<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 26 Aug 2026 08:46:22 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/crime-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[തിരുവനന്തപുരത്ത് പ്രിയദർശനി ബസുകൾക്ക് നേരെ കല്ലേറ്]]></title>
            <link>https://www.asianetnews.com/local-news/priyadarshini-buses-attacked-in-trivandrum-damage-for-two-bus-articleshow-1zwzpxk</link>
            <guid isPermaLink="true">https://www.asianetnews.com/local-news/priyadarshini-buses-attacked-in-trivandrum-damage-for-two-bus-articleshow-1zwzpxk</guid>
            <pubDate>Tue, 25 Aug 2026 13:55:13 +0530</pubDate>
            <description><![CDATA[&lt;p&gt;പരപ്പ് ജംഗ്ഷനിൽ നിർത്തിയിട്ട ബസിന് നേരെയും മെഡിക്കൽ കോളേജ് ഭാഗത്തേക്കുമുള്ള ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0w0hn3tj7xkcvm9mf05xb3h,imgname-ksrtc-1787646497914.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാങ്ങോട്: തലസ്ഥാനത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികളെ തിരഞ്ഞ് പൊലീസ്. കല്ലറ ഭാഗത്താണ് ബസിനുനേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു.കഴിഞ്ഞ ദിവസം രാത്രി പരപ്പിൽ ജംക്ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് ഇന്നു രാവിലെ മെഡിക്കൽ കോളെജ് ഭാഗത്തേക്കുള്ള ബസിൻ്റെ ചില്ലും തകർത്തതായി കണ്ടെത്തി. കല്ലറ, പരപ്പ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്കുനേരെയാണ് ആക്രമണം. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി. പാങ്ങോട് പൊലീസ് അനേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പാങ്ങോട് പൊലീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഗ്ലാസുകൾക്കും മുടങ്ങിയ സർവീസിനും ഉൾപ്പടെ കണക്കാക്കിയിരിക്കുന്നത്. പൊലീസ് കേസെടുത്തതോടെ ബസ് ഓടാനും കഴിയാത്ത സ്ഥിതിയാണെന്നും ഓണക്കാലത്ത് യാത്രക്കാരുടെ ദുരിതം പരാതികളായെത്തുന്നുണ്ടെന്നും അധികൃതർ പറയുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/priyadarshini-buses-attacked-in-trivandrum-damage-for-two-bus-articleshow-1zwzpxk"/>
        </item>
        <item>
            <title><![CDATA[വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ, അറസ്റ്റ്]]></title>
            <link>https://www.asianetnews.com/local-news/three-held-for-attacking-senior-citizen-women-and-son-in-pathanamthitta-articleshow-3g87o8g</link>
            <guid isPermaLink="true">https://www.asianetnews.com/local-news/three-held-for-attacking-senior-citizen-women-and-son-in-pathanamthitta-articleshow-3g87o8g</guid>
            <pubDate>Tue, 25 Aug 2026 08:55:10 +0530</pubDate>
            <description><![CDATA[&lt;p&gt;വീടിനും നാശനഷ്ടം ഉണ്ടാക്കിയ പ്രതികൾ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്. വിവരമറിഞ്ഞ് പന്തളം സ്റ്റേഷനിൽ നിന്നും പോലീസ് സംഘം എത്തിയപ്പോഴേക്കും അക്രമിസംഘം കടന്ന് കളഞ്ഞിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0vf6z4w9mpz1ns3bbqes09h,imgname-house-attack-arrest-1787628321948.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ചതായി പരാതി. പന്തളം മുളമ്പുഴ വലിയ തറയിൽ ലീലാമ്മ ഫിലിപ്പിന്റെ വീട്ടിലായിരുന്നു അക്രമം. കുന്നിക്കുഴി അനിഴം വീട്ടിൽ ചിണ്ടൻ എന്ന് വിളിക്കുന്ന ബിനു (46), പന്തളം തോട്ടക്കോണം കൊച്ചുതറമേൽ വീട്ടിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന രാഹുൽ ആർ നായർ (29), പന്തളം ചെറുമല തരിപ്പോട്ടിൽ വടക്കേതിൽ വീട്ടിൽ സുജിത്ത് (39) എന്നിവരാണ് ആക്രമിച്ചത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പന്തളം പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പതിനൊന്നാം തീയതി രാത്രി 9 30 ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻവശത്തെ വാതിൽ ചവിട്ടി പൊളിച്ച് അകത്തുകയറി വയോധികയെ ഭീഷണിപ്പെടുത്തുകയും ഇവരുടെ മകനെ ആക്രമിക്കുകയും ചെയ്തതായാണ് പരാതി. വീടിനും നാശനഷ്ടം ഉണ്ടാക്കിയ പ്രതികൾ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്. വിവരമറിഞ്ഞ് പന്തളം സ്റ്റേഷനിൽ നിന്നും പോലീസ് സംഘം എത്തിയപ്പോഴേക്കും അക്രമിസംഘം കടന്ന് കളഞ്ഞിരുന്നു. പ്രതികളിൽ ഒരാളായ ബിനുവിനെ പതിനെട്ടാം തീയതി പോലീസ് പിടികൂടിയെങ്കിലും മറ്റു പ്രതികൾ ഒളിവിലായിരുന്നു.&lt;/p&gt;&lt;p&gt;പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് മറ്റു പ്രതികളെ പിടികൂടിയത്. പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ എസ് എച്ച് ഒ എബിൻ പ്രസാദ്, പോലീസ് ഉദ്യോഗസ്ഥരായ ശരത് എസ് പിള്ള, എസ് അൻവർഷ, എസ് വിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് സാഹസിക നീക്കങ്ങളിലൂടെ പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/three-held-for-attacking-senior-citizen-women-and-son-in-pathanamthitta-articleshow-3g87o8g"/>
        </item>
        <item>
            <title><![CDATA[മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുകാരന് ക്രൂര പീഡനം, വിദേശത്തേക്ക് കടന്ന് ബന്ധു, രക്ഷപ്പെട്ടത് കോഴിക്കോട് വിമാനത്താവളത്തിലൂടെ]]></title>
            <link>https://www.asianetnews.com/local-news/accused-in-torturing-12-year-old-in-koduvally-flees-abroad-during-look-out-notice-issued-articleshow-7rhz0lq</link>
            <guid isPermaLink="true">https://www.asianetnews.com/local-news/accused-in-torturing-12-year-old-in-koduvally-flees-abroad-during-look-out-notice-issued-articleshow-7rhz0lq</guid>
            <pubDate>Mon, 24 Aug 2026 21:47:06 +0530</pubDate>
            <description><![CDATA[&lt;p&gt;കേസില്&zwj; ഉള്&zwj;പ്പെട്ടവര്&zwj;ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ഉവൈസ് വിദേശത്തേക്ക് കടന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0t8v86m27s56p0ymrswgthz,imgname-koduvally-police-station-1787588092116.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കൊടുവള്ളി ആവിലോറയില്&zwj; പന്ത്രണ്ടുകാരനായ വിദ്യാര്&zwj;ത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് മര്&zwj;ദ്ദിച്ച സംഭവത്തില്&zwj; കേസില്&zwj; ഉള്&zwj;പ്പെട്ട ബന്ധു വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശിയായ ഉവൈസ് ദുബൈയിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്&zwj; രാജ്യം വിട്ടത്. ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവര്&zwj;ക്കായി പൊലീസ് അന്വേഷണം ഊര്&zwj;ജിതമാക്കിയിട്ടുണ്ട്. കേസില്&zwj; ഉള്&zwj;പ്പെട്ടവര്&zwj;ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ഉവൈസ് വിദേശത്തേക്ക് കടന്നത്. വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ പിതാവിന്റെ സഹോദരനും കുടുംബവും ക്രൂരമായി മര്&zwj;ദ്ദിച്ചത്. നഖത്തിനുള്ളില്&zwj; ഈര്&zwj;ക്കില്&zwj; കയറ്റിയും മുറിവുകളില്&zwj; മുളക് വെള്ളം ഒഴിച്ചും കുട്ടിയെ പീഡിപ്പിച്ചിരുന്നു. അതിനിടെ പ്രശ്നം ഒത്തുതീര്&zwj;പ്പാക്കാനുള്ള ശ്രമം നടന്നിരുന്നതായും വിവരം പുറത്തുവന്നിരുന്നു. കുട്ടിക്ക് സൈക്കിള്&zwj; വാങ്ങി നല്&zwj;കാമെന്നും പണം നല്&zwj;കാമെന്നുമടക്കം വാഗ്ദാനം നല്&zwj;കിയെന്നാണ് വിവരം. സംഭവദിവസം രാത്രിയാണ് പൂട്ടിയിട്ട മുറിയില്&zwj; നിന്നും രക്ഷപ്പെട്ട കുട്ടി പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്&zwj; പറഞ്ഞത്. കുട്ടി സ്റ്റേഷനിലെത്തിയപ്പോള്&zwj; പിതാവുമായി പൊലീസ് ബന്ധപ്പെടുകയായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/accused-in-torturing-12-year-old-in-koduvally-flees-abroad-during-look-out-notice-issued-articleshow-7rhz0lq"/>
        </item>
        <item>
            <title><![CDATA[മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പൊലീസുകാർ, എസ്പിയെ കണ്ട് ഓടി, സല്യൂട്ടും മറന്നു, പിന്നാലെ സസ്പെൻഷൻ]]></title>
            <link>https://www.asianetnews.com/local-news/rural-sp-sudden-inspection-during-onam-celebration-police-officers-found-drunk-suspended-articleshow-8lkab2e</link>
            <guid isPermaLink="true">https://www.asianetnews.com/local-news/rural-sp-sudden-inspection-during-onam-celebration-police-officers-found-drunk-suspended-articleshow-8lkab2e</guid>
            <pubDate>Tue, 25 Aug 2026 11:46:08 +0530</pubDate>
            <description><![CDATA[&lt;p&gt;മേലുദ്യോഗസ്ഥനെ കണ്ടപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുകയും മറ്റുള്ളവർ പ്രോട്ടോക്കോൾ മറക്കുകയും ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0vrzwny1dknvd7sqxmrq3tw,imgname-police-station-1787638575806.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം:പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ അടിച്ച് ഫിറ്റായ പൊലീസുകാരൻ എസ്പിയെ കണ്ട് ഓടെടാ ഓട്ടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ മദ്യത്തിന്&zwj;റെ തരിപ്പിൽ പ്രോട്ടോക്കോൾ പോലും മറന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിന്നാലെ ഡ്യൂട്ടിക്ക് ഹാജരാകുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മദ്യപിക്കുകയും ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും എത്തി. അരുവിക്കര സ്റ്റേഷനിൽ റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് അച്ചടക്ക നടപടി. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി. അരുവിക്കര സ്റ്റേഷനിൽ ഞായറാഴ്ച നടന്ന ഓണാഘോഷത്തിലാണ് പൊലീസുകാർ മദ്യലഹരിയിൽ പങ്കെടുത്തത്. ഇതിനിടെ റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ സന്ദർശനത്തിനെത്തി.&lt;/p&gt;&lt;p&gt;മേലുദ്യോഗസ്ഥനെ കണ്ടതിന്&zwj;റെ പരിഭ്രാന്തിയിൽ പൊലീസുകാർ സല്യൂട്ട് ചെയ്യാൻ പോലും മറന്നു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമൻ സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. മറ്റു കേസുകളൊന്നും ഇല്ലാത്തതിനാൽ പൊലീസുകാരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയില്ല. മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയെന്ന പേരിലാണ് സസ്പെൻഷൻ.സംഭവത്തിൽ വകുപ്പ് തല അന്വേഷണവുമുണ്ടാകും.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/rural-sp-sudden-inspection-during-onam-celebration-police-officers-found-drunk-suspended-articleshow-8lkab2e"/>
        </item>
        <item>
            <title><![CDATA[ആൺകുഞ്ഞിന് വേണ്ടി രണ്ടാം വിവാഹം, മകൻ ജനിച്ച് 18ാം മാസം രണ്ടാം ഭാര്യയെ കൊന്ന് അഞ്ച് മക്കളുടെ അച്ഛനായ 30കാരൻ]]></title>
            <link>https://www.asianetnews.com/crime-news/30-year-old-man-marries-women-for-2nd-time-for-son-kills-wife-after-childs-birth-articleshow-8tu8y8w</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/30-year-old-man-marries-women-for-2nd-time-for-son-kills-wife-after-childs-birth-articleshow-8tu8y8w</guid>
            <pubDate>Mon, 24 Aug 2026 19:46:41 +0530</pubDate>
            <description><![CDATA[&lt;p&gt;25 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചയാളിലേക്ക് പൊലീസ് എത്തിയത്. ഷീബ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqkwfdfbyx2jcx9kwcr10njf,imgname-dead-body-1777710118379.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18 മാസത്തിന് ശേഷം രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ 30കാരൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. ആദ്യ ഭാര്യയിൽ അഞ്ച് പെൺമക്കളുണ്ടായിരുന്ന മുഹമ്മദ് സാദിഖ് എന്നയാളാണ് അറസ്റ്റിലായത്. സാർധാന പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം. 25 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചയാളിലേക്ക് പൊലീസ് എത്തിയത്. ഷീബ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്താൻ സാദിഖിനെ സഹായിച്ചത് ഇയാളുടെ സഹോദരന്മാരാണ്. സഹോദരന്മാരായ ആബിദ്, ഷാദബ്, ആദ്യ ഭാര്യ ആസിയ, മാതാവ് വസീള എന്നിവരുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത് എന്ന് സാദിഖ് പോലീസിനോട് വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്ന ഷീബയ്ക്ക് അതിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പാണ് ഷീബയും സാദിഖും വിവാഹിതരാകുന്നത്. തുടക്കത്തിൽ ഈ വിവാഹത്തെ സാദിഖിന്റെ കുടുംബം എതിർത്തിരുന്നു. ആൺകുട്ടി ഉണ്ടാകാനാണ് താൻ ഈ വിവാഹം കഴിച്ചതെന്ന് ഡൽഹിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സാദിഖ് വീട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഷീബയെ സ്വീകരിക്കുകയും, ഒന്നര വർഷം മുമ്പ് ഷീബ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഷീബയുടെ ആദ്യ വിവാഹത്തിലെ പെൺകുട്ടിയെ സംരക്ഷിക്കാൻ സാദിഖ് വിസമ്മതിച്ചു. ഇതേത്തുടർന്ന് തർക്കമുണ്ടാവുകയും ഷീബ രണ്ടു മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് ഷീബയുടെ വീട്ടുകാർ ഇവർക്കായി മറ്റൊരു വാടക വീട് ശരിയാക്കിക്കൊടുത്തു. ഇതിനിടെ സാദിഖും ഷീബയുടെ ആദ്യ ഭർത്താവും തമ്മിൽ വഴക്കുണ്ടാവുകയും സാഹചര്യം കൂടുതൽ വഷളാവുകയും ചെയ്തിരുന്നു. ഇതിനുശേഷം സാദിഖിന്റെ അടുത്തേക്ക് മടങ്ങാൻ കൂട്ടാക്കാതിരുന്ന ഷീബ, സാദിഖിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവച്ചിരുന്നു.&lt;/p&gt;&lt;p&gt;തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന സാദിഖ് ഷീബയെ സമീപിക്കുകയും അവരെയും മകനെയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. വ്യാഴാഴ്ച ഷീബയെയും കൊണ്ട് ഡെറാഡൂണിലേക്ക് പോകുകയാണെന്ന് സാദിഖ് അറിയിച്ചിരുന്നതായി ഷീബയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. കൂട്ടുകാരന്റെ കാർ വാടകയ്&zwnj;ക്കെടുത്ത സാദിഖ്, ആദ്യ ഭാര്യയെയും മാതാവിനെയും ഷീബയെയും കൂട്ടി യാത്ര തിരിച്ചു. സഹോദരന്മാരിൽ ഒരാൾ കാർ ഓടിക്കുകയും മറ്റേയാൾ ബൈക്കിൽ പിന്തുടരുകയും ചെയ്തു. യാത്രയ്ക്കിടയിൽ കാറിനുള്ളിൽ വെച്ച് സാദിഖ് ഷീബയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വിജനമായ ഒരു പാടത്ത് തള്ളുകയും, തിരിച്ചറിയാതിരിക്കാനായി മുഖം ഇഷ്ടിക കൊണ്ട് തകർക്കുകയും ചെയ്യുകയായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/30-year-old-man-marries-women-for-2nd-time-for-son-kills-wife-after-childs-birth-articleshow-8tu8y8w"/>
        </item>
        <item>
            <title><![CDATA[ഓട്ടം വിളിച്ച ശേഷം ​ഗുഡ്സ് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു, കുപ്പികൊണ്ട് തലക്കടിച്ചു, പണം കവർന്നെന്നും പരാതി, സംഭവം തിരുവനന്തപുരത്ത്]]></title>
            <link>https://www.asianetnews.com/crime-news/complaint-filed-alleging-that-a-goods-auto-rickshaw-driver-was-brutally-beaten-articleshow-9a9fai0</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/complaint-filed-alleging-that-a-goods-auto-rickshaw-driver-was-brutally-beaten-articleshow-9a9fai0</guid>
            <pubDate>Sat, 22 Aug 2026 23:38:36 +0530</pubDate>
            <description><![CDATA[&lt;p&gt;അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മനാഫ് നിലവിൽ വെന്&zwj;റിലേറ്ററിലാണ്. നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0naepjt295k8h8s91vwnnqa,imgname-mixcollage-22-aug-2026-11-36-pm-8579-1787422005850.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നാലംഗ സംഘത്തിന്&zwj;റെ ക്രൂരമർദനം. ഓട്ടം വിളിച്ച ശേഷം മദ്യപസംഘം കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തി പണം കവർന്നെന്നാണ് പരാതി. മർദനമേറ്റ കഠിനംകുളം സ്വദേശി മനാഫ് വെന്&zwj;റിലേറ്ററിൽ തുടരുകയാണ്. ട്യൂഷന് പോവുകയായിരുന്ന മകളാണ് മനാഫിനെ അബോധാവസ്ഥയിൽ വഴിയരികിൽ കിടക്കുന്നതായി കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഓട്ടം വിളിച്ചത് പ്രദേശവാസികളായ നാല് പേരാണ്. മനാഫിനെ മർദിച്ച് പണം തട്ടിയെടുത്ത് നാല് പേരും കടന്നുകളഞ്ഞെന്നാണ് പരാതി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മനാഫ് നിലവിൽ വെന്&zwj;റിലേറ്ററിലാണ്. നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/complaint-filed-alleging-that-a-goods-auto-rickshaw-driver-was-brutally-beaten-articleshow-9a9fai0"/>
        </item>
        <item>
            <title><![CDATA[മൃതദേഹാവശിഷ്ടങ്ങൾ നിറച്ച സ്യൂട്ട്കേസുമായി ട്രെയിനിൽ കയറിയത് യുവാവും യുവതിയും; വീട്ടിലെ ബിരിയാണി ചെമ്പിലും മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ; അന്വേഷണം ചെന്നൈയിൽ]]></title>
            <link>https://www.asianetnews.com/india-news/tamil-nadu-express-suitcase-murder-investigation-in-chennai-about-couple-articleshow-a3vouyd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/tamil-nadu-express-suitcase-murder-investigation-in-chennai-about-couple-articleshow-a3vouyd</guid>
            <pubDate>Sun, 23 Aug 2026 15:58:52 +0530</pubDate>
            <description><![CDATA[&lt;p&gt;ഓ​ഗസ്റ്റ് ആറിനാണ് ഡൽഹിയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു ചുവന്ന സ്യൂട്ട്കേസിനുള്ളിലായിരുന്നു മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ സൂക്ഷിച്ചിരുന്നത്. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥരില്ലാത്ത നിലയിൽ എന്തോ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു സ്യൂട്ട്കേസ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0q2e0317t5945914vx7rsxs,imgname-train-suitcase-murder-1787480703073.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആ​ഗ്ര/ചെന്നൈ: ആ​ഗ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്ക്. സ്ത്രീയെ കൊലപ്പെടുത്തിയത് ചെന്നൈയിലെ ഒരു വാടകവീട്ടിലാണെന്നും ഒരു യുവതിയും യുവാവുമാണ് മൃതദേഹാവശിഷ്ടങ്ങളുമായി ചെന്നൈയിൽനിന്ന് ട്രെയിനിൽ കയറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടന്ന വാടകവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബാക്കി മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഇതിൽ ശരീരത്തിന്റെ ഒരുഭാ​ഗം കെട്ടിത്തൂക്കിയ നിലയിലായിരുന്നു. ബാക്കി ചില ഭാ​ഗങ്ങൾ വീട്ടിലെ ബിരിയാണി ചെമ്പിൽ സൂക്ഷിച്ചനിലയിലും. ഇതും പൊലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് ആറിനാണ് ഡൽഹിയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു ചുവന്ന സ്യൂട്ട്കേസിനുള്ളിലായിരുന്നു മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ സൂക്ഷിച്ചിരുന്നത്. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥരില്ലാത്ത നിലയിൽ എന്തോ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു സ്യൂട്ട്കേസ്. സംശയം തോന്നിയ യാത്രക്കാർ റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയനിലയിൽ മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ ഇത് സ്ത്രീയുടെ മൃതദേഹഭാ​ഗങ്ങളാണെന്നും തെളിഞ്ഞു.&lt;/p&gt;&lt;p&gt;ആരാണ് സ്യൂട്ട്കേസുമായി ട്രെയിനിൽ കയറിയതെന്ന് കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. സ്യൂട്ട്കേസിനുള്ളിൽ ചെന്നൈ എന്നെഴുതിയ ഒരു പോളിത്തീൻ കവറുണ്ടായിരുന്നു. ഇതോടെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഒരു യുവതിയും യുവാവും ചുവന്ന സ്യൂട്ട്കേസുമായി നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും താമസിച്ചിരുന്ന വാടകവീട് കണ്ടെത്തിയത്. അതേസമയം, പ്രതികളെന്ന് സംശയിക്കുന്ന ഇവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇവരുടെ പേരുവിവരങ്ങളോ മറ്റുവിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ വിവരങ്ങളും പൊലീസ് ഇതുവരെ നൽകിയിട്ടില്ല. പ്രതികളും ഈ സ്ത്രീയും തമ്മിലുള്ള ബന്ധവും വ്യക്തമല്ല. സംഭവത്തിൽ ചെന്നൈ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം തുടരുകയാണെന്നാണ് പൊലീസിന്റെ പ്രതികരണം.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/tamil-nadu-express-suitcase-murder-investigation-in-chennai-about-couple-articleshow-a3vouyd"/>
        </item>
        <item>
            <title><![CDATA[തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; കാണാതായ ഭ‍ർത്താവ് ബസിൽ യാത്രചെയ്യുന്നതിനിടെ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn</link>
            <guid isPermaLink="true">https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn</guid>
            <pubDate>Sat, 22 Aug 2026 13:54:50 +0530</pubDate>
            <description><![CDATA[&lt;p&gt;ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m962xkz8x0x5w9s8j6hc7f,imgname-tirur-murder-1787387120563.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരൂർ(മലപ്പുറം): ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസമാണ് ഹുസൈന്റെ ഭാര്യ ഫൗസിയ(37)യുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ തിരൂർ പുഴയിൽനിന്ന് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഹുസൈൻ ബുധനാഴ്ച അർധരാത്രിയോടെയാണ് ഭാര്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കൂടുതൽ മീൻ വന്നിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഹുസൈൻ ഭാര്യയെ കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയായിട്ടും ഇവർ തിരികെയെത്തില്ല. ജോലിയിലാകുമെന്ന് കരുതി മക്കളും കാര്യമാക്കിയില്ല. എന്നാൽ, വൈകിട്ടായിട്ടും ഫൗസിയയെക്കുറിച്ചും ഹുസൈനെക്കുറിച്ചും വിവരമില്ലാതായതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തൊഴിലാളികളാണ് ചാക്ക് കണ്ടത്. തുടർന്ന് പരിശോധിച്ചതോടെ ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ഹുസൈനെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് തിരൂർ പൂക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഒന്നുമറിയാത്തപോലെ സ്വകാര്യബസിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ പൊലീസ് സംഘം ബസ് തടഞ്ഞ് പിടികൂടുകയായിരുന്നു. ഹുസൈനെ വിശദമായി ചോദ്യംചെയ്യുന്നതോടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn"/>
        </item>
        <item>
            <title><![CDATA[യുഎസിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; വെടിയേറ്റത് പിസ ഡെലിവറിക്കിടെ]]></title>
            <link>https://www.asianetnews.com/international-news/indian-punjab-man-shot-dead-in-new-york-usa-articleshow-cbr8dxl</link>
            <guid isPermaLink="true">https://www.asianetnews.com/international-news/indian-punjab-man-shot-dead-in-new-york-usa-articleshow-cbr8dxl</guid>
            <pubDate>Sun, 23 Aug 2026 16:27:41 +0530</pubDate>
            <description><![CDATA[&lt;p&gt;പിസ ഡെലിവറി ഏജന്റായ ​ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. കൂടുതൽവിവരങ്ങൾ പൊലീസിൽനിന്ന് ലഭ്യമായിട്ടില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0q4c5zqqjpgb842j1ddrtj8,imgname-punjab-man-shot-dead-new-york-usa-1787482740727.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ/ന്യൂഡൽഹി: ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ ​ഗുർദീപ് സിങ്(28) ആണ് ന്യൂയോർക്കിൽവെച്ച് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.&lt;/p&gt;&lt;p&gt;പിസ ഡെലിവറി ഏജന്റായ ​ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. കൂടുതൽവിവരങ്ങൾ പൊലീസിൽനിന്ന് ലഭ്യമായിട്ടില്ല.&lt;/p&gt;&lt;p&gt;13 വർഷം മുൻപാണ് വായ്പയെടുത്ത് മകൻ യുഎസിലേക്ക് പോയതെന്ന് പിതാവ് പ്യാരാലാൽ പറഞ്ഞു. വലിയ കടബാധ്യതകളുമായാണ് മകൻ യുഎസിലേക്ക് പോയത്. അവിടെ എത്തിയശേഷവും ഒരുപാട് ദുരിതം അനുഭവിച്ചു. കുടുംബത്തിന് താങ്ങാനാകാനായി മകൻ രാവും പകലും ജോലിചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.&lt;/p&gt;&lt;p&gt;​ഗുർദീപിന്റെ മൃതദേഹം എത്രയുംവേ​ഗം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ​സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഇവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/indian-punjab-man-shot-dead-in-new-york-usa-articleshow-cbr8dxl"/>
        </item>
        <item>
            <title><![CDATA[മീൻ വാരാനെന്ന് പറഞ്ഞ് കൊണ്ടുപോയി, ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ]]></title>
            <link>https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4</guid>
            <pubDate>Sun, 23 Aug 2026 02:05:22 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറം തിരൂരിൽ പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഹുസൈൻ അറസ്റ്റിൽ. തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0njwazanbk2km28mhh8zngd,imgname-malappuram-fousiya-murder-1787430841322.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് ഭർത്താവായ ഹുസൈൻ്റെ ക്രൂരകൃത്യത്തിന് ഇരയായത്. രാത്രിയിൽ മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽനിന്ന് കൊണ്ടുപോയ ഹുസൈൻ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തി. സംഭവത്തിന് പിന്നാലെ പ്രതി ഹുസൈനെ തിരൂർ പൊലീസ് ബസിൽനിന്ന് പിടികൂടി.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹം കാണാതായ ഫൗസിയയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ശനിയാഴ്ച രാവിലെ തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം നടത്തിയ ചോദ്യംചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിച്ചു.&lt;/p&gt;&lt;p&gt;ദമ്പതികൾ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഫൗസിയ ഇടയ്ക്ക് വീട്ടുജോലിക്ക് പോകാറുണ്ടായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. താൻ പറയുന്നത് കേൾക്കാതെ ഫൗസിയ ജോലിക്ക് പോകുന്നതിൽ ഹുസൈന് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിറ്റേദിവസം അർധരാത്രി മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ ഹുസൈൻ വീട്ടിൽനിന്ന് കൊണ്ടുപോയി. പിന്നീട് ദമ്പതികൾ തിരിച്ചെത്തിയില്ല. ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണം നടക്കുന്നതിനിടെ, പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. മത്സ്യബന്ധനത്തിന് പോകാനായി തയ്യാറെടുക്കവെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങി. ഇത് വലിച്ചെടുത്തപ്പോൾ കിട്ടിയ ചാക്ക് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ തിരൂർ പൊലീസ്, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4"/>
        </item>
        <item>
            <title><![CDATA[കൊല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/crime-news/young-woman-commit-suicide-at-kollam-one-arrested-articleshow-gybrtfg</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/young-woman-commit-suicide-at-kollam-one-arrested-articleshow-gybrtfg</guid>
            <pubDate>Sat, 22 Aug 2026 23:47:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഗാര്&zwj;ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്&zwj; ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്&zwj; ഹാജരാക്കി റിമാന്&zwj;ഡ് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nayf7cmd3qd9mz1cx0k60d,imgname-mixcollage-22-aug-2026-11-44-pm-3761-1787422522604.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. അലയമണ്&zwj; സ്വദേശി രമണനെയാണ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തത്. രാമണനൊപ്പം താമസിച്ചുവന്ന 22 കാരിയായ സൂര്യയാണ് ജീവനൊടുക്കിയത്. ഓഗസ്റ്റ് 10 നാണ് 22 കാരിയായ സൂര്യ അലയമൺ പുത്തയത്തെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു.&lt;/p&gt;&lt;p&gt;യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആൺസുഹൃത്തായ രമണനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. സ്ഥിരമായി മദ്യപിച്ചെത്തുന്ന രമണന്&zwj; വീട്ടില്&zwj; പ്രശ്നങ്ങള്&zwj; ഉണ്ടാക്കിയിരുന്നു. യുവതിയെ ദേഹോപദ്രവം ഏല്&zwj;പ്പിക്കുകയും ചെയ്തിരുന്നു. ഇതില്&zwj; മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഗാര്&zwj;ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്&zwj; ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്&zwj; ഹാജരാക്കി റിമാന്&zwj;ഡ് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/young-woman-commit-suicide-at-kollam-one-arrested-articleshow-gybrtfg"/>
        </item>
        <item>
            <title><![CDATA['സ്വകാര്യദൃശ്യം കാണിച്ച് ഭീഷണി, സ്വത്ത് തട്ടിയെടുക്കാനും മതംമാറ്റാനും ശ്രമം'; ​എൻജിനീയറും കുടുംബവും പുഴയിൽ ചാടി മരിച്ചു; പേരമകന്റെ കോച്ച് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/india-news/andhra-engineer-and-family-commits-suicide-in-godhavari-river-accused-shooting-coach-arrested-articleshow-hzmkqdy</link>
            <guid isPermaLink="true">https://www.asianetnews.com/india-news/andhra-engineer-and-family-commits-suicide-in-godhavari-river-accused-shooting-coach-arrested-articleshow-hzmkqdy</guid>
            <pubDate>Tue, 25 Aug 2026 18:56:23 +0530</pubDate>
            <description><![CDATA[&lt;p&gt;പഞ്ചായത്ത് രാജ് വകുപ്പിലെ അസി. എൻജിനീയർ തില്ലപുഡി നൂക്കാ രാജു, ഭാര്യ മീന, മകൾ സൗജന്യ എന്നിവരാണ് ​​ഗോദാവരി നദിയിൽ ചാടി ആത്മഹത്യചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാജാമുണ്ഡ്രിയിലെ പാലത്തിൽനിന്നാണ് കുടുംബം നദിയിലേക്ക് ചാടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0whkr4ysq9svrsncb196er4,imgname-andhra-family-suicide-1787664392350.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ഷൂട്ടിങ് കോച്ച് അറസ്റ്റിലായി. കേസിൽ പ്രതിയായ ഷെയ്ഖ് സാദിഖ് ഖാനെയാണ് ഉത്തർപ്രദേശിലെ മീററ്റിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ട്രാൻസിറ്റ് വാറന്റ് വാങ്ങി ആന്ധ്രപ്രദേശിൽ എത്തിച്ചതായി കാക്കിനാഡ എസ്പി ജി. ബിന്ദു മാധവ് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;പഞ്ചായത്ത് രാജ് വകുപ്പിലെ അസി. എൻജിനീയർ തില്ലപുഡി നൂക്കാ രാജു, ഭാര്യ മീന, മകൾ സൗജന്യ എന്നിവരാണ് ​​ഗോദാവരി നദിയിൽ ചാടി ആത്മഹത്യചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാജാമുണ്ഡ്രിയിലെ പാലത്തിൽനിന്നാണ് കുടുംബം നദിയിലേക്ക് ചാടിയത്. ഇവർക്കൊപ്പം സൗജന്യയുടെ പത്തുവയസ്സുള്ള മകനും പുഴയിൽ ചാടിയിരുന്നെങ്കിലും കുട്ടിയെ പിന്നീട് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.&lt;/p&gt;&lt;p&gt;മരിച്ച മൂന്നുപേരുടെയും ആത്മ​ഹത്യാക്കുറിപ്പുകൾ പരിശോധിച്ചതോടെയാണ് ഷൂട്ടിങ് കോച്ചായ ഷെയ്ഖ് സാദിഖിനെതിരേയുള്ള വിവരങ്ങൾ ലഭിച്ചത്. മരണത്തിന് ഉത്തരവാദി ഇയാളാണെന്നും ഇയാളുടെ ഭീഷണിയും സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമങ്ങളുമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് മൂവരും എഴുതിയിരുന്നത്. സൗജന്യയുടെ ഭർത്താവ് ജ​ഗദീഷ് റെഡ്ഡി കഴിഞ്ഞ ജൂലായിൽ മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്നും ഇദ്ദേഹത്തെ ഷെയ്ഖ് സാദിഖ് ഖാൻ വിഷം നൽകി കൊലപ്പെടുത്തിയതാണെന്നും ആരോപണമുണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് സാദിഖ് ഖാനായി തിരച്ചിൽ ആരംഭിച്ചത്. പ്രതി സംസ്ഥാനം വിട്ടതോടെ പൊലീസ് വിവിധസംഘങ്ങളായി തിരിഞ്ഞ് വിവിധ സംസ്ഥാനങ്ങളിൽ ഊർജിത തിരച്ചിൽ നടത്തി. ഇതിനിടെയാണ് ഉത്തർപ്രദേശിൽനിന്ന് പ്രതിയെ പിടികൂടിയത്.&lt;/p&gt;&lt;h2&gt;​കുറിപ്പുകളിൽ ​ഗുരുതര ആരോപണങ്ങൾ...&lt;/h2&gt;&lt;p&gt;മരുമകനായ ജ​ഗദീഷ് റെഡ്ഡിയുടെ മരണത്തിന് പിന്നാലെയാണ് പേരമകന്റെ റൈഫിൾ ഷൂട്ടിങ് കോച്ചായ സാദിഖ് ഖാൻ തങ്ങളുടെ കുടുംബത്തിൽ കയറിയതെന്നാണ് നൂക്കാ രാജുവിന്റെ കുറിപ്പിലുള്ളത്. മകൾ സൗജന്യയ്ക്ക് സഹായങ്ങളും പിന്തുണയും നൽകി ഇയാൾ വിശ്വാസം നേടി. എന്നാൽ, പിന്നീട് ഇത് ഭീഷണിയിലേക്ക് വഴിമാറി. കുടുംബത്തിന്റെ നിയന്ത്രണം ഇയാളുടെ കൈകളിലായി. ബാങ്ക് അക്കൗണ്ടുകളും പ്രതി കൈക്കലാക്കി. മതം മാറാൻ വരെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു.&lt;/p&gt;&lt;p&gt;സാദിഖ് ഖാൻ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് മീനയുടെ കുറിപ്പിലുണ്ടായിരുന്നത്. സാദിഖ് ഖാൻ നിരന്തരം ബ്ലാക്ക്മെയിൽ ചെയ്തതായാണ് സൗജന്യ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി തന്റെ സ്വകാര്യചിത്രങ്ങൾ കൈക്കലാക്കി പ്രതി ഭീഷണിപ്പെടുത്തുകയാണ്. ഭർത്താവ് ജ​ഗദീഷ് റെഡ്ഡിയെ സാദിഖ് ഖാൻ വിഷം നൽകി കൊലപ്പെടുത്തി. പിന്നീട് ഇത് ആത്മഹത്യയാക്കി ചിത്രീകരിച്ചെന്നും കുറിപ്പിലുണ്ടായിരുന്നു.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/andhra-engineer-and-family-commits-suicide-in-godhavari-river-accused-shooting-coach-arrested-articleshow-hzmkqdy"/>
        </item>
        <item>
            <title><![CDATA[ഭർത്താവിനെ കൊന്ന് കുടൽമാല പുറത്തെടുത്ത് ഭാര്യ, വീട്ടുടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കരളും വൃക്കയും കാണാനില്ല; ടെറസിൽനിന്ന് ചാടിയ പ്രതി ചികിത്സയിൽ]]></title>
            <link>https://www.asianetnews.com/crime-news/woman-kills-husband-in-kurukshetra-haryana-takes-his-gut-out-articleshow-i5n1lsc</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/woman-kills-husband-in-kurukshetra-haryana-takes-his-gut-out-articleshow-i5n1lsc</guid>
            <pubDate>Mon, 24 Aug 2026 08:39:26 +0530</pubDate>
            <description><![CDATA[&lt;p&gt;വൈകിട്ട് അഞ്ചുമണിയോടെ ദമ്പതിമാർ താമസിച്ചിരുന്ന വാടകവീട്ടിലായിരുന്നു അതിദാരുണമായ സംഭവം. വൈകിട്ട് അഞ്ചുമണിയോടെ ദമ്പതിമാർ തമ്മിൽ കലഹമുണ്ടായിരുന്നതായി വീട്ടുടമ റിങ്കു പറഞ്ഞു. ഇതിനുപിന്നാലെ ഇദ്ദേഹം വീടിന്റെ ടെറസിൽ എത്തിനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വയറിൽ വലിയ മുറിവേറ്റ് ചോരയിൽ കുളിച്ചനിലയിൽ രാജേഷ് നിലത്തുകിടക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0rvz2802r39tq4t85phtfwj,imgname-haryana-kurukshetra-husband-murder-1787541031166.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുരുക്ഷേത്ര(ഹരിയാണ): ഭർത്താവിനെ കൊലപ്പെടുത്തി വയർകീറി ആന്തരികാവയവങ്ങൾ പുറത്തെടുത്ത യുവതി കസ്റ്റഡിയിൽ. ഹരിയാണയിലെ കുരുക്ഷേത്രയിലാണ് ഞെട്ടിക്കുന്ന സംഭവം. ഉത്തർപ്രദേശ് സീതാപുർ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജേഷിന്റെ ഭാര്യ വിമല ദേവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം പിടിക്കപ്പെട്ടതിന് പിന്നാലെ വീടിന്റെ ടെറസിൽനിന്ന് ചാടി പരിക്കേറ്റ പ്രതി ചികിത്സയിലാണ്. ആരോ​ഗ്യനില മെച്ചപ്പെട്ടാൽ പ്രതിയിൽനിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ ദമ്പതിമാർ താമസിച്ചിരുന്ന വാടകവീട്ടിലായിരുന്നു അതിദാരുണമായ സംഭവം. വൈകിട്ട് അഞ്ചുമണിയോടെ ദമ്പതിമാർ തമ്മിൽ കലഹമുണ്ടായിരുന്നതായി വീട്ടുടമ റിങ്കു പറഞ്ഞു. ഇതിനുപിന്നാലെ ഇദ്ദേഹം വീടിന്റെ ടെറസിൽ എത്തിനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വയറിൽ വലിയ മുറിവേറ്റ് ചോരയിൽ കുളിച്ചനിലയിൽ രാജേഷ് നിലത്തുകിടക്കുകയായിരുന്നു. സമീപത്തായി ഭാര്യ വിമലാദേവിയുമുണ്ടായിരുന്നു. വിമലാദേവി രാജേഷിന്റെ വയർകീറി കുടൽമാല പുറത്തെടുക്കുന്ന നടുക്കുന്ന കാഴ്ചയ്ക്കും റിങ്കു സാക്ഷിയായി. എന്നാൽ, അല്പസമയത്തിനുള്ളിൽ റിങ്കുവിനെ വിമലാദേവി കണ്ടു. ഇതോടെ പരിഭ്രാന്തയായ പ്രതി വീടിന്റെ ടെറസിൽനിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;&lt;p&gt;മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് 35 സെന്റിമീറ്ററോളം ആഴത്തിൽ രാജേഷിന്റെ വയറിന്റെ ഭാ​ഗത്ത് കീറിയതായാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. യുവാവിന്റെ കരളിന്റെ ഒരുഭാ​ഗവും ഒരു വൃക്കയും കാണാനില്ലെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മൂന്ന് കത്തികൾ പൊലീസ് കണ്ടെടുത്തു. ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.&lt;/p&gt;&lt;p&gt;വിമലാദേവിയും രാജേഷും തമ്മിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നാണ് വീട്ടുടമ പൊലീസിന് നൽകിയ മൊഴി. വിമലാദേവി ബാധയൊഴിപ്പിക്കൽ, മന്ത്രവാദം തുടങ്ങിയവ ചെയ്തിരുന്നതായും പരമ്പരാ​ഗത ചികിത്സ നടത്തിയിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ദമ്പതിമാർക്ക് മക്കളില്ലെന്നും വീട്ടുടമ പറഞ്ഞു. ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായാണോ യുവതി ഭർത്താവിന്റെ ആന്തരികാവയവങ്ങൾ പുറത്തെടുത്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/woman-kills-husband-in-kurukshetra-haryana-takes-his-gut-out-articleshow-i5n1lsc"/>
        </item>
        <item>
            <title><![CDATA[ഒരാഴ്ചയ്ക്കുള്ളിൽ അടിച്ചുമാറ്റിയത് സ്കൂട്ടറും ബുള്ളറ്റും, ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് പിടിയിൽ]]></title>
            <link>https://www.asianetnews.com/crime-news/migrant-worker-held-for-bike-theft-in-kochi-articleshow-nk0kxbm</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/migrant-worker-held-for-bike-theft-in-kochi-articleshow-nk0kxbm</guid>
            <pubDate>Mon, 24 Aug 2026 20:08:51 +0530</pubDate>
            <description><![CDATA[&lt;p&gt;അന്വേഷണത്തിൽ കളമശ്ശേരിയിൽ നിന്ന് ഒരു സ്കൂട്ടറും ആലുവ എടത്തലയിലെ ഒരു വീട്ടിലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0t3bxznd01jshr3nzbae40n,imgname-bike-theft-1787582347253.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയായ ഇരുചക്ര വാഹന മോഷ്ടാവ് പിടിയിലായി. പശ്ചിമ ബംഗാൾ ഡാർജിലിങ്ങ് സ്വദേശി നിരുപം സിംഗ് (28)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിൽ പെരുമ്പാവൂർ ഭാഗത്ത് നിന്നും ഒരു എൻഫീൽഡ് മോട്ടോർ സൈക്കിളും ഒരു സ്കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. മോഷണം നടന്ന സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ക്യാമറകൾ ഉൾപ്പടെ വിശദമായി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ കളമശ്ശേരിയിൽ നിന്ന് ഒരു സ്കൂട്ടറും ആലുവ എടത്തലയിലെ ഒരു വീട്ടിലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എംവി അരുൺദേവ്, എസ്ഐമാരായ മാർട്ടിൻ ജോസഫ്, കെ ടി അനിൽ, തുടങ്ങിയവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/migrant-worker-held-for-bike-theft-in-kochi-articleshow-nk0kxbm"/>
        </item>
        <item>
            <title><![CDATA[കാമുകിയ്ക്ക് ഐഫോൺ, റിസോർട്ടുകളിൽ ആഡംബരജീവിതം; സ്വന്തംവീട്ടിൽനിന്ന് 50 ലക്ഷവും സ്വർണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/india-news/assam-jorhat-man-arrested-for-stealing-50-lakh-from-own-home-for-buying-iphone-to-girl-friend-articleshow-oboq4bl</link>
            <guid isPermaLink="true">https://www.asianetnews.com/india-news/assam-jorhat-man-arrested-for-stealing-50-lakh-from-own-home-for-buying-iphone-to-girl-friend-articleshow-oboq4bl</guid>
            <pubDate>Wed, 26 Aug 2026 08:46:16 +0530</pubDate>
            <description><![CDATA[&lt;p&gt;കുടുംബബിസിനസിൽ പങ്കാളിയായ പ്രതി കാമുകിയ്ക്ക് ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാങ്ങാനും കാമുകിയ്ക്കൊപ്പമുള്ള ആഡംബരജീവിതത്തിനുമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ പിതാവ് പണവും സ്വർണവും സൂക്ഷിച്ചത് പ്രതിക്ക് നേരത്തേ അറിയാമായിരുന്നു. ഓ​ഗസ്റ്റ് 11-ന് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0y12yzkysxdgtfg3jv72kmx,imgname-assam-jorhat-theft-1787714173938.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;​ഗുവാഹത്തി: സ്വന്തം വീട്ടിൽനിന്ന് ലോക്കർ തകർത്ത് 50 ലക്ഷത്തോളം രൂപയും ആഭരണങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അ​ഗർവാളി(25)നെയാണ് പിതാവിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ​ഗുജറാത്തിലേക്ക് മുങ്ങിയ പ്രതിയെ പിതാവ് തന്നെ തന്ത്രപൂർവം നാട്ടിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.&lt;/p&gt;&lt;p&gt;കുടുംബബിസിനസിൽ പങ്കാളിയായ പ്രതി കാമുകിയ്ക്ക് ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാങ്ങാനും കാമുകിയ്ക്കൊപ്പമുള്ള ആഡംബരജീവിതത്തിനുമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ പിതാവ് പണവും സ്വർണവും സൂക്ഷിച്ചത് പ്രതിക്ക് നേരത്തേ അറിയാമായിരുന്നു. ഓ​ഗസ്റ്റ് 11-ന് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. പിതാവിന്റെ മുറിയിൽ കയറി ലോക്കർ തകർത്ത ഇയാൾ പണവും ആഭരണങ്ങളും കൈക്കലാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;മോഷണത്തിൽ അന്വേഷണം ആരംഭിച്ച പൊലീസിന് വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് ആദ്യമേ വ്യക്തമായിരുന്നു. ഇതിനിടെ, സംഭവത്തിന് പിന്നാലെ യഷ് അ​ഗർവാൾ വീട്ടിൽനിന്ന് പോയതും സംശയത്തിനിടയാക്കി. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ​ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടെന്ന് കണ്ടെത്തി. ഇതോടെ പിതാവ് തന്നെ അഹമ്മദാബാദിലെത്തി മകനെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയും പൊലീസിന് കൈമാറുകയുമായിരുന്നു.&lt;/p&gt;&lt;p&gt;സുഹൃത്തുക്കളായ ജിത്തു സോമാനി, രോഹിത് പ്രസാദ് എന്നിവരുടെ പ്രേരണയിലാണ് സ്വന്തം വീട്ടിൽ മോഷണം നടത്തിയതെന്നായിരുന്നു യഷ് അ​ഗർവാളിന്റെ മൊഴി. ലോക്കർ തകർക്കാനായി ഒരു കൊല്ലന്റെ സഹായം തേടിയതായും ഇയാൾ സമ്മതിച്ചു. കാമുകിയായ പുബാലിക്ക് വേണ്ടി മോഷണമുതലിൽനിന്ന് അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ചു. ഒന്നരലക്ഷം രൂപയ്ക്ക് കാമുകിയ്ക്ക് ഐഫോൺ വാങ്ങിനൽകി. കാമുകിയ്ക്ക് കുറച്ച് പണവും നൽകിയെന്നും കാമുകിയ്ക്കൊപ്പം ആഡംബര ഹോട്ടലുകളിൽ താമസിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;യഷ് അ​ഗർവാളിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളായ ജിതേന്ദ്ര സോമാനി, രോഹിത് പ്രസാദ് എന്നിവരെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മോഷ്ടിച്ച സ്വർണം വിൽക്കാനടക്കം ഇവർ സഹായംചെയ്തെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കാമുകിയെ ഇതുവരെ കേസിൽ പ്രതിചേർത്തിട്ടില്ല. എന്നാൽ, യുവതിയെ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ യഷ് അ​ഗർവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/assam-jorhat-man-arrested-for-stealing-50-lakh-from-own-home-for-buying-iphone-to-girl-friend-articleshow-oboq4bl"/>
        </item>
        <item>
            <title><![CDATA[ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു, കോഴിഫാമിലെ വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റ് മരണം]]></title>
            <link>https://www.asianetnews.com/crime-news/couple-died-shock-death-thrissur-articleshow-pbs1bxx</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/couple-died-shock-death-thrissur-articleshow-pbs1bxx</guid>
            <pubDate>Sun, 23 Aug 2026 16:49:34 +0530</pubDate>
            <description><![CDATA[&lt;p&gt;മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കൊളജിലേക്ക് മാറ്റി. ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0q5ajxn8h10aw2cgnntrz8j,imgname-mixcollage-23-aug-2026-04-45-pm-901-1787483737013.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: തൃശൂർ ദേശമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു. ആസാം സ്വദേശികളായ ഷെഫീഖുലും ഭാര്യ റുക്സാനയുമാണ് മരിച്ചത്. ദേശമംഗലം തലശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കോഴി ഫാമിലെ തൊഴിലാളികളാണിവർ. ഫാമിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കൊളജിലേക്ക് മാറ്റി. ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/couple-died-shock-death-thrissur-articleshow-pbs1bxx"/>
        </item>
        <item>
            <title><![CDATA[ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎ കടത്തുക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു]]></title>
            <link>https://www.asianetnews.com/crime-news/drug-peddler-who-out-from-jail-charged-with-kaapa-act-articleshow-q4kkl20</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/drug-peddler-who-out-from-jail-charged-with-kaapa-act-articleshow-q4kkl20</guid>
            <pubDate>Mon, 24 Aug 2026 20:34:50 +0530</pubDate>
            <description><![CDATA[&lt;p&gt;സ്ഥിരം ലഹരിവില്&zwj;പ്പനക്കാരനായ ഇയാള്&zwj; ജയിലില്&zwj; നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0t4sjqncv0ntnme1k8t96mj,imgname-mdma-arrest--3--1787583843061.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കല്&zwj;പ്പറ്റ: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്&zwj; പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെന്&zwj;ട്രല്&zwj; ജയിലില്&zwj; അടച്ചു. കല്&zwj;പ്പറ്റ മുണ്ടേരി താന്നിക്കല്&zwj; വീട്ടില്&zwj; വേണുഗോപാല്&zwj;(35)നെയാണ് സെന്&zwj;ട്രല്&zwj; ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തില്&zwj; അമ്പലവയല്&zwj; സ്റ്റേഷന്&zwj; പരിധിയില്&zwj; 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്&zwj; വേണുഗോപാല്&zwj; ജില്ലാ ജയിലില്&zwj; റിമാന്&zwj;ഡില്&zwj; കഴിഞ്ഞു വരികയായിരുന്നു. സ്ഥിരം ലഹരിവില്&zwj;പ്പനക്കാരനായ ഇയാള്&zwj; ജയിലില്&zwj; നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇത്തരത്തില്&zwj; സ്ഥിരം കുറ്റവാളിയായ ഇയാള്&zwj;ക്കെതിരെ ജില്ലാ പോലീസ് മേധാവി സമര്&zwj;പ്പിച്ച റിപ്പോര്&zwj;ട്ടിന്റെ അടിസ്ഥാനത്തില്&zwj; ജില്ലാ കലക്ടര്&zwj; ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കാപ്പ നിയമ പ്രകാരം ആറുമാസത്തെ കരുതല്&zwj; തടവിനാണ് ഉത്തരവ്.കല്&zwj;പ്പറ്റ സ്റ്റേഷനില്&zwj; വേണുഗോപാലിനെതിരെ നാല് ലഹരിക്കേസുകളും പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്&zwj;വഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷന്&zwj; പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്&zwj; പേര്&zwj;ക്കെതിരെ കാപ്പ അടക്കമുള്ള കര്&zwj;ശനമായ നിയമ നടപടികള്&zwj; സ്വീകരിച്ചു വരികയാണ് പോലീസ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/drug-peddler-who-out-from-jail-charged-with-kaapa-act-articleshow-q4kkl20"/>
        </item>
        <item>
            <title><![CDATA[ബസ് സ്റ്റാന്റിലെ ശുചിമുറിക്ക് പിറകിലിരുന്ന് കവര്‍ച്ച ആസൂത്രണം,കൈയ്യോടെ പിടികൂടി പോലീസ്]]></title>
            <link>https://www.asianetnews.com/crime-news/notorious-criminals-held-while-planning-other-burglary-articleshow-qczip7g</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/notorious-criminals-held-while-planning-other-burglary-articleshow-qczip7g</guid>
            <pubDate>Mon, 24 Aug 2026 20:22:32 +0530</pubDate>
            <description><![CDATA[&lt;p&gt;കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും കഞ്ചാവ് വില്&zwj;പ്പനക്കിടെ പിടിയിലായതിനും റെയില്&zwj;വേ സ്റ്റേഷനില്&zwj; വെച്ച് യുവാവിനെ ബ്ലേഡ് കൊണ്ട് വയറില്&zwj; പരിക്കേല്&zwj;പ്പിച്ചതിനും മാനാഞ്ചിറയില്&zwj; വെച്ച് സ്ത്രീയോട് മോശമായി പെരുമാറിയതിനും മറ്റുമായി പത്തോളം കേസുകള്&zwj; നിലവിലുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0t45c449padjqvc7nny1308,imgname-theft-planning-arrest-1787583180932.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കവര്&zwj;ച്ച ആസൂത്രണം ചെയ്യുന്നതിനിടെ നിരവധി കേസുകളിലെ പ്രതികള്&zwj; പോലീസ് പിടിയില്&zwj;. വയനാട് സ്വദേശി വരിക്കേരി കോളനിയില്&zwj; കണ്ണന്&zwj; എന്ന ഷട്ടര്&zwj; കണ്ണന്&zwj;(39), കോഴിക്കോട് കല്ലായി ഫ്രാന്&zwj;സിസ് റോഡ് സ്വദേശി അച്ചാരതോപ്പ് പറമ്പ് വീട്ടില്&zwj; ഷാജഹാന്&zwj; എന്ന ഹൈവേ ഷാജഹാന്&zwj; (44) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പാളയം ബസ് സ്റ്റാന്റിലെ പൊതു ശുചിമുറിക്ക് പിറകില്&zwj; വെച്ച് ഇരുവരും ചേര്&zwj;ന്ന് കവര്&zwj;ച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുന്നതിനിടെയാണ് പിടിയിലാകുന്നത്. കണ്ണന്റെ പേരില്&zwj; പാലക്കാട്, കണ്ണൂര്&zwj;, കോഴിക്കോട് ജില്ലകളിലായി കേസുകള്&zwj; നിലവിലുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും കഞ്ചാവ് വില്&zwj;പ്പനക്കിടെ പിടിയിലായതിനും റെയില്&zwj;വേ സ്റ്റേഷനില്&zwj; വെച്ച് യുവാവിനെ ബ്ലേഡ് കൊണ്ട് വയറില്&zwj; പരിക്കേല്&zwj;പ്പിച്ചതിനും മാനാഞ്ചിറയില്&zwj; വെച്ച് സ്ത്രീയോട് മോശമായി പെരുമാറിയതിനും മറ്റുമായി പത്തോളം കേസുകള്&zwj; നിലവിലുണ്ട്. ഷാജഹാന്റെ പേരില്&zwj; കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്&zwj; പൊതുജനശല്യത്തിനും പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും കോഴിക്കോട് മെഡിക്കല്&zwj; കോളേജ് ഹോസ്പിറ്റലില്&zwj; അറ്റന്&zwj;ഡന്റ് ആയ യുവതിയെ ഒ.പി ടിക്കറ്റ് കൗണ്ടറില്&zwj; വെച്ച് ആക്രമിക്കാന്&zwj; ശ്രമിച്ചതിനും ഒ.പി ടിക്കറ്റ് കൗണ്ടര്&zwj; തകര്&zwj;ത്തതിനും മറ്റുമായി ഇരുപതോളം കേസുകള്&zwj; നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്&zwj; ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/notorious-criminals-held-while-planning-other-burglary-articleshow-qczip7g"/>
        </item>
        <item>
            <title><![CDATA[പൊതിച്ച തേങ്ങ തുണിയിൽ പൊതിഞ്ഞ് ആക്രമിച്ചു; 9 വർഷം മുൻപ് കൊലപാതകം നടത്തി മുങ്ങി പ്രതി ഒടുവിൽ പിടിയിൽ‌]]></title>
            <link>https://www.asianetnews.com/crime-news/kannur-ksrtc-murder-case-accused-arrested-after-9-years-articleshow-vg3f1ft</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/kannur-ksrtc-murder-case-accused-arrested-after-9-years-articleshow-vg3f1ft</guid>
            <pubDate>Sat, 22 Aug 2026 21:37:41 +0530</pubDate>
            <description><![CDATA[&lt;p&gt;അബ്ദുള്ളയും മറ്റൊരാളും ചേര്&zwj;ന്നാണ് കൊല ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അപ്പോഴേക്കും അബ്ദുള്ള മുങ്ങിയിരുന്നു. കൂട്ടു പ്രതി പിടിയിലായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്&zwj; സെന്&zwj;ട്രല്&zwj; ജയിലിലെത്തിയെങ്കിലും അബ്ദുള്ളയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n3h73sf0t4vpqaed92et2x,imgname-mixcollage-22-aug-2026-09-35-pm-7478-1787414748280.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂര്&zwj;: കണ്ണൂര്&zwj; കെഎസ്ആര്&zwj;ടിസി ബസ് സ്റ്റാന്&zwj;റ് പരിസരത്ത് ഒമ്പത് വർഷം മുമ്പ് നടന്ന കൊലപാതകക്കേസിലെ പ്രതി പിടിയില്&zwj;. ഓപ്പറേഷൻ ഗ്രിപ്പിന്&zwj;റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശിയായ അബ്ദുള്ള പിടിയിലായത്. കൊലപാതകത്തിന് പിന്നാലെ ഇയാള്&zwj; ഒളിവില്&zwj; പോവുകയായിരുന്നു.&lt;/p&gt;&lt;p&gt;2017 ജനുവരി 24. കണ്ണൂര്&zwj; കെഎസ്ആര്&zwj;ടിസിബസ് സ്റ്റാന്&zwj;റിലെ കംഫര്&zwj;ട് സ്റ്റേഷനില്&zwj; നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി സുനി കൊല്ലപ്പെടുന്നു. പൊതിച്ച തേങ്ങ തുണിയില്&zwj; പൊതിഞ്ഞ് അക്രമിച്ചതിനെത്തുടര്&zwj;ന്നായിരുന്നു മരണം. അബ്ദുള്ളയും മറ്റൊരാളും ചേര്&zwj;ന്നാണ് കൊല ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അപ്പോഴേക്കും അബ്ദുള്ള മുങ്ങിയിരുന്നു. കൂട്ടു പ്രതി പിടിയിലായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്&zwj; സെന്&zwj;ട്രല്&zwj; ജയിലിലെത്തിയെങ്കിലും അബ്ദുള്ളയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അബ്ദുള്ളയെ തേടി പോലീസ് അലഞ്ഞു. കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു. മംഗളൂരുവിലും കാസർകോടും പല പേരുകളില്&zwj; ഇയാള്&zwj; താമസിച്ചിരുന്നതായി അന്വേഷണ സംഘം പിന്നീട് കണ്ടെത്തി. ശാസ്ത്രീയ തെളിവുകള്&zwj; കൂടി സമാഹരിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ മലപ്പുറം മുന്നിയൂരില്&zwj; വെച്ച് അന്വേഷണ സംഘം പിടികൂടിയത്. കമ്മീഷണര്&zwj; വിജയ ഭാരത റെഡ്ഡിയുടെ കീഴിലുളള പ്രത്യേക സ്ക്വാഡാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/kannur-ksrtc-murder-case-accused-arrested-after-9-years-articleshow-vg3f1ft"/>
        </item>
        <item>
            <title><![CDATA[സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം, ബസ് ജീവനക്കാർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/migrant-workers-attacked-in-private-bus-employees-booked-articleshow-wk3spnh</link>
            <guid isPermaLink="true">https://www.asianetnews.com/local-news/migrant-workers-attacked-in-private-bus-employees-booked-articleshow-wk3spnh</guid>
            <pubDate>Tue, 25 Aug 2026 10:24:32 +0530</pubDate>
            <description><![CDATA[&lt;p&gt;ബസ് മേനകയിലെത്തിയപ്പോൾ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ഇതര സംസ്ഥാനക്കാരായ യാത്രക്കാർ ബസിൽ കയറി. തുടർന്ന് ഇവരും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0vkzws01yne3yzatqqbtf34,imgname-migrant-worker-attacked-1787633333024.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണല വേലിയത്ത് വീട്ടിൽ സഞ്ജയ് (30), കുമ്പളങ്ങി ചുള്ളിക്കൽ വീട്ടിൽ വിനേഷ് ജോസഫ് പീറ്റർ (26), തൃക്കാക്കര പൊറ്റെക്കാട്ടിൽ വീട്ടിൽ ഫഹദ് (23) എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ട്കൊച്ചി-കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന 'ഫ്ലോറി' ബസിലെ ജീവനക്കാരാണ് മൂവരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബസ് മേനകയിലെത്തിയപ്പോൾ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ഇതര സംസ്ഥാനക്കാരായ യാത്രക്കാർ ബസിൽ കയറി. തുടർന്ന് ഇവരും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ബസ് എറണാകുളം നോർത്തിൽ എത്തിയപ്പോൾ ജീവനക്കാർ ഇതര സംസ്ഥാനക്കാരായ യാത്രക്കാരെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം എറണാകുളം നോർത്ത് പൊലീസ് സ്വമേധയാ കേസെടുത്ത് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>crime-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/migrant-workers-attacked-in-private-bus-employees-booked-articleshow-wk3spnh"/>
        </item>
    </channel>
</rss>
