<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 03 Sep 2026 21:30:32 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/cricket-sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്: വിജയവുമായി എമറാള്‍ഡും റൂബീസും]]></title>
            <link>https://www.asianetnews.com/cricket-sports/emerald-and-rubies-win-in-kca-pink-women-t20-championship-articleshow-bdz3xcw</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/emerald-and-rubies-win-in-kca-pink-women-t20-championship-articleshow-bdz3xcw</guid>
            <pubDate>Thu, 03 Sep 2026 21:30:28 +0530</pubDate>
            <description><![CDATA[&lt;p&gt;കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്&zwnj;സ് ചാമ്പ്യന്&zwj;ഷിപ്പില്&zwj; എമറാള്&zwj;ഡും റൂബീസും തങ്ങളുടെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. സഫയറിനെതിരെ എം അബീനയുടെ തകർപ്പൻ ബാറ്റിംഗ് എമറാൾഡിന് തുണയായപ്പോൾ, ദിയ ഗിരീഷിന്റെ മികച്ച പ്രകടനത്തിൽ റൂബീസ് ആംബറിനെ പരാജയപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1ky2deh2txk9wn762bzewx2,imgname-cc32a776-7d53-4595-b049-525353338a39-1788449207760.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്&zwnj;സ് ചാമ്പ്യന്&zwj;ഷിപ്പില്&zwj; എമറാള്&zwj;ഡിനും റൂബീസിനും വിജയം. എമറാള്&zwj;ഡ് സഫയറിനെ ആറ് വിക്കറ്റിനും റൂബീസ് ആംബറിനെ 15 റണ്&zwj;സിനുമാണ് തോല്&zwj;പ്പിച്ചത്. ഇരു ടീമുകളുടെയും തുടര്&zwj;ച്ചയായ രണ്ടാം വിജയമാണിത്.&lt;/p&gt;&lt;p&gt;എമറാള്&zwj;ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയര്&zwj; 20 ഓവറില്&zwj; ആറ് വിക്കറ്റ് നഷ്ടത്തില്&zwj; 144 റണ്&zwj;സെടുത്തു. ക്യാപ്റ്റന്&zwj; സജന സജീവന്റെയും അന്&zwj;സു സുനിലിന്റെയും തകര്&zwj;പ്പന്&zwj; ഇന്നിങ്&zwnj;സുകളാണ് സഫയറിനെ മികച്ച സ്&zwnj;കോറിലെത്തിച്ചത്. സജന 34 പന്തുകളില്&zwj; നാല് ഫോറും അഞ്ച് സിക്&zwnj;സുമടക്കം 61 റണ്&zwj;സും അന്&zwj;സു സുനില്&zwj; 48 റണ്&zwj;സുമെടുത്തു. എമറാള്&zwj;ഡിന് വേണ്ടി നിയ നസ്&zwnj;നീനും സാന്ദ്ര സുരനും രണ്ട് വിക്കറ്റുകള്&zwj; വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാള്&zwj;ഡ് മൂന്ന് പന്തുകള്&zwj; ബാക്കി നില്&zwj;ക്കെ ലക്ഷ്യത്തിലെത്തി. 54 പന്തുകളില്&zwj; ഏഴ് ഫോറും രണ്ട് സിക്&zwnj;സുമടക്കം 70 റണ്&zwj;സുമായി പുറത്താകാതെ നിന്ന എം അബീനയുടെ ഇന്നിങ്&zwnj;സാണ് എമറാള്&zwj;ഡിന് വിജയമൊരുക്കിയത്. പി ആര്&zwj; വൈഷ്ണ 22 റണ്&zwj;സെടുത്തു. സഫയറിന് വേണ്ടി വിനയ സുരേന്ദ്രന്&zwj; രണ്ട് വിക്കറ്റെടുത്തു.&lt;/p&gt;&lt;p&gt;രണ്ടാം മത്സരത്തില്&zwj; ആദ്യം ബാറ്റ് ചെയ്ത റൂബീസ്, ഓപ്പണര്&zwj;മാര്&zwj; നല്&zwj;കിയ തകര്&zwj;പ്പന്&zwj; തുടക്കത്തിന്റെ മികവില്&zwj; 20 ഓവറില്&zwj; ആറ് വിക്കറ്റ് നഷ്ടത്തില്&zwj; 157 റണ്&zwj;സെടുത്തു. ദിയ ഗിരീഷും എം പി വൈഷ്ണയും ചേര്&zwj;ന്ന് ഓപ്പണിങ് വിക്കറ്റില്&zwj; 86 റണ്&zwj;സാണ് കൂട്ടിച്ചേര്&zwj;ത്തത്. ദിയ 51 പന്തുകളില്&zwj; നിന്ന് 76ഉം വൈഷ്ണ 28 പന്തുകളില്&zwj; 37ഉം റണ്&zwj;സെടുത്തു. ആംബറിന് വേണ്ടി എ കെ ഐശ്വര്യയും എന്&zwj;എസ് ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 20 ഓവറില്&zwj; എട്ട് വിക്കറ്റ് നഷ്ടത്തില്&zwj; 142 റണ്&zwj;സാണ് നേടാനായത്. 38 റണ്&zwj;സെടുത്ത ക്യാപ്റ്റന്&zwj; ടി ഷാനിയും 26 റണ്&zwj;സെടുത്ത ആര്യനന്ദയും 25 റണ്&zwj;സെടുത്ത അഭിരാമി പി ബിനുവും മാത്രമാണ് ആംബറിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. റൂബീസിന് വേണ്ടി അനുശ്രീ അനില്&zwj;കുമാര്&zwj; മൂന്നും നിത്യ ലൂര്&zwj;ദ് രണ്ടും വിക്കറ്റുകള്&zwj; വീഴ്ത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/emerald-and-rubies-win-in-kca-pink-women-t20-championship-articleshow-bdz3xcw"/>
        </item>
        <item>
            <title><![CDATA[ആലപ്പി റിപ്പിള്‍സിനെതിരെ 141 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി തൃശൂര്‍ ടൈറ്റന്‍സ്]]></title>
            <link>https://www.asianetnews.com/cricket-sports/alleppey-ripples-need-141-runs-to-win-against-thrissur-titans-articleshow-eefkufv</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/alleppey-ripples-need-141-runs-to-win-against-thrissur-titans-articleshow-eefkufv</guid>
            <pubDate>Thu, 03 Sep 2026 21:08:39 +0530</pubDate>
            <description><![CDATA[കെസിഎല്ലില്&zwj; ആലപ്പി റിപ്പിള്&zwj;സിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃശൂര്&zwj; ടൈറ്റന്&zwj;സ് 19.5 ഓവറില്&zwj; 140 റണ്&zwj;സിന് ഓള്&zwj;ഔട്ടായി. മുന്&zwj;നിര തകര്&zwj;ന്നപ്പോള്&zwj; വാലറ്റത്ത് ബിജു നാരായണനും ആസിഫ് സലാമും നടത്തിയ ചെറുത്തുനില്പാണ് ടൈറ്റന്&zwj;സിന് മാന്യമായ സ്കോര്&zwj; സമ്മാനിച്ചത്. ആലപ്പിക്ക് വേണ്ടി കെ അജിനാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1excbnpabyvx22wmhqbk9sk,imgname-thrissur-titans--1--1788280712886.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കെസിഎല്ലില്&zwj; തൃശൂര്&zwj; ടൈറ്റന്&zwj;സിനെതിരെ ആലപ്പി റിപ്പിള്&zwj;സിന് 141 റണ്&zwj;സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത തൃശൂര്&zwj; 19.5 ഓവറില്&zwj; 140 റണ്&zwj;സിന് ഓള്&zwj;ഔട്ടാവുകയായിരുന്നു. റിപ്പിള്&zwj;സിന്റെ ബൌളര്&zwj;മാര്&zwj; കളംനിറഞ്ഞ മത്സരത്തില്&zwj; വാലറ്റത്ത് ബിജു നാരായണനും ആസിഫ് സലാമും നടത്തിയ ചെറുത്തുനില്പാണ് ടൈറ്റന്&zwj;സിന് മാന്യമായ സ്&zwnj;കോര്&zwj; സമ്മാനിച്ചത്.&lt;/p&gt;&lt;p&gt;ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തില്&zwj; ടോസ് നേടിയ ടൈറ്റന്&zwj;സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്&zwj; അക്കൗണ്ട് തുറക്കും മുന്&zwj;പേ തന്നെ ആദ്യ വിക്കറ്റ് വീണു. ടി. എസ്. വിനില്&zwj; എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്&zwj; കെ. ആര്&zwj;. രോഹിത് മടങ്ങി. പത്ത് റണ്&zwj;സെടുത്ത വിഷ്ണുരാജിന്റേതായിരുന്നു അടുത്ത ഊഴം. വിനിലിന്റെ പന്തില്&zwj; മുഹമ്മദ് അസ്ഹറുദ്ദീന്&zwj; ക്യാച്ചെടുത്താണ് വിഷ്ണുരാജ് പുറത്തായത്. അടുത്ത ഓവറില്&zwj; അഹമ്മദ് ഇമ്രാനും (16) മടങ്ങി. രണ്ട് തകര്&zwj;പ്പന്&zwj; സിക്&zwnj;സറുകളുമായി തുടങ്ങിയ ഇമ്രാന്&zwj;, അഭിജിത് പ്രവീണിന്റെ പന്തില്&zwj; സച്ചിന്&zwj; ബേബിക്ക് ക്യാച്ച് നല്&zwj;കിയാണ് പുറത്തായത്. തുടര്&zwj;ന്നെത്തിയ ക്യാപ്റ്റന്&zwj; എം. എസ്. അഖിലിനും ഏറെ നേരം പിടിച്ചുനില്&zwj;ക്കാനായില്ല. ഒരു റണ്ണെടുത്ത അഖിലിനെ അജിത് രാജാണ് പുറത്താക്കിയത്.&lt;/p&gt;&lt;p&gt;അഞ്ചാം വിക്കറ്റില്&zwj; എസ്. ഷാരോണും ഷോണ്&zwj; റോജറും ചേര്&zwj;ന്ന് 30 റണ്&zwj;സ് കൂട്ടിച്ചേര്&zwj;ത്തു. എന്നാല്&zwj; 14 റണ്&zwj;സെടുത്ത ഷാരോണിനെ പുറത്താക്കി അജ്&zwnj;നാസ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. തൊട്ടടുത്ത ഓവറില്&zwj; ഏഴ് റണ്&zwj;സെടുത്ത മുഹമ്മദ് ഇനാന്&zwj;, സിബിന്&zwj; ഗിരീഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന ഷോണ്&zwj; റോജറെയും പ്രസൂണ്&zwj; പ്രസാദിനെയും ഒരേ ഓവറില്&zwj; പുറത്താക്കി അജ്&zwnj;നാസ് ടൈറ്റന്&zwj;സിന് വീണ്ടും പ്രഹരമേല്&zwj;പ്പിച്ചു.&lt;/p&gt;&lt;p&gt;ഒടുവില്&zwj; ഒന്&zwj;പതാം വിക്കറ്റില്&zwj; ബിജു നാരായണനും ആസിഫ് സലാമും ചേര്&zwj;ത്ത 49 റണ്&zwj;സിന്റെ കൂട്ടുകെട്ടാണ് ടൈറ്റന്&zwj;സിനെ 140-ല്&zwj; എത്തിച്ചത്. ആസിഫ് സലാം 16 പന്തുകളില്&zwj; നിന്ന് 21 റണ്&zwj;സെടുത്തു. 25 പന്തുകളില്&zwj; നിന്ന് 37 റണ്&zwj;സുമായി ബിജു നാരായണന്&zwj; പുറത്താകാതെ നിന്നു. ഷോണ്&zwj; റോജര്&zwj; 24 പന്തില്&zwj; നിന്ന് 27 റണ്&zwj;സ് നേടി ആലപ്പിക്ക് വേണ്ടി കെ അജിനാസ് മൂന്നും വിനില്&zwj;, അഭിജിത് പ്രവീണ്&zwj;, സിബിന്&zwj; ഗിരീഷ് എന്നിവര്&zwj; രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/alleppey-ripples-need-141-runs-to-win-against-thrissur-titans-articleshow-eefkufv"/>
        </item>
        <item>
            <title><![CDATA[റോയല്‍സിന്റെ ബാറ്റിങ് നിരയെ തകര്‍ത്ത് വിഗ്‌നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം]]></title>
            <link>https://www.asianetnews.com/cricket-sports/vignesh-puthur-took-wickets-against-trivandrum-royals-articleshow-saui3au</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/vignesh-puthur-took-wickets-against-trivandrum-royals-articleshow-saui3au</guid>
            <pubDate>Thu, 03 Sep 2026 20:53:30 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിഗ്നേഷ് പുത്തൂർ ഉജ്ജ്വല ബൗളിംഗ് പ്രകടനം കാഴ്ചവച്ചു. 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ താരം, സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തിന് ഉടമയാവുകയും മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1kxthkwtsnmsz5ny1zey63b,imgname-vignesh-puthur-1788448949884.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്&zwj; ട്രിവാന്&zwj;ഡ്രം റോയല്&zwj;സിനെ തകര്&zwj;ത്തത് വിഗ്&zwnj;നേഷ് പുത്തൂരിന്റെ ഉജ്ജ്വല ബൗളിംഗ് മികവാണ്. മികച്ച ടേണും വൈവിധ്യവും കൊണ്ട് ബാറ്റര്&zwj;മാരെ വട്ടംകറക്കിയ വിഗ്&zwnj;നേഷ് 13 റണ്&zwj;സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്&zwj; വീഴ്ത്തി റോയല്&zwj;സിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മൂന്നാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.&lt;/p&gt;&lt;p&gt;കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേര്&zwj;ന്ന് പടുത്തുയര്&zwj;ത്തിയ 51 റണ്&zwj;സിന്റെ കൂട്ടുകെട്ട് തകര്&zwj;ത്താണ് വിഗ്&zwnj;നേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഏഴാം ഓവറില്&zwj; പന്തെറിഞ്ഞ താരം കൃത്യമായ ഡോട്ട് ബോളുകളിലൂടെ റണ്ണൊഴുക്ക് തടഞ്ഞ് ബാറ്റര്&zwj;മാരില്&zwj; സമ്മര്&zwj;ദ്ദം സൃഷ്ടിച്ചു. ഗൂഗ്ലിയിലൂടെ കൃഷ്ണപ്രസാദിനെ ലോംഗ് ഓണില്&zwj; അശ്വിന്&zwj; ആനന്ദിന്റെ കൈകളിലെത്തിച്ചാണ് വിഗ്&zwnj;നേഷ് വിക്കറ്റ് കൊയ്ത്ത് ആരംഭിച്ചത്. തുടര്&zwj;ന്ന് ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പിച്ച് ചെയ്ത വേഗം കുറഞ്ഞ ഗൂഗ്ലിയില്&zwj; ഗോവിന്ദ് ദേവ് പൈയെ വരുണ്&zwj; നയനാര്&zwj; സ്റ്റമ്പ് ചെയ്ത് പുറത്താക്കി. മൂന്നാം ഓവറില്&zwj; അക്ഷയ് മനോഹറിനെയും നാലാം ഓവറില്&zwj; സിജോമോന്&zwj; ജോസഫിനെയും നിഖില്&zwj; എമ്മിനെയും പുറത്താക്കി വിഗ്&zwnj;നേഷ് റോയല്&zwj;സിന്റെ ബാറ്റിങ് നിരയെ തകര്&zwj;ത്തു.&lt;/p&gt;&lt;p&gt;കൃത്യമായ ഫീല്&zwj;ഡിങ് ക്രമീകരണങ്ങള്&zwj;ക്കൊപ്പം പന്തിന്റെ വേഗത്തിലും ലൈനിലും വരുത്തിയ വൈവിധ്യങ്ങളാണ് വിഗ്&zwnj;നേഷിന്റെ ബൗളിങ്ങിനെ കൂടുതല്&zwj; അപകടകാരിയാക്കിയത്. 13 റണ്&zwj;സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്&zwj; വീഴ്ത്തിയ ശ്രദ്ധേയ പ്രകടനത്തോടെ മത്സരത്തിലെ താരമായി മാറിയ വിഗ്&zwnj;നേഷ് പുത്തൂര്&zwj; കെ.സി.എല്ലിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/vignesh-puthur-took-wickets-against-trivandrum-royals-articleshow-saui3au"/>
        </item>
        <item>
            <title><![CDATA[വിഷ്ണു വിനോദിന് സെഞ്ച്വറി; കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടയില്‍ അഞ്ചാമന്‍]]></title>
            <link>https://www.asianetnews.com/cricket-sports/vishnu-vinod-into-top-five-of-kerala-cricket-league-run-getters-articleshow-prif1q5</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/vishnu-vinod-into-top-five-of-kerala-cricket-league-run-getters-articleshow-prif1q5</guid>
            <pubDate>Thu, 03 Sep 2026 20:49:43 +0530</pubDate>
            <description><![CDATA[കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റിനെതിരായ മത്സരത്തിൽ ട്രിവാന്&zwj;ഡ്രം റോയല്&zwj;സിനായി വിഷ്ണു വിനോദ് വെടിക്കെട്ട് സെഞ്ച്വറി (118) നേടി. വിഷ്ണുവിൻ്റെ വീരോചിത ഇന്നിംഗ്&zwnj;സിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും, ഈ പ്രകടനത്തോടെ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ താരം അഞ്ചാം സ്ഥാനത്തെത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m19qr571x1mxvmk9mz2ra9dt,imgname-vishnu-vinod-1788107035873.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: അവസാന നിമിഷം വരെ ആകാംക്ഷ നിറഞ്ഞ കാലിക്കറ്റ്-ട്രിവാന്&zwj;ഡ്രം റോയല്&zwj;സ് മത്സരത്തില്&zwj; വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ വിഷ്ണു വിനോദിന് സെഞ്ച്വറി. മത്സരത്തില്&zwj; ഏഴ് റണ്&zwj;സിന് ഗ്ലോബ്സ്റ്റാര്&zwj;സിനോട് പരാജയപ്പെട്ടെങ്കിലും ട്രിവാന്&zwj;ഡ്രത്തിന് വേണ്ടി മികച്ച പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. നേരത്തെ രണ്ട് അര്&zwj;ദ്ധ സെഞ്ച്വറികള്&zwj; നേടിയ താരം തകര്&zwj;പ്പന്&zwj; ഫോമില്&zwj; തുടരുന്നത് റോയല്&zwj;സിന്റെ കിരീട പ്രതീക്ഷകള്&zwj;ക്ക് കരുത്തേകുകയാണ്. കാലിക്കറ്റിന്റെ സ്പിന്&zwj; മാന്ത്രികന്&zwj; വിഗ്&zwnj;നേഷ് പുത്തൂരിന് മുന്നില്&zwj; റോയല്&zwj;സ് ക്യാപ്റ്റന്&zwj; ഉള്&zwj;പ്പെടെയുള്ള മുന്&zwj;നിര ബാറ്റര്&zwj;മാര്&zwj; കൂടാരം കയറിയപ്പോള്&zwj;, മറുവശത്ത് വിഷ്ണു വിനോദ് കളം നിറഞ്ഞു കളിക്കുകയായിരുന്നു. 62 പന്തില്&zwj; നിന്ന് എട്ട് പടുകൂറ്റന്&zwj; സിക്&zwnj;സറുകളും പത്ത് ഫോറുകളും ഉള്&zwj;പ്പെടെ 118 റണ്&zwj;സാണ് താരം അടിച്ചുകൂട്ടിയത്.&lt;/p&gt;&lt;p&gt;ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെ ബാറ്റിങ് വിരുന്നിലൂടെ 341 റണ്&zwj;സുമായി ടൂര്&zwj;ണമെന്റിലെ റണ്&zwj;വേട്ടക്കാരില്&zwj; അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാനും വിഷ്ണുവിന് കഴിഞ്ഞു. രണ്ടാം ഓവറില്&zwj; തുടര്&zwj;ച്ചയായി മൂന്ന് തവണ പന്ത് ബൗണ്ടറി കടത്തിയാണ് വിഷ്ണു വെടിക്കെട്ടിന് തിരികൊളുത്തിയത്. ഹരികൃഷ്ണനെ സിക്&zwnj;സര്&zwj; പറത്തി ടീം സ്&zwnj;കോര്&zwj; അമ്പത് കടത്തിയ വിഷ്ണു, ജോസ് പെരയിലിനെ ബൗണ്ടറി കടത്തിയാണ് വ്യക്തി?ഗത സ്&zwnj;കോര്&zwj; അമ്പതിലെത്തിച്ചത്. പിന്നീട് കണ്ടത് വിഷ്ണുവിന്റെ അഴിഞ്ഞാട്ടമായിരുന്നു. പതിനാറാം ഓവറില്&zwj; അഖിന്&zwj; സത്താറിന്റെ പന്തില്&zwj; ബൗണ്ടറി പായിച്ച് 56 പന്തില്&zwj; വിഷ്ണു സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂര്&zwj;ത്തിയാക്കുകയും ചെയ്തു. തൊട്ടടുത്ത പന്തും സിക്&zwnj;സര്&zwj; പറത്തിയ വിഷ്ണു കാലിക്കറ്റിന്റെ പേടി സ്വപ്നമായി മാറുകയായിരുന്നു.&lt;/p&gt;&lt;p&gt;ആ ഓവറില്&zwj; മാത്രം ട്രിവാന്&zwj;ഡ്രത്തിന്റെ സ്&zwnj;കോര്&zwj;ബോര്&zwj;ഡില്&zwj; ചേര്&zwj;ന്നത് 28 റണ്&zwj;സാണ്. അഖിന്&zwj; സത്താര്&zwj;, ഇബ്&zwnj;നുല്&zwj;, ജോസ് പെരയില്&zwj;, അഖില്&zwj; സ്&zwnj;കറിയ, ഹരികൃഷ്ണന്&zwj; എന്നിവരെല്ലാം വിഷ്ണുവിന്റെ ബാറ്റിങ് ചൂടറിഞ്ഞു. നാലാം ഓവറില്&zwj; മാത്രം അഖിന്&zwj; സത്താറിനെതിരെ ഒരു സിക്&zwnj;സും ഫോറും ഉള്&zwj;പ്പെടെ 14 റണ്&zwj;സാണ് താരം നേടിയത്. ഒരു വശത്ത് വിക്കറ്റുകള്&zwj; കൊഴിയുമ്പോഴും ഏഴാം വിക്കറ്റില്&zwj; ഉജ്ജ്വലിനൊപ്പം ചേര്&zwj;ന്ന് വിഷ്ണു നടത്തിയ ചെറുത്തുനില്&zwj;പ്പാണ് മത്സരത്തില്&zwj; ട്രിവാന്&zwj;ഡ്രത്തെ സജീവമാക്കിയത്.&lt;/p&gt;&lt;p&gt;കേവലം 24 പന്തില്&zwj; നിന്നാണ് ഇരുവരും 62 റണ്&zwj;സ് അടിച്ചുകൂട്ടിയത്. ഇതില്&zwj; 49 റണ്&zwj;സും പിറന്നത് വിഷ്ണുവിന്റെ ബാറ്റില്&zwj; നിന്നായിരുന്നു. ഒടുവില്&zwj; അഖില്&zwj; സ്&zwnj;കറിയയുടെ പന്തില്&zwj; കാലിക്കറ്റ് ക്യാപ്റ്റന്&zwj; രോഹന്&zwj; കുന്നുമ്മലിന് ക്യാച്ച് നല്&zwj;കിയാണ് വിഷ്ണുവിന്റെ ഈ വീരോചിത ഇന്നിങ്&zwnj;സിന് വിരാമമായത്. ഈ നിര്&zwj;ണായക വിജയത്തോടെ കാലിക്കറ്റ് സെമി ഫൈനലില്&zwj; പ്രവേശിച്ചു.&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/vishnu-vinod-into-top-five-of-kerala-cricket-league-run-getters-articleshow-prif1q5"/>
        </item>
        <item>
            <title><![CDATA[ട്രിവാന്‍ഡ്രം റോയല്‍സിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് സെമിയില്‍]]></title>
            <link>https://www.asianetnews.com/cricket-sports/calicut-globstars-into-the-semi-finals-of-trirvandrum-royals-articleshow-ltr6y93</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/calicut-globstars-into-the-semi-finals-of-trirvandrum-royals-articleshow-ltr6y93</guid>
            <pubDate>Thu, 03 Sep 2026 20:43:26 +0530</pubDate>
            <description><![CDATA[കെസിഎല്&zwj; ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ ട്രിവാന്&zwj;ഡ്രം റോയല്&zwj;സിനെ ഏഴ് റണ്&zwj;സിന് തോല്&zwj;പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്&zwj;സ് സെമി ഫൈനലിൽ പ്രവേശിച്ചു. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറിക്ക് വിഘ്&zwnj;നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം മറുപടി നൽകിയപ്പോൾ കാലിക്കറ്റ് വിജയം സ്വന്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m19qr571x1mxvmk9mz2ra9dt,imgname-vishnu-vinod-1788107035873.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ജീവന്മരണപ്പോരാട്ടത്തില്&zwj; ട്രിവാന്&zwj;ഡ്രം റോയല്&zwj;സിനെ ഏഴ് റണ്&zwj;സിന് തോല്&zwj;പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്&zwj;സ് കെസിഎല്ലിന്റെ സെമി ഫൈനലില്&zwj; കടന്നു. വിഷ്ണു വിനോദിന്റെ ഒറ്റയാള്&zwj; പോരാട്ടവും വിഘ്&zwnj;നേഷ് പുത്തൂരിന്റെ അവിസ്മരണീയ ബൗളിങ് പ്രകടനവുമാണ് മത്സരത്തെ അവസാന ഓവര്&zwj; വരെ നീണ്ട ആവേശപ്പോരാട്ടമാക്കിയത്. അഞ്ച് വിക്കറ്റുമായി ടീമിന് വിജയമൊരുക്കിയ വിഘ്&zwnj;നേഷ് പുത്തൂരാണ് പ്ലെയര്&zwj; ഓഫ് ദി മാച്ച്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്&zwj;സ് - 20 ഓവറില്&zwj; 184/6, ട്രിവാണ്&zwj;ഡ്രം റോയല്&zwj;സ് - 19.3 ഓവറില്&zwj; 177.&lt;/p&gt;&lt;p&gt;നിര്&zwj;ണായക മത്സരത്തില്&zwj; ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് രണ്ടാം ഓവറില്&zwj; തന്നെ ഓപ്പണര്&zwj; വരുണ്&zwj; നായനാരുടെ വിക്കറ്റ് നഷ്ടമായി. വി അജിത്തിന്റെ പന്തില്&zwj; ശ്രീഹരി നായര്&zwj; ക്യാച്ചെടുത്താണ് വരുണ്&zwj; (4) മടങ്ങിയത്. രണ്ടാം വിക്കറ്റില്&zwj; രോഹന്&zwj; കുന്നുമ്മലും അഖില്&zwj; സ്&zwnj;കറിയയും ചേര്&zwj;ന്ന് 43 റണ്&zwj;സ് കൂട്ടിച്ചേര്&zwj;ത്തു. കൂറ്റന്&zwj; ഷോട്ടുകളുമായി നിലയുറപ്പിക്കുകയായിരുന്ന രോഹനെ മനോഹരമായൊരു സ്ലോ ബോളിലൂടെ പുറത്താക്കി എം നിഖിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. രോഹന്&zwj; 35 റണ്&zwj;സുമായി മടങ്ങി. റണ്&zwj;റേറ്റ് ഉയര്&zwj;ത്താന്&zwj; നാലാമനായി ജോസ് പെരയിലിനെ ഇറക്കിയ കാലിക്കറ്റിന്റെ തന്ത്രം ഫലം കണ്ടു. 15 പന്തില്&zwj; നാല് സിക്&zwnj;സടക്കം 31 റണ്&zwj;സെടുത്ത ജോസ് തന്റെ റോള്&zwj; ഭംഗിയായി നിര്&zwj;വ്വഹിച്ച് മടങ്ങി.&lt;/p&gt;&lt;p&gt;എന്നാല്&zwj; തുടര്&zwj;ന്നെത്തിയ കൃഷ്ണദേവന്&zwj; ആറ് റണ്&zwj;സെടുത്ത് പുറത്തായി. 29 റണ്&zwj;സെടുത്ത അഖില്&zwj; സ്&zwnj;കറിയ റണ്ണൗട്ടായതും കാലിക്കറ്റിന് തിരിച്ചടിയായി. അവസാന ഓവറുകളില്&zwj; തകര്&zwj;ത്തടിച്ച സല്&zwj;മാന്&zwj; നിസാറും അശ്വിന്&zwj; ആനന്ദും ചേര്&zwj;ന്നാണ് കാലിക്കറ്റിന്റെ സ്&zwnj;കോര്&zwj; 184ല്&zwj; എത്തിച്ചത്. സല്&zwj;മാന്&zwj; 25 പന്തുകളില്&zwj; നിന്ന് 31 റണ്&zwj;സും അശ്വിന്&zwj; ആനന്ദ് 12 പന്തുകളില്&zwj; നിന്ന് 24 റണ്&zwj;സുമെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്&zwj;സിന്റെ ബാറ്റിങ് നിരയില്&zwj; വിഷ്ണു വിനോദ് ഒഴികെ മറ്റാര്&zwj;ക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. വിഷ്ണുവിന് പുറമെ 14 റണ്&zwj;സെടുത്ത കൃഷ്ണപ്രസാദും 11 റണ്&zwj;സെടുത്ത ഉജ്ജ്വല്&zwj; കൃഷ്ണയും മാത്രമാണ് രണ്ടക്കം കടന്നത്. എന്നാല്&zwj; ഒറ്റയാള്&zwj; പോരാട്ടത്തിലൂടെ മത്സരത്തിന്റെ ആവേശം അവസാനം വരെ നിലനിര്&zwj;ത്താന്&zwj; വിഷ്ണുവിനായി.&lt;/p&gt;&lt;p&gt;ഒന്&zwj;പത് റണ്&zwj;സെടുത്ത ഭരത് സൂര്യയായിരുന്നു ആദ്യം മടങ്ങിയത്. തുടര്&zwj;ന്നെത്തിയ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേര്&zwj;ന്ന് രണ്ടാം വിക്കറ്റില്&zwj; 51 റണ്&zwj;സ് കൂട്ടിച്ചേര്&zwj;ത്തു. 14 റണ്&zwj;സെടുത്ത കൃഷ്ണപ്രസാദിനെ പുറത്താക്കി വിഘ്&zwnj;നേഷ് പുത്തൂര്&zwj; തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ശേഷമെത്തിയ ഗോവിന്ദ് ദേവ് പൈയെയും അതേ ഓവറില്&zwj; തന്നെ വിഘ്&zwnj;നേഷ് പുറത്താക്കി. വിഘ്&zwnj;നേഷിനെ ഉയര്&zwj;ത്തി അടിക്കാനുള്ള ശ്രമത്തിനിടെ അക്ഷയ് മനോഹര്&zwj; (9) അഖില്&zwj; സ്&zwnj;കറിയ്ക്ക് ക്യാച്ച് നല്&zwj;കി മടങ്ങി. തന്റെ അടുത്ത ഓവറില്&zwj; അടുത്തടുത്ത പന്തുകളില്&zwj; സിജോമോന്&zwj; ജോസഫിനെയും (2) എം നിഖിലിനെയും (0) വിഘ്&zwnj;നേഷ് മടക്കി.&lt;/p&gt;&lt;p&gt;ഇതോടെ 13.3 ഓവറില്&zwj; ആറ് വിക്കറ്റിന് 97 റണ്&zwj;സെന്ന നിലയിലായിരുന്നു റോയല്&zwj;സ്. എന്നാല്&zwj; തുടര്&zwj;ന്ന് തകര്&zwj;പ്പന്&zwj; ഫോമിലേക്ക് ഉയര്&zwj;ന്ന വിഷ്ണു വിനോദ് ഹരികൃഷ്ണന്&zwj; എറിഞ്ഞ 16-ാം ഓവറില്&zwj; 18 റണ്&zwj;സ് നേടി. അഖിന്&zwj; സത്താര്&zwj; എറിഞ്ഞ അടുത്ത ഓവറില്&zwj; മൂന്ന് സിക്&zwnj;സും ഒരു ഫോറും നേടിയ വിഷ്ണു 56 പന്തുകളില്&zwj; നിന്ന് തന്റെ സെഞ്ചുറിയും പൂര്&zwj;ത്തിയാക്കി. 18 ഓവര്&zwj; അവസാനിക്കുമ്പോള്&zwj; 12 പന്തുകളില്&zwj; നിന്ന് 20 റണ്&zwj;സ് മാത്രമാണ് റോയല്&zwj;സിന് ജയിക്കാന്&zwj; വേണ്ടിയിരുന്നത്. എന്നാല്&zwj; അഖില്&zwj; സ്&zwnj;കറിയ എറിഞ്ഞ 19-ാം ഓവറില്&zwj; വിഷ്ണു വിനോദ് പുറത്തായതോടെ കളിയുടെ ഗതി മാറി.&lt;/p&gt;&lt;p&gt;62 പന്തുകളില്&zwj; 10 ഫോറും എട്ട് സിക്&zwnj;സുമടക്കം 118 റണ്&zwj;സാണ് വിഷ്ണു വിനോദ് നേടിയത്. അവസാന ഓവറില്&zwj; ജയിക്കാന്&zwj; ഒന്&zwj;പത് റണ്&zwj;സ് വേണ്ടിയിരുന്ന റോയല്&zwj;സ് 177 റണ്&zwj;സിന് ഓള്&zwj; ഔട്ടാവുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി വിഘ്&zwnj;നേഷ് പുത്തൂര്&zwj; നാല് ഓവറില്&zwj; 13 റണ്&zwj;സ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അഖില്&zwj; സ്&zwnj;കറിയ,ഇബിനൂള്&zwj; അഫ്താബ് എന്നിവര്&zwj; രണ്ട് വിക്കറ്റ് വീതം നേടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/calicut-globstars-into-the-semi-finals-of-trirvandrum-royals-articleshow-ltr6y93"/>
        </item>
        <item>
            <title><![CDATA[ഗൗതം ഗംഭീറില്ല, എഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി വിവിഎസ് ലക്ഷ്മണ്‍]]></title>
            <link>https://www.asianetnews.com/cricket-sports/vvs-laxman-to-coach-india-at-asian-games-cricket-2026-articleshow-plh0bah</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/vvs-laxman-to-coach-india-at-asian-games-cricket-2026-articleshow-plh0bah</guid>
            <pubDate>Thu, 03 Sep 2026 18:26:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി വിവിഎസ് ലക്ഷ്മണിനെ നിയമിച്ചു. സ്ഥിരം പരിശീലകനായ ഗൗതം ഗംഭീറിന്റെ അഭാവത്തിലാണ് ലക്ഷ്മൺ ചുമതലയേൽക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdj5jw5t8rr0a4jecv7qvmt8,imgname-4-1766915141818.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഏഷ്യന്&zwj; ഗെയിംസിനുള്ള ഇന്ത്യന്&zwj; പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്&zwj; ഇന്ത്യന്&zwj; താരം വിവിഎസ് ലക്ഷ്മണിനെ നിയമിച്ചു. വ്യാഴാഴ്ച കായിക മന്ത്രാലയം അംഗീകരിച്ച പരിശീലകരുടെയും സപ്പോര്&zwj;ട്ട് സ്റ്റാഫുകളുടെയും പട്ടികയിലാണ് ഈ പ്രഖ്യാപനമുള്ളത്. സെപ്റ്റംബര്&zwj; 19 മുതല്&zwj; ഒക്ടോബര്&zwj; 4 വരെയാണ് ഏഷ്യന്&zwj; ഗെയിംസ്. ഇതില്&zwj; പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരം സെപ്റ്റംബര്&zwj; 24 നും ഒക്ടോബര്&zwj; 3 നും ഇടയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂര്&zwj;ണമെന്റില്&zwj; ആകെ 10 ടീമുകള്&zwj; പങ്കെടുക്കും.&lt;/p&gt;&lt;p&gt;സ്ഥിരം പരിശീലകന്&zwj; ഗൗതം ഗംഭീറിന്റെ അഭാവത്തിലാണ് ലക്ഷ്മണ്&zwj; ടീമിന്റെ ചുമതലയേല്&zwj;ക്കുന്നത്. സെപ്റ്റംബര്&zwj; 27 ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്&zwj;ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ നാട്ടിലെ ഏകദിന പരമ്പരയുടെ മേല്&zwj;നോട്ടം വഹിക്കുന്നതിനായി ഗംഭീര്&zwj; ഇന്ത്യയില്&zwj; തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുനില്&zwj; ജോഷി, ഹൃഷികേശ് കനിത്കര്&zwj;, സുഭദീപ് ഘോഷ് എന്നിവരും ഏഷ്യന്&zwj; ഗെയിംസിനുള്ള ഇന്ത്യന്&zwj; കോച്ചിംഗ് സംഘത്തിലുണ്ടാകും. അമോല്&zwj; മുംജുമദര്&zwj;, ആവിഷ്&zwnj;കര്&zwj; സാല്&zwj;വി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കോച്ചിംഗ് സ്റ്റാഫിനൊപ്പമാണ് ഇന്ത്യന്&zwj; വനിതാ ക്രിക്കറ്റ് ടീമും ഏഷ്യന്&zwj; ഗെയിംസിനായി ഇറങ്ങുന്നത്.&lt;/p&gt;&lt;p&gt;പുരുഷന്മാരുടെ ടി20 മത്സരത്തില്&zwj; ശ്രേയസ് അയ്യര്&zwj; ഇന്ത്യയെ നയിക്കും, തിലക് വര്&zwj;മ്മയാണ് ഉപനായകന്&zwj;. സീനിയര്&zwj; തലത്തില്&zwj; ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ യുവ ബാറ്റിംഗ് സെന്&zwj;സേഷന്&zwj; വൈഭവ് സൂര്യവംശിയും പ്രമുഖ ഫാസ്റ്റ് ബോളര്&zwj; ജസ്പ്രീത് ബുംറയും അടങ്ങുന്നതാണ് ടീം സ്&zwnj;ക്വാഡ്. ചൈനയിലെ ഹാംങ്ഷൗവില്&zwj; നടന്ന 2023 ലെ ഏഷ്യന്&zwj; ഗെയിംസില്&zwj; ഇന്ത്യയെ സ്വര്&zwj;ണ മെഡലിലേക്ക് നയിച്ച വിവിഎസ് ലക്ഷ്മണ്&zwj; ടൂര്&zwj;ണമെന്റിന് പുതിയൊരാളല്ല.&lt;/p&gt;&lt;p&gt;ഓസ്&zwnj;ട്രേലിയ, ദക്ഷിണാഫ്രിക്ക, അയര്&zwj;ലന്&zwj;ഡ്, സിംബാബ്വെ എന്നിവര്&zwj;ക്കെതിരെയുള്ള പരമ്പരകള്&zwj; ഉള്&zwj;പ്പെടെ നിരവധി ഉഭയകക്ഷി ടി20ഐ മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയുടെ ഇടക്കാല മുഖ്യ പരിശീലകനായിരുന്നു. നിലവില്&zwj; ചാമ്പ്യന്മാരായാണ് ഇന്ത്യ 2026 ലെ ടൂര്&zwj;ണമെന്റിലേക്ക് പ്രവേശിക്കുന്നത്. ഏഷ്യന്&zwj; ഗെയിംസില്&zwj; ക്രിക്കറ്റ് നാലാം തവണയാണ് അരങ്ങേറുന്നത്. എങ്കിലും ആദ്യ രണ്ട് പതിപ്പുകളില്&zwj; ഇന്ത്യ മത്സരങ്ങളില്&zwj; പങ്കെടുത്തിരുന്നില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/vvs-laxman-to-coach-india-at-asian-games-cricket-2026-articleshow-plh0bah"/>
        </item>
        <item>
            <title><![CDATA['ഒരു കാരണവുമില്ലാതെയാണ് അവനെ ഒഴിവാക്കിയത്'; ഇന്ത്യൻ ടീം സെലക്ഷനെതിരെ വിമര്‍ശനവുമായി വസീം ജാഫർ]]></title>
            <link>https://www.asianetnews.com/cricket-sports/wasim-jaffer-slams-indian-team-selection-over-snub-of-rinku-singh-and-kuldeep-yadav-articleshow-nblwftf</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/wasim-jaffer-slams-indian-team-selection-over-snub-of-rinku-singh-and-kuldeep-yadav-articleshow-nblwftf</guid>
            <pubDate>Thu, 03 Sep 2026 15:32:24 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യക്തമായ കാരണവുമില്ലാതെയാണ് അവനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പരിക്കിൽ നിന്ന് പ്രമുഖ താരങ്ങൾ തിരിച്ചെത്തുമ്പോൾ മറ്റുള്ളവർ വഴിമാറേണ്ടി വരുന്നത് മനസിലാക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m13ts5tr7p6wgyqk652xfk10,imgname-team-india-1787908888407.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ടി20 ലോകകപ്പില്&zwj; കളിച്ച റിങ്കു സിംഗിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. സെപ്റ്റംബർ 13 ഞായറാഴ്ച മുതൽ ഡൽഹി അരുൺ ജെയ്റ്റ്&zwnj;ലി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് ഇരുതാരങ്ങളെയും മാറ്റിനിർത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ജാഫർ തന്&zwj;റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഐപിഎല്ലിലും അടുത്തിടെ നടന്ന യു.പി ടി20 ലീഗിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനമാണ് റിങ്കു സിംഗ് കാഴ്ചവെച്ചതെന്ന് ജാഫർ ചൂണ്ടിക്കാട്ടി. ഐപിഎല്ലിൽ 59 ശരാശരിയിലും 148.98 സ്ട്രൈക്ക് റേറ്റിലും 295 റൺസ് നേടിയ റിങ്കു, യു.പി ടി20 ലീഗിൽ 219.48 സ്ട്രൈക്ക് റേറ്റിൽ 169 റൺസും ദുലീപ് ട്രോഫിയിൽ ഒരു അർധസെഞ്ചുറിയും നേടിയിരുന്നു. റിങ്കു സിംഗിന് ടീമിൽ സ്ഥാനം നിലനിർത്താൻ കഴിയാതെ പോയത് നിർഭാഗ്യകരമാണ്. വ്യക്തമായ കാരണവുമില്ലാതെയാണ് അവനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പരിക്കിൽ നിന്ന് പ്രമുഖ താരങ്ങൾ തിരിച്ചെത്തുമ്പോൾ മറ്റുള്ളവർ വഴിമാറേണ്ടി വരുന്നത് മനസിലാക്കാം. എന്നാൽ റിങ്കു ചെയ്ത തെറ്റന്താണ്?, നിർണായക പൊസിഷനുകളിൽ ഇറങ്ങി അവസരം ലഭിച്ചപ്പോഴൊക്കെയും അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും ജാഫർ പറഞ്ഞു. ഇന്ത്യയ്ക്കായി 35 ടി20 ഇന്നിങ്സുകളിൽ നിന്ന് 36.94 ശരാശരിയിലും 156.34 സ്ട്രൈക്ക് റേറ്റിലും 702 റൺസാണ് റിങ്കു നേടിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെ ഒഴിവാക്കിയതിലും വസീം ജാഫർ നിരാശ പ്രകടിപ്പിച്ചു. കുൽദീപിന്&zwj;റെ കാര്യത്തിൽ ഞാൻ മുൻപും പലതവണ പറഞ്ഞിട്ടുള്ള കാര്യമാണിത്. യാതൊരു കാരണവുമില്ലാതെയാണ് കുല്&zwj;ദീപ് ടീമിന് പുറത്തായത്. അവന്&zwj;റെ കാര്യത്തിലും എനിക്ക് വലിയ വിഷമമുണ്ട്- ജാഫർ കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി 54 ടി20 മത്സരങ്ങളിൽ നിന്ന് 13.74 ശരാശരിയിലും 6.95 ഇക്കോണമിയിലും 95 വിക്കറ്റുകൾ കുൽദീപ് നേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/wasim-jaffer-slams-indian-team-selection-over-snub-of-rinku-singh-and-kuldeep-yadav-articleshow-nblwftf"/>
        </item>
        <item>
            <title><![CDATA['അഭിഷേകല്ല, സഞ്ജുവിന് കൂട്ടായി വൈഭവ് വരട്ടെ'; അഫ്ഗാനെതിരെ  പുതിയ കോമ്പിനേഷൻ നിർദ്ദേശിച്ച് മുൻ താരം]]></title>
            <link>https://www.asianetnews.com/cricket-sports/pair-vaibhav-with-sanju-deep-dasgupta-suggests-new-opening-combo-for-afghanistan-t20is-articleshow-f64u2nb</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/pair-vaibhav-with-sanju-deep-dasgupta-suggests-new-opening-combo-for-afghanistan-t20is-articleshow-f64u2nb</guid>
            <pubDate>Thu, 03 Sep 2026 14:01:16 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ നിലനിർത്താനുള്ള പോരാട്ടങ്ങൾക്ക് തൊട്ടുമുമ്പ് നടക്കുന്ന ഈ പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ആരായിരിക്കുമെന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjdb92kbtnjesrqawfv5waqc,imgname-sanju-samson-abhishek-sharma--1--1772122049130.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;അടുത്ത ആഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്&zwnj;ലി സ്റ്റേഡിയത്തിൽ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാന്&zwj;റെ 'ഹോം' പരമ്പരയായി ഇന്ത്യയിൽ വെച്ചുതന്നെ നടക്കുന്ന പോരാട്ടത്തിന് ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയില്&zwj; കരുത്തുറ്റ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഓപ്പണറും വിക്കറ്റ് കീപ്പറുമായി ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.&lt;/p&gt;&lt;p&gt;ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ നിലനിർത്താനുള്ള പോരാട്ടങ്ങൾക്ക് തൊട്ടുമുമ്പ് നടക്കുന്ന ഈ പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ആരായിരിക്കുമെന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സിംബാബ്&zwnj;വെ പര്യടനത്തിൽ സഞ്ജുവിന് വിശ്രമം അനുവദിച്ചപ്പോൾ കൗമാര താരം വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയുമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തത്. സീനിയർ ടീമിൽ അരങ്ങേറിയ വൈഭവ് സിംബാബ്&zwnj;വെക്കെതിരെ രണ്ടു അർധസെഞ്ചുറികൾ അടക്കം (81, 49) മിന്നുന്ന പ്രകടനത്തോടെ ടോപ് സ്കോററായിരുന്നു.&lt;/p&gt;&lt;p&gt;എന്നാൽ വരാനിരിക്കുന്ന പരമ്പരയിൽ സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും ചേരുന്ന പുതിയൊരു ഓപ്പണിങ് സഖ്യത്തെ പരീക്ഷിക്കാവുന്നതാണെന്ന് മുൻ ഇന്ത്യൻ താരം ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. തന്&zwj;റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ദീപ്ദാസ് ഗുപ്തയുടെ പ്രതികരണം. ഇതുവരെ നമ്മൾ അഭിഷേക്-വൈഭവ്, അഭിഷേക്-സഞ്ജു കൂട്ടുകെട്ടുകളാണ് കണ്ടിട്ടുള്ളത്. എന്നാൽ സഞ്ജുവും വൈഭവും ചേരുന്ന ഒരു ഓപ്പണിങ് കോമ്പിനേഷൻ നമ്മൾ കണ്ടിട്ടില്ല. അടുത്ത ലോകകപ്പിന് മുൻപായി എല്ലാ സഖ്യങ്ങൾക്കും സാധ്യതകൾക്കും കൃത്യമായ അവസരം നൽകുന്നത് നല്ലൊരു ആശയമായിരിക്കും. ആരെയും ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചല്ല ഞാൻ പറയുന്നത്, മറിച്ച് ഏത് കൂട്ടുകെട്ടാണ് ഏറ്റവും നന്നായി പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാനാണ് ഈ പരീക്ഷണമെന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു.&lt;/p&gt;&lt;p&gt;ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ വരാനിരിക്കുന്ന 6-8 മാസങ്ങളിൽ ടീമിൽ വൻ മാറ്റങ്ങളും റൊട്ടേഷനുകളും വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20-25 കളിക്കാരടങ്ങുന്ന ഒരു പൂളിൽ നിന്ന് താരങ്ങൾക്ക് മാറിമാറി അവസരം നൽകുന്നത് ലോകകപ്പിന് തൊട്ടുമുമ്പ് മികച്ച ഇലവനെ കണ്ടെത്താൻ മാനേജ്&zwnj;മെന്&zwj;റിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/pair-vaibhav-with-sanju-deep-dasgupta-suggests-new-opening-combo-for-afghanistan-t20is-articleshow-f64u2nb"/>
        </item>
        <item>
            <title><![CDATA['ഇന്ത്യ അയർലൻഡിനോട് തോറ്റില്ലേ?'; പാകിസ്ഥാന്‍റെ തോൽവികളിൽ വിചിത്ര ന്യായീകരണവുമായി മൊഹ്സിൻ നഖ്‌വി]]></title>
            <link>https://www.asianetnews.com/cricket-sports/pcb-chief-mohsin-naqvi-cites-indias-loss-to-ireland-to-justify-pakistans-recent-struggles-articleshow-7xdqm8o</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/pcb-chief-mohsin-naqvi-cites-indias-loss-to-ireland-to-justify-pakistans-recent-struggles-articleshow-7xdqm8o</guid>
            <pubDate>Thu, 03 Sep 2026 13:30:37 +0530</pubDate>
            <description><![CDATA[&lt;p&gt;താൻ വന്നതിനു ശേഷമാണ് പാകിസ്ഥാൻ ക്രിക്കറ്റ് തകർന്നതെന്ന ആരോപണങ്ങളെയും നഖ്&zwnj;വി ശക്തമായി എതിർത്തു. പുതിയ പരിശീലക സംഘം ചുമതലയേറ്റ ശേഷമുള്ള ടീമിന്&zwj;റെ റാങ്കിങ് കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നഖ്&zwnj;വിയുടെ മറുപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfsd88gkht7jqj6etwarmm3d,imgname-mohsin-naqvi2-1769305547283.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലാഹോർ: &lt;/strong&gt;പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്&zwj;റെ തുടർ തോൽവികളിലും മോശം പ്രകടനങ്ങളിലും ബോർഡിനെതിരെ വിമർശനങ്ങൾ കടുക്കവെ, വ്യത്യസ്ത ന്യായീകരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ മൊഹ്സിൻ നഖ്&zwnj;വി. മുൻനിര ടീമുകൾക്കും ഇത്തരം അപ്രതീക്ഷിത തിരിച്ചടികൾ നേരിടാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ നഖ്&zwnj;വി, ഇന്ത്യ അയർലൻഡിനോടും ദക്ഷിണാഫ്രിക്ക നമീബിയയോടും തോറ്റിട്ടില്ലേ എന്നും അതുകൊണ്ട് അവിടെയൊന്നും ക്രിക്കറ്റ് അവസാനിച്ചിട്ടില്ലല്ലോ എന്നും ചോദിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് പിസിബി അധ്യക്ഷൻ തന്&zwj;റെ നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തോൽവിക്ക് പിന്നാലെ പാക് ടീമിലും പരിശീലക സംഘത്തിലും വൻ അഴിച്ചുപണിയാണ് ബോർഡ് നടത്തിയത്. പര്യടനം പകുതിവഴിയിൽ നിൽക്കെ ഏഴ് താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ച പിസിബി, മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ഗുൽ എന്നിവരടങ്ങുന്ന പരിശീലക സംഘത്തെ പുറത്താക്കുകയും ചെയ്തു. ടീമിൽ ഫോമിലല്ലാത്ത താരങ്ങളെ മാറ്റുക എന്നത് സ്വാഭാവിക നടപടിയാണെന്നും, സൽമാൻ ആഘയെപ്പോലുള്ള മികച്ച കളിക്കാർ പോലും നിലവിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്നും നഖ്&zwnj;വി പറഞ്ഞു. മികച്ച പ്രകടനം നടത്താൻ കഴിയാത്ത ഘട്ടത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്നാണ് ഇതിനെക്കുറിച്ച് നഖ്&zwnj;വിയുടെ വിശദീകരണം.&lt;/p&gt;&lt;p&gt;താൻ വന്നതിനു ശേഷമാണ് പാകിസ്ഥാൻ ക്രിക്കറ്റ് തകർന്നതെന്ന ആരോപണങ്ങളെയും നഖ്&zwnj;വി ശക്തമായി എതിർത്തു. പുതിയ പരിശീലക സംഘം ചുമതലയേറ്റ ശേഷമുള്ള ടീമിന്&zwj;റെ റാങ്കിങ് കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നഖ്&zwnj;വിയുടെ മറുപടി. താന്&zwj; ചിമതലയേല്&zwj;ക്കുമ്പോള്&zwj; ഏകദിന റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന പാകിസ്ഥാൻ നിലവിൽ അഞ്ചാം സ്ഥാനത്തും, ടി20യിൽ ഒൻപതാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്കും ഉയർന്നതായി നഖ്&zwnj;വി അവകാശപ്പെട്ടു. ടെസ്റ്റ് മത്സരങ്ങളിലെ രണ്ട് തോൽവികൾ നിരാശാജനകമാണെങ്കിലും, പരിമിത ഓവർ ക്രിക്കറ്റിൽ കൈവരിച്ച മുന്നേറ്റം പോലെ ദൈവാനുഗ്രഹമുണ്ടെങ്കിൽ ടെസ്റ്റിലും പാകിസ്ഥാൻ തിരിച്ചുവരുമെന്നും വിമർശനങ്ങളെ ഭയക്കുന്നില്ലെന്നും പിസിബി അധ്യക്ഷൻ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/pcb-chief-mohsin-naqvi-cites-indias-loss-to-ireland-to-justify-pakistans-recent-struggles-articleshow-7xdqm8o"/>
        </item>
        <item>
            <title><![CDATA['ദേഷ്യത്തിൽ വിരമിക്കാനൊരുങ്ങി രോഹിത് ശർമ'; ബിസിസിഐ യോഗത്തിന് മുൻപ് വെളിപ്പെടുത്തൽ]]></title>
            <link>https://www.asianetnews.com/cricket-sports/angry-rohit-agreed-to-retire-major-revelation-ahead-of-crucial-bcci-meeting-articleshow-ig2uzfs</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/angry-rohit-agreed-to-retire-major-revelation-ahead-of-crucial-bcci-meeting-articleshow-ig2uzfs</guid>
            <pubDate>Thu, 03 Sep 2026 11:16:39 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ട് പര്യടനത്തിലെ ജൂലൈ 19-ന് നടന്ന ലോർഡ്സ് ഏകദിനത്തോടെ രോഹിത് കരിയർ അവസാനിപ്പിക്കുമെന്ന വാർത്തകൾ ശക്തമായിരുന്നു. എന്നാൽ രോഹിതിന്&zwj;റെ വിരമിക്കൽ വാർത്തകൾ നിഷേധിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ തന്നെ രംഗത്തെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxz7hpz2aj36zjmgwv6y7ywr,imgname-rohit-sharma-1784533277666.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;അടുത്ത വര്&zwj;ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾക്കും ഭാവി പദ്ധതികൾക്കുമായി ബി.സി.സി.ഐ അടിയന്തര അവലോകന യോഗം ചേരാനിരിക്കെ, മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. ഭാവി പദ്ധതികളിൽ ഇനി ടീമിന്&zwj;റെ ഭാഗമാകില്ലെന്ന് സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് സന്ദേശം ലഭിച്ചതിനെ തുടർന്ന് രോഹിത് ശർമ ദേഷ്യത്തില്&zwj; വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ട് പര്യടനത്തിലെ ജൂലൈ 19-ന് നടന്ന ലോർഡ്സ് ഏകദിനത്തോടെ രോഹിത് കരിയർ അവസാനിപ്പിക്കുമെന്ന വാർത്തകൾ ശക്തമായിരുന്നു. എന്നാൽ രോഹിതിന്&zwj;റെ വിരമിക്കൽ വാർത്തകൾ നിഷേധിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ തന്നെ രംഗത്തെത്തി. ടീമിന്&zwj;റെ ഭാവി പദ്ധതികളുടെ ഭാഗമായിരിക്കുന്നിടത്തോളം കാലം രോഹിത് തുടരുമെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു.തുടർന്ന് വൻ സമ്മർദ്ദങ്ങൾക്കിടയിൽ ലോർഡ്സിൽ ഇറങ്ങിയ രോഹിത് 138 റൺസിന്&zwj;റെ തകർപ്പൻ സെഞ്ചുറി നേടി വിമർശനങ്ങൾക്കും അഭ്യൂഹങ്ങൾക്കും ബാറ്റുകൊണ്ട് മറുപടി നൽകി.&lt;/p&gt;&lt;p&gt;ഈ മിന്നുന്ന പ്രകടനത്തോടെയാണ് വിരമിക്കൽ തീരുമാനം തൽക്കാലത്തേക്ക് നീട്ടിവെക്കാന്&zwj; രോഹിത് തിരുമാനിച്ചത് എന്നാണ് റിപ്പോര്&zwj;ട്ട്. എന്നാൽ വിമർശകർക്ക് മറുപടിയായി ലോർഡ്സിൽ നേടിയ തകർപ്പൻ സെഞ്ചുറിയാണ് രോഹിത്തിന്&zwj;റെ വിരമിക്കൽ നീക്കം തൽക്കാലത്തേക്ക് നീട്ടിവെക്കാൻ കാരണമായതെന്നും റിപ്പോര്&zwj;ട്ടില്&zwj; പറയുന്നു. അതേസമയം, ഇന്ന് നടക്കുന്ന ബിസിസിഐ യോഗത്തിൽ രോഹിതിന്&zwj;റെ ഭാവി പ്രധാന ചർച്ചയാകുമെങ്കിലും വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർക്ക് നിലവിൽ വലിയ ഭീഷണിയില്ലെന്നാണ് സൂചന.&lt;/p&gt;&lt;h2&gt;രോഹിതും കോലിയും ലോകകപ്പിന് അത്യാവശ്യം, ജോണ്ടി റോഡ്സ്&lt;/h2&gt;&lt;p&gt;രോഹിതിന്&zwj;റെ ഭാവിയിൽ അനിശ്ചിതത്വം നിലനിൽക്കെ, 2027 ലോകകപ്പിൽ ഇന്ത്യക്ക് രോഹിത് ശർമയുടെയും വിരാട് കോലിയുടെയും സാന്നിധ്യം അനിവാര്യമാണെന്ന് വ്യക്തമാക്കി മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജോണ്ടി റോഡ്സ് രംഗത്തെത്തി.ലോകകപ്പ് പോലെയുള്ള വൻ പോരാട്ടങ്ങളിൽ കളിമിടുക്കിനും ഫിറ്റ്നസിനുമൊപ്പം കടുത്ത മാനസിക സമ്മർദ്ദം അതിജീവിക്കാനുള്ള അനുഭവസമ്പത്തും നിർണായകമാണ്. ഇത് രോഹിതിനെ ടീമിന്റെ വലിയൊരു മുതൽക്കൂട്ടാക്കി മാറ്റുന്നു. വിരാട് കോലിയുടെ മത്സരം ജയിപ്പിക്കാനുള്ള ആവേശവും രോഹിതിന്&zwj;റെ പരിചയസമ്പത്തും ലോകകപ്പിൽ ഇന്ത്യക്ക് വൻ കരുത്താകുമെന്നും, ഇവരെ മാറ്റിനിർത്തുന്നത് ടീമിന് വലിയ തിരിച്ചടിയാകുമെന്നും ജോണ്ടി റോഡ്സ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/angry-rohit-agreed-to-retire-major-revelation-ahead-of-crucial-bcci-meeting-articleshow-ig2uzfs"/>
        </item>
        <item>
            <title><![CDATA[ലോകകപ്പ് തയാറെടുപ്പ്, ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര കളിക്കാൻ ഇന്ത്യ; ചർച്ചകൾ തുടങ്ങി ബിസിസിഐ]]></title>
            <link>https://www.asianetnews.com/cricket-sports/2027-world-cup-prep-india-in-talks-with-south-africa-for-special-odi-series-articleshow-a4nkftq</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/2027-world-cup-prep-india-in-talks-with-south-africa-for-special-odi-series-articleshow-a4nkftq</guid>
            <pubDate>Thu, 03 Sep 2026 10:24:59 +0530</pubDate>
            <description><![CDATA[&lt;p&gt;ദക്ഷിണാഫ്രിക്കയിൽ 4 മുതൽ 6 വരെ ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കായി ടീം മാനേജ്&zwnj;മെന്&zwj;റ് ബി.സി.സി.ഐയോട് ആവശ്യപ്പെടുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj3mss85rx2t8q18pyps03mf,imgname-gettyimages-2262465721-1771796489477.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;അടുത്തവര്&zwj;ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾ നേരത്തെ ആരംഭിച്ച് ബിസിസിഐ. ലോകകപ്പിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയ്&zwnj;ക്കെതിരെ ഏകദിന പരമ്പര കളിക്കാൻ ബിസിസിഐ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായിചർച്ചകൾ ആരംഭിച്ചു. 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്&zwnj;വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. വൻകരയിലെ കാലാവസ്ഥ, പിച്ചുകളിലെ ബൗൺസ്, മറ്റ് സാഹചര്യങ്ങൾ എന്നിവയോട് താരങ്ങൾക്ക് പൊരുത്തപ്പെടാൻ അവസരമൊരുക്കുകയാണ് ടീം മാനേജ്&zwnj;മെന്റിന്&zwj;റെ ലക്ഷ്യം.&lt;/p&gt;&lt;p&gt;ദക്ഷിണാഫ്രിക്കയിൽ 4 മുതൽ 6 വരെ ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കായി ടീം മാനേജ്&zwnj;മെന്&zwj;റ് ബി.സി.സി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. 2027 രണ്ടാം പകുതിയിൽ പരമ്പര നടത്താനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സെപ്റ്റംബർ 2023-ൽ കെ.എൽ. രാഹുലിന്&zwj;റെ നായകത്വത്തിലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര കളിച്ചത്. എന്നാൽ അന്നത്തെ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ നടന്ന ടെസ്റ്റ് പരമ്പര മുൻനിർത്തി പ്രമുഖ താരങ്ങളിൽ ഭൂരിഭാഗത്തിനും വിശ്രമം അനുവദിച്ചിരുന്നു. അതിനാൽ ഇത്തവണത്തെ പരമ്പര പ്രമുഖ താരങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് ബി.സി.സി.ഐയുടെ കണക്കുകൂട്ടൽ.&lt;/p&gt;&lt;p&gt;ദക്ഷിണാഫ്രിക്കയിലെ 8 വേദികളിലായാണ് ലോകകപ്പ് പോരാട്ടങ്ങൾ അരങ്ങേറുന്നത്. ബാക്കി മത്സരങ്ങൾക്ക് സിംബാബ്&zwnj;വെയിലെ 3 വേദികളും നമീബിയയിലെ ഒരു വേദിയും ആതിഥേയത്വം വഹിക്കും. ഇതിനുമുമ്പ് 2003-ലെ ഏകദിന ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക പ്രധാന ആതിഥേയരായത്. അന്ന് സൗരവ് ഗാംഗുലിയുടെ നായകത്വത്തിൽ ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് മികച്ച ഏകദിന റെക്കോർഡല്ല ഉള്ളത്. ഇതുവരെ കളിച്ച 59 ഏകദിനങ്ങളിൽ 24 എണ്ണത്തിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. 31 മത്സരങ്ങളിൽ തോൽവി വഴങ്ങി. ഈ സ്ഥിതിമാറ്റാനും പുതിയ സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്താനും നിർദ്ദിഷ്ട പരമ്പര സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/2027-world-cup-prep-india-in-talks-with-south-africa-for-special-odi-series-articleshow-a4nkftq"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ ക്രിക്കറ്റിൽ നിർണായക ദിനം, സീനിയർ താരങ്ങളുടെ ഭാവിയും തോൽവികളും ചർച്ച ചെയ്യാൻ ബിസിസിഐ യോഗം ഇന്ന്]]></title>
            <link>https://www.asianetnews.com/cricket-sports/bcci-emergency-meeting-today-focus-on-series-defeats-and-future-of-senior-stars-articleshow-hxacz4g</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/bcci-emergency-meeting-today-focus-on-series-defeats-and-future-of-senior-stars-articleshow-hxacz4g</guid>
            <pubDate>Thu, 03 Sep 2026 09:27:44 +0530</pubDate>
            <description><![CDATA[&lt;p&gt;ബിസിസിഐ ഭാരവാഹികൾക്കൊപ്പം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, മുഖ്യ സെലക്ടർ അജിത് അഗാർക്കർ, സെന്&zwj;റർ ഓഫ് എക്സലൻസ് മേധാവി വി.വി.എസ്. ലക്ഷ്മൺ എന്നിവരും യോഗത്തിൽ പങ്കെടുക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8defjh15jnb61k6aske0vnx,imgname-rohit-sharma-virat-kohli-1761387989537.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;ഇന്ത്യൻ ക്രിക്കറ്റ് ടീമിന്&zwj;റെ ഭാവി പദ്ധതികളും സമീപകാലത്തെ തിരിച്ചടികളും ചർച്ച ചെയ്യുന്നതിനായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) വിളിച്ച് ചേർത്ത നിർണായക അവലോകന യോഗം ഇന്ന് മുംബൈയിൽ നടക്കും. ടീമിന്&zwj;റെ സമീപകാല പ്രകടനം, പരിശീലക സംഘത്തിന്&zwj;റെയും സെലക്ഷൻ കമ്മിറ്റിയുടെയും പ്രവർത്തനം, താരങ്ങളുടെ ഫിറ്റ്നസ്, അടുത്തവർഷത്തെ ഏകദിന ലോകകപ്പിനുള്ള പദ്ധതികൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാവുന്ന തീരുമാനങ്ങൾക്ക് യോഗം സാക്ഷ്യം വഹിച്ചേക്കും.&lt;/p&gt;&lt;p&gt;ബിസിസിഐ ഭാരവാഹികൾക്കൊപ്പം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, മുഖ്യ സെലക്ടർ അജിത് അഗാർക്കർ, സെന്&zwj;റർ ഓഫ് എക്സലൻസ് മേധാവി വി.വി.എസ്. ലക്ഷ്മൺ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഭാവി ടീം രൂപീകരണത്തിന്&zwj;റെ ഭാഗമായി ക്യാപ്റ്റൻമാരായ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.&lt;/p&gt;&lt;p&gt;ടി20 ലോകകപ്പ് നേടിയതിന് ശേഷം കളിച്ച ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരകളിൽ ഇന്ത്യൻ ടീം കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതേക്കുറിച്ച് യോഗത്തിൽ വിശദമായ വിലയിരുത്തലുണ്ടാവും. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്&zwj;റെ തന്ത്രപരമായ തീരുമാനങ്ങൾ, താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നിവ ബിസിസിഐ നേതൃത്വം സൂക്ഷ്മമായി പരിശോധിക്കും. ഇതോടൊപ്പം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനം, ടീം തിരഞ്ഞെടുപ്പിലെ തീരുമാനങ്ങൾ, താരങ്ങളുടെ ഫിറ്റ്നസ് പരിഗണിക്കുന്ന രീതി എന്നിവയും ബിസിസിഐ വിലയിരുത്തും.&lt;/p&gt;&lt;p&gt;സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവിയാണ് യോഗത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു വിഷയം. രോഹിത് ഏകദിന ക്രിക്കറ്റിൽ തുടരുമോ, അടുത്ത ലോകകപ്പിനുള്ള ടീമിന്റെ പദ്ധതിയിൽ മുൻ ക്യാപ്റ്റനെ ഉൾപ്പെടുത്തുമോ എന്നതിൽ ധാരണയുണ്ടാകും. ഏകദിന ടീമിന്&zwj;റെ ദീർഘകാല പദ്ധതിയിൽ വിരാട് കോലിയുടെയും രവീന്ദ്ര ജഡേജയുടെയും സ്ഥാനം എങ്ങനെയായിരിക്കണമെന്നും യോഗം പരിശോധിക്കും.&lt;/p&gt;&lt;p&gt;2027 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ദീർഘകാല റോഡ്മാപ്പ് തയ്യാറാക്കുക എന്നതും ബി.സി.സി.ഐയുടെ പ്രധാന ലക്ഷ്യമാണ്. താരങ്ങളുടെ പ്രായം, ഫിറ്റ്നസ്, ഫോം, യുവതാരങ്ങളുടെ വളർച്ച എന്നിവ പരിഗണിച്ച് വ്യക്തമായ ധാരണയിലെത്താൻ ശ്രമിക്കും. കൂടാതെ കളിക്കാർക്ക് തുടർച്ചയായി പരിക്കേൽക്കുന്നതിലുള്ള ആശങ്ക പരിഗണിച്ച് ജോലിഭാരം നിയന്ത്രിക്കുന്നതും ഫിറ്റ്നസ് പ്രോട്ടോക്കോളുകളും വീണ്ടും പരിശോധിക്കും. എല്ലാ വിഷയങ്ങളിലും ഇന്നുതന്നെ അന്തിമ തീരുമാനത്തിലെത്തിയില്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകുന്നതായിരിക്കും ഇന്നത്തെ യോഗം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/bcci-emergency-meeting-today-focus-on-series-defeats-and-future-of-senior-stars-articleshow-hxacz4g"/>
        </item>
        <item>
            <title><![CDATA[പരിക്ക് അഭിനയിച്ച ഇമാം ഉൾ ഹഖിന് രണ്ട് വർഷത്തെ വിലക്കിന് സാധ്യത; റിസ്‌വാന്‍റെ കരിയറും പ്രതിസന്ധിയിൽ]]></title>
            <link>https://www.asianetnews.com/cricket-sports/imam-ul-haq-faces-2-year-ban-for-faking-injury-mohammad-rizwans-international-career-in-jeopardy-articleshow-ebsep70</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/imam-ul-haq-faces-2-year-ban-for-faking-injury-mohammad-rizwans-international-career-in-jeopardy-articleshow-ebsep70</guid>
            <pubDate>Thu, 03 Sep 2026 08:06:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനത്തിലെ രണ്ടാം സെഷന് ശേഷം തുടയിലെ മസിലിന് പരിക്കേറ്റെന്ന് കാട്ടി ഇമാമുൽ ഹഖ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1gv07c0ehx63f1jjp2y751t,imgname-imam-ul-haq-1788345326972.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ:&lt;/strong&gt; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്&zwnj;ക്കിടെ ഉയർന്ന വ്യാജ പരിക്ക് വിവാദത്തിൽ പാകിസ്ഥാൻ ഓപ്പണിങ് ബാറ്റർ ഇമാമുൽ ഹഖിന് രണ്ട് വർഷം വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അതോടൊപ്പം, അച്ചടക്കലംഘനവും മോശം ഫോമും മുൻനിർത്തി മുൻ വൈറ്റ് ബോൾ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്&zwnj;വാനെ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇരുവരും സൽമാൻ അലി ആഘ, അലി ഉസ്മാൻ എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസം പാകിസ്ഥാനിലേക്ക് മടങ്ങിയിരുന്നു.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനത്തിലെ രണ്ടാം സെഷന് ശേഷം തുടയിലെ മസിലിന് പരിക്കേറ്റെന്ന് കാട്ടി ഇമാമുൽ ഹഖ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയിരുന്നു. തുടർന്ന് നടന്ന രണ്ട് ഇന്നിങ്സുകളിലും താരം ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. എന്നാൽ ഇമാമിന്&zwj;റെ പരിക്ക് വ്യാജമാണെന്ന സംശയം ഉയർന്നതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിക്കുകയായിരുന്നു. പരിശോധനയിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഇമാമിന് രണ്ട് വർഷം വരെ വിലക്ക് ലഭിച്ചേക്കാം.2025 മാർച്ചിൽ നടന്ന ന്യൂസിലൻഡ് പര്യടനത്തിനിടെയും പരിശീലനത്തിനിടെ പരിക്കേറ്റെന്ന് കാട്ടി മെഡിക്കൽ സംഘത്തെ തെറ്റിദ്ധരിപ്പിച്ച ചരിത്രം ഇമാമിനുണ്ടെന്ന് പിസിബി വൃത്തങ്ങൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;അതേസമയം, മുഹമ്മദ് റിസ്&zwnj;വാന്&zwj;റെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിലും സമീപകാലത്തെ മോശം ഷോട്ട് സെലക്ഷനിലും പിസിബി മാനേജ്&zwnj;മെന്റിന് കടുത്ത അതൃപ്തിയുണ്ട്. നിലവിലെ സാഹചര്യത്തിൽ റിസ്&zwnj;വാന്ന്&zwj;റെ അന്താരാഷ്ട്ര കരിയർ ഏതാണ്ട് അവസാനിച്ച മട്ടാണെന്നും സമീപഭാവിയിലൊന്നും താരത്തെ സീനിയർ ടീമിലേക്ക് തിരികെ വിളിക്കാൻ സാധ്യതയില്ലെന്നും അറിയുന്നു. തുടർച്ചയായ വിവാദങ്ങളും പ്രധാന താരങ്ങളുടെ പുറത്താകലുകളും മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന പാകിസ്താൻ ടീമിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/imam-ul-haq-faces-2-year-ban-for-faking-injury-mohammad-rizwans-international-career-in-jeopardy-articleshow-ebsep70"/>
        </item>
        <item>
            <title><![CDATA[കാലിക്കറ്റിനെ 6 വിക്കറ്റിന് തകര്‍ത്ത് സെമി പ്രതീക്ഷ നിലനി‍ർത്തി കൊല്ലം ഗ്ലോബ്സറ്റാ‍ർസ്]]></title>
            <link>https://www.asianetnews.com/cricket-sports/kollam-sailors-keep-semi-final-hopes-alive-with-a-6-wicket-win-over-calicut-globstars-articleshow-459yvcy</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kollam-sailors-keep-semi-final-hopes-alive-with-a-6-wicket-win-over-calicut-globstars-articleshow-459yvcy</guid>
            <pubDate>Wed, 02 Sep 2026 23:10:59 +0530</pubDate>
            <description><![CDATA[&lt;p&gt;വിജയം അനിവാര്യമായ മത്സരത്തിൽ കാലിക്കറ്റിന്റെ തുടക്കം പാളി. ടീമിന്റെ ബാറ്റിങ് കരുത്തായ രോഹൻ കുന്നുമ്മൽ 12 റൺസുമായി മടങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1hkb5bs6s38639bm5hhxyck,imgname-kollam-sailors-1788370851193.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കെസിഎല്ലിലെ നിർണ്ണായക പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 6 വിക്കറ്റിന് തോല്പിച്ച് ഏരീസ് കൊല്ലം സെയിലേഴ്സ് സെമി പ്രതീക്ഷകൾ നിലനി&zwj;ർത്തി. കാലിക്കറ്റ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം 16 പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ കൊല്ലം മറികടന്നു. ഇതോടെ വ്യാഴാഴ്ച നടക്കുന്ന കാലിക്കറ്റ് - ട്രിവാൺഡ്രം പോരാട്ടം ടൂർണമെന്റിലെ നിർണ്ണായക മത്സരമായി മാറി. നിലവിൽ കൊല്ലത്തിന് ഒൻപതും കാലിക്കറ്റിന് എട്ടും പോയിൻ്റ് വീതമാണുള്ളത്. ട്രിവാൺഡ്രത്തിനെതിരെ കാലിക്കറ്റ് ജയിച്ചാൽ കൊല്ലത്തെ പിന്തള്ളി അവർ സെമിയിലേക്ക് മുന്നേറും. കാലിക്കറ്റ് തോറ്റാൽ കൊല്ലത്തിന് സെമിയിലേക്ക് വഴിതുറക്കും. സ്കോര്&zwj;: കാലിക്കറ്റ് ​ഗ്ലോബ്സറ്റാ&zwj;ർസ് - 20 ഓവറിൽ 175/4, ഏരീസ് കൊല്ലം സെയിലേഴ്സ് - 17.2 ഓവറിൽ 179/4&lt;/p&gt;&lt;p&gt;വിജയം അനിവാര്യമായ മത്സരത്തിൽ കാലിക്കറ്റിന്റെ തുടക്കം പാളി. ടീമിന്റെ ബാറ്റിങ് കരുത്തായ രോഹൻ കുന്നുമ്മൽ 12 റൺസുമായി മടങ്ങി. നിലയുറപ്പിക്കും മുൻപ് അഖിൽ സ്കറിയയും കെ. എസ്. അരവിന്ദും കൂടി മടങ്ങിയതോടെ തുടക്കത്തിൽ തന്നെ കാലിക്കറ്റ് പ്രതിരോധത്തിലായി. ഇരുവരെയും മുഹമ്മദ് ഇഷാഖ് ഒരേ ഓവറിലാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ചുനിന്ന വരുൺ നായനാർ കൂടി മടങ്ങുമ്പോൾ 10.3 ഓവറിൽ നാല് വിക്കറ്റിന് 65 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്.&lt;/p&gt;&lt;p&gt;പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ച സൽമാൻ നിസാർ - അബ്ദുൾ ബാസിദ് സഖ്യം വീണ്ടുമൊരിക്കൽ കൂടി കാലിക്കറ്റിന് തുണയായി. വെറും 57 പന്തുകളിൽ 110 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ഇരുവരും 32 പന്തുകളിൽ നിന്നാണ് അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. 39 പന്തുകളിൽ നിന്ന് ഒരു ഫോറും ആറ് സിക്സുമടക്കം പുറത്താകാതെ 62 റൺസാണ് അബ്ദുൾ ബാസിദ് നേടിയത്. സൽമാൻ നിസാർ 32 പന്തുകളിൽ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസും നേടി പുറത്താകാതെ നിന്നു. വിജയ് വിശ്വനാഥ് എറിഞ്ഞ അവസാന ഓവറിൽ 21 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. കൊല്ലത്തിനു വേണ്ടി മുഹമ്മദ് ഇഷാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.&lt;/p&gt;&lt;p&gt;മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെയിലേഴ്സിന് രണ്ടാം ഓവറിൽ തന്നെ അഭിഷേക് ജെ. നായരുടെ വിക്കറ്റ് നഷ്ടമായി. ഇബ്നുൽ അഫ്താബ് ഉജ്ജ്വലമായൊരു ഇൻസ്വിങ്ങറിലൂടെ അഭിഷേകിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ കാലിക്കറ്റിന്റെ ബൗളർമാർ സെയിലേഴ്സിന്റെ സ്കോറിങ് ദുഷ്കരമാക്കി. ആറാം ഓവറിൽ തുടരെ മൂന്ന് പന്തുകൾ അതിർത്തി കടത്തിയ ആനന്ദ് കൃഷ്ണൻ അടുത്ത ഓവറിൽ പുറത്തായി. കാലിക്കറ്റ് പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തിൽ ഒത്തുചേർന്ന വത്സൽ ഗോവിന്ദും അജിനാസും ചേർന്നാണ് കളിയുടെ ഗതി മാറ്റിയത്.&lt;/p&gt;&lt;p&gt;തുടക്കം മുതൽ മികച്ച ഷോട്ടുകൾ പായിച്ച അജിനാസ് സീസണിൽ ആദ്യമായി തകർപ്പൻ ഫോമിലേക്ക് ഉയർന്നപ്പോൾ കാര്യങ്ങൾ കൊല്ലത്തിനായി അനുകൂലമായി. വത്സൽ ഗോവിന്ദ് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത 100 റൺസിന്റെ കൂട്ടുകെട്ടാണ് കൊല്ലത്തിന് വിജയമൊരുക്കിയത്. 34 പന്തുകളിൽ അഞ്ച് ഫോറും നാല് സിക്സുമടക്കം 64 റൺസുമായി അജിനാസ് പുറത്താകാതെ നിന്നു. വത്സൽ ഗോവിന്ദ് 42 റൺസെടുത്ത് പുറത്തായി. 16 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ സെയിലേഴ്സ് ലക്ഷ്യത്തിലെത്തി. കാലിക്കറ്റിന് വേണ്ടി അഖിൻ സത്താർ രണ്ട് വിക്കറ്റ് വീഴ്ത്തി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kollam-sailors-keep-semi-final-hopes-alive-with-a-6-wicket-win-over-calicut-globstars-articleshow-459yvcy"/>
        </item>
        <item>
            <title><![CDATA[നിധീഷിന് 5 വിക്കറ്റ്, ഫിഫ്റ്റിയുമായി തിലക് വർമ, നോർത്ത് സോണിനെ തകർത്ത് സൗത്ത് സോൺ ദുലീപ് ട്രോഫി ഫൈനലിൽ]]></title>
            <link>https://www.asianetnews.com/cricket-sports/nidheesh-takes-five-tilak-varma-hits-fifty-as-south-zone-crush-north-zone-to-reach-duleep-trophy-final-articleshow-xizlr6n</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/nidheesh-takes-five-tilak-varma-hits-fifty-as-south-zone-crush-north-zone-to-reach-duleep-trophy-final-articleshow-xizlr6n</guid>
            <pubDate>Wed, 02 Sep 2026 22:48:18 +0530</pubDate>
            <description><![CDATA[&lt;p&gt;അവസാന ദിനം എട്ടാം വിക്കറ്റിൽ നിഷാന്ത് സിന്ധുവും അൻഷുൽ കംബോജും ചേർന്ന് കൂട്ടിച്ചേർത്ത 60 റൺസിന്&zwj;റെ കരുത്തിലാണ് നോർത്ത് സോൺ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jj93kh4qa4zbw519h6j6bx6t,imgname-whatsapp-image-2025-01-23-at-10.29.37-am.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു: &lt;/strong&gt;ആദ്യ ഇന്നിംഗ്സിലെ അപരാജിത സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സില്&zwj; അര്&zwj;ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ തിലക് വർമ്മയുടെ ബാറ്റിംഗ് മികവിൽ നോർത്ത് സോണിനെ ഏഴ് വിക്കറ്റിന് തകർത്ത് സൗത്ത് സോൺ ദുലീപ് ട്രോഫി ഫൈനലിൽ. ബെംഗളൂരു സെന്&zwj;റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന രണ്ടാം സെമിഫൈനലിന്&zwj;റെ അവസാന ദിനത്തിലെ രണ്ടാം സെഷനിലാണ് സൗത്ത് സോൺ വിജയം ഉറപ്പാക്കിയത്. വിജയറൺ കുറിച്ചതിനൊപ്പം ക്യാപ്റ്റൻ തിലക് വർമ്മ തന്&zwj;റെ അർധസെഞ്ചുറിയും പൂർത്തിയാക്കി.&lt;/p&gt;&lt;p&gt;അവസാന ദിനം എട്ടാം വിക്കറ്റിൽ നിഷാന്ത് സിന്ധുവും അൻഷുൽ കംബോജും ചേർന്ന് കൂട്ടിച്ചേർത്ത 60 റൺസിന്&zwj;റെ കരുത്തിലാണ് നോർത്ത് സോൺ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിന്നത്. എന്നാൽ മലയാളി പേസർ എം.ഡി നിധീഷ് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ നോർത്ത് സോൺ തകർച്ചയിലായി. നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചതോടെ നോർത്ത് സോൺ രണ്ടാം ഇന്നിങ്സിൽ സൗത്ത് സോണിന് 181 റൺസിന്&zwj;റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. നിധീഷിന് പുറമെ കാവൂരി സായ് തേജ, ശ്രേയസ് ഗോപാൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.&lt;/p&gt;&lt;p&gt;181 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് സോണിന് ഓപ്പണർമാരായ റിക്കി ഭുയിയും നാരായൺ ജഗദീശനും ചേർന്ന് 64 റൺസിന്&zwj;രെ നല്ല തുടക്കം നൽകി. ജഗദീശൻ 43 റൺസെടുത്ത് പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ തിലക് വർമ്മ സ്മരൺ രവിചന്ദ്രനെ കൂട്ടുപിടിച്ച് 80 റൺസിന്&zwj;റെ അപരാജിത കൂട്ടുകെട്ടിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച മുതൽ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് സൗത്ത് സോണും ഈസ്റ്റ് സോണും തമ്മിലുള്ള കലാശപ്പോരാട്ടം നടക്കുക. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഫൈനൽ മത്സരം സമനിലയിൽ കലാശിച്ചാൽ ഒന്നാം ഇന്നിങ്സ് ലീഡിന്&zwj;റെ അടിസ്ഥാനത്തിലാകും വിജയികളെ പ്രഖ്യാപിക്കുക.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/nidheesh-takes-five-tilak-varma-hits-fifty-as-south-zone-crush-north-zone-to-reach-duleep-trophy-final-articleshow-xizlr6n"/>
        </item>
        <item>
            <title><![CDATA[7 കളിക്കാരെയും 2 പരിശീലകരെയും പുറത്താക്കി; കോച്ചിനായി ലിങ്ക്ഡ്ഇനിൽ പരസ്യം നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്]]></title>
            <link>https://www.asianetnews.com/cricket-sports/pcb-posts-job-ad-on-linkedin-for-new-fielding-coach-articleshow-eckcbh9</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/pcb-posts-job-ad-on-linkedin-for-new-fielding-coach-articleshow-eckcbh9</guid>
            <pubDate>Wed, 02 Sep 2026 22:36:12 +0530</pubDate>
            <description><![CDATA[&lt;p&gt;ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്&zwj;വിക്ക് പിന്നാലെ ടെസ്റ്റ് ടീം പരിശീലകൻ സർഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ഗുൽ എന്നിവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1egc8rgnv1aa0xgpsfjh33n,imgname-afp--20260827--c6nl2hq--v1--midres--776465662-1788267078412.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കറാച്ചി:&lt;/strong&gt; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലെ കനത്ത തോൽവിയെ തുടര്&zwj;ന്ന് ടീമിലെ 7 പ്രമുഖ കളിക്കാരെയും രണ്ട് പരിശീലകരെയും പുറത്താക്കിയതിന് പിന്നാലെ പുതിയ ഫീല്&zwj;ഡിംഗ് പരിശീലകനെ തേടി സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ ലിങ്ക്ഡ്ഇനില്&zwj; പരസ്യം നല്&zwj;കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).റെഡ് ബോൾ, വൈറ്റ് ബോൾ ടീമുകളിലേക്ക് ഒരുപോലെ പരിചയസമ്പന്നനായ ഫീൽഡിങ് കോച്ചിനെയാണ് പിസിബി തിരയുന്നത്. കഴിഞ്ഞ ജൂലൈയിൽ ഷെയ്ൻ മക്ഡെർമോട്ട് രാജി വെച്ചതിനെ തുടർന്ന് ഫീൽഡിങ് കോച്ചിന്&zwj;റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്&zwj;വിക്ക് പിന്നാലെ ടെസ്റ്റ് ടീം പരിശീലകൻ സർഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ഗുൽ എന്നിവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. സെപ്റ്റംബർ 9-ന് ബർമിങ്ഹാമിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായായിരുന്നു കടുത്ത നടപടികൾ. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും ഒരു ഇന്നിങ്സിൽ പോലും 200 റൺസ് തികയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്&zwnj;വാൻ, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ഖുറം ഷഹ്സാദ്, ആമിർ ജമാൽ, അവൈസ് സഫർ എന്നീ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കുകയും പാകിസ്ഥാനിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പിന്നാലെ മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് 7 പുതിയ താരങ്ങളെ ഉള്&zwj;പ്പെടുക്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 7 കളിക്കാരിൽ 5 പേരും ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ലാത്തവരാണ്.&lt;img&gt;&lt;/p&gt;&lt;p&gt;സർഫറാസ് അഹമ്മദിനെ പുറത്താക്കിയതോടെ വൈറ്റ് ബോൾ കോച്ച് മൈക്ക് ഹെസ്സനോട് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്&zwj;റെ ബാക്കി മത്സരങ്ങളിൽ കൂടി റെഡ് ബോൾ ടീമിന്&zwj;റെ ചുമതല ഏറ്റെടുക്കാൻ പിസിബി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര നഷ്ടപ്പെട്ട പാകിസ്ഥാൻ, ബർമിങ്ഹാമിൽ നടക്കുന്ന അവസാന ടെസ്റ്റിലെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/pcb-posts-job-ad-on-linkedin-for-new-fielding-coach-articleshow-eckcbh9"/>
        </item>
        <item>
            <title><![CDATA[നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ]]></title>
            <link>https://www.asianetnews.com/cricket-sports/govind-dev-pais-blistering-ton-hunt-down-kochi-blue-tigers-in-kcl-articleshow-6sx2wxz</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/govind-dev-pais-blistering-ton-hunt-down-kochi-blue-tigers-in-kcl-articleshow-6sx2wxz</guid>
            <pubDate>Wed, 02 Sep 2026 22:20:05 +0530</pubDate>
            <description><![CDATA[&lt;p&gt;​നാല് കൂറ്റൻ സിക്സറുകളും 11 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ഈ വിസ്മയ പ്രകടനം. നാലാമനായി ഇറങ്ങി കൊച്ചി ബൗളർമാരെ പ്രഹരിച്ച ഗോവിന്ദ് വെറും 28 പന്തിൽ തന്നെ വ്യക്തിഗത സ്കോർ അമ്പത് കടത്തിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1hgbm4rsfkmk3ye605m4vdx,imgname-govind-pai-trivandrum-royals-1788367720600.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;​തിരുവനന്തപുരം: &lt;/strong&gt;ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ട്രിവാൻഡ്രം റോയൽസിന്&zwj;റെ യുവതാരം ഗോവിന്ദ് ദേവ് പൈയ്ക്ക് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ ഈ സീസണിലെ തന്&zwj;റെ ആദ്യ സെഞ്ച്വറി കുറിച്ച ഈ ഇരുപത്തിയൊന്നുകാരൻ 60 പന്തിൽ നിന്നാണ് പുറത്താകാതെ 108 റൺസ് അടിച്ചുകൂട്ടിയത്. ബൗളർമാരെ കടന്നാക്രമിക്കുന്ന ശൈലിയിൽ ബാറ്റുവീശിയ ഗോവിന്ദിന്&zwj;റെ വെടിക്കെട്ട് ഇന്നിങ്സിനാണ് കാര്യവട്ടം സാക്ഷ്യം വഹിച്ചത്.&lt;/p&gt;&lt;p&gt;​നാല് കൂറ്റൻ സിക്സറുകളും 11 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ഈ വിസ്മയ പ്രകടനം. നാലാമനായി ഇറങ്ങി കൊച്ചി ബൗളർമാരെ പ്രഹരിച്ച ഗോവിന്ദ് വെറും 28 പന്തിൽ തന്നെ വ്യക്തിഗത സ്കോർ അമ്പത് കടത്തിയിരുന്നു. മനു കൃഷ്ണൻ എറിഞ്ഞ മൂന്നാം ഓവറിൽ ഒരു ഫോറും സിക്സറും പറത്തിയാണ് താരം റൺവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഏഥൻ ആപ്പിൾ ടോമിനെ തുടർച്ചയായി രണ്ട് തവണ സിക്സർ പായിച്ച് ആക്രമണം കൂടുതൽ ശക്തമാക്കി. ഈ ഓവറിൽ മാത്രം 19 റൺസാണ് പിറന്നത്. ആദി അഭിലാഷിനെ ബൗണ്ടറി കടത്തി ഫിഫ്റ്റി തികച്ച താരം അനായാസമാണ് നൂറിലേക്കും കുതിച്ചത്.&lt;/p&gt;&lt;p&gt;​ഈ മിന്നും പ്രകടനത്തിന്റെ കരുത്തിൽ കൊച്ചിക്കെതിരെ ട്രിവാൻഡ്രം റോയൽസ് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കുകയും ചെയ്തു. കൊച്ചി ഉയർത്തിയ 197 റൺസെന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ട്രിവാൻഡ്രത്തിന് സ്കോർ 12 ൽ നിൽക്കെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. തുടർന്ന് മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ കൃഷ്ണപ്രസാദും ഗോവിന്ദും ചേർന്ന് പടുത്തുയർത്തിയ 185 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇതിൽ 108 റൺസും ഗോവിന്ദിന്റെ സംഭാവനയായിരുന്നു. വിക്കറ്റ് കളയാതെ മികച്ച പിന്തുണ നൽകിയ ക്യാപ്റ്റനൊപ്പം ചേർന്ന് പത്താം ഓവറിൽ തന്നെ ഗോവിന്ദ് ടീം സ്കോർ നൂറിലെത്തിച്ചു. ഒടുവിൽ മുഹമ്മദ് ആഷിക് എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി പായിച്ചുകൊണ്ട് ട്രിവാൻഡ്രത്തിന്റെ വിജയറൺസ് കുറിച്ചതും ഈ യുവതാരം തന്നെ.&lt;/p&gt;&lt;p&gt;​സെഞ്ച്വറി നേട്ടത്തോടെ 335 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാമതെത്താനും ഗോവിന്ദിനായി. ഒരു സെഞ്ചുറിയും രണ്ട് അർദ്ധസെഞ്ചുറിയുമാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മത്സരം ജയിച്ച് മടങ്ങാമെന്ന കൊച്ചിയുടെ പ്രതീക്ഷകൾക്കാണ് ഗോവിന്ദിന്റെ ഈ ഒറ്റയാൾ പോരാട്ടം മങ്ങലേൽപ്പിച്ചത്. ട്രിവാൻഡ്രത്തിനായി ക്യാപ്റ്റൻ കൃഷ്ണ പ്രസാദും പുറത്താകാതെ 68 റൺസ് നേടി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/govind-dev-pais-blistering-ton-hunt-down-kochi-blue-tigers-in-kcl-articleshow-6sx2wxz"/>
        </item>
        <item>
            <title><![CDATA[റെക്കോഡ് കൂട്ടുകെട്ടുമായി കൃഷ്ണപ്രസാദും ​ഗോവിന്ദ് ദേവ് പൈയും, കൊച്ചിയെ തകർത്ത് ട്രിവാൻഡ്രം റോയൽസ് ഒന്നാമത്]]></title>
            <link>https://www.asianetnews.com/cricket-sports/record-partnership-powers-trivandrum-royals-past-kochi-to-claim-top-spot-articleshow-8zy76t4</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/record-partnership-powers-trivandrum-royals-past-kochi-to-claim-top-spot-articleshow-8zy76t4</guid>
            <pubDate>Wed, 02 Sep 2026 19:44:42 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ മത്സരത്തിലെ താരം ജോബിൻ ജോബിയും വിപുൽ ശക്തിയും ചേർന്നായിരുന്നു കൊച്ചിക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ അഞ്ച് റൺസെടുത്ത ജോബിൻ തുടക്കത്തിൽ തന്നെ മടങ്ങി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1h7h70pbwfthf2n315drbn4,imgname-whatsapp-image-2026-09-02-at-7.29.12-pm-1788358466582.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തകർപ്പൻ വിജയവുമായി പോയിന്&zwj;റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൻഡ്രം റോയൽസ്. കൊച്ചി പടുത്തുയർത്തിയ 197 റൺസിന്&zwj;റെ കൂറ്റൻ വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കെ ട്രിവാൻഡ്രം മറികടന്നു. ക്യാപ്റ്റൻ കൃഷ്ണപ്രസാദും സെഞ്ചുറി നേടിയ ഗോവിന്ദ് പൈയും ചേർന്ന റെക്കോർഡ് കൂട്ടുകെട്ടാണ് ടീമിന് അനായാസ വിജയം ഒരുക്കിയത്. &lt;strong&gt;സ്കോര്&zwj; കൊച്ചി ബ്ലൂ ടൈഗേഴ്സ്: 20 ഓവറിൽ 196/7, ട്രിവാൻഡ്രം റോയൽസ്: 18.2 ഓവറി&lt;/strong&gt;ൽ 197/2.&lt;/p&gt;&lt;p&gt;കഴിഞ്ഞ മത്സരത്തിലെ താരം ജോബിൻ ജോബിയും വിപുൽ ശക്തിയും ചേർന്നായിരുന്നു കൊച്ചിക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ അഞ്ച് റൺസെടുത്ത ജോബിൻ തുടക്കത്തിൽ തന്നെ മടങ്ങി. തുടർന്നെത്തിയ ആദി അഭിലാഷും ഒരു റണ്ണുമായി മടങ്ങിയപ്പോൾ മറുവശത്ത് ഉറച്ചുനിന്ന വിപുൽ ശക്തിയാണ് കൊച്ചിക്ക് ഭേദപ്പെട്ട തുടക്കം നൽകിയത്. എന്നാൽ വിനോദ് കുമാർ എറിഞ്ഞ പത്താം ഓവറിൽ വിപുൽ ശക്തിയും സാലി സാംസണും പുറത്തായതോടെ നാല് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്നു കൊച്ചി. തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ സുരേഷും മനുകൃഷ്ണനും ചേർന്നാണ് കൊച്ചിയുടെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. സച്ചിൻ സുരേഷ് 18 പന്തുകളിൽ നിന്ന് 33-ഉം മനുകൃഷ്ണൻ 22 പന്തുകളിൽ നിന്ന് 47-ഉം റൺസ് നേടി. തുടർന്നെത്തിയ മുഹമ്മദ് ആഷിഖും (21), അനന്തു സുനിലും (18) തകർത്തടിച്ചതോടെ കൊച്ചിയുടെ സ്കോർ 196-ൽ എത്തി. റോയൽസിനു വേണ്ടി വിനോദ് കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.&lt;/p&gt;&lt;p&gt;മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രത്തിന് 12 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് ജെ. നായർ രണ്ടും സുധീഷ് മോഹൻ നാല് റൺസും നേടി മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ഒരുമിച്ചതോടെ കളിയുടെ ഗതിമാറി. സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് അനായാസം കളി വരുതിയിലാക്കി. ഈദൻ ആപ്പിൾ ടോം എറിഞ്ഞ ആറാം ഓവറിൽ മൂന്ന് സിക്സർ പറത്തി ഇരുവരും ചേർന്ന് സ്കോർ അമ്പത് കടത്തി. പത്താം ഓവറിൽ റോയൽസിന്റെ സ്കോർ 100 പിന്നിട്ടു. ഇരുവരും 28 പന്തുകളിൽ നിന്നാണ് അർദ്ധസെഞ്ചുറി തികച്ചത്. തുടർന്നും അനായാസം ഷോട്ടുകൾ പായിച്ച ഇരുവരും ചേർന്ന് പത്ത് പന്തുകൾ ശേഷിക്കെ ടീമിനെ വിജയത്തിലെത്തിച്ചു.&lt;/p&gt;&lt;p&gt;കെസിഎല്ലിലെ ആദ്യ സെഞ്ചുറി തികച്ച ഗോവിന്ദ് ദേവ് പൈ 108 റൺസും കൃഷ്ണപ്രസാദ് 68 റൺസും നേടി പുറത്താകാതെ നിന്നു. 62 പന്തുകളിൽ 11 ഫോറും നാല് സിക്സറുമടങ്ങുന്നതായിരുന്നു ഗോവിന്ദിന്റെ ഇന്നിങ്സ്. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 185 റൺസ് ഈ സീസണിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് കൂടിയാണ്. ഈ സീസണിലെ കൊച്ചിയുടെ അവസാന മത്സരമായിരുന്നു ഇത്. പത്ത് കളികളിൽ നിന്ന് മൂന്ന് വിജയവും ഏഴ് തോൽവിയുമടക്കം ആറ് പോയിന്&zwj;റ് മാത്രം നേടി അവസാന സ്ഥാനക്കാരായാണ് നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയുടെ മടക്കം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/record-partnership-powers-trivandrum-royals-past-kochi-to-claim-top-spot-articleshow-8zy76t4"/>
        </item>
        <item>
            <title><![CDATA[ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിക്ക് ഇടമില്ല, അഞ്ച് പേസർമാരുടെ ചരുക്കപ്പട്ടിക തയാറാക്കി ബിസിസിഐ]]></title>
            <link>https://www.asianetnews.com/cricket-sports/no-mohammed-shami-for-new-zealand-tests-as-bcci-shortlists-5-fast-bowlers-articleshow-iqguuis</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/no-mohammed-shami-for-new-zealand-tests-as-bcci-shortlists-5-fast-bowlers-articleshow-iqguuis</guid>
            <pubDate>Wed, 02 Sep 2026 18:41:25 +0530</pubDate>
            <description><![CDATA[&lt;p&gt;ന്യൂസിലൻഡിലെ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചുകൾ കണക്കിലെടുത്ത് അഞ്ച് പേസർമാരെയാണ് ഇന്ത്യൻ ടീം മാനേജ്&zwnj;മെന്&zwj;റ് ഷോർട്ട്&zwnj; ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദൈനിക് ജാഗരണ്&zwj; റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz63vpgg25dzasr62kndwv7n,imgname-mohammed-shami-ajit-agarkar-1785838033423.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;നവംബറില്&zwj; നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ബിസിസിഐ. ഒക്ടോബർ 22 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഇന്ത്യൻ ടീമിന്&zwj;റെ ന്യൂസിലൻഡ് പര്യടനത്തിൽ രണ്ട് ടെസ്റ്റുകൾക്ക് പുറമെ അഞ്ച് ടി20യും അഞ്ച് ഏകദിന മത്സരങ്ങളുമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് ഈ ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് അനിവാര്യമാണ്.&lt;/p&gt;&lt;p&gt;ന്യൂസിലൻഡിലെ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചുകൾ കണക്കിലെടുത്ത് അഞ്ച് പേസർമാരെയാണ് ഇന്ത്യൻ ടീം മാനേജ്&zwnj;മെന്&zwj;റ് ഷോർട്ട്&zwnj; ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദൈനിക് ജാഗരണ്&zwj; റിപ്പോര്&zwj;ട്ട് ചെയ്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഗുർനൂർ ബ്രാർ എന്നിവരാണ് പേസര്&zwj;മാരുടെ പട്ടികയിലുള്ളത്. എന്നാൽ നിലവിൽ ബുംറയും ആകാശ് ദീപും പരിക്കിന്&zwj;റെ പിടിയിലാണ്. ഇന്ത്യ എ ടീമിനായും ആഭ്യന്തര തലത്തിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത യുവ പേസർ ഗുർനൂർ ബ്രാർ ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;അതേസമയം, പരിചയസമ്പന്നനായ സീനിയർ പേസർ മുഹമ്മദ് ഷമിയെ മാനേജ്&zwnj;മെന്&zwj;റ് വീണ്ടും തഴയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ടെസ്റ്റിൽ 229 വിക്കറ്റുകൾ നേടിയിട്ടുള്ള ഷമി, ന്യൂസിലൻഡിൽ കളിച്ച 4 ടെസ്റ്റുകളിൽ നിന്ന് 15 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഷമിക്ക് പുറമെ, കഴിഞ്ഞ രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്&zwj; ഒന്നാമനായ ജമ്മു കശ്മീര്&zwj; പേസര്&zwj; ആഖിബ് നബിയെയും ന്യൂസിലന്&zwj;ഡ് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് സൂചന. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെത്തിയെങ്കിലും ആഖിബ് നബിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല.&lt;/p&gt;&lt;p&gt;മുംബൈയിൽ ചേരുന്ന ബിസിസിഐയുടെയും ടീം മാനേജ്&zwnj;മെന്&zwj;റിന്&zwj;റെയും നിർണായക യോഗത്തിൽ പേസർമാരുടെ കായികക്ഷമതയും ലഭ്യതയും വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം. 2020-ൽ അവസാനമായി ന്യൂസിലൻഡിൽ ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യ രണ്ടും തോറ്റിരുന്നു. അതിനുപുറമെ, അടുത്തിടെ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 3-0 ന് വിജയിച്ച് ന്യൂസിലൻഡ് ഇന്ത്യയെ തൂത്തുവാരിയിരുന്നു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/no-mohammed-shami-for-new-zealand-tests-as-bcci-shortlists-5-fast-bowlers-articleshow-iqguuis"/>
        </item>
        <item>
            <title><![CDATA[ഐസിസി ടെസ്റ്റ് റാങ്കിങ്: നേട്ടം കൊയ്ത് ദേവ്ദത്ത് പടിക്കൽ ശുഭ്മാൻ ഗില്ലിനും ജസ്പ്രീത് ബുംറയ്ക്കും തിരിച്ചടി]]></title>
            <link>https://www.asianetnews.com/cricket-sports/padikkal-shines-in-latest-icc-test-rankings-setback-for-shubman-gill-and-jasprit-bumrah-articleshow-vsnq1ix</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/padikkal-shines-in-latest-icc-test-rankings-setback-for-shubman-gill-and-jasprit-bumrah-articleshow-vsnq1ix</guid>
            <pubDate>Wed, 02 Sep 2026 15:38:33 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഴാം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് തന്നെയാണ് ഇന്ത്യൻ ബാറ്റർമാരിൽ ഒന്നാമത്. ഓപ്പണർ യശസ്വി ജയ്&zwnj;സ്വാൾ 11-ാം സ്ഥാനത്ത് തുടരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0q75tsez7wwmpzfcwqs9rbz,imgname-devdutt-padikkal--1--1787485678382.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദുബായ്: &lt;/strong&gt;ശ്രീലങ്കക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റവുമായി ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കല്&zwj;. ശ്രീലങ്കയ്&zwnj;ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ രണ്ട് സെഞ്ചുറി അടക്കം 328 റൺസ് അടിച്ചെടുത്ത ദേവ്ദത്ത് പടിക്ക ബാറ്റിംഗ് റാങ്കിംഗില്&zwj; അഞ്ച് സ്ഥാനങ്ങൾ മുന്നേറി 54-ാം സ്ഥാനത്തെത്തി. അതേസമയം, ശ്രീലങ്കയിൽ മൂന്ന് ഇന്നിങ്സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി മാത്രം നേടാനായ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ട് സ്ഥാനങ്ങൾ ഇറങ്ങി ഒൻപതാം സ്ഥാനത്തേക്ക് വീണു.&lt;/p&gt;&lt;p&gt;ഏഴാം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് തന്നെയാണ് ഇന്ത്യൻ ബാറ്റർമാരിൽ ഒന്നാമത്. ഓപ്പണർ യശസ്വി ജയ്&zwnj;സ്വാൾ 11-ാം സ്ഥാനത്ത് തുടരുന്നു. ശ്രീലങ്കയുടെ സോണൽ ദിനൂഷ കൊളംബോ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ 29 സ്ഥാനങ്ങൾ കയറി 25-ാം റാങ്കിലെത്തി. ഇംഗ്ലണ്ടിന്&zwj;റെ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്തുള്ള റാങ്കിംഗില്&zwj; ഓസ്ട്രേലിയയുടെ സ്റ്റിവ് സ്മിത്താണ് രണ്ടാമത്. ഒരു സ്ഥാനം താഴേക്കിറങ്ങിയ ജോ റൂട്ട് മൂന്നാം സ്ഥാനത്താണ്. പരിക്കിനെ തുടർന്ന് ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന പേസർ ജസ്പ്രീത് ബുംറയ്ക്ക് ബൗളിങ് റാങ്കിങ്ങിലും തിരിച്ചടി നേരിട്ടു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബുമ്ര മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.&lt;/p&gt;&lt;p&gt;ഓസ്&zwnj;ട്രേലിയയുടെ മിച്ചൽ സ്റ്റാർക് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ന്യൂസിലൻഡിന്&zwj;റെ മാറ്റ് ഹെൻറി ബുംറയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. സെപ്റ്റംബർ പകുതിയോടെ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കായികക്ഷമത തെളിയിക്കുന്നതിന് അനുസരിച്ചായിരിക്കും താരം കളിക്കുക. മറ്റ് ബൗളർമാരിൽ, ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഒരു സ്ഥാനം ഉയര്&zwj;ന്ന് പതിനേഴാം സ്ഥാനത്തെത്തിയപ്പോള്&zwj; പാകിസ്ഥാനെതിരായ ലോർഡ്&zwnj;സ് ടെസ്റ്റിൽ 8 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് പേസർ ഒലി റോബിൻസൺ 6 സ്ഥാനങ്ങൾ മുന്നേറി അഞ്ചാം സ്ഥാനത്തെത്തി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/padikkal-shines-in-latest-icc-test-rankings-setback-for-shubman-gill-and-jasprit-bumrah-articleshow-vsnq1ix"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെസിഎ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം]]></title>
            <link>https://www.asianetnews.com/cricket-sports/kca-prepares-for-a-cricket-tourism-project-in-the-state-with-crores-of-investment-articleshow-u9h51t2</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kca-prepares-for-a-cricket-tourism-project-in-the-state-with-crores-of-investment-articleshow-u9h51t2</guid>
            <pubDate>Wed, 02 Sep 2026 15:24:20 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാനത്ത് 1500 കോടി രൂപയുടെ ക്രിക്കറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി, ക്രിക്കറ്റ് സ്റ്റേഡിയങ്ങളെ വർഷം മുഴുവൻ സജീവമായ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k1wxr3myxtvnw40jt32fdgze,imgname-kca-cricket-1754391121566.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായിക, ടൂറിസം മേഖലകളില്&zwj; വന്&zwj; മാറ്റത്തിന് വഴിയൊരുക്കാന്&zwj; ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്&zwj;. സ്വകാര്യ പങ്കാളിത്തത്തോടെ 1500 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തില്&zwj; കെസിഎ ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്&zwj;ത്ഥ്യമാക്കുന്നതിനായി ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്&zwj;, വിനോദ മേഖലകളിലെ പ്രമുഖരെ ഉള്&zwj;പ്പെടുത്തിക്കൊണ്ട് ഈ മാസം 11 ന് തിരുവനന്തപുരത്ത് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും. ഇതിനായുള്ള താല്പര്യപത്രം ക്ഷണിച്ചു. കൂടുതല്&zwj; വിവരങ്ങള്&zwj; https://www.keralacricketassociation.com/ എന്ന വെബ് സൈറ്റില്&zwj; ലഭ്യമാണ്.&lt;/p&gt;&lt;p&gt;ക്രിക്കറ്റ് മത്സരം കാണാന്&zwj; മാത്രമുള്ള ഇടം എന്നതിലുപരി, സ്റ്റേഡിയങ്ങളെ വര്&zwj;ഷം മുഴുവന്&zwj; സജീവമായ വിനോദ-ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ കാതല്&zwj;. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലബ്ബ് ഹൗസ്, സ്&zwnj;പോര്&zwj;ട്&zwnj;സ് ലോഞ്ച്, പ്രമുഖ ബ്രാന്&zwj;ഡുകളുടെ റസ്റ്റോറന്റുകള്&zwj;, ഫുഡ് കോര്&zwj;ട്ടുകള്&zwj; എന്നിവ സ്റ്റേഡിയങ്ങളോട് അനുബന്ധിച്ച് നിര്&zwj;മ്മിക്കും. ബിസിനസ് ടൂറിസത്തിനും കോര്&zwj;പ്പറേറ്റ് സമ്മേളനങ്ങള്&zwj;ക്കുമുള്ള അത്യാധുനിക കണ്&zwj;വെന്&zwj;ഷന്&zwj; സെന്ററുകള്&zwj;, ഷോപ്പിംഗ് കോംപ്ലക്&zwnj;സ്, സ്&zwnj;പോര്&zwj;ട്&zwnj;സ് മെര്&zwj;ച്ചന്&zwj;ഡൈസ് ഹബ്ബ്, ഗ്രൗണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഡെസ്റ്റിനേഷന്&zwj; വെഡ്ഡിംഗ് സെന്റര്&zwj;, ഫാന്&zwj; പാര്&zwj;ക്കുകള്&zwj;, ക്രിക്കറ്റ് മ്യൂസിയം എന്നിവയും ഈ വിനോദ സമുച്ചയത്തിന്റെ ഭാഗമാകും.&lt;/p&gt;&lt;p&gt;ആയിരക്കണക്കിന് തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടം തലസ്ഥാനത്താണ് നടപ്പിലാക്കുന്നത്. നിലവില്&zwj; തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, മംഗലപുരം എന്നിവയ്ക്ക് പുറമെ കൊല്ലം എഴുകോണ്&zwj;, തൊടുപുഴ, വയനാട്, കാസര്&zwj;ഗോഡ് എന്നിവിടങ്ങളിലും കെസിഎയ്ക്ക് സ്വന്തമായി ഭൂമിയുണ്ട്. കൊച്ചിയില്&zwj; നിര്&zwj;ദിഷ്ട അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി ഇതിനോടകം സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. കൂടാതെ കോഴിക്കോട്, തൃശ്ശൂര്&zwj;, പത്തനംതിട്ട ജില്ലകളില്&zwj; പുതിയ പദ്ധതികള്&zwj;ക്കായി സ്ഥലമേറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്&zwj;, വിനോദ മേഖലകളിലെ പ്രമുഖരെ ഉള്&zwj;പ്പെടുത്തിക്കൊണ്ടാണ് കെ.സി.എ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.&lt;/p&gt;&lt;p&gt;കേരളത്തിന്റെ ടൂറിസം കുതിപ്പിന് വലിയ കരുത്തേകുന്ന ഈ പദ്ധതിക്ക് ഈ വര്&zwj;ഷം തന്നെ തുടക്കം കുറിക്കാനാകുമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായര്&zwj; അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചുള്ള തുടര്&zwj;പദ്ധതികള്&zwj;ക്കായി വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥുമായി ഉടന്&zwj; ചര്&zwj;ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;'ക്രിക്കറ്റ് മത്സരങ്ങള്&zwj; നടക്കുമ്പോള്&zwj; മാത്രം സജീവമാകുന്ന ഗ്രൗണ്ടുകള്&zwj; എന്ന പരമ്പരാഗത കാഴ്ചപ്പാടിനാണ് ഇതോടെ മാറ്റം വരുന്നത്. വര്&zwj;ഷം മുഴുവന്&zwj; ജനങ്ങളെ ആകര്&zwj;ഷിക്കുന്ന സ്&zwnj;പോര്&zwj;ട്&zwnj;സ് ടൂറിസം ഹബ്ബുകളായി കെ.സി.എ സ്റ്റേഡിയങ്ങള്&zwj; മാറും. ഇന്ത്യയിലെ തന്നെ ആദ്യത്തെ സമ്പൂര്&zwj;ണ്ണ ക്രിക്കറ്റ് ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം.' കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kca-prepares-for-a-cricket-tourism-project-in-the-state-with-crores-of-investment-articleshow-u9h51t2"/>
        </item>
        <item>
            <title><![CDATA[നിര്‍ണായക അവലോകന യോഗത്തിന് ബിസിസിഐ; അജണ്ടയില്‍ പരിക്കുകളും ഭാവി പദ്ധതികളും]]></title>
            <link>https://www.asianetnews.com/cricket-sports/reports-says-gautam-gambhir-and-ajit-agarkar-called-up-for-bcci-meeting-articleshow-nlgn5hz</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/reports-says-gautam-gambhir-and-ajit-agarkar-called-up-for-bcci-meeting-articleshow-nlgn5hz</guid>
            <pubDate>Wed, 02 Sep 2026 14:57:32 +0530</pubDate>
            <description><![CDATA[&lt;p&gt;ബിസിസിഐയുടെ നേതൃത്വത്തില്&zwj; നിര്&zwj;ണായക അവലോകന യോഗം നടക്കും. ഹെഡ് കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്&zwj; അജിത് അഗാര്&zwj;കറും പങ്കെടുക്കുന്ന യോഗത്തില്&zwj;, ഹാര്&zwj;ദിക് പാണ്ഡ്യയുടെ പരിക്ക് ഉള്&zwj;പ്പെടെയുള്ള വിഷയങ്ങളും ഭാവി പരമ്പരകള്&zwj;ക്കുള്ള പദ്ധതികളും ചര്&zwj;ച്ച ചെയ്യും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m148npyxe3bdy6kvejfwbj2y,imgname-team-india-coach-gautam-gambhir-1787923454941.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ബിസിസിഐയുടെ നേതൃത്വത്തില്&zwj; നിര്&zwj;ണായക അവലോകന യോഗം ഇന്ന് നടക്കും. ബോര്&zwj;ഡ് ഭാരവാഹികള്&zwj;ക്ക് പുറമെ ഹെഡ് കോച്ച് ഗൗതം ഗംഭീര്&zwj;, ചീഫ് സെലക്ടര്&zwj; അജിത് അഗാര്&zwj;കര്&zwj;, സെന്റര്&zwj; ഓഫ് എക്&zwnj;സലന്&zwj;സ് തലവന്&zwj; വിവിഎസ് ലക്ഷ്മണ്&zwj; എന്നിവര്&zwj; യോഗത്തില്&zwj; പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ജൂലൈയില്&zwj; നടക്കേണ്ടിയിരുന്ന യോഗമാണ് സിംബാബ്വെ, ശ്രീലങ്ക പരമ്പരകള്&zwj; കാരണം മാറ്റിവെച്ചത്.&lt;/p&gt;&lt;p&gt;സീനിയര്&zwj; പുരുഷ ടീമിന്റെ സമീപകാല പ്രകടനങ്ങള്&zwj; പരിശോധിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഹാര്&zwj;ദിക് പാണ്ഡ്യ ഉള്&zwj;പ്പെടെയുള്ള താരങ്ങളുടെ പരിക്കുകളും, ന്യൂസിലന്&zwj;ഡ് പര്യടനം, ബോര്&zwj;ഡര്&zwj;-ഗാവസ്&zwnj;കര്&zwj; ട്രോഫി, 2027 ഏകദിന ലോകകപ്പ് തുടങ്ങിയ സുപ്രധാന പരമ്പരകള്&zwj;ക്കായുള്ള ഭാവി പദ്ധതികളും യോഗം ചര്&zwj;ച്ച ചെയ്യും. ടി20 ലോകകപ്പിന് ശേഷം ഹാര്&zwj;ദിക് പാണ്ഡ്യ ടീമില്&zwj; ഉള്&zwj;പ്പെടാത്തതും പുതിയ പരിക്കിന്റെ ആശങ്കകളും യോഗത്തില്&zwj; മുഖ്യ ചര്&zwj;ച്ചയാകും.&lt;/p&gt;&lt;h2&gt;സൗരവ് ഗാംഗുലി പങ്കെടുക്കും&lt;/h2&gt;&lt;p&gt;സെപ്റ്റംബര്&zwj; 18-ന് മുംബൈയിലെ ബോര്&zwj;ഡ് ആസ്ഥാനത്ത് നടക്കുന്ന വാര്&zwj;ഷിക പൊതുയോഗത്തിലും ഐപിഎല്&zwj; ഗവേണിംഗ് കൗണ്&zwj;സിലിലേക്കുള്ള തിരഞ്ഞെടുപ്പിലും മുന്&zwj; ഇന്ത്യന്&zwj; ക്യാപ്റ്റനും സിഎബി പ്രസിഡന്റുമായ സൗരവ് ഗാംഗുലി പങ്കെടുക്കും. വെങ്കിടേഷ് പ്രസാദ്, സൗരഭ് തിവാരി, ജയ്&zwnj;ദേവ് ഷാ തുടങ്ങിയ മുന്&zwj; താരങ്ങളും യോഗത്തില്&zwj; സന്നിഹിതരായിരിക്കും. ഭരണപരമായ കാരണങ്ങളാല്&zwj; ഹൈദരാബാദ്, മേഘാലയ, അരുണാചല്&zwj; പ്രദേശ്, ബിഹാര്&zwj; എന്നീ നാല് സംസ്ഥാന അസോസിയേഷനുകള്&zwj; യോഗത്തില്&zwj; പങ്കെടുക്കില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/reports-says-gautam-gambhir-and-ajit-agarkar-called-up-for-bcci-meeting-articleshow-nlgn5hz"/>
        </item>
        <item>
            <title><![CDATA[ബാബറിനും സര്‍ഫറാസിനും രൂക്ഷ വിമര്‍ശനം; താരങ്ങളെ തിരിച്ചുവിളിച്ചത് ശരിയെന്ന് ആഖിബ് ജാവേദ്]]></title>
            <link>https://www.asianetnews.com/cricket-sports/pakistan-selector-blames-babar-azam-and-explains-mass-sackings-articleshow-cqspdgr</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/pakistan-selector-blames-babar-azam-and-explains-mass-sackings-articleshow-cqspdgr</guid>
            <pubDate>Wed, 02 Sep 2026 14:21:44 +0530</pubDate>
            <description><![CDATA[ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനെയും കോച്ച് സർഫറാസ് അഹമ്മദിനെയും ചീഫ് സെലക്ടർ ആഖിബ് ജാവേദ് രൂക്ഷമായി വിമർശിച്ചു. ടീം മാനേജ്മെന്റിന്റെ പരാജയമാണ് ബോർഡിന്റെ ഇടപെടലിനും പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതിനും കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krh3cyfx70rwwtrnsn4mh7br,imgname-gettyimages-2242362405-1778690456060.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പാകിസ്ഥാന്&zwj; ടീമില്&zwj; വലിയ അഴിച്ചുപണികള്&zwj; നടത്തിയ സംഭവത്തില്&zwj; പ്രതികരണവുമായി ചീഫ് സെലക്ടര്&zwj; ആഖിബ് ജാവേദ്. പരമ്പരയിലെ അവസാന ടെസ്റ്റിന് മുന്നോടിയായി ഏഴ് പുതിയ കളിക്കാരെ ഇംഗ്ലണ്ടിലേക്ക് അയച്ചതിനെയും, വൈറ്റ് ബോള്&zwj; കോച്ച് മൈക്ക് ഹെസനെ ടെസ്റ്റ് ടീമിന്റെ ചുമതല ഏല്&zwj;പ്പിച്ചതിനെയും ജാവേദ് ന്യായീകരിച്ചു. ജിയോ ടിവിക്ക് നല്&zwj;കിയ അഭിമുഖത്തിലാണ് പാക് ക്രിക്കറ്റിലെ ഈ മാറ്റങ്ങള്&zwj;ക്ക് പിന്നിലെ കാരണങ്ങള്&zwj; അദ്ദേഹം വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;കളിക്കളത്തില്&zwj; കൃത്യമായ തീരുമാനങ്ങള്&zwj; എടുക്കുന്നതില്&zwj; ക്യാപ്റ്റന്&zwj; ബാബര്&zwj; അസമും ഹെഡ് കോച്ച് സര്&zwj;ഫറാസ് അഹമ്മദും പരാജയപ്പെട്ടുവെന്ന് ആഖിബ് ജാവേദ് കുറ്റപ്പെടുത്തി. ബോര്&zwj;ഡിന്റെ ഇടപെടലുകള്&zwj;ക്ക് കാരണം മാനേജ്മെന്റിന്റെ ഈ വീഴ്ചയാണെന്നും അദ്ദേഹം തുറന്നടിച്ചു. 'ടീമില്&zwj; ഒരു പേസ് ഓള്&zwj;റൗണ്ടറും രണ്ടാമതൊരു വിക്കറ്റ് കീപ്പറും ഉബൈദ് ഷാ എന്ന ഫാസ്റ്റ് ബൗളറും ലഭ്യമായിരുന്നിട്ടും ആ തീരുമാനങ്ങള്&zwj; എടുക്കപ്പെട്ടില്ല. മറ്റ് ബൗളര്&zwj;മാരെല്ലാം ഒരേ വേഗതയില്&zwj; പന്തെറിയുന്നവരായതിനാല്&zwj; 140 കി.മീ വേഗത്തില്&zwj; എറിയുന്ന ഉബൈദിനെ ടീമില്&zwj; ഉള്&zwj;പ്പെടുത്തണമെന്ന് ഞാന്&zwj; ക്യാപ്റ്റനോടും കോച്ചിനോടും ആവശ്യപ്പെട്ടിരുന്നു.' ജാവേദ് പറഞ്ഞു.&lt;/p&gt;&lt;p&gt;'നമ്മുടെ ആദ്യ ഏഴ് ബാറ്റര്&zwj;മാരില്&zwj; ആരും പന്തെറിയുന്നില്ല. നമ്മള്&zwj; ഒരു ഓള്&zwj;റൗണ്ടറെ ഉള്&zwj;പ്പെടുത്തേണ്ടതായിരുന്നു. മാനേജ്മെന്റിന് കടുത്ത തീരുമാനങ്ങള്&zwj; എടുക്കാന്&zwj; കഴിയാതെ വരുമ്പോള്&zwj; ബോര്&zwj;ഡിന് ഇടപെടേണ്ടി വരും. നമ്മള്&zwj; പരമ്പര ഇതിനകം തോറ്റു കഴിഞ്ഞു, നമ്മള്&zwj; മത്സരിക്കുന്ന പോലുമില്ലാത്തതിനാല്&zwj; ലോകം നമ്മെ നോക്കി ചിരിക്കുകയാണ്.' ബാബറിനെയും സര്&zwj;ഫറാസിനെയും ലക്ഷ്യമിട്ട് അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതില്&zwj; ബോര്&zwj;ഡ് ഇടപെടാറുണ്ടോ എന്ന ചോദ്യത്തിന്, ആസൂത്രണത്തിന് വിരുദ്ധമായി കാര്യങ്ങള്&zwj; നീങ്ങുമ്പോള്&zwj; ടീം കോമ്പിനേഷന്&zwj; ശരിയാക്കാന്&zwj; സന്ദേശങ്ങള്&zwj; അയക്കാറുണ്ടെന്ന് ജാവേദ് തുറന്നുസമ്മതിച്ചു.&lt;/p&gt;&lt;p&gt;പരമ്പര കൈവിട്ടുപോയ സാഹചര്യത്തില്&zwj; പുതിയ കളിക്കാരെ പരീക്ഷിക്കുന്നതില്&zwj; തെറ്റില്ലെന്നും ജാവേദ് വ്യക്തമാക്കി. 'പരമ്പര നഷ്ടപ്പെടുകയും ഇനി നഷ്ടപ്പെടാന്&zwj; ഒന്നുമില്ലാതിരിക്കുകയും ചെയ്യുമ്പോള്&zwj;, പാകിസ്ഥാന്&zwj; ക്രിക്കറ്റില്&zwj; ഇനിയും പ്രതിഭകളുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്&zwj; യുവതാരങ്ങളെ അയക്കുന്നതില്&zwj; കുഴപ്പമില്ല. പ്രധാനപ്പെട്ട പര്യടനങ്ങളില്&zwj; കൂടുതല്&zwj; മികവ് പുലര്&zwj;ത്തണമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ തിരികെ വിളിക്കപ്പെട്ട കളിക്കാരെ അറിയിക്കുന്നത്.' അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/pakistan-selector-blames-babar-azam-and-explains-mass-sackings-articleshow-cqspdgr"/>
        </item>
        <item>
            <title><![CDATA[അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടില്ല; പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി ക്രുനാല്‍ പാണ്ഡ്യ]]></title>
            <link>https://www.asianetnews.com/cricket-sports/krunal-pandya-reaction-goes-viral-after-he-rejected-from-india-t20-squad-articleshow-h2p6gya</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/krunal-pandya-reaction-goes-viral-after-he-rejected-from-india-t20-squad-articleshow-h2p6gya</guid>
            <pubDate>Wed, 02 Sep 2026 13:31:45 +0530</pubDate>
            <description><![CDATA[അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ക്രുനാൽ പാണ്ഡ്യ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി രംഗത്തെത്തി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമിൽ ഇടം നേടാനാവാത്ത താരം 'ഇപ്പോഴും പ്രതീക്ഷയുണ്ട്' എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2021-ലാണ് ക്രുനാൽ അവസാനമായി ഇന്ത്യക്കായി കളിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1eyj6qa3sa66g2197fz8n6r,imgname-krunal-pandya-instagram-post-1788281953002.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഐ പി എല്&zwj; 2026 സീസണില്&zwj; റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തില്&zwj; നിര്&zwj;ണായക പങ്കുവഹിച്ച താരമാണ് ക്രുനാല്&zwj; പാണ്ഡ്യ. 9 ഇന്നിങ്സുകളില്&zwj; നിന്നായി 226 റണ്&zwj;സും 14 വിക്കറ്റുകളും നേടി ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിലും ആര്&zwj;സിബിയുടെ കിരീടനേട്ടത്തില്&zwj; തിളങ്ങിയ താരം ഫൈനലില്&zwj; പ്ലെയര്&zwj; ഓഫ് മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പ്രകടനത്തിന്റെയൊക്കെ അടിസ്ഥാനത്തില്&zwj; തന്നെ താരം ഇന്ത്യന്&zwj; ടീമില്&zwj; വീണ്ടും കളിക്കാന്&zwj; സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj; കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്&zwj; ടീമിനെ പ്രഖ്യാപിച്ചപ്പോള്&zwj; ക്രുനാലിന് ടീമിലിടം സാധിച്ചില്ല. പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം സോഷ്യല്&zwj; മീഡിയയില്&zwj; പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്&zwj; വൈറലായിരിക്കുന്നത്. 'ഇപ്പോഴും പ്രതീക്ഷയുണ്ട്.' എന്ന് ക്രുനാല്&zwj; തന്റെ ഇന്&zwj;സ്റ്റാഗ്രാം സ്റ്റോറിയില്&zwj; കുറിച്ചു. 2021-ലാണ് കൃനാല്&zwj; അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇന്ത്യക്കായി മൊത്തം 19 ടി20 മത്സരങ്ങള്&zwj; കളിച്ചിട്ടുള്ള താരം 124 റണ്&zwj;സും 15 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;അഫ്ഗാനിസ്ഥാന്&zwj; പരമ്പരയ്ക്കുള്ള ഇന്ത്യന്&zwj; ടീം&lt;/h2&gt;&lt;p&gt;ഡല്&zwj;ഹിയിലെ അരുണ്&zwj; ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്&zwj; സെപ്റ്റംബര്&zwj; 13, 15, 17 തീയതികളിലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര നടക്കുന്നത്. പരിക്കില്&zwj; നിന്ന് പൂര്&zwj;ണ മുക്തമാകുന്നതിന്റെ അടിസ്ഥാനത്തില്&zwj; പേസര്&zwj; ജസ്പ്രീത് ബുംറ, നിതീഷ് കുമാര്&zwj; റെഡ്ഡി, വാഷിംഗ്ടണ്&zwj; സുന്ദര്&zwj;, ഹര്&zwj;ഷിത് റാണ എന്നിവരെയും ടീമില്&zwj; ഉള്&zwj;പ്പെടുത്തിയിട്ടുണ്ട്. കാര്&zwj;ഡിഫില്&zwj; ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ ബുംറയ്ക്ക് ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. യുവതാരങ്ങളും പരിചയസമ്പന്നരായ കളിക്കാരും ഉള്&zwj;പ്പെടുന്നതാണ് ഇന്ത്യന്&zwj; നിര. ശ്രേയസ് അയ്യര്&zwj; നയിക്കുന്ന ടീമില്&zwj; തിലക് വര്&zwj;മ്മയാണ് ഉപനായകന്&zwj;.&lt;/p&gt;&lt;p&gt;ഇന്ത്യന്&zwj; ടീം: ശ്രേയസ് അയ്യര്&zwj; (ക്യാപ്റ്റന്&zwj;), അഭിഷേക് ശര്&zwj;മ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്&zwj; (വിക്കറ്റ് കീപ്പര്&zwj;), ഇഷാന്&zwj; കിഷന്&zwj; (വിക്കറ്റ് കീപ്പര്&zwj;), തിലക് വര്&zwj;മ്മ (വൈസ് ക്യാപ്റ്റന്&zwj;), ശിവം ദുബെ, നിതീഷ് കുമാര്&zwj; റെഡ്ഡി*, അക്&zwnj;സര്&zwj; പട്ടേല്&zwj;, വാഷിംഗ്ടണ്&zwj; സുന്ദര്&zwj;*, വരുണ്&zwj; ചക്രവര്&zwj;ത്തി, രവി ബിഷ്&zwnj;ണോയ്, ജസ്പ്രീത് ബുംറ*, അര്&zwj;ഷ്ദീപ് സിംഗ്, ഹര്&zwj;ഷിത് റാണ*.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/krunal-pandya-reaction-goes-viral-after-he-rejected-from-india-t20-squad-articleshow-h2p6gya"/>
        </item>
        <item>
            <title><![CDATA['ഇമാം ഉള്‍ ഹഖിന്റെ പരിക്കിനെക്കുറിച്ച് അന്വേഷണം നടത്തും': പാകിസ്ഥാന്‍ സെലക്ടര്‍ ആഖിബ് ജാവേദ്]]></title>
            <link>https://www.asianetnews.com/cricket-sports/aaqib-javed-calls-for-imam-injury-inquiry-and-defends-pak-team-articleshow-vgv5ebb</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/aaqib-javed-calls-for-imam-injury-inquiry-and-defends-pak-team-articleshow-vgv5ebb</guid>
            <pubDate>Wed, 02 Sep 2026 13:04:51 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്&zwj; ബാറ്റ് ചെയ്യാതിരുന്ന ഓപ്പണര്&zwj; ഇമാം ഉള്&zwj; ഹഖിന്റെ പരിക്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പാകിസ്ഥാന്&zwj; സെലക്ടര്&zwj; ആഖിബ് ജാവേദ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1g9wc3cxpzc2n2kred0wscg,imgname-imam-ul-haq-injury-controversy-1788327374956.gif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്&zwj; ഇരു ഇന്നിങ്&zwnj;സുകളിലും ബാറ്റിംഗിന് ഇറങ്ങാതിരുന്ന ഓപ്പണര്&zwj; ഇമാം ഉള്&zwj; ഹഖിന്റെ പരിക്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പാകിസ്ഥാന്&zwj; സെലക്ടര്&zwj; ആഖിബ് ജാവേദ്. പരമ്പരയിലെ തുടര്&zwj;ച്ചയായ തോല്&zwj;വികള്&zwj;ക്ക് പിന്നാലെ ഇംഗ്ലണ്ടില്&zwj; നിന്ന് ഏഴ് കളിക്കാരെ തിരിച്ചുവിളിച്ച പിസിബിയുടെ തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു. ലോര്&zwj;ഡ്&zwnj;സില്&zwj; നടന്ന മത്സരത്തിന്റെ ആദ്യ ദിവസം ഫീല്&zwj;ഡ് ചെയ്യുന്നതിനിടെയാണ് ഇമാമിന് പരിക്കേറ്റത്. തുടര്&zwj;ന്ന് 194 റണ്&zwj;സിന്റെ തോല്&zwj;വി വഴങ്ങിയ മത്സരത്തില്&zwj; താരം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.&lt;/p&gt;&lt;p&gt;എങ്ങനെയാണ് രണ്ട് ഇന്നിങ്&zwnj;സുകളിലും ബാറ്റിംഗിന് ഇറങ്ങാതിരിക്കാന്&zwj; കഴിയുകയെന്ന് ജാവേദ് ചോദ്യം ചെയ്തു. 'ഈ വിഷയത്തില്&zwj; ഒരു അന്വേഷണം നടക്കും. ഒരാള്&zwj;ക്ക് എങ്ങനെയാണ് രണ്ട് ഇന്നിങ്&zwnj;സുകളിലും ബാറ്റിംഗിന് ഇറങ്ങാതിരിക്കാന്&zwj; കഴിയുക?' മുന്&zwj; മുഖ്യ സെലക്ടര്&zwj; മുഹമ്മദ് വസീം ഉള്&zwj;പ്പെടെയുള്ളവരും ഇമാമിന്റെ പരിക്കില്&zwj; സംശയം പ്രകടിപ്പിച്ചിരുന്നു. ഹെഡിങ്്&zwnj;ലയിലും ലോര്&zwj;ഡ്&zwnj;സിലുമുള്ള തോല്&zwj;വികള്&zwj;ക്ക് ശേഷം പാകിസ്ഥാന്&zwj; ടീമിലും കോച്ചിങ് സ്റ്റാഫിലും വലിയ അഴിച്ചുപണികള്&zwj; നടത്തിയതിന് പിന്നാലെയാണ് ഈ പരിക്ക് വിവാദവും ഉണ്ടായിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഴ് കളിക്കാരെ ഇംഗ്ലണ്ടില്&zwj; നിന്ന് തിരിച്ചുവിളിച്ചപ്പോള്&zwj;, ഹെഡ് കോച്ച് സര്&zwj;ഫറാസ് അഹമ്മദ്, ബോളിങ് കോച്ച് ഉമര്&zwj; ഗുല്&zwj; എന്നിവരും സ്ഥാനമൊഴിഞ്ഞു. രണ്ട് വലിയ തോല്&zwj;വികള്&zwj;ക്ക് ശേഷം പഴയ കോമ്പിനേഷനുമായി മുന്നോട്ട് പോകാന്&zwj; കഴിയില്ലെന്ന് ജാവേദ് വ്യക്തമാക്കി. അഞ്ച് പുതിയ കളിക്കാരെയാണ് സെലക്ടര്&zwj;മാര്&zwj; ടീമില്&zwj; ഉള്&zwj;പ്പെടുത്തിയത്.&lt;/p&gt;&lt;p&gt;ആദ്യ ടെസ്റ്റിന് ശേഷം ലോര്&zwj;ഡ്&zwnj;സ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്&zwj; മാറ്റങ്ങള്&zwj; വരുത്തുന്നതിനെക്കുറിച്ച് താന്&zwj; ബാബര്&zwj; അസമും കോച്ചുമായി സംസാരിച്ചിരുന്നതായും ജാവേദ് വെളിപ്പെടുത്തി. 140 കി.മീ വേഗത്തില്&zwj; പന്തെറിയുന്ന ഫാസ്റ്റ് ബൗളിങ് ഓള്&zwj;റൗണ്ടര്&zwj; ഉബൈദ് ഷാ, വിക്കറ്റ് കീപ്പര്&zwj; ബാറ്റര്&zwj; ഗാസി ഘോരി എന്നിവരെ ഉള്&zwj;പ്പെടുത്തണമെന്നായിരുന്നു ജാവേദിന്റെ ആവശ്യം.&lt;/p&gt;&lt;p&gt;രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതില്&zwj; സെലക്ഷന്&zwj; കമ്മിറ്റിയും ടീം മാനേജ്മെന്റും തമ്മില്&zwj; അഭിപ്രായവ്യത്യാസങ്ങള്&zwj; ഉണ്ടായിരുന്നു എന്ന റിപ്പോര്&zwj;ട്ടുകളെ ശരിവെക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്&zwj;. ജാവേദിന്റെ നിര്&zwj;ദ്ദേശങ്ങള്&zwj; പൂര്&zwj;ണ്ണമായും നടപ്പിലാക്കപ്പെട്ടില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/aaqib-javed-calls-for-imam-injury-inquiry-and-defends-pak-team-articleshow-vgv5ebb"/>
        </item>
        <item>
            <title><![CDATA[ഇംഗ്ലണ്ട് ബാറ്റിങ് കോച്ച് സ്ഥാനം മൈക്ക് ഹസി നിരസിച്ചു; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും]]></title>
            <link>https://www.asianetnews.com/cricket-sports/michael-hussey-rejects-england-coaching-role-for-australia-job-articleshow-1450ccn</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/michael-hussey-rejects-england-coaching-role-for-australia-job-articleshow-1450ccn</guid>
            <pubDate>Wed, 02 Sep 2026 11:17:46 +0530</pubDate>
            <description><![CDATA[&lt;p&gt;ഓസ്&zwnj;ട്രേലിയൻ മുൻ താരം മൈക്കൽ ഹസി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് ആകാനുള്ള അവസരം നിരസിച്ചു. പകരം, ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ഓസ്&zwnj;ട്രേലിയയുടെ പാർട്ട് ടൈം കൺസൾട്ടന്റായി അദ്ദേഹം പ്രവർത്തിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01f5nv29aj3z843mpmyaqb0msp,imgname-gettyimages-1126554476-594x594-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിഡ്&zwnj;നി: ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് ആകാനുള്ള അവസരം ഓസ്&zwnj;ട്രേലിയയുടെ മുന്&zwj; താരം മൈക്കല്&zwj; ഹസി നിരസിച്ചു. ഇംഗ്ലണ്ടിന് പകരം ക്രിക്കറ്റ് ഓസ്&zwnj;ട്രേലിയയുടെ പാര്&zwj;ട്ട് ടൈം കണ്&zwj;സള്&zwj;ട്ടന്റ് പദവി ഏറ്റെടുക്കാനാണ് ഹസിയുടെ തീരുമാനം. അടുത്ത വര്&zwj;ഷത്തെ ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്&zwnj;ട്രേലിയന്&zwj; ടീമിന് വലിയ ആത്മവിശ്വാസം നല്&zwj;കുന്നതാണ് ഈ തീരുമാനം. അതേസമയം, ഇംഗ്ലണ്ട് ടെസ്റ്റ് ഹെഡ് കോച്ച് സ്റ്റീഫന്&zwj; ഫ്&zwnj;ലെമിംഗിന് തന്റെ സപ്പോര്&zwj;ട്ടിങ് സ്റ്റാഫിലേക്ക് പുതിയ ഒരാളെ കണ്ടെത്തേണ്ടി വരും.&lt;/p&gt;&lt;p&gt;കഴിഞ്ഞ മാസം ഇംഗ്ലണ്ടിന്റെ കോച്ചിങ് സ്റ്റാഫില്&zwj; ചേരുന്നതുമായി ബന്ധപ്പെട്ട് ഫ്&zwnj;ലെമിംഗുമായി 51-കാരനായ ഹസി ചര്&zwj;ച്ചകള്&zwj; നടത്തിയിരുന്നുവെങ്കിലും ഒടുവില്&zwj; ഓസ്&zwnj;ട്രേലിയയില്&zwj; തന്നെ തുടരാന്&zwj; തീരുമാനിക്കുകയായിരുന്നു. 2027-ലെ ആഷസിന് മുന്നോടിയായുള്ള തിരക്കേറിയ മത്സരങ്ങള്&zwj;ക്ക് തയ്യാറെടുക്കുകയാണ് ഇംഗ്ലണ്ട് ടീം ഇപ്പോള്&zwj;. പാകിസ്ഥാനെതിരെയുള്ള നിലവിലെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും ആഷസിന് മുമ്പ് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഓസ്&zwnj;ട്രേലിയ എന്നിവിടങ്ങളില്&zwj; ഇംഗ്ലണ്ടിന് പര്യടനങ്ങളുണ്ട്.&lt;/p&gt;&lt;p&gt;ഐപിഎല്ലില്&zwj; ചെന്നൈ സൂപ്പര്&zwj; കിങ്&zwnj;സിന്റെയും ദി ഹണ്&zwj;ഡ്രഡ് ടൂര്&zwj;ണമെന്റില്&zwj; വെല്&zwj;ഷ് ഫയറിന്റെയും കൂടെയുള്ള ജോലികള്&zwj;ക്കൊപ്പം ഫോക്&zwnj;സ് സ്&zwnj;പോര്&zwj;ട്&zwnj;സിനായുള്ള കമന്ററി ജോലികളും തുടരാന്&zwj; ഹസിക്ക് ഈ തീരുമാനം സഹായകമാകും. ഈ വര്&zwj;ഷം വെല്&zwj;ഷ് ഫയറിന്റെ ഹെഡ് കോച്ചായിരുന്ന ഹസി, സിഎസ്&zwnj;കെയുടെ ബാറ്റിങ് കോച്ചായും പ്രവര്&zwj;ത്തിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;തന്റെ സപ്പോര്&zwj;ട്ടിങ് സ്റ്റാഫിലേക്ക് ഫ്&zwnj;ലെമിങ് പ്രധാനമായി പരിഗണിച്ചിരുന്ന ഒരാളായിരുന്നു മൈക്കല്&zwj; ഹസി. അതിനാല്&zwj; തന്നെ അദ്ദേഹത്തിന്റെ പിന്മാറ്റം ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. നിലവില്&zwj; പാകിസ്ഥാനെതിരെയുള്ള പരമ്പരയില്&zwj; ഇംഗ്ലണ്ടിന്റെ താല്&zwj;ക്കാലിക ബാറ്റിങ് കോച്ചായി പ്രവര്&zwj;ത്തിക്കുന്ന മുന്&zwj; ഇംഗ്ലണ്ട് താരം മാര്&zwj;ക്കസ് ട്രെസ്&zwnj;കോത്തിക് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിനാല്&zwj; അദ്ദേഹത്തെത്തന്നെ ഈ സ്ഥാനത്ത് നിലനിര്&zwj;ത്താന്&zwj; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്&zwj;ഡ് ആലോചിച്ചേക്കാം.&lt;/p&gt;&lt;p&gt;മറുവശത്ത്, ആഷസ് പരമ്പര അടുത്തിരിക്കെ ഹസി ടീമിനൊപ്പം ചേരുന്നത് ഓസ്&zwnj;ട്രേലിയക്ക് വലിയ മുതല്&zwj;ക്കൂട്ടാകും. 79 ടെസ്റ്റുകളും 185 ഏകദിനങ്ങളും 38 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഹസി, ടെസ്റ്റില്&zwj; 51.52 ശരാശരിയില്&zwj; 6,235 റണ്&zwj;സ് നേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/michael-hussey-rejects-england-coaching-role-for-australia-job-articleshow-1450ccn"/>
        </item>
        <item>
            <title><![CDATA[പരിക്കിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഇമാം ഉല്‍ ഹഖ് ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി]]></title>
            <link>https://www.asianetnews.com/cricket-sports/pakistan-batter-imam-ul-haq-back-to-home-amid-injury-fiasco-articleshow-a0axxo9</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/pakistan-batter-imam-ul-haq-back-to-home-amid-injury-fiasco-articleshow-a0axxo9</guid>
            <pubDate>Tue, 01 Sep 2026 23:10:48 +0530</pubDate>
            <description><![CDATA[&lt;p&gt;പരിക്കിന്റെ ആധികാരികതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെ, നായകന്&zwj; ബാബര്&zwj; അസമും ഷഹീന്&zwj; അഫ്രീദിയും തമ്മിലുള്ള ഭിന്നത പോലുള്ള ആഭ്യന്തര തര്&zwj;ക്കങ്ങളും ടീമിന്റെ മോശം പ്രകടനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fyy2satn6ywfapzm8f3esdyv,imgname-shafique-imam-ul-haq.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇസ്ലാമാബാദ്: ലോര്&zwj;ഡ്&zwnj;സ് ടെസ്റ്റിലെ ദയനീയ തോല്&zwj;വിക്ക് പിന്നാല ഇംഗ്ലണ്ടില്&zwj; നിന്ന് നാട്ടിലേക്ക് മടങ്ങിയ പാകിസ്ഥാന്&zwj; ഓപ്പണര്&zwj; ഇമാം-ഉല്&zwj;-ഹഖ് കടുത്ത പ്രതിസന്ധിയില്&zwj;. താരത്തിന്റെ പരിക്കിനെ ചൊല്ലിയുള്ള വിവാദങ്ങള്&zwj; ചൂടുപിടിക്കുന്നതിനിടയില്&zwj;, പാകിസ്ഥാന്&zwj; ക്രിക്കറ്റ് ബോര്&zwj;ഡിന്റെ അന്വേഷണ സമിതിക്ക് മുമ്പില്&zwj; ഹാജരാകേണ്ടി വരുമെന്നും ആവശ്യമെങ്കില്&zwj; നിയമോപദേശം തേടുമെന്നും റിപ്പോര്&zwj;ട്ടുകള്&zwj; വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ് പാകിസ്ഥാന്&zwj; 0-2ന് പിന്നില്&zwj; നില്&zwj;ക്കുന്ന ഘട്ടത്തിലാണ് ടീമില്&zwj; ഈ അടിയന്തര മാറ്റങ്ങള്&zwj;.&lt;/p&gt;&lt;p&gt;ലോര്&zwj;ഡ്&zwnj;സ് ടെസ്റ്റിന്റെ ആദ്യ ദിവസം ഫീല്&zwj;ഡ് ചെയ്യുന്നതിനിടയിലാണ് ഇമാമിന് കാലിന് പരിക്കേറ്റത്. സ്&zwnj;കാനിംഗില്&zwj; ചെറിയ രീതിയിലുള്ള സ്&zwnj;ട്രെയിന്&zwj; സ്ഥിരീകരിച്ചതിനെത്തുടര്&zwj;ന്ന് അദ്ദേഹത്തിന് ബാറ്റിംഗിന് ഇറങ്ങാന്&zwj; കഴിഞ്ഞിരുന്നില്ല. പിന്നീട് താരത്തെ സ്&zwnj;ക്വാഡില്&zwj; നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്&zwj; പരിക്കിന്റെ ആധികാരികത ചോദ്യം ചെയ്ത് മുന്&zwj; ചീഫ് സെലക്ടര്&zwj; മുഹമ്മദ് വസീം രംഗത്തെത്തിയത് വിവാദത്തിന് ആക്കം കൂട്ടി. 2022-ലെ ടെസ്റ്റിന് മുമ്പും ഇമാം സമാനമായ രീതിയില്&zwj; പരിക്കിന്റെ പേരില്&zwj; മാറിനില്&zwj;ക്കാന്&zwj; ശ്രമിച്ചിരുന്നതായി വസീം ആരോപിച്ചു.&lt;/p&gt;&lt;p&gt;കൂടാതെ, കഴിഞ്ഞ വര്&zwj;ഷത്തെ ന്യൂസിലന്&zwj;ഡ് പര്യടനത്തിലും വ്യാജ പരിക്കിന്റെ പേരില്&zwj; അന്വേഷണം നേരിട്ടിരുന്നതായി റിപ്പോര്&zwj;ട്ടുകളുണ്ട്. പരിക്കിനെത്തുടര്&zwj;ന്ന് പ്രാക്ടീസ് സെഷനില്&zwj; താരം പരിശീലനം നടത്തുന്നതിനിടയില്&zwj; ഇംഗ്ലീഷ് മുന്&zwj; താരം സ്റ്റുവര്&zwj;ട്ട് ബ്രോഡും ഇമാമിന്റെ പെരുമാറ്റത്തെ പരസ്യമായി ചോദ്യം ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, നായകന്&zwj; ബാബര്&zwj; അസമും പേസര്&zwj; ഷഹീന്&zwj; ഷാ അഫ്രീദിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഭിന്നതയുമാണ് പാകിസ്ഥാന്&zwj; ക്രിക്കറ്റിന്റെ തകര്&zwj;ച്ചയ്ക്ക് പ്രധാന കാരണമെന്ന് മുന്&zwj; പാക് താരം ബസിത് അലി തുറന്നടിച്ചു. 'ഗെയിം പ്ലാന്&zwj;' എന്ന സ്&zwnj;പോര്&zwj;ട്&zwnj;സ് ഷോയിലാണ് പാകിസ്ഥാന്&zwj; ക്രിക്കറ്റിലെ ആഭ്യന്തര തര്&zwj;ക്കങ്ങളെക്കുറിച്ച് ബസിത് അലി തുറന്നുപറഞ്ഞത്. 'ബാബര്&zwj; അസം ശക്തനായ ഒരു ക്യാപ്റ്റനല്ല. ഇംഗ്ലണ്ടിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല ഞാന്&zwj; ഇത് പറയുന്നത്, അദ്ദേഹം ഒട്ടേറെ തെറ്റായ തീരുമാനങ്ങള്&zwj; എടുത്തിട്ടുണ്ട്. പാകിസ്ഥാന്&zwj; ക്രിക്കറ്റിന്റെ തകര്&zwj;ച്ചയ്ക്ക് പ്രധാന കാരണം ഷഹീനും ബാബറും തമ്മിലുള്ള ഭിന്നതയാണ്. നായകസ്ഥാനത്തെച്ചൊല്ലി ഇരുവരും തമ്മില്&zwj; തര്&zwj;ക്കമുണ്ടായ അന്ന് പാക് ക്രിക്കറ്റിന്റെ തകര്&zwj;ച്ച ആരംഭിച്ചതാണ്.' ബസിത് അലി പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/pakistan-batter-imam-ul-haq-back-to-home-amid-injury-fiasco-articleshow-a0axxo9"/>
        </item>
        <item>
            <title><![CDATA[ജോബിന്‍ ജോബിയുടെ സെഞ്ച്വറി മികവില്‍ ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്]]></title>
            <link>https://www.asianetnews.com/cricket-sports/kochi-blue-tigers-beat-alleppey-ripples-by-69-in-kerala-cricket-league-articleshow-u1eaz95</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kochi-blue-tigers-beat-alleppey-ripples-by-69-in-kerala-cricket-league-articleshow-u1eaz95</guid>
            <pubDate>Tue, 01 Sep 2026 23:05:32 +0530</pubDate>
            <description><![CDATA[&lt;p&gt;കൗമാരതാരം ജോബിന്&zwj; ജോബിയുടെ സെഞ്ച്വറി മികവിൽ കൊച്ചി ബ്ലൂ ടൈഗേഴ്&zwnj;സ്, ആലപ്പി റിപ്പിൾസിനെതിരെ 69 റൺസിന്റെ കൂറ്റൻ വിജയം നേടി. കൊച്ചി ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി 173 റൺസിന് പുറത്തായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1f0k6njhnpq8hqtkk8eg4z3,imgname-kochi-blue-tigers-1788284082866.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കെസിഎല്ലില്&zwj; കരുത്തരായ ആലപ്പി റിപ്പിള്&zwj;സിനെതിരെ 69 റണ്&zwj;സിന്റെ കൂറ്റന്&zwj; വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്&zwnj;സ്. കൗമാരതാരം ജോബിന്&zwj; ജോബിയുടെ സെഞ്ച്വറിയുടെ കരുത്തില്&zwj; കൊച്ചി പടുത്തുയര്&zwj;ത്തിയ 243 റണ്&zwj;സെന്ന ലക്ഷ്യം പിന്തുടര്&zwj;ന്ന ആലപ്പിക്ക് 173 റണ്&zwj;സ് മാത്രമാണ് നേടാനായത്. ജോബിന്&zwj; ജോബിയാണ് പ്ലെയര്&zwj; ഓഫ് ദി മാച്ച്. തോറ്റെങ്കിലും ആലപ്പി സെമിയിലേക്ക് മുന്നേറി. പോയിന്റ് പട്ടികയില്&zwj; മുന്നിലുള്ള തൃശൂരും ട്രിവാന്&zwj;ഡ്രം റോയല്&zwj;സും അവസാന നാലില്&zwj; ഇടം പിടിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;കൊച്ചി ബ്ലൂ ടൈഗേഴ്&zwnj;സ് - 20 ഓവറില്&zwj; 242/4, ആലപ്പി റിപ്പിള്&zwj;സ് 18.4 ഓവറില്&zwj; 173&lt;/strong&gt;&lt;/p&gt;&lt;p&gt;സെമി സാധ്യതകള്&zwj; അവസാനിച്ച ടൈഗേഴ്&zwnj;സ് പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായാണ് റിപ്പിള്&zwj;സിനെതിരെ കളിക്കാനിറങ്ങിയത്. ജോബിന്&zwj; ജോബിയും വിപുല്&zwj; ശക്തിയും ചേര്&zwj;ന്നുള്ള പുത്തന്&zwj; കൂട്ടുകെട്ട് കൊച്ചിക്ക് തകര്&zwj;പ്പന്&zwj; തുടക്കം നല്&zwj;കുകയും ചെയ്തു. ബൗളര്&zwj;മാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേര്&zwj;ന്ന് ആറാം ഓവറില്&zwj; തന്നെ കൊച്ചിയുടെ സ്&zwnj;കോര്&zwj; അമ്പത് കടത്തി. ഇടയ്ക്ക് ഇരുവരുടെയും ക്യാച്ചുകള്&zwj; കൈവിട്ടത് റിപ്പിള്&zwj;സിന് തിരിച്ചടിയായി. സ്&zwnj;കോര്&zwj; എഴുപതില്&zwj; നില്&zwj;ക്കെ 39 റണ്&zwj;സെടുത്ത വിപുല്&zwj; ശക്തി റണ്ണൗട്ടായി. എന്നാല്&zwj; ജോബിനൊപ്പം മനുകൃഷ്ണന്&zwj; ചേര്&zwj;ന്നതോടെ കൊച്ചിയുടെ സ്&zwnj;കോറിങ് കൂടുതല്&zwj; വേഗത്തിലായി. 12-ാം ഓവറില്&zwj; കൊച്ചിയുടെ സ്&zwnj;കോര്&zwj; 100 കടന്നു.&lt;/p&gt;&lt;p&gt;ശ്രീരൂപ് എറിഞ്ഞ 13-ാം ഓവറില്&zwj; രണ്ട് സിക്&zwnj;സും ഒരു ഫോറും നേടിയാണ് ജോബിന്&zwj; തന്റെ അര്&zwj;ദ്ധസെഞ്ച്വറി പൂര്&zwj;ത്തിയാക്കിയത്. തൊട്ടടുത്ത ഓവറില്&zwj; 31 റണ്&zwj;സെടുത്ത മനുകൃഷ്ണന്&zwj; പുറത്തായി. പകരമെത്തിയ മുഹമ്മദ് ആഷിഖും ജോബിനും ചേര്&zwj;ന്ന് 19 പന്തുകളില്&zwj; നിന്ന് 53 റണ്&zwj;സാണ് കൂട്ടിച്ചേര്&zwj;ത്തത്. പത്ത് പന്തില്&zwj; നിന്ന് 31 റണ്&zwj;സ് നേടി ആഷിഖ് മടങ്ങി. തുടര്&zwj;ന്നെത്തിയ സച്ചിന്&zwj; സുരേഷും (16) കൂറ്റന്&zwj; ഷോട്ടുകളുമായി കളം നിറഞ്ഞു. റിപ്പിള്&zwj;സ് ക്യാപ്റ്റന്&zwj; സച്ചിന്&zwj; ബേബി ബൗളര്&zwj;മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ടൈഗേഴ്&zwnj;സിന്റെ സ്&zwnj;കോര്&zwj; ബോര്&zwj;ഡ് കുതിച്ചുപാഞ്ഞു.&lt;/p&gt;&lt;p&gt;ഒടുവില്&zwj; അവസാന ഓവറിലെ രണ്ടാം പന്തില്&zwj; ജോബിന്&zwj; ജോബി സെഞ്ച്വറി പൂര്&zwj;ത്തിയാക്കി. 32 പന്തുകളില്&zwj; നിന്ന് അര്&zwj;ദ്ധസെഞ്ച്വറി നേടിയ ജോബിന് സെഞ്ച്വറിയിലേക്ക് വേണ്ടി വന്നത് 16 പന്തുകള്&zwj; കൂടി മാത്രമാണ്. പത്ത് ഫോറും എട്ട് സിക്&zwnj;സുമടക്കം 109 റണ്&zwj;സുമായി ജോബിന്&zwj; പുറത്താകാതെ നിന്നു. ഇതോടെ കെസിഎല്ലില്&zwj; ഒരിന്നിങ്&zwnj;സില്&zwj; ഏറ്റവും കൂടുതല്&zwj; സിക്&zwnj;സുകള്&zwj; നേടുന്ന താരമെന്ന നേട്ടവും ഈ പത്തൊന്&zwj;പതുകാരനെ തേടിയെത്തി. ആലപ്പിക്ക് വേണ്ടി സിബിന്&zwj; ഗിരീഷ് രണ്ട് വിക്കറ്റുകള്&zwj; വീഴ്ത്തി.&lt;/p&gt;&lt;p&gt;മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിള്&zwj;സ്, തകര്&zwj;ത്തടിച്ച അസറുദ്ദീന്റെ മികവില്&zwj; നാലാം ഓവറില്&zwj; തന്നെ അമ്പതിലെത്തി. എന്നാല്&zwj; അസറുദ്ദീന്&zwj; മടങ്ങിയതോടെ റിപ്പിള്&zwj;സിന്റെ തകര്&zwj;ച്ചയ്ക്ക് തുടക്കമായി. 14 പന്തുകളില്&zwj; ഒരു ഫോറും നാല് സിക്&zwnj;സുമടക്കം 32 റണ്&zwj;സ് നേടിയാണ് അസര്&zwj; മടങ്ങിയത്. തുടര്&zwj;ന്നെത്തിയ ക്യാപ്റ്റന്&zwj; സച്ചിന്&zwj; ബേബിയും ആകാശ് പിള്ളയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സച്ചിന്&zwj; ഏഴും ആകാശ് 10 റണ്&zwj;സും നേടി. തുടര്&zwj;ന്നെത്തിയ കെ.എ. അരുണിന്റെ ചെറുത്തുനില്&zwj;പ്പാണ് റിപ്പിള്&zwj;സിന്റെ സ്&zwnj;കോര്&zwj; 173-ല്&zwj; എത്തിച്ചത്. 32 പന്തുകളില്&zwj; നിന്ന് ആറ് ഫോറും മൂന്ന് സിക്&zwnj;സുമടക്കം അരുണ്&zwj; 59 റണ്&zwj;സ് നേടി. 22 റണ്&zwj;സെടുത്ത അക്ഷയ് ടി.കെ.യും 26 റണ്&zwj;സെടുത്ത ശ്രീരൂപുമാണ് റിപ്പിള്&zwj;സ് ബാറ്റിങ് നിരയില്&zwj; ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കൊച്ചിക്ക് വേണ്ടി മുഹമ്മദ് ആഷിഖ് മൂന്നും മനുകൃഷ്ണനും ഏദന്&zwj; ആപ്പിള്&zwj; ടോമും രണ്ടും വിക്കറ്റുകള്&zwj; വീതം വീഴ്ത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kochi-blue-tigers-beat-alleppey-ripples-by-69-in-kerala-cricket-league-articleshow-u1eaz95"/>
        </item>
        <item>
            <title><![CDATA[ന്യൂസിലന്‍ഡ് പര്യടനത്തിന് ഇന്ത്യ എ ടീം; മത്സരങ്ങള്‍ ഒക്ടോബര്‍ 24 മുതല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍]]></title>
            <link>https://www.asianetnews.com/cricket-sports/india-a-team-set-to-visit-new-zealand-for-three-match-test-series-articleshow-e1qgnq5</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/india-a-team-set-to-visit-new-zealand-for-three-match-test-series-articleshow-e1qgnq5</guid>
            <pubDate>Tue, 01 Sep 2026 22:35:07 +0530</pubDate>
            <description><![CDATA[ന്യൂസിലന്&zwj;ഡ് പര്യടനത്തിനൊരുങ്ങി ഇന്ത്യ എ ടീം. ന്യൂസിലന്&zwj;ഡ് എ ടീമിനെതിരെ ഒക്ടോബര്&zwj; 24 മുതല്&zwj; ക്രിസ്റ്റ്ചര്&zwj;ച്ചില്&zwj; ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഫസ്റ്റ് ക്ലാസ് പരമ്പരയിലാണ് ടീം ഏറ്റുമുട്ടുന്നത്. സീനിയര്&zwj; ടീമിന്റെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി യുവതാരങ്ങള്&zwj;ക്ക് മത്സരപരിചയം നേടാന്&zwj; ഈ പര്യടനം സഹായിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knrzr83kmafzsj2tx0mgan3n,imgname-vaibhav-suryavanshi-ank-jyotish-01-1775733842035.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ന്യൂസിലന്&zwj;ഡ് പര്യടനത്തിനൊരുങ്ങി ഇന്ത്യ എ ടീം. ന്യൂസിലന്&zwj;ഡ് എ ടീമിനെതിരെ മൂന്ന് മത്സരങ്ങളുള്ള ഫസ്റ്റ് ക്ലാസ് പരമ്പരയില്&zwj; ഏറ്റുമുട്ടും. ഒക്ടോബര്&zwj; 24 മുതല്&zwj; ക്രിസ്റ്റ്ചര്&zwj;ച്ചിലാണ് മത്സരങ്ങള്&zwj; ആരംഭിക്കുന്നത്. സീനിയര്&zwj; ടീമിന്റെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും യുവതാരങ്ങള്&zwj;ക്ക് മികച്ച മത്സര പരിചയം നേടാനും ഈ റെഡ്-ബോള്&zwj; മത്സരങ്ങള്&zwj; സഹായിക്കും.&lt;/p&gt;&lt;p&gt;രാജ്യത്തെ മുന്&zwj;നിര ഫസ്റ്റ് ക്ലാസ് ടൂര്&zwj;ണമെന്റായ പ്ലങ്കറ്റ് ഷീല്&zwj;ഡിന്റെ 101-ാം സീസണ്&zwj; പ്രഖ്യാപിച്ചുകൊണ്ടാണ് ന്യൂസിലന്&zwj;ഡ് ക്രിക്കറ്റ് ബോര്&zwj;ഡ്, ഇന്ത്യ എ ടീമിന്റെ പര്യടനവും ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്&zwj; 24 മുതല്&zwj; ക്രിസ്റ്റ്ചര്&zwj;ച്ചില്&zwj; ആരംഭിക്കുന്ന നാല് ദിവസത്തെ മൂന്ന് മത്സരങ്ങള്&zwj; അന്താരാഷ്ട്ര നിലവാരമുള്ള മത്സരങ്ങള്&zwj; സമ്മാനിക്കുമെന്ന് ബോര്&zwj;ഡ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഒക്ടോബര്&zwj;, നവംബര്&zwj; മാസങ്ങളിലായി നടക്കുന്ന പര്യടനത്തില്&zwj; അഞ്ച് ടി20കളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. നവംബര്&zwj; 19 മുതല്&zwj; 23 വരെ വെല്ലിംഗ്ടണിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് നവംബര്&zwj; 27 മുതല്&zwj; ഡിസംബര്&zwj; 1 വരെ ക്രിസ്റ്റ്ചര്&zwj;ച്ചില്&zwj; നടക്കും. നിലവില്&zwj; ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പ് പോയിന്റ് പട്ടികയില്&zwj; ന്യൂസിലന്&zwj;ഡ് മൂന്നാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണ ഇന്ത്യയില്&zwj; നടന്ന പരമ്പരയില്&zwj; 3-0ത്തിന് ഇന്ത്യയെ തോല്&zwj;പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കിവീസ് ഇറങ്ങുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/india-a-team-set-to-visit-new-zealand-for-three-match-test-series-articleshow-e1qgnq5"/>
        </item>
        <item>
            <title><![CDATA[ജോബിന്‍ ജോബിക്ക് സെഞ്ച്വറി; ആലപ്പി റിപ്പിള്‍സിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്]]></title>
            <link>https://www.asianetnews.com/cricket-sports/alleppey-ripples-need-243-runs-to-win-against-kochi-blue-tigers-articleshow-0g4xcdz</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/alleppey-ripples-need-243-runs-to-win-against-kochi-blue-tigers-articleshow-0g4xcdz</guid>
            <pubDate>Tue, 01 Sep 2026 22:05:20 +0530</pubDate>
            <description><![CDATA[&lt;p&gt;കെസിഎല്ലില്&zwj; ആലപ്പി റിപ്പിള്&zwj;സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്&zwnj;സ് 242 റണ്&zwj;സിന്റെ കൂറ്റന്&zwj; വിജയലക്ഷ്യം ഉയര്&zwj;ത്തി. ഓപ്പണര്&zwj; ജോബിന്&zwj; ജോബിയുടെ തകര്&zwj;പ്പന്&zwj; സെഞ്ച്വറിയാണ് കൊച്ചിക്ക് കൂറ്റന്&zwj; സ്കോര്&zwj; സമ്മാനിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h5n5aeqnpwpy30fkrb78hc,imgname-kochi-blue-tigers-win-1787282756942.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കെസിഎല്ലില്&zwj; ആലപ്പി റിപ്പിള്&zwj;സിനെതിരെ 243 റണ്&zwj;സിന്റെ കൂറ്റന്&zwj; വിജയലക്ഷ്യമുയര്&zwj;ത്തി കൊച്ചി ബ്ലൂ ടൈഗേഴ്&zwnj;സ്. 20 ഓവറില്&zwj; നാല് വിക്കറ്റ് നഷ്ടത്തിലാണ് കൊച്ചി 242 റണ്&zwj;സെടുത്തത്. ബാറ്റേന്തിയവരെല്ലാം ഫോമിലേക്ക് ഉയര്&zwj;ന്ന മത്സരത്തില്&zwj; ഓപ്പണര്&zwj; ജോബിന്&zwj; ജോബിയുടെ തകര്&zwj;പ്പന്&zwj; സെഞ്ച്വറിയാണ് കൊച്ചിക്ക് കൂറ്റന്&zwj; സ്&zwnj;കോര്&zwj; സമ്മാനിച്ചത്.&lt;/p&gt;&lt;p&gt;സെമി സാധ്യതകള്&zwj; അവസാനിച്ച ടൈഗേഴ്&zwnj;സ് പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായാണ് റിപ്പിള്&zwj;സിനെതിരെ കളിക്കാനിറങ്ങിയത്. ജോബിന്&zwj; ജോബിയും വിപുല്&zwj; ശക്തിയും ചേര്&zwj;ന്നുള്ള പുത്തന്&zwj; കൂട്ടുകെട്ട് കൊച്ചിക്ക് തകര്&zwj;പ്പന്&zwj; തുടക്കം നല്&zwj;കുകയും ചെയ്തു. ബൗളര്&zwj;മാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേര്&zwj;ന്ന് ആറാം ഓവറില്&zwj; തന്നെ കൊച്ചിയുടെ സ്&zwnj;കോര്&zwj; അമ്പത് കടത്തി. ഇടയ്ക്ക് ഇരുവരുടെയും ക്യാച്ചുകള്&zwj; കൈവിട്ടത് റിപ്പിള്&zwj;സിന് തിരിച്ചടിയായി. സ്&zwnj;കോര്&zwj; എഴുപതില്&zwj; നില്&zwj;ക്കെ 39 റണ്&zwj;സെടുത്ത വിപുല്&zwj; ശക്തി റണ്ണൗട്ടായി. എന്നാല്&zwj; ജോബിനൊപ്പം മനുകൃഷ്ണന്&zwj; ചേര്&zwj;ന്നതോടെ കൊച്ചിയുടെ സ്&zwnj;കോറിങ് കൂടുതല്&zwj; വേഗത്തിലായി. 12-ാം ഓവറില്&zwj; കൊച്ചിയുടെ സ്&zwnj;കോര്&zwj; 100 കടന്നു.&lt;/p&gt;&lt;p&gt;ശ്രീരൂപ് എറിഞ്ഞ 13-ാം ഓവറില്&zwj; രണ്ട് സിക്&zwnj;സും ഒരു ഫോറും നേടിയാണ് ജോബിന്&zwj; തന്റെ അര്&zwj;ദ്ധസെഞ്ച്വറി പൂര്&zwj;ത്തിയാക്കിയത്. തൊട്ടടുത്ത ഓവറില്&zwj; 31 റണ്&zwj;സെടുത്ത മനുകൃഷ്ണന്&zwj; പുറത്തായി. പകരമെത്തിയ മുഹമ്മദ് ആഷിഖും ജോബിനും ചേര്&zwj;ന്ന് 19 പന്തുകളില്&zwj; നിന്ന് 53 റണ്&zwj;സാണ് കൂട്ടിച്ചേര്&zwj;ത്തത്. പത്ത് പന്തില്&zwj; നിന്ന് 31 റണ്&zwj;സ് നേടി ആഷിഖ് മടങ്ങി. തുടര്&zwj;ന്നെത്തിയ സച്ചിന്&zwj; സുരേഷും കൂറ്റന്&zwj; ഷോട്ടുകളുമായി കളം നിറഞ്ഞു. റിപ്പിള്&zwj;സ് ക്യാപ്റ്റന്&zwj; സച്ചിന്&zwj; ബേബി ബൗളര്&zwj;മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ടൈഗേഴ്&zwnj;സിന്റെ സ്&zwnj;കോര്&zwj; ബോര്&zwj;ഡ് കുതിച്ചുപാഞ്ഞു.&lt;/p&gt;&lt;p&gt;ഒടുവില്&zwj; അവസാന ഓവറിലെ രണ്ടാം പന്തില്&zwj; ജോബിന്&zwj; ജോബി സെഞ്ച്വറി പൂര്&zwj;ത്തിയാക്കി. 32 പന്തുകളില്&zwj; നിന്ന് അര്&zwj;ദ്ധസെഞ്ച്വറി നേടിയ ജോബിന് സെഞ്ച്വറിയിലേക്ക് വേണ്ടി വന്നത് 16 പന്തുകള്&zwj; കൂടി മാത്രമാണ്. പത്ത് ഫോറും എട്ട് സിക്&zwnj;സുമടങ്ങുന്നതായിരുന്നു ജോബിന്റെ ഇന്നിങ്&zwnj;സ്. ഇതോടെ കെസിഎല്ലില്&zwj; ഒരിന്നിങ്&zwnj;സില്&zwj; ഏറ്റവും കൂടുതല്&zwj; സിക്&zwnj;സുകള്&zwj; നേടുന്ന താരമെന്ന നേട്ടവും ഈ പത്തൊന്&zwj;പതുകാരനെ തേടിയെത്തി. ആലപ്പിക്ക് വേണ്ടി സിബിന്&zwj; ഗിരീഷ് രണ്ട് വിക്കറ്റുകള്&zwj; വീഴ്ത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/alleppey-ripples-need-243-runs-to-win-against-kochi-blue-tigers-articleshow-0g4xcdz"/>
        </item>
        <item>
            <title><![CDATA[13 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ഈസ്റ്റ് സോണ്‍ ദുലീപ് ട്രോഫി ഫൈനലില്‍; സെന്‍ട്രല്‍ സോണിനെ വീഴ്ത്തിയത് 4 വിക്കറ്റിന്]]></title>
            <link>https://www.asianetnews.com/cricket-sports/east-zone-into-the-finals-of-duleep-trophy-after-beating-central-zone-articleshow-3z61goy</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/east-zone-into-the-finals-of-duleep-trophy-after-beating-central-zone-articleshow-3z61goy</guid>
            <pubDate>Tue, 01 Sep 2026 22:17:09 +0530</pubDate>
            <description><![CDATA[13 വര്&zwj;ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്&zwj; സെന്&zwj;ട്രല്&zwj; സോണിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഈസ്റ്റ് സോണ്&zwj; ദുലീപ് ട്രോഫി ഫൈനലില്&zwj; പ്രവേശിച്ചു. യുവതാരം വൈഭവ് സൂര്യവംശി, ഇഷാന്&zwj; കിഷന്&zwj; എന്നിവരുടെ ബാറ്റിംഗും മുകേഷ് കുമാറിന്റെ ബൗളിംഗുമാണ് ഈസ്റ്റ് സോണിന് നിര്&zwj;ണായക വിജയം സമ്മാനിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m190sxra0rj5jfnvmpghqpsk,imgname-vaibhav--1--1788082976521.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ദുലീപ് ട്രോഫി സെമി ഫൈനലില്&zwj; സെന്&zwj;ട്രല്&zwj; സോണിനെ നാല് വിക്കറ്റുകള്&zwj;ക്ക് പരാജയപ്പെടുത്തി ഈസ്റ്റ് സോണ്&zwj; ഫൈനലില്&zwj; പ്രവേശിച്ചു. 13 വര്&zwj;ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈസ്റ്റ് സോണ്&zwj; ഫൈനലില്&zwj; എത്തിയത്. 159 റണ്&zwj;സ് വിജയലക്ഷ്യം പിന്തുടര്&zwj;ന്ന ഈസ്റ്റ് സോണ്&zwj;, 6 വിക്കറ്റ് നഷ്ടത്തില്&zwj; 162 റണ്&zwj;സ് എടുത്താണ് വിജയം ഉറപ്പിച്ചത്. അടുത്ത ആഴ്ച ചെന്നൈയില്&zwj; നടക്കുന്ന ഫൈനലില്&zwj; നോര്&zwj;ത്ത് അല്ലെങ്കില്&zwj; സൗത്ത് സോണ്&zwj; ടീമുകളെ അവര്&zwj; നേരിടും.&lt;/p&gt;&lt;p&gt;15 കാരനായ യുവതാരം വൈഭവ് സൂര്യവംശിയാണ് വിജയത്തിന് അടിത്തറയിട്ടത്. ആദ്യ ഇന്നിങ്&zwnj;സില്&zwj; 92 റണ്&zwj;സ് നേടിയ താരം, വിജയലക്ഷ്യം പിന്തുടരുമ്പോള്&zwj; 40 റണ്&zwj;സിന്റെ വേഗത്തിലുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റന്&zwj; രജത് പട്ടിദാറിന്റെ മികച്ചൊരു ക്യാച്ചിലൂടെ വൈഭവ് പുറത്തായത് മത്സരത്തില്&zwj; വഴിതിരിവാകുമെന്ന് കരുതിയെങ്കിലും, സീനിയര്&zwj; ഓപ്പണര്&zwj; അഭിമന്യു ഈശ്വരന്റെ കരുതലോടെയുള്ള ബാറ്റിങ് ടീമിന് തുണയായി. അഭിമന്യുവിനൊപ്പം ഒന്നാം വിക്കറ്റില്&zwj; 61 റണ്&zwj;സിന്റെ കൂട്ടുകെട്ടാണ് വൈഭവ് പടുത്തുയര്&zwj;ത്തിയത്.&lt;/p&gt;&lt;p&gt;മത്സരത്തിന്റെ തുടക്കത്തില്&zwj; വിക്കറ്റ് കീപ്പിങ്ങിനിടയില്&zwj; പരിക്കേറ്റതിനെ തുടര്&zwj;ന്ന് ഫസ്റ്റ് ഡേയില്&zwj; പുറത്തിരിക്കേണ്ടി വന്ന ഇഷാന്&zwj; കിഷന്&zwj;, നിര്&zwj;ണായക ഘട്ടത്തില്&zwj; ക്രീസിലെത്തി പുറത്താകാതെ 39 റണ്&zwj;സ് നേടി ടീമിനെ വിജയതീരത്തേക്ക് നയിച്ചു. മുഹമ്മദ് ഷമി (8*) പുറത്താകാതെ ഒപ്പമുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;നേരത്തെ, സെന്&zwj;ട്രല്&zwj; സോണിന്റെ രണ്ടാം ഇന്നിങ്&zwnj;സ് 158 റണ്&zwj;സിന് എറിഞ്ഞിടാന്&zwj; ഈസ്റ്റ് സോണ്&zwj; ബൗളര്&zwj;മാര്&zwj;ക്ക് കഴിഞ്ഞിരുന്നു. 44 റണ്&zwj;സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും, 56 റണ്&zwj;സിന് 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് ബൗളിംഗില്&zwj; തിളങ്ങിയത്. മത്സരത്തില്&zwj; ആകെ 7 വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാര്&zwj; മാന്&zwj; ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഇന്നിങ്&zwnj;സില്&zwj; ഇരു ടീമുകളും 266 റണ്&zwj;സ് വീതം നേടി തുല്യത പാലിച്ചിരുന്നു. സെന്&zwj;ട്രല്&zwj; സോണിനായി റിങ്കു സിങ് ആദ്യ ഇന്നിങ്&zwnj;സില്&zwj; 60 റണ്&zwj;സ് നേടിയിരുന്നു. ഹര്&zwj;ഷ് ദുബെ നാല് വിക്കറ്റുകള്&zwj; വീഴ്ത്തി ഈസ്റ്റ് സോണിനെ വിറപ്പിച്ചെങ്കിലും ഒടുവില്&zwj; വിജയം അവര്&zwj;ക്കൊപ്പം തന്നെ നിന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/east-zone-into-the-finals-of-duleep-trophy-after-beating-central-zone-articleshow-3z61goy"/>
        </item>
        <item>
            <title><![CDATA[ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി സെമി ഉറപ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്]]></title>
            <link>https://www.asianetnews.com/cricket-sports/thrissur-titan-beat-kollam-sailors-by-four-wickets-in-keral-cricket-league-articleshow-9mcmhsb</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/thrissur-titan-beat-kollam-sailors-by-four-wickets-in-keral-cricket-league-articleshow-9mcmhsb</guid>
            <pubDate>Tue, 01 Sep 2026 22:09:25 +0530</pubDate>
            <description><![CDATA[കേരള ക്രിക്കറ്റ് ലീഗില്&zwj; ഏരീസ് കൊല്ലം സെയിലേഴ്&zwnj;സിനെ നാല് വിക്കറ്റിന് തോല്&zwj;പ്പിച്ച് തൃശൂര്&zwj; ടൈറ്റന്&zwj;സ് സെമി ഫൈനലില്&zwj; പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 160 റണ്&zwj;സ് നേടിയപ്പോള്&zwj;, നിഖില്&zwj; തോട്ടത്തിലിന്റെയും എസ്. ഷാരോണിന്റെയും പ്രകടനത്തിന്റെ പിന്&zwj;ബലത്തില്&zwj; നാല് പന്തുകള്&zwj; ബാക്കിനില്&zwj;ക്കെ തൃശൂര്&zwj; ലക്ഷ്യം കണ്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1excbnpabyvx22wmhqbk9sk,imgname-thrissur-titans--1--1788280712886.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കെസിഎല്ലില്&zwj; സെമി ഉറപ്പിച്ച് തൃശൂര്&zwj; ടൈറ്റന്&zwj;സ്. ആവേശം അവസാന ഓവറുകളിലേക്ക് നീണ്ടൊരു പോരാട്ടത്തില്&zwj; ഏരീസ് കൊല്ലം സെയിലേഴ്&zwnj;സിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് തൃശൂര്&zwj; അവസാന നാലില്&zwj; ഇടംപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സെയിലേഴ്&zwnj;സ് 20 ഓവറില്&zwj; 8 വിക്കറ്റ് നഷ്ടത്തില്&zwj; 160 റണ്&zwj;സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്&zwj;സ്, നാല് പന്തുകള്&zwj; ബാക്കിനില്&zwj;ക്കെ ലക്ഷ്യത്തിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;ഏരീസ് കൊല്ലം സെയിലേഴ്&zwnj;സ് - 20 ഓവറില്&zwj; 160/8, തൃശൂര്&zwj; ടൈറ്റന്&zwj;സ് 20 ഓവറില്&zwj; 162/6&lt;/strong&gt;&lt;/p&gt;&lt;p&gt;ജയം അനിവാര്യമായ മത്സരത്തില്&zwj; സെയിലേഴ്&zwnj;സിന്റെ തുടക്കം തകര്&zwj;ച്ചയോടെയായിരുന്നു. ഫോമിലുള്ള അഭിഷേക് ജെ. നായരെ (1) പുറത്താക്കി ശരത്ചന്ദ്രപ്രസാദ് തുടര്&zwj;ച്ചയായ മൂന്നാം മത്സരത്തിലും തൃശൂരിന് മികച്ച തുടക്കം നല്&zwj;കി. തന്റെ അടുത്ത ഓവറില്&zwj; സെയിലേഴ്&zwnj;സിന്റെ ക്യാപ്റ്റന്&zwj; വത്സല്&zwj; ഗോവിന്ദിനെയും (6) ശരത് തന്നെ മടക്കി. എന്നാല്&zwj; മറുവശത്ത് ഉറച്ചുനിന്ന ആനന്ദ് കൃഷ്ണന്റെ ഇന്നിങ്&zwnj;സ് സെയിലേഴ്&zwnj;സിന് തുണയായി. അജിനാസിനും അജു പൗലോസിനുമൊപ്പം ചേര്&zwj;ന്ന് ആനന്ദ് മികച്ച കൂട്ടുകെട്ടുകള്&zwj; പടുത്തുയര്&zwj;ത്തി. മൈതാനത്തിന്റെ നാനാഭാഗത്തേക്കും തകര്&zwj;പ്പന്&zwj; ഷോട്ടുകള്&zwj; പായിച്ച ആനന്ദ്, എം.എസ്. അഖിലിനെ സിക്&zwnj;സറിന് പറത്തിയാണ് അര്&zwj;ദ്ധസെഞ്ച്വറി പൂര്&zwj;ത്തിയാക്കിയത്. അജുവുമൊത്ത് കൂട്ടിച്ചേര്&zwj;ത്ത 49 റണ്&zwj;സില്&zwj; മുക്കാല്&zwj; പങ്കും ആനന്ദിന്റെ ബാറ്റില്&zwj; നിന്നായിരുന്നു. ആനന്ദിന്റെ കരുത്തില്&zwj; 12-ാം ഓവറില്&zwj; സെയിലേഴ്&zwnj;സ് 100 കടന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj; 65 റണ്&zwj;സെടുത്ത ആനന്ദ് മടങ്ങിയതോടെ സെയിലേഴ്&zwnj;സ് വീണ്ടും തകര്&zwj;ച്ചയിലേക്ക് നീങ്ങി. 14 റണ്&zwj;സെടുത്ത അജു പൗലോസും ഒരു റണ്ണെടുത്ത ഷറഫുദ്ദീനും അടുത്തടുത്ത ഓവറുകളില്&zwj; പുറത്തായി. തുടരെ വിക്കറ്റുകള്&zwj; വീഴുമ്പോള്&zwj; ഒരു വശത്ത് ഉറച്ചുനിന്ന അര്&zwj;ജുന്&zwj; വേണുഗോപാലിന്റെ ഇന്നിങ്&zwnj;സാണ് സെയിലേഴ്&zwnj;സിന്റെ സ്&zwnj;കോര്&zwj; 150 കടത്തിയത്. അര്&zwj;ജുന്&zwj; 31 റണ്&zwj;സെടുത്തു. ടൈറ്റന്&zwj;സിന് വേണ്ടി ശരത്ചന്ദ്രപ്രസാദും ബിജു നാരായണനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഇനാന്&zwj; രണ്ട് വിക്കറ്റും വീഴ്ത്തി.&lt;/p&gt;&lt;p&gt;മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് സ്&zwnj;കോര്&zwj; 32-ല്&zwj; നില്&zwj;ക്കെ കെ.ആര്&zwj;. രോഹിതിന്റെ (27) വിക്കറ്റ് നഷ്ടമായി. പത്ത് റണ്&zwj;സ് കൂടി കൂട്ടിച്ചേര്&zwj;ക്കുന്നതിനിടെ അഹമ്മദ് ഇമ്രാനും (6) മടങ്ങി. ഇതോടെ പ്രതിരോധത്തിലായ ടൈറ്റന്&zwj;സിന്റെ ഇന്നിങ്&zwnj;സ് സാവധാനത്തിലാണ് മുന്നോട്ടു നീങ്ങിയത്. 20 റണ്&zwj;സെടുത്ത ഷോണ്&zwj; റോജറും 16 റണ്&zwj;സെടുത്ത സഞ്ജീവ് സതീശനും അടുത്തടുത്ത ഓവറുകളില്&zwj; പുറത്തായി. 15 റണ്&zwj;സെടുത്ത എം.എസ്. അഖില്&zwj; കൂടി മടങ്ങുമ്പോള്&zwj; അഞ്ച് വിക്കറ്റിന് 96 റണ്&zwj;സെന്ന നിലയിലായിരുന്നു ടൈറ്റന്&zwj;സ്. അഞ്ച് വിക്കറ്റുകള്&zwj; ശേഷിക്കെ 35 പന്തുകളില്&zwj; നിന്ന് 65 റണ്&zwj;സായിരുന്നു ടൈറ്റന്&zwj;സിന് ജയിക്കാന്&zwj; വേണ്ടിയിരുന്നത്.&lt;/p&gt;&lt;p&gt;സെയിലേഴ്&zwnj;സ് പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തില്&zwj; മനഃസാന്നിധ്യത്തോടെ ബാറ്റ് വീശിയ നിഖില്&zwj; തോട്ടത്തിലിന്റെയും എസ്. ഷാരോണിന്റെയും ഇന്നിങ്&zwnj;സാണ് ടീമിന് വിജയമൊരുക്കിയത്. ഷറഫുദ്ദീന്&zwj; എറിഞ്ഞ 17-ാം ഓവറില്&zwj; മൂന്ന് സിക്&zwnj;സടക്കം ഇരുവരും ചേര്&zwj;ന്ന് 21 റണ്&zwj;സ് നേടി. ഇതോടെയാണ് കളിയുടെ ഗതി മാറിയത്. തൊട്ടടുത്ത ഓവറില്&zwj; കെ.ജി. അഖിലിനെതിരെ നിഖില്&zwj; തോട്ടത്ത് തുടരെ ഫോറും സിക്&zwnj;സും നേടി. ഓവറിലെ അവസാന പന്തില്&zwj; ഷാരോണ്&zwj; പുറത്തായെങ്കിലും തുടര്&zwj;ന്നെത്തിയ മുഹമ്മദ് ഇനാന്&zwj; നിഖിലിന് മികച്ച പിന്തുണയായി. അവസാന ഓവറിലെ രണ്ടാം പന്ത് സിക്&zwnj;സര്&zwj; പറത്തി ഇനാന്&zwj; ടീമിനെ വിജയത്തിലെത്തിച്ചു. നിഖില്&zwj; 22 പന്തുകളില്&zwj; നിന്ന് 41-ഉം ഇനാന്&zwj; അഞ്ച് പന്തുകളില്&zwj; നിന്ന് 17-ഉം റണ്&zwj;സ് നേടി പുറത്താകാതെ നിന്നു. സെയിലേഴ്&zwnj;സിന് വേണ്ടി മുഹമ്മദ് ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>cricket-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/thrissur-titan-beat-kollam-sailors-by-four-wickets-in-keral-cricket-league-articleshow-9mcmhsb"/>
        </item>
    </channel>
</rss>
