<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 05 Jun 2026 17:25:18 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/cricket-sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['സഞ്ജുവിന് മികച്ച റെക്കോർഡുണ്ട്, പക്ഷേ...'; 2027ലെ ഏകദിന ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാരെ പ്രവചിച്ച് ഇർഫാൻ പത്താൻ]]></title>
            <link>https://www.asianetnews.com/cricket-sports/sanju-samsons-odi-record-is-excellent-but-irfan-pathan-picks-indias-wicketkeepers-for-2027-world-cup-articleshow-g2630yv</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/sanju-samsons-odi-record-is-excellent-but-irfan-pathan-picks-indias-wicketkeepers-for-2027-world-cup-articleshow-g2630yv</guid>
            <pubDate>Fri, 05 Jun 2026 17:25:14 +0530</pubDate>
            <description><![CDATA[&lt;p&gt;സ്റ്റാർ സ്&zwnj;പോർട്സിന്&zwj;റെ 'ഫോളോ ദി ബ്ലൂസ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഇർഫാൻ പത്താൻ ലോകകപ്പ് സാധ്യതകളെക്കുറിച്ച് മനസ്സ് തുറന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk8w0x3ym8qqxy0j4v64mbzx,imgname-sanju-samson--1--1773045576830.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ:&lt;/strong&gt; 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്&zwj;റെ വിക്കറ്റ് കീപ്പർ ബാറ്ററാവാനുള്ള മത്സരത്തില്&zwj; മലയാളി താരം സഞ്ജു സാംസണേക്കാൾ മുൻതൂക്കം ലഭിക്കുക കെ.എൽ രാഹുലിനും ഇഷാൻ കിഷനുമായിരിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. സഞ്ജുവിന്&zwj;റെ ഏകദിന റെക്കോർഡുകൾ മികച്ചതാണെങ്കിലും ടീം മാനേജ്&zwnj;മെന്&zwj;റിന്&zwj;റെ ആദ്യ ചോയ്&zwnj;സുകൾ രാഹുലും കിഷനുമായിരിക്കുമെന്നാണ് പത്താന്&zwj;റെ വിലയിരുത്തൽ. വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ രാഹുലിനെയും ഇഷാൻ കിഷനെയുമാണ് വിക്കറ്റ് കീപ്പർമാരായി ബിസിസിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;സ്റ്റാർ സ്&zwnj;പോർട്സിന്&zwj;റെ 'ഫോളോ ദി ബ്ലൂസ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഇർഫാൻ പത്താൻ ലോകകപ്പ് സാധ്യതകളെക്കുറിച്ച് മനസ്സ് തുറന്നത്. മിഡിൽ ഓർഡറിൽ കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ കെ.എൽ രാഹുൽ തന്നെയായിരിക്കും ലോകകപ്പിലെ ഒന്നാം നമ്പർ ചോയ്&zwnj;സ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കെൽപ്പുള്ള വെർസറ്റൈൽ പ്ലെയറാണ് അദ്ദേഹം. ടോപ് ഓർഡറിൽ കളിക്കാനും ഷോർട്ട് ബോളുകളെ സ്ക്വയർ ദി വിക്കറ്റിലൂടെ മികച്ച രീതിയിൽ നേരിടാനും സാധിക്കുന്ന ഒരു ഇടംകയ്യൻ ബാറ്ററെ ആവശ്യമുള്ളതിനാലാണ് ഇഷാൻ കിഷനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതുകൊണ്ട് ഇവർ രണ്ടുപേർക്കുമായിരിക്കും ഏറ്റവും കൂടുതൽ മുൻഗണനയെന്നും പത്താൻ പറഞ്ഞു.&lt;/p&gt;&lt;p&gt;അതേസമയം, മികച്ച റെക്കോർഡുകളുള്ള സഞ്ജു സാംസണെ പൂർണ്ണമായി തള്ളിക്കളയാൻ കഴിയില്ലെന്നും മൂന്നാമതൊരു ഓപ്ഷനായി മലയാളി താരത്തെ സജീവമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മറ്റാർക്കെങ്കിലും അവസരം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് സഞ്ജു സാംസണായിരിക്കണം. അവസരങ്ങൾ ലഭിച്ചപ്പോഴൊക്കെ മികച്ച പ്രകടനമാണ് സഞ്ജു ഏകദിനത്തിൽ പുറത്തെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്&zwj;റെ ഏകദിന റെക്കോർഡ് മികച്ചതാണ്. ഇപ്പോൾ വളരെ പക്വതയോടെ ബാറ്റ് ചെയ്യാനും സമ്മർദ്ദഘട്ടങ്ങളെ അതിജീവിച്ച് നീണ്ട ഇന്നിംഗ്സുകൾ കളിക്കാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. ഏകദിനത്തിൽ 14 ഇന്നിംഗ്സുകളിൽ നിന്ന് 56.67 ശരാശരിയിൽ 510 റൺസ് സഞ്ജു അടിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും 2023 ഡിസംബറിന് ശേഷം ഇന്ത്യക്കായി ഏകദിന ഫോർമാറ്റിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. നിലവിൽ റിഷഭ് പന്ത് വൈറ്റ് ബോള്&zwj; ടീമിലെത്താനുള്ള മത്സരത്തില്&zwj; ഏറെ പിന്നിലാണെങ്കിലും ഇഷാൻ കിഷന്&zwj;റെ ഗംഭീര തിരിച്ചുവരവ് മാതൃകയാക്കി പന്തിനും ടീമിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്ന് പത്താൻ പ്രത്യാശ പ്രകടിപ്പിച്ചു.&lt;/p&gt;&lt;p&gt;2027 ലോകകപ്പിലെ ഓൾറൗണ്ടർമാരെക്കുറിച്ചുള്ള ചർച്ചയിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ ഓൾറൗണ്ടറെന്ന് പത്താൻ വ്യക്തമാക്കി. എന്നാൽ ഹാർദിക്കിന്&zwj;റെ പരിക്ക് പലപ്പോഴും വില്ലനാകാറുള്ളതിനാൽ കൃത്യമായ ബാക്കപ്പ് ടീമിന് ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലാണ് അടുത്ത ലോകകപ്പ് നടക്കുന്നത് എന്നതിനാൽ സ്പിൻ ഓൾറൗണ്ടർമാരേക്കാൾ പേസ് ഓൾറൗണ്ടർമാരെയാണ് ഇന്ത്യക്ക് ആവശ്യം. ഹാർദിക്കിന്ഡറെ ഏറ്റവും മികച്ച ബാക്കപ്പായി യുവതാരം നിതീഷ് കുമാർ റെഡ്ഡിയെയാണ് ഇർഫാൻ പത്താൻ നിർദ്ദേശിക്കുന്നത്.&lt;/p&gt;&lt;p&gt;എനിക്ക് നിതീഷ് കുമാർ റെഡ്ഡിയെ ടീമിൽ കാണാനാണ് താൽപര്യം. അവൻ തന്&zwj;റെ ബൗളിംഗ് വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്, ബാറ്റിംഗിലും വലിയ പുരോഗതിയുണ്ടായി. ഓസ്&zwnj;ട്രേലിയയിൽ പോയി ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റിൽ സെഞ്ച്വറി നേടാൻ അവന് സാധിച്ചു. ബൗൺസ് പിച്ചുകളെ നേരിടാനുള്ള മികച്ച സാങ്കേതിക തികവ് അവനുണ്ടെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ട് ഹാർദിക് കഴിഞ്ഞാൽ നിതീഷിന് പരമാവധി അവസരങ്ങൾ നൽകണം. ശിവം ദുബെയും പരിഗണനയിലുണ്ടെങ്കിലും മുംബൈ താരത്തെക്കൊണ്ട് ഇന്ത്യ അധികം ബൗളിംഗ് ചെയ്യിക്കുന്നില്ലെന്നത് പോരായ്മയായി പത്താൻ ചൂണ്ടിക്കാട്ടി. രാമകൃഷ്ണ ഘോഷ്, സൂര്യൻഷ് ഷെഡ്&zwnj;ഗെ എന്നിവരും മികച്ച ഓപ്ഷനുകളാണെങ്കിലും ഐപിഎൽ 2026-ൽ തങ്ങളുടെ ഓൾറൗണ്ട് മികവ് തെളിയിക്കാൻ ഇവർക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ലെന്നും പത്താൻ വിലയിരുത്തി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/sanju-samsons-odi-record-is-excellent-but-irfan-pathan-picks-indias-wicketkeepers-for-2027-world-cup-articleshow-g2630yv"/>
        </item>
        <item>
            <title><![CDATA['സൂര്യകുമാറിന് പകരക്കാരനാവേണ്ടത് ശ്രേയസോ ഇഷാന്‍ കിഷനോ അല്ല', സര്‍പ്രൈസ് പേര് നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കർ]]></title>
            <link>https://www.asianetnews.com/cricket-sports/sanjay-manjrekar-overlooks-shreyas-and-ishan-names-his-top-two-picks-for-indias-t20-captain-articleshow-3k0rgi3</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/sanjay-manjrekar-overlooks-shreyas-and-ishan-names-his-top-two-picks-for-indias-t20-captain-articleshow-3k0rgi3</guid>
            <pubDate>Fri, 05 Jun 2026 16:45:20 +0530</pubDate>
            <description><![CDATA[&lt;p&gt;അടുത്ത ടി20 ലോകകപ്പിലേക്ക് ഇനിയും ഒരുപാടു നാളുകളുണ്ട്. അതുകൊണ്ടുതന്നെ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് യുക്തിസഹമല്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krqy8v0mrx24yc8xryvas2z4,imgname-shreyas-iyer-1778919959572.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് സൂര്യകുമാര്&zwj; യാദവിനെ പുറത്താക്കുമെന്ന് ഉറപ്പായിരിക്കെ സൂര്യയുടെ പിന്&zwj;ഗാമിയെച്ചൊല്ലിയുള്ള ചര്&zwj;ച്ചകള്&zwj; സജീവമാണ്. ശ്രേയസ്, അയ്യര്&zwj;, ഇഷാന്&zwj; കിഷന്&zwj;, സഞ്ജു സാംസണ്&zwj;, തിലക് വർമ എന്നിങ്ങമെ നിരവധി പേരുകള്&zwj; ഉയര്&zwj;ന്നു കേള്&zwj;ക്കുന്നുണ്ടെങ്കിലും സെലക്ടര്&zwj;മാര്&zwj; ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. നായകൻ സൂര്യകുമാർ യാദവിന്&zwj;റെ മോശം ഫോമും ഫിറ്റ്&zwnj;നസ് പ്രശ്നങ്ങളും മുൻനിർത്തിയാണ് സെലക്ടർമാർ പുതിയ ക്യാപ്റ്റനെ തിരയുന്നത്. ഇതിനിടെ ഇന്ത്യൻ ടി20 ടീം നായകസ്ഥാനത്തേക്ക് സര്&zwj;പ്രൈസ് ചോയ്സുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്&zwj; ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്&zwj;. ശ്രേയസ് അയ്യരോ ഇഷാൻ കിഷനോ അല്ല, മറിച്ച് ജസ്പ്രീത് ബുംറയോ ശുഭ്മൻ ഗില്ലോ ആണ് ഇന്ത്യൻ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യരെന്നാണ് മഞ്ജരേക്കർ തന്&zwj;റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;അടുത്ത ടി20 ലോകകപ്പിലേക്ക് ഇനിയും ഒരുപാടു നാളുകളുണ്ട്. അതുകൊണ്ടുതന്നെ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് യുക്തിസഹമല്ല. ക്യാപ്റ്റൻ സ്ഥാനത്തേക്ക് എന്&zwj;റെ ആദ്യ ചോയ്&zwnj;സ് ജസ്പ്രീത് ബുംറയാണ്. അദ്ദേഹത്തിന്&zwj;റെ പരിക്കുകളെക്കുറിച്ചും വർക്ക്&zwnj;ലോഡ് മാനേജ്&zwnj;മെന്&zwj;റിനെക്കുറിച്ചും നമ്മൾ ഒരുപാട് ആകുലപ്പെടേണ്ടതില്ല. കാരണം ഇത് ടി20 ഫോർമാറ്റാണ്. ബുംറയ്ക്ക് ഇവിടെ കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യാനാകും. ഇന്ത്യയെ നയിക്കാൻ ബുംറയ്ക്ക് സന്തോഷമേയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ഒപ്പം മുംബൈ ഇന്ത്യൻസും തങ്ങളുടെ ഭാവി ക്യാപ്റ്റനായി അദ്ദേഹത്തെയാണ് കാണുന്നതെന്നും മഞ്ജരേക്കര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;അടുത്ത ടി20 ലോകകപ്പ് നടക്കുന്നത് ഓസ്&zwnj;ട്രേലിയയിലും ന്യൂസിലൻഡിലുമാണ്. വരാനിരിക്കുന്ന ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യയ്ക്ക് പുറത്താണ് കളിക്കേണ്ടത്. അത്തരം വിദേശ പിച്ചുകളിൽ മികച്ച ബാറ്റിംഗ് അടിത്തറയുള്ള ശുഭ്മൻ ഗില്ലിനെപ്പോലൊരു താരം വളരെ പ്രധാനപ്പെട്ടവനാണ്. ഈ ഐപിഎല്ലിൽ റൺസ് കണ്ടെത്തിയ രീതിയിലും നായകനെന്ന നിലയിലും ഗിൽ മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിലെത്തിക്കഴിഞ്ഞുവെന്നും മഞ്ജരേക്കർ വ്യക്തമാക്കി. നേരത്തെ, 2023-ലെ അയർലൻഡ് പര്യടനത്തിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ടി20 ടീമിനെ നയിച്ചിട്ടുണ്ട്. അടുത്തിടെ ഹാർദിക് പാണ്ഡ്യയും സൂര്യകുമാറും കളിക്കാതിരുന്നപ്പോൾ മുംബൈ ഇന്ത്യൻസിനെ ആദ്യമായി നയിച്ചതും ബുംറയായിരുന്നു. അതേസമയം, ഏഷ്യാ കപ്പിന് മുന്നോടിയായി ശുഭ്മൻ ഗില്ലിനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയിരുന്നുവെങ്കിലും ടി20 ലോകകപ്പ് ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്ന ഗിൽ, ടീമിനെ ഫൈനൽ വരെ എത്തിച്ച് തന്&zwj;റെ ക്യാപ്റ്റൻസി മികവ് തെളിയിച്ചു.&lt;/p&gt;&lt;p&gt;ടി20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ഇന്ത്യയുടെ അടുത്ത പോരാട്ടം അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരെയുള്ള ടി20 പരമ്പരകളാണ്. ജൂൺ-ജൂലൈ മാസങ്ങളിലായി നടക്കുന്ന ഈ വിദേശ പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി നാളെ പ്രഖ്യാപിച്ചേക്കും.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/sanjay-manjrekar-overlooks-shreyas-and-ishan-names-his-top-two-picks-for-indias-t20-captain-articleshow-3k0rgi3"/>
        </item>
        <item>
            <title><![CDATA['ഇനിയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാം'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഗൗതം ഗംഭീര്‍]]></title>
            <link>https://www.asianetnews.com/cricket-sports/gautam-gambhir-on-india-world-test-championship-final-chances-articleshow-q8be5od</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/gautam-gambhir-on-india-world-test-championship-final-chances-articleshow-q8be5od</guid>
            <pubDate>Fri, 05 Jun 2026 15:23:46 +0530</pubDate>
            <description><![CDATA[ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പിലെ മോശം തുടക്കത്തിന് ശേഷവും ഇന്ത്യക്ക് ഫൈനലില്&zwj; എത്താന്&zwj; സാധിക്കുമെന്ന് മുഖ്യ പരിശീലകന്&zwj; ഗൗതം ഗംഭീര്&zwj; ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടീമിന്റെ കഴിയിലും വിജയത്തിനായുള്ള വിശപ്പിലും തനിക്ക് പൂര്&zwj;ണ്ണ വിശ്വാസമുണ്ടെന്നും, നേരിയ സാധ്യതയുള്ളിടത്തോളം കാലം പ്രതീക്ഷ കൈവിടില്ലെന്നും ഗംഭീര്&zwj; വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdj5jw5sss4qrpev6hp0bpj5,imgname-2-1766915141817.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂ ചണ്ഡീഗഡ്: ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പില്&zwj; ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും, ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടുമെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യ പരിശീലകന്&zwj; ഗൗതം ഗംഭീര്&zwj;. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീര്&zwj;. അഫ്ഗാനെതിരായ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പില്&zwj; ഉള്&zwj;പ്പെടുത്തിയിട്ടില്ല. കിരീടം നേടാന്&zwj; ടീമിന് സാധിക്കുമെന്ന വലിയ വിശ്വാസം ഡ്രെസ്സിങ് റൂമിലുണ്ടെന്ന് ഗംഭീര്&zwj; വ്യക്തമാക്കി. കഴിഞ്ഞ തവണ മൂന്ന് പതിപ്പുകള്&zwj;ക്കിടയില്&zwj; ആദ്യമായി ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പ് ഫൈനല്&zwj; യോഗ്യത നഷ്ടമായിരുന്നു.&lt;/p&gt;&lt;p&gt;2024ല്&zwj; സ്വന്തം നാട്ടില്&zwj; ന്യൂസിലന്&zwj;ഡിനോട് നേരിട്ട അപ്രതീക്ഷിത വൈറ്റ്വാഷിന് പിന്നാലെ, ഓസ്ട്രേലിയയില്&zwj; 1-3 ന് പരാജയപ്പെട്ടതാണ് ഇന്ത്യയെ ഫൈനല്&zwj; റേസില്&zwj; നിന്ന് പുറത്താക്കിയത്. വിരാട് കോലി, രോഹിത് ശര്&zwj;മ, ആര്&zwj; അശ്വിന്&zwj; എന്നിവരുടെ വിരമിക്കലിന് ശേഷമുള്ള പുതിയ സൈക്കിളില്&zwj; ഇംഗ്ലണ്ടില്&zwj; 2-2 ന് സമനില പിടിക്കാന്&zwj; ഇന്ത്യക്കായെങ്കിലും, തുടര്&zwj;ന്ന് നടന്ന പരമ്പരയില്&zwj; ദക്ഷിണാഫ്രിക്കയോട് 0-2 ന് പരാജയപ്പെട്ടത് തിരിച്ചടിയായി.&lt;/p&gt;&lt;p&gt;ഗംഭീര്&zwj; പറയുന്നതിങ്ങനെ... ''ഞാന്&zwj; വലിയ ശുഭപ്രതീക്ഷയിലാണ്. ഫൈനലില്&zwj; കടക്കാന്&zwj; നേരിയ സാധ്യതയെങ്കിലും ഉള്ളതുവരെ ഞങ്ങള്&zwj; പ്രതീക്ഷ കൈവിടില്ല. ടീമിലെ കളിക്കാരുടെ കഴിവ് എന്തെന്ന് ഞങ്ങള്&zwj;ക്ക് നന്നായി അറിയാം. നമുക്ക് ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പ് ജയിക്കാന്&zwj; കഴിയില്ലെന്ന് വിശ്വസിക്കേണ്ട ഒരു കാര്യവുമില്ല. എനിക്ക് മാത്രമല്ല, ഡ്രെസ്സിങ് റൂമിലെ ഓരോരുത്തര്&zwj;ക്കും ആ വിശ്വാസമുണ്ട്. ഒന്നോ രണ്ടോ പരമ്പരകളില്&zwj; നമുക്ക് പിഴവ് പറ്റിയിട്ടുണ്ടാകാം, എന്നാല്&zwj; ഈ ടീമിന്റെ പ്രതിഭയും വിജയത്തിനായുള്ള വിശപ്പും ചെറുതല്ല.'' ഗംഭീര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;കളിച്ച ഒന്&zwj;പത് ടെസ്റ്റുകളില്&zwj; നാലെണ്ണത്തില്&zwj; മാത്രം ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്&zwj; ആറാം സ്ഥാനത്താണ്. വരാനിരിക്കുന്ന മത്സരങ്ങള്&zwj; ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഓഗസ്റ്റില്&zwj; ശ്രീലങ്കയില്&zwj; രണ്ട് ടെസ്റ്റുകളും, നവംബറില്&zwj; ന്യൂസിലന്&zwj;ഡില്&zwj; രണ്ട് ടെസ്റ്റുകളും ഇന്ത്യ കളിക്കും. അതിനുശേഷം അടുത്ത വര്&zwj;ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ബോര്&zwj;ഡര്&zwj;-ഗാവസ്&zwnj;കര്&zwj; ട്രോഫിയോടെ ഫൈനല്&zwj; പോരാട്ടം കൂടുതല്&zwj; കടുക്കും.&lt;/p&gt;&lt;p&gt;ടീമിന്റെ സ്ഥിരത നിലനിര്&zwj;ത്താന്&zwj; അഫ്ഗാനെതിരെ ശക്തമായ നിരയെത്തന്നെ അണിനിരത്തുമെന്ന് ഗംഭീര്&zwj; ഊന്നിപ്പറഞ്ഞു. 'ഒരു ടെസ്റ്റ് മാച്ച് എപ്പോഴും ടെസ്റ്റ് മാച്ച് തന്നെയാണ്. ഇത് ഡബ്ല്യുടിസിയുടെ ഭാഗമല്ലെന്ന് ആളുകള്&zwj; പറഞ്ഞേക്കാം, പക്ഷേ എന്നെ സംബന്ധിച്ച് ഇത് രാജ്യത്തിനായി ജയിക്കേണ്ട മറ്റൊരു ടെസ്റ്റ് മത്സരമാണ്. ടെസ്റ്റ് മത്സരങ്ങളെ അങ്ങനെ തരംതിരിക്കാന്&zwj; കഴിയില്ല. അതുകൊണ്ടാണ് ഈ മത്സരത്തിലും ഞങ്ങളുടെ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇറക്കുന്നത്.'' അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/gautam-gambhir-on-india-world-test-championship-final-chances-articleshow-q8be5od"/>
        </item>
        <item>
            <title><![CDATA[ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി]]></title>
            <link>https://www.asianetnews.com/cricket-sports/kerala-crashed-out-form-uttarakhand-gold-cup-cricket-articleshow-og6z3i9</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kerala-crashed-out-form-uttarakhand-gold-cup-cricket-articleshow-og6z3i9</guid>
            <pubDate>Fri, 05 Jun 2026 15:08:00 +0530</pubDate>
            <description><![CDATA[ഉത്തരാഖണ്ഡ് ഗോള്&zwj;ഡ് കപ്പ് ക്രിക്കറ്റ് ടൂര്&zwj;ണമെന്റിന്റെ ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj; കേരളം പുറത്തായി. കംപ്ട്രോളര്&zwj; ആന്&zwj;ഡ് ഓഡിറ്റര്&zwj; ജനറല്&zwj; ടീമിനോട് അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. മഴയെ തുടര്&zwj;ന്ന് വിജയലക്ഷ്യം പുനര്&zwj;നിശ്ചയിച്ച മത്സരത്തില്&zwj; ശുഭം സിങ്ങിന്റെ മികച്ച ഇന്നിങ്&zwnj;സാണ് സിഎജി ടീമിന് വിജയം സമ്മാനിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kswcrb2w2d1x1fpkdt20ssc9,imgname-kerala-cricket-1780143107164.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെറാഡൂണ്&zwj;: ഉത്തരാഖണ്ഡ് ഗോള്&zwj;ഡ് കപ്പ് ക്രിക്കറ്റ് ടൂര്&zwj;ണമെന്റില്&zwj; കേരളത്തെ തോല്&zwj;പ്പിച്ച് കംപ്&zwnj;ട്രോളര്&zwj; ആന്&zwj;ഡ് ഓഡിറ്റര്&zwj; ജനറല്&zwj; ടീം സെമിഫൈനലിലേക്ക് മുന്നേറി. അഞ്ച് വിക്കറ്റിനായിരുന്നു കംപ്&zwnj;ട്രോളര്&zwj; ആന്&zwj;ഡ് ഓഡിറ്റര്&zwj; ജനറല്&zwj; ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്&zwj; എട്ട് വിക്കറ്റ് നഷ്ടത്തില്&zwj; 331 റണ്&zwj;സെടുത്തു. മഴയെ തുടര്&zwj;ന്ന് വിജയലക്ഷ്യം 24 ഓവറില്&zwj; 201 റണ്&zwj;സായി പുതുക്കി നിശ്ചയിച്ച മത്സരത്തില്&zwj; മൂന്ന് പന്തുകള്&zwj; ബാക്കി നില്&zwj;ക്കെ കംപ്&zwnj;ട്രോളര്&zwj; ആന്&zwj;ഡ് ഓഡിറ്റര്&zwj; ജനറല്&zwj; ടീം വിജയത്തിലെത്തി. കേരളം 50 ഓവറില്&zwj; 331/8, കംപ്&zwnj;ട്രോളര്&zwj; ആന്&zwj;ഡ് ഓഡിറ്റര്&zwj; ജനറല്&zwj; ടീം - 23.3 ഓവറില്&zwj; 205/5.&lt;/p&gt;&lt;p&gt;ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് രോഹന്&zwj; കുന്നുമ്മലും കൃഷ്ണപ്രസാദും ചേര്&zwj;ന്ന് മികച്ച തുടക്കം നല്&zwj;കി. കൃഷ്ണപ്രസാദ് 22ഉം രോഹന്&zwj; 45ഉം റണ്&zwj;സെടുത്തു. തുടര്&zwj;ന്നെത്തിയവരും മികച്ച രീതിയില്&zwj; ബാറ്റ് വീശിയതോടെ കേരളത്തിന്റെ സ്&zwnj;കോര്&zwj; 300 കടന്ന് മുന്നേറി. അഹ്മദ് ഇമ്രാന്&zwj; 65ഉം ഷോണ്&zwj; റോജര്&zwj; 44 റണ്&zwj;സും നേടി. കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടര്&zwj;ന്ന മുഹമ്മദ് അസറുദ്ദീന്&zwj; 29 പന്തുകളില്&zwj; 40ഉം ക്യാപ്റ്റന്&zwj; സല്&zwj;മാന്&zwj; നിസാര്&zwj; 61 പന്തുകളില്&zwj; 75ഉം റണ്&zwj;സ് നേടി. കംപ്&zwnj;ട്രോളര്&zwj; ആന്&zwj;ഡ് ഓഡിറ്റര്&zwj; ജനറല്&zwj; ടീമിനു വേണ്ടി മൃണ്&zwj;മോയ് ദത്ത, ദേബബ്രത പ്രധാന്&zwj;, സുമിത് മാഥുര്&zwj; എന്നിവര്&zwj; രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.&lt;/p&gt;&lt;p&gt;മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കംപ്&zwnj;ട്രോളര്&zwj; ആന്&zwj;ഡ് ഓഡിറ്റര്&zwj; ജനറല്&zwj; ടീമിന് ശുഭം സിങ്ങിന്റെ ഉജ്ജ്വല ഇന്നിങ്&zwnj;സാണ് വിജയം ഒരുക്കിയത്. ഒരു വശത്ത് വിക്കറ്റുകള്&zwj; മുറയ്ക്ക് വീണെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ശുഭം സിങ് 82 റണ്&zwj;സുമായി പുറത്താകാതെ നിന്നു. 54 പന്തുകളില്&zwj; ഒന്&zwj;പത് ഫോറും മൂന്ന് സിക്&zwnj;സുമടങ്ങുന്നതായിരുന്നു ശുഭമിന്റെ ഇന്നിങ്&zwnj;സ്. ലക്ഷ് 30 റണ്&zwj;സും നേടി. കേരളത്തിന് വേണ്ടി ആദിത്യ ബൈജു, ഷോണ്&zwj; റോജര്&zwj;, സിജോമോന്&zwj; ജോസഫ്, അശ്വന്ത് എന്നിവര്&zwj; ഓരോ വിക്കറ്റ് വീതം വീഴ്ത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kerala-crashed-out-form-uttarakhand-gold-cup-cricket-articleshow-og6z3i9"/>
        </item>
        <item>
            <title><![CDATA[അഫ്ഗാനെതിരെ ഏക ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ആര്? സൂചന നല്‍കി ഗൗതം ഗംഭീര്‍]]></title>
            <link>https://www.asianetnews.com/cricket-sports/indian-coach-gautam-gambhir-on-playin-eleven-against-afghanistan-articleshow-6775npt</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/indian-coach-gautam-gambhir-on-playin-eleven-against-afghanistan-articleshow-6775npt</guid>
            <pubDate>Fri, 05 Jun 2026 13:26:04 +0530</pubDate>
            <description><![CDATA[&lt;p&gt;അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്&zwj; ദേവ്ദത്ത് പടിക്കലിന് പകരം സായ് സുദര്&zwj;ശനെ മൂന്നാം നമ്പറില്&zwj; കളിപ്പിക്കുമെന്ന് ഇന്ത്യന്&zwj; കോച്ച് ഗൗതം ഗംഭീര്&zwj; സൂചന നല്&zwj;കി. ഏതാനും മത്സരങ്ങളുടെ അടിസ്ഥാനത്തില്&zwj; ഒരു താരത്തെ വിലയിരുത്തരുതെന്നും സുദര്&zwj;ശന് കൂടുതല്&zwj; അവസരങ്ങള്&zwj; നല്&zwj;കണമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbkdecq4gaz3pe4veacxbh7,imgname-thumb--5--1773137213846.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്&zwj; ദേവ്ദത്ത് പടിക്കലിന് പകരം സായ് സുദര്&zwj;ശനെ ടീമില്&zwj; ഉള്&zwj;പ്പെടുത്തുമെന്ന സൂചന നല്&zwj;കി ഇന്ത്യന്&zwj; മുഖ്യ പരിശീലകന്&zwj; ഗൗതം ഗംഭീര്&zwj;. സായ് സുദര്&zwj;ശന് തന്റെ കഴിവ് തെളിയിക്കാന്&zwj; ആവശ്യത്തിന് അവസരങ്ങള്&zwj; ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗംഭീര്&zwj; അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്&zwj;ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യ സായ് സുദര്&zwj;ശനെ മൂന്നാം നമ്പറില്&zwj; പരീക്ഷിച്ചു തുടങ്ങിയത്. എന്നാല്&zwj; ബാറ്റിങ്ങില്&zwj; അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്&zwj; താരത്തിന് കഴിഞ്ഞിരുന്നില്ല. ആറ് മത്സരങ്ങളില്&zwj; നിന്ന് 27.45 ശരാശരിയില്&zwj; 302 റണ്&zwj;സാണ് താരം നേടിയത്.&lt;/p&gt;&lt;p&gt;ഇതേത്തുടര്&zwj;ന്ന് കരുണ്&zwj; നായര്&zwj;, വാഷിംഗ്ടണ്&zwj; സുന്ദര്&zwj; എന്നിവരെയും ഈ സ്ഥാനത്ത് ഇന്ത്യ പരീക്ഷിച്ചിരുന്നു. എങ്കിലും ഐപിഎല്ലില്&zwj; മികച്ച ഫോമിലുള്ള സായ് സുദര്&zwj;ശനെ ഏതാനും മത്സരങ്ങളുടെ അടിസ്ഥാനത്തില്&zwj; മാത്രം വിലയിരുത്താന്&zwj; കഴിയില്ലെന്ന് ഗംഭീര്&zwj; പറഞ്ഞു. ''സായ് സുദര്&zwj;ശന് അര്&zwj;ഹമായ അവസരം ലഭിച്ചിട്ടില്ല. അദ്ദേഹം കളിച്ചതില്&zwj; ഭൂരിഭാഗവും ഇംഗ്ലണ്ടിലായിരുന്നു. അദ്ദേഹത്തിന് കൂടുതല്&zwj; അവസരങ്ങള്&zwj; നല്&zwj;കണമെന്നാണ് ഞാന്&zwj; വിശ്വസിക്കുന്നത്. സായ് മോശം ഫോമിലല്ല, ഇക്കഴിഞ്ഞ ഐപിഎല്ലില്&zwj; അദ്ദേഹം 700 റണ്&zwj;സ് നേടിയിട്ടുണ്ട്. നാലോ അഞ്ചോ മത്സരങ്ങളുടെ അടിസ്ഥാനത്തില്&zwj; ഒരു താരത്തെ വിലയിരുത്തിയാല്&zwj; നമുക്ക് നല്ലൊരു ടീമിനെ കെട്ടിപ്പടുക്കാന്&zwj; കഴിയില്ല.'' ഗംഭീര്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;മറുഭാഗത്ത്, ആഭ്യന്തര ക്രിക്കറ്റില്&zwj; ഉജ്ജ്വല ഫോമിലുള്ള ദേവ്ദത്ത് പടിക്കല്&zwj; ആറ് മത്സരങ്ങളില്&zwj; നിന്ന് 60.33 ശരാശരിയില്&zwj; 543 റണ്&zwj;സ് നേടിയിട്ടുണ്ട്. പടിക്കലിനെ മറികടന്നാകും സായ് പ്ലേയിങ് ഇലവനില്&zwj; ഇടംപിടിക്കുക. ടീമിലെ മൂന്നാം സ്പിന്നര്&zwj; സ്ഥാനത്തിനായി മാനവ് സുതറും ഹര്&zwj;ഷ് ദുബെയും തമ്മിലാണ് മത്സരം.&lt;/p&gt;&lt;p&gt;ഓഗസ്റ്റില്&zwj; നടക്കാനിരിക്കുന്ന ശ്രീലങ്കന്&zwj; പര്യടനത്തിനായി നാല് സ്പിന്നര്&zwj;മാരെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും ഗംഭീര്&zwj; പറഞ്ഞു. ''മാനവും ഹര്&zwj;ഷും ഒരു പരിധിവരെ സമാനമായ ബൗളിംഗ് ശൈലിയുള്ളവരാണെങ്കിലും റിലീസ് പോയിന്റില്&zwj; വ്യത്യാസമുണ്ട്. ശ്രീലങ്കയിലേക്ക് ഞങ്ങള്&zwj; നാല് സ്പിന്നര്&zwj;മാരെ കൊണ്ടുപോകും. അതില്&zwj; നാലാമനെ കണ്ടെത്താന്&zwj; ഈ മത്സരം ഞങ്ങളെ സഹായിക്കും.'' അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. ന്യൂസിലന്&zwj;ഡ് പര്യടനത്തിനായി വ്യത്യസ്തമായ രീതിയില്&zwj; തയ്യാറെടുക്കേണ്ടതുണ്ടെന്നും അതിനാല്&zwj; ടെസ്റ്റ് കളിക്കുന്ന ഏകദിന ടീമിലെ സ്ഥിരം അംഗങ്ങള്&zwj;ക്ക് വിശ്രമം നല്&zwj;കുമെന്നും ഗംഭീര്&zwj; സൂചിപ്പിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/indian-coach-gautam-gambhir-on-playin-eleven-against-afghanistan-articleshow-6775npt"/>
        </item>
        <item>
            <title><![CDATA[റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി? നിലപാട് വ്യക്തമാക്കി ഗൗതം ഗംഭീര്‍]]></title>
            <link>https://www.asianetnews.com/cricket-sports/gautam-gambhir-on-why-rishabh-pant-removed-from-vice-captaincy-articleshow-u5nupph</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/gautam-gambhir-on-why-rishabh-pant-removed-from-vice-captaincy-articleshow-u5nupph</guid>
            <pubDate>Fri, 05 Jun 2026 12:57:25 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് റിഷഭ് പന്തിനെ നീക്കിയതിൽ നിലപാട് വ്യക്തമാക്കി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. പന്ത് സ്വാഭാവിക ശൈലി മാറ്റേണ്ടതില്ലെന്നും എന്നാൽ മത്സരസാഹചര്യങ്ങളെ മാനിക്കാൻ പഠിക്കണമെന്നും ഗംഭീർ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kb2e39kezz22b7x6s6q2n1ns,imgname-hnn-1764239713902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ത്യന്&zwj; ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്&zwj; സ്ഥാനത്ത് നിന്ന് റിഷഭ് പന്തിനെ നീക്കി കെ എല്&zwj; രാഹുലിനെ നിയമിച്ചതില്&zwj; ആദ്യമായി പ്രതികരിച്ച് മുഖ്യ പരിശീലകന്&zwj; ഗൗതം ഗംഭീര്&zwj;. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്&zwj; ഉപനായക സ്ഥാനത്ത് നിന്ന് പന്തിനെ ഒഴിവാക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് കൂടുതല്&zwj; വെളിപ്പെടുത്തലുകള്&zwj;ക്ക് ഗംഭീര്&zwj; തയ്യാറായില്ലെങ്കിലും, പരിചയസമ്പന്നരായ താരങ്ങള്&zwj; മത്സരസാഹചര്യങ്ങളെ ബഹുമാനിക്കണമെന്ന് അദ്ദേഹം ഓര്&zwj;മിപ്പിച്ചു.&lt;/p&gt;&lt;p&gt;ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന അവസാന ടെസ്റ്റ് പരമ്പരയില്&zwj; ഇന്ത്യ 0-2 ന് പരാജയപ്പെട്ടിരുന്നു. പന്തിന്റെ മോശം പ്രകടനം അന്ന് ഏറെ വിമര്&zwj;ശിക്കപ്പെട്ടു. ഗുവാഹത്തിയില്&zwj; നടന്ന രണ്ടാം ടെസ്റ്റില്&zwj; അനാവശ്യ ഷോട്ടിന് മുതിര്&zwj;ന്ന് വിക്കറ്റ് കളഞ്ഞ പന്തിന്റെ രീതിയില്&zwj; ടീം മാനേജ്മെന്റിന് അതൃപ്തിയുണ്ടായിരുന്നു. ഐപിഎല്&zwj; 2026 സീസണില്&zwj; ലക്&zwnj;നൗ സൂപ്പര്&zwj; ജയന്റ്സിനായി മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് പന്തിന് വൈസ് ക്യാപ്റ്റന്&zwj; സ്ഥാനം നഷ്ടമായത്. ഇതോടെ താരത്തിന്റെ ഭാവി സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയര്&zwj;ന്നിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj;, പന്ത് തന്റെ ശൈലി മാറ്റണമെന്ന് തങ്ങള്&zwj; ആഗ്രഹിക്കുന്നില്ലെന്നും രാജ്യാന്തര താരങ്ങള്&zwj; സാഹചര്യത്തിനനുസരിച്ച് കളിക്കേണ്ടത് അത്യാവശ്യമാണെന്നും അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ഗംഭീര്&zwj; പറഞ്ഞു. ''റിഷഭ് പന്ത് തന്റെ സ്വഭാവിക ശൈലി മാറ്റണമെന്ന് ഞങ്ങള്&zwj; ആഗ്രഹിക്കുന്നില്ല. എന്നാല്&zwj; അന്താരാഷ്ട്ര ക്രിക്കറ്റില്&zwj; മത്സരസാഹചര്യങ്ങളെ മാനിക്കാന്&zwj; താരങ്ങള്&zwj; ബാധ്യസ്ഥരാണ്.'' ഗംഭീര്&zwj; വാര്&zwj;ത്താസമ്മേളനത്തില്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വൈസ് ക്യാപ്റ്റന്&zwj; സ്ഥാനം നഷ്ടപ്പെട്ടതില്&zwj; പന്തിന് പരാതികളൊന്നുമില്ലെന്ന് ടീം അസിസ്റ്റന്റ് കോച്ച് റയാന്&zwj; ടെന്&zwj; ഡോഷേറ്റ് പറഞ്ഞു. ഗംഭീറുമായി പന്ത് തുറന്ന ചര്&zwj;ച്ചകള്&zwj; നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. പന്ത് മത്സരസാഹചര്യങ്ങളുമായി കൂടുതല്&zwj; പൊരുത്തപ്പെട്ട് കളിക്കണമെന്നാണ് ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. ''ഇത്തരമൊരു ടീമില്&zwj; നേതാവാകാന്&zwj; ഔദ്യോഗിക പദവികളുടെ ആവശ്യമില്ല. റിഷഭ് അത് മനസ്സിലാക്കുന്നുണ്ട്. ഒരു സീനിയര്&zwj; താരം എന്ന നിലയില്&zwj; മാതൃകാപരമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്.' മുന്&zwj; നെതര്&zwj;ലന്&zwj;ഡ്&zwnj;സ് ഓള്&zwj;റൗണ്ടര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/gautam-gambhir-on-why-rishabh-pant-removed-from-vice-captaincy-articleshow-u5nupph"/>
        </item>
        <item>
            <title><![CDATA[വിനേഷ് ഫോഗട്ടും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല]]></title>
            <link>https://www.asianetnews.com/cricket-sports/vinesh-phogat-vs-wrestling-federation-of-india-battle-continues-articleshow-2va6b6f</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/vinesh-phogat-vs-wrestling-federation-of-india-battle-continues-articleshow-2va6b6f</guid>
            <pubDate>Fri, 05 Jun 2026 12:35:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടും റെസ്ലിംഗ് ഫെഡറേഷനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ദേശീയ സെലക്ഷൻ ട്രയൽസിലെ വിവാദപരമായ റഫറിയിങ്ങിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ഫെഡറേഷൻ പുനഃപരിശോധന നടത്തുകയാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kssgvyg3sqveppqa2r0wwa4d,imgname-sc-vinesh-phogat-asian-games-trials-supreme-court-wfi-doping-rules-delhi-high-court-selection-policy-1780046756354.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ത്യന്&zwj; ഗുസ്തി താരം വിനേഷ് ഫോഗട്ടും റെസ്ലിംഗ് ഫെഡറേഷന്&zwj; ഓഫ് ഇന്ത്യയും തമ്മിലുള്ള തര്&zwj;ക്കങ്ങള്&zwj; അവസാനിക്കുന്നില്ല. അടുത്തിടെ നടന്ന ദേശീയ സെലക്ഷന്&zwj; ട്രയല്&zwj;സിനിടെ ഗുസ്തി താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തെക്കുറിച്ച് ഫെഡറേഷന്&zwj; പുനഃപരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ട്രയല്&zwj;സിലെ വിനേഷിന്റെ മത്സരങ്ങള്&zwj;, പ്രത്യേകിച്ച് ക്വാര്&zwj;ട്ടര്&zwj; ഫൈനല്&zwj; പോരാട്ടം വലിയ വിവാദങ്ങള്&zwj;ക്ക് വഴിവെച്ചിരുന്നു. ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj; നിഷുവിനെതിരെയുള്ള മത്സരത്തില്&zwj; വിനേഷ് 0-5 ന് പിന്നില്&zwj; നില്&zwj;ക്കുമ്പോഴാണ് വിവാദങ്ങളുടെ തുടക്കം.&lt;/p&gt;&lt;p&gt;നിഷുവിനെ പൂര്&zwj;ണ്ണമായി നിലംപരിശാക്കാനുള്ള അവസരം വിനേഷിന് ലഭിച്ചെങ്കിലും, റഫറി മത്സരം തടസ്സപ്പെടുത്തുകയും വിനേഷിന് 4 പോയിന്റുകള്&zwj; മാത്രം നല്&zwj;കുകയും ചെയ്തു. ഇതോടെ വിനേഷിന്റെ ക്യാമ്പില്&zwj; നിന്ന് ശക്തമായ പ്രതിഷേധമുയര്&zwj;ന്നു. ഇതിനിടെ വിനേഷിന്റെ ഭര്&zwj;ത്താവ് സോംവീര്&zwj; രതി മത്സരക്കളത്തിലേക്ക് ഇറങ്ങുകയും ഒരു വാട്ടര്&zwj; ബോട്ടില്&zwj; എറിയുകയും ചെയ്തു. തുടര്&zwj;ന്ന് റഫറിയുടെ തീരുമാനത്തെ വിനേഷ് ചലഞ്ച് ചെയ്യുകയും അതില്&zwj; വിജയിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;എന്നാല്&zwj; തൊട്ടുപിന്നാലെ മറ്റൊരു വിവാദ തീരുമാനം കൂടിയുണ്ടായി. ഒരു ആം-ത്രോയിലൂടെ വിനേഷിന്റെ ക്യാമ്പ് 4 പോയിന്റുകള്&zwj; പ്രതീക്ഷിച്ച സ്ഥാനത്ത് റഫറി 2 പോയിന്റുകള്&zwj; മാത്രമാണ് നല്&zwj;കിയത്. ഈ തീരുമാനത്തിനെതിരെ വിനേഷ് വീണ്ടും ചലഞ്ച് ചെയ്&zwnj;തെങ്കിലും ഇത്തവണ പരാജയപ്പെടുകയായിരുന്നു. റിവ്യൂവിനായി ഉപയോഗിച്ച വീഡിയോ ദൃശ്യങ്ങള്&zwj; കാണണമെന്ന് വിനേഷും പരിശീലകരും ആവശ്യപ്പെട്ടെങ്കിലും അത് കാണിക്കാന്&zwj; അധികൃതര്&zwj; തയ്യാറാകാതിരുന്നതോടെ സ്ഥിതിഗതികള്&zwj; കൂടുതല്&zwj; വഷളായി.&lt;/p&gt;&lt;p&gt;റിവ്യൂ സ്&zwnj;ക്രീന്&zwj; തകരാറിലായതാണ് ഇതിന് കാരണമായി പറഞ്ഞത്. ഇത് ഡബ്ല്യു എഫ് ഐ പ്രസിഡന്റ് സഞ്ജയ് സിംഗും അദ്ദേഹത്തിന്റെ സംഘവും വിനേഷിന്റെ സപ്പോര്&zwj;ട്ട് സ്റ്റാഫും തമ്മില്&zwj; കടുത്ത വാഗ്വാദത്തിന് കാരണമാവുകയും ട്രയല്&zwj;സ് താല്&zwj;ക്കാലികമായി നിര്&zwj;ത്തിവെക്കേണ്ടി വരികയും ചെയ്തു.&lt;/p&gt;&lt;p&gt;നിലവില്&zwj;, വിനേഷ് ഫോഗട്ടിന് അയച്ച കാരണം കാണിക്കല്&zwj; നോട്ടീസിന് മറുപടി ലഭിച്ചതായും ഫെഡറേഷന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഇതില്&zwj; തീരുമാനമെടുക്കുമെന്നും ഡബ്ല്യുഎഫ്&zwnj;ഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഭാവിയില്&zwj; നടക്കുന്ന എല്ലാ ടൂര്&zwj;ണമെന്റുകളിലേക്കുമുള്ള സെലക്ഷന്&zwj; താരങ്ങളുടെ മുന്&zwj;കാല നേട്ടങ്ങളോ പദവിയോ നോക്കാതെ പൂര്&zwj;ണ്ണമായും മെറിറ്റ് അടിസ്ഥാനത്തില്&zwj; മാത്രമായിരിക്കുമെന്ന് ഡബ്ല്യുഎഫ്&zwnj;ഐ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/vinesh-phogat-vs-wrestling-federation-of-india-battle-continues-articleshow-2va6b6f"/>
        </item>
        <item>
            <title><![CDATA[സഞ്ജു ഏകദിന ടീമിലേക്കില്ല, രോഹിത്തിന് പകരം റുതുരാജ്; ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീം ഇന്ന്]]></title>
            <link>https://www.asianetnews.com/cricket-sports/ruturaj-gaikwad-set-to-join-indian-odi-team-for-injured-virat-kohli-articleshow-oix6nne</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ruturaj-gaikwad-set-to-join-indian-odi-team-for-injured-virat-kohli-articleshow-oix6nne</guid>
            <pubDate>Fri, 05 Jun 2026 09:25:13 +0530</pubDate>
            <description><![CDATA[അയര്&zwj;ലന്&zwj;ഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ശ്രേയസ് അയ്യർ പുതിയ ക്യാപ്റ്റനാകുമെന്നും സൂര്യകുമാർ യാദവ് ടീമിൽ നിന്ന് പുറത്തായേക്കുമെന്നും സൂചനയുണ്ട്. പരിക്കേറ്റ വിരാട് കോലിക്ക് പകരം റുതുരാജ് ഗെയ്ക്&zwnj;വാദ് ഏകദിന ടീമിലെത്തും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks7hk5b69vad9pcdg35e7391,imgname-sanju-samson-ruturaj-gaikwad-1779443537254.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: അയര്&zwj;ലന്&zwj;ഡിനും, ഇംഗ്ലണ്ടിനും എതിരായ ട്വന്റി 20 പരന്പരയ്ക്കുള്ള ഇന്ത്യന്&zwj; ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. സൂര്യകുമാര്&zwj; യാദവിന് പകരം ശ്രേയസ് അയ്യരെ പുതിയ ക്യാപ്റ്റനായി നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ചെങ്കിലും ഫോം കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന സൂര്യകുമാര്&zwj; യാദവിന് ടീമിലെ സ്ഥാനവും നഷ്ടപ്പെടുമെന്നാണ് സൂചന.&lt;/p&gt;&lt;p&gt;2028ലെ ട്വന്റി 20 ലോകകപ്പും ഒളിംപിക്&zwnj;സും മുന്നില്&zwj; കണ്ടാണ് സെലക്ഷന്&zwj; കമ്മിറ്റിയുടെ നീക്കം. മുഖ്യ സെലക്ടര്&zwj; അജിത് അഗാര്&zwj;ക്കറിന്റെ നേതൃത്വത്തില്&zwj; മുംബൈയില്&zwj; നടക്കുന്ന സെലക്ഷന്&zwj; കമ്മിറ്റി യോഗത്തില്&zwj; ശ്രേയസ് അയ്യര്&zwj; പങ്കെടുക്കുമെന്നും സൂചനയുണ്ട്. അക്&zwnj;സര്&zwj; പട്ടേലിന് പകരം തിലക് വര്&zwj;മ്മയെ വൈസ് ക്യാപ്റ്റനായി നിയമിക്കാനും ധാരണ ആയിട്ടുണ്ട്. തിലകിനെ ഭാവി നായകനായി വളര്&zwj;ത്തിക്കൊണ്ടുവരുകയാണ് സെലക്ടര്&zwj;മാരുടെ ലക്ഷ്യം. ശ്രേയസിനെ ക്യാപ്റ്റനായും തിലകിനെ വൈസ് ക്യാപ്റ്റനായും നിയമിക്കാനുള്ള സെലക്ഷന്&zwj; കമ്മിറ്റിയുടെ നിര്&zwj;ദേശം ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇന്ത്യന്&zwj; ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് 2023 ഡിസംബറിലാണ് അവസാനമായി അന്താരാഷ്ട്ര ട്വന്റി 20 കളിച്ചത്. ഇന്ത്യന്&zwj; ക്രിക്കറ്റിലെ ബാറ്റിംഗ് വിസ്മയമായ വൈഭവ് സൂര്യവന്&zwj;ഷി ടീമിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇങ്ങനെയെങ്കില്&zwj; ഇന്ത്യന്&zwj; ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമാവും പതിനഞ്ചുകാരനായ വൈഭവ്. അയര്&zwj;ലന്&zwj;ഡില്&zwj; രണ്ട് ട്വന്റി 20യും ഇംഗ്ലണ്ടില്&zwj; അഞ്ച് ട്വന്റി 20യുമാണ് ഇന്ത്യ കളിക്കുക.&lt;/p&gt;&lt;p&gt;ഏകദിന ടീമില്&zwj; നിന്ന് പരിക്കേറ്റ് പുറത്തായ വിരാട് കോലിയുടെ പകരക്കാരനേയും നാളെ നിശ്ചയിക്കും. അഫ്ഗാനിസ്ഥാന് എതിരായ ഏകദിന പരന്പരയില്&zwj; നിന്ന് പിന്&zwj;മാറിയ വിരാട് കോലിക്ക് പകരം റുതുരാജ് ഗെയ്ക്&zwnj;വാദ് ടീമിലെത്തുമെന്നാണ് സൂചന. റുതുരാജ് ഗെയ്ക്&zwnj;വാദിനെ ടീമിലെടുത്താല്&zwj; പകരം രജത് പടിദാറിനെ ഇന്ത്യ എ ടീമില്&zwj; ഉള്&zwj;പ്പെടുത്തും. രോഹിത് ശര്&zwj;മ, ഹാര്&zwj;ദിക് പണ്ഡ്യ എന്നിവരുടെ ആരോഗ്യനിലയും സെലക്ഷന്&zwj; കമ്മിറ്റി പരിഗണിക്കും. പരിക്കേറ്റ ഇരുവരേയും ഏകദിന ടീമില്&zwj; ഉള്&zwj;പ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ruturaj-gaikwad-set-to-join-indian-odi-team-for-injured-virat-kohli-articleshow-oix6nne"/>
        </item>
        <item>
            <title><![CDATA[ലോർഡ്‌സിൽ ബാസ്ബോളിന്‍റെ കാറ്റൂരി കിവീസ്, ആദ്യ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്, ന്യൂസിലൻഡിനും ബാറ്റിംഗ് തകര്‍ച്ച]]></title>
            <link>https://www.asianetnews.com/cricket-sports/lords-test-new-zealand-bowlers-run-riot-as-england-crash-to-140-all-out-articleshow-f8syox0</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/lords-test-new-zealand-bowlers-run-riot-as-england-crash-to-140-all-out-articleshow-f8syox0</guid>
            <pubDate>Thu, 04 Jun 2026 22:21:13 +0530</pubDate>
            <description><![CDATA[&lt;p&gt;ക്യാപ്റ്റന്&zwj;റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കിവീസ് ബൗളർമാർ പുറത്തെടുത്തത്. മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംണ്ടിന്&zwj;റെ തകര്&zwj;ച്ച തുടങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt9qwrtnbenr2qt5wymz8mw1,imgname-will-o-rourke-joe-root-1780590994261.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ&lt;/strong&gt;: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്&zwj;ച്ച. ലോര്&zwj;ഡ്സില്&zwj; ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ദിനം 140റണ്&zwj;സിന് ഓള്&zwj; ഔട്ടായി. 56 റണ്&zwj;സെടുത്ത ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്&zwj;റെ ടോപ് സ്കോറര്&zwj;. ബെന്&zwj; ഡക്കറ്റ് 19 റണ്&zwj;സെടുത്തപ്പോള്&zwj; ജോ റൂട്ട് ഒരു റണ്ണിന് പുറത്തായി. ന്യൂസിലന്&zwj;ഡിന് വേണ്ടി കെയ്ൽ ജാമിസണ്&zwj; 62 റണ്&zwj;സിന് 5 വിക്കറ്റെടുത്തപ്പോള്&zwj; നഥാന്&zwj; സ്മിത്ത് മൂന്നും വില്യം ഒറൗർക്കെ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്&zwj;ഡിന് ഒല്ലി റോബിന്&zwj;സണ്&zwj; എറിഞ്ഞ രണ്ടാം ഓവറില്&zwj; 3 വിക്കറ്റുകള്&zwj; നഷ്ടമായി. ഡെവോണ്&zwj; കോണ്&zwj;വെ(1), കെയ്ൻ വില്യംസണ്&zwj;(0), രച്ചിൻ രവീന്ദ്ര(0) എന്നിവരെ നഷ്ടമായ കിവീസിന് ടോം ലാഥമിനെ കൂടി ഏഴാം ഓവറില്&zwj; നഷ്ടമായതോടെ ആദ്യ ദിനം ഒടുവില്&zwj; വിവരം ലഭിക്കുമ്പോള്&zwj; 4 വിക്കറ്റ് നഷ്ടത്തില്&zwj; 12 റണ്&zwj;സെന്ന പരിതാപകരമായ നിലയിലാണ്. ഡാരില്&zwj; മിച്ചലും ടോം ബ്ലണ്ടലും ക്രീസില്&zwj;.&lt;/p&gt;&lt;p&gt;രാവിലെ നനഞ്ഞ ഔട്ട്ഫീൽഡ് കാരണം മത്സരം വൈകിയാണ് ആരംഭിച്ചത്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം പിച്ചിലെ ഈർപ്പം മുതലെടുക്കാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്&zwj;റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കിവീസ് ബൗളർമാർ പുറത്തെടുത്തത്. മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംണ്ടിന്&zwj;റെ തകര്&zwj;ച്ച തുടങ്ങി.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച ഓപ്പണർ എമിലിയോ ഗേയെ (8) മടക്കി ജാമിസണാണ് ഇംഗ്ലണ്ടിന്&zwj;റെ തകര്&zwj;ച്ചക്ക് തുടക്കമിട്ടത്. മറ്റൊരു ഓപ്പണർ ബെൻ ഡക്കറ്റിനെ (19) നഥാൻ സ്മിത്ത് വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്നെത്തിയ യുവതാരം ജേക്കബ് ബെഥേൽ (6), സൂപ്പർ താരം ജോ റൂട്ട് (1) എന്നിവരെ വില്യം ഒറോർകെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 41 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു.&lt;/p&gt;&lt;p&gt;ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ഇംഗ്ലണ്ടിനായി ഒരറ്റത്ത് പൊരുതി നോക്കിയത് മധ്യനിര താരം ഹാരി ബ്രൂക്ക് മാത്രമാണ്. കിവീസ് പേസിനെതിരെ ഏകദിന ശൈലിയിൽ കൌണ്ടർ അറ്റാക്ക് നടത്തിയ ബ്രൂക്ക് 71 പന്തിൽ 7 ഫോറും ഒരു സിക്സറുമടക്കം 56 റൺസ് നേടി. അർധസെഞ്ച്വറിക്ക് പിന്നാലെ ബ്രൂക്കിനെ നഥാൻ സ്മിത്ത് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്&zwj;റെ മധ്യനിര തകർന്നു.&lt;/p&gt;&lt;p&gt;വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് (1), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (12), ഗസ് അറ്റ്കിൻസൺ (4) എന്നിവർ നിരാശപ്പെടുത്തി. 118-9ലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ അവസാന വിക്കറ്റില്&zwj; 22 റണ്&zwj;സ് കൂട്ടിച്ചേര്&zwj;ത്ത ഷൊയ്ബ് ബഷീര്&zwj;-ജോഷ് ടങ് സഖ്യമാണ് 140 റണ്&zwj;സിലെത്തിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്&zwj;റെ ഭാഗമായ പരമ്പരയില്&zwj; മൂന്ന് ടെസ്റ്റുകളാണുള്ളത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/lords-test-new-zealand-bowlers-run-riot-as-england-crash-to-140-all-out-articleshow-f8syox0"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ ടീമിൽ കളിക്കാമെന്ന് ഇനി പ്രതീക്ഷയില്ല; 32-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി വിക്കറ്റ് കീപ്പർ]]></title>
            <link>https://www.asianetnews.com/cricket-sports/indian-wicket-keeper-ks-bharat-announces-shock-retirement-from-international-cricket-articleshow-1m3waqp</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/indian-wicket-keeper-ks-bharat-announces-shock-retirement-from-international-cricket-articleshow-1m3waqp</guid>
            <pubDate>Thu, 04 Jun 2026 21:12:27 +0530</pubDate>
            <description><![CDATA[&lt;p&gt;ടെസ്റ്റ് കരിയറിലെ 12 ഇന്നിങ്സുകളിൽ നിന്നായി 20.09 ശരാശരിയിൽ 221 റൺസാണ് ഭരത് നേടിയത്. വിക്കറ്റിന് പിന്നിൽ 18 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങും ഭരത് സ്വന്തമാക്കിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt9mskbp0645shky2p6gepf1,imgname-ks-bharat-shubman-gill-1780587744630.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹൈദരാബാദ്: &lt;/strong&gt;അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കല്&zwj; പ്രഖ്യാപിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്&zwj; കെ.എസ് ഭരത്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 32-കാരനായ ആന്ധ്രാ സ്വദേശി തന്&zwj;റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ ഭരത് പാഡണിഞ്ഞിട്ടുണ്ട്. 2023-ൽ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്&zwnj;ട്രേലിയയ്&zwnj;ക്കെതിരെ നാഗ്പൂരിലായിരുന്നു ഭരതിന്&zwj;റെ ടെസ്റ്റ് അരങ്ങേറ്റം. 2024 ഫെബ്രുവരിയിൽ വിശാഖപട്ടണത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്.&lt;/p&gt;&lt;p&gt;ടെസ്റ്റ് കരിയറിലെ 12 ഇന്നിങ്സുകളിൽ നിന്നായി 20.09 ശരാശരിയിൽ 221 റൺസാണ് ഭരത് നേടിയത്. വിക്കറ്റിന് പിന്നിൽ 18 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങും ഭരത് സ്വന്തമാക്കിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ച ഇന്ത്യൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. തന്&zwj;റെ കരിയറിലെ ഉയർച്ചതാഴ്ചകളിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഭരത് വിരമിക്കൽ കുറിപ്പ് പങ്കുവെച്ചത്.&lt;/p&gt;&lt;p&gt;വളരെ അഭിമാനത്തോടെയും അതിലേറെ കൃതജ്ഞതയോടെയും ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ഏറെ കഠിനാധ്വാനവും മാനസിക കരുത്തും ആവശ്യപ്പെട്ട ഒരു യാത്രയായിരുന്നു ഇത്. എങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കാൻ കഴിഞ്ഞത് ആ കഷ്ടപ്പാടുകൾക്കെല്ലാമുള്ള പ്രതിഫലമായിരുന്നു-ഭരത് കുറിച്ചു.&lt;/p&gt;&lt;p&gt;കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഒരേ സ്വപ്നവുമായി തനിക്കൊപ്പം സഞ്ചരിച്ച മാതാപിതാക്കൾക്കും സഹോദരിക്കും ഭരത് നന്ദി പറഞ്ഞു. തന്&zwj;റെ കരിയർ രൂപപ്പെടുത്തിയതിൽ ബിസിസിഐ, ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ, കോച്ചുമാർ, സഹതാരങ്ങൾ, ഗ്രൗണ്ട് സ്റ്റാഫുകൾ എന്നിവർക്കുള്ള പങ്കും അദ്ദേഹം സ്മരിച്ചു. കരിയറിനെ സ്വാധീനിച്ച ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖർക്ക് ഭരത് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഐപിഎല്ലിൽ ആർസിബിക്കായി അരങ്ങേറാൻ അവസരം നൽകുകയും തന്&zwj;റെ കഴിവ് തെളിയിക്കാൻ വഴിതുറക്കുകയും ചെയ്ത മുൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ഭരത് പ്രത്യേകം നന്ദി പറഞ്ഞു.&lt;/p&gt;&lt;p&gt;തന്&zwj;റെ സ്വപ്നമായിരുന്ന ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഭരത് കടപ്പാട് അറിയിച്ചു. ഇന്ത്യ 'എ' ടീം മുതൽ ദേശീയ ടീം വരെ തന്നെ കൃത്യമായി തന്നെ നയിച്ച മുൻ ഇന്ത്യൻ പരിശീലകന്&zwj; രാഹുൽ ദ്രാവിഡ് നല്&zwj;കിയ മാർഗ്ഗനിർദ്ദേശങ്ങൾ മറക്കാനാവാത്തതാണെന്ന് ഭരത് വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റ് മൈതാനങ്ങളുമായി തനിക്കുള്ള ബന്ധം അവസാനിക്കുന്നില്ലെന്ന് ഭരത് കൂട്ടിച്ചേർത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 113 മത്സരങ്ങളിൽ നിന്നായി 11 സെഞ്ച്വറികളോടെ 6,102 റൺസ് നേടിയിട്ടുള്ള താരം ആഭ്യന്തര തലത്തിലും മെന്&zwj;ററിംഗ് രംഗത്തും സജീവമായി തുടരും.&lt;/p&gt;&lt;p&gt;ബിസിസിഐയുമായും ടെസ്റ്റ് ക്രിക്കറ്റുമായുമുള്ള എന്&zwj;റെ അധ്യായം ഇവിടെ അവസാനിക്കുകയാണ്. എന്നാൽ ക്രിക്കറ്റുമായുള്ള ബന്ധം തുടരും. ഇനിയും ഞാൻ കളിക്കും. വരുംതലമുറയിലെ യുവതാരങ്ങളെ വളർത്തിയെടുക്കാനും അവർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശവും കോച്ചിംഗും നൽകാനും ഞാൻ ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. ഞാൻ ഇന്ത്യയെയും ക്രിക്കറ്റിനെയും അത്രമേൽ സ്നേഹിക്കുന്നു. എല്ലാത്തിനും നന്ദി-ഭരത് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/indian-wicket-keeper-ks-bharat-announces-shock-retirement-from-international-cricket-articleshow-1m3waqp"/>
        </item>
        <item>
            <title><![CDATA[സഞ്ജുവിനെ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്ന് ഗംഭീര്‍, അഗാര്‍ക്കറുടെ പിന്തുണ ശ്രേയസിന്, സര്‍പ്രൈസ് താരത്തിന് നറുക്ക് വീഴുമോ?]]></title>
            <link>https://www.asianetnews.com/cricket-sports/gambhir-backs-sanju-samson-as-next-indian-captian-agarkar-wants-shreyas-iyer-will-a-surprise-candidate-benefit-articleshow-3qwgw75</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/gambhir-backs-sanju-samson-as-next-indian-captian-agarkar-wants-shreyas-iyer-will-a-surprise-candidate-benefit-articleshow-3qwgw75</guid>
            <pubDate>Wed, 03 Jun 2026 22:56:05 +0530</pubDate>
            <description><![CDATA[&lt;p&gt;സഞ്ജുവിന്&zwj;റെ സ്ഥിരതയില്&zwj; ഇപ്പോഴും സംശയമുള്ള സെലക്ഷൻ കമ്മിറ്റിക്ക് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാനാണ് താൽപര്യമെന്നും റിപ്പോര്&zwj;ട്ടില്&zwj; പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkc5a677eahtrawtyj4mq9g4,imgname-sanju-samson-gautam-gambhir--1--1773155981543.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ:&lt;/strong&gt; സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടി20 ടീം നായകസ്ഥാനത്തു നിന്ന് നീക്കാൻ തീരുമാനിച്ചതിന് പിന്നാലെ അടുത്ത നായകന്&zwj; ആരാകണമെന്നതിനെക്കുറിച്ച് മുഖ്യ പരിശീലകന്&zwj; ഗൗതം ഗംഭീറും ചീഫ് സെലക്ടര്&zwj; അജിത് അഗാര്&zwj;ക്കറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്&zwj;ട്ട്. മലയാളി താരം സഞ്ജു സാംസൺ സൂര്യയുടെ പിന്&zwj;ഗാമിയായി ഇന്ത്യയുടെ അടുത്ത നായകനാകണം എന്നാണ് ഗൗതം ഗംഭീറിന്&zwj;റെ നിലപാടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.&amp;nbsp;&lt;/p&gt;&lt;p&gt;എന്നാൽ സഞ്ജുവിന്&zwj;റെ സ്ഥിരതയില്&zwj; ഇപ്പോഴും സംശയമുള്ള സെലക്ഷൻ കമ്മിറ്റിക്ക് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാനാണ് താൽപര്യമെന്നും റിപ്പോര്&zwj;ട്ടില്&zwj; പറയുന്നു. ഗൗതം ഗംഭീറിന്&zwj;റെ ശക്തമായ പിന്തുണയുണ്ടെങ്കിലും വിക്കറ്റ് കീപ്പര്&zwj;മാരായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരെ നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ ബിസിസിഐ സെലക്ടർമാർ തയ്യാറല്ല. ഇരുവർക്കും അന്താരാഷ്ട്ര തലത്തിൽ ദീർഘകാലം ഒരേ ഫോമിൽ തുടരാൻ സാധിക്കുമോ എന്ന കാര്യത്തിൽ സെലക്ടർമാർക്ക് ഇപ്പോഴും സംശയമുണ്ട്. ഇതോടെ ക്യാപ്റ്റൻസി ചർച്ചകൾ ശ്രേയസ് അയ്യർ, തിലക് വർമ്മ എന്നിവരിലേക്ക് മാത്രമായി ചുരുങ്ങുകയാണെന്നും റിപ്പോര്&zwj;ട്ടില്&zwj; പറയുന്നു.&amp;nbsp;&lt;/p&gt;&lt;h2&gt;ശ്രേയസിനോട് ഗംഭീറിന് വിയോജിപ്പ്; കാരണം പഴയ 'ആഭ്യന്തര കലഹം'?&amp;nbsp;&lt;/h2&gt;&lt;p&gt;നിലവിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ ആദ്യ ചോയ്സ് ശ്രേയസ് അയ്യർ ആണ്. ദീർഘകാലമായി ഏകദിന, ടി20 നായകസ്ഥാനത്തേക്ക് അഗാർക്കർ മനസ്സിൽ കണ്ട പേരും ശ്രേയസിന്&zwj;റേതാണ്. എന്നാൽ ശ്രേയസിനെ ക്യാപ്റ്റനാക്കുന്നതിൽ കോച്ച് ഗംഭീറിന് കടുത്ത 'വിയോജിപ്പുണ്ടെന്നാണ് സൂചന. 2024 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടുമ്പോൾ ശ്രേയസ് ക്യാപ്റ്റനും ഗംഭീർ ടീം മെന്&zwj;ററുമായിരുന്നു. അന്ന് കൊല്&zwj;ക്കത്തയുടെ വിജയത്തിന്&zwj;റെ മുഴുവൻ ക്രെഡിറ്റും ഗംഭീറിലേക്ക് പോയതായും, ക്യാപ്റ്റനെന്ന നിലയിൽ തന്&zwj;റെ സംഭാവനകൾ പരിഗണിക്കപ്പെട്ടില്ലെന്നും ശ്രേയസിന് പരിഭവമുള്ളതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ പഴയ ഈഗോ പ്രശ്നങ്ങളാണ് ഗംംഭീറിന്&zwj;റെ വിയോജിപ്പിന് പിന്നിലെന്നാണ് അണിയറ സംസാരം.&amp;nbsp;&lt;/p&gt;&lt;p&gt;ഐപിഎല്ലിൽ കൊല്&zwj;ക്കത്തയെ കിരീടത്തിലേക്കും പഞ്ചാബ് കിങ്സിനെ ഫൈനലിലേക്കും നയിച്ച ശ്രേയസ്, ടി20 ഫോർമാറ്റിന് അനുയോജ്യമായ രീതിയിൽ തന്&zwj;റെ ബാറ്റിംഗ് ശൈലിയിലും മാറ്റം വരുത്തിയിരുന്നു.സഞ്ജുവിനെയും ഇഷാന്&zwj; കിഷനെയും പരിഗണിച്ചില്ലെങ്കില്&zwj; 23-കാരൻ തിലക് വർമ്മ മാത്രമാകും ശ്രേയസിന് വെല്ലുവിളിയായി രംഗത്തുണ്ടാകുക. ടി20 ലോകകപ്പിൽ ലോവർ മിഡിൽ ഓർഡറിൽ തിലക് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. മുംബൈ ഇന്ത്യൻസിന്&zwj;റെ അടുത്ത നായകനായും തിലകിനെ പരിഗണിക്കുന്നുണ്ട്. ദീർഘകാലത്തേക്ക് ടീമിനെ നയിക്കാൻ കെൽപുള്ള ഒരു ക്യാപ്റ്റനെയാണ് ബിസിസിഐ നോക്കുന്നതെങ്കിൽ തിലകിന് നറുക്ക് വീണേക്കാം.&amp;nbsp;&lt;/p&gt;&lt;h2&gt;ക്യാപ്റ്റൻസി പരീക്ഷണം:&amp;nbsp;&lt;/h2&gt;&lt;p&gt;ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ 'എ' ടീമിനെ നയിക്കുന്നത് തിലക് വർമ്മയാണ്. ഈ പരമ്പരയിലെ പ്രകടനം തിലകിന് നിർണായകമാകും.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopala krishnan</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/gambhir-backs-sanju-samson-as-next-indian-captian-agarkar-wants-shreyas-iyer-will-a-surprise-candidate-benefit-articleshow-3qwgw75"/>
        </item>
        <item>
            <title><![CDATA[ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് ഇരട്ട പ്രഹരം, കോലിക്ക് പിന്നാലെ രോഹിത്തും പുറത്തേക്ക്?; പകരക്കാരനാവുക രാജസ്ഥാൻ ഓപ്പണർ]]></title>
            <link>https://www.asianetnews.com/cricket-sports/huge-blow-for-india-virat-kohli-out-rohit-sharma-doubtful-for-afghanistan-odis-articleshow-ehzkgvm</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/huge-blow-for-india-virat-kohli-out-rohit-sharma-doubtful-for-afghanistan-odis-articleshow-ehzkgvm</guid>
            <pubDate>Thu, 04 Jun 2026 16:49:39 +0530</pubDate>
            <description><![CDATA[&lt;p&gt;രോഹിത്തിനോടും ഹാര്&zwj;ദിക് പാണ്ഡ്യയോടും ബെംഗളൂരുവിലെ ബിസിസിഐ സെന്&zwj;റർ ഓഫ് എക്സലൻസിൽ ഫിറ്റ്&zwnj;നസ് പരിശോധനയ്ക്കായി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും രോഹിത് ഇതുവരെ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനായിട്ടില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfasvr1avjzrxpptsxc2ef62,imgname-afp--20251206--87b68kj--v1--midres--cricketindrsaodi-1768815452202.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിന് വൻ തിരിച്ചടി. പരിക്കിനെ തുടർന്ന് വിരാട് കോലി പരമ്പരയിൽ നിന്ന് പുറത്തായതിന് പിന്നാലെ മുൻ നായകൻ രോഹിത് ശർമ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി. കോലിയെപ്പോലോ ഐപിഎല്ലിനിടെ തുടയിലേറ്റ പരിക്കാണ് രോഹിത്തിനും വില്ലനായിരിക്കുന്നത്.&lt;/p&gt;&lt;p&gt;രോഹിത്തിനോടും ഹാര്&zwj;ദിക് പാണ്ഡ്യയോടും ബെംഗളൂരുവിലെ ബിസിസിഐ സെന്&zwj;റർ ഓഫ് എക്സലൻസിൽ ഫിറ്റ്&zwnj;നസ് പരിശോധനയ്ക്കായി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും രോഹിത് ഇതുവരെ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനായിട്ടില്ല. ഇവിടെ നടക്കുന്ന കായികക്ഷമതാ പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ രോഹിതിന് പരമ്പരയിൽ കളിക്കാനാകൂ.&lt;/p&gt;&lt;p&gt;ഫിറ്റ്&zwnj;നസ് ക്ലിയറൻസിന് വിധേയമായിട്ടാണ് രോഹിത് ശർമ്മയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും നിലവിൽ പ്രഖ്യാപിച്ച ടീമിൽ ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ പാണ്ഡ്യ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, പാണ്ഡ്യക്ക് പന്തെറിയാൻ പൂർണ്ണ ഫിറ്റ്&zwnj;നസ് ഉണ്ടെങ്കിൽ മാത്രമേ ഏകദിന പരമ്പരക്കുള്ള അന്തിമ ടീമിൽ ഉൾപ്പെടുത്തുകയുള്ളൂ എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു. ഐപിഎൽ 2026 സീസണിൽ പുറംവേദനയെ തുടർന്ന് പാണ്ഡ്യക്ക് ചില മത്സരങ്ങൾ നഷ്ടമായിരുന്നു. സമാനമായ രീതിയിൽ രോഹിത് ശർമ്മയും ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്&zwj;റെ ചില മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.&lt;/p&gt;&lt;p&gt;രോഹിത് ശർമ്മ ഫിറ്റ്&zwnj;നസ് ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ യുവ ഓപ്പണർ യശസ്വി ജയ്&zwnj;സ്വാളിനെ ടീമിലേക്ക് തിരിച്ചുവിളിക്കാൻ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നുണ്ട്. തന്&zwj;റെ അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും ജയ്&zwnj;സ്വാളിനെ ആദ്യ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ശുബ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീമിൽ പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ എന്നീ പേസർമാരും ഇടംകൈയ്യൻ സ്പിന്നർ ഹർഷ് ദുബെയും ഉൾപ്പെടെ മൂന്ന് പുതുമുഖങ്ങളുണ്ട്. മുൻപ് ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ ഉണ്ടായിരുന്ന ധ്രുവ് ജുറൽ, ആയുഷ് ബദോനി, പരിക്കേറ്റ ഹർഷിത് റാണ എന്നിവർക്ക് ഇത്തവണ സ്ഥാനമില്ല. ജൂൺ 13-ന് ധർമ്മശാലയിലാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ഏകദിന മത്സരം. രണ്ടാമത്തെ മത്സരം ജൂൺ 17-ന് ലഖ്&zwnj;നൗവിലും മൂന്നാമത്തേത് ജൂൺ 20-ന് ചെന്നൈയിലും നടക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യൻ ഏകദിന ടീം:&lt;/strong&gt; ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/huge-blow-for-india-virat-kohli-out-rohit-sharma-doubtful-for-afghanistan-odis-articleshow-ehzkgvm"/>
        </item>
        <item>
            <title><![CDATA[ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ, സൂര്യകുമാര്‍ യാദവ് പുറത്ത്, പുതിയ നായകനെ ഉടന്‍ പ്രഖ്യാപിക്കും]]></title>
            <link>https://www.asianetnews.com/cricket-sports/suryakumar-yadav-sacked-as-t20i-captain-and-dropped-from-team-new-skipper-soon-reports-articleshow-fykr3mw</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/suryakumar-yadav-sacked-as-t20i-captain-and-dropped-from-team-new-skipper-soon-reports-articleshow-fykr3mw</guid>
            <pubDate>Wed, 03 Jun 2026 22:01:04 +0530</pubDate>
            <description><![CDATA[&lt;p&gt;ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഒരു കളിക്കാരൻ എന്ന നിലയിലും സൂര്യകുമാറിനെ ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് ദേശീയ മാധ്യമമായ 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj4vdrs7nfgx4fsb9zv78b7p,imgname-suryakumar-yadav-1771836990247.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കന്ന നീക്കവുമായി ബിസിസിഐ. ടി20 ടീമിന്&zwj;റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയതായാണ് റിപ്പോർട്ട്. ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഒരു കളിക്കാരൻ എന്ന നിലയിലും സൂര്യകുമാറിനെ ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് ദേശീയ മാധ്യമമായ 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;ഇതോടെ ന്യൂസിലൻഡിനെതിരെ നടന്ന 2026 ടി20 ലോകകപ്പ് ഫൈനൽ മത്സരമാകും സൂര്യകുമാറിന്&zwj;റെ കരിയറിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം. ഈ മാസം നടക്കുന്ന അയർലൻഡ് പര്യടനത്തോടെ ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ടീമിന്&zwj;റെ പുതിയ നായകനായി ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.&lt;/p&gt;&lt;p&gt; BREAKING - SURYAKUMAR YADAV REMOVED AS INDIA T20 CAPTAIN - Surya also set to lose his place in India T20 team as well. (Devendra Pandey). pic.twitter.com/5cLsdc14iY&lt;/p&gt;&lt;p&gt;&mdash; Tanuj (@ImTanujSingh) June 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;2024 ജൂലൈയിൽ രോഹിത് ശർമ്മ വിരമിച്ചതിനെത്തുടർന്നാണ് ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവ് ഇന്ത്യയുടെ ടി20 നായകനാകുന്നത്. സൂര്യകുമാറിന്&zwj;റെ ക്യാപ്റ്റൻസിക്ക് കീഴിൽ ടീം ഇന്ത്യ തുടർജയങ്ങള്&zwj; നേടിയിരുന്നെങ്കിലും ബാറ്റിംഗില്&zwj; തിളങ്ങാനാവാഞ്ഞത് തിരിച്ചടിയായി. തുടർച്ചയായ 8 ദ്വിരാഷ്ട്ര പരമ്പര വിജയങ്ങൾ, 2025-ലെ ഏഷ്യാ കപ്പ് കിരീടം,2026-ലെ ടി20 ലോകകപ്പ് കിരീട എന്നിവയാണ് സൂര്യക്ക് കീഴിലെ ഇന്ത്യയുടെ പ്രധാന നേട്ടങ്ങള്&zwj;.&lt;/p&gt;&lt;p&gt;2025 ന്&zwj;റെ തുടക്കം മുതൽ കളിച്ച 25 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ വെറും 12.84 എന്ന മോശം ശരാശരി മാത്രമാണ് സൂര്യകുമാറിനുള്ളത്. ഈ വർഷത്തെ ഐ.പി.എല്ലിലും മുംബൈ ഇന്ത്യൻസ് താരമായ സൂര്യകുമാറിന് വെറും 270 റൺസ് മാത്രമാണ് എടുക്കാനായത്.മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായി സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയും നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് സൂര്യകുമാറിനെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനം എടുത്തത്.&lt;/p&gt;&lt;p&gt;സൂര്യകുമാറിന്&zwj;റെ നേതൃത്വത്തിൽ ടീം ലോകകപ്പ് നേടിയെങ്കിലും, അദ്ദേഹത്തിന്&zwj;റെ നിലവിലെ മോശം ഫോമും പ്രായവും കണക്കിലെടുത്ത് ടി20 ടീമിന്&zwj;റെ ഭാവി മുൻനിർത്തി മുന്നോട്ട് പോകാനാണ് മാനേജ്&zwnj;മെന്&zwj;റ് തീരുമാനം. സൂര്യയെ ഇനി കളിക്കാരനായും ടീമിലേക്ക് പരിഗണിക്കില്ല. ഈ തീരുമാനം ഉടൻ തന്നെ താരത്തെ ഔദ്യോഗികമായി അറിയിക്കും,ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;&lt;h2&gt;ശ്രേയസ് അയ്യർ നായകനായേക്കും&lt;/h2&gt;&lt;p&gt;ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ പൂർണ്ണ പിന്തുണയോടെ ശ്രേയസ് അയ്യർ പുതിയ ടി20 നായകനാകുമെന്നാണ് റിപ്പോർട്ട്. അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ പരമ്പരയിലാകും പ്രഖ്യാപനം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopala krishnan</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/suryakumar-yadav-sacked-as-t20i-captain-and-dropped-from-team-new-skipper-soon-reports-articleshow-fykr3mw"/>
        </item>
        <item>
            <title><![CDATA[സഞ്ജുവോ ശ്രേയസോ അല്ല; സൂര്യകുമാറിന് പകരം ഇന്ത്യയെ നയിക്കാൻ സര്‍പ്രൈസ് പേരുമായി മുന്‍ സെലക്ടര്‍]]></title>
            <link>https://www.asianetnews.com/cricket-sports/not-sanju-or-shreyas-former-selector-names-a-surprise-star-to-replace-suryakumar-as-india-captain-articleshow-hgd99s6</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/not-sanju-or-shreyas-former-selector-names-a-surprise-star-to-replace-suryakumar-as-india-captain-articleshow-hgd99s6</guid>
            <pubDate>Thu, 04 Jun 2026 21:34:18 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിലെ ഫോം വെച്ചുനോക്കിയാൽ സെലക്ടർമാരുടെ ഭാവി പദ്ധതികളിൽ സൂര്യകുമാർ യാദവ് ഉണ്ടാകാൻ സാധ്യതയില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj4xgddg26kqxxpysz4ysztg,imgname-gettyimages-2262989056-1771839174064.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഇന്ത്യൻ ടി20 ടീമിന്&zwj;റെ നായകസ്ഥാനത്തു നിന്നും കളിക്കാരനെന്ന നിലയിലും സൂര്യകുമാര്&zwj; യാദവിനെ ഒഴിവാക്കേണ്ട സമയമായെന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന സാബ കരിം. 2028-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് സെലക്ടർമാർ മുന്നോട്ട് പോകുന്നതെങ്കിൽ സൂര്യകുമാറിന് കളിക്കാരനെന്ന നിലയില്&zwj; പോലും ഇനി ടീമിൽ സ്ഥാനമുണ്ടാകില്ലെന്ന് സാബാ കരീം പറഞ്ഞു. 35-കാരനായ സൂര്യകുമാറിന് ഐപിഎല്ലിലും അന്താരാഷ്ട്ര തലത്തിലും സമീപകാലത്ത് ഫോമിലാവാനായിരുന്നില്ല. കഴിഞ്ഞ ഐപിഎല്ലിൽ 13 മത്സരങ്ങളിൽ നിന്ന് വെറും 270 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. 147.54 സ്ട്രൈക്ക് റേറ്റിലുള്ള താരത്തിന്&zwj;റെ പ്രകടനത്തിൽ രണ്ട് അർധസെഞ്ച്വറികൾ മാത്രമാണ് ഉണ്ടായിരുന്നത്.&lt;/p&gt;&lt;p&gt;നിലവിലെ ഫോം വെച്ചുനോക്കിയാൽ സെലക്ടർമാരുടെ ഭാവി പദ്ധതികളിൽ സൂര്യകുമാർ യാദവ് ഉണ്ടാകാൻ സാധ്യതയില്ല. മുൻപ് രോഹിത് ശർമ്മയിൽ നിന്നും വിരാട് കോലിയിൽ നിന്നും മാറി ചിന്തിച്ച് സെലക്ടർമാർ പുതിയൊരു ടീമിനെ കെട്ടിപ്പടുത്തത് നമ്മൾ കണ്ടതാണ്. 2028 ടി20 ലോകകപ്പ് മുന്നിൽക്കണ്ട് അങ്ങനെയൊരു മാറ്റം ഇപ്പോൾ പ്രതീക്ഷിക്കാം. ലോകകപ്പിലും ഐപിഎല്ലിലും സൂര്യകുമാറിന്&zwj;റെ പ്രകടനം വളരെ മോശമായിരുന്നു. സെലക്ടർമാർ ഇനി മുന്നോട്ട് ചിന്തിക്കേണ്ട സമയമായെന്നും സാബ കരീം വാര്&zwj;ത്താ ഏജന്&zwj;സിയായ പി.ടി.ഐയോട് പറഞ്ഞു.&lt;/p&gt;&lt;p&gt;സൂര്യകുമാറിന് ശേഷം ആരായിരിക്കണം ഇന്ത്യൻ ക്യാപ്റ്റൻ എന്ന ചോദ്യത്തിന് മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയര്&zwj;ന്നു കേള്&zwj;ക്കുന്നുണ്ടെങ്കിലും സർപ്രൈസ് പേരാണ് സാബാ കരീം നിർദ്ദേശിച്ചത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായി രണ്ട് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച രജത് പാട്ടിദാറാണ് സൂര്യകുമാറിന്&zwj;റെ പിന്&zwj;ഗാമിയായി ഇന്ത്യൻ നായകനാവേണ്ടതെന്ന് സാബാ കരീം പറഞ്ഞു. 33-കാരനായ പാട്ടിദാർ ഇതുവരെ ഇന്ത്യക്കായി ടി20യിൽ അരങ്ങേറിയിട്ടില്ല.&lt;/p&gt;&lt;p&gt;ക്യാപ്റ്റൻ സ്ഥാനത്തേക്ക് രജത് പാട്ടിദാറിന്&zwj;റെ പേരാണ് ഞാന്&zwj; നിർദ്ദേശിക്കുന്നത്. തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുക എന്നത് വലിയൊരു കാര്യമാണ്. വളരെ ശാന്തനായും ആത്മവിശ്വാസത്തോടെയുമാണ് അവൻ ആ ദൗത്യം നിർവ്വഹിച്ചത്. വലിയ സൂപ്പർ താരങ്ങളും വിദേശ കളിക്കാരും അടങ്ങുന്ന, അനുഭവസമ്പന്നരായ ഒരുപറ്റം ലെജൻഡ്സിനെ നയിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. പാട്ടിദാർ അത് ഭംഗിയായി ചെയ്തു. പാട്ടിദാറിന് പുറമെ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശക്തമായ പോരാട്ടത്തിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അതേസമയം, ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സെലക്ടർമാർ പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സാബ കരീമിന്&zwj;റെ വിലയിരുത്തൽ. കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് പ്ലേഓഫിൽ കടന്നെങ്കിലും ഹാർദിക്കിന്&zwj;റെ നേതൃപാടവത്തെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു. നിലവിലെ ഫോം വെച്ച് ഹാർദിക്കിന് ഇന്ത്യൻ ടീമിന്&zwj;റെ ക്യാപ്റ്റൻ സ്ഥാനം അർഹിക്കുന്നില്ലെന്നും സാബാ കരീം പറഞ്ഞു. വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്നും മുൻ സെലക്ടർ ആവശ്യപ്പെട്ടു. നിലവിൽ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര (എ) പരമ്പരയിൽ താരം മികച്ച പ്രകടനം പുറത്തെടുത്താൽ വൈഭവിന് ഇന്ത്യൻ ടീമിലേക്ക് വിളി വന്നേക്കും. ഇത്തരം അസാധാരണ പ്രതിഭകളെ എത്രയും വേഗം ടീമിലെടുത്ത് വളർത്തിയെടുക്കണമെന്നാണ് സാബ കരീം പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/not-sanju-or-shreyas-former-selector-names-a-surprise-star-to-replace-suryakumar-as-india-captain-articleshow-hgd99s6"/>
        </item>
        <item>
            <title><![CDATA['ടെസ്റ്റ് മത്സരങ്ങള്‍ നിലനിര്‍ത്താന്‍, ഏകദിനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം'; നിര്‍ദേശവുമായി ലളിത് മോദി]]></title>
            <link>https://www.asianetnews.com/cricket-sports/lalit-modi-warns-test-cricket-will-and-he-suggests-radical-changes-articleshow-lraqkw8</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/lalit-modi-warns-test-cricket-will-and-he-suggests-radical-changes-articleshow-lraqkw8</guid>
            <pubDate>Thu, 04 Jun 2026 14:16:06 +0530</pubDate>
            <description><![CDATA[ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ടെസ്റ്റ് മത്സരങ്ങൾ നിലനിർത്താനായി ഏകദിന ക്രിക്കറ്റ് പൂർണ്ണമായും ഒഴിവാക്കണമെന്നും, നാല് ദിവസത്തെ പകൽ-രാത്രി മത്സരങ്ങൾ നടത്തണമെന്നും, ഫ്രാഞ്ചൈസി അധിഷ്ഠിത മാതൃകകൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt8enm6511mzg8c37p04dphd,imgname-lalit-modi-sonia-gandhi-shashi-tharoor-kochi-ipl-scandal-congress-coverup-claims-1780547768516.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ക്രിക്കറ്റിലെ പരമ്പരാഗത ഉഭയകക്ഷി പരമ്പരകള്&zwj; പൂര്&zwj;ണമായും ഇല്ലാതാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്&zwj; പ്രീമിയര്&zwj; ലീഗിന്റെ മുന്&zwj; ചെയര്&zwj;മാന്&zwj; ലളിത് മോദി. ആഗോള പ്രേക്ഷകരെ ആകര്&zwj;ഷിക്കാന്&zwj; വിപ്ലവകരമായ വാണിജ്യ ഇടപെടലുകള്&zwj; നടത്തിയില്ലെങ്കില്&zwj; ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്&zwj;പ്പ് അപകടത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനില്&zwj; എഎന്&zwj;ഐയോട് സംസാരിക്കുകയായിരുന്നു 62-കാരനായ മോദി. ടെസ്റ്റ് ക്രിക്കറ്റിന്റെ പാരമ്പര്യം നിലനിര്&zwj;ത്താന്&zwj; ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള മാതൃകകള്&zwj; സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വാദിക്കുന്നു.&lt;/p&gt;&lt;p&gt;അദ്ദേഹത്തിന്റെ വാക്കുകള്&zwj;... ''ടെസ്റ്റ് പരമ്പരങ്ങള്&zwj; അധികകാലം മുന്നോട്ട് പോകില്ല. സ്റ്റേഡിയങ്ങളിലെ കാണികളുടെ കുറവ് പരിഹരിക്കാന്&zwj; അഞ്ച് ദിവസത്തെ ടെസ്റ്റുകള്&zwj;ക്ക് പകരം നാല് ദിവസത്തെ പകല്&zwj;-രാത്രി മത്സരങ്ങളാണ് നടത്തേണ്ടത്. ദേശീയ വികാരവും കായിക നിലവാരവും നിലനിര്&zwj;ത്തുന്നതിനായി എല്ലാ വര്&zwj;ഷവും ആഗോളതലത്തില്&zwj; നടക്കുന്ന കര്&zwj;ശനമായ രാജ്യാന്തര ലോക ചാമ്പ്യന്&zwj;ഷിപ്പ് ഫോര്&zwj;മാറ്റ് ടെസ്റ്റില്&zwj; നടപ്പിലാക്കണം.'' അദ്ദേഹം നിര്&zwj;ദേശിച്ചു. ക്രിക്കറ്റ് കലണ്ടര്&zwj; ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏകദിന മത്സരങ്ങള്&zwj; പൂര്&zwj;ണമായും ഒഴിവാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ''ഏകദിന മത്സരങ്ങള്&zwj; ഇല്ലാതാകണം, ടെസ്റ്റ് ക്രിക്കറ്റ് നിലനില്&zwj;ക്കണം. ക്രിക്കറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ടെസ്റ്റ് തന്നെയാണ്.'' അദ്ദേഹം കൂട്ടിചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;ടെസ്റ്റ് ക്രിക്കറ്റിലേക്ക് യുവതലമുറയെയും ആരാധകരെയും ആകര്&zwj;ഷിക്കാന്&zwj; ഐപിഎല്&zwj; ഫ്രാഞ്ചൈസികള്&zwj;ക്ക് സ്വന്തമായി ടെസ്റ്റ് ടീമുകളെ നല്&zwj;കണമെന്ന വിപ്ലവകരമായ നിര്&zwj;ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. രാജ്യങ്ങള്&zwj; തമ്മിലുള്ള മത്സരങ്ങള്&zwj; പ്രധാനമായി നിലനിര്&zwj;ത്തിക്കൊണ്ടുതന്നെ, ക്ലബ്ബ് തലത്തില്&zwj; ഫ്രാഞ്ചൈസികള്&zwj; തമ്മില്&zwj; സീസണില്&zwj; ഒരു പ്രദര്&zwj;ശന മത്സരമെങ്കിലും ടെസ്റ്റില്&zwj; സംഘടിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്&zwj;ദേശം. ഫ്രാഞ്ചൈസി ലീഗുകളും ഐസിസി ടൂര്&zwj;ണമെന്റുകളും കാരണം രാജ്യാന്തര ക്രിക്കറ്റ് കലണ്ടര്&zwj; കടുത്ത സമ്മര്&zwj;ദ്ദം നേരിടുന്ന സമയത്താണ് ലളിത് മോദിയുടെ ഈ പ്രതികരണങ്ങള്&zwj; വരുന്നത്. ഈ വര്&zwj;ഷം ഐപിഎല്&zwj; 2026 സീസണും ഐസിസി ടി20 ലോകകപ്പും കാരണം 124 ദിവസത്തോളം ദൈര്&zwj;ഘ്യമുള്ള വലിയൊരു ഇടവേളയാണ് ടെസ്റ്റ് ക്രിക്കറ്റില്&zwj; ഉണ്ടായത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/lalit-modi-warns-test-cricket-will-and-he-suggests-radical-changes-articleshow-lraqkw8"/>
        </item>
        <item>
            <title><![CDATA[കോലിക്ക് പിന്നാലെ രോഹിത് ശര്‍മയും ഏകദിന ടീമില്‍ നിന്ന് പുറത്തേക്ക്? ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചില്ല]]></title>
            <link>https://www.asianetnews.com/cricket-sports/rohit-sharma-may-miss-odi-series-against-afghanistan-because-of-injury-articleshow-mdhfhp9</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/rohit-sharma-may-miss-odi-series-against-afghanistan-because-of-injury-articleshow-mdhfhp9</guid>
            <pubDate>Thu, 04 Jun 2026 12:42:01 +0530</pubDate>
            <description><![CDATA[അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് വിരാട് കോലിക്ക് പിന്നാലെ രോഹിത് ശര്&zwj;മയുടെ പങ്കാളിത്തവും പരിക്കുമൂലം അനിശ്ചിതത്വത്തിലായി. ഐപിഎല്ലിനിടെ പറ്റിയ പരിക്കിന് ഫിറ്റ്നസ് ക്ലിയറന്&zwj;സ് ലഭിച്ചാല്&zwj; മാത്രമേ രോഹിത്തിന് കളിക്കാനാകൂ. ഇരുവരുടെയും അഭാവം ടീം ഇന്ത്യക്ക് വലിയ ആശങ്കയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqvrxa55xxnecbq0wnsbkhf6,imgname-rohit-sharma-1777974814885.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്&zwj; ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയില്&zwj;. സ്റ്റാര്&zwj; ബാര്&zwj;ട്ടര്&zwj; വിരാട് കോലി പരിക്കേറ്റ് പുറത്തായതിന് പിന്നാലെ, മുന്&zwj; നായകന്&zwj; രോഹിത് ശര്&zwj;മയുടെ പങ്കാളിത്തവും അനിശ്ചിതത്വത്തില്&zwj;. ഐപിഎല്&zwj; മത്സരങ്ങള്&zwj;ക്കിടെയേറ്റ ഹാംസ്ട്രിങ് പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. പരമ്പരയ്ക്കുള്ള ടീമില്&zwj; അദ്ദേഹത്തെ ഉള്&zwj;പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറന്&zwj;സ് ലഭിച്ചാല്&zwj; മാത്രമേ കളിക്കാനിറങ്ങൂ. ഈ വര്&zwj;ഷത്തെ ഐപിഎല്ലില്&zwj; ഒന്&zwj;പത് മത്സരങ്ങളില്&zwj; നിന്ന് 35.37 ശരാശരിയില്&zwj; 283 റണ്&zwj;സാണ് രോഹിത് നേടിയത്.&lt;/p&gt;&lt;p&gt;39 വയസ്സുകാരനായ രോഹിത് ശര്&zwj;മ്മയും 37 വയസ്സുകാരനായ വിരാട് കോലിയും നിലവില്&zwj; ഏകദിന ഫോര്&zwj;മാറ്റില്&zwj; മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇരുവരും ടി20 അന്താരാഷ്ട്ര മത്സരങ്ങളില്&zwj; നിന്ന് വിരമിച്ചിരുന്നു. കഴിഞ്ഞ വര്&zwj;ഷം മെയ് മാസത്തില്&zwj; ടെസ്റ്റ് ക്രിക്കറ്റില്&zwj; നിന്നും ഇരുവരും വിരമിക്കല്&zwj; പ്രഖ്യാപിച്ചിരുന്നു. 2025 മാര്&zwj;ച്ചിലെ ഐസിസി ചാമ്പ്യന്&zwj;സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച നായകനാണ് രോഹിത്. കഴിഞ്ഞ വര്&zwj;ഷം 14 മത്സരങ്ങളില്&zwj; നിന്ന് 650 റണ്&zwj;സുമായി ഇന്ത്യയുടെ മികച്ച രണ്ടാമത്തെ റണ്&zwj;വേട്ടക്കാരനായിരുന്നു അദ്ദേഹം.&lt;/p&gt;&lt;p&gt;ഐപിഎല്&zwj; ഫൈനലില്&zwj; ആര്&zwj;സിബിയെ വിജയത്തിലെത്തിക്കുന്നതിനിടെയാണ് കോലിക്ക് പരിക്കേറ്റത്. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്&zwj; ഒരാളായ കോലി 14,797 റണ്&zwj;സുമായി ഈ ഫോര്&zwj;മാറ്റിലെ റണ്&zwj;വേട്ടയില്&zwj; രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്&zwj;ഷം മുതല്&zwj; 16 മത്സരങ്ങളില്&zwj; നിന്ന് 891 റണ്&zwj;സുമായി അദ്ദേഹം തകര്&zwj;പ്പന്&zwj; ഫോമിലായിരുന്നു. ജൂണ്&zwj; 13-നാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ചണ്ഡീഗഡില്&zwj; ഇരുടീമുകളും തമ്മില്&zwj; ഒരു ടെസ്റ്റ് മത്സരവും നടക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഐപിഎല്ലില്&zwj; 675 റണ്&zwj;സുമായി തിളങ്ങിയ കോ്ലിയുടെയും, പരിചയസമ്പന്നനായ രോഹിത്തിന്റെയും അഭാവം ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് നല്&zwj;കുന്നത്. ഇരുവരുടെയും ഫിറ്റ്നസ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/rohit-sharma-may-miss-odi-series-against-afghanistan-because-of-injury-articleshow-mdhfhp9"/>
        </item>
        <item>
            <title><![CDATA['ടി20 ലോകകപ്പില്‍ കളിക്കണമെന്ന് പറഞ്ഞ് ഞാനവരോട് കെഞ്ചി, പക്ഷെ അവര്‍ മാറി നിന്നു', വെളിപ്പെടുക്കി ലളിത് മോദി]]></title>
            <link>https://www.asianetnews.com/cricket-sports/i-begged-them-to-play-but-they-called-it-a-stupid-game-lalit-modis-shocking-reveal-about-india-seniors-articleshow-o1ne1bo</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/i-begged-them-to-play-but-they-called-it-a-stupid-game-lalit-modis-shocking-reveal-about-india-seniors-articleshow-o1ne1bo</guid>
            <pubDate>Thu, 04 Jun 2026 19:49:14 +0530</pubDate>
            <description><![CDATA[&lt;p&gt;2007-ൽ ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുൻപ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ലളിത് മോദി താരങ്ങളെ സമീപിച്ചത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt8enm6511mzg8c37p04dphd,imgname-lalit-modi-sonia-gandhi-shashi-tharoor-kochi-ipl-scandal-congress-coverup-claims-1780547768516.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെയും ലോക ക്രിക്കറ്റിനെത്തന്നെയും മാറ്റിമറിച്ച സംഭവമായിരുന്നു 2007-ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് കിരീടനേട്ടം. എം.എസ് ധോണിയുടെ നേതൃത്വത്തിൽ യുവനിര ദക്ഷിണാഫ്രിക്കയിൽ കിരീടം ചൂടിയപ്പോൾ അത് ഐപിഎൽ ഉൾപ്പെടെയുള്ള വമ്പൻ മാറ്റങ്ങൾക്ക് വഴിവെച്ചു. എന്നാൽ, അന്ന് ആ ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിനെ അയക്കാൻ ബിസിസിഐയും മുതിർന്ന താരങ്ങളും കാണിച്ച വിമുഖതയെക്കുറിച്ച് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങിയ മുൻനിര താരങ്ങളോട് താൻ അന്ന് ടി20 കളിക്കാൻ 'കെഞ്ചിയ' കഥ ലളിത് മോദി പങ്കുവെച്ചത്.&lt;/p&gt;&lt;p&gt;2007-ൽ ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുൻപ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ലളിത് മോദി താരങ്ങളെ സമീപിച്ചത്. 2007-ൽ ഇന്ത്യ ഇംഗ്ലണ്ടിൽ പര്യടനം നടത്തുമ്പോൾ ഞാൻ ഡ്രെസ്സിംഗ് റൂമിൽ പോയി ഓരോ താരത്തെയും വ്യക്തിപരമായി കണ്ടിരുന്നു. ദയവുചെയ്ത് നിങ്ങൾ ടി20 ലോകകപ്പിൽ കളിക്കണം എന്ന് ഞാൻ അവരോട് കെഞ്ചി പറഞ്ഞു. എന്നാൽ അവരുടെ പ്രതികരണം മറ്റൊന്നായിരുന്നു. ലളിത്, നീ തമാശ പറയുകയാണോ? എന്തൊരു മണ്ടൻ കളിയാണിത്? ഞങ്ങൾക്ക് ഇത് കളിക്കേണ്ട' എന്നാണ് ഡ്രെസ്സിംഗ് റൂമിൽ വെച്ച് എല്ലാവരും എന്നോട് പറഞ്ഞത്. നീണ്ട ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തങ്ങൾക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇന്നത്തെ കാലത്ത് ഒരു ലോകകപ്പിൽ നിന്ന് ഏതെങ്കിലും ഒരു താരം ഇങ്ങനെ വിട്ടുനിന്നാൽ ആരാധകരും ബോർഡും മാധ്യമങ്ങളും അത് അംഗീകരിക്കുമോ എന്നും ലളിത് മോദി ചോദിച്ചു.&lt;/p&gt;&lt;h2&gt;ധോണിയുടെ കീഴിൽ അയച്ചത് ഇന്ത്യയുടെ 'ബി ടീം'&lt;/h2&gt;&lt;p&gt;മുതിർന്ന താരങ്ങൾ പിന്മാറിയതോടെ ബിസിസിഐ അന്ന് ഇന്ത്യയുടെ പ്രധാന ടീമിനെയല്ല ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചതെന്ന് ലളിത് മോദി പറഞ്ഞു. ബിസിസിഐ അന്ന് ഇന്ത്യയുടെ പ്രധാന ടീമിനെയല്ല അങ്ങോട്ട് അയച്ചത്. തികച്ചും പരിചയസമ്പന്നരല്ലാത്ത, യുവതാരങ്ങൾ അടങ്ങുന്ന ഒരു രണ്ടാം നിര ടീമിനെ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ അയക്കുകയായിരുന്നു. സച്ചിനോ, ദ്രാവിഡോ, ഗാംഗുലിയോ അന്ന് കളിച്ചതേയില്ല. ഇന്ന് ഏതെങ്കിലും ലോകകപ്പിന് ഇന്ത്യ ഒരു ബി ടീമിനെ അയച്ചാൽ പൊതുജനങ്ങളും ക്രിക്കറ്റ് ബോർഡും അത് സമ്മതിക്കുമോ? വലിയ പ്രതിഷേധം തന്നെ ഉണ്ടാകുമായിരുന്നു- ലളിത് മോദി കൂട്ടിച്ചേർത്തു. ആദ്യകാലങ്ങളിൽ ഇന്ത്യയിൽ ടി20 ക്രിക്കറ്റിന് യാതൊരുവിധ പിന്തുണയും ഉണ്ടായിരുന്നില്ലെന്നും കാണികൾ കുറവായതിനാൽ സ്പോൺസർമാരും പരസ്യക്കാരും ഇതിലേക്ക് വരാൻ മടിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ലോകകപ്പിന് തുടക്കത്തിൽ റേറ്റിംഗ്സ് വളരെ കുറവായിരുന്നു. എന്നാൽ ഒരു ഒറ്റ നിമിഷം കൊണ്ട് ടൂർണമെന്&zwj;റിന്&zwj;റെ വിധി മാറിമറിഞ്ഞു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ യുവരാജ് സിംഗ് സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ 6 സിക്സറുകൾ അടിച്ചതോടെയാണ് ലോകകപ്പിന് ആഗോള ശ്രദ്ധ ലഭിച്ചതെന്ന് ലളിത് മോദി പറഞ്ഞു.ടി20 ഫോർമാറ്റ് വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും, അതുകൊണ്ട് തന്നെ ഇത്തരം അവിശ്വസനീയ പ്രകടനങ്ങൾ നടത്തുന്നവർക്ക് പ്രത്യേക പ്രോത്സാഹനം നൽകാൻ താൻ മുൻകൈ എടുത്തിരുന്നുവെന്നും ലളിത് മോദി പറഞ്ഞു. ഒരു ഓവറിൽ ആറ് സിക്സോ അല്ലെങ്കിൽ ആറ് വിക്കറ്റോ നേടുന്നവർക്ക് വലിയ പിന്തുണ നൽകുമെന്ന് താൻ പ്രഖ്യാപിച്ചിരുന്നു. ആരും വിശ്വസിക്കാതിരുന്ന ഒരു ഫോർമാറ്റിനെ വിജയിപ്പിക്കാൻ താൻ ലോകം മുഴുവൻ നടന്ന് ആളുകളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും ലളിത് മോദി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/i-begged-them-to-play-but-they-called-it-a-stupid-game-lalit-modis-shocking-reveal-about-india-seniors-articleshow-o1ne1bo"/>
        </item>
        <item>
            <title><![CDATA[പാസ്‌പോർട്ട് ഏജന്‍റ്, കാര്‍ ബ്രോക്കർ, ഒടുവില്‍ ഐപിഎല്ലിലെ സൂപ്പര്‍ താരം; കരിയറിലെ കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് ക്രുനാൽ പാണ്ഡ്യ]]></title>
            <link>https://www.asianetnews.com/cricket-sports/from-car-broker-to-ipl-star-krunal-pandya-breaks-down-in-tears-revealing-early-struggles-articleshow-op69z6g</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/from-car-broker-to-ipl-star-krunal-pandya-breaks-down-in-tears-revealing-early-struggles-articleshow-op69z6g</guid>
            <pubDate>Thu, 04 Jun 2026 19:19:23 +0530</pubDate>
            <description><![CDATA[&lt;p&gt;തനിക്ക് 12 വയസ്സുള്ളപ്പോൾ മുതൽ അച്ഛനോടൊപ്പം ജോലിക്ക് പോകുമായിരുന്നുവെന്ന് ക്രുനാൽ പറഞ്ഞു. പാസ്&zwnj;പോർട്ട് ഏജന്&zwj;റ്, കാർ ബ്രോക്കർ തുടങ്ങി നിരവധി ജോലികളാണ് താന്&zwj; കൗമാരപ്രായത്തിൽ ചെയ്തിരുന്നതെന്ന് ക്രുനാല്&zwj; പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kszm2hthdrxpa2v86p72jxs8,imgname-red-and-black-retro-landscape-youtube-thumbnail-background--3--1780251445073.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു: &lt;/strong&gt;ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായ രണ്ടാം തവണയും കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ക്രുനാൽ പാണ്ഡ്യ. ഐപിഎല്ലിലെ സൂപ്പര്&zwj; താരങ്ങളിലൊരാളാണെങ്കിലും തന്&zwj;റെ കുട്ടിക്കാലത്തെ കഠിനമായ ജീവിതസാഹചര്യങ്ങളെക്കുറിച്ചും ക്രിക്കറ്റിലേക്ക് എത്തുന്നതിന് മുൻപ് ചെയ്ത പലതരത്തിലുള്ള ജോലികളെക്കുറിച്ചും മനസ് തുറക്കുകയാണ് ആര്&zwj;സിബിയുടെ ക്ലച്ച് പ്ലേയറായ ക്രുനാല്&zwj;. ആർസിബിയുടെ ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ക്രുനാല്&zwj; തന്&zwj;റെ പടിപടിയായുള്ള ഉയര്&zwj;ച്ചയെക്കുറിച്ച് തുറന്നു പറഞ്ഞത്.&lt;/p&gt;&lt;p&gt;തനിക്ക് 12 വയസ്സുള്ളപ്പോൾ മുതൽ അച്ഛനോടൊപ്പം ജോലിക്ക് പോകുമായിരുന്നുവെന്ന് ക്രുനാൽ പറഞ്ഞു. പാസ്&zwnj;പോർട്ട് ഏജന്&zwj;റ്, കാർ ബ്രോക്കർ തുടങ്ങി നിരവധി ജോലികളാണ് താന്&zwj; കൗമാരപ്രായത്തിൽ ചെയ്തിരുന്നതെന്ന് ക്രുനാല്&zwj; പറഞ്ഞു. ജീവിതത്തിൽ കഠിനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ എനിക്കിഷ്ടമാണ്. കാരണം ചെറുപ്പകാലം മുതൽ ഞാൻ അത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നുവന്നത്. എനിക്ക് 11-12 വയസ്സുള്ളപ്പോൾ ഞാൻ അച്ഛനോടൊപ്പം ജോലിക്ക് പോകുമായിരുന്നു. അച്ഛൻ ഒരു പാസ്&zwnj;പോർട്ട് ഏജന്&zwj;റ് ആയിരുന്നു. ബിസിനസിലും ജീവിതത്തിലും അച്ഛനും അമ്മയും നേരിട്ട പ്രതിസന്ധികൾ ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ കണ്ടറിഞ്ഞു. ജീവിതം എത്രത്തോളം കഠിനമാണെന്ന് ഞാൻ മനസ്സിലാക്കുന്നത് അങ്ങനെയാണ്. 14-15 വയസ്സായപ്പോഴേക്കും ഞാൻ സ്വയം ഒരു പാസ്&zwnj;പോർട്ട് ഏജന്&zwj;റായി മാറി. തുടക്കത്തില്&zwj; ആളുകൾക്ക് റേഷൻ കാർഡ് ഉണ്ടാക്കിക്കൊടുക്കലായിരുന്നു എന്&zwj;റെ ജോലി.&lt;/p&gt;&lt;p&gt;അതുപോലെ പാസ്&zwnj;പോർട്ടിനായുള്ള അഫിഡവിറ്റുകൾ തയ്യാറാക്കുക, പേപ്പർവർക്കുകൾ ചെയ്യുക, റേഷൻ കാർഡും കറന്&zwj;റ് ബില്ലും ഐഡി പ്രൂഫുകളും വാങ്ങി ഓൺലൈനായി ഫോമുകൾ പൂരിപ്പിക്കുക, പേര് തിരുത്തലുകൾക്കായി വിവിധ ഓഫീസുകളിൽ നേരിട്ട് പോവുക തുടങ്ങിയ ജോലികളെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും ക്രുനാൽ പറഞ്ഞു. നിലവിൽ ഐപിഎൽ കരിയറിൽ നിന്ന് മാത്രം 75 കോടിയിലധികം രൂപയാണ് ക്രുനാലിന്&zwj;റെ സമ്പാദ്യം. 2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ 5.75 കോടി രൂപയ്ക്കാണ് ക്രുനാല്&zwj; ആർസിബിയിൽ എത്തിയത്. എന്നാൽ മുൻപ് സെക്കൻഡ് ഹാൻഡ് കാറുകൾ വിറ്റ് വെറും 3000 രൂപ കമ്മീഷൻ വാങ്ങിയിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് ക്രുനാൽ വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;ഒരു കാലത്ത് ഞാൻ കാർ ബ്രോക്കറായിരുന്നു. 3-4 ലക്ഷം രൂപ വിലവരുന്ന സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുമ്പോൾ 3000 രൂപയായിരുന്നു കമ്മീഷനായി ലഭിക്കുക. വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തെ അതിന്&zwj;റെ എല്ലാ കോണുകളിൽ നിന്നും ഞാൻ കണ്ടു. അതുകൊണ്ടാണ് ക്രിക്കറ്റ് ഗ്രൗണ്ടിലും ഞാൻ ഒരിക്കലും വിട്ടുകൊടുക്കാത്തത്. കളി കടുപ്പമാകുമ്പോൾ ജയിക്കണം എന്ന വാശി എന്നിലുണ്ടാകുന്നത് ഈ ജീവിതാനുഭവങ്ങളിൽ നിന്നാണ്. നിങ്ങൾ എങ്ങനെയാണോ ജീവിതം ജീവിക്കുന്നത്, അങ്ങനെ മാത്രമേ ഗ്രൗണ്ടിലും കളിക്കാൻ സാധിക്കൂ - ക്രുണാൽ പറഞ്ഞു.&lt;/p&gt;&lt;p&gt;കഴിഞ്ഞ സീസണിലെ ഫൈനലിൽ 17 റൺസിന് 2 വിക്കറ്റ് വീഴ്ത്തി പ്ലെയർ ഓഫ് ദി മാച്ച് ആയ ക്രുനാൽ, ഈ സീസണിലും ആർസിബിയുടെ അവിഭാജ്യ ഘടകമായിരുന്നു. സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയ താരം, ബാറ്റിങ്ങിലും 226 റൺസ് സംഭാവന ചെയ്തു. ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ നേടിയ 73 റൺസ് ഈ സീസണിലെ താരത്തിന്&zwj;റെ മികച്ച പ്രകടനങ്ങളിലൊന്നാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/from-car-broker-to-ipl-star-krunal-pandya-breaks-down-in-tears-revealing-early-struggles-articleshow-op69z6g"/>
        </item>
        <item>
            <title><![CDATA[15 വര്‍ഷത്തിനിടെ അശ്വിനും ജഡേജയുമില്ലാതെ ഇന്ത്യ; യുവതാരങ്ങളെ പിന്തുണച്ച് കുല്‍ദീപ് യാദവ്]]></title>
            <link>https://www.asianetnews.com/cricket-sports/kuldeep-yadav-suppports-indian-young-spinners-ahead-of-afghanistan-test-articleshow-q9876s8</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kuldeep-yadav-suppports-indian-young-spinners-ahead-of-afghanistan-test-articleshow-q9876s8</guid>
            <pubDate>Thu, 04 Jun 2026 15:05:32 +0530</pubDate>
            <description><![CDATA[15 വർഷത്തിനിടെ ആദ്യമായി രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമില്ലാതെ ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാനിസ്ഥാനെതിരായ ഈ മത്സരത്തിൽ, ഇതിഹാസ താരങ്ങളുടെ അഭാവത്തിൽ കുൽദീപ് യാദവ് ഇന്ത്യൻ സ്പിൻ നിരയെ നയിക്കാൻ തയ്യാറെടുക്കുമ്പോൾ, ടീമിലെത്തിയ യുവതാരങ്ങളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6fdmyc8sab30fxbe7gh8ca5,imgname-befunky-collage-1--1759306742152.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂ ചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മത്സരം ഇന്ത്യന്&zwj; ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. കഴിഞ്ഞ 15 വര്&zwj;ഷത്തിനിടയില്&zwj; ആദ്യമായി, തങ്ങളുടെ ഇതിഹാസ സ്പിന്&zwj; കൂട്ടുകെട്ടായ രവിചന്ദ്രന്&zwj; അശ്വിനും രവീന്ദ്ര ജഡേജയുമില്ലാതെയാണ് ഇന്ത്യന്&zwj; ടെസ്റ്റ് ടീം സ്വന്തം മണ്ണില്&zwj; മത്സരത്തിനിറങ്ങുന്നത്. ഇതിന് മുന്&zwj;പ് ഇരുവരുമില്ലാതെ ഇന്ത്യ സ്വന്തം നാട്ടില്&zwj; ഒരു ടെസ്റ്റ് മത്സരം കളിച്ചത് 2010 നവംബറില്&zwj; നാഗ്പൂരില്&zwj; ന്യൂസിലന്&zwj;ഡിനെതിരെയായിരുന്നു. അന്ന് ഹര്&zwj;ഭജന്&zwj; സിംഗും പ്രഗ്യാന്&zwj; ഓജയുമായിരുന്നു ഇന്ത്യന്&zwj; സ്പിന്&zwj; നിരയെ നയിച്ചത്.&lt;/p&gt;&lt;p&gt;അതിനുശേഷം ഇപ്പോഴാണ് ഇങ്ങനെയൊരു സാഹചര്യം വരുന്നത്. 2024-25 സീസണിലെ ഓസ്ട്രേലിയന്&zwj; പര്യടനത്തിനിടയിലാണ് അശ്വിന്&zwj; അന്താരാഷ്ട്ര ക്രിക്കറ്റില്&zwj; നിന്ന് വിരമിക്കല്&zwj; പ്രഖ്യാപിച്ചത്. ജഡേജയാകട്ടെ, ഈയിടെ സമാപിച്ച ഐപിഎല്&zwj; സീസണിനിടെയേറ്റ നിര്&zwj;ഭാഗ്യകരമായ പരിക്കിനെ തുടര്&zwj;ന്നാണ് ഈ മത്സരത്തില്&zwj; നിന്ന് പുറത്തായത്. അശ്വിന്&zwj;-ജഡേജ സഖ്യത്തിന്റെ അഭാവം സൃഷ്ടിക്കുന്ന വലിയ ശൂന്യത നികത്തുക എളുപ്പമല്ലെങ്കിലും, ഇന്ത്യന്&zwj; സ്പിന്&zwj; നിരയുടെ പുതിയ അമരക്കാരനാകാന്&zwj; കുല്&zwj;ദീപ് യാദവ് പൂര്&zwj;ണ്ണ സജ്ജനാണ്.&lt;/p&gt;&lt;p&gt;വരാനിരിക്കുന്ന ശനിയാഴ്ച ആരംഭിക്കുന്ന മത്സരത്തില്&zwj; കുല്&zwj;ദീപ് കളത്തിലിറങ്ങുകയാണെങ്കില്&zwj;, കരിയറിലുടനീളം തനിക്ക് തുണയായിരുന്ന അശ്വിന്റെയോ ജഡേജയുടെയോ സാന്നിധ്യമില്ലാതെ താരം കളിക്കുന്ന ആദ്യ ടെസ്റ്റായിരിക്കും ഇത്. പതിവ് ടെസ്റ്റ് താരങ്ങളായ ജഡേജയുടെയും, ടീമില്&zwj; നിന്ന് ഒഴുവാക്കപ്പെട്ട അക്ഷര്&zwj; പട്ടേലിന്റെയും കുറവ് ഡ്രസ്സിംഗ് റൂമില്&zwj; പ്രകടമാകുമെന്ന് കുല്&zwj;ദീപ് തുറന്നുപറഞ്ഞു. എങ്കിലും ടീമിലെത്തിയ പുതിയ യുവതാരങ്ങളില്&zwj; തനിക്ക് പൂര്&zwj;ണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കുല്&zwj;ദീപിന്റെ വാക്കുകള്&zwj;... ''ജഡേജ സ്ഥിരമായി ടെസ്റ്റ് കളിക്കുന്ന താരമാണ്, അദ്ദേഹം കൂടെയില്ലാത്തത് വലിയ നഷ്ടമാണ്. ഒപ്പം അക്&zwnj;സര്&zwj; പട്ടേലിനെയും ഞങ്ങള്&zwj; മിസ്സ് ചെയ്യും. എന്നാല്&zwj; ഞങ്ങളുടെ തയ്യാറെടുപ്പുകള്&zwj; മികച്ചതാണ്. ഹര്&zwj;ഷ് ദുബെ, മാനവ് സുതര്&zwj; തുടങ്ങിയ നിരവധി യുവതാരങ്ങള്&zwj; ടീമിലുണ്ട്. വാഷിംഗ്ടണ്&zwj; സുന്ദറും ഇപ്പോള്&zwj; ടെസ്റ്റ് ക്രിക്കറ്റില്&zwj; സജീവമാണ്.'' കുല്&zwj;ദീപ് പറഞ്ഞു. ഹര്&zwj;ഷ് ദുബെ, മാനവ് സുതര്&zwj; എന്നിവര്&zwj; അന്താരാഷ്ട്ര ക്രിക്കറ്റില്&zwj; പൂര്&zwj;ണ്ണമായും തുടക്കക്കാരാണെങ്കിലും, പരിചയക്കുറവ് അവരുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് കുല്&zwj;ദീപ് ഉറപ്പിച്ചു പറയുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ഘടനയും പരിശീലന പരിപാടികളും അഞ്ച് ദിവസത്തെ ക്രിക്കറ്റിന്റെ വെല്ലുവിളികളെ നേരിടാന്&zwj; യുവതാരങ്ങളെ പ്രാപ്തരാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kuldeep-yadav-suppports-indian-young-spinners-ahead-of-afghanistan-test-articleshow-q9876s8"/>
        </item>
        <item>
            <title><![CDATA[സൂര്യവംശിയെ പരിഗണിച്ചേക്കും; അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച്ച പ്രഖ്യാപിക്കും]]></title>
            <link>https://www.asianetnews.com/cricket-sports/indian-cricket-team-for-ireland-and-england-tour-set-to-announce-on-saturday-articleshow-wacefw4</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/indian-cricket-team-for-ireland-and-england-tour-set-to-announce-on-saturday-articleshow-wacefw4</guid>
            <pubDate>Thu, 04 Jun 2026 09:03:19 +0530</pubDate>
            <description><![CDATA[അയര്&zwj;ലന്&zwj;ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകള്&zwj;ക്കുള്ള ഇന്ത്യന്&zwj; ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ പുതിയ നായകനാക്കിയേക്കുമെന്നും, യുവതാരം വൈഭവ് സൂര്യവംശിയെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knrzr83st7tjm540w4zpnqdq,imgname-vaibhav-suryavanshi-ank-jyotish-02-1775733842041.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഈമാസം അയര്&zwj;ലന്&zwj;ഡിനെതിരെയും അടുത്ത മാസം ഇംഗ്ലണ്ടിനെതിരെയും നടക്കുന്ന ട്വന്റി 20 പരമ്പരകള്&zwj;ക്കുളള ഇന്ത്യന്&zwj; ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. മുംബൈയില്&zwj; അജിത് അഗാര്&zwj;ക്കറിന്റെ അധ്യക്ഷതയില്&zwj; ചേരുന്ന സെലക്ഷന്&zwj; കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞടുക്കുക. സൂര്യകുമാര്&zwj; യാദവിന് ക്യാപ്റ്റന്&zwj; സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായതിനാല്&zwj; പുതിയ ക്യാപ്റ്റന്&zwj; ആരായിരിക്കുമെന്നാണ് പ്രധാന ആകാംക്ഷ. ശ്രേയസ് അയ്യര്&zwj; പുതിയ നായകന്&zwj; ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;അഭിഷേക് ശര്&zwj;മ്മ, സഞ്ജു സാംസണ്&zwj;, ഇഷാന്&zwj; കിഷന്&zwj; എന്നവരുള്&zwj;പ്പെട്ട ബാറ്റിംഗ് ടോപ് ഓര്&zwj;ഡറില്&zwj; മാറ്റത്തിന് സാധ്യതയില്ല. സൂര്യകുമാറിന് നാലാം സ്ഥാനം നഷ്ടമാവുന്&zwnj;പോള്&zwj; ശ്രേയസ് അയ്യരാവും പകരമെത്തുക. ഐപിഎല്&zwj; റണ്&zwj;വേട്ടക്കാരില്&zwj; ഒന്നാമനായ പതിനഞ്ചുകാരന്&zwj; വൈഭവ് സൂര്യവംശിയെയും ടീമിലേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. കഴിഞ്ഞ മാസം വൈഭവിനെ ഇന്ത്യ എ ടീമില്&zwj; ഉള്&zwj;പ്പെടുത്തിയിരുന്നു. അതേസമയം, ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്&zwj; യാദവിനെ മാറ്റിയതായാണ് റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;p&gt;ക്യാപ്റ്റന്&zwj;സി തെറിച്ചതിന് പിന്നാലെ ഒരു കളിക്കാരന്&zwj; എന്ന നിലയിലും സൂര്യകുമാറിനെ ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് ദേശീയ മാധ്യമമായ 'ദി ഇന്ത്യന്&zwj; എക്&zwnj;സ്പ്രസ്' റിപ്പോര്&zwj;ട്ട് ചെയ്തു. ഇതോടെ ന്യൂസിലന്&zwj;ഡിനെതിരെ നടന്ന 2026 ടി20 ലോകകപ്പ് ഫൈനല്&zwj; മത്സരമാകും സൂര്യകുമാറിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം. ഈ മാസം നടക്കുന്ന അയര്&zwj;ലന്&zwj;ഡ് പര്യടനത്തോടെ ശ്രേയസ് അയ്യര്&zwj; ഇന്ത്യന്&zwj; ടി20 ടീമിന്റെ പുതിയ നായകനായി ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.&lt;/p&gt;&lt;p&gt;2024 ജൂലൈയില്&zwj; രോഹിത് ശര്&zwj;മ്മ വിരമിച്ചതിനെത്തുടര്&zwj;ന്നാണ് ഹാര്&zwj;ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്&zwj; യാദവ് ഇന്ത്യയുടെ ടി20 നായകനാകുന്നത്. സൂര്യകുമാറിന്റെ ക്യാപ്റ്റന്&zwj;സിക്ക് കീഴില്&zwj; ടീം ഇന്ത്യ തുടര്&zwj;ജയങ്ങള്&zwj; നേടിയിരുന്നെങ്കിലും ബാറ്റിംഗില്&zwj; തിളങ്ങാനാവാഞ്ഞത് തിരിച്ചടിയായി. തുടര്&zwj;ച്ചയായ 8 ദ്വിരാഷ്ട്ര പരമ്പര വിജയങ്ങള്&zwj;, 2025-ലെ ഏഷ്യാ കപ്പ് കിരീടം,2026-ലെ ടി20 ലോകകപ്പ് കിരീട എന്നിവയാണ് സൂര്യക്ക് കീഴിലെ ഇന്ത്യയുടെ പ്രധാന നേട്ടങ്ങള്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/indian-cricket-team-for-ireland-and-england-tour-set-to-announce-on-saturday-articleshow-wacefw4"/>
        </item>
        <item>
            <title><![CDATA[സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി; അടുത്ത സീസണില്‍ നയിക്കാന്‍ പാറ്റ് കമ്മിന്‍സ് ഉണ്ടായേക്കില്ല]]></title>
            <link>https://www.asianetnews.com/cricket-sports/pat-cummins-decided-to-quit-next-season-ipl-due-to-national-duty-articleshow-wlapgrl</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/pat-cummins-decided-to-quit-next-season-ipl-due-to-national-duty-articleshow-wlapgrl</guid>
            <pubDate>Thu, 04 Jun 2026 10:01:14 +0530</pubDate>
            <description><![CDATA[&lt;p&gt;അടുത്ത ഐപിഎല്&zwj; സീസണില്&zwj; നിന്ന് സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദ് ക്യാപ്റ്റന്&zwj; പാറ്റ് കമ്മിന്&zwj;സ് ദേശീയ ടീമിലെ തിരക്കുകൾ കാരണം പിന്മാറിയേക്കും. കമ്മിന്&zwj;സിന്റെ അഭാവത്തില്&zwj; ഇഷാന്&zwj; കിഷന്&zwj; ഹൈദരാബാദിനെ നയിച്ചേക്കും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kma9tfgscsdebxzmhytyhrpe,imgname-pat-cummins-1774167342617.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: അടുത്ത സീസണിലെ ഐപിഎല്ലില്&zwj; കളിച്ചേക്കില്ലെന്ന് സണ്&zwj;റൈസേഴ്&zwnj;സ് ക്യാപ്റ്റന്&zwj; പാറ്റ് കമ്മിന്&zwj;സ്. ഓസ്&zwnj;ട്രേലിയന്&zwj; ടീമില്&zwj; കൂടുതല്&zwj; ശ്രദ്ധിക്കാനാണ് തീരുമാനം. ടീം മാനേജ്&zwnj;മെന്റുമായി ആലോചിച്ച് ഉചിത തീരുമാനം എടുക്കുമെന്ന് കമ്മിന്&zwj;സ് പറഞ്ഞു. അടുത്ത വര്&zwj;ഷത്തെ ഏകദിന ലോകകപ്പും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും ആഷസ് പരമ്പരയിലും ശ്രദ്ധിക്കാനാണ് കമ്മിന്&zwj;സിന്റെ തീരുമാനം. ജനുവരിയിലാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുക. മാര്&zwj;ച്ചിലാണ് ആഷസ്. നവംബറില്&zwj; ദക്ഷിണാഫ്രിക്കയിലാണ് ഏകദിന ലോകകപ്പ് നടക്കുക. കഴിഞ്ഞ സീസണിലെ ഐപിഎല്ലി കമ്മിന്&zwj;സിന്റെ നേതൃത്വത്തില്&zwj; ഹൈദരാബാദ് മൂന്നും സ്ഥാനത്ത് എത്തിയിരുന്നു.&lt;/p&gt;&lt;p&gt;സീസണില്&zwj; പകുതി മത്സരങ്ങള്&zwj; ആയപ്പോഴാണ് ഇത്തവണ കമ്മിന്&zwj;സ് നയിക്കാനെത്തിയത്. അതുവരെ ഇഷാന്&zwj; കിഷനായിരുന്നു ടീമിനെ നയിച്ചിരുന്നത്. കമ്മിന്&zwj;സിന്റെ അഭാവത്തില്&zwj; ക്യാപ്റ്റന്&zwj;സി ഏറ്റെടുത്ത ഇഷാന്&zwj; കിഷന്&zwj; ടീമിനെ വിജയവഴിയില്&zwj; തിരിച്ചെത്തിച്ചിരുന്നു. അന്ന് കിഷനെ മാറ്റരുതെന്ന് മുന്&zwj; താരങ്ങള്&zwj; അഭിപ്രായപ്പെട്ടിരുന്നു. ഹര്&zwj;ഭജന്&zwj; സിംഗ് പറഞ്ഞതിങ്ങനെയായിരുന്നു... ''ടീം ഇപ്പോള്&zwj; കിഷന്റെ കീഴില്&zwj; കൃത്യമായ ഒരു താളം കണ്ടെത്തിയിട്ടുണ്ട്. ബൗളര്&zwj;മാരും മറ്റ് കളിക്കാരും കിഷനുമായി നല്ല ഏകോപനത്തിലാണ്. അതുകൊണ്ട് തന്നെ യുവനേതൃത്വത്തെ പിന്തുണയ്ക്കുന്നതാണ് ടീമിന് ഗുണകരം.'' ഹര്&zwj;ഭജന്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;മുന്&zwj; ബാറ്റിംഗ് പരിശീലകന്&zwj; സഞ്ജയ് ബംഗാറും ഇതേ നിലപാടാണ് പങ്കുവെച്ചത്. കിഷന്റെ തന്ത്രപരമായ തീരുമാനങ്ങളെ അദ്ദേഹം പ്രശംസിച്ചു... ''ഏത് ബാറ്റര്&zwj;ക്കെതിരെ ഏത് ബൗളറെ ഉപയോഗിക്കണമെന്ന് കിഷന് കൃത്യമായ ബോധ്യമുണ്ട്. മൈതാനത്ത് ഒട്ടും പരിഭ്രമിക്കാതെ പക്വതയോടെയാണ് കിഷന്&zwj; തീരുമാനങ്ങള്&zwj; എടുക്കുന്നത്. നടുവിനേറ്റ പരിക്കിന് ശേഷം തിരിച്ചെത്തുന്ന കമ്മിന്&zwj;സിന് സീസണിലുടനീളം പൂര്&zwj;ണ്ണ ഫിറ്റ്നസ് നിലനിര്&zwj;ത്താന്&zwj; കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്.'' ബംഗാര്&zwj; പറഞ്ഞു. അതുകൊണ്ട് തന്നെ കമ്മിന്&zwj;സ് ഇല്ലെങ്കിലും കിഷന്&zwj; ഹൈദരാബാദിനെ നയിച്ചേക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/pat-cummins-decided-to-quit-next-season-ipl-due-to-national-duty-articleshow-wlapgrl"/>
        </item>
        <item>
            <title><![CDATA[സഞ്ജുവല്ല, ഏകദിന ടീമിൽ കോലിക്ക് പകരം വരുന്നത് മറ്റൊരു സിഎസ്‌കെ താരം; അഫ്ഗാൻ പരമ്പരയിൽ വൻ സർപ്രൈസിന് ഇന്ത്യ]]></title>
            <link>https://www.asianetnews.com/cricket-sports/not-sanju-samson-this-csk-star-to-replace-virat-kohli-in-indias-odi-squad-against-afghanistan-articleshow-ycclh0k</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/not-sanju-samson-this-csk-star-to-replace-virat-kohli-in-indias-odi-squad-against-afghanistan-articleshow-ycclh0k</guid>
            <pubDate>Thu, 04 Jun 2026 18:03:53 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ 'എ' ടീമിന്&zwj;റെ ഭാഗമാണ് ഗെയ്ക്&zwnj;വാദ്. ഗെയ്ക്&zwnj;വാദിനെ സീനിയർ ടീമിലേക്ക് ഉയർത്തുകയാണെങ്കിൽ, പകരം ആര്&zwj;സിബി നായകന്&zwj; രജത് പടിദാർ ഇന്ത്യ 'എ' ടീമിലിടം പിടിച്ചേക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpgaj759gcra0pn7h59fyrsq,imgname-sanju-samson-ruturaj-gaikwad-1776516930729.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്&zwj; നിന്ന് പരിക്കിനെ തുടര്&zwj;ന്ന് വിരാട് കോലി വിട്ടു നില്&zwj;ക്കുമെന്ന് ഉറപ്പായതോടെ പകരക്കാരനെക്കുറിച്ചുള്ള ചര്ച്ചകളും സജീവം. മലയാളി താരം സഞ്ജു സാംസണെ കോലിക്ക് പകരം ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്&zwj;ട്ടുകളുണ്ടായിരുന്നെങ്കിലും കെ എല്&zwj; രാഹുലും ഇഷാന്&zwj; കിഷനും വിക്കറ്റ് കീപ്പര്&zwj;മാരായി ഉള്ളതിനാല്&zwj; മൂന്നാമതൊരു വിക്കറ്റ് കീപ്പര്&zwj; ബാറ്ററെ പരിഗണിക്കാനിടയില്ലെന്നാണ പുതിയ റിപ്പോര്&zwj;ട്ടുകള്&zwj; പറയുന്നത്.&lt;/p&gt;&lt;p&gt;ഈ സാഹചര്യത്തില്&zwj; കോലിയുടെ പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്&zwnj;വാദിനെ ഏകദിന ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചനകൾ. നിലവിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ 'എ' ടീമിന്&zwj;റെ ഭാഗമാണ് ഗെയ്ക്&zwnj;വാദ്. ഗെയ്ക്&zwnj;വാദിനെ സീനിയർ ടീമിലേക്ക് ഉയർത്തുകയാണെങ്കിൽ, പകരം ആര്&zwj;സിബി നായകന്&zwj; രജത് പടിദാർ ഇന്ത്യ 'എ' ടീമിലിടം പിടിച്ചേക്കും. അഫ്ഗാനിസ്ഥാൻ കൂടി പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഇന്ത്യ 'എ' ടീം ശ്രീലങ്കയിലേക്ക് തിരിക്കാനിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഐപിഎൽ ഫൈനലിൽ വിജയറൺ കുറിച്ചതിന് പിന്നാലെയാണ് വിരാട് കോലിക്ക് പരിക്കേറ്റത്. കോലിക്ക് രണ്ട് ആഴ്ചത്തെ പൂർണ്ണ വിശ്രമമാണ് ഡോക്ടര്&zwj;മാര്&zwj; നിർദ്ദേശിച്ചിരിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചു. ഐപിഎല്ലിൽ ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 675 റൺസടിച്ച കോലി മിന്നും ഫോമിലായിരുന്നു. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കോലി ഏകദിന ഫോർമാറ്റിൽ മാത്രമാണ് കോലി കളിക്കുന്നത്.&lt;/p&gt;&lt;p&gt;ജൂൺ 13-ന് ധർമ്മശാലയിലാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ഏകദിന മത്സരം. രണ്ടാമത്തെ മത്സരം ജൂൺ 17-ന് ലഖ്&zwnj;നൗവിലും മൂന്നാമത്തേത് ജൂൺ 20-ന് ചെന്നൈയിലും നടക്കും. അഫ്ഗാൻ പരമ്പരയ്ക്ക് ശേഷം ജൂലൈ 14 മുതൽ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യൻ ഏകദിന ടീം:&lt;/strong&gt; ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/not-sanju-samson-this-csk-star-to-replace-virat-kohli-in-indias-odi-squad-against-afghanistan-articleshow-ycclh0k"/>
        </item>
        <item>
            <title><![CDATA[വിരാട് കോലിക്ക് പരിക്ക്, അഫ്ഗാനെതിരെ കളിക്കില്ല; പകരം സഞ്ജു സാംസണ്‍?]]></title>
            <link>https://www.asianetnews.com/cricket-sports/virat-kohli-set-to-miss-odi-series-against-afghanistan-articleshow-yhyfbp0</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/virat-kohli-set-to-miss-odi-series-against-afghanistan-articleshow-yhyfbp0</guid>
            <pubDate>Thu, 04 Jun 2026 11:26:15 +0530</pubDate>
            <description><![CDATA[അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിരാട് കോലി ഹാംസ്ട്രിങ് പരിക്ക് കാരണം പുറത്തായി. ഐപിഎൽ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് ഈ പരിക്ക് വലിയ തിരിച്ചടിയാണ്. കോലിക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ടീമിൽ പരിഗണിക്കാന്&zwj; സാധ്യതയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hz4c3x27wvpd55pbq9e8n0f3,imgname-virat-kohli-sanju-samson.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്&zwj; ക്രിക്കറ്റ് ടീമിന് വന്&zwj; തിരിച്ചടി. വെറ്ററന്&zwj; താരം വിരാട് കോലിയെ ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്&zwj;ന്ന് പരമ്പരയില്&zwj; നിന്ന് ഒഴിവാക്കി. ജൂണ്&zwj; 13 മുതല്&zwj; 20 വരെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര. കഴിഞ്ഞ ദിവസം ഐപിഎല്&zwj; ഫൈനലില്&zwj; ഗുജറാത്ത് ടൈറ്റന്&zwj;സിനെതിരെ റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബംഗളൂരുവിനെ തുടര്&zwj;ച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിക്കുന്നതില്&zwj; കോലി നിര്&zwj;ണായക പങ്കുവഹിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഫൈനലില്&zwj; ഗുജറാത്ത് ഉയര്&zwj;ത്തിയ 156 റണ്&zwj;സ് വിജയലക്ഷ്യം പിന്തുടര്&zwj;ന്ന ആര്&zwj;സിബിക്കായി കോലി 42 പന്തില്&zwj; 75 റണ്&zwj;സോടെ പുറത്താകാതെ നിന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തില്&zwj; ഓടുന്നതിനിടയില്&zwj; താരം ശാരീരിക ബുദ്ധിമുട്ടുകള്&zwj; പ്രകടിപ്പിച്ചിരുന്നുവെങ്കിലും ടീമിനെ വിജയത്തിലെത്തിച്ച ശേഷമാണ് കളം വിട്ടത്. ഈ ഐപിഎല്&zwj; സീസണില്&zwj; 16 മത്സരങ്ങളില്&zwj; നിന്നായി 56.25 ശരാശരിയിലും 165.85 സ്&zwnj;ട്രൈക്ക് റേറ്റിലും 675 റണ്&zwj;സാണ് കോലി അടിച്ചുകൂട്ടിയത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യം വരും ദിവസങ്ങളിലേ വ്യക്തമാകൂ.&lt;/p&gt;&lt;p&gt;2027 ഏകദിന ലോകകപ്പ് ടീമില്&zwj; ഇടംനേടുകയെന്ന ലക്ഷ്യത്തോടെ മികച്ച ഫോമില്&zwj; മുന്നേറുന്ന കോലിക്ക് ഈ പരിക്ക് വലിയൊരു തിരിച്ചടിയാണ്. 2025ല്&zwj; 13 മത്സരങ്ങളില്&zwj; നിന്ന് മൂന്ന് സെഞ്ചുറികളും നാല് അര്&zwj;ധസെഞ്ചുറികളും ഉള്&zwj;പ്പെടെ 651 റണ്&zwj;സ് നേടി കോലി ഇന്ത്യയുടെ മുന്&zwj;നിര റണ്&zwj;വേട്ടക്കാരനായിരുന്നു. ഈ ഫോം 2026ലും തുടര്&zwj;ന്ന അദ്ദേഹം, ന്യൂസിലന്&zwj;ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്&zwj; ഒരു സെഞ്ചുറിയും ഒരു അര്&zwj;ധസെഞ്ചുറിയും അടക്കം 240 റണ്&zwj;സ് നേടിയിരുന്നു.&lt;/p&gt;&lt;p&gt;ജൂലൈ 14 മുതല്&zwj; 19 വരെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും കോലി കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായി. കോലിക്ക് പകരക്കാരനായി ആരെ ടീമില്&zwj; ഉള്&zwj;പ്പെടുത്തുമെന്ന കാര്യം ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാന്&zwj; സാധ്യത ഏറെയാണ്.&lt;/p&gt;&lt;p&gt;ശക്തമായൊരു ടീമിനെയാണ് അഫ്ഗാനിസ്ഥാന്&zwj; പരമ്പരയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. എങ്കിലും, ഐപിഎല്ലിന് ശേഷം ഫിറ്റ്&zwnj;നസ് പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും രോഹിത് ശര്&zwj;മ, ഹാര്&zwj;ദിക് പാണ്ഡ്യ എന്നിവരുടെ ലഭ്യത കാര്യത്തില്&zwj; അന്തിമ തീരുമാനമുണ്ടാകുക.&lt;/p&gt;&lt;p&gt;അഫ്ഗാനിസ്ഥാന്&zwj; പരമ്പരയ്ക്കുള്ള ഇന്ത്യന്&zwj; ഏകദിന ടീം: ശുഭ്മന്&zwj; ഗില്&zwj; (ക്യാപ്റ്റന്&zwj;), രോഹിത് ശര്&zwj;മ, ശ്രേയസ് അയ്യര്&zwj; (വൈസ് ക്യാപ്റ്റന്&zwj;), കെ എല്&zwj; രാഹുല്&zwj; (വിക്കറ്റ് കീപ്പര്&zwj;), ഇഷാന്&zwj; കിഷന്&zwj; (വിക്കറ്റ് കീപ്പര്&zwj;), ഹാര്&zwj;ദിക് പാണ്ഡ്യ, നിതീഷ് കുമാര്&zwj; റെഡ്ഡി, വാഷിംഗ്ടണ്&zwj; സുന്ദര്&zwj;, കുല്&zwj;ദീപ് യാദവ്, അര്&zwj;ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിന്&zwj;സ് യാദവ്, ഗുര്&zwj;നൂര്&zwj; ബ്രാര്&zwj;, ഹര്&zwj;ഷ് ദുബെ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/virat-kohli-set-to-miss-odi-series-against-afghanistan-articleshow-yhyfbp0"/>
        </item>
    </channel>
</rss>
