<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 27 Apr 2026 17:16:49 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/conversations-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[മരണക്കിടക്കയിലും അദ്ദേഹം കേരളത്തോട് കെഞ്ചി, 'രക്ഷിക്കണം, എന്റെ പുഴയെയും നാടിനെയും', അദ്രയി ഇനി ഡോക്യുമെന്ററി]]></title>
            <link>https://www.asianetnews.com/conversations-magazine/interview-with-farsana-writer-and-director-of-the-documentary-adrayi/articleshow-3365wtx</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/interview-with-farsana-writer-and-director-of-the-documentary-adrayi/articleshow-3365wtx</guid>
            <pubDate>Mon, 09 Jun 2025 16:56:20 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തെ ആദ്യ പരിസ്ഥിതി മുന്നേറ്റങ്ങളിലൊന്നായ മാവൂര്&zwj; സമരത്തിന്റെയും അതിന് നേതൃത്വം നല്&zwj;കിയ കെ എ റഹ്മാന്റെയും കഥ പറയുന്ന 'അദ്രയി' എന്ന ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്&zwj; എഴുത്തുകാരിയും സംവിധായികയുമായ ഫര്&zwj;സാനയുമായി അഭിമുഖം. കെ. പി റഷീദ് എഴുതുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxa2b8jjj033whh3vqpdp794,imgname-800a7f2d-b073-4b48-9ec1-ec3e306bfb23-1749463442002.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇക്കഴിഞ്ഞ മെയ് 10-ന് കോഴിക്കോട് ജില്ലയിലെ വാഴക്കാട് വാലില്ലാപ്പുഴ ഹയാത്ത് സെന്ററില്&zwj; ഒരു ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്&zwj;ശനം നടന്നു. 'അദ്രയി', അതായിരുന്നു ചിത്രത്തിന്റെ പേര്.&amp;nbsp;&lt;/p&gt;&lt;p&gt;വാഴക്കാട് സ്വദേശി കൂടിയായ പ്രശസ്ത എഴുത്തുകാരി ഫര്&zwj;സാന സംവിധാനം ചെയ്ത ആ ഡോക്യുമെന്ററി കെ എ റഹ്മാനെക്കുറിച്ചായിരുന്നു. ഒരു കാലത്ത്, കേരളം ഒന്നിച്ച് ചര്&zwj;ച്ച ചെയ്ത മാവൂര്&zwj; ഗ്രാസിം സമരത്തിന്റെ ധീരനായകന്&zwj;. ഇന്ത്യയിലെ ആദ്യ പാരിസ്ഥിതിക മുന്നേറ്റങ്ങളില്&zwj; ഒന്നിന്റെ ജീവാത്മാവ്. എന്നിട്ടും, മരണാനന്തരം, കേരളം മറന്നുപോയ ഒരാള്&zwj;. ഇപ്പോഴില്ലാത്ത അദ്ദേഹത്തെ മറ്റുള്ളവരുടെ ഓര്&zwj;മ്മകളിലൂടെ, പഴങ്കാലത്തിന്റെ മുദ്രകളിലൂടെ അടയാളപ്പെടുത്തുകയാണ് 'അദ്രയി' എന്ന ഡോക്യുമെന്ററി.&lt;/p&gt;&lt;p&gt;ആദ്യ പ്രദര്&zwj;ശനം കഴിഞ്ഞ് കുറച്ചു നാളുകള്&zwj;. ആ ചിത്രം ഇപ്പോള്&zwj; ഫെഡറേഷന്&zwj; ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കൊല്&zwj;ക്കത്തയില്&zwj; സംഘടിപ്പിക്കുന്ന എട്ടാമത് സൗത്ത് ഏഷ്യന്&zwj; ഷോര്&zwj;ട്ട് ഫിലിം ഫെസ്റ്റിവലില്&zwj; തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മറ്റ് ഫെസ്റ്റിവലുകളിലേക്കും ആ ചെറുചിത്രം യാത്രയ്&zwnj;ക്കൊരുങ്ങുന്നു. അതോടൊപ്പം, അദ്രയി എന്ന് നാട്ടുകാര്&zwj; വിളിച്ചിരുന്ന കെ എ അബ്ദുറഹ്മാന്&zwj; വീണ്ടും വാര്&zwj;ത്തകളില്&zwj; നിറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;മരണക്കിടക്കയിലും ആ മനസ്സില്&zwj; സമരം മാത്രമായിരുന്നു...&lt;/strong&gt;&lt;/p&gt;&lt;p&gt;കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തില്&zwj; സമാനതകളില്ലാത്ത പോരാട്ടം നടത്തിയ ധീരനായകനായിരുന്നു കെ. എ റഹ്മാന്&zwj;. വിഷമലിനീകരണത്തിന് എതിരെ ജീവിതം കൊണ്ട് പോരാടി, പോര്&zwj;മുഖത്ത് നില്&zwj;ക്കെ അതേ വിഷമലിനീകരണത്തിന്റെ ഇരയായി വിടപറഞ്ഞ സമരനായകന്&zwj;. കാന്&zwj;സറിന്റെ കൊടുംവേദന ശരീരം തുളച്ചുകയറുമ്പോഴും 'എന്റെ ചാലിയാര്&zwj;' എന്നാവര്&zwj;ത്തിച്ച് വിങ്ങിപ്പൊട്ടി, അദ്ദേഹം. രോഗിയായി കിടക്കുമ്പോഴും പക്വതയോടെ സമരം നയിച്ചു, അദ്ദേഹം. മരണക്കിടക്കയില്&zwj; കിടന്ന് അദ്ദേഹം കേരളത്തിന്റെ പൊതുസമൂഹത്തിന് എഴുതിയ തുറന്ന കത്ത് ആരുടെയും കണ്ണുതുറപ്പിക്കുന്നതായിരുന്നു.&lt;/p&gt;&lt;p&gt;''മാവൂരില്&zwj; ബിര്&zwj;ളാഗ്രൂപ്പിന്റെ ഉടമസ്ഥതയില്&zwj; ഗ്രാസിം ഇന്&zwj;ഡസ്ട്രീസ് എന്ന സ്ഥാപനം ആരംഭിച്ചതുമുതല്&zwj;, ചാലിയാര്&zwj; പുഴയിലേക്കു ഒഴുക്കുന്ന രാസവസ്തുക്കളുടെയും പുറത്തുവിടുന്ന വിഷവാതകങ്ങളുടെയും ഫലമായുണ്ടാവുന്ന മലിനീകരണത്തിനെതിരെ സമരരംഗത്ത് മുന്&zwj;നിരയില്&zwj; പ്രവര്&zwj;ത്തിച്ചവരിലൊരാളാണ് ഞാന്&zwj;. ഇനി ചെറിയ തോതിലുള്ള മലിനീകരണം പോലും ഇവിടത്തെ മനുഷ്യരെയും ഭാവിതലമുറയെയും രോഗികളാക്കി കൊന്നൊടുക്കുമെന്നുതന്നെ ഞാന്&zwj; ഭയക്കുന്നു. ഇതിന്റെ ഏറ്റവും നല്ല തെളിവ് ഞാന്&zwj; തന്നെ.'' എന്ന് തുടങ്ങുന്ന ആ കത്ത് കേരളത്തിന്റെ കരുണ തേടുന്ന അഭ്യര്&zwj;ത്ഥനയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;കെ. എ റഹ്മാന്&zwj;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മനുഷ്യപ്പറ്റ് ബാക്കിയുള്ളവരെല്ലാം ആ അഭ്യര്&zwj;ത്ഥന കേട്ടു. കത്തെഴുതി അധികനാളുകള്&zwj; കഴിയും മുമ്പേ, 1999 ജനുവരി 11-ന് അദ്ദേഹം വിടപറഞ്ഞു. അതു കഴിഞ്ഞ് 15 നാള്&zwj;ക്കുശേഷം, 1999 ലെ റിപ്പബ്ലിക് ദിനത്തില്&zwj; കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അന്തിമസമരം ആരംഭിച്ചു. അരുന്ധതി റോയ്, മേധാപട്കര്&zwj;, എം ടി വാസുദേവന്&zwj;നായര്&zwj;, സുഗത കുമാരി എന്നിങ്ങനെ നിരവധി പ്രമുഖര്&zwj; സമരത്തിന്റെ മുന്&zwj;നിരയില്&zwj;വന്നുനിന്നു. കേരളമാകെനിന്ന് മനുഷ്യര്&zwj; സമരപ്പന്തലിലേക്ക് ഒഴുകി. നിരാഹാര സമരം തീരും മുമ്പേ, 1999 ഒക്ടോബറില്&zwj; കമ്പനി ഉത്പാദനം നിര്&zwj;ത്തി. രണ്ടു വര്&zwj;ഷത്തിനു ശേഷം, 2001 -ല്&zwj; നാട്ടുകാരെ കൊന്നു കൊണ്ടിരുന്ന ആ വിഷക്കമ്പനി എന്നേക്കുമായി അടച്ചുപൂട്ടപ്പെട്ടു. പത്തു കോടി രൂപ മുതല്&zwj; മുടക്കിയുണ്ടാക്കിയ ഫാക്ടറി അടച്ചുപൂട്ടുമ്പോള്&zwj; ആസ്തി ആയിരം കോടിയില്&zwj; എത്തിയിരുന്നു. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും കണ്ണില്&zwj;ചോരയില്ലാതെ ചൂഷണം ചെയ്ത പാപത്തിന്റെ പ്രതിഫലം.&lt;/p&gt;&lt;p&gt;കമ്പനി പൂട്ടിയതോടെ, മാവൂരും പരിസരങ്ങളും മാറി. ആയ കാലത്ത് കമ്പനി വിതച്ച മഹാമാരികളുടെ വിത്തുകള്&zwj; പിന്നെയും ഏറെക്കാലം മനുഷ്യജീവനുകളെടുത്തുവെങ്കിലും ആകാശത്ത് സദാസമയവും നിറഞ്ഞുനിന്ന വിഷപ്പുക നീങ്ങി. മാരക രാസമാലിന്യങ്ങള്&zwj; ഒഴുകിയിരുന്ന ചാലിയാര്&zwj; പുഴയില്&zwj; മല്&zwj;സ്യങ്ങള്&zwj; തിരിച്ചുവന്നു. മനുഷ്യജീവിതം സാധാരണ നിലയിലായി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മാവൂര്&zwj; സമരത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണാടി തയ്യാറാക്കിയ എപ്പിസോഡ്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;'കുടിച്ച്ണ ബെള്ളം ഗുലുമാലാക്ക്ണ ബിര്&zwj;ലാക്കമ്പനി മാണ്ടേ മാണ്ടാ'&lt;/strong&gt;&lt;/p&gt;&lt;p&gt;1958-ല്&zwj; ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയാണ് കോഴിക്കോട് നഗരത്തിനടുത്ത മാവൂരില്&zwj; വ്യവസായ സ്ഥാപനം തുടങ്ങാന്&zwj; ബിര്&zwj;ല കമ്പനിയുമായി കരാര്&zwj; ഒപ്പിടുന്നത്. പ്രതിവര്&zwj;ഷം 2,00,000 ടണ്&zwj; അസംസ്&zwnj;കൃത വനവിഭവങ്ങള്&zwj; സര്&zwj;ക്കാര്&zwj; നല്&zwj;കുമെന്നായിരുന്നു കരാര്&zwj;. ഒരൊറ്റ രൂപ. ഒരു ടണ്&zwj; മുളയ്ക്ക് ഇതായിരുന്നു സര്&zwj;ക്കാര്&zwj; നിശ്ചയിച്ച വില. അടിസ്ഥാന സൗകര്യങ്ങള്&zwj; ഒരുക്കുമെന്നും സര്&zwj;ക്കാര്&zwj; ഉറപ്പ് നല്&zwj;കി. ഇതനുസരിച്ച് 1960 മാര്&zwj;ച്ച് 11-ന് 136.26 ഏക്കറും 1964 സെപ്റ്റംബര്&zwj; 15ന് 50.90 ഏക്കറും അടക്കം 235 ഏക്കര്&zwj; ഭൂമി സര്&zwj;ക്കാര്&zwj; ഏറ്റെടുത്ത് കമ്പനിക്ക് നല്&zwj;കി. 89 ഏക്കര്&zwj; ഭൂമി പിന്നീട് കമ്പനി വിലയ്ക്കുവാങ്ങി. കരാര്&zwj; പ്രകാരം തുച്ഛമായ വിലയ്ക്ക് മുള, ഈറ്റ, യൂക്കാലിപ്റ്റസ് എന്നീ വനവിഭവങ്ങള്&zwj; 1963 മുതല്&zwj; 1999 വരെ സര്&zwj;ക്കാര്&zwj; കമ്പനിക്ക് നല്&zwj;കി.&lt;/p&gt;&lt;p&gt;1963-ല്&zwj; ഗ്വാളിയോര്&zwj; റയോണ്&zwj;സ് സില്&zwj;ക്ക് മാനുഫാക്ചറിങ് യൂനിറ്റ് പ്രവര്&zwj;ത്തനം ആരംഭിച്ചു. പ്രതിദിനം 100 ടണ്&zwj; ശേഷിയോടെ പള്&zwj;പ്പ് ഡിവിഷനാണ് ആദ്യം തുടങ്ങിയത്. അഞ്ചുവര്&zwj;ഷത്തിനുശേഷം പ്രതിദിനം 70 ടണ്&zwj; ശേഷിയോടെ ഫൈബര്&zwj; ഡിവിഷന്&zwj; തുടങ്ങി. ആദ്യവര്&zwj;ഷംതന്നെ മലിനീകരണവും അതിനെതിരായ പോരാട്ടവും തുടങ്ങി. വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന കെ. എ റഹ്മാന്&zwj; എന്ന 23 വയസ്സുകാരനായിരുന്നു നേതാവ്. 1963 -ല്&zwj; കെ. എ റഹ്മാന്റെ നേതൃത്വത്തില്&zwj; ഫാക്ടറിയിലേക്കു ജനകീയ മാര്&zwj;ച്ച് നടന്നു. 'കുടിച്ച്ണ ബെള്ളം ഗുലുമാലാക്ക്ണ ബിര്&zwj;ലാക്കമ്പനി മാണ്ടേ മാണ്ടാ' എന്ന മുദ്രാവാക്യം വിളിച്ചെത്തിയ നാട്ടുകാര്&zwj; കമ്പനി ഗേറ്റ് തല്ലിത്തകര്&zwj;ത്തു, ഓഫീസ് കൈയ്യേറി. തുടര്&zwj;ന്ന് കലക്ടറുടെ മധ്യസ്ഥതയില്&zwj; ഒത്തുതീര്&zwj;പ്പ് കരാര്&zwj;. മലിനജലം കടലിലൊഴുക്കും, കുടിവെള്ളം നല്&zwj;കാന്&zwj; കിണറുകള്&zwj; കുഴിക്കും-ഇതായിരുന്നു ധാരണ. കമ്പനി വാക്ക് പാലിച്ചേയില്ല.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അവര്&zwj; അവശിഷ്ട ജലം ചാലിയാര്&zwj; പുഴയില്&zwj; നേരിട്ട് ഒഴുക്കുന്നത് തുടര്&zwj;ന്നു. കറുത്തിരുണ്ട പുഴയില്&zwj; മല്&zwj;സ്യങ്ങള്&zwj; ചത്തുപൊങ്ങി. കടുത്ത ദുര്&zwj;ഗന്ധമായി. നാട്ടുകാര്&zwj; പോരാട്ടം തുടര്&zwj;ന്നു. 1972-ല്&zwj; കെ. എ റഹ്മാന്റെ നേതൃത്വത്തില്&zwj; 'ചാലിയാര്&zwj; ജലവായുശുദ്ധീകരണ സമിതി'ക്ക് രൂപം നല്&zwj;കി. തൊട്ടടുത്ത വര്&zwj;ഷം തന്നെ, എളമരം കടവില്&zwj; കമ്പനി കെട്ടിയ താല്&zwj;കാലിക ബണ്ട് നാട്ടുകാര്&zwj; പൊളിച്ചു. തല്&zwj;ഫലമായി ഫാക്ടറിയിലേക്കും കോഴിക്കോട് നഗരത്തിലേക്ക് വെള്ളം പമ്പു ചെയ്യുന്നിടത്തേക്കും മലിനജലം ഇരച്ചു കയറി. വീണ്ടും ചര്&zwj;ച്ചകള്&zwj;. കരാറുകള്&zwj;. കരാര്&zwj; ലംഘനങ്ങള്&zwj;. പ്രതിഷേധങ്ങള്&zwj;ക്ക് ഇടമില്ലാതിരുന്ന അടിയന്തരാവസ്ഥ കാലത്തുപോലും സമരക്കാര്&zwj; പിന്തിരിഞ്ഞില്ല.&lt;/p&gt;&lt;p&gt;ഇതിനിടെ, ജല, വായു മലിനീകരണം രൂക്ഷമായി. മാവൂരിന് ചുറ്റുമുള്ള 11 പഞ്ചായത്തുകളെ മലിനീകരണം സാരമായി ബാധിച്ചു. മാരകമായ രാസമാലിന്യം കലര്&zwj;ന്ന് ചാലിയാര്&zwj; മരിച്ചു. ചുറ്റുമുള്ള കരകളില്&zwj; മാരകരോഗങ്ങള്&zwj; പടര്&zwj;ന്നു. വായുവിലൂടെ പരക്കുന്ന വിഷപ്പുകയും രോഗങ്ങള്&zwj; പടര്&zwj;ത്തി. വൈകാതെ ചാലിയാറിന്റെ കര കാന്&zwj;സറിന്റെയും മറ്റ് മാരകരോഗങ്ങളുടെയും പിടിയിലമര്&zwj;ന്നു. നൂറുകണക്കിനാളുകള്&zwj; മരിച്ചു. ആയിരങ്ങള്&zwj; രോഗികളായി. ജീവിതം ദുസ്സഹമായി. പ്രക്ഷോഭവും ശക്തമായി. വാഴക്കാട് ആരംഭിച്ച സമരം മറ്റ് കരകളിലേക്കും പടര്&zwj;ന്നു. മലപ്പുറം ജില്ലയിലെ അരീക്കോട്, വാഴക്കാട്, വാഴയൂര്&zwj;, കോഴിക്കോട് ജില്ലയിലെ പെരുവയല്&zwj;, ഒളവണ്ണ, ഫറോക്ക്, ബേപ്പൂര്&zwj; പഞ്ചായത്തുകളിലാണ് പ്രതിഷേധം ശക്തമായത്. ഇതോടൊപ്പം പ്രക്ഷോഭത്തെ പ്രലോഭനങ്ങളും ഭീഷണികളുംകൊണ്ട് ഇല്ലാതാക്കാനും ശ്രമം നടന്നു. തൊഴിലാളി പ്രശ്&zwnj;നം ചൂണ്ടിക്കാട്ടി ടേഡ് യൂനിയനുകളും രാഷ്ട്രീയ പാര്&zwj;ട്ടികളും കമ്പനിക്കൊപ്പം നിന്നു. മലിനീകരണ വിരുദ്ധ സമരത്തിനെതിരെ തൊഴിലാളി സംഘടനകള്&zwj; രംഗത്തുവന്നു.&lt;/p&gt;&lt;p&gt;കമ്പനി പൂട്ടണമെന്ന് സമരക്കാരും പൂട്ടരുതെന്ന് യൂനിയനുകളും വാദിച്ചു. കാന്&zwj;സര്&zwj; മരണങ്ങളും മറ്റു രോഗങ്ങളും പടരുന്ന വിവരം പുറത്തുവന്നപ്പോള്&zwj; നിരവധി സ്ഥാപനങ്ങളും ഗവേഷകസംഘങ്ങളും ശാസ്ത്ര സംഘടനകളും പഠനങ്ങള്&zwj; നടത്തി. മലിനീകരണം അനുവദനീയമായതിലും പതിന്മടങ്ങാണെന്നും രോഗങ്ങളും മരണങ്ങളും ഇതുകൊണ്ടാണെന്നും തെളിയിക്കപ്പെട്ടു. സര്&zwj;ക്കാര്&zwj; ഒത്താശയോടെ കമ്പനി അനുകൂല റിപ്പോര്&zwj;ട്ടുകള്&zwj; പുറത്തുവിട്ടെങ്കിലും ഫലപ്രദമായില്ല. മലിനീകരണ നിയന്ത്രണ ബോര്&zwj;ഡ് അടക്കമുള്ള സര്&zwj;ക്കാര്&zwj; സ്ഥാപനങ്ങള്&zwj; കമ്പനിയുടെ ചട്ടുകമായി നിന്ന് സമരത്തെ പ്രതിരോധിച്ചു.&lt;/p&gt;&lt;p&gt;ഇതിനിടെ, കമ്പനി വക ബണ്ടുകളും പൈപ്പുകളും നാട്ടുകാര്&zwj; തകര്&zwj;ത്തു. സംസ്ഥാനത്താകെ പടര്&zwj;ന്ന പ്രതിഷേധത്തിന് ദേശീയ, അന്തര്&zwj;ദേശീയ തലങ്ങളില്&zwj; ശക്തമായ പിന്തുണ ലഭിച്ചു. കേസുകളും പഠനറിപ്പോര്&zwj;ട്ടുകളും അപൂര്&zwj;വം സര്&zwj;ക്കാര്&zwj; ഏജന്&zwj;സികളുടെ പിന്തുണയും കമ്പനിയുടെ അടിവേരിളക്കി. ഇതിനിടെയാണ് കെ.എ. റഹ്മാന്&zwj; കാന്&zwj;സര്&zwj; ബാധിതനായതും കമ്പനി അടച്ചുപൂട്ടുക എന്ന നിലപാടിലേക്ക് സംയുക്ത സമരസമിതി എത്തിയതും. തുടര്&zwj;ന്ന് അന്തിമസമരം. 1999 ജനുവരി 26 മുതല്&zwj; റിലേ നിരാഹാര സമരം. കേരളത്തിനകത്തും പുറത്തുമുള്ള ആക്ടിവിസ്റ്റുകളും പരിസ്ഥിതി പ്രവര്&zwj;ത്തകരും സമരപ്പന്തലില്&zwj; സജീവമായി. 'ചാലിയാര്&zwj; സമര ഏകോപനസമിതി' രൂപവത്കരിച്ച് പ്രക്ഷോഭം ശക്തമാക്കി. അടിപതറിയ കമ്പനി 1999 ഒക്ടോബര്&zwj; പത്തിന് ഉല്&zwj;പാദനം നിറുത്തി. 2001 ജൂണ്&zwj; 30ന് നിയമപരമായി അടച്ചുപൂട്ടി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മാവൂര്&zwj; സമരത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ 'യാത്ര' പ്രോഗ്രാം തയ്യാറാക്കിയ എപ്പിസോഡ്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;'രോഗഭീതി നിറഞ്ഞൊരു കാലമായിരുന്നു അത്'&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ സമരപോരാട്ടങ്ങളുടെ കൂടി കഥയാണ് 'അദ്രയി' എന്ന ഡോക്യുമെന്ററി. വാഴക്കാട്ട് ജനിച്ചു വളര്&zwj;ന്ന്, ഇപ്പോള്&zwj; ചൈനയില്&zwj; ജീവിക്കുന്ന എഴുത്തുകാരി ഫര്&zwj;സാനയാണ് 'അദ്രയി' സംവിധാനം ചെയ്തത്. ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും കഥകളും നോവലുകളിലും ലേഖനങ്ങളും പംക്തികളും എഴുതുന്ന ഫര്&zwj;സാനയുടെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'എല്&zwj;മ' എന്ന നോവല്&zwj; ശ്രദ്ധേയമായിരുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'വേട്ടാള' എന്ന കഥാസമാഹാരവും ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച 'ഖയാല്&zwj;' എന്ന ഓര്&zwj;മ്മക്കുറിപ്പുകളുടെ സമാഹാരവും 'ഷ്യൗ വാങ്' എന്ന ബാലസാഹിത്യനോവലുമാണ് പുറത്തുവന്ന മറ്റു പുസ്തകങ്ങള്&zwj;. സംസ്&zwnj;കൃതി - സി വി ശ്രീരാമന്&zwj; പുരസ്&zwnj;കാരം, മഹാകവി ടി ഉബൈദ് പുരസ്&zwnj;കാരം, ടി വി കെ കുറുപ്പ് പുരസ്&zwnj;കാരം, എ മഹമൂദ് പുരസ്&zwnj;കാരം, മ ലിറ്റററി പുരസ്&zwnj;കാരം എന്നിവ ലഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;വാഴക്കാട് സ്വദേശികളായ സി.കെ. അബൂബക്കറിന്റെയും റംലയുടെയും മകളായ ഫര്&zwj;സാന കുട്ടിക്കാലത്തിന്റെ ഇരുണ്ട ആകാശങ്ങളിലേക്ക് നടത്തുന്ന ഒരു യാത്ര കൂടിയാണ് 'അദ്രയി.' വിഷമലിനീകരണത്തില്&zwj; മുങ്ങിയ ആകാശവും നദിയും മണ്ണും കണ്ടുകണ്ടാണ് ഫര്&zwj;സാനയും വളര്&zwj;ന്നത്. &amp;nbsp;''കുട്ടിക്കാലം മുതലേ മലിനീകരണം ചുറ്റുപാടുകളിലും നാശം വിതയ്ക്കുന്നത് ഞാനറിഞ്ഞിരുന്നു. &amp;nbsp;മരിച്ചവരില്&zwj;, എന്നോടെപ്പോഴും വാത്സല്യത്തോടെ പെരുമാറിയിരുന്ന ഒരു സ്ത്രീയുമുണ്ടായിരുന്നു. രക്തബന്ധമില്ലാതിരുന്നിട്ടു കൂടി ആ മരണം എന്നെ വല്ലാതെ നടുക്കി.''-ഫര്&zwj;സാന പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഡോക്യുമെന്ററി ചിത്രീകരണത്തിനിടയില്&zwj; സമരനേതാവായിരുന്ന പികെഎം ചേക്കുവിനൊപ്പം സംവിധായിക&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കുട്ടിയായിരുന്ന ഫര്&zwj;സാനയ്ക്ക് അദ്രയി ഒരു വീരനായകനായിരുന്നു. കമ്പനി ഉണ്ടാക്കുന്ന വിപത്തുകളും അതിനെതിരെ ജീവന്&zwj; നല്&zwj;കി നാട്ടുകാര്&zwj; നടത്തുന്ന സമരവും ആ പെണ്&zwj;കുട്ടിയുടെ ഓര്&zwj;മ്മകളില്&zwj; നിറഞ്ഞുനിന്നു. അതിനിടയില്&zwj; അദ്രയിയുടെ മരണം, അന്തിമസമരം, കമ്പനി അടച്ചുപൂട്ടല്&zwj;. സൈക്കോളജിയില്&zwj; ബിരുദവും ജേര്&zwj;ണലിസം ആന്&zwj;ഡ് മാസ് കമ്മ്യൂണിക്കേഷനില്&zwj; ബിരുദാനന്തര ഡിപ്ലോമയും നേടിയ ഫര്&zwj;സാനയുടെ ജീവിതം പിന്നീട് ചൈനയിലേക്ക് പറിച്ചുനടപ്പെട്ടു. അതിനിടയില്&zwj;, എഴുത്തില്&zwj; സജീവമായിരുന്നു. കഥകളും നോവലുകളും ഓര്&zwj;മ്മക്കുറിപ്പുകളുമെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടു. നാലാളറിയുന്ന എഴുത്തുകാരിയായി മാറി. അപ്പോഴും ഉള്ളിനുള്ളില്&zwj; മാവൂര്&zwj; സമരവും അദ്രയിയും ഉണ്ടായിരുന്നു. ഇന്ത്യയില്&zwj; തന്നെ ആദ്യമായി നടന്ന പാരിസ്ഥിതിക സമരങ്ങളിലൊന്നിന്റെ നായകനായിരുന്നിട്ടും, ആ ഐതിഹാസിക ജീവിതം ആരാലും ഓര്&zwj;മ്മിക്കപ്പെടാതെ മാഞ്ഞുപോയത് ജീവിതം കൊണ്ടറിയുന്നുണ്ടായിരുന്നു. അങ്ങനെയാണ്, ആ കാലം പുനരാവിഷ്&zwnj;കരിക്കണമെന്ന ആഗ്രഹം വന്നത്. 'എഴുതുക എളുപ്പമായിരുന്നു, പക്ഷേ, ആ നാളുകള്&zwj; എന്നേക്കുമായി അടയാളപ്പെടുത്താന്&zwj; കുറച്ചുകൂടി ശക്തമായ മീഡിയം ഡോക്യുമെന്ററി ആണെന്ന് തോന്നി. അങ്ങനെയാണ് അദ്രയി എന്ന ഡോക്യുമെന്ററിയുടെ പിറവി.'&lt;/p&gt;&lt;p&gt;ചൈനയിലിരുന്ന് മാവൂരിനെ ഓര്&zwj;ത്തെടുക്കുക എളുപ്പമായിരുന്നില്ല. ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ ജീവിതകഥ ദൃശ്യങ്ങളിലൂടെ പറയുക ഒട്ടും എളുപ്പമായിരുന്നില്ല. അദ്ദേഹവുമായി പല കാലങ്ങളില്&zwj; ബന്ധപ്പെട്ട മനുഷ്യരിലൂടെ മാത്രമേ ആ കഥ പറയാനാവൂ. അങ്ങനെ ചൈനയിലിരുന്ന് ഫാര്&zwj;സാന മനസ്സില്&zwj; ആ ഡോക്യുമെന്റി എഴുതിത്തുടങ്ങി. നാട്ടിലേക്ക് പോയ ചുരുക്കം നാളുകളില്&zwj; സമരവുമായി പലനിലയ്ക്ക് ബന്ധപ്പെട്ട മനുഷ്യരെ കണ്ടെത്തി. അഭിമുഖങ്ങള്&zwj; നടത്തി. പഴയ പത്രക്കട്ടിംഗുകള്&zwj;ക്കും ഫൂട്ടേജുകള്&zwj;ക്കും വേണ്ടി ഉഴറിനടന്നു. 'അദ്രയിയുടെ നല്ല ഫോട്ടോ കൂടി കിട്ടിയില്ല. അവ ലഭ്യമായിരുന്നില്ല. അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന പടങ്ങളില്&zwj; പലതും പല കാലങ്ങളില്&zwj; പലരും കൊണ്ടുപോയി. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്&zwj; വിടപറഞ്ഞ, അദ്രയിയുടെ സഹപ്രവര്&zwj;ത്തകനും സമരനേതൃത്വത്തിലെ ഫയര്&zwj;ബ്രാന്റ് നേതാവുമായിരുന്ന പികെഎം ചേക്കുവാണ് ഏറെ സഹായിച്ചത്. കാസര്&zwj;കോഡ് ജോലി ചെയ്യുന്ന അദ്ദേഹം നാട്ടില്&zwj;വന്ന് ക്യാമറയ്ക്കു മുന്നില്&zwj; നിന്നു. അറിയാത്ത അനേകം കഥകള്&zwj; പറഞ്ഞു തന്നു. ഡോക്യുമെന്റി ഇറങ്ങുക അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അതിറങ്ങി അധികം വൈകാതെ, ഒട്ടും പ്രതീക്ഷിക്കാത്ത നാളില്&zwj;, അകാലത്തില്&zwj; അദ്ദേഹം വിടപറഞ്ഞു. മരണത്തിന്റെ വല്ലാത്തൊരു കളി.'-ഫര്&zwj;സാന ഓര്&zwj;ക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;'അദ്രയി'യ്ക്കു മുമ്പേ പലരും മാവൂര്&zwj; സമരം ക്യാമറയില്&zwj; പകര്&zwj;ത്തിയിരുന്നു. ഒരു തീവണ്ടി യാത്രയ്ക്കിടയില്&zwj;, അബദ്ധത്തില്&zwj; മരണത്തിലേക്ക് നിലം പതിച്ച സി ശരത്ചന്ദ്രന്&zwj; പകര്&zwj;ത്തിയ ബാക്കിപത്രം (Chaliyar - The Final Struggle) എന്ന &amp;nbsp;എണ്ണം പറഞ്ഞ ഡോക്യുമെന്ററിയായിരുന്നു അതില്&zwj; പ്രധാനം. അതിന്റെ രണ്ടാം ഭാഗത്തിന്റെ പണികള്&zwj;ക്കിടയിലായിരുന്നു ശരത് ചന്ദ്രന്റെ അപ്രതീക്ഷിത മരണം. പിന്നീട് &amp;nbsp;മാധ്യമപ്രവര്&zwj;ത്തകയായി മാറിയ ശ്രീദേവി പിള്ള യുഎസിലെ പഠനകാലത്ത് നിര്&zwj;മിക്കുകയും വിദേശത്തെ നിരവധി ഇടങ്ങളില്&zwj; അന്ന് പ്രദര്&zwj;ശിപ്പിക്കുകയും ചെയ്ത 'Unquiet flows the Chaliyar' എന്ന ഡോക്യുമെന്ററിയായിരുന്നു മറ്റൊന്ന്. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും വിപുലമായി മാവൂര്&zwj; സമരത്തെ ദൃശ്യവല്&zwj;കരിച്ചിരുന്നു. അതില്&zwj;നിന്നൊക്കെ 'അദ്രയി' വ്യത്യസ്തമാകുന്നത് ഇതിന്റെ ഫോക്കസ് സമരനായകനായ കെ എ റഹ്മാന്&zwj; ആണെന്നതാണ്. ബാക്കിയെല്ലാം സമരകാലത്ത് പുറത്തിറങ്ങിയതാണെങ്കില്&zwj; ഈ ഡോക്യുമെന്ററി പുതിയ കാലത്തു നിന്നുകൊണ്ടാണ്. ചൈനയില്&zwj;നിന്നും നാട്ടിലെത്തിയ ഹ്രസ്വ കാലയളവില്&zwj;, അനേകം പരിമിതികള്&zwj;ക്കിടയിലാണ് ഫര്&zwj;സാന ഡോക്യുമെന്ററി ചെയ്തത്. ഒറ്റ കാഴ്ചയില്&zwj;, അതിന്&zwj;േറതായ പരിമിതികള്&zwj; അതിനുണ്ട്. പക്ഷേ, നാട് മറന്നുപോയ ഒരു വലിയ മനുഷ്യനെ അര്&zwj;ഹിക്കുന്ന ആഴത്തിലും പരപ്പിലും അടയാളപ്പെടുത്താന്&zwj; ഈ ഡോക്യുമെന്ററിക്ക് കഴിഞ്ഞിട്ടുണ്ട്. കെ എ റഹ്മാന്&zwj; ആരെന്ന് വരുംകാലത്തിന് പറഞ്ഞുകൊടുക്കാനുള്ള ഉപാധിയെന്ന നിലയില്&zwj; ഇതിന് ഏറെ പ്രാധാന്യം കൈവരുന്നത് അങ്ങനെയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഡോക്യുമെന്ററിയെക്കുറിച്ച്, അതിന്റെ ചിത്രീകരണത്തെക്കുറിച്ച്, അദ്രയിയെക്കുറിച്ച് ഫര്&zwj;സാന തന്നെ വിശദമായി സംസാരിക്കുന്നു:&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അദ്രയി എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ആരാണ് അദ്രയി? എന്തുകൊണ്ടാണ് ആ പേര്?&lt;/strong&gt;&lt;/p&gt;&lt;p&gt;സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സമരങ്ങളില്&zwj; ഒന്നാണ് കോഴിക്കോട് ജില്ലയിലെ മാവൂരില്&zwj; നടന്ന ജനകീയ പ്രക്ഷോഭം. കേരളപ്പിറവിക്കു പിന്നാലെ പ്രവര്&zwj;ത്തനമാരംഭിച്ച, ആദ്യം മാവൂര്&zwj; റയോണ്&zwj;സ് എന്നും പിന്നീട് മാവൂര്&zwj; ഗ്രാസിം എന്നും പേരുണ്ടായിരുന്ന ഫാക്ടറി സൃഷ്ടിച്ച വിഷമലീനീകരണത്തിനെതിരെ പതിറ്റാണ്ടുകളോളം നടന്ന സമരത്തിന് നേതൃത്വം നല്&zwj;കിയത് മുന്&zwj; പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എ റഹ്മാനാണ്. കമ്പനി നാടെങ്ങും കാന്&zwj;സര്&zwj; രോഗം വിതച്ചതിനെതിരെ പോരാടിയ കെ എ റഹ്മാന്&zwj; ഒടുവില്&zwj; കാന്&zwj;സര്&zwj; വന്ന് മരിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ചാലിയാര്&zwj; സമരത്തിനു നേതൃത്വം നല്&zwj;കിയ കെ എ റഹ്മാനെ ജനങ്ങള്&zwj; സ്&zwnj;നേഹത്തോടെ വിളിച്ചിരുന്ന പേരാണ് അദ്രയി. മാവൂരിനടുത്തുള്ള വാഴക്കാട് സ്വദേശിയാണ് ഞാന്&zwj;. മലിനീകരണം വാഴക്കാടിനെയും ഗുരുതരമായി ബാധിച്ചിരുന്നു. കെ. എ റഹ്മാന്റെ ജീവിതം ആസ്പദമാക്കി ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന മോഹമുദിച്ചപ്പോള്&zwj; അതിനു പല പേരുകളും മനസില്&zwj; വന്നിരുന്നു. മിക്കതും ചാലിയാര്&zwj; പുഴയുമായി ബന്ധപ്പെട്ടത്. അല്ലെങ്കില്&zwj; പരിസ്ഥിതിയുമായി ബന്ധപ്പെട്ടത്. പക്ഷേ ഒടുവില്&zwj; അദ്ദേഹത്തെ ഞങ്ങള്&zwj; വാഴക്കാട്ടുകാര്&zwj; സ്&zwnj;നേഹത്തോടെ വിളിച്ചിരുന്ന 'അദ്രയി' എന്ന പേരു തന്നെ തെരഞ്ഞെടുത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഡോക്യുമെന്ററി ചിത്രീകരണത്തിനിടയില്&zwj;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;എന്ത് കൊണ്ട് കെ എ റഹ്മാന്&zwj;? എന്തുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തത്?&lt;/strong&gt;&lt;/p&gt;&lt;p&gt;പല കാരണങ്ങള്&zwj; ഉണ്ട്. പ്രധാനമായ രണ്ടെണ്ണം പറയാം. ഒന്ന്, കെ എ റഹ്മാന്&zwj; എന്ന മനുഷ്യന്&zwj; ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തില്&zwj; അത്രകണ്ട് പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. കേരളത്തിലെ ആദ്യ സംഘടിത പരിസ്ഥിതി സമരമായി കണക്കാക്കുന്നത് സയലന്റ് വാലി സമരമാണ്. അതിനും ഏഴുവര്&zwj;ഷങ്ങള്&zwj;ക്കു മുന്&zwj;പ് തന്നെ, 1972 ല്&zwj; കെ എ റഹ്മാന്&zwj; ചാലിയാര്&zwj; ജലവായു ശുദ്ധീകരണ സമിതി രൂപീകരിക്കുകയും ചാലിയാര്&zwj; മലിനീകരണത്തിനെതിരെ സമരം ചെയ്യുകയും ചെയ്തിരുന്നു. സമരങ്ങള്&zwj;ക്ക് സംഘടിത രൂപം കൈവന്നത് 1972 ല്&zwj; ആണെന്ന് പറയുന്നതാകും കൂടുതല്&zwj; ശരി. പക്ഷേ അതിനും ഏതാണ്ട് ഒരു പതിറ്റാണ്ട് മുന്&zwj;പ് തന്നെ ചാലിയാറിനെ സംരക്ഷിക്കാനുള്ള സമരങ്ങള്&zwj; കെ.എ റഹ്മാന്റെ നേതൃത്വത്തില്&zwj; തുടങ്ങിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ മാഗ്&zwnj;നാ കാര്&zwj;ട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റോക്&zwnj;ഹോം പ്രഖ്യാപനം നടക്കുന്നത് 1972 ലാണ്. ലോകം പരിസ്ഥിതി ദിനം ആചരിക്കാന്&zwj; തുടങ്ങിയതുപോലും 1973 ല്&zwj; ആണെന്നത് ഓര്&zwj;ക്കണം. ലോകത്തുണ്ടാകുന്ന അത്തരം സംഭവങ്ങളെ കുറിച്ച് കെ എ റഹ്മാന്&zwj; ബോധവാനായിരുന്നോ എന്നറിയില്ല. പക്ഷേ അവയ്ക്കും കാലങ്ങള്&zwj;ക്ക് മുന്&zwj;പേ അദ്ദേഹം ആ പാത തെരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഈയൊരു ചരിത്രപരവും പാരിസ്ഥിതികവുമായ പ്രാധാന്യം അടയാളപ്പെടുത്തിയിട്ടില്ല എന്ന തിരിച്ചറിവാണ് ഇത്തരത്തില്&zwj; ഒരു ഡോക്യുമെന്ററി ചെയ്യാന്&zwj; എന്നെ പ്രേരിപ്പിച്ച ഒരു കാരണം.&lt;/p&gt;&lt;p&gt;മറ്റൊന്ന്, ലോകമാകെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്&zwnj;നങ്ങളാണ്. നമ്മുടെ കേരളത്തിലും അതിന്റെ വലിയ തോതിലുള്ള ആഘാതമുണ്ട്. ഈ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കാര്യങ്ങളെടുത്തു നോക്കിയാല്&zwj; അതു മനസിലാക്കാനാവും. അതിനാല്&zwj;തന്നെ, ഇത്തരത്തില്&zwj; പാരിസ്ഥിതിക പ്രാധാന്യമുള്ള വിഷയങ്ങള്&zwj; ഉയര്&zwj;ത്തിക്കൊണ്ടുവരിക എന്നത് ഒരു അനിവാര്യതയാണെന്ന് തോന്നി.&lt;/p&gt;&lt;p&gt;&lt;strong&gt;ഡോക്യുമെന്ററി എന്ന മീഡിയത്തിലേക്ക് എത്തിയത് എങ്ങനെയാണ്? അത്ര പരിചയമുള്ള ഒന്നല്ലല്ലോ അത്.&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാന്&zwj; ആദ്യം പറഞ്ഞതുപോലെ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സമരങ്ങളില്&zwj; ഒന്നാണ് ചാലിയാര്&zwj; സമരം. എന്നാല്&zwj;, സമരം തീരുകയും കമ്പനി പൂട്ടുകയും ചെയ്ത് വര്&zwj;ഷങ്ങള്&zwj; കഴിയുമ്പോള്&zwj;, അതെല്ലാം വിസ്മൃതിയിലാണ്. സമരമോ അതിന് അതിനു നേതൃത്വം നല്&zwj;കിയ വ്യക്തിത്വങ്ങളോ ഒക്കെ മറവിയിലേക്ക് പോയി പുതിയ തലമുറയ്ക്ക് ഇതിന്റെ ചരിത്രപരമായ പ്രാധാന്യം അറിയുകയുമില്ല. അതിനാല്&zwj; തന്നെ കേരളത്തിലും പുറത്തും ലോകത്തിന്റെ നാനാ ഇടങ്ങളിലും ചര്&zwj;ച്ച ചെയ്യപ്പെടേണ്ട, അടയാളപ്പെടുത്തേണ്ട ഒരു വിഷയമാണ് ഇതെന്ന് എനിക്ക് തോന്നി. അതിനുള്ള ഏറ്റവും കാര്യക്ഷമമായ ഒരു മാര്&zwj;ഗ്ഗം എന്ന നിലയിലാണ് ദൃശ്യവല്&zwj;ക്കരണത്തിന് തുനിഞ്ഞത്. ഡോക്യുമെന്ററി അതിനുള്ള ശക്തമായ മീഡിയമാണ്. ആ ചരിത്രം കൃത്യമായി രേഖപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററി എടുക്കാനുള്ള ചിന്ത ഉണ്ടായത് അങ്ങനെയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;എഴുത്തുകാരി എന്ന നിലയില്&zwj; അറിയപ്പെടുന്ന ഒരാളാണ് താങ്കള്&zwj;. നന്നായി വഴങ്ങുന്ന എഴുത്ത് കൈയിലുള്ളപ്പോള്&zwj;, പുതിയ ഒരു മീഡിയം പരീക്ഷിക്കാന്&zwj; എന്താണ് കാരണം? പുസ്തകത്തേക്കാള്&zwj; ശക്തമാണോ ഡോക്യുമെന്ററി?&lt;/strong&gt;&lt;/p&gt;&lt;p&gt;എപ്പോഴും എഴുത്താണ് എനിക്കെളുപ്പം. ഒരു കാര്യം സംസാരിക്കുമ്പോള്&zwj; ലഭിക്കുന്നതിനേക്കാള്&zwj; ആത്മവിശ്വാസം എനിക്കതേ കാര്യം എഴുതുമ്പോള്&zwj; ഉണ്ടാവാറുണ്ട്. പക്ഷേ എഴുതുന്നതൊന്നും വെറും ഒരെഴുത്താവാതിരിക്കാന്&zwj; ശ്രദ്ധിക്കാറുണ്ട്. കഥയോ നോവലോ ലേഖനമോ, എന്തായാലും ശരി, എഴുതണമെന്നാവുമ്പോള്&zwj;, ചുറ്റുപാടും അതിനനുസരിച്ചു എനിക്കായി ഒരുങ്ങുന്ന ഒരത്ഭുതം എപ്പോഴും അനുഭവിച്ചറിയാറുണ്ട്. ആ ഒരുക്കം കണ്ടാലറിയാം എഴുതാനായെന്ന്. ഉദാഹരണത്തിന്, മനസിലുള്ള ഒരു കഥയുടെ ആശയവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങളോ വസ്തുക്കളോ നിരന്തരം കണ്ണിനുമുന്നിലെത്തിയാല്&zwj; എനിക്കറിയാം ആ കഥ എഴുതാനായി എന്ന്.&lt;/p&gt;&lt;p&gt;ഓര്&zwj;മ്മവച്ച നാള്&zwj; മുതല്&zwj; മനസില്&zwj; തറഞ്ഞ ചാലിയാര്&zwj; സമരത്തെയും കെ.എ റഹ്മാനെയും അക്ഷരങ്ങളിലൂടെ രേഖപ്പെടുത്താനുള്ള ആഗ്രഹം വര്&zwj;ഷങ്ങളായി ഉള്ളിലുണ്ടായിട്ടും, എനിക്കു ചുറ്റും ആ 'ഒരുക്കം' ഒരിക്കലും ഞാന്&zwj; കണ്ടില്ല.&lt;/p&gt;&lt;p&gt;പ്രേതബാധയേറ്റതുപോലെ കാടു മൂടിക്കിടക്കുന്ന ഗ്രാസിം ഫാക്ടറിയുടെ ഇടിഞ്ഞുപൊളിഞ്ഞ ക്വാട്ടേഴ്&zwnj;സുകള്&zwj;ക്കു മുന്നിലെ നിരത്തിലൂടെ ഒരിക്കല്&zwj; സഞ്ചരിക്കുകയുണ്ടായി. എത്രയോ വര്&zwj;ഷങ്ങളായി എനിക്ക് പരിചിതമായ കാഴ്ചയാണ്. പക്ഷേ എക്കാലത്തും എന്റെ മനസിനെ മഥിച്ചിരുന്ന അതേ കാഴ്ച, അന്ന്, മുന്നോട്ടു കുതിക്കുന്ന കാറിലിരുന്ന് കണ്ടപ്പോള്&zwj; മാത്രം, വലിയൊരു സ്&zwnj;ക്രീനില്&zwj; ധൃതിപിടിച്ചോടുന്ന രംഗം പോലെ തോന്നി. ആ നിമിഷം, ഗ്രാസിം ഫാക്ടറി മാവൂരില്&zwj; അവശേഷിപ്പിച്ച ആ ഇരുളിന്റെ മുകളിലാണ്, ഒരു വെളിച്ചം കണക്കെ ഡോക്യുമെന്ററി എന്ന ചിന്ത മനസിലെത്തുന്നത്. പിന്നെ വൈകിയില്ല, അദ്രയിയെ രേഖപ്പെടുത്താന്&zwj; അതാണ് വഴിയെന്ന തീരുമാനിച്ചു.&lt;/p&gt;&lt;p&gt;ഞാനൊക്കെ വളര്&zwj;ന്നത് ദൃശ്യഭാഷയുടെ കൂടി കാലത്താണ്. അപ്പോള്&zwj; പിന്നെ നമുക്ക് എക്&zwnj;സ്പ്രസ് ചെയ്യാനുള്ള മാര്&zwj;ഗ്ഗം എന്ന് പറയുന്നത് എഴുത്ത് മാത്രമായിരിക്കില്ല. അതിന് നൂതനവും നവീനവുമായ മറ്റു മാര്&zwj;ഗ്ഗങ്ങള്&zwj; കൂടിയുണ്ട്. ക്രിയേറ്റീവായ ഒരാള്&zwj;ക്ക് എപ്പോഴും പുത്തന്&zwj; വഴികള്&zwj; സ്വീകരിക്കാനുള്ള ഒരു ത്വര ഉള്ളില്&zwj; കാണുമെന്നാണ് എനിക്കു തോന്നുന്നത്. ഡോക്യുമെന്ററി എന്ന ഒരു ചിന്തയിലേക്ക് എന്നെ എത്തിച്ചതിനു അതും കാരണമാവാം.&lt;/p&gt;&lt;p&gt;&lt;strong&gt;എങ്ങനെയായിരുന്നു ഡോക്യുമെന്ററി അനുഭവം?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതിന്റെ മുന്നൊരുക്കങ്ങള്&zwj; ഒരു വര്&zwj;ഷമായി ഞാന്&zwj; നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ മേക്കിങ് അനുഭവത്തെ, ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിലേക്ക് ചുരുക്കി നിര്&zwj;ത്താന്&zwj; കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ചാലിയാറും, ഞാനും, ചാലിയാര്&zwj; സമരവും, ഞങ്ങളുടെ ചരിത്രവും എല്ലാം ഒന്നാണെന്നു മാത്രമേ ഞാന്&zwj; കരുതിയിട്ടുള്ളൂ. തീവ്രമായ സമരചരിത്രമുള്ള എന്റെ നാടിനെയും നാട്ടുകാരെയും കുറിച്ച്, എന്നെങ്കിലും ഒരു ഫിക്ഷന്&zwj; എഴുതിയേക്കുമെന്നാണ് വിചാരിച്ചിരുന്നത്. ബാല്യത്തില്&zwj;, മനസ്സില്&zwj; വീണു മുളച്ച ഒരു വിത്ത്, അത് പിന്നെ കഥയോ നോവലോ ഒക്കെ ആവുകയാണല്ലോ സാധാരണ എഴുത്തുകാര്&zwj;ക്കിടയില്&zwj; പതിവ്. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ അതൊരു ഡോക്യുമെന്ററി ആയി മാറുകയായിരുന്നു.&lt;/p&gt;&lt;p&gt;ഒരു കഥയെയോ നോവല്&zwj; രചനയെയോ സമീപിക്കും പോലെയാണ് ഞാന്&zwj; ആദ്യം അതിനെ സമീപിച്ചത്. പക്ഷേ അവിടെ ഭാവനയ്ക്ക് പരിമിതികള്&zwj; ഉണ്ട് എന്ന് എനിക്ക് എളുപ്പം മനസ്സിലായിത്തുടങ്ങി. കാരണം ഇവിടെ വസ്തുതകളെയാണ് കൂടുതലായി ആശ്രയിക്കേണ്ടത്.&lt;/p&gt;&lt;p&gt;ഡോക്യുമെന്ററിക്കായി ഒരുപാട് ആളുകളെ നേരില്&zwj; കണ്ട് സംസാരിക്കേണ്ടി വന്നു. പത്ര കട്ടിങ്ങുകള്&zwj; അന്വേഷിച്ച് പല സ്ഥലങ്ങളിലും പോകേണ്ടിവന്നു. ഒരുപാട് പുസ്തകങ്ങള്&zwj; റഫര്&zwj; ചെയ്തു. അതെല്ലാം കഴിഞ്ഞശേഷമാണ് സ്&zwnj;ക്രിപ്റ്റ് എഴുതി, ഞാന്&zwj; താമസിക്കുന്ന വിദേശരാജ്യത്തുനിന്നും ചുരുങ്ങിയ അവധിക്കു നാട്ടിലെത്തി ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രീകരണം ആരംഭിച്ചപ്പോഴേക്കും, കഴിഞ്ഞ 60 വര്&zwj;ഷത്തെ സംഭവങ്ങള്&zwj; ഏതാണ്ടൊരു കൊളാഷ് പോലെ എന്റെ മനസ്സില്&zwj; ഉണ്ടായിരുന്നു. അവയെ ക്യാമറയിലാക്കുക, ആവശ്യമില്ലാത്തവയെ ഒഴിവാക്കുക- ഇതായിരുന്നു എന്റെ ലക്ഷ്യം. സാങ്കേതിക വിദ്യയുടെ പരിണാമം നമുക്ക് അങ്ങനെ ഒരു സൗകര്യം കൂടി തരുന്നുണ്ടല്ലോ. ആവശ്യം പോലെ ഒരുപാട് ഷൂട്ട് ചെയ്ത് എടുക്കാനും, പിന്നീട് ഇഷ്ടം പോലെ വെട്ടി ചുരുക്കാനുമുള്ള സൗകര്യം!&lt;/p&gt;&lt;p&gt;&lt;strong&gt;ജന്&zwj;മനാടായ വാഴക്കാട് വെച്ചായിരുന്നു ഈ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്&zwj;ശനം. എന്തായിരുന്നു നാട്ടുകാരുടെ പ്രതികരണം?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതിനോട് സഹകരിച്ചവര്&zwj;ക്ക് വേണ്ടി മാത്രമായി ഒരു പ്രത്യേക പ്രദര്&zwj;ശനം. അങ്ങനെയാണ് ഞാന്&zwj; എന്റെ നാടായ വാഴക്കാട് സിനിമ പ്രദര്&zwj;ശിപ്പിച്ചത്. നാടിന്റെ കൂടി പ്രതിനിധിയായിട്ടാണല്ലോ ഞാന്&zwj; കെ എ റഹ്മാന്റെ ചരിത്രം സ്വരുക്കൂട്ടി ഡോക്യുമെന്ററി ആക്കിയത്.&lt;/p&gt;&lt;p&gt;നാട്ടുകാരെ സംബന്ധിച്ച് സ്&zwnj;ക്രീനില്&zwj; കണ്ടതെല്ലാം അവരുടെ കൂടി ഓര്&zwj;മ്മകള്&zwj; ആയിരുന്നു. സ്&zwnj;ക്രീനില്&zwj; തെളിയുന്ന ഓരോ മുഖവും, മിന്നിമായുന്ന ഓരോ പത്ര കട്ടിങ്ങും അവരെ ആ സമരോത്സുക കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയിട്ടുണ്ടാകാം. ഡോക്യുമെന്ററിക്ക് പകരാനാവുന്ന അറിവിന്റെ തലം എന്നതിനേക്കാള്&zwj; ഉപരി, അനുഭവത്തിന്റെ തലത്തിലാകും അവരൊക്കെ അതിനെ കണ്ടിട്ടുണ്ടാകുക. അടയാളപ്പെടുത്താന്&zwj; ഒന്നും വിട്ടുപോയിട്ടില്ലെന്ന അഭിപ്രായം, നാട്ടിലെ ചില മുതിര്&zwj;ന്നവര്&zwj; അറിയിച്ചപ്പോള്&zwj; വല്ലാത്ത സന്തോഷം തോന്നിയിരുന്നു. എന്നെയോ കെ.എ റഹ്മാനെയോ അത്ര കണ്ട് പരിചയമില്ലാത്ത, പൊതുസമൂഹത്തിനു മുന്നിലേക്ക് ഇത് പ്രദര്&zwj;ശനത്തിന് എത്തുമ്പോഴാണ് കൃത്യമായ ഒരു ഫീഡ്ബാക്ക് ഞാന്&zwj; പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;'അദ്രയി' ഡോക്യുമെന്ററി എടുക്കുമ്പോള്&zwj; അഭിമുഖീകരിച്ച മുഖ്യ പ്രതിബന്ധങ്ങള്&zwj; എന്തൊക്കെയായിരുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതിന്, ഒരു സ്ത്രീ എന്ന നിലയില്&zwj; മാത്രം നല്&zwj;കാനാവുന്ന ചില ഉത്തരങ്ങളുണ്ട്. എന്നാല്&zwj; അവയെ ഡോക്യുമെന്ററി എടുക്കുന്ന കാര്യത്തിലേക്ക് ചുരുക്കി കാണാനും ആകില്ല. പൊതുരംഗത്തേക്കോ എഴുത്തിലേക്കോ ദൃശ്യകലകളുടെ ലോകത്തേക്കോ എവിടെയുമാകട്ടെ, ഒരു സ്ത്രീ കടന്നുവരുമ്പോള്&zwj; നേരിടുന്ന പ്രതിസന്ധികള്&zwj; നിരവധി ഉണ്ട്. അവ ആയിരക്കണക്കിന് വേദികളില്&zwj; ചര്&zwj;ച്ച ചെയ്യപ്പെട്ടതുമാണ്. ആ പ്രതിബന്ധങ്ങള്&zwj; വീട്ടില്&zwj; നിന്ന് തുടങ്ങി ജോലിസ്ഥലത്ത് വരെ നീളുന്നവയാണ്. അത് എന്റെ മാത്രം വ്യക്തിപരമായ വിഷയമല്ല. ഓരോരുത്തരുടെ ജീവിതത്തിലും അതിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കും. പക്ഷേ ഇന്നും അത്തരം പ്രതിസന്ധികള്&zwj; നേരിടാത്ത ഒരു സ്ത്രീയെയും നമുക്ക് കാണാനാകില്ല എന്നതാണ് വാസ്തവം. അതൊരുവശം.&lt;/p&gt;&lt;p&gt;കാല്&zwj; നൂറ്റാണ്ടോളം മുന്&zwj;പ് മരണപ്പെട്ടുപോയ മനുഷ്യനെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കുക എന്നതായിരുന്നു എനിക്ക് നേരിടേണ്ടിവന്ന മറ്റൊരു വെല്ലുവിളി. ഇപ്പോഴില്ലാത്ത ഒരാളെ പുന:സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങള്&zwj; ശേഖരിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പരിമിതമായ ചരിത്ര രേഖപ്പെടുത്തലുകളല്ലേ ഉണ്ടായിട്ടുള്ളൂ. കെ എ റഹ്മാന്റെ നല്ലൊരു ഫോട്ടോ പോലും ലഭ്യമല്ലായിരുന്നു.&lt;/p&gt;&lt;p&gt;അദ്ദേഹത്തോടൊപ്പം സമരം ചെയ്തവരുടെ അടുത്തേക്ക് പോവുകയായിരുന്നു ആദ്യം ഞാന്&zwj;. ഓരോരുത്തരുമായി ഒരുപാട് നേരം സംസാരിച്ചു. കഴിഞ്ഞ 50 വര്&zwj;ഷക്കാലത്തെ പത്രക്കട്ടിങ്ങുകള്&zwj; ശേഖരിച്ചു. ഇതെല്ലാം വച്ചു വിശദമായ പഠനം നടത്തി. അങ്ങനെയാണ് സ്&zwnj;ക്രിപ്റ്റ് എഴുതാന്&zwj; ഇരുന്നത്. അപ്പോഴും പ്രതിസന്ധിയുണ്ട്; കാരണം, ഞാന്&zwj; ചെയ്യുന്നത് വെറുമൊരു ജീവചരിത്ര വിവരണം ആയിപ്പോകരുത് എന്ന നിര്&zwj;ബന്ധമുണ്ടായിരുന്നു. കെ എ റഹ്മാന്&zwj; ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം, സമരോത്സുകത നാടിനോടും പുഴയോടുമുള്ള ആത്മബന്ധം എന്നിവയെല്ലാം ഡോക്യുമെന്ററി കാണുന്നവര്&zwj;ക്ക് അനുഭവിച്ചറിയാന്&zwj; കഴിയണമെന്ന് തോന്നി. അതിനാല്&zwj;, അല്പം ഫിക്ഷന്&zwj; സ്വഭാവവും ഞാന്&zwj; സ്വീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ളൊരു സ്&zwnj;ക്രിപ്റ്റ് എഴുതിക്കഴിഞ്ഞിട്ടും, അതു ഞാന്&zwj; പറയാനുദ്ദേശിച്ച രീതിയില്&zwj; സ്&zwnj;ക്രീനില്&zwj; എത്തുമോ എന്ന ആശങ്ക തീര്&zwj;ച്ചയായും ഉണ്ടായിരുന്നു. അവസാന മിനുക്കുപണികള്&zwj; കഴിയുംവരെ അതങ്ങനെ നിലനില്&zwj;ക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;&lt;strong&gt;കൂടുതല്&zwj; നന്നാക്കാമെന്ന് തോന്നുന്ന ഭാഗങ്ങള്&zwj;?&lt;/strong&gt;&lt;/p&gt;&lt;p&gt;പരിമിതികളും പ്രതിസന്ധികളും നിരവധി ഉണ്ടായിരുന്നു. അതിന്റെതായ കുറവുകള്&zwj; വന്നിരിക്കാം. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും പൂര്&zwj;ത്തികരിച്ചേ അടങ്ങൂ എന്ന ദൃഢമായ നിശ്ചയമാണ് എന്നെക്കൊണ്ട് ഈ ഡോക്യുമെന്ററി പൂര്&zwj;ത്തിയാക്കിച്ചത്. ഏതായാലും ഇനി കാഴ്ചക്കാര്&zwj; വിലയിരുത്തട്ടെ.&lt;/p&gt;&lt;p&gt;&lt;strong&gt;ഡോക്യുമെന്ററിക്ക് കിട്ടുന്ന അംഗീകാരങ്ങള്&zwj;?&lt;/strong&gt;&lt;/p&gt;&lt;p&gt;ഫെഡറേഷന്&zwj; ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യയുടെ സൗത്ത് ഏഷ്യന്&zwj; ഷോര്&zwj;ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അദ്രയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടുതല്&zwj; മേളകളില്&zwj; പ്രദര്&zwj;ശിപ്പിക്കാന്&zwj; കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;മാവൂര്&zwj;: ഇന്നും അന്നും&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;വാഴക്കാട് ജനിച്ചു വളര്&zwj;ന്ന ഒരാളെന്ന നിലയ്ക്ക്, സമര കാലത്തെ മാവൂരിനെ എങ്ങനെയാണ് ഓര്&zwj;ക്കുന്നത്? സമരത്തോടുള്ള നാട്ടുകാരുടെ സമീപനം അന്നെന്തായിരുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;ഗ്രാസിമിന്റെ ഫാക്ടറി വരുന്നു എന്നറിഞ്ഞപ്പോള്&zwj;, ആദ്യമൊക്കെ വാഴക്കാട്ടുകാരും മാവൂരുകാരും തമ്മില്&zwj; തര്&zwj;ക്കമുണ്ടായിരുന്നു. കമ്പനി എവിടെ സ്ഥാപിക്കണമെന്ന് സംബന്ധിച്ചായിരുന്നു ആ തര്&zwj;ക്കം. തങ്ങളുടെ നാട്ടില്&zwj; വന്നാല്&zwj; തങ്ങള്&zwj;ക്ക് കൂടുതല്&zwj; ജോലി കിട്ടുമെന്ന് ഇരു കൂട്ടരും കരുതി. പലരും പ്രവാസം തന്നെ അവസാനിപ്പിച്ചു കമ്പനിയിലെ ജോലിക്കായി മടങ്ങിവന്നു. ഏതായാലും കമ്പനി മാവൂരില്&zwj; സ്ഥാപിക്കപ്പെട്ടു. പിന്നീടുള്ള കാലം മലിനീകരണത്തിന്റൊയിരുന്നു. അതിന് ഇരകളായവരും കമ്പനിയിലെ തൊഴിലാളികളും തമ്മില്&zwj; ചെറിയ തര്&zwj;ക്കങ്ങള്&zwj; ഉണ്ടായിരുന്നു. എന്നാല്&zwj;, അപ്പോഴെല്ലാം, മലിനീകരണം ഉണ്ടാക്കുന്ന കമ്പനി അടച്ചുപൂട്ടുകയല്ല തന്റെ ലക്ഷ്യം എന്ന് കെ എ റഹ്മാന്&zwj; ആവര്&zwj;ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. മലിനീകരണം നിയന്ത്രിച്ച് കമ്പനി പ്രവര്&zwj;ത്തിക്കണം എന്ന് തന്നെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മാലിന്യനിര്&zwj;മാര്&zwj;ജന സംവിധാനങ്ങള്&zwj;ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ സമരമെല്ലാം. തന്റെ അവസാനകാലത്താണ് കമ്പനി അടച്ചുപൂട്ടണം എന്ന മുദ്രാവാക്യം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. കമ്പനിയില്&zwj; ജോലിയുണ്ടായിരുന്നവരും മലിനീകരണത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഇപ്പോഴെന്താണ് തോന്നുന്നത്? ഡോക്യുമെന്ററി വഴങ്ങുമെന്ന കോണ്&zwj;ഫിഡന്&zwj;സ് വന്നോ?&lt;/strong&gt;&lt;/p&gt;&lt;p&gt;തീര്&zwj;ച്ചയായും. നദിയിലേക്ക് കാലെടുത്തു വെക്കുമ്പോള്&zwj; മാത്രമല്ലേ പേടി തോന്നൂ. ശരീരം മുഴുവന്&zwj; മുങ്ങിയാല്&zwj; പിന്നെ നദിയെ അറിഞ്ഞു കഴിഞ്ഞു എന്നാണല്ലോ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അദ്രയി ഡോക്യുമെന്ററി ട്രെയിലര്&zwj; ഇവിടെ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;എഴുത്തും ഡോക്യുമെന്ററി നിര്&zwj;മാണവുമായി താരതമ്യപ്പെടുത്തുമ്പോള്&zwj; ഏതാണ് കൂടുതല്&zwj; വഴങ്ങുന്നത്?&lt;/strong&gt;&lt;/p&gt;&lt;p&gt;എഴുത്ത് ഒരു സ്വാഭാവിക പ്രക്രിയയാണ്. നമ്മള്&zwj; എഴുതാനായി ഇരിക്കുന്നു, ഭാവനയില്&zwj; നിന്ന് വരുന്നത് ഇടതടവില്ലാതെ എഴുതുന്നു എന്നതാണ് അവിടെ സംഭവിക്കുന്നത്. എന്നാല്&zwj; ഡോക്യുമെന്ററി അങ്ങനെയല്ല. ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനും മാസങ്ങള്&zwj;ക്കു മുന്&zwj;പ് തന്നെ ക്രമീകൃതമായ പ്രയത്&zwnj;നം നമ്മള്&zwj; ഏറ്റെടുക്കേണ്ടതായി വരും. വീടു കെട്ടുന്നതിന് മുന്&zwj;പ് അടിസ്ഥാനം കെട്ടിവയ്ക്കുന്നത് പോലെ. അതിനു പുറത്ത് വേണം ജോലി തുടങ്ങാന്&zwj;. മാനസികമായ ഉല്ലാസത്തിന്റെ തലം വെച്ചു നോക്കുകയാണെങ്കില്&zwj; എഴുത്തു തന്നെയാണ് തൃപ്തി തരുന്നത്. ഒരു മനുഷ്യനെന്നെ നിലയില്&zwj; സമൂഹത്തോടുള്ള എന്റെ പ്രതിബദ്ധത പൂര്&zwj;ത്തീകരിക്കാന്&zwj; നല്ല മാര്&zwj;ഗ്ഗങ്ങളിലൊന്ന് ഡോക്യുമെന്ററിയാണുതാനും. എന്തായാലും ഇത് രണ്ടും വഴങ്ങുമെന്ന് ഇപ്പോള്&zwj; മനസിലായി.&lt;/p&gt;&lt;p&gt;&lt;strong&gt;പുതിയ പ്രോജക്റ്റുകള്&zwj; എന്താണ് മനസ്സില്&zwj;?&lt;/strong&gt;&lt;/p&gt;&lt;p&gt;എഴുത്തില്&zwj; കൂടുതല്&zwj; ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് കരുതുന്നത്. ഒരു ഫിലിം പ്രൊജക്റ്റും മനസ്സിലുണ്ട്. വര്&zwj;ത്തമാന കാലത്ത് നാം മറന്നുപോയ്ക്കൂടാത്ത ഒരു സംഭവത്തെ ആസ്പദമാക്കി, സത്യാനന്തര കാലത്തെ നുണകളെ പൊളിച്ചെഴുതുന്ന ഒരു ഡോക്യുമെന്ററി ചെയ്യണം എന്നും കരുതുന്നുണ്ട്. അതിനായുള്ള ഗവേഷണങ്ങളും വായനകളും ഒരു വശത്ത് നടക്കുന്നു.&lt;/p&gt;&lt;p&gt;വലിയ ക്യാന്&zwj;വാസില്&zwj; ചെയ്യണം എന്നാണ് കരുതുന്നത്. പിന്നെ എഴുത്ത് പോലെ അല്ലല്ലോ, സാമ്പത്തികമായ പിന്തുണ കൂടി ഇത്തരം പ്രൊജക്റ്റുകള്&zwj;ക്ക് ആവശ്യമാണ്.&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/interview-with-farsana-writer-and-director-of-the-documentary-adrayi/articleshow-3365wtx"/>
        </item>
        <item>
            <title><![CDATA[രഹസ്യാന്വേഷണത്തിലടക്കം സഹകരണം, എന്നിട്ടും ഇസ്രയേലും ഇറാനും ബദ്ധവൈരികളായി മാറി; റിട്ടയേർഡ് കേണൽ എസ് ഡിന്നി]]></title>
            <link>https://www.asianetnews.com/conversations-magazine/history-of-israel-and-iran-conflict-ret-colonel-s-dinny/articleshow-4cwp1he</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/history-of-israel-and-iran-conflict-ret-colonel-s-dinny/articleshow-4cwp1he</guid>
            <pubDate>Sat, 21 Jun 2025 16:58:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരിക്കല്&zwj; ഇറാനും ഇസ്രയേലും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്&zwj; പിന്നീട് ആ സൗഹൃദത്തിന് കോട്ടം തട്ടി. പിന്നാലെ കൊലവിളികളുയര്&zwj;ന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jy93kxvjgmj0jmqer64h8pc5,imgname-ret.-colonel-s-dinny-1750504961906.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതയെ കുറിച്ചുള്ള ആശങ്കയിലാണ് ലോകം. ഇസ്രയേല്&zwj; - ഇറാന്&zwj; സംഘര്&zwj;ഷം ഒരാഴ്ചയിലേറെയായി നീണ്ട് നില്&zwj;ക്കുന്നത് പശ്ചിമേഷ്യയെയും കടന്ന് മറ്റ് വന്&zwj;കരകളിലേക്കും വ്യാപിക്കുമോയെന്ന ആശങ്ക പലരിലുമുണ്ട്. അതേസമയം ഇന്ന് ബദ്ധവൈരികളായ ഇസ്രയേലും ഇറാനും തമ്മില്&zwj; ഒരു കാലത്ത് രഹസ്യാന്വേഷണം അടക്കമുള്ള വിവരങ്ങൾ പരസ്പരം കൈമാറിയിരുന്ന സൗഹൃദ രാജ്യങ്ങളായിരുന്നു. ഈ സൗഹൃദത്തില്&zwj; നിന്നും ബദ്ധശത്രുവിലേക്ക് ഇരുവരും എത്തിയതെങ്ങനെയെന്ന് റിട്ടയേർഡ് കേണൽ എസ് ഡിന്നി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു.&lt;/p&gt;&lt;p&gt;സൗഹൃദമുള്ള രണ്ട് രാജ്യങ്ങളായിരുന്നു ഇറാനും ഇസ്രയേലും എന്നിട്ടും അവര്&zwj; ശത്രുക്കളായി മാറി. ഇസ്രയേല്&zwj; എന്ന ജൂത രാജ്യത്തെ അംഗീകരിച്ച ആദ്യത്തെ രണ്ട് മുസ്ലീം രാജ്യങ്ങളിലൊന്ന് ഇറാനാണ്. രണ്ടാമത്തേത് തുർക്കി. രഹസ്യവിവരങ്ങൾ പങ്കുവച്ചിരുന്ന, ഒരുമിച്ച് സൈനിക പരിശീലനങ്ങൾ നടത്തിയ രണ്ട് രാജ്യങ്ങൾ. എല്ലാം 1979 വരെ മാത്രമാണ് നിലനിന്നിരുന്നത്. '79 -ൽ ഇറാനില്&zwj; ഇസ്ലാമിക വിപ്ലവം വരികയും ആയത്തുല്ല ഖുമൈനി അധികാരം ഏറ്റെടുക്കുകയും ചെയ്തതോടെ ഇസ്രയേലും ഇറാനും അകലാന്&zwj; ആരംഭിച്ചെന്ന് റിട്ടയേർഡ് കേണൽ എസ് ഡിന്നി പറയുന്നു.&lt;/p&gt;&lt;p&gt;ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ ഇസ്രയേലിനെ ശത്രുരാജ്യമായി ഇറാന്&zwj; പ്രഖ്യാപിക്കുന്നു. അതേസമയം തന്നെ ഷിയാ രാജ്യമായ ഇറാന്&zwj; സുന്നി രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനായി മറ്റ് മുസ്ലീം രാജ്യങ്ങളില്&zwj; നിരവധി നിഴൽ യുദ്ധങ്ങൾ നടത്താനാരംഭിച്ചു. തങ്ങളുടെ പണവും പരിശീലനവും ഇതിനായി ഇറാന്&zwj; ചെലവഴിച്ചു. ഈ നിഴൽ സംഘങ്ങളാണ് ഇസ്രയേലിന്&zwj;റെ അതിര്&zwj;ത്തി രാജ്യങ്ങളായ പലസ്തിനിലും ലെബണനിലും സിറിയയിലും പ്രവര്&zwj;ത്തനം ശക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചെന്നും റിട്ടയേർഡ് കേണൽ എസ് ഡിന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;'79 -ല്&zwj; ശത്രുതയ്ക്ക് തുടക്കം കുറിച്ചെങ്കിലും 1980 മുതല്&zwj; 1988 വരെ നീണ്ട് നിന്ന ഇറഖ് - ഇറാന്&zwj; യുദ്ധത്തിൽ ഇസ്രയേല്&zwj; ഇറാനൊപ്പം നിലനില്&zwj;ക്കുക മാത്രമല്ല നിരവധി സൈനീക സഹായങ്ങളും നല്&zwj;കിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്&zwj;, 1991 -ല്&zwj; ഗൾഫ് യുദ്ധം ആരംഭിച്ച ശേഷം ഇരുരാജ്യങ്ങളും പതിക്കെ അകലാന്&zwj; തുടങ്ങുന്നതും ആ അകല്&zwj;ച്ച പിന്നീട് ശത്രുതയിലേക്ക് വഴിമാറുന്നതും കാണാം.&lt;/p&gt;&lt;p&gt;പശ്ചിമേഷ്യയില്&zwj; ഏറ്റവും ശക്തമായ ഇസ്ലാമിക രാജ്യമാവുകയെന്നതാണ് ഇറാന്&zwj;റെ ലക്ഷ്യം. അതിനായി സൗദിയുടെ ഓയില്&zwj; ഫീല്&zwj;ഡുകൾ പോലും അവര്&zwj; അക്രമിച്ചു. അധികാരത്തിലേറിയ ഇറാന്&zwj; പ്രധാനമന്ത്രിമാര്&zwj; 'ഇസ്രയേലിന് മരണ'മാണ് വിധിച്ചത്. ഇതോടെ ഇറാനെതിരെ ശക്തമായ നിലാടെടുക്കാന്&zwj; ഇസ്രയേലും നിര്&zwj;ബന്ധിതമായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഹമാസ് 2023 ഒക്ടോബര്&zwj; ഏഴിന് നടത്തിയ തീവ്രവാദ പ്രവര്&zwj;ത്തം ഇപ്പോഴത്തെ യുദ്ധസമാന സാഹചര്യങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇറാനും ഇസ്രയേലും ഇത്രയേറെ ശത്രുതയിലേക്ക് നീങ്ങിയതിന്&zwj;റെ കാരണങ്ങളും വഴികളും റിട്ടയേർഡ് കേണൽ എസ് ഡിന്നിയുമായുള്ള ദീർഘ സംഭാഷണത്തില്&zwj; കേൾക്കാം.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;റിട്ട. കേണല്&zwj; എസ് ഡിന്നി&lt;/strong&gt;&lt;/p&gt;&lt;p&gt;കൊല്ലം സ്വദേശി. രണ്ട് പതിറ്റാണ്ടിലേറെ കാലം രാജ്പുത് റജിമെന്&zwj;റില്&zwj; ജോലി ചെയ്തു. കശ്മീര്&zwj;, നോര്&zwj;ത്ത് ഈസ്റ്റ്, ലഡാക്ക് എന്നിവിടങ്ങളില്&zwj; നിരവധി അവസരങ്ങളില്&zwj; പ്രവര്&zwj;ത്തിച്ചിട്ടുണ്ട്. ലൈന്&zwj; ഓഫ് കണ്&zwj;ട്രോളിലും രാഷ്ട്രീയ റൈഫിള്&zwj;സിലും മൂന്ന് തവണ പ്രവര്&zwj;ത്തിച്ചു. യുഎന്&zwj; സൈനിക നിരീക്ഷകനായി കോംഗോയിലും പ്രവര്&zwj;ത്തനം. ചൈന-സംഘര്&zwj;ഷ കാലത്ത് രണ്ട് വര്&zwj;ഷം ലഡാക്കില്&zwj; ഇന്&zwj;ഫന്&zwj;ട്രി ബറ്റാലിയന്&zwj; കമാന്&zwj;ഡിംഗ് ഓഫീസര്&zwj;. ഊട്ടി ഡിഫന്&zwj;സ് സര്&zwj;വീസ് സ്റ്റാഫ് കോളജില്&zwj; ഫാക്കല്&zwj;റ്റിയായിരുന്നു. മദ്രാസ് സര്&zwj;വകലാശാലയില്&zwj;നിന്നും ഡിഫന്&zwj;സ് ആന്&zwj;റ് സ്ട്രാറ്റജിക് സ്റ്റഡീസില്&zwj; എംഫില്&zwj;. ബാംഗ്ലൂര്&zwj; തക്ഷശില ഇന്&zwj;സ്റ്റിറ്റ്യൂട്ടില്&zwj;നിന്നും സ്ട്രാറ്റജിക് സ്റ്റഡീസില്&zwj; ബിരുദം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്&zwj; ലേഖനങ്ങളും പഠനങ്ങളും എഴുതുന്നു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ന്യൂസ് ചാനലുകളിലും വിദേശ പ്ലാറ്റ്&zwnj;ഫോമുകള്&zwj; അടക്കമുള്ള ഓണ്&zwj;ലൈന്&zwj; ഇടങ്ങളിലും പാനല്&zwj; ഡിസ്&zwnj;കഷനുകളില്&zwj; പങ്കെടുത്തുവരുന്നു. 2019-ല്&zwj; 18 വര്&zwj;ഷം സര്&zwj;വീസ് ബാക്കിനില്&zwj;ക്കെ വിആര്&zwj;എസ് എടുത്ത് നാട്ടില്&zwj; മടങ്ങിയെത്തി.)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/history-of-israel-and-iran-conflict-ret-colonel-s-dinny/articleshow-4cwp1he"/>
        </item>
        <item>
            <title><![CDATA[പാക്കിസ്താനെ വിറപ്പിച്ച വ്യോമസേനയുടെ പ്രിസിഷന്‍ അറ്റാക്ക്: നടുങ്ങി വിറച്ച് ഭീകര കേന്ദ്രങ്ങള്‍! ]]></title>
            <link>https://www.asianetnews.com/conversations-magazine/war-and-peace-interview-with-air-marshal-vipin-ip-swrled</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/war-and-peace-interview-with-air-marshal-vipin-ip-swrled</guid>
            <pubDate>Sat, 24 May 2025 17:31:25 +0530</pubDate>
            <description><![CDATA[&lt;p&gt;കൃത്യമായി തയ്യാറാക്കിയ ലൊക്കേഷനുകള്&zwj;, അതിര്&zwj;ത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകളുടെ വിശദവിവരങ്ങള്&zwj; അറിഞ്ഞ് തയ്യാറാക്കിയ ഇന്റലിജന്&zwj;സ് റിപ്പോര്&zwj;ട്ടുകള്&zwj; തുടങ്ങിയ ഉപയോഗിച്ചാണ് കൃത്യമായ ലക്ഷ്യസ്ഥാനം ഉറപ്പിച്ചത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jw11t2pv2v7wtf5jh5rm7c9z,imgname-fotojet--10-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലക്ഷ്യ സ്ഥാനങ്ങള്&zwj; കൃത്യമായി ഉറപ്പിച്ച് അതീവ സൂക്ഷ്മതയോടെ നടത്തിയതായിരുന്നു ഓപ്പറേഷന്&zwj; സിന്ദൂറിലെ വ്യോമാക്രമണങ്ങളെന്ന് വ്യോമസേനയില്&zwj;നിന്ന് വിരമിച്ച എയര്&zwj; മാര്&zwj;ഷല്&zwj; വിപിന്&zwj; ഐ പി പറഞ്ഞു. ഓപ്പറേഷന്&zwj; സിന്ദൂറിന്റെ പശ്ചാത്തലത്തില്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; തയ്യാറാക്കിയ 'വാര്&zwj; ആന്റ് പീസ്' അഭിമുഖ പരിപാടിയില്&zwj; സംസാരിക്കുകയായിരുന്നു അദ്ദേഹം. &amp;nbsp;&lt;/p&gt; &lt;p&gt;അതിര്&zwj;ത്തിക്ക് അപ്പുറത്തുള്ള ഭീകരകേന്ദ്രങ്ങളില്&zwj; ലക്ഷ്യം തെറ്റാതെ കൃത്യമായി ചെന്നു പതിക്കുകയായിരുന്നു സ്&zwnj;ഫോടക വസ്തുക്കള്&zwj;. കൃത്യമായി തയ്യാറാക്കിയ ലൊക്കേഷനുകള്&zwj;, അതിര്&zwj;ത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകളുടെ വിശദവിവരങ്ങള്&zwj; അറിഞ്ഞ് തയ്യാറാക്കിയ ഇന്റലിജന്&zwj;സ് റിപ്പോര്&zwj;ട്ടുകള്&zwj; തുടങ്ങിയ ഉപയോഗിച്ചാണ് കൃത്യമായ ലക്ഷ്യസ്ഥാനം ഉറപ്പിച്ചത്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&lt;strong&gt;വാര്&zwj; ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്&zwj;ണ്ണരൂപം ഇവിടെ കാണാം:&lt;/strong&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;ബാലരാമപുരത്തിനടുത്ത് വെണ്&zwj;പകല്&zwj; ഗ്രാമത്തിലാണ് എയര്&zwj; മാര്&zwj;ഷല്&zwj; വിപിന്&zwj; ഐ പി ജനിച്ചത്. കഴക്കൂട്ടം സൈനിക് സ്&zwnj;കൂളിലായിരുന്നു പ്രാഥമിക പഠനം. പിന്നീട്, ഇന്ത്യന്&zwj; എയര്&zwj;ഫോഴ്സ് ഫ്ളൈയിംഗ് ഡിവിഷനില്&zwj; ചേര്&zwj;ന്നു. 40 വര്&zwj;ഷം നീണ്ട കരിയറില്&zwj; ആറായിരത്തിലേറെ മണിക്കൂര്&zwj; ട്രാന്&zwj;സ്പോര്&zwj;ട്ട് എയര്&zwj; ക്രാഫ്റ്റുകള്&zwj;,&amp;nbsp;പരിശീലന വിമാനങ്ങള്&zwj;, ഗ്ലൈഡറുകള്&zwj; എന്നിവ പറത്തി.&amp;nbsp;&lt;/p&gt; &lt;p&gt; പുനെ നാഷനല്&zwj; ഡിഫന്&zwj;സ് അക്കാദമി, പ്രയാഗ് രാജിലെ ബേസിക് ഫ്ളൈയിംഗ് ട്രെയിനിംഗ് സ്&zwnj;കൂള്&zwj;, ബംഗളുരു യെലഹങ്കയിലെ ഫിക്സഡ് വിംഗ് ട്രെയിനിംഗ് ഫാക്കല്&zwj;റ്റി എന്നിവിടങ്ങളില്&zwj; പരിശീലകനായിരുന്നു. വിംഗ് കമാന്&zwj;ഡര്&zwj; എന്ന നിലയില്&zwj; ജോധ്പൂര്&zwj; 41 സ്&zwnj;ക്വാഡ്രന്&zwj; കമാന്&zwj;ഡിംഗ് ഓഫീസറായി പ്രവര്&zwj;ത്തിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്&zwj; എന്ന നിലയില്&zwj; സുലൂര്&zwj; 33 സ്&zwnj;ക്വാഡ്രന്&zwj; കമാന്&zwj;ഡിംഗ് ഓഫീസറായിരുന്നു.&lt;/p&gt; &lt;p&gt;എയര്&zwj; കമഡോര്&zwj; എന്ന നിലയില്&zwj; ഓപ്പറേഷന്&zwj;സ്, ട്രാന്&zwj;സ്പോര്&zwj;ട്ട്, ഹെലികോപ്റ്റര്&zwj; ചുമതലയുള്ള&amp;nbsp;പ്രിന്&zwj;സിപ്പല്&zwj; ഡയരക്ടറായി പ്രവര്&zwj;ത്തിച്ചു. പിന്നീട് ദില്ലിയിലെ 3 വിംഗ് എയര്&zwj; ഓഫീസര്&zwj; കമാന്&zwj;ഡിംഗ്.&amp;nbsp;സ്പേസ് ഓപ്പറേഷന്&zwj; പ്രിന്&zwj;സിപ്പല്&zwj; ഡയരക്ടറായും പ്രവര്&zwj;ത്തിച്ചു. എയര്&zwj; വൈസ് മാര്&zwj;ഷല്&zwj; എന്ന&amp;nbsp;നിലയില്&zwj; ദില്ലി നാഷനല്&zwj; ഡിഫന്&zwj;സ് കോളജില്&zwj; സീനിയര്&zwj; ഡയരക്ടിംഗ് സ്റ്റാഫ് (എയര്&zwj;) ആയി പ്രവര്&zwj;ത്തിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;എയര്&zwj; മാര്&zwj;ഷല്&zwj; പദവിയില്&zwj; എത്തിയശേഷം 2019 ഡിസംബര്&zwj; 15 വരെ നാഷനല്&zwj; ഡിഫന്&zwj;സ് അക്കാദമി കമാന്&zwj;ഡന്റ് ആയും പ്രവര്&zwj;ത്തിച്ചു. പിന്നീട് എയര്&zwj; മാര്&zwj;ഷല്&zwj; റിച്ചാര്&zwj;ഡ് ജോണ്&zwj; ഡക്വര്&zwj;തില്&zwj;നിന്നും&amp;nbsp; സെന്&zwj;ട്രല്&zwj; എയര്&zwj; കമാന്&zwj;ഡ് സീനിയര്&zwj; എയര്&zwj; സ്റ്റാഫ് ഓഫീസര്&zwj; ചുമതല ഏറ്റെടുത്തു. എയര്&zwj;ഫോഴ്സ് അക്കാദമിയില്&zwj; കമാന്&zwj;ഡന്റ് ആയും പ്രവര്&zwj;ത്തിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;2021 ജുലൈ 31-ന് വിരമിച്ച ശേഷം തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/war-and-peace-interview-with-air-marshal-vipin-ip-swrled"/>
        </item>
        <item>
            <title><![CDATA[അധ്യാപക ദിനത്തിൽ ഒരു സ്പെഷ്യൽ എജുക്കേഷൻ അധ്യാപകന്‍റെ അനുഭവങ്ങൾ]]></title>
            <link>https://www.asianetnews.com/conversations-magazine/experiences-of-a-special-education-teacher-on-teachers-day-articleshow-6dyy1ga</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/experiences-of-a-special-education-teacher-on-teachers-day-articleshow-6dyy1ga</guid>
            <pubDate>Fri, 05 Sep 2025 13:12:25 +0530</pubDate>
            <description><![CDATA[&lt;p&gt;അധ്യാപക ദിനത്തില്&zwj; പോലും നമ്മൾ മറന്ന് പോകുന്ന അധ്യാപകരാണ് സ്പെഷ്യല്&zwj; സ്കൂൾ അധ്യാപകർ. &amp;nbsp;ഈ വർഷത്തെ അധ്യാപക ദിനത്തിൽ സ്പെഷ്യൽ എജുക്കേറ്ററായ സോണിയ സുദർശനുമായി റിന്&zwj;റു ജോണ്&zwj; തയ്യാറാക്കിയ അഭിമുഖത്തിൽ നിന്നും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4cd716pyr0efnpxcb929x31,imgname-experiences-of-a-special-education-teacher-on-teacher-s-day.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഓ&lt;/strong&gt;രോ അധ്യാപക ദിനത്തിലും പ്രിയപ്പെട്ടവരായ ഒട്ടനവധി അധ്യാപകരുടെ മുഖങ്ങൾ നമ്മുടെയൊക്കെ മനസ്സിൽ തെളിഞ്ഞു വരാറുണ്ട്. അധ്യാപനത്തിന്&zwj;റെ മഹത്വത്തെ കുറിച്ച് നാം വാചാലരാകുമ്പോഴും ബോധപൂർവ്വം അല്ലെങ്കിൽ കൂടിയും ഒരു പ്രത്യേക വിഭാഗം അധ്യാപകരെ നാം മറന്നു പോകാറുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി തങ്ങളുടെ ജീവിതം മാറ്റിവെച്ച ചില അധ്യാപകർ. സ്പെഷ്യൽ എജുക്കേഷൻ സ്കൂളുകളിൽ സേവനം ചെയ്യുന്ന ഈ അധ്യാപകരെ നാം ഒരു കാരണവശാലും മറന്നുകൂടാ. കാരണം പുസ്തകങ്ങളും പരീക്ഷകളും അക്കാദമിക് വിജയങ്ങളും മാത്രമല്ല, ക്ഷമയും കരുതലും പ്രതീക്ഷയും നിറഞ്ഞ ക്ലാസ് മുറിയിലാണ് ഇവരുടെ സേവനം. ഓരോ ചെറിയ പുരോഗതിയും ഒരു വലിയ വിജയമായി ആഘോഷിക്കുന്നവർ. അധ്യാപകദിനത്തിന്&zwj;റെ ഭാഗമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്മെന്&zwj;റ് സെന്&zwj;ററായ പ്രയത്നയിലെ സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്&zwj;റ് ഹെഡ് സോണിയ സുദർശനുമായി നടത്തിയ സംഭാഷണം.&lt;/p&gt;&lt;p&gt;&lt;strong&gt;ഒന്നും ചെയ്യാനില്ലാത്തവർ അല്ല&lt;/strong&gt;&lt;/p&gt;&lt;p&gt;എന്&zwj;റെ സ്കൂൾ പഠന കാലത്ത് പല ദിവസങ്ങളിലും സ്കൂളിലേക്ക് മറ്റും പോകുമ്പോൾ വഴിയരികിൽ സ്ഥിരമായി കാണുന്ന കാഴ്ചയായിരുന്നു ഭിന്നശേഷിക്കാരായ ചില മനുഷ്യർ ഒന്നും ചെയ്യാനില്ലാതെ വഴിയോരങ്ങളിലും കടത്തിണ്ണകളിലും ഒക്കെ വെറുതെ ഇരിക്കുന്നത്. അവർ ചുറ്റുമുള്ളതെല്ലാം നോക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ള ലോകം അവരെ ശ്രദ്ധിക്കുന്നേ ഇല്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് പഠനമെല്ലാം പൂർത്തിയാക്കി ഒരു കരിയർ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളിലേക്ക് കടന്നപ്പോൾ ഒരു അധ്യാപികയാവുക എന്ന മനസ്സിലെവിടെയോ ഒളിച്ചിരുന്ന ആഗ്രഹമാണ് പുറത്തുവന്നത്. പക്ഷേ, അപ്പോഴും ഒരു സാധാരണ അധ്യാപിക എന്നതിനപ്പുറം അല്പം കൂടി മഹത്തരമായ രീതിയിൽ എന്&zwj;റെ പ്രൊഫഷനെ മാറ്റണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹമാണ് ഒരു സ്പെഷ്യൽ എജുക്കേഷൻ അധ്യാപികയാക്കി എന്നെ മാറ്റിയത്. ഭിന്നശേഷിക്കാരായ ആളുകളെ കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കിയപ്പോൾ തിരിച്ചറിഞ്ഞ കാര്യം വഴിയോരങ്ങളിലും കടത്തിണ്ണങ്ങളിലും ഒന്നും ചെയ്യാനില്ലാതെ നിസ്സംഗരായിരിക്കേണ്ടവരല്ല അവർ എന്നതാണ്. കൃത്യമായ പരിശീലനത്തിലൂടെ സമൂഹത്തിന്&zwj;റെ മുഖ്യധാരയിലേക്ക് അവരെയും എത്തിക്കാൻ സാധിക്കും. അത്തരത്തിൽ ഒരു പരിശീലകയായി മാറാൻ കഴിഞ്ഞു എന്നതാണ് ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം. അധ്യാപനത്തിന്&zwj;റെ അല്പം സ്പെഷ്യലായ ഈ മേഖലയിലേക്ക് കടന്നുവന്നതിൽ ഒരിക്കൽപോലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. മറിച്ച് എന്നാൽ കഴിയും വിധം ചില ജീവിതങ്ങളിൽ എങ്കിലും വഴികാട്ടിയാകാൻ കഴിഞ്ഞതിന്&zwj;റെ സന്തോഷം മാത്രമേയുള്ളൂ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഓരോരുത്തരെയും തിരിച്ചറിഞ്ഞ്&lt;/strong&gt;&lt;/p&gt;&lt;p&gt;ഒട്ടുമിക്ക സാഹചര്യങ്ങളിലും സ്പെഷ്യൽ എജുക്കേഷനിൽ വിദ്യാർത്ഥികളുടെ പഠനരീതി ഓരോരുത്തരുടെയും കഴിവും പരിമിതിയും തിരിച്ചറിഞ്ഞ്, അവരെ ആത്മവിശ്വാസത്തോടെയും സ്വയംപര്യാപ്തതയോടെയും മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന തരത്തിലായിരിക്കും. വളർച്ചാ ഘട്ടങ്ങൾ, പഠനശേഷി, വെല്ലുവിളികൾ, കഴിവുകൾ എല്ലാം ഓരോരുത്തർക്കും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ഒരേപോലുള്ള കരിക്കുലം അല്ലെങ്കിൽ സിലബസ് വിദ്യാർത്ഥികൾക്കായി ഒരുക്കാൻ കഴിയില്ല. അതിനാൽ തന്നെ ഓരോ കുട്ടിക്കും പ്രത്യേകം തയ്യാറാക്കിയ വ്യക്തിഗത പഠനപദ്ധതി വഴിയാണ് ഇവരെ പഠിപ്പിക്കുന്നത്. കുട്ടിയുടെ ബുദ്ധിശേഷി, ആശയവിനിമയ കഴിവ്, സാമൂഹികവും വ്യക്തിപരവുമായ വളർച്ച, സ്വയംപര്യാപ്തത തുടങ്ങിയവ വിലയിരുത്തിയാണ് അധ്യാപകർ പഠന പരിപാടികൾ രൂപപ്പെടുത്തുന്നത്.&lt;/p&gt;&lt;p&gt;പഠനം വ്യക്തികേന്ദ്രീകൃതമായാണ് നടപ്പാക്കുന്നത്. വിഷയം കേന്ദ്രീകരിച്ചല്ല, കുട്ടിയുടെ കഴിവും ആഗ്രഹവും കേന്ദ്രീകരിച്ചാണ് ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോവുക. കുട്ടിയ്ക്ക് പഠിക്കാൻ സുഖകരമായ രീതി ഏതാണെന്ന് മനസ്സിലാക്കി അതിലൂടെ മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. അക്കാദമിക് പഠനത്തേക്കാൾ പ്രധാനമാണ് കുട്ടികളുടെ അനുദിന ജീവിതത്തിലെ സ്വയം പര്യാപ്തത. സ്വയം വസ്ത്രം ധരിക്കൽ, ഭക്ഷണം കഴിക്കൽ, പണം കൈകാര്യം ചെയ്യൽ, യാത്ര ചെയ്യൽ തുടങ്ങി ദൈനംദിന ജീവിതത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ശിക്ഷക്ക് പകരം പ്രോത്സാഹനമാണ് ഞങ്ങൾ നൽകുന്നത്. അവരുടെ ചെറിയ പുരോഗതികള്&zwj; പോലും ആഘോഷിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ട് പോകുന്നു. അധ്യാപകരും മാതാപിതാക്കളും ചേർന്ന് കുട്ടിയുടെ പുരോഗതി നിരന്തരം നിരീക്ഷിക്കുകയും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യും.&lt;/p&gt;&lt;p&gt;&lt;strong&gt;മാതാപിതാക്കൾ ഇങ്ങനെ ചെയ്യരുത്&lt;/strong&gt;&lt;/p&gt;&lt;p&gt;സ്പെഷ്യൽ എജുക്കേഷൻ ആവശ്യമായ കുട്ടികളുടെ ജീവിതത്തിൽ മാതാപിതാക്കളുടെ പങ്ക് ഏറ്റവും നിർണായകമാണ്. പല മാതാപിതാക്കളും അവരുടെ മക്കളിൽ അക്കാദമിക് നേട്ടങ്ങൾ മാത്രമാണ് പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്. മാർക്കും ഗ്രേഡും മാത്രമാണ് ജീവിത വിജയത്തിന്&zwj;റെ അടയാളങ്ങളാണെന്ന് കരുതുന്ന നിരവധി മാതാപിതാക്കളെ ഈ കാലയളവിൽ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ, ഇത്തരം കുട്ടികളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് സ്വയംപര്യാപ്തതക്കും സമഗ്രമായ വ്യക്തിത്വ വികസനത്തിനുമാണ്. കുട്ടി സ്വയം ഭക്ഷണം കഴിക്കാനും, വസ്ത്രം ധരിക്കാനും, മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും, സമൂഹത്തിൽ ആത്മവിശ്വാസത്തോടെ ഇടപഴകാനും പഠിക്കുന്നതാണ് ഭാവിയിൽ അവരെ ശക്തരാക്കുന്നത്.&lt;/p&gt;&lt;p&gt;അധികം സാഹചര്യങ്ങളിലും തുടക്കത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നും സ്വീകരിക്കുന്ന സമീപനം കുറ്റപ്പെടുത്തലിന്&zwj;റെയും പരാതി പറയലിന്&zwj;റെതുമാണ്. &quot;എന്തുകൊണ്ട് ചെയ്യാൻ കഴിയുന്നില്ല?&quot; എന്ന ചോദ്യവും, &quot;മറ്റു കുട്ടികളെപ്പോലെ മുന്നോട്ടുപോകാൻ കഴിയുന്നില്ല&quot; എന്ന നിരാശാജനകമായ പ്രതികരണവും കുട്ടിയെ മാനസികമായി ബാധിക്കുന്നു. അതേസമയം തന്നെ ചില മാതാപിതാക്കൾ എങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ തങ്ങളുടെ കുട്ടികൾക്ക് വന്നിരിക്കുന്ന ചെറിയ മുന്നേറ്റങ്ങൾ പോലും തിരിച്ചറിയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. ഈ മാറ്റമാണ് ഏറ്റവും അഭിനന്ദനാർഹം. കുട്ടിയെ തുടക്കത്തിൽ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന മാതാപിതാക്കൾ, പിന്നീട് ചെറിയ പുരോഗതികൾക്ക് പോലും കൈയ്യടി കൊടുക്കുമ്പോൾ കുട്ടികൾക്ക് അതൊരു വലിയ പ്രചോദനമാകുന്നു. മാതാപിതാക്കളുടെ അംഗീകാരവും പിന്തുണയും കുട്ടിയുടെ ആത്മവിശ്വാസത്തെ വളർത്തുകയും, പഠനത്തിലും ജീവിതത്തിലും മുന്നോട്ട് പോകാൻ കരുത്തുനൽകുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;യഥാർത്ഥ വില്ലൻ&lt;/strong&gt;&lt;/p&gt;&lt;p&gt;സ്പെഷ്യൽ എജുക്കേഷൻ ആവശ്യമായ കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കളുടെ അമിത ഇടപെടലുകൾ പലപ്പോഴും തടസ്സമാകാറുണ്ട്. കഴിവിന് മേലുള്ള പ്രതീക്ഷകൾ കുട്ടിയിൽ സമ്മർദ്ദവും നിരാശയും ഉണ്ടാക്കും, അധിക നിയന്ത്രണങ്ങൾ സ്വാതന്ത്ര്യവും ആത്മവിശ്വാസവും കുറയ്ക്കും. മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുന്നത് അപകർഷതാബോധവും പഠന വിരക്തിയും വളർത്തും. അധ്യാപകന്&zwj;റെ രീതികൾ മാറ്റിമറിക്കുമ്പോൾ കുട്ടിയുടെ പുരോഗതി മന്ദഗതിയിലാകും, അമിത സംരക്ഷണം കുട്ടിയെ സ്വയം കാര്യങ്ങൾ ചെയ്യാനാവാത്തവനാക്കി മാറ്റും. അതിനാൽ മാതാപിതാക്കൾ അധ്യാപകന്&zwj;റെ മാർഗ്ഗനിർദ്ദേശം പിന്തുടർന്ന്, കുട്ടിക്ക് സ്വയം ശ്രമിക്കാനും പഠിക്കാനും അവസരം നൽകുന്നതാണ് ഏറ്റവും നല്ലത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;വേറിട്ട പരിശീലനം&lt;/strong&gt;&lt;/p&gt;&lt;p&gt;സ്പെഷ്യൽ എജുക്കേഷൻ ആവശ്യമായ കുട്ടികളുടെ പഠനത്തിൽ സാങ്കേതിക വിദ്യക്കും അധ്യാപകന്&zwj;റെ ക്രിയേറ്റിവിറ്റിക്കും വലിയ പങ്കുണ്ട്. ഓരോ കുട്ടിയുടെയും പഠനശൈലിയും കഴിവുകളും വ്യത്യസ്തമായതിനാൽ, ഒരേ രീതിയിൽ എല്ലാവരെയും പഠിപ്പിക്കാൻ കഴിയില്ല. അതിനാൽ കുട്ടിക്ക് അനുയോജ്യമായ രീതിയിൽ പഠനം ഒരുക്കണം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം എളുപ്പമാക്കാം. ചിത്രങ്ങൾ, വീഡിയോകൾ, ആപ്പുകൾ, ഗെയിംസ് തുടങ്ങിയവ കുട്ടിയിൽ താൽപര്യം വളർത്തുന്നു. കേൾവിയിലും കാഴ്ചയിലും ബുദ്ധിമുട്ടുള്ള കുട്ടികൾക്കും ഇത്തരം മാർഗങ്ങൾ ഏറെ സഹായകരമാണ്. അതോടൊപ്പം അധ്യാപകന്&zwj;റെ ക്രിയേറ്റിവിറ്റിയും അത്രത്തോളം പ്രധാനമാണ്. കഥകൾ, സംഗീതം, ആർട്ട്, കളി എന്നിവ ചേർത്ത് പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് പഠനം ആസ്വാദ്യകരമായ അനുഭവമാകും.&lt;/p&gt;&lt;p&gt;&lt;strong&gt;കുട്ടികൾ പഠിപ്പിക്കുന്നത്&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ എന്&zwj;റെ പ്രിയപ്പെട്ട കുട്ടികളോടൊപ്പം ചെലവഴിക്കുന്ന എല്ലാ സമയത്തും എന്തെങ്കിലുമൊക്കെ കാര്യങ്ങൾ അവർ എന്നെയും പഠിപ്പിക്കാറുണ്ട്. അങ്ങനെ അവരിൽ നിന്നും ഞാൻ പഠിച്ചെടുത്ത നിരവധി സാമൂഹിക ഗുണങ്ങൾ ഉണ്ട്. സഹനശീലം, കരുണ, സഹജീവന ബോധം, ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനുള്ള മനസ്സ് എന്നിവയൊക്കെ എന്നിൽ വളർത്തിയത് എന്&zwj;റെ കുട്ടികളാണ്. എന്&zwj;റെ വ്യക്തിത്വത്തെയും അധ്യാപന ശൈലിയെയും കൂടുതൽ മനുഷ്യ സ്നേഹപൂർണ്ണമാക്കി മാറ്റിയത് ഈ കുട്ടികളുമായുള്ള ഇടപെടലാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;മാറ്റങ്ങൾ അനിവാര്യമാണ്&lt;/strong&gt;&lt;/p&gt;&lt;p&gt;കേരളം വിദ്യാഭ്യാസത്തിലും സാമൂഹിക ബോധത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണെങ്കിലും, സ്പെഷ്യൽ എജുക്കേഷൻ മേഖലയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ പിന്തുണയും ഉൾക്കൊള്ളലും ആവശ്യമുണ്ട്. ഭരണകൂടത്തിന്&zwj;റെ നയങ്ങളും സമൂഹത്തിന്&zwj;റെ മനോഭാവവും ചേർന്നാൽ, ഇത്തരം കുട്ടികളും വ്യക്തികളും സമൂഹത്തിന്&zwj;റെ ഭാഗമായിത്തന്നെ മുന്നോട്ട് പോകാൻ കഴിയും.&lt;/p&gt;&lt;p&gt;സ്പെഷ്യൽ എജുക്കേഷൻ കുട്ടികൾക്ക് പ്രത്യേകം വിദ്യാഭ്യാസ നയം, പ്രവർത്തന പദ്ധതി, സ്ഥിരമായ ധനസഹായം എന്നിവയെല്ലാം കൃത്യമായി ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണ സ്കൂളുകളിൽ തന്നെ പ്രത്യേക പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതും ഇത്തരം കുട്ടികളുടെ പഠനത്തെയും സാമൂഹിക ജീവിതത്തെയും സഹായിക്കും. ആരോഗ്യപരിരക്ഷ, സ്കോളർഷിപ്പ്, ജോലി അവസരങ്ങൾ, ട്രാവൽ കൺസഷൻസ് തുടങ്ങിയ ക്ഷേമ പദ്ധതികളും കൃത്യമായി നടപ്പിലാക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. കുട്ടികളെ &ldquo;special&rdquo; എന്ന് വേർതിരിക്കാതെ, &ldquo;equal&rdquo; എന്ന് കാണുന്ന സാമൂഹിക മനോഭാവം വളർത്തിയെടുക്കാനാണ് നാം എല്ലാവരും കൂട്ടായി പരിശ്രമിക്കേണ്ടതെന്നും സോണിയ സുദർശന്&zwj; പറയുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>Rintu John</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/experiences-of-a-special-education-teacher-on-teachers-day-articleshow-6dyy1ga"/>
        </item>
        <item>
            <title><![CDATA[ഒറ്റ ക്ലിക്ക്, പിന്നാലെ ഇന്റർനാഷനൽ ഫോട്ടോഗ്രഫി അവാർഡ്, കുംഭമേളയിലെ മനോഹര ചിത്രത്തിന്റെ കഥ പറഞ്ഞ് സവാദ്]]></title>
            <link>https://www.asianetnews.com/conversations-magazine/conversation-with-savad-winner-of-the-international-photography-award-articleshow-72fk359</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/conversation-with-savad-winner-of-the-international-photography-award-articleshow-72fk359</guid>
            <pubDate>Mon, 25 Aug 2025 10:54:48 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്റർനാഷണൽ ഫോട്ടോഗ്രഫി (IPA-2025) അവാർഡില്&zwj; 'ഇവന്റ് ഫോട്ടോഗ്രഫർ ഓഫ് ദി ഇയർ 2025 ആയി തെരഞ്ഞെടുക്കപ്പെട്ട സവാദുമായി നടത്തിയ അഭിമുഖ സംഭാഷണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3fv43msp7w9zqr58vct5323,imgname-2200-1756099645081.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരില്&zwj; നിന്നും 14000 ഓളം ഫോട്ടോകളിൽ നിന്നും തെരഞ്ഞെടുക്കുന്ന, ലോകത്തെ ഏതൊരു ഫോട്ടോഗ്രാഫറും സ്വപ്നംകാണുന്ന ഇന്റർനാഷണൽ ഫോട്ടോഗ്രഫി (IPA-2025) അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അവാര്&zwj;ഡ് പ്രഖ്യാപിച്ചപ്പോൾ പ്രൊഫഷണൽ ഫോട്ടോഗ്രഫി മത്സരത്തിലെ 11 വിഭാഗങ്ങളിൽ ഒന്നായ 'ഇവന്റ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ 2025' കാറ്റഗറിയിൽ അവാര്&zwj;ഡ് &amp;nbsp;നേടിയത് മലയാളിയായ ഫോട്ടോഗ്രാഫർ സവാദാണ് (Savad.monk). ഈ വർഷം നടന്ന കുംഭമേളയിലെ ഏറ്റവും വ്യത്യസ്തമായ ഒരു കാഴ്ച പകർത്തിയതിനാണ് സവാദിന് അന്തർദേശിയ പുരസ്&zwnj;കാരം ലഭിച്ചത്. ഒക്ടോബർ 5 ന് ഗ്രീസിൽ വെച്ച് നടക്കുന്ന ഗാല IPA 2025 ഇവന്റിൽ വെച്ച് സവാദ് അവാര്&zwj;ഡ് ഏറ്റുവാങ്ങും. ഇവിടെ തന്&zwj;റെ ക്യാമറ കണ്ണുകളിലൂടെ ലോകത്തിലെ വിവിധ കോണുകളില്&zwj; നിന്നുള്ള മനോഹര ദൃശ്യങ്ങൾ തന്&zwj;റേതുമാത്രമായ ശൈലിയില്&zwj; ലോകത്തിന് മുന്നില്&zwj; അവതരിപ്പിക്കുന്ന സവാദുമായി ഒരു സംഭാഷണം നടത്തുകയാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;strong&gt;സവാദ് പകര്&zwj;ത്തിയ അവാര്&zwj;ഡിന് അര്&zwj;ഹമായ ചിത്രം &copy;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്&zwj;റര്&zwj;നാഷണൽ ഫോട്ടോഗ്രഫി അവാർഡ് (IPA2025) പ്രഖ്യാപിച്ചപ്പോൾ &quot;ഇവന്റ് ഫോട്ടോഗ്രഫർ ഓഫ് ദി ഇയർ 2025&quot; ന് താങ്കളെ (&lt;/strong&gt;&lt;strong&gt;Savad.monk&lt;/strong&gt;&lt;strong&gt;) തെരഞ്ഞെടുത്തിരിക്കുകയാണ്. ഈ അന്തർദേശിയ പുരസ്&zwnj;കാരം കരസ്ഥമാക്കിയ ആദ്യമലയാളി എന്ന നിലയിൽ സവാദിന് അഭിനന്ദനങ്ങൾ. ഇതൊരു സ്വപ്നസാക്ഷാത്കാരം കൂടിയാണല്ലോ. IPA-2025 ലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നത് ? എന്താണ് അന്തർദേശിയ അവാർഡ് നിർണായത്തിന്റെ പ്രോസസ്സ് എന്ന് വിശദകരിക്കാമോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഏറ്റവും മികച്ച ഫോട്ടോഗ്രഫർമാരെ നിർണയിക്കുന്ന, ലോകത്തിലെ അഞ്ച് അവാർഡുകളിൽ ഏറ്റവും സുപ്രധാനമായ ഒരു അവാർഡായാണ് ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡ് (IPA) പരിഗണിക്കപ്പെടുന്നത്. ഫോട്ടോഗ്രഫിയെ അത്രയും പാഷനേറ്റായി കൊണ്ടുനടക്കുന്ന ലോകത്തെ എല്ലാ ഫോട്ടോഗ്രഫർമാർക്കും വളരെ പരിചിതമായ ഒരവാർഡ് കൂടിയാണിത്. എന്നെ സംബന്ധിച്ച് ഇത് ഒരു സ്വപ്ന സാക്ഷാത്കാരം തന്നെയാണ്. IPA ആനുവൽ ബുക്ക്&zwnj; ഓഫ് ഫോട്ടോഗ്രഫിൽ എന്റെ ഫോട്ടോസ് പബ്ലിഷ് ചെയുക, ലോകത്തെ പ്രീമിയർ ഗാലറികളിൽ ഫോട്ടോ എക്സിബിഷൻ നടത്താൻ സാധിക്കുക, ഗാല ഇവന്റ്സ് പോലുള്ള ഒരു ഇന്റർനാഷണൽ ഓഡിയൻസിനു മുന്നിൽ നമ്മുടെ ചിത്രങ്ങൾ ക്യൂറേറ്റ് ചെയ്യപ്പെടുക, ലോകത്തെ തന്നെ ഏറ്റവും മികച്ച ഫോട്ടോഗ്രഫർമാര്&zwj;ക്കൊപ്പം ഗാല ഇവന്റ്സിൽ പങ്കെടുക്കുക എന്നതൊക്കെ തിരുവില്വാമല പോലൊരു സ്ഥലത്ത് ജനിച്ചുവളർന്ന എന്നെ സംബന്ധിച്ച് ഒരു ഡ്രീം കം മൊമെന്റ് തന്നെയാണ്.&lt;/p&gt;&lt;p&gt;ഈ അവാർഡ് നിർണയത്തിന്റെ പ്രൊസസിനെ പറ്റി പറയുകയാണെങ്കില്&zwj;, ഏകദേശം 6 മാസത്തോളം നീണ്ടു നിൽക്കുന്ന ഒരു മൾട്ടി ലെവൽ ജഡ്ജ്മെന്റ് പ്രോസസ്സ് ആണ് നടക്കുക. പ്രൊഫഷണൽ ഫോട്ടോഗ്രഫി അവാർഡ്സിനായി 11 കാറ്റഗറികളിലായി അവാർഡിന് നമ്മുടെ വര്&zwj;ക്ക് സമര്&zwj;പ്പിക്കാനുള്ള അവസരമുണ്ട്. ഓരോ കാറ്റഗറിയിലും ധാരാളം സബ് കാറ്റഗറികളുണ്ട്. ഇവന്റ് കാറ്റഗറിയിലെ കൾചർ ആൻഡ് ട്രെഡിഷൻ എന്ന സബ് കാറ്റഗറിയിൽ ആണ് ഇപ്പോൾ അവാർഡിന് അർഹമായ കുംഭ മേളയിലെ ഫോട്ടോ ഞാൻ സബ്&zwnj;മിറ്റ് ചെയ്തത്. അത്തരത്തിൽ ഇവന്റ് കാറ്റഗറിക്ക് കീഴിൽ മാത്രം തന്നെ മറ്റ് ആറോളം സബ് കാറ്റഗറിയിൽ നിന്ന് കൂടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സബ്&zwnj;മിറ്റ് ചെയ്ത നിരവധി ഫോട്ടോകളിൽ നിന്നാണ് കുംഭമേളയിലെ (മുകളില്&zwj; ചേര്&zwj;ത്ത) ഫോട്ടോ ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡിനായി തിരഞ്ഞെടുത്തത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഒരു ഫോട്ടോഗ്രഫർ എന്ന നിലയിൽ ഈ പ്രൊഫഷനിൽ താങ്കളെ ഏറ്റവും എക്സൈറ്റ് ചെയ്യിക്കുന്ന കാര്യം എന്താണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;ഏതൊരു പാഷനേറ്റായ ഫോട്ടോഗ്രഫര്&zwj;ക്കും ആഗ്രഹിക്കുന്ന ഔട്ട്പുട്ട് ലഭിക്കുമ്പോൾ ഉണ്ടാകുന്ന ഒരു 'ഹൈ' അല്ലെങ്കിൽ ഒരു 'കിക്ക്' ഉണ്ടല്ലോ, ആ ഹൈ അല്ലെങ്കിൽ കിക്കാണ് യഥാർത്ഥത്തിൽ ഓരോ ഫോട്ടോഗ്രാഫറും ചേസ് ചെയ്യുന്നത്. ചിലപ്പോൾ ഒരു ഫോട്ടോയ്ക്ക് മില്യൺ വ്യൂസ് ലഭിക്കുകയോ, വൈറൽ കോൺടന്&zwj;റ് ആയി മാറുകയോ ചെയ്തേക്കാം. ആ വൈറൽ അൽഗോരിതത്തെ അല്ല ഞാൻ പിന്തുടരാറുള്ളത്. അത്തരം വൈറല്&zwj; കണ്ടന്&zwj;റുകൾ പല തരത്തിലും എക്സ്&zwnj;പ്ലോർ ചെയ്യാനുള്ള ഒരു അവസരം തന്നെയാണ്, നല്ലതുമാണ്. പക്ഷെ, ഫോട്ടോഗ്രഫിയിൽ ലഭിക്കുന്ന ആ ഹൈ നമുക്ക് എല്ലായ്&zwnj;പ്പോഴും എല്ലാ ഫോട്ടോകളിലും പ്രതീക്ഷകാൻ പറ്റില്ല. എടുക്കുന്ന ചിത്രങ്ങളുടെ ഭംഗിയേക്കാൾ ആ ചിത്രം Convey ചെയ്യുന്ന ഇമോഷൻസിനാണ് ഞാന്&zwj; പ്രാധാന്യം നൽകാറുള്ളത്. ഒരു ചിത്രത്തിന് ഒരു കഥ പറയാനുണ്ടാകണം. പല ചിത്രങ്ങളും ക്ലിക്ക് ചെയ്യാൻ സാധിക്കുന്നത് കഠിനാധ്വാനത്തിന് പുറമേ ഭാഗ്യത്തിന്&zwj;റെയും സാഹചര്യത്തിന്&zwj;റെയും പിൻബലം ഉള്ളതുകൊണ്ട് കൂടിയാണ്. അതുകൊണ്ട് തന്നെയാണ് ചില ഫോട്ടോകളില്&zwj; മാജിക്&zwnj; സംഭവിക്കുന്നതും.&lt;/p&gt;&lt;p&gt;&lt;img&gt;&lt;strong&gt;ഐഫോണ്&zwj; ഫോട്ടോഗ്രഫി അവാര്&zwj;ഡ് നേടിയ ചിത്രം &copy;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;Savad.monk&lt;/strong&gt;&lt;strong&gt; എന്ന താങ്കളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ നോക്കിയാൽ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഫോട്ടോസ് കാണുവാൻ സാധിക്കും. ഈ വർഷം ലോകത്ത് പലയിടങ്ങളിലായി പല വ്യത്യസ്ത ഇവന്റുകൾ നടന്നു. പലതിലും താങ്കൾ പങ്കെടുക്കുകയും ഫോട്ടോ പകർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ മഹാകുംഭമേളയിലെ ഒരു നിമിഷം IPA അവാർഡിനായി അയച്ചതിനു പിന്നിലെ കാരണം എന്താണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;IPA-2025 തെരഞ്ഞെടുപ്പിന്&zwj;റെ ഭാഗമായി 'Top five image list'ല്&zwj; ഈ ചിത്രം ഉൾപെടുത്തുന്നതിന് മുന്നോടിയായി ജൂറി അംഗം അലക്സ്&zwnj; നടത്തിയ പരാമര്&zwj;ശം ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്&zwj;റെ വാക്കുകൾ ഏകദേശം ഇങ്ങനയാണ് ''ഈ ചിത്രം Top five image list ല്&zwj; ഉൾപെടുത്തുന്നതിനുള്ള തീരുമാനത്തിലേക്കെത്താന്&zwj; ഞാന്&zwj; കുറച്ച് സമയമെടുത്തു. ചിത്രത്തിന് പിന്നിലുള്ള കഥ മാത്രമല്ല, 144 വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാ കുംഭമേള പോലുള്ള ഒരു വലിയ ഉത്സവം, അതുപോലെ ലോകത്തെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ഒരു ഇവന്റ് തന്നെ ഔട്ട്സ്റ്റാൻഡിങ് ആയ ഒരു സബ്ജെക്ട് ആണ്. ഈ ചിത്രത്തിന്റെ മികവ് എന്നത് ഫോട്ടോഗ്രഫർ അസാധാരണ നിമിഷം പകർത്താൻ അനുയോജ്യമായ സമയവും ഏറ്റവും മികച്ച ഫ്രെയിമും കണ്ടെത്തി എന്നതാണ്. കൂടാതെ ഈ ചിത്രത്തിന്റെ യൂണിക് കമ്പോസിഷനിലെയും ലൈറ്റിങ്ങിലെയും ഡീറ്റൈയിലിങ്ങിലെയും മികവ് കൂടിയാണ്''.&lt;/p&gt;&lt;p&gt;അതായത് മഹാ കുംഭമേള എന്ന ഒരു ഇവന്റ് 360&deg;ആങ്കിളിലും പങ്കെടുക്കാവുന്ന തരത്തിൽ ഒട്ടനവധി ലെയറുകൾ ഉള്ള ഒരു മഹാത്ഭുതമാണ്. ഇനി ഈ ഫോട്ടോയെ പറ്റി പറയുമ്പോൾ, എന്റെ കൂടെ കുഭംമേളയിലേക്കുള്ള യാത്രയില്&zwj; രണ്ടു സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നു. ഞങ്ങൾ 2019 ല്&zwj; പ്രയാഗ് രാജിലെ അർദ്ധ കുംഭമേളയിലും പങ്കെടുത്തിരുന്നു. അന്നേ തീരുമാനിച്ചതാണ് 2025 ലെ മഹാകുംഭമേള ഒരിക്കലും മിസ്സ്&zwnj; ചെയ്യരുതെന്നുള്ളത്. കുംഭമേളയിൽ വലിയ പാലത്തിലൂടെ കൂട്ടമായി സന്യാസിമാർ നടന്നുവരുന്ന ഒരു ചിത്രം എടുക്കുകയായിരുന്നു എന്റെ പദ്ധതി. പക്ഷേ, തിരക്ക് കാരണം പല പാലങ്ങളും ആ സമയത്ത് അടച്ചുപൂട്ടിയിരുന്നു. അതോടെ ഞാൻ നിരാശനായി. എല്ലാദിവസങ്ങളിലും സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും ഞങ്ങൾ കുംഭമേളയിലെ ജനങ്ങളോടൊപ്പം അലിഞ്ഞു ചേർന്നു. കുറെയേറെ ചിത്രങ്ങൾ എടുത്തു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;strong&gt;കുംഭമേളയില്&zwj; നിന്ന് &copy;&lt;/strong&gt;&lt;/p&gt;&lt;p&gt;പക്ഷെ എനിക്ക് ഹൃദയത്തോട് ചേർത്തുപിടിക്കാനാവുന്ന ഒരു ചിത്രം ലഭിച്ചിരുന്നില്ല. എന്നാല്&zwj; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന്&zwj;റെ നിർദേശ പ്രകാരം സന്യാസിമാർ കൂട്ടത്തോടെ സ്നാനം ചെയ്യാൻ ഗംഗയിലേക്ക് ഇറങ്ങുന്ന ഒരു ചിത്രം എടുക്കാൻ തീരുമാനിച്ചു. എല്ലാവരും അത് ഡിജിറ്റൽ കാമറകളിലാണ് ഷൂട്ട് ചെയ്യുക. പക്ഷേ ഞാനത് ഡ്രോണിൽ ചിത്രീകരിക്കാൻ തീരുമാനിച്ചു. വൈകുന്നേരം നേരത്തെ തന്നെ ചെന്ന് ഒരു സ്ഥാനം ഉറപ്പിച്ച് മികച്ച ഒരു നിമിഷത്തിനു വേണ്ടി കാത്തിരുന്നു. നേരം ഇരുട്ടിയിട്ടും ഒരു നല്ല ചിത്രം കിട്ടിയില്ല. പിറ്റേന്ന് പുലർച്ചെവരെ ആ കാത്തിരിപ്പ് തുടർന്നു. പിന്നീട് ഒരസാധ്യ നിമിഷം കണ്ണിൽപ്പെട്ടു. സന്യാസിമാർ കൂട്ടത്തോടെ ഗംഗയിൽ ഇറങ്ങുകയാണ്. നല്ല ഫ്രെയിം. പക്ഷേ ഡ്രോൺ ഗംഗാസ്നാനത്തിന്&zwj;റെ അടുത്തേക്ക് പോകുംതോറും സിഗ്നൽ നഷ്ടപ്പെടുന്നു. ഇത്രയും ആൾക്കാരുടെ സുരക്ഷയെ മുൻ നിർത്തി ഒരുപക്ഷേ ഡ്രോൺ സിഗ്നൽ ജാമറുകൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ടാകാം. മൂന്നു നാലു തവണ ശ്രമിച്ചിട്ടും സിഗ്നൽ നഷ്ടപ്പെട്ട് ഡ്രോണ്&zwj; തിരിച്ചുവരികയാണ് ചെയ്തത്. സന്യാസിമാരുടെ ഗംഗ സ്നാനം എന്ന നിമിഷങ്ങൾ കൂടിയാണ് നഷ്ടപ്പെടുന്നത് എന്നത് നിരാശയോടെയാണെങ്കിലും തിരിച്ചറിഞ്ഞ നിമിഷങ്ങൾ കൂടിയാണത്. അങ്ങനെ ഒരു പ്രാവശ്യം ഡ്രോൺ നല്ല ഉയരത്തിൽ പോയി സിഗ്നൽ നഷ്ടപ്പെട്ട് തിരിച്ചുവരികയാണ്. അപ്പോഴാണ് അവിടെയുള്ള മറ്റൊരു പാലത്തിൽ കൂടി കുറെയധികം നാഗസന്യാസിമാർ നടന്നുവരുന്നത് കാണുന്നത്. ഞങ്ങൾ കരുതിയിരുന്നത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ പാലങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ് എന്നാണ്. ഡ്രോൺ സിഗ്നൽ നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോഴാണ് ഈ ദൃശ്യം കൺസോളിൽ കിട്ടുന്നത്. ഇതാണ് ഞാൻ കാത്തിരുന്ന നിമിഷം എന്ന് തോന്നിപോയി. ഞാൻ അവരെ ഡ്രോൺ കാമറ കൊണ്ട് പിന്തുടരാൻ തീരുമാനിച്ചു. കുറെ നേരം ഞാൻ അവരെ ഫോളോ ചെയ്തു. ഇടയ്ക്ക് ഡ്രോണിൻ്റെ ബാറ്ററി കഴിയുമ്പോൾ ഡ്രോൺ തിരിച്ചുവിളിച്ച് ബാറ്ററി മാറ്റിയശേഷം വീണ്ടും പിന്തുടരും.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;strong&gt;കുംഭമേളയില്&zwj; നിന്ന് &copy;&lt;/strong&gt;&lt;/p&gt;&lt;p&gt;സന്യാസിമാരുടെ യാത്ര കൺസോളിൽ കൂടി കാണുന്നത് വല്ലാത്ത ഒരു അനുഭവമായിരുന്നു. എന്താണ് ഇനി സംഭവിക്കുന്നത് എന്ന് നമുക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത വിധം അത്ഭുതകരമായ ഒരു വരവായിരുന്നു അത്. ഓരോ മനുഷ്യരും ഓരോ അത്ഭുതങ്ങളാണ് എന്ന് ഉറപ്പു വരുത്തുന്ന വല്ലാത്ത ഒരു നടത്തം ആയിരുന്നു അത്. ഈ സന്യാസിമാരുടെ പുറകിലൂടെ ഒരു ജീപ്പ് വരുന്നുണ്ടായിരുന്നു. ജീപ്പിന് മുകളിലും സന്യാസിമാര്&zwj; ഉണ്ടായിരുന്നു. ഏതോ ഒരു നിമിഷത്തിൽ ഈ ജീപ്പ് നടന്നു നീങ്ങുന്ന സന്യാസിമാരുടെ മധ്യത്തിലേക്ക് വന്നുകയറി. അപ്പോൾ ജീപ്പിൻ്റെ മുകളിലുണ്ടായിരുന്ന ഒരു സന്യാസി ബോണറ്റിന്&zwj;റെ മുകളിലേക്ക് കയറി നിന്ന് ആക്രോശിച്ചു. ഇതാണ് നിമിഷം. ഞാൻ ഫോട്ടോ ക്ലിക്ക് ചെയ്തു. ആ ചിത്രത്തിലെ ഓരോ മുഖവും വ്യക്തമാണ്. ഓരോ മുഖത്തിനും ഓരോ ഇമോഷൻസും ഉണ്ട്. എന്റെ ഹൃദയത്തോട് ചേർത്ത് പിടിക്കാവുന്ന അല്ലെങ്കിൽ ഫോട്ടോഗ്രഫർ എന്ന നിലയിൽ ഒരു എനർജി നൽകിയ ദൃശ്യം എന്ന നിലയിൽ കൂടിയാണ് ഈ ഫോട്ടോയെ ഞാൻ കാണുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;strong&gt;കുംഭമേളയില്&zwj; നിന്ന് &copy;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഇനി കേരളത്തിലെ ഫ്രെയിമിലേക്ക് വന്നാൽ നിങ്ങൾ പകർത്തിയതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഒരു ചിത്രം ഏതാണ്. അതിന് പിന്നില്&zwj; എന്തെങ്കിലും സ്റ്റോറി ഉണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;കേരളം പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലമല്ലേ, വെസ്റ്റേൺ ഘട്ടിലെ സൂര്യോദയങ്ങൾ തരുന്ന എനർജി വിവരണാതീതമല്ലേ. കേരളത്തിന്&zwj;റെ ഈ പ്രത്യേകത കേരള ടൂറിസം ലോകത്തിന് മുന്നില്&zwj; വ്യത്യസ്ത രീതിയില്&zwj; അവതരിപ്പിക്കുന്നുമുണ്ട്. കേരളത്തിൽ നിന്നെടുത്ത എനിക്ക് ഇഷ്ടപ്പെട്ട ഒട്ടേറെ ചിത്രങ്ങൾ ഉണ്ട്. ജടായു പാറയിലുള്ള കൂറ്റൻ ജാടയുവിന്റെ ചിത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അങ്ങനെ ഒരു കോൺസെപ്റ്റ്, അതിന്റെ അഡ്മിനിസ്ട്രേഷൻ ഒക്കെ ലോക നിലവാരത്തിൽ ഉള്ളതാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;strong&gt;The giant sculpture of Jadayu &copy;&lt;/strong&gt;&lt;/p&gt;&lt;p&gt;കേരളത്തിൽ ഇന്ട്രസ്റ്റിങ് ആയ കാര്യം ഓർത്തെടുക്കുകയാണെങ്കിൽ ഒരു ബ്രിട്ടീഷ് ഫോട്ടോഗ്രഫറുടെതായി മൂന്നാറിലെ തേയില തോട്ടങ്ങളില്&zwj; നിന്നെടുത്ത് ഫിംഗർ പ്രിന്റ് എന്നൊരു ഫോട്ടോ ഉണ്ടായിരുന്നു. അതിൽ ലൊക്കേഷൻ ടാഗ് ചെയ്തിരുന്നില്ല. വളരെ മനോഹരമായ ഒരു ചിത്രമായിരുന്നു അത്. നമ്മുടെ കേരളത്തിൽ, മൂന്നാറിൽ അത്ര മനോഹരമായ ഒരു ദൃശ്യമുണ്ടെങ്കില്&zwj; അത് പകർത്തണമെന്ന് എനിക്ക് തോന്നി. മൂന്നാറിലെ ആ ഹിഡൻ സ്പോട് കണ്ടു പിടിക്കാൻ ഒരു ശ്രമം നടത്തി. ആ ശ്രമങ്ങൾ വളരെ മനോഹരമായിരുന്നു. ഗൂഗിൾ മാപ്പിൽ ഏരിയൽ വ്യൂ വഴി ടീ പ്ലാന്റേഷൻസ് മുഴുവൻ സേർച്ച്&zwnj; ചെയ്തതിനു ശേഷമാണ് ഏകദേശം ആ ലൊക്കേഷൻ കണ്ടുപിടിച്ചത് തന്നെ.&amp;nbsp;&lt;/p&gt;&lt;p&gt;അത് ഒരു പ്രൈവറ്റ് പ്രോപ്പർട്ടിയായതുകൊണ്ട് തന്നെ അങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല ആ ലൊക്കേഷനിലേക്കുള്ള വഴി പലപ്പോഴും തെറ്റായ ഡയറക്ഷനിൽ ആണ് എത്തിച്ചത്.അങ്ങനെ തെറ്റി ചെല്ലുന്ന ഇടങ്ങളിലെല്ലാം തന്നെ ആനത്താരകൾ ആയിരുന്നുവെന്നുള്ള മുന്നറിയിപ്പ് ആയിരുന്നു അവിടത്തെ ആളുകൾ നൽകിയിരുന്നത്. മാത്രമല്ല അവിടെയുള്ള ആളുകൾക്ക് പോലും അങ്ങനെ ഒരു സ്പോട്ടിനെ പറ്റി അറിയുന്നുണ്ടായിരുന്നില്ല. അങ്ങനെ വഴിതെറ്റിപ്പോയാണ് ആ സ്ഥലത്തേക്ക് എത്തിച്ചേരനായത് തന്നെ. ശാന്തവും നിശബ്ദമായ ഒരു സ്ഥലമായിരുന്നത്. ചില സ്ഥലങ്ങളുടെ ആത്മാവ് അവിടെ നിലനിൽക്കുന്ന നിശബ്ദതയായിരിക്കും. അത് നഷ്ടപ്പെട്ടാൽ ആ സ്ഥലങ്ങളുടെ ഭംഗിയും നഷ്ടപ്പെട്ടുപോകുന്നു. അങ്ങിനെ ഒരു സ്ഥലമായിരുന്നു അത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;strong&gt;Fingerprint - Munnar &copy;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;വളരെ വെല്ലുവിളികൾ നിറഞ്ഞ പല അനുഭവങ്ങളും ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവാം. അതിൽ ഏതെങ്കിലും ഒരനുഭവം വായനക്കാർക്ക് വേണ്ടി പങ്കുവെക്കാമോ?&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;ധാരാളം അനുഭവങ്ങൾ അത്തരത്തിലുണ്ട്. ഐസ്&zwnj;ലാൻഡിൽ നിന്നും അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനത്തില്&zwj; പറന്നു പോയേക്കാവുന്ന തരത്തിലുള്ള കാറ്റിൽ പിടിച്ചു നിന്നത്, നെതർലൻസിൽ നദിയിൽ വീണു പോയ ഡ്രോൺ എടുക്കാൻ റെസ്ക്യൂ ബോട്ടിൽ പോയത്, ജർമനിയിൽ നിന്നും സ്വിറ്റ്സർലന്&zwj;റിലേക്ക് വളരെ എൻജോയ് ചെയ്തു വന്ന കാർ ഡ്രൈവിങ്ങിൽ തിരിച്ചു വന്നപ്പോൾ ഏകദേശം 2.5 ലക്ഷത്തോളം രൂപ ഫൈൻ അടച്ചത്, അങ്ങനെ പലതുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;strong&gt;The Great Pyramid - Egypt &copy;&lt;/strong&gt;&lt;/p&gt;&lt;p&gt;എങ്കിലും ഈ മഹാ കുംഭമേളയുമായി ബന്ധപ്പെട്ട ഒരനുഭവം തന്നെ പറയാം. നേരത്തെ പറഞ്ഞുവല്ലോ 2019 ലെ അർദ്ധ കുംഭമേളയിൽ തന്നെ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും 2025 ലെ കുംഭമേള മിസ്സ്&zwnj; ചെയ്യരുതെന്ന് തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ 2019 ലെ അർദ്ധ കുംഭമേളയിൽ പറ്റിയ പിഴവുകൾ ഒഴിവാക്കുന്നതിന്&zwj;റെ ഭാഗമായി ഇത്തവണ ആദ്യമേ ഹോട്ടൽ റൂം ബുക്ക്&zwnj; ചെയ്തിരുന്നു. ഞങ്ങൾക്ക് അവിടത്തെ തിരക്കിനെ കുറിച് ഒരു ഏകദേശ ധാരണയുണ്ടെന്ന വിചാരത്തില്&zwj; തന്നെയായിരുന്നു പുറപ്പാട്. ലക്നൗ എയർപോർട്ടിൽ നിന്നും ഏകദേശം 200 കിലോമീറ്റർ NH 30 ൽ കൂടി 3 മണിക്കൂർ യാത്ര കൊണ്ട് പ്രയാഗ് രാജിൽ എത്താം. പിന്നീട് ഹോട്ടലിലേക്ക് എങ്ങിനെയെങ്കിലും എത്താം എന്നുള്ള പ്ലാനിലായിരുന്നു എയർപോർട്ടിൽ രാവിലെ 6 മണിയോടെ കൂടി ഇറങ്ങിയത്. പക്ഷെ രാവിലെ ഞങ്ങൾ ലക്നൗ എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷം യാത്ര വിചാരിച്ചതുപോലെ ആയിരുന്നില്ല. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രയഗ് രാജിലേക്കുള്ള വഴികളെല്ലാം അധികൃതർ ബ്ലോക്ക്&zwnj; ചെയ്തിരുന്നു. NH 30 ല്&zwj; കൂടെയുള്ള യാത്ര സാധ്യമായിരുന്നില്ല. ഗൂഗിൾ മാപ് നോക്കി പോക്കറ്റ് റോഡ്സ് വഴി പ്രയാഗ് രാജിലേക്ക് എത്താന്&zwj; ശ്രമിക്കാം എന്ന് തീരുമാനിച്ചു. എന്തായാലും പോകുന്നത്ര പോവട്ടെ എന്ന് പറഞ്ഞ് ടാക്സിയിൽ കയറിയിരുന്നു. അങ്ങനെ ലക്നൗവിൽ നിന്നും കേവലം 3 മണിക്കൂർ മാത്രം യാത്ര ചെയേണ്ട ഞങ്ങൾ അവിടേക്കെത്തുവാൻ ഈ NH 30 ന്റെ ഇടത്തോട്ടും വലത്തോട്ടുമുള്ള പോക്കറ്റ് റോഡിലൂടെ സഞ്ചാരിച്ച് 12 മണിക്കൂറാണ് യാത്ര ചെയ്തത്. അങ്ങനെ എത്തിച്ചേര്&zwj;ന്ന സ്ഥലത്തു നിന്നും ബൈക്കിൽ ഒരാൾക്ക് 5000 രൂപ വീതം നല്&zwj;കി ഞങ്ങൾ മൂന്നുപേര്&zwj; ആ ആൾക്കൂട്ടത്തിനുള്ളിലൂടെ സഞ്ചരിച്ചു. റൂം എത്തുമ്പോഴേക്കും രാത്രി 12 മണിയെങ്കിലും ആയിട്ടുണ്ട്. പക്ഷെ ഉത്തർ പ്രാദേശിന്റെ ഗ്രാമീണവഴികളിലൂടെയുള്ള 12 മണിക്കൂർ യാത്ര എന്നത് ശരിക്കും ഞങ്ങൾ എൻജോയ് ചെയ്യുകയായിരുന്നു. ഉത്തരേന്ത്യയിലെ ഗ്രാമീണവഴികളിലൂടെ വളരെ പ്ലാൻ ചെയ്ത് ഒരു യാത്ര പോയാൽ പോലും നമുക്ക് ഇങ്ങനെ ഒരനുഭവം ഉണ്ടാവുകയില്ല. ലാ പതാ ലേഡീസിലും പഞ്ചായത്ത്, മിർസാപുർ, ജാംതാര സീരിസിലുമൊകെ നമ്മൾ കണ്ട ഉത്തരേന്ത്യൻ ഗ്രാമീണ ജീവിതങ്ങളുടെ ഒരു നേർകാഴ്ചയായിരുന്ന ആ യാത്രനുഭവം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;Anjaneya statue at Kundapura outskirts &copy;&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>Misriya Chandroth</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/conversation-with-savad-winner-of-the-international-photography-award-articleshow-72fk359"/>
        </item>
        <item>
            <title><![CDATA[കമ്പിളിനൂലില്‍ സ്വപ്‌നം കോര്‍ക്കുന്ന പെണ്‍കുട്ടി, ക്രോഷെ പാവകള്‍ സുബ്ബലക്ഷ്മിക്കിപ്പോള്‍ ഹോബിയല്ല!]]></title>
            <link>https://www.asianetnews.com/woman-life/subbulakshmi-iti-student-from-kochi-turned-hobby-for-crochet-into-toys-business-articleshow-89f9ekm</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/subbulakshmi-iti-student-from-kochi-turned-hobby-for-crochet-into-toys-business-articleshow-89f9ekm</guid>
            <pubDate>Sun, 31 Aug 2025 13:05:41 +0530</pubDate>
            <description><![CDATA[&lt;p&gt;കമ്പിളിനൂല്&zwj; കോര്&zwj;ത്ത് ക്രോഷെ പാവകളെ നെയ്ത് സ്വയം വരുമാനം കണ്ടെത്തുകയാണ് ചെറായി സ്വദേശിയായ സുബ്ബലക്ഷ്മി. ഹോബിയായി തുടങ്ങിയ ക്രോഷെ പാവ നിര്&zwj;മാണം സുബ്ബലക്ഷ്മിക്ക് ഇന്ന് വരുമാന മാര്&zwj;ഗമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3zgtwnrcdew0kaf3xj6an6t,imgname-subbulakshmi-crochet-toys-1756625728184.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;നീ&lt;/strong&gt;ളന്&zwj; ഹുക്കുകളില്&zwj; കമ്പിളിനൂല്&zwj; കോര്&zwj;ത്ത് കൈകൊണ്ട് തുന്നിയെടുക്കുന്ന കുഞ്ഞന്&zwj; പാവകള്&zwj;. ഇതാണ് ക്രോഷെ പാവകള്&zwj;. കുട്ടികള്&zwj;ക്കും മുതിര്&zwj;ന്നവര്&zwj;ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മനോഹര വസ്തുക്കള്&zwj;. കഴിഞ്ഞ കുറേ നാളുകളായി ഈ പാവകളാണ് സുബ്ബലക്ഷ്മിയുടെ ലോകം. വെറുമൊരു ഹോബിയായി തുടങ്ങിയ ക്രോഷെ പാവ നിര്&zwj;മാണം ഈ മിടുക്കിക്ക് ഇന്നൊരു വരുമാന മാര്&zwj;ഗമാണ്. കളമശ്ശേരിയിലെ പെണ്&zwj;കുട്ടികള്&zwj;ക്കായുള്ള സര്&zwj;ക്കാര്&zwj; ഐടിഐയിലെ സിവില്&zwj; ഒന്നാം വര്&zwj;ഷ വിദ്യാര്&zwj;ത്ഥിനിയാണ് സുബ്ബലക്ഷ്മി.&lt;/p&gt;&lt;p&gt;പ്ലസ് ടു കാലത്താണ് ഇത് ഹോബിയായി തുടങ്ങിയത്. പിന്നീട് ഇതിന്റെ സംരംഭ സാധ്യത മനസിലാക്കി. അതോടെ, പഠനത്തിനൊപ്പം വരുമാനവും വന്നുതുടങ്ങി. ആദ്യകാലങ്ങളില്&zwj; കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പാവകളെ വാങ്ങിയത്. ആവശ്യക്കാര്&zwj; ഏറിയതോടെ ഇതിന്റെ വാണിജ്യ സാധ്യതയും സുബ്ബലക്ഷ്മിക്ക് മുന്നില്&zwj; തുറന്നുവരികയായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഹോബിയായി വരുമാനത്തിലേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;യൂട്യൂബിലെ ക്രോഷെ വീഡിയോകള്&zwj; കണ്ടായിരുന്നു തുടക്കം, പിന്നീട് സ്വന്തമായി നിര്&zwj;മ്മിക്കാം എന്ന ആത്മവിശ്വാസം കിട്ടി. ക്രാഫ്റ്റിനോടുള്ള ഇഷ്ടമാണ് ക്രോഷെയിലേക്ക് എത്തിച്ചത്. വലിയ നൂലിഴകളുപയോഗിച്ച് പലവിധ പറ്റേണുകളിലൂടെ വ്യത്യസ്ത ഉത്പന്നങ്ങള്&zwj; നിര്&zwj;മിക്കാന്&zwj; തുടങ്ങി. സഹോദരിയാണ് ഇതിലെ ബിസിനസ് സാധ്യത സുബ്ബലക്ഷ്മിക്ക് മുന്നില്&zwj; തുറന്നിട്ടത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;കൗമാരക്കാരിയായ സുബ്ബലക്ഷ്മി ക്രോഷെയെ വരുമാനമാര്&zwj;ഗ്ഗമാക്കുമ്പോള്&zwj; അസാധാരണമായ കലാരൂപം കൂടിയായാണ് പിറവിയെടുക്കുന്നത്. ക്രോഷെയില്&zwj; തുന്നിയെടുക്കുന്ന പാവക്കുട്ടികളും വസ്ത്രങ്ങളും മറ്റും ഇന്&zwj;സ്റ്റഗ്രാമിലൂടെയാണ് സുബ്ബലക്ഷ്മി വില്&zwj;ക്കുന്നത്. ഡിസൈനും വലുപ്പവും അനുസരിച്ചുള്ള ക്രോഷെ പാവക്കുട്ടികള്&zwj;ക്ക് നല്ല ഡിമാന്&zwj;ഡുണ്ട്. 250 രൂപ മുതല്&zwj; 1000 രൂപ വരെയാണ് ക്രോഷെ പാവക്കുട്ടികളുടെ വില.&lt;/p&gt;&lt;p&gt;&lt;strong&gt;ക്രോഷെയുടെ ആദ്യപാഠം ക്ഷമ&lt;/strong&gt;&lt;/p&gt;&lt;p&gt;ക്രോഷെ ചെയ്യാന്&zwj; നല്ല ക്ഷമ വേണം. തുടക്കത്തില്&zwj; ഇത് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കി. ഇഷ്ടം കൊണ്ടാണ് സുബ്ബലക്ഷ്മി അതിനെ മറികടന്നത്. ക്ഷമ ഉണ്ടെങ്കില്&zwj; ആര്&zwj;ക്കും ക്രോഷെ പഠിച്ചെടുക്കാന്&zwj; കഴിയുമെന്ന് സുബ്ബലക്ഷ്മി പറയുന്നു. ക്രോഷെ വസ്ത്രങ്ങള്&zwj; ചെയ്യാറുണ്ടെങ്കിലും സമയം കൂടുതല്&zwj; വേണം. അതാണ് കുഞ്ഞന്&zwj; പാവകളിലേക്ക് ശ്രദ്ധമാറിയത്. ആനിമേഷന്&zwj; ക്യാരക്ടറുകളോടുള്ള ഇഷ്ടവും പുതിയ പരീഷണങ്ങളിലേക്കും രൂപങ്ങളിലേക്കും എത്തിച്ചു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;തുടക്കത്തില്&zwj; ചെറിയ നൂലും ഹുക്കും ഉപയോഗിച്ച് പഠിക്കുന്നതാണ് നല്ലത്. ക്ഷമയോടെ ക്രോഷ ചെയ്ത് തുടങ്ങിയാല്&zwj; സ്വന്തമായി പാറ്റേണുകള്&zwj; വരെ ചെയ്യാന്&zwj; കഴിയുമെന്ന് സുബ്ബലക്ഷ്മി പറയുന്നു. 'mstwenty3' എന്ന് ഇന്&zwj;സ്റ്റഗ്രാം പേജിലൂടെയാണ് സുബ്ബലക്ഷ്മി തന്റെ ക്രോഷ പാവകളെ വില്&zwj;ക്കുന്നത്. ഗിഫ്റ്റ് ആയാണ് കൂടുതലും വാങ്ങുന്നത്. കുഞ്ഞുങ്ങള്&zwj;ക്ക് വേണ്ടി അമ്മമാരും വാങ്ങാറുണ്ട്. പഠനത്തിനൊപ്പം സമയം കണ്ടെത്തിയാണ് സുബ്ബലക്ഷ്മി ക്രോഷെയില്&zwj; കരവിരുത് ഒരുക്കുന്നത്.&lt;/p&gt;&lt;p&gt;അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം പൂര്&zwj;ണ പിന്തുണയാണ് നല്&zwj;കുന്നത്. ഒപ്പം പഠിക്കുന്ന കൂട്ടുകാരില്&zwj; നിന്നും അധ്യാപകരില്&zwj; നിന്നും ഓര്&zwj;ഡറുകള്&zwj; കിട്ടാറുണ്ടെന്ന് സുബ്ബലക്ഷ്മി പറയുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ലീപ് തന്ന കൈത്താങ്ങ്&lt;/strong&gt;&lt;/p&gt;&lt;p&gt;ക്രോഷെ പാവക്കുട്ടികളൊരുക്കി പ്രൊഫഷണലായി ഒരു വരുമാന മാര്&zwj;ഗ്ഗം സുബ്ബലക്ഷ്മിക്ക് തുറന്നിട്ടുകൊടുത്തത് ലീപ് (LEAP) എന്ന സംരംഭക പരിപാടിയാണ്. ഉദ്യം ലേണിംഗ് ഫൗണ്ടേഷന്റെയും ഇന്&zwj;ഡസ്ട്രിയല്&zwj; ട്രെയിനിംഗ് ഡിപ്പാര്&zwj;ട്&zwnj;മെന്റിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ലീപ്. വ്യത്യസ്തമായ ഒരാശയത്തെ സംരംഭത്തിലേക്ക് എത്തിക്കാന്&zwj; സംസ്ഥാനത്തെ ഗവണ്&zwj;മെന്റ് ഐടിഐകളിലെ വിദ്യാര്&zwj;ത്ഥികളെ പ്രാപ്തമാക്കുകയാണ് ലീപ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;സംരംഭകത്വവും സ്&zwnj;കില്ലും വികസിപ്പിച്ച് ഐടിഐകളില്&zwj; നിന്ന് ട്രെയിനി സംരംഭകരെ വളര്&zwj;ത്തിയെടുക്കുകയും, അവരെ പിന്തുണയ്ക്കുകയുമാണ് ലീപ്. ഈ സഹായത്തിന്റെ ബലത്തില്&zwj; സുബ്ബലക്ഷ്മിയെ പോലെ നിരവധി വിദ്യാര്&zwj;ത്ഥികളാണ് പഠനകാലത്ത് സംരംഭകത്വത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/woman-life/subbulakshmi-iti-student-from-kochi-turned-hobby-for-crochet-into-toys-business-articleshow-89f9ekm"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷന്‍ സിന്ദൂര്‍ തീര്‍ന്നിട്ടില്ല, തീരാന്‍ സമയമായിട്ടില്ല; പലതും ഇനിയും പഠിപ്പിക്കാനുണ്ട്! ]]></title>
            <link>https://www.asianetnews.com/conversations-magazine/war-and-peace-interview-with-brigadier-sanal-kumar-on-operation-sindoor-swnsxq</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/war-and-peace-interview-with-brigadier-sanal-kumar-on-operation-sindoor-swnsxq</guid>
            <pubDate>Thu, 22 May 2025 17:50:53 +0530</pubDate>
            <description><![CDATA[&lt;p&gt;ദേശീയ രാജ്യാന്തര തലങ്ങളില്&zwj; വലിയ കോളിളക്കം സൃഷ്ടിച്ച ഓപ്പറേഷന്&zwj; സിന്ദൂര്&zwj; തീരാന്&zwj; സമയമായില്ല എന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 'പല പാഠങ്ങളും പഠിക്കാനുണ്ട്, പഠിപ്പിക്കാനും.' അദ്ദേഹം അഭിമുഖത്തില്&zwj; പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jvvsec3qepvmg9ahkhm506k1,imgname-fotojet--7-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓപ്പറേഷന്&zwj; സിന്ദൂര്&zwj; തീര്&zwj;ന്നുവെന്ന് കരുതുന്നില്ലെന്ന് കരസേനയുടെ ബിഹാര്&zwj; റെജിമെന്റില്&zwj;നിന്നും വിരമിച്ച ബ്രിഗേഡിയര്&zwj; സനല്&zwj; കുമാര്&zwj; എന്&zwj;. &amp;nbsp;ഓപ്പറേഷന്&zwj; സിന്ദൂറിന്റെ പശ്ചാത്തലത്തില്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; ആരംഭിച്ച 'വാര്&zwj; ആന്റ് പീസ്' അഭിമുഖ പരിപാടിയില്&zwj; സംസാരിക്കുകയായിരുന്നു അദ്ദേഹം.&amp;nbsp;&lt;/p&gt; &lt;p&gt;ദേശീയ രാജ്യാന്തര തലങ്ങളില്&zwj; വലിയ കോളിളക്കം സൃഷ്ടിച്ച ഓപ്പറേഷന്&zwj; സിന്ദൂര്&zwj; തീരാന്&zwj; സമയമായില്ല എന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 'പല പാഠങ്ങളും പഠിക്കാനുണ്ട്, പഠിപ്പിക്കാനും.' അദ്ദേഹം അഭിമുഖത്തില്&zwj; പറഞ്ഞു. വെടിനിര്&zwj;ത്തല്&zwj; പ്രാബല്യത്തിലുണ്ടെന്ന് പറയുന്നുവെങ്കിലും സാങ്കേതികമായി ഇത് വെടിനിര്&zwj;ത്തലല്ല. പാക്കിസ്താന്റെ ഭാഗത്തുനിന്നുള്ള ഒരു പ്രകോപനം ഉണ്ടായാല്&zwj; തീരാവുന്നതേയുള്ളൂ നിലവിലുള്ള സമാധാന സാഹചര്യമെന്നും ബ്രിഗേഡിയര്&zwj; സനല്&zwj;കുമാര്&zwj; എന്&zwj; പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;പല ആയുധങ്ങളും യുക്രൈന് വിറ്റ് കാശാക്കിയാണ് പാക്കിസ്താന്&zwj; പടയ്ക്കിറങ്ങിയത്. &amp;nbsp;സ്വന്തം ക്ഷീണം മറക്കാനുള്ള വഴി ആയിരുന്നു അവര്&zwj;ക്ക് ഇത്. പാക്കിസ്താന്റെ യഥാര്&zwj;ത്ഥ ഭരണാധികാരികളായ സൈന്യത്തിന് ജനങ്ങളുടെ മുന്നില്&zwj; ഷോ നടത്തണം എന്നു മാത്രമായിരുന്നു ആഗ്രഹെമന്നും ബ്രിഗേഡിയര്&zwj; സനല്&zwj; കുമാര്&zwj; പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&lt;strong&gt;വാര്&zwj; ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്&zwj;ണ്ണരൂപം ഇവിടെ കാണാം:&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt; കഴക്കൂട്ടം സൈനിക് സ്&zwnj;കൂളില്&zwj; സ്&zwnj;കൂള്&zwj; വിദ്യാഭ്യാസം കഴിഞ്ഞ സനല്&zwj;കുമാര്&zwj; പൂനെയിലെ നാഷനല്&zwj; ഡിഫന്&zwj;സ് അക്കാദമി, &amp;nbsp;ഡെറാഡൂണിലെ ഇന്ത്യന്&zwj; മിലിറ്ററി അക്കാദമി എന്നിവിടങ്ങളില്&zwj; സൈനിക പഠനവും പരിശീലനവും പൂര്&zwj;ത്തിയാക്കി. സിഖ് ഇന്&zwj;ഫന്&zwj;ട്രി ബറ്റാലിയനിലായിരുന്നു ആദ്യ നിയമനം. പിന്നീട് ബിഹാര്&zwj; റെജിമെന്റിലെ ഒരു&amp;nbsp; ബറ്റാലിയന്&zwj; കമാന്&zwj;ഡ് ചെയ്തു. ചൈനയുമായി അതിര്&zwj;ത്തി പങ്കിടുന്ന ലൈന്&zwj; ഓഫ് കണ്&zwj;ട്രോളില്&zwj; അദ്ദേഹം&amp;nbsp; ഒരു ബ്രിഗേഡിനെയും നയിച്ചിട്ടുണ്ട്. &amp;nbsp;&lt;/p&gt; &lt;p&gt;ചൈനീസ് ഭാഷയായ മാന്&zwj;ഡറിന്&zwj; പഠിച്ച ബ്രിഗേഡിയര്&zwj; സനല്&zwj;കുമാര്&zwj; ബീജിംഗിലെ ഇന്ത്യന്&zwj; എംബസിയില്&zwj; മൂന്ന് വര്&zwj;ഷം പ്രവര്&zwj;ത്തിച്ചിട്ടുണ്ട്. അതിനുശേഷം, കേരള, ലക്ഷദ്വീപ് എന്നിവയുടെ ചുമതലയുള്ള എന്&zwj; സി സി ഡെപ്യൂട്ടി ഡയരക്ടര്&zwj; ജനറല്&zwj; ആയായിരുന്നു അവസാന നിയമനം.&amp;nbsp;&lt;/p&gt; &lt;p&gt;ഇപ്പോള്&zwj;, വിവിധ പ്രസിദ്ധീകരണങ്ങളില്&zwj; ഡിഫന്&zwj;സുമായി ബന്ധപ്പെട്ട് വിശകലനങ്ങളും ലേഖനങ്ങളും&amp;nbsp;എഴുതുന്നു. പ്രതിരോധ വിഷയങ്ങളില്&zwj; വാര്&zwj;ത്താ ചാനലുകളില്&zwj; നടക്കുന്ന വിവിധ ചര്&zwj;ച്ചകളില്&zwj; പാനല്&zwj; അംഗവുമാണ്. 2017-ല്&zwj; വിരമിച്ചശേഷം തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/war-and-peace-interview-with-brigadier-sanal-kumar-on-operation-sindoor-swnsxq"/>
        </item>
        <item>
            <title><![CDATA[കാഴ്ചപരിമിതർക്കും വായനയുടെ ലോകത്തെ തൊട്ടറിയാം; ശാന്തകുമാരനും സുഹൃത്തുക്കളും ഒരുക്കുന്നു പുതിയൊരു പുസ്തകലോകം]]></title>
            <link>https://www.asianetnews.com/conversations-magazine/pt-santhakumaran-and-friends-preparing-new-world-of-braille-books-in-palakkad-articleshow-aww5lp0</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/pt-santhakumaran-and-friends-preparing-new-world-of-braille-books-in-palakkad-articleshow-aww5lp0</guid>
            <pubDate>Sat, 29 Nov 2025 21:53:49 +0530</pubDate>
            <description><![CDATA[&lt;p&gt;കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിലി ലിപിയിൽ പുസ്തകങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് പാലക്കാട് സ്വദേശി പി ടി ശാന്തകുമാരനും സുഹൃത്തുക്കളും. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനോടു ചേർന്നുള്ള വായനശാല വിപുലീകരിക്കാനാണ് ശ്രമം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kb86tgf6k30ydz165b6hrdd2,imgname-braille-books-1764433412579.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;&lsquo;&lsquo;വാ&lt;/strong&gt;യന ഒരു ലഹരിയാണ്. ഇപ്പോൾ കഥകളുടെയും നോവലുകളുടെയും ശബ്ദ റെക്കോഡുകൾ ലഭിക്കുമെങ്കിലും അക്ഷരങ്ങൾ കൈകൊണ്ട് തൊട്ടറിഞ്ഞ് ഭാവനയുടെ ലോകത്തേക്ക് പുറന്നുയരാന്&zwj; വായന കൊണ്ടേ കഴിയൂ. അക്ഷരങ്ങൾ തൊട്ടറിഞ്ഞ് വായിക്കുമ്പോൾ കഥാപാത്രങ്ങൾക്കൊപ്പം അക്ഷരങ്ങളും നമ്മുടെ കൂടെ വരും.&rsquo;&rsquo;- പാലക്കാട് കരിമ്പുഴ സ്വദേശിയായ റിട്ട. അധ്യാപകൻ പി ടി ശാന്തകുമാരൻ പറയുന്നു. കാഴ്ചപരിമിതർക്ക് വായനയുടെ വെളിച്ചം പകരാന്&zwj; പരിശ്രമിക്കുകയാണ് ശാന്തകുമാരനും സുഹൃത്തുക്കളും. പാഠപുസ്തകങ്ങള്&zwj;ക്ക് പുറമെ കഥകളും നോവലുകളും കവിതകളും തൊട്ടറിഞ്ഞ് വായിക്കാന്&zwj; പുസ്തകങ്ങള്&zwj; ബ്രെയിലി ലിപിയിലേക്ക് പകര്&zwj;ത്തി എഴുതുക ഏറെ ശ്രമകരമായ കാര്യമാണ്. എന്നാല്&zwj;, വെല്ലുവിളികളെ തരണം ചെയ്ത് ലക്ഷ്യത്തിലേക്കുള്ള യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്&zwj;റെ ഓണ്&zwj;ലൈനോട് പങ്കുവെക്കുകയാണ് ബ്രെയിലിസ്റ്റും കരിമ്പുഴ എച്ച് കെ സി എം എം സ്കൂള്&zwj; ഫോർ ബ്ലൈൻഡിലെ മുൻ അധ്യാപകനുമായ ശാന്തകുമാരൻ.&lt;/p&gt;&lt;h2&gt;&lt;strong&gt;എന്താണ് ബ്രെയിലി ലിപി?&lt;/strong&gt;&lt;/h2&gt;&lt;p&gt;കാഴ്ചപരിമിതിയുള്ളവർ&zwj;ക്ക് ആശയവിനിമയം നടത്തുന്നതിന് വേണ്ടി ലൂയി ബ്രെയിലി എന്ന ഫ്രഞ്ച് പൗരൻ വർഷങ്ങൾക്ക് മുമ്പ് കണ്ടുപിടിച്ച പാഠ്യ പദ്ധതിയാണ് ഇത്. രണ്ട് കോളങ്ങളിലായി ദീർഘചതുരാകൃതിയിൽ ക്രമീകരിച്ച 6 കുത്തുകൾ കൊണ്ട് അക്കങ്ങൾ, അക്ഷരങ്ങൾ, ചിഹ്നങ്ങൾ, തുടങ്ങിയവയെല്ലാം ഈ രീതിയിൽ പ്രതിനിധാനം ചെയ്യാൻ സാധിക്കുന്നു. ഇങ്ങനെയുള്ള 6 കുത്തുകളുടെ കൂട്ടത്തെ, പേപ്പറിൽ നിന്ന് ഉയർന്ന് നിൽക്കുന്ന കുത്തുകളിലൂടെ കൈ വിരലുകൾ ഓടിച്ച് അവയെ തിരിച്ചറിഞ്ഞാണ് ഈ ലിപി വായിക്കുന്നത്. കട്ടിയുള്ള ചാർട്ട് പേപ്പറുകളിലാണ് ബ്രെയിലി ലിപി എഴുതുന്നത്. എഴുത്താണി പോലെയുള്ള ഉപകരണം കൊണ്ട് കൈ ഉപയോ​ഗിച്ചും ടൈപ്പ് റൈറ്ററുടേതിന് സമാനമായ പെർക്കിൻസ് ബ്രെയിലർ എന്ന യന്ത്രം ഉപയോഗിച്ചും ഇത് എഴുതാം. ബ്രെയിലി ലിപിയിൽ പുസ്തകം അച്ചടിക്കാൻ സംവിധാനമുണ്ടെങ്കിലും കേരളത്തിലെ അവസ്ഥ പരിമിധി നിറഞ്ഞതാണെന്ന് ശാന്തകുമാരൻ പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;തുടക്കമിട്ടത് വലിയൊരു ലക്ഷ്യത്തിലേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;1967 ൽ രൂപീകരിച്ച കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്നുള്ള വായനശാല വിപുലീകരിക്കാനാണ് ശാന്തകുമാരന്റെയും സുഹൃത്തുക്കളുടെയും ശ്രമം. ശാന്തകുമാരൻ മാഷിനൊപ്പം ഭിന്നശേഷി അധ്യാപകനും തേൻകുറുശ്ശി സ്വദേശിയുമായ എം മുരളി, നാരായണൻ കല്ലേക്കാട്, ഒറ്റപ്പാലത്തെ നെല്ലായ സ്വദേശി കെ കെ സഫിയ എന്നിവരും വലിയൊരു പരിശ്രമത്തിന് കൂട്ടായുണ്ട്. എല്ലാവരും പൂർണമായും കാഴ്ചയില്ലാത്തവരാണ്. എച്ച് കെ സി എം എം സ്കൂള്&zwj; ഫോർ ബ്ലൈൻഡിലെ ലൈബ്രറിയിൽ നിന്നുള്ള ബ്രെയിലി ലിപിയിലുള്ള പുസ്തകങ്ങൾ ബ്രെയിലിയിലേക്ക് തന്നെ മാറ്റി പുതിയ പ്രതി തയ്യാറാക്കുകയാണ് ഇവർ. ആ പുസ്തകത്തിന്റെ പ്രതികൾ തിരിച്ചുകൊടുക്കേണ്ടതിനാലാണ് പുതിയ പ്രതി തയ്യാറാക്കുന്നത്. ബ്രെയിലി ലിപിയിൽ പുസ്തകം അച്ചടിക്കാൻ തിരുവനന്തപുരത്തും കണ്ണൂരിലും സംവിധാനമുണ്ട്. എന്നാൽ, ഇവിടെ സ്കൂളുകളിലേക്കുള്ള പാഠപുസ്കങ്ങൾ അച്ചടിക്കേണ്ട തിരക്ക് കൊണ്ടും അച്ചടിച്ചെലവും കണക്കിലെടുത്താണ് സ്വന്തമായി പുസ്തകങ്ങൾ തയ്യാറാക്കാൻ തീരുമാനിച്ചതെന്ന് ശാന്തകുമാരൻ പറയുന്നു.&lt;/p&gt;&lt;p&gt;കുമാരനാശാന്റെ &lsquo;നളിനി&rsquo; മൂന്നാഴ്ചയെടുത്താണ് ശാന്തകുമാരൻ എഴുതി പൂർത്തിയാക്കിയത്. ഹെലൻ കെല്ലറുടെ ലഘു ചരിത്രമാണ് ഇപ്പോൾ ശാന്തകുമാരൻ എഴുതി കൊണ്ടിരിക്കുന്നത്. വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കൽ' എന്ന കവിതയാണ് നാരായണൻ കല്ലേക്കാട് തയ്യാറാക്കുന്നത്. മുരളി തയ്യാറാക്കുന്നത് ഒഎൻവി കുറുപ്പ് ഉൾപ്പെടെയുള്ള പ്രമുഖരുടെ കവിതകൾ ഉൾപ്പെട്ട 'ദശപുഷ്പം' എന്ന കവിതാ സമാഹാരമാണ്. അംബികാസുതൻ മാങ്ങാടിന്റെ 'രണ്ടുമുദ്ര'യുടെ ഒന്നാം വാല്യം ചെയ്തുകഴിഞ്ഞു. കുഴൽമന്ദം ബിആർസിയിൽ സ്&zwnj;പെഷ്യൽ എജ്യുക്കേറ്ററാണ് മുരളി. മുട്ടത്തുവർക്കിയുടെ 'ഒരു കുടയും കുഞ്ഞുപെങ്ങളും' എന്ന പുസ്തകമാണ് സഫിയ തയ്യാറാക്കുന്നത്. പേപ്പറിൽ നിന്ന് ഉയർന്ന് നിൽക്കുന്ന കുത്തുകളിലൂടെ കൈ വിരലുകൾ ഓടിച്ചാണ് ബ്രെയിലി ലിപി വായിക്കുന്നത് എന്ന് പറഞ്ഞല്ലോ. ഈ കുത്തുകൾ മാഞ്ഞ് പോവാതെ കുറെ നാളുകൾ നില്&zwj;ക്കാന്&zwj; കട്ടിയുള്ള ചാർട്ട് പേപ്പറിലാണ് ബ്രെയിലി ലിപിയിൽ പുസ്തകങ്ങൾ തയ്യാറാക്കുന്നത്. ടൈപ്പ് റൈറ്ററുടേതിന് സമാനമായ പെർക്കിൻസ് ബ്രെയിലർ എന്ന യന്ത്രം ഉപയോഗിച്ചാണ് ശാന്തകുമാരൻ പുസ്തകം തയ്യാറാക്കുന്നത്. മറ്റുള്ളവർ കൈകൊണ്ടും.&lt;/p&gt;&lt;p&gt;&lt;strong&gt;നേരിടുന്ന വെല്ലുവിളികള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;കാഴ്ചപരിമിതിയുള്ളവർ&zwj;ക്ക് വായനയുടെ പുതിയ ലോകം തുറക്കാനുള്ള ശാന്തകുമാരന്&zwj;റെയും സുഹൃത്തുക്കളുടെയും പരിശ്രമങ്ങള്&zwj;ക്ക് മുന്നില്&zwj; വെല്ലുവിളികള്&zwj; ഏറെയുണ്ട്. പുസ്തകം തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന ചാർട്ട് പേപ്പറുകള്&zwj;ക്ക് വില കൂടുതലാണ് എന്നതാണ് പ്രധാന വെല്ലുവിളി. സാധാരണ പുസ്തകങ്ങള്&zwj; ബ്രെയിലി ലിപിയിലേക്ക് പകര്&zwj;ത്തി എഴുതുമ്പോള്&zwj; പേജുകളുടെ കട്ടി രണ്ടിരട്ടിയാവും. ബ്രെയിലി ലിപിയിലുള്ള പുസ്തകത്തിന്&zwj;റെ ഭാരവും പേജുകളും കൂടുതലാണ്. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന് സ്പോണ്&zwj;സര്&zwj;ഷിപ്പിലൂടെ ലഭിച്ച പണം ഉപയോ​ഗിച്ച് വാങ്ങിയ ചാർട്ട് പേപ്പറുകളിലാണ് ഇപ്പോള്&zwj; പുസ്തകങ്ങള്&zwj; തയ്യാറാക്കുന്നതെന്ന് ശാന്തകുമാരൻ പറയുന്നു. കേരളത്തിൽ സര്&zwj;ക്കാരിന്റെ കീഴിലുള്ള ബ്രെയിലി ലിപി പ്രസ് കൃത്യമായി പ്രവര്&zwj;ത്തിക്കാത്തതും പുസ്തക ലഭ്യതയ്ക്ക് പരിമിധിയാണെന്ന് ശാന്തകുമാരൻ പറയുന്നു. വെല്ലുവിളികള്&zwj;ക്കിടയിലും പുസ്തകങ്ങള്&zwj; വായിച്ച് നൽകുന്ന നല്ല കുറെ മനുഷ്യരും കൂട്ടായ്മകളും ഞങ്ങളുടെ കണ്ണുകളാവുന്നുണ്ടെന്നും ശാന്തകുമാരൻ പറഞ്ഞ് നിറുത്തുന്നു.&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/pt-santhakumaran-and-friends-preparing-new-world-of-braille-books-in-palakkad-articleshow-aww5lp0"/>
        </item>
        <item>
            <title><![CDATA[മാത്യു അച്ചാടനിൽ മിടിക്കുന്ന നീലകണ്ഠ ശർമയുടെ ഹൃദയം; കേരളം പഠിപ്പിക്കുന്ന മനുഷ്യത്വത്തിന്റെ പാഠം]]></title>
            <link>https://www.asianetnews.com/conversations-magazine/mathew-achadan-keralas-first-air-ambulance-heart-transplantation-memory-by-mg-rajamanickam-articleshow-b5p3h3s</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/mathew-achadan-keralas-first-air-ambulance-heart-transplantation-memory-by-mg-rajamanickam-articleshow-b5p3h3s</guid>
            <pubDate>Mon, 27 Apr 2026 17:06:24 +0530</pubDate>
            <description><![CDATA[&lt;p&gt;ശസ്ത്രക്രിയ വിജയമായി. അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നു. പിന്നീട്, ഓര്&zwj;ക്കുമ്പോഴാണ് അത് പഠിപ്പിക്കുന്ന, സ്നേഹത്തിന്&zwj;റെയും മതേതരത്വത്തിന്&zwj;റെയും ഒക്കെ പാഠങ്ങളെ കുറിച്ച് ഓര്&zwj;മ്മ വരുന്നത്. മാത്യു അച്ചാടനിൽ മിടിക്കുന്നത് നീലകണ്ഠ ശർമ്മയുടെ ഹൃദയമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kq7bj7z3frhzkshww6dsdwtz,imgname-681077032-939304412198846-186437462721302035-n-1777289732067.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;''ഒരു മനുഷ്യജീവന്&zwj; രക്ഷിക്കാന്&zwj; വേണ്ടിയുള്ള ഓട്ടമാണ് ഏറ്റവും വലിയ ഓട്ടം. ഒരു ജീവന്&zwj; രക്ഷിക്കാനായി ഒരു നിമിഷം പോലും പാഴാക്കാതെയുള്ള മറ്റ് മനുഷ്യരുടെ ഈ ഓട്ടം കാണുമ്പോഴാണ് മനുഷ്യന്&zwj; എത്ര മഹത്തായ പദമാണ് എന്ന് നമുക്ക് മനസിലാകുന്നത്'' നീലകണ്ഠ ശർമ്മയുടെ ഹൃദയം മാത്യു അച്ചാടന് മാറ്റിവച്ച ശസ്ത്രക്രിയയെ കുറിച്ചുള്ള എം. ജി രാജമാണിക്യത്തിന്റെ ഓർമ്മകൾ തുടങ്ങുന്നത് ഇങ്ങനെയാണ്.&lt;/strong&gt;&lt;/p&gt;&lt;p&gt;എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ചുള്ള കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയ. 2015 ജൂലൈ 24 -നാണ് ഇത് നടക്കുന്നത്. അന്ന് ശസ്ത്രക്രിയക്ക് വിധേയനായ മാത്യു അച്ചാടൻ ഓർമ്മയായിരിക്കുന്നു. 57 -ാമത്തെ വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തിന്റെ അന്ത്യം.&lt;/p&gt;&lt;p&gt;അന്ന് നാവികസേനയുടെ ഡോണിയർ വിമാനത്തിലാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാത്യുവിനുള്ള ഹൃദയമെത്തിച്ചത്. ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമക്കു മസ്തിഷ്ക മരണം സംഭവിച്ചതോടെയാണ് അദ്ദേഹത്തിന്റെ ഹൃദയം മാത്യുവിനു നൽകാമെന്ന് കുടുംബം സമ്മതിച്ചത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഒരു മനുഷ്യജീവൻ രക്ഷിക്കാനായി ഒരുപാടുപേർ ഒരുമിച്ച് നിന്നതിന്റെ ചരിത്രം കൂടിയുണ്ടതിന്.&lt;/p&gt;&lt;p&gt;അന്ന് എറണാകുളം ജില്ലാ കളക്ടറായിരുന്ന എം. ജി രാജമാണിക്യമായിരുന്നു എയർ ആംബുലൻസ് വഴി ഹൃദയമെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഏകോപനം. അന്നത്തെ അനുഭവം അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലുമായി പങ്കുവയ്ക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;പല തടസ്സങ്ങൾക്കിടയിൽ ഒറ്റ മനസ്സ്!&lt;/strong&gt;&lt;/p&gt;&lt;p&gt;രാത്രി ഒരുപാട് വൈകിയ നേരം. ആ സമയത്താണ് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം നമ്മുടെ ക്യാമ്പ് ഓഫീസിലേക്ക് വരുന്നത്. എന്റെ ഗൺമാനാണ് വന്നു പറയുന്നത്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം കാണാൻ വന്നിട്ടുണ്ട് എന്ന്. അദ്ദേഹത്തെ കുറിച്ച് എനിക്ക് കേട്ടറിവേ ഉള്ളൂ. ആദ്യമായിട്ടാണ് കാണുന്നത്. ഡോക്ടർ വളരെ വേ​ഗത്തിൽ കാര്യങ്ങളെല്ലാം പറഞ്ഞു. ഒരാൾക്ക് ഹൃദയം മാറ്റിവയ്ക്കാനുണ്ട്. അതിന് സാധ്യമാകുന്ന ഒരു ഹൃദയം തിരുവനന്തപുരം ശ്രീചിത്രയിലുണ്ട്. ബ്രെയിൻ ഡെത്ത് സംഭവിച്ച ഒരാളുടെ ഹൃദയമാണ്. നാലഞ്ച് മണിക്കൂറിനുള്ളിൽ ഹൃദയമെത്തിയാൽ മാത്രമേ ശസ്ത്രക്രിയ വിജയത്തിലെത്തിക്കാൻ സാധിക്കൂ.&lt;/p&gt;&lt;p&gt;എറണാകുളം ലിസിയിലാണ് ശസ്ത്രക്രിയ ചെയ്യേണ്ടത്. തിരുവനന്തപുരത്ത് നിന്നും ഹൃദയമെത്തിക്കണമെങ്കിൽ അതിലും സമയമെടുക്കും. മാത്രമല്ല, റോഡ് മാർ​ഗം എന്നത് റിസ്കുള്ള കാര്യമാണ്. ഹൈബി ഈഡനായിരുന്നു അന്ന് എംഎൽഎ. അദ്ദേഹം പറഞ്ഞിട്ടാണ് നേവിയെ സമീപിച്ചാൽ എന്തെങ്കിലും നടക്കുമോ എന്ന് അറിയുന്നതിനായി ഡോക്ടർ എന്നെ കാണാൻ വരുന്നത്. എറണാകുളം ജില്ലാ കളക്ടറാണ് നേവിയുമായുള്ള കാര്യങ്ങളെല്ലാം കോർഡിനേറ്റ് ചെയ്യേണ്ടത്. അങ്ങനെ നേവിയുമായി ബന്ധപ്പെട്ടു. ജില്ലാ കളക്ടറിൽ നിന്നും ലെറ്റർ കിട്ടിയാൽ ഹെലികോപ്ടർ അറേഞ്ച് ചെയ്യുന്നതിൽ കുഴപ്പമില്ല എന്നായിരുന്നു നേവിയിൽ നിന്നുള്ള മറുപടി. എന്നാൽ, ഒരു പ്രശ്നമുണ്ടായിരുന്നു. രാവിലെ ആറ് മണിക്ക് ശേഷമേ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യാൻ പറ്റുള്ളൂ.&lt;/p&gt;&lt;p&gt;അങ്ങനെ രാത്രി മൊത്തം കാര്യങ്ങളെല്ലാം ശരിയാക്കാനുള്ള ഓട്ടത്തിലായിരുന്നു. ക്യാമ്പ് ഓഫീസ് മൊത്തം ഉണർന്നു പ്രവർത്തിച്ചു. എന്നാൽ, അതിനിടയിൽ വേറെ ഒരു പ്രശ്നം കൂടി വന്നു. ഹൃദയം കൊണ്ടുവരുന്നതിനായി ആറ് പേരടങ്ങുന്ന ഡോക്ടർമാരുടെ ഒരു സംഘം പോകണം. എന്നാൽ, ഹെലികോപ്ടറിൽ അത്രയും പേർക്ക് പോവാൻ പറ്റില്ല. വീണ്ടും ഹെലികോപ്ടർ കിട്ടുമെന്ന കാര്യത്തിലും ഉറപ്പില്ല. അങ്ങനെ രാത്രി ഒരു മണി ആയപ്പോൾ ഞാൻ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി സാറിനെ വിളിച്ചു. ലാൻഡ്&zwj;ലൈനിലാണ് വിളിക്കുന്നത്. അദ്ദേഹമായിരുന്നില്ല ഫോണെടുത്തത്. എറണാകുളം ജില്ലാ കളക്ടറാണെന്ന് പറഞ്ഞപ്പോൾ 10 മിനിറ്റിനകം തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു ഫോൺ വച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചുവിളിച്ചു. 'രാത്രി ഒരുപാട് വൈകിയെന്നറിയാം, ഇങ്ങനെ ഒരു അത്യാവശ്യ കാര്യമുള്ളതുകൊണ്ടാണ് വിളിച്ചത്' എന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. 'അത് കുഴപ്പമില്ല' എന്നദ്ദേഹം തിരിച്ചും പറഞ്ഞു.&lt;/p&gt;&lt;p&gt;അങ്ങനെ, ഹൃദയമെത്തിക്കുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഞാനദ്ദേഹത്തോട് ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചു. 'അത് നമുക്ക് ശരിയാക്കാം' എന്ന് ഉറപ്പു തന്നിട്ടാണ് അദ്ദേഹം ഫോൺ വച്ചത്. രാവിലെ വിളിച്ച്, 'കോർണിയർ എയർക്രാഫ്റ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്. ബാക്കി കാര്യങ്ങളൊക്കെ നോക്കിക്കൊള്ളൂ' എന്നദ്ദേഹം പറഞ്ഞു. അങ്ങനെ, നമ്മൾ എല്ലാം അറേഞ്ച് ചെയ്തു. എയർക്രാഫ്റ്റ് ഏകദേശം ഉച്ചയാകുമ്പോൾ ഇവിടുന്ന് പോയി. തിരികെയെത്തി എത്രയും പെട്ടെന്ന് സർജറിക്കുള്ള ഒരുക്കം തുടങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;​ഗ്രീൻ കോറിഡോർ&lt;/strong&gt;&lt;/p&gt;&lt;p&gt;നേവിയുടെ പഴയ എയർപോർട്ടിലാണ് അന്ന് ഹെലികോപ്ടർ വന്നിറങ്ങിയത്. ശസ്ത്രക്രിയ നടക്കുന്നത് ലിസിയിലും. മട്ടാഞ്ചേരി പോകുന്ന വഴിയാണ്, നല്ല ട്രാഫിക്കുണ്ട്. അതിനിനിയെന്ത് ചെയ്യുമെന്ന് കൂടിയാലോചിച്ചപ്പോഴാണ് ആദ്യത്തെ ​ഗ്രീൻ കോറിഡോർ (അടിയന്തര സാഹചര്യങ്ങളിൽ വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ ഒരുക്കുന്ന പ്രത്യേക പാത) ഉണ്ടാവുന്നത്. അങ്ങനെ, ട്രാഫിക്കിലെല്ലാം ​ഗ്രീൻ സി​ഗ്നൽ നൽ&zwnj;കി, റോഡിലെ മറ്റ് വാഹനങ്ങളെയെല്ലാം ഒഴിപ്പിച്ചു. ഹൃദയവുമായി വാഹനമെത്തും എന്ന് കരുതിയതിന്റെ പകുതി വേ​ഗത്തിൽ അന്ന് ഹൃദയം ലിസി ഹോസ്പിറ്റലിൽ എത്തി. ഡോ. ജോസ് പെരിയപ്പുറത്തിന്റെയും ടീമിന്റെയും നേതൃത്വത്തിൽ വളരെ വിജയകരമായി തന്നെ ശസ്ത്രക്രിയ പൂർത്തിയായി.&lt;/p&gt;&lt;p&gt;നേവിക്ക് നമ്മൾ നൽകേണ്ടത് ആറ് ലക്ഷം രൂപയാണ്. ശസ്ത്രക്രിയ ചെയ്യുന്ന മാത്യു അച്ചാടൻ ഒരു സാധാരണ ഓട്ടോ തൊഴിലാളിയാണ്. പണം പിരിച്ചും മറ്റുമാണ് ചികിത്സയൊക്കെ. അവർക്ക് ഈ ആറ് ലക്ഷം എന്നത് വലിയ ബാധ്യതയാണ്. ലിസിയുടെ ഡയറക്ടറായിരുന്ന ഫാദറും ഞങ്ങളോട് പറഞ്ഞു, കുടുംബത്തിന് അത് വലിയ ചിലവായിത്തീരും, സർക്കാരിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്. ഞാൻ നോക്കാം എന്ന് പറഞ്ഞു. അതിനിടയിൽ മുഖ്യമന്ത്രി വിളിച്ച് കാര്യങ്ങളെല്ലാം തിരക്കുന്നുണ്ട്. അടുത്ത ദിവസം അദ്ദേഹം ആശുപത്രിയിലേക്ക് വന്നു. അങ്ങനെ, ഉമ്മൻ ചാണ്ടി സാറിനോട് ഇക്കാര്യം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയമെത്തിച്ച് നടത്തുന്ന ശസ്ത്രക്രിയയാണ്, അത് വിജയിച്ചിരിക്കുന്നു, ഒരു ചരിത്രമായിരിക്കുന്നു. അപ്പോൾ ഈ തുക നമുക്കെന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഒരു പാവപ്പെട്ട കുടുംബമാണ് എന്നും അദ്ദേഹത്തോട് പറഞ്ഞു.&lt;/p&gt;&lt;p&gt;എന്നാൽ, സർക്കാർ അതേറ്റെടുക്കുമ്പോഴും ഒരുപാട് പ്രായോ​ഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഭാവിയിൽ ഇത്തരം ശസ്ത്രക്രിയകൾ നടക്കുമ്പോൾ അതിലെ ചിലവും സർക്കാർ ഏറ്റെടുക്കുമോ എന്നൊക്കെയുള്ള ചോദ്യം വരും. മുഖ്യമന്ത്രി അതുകൊണ്ട് ഒന്നും പറഞ്ഞില്ല. എന്നാൽ, ലിസിയുടെ മുമ്പിലുണ്ടായിരുന്ന പത്രക്കാരോട് അദ്ദേഹം അന്ന് പറഞ്ഞു, 'ഈ ചിലവ് സർക്കാർ ഏറ്റെടുക്കും' എന്ന്. അന്ന് ഞാൻ സാറിനോട് പറഞ്ഞു, നമുക്ക് ഇതിനൊരു സിസ്റ്റമുണ്ടാക്കണം. എയർ ആംബുലൻസ് വേണം, വാടക ആയിരുന്നാലും മതി എന്ന്. അന്ന് അദ്ദേഹം ഒരു പ്രൊജക്ട് തയ്യാറാക്കിക്കോളൂ എന്ന് പറഞ്ഞിരുന്നു. പിന്നീട് അത് തയ്യാറാക്കി നൽകുകയും ചെയ്തു.&lt;/p&gt;&lt;p&gt;&lt;strong&gt;മനുഷ്യനേക്കാള്&zwj; വലുതായി മറ്റെന്തുണ്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;വലിയ വലിയ ആശങ്കകള്&zwj; അന്ന് നമ്മുടെ മനസിലുണ്ട്. മാത്യു അച്ചാടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, ആ ഒരു ലക്ഷ്യത്തിനായി മാത്രമാണ് അന്ന് എല്ലാവരും പ്രയത്നിക്കുന്നത്. ശസ്ത്രക്രിയ വിജയമായി. അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നു. പിന്നീട്, ഓര്&zwj;ക്കുമ്പോഴാണ് അത് പഠിപ്പിക്കുന്ന, സ്നേഹത്തിന്&zwj;റെയും മതേതരത്വത്തിന്&zwj;റെയും ഒക്കെ പാഠങ്ങളെ കുറിച്ച് ഓര്&zwj;മ്മ വരുന്നത്. മാത്യു അച്ചാടനിൽ മിടിക്കുന്നത് നീലകണ്ഠ ശർമ്മയുടെ ഹൃദയമാണ്.&lt;/p&gt;&lt;p&gt;ആ ഹൃദയം, അദ്ദേഹത്തിന്&zwj;റെ കുടുംബം മറ്റൊരാള്&zwj;ക്ക് നല്&zwj;കാന്&zwj; സമ്മതിക്കുന്നു. അത് പിന്നീട് മാത്യു അച്ചാടനില്&zwj; മിടിക്കുന്നു. ആറ് ലക്ഷം രൂപ അന്ന് നല്&zwj;കാന്&zwj; തയ്യാറായി ഒരു മുസ്ലിം വ്യവസായി എത്തിയതായും എന്റെ ഓർമ്മയിലുണ്ട്. കേരളത്തിലെ ജനങ്ങൾ, പ്രത്യേകിച്ചും എറണാകുള്ളത്തുള്ളവരൊന്നാകെ മാത്യു അച്ചാടന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ചു.&lt;/p&gt;&lt;p&gt;കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് മതേതരത്വം. അത് പ്രളയത്തിന്റെ സമയത്താണെങ്കിലും മറ്റ് ബുദ്ധിമുട്ടുകളുണ്ടാവുന്ന സമയത്താണെങ്കിലും എല്ലാം നാം കാണാറുള്ളതാണ്. അതുപോലെ, മനുഷ്യനേക്കാൾ വലുതല്ല മറ്റൊന്നും എന്ന് തെളിഞ്ഞ മറ്റൊരു സംഭവമായിരുന്നു ഈ ശസ്ത്രക്രിയയും. നീലകണ്ഠ ശർമ്മയുടെ ഹൃദയവുമായി വർഷങ്ങളോളം മാത്യു നമുക്കൊപ്പം ജീവിച്ചതിൽ കൂടുതൽ എന്ത് തെളിവാണ് അതിനിനി വേണ്ടത്?&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>Rini Raveendran</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/mathew-achadan-keralas-first-air-ambulance-heart-transplantation-memory-by-mg-rajamanickam-articleshow-b5p3h3s"/>
        </item>
        <item>
            <title><![CDATA[ഓങ്കോ സൈക്കോളജി എങ്ങനെയാണ് കാൻസർ ബാധിതർക്ക്  സഹായകരമാവുന്നത്?]]></title>
            <link>https://www.asianetnews.com/conversations-magazine/how-does-oncopsychology-help-cancer-patients-articleshow-crhfqyx</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/how-does-oncopsychology-help-cancer-patients-articleshow-crhfqyx</guid>
            <pubDate>Sun, 21 Sep 2025 23:11:57 +0530</pubDate>
            <description><![CDATA[&lt;p&gt;എന്താണ് ഓങ്കോ സൈക്കോളജി എന്ന് ചോദിച്ചാൽ നമ്മളിൽ ആർക്കൊക്ക പറയാൻ കഴിയും? എത്ര പേർക്ക് കൃത്യമായി ഈ വിഷയത്തെ അറിയും? കണ്&zwj;സല്&zwj;ട്ടന്&zwj;റ് സൈക്കോളജിസ്റ്റ് ആന്&zwj;ഡ് എജ്യൂക്കേറ്റര്&zwj; ആയ സി ആർ ശരണ്യ സംസാരിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5pnw37wdfk8cq1zzx8ctqyg,imgname-1961-1758476504316.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എന്താണ് ഓങ്കോ സൈക്കോളജി എന്ന് ചോദിച്ചാൽ നമ്മളിൽ ആർക്കൊക്ക പറയാൻ കഴിയും? എത്ര പേർക്ക് കൃത്യമായി ഈ വിഷയത്തെ അറിയും? ക്യാൻസറുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് സൂചന ഉണ്ടെങ്കിലും ഓങ്കോ സൈക്കോളജി എന്നത് അത്ര പരിചിതമല്ലാത്ത വിഷയമാണ്. ഈ മേഖലയെ കുറിച്ച് വ്യക്തമാക്കിത്തരുന്നത് കണ്&zwj;സല്&zwj;ട്ടന്&zwj;റ് സൈക്കോളജിസ്റ്റ് ആന്&zwj;ഡ് എജ്യൂക്കേറ്റര്&zwj; ആയ സി ആർ ശരണ്യയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് ഓങ്കോ സൈക്കോളജി?&lt;/strong&gt;&lt;/p&gt;&lt;p&gt;ഓങ്കാളജിയുടെ സബ്ഡിവിഷനായി ഓങ്കോ സൈക്കോളജിയെ കാണാം. ക്യാൻസർ രോ​ഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ഓങ്കോളജിയിൽ വരുന്നത്. എന്നാൽ പലർക്കും ഓങ്കോ സൈക്കോളജി എന്നാൽ എന്താണെന്ന് വ്യക്തമായി അറിയില്ല. ഞാൻ നേരത്തെ ജോലി ചെയ്തിരുന്നത് രാജ​ഗിരി ആശുപത്രിയിലായിരുന്നു. നിലവിൽ ഞാൻ തൃശ്ശൂരിൽ സ്വന്തം നിലയിൽ തുടങ്ങിയ മൻവാ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിൽ ഉള്ളപ്പോൾ അവിടെയുള്ള ജീവക്കാർക്ക് പോലും ഓങ്കോ സൈക്കോളജി എന്നാൽ എന്താണെന്ന് അറിയില്ലായിരുന്നു. ഒരാൾക്ക് വയറുവേദനയോ മറ്റോ വന്നാൽ ഓങ്കോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞാൽ തന്നെ ആളുകൾ പാനിക്കാകും. അവിടെ നിന്ന് മുതൽ ഇതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ തുടങ്ങും. എന്തിനാണ് തന്നോട് ഓങ്കോളജി കാണാൻ പറഞ്ഞതെന്ന് തുടങ്ങുന്ന നിരവധി സംശയങ്ങളാവും ഉണ്ടാവുക. ഇതിനെ കുറിച്ച് അമിതമായി ആലോചിക്കും. ക്യാൻസറിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മുടിയില്ലാത്ത രൂപവും മറ്റുമാവും ആലോചിക്കുക. ഇവിടെ മുതൽ ഒരു ഓങ്കോ സൈക്കോളജിസ്റ്റിന് അവരെ സഹായിക്കാനാവും.&lt;/p&gt;&lt;p&gt;&lt;strong&gt;ഓങ്കോ സൈക്കോളജിസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;പലപ്പോഴും ക്യാൻസർ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് രോ​ഗികളുടെ മാനസികാവസ്ഥ കൃത്യമായി മനസ്സിലാക്കാനും സഹായിക്കാനും കഴിഞ്ഞെന്ന് വരില്ല. കാരണം അവർക്ക് ഒരുപാട് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടാവും. ഈ സാഹചര്യത്തിലാണ് ഒരു ഓങ്കോ സൈക്കോളജിസ്റ്റിന് ചെയ്യാനുള്ളത്. അവരോട് കൃത്യമായി സംസാരിച്ച് അവരുടെ വിഷമങ്ങളും വിഷയങ്ങളും കേട്ട് അവരോട് സംസാരിക്കുക എന്നതാണ് അവർക്കു ചെയ്യാനുള്ള കാര്യം. ചില ക്യാൻസറുകൾ വളരെ ​ഗുരുതരമായ അവസ്ഥയിലായിരിക്കും. അത് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. മറ്റു ചിലർ ക്യാൻസർ എന്ന് കേൾക്കുമ്പോൾ&zwnj; തന്നെ പെട്ടെന്ന് വളരെ വലിയ ട്രോമയിലേക്ക് കടക്കും. ​ഗുരുതരാവസ്ഥിയാലെന്ന് അവർക്ക് തോന്നും. എന്നാൽ അനാവശ്യമായ ടെൻഷനുകളെ മാറ്റി നൽകലാണ് ഒരു ഓങ്കോ സൈക്കോളജിസ്റ്റിന്റെ ദൗത്യം.&lt;/p&gt;&lt;p&gt;നല്ല സൈക്കോ എഡ്യുക്കേഷനിലൂടെ പലതരത്തിൽ ക്യാൻസർ ഉണ്ടെന്നും രോഗിയെ ബാധിച്ച ക്യാൻസർ ഏതാണെന്നും അതിനെ മാറ്റിയെടുക്കാൻ കഴിയുന്നതാണെന്നും അവരെ ബോധവൽക്കരിക്കാൻ കഴിയും. ചരുക്കിപ്പറഞ്ഞാൽ ഓങ്കോ സൈക്കോളജി എന്ന് പറഞ്ഞാൽ ക്യാൻസർ ബാധിതരുടെ വൈകാരിക പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കുന്ന സബ്ഡിവിഷനാണ് ഓങ്കോ സൈക്കോളജിൽ ചെയ്യുന്നത്. ഇത് രോ​ഗികൾക്ക് മാത്രമല്ല, രോ​ഗികളുടെ ചുറ്റിപാടിലുള്ളവരേയും കൗൺസിലിം​ഗ് നൽകാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;കാൻസർ ബാധിതർ മാത്രമാണോ ഓങ്കോ സൈക്കോളജിയുടെ പരിധിയിൽ വരുന്നത്?&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരാൾക്ക് ക്യാൻസർ വരുമ്പോൾ അത് അയാളെ മാത്രമല്ല, അയാൾക്ക് ചുറ്റിലുമുള്ള ബന്ധങ്ങളേയും അത് ബാധിക്കാറുണ്ട്. അത് സാമ്പത്തികമായും സാമൂഹികമായും ബാധിക്കാറുണ്ട്. രോഗാവസ്ഥയിൽ ആവുന്നതോടെ പരസ്പരം സംസാരിക്കാതെ രോ​ഗികളും അവരെ സംരക്ഷിക്കുന്നവരും പോവുന്നതാണ് കാണുന്നത്. എന്നാൽ ഇരുകൂട്ടരും തമ്മിലുള്ള തുറന്ന സംസാരവും ആരോ​ഗ്യകരമായ സംസാരവും അവർക്കിടയിൽ ഉണ്ടാക്കിയെടുക്കാനും അവരെ അനാവശ്യ പേടികളിൽ നിന്ന് മോചിപ്പിക്കാനും ഒരു ഓങ്കോ സൈക്കോളജിസ്റ്റ് ശ്രമിച്ചു കൊണ്ടിരിക്കും. ചികിത്സയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ​ദൂരീകരിച്ച് കൃത്യവും വ്യക്തവുമായ ചികിത്സ തുടരാനുമുള്ള കൗൺസലിം​ഗുമാണ് ഓങ്കോ സൈക്കോളജിയിൽ ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ജനങ്ങൾക്ക് ഇതിൻ്റെ പ്രാധാന്യം കൃത്യമായി അറിയാനാവുന്നുണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;സാധാരണ രീതിയിൽ സൈക്കോളജിസ്റ്റിനെ കാണുന്നത് തന്നെ വളരെ അപമാനമായി കാണുന്നവരാണ് സമൂഹത്തിലുള്ളത്. അതുകൊണ്ട് തന്നെ ഒരു ഓങ്കോളജി സൈക്കോളജിസ്റ്റിനെ എന്തുകൊണ്ട് കാണണമെന്ന് ചിന്തിക്കുന്നവരും നമുക്ക് ചുറ്റിലുമുണ്ട്. ചില രോ​ഗികൾക്ക് ഓങ്കോ സൈക്കോളജിസ്റ്റിന്റെ നിർദേശം തേടാൻ ആ​ഗ്രഹമുണ്ടെങ്കിലും മറ്റു ചിലർ ഇതിനെ എതിർത്തേക്കാം. സൈക്കോളജിസ്റ്റിനെ കണ്ടാൽ ടെൻഷൻ കൂടുമെന്നൊക്കെ പലരും കരുതുന്നുണ്ടാവാം. എന്നാൽ ഓങ്കോ സൈക്കോളജിസ്റ്റിനെ കുറിച്ച് പലർക്കും തെറ്റായ ധാരണകൾ ഉണ്ടാവാം. ഓങ്കോ സൈക്കോളജിസ്റ്റുകൾ ചെയ്യുന്നത് രോ​ഗികളുടെ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കി അവർക്ക് പൂർണ്ണമായും പിന്തുണ നൽകുക എന്നതാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;രോഗികളുടെ മാനസികാവസ്ഥ രോഗത്തെ ബാധിക്കുമോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ക്യാൻസറിൽ നിന്നും മുക്തിനേടാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം രോ​ഗികളുടെ മാനസികാവസ്ഥയാണ്. കാരണം, കീമോ തെറാപ്പി ഉൾപ്പെടെ ചികിത്സ എടുക്കുന്ന സമയത്ത് ശരീരത്തിനൊപ്പം മനസും ക്ഷീണിക്കും. ശരീരവും മനസും തമ്മിൽ ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. കീമോ തെറാപ്പി ചെയ്യുന്ന സമയത്ത് ശരീരം ആരോ​ഗ്യത്തോടെ ഇരിക്കേണ്ടതുണ്ട്. എങ്കിലേ ചികിത്സ ഫലപ്രദമാവുകയുള്ളൂ. പ്രോപ്പറായി ചികിത്സ എടുക്കണമെങ്കിൽ മനസും ശരീരവും ആരോ​ഗ്യത്തോടെ ഇരിക്കണം. തെറ്റിധാരണകൾ കൊണ്ട് ടെൻഷനായി ഇരിക്കുന്ന സാഹചര്യമുണ്ടാവരുത്. മറ്റുള്ളവരുടെ രോ​ഗാവസ്ഥ കാണുന്നതും മുടി കൊഴിഞ്ഞു പോവുന്നതുമെല്ലാം രോഗികൾക്ക് ഭയം ഉണ്ടാക്കും. മുടി പോവുന്നത് പോലും സമൂഹവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മുടി പോയാൽ സമൂഹം എങ്ങനെയാണ് തന്നെ കാണുക എന്ന് തുടങ്ങിയ പല ചിന്തകളും അവരെ അലട്ടുന്നുണ്ടാവും. ഇതെല്ലാം ആലോചിച്ച് ചികിത്സ എടുക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാവും. ഇത്തരം സാഹചര്യത്തിലേക്കൊന്നും പോവാതെ കീമോ ഉൾപ്പെടെയുള്ള ചികിത്സാരീതികളെ കുറിച്ച് ബോധവൽക്കരിക്കാൻ കഴിഞ്ഞാൽ മാനസികമായി തളരാതെ നിൽക്കാൻ കഴിയും. ക്യാൻസർ ചിലരിൽ വീണ്ടും വരാൻ സാധ്യതയുണ്ടാവും. ഒരിയ്ക്കൽ മാറി, പിന്നീട് വീണ്ടും രോ​ഗം വന്നാൽ ചില രോ​ഗികൾ മാനസികമായി തളരും. മാനസികമായി കരുത്തുള്ളവർ പലപ്പോഴും ഇതിനെ വളരെ കൂളായി കൈകാര്യം ചെയ്യാറുണ്ട്. അവർ ചികിത്സയെടുക്കാൻ കുറച്ചൂടെ മാനസികമായി ഓകെയാവും. മാനസികമായി ആരോ​ഗ്യമില്ലാത്തവരാണെങ്കിൽ ചികിത്സ ഫലപ്രദമാവുകയില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;കാൻസർ രോഗികളുടെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു വീട്ടിലെ എല്ലാകാര്യങ്ങളും നോക്കി നടത്തുന്ന വീട്ടിലെ പ്രധാനപ്പെട്ട ഒരാൾക്കാണ് കാൻസർ വരുന്നത് എങ്കിൽ അയാളുടെ എല്ലാ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവർ നിറവേറ്റുന്നതും ചെയ്യുന്നതും പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. ഈ ഘട്ടത്തിൽ ഒരു ഓങ്കോ സൈക്കോളജിസ്റ്റിന്റെ ആവശ്യം വരും. കാൻസർ രോഗം ഒരിക്കലും ഭേദമാകില്ല എന്നതുൾപ്പെടെയുള്ള തെറ്റായ ധാരണകൾ ആളുകൾക്കുണ്ട്. ഇതു ഡിപ്രെഷൻ ആനിക്സിറ്റി ഉൾപ്പെടെ വർധിക്കാൻ കാരണമാവും. ബന്ധങ്ങളിൽ ഉണ്ടാകുന്ന വിളളലുകൾ, ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ മക്കളും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ തുടങ്ങി ബന്ധങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ഒരു ഓങ്കോ സൈക്കോളജിസ്റ്റിന്റെ ആവശ്യം വരും. ക്യാൻസർ വന്നാൽ കീമോ തെറാപി എടുക്കണം. ഓരോരുത്തർക്കും ഓരോ രീതിയിലാണ് കീമോ എടുക്കുക. ഒറ്റത്തവണ എടുക്കേണ്ടതല്ല കീമോ. ചിലർക്ക് നാല്, അഞ്ചു, ഏഴ് ഇങ്ങനെയൊക്കെ ആയിരിക്കും. ഈ സമയത്ത് അതിന്റേതായ ക്ഷീണവും ഭക്ഷണം കഴിക്കാതെ വരുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടും ഒക്കെയുണ്ടാവും. ശരീരികമായി ഉണ്ടാവുന്ന വേദന ഒരു ഭാഗത്ത്&zwnj;, മറുഭാഗത്ത് ഇതിനോട് അനുബന്ധിച്ചു ഉണ്ടാവുന്ന മറ്റു പ്രശ്നങ്ങൾ, മറ്റുള്ളവരെ ആശ്രയിക്കുന്നതിലെ ബുദ്ധിമുട്ട്, അങ്ങനെ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാവും. അവർക്കു അവരുടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സോഷ്യലി ഉണ്ടാവുന്ന സംഭവങ്ങൾ തുടങ്ങിയുള്ള പ്രശ്നങ്ങൾ ഉണ്ടാവും.&lt;/p&gt;&lt;p&gt;ഒരുതരം നിസ്സഹായത ഉണ്ടാവും രോഗികൾക്ക്. അതു കൂടെ നിൽക്കുന്നവർ മനസിലാക്കണം. അതിനു അവർക്കും ഒരു സപ്പോർട്ട് കൊടുക്കണം. അവരെ ഇത്തരം കാര്യങ്ങളിൽ ബോധവൽക്കരിക്കണം. ഇതൊരു കൗൺസലിംഗ് എന്ന് മാത്രം പറയാൻ പറ്റില്ല. ഓങ്കോ സൈക്കോളജിയിലെ കാൻസർ ബാധിച്ചിട്ടുള്ള ആളുകളുടെ ഇമോഷണൽ ലെവൽ വീണ്ടെടുക്കാൻ വേണ്ടിയുള്ള കുറെ ടെക്നിക്&zwnj;സ്, ടൂൾസ് ഉപയോഗിച്ചുള്ള കുറെ ടാസ്ക് കൊടുക്കുകയും അവർക്കു പറ്റാവുന്ന രീതിയിൽ ഉള്ള മെന്റൽ വർക്ഔടുകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓങ്കോ സൈക്കോളജിസ്റ്റുകളും ഡോക്ടർമാരും തമ്മിൽ നല്ലൊരു ബന്ധം ഉണ്ടായിരിക്കും എന്നതാണ്. രോഗിയുടെ രോഗാവസ്ഥയെ കുറിച്ചുള്ള കാര്യങ്ങൾ കൃത്യമായി അറിയാൻ ഡോക്ടർമാരുമായി ഡിസ്കഷൻ നടക്കണം. ചുരുക്കത്തിൽ ഡോക്ടർമാരും ഓങ്കോ സൈക്കോളജിസ്റ്റുകളും തമ്മിൽ ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു മേഖലയാണ് ഇത്.&lt;/p&gt;&lt;p&gt;പല ക്യാൻസറുകളും നമുക്ക് മാറ്റാൻ കഴിയും. തുടക്കത്തിൽ കണ്ടു പിടിച്ചാൽ പെട്ടെന്ന് മാറ്റാൻ കഴിയുന്നത് ആണ്. കുട്ടികൾക്ക് ആണെങ്കിൽ പഠിക്കാൻ ബുദ്ധിമുട്ട്, പെട്ടെന്ന് ദേഷ്യം ഇങ്ങനൊക്കെ കാണും. ഓവർ തിങ്കിങ് ഉണ്ടാവും. ചിലർ കരയും ചിലർക്ക് ഉറക്കം നഷ്ടപ്പെടും. ഫിനാൻഷ്യലി പ്രശ്നങ്ങളും ഉള്ളവർ ഉണ്ടാവും.&lt;/p&gt;&lt;p&gt;ഹൃദയമിടിപ്പ്, രക്തസമ്മർദം, പ്രഷർ, പൾസ്, ടെംപെറേചർ, പെയ്ൻ ഇതെല്ലാം പരിശോധിക്കും. ഇതിന്റെ കൂടെ പരിശോധിക്കേണ്ട ആറാമത്തെ വൈറ്റൽ സൈൻ ആയാണ് ഇമോഷണൽ വെൽനെസ്സ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;സ്ത്രീകളിൽ കാൻസർ വരുമ്പോൾ ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ?&lt;/strong&gt;&lt;/p&gt;&lt;p&gt;സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാൻസർ വരുന്നത് സർവിക്കൽ ക്യാൻസറും, ബ്രെസ്റ്റ് ക്യാൻസറുമാണ്. ബ്രെസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും മാറിപ്പോകുന്നത് ആണ്. നഗരപ്രദേശങ്ങളിൽ ഇതെല്ലാം കണ്ടുപിടിക്കുന്നതിനും പെട്ടെന്ന് കണ്ടുപിടിക്കാനും രോഗമുക്തി റേറ്റും കൂടുതൽ ആണ്. പക്ഷേ ഗ്രാമ പ്രദേശങ്ങളിൽ അതിനുള്ള സൗകര്യങ്ങൾ ഇപ്പോഴും കുറവാണ്. കണ്ടു പിടിക്കാൻ വൈകുന്നത് കൊണ്ട് മാത്രം പ്രശ്നമാവുന്ന കേസുകൾ ഉണ്ട്. സർവിയ്ക്കൽ കാൻസർ ആണ് കൂടുതൽ ആയും വരുന്നത്. സമൂഹത്തിൽ സ്ത്രീകളുടെ ശരീരവും മറ്റും കൂടുതൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ചികിത്സയുടെ ഭാഗമായി ബ്രെസ്റ്റ് റിമൂവ് ചെയ്യുന്നത് അവരുടെ സെക്ഷ്വൽ ലൈഫിനെ മാനസികമായി ബാധിക്കാനും സാധ്യതയുണ്ട്. ചിലർക്കു ബ്രെസ്റ്റ് പൂർണമായും റിമൂവ് ചെയ്യേണ്ടി വരും. ചിലർക്ക് മുഴയോ മറ്റോ എടുത്തു കളയുക മാത്രം ആയിരിക്കും. മിക്കവരുടെയും മിക്ക കൺസേൻസ് അവരുടെ പങ്കാളിയുമായി ബന്ധപ്പെട്ടത് ആവാറുണ്ട്. നമ്മുടെ സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ട, നമ്മുടെ ശരീരത്തിലെ ഒരു ഭാഗത്തിന് സംഭവിക്കുന്ന പ്രത്യേകിച്ച് പുറത്തേക്ക് കാണുന്ന ബോഡി ഭാഗ്യത്തിന് സംഭവിക്കുമ്പോൾ ഉണ്ടാവുന്ന ആത്മ വിശ്വാസ ക്കുറവ് ഉണ്ടാവും. കാൻസർ വരുമ്പോൾ കുട്ടികൾ ചെറുപ്പം ആയവർക്ക് അങ്ങനെ പേടിക്കാനും. സർവിക്കൽ കാൻസർ വന്നാൽ കുട്ടികൾ ഉണ്ടാവുമോ തുടങ്ങി പല ടെൻഷനുകളും സ്ത്രീകളിൽ സംഭവിക്കാം.&lt;/p&gt;&lt;p&gt;പത്തു പതിനഞ്ചു വർഷമായി കേരളത്തിൽ ഓങ്കോ സൈക്കോളജി നിലവിലുണ്ട്. കാൻസർ മാത്രം സ്പെഷ്യലൈസ് ചെയ്യുന്ന ആശുപത്രികളിൽ ഇതിനു മാത്രം ഒരു പ്രത്യേക വിഭാഗമുണ്ട്. ഓങ്കോ സൈക്കോളജിസ്റ്റും ഓങ്കോ സൈക്യാട്രിസ്റ്റുമുൾപ്പെടെ പ്രമുഖരുടെ ഒരു സംഘം അടങ്ങുന്ന ഒരു വിഭാഗം തന്നെ ഇത്തരം ആശുപത്രികളിൽ ഉണ്ടായിരിക്കും. എന്നാൽ മറ്റു ആശുപത്രികളിൽ ഒരു സൈക്കോളജിസ്റ്റ് മാത്രമേ ഉണ്ടാവൂ. വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമേ അതും ഉണ്ടാവൂ. ഇതിനും പരിമിതികൾ ഉണ്ട്. ഓങ്കോ സൈക്കോളജി ഇപ്പോഴും വികസിച്ചു വരുന്ന മേഖലയാണ്.&lt;/p&gt;&lt;p&gt;കൂടുതൽ ആളുകൾക്ക് ഈ മേഖലയെ കുറിച്ച് അറിവുണ്ടാവുകയും ക്യാൻസറുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ നീങ്ങുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടെ ആവശ്യകതയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/how-does-oncopsychology-help-cancer-patients-articleshow-crhfqyx"/>
        </item>
        <item>
            <title><![CDATA[ഈജിപ്റ്റുകാരനെ കടത്തിവെട്ടി മലയാളിയുടെ റെക്കോർഡ് നേട്ടം; ഗിന്നസ് ബുക്കിൽ രണ്ടാം തവണയും പേരെഴുതി ചേർത്ത് ഐഎസ്ആർഒ ജീവനക്കാരൻ]]></title>
            <link>https://www.asianetnews.com/conversations-magazine/guinness-world-record-get-second-time-to-malayali-isro-employee-shivapramod-articleshow-dlfgkcf</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/guinness-world-record-get-second-time-to-malayali-isro-employee-shivapramod-articleshow-dlfgkcf</guid>
            <pubDate>Sat, 08 Nov 2025 17:12:51 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു മിനിറ്റിൽ 100 ഡിക്ലെൻ നക്കിൾ പുഷ്അപ്പ് ചെയ്താണ് ശിവപ്രമോദ് രണ്ടാമത്തെ ഗിന്നസ് റെക്കോർഡ് സ്വന്തം പേരിലാക്കിയത്. റെക്കോർഡിലേക്കുള്ള യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് ശിവപ്രമോദ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k9hmamx42wvh0qa7q63tw8ny,imgname-whatsapp-image-2025-11-08-at-5.09.42-pm-1762602079140.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വ&lt;/strong&gt;ർഷങ്ങൾ നീണ്ട കഠിനപരിശ്രമവും പ്രതിസന്ധികളെ അവ​ഗണിച്ചുള്ള പരിശീലനവുമാണ് തിരുവനന്തപുരം സ്വദേശിയായ എസ് ശിവപ്രമോദിന് ഗിന്നസ് ബുക്കിൽ ഇരട്ട നേട്ടം സമ്മാനിച്ചത്. ഗിന്നസ് ലോകറെക്കോർഡിൽ വ്യക്തിഗത ഇനത്തിൽ രണ്ടാമതും ഇടം പിടിച്ചിരിക്കുകയാണ് ഐഎസ്ആർഒ ജീവനക്കാരൻ കൂടിയായ എസ്.ശിവപ്രമോദ്. 2019 ലാണ് ശിവപ്രമോദ് ആദ്യ ഗിന്നസ് നേട്ടം കൈവരിച്ചത്. അന്ന് 3 മിനിറ്റിൽ 40 പൗണ്ട് വെയിറ്റ് പാക്ക് വെച്ചു കൊണ്ട് 109 നക്കിൾ പുഷ്അപ്പ് ചെയ്താണ് ശിവപ്രമോദ് ആദ്യമായി ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ആറ് വർഷങ്ങൾക്കിപ്പുറം ഒരു മിനിറ്റിൽ 100 ഡിക്ലെൻ നക്കിൾ പുഷ്അപ്പ് ചെയ്താണ് ശിവപ്രമോദ് രണ്ടാമത്തെ ഗിന്നസ് റെക്കോർഡ് സ്വന്തം പേരിലാക്കിയത്. റെക്കോർഡിലേക്കുള്ള യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് ശിവപ്രമോദ്...&lt;/p&gt;&lt;p&gt;സാധാരണ പുഷ്അപ്പുകളിൽ നിന്ന് വ്യത്യസ്തമായി മുഷ്ടി ചുരുട്ടി നിലത്ത് കുത്തി എടുക്കുന്നതാണ് നക്കിൾ പുഷ്അപ്പ്. കുറച്ച് കൂടി വ്യത്യസ്തമായി കാലുകൾ 50 സെന്റിമീറ്ററിൽ കുറയാത്ത പ്രതലത്തിൽ ഉയർത്തി വെച്ച് കൊണ്ടും കൈകൾ മുഷ്ടി ചുരുട്ടി നിലത്ത്&zwnj; വെച്ചാണ് ഡിക്ലെൻ നക്കിൾ പുഷ്അപ്പ് ചെയ്യുന്നതെന്ന് ശിവപ്രമോദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. ഗിന്നസ് റെക്കോർഡിൽ ഇരട്ട നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും ശിവപ്രമോദ് പറയുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;&lt;strong&gt;മറികടന്നത് ഈജിപ്തുകാരന്റെ റെക്കോർഡ്&lt;/strong&gt;&lt;/h2&gt;&lt;p&gt;2025 ജനുവരിയിലാണ് റെക്കോർഡിലേക്കെത്തിയ പ്രകടനം ശിവപ്രമോദ് നടത്തിയത്. ഈജിപ്റ്റുകാരനായ മൊസ്തഫ വൽ അഹമ്മദ് 2024 ൽ സൃഷ്ടിച്ച ഒരു മിനിറ്റിൽ 90 ഡിക്ലെൻ നക്കിൾ പുഷ് അപ്പ് എന്ന റെക്കോർഡാണ് ശിവപ്രമോദ് മറികടന്നത്. വ്യക്തിഗത ഇനത്തിൽ ഫിറ്റ്നസ് വിഭാഗത്തിൽ ഇരട്ട ഗിന്നസ് റെക്കോർഡ് ലഭിക്കുന്ന തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് ശിവപ്രമോദെന്ന് ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്&zwnj;സ് കേരളയുടെ (AGRH) സംസ്ഥാന കോഡിനേറ്റർ ഗിന്നസ് അശ്വിൻ വാഴുവേലിൽ, ജില്ലയിൽ നിന്നുള്ള ഗിന്നസ് റെക്കോർഡ് ജേതാക്കളായ ഗിന്നസ് വിമിൻ എം വിൻസെന്റ്, ഗിന്നസ് ശ്രീരാജ് എന്നിവർ പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ഐഎസ്ആർഒയിലെ ജോലിക്കിടയിലും മുടങ്ങാതെ പരിശീലനം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഐഎസ്ആർഒ യിലെ ടെക്നിക്കൽ വിഭാഗത്തിൽ 7 വർഷമായി ജോലി ചെയ്തു വരികയാണ് ശിവപ്രമോദ്. ചാന്ദ്രയാൻ ടു, ചാന്ദ്രയാൻ ത്രീ എന്നിവയുടെ വിക്ഷേപണത്തിലും പങ്കാളിയായിരുന്നു. ചെറുപ്പം മുതലേ ഫിറ്റ്നസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച ശിവപ്രമോദ് ജോലി തിരക്കിനിടയിലും ദിവസവും രാവിലെയും വൈകിട്ടും പരിശീലനം നടത്തുന്നുണ്ടായിരുന്നു. രണ്ടാമത്തെ ഗിന്നസ് റെക്കോർഡ് ചാന്ദ്രയാൻ ത്രീയുടെ വിജയത്തിനായി പരിശ്രമിച്ച എല്ലാ ഇന്ത്യക്കാർക്കും സമർപ്പിക്കുന്നുവെന്ന് ശിവപ്രമോദ് പറയുന്നു. പ്രതിസന്ധികൾ പലതും ഉണ്ടായെങ്കിൽ ഉള്ളിലെ അടങ്ങാത്ത ആഗ്രഹമാണ് റെക്കോർഡ് എന്ന നേട്ടത്തിൽ എത്തിച്ചതെന്ന് ശിവപ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്&zwnj;സ് കേരളയുടെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ കൂടിയാണ് ശിവപ്രമോദ്. ഫാസ്റ്റ് ഫുഡ്&zwnj; അടക്കമുള്ളവയുടെ പിന്നാലെ വലുപ്പചെറുപ്പമില്ലാതെ തലമുറ പോകുമ്പോൾ ആരോഗ്യമെന്നത് കൈവിട്ടു പോവുകയാണെന്നും അതിനാൽ ഫിറ്റ്&zwnj;നസ് രംഗത്തേക്ക് കുട്ടികളും മുതിർന്നവരും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ശിവപ്രമോദ് പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;കട്ട സപ്പോർട്ടുമായി കുടുംബം മുല്ലൂർ&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;തലയ്ക്കോട് പറങ്കിമാവിള വീട്ടിൽ സഹദേവൻ, ഷീല ദമ്പതികളുടെ മകനാണ് ശിവപ്രമോദ്. ഭാര്യ എ ബി അഖില. ശിവപ്രസാദ് ആണ് സഹോദരൻ. ഗിന്നസ് റെക്കോർഡ് നേട്ടത്തിന് കുടുംബം നൽകിയ സപ്പോർട്ട് ഏറെ വലുതാണന്ന് ശിവപ്രമോദ് കൂട്ടിച്ചേർക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/guinness-world-record-get-second-time-to-malayali-isro-employee-shivapramod-articleshow-dlfgkcf"/>
        </item>
        <item>
            <title><![CDATA[ആരാണ് പെഹല്‍ഗാമിലെ ഭീകരര്‍, അവര്‍ എവിടന്ന് വന്നു, ആക്രമണശേഷം എങ്ങോട്ട് രക്ഷപ്പെട്ടു?  ]]></title>
            <link>https://www.asianetnews.com/conversations-magazine/war-and-peace-interview-with-major-general-vinaya-chandran-swrl6c</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/war-and-peace-interview-with-major-general-vinaya-chandran-swrl6c</guid>
            <pubDate>Sat, 24 May 2025 17:26:36 +0530</pubDate>
            <description><![CDATA[&lt;p&gt;പാക്കിസ്താന്&zwj; സൈന്യവും ചാരസംഘടനയായ ഐ എസ് ഐയുമാണ് കശ്മീരിലെ പല ഗ്രാമങ്ങളില്&zwj;നിന്നുമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തത്. ഇവര്&zwj;ക്ക് പാക്കധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലായിരുന്നു പരിശീലനം നല്&zwj;കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jw11s2a04za4vjxmtxrthkf6,imgname-fotojet--11-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അറിയുമോ, കശ്മീരില്&zwj; മുന്&zwj; ഭീകരര്&zwj; അംഗങ്ങളായ ഒരു പൊലീസ് സേനയുണ്ട്. ഭീകരര്&zwj;ക്കെതിരായ പോരാട്ടത്തില്&zwj; നമ്മുടെ സൈന്യത്തെ സഹായിക്കുകയാണ് ആ പൊലീസ് സേന. തോക്ക് താഴെവെച്ച് കീഴടങ്ങിയ അവര്&zwj; നല്&zwj;കുന്ന വിവരങ്ങള്&zwj; കൂടി വെച്ചാണ് നമ്മുടെ സൈന്യം അതിര്&zwj;ത്തിക്കപ്പുറത്തുള്ള ഭീകരകേന്ദ്രങ്ങള്&zwj; ആക്രമിച്ചത്. കരസേനയിലെ അസം റെജിമെന്റില്&zwj; നിന്നും വിരമിച്ച മേജര്&zwj; ജനറല്&zwj; എം വിനയ ചന്ദ്രനാണ് കശ്മീരിലെ ഭികരപ്രവര്&zwj;ത്തനങ്ങളുമായി ബന്ധപ്പെട്ട അറിയാക്കഥകള്&zwj; വിശദീകരിച്ചത്. &amp;nbsp;ഓപ്പറേഷന്&zwj; സിന്ദൂറിന്റെ പശ്ചാത്തലത്തില്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; തയ്യാറാക്കിയ 'വാര്&zwj; ആന്റ് പീസ്' അഭിമുഖ പരിപാടിയില്&zwj; സംസാരിക്കുകയായിരുന്നു അദ്ദേഹം. &amp;nbsp;&lt;/p&gt; &lt;p&gt;കശ്മീരിലെ ഭീകരപ്രവര്&zwj;ത്തനങ്ങള്&zwj;ക്ക് വലിയ ചരിത്രമുണ്ട്. പല കാലങ്ങള്&zwj; കൊണ്ട് അതിന്റെ സ്വഭാവം ഏറെ മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിമുഖത്തില്&zwj; പറഞ്ഞു. പാക്കിസ്താന്&zwj; സൈന്യവും ചാരസംഘടനയായ ഐ എസ് ഐയുമാണ് കശ്മീരിലെ പല ഗ്രാമങ്ങളില്&zwj;നിന്നുമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തത്. ഇവര്&zwj;ക്ക് പാക്കധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലായിരുന്നു പരിശീലനം നല്&zwj;കിയത്. അതീവരഹസ്യമായി അതിര്&zwj;ത്തി കടന്ന് നമ്മുടെ രാജ്യത്തെത്തുന്ന ഇവര്&zwj; ഭീകര സംഘടനാ നേതാക്കളുടെ നിര്&zwj;ദേശപ്രകാരം ആക്രമണം നടത്തുകയാണ് പതിവ്. പണമായിരുന്നു ഇതിനുള്ള പ്രതിഫലം. നുണപ്രചാരണങ്ങളിലൂടെ ആശയപ്രചാരണം നടത്തുകയും പതിവായിരുന്നു. എന്നാല്&zwj;, പിന്നീട് ഈ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്ന് മനസ്സിലാകുമ്പോള്&zwj; ഈ ചെറുപ്പക്കാര്&zwj; ആയുധം വെച്ച് കീഴടങ്ങും. പാക് സൈന്യം പണം കൊടുക്കാതാവുകയും വാഗ്ദാനങ്ങള്&zwj; പാലിക്കാതിരിക്കുകയും ചെയ്തതും അതിനു കാരണമായി. ഇങ്ങനെ കീഴടങ്ങുന്ന മുന്&zwj; ഭീകരരെ ഉപയോഗിച്ചാണ് കശ്മീരില്&zwj; സൈന്യത്തിന്റെ മേല്&zwj;നോട്ടത്തില്&zwj; പ്രത്യേക സേന പ്രവര്&zwj;ത്തിക്കുന്നതെന്നും &amp;nbsp; മേജര്&zwj; ജനറല്&zwj; എം വിനയ ചന്ദ്രന്&zwj; പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&lt;strong&gt;വാര്&zwj; ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്&zwj;ണ്ണരൂപം ഇവിടെ കാണാം:&lt;/strong&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;തിരുവനന്തപുരത്ത് ജനിച്ച മേജര്&zwj; ജനറല്&zwj; എം വിനയചന്ദ്രന്&zwj; കഴക്കൂട്ടം സൈനിക് സ്&zwnj;കൂളിലാണ് പഠിച്ചത്. പിന്നീട് നാഷനല്&zwj; ഡിഫന്&zwj;സ് അക്കാദമിയില്&zwj; ചേര്&zwj;ന്നു. അസം റെജിമെന്റില്&zwj; ഇന്&zwj;ഫന്&zwj;ട്രി റെജിമെന്റല്&zwj; ഓഫീസറായായിരുന്നു തുടക്കം. 1982 മുതല്&zwj; 2005 വരെയുള്ള കാലയളവില്&zwj; ബറ്റാലിയനില്&zwj; പ്രവര്&zwj;ത്തിച്ചു. 2025 മുതല്&zwj; മിലിറ്ററി ഓപ്പറേഷന്&zwj;സ് ഡയരക്ടേററ്റിലായിരുന്നു അദ്ദേഹം. &amp;nbsp;&lt;/p&gt; &lt;p&gt;അസം റൈഫിള്&zwj;സില്&zwj; ഐജിയായിരിക്കെ നോര്&zwj;ത്ത് ഈസ്റ്റിലെ 23 ജില്ലകളില്&zwj; ഭീകരവിരുദ്ധ ഓപ്പറേഷനുകള്&zwj;ക്ക് നേതൃത്വം നല്&zwj;കി. മിലിറ്ററി ഓപ്പറേഷന്&zwj;സ് ഡയരക്ടര്&zwj; എന്ന നിലയില്&zwj; ചൈനയുമായി രണ്ട് വാര്&zwj;ഷിക പ്രതിരോധ ഡയലോഗുകള്&zwj; സംഘടിപ്പിക്കുന്നതില്&zwj; നേതൃപരമായ പങ്കുവഹിച്ചു. ചൈനയുമായി നടന്ന ആദ്യ സംയുക്ത സൈനിക പരിശീലന പരിപാടിയുടെ സംഘാടകനായിരുന്നു അദ്ദേഹം. ചൈനയുമായുള്ള ലൈന്&zwj; ഓഫ് കണ്&zwj;ട്രോള്&zwj; വര്&zwj;ക്കിംഗ് ഗ്രൂപ്പ് അംഗമായിരുന്നു. &amp;nbsp;&lt;/p&gt; &lt;p&gt;സ്ട്രാറ്റജിക് ആന്റ് ഡിഫന്&zwj;സ് സ്റ്റഡീസില്&zwj; എംഎസ്സി, എം ഫില്&zwj;. ഹോങ്കോംഗ് ടെക്നോളജിക്കല്&zwj;&amp;nbsp;യൂനിവേഴ്സിറ്റി, ലണ്ടന്&zwj; സ്&zwnj;കൂള്&zwj; ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്&zwj; സയന്&zwj;സസ് എന്നിവിടങ്ങളില്&zwj; ചൈനയുമായി ബന്ധപ്പെട്ട് സര്&zwj;ടിഫിക്കറ്റ് കോഴ്സുകള്&zwj;. ചൈന -നേപ്പാള്&zwj; ബന്ധത്തെക്കുറിച്ച് മദ്രാസ് സര്&zwj;വകലാശാലയില്&zwj; പിഎച്ച്ഡി അന്തിമ ഘട്ടത്തിലാണ്.&amp;nbsp;&lt;/p&gt; &lt;p&gt;റിട്ടയര്&zwj; ചെയ്യുന്നതിന് രണ്ടു വര്&zwj;ഷം മുമ്പ് നാഷനല്&zwj; ഡിഫന്&zwj;സ് കോളജില്&zwj; പ്രൊഫസറായി പ്രവര്&zwj;ത്തിച്ചു.&amp;nbsp;സിവില്&zwj; സര്&zwj;വീസ് ഉദ്യോഗസ്ഥര്&zwj;ക്കും ഇന്ത്യയിലെയും വിദേശത്തെയും മുതിര്&zwj;ന്ന സൈനിക ഉദ്യോഗസ്ഥര്&zwj;ക്കും ക്ലാസുകള്&zwj; എടുത്തു. 2019-ല്&zwj; വിരമിച്ചശേഷം തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.&amp;nbsp;&lt;/p&gt; &lt;p&gt;ഡിഫന്&zwj;സ്, ഇന്റര്&zwj;നാഷനല്&zwj; റിലേഷന്&zwj;സ് തുടങ്ങിയ വിഷയങ്ങളില്&zwj; വിവിധ പ്രസിദ്ധീകരണങ്ങളിലും&amp;nbsp; ജേണലുകളിലും എഴുതുന്നുണ്ട്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ടെലിവിഷന്&zwj; ചര്&zwj;ച്ചകളില്&zwj; പാനല്&zwj; അംഗമായും പ്രവര്&zwj;ത്തിക്കുന്നു.&lt;/p&gt; &lt;p&gt; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/war-and-peace-interview-with-major-general-vinaya-chandran-swrl6c"/>
        </item>
        <item>
            <title><![CDATA[ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം, യുഎസിന്‍റെ ഇടപെടല്‍ യുദ്ധഗതി നിയന്ത്രിക്കും: മേജർ ജനറൽ എം വിനയചന്ദ്രൻ]]></title>
            <link>https://www.asianetnews.com/conversations-magazine/iran-israel-conflict-usa-intervention-will-control-the-course-of-the-war/articleshow-g3mh285</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/iran-israel-conflict-usa-intervention-will-control-the-course-of-the-war/articleshow-g3mh285</guid>
            <pubDate>Thu, 19 Jun 2025 11:23:55 +0530</pubDate>
            <description><![CDATA[&lt;p&gt;ഇസ്രയേല്&zwj; - ഇറാന്&zwj; സംഘര്&zwj;ഷം പശ്ചിമേഷ്യയില്&zwj; വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഘർഷം ഗൾഫ് രാജ്യങ്ങളിൽ പ്രതിസന്ധിയിലാകും. സംഘര്&zwj;ഷത്തെ കുറിച്ച് പ്രതിരോധ വിദഗ്ധനായ മേജർ ജനറൽ എം വിനയചന്ദ്രൻ സംസാരിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jy3bktr29825tvjn1tmzjank,imgname-major-general-m-vinyachandran-1750312020738.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;റാൻ - ഇസ്രായേൽ സംഘർഷം വൻ യുദ്ധത്തിലേക്ക് വഴി മാറിയാൽ ഗൾഫ് മേഖലയ്ക്ക് എന്താണ് സംഭവിക്കുക? അമേരിക്ക കൂടി യുദ്ധക്കളത്തിലിറങ്ങുമ്പോൾ ഇറാൻ എങ്ങനെ പ്രതിരോധിക്കും? നിലവിലെ ആയുധ ബലവും കരുത്തും വെച്ച് നോക്കിയാൽ യുദ്ധ വിജയം ആർക്കായിരിക്കും? പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കിയ സംഘർഷത്തിന്&zwj;റെ ഉള്ളുകള്ളികൾ പരിശോധിക്കുന്നു, പ്രതിരോധ വിദഗ്ധനായ മേജർ ജനറൽ എം വിനയചന്ദ്രൻ സംസാരിക്കുന്നു.&lt;/p&gt;&lt;p&gt;ഇസ്രയേല്&zwj; ഇറാന്&zwj; പ്രശ്നത്തിന് ചരിത്രപരമായ പിന്തുടര്&zwj;ച്ചയുണ്ടെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹം സംസാരം ആലംഭിച്ചത്. ഈ സംഘര്&zwj;ഷത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിന് പിന്നാലെ ഓട്ടോമന്&zwj; ഭരണത്തെ രണ്ടായി വിഭജിച്ച് ഫ്രാന്&zwj;സും ഇംഗ്ലണ്ടും പ്രദേശം കൈവശപ്പെടുത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് പിന്നാലെ ലോകമെമ്പാടുനിന്നുമുള്ള ജൂതന്മാര്&zwj; ഇംഗ്ലണ്ടിന്&zwj;റെ കൈവശമുണ്ടായിരുന്ന, ഇന്നത്തെ ഇസ്രയേൽ പ്രദേശത്തേക്ക് എത്തിച്ചേരുന്നു. പലസ്തീനെ രണ്ടായി വിഭജിച്ച് ഒരു ഭാഗം ഇസ്രയേലിനും മറുഭാഗം പലസ്തീന്&zwj; അറബികൾക്കുമായി ലോക രാജ്യങ്ങൾ വിഭജിച്ച് നല്&zwj;കി. ഇങ്ങനെ ലഭിച്ച സ്ഥലത്ത് 1948 -ല്&zwj; ഇസ്രയേല്&zwj; സ്വയം ഒരു രാജ്യമായി പ്രഖ്യാപിക്കുന്നു. എന്നാല്&zwj;, പലസ്തീൻ അത്തരത്തില്&zwj; ഒരു പ്രഖ്യാപനം നടത്തിയുമില്ല. അതേസമയം സ്വയമൊരു രാഷ്ട്രമായി പ്രഖ്യാപിച്ചെങ്കിലും ലോക രാജ്യങ്ങളില്&zwj; പലരും ഇസ്രയേലിനെ അംഗീകരിക്കാന്&zwj; തയ്യാറായില്ല. ഇതിന് പിന്നാലെ '48 -ല്&zwj; അറബ് രാജ്യങ്ങളെല്ലാം ചേര്&zwj;ന്ന് ഇസ്രയേലിനെതിരെ യുദ്ധം ആരംഭിച്ചെന്നും അതിലുടെ ഇന്നത്തെ പശ്ചിമേഷ്യന്&zwj; പ്രശ്നങ്ങളുടെ തുടക്കം ആരംഭിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;ഈജിപ്ത്, ജോർദാന്&zwj;. സിറിയ, ലെബനന്&zwj; എന്നിവരായിരുന്നു ഇസ്രയേലിനെതിരെ ആദ്യ യുദ്ധത്തിൽ രംഗത്ത് ഇറങ്ങിയത്. സൗദി അറേബ്യ നേരിട്ട് ഇടപെട്ടില്ലെങ്കിലും യുദ്ധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഈ സമയം യുദ്ധം അറബ് ദേശീയതയും ഇസ്രയേല്&zwj; ദേശീയതയും തമ്മിലായിരുന്നുവെന്നും മേജർ ജനറൽ എം വിനയചന്ദ്രൻ നിരീക്ഷിക്കുന്നു. ഇക്കാലത്ത് ഇറാന്&zwj;. ഇസ്രയേലിനെതിരെ ഒരു തരത്തിലും ഇടപെടല്&zwj; നടത്തിയിരുന്നില്ല.&lt;/p&gt;&lt;p&gt;1979 -ല്&zwj; ഇറാനില്&zwj; നടന്ന ഒരു രാഷ്ട്രീയ വിപ്ലവം കാര്യങ്ങൾ കീഴ്മേല്&zwj; മറിച്ചു. രാജാവായിരുന്ന ഷാ അധികാരഭ്രഷ്ടനായി. മതപുരോഹിതനായ ആയത്തുള്ള ഖൊമൈനി അധികാരം ഏറ്റെടുത്തു. ഒരു റാഡിക്കല്&zwj; സര്&zwj;ക്കാറായിരുന്നു പിന്നാലെ ഇറാന്&zwj;റെ അധികാരത്തിലെത്തിയത്. സ്വാഭാവികമായും പേർഷ്യന്&zwj; പാരമ്പര്യത്തില്&zwj; ഊറ്റം കൊണ്ടിരുന്ന ഇറാന്&zwj;റെ പുതിയ ഭരണകൂടം പശ്ചിമേഷ്യയുടെ അധികാരിയാകാനുള്ള ശ്രമം ആരംഭിച്ചു. ഇതിന് രണ്ട് ശത്രുക്കളായിരുന്നു ഇറാന് മുമ്പിൽ ഉണ്ടായിരുന്നത്. ഒന്ന് ഇസ്രയേല്&zwj;, രണ്ട് സൗദി അറേബ്യ. ഷിയാ - സുന്നി വിഭജനം, ഇറാനും സൗദിക്കുമിടയിലെ വലിയ പ്രശ്നമായിരുന്നു. പശ്ചിമേഷ്യയുടെ സംഘര്&zwj;ഷത്തിന്&zwj;റ നേതൃസ്ഥാനത്തേക്ക് ഇതോടെ ഇറാന്&zwj; പ്രവേശിക്കുന്നതായും അദ്ദേഹം നിരീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;'79 -ലെ അധികാരമാറ്റത്തിന് പിന്നാലെ ഇറാന്&zwj;, ഇസ്രയേലിനെ 'സാത്താന്&zwj;' എന്ന് വിശേഷിപ്പിക്കാന്&zwj; ആരംഭിക്കുന്നു. യുഎസ് എന്ന 'വലിയ സാത്താന്&zwj;' മിഡിൽ ഈസ്റ്റിനെ അസ്ഥിരമാക്കുന്നുവെന്നും ഇറാന്&zwj; ആരോപിച്ചു. ഇതിനിടെ ഇസ്രയേലിന്&zwj;റെ അതിര്&zwj;ത്തി രാജ്യങ്ങളിലേക്ക് ഇറാന്&zwj; സഹായം എത്തിച്ച് തുടങ്ങുന്നു. ഹമാസും ഹുതി ഗ്രൂപ്പുകളും ഉയര്&zwj;ന്നുവരുന്നതും കാണാം. ഏഴുപതുകളുടെ അവസാനത്തോടെയും എണ്&zwj;പതുകളുടെ തുക്കത്തോടെയും ഇസ്രയേലും ഇറാനും പരസ്പര ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു. ഇസ്രയേലും യുഎസും ഇറാന്&zwj;റെ ആണവ പദ്ധതികളെ പല തരത്തിലും ഇല്ലാതാക്കാന്&zwj; ശ്രമിച്ച് കൊണ്ടേയിരുന്നു. അതേസമയം സംഘര്&zwj;ഷം ഇത്രയും രൂക്ഷമായി നില്&zwj;ക്കുമ്പോഴും ഔദ്ധ്യോഗികമായി ഇരുരാജ്യങ്ങളും യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണെന്നും എം വിനയചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;ഇറാന്&zwj; ആണവായുധം നിര്&zwj;മ്മിക്കും എന്ന കാര്യത്തില്&zwj; ലോകരാജ്യങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ചൈന. പാകിസ്ഥാന്&zwj;, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തില്&zwj; ഇറാന് പിന്തുണ നല്&zwj;കി. അങ്ങനൊരു ബോംബ് നിർമ്മാണത്തിന് ഇറാന്&zwj; എപ്പോൾ മുതിർന്നാലും ഇസ്രയേലും സഖ്യകക്ഷിയായ യുഎസും അത് തടയുമെന്ന കാര്യത്തിലും സംശയമില്ല. അതിനാല്&zwj; തന്നെ യുദ്ധം അവിടെ ഒരു അത്യാവശ്യമായിരുന്നുവെന്നും എം വിനയചന്ദ്രന്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മൂന്ന് വര്&zwj;ഷത്തിനുള്ളില്&zwj; ഒരു അണുബോംബ് നിർമ്മിക്കുമെന്ന് അവകാശവാദമുന്നയിച്ച നെതന്യാഹു, പാലസ്തീനില്&zwj; നടത്തുന്ന യുദ്ധത്തെ ഇറാനിലേക്ക് കൂടി നീട്ടുകയാണ് ചെയ്തതത്. മിഡിൽ ഈസ്റ്റിലെ മറ്റ് ഗൾഫ് രാജ്യങ്ങൾ ഈ യുദ്ധത്തിനൊപ്പം നില്&zwj;ക്കാനുള്ള സാധ്യതയില്ലെന്നും എം വിനയചന്ദ്രന്&zwj; നിരീക്ഷിക്കുന്നു. അതേസമയം യുഎസ് പിന്തണ കൂടി ചേര്&zwj;ന്നാല്&zwj; ഇസ്രയേല്&zwj; - ഇറാന്&zwj; സംഘര്&zwj;ഷം പൂര്&zwj;ണ യുദ്ധമായി മാറുമെന്നും ഇത് സൃഷ്ടിക്കുന്ന നഷ്ടം മറ്റ് ഗൾഫ് രാജ്യങ്ങളെ കൂടി ബാധിക്കുമെന്നും എം വിനയചന്ദ്രന്&zwj; മുന്നറിയിപ്പ് നല്&zwj;കുന്നു.&lt;/p&gt;&lt;p&gt;യുദ്ധം ഇറാനും ഇസ്രയേലിനും ഇടയിലുള്ള രാജ്യങ്ങളില്&zwj; ആയുധ അവശിഷ്ടങ്ങൾ വീഴാന്&zwj; കാരണമാക്കും. ഒപ്പം പ്രദേശത്ത് സംഘര്&zwj;ഷം നീണ്ട് നിന്നാല്&zwj; എണ്ണ ഒഴുക്ക് നിലയ്ക്കും ഇത് ലോകമെമ്പാടുമുള്ള എണ്ണ വിതരണത്തെ വലിയ തോതില്&zwj; ബധിക്കുമെന്നും അദ്ദേഹം ഓര്&zwj;മ്മപ്പടുത്തുന്നു. 20 ഓളം ഗൾഫ് രാജ്യങ്ങൾ ഇസ്രയേലിനെതിരെ സംയുക്ത പ്രസ്ഥാനയില്&zwj; ഒപ്പിട്ടെങ്കിലും അതിന് അപ്പുറത്തേക്ക് ഒരു നീക്കം ഗൾഫ് രാജ്യങ്ങളില്&zwj; നിന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗൾഫ് രാജ്യങ്ങള്&zwj;ക്കിടയില്&zwj; വളരെ തന്ത്രപരമായാണ് യുഎസും യുകെയും ഇടപെടുന്നത്. ഇത്രയും ഗൾഫ് രാഷ്ട്രത്തലവന്മാര്&zwj; ഒന്നിച്ച് ചേര്&zwj;ന്നുവെന്നത് തന്നെ വലിയ കാര്യം. അതിനുപ്പുറത്തേക്ക് ഒരു നീക്കത്തിന് ഇവരാരും മുതിരില്ല. കാരണം. മിക്ക ഗൾഫ് രാജ്യങ്ങളിലും യുഎസിന് സൈനിക താവളങ്ങളുണ്ട്. അവരുടെ നിരന്തരമായ നിരീക്ഷണവും ഇടപെടലുമുണ്ട്. ഗൾഫ് രാജ്യങ്ങളുടെ ഏത് സൈനിക നീക്കവും യുഎസ് തടയിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;ഇറാന്&zwj;റെ ആണവായുധം മേഖലയില്&zwj; വലിയ അസ്ഥിരതയാണ് സൃഷ്ടിക്കുക. ഇസ്രയേലിന് മാത്രമല്ല. ഇന്ത്യയ്ക്ക് വരെ ഇത് ഭീഷണിയാണ്. പ്രത്യേകിച്ചും പാകിസ്ഥാന്&zwj; - ഇന്ത്യ സംഘര്&zwj;ഷ കാലത്ത് ആണവായുധ ഭീഷണി പാകിസ്ഥാന്&zwj;റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. ഇതിന് സമാനമായിരിക്കും ഇറാനും ചെയ്യുക. ലോകരാജ്യങ്ങൾ ഇറാനെ ഇതുവരെ ഒരു റെസ്പോണ്&zwj;സബിൾ രാജ്യമായി കാണാന്&zwj; തയ്യാറായിട്ടില്ല എന്നതാണ് ഇതിലെ പ്രധാന കാര്യം. ഇസ്രയേലുമായുള്ള സംഘര്&zwj;ഷത്തിന്&zwj;റെ പാരമ്യത്തില്&zwj; സ്വയം നശിക്കുമെങ്കില്&zwj; കൂടി ഇറാന്&zwj; അണുവായുധം ഉപയോഗിക്കുമെന്ന് മറ്റ് രാജ്യങ്ങൾ കരുതുന്നുണ്ടെന്നും ഇറാനെ ആണവ ശക്തിയാക്കണോ വേണ്ടയോ എന്ന കാര്യത്തില്&zwj; ലോക രാജ്യങ്ങൾ ഒരു തീരുമാനത്തിലെത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;ഇറാന്&zwj;റെ രണ്ട് ശതമാനം ഭൂമിക്ക് സമമാണ് ഇസ്രയേലിന്&zwj;റെ ഭൂമി. അത് പോലെ ഇറാന്&zwj;റെ 10 ശതമാനം ജനസംഖ്യ മാത്രമേ ഇസ്രയേലിന് ഒള്ളൂ. ഇത്രയും ചെറിയ രാജ്യമായ ഇസ്രയേല്&zwj; ഇറാനെ വെല്ലുവിളിക്കുന്നതിന് പിന്നില്&zwj; യുഎസിന്&zwj;റെ അകമഴിഞ്ഞ പിന്തുണയുള്ളത് കൊണ്ടാണ്. നിലവില്&zwj; ഇറാന്&zwj;റെ മിസൈലുകളെ ജോര്&zwj;ദാനിലെ യുഎസ് സൈനിക താവളങ്ങളില്&zwj; നിന്നും പ്രതിരോധിക്കുന്നുണ്ട്. എന്നാല്&zwj;, ഇത് യുഎസോ ഇസ്രയേലോ അംഗീകരിച്ചിട്ടില്ലെന്ന് മാത്രം. ഇനി യുഎസ് യുദ്ധത്തില്&zwj; ഇടപെടുകയും അത് ഒരു സമ്പൂര്&zwj;ണ്ണ യുദ്ധമായി മാറുകയും ചെയ്താല്&zwj; ഇറാന് പരാജയം സമ്മതിക്കേണ്ടിവരും. നിലവിലെ അവസ്ഥ ശീതയുദ്ധകാലത്തിന് സമാനമല്ലാത്തതിനാല്&zwj; യുദ്ധത്തില്&zwj; റഷ്യ ഇടപെടാനുള്ള സാധ്യത വളരെ കുറവാണെന്നും എം വിനയചന്ദ്രന്&zwj; ചൂണ്ടിക്കാട്ടി. എന്നാല്&zwj;, യുദ്ധത്തില്&zwj; എപ്പോഴെങ്കിലും ഇസ്രയേലിന് ഒരു തളര്&zwj;ച്ച സംഭവിക്കുകയാണെങ്കില്&zwj; ഇടപെടാന്&zwj; യുഎസ് മടിക്കില്ല. ഇസ്രയേല്&zwj; - ഇറാന്&zwj; സംഘര്&zwj;ഷത്തിലേക്ക് യുഎസ് എന്ന് കയറുന്നുവോ അന്ന് അതൊരു വലിയ യുദ്ധമാറും. അതേസമയം യുഎസ് യുദ്ധമുഖത്തേക്ക് എത്തുകയെന്നത് യുദ്ധത്തിന്&zwj;റെ അവസാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. ഇസ്രയേലിനെയും യുഎസിനെയും ഒരേസമയം എതിരിടാന്&zwj; ഇറാന്&zwj; പ്രാപ്തമല്ലെന്നത് തന്നെ കാരണമെന്നും ഭാവിയില്&zwj; യുഎസ് / ചൈന ദ്വന്ദ്വമായിരിക്കും ലോകക്രമം തീരുമാനിക്കുകയെന്നും എം വിനയചന്ദ്രന്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/iran-israel-conflict-usa-intervention-will-control-the-course-of-the-war/articleshow-g3mh285"/>
        </item>
        <item>
            <title><![CDATA[ജീവിതം ഒരു ചില്ലു കുപ്പിയിൽ, ഹിപ്പി മലയാളി സാക്ഷ്യപ്പെടുത്തുന്നു]]></title>
            <link>https://www.asianetnews.com/conversations-magazine/a-conversation-with-terrarium-maker-hippy-malayali-articleshow-g9iya5q</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/a-conversation-with-terrarium-maker-hippy-malayali-articleshow-g9iya5q</guid>
            <pubDate>Sun, 12 Oct 2025 15:53:27 +0530</pubDate>
            <description><![CDATA[&lt;p&gt;അപ്രതീക്ഷിതമായി ടെറേറിയം നിർമ്മാണത്തിലേക്ക് എത്തിച്ചേർന്ന നിപിൻ അനുഭവ കഥ പറയുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7bxraf96nxx52mwn2mnmqn9,imgname-whatsapp-image-2025-10-12-at-2.20.58-pm-1760263154153.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എല്ലാ മലയാളികളെയും പോലെ പുതിയ സാധ്യതകൾ തേടിയാണ് നിപിനും ദുബൈയിലെത്തിയത്. കോവിഡ് കാലത്തിന് ശേഷമായിരുന്നു ദുബൈയിലേക്കുള്ള യാത്ര. സ്വാഭാവികമായും നല്ലൊരു ജോലിയും മെച്ചപ്പെട്ട ഒരു ജീവിതവുമായിരുന്നു ലക്ഷ്യം. ഉദ്ദേശിച്ചത് പോലെതന്നെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റെ മനേജ്മെന്റിൽ ജോലി ലഭിച്ചു. ഉയർന്ന ശമ്പളവും. പക്ഷേ ജോലിഭാരവും സമ്മർദ്ദവും താങ്ങാവുന്നതിലും കൂടുതലായിരുന്നു. ഇതിനെ മറികടക്കാൻ മറ്റു പലരേയും പോലെ നിപിൻ തിരഞ്ഞെടുത്ത വഴിയും ലഹരിയുടേതായിരുന്നു. മദ്യപാനം നിപിന് ഒഴിവാക്കാൻ പറ്റാത്ത ശീലമായിക്കഴിഞ്ഞിരുന്നു. എന്നാൽ നഷ്ടപ്പെട്ട അവനവനെ തിരിച്ചുപിടിക്കണം എന്ന ബോധ്യത്തിൻറെ പുറത്ത് നിപിൻ മാറാൻ തീരുമാനിച്ചു. ദുശീലത്തിൽ നിന്നും ടെറേറിയത്തിൻറെ പച്ചപ്പിലേക്കായിരുന്നു നിപിൻറെ മാറ്റം. മരുഭൂമിയുടെ നടുവിൽ നിപിൻ തൻറെ കുഞ്ഞു ചില്ലുകുപ്പികൾക്കുള്ളിൽ തീർത്തത് മാറ്റത്തിൻറെ, സ്വയം തിരുത്തി മുന്നേറുന്നതിൻറെ കഥയാണ്. ആ യാത്ര നിപിൻ പങ്കുവെക്കുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ജീവിതം തിരിച്ച് പിടിച്ചത് പച്ചപ്പിലൂടെ&lt;/strong&gt;&lt;/p&gt;&lt;p&gt;വളരെ അലസമായാണ് ജീവിച്ചുകൊണ്ടിരുന്നത്. ജോലിഭാരവും സമ്മർദ്ദവും കൊണ്ടെത്തിച്ചത് മദ്യത്തിലാണ്. തുടർച്ചയായി മദ്യപിച്ച് ബോധമില്ലാതെയിരുന്ന ദിവസങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പെട്ടെന്നൊരു ദിവസമാണ് എല്ലാം ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത്. ആ ഒറ്റ ദിവസത്തെ തീരുമാനമാണ് ഇന്നിവിടെ കൊണ്ടെത്തിച്ചത്. ഇതല്ല എനിക്ക് വേണ്ടതെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. എന്നാൽ മദ്യപാനം പോലൊരു ശീലത്തെ ഒഴിവാക്കുക അത്ര എളുപ്പമല്ല. പക്ഷേ ഒരൊറ്റ ദിവസത്തെ ഉറച്ച തീരുമാനം എൻറെ ജീവിതത്തിൽ ഉണ്ടാക്കിയത് വലിയ മാറ്റമാണ്. മദ്യത്തെ അവഗണിക്കാൻ ഞാൻ പലതും ചെയ്തു നോക്കി. എന്നാൽ അതൊന്നും എനിക്ക് പൂർണമായ തൃപിതി നൽകിയില്ല. അങ്ങനെ പല പരീക്ഷണങ്ങൾക്കൊടുവിലാണ് ചെടി വളർത്തുന്നതിലേക്ക് എത്തിയത്. എൻറെ മുറിയിൽ ചെടികൾ നടാൻ തുടങ്ങി. മദ്യപിക്കാൻ ഉപയോഗിച്ചിരുന്ന പണത്തിന് ചെടികൾ വാങ്ങാൻ തുടങ്ങി. പച്ചക്കറികൾ വളർത്തിത്തുടങ്ങി. അങ്ങനെയാണ് എന്നെ തിരിച്ചറിഞ്ഞ എൻറെ യാത്ര ആരംഭിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ചെടി വളർത്തൽ പിന്നീട് ടെറേറിയം നിർമ്മാണത്തിലേക്കെത്തി. അത് വളരെ വിജയകരമായി മുന്നോട്ടു പോവുകയാണിപ്പോൾ. ലോകത്തിൻറെ പല ഭാഗങ്ങളിലും ടെറേറിയം ചെയ്യുന്നവരും ചെയ്യാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ ദുബൈയിൽ എനിക്ക് സാധ്യമായ രീതിയിൽ ടെറേറിയം നിർമ്മിക്കാൻ സഹായിക്കുന്ന ക്ലാസുകൾ ഞാൻ നൽകാറുണ്ട്. അങ്ങനെ ചെയ്യുന്നത് ഇത് മറ്റുള്ളവരിലേക്കും എത്തണം എന്ന ആഗ്രഹത്തിൻറെ പുറത്താണ്. അതിന് ഒരു കാരണമുണ്ട്, ദുബൈയിൽ ജോലി ചെയ്യുന്നവരുമായി സംസാരിക്കുമ്പോൾ മിക്കവരും വളെരെ മോശം മാനസീകാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് മനസിലാകും. ജോലി സമ്മർദ്ദം, കാലാവസ്ഥ, പച്ചപ്പില്ലാത്ത ചുറ്റുപാടിലെ ജീവിതം, ഒറ്റപ്പെടൽ, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ.... ഇങ്ങനെ പല പ്രതിസന്ധികളുണ്ട്. രാവിലെ ഉണരുന്നു.... ജോലിക്ക് പോകുന്നു.... ഭക്ഷണം കഴിക്കുന്നു, ഈ പാറ്റേണിൽ ജീവിതം മുന്നോട്ട് തള്ളുന്നവരാണ് മിക്കവരും. സ്വാഭാവികമായും മടുപ്പ് വരും, വിരസത അനുഭവപ്പെടും. ഇതിനൊരു പരിഹാരം ടെറേറിയം ചെയ്യുന്നതിലൂടെ ലഭിക്കും എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. ചെറിയ രീതിയിൽ എൻറെ സന്തോഷത്തിന് വേണ്ടി ആരംഭിച്ച ടെറേറിയം പിന്നീട് ആവശ്യക്കാരുണ്ടായപ്പോൾ വിൽക്കാൻ തുടങ്ങി. സ്വാഭാവികമായും എൻറെ പാഷൻ ചെറിയ ഒരു ബിസിനസായും മാറി. ദുബൈയിൽ സംഘടിപ്പിക്കുന്ന ചെറിയ ടെറേറിയം ക്ലാസുകളിലേക്ക് പലരും എത്തുകയും ടെറേറിയം നിർമ്മണത്തിലേക്ക് കടക്കുന്നതുമെല്ലാം എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് ടെറേറിയം&lt;/strong&gt;&lt;/p&gt;&lt;p&gt;ഭൂമി ഒരു എക്കോ സിസ്റ്റമാണ്. ലളിതമായി പറഞ്ഞാൽ, ഭൂമിയിൽ നിന്ന് ഒന്നും പുറത്തേക്ക് പോകുന്നുമില്ല, പുറത്തുനിന്ന് ഭൂമിയിലേക്ക് ഒന്നും വരുന്നുമില്ല. സൂര്യപ്രകാശമല്ലാതെ. അതുപോലെ തന്നെയാണ് ടെറേറിയം. ഒരു കുപ്പിക്കകത്താണ് ടെറേറിയം നിർമ്മിക്കുന്നത്. കുപ്പിക്ക് അകത്ത് നിന്ന് ഒന്നും പുറത്തേക്കും പോകുന്നില്ല പുറത്ത് നിന്ന് ആകത്തേക്കും ഒന്നും വരുന്നില്ല. കുപ്പിക്കുള്ളിൽ വളരുന്ന ചെടികൾക്ക് ജീവവായുവും വാട്ടർസൈക്കിളും, മഴയും, മഞ്ഞും എല്ലാം അതിനകത്ത് തന്നെയുണ്ട്. ചില്ലുപാത്രങ്ങളിലാണ് നമ്മൾ ടെറേറിയം സെറ്റ് ചെയ്യുക. ചില്ലുപാത്രങ്ങളിൽ ഡ്രെയിനേജ് ഹോളുകൾ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ചെടികൾ വെച്ചുകഴിഞ്ഞാൽ വെള്ളം വാർന്നുപോകുന്നതിനായി കുപ്പിക്കുള്ളിൽ ആദ്യം ഉണ്ടാക്കേണ്ടത് ഒരു ഡ്രെയിനേജ് ലെയറാണ്. ഡ്രെയിനേജ് ലെയറായി സെറ്റ് ചെയ്യേണ്ടത് ക്ലേ ബോൾസാണ്. അതിന് മുകളിലായി മെഷ് (നെറ്റ്) വിരിക്കണം. മെഷിൻറെ മുകളിലായി ചാർക്കോൾ ഇട്ട് കൊടുക്കണം. ഇതിന് മുകളിലായിട്ടാണ് പോട്ടി മിക്സ്ചർ ഇടേണ്ടത്. മണൽ, ചകിരിച്ചോറ്, അക്വസോയിൽ തുടങ്ങിയവ ഉപയോഗിച്ചാണ് പോട്ടി മിക്സ്ചർ ഉണ്ടാക്കുന്നത്. എടുക്കുന്ന ചില്ലുപാത്രത്തിൻറെ മൂന്നിലൊന്ന് ഭാഗത്തിലാണ് ഇത്രയും സെറ്റ് ചെയ്യേണ്ടത്. അതിന് മുകളിലായാണ് ചെടികൾ സെറ്റ് ചെയ്യേണ്ടത്. സാധാരണയായി ഫിറ്റോണിയ, പീലിയ, ഫിക്കസ് പൂമില, സെലഗാനെല്ലാ, സ്ട്രിങ്സ് ഓഫ് ടർട്ടിൽസ്, മോസസ് തുടങ്ങിയ ചെടികളാണ് വെച്ചുപിടിപ്പിക്കുക. ചില്ല് പാത്രത്തിനുള്ളിൽ സെറ്റ് ചെയ്യുന്ന ഈ ചെടികൾ വളരുകയും അതിജീവിക്കുകയും ചെയ്യും. ചെറിയ ചില്ലുകുപ്പിക്കകത്തെ ഒരു കുഞ്ഞു ഭൂമിയിൽ മഴ പെയ്യുന്ന കാഴ്ച ഉണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ സാധിക്കില്ല.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>Misriya Chandroth</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/a-conversation-with-terrarium-maker-hippy-malayali-articleshow-g9iya5q"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷന്‍ സിന്ധൂര്‍: ഞെട്ടിയത് പാക്കിസ്താനും ചൈനയും മാത്രമല്ല, ലോകംതന്നെ അമ്പരന്നു!]]></title>
            <link>https://www.asianetnews.com/conversations-magazine/war-and-peace-interview-with-colonel-s-jayakumar-swnt8r</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/war-and-peace-interview-with-colonel-s-jayakumar-swnt8r</guid>
            <pubDate>Thu, 22 May 2025 16:30:27 +0530</pubDate>
            <description><![CDATA[&lt;p&gt;ഓപ്പറേഷന്&zwj; സിന്ദൂര്&zwj; ഞെട്ടിച്ചത് പാക്കിസ്താനെയോ അവര്&zwj;ക്ക് പിന്തുണയേകിയ ചൈനയെയോ മാത്രമല്ല, ലോകത്തെ തന്നെ അത് ഞെട്ടിച്ചതായി അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jvvsfegggxqgbyfgnpc0wym1,imgname-fotojet--8-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പഹല്&zwj;ഗാം ഭീകരാക്രമണത്തെ തുടര്&zwj;ന്ന് ഇന്ത്യ പാക്ക് അതിര്&zwj;ത്തി കടന്ന് നടത്തിയ ഓപ്പറേഷന്&zwj; സിന്ദൂര്&zwj; സമാനതകളില്ലാത്ത സൈനിക നടപടിയാണെന്ന് കരസേനയുടെ ആര്&zwj;ട്ടിലറി റജിമെന്റില്&zwj;നിന്നും വിരമിച്ച കേണല്&zwj; എസ് ജയകുമാര്&zwj; പറഞ്ഞു. ഓപ്പറേഷന്&zwj; സിന്ദൂര്&zwj; ഞെട്ടിച്ചത് പാക്കിസ്താനെയോ അവര്&zwj;ക്ക് പിന്തുണയേകിയ ചൈനയെയോ മാത്രമല്ല, ലോകത്തെ തന്നെ അത് ഞെട്ടിച്ചതായി അദ്ദേഹം പറഞ്ഞു. &amp;nbsp;ഓപ്പറേഷന്&zwj; സിന്ദൂറിന്റെ പശ്ചാത്തലത്തില്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; ആരംഭിച്ച 'വാര്&zwj; ആന്റ് പീസ്' അഭിമുഖ പരിപാടിയില്&zwj; സംസാരിക്കുകയായിരുന്നു അദ്ദേഹം.&amp;nbsp;&lt;/p&gt; &lt;p&gt;പാക്കിസ്താനില്&zwj; സര്&zwj;വ്വാധിപതികള്&zwj; സൈനിക ജനറല്&zwj;മാരാണ്. അവരുടെ മനസ്സ് അറിയാതെ പ്രധാനമന്ത്രിക്ക് പോലും അഭിപ്രായം പറയാനാവില്ലെന്ന് അദ്ദേഹം അഭിമുഖത്തില്&zwj; പറഞ്ഞു. &amp;nbsp;വിദേശങ്ങളില്&zwj; നിക്ഷേപവും സ്വത്തുക്കളുമുള്ള കോടീശ്വരന്മാരാണ് അവിടത്തെ സൈനിക മേധാവികള്&zwj;. ഇന്ത്യയില്&zwj; വര്&zwj;ഗീയ ധ്രുവീകരണം വിതയ്ക്കുകയായിരുന്നു പഹല്&zwj;ഗാം ഭീകരാക്രമണത്തിലൂൗടെ അവര്&zwj; ലക്ഷ്യമിട്ടത്. അവരുടെ വ്യാമോഹങ്ങളെ തകര്&zwj;ത്ത് കളയുകയാണ് ഓപ്പറേഷന്&zwj; സിന്ദൂര്&zwj; ചെയ്തതെന്നും കേണല്&zwj; എസ് ജയകുമാര്&zwj; അഭിമുഖത്തില്&zwj; പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&lt;strong&gt;വാര്&zwj; ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്&zwj;ണ്ണരൂപം ഇവിടെ കാണാം:&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി സ്വദേശിയാണ് എസ് ജയകുമാര്&zwj; 1984-ലാണ് ഇന്ത്യന്&zwj; മിലിറ്ററി&amp;nbsp; അക്കാദമിയില്&zwj; ജോയിന്&zwj; ചെയ്തത്. ട്രെയിനിംഗിനുശേഷം &amp;nbsp;അദ്ദേഹം ആര്&zwj;ട്ടിലറി റെജിമെന്റില്&zwj; പ്രവര്&zwj;ത്തിച്ചു. &amp;nbsp;ഇന്ത്യയിലെ ഒട്ടുമിക്ക അതിര്&zwj;ത്തി സംസ്ഥാനങ്ങളിലും ജോലി ചെയ്ത അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിംഗ് ത്രിപുരയിലായിരുന്നു. അസമില്&zwj; ഉള്&zwj;ഫ, ബോഡോ കലാപകാലത്ത് ജോലിചെയ്തു. ഇതോടൊപ്പം, ജമ്മു കശ്മീരില്&zwj; പല കാലങ്ങളില്&zwj; ഭീകരവിരുദ്ധ പ്രവര്&zwj;ത്തനങ്ങളിലും പങ്കാളിയായി.&amp;nbsp;&lt;/p&gt; &lt;p&gt;സര്&zwj;വീസ് കാലത്താണ് ബോക്സിംഗിലേക്ക് തിരിയുന്നത്. പലവട്ടം ചാമ്പ്യന്&zwj; പട്ടമണിഞ്ഞു. ബോക്സിംഗ് റഫറി, കോച്ച് തസ്തികകളിലും പ്രവര്&zwj;ത്തിച്ചു. ഇന്ത്യന്&zwj; ബോക്സിംഗ് ടീമുമൊത്ത് നിരവധി വിദേശ മല്&zwj;സരങ്ങള്&zwj;ക്ക് പോയി. സംഗീതം, ചിത്രകല, ഡിസൈനിംഗ്, ഫിറ്റ്നസ് എന്നിങ്ങനെ വിവിധ മേഖലകളില്&zwj; സജീവമാണ് അദ്ദേഹമിപ്പോള്&zwj;. 2018-ല്&zwj; സര്&zwj;വീസില്&zwj;നിന്നും വിരമിച്ച അദ്ദേഹം റിട്ടയര്&zwj;മെന്റിനു ശേഷം തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;ഭാര്യ: സന്ധ്യ ജയകുമാര്&zwj;. മക്കള്&zwj;: ശ്രുതി (ആര്&zwj;ക്കിടെക്റ്റ്), വിഗ്നേഷ് (മറീന്&zwj; എഞ്ചിനീയര്&zwj;). &amp;nbsp;&amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/war-and-peace-interview-with-colonel-s-jayakumar-swnt8r"/>
        </item>
        <item>
            <title><![CDATA[പഹല്‍ഗാം: പാക് പ്ലാനുകള്‍ പലതായിരുന്നു; പക്ഷേ, എല്ലാം പൊട്ടിപ്പൊളിഞ്ഞു-മേജര്‍ ജനറല്‍ ജേക്കബ് തരകന്‍]]></title>
            <link>https://www.asianetnews.com/conversations-magazine/interview-with-major-general-jacob-tharakan-on-operation-sindoor-swegs9</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/interview-with-major-general-jacob-tharakan-on-operation-sindoor-swegs9</guid>
            <pubDate>Mon, 19 May 2025 10:57:28 +0530</pubDate>
            <description><![CDATA[&lt;p&gt;തമ്മിലടിപ്പിക്കാന്&zwj; പാക്കിസ്താന്&zwj; ചെയ്ത ഭീകരാക്രമണം എല്ലാം മറന്ന് ഒറ്റക്കെട്ടായി നില്&zwj;ക്കുന്ന ഇന്ത്യന്&zwj; ജനതയെയാണ് ലോകത്തിന് കാണിച്ചുകൊടുത്തത്. ഓപ്പറേഷന്&zwj; സിന്ദൂര്&zwj; നമ്മളെ കൂടുതല്&zwj; ഒറ്റക്കെട്ടാക്കി മാറ്റി-അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jvet598x6j6681pb8yk06zxh,imgname-fotojet--6-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അടിമുടി ദുര്&zwj;ബലമായ അവസ്ഥയിലാണ് പാക്കിസ്താന്&zwj; പഹല്&zwj;ഗാം അനന്തര ഏറ്റുമുട്ടലുകളിലേക്ക് പോയതെന്ന് &amp;nbsp;പ്രതിരോധ വിദഗ്ധനായ റിട്ട. മേജര്&zwj; ജനറല്&zwj; ജേക്കബ് തരകന്&zwj; പറഞ്ഞു. ഓപ്പറേഷന്&zwj; സിന്ദൂറിന്റെ പശ്ചാത്തലത്തില്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; ആരംഭിച്ച 'വാര്&zwj; ആന്റ് പീസ്' അഭിമുഖ പരിപാടിയില്&zwj; സംസാരിക്കുകയായിരുന്നു അദ്ദേഹം.&amp;nbsp;&lt;/p&gt; &lt;p&gt;ഭരണപരമായ പ്രതിസന്ധികള്&zwj;, സാമ്പത്തികമായ തകര്&zwj;ച്ചകള്&zwj;, രാഷ്ട്രീയമായ അസ്ഥിരതകള്&zwj;, സാമൂഹ്യമായ സംഘര്&zwj;ഷങ്ങള്&zwj;, ബലൂചിസ്താന്&zwj; അടക്കമുള്ള പ്രദേശങ്ങളിലെ ആഭ്യന്തര കലാപങ്ങള്&zwj;-പാക്കിസ്താന്&zwj; അതിന്റെ ഏറ്റവും മോശം കാലങ്ങളിലൊന്നിലൂടെയാണ് കടന്നുപോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിമുടി ദുര്&zwj;ബലമായ ഈ അവസ്ഥ മൂടിവെക്കാനുള്ള ശ്രമമായിരുന്നു പഹല്&zwj;ഗാം ഭീകരാക്രമണം. ഇന്ത്യയുമായി സംഘര്&zwj;ഷം ഉണ്ടാവുന്നതോടെ, ജനങ്ങളുടെ ശ്രദ്ധ മാറുമെന്ന് അവര്&zwj; കരുതിക്കാണണം. ഇന്ത്യന്&zwj; ജനതയെ വര്&zwj;ഗീയമായി തമ്മിലടിപ്പിക്കാം എന്ന ലക്ഷ്യത്തോടെയായിരിക്കണം പഹല്&zwj;ഗാമിലെ ഭീകരര്&zwj; മതം നോക്കി ആക്രമണം നടത്തിയത്. എന്നാല്&zwj;, അവര്&zwj;ക്ക് തെറ്റിപ്പോയി. ഓപ്പറേഷന്&zwj; സിന്ദൂര്&zwj; പാക്കിസ്താന്റെ പദ്ധതികള്&zwj; തച്ചുടച്ചു. സ്വന്തം ജനങ്ങള്&zwj;ക്കു മുന്നില്&zwj; പാക് ഭരണകൂടം അപഹാസ്യരായി. പാക് അതിര്&zwj;ത്തിക്കുള്ളില്&zwj; കടന്ന് ഭീകരവാദ കേന്ദ്രങ്ങള്&zwj; നമ്മള്&zwj; തകര്&zwj;ത്തുകളഞ്ഞു. തമ്മിലടിപ്പിക്കാന്&zwj; പാക്കിസ്താന്&zwj; ചെയ്ത ഭീകരാക്രമണം എല്ലാം മറന്ന് ഒറ്റക്കെട്ടായി നില്&zwj;ക്കുന്ന ഇന്ത്യന്&zwj; ജനതയെയാണ് ലോകത്തിന് കാണിച്ചുകൊടുത്തത്. ഓപ്പറേഷന്&zwj; സിന്ദൂര്&zwj; നമ്മളെ കൂടുതല്&zwj; ഒറ്റക്കെട്ടാക്കി മാറ്റി-അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;ഇപ്പോഴുണ്ടായത് വെടിനിര്&zwj;ത്തല്&zwj; അല്ല, താല്&zwj;ക്കാലികമായി സൈനിക നടപടി നിര്&zwj;ത്തല്&zwj; മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്&zwj;ത്തലിന് അതിന്&zwj;േറതായ ചിട്ടവട്ടങ്ങളുണ്ട്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങളുണ്ട്. തയ്യാറാക്കേണ്ട രേഖകളുണ്ട്. അതൊന്നുമുണ്ടായിട്ടില്ല. ഇവിടെ നടന്നത് ഇരു രാജ്യങ്ങളിലെയും സൈനിക മേധാവികള്&zwj; ചേര്&zwj;ന്ന് എടുത്ത താല്&zwj;ക്കാലിക തീരുമാനമാണ്. സൈനിക നടപടി താല്&zwj;ക്കാലികമായി നിര്&zwj;ത്തിവെക്കാനുള്ള തീരുമാനം-മേജര്&zwj; ജനറല്&zwj; ജേക്കബ് തരകന്&zwj; പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;അഭിമുഖത്തിന്റെ പൂര്&zwj;ണ്ണരൂപം താഴെ: &amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/interview-with-major-general-jacob-tharakan-on-operation-sindoor-swegs9"/>
        </item>
        <item>
            <title><![CDATA[കീറ്റാര്‍ മുതൽ മെലോഡിക്ക വരെ, നാലാം വയസിൽ തുടങ്ങിയ സംഗീത സപര്യ, 12 ലധികം സംഗീതോപകരണങ്ങള്‍ സ്വന്തമായി പഠിച്ചെടുത്ത അത്ഭുത പ്രതിഭ, ഇത് 'അദ്വൈത സംഗീതം']]></title>
            <link>https://www.asianetnews.com/web-specials-magazine/young-multi-instrumentalist-adwaith-m-sree-shares-his-music-journey-articleshow-v04oqgg</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/young-multi-instrumentalist-adwaith-m-sree-shares-his-music-journey-articleshow-v04oqgg</guid>
            <pubDate>Sun, 14 Sep 2025 17:56:46 +0530</pubDate>
            <description><![CDATA[&lt;p&gt;നാലാം വയസിൽ സ്വന്തമായി കീബോര്&zwj;ഡിലും മറ്റു സംഗീതോപകരണങ്ങളിലും പാട്ടുകള്&zwj; വായിച്ച് തുടങ്ങിയ കോഴിക്കോട് സ്വദേശി അദ്വൈത് എം ശ്രീ പത്തുവര്&zwj;ഷത്തിനിപ്പുറം കീറ്റാറും മെലോഡിക്കയുമടക്കം 12ലധികം ഉപകരണങ്ങളിൽ വിസ്മയം തീര്&zwj;ക്കുന്ന അത്ഭുത പ്രതിഭയാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k542bt8dz3h349vjdrvy9tfq,imgname-fotojet-1757852068109.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;നാ&lt;/strong&gt;ലാം വയസിൽ സ്വന്തമായി കീബോര്&zwj;ഡിലും മറ്റു സംഗീതോപകരണങ്ങളിലും പാട്ടുകള്&zwj; വായിച്ച് വിസ്മയിപ്പിച്ച അത്ഭുത പ്രതിഭ. പത്തുവര്&zwj;ഷങ്ങള്&zwj;ക്കിപ്പുറം അധികമാരും ഉപയോഗിക്കാത്ത സംഗീത ഉപകരണങ്ങളടക്കം പന്ത്രണ്ടിലധികം സംഗീത ഉപകരണങ്ങളിൽ കഴിവ് തെളിയിച്ച് മുപ്പതിലധികം വേദികളിൽ തന്&zwj;റെ മാന്ത്രിക വിരലുകളിലൂടെ 'അദ്വൈത' സംഗീതം പകരുന്ന 13 വയസുകാരൻ. കോഴിക്കോട് ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്&zwj;ത്ഥിയായ അദ്വൈത് എം ശ്രീ ആണ് പ്രശസ്ത കീബോര്&zwj;ഡിസ്റ്റും സംഗീതജ്ഞാനുമായ സ്റ്റീഫൻ ദേവസിയുടെ പ്രശംസ ഏറ്റുവാങ്ങി സംഗീതവഴിയിൽ മുന്നേറുന്നത്. കീബോര്&zwj;ഡ്, ഗിറ്റാര്&zwj;, കീറ്റാര്&zwj;, ഉകുലേലെ, ബീറ്റ്ബോക്സ്, കസൂ, ഒകാറിന, പിയാനോ, ഹാര്&zwj;മോണിക്ക, മെലോഡിക്ക, മൗത്ത് ഓര്&zwj;ഗണ്&zwj;, ഹാര്&zwj;മോണിയം തുടങ്ങിയ 12ലധികം ഉപകരണങ്ങള്&zwj; സ്വന്തമായി പഠിച്ചെടുത്ത് പഴയ മെലഡി ഗാനങ്ങള്&zwj; മുതൽ തട്ടുപൊളിപ്പൻ ന്യൂജെൻ ഹിറ്റ് ഗാനങ്ങള്&zwj; വരെ വായിക്കുന്ന അദ്വൈത് വലിയൊരു ചുവടുവെപ്പുമായി കേരളമാകെ പര്യടനം നടത്തുകയാണ്. സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ സംഗീത് ലെഹര്&zwj; എന്ന പേരിൽ ഒരു വര്&zwj;ഷം നീളുന്ന ഏകാംഗ മ്യൂസിക് കാമ്പയിനാണ് തുടക്കമിട്ടിരിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ ഇത്രയധികം സംഗീതോപകരണങ്ങള്&zwj; സ്വന്തമായി പഠിച്ചെടുത്ത് സംഗീത പരിപാടികളിൽ കയ്യടി നേടുന്ന അദ്വൈത് തന്&zwj;റെ സ്വപ്നങ്ങളെക്കുറിച്ചും തന്&zwj;റെ സംഗീത യാത്രയെക്കുറിച്ചും സംസാരിക്കുകയാണ്.&lt;/p&gt;&lt;h2&gt;&amp;nbsp;&lt;/h2&gt;&lt;h2&gt;അദ്വൈതിന്&zwj;റെ സംഗീത വഴി&lt;/h2&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അഞ്ചാം വയസിൽ കളിപ്പാട്ടങ്ങളായി ലഭിച്ച സംഗീത ഉപകരണങ്ങളിലൂടെയാണ് അദ്വൈത് തന്&zwj;റെ സംഗീതയാത്ര ആരംഭിക്കുന്നത്. ടോയ് കീബോര്&zwj;ഡിൽ വിരലോടിച്ചുകൊണ്ട് തനിക്ക് ഇഷ്ടപ്പെട്ട സിനിമാഗാനങ്ങള്&zwj; അദ്വൈത് വായിക്കാൻ തുടങ്ങി. സാധാരണയായി കുട്ടികള്&zwj;ക്ക് കളിക്കാൻ കൊടുക്കാറുള്ള ടോയ് കീബോര്&zwj;ഡിൽ പാട്ടുകള്&zwj; വായിക്കാൻ ശ്രമിക്കുന്ന മകനെ കണ്ട് അവനിലെ സംഗീതം മാതാപിതാക്കള്&zwj; തിരിച്ചറിഞ്ഞു. പിന്നീട് നാലാം വയസ് മുതൽ അദ്വൈത് ഒരോ സംഗീത ഉപകരണങ്ങളും സ്വന്തമായി വായിക്കാൻ തുടങ്ങി. ചെറിയ കീബോര്&zwj;ഡുകളിൽ തുടങ്ങി പിന്നീട് അത് കീറ്റാറിലും ഹാര്&zwj;മോണിക്കയിലും വരെയെത്തി. അഞ്ചാം വയസിൽ പിതാവായ മിതോഷ് ജോസഫ് തനിക്കാറിയാവുന്ന തബലയുടെ ബാലപാഠങ്ങള്&zwj; അദ്വൈതിനെ പഠിപ്പിച്ചു. കുഞ്ഞുപ്രായത്തിൽ തന്നെ വീട്ടിൽ അച്ഛൻ കൊണ്ടുവെച്ച നൂറുവര്&zwj;ഷത്തിലധികം പഴക്കമുള്ള അമേരിക്കൻ നിര്&zwj;മിത പിയാനോയിൽ ആകൃഷ്ടനായ അദ്വൈത് അതിലും ഒരു കൈ നോക്കി. തബലയിലെ അച്ഛന്&zwj;റെ ശാസ്ത്രീയ പഠനത്തിനൊപ്പം തന്നെ കീബോര്&zwj;ഡ്, ഗിറ്റാര്&zwj;, കീറ്റാര്&zwj;, ഉകുലേലെ, ബീറ്റ്ബോക്സ്, കസൂ, ഒകാറിന, പിയാനോ, ഹാര്&zwj;മോണിക്ക, മെലോഡിക്ക, മൗത്ത് ഓര്&zwj;ഗണ്&zwj;, ഹാര്&zwj;മോണിയം തുടങ്ങിയ 12ഓളം ഉപകരണങ്ങളും സ്വന്തമായി പഠിച്ചെടുത്തു. 12വയസിനുള്ളിൽ തന്നെ കീബോര്&zwj;ഡിലും കീറ്റാറിലും മറ്റു സംഗീതോപകരണങ്ങളിലും കഴിവ് തെളിയിച്ച അദ്വൈത് ഇതിനോടകം 30ലധികം വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇഷ്ടപ്പെട്ട പാട്ടുകള്&zwj; കീബോര്&zwj;ഡിലും മറ്റു സംഗീതോപകരണങ്ങളിലും വായിക്കാനായി സ്വന്തമായി തന്നെയാണ് അദ്വൈത് നോട്സ് ഉണ്ടാക്കുന്നത്. ഇതോടൊപ്പം സ്വന്തമായി പാട്ടെഴുതി സംഗീതം നൽകാനും തുടങ്ങി. ഇന്ത്യയിൽ അപൂര്&zwj;വമായി ഉപയോഗിക്കുന്ന മെലോഡിക്കയും അദ്വൈത് അനായാസേന വായിക്കും. ജന്മസിദ്ധമായ കഴിവിലൂടെ നാലാം വയസ് മുതൽ 12 വയസുവരെ തബല ഒഴികെ മറ്റെല്ലാ ഉപകരണങ്ങളും സ്വന്തമായി പഠിച്ചെടുത്ത അദ്വൈത് കഴിഞ്ഞ വര്&zwj;ഷമാണ് പിയോനോയിലും ഗിറ്റാറിലും ശാസ്ത്രീയമായ പരിശീലനം ആരംഭിച്ചത്. പിയാനോ, ഗിറ്റാര്&zwj; എന്നിവ കോഴിക്കോട് റെയ്നോള്&zwj;ഡ് സ്കൂള്&zwj; ഓഫ് മ്യൂസിക്ക്സിലെ പ്രമോദ് റെയ്നോള്&zwj;ഡിന്&zwj;റെ കീഴിലാണ് 2024 മുതൽ പരിശീലിക്കുന്നത്. മറ്റു ഉപകരണങ്ങളെല്ലാം ഇപ്പോഴും സ്വന്തം നിലയിലാണ് അദ്വൈത് പഠിച്ചെടുക്കുന്നത്. അഞ്ചാം വയസ് മുതൽ അച്ഛൻ മിതോഷ് ആണ് തബലയിലെ അദ്വൈതിന്&zwj;റെ ഗുരു. കഴിഞ്ഞ വര്&zwj;ഷം മുതൽ മിതോഷിന്&zwj;റെ ഗുരുനാഥനായ പ്രഗൽഭ തബലിസ്റ്റ് ആനന്ദകൃഷ്ണന് കീഴിൽ അദ്വൈത് തബല പഠിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;കുട്ടികളുടെ മ്യൂസിക് അംബാസിഡര്&zwj;&lt;/h3&gt;&lt;p&gt;കോഴിക്കോടിന്&zwj;റെ സ്വന്തം എംഎസ് ബാബുരാജിനെയും കീറ്റാറിലും കീബോര്&zwj;ഡിലും വിസ്മയം തീര്&zwj;ക്കുന്ന സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെയും എആര്&zwj; റഹ്മാനെയും ആരാധിക്കുന്ന അദ്വൈത് 2024 മുതൽ ഹിന്ദുസ്ഥാനി സംഗീതവും 2025 ജൂലൈ മുതൽ ഗസലും പഠിക്കുന്നുണ്ട്. എല്ലാ ഉപകരണങ്ങളും ഇഷ്ടമാണെങ്കിലും കീറ്റാര്&zwj; ആണ് അദ്വൈതിന്&zwj;റെ ഫേവറിറ്റ്. കീറ്റാറിൽ സ്റ്റീഫൻ ദേവസിയെ പോലെ മികച്ച സ്റ്റേജ് പെര്&zwj;ഫോമര്&zwj; ആകുന്നതിനൊപ്പം തന്നെ മ്യൂസിക് കമ്പോസറാകുകയെന്നതാണ് തന്&zwj;റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമെന്നാണ് അദ്വൈത് പറയുന്നത്. സാമൂഹ്യ പ്രതിബന്ധതയുള്ള കുട്ടികളുടെ മ്യൂസിക് അംബാസിഡറായി ഉയര്&zwj;ന്നുവരുന്നതിനൊപ്പം സംഗീതവുമായി ബന്ധപ്പെട്ട എല്ലാം പഠിച്ചെടുക്കാനുള്ള പ്രയത്നത്തിലാണിപ്പോള്&zwj; അദ്വൈത്.&lt;/p&gt;&lt;p&gt;കോവിഡ് ലോക്ക്ഡൗണിനിടെ പിതാവിനൊപ്പം അവതരിപ്പിച്ച സംഗീതപരിപാടികള്&zwj; നേരത്തെ വൈറലായിരുന്നു. കോഴിക്കോട് റൂറൽ പൊലീസ് അവരുടെ ഔദ്യോഗിക പേജുകളിലും വീഡിയോ ഷെയര്&zwj; ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന ക്യാൻസര്&zwj;, രക്തജന്യ രോഗങ്ങള്&zwj; എന്നിവ മൂലം ബുദ്ധിമുട്ടുന്ന കുട്ടികള്&zwj;ക്കായി നിരവധി സംഗീത ഉപകരണങ്ങള്&zwj; ഉള്&zwj;പ്പെടുത്തി അദ്വൈത് നടത്തിയ പുനര്&zwj;ജനി എന്ന സംഗീത പരിപാടി ഏറെ ശ്രദ്ധനേടിയിരുന്നു. കുട്ടികളെ സംഗീത ഉപകരണങ്ങള്&zwj; പരിചയപ്പെടുത്താനും അവരെ സംഗീതലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവരാനും ലക്ഷ്യമിട്ടായിരുന്നു പുനര്&zwj;ജനി സംഗീത പരിപാടി നടത്തിയത്. നൂറിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും ഡോക്ടര്&zwj;മാരുമാണ് പരിപാടിയിൽ പങ്കെടുത്തത്. അതിജീവനത്തിന്&zwj;റെ സംഗീതം അവരിൽ പുത്തൻ പ്രത്യാശകളാണ് തീര്&zwj;ത്തത്.&lt;/p&gt;&lt;p&gt;13 വയസിനിടയിൽ സ്കൂള്&zwj; പ്രവേശനോത്സവങ്ങളിലും റെസിഡന്&zwj;സ് ഫോറങ്ങളിലും കോളേജുകളിലും പൊതുസ്ഥലങ്ങളിലുമടക്കം സോളോ കീറ്റാര്&zwj; പെര്&zwj;ഫോമൻസുകള്&zwj; നടത്തി ജൂനിയര്&zwj; സ്റ്റീഫൻ ദേവസിയെന്ന വിളിപ്പേരും അദ്വൈത് സ്വന്തമാക്കിയിട്ടുണ്ട്. വീടിന് സമീപമുള്ള നിരവധി കുട്ടികള്&zwj;ക്ക് തന്&zwj;റെ സംഗീത ഉപകരണങ്ങള്&zwj; പരിചയപ്പെടുത്തികൊടുക്കാനും അവരിൽ സംഗീതത്തോടുള്ള താത്പര്യമുണ്ടാക്കാനും അദ്വൈത് മറക്കാറില്ല. തന്&zwj;റെ വീട്ടിൽ പ്രായമുള്ളവര്&zwj;ക്കായി പഴയ പാട്ടുകള്&zwj; പഠിച്ച് വായിക്കാനും അദ്വൈത് സമയം കണ്ടെത്താറുണ്ട്. നേരിട്ട് വരാൻ കഴിയാത്തവര്&zwj;ക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ അയച്ചുനൽകും. പ്രായത്തിന്&zwj;റെ ഒറ്റപ്പെടലുകളില്&zwj; അദ്വൈതിന്&zwj;റെ സംഗീതം അവര്&zwj;ക്ക് ആശ്വാസമാകുകയാണ്. കിടപ്പുരോഗികളും പ്രായത്തിന്&zwj;റെ അവശതയും നേരിടുന്നവര്&zwj;ക്ക് അദ്വൈത സംഗീതം ഒരു വേദനസംഹാരിയായി മാറുകയാണ്.&lt;/p&gt;&lt;p&gt;&lt;img&gt;അദ്വൈത് എം ശ്രീ&lt;/p&gt;&lt;h3&gt;സ്റ്റീഫൻ ദേവസിയുടെ പ്രോത്സാഹനം&lt;/h3&gt;&lt;p&gt;അദ്വൈതിന്&zwj;റെ സംഗീത വഴിയിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവവും പ്രചോദനവുമായിരുന്നു സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുമായുള്ള കൂടിക്കാഴ്ച. പിതാവ് മിതോഷ് ജോസഫ് ജോലിയുടെ ഭാഗമായി സ്റ്റീഫൻ ദേവസിയുടെ അഭിമുഖം എടുക്കാൻ പോയപ്പോഴായിരുന്നു താൻ ഏറെ ആരാധിക്കുന്ന സ്റ്റീഫൻ ദേവസിയെ അദ്വൈതിന് നേരിൽ കാണാൻ കഴിഞ്ഞത്. അന്ന് അദ്വൈതിന്&zwj;റെ കീറ്റാറിലെ പെര്&zwj;ഫോമൻസ് കണ്ട് അഭിനന്ദിച്ച സ്റ്റീഫൻ ദേവസി മെലോഡിക്ക എന്ന സംഗീത ഉപകരണത്തിന്&zwj;റെ ബാഗിന് പുറത്ത് ഓട്ടോഗ്രാഫ് നൽകിയാണ് അദ്വൈതിനെ യാത്രയാക്കിയത്. സ്റ്റീഫൻ ദേവസിയുടെ ആ ഓട്ടോഗ്രാഫ് അതും തനിക്ക് പ്രിയപ്പെട്ട മെലോഡിക്കയുടെ ബാഗിൽ തന്നെ കിട്ടിയത് അദ്വൈതിന് വലിയ ഊര്&zwj;ജമാണ് നൽകിയത്. പിന്നീട് പലപ്പോഴും അദ്വൈതിന്&zwj;റെ പെര്&zwj;ഫോമൻസ് വീഡിയോ കണ്ട് അഭിനന്ദിക്കാനും സ്റ്റീഫൻ ദേവസി മറക്കാറില്ല. അദ്വൈതിന്&zwj;റെ നല്ല ഫിംഗറുകളാണെന്നും ഉയരങ്ങളിൽ എത്തട്ടെയെന്നുമാണ് എല്ലാ അനുഗ്രഹവുമുണ്ടാകട്ടെയെന്നുമാണ് വീഡിയോകള്&zwj; കണ്ടുകൊണ്ട് സ്റ്റീഫൻ ദേവസി പ്രശംസിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;സംഗീതമാണ് ലഹരി&lt;/h3&gt;&lt;p&gt;&lt;strong&gt;&lsquo;say no to drugs&rsquo; &lt;/strong&gt;എന്ന ഹാഷ്&zwj;ടാഗിൽ നിരവധി സംഗീത പരിപാടികള്&zwj; തന്&zwj;റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അവതരിപ്പിച്ചിട്ടുള്ള അദ്വൈത് ഇപ്പോള്&zwj; മറ്റൊരു വലിയ ദൗത്യത്തിലാണ്. കേരള പൊലീസ് സീനിയര്&zwj; ഓഫീസേഴ്സ് അസോസിയേഷന്&zwj;റെ പിന്തുണയോടെ ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി ഒരു വർഷം നീളുന്ന ഏകാംഗ മ്യൂസിക് കാമ്പയിനുമായി മുന്നോട്ടുപോവുകയാണ് അദ്വൈത് എം ശ്രീ. സംഗീത് ലെഹര്&zwj; എന്ന പേരിലാണ് മ്യൂസിക്കൽ ക്യാമ്പയിൻ. ക്യാമ്പയിന്&zwj;റെ ആദ്യ പരിപാടി സെപ്റ്റംബർ 13ന് വൈകിട്ട് ആറു മുതൽ രാത്രി വരെ കോഴിക്കോട് ബീച്ചിൽ നടന്നു. ലഹരിവിരുദ്ധ പ്രചരണ പരിപാടി കോഴിക്കോട് മെഡിക്കൽ കോളേജ് അസിസന്&zwj;റ് കമ്മീഷണര്&zwj; എ ഉമേഷ് ആണ് ഉദ്ഘാടനം ചെയ്തത്. കിറ്റാര്&zwj; എന്ന സംഗീത ഉപകരണവുമായി ലഹരിക്കെതിരെ കേരളത്തിലെ 100 തെരഞ്ഞെടുക്കപ്പെട്ട വേദികളിൽ വിവിധ സംഘടനകളുടെ സഹായത്തോടെ ബോധവത്കരണ സംഗീത പരിപാടി അവതരിപ്പിക്കാനാണ് സംഗീത് ലെഹറിലൂടെ ലക്ഷ്യം വെക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;കോഴിക്കോട് സിറ്റി പൊലീസിന്&zwj;റെ നൊ, നെവര്&zwj; എന്ന ലഹരി വിരുദ്ധ പരിപാടിക്ക് ഐക്യദാര്&zwj;ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് സംസ്ഥാന വ്യാപകമായി അദ്വൈത് ചെറുപ്രായത്തിൽ തന്നെ പുതുതലമുറയിലെ കുട്ടികള്&zwj;ക്ക് പ്രചോദനവുമായി ഒരു വര്&zwj;ഷം നീണ്ടുനിൽക്കുന്ന സംഗീത് ലെഹറുമായി രംഗത്തെത്തുന്നത്. സംഗീത പരിപാടിക്കൊപ്പം ലഹരി വിരുദ്ധ സന്ദേശവും സന്നദ്ധ പ്രവര്&zwj;ത്തകരുടെ സഹായത്തോടെ പൊതുജനങ്ങളിലേക്കും കുട്ടികളിലേക്കും കൈമാറും. വിവിധ ജില്ലകളിലെ പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായിരിക്കും വരും മാസങ്ങളിൽ സംഗീത പരിപാടികള്&zwj; നടക്കുക. അദ്വൈത് ഇതിനോടകം മുപ്പതോളം വേദികളിൽ ഏകാംഗ സംഗീത ഉപകരണ പരിപാടികള്&zwj; അവതരിപ്പിച്ചിട്ടുണ്ട്. &amp;nbsp;കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ വരാനിരിക്കുന്ന പരിപാടികളിൽ അദ്വൈതിന് കൂടുതൽ ആത്മവിശ്വാസമേകും. പഴയ മലയാളം ഹിറ്റ് ഗാനങ്ങള്&zwj; മുതൽ കൂലിയിലെ മോണിക്ക എന്ന പാട്ടുവരെ കീറ്റാര്&zwj; വായിച്ചുകൊണ്ടാണ് അദ്വൈത് കയ്യടി നേടിയത്.&lt;/p&gt;&lt;p&gt;&lt;img&gt;അദ്വൈത് കീറ്റാറുമായി&lt;/p&gt;&lt;h3&gt;കരുത്തായി കൂടെ മാതാപിതാക്കള്&zwj;&lt;/h3&gt;&lt;p&gt;മാധ്യമപ്രവര്&zwj;ത്തകരായ കോഴിക്കോട് പുതിയങ്ങാടി മന്ദാരത്തിൽ മിതോഷ് ജോസഫിന്&zwj;റെയും കെഎം ശ്രീയുടെയും മകനാണ് 13കാരനായ അദ്വൈത് എം ശ്രീ. കോഴിക്കോട് ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്&zwj;ത്ഥിയായ അദ്വൈതിന് സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ഗുരുക്കന്മാരുടെയും പൂര്&zwj;ണപിന്തുണയുണ്ട്. ജന്മസിദ്ധമായ കഴിവ് തിരിച്ചറിഞ്ഞ് പുതിയ സംഗീത ഉപകരണങ്ങ&zwj;ള്&zwj; വാങ്ങാനും അവ പഠിക്കാനുമുള്ള ആഗ്രഹങ്ങള്&zwj;ക്കും സ്വപ്നങ്ങള്&zwj;ക്കുമൊപ്പം നിൽക്കുന്ന മാതാപിതാക്കള്&zwj; തന്നെയാണ് അദ്വൈതിന്&zwj;റെ കരുത്ത്. ഔദ്യോഗിക രേഖകളിൽ മതമില്ലാതെ സംഗീതത്തെ തന്&zwj;റെ ഉപാസനയായി സ്വീകരിച്ച് മതനിരപേക്ഷ മൂല്യങ്ങള്&zwj; ചേര്&zwj;ത്തുനിര്&zwj;ത്തിയാണ് അദ്വൈതിന്&zwj;റെ സംഗീതയാത്ര. മ്യൂസിക്കൽ ചൈൽഡ് പ്രൊഡിജി അവാര്&zwj;ഡ്, പുനര്&zwj;ജനി അവാര്&zwj;ഡ്, ചൈൽഡ് സോഷ്യൽ മീഡിയ ഇന്&zwj;ഫ്ലുവൻസര്&zwj; അവാര്&zwj;ഡ്, യുവ സംഗീത പ്രതിഭ പുരസ്കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങളും അദ്വൈതിനെ ഇതിനോടകം തേടിയെത്തിയിട്ടുണ്ട്. ജന്മസിദ്ധമായി ലഭിച്ച കഴിവിലൂടെ മറ്റുള്ളവര്&zwj;ക്ക് വെളിച്ചം പകരാൻ ലക്ഷ്യമിടുന്ന അദ്വൈത് പ്രതിഫലം വാങ്ങാതെ സ്വന്തം ചെലവിലാണ് പലപ്പോഴും സംഗീത പരിപാടി നടത്തുന്നത്. പ്രോത്സാഹനമായി ലഭിക്കുന്ന പാരിതോഷികങ്ങള്&zwj; സംഗീതത്തിനായും അര്&zwj;ഹതപ്പെട്ടവര്&zwj;ക്കുമായും മാറ്റിവെക്കും. മാതാപിതാക്കളുടെ പിന്തുണയോടെ പതിനഞ്ചോളം സംഗീതോപകരണങ്ങള്&zwj; അദ്വൈത് സ്വന്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;അദ്വൈത് എം ശ്രീയുടെ കീറ്റാർ പെർഫോമൻസ്:&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>Jinu Narayanan</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/young-multi-instrumentalist-adwaith-m-sree-shares-his-music-journey-articleshow-v04oqgg"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍ നേവി എന്തിനും റെഡി ആയിരുന്നു!]]></title>
            <link>https://www.asianetnews.com/conversations-magazine/war-and-peace-interview-with-vice-admiral-sreekumar-nair-swrlkq</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/war-and-peace-interview-with-vice-admiral-sreekumar-nair-swrlkq</guid>
            <pubDate>Sat, 24 May 2025 17:35:13 +0530</pubDate>
            <description><![CDATA[&lt;p&gt;നമ്മുടെ സമുദ്രാതിര്&zwj;ത്തികള്&zwj; നാവിക സേന ഉപരോധിക്കുന്ന നിമിഷം ഇരു രാജ്യങ്ങളും കുടുങ്ങും. അവരുടെ വിതരണ ശൃംഖലകളെ അത് സാരമായി ബാധിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jw11v0vtf447ff4nx94429g6,imgname-fotojet--9-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നാവിക സേന ഇന്ത്യന്&zwj; മഹാസമുദ്രം &amp;nbsp;ഉപരോധിക്കാന്&zwj; നിന്നാല്&zwj; പാക്കിസ്താനും ചൈനയും കുടുങ്ങുമെന്ന് നാവിക സേനയില്&zwj;നിന്ന് വിരമിച്ച വൈസ് അഡ്മിറല്&zwj; ശ്രീകുമാര്&zwj; നായര്&zwj;. ഓപ്പറേഷന്&zwj; സിന്ദൂറിന്റെ പശ്ചാത്തലത്തില്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; തയ്യാറാക്കിയ 'വാര്&zwj; ആന്റ് പീസ്' അഭിമുഖ പരിപാടിയില്&zwj; സംസാരിക്കുകയായിരുന്നു അദ്ദേഹം. &amp;nbsp;നമ്മുടെ സമുദ്രാതിര്&zwj;ത്തികള്&zwj; നാവിക സേന ഉപരോധിക്കുന്ന നിമിഷം ഇരു രാജ്യങ്ങളും കുടുങ്ങും. അവരുടെ വിതരണ ശൃംഖലകളെ അത് സാരമായി ബാധിക്കും. ഇക്കാര്യം ഇരു രാജ്യങ്ങള്&zwj;ക്കും നന്നായി അറിയാമെന്നും അഭിമുഖത്തില്&zwj; അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;യുദ്ധം എന്ന സങ്കല്&zwj;പ്പത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. ആളില്ലാത്ത മുങ്ങിക്കപ്പല്&zwj; &amp;nbsp;മുതല്&zwj; അകലങ്ങളിലെ ടാര്&zwj;ഗറ്റുകള്&zwj; ഭസ്മമാക്കുന്ന മിസൈല്&zwj; വരെ. യുദ്ധം മാറുകയാണ്. യുദ്ധ രീതികള്&zwj; മാറുകയാണ്. ഇന്ത്യന്&zwj; സൈന്യം പുതിയ ആയുധങ്ങളുടെ കരുത്തില്&zwj; എന്തിനും തയ്യാറാവുകയാണെന്നും വൈസ് അഡ്മിറല്&zwj; ശ്രീകുമാര്&zwj; നായര്&zwj; പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&lt;strong&gt;വാര്&zwj; ആന്റ് പീസ്: അഭിമുഖത്തിന്റെ പൂര്&zwj;ണ്ണരൂപം ഇവിടെ കാണാം:&lt;/strong&gt;&lt;/p&gt; &lt;p&gt; ആലപ്പുഴ ജില്ലയിലെ കാവാലത്ത് ജനിച്ച അദ്ദേഹം തിരുച്ചിറപ്പള്ളി എന്&zwj;ഐടിയില്&zwj;നിന്ന്&amp;nbsp;ഇലക്ട്രോണിക്സ് &amp;amp; കമ്യൂണിക്കേഷന്&zwj; എഞ്ചിനീയറിംഗ് ബിരുദം, ദില്ലി ഐ ഐ ടിയില്&zwj;നിന്ന് എം ടെക്ക് എന്നിവയ്ക്കു ശേഷമാണ് 1987-ല്&zwj; ഇന്ത്യന്&zwj; നാവിക സേനയില്&zwj; സബ് ലഫ്റ്റനന്റായി ചേര്&zwj;ന്നത്. ഡിസ്ട്രോയര്&zwj; ഷിപ്പിലായിരുന്നു തുടക്കം. റഡാര്&zwj;, മിസൈല്&zwj;, ഗണ്ണറി സിസ്റ്റങ്ങള്&zwj; എന്നിവ സര്&zwj;വ്വസജജമാക്കുന്ന പ്രവര്&zwj;ത്തനങ്ങളായിരുന്നു അന്ന് ചെയ്തത്. പിന്നീട് വെസ്റ്റേണ്&zwj; നേവല്&zwj; കമാന്&zwj;ഡിന്റെ കപ്പല്&zwj; വ്യൂഹം, സബ്മറീന്&zwj; വ്യൂഹം എന്നിവയുടെ യുദ്ധസന്നദ്ധത ഉറപ്പാക്കുന്ന പ്രവര്&zwj;ത്തനങ്ങളില്&zwj; ഏര്&zwj;പ്പെട്ടു. &amp;nbsp; &amp;nbsp; ദില്ലി നേവല്&zwj; ഹെഡ്ക്വാര്&zwj;ട്ടേഴ്സില്&zwj; പ്രവര്&zwj;ത്തിക്കവെ, ഇന്&zwj;ഡോ-റഷ്യ ഇന്&zwj;ഡോ-ഇസ്രായേല്&zwj; സൈനിക&amp;nbsp;സഹകരണ പദ്ധതികളില്&zwj; സജീവമായി. പിന്നീട്, റഡാര്&zwj;, സോണാര്&zwj;, ഫയര്&zwj; കണ്&zwj;ട്രോള്&zwj; സിസ്റ്റം, ഗണ്&zwj; മൗണ്ട്&amp;nbsp;എന്നിവ &amp;nbsp;തദ്ദേശീയമായി നിര്&zwj;മിക്കുന്ന പദ്ധതികളിലും സജീവമായി.&amp;nbsp;&lt;/p&gt; &lt;p&gt;36 വര്&zwj;ഷമാണ് അദ്ദേഹം നാവികസേനയില്&zwj; ജോലി ചെയ്തത്. സേനയുടെ ഫയറിംഗ്, യുദ്ധസന്നദ്ധത&amp;nbsp;എന്നിവ ഉറപ്പാക്കുകയായിരുന്നു ഇക്കാലയളവിലെ മുഖ്യദൗത്യം. സങ്കീര്&zwj;ണ്ണമായ ആയുധങ്ങളുടെയും&amp;nbsp;സെന്&zwj;സറുകളുടെയും മെയിന്റനന്&zwj;സ്, റിപ്പയര്&zwj;, ഇന്&zwj;സ്റ്റലേഷന്&zwj; എന്നിവയായിരുന്നു അടിസ്ഥാന ചുമതലകള്&zwj;.&amp;nbsp;&lt;/p&gt; &lt;p&gt;2010-ല്&zwj; രാഷ്ട്രപതിയില്&zwj;നിന്ന് നവ്&zwnj;സേനാ മെഡല്&zwj; സ്വീകരിച്ചു. 2020-ല്&zwj; രാഷ്ട്രപതിയില്&zwj;നിന്നും&amp;nbsp;അതിവിശിഷ്ട് സേനാ മെഡല്&zwj; സ്വീകരിച്ചു. 2023 ജുലൈയില്&zwj; വൈസ് അഡ്മിറല്&zwj; ആയിരിക്കെ വിരമിച്ചു. 2024 മുതല്&zwj; കെല്&zwj;ട്രോണ്&zwj; മാനേജിംഗ് ഡയരക്ടറാണ്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/war-and-peace-interview-with-vice-admiral-sreekumar-nair-swrlkq"/>
        </item>
        <item>
            <title><![CDATA[രാഷ്ട്രീയത്തിൻ്റെ ഭാ​ഗമാവുന്നത് പ്രത്യേക സന്ദർഭത്തിലല്ല, വളർന്ന ശീലങ്ങളിൽ ഒന്ന് തന്നെയായിരുന്നു രാഷ്ട്രീയം; എഴുത്തുകാരിയും സ്ഥാനാർഥിയുമായ റഹീമ വാളാട്]]></title>
            <link>https://www.asianetnews.com/magazine/wayanad-thavinhal-devision-cpm-election-candidate-writer-raheema-valaad-articleshow-vvwg8y0</link>
            <guid isPermaLink="true">https://www.asianetnews.com/magazine/wayanad-thavinhal-devision-cpm-election-candidate-writer-raheema-valaad-articleshow-vvwg8y0</guid>
            <pubDate>Sun, 16 Nov 2025 15:42:25 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് വയനാട്ടിലെ തവിഞ്ഞാൽ ഡിവിഷനിൽ മത്സരരം​ഗത്തുള്ള റഹീമ വാളാട്. തെരഞ്ഞെടുപ്പിനെ കുറിച്ചും മത്സരരം​ഗത്തെത്തിയതിനെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് റഹീമ വാളാട്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ka62dgv8ps8b7wwk4bypkbrh,imgname-582005781-854594763628156-2773337925699025482-n-1763287941992.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയിൽ പല തരത്തിലുള്ള സ്ഥാനാർത്ഥികളെ പരീക്ഷിക്കുകയാണ് മുന്നണികൾ. യുവാക്കളേയും യുവതികളേയും മത്സരരം​ഗത്ത് സജീവമാക്കുന്നതിനൊപ്പം തന്നെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരും അക്കൂട്ടത്തിലുണ്ട്. അതിൽ കലാകാരികളും എഴുത്തുകാരുമുണ്ട്. അങ്ങനെയൊരാളാണ് വയനാട്ടിലെ തവിഞ്ഞാൽ ഡിവിഷനിൽ മത്സരരം​ഗത്തുള്ള റഹീമ വാളാട്. തെരഞ്ഞെടുപ്പിനെ കുറിച്ചും മത്സരരം​ഗത്തെത്തിയതിനെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് റഹീമ വാളാട്.&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;1.&lt;/strong&gt; &lt;strong&gt;തവിഞ്ഞാൽ- അല്ലേ മത്സരിക്കുന്നത്. നേരത്തെ എഴുത്തുകാരി എന്ന നിലയിൽ പേരെടുത്തിട്ടുണ്ട്. എന്നാൽ രാഷ്ട്രീയപരമായി എന്തെങ്കിലും പാരമ്പര്യം ഉണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ പാർട്ടി അം​ഗത്വമുള്ളയാളാണ്. ഉപ്പ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കുടുംബത്തിലും വിവിധ രാഷ്ട്രീയ പാർട്ടികളിൽ അം​ഗങ്ങളായവരുണ്ട്. എല്ലാവരുമായും ചെറുപ്പം മുതലേ ഇടപെട്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രവർത്തനം എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല.&lt;/p&gt;&lt;p&gt;&lt;strong&gt;2.&lt;/strong&gt; &lt;strong&gt;എങ്ങനെയാണ് രാഷ്ട്രീയത്തിൻ്റെ ഭാ​ഗമായത്?&lt;/strong&gt;&lt;/p&gt;&lt;p&gt;രാഷ്ട്രീയത്തിൻ്റെ ഭാ​ഗമാവുന്നത് ഒരു പ്രത്യേക സന്ദർഭത്തിൽ ഒന്നുമല്ല. എന്നെ സംബന്ധിച്ച് വളർന്നുവന്ന ശീലങ്ങളിൽ ഒന്ന് തന്നെയായിരുന്നു രാഷ്ട്രീയ പ്രവർത്തനം എന്നത്. നാട്ടിൽ ആണെങ്കിൽ ആളുകളുടെ പ്രശ്നത്തിലും ബുദ്ധിമുട്ടുകളിലും നിരന്തരം ഇടപെടുന്ന പാർട്ടി സഖാക്കൾക്കൊപ്പം ഞാനും ഇടപെടാറുണ്ട്. ഇനി ക്യാമ്പസ്സിലേക്ക് വരികയാണെങ്കിൽ എസ്എഫ്ഐ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം, വിവിധ വിദ്യാർത്ഥി പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇടത് രാഷ്ട്രീയത്തിൻ്റെ ഭാ​ഗമായത്.&lt;/p&gt;&lt;p&gt;&lt;strong&gt;3.&lt;/strong&gt; &lt;strong&gt;യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എങ്ങനെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്നത്?&lt;/strong&gt;&lt;/p&gt;&lt;p&gt;യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്, എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് എന്നല്ല, ഇനി ആര് ഭരിക്കുമെന്നത് നമ്മുടെ മുന്നിൽ ചോദ്യങ്ങളാണ്. അതിനെയെല്ലാം പാർട്ടി കാണുന്നത് പോലെ വളരെ പോസിറ്റീവായാണ് കാണുന്നത്. ആര് ഭരിച്ചാലും മുന്നിൽ നിൽക്കുന്ന അവസാനത്തെ മനുഷ്യനേയും കേൾക്കാൻ കഴിയണമെന്ന കപ്പാസിറ്റിയും ക്ഷമയും ഉണ്ടാവണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. അത്തരത്തിൽ മുന്നോട്ട് പോവാനാണ് ഞാൻ ശ്രമിക്കുക..&lt;/p&gt;&lt;p&gt;&lt;strong&gt;4. &lt;/strong&gt;&lt;strong&gt;എഴുത്തിൽ നിന്നും അത്ര സുപരിചിതമല്ലാത്ത രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ ആശങ്കകൾ ഉണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ ആശങ്കകളൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം എഴുത്തിനേക്കാൾ രാഷ്ട്രീയമാണ് കുറച്ചൂടെ സുപരിചിതമായിട്ടുള്ളത്. എഴുത്തിൽ ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഞാൻ രാഷ്ട്രീയത്തിൽ ചിലവഴിച്ചിട്ടുണ്ട്. ​ഗവേഷണത്തിലേക്ക് തിരിഞ്ഞതിന് ശേഷം സംഘടനാപ്രവർത്തനങ്ങളിൽ സമയം ചിലവഴിക്കൽ കുറഞ്ഞതല്ലാതെ കാര്യങ്ങളെ കുറിച്ച് അറിയുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഈ മേഖലയിൽ ഇടപെടുന്നവരെ കുറിച്ചും സമ്പർക്കമുണ്ട്. ഇതൊരു ആശങ്കയായി നിൽക്കുന്നില്ല, നേരെ മറിച്ച് ഇതൊരു ഉത്തരവാദിത്തമാണ്. അത് ഏറ്റവും ഭം​ഗിയായി ചെയ്തു തീർക്കണമെന്നുള്ള ഉത്തരവാദിത്തത്തിൻ്റെ ആശങ്കയുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;5. &lt;/strong&gt;&lt;strong&gt;എഴുത്തുജീവിതം എങ്ങനെയായിരുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;എഴുത്തുജീവിതം എന്ന് പറയാൻ, അങ്ങനെയൊരു ജീവിതം പരുവപ്പെട്ട് വന്നിട്ടില്ല. പക്ഷേ കവിതയാണ് എനിക്കിഷ്ടപ്പെട്ട മേഖല. അതിൽ അപ്ഡേറ്റ് ആവാൻ ശ്രമിക്കാറുണ്ട്. വലിയ ​ഗ്യാപ്പുകളിൽ കവിതകൾ എഴുതാറുണ്ട്. ഒരു തുടക്കക്കാരി എന്ന നിലയിൽ ചില ശ്രമങ്ങൾ നടത്തുന്നു. ഏറ്റവും ആത്മാർത്ഥതയോടെയും താൽപ്പര്യത്തോടെയും ചെയ്യുന്നതാണ് എഴുത്ത്. അതിൽ നമുക്കുണ്ടാവുന്ന ചില ആശങ്കകളും ചിന്തകളും അതൊരു ആശയതലം മാത്രമാണല്ലോ. രാഷ്ട്രീയം എന്ന് പറയുന്നില്ല, ജനപ്രതിനിധി എന്ന നിലയിൽ, എന്നാൽ ഇതുതന്നെ വേണമെന്നും നിർബന്ധം പിടിക്കുന്നില്ല, പക്ഷേ അതിൻ്റെയൊരു പ്രായോ​ഗിക തലത്തിലേക്കുള്ള സാധ്യത എന്ന നിലയിലാണ് ഈ തെരഞ്ഞെടുപ്പിനെ &zwj;ഞാൻ കാണുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;6. &lt;/strong&gt;&lt;strong&gt;സ്ഥാനാർത്ഥികളിൽ 10 പേരും സ്ത്രീകളാണ്. ഇത് സിപിഎമ്മിൻ്റെ പുരോ​ഗമന നിലപാട് ആയാണോ കാണുന്നത്?&lt;/strong&gt;&lt;/p&gt;&lt;p&gt;സ്ത്രീകൾ എന്ന് മാത്രം പറയാനാവുമെന്ന് തോന്നുന്നില്ല. ആ പാനൽ നോക്കിയാൽ മനസ്സിലാവും, കഴിഞ്ഞ കുറേ കാലങ്ങളായി വിവിധ മേഖലകളിൽ നിരന്തരം ഇടപെട്ട് കൊണ്ടിരിക്കുന്ന സ്ത്രീകളാണ്. അങ്ങനെയുള്ള നിരവധിയാളുകളുണ്ട്. അവർക്ക് സമൂഹത്തിൻ്റെ മുൻപന്തിയിലേക്ക് വന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നു എന്ന പോസിറ്റീവ് ആയാണ് കാണുന്നത്. എൻ്റെ കാര്യമാണെങ്കിൽ പോലും ​ഗവേഷണത്തിലേക്ക് വന്നതിന് ശേഷം നാട്ടിലോ സംഘടനാ രം​ഗത്തോ അത്ര സജീവമായിരുന്നില്ല. എങ്കിൽ കൂടി സ്ത്രീയെന്ന നിലയിലാണ് പരി​ഗണിച്ചതും. ഇത്തരത്തിലുള്ള പരി​ഗണനകൾ പാർട്ടിയിൽ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത് പോസിറ്റീവായ കാര്യമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;7. &lt;/strong&gt;&lt;strong&gt;ജയിച്ചാൽ ചെയ്യാനുള്ള എന്തെങ്കിലും പദ്ധതി?&lt;/strong&gt;&lt;/p&gt;&lt;p&gt;പദ്ധതികൾ എന്നല്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനാണ്. അതൊരു വലിയ ഏരിയയാണ്. അവിടത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിച്ച് എന്ത് പദ്ധതി കൊണ്ടുവരാനാകും എന്നതിനെ കുറിച്ച് കുറച്ചൂടെ ആഴത്തിൽ പഠിക്കാനുണ്ട്. സ്വാഭാ​വികമായും പാർട്ടിക്ക് പദ്ധതികളുണ്ടാവും. അതിന് പുറമെ എനിക്ക് ചെയ്യാനാവുന്ന കാര്യങ്ങളും ഉണ്ടായിരിക്കും. ആദ്യഘട്ടത്തിൽ എന്നുള്ളത് ആരോ​ഗ്യ-വിദ്യാഭ്യാസ രം​ഗത്ത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;8.&lt;/strong&gt; &lt;strong&gt;വ്യക്തിജീവിതം എങ്ങനെയാണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ വ്യക്തിജീവിതം എഴുത്തിലും അക്കാദമിക്സിലും ശ്രദ്ധയൂന്നിയായിരുന്നു. സംഘടനാഘടകങ്ങളിലൊന്നിലും അം​ഗമായിരുന്നില്ല. പക്ഷേ കഴിയുന്നത് പോലെ നാട്ടിൽ പോവുമ്പോൾ ഇടപെടാറുണ്ട്. ഇനിയിപ്പോൾ അതിൽ നിന്നും വ്യത്യസ്ഥമായി കുറച്ചൂടെ രണ്ടും കൂടെ ബാലൻസ് ചെയ്തുപോവേണ്ട സ്ഥിതിയിലാണിപ്പോഴുള്ളത്.&lt;/p&gt;&lt;p&gt;&lt;strong&gt;9.&lt;/strong&gt; &lt;strong&gt;ഈ മേഖലയിൽ നിന്നല്ലാതെ എഴുത്തിൻ്റെ മേഖലയിൽ നിന്നൊരു ചോദ്യം ചോദിക്കട്ടെ, കെ ആർ മീരയുടെ ചർച്ചയായ പുരുഷൻമാരെ കുറിച്ചുള്ള കമൻ്റിനെ കുറിച്ചുള്ള പ്രതികരണം എന്താണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ ചോദ്യം വളരെ സ്വാഭാവികമായിട്ടുള്ള ചോദ്യമാണെന്ന് കരുതുന്നില്ല. എഴുതാൻ താൽപ്പര്യമുള്ള ആളുടെ അടുത്ത് എഴുത്തിൻ്റെ മേഖലയിൽ നിന്നുള്ള ഒരു ചോദ്യമെന്നൊക്കെ തോന്നുവെങ്കിലും ചോദ്യം കുറച്ച് കോംപ്ലിക്കേറ്റഡാണ്. പ്രത്യേകിച്ച് ഞാൻ പറയുന്ന ഉത്തരങ്ങൾക്ക് കുറച്ചൂടെ ഉത്തരവാദിത്തങ്ങളുണ്ട്. അതിൽ തെറ്റും ശരിയും പറയാനാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് തെറ്റാവുന്നത് ആ സ്റ്റേറ്റ്മെൻ്റ് ജെനറലൈസ് ചെയ്ത് റൊട്ടേറ്റ് ചെയ്യുമ്പോഴാണ്. പ്രേമിക്കാനറിയാത്ത, അഹന്തയുള്ള ആണുങ്ങളൊക്കെ നമ്മുടെ ചുറ്റിലൊക്കെയുണ്ട്. അത് നിഷേധിക്കാനൊന്നുമാകില്ല. അങ്ങനെയല്ലാത്തവരുമുണ്ട്. അതൊരു ആക്ഷേപികമാണ്. കെ ആർ മീരയുടെ ക്വാട്ട് ജനറലൈസ് ചെയ്ത് കൊണ്ടാടപ്പെടുമ്പോഴാണ് അത് പ്രശ്നമായി മാറിയതെന്ന് തോന്നുന്നു. ഞാൻ പാടേ അതിനോട് വിയോജിക്കുന്നൊന്നുമില്ല.&lt;/p&gt;&lt;p&gt;ഈ നിലയിലുള്ള സ്ത്രീകളുമുണ്ട്. പക്ഷേ പുരുഷൻമാരെ അപേക്ഷിച്ച് കുറച്ച് എന്നാണ് പറയുന്നത്. ഇതിൻ്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ സമൂഹം നമ്മളെ ട്രീറ്റ് ചെയ്തിട്ടുള്ളതും വളർത്തിയിട്ടുള്ളതും അത്ര പെർഫെക്റ്റ് ആയിട്ടൊന്നുമല്ല. ആളുകളുമായിട്ടുള്ള ബന്ധം സൂക്ഷിക്കുന്നതിൽ വേണ്ടതായുള്ള കെയർ, എഫേർട്ട്, എഫേർട്ട് എന്നതിനെ സ്ട്രെയിൻ ചെയ്തിട്ടുള്ളതല്ല ഞാൻ പറയുന്നത്. നേരെ തിരിച്ച്, സ്വാഭാവികമായി വരേണ്ട ചില കാര്യങ്ങൾ, അത് അത്ര ഭം​ഗിയായി ചെയ്യാമെന്നുള്ള നിലയിലൊന്നുമല്ല സമൂഹം നമ്മളെ വളർത്തിയിട്ടുള്ളത്. അതിൻ്റെ പ്രശ്നം സ്ത്രീകൾക്കും പുരുഷൻമാർക്കുമുണ്ട്. സമൂഹം ഒരു പാട്രിയാർക്കൽ ആയത് കൊണ്ട് പുരുഷൻമാർക്ക് അത് കുറച്ചധികമുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;10.&lt;/strong&gt; &lt;strong&gt;വ്യക്തിജീവിതം- വീട്ടിൽ ആരൊക്കെ?, വീട് ഏത് പ്രദേശം, വിവാഹം&lt;/strong&gt;&lt;/p&gt;&lt;p&gt;വയനാട്ടിലെ മാന്തവാടിക്കടുത്തെ വാളാട് പ്രദേശത്താണ് വീട്. ഉപ്പയും ഉമ്മയും കർഷകരാണ്. 7 അംഗ കുടുംബമാണ് ഞങ്ങളുടേത്. കുട്ടികളിൽ മുതിർന്നയാളാണ് ഞാൻ. അവിവാഹിതയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/magazine/wayanad-thavinhal-devision-cpm-election-candidate-writer-raheema-valaad-articleshow-vvwg8y0"/>
        </item>
        <item>
            <title><![CDATA[ചൈനയെയും പാക്കിസ്താനെയും ഒന്നിച്ചു നേരിടേണ്ട സാഹചര്യം; അത് സാങ്കല്‍പ്പികമല്ലെന്ന് കേണല്‍ എസ് ഡിന്നി  ]]></title>
            <link>https://www.asianetnews.com/conversations-magazine/interview-with-colonel-s-dinny-on-operation-sindoor-swef3g</link>
            <guid isPermaLink="true">https://www.asianetnews.com/conversations-magazine/interview-with-colonel-s-dinny-on-operation-sindoor-swef3g</guid>
            <pubDate>Sat, 17 May 2025 14:46:28 +0530</pubDate>
            <description><![CDATA[&lt;p&gt;പാക്കിസ്താനുമായുള്ള മുന്&zwj;കാല സംഘര്&zwj;ഷ സാധ്യതകളില്&zwj;നിന്നും ഏറെ വ്യത്യസ്തമാണ് പഹല്&zwj;ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സംഘര്&zwj;ഷ സാഹചര്യവും ഓപ്പറേഷന്&zwj; സിന്ദൂറുമെന്ന് അഭിമുഖത്തില്&zwj; കേണല്&zwj; എസ് ഡിന്നി പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jver4hk7dg7bx57szmtdg7g4,imgname-fotojet--5-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചൈനയെയും പാക്കിസ്താനെയും ഒന്നിച്ചു നേരിടേണ്ട യുദ്ധസാഹചര്യം എന്നത് ഒരു സാങ്കല്&zwj;പ്പിക ചോദ്യമല്ലെന്നും കാലങ്ങളായി ഇന്ത്യന്&zwj; സൈന്യം ഇത് മുന്&zwj;കൂട്ടിക്കണ്ട് പ്ലാനുകളും തന്ത്രങ്ങളും ആസൂത്രണം ചെയ്യുന്നുണ്ടെന്നും പ്രതിരോധ വിദഗ്ധനായ റിട്ട. കേണല്&zwj; എസ് ഡിന്നി &amp;nbsp;പറഞ്ഞു. ഓപ്പറേഷന്&zwj; സിന്ദൂറിന്റെ പശ്ചാത്തലത്തില്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; ആരംഭിച്ച 'വാര്&zwj; ആന്റ് പീസ്' അഭിമുഖ പരിപാടിയില്&zwj; സംസാരിക്കുകയായിരുന്നു ഇന്ത്യന്&zwj; ആര്&zwj;മിയുടെ രാജപുത് റെജിമെന്റില്&zwj; നിന്ന് വിരമിച്ച അദ്ദേഹം. ചൈനയെയും പാക്കിസ്താനെയും ഒരുമിച്ച് നേരിടേണ്ടി സാഹചര്യം പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് നമ്മുടെ രാജ്യം മുന്നോട്ടുപോവുന്നതെന്നും ഈ വിഷയത്തില്&zwj; കരുത്തിലും യുദ്ധതന്ത്രങ്ങളിലും നമ്മള്&zwj; ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;പാക്കിസ്താനുമായുള്ള മുന്&zwj;കാല സംഘര്&zwj;ഷ സാധ്യതകളില്&zwj;നിന്നും ഏറെ വ്യത്യസ്തമാണ് പഹല്&zwj;ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സംഘര്&zwj;ഷ സാഹചര്യവും ഓപ്പറേഷന്&zwj; സിന്ദൂറുമെന്ന് അഭിമുഖത്തില്&zwj; കേണല്&zwj; എസ് ഡിന്നി പറഞ്ഞു. നമ്മുടെ സൈന്യത്തിന്റെ ഏകോപനത്തിലും കരുത്തിലും ആയുധങ്ങളിലും ഏറെ നേട്ടങ്ങള്&zwj; കൈവരിച്ചിട്ടുണ്ട്. കാര്&zwj;ഗില്&zwj; യുദ്ധനന്തരം നിലവില്&zwj; വന്ന ചീഫ് ഓഫ് ഡിഫന്&zwj;സ് സ്റ്റാഫ് എന്ന സിസ്റ്റം മൂന്ന് സേനാവിഭാഗങ്ങളെയും ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നു. പൂര്&zwj;ണ്ണമായും തദ്ദേശീയമായി നിര്&zwj;മിച്ച ആയുധങ്ങള്&zwj;, വിദേശത്തുനിന്നും വാങ്ങിയ അത്യാധുനിക ആയുധങ്ങള്&zwj;, പ്രതിരോധ സിസ്റ്റങ്ങള്&zwj; എന്നിവ പുതിയ സാഹചര്യങ്ങളെ സവിശേഷമാക്കുന്നതായി അദ്ദേഹം പറഞ്ഞു.&lt;/p&gt; &lt;p&gt; &lt;strong&gt;അഭിമുഖത്തിന്റെ പൂര്&zwj;ണ്ണരൂപം താഴെ: &amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>conversations-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/conversations-magazine/interview-with-colonel-s-dinny-on-operation-sindoor-swef3g"/>
        </item>
    </channel>
</rss>
