിക്കുന്നത്. തങ്ങളുടെ ഡിജിറ്റല്&zwj; മാറ്റങ്ങള്&zwj;ക്ക് ഈ കേന്ദ്രം കരുത്തേകുമെന്ന് സിഐഒ എസ്തര്&zwj; വു പറഞ്ഞു.&lt;/p&gt;&lt;h3&gt;കരുത്തായി ഇന്ത്യയുടെ ആഭ്യന്തര വിപണി&lt;/h3&gt;&lt;p&gt;ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങള്&zwj; നിലനില്&zwj;ക്കുമ്പോഴും ഇന്ത്യയിലെ ശക്തമായ ആഭ്യന്തര വിപണിയാണ് വന്&zwj;കിട കമ്പനികളെ ഇവിടേക്ക് ആകര്&zwj;ഷിക്കുന്നത്. ഇന്ത്യയില്&zwj; ആരംഭിക്കുന്ന പല പ്ലാന്റുകളും ഇന്ത്യക്കാര്&zwj;ക്ക് മാത്രമല്ല, വിദേശ വിപണികളിലേക്കുള്ള കയറ്റുമതി കൂടി ലക്ഷ്യമിട്ടുള്ളതാണ്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/global-companies-investing-crores-in-india-manufacturing-it-pepsico-loreal-halyeon-articleshow-3wowrld"/>
        </item>
        <item>
            <title><![CDATA[യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിൽ, പണി കിട്ടിയത് ഇന്ത്യയിലെ 'ഡയറ്റ് കോക്ക്' പ്രേമികൾക്ക്! അലുമിനിയം ക്യാനുകൾ കിട്ടാനില്ല]]></title>
            <link>https://www.asianetnews.com/companies/middle-east-war-causes-diet-coke-shortage-and-price-hike-in-india-articleshow-6ubprg0</link>
            <guid isPermaLink="true">https://www.asianetnews.com/companies/middle-east-war-causes-diet-coke-shortage-and-price-hike-in-india-articleshow-6ubprg0</guid>
            <pubDate>Sat, 25 Jul 2026 14:03:10 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുത്തിയതോടെ ഇന്ത്യയിൽ ഡയറ്റ് കോക്കിന് കടുത്ത ക്ഷാമം. അലുമിനിയം ക്യാനുകളുടെ വിതരണം നിലച്ചതോടെ കൊക്കകോള വില 10 ശതമാനത്തിലധികം വർദ്ധിപ്പിക്കുകയും വലിയ ക്യാനുകളിൽ ഉൽപ്പന്നം വിപണിയിലെത്തിക്കുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpwpw4sse8en4n59q23rt1z7,imgname-diet-coke-1776932492089.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കയും ഇസ്രായേലും ഇറാനില്&zwj; നടത്തുന്ന യുദ്ധം ഇന്ത്യയിലെ ഡയറ്റ് കോക്ക് പ്രേമികള്&zwj;ക്ക് പണിയായിരിക്കുകയാണ്. അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടതോടെ രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്&zwj; കടുത്ത ക്ഷാമമാണ് നേരിടുന്നത്. മാത്രമല്ല, വിലയും കുത്തനെ ഉയര്&zwj;ന്നു. താല്&zwj;ക്കാലിക വെടിനിര്&zwj;ത്തല്&zwj; കരാര്&zwj; തകര്&zwj;ന്നതോടെ, ഹോര്&zwj;മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പല്&zwj; ഗതാഗതം ഏതാണ്ട് പൂര്&zwj;ണമായും നിലച്ചു. ഇന്ത്യയിലേക്ക് അലുമിനിയം ക്യാനുകളും അവ നിര്&zwj;മ്മിക്കാനുള്ള അസംസ്&zwnj;കൃത വസ്തുക്കളും പ്രധാനമായും എത്തിച്ചിരുന്നത് ഈ നിര്&zwj;ണായക പാത വഴിയായിരുന്നു. ഈ പ്രതിസന്ധി മറ്റ് കടല്&zwj; മാര്&zwj;ഗങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയുമുണ്ട്.&lt;/p&gt;&lt;h2&gt;ക്യാന്&zwj; വലുതായി, വില 10 ശതമാനത്തിലേറെ കൂടി!&lt;/h2&gt;&lt;p&gt;വിതരണ ശൃംഖല താറുമാറായതോടെ ഇന്ത്യയില്&zwj; ഡയറ്റ് കോക്കിന്റെ വിലയില്&zwj; കൊക്കകോള 10 ശതമാനത്തിലധികം വര്&zwj;ധനവാണ് വരുത്തിയിരിക്കുന്നത്. അലുമിനിയം ക്യാനുകള്&zwj;ക്ക് ക്ഷാമം നേരിട്ടതോടെ തെക്കുകിഴക്കന്&zwj; ഏഷ്യയില്&zwj; നിന്ന് വിലകൂടിയതും വലുതുമായ ക്യാനുകള്&zwj; ഇറക്കുമതി ചെയ്യാന്&zwj; കമ്പനി നിര്&zwj;ബന്ധിതരായി.&lt;/p&gt;&lt;p&gt;ഇന്ത്യയില്&zwj; ഡയറ്റ് കോക്കിന്റെ ഏറ്റവും ജനപ്രിയമായ 300 മില്ലിലിറ്റര്&zwj; ക്യാനുകള്&zwj;ക്ക് 40 രൂപയായിരുന്നു വില. എന്നാല്&zwj; ചെറിയ ക്യാനുകള്&zwj; കിട്ടാനില്ലാത്തതിനാല്&zwj;, ഉയര്&zwj;ന്ന ചിലവ് നികത്താന്&zwj; ഇപ്പോള്&zwj; 50 രൂപ വിലയുള്ള 330 മില്ലിലിറ്റര്&zwj; ക്യാനുകളാണ് കമ്പനി വിപണിയില്&zwj; ഇറക്കിയിരിക്കുന്നത്. ഓരോ മില്ലിലിറ്ററും കണക്കാക്കുമ്പോള്&zwj; ഇത് 13.6 ശതമാനം വിലവര്&zwj;ധനവാണ്. ഈ വില മാറ്റങ്ങളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;ക്ഷാമം രൂക്ഷമായതോടെ കൊക്കകോളയുടെ ഇന്ത്യയിലെ ഒരു ബോട്ടിലിംഗ് കമ്പനി പരിമിതമായ കാലത്തേക്ക് 200 മില്ലിലിറ്ററിന്റെ ചെറിയ ഗ്ലാസ് കുപ്പികളിലും ഡയറ്റ് കോക്ക് വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാല്&zwj; ക്യാനുകളെക്കാള്&zwj; വളരെ ഉയര്&zwj;ന്ന വിലയാണ് ഈ കുപ്പികള്&zwj;ക്ക് ഈടാക്കുന്നത്.&lt;/p&gt;&lt;h2&gt;ഡയറ്റ് കോക്കിനെ മാത്രം ബാധിച്ചതെന്തുകൊണ്ട്?&lt;/h2&gt;&lt;p&gt;കൊക്കകോളയ്ക്കും പെപ്&zwnj;സിക്കും വലിയ വളര്&zwj;ച്ചയുള്ള വിപണിയാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളില്&zwj; നിന്ന് വ്യത്യസ്തമായി ഇന്ത്യയില്&zwj; ഡയറ്റ് കോക്ക് കൂടുതലായും അലുമിനിയം ക്യാനുകളിലാണ് വില്&zwj;ക്കുന്നത്. ഇതാണ് ക്ഷാമം ഡയറ്റ് കോക്കിനെ മാത്രം ഇത്രത്തോളം ബാധിക്കാന്&zwj; കാരണം. എന്നാല്&zwj; കൊക്കകോളയുടെ തന്നെ കലോറി ഇല്ലാത്ത 'കോക്ക് സീറോ' ക്യാനുകള്&zwj;ക്ക് പുറമെ പ്ലാസ്റ്റിക് കുപ്പികളിലും ലഭ്യമായതിനാല്&zwj; അവയുടെ വിതരണത്തിന് യാതൊരു ഭീഷണിയുമില്ല.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/middle-east-war-causes-diet-coke-shortage-and-price-hike-in-india-articleshow-6ubprg0"/>
        </item>
        <item>
            <title><![CDATA[വിലയുദ്ധത്തിനില്ല, ലക്ഷ്യം ഗുണനിലവാരം; അമേരിക്കയെ പിന്തള്ളി ഇന്ത്യ സോണിയുടെ ഏറ്റവും വലിയ ടിവി വിപണിയാകും]]></title>
            <link>https://www.asianetnews.com/companies/sony-tv-price-war-china-korea-competitors-india-bravia-plans-articleshow-7v27c6t</link>
            <guid isPermaLink="true">https://www.asianetnews.com/companies/sony-tv-price-war-china-korea-competitors-india-bravia-plans-articleshow-7v27c6t</guid>
            <pubDate>Tue, 04 Aug 2026 13:20:09 +0530</pubDate>
            <description><![CDATA[&lt;p&gt;ദക്ഷിണ കൊറിയന്&zwj;, ചൈനീസ് ടിവി ബ്രാൻഡുകളുടെ വില കുറഞ്ഞ മത്സരത്തിൽ നിന്നും മാറി, മികച്ച സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സോണി. പ്രീമിയം ടിവി വിഭാഗത്തിൽ ശ്രദ്ധയൂന്നുന്ന സോണി, അടുത്ത 5-10 വർഷത്തിനുള്ളിൽ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ 'ബ്രാവിയ' വിപണിയാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5zdm4srv7a3fcmapm6j2qat,imgname-2-1758769845048.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദക്ഷിണ കൊറിയന്&zwj;, ചൈനീസ് ടിവി നിര്&zwj;മ്മാതാക്കള്&zwj; ഉല്&zwj;പ്പന്നങ്ങളുടെ വില കുറച്ച് നടത്തുന്ന മത്സരത്തില്&zwj; പങ്കുചേരാതെ സോണി. പകരം മികച്ച സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളെ ആകര്&zwj;ഷിക്കാനാണ് ജാപ്പനീസ് ഇലക്ട്രോണിക്&zwnj;സ് ഭീമന്മാരായ സോണിയുടെ തീരുമാനം. ആഗോള ടിവി വിപണിയില്&zwj; വില ഇടിയുകയും ഘടകങ്ങളുടെ നിര്&zwj;മ്മാണച്ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സോണി തങ്ങളുടെ പുതിയ നയം വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;അടുത്ത അഞ്ച് മുതല്&zwj; പത്ത് വര്&zwj;ഷത്തിനുള്ളില്&zwj; അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും വലിയ 'ബ്രാവിയ' ടിവി വിപണിയായി മാറുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 500 മുതല്&zwj; 1,500 ഡോളര്&zwj; വരെയുള്ള (ഏകദേശം 47,700 രൂപ മുതല്&zwj; 1.43 ലക്ഷം രൂപ വരെ) ടിവികളുടെ വിപണിയില്&zwj; കൂടുതല്&zwj; ശ്രദ്ധ കേന്ദ്രീകരിക്കാനും സോണി ലക്ഷ്യമിടുന്നു. പ്രീമിയം ടിവികളുടെ വിഭാഗത്തില്&zwj; ഇപ്പോഴും ഒന്നാം സ്ഥാനത്താണെങ്കിലും, കഴിഞ്ഞ അഞ്ചോ പത്തോ വര്&zwj;ഷമായി ഇടത്തരം വിലയുള്ള ടിവികളുടെ വിപണിയില്&zwj; സോണിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യന്&zwj; വിപണിയില്&zwj; ഷവോമി, ടിസിഎല്&zwj;, ഹൈസെന്&zwj;സ് തുടങ്ങിയ ചൈനീസ് ബ്രാന്&zwj;ഡുകള്&zwj; കുറഞ്ഞ വിലയില്&zwj; ഒട്ടേറെ ഫീച്ചറുകളുള്ള ടിവികള്&zwj; ഇറക്കി വലിയ മുന്നേറ്റം നടത്തുമ്പോഴാണ് സോണിയുടെ ഈ പ്രതികരണം. അതേസമയം, ദക്ഷിണ കൊറിയന്&zwj; കമ്പനികളായ സാംസങ്ങും എല്&zwj;ജിയും പ്രീമിയം വിഭാഗത്തിലും സാധാരണ വിഭാഗത്തിലും തങ്ങളുടെ സ്ഥാനം നിലനിര്&zwj;ത്താന്&zwj; കടുത്ത പോരാട്ടത്തിലാണ്.&lt;/p&gt;&lt;p&gt;മെമ്മറിക്കും മറ്റ് നിര്&zwj;മ്മാണ സാമഗ്രികള്&zwj;ക്കും വില വര്&zwj;ധിക്കുമ്പോഴും ദക്ഷിണ കൊറിയന്&zwj;- ചൈനീസ് കമ്പനികള്&zwj; തമ്മിലുള്ള മത്സരം കാരണം ആഗോളതലത്തില്&zwj; ടിവികളുടെ ശരാശരി വില കുറയുകയാണ്. വലിയ സ്&zwnj;ക്രീനുള്ള ടിവികളുടെ വില്&zwj;പ്പനയില്&zwj; ലോകത്ത് തന്നെ സ്ഥിരമായ വളര്&zwj;ച്ച കാണിക്കുന്ന ചുരുക്കം ചില വിപണികളിലൊന്നാണ് ഇന്ത്യ. അതിനാല്&zwj; സോണിയുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. വലിയ സ്&zwnj;ക്രീന്&zwj; ടിവികളുടെ കാര്യത്തില്&zwj; 30 ശതമാനം വളര്&zwj;ച്ചയാണ് ഇന്ത്യയില്&zwj; രേഖപ്പെടുത്തുന്നത്. വികസിത രാജ്യങ്ങളില്&zwj; ടിവിക്ക് പകരം സ്മാര്&zwj;ട്ട്ഫോണുകളും ടാബ്ലെറ്റുകളും ആളുകള്&zwj; ഉപയോഗിച്ച് തുടങ്ങിയപ്പോള്&zwj;, ഇന്ത്യയില്&zwj; ഇപ്പോഴും കുടുംബത്തിലെ വിനോദോപാധിയായി ടിവികള്&zwj;ക്ക് വലിയ സ്ഥാനമുണ്ട്. ഇതാണ് വലിയ സ്&zwnj;ക്രീനുകള്&zwj;ക്കും മികച്ച ഓഡിയോ സിസ്റ്റങ്ങള്&zwj;ക്കും ഇവിടെ ആവശ്യക്കാര്&zwj; കൂടാന്&zwj; കാരണം.&lt;/p&gt;&lt;p&gt;നിലവില്&zwj; അമേരിക്കയാണ് സോണിയുടെ ഏറ്റവും വലിയ ബ്രാവിയ വിപണി. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്. യൂറോപ്പ്, ജപ്പാന്&zwj;, വിയറ്റ്&zwnj;നാം എന്നിവയാണ് മറ്റ് പ്രധാന മാര്&zwj;ക്കറ്റുകള്&zwj;. വലിയ ടിവികള്&zwj;ക്കും പ്രീമിയം മോഡലുകള്&zwj;ക്കും ഇന്ത്യയിലുള്ള ആവശ്യക്കാരുടെ എണ്ണം വര്&zwj;ധിക്കുന്നത് അടുത്ത അഞ്ചോ പത്തോ വര്&zwj;ഷത്തിനുള്ളില്&zwj; അമേരിക്കയെ മറികടക്കാന്&zwj; സോണിയെ സഹായിക്കും.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/sony-tv-price-war-china-korea-competitors-india-bravia-plans-articleshow-7v27c6t"/>
        </item>
        <item>
            <title><![CDATA[റെക്കോർഡുകൾ തകർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക്; എക്കാലത്തെയും ഉയർന്ന പലിശ വരുമാനവുമായി കുതിപ്പ്, ലാഭത്തിൽ 17% വർധനവ്]]></title>
            <link>https://www.asianetnews.com/companies/south-indian-bank-q1-results-net-profit-rises-to-377-crore-articleshow-czdo16p</link>
            <guid isPermaLink="true">https://www.asianetnews.com/companies/south-indian-bank-q1-results-net-profit-rises-to-377-crore-articleshow-czdo16p</guid>
            <pubDate>Sat, 18 Jul 2026 14:55:16 +0530</pubDate>
            <description><![CDATA[&lt;p&gt;2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 377.63 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 17.29% വർധനവാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തികൾ ഗണ്യമായി കുറയുകയും വായ്പ, നിക്ഷേപം, സ്വർണ വായ്പ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ മികച്ച വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-23e3b7d9-0c50-4f9f-a563-78193a342898,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; 2026 - 27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 377.63 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 321.95 കോടി രൂപയായിരുന്നു. മൊത്ത നിഷ്ക്രിയ ആസ്തികൾ മുൻ വർഷത്തെ 3.15 ശതമാനത്തിൽ നിന്നും 177 ബേസിസ് പോയിന്റുകൾ കുറച്ച് 1.38 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തികൾ മുൻവർഷത്തെ 0.68 ശതമാനത്തിൽ നിന്നും 42 പോയിന്റുകൾ കുറച്ച് 0.26 ശതമാനത്തിലെത്തി.&lt;/p&gt;&lt;p&gt;എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്റുകൾ വർധിച്ച് 81.40 ശതമാനമായി. മുൻ വർഷം ഇത് 78.93 ശതമാനമായിരുന്നു. എഴുതിത്തള്ളലിന് പുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 569 പോയിന്റുകൾ വർധിച്ച് 94.51 ശതമാനമായി. മുൻവർഷം ഇത് 88.82 ശതമാനമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളർച്ചയോടെ, 1,025 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റ ​​പലിശ വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബാങ്ക് അറിയിച്ചു.&lt;/p&gt;&lt;p&gt;റീട്ടെയിൽ നിക്ഷേപം 1,09,368 കോടി രൂപയിൽ നിന്ന് 1,24,306 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 13.66 ശതമാനം ഉയർച്ചയിൽ 14,938 കോടി രൂപയാണ് ഈ വർഷം വർധിച്ചിരിക്കുന്നത്. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 12.82 ശതമാനം വർധിച്ച് 36,432 കോടി രൂപയിലെത്തി. മുൻ വർഷം ഈ കാലയളവിൽ 32,293 കോടി രൂപയായിരുന്നു എൻ.ആർ.ഐ നിക്ഷേപം. 4139 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കറന്റ് അക്കൗണ്ട്, സേവിങ്ങ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 14.61 ശതമാനം വളർച്ചയുണ്ടായി. സേവിങ്ങ്സ് ബാങ്കിൽ 16.51 ശതമാനവും കറണ്ട് അക്കൗണ്ടിൽ 6.95 ശതമാനവും വളർച്ചയുണ്ടായതായും കമ്പനി അറിയിച്ചു.&lt;/p&gt;&lt;p&gt;മൊത്ത വായ്പാ വിതരണം 17.01 ശതമാനം വളർച്ച കൈവരിച്ച് 89,198 കോടി രൂപയിൽ നിന്നും 1,04,368 കോടി രൂപയായി ഉയർന്നു. 15,170 കോടി രൂപയുടെ വർധനവുണ്ടായി. മികച്ച റേറ്റിംഗുള്ള വായ്പാ അക്കൗണ്ടുകൾ ഉൾപ്പെടുന്ന കോർപ്പറേറ്റ് വിഭാഗത്തിൽ, വായ്പാ തുക 37,110 കോടി രൂപയിൽ നിന്ന് 41,704 കോടി രൂപയായി വർധിച്ചുവെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 12.38 ശതമാനത്തിന്റെ വളർച്ചയാണിത് രേഖപ്പെടുത്തിയത്. സ്വർണ വായ്പകൾ 17,446 കോടി രൂപയിൽ നിന്ന് 24,930 കോടി രൂപയായി. 42.90 ശതമാനമാണ് വാർഷിക വളർച്ച. 7,484 കോടി രൂപയുടെ വളർച്ചയാണ് ഉണ്ടായത്.&lt;/p&gt;&lt;p&gt;ബിസിനസ് വിഭാഗത്തിൽ 12,660 കോടി രൂപയിൽ നിന്ന് 1,731 കോടി രൂപയുടെ വർധനവുണ്ടായി 14,391 കോടി രൂപയായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13.67 ശതമാനം വർധനവാണ് കാണിക്കുന്നത്. മോർട്ട്ഗേജ് വായ്പ 3,278 കോടി രൂപയിൽ നിന്ന് 5,856 കോടി രൂപയായി വർധിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 78.65 ശതമാനത്തിന്റെ വർധനവുണ്ടായി. വാഹന വായ്പ 2,217 കോടി രൂപയിൽ നിന്ന് 280 കോടി രൂപ വർധിച്ച് 2,497 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് 12.63 ശതമാനം വർധനവാണ് ഉണ്ടായത്. വലിയ കോർപ്പറേറ്റ് വിഭാഗങ്ങളിൽ 98.81 ശതമാനവും 'എ' യോ അതിനുമുകളിലോ റേറ്റിങ് ഉള്ള വിഭാഗത്തിൽ പെടുന്നവയാണെന്നും കണക്കുകൾ.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/south-indian-bank-q1-results-net-profit-rises-to-377-crore-articleshow-czdo16p"/>
        </item>
        <item>
            <title><![CDATA[വിശപ്പിൽ നിന്ന് ജനിച്ച 'ഐഡിയ'! ഓഫീസ് കാന്റീനിലെ ക്യൂവിൽ നിന്ന് ലക്ഷം കോടിയുടെ സാമ്രാജ്യത്തിലേക്ക്; സൊമാറ്റോയ്ക്ക് ഇന്ന് 18-ാം ജന്മദിനം!]]></title>
            <link>https://www.asianetnews.com/companies/zomato-journey-from-canteen-queue-to-billion-dollar-empire-articleshow-d4zk0gu</link>
            <guid isPermaLink="true">https://www.asianetnews.com/companies/zomato-journey-from-canteen-queue-to-billion-dollar-empire-articleshow-d4zk0gu</guid>
            <pubDate>Fri, 10 Jul 2026 13:42:55 +0530</pubDate>
            <description><![CDATA[ഓഫീസ് കാന്റീനിലെ തിരക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദീപിന്ദർ ഗോയലും പങ്കജ് ചദ്ദയും തുടങ്ങിയ 'ഫൂഡിബേ' ആണ് പിന്നീട് സൊമാറ്റോ ആയി മാറിയത്. തുടക്കത്തിൽ റെസ്റ്റോറന്റ് വിവരങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റ് മാത്രമായിരുന്ന സൊമാറ്റോ, സ്വിഗ്ഗിയുടെ വരവോടെ ഫുഡ് ഡെലിവറി രംഗത്തേക്ക് കടക്കുകയും ഇന്ന് ഒരു ലക്ഷം കോടി രൂപയുടെ സാമ്രാജ്യമായി വളരുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx5hbcr2c9r45ej7x6j8hvt1,imgname-zomato-success-story-1783671141120.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജൂലൈ 10. നമുക്കെല്ലാവർക്കും അറിയുന്ന, നട്ടപ്പാതിരയെന്ന് പോലും നോക്കാതെ നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മുന്നിൽക്കൊണ്ടു വന്ന് തന്ന സൊമാറ്റോയുടെ 18-ാം ജന്മദിനമാണ് ഇന്ന്. ഒരു സിനിമാക്കഥ പോലെ തോന്നിക്കുന്ന, വളരെ ഇൻസ്പൈറിംഗ് ആയിട്ടുള്ള ഒരു കഥയാണ് സൊമാറ്റോയുടേത്. ഈ കഥ തുടങ്ങുന്നത് 2008-ൽ ദില്ലിയിലാണ്. ഐ.ഐ.ടിയിലെ ബിരുദധാരികളായ രണ്ട് ചെറുപ്പക്കാരാണ് സൊമാറ്റോയുടെ നട്ടെല്ല്. ദീപിന്ദർ ഗോയലും പങ്കജ് ചദ്ദയും. ദില്ലിയിലെ ബെയിൻ ആൻഡ് കമ്പനി എന്ന വലിയൊരു കൺസൾട്ടിംഗ് സ്ഥാപനത്തിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും.&lt;/p&gt;&lt;p&gt;എന്തെങ്കിലും ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യാമെന്ന പ്ലാനിൽ അല്ല ദീപിന്ദറും പങ്കജും സൊമാറ്റോ തുടങ്ങുന്നത്. വിശപ്പിൽ നിന്നാണ് ഈ ഐഡിയ ജനിച്ചതെന്ന് അവർ പിന്നീട് പല വേദികളിൽ പറയുകയുണ്ടായി. എല്ലാ ദിവസവും ഉച്ചയാകുമ്പോൾ ഓഫീസിലെ കഫറ്റീരിയയിൽ വലിയ തിരക്കുണ്ടാകും. റസ്റ്റോറന്റിൽ നിന്ന് കൊണ്ടുവച്ച മെനു കാർഡ് നോക്കി ഭക്ഷണം ഓർഡർ ചെയ്യാനും ആളുകൾ വലിയ ക്യൂ നിൽക്കേണ്ടി വരുമായിരുന്നു. ഒരു ദിവസം വിശന്നു വലഞ്ഞ് ക്യൂവിൽ നിന്ന ദീപിന്ദർ ഗോയലിന്റെ മനസിൽ ഒരു ആശയമുദിച്ചു. എന്തുകൊണ്ട് ഈ മെനു കാർഡുകളെല്ലാം സ്കാൻ ചെയ്ത് നമ്മുടെ ഓഫീസിലെ ഇൻട്രാനെറ്റ് വെബ്&zwnj;സൈറ്റിൽ ഇട്ടുകൂടാ? അപ്പോൾ ആളുകൾക്ക് സീറ്റിലിരുന്ന് തന്നെ മെനു നോക്കി ഓർഡർ ചെയ്യാമല്ലോ...&lt;/p&gt;&lt;p&gt;മനസിലെ ആ ആശയം അവർ പ്രാവർത്തികമാക്കി. ആ ഐഡിയയാകട്ടെ സൂപ്പർഹിറ്റായി! ഓഫീസിലെ എല്ലാവരും ആ വെബ്&zwnj;സൈറ്റ് ഉപയോഗിക്കാൻ തുടങ്ങി. ട്രാഫിക് കൂടിയപ്പോൾ അവർക്ക് മനസിലായി ഇത് ഈ ഓഫീസിലെ മാത്രം പ്രശ്നമല്ല, ദില്ലിയിലുള്ള മുഴുവൻ ആളുകളുടെയും പ്രശ്നമാണെന്ന്. പിന്നീട് ജോലി രാജിവെച്ച് പൂർണമായി ഇതിലേക്ക് ഇറങ്ങാൻ അവർ തീരുമാനിച്ചു. അങ്ങനെ ദില്ലിയിലെ റസ്റ്റോറന്റുകളുടെ മെനു സ്കാൻ ചെയ്ത് 'Foodiebay.com' എന്ന വെബ്&zwnj;സൈറ്റും അവർ തുടങ്ങി.&lt;/p&gt;&lt;p&gt;പതുക്കെ കമ്പനി വളർന്നു തുടങ്ങിയപ്പോൾ 'ഫൂഡിബേ' എന്ന പേര് മാറ്റാനും അവർ തീരുമാനിച്ചു. 'ഇബേ' (eBay) എന്ന വലിയ കമ്പനിയുമായി ഈ പേരിന് സാമ്യമുണ്ടായിരുന്നു എന്നതായിരുന്നു ഇതിന്റെ കാരണം. ആളുകളുടെ മനസിൽ പെട്ടെന്ന് നിൽക്കുന്ന, ഭക്ഷണവുമായി ബന്ധമുള്ള ഒരു പേര്! അങ്ങനെ അവർ കണ്ടെത്തിയ പേരാണ് 'Zomato'. 'തക്കാളി' (Tomato) എന്ന വാക്കിന്റെ മറ്റൊരു വെറൈറ്റി. എന്നാൽ, ആദ്യ കാലത്തൊന്നും&lt;/p&gt;&lt;p&gt;സൊമാറ്റോ ഫുഡ് ഡെലിവറി നടത്തിയിരുന്നില്ല. നിങ്ങൾ ഒരു സ്ഥലത്ത് പോയാൽ അവിടെ എന്ത് നല്ല ഭക്ഷണം കിട്ടും, റസ്റ്റോറന്റിന്റെ അന്തരീക്ഷം എങ്ങനെയുണ്ട്, അവിടുത്തെ വില എത്രയാണ് എന്ന് കാണിക്കുന്ന ഒരു 'ഡിജിറ്റൽ ഡയറക്ടറി' മാത്രമായിരുന്നു അത്.&lt;/p&gt;&lt;p&gt;ഇനി, ഈ വലിയൊരു കഥയിൽ ഒരു വഴിത്തിരിവുണ്ടാകുന്നത് 2015-ലാണ്. അതുവരെ ഇന്ത്യയിൽ രാജാവായിരുന്ന സൊമാറ്റോയ്ക്ക് മുന്നിലേക്ക് 'സ്വിഗ്ഗി' (Swiggy) എന്ന പുതിയൊരു എതിരാളി കൂടി വന്നു. മെനു ആളുകൾക്ക് മുന്നിലെത്തിക്കുക മാത്രമല്ല സ്വിഗ്ഗി ചെയ്തത്. റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം വാങ്ങി ആളുകളുടെ വീട്ടിൽ എത്തിക്കാനും തുടങ്ങി! ഇതോടെ സൊമാറ്റോ വലിയ പ്രതിസന്ധിയിലായി. ഒന്നുകിൽ അപ്ഡേറ്റഡ് ആകുക. അതല്ലെങ്കിൽ തകർന്നു പോകുമെന്ന് ഏതാണ്ട് അവർ ഉറപ്പിച്ചു.&lt;/p&gt;&lt;p&gt;എന്നാൽ സ്ഥാപകനായ ദീപിന്ദർ ഗോയൽ ഇതിൽ ആദ്യത്തെ ഓപ്ഷൻ തെരഞ്ഞെടുത്തു. സ്വന്തമായി ഡെലിവറി ബോയ്&zwnj;സിനെ വെച്ചുകൊണ്ട് സൊമാറ്റോയും ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് ഔദ്യോഗികമായി കാലെടുത്ത് വച്ചു. ഓഫറുകളും ഡിസ്&zwnj;കൗണ്ടുകളും കൂടുതൽ മുന്നിൽ വച്ചായിരുന്നു സൊമാറ്റോയുടെ ഗെയും. ഒടുവിൽ Uber Eats പോലുള്ള വിദേശ കമ്പനികളെ വരെ ഇന്ത്യയിൽ വെച്ചുതന്നെ സൊമാറ്റോ വിലയ്ക്ക് വാങ്ങി വിപണി പിടിച്ചടക്കി.&lt;/p&gt;&lt;p&gt;ഒരു കാലത്ത് ശമ്പളം കൊടുക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ കമ്പനി 2021 ജൂലൈയിൽ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് (Stock Market) ചുവടുവെച്ചു. നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന ഒരു ഇന്ത്യൻ ഇന്റർനെറ്റ് കമ്പനി ഓഹരി വിപണിയിൽ വരുന്നത് ആദ്യമായിട്ടായിരുന്നു. എന്നാൽ പിന്നീട് നടന്നത് അത്ഭുതമാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് സാധാരണക്കാർ സൊമാറ്റോയിൽ വിശ്വസിച്ച് പണം നിക്ഷേപിച്ചു. കമ്പനി ഒറ്റ ദിവസം കൊണ്ട് വൻ വിജയമായി മാറി.&lt;/p&gt;&lt;p&gt;ഇന്ന് സൊമാറ്റോ വെറുമൊരു ഫുഡ് ഡെലിവറി കമ്പനി മാത്രമല്ല. വെറും 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന 'Blinkit' (ബ്ലിങ്കിറ്റ്) ഇന്ന് സൊമാറ്റോയുടെ ഭാഗമാണ്. റസ്റ്റോറന്റുകൾക്ക് ആവശ്യമായ പച്ചക്കറികളും സാധനങ്ങളും എത്തിക്കുന്ന 'Hyperpure', സിനിമ-ഇവന്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി 'District' തുടങ്ങിയവയെല്ലാം സൊമാറ്റോയ്ക്കൊപ്പം വളർന്ന ബിസിനസുകളായി മാറി. ഇതിനിടയിൽ സഹസ്ഥാപകനായ പങ്കജ് ചദ്ദ കമ്പനിയിൽ നിന്നും മാറിയിരുന്നു. എന്നിട്ടും ദീപിന്ദർ ഗോയൽ സിംഗിൾ ക്യാപ്റ്റനായി കമ്പനിയെ മുന്നോട്ട് നയിച്ചു. ഇന്ന് ദീപിന്ദർ ഗോയൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളാണ്.&lt;/p&gt;&lt;p&gt;ഓഫീസ് കാന്റീനിലുണ്ടായ ഒരു ചെറിയ ക്യൂവിൽ നിന്ന് തുടങ്ങിയ അസ്വസ്ഥതയാണ് ഇന്ന് ലക്ഷക്കണക്കിന് യുവാക്കൾക്ക് ജോലി നൽകുന്ന, കോടിക്കണക്കിന് ആളുകളുടെ വിശപ്പകറ്റുന്ന ഒരു ലക്ഷം കോടി രൂപയുടെ സാമ്രാജ്യമായി മാറിയത്. കൃത്യമായ സമയത്ത് മാറാൻ തയ്യാറായതാണ് സൊമാറ്റോയുടെ വിജയം.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/zomato-journey-from-canteen-queue-to-billion-dollar-empire-articleshow-d4zk0gu"/>
        </item>
        <item>
            <title><![CDATA[ഓണത്തിന് വമ്പൻ ഓഫറുകളുമായി ലുലു കണക്ട്; 'ഡിജിറ്റൽ സദ്യ', ബമ്പർ സമ്മാനമായി 20 കാറുകൾ!]]></title>
            <link>https://www.asianetnews.com/companies/lulu-connect-announces-onam-digital-sadhya-tech-packages-and-bumper-offers-articleshow-dn7ah6k</link>
            <guid isPermaLink="true">https://www.asianetnews.com/companies/lulu-connect-announces-onam-digital-sadhya-tech-packages-and-bumper-offers-articleshow-dn7ah6k</guid>
            <pubDate>Tue, 04 Aug 2026 11:27:13 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണക്കാലത്ത് പുത്തൻ ഓഫറുകൾ അവതരിപ്പിച്ച് ലുലു കണക്ട്.വിലക്കിഴിവ്, എക്സ്ചേഞ്ച് ഓഫറുകൾ, ഡിജിറ്റൽ സദ്യ തുടറങ്ങിയവയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓണക്കാലത്ത് പ്രത്യേക വിലക്കിഴിവുകളുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kte5fnaqwnrxv9ntsbvv9sh9,imgname-lulu-mall-1780739462487.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ഓണക്കാലത്ത് വമ്പൻ ഓഫറുകളുമായി ലുലു കണക്ട്. വിലക്കിഴിവ്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയ്ക്ക് പുറമേ ഇത്തവണ ലുലു കണക്ടിന്റെ 'ഡിജിറ്റൽ സദ്യ'യും ഉണ്ട്. 6 ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്ക്കും, 20 ഇനങ്ങളുള്ള 96,999 രൂപ വിലവരുന്ന ഫാമിലി ടെക്സദ്യ 49,999 രൂപയ്ക്കും, 43 ഇഞ്ച് എൽ.ഇ.ഡി ടി.വി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ അടങ്ങിയ 1,65,499 രൂപയുടെ ഗ്രാൻഡ് ടെക്സദ്യ 99,999 രൂപയ്ക്കും ലഭിക്കുന്ന തരത്തിൽ പ്രത്യേക ടെക് പാക്കേജുകളായിട്ടാണ് ഡിജിറ്റൽ സദ്യ അവതരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓണക്കാലത്ത് പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈമാറി പുതിയവ സ്വന്തമാക്കാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ലുലുവിന്റെ 'സൗഭാഗ്യോത്സവം' ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ട്. 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം ട്രോളി ഫ്രീ ഷോപ്പിംഗ്, എൽ.ഇ.ഡി ടി.വികൾ, സ്മാർട്ട്ഫോണുകൾ, സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/lulu-connect-announces-onam-digital-sadhya-tech-packages-and-bumper-offers-articleshow-dn7ah6k"/>
        </item>
        <item>
            <title><![CDATA[സക്കർബർഗിന്റെ പ്ലാൻ റെഡി; കൊമ്പുകോർക്കാൻ അംബാനിയും അദാനിയും, ഇന്ത്യയിൽ എഐ പോരാട്ടം മുറുകുന്നു]]></title>
            <link>https://www.asianetnews.com/companies/meta-compute-reliance-ambani-vs-adani-ai-cloud-race-india-articleshow-ftn8v07</link>
            <guid isPermaLink="true">https://www.asianetnews.com/companies/meta-compute-reliance-ambani-vs-adani-ai-cloud-race-india-articleshow-ftn8v07</guid>
            <pubDate>Tue, 07 Jul 2026 17:14:07 +0530</pubDate>
            <description><![CDATA[&lt;p&gt;തങ്ങളുടെ അധിക എഐ ശേഷി മറ്റ് കമ്പനികൾക്ക് വാടകയ്ക്ക് നൽകുന്ന 'മെറ്റാ കമ്പ്യൂട്ട്' എന്ന പുതിയ ക്ലൗഡ് ബിസിനസ് ആരംഭിച്ച് മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. ഇന്ത്യയിൽ റിലയൻസുമായി സഹകരിച്ച് തുടങ്ങുന്ന ഈ പദ്ധതി, മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മിലുള്ള എഐ രംഗത്തെ മത്സരത്തിന് പുതിയ തലം നൽകുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwy68pawkmdvcs4khrcmhx7f,imgname-ambani--adani--zuckerberg-1783424637276.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആര്&zwj;ട്ടിഫിഷ്യല്&zwj; ഇന്റലിജന്&zwj;സ് സാങ്കേതികവിദ്യയ്ക്കായി കോടിക്കണക്കിന് ഡോളര്&zwj; നിക്ഷേപിക്കുമെന്ന് മെറ്റാ മേധാവി മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗ് പ്രഖ്യാപിച്ചപ്പോള്&zwj;, ഇത്രയും വലിയ തുക എങ്ങനെ തിരിച്ചു പിടിക്കുമെന്ന ആശങ്കയിലായിരുന്നു സാമ്പത്തിക വിദഗ്ധര്&zwj;. എന്നാല്&zwj; അതിനുള്ള വ്യക്തമായ മറുപടി ഇപ്പോള്&zwj; പുറത്തുവന്നിരിക്കുകയാണ്. എഐക്കായി നടത്തിയ വമ്പന്&zwj; നിക്ഷേപത്തെ ഒരു പുതിയ വരുമാന മാര്&zwj;ഗമാക്കി മാറ്റാന്&zwj; ഒരുങ്ങുകയാണ് മെറ്റാ പ്ലാറ്റ്ഫോംസ്.'മെറ്റാ കമ്പ്യൂട്ട്' എന്ന പേരില്&zwj; കമ്പനിക്കുള്ളില്&zwj; ആരംഭിച്ച പുതിയ പദ്ധതിയിലൂടെ, തങ്ങളുടെ പക്കലുള്ള അധിക എഐ ശേഷി മറ്റ് വന്&zwj;കിട കമ്പനികള്&zwj;ക്ക് വാടകയ്ക്ക് നല്&zwj;കാനാണ് മെറ്റായുടെ പ്ലാന്&zwj; എന്ന് ബ്ലൂംബെര്&zwj;ഗ് ന്യൂസ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. ക്ലൗഡ് ബിസിനസ് രംഗം ഭരിച്ചു കൊണ്ടിരിക്കുന്ന മൈക്രോസോഫ്റ്റ്, ഗൂഗിള്&zwj; (ആല്&zwj;ഫബെറ്റ്), ആമസോണ്&zwj; എന്നീ വമ്പന്മാര്&zwj;ക്ക് ഇതൊരു വെല്ലുവിളിയാകുമോ എന്ന് കണ്ടറിയണം. എന്നാല്&zwj;, ഈ പുതിയ നീക്കത്തിന്റെ ആദ്യ പ്രതിഫലനങ്ങള്&zwj; ദൃശ്യമാകാന്&zwj; പോകുന്നത് ഇന്ത്യയിലാണ്.&lt;/p&gt;&lt;h2&gt;അംബാനിയും അദാനിയും നേര്&zwj;ക്കുനേര്&zwj;&lt;/h2&gt;&lt;p&gt;സക്കര്&zwj;ബര്&zwj;ഗിന്റെ ഈ ക്ലൗഡ് ബിസിനസ് പ്രവേശനം ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മിലുള്ള ബിസിനസ് മത്സരത്തെ പുതിയൊരു തലത്തിലേക്ക് എത്തിക്കുകയാണ്. ഇന്ത്യയിലെ എഐ തരംഗത്തില്&zwj; അദാനിയായിരുന്നു ഇതുവരെ മുന്നില്&zwj; നിന്നിരുന്നത്. ഗൂഗിളിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്&zwj; ഒരുക്കുന്നതിനായി വമ്പന്&zwj; സെര്&zwj;വര്&zwj; ഫാമുകള്&zwj; അദ്ദേഹം വേഗത്തില്&zwj; നിര്&zwj;മ്മിച്ചു വരികയായിരുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും പവര്&zwj; ഗ്രിഡുകളും നിയന്ത്രിക്കുന്ന അദാനി ഗ്രൂപ്പിന് ഡാറ്റാ സെന്ററുകളുടെ നിര്&zwj;മ്മാണത്തിലേക്ക് കടക്കുന്നത് സ്വാഭാവികമായ ഒരു ചുവടുവെപ്പായിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj;, ഈ പദ്ധതികള്&zwj; മുകേഷ് അംബാനിയുടെ ലക്ഷ്യങ്ങളുമായാണ് ഇപ്പോള്&zwj; കൂട്ടിമുട്ടുന്നത്. അദാനി ഡിജിറ്റല്&zwj; റിയല്&zwj; എസ്റ്റേറ്റില്&zwj; ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്&zwj;, വ്യക്തികള്&zwj;ക്കും സ്ഥാപനങ്ങള്&zwj;ക്കുമുള്ള എഐ സേവനങ്ങളിലാണ് അംബാനിയുടെ റിലയന്&zwj;സ് ഇന്&zwj;ഡസ്ട്രീസിന്റെ കണ്ണ്. തങ്ങളുടെ 10 വര്&zwj;ഷം പഴക്കമുള്ള ടെലികോം-മീഡിയ കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസിനെ ഒരു സാങ്കേതികവിദ്യാ കമ്പനിയായി മാറ്റാനാണ് റിലയന്&zwj;സ് ശ്രമിക്കുന്നത്. 2020-ല്&zwj; മെറ്റാ ജിയോയുടെ 9.99% ഓഹരികള്&zwj; വാങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്.&lt;/p&gt;&lt;h2&gt;മാറുന്ന ഇന്ത്യന്&zwj; ഐടി രംഗം&lt;/h2&gt;&lt;p&gt;ജനറേറ്റീവ് എഐയുടെ വരവോടെ ഇന്ത്യയിലെ പരമ്പരാഗത ഐടി സേവനങ്ങളുടെ രീതി തന്നെ മാറിമറിഞ്ഞു. കുറഞ്ഞ ശമ്പളത്തില്&zwj; ജോലി ചെയ്യാന്&zwj; തയ്യാറുള്ള, ഇംഗ്ലീഷ് സംസാരിക്കുന്ന യുവാക്കളായിരുന്നു ഇതുവരെ ഇന്ത്യയുടെ കരുത്തെങ്കില്&zwj;, ഇനി മുതല്&zwj; കുറഞ്ഞ ചെലവില്&zwj; സൗരോര്&zwj;ജ്ജവും കാറ്റാടിയന്ത്രങ്ങളും ഉപയോഗിച്ച് എഐ ടോക്കണുകള്&zwj; നിര്&zwj;മ്മിക്കുന്ന മുതലാളിമാര്&zwj;ക്കായിരിക്കും ഈ രംഗത്ത് മേധാവിത്വമെന്ന് ചുരുക്കം.&lt;/p&gt;&lt;p&gt;നിലവില്&zwj; ബെംഗളൂരുവിലിരുന്ന് മെറ്റാ എഞ്ചിനീയര്&zwj;മാര്&zwj; തങ്ങളുടെ സ്വന്തം സിലിക്കണ്&zwj; ചിപ്പുകള്&zwj; നിര്&zwj;മ്മിക്കുമ്പോള്&zwj;, പടിഞ്ഞാറന്&zwj; തീരത്തുള്ള ഗുജറാത്താണ് ഈ എഐ ഫാക്ടറികള്&zwj;ക്കാവശ്യമായ ഊര്&zwj;ജ്ജം ഉത്പാദിപ്പിക്കാന്&zwj; മുന്നില്&zwj; നില്&zwj;ക്കുന്നത്. അവിടെയാണ് അദാനി 100 ബില്യണ്&zwj; ഡോളറിന്റെ എഐ കമ്പ്യൂട്ട് പദ്ധതിയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്&zwj;ജ്ജ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി സിംഗപ്പൂരിന്റെ മൂന്നിരട്ടി വലുപ്പമുള്ള (550,000 ഏക്കര്&zwj;) വമ്പന്&zwj; സൗകര്യവുമായാണ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. ഇത് പൂര്&zwj;ത്തിയാകുമ്പോള്&zwj; ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവില്&zwj; 24 മണിക്കൂറും ഹരിത ഊര്&zwj;ജ്ജം നല്&zwj;കുന്ന കേന്ദ്രമായി മാറുമെന്നാണ് റിലയന്&zwj;സ് അവകാശപ്പെടുന്നത്.&lt;/p&gt;&lt;h3&gt;ജാംനഗറിലെ ഡാറ്റാ സെന്ററും ഡാറ്റാ സുരക്ഷയും&lt;/h3&gt;&lt;p&gt;കഴിഞ്ഞ മാസം ഗുജറാത്തിലെ ജാംനഗറില്&zwj; 168 മെഗാവാട്ടിന്റെ ഡാറ്റാ സെന്റര്&zwj; സ്ഥാപിക്കുന്നതിനായി മെറ്റായുമായി കൈകോര്&zwj;ക്കുന്നതായി അംബാനി പ്രഖ്യാപിച്ചിരുന്നു. പുറമെ ഇതൊരു സാധാരണ ലീസ് കരാറായി തോന്നാമെങ്കിലും ഇന്ത്യന്&zwj; കമ്പനികളെ ആകര്&zwj;ഷിക്കുന്നത് ഇതിലൂടെ ലഭിക്കുന്ന 'ഡാറ്റാ പരമാധികാരമാണ്'.ബാങ്കിങ്, ഇന്&zwj;ഷുറന്&zwj;സ്, ടെലികോം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ കര്&zwj;ശന നിയമങ്ങളുള്ള മേഖലകളില്&zwj; ഡാറ്റാ സുരക്ഷ വലിയൊരു പ്രശ്&zwnj;നമാണ്. ഉപഭോക്താക്കളുടെ നിര്&zwj;ണായക വിവരങ്ങള്&zwj; ആമസോണ്&zwj;, ഗൂഗിള്&zwj;, മൈക്രോസോഫ്റ്റ് തുടങ്ങിയ അമേരിക്കന്&zwj; ക്ലൗഡുകളിലേക്ക് മാറ്റുന്നത് പലപ്പോഴും കടുത്ത സര്&zwj;ക്കാര്&zwj; പരിശോധനകള്&zwj;ക്ക് കാരണമാകാറുണ്ട്.&lt;/p&gt;&lt;p&gt;ഇവിടെയാണ് റിലയന്&zwj;സ്-മെറ്റാ സഖ്യം നിര്&zwj;ണ്ണായകമാകുന്നത്. മുംബൈയിലുള്ള ഒരു ബാങ്കിന് തങ്ങളുടെ ഉപഭോക്താക്കളുടെ ഒരു വിവരവും രാജ്യാതിര്&zwj;ത്തി കടത്താതെ തന്നെ ജാംനഗറിലെ സെര്&zwj;വറുകള്&zwj; ഉപയോഗിച്ച് ലോണ്&zwj; അനുമതികള്&zwj; പോലുള്ള കാര്യങ്ങള്&zwj; എഐ വഴി എളുപ്പത്തില്&zwj; ചെയ്യാനാകും. ഇതിലൂടെ എഐ എഞ്ചിനും ഡാറ്റയും ഇന്ത്യന്&zwj; മണ്ണില്&zwj; തന്നെ സുരക്ഷിതമായിരിക്കും. ഈ പദ്ധതി കൈകാര്യം ചെയ്യുന്ന റിലയന്&zwj;സ് എന്റര്&zwj;പ്രൈസ് ഇന്റലിജന്&zwj;സ് ലിമിറ്റഡില്&zwj; റിലയന്&zwj;സിന് 70 ശതമാനവും മെറ്റായ്ക്ക് 30 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.&lt;/p&gt;&lt;h3&gt;ലോഞ്ച് പാഡുകള്&zwj; നിര്&zwj;മ്മിക്കുന്ന ഇന്ത്യന്&zwj; കമ്പനികള്&zwj;&lt;/h3&gt;&lt;p&gt;സ്വന്തമായി വലിയ തുക മുടക്കി ആദ്യമേ എഐ മോഡലുകള്&zwj; നിര്&zwj;മ്മിക്കാന്&zwj; അംബാനിക്കോ, അദാനിക്കോ താല്പര്യമില്ല. കനത്ത സാമ്പത്തിക ബാധ്യതയുള്ള ആ പണി അവര്&zwj; സിലിക്കണ്&zwj; വാലിക്കും ചൈനയ്ക്കും വിട്ടുകൊടുത്തിരിക്കുകയാണ്. എഐ ലോകത്ത് സ്വന്തമായി റോക്കറ്റുകള്&zwj; നിര്&zwj;മ്മിക്കുന്നതിനേക്കാള്&zwj;, അവ വിക്ഷേപിക്കാനുള്ള 'ലോഞ്ച് പാഡുകള്&zwj;' നിര്&zwj;മ്മിക്കാനാണ് ഇന്ത്യന്&zwj; കമ്പനികള്&zwj;ക്ക് താല്പര്യം.&lt;/p&gt;&lt;p&gt;ഗൂഗിളുമായി ശക്തമായ പങ്കാളിത്തമുള്ള അദാനി ഇപ്പോഴും വലിയൊരു ശക്തി തന്നെയാണ്. സൗരോര്&zwj;ജ്ജത്തിനും കാറ്റിനും പുറമെ, അടുത്തിടെ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്ത ആണവോര്&zwj;ജ്ജ രംഗത്തും അദാനിക്ക് വലിയ പ്ലാനുകളുണ്ട്. എഐ സെര്&zwj;വറുകള്&zwj;ക്ക് തടസ്സമില്ലാതെ ആവശ്യമായ വൈദ്യുതി കുറഞ്ഞ ചെലവില്&zwj; നല്&zwj;കാന്&zwj; ഇത് അദാനിയെ സഹായിച്ചേക്കും.എങ്കിലും, മെറ്റാ-റിലയന്&zwj;സ് സഖ്യം മത്സരത്തിന്റെ നിലവാരം ഏറെ ഉയര്&zwj;ത്തിക്കഴിഞ്ഞു. സക്കര്&zwj;ബര്&zwj;ഗിന് തങ്ങളുടെ ക്ലൗഡ് ബിസിനസ്സ് വിജയിപ്പിക്കാനുള്ള ഏറ്റവും മികച്ച പരീക്ഷണശാലയാണ് ഇന്ത്യ. അംബാനിയെ സംബന്ധിച്ചിടത്തോളം, വന്&zwj;കിട കൂട്ടുകെട്ടുകള്&zwj; ഉണ്ടാക്കുന്നതിലുള്ള തന്റെ അസാധ്യ മികവ് ഒരിക്കല്&zwj;ക്കൂടി തെളിയിക്കാനുള്ള അവസരവും.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/meta-compute-reliance-ambani-vs-adani-ai-cloud-race-india-articleshow-ftn8v07"/>
        </item>
        <item>
            <title><![CDATA[വെറും 295 രൂപയിൽ നിന്ന് തുടങ്ങിയ സാമ്രാജ്യം; ഇന്ന് കോടികളുടെ ഫേവറേറ്റ്, തലമുറകളുടെ ചായ നേരങ്ങൾക്ക് കൂട്ടായ 'ബ്രിട്ടാനിയ']]></title>
            <link>https://www.asianetnews.com/companies/britannia-industries-success-story-indian-biscuit-market-wadia-group-articleshow-g22hff3</link>
            <guid isPermaLink="true">https://www.asianetnews.com/companies/britannia-industries-success-story-indian-biscuit-market-wadia-group-articleshow-g22hff3</guid>
            <pubDate>Sun, 19 Jul 2026 11:22:29 +0530</pubDate>
            <description><![CDATA[&lt;p&gt;1892 ൽ കൊൽക്കത്തയിൽ ഒരു ചെറിയ സംരംഭമായി ആരംഭിച്ച് ഇന്ന് വാഡിയ ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിലെ മുൻനിര എഫ്.എം.സി.ജി കമ്പനിയായി മാറിയ ബ്രിട്ടാനിയയുടെ വളർച്ചയുടെ കഥയാണിത്. ഗുഡ് ഡേ, മാരി ഗോൾഡ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിലൂടെ ഇന്ത്യൻ ബിസ്ക്കറ്റ് വിപണിയിൽ ആധിപത്യം സ്ഥാപിച്ച കമ്പനി, ഡയറി, ബേക്കറി ഉൽപ്പന്നങ്ങളിലേക്കും തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwew2n4a98eph2a5nsnw7f7,imgname-britannia-biscuits-1784440294050.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലമെത്ര കടന്നു പോയാലും മിക്ക വീടുകളിലും ചായക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ബിസ്ക്കറ്റുകൾ. 'ബിസ്ക്കറ്റ്' എന്ന് കേൾക്കുമ്പോൾ തന്നെ സാധാരണക്കാരായ ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് 'ബ്രിട്ടാനിയ' (Britannia) എന്നായിരിക്കും. പേര് കേൾക്കുമ്പോൾ ഇതൊരു വിദേശ കമ്പനിയാണെന്ന് തോന്നാം. എന്നാൽ, ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ബ്രിട്ടാനിയ ഇന്ത്യയുടെ സ്വന്തം മാതൃകാ കമ്പനികളിലൊന്നാണ്. പ്രമുഖ ഇന്ത്യൻ ബിസിനസ് ഗ്രൂപ്പായ വാഡിയ ഗ്രൂപ്പിന്റെ (Wadia Group) കീഴിലാണ് ഈ ആഗോള ബ്രാൻഡ് ഇന്ന് പ്രവർത്തിക്കുന്നത്. ചെറുതായി തുടങ്ങിയ കമ്പനി ഇന്ത്യയിലെ മുൻനിര എഫ്.എം.സി.ജി (FMCG) കമ്പനികളിലൊന്നായി മാറിയ ബ്രിട്ടാനിയയുടെ വളർച്ചയുടെ കഥ നോക്കാം.&lt;/p&gt;&lt;h2&gt;തുടക്കം കൊൽക്കത്തയിൽ&lt;/h2&gt;&lt;p&gt;1892-ൽ കൊൽക്കത്തയിലെ (അന്ന് കൽക്കട്ട) ഒരു ചെറിയ മുറിയിൽ വെറും 295 രൂപ നിക്ഷേപത്തിലാണ് ബ്രിട്ടാനിയയുടെ തുടക്കം. പിന്നീട് വർഷങ്ങളോളം കൈമറിഞ്ഞാണ്, ഒടുവിൽ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ വാഡിയ ഗ്രൂപ്പിന്റെ കൈകളിൽ കമ്പനി സുരക്ഷിതമായി എത്തിച്ചേരുന്നത്. നുസ്ലി വാഡിയയുടെ നേതൃത്വത്തിൽ കമ്പനി കൈവരിച്ച വളർച്ച സമാനതകളില്ലാത്തതാണ്. ഇന്ന് ഇന്ത്യൻ ബിസ്ക്കറ്റ് വിപണിയുടെ മൂന്നിലൊന്നും നിയന്ത്രിക്കുന്നത് ബ്രിട്ടാനിയയാണ്.&lt;/p&gt;&lt;h2&gt;പ്രധാന ബ്രാൻഡുകൾ&lt;/h2&gt;&lt;p&gt;ബ്രിട്ടാനിയയെ ഓരോ ഇന്ത്യൻ കുടുംബത്തിന്റെയും ഭാഗമാക്കിയത് അവരുടെ വ്യത്യസ്തവും വൈവിധ്യമാർന്നതുമായ ഉൽപ്പന്നങ്ങളാണ്. ഏത് പ്രായക്കാർക്കും വേണ്ടുന്ന, അനുയോജ്യമായ ബ്രാൻഡുകൾ അവർക്കുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഗുഡ് ഡേ (Good Day):&lt;/strong&gt; ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കുക്കീസുകളിൽ ഒന്നാണിത്. 'ചിരി' (Smile) എന്ന ആശയവുമായി എത്തിയ ഗുഡ് ഡേ കാഷ്യൂ, ബട്ടർ, പിസ്ത വകഭേദങ്ങളിലൂടെ ഇന്നും നമ്മുടെ തീന്മേശകളിലെത്തുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;മാരി ഗോൾഡ് (Marie Gold): &lt;/strong&gt;ആരോഗ്യ സംരക്ഷകർക്കും ചായപ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ ലൈറ്റ് ബിസ്ക്കറ്റ്. ചായയിൽ മുക്കി കഴിക്കാൻ ഇതിലും മികച്ചൊരു ഓപ്ഷൻ ഇന്ത്യക്കാർക്കില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;50-50 (Fifty-Fifty): &lt;/strong&gt;മധുരവും ഉപ്പും (Sweet &amp;amp; Salty) ചേർന്ന വ്യത്യസ്തമായ രുചിക്കൂട്ടിലൂടെ ചെറുപ്പക്കാർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ച ബ്രാൻഡ്.&lt;/p&gt;&lt;p&gt;&lt;strong&gt;ടൈഗർ (Tiger): &lt;/strong&gt;കുറഞ്ഞ വിലയിൽ ഉയർന്ന പോഷകഗുണം (ഗ്ലൂക്കോസ്) ഉറപ്പുനൽകിക്കൊണ്ട് സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ ബിസ്ക്കറ്റ്.&lt;/p&gt;&lt;p&gt;&lt;strong&gt;ബോർബൺ (Bourbon):&lt;/strong&gt; ചോക്ലേറ്റ് പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്കോ- ക്രീം ബിസ്ക്കറ്റ്.&lt;/p&gt;&lt;h3&gt;ബിസ്ക്കറ്റിനപ്പുറമുള്ള ബ്രിട്ടാനിയ ലോകം&lt;/h3&gt;&lt;p&gt;ബിസ്ക്കറ്റുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ബ്രിട്ടാനിയയുടെ സാമ്രാജ്യം. മാറിയ കാലത്തിനനുസരിച്ച് ഡയറി, ബേക്കറി ഉൽപ്പന്നങ്ങളിലേക്കും കമ്പനി തങ്ങളുടെ സ്വാധീനം ശക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ബ്രിട്ടാനിയ ചീസ്, ബട്ടർ &amp;amp; ഡയറി: &lt;/strong&gt;ഇന്ത്യൻ ചീസ് വിപണിയിൽ ബ്രിട്ടാനിയ സ്ലൈസുകൾക്കും ക്യൂബുകൾക്കും വലിയ പങ്കുണ്ട്. പാൽ, തൈര്, മിൽക്ക് ഷേക്കുകൾ എന്നിവയും ഇവരുടേതായി വിപണിയിലുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ബ്രിട്ടാനിയ ബ്രെഡ് &amp;amp; കേക്ക്: &lt;/strong&gt;ഇന്ത്യയിലെ ഏറ്റവും വലിയ ഓർഗനൈസ്ഡ് ബ്രെഡ് നിർമ്മാതാക്കളിൽ ഒന്നാണ് ബ്രിട്ടാനിയ. ഇവരുടെ ഫ്രൂട്ട് കേക്കുകളും സ്ലൈസ് കേക്കുകളും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.&lt;/p&gt;&lt;h2&gt;വിപണിയിലെ ആ 'സ്ട്രാറ്റജി'&lt;/h2&gt;&lt;p&gt;'ഈറ്റ് ഹെൽത്തി, തിങ്ക് ബെറ്റർ' (Eat Healthy, Think Better) എന്ന ടാഗ്&zwnj;ലൈനോടെ ശുദ്ധമായ ചേരുവകൾക്ക് പ്രാധാന്യം നൽകുന്നതാണ് ബ്രിട്ടാനിയയുടെ രീതി. ട്രാൻസ് ഫാറ്റ് പൂർണമായും ഒഴിവാക്കിയ ആദ്യ ഇന്ത്യൻ ബിസ്ക്കറ്റ് കമ്പനികളിലൊന്നാണിത്. ഗ്രാമീണ വിപണികളിലേക്ക് (Rural Markets) കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനുള്ള തന്ത്രങ്ങളാണ് കമ്പനി ഇപ്പോൾ ആവിഷ്കരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ശക്തമായ വിതരണ ശൃംഖലയും ഉള്ളതിനാൽ വരും ദശകങ്ങളിലും ഇന്ത്യൻ ലഘുഭക്ഷണ വിപണിയിലെ ഒഴിച്ചു കൂടാനാവാത്ത സാനിദ്ധ്യമായി ബ്രിട്ടാനിയ തുടരുമെന്നതിൽ തർക്കമില്ല.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/britannia-industries-success-story-indian-biscuit-market-wadia-group-articleshow-g22hff3"/>
        </item>
        <item>
            <title><![CDATA[മാധ്യമങ്ങൾക്ക് അധികം പിടി കൊടുക്കാത്ത പെൺകരുത്ത്, ആഗോള വിപണി നിയന്ത്രിക്കാൻ ഈ 37കാരി; വെസ്റ്റ്സൈഡിന്റെ അമരത്തേക്ക് മായ ടാറ്റ]]></title>
            <link>https://www.asianetnews.com/companies/noel-tata-daughter-maya-tata-to-be-appointed-new-role-at-westside-articleshow-h1gbtzu</link>
            <guid isPermaLink="true">https://www.asianetnews.com/companies/noel-tata-daughter-maya-tata-to-be-appointed-new-role-at-westside-articleshow-h1gbtzu</guid>
            <pubDate>Mon, 06 Jul 2026 15:17:09 +0530</pubDate>
            <description><![CDATA[&lt;p&gt;രത്തൻ ടാറ്റയുടെ അനന്തരവൾ മായ ടാറ്റ, ടാറ്റ ഗ്രൂപ്പിന്റെ ഫാഷൻ ബ്രാൻഡായ വെസ്റ്റ്സൈഡിന്റെ ഓൺലൈൻ, അന്താരാഷ്ട്ര ബിസിനസ് ചുമതലകൾ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. വെസ്റ്റ്സൈഡ് ആഗോള വിപണിയിലേക്ക് കടക്കുന്ന നിർണായക ഘട്ടത്തിലാണ് ഈ നിയമനം. മായയുടെ കരിയർ, കുടുംബ പശ്ചാത്തലം, ട്രെന്റ് ലിമിറ്റഡിന്റെ മറ്റ് ബ്രാൻഡുകൾ എന്നിവ നോക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvcxkfwreefpzh5e75dedxd,imgname-maya-tata-1783330950652.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ ഫാഷൻ ബ്രാൻഡായ വെസ്റ്റ്സൈഡിന്റെ ഓൺലൈൻ ബിസിനസിന്റെയും വിദേശ ഇ-കൊമേഴ്&zwnj;സ് വിപണനത്തിന്റെയും ചുമതല മായ ടാറ്റ ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ. ട്രെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഏറ്റവും വലിയ ഫാഷൻ ശൃംഖലയാണ് വെസ്റ്റ്സൈഡ്. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ മകളും, അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ അനന്തരവളുമാണ് 37 കാരിയായ മായ ടാറ്റ.&lt;/p&gt;&lt;p&gt;വെസ്റ്റ്സൈഡ് അന്താരാഷ്ട്ര വിപണിയിലേക്ക് തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുന്ന നിർണായക സമയത്താണ് മായ ടാറ്റയുടെ ഈ പുതിയ നിയമനം. ട്രെന്റ് ലിമിറ്റഡ് ചെയർമാനായ നോയൽ ടാറ്റ ഈ വർഷം നവംബറിൽ വിരമിക്കാനിരിക്കെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. എന്നാൽ കമ്പനി ഇതുവരെ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;&lt;h2&gt;ആരാണ് മായ ടാറ്റ?&lt;/h2&gt;&lt;p&gt;നോയൽ ടാറ്റയുടെ ഏറ്റവും ഇളയ മകളാണ് മായ ടാറ്റ. പൊതുമധ്യത്തിലേക്കോ മറ്റ് പരിപാടികളിൽ നിന്നോ എല്ലാം പൊതുവിൽ ഒതുങ്ങി നിൽക്കുന്ന സ്വഭാവക്കാരിയാണ് മായ. 1989-ൽ മുംബൈയിൽ ജനിച്ച മായ യുകെയിലെ വാർവിക് സർവകലാശാലയിലും തുടർന്ന് ലണ്ടനിലും ബിസിനസ് മാനേജ്&zwnj;മെന്റ്, ഫിനാൻസ് എന്നിവയിൽ ഉന്നതപഠനം പൂർത്തിയാക്കി. കുടുംബ ബിസിനസെന്ന് പറഞ്ഞേക്കാവുന്ന ടാറ്റ ഗ്രൂപ്പിലാണ് ഇവർ തന്റെ കരിയർ ആരംഭിച്ചത്. ടാറ്റ ഡിജിറ്റലിൽ ചേരുന്നതിന് മുൻപ് ടാറ്റ കാപ്പിറ്റലിന്റെ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ പ്രവർത്തിച്ചിരുന്നു. മായയുടെ സഹോദരൻ നെവിൽ ടാറ്റ ട്രെന്റിന്റെ സ്റ്റാർ ബസാർ മേധാവിയാണ്. മൂത്ത സഹോദരി ലിയ ടാറ്റ ഗ്രൂപ്പിന്റെ ഹോട്ടൽ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;വെസ്റ്റ്സൈഡ്&lt;/strong&gt;&lt;/p&gt;&lt;p&gt;ട്രെന്റ് ലിമിറ്റഡിന്റെ ഏറ്റവും വലിയ വരുമാന സ്രോതസുകളിൽ ഒന്നാണ് വെസ്റ്റ്സൈഡ്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 40 ശതമാനവും ഈ ബ്രാൻഡിൽ നിന്നാണ് ലഭിക്കുന്നത്. പ്രതിവർഷം 50 പുതിയ വെസ്റ്റ്സൈഡ് സ്റ്റോറുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 53 പുതിയ സ്റ്റോറുകൾ തുറന്നിരുന്നു. യുഎഇയിൽ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര സ്റ്റോർ തുറന്ന് വെസ്റ്റ്സൈഡ് ആഗോള വിപണിയിലേക്ക് പ്രവേശിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇന്ത്യൻ ഫാഷൻ ബ്രാൻഡിനെ കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.&lt;/p&gt;&lt;h3&gt;ട്രെന്റ് ലിമിറ്റഡ് ഒറ്റനോട്ടത്തിൽ&lt;/h3&gt;&lt;p&gt;വെസ്റ്റ്സൈഡിന് പുറമെ ജനപ്രിയ ബ്രാൻഡുകളായ സുഡിയോ (Zudio), സ്റ്റാർ ബസാർ (Star Bazaar) എന്നിവയും ട്രെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. സാമ്പത്തിക വർഷം 2026 ന്റെ അവസാനത്തോടെ ഏകദേശം 19,700 കോടി രൂപ വരുമാനം നേടിയ കമ്പനിക്ക് ഇന്ത്യയിലെ 321 നഗരങ്ങളിലായി 1,286 സ്റ്റോറുകളുടെ ശക്തമായ ശൃംഖലയുണ്ട്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/noel-tata-daughter-maya-tata-to-be-appointed-new-role-at-westside-articleshow-h1gbtzu"/>
        </item>
        <item>
            <title><![CDATA[ഫ്ലിപ്കാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാറുണ്ടോ? നെറ്റ്ഫ്ലിക്സ് ഫ്രീ ആയി ഉപയോഗിക്കാം; ഇന്ന് മുതൽ പ്രാബല്യത്തിൽ]]></title>
            <link>https://www.asianetnews.com/companies/flipkart-partners-with-netflix-to-offer-free-subscription-for-plus-members-articleshow-irh1lx1</link>
            <guid isPermaLink="true">https://www.asianetnews.com/companies/flipkart-partners-with-netflix-to-offer-free-subscription-for-plus-members-articleshow-irh1lx1</guid>
            <pubDate>Sat, 01 Aug 2026 13:24:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇപ്പോൾ സൗജന്യമായി നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ നേടാം. ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 299 രൂപയുടെ നാല് ഓർഡറുകൾ പൂർത്തിയാക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫ്ലിപ്കാർട്ട് പ്ലസ് അംഗമല്ലാത്തവർക്കും അംഗത്വം നേടാനാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyy535nynm39hnwfwm1k5rf3,imgname-flipkart--netflix-1785570891453.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓൺലൈൻ ഷോപ്പിംഗ് നടത്തുന്ന ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇനി വിനോദവും സൗജന്യം. പ്രതിമാസം നിശ്ചിത തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സിന്റെ (Netflix) മൊബൈൽ പ്ലാൻ പൂർണമായും സൗജന്യമായി ലഭിക്കും. ഇന്ന് (ഓഗസ്റ്റ് 1) മുതലാണ് ഇത് നിലവിൽ വരിക. പുതിയ സഹകരണത്തിന് ഫ്ലിപ്കാർട്ടും നെറ്റ്ഫ്ലിക്സും തുടക്കമിട്ടതോടെയാണ് ഓൺലൈൻ ഷോപ്പിംഗ് പ്രിയർക്ക് സന്തോഷ വാർത്തയെത്തിയത്. ഇന്ന് മുതൽ യോഗ്യരായ പ്ലസ് അംഗങ്ങൾക്ക് പ്രതിമാസം 30 ദിവസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ അധിക തുകയൊന്നും നൽകാതെ തന്നെ ആക്റ്റിവേറ്റ് ചെയ്യാം.&lt;/p&gt;&lt;h2&gt;സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എങ്ങനെ സ്വന്തമാക്കാം?&lt;/h2&gt;&lt;p&gt;ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഒരു കലണ്ടർ മാസത്തിനുള്ളിൽ കുറഞ്ഞത് 4 ഓർഡറുകൾ പൂർത്തിയാക്കിയിരിക്കണം. ഓരോ ഓർഡറിനും കുറഞ്ഞത് 299 രൂപയുടെ മൂല്യം ഉണ്ടായിരിക്കണം. ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി (Grocery), ഫ്ലിപ്കാർട്ട് മിനിറ്റ്സ് (Minutes - Quick Commerce) എന്നിവയിലെല്ലാം നടത്തുന്ന ഷോപ്പിംഗ് ഇതിലേക്ക് കണക്കാക്കും. നാലാമത്തെ ഓർഡർ വിജയകരമായി പൂർത്തിയാകുന്നതോടെ ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് ആപ്പിലൂടെ നേരിട്ട് 30 ദിവസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ ക്ലെയിം ചെയ്യാം. അടുത്ത മാസവും സൗകര്യം ലഭിക്കാൻ ഈ നിബന്ധനങ്ങൾ പാലിക്കണം.&lt;/p&gt;&lt;h2&gt;ഫ്ലിപ്കാർട്ട് പ്ലസ് അംഗമല്ലെങ്കിൽ?&lt;/h2&gt;&lt;p&gt;നിലവിൽ ഫ്ലിപ്കാർട്ട് പ്ലസ് അംഗമല്ലാത്തവർക്കും എളുപ്പത്തിൽ ഇതിന്റെ ഭാഗമാകാം. 12 മാസത്തിനിടെ 15 ഓർഡറുകൾ പൂർത്തിയാക്കുന്ന ഏതൊരു ഉപഭോക്താവിനും സൗജന്യമായി ഫ്ലിപ്കാർട്ട് പ്ലസ് അംഗത്വം ലഭിക്കും. ഇതിനായി പ്രത്യേക മെമ്പർഷിപ്പ് ഫീസുകളൊന്നും നൽകേണ്ടതില്ല.&lt;/p&gt;&lt;p&gt;നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ പ്ലാൻ വഴി ഉപഭോക്താക്കൾക്ക് എല്ലാ ഇന്ത്യൻ, അന്തർദേശീയ സിനിമകളും വെബ് സീരീസുകളും മറ്റ് വിനോദ പരിപാടികളും സ്മാർട്ട്ഫോണുകളിലോ ടാബ്ലെറ്റുകളിലോ കാണാൻ സാധിക്കും.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/flipkart-partners-with-netflix-to-offer-free-subscription-for-plus-members-articleshow-irh1lx1"/>
        </item>
        <item>
            <title><![CDATA[11 രൂപ മുതല്‍ 40 രൂപ വരെ! ഇന്ത്യയില്‍ കൊക്കോ കോളയ്ക്ക് തിരിച്ചടിയാകുന്നത് എന്തുകൊണ്ട്?]]></title>
            <link>https://www.asianetnews.com/companies/coca-cola-loses-market-share-india-affordable-price-gap-articleshow-l3s3x6h</link>
            <guid isPermaLink="true">https://www.asianetnews.com/companies/coca-cola-loses-market-share-india-affordable-price-gap-articleshow-l3s3x6h</guid>
            <pubDate>Wed, 29 Jul 2026 17:36:39 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ ഏപ്രില്&zwj; മുതല്&zwj; ജൂണ്&zwj; വരെയുള്ള കാലയളവിൽ ഇന്ത്യയിലെ വിപണി വിഹിതം കുറഞ്ഞതായി കൊക്കോ കോള. പാക്കേജിംഗ് ചെലവുകളിലെ വർദ്ധനവും, സാധാരണക്കാർ വാങ്ങുന്ന 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള വിലയിൽ ഉൽപ്പന്നങ്ങൾ ഇല്ലാത്തതുമാണ് ഇതിന് പ്രധാന കാരണം. ഈ പ്രതിസന്ധി മറികടന്ന് ഉപഭോക്താക്കളെ തിരികെ പിടിക്കാനുള്ള പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് കമ്പനി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kypw9r41phj2d4p0vr42myxn,imgname-coca-cola-1785326788737.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നമ്മുടെ നാട്ടിലെ സാധാരണ കടകളില്&zwj; പോയി നോക്കൂ. അവിടെ എത്തുന്ന ഭൂരിഭാഗം ആളുകളും ചോദിക്കുന്നത് പ്രത്യേക അളവിലുള്ള കുപ്പികളല്ല, മറിച്ച് സ്വന്തം കീശയ്ക്ക് ഇണങ്ങുന്ന വിലയിലുള്ള പാനീയങ്ങളാണ്. 'ഒരു 20 രൂപയുടെ കൂള്&zwj; ഡ്രിങ്ക്&zwnj;സ് താ', അല്ലെങ്കില്&zwj; '30-ന്റെയോ 40-ന്റെയോ ഒരു കുപ്പി' എന്നൊക്കെയാണ് സാധാരണക്കാരുടെ ചോദ്യം. കൃത്യമായി പറഞ്ഞാല്&zwj;, ഈ സാധാരണക്കാരുടെ ബജറ്റിലാണ് ഇപ്പോള്&zwj; ലോകത്തെ വലിയ പാനീയ കമ്പനിയായ കൊക്കോ കോളയ്ക്ക് അടി തെറ്റിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഏപ്രില്&zwj; മുതല്&zwj; ജൂണ്&zwj; വരെയുള്ള മാസങ്ങളില്&zwj; ഇന്ത്യയിലെ വിപണി വിഹിതം കുറഞ്ഞതായി കോക്കകോള തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു. പാക്കേജിംഗ് ചെലവുകള്&zwj; വര്&zwj;ധിച്ചതും, സാധാരണക്കാര്&zwj; ഏറ്റവും കൂടുതല്&zwj; വാങ്ങുന്ന 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള വില നിലവാരത്തില്&zwj; കൃത്യമായ ഉല്&zwj;പ്പന്നങ്ങള്&zwj; ഇല്ലാത്തതുമാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;എന്താണ് '11-40 രൂപയുടെ' പ്രശ്&zwnj;നം?&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളും ആശ്രയിക്കുന്നത് 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള പാനീയങ്ങളെയാണ്. എന്നാല്&zwj; നിലവില്&zwj; ഈ പരിധിയില്&zwj; ഉപഭോക്താക്കളെ ആകര്&zwj;ഷിക്കുന്ന കൃത്യമായ പാക്കേജുകളോ ഉല്&zwj;പ്പന്നങ്ങളോ തങ്ങള്&zwj;ക്കില്ലെന്ന് കൊക്കോ കോള ചീഫ് ഫിനാന്&zwj;ഷ്യല്&zwj; ഓഫീസര്&zwj; പറഞ്ഞു.&lt;/p&gt;&lt;h2&gt;കൊക്കോ കോളയ്ക്ക് തിരിച്ചടിയായത് എവിടെ?&lt;/h2&gt;&lt;p&gt;ഈ വര്&zwj;ഷം അലുമിനിയം, പിഇടി പ്ലാസ്റ്റിക് എന്നിവയുടെ വിലയിലുണ്ടായ വലിയ വര്&zwj;ധനവാണ് കമ്പനിക്ക് പ്രധാന വെല്ലുവിളിയായത്. നിര്&zwj;മ്മാണ ചെലവ് കൂടിയതോടെ ഇന്ത്യയിലൊട്ടാകെ ഉല്&zwj;പ്പന്നങ്ങളുടെ വില കൂട്ടാന്&zwj; കൊക്കോ കോള നിര്&zwj;ബന്ധിതരായി. ഇറാന്&zwj; സംഘര്&zwj;ഷത്തെ തുടര്&zwj;ന്ന് ഹോര്&zwj;മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് അലുമിനിയം ക്യാനുകളുടെ കടുത്ത ക്ഷാമത്തിന് കാരണമായി. ഈ പ്രതിസന്ധി മറികടക്കാന്&zwj; തെക്കുകിഴക്കന്&zwj; ഏഷ്യന്&zwj; രാജ്യങ്ങളില്&zwj; നിന്ന് വലിയ അളവിലുള്ള ക്യാനുകള്&zwj; കമ്പനി ഇറക്കുമതി ചെയ്യാന്&zwj; തുടങ്ങി.&amp;nbsp;&lt;/p&gt;&lt;p&gt;പ്രതീക്ഷിച്ചതിലും അധികമാണ് അലുമിനിയത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും വില വര്&zwj;ധിച്ചതെന്നും, ഇത് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും കമ്പനി വ്യക്തമാക്കി. വേഗത്തില്&zwj; വളരുന്ന ഇന്ത്യന്&zwj; വിപണിയില്&zwj;, 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള വില- പാക്കേജിംഗ് തന്ത്രങ്ങള്&zwj; ശരിയാക്കി ഉപഭോക്താക്കളെ തിരികെ പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോള്&zwj; കോക്കകോള.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/coca-cola-loses-market-share-india-affordable-price-gap-articleshow-l3s3x6h"/>
        </item>
        <item>
            <title><![CDATA[ഒടുവിൽ വഴങ്ങി! ഒന്നും രണ്ടുമല്ല നഷ്ടപരിഹാരമായി നല്‍കുക 52,800 കോടി രൂപ, പൗഡർ കാൻസറുണ്ടാക്കിയെന്ന പരാതിയിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി]]></title>
            <link>https://www.asianetnews.com/companies/johnson-and-johnson-ovarian-cancer-cases-settlement-ready-to-give-5-million-articleshow-lchmd0x</link>
            <guid isPermaLink="true">https://www.asianetnews.com/companies/johnson-and-johnson-ovarian-cancer-cases-settlement-ready-to-give-5-million-articleshow-lchmd0x</guid>
            <pubDate>Tue, 28 Jul 2026 13:11:03 +0530</pubDate>
            <description><![CDATA[&lt;p&gt;തങ്ങളുടെ കമ്പനിയുടെ ടാല്&zwj;ക്കം പൗഡര്&zwj; അണ്ഡാശയ അര്&zwj;ബുദത്തിന് കാരണമായെന്നാരോപിച്ചുള്ള കേസുകള്&zwj; ഒത്തുതീര്&zwj;പ്പാക്കാന്&zwj; ജോണ്&zwj;സണ്&zwj; ആന്&zwj;ഡ് ജോണ്&zwj;സണ്&zwj;. പതിനായിരക്കണക്കിന് കേസുകള്&zwj; ഉള്&zwj;പ്പെടുന്ന ഈ ഒത്തുതീര്&zwj;പ്പ്, പരാതിക്കാരില്&zwj; 95% പേര്&zwj; അംഗീകരിച്ചാല്&zwj; മാത്രമേ നടപ്പിലാകൂ. വര്&zwj;ഷങ്ങളായി തുടരുന്ന നിയമപോരാട്ടങ്ങള്&zwj; അവസാനിപ്പിക്കാനാണ് നീക്കമെന്ന് കമ്പനി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyktprjna9qzva9aceckgs6c,imgname-johnsons-baby-powder-1785224454739.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തങ്ങളുടെ ടാല്&zwj;ക്കം പൗഡര്&zwj; ഉപയോഗിച്ചതു വഴി അണ്ഡാശയ അര്&zwj;ബുദം വന്നുവെന്നാരോപിച്ചുള്ള പതിനായിരക്കണക്കിന് കേസുകള്&zwj; ഒത്തുതീര്&zwj;പ്പാക്കാന്&zwj; അമേരിക്കന്&zwj; ബഹുരാഷ്ട്ര കമ്പനിയായ ജോണ്&zwj;സണ്&zwj; ആന്&zwj;ഡ് ജോണ്&zwj;സണ്&zwj;. നഷ്ടപരിഹാരമായി 5.5 ബില്യണ്&zwj; ഡോളര്&zwj; (ഏകദേശം 52,800 കോടി രൂപ) നല്&zwj;കാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്കന്&zwj; കോര്&zwj;പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നിനാണ് ഇതോടെ വിരാമമാകുന്നത്. അമേരിക്കയിലെ വിവിധ ഫെഡറല്&zwj;, സ്റ്റേറ്റ് കോടതികളിലായി നിലവിലുള്ള 76,000-ത്തോളം അണ്ഡാശയ കാന്&zwj;സര്&zwj; കേസുകളാണ് ഈ ഒത്തുതീര്&zwj;പ്പില്&zwj; ഉള്&zwj;പ്പെടുന്നത്. എന്നാല്&zwj; പരാതിക്കാരില്&zwj; 95 ശതമാനം പേരും ഈ ഒത്തുതീര്&zwj;പ്പ് വ്യവസ്ഥകള്&zwj; അംഗീകരിച്ചാല്&zwj; മാത്രമേ ഇത് നടപ്പിലാകൂ. കഴിഞ്ഞ പത്ത് വര്&zwj;ഷത്തിലേറെയായി നീണ്ടുനില്&zwj;ക്കുന്ന നിയമപോരാട്ടമാണിത്. മൂന്ന് തവണ പാപ്പരത്ത ഹര്&zwj;ജി നല്&zwj;കിയിട്ടും കമ്പനിക്ക് ഈ കേസുകളില്&zwj; നിന്ന് ഒഴിയാന്&zwj; കഴിഞ്ഞിരുന്നില്ല.&lt;/p&gt;&lt;h2&gt;എന്തുകൊണ്ടാണ് കമ്പനി ഇപ്പോള്&zwj; ഒത്തുതീര്&zwj;പ്പിന് തയ്യാറാകുന്നത്?&lt;/h2&gt;&lt;p&gt;തങ്ങളുടെ പൗഡര്&zwj; പൂര്&zwj;ണമായും സുരക്ഷിതമാണെന്നും, അതില്&zwj; കാന്&zwj;സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നുമാണ് കമ്പനി ഇപ്പോഴും ആവര്&zwj;ത്തിക്കുന്നത്. തെറ്റ് ചെയ്തത് കൊണ്ടല്ല, മറിച്ച് വര്&zwj;ഷങ്ങളായി തുടരുന്ന ഈ വന്&zwj;കിട നിയമപോരാട്ടങ്ങള്&zwj; അവസാനിപ്പിക്കാന്&zwj; വേണ്ടിയാണ് പണം നല്&zwj;കുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. 2027 ല്&zwj; 3 ബില്യണ്&zwj; ഡോളര്&zwj; (ഏകദേശം 28,800 കോടി രൂപ) കമ്പനി നല്&zwj;കും. ബാക്കി തുക 2028 ലായിരിക്കും കൈമാറുക. എന്നാല്&zwj; ഈ തുക അന്തിമമല്ല. എത്രപേര്&zwj; ഈ ഒത്തുതീര്&zwj;പ്പിന് തയ്യാറാകുന്നു എന്നതിനെ ആശ്രയിച്ച് അന്തിമ തുക 7 ബില്യണ്&zwj; ഡോളറിന് (ഏകദേശം 67,200 കോടി രൂപ) മുകളിലേക്ക് പോകാന്&zwj; സാധ്യതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകന്&zwj; പറഞ്ഞു.&lt;/p&gt;&lt;h2&gt;എന്തായിരുന്നു പ്രധാന ആരോപണങ്ങള്&zwj;?&lt;/h2&gt;&lt;p&gt;വര്&zwj;ഷങ്ങളോളം ജോണ്&zwj;സണ്&zwj; ആന്&zwj;ഡ് ജോണ്&zwj;സണ്&zwj; ബേബി പൗഡറും മറ്റ് ടാല്&zwj;ക് ഉല്&zwj;പ്പന്നങ്ങളും ഉപയോഗിച്ചതുവഴി അണ്ഡാശയ കാന്&zwj;സര്&zwj; വന്നു എന്നാണ് പരാതിക്കാരായ സ്ത്രീകളുടെ പ്രധാന ആരോപണം. പൗഡറില്&zwj; കാന്&zwj;സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ടെന്നും ഇവര്&zwj; വാദിച്ചു. എന്നാല്&zwj; ശാസ്ത്രീയ തെളിവുകള്&zwj; നിരത്തി കമ്പനി ഇത് നിഷേധിക്കുകയായിരുന്നു. വിവാദങ്ങളെ തുടര്&zwj;ന്ന് 2020-ല്&zwj; അമേരിക്കയില്&zwj; ടാല്&zwj;ക് അടിസ്ഥാനമാക്കിയുള്ള പൗഡറിന്റെ വില്&zwj;പ്പന കമ്പനി നിര്&zwj;ത്തി. പകരം കോണ്&zwj;സ്റ്റാര്&zwj;ച്ച് (ചോളം) ഉപയോഗിച്ചുള്ള പൗഡറാണ് കമ്പനി ഇപ്പോള്&zwj; അവിടെ വില്&zwj;ക്കുന്നത്.&lt;/p&gt;&lt;h2&gt;നിയമപോരാട്ടത്തിലെ 'ടെക്&zwnj;സാസ് ടൂ-സ്റ്റെപ്പ്'&lt;/h2&gt;&lt;p&gt;ഈ നിയമപോരാട്ടത്തില്&zwj; കമ്പനിക്ക് അനുകൂലമായ പല വിധികളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. പൗഡര്&zwj; ഉപയോഗിച്ചതാണ് കാന്&zwj;സറിന് കാരണമെന്ന് വ്യക്തിപരമായി തെളിയിക്കാന്&zwj; പരാതിക്കാര്&zwj;ക്ക് കഴിയുമോ എന്ന് കഴിഞ്ഞ ആഴ്ച ഒരു ജഡ്ജി ചോദിച്ചത് കമ്പനിക്ക് വലിയ ആശ്വാസമായിരുന്നു. എങ്കിലും വര്&zwj;ഷങ്ങളായുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാനാണ് കമ്പനി ഒത്തുതീര്&zwj;പ്പ് തിരഞ്ഞെടുത്തത്. ഇതിനിടയില്&zwj; 'ടെക്&zwnj;സാസ് ടൂ-സ്റ്റെപ്പ്' ) എന്നൊരു വിവാദ നിയമതന്ത്രവും കമ്പനി പരീക്ഷിച്ചിരുന്നു. ഇതിനായി ഒരു പുതിയ ഉപകമ്പനി രൂപീകരിച്ച് അത് പാപ്പരായതായി പ്രഖ്യാപിക്കുകയും, അതുവഴി കേസുകളെല്ലാം ഒരൊറ്റ ഒത്തുതീര്&zwj;പ്പിലേക്ക് മാറ്റാനുമായിരുന്നു ശ്രമം. എന്നാല്&zwj; സാമ്പത്തികമായി മികച്ച നിലയിലുള്ള ഒരു കമ്പനി പാപ്പരത്ത നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് കോടതികള്&zwj; ഈ നീക്കം മൂന്ന് തവണ തള്ളി.&lt;/p&gt;&lt;p&gt;ഇപ്പോള്&zwj; തയ്യാറാക്കിയിട്ടുള്ള ഒത്തുതീര്&zwj;പ്പ് വ്യവസ്ഥകള്&zwj; അന്തിമ തീരുമാനത്തിനായി പരാതിക്കാര്&zwj;ക്ക് മുന്നില്&zwj; വെക്കും. അര്&zwj;ഹരായ 76,000-ത്തോളം ആളുകളില്&zwj; 95% പേര്&zwj; ഇത് അംഗീകരിച്ചാല്&zwj; ഈ വമ്പന്&zwj; കേസിന് അവസാനമാകും. ഇല്ലെങ്കില്&zwj;, വീണ്ടും വര്&zwj;ഷങ്ങളോളം നീളുന്ന നിയമപോരാട്ടങ്ങള്&zwj; അമേരിക്കന്&zwj; കോടതികളില്&zwj; കമ്പനി നേരിടേണ്ടി വരും.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/johnson-and-johnson-ovarian-cancer-cases-settlement-ready-to-give-5-million-articleshow-lchmd0x"/>
        </item>
        <item>
            <title><![CDATA[ടാറ്റയുടെ സ്വന്തമായി ഇനി ഈ മലയാളി കമ്പനിയും; അന്തിക്കാട്ടെ 'യോഗക്ഷേമം ലോണ്‍സ്' ടാറ്റ ക്യാപിറ്റല്‍ ഏറ്റെടുക്കുന്നു]]></title>
            <link>https://www.asianetnews.com/companies/tata-capital-acquring-yogakshemam-loans-based-in-thrissur-articleshow-lco9mnt</link>
            <guid isPermaLink="true">https://www.asianetnews.com/companies/tata-capital-acquring-yogakshemam-loans-based-in-thrissur-articleshow-lco9mnt</guid>
            <pubDate>Mon, 13 Jul 2026 13:46:49 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തില്&zwj; നിന്നുള്ള സ്വര്&zwj;ണപ്പണയ കമ്പനിയായ 'യോഗക്ഷേമം ലോണ്&zwj;സ്' ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്&zwj; ഏറ്റെടുക്കുന്നു. കമ്പനിയുടെ 88.6 ശതമാനം ഓഹരികളാണ് ടാറ്റ സ്വന്തമാക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxd8qrc5rgf5jrwj56f2q093,imgname-tata-capital-yogakshemam-loans-1783930544517.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്&zwj;, കേരളത്തില്&zwj; നിന്നുള്ള സ്വര്&zwj;ണപ്പണയ കമ്പനിയായ 'യോഗക്ഷേമം ലോണ്&zwj;സി'നെ ഏറ്റെടുക്കുന്നു. റിസര്&zwj;വ് ബാങ്കിന്റെ അംഗീകാരമുള്ള ഈ എന്&zwj;ബിഎഫ്സി കമ്പനിയുടെ 88.6 ശതമാനം ഓഹരികളാണ് ടാറ്റ സ്വന്തമാക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനത്തിന് ടാറ്റാ ക്യാപിറ്റല്&zwj; ഡയറക്ടര്&zwj; ബോര്&zwj;ഡ് അംഗീകാരം നല്&zwj;കിയതായി ദേശീയ മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;&lt;h2&gt;അന്തിക്കാട് നിന്ന് ദക്ഷിണേന്ത്യയിലേക്ക്&lt;/h2&gt;&lt;p&gt;1991ല്&zwj; കേരളത്തിലെ അന്തിക്കാട് 'യോഗക്ഷേമം കുറീസ് ആന്&zwj;ഡ് ലോണ്&zwj;സ്' എന്ന പേരില്&zwj; ഒരു ചെറിയ ധനകാര്യ സ്ഥാപനമായാണ് കമ്പനി പ്രവര്&zwj;ത്തനം ആരംഭിച്ചത്. പിന്നീട് 2000ല്&zwj; റിസര്&zwj;വ് ബാങ്കിന്റെ എന്&zwj;ബിഎഫ്സി ലൈസന്&zwj;സ് കമ്പനിക്ക് ലഭിച്ചു. 2012ല്&zwj; 'യോഗക്ഷേമം ലോണ്&zwj;സ് ലിമിറ്റഡ്' എന്ന് പേരുമാറ്റിയ കമ്പനി, സ്വര്&zwj;ണപ്പണയത്തിലും ചെറുകിട ബിസിനസ് വായ്പകളിലും കൂടുതല്&zwj; ശ്രദ്ധ കേന്ദ്രീകരിക്കാന്&zwj; തുടങ്ങി.&lt;/p&gt;&lt;p&gt;സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയുമാണ് ഇവര്&zwj; പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്&zwj; ദക്ഷിണേന്ത്യയിലാകെ 160ലധികം ശാഖകളാണ് ഈ മലയാളി കമ്പനിക്കുള്ളത്. നിലവിലുള്ള ഉടമകളില്&zwj;നിന്ന് ഓഹരികള്&zwj; വാങ്ങിയും പുതിയ ഓഹരികള്&zwj; സമാഹരിച്ചുമാണ് ടാറ്റ ഈ കമ്പനിയുടെ 88.6 ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്നത്. ഈ ഇടപാട് പൂര്&zwj;ത്തിയാകുന്നതോടെ യോഗക്ഷേമം ലോണ്&zwj;സ് പൂര്&zwj;ണമായും ടാറ്റാ ക്യാപിറ്റലിന്റെ ഉപകമ്പനിയായി മാറും.&lt;/p&gt;&lt;h2&gt;ഓഹരി വിപണിയിലെ പ്രതികരണം ഇങ്ങനെ&lt;/h2&gt;&lt;p&gt;ഏറ്റെടുക്കല്&zwj; വാര്&zwj;ത്ത വന്നിട്ടും ടാറ്റാ ക്യാപിറ്റലിന്റെ ഓഹരികളില്&zwj; ഇന്ന് വലിയ മുന്നേറ്റം കണ്ടില്ല. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയായ 360.45 രൂപയില്&zwj; നിന്ന് 0.80 ശതമാനം ഇടിഞ്ഞ് 357.55 രൂപയിലാണ് വ്യാപാരം നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.51 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/companies/tata-capital-acquring-yogakshemam-loans-based-in-thrissur-articleshow-lco9mnt"/>
        </item>
        <item>
            <title><![CDATA[എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ]]></title>
            <link>https://www.asianetnews.com/companies/erling-haaland-raccoon-clutching-a-whisky-bottle-sold-out-in-seconds-articleshow-lgmgoc7</link>
            <guid isPermaLink="true">https://www.asianetnews.com/companies/erling-haaland-raccoon-clutching-a-whisky-bottle-sold-out-in-seconds-articleshow-lgmgoc7</guid>
            <pubDate>Tue, 14 Jul 2026 20:59:42 +0530</pubDate>
            <description><![CDATA[&lt;p&gt;തന്നെ പിന്തുടർന്ന് വീട്ടിലേക്ക് പോന്നത് എന്ന കുറിപ്പുമായി എർലിങ് ഹാളണ്ട് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിൽ പങ്കുവക്കുകയും ചെയ്തിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxgkwd2k43q9ax3qz2131gmr,imgname--erling-haaland-1784042894419.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓസ്ലോ: ഫിഫ ലോകകപ്പിൽ ക്വാർട്ടർ മത്സരങ്ങളിൽ പരാജയപ്പെട്ട് പുറത്തായ നോർവെയ്ക്ക് ഗംഭീര സ്വീകരണമാണ് ജന്മനാട് ഒരുക്കിയത്. വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി ഫുട്ബോൾ താരങ്ങളെ സ്വീകരിച്ചപ്പോൾ നോർവേയുടെ സ്ട്രൈക്കർ എർലിങ് ഹാളണ്ട് പുറത്തേക്ക് എത്തിയത് റക്കൂണിനെ സ്റ്റഫ് ചെയ്ത ഒരു കുപ്പിയുമായി ആയിരുന്നു. ഈ ചിത്രം തന്നെ പിന്തുടർന്ന് വീട്ടിലേക്ക് പോന്നത് എന്ന കുറിപ്പുമായി എർലിങ് ഹാളണ്ട് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിൽ പങ്കുവക്കുകയും ചെയ്തിരുന്നു. നിമിഷ നേരത്തിനുള്ളിലാണ് ഈ വിസ്കി കുപ്പി വൈറലായത്. 750 യുഎസ് ഡോളർ(ഏകദേശം 62000 രൂപ) വില വരുന്നതാണ് ഹാളണ്ട് നാട്ടിലേക്ക് കൊണ്ടുവന്ന ഈ വിസ്കിക്കുള്ളത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Haaland bought stuffed Whiskey Racoon and two stuffed squirrels from Wild Bill&rsquo;s Western Store. Posted a story about them &ldquo;Geezahs&rdquo; on Snapchat start of July. https://t.co/Mwvvdmrl2a pic.twitter.com/3IRRbF39ke&lt;/p&gt;&lt;p&gt;&mdash; Trung Phan (@TrungTPhan) July 14, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ടെക്സാസിൽ നിന്നാണ് ഈ വിസ്കി ഹാളണ്ട് വാങ്ങുന്നത്. ഡാലസിലെ വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോർ എന്ന കടയിൽ നിന്നാണ് ഈ വിസ്കി ഹാളണ്ട് വാങ്ങുന്നത്. ഇവിടെ നിന്ന് കറുത്ത നിറത്തിലുള്ള കൗബോയ് തൊപ്പിയും, ലെതർ ബൂട്ടുകളും, ഒരു ടീ ഷർട്ടും ഇവിടെ നിന്ന് ഹാളണ്ട് വാങ്ങിയിരുന്നു. എന്നാൽ ഹാളണ്ട് വിസ്കി കുപ്പിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വച്ചതോടെ സെക്കന്റുകൾക്കുള്ളിലാണ് ഈ വിസ്കി റാക്കൂൺ വിറ്റുതീർന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/companies/erling-haaland-raccoon-clutching-a-whisky-bottle-sold-out-in-seconds-articleshow-lgmgoc7"/>
        </item>
        <item>
            <title><![CDATA[വിഴിഞ്ഞത്തെ വിദേശ നിക്ഷേപ നീക്കം; ഓഹരി കൈമാറ്റം ചെയ്യാൻ സർക്കാരിന് അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/vizhinjzm-port-private-investment-adani-group-submit-new-application-for-transfer-of-share-articleshow-rk70ton</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vizhinjzm-port-private-investment-adani-group-submit-new-application-for-transfer-of-share-articleshow-rk70ton</guid>
            <pubDate>Fri, 03 Jul 2026 22:22:02 +0530</pubDate>
            <description><![CDATA[&lt;p&gt;ഓഹരി കൈമാറ്റത്തിന് പ്രാഥമിക ധാരണ മാത്രം ആയെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിൽ വിശദമാക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwe5mxwx4sesn78gk64z7r6p,imgname-vizhinjam-satheesan-1782887118749.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈ മാറ്റം ചെയ്യാൻ സർക്കാരിന് അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനോട് മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ അപേക്ഷ നൽകിയത്. ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)യുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അപേക്ഷ. സർക്കാർ അനുമതിയോടെ മാത്രം അന്തിമ കരാർ എന്നാണ് ഓഹരി കൈമാറ്റം സംബന്ധിയായ വിവാദങ്ങളിൽ അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഓഹരി കൈമാറ്റത്തിന് പ്രാഥമിക ധാരണ മാത്രം ആയെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിൽ വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്&zwj; ഷിപ്പിംഗ് കമ്പനി വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്നെന്നായിരുന്നു നേരത്തെ പ്രഖ്യാപനമുണ്ടായത്. സംസ്ഥാന സര്&zwj;ക്കാരുമായി ഉണ്ടാക്കിയ കണ്&zwj;സഷന്&zwj; കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്&zwj;ത്ഥ്യമായത്. സര്&zwj;ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്&zwj;സഷെനയറുടെ ഓഹരി ഘടനയില്&zwj; മാറ്റം വരുത്താനാകൂ. കണ്&zwj;സഷന്&zwj; കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്&zwj;ദേശങ്ങളും കര്&zwj;ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്&zwj; തുടര്&zwj; നിലപാട് സ്വീകരിക്കുമെന്നായിരുന്നു ഓഹരി കൈമാറ്റം സംബന്ധിയായ പ്രഖ്യാപനത്തോട് സര്&zwj;ക്കാര്&zwj; പ്രതികരണം.&lt;/p&gt;&lt;p&gt;ഓഹരി കൈമാറ്റ വാർത്ത വിവാദമായതിന് പിന്നാലെ വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വിൽക്കാം എന്നാണ് കരാർ എന്നാണ് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയത്. വാണിജ്യ പ്രവർത്തനം ആരംഭിച്ചത് 2024 ഡിസംബർ 24 നാണ്. കഴിഞ്ഞ ഡിസംബറോടെ വില്പനക്ക് അവകാശം ആയെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം. എം എസ് സിയുമായുള്ള പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിൻ്റെ പ്രതീക്ഷ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എം എസ് സിയും തമ്മിൽ സഹകരണമുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vizhinjzm-port-private-investment-adani-group-submit-new-application-for-transfer-of-share-articleshow-rk70ton"/>
        </item>
        <item>
            <title><![CDATA[പെപ്സി മുതൽ ലെയ്സ് വരെ! പ്രഭാത ഭക്ഷണത്തിന് ഹെൽത്തി ഓപ്ഷൻ; ഇന്ത്യൻ വിപണി ഭരിക്കുന്ന പെപ്സികോ ബ്രാന്റുകൾ അറിയാം]]></title>
            <link>https://www.asianetnews.com/companies/how-pepsico-quietly-rules-your-snack-counter-and-breakfast-table-articleshow-u5u65ma</link>
            <guid isPermaLink="true">https://www.asianetnews.com/companies/how-pepsico-quietly-rules-your-snack-counter-and-breakfast-table-articleshow-u5u65ma</guid>
            <pubDate>Wed, 01 Jul 2026 14:41:14 +0530</pubDate>
            <description><![CDATA[പെപ്സികോ ഒരു സോഫ്റ്റ് ഡ്രിങ്ക് കമ്പനി മാത്രമല്ല, ഇന്ത്യയിൽ ഏറെ ജനപ്രിയമായ ലെയ്സ്, കുർകുറെ, ക്വേക്കർ ഓട്സ് തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ ഉടമസ്ഥർ കൂടിയാണ്. പാനീയങ്ങൾക്ക് പുറമെ സ്നാക്സ്, ഹെൽത്ത് ഫുഡ് വിപണികളിൽ സാന്നിധ്യം ഉറപ്പിച്ചതാണ് കമ്പനിയുടെ വിജയത്തിന് പിന്നിൽ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kweezkj9svfrd8m0ajnh2e4w,imgname-pepsico-1782896905801.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഫ്റ്റ് ഡ്രിങ്ക്സ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ബ്രാന്റുകളിലൊന്ന് പെപ്സിയുടേതായിരിക്കും. പെപ്സികോ (PepsiCo) യുടേതാണ് പെപ്സി. എന്നാൽ, പെപ്സികോ ഒരു സോഫ്റ്റ് ഡ്രിങ്ക് കമ്പനി മാത്രമല്ല. നമ്മൾ നിത്യജീവിതത്തിൽ സാധാരണയായി ഉപയോഗിക്കുന്നതും ഇന്ത്യയിൽ ഏറെ ജനപ്രിയവുമായ പല പ്രമുഖ ചിപ്സ്, സ്നാക്സ്, ഹെൽത്ത് ഫുഡ് ബ്രാൻഡുകളും ഈ അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികൾക്കനുസരിച്ച് തങ്ങളുടെ ബിസിനസ് വൈവിധ്യവത്കരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പാനീയങ്ങൾക്ക് പുറമെ 'ഫുഡ് ആൻഡ് സ്നാക്സ്' വിപണിയിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ പെപ്സികോയ്ക്ക് സാധിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;വിപണി കീഴടക്കിയ പ്രധാന ബ്രാൻഡുകൾ&lt;/h2&gt;&lt;h3&gt;ജനപ്രിയ പാനീയങ്ങൾ (Beverages)&lt;/h3&gt;&lt;p&gt;ആഗോളതലത്തിൽ തന്നെ കൊക്കകോളയോട് നേരിട്ട് ഏറ്റുമുട്ടുന്ന പെപ്സികോയുടെ പാനീയ നിരയിൽ പെപ്സി (Pepsi) കൂടാതെ മിരിൻഡ (Mirinda), മൗണ്ടൻ ഡ്യൂ (Mountain Dew), സെവൻ അപ്പ് (7Up) എന്നിവ ഉൾപ്പെടുന്നു. കൂടാതെ കായിക താരങ്ങൾക്കായി ഗാറ്ററേഡ് (Gatorade) എന്ന സ്പോർട്സ് ഡ്രിങ്കും, ആരോഗ്യ പ്രേമികൾക്കായി ട്രോപ്പിക്കാന (Tropicana) ഫ്രൂട്ട് ജ്യൂസുകളും കമ്പനി വിപണിയിലെത്തിക്കുന്നു.&lt;/p&gt;&lt;h3&gt;സ്നാക്സ് വിപണിയിലെ ഒന്നാമൻ (Snacks &amp;amp; Chips)&lt;/h3&gt;&lt;p&gt;ഇന്ത്യയിലെ ചിപ്സ് വിപണിയിൽ പെപ്സികോയ്ക്ക് വലിയ സ്വാധീനമാണുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ ലെയ്സ് ചിപ്സ് (Lays), ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയോടെ പുറത്തിറങ്ങുന്ന കുർകുറെ (Kurkure), രാജ്യാന്തരതലത്തിൽ തരംഗമായ ടോർട്ടില ചിപ്സ് ബ്രാൻഡായ ഡൊറിറ്റോസ് (Doritos) എന്നിവ പെപ്സികോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളാണ്.&lt;/p&gt;&lt;h3&gt;പ്രഭാതഭക്ഷണ വിപണി (Healthy Foods)&lt;/h3&gt;&lt;p&gt;ആരോഗ്യകരമായ പ്രഭാതഭക്ഷണ വിപണിയിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ലോകമെമ്പാടും പ്രശസ്തമായ ക്വേക്കർ ഓട്സ് (Quaker Oats) പെപ്സികോയുടെ കീഴിലുള്ള ഒരു പ്രമുഖ ബ്രാൻഡാണ്. വെറും കാർബണേറ്റഡ് പാനീയങ്ങൾ മാത്രം വിൽക്കുന്ന കമ്പനി എന്ന നിലയിൽ നിന്നും മാറി, ആളുകൾക്ക് ഇൻസ്റ്റന്റ് ആയി കഴിക്കാവുന്ന ലഘുഭക്ഷണങ്ങളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിച്ചതാണ് പെപ്സികോയുടെ ആഗോള വിജയത്തിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 'ഫുഡ് ആൻഡ് ബിവറേജ്' മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ പെപ്സികോ, തങ്ങളുടെ വൈവിധ്യമാർന്ന ബ്രാൻഡുകളിലൂടെ ഇന്ത്യൻ വിപണിയിലും തങ്ങളുടെ ആധിപത്യം തുടരുകയാണ്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/how-pepsico-quietly-rules-your-snack-counter-and-breakfast-table-articleshow-u5u65ma"/>
        </item>
        <item>
            <title><![CDATA[ബിയര്‍ വിപണിയിലെ വമ്പന്മാര്‍ ഓഹരി വിപണിയിലേക്ക്; കാള്‍സ്ബര്‍ഗ് ഇന്ത്യ 6,700 കോടിയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു]]></title>
            <link>https://www.asianetnews.com/companies/beer-giant-carlsberg-india-gears-up-for-6700-crore-ipo-articleshow-x9acigb</link>
            <guid isPermaLink="true">https://www.asianetnews.com/companies/beer-giant-carlsberg-india-gears-up-for-6700-crore-ipo-articleshow-x9acigb</guid>
            <pubDate>Sat, 04 Jul 2026 12:30:38 +0530</pubDate>
            <description><![CDATA[ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബിയർ നിർമ്മാതാക്കളായ കാൾസ്ബെർഗ് ഇന്ത്യ, ഏകദേശം 6,700 കോടി രൂപയുടെ ഐപിഒയുമായി ഓഹരി വിപണിയിലേക്ക് വരുന്നു. സെബിക്ക് രഹസ്യമായി രേഖകൾ സമർപ്പിച്ച കമ്പനി, 'ഓഫർ ഫോർ സെയിൽ' രീതിയിലാകും ഓഹരികൾ വിറ്റഴിക്കുക. ഈ നീക്കം ഇന്ത്യൻ വിപണിയിൽ വിദേശ മദ്യകമ്പനികളുടെ വർധിച്ചുവരുന്ന താല്പര്യത്തിന് അടിവരയിടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-cfe19b43-7552-447d-bb26-36f69b8ef972,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബിയര്&zwj; നിര്&zwj;മ്മാതാക്കളായ കാള്&zwj;സ്ബര്&zwj;ഗ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. ഡാനിഷ് ബ്രൂവിങ് ഭീമനായ കാള്&zwj;സ്ബര്&zwj;ഗ് ഗ്രൂപ്പിന്റെ ഇന്ത്യന്&zwj; ഉപകമ്പനിയായ ഇവര്&zwj; 700 മില്യണ്&zwj; ഡോളറിന്റെ (ഏകദേശം 6,700 കോടി രൂപ) ഓഹരി വില്&zwj;പ്പനയ്ക്കാണ് ഒരുങ്ങുന്നത്. ഈ വര്&zwj;ഷം അവസാനത്തോടെ കാള്&zwj;സ്ബര്&zwj;ഗിന്റെ ഐപിഒ വിപണിയില്&zwj; എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;h2&gt;രഹസ്യമായി ഐപിഒ രേഖകള്&zwj;&lt;/h2&gt;&lt;p&gt;കമ്പനി സെബിക്ക് എപിഒ രേഖകള്&zwj; സമര്&zwj;പ്പിച്ചിട്ടുണ്ട്. എന്നാല്&zwj;, 'കോണ്&zwj;ഫിഡന്&zwj;ഷ്യല്&zwj; റൂട്ട്' അഥവാ രഹസ്യ ഫയലിങ് വഴിയാണ് രേഖകള്&zwj; നല്&zwj;കിയിരിക്കുന്നത് എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്&zwj; വ്യക്തമാക്കി. അതായത്, ഈ രീതി വഴി ഐപിഒ രേഖകള്&zwj; ഉടന്&zwj; തന്നെ പരസ്യപ്പെടുത്താതെ, വില്&zwj;പ്പന തുടങ്ങുന്ന സമയം വരെ വിവരങ്ങള്&zwj; രഹസ്യമായി സൂക്ഷിക്കാന്&zwj; കമ്പനിക്ക് സാധിക്കും. സെബിയുടെ അനുമതിയും വിപണിയിലെ സാഹചര്യങ്ങളും വിലയിരുത്തിയാകും ഐപിഒ തിയതി പ്രഖ്യാപിക്കുക.&lt;/p&gt;&lt;h3&gt;ലക്ഷ്യമിടുന്നത് 4 ബില്യണ്&zwj; ഡോളര്&zwj; മൂല്യം&lt;/h3&gt;&lt;p&gt;പുതിയ ഓഹരികള്&zwj; പുറത്തിറക്കാതെ, നിലവിലുള്ള ഓഹരികള്&zwj; വിറ്റഴിക്കുന്ന 'ഓഫര്&zwj; ഫോര്&zwj; സെയില്&zwj;' രീതിയിലാകും ഐപിഒ നടക്കുക. ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൂല്യം ഏകദേശം 4 ബില്യണ്&zwj; ഡോളറായി ഉയര്&zwj;ത്താനാണ് കാള്&zwj;സ്ബര്&zwj;ഗ് ലക്ഷ്യമിടുന്നത്.. ഐപിഒ നടപടികള്&zwj;ക്കായി കൊട്ടക് മഹിന്ദ്ര കാപിറ്റല്&zwj;, ജെപി മോര്&zwj;ഗന്&zwj; ചേസ്, സിറ്റിഗ്രൂപ്പ് എന്നിവരെ പ്രധാന മാനേജര്&zwj;മാരായി നിയമിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;വിപണിയിലെ കരുത്ത്&lt;/strong&gt;&lt;/p&gt;&lt;p&gt;2007-ല്&zwj; ഇന്ത്യന്&zwj; വിപണിയില്&zwj; പ്രവേശിച്ച കാള്&zwj;സ്ബര്&zwj;ഗ് ഇന്ത്യയ്ക്ക് നിലവില്&zwj; രാജ്യത്തെ ബിയര്&zwj; വിപണിയുടെ 22 ശതമാനത്തോളം പങ്കാളിത്തമുണ്ട്. സ്വന്തമായി എട്ടും കരാര്&zwj; അടിസ്ഥാനത്തില്&zwj; ആറും ഉള്&zwj;പ്പെടെ മൊത്തം 14 ബ്രൂവറികളാണ് കമ്പനിക്കുള്ളത്. 2024 ഓഗസ്റ്റില്&zwj; മാതൃ കമ്പനിയായ കാള്&zwj;സ്ബര്&zwj;ഗ് ഗ്രൂപ്പ് ഇന്ത്യന്&zwj; യൂണിറ്റിന്റെ 100 ശതമാനം നിയന്ത്രണവും ഏറ്റെടുത്തിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;മറ്റ് വിദേശ മദ്യകമ്പനികളും ഇന്ത്യയിലേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;ഇന്ത്യന്&zwj; സമ്പദ്വ്യവസ്ഥയുടെ അതിവേഗത്തിലുള്ള വളര്&zwj;ച്ചയും ഉപഭോഗത്തിലുണ്ടായ വര്&zwj;ദ്ധനവും ആഗോള മദ്യകമ്പനികളെ കൂടുതലായി ഇന്ത്യയിലേക്ക് ആകര്&zwj;ഷിക്കുകയാണ്. തങ്ങളുടെ ഇന്ത്യന്&zwj; ബിസിനസുകളില്&zwj; നിന്ന് പരമാവധി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് വിദേശ കമ്പനികള്&zwj;. ഇതിന്റെ ഭാഗമായി, പ്രമുഖ ഫ്രഞ്ച് മദ്യ നിര്&zwj;മ്മാതാക്കളായ പെര്&zwj;നോഡ് റിക്കാര്&zwj;ഡും തങ്ങളുടെ ഇന്ത്യന്&zwj; ബിസിനസ്സ് ഓഹരി വിപണിയില്&zwj; ലിസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്&zwj;ട്ടുകളുണ്ട്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/beer-giant-carlsberg-india-gears-up-for-6700-crore-ipo-articleshow-x9acigb"/>
        </item>
        <item>
            <title><![CDATA[ചരിത്രമുറങ്ങുന്ന രുചിയുമായി അവർ വീണ്ടും ഇന്ത്യയിലേക്ക് വരുന്നു; 60 വര്‍ഷങ്ങൾക്ക് ശേഷം 'ലയണ്‍ ബ്രൂവറി കോ'യുടെ തിരിച്ചു വരവ്]]></title>
            <link>https://www.asianetnews.com/companies/lion-brewery-co-re-enters-indian-beer-market-after-60-years-articleshow-xldgq26</link>
            <guid isPermaLink="true">https://www.asianetnews.com/companies/lion-brewery-co-re-enters-indian-beer-market-after-60-years-articleshow-xldgq26</guid>
            <pubDate>Sat, 01 Aug 2026 14:41:38 +0530</pubDate>
            <description><![CDATA[60 വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം സിംഗപ്പൂര്&zwj; ആസ്ഥാനമായുള്ള ലയണ്&zwj; ബ്രൂവറി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. കോപ്പര്&zwj;ഡ്രോപ്പ് സ്പിരിറ്റ്&zwnj;സുമായി സഹകരിച്ച് 'ഐലന്&zwj;ഡ് ലാഗര്&zwj;', 'പേല്&zwj; എല്&zwj;' എന്നീ രണ്ട് പ്രീമിയം ബിയറുകള്&zwj; ഡല്&zwj;ഹിയില്&zwj; അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി തങ്ങളുടെ തിരിച്ചുവരവ് ആഘോഷിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr38541g3mk37qn9m30s4xns,imgname-beer-sales-in-telangana-do-you-know-how-many-bottles-were-consumed-in-april-1778225680432.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തൊന്&zwj;പതാം നൂറ്റാണ്ടില്&zwj; ലണ്ടനില്&zwj; തുടങ്ങി ഇപ്പോള്&zwj; സിംഗപ്പൂര്&zwj; ആസ്ഥാനമായി പ്രവര്&zwj;ത്തിക്കുന്ന പ്രശസ്തമായ 'ലയണ്&zwj; ബ്രൂവറി കോ.' 60 വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. രാജ്യത്ത് അതിവേഗം വളരുന്ന പ്രീമിയം മദ്യവിപണി ലക്ഷ്യമിട്ടുകൊണ്ട്, തങ്ങളുടെ രണ്ട് ബിയറുകള്&zwj; അവതരിപ്പിച്ചാണ് കമ്പനിയുടെ ഗംഭീര തിരിച്ചുവരവ്. പ്രമുഖ വിതരണക്കാരായ കോപ്പര്&zwj;ഡ്രോപ്പ് സ്പിരിറ്റ്&zwnj;സുമായി ചേര്&zwj;ന്നാണ് ലയണ്&zwj; ബ്രൂവറി തങ്ങളുടെ 'ഐലന്&zwj;ഡ് ലാഗര്&zwj;', 'പേല്&zwj; എല്&zwj;' എന്നീ രണ്ട് ബിയറുകള്&zwj; അവതരിപ്പിക്കുന്നത്. പ്രീമിയം ബിയറുകള്&zwj;ക്ക് ഡല്&zwj;ഹിയില്&zwj; ഇതിനകം തന്നെ മികച്ച വിപണിയുള്ളതിനാലാണ് അവിടെ നിന്നും തുടക്കം കുറിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ഡല്&zwj;ഹിക്ക് പുറമെ, അയല്&zwj; സംസ്ഥാനങ്ങളായ ഹരിയാന, ഉത്തര്&zwj;പ്രദേശ് എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റ് പ്രധാന ഇന്ത്യന്&zwj; നഗരങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.&lt;/p&gt;&lt;h2&gt;ഐ.പി.എയുടെ ചരിത്രവും ലയണ്&zwj; ബ്രൂവറിയും&lt;/h2&gt;&lt;p&gt;ഈ മടങ്ങിവരവിന് വലിയൊരു ചരിത്ര പശ്ചാത്തലമുണ്ട്. ഇന്ത്യ പേല്&zwj; എല്&zwj; എന്നറിയപ്പെടുന്ന ബിയറിന്റെ ഉത്ഭവവുമായി ലയണ്&zwj; ബ്രൂവറിക്ക് അടുത്ത ബന്ധമാണുള്ളത്. 1836-ല്&zwj; ലണ്ടനിലെ തേംസ് നദിക്കരയിലാണ് ഈ ബ്രൂവറി ആദ്യമായി പ്രവര്&zwj;ത്തനം ആരംഭിച്ചത്. അന്ന് ബ്രിട്ടീഷ് ഭരണകാലത്ത്, ലണ്ടനില്&zwj; നിന്ന് ഇന്ത്യയിലേക്കുള്ള മാസങ്ങള്&zwj; നീളുന്ന കടല്&zwj;യാത്രകളെ അതിജീവിക്കാന്&zwj; കഴിയുന്ന തരത്തില്&zwj; പ്രത്യേകമായി തയ്യാറാക്കിയ 'പേല്&zwj; എലുകള്&zwj;' ബ്രിട്ടീഷ് ബ്രൂവറികള്&zwj; നിര്&zwj;മ്മിച്ചിരുന്നു. ആ കാലഘട്ടത്തില്&zwj; ഇന്ത്യയിലേക്ക് ബിയര്&zwj; കയറ്റുമതി ചെയ്തിരുന്ന കമ്പനികളിലൊന്നായിരുന്നു ലയണ്&zwj; ബ്രൂവറി. അങ്ങനെ ഐ.പി.എ ബിയറുകള്&zwj; ആഗോളതലത്തില്&zwj; തന്നെ ജനപ്രിയമാക്കുന്നതില്&zwj; അവര്&zwj; വലിയ പങ്കുവഹിച്ചു. പിന്നീട് ലണ്ടനില്&zwj; പ്രവര്&zwj;ത്തനം അവസാനിപ്പിച്ച ഈ ബ്രാന്&zwj;ഡ്, 2018-ല്&zwj; സിംഗപ്പൂരില്&zwj; വെച്ച് വീണ്ടും ആരംഭിക്കുകയും അവിടെ നിന്ന് മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു.&lt;/p&gt;&lt;h2&gt;കുതിച്ചുയരുന്ന ഇന്ത്യന്&zwj; ബിയര്&zwj; വിപണി&lt;/h2&gt;&lt;p&gt;ഇറക്കുമതി ചെയ്യുന്നതും ക്രാഫ്റ്റ് സ്&zwnj;റ്റൈലിലുള്ളതുമായ ബിയറുകള്&zwj; കൂടുതലായി പരീക്ഷിക്കാന്&zwj; താല്പര്യം കാണിക്കുന്നത് ഇന്ത്യന്&zwj; വിപണിയില്&zwj; വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് ലക്ഷ്യമിട്ട് നിരവധി അന്താരാഷ്ട്ര ബിയര്&zwj; നിര്&zwj;മ്മാതാക്കളാണ് ഇന്ത്യയിലേക്ക് എത്തുവാന്&zwj; ശ്രമിക്കുന്നത്. ഇന്ത്യന്&zwj; ഉപഭോക്താക്കള്&zwj;ക്കിടയില്&zwj; പ്രീമിയം അന്താരാഷ്ട്ര ബ്രാന്&zwj;ഡുകള്&zwj;ക്കുള്ള ആവശ്യകത വര്&zwj;ദ്ധിച്ചുവരികയാണെന്ന് കോപ്പര്&zwj;ഡ്രോപ്പ് സ്പിരിറ്റ്&zwnj;സും സാക്ഷ്യപ്പെടുത്തുന്നു. 2023 ൽ ഇന്ത്യയിലെ ബിയര്&zwj; വിപണിയുടെ മൂല്യം ഏകദേശം 4.5 ബില്യണ്&zwj; ഡോളറാണെന്നാണ് കണക്കുകൾ.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/lion-brewery-co-re-enters-indian-beer-market-after-60-years-articleshow-xldgq26"/>
        </item>
        <item>
            <title><![CDATA[ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികമായി ഈടാക്കിയത് 1.80രൂപ, റിലയൻസ് റീട്ടെയ്ലിന് 5000 രൂപ പിഴ]]></title>
            <link>https://www.asianetnews.com/india-news/consumer-court-fines-reliance-retail-for-charging-1-80-extra-on-pack-of-biscuits-articleshow-y3stsgn</link>
            <guid isPermaLink="true">https://www.asianetnews.com/india-news/consumer-court-fines-reliance-retail-for-charging-1-80-extra-on-pack-of-biscuits-articleshow-y3stsgn</guid>
            <pubDate>Thu, 16 Jul 2026 14:04:49 +0530</pubDate>
            <description><![CDATA[&lt;p&gt;ഓഫർ പ്രകാരം 28.20 രൂപ മാത്രം വാങ്ങേണ്ടിയിരുന്ന സ്ഥാനത്താണ് കമ്പനി മുഴുവൻ തുകയായ 30 രൂപയും ഈടാക്കിയത്. വെറും 1 രൂപ 80 പൈസയുടെ ഈ വ്യത്യാസത്തെക്കുറിച്ച് കടയിലെ ജീവനക്കാരോട് സംസാരിക്കുകയും തുക തിരികെ ചോദിക്കുകയും ചെയ്തെങ്കിലും കമ്പനി അധികൃതർ അത് നൽകാൻ തയ്യാറായില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxn0z6pt182f199c2t007y74,imgname-reliance-retail-1784190835418.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്പൂർ: ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികം തുക ബിസ്കറ്റിന് ഈടാക്കി. റിലയൻസ് റീട്ടെയ്ലിന് പിഴയിട്ട് ഉപഭോക്തൃ കോടതി. രാജസ്ഥാനിലാണ് സംഭവം. ജയ്പൂർ സ്വദേശിയായ യുവാവിന് പതഞ്ജലി ബിസ്കറ്റിന് ഓഫറിൽ വാഗ്ദാനം ചെയ്ത വിലയിൽ നിന്ന് 1.80 രൂപ അധികമായി ഈടാക്കിയതോടെയാണ് നടപടി. ജയ്പൂർ ഡിസ്ട്രിക്റ്റ് ഉപഭോക്താക്കളുടെ തർക്ക പരിഹാര ഫോറം നൽകിയ വിധി ചോദ്യം ചെയ്തുകൊണ്ട് റിലയൻസ് റീട്ടെയ്&zwnj;ൽ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സംസ്ഥാന കമ്മീഷൻ ഉത്തരവ്. ഉപഭോക്താവിന് 5500 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. ജുഡീഷ്യൽ മെംബർമാരായ മുകേഷ്, രാമിനിവാസ് സരസ്വത് എന്നിവരാണ് അപ്പീൽ പരിഗണിച്ചത്. 2021 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. റിലയൻസ് റീട്ടെയ്&zwnj;ൽ നടത്തിയ ഒരു പുതുവർഷ പ്രമോഷൻ കാമ്പയിന്റെ ഭാഗമായി കടകളിൽ വലിയ രീതിയിൽ ഡിസ്&zwnj;കൗണ്ടുകൾ പരസ്യം ചെയ്തിരുന്നു. ഈ പരസ്യങ്ങൾ കണ്ട് ആകർഷിതനായ യുവാവ് റിലയൻസ് ഔട്ട്&zwnj;ലെറ്റിൽ നിന്ന് 276.50 രൂപയുടെ പലചരക്ക് സാധനങ്ങൾ വാങ്ങി. എന്നാൽ ബിൽ പരിശോധിച്ചപ്പോഴാണ് 30 രൂപ പരമാവധി വിലയുള്ള പതഞ്ജലി ബിസ്&zwnj;കറ്റ് പാക്കറ്റിന് പരസ്യത്തിൽ പറഞ്ഞിരുന്ന 6 ശതമാനം കിഴിവ് നൽകിയിട്ടില്ലെന്ന് അദ്ദേഹം ശ്രദ്ധിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;ഓഫർ പ്രകാരം 28.20 രൂപ മാത്രം വാങ്ങേണ്ടിയിരുന്ന സ്ഥാനത്താണ് കമ്പനി മുഴുവൻ തുകയായ 30 രൂപയും ഈടാക്കിയത്. വെറും 1 രൂപ 80 പൈസയുടെ ഈ വ്യത്യാസത്തെക്കുറിച്ച് കടയിലെ ജീവനക്കാരോട് സംസാരിക്കുകയും തുക തിരികെ ചോദിക്കുകയും ചെയ്തെങ്കിലും കമ്പനി അധികൃതർ അത് നൽകാൻ തയ്യാറായില്ല. ഇതോടെയാണ് തനിക്ക് നേരിട്ട അന്യായത്തിനെതിരെ അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. കോടതിയിൽ റിലയൻസ് റീട്ടെയ്&zwnj;ൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. ഈ പതഞ്ജലി ബിസ്&zwnj;കറ്റ് പാക്കറ്റ് തങ്ങളുടെ പുതുവർഷ ഡിസ്&zwnj;കൗണ്ട് ഓഫറിന്റെ പരിധിയിൽ വരുന്നതല്ല എന്നായിരുന്നു കമ്പനിയുടെ പ്രധാന വാദം. ഉപഭോക്താവ് കടയിൽ വെച്ച് ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്നും അതിനാൽ തങ്ങളുടെ ഭാഗത്തുനിന്ന് സേവനത്തിൽ വീഴ്ചയോ തെറ്റായ വ്യാപാര രീതിയോ ഉണ്ടായിട്ടില്ലെന്നും അവർ വാദിച്ചു. കൂടാതെ കേവലം 1.80 രൂപയുടെ അധികച്ചെലവിന് 10000 രൂപ മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി വിധിച്ച ജില്ലാ ഫോറത്തിന്റെ നടപടി അമിതമാണെന്നും റിലയൻസ് റീട്ടെയിൽഅപ്പീലിൽ ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;എന്നാൽ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ റിലയൻസിന്റെ വാദങ്ങൾ പൂർണ്ണമായി തള്ളി. തങ്ങളുടെ പരസ്യങ്ങളിൽ 6 ശതമാനം ഡിസ്&zwnj;കൗണ്ട് നൽകിയിരുന്ന കാര്യം കമ്പനി നിഷേധിച്ചിട്ടില്ലെന്നും, പതഞ്ജലി ബിസ്&zwnj;കറ്റുകളെ ഈ ഓഫറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും ഹാജരാക്കാൻ റിലയൻസിന് കഴിഞ്ഞിട്ടില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഉപഭോക്താവ് ഹാജരാക്കിയ ഫോട്ടോകളും പരസ്യ സാമഗ്രികളും 6 ശതമാനം കിഴിവ് വ്യക്തമാക്കുന്നതായിരുന്നു. പരസ്യം കണ്ട് ഉൽപ്പന്നം വാങ്ങാൻ പ്രേരിതനായ ഉപഭോക്താവിന് വാഗ്ദാനം ചെയ്ത ആനുകൂല്യം നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽമാനസിക ബുദ്ധിമുട്ടുകൾക്ക് ജില്ലാ ഫോറം വിധിച്ച 10,000 രൂപ എന്ന തുക കേസിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അല്പം കൂടുതലാണെന്ന് കമ്മീഷൻ വിലയിരുത്തി. നഷ്ടപരിഹാരം നിശ്ചയിക്കാൻ കൃത്യമായ സൂത്രവാക്യങ്ങൾ ഇല്ലെങ്കിലും, 1.80 രൂപയുടെ തർക്കത്തിന് അത്രയും വലിയ തുക അനുയോജ്യമല്ലെന്ന് കണ്ട് അത് 500 രൂപയായി കുറച്ചു. എങ്കിലും കമ്പനിയുടെ തെറ്റായ വ്യാപാര രീതിക്കുള്ള പിഴയായി കോടതിച്ചെലവിനത്തിൽ 5,000 രൂപയും, അധികമായി വാങ്ങിയ 1.80 രൂപയും ചേർത്ത് ആകെ 5,501.80 രൂപ ഉപഭോക്താവിന് നൽകാൻ സംസ്ഥാന കമ്മീഷൻ ഉത്തരവിടുകയായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/consumer-court-fines-reliance-retail-for-charging-1-80-extra-on-pack-of-biscuits-articleshow-y3stsgn"/>
        </item>
        <item>
            <title><![CDATA[കൂട്ടപ്പിരിച്ചുവിടലിൽ കടുംപിടുത്തവുമായി കോറോ ഹെൽത്ത്, ജീവനക്കാരോട് ഓഫീസിൽ കയറരുതെന്ന് കമ്പനി]]></title>
            <link>https://www.asianetnews.com/local-news/corrohealth-layoffs-assurances-of-resolution-company-didnt-allow-employees-enter-office-articleshow-zpnmzia</link>
            <guid isPermaLink="true">https://www.asianetnews.com/local-news/corrohealth-layoffs-assurances-of-resolution-company-didnt-allow-employees-enter-office-articleshow-zpnmzia</guid>
            <pubDate>Mon, 06 Jul 2026 10:20:14 +0530</pubDate>
            <description><![CDATA[&lt;p&gt;എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ചയാണ് കമ്പനി പെട്ടെന്ന് ജോലിയിൽ നിന്ന് ഒഴിവാക്കിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwnsnfm980b4h6txn4swmky1,imgname-mixcollage-04-jul-2026-10-59-am-3177-1783142989449.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി:കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടർന്ന് യു എസ് കമ്പനി കോറോ ഹെൽത്ത്.ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം. പത്താം തീയതി വരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. ജീവനക്കാർക്ക് പിന്തുണയുമായി എഐടിയുസി നേതാക്കളും ഓഫീസിൽ എത്തിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ചയാണ് കമ്പനി പെട്ടെന്ന് ജോലിയിൽ നിന്ന് ഒഴിവാക്കിയത്.&lt;/p&gt;&lt;p&gt;സാധാരണ പോലെ ജോലിക്ക് എത്തിയ ജീവനക്കാരോട് പെട്ടെന്ന് സിസ്റ്റത്തിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ ആവശ്യപ്പെടുകയും, തുടർന്ന് കേരളത്തിലെ ഓഫീസുകൾ സ്ഥിരമായി പൂട്ടുകയാണെന്ന് മാനേജ്&zwnj;മെന്റ് അറിയിക്കുകയുമായിരുന്നു. ആശങ്കയിലായ ജീവനക്കാർ വിവരം എംഎൽഎ അടക്കമുള്ളവരെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ജില്ലാ ലേബർ ഓഫീസർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ ഇടപെട്ടത്. പിന്നാലെ തുടർചർച്ചകൾക്കായി പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ലേബർ സെക്രട്ടറി തലത്തിൽ തിങ്കളാഴ്ച കമ്പനി പ്രതിനിധികളും ജീവനക്കാരുമായി ഒത്തുതീർപ്പ് ചർച്ച നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ ധാരണകൾ തെറ്റിച്ചുകൊണ്ട്&lt;/p&gt;&lt;p&gt;കമ്പനി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് മുതൽ രണ്ടര മാസത്തെ ശമ്പളം 'നഷ്ടപരിഹാരം' എന്ന പേരിൽ നിക്ഷേപിച്ചിരുന്നു. ഈ തുക കൈപ്പറ്റുന്നതോടെ കമ്പനിക്കെതിരെ ഭാവിയിൽ നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം ജീവനക്കാർക്ക് നഷ്ടപ്പെടുമെന്ന നിബന്ധനയോടെയാണ് ഈ തുക നൽകിയിരിക്കുന്നത്. പുതിയ ലേബർ കോഡ് അനുസരിച്ചാണ് തങ്ങളുടെ നടപടിയെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും, പുതിയ ലേബർ കോഡുകൾ പൂർണ്ണമായി പ്രാബല്യത്തിൽ വരാത്തതിനാൽ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് (1947) പ്രകാരം 300ൽ കൂടുതൽ ജീവനക്കാരുള്ള ഒരു സ്ഥാപനത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/corrohealth-layoffs-assurances-of-resolution-company-didnt-allow-employees-enter-office-articleshow-zpnmzia"/>
        </item>
    </channel>
</rss>
