<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 10 Jul 2026 22:27:48 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/crime-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[23-കാരിയായ കാമുകിയ്ക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത 19-കാരൻ മരിച്ചനിലയിൽ; രാത്രി ബോധംപോയെന്ന് യുവതി; കൊലപാതകമെന്ന് യുവാവിന്റെ ബന്ധുക്കൾ]]></title>
            <link>https://www.asianetnews.com/crime-news/19-year-old-man-found-dead-in-bhilai-hotel-room-after-check-in-with-girl-friend-articleshow-0uukpoi</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/19-year-old-man-found-dead-in-bhilai-hotel-room-after-check-in-with-girl-friend-articleshow-0uukpoi</guid>
            <pubDate>Fri, 10 Jul 2026 11:48:02 +0530</pubDate>
            <description><![CDATA[&lt;p&gt;ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ കാമുകിയ്ക്കൊപ്പം യുവാവ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടിലിൽവെച്ച് ഇരുവരും മദ്യപിച്ചതായി കാമുകിയും മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ യുവാവിന് വന്ന ഒരു ഫോൺകോളിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx5ayfktzjh8ee6byg8a7px6,imgname-bhilai-drummer-death-in-hotel-room-1783664426618.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റായ്പുർ: കാമുകിയ്ക്കൊപ്പം ഹോട്ടലിലെത്തിയ യുവാവിനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഛത്തീസ്​​ഗഢിലെ ഭിലായിലാണ് സംഭവം. കലാകാരനും ഡ്രമ്മറുമായ 19-കാരനാണ് മരിച്ചത്. അതേസമയം, സംഭവം കൊലപാതകമാണെന്നും കാമുകിയ്ക്ക് ഇതിൽ പങ്കുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും യുവാവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ കാമുകിയ്ക്കൊപ്പം യുവാവ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടിലിൽവെച്ച് ഇരുവരും മദ്യപിച്ചതായി കാമുകിയും മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ യുവാവിന് വന്ന ഒരു ഫോൺകോളിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. കലഹത്തിനിടെ യുവതി ബ്ലേഡ് കൊണ്ട് കൈയിൽ സ്വയം മുറിവേൽപ്പിച്ചു. പിന്നാലെ മദ്യലഹരിയിലായിരുന്ന തനിക്ക് ബോധം നഷ്ടമായെന്നും ബുധനാഴ്ച രാവിലെ ബോധം വീണ്ടെടുത്തപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ യുവാവിനെ കണ്ടതെന്നുമാണ് യുവതിയുടെ മൊഴി.&lt;/p&gt;&lt;p&gt;ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ യുവാവിനെ യുവതി തന്നെ കെട്ടഴിച്ച് താഴെ ഇറക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളെ വിവരമറിയിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. ആറുമാസം മുൻപാണ് യുവാവും യുവതിയും അടുപ്പത്തിലായത്. പലതവണ ഇവർ ഒരുമിച്ച് ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ട്. യുവതി നേരത്തേ യുവാവിനെ മർദിച്ച സംഭവവുമുണ്ടായി. യുവാവിന്റെ മൃത​ദേഹത്തിൽ പലയിടത്തായി പരിക്കേറ്റ പാടുകളുണ്ടെന്നും യുവാവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറഞ്ഞു.&lt;/p&gt;&lt;p&gt;അതിനിടെ, സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് സൂപ്രണ്ട് വിജയ് അ​ഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു. യുവാവ് തൂങ്ങിമരിച്ചതാണെന്ന് തന്നെയാണ് പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ലഭിക്കും. ഫൊറൻസിക് തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവ് ലഭിച്ചാൽ നടപടികളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/19-year-old-man-found-dead-in-bhilai-hotel-room-after-check-in-with-girl-friend-articleshow-0uukpoi"/>
        </item>
        <item>
            <title><![CDATA[അടുപ്പിൽ തീയുണ്ടായിരുന്നില്ല, കനലുണ്ടായിരുന്നു; വീട്ടിൽ നിന്നും കരിഞ്ഞ മണം വന്നതിനെ തുടർന്ന് പരിശോധിച്ച് പൊലീസ്, തൊണ്ടിമുതലുൾപ്പെടെ പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/crime-news/ganja-case-accused-arrested-thrissur-articleshow-0x2hbsl</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/ganja-case-accused-arrested-thrissur-articleshow-0x2hbsl</guid>
            <pubDate>Wed, 08 Jul 2026 17:44:01 +0530</pubDate>
            <description><![CDATA[&lt;p&gt;തുടർന്ന് അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു. തൊണ്ടിമുതലുൾപ്പെടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായിട്ടുള്ള അഫ്സൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx0t1vc7h8gy9jsqp34q2kaq,imgname-mixcollage-08-jul-2026-05-37-pm-8736-1783512493447.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശ്ശൂർ: പൊലീസിനെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ട് യുവാവ്. എറിയാട് സ്വദേശി അഫ്സലാണ് കഞ്ചാവ് പൊതികൾ അടുപ്പിലെറിഞ്ഞത്. കരിഞ്ഞ മണം വന്നതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് അഫ്സലിനെ കയ്യോടെ പിടികൂടുകയായിരുന്നു. ചില രഹസ്യ വിവരങ്ങളുടെ &zwnj;അടിസ്ഥാനത്തിൽ ഇന്ന് അഫ്സലിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയത്. പൊലീസിനെ കണ്ടപ്പോൾ കഞ്ചാവ് പൊതികൾ മറയ്ക്കുന്നതിന് വേണ്ടിയാണ് അടുപ്പിലേക്ക് ഇട്ടത്. അടുപ്പിൽ തീയുണ്ടായിരുന്നില്ല. എന്നാൽ കനൽ ഉണ്ടായിരുന്നു. കഞ്ചാവ് കരിഞ്ഞ് പ്രദേശമാകെ പുകയും മണവും പടർന്നു. അതോടെ പൊലീസിന് കാര്യം മനസിലായി.&lt;/p&gt;&lt;p&gt;തുടർന്ന് അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു. തൊണ്ടിമുതലുൾപ്പെടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായിട്ടുള്ള അഫ്സൽ. പ്രധാനമായി കോളേജ്-സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നയാളാണ് അഫ്സൽ. ജുവനൈൽ ജസ്റ്റീസ് ആക്റ്റ് അടക്കം ചുമത്തി കേസെടുക്കാനുള്ള തീരുമാനത്തിലാണ് കൊടുങ്ങല്ലൂർ പൊലീസ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/ganja-case-accused-arrested-thrissur-articleshow-0x2hbsl"/>
        </item>
        <item>
            <title><![CDATA[ഫാനുകളിലൂടെ മഴവെള്ളം ആളുകളുടെ മുകളിലേക്ക്, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനിൽ നനഞ്ഞുകുളിച്ച് യാത്രക്കാർ]]></title>
            <link>https://www.asianetnews.com/india-news/rain-leaking-through-ceiling-at-banaras-railway-station-water-dispensing-from-ceiling-fans-instead-of-circulating-air-articleshow-300kduw</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rain-leaking-through-ceiling-at-banaras-railway-station-water-dispensing-from-ceiling-fans-instead-of-circulating-air-articleshow-300kduw</guid>
            <pubDate>Tue, 07 Jul 2026 11:07:52 +0530</pubDate>
            <description><![CDATA[&lt;p&gt;ഫാനുകളിൽ കൂടി മഴ വെള്ളം ശക്തമായി പ്ലാറ്റ്ഫോമിലേക്ക് എത്തുന്ന വീഡിയോ പുറത്ത് വന്നു. റെയിൽവേ സ്റ്റേഷന്റെ നിർമ്മാണത്തേക്കുറിച്ച് രൂക്ഷമായ വിമർശനമുയരാനാണ് വീഡിയോ കാരണമായിട്ടുള്ളത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwxh3nbqjz1gkd27n96awwkw,imgname-varanasi-railway-station-leak-1783402452343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാരണാസി: ഉത്തർ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും മൺസൂൺ ശക്തമാവുന്നതിനിടെ കനത്ത മഴയിൽ ചോർന്നൊലിച്ച് ബനാറസ് റെയിൽവേ സ്റ്റേഷൻ. തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് ബനാറസ് റെയിൽവേ സ്റ്റേഷനിൽ ചോർച്ച അനുഭവപ്പെട്ടത്. ഫാനുകളിൽ കൂടി മഴ വെള്ളം ശക്തമായി പ്ലാറ്റ്ഫോമിലേക്ക് എത്തുന്ന വീഡിയോ പുറത്ത് വന്നു. റെയിൽവേ സ്റ്റേഷന്റെ നിർമ്മാണത്തേക്കുറിച്ച് രൂക്ഷമായ വിമർശനമുയരാനാണ് വീഡിയോ കാരണമായിട്ടുള്ളത്. എട്ടാം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്ത് നിന്ന യാത്രക്കാരാണ് ഷെൽട്ടർ ചോർന്നൊലിച്ച് നനഞ്ഞ് കുളിച്ചത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. അമൃത് ഭാരത് പദ്ധതിയിൽ വലിയ വികസന പദ്ധതികളാണ് ബനാറസ് സ്റ്റേഷനിൽ നടത്തിയിരുന്നത്.&lt;/p&gt;&lt;p&gt;An Instagram user shared a video of a platform at Banaras railway station. Earlier known as Manduadih, this station had under gone massive renovation to equip it with state-of-the-art infrastructure and passanger amenities. pic.twitter.com/nFjSdsiUzw&lt;/p&gt;&lt;p&gt;&mdash; Piyush Rai (@Benarasiyaa) July 7, 2026&lt;/p&gt;&lt;p&gt;വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ റെയിൽവേ വിശദീകരണം നൽകിയിട്ടുണ്ട്. പ്ലാറ്റ്ഫോം ഷെൽട്ടറിന് ഇടയിലുള്ള വാലിഗട്ടർ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാറുണ്ടെന്നും കടലാസുകളും പട്ടത്തിന്റെ വള്ളികളും മേൽക്കൂരയിൽ കിടന്നത് ഡ്രെയിനേജ് അടയുന്ന രീതിയിൽ കിടന്നതോടെയാണ് എട്ടാം പ്ലാറ്റ്ഫോമിൽ ലീക്കുണ്ടായതെന്നാണ് റെയിൽവേ വിശദമാക്കുന്നത്. സംഭവം സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ശുചീകരണ നടപടികൾ ഉടൻ നടത്തുമെന്നും അധികൃതർ വിശദമാക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നായാണ് ബനാറസ് റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നത്. രാജ്യത്തെ മിക്ക സ്റ്റേഷനുകളിലേക്കും ഇവിടെ നിന്ന് ട്രെയിനുകൾ പുറപ്പെടുന്നുണ്ട്. വന്ദേഭാരത് സർവീസ് അടക്കം ലഭ്യമാകുന്ന ബനാറസ് സ്റ്റേഷൻ വൃത്തിയുടെ പേരിൽ ഏറെ പ്രശസ്തി നേടിയിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/rain-leaking-through-ceiling-at-banaras-railway-station-water-dispensing-from-ceiling-fans-instead-of-circulating-air-articleshow-300kduw"/>
        </item>
        <item>
            <title><![CDATA[സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ ബലാത്സംഗം ചെയ്ത് അമ്മായിയച്ഛൻ, റെയിൽവേ എൻജിനീയർ പിടിയിലാവുന്നത് മാസങ്ങൾക്ക് ശേഷം]]></title>
            <link>https://www.asianetnews.com/crime-news/senior-railway-engineer-arrested-for-allegedly-raping-his-daughter-in-law-in-lucknow-articleshow-8agpwqg</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/senior-railway-engineer-arrested-for-allegedly-raping-his-daughter-in-law-in-lucknow-articleshow-8agpwqg</guid>
            <pubDate>Wed, 08 Jul 2026 05:29:52 +0530</pubDate>
            <description><![CDATA[&lt;p&gt;മാസങ്ങളോളം പൊലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യ താവളത്തേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmvxwd0cwwvpwevz698eey8,imgname-payal-2--8--1776669356448.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്&zwnj;നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ റെയിൽവേ സീനിയ&zwj;ർ എൻജിനീയ&zwj;ർ പിടിയിൽ മരുമകളെ പീഡിപ്പിക്കുകയും ഗാ&zwj;ർഹിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത 58കാരനായ മുകേഷ് കുമാ&zwj;&zwj;ർ തിവാരി പിടിയിലായത്. മാസങ്ങളോളം പൊലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യ താവളത്തേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. 2023 നവംബറിലാണ് 58കാരന്റെ മകന്റെ വിവാഹം നടക്കുന്നത്. അക്കാലം മുതൽ സ്ത്രീധനത്തിന്റെ പേരിലും യുവതി മാനസിക ശാരീരിക പീഡനത്തിനിരയായിരുന്നു. നി&zwj;ബന്ധിച്ച് മദ്യം കുടിപ്പിക്കുന്നതടക്കമുള്ള പീഡനവും യുവതി നേരിടേണ്ടി വന്നിരുന്നു. 2024 ഏപ്രിൽ 20നാണ് യുവതിയെ 58കാരനായ അമ്മായിയപ്പൻ പീഡിപ്പിക്കുന്നത്. മൂന്ന് ദിവസം മുറിയിൽ അടച്ചിട്ടായിരുന്നു പീഡനം. ഇതിനിടയിലാണ് യുവതി പൊലീസിനെ രഹസ്യമായി ബന്ധപ്പെട്ടത്.&amp;nbsp;&lt;/p&gt;&lt;p&gt;ആലംബാഗിലെ റെയിൽവേ കാര്യേജ് റിപ്പയർ വർക്ക്&zwnj;ഷോപ്പിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്ത്രീധന പീഡനം, മർദ്ദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഭർത്താവും സുഹൃത്തുക്കളും ഭർതൃസഹോദരിമാരും വീട്ടിൽ നിരന്തരം മദ്യപാർട്ടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഭർതൃപിതാവിനോട് പരാതിപ്പെട്ടപ്പോൾ, അത്തരം പാർട്ടികൾ പണക്കാരുടെ വിനോദങ്ങളാണെന്നായിരുന്നു 58കാരൻ മരുമകളോട് പറഞ്ഞത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/senior-railway-engineer-arrested-for-allegedly-raping-his-daughter-in-law-in-lucknow-articleshow-8agpwqg"/>
        </item>
        <item>
            <title><![CDATA[ചവറ് കൂനയിലേക്ക് എറിയാൻ വച്ച ബിസ്കറ്റ് മക്കൾക്കായി എടുത്തു, ജോലി നഷ്ടമായി, നാല് വർഷത്തിന് പിന്നാലെ യുവാവിന് നീതി]]></title>
            <link>https://www.asianetnews.com/india-news/office-assistant-suspended-for-taking-left-over-biscuit-from-meeting-court-order-to-immediate-reinstatement-articleshow-9afe0bi</link>
            <guid isPermaLink="true">https://www.asianetnews.com/india-news/office-assistant-suspended-for-taking-left-over-biscuit-from-meeting-court-order-to-immediate-reinstatement-articleshow-9afe0bi</guid>
            <pubDate>Fri, 10 Jul 2026 21:26:53 +0530</pubDate>
            <description><![CDATA[&lt;p&gt;കോടതി നടപടികൾക്കിടയിലാണ് ഓഫീസിലെ യോഗങ്ങൾക്ക് ശേഷം ബാക്കിവന്ന, സാധാരണയായി വേസ്ററ് ബിന്നിലേക്ക് എറിഞ്ഞു കളയുന്ന കുറച്ച് ചായപ്പൊടിയും ബിസ്&zwnj;ക്കറ്റുമാണ് അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k155vqdnwya2s9cn7f318c6s,imgname-thumbnail---2025-07-27t110105.160-1753594322357.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റാഞ്ചി:17 വർഷമായി ജോലി ചെയ്തിരുന്ന ഓഫീസിൽ നിന്ന് മീറ്റിംഗിന് ശേഷം ബാക്കി വന്ന ചായപ്പൊടിയും ബിസ്കറ്റും വീട്ടിൽ വിശന്നിരിക്കുന്ന കുട്ടികൾക്കായി കൊണ്ടുപോയി. പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് ജോലി നഷ്ടമായ പ്യൂണിന് നാല് വർഷത്തിന് ശേഷം നീതി. ജാർഖണ്ഡിലാണ് സംഭവം. 2022ലാണ് ഹിമാൻഷുവിനെതിരെ മോഷണക്കുറ്റം ആരോപിക്കപ്പെട്ടത്. ഓഫീസ് അറ്റന്റായി ജോലി ചെയ്തിരുന്ന ഹിമാൻഷു മീറ്റിംഗിന് ശേഷം ആളുകൾ കഴിക്കാതെ ഉപേക്ഷിച്ച കുറച്ച് ബിസ്കറ്റും ചായപ്പൊടിയും വീട്ടിലേക്ക് കൊണ്ടുപോയതിനായിരുന്നു ജോലി നഷ്ടമായത്. കോടിക്കണക്കിന് രൂപ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർ സുരക്ഷിതരായിരിക്കുമ്പോൾ പാവപ്പെട്ട ഒരു ജീവനക്കാരനോട് അധികൃതർ കാണിച്ച ക്രൂരതയ്&zwnj;ക്കെതിരെ അതൃപ്തി വ്യക്തമാക്കിയാണ് ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. ഓഫീസിൽ നിന്ന് സ്വന്തം ആവശ്യത്തിനായി &quot;ചില സാധനങ്ങൾ&quot; എടുത്തുകൊണ്ടുപോയി എന്ന് ആരോപിച്ച് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസും പിന്നാലെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തത്.&lt;/p&gt;&lt;p&gt;ഏത് സാധനമാണ് എടുത്തതെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും കള്ളത്തരക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. പിന്നാലെ നീതിതേടി ഹിമാൻഷു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടപടികൾക്കിടയിലാണ് ഓഫീസിലെ യോഗങ്ങൾക്ക് ശേഷം ബാക്കിവന്ന, സാധാരണയായി വേസ്ററ് ബിന്നിലേക്ക് എറിഞ്ഞു കളയുന്ന കുറച്ച് ചായപ്പൊടിയും ബിസ്&zwnj;ക്കറ്റുമാണ് അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്. ഇതുകേട്ട കോടതി കേവലം ചായപ്പൊടിയും ബിസ്&zwnj;ക്കറ്റും എടുത്തതിന് ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി അങ്ങേയറ്റം ആഘാതമുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എം.എസ്. സോനക്, ജസ്റ്റിസ് രാജേഷ് ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ നാല് വർഷമായി ജോലിയില്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയും മാനസിക വിഷമവും അനുഭവിച്ച ഹിമാൻഷുവിനെ ഉടനടി ജോലിയിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൂടാതെ ഇത്രയും കാലത്തെ അദ്ദേഹത്തിന്റെ കുടിശ്ശിക ശമ്പളത്തിന്റെ 50 ശതമാനം ജൂലൈ 31-നകം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ശമ്പളത്തിന്റെ പകുതി തുക കണ്ടുകെട്ടുന്നത് തന്നെ അദ്ദേഹം ചെയ്ത ചെറിയ വീഴ്ചയ്ക്ക് മതിയായ ശിക്ഷയാണെന്നും കോടതി കൂട്ടിച്ചേർത്തു. ഹിമാൻഷുവിനെതിരെ ഇതിന് മുൻപ് യാതൊരുവിധ അച്ചടക്ക ലംഘന ആരോപണങ്ങളും ഉണ്ടായിരുന്നില്ലെന്നും, മുൻപ് ഉയർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിന് നൽകിയ പ്രശംസാപത്രങ്ങൾ പോലും പിരിച്ചുവിടൽ നടപടിയുടെ സമയത്ത് അധികൃതർ അവഗണിച്ചതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/office-assistant-suspended-for-taking-left-over-biscuit-from-meeting-court-order-to-immediate-reinstatement-articleshow-9afe0bi"/>
        </item>
        <item>
            <title><![CDATA[ചോരയിൽ കുളിച്ച് നിലവിളിച്ചോടി യുവതി; മറ്റൊരാളെ വിവാഹം കഴിച്ചതിന് കൊല്ലാൻ ശ്രമിച്ചത് 18-കാരനായ മുൻ കാമുകൻ; പലതവണ കുത്തി; സംഭവം ബെം​ഗളൂരുവിൽ]]></title>
            <link>https://www.asianetnews.com/crime-news/bengaluru-ex-boyfriend-stabbed-woman-for-marrying-another-man-articleshow-aovgash</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/bengaluru-ex-boyfriend-stabbed-woman-for-marrying-another-man-articleshow-aovgash</guid>
            <pubDate>Fri, 10 Jul 2026 12:21:54 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. നവാസും നന്ദിനിയും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. കഴിഞ്ഞ മൂന്നുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ മറ്റൊരാളുമായി നന്ദിനിയുടെ വിവാഹം കഴിഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx5cxetb1e44e0c7kg948j2e,imgname-bengaluru-ex-boyfriend-stabbing-bande-nawas-nandini-das-1783666490187.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരു: മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാ​ഗ്യത്തിൽ യുവതിയെ മുൻ കാമുകൻ വീട്ടിൽക്കയറി കൊല്ലാൻ ശ്രമിച്ചു. ബെം​ഗളൂരു രാമ​ഗൊണ്ടനഹള്ളിയിലെ നന്ദിനി ദാസി(18)നെയാണ് മുൻ കാമുകനായ ബന്ദേ നവാസ്(18) കുത്തിപരിക്കേൽപ്പിച്ചത്. ​ഗുരുതര പരിക്കേറ്റ യുവതിയെ മണിപ്പാൽ ആശുപത്രിയിലും സംഭവത്തിന് പിന്നാലെ സ്വയംമുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയെ ബെം​ഗളൂരുവിലെ വൈദേഹി ആശുപത്രിയിലും പ്രവേശിപ്പിച്ചു.&lt;/p&gt;&lt;p&gt;വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. നവാസും നന്ദിനിയും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. കഴിഞ്ഞ മൂന്നുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ മറ്റൊരാളുമായി നന്ദിനിയുടെ വിവാഹം കഴിഞ്ഞു. ഇതിന്റെ വൈരാ​ഗ്യത്തിലാണ് പ്രതി യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ചത്.&lt;/p&gt;&lt;p&gt;വ്യാഴാഴ്ച രാവിലെ നന്ദിനിയുടെ വീട്ടിലെത്തിയ പ്രതി മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. പിന്നാലെ വീട്ടിലുണ്ടായിരുന്ന നന്ദിനിയുടെ രണ്ട് ഇളയസഹോദരങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടു. ഇതിനുശേഷമാണ് നന്ദിനിയെ ക്രൂരമായി ആക്രമിച്ചത്. യുവതിയുടെ കഴുത്തിലും കൈകളിലും വാരിയെല്ലിനും ഉൾപ്പെടെ പലതവണ കുത്തേറ്റതായാണ് റിപ്പോർട്ട്. ​ഗുരുതരമായി പരിക്കേറ്റ യുവതി ചോരയൊലിച്ച് വീടിന് പുറത്തേക്ക് നിലവിളിച്ചോടിയതോടെയാണ് സംഭവം അയൽക്കാർ അറിഞ്ഞത്. ഇതിനിടെ സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയെയും കണ്ടെത്തി. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;പ്രതിയായ നവാസ് ബെം​ഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുകയാണെന്നാണ് പൊലീസ് നൽകുന്നവിവരം. സംഭവത്തിൽ നവാസിനെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായും പൊലീസ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/bengaluru-ex-boyfriend-stabbed-woman-for-marrying-another-man-articleshow-aovgash"/>
        </item>
        <item>
            <title><![CDATA[അനാശാസ്യ കേന്ദ്രത്തിൽ സർവീസ് മോശമെന്ന് പറഞ്ഞ് പണത്തെച്ചൊല്ലി തർക്കം, ഒരാൾ കൊല്ലപ്പെട്ടു, മുഖ്യപ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/man-killed-in-immoral-traffic-place-in-thrissur-dispute-over-poor-service-main-accused-held-articleshow-ewbmwpb</link>
            <guid isPermaLink="true">https://www.asianetnews.com/local-news/man-killed-in-immoral-traffic-place-in-thrissur-dispute-over-poor-service-main-accused-held-articleshow-ewbmwpb</guid>
            <pubDate>Tue, 07 Jul 2026 14:41:36 +0530</pubDate>
            <description><![CDATA[&lt;p&gt;കോരപ്പത്ത് ലൈനിലുള്ള വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലായിരുന്നു സംഭവം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: അനാശാസ്യ കേന്ദ്രത്തിൽ ക്രൂരമർദ്ദനമേറ്റ് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. അസം സ്വദേശി നൂർ ആലം ആണ് പിടിയിലായത്. ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ധൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്. കേസിൽ രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടക്കം ആറുപേർ നേരത്തെ അറസ്റ്റിൽ ആയിരുന്നു. ഇക്കഴിഞ്ഞ 18ന് രാത്രി 10 മണിയോടെയാണ് തൃശ്ശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിലുള്ള വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ദൻപത് നായ്ക്കും സുഹൃത്തും എത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം സർവീസ് മോശമാണെന്ന് പറഞ്ഞ് പണത്തെ ചൊല്ലി അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇടി വള കൊണ്ട് അടക്കം ക്രൂരമായി ദൻപത് നായിക്ക് ആക്രമിക്കപ്പെട്ടു. ചികിത്സയിലിരിക്കെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് ദൻപത് നായിക്ക് മരിച്ചത്. സംഭവത്തിനുശേഷം അസമിലേക്ക് കടന്ന മുഖ്യപ്രതി നൂർ ആലം ആണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/man-killed-in-immoral-traffic-place-in-thrissur-dispute-over-poor-service-main-accused-held-articleshow-ewbmwpb"/>
        </item>
        <item>
            <title><![CDATA[വിവാഹശേഷവും ബന്ധം; മൃതദേഹത്തിന്റെ ഫോട്ടോ അയച്ചുനൽകിയത് ഇന്ത്യയിലുള്ള കാമുകിയ്ക്ക്; യുഎസിൽ ഭാര്യയെ കൊന്ന കേസിൽ ഇന്ത്യൻ ടെക്കി അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/crime-news/indian-techie-telangana-man-avinash-narne-arrested-for-killing-wife-in-usa-articleshow-h1lgdyc</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/indian-techie-telangana-man-avinash-narne-arrested-for-killing-wife-in-usa-articleshow-h1lgdyc</guid>
            <pubDate>Wed, 08 Jul 2026 20:16:06 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്റെ വിവാഹചടങ്ങിലും പങ്കെടുത്തു. വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം പുലർത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx1388egmpc0730h233ej5b6,imgname-usa-indian-techie-killed-wife-1783522140624.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: യുഎസിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ. യുഎസിൽ എൻജിനീയറായ തെലങ്കാന സ്വദേശി അവിനാശ് നരണേയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എട്ടുമാസത്തിന് ശേഷമാണ് അവിനാശിനെ പൊലീസ് അറസ്റ്റ്ചെയ്തത്.&lt;/p&gt;&lt;p&gt;2025 ഒക്ടോബറിലാണ് അവിനാശിന്റെ ഭാര്യ രാജിത സബിനേനി(27)യെ വാഷിങ്ടണിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം. കുളിമുറിയിൽ കയറിയ ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും യുവതി മരിച്ചിരുന്നു.&lt;/p&gt;&lt;p&gt;വിവാഹം കഴിഞ്ഞ് ആറുമാസം തികയാനിരിക്കെയായിരുന്നു രാജിത സബിനേനിയുടെ മരണം. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ശ്വാസംമുട്ടിയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ ഭർത്താവായ അവിനാശിനെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ, പൊലീസിന്റെ ചോദ്യങ്ങളിൽനിന്ന് ഇയാൾ പലതവണ വിദ​ഗ്ധമായി ഒഴിഞ്ഞുമാറി.&lt;/p&gt;&lt;p&gt;സംഭവസമയം താൻ പുറത്തുപോയിരുന്നതായും ഏകദേശം 40 മിനിറ്റോളം കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് ഭാര്യ കുളിമുറിക്കുള്ളിൽനിന്ന് ഇറങ്ങാത്തത് ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു അവിനാശിന്റെ മൊഴി. എന്നാൽ, ഈ സമയം വീട്ടിനുള്ളിലേക്ക് പുറത്തുനിന്ന് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പൊലീസ് ഉറപ്പാക്കി. വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റം പരിശോധിച്ചാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ അവിനാശിലേക്ക് വീണ്ടും അന്വേഷണമെത്തി. നരണേയുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ ഇന്ത്യയിലുള്ള ഒരു യുവതിയുമായി ഇയാൾക്ക് രഹസ്യബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.&lt;/p&gt;&lt;p&gt;സബിനേനിയെ വിവാഹം കഴിക്കുന്നതിന് മുൻപേ തന്നെ ഈ യുവതിയുമായി അവിനാശിന് അടുപ്പമുണ്ടായിരുന്നു. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്റെ വിവാഹചടങ്ങിലും പങ്കെടുത്തു. വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം പുലർത്തി. ദിവസം ചുരുങ്ങിയത് നാലുതവണയെങ്കിലും കാമുകിയെ വിളിക്കുന്നതും പതിവായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ദിവസവും ഇയാൾ കാമുകിയെ വിളിച്ചതായി കണ്ടെത്തി. ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രവും കാമുകിയ്ക്ക് അയച്ചുനൽകി. എന്നാൽ, ഈ സന്ദേശങ്ങളെല്ലാം ഫോണിൽനിന്ന് ഇയാൾ നീക്കംചെയ്തിരുന്നു.&lt;/p&gt;&lt;p&gt;അതിനിടെ അവിനാശും ഭാര്യയും തമ്മിൽ നടത്തിയ ചില ചാറ്റുകളും അന്വേഷണത്തിൽ നിർണായകമായി. അവിനാശ് അടുത്തിടെയായി ഉണ്ടാക്കിനൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്റെ ചുവയുണ്ടെന്ന് ഭാര്യ പരാതിപ്പെടുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ചശേഷം യുവാവിനെ നിരന്തരം ചോദ്യംചെയ്തു. തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/indian-techie-telangana-man-avinash-narne-arrested-for-killing-wife-in-usa-articleshow-h1lgdyc"/>
        </item>
        <item>
            <title><![CDATA[സദറുൽ അനാം സാവരിയയെ മതം മാറാൻ നിർബന്ധിച്ചെന്ന പരാതിയടക്കം അന്വേഷിക്കും; ചെന്നിത്തലയുടെ ഉറപ്പ്, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി]]></title>
            <link>https://www.asianetnews.com/kerala-news/savariya-murder-inquiry-hand-over-to-crime-branch-articleshow-mxcdoph</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/savariya-murder-inquiry-hand-over-to-crime-branch-articleshow-mxcdoph</guid>
            <pubDate>Fri, 10 Jul 2026 22:27:44 +0530</pubDate>
            <description><![CDATA[&lt;p&gt;ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയയ്ക്ക് ക്രൂരമർദ്ദനമേറ്റതായി പോസ്റ്റ്&zwnj;മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. കുട്ടിയുടെ നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നെന്നും ശരീരമാസകലം ചതവുകളുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx6fbena271xpw3g3h171qp5,imgname-savariya--1--1783702600362.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂര മർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നെന്നും ശരീരമാസകലം മർദ്ദനമേറ്റ ചതവുകൾ ഉണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇതിനിടെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.&lt;/p&gt;&lt;p&gt;തലക്കേറ്റ അടിയാണ് സാവരിയയുടെ മരണകാരണം എന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്&zwnj;ഥിരീകരിക്കപ്പെട്ടു. കാലു മുതൽ തല വരെ ശരീരമുടനീളം ഉള്ള ചതവുകളെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരാമർശിക്കുന്നു. ഉസ്ബക്കിസ്ഥാനിൽ നടന്ന കുറ്റകൃത്യമായതിനാൽ ഇന്ത്യൻ ഏജൻസികൾക്ക് അന്വേഷിക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് സാവരിയയുടെ മരണത്തിൽ കേസ് ചുമത്തിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് കേസ്.&lt;/p&gt;&lt;p&gt;ബിഎൻഎസ്എസ് 208 ാം വകുപ്പ് അനുസരിച്ച് മറ്റൊരു രാജ്യത്ത് വെച്ച് ഇന്ത്യക്കാർ ഉൾപ്പെട്ട കുറ്റകൃത്യം നടന്നാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഇന്ത്യയിൽ വിചാരണ നടത്താനും വ്യവസ്ഥയുണ്ട്. സാവരിയയുടെ കേസിൽ ഉസ്ബകിസ്താനിലെ വിചാരണ നടപടികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ഈ വ്യവസ്ഥ ഉപയോഗിക്കുന്നതിനെ കുറിച്ചും പൊലീസ് ആലോചിക്കുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേസ് ലോക്കൽ പൊലീസിൽ നിന്ന് കേസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറിയത്.&lt;/p&gt;&lt;p&gt;കൊല്ലപ്പെട്ട സാവരിയയുടെ മാതാപിതാക്കളെ വീട്ടിലെത്തി നേരിൽ കണ്ട ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ന് കൈമാറാൻ രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയത്. കുട്ടിയുടെ രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി ഉടൻ തന്നെ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. സദറുൽ അനാം സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നതടക്കം കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/savariya-murder-inquiry-hand-over-to-crime-branch-articleshow-mxcdoph"/>
        </item>
        <item>
            <title><![CDATA[ഹോട്ടലില്‍ മാനേജര്‍ പദവി, ഒഴിവ് സമയങ്ങളില്‍ എക്‌സിക്യൂട്ടീവ് വേഷത്തില്‍ മാല പൊട്ടിക്കാനിറങ്ങും; യുവാവിനെ പിടികൂടി പൊലീസ്]]></title>
            <link>https://www.asianetnews.com/local-news/hotel-manager-turned-burglar-on-off-days-held-in-kozhikode-articleshow-o1rlitm</link>
            <guid isPermaLink="true">https://www.asianetnews.com/local-news/hotel-manager-turned-burglar-on-off-days-held-in-kozhikode-articleshow-o1rlitm</guid>
            <pubDate>Fri, 10 Jul 2026 22:26:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഒഴിവ് സമയങ്ങളില്&zwj; എക്&zwnj;സിക്യൂട്ടീവ് വേഷത്തിലെത്തി സ്ത്രീകളുടെ കഴുത്തില്&zwj; നിന്ന് ആഭരണങ്ങള്&zwj; മോഷ്ടിക്കുന്ന രീതിയാണ് പിന്&zwj;തുടര്&zwj;ന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആര്&zwj;ക്കും സംശയം തോന്നാതിരിക്കാനാണ് ഇയാള്&zwj; നല്ല വേഷവിധാനത്തില്&zwj; എത്തിയിരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx6f24sekhqnk21zh519jw9s,imgname-theft--1--1783702295342.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വയോധികയുടെ മാല പിടിച്ചുപറിച്ച് കൊണ്ടുപോയ കേസില്&zwj; യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേവായൂര്&zwj; സ്വദേശി കോട്ടകുന്ന് വില്ലികാട് വീട്ടില്&zwj; ഷഹനൂപി(26) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മാങ്കാവ് മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഹോട്ടലില്&zwj; മാനേജരായി ജോലി ചെയ്യുന്ന ഇയാള്&zwj; ഒഴിവ് സമയങ്ങളില്&zwj; എക്&zwnj;സിക്യൂട്ടീവ് വേഷത്തിലെത്തി സ്ത്രീകളുടെ കഴുത്തില്&zwj; നിന്ന് ആഭരണങ്ങള്&zwj; മോഷ്ടിക്കുന്ന രീതിയാണ് പിന്&zwj;തുടര്&zwj;ന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആര്&zwj;ക്കും സംശയം തോന്നാതിരിക്കാനാണ് ഇയാള്&zwj; നല്ല വേഷവിധാനത്തില്&zwj; എത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയാണ് ചാത്തമംഗലം സ്വദേശിനിയായ ദേവകി മോഷണത്തിന് ഇരയായത്. ആനപ്പാറയിലെ ഹോസ്പിറ്റലില്&zwj; പോയി തിരികെ വരുമ്പോള്&zwj; പൂളപ്പറമ്പ് വാട്ടര്&zwj; ടാങ്കിനു സമീപം വെച്ച് ഷഹനൂപ് കവര്&zwj;ച്ച നടത്തുകയായിരുന്നു.&lt;/p&gt;&lt;p&gt;ദേവകിയുടെ പിറകിലൂടെ ബൈക്കില്&zwj; എത്തിയ ഇയാള്&zwj; ഇവരോട് വഴി ചോദിച്ചു. തുടര്&zwj;ന്ന് അല്&zwj;പം മുന്നോട്ട് പോയി വീണ്ടും തിരികെയെത്തി ദേവകിയുടെ കഴുത്തില്&zwj; അണിഞ്ഞിരുന്ന ഒന്നര പവന്&zwj; തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്&zwj;ന്ന് കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്&zwj; പരിശോധിച്ചാണ് ഷഹനൂപിനെ കുറിച്ചുള്ള വിവരങ്ങളിലേക്കെത്തിയത്. ഇയാളുടെ പേരില്&zwj; കാക്കൂര്&zwj; പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. 2023 സെപ്റ്റംബറില്&zwj; കടത്തനംപുറത്ത് താഴം എന്ന സ്ഥലത്ത് വെച്ച് യുവതിയുടെ മൂന്ന് പവന്&zwj; തൂക്കം വരുന്ന മാല ഷഹനൂപ് പൊട്ടിച്ചെടുത്തിരുന്നു. കോടതിയില്&zwj; ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/hotel-manager-turned-burglar-on-off-days-held-in-kozhikode-articleshow-o1rlitm"/>
        </item>
        <item>
            <title><![CDATA[സ്കൂൾ അടച്ച സന്തോഷം, ക്ലാസ് മുറി പൂട്ടി മടങ്ങി അധ്യാപകർ, ഉറങ്ങിപ്പോയ വിദ്യാർത്ഥി ഇരുട്ടിൽ സ്കൂളിൽ കുടുങ്ങി, മുഴുവൻ ജീവനക്കാർക്കും സസ്പെൻഷൻ]]></title>
            <link>https://www.asianetnews.com/crime-news/school-closed-for-15-days-holiday-all-left-home-class-7-student-locked-inside-school-for-hours-all-staff-suspended-articleshow-pwt2esp</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/school-closed-for-15-days-holiday-all-left-home-class-7-student-locked-inside-school-for-hours-all-staff-suspended-articleshow-pwt2esp</guid>
            <pubDate>Tue, 07 Jul 2026 12:24:35 +0530</pubDate>
            <description><![CDATA[&lt;p&gt;15 ദിവസത്തെ വേനൽ അവധിക്കായി ക്ലാസ് അടച്ചപ്പോഴാണ് സംഭവം നടന്നത്. ഉറക്കം തെളിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് വ്യക്തമായ കുട്ടി നിലവിളിച്ചെങ്കിലും സ്കൂളിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwxnm6at9qpr30024a52cn6j,imgname-738303601-1938790443441568-5150048950594432981-n-1783407188314.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബനിഹാൾ: 15 ദിവസത്തെ അവധിക്കായി സ്കൂൾ അടച്ചു. ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ സ്കൂൾ അടച്ച് പൂട്ടി സ്ഥലം വിട്ട് ജീവനക്കാർ. മണിക്കൂറുകളോളം അടച്ചിട്ട മുറിയിൽ കുരുങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് രക്ഷയായത് കാൽനട യാത്രക്കാരൻ. സ്കൂളിലെ മുഴുവൻ ജിവനക്കാരെയും സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലെ സർക്കാർ സ്കൂളിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവമുണ്ടായത്. 15 ദിവസത്തെ വേനൽ അവധിക്കായി ക്ലാസ് അടച്ചപ്പോഴാണ് സംഭവം നടന്നത്. ഉറക്കം തെളിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് വ്യക്തമായ കുട്ടി നിലവിളിച്ചെങ്കിലും സ്കൂളിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. രാത്രി സ്കൂളിന് സമീപത്ത് കൂടി കടന്നുപോയ കാൽ നടയാത്രക്കാരനാണ് കുട്ടിയുടെ കരച്ചിൽ കേണ്ട് സ്കൂളിലേക്കെത്തിയത്. ഇയാൾ ക്ലാസ് മുറിയിൽ കുടുങ്ങിയ വിദ്യാർത്ഥിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെയാണ് ക്ലാസ് മുറിയിൽ കുട്ടി കുടുങ്ങിയ കാര്യം അധ്യാപകരും മറ്റ് ജീവനക്കാരും ശ്രദ്ധിക്കുന്നത്. സംഭവത്തിൽ മുഖ്യ വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Locked in a classroom until 8 PM?! A Class 7 student at Govt Middle School Krawah in Banihal, was left behind after school closed.&amp;nbsp;Thank god for alert locals! &amp;nbsp;This is absolute negligence. @JKNC_ you can't ignore students safety#ChildSafety#Banihal#AccountabilityNow pic.twitter.com/w2GxLPRtfY&lt;/p&gt;&lt;p&gt;&mdash; Unfiltered Jammu Kashmir (@UnfilteredJnK) July 6, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും സംഭവത്തിൽ ഉത്തരവാദികളാണെന്ന് കണ്ടെത്തിയത്. ജൂലൈ മാസം നാലാം തിയതിയാണ് വിവാദമായ സംഭവം നടന്നത്. രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ വഴിയാത്രക്കാരൻ കാണുന്നത്. വിദ്യാർത്ഥിയുടെ സുരക്ഷയ്ക്ക് അനുയോജ്യമല്ലാത്ത സാഹചര്യമാണ് സംഭവത്തിലുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ബനിഹാളിലെ ക്രാവായിലെ സർക്കാർ സ്കൂളിലെ മുഴുവൻ ജീവനക്കാരെയും സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിയായ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. അധ്യാപക അനധ്യാപക ജീവനക്കാർ അടക്കം 9 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/school-closed-for-15-days-holiday-all-left-home-class-7-student-locked-inside-school-for-hours-all-staff-suspended-articleshow-pwt2esp"/>
        </item>
        <item>
            <title><![CDATA[ആൾട്ടോ കാറിൽ ഓവർടേക്ക് ചെയ്തു, എക്സ്പ്രസ്വേയിൽ കാർ യാത്രികരായ കുടുംബത്തെ തല്ലിച്ചതച്ച് യുവാക്കളുടെ സംഘം]]></title>
            <link>https://www.asianetnews.com/crime-news/family-including-husband-wife-elderly-woman-children-was-attacked-bengaluru-mysuru-expressway-over-taking-dispute-articleshow-q9syh2h</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/family-including-husband-wife-elderly-woman-children-was-attacked-bengaluru-mysuru-expressway-over-taking-dispute-articleshow-q9syh2h</guid>
            <pubDate>Tue, 07 Jul 2026 10:38:16 +0530</pubDate>
            <description><![CDATA[&lt;p&gt;മാരുതി ആൾട്ടോ കാറിന് മുന്നിൽ വാഹനം നിർത്തി ഒരു സംഘം യുവാക്കൾ ഓടിവരുന്നതും കാർ ഓടിച്ചിരുന്നയാളെ ഡോർ തുറന്ന് ആക്രമിക്കുന്നതുമായ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwxfgbpsfry06m2pk1zvvw7d,imgname-expressway-attack-1783400771289.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ഓവർ ടേക്ക് ചെയ്തതിനെ ചൊല്ലി കാർ യാത്രികരെ തല്ലി ചതച്ച് യുവാക്കളുടെ സംഘം. ബെംഗളൂരു മൈസൂരു എക്സ്പ്രസ്വേയിൽ റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് കുടുംബം യാത്ര ചെയ്ത കാർ യുവാക്കളുടെ സംഘം തടഞ്ഞു നിർത്തിയത്. മാരുതി ആൾട്ടോ കാറിന് മുന്നിൽ വാഹനം നിർത്തി ഒരു സംഘം യുവാക്കൾ ഓടിവരുന്നതും കാർ ഓടിച്ചിരുന്നയാളെ ഡോർ തുറന്ന് ആക്രമിക്കുന്നതുമായ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്രൂരമായ മർദ്ദനത്തിനിരയായ ആൾട്ടോ കാറിന് പിന്നിലുണ്ടായിരുന്ന കാറിലെ ഡാഷ് ക്യാമറയിലാണ് ആക്രമണം പതിഞ്ഞത്. ഭർത്താവ്, ഭാര്യ, കുട്ടികൾ, വയോധിക എന്നിവർ സഞ്ചരിച്ച കാറാണ് യുവാക്കളുടെ സംഘം തടഞ്ഞത്. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നത്. ഓടിക്കൊണ്ടിരുന്ന ആൾട്ടോ കാറിന് മുന്നിൽ മറ്റൊരു വാഹനം നിർത്തിയതോടെയാണ് കാർ നടുറോഡിൽ നിർത്തുന്നത്. പിന്നാലെ യുവാക്കളുടെ സംഘം പാഞ്ഞെത്തി ഡ്രൈവറുടെ ഡോർ വലിച്ച് തുറന്ന് മർദ്ദനം ആരംഭിക്കുകയാണ്. ആൾട്ടോ കാർ ഓവർ ടേക്ക് ചെയ്തതാണ് യുവാക്കളെ പ്രകോപിതരാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹാസൻ ആർടിഒയ്ക്ക് കീഴിലുള്ള വാഹനത്തിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്.&amp;nbsp;&lt;/p&gt;&lt;p&gt;#Shocking A family was allegedly attacked on the Maddur stretch of the #Bengaluru #Mysuru Expressway late at night. The assault, captured on a dashcam, has gone viral. Police action is awaited. #Karnataka pic.twitter.com/35BvD30TaI&lt;/p&gt;&lt;p&gt;&mdash; Imran Khan (@KeypadGuerilla) July 7, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ആക്രമണം രൂക്ഷമായതോടെ കുടുംബാംഗങ്ങൾ ഗൃഹനാഥനെ രക്ഷിക്കാൻ ശ്രമിക്കുന്നതും ഗതാഗതം തടസപ്പെട്ടതോടെ സമീപ കാറിലുണ്ടായിരുന്നവർ യുവാക്കളെ ശാന്തരാക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. എന്നാൽ ഡ്രൈവറെ വലിച്ച് പുറത്ത് ഇട്ട ശേഷവും യുവാക്കൾ ആക്രമണം തുടരുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ഞായറാഴ്ച രാത്രിയാണ് ക്രൂരമായ ആക്രമണം നടന്നത്. സംഭവത്തിൽ ആരാണ് ആക്രമണത്തിനിരയായതെന്ന വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ബെംഗളൂരു മൈസൂരു എക്സ്പ്രസ്വേയിലെ മധൂർ മേഖലയിൽ വച്ചായിരുന്നു സംഭവം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/family-including-husband-wife-elderly-woman-children-was-attacked-bengaluru-mysuru-expressway-over-taking-dispute-articleshow-q9syh2h"/>
        </item>
        <item>
            <title><![CDATA[സാവരിയയുടെ നട്ടെല്ലിന് പൊട്ടൽ, ശരീരമാസകലം മർദനത്തിന്റെ ചതവുകൾ, നേരിട്ടത് അതിക്രൂരമർദനം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ]]></title>
            <link>https://www.asianetnews.com/crime-news/uzbekistan-murder-sawariya-postmortem-report-out-articleshow-qh7u2l8</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/uzbekistan-murder-sawariya-postmortem-report-out-articleshow-qh7u2l8</guid>
            <pubDate>Fri, 10 Jul 2026 19:12:29 +0530</pubDate>
            <description><![CDATA[&lt;p&gt;തലക്കേറ്റ അടിയാണ് സാവരിയയുടെ മരണകാരണം എന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്&zwnj;ഥിരീകരിക്കപ്പെട്ടു. കാലു മുതൽ തല വരെ ശരീരമുടനീളം ഉള്ള ചതവുകളെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരാമർശിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx641y497agxag4aqyd3cngh,imgname-mixcollage-10-jul-2026-07-08-pm-719-1783690754185.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്. കുട്ടിയുടെ നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നെന്നും ശരീരമാസകലം മർദ്ദനമേറ്റ ചതവുകൾ ഉണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഉസ്ബകിസ്ഥാനിലാണ് കുറ്റകൃത്യം നടന്നതെങ്കിലും കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ പ്രാഥമിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഹരിപ്പാട് പോലീസ് നീക്കം തുടങ്ങി.&lt;/p&gt;&lt;p&gt;തലക്കേറ്റ അടിയാണ് സാവരിയയുടെ മരണകാരണം എന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്&zwnj;ഥിരീകരിക്കപ്പെട്ടു. കാലു മുതൽ തല വരെ ശരീരമുടനീളം ഉള്ള ചതവുകളെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരാമർശിക്കുന്നു. ഉസ്ബക്കിസ്ഥാനിൽ നടന്ന കുറ്റകൃത്യമായതിനാൽ ഇന്ത്യൻ ഏജൻസികൾക്ക് അന്വേഷിക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് സാവരിയയുടെ മരണത്തിൽ കേസ് ചുമത്തിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് കേസ്.&lt;/p&gt;&lt;p&gt;ബിഎൻഎസ്എസ് 208ാം വകുപ്പ് അനുസരിച്ച് മറ്റൊരു രാജ്യത്ത് വെച്ച് ഇന്ത്യക്കാർ ഉൾപ്പെട്ട കുറ്റകൃത്യം നടന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഇന്ത്യയിൽ വിചാരണ നടത്താനും വ്യവസ്ഥയുണ്ട്. സാവരിയയുടെ കേസിൽ ഉസ്ബകിസ്താനിലെ വിചാരണ നടപടികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ബിഎൻഎസ്എസ്സിലെ ഈ വ്യവസ്ഥ ഉപയോഗിക്കുന്നതിനെ കുറിച്ചും പോലീസ് ആലോചിക്കുന്നു. ലോക്കൽ പോലീസിൽ നിന്ന് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതും പരിഗണനയിലാണ്. കുട്ടിയുടെ രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. സദറുൽ അനാം സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നതടക്കം കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/uzbekistan-murder-sawariya-postmortem-report-out-articleshow-qh7u2l8"/>
        </item>
        <item>
            <title><![CDATA[നെയ്യാറ്റിൻകരയിൽ 22കാരന്റെ കൊലപാതകത്തിലേക്ക് നയിച്ച തർക്കത്തിന് കാരണമായ ബൈക്കിന് തീയിട്ട നിലയിൽ]]></title>
            <link>https://www.asianetnews.com/local-news/bike-cause-dispute-between-neighbors-and-murder-set-on-fire-neyyattinkara-articleshow-qnp6nn4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/bike-cause-dispute-between-neighbors-and-murder-set-on-fire-neyyattinkara-articleshow-qnp6nn4</guid>
            <pubDate>Wed, 08 Jul 2026 00:38:48 +0530</pubDate>
            <description><![CDATA[&lt;p&gt;ബൈക്ക് ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയതിനെ ചൊല്ലി അയല്&zwj;വാസിയുമായി ഉണ്ടായ തര്&zwj;ക്കമാണ് കുഴിപളളം സ്വദേശി മനുവെന്ന് വിളിക്കുന്ന മനോജിന്&zwj;റെ (22) കൊലപാതകത്തില്&zwj; കലാശിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwyzpagbreqk1gkyaknd0vff,imgname-bike-set-on-fire-1783451298315.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം യുവാവിനെ കൊലപ്പെടുത്തിയ കേസിന് കാരണമായ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കുഴിപ്പള്ളത്തെ ആൾതാമസമില്ലാത്ത സ്ഥലത്തായാണ് ഇന്നലെ ബൈക്ക് തീയിട്ട നിലയിൽ കണ്ടെത്തിയത്. ബൈക്ക് ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയതിനെ ചൊല്ലി അയല്&zwj;വാസിയുമായി ഉണ്ടായ തര്&zwj;ക്കമാണ് കുഴിപളളം സ്വദേശി മനുവെന്ന് വിളിക്കുന്ന മനോജിന്&zwj;റെ (22) കൊലപാതകത്തില്&zwj; കലാശിച്ചത്. സംഭവത്തിൽ അയല്&zwj;വാസിയായ ബിജു മക്കളായ മിഥുന്&zwj;, അമ്പാടി, പ്രായപൂര്&zwj;ത്തിയാകാത്ത സുഹൃത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;ഞായറാഴ്ച വൈകിട്ട് അമ്പാടിയുടെ ബൈക്ക് പെട്രോള്&zwj; തീര്&zwj;ന്നതിനെ തുടര്&zwj;ന്നു മനുവിന്&zwj;റെ വീടിനു മുന്നില്&zwj; വച്ചിരുന്നു. തുടര്&zwj;ന്ന് സുഹൃത്ത് പെട്രോള്&zwj; വാങ്ങിക്കൊണ്ടുവന്ന് ബൈക്കില്&zwj; നിറച്ച ശേഷം ഇരിപ്പിച്ചതാണ് പ്രശ്&zwnj;നങ്ങള്&zwj;ക്ക് തുടക്കം. അയൽവാസികൾ തമ്മിലുള്ള പ്രശ്നത്തിൽ മനു കുത്തേറ്റ് മരിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഈ വാഹനം ഇരപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ മനുവിനെ കുത്തിയതിലുള്ള വിരോധത്താൽ മനുവിന്&zwj;റെ സുഹൃത്തുക്കളാരെങ്കിലും ബൈക്ക് കത്തിച്ചതാവാമെന്നാണ് പൊലീസിന്&zwj;റെ നിഗമനം. മനു മരിച്ചതിന് പിന്നാലെ പരുക്കേറ്റ് ചികിത്സയിൽ പോയ പ്രതികൾക്ക് നേരെ ആശുപത്രിയിലും കയ്യേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സമീപത്തായി ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/bike-cause-dispute-between-neighbors-and-murder-set-on-fire-neyyattinkara-articleshow-qnp6nn4"/>
        </item>
        <item>
            <title><![CDATA[വിവാഹം കഴിഞ്ഞിട്ട് 4 മാസം, ഭാര്യയെ കൊന്ന് ചിത്രം കാമുകിയ്ക്ക് അയച്ച് നൽകി ഇന്ത്യൻ ടെക്കി യുവാവ്, അറസ്റ്റ്]]></title>
            <link>https://www.asianetnews.com/international-news/indian-techie-killed-wife-sends-image-to-lover-in-india-held-in-usa-4-months-after-marriage-articleshow-wdnxif2</link>
            <guid isPermaLink="true">https://www.asianetnews.com/international-news/indian-techie-killed-wife-sends-image-to-lover-in-india-held-in-usa-4-months-after-marriage-articleshow-wdnxif2</guid>
            <pubDate>Fri, 10 Jul 2026 22:11:32 +0530</pubDate>
            <description><![CDATA[&lt;p&gt;അവിനാഷ് നാർനെ എന്ന ടെക്കി യുവാവാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലുള്ള കാമുകിക്ക് മൃതദേഹത്തിന്റെ ചിത്രം അയച്ചുകൊടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx5ax3h79encvvj60bsgpft8,imgname-telangana-software-engineer-arrested-us--2--1783664381479.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെല്ലവ്യൂവ്: പ്രണയ ബന്ധം നിലനിൽക്കെ മറ്റൊരു യുവതിയുമായി വിവാഹം.ആമസോണിലെ നഷ്ടമായതിന് പിന്നാലെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യയിലുള്ള കാമുകിയ്ക്കും അയച്ചുനൽകി. പൊലീസെത്തിയപ്പോൾ സിനിമയെ വെല്ലുന്ന അഭിനയവുമായി ഇന്ത്യൻ ടെക്കി. ഫോൺ പരിശോധനയിൽ ഒന്നൊന്നായി കള്ളങ്ങൾ പൊളിഞ്ഞു. ടെക്കി യുവാവ് അമേരിക്കയിൽ പിടിയിലായി. ഇന്ത്യക്കാരനായ മുപ്പതുകാരനാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിട്ടുള്ളത്. അവിനാഷ് നാർനെ എന്ന ടെക്കി യുവാവാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലുള്ള കാമുകിക്ക് മൃതദേഹത്തിന്റെ ചിത്രം അയച്ചുകൊടുത്തത്. 27 വയസ്സുകാരിയായ രാജിത സബ്ബിനേനിയ ആണ് കൊലപ്പെട്ടത്. കൊലപാതകം കഴിഞ്ഞ് 9മാസങ്ങൾക്ക് ശേഷമാണ് യുവാവ് പിടിയിലായത്.&lt;/p&gt;&lt;p&gt;2025 ഒക്ടോബറിലായിരുന്നു ഈ കൊലപാതകം നടന്നത്. കൊലപാതകം നടന്ന ഒക്ടോബർ 27ന്, അവിനാഷ് തന്നെയാണ് ഭാര്യ ബാത്ത്റൂമിൽ കയറി വാതിലടച്ചെന്നും പുറത്തിറങ്ങുന്നില്ലെന്നും പൊലീസിനെ വിളിച്ച് അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തി ബാത്ത്റൂമിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ രാജിത തറയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. സംഭവസ്ഥലത്തു വെച്ചുതന്നെ രാജിതയുടെ മരണം സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ താൻ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഭാര്യയെ ബാത്ത്റൂമിൽ പൂട്ടിയ നിലയിൽ കണ്ടതെന്നാണ് അവിനാഷ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ സമയത്ത് മറ്റാരും അപ്പാർട്ട്മെന്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ പോസ്റ്റ്&zwnj;മോർട്ടത്തിലാണ് രാജിതയുടെ മരണം ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്.&lt;/p&gt;&lt;p&gt;കൂടുതൽ അന്വേഷണത്തിൽ അവിനാഷിന് ഇന്ത്യയിലുള്ള ഒരു യുവതിയുമായി വർഷങ്ങളായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ പ്രണയബന്ധം നിലനിൽക്കെത്തന്നെയാണ് 2025 ജൂൺ 5ന് വീട്ടുകാർ നിശ്ചയിച്ച പ്രകാരം രാജിതയുമായി അവിനാഷിന്റെ വിവാഹം നടക്കുന്നത്. ഈ വിവാഹച്ചടങ്ങിൽ അവിനാഷിന്റെ കാമുകിയും പങ്കെടുത്തിരുന്നു. വിവാഹശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നുപോന്നു. കൊലപാതകം നടന്ന ദിവസം അവിനാഷ് തന്റെ കാമുകിയെ നാല് തവണ ഫോണിൽ വിളിച്ചിരുന്നു. ഭാര്യ ബാത്ത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസിനോട് പറയുന്നതിന് തൊട്ടുമുൻപുള്ള സമയത്താണ് ഇതിൽ പല കോളുകളും പോയത്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം അവിനാഷ് കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;രാജിതയുടെ ഫോൺ പരിശോധിച്ച പൊലീസിന് മറ്റൊരു നിർണ്ണായക തെളിവുകൂടി ലഭിക്കുകയുണ്ടായി. അവിനാഷ് തയ്യാറാക്കി നൽകുന്ന പാനീയങ്ങൾക്ക് കയ്പ്പ് രുചിയാണെന്ന് രാജിത പലതവണ മെസ്സേജിലൂടെ ഭർത്താവിനോട് പരാതിപ്പെട്ടിരുന്നു. മരണപ്പെട്ട ദിവസം പോലും അവിനാഷ് ഉണ്ടാക്കി നൽകിയ സ്മൂത്തിക്ക് കഫ് സിറപ്പിന്റെയും മരുന്നിന്റെയും രുചിയാണെന്ന് രാജിത മെസ്സേജ് അയച്ചിരുന്നു. രാജിതയെ പാനീയങ്ങളിൽ വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചിരുന്നോ എന്ന സംശയത്തിലേക്കാണ് ഈ സന്ദേശങ്ങൾ വിരൽ ചൂണ്ടുന്നത്. ജൂലൈ 5ന് അവിനാഷിനെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ടെക്കി യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/indian-techie-killed-wife-sends-image-to-lover-in-india-held-in-usa-4-months-after-marriage-articleshow-wdnxif2"/>
        </item>
        <item>
            <title><![CDATA[ഇറാന് തിരിച്ചടി, ഹോർമൂസിൽ കപ്പലുകൾക്ക് നേരെ ആക്രമിച്ചതിന് മറുപടി, വീണ്ടും ആക്രമണം നടത്തി അമേരിക്ക]]></title>
            <link>https://www.asianetnews.com/international-news/america-launches-strikes-on-iran-after-attacks-on-3-commercial-ships-in-strait-of-hormuz-articleshow-wygua3i</link>
            <guid isPermaLink="true">https://www.asianetnews.com/international-news/america-launches-strikes-on-iran-after-attacks-on-3-commercial-ships-in-strait-of-hormuz-articleshow-wygua3i</guid>
            <pubDate>Wed, 08 Jul 2026 03:34:03 +0530</pubDate>
            <description><![CDATA[&lt;p&gt;ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം, ഇറാന്റെ എണ്ണ ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിരുന്ന 60 ദിവസത്തെ ലൈസൻസ് അമേരിക്ക റദ്ദാക്കിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwx9yn2pesz0bsan7mh90q9c,imgname-iran-missile-attack-1783394948181.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക. ആക്രമണം തുടങ്ങി എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദമാക്കി. ഹോർമുസ് കടലിടുക്കിൽ വച്ച് മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ബുധനാഴ്ച പുല&zwj;ർച്ചെയോടെയാണ് ആക്രമണം നടന്നത്. മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് അടിയന്തിര സൈനിക നടപടിയെന്നാണ് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വലിയ രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈന്യം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയത്. ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം, ഇറാന്റെ എണ്ണ ഇറക്കുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിരുന്ന 60 ദിവസത്തെ ലൈസൻസ് അമേരിക്ക റദ്ദാക്കിയിരുന്നു.&lt;/p&gt;&lt;p&gt;ഇറാന്റെ സൈനിക താവളങ്ങൾ, ആയുധ സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ മിസൈൽ ആക്രമണങ്ങളെന്നാണ് അന്ത&zwj;ർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ പശ്ചിമേഷ്യൻ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നുള്ള മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/america-launches-strikes-on-iran-after-attacks-on-3-commercial-ships-in-strait-of-hormuz-articleshow-wygua3i"/>
        </item>
        <item>
            <title><![CDATA[കോന്നിയിൽ 17കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/crime-news/a-17-year-old-was-found-dead-in-his-bedroom-at-his-home-in-konni-articleshow-xl556we</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/a-17-year-old-was-found-dead-in-his-bedroom-at-his-home-in-konni-articleshow-xl556we</guid>
            <pubDate>Thu, 09 Jul 2026 11:05:38 +0530</pubDate>
            <description><![CDATA[&lt;p&gt;പത്തനംതിട്ട കോന്നി വട്ടക്കാവ് സ്വദേശി ശബരി (17) യെയാണ് വീടിന്റെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx2mn5v45d7vqxw18e0eg9sj,imgname-mixcollage-09-jul-2026-10-41-am-4129-1783573944164.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: 17വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി വട്ടക്കാവ് സ്വദേശി ശബരി (17) യെയാണ് വീടിന്റെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടുകാര്&zwj; സംഭവമറിയുന്നത്. തുടര്&zwj;ന്ന് വാര്&zwj;ഡ് മെമ്പറാണ് പൊലീസിൽ വിവരമറിയിച്ചത്. &amp;nbsp;കോന്നി പോലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. പ്ലസ് ടു കഴിഞ്ഞ വിദ്യാര്&zwj;ത്ഥിയാണ്. അമ്മയും അനിയത്തിയും അമ്മൂമ്മയും മാത്രമാണ് വീട്ടിലുള്ളത്. അച്ഛൻ വിദേശത്താണ്. അസ്വാഭാവികത ഉള്ളതായി പൊലീസ് പറയുന്നില്ല. വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊട്ടി താഴേയ്ക്ക് വീണ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം എന്ന നിഗമനത്തിലാണ് പൊലീസ്. മരണത്തിൽ അസ്വാഭാവികതയില്ല. പോസ്റ്റ്മോര്&zwj;ട്ടം നടപടികള്&zwj;ക്കായി മൃതദേഹം കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/a-17-year-old-was-found-dead-in-his-bedroom-at-his-home-in-konni-articleshow-xl556we"/>
        </item>
        <item>
            <title><![CDATA[നാഷണൽ പെർമിറ്റ് ലോറികളിൽ എത്തും, ദേശീയപാതയ്ക്കരികിലെ വീടുകളിൽ മോഷണം, പിടിയിലായത് ഉത്തരേന്ത്യൻ മോഷ്ടാക്കൾ]]></title>
            <link>https://www.asianetnews.com/local-news/north-indian-burglars-aiming-houses-near-national-highway-held-in-inter-state-chase-articleshow-z3k3sap</link>
            <guid isPermaLink="true">https://www.asianetnews.com/local-news/north-indian-burglars-aiming-houses-near-national-highway-held-in-inter-state-chase-articleshow-z3k3sap</guid>
            <pubDate>Tue, 07 Jul 2026 23:28:27 +0530</pubDate>
            <description><![CDATA[&lt;p&gt;ചരക്ക് ഇറക്കാനെത്തുന്ന നാഷണല്&zwj; പെര്&zwj;മിറ്റ് ലോറികളില്&zwj; വിവിധ സ്ഥലങ്ങളിലെത്തി കവര്&zwj;ച്ച നടത്തുന്നതാണ് പ്രതികളുടെ സ്ഥിരം ശൈലി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwyw0h8mgyxgw31sbr1js9ak,imgname-national-permit-lorry-1783447438612.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: മണ്ണൂത്തി മുല്ലക്കരയില്&zwj; ഗൃഹനാഥനെ വീട്ടിനുള്ളില്&zwj; കെട്ടിയിട്ട് നാല്&zwj;പ്പത്തിയഞ്ച് പവന്&zwj; സ്വര്&zwj;ണവും അമ്പതിനായിരം രൂപയും കവര്&zwj;ന്ന മോഷ്ടാക്കളെ പിടികൂടി. മഹാരാഷ്ട്ര പൂനെ സ്വദേശി ആകാശ് ഷിന്&zwj;ഡ, രാജസ്ഥാന്&zwj; സ്വദേശി മജീദ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമെത്തിയാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഇതിന് പിന്നാലെ രാജസ്ഥാന്&zwj; സ്വദേശിയായ മുഖ്യപ്രതി സൂരജ് പവാറിനെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ പ്രതികളായ മറ്റ് രണ്ട് പേര്&zwj;ക്കായും അന്വേഷണം തുടരുകയാണെന്ന് ഒല്ലൂര്&zwj; എ.സി.പി. കെ.പി. തോംസണ്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;ഇതര സംസ്ഥാനങ്ങളില്&zwj;നിന്നും ചരക്ക് ഇറക്കാനെത്തുന്ന നാഷണല്&zwj; പെര്&zwj;മിറ്റ് ലോറികളില്&zwj; വിവിധ സ്ഥലങ്ങളിലെത്തി കവര്&zwj;ച്ച നടത്തുന്നതാണ് പ്രതികളുടെ സ്ഥിരം ശൈലി. ജൂണ്&zwj; 7ന് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം തിരികെ മടങ്ങുന്നതിനിടയില്&zwj; ദേശീയപാത 544നോട് ചേര്&zwj;ന്ന സ്ഥലമെന്ന നിലയിലാണ് പ്രതികള്&zwj; ഒല്ലൂക്കര തെരഞ്ഞെടുത്തത്. പാലിയേക്കര പന്ന്യങ്കര ടോള്&zwj; പ്ലാസകളിലേതടക്കം 22 സി.സി ടിവിക്യാമറകള്&zwj; പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. പൊലീസ് നടത്തിയ വിദഗ്ദമായ അന്വേഷണം, കൃത്യമായ ആസൂത്രണം, ഒരു മാസത്തോളം നടന്ന തെരച്ചില്&zwj; ഇതിനെല്ലാം ഒടുവിലാണ് കവര്&zwj;ച്ചാ കേസിലെ പ്രതികള്&zwj; വലയിലാകുന്നത്. തൃശൂര്&zwj; സിറ്റി പൊലീസ് കമ്മീഷണര്&zwj; നകുല്&zwj; രാജേന്ദ്ര ദേശ്മുഖ്, എ.സി.പിമാരായ കെ.പി. തോംസണ്&zwj;, ശശിധരന്&zwj;, സി.ഐ. ബിജു തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്&zwj;കിയത്.&lt;/p&gt;&lt;p&gt;മുല്ലക്കര ചെറുവാറ സോമശേഖരന്റെ വീട്ടിലാണ് കഴിഞ്ഞ മാസം ഏഴിന് പുലര്&zwj;ച്ചെ വന്&zwj; കവര്&zwj;ച്ച നടന്നത്. വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തിത്തുറന്ന് അകത്തുകടന്ന മൂന്നംഗസംഘമാണ് കവര്&zwj;ച്ചയ്ക്ക് പിന്നില്&zwj; പ്രവര്&zwj;ത്തിച്ചത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് അകത്തുകടന്നതെന്ന് വീട്ടുടമസ്ഥന്&zwj; വ്യക്തമാക്കിയിരുന്നു. അകത്തുകടന്ന ഉടന്&zwj; തന്നെ മോഷ്ടാക്കള്&zwj; സോമശേഖരനെ കിടപ്പുമുറിയില്&zwj; ബലമായി കെട്ടിയിടുകയായിരുന്നു. തുടര്&zwj;ന്ന് അലമാരയില്&zwj; സൂക്ഷിച്ചിരുന്ന നാല്&zwj;പ്പത്തിയഞ്ച് പവനോളം വരുന്ന സ്വര്&zwj;ണാഭരണങ്ങളും അമ്പതിനായിരം രൂപയും ഇവര്&zwj; കവര്&zwj;ന്നു.കഴുത്തില്&zwj; രണ്ട് പവനോളം വരുന്ന മാലയും കൈയില്&zwj; മോതിരവും ഉണ്ടായിരുന്നു. ഇവ രണ്ടും മോഷ്ടാക്കള്&zwj; വലിച്ചെടുത്തു. മോഷ്ടാക്കള്&zwj; സാധനങ്ങളുമായി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതിന് പിന്നാലെ സ്വയം കെട്ടഴിച്ചുമാറ്റി പുറത്തേക്ക് ഓടിവന്ന സോമശേഖരന്&zwj; നാട്ടുകാരെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കവര്&zwj;ച്ച നടക്കുമ്പോള്&zwj; സോമശേഖരന്&zwj; വീട്ടില്&zwj; തനിച്ചായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/north-indian-burglars-aiming-houses-near-national-highway-held-in-inter-state-chase-articleshow-z3k3sap"/>
        </item>
        <item>
            <title><![CDATA[ഒരാഴ്ചക്കിടെ മാത്രം സാദിഖിന്റെ അക്കൗണ്ടിൽ നടന്നത് 10 ലക്ഷം രൂപയുടെ ഇടപാട്; അന്വേഷണമാരംഭിച്ച് പൊലീസ്, ബോഡിബിൽഡർ എംഡിഎംഎയുമായി പിടിയിൽ]]></title>
            <link>https://www.asianetnews.com/crime-news/body-builder-arrested-with-mdma-at-eranakulam-articleshow-zr5k08b</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/body-builder-arrested-with-mdma-at-eranakulam-articleshow-zr5k08b</guid>
            <pubDate>Fri, 10 Jul 2026 18:47:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഇത് ലഹരി വില്&zwj;പനക്കാണോ എന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് നോട്ടപ്പുള്ളിയായ കൊച്ചിയിലെ ലഹരി വില്&zwj;പനക്കാരന്&zwj; കെവിന്&zwj;റെ സുഹൃത്താണ് സാദിഖ് എന്നും പൊലീസ് അറിയിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx62m4v49enqbk7a2mqf19pa,imgname-mixcollage-10-jul-2026-06-43-pm-8857-1783689253732.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: എംഡിഎംഎയുമായി ബോഡി ബില്&zwj;ഡര്&zwj; അറസ്റ്റില്&zwj;. എറണാകുളം എടത്തല സ്വദേശി മുഹമ്മത് സാദിഖ് ആണ് ഡാന്&zwj;സാഫിന്&zwj;റെ പിടിയിലായത്. ഇയാളില്&zwj; നിന്ന് 391 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്&zwj;ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. മുഹമ്മദ് സാദിഖിന്&zwj;റെ അക്കൗണ്ടില്&zwj; നിന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പത്ത് ലക്ഷം രൂപയുടെ ഇടപാട് നടന്നതായും കണ്ടെത്തി. ഇത് ലഹരി വില്&zwj;പനക്കാണോ എന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് നോട്ടപ്പുള്ളിയായ കൊച്ചിയിലെ ലഹരി വില്&zwj;പനക്കാരന്&zwj; കെവിന്&zwj;റെ സുഹൃത്താണ് സാദിഖ് എന്നും പൊലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/body-builder-arrested-with-mdma-at-eranakulam-articleshow-zr5k08b"/>
        </item>
        <item>
            <title><![CDATA[സർക്കാർ ജീവനക്കാരനായ അച്ഛൻ മരിച്ചിട്ട് ഒരു വ‍ർഷം, ആശ്രിത നിയമനം നേടിയ അമ്മയെ കൊലപ്പെടുത്തി മകൾ, ലക്ഷ്യം സ‍ർക്കാർ ജോലി]]></title>
            <link>https://www.asianetnews.com/crime-news/23-year-old-daughter-murder-mother-to-get-compassionate-job-spend-7-lakh-for-assailants-articleshow-zrfrlwh</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/23-year-old-daughter-murder-mother-to-get-compassionate-job-spend-7-lakh-for-assailants-articleshow-zrfrlwh</guid>
            <pubDate>Wed, 08 Jul 2026 02:33:15 +0530</pubDate>
            <description><![CDATA[&lt;p&gt;അച്ഛന്റെ മരണത്തന് പിന്നാലെ ആശ്രിത നിയമനത്തിൽ ജോലി ചെയ്യാൻ ആയുഷി താൽപര്യം കാണിച്ചിരുന്നു. എന്നാൽ നീരജ് ശ&zwj;ർമ ഇതിന് അനുവാദനം നൽകിയില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwz6h94vdny6pgk490a267ja,imgname-murder-1783458473115.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്പൂർ: സ&zwj;ർക്കാർ സർവീസിലിരിക്കെ അച്ഛൻ മരണപ്പെട്ടു. ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക്. സ&zwj;ർക്കാർ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ കൊലപ്പെടുത്തി 23കാരി. കൊലപാതകം അപകട മരണമാക്കാനുള്ള പദ്ധതികളും തയ്യാറാക്കി. ജോലി സ്വപ്നം തക&zwj;ർത്ത് അമ്മാവന്റെ പരാതി. 23കാരിയും ബന്ധുക്കളും പിടിയിൽ. രാജസ്ഥാനിലെ ജയ്പൂപൂരിലാണ് ആശ്രിത നിയമനം നേടാൻ മകൾ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശ&zwj;ർമ്മ എന്ന സ്ത്രീയെ ജൂലൈ 3ാം തിയതിയാണ് കൊല്ലപ്പെടുന്നത്. അമിത വേഗത്തിലെത്തിയ സ്കോ&zwj;ർപിയോ കാർ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ നീരജ് ശ&zwj;ർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. സംഭവത്തിൽ നിരജ് ശ&zwj;ർമ്മയുടെ മകൾ ആയുഷിയും ബന്ധുക്കളായ ആറ് പേരുമാണ് പിടിയിലായിട്ടുള്ളത്.&lt;/p&gt;&lt;p&gt;ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്ക് ആയിരുന്നു 45കാരി. ഈ ജോലി ഇവർക്ക് ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ മരണത്തിന് പിന്നാലെ ആശ്രിത നിയമനത്തിലൂടെ ലഭിച്ചതായിരുന്നു. അച്ഛന്റെ മരണത്തന് പിന്നാലെ ആശ്രിത നിയമനത്തിൽ ജോലി ചെയ്യാൻ ആയുഷി താൽപര്യം കാണിച്ചിരുന്നു. എന്നാൽ നീരജ് ശ&zwj;ർമ ഇതിന് അനുവാദനം നൽകിയില്ല. ഇത് ആയുഷിയെ കടുത്ത സമ്മ&zwj;ദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് ബന്ധുക്കൾക്കൊപ്പം ചേർന്ന സ്വത്തും അമ്മയുടെ ജോലിയും തട്ടിയെടുക്കാനായി ആയുഷി പദ്ധതി തയ്യാറാക്കിയത്. 7 ലക്ഷം രൂപയാണ് ആയുഷി അമ്മയെ കൊലപ്പെടുത്താനായി നൽകിയത്. അമ്മയെ കൊലപ്പെടുത്തിയാൽ ആശ്രിത നിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നും അതോടൊപ്പം കുടുംബ സ്വത്തുക്കൾ സ്വന്തമാക്കാമെന്നുമായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/23-year-old-daughter-murder-mother-to-get-compassionate-job-spend-7-lakh-for-assailants-articleshow-zrfrlwh"/>
        </item>
    </channel>
</rss>
