<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News</title>
        </image>
        <lastBuildDate>Sun, 06 Jul 2025 15:05:20 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/coronavirus-india" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കേസുകളും മരണവും കുറഞ്ഞു, ടിപിആർ കൂടി]]></title>
            <link>https://www.asianetnews.com/india-news/covid-cases-and-deaths-decreased-in-country-in-past-24-hours-tpr-increased-rdpk11</link>
            <guid isPermaLink="true">https://www.asianetnews.com/india-news/covid-cases-and-deaths-decreased-in-country-in-past-24-hours-tpr-increased-rdpk11</guid>
            <pubDate>Sun, 19 Jun 2022 10:26:21 +0530</pubDate>
            <description><![CDATA[&lt;p&gt;24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 12,889 കൊവിഡ് കേസുകൾ, 15 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g5h77dwn91pqfwq2cyj2b1rn/covid.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്നലത്തെ അപേക്ഷിച്ച് കേസുകൾ കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലത്തേക്കാൾ കൂടി. 2.89 ശതമാനമാണ് ടിപിആർ. ഇന്നലെ 2.73 ശതമാനമായിരുന്നു. 24 മണിക്കൂറിനിടെ, രാജ്യത്ത്12,899 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മരണനിരക്ക് ഇന്നലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, ദില്ലി എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന് തന്നെ തുടരുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;കേരളത്തിൽ ഇന്നലെ 3,376 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 11 കൊവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. കോഴിക്കോടും എറണാകുളത്തും 3 പേർ വീതവും തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും കൊല്ലത്ത് ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്ത 3,376 കൊവിഡ് കേസുകളിൽ കൂടുതൽ എറണാകുളത്താണ്. 838 കേസുകൾ എറണാകുളത്തും 717 കേസുകൾ തിരുവനന്തപുരത്തും 399 കേസുകൾ കോട്ടയത്തും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.&lt;/p&gt; &lt;p&gt;ഇതിനിടെ, മൂക്കിലൂടെ നൽകാവുന്ന കൊവിഡ് പ്രതിരോധ വാക്സീന്റെ പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായെന്ന് കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു. ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ അടുത്ത മാസം ഡ്രഗ്&zwj;സ് കൺട്രോളർ ജനറലിന് കൈമാറും. അനുമതി കിട്ടിയാൽ യാഥാർത്ഥ്യമാകുന്നത് മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ &amp;nbsp;വാക്സീനെന്ന് ഭാരത് ബയോടെക് ചെയർമാൻ ഡോ.കൃഷ്ണ എല്ല അവകാശപ്പെട്ടു. മൂക്കിലൂടെയുള്ള നേസൽ വാക്സീന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ജനുവരിയിലാണ് ഡിസിജിഐ (DCGI) അനുമതി നൽകിയത്.&amp;nbsp;&lt;/p&gt; &lt;p&gt;മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സീനുമായി ഭാരത് ബയോടെക്ക്, പരീക്ഷണം വിജയം&lt;/p&gt; &lt;p&gt;അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ 'എയർ സുവിധ' പോർട്ടൽ പിൻവലിക്കാൻ വ്യോമയാന മന്ത്രാലയം നീക്കം തുടങ്ങി. 'എയർ സുവിധ' പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുളളിൽ തീരുമാനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇത്തരത്തിൽ &amp;nbsp;യാത്രക്കാർക്ക് &amp;nbsp;വിവരങ്ങൾ രേഖപ്പെടുത്താൻ ആവിഷ്കരിച്ച പോർട്ടലാണ് 'എയർ സുവിധ'.&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/covid-cases-and-deaths-decreased-in-country-in-past-24-hours-tpr-increased-rdpk11"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു, ജാഗ്രത കൂട്ടാൻ സംസ്ഥാനങ്ങൾക്ക് നിർദേശം]]></title>
            <link>https://www.asianetnews.com/india-news/covid-cases-rises-again-in-country-centre-urges-states-to-increase-vigilance-rcxh3m</link>
            <guid isPermaLink="true">https://www.asianetnews.com/india-news/covid-cases-rises-again-in-country-centre-urges-states-to-increase-vigilance-rcxh3m</guid>
            <pubDate>Sat, 04 Jun 2022 06:22:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നലെ റിപ്പോർട്ട് ചെയ്&zwj;തത് മൂന്ന് മാസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കണക്ക്; മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g4m5b6a8xdx24bp8ne29tzc0/covid.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ആശങ്ക പരത്തി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള &amp;nbsp;ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്ചു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ &amp;nbsp;മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ്&zwj;നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടി. &amp;nbsp;ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt; &lt;p&gt;പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും മാസ്&zwj;ക് ധരിക്കുന്നതിൽ ഉൾപ്പടെവീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മാസ്&zwj;ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉൾപ്പെടയുള്ള മാഗനിർദേശങ്ങൾ കർശനമാക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/covid-cases-rises-again-in-country-centre-urges-states-to-increase-vigilance-rcxh3m"/>
        </item>
        <item>
            <title><![CDATA[മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സീനുമായി ഭാരത് ബയോടെക്ക്, പരീക്ഷണം വിജയം]]></title>
            <link>https://www.asianetnews.com/india-news/worlds-first-nasal-vaccine-trials-completed-says-bharat-biotech-rdpfqu</link>
            <guid isPermaLink="true">https://www.asianetnews.com/india-news/worlds-first-nasal-vaccine-trials-completed-says-bharat-biotech-rdpfqu</guid>
            <pubDate>Sun, 19 Jun 2022 11:35:55 +0530</pubDate>
            <description><![CDATA[&lt;p&gt;ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ അടുത്ത മാസം ഡ്രഗ്&zwj;സ് കൺട്രോളർ ജനറലിന് കൈമാറും. അനുമതി കിട്ടിയാൽ യാഥാർത്ഥ്യമാകുന്നത് മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ &amp;nbsp;വാക്സീനെന്ന് ഭാരത് ബയോടെക്&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g5wzbe0642neg0rs2vccv223/nasal-vaccine.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സീൻ വരുന്നു. പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായെന്ന് കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു. ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ അടുത്ത മാസം ഡ്രഗ്&zwj;സ് കൺട്രോളർ ജനറലിന് കൈമാറും. അനുമതി കിട്ടിയാൽ യാഥാർത്ഥ്യമാകുന്നത് മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ &amp;nbsp;വാക്സീനെന്ന് ഭാരത് ബയോടെക് ചെയർമാൻ ഡോ.കൃഷ്ണ എല്ല അവകാശപ്പെട്ടു.&amp;nbsp;മൂക്കിലൂടെയുള്ള നേസൽ വാക്സീന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ജനുവരിയിലാണ് ഡിസിജിഐ (DCGI) അനുമതി നൽകിയത്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;രണ്ട് ഡോസ് വാക്സീൻ എടുത്തവർ നിർബന്ധമായും ബൂസ്റ്റ&zwj;ർ ഡോസ് എടുക്കണമെന്ന് ഡോക്ടർ കൃഷ്ണ എല്ല നിർദേശിച്ചു. മൂന്നാം ഡോസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കുട്ടികളിൽ ആദ്യ രണ്ട് ഡോസുകൾ വലിയ പ്രതിരോധ ശേഷി നൽകുന്നില്ല. എന്നാൽ മൂന്നാം ഡോസ് നൽകുമ്പോൾ മികച്ച പ്രതിരോധ ശേഷി ഉണ്ടാകുന്നുണ്ട്. കൊവിഡ് നമുക്കിടയിൽ തന്നെ ഉണ്ടാകുമെന്നും അതിനാൽ കരുതലോടെ മുന്നോട്ടുപോകാനാണ് ശ്രമിക്കെണ്ടെതെന്നും ഡോ. കൃഷ്ണ എല്ല പറഞ്ഞു.&amp;nbsp;&lt;/p&gt;  &lt;p&gt;Paris | We've completed a clinical trial, data analysis is going on. We'll submit the data to regulatory agency. If everything is okay, we'll get permission to launch &amp;amp; it will be world's 1st clinically proven nasal COVID-19 vaccine: Dr Krishna Ella, Chairman &amp;amp; MD, Bharat Biotech pic.twitter.com/stha9oXZ3R&lt;/p&gt; &mdash; ANI (@ANI) June 19, 2022  &lt;p&gt;&lt;strong&gt;'എയർ സുവിധ' പിൻവലിച്ചേക്കും&lt;/strong&gt;&lt;/p&gt; &lt;p&gt;ഇതിനിടെ, 'എയർ സുവിധ' പോർട്ടൽ പിൻവലിക്കാൻ വ്യോമയാന മന്ത്രാലയം നീക്കം തുടങ്ങി. അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് ആലോചന. 'എയർ സുവിധ' പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുളളിൽ തീരുമാനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇത്തരത്തിൽ &amp;nbsp;യാത്രക്കാർക്ക് &amp;nbsp;വിവരങ്ങൾ രേഖപ്പെടുത്താൻ ആവിഷ്കരിച്ച പോർട്ടലാണ് 'എയർ സുവിധ'.&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/worlds-first-nasal-vaccine-trials-completed-says-bharat-biotech-rdpfqu"/>
        </item>
        <item>
            <title><![CDATA[വിദേശത്തുനിന്ന് വരുന്ന രണ്ട് ശതമാനം പേരില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം]]></title>
            <link>https://www.asianetnews.com/india-news/two-percent-of-people-coming-from-abroad-should-be-tested-for-rtpcr-re9wus</link>
            <guid isPermaLink="true">https://www.asianetnews.com/india-news/two-percent-of-people-coming-from-abroad-should-be-tested-for-rtpcr-re9wus</guid>
            <pubDate>Thu, 30 Jun 2022 10:07:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതിൽ പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിർദേശം.&amp;nbsp;രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്&amp;nbsp; പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f4xt6hmbap8zb823a7dcy4gm/2021-05-05-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആർ റ്റി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം. ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതിൽ പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിർദേശം.&lt;/p&gt; &lt;p&gt;രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് &amp;nbsp;പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്. സാമ്പിൾ ശേഖരിക്കുന്നത് മുതൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.&lt;/p&gt; &lt;p&gt;അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്&zwj; വര്&zwj;ധിക്കാതിരിക്കാന്&zwj; എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&zwj;ജ് ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്&zwj; വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്&zwj;ക്കും പ്രതിരോധം ശക്തമാക്കാന്&zwj; നിര്&zwj;ദേശം നല്&zwj;കിയതായും മന്ത്രി പറഞ്ഞു. ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്&zwj;ക്ക് പ്രത്യേക ജാഗ്രത നല്&zwj;കിയിട്ടുണ്ട്. കേസുകള്&zwj; ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളില്&zwj; 1,285 പേര്&zwj; ആശുപത്രികളിലും 239 പേര്&zwj; ഐസിയുവിലും 42 പേർ വെന്റിലേറ്ററുകളിലും ചികിത്സയിലുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്&zwnj;സീന്&zwj; എടുക്കാത്തവരിലുമാണ് രോഗം ഗുരുതരമാകുന്നത്. അത്തരക്കാര്&zwj; കൂടുതല്&zwj; ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;എല്ലാ കാലവും അടച്ചിടല്&zwj; ഉള്&zwj;പ്പെടെയുള്ള നിയന്ത്രണങ്ങള്&zwj; ഏര്&zwj;പ്പെടുത്താന്&zwj; കഴിയില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരില്&zwj; നിന്നും ആരിലേക്കും കൊവിഡ് ബാധിക്കാന്&zwj; സാധ്യതയുണ്ട്. അതിനാല്&zwj; വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനമാണ്. കൊവിഡിനെ പ്രതിരോധിക്കാന്&zwj; എല്ലാവരും നിര്&zwj;ബന്ധമായി മാസ്&zwnj;ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്&zwj; ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്&zwj;ശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതല്&zwj; ഡോസും എടുക്കാനുള്ള എല്ലാവരും വാക്&zwnj;സീന്&zwj; എടുക്കണമെന്നും മന്ത്രി നി&zwj;ർദേശിച്ചു.&lt;/p&gt; &lt;p&gt;സ്&zwnj;കൂള്&zwj; തുറന്ന സാഹചര്യത്തില്&zwj; കുട്ടികളിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കൃത്യമായി മാസ്&zwnj;ക് ധരിപ്പിച്ച് മാത്രമേ സ്&zwnj;കൂളിലേക്ക് അയക്കാവൂ. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്&zwj;ക്കും കൊവിഡ് വാക്&zwnj;സീന്&zwj; നല്&zwj;കണം. കുട്ടികളില്&zwj; നിന്നും പ്രായമുള്ളവരിലേക്കും മറ്റ് അസുഖമുള്ളവരിലേക്കും കൊവിഡ് ബാധിക്കാന്&zwj; സാധ്യതയുള്ളതിനാല്&zwj; പ്രത്യേകം ശ്രദ്ധ വേണം. ജലദോഷം, പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവര്&zwj; ഇവരുമായി ഇടപഴകരുത്. പുറത്ത് പോയി വരുന്നവരില്&zwj; നിന്നും അവരിലേക്ക് രോഗം പടരാനും അവര്&zwj;ക്ക് ഗുരുതരമാകാനും സാധ്യതയേറെയാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്&zwnj;കൂളുകളില്&zwj; വിടരുത്. അധ്യാപകരും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;രോഗലക്ഷണങ്ങളുള്ളവര്&zwj; കൊവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം. പ്രായമായവര്&zwj;, മറ്റ് അനുബന്ധ രോഗമുള്ളവര്&zwj; എന്നിവര്&zwj;ക്ക് രോഗലക്ഷണങ്ങള്&zwj; കണ്ടാല്&zwj; ഉടന്&zwj; ആരോഗ്യ പ്രവര്&zwj;ത്തകരെ വിവരമറിയിച്ച് വിദഗ്&zwj;ധ ചികിത്സ ഉപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.&amp;nbsp; &amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/two-percent-of-people-coming-from-abroad-should-be-tested-for-rtpcr-re9wus"/>
        </item>
        <item>
            <title><![CDATA['കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ല', കടുപ്പിച്ച് സുപ്രീം കോടതി, കൊവിഷീൽഡിന്‍റെ ആവശ്യം തള്ളി]]></title>
            <link>https://www.asianetnews.com/india-news/supreme-court-rejects-covishield-vaccine-company-serum-institute-plea-rm1z2y</link>
            <guid isPermaLink="true">https://www.asianetnews.com/india-news/supreme-court-rejects-covishield-vaccine-company-serum-institute-plea-rm1z2y</guid>
            <pubDate>Thu, 01 Dec 2022 21:45:01 +0530</pubDate>
            <description><![CDATA[&lt;p&gt;കുത്തിവെപ്പിന് പിന്നാലെ മലയാളി പെൺകുട്ടി മരിച്ചതിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹർജി നിലനിൽക്കുന്നുണ്ട്&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01gjyver9f14ctadqpfsgycaqf/covishield-vaccine.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കൊവിഷീൽഡ് വാക്സീന് എതിരെ വിവിധ ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഹർജി സുപ്രിം കോടതി തള്ളിയത്. ഇരകളായവരെയും കണക്കിലെടുക്കണമെന്ന് കോടതി ചൂണ്ടികാട്ടി. കുത്തിവെപ്പിന് പിന്നാലെ മലയാളി പെൺകുട്ടി മരിച്ചതിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹർജി നിലനിൽക്കുന്നുണ്ട്. ഈ ഹർജിയടക്കം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഹർജിയിലൂടെ ആവശ്യപ്പെട്ടത്. ഹർജി തള്ളിയതോടെ ഇരകളായവർക്ക് അതാത് ഹൈക്കോടതികളിൽ കേസുമായി മുന്നോട്ടു പോകാനാകും.&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് പ്രക്ഷോഭം ആളി പടര്&zwj;ന്ന് ചൈന; അടിച്ചമര്&zwj;ത്താന്&zwj; നടപടി തുടങ്ങി ചൈനീസ് സര്&zwj;ക്കാര്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;അതേസമയം സുപ്രീം കോടതിയിൽ നിന്ന് ഇന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്. നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിപ്പെടുത്തിയും മറ്റു മാർ​ഗങ്ങളിലൂടെയും രാജ്യത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്&zwj;ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ലെന്നും കേന്ദ്ര സര്&zwj;ക്കാര്&zwj; സുപ്രീംകോടതിയില്&zwj; വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ഒന്&zwj;പത് സംസ്ഥാനങ്ങള്&zwj; പ്രത്യേക നിയമനിര്&zwj;മാണങ്ങള്&zwj; തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സ്ത്രീകളുൾപ്പെടെയുള്ള സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതിനാലാണ് നിയമ വിരുദ്ധമായ മതപരിവർത്തനം തടയുന്നതിനുള്ള നിയമങ്ങളെ പിന്തുണച്ചതെന്നും കേന്ദ്രം അറിയിച്ചു. വിവിധ മാർഗങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നതിനെതിരെ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്.&amp;nbsp;ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം പാസാക്കിയിട്ടുള്ളതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.&lt;/p&gt; &lt;p&gt;&lt;strong&gt;'മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്&zwj;ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല'; കേന്ദ്രം സുപ്രീം കോടതിയിൽ&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/supreme-court-rejects-covishield-vaccine-company-serum-institute-plea-rm1z2y"/>
        </item>
        <item>
            <title><![CDATA[കൊവിഡ് വ്യാപനം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ആശങ്ക അറിയിച്ച് കേന്ദ്രം]]></title>
            <link>https://www.asianetnews.com/coronavirus-india/centre-expresses-concern-over-rise-of-covid-cases-in-kerala-rfbnln</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/centre-expresses-concern-over-rise-of-covid-cases-in-kerala-rfbnln</guid>
            <pubDate>Wed, 20 Jul 2022 19:16:35 +0530</pubDate>
            <description><![CDATA[&lt;p&gt;പരിശോധനയും വാക്സിനേഷനും കൂട്ടാൻ നിർദേശം, സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g82rzqnjtp1wtavvmttcjv1g/covid-cases--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെ കൊവിഡ് വ്യാപനം കൂടിയ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാൻ മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് നടപടി. 24 മണിക്കൂറിനിടെ രാജ്യത്ത് 20,557 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 മരണവും റിപ്പോർ&zwj;ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,28,525 ആയി ഉയർന്നു. 4.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.&amp;nbsp; മഹാരാഷ്ട്രയിൽ 2279 കേസുകളും തമിഴ&zwj;്&zwj;നാട്ടിൽ 2142 കേസുകളും കർണാടകത്തിൽ 1151 കേസുകളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ 585 കേസുകളാണ് സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 658 കേസുകളഉം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. &amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/centre-expresses-concern-over-rise-of-covid-cases-in-kerala-rfbnln"/>
        </item>
        <item>
            <title><![CDATA[ഒരു ദിവസം, കൊവിഡ് കേസുകളിൽ 41% വർധന, 24 മണിക്കൂറിൽ 5,223 രോഗികൾ]]></title>
            <link>https://www.asianetnews.com/india-news/nearly-41-percent-jump-in-daily-covid-cases-with-5233-new-infections-rd55r2</link>
            <guid isPermaLink="true">https://www.asianetnews.com/india-news/nearly-41-percent-jump-in-daily-covid-cases-with-5233-new-infections-rd55r2</guid>
            <pubDate>Wed, 08 Jun 2022 10:43:34 +0530</pubDate>
            <description><![CDATA[&lt;p&gt;കേസുകൾ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. പുതുതായി 1881 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 81% കൂടുതലായിരുന്നു ഇത്. ഇന്നത്തെ കൊവിഡ് കണക്കുകൾ ഇങ്ങനെ...&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g50s1wr0re6etr0zjd6vfw0p/covid-thumb.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 5233 പുതിയ കൊവിഡ് കേസുകൾ. മാർച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന കേസ് നിരക്കാണിത്. ഏഴ് പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളിൽ വർധന 41 ശതമാനമാണ്.&lt;/p&gt; &lt;p&gt;ഇന്നലെ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. പുതുതായി 1881 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 81% കൂടുതലായിരുന്നു ഇത്. ഫെബ്രുവരി മധ്യം മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവുമുയർന്ന നിരക്ക്. ഇതിന് മുമ്പ് മഹാരാഷ്ട്രയിൽ ഇത്രയുമുയർന്ന കൊവിഡ് കണക്ക് റിപ്പോർട്ട് ചെയ്തത് ഫെബ്രുവരി 18-നാണ്.&amp;nbsp;&lt;/p&gt; &lt;p&gt;മഹാരാഷ്ട്രയിൽ കൊവിഡ് ഒമിക്രോണിന്&zwj;റെ ബി.എ.5 വേരിയന്&zwj;റ് കണ്ടെത്തിയിരുന്നു. ഇതിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും, എന്നാൽ വൻതോതിലൊരു കേസുകളുടെ കുതിച്ചുചാട്ടത്തിന് ഈ വകഭേദം ഇതുവരെ വഴിവച്ചിട്ടില്ലെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്&zwj;റെ വിലയിരുത്തൽ. മുംബൈ നഗരത്തിൽ ഇന്നലെ 1,242 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത കണക്കുകളുടെ ഇരട്ടിയോളമായിരുന്നു ഇത്. എന്നാൽ ഇന്നലെ ഇത് വരെ കൊവിഡ് മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.&amp;nbsp;&lt;/p&gt; &lt;p&gt;കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതാകാം കൊവിഡ് കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് ഒഴിവാക്കണമെങ്കിൽ മാസ്ക് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നിർദേശം നൽകി. വാക്സിനേഷനും &amp;nbsp;മുൻകരുതൽ ഡോസ് വിതരണവും വിലയിരുത്താൻ ഇന്നലെ ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവിയ ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിരുന്നു.&lt;/p&gt; &lt;p&gt;കൊവിഡ് കേസിലെ വർധന ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സമീരൻ പാണ്ഡെ ഓർമ്മിപ്പിച്ചു. എന്നാൽ നിലവിലെ കണക്ക് പ്രകാരം നാലാം തരംഗമെന്ന ആശങ്കയ്ക്ക് ഇടമില്ല എന്നും സമീറൻ പാണ്ഡെ വ്യക്തമാക്കി.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ആശങ്കയായി കേരളത്തിലെ കേസുകൾ&lt;/strong&gt;&lt;/p&gt; &lt;p&gt;സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം. 2271 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് കേസുകൾ കുതിക്കുകയാണ്. &amp;nbsp;622 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 2 മരണം സ്ഥിരീകരിച്ചു.&lt;/p&gt; &lt;p&gt;മെയ് 31ന് ആയിരം കടന്ന കോവിഡ് കേസുകളാണ് ഒരാഴ്ച കൊണ്ട് ഇരട്ടിയായി രണ്ടായിരം കടന്നത്. &amp;nbsp;വേഗത്തിലുള്ള കുതിപ്പ് എറണാകുളത്താണ്. 622 ആണ് പുതിയ കേസുകൾ. ഒപ്പം തന്നെ തിരുവനന്തപുരത്ത് ഇന്ന് 416. ഒരു മരണവും തിരുവനന്തപുരത്താണ്. ആലപ്പുഴയിലും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോവിഡ് മരണം തീരെ ഇല്ലാതിരുന്ന ആഴ്ചകളിൽ നിന്നാണ് മരണവും കൂടുന്നത്. &amp;nbsp;&amp;nbsp;&lt;/p&gt; &lt;p&gt;കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ഇരട്ടി വളർച്ച രേഖപ്പെടുത്തുന്ന കോവിഡ് കേസുകൾ ഈ നിലയ്ക്ക് മുന്നേറിയാൽ പ്രതിസന്ധിയാകുമെന്നുറപ്പാണ്.&lt;/p&gt; &lt;p&gt;പരിശോധനകൾ പ്രതിദിനം പതിനയ്യായിരം പോലുമില്ലെന്നിരിക്കെ, പരിശോധനകളിൽ കണ്ടെത്തപ്പെടാതെ പോകുന്ന കേസുകൾ ഏറെയാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങളുള്ളഴരും പരിശോധിക്കുന്നില്ലെന്നതാണ് വസ്തുത. &amp;nbsp;&amp;nbsp;&lt;/p&gt; &lt;p&gt;കേസുകളുടെ വർധനയിൽ അടുത്ത ഒരാഴ്ച നിർണായകമാണ്. ഒമിക്രോൺ വകഭേദം തന്നെയാണ് പടരുന്നതെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോഴും പറയുന്നത്. അങ്ങനെയെങ്കിൽ വരുംദിവസങ്ങളിൽ &amp;nbsp;മരണനിരക്ക് ഉയരുമോ എന്നതും ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുന്നതുമാകും പ്രതിസന്ധിയെ നിർണയിക്കുക.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/nearly-41-percent-jump-in-daily-covid-cases-with-5233-new-infections-rd55r2"/>
        </item>
        <item>
            <title><![CDATA[കൊവിഡ് കേസുകളിലെ വ‌ർധന; മൂന്നിലൊന്നും കേരളത്തിൽ, ജാഗ്രതാ നിർദേശവുമായി കേന്ദ്രം]]></title>
            <link>https://www.asianetnews.com/india-news/centre-expresses-concern-over-spike-in-covid-cases-in-country-one-third-of-cases-in-kerala-rcxrsm</link>
            <guid isPermaLink="true">https://www.asianetnews.com/india-news/centre-expresses-concern-over-spike-in-covid-cases-in-country-one-third-of-cases-in-kerala-rcxrsm</guid>
            <pubDate>Sat, 04 Jun 2022 10:13:34 +0530</pubDate>
            <description><![CDATA[&lt;p&gt;24 മണിക്കൂറിനിടെ 3,962 പേർക്ക് കൊവിഡ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം, പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദേശം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g4pfknbaj35fc65w1m21947p/covid-cases.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 3,962 പേർക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 0.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും ജാഗ്രത തുടരണമമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ 22,416 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ, 2,967 പേർ രോഗമുക്തരായി.&lt;/p&gt; &lt;p&gt;പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ &amp;nbsp;മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ&zwj;്&zwj;നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കേരളത്തിൽ 11 ജില്ലകളിൽ രോഗികളുടെ എണ്ണം ഉയരുന്നതിൽ കേന്ദ്രം ആശങ്ക അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 6 ജില്ലകളിലും തമിഴ&zwj;്&zwj;നാട്ടിൽ രണ്ട് ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടുന്നത് ശ്രദ്ധിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.&amp;nbsp;&lt;/p&gt; &lt;p&gt;പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും മാസ്&zwj;ക് ധരിക്കുന്നതിൽ ഉൾപ്പെടെവീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മാസ്&zwj;ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉൾപ്പെടെയുള്ള മാഗനിർദേശങ്ങൾ കർശനമാക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ആശങ്ക വേണ്ടെന്ന് വീണ ജോർജ്&lt;/strong&gt;&lt;/p&gt; &lt;p&gt;കൊവിഡ് കേസുകള്&zwj; ചെറുതായി ഉയര്&zwj;ന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോ&zwj;&zwj;ർജ്. ഇപ്പോള്&zwj; ബാധിച്ചിരിക്കുന്നത് ഒമിക്രോണ്&zwj; വകഭേദമാണ്. പരിശോധനകളില്&zwj; മറ്റ് വകഭേദങ്ങള്&zwj; കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്&zwnj;ക് നിര്&zwj;ബന്ധമായും ധരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കിടപ്പ് രോഗികള്&zwj;, വയോജനങ്ങള്&zwj; എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്&zwj;ത്തനങ്ങള്&zwj; നടത്തണം. രണ്ടാം ഡോസ് വാക്&zwnj;സിന്&zwj; എടുക്കാനുള്ളവരും പ്രികോഷന്&zwj; ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്&zwj;ത്തകര്&zwj; നിര്&zwj;ബന്ധമായും പ്രികോഷന്&zwj; ഡോസ് എടുക്കണമെന്നും വീണ ജോ&zwj;ർജ് നിർദേശിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;നിലവിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്&zwj; കൂടുതലുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ ജില്ലകള്&zwj; പ്രത്യേകം ശ്രദ്ധ പുലർത്തണം. രോഗലക്ഷണങ്ങളുള്ളവര്&zwj; പരിശോധന നടത്തണം. അനുബന്ധ രോഗങ്ങളുള്ളവര്&zwj;ക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്&zwj; ഉടന്&zwj; തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്. പ്രദേശികമായി വാക്&zwnj;സിന്&zwj; എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്&zwnj;സിന്&zwj; എടുക്കുന്നു എന്നുറപ്പാക്കാനും ഫീല്&zwj;ഡ് വര്&zwj;ക്കര്&zwj;മാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;എല്ലാ കുട്ടികള്&zwj;ക്കും വാക്&zwnj;സീന്&zwj; ഉറപ്പാക്കും. സ്&zwnj;കൂള്&zwj; തുറന്ന സാഹചര്യത്തില്&zwj; എല്ലാ കുട്ടികള്&zwj;ക്കും വാക്&zwnj;സീനെടുക്കാനുള്ള നടപടികള്&zwj; വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുമെന്നും വീണ ജോർജ് അറിയിച്ചു&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/centre-expresses-concern-over-spike-in-covid-cases-in-country-one-third-of-cases-in-kerala-rcxrsm"/>
        </item>
        <item>
            <title><![CDATA[തീവ്രവ്യാപനശേഷി, രാജ്യതലസ്ഥാനത്ത് ഒമിക്രോൺ പുതിയ വകഭേദം സ്ഥിരീകരിച്ചു, എല്ലായിടത്തും ജാഗ്രത, മാസ്ക്ക് നിർബന്ധം]]></title>
            <link>https://www.asianetnews.com/india-news/omicron-new-variant-ba-2-75-found-in-delhi-rggc7h</link>
            <guid isPermaLink="true">https://www.asianetnews.com/india-news/omicron-new-variant-ba-2-75-found-in-delhi-rggc7h</guid>
            <pubDate>Thu, 11 Aug 2022 18:32:04 +0530</pubDate>
            <description><![CDATA[&lt;p&gt;പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ദില്ലി സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g5gfexgjrwbv2tgpn61ex0p5/eee.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്&zwj;റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ജാഗ്രത വർധിപ്പിച്ചു. ദില്ലിയിൽ ഒരാൾക്കാണ് തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദമായ ബി എ - 2.75 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ദില്ലിയിൽ നിയന്ത്രണം ശക്തമാക്കുകയാണ്. ആദ്യ പടിയായി ദില്ലിയിൽ മാസ്ക് ധരിക്കുന്നത് വീണ്ടും കർശനമാക്കി. പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ദില്ലി സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. അടച്ചിട്ട സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 18 ശതമാനമാണ് ദില്ലിയിൽ പോസിറ്റിവിറ്റി നിരക്ക്.&lt;/p&gt; &lt;p&gt;&lt;strong&gt;യാത്രക്കാർക്ക് ആശ്വസിക്കാമോ? ആഭ്യന്തര വിമാന നിരക്കുകളിലെ നിയന്ത്രണങ്ങൾ നീക്കും&lt;/strong&gt;&lt;/p&gt; &lt;p&gt;അതേസമയം രാജ്യവ്യാപകമായി കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 207.29 കോടി ഡോസ് വാക്സിൻ ( 93.69 കോടി രണ്ടാം ഡോസും, 11.49 കോടി മുൻകരുതൽ ഡോസും ) എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 25,75,389 ഡോസുകളാണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,25,076 പേരാണെന്നും ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.28% ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,431 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,35,55,041 ആയിട്ടുണ്ട്. രോഗമുക്തി നിരക്കാകട്ടെ 98.53% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 16,299 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.58% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.85% ആണ്. ആകെ നടത്തിയത് 87.92 കോടി പരിശോധനകളാണെന്നും കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,56,153 പരിശോധനകളാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.&lt;/p&gt; &lt;p&gt;&lt;strong&gt;ബഫർ സോൺ വിവാദം: സർക്കാരിന്റെ പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് കെസിബിസി&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/omicron-new-variant-ba-2-75-found-in-delhi-rggc7h"/>
        </item>
        <item>
            <title><![CDATA[5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ]]></title>
            <link>https://www.asianetnews.com/india-news/ntagi-recommends-use-of-corbevax-and-covaxin-for-children-between-5-12-years-repgso</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ntagi-recommends-use-of-corbevax-and-covaxin-for-children-between-5-12-years-repgso</guid>
            <pubDate>Fri, 08 Jul 2022 19:42:24 +0530</pubDate>
            <description><![CDATA[&lt;p&gt;5 മുതൽ 12 വരെ പ്രായമുള്ളവരിൽ കോർബിവാക്സ് നൽകാൻ ശുപാർശ, 6 മുതൽ 12 വരെയുള്ളവർക്ക് കൊവാക്സിനോ കോർബിവാക്സോ നൽകാം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g7f2evqjsq144ewy4f11ymy2/covid-vaccine.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ. നാഷണൽ ടെക്നിക്കൽ അഡ്വൈസറി വിഭാഗം (NTAGI) ആണ് സർക്കാരിന് ശുപാർശ കൈമാറിയത്. 5 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബിവാക്സ് നൽകാനാണ് പ്രതിരോധ കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്ന ദേശീയ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ 6 വയസ്സിന് മുകളിലും 12ന് ഇടയിലും പ്രായമുള്ള കുട്ടികൾക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ നൽകാവുന്നതാണെന്നും എൻടിഎജിഐ വ്യക്തമാക്കുന്നു. ഇരു വിഭാഗങ്ങളിലും വാക്സീനുകളുടെ പ്രവർത്തനം ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതായി ദേശീയ സാങ്കേതിക ഉപദേശക സംഘം വ്യക്തമാക്കി.&amp;nbsp;&lt;/p&gt; &lt;p&gt;അതേസമയം ദേശീയ പ്രതിരോധ പദ്ധതിയിൽ ഈ രണ്ട് വാക്സീനുകളും ഉൾപ്പെടുത്തുന്ന കാര്യം അടുത്ത യോഗത്തിലേ തീരുമാനിക്കൂ എന്നാണ് എൻടിഎജിഐയുടെ ഔദ്യോഗിക വിശദീകരണം. 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോബിവാക്സാണ് നിലവിൽ നൽകുന്നത്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/ntagi-recommends-use-of-corbevax-and-covaxin-for-children-between-5-12-years-repgso"/>
        </item>
        <item>
            <title><![CDATA[കരുതല്‍ ഡോസിനോട് മുഖം തിരിച്ച് സംസ്ഥാനങ്ങൾ; പണം പ്രശ്നമാകുന്നോ? അപകടമാകുമെന്ന് വിദഗ്ധർ]]></title>
            <link>https://www.asianetnews.com/india-news/what-happens-booster-dose-in-india-special-story-rewuek</link>
            <guid isPermaLink="true">https://www.asianetnews.com/india-news/what-happens-booster-dose-in-india-special-story-rewuek</guid>
            <pubDate>Tue, 12 Jul 2022 19:19:31 +0530</pubDate>
            <description><![CDATA[&lt;p&gt;വാക്സിന്&zwj;റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g08zj2xc8v62rf6q3qykj6bt/600--26-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രായപൂർത്തിയായ മുഴുവൻ പേർക്കും കൊവിഡ് വാക്സിന്&zwj;റെ കരുതൽ ഡോസ് നൽകി തുടങ്ങിയത് ഏപ്രിൽ മാസത്തിലാണ്. പതിനെട്ടിനും അമ്പത്തിയൊമ്പതിനുമിടയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ചാണ് കരുതൽ ഡോസ് വിതരണം. വാക്സിന്&zwj;റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം. കൃത്യം മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വാക്സിൻ കണക്ക് പരിശോധിച്ചാൽ ജനങ്ങൾക്കിടയിൽ കരുതൽ ഡോസിനോടുള്ള വിമുഖത വ്യക്തമാണ്.&lt;/p&gt; &lt;p&gt;ലക്ഷദ്വീപിൽ പതിനെട്ടിനും പത്തൊമ്പതിനുമിടയിലുള്ള ആരും കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കരുതൽ ഡോസ് വിതരണം അവതാളത്തിലാണ്. മണിപ്പൂരിൽ - 12 പേർ അരുണാചൽ പ്രദേശിൽ 106 , മേഘാലയ 591 മിസോറാം 447, നാഗാലാൻഡ് 639 സിക്കിം 988 ത്രിപുര 308 തുടങ്ങി എല്ലായിടത്തും ആയിരത്തിൽ താഴെയാണ് കണക്ക്. ഹിമാചൽ പ്രദേശ് , ജമ്മു കശ്മീർ, ചണ്ഡിഗഡ്, പുതുച്ചേരി എന്നിവിടങ്ങളിൽ പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് കരുതൽ ഡോസ് സ്വീകരിച്ചത്.&lt;/p&gt; &lt;p&gt;&lt;strong&gt;തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ് 19 സ്ഥിരീകരിച്ചു&lt;/strong&gt;&lt;/p&gt; &lt;p&gt;ആദ്യ രണ്ട് ഡോസ് വിതരണം നടന്നത് കൊവിഡ് ഭീതി ഏറ്റവും ഉയർന്നു നിന്ന സമയത്താണ്. വൈറസിനെ കുറിച്ചുള്ള ആശങ്കയും ഭീതിയുമാണ് അന്ന് പലരേയും വാക്സീൻ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ബഹുഭൂരിഭാഗം പേർക്കും സ്വയമോ, അടുത്ത ബന്ധുക്കൾക്കോ കൊവിഡ് ബാധിച്ച അനുഭവമുണ്ട്. ഭയം കുറഞ്ഞതാകാം ഇപ്പോൾ ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നതെന്ന് കൊവിഡ് ദൗത്യസംഘാംഗം സുനീല ഗാർഗ് അഭിപ്രായപ്പെടുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;ശുഭവാർത്ത; ക്യാൻസറിനുള്ള മരുന്ന് കൊവിഡ് 19 മരണത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം&lt;/strong&gt;&lt;/p&gt; &lt;p&gt;എന്നാൽ കൊവിഡിനോടുള്ള ഭയം മാറിയത് മാത്രമല്ല ഈ വിമുഖതയ്ക്ക് കാരണം എന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഈ വർഷമാദ്യം മുതൽ മുതിർന്ന പൗരന്മാരും, മുന്നണി പോരാളികളും ഉൾപ്പെടുന്ന മുൻഗണന വിഭാഗത്തിന് സൗജന്യമായാണ് മൂന്നാം ഡോസ് നൽകുന്നത്. ആന്ധ്രപ്രദേശിലാണ് മുൻഗണനാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ കരുതൽ ഡോസെടുത്തത്. പക്ഷെ അതേസ്ഥലത്ത് 18 നും 59 നും ഇടയിലുള്ള ഇരുപത്തിരണ്ടായിരം പേർ മാത്രമേ കരുതൽ ഡോസെടുത്തുള്ളു. കരുതൽ ഡോസ് എല്ലാവർക്കും സൗജന്യമായി നൽകുന്ന ദില്ലിയിലും ബിഹാറിലും ഒഴികെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഇതേ അനുപാതമാണ്. അതായത് സൗജന്യമാണെങ്കിൽ വാക്സിനെടുക്കാൻ ആളുണ്ടെന്നർത്ഥം. പണമടച്ചുള്ള വാക്സിനേഷനോടുള്ള വിമുഖത വ്യക്തമാണ്. ഇക്കാര്യത്തിൽ കേന്ദ്രം പുനരാലോചന നടത്തണമെന്ന് പല സംസ്ഥാനങ്ങളും തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം നടത്താമെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് കേന്ദ്രം ചെയ്തത്.&lt;/p&gt; &lt;p&gt;അതേസമയം തുടർച്ചയായി പ്രതിദിന കൊവിഡ് കണക്ക് പതിനെട്ടായിരത്തിന് മുകളിലെത്തുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സീൻറെ കരുതൽ ഡോസ് ഒഴിവാക്കുന്നത് അപകടകരമാണെന്ന് ഡോ. സുനീല ഗാർഗ് ഉൾപ്പടെയുള്ള വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബി എ 2.75 ഉൾപ്പടെയുള്ള വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മാസ്കും, വാക്സിനേഷനും ഉൾപ്പടെയുള്ള മുൻകരുതലുകൾ ശക്തമാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.&lt;/p&gt; &lt;p&gt;&lt;strong&gt;പ്രതിസന്ധി പ്രതിഫലം മാത്രമോ? നഷ്&zwj;ടത്തില്&zwj; നിന്ന് കരകയറാന്&zwj; വഴിതേടി മലയാള സിനിമ&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Soumya R Krishna</dc:creator>
            <atom:link href="https://www.asianetnews.com/india-news/what-happens-booster-dose-in-india-special-story-rewuek"/>
        </item>
        <item>
            <title><![CDATA[14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടകുട്ടികളെ വരവേറ്റിട്ട് 4 മാസം, കേദാർനാഥ് ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ടത് മുൻ സൈനിക ഉദ്യോഗസ്ഥൻ]]></title>
            <link>https://www.asianetnews.com/coronavirus-india/tragic-helicopter-crash-in-kedarnath-retired-indian-army-lt-colonel-rajveer-singh-chauhan-father-of-4-month-twins-killed-16-june-2025/articleshow-nmboar4</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/tragic-helicopter-crash-in-kedarnath-retired-indian-army-lt-colonel-rajveer-singh-chauhan-father-of-4-month-twins-killed-16-june-2025/articleshow-nmboar4</guid>
            <pubDate>Mon, 16 Jun 2025 10:55:11 +0530</pubDate>
            <description><![CDATA[&lt;p&gt;14 വ&zwj;ർഷത്തെ വിവാഹ ജീവിതത്തിന് ശേഷം നാല് മാസം മുൻപാണ് ദമ്പതികൾ ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്തത്&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jxvh6zkvy8epckra1pnsxxjb/rajveer-singh-chauhan--1750049455738.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്പൂർ: കേദാർനാഥ് ക്ഷേത്രത്തിൽ നിന്നുമായി ഗുപ്തകാശിയിലേക്കുള്ള യാത്രയ്ക്കിടെ ഹെലികോപ്ടർ തകർന്ന് മരിച്ചത് മുൻ സൈനിക ഉദ്യോഗസ്ഥൻ. ലെഫ്ന്റന്റ് കേണൽ പദവിയിൽ നിന്ന് കഴിഞ്ഞ വ&zwj;ർഷം വിരമിച്ച ഉദ്യോഗസ്ഥനായ രാജ്&zwj;വീർ സിംഗ് ചൗഹാനാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. 15 വ&zwj;ർഷത്തെ സർവ്വീസിന് ശേഷം കഴി&zwnj;ഞ്ഞ വ&zwj;ർഷമാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ വിരമിച്ചത്. രാജ്&zwj;വീർ സിംഗ് ചൗഹാന്റെ ഭാര്യയും സൈനിക ഉദ്യോഗസ്ഥയാണ്. 14 വ&zwj;ർഷത്തെ വിവാഹ ജീവിതത്തിന് ശേഷം നാല് മാസം മുൻപാണ് ദമ്പതികൾ ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്തത്.&lt;/p&gt;&lt;p&gt;കേദാർനാഥിൽ നിന്ന് ഒരേസമയത്ത് മൂന്ന് ഹെലികോപ്ടറുകളാണ് പറന്നുയർന്നത്. ഇതിൽ രണ്ടെണ്ണം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും രാജ്&zwj;വീർ സിംഗ് ചൗഹാൻ നിയന്ത്രിച്ചിരുന്ന ബെൽ 407 ഹെലികോപ്ടർ ഗൗരികുണ്ഡിന് സമീപത്ത് തകർന്ന് വീഴുകയായിരുന്നു. മേഘങ്ങളിൽ വഴി മറച്ചതിനാൽ ഇടത് ഭാഗത്തേക്ക് തിരിയുന്നുവെന്നും വഴി ദൃശ്യമല്ലെന്നുമാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ നൽകിയ അവസാന സന്ദേശം. ദൗസയിലെ മഹ്വ സ്വദേശിയാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ. സിയാച്ചിൽ മലനിരകളിൽ അടക്കം സൈനിക സേവനം നടത്തിയ വ്യക്തിയാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഒക്ടോബറിലാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ ആര്യൻ ഏവിയേഷനിൽ ജോലി ആരംഭിത്തക്, 2000ലേറെ മണിക്കൂറുകൾ ഫ്ലെയിംഗ് എക്സ്പീരിയൻസ് ഉള്ള പൈലറ്റ് കൂടിയാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ. ഞായറാഴ്ച പുല&zwj;ർച്ചെ 5.20ഓടെയാണ് രാജ്&zwj;വീർ സിംഗ് ചൗഹാൻ നിയന്ത്രിച്ചിരുന്ന ഹെലികോപ്ട&zwj;ർ കാണാതായത്. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വർഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ചയുണ്ടായത്. ശ്രീ കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. ഗുപ്തകാശിയിലെ ആര്യൻ ഏവിയേഷന്റെ ഹെലികോപ്ടറാണ് ഗൗരികുണ്ഡിന് സമീപം ഞായറാഴ്ച തകർന്നത്. 2025ലെ ചാർ ധാം യാത്രയുമായി ബന്ധപ്പെട്ട് ഇതിനോടകമുണ്ടായ ഹെലികോപ്ട&zwj;&zwj;ർ അപകടങ്ങളിൽ 12 പേർക്കാണ് ജീവൻ നഷ്ടമായതെന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/tragic-helicopter-crash-in-kedarnath-retired-indian-army-lt-colonel-rajveer-singh-chauhan-father-of-4-month-twins-killed-16-june-2025/articleshow-nmboar4"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് ആശ്വാസം; പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, 24 മണിക്കൂറിനിടെ  14,830 കേസുകൾ]]></title>
            <link>https://www.asianetnews.com/coronavirus-india/india-reports-14-830-fresh-cases-in-past-24-hours-12-percentage-lower-than-yesterday-rfm93a</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/india-reports-14-830-fresh-cases-in-past-24-hours-12-percentage-lower-than-yesterday-rfm93a</guid>
            <pubDate>Tue, 26 Jul 2022 12:45:17 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗബാധതിരുടെ എണ്ണം 12 ശതമാനം കുറഞ്ഞു, ടിപിആർ 3.48 ശതമാനം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g79cj1rqbkdb0tr9rgcjev4e/covid-cases.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. ഇന്നലത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം 12 ശതമാനം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 14,830 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 36 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 1,47,512 പേർക്കാണ് രോഗബാധയുള്ളത്. ഇന്നലത്തെ അപേക്ഷിച്ച് 3,365 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 36 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ മരണം 5,26,110 ആയി. 3.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.&lt;/p&gt; &lt;p&gt;കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടിലാണ് ഏറ്റവും അധികം പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്തത്. 1,903 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാടിന് പുറമേ, കേരളം (1,700), പശ്ചിമ ബംഗാൾ (1,094), കർണാടക (939), മഹാരാഷ്ട്ര (785) എന്നിവിടങ്ങിലും രോഗബാധ കൂടുതലാണ്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 43.29 ശതമാനം ഈ 5 സംസ്ഥാനങ്ങളിലായാണ്. എന്നാൽ കേരളത്തിലുൾപ്പെടെ മുൻ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസ സൂചകമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഊ&zwj;ർജിതമാക്കിയിട്ടുണ്ട്. ഇതുവരെ&amp;nbsp;202.5&amp;nbsp;കോടി ഡോസ് വാക്സ&zwj;ീൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.&amp;nbsp;93.04&amp;nbsp;കോടി രണ്ടാം ഡോസും,&amp;nbsp;7.57&amp;nbsp;കോടി മുൻകരുതൽ ഡോസും വിതരണം ചെയ്തു. കഴിഞ്ഞ&amp;nbsp;24&amp;nbsp;മണിക്കൂറിൽ&amp;nbsp;നൽകിയത്&amp;nbsp;30,42,476&amp;nbsp;ഡോസുകളാണ്.&amp;nbsp;12&amp;nbsp;മുതൽ&amp;nbsp;14&amp;nbsp;വയസ്സ്&amp;nbsp;പ്രായമുള്ളവർക്കുള്ളവരുടെ വിഭാഗത്തിൽ, 3.85 കോടി പേർക്ക് ആദ്യ ഡോസ് നൽകിയിട്ടുണ്ട്. 2022&amp;nbsp;മാർച്ച്&amp;nbsp;16നാണ് ഈ വിഭാഗത്തിന് കുത്തിവയ്പ്പ് തുടങ്ങിയത്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/india-reports-14-830-fresh-cases-in-past-24-hours-12-percentage-lower-than-yesterday-rfm93a"/>
        </item>
        <item>
            <title><![CDATA[Covid : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 100 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ]]></title>
            <link>https://www.asianetnews.com/india-news/covid-cases-increases-in-country-7500-cases-recorded-in-24-hours-rd8p9q</link>
            <guid isPermaLink="true">https://www.asianetnews.com/india-news/covid-cases-increases-in-country-7500-cases-recorded-in-24-hours-rd8p9q</guid>
            <pubDate>Fri, 10 Jun 2022 09:38:36 +0530</pubDate>
            <description><![CDATA[&lt;p&gt;24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 7,584 കേസുകൾ, പ്രതിദിന വർധന 100 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g4pfknbaj35fc65w1m21947p/covid-cases.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 7,500 കേസുകളാണ്. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വ&zwnj;ർധനയാണിത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.&amp;nbsp;കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് ഓർമ്മിപ്പിച്ച് &amp;nbsp;കേന്ദ്രം കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വ&zwnj;ർധനയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രം സംസ്&zwnj;ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയത്. പരിശോധനയും വാക്സിനേഷനും &amp;nbsp;കൂട്ടാനാണ് കേന്ദ്രത്തിന്റെ നിർദേശം. മാസ്&zwnj;ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർ&zwj;ദേശിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;ബുധനാഴ്ച 5,233 കേസുകളും ഇന്നലെ 7,240 കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് ഒന്നിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരം കടന്നത് ഇന്നലെയായിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ. മഹാരാഷ്ട്രയിൽ ജനുവരി 25ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം കൂടുതലാണെങ്കിലും സംസ്ഥാനത്ത് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ പതിനായിരത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളവും മഹാരാഷ്ട്രയും കൂടാതെ ദില്ലി, ബംഗാൾ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചു. ദില്ലിയിൽ മാസങ്ങൾക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. നൂറിന് മുകളിൽ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. പ്രാദേശിക അടിസ്ഥാനത്തിൽ പരിശോധന കൂട്ടി നിയന്ത്രണങ്ങളേർപ്പെടുത്തി രോഗവ്യാപനം പിടിച്ചുകെട്ടാനാണ് കേന്ദ്രസര്&zwj;ക്കാരിന്&zwj;റെറെ ആലോചന.&lt;/p&gt; &lt;p&gt;&lt;strong&gt;കേരളത്തിൽ കേസുകൾ ഉയരുന്നു, പരിശോധന കർശനമാക്കാൻ നിർദേശം&lt;/strong&gt;&lt;/p&gt; &lt;p&gt;സംസ്ഥാനത്ത് കൊവിഡ് &amp;nbsp;പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്&zwj; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&zwj;ജ് ജില്ലകള്&zwj;ക്ക് നിര്&zwj;ദേശം നല്&zwj;കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്&zwj;ക്കെതിരെ ജാഗ്രത പാലിക്കണം. കൊവിഡ് കേസുകള്&zwj; ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോള്&zwj; പകരുന്നത് ഒമിക്രോണ്&zwj; വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്&zwnj;ക് നിര്&zwj;ബന്ധമായും ധരിക്കണം. ധാരാളം പനി കേസുകള്&zwj; വരുന്നതിനാല്&zwj; കൊവിഡ് ലക്ഷണങ്ങളുള്ളവര്&zwj; പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാന്&zwj; നിര്&zwj;ദേശം നല്&zwj;കി.&amp;nbsp;&lt;/p&gt; &lt;p&gt;സംസ്ഥാനത്ത് ഇന്നലെ 2415 &amp;nbsp;പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളത്താണ് കൂടുതൽ കേസുകൾ, 796. തിരുവനന്തപുരത്തും 368ഉം കോട്ടയത്ത് 260ഉം കോഴിക്കോട് 213 ഉം കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളിലും കേസുകൾ കൂടുകയാണ്. സംസ്ഥാനത്തെ ഇന്നലെ 5 കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയും നിർദേശം നൽകിയിട്ടുണ്ട്. മാസ്&zwj;ക് നിർബന്ധമായും ധരിക്കണം എന്നും അദ്ദേഹം നി&zwj;ർദേശിച്ചു.&amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/covid-cases-increases-in-country-7500-cases-recorded-in-24-hours-rd8p9q"/>
        </item>
        <item>
            <title><![CDATA[Covid 19 : കൊവിഡിൽ നേരിയ ആശ്വാസം; രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാലായിരത്തിൽ താഴെ]]></title>
            <link>https://www.asianetnews.com/india-news/india-reports-3714-new-covid-cases-7-deaths-in-past-24-hours-rd39xf</link>
            <guid isPermaLink="true">https://www.asianetnews.com/india-news/india-reports-3714-new-covid-cases-7-deaths-in-past-24-hours-rd39xf</guid>
            <pubDate>Tue, 07 Jun 2022 10:01:45 +0530</pubDate>
            <description><![CDATA[&lt;p&gt;24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്&amp;nbsp;3,714 പേർക്ക്; 7 മരണം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g4sdbs1y2112xm40qsd82he4/gettyimages-1240880735-594x594.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 3,714 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1.21 ശതമാനമാണ് ടിപിആർ. കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിൽ അധികമായിരുന്നു രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം. ദില്ലി, മഹാരാഷ്ട്ര, ഹരിയാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയിരുന്നു. നേരത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം ഉയർന്ന് തുടങ്ങിയതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിന് പുറമേ, കർണാടകത്തിലും തമിഴ&zwj;്&zwj;നാട്ടിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീൻ ഉറപ്പാക്കാനും മാസ്&zwj;കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;അതേസമയം സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ വ&zwj;ര്&zwj;ധന തുടരുകയാണ്. ഇന്നലെ 1,494 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്&zwj;ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ എറണാകുളത്താണ് കൂടുതൽ കേസുകൾ. 439 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ മാത്രം റിപ്പോര്&zwj;ട്ട് ചെയ്തത്. 230 കൊവിഡ് കേസുകൾ റിപ്പോര്&zwj;ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.&amp;nbsp;&lt;/p&gt; &lt;p&gt;തമിഴ&zwj;്&zwj;നാട്ടിൽ ഇന്നലെ12 പേർക്ക് കൂടി കൊവിഡിന്&zwj;റെ പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ഒമിക്രോൺ ബിഎ 4 നാലുപേർക്കും ബിഎ 5 എട്ടുപേർക്കുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 21നും 26നും ഇടയിൽ ശേഖരിച്ച സാംപിളുകളിലാണ് പുതിയ ഉപ വകഭേദങ്ങൾ കണ്ടെത്തിയത്. കൂടുതൽ പേർക്ക് ബാധിച്ചിരിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/india-reports-3714-new-covid-cases-7-deaths-in-past-24-hours-rd39xf"/>
        </item>
        <item>
            <title><![CDATA[കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ്; ദില്ലി സന്ദർശനം റദ്ദാക്കി]]></title>
            <link>https://www.asianetnews.com/coronavirus-india/karnataka-cm-tests-covid-positive-cancels-delhi-trip-rg6v60</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/karnataka-cm-tests-covid-positive-cancels-delhi-trip-rg6v60</guid>
            <pubDate>Sat, 06 Aug 2022 15:45:36 +0530</pubDate>
            <description><![CDATA[&lt;p&gt;ബസവരാജ് ബൊമ്മയ് ബെംഗളൂരുവിലെ വസതിയിൽ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g9sae33c6h1b1982jmjjjak9/basavaraj-bommai.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു: &lt;/strong&gt;കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ വസതിയിൽ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി. ബൊമ്മയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ദില്ലി സന്ദർശനം അടക്കം മുഖ്യമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.&amp;nbsp; താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ &amp;nbsp;പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേഗം സുഖമാകട്ടെ എന്ന് തമിഴ&zwj;്&zwj;നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ബസവരാജ് ബൊമ്മയ്ക്ക് സന്ദേശം അയച്ചു.&lt;/p&gt; &lt;p&gt;കൊവിഡ് വ്യാപനം: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്, വാക്സീനേഷനും പരിശോധനകളും കൂട്ടാൻ നി&zwj;ർദേശം&lt;/p&gt; &lt;p&gt;കൊവിഡ് വ്യാപനത്തിൽ കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തിൽ പ്രതിദിന കൊവിഡ് വർധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് ആവർത്തിച്ച് അറിയിപ്പ് നൽകിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളിൽ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. 1364 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോ&zwj;ർട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.&lt;/p&gt; &lt;p&gt;സംസ്ഥാനത്ത് പരിശോധനയും വാക്സിനേഷനും കൂട്ടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകി. ടിപിആർ കൂടിയ ഇടങ്ങൾ, രോഗ ക്ലസ്റ്ററുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. പതിനെട്ട് വയസ്സിന് മുകളിലുളളവർക്ക് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ കരുതൽ ഡോസ് പ്രയോജനപ്പെടുത്താൻ കൂടുതൽ ഊർജിതമായി വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കാനും കേന്ദ്രം നിർദേശിച്ചു.&amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/karnataka-cm-tests-covid-positive-cancels-delhi-trip-rg6v60"/>
        </item>
        <item>
            <title><![CDATA[കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു, 24 മണിക്കൂറിനിടെ 17,135 പേർക്ക് കൊവിഡ്, 47 മരണം]]></title>
            <link>https://www.asianetnews.com/coronavirus-india/india-sees-sharp-rise-in-covid-cases-17135-cases-in-past-24-hours-rg0yin</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/india-sees-sharp-rise-in-covid-cases-17135-cases-in-past-24-hours-rg0yin</guid>
            <pubDate>Wed, 03 Aug 2022 11:12:23 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളം, മഹാരാഷ്ട്ര, തമിഴ&zwj;്&zwj;നാട്, കർണാടക സംസ്ഥാനങ്ങൾക്ക് പിന്നാലെ തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g7bgrpyfwgqnhxg7z7hjpj1v/corona1.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ &amp;nbsp;വീണ്ടും വർ&zwj;ധന. ഇരുപത്തിനാല് മണിക്കൂറിനിടെ &amp;nbsp;17,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി ഉയർന്നു. 3.69 ശതമാനമാണ് ടിപിആർ. 24 മണിക്കൂറിനിടെ 47 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,26,477 ആയി. കഴിഞ്ഞ ദിവസം 13,734 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 34 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 24 മണിക്കൂറിനുള്ളിൽ 19,823 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആയി. 98.49 &amp;nbsp;ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.&amp;nbsp;&lt;/p&gt; &lt;p&gt;കേരളം, മഹാരാഷ്ട്ര, തമിഴ&zwj;്&zwj;നാട്, കർണാടക സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതൽ രോഗബാധിതരുള്ളത്. തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. മൂന്നാം തരംഗത്തിന് ശേഷം തെലങ്കാനയിൽ ഇതാദ്യമായി രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇതാദ്യമായാണ് തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;രാജ്യത്തിതു വരെ നൽകിയ ആകെ വാക്സീനുകളുടെ എണ്ണം 204.84 കോടി (2,04,84,30,732) കടന്നു. 2,71,69,995 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സീൻ നൽകിയത്. 12 മുതൽ 14 വയസ്സ് പ്രായമുള്ളവരുടെ വിഭാഗത്തിൽ ഇതുവരെ 3.91 കോടിയിൽ കൂടുതൽ (3,91,64,000) ആദ്യ ഡോസ് വാക്സീൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൗമാരക്കാർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16ന് ആണ് ആരംഭിച്ചത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 75 ദിവസത്തെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി, 18നും 75നും ഇടയിൽ പ്രായമുള്ളവർക്കായി പ്രഖ്യാപിച്ച സൗജന്യ കരുതൽ ഡോസ് വിതരണം പുരോഗമിക്കുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/india-sees-sharp-rise-in-covid-cases-17135-cases-in-past-24-hours-rg0yin"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞില്ല; 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ പുതിയ കേസുകൾ, 58 മരണം]]></title>
            <link>https://www.asianetnews.com/coronavirus-india/india-reports-20-044-fresh-cases-56-fatalities-in-last-24-hours-rf3myf</link>
            <guid isPermaLink="true">https://www.asianetnews.com/coronavirus-india/india-reports-20-044-fresh-cases-56-fatalities-in-last-24-hours-rf3myf</guid>
            <pubDate>Sat, 16 Jul 2022 11:21:51 +0530</pubDate>
            <description><![CDATA[&lt;p&gt;24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ്. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മരണ നിരക്കും മാറ്റമില്ലാതെ തുടരുന്നു&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g82rzqnjtp1wtavvmttcjv1g/covid-cases--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. 24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760 ആക്ടീവ് കേസുകളാണുള്ളത്. മരണ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 58 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,660 ആയി. വെള്ളിയാഴ്ച 20,038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 47 മരണവും റിപ്പോ&zwj;ർട്ട് ചെയ്തിരുന്നു.&lt;/p&gt; &lt;p&gt;സംസ്ഥാനത്തും കൊവിഡ് വ്യാപന തോത് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 2,871 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 729 പേർക്ക് ജില്ലയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു.&amp;nbsp;എറണാകുളം-634, കൊല്ലം-348, കോട്ടയം-291, തൃശ്ശൂർ-182, പത്തനംതിട്ട-171, ആലപ്പുഴ-161, പാലക്കാട്-97, കോഴിക്കോട്-67, മലപ്പുറം-64, ഇടുക്കി-57, കണ്ണൂർ-38, കാസർകോട്-17, വയനാട്-15 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗികളുടെ എണ്ണം.&amp;nbsp;അതേസമയം വെള്ളിയാഴ&zwj;്&zwj;ച സംസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്തില്ല.&amp;nbsp;&lt;/p&gt; &lt;p&gt;സംസ്ഥാനത്ത് 18 വയസിന് മുകളില്&zwj; പ്രായമുള്ളവര്&zwj;ക്ക് സൗജന്യ കരുതല്&zwj; ഡോസ് വിതരണം ഇന്നലെ തുടങ്ങി. 656 കേന്ദ്രങ്ങളിലൂടെയാണ് വെള്ളിയാഴ&zwj;്&zwj;ച കരുതൽ ഡോസ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ ആകെ 1,002 കൊവിഡ് വാക്&zwnj;സിനേഷന്&zwj; കേന്ദ്രങ്ങൾ പ്രവര്&zwj;ത്തിച്ചു. 12 വയസിന് മുകളിലുള്ള കുട്ടികള്&zwj;ക്കായി 97 വാക്&zwnj;സിനേഷന്&zwj; കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്&zwj;ക്കായി 249 കേന്ദ്രങ്ങളും പ്രവര്&zwj;ത്തിച്ചു. സംസ്ഥാനത്ത് ഇനിയും കൊവിഡ് കുറഞ്ഞിട്ടില്ലാത്തതിനാൽ എല്ലാവരും മാര്&zwj;ഗനിര്&zwj;ദേശങ്ങള്&zwj; കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്&zwnj;സീനെടുക്കാന്&zwj; ശേഷിക്കുന്നവര്&zwj; മടിച്ച് നിൽക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 75 ദിവസം മാത്രമേ സൗജന്യമായി കരുതല്&zwj; ഡോസ് എടുക്കാന്&zwj; സാധിക്കൂ. സെപ്തംബര്&zwj; മാസം അവസാനം വരെ ഇത് തുടരും. സംസ്ഥാനത്ത് നിലവിൽ വാക്&zwnj;സീൻ ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/coronavirus-india/india-reports-20-044-fresh-cases-56-fatalities-in-last-24-hours-rf3myf"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് കൊവിഡ് കണക്ക് മുകളിലേക്ക്, കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലും കേരളത്തിലും]]></title>
            <link>https://www.asianetnews.com/india-news/covid-statistics-india-sees-4270-new-covid-19-cases-in-last-24-hours-rczohh</link>
            <guid isPermaLink="true">https://www.asianetnews.com/india-news/covid-statistics-india-sees-4270-new-covid-19-cases-in-last-24-hours-rczohh</guid>
            <pubDate>Sun, 05 Jun 2022 10:57:17 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ ദിവസത്തെ പ്രതിദിന കണക്കുകളെ അപേക്ഷിച്ച്, ഒരു ദിവസം കൊണ്ട് 1636 കേസുകളാണ് കൂടിയത്. ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്രയും കേരളവും അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f3vjsa5ej3ssa84wvd4qqx2z/covid-india-thumb-png.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു. പുതുതായി 4270 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റജിസ്റ്റർ ചെയ്ത കൊവിഡ് കേസുകൾ 4,31,76,817 ആണ്. ടിപിആർ ഒരു ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് ടിപിആർ ഒരു ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രാജ്യത്ത് മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;കഴിഞ്ഞ ദിവസത്തെ പ്രതിദിന കണക്കുകളെ അപേക്ഷിച്ച്, ഒരു ദിവസം കൊണ്ട് 1636 കേസുകളാണ് കൂടിയത്. ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്രയും കേരളവും അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് നാലാം തരംഗം വരാൻ സാധ്യതയുള്ളതിനാൽത്തന്നെ, ആശങ്കയല്ല നല്ല ജാഗ്രതയാണ് അത്യാവശ്യമെന്നും ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സ്മിരൻ പാണ്ഡ വ്യക്തമാക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Read More: വീണ്ടും ലോക&zwj;്&zwj;&zwj;ഡൗൺ പ്രഖ്യാപിച്ച് ചൈന; ഷാങ്ഹായിയിൽ 14 ദിവസത്തേക്ക് നിയന്ത്രണം&lt;/strong&gt;&lt;/p&gt; &lt;p&gt;മുംബൈ നഗരത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 889 പുതിയ കേസുകളാണ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയിൽ രേഖപ്പെടുത്തിയ കൊവിഡ് കേസുകൾ 763 ആയിരുന്നു. മഴക്കാലം വരുന്നതോടെ ഇനിയും കേസുകൾ കൂടാനുള്ള സാധ്യത കണക്കിലെടുത്ത്, നഗരത്തിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്&zwj;റെ തീരുമാനം.&amp;nbsp;&lt;/p&gt; &lt;p&gt;യുദ്ധകാലാടിസ്ഥാനത്തിൽ ടെസ്റ്റിംഗ് കൂട്ടണമെന്ന് ഉദ്യോഗസ്ഥർക്ക് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ടെസ്റ്റിംഗ് ലാബുകളോട് തയ്യാറായിരിക്കണമെന്നും, സ്റ്റാഫ് എണ്ണം കൂട്ടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;''ദിവസം തോറും മുംബൈയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മൺസൂൺ വരാനിരിക്കുന്നതിനാൽ രോഗലക്ഷണങ്ങളോടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടാനാണ് സാധ്യത'', ബിഎംസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Read More: മഴക്കാലം വരുന്നു, മുംബൈയിൽ കൊവിഡ് നിരക്ക് ഉയരുന്നു, ടിപിആർ 6%, ജാഗ്രത&lt;/strong&gt;&lt;/p&gt; &lt;p&gt;12 മുതൽ 18 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ബിഎംസി നിർദേശിക്കുന്നുണ്ട്. രോഗലക്ഷണങ്ങളോടെയുള്ള കേസുകൾ കൂടിയേക്കാമെന്നാണ് കണക്കുകൂട്ടലെന്നതിനാൽ, വലിയ താത്കാലികാശുപത്രികൾ വേണ്ടി വന്നാൽ തയ്യാറാക്കാനും, ആശുപത്രികളോട് തയ്യാറായിരിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ജാഗ്രത പാലിക്കാൻ നി&zwj;ർദേശമുണ്ട്. വാർഡ് തലത്തിലുള്ള വാർ റൂമുകളിൽ വേണ്ടത്ര സ്റ്റാഫും മെഡിക്കൽ ടീമുകളും ആംബുലൻസുമുണ്ടെന്ന് ഉറപ്പാക്കണം. ഇനി കൂടുതൽ രോഗികൾ ആശുപത്രിയിലെത്തിയാൽ മലാഡിലെ ജംബോ ആശുപത്രിയായിരിക്കും മുൻഗണനാക്രമത്തിൽ ആദ്യം രോഗികളെ പ്രവേശിപ്പിക്കാനുപയോഗിക്കുക.&amp;nbsp;&lt;/p&gt; &lt;p&gt;മുംബൈയിൽ ഒമിക്രോണിന്&zwj;റെ ബിഎ.4, ബിഎ5. വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കേസുകളുടെ എണ്ണത്തിൽ ഇതുവരെ വൻകുതിച്ചുചാട്ടമുണ്ടാക്കിയിട്ടില്ല. &amp;nbsp;&lt;/p&gt; &lt;p&gt;അതേസമയം, ദില്ലി നഗരത്തിൽ പുതുതായി 405 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 2.07 ശതമാനമാണ്. എന്നാൽ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ ദില്ലിയിലെ ഇതുവരെ കണ്ടെത്തിയ ആകെ കൊവിഡ് കേസുകളുടെ എണ്ണം 19,08,387 ആയി. കൊവിഡ് മൂലമുണ്ടായ മരണസംഖ്യ 26,212 ആണ്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Read More: ആശങ്കയായി കേരളത്തിൽ കൊവിഡ് ഉയരുന്നു, പത്ത് ദിവസത്തിനിടെ ഇരട്ടിയിലേറെ കേസുകൾ &lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/covid-statistics-india-sees-4270-new-covid-19-cases-in-last-24-hours-rczohh"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് 21,880 പേർക്ക് കൂടി കൊവിഡ്, ടിപിആർ 4.42 ശതമാനം; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും രോഗം]]></title>
            <link>https://www.asianetnews.com/india-news/covid-case-daily-cases-rises-in-india-us-president-joe-biden-tests-positive-rfepp4</link>
            <guid isPermaLink="true">https://www.asianetnews.com/india-news/covid-case-daily-cases-rises-in-india-us-president-joe-biden-tests-positive-rfepp4</guid>
            <pubDate>Fri, 22 Jul 2022 11:09:59 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഉയർന്ന് തുടരുകയാണ്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, കർണാടക, തമിഴ&zwj;്&zwj;നാട് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്.ഉത്തരാഖണ്ഡില്&zwj; കൊവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കി&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g8j5syr2ggtm865btcr28vvm/covid-biden.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ആശങ്ക കൂട്ടി രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. പ്രതിദിന രോഗികളുടെ എണ്ണം 21,880 ആയി. കഴിഞ്ഞ 153 ദിവസത്തെ ഉയർന്ന് പ്രതിദിന നിരക്കാണിത്. ഇന്നലെ &amp;nbsp;21,566 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. &amp;nbsp;4.42 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.&amp;nbsp;&lt;/p&gt; &lt;p&gt;കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഉയർന്ന് തുടരുകയാണ്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, കർണാടക, തമിഴ&zwj;്&zwj;നാട് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. രോഗവ്യാപന നിരക്കിൽ മാറ്റം വന്നതോടെ ഉത്തരാഖണ്ഡ് കൊവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കി. മാസ്&zwj;ക് ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നി&zwj;ർദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരാഖണ്ഡ് സർക്കാർ നിർദേശിച്ചു. കൊവിഡിന് പുറമേ ഡെങ്കിപ്പനി കൂടി പകർന്ന് പിടിക്കുന്നതാണ് ഉത്തരാഖണ്ഡിനെ ആശങ്കയിലാക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക &amp;nbsp;നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കേരളം ഉൾപ്പെടെ കൊവിഡ് വ്യാപനം കൂടിയ 9 സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാൻ ഈ സംസ്ഥാനങ്ങളോട് മന്ത്രാലയം നിർദേശിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ബൈഡന് കൊവിഡ്&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് ബാധിച്ചതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. എഴുപത്തിയൊമ്പതുകാരനായ ബൈഡന് നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. രണ്ട് തവണ വാക്സീനും രണ്ട് തവണ ബൂസ്റ്റർ ഡോസും എടുത്തിരുന്നു ബൈഡൻ. ഐസൊലേഷനിൽ പ്രവേശിച്ച ബൈഡൻ, വൈറ്റ്ഹൗസിൽ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജോലികളെല്ലാം അദ്ദേഹം നിർവഹിക്കുന്നുണ്ടെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ബൈഡനുമായി സമ്പർക്കത്തിൽ വന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ് ടെസ്റ്റ് ചെയ്തെങ്കിലും പരിശോധനാഫലം നെഗറ്റീവ് ആണ്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>coronavirus-india</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/india-news/covid-case-daily-cases-rises-in-india-us-president-joe-biden-tests-positive-rfepp4"/>
        </item>
    </channel>
</rss>
