<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 13 May 2026 18:24:56 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/culture-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കലണ്ടറില്ല, സമയമില്ല, പിറന്നാളുകളില്ല; ആമസോൺ കാടുകളിലെ ഈ ഗോത്രം ജീവിക്കുന്നത് ഇങ്ങനെ]]></title>
            <link>https://www.asianetnews.com/culture-magazine/no-time-week-month-or-year-amondawa-tribe-amazon-rainforest-articleshow-13t6yhh</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/no-time-week-month-or-year-amondawa-tribe-amazon-rainforest-articleshow-13t6yhh</guid>
            <pubDate>Wed, 25 Feb 2026 12:18:00 +0530</pubDate>
            <description><![CDATA[&lt;p&gt;സമയം, കലണ്ടർ, പ്രായം തുടങ്ങിയ സങ്കൽപ്പങ്ങളേ ഇല്ലാത്ത ഗോത്രവര്&zwj;ഗം. അതാണ് ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ വസിക്കുന്ന ആമോണ്ടാവ ഗോത്രം. ഇവർ, ജീവിതത്തിലെ ഘട്ടങ്ങൾ അടയാളപ്പെടുത്തുന്നത് പേര് മാറ്റിക്കൊണ്ടാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj9rshf4av8qhkpjaevs0ys0,imgname-new-project---2026-02-25t121522.565-1772002002404.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ക്ലോക്കുകൾക്കും കലണ്ടറുകൾക്കും പിന്നാലെ പായുന്ന ആധുനിക ലോകത്ത് നിന്ന് തികച്ചും വ്യത്യസ്തമായി, സമയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ജീവിക്കുന്ന ഒരു ജനവിഭാഗമാണ് ബ്രസീലിലെ ആമസോൺ മഴക്കാടുകളിലുള്ള ആമോണ്ടാവ ഗോത്രം. ഇവരുടെ ഭാഷയിൽ 'സമയം', 'ആഴ്ച', 'മാസം', 'വർഷം' തുടങ്ങിയ പദങ്ങളോ അത്തരം സങ്കല്പങ്ങളോ ഇല്ലെന്ന് ഗവേഷകർ കണ്ടെത്തി. 'ലാംഗ്വേജ് ആൻഡ് കോഗ്നിഷൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഭൂതകാലത്തെയോ ഭാവികാലത്തെയോ കുറിച്ചുള്ള വേവലാതികളില്ലാതെ പൂർണ്ണമായും വർത്തമാനകാലത്തിലാണ് ഇവർ ജീവിക്കുന്നത്.&lt;/p&gt;&lt;p&gt;ബ്രിട്ടനിലെ പോർട്സ്മൗത്ത് സർവകലാശാലയിലെ പ്രൊഫസർ ക്രിസ് സിൻഹയുടെ നേതൃത്വത്തിൽ നടന്ന പഠനമനുസരിച്ച്, ആമോണ്ടാവ ഭാഷയിൽ സമയം അളക്കുന്നതിനുള്ള ഘടനകളില്ല. ഇവർ സംഭവങ്ങളെ ക്രമമായി മനസ്സിലാക്കുമെങ്കിലും, സമയത്തെ ഒരു പ്രത്യേക അളവുകോലായി കാണുന്നില്ല. അതുകൊണ്ട് തന്നെ ഈ ഗോത്രത്തിൽ ആർക്കും 'പ്രായം' എന്നൊന്നില്ല. ഇവർ ജന്മദിനങ്ങൾ ആഘോഷിക്കാറില്ല. പകരം, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇവർ സ്വന്തം പേര് മാറ്റിക്കൊണ്ടിരിക്കും. ഒരു കുട്ടി ജനിക്കുമ്പോൾ വീട്ടിലെ മുതിർന്ന ആൾ തന്റെ പേര് ആ കുട്ടിക്ക് നൽകുകയും തനിക്ക് പുതിയൊരു പേര് സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പേര് മാറുന്നതിലൂടെയാണ് ഒരാളുടെ ജീവിതത്തിലെ മാറ്റങ്ങൾ സമൂഹം തിരിച്ചറിയുന്നത്. ക്ലോക്കിന് പകരം സൂര്യോദയവും അസ്തമയവും, കലണ്ടറിന് പകരം മഴക്കാലവും വേനൽക്കാലവും നോക്കിയാണ് ഇവരുടെ ദൈനംദിന ജീവിതം ക്രമീകരിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;1986 -ൽ മാത്രമാണ് പുറംലോകം ഈ ഗോത്രത്തെക്കുറിച്ച് അറിയുന്നത്. നിലവിൽ ഏകദേശം 150 -ഓളം അംഗങ്ങൾ മാത്രമുള്ള ഈ ചെറിയ ഗോത്രം ഇന്ന് പല വെല്ലുവിളികളും നേരിടുന്നുണ്ട്. സർക്കാർ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കുമ്പോൾ ഇവർക്ക് ജനനത്തീയതി ഇല്ലാത്തത് ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നു. സർക്കാർ സംവിധാനങ്ങളുമായി ഇടപഴകുന്നതിനായി ഇവരെ പോർച്ചുഗീസ് ഭാഷ പഠിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് ഇവരുടെ തനതായ ഭാഷയും സമയ സങ്കല്പമില്ലാത്ത സംസ്കാരവും ക്രമേണ ഇല്ലാതാക്കുമോ എന്ന ആശങ്കയ്ക്ക് കാരണമാകുന്നു. വേട്ടയാടിയും മീൻപിടിച്ചും കൃഷി ചെയ്തും ജീവിക്കുന്ന ഇവരുടെ നിലനിൽപ്പിന് വനനശീകരണവും പുറമെ നിന്നുള്ള രോഗങ്ങളും വലിയ ഭീഷണിയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/no-time-week-month-or-year-amondawa-tribe-amazon-rainforest-articleshow-13t6yhh"/>
        </item>
        <item>
            <title><![CDATA[ചിദാകാശത്തില്‍ നൃത്തം ചെയ്യുന്ന ആത്മാവുകള്‍; ജീവന്റെ വിത്തെറിഞ്ഞ കുംഭകോണം; ചോളനാട്ടിലേയ്ക്ക് ഒരു യാത്ര]]></title>
            <link>https://www.asianetnews.com/culture-magazine/travelogue-nataraja-temple-chidambaram-and-temples-in-kumbhakonam-by-baladevi-tp-articleshow-1iegfsl</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/travelogue-nataraja-temple-chidambaram-and-temples-in-kumbhakonam-by-baladevi-tp-articleshow-1iegfsl</guid>
            <pubDate>Wed, 13 May 2026 18:17:02 +0530</pubDate>
            <description><![CDATA[&lt;p&gt;യാത്രയ്ക്കു മാത്രം നല്&zwj;കാനാവുന്ന അനുഭൂതിയെ അക്ഷരങ്ങളില്&zwj; പകര്&zwj;ത്തിയ യാത്രാനുഭവം. ചിദംബരം നടരാജ ക്ഷേത്രം, കുംഭകോണത്തെ ക്ഷേത്രങ്ങള്&zwj; എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്ര. കലയും ആത്മീയതയും ചരിത്രവും ഇഴകലര്&zwj;ന്ന അസാധാരണമായ കുറിപ്പ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krgn2m78nbg0p4z72jtbh6t5,imgname-e26a9001-7ad8-455e-8ef2-0348ae6c5765-1778675437799.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;എല്ലാ തിരക്കുകള്&zwj;ക്കിടയിലും, ഒതുങ്ങിയൊതുങ്ങി ഒരാള്&zwj;ക്ക് നൂഴ്ന്ന് പോകാവുന്ന പഴുത് തമിഴിന്റെ വഴികളില്&zwj;, ആ ഭാഷയുടെ വഴക്കം പോലെ ഉണ്ട് താനും. തമിഴ് പേച്ചുകള്&zwj; കേട്ട്, മണങ്ങളില്&zwj; നിറഞ്ഞ്, പച്ചജീവിതത്തിന്റെ ചൂടുംചുരമുള്ള ഒരു തമിഴ് തെരുവുരാത്രി.&amp;nbsp;&lt;/strong&gt;&lt;/p&gt;&lt;p&gt;'Que sera, seraWhatever will be, will beThe future's not ours to seeQue sera, seraWhat will be, will be'&lt;/p&gt;&lt;p&gt;&lt;strong&gt;Que Sera, Sera/ Doris Day&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;രാജരാജ ചോളന്റെയും രാജനായ നടരാജന്റെ നാടായ ചിദംബരത്തേക്കുള്ള യാത്ര. ആദ്യം എതിരേറ്റത് ചായക്കൂട്ടുകള്&zwj; വാരി വിതറിയ വാനം. ചിദംബരനാഥനെ തേടുന്ന യാത്രികരെ വരവേല്&zwj;ക്കാന്&zwj; ആകാശത്തെക്കാള്&zwj; നല്ല ആതിഥേയനുണ്ടോ?&lt;/p&gt;&lt;p&gt;പൗര്&zwj;ണമി നാളായിരുന്നു. രാവിലെ പൗര്&zwj;ണമി ചന്ദ്രന്&zwj; ഒരു വശത്തും ബാലസൂര്യന്&zwj; മറു വശത്തും നിന്ന് എതിരേറ്റാണ് ചോള രാജാവായ പരാന്തകന്റെ തലസ്ഥാനത്ത്, നടരാജന്റെ മണ്ണില്&zwj; കാല്&zwj; കുത്തിയത്. യാത്രയ്ക്കായി ഇങ്ങനെയൊരു നാള്&zwj; തിരഞ്ഞെടുത്തതും രാത്രി യാത്രയില്&zwj; ആകാശത്തില്&zwj; കണ്ണും മനസ്സും നട്ടതും ചിത്തും അംബരവും തമ്മിലുള്ള ഇഴയടുപ്പം കൂടുതല്&zwj; ആഴത്തില്&zwj; അറിയാനായിരുന്നുവോ!&lt;/p&gt;&lt;p&gt;പ്രകൃതിയില്&zwj; കല അതിന്റെ ശുദ്ധതയില്&zwj; ആസ്വദിക്കാന്&zwj; ആവില്ല എന്ന് അരിസ്റ്റോട്ടില്&zwj; പറയും പോലെ ഇവിടെയും. മധുര പോലെ, രാമേശ്വരം പോലെ ചേതോഹരമായ പ്രകൃതിയെ മറയ്ക്കുംവിധം കടകളും ജന്തുക്കളും ഭിക്ഷ തൊഴില്&zwj; ആക്കിയവരും വാഹനങ്ങളും ഇവിടെയുമുണ്ട്. എങ്കിലും, അതിനെ മറികടക്കുന്ന എന്തോ ഒന്ന് നാട്യശാസ്ത്രത്തിന്റെ അധിപനായ തില്ലെ നടരാജന്റെ സവിധത്തിലുണ്ട് .&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ചിദംബരം നടരാജ ക്ഷേത്രം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കലയും ആത്മീയതയും ഒന്നാകുന്ന ശില്&zwj;പമാന്ത്രികത&lt;/strong&gt;&lt;/p&gt;&lt;p&gt;അംബരത്തെ ചുംബിക്കുന്ന കൊത്തു പണികളാല്&zwj; അലംകൃതമായ ഗോപുരവാതില്&zwj;. ഉള്ളില്&zwj; കടന്നാല്&zwj; കലയും ആത്മീയതയും ആവിഷ്&zwnj;കാരവും ദൈവികതയും ഒന്നാകുന്ന ശില്&zwj;പമാന്ത്രികത. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ 108 കരണങ്ങളുടെ 108 ശില്&zwj;പങ്ങള്&zwj;, അഞ്ച് സഭകള്&zwj;-കനകസഭ, ചിത് സഭ, നൃത്ത സഭ, ദേവ സഭ, രാജസഭ.&lt;/p&gt;&lt;p&gt;'കനകസഭയില്&zwj; ആനന്ദ നടന'മാടുന്ന സദാശിവന്റെ ചിന്മയ രൂപം. ശിവകാമി സുന്ദരി, തില്ലൈ ഗോവിന്ദ രാജനായി സ്വന്തം 'പപ്പനാവന്&zwj;', സൂര്യന്&zwj;, മറ്റു ദേവതകള്&zwj;. ശൈവ, വൈഷ്ണവ, ശക്തി പ്രസ്ഥാനങ്ങള്&zwj; ഒന്നാവുന്ന അപൂര്&zwj;വ്വത.&lt;/p&gt;&lt;p&gt;നൃത്തത്തിനിടയില്&zwj; താഴെ വീണു പോകുമായിരുന്ന തന്റെ കുണ്ഡലം കാല്&zwj; കൊണ്ട് തടുത്തു നില്&zwj;ക്കുന്ന മഹാനര്&zwj;ത്തകന്റെ ശില്പം അനുപമം, അദ്വിതീയം. ശരീരത്തിന്റെ നവദ്വാരങ്ങള്&zwj; പോലെ ക്ഷേത്രത്തിന് ഒമ്പത് വാതിലുകള്&zwj;. ഓരോന്നും ശില്പഭംഗിയാല്&zwj; സമൃദ്ധം. നവദ്വാരങ്ങളും കടന്ന് വെളിയിലെത്തുന്ന പ്രാണന്&zwj; ബ്രഹ്മത്തില്&zwj; ലയിക്കുന്നതാവുമോ ഈ ക്ഷേത്രത്തിന്റെ സങ്കല്&zwj;പം! പഞ്ചഭൂതങ്ങളെ കുറിക്കുന്ന (പൃഥ്വ്യപ് തേജോ വായുവാകാശ...) ക്ഷേത്രങ്ങളില്&zwj; ആകാശത്തിന്റെ പ്രതീകമത്രേ തില്ലെ ചിദംബര ക്ഷേത്രം.&lt;/p&gt;&lt;p&gt;നടരാജ രൂപത്തില്&zwj; നിന്നും വൈത്തീശ്വര രൂപത്തിന്റെ അടുത്തേയ്ക്കു കാറില്&zwj;. വഴിയില്&zwj; കൊടിയ ചൂടിലും കൃഷി ചെയ്യുന്ന തമിഴ് മക്കള്&zwj;. ഓലക്കൂരകള്&zwj;. കാവേരി.&lt;/p&gt;&lt;p&gt;കോവിലില്&zwj; മഹാലിംഗ രൂപത്തില്&zwj; എല്ലാ ദീനങ്ങളും ഓടിക്കുന്ന വൈത്തീശ്വരന്&zwj;. ഒപ്പം, മുത്ത് കുമാര സ്വാമി, നടരാജന്&zwj;, അംഗാരകന്&zwj; എന്ന ചൊവ്വ, ദുര്&zwj;ഗ ദേവി, സൂര്യന്&zwj;, ജടായു. സമ്പാതി, ധന്വന്തരി എന്നിവരുടെ മനോഹരമായ വിഗ്രഹങ്ങള്&zwj;. കൊത്ത് പണികളാല്&zwj; അലംകൃതമായ മണ്ഡപങ്ങള്&zwj;.&lt;/p&gt;&lt;p&gt;&lt;strong&gt;തെരുക്കൂത്തുകള്&zwj;, തെരുവു മണങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;വൈകുന്നേരം ഡിഎംകെ നേതാവ് മന്നൈ ശിവ അണ്ണന്റെ ഓട്ടോയില്&zwj; തില്ലൈ അമ്മന്&zwj; കോവിലും അണ്ണാമലൈ യൂണിവേഴ്&zwnj;സിറ്റിയും ശിവപുരിയും പാര്&zwj;ത്ഥിവപുരവും കണ്ടു. ഓട്ടോയില്&zwj; മുന്&zwj;വശത്ത് യാത്ര ചെയ്തും പോംപോ അടിച്ചും ചായ കുടിച്ചും വൈകുന്നേരത്തെ തമിഴ് തെരുവ് അറിഞ്ഞു. കണ്&zwj;കളില്&zwj; വര്&zwj;ണ്ണങ്ങള്&zwj;. കാതുകളില്&zwj; സ്വരങ്ങള്&zwj;. മൂക്കില്&zwj; ഗന്ധങ്ങള്&zwj;. നാവില്&zwj; രുചികള്&zwj;. ഊഷ്മളതയുടെ ലയമായി ചോളനാട് ഉള്ളിലാകെ നിറഞ്ഞു; അവഗണിക്കാന്&zwj; പറ്റാത്ത ആലിംഗനമായി.&lt;/p&gt;&lt;p&gt;ഘടാകാശം ചിദാകാശത്തില്&zwj; (ചിദംബരത്തില്&zwj;) ലയിക്കുന്നതാണല്ലോ ഭാരതീയ തത്വചിന്തയുടെ കാതല്&zwj;. വേദാന്തം ഒന്നുമറിയില്ലെങ്കിലും ചിദംബരം തൊഴുതിറങ്ങുമ്പോള്&zwj; അഞ്ച് ഭൂതങ്ങളെയും സ്വതന്ത്രമാക്കിയ, യാതൊരു ബന്ധനങ്ങളുമില്ലാത്ത ആത്മാവ് ചിദാകാശത്തില്&zwj; നൃത്തം ചെയ്യുന്ന ആനന്ദം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കുംഭകോണത്തേക്കുള്ള വഴികള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ചിദംബരത്ത് നിന്ന് വൈകുന്നേരം കുംഭകോണത്തേയ്ക്കു വണ്ടി കയറി. ഓര്&zwj;മ്മകള്&zwj; പോലെ എല്ലാറ്റിനെയും പിന്നിലേക്കാക്കി പാഞ്ഞുപോകുന്ന തീവണ്ടി. ജീവിതത്തിന്റെ യാഥാര്&zwj;ത്ഥ്യം തുളുമ്പുന്ന ഫ്രെയിമുകള്&zwj;. ഇരുവശത്തേയും കാഴ്ചകള്&zwj;ക്കായി കണ്ണുനട്ടിരിക്കുമ്പോള്&zwj; വശങ്ങളിലേക്ക് ഇടറി നടക്കുന്ന മദ്യപാനിയെ പോലെ ആടിയുലയുന്ന ചന്ദ്രന്&zwj;.&lt;/p&gt;&lt;p&gt;ആകസ്മികതകളാണ് ജീവിതത്തിന്റെ ആനന്ദം. ആലോചിച്ചുറപ്പിച്ച് ചെയ്യുന്നതിനേക്കാള്&zwj; ആകസ്മികതയുടെ ആദൃശ്യകരങ്ങള്&zwj; കൂടി ഉണ്ടാവുമ്പോഴാണ് എല്ലാം പൂര്&zwj;ണമാവൂ എന്ന് തോന്നിയിട്ടുണ്ട്; അഥവാ, എന്തെങ്കിലും പൂരിപ്പിക്കപ്പെടാതെ ഉണ്ടെങ്കില്&zwj; ആ അപൂര്&zwj;ണതയിലാണ് അതിന്റെ സൗന്ദര്യം എന്നും.&lt;/p&gt;&lt;p&gt;ക്ഷേത്രങ്ങളെ ചുറ്റി വളര്&zwj;ന്ന നഗരങ്ങളെ ക്ഷേത്ര നഗരം എന്ന് വിളിക്കാറുണ്ട്. പക്ഷേ കുംഭകോണം ക്ഷേത്രങ്ങളുടെ നഗരമാണ്. എവിടെ തിരിഞ്ഞു നോക്കിയാലും കല്ലോട് കല്ല് ചേര്&zwj;ത്ത് കെട്ടിയുയര്&zwj;ത്തിയ മഹാഗോപുരങ്ങള്&zwj;. ശിലകളില്&zwj; കൊത്തിയെടുത്ത കലാവിസ്മയങ്ങള്&zwj;. ഒപ്പം കഥകളും ഉപകഥകളുമായി നൂറ്റാണ്ടുകളുടെ ആഖ്യാനങ്ങള്&zwj;.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഐരാവതേശ്വര ക്ഷേത്രം&lt;/p&gt;&lt;p&gt;&lt;strong&gt;ജീവന്റെ വിത്ത്: കുംഭകോണം&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രളയത്തില്&zwj; മുങ്ങിയ പ്രപഞ്ചത്തിന്, ബ്രഹ്മാവിന്റെ കുംഭത്തെ 12 ആയി പിളര്&zwj;ത്തി ശിവന്&zwj; ജീവന്റെ വിത്തുകള്&zwj; നല്&zwj;കിയത്രേ. ആദ്യം ഭൂമിയില്&zwj; തെളിഞ്ഞ സ്ഥലമായതിനാല്&zwj; അവിടം കുംഭകോണം എന്നറിയപ്പെട്ടു. 12 ഭാഗങ്ങള്&zwj; വീണ ഇടങ്ങള്&zwj; 12 ശിവ ക്ഷേത്രങ്ങളായി. അതിലൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ഗംഗ, യമുന തുടങ്ങിയ 9 നദികള്&zwj; (നവ കന്നിയാര്&zwj;), പാപം കളയാനായി ശിവനെ ആരാധിക്കുന്ന ക്ഷേത്രമാകയാല്&zwj; നവകന്യാര്&zwj; ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഒമ്പത് നദികള്&zwj; സ്&zwnj;നാനം ചെയ്ത് പാപം കളഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന മഹാമഗം കുളം ഇവിടുത്തെ പ്രധാന ആകര്&zwj;ഷണമാണ്. 12 വര്&zwj;ഷം കൂടുമ്പോഴുള്ള മഹാമഹം സ്&zwnj;നാനത്തിന് മുപ്പത്തി മുക്കോടി ദേവന്മാരും വരുന്നുവെന്ന് ഐതിഹ്യം. ഇത്രയും പുണ്യം നിറഞ്ഞ ഒരു സ്ഥലത്ത് പോലും പാപം ചെയ്യുന്നവന്&zwj; മറ്റെങ്ങ് പോയിട്ടും കാര്യമില്ല എന്നത് കൊണ്ടാവും 'കുംഭകോണേ കൃതം പാപം കുംഭകോണേ വിനശ്യതി' എന്ന ചൊല്ലുണ്ടായത്.&lt;/p&gt;&lt;p&gt;&lt;strong&gt;ശാരംഗപാണി കോവില്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;'താമരയല്ലികള്&zwj;ക്കിടയില്&zwj; കോമളവല്ലി' ആയി ഭൂമിയില്&zwj; പിറന്ന മഹാലക്ഷ്മിയെ വേള്&zwj;ക്കാന്&zwj; രഥമേറി വന്ന ശാരംഗപാണിയായ വിഷ്ണു രൂപത്തിലാണ് ശാരംഗപാണി കോവില്&zwj; പ്രതിഷ്ഠ. ആനയും കുതിരയും വലിയ്ക്കുന്ന മഹാരഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം. ഇവിടത്തെ ഗോപുരം കുംഭകോണത്തിലെ ഏറ്റവും വലിയ ഗോപുരമാണ്. കൊത്തുപണികളും അതിമനോഹരം. രതിയെ 64 കലയായി അംഗീകരിച്ചത് കൊണ്ടാവാം കാമസൂത്ര ശില്പങ്ങളും ഇവിടെ ഇടം പിടിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഐരാവതേശ്വര ക്ഷേത്രം&lt;/p&gt;&lt;p&gt;&lt;strong&gt;ഐരാവതേശ്വര ക്ഷേത്രം&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രസിദ്ധമായ മൂന്ന് ചോള മഹാക്ഷേത്രങ്ങളില്&zwj; ഒന്നാണ് ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം. യുനസ്&zwnj;കോയുടെ ലോക പൈതൃക പട്ടികയില്&zwj; ഇടംപിടിച്ച ക്ഷേത്രം. കല്ലില്&zwj; കൊത്തിയ കവിത എന്ന് സംശയമില്ലാതെ വിളിക്കാം ഈ മഹാക്ഷേത്രത്തെ കൊത്തുപണികളുടെ ശില്&zwj;പ്പചാരുതയാണ് നമ്മളെ മറ്റൊരു ലോകത്തെത്തിക്കുക. കണ്ടാലും കണ്ടാലും മതിവരാത്ത ശില്&zwj;പ്പങ്ങള്&zwj;. കാറ്റും വെളിച്ചവും ചേര്&zwj;ന്ന് ഒരുക്കുന്ന മാന്ത്രികമായ അന്തരീക്ഷം.&lt;/p&gt;&lt;p&gt;ഇവിടെയും ശിവന്&zwj; തന്നെ പ്രതിഷ്ഠ. മറ്റനേകം ഉപപ്രതിഷ്ഠകളും. ഐരാവതേശ്വരന്&zwj;' എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. പുരാണങ്ങളില്&zwj; പരാമര്&zwj;ശിക്കുന്ന വെളുത്ത നിറത്തിലുള്ള ആനയാണ് ഐരാവതം. ദുര്&zwj;വാസാവിന്റെ ശാപം കാരണം ഐരാവതത്തിന് വെളുപ്പ് നിറം നഷ്ടപ്പെട്ടു. നിറം തിരിച്ചുകിട്ടാന്&zwj; ഐരാവതം ശിവനെ തപസ്സു ചെയ്തു. ശിവന്റെ നിര്&zwj;ദ്ദേശപ്രകാരം ഇവിടുത്തെ കുളത്തില്&zwj; ഇറങ്ങിയ ഐരാവതത്തിന് നിറം തിരികെക്കിട്ടി എന്നാണ് കഥ. ശരീരം മുഴുവന്&zwj; ചുട്ടുപൊള്ളട്ടെ' എന്ന മുനിശാപത്തില്&zwj; നിന്ന് മുക്തി ലഭിക്കാന്&zwj; മരണത്തിന്റെ ദേവനായ യമനും ഇവിടെ വച്ച് ശിവനെ തപസ്സു ചെയ്തിരുന്നതായാണ് ഐതിഹ്യം. കുളത്തില്&zwj; കുളിച്ചു കയറിയ യമദേവന് ശാപമോക്ഷം ലഭിച്ചുവെന്നാണ് വിശ്വാസം. ഈ കുളത്തെ യമതീര്&zwj;ത്ഥം എന്നും വിളിക്കാറുണ്ട്. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണ്് പെരിയ നായകി അമ്മന്&zwj; കോവില്&zwj;. പാര്&zwj;വ്വതി ദേവിയാണ് പ്രതിഷ്ഠ. ഐരാവതേശ്വര ക്ഷേത്രത്തില്&zwj; നിന്ന് ഒറ്റപ്പെട്ടാണ് അതിന്റെ നില്&zwj;പ്പ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഗംഗൈ കൊണ്ട ചോളപുരവും ക്ഷേത്രവും&lt;/strong&gt;&lt;/p&gt;&lt;p&gt;പാല വംശത്തെ തോല്&zwj;പ്പിച്ച് ഗംഗ വരെ കീഴടക്കിയ രാജേന്ദ്ര ചോളന്&zwj; ഒന്നാമന്&zwj; നിര്&zwj;മ്മിച്ചതാണ് ഗംഗൈ കൊണ്ട ചോളപുരവും ക്ഷേത്രവും. ശിവനും പാര്&zwj;വതിയും ചേര്&zwj;ന്ന് കിരീടധാരണം നടത്തുന്ന രാജേന്ദ്ര ചോളന്റെ ശില്പം അതിമനോഹരം. മൂവര്&zwj;ക്കും മൂന്ന് നിറങ്ങള്&zwj;. മൂവരുടെയും ഭാവങ്ങളും വിഭിന്നം, ആകര്&zwj;ഷകം, കൃത്യും. കലയ്ക്ക് ഇത്രയും പൂര്&zwj;ണ്ണത കൈവരിയ്ക്കുവാനാകുമോ എന്നുതോന്നും. അവിടെ പൊരി വെയിലത്തിരുന്ന് ഒരു ചിത്രകാരന്&zwj; ആ ശില്പം പകര്&zwj;ത്താന്&zwj; ശ്രമിയ്ക്കുന്നത് കണ്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;തമിഴ് തെരുവുരാത്രികള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രഭാതവും രാത്രിയുമാണ് ഒരു സ്ഥലത്തിന്റെ ചലനങ്ങളെ അടയാളപ്പെടുത്തുക. &amp;nbsp;നിത്യജീവിതപ്പെരുക്കങ്ങളിലേക്കുള്ള ഇടതടവില്ലാത്ത പരംക്കംപാച്ചിലുകളുടേതാണ് തമിഴകത്തെ പ്രഭാതങ്ങള്&zwj;. ജീവിതത്തിലേക്കുള്ള തിരിച്ച് വരവുകളുടെ നിര്&zwj;ത്തിയും നീങ്ങിയും ഉള്ള വേഗതയാണ് രാത്രികള്&zwj;ക്ക്. സാമ്പ്രാണിയും പിച്ചിയും മുല്ലയും കനാകംബരവും കൊഴുന്നും മസാല കൂട്ടുകളും ചേരുന്ന രാമണങ്ങള്&zwj;. ശബ്ദഘോഷങ്ങള്&zwj;. ദ്രുതതാള നിബദ്ധം. ഒറ്റമുറികളിലെ റേഡിയോകളില്&zwj;നിന്നുണരുന്ന പഴന്തമിഴ് സിനിമാപ്പാട്ടുകള്&zwj;.&lt;/p&gt;&lt;p&gt;എല്ലാ തിരക്കുകള്&zwj;ക്കിടയിലും, ഒതുങ്ങിയൊതുങ്ങി ഒരാള്&zwj;ക്ക് നൂഴ്ന്ന് പോകാവുന്ന പഴുത് തമിഴിന്റെ വഴികളില്&zwj;, ആ ഭാഷയുടെ വഴക്കം പോലെ ഉണ്ട് താനും. തമിഴ് പേച്ചുകള്&zwj; കേട്ട്, മണങ്ങളില്&zwj; നിറഞ്ഞ്, പച്ചജീവിതത്തിന്റെ ചൂടുംചുരമുള്ള ഒരു തമിഴ് തെരുവുരാത്രി. രാവേറെ ചെന്നിട്ടും എന്തെന്ന് ആരും കണ്ണ് കൂര്&zwj;പ്പിക്കാത്ത നാട്.&lt;/p&gt;&lt;p&gt;പഞ്ചേന്ദ്രിയങ്ങളെയും അതിന്റെ ഉച്ചസ്ഥായിയില്&zwj; അനുഭവിപ്പിക്കാന്&zwj; തമിഴകത്തിനുള്ള മായാജാലം മറ്റേതെങ്കിലും നാടിനുണ്ടോ എന്ന് സംശയമാണ്.&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/travelogue-nataraja-temple-chidambaram-and-temples-in-kumbhakonam-by-baladevi-tp-articleshow-1iegfsl"/>
        </item>
        <item>
            <title><![CDATA[കണ്ണടച്ച് കാഞ്ചിവലിച്ചാലും ഉന്നം തെറ്റാത്ത ഷൂട്ടര്‍, അവസാനശ്വാസം വരെ വെടിയുണ്ടകള്‍ക്കിടയില്‍!]]></title>
            <link>https://www.asianetnews.com/culture-magazine/dileep-buwa-adholokam-a-series-on-mumbai-underworld-by-balan-thaliyil-articleshow-6lgzial</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/dileep-buwa-adholokam-a-series-on-mumbai-underworld-by-balan-thaliyil-articleshow-6lgzial</guid>
            <pubDate>Wed, 22 Apr 2026 11:31:20 +0530</pubDate>
            <description><![CDATA[&lt;p&gt;ബാലന്&zwj; തളിയില്&zwj; എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ദിലീപ് ബുവയുടെ ജീവിതവും മരണവും. അടുത്ത ആഴ്ച ബാബു ഗോപാല്&zwj; റഷിം | Underworld| Mumbai Under World | Column | &amp;nbsp;Dileep Buwa |&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpsvfpewyqfwqdmk8n2j7jta,imgname-8b7d1921-5bc1-4858-8725-4bf71064c993-1776836663772.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബുവയും ഡോളസും സ്വന്തമായൊരു ഗ്യാങ് തുടങ്ങാനുള്ള പദ്ധതിയിലായിരുന്നു പിന്നീട്. ബോംബെയിലെ അധോലോകരാജാക്കന്&zwj;മാരായി വാഴുന്നത് അവര്&zwj; സ്വപ്നം കണ്ടുനടന്നു. എന്നാല്&zwj; ചോട്ടാ രാജന്&zwj; വന്&zwj; പ്രലോഭനത്തില്&zwj; വീഴ്ത്തി ഇരുവരെയും കൂടെ നിര്&zwj;ത്തി. അത് ദാവൂദിന് വേണ്ടി പ്രവര്&zwj;ത്തിക്കാനായിരുന്നു.&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ബോംബെ അധോലോകത്തെ ഏറ്റവും മികച്ച ഷൂട്ടര്&zwj; ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ദിലീപ് ബുവ. ഫിറോസ് കൊങ്കിണി, ബ്രിജേഷ് സിംഗ്, ബാച്ചി പാണ്ഡേ, സുഭാഷ് സിംഗ് താക്കൂര്&zwj;, വിക്കി മല്&zwj;ഹോത്ര, ജാന്&zwj; ഉസ്മാന്&zwj; ഖാന്&zwj;, രാംദാസ്, ഡേവിഡ് പരദേശി, സുനില്&zwj; സാവന്ത്, വിജയ് പ്രധാന്&zwj; എന്നിങ്ങനെ ഷാര്&zwj;പ്പ് ഷൂട്ടര്&zwj;മാര്&zwj; വേറെയുമുണ്ടെങ്കിലും ബുവയെ വെല്ലില്ല മറ്റാരും.&lt;/p&gt;&lt;p&gt;ദിലീപ് കോഹിക് ബുവ എന്നാണ് മുഴുവന്&zwj; പേര്. ബുവയുടെ ഷൂട്ടിങ് മികവ് അപാരമായിരുന്നു. കണ്ണടച്ച് കാഞ്ചിവലിച്ചാലും ഉന്നം തെറ്റാത്ത ഷൂട്ടര്&zwj;. അതുപോലെ മറ്റൊരാള്&zwj; അക്കാലത്ത് ബോംബെ അധോലോകത്ത് അപൂര്&zwj;വ്വമായിരുന്നു. അതിനാല്&zwj; ബുവയെ സ്വന്തമാക്കാന്&zwj; പല ഗ്രൂപ്പുകളും മത്സരിച്ചുകൊണ്ടിരുന്നു.&lt;/p&gt;&lt;p&gt;ബുവയുടെ ഉറ്റ കൂട്ടുകാരന്&zwj; മായ ഡോളസ് കോപാകുലനായ ചെറുപ്പക്കാരനായിരുന്നു. ഹിന്ദിയിലും മറാഠിയിലും അവന്&zwj; എതിരാളികളെ കൂസലില്ലാതെ പുലഭ്യം പറയുമായിരുന്നു. വാക്കും തോക്കും കൊണ്ട് വ്യത്യസ്ത രീതിയില്&zwj; എതിരാളികളെ ആക്രമിക്കുന്ന രണ്ട് കുറ്റവാളികള്&zwj; ഒന്നിച്ച് ചേരുമ്പോളുള്ള പൊല്ലാപ്പ് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;അധോലോകത്തേക്കുള്ള വഴി&lt;/strong&gt;&lt;/p&gt;&lt;p&gt;1966- ല്&zwj; കഞ്ചൂര്&zwj;മാര്&zwj;ഗ്ഗിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ നാലുപേരില്&zwj; രണ്ടാമനായിട്ടായിരുന്നു ദിലീപ് ജനിക്കുന്നത്. ചൂതുകളിയും കള്ളവാറ്റും കൂട്ടത്തല്ലും നടക്കുന്ന തെരുവില്&zwj; അതെല്ലാം കണ്ടുകൊണ്ട് അവന്&zwj; വളര്&zwj;ന്നു. അത്തരം ചുറ്റുപാടുകള്&zwj; ഒരാളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന് നാം നേരത്തെ വായിച്ച അനേകരില്&zwj; നിന്നും മനസ്സിലാക്കിയതാണല്ലോ.&lt;/p&gt;&lt;p&gt;കുട്ടിക്കാലത്തെ ദിലീപ് പിടിച്ചുപറിയും കളവും അടിപിടിയും തുടങ്ങി. ധൈര്യവും ധിക്കാരവും നാള്&zwj;ക്കുനാള്&zwj; കുപ്രസിദ്ധി നേടിയതോടെ, ചോരത്തിളപ്പുള്ള ആ യുവത്വത്തെ അധോലോകം കൊണ്ടുപോയി. അനധികൃത തെരുവുവാഴ്ച നടത്തിയിരുന്ന ഡോണ്&zwj; അശോക് ജോഷിയോടൊപ്പമായിരുന്നു ബുവയും കൂട്ടുകാരന്&zwj; മായ ഡോളസും. പിന്നീടാണ്് അരുണ്&zwj; ഗാവ്ലിയുടെയും റമ നായ്ക്കിന്റെയും ഗ്രൂപ്പിലെ അംഗമായി അവര്&zwj; മാറിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;അരുണ്&zwj; ഗാവ്&zwnj;ലിയുടെ സംഘത്തില്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;പുതിയ സാധ്യതകള്&zwj; കണ്ടറിഞ്ഞ ബുവയും കൂട്ടുകാരന്&zwj; മായ ഡോളസും കഞ്ചൂര്&zwj;മാര്&zwj;ഗ്ഗില്&zwj; നിന്ന് സയണ്&zwj; ആശുപത്രിക്ക് സമീപത്തുള്ള തിരക്കിലേക്ക് താമസം മാറ്റി. ഇരുവര്&zwj;ക്കും അന്ന് പ്രായം ഇരുപതു കഴിഞ്ഞിട്ടേയുള്ളൂ. അവിടെ നിന്നാണ് കിരണ്&zwj; ബാല്&zwj;വാല്&zwj;ക്കര്&zwj; എന്ന കൂട്ടുകാരന്റെ സഹായത്തോടെ അരുണ്&zwj; ഗാവ്ലി, റമ നായിക്ക്, ബാബു റഷിം എന്നിവരുടെ BRA ഗ്യാങില്&zwj; ഇരുവരും എത്തിപ്പെടുന്നത്. താമസിയാതെ ബുവ, റമ നായിക്കിന്റെ അംഗരക്ഷകനായി. പേടിപ്പെടുത്തുന്ന ശരീരഘടനയും ഉന്നം തെറ്റാത്ത വെടിവെപ്പുകാരന്&zwj; എന്ന യോഗ്യതയും അതിന് കാരണമായി.&lt;/p&gt;&lt;p&gt;ഇക്കാലത്താണ് ശരത് ഷെട്ടി റമ നായിക്കിനെ പോലീസിന് ഒറ്റിക്കൊടുക്കുന്നതും ഏറ്റുമുട്ടലില്&zwj; അയാള്&zwj; കൊല്ലപ്പെടുന്നതും. ഇതേകാലത്തു തന്നെയാണ് ദാദറില്&zwj; അരങ്ങുവാഴുന്ന അമര്&zwj; നായിക്കും ബൈക്കുളയിലെ അരുണ്&zwj; ഗാവ്ലിയും തമ്മില്&zwj; പൊരിഞ്ഞ പോരുണ്ടാവുന്നതും.&lt;/p&gt;&lt;p&gt;ബുവയുടെയും ഡോളസിന്റെയും രംഗപ്രവേശം ഗാവ്ലിക്കു കരുത്തു നല്&zwj;കി. ഗാവ്ലി- അമര്&zwj; നായിക്ക് ഗ്രൂപ്പുകള്&zwj;ക്കിടയില്&zwj; ഗ്യാങ് വാറുകളും കൊലവിളികളും നിരന്തരം നടന്നു. പരസ്പരം കൊന്നുതിന്നാന്&zwj; പാകത്തില്&zwj; വളരുന്ന ശത്രുതയായി അത് മാറി. ഇരുവരെയും സൗഹൃദത്തിലാക്കാന്&zwj; പല പ്രമുഖരും ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. തന്റെ പൊതുശത്രുവായ മായ ഡോളസിനെ വിട്ടുതരുമെങ്കില്&zwj; സന്ധിയാവാം എന്ന നിര്&zwj;ദ്ദേശം അമര്&zwj; നായിക്ക് മുന്നോട്ടു വെച്ചു. അങ്ങനെയെങ്കില്&zwj; അത് ഡോളസിന്റെ അന്ത്യം കുറിക്കലാണെന്ന് ഗാവ്ലിക്കറിയാം. അയാള്&zwj; ആ നിര്&zwj;ദ്ദേശത്തിന് വഴങ്ങിയില്ല.&lt;/p&gt;&lt;p&gt;കഞ്ചൂര്&zwj; മാര്&zwj;ഗ്ഗിലാവട്ടെ ബുവയുടെ കുടുംബം മകന്&zwj; കാരണം കടുത്ത അധിക്ഷേപത്തിനും ഒറ്റപ്പെടലിനും വിധേയരായിക്കൊണ്ടിരുന്നു. പൊറുതികേട് സഹിക്കാന്&zwj; പറ്റാതെ അവര്&zwj; കുടുംബസമേതം ചെമ്പൂര്&zwj;, തിലക് നഗറിലേക്ക് താമസം മാറ്റി. 1988 -ലാണ് കഞ്ചൂര്&zwj;മാര്&zwj;ഗ്ഗില്&zwj;വെച്ച് അശോക് ജോഷി കൊല്ലപ്പെടുന്നത്. അതിന് കാരണക്കാരായ ഡി- കമ്പനിയിലെ പല പ്രമുഖരും താമസംവിനാ ദുബായിലേക്ക് കടന്നു കളഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ചോട്ടാ രാജന്&zwj; വഴി ഡി കമ്പനിയിലേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;ബുവയും ഡോളസും സ്വന്തമായൊരു ഗ്യാങ് തുടങ്ങാനുള്ള പദ്ധതിയിലായിരുന്നു പിന്നീട്. ബോംബെയിലെ അധോലോകരാജാക്കന്&zwj;മാരായി വാഴുന്നത് അവര്&zwj; സ്വപ്നം കണ്ടുനടന്നു. എന്നാല്&zwj; ചോട്ടാ രാജന്&zwj; വന്&zwj; പ്രലോഭനത്തില്&zwj; വീഴ്ത്തി ഇരുവരെയും കൂടെ നിര്&zwj;ത്തി. അത് ദാവൂദിന് വേണ്ടി പ്രവര്&zwj;ത്തിക്കാനായിരുന്നു.&lt;/p&gt;&lt;p&gt;സ്ഥിരമായി ഒരിടത്തും തങ്ങാത്തവനായിരുന്നു ബുവ. എങ്കിലും ഇടയ്&zwnj;ക്കൊക്കെ തിലക്&zwnj;നഗറിലെ കുടുംബത്തില്&zwj; അവന്&zwj; താമസിക്കാന്&zwj; ചെന്നു. ഗ്രൂപ്പില്&zwj;നിന്നും വിളിക്കുമ്പോള്&zwj; കൂടെ ചേര്&zwj;ന്നു. നിത്യവൃത്തിക്കു വേണ്ടി കൊച്ചുകൊച്ചു കുറ്റകൃത്യങ്ങളായിരുന്നു അവന്&zwj; കണ്ടെത്തിയ മാര്&zwj;ഗ്ഗം.&lt;/p&gt;&lt;p&gt;തിലക് നഗറില്&zwj; യശ്വന്ത് യാദവ് എന്നയാളായിരുന്നു കേബിള്&zwj; ഓപ്പറേറ്റിങ് നടത്തിക്കൊണ്ടിരുന്നത്. യാദവ് പലപ്പോഴും ചോട്ടാ രാജന് ഹഫ്ത നല്&zwj;കുന്നതില്&zwj; വിമുഖത കാണിച്ചു കൊണ്ടിരുന്നു. എന്നാല്&zwj; ബുവയെ വിട്ട് രാജന്&zwj; അതിന് പരിഹാരമുണ്ടാക്കി. യാദവിന്റെ കഴുത്തിനു നേരെ കൈത്തോക്ക് നീട്ടി ബുവ അത് എളുപ്പമാക്കി. ആവര്&zwj;ത്തിച്ചാല്&zwj; കൊന്നുകളയുമെന്ന് ബുവ യാദവിന് താക്കീത് നല്&zwj;കി.&lt;/p&gt;&lt;p&gt;ഇക്കാലത്താണ് തിലക് നഗര്&zwj; റയില്&zwj;വെ സ്&zwnj;റ്റേഷന്റെ പണി നടക്കുന്നത്. കുര്&zwj;ള ടെര്&zwj;മിനലില്&zwj; വന്നിറങ്ങുന്ന യാത്രക്കാര്&zwj;ക്ക് പിടിച്ചുപറിക്കാരായ ടാക്&zwnj;സിക്കാരുടെ വലയില്&zwj; വീഴാതെ സബര്&zwj;ബന്&zwj; ട്രെയിനില്&zwj; യാത്ര ചെയ്യാനുള്ള സൗകര്യമായി അതിനെ മാറ്റാമെന്ന ധാരണയാവാം റയില്&zwj;വെയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കത്തിനു കാരണം. നിത്യേന വഞ്ചിക്കപ്പെടുന്ന യാത്രക്കാരുടെ പരാതികള്&zwj;ക്ക് അതുവഴി പരിഹാരമാകുകയും ചെയ്യും.&lt;/p&gt;&lt;p&gt;സ്റ്റേഷന്&zwj; നിര്&zwj;മ്മാണത്തിനാവശ്യമായ കരിങ്കല്ല് പന്&zwj;വേലില്&zwj; നിന്നും കൊണ്ടുവരാനുള്ള പെര്&zwj;മിറ്റ് റാം സേട്ട് സിംഗ് താക്കൂര്&zwj; എന്ന കോണ്&zwj;ട്രാക്ടര്&zwj;ക്കു നല്&zwj;കിയിരുന്നു. പന്&zwj;വേലിലെ മുന്&zwj; എം.എല്&zwj;.എ ആയിരുന്ന താക്കൂറിന് ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും വലിയ സ്വാധീനമുണ്ട്.&lt;/p&gt;&lt;p&gt;സ്റ്റേഷന്&zwj; നിര്&zwj;മ്മാണത്തിനായി പന്&zwj;വേലില്&zwj; നിന്നും കരിങ്കല്ല് കയറ്റിയ നൂറുക്കണക്കിന് ലോഡുകള്&zwj; വന്നുകൊണ്ടിരുന്നു. എന്നാല്&zwj; വഴിക്കുവെച്ചു ഓരോ ട്രക്കുകളും തടഞ്ഞുവെച്ച് ബുവ അവരോട് പണം ആവശ്യപ്പെട്ടു തുടങ്ങി. ട്രക്കുകാര്&zwj;ക്ക് ബുവയെ വഴങ്ങാതെ നിര്&zwj;വ്വാഹമില്ലായിരുന്നു. തങ്ങള്&zwj; അറിയാതെ ബുവ നടത്തികൊണ്ടിരുന്ന ഇത്തരം അക്രമങ്ങളെക്കുറിച്ച് ചോട്ടാ രാജന്&zwj; ദാവൂദിനെ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;അശോക് ജോഷിയുടെ കൊല&lt;/strong&gt;&lt;/p&gt;&lt;p&gt;ആയിടക്കാണ് ചോട്ടരാജനും കൂട്ടരും ചേര്&zwj;ന്ന് ദാവൂദിനുവേണ്ടി അശോക് ജോഷിയെ വെടിവെച്ചു കൊല്ലാന്&zwj; പദ്ധതി തയ്യാറാക്കുന്നത്. അശോക് ജോഷിയെ നന്നായി അറിയാവുന്ന ബുവ ആയിരുന്നു ആ ഉദ്യമത്തിലെ പ്രധാനി. പന്&zwj;വേലില്&zwj; വെച്ച് ബുവയും കൂട്ടുകാരും ജോഷിയെ വധിച്ചു. ജോഷിയുടെ കൊലപാതകം പോലീസിന് തലവേദനയായി. ബുവ അഴിഞ്ഞാടുന്നതില്&zwj; അവര്&zwj; അസ്വസ്ഥരായി. തങ്ങളുടെ നേതാവിനെ കൊന്നതില്&zwj; അമര്&zwj;ഷം കൊണ്ട ജോഷിയുടെ ഗ്രൂപ്പും ഡോളസിനെ വകവരുത്താനുള്ള പദ്ധതിയിട്ടു. വിവരം ചോര്&zwj;ന്നുകിട്ടിയപ്പോള്&zwj; ചെറുത്തുനില്&zwj;ക്കാന്&zwj; ബുവയും കൂട്ടുകാരും ഒരുങ്ങി.&lt;/p&gt;&lt;p&gt;പോലീസ് തിരയുകയാണെന്ന് അറിഞ്ഞിട്ടും ജോഷിയുടെ ഗ്രൂപ്പിനെ പാടെ നശിപ്പിക്കാതെ അടങ്ങിയിരിക്കില്ലെന്നു ഡോളസ് ആണയിട്ടു. ജോഷിയുടെ ഗ്രൂപ്പില്&zwj;നിന്ന് തന്നെ പുറത്താക്കാന്&zwj; അണിയറയില്&zwj; പ്രവര്&zwj;ത്തിച്ച പലരേയും ഡോളസ് ഓര്&zwj;ത്തുവെച്ചു. ആ പക മനസ്സില്&zwj; കൊണ്ടു നടന്ന ഡോളസ് അക്രമണത്തിനുള്ള പദ്ധതി ധൃതഗതിയിലാക്കി.&lt;/p&gt;&lt;p&gt;ഭാണ്ഡൂപ്പില്&zwj; ഗണപതി മഹോത്സവം നടക്കുന്ന സമയം. ജോഷിയുടെ അനുയായികളില്&zwj; പലരും അവിടെ എത്തും. ആള്&zwj;ക്കൂട്ടം പ്രാര്&zwj;ത്ഥനയിലും ബഹളത്തിലും മുഴുകുന്ന നേരത്ത് ജോഷി ഗ്രൂപ്പിലെ ഒരാളെയും ബാക്കിവെക്കാതെ വകവരുത്താന്&zwj; അവര്&zwj;് പദ്ധതിയിട്ടു. അങ്ങനെ ബുവയും ഡോളസും കൂട്ടുകാരും തോക്കുമായി എത്തി. അവര്&zwj; ഉത്സവപ്പന്തലിലേക്ക് കയറി. ആള്&zwj;ക്കൂട്ടത്തിനിടയില്&zwj; ശത്രുക്കളുണ്ടായിരുന്നു. അവര്&zwj; തുരുതുരാ വെടിയുതിര്&zwj;ക്കാന്&zwj; തുടങ്ങി. അഞ്ചോളം പേര്&zwj; പിടഞ്ഞുവീണു. മരിച്ചവരും പരിക്കേറ്റരുമൊന്നും ജോഷിയുടെ ആള്&zwj;ക്കാര്&zwj; ആയിരുന്നില്ല. ഉല്&zwj;സവത്തിന് എത്തിയ ഭക്തരായിരുന്നു.&lt;/p&gt;&lt;p&gt;പോലീസ് നഗരം അരിച്ചുപെറുക്കി. ബോംബെ പോലുള്ള ഒരു മഹാനഗരത്തില്&zwj; ഒരാളെ പിടികൂടുക അത്ര എളുപ്പമല്ല. പ്രതികള്&zwj;ക്കാവട്ടെ ഒളിഞ്ഞിരിക്കാന്&zwj; എളുപ്പവും. ഏത് നിമിഷവും പിടിക്കപ്പെടുമെന്ന് ബുവയും കൂട്ടരും മനസ്സിലാക്കി. അങ്ങനെ വന്നാല്&zwj; പുറത്തു കടക്കാന്&zwj; പ്രയാസമാകും.&lt;/p&gt;&lt;p&gt;ചോട്ടാ രാജന്&zwj; കൊണ്ടു നടക്കുന്ന ഇരുവരുടെയും നടപടി ദാവൂദിന് വലിയ തലവേദനയായി മാറിക്കൊണ്ടിരുന്നു. ദുബായില്&zwj;നിന്നും ദാവൂദ് അവസാനത്തെ പണി തുടങ്ങി. അന്ധേരി, ലോഖണ്ട് വാല കോംപ്ലക്&zwnj;സിലെ തന്റെ ഫ്&zwnj;ളാറ്റില്&zwj; ബുവയും ഡോളസും ഒളിവില്&zwj; കഴിയുന്ന വിവരം പോലീസിന് കൈമാറാന്&zwj; ദാവൂദ് ഒരുങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;ലോഖണ്ഡ് വാല വെടിവെപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;1991 നവംബര്&zwj; പതിനാറിന്, സമ്പന്നര്&zwj; താമസിക്കുന്ന ലോഖണ്ഡ് വാലയില്&zwj;, ശിവസേന നേതാവ് ഗോപാല്&zwj; രാജ്വാനിയുടെ ഫ്ലാറ്റില്&zwj; ദിലീപ് ബുവയും ഡോളസും മറ്റു കൂട്ടുകാരും തങ്ങുന്നതായി പോലീസ് സൂപ്രണ്ട് അഫ്താബ് അഹ്മദ് ഖാന് വിവരം കിട്ടി. അവര്&zwj; വലിയ സന്നഹത്തോടെ പുറപ്പെട്ടു. ഓഫീസര്&zwj;മാരായ എംഎ ക്വാവി, പ്രമോദ് റാണ, അമ്പഡാസ് പോത്തെ, ജുന്&zwj;ജുറാവ് ഘാറല്&zwj;, സുനില്&zwj; ദേശ്പാണ്ഡേ, ജാഗ്ദാലെ, ഇഖ്ബാല്&zwj; ഷെയ്ഖ്, രാജാ മാന്&zwj;ഡ്&zwnj;ഗേ, കൂടാതെ എഴോളം പോലീസ് കോണ്&zwj;സ്റ്റബിള്&zwj;മാര്&zwj; വേറെയും.&lt;/p&gt;&lt;p&gt;ലോഖണ്ട് വാല സ്വാമി സമര്&zwj;ത്ഥ് റോഡിലെ അപ്ന ഘര്&zwj; കോംപ്ലെക്&zwnj;സ് നാല് കെട്ടിടങ്ങള്&zwj; ചേര്&zwj;ന്നതാണ്. സംഘാഗങ്ങള്&zwj; പലവഴിയിലൂടെ രഹസ്യമായി അവിടെയുള്ള സ്വാതി ബില്&zwj;ഡിങ്ങിന് മുന്നില്&zwj; എത്തി. പുറത്ത് ബുവയുടെ മാരുതി കാര്&zwj; കണ്ടതോടെ അയാള്&zwj; അവിടെ ഉണ്ടെന്ന് അവരുറപ്പിച്ചു. പുറത്തുനിന്നു മറ്റാര്&zwj;ക്കും പ്രവേശിക്കാന്&zwj; കഴിയാത്ത വിധം അവര്&zwj; ഗേറ്റ് പൂട്ടി.&lt;/p&gt;&lt;p&gt;ഫളാറ്റിലെ അഞ്ചാം നമ്പര്&zwj; മുറിയില്&zwj; അമിതാഭിന്റെ അഖേല എന്ന സിനിമയുടെ ഡയലോഗ് കേട്ടതോടെ അകത്ത് ആളുണ്ടെന്നു ബോധ്യപ്പെട്ടു. മുറി വളഞ്ഞ് ഇരുവര്&zwj;ക്കും കീഴടങ്ങാന്&zwj; താക്കീത് നല്&zwj;കിയെങ്കിലും ആ കൊടുംക്രിമിനലുകള്&zwj; അതൊന്നും കൂട്ടാക്കിയില്ല. ഡോളസ് ടെറസില്&zwj; കയറിനിന്ന് പോലീസുകാരെ തെറിയഭിഷേകം നടത്തിക്കൊണ്ടിരുന്നു. ബുവ നിരന്തരം വെടിവെപ്പ് തുടര്&zwj;ന്നു. വിവരമറിഞ്ഞ് സഹായത്തിനായി നഗരത്തിലെ മറ്റ് സ്റ്റേഷനില്&zwj; നിന്നും പോലീസുകാരെത്തി. അമ്പതോളം വരുന്ന സംഘം ചേര്&zwj;ന്ന് മണിക്കൂറുകളോളം നടത്തിയ വെടിവെപ്പില്&zwj; ഇരുവരും കൊല്ലപ്പെട്ടു. അതോടെ ബോംബെ അധോലോകത്ത് നിന്നും രണ്ട് ചെകുത്താന്മാര്&zwj; അപ്രത്യക്ഷരായി.&lt;/p&gt;&lt;p&gt;വാര്&zwj;ത്താ ചാനലുകള്&zwj; ഈ ഏറ്റുമുട്ടല്&zwj; തല്&zwj;സമയം സംപ്രേഷണം നടത്തി. യുദ്ധസമാനമായി നീണ്ടുനിന്ന ആ വെടിവെപ്പ് നാല് മണിക്കൂറോളം തത്സമയം കണ്ടുനിന്ന ബോംബെ ജനത ടെലിവിഷനു മുന്&zwj;പില്&zwj; വിറങ്ങലിച്ചിരുന്നുപോയി. 1991 നവംബര്&zwj; 16 നായിരുന്നു ഈ ഏറ്റുമുട്ടല്&zwj; നടന്നത്. കൊല്ലപ്പെടുമ്പോള്&zwj; ബുവയ്ക്ക് കേവലം ഇരുപത്തിയഞ്ചു വയസ്സായിരുന്നു പ്രായം. ഡോളസിനും ഏതാണ്ട് അത്രതന്നെ.&lt;/p&gt;&lt;p&gt;തനിക്ക് തലവേദനയായി മാറിയ ഡോളസിനെ നശിപ്പിക്കാതെ തരമില്ലായിരുന്നു ദാവൂദിന്. അഫ്താബ് അഹമദ് ഖാന് പാരിതോഷികം നല്&zwj;കിയാണ് ആ ഏറ്റുമുട്ടല്&zwj; നടന്നതെന്ന് അന്ന് ആരോപണങ്ങളുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ് വാല&lt;/strong&gt;&lt;/p&gt;&lt;p&gt;ദിലീപ് ബുവയുടെയും മഹേന്ദ്ര മായ ഡോളസിന്റെയും ജീവിതമാണ്' ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ് വാല' എന്ന സിനിമ. 2007 -ല്&zwj; പുറത്തിറങ്ങിയ ആ ചിത്രത്തില്&zwj; വിവേക് ഒബ്റോയി ആയിരുന്നു ഡോളസ് ആയി വേഷമിട്ടത്. സിനിമ പുറത്തിറങ്ങിയപ്പോള്&zwj;, വിവാദങ്ങളും പിറന്നു. പറയുന്നത് പോലെ, തന്റെ മകന്&zwj; ഒന്&zwj;പതാം വയസ്സില്&zwj; അധോലോകത്ത് എത്തിയില്ല എന്നും അവന്&zwj; ക്രൂരനല്ലായിരുന്നുവെന്നും കാണിച്ച് ഡോളസിന്റെ അമ്മ കോടതിയെ സമീപിച്ചു. സിനിമയുടെ പ്രദര്&zwj;ശനം തടയണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്&zwj;, കോടതി ആ ആവശ്യം തള്ളിക്കളഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;..&lt;/strong&gt;&lt;/p&gt;&lt;p&gt;(&lt;strong&gt;ബാലന്&zwj; തളിയില്&zwj;:&lt;/strong&gt; കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്&zwj; വീട്ടില്&zwj;നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്&zwj; 1988 വരെയും 1997 മുതല്&zwj; 2004 വരെയും ബോംബയില്&zwj; ജീവിച്ചു. ഇതിനിടയില്&zwj; 18 വര്&zwj;ഷം ദുബായില്&zwj;. ഇപ്പോള്&zwj; നാട്ടില്&zwj; സ്ഥിരതാമസം. ഒരു നോവല്&zwj; അടക്കം അഞ്ചു പുസ്തകങ്ങള്&zwj; എഴുതി. തെരുവില്&zwj; നിന്നൊരാള്&zwj;, ബോംബെ: സ്വപ്നങ്ങള്&zwj;&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/dileep-buwa-adholokam-a-series-on-mumbai-underworld-by-balan-thaliyil-articleshow-6lgzial"/>
        </item>
        <item>
            <title><![CDATA[ക്ലാസില്‍ ലാപ്‌ടോപ്പ് വേണ്ട, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും വിട; സ്വീഡന്‍ പുസ്തകങ്ങളിലേക്ക് മടങ്ങുന്നു]]></title>
            <link>https://www.asianetnews.com/culture-magazine/sweden-reverses-digital-classrooms-to-traditional-learning-articleshow-7o3rkkw</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/sweden-reverses-digital-classrooms-to-traditional-learning-articleshow-7o3rkkw</guid>
            <pubDate>Thu, 16 Apr 2026 16:19:51 +0530</pubDate>
            <description><![CDATA[&lt;p&gt;ലാപ്&zwnj;ടോപ്പുകളും ഓണ്&zwj;ലൈന്&zwj; പഠന പ്ലാറ്റ്&zwnj;ഫോമുകളും തിരിച്ചടിയായെന്ന് വിലയിരുത്തിയാണ് 2022-ല്&zwj; അധികാരത്തില്&zwj;വന്ന പുതിയ സര്&zwj;ക്കാര്&zwj; പഴയ പഠനരീതി തിരിച്ചുകൊണ്ടുവരുന്നത്. കുട്ടികള്&zwj;ക്ക് അക്ഷരങ്ങളുമായി ഇടപെടുന്നതിന് പുസ്തകങ്ങളാണ് നല്ലതെന്നാണ് പുതിയ സര്&zwj;ക്കാര്&zwj; നയം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpayc23ajcz0qr3qfnnh3vzn,imgname-gettyimages-1049267478-1776336373865.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സ്&zwnj;റ്റോക്ക്&zwnj;ഹോം: ലാപ്&zwnj;ടോപ്പുകള്&zwj; സ്&zwnj;കൂളുകള്&zwj; കീഴടക്കിയ പതിറ്റാണ്ടിനു ശേഷം സ്വീഡനിലെ ക്ലാസ്മുറികളിലേക്ക് പുസ്തകങ്ങളും പേപ്പറും പേനകളും തിരിച്ചുവരുന്നു. ഡിജിറ്റല്&zwj; വിദ്യാഭ്യാസത്തിനു പകരം, പഴയ മട്ടില്&zwj; പാഠപുസ്തകങ്ങളിലൂടെയുള്ള പഠനം തിരിച്ചുകൊണ്ടുവരാനുള്ള സര്&zwj;ക്കാര്&zwj; തീരുമാനത്തെ തുടര്&zwj;ന്നാണിത്. ലാപ്&zwnj;ടോപ്പുകളും ഓണ്&zwj;ലൈന്&zwj; പഠന പ്ലാറ്റ്&zwnj;ഫോമുകളും തിരിച്ചടിയായെന്ന് വിലയിരുത്തിയാണ് 2022-ല്&zwj; അധികാരത്തില്&zwj;വന്ന പുതിയ സര്&zwj;ക്കാര്&zwj; പഴയ പഠനരീതി തിരിച്ചുകൊണ്ടുവരുന്നത്. കുട്ടികള്&zwj;ക്ക് അക്ഷരങ്ങളുമായി ഇടപെടുന്നതിന് പുസ്തകങ്ങളാണ് നല്ലതെന്നാണ് പുതിയ സര്&zwj;ക്കാര്&zwj; നയം.&lt;/p&gt;&lt;p&gt;പ്രീ-സ്&zwnj;കൂളുകളില്&zwj; ഡിജിറ്റല്&zwj; ഉപകരണങ്ങള്&zwj; ഉപയോഗിക്കണമെന്ന നിബന്ധന 2025 -ല്&zwj; ഒഴിവാക്കിയിരുന്നു. രണ്ട് വയസ്സില്&zwj; താഴെയുള്ള കുട്ടികള്&zwj;ക്ക് ടാബ്ലെറ്റുകള്&zwj; നല്&zwj;കുന്നതും അവസാനിപ്പിച്ചു. ഈ വര്&zwj;ഷം അവസാനത്തോടെ സ്&zwnj;കൂളുകളില്&zwj; മൊബൈല്&zwj; ഫോണുകള്&zwj; വിദ്യാഭ്യാസ ആവശ്യങ്ങള്&zwj;ക്ക് പോലും ഉപയോഗിക്കുന്നത് നിരോധിക്കാനാണ് തീരുമാനം. പാഠപുസ്തകങ്ങള്&zwj;, അധ്യാപകര്&zwj;ക്കുള്ള കൈപ്പുസ്തകങ്ങള്&zwj; എന്നിവയ്ക്കായി 200 മില്യണ്&zwj; ഡോളര്&zwj; ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ പാഠ്യപദ്ധതി 2028-ല്&zwj; നിലവില്&zwj; വരും.&lt;/p&gt;&lt;p&gt;2000-അവസാനത്തിലും 2010-തുടക്കത്തിലുമാണ് സ്വീഡിഷ് ക്ലാസ് മുറികളില്&zwj; ലാപ്&zwnj;ടോപ്പുകള്&zwj; വ്യാപകമായത്. 2015-ഓടെ സര്&zwj;ക്കാര്&zwj; ധനസഹായത്തോടെ പ്രവര്&zwj;ത്തിക്കുന്ന ഹൈസ്&zwnj;കൂളുകളിലെ 80 ശതമാനം വിദ്യാര്&zwj;ത്ഥികള്&zwj;ക്കും സ്വന്തമായി ഡിജിറ്റല്&zwj; ഉപകരണങ്ങള്&zwj; നല്&zwj;കി. മുന്&zwj; സോഷ്യല്&zwj; ഡെമോക്രാറ്റ് സര്&zwj;ക്കാര്&zwj; 2019-ല്&zwj; പ്രീസ്&zwnj;കൂളുകളില്&zwj; ടാബ്ലെറ്റുകളുടെ ഉപയോഗം നിര്&zwj;ബന്ധമാക്കി.&lt;/p&gt;&lt;p&gt;എന്നാല്&zwj; 2022-ല്&zwj; അധികാരത്തില്&zwj; വന്ന നിലവിലെ വലതുപക്ഷ സര്&zwj;ക്കാര്&zwj; ഇത് മാറ്റി പഴയ ബോധനരീതിയിലേക്ക് തിരിച്ചുപോവാന്&zwj; തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസ ഗവേഷകര്&zwj;, അധ്യാപക സംഘടനകള്&zwj;, പൊതു ഏജന്&zwj;സികള്&zwj;, നഗരസഭകള്&zwj; എന്നിവരെ ഉള്&zwj;പ്പെടുത്തി 2023-ല്&zwj; നടത്തിയ കൂടിയാലോചനയെ തുടര്&zwj;ന്നാണ് ഈ മാറ്റം കൊണ്ടുവന്നത്.&lt;/p&gt;&lt;p&gt;സ്&zwnj;ക്രീനുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കാനാണ് തീരുമാനമെന്ന് സ്വീഡിഷ് വിദ്യാഭ്യാസ വകുപ്പ് നയിക്കുന്ന ലിബറല്&zwj; പാര്&zwj;ട്ടിയുടെ വക്താവ് ജോര്&zwj;ജ് ഫോര്&zwj;സെല്&zwj; വ്യക്തമാക്കി. ഉയര്&zwj;ന്ന ക്ലാസുകളില്&zwj; ഡിജിറ്റല്&zwj; പഠനം ആയാലും ചെറിയ പ്രായത്തിലുള്ള കുട്ടികള്&zwj;ക്ക് സ്&zwnj;ക്രീനുകള്&zwj; ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്&zwj;ക്ക് ആവശ്യമായ അറിവ് ലഭിക്കണമെങ്കില്&zwj;, പുസ്തകങ്ങള്&zwj; വായിക്കുന്നതും കടലാസില്&zwj; എഴുതുന്നതും കടലാസില്&zwj; കണക്കുകൂട്ടുന്നതുമാണ് ഉചിതമെന്നും ഫോര്&zwj;സെല്&zwj; പറഞ്ഞു. പാഠഭാഗങ്ങള്&zwj; പുസ്തകങ്ങളിലൂടെ പഠിച്ചാല്&zwj; കുട്ടികള്&zwj;ക്ക് ശ്രദ്ധ വര്&zwj;ദ്ധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എഴുത്ത്, വായന തുടങ്ങിയ കഴിവുകള്&zwj; വികസിപ്പിക്കാനും ഇതാണ് നല്ലതെന്നാണ് സര്&zwj;ക്കാര്&zwj; വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;അടിസ്ഥാന വിദ്യാഭ്യാസ വിഷയങ്ങളില്&zwj; രാജ്യാന്തര റാങ്കിംഗ് മെച്ചപ്പെടുത്താന്&zwj; ഈ മാറ്റം സഹായിക്കുമെന്നാണ് സര്&zwj;ക്കാര്&zwj; പ്രതീക്ഷിക്കുന്നത്. ഒരുകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന സ്വീഡന്റെ സ്&zwnj;കോറുകള്&zwj; 2012-ല്&zwj; കുത്തനെ ഇടിഞ്ഞിരുന്നു. 2022-ല്&zwj; ഗണിതത്തിലും വായനയിലും വീണ്ടും ഗണ്യമായ കുറവുണ്ടായി.&lt;/p&gt;&lt;p&gt;എന്നാല്&zwj; ഈ മടങ്ങിപ്പോക്കിനെതിരെ വിമര്&zwj;ശനങ്ങളും ഉയര്&zwj;ന്നിട്ടുണ്ട്. ഇത് വിദ്യാര്&zwj;ത്ഥികളുടെ തൊഴിലവസരങ്ങളെ ബാധിക്കുമെന്നും സമ്പദ്വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും വിവിധ സാങ്കേതിക കമ്പനികള്&zwj;, അധ്യാപകര്&zwj;, കമ്പ്യൂട്ടര്&zwj; ശാസ്ത്രജ്ഞര്&zwj; എന്നിവര്&zwj; ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/sweden-reverses-digital-classrooms-to-traditional-learning-articleshow-7o3rkkw"/>
        </item>
        <item>
            <title><![CDATA[ജി രാജ്കുമാര്‍ ഇനിയില്ല; നീലക്കുറിഞ്ഞിയുടെ കാവല്‍ക്കാരന്‍, പ്രകൃതിക്കും ആദിവാസികള്‍ക്കും സമര്‍പ്പിച്ച ജീവിതം!]]></title>
            <link>https://www.asianetnews.com/culture-magazine/obituary-g-raj-kumar-pioneer-of-save-kurinji-movement-in-munnar-articleshow-8bpwbwh</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/obituary-g-raj-kumar-pioneer-of-save-kurinji-movement-in-munnar-articleshow-8bpwbwh</guid>
            <pubDate>Wed, 14 Jan 2026 19:31:29 +0530</pubDate>
            <description><![CDATA[&lt;p&gt;മൂന്നാറില്&zwj; കുറിഞ്ഞി സംരക്ഷണത്തിനായി പതിറ്റാണ്ടുകള്&zwj; പൊരുതിയ &amp;nbsp;ജി. രാജ്കുമാര്&zwj; &amp;nbsp;വിടവാങ്ങി. ഏഷ്യാനെറ്റ് ന്യൂസ് എക്&zwnj;സിക്യൂട്ടീവ് എഡിറ്റര്&zwj; എസ് ബിജു ആ ജീവിതത്തെക്കുറിച്ച് എഴുതുന്നു| G Rajkumar | Save Kurinji Campaign| Obituary&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01keycf2d1r0v4erwx00dqgm5c,imgname-615886911-1387784485571999-2452661378080819844-n-1768398752160.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്രകൃതിക്കും ആദിവാസികള്&zwj;ക്കും വേണ്ടി പൊരുതിയ ഒരു ജീവിതം അവസാനിച്ചു. മൂന്നാറില്&zwj; കുറിഞ്ഞി സംരക്ഷണത്തിനായി പതിറ്റാണ്ടുകള്&zwj; പോരാടിയ &amp;nbsp;മുന്&zwj; ബാങ്ക് ഉദ്യോഗസ്ഥന്&zwj; ജി. രാജ്കുമാര്&zwj; ഇന്ന് രാവിലെ വിടവാങ്ങി. പഠനകാലം മുതല്&zwj; അദ്ദേഹവുമായി ചേര്&zwj;ന്ന് പ്രവര്&zwj;ത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് എക്&zwnj;സിക്യൂട്ടീവ് എഡിറ്റര്&zwj; എസ് ബിജു ആ ജീവിതത്തെക്കുറിച്ച് എഴുതുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;'നിങ്ങള്&zwj;ക്ക് ഈ ആഴ്ച ഒടുവില്&zwj; ഒരിടം വരെ പോകാന്&zwj; ഒക്കുമോ?'&lt;/p&gt;&lt;p&gt;1989-ലെ ഒരു ദിവസം, ഞങ്ങളുടെ ജേണലിസം അദ്ധ്യാപകനും പി ടി ഐ ലേഖകനുമായിരുന്ന ശ്രീകുമാര്&zwj; സാറാണ് എന്നോടും സഹപാഠി ഹരിയോടും ഇക്കാര്യം ആരാഞ്ഞത്.&lt;/p&gt;&lt;p&gt;ഞങ്ങള്&zwj; സമ്മതിച്ചു. അങ്ങനെ ശനിയാഴ്ച പുലര്&zwj;ച്ചേ ഒരു കെ.എസ്. ആര്&zwj;.ടി ബസ്സില്&zwj; പത്തനംതിട്ടയിലെ ളാഹക്ക് വണ്ടി കേറി. ശബരിമല യാത്രികര്&zwj;ക്ക് അറിയാം, പൂങ്കാവനത്തിന് പരിചിതമാണ് ഈ തോട്ടം മേഖല. തണുത്ത പ്രഭാതത്തില്&zwj; ഞങ്ങളവിടെ ചെന്നിറങ്ങിയപ്പോള്&zwj; ഊഷ്മളമായ ചിരിയും, ചെമ്പന്&zwj; താടിയുമായി റബര്&zwj; സ്&zwnj;ളിപ്പറിട്ട ഒരാള്&zwj; കാത്തുനില്&zwj;പ്പുണ്ടായിരുന്നു. ജി. രാജ്കുമാര്&zwj;. എസ്.ബി. ടി ജീവനക്കാരന്&zwj;. തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ്.&lt;/p&gt;&lt;p&gt;ഞങ്ങള്&zwj; പരിചയപ്പെട്ടു. ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ച് വനത്തിലേക്ക് നീങ്ങി. അദ്ദേഹം ഞങ്ങളെ നയിച്ചത് ഒരാദിവാസിക്കുടിയിലേക്കാണ്. ആദിവാസി ഊരുകളെക്കുറിച്ച് വന്യമായ സുന്ദര ഭാവനയുമായി പോയ ഞങ്ങള്&zwj; ഞെട്ടിപ്പോയി. ദയനീയമായ, വൃത്തിയില്ലാത്ത, രോഗാതുരമായ ഒരിടം. മെലിഞ്ഞൊട്ടിയ കുഞ്ഞുങ്ങളും പ്രാകൃത രൂപത്തിലുള്ള മുതിര്&zwj;ന്നവരും. രാജ്കുമാര്&zwj; കാര്യങ്ങള്&zwj; വിശദീകരിച്ചു. ശബരിമല പൂങ്കാവനത്തിന്റെ ഉടമകളായ മലമ്പണ്ടാരങ്ങളാണിവര്&zwj;. ദയനീയ സ്ഥിതിയിലാണ്. അവര്&zwj; നേരിടുന്ന കൊടിയ ചൂഷണങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കാട്ടിലെ വിവിധയിടങ്ങള്&zwj; മാറിമാറി താവളമാക്കിയിരുന്ന അവര്&zwj; പിന്നീട് ഒരു ചെറിയ ഇടത്തേക്ക് ഒതുക്കപ്പെടുകയായിരുന്നു. അതുണ്ടാക്കിയ വിഹ്വലതകളെക്കുറിച്ചും ഉപജീവനത്തിന് മാര്&zwj;ഗ്ഗമില്ലാത്ത അവസ്ഥയെക്കുറിച്ചും രാജ്കുമാര്&zwj; പറഞ്ഞുകൊണ്ടിരുന്നു.&lt;/p&gt;&lt;p&gt;മടങ്ങി വന്ന ഞങ്ങള്&zwj; ളാഹയിലെ ഒരു ചെറിയ സമരപന്തലിലെത്തി. ഭൂരഹിതരായ അവര്&zwj; മണ്ണിനായി നടത്തുന്ന സമരവേദിയായിരുന്നു അത്. കാര്യങ്ങള്&zwj; അവിടെയും പരമദയനീയം. ഉച്ചക്ക് അവര്&zwj; ഞങ്ങളെ കഞ്ഞി കുടിക്കാന്&zwj; ക്ഷണിച്ചു. റേഷന്&zwj; അരി കൊണ്ടുണ്ടാക്കിയ ഈച്ച പോലും അടുക്കാന്&zwj; വെറുക്കുന്ന ഒരു ദ്രാവകം. ഇച്ചിരി ബുദ്ധിമുട്ടിയാണെങ്കിലും ഞങ്ങളത് കഴിച്ചു. അവര്&zwj; നടത്തുന്ന സമരത്തിന് പ്രാദേശിക മാധ്യമങ്ങളുടെ പിന്തുണയൊന്നുമില്ലായിരുന്നു. സമരത്തിന് മാധ്യമ ശ്രദ്ധ കിട്ടാന്&zwj; വേണ്ടിയായിരുന്നു പ്രകൃതിയോടും ആദിമനിവാസികളോടും ആഴത്തില്&zwj; അടുപ്പമുണ്ടായിരുന്ന രാജ്കുമാര്&zwj; എന്ന ബാങ്ക് ഉദ്യോഗസ്ഥന്&zwj; ഞങ്ങളുടെ അദ്ധ്യാപകന്റെ സഹായം തേടിയത്.&lt;/p&gt;&lt;p&gt;ഞങ്ങള്&zwj; രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തി. അടുത്ത ദിവസം ഉച്ചയോടെ ശ്രീകുമാര്&zwj; സാറിന് അസൈന്&zwj;മെന്റ്&zwnj;റ് ഫയല്&zwj; ചെയ്തു. അടുത്ത ദിവസം ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് പല ദേശീയ മാധ്യമങ്ങളിലും ആ വാര്&zwj;ത്ത പ്രത്യക്ഷപ്പെട്ടു. ഞങ്ങള്&zwj; കൊടുത്ത റിപ്പോര്&zwj;ട്ട് നന്നായി പരിഷ്&zwnj;കരിച്ച് ചേരുംപടി വിവരങ്ങളൊക്കെ ചേര്&zwj;ത്ത് പി ടി ഐ എന്ന വാര്&zwj;ത്താ ഏജന്&zwj;സിയുടെ ദേശീയ ഫീഡിലേക്ക് ശ്രീകുമാര്&zwj; സര്&zwj; വയര്&zwj; ചെയ്യുകയായിരുന്നു. പിന്നീട്, മലയാള പത്രങ്ങളും ആ സമരം ഏറ്റെടുക്കാന്&zwj; നിര്&zwj;ബന്ധിതരായി.&lt;/p&gt;&lt;p&gt;അന്ന് തുടങ്ങിയതാണ് രാജ്കുമാറുമായുള്ള ബന്ധം. പിന്നീടത് വളര്&zwj;ന്നു. രാജ്കുമാറിന്റെ ജീവിതത്തിന്റെ &amp;nbsp;അച്ചുതണ്ട് നീലക്കുറിഞ്ഞിയായിരുന്നു. കുറിഞ്ഞിയുടെ ആവാസഭൂമികയായ മൂന്നാറിലെ ചോലക്കാടുകള്&zwj;ക്കു വേണ്ടി 'സേവ് കുറിഞ്ഞി' കാമ്പെയിന്&zwj; നടത്തിയ രാജ്കുമാര്&zwj; അക്കാര്യത്തില്&zwj; ഏറെ കാര്യങ്ങള്&zwj; ചെയ്തു. 1989-ല്&zwj; കൊടൈക്കനാല്&zwj; മുതല്&zwj; മൂന്നാര്&zwj; വരെ കല്&zwj;നടയായി നടത്തിയ ജാഥ കുറിഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്ന പ്രവര്&zwj;ത്തനങ്ങള്&zwj;ക്ക് തുടക്കമിട്ടു. കേരളത്തിലെ പാരിസ്ഥിതിക മുന്നേറ്റങ്ങള്&zwj;ക്കൊപ്പം ചേര്&zwj;ന്ന് അദ്ദേഹം കുറിഞ്ഞിസംരക്ഷണത്തിന്റെ പ്രാധാന്യം മുഖ്യധാരാ സമൂഹത്തെ ബോധ്യപ്പെടുത്തി. പേരും &amp;nbsp;പെരുമയും ഉണ്ടാക്കാന്&zwj; പരിസ്ഥിതി പ്രവര്&zwj;ത്തനത്തെ ഉപയോഗിക്കുന്ന നടപ്പുശീലങ്ങളില്&zwj;നിന്നും വ്യത്യസ്തമായി, എവിടെയും സ്വന്തം മുഖം പോലും വരണമെന്ന് താല്&zwj;പ്പര്യമില്ലാത്ത &amp;nbsp;ഒരാളായിരുന്നു രാജ്കുമാര്&zwj;.&lt;/p&gt;&lt;p&gt;ആദ്യകൂടിക്കാഴ്ചയ്ക്കു ശേഷം വീണ്ടും ഞങ്ങള്&zwj; പലവട്ടം കണ്ടുമുട്ടി. വിദ്യാര്&zwj;ത്ഥികളായിരുന്ന ഞങ്ങള്&zwj; അപ്പോഴേക്കും സജീവ മാധ്യമപ്രവര്&zwj;ത്തകരായി കഴിഞ്ഞിരുന്നു. ഞങ്ങള്&zwj; കുറച്ച് യുവ മാധ്യമപ്രവര്&zwj;ത്തകര്&zwj; പിന്നീട് അദ്ദേഹത്തിന്റെ മറ്റ് ചില ദൗത്യങ്ങളില്&zwj; പങ്കാളികളായി. അതില്&zwj; ഏറ്റവും ശ്രദ്ധേയം കുറിഞ്ഞി സംരക്ഷണ പ്രവര്&zwj;ത്തനങ്ങളായിരുന്നു് കൊടൈക്കാനാലില്&zwj; നിന്ന് മൂന്നാറിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകളില്&zwj; ഞങ്ങളും പങ്കാളികളായി. പൂണ്ടി പൂമ്പാറ വട്ടവട മാട്ടുപെട്ടി വഴി കാടിന് നടുവിലൂടെ വന്യമൃഗങ്ങളെ വകഞ്ഞു മാറ്റിയുള്ള &amp;nbsp;യാത്രയായിരുന്നു ഞങ്ങള്&zwj;ക്കത്. പഴനി കുന്നുകള്&zwj; അഥവാ നീലഗിരി മലനിരകളിലൂടെയുള്ള ആ യാത്രകള്&zwj;ക്കു പിന്നില്&zwj; എന്നാല്&zwj; രാജ്കുമാറിന് മറ്റൊരു ഉദ്ദേശ്യമുണ്ടായിരുന്നു-കുറിഞ്ഞിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തല്&zwj;.&lt;/p&gt;&lt;p&gt;നീലഗിരിക്ക് ആ പേര് കിട്ടിയത് പന്ത്രണ്ട് വര്&zwj;ഷത്തിലൊരിക്കല്&zwj; മാത്രം പുഷ്പിച്ച് നശിച്ചു പോകുന്ന കുറിഞ്ഞി ചെടികളില്&zwj; നിന്നായിരുന്നു. അവ ഒരുമിച്ച് പൂവിടുമ്പോള്&zwj; പളനി മല ഒന്നാകെ നീല പരവതാനി വിരിയ്ക്കും. എന്നാല്&zwj; അത് കഴിഞ്ഞാല്&zwj; അവിടം ശൂന്യമാവും. വനം വകുപ്പുകാര്&zwj; പോലും ഈ പുല്&zwj;മേടുകളെ പാഴ്കുന്നുകളായി കണ്ടിരുന്ന കാലം. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ അവിടെ വ്യാപകമായി കൈയേറ്റം നടത്തിയിരുന്നു. ഫലമോ, സമ്പുഷ്ടമായ ജൈവകലവറ നാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വനം വകുപ്പിലെ പല നല്ല ഉദ്യോഗസ്ഥരുടെയും എതിര്&zwj;പ്പിനെ അവഗണിച്ച് ഈ പുല്&zwj;മേടുകള്&zwj; അവരുടെ സാമൂഹ്യ വനവത്കരണ വിഭാഗം യുക്കാലിയും കാറ്റാടിയുമൊക്കെ നട്ടു പിടിപ്പിച്ച് തോട്ടമാക്കാനുള്ള ശ്രമത്തിലായിരുന്നു. ഞങ്ങളുടെ യാത്രകളില്&zwj; ഒരു പ്രധാന കലാപരിപാടി ഇത്തരം 'വനവത്കരിച്ച' തൈകളെ നശിപ്പിക്കലും കൂടിയായിരുന്നു. രാജ്കുമാറാണ് നിശ്ശബ്ദമായ ഈ സമരത്തിന്റെ നായകന്&zwj;.&lt;/p&gt;&lt;p&gt;എവിടെയൊക്കെ കുറിഞ്ഞിയുണ്ടെന്ന് കൃത്യമായി മാപ്പ് ചെയ്തായിരുന്നു ഞങ്ങളുടെ യാത്രകള്&zwj;. അങ്ങനെ മാധ്യമങ്ങളില്&zwj; വന്ന ചെറു വാര്&zwj;ത്തകള്&zwj; അറിഞ്ഞ് പലരും കുറിഞ്ഞി കാണാന്&zwj; മൂന്നാറിലേക്ക് കയറി. അവരില്&zwj; പലരും പക്ഷേ കുറിഞ്ഞിക്ക് തന്നെ നാശം വിതക്കുന്ന പരിപാടികളില്&zwj; ഏര്&zwj;പ്പെട്ടു. രാജ്കുമാര്&zwj; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്താല്&zwj; അതിനും കാവലായി. എളുപ്പമായിരുന്നില്ല അത്. അധിക്ഷേപവും ആക്രമണവുമൊക്കെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. അതൊക്കെ അതിജീവിച്ച് രാജ്കുമാര്&zwj; സൗമ്യനായി ദൃഢമായി പോരാടി.&lt;/p&gt;&lt;p&gt;മലയോര രാഷ്ട്രീയക്കാരുടെ പിന്തുണയോടെ അവിടെ കഞ്ചാവു കൃഷി വരെ നടത്തിയിരുന്ന കാലമാണ്. അവരെല്ലാം ഈ ഇടപെടലുകളില്&zwj; അസ്വസ്ഥരായിരുന്നു. എന്നിട്ടും എല്ലാ എതിര്&zwj;പ്പുകളെയും അതിജീവിച്ച് കുറിഞ്ഞി മലനിരകളെ സംരക്ഷിക്കാനായി ഒരു കുറിഞ്ഞി ഉദ്യാനം തന്നെ പ്രഖ്യാപിക്കപ്പെട്ടു. വട്ടവട , കൊട്ടകമ്പൂര്&zwj; വില്ലേജുകളിലായി 32 ചതുരശ്ര കിലോമീറ്ററില്&zwj;, 2006 ഒക്ടോബര്&zwj; 6-ന് അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം കുറിഞ്ഞി സാങ്ച്വറി പ്രഖ്യാപിച്ചപ്പോള്&zwj; അത് രാജ്കുമാറിന്റെ ശ്രമങ്ങള്&zwj;ക്കുള്ള അംഗീകാരം കൂടിയായിരുന്നു.&lt;/p&gt;&lt;p&gt;പിന്നീട് പല കാര്യങ്ങളിലും രാജ്കുമാറുമായി ബന്ധപ്പെട്ട് പ്രവര്&zwj;ത്തിക്കാനായി. പലതും പ്രകൃതി നശികരണത്തിനെതിരെയും ആദിവാസികളുടെ അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു. ഒന്നും പക്ഷേ രാജ്കുമാര്&zwj; ഖ്യാതിക്ക് വേണ്ടി ഉപയോഗിച്ചിരുന്നില്ല, അതിന് ശ്രമിച്ചിരുന്നുമില്ല. പടമോ അഭിമുഖമോ &amp;nbsp;വരാന്&zwj; ഒരിക്കലും രാജ്കുമാര്&zwj; ആവശ്യപ്പെട്ടില്ല.&lt;/p&gt;&lt;p&gt;ഏറ്റവും ഒടുവില്&zwj;, കുറേ വര്&zwj;ഷങ്ങള്&zwj;ക്ക് മുമ്പ് കണ്ണാടിക്ക് വേണ്ടി ഞാന്&zwj; റിപ്പോര്&zwj;ട്ട് ചെയ്തതും ഒരു ആദിവാസി ദുരിതമായിരുന്നു. വനത്തില്&zwj; നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികള്&zwj; കുളത്തുപുഴ- തിരുവനന്തപുരം പാതവക്കുകളില്&zwj; ദുരിതജീവിതം നയിക്കുന്ന കാര്യമാണ് രാജ്കുമാര്&zwj; ഞങ്ങളെ കൊണ്ട് റിപ്പോര്&zwj;ട്ട് ചെയ്യിപ്പിച്ചത്. പലപ്പോഴും തന്റെ കൈയില്&zwj;നിന്ന് പണമെടുത്ത് ആദിവാസികളെ സഹായിക്കുകയുമൊക്കെ ചെയ്തിരുന്നു, അദ്ദേഹം. പരിസ്ഥിതി വിഷയങ്ങളില്&zwj; തീവ്രമായി പ്രതികരിക്കുമ്പോഴും മൃദുഭാഷി. ചെറുപുഞ്ചിരിയില്ലാതെ കാണാനാവില്ല. ഞങ്ങള്&zwj;ക്കെല്ലാം മൂത്ത സഹോദരനെ പോലെയായിരുന്നു, എന്റെ ആദ്യ സ്റ്റോറിയുടെ കാരണഭൂതനായ രാജ്കുമാര്&zwj;.&lt;/p&gt;&lt;p&gt;അവസാന കാലത്ത് രോഗാതുരനായി &amp;nbsp;കഴിഞ്ഞപ്പോള്&zwj; അദ്ദേഹത്തെ കാണാനാകാതെ പോയത് ഒരു കുറ്റബോധമായി ഉള്ളിലിന്നും നിലനില്&zwj;ക്കുന്നു. പ്രകൃതിസംരക്ഷണത്തിനും ആദിവാസികള്&zwj;ക്കും വേണ്ടി നിരന്തരം പോരാടിയിരുന്ന ആ വലിയ മനുഷ്യന്&zwj; ഇന്ന് രാവിലെ നമ്മെ വിട്ടുപോയി. വിടപറയുമ്പോള്&zwj; അദ്ദേഹത്തിന് എഴുപത് വയസ്സായിരുന്നു. ഭാര്യ ഇന്ദിരമ്മാള്&zwj; റിട്ട. അധ്യാപികയാണ്. മക്കള്&zwj;: പരേതനായ കിരണ്&zwj;, സൂര്യ.&lt;/p&gt;&lt;p&gt;പ്രണാമം.&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Biju S</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/obituary-g-raj-kumar-pioneer-of-save-kurinji-movement-in-munnar-articleshow-8bpwbwh"/>
        </item>
        <item>
            <title><![CDATA[വിരല്‍ത്തുമ്പില്‍ തൂങ്ങി പഠിച്ച നടത്തം, ഒന്നിച്ചുള്ള വളര്‍ച്ച; ഒരമ്മ മകനില്‍നിന്നു പഠിച്ച വളര്‍ത്തുപാഠങ്ങള്‍]]></title>
            <link>https://www.asianetnews.com/culture-magazine/a-mothers-journey-the-life-lessons-i-learned-from-my-son-articleshow-92rqufr</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/a-mothers-journey-the-life-lessons-i-learned-from-my-son-articleshow-92rqufr</guid>
            <pubDate>Tue, 12 May 2026 18:49:49 +0530</pubDate>
            <description><![CDATA[&lt;p&gt;എന്റെ ഉള്ളിലെ 'ഞാന്&zwj;' എന്ന ബിംബത്തെ ഉടച്ചുവാര്&zwj;ത്തത് അവനായിരുന്നു. അവനെ മാത്രമല്ല, എനിക്ക് എന്നെയും എടുത്തു നടക്കാനാവുമെന്നും, എന്നെത്തന്നെ ബഹുമാനിക്കാന്&zwj; വകയുണ്ടെന്നും അവന്&zwj; എന്നെ പഠിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kre2vedegm0qchxb35npfw81,imgname-99cbb41d-4090-4819-935b-a8658871b46b--1--1778589219246.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ്വന്തം വികാരങ്ങളെ വിശ്വസിക്കാന്&zwj; കഴിയാത്ത, തീരുമാനങ്ങള്&zwj; എടുക്കാന്&zwj; ഭയക്കുന്ന, എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനായി (External Validatioി) ദാഹിക്കുന്ന ഒരു ലോകത്തേക്ക് നാം അവനെ അങ്ങനെ തള്ളിവിടേണ്ടതുണ്ടോ? തന്റെ ആന്തരിക ശബ്ദത്തെക്കാള്&zwj; മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കാന്&zwj; കുട്ടി നിര്&zwj;ബന്ധിതനാകുന്ന ഈ അവസ്ഥ, അവന്റെ ആത്മവിശ്വാസത്തിന്റെ വേരറുക്കുന്നു.&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;യഥാര്&zwj;ത്ഥത്തില്&zwj; അവനാണ്' എന്നിലെ 'ഞാന്&zwj;' എന്ന വ്യക്തിയെ വളര്&zwj;ത്തിത്തുടങ്ങിയത്. അവന്&zwj; വന്ന നാളുകളിലാണ് ഞാന്&zwj; എന്നെത്തന്നെ ശരിയായി കണ്ടുതുടങ്ങിയത്. അവന്&zwj; കൂരവ് കുറുക്ക് ഇറക്കുന്ന ലാഘവത്തോടെ ജീവിതത്തെ വിഴുങ്ങാനിരുന്ന എന്റെ ഉള്ളിലെ 'ഞാന്&zwj;' എന്ന ബിംബത്തെ ഉടച്ചുവാര്&zwj;ത്തത് അവനായിരുന്നു. അവനെ മാത്രമല്ല, എനിക്ക് എന്നെയും എടുത്തു നടക്കാനാവുമെന്നും, എന്നെത്തന്നെ ബഹുമാനിക്കാന്&zwj; വകയുണ്ടെന്നും അവന്&zwj; എന്നെ പഠിപ്പിച്ചു. എന്റെ വിരല്&zwj;ത്തുമ്പില്&zwj; തൂങ്ങിയ ആ കൊച്ചു നടത്തങ്ങള്&zwj;, പരിമിതികള്&zwj; നാം തന്നെ തീര്&zwj;ത്ത വേലികളാണെന്നും അവ കടന്നുപോകാനുള്ളതാണെന്നും എനിക്ക് കാണിച്ചുതന്നു.&lt;/p&gt;&lt;p&gt;അവന്&zwj; വളരുകയാണ്. വിവിധ വഴികളിലൂടെ അവന്&zwj; തന്റെ നടത്തങ്ങള്&zwj; തുടരുന്നു. ചിലയിടങ്ങളില്&zwj; അവന്&zwj; എന്നെയും കൂട്ടുന്നു, മറ്റു ചിലയിടങ്ങളില്&zwj; ഒറ്റയ്ക്ക് നടക്കാനും വ്യാപിക്കുവാനും എന്നെ പ്രേരിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;'മന്നില്&zwj;പ്പരക്കും വെളിച്ചമെന്&zwj; കണ്ണിനു&lt;/p&gt;&lt;p&gt;നിന്നിളം പുഞ്ചിരിത്തൂമതാനാകണം.&lt;/p&gt;&lt;p&gt;ഓരോ ദളമര്&zwj;മ്മരത്തിലും ഞാന്&zwj; കേള്&zwj;പ്പ-&lt;/p&gt;&lt;p&gt;തോടിയെത്തും നിന്റെ കാലൊച്ചയാവണം.'&lt;/p&gt;&lt;p&gt;ബാലാമണിയമ്മയുടെ ഈ വരികളിലൂടെ ലോകത്തിന് അമ്മയാകാന്&zwj; കവിത എന്നെ പ്രേരിപ്പിക്കുമ്പോഴും, എന്റെ ഉള്ളില്&zwj; ഒരു വിചാരണ നടക്കുകയാണ്. എന്റെ കുട്ടിക്കാലത്തെ ഭീതിയുടെ നിഴലുകള്&zwj; അറിയാതെ ഞാനും അവന് നല്&zwj;കിയിട്ടുണ്ടോ? എന്നിലെ മുറിവുകളുടെ ബാക്കിപത്രങ്ങള്&zwj; അവനിലേക്ക് പകര്&zwj;ന്നുപോയിട്ടുണ്ടോ? ചിന്തകള്&zwj; ഓരോന്നായി മനസ്സില്&zwj; വിങ്ങുകയാണ്. പരിപൂര്&zwj;ണ്ണത എന്നൊന്ന് രക്ഷാകര്&zwj;ത്തൃത്വത്തില്&zwj; ഇല്ലെന്ന സത്യം ചുറ്റും നോക്കുമ്പോള്&zwj; ഞാന്&zwj; തിരിച്ചറിയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;'അതൊന്നുമില്ല, തോന്നിയതാവും'&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു കുട്ടി തന്റെ കൊച്ചു സങ്കടങ്ങളും സത്യങ്ങളും പങ്കുവെക്കുമ്പോള്&zwj;, 'അതൊന്നുമില്ല, തോന്നിയതാവും' എന്ന് നാം പറയുമ്പോള്&zwj; മായ്ച്ചു കളയുന്നത് അവന്റെ വൈകാരിക യാഥാര്&zwj;ത്ഥ്യങ്ങളെയാണ്. 'നിനക്ക് തോന്നിയതാണ്' എന്ന നമ്മുടെ വാക്കുകള്&zwj; അവന്റെ ഉള്ളില്&zwj; ഒരു നിശശ്ബ്ദമായ ആഭ്യന്തരയുദ്ധം സൃഷ്ടിക്കുന്നു. മനഃശാസ്ത്രം ഇതിനെ ഗ്യാസ്ലൈറ്റിംഗ് (Gaslighting) എന്ന് വിളിക്കുന്നു.&lt;/p&gt;&lt;p&gt;സ്വന്തം വികാരങ്ങളെ വിശ്വസിക്കാന്&zwj; കഴിയാത്ത, തീരുമാനങ്ങള്&zwj; എടുക്കാന്&zwj; ഭയക്കുന്ന, എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനായി (External Validatioി) ദാഹിക്കുന്ന ഒരു ലോകത്തേക്ക് നാം അവനെ അങ്ങനെ തള്ളിവിടേണ്ടതുണ്ടോ? തന്റെ ആന്തരിക ശബ്ദത്തെക്കാള്&zwj; മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കാന്&zwj; കുട്ടി നിര്&zwj;ബന്ധിതനാകുന്ന ഈ അവസ്ഥ, അവന്റെ ആത്മവിശ്വാസത്തിന്റെ വേരറുക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സ്&zwnj;നേഹം ഒരു പ്രതിഫലം&lt;/strong&gt;&lt;/p&gt;&lt;p&gt;കുട്ടികള്&zwj;ക്ക് നാം നല്&zwj;കുന്ന സ്&zwnj;നേഹം വിജയങ്ങള്&zwj;ക്കുള്ള ഒരു 'പ്രതിഫലം' മാത്രമായി അവര്&zwj;ക്ക് അനുഭവപ്പെടുന്നുണ്ടോ? കുട്ടി ആരാണ് എന്നതിനേക്കാള്&zwj;, അവന്&zwj; എന്ത് നേടി എന്നതിനാണ് നാം വില നല്&zwj;കുന്നതെങ്കില്&zwj;, അത് സ്വന്തം അസ്തിത്വത്തെക്കുറിച്ച് അവനില്&zwj; വലിയ അപകര്&zwj;ഷതാബോധം ഉണ്ടാകും. സ്&zwnj;നേഹം എന്നത് അധ്വാനിച്ചു നേടിയെടുക്കേണ്ട ഒന്നാണെന്ന തോന്നല്&zwj; അവന്റെ സ്വത്വത്തെത്തന്നെ ബാധിച്ചേക്കാം (Conditional Positive Regard).&lt;/p&gt;&lt;p&gt;ഇത് പിന്നീട് ജീവിതത്തില്&zwj; സന്തോഷം കണ്ടെത്താന്&zwj; കഴിയാത്ത അവസ്ഥയിലേക്കും (Anhedonia), സ്വന്തം വിജയങ്ങളെ സംശയിക്കുന്ന ഇംപോസ്റ്റര്&zwj; സിന്&zwj;ഡ്രോമിലേക്കും അവനെ നയിക്കാം. വെറുതെ 'ആയിരിക്കുന്നതിലൂടെ' (Being) സംതൃപ്തി കണ്ടെത്താതെ, എപ്പോഴും എന്തെങ്കിലും 'ചെയ്യുന്നതിലൂടെയും ബോധിപ്പിക്കുന്നതിലൂടെയും' (Doing) മാത്രം സ്വന്തം മൂല്യം അളക്കുന്ന ഒരു കെണിയില്&zwj; അവന്&zwj; അകപ്പെട്ടുപോയേക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഉത്കണ്ഠകളുടെ പകര്&zwj;ന്നാട്ടം&lt;/strong&gt;&lt;/p&gt;&lt;p&gt;മാതാപിതാക്കളുടെ ഉത്കണ്ഠകള്&zwj; പലപ്പോഴും കുട്ടിയുടെ സ്വാതന്ത്ര്യത്തിന് വേലിക്കെട്ടുകള്&zwj; തീര്&zwj;ക്കാറുണ്ട്. സ്വന്തം ഇഷ്ടങ്ങള്&zwj; കുട്ടിയുടെ ആഗ്രഹങ്ങളായി വേഷം മാറ്റി അടിച്ചേല്&zwj;പ്പിക്കുന്നത് അവരുടെ വ്യക്തിത്വത്തെ തളര്&zwj;ത്തും. മാതാപിതാക്കളുടെ മൂഡ് മാറ്റങ്ങള്&zwj; മുന്&zwj;കൂട്ടി വായിച്ചെടുത്ത്, അതിനനുസരിച്ച് മാത്രം സംസാരിക്കാനും പ്രവര്&zwj;ത്തിക്കാനും കുട്ടി നിര്&zwj;ബന്ധിതനാകുമ്പോള്&zwj; അവന്റെ മസ്തിഷ്&zwnj;കം നിരന്തരം ഒരു Hyperarousal അവസ്ഥയിലായിപ്പോകുന്നു.&lt;/p&gt;&lt;p&gt;കലഹങ്ങള്&zwj; ഒഴിവാക്കാനായി സ്വന്തം ആവശ്യങ്ങള്&zwj; ബലികഴിക്കുന്ന (Fawn Response) എന്ന രീതിയിലേക്ക് ഇത് കുട്ടിയെ നയിക്കുന്നു. ഫലമോ, സ്വന്തം അവകാശങ്ങള്&zwj; ഉറപ്പിച്ചു പറയാന്&zwj; കഴിയാത്ത, അമിതചിന്തയുടെ നിഴലിലായ ഒരാളായി കുട്ടി വളരാന്&zwj; ഇത് കാരണമാകുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;കടപ്പാടുകളുടെ ഭാരം&lt;/strong&gt;&lt;/p&gt;&lt;p&gt;'നീ എനിക്ക് കടപ്പെട്ടിരിക്കുന്നു' എന്ന ബോധ്യം കുട്ടിയുടെ മേല്&zwj; അടിച്ചേല്&zwj;പ്പിക്കുമ്പോള്&zwj;, അത് അവന്റെ സ്വത്വത്തിന് വലിയൊരു ഭാരമായി മാറുന്നു. കുട്ടിയെ വളര്&zwj;ത്താന്&zwj; മാതാപിതാക്കള്&zwj; എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം 'കടപ്പാടായി' തലയില്&zwj; കെട്ടിവെക്കുന്നത് അവനെ മാനസികമായി തളര്&zwj;ത്തും. ഇത്തരമൊരു സാഹചര്യത്തില്&zwj;, ചുറ്റുമുള്ളവരുടെ സാമ്പത്തിക-വൈകാരികാവസ്ഥകള്&zwj;ക്ക് താനാണ് ഉത്തരവാദി എന്ന് വിശ്വസിക്കാന്&zwj; കുട്ടി നിര്&zwj;ബന്ധിതനാകുന്നു.&lt;/p&gt;&lt;p&gt;'സ്&zwnj;നേഹം നിലനിര്&zwj;ത്താന്&zwj;' മറ്റുള്ളവരുടെ മോശം പെരുമാറ്റങ്ങള്&zwj; പോലും സഹിക്കണമെന്ന ചിന്താഗതി അവനില്&zwj; രൂപപ്പെടാന്&zwj; ഇത് കാരണമാകും. ഈ മനോഭാവം പില്&zwj;ക്കാലത്ത് ചൂഷകരുടെ ദുര്&zwj;ബലനായ ഇരയാക്കി അവനെ മാറ്റിയേക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;കുറ്റപ്പെടുത്തലുകള്&zwj;, കളിയാക്കലുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;മറ്റുള്ളവരുടെ പരിഹാസങ്ങള്&zwj;ക്കും കുറ്റപ്പെടുത്തലുകള്&zwj;ക്കും ഒപ്പം ചേര്&zwj;ന്ന് മാതാപിതാക്കളും കുട്ടിയെ കളിയാക്കുമ്പോള്&zwj; അത് അവനില്&zwj; വലിയ മുറിവുകള്&zwj; സൃഷ്ടിക്കുന്നു. നാണക്കേട് (Shame) എന്ന തന്ത്രം ഉപയോഗിച്ച് കുട്ടിയെ വളര്&zwj;ത്താന്&zwj; ശ്രമിക്കുമ്പോള്&zwj;, 'ഞാന്&zwj; ചെയ്തത് തെറ്റാണ്' എന്നതിനേക്കാള്&zwj; 'ഞാന്&zwj; മോശമാണ്' എന്ന സന്ദേശമാണ് അവന് ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;സ്വന്തം വ്യക്തിത്വത്തെയും ശരീരത്തെയും ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള വിമര്&zwj;ശനങ്ങള്&zwj; അവനില്&zwj; Toxic Internalized Shame ആയി മാറുന്നു. ഇത് ആജീവനാന്തം നീണ്ടുനില്&zwj;ക്കുന്ന സ്വയംവിമര്&zwj;ശനത്തിന്റെ കടുത്ത ഭാരമായി മാറും. ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത പൂര്&zwj;ണ്ണതയ്ക്കുവേണ്ടിയുള്ള അടിമത്തം (Perfectionism) കാരണം, ജീവിതത്തില്&zwj; ഒന്നിനും അവനെ തൃപ്തിപ്പെടുത്താന്&zwj; കഴിയാതെ വരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഇനിയും ഒരുമിച്ച് വളരാന്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;മാതാപിതാക്കളില്&zwj; നിന്നും ഒരു കുട്ടി അര്&zwj;ഹിക്കുന്നത് നിരുപാധിക സ്&zwnj;നേഹത്തിന്റെ സുരക്ഷാകവചവും വ്യക്തിത്വത്തോടുള്ള ബഹുമാനവുമാണ്. കുറ്റബോധത്തിന്റെയോ ഭയത്തിന്റെയോ ഇരുണ്ട നിഴലുകള്&zwj;ക്ക് ആ ലോകത്ത് സ്ഥാനമുണ്ടാകരുത്.&lt;/p&gt;&lt;p&gt;പരിപൂര്&zwj;ണ്ണതയല്ലല്ലോ നമ്മുടെ ലക്ഷ്യം; മറിച്ച്, തെറ്റുകള്&zwj; സംഭവിക്കാവുന്ന, എന്നാല്&zwj; സ്&zwnj;നേഹിക്കാനും സ്&zwnj;നേഹിക്കപ്പെടാനും അറിയാവുന്ന, ആത്മാര്&zwj;ത്ഥതയുള്ള മനുഷ്യനാവുക എന്നതും മനുഷ്യനെ വളര്&zwj;ത്തിയെടുക്കുക എന്നതുമല്ലേ.&lt;/p&gt;&lt;p&gt;മകനിലൂടെയാണ് ഞാന്&zwj; എന്നിലെ വ്യക്തിയെ വീണ്ടെടുത്തതും വളര്&zwj;ത്തിയെടുത്തതും. എന്റെ വീഴ്ചകളെ അംഗീകരിച്ചുകൊണ്ടും അവനോട് ഹൃദയം തുറന്ന് സംസാരിച്ചുകൊണ്ടും ഞങ്ങള്&zwj;ക്ക് ഒരുമിച്ച് ഇനിയും വളരാം. കാരണം, മാതൃത്വം എന്നത് ഒരു ലക്ഷ്യമല്ല, അത് ഒരു നിരന്തരമായ പരിണാമമാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/a-mothers-journey-the-life-lessons-i-learned-from-my-son-articleshow-92rqufr"/>
        </item>
        <item>
            <title><![CDATA[ജീവിതം കടലിൽ തന്നെ, താമസിക്കാൻ വെള്ളത്തിലെ കൂടാരങ്ങൾ, കടലിൽ മുങ്ങാൻ പ്രത്യേക കഴിവ്, ബജാവു ജനതയെ അറിയാം]]></title>
            <link>https://www.asianetnews.com/gallery/culture-magazine/sea-gypsies-life-of-bajau-people-anilzeg</link>
            <guid isPermaLink="true">https://www.asianetnews.com/gallery/culture-magazine/sea-gypsies-life-of-bajau-people-anilzeg</guid>
            <pubDate>Sat, 11 Apr 2026 13:32:44 +0530</pubDate>
            <description><![CDATA[&lt;p&gt;പല രീതികളിലും ജീവിക്കുന്നവർ നമ്മുടെ ഈ വിശാലമായ ഭൂമിയിലുണ്ട്. അതിൽ തന്നെ നമുക്ക് തീരെ പരിചയമില്ലാത്ത രീതിയിൽ ജീവിക്കുന്നവരും ഉണ്ടാകും. അതിലൊരു വിഭാ​ഗമാണ് 'ബജാവു' ഗോത്രം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knxqptvw4ghqxeb3dhn48ja5,imgname-new-project---2026-04-11t130828.660-1775893179260.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പല രീതികളിലും ജീവിക്കുന്നവർ നമ്മുടെ ഈ വിശാലമായ ഭൂമിയിലുണ്ട്. അതിൽ തന്നെ നമുക്ക് തീരെ പരിചയമില്ലാത്ത രീതിയിൽ ജീവിക്കുന്നവരും ഉണ്ടാകും. അതിലൊരു വിഭാ​ഗമാണ് 'ബജാവു' ഗോത്രം.&lt;/p&gt;&lt;img&gt;&lt;p&gt;'സീ നൊമാഡ്സ്' അഥവാ 'കടലിലെ നാടോടികൾ' എന്നാണ് ബജാവു ജനത അറിയപ്പെടുന്നത്. ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും ഇടയിലുള്ള സമുദ്രഭാ​ഗങ്ങളിലാണ് ഇവർ ജീവിക്കുന്നത്. ഇവർക്ക് ഭൂമിയോ, ഭൂമിയിലെ അതിർത്തികളോ ബാധകമല്ല എന്ന് ചുരുക്കം .&lt;/p&gt;&lt;img&gt;&lt;p&gt;ഭൂരിഭാഗം ബജാവു ആളുകളും ജനിക്കുന്നതും വളരുന്നതും മരിക്കുന്നതും കടലിലെ വള്ളങ്ങളിലോ വെള്ളത്തിന് മുകളിൽ നിർമ്മിച്ചിരിക്കുന്ന താൽക്കാലിക കൂടാരങ്ങളിലോ ആണ്. ഒരു രാജ്യത്തിന്റെയും പൗരത്വമോ അതിർത്തികളോ ഇല്ലാത്ത ഇവർ സമുദ്രത്തെ തന്നെയാണ് സ്വന്തം നാടും വീടുമായി കാണുന്നത് .&lt;/p&gt;&lt;img&gt;&lt;p&gt;യാതൊരു ആധുനിക ഉപകരണങ്ങളുമില്ലാതെ തന്നെ സമുദ്രത്തിന്റെ 30 മീറ്ററിലധികം ആഴത്തിലേക്ക് ഊളിയിടാൻ ഇവർക്ക് സാധിക്കും. ലോകത്തെ മുങ്ങൽ വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്നതാണ് ഇവരുടെ ഈ കഴിവ്.&lt;/p&gt;&lt;img&gt;&lt;p&gt;കാലപ്പഴക്കത്തിൽ ഇവരുടെ ശരീരം സമുദ്രത്തിലെ ജീവിതവുമായി ഇണങ്ങാറാണ് പതിവ്. വെള്ളത്തിനടിയിൽ കാഴ്ചകൾ കുറച്ചുകൂടി തെളിച്ചത്തോടെ കാണാനും ഇവർക്ക് പ്രത്യേക കഴിവുണ്ട്.&amp;nbsp;&lt;/p&gt;&lt;img&gt;&lt;p&gt;സാധാരണ മനുഷ്യർക്ക് വെള്ളത്തിനടിയിൽ കാഴ്ച മങ്ങുമ്പോൾ, ബജാവു വംശജർക്ക് കരയിലെയെന്നപോലെ വ്യക്തമായി കാണാൻ സാധിക്കും. ഇതും ഇവരുടെ നിരന്തരമായുള്ള കടലുമായുള്ള ഇടപഴകലുകളിലൂടെയും ജീവിതരീതിയിലൂടെയും സാധ്യമാകുന്നതാണ്.&lt;/p&gt;&lt;img&gt;&lt;p&gt;മത്സ്യബന്ധനമാണ് ഇവരുടെ പ്രധാന ഉപജീവനമാർ​ഗം. ആധുനിക ലോകത്തിന്റെ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ കാലങ്ങളായി ഇവർ കടലിനെ ആശ്രയിച്ച് കഴിയുന്നു. ഇവരുടെ സംസ്കാരവും സ്വത്വവും എല്ലാം കടലുമായി ഇഴുകിച്ചേർന്ന് നിൽക്കുന്നവയാണ്.&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/gallery/culture-magazine/sea-gypsies-life-of-bajau-people-anilzeg"/>
        </item>
        <item>
            <title><![CDATA[നമ്മെപ്പോലെ തന്നെ ചിമ്പാന്‍സികളും; കൊടുങ്കാട്ടില്‍ ചേരിതിരിഞ്ഞ് അവരുടെ ആഭ്യന്തരയുദ്ധം, അരുംകൊലകള്‍!]]></title>
            <link>https://www.asianetnews.com/culture-magazine/ngogo-chimpanzees-in-uganda-are-in-a-civil-war-articleshow-b55b0zv</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/ngogo-chimpanzees-in-uganda-are-in-a-civil-war-articleshow-b55b0zv</guid>
            <pubDate>Wed, 22 Apr 2026 11:10:52 +0530</pubDate>
            <description><![CDATA[&lt;p&gt;മാരകമായ മിസൈലുകളും ബോംബുകളുമാണ് ഇസ്രായേലും അമേരിക്കയും ഇറാനും പങ്കാളികളായ യുദ്ധത്തില്&zwj; നിര്&zwj;ണായകമാവുന്നതെങ്കില്&zwj;, കാട്ടിലെ യുദ്ധത്തില്&zwj; ആയുധങ്ങളില്ലായിരുന്നു. ചിമ്പാന്&zwj;സികള്&zwj; ആയുധമേന്താതെ, കൂട്ടം ചേര്&zwj;ന്ന് പരസ്പരം കൊല്ലുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpsv8bpecfynpdk24mpg7he4,imgname-9fb75eb0-cd66-482a-908b-59097f308a43-1776836423373.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇറാന്&zwj; യുദ്ധത്തിനിടെ, ഏപ്രില്&zwj; ഒമ്പതിനാണ് 'സയന്&zwj;സ്' ജേണലില്&zwj; ആ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. മനുഷ്യര്&zwj; യുദ്ധം ചെയ്യുന്നതിന് സമാനമായി ഉഗാണ്ടയിലെ കൊടുംകാട്ടില്&zwj; ചിമ്പാന്&zwj;സികള്&zwj; പരസ്പരം യുദ്ധം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ആ പഠനം. മാരകമായ മിസൈലുകളും ബോംബുകളുമാണ് ഇസ്രായേലും അമേരിക്കയും ഇറാനും പങ്കാളികളായ യുദ്ധത്തില്&zwj; നിര്&zwj;ണായകമാവുന്നതെങ്കില്&zwj;, കാട്ടിലെ യുദ്ധത്തില്&zwj; ആയുധങ്ങളില്ലായിരുന്നു. ചിമ്പാന്&zwj;സികള്&zwj; ആയുധമേന്താതെ, കൂട്ടം ചേര്&zwj;ന്ന് പരസ്പരം കൊല്ലുകയായിരുന്നു. രണ്ട് പ്രദേശങ്ങളിലുള്ള ചിമ്പാന്&zwj;സിക്കൂട്ടം രണ്ടായി തിരിഞ്ഞ് നടത്തുന്ന ആ യുദ്ധത്തെക്കുറിച്ച് എഴുതിയ ഗവേഷകര്&zwj; അതിനെ വിളിച്ചത് ആഭ്യന്തര യുദ്ധം (Civil War) എന്നായിരുന്നു. മൃഗങ്ങള്&zwj;ക്കിടയില്&zwj; അത്ര സാധാരണമല്ലാത്ത അവസ്ഥ. കാട്ടിലെ ആഭ്യന്തര യുദ്ധം!&lt;/p&gt;&lt;p&gt;ഉഗാണ്ടയിലെ കിബാലെ നാഷണല്&zwj; പാര്&zwj;ക്കില്&zwj; പ്രവര്&zwj;ത്തിക്കുന്ന എന്&zwj;ഗോഗോ ചിമ്പാന്&zwj;സി പ്രോജക്റ്റിന്റെ' (Ngogo Chimpanzee Project) കോ ഡയറക്ടറും ടെക്&zwnj;സസ് സര്&zwj;വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ആരോണ്&zwj; സാന്&zwj;ഡലും മിഷിഗണ്&zwj; സര്&zwj;വകലാശാലയിലെ പ്രൊഫസറായ ജോണ്&zwj; മിറ്റാനിയുമാണ് ആ പഠനം എഴുതി 'സയന്&zwj;സ്' ജേണലില്&zwj; പ്രസിദ്ധീകരിച്ചത്. മൃഗങ്ങള്&zwj;ക്കിടയിലെ മാറുന്ന സാമൂഹിക ബന്ധങ്ങള്&zwj; എങ്ങനെ സംഘര്&zwj;ഷങ്ങള്&zwj;ക്ക് കാരണമാകുമെന്ന് വ്യക്തമാക്കുന്നതാണ് ആ പഠനം. മനുഷ്യര്&zwj;ക്കിടയിലെ സംഘര്&zwj;ഷങ്ങളില്&zwj; വ്യക്തിബന്ധങ്ങള്&zwj;ക്കുള്ള പങ്കിനെക്കുറിച്ച് മനസ്സിലാക്കാന്&zwj; ഇത് സഹായിക്കുമെന്ന് പനഠം ഊന്നിപ്പറയുന്നു.&lt;/p&gt;&lt;p&gt;1995-ലാണ് ജോണ്&zwj; മിറ്റാനിയുടെ മുന്&zwj;കൈയില്&zwj; എന്&zwj;ഗോഗോയില്&zwj; ചിമ്പാന്&zwj;സി പ്രോജക്റ്റ്' തുടങ്ങുന്നത്. അതിനു ശേഷം, ഈ രണ്ട് ഗവേഷകരുടെയും നേതൃത്വത്തില്&zwj; ശാസ്ത്രജ്ഞര്&zwj; ഇവിടത്തെ ചിമ്പാന്&zwj;സികളെ കുറിച്ച് പഠിക്കുകയായിരുന്നു. അതിനിടയിലാണ്, ചിമ്പാന്&zwj;സികള്&zwj;ക്കിടയില്&zwj; നടക്കുന്ന അസാധാരണമായ ആഭ്യന്തര യുദ്ധം ഇവരുടെ ശ്രദ്ധയില്&zwj; പെട്ടത്.&lt;/p&gt;&lt;p&gt;&lt;strong&gt;യുദ്ധത്തിന്റെ തുടക്കം, വിഭാഗീയതയുടെയും&lt;/strong&gt;&lt;/p&gt;&lt;p&gt;2015 ജൂണ്&zwj; 24-നാണ് ചിമ്പാന്&zwj;സികള്&zwj;ക്കിടയില്&zwj; ഈ ആഭ്യന്തര യുദ്ധം തുടങ്ങിയതെന്നാണ്, പഠനസംഘത്തിലെ ആരോണ്&zwj; സാന്&zwj;ഡല്&zwj; സിഎന്&zwj;എന്&zwj; ചാനലിന് നല്&zwj;കിയ അഭിമുഖത്തില്&zwj; പറയുന്നത്.&lt;/p&gt;&lt;p&gt;അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ഞങ്ങള്&zwj; അവിടെയുള്ള ഒരു കൂട്ടം ആള്&zwj;ക്കുരങ്ങുകളെ നിരീക്ഷിക്കുകയായിരുന്നു. പെട്ടെന്ന് ആ ചിമ്പാന്&zwj;സികള്&zwj; നിശബ്ദരായി. പലരും മുഖം ചുളിക്കാന്&zwj; തുടങ്ങി. അവരാകെ പരിഭ്രാന്തരാണെന്ന് തോന്നി. മറ്റു ചിലര്&zwj; ആശ്വാസത്തിനായി പരസ്പരം സ്പര്&zwj;ശിക്കാന്&zwj; തുടങ്ങി.&lt;/p&gt;&lt;p&gt;പെട്ടെന്ന്, അകലെ നിന്ന് മറ്റൊരു സംഘം ചിമ്പാന്&zwj;സികളുടെ ശബ്ദം കേട്ടു. അതില്&zwj; അസാധാരണമായ ഒന്നുമുണ്ടായിരുന്നില്ല. രണ്ട് പതിറ്റാണ്ടുകളായി, എന്&zwj;ഗോഗോ ചിമ്പാന്&zwj;സികള്&zwj; വലിയ സമൂഹമായി മാറിയിരുന്നു. ഇരുന്നൂറിലധികം അംഗങ്ങള്&zwj; വളരെ ഐക്യത്തോടെയാണ് അവിടെ ഒരുമിച്ച് ജീവിച്ചിരുന്നത്.&lt;/p&gt;&lt;p&gt;എന്നാല്&zwj; ഇത്തവണ അവസ്ഥയ്ക്ക് മാറ്റമുണ്ടായിരുന്നു. പുതിയതായി വന്ന ചിമ്പാന്&zwj;സികള്&zwj; പതിവ് രീതിയില്&zwj; ഉച്ചത്തിലുള്ള നിലവിളികളോടും പുറത്തുതട്ടലുകളോടും കൈകോര്&zwj;ക്കലുകളോടും കൂടി ഒത്തുചേര്&zwj;ന്നില്ല. പകരം, പെട്ടെന്നുതന്നെ ആദ്യ കൂട്ടം ചിമ്പാന്&zwj;സികള്&zwj; അവിടെനിന്ന് ഓടിപ്പോയി.&lt;/p&gt;&lt;p&gt;ഇത് ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കി. പരസ്പരം അടുപ്പമുണ്ടായിരുന്ന ആ ചിമ്പാന്&zwj;സികള്&zwj; പെട്ടെന്ന് അപരിചിതരെപ്പോലെ പെരുമാറാന്&zwj; തുടങ്ങുന്നു.&lt;/p&gt;&lt;p&gt;'എന്താണീ നടക്കുന്നത്?' ഞാന്&zwj; ചോദിച്ചു. 'എനിക്കറിയില്ല' എന്നായിരുന്നു ജോണ്&zwj; മിറ്റാനിയുടെ മറുപടി. എനിക്കത് അമ്പരപ്പുണ്ടാക്കി. കാരണം, ലോകത്തിലെ മികച്ച ചിമ്പാന്&zwj;സി വിദഗ്ധരില്&zwj; ഒരാളായിരുന്നു മിറ്റാനി. രണ്ട് പതിറ്റാണ്ടായി ചിമ്പാന്&zwj;സികളെ പഠിക്കുന്ന ഗവേഷകന്&zwj;. എന്തോ അസാധാരണമായത് സംഭവിക്കുകയാണ് എന്നു മാത്രം ഞങ്ങള്&zwj; മനസ്സിലാക്കി. അത് സത്യവുമായിരുന്നു. ഞങ്ങള്&zwj; അന്ന് കണ്ടത് പുതിയൊരു കാര്യമായിരുന്നു.&lt;/p&gt;&lt;p&gt;അന്ന് മുതലാണ് ആ വലിയ സംഘം ചിമ്പാന്&zwj;സികള്&zwj; രണ്ട് വിഭാഗങ്ങളായി മാറിയത്. ഞങ്ങള്&zwj; അവയെ പടിഞ്ഞാറന്&zwj; ചിമ്പാന്&zwj;സികള്&zwj; എന്നും മധ്യ ചിമ്പാന്&zwj;സികള്&zwj; എന്നും അവര്&zwj; ജീവിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി വിളിച്ചു. കാര്യമെന്തായാലും, ആ ചിമ്പാന്&zwj;സി സമൂഹത്തില്&zwj; ധ്രുവീകരണത്തിന്റെ വിത്തുകള്&zwj; പാകിക്കഴിഞ്ഞിരുന്നു. ആ വലിയ കൂട്ടായ്മയുടെ തകര്&zwj;ച്ചയിലാണ് അത് കലാശിച്ചത്.&lt;/p&gt;&lt;p&gt;അന്ന് മുതല്&zwj; ഈ രണ്ട് വിഭാഗങ്ങള്&zwj; തമ്മിലുള്ള അക്രമം വര്&zwj;ദ്ധിച്ചു. വര്&zwj;ഷത്തില്&zwj; പലതവണ ആക്രമണങ്ങള്&zwj; ഉണ്ടായി. മുതിര്&zwj;ന്ന ചിമ്പാന്&zwj;സികള്&zwj; മാത്രമല്ല കുഞ്ഞുങ്ങളും മാരകമായി ആക്രമിക്കപ്പെട്ടു. ഞങ്ങളിതിനെ 'ചിമ്പാന്&zwj;സി ആഭ്യന്തരയുദ്ധം' എന്നാണ് വിളിക്കുന്നത്. 500 വര്&zwj;ഷത്തിലൊരിക്കല്&zwj; മാത്രം സംഭവിക്കുമെന്ന് കരുതപ്പെടുന്ന അതിശയിപ്പിക്കുന്ന ഒരു പ്രതിഭാസം. മുമ്പ് ഒരു തവണ മാത്രമാണ് ഇങ്ങനെയൊന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ചിമ്പാന്&zwj;സികള്&zwj;ക്കിടയിലെ 'ആഭ്യന്തരയുദ്ധം'&lt;/strong&gt;&lt;/p&gt;&lt;p&gt;ചിമ്പാന്&zwj;സികള്&zwj; പ്രകൃത്യാ തന്നെ സ്വന്തം അതിര്&zwj;ത്തി കാത്തുസൂക്ഷിക്കുന്നവരാണ്. സാധാരണയായി, ഒരു സംഘം ചിമ്പാന്&zwj;സികള്&zwj; ഒത്തുചേരുകയും തങ്ങളുടെ അതിര്&zwj;ത്തി കാക്കുകയും ചെയ്യാറുണ്ട്. അതിര്&zwj;ത്തി കടന്ന് ശത്രുക്കള്&zwj; വരുന്നുണ്ടോ എന്നറിയാന്&zwj; ആണ്&zwj;കുരങ്ങുകള്&zwj; പട്രോളിംഗ് നടത്താറുമുണ്ട്. തങ്ങള്&zwj;ക്കു പുറത്തുള്ള ചിമ്പാന്&zwj;സിയെ കണ്ണില്&zwj;പ്പെട്ടാല്&zwj; അവര്&zwj; ആക്രമിക്കുകയും ചിലപ്പോള്&zwj; കൊല്ലുകയും ചെയ്യും.&lt;/p&gt;&lt;p&gt;1995-ലാണ് എന്&zwj;ഗോഗോ പ്രൊജക്റ്റ് തുടങ്ങിയത്. ഉഗാണ്ടയിലെ ഒരു സംരക്ഷിത മേഖല ആയിരുന്നു അത്. ധാരാളം ഭക്ഷണവും മരങ്ങളും ഉണ്ടായിരുന്നു. അത്ര വലിയൊരു ചിമ്പാന്&zwj;സി ഗ്രൂപ്പിനെ ഉള്&zwj;ക്കൊള്ളാന്&zwj; ആ വനത്തിന് കഴിയുമായിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj; 2015-ലെ ആ ദിവസത്തിന് ശേഷം, ചിമ്പാന്&zwj;സികള്&zwj; രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. പടിഞ്ഞാറന്&zwj; ഭാഗത്തുള്ളവരും മധ്യ ഭാഗത്തുള്ളവരും. അവരിപ്പോള്&zwj; സ്വന്തം മേഖലയ്ക്ക് ഒരതിര്&zwj;ത്തി ഉണ്ടാക്കിയിരിക്കുന്നു. പരസ്പരം അകറ്റി നിര്&zwj;ത്താനായി അതിര്&zwj;ത്തികളില്&zwj; പട്രോളിംഗ് നടത്തുന്നു.&lt;/p&gt;&lt;p&gt;മധ്യവിഭാഗത്തെ അപേക്ഷിച്ച് പടിഞ്ഞാറന്&zwj; ചിമ്പാന്&zwj;സികള്&zwj; കൂടുതല്&zwj; ആക്രമണകാരികളാണെന്നാണ് പഠനത്തില്&zwj; കണ്ടെത്തിയത്. 2018-നും 2024-നും ഇടയില്&zwj;, പടിഞ്ഞാറന്&zwj; വിഭാഗം ഓരോ നാല് മാസത്തിലും 15 തവണ വരെ പട്രോളിംഗ് നടത്തി. മധ്യവിഭാഗത്തില്&zwj;പ്പെട്ട ശരാശരി ഒരു മുതിര്&zwj;ന്ന ചിമ്പാന്&zwj;സിയെയും രണ്ട് കുഞ്ഞുങ്ങളെയും വീതം ഓരോ വര്&zwj;ഷവും കൊലപ്പെടുത്തി. പടിഞ്ഞാറന്&zwj; വിഭാഗത്തിന് തുടക്കം മുതലേ ഉണ്ടായിരുന്ന ഐക്യമായിരിക്കാം മധ്യവിഭാഗത്തിന് മേല്&zwj; അവര്&zwj;ക്ക് മേല്&zwj;ക്കൈ നല്&zwj;കുന്നതെന്ന് സാന്&zwj;ഡല്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;വിഭജനത്തിന് മുമ്പ് ചിമ്പാന്&zwj;സികള്&zwj;ക്ക് ആ പ്രദേശം മുഴുവന്&zwj; ചുറ്റിക്കറങ്ങാന്&zwj; കഴിയുമായിരുന്നു, എന്നാല്&zwj; ഇപ്പോള്&zwj; പ്രദേശം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിര്&zwj;ത്തി എപ്പോഴും മാറിക്കൊണ്ടിരിന്നു. കരുത്തരായ പടിഞ്ഞാറന്&zwj; ചിമ്പാന്&zwj;സികള്&zwj; അതിര്&zwj;ത്തി കിഴക്കോട്ട് തള്ളിനീക്കുന്നതില്&zwj; വിജയിക്കുകയാണെന്നും സാന്&zwj;ഡല്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ആദ്യത്തെ ആക്രമണങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;2018-ല്&zwj; 'എറോള്&zwj;' എന്ന് ഗവേഷകര്&zwj; പേരിട്ട ചെറുപ്പക്കാരനായ ആണ്&zwj; ചിമ്പാന്&zwj;സിക്ക് നേരെയാണ് ആദ്യത്തെ മാരക ആക്രമണം ഉണ്ടായത്. എന്&zwj;ഗോഗോ പ്രദേശത്തിന്റെ മധ്യഭാഗത്തുള്ള ഒരു അത്തിമരത്തില്&zwj; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ച് പടിഞ്ഞാറന്&zwj; ആണ്&zwj; ചിമ്പാന്&zwj;സികള്&zwj; ചേര്&zwj;ന്നാണ് അവനെ ആക്രമിച്ചത്. 2012-ല്&zwj; സാന്&zwj;ഡല്&zwj; ഈ പ്രോജക്റ്റില്&zwj; ചേരുമ്പോള്&zwj; എറോളിന് 10 വയസ്സായിരുന്നു. സാന്&zwj;ഡലിന്റെ ഗവേഷണ പ്രബന്ധത്തിലെ പ്രധാന വിഷയവും അവനായിരുന്നു.&lt;/p&gt;&lt;p&gt;2019-ലായിരുന്നു രണ്ടാമത്തെ കൊലപാതകം. സാന്&zwj;ഡലും മറ്റ് ഗവേഷകരും ഒരു വലിയ മരത്തിലിരുന്ന് ചിമ്പാന്&zwj;സികള്&zwj; ഭക്ഷണം കഴിക്കുന്നത് നിരീക്ഷിക്കുകയായിരുന്നു. പെട്ടെന്ന് അവിടേക്ക് പടിഞ്ഞാറന്&zwj; ചിമ്പാന്&zwj;സികളുടെ ഒരു സംഘം ഇരച്ചുകയറി. അവര്&zwj; ആക്രമണം അഴിച്ചുവിട്ടു. പടിഞ്ഞാറന്&zwj; ചിമ്പാന്&zwj;സികള്&zwj; മരത്തിലേക്ക് കയറിയതോടെ മധ്യവിഭാഗം ചിമ്പാന്&zwj;സികള്&zwj; ചിതറിയോടി. മൂന്ന് മുതിര്&zwj;ന്ന ആണ്&zwj; ചിമ്പാന്&zwj;സികള്&zwj; ചേര്&zwj;ന്ന് മധ്യവിഭാഗത്തിലെ ഒരു ചിമ്പാന്&zwj;സിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ഗവേഷകര്&zwj; കണ്ടു. ബാസി എന്ന് ഗവേഷകര്&zwj; പേരിട്ട 33 വയസ്സുകാരനായിരുന്നു ഇരയെന്ന് ഗവേഷകര്&zwj; തിരിച്ചറിഞ്ഞു.&lt;/p&gt;&lt;p&gt;ബാസിയെ ആക്രമിക്കുമ്പോള്&zwj;, ഒപ്പമുണ്ടായിരുന്ന അരീത്ത എന്നറിയപ്പെടുന്ന പെണ്&zwj; ചിമ്പാന്&zwj;സി അവനെ സംരക്ഷിക്കാന്&zwj; ശ്രമിച്ചെങ്കിലും അവളെ പടിഞ്ഞാറന്&zwj; സംഘം ഓടിച്ചുവിട്ടു. ആക്രമണം അവസാനിപ്പിച്ചപ്പോള്&zwj; ബാസി അവശനായി. ബാസിയുമായി വര്&zwj;ഷങ്ങളായി അടുത്ത സൗഹൃദമുണ്ടായിരുന്ന ബി.എഫ് എന്ന് ഗവേഷകര്&zwj; പേരിട്ട 50 വയസ്സിന് മുകളില്&zwj; പ്രായമുള്ള ആണ്&zwj; ചിമ്പാന്&zwj;സി ബാസിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്&zwj; പിറ്റേദിവസം അവന്&zwj; മരണപ്പെട്ടു.&lt;/p&gt;&lt;p&gt;പഠനമനുസരിച്ച്, ഇതുവരെ മധ്യവിഭാഗത്തിലെ 7 മുതിര്&zwj;ന്ന ചിമ്പാന്&zwj;സികളും 17 കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. കാണാതായ 14 ചിമ്പാന്&zwj;സികളും സമാനമായ മാരകമായ ആക്രമണങ്ങള്&zwj;ക്ക് ഇരയായിട്ടുണ്ടാകാമെന്ന് ഗവേഷകര്&zwj; കരുതുന്നു.&lt;/p&gt;&lt;p&gt;'ചിമ്പാന്&zwj;സികള്&zwj; പരസ്പരം കൊല്ലുന്നത് കാണുന്നത് സങ്കടകരമാണ്, പ്രത്യേകിച്ച് നന്നായി അറിയാവുന്ന ചിമ്പാന്&zwj;സികള്&zwj; കൊല്ലപ്പെടുന്നത് കാണുമ്പോള്&zwj;. ചിലപ്പോഴൊക്കെ എനിക്ക് ഒരു ഞാനൊരു യുദ്ധ റിപ്പോര്&zwj;ട്ടര്&zwj; ആണെന്ന് തോന്നാറുണ്ട്'-സാന്&zwj;ഡല്&zwj; അഭിമുഖത്തില്&zwj; പറഞ്ഞു. അക്രമങ്ങളെക്കുറിച്ചാണ് പഠിക്കുന്നതെങ്കിലും, സഹാനുഭൂതി, വീരകൃത്യങ്ങള്&zwj;, സൗഹൃദം തുടങ്ങിയ മറ്റ് ചിമ്പാന്&zwj;സി വികാരങ്ങളെക്കുറിച്ച് പഠിക്കാനും അവസരം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;strong&gt;യുദ്ധത്തെക്കുറിച്ച് ചിമ്പാന്&zwj;സികള്&zwj; നമ്മോട് പറയുന്നത്&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രശസ്ത ആള്&zwj;ക്കുരങ്ങ് വിദഗ്ധന്&zwj; ജെയ്ന്&zwj; ഗുഡാല്&zwj; (Jane Goodall) ആണ് 1970-കളില്&zwj; ടാന്&zwj;സാനിയയിലെ ഗോംബെ നാഷണല്&zwj; പാര്&zwj;ക്കില്&zwj; ആദ്യമായി ഒരു ചിമ്പാന്&zwj;സി 'ആഭ്യന്തരയുദ്ധം' കണ്ടെത്തിയത്. ഒരുമിച്ച് വളര്&zwj;ന്ന ചിമ്പാന്&zwj;സികള്&zwj; പെട്ടെന്ന് പിരിഞ്ഞ് പരസ്പരം കൊല്ലാന്&zwj; തുടങ്ങിയ ആ കാലഘട്ടത്തെ ഗുഡാലും സഹപ്രവര്&zwj;ത്തകരും 'നാല് വര്&zwj;ഷത്തെ യുദ്ധം' (Four Year War) എന്നാണ് വിശേഷിപ്പിച്ചത്.&lt;/p&gt;&lt;p&gt;എന്&zwj;ഗോഗോയിലെ ചിമ്പാന്&zwj;സികളുടെ യുദ്ധത്തെ ഇതുമായി താരതമ്യപ്പെടുത്തിയാണ് സാന്&zwj;ഡലും സംഘവും പഠിച്ചത്. ഗോംബെയിലുള്ളത് പോലെ ഇവിടെയും ചിമ്പാന്&zwj;സികളുടെ ആധിപത്യ ശ്രേണിയില്&zwj; വന്ന മാറ്റമാണ് യുദ്ധത്തിലേക്ക് എത്തിച്ചതെന്നാണ് സാന്&zwj;ഡല്&zwj; പറയുന്നത്. 2014-ല്&zwj; അജ്ഞാത കാരണങ്ങളാല്&zwj; നിരവധി ചിമ്പാന്&zwj;സികള്&zwj; ചത്തതും, 2015-ല്&zwj; നേതൃനിരയിലുള്ള ആല്&zwj;ഫ മെയില്&zwj; മാറിയതും, 2017-ല്&zwj; ഉണ്ടായ ശ്വാസകോശ സംബന്ധമായ പകര്&zwj;ച്ചവ്യാധിയുമാണ് സാമൂഹിക ബന്ധങ്ങള്&zwj; ദുര്&zwj;ബലമാകാനും സംഘം പിളരാനും കാരണമായതെന്നാണ് ഗവേഷകര്&zwj; അനുമാനിക്കുന്നത്.&lt;/p&gt;&lt;p&gt;ചിമ്പാന്&zwj;സി ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള ഈ പുതിയ വിവരങ്ങള്&zwj;, വ്യക്തിബന്ധങ്ങളും മറ്റ് പാരിസ്ഥിതിക ഘടകങ്ങളും മനുഷ്യര്&zwj;ക്കിടയിലെ സംഘര്&zwj;ഷങ്ങള്&zwj;ക്ക് എങ്ങനെ കാരണമാകുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണ വര്&zwj;ദ്ധിപ്പിന്നതാണെന്ന് ഗവേഷകര്&zwj; കരുതുന്നു. മനുഷ്യയുദ്ധങ്ങള്&zwj;ക്ക് കാരണമാകുന്ന മതം, വംശീയത തുടങ്ങിയ സാംസ്&zwnj;കാരിക അടയാളങ്ങള്&zwj; ചിമ്പാന്&zwj;സികള്&zwj;ക്കില്ലാത്തതിനാല്&zwj;, നമ്മുടെ സ്വന്തം വര്&zwj;ഗ്ഗത്തെക്കുറിച്ചും മനുഷ്യ യുദ്ധങ്ങളില്&zwj; ബന്ധങ്ങള്&zwj;ക്കുള്ള പങ്കിനെക്കുറിച്ചും കൂടുതല്&zwj; പഠിക്കാന്&zwj; ഈ നിരീക്ഷണങ്ങള്&zwj; ഗുണകരമാകുമെന്ന് സാന്&zwj;ഡല്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഈ യുദ്ധം എങ്ങനെ അവസാനിക്കും?&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ യുദ്ധം എങ്ങനെ അവസാനിക്കും? രണ്ട് സാധ്യതകളാണ് സാന്&zwj;ഡല്&zwj; മുന്നോട്ടുവെക്കുന്നത്. ഒന്ന്, പടിഞ്ഞാറന്&zwj; ഗ്രൂപ്പിനെ പ്രതിരോധിക്കാന്&zwj; കഴിയുന്ന വിധത്തില്&zwj; മധ്യവിഭാഗം സംഘടിക്കുകയും ആക്രമണങ്ങളുടെ എണ്ണം കുറയുകയും ചെയ്യുക. രണ്ട്, ഗോംബെയില്&zwj; ജെയ്ന്&zwj; ഗുഡാല്&zwj; നിരീക്ഷിച്ചത പോലെ, ശക്തരായ ഗ്രൂപ്പ് ദുര്&zwj;ബലരായ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും കൊന്നൊടുക്കുക.&lt;/p&gt;&lt;p&gt;'മൂന്നാമതൊരു സാധ്യത കൂടിയുണ്ട്, എന്നാല്&zwj; അത് സംഭവിക്കാന്&zwj; തീരെ സാധ്യതയില്ല; ഗ്രൂപ്പുകള്&zwj; തമ്മിലുള്ള പുനഃസമാഗമം ആണത്,' സാന്&zwj;ഡല്&zwj; പറയുന്നു. 'ചിമ്പാന്&zwj;സികളുടെ പെരുമാറ്റത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങള്&zwj; വെച്ച് നോക്കിയാല്&zwj; അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. എങ്കിലും അത്ഭുതപ്പെടാതിരിക്കാന്&zwj; കഴിയാത്തവിധം അസാധാരണത്വമുണ്ട് ചിമ്പാന്&zwj;സികള്&zwj;ക്ക്...'&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>KP Rasheed</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/ngogo-chimpanzees-in-uganda-are-in-a-civil-war-articleshow-b55b0zv"/>
        </item>
        <item>
            <title><![CDATA[തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട വി​ഗ്രഹം, ഇന്ത്യയ്ക്ക് തിരികെ നൽകി ബ്രിട്ടനിലെ മ്യൂസിയം]]></title>
            <link>https://www.asianetnews.com/culture-magazine/ashmolean-museum-returned-stolen-idol-of-saint-thirumankai-alvar-to-india-articleshow-gghtb10</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/ashmolean-museum-returned-stolen-idol-of-saint-thirumankai-alvar-to-india-articleshow-gghtb10</guid>
            <pubDate>Wed, 04 Mar 2026 20:22:36 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്&zwnj;നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട തിരുമങ്കൈ ആഴ്വാരുടെ വെങ്കല വിഗ്രഹം ഇന്ത്യയ്ക്ക് തിരികെ നൽകി ഓക്സ്ഫോർഡ് സർവകലാശാലയുടെ ആഷ്മോളിയൻ മ്യൂസിയം. 1967-ൽ ലേലത്തിൽ വാങ്ങിയ ഈ വിഗ്രഹം മോഷ്ടിക്കപ്പെട്ടതാണെന്ന് പിന്നീട് തെളിയുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjwjcahmepxwr77agj9b8dhq,imgname-new-project---2026-03-04t192618.587-1772632812084.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തമിഴ്&zwnj;നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 16 -ാം നൂറ്റാണ്ടിലെ വി​ഗ്രഹം ഇന്ത്യയ്ക്ക് കൈമാറി ബ്രിട്ടനിലെ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയുടെ ആഷ്മോളിയൻ മ്യൂസിയം. തിരുമങ്കൈ ആഴ്വാരുടെ വെങ്കല വിഗ്രഹമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് ഔദ്യോഗികമായി മ്യൂസിയം കൈമാറിയിരിക്കുന്നത്. ലണ്ടനിലെ ഇന്ത്യ ഹൗസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയാണ് വിഗ്രഹം ഏറ്റുവാങ്ങിയത്. 17 -ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ മ്യൂസിയത്തിൽ നിന്നും ഇത് ആദ്യമായിട്ടാണ് ഒരു പുരാവസ്തു ഇന്ത്യയ്ക്ക് തിരികെ നൽകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;1967 -ൽ സോത്ത്ബീസിന്റെ ലേലത്തിലൂടെയാണ് മ്യൂസിയം ഈ വിഗ്രഹം വാങ്ങിയത്. എന്നാൽ, 2019 -ൽ ഒരു ഗവേഷകൻ നൽകിയ ഫോട്ടോ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത് തമിഴ്&zwnj;നാട്ടിലെ ശ്രീ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചതാണ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു. യഥാർത്ഥ വിഗ്രഹം മോഷ്ടിച്ച ശേഷം പകരം ഒരു വ്യാജ പ്രതിമ ക്ഷേത്രത്തിൽ വയ്ക്കുകയായിരുന്നത്രെ. ഇതോടൊപ്പം തന്നെ അമേരിക്കൻ ഏജൻസിയായ എച്ച്.എസ്.ഐ, ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് എന്നിവർ കണ്ടെടുത്ത 'സീറ്റഡ് ഗണേശ', 'ഡാൻസിങ് ഗണേശ', 'ബാൽ കൃഷ്ണ', ഒരു പീഠം തുടങ്ങിയവയും ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഈ നടപടി ഇന്ത്യ-യുകെ നയതന്ത്ര സഹകരണത്തിന്റെ വിജയമാണെന്നാണ് അധികൃതർ പറയുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വഴി ഉടൻ തന്നെ ഇവ തമിഴ്&zwnj;നാട്ടിലെ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കുമെന്നും റിപ്പാർട്ടുകൾ സൂചിപ്പിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/ashmolean-museum-returned-stolen-idol-of-saint-thirumankai-alvar-to-india-articleshow-gghtb10"/>
        </item>
        <item>
            <title><![CDATA[ശത്രുക്കളെ 'ചെരുപ്പുകൊണ്ട് തല്ലി' ഓടിക്കാം! ഹോങ്കോങ്ങിലെ വിചിത്രമായ ആചാരത്തെക്കുറിച്ച് അറിയാമോ?]]></title>
            <link>https://www.asianetnews.com/culture-magazine/villain-hitting-bizarre-ritual-in-hong-kong-articleshow-i6l2c62</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/villain-hitting-bizarre-ritual-in-hong-kong-articleshow-i6l2c62</guid>
            <pubDate>Thu, 19 Feb 2026 20:03:12 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോങ്കോങ്ങിലെ തെരുവുകളിൽ ഇന്നും സജീവമായി നിലനിൽക്കുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള വിചിത്രമായ ഒരു ആചാരം. ശത്രുക്കളെ ചെരുപ്പൂരി അടിക്കാം. അതാണ് വില്ലന്&zwj; ഹിറ്റിംഗ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khv3f273sewby3apthdqqjr3,imgname-new-project---2026-02-19t193158.130-1771509876963.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾക്കും കഷ്ടപ്പാടുകൾക്കും കാരണക്കാരായവരെ ഒന്ന് തല്ലാനായെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ? അക്രമം ശരിയല്ലെന്നറിയാമെങ്കിലും ചിലപ്പോൾ മനസിൽ അങ്ങനെ തോന്നിക്കാണും. എന്നാൽ, അങ്ങനെ പ്രതീകാത്മകമായി ശിക്ഷിക്കുന്ന 'വില്ലൻ ഹിറ്റിംഗ്' എന്ന വിചിത്രമായ ആചാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അതേ, ഹോങ്കോങ്ങിൽ ഇന്നും സജീവമാണ് ഈ ആചാരം. കാന്റണീസ് ഭാഷയിൽ 'ദാ സിയു യാൻ' എന്നറിയപ്പെടുന്ന ഈ ആചാരം, ദുർശക്തികളെയും ശത്രുക്കളെയും അകറ്റാൻ വേണ്ടിയാണ് നടത്തുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് ഈ ചടങ്ങ്?&lt;/strong&gt;&lt;/p&gt;&lt;p&gt;നമ്മെ വിഷമിപ്പിക്കുന്ന സഹപ്രവർത്തകർ, മുൻ പങ്കാളികൾ അല്ലെങ്കിൽ തങ്ങൾക്ക് ദോഷം ചെയ്യുന്നു എന്ന് കരുതുന്ന ആരെങ്കിലുമാകാം ഇവിടെ 'വില്ലൻ'. അവരുടെ രൂപം ഒരു പേപ്പറിൽ വരച്ചെടുക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന്, ഈ ആചാരം ചെയ്യാൻ പരിശീലനം ലഭിച്ച ഒരു സ്ത്രീ ഈ പേപ്പർ രൂപത്തെ ഒരു പഴയ ചെരുപ്പുകൊണ്ട് ശക്തിയായി അടിക്കുന്നു. അടിക്കുന്നതിനോടൊപ്പം ശത്രുക്കളെയും ദുഷ്ടശക്തികളെയും അകറ്റാനുള്ള മന്ത്രങ്ങളും ഇവർ ഉരുവിടും. ഒടുവിൽ ഈ പേപ്പർ രൂപം തീയിലിട്ട് കരിച്ചുകളയുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് വിശ്വാസം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&quot;Villain hitting&quot; ritual in Hong Kong and Guangdong province pic.twitter.com/udwyO3fBwl&lt;/p&gt;&lt;p&gt;&mdash; @ (@anthraxxxx) November 12, 2024&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പരമ്പരാഗത ചൈനീസ് കലണ്ടർ പ്രകാരം മാർച്ചിലെ ആദ്യ വാരത്തിലാണ് ഈ ചടങ്ങ് പ്രധാനമായും നടക്കുന്നത്. പ്രാണികൾ ഉണരുന്ന കാലം എന്ന് അർത്ഥമുള്ള ഈ ദിവസം ദോഷഫലങ്ങൾ അകറ്റാൻ ഏറ്റവും അനുയോജ്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ഹോങ്കോങ്ങിലെ കോസ്&zwnj;വേ ബേയിലുള്ള കനാൽ റോഡ് ഫ്ലൈഓവറിന് താഴെയാണ് ഈ 'വില്ലൻ ഹിറ്റർമാരെ' സാധാരണയായി കാണാറുള്ളത്. ഇന്ന് ഇതൊരു ആത്മീയ ചടങ്ങെന്നതിലുപരി വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സാംസ്കാരിക പരിപാടി കൂടിയാണ്.&lt;/p&gt;&lt;p&gt;ചിലർ ഈ ദിവസം 'വൈറ്റ് ടൈഗർ' എന്ന കാവൽരൂപത്തിന് വഴിപാടുകൾ അർപ്പിക്കാറുണ്ട്. ദൗർഭാഗ്യങ്ങളെ തടയാൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. മനസ്സിനേൽക്കുന്ന വിഷമങ്ങളും ദേഷ്യവും പ്രതീകാത്മകമായി തീർക്കാൻ ഈ ആചാരം ആളുകളെ സഹായിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/villain-hitting-bizarre-ritual-in-hong-kong-articleshow-i6l2c62"/>
        </item>
        <item>
            <title><![CDATA[പുതുവർഷത്തിൽ 12 മുന്തിരി ഇതുപോലെ കഴിച്ചാൽ ഭാ​ഗ്യം വരുമോ?]]></title>
            <link>https://www.asianetnews.com/webstories/culture-magazine/12-grapes-challenge-in-new-years-eve-igpyhau</link>
            <guid isPermaLink="true">https://www.asianetnews.com/webstories/culture-magazine/12-grapes-challenge-in-new-years-eve-igpyhau</guid>
            <pubDate>Tue, 30 Dec 2025 19:41:54 +0530</pubDate>
            <description><![CDATA[&lt;p&gt;സോഷ്യൽ മീഡിയയിൽ വൈറലായി പുതുവത്സരത്തിലെ '12 മുന്തിരി ചലഞ്ച്' അഥവാ '12 Grapes Challenge'. എന്താണ് ഈ ട്രെന്റിന് പിന്നിൽ?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdqs9yt644awmyr9mxrnzcmp,imgname-new-project--54--1767103593286.jpg" type="image/jpeg" height="390" width="690"/>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/webstories/culture-magazine/12-grapes-challenge-in-new-years-eve-igpyhau"/>
        </item>
        <item>
            <title><![CDATA[മരിക്കുന്നതിന് തലേന്ന് അവളൊരു സ്വപ്‌നം കണ്ടു, പല്ലുകള്‍ പൊഴിഞ്ഞു പോകുന്നൊരു സ്വപ്നം!]]></title>
            <link>https://www.asianetnews.com/culture-magazine/in-memory-of-a-dear-friend-a-memoir-by-shifana-saleem-articleshow-k2vwgw8</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/in-memory-of-a-dear-friend-a-memoir-by-shifana-saleem-articleshow-k2vwgw8</guid>
            <pubDate>Thu, 12 Feb 2026 15:22:02 +0530</pubDate>
            <description><![CDATA[&lt;p&gt;ആമി, കണ്&zwj;മഷിക്കണ്ണുള്ള പെണ്&zwj;കുട്ടി. ഷിഫാന സലീം എഴുതുന്ന ഓര്&zwj;മ്മക്കുറിപ്പ് | Shifana Saleem | memoir&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kh8ka6zgxszxg2krxy6jjbkr,imgname-2a1ae573-9f5d-4fab-96a0-edae80ab6b03-1770888961008.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആ വൈകുന്നേരങ്ങളില്&zwj; വെയിലിന് മഞ്ഞ നിറമായിരുന്നു എന്നെനിക്കിപ്പോള്&zwj; തോന്നാറുണ്ട്. മഞ്ഞ നിറച്ച വെയിലുള്ള വൈകുന്നേരങ്ങള്&zwj;.&lt;/p&gt;&lt;p&gt;മുറ്റത്തെ പേരക്ക മരത്തില്&zwj; രണ്ട് അണ്ണാറക്കണ്ണന്മാര്&zwj; പഴുത്ത പേരക്കക്ക് അടി കൂടുന്നത് കണ്ട് ഞങ്ങള്&zwj; താഴെ നോക്കി നിന്നു. ഞങ്ങളെന്നാല്&zwj; ആമിയുണ്ട്, ഞാനുണ്ട്, ഫര്&zwj;സിയുണ്ട്.&lt;/p&gt;&lt;p&gt;അക്കാലത്ത് എന്റെ ഏറ്റവും വലിയ മോഹം ആ വലിയ പേരക്ക മരത്തിന് മുകളില്&zwj; കയറി അവിടെയിരുന്നു പേരക്ക പറിച്ചു തിന്നണമെന്നായിരുന്നു.&lt;/p&gt;&lt;p&gt;വെള്ളത്തില്&zwj; മുങ്ങാംകുഴിയിട്ട് നീന്തണമെന്ന മോഹം പോലെ അതും ഒരിക്കലും നടന്നില്ല.&lt;/p&gt;&lt;p&gt;ജന്മനാ ഉള്ള ഭാരക്കൂടുതല്&zwj; കാരണം ഒറ്റക്കൊമ്പില്&zwj; കേറുമ്പഴേ ഉള്ളാലെ ഞാന്&zwj; കിടുങ്ങും ഈ മരം മറിഞ്ഞു വീണാലോ എന്നുവരെ എന്റെ വൃത്തികെട്ട മനസ്സ് ചിന്തിക്കും.&lt;/p&gt;&lt;p&gt;ഞങ്ങളെക്കുറിച്ച് പറഞ്ഞാല്&zwj;, ഞങ്ങള്&zwj; മൂന്നു പേരും കൂട്ടുകാരികളൊന്നുമല്ല. ഫര്&zwj;സി എന്റെ ഉമ്മയുടെ അനിയത്തിയാണ്. കഷ്ടി എന്നേക്കാള്&zwj; നാലു വയസ്സ്് മൂപ്പു കാണും. അവളുടെ തലയില്&zwj; നിറയെ പേനുകളുണ്ട്.&lt;/p&gt;&lt;p&gt;'പേനെ വാ ഈരെ പോ&lt;/p&gt;&lt;p&gt;കൊല്ലാനല്ല വളര്&zwj;ത്താനാണ്&lt;/p&gt;&lt;p&gt;പാലും പഴൂം തരാനാണ്'&lt;/p&gt;&lt;p&gt;ഞാന്&zwj; അടുപ്പിച്ച് പല്ലുകളുള്ള പേന്&zwj; ചീര്&zwj;പ്പ് വെച്ചു അവളുടെ മുടി വാരും. എന്നിട്ട് കഴുത്തില്&zwj; കൊട്ട് വെച്ച് കൊടുക്കും. അതു കഴിഞ്ഞ് ആ മുടി മാറ്റുമ്പോ ഒരു പഞ്ചായത്തിലെ മുഴുവന്&zwj; പേനുകളും അവളുടെ പിന്&zwj;കഴുത്തിലുണ്ടാകും.&lt;/p&gt;&lt;p&gt;അവയെല്ലാം പൊട്ടിച്ചു കഴിയുമ്പോഴേക്ക്് അവള്&zwj; ഓടിപ്പോകും. വൃത്തിയില്ലാത്തൊരുത്തിയെന്ന് ഞാന്&zwj; അവളെ പ്രാകും. എന്നിട്ട് എന്റെ തല വാരാന്&zwj; തുടങ്ങും.&lt;/p&gt;&lt;p&gt;കണ്ണെഴുതാത്ത, പൗഡറിടാത്ത അവള്&zwj; എല്ലാര്&zwj;ക്കു മുന്&zwj;പിലും നല്ല കുട്ടിയായി. ഉമ്മാമ്മ എന്റെ മോള് ഒന്നും മുഖത്തിട്ടിട്ടില്ലേലും സുന്ദരിയാണെന്ന്, കണ്ണെഴുതിയ പൗഡറിട്ട എന്നെ നോക്കി പറഞ്ഞു.&lt;/p&gt;&lt;p&gt;അടുത്തത് ആമി. അവള്&zwj; എന്റെ ഉമ്മയുടെ അമ്മായിയുടെ മോളാണ്. അവളും ഞാനും ഒരു പ്രായമാണ്. സുന്ദരിയായ, കറുത്ത നീളന്&zwj; മുടികളുള്ള അവളുടെ, കണ്ണുകളില്&zwj; ഇടതൂര്&zwj;ന്ന കണ്&zwj;പീലികളുണ്ട് അവള്&zwj; കണ്മഷിയിട്ടില്ലെങ്കിലും കണ്ണെഴുതിയ പോലെയാണെന്ന് ഞാന്&zwj; എപ്പോഴും ഓര്&zwj;ക്കും.&lt;/p&gt;&lt;p&gt;അന്നൊരിക്കല്&zwj; അവള്&zwj; ഉമ്മയുടെ വീട്ടില്&zwj; വിരുന്നു വന്നു. ഉമ്മാടെ മറ്റൊരു അനിയത്തിയാണ് ആയിശു. അവളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചേ ആയിട്ടുള്ളൂ. അവളുടെ ആഭരണങ്ങളെല്ലാം എല്ലാവരും കാണുകയാണ്.&lt;/p&gt;&lt;p&gt;കല്ല് പതിപ്പിച്ച വളകള്&zwj;, കറുത്ത മണികളുള്ള മാലകള്&zwj;, പച്ച കല്ല് പതിപ്പിച്ച ജിമിക്കി കമ്മല്&zwj;.&lt;/p&gt;&lt;p&gt;'എന്ത് രസാ ഇതൊക്കെ കാണാന്&zwj;'- ഞാന്&zwj; ആമിയോട് മെല്ലെ അടക്കം പറഞ്ഞു.&lt;/p&gt;&lt;p&gt;'നമ്മളെ കെട്ടിക്കുമ്പോഴും ഇത് പോലെ സ്വര്&zwj;ണം ഉണ്ടാകും. നമ്മളും ഒരുങ്ങും. എനിക്ക് ചെവിയില്&zwj; നീളന്&zwj; ചുറ്റുള്ള കമ്മല്&zwj; വേണമെന്ന് ഞാന്&zwj; ഉമ്മാനോട് പറഞ്ഞിട്ടുണ്ട്.'&lt;/p&gt;&lt;p&gt;നാലാം ക്ളാസില്&zwj; പഠിക്കുന്ന ഞങ്ങള്&zwj;, കല്യാണനാള്&zwj; സര്&zwj;വ്വാഭരണ വിഭൂഷിതയായി നില്&zwj;ക്കുന്ന ഞങ്ങളെ സ്വപ്നം കണ്ടു. ഓരോ മാലകളും കഴുത്തില്&zwj; വെച്ച് നോക്കി പരസ്പരം ചിരിച്ചു.&lt;/p&gt;&lt;p&gt;അതൊരു വേനലവധി ആയിരുന്നു.&lt;/p&gt;&lt;p&gt;രണ്ടു ദിവസം കൂടെ നിന്ന് അവള്&zwj; പോയി. അന്ന് രാത്രി ഉമ്മ ഒരു കാര്യം പറഞ്ഞു. ആമി നന്നായി ഖുര്&zwj;ആന്&zwj; ഓതും, ഉറങ്ങുന്നേന് മുന്&zwj;പ് അവള്&zwj; യാസീന്&zwj; ഓതി പ്രാര്&zwj;ത്ഥിക്കും. വിരലിലെണ്ണാവുന്ന ചെറിയ സൂറത്തുകള്&zwj; മാത്രം ഓര്&zwj;മ്മയുള്ള എനിക്കപ്പോള്&zwj; ലജ്ജ തോന്നി.&lt;/p&gt;&lt;p&gt;സ്&zwnj;കൂള്&zwj; തുറന്നു. അന്നൊക്കെ കൂട്ടാര് മാറിക്കൊണ്ടിരിക്കും. ഓരോ സമയത്തും ഓരോ കൂട്ടുകാര്&zwj;. കളിക്കാന്&zwj; കൂടുന്നത് ആരാണോ അവരാണ് അന്നത്തെ സുഹൃത്ത്.&lt;/p&gt;&lt;p&gt;വേനലവധിയാകുന്നതിന്റെ തൊട്ടു മുന്&zwj;പത്തെ മാസം. ഉമ്മയും ഞാനും അനിയനും തറവാട് വീടിന്റെ ഉമ്മറപ്പടിയില്&zwj; ഉപ്പയെ കാത്തിരിക്കുകയാണ്. ഉപ്പ അന്ന് ഓട്ടോ ഓടിക്കുകയാണ്. വൈകുന്നേരം വരുമ്പോള്&zwj; എന്തെങ്കിലും മിട്ടായി കൊണ്ട് വരും.&lt;/p&gt;&lt;p&gt;വിളിക്കാന്&zwj; ഫോണില്ലാതെ കാലം. വീട്ടില്&zwj; ടീവിയില്ലാത്ത കാലം.. തൊഴുത്തില്&zwj; നിന്ന് വെളുമ്പി പശു കാടിവെള്ളത്തിന് വേണ്ടി നിലവിളിച്ചു. ഉമ്മാമ്മ പിണ്ണാക്ക് കലക്കിയ ഒരു ബക്കറ്റ് കഞ്ഞിവെള്ളവുമായി അതിനടുത്തേക്ക് നടന്നു.&lt;/p&gt;&lt;p&gt;പതിവിനപ്പുറം നേരത്തെ അന്ന് ഉപ്പ വന്നു.&lt;/p&gt;&lt;p&gt;'ആമി മരിച്ചു'-ഉപ്പ പറഞ്ഞു.&lt;/p&gt;&lt;p&gt;എനിക്കന്ന് സത്യമായും മരിക്കലെന്താണെന്ന് അറിയില്ലായിരുന്നു. ഒരു മരണവും ഞാന്&zwj; കണ്ടിട്ടില്ല.&lt;/p&gt;&lt;p&gt;തലേന്ന് ബറാത്തായിരുന്നു, ഇസ്&zwnj;ലാം മതവിശ്വാസികള്&zwj; മൂന്ന് യാസീന്&zwj; ഓതുന്ന ദിവസം. അതിലൊരു വിശ്വാസമുണ്ട്. ആദ്യ യാസീന്&zwj; ദീര്&zwj;ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി. രണ്ടാമത്തെ യാസീന്&zwj; സാമ്പത്തിക അഭിവൃദ്ധിക്കും റസഖിനും വേണ്ടി. മൂന്നാമത്തെ യാസീന്&zwj;: ഈമാനോട് കൂടി മരിക്കാനും ആപത്തുകളില്&zwj; നിന്ന് സംരക്ഷണത്തിനും വേണ്ടി.&lt;/p&gt;&lt;p&gt;മൂന്ന് യാസീനും ഓതി കഴിഞ്ഞാണ് ആമി ബറാത്ത് ദിവസത്തില്&zwj; വെക്കുന്ന മധുരച്ചോറിനു വേണ്ടി ശര്&zwj;ക്കര വാങ്ങാന്&zwj; ഇറങ്ങിയത്.&lt;/p&gt;&lt;p&gt;കൊറച്ചു ദൂരമപ്പുറത്തുള്ള ഹാജി കാക്കാന്റെ കടയിലേക്ക് റോഡിലൂടെ നടന്നു പോകണം.&lt;/p&gt;&lt;p&gt;ഉമ്മ കൊടുത്ത പത്തു രൂപയുമായി അവള്&zwj; ആ വഴി നടന്നു പോയി.&lt;/p&gt;&lt;p&gt;ശര്&zwj;ക്കര ചോറ് വെക്കാനാണ് ശര്&zwj;ക്കരയെന്ന് ഹാജികാക്കാനോട് വീമ്പു പറഞ്ഞു. മനോരമ പത്രത്തിന്റെ കഷ്ണത്തില്&zwj; പൊതിഞ്ഞു കൊടുത്ത ആറ് ശര്&zwj;ക്കര കഷ്ണങ്ങള്&zwj; മുറുകെ പിടിച്ച് ബാക്കി വന്ന രണ്ടു രൂപ കയ്യില്&zwj; പിടിച്ചാണ് അവള്&zwj; തിരിച്ചു നടന്നത്.&lt;/p&gt;&lt;p&gt;നിയന്ത്രണമില്ലാതെ വന്ന ഒരു കാര്&zwj; അവളെ തട്ടി താഴെ പറമ്പിലേക്കിട്ടുവെന്നും ചോര വാര്&zwj;ന്നാണ് അവള്&zwj; മരിച്ചതെന്നും ഉപ്പ പറഞ്ഞു.&lt;/p&gt;&lt;p&gt;ഞാന്&zwj; ആദ്യമായി കണ്ട മയ്യിത്ത് അവളുടെയായിരുന്നു. ഒരു കുഞ്ഞു ശരീരം വെള്ളയില്&zwj; പൊതിഞ്ഞു വെച്ചിരിക്കുന്നു. മുഖം ഇരുണ്ടിരുന്നു, കണ്ണുകളടച്ചിരുന്നു. എത്ര നോക്കിയിട്ടും എന്റെ കൂടെയുണ്ടായിരുന്ന ആമിയെ എനിക്ക് കണ്ടെത്താനായില്ല. അവളായിരിക്കില്ല ഇതെന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.&lt;/p&gt;&lt;p&gt;അവളുടെ സ്&zwnj;കൂളിലെ കുട്ടികള്&zwj; കാണാന്&zwj; വന്നിരിക്കുന്നു. ചുറ്റും നിറയെ ആളുകള്&zwj;. അവര്&zwj; കണ്ടു പോകുന്നു. ആരൊക്കെയോ കരയുന്നു..&lt;/p&gt;&lt;p&gt;മരണത്തോളം നിസ്സഹായമായ അവസ്ഥ ജീവിതത്തിലില്ലെന്ന് ഞാനന്നാണ് മനസ്സിലാക്കിയത്.&lt;/p&gt;&lt;p&gt;ഇനിയവളെ കാണില്ലെന്നും അവളീ ലോകത്തില്ലെന്നും മനസ്സിനെ പറഞ്ഞുറപ്പിക്കാന്&zwj; പിന്നെയും ഒരുപാട് വര്&zwj;ഷങ്ങളെടുത്തു.&lt;/p&gt;&lt;p&gt;വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം ആമിയുടെ ഉമ്മയെ കണ്ടപ്പോള്&zwj;, ഞാനിപ്പോഴും അവളെ ഓര്&zwj;ക്കാറുണ്ടെന്ന് ഞാന്&zwj; പറഞ്ഞു. അവരപ്പോള്&zwj; വാചാലയായി. മരിക്കുന്നതിന് മുന്&zwj;പത്തെ രാത്രി അവള്&zwj; വായിലെ പല്ലുകള്&zwj; പൊഴിഞ്ഞു പോകുന്നത് സ്വപ്നം കണ്ടിരുന്നത്രെ. ശര്&zwj;ക്കര വാങ്ങാന്&zwj; അവള്&zwj; ഇറങ്ങുന്നതിന് മുന്&zwj;പ് കാക്കകള്&zwj; ആര്&zwj;ത്തു കരഞ്ഞതും അവരോര്&zwj;ത്തു പറഞ്ഞു. എന്റെ കുട്ടിയെന്ന് അവരുടെ കണ്ണുകള്&zwj; നിറഞ്ഞു.&lt;/p&gt;&lt;p&gt;ഒന്നുമറിയാത്തവളെ പോലെ ഞാന്&zwj; എല്ലാം കേട്ടിരുന്നു.&lt;/p&gt;&lt;p&gt;പിന്നീട്, വര്&zwj;ഷങ്ങള്&zwj;ക്കിപ്പുറം എന്റെ കല്യാണ ദിവസം മണവാട്ടിയായി അണിഞ്ഞൊരുങ്ങി നിന്നപ്പോഴും ഞാന്&zwj; അവളെ ഓര്&zwj;ത്തു. 'നമ്മള്&zwj; കല്യാണം കഴിക്കുമ്പോ ഇത് പോലെ നിറയെ മാലകളുണ്ടാകും, നമ്മള്&zwj; ഒരുങ്ങും' എന്നൊക്കെ പറഞ്ഞ കണ്മഷി കണ്ണുള്ള ആ പെണ്ണിനെ. എന്റെ ആമിയെ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/in-memory-of-a-dear-friend-a-memoir-by-shifana-saleem-articleshow-k2vwgw8"/>
        </item>
        <item>
            <title><![CDATA[ചുവന്ന അടിവസ്ത്രം ധരിക്കണം, സുഹൃത്തുക്കളുടെ വാതിലിൽ പ്ലേറ്റുകൾ എറിഞ്ഞുടയ്ക്കണം; വിചിത്രമായ ചില പുതുവത്സരാചാരങ്ങൾ]]></title>
            <link>https://www.asianetnews.com/culture-magazine/some-bizarre-new-year-traditions-around-the-world-articleshow-mabwog0</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/some-bizarre-new-year-traditions-around-the-world-articleshow-mabwog0</guid>
            <pubDate>Wed, 31 Dec 2025 18:15:11 +0530</pubDate>
            <description><![CDATA[&lt;p&gt;ന്യൂ ഇയറിലെ വിചിത്രമായ ചില ആചാരങ്ങൾ. ഭാഗ്യവും ഐശ്വര്യവും സമൃദ്ധിയും ഒക്കെ വരും വര്&zwj;ഷങ്ങളിലുണ്ടാവാന്&zwj; നടത്തുന്ന ഇത്തരം ആചാരങ്ങള്&zwj; തലമുറകളായി ആളുകള്&zwj; പിന്തുടരുന്നവയാണ്. ചുവന്ന അടിവസ്ത്രം ധരിക്കുക, പാത്രങ്ങള്&zwj; എറിഞ്ഞുടക്കുക ഇവയൊക്കെ അതില്&zwj; പെടും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdt6tzmr4s7vayz758tzzdfx,imgname-new-project--64--1767184891544.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകമെമ്പാടും പുതുവർഷത്തെ വരവേൽക്കാൻ വെടിക്കെട്ടുകളും പാർട്ടികളും ഒരുങ്ങുമ്പോൾ, യൂറോപ്പിലെ പല രാജ്യങ്ങളിലും തലമുറകളായി കൈമാറിവരുന്ന വിചിത്രവും രസകരവുമായ ചില ആചാരങ്ങളുണ്ട്. ഭാഗ്യം, സ്നേഹം, ഐശ്വര്യം എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ഈ ആചാരങ്ങൾ പലപ്പോഴും മറ്റ് രാജ്യക്കാർക്ക് അത്ഭുതമായി തോന്നാം. യൂറോപ്യൻ രാജ്യങ്ങളിലെ അത്തരം ചില പ്രധാന ആചാരങ്ങൾ താഴെ പറയുന്നവയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സ്പെയിൻ: &lt;/strong&gt;12 മുന്തിരികൾ കഴിക്കുക, സ്പെയിനിൽ അർദ്ധരാത്രി 12 മണിയാകുമ്പോൾ ക്ലോക്ക് ഓരോ തവണ അടിക്കുമ്പോഴും (chime) ഓരോ മുന്തിരി വീതം കഴിക്കണം. 'ലാസ് ഡോസ് ഉവാസ് ഡി ലാ സുയെർട്ടെ' (Las doce uvas de la suerte) എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. വരാനിരിക്കുന്ന വർഷത്തിലെ 12 മാസങ്ങളിലെയും ഭാഗ്യത്തെയാണ് ഈ 12 മുന്തിരികൾ സൂചിപ്പിക്കുന്നത്. അർദ്ധരാത്രിയിലെ ആ നിമിഷങ്ങളിൽ മുന്തിരി കഴിക്കാനുള്ള ഈ തിരക്ക് വലിയ ചിരിക്കും തമാശയ്ക്കും വഴിമാറാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഡെന്മാർക്ക്: &lt;/strong&gt;പ്ലേറ്റുകൾ എറിഞ്ഞുടയ്ക്കുന്നു, ഡെന്മാർക്കിൽ പുതുവർഷം അല്പം ശബ്ദായമാനമാണ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വീട്ടുവാതിലിന് മുന്നിൽ പഴയ പ്ലേറ്റുകളും പാത്രങ്ങളും എറിഞ്ഞുടയ്ക്കുന്നത് അവിടെ സ്നേഹത്തിന്റെയും ഭാഗ്യത്തിന്റെയും അടയാളമാണ്. ഒരാളുടെ വീട്ടുവാതിൽക്കൽ എത്രയധികം പാത്രക്കഷ്ണങ്ങൾ കാണുന്നുവോ, അത്രയധികം സുഹൃത്തുക്കളും ഭാഗ്യവും ആ വ്യക്തിക്കുണ്ടെന്നാണ് അർത്ഥം.&lt;/p&gt;&lt;p&gt;&lt;strong&gt;ഇറ്റലി: &lt;/strong&gt;ചുവപ്പ് അടിവസ്ത്രം നിർബന്ധം, ഇറ്റലിയിൽ പുതുവർഷം ഭാഗ്യകരമാകാൻ ചുവന്ന നിറത്തിലുള്ള അടിവസ്ത്രം ധരിക്കണമെന്നാണ് വിശ്വാസം. പുരാതന റോമൻ വിശ്വാസമനുസരിച്ച് ചുവപ്പ് കരുത്തിന്റെയും ചൈതന്യത്തിന്റെയും നിറമാണ്. പ്രണയവും ഐശ്വര്യവും ആഗ്രഹിക്കുന്ന ഇറ്റലിക്കാർ ഡിസംബർ 31-ന് ചുവന്ന അടിവസ്ത്രം തിരഞ്ഞെടുക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഗ്രീസ്: &lt;/strong&gt;മാതളനാരങ്ങ ഉടയ്ക്കുന്നു, ഗ്രീസിൽ അർദ്ധരാത്രിയാകുമ്പോൾ വീട്ടുവാതിൽക്കൽ മാതളനാരങ്ങ എറിഞ്ഞുടയ്ക്കുന്ന ആചാരമുണ്ട്. പഴം ഉടയുമ്പോൾ വിത്തുകൾ എത്രത്തോളം ദൂരേക്ക് ചിതറുന്നുവോ, അത്രത്തോളം ഐശ്വര്യം ആ വർഷം കുടുംബത്തിന് ലഭിക്കുമെന്നാണ് ഗ്രീക്കുകാരുടെ വിശ്വാസം.&lt;/p&gt;&lt;p&gt;&lt;strong&gt;ജർമ്മനി: &lt;/strong&gt;ഭാവി അറിയാൻ ഈയമുരുക്കുന്നു, ജർമ്മനിയിൽ 'ബ്ലീഗീബെൻ' (BleigieBen) എന്നൊരു ആചാരമുണ്ട്. ഉരുക്കിയ ഈയം തണുത്ത വെള്ളത്തിലേക്ക് ഒഴിക്കുകയും, അത് വെള്ളത്തിൽ വീഴുമ്പോൾ ഉണ്ടാകുന്ന രൂപം നോക്കി ഭാവി പ്രവചിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സ്കോട്ട്ലൻഡ്:&lt;/strong&gt; 'ഫസ്റ്റ് ഫൂട്ടിംഗ്' (First-footing), സ്കോട്ട്ലൻഡിൽ അർദ്ധരാത്രി കഴിഞ്ഞ് വീട്ടിലേക്ക് ആദ്യം എത്തുന്ന അതിഥിയാണ് വർഷത്തെ ഭാഗ്യം നിർണ്ണയിക്കുന്നത്. ഇവർ വീട്ടിലേക്ക് ചില പ്രത്യേക സമ്മാനങ്ങളുമായി വരണമെന്നാണ് ആചാരം.&lt;/p&gt;&lt;p&gt;&lt;strong&gt;ഫ്രാൻസ്: &lt;/strong&gt;മിസിൽറ്റോയ്ക്ക് താഴെ ചുംബനം, ഫ്രാൻസിൽ അർദ്ധരാത്രിയിൽ മിസിൽറ്റോ (mistletoe) ചെടിയുടെ താഴെ നിന്ന് ചുംബിക്കുന്നത് പ്രണയവും ഭാഗ്യവും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;എസ്തോണിയ: &lt;/strong&gt;7 തവണ ആഹാരം കഴിക്കണം, എസ്തോണിയയിൽ പുതുവർഷ ദിനത്തിൽ ഏഴ് തവണ ആഹാരം കഴിക്കുന്നത് വർഷം മുഴുവൻ കരുത്തും സമൃദ്ധിയും നൽകുമെന്ന് കരുതപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സ്വിറ്റ്സർലൻഡ്: &lt;/strong&gt;തറയിൽ ഐസ്ക്രീം വീഴ്ത്തുന്നു, സ്വിറ്റ്സർലൻഡിൽ തറയിൽ ക്രീമോ ഐസ്ക്രീമോ വീഴ്ത്തുന്ന ഒരു വിചിത്ര ആചാരമുണ്ട്. ഇത് സമ്പത്തും സമൃദ്ധിയും ക്ഷണിച്ചുവരുത്തുമെന്നാണ് സ്വിസ്സ് ജനത വിശ്വസിക്കുന്നത്.&lt;/p&gt;&lt;p&gt;ചെക്ക് റിപ്പബ്ലിക്കിൽ ആപ്പിൾ മുറിച്ചു നോക്കി ഭാവി പറയുന്നതും, റൊമാനിയയിൽ കരടിയുടെ വേഷം കെട്ടി നൃത്തം ചെയ്യുന്നതുമെല്ലാം യൂറോപ്പിലെ വൈവിധ്യമാർന്ന പുതുവത്സര ആചാരങ്ങളിൽ ചിലതാണ്.&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/some-bizarre-new-year-traditions-around-the-world-articleshow-mabwog0"/>
        </item>
        <item>
            <title><![CDATA[എട്ട് വർഷം മുമ്പ് സമ്പന്ന രാജ്യത്ത് നിന്നെത്തി, പിന്നെ തിരിച്ചുപോയില്ല, ഇപ്പോൾ ഇന്ത്യ സ്വന്തം വീടുപോലെ; എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി വിദേശി]]></title>
            <link>https://www.asianetnews.com/culture-magazine/canadian-man-staying-in-india-since-8-years-articleshow-mxdmguz</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/canadian-man-staying-in-india-since-8-years-articleshow-mxdmguz</guid>
            <pubDate>Wed, 04 Mar 2026 15:04:12 +0530</pubDate>
            <description><![CDATA[&lt;p&gt;എട്ട് വർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന കനേഡിയൻ പൗരനായ കാലേബ് ഫ്രീസെൻ, താൻ ഇന്ത്യയെ ഇഷ്ടപ്പെടുന്നതിന്റെ കാരണം ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തി. ഇന്ത്യയിൽ താമസിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന പൊതുധാരണയെ അദ്ദേഹം തള്ളിക്കളഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjw33vgdwd57n2bjeqxc416f,imgname-canadian-man-1772616805901.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെം​ഗളൂരു:&lt;/strong&gt; കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയതിന്റെ കാരണം വ്യക്തമാക്കി കനേഡിയൻ പൗരൻ. ടെക് തലസ്ഥാനത്തെ പൊതു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ വാർത്തകളിൽ ഇടം നേടിയ കാലേബ് ഫ്രീസെൻ എന്നായാളാണ് താൻ എന്തുകൊണ്ട് ഇന്ത്യയെ ഇഷ്ടപ്പെടുന്നുവെന്ന് വീഡിയോയിൽ വ്യക്തമാക്കിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചു. പലരുടെയും ആശങ്കകൾക്കിടയിലും, താൻ ഇവിടെ ജീവിതം ആസ്വദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ഇന്ത്യയിൽ ആയിരിക്കുന്നതിന് എന്തോ ഗൂഢലക്ഷ്യം ഉണ്ടെന്ന് മിക്ക ആളുകളും കരുതുന്നു. പക്ഷേ, തന്റെ ഉത്തരം വളരെ ലളിതമാണ്. ടൂറിസത്തിനായി ഇന്ത്യ സന്ദർശിക്കുന്നത് ആളുകൾക്ക് മനസ്സിലാകും. അതുപോലെ മൾട്ടിനാഷണൽ കമ്പനി കുറച്ച് വർഷത്തേക്ക് ജോലിക്ക് ഇങ്ങോട്ട് അയയ്ക്കുന്നതും മനസ്സിലാകും, ആത്മീയാന്വേഷണത്തിനെത്തുന്നതും അവർക്ക് മനസ്സിലാകും. എന്നാൽ, ഇവിടെ വെറുതെ വന്ന് താമസിക്കുന്നത് എന്തിനെന്ന് അവർക്ക് മനസ്സിലാകില്ല. 8 വർഷത്തിലേറെയായി ഒരു സാധാരണ വ്യക്തിയെപ്പോലെ ജീവിക്കുന്നു. മിക്ക ആളുകൾക്കും ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഫ്രീസെൻ പറഞ്ഞു.&lt;/p&gt;&lt;p&gt;ഒരു വിഭാഗം ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്തിന്റെ മൂല്യങ്ങളെ വിലമതിക്കുന്നില്ല. അവർക്ക് തദ്ദേശീയ ഉൽപ്പന്നങ്ങളോട് താൽപര്യമില്ല. ഞാൻ ആ ധാരണ സ്വീകരിക്കില്ല. ഞാൻ ഇവിടെ ജനിച്ചിട്ടില്ല, ആ ധാരണ ഉൾക്കൊള്ളാൻ വളർന്നിട്ടുമില്ല. നല്ലതും ചീത്തയും എല്ലായിടത്തുമുണ്ട്, ഇന്ത്യയിലുമുണ്ട്. കാനഡയ്ക്ക് നല്ലതും ചീത്തയും ഉണ്ട്. അമേരിക്കയ്ക്ക് നല്ലതും ചീത്തയും ഉണ്ട്. യുകെക്ക് നല്ലതും ചീത്തയും ഉണ്ട്. സിംഗപ്പൂരിന് നല്ലതും ചീത്തയും ഉണ്ട്- ഫ്രീസെൻ പറഞ്ഞു. കുഴികൾ നിറഞ്ഞ ഒരു റോഡിനെക്കുറിച്ച് എനിക്ക് തോന്നുന്ന ദേഷ്യം, റോഡിലെ ഒരു ചെറിയ വിള്ളലിനെക്കുറിച്ച് ഒരു ഡച്ച് വ്യക്തിക്ക് തോന്നുന്ന അതേ ദേഷ്യമാണ്. എല്ലാ സ്ഥലങ്ങളിലെയും മോശം അവസ്ഥ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Caleb Friesen (@caleb_friesen)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/canadian-man-staying-in-india-since-8-years-articleshow-mxdmguz"/>
        </item>
        <item>
            <title><![CDATA[ഇതിപ്പൊ റോബോട്ടിനെ ബാഗിലിട്ട് നടക്കുന്ന കാലം വന്നല്ലോ ; ഫാഷൻ ലോകത്തെ ഞെട്ടിച്ച് 'മിറുമി']]></title>
            <link>https://www.asianetnews.com/culture-magazine/mirumi-the-next-gen-fashion-robot-after-labubu-articleshow-p4is5ef</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/mirumi-the-next-gen-fashion-robot-after-labubu-articleshow-p4is5ef</guid>
            <pubDate>Sat, 03 Jan 2026 16:42:25 +0530</pubDate>
            <description><![CDATA[&lt;p&gt;&amp;nbsp;സ്റ്റൈൽ ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരു കുഞ്ഞൻ റോബോട്ട് എത്തിയിരിക്കുകയാണ്. 'മിറുമി' &amp;nbsp;എന്ന് പേരിട്ടിരിക്കുന്ന ഈ രോമാവൃതമായ കുട്ടി റോബോട്ട് വെറുമൊരു കളിപ്പാട്ടമല്ല, മറിച്ച് നിങ്ങളുടെ ബാഗുകളിലും വസ്ത്രങ്ങളിലും അണിയാൻ കഴിയുന്ന ഒരു ഫാഷൻ ആക്സസറിയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke1ra851m723s5x58nktndrk,imgname-mirumi-1767438098593.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കഴിഞ്ഞ കുറച്ചു കാലമായി ഫാഷൻ പ്രേമികളുടെ ബാഗുകളിലെ താരം ആ വലിയ കണ്ണുകളുള്ള 'ലാബുബു' ചാമുകളായിരുന്നു. എവിടെ നോക്കിയാലും ലാബുബു മയം! എന്നാൽ ഇതാ ലാബുബുവിന്റെ 'സീൻ' മാറ്റാൻ ജപ്പാനിൽ നിന്നും ഒരു കില്ലർ ഐറ്റം എത്തിയിരിക്കുന്നു. വെറുമൊരു പാവയല്ല, നമ്മൾ വിളിച്ചാൽ തിരിഞ്ഞു നോക്കുന്ന, തൊട്ടാൽ നാണിക്കുന്ന ഒരു കുട്ടി റോബോട്ട് 'മിറുമി'.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ജപ്പാനിലെ പ്രശസ്തമായ റോബോട്ടിക്സ് കമ്പനിയായ യൂ കയ് എഞ്ചിനീയറിംഗ് (Yukai Engineering) ആണ് മിറുമിയെ നിർമ്മിച്ചിരിക്കുന്നത്. ഒരു കൊച്ചു പൂച്ചക്കുട്ടിയെപ്പോലെയോ പഞ്ഞിക്കെട്ടുപോലെയോ ഇരിക്കുന്ന ഈ റോബോട്ട് നിങ്ങളുടെ ഹാൻഡ്&zwnj;ബാഗിലോ ബെൽറ്റിലോ സ്റ്റൈലായി തൂക്കിയിടാം. എന്നാൽ ലാബുബുവിനെപ്പോലെ വെറുതെ തൂങ്ങിക്കിടക്കലല്ല മിറുമിയുടെ പരിപാടി;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;മിറുമിക്ക് കണ്ണുകളുണ്ട്, അത് ചുറ്റുമുള്ളവരെ നിരീക്ഷിക്കും. ആരെങ്കിലും അടുത്തേക്ക് വരുമ്പോൾ &quot;ആരാ വരുന്നത്?&quot; എന്ന് ചോദിക്കുന്നത് പോലെ തല തിരിച്ചു നോക്കാൻ മിറുമിക്ക് അറിയാം. നമ്മൾ സ്നേഹത്തോടെ ഒന്ന് തലയിൽ തട്ടിയാൽ നാണത്തോടെ തല താഴ്ത്തി കൈകൾ വീശുന്ന മിറുമി ആരുടെയും ഹൃദയം കവരും.&amp;nbsp;&lt;/p&gt;&lt;p&gt;പാവത്തിൻ്റെ ബാറ്ററി തീരുമ്പോൾ ആകെ തളർന്ന പോലെ തല താഴ്ത്തി ഇരിക്കും. ആ സമയത്ത് ഒരു യുഎസ്ബി ടൈപ്പ്-സി കേബിൾ എടുത്ത് ഒന്ന് ചാർജ് ചെയ്താൽ കക്ഷി പഴയ ഫോമിലാകും.നമ്മൾ സംസാരിക്കുന്ന വശത്തേക്ക് കൗതുകത്തോടെ നോക്കാനും ഈ കുഞ്ഞൻ റോബോട്ടിന് സാധിക്കും.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by The Verge (@verge)&lt;/p&gt;&lt;p&gt;വെറുമൊരു ഫാഷൻ ആക്സസറി എന്നതിലുപരി, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും മറ്റും ഒരു കൊച്ചു കൂട്ടാളിയായി 'മിറുമി' മാറും. ആധുനിക സാങ്കേതിക വിദ്യയും ക്യൂട്ട് ലുക്കും ചേരുന്ന ഈ റോബോട്ട് വരും ദിവസങ്ങളിൽ ബാഗുകളിൽ തൂങ്ങാൻ തുടങ്ങിയാൽ ലാബുബുവിനെ ആരും അന്വേഷിക്കില്ലെന്ന് ഉറപ്പാണ്! ഏകദേശം 13,000 രൂപയോളമാണ് (150 ഡോളർ) ഇതിന്റെ വില പ്രതീക്ഷിക്കുന്നത്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by mirumi (@mirumi_tokyo)&lt;/p&gt;&lt;p&gt;അപ്പൊ എങ്ങനെയാ... അടുത്ത തവണ പുറത്തിറങ്ങുമ്പോൾ ബാഗിൽ ഒരു മിറുമി കൂടെ വേണ്ടേ?&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/mirumi-the-next-gen-fashion-robot-after-labubu-articleshow-p4is5ef"/>
        </item>
        <item>
            <title><![CDATA[കൂറ്റൻ പാമ്പിന്റെ തലയിൽ ​ഗായികയുടെ അത്യു​ഗ്രൻ പ്രകടനം, ഞെട്ടിച്ച് 'ക്വീൻ ഓഫ് സി-പോപ്പ്']]></title>
            <link>https://www.asianetnews.com/culture-magazine/viral-video-taiwanese-star-jolin-tsai-dances-on-30-meter-long-giant-snake-articleshow-rr77nrc</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/viral-video-taiwanese-star-jolin-tsai-dances-on-30-meter-long-giant-snake-articleshow-rr77nrc</guid>
            <pubDate>Fri, 02 Jan 2026 15:27:00 +0530</pubDate>
            <description><![CDATA[&lt;p&gt;30 മീറ്റർ നീളമുള്ള ഭീമാകാരമായ പാമ്പിന്റെ തലയുള്ള വേദിയിൽ പ്രകടനവുമായി തായ്&zwnj;വാനീസ് പോപ്പ് ഗായിക ജോളിൻ സായ്. തന്റെ 'പ്ലെഷർ' വേൾഡ് ടൂറിന്റെ ഭാഗമായിട്ടാണ് ഈ പ്രകടനം. കാണികളെയും സോഷ്യല്&zwj; മീഡിയയേയും ഒരുപോലെ അമ്പരപ്പിച്ചിരിക്കയാണ് ഇത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdz21ps06kthn7b3mq4xws2s,imgname-new-project--81--1767347641120.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്റർനെറ്റിൽ തരം​ഗമായി തായ്&zwnj;വാനീസ് പോപ്പ് സെൻസേഷൻ ജോളിൻ സായ്&zwj;യുടെ പുതിയ പെർഫോമൻസിന്റെ വീഡിയോ. 30 മീറ്റർ നീളമുള്ള ഭീമാകാരമായ പാമ്പിന്റെ തലയുള്ള ഒരു വേദിയിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്&zwnj;ഫോമുകളിൽ വൈറലായി മാറിയത്. ഡിസംബർ 30 മുതൽ ജനുവരി 1 വരെ തായ്&zwnj;പേയിൽ ആരംഭിച്ച 'പ്ലെഷർ' വേൾഡ് ടൂറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായിരുന്നു ആളുകളെ ആവേശത്തിലാഴ്ത്തിയ വ്യത്യസ്തമായ ഈ പ്രകടനം. കോടികൾ ചെലവഴിച്ച് നടത്തുന്ന പ്ലഷർ വേൾഡ് ടൂർ ഏറെ പ്രതീക്ഷയോടെയാണ് ജോളിൻ സായും ആരാധകരും കാണുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by JOLIN蔡依林 (@jolin_cai)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഏഷ്യയിലെ ഏറ്റവും ക്രിയേറ്റീവ് ആൻഡ് ബോൾഡ് ലൈവ് പെർഫോമർമാരിൽ ഒരാളായിട്ടാണ് ജോളിൻ സായ്&zwj;യെ കാണക്കാക്കുന്നത്. പാമ്പിന്റെ തലയ്ക്ക് സമാനമായ ഈ പുതിയ സ്റ്റേജ് കാണികളെ ശരിക്കും അമ്പരപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രൂ അംഗങ്ങളാണ് തത്സമയം ഈ പാമ്പിന്റെ തല വിവിധ ദിശകളിലേക്ക് ചലിപ്പിക്കുന്നത്. പാമ്പിന്റെ മുകളിൽ നിന്ന് തിക&zwj;ഞ്ഞ ആത്മവിശ്വാസത്തോടെ പാടുന്ന ജോളിൻ സായ്&zwj;&zwj;യെ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ കാണാം. 'സിനിമാറ്റിക്', 'ബോൾഡ്', 'ഫിയർ&zwj;ലെസ്' എന്നൊക്കെയാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ताइवान की मशहूर सुपर स्टार जोलिन त्साई ने ऐसे अंदाज मे डांस किया जिसे देखकर पूरी दुनिया हैरान हो गयी , एक बड़े से ऐनाकोंडा साँप पर खड़े होकर उस पर बेलेंस बनाकर अपने देश के लोगो को मज़बूत संदेश दिया , pic.twitter.com/8UezVc0GmR&lt;/p&gt;&lt;p&gt;&mdash; Shama Parveen (@ShamaParveen70) January 1, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;തായ്&zwnj;പേയിലെ ഒരു പ്രധാന സ്റ്റേഡിയത്തിൽ നടന്ന മൂന്ന് രാത്രിയിലെ പരിപാടിയിൽ 120,000-ത്തിലധികം ആരാധകർ പങ്കെടുത്തു. ഓരോ രാത്രിയിലും ഏകദേശം 40,000 പേരാണ് പങ്കെടുത്തത്. അതിനാൽ തന്നെ ഏറ്റവും വലിയ പോപ്പ് ഇവന്റുകളിൽ ഒന്നായി ഇത് മാറുകയും ചെയ്തു. തായ്&zwnj;വാനീസ് മാധ്യമമായ കെബിസൂമിന്റെ റിപ്പോർട്ട് പ്രകാരം, ഈ ടൂറിന്റെ പ്രൊഡക്ഷനായി സായ് 900 മില്യൺ NT$ (ഏകദേശം 200 കോടി രൂപ) നിക്ഷേപിച്ചതായിട്ടാണ് പറയുന്നത്. ഇത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ ഏഷ്യൻ പോപ്പ് ടൂറുകളിൽ ഒന്നായി മാറും ഇതോടെ.&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/viral-video-taiwanese-star-jolin-tsai-dances-on-30-meter-long-giant-snake-articleshow-rr77nrc"/>
        </item>
        <item>
            <title><![CDATA[307 ദശലക്ഷം വർഷം പഴക്കമുള്ള തലയോട്ടി, സസ്യഭുക്കുകളുടെ ചരിത്രം തന്നെ മാറുന്നു!]]></title>
            <link>https://www.asianetnews.com/culture-magazine/skull-of-tyrannoroter-heberti-307-million-year-old-skull-earths-earliest-vegetarian-animal-articleshow-sidi4mk</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/skull-of-tyrannoroter-heberti-307-million-year-old-skull-earths-earliest-vegetarian-animal-articleshow-sidi4mk</guid>
            <pubDate>Fri, 13 Feb 2026 19:25:29 +0530</pubDate>
            <description><![CDATA[&lt;p&gt;307 ദശലക്ഷം വർഷം പഴക്കമുള്ള സസ്യഭുക്കിന്റെ തലയോട്ടി കണ്ടെത്തി. ആദ്യകാല കരജീവികൾ മാംസഭുക്കുകളായിരുന്നു എന്ന ധാരണ തിരുത്തുന്നതാണ് ഈ കണ്ടെത്തൽ. 'ടൈറാനോറോട്ടർ ഹെബെർട്ടി' എന്നാണ് ഇതിന് പേരിട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khbmaxmpd1s74w4rwh43hjvb,imgname-new-project--19--1770990696086.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭൂമിയിലെ ആദ്യകാല കരജീവികളെല്ലാം മാംസഭുക്കുകളായിരുന്നു എന്ന ശാസ്ത്രലോകത്തിന്റെ പരമ്പരാഗത ധാരണ തിരുത്തിക്കൊണ്ട് പുതിയൊരു തലയോട്ടി കണ്ടെത്തി. 307 ദശലക്ഷം വർഷം പഴക്കമുള്ള ഒരു സസ്യഭുക്കിന്റെ തലയോട്ടിയാണ് കണ്ടെത്തിയിരിക്കുന്നത്. കാനഡയിലെ നോവ സ്കോട്ടിയയിൽ ഒരു മരത്തടിക്കുള്ളിൽ നിന്നാണ് 'ടൈറാനോറോട്ടർ ഹെബെർട്ടി' എന്ന് പേരിട്ട ഈ ജീവിയുടെ ഫോസിൽ ലഭിച്ചത്. പ്രമുഖ ശാസ്ത്ര മാസികയായ 'നേച്ചർ ഇക്കോളജി ആൻഡ് ഇവല്യൂഷനിൽ' ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഭൂമിയിലെ കരജീവികൾ കരുതിയതിലും ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപേ സസ്യങ്ങൾ ആഹാരമാക്കിത്തുടങ്ങിയിരുന്നു എന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു. ഈ ജീവിക്ക് സസ്യങ്ങൾ ചവച്ചരയ്ക്കാൻ സഹായിക്കുന്ന പ്രത്യേക പല്ലുകളും, താഴ്ന്ന സസ്യങ്ങൾ കടിച്ചു മുറിക്കാൻ പാകത്തിലുള്ള താഴ്ന്ന ചുണ്ടും ഉണ്ടായിരുന്നു. സാധാരണയായി മാംസഭുക്കുകളിൽ കാണപ്പെടാത്ത വിധം സസ്യങ്ങളിലെ കടുത്ത നാരുകളെ ദഹിപ്പിക്കാനുള്ള ശാരീരിക പ്രത്യേകതകളും ഈ ജീവിക്കുണ്ടായിരുന്നു എന്ന് ഗവേഷകർ പറയുന്നു.&lt;/p&gt;&lt;p&gt;ആദ്യം പ്രാണികളെ ഭക്ഷണമാക്കിയിരുന്ന ഇവ പിന്നീട് സസ്യഭക്ഷണത്തിലേക്ക് മാറിയതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പ്രാണികളെ ഭക്ഷിക്കുന്നതിലൂടെ സസ്യങ്ങളെ ദഹിപ്പിക്കാൻ ആവശ്യമായ 'ഗട്ട് ഫ്ലോറ' (ബാക്ടീരിയകൾ) ഇവയുടെ ശരീരത്തിൽ എത്തിയിരിക്കാം. അതായത്, നേരിട്ട് സസ്യങ്ങൾ തിന്നു തുടങ്ങുന്നതിന് മുൻപ്, സസ്യങ്ങൾ തിന്നുന്ന പ്രാണികളെ തിന്നതിലൂടെയാകാം ഈ ജീവികളുടെ വയറ്റിൽ ചെടികൾ ദഹിപ്പിക്കാൻ ആവശ്യമായ ബാക്ടീരിയകൾ എത്തിയത് എന്നാണ് ​ഗവേഷകർ പറയുന്നത്. 3D സ്കാനിംഗ് ഉപയോഗിച്ച് ഈ തലയോട്ടിയുടെ മാതൃകകൾ നിർമ്മിച്ച് കൂടുതൽ പഠനങ്ങൾ നടത്തിവരികയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/skull-of-tyrannoroter-heberti-307-million-year-old-skull-earths-earliest-vegetarian-animal-articleshow-sidi4mk"/>
        </item>
        <item>
            <title><![CDATA[തനത് ഗോത്ര സംഗീതജ്ഞര്‍ക്ക് ഫെലോഷിപ്പ്; പരിശീലനവും കലാപ്രകടനത്തിനുള്ള അവസരവും]]></title>
            <link>https://www.asianetnews.com/culture-magazine/arpo-felloship-for-tribal-musicians-in-south-india-articleshow-vgl1aoa</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/arpo-felloship-for-tribal-musicians-in-south-india-articleshow-vgl1aoa</guid>
            <pubDate>Wed, 01 Apr 2026 11:44:11 +0530</pubDate>
            <description><![CDATA[&lt;p&gt;ദക്ഷിണേന്ത്യയിലെ തനത് ഗോത്ര സംഗീതജ്ഞരില്&zwj; പ്രൊഫഷണല്&zwj; കഴിവുകള്&zwj; വളര്&zwj;ത്താനായി ടാറ്റാ ട്രസ്റ്റുമായി സഹകരിച്ച് ആര്&zwj;ക്കൈവല്&zwj; ആന്&zwj;ഡ് റിസര്&zwj;ച്ച് പ്രൊജക്റ്റ് (ആര്&zwj;പ്പോ) നടത്തുന്ന എര്&zwj;ത്ത്&zwnj;ലോര്&zwj; ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ രണ്ടാം വര്&zwj;ഷ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3tmfnawfkge4wbdq3qbh1q,imgname-gettyimages-2222145657-1775023832745.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദക്ഷിണേന്ത്യയിലെ തനത് ഗോത്ര സംഗീതജ്ഞരില്&zwj; പ്രൊഫഷണല്&zwj; കഴിവുകള്&zwj; വളര്&zwj;ത്താനായി ടാറ്റാ ട്രസ്റ്റുമായി സഹകരിച്ച് ആര്&zwj;ക്കൈവല്&zwj; ആന്&zwj;ഡ് റിസര്&zwj;ച്ച് പ്രൊജക്റ്റ് (ആര്&zwj;പ്പോ) നടത്തുന്ന എര്&zwj;ത്ത്&zwnj;ലോര്&zwj; ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ രണ്ടാം വര്&zwj;ഷ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.&lt;/p&gt;&lt;p&gt;2026 മെയ് മുതല്&zwj; ഒന്&zwj;പതു മാസം നീണ്ടു നില്&zwj;ക്കുന്ന ഈ ഫെല്ലോഷിപ് പ്രോഗ്രാമിലേക്കായി ഈ വര്&zwj;ഷം കേരളം, തമിഴ്&zwnj;നാട്ടിലെ കോയമ്പത്തൂര്&zwj;, നീലഗിരി ജില്ലകള്&zwj; എന്നിവിടങ്ങളിലെ 16-35 വയസ്സ് പ്രായമുള്ള, തനത് ഗോത്ര സംഗീതത്തില്&zwj; അഭിരുചിയും താല്പര്യവുമുള്ള ആദിവാസി വിഭാഗങ്ങളില്&zwj; പെടുന്നവര്&zwj;ക്ക് അപേക്ഷിക്കാം.&lt;/p&gt;&lt;p&gt;വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന 18 പേര്&zwj;ക്ക് ദേശീയ-അന്തര്&zwj;ദേശീയ തലങ്ങളില്&zwj; പ്രമുഖരായ പ്രൊഫഷണല്&zwj; പരിശീലകരുടെ കീഴില്&zwj; ട്രെയിനിങ് ലഭിക്കും. അതിനു ശേഷമുള്ള മൂന്നു മാസങ്ങളില്&zwj; രാജ്യത്തെ വിവിധ ഇടങ്ങളില്&zwj; കലാപ്രകടനങ്ങള്&zwj; നടത്താനുള്ള അവസങ്ങളും ലഭിക്കും. ഫെല്ലോഷിപ് കാലയളവില്&zwj; പ്രതിമാസം 15,000 രുപയും യാത്രാ - ഭക്ഷണ ചെലവുകളും ലഭിക്കും.&lt;/p&gt;&lt;p&gt;വെള്ളക്കടലാസില്&zwj; എഴുതി തയ്യാറാക്കിയ അപേക്ഷകള്&zwj; ഇമെയില്&zwj; ആയോ വാട്&zwnj;സാപ്പ് വഴിയോ അയക്കാം. അപേക്ഷകളില്&zwj; ഉണ്ടായിരിക്കേണ്ട വിവരങ്ങള്&zwj;:&lt;/p&gt;&lt;p&gt;1. പേര്&lt;/p&gt;&lt;p&gt;2. വയസ്സ്&lt;/p&gt;&lt;p&gt;3. അഡ്രസ്&lt;/p&gt;&lt;p&gt;4. വിദ്യാഭ്യാസ യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്&zwj;&lt;/p&gt;&lt;p&gt;5. തനത് ഗോത്ര സംഗീതത്തിലുള്ള മുന്&zwj;കാല പരിചയം (പങ്കെടുത്ത പരിപാടികള്&zwj;, തനത് സംഗീതം അഭ്യസിച്ചതിനെ കുറിച്ചുള്ള വിവരണം മുതലായവ):&lt;/p&gt;&lt;p&gt;6. തനത് ഗോത്ര സംഗീതത്തില്&zwj; കഴിവ് തെളിയിച്ച ആളാണെന്ന് ഊരു മൂപ്പന്റെയോ ഊരിലെ മുതിര്&zwj;ന്ന കലാകാരന്മാരില്&zwj; നിന്നോ ഉള്ള ശുപാര്&zwj;ശ/ സാക്ഷ്യപത്രം (ലഭ്യമാണെങ്കില്&zwj; മാത്രം):&lt;/p&gt;&lt;p&gt;7. ഫോണ്&zwj; നമ്പര്&zwj;&lt;/p&gt;&lt;p&gt;ഇതോടൊപ്പം, തനത് ഗോത്ര ഗാനാലാപനം, താള വാദ്യ അവതരണം എന്നിവയുടെ വീഡിയോ ഷൂട്ട് ചെയ്ത് അപേക്ഷയുടെ കൂടെ ഇ-മെയിലിലോ, വാട്&zwnj;സപ്പിലോ അയക്കണം. എന്തുകൊണ്ട് ഈ പ്രോഗ്രാമിന്റെ ഭാഗമാവാന്&zwj; താല്പര്യപ്പെടുന്നു എന്ന കാര്യവും ഈ വീഡിയോയില്&zwj; പറയാം.&lt;/p&gt;&lt;p&gt;&lt;strong&gt;ഇമെയില്&zwj;: arpoearthlore@gmail.com. ഫോണ്&zwj;: +91 8330882077.&lt;/strong&gt;&lt;/p&gt;&lt;p&gt;അപ്ലിക്കേഷന്&zwj; ഫോം മാതൃക ഈ ലിങ്കില്&zwj; ലഭ്യാമാണ്: https://drive.google.com/file/d/1dZOkzqTiiOGkBfYdDM58UmXzX7A_tpEy/view?usp=drivesdk&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/arpo-felloship-for-tribal-musicians-in-south-india-articleshow-vgl1aoa"/>
        </item>
        <item>
            <title><![CDATA['ഇന്ത്യ റഷ്യ സ്പെഷ്യൽ';  തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ]]></title>
            <link>https://www.asianetnews.com/culture-magazine/pictures-of-tharoor-and-a-journalist-go-viral-articleshow-x8u25hi</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/pictures-of-tharoor-and-a-journalist-go-viral-articleshow-x8u25hi</guid>
            <pubDate>Sat, 13 Dec 2025 15:12:27 +0530</pubDate>
            <description><![CDATA[&lt;p&gt;കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾക്കിടെ, മാധ്യമ പ്രവർത്തക രൺജുൻ ശർമ്മയ്&zwnj;ക്കൊപ്പമുള്ള ശശി തരൂരിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മോസ്കോ ആസ്ഥാനമായുള്ള ആർടി ഇന്ത്യയിലെ വാർത്താ മേധാവിയാണ് രൺജുൻ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcbha0b7tz5z16h0e0sfdhz2,imgname-runjhun-sharma-and-tharoor-in-moscow-1765618811239.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കോ&lt;/strong&gt;ണ്&zwj;ഗ്രസ് നേതൃത്വവുമായി അസ്വസ്ഥകരമായ ബന്ധം തുടരുമ്പോഴും പ്രധാനമന്ത്രി മോദിയും ബിജെപിയുമായി ശശി തരൂര്&zwj; അടുക്കുകയാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനിടെ സവർക്കർ പുരസ്കാരത്തിന് ശശീ തരൂർ തെരഞ്ഞെടുക്കപ്പെട്ടതും സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹമത് നിഷേധിച്ചതും വാർത്താ പ്രധാന്യം നേടി. എന്നാല്&zwj; രാഹുൽ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിൽ നിന്നും ശശി തരൂർ വിട്ട് നിന്നതും ഇതോടൊപ്പം വലിയ വാർത്താ പ്രാധാന്യം നേടി. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തക രൺജുൻ ശർമ്മയുടെ ഇന്&zwj;സ്റ്റാഗ്രാം പേജിൽ ശശീ തരൂരിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടു. ചിത്രങ്ങൾ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഓൺലൈൻ ചർച്ചകളും സജീവമായി.&lt;/p&gt;&lt;h2&gt;&lt;strong&gt;ശശീ തരൂരിന്&zwj;റെ കരിഷ്മ&lt;/strong&gt;&lt;/h2&gt;&lt;p&gt;69 കാരനായ തരൂർ തന്&zwj;റെ കരിഷ്മയ്ക്ക് നേരത്തെ തന്നെ പേരുകേട്ടയാളാണ്. അതേസമയം മോസ്കോ ആസ്ഥാനമായുള്ള ആർടി ഇന്ത്യയിലെ വാർത്താ മേധാവിയാണ് രൺജുൻ ശർമ്മ. ഇരുവരും തമ്മിലുള്ള വളരെ അടുപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ് ഉയർത്തിയത്. ചിത്രത്തിൽ തരൂർ സിംഗിൾ സീറ്റർ സോഫയിൽ ഇരിക്കുന്നതും പത്രപ്രവർത്തക രൺജുൻ ശർമ്മ അദ്ദേഹത്തിന്&zwj;റെ അരികിലുള്ള ആംറെസ്റ്റിൽ ഇരിക്കുന്നതും ഒരു കൈ തോളിലും മറ്റേ കൈയിലും വച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ചിത്രത്തിലെ ഇരുവരുടെയും സ്നേഹാർദ്രമായ നിമിഷങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ പല ഊഹങ്ങളിലേക്കും നയിച്ചു. 'ബ്രിട്ടന് കൊളോണിയൽ രസീതുകളുടെ ഒരു വലിയ ശേഖരം കൈമാറിയ ശേഷം. അദ്ദേഹം തിരിച്ചെത്തി. ഇത്തവണ മോസ്കോയിൽ. ആർടിയിലെ ഇന്ത്യ റഷ്യ സ്പെഷ്യൽ ആണിത്.' ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് രൺജുൻ ശർമ്മ കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Runjhun Sharma (@runjhun.sharmaa)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;രസകരമായ കുറിപ്പുകൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ രസകരമായ കുറിപ്പുകളുമായെത്തി. എനിക്ക് 29 വയസ്സായി, 69 വയസ്സുള്ളപ്പോൾ തരൂർ പ്രഭുവിന് എന്നെക്കാൾ റിസുണ്ടെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ഒരു കാഴ്ചക്കാരൻ തരൂരിനെ വിവാഹേതര കാര്യ മന്ത്രിയെന്ന് പരിഹസിച്ചെഴുതി. അതേസമയം ഈ പ്രായത്തിലും പ്രഭാവലയത്തെയും ആകർഷണീയതയെയും നിരവധി പേരാണ് പ്രശംസിച്ചത്. ഇരുവരുടെയും അടുപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായെങ്കിലും തരൂരോ രൺജുൻ ശർമ്മയോ ചിത്രത്തെ കുറിച്ച് അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/pictures-of-tharoor-and-a-journalist-go-viral-articleshow-x8u25hi"/>
        </item>
        <item>
            <title><![CDATA[മടങ്ങാന്‍ മറന്നുപോയവരുടെ കല്ലറകള്‍; അതിലൊന്നില്‍ അവള്‍, എലനോര്‍ ഇസബെല്‍ മേയ്..]]></title>
            <link>https://www.asianetnews.com/culture-magazine/memoirs-of-munnar-a-travelogue-by-kp-jayakumar-articleshow-y8c8wkn</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/memoirs-of-munnar-a-travelogue-by-kp-jayakumar-articleshow-y8c8wkn</guid>
            <pubDate>Wed, 18 Feb 2026 19:52:47 +0530</pubDate>
            <description><![CDATA[&lt;p&gt;അവിടെ 'മെയ്' എന്നെഴുതിയ കല്&zwj;ക്കുരിശ് നാട്ടിയിരുന്നു. താഴെ 'എലനോര്&zwj; ഇസബെല്&zwj; മേയ്' എന്ന് ആഴത്തില്&zwj; കോറിയിരുന്നു. 1894 ഡിസംബര്&zwj; 23-ന് അവര്&zwj; മരിക്കുമ്പോള്&zwj; 24 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു! | Munnar | Travelogue&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khrj2x7rafhgt5yfvfwjd8mb,imgname-7470c153-a72b-46b8-b025-d51ef932c02d-1771424543991.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മൂന്നാറിന്റെ പുരാവൃത്തങ്ങളില്&zwj; ഗാഢമായി ഉറങ്ങിക്കിടക്കുന്നൊരു സുന്ദരി. എലനോര്&zwj; ഇസബെല്&zwj; മേയ്. പല കാലങ്ങളില്&zwj; അവളെത്തേടി നടത്തിയ യാത്രകള്&zwj;. ഏറ്റവും വേണ്ടപ്പെട്ടൊരാളുടെ കല്ലറയിലേക്ക് വഴി തെളിച്ച പിയാനോമുഴക്കങ്ങള്&zwj;. ഫിക്ഷനും ജീവിതവും ചരിത്രവും മിത്തും ഒന്നായി മാറുന്ന എഴുത്തനുഭവം. കെ. പി ജയകുമാര്&zwj; എഴുതുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പണ്ടുപണ്ട് മൂന്നാര്&zwj; കാണാന്&zwj;പോയ ഒരു കുട്ടിയെ എനിക്കറിയാം. ഹൈറേഞ്ചില്&zwj; ജനിച്ചു വളര്&zwj;ന്നിട്ടും അവന്&zwj; മൂന്നാര്&zwj; കണ്ടിട്ടുണ്ടായിരുന്നില്ല. മലഞ്ചെരിവുകളില്&zwj; പടുത്തുയര്&zwj;ത്തിയ ഓരോ ഗ്രാമങ്ങളും ദുര്&zwj;ഘട പാതകളാലും വനത്താലും ഏലമലക്കാടുകളാലും വിദൂരമാക്കപ്പെട്ടിരുന്നു. അതിനാലാവാം മൂന്നാര്&zwj; മറ്റേതോ ഭൂഖണ്ഡത്തിലെന്നപോലെ ചെന്നെത്താനാവാത്തത്ര അകലത്തായിരുന്നു. മഞ്ഞുമൂടിയ കൊടുമുടി.&lt;/p&gt;&lt;p&gt;അസഹ്യമായ തണുപ്പ് മജ്ജയില്&zwj; കൊത്തിവലിക്കുന്ന ചില മഞ്ഞുകാലങ്ങളില്&zwj; നെരിപ്പോടിന് തീപിടിപ്പിക്കുന്ന നേരങ്ങളില്&zwj; ''ഇതൊക്കെ എന്തു തണുപ്പ്'' എന്ന് അമ്മ പറയുമായിരുന്നു. കോട്ടയത്തുനിന്ന് സ്ഥലംമാറ്റം കിട്ടി പോകേണ്ടിവന്ന കൊച്ചച്ഛനും ചിറ്റയ്ക്കുമൊപ്പം ദേവികുളം പോലീസ് ക്വാര്&zwj;ട്ടേഴ്&zwnj;സില്&zwj; കുട്ടിക്കാലത്ത് താമസിച്ചതിന്റെ ഓര്&zwj;മ്മകളാണ് അമ്മ ഊതിക്കത്തിക്കുന്നത്. കരടികള്&zwj; പതിയിരിക്കുന്ന തേയിലമലക്കാടുകളും കാട്ടാനകള്&zwj; ചിന്നംവിളിക്കുന്ന രാത്രികളും പരസ്പരം കാണാനാകാത്തവിധം കനത്തുകെട്ടിയ കോടമഞ്ഞും ഭയത്തേക്കാളേറെ ആകാംക്ഷയാണുണ്ടാക്കിയത്. പൈന്&zwj; മരങ്ങളില്&zwj; കുന്തിരിക്കം ഊറുന്ന മലഞ്ചെരിവുകള്&zwj; ആ കഥകളില്&zwj; മാന്ത്രിക ഗന്ധം പടര്&zwj;ത്തിയിരുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;Photo: Gettyimages&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;റാണി മങ്കമ്മാള്&zwj; ബസ്&lt;/strong&gt;&lt;/p&gt;&lt;p&gt;സ്&zwnj;കൂള്&zwj; പഠനകാലം അവസാനിക്കുന്ന മധ്യവേനല്&zwj; അവധിക്കാലത്തായിരുന്നു ആ യാത്ര. നെടുങ്കണ്ടത്തുനിന്ന് കോതമംഗലത്തേയ്ക്ക് പോകുന്ന പ്രൈവറ്റ് ബസില്&zwj; അതിരാവിലെ പുറപ്പെട്ട് പൂപ്പാറയില്&zwj; ഇറങ്ങണം. അവിടെയെത്തുമ്പോള്&zwj; ബോഡിനായ്ക്കന്നൂരില്&zwj; നിന്ന് മൂന്നാറിലേയ്ക്ക് പോകുന്ന റാണിമങ്കമ്മാള്&zwj; വരും. അതിലാണ് തുടര്&zwj;യാത്ര. ആര്&zwj; എം ടി സി അഥവാ റാണിമങ്കമ്മാള്&zwj; ട്രാന്&zwj;സ്&zwnj;പോര്&zwj;ട്ട് കോര്&zwj;പ്പറേഷന്റെ ബസ് അജ്ഞാതമായ ഭാഷാദേശങ്ങളുമായി ഹൈറേഞ്ചിനെ ബന്ധിപ്പിച്ചിരുന്നു. ഒരിക്കലെങ്കിലും ആ ബസില്&zwj; കയറി ഇന്നോളം കണ്ടിട്ടില്ലാത്ത നഗരങ്ങള്&zwj; കാണാന്&zwj; പോകുന്നതിനെക്കുറിച്ച് കുട്ടിക്കാലത്ത് സ്വപ്നം കണ്ടിരുന്നു.&lt;/p&gt;&lt;p&gt;കടുംപച്ചയും വെള്ളയും നിറമുള്ള ബസ്, കരിയും പുകയും തുരുമ്പും കയറി അകാല വാര്&zwj;ദ്ധക്യത്തിന്റെ കിതപ്പോടെയാണ് വന്നു നിന്നത്. പുകയിലയും ബീഡിപ്പുകയും മാരിക്കൊളുന്തും ജമന്തിയും മുല്ലയും മണക്കുന്ന ബസ്. കയറ്റങ്ങളില്&zwj; കിതച്ചും ഇറക്കങ്ങളില്&zwj; ഇഴഞ്ഞും കൊടും വളവുകളില്&zwj; നിന്നും പിന്നോട്ടെടുത്ത് സാവധാനം തിരിഞ്ഞുമായിരുന്നു യാത്ര. ഏലമലക്കാടുകളുടെ വന്യതയില്&zwj; നിന്ന് തേയില തോട്ടങ്ങളുടെ അത്ഭുതക്കാഴ്ചയിലേയ്ക്ക് കണ്ണുകള്&zwj; വിടര്&zwj;ന്നുപോയി. ''ഭൂഭാഗഭംഗികള്&zwj; ഹരിക്കുമാരെയും'' എന്ന ആശാന്&zwj; കവിതാഭാഗം സഞ്ചാരിയായ കുട്ടി വായിക്കുന്നത് പിന്നെയും വര്&zwj;ഷങ്ങള്&zwj; കഴിഞ്ഞാണ്. കടല്&zwj;ത്തിരകളുടെ നിശ്ചലദൃശ്യം കണക്കെയുള്ള കണ്ണെത്താദൂരത്തോളം തേയിലക്കാടുകളുടെ തരംഗഭംഗി. വേനല്&zwj; ആയിരുന്നിട്ടും കോടമഞ്ഞ് മാറിയിരുന്നില്ല. നേര്&zwj;പ്പിച്ച നൂലിനാല്&zwj; നെയ്&zwnj;തെടുത്ത വെളുത്തപട്ട് വിരിച്ചിട്ടാലെന്നപോലെ പച്ചില സമുദ്രത്തിന്റെ ഓളങ്ങള്&zwj;ക്കുമേല്&zwj; അത് സുതാര്യമായി നനഞ്ഞുകിടന്നു. ഓളങ്ങളില്&zwj; മുങ്ങിയും പൊങ്ങിയും റാണിമങ്കമ്മാള്&zwj; മലകയറി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;Photo: Gettyimages&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മുഴക്കമേറിയ ഒരീണം&lt;/strong&gt;&lt;/p&gt;&lt;p&gt;മുന്നാറില്&zwj; ബസ് ഇറങ്ങി ആദ്യം പോയത് പുരാതനമായ സി എസ് ഐ പള്ളി കാണാനാണ്. പഴയ മൂന്നാറിലെ ചിന്നാണ്ടി ചോലയുടെ കുന്നില്&zwj; ചെരിവിലാണ് പള്ളി. ജനാലകളില്&zwj; വര്&zwj;ണ്ണക്കണ്ണാടികള്&zwj; പതിച്ച കരിങ്കല്ലില്&zwj; പടുത്ത ദേവാലയം. പള്ളിയും പരിസരവും വിജനമായിരുന്നു. കമ്പിളിക്കുപ്പായവും തൊപ്പിയും ധരിച്ച വൃദ്ധനായ ഒരു കാവല്&zwj;ക്കാരന്&zwj; മാത്രമേ ഉണ്ടായിരുന്നുള്ളു. അയാള്&zwj; ചങ്ങലകൊണ്ടു പൂട്ടിയ മരവാതിലുകള്&zwj; കുട്ടികള്&zwj;ക്കായി തുറന്നിട്ടു. ജനാലയുടെ സ്ഫടിക വര്&zwj;ണ്ണങ്ങളിലൂടെ പലനിറങ്ങളുള്ള വെയില്&zwj;ചീളുകള്&zwj; പള്ളിയുടെ ചാരുബഞ്ചുകളില്&zwj; വീണുകിടന്നു; അതൊരു നീളന്&zwj; പാലറ്റുപോലെ തോന്നി. അതിലെ ചായങ്ങള്&zwj; മുഖത്തും കുപ്പായത്തിലും മാറിമാറിപ്പടരുന്നതിന്റെ രസത്തിലായിരുന്നു കുട്ടികള്&zwj;. വൃദ്ധനായ കാവല്&zwj;ക്കാരന്&zwj; കുട്ടികള്&zwj;ക്കായി പിയാനോ വായിച്ചു. അയാളുടെ വിരലുകള്&zwj; മരക്കട്ടകളില്&zwj; അതിവേഗം സഞ്ചരിച്ച് മുഴക്കമേറിയ ഒരീണം കണ്ടെടുക്കുന്നതായി തോന്നി. നിശബ്ദമായ അകത്തളമാകെ കോരിത്തരിച്ചു. അയാള്&zwj; കണ്ണുകള്&zwj; അടച്ചിരുന്നു. മറ്റേതോ ലോകത്തിലെന്നപോലെ അയാളുടെ ഈണം നേര്&zwj;ത്തുനേര്&zwj;ത്ത് വിഷാദത്തിലേയ്ക്ക് ഊര്&zwj;ന്നിറങ്ങി. പിയോനോ നിശബ്ദമാകുകയും കുട്ടികള്&zwj; പുറം&lt;/p&gt;&lt;p&gt;കാഴ്ചകളിലേയ്ക്ക് പോവുകയും ചെയ്തനേരം സഞ്ചാരിയായ കുട്ടി അയാളുടെ അടുത്തുചെന്ന് മിണ്ടി.&lt;/p&gt;&lt;p&gt;പള്ളിയില്&zwj; അക്കാലം ഞായറാഴ്ചകളില്&zwj; മാത്രമേ ആരാധന ഉണ്ടായിരുന്നുള്ളു. ബാക്കി ദിവസങ്ങളില്&zwj; അത് അടഞ്ഞുകിടന്നു. വെയില്&zwj; തെളിഞ്ഞതിനുശേഷം പള്ളിയിലെത്തുന്ന ആ മനുഷ്യന്&zwj; കുറേനേരം പിയാനോ വായിക്കും. സൂര്യന്&zwj; അസ്തമിക്കും മുമ്പ് പള്ളി ബന്ധിച്ച് മടങ്ങും. തോട്ടക്കാരനായ ഒരു സായിപ്പിന്റെ സഹായിയായിരുന്നു അയാളുടെ അപ്പ. കുട്ടിയായിരുന്നപ്പോള്&zwj; ആ സായിപ്പാണ് പിയാനോ വായിക്കാന്&zwj; പഠിപ്പിച്ചത്. സായിപ്പ് ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചുപോയി. എങ്കിലും എല്ലാ ദിവസവും ആ കുട്ടി പള്ളിയിലെത്തി പിയാനോ വായിച്ചു. ഒരു മുഴക്കത്തില്&zwj; ആരംഭിച്ച് വിഷാദത്തില്&zwj; ഒടുങ്ങുന്ന ഒറ്റസംഗീതം മാത്രമാണ് അയാള്&zwj; വായിച്ചിരുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;എലനോര്&zwj; ഇസബെല്&zwj; മേയ് ഇവിടെ ശാന്തമായുറങ്ങുന്നു. കല്ലറയ്ക്കരികെ എഴുത്തുകാരന്&zwj;.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;എലനോര്&zwj; ഇസബെല്&zwj; മേയ്&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതൊരു ശ്മശാനമാണെത്രെ! മലഞ്ചെരിവിലേയ്ക്കു നീളുന്ന മരക്കുരിശുകളുടെ നിര അയാള്&zwj; കാണിച്ചുതന്നു. പള്ളി പണിതത് പിന്നീടാണ്. മലഞ്ചെരിവിലെ ആദ്യ ശവകുടീരം കാണാന്&zwj; വൃദ്ധന്&zwj; ആ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. സില്&zwj;വര്&zwj; ഓക്കുമരങ്ങളും കാറ്റാടിമരങ്ങളും ഇടയ്ക്കിടെ പൈന്&zwj;മരങ്ങളും പേരറിയയാത്ത കാട്ടുമരങ്ങളും നിറഞ്ഞ് ഇരുള്&zwj;മൂടിയ ശവക്കോട്ടയിലൂടെ ആ പകല്&zwj; നടക്കുമ്പോള്&zwj; ഭയത്തേക്കാളേറെ ആകാംക്ഷയായിരുന്നു.&lt;/p&gt;&lt;p&gt;ആ മണ്&zwj;വഴി കുന്നിന്&zwj;മുകളിലേയ്ക്കായിരുന്നു. അപ്പുറം കൊടുംകാടായിരുന്നു. അയാള്&zwj; ആ ശവകുടീരത്തിനു മുന്നില്&zwj; ചെന്നു നിന്നു. അടുത്തകാലത്തെന്നോ കാടുവെട്ടി കിളച്ചിട്ട മണ്&zwj;കുടീരത്തിനു ചുറ്റും ലില്ലിപ്പൂക്കള്&zwj; ആര്&zwj;ത്തുനിന്നിരുന്നു. അവിടെ 'മെയ്' എന്നെഴുതിയ കല്&zwj;ക്കുരിശ് നാട്ടിയിരുന്നു. താഴെ 'എലനോര്&zwj; ഇസബെല്&zwj; മേയ്' എന്ന് ആഴത്തില്&zwj; കോറിയിരുന്നു. 1894 ഡിസംബര്&zwj; 23-ന് അവര്&zwj; മരിക്കുമ്പോള്&zwj; 24 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു!&lt;/p&gt;&lt;p&gt;വൈകുന്നേരത്തോടെ മൂന്നാറില്&zwj; നിന്ന് തിരികെ പോരുമ്പോള്&zwj; മറ്റെല്ലാ കാഴ്ചകളും മാഞ്ഞുപോയിരുന്നു. 'എലനോര്&zwj; ഇസബെല്&zwj; മേയ്' എന്ന പേരും ആ കല്ലറയും ലില്ലിപ്പൂക്കളും മാത്രം മാഞ്ഞുപോയില്ല. പിന്നീട് എത്രയോ തവണ മൂന്നാര്&zwj; സന്ദര്&zwj;ശിച്ചിരിക്കുന്നു. ആ പിയോനോ വാദകനെ കണ്ടിട്ടേയില്ല. കാട്ടുമൃഗങ്ങളുടെ ശല്യമുള്ളതിനാല്&zwj; സെമിത്തേരിയുടെ ഭാഗത്തേയ്ക്കുള്ള സന്ദര്&zwj;ശനം വിലക്കിയിരുന്നു. പിന്നീടൊരിക്കലും ആ മൃതകുടീരം കാണാനായില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lsquo;ആ&rsquo; എന്ന നോവല്&zwj;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;'ആ' എന്ന നോവലിലേക്ക് ഒരുവള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;പഠനവും ജോലികളുമായി മൂന്നര പതിറ്റാണ്ട് കടന്നുപോയി. കൊച്ചി നഗരത്തിലെ ഫ്&zwnj;ലാറ്റില്&zwj; ആദ്യ നോവലായ 'ആ' യുടെ എഴുത്തുനേരത്ത് പൊടുന്നനെ എലനോര്&zwj; ഇസബെല്&zwj; മേയ് കയറിവന്നു. ജസീന്ത എന്ന അജ്ഞാത നായികയെത്തേടി അതോ രാജു എന്ന അജ്ഞാന നായകനെയോ? എന്തുമാവാം. നോവലിലെ ആഖ്യാതാവ് മൂന്നാറിലെത്തുന്നുണ്ട്. അയാള്&zwj; സി എസ് ഐ പള്ളിയുടെ സമീപത്തുകൂടി കടന്നുപോകുന്ന നേരത്താണ് ഒരു മുഴക്കത്തില്&zwj; ആരംഭിച്ച് ആര്&zwj;ദ്രമായ് അസ്തമിക്കുന്ന പിയോനോ കേള്&zwj;ക്കുന്നതായി തോന്നിയത്. അങ്ങനെയാണ് എലനോര്&zwj; ഇസബെല്&zwj; മേയും അവരുടെ പ്രണയവും മരണവും ആ കല്ലറയും നോവലില്&zwj; കടന്നുവന്നത്.&lt;/p&gt;&lt;p&gt;നോവലില്&zwj; ആ ഭാഗം ഇങ്ങനെയാണ്:&lt;/p&gt;&lt;p&gt;''പഴയ മൂന്നാറിലെ പുരാതനമായ സി എസ് ഐ പള്ളിയുടെ ചാരെ മലഞ്ചെരിവിലേയ്ക്ക് നീളുന്ന വീതികുറഞ്ഞ മണ്&zwj;പാത. വലതുവശത്തെ കുന്നിന്&zwj;ചരിവില്&zwj; നൂറ്റാണ്ട് പഴക്കമുള്ള ശവക്കോട്ട. ഓക്കുമരത്തിന്റെ വിണ്ടുകീറിയ പലകളില്&zwj; മരിച്ചവരുടെ കുരിശടയാളങ്ങള്&zwj;.&lt;/p&gt;&lt;p&gt;പ്രാചീനമായ മരണ സ്മരണകള്&zwj;പേറുന്ന മരക്കുരിശുകള്&zwj; വാര്&zwj;ണീഷ് അടര്&zwj;ന്ന് പായല്&zwj; പടര്&zwj;ന്നിരുന്നു. കരിങ്കല്ലുപാകിയ കല്ലറകളിലെ സിമന്റ് കുരിശുകളില്&zwj; അണ്ണാന്&zwj; പച്ചിലകള്&zwj; കിളിര്&zwj;ത്തുനിന്നു. ഏതാനും ചില മാര്&zwj;ബിള്&zwj; ഫലകങ്ങള്&zwj; മരിച്ചവരുടെ ഓര്&zwj;മ്മകളെ വെയില്&zwj; കായാന്&zwj; കിടത്തി. ചില കല്ലറകള്&zwj;ക്ക് മേല്&zwj;ക്കൂരയുണ്ടായിരുന്നില്ല. ഒടിഞ്ഞു തൂങ്ങിയ മരക്കുരിശും കറുത്ത മണ്&zwj;കൂനയും മാത്രം.&lt;/p&gt;&lt;p&gt;അവിടെവിടെയായി ചില കരിമണ്&zwj;കൂനകളില്&zwj; വാടിക്കരിഞ്ഞ പൂക്കളും ചിതറിയ പുഷ്പചക്രങ്ങളുടെ ശകലങ്ങളുമായി ചില സാധാരണ ചരമസ്മാരകങ്ങളും കാണാം. അവരുടെ മണ്&zwj;കൂനയില്&zwj; കുരിശുമരക്കാലുകളില്ല, അരിപ്പൊടിയോ കുമ്മായമോകൊണ്ട് വരഞ്ഞ കുരിശുകോലം മാത്രം. മഴയിലോ കാറ്റിലോ തിരോഭവിച്ചേക്കാവുന്ന ഓര്&zwj;മ്മയുടെ പൊടിപടലം! അടുത്ത നിമിഷങ്ങളിലെപ്പോഴോ ഓര്&zwj;മ്മിക്കപ്പെട്ട ആത്മാക്കളുടെ വാടാത്ത മാരിക്കൊളുന്തും ജമന്തിപ്പൂക്കളും കല്ലറകള്&zwj;ക്കുമുകളില്&zwj; വെയില്&zwj; കാഞ്ഞു. ചതഞ്ഞ മാരിക്കൊളുന്തിന്റെ ഗന്ധം അന്തരീക്ഷത്തില്&zwj; പടര്&zwj;ന്നിരുന്നു.&lt;/p&gt;&lt;p&gt;മരണത്തിന്റെ ഇന്&zwj;സ്റ്റലേഷന്&zwj;; അതോ ജീവിതത്തിന്റെയോ?&lt;/p&gt;&lt;p&gt;ഭയത്തിന്റെ കുറുകിയ സ്മരണകളില്&zwj;നിന്ന് സെമിത്തേരി കൗതുകമുണര്&zwj;ത്തുന്ന കലാനുഭവമായി തോന്നി. മരണത്തിന്റെ ഒറ്റയൊറ്റയായ ആവിഷ്&zwnj;കാരങ്ങള്&zwj;. മണ്&zwj;തിട്ടകളില്&zwj; തീനാമ്പുകള്&zwj;പോലെ പൂത്തുനില്&zwj;ക്കുന്ന ചുവന്ന ലില്ലികള്&zwj; ശ്മശാനങ്ങളെ തൃഷ്ണകളുടെ പൂന്തോട്ടമാക്കുന്നു. സെമിത്തേരികള്&zwj;, എല്ലാവര്&zwj;ക്കും സ്മാരകങ്ങളുള്ള ഭൂമിയിലെ ദേവാലയങ്ങളെത്രെ!&lt;/p&gt;&lt;p&gt;ഈ ശവകുടീരങ്ങളിലൊന്നിലാണ് മൂന്നാറിന്റെ പ്രണയസ്മാരകം. ഭൂഖണ്ഡങ്ങള്&zwj; താണ്ടിവന്നണഞ്ഞ പ്രണയകഥയിലെ നായികയുടെ അന്ത്യവിശ്രമസ്ഥലം. പത്തൊമ്പതാം ശതകത്തിന്റെ അന്ത്യത്തിലാണ് ഹെന്&zwj;ട്രിമാന്&zwj;ഫീല്&zwj;ഡ് നൈറ്റ് എന്ന ചെറുപ്പക്കാരന്&zwj; ഇംഗ്ലണ്ടില്&zwj;നിന്ന് മൂന്നാറിലെത്തുന്നത്. പ്രണയിനിയായ എലനോര്&zwj; ഇസബെല്&zwj; മേയും അവനോടൊപ്പമുണ്ടായിരുന്നു. ബ്രിട്ടീഷ് പ്ലാന്റിംഗ് കമ്പനി എന്ന തേയിലത്തോട്ടത്തിന്റെയും ഫാക്ടറിയുടെയും ജനറല്&zwj; മാനേജരായി അയാള്&zwj; ചുമതലയേറ്റു. മൂന്നാറിന്റെ മഞ്ഞുതാഴ്&zwnj;വരകളിലും കുന്നിന്&zwj; ചരിവുകളിലും അവര്&zwj; പ്രണയഭരിതരായി ചുറ്റിനടന്നു.&lt;/p&gt;&lt;p&gt;ഏറെ വൈകാതെ അവര്&zwj; വിവാഹിതരായി. പ്രേമനിര്&zwj;ഭരമായ ആ നാളുകളിലൊന്നില്&zwj; അപരാഹ്നത്തിന്റെ ഇളവെയിലില്&zwj; ഈ കുന്നിന്&zwj; ചരിവില്&zwj; അവരിരുവരും ആകാശം നോക്കി കിടന്നു. കാറ്റില്&zwj; നേര്&zwj;ത്ത മഞ്ഞുതൂവാല അവരെത്തഴുകി കടന്നുപോയി. കുന്നിന്&zwj; പാര്&zwj;ശ്വത്തിലൂടെ അക്കാലം മുതിരപ്പുഴയാര്&zwj; നിറഞ്ഞൊഴുകിയിരുന്നു.&lt;/p&gt;&lt;p&gt;അപ്പോള്&zwj; എലനോര്&zwj; പറഞ്ഞു: ''ഞാന്&zwj; മരിച്ചാല്&zwj; നീ എന്നെ ഈ കുന്നിന്&zwj; മുകളില്&zwj; അടക്കം ചെയ്യണം.''&lt;/p&gt;&lt;p&gt;അന്നേരം ആ കുന്നിന്&zwj; ചരിവിലാകെ ലില്ലികള്&zwj; പൂത്തു ചുവന്നിരുന്നു. കാമനയുടെ വസന്തം. അവന്&zwj; എഴുന്നേറ്റിരുന്നു. അവളും. ഇടംകൈകൊണ്ട് അവളെ ചേര്&zwj;ത്തുപിടിച്ച് ഹെന്&zwj;ട്രി പറഞ്ഞു.&lt;/p&gt;&lt;p&gt;''ഞാന്&zwj; നിനക്ക് ഉറപ്പുതരുന്നു. ഈ മലഞ്ചെരിവും താഴ്&zwnj;വാരവും വിട്ട് നമ്മള്&zwj; എവിടേയ്ക്കും പോകുകയില്ല. നമ്മുടെ ആത്മാവുകളും.''&lt;/p&gt;&lt;p&gt;അവര്&zwj; കൂടുതല്&zwj; അഗാധമായി പരസ്പരം ചുംബിച്ചു. ആകാശം കൈവിട്ട മഞ്ഞിന്റെ മേഘപടലം അവര്&zwj;ക്കുമേല്&zwj; സാവധാനം വന്നുപുതച്ചു.&lt;/p&gt;&lt;p&gt;ആ ഡിസംബര്&zwj; അവരെ പതിവിലും ഉത്സാഹികളാക്കി. ഈറത്തണ്ടുകള്&zwj; ചീന്തി നക്ഷത്രങ്ങള്&zwj; കെട്ടിയുണ്ടാക്കി. ചിത്രത്തുന്നലുകളുള്ള വര്&zwj;ണ്ണത്തുണികള്&zwj;കൊണ്ട് അവയെ അലങ്കരിച്ചു. ബംഗ്ലാവിന്റെ കവാടത്തില്&zwj; സ്ഥാപിക്കപ്പെട്ട നക്ഷത്രങ്ങള്&zwj; രാവെളുക്കുവോളം മെഴുകുദീപങ്ങളാല്&zwj; പ്രകാശിച്ചു.&lt;/p&gt;&lt;p&gt;രാത്രിയില്&zwj; അവനോട് ചേര്&zwj;ന്ന് ജാലക ചില്ലിലൂടെ നക്ഷത്രങ്ങളെ നോക്കിയിരിക്കെ അവള്&zwj; ചോദിച്ചു.&lt;/p&gt;&lt;p&gt;''നക്ഷത്രങ്ങള്&zwj; ഭൂമിയെ തൊടുന്നത് നീ കാണുന്നില്ലേ?''&lt;/p&gt;&lt;p&gt;''നക്ഷത്രം എന്റെ തൊടുന്നത് ഞാനറിയുകയാണല്ലോ'' അവന്&zwj; പ്രതിവചിച്ചു.&lt;/p&gt;&lt;p&gt;അതിന് നാലാംനാള്&zwj; 1894 ഡിസംബര്&zwj; 23ന് കഠിനമായ കോളറ ബാധിച്ച് എലനോര്&zwj; ഇസബെല്&zwj; മേയ് ഈ ലോകത്തോട് വിടപറഞ്ഞു.&lt;/p&gt;&lt;p&gt;ഹെന്&zwj;ട്രി അവളുടെ മൃതദേഹം ഈ കുന്നിന്&zwj; ചരിവില്&zwj; അടക്കം ചെയ്തു. ഓക്കുമരത്തിന്റെ ചീന്തിയ കാതല്&zwj;കൊണ്ട് കുരിശു പണിയിപ്പിച്ചു. ആ മണ്&zwj;കൂനയ്ക്കു ചുറ്റും ചുവന്ന ലില്ലികള്&zwj; നട്ടു. എലനോറിന്റെ കുഴിമാടത്തിന് ചുറ്റും കാലം ശ്മശാനമൊരുക്കി. മരിച്ചവരുടെ ആത്മാവുകള്&zwj; അവളോടൊപ്പം ആ കുന്നിന്&zwj; ചരിവില്&zwj; കുടിപാര്&zwj;ത്തു.&lt;/p&gt;&lt;p&gt;പിന്നീടാണ് ഇവിടെ ഹെന്&zwj;ട്രി മാന്&zwj;ഫീല്&zwj;ഡ് നൈറ്റിന്റെ നേതൃത്വത്തില്&zwj; പള്ളി നിര്&zwj;മ്മാണം ആരംഭിക്കുന്നത്. യൂറോപ്പില്&zwj;നിന്ന് കൊണ്ടുവന്ന നിര്&zwj;മ്മാണവസ്തുക്കള്&zwj; ഉപയോഗിച്ച് കരിങ്കല്ലില്&zwj; പടുത്തുയര്&zwj;ത്തിയ പ്രാചീനമായ ദോവാലയം.&lt;/p&gt;&lt;p&gt;ഇസബെല്&zwj; മേയുടെ പ്രണയകുടീരം കാണണമെന്ന് എനിക്കപ്പോള്&zwj; തോന്നി. കുന്നിന്&zwj; ചരിവില്&zwj; ആര്&zwj;ത്തുനിന്ന ചുവന്ന ലില്ലിപ്പൂക്കള്&zwj; പറിച്ച് ആ കല്ലറയുടെ മുകളില്&zwj; വച്ചു. അകാലത്തില്&zwj; അസ്തമിച്ചുപോയ പ്രണയത്തെയോര്&zwj;ത്ത് തെല്ലിട നിന്നു.&lt;/p&gt;&lt;p&gt;സെമിത്തേരികള്&zwj; പ്രണയത്തിന്റെ ആരാധനാലയങ്ങളാണത്രെ!''&lt;/p&gt;&lt;p&gt;കഥ ഇവിടെ കഴിയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;മൂന്നാറിലെ സി എസ് ഐ പള്ളി Photo: Gettyimages&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ആകെ മാറിയൊരു കാലത്ത് അവിടം!&lt;/strong&gt;&lt;/p&gt;&lt;p&gt;2023 മെയ് മാസത്തില്&zwj; ഞങ്ങള്&zwj; മൂന്നാറിലെത്തുമ്പോള്&zwj; വൈകുന്നേരമായിരുന്നു. വേനലെങ്കിലും കോടമഞ്ഞുണ്ടായിരുന്നു. സി എസ് ഐ പള്ളിയുടെ മുറ്റത്ത് വണ്ടിനിര്&zwj;ത്തി. ആളനക്കം ഉണ്ടായിരുന്നില്ല. പള്ളിയും പരിസരവും ആകെ മാറിപ്പോയിരുന്നു. കല്ലെടുപ്പുകള്&zwj; സായാഹ്നവെയിലില്&zwj; തിളങ്ങി. ചരല്&zwj;ക്കല്ലുകള്&zwj; പാകിയൊരുക്കിയ വിശാലമായ മുറ്റത്തുകൂടി മകള്&zwj; ഞങ്ങള്&zwj;ക്ക് മുന്നില്&zwj; നടന്നു. ആദ്യമായി മൂന്നാര്&zwj; കാണാനെത്തിയ പഴയ കുട്ടിയുടെ അതേ പ്രായമാണ് ഇപ്പോള്&zwj; അവള്&zwj;ക്കെന്ന് ഞാനോര്&zwj;ത്തു. എലനോര്&zwj; ഇസബെല്&zwj; മേയും അവളുടെ കൂട്ടുകാരനും ആ പരിസരത്തെവിടെയോ ഉണ്ടാകുമെന്ന് അവളെപ്പോലെ ഞങ്ങളും വിചാരിച്ചു.&lt;/p&gt;&lt;p&gt;''ആ കല്ലറ കാണാന്&zwj; പോകണം'' എന്ന് യാത്ര തുടങ്ങുമ്പോള്&zwj; തന്നെ ഗായത്രി പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;പക്ഷെ, മലഞ്ചെരിവിലേയ്ക്കുള്ള പാത അടച്ചിരിക്കുകയാണ്. സന്ദര്&zwj;ശനം വിലക്കിയതായുള്ള ബോര്&zwj;ഡ് കണ്ടു.&lt;/p&gt;&lt;p&gt;പള്ളിയുടെ കവാടങ്ങള്&zwj; തുറന്നുകിടന്നിരുന്നു. സ്ഫടിക ജാലകങ്ങളില്&zwj; ചിലതെല്ലാം ഉടഞ്ഞുപോയിരുന്നു. ഉള്ളിലെ മരബെഞ്ചുകളില്&zwj; അന്തിവെയില്&zwj; ചിന്തിയിരുന്നു. അള്&zwj;ത്താരയ്ക്ക് മുന്നില്&zwj; ഞങ്ങള്&zwj;ഏറെ നേരം നിന്നു. പ്രാചീനമായ നിശബ്ദതയ്ക്കും തണുപ്പിനും മാത്രം മാറ്റമില്ല. കണ്ണുകളും കാതുകളും ഒരേപോലെ തിരഞ്ഞത് ആ പഴയ പിയാനോ ആണ്. അതെവിടെയും കാണാനായില്ല.&lt;/p&gt;&lt;p&gt;പുറത്തെ കല്&zwj;പ്പടവിലിരിക്കെ പടിഞ്ഞാറന്&zwj; മലഞ്ചെരിവില്&zwj; സൂര്യന്&zwj; അസ്തമിക്കുന്നതിന്റെ ചുവപ്പ് പടര്&zwj;ന്നു. ആ നേരം തിടുക്കപ്പെട്ട് ഒരാള്&zwj; വരുകയും വൈദ്യുത വിളക്കുകള്&zwj; ഓരോന്നായി തെളിക്കുകയും ചെയ്തു. പള്ളിയുടെ പുതിയ സൂക്ഷിപ്പുകാരനാണ്. പഴയവരെല്ലാം കാലം ചെയ്തിരിക്കുന്നു. ഞാനാ പിയാനോ തിരക്കി. അത് കേടായത്രെ! പഴയ പിയാനോ മരക്കട്ടകള്&zwj; ഇളകി ശ്രുതിയും കാലവും തെറ്റി. നന്നാക്കാന്&zwj; അറിയുന്നവര്&zwj; ഇല്ല. പള്ളിയുടെ കോണിലേയ്ക്ക് മാറ്റി ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;മലഞ്ചെരിവിലെ പ്രാചീനമായ ആ കല്ലറയെ കണ്ടുവരാനാകുമോ എന്ന് തിരക്കി. അനുവദിക്കില്ലെന്ന് അയാള്&zwj; പറഞ്ഞു. അതങ്ങ് കാടിനോട് ചേര്&zwj;ന്നാണ്. കാട്ടുപന്നികളും കാട്ടാനയും ചിലപ്പോഴെങ്കിലും കരടിയും ഇറങ്ങുന്ന നേരമാണ്. പോകാനാവില്ല. നാളെ പകല്&zwj; കുറച്ചുകൂടി നേരത്തെ വന്നാലോ എന്നായി ചോദ്യം. പറ്റില്ല, എന്നയാള്&zwj; തീര്&zwj;ത്തു പറഞ്ഞു. കുടുംബക്കാര്&zwj;ക്ക്, അതും ഓര്&zwj;മ്മ ദിനങ്ങളില്&zwj; മാത്രം കല്ലറ സന്ദര്&zwj;ശിക്കാം, മറ്റാരേയും അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഞങ്ങള്&zwj; ഇവിടെ വരുന്നവരുടെയെല്ലാം കാവല്&zwj;ക്കാരാണോ? എന്നയാള്&zwj; അല്പം ഈര്&zwj;ഷ്യയില്&zwj; ചോദിച്ചു.&lt;/p&gt;&lt;p&gt;'അവന് കാവലാള്&zwj; ഞാനോ?' എന്ന വാക്യത്തിന്റെ നൂറ്റാണ്ട് ഭാരത്താല്&zwj; ഞാന്&zwj; നിശബ്ദനായി.&lt;/p&gt;&lt;p&gt;കല്ലറകള്&zwj; ഉറ്റവര്&zwj;ക്കുമാത്രം ചെന്നുതൊടാനാകുന്ന സ്വകാര്യ സ്ഥലങ്ങളത്രെ! നൂറ്റാണ്ടിനപ്പുറം മരിച്ചുപോയ ആ പെണ്&zwj;കുട്ടിയെയും ഞങ്ങളെയും ബന്ധിപ്പിക്കുന്നതെന്താണ്? അതെങ്ങനെ പറഞ്ഞു മനസ്സിലാക്കും.&lt;/p&gt;&lt;p&gt;ഞങ്ങള്&zwj; മുറ്റത്തേയ്ക്കിറങ്ങി.&lt;/p&gt;&lt;p&gt;''ഒരുപാട്ട് കേള്&zwj;ക്കുന്നതായി തോന്നിയോ?'' ഞാന്&zwj; ചോദിച്ചു.&lt;/p&gt;&lt;p&gt;''കേട്ടു'' അവര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;''പിയാനോ അല്ലേ?''&lt;/p&gt;&lt;p&gt;''അത് സാക്&zwnj;സോഫോണാണ്....'' മകള്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;''അതിപ്പോഴും കേള്&zwj;ക്കാം. ഹോട്ടലിലെ ബാന്റോ മറ്റോ ആയിരിക്കും'' ഗായത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;ഞങ്ങള്&zwj; മടങ്ങിപ്പോന്നു.&lt;/p&gt;&lt;p&gt;എലനോറിന്റെ അവസാനചടങ്ങ്. ഒരു എ ഐ ഭാവന.&lt;/p&gt;&lt;p&gt;മരിച്ചവരുടെ പിയാനോ&lt;/p&gt;&lt;p&gt;ഈ ജനുവരിയില്&zwj; കോടമഞ്ഞ് മൂടിയ മൂന്നാറില്&zwj; ഞങ്ങള്&zwj; എത്തുമ്പോള്&zwj; നൂറ്റിമുപ്പത്തിരണ്ടു കൊല്ലങ്ങള്&zwj;ക്കപ്പുറം അകാലത്തില്&zwj; കൊഴിഞ്ഞുപോയ ആ പെണ്&zwj;കുട്ടിയെ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. മൂന്നാറുകാരനായ സുഹൃത്തും ഓട്ടോ ഡ്രൈവറും പൊതു പ്രവര്&zwj;ത്തകനുമായ ബാബുവിനോട് ആഗ്രഹം പറഞ്ഞു. മരിച്ചവര്&zwj;ക്കുള്ള പ്രാര്&zwj;ത്ഥനകള്&zwj;ക്കായി സെമിത്തേരി തുറക്കുന്ന ഡിസംബറില്&zwj; അല്ലാതെ സ്വകാര്യ സന്ദര്&zwj;ശകരെ അനുവദിക്കാറില്ല. അല്ലങ്കില്&zwj; വേണ്ടപ്പെട്ടവരുടെ കല്ലറ ഉണ്ടാവണം. ഇത്രയേറെ വേണ്ടപ്പെട്ട മറ്റൊരു കല്ലറയും ഇല്ലെന്ന് ബാബുവിനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;മടങ്ങിപ്പോരുന്നതിന്റെ തലേന്നാള്&zwj; മൂന്നാറിലെ ഏറ്റവും പഴയ എസ്റ്റേറ്റുകളില്&zwj; ഒന്നായ പാര്&zwj;വതി എസ്റ്റേറ്റ് കാണാന്&zwj; പുറപ്പെട്ടു. സി എസ് ഐ പള്ളിയുടെ സമീപത്തുകൂടിയാണ് യാത്ര. ഈ വരവില്&zwj; ഞങ്ങള്&zwj; പള്ളി സന്ദര്&zwj;ശിച്ചിരുന്നില്ല. സെമിത്തേരിയിലേയ്ക്കുള്ള വഴി തുറക്കാനാകാത്തതിനാല്&zwj; പള്ളിയിലേയ്ക്കും പോകാന്&zwj; തോന്നിയില്ല. ഒന്ന് ശ്രമിച്ചുനോക്കാം എന്നുപറഞ്ഞ് ബാബു പള്ളിമുറ്റത്തേയ്ക്ക് ഓട്ടോ തിരിച്ചു. ഞങ്ങള്&zwj; വെറുതെ പള്ളിയും പരിസരവും ചുറ്റിനടന്നു. സഞ്ചാരികളുടെ നല്ല തിരക്കുണ്ടായിരുന്നു. പെട്ടെന്ന് ബാബു വന്ന് സെമിത്തേരിയില്&zwj; പോകാന്&zwj; അനുവാദം കിട്ടിയതായി പറഞ്ഞു. മറ്റു സഞ്ചാരികളുടെ ശ്രദ്ധയില്&zwj;പ്പെടാതെ ഞങ്ങളെക്കൂട്ടി മലഞ്ചെരിവിലേയ്ക്ക് നടന്നു.&lt;/p&gt;&lt;p&gt;മൂന്നര പതിറ്റാണ്ടിനുശേഷം ആ മലഞ്ചെരിവിലൂടെ പഴയ കുട്ടിക്കാലം കുന്നിന്&zwj;മുകളിലേയ്ക്ക് കയറി. മണ്&zwj;പാതയ്ക്ക് മാറ്റമൊന്നുമില്ല. സില്&zwj;വര്&zwj; ഓക്കുമരങ്ങള്&zwj;ക്കിടയിലൂടെ അത് മലമുകളിലേയ്ക്ക് ഇഴഞ്ഞേറുന്നു. ഇടയ്ക്കിടെ കല്ലുകള്&zwj;കെട്ടി പടവുകളുണ്ടാക്കിയിട്ടുണ്ട്. ഇടതൂര്&zwj;ന്ന മരങ്ങളില്ല. വിശാലമായ മലഞ്ചെരിവാകെ മരിച്ചവര്&zwj;ക്കായുള്ള കല്ലെടുപ്പുകള്&zwj;. മരിച്ചവരുടെ ഓര്&zwj;മ്മയ്ക്കായി ഡിസംബറില്&zwj; പ്രാര്&zwj;ത്ഥനകള്&zwj; ഉണ്ടായിരുന്നതുകൊണ്ടാകണം ശ്മശാനമാകെ തെളിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഞങ്ങള്&zwj; നടന്ന് മുകള്&zwj;പ്പരപ്പിലെത്തി. ആ ഒറ്റയടിപ്പാത എലനോര്&zwj; ഇസബെല്&zwj; മേയുടെ ശാന്തികുടീരത്തിലേയ്ക്കായിരുന്നു. കുന്നിന്&zwj;ചരിവില്&zwj; വനത്തോട് ചേര്&zwj;ന്ന് ചതുരത്തില്&zwj; ചെടികള്&zwj; വച്ചുപിടിപ്പിച്ച് പ്രത്യേകമായി ഉയര്&zwj;ത്തി തിരിച്ചിട്ടിരിക്കുന്ന കല്ലറ കണ്ടു. ചരല്&zwj;ക്കല്ലുകള്&zwj;പാകി കല്ലറയുടെ മുറ്റം പുതുക്കിയിരുന്നു. ഉറ്റവരുടെ ഓര്&zwj;മ്മകളിലേയ്&zwnj;ക്കെന്നപോലെ ഞങ്ങള്&zwj; ആ കുടീരത്തിന് മുന്നിലേയ്ക്ക് നടന്നു. പൂക്കളില്&zwj; നിന്നപ്പോള്&zwj; പലനിറമാര്&zwj;ന്ന ചിത്രശലഭങ്ങള്&zwj; പാറി. ഏറെനേരം ആ കല്ലറയ്ക്ക് മുന്നില്&zwj; ഞങ്ങള്&zwj; നിന്നു.&lt;/p&gt;&lt;p&gt;മുഴക്കത്തോടെ ആരംഭിച്ച് വിഷാദത്തിലേയ്ക്ക് ചാഞ്ഞിറങ്ങുന്നൊരു പിയാനോ കേട്ടുവോ...?&lt;/p&gt;&lt;p&gt;ഇല്ല. തോന്നിയതാകാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;എലനോറിന്റെ കല്ലറയ്ക്കരികെ കെ പി ജയകുമാര്&zwj;, പങ്കാളി ഗായത്രി ടിപി, മകള്&zwj; അരുന്ധതി&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മടക്കയാത്ര മറന്ന യാത്രികര്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;''ഒരു കഥപറയട്ടെ'' തിരികെ നടക്കുമ്പോള്&zwj; ഞാന്&zwj; ചോദിച്ചു.&lt;/p&gt;&lt;p&gt;''എന്തു കഥ?'' മകള്&zwj; ആകാംക്ഷയോടെ തിരിഞ്ഞുനിന്നു.&lt;/p&gt;&lt;p&gt;''മരിച്ചവരുടെ കഥ.'' ഞാന്&zwj; അവളുടെ കൈ പിടിച്ച് കുന്നിറങ്ങി.&lt;/p&gt;&lt;p&gt;പണ്ടുപണ്ട് ഈ താഴ്&zwnj;വരയില്&zwj; രണ്ട് യുവാക്കള്&zwj; പാര്&zwj;ത്തിരുന്നു. ജോണ്&zwj; അജ്ജു എന്നും അന്തോണി അജ്ജു എന്നും പോരായി രണ്ടുപേര്&zwj;. ചൈനയില്&zwj; നിന്നുള്ള തേയില വിത്തുകളുമായെത്തിയ സഹോദരങ്ങളായിരുന്നു അവര്&zwj;. കായകളില്&zwj;നിന്നും തണ്ടോടുകൂടിയ ഇലകളില്&zwj;നിന്നും പുതിയ തേയിലച്ചെടികള്&zwj; മുളപ്പിക്കുന്ന കലാവിദ്യ അവര്&zwj; ഇന്നാട്ടിലെ തൊഴിലാളികളെ പഠിപ്പിച്ചു. 1890-കളുടെ തുടക്കത്തില്&zwj; താഴ്&zwnj;വരയിലെ തടാകതീരത്തെ അവരുടെ നഴ്&zwnj;സറിയില്&zwj; മുളച്ച തേയിലച്ചെടികളാണ് ഈ കണ്ണന്&zwj;ദേവന്&zwj; മലനിരകളില്&zwj; വേരോടിയത്. തേയിലക്കുഞ്ഞുങ്ങളെ താലോലിച്ചും പരിചരിച്ചും അവര്&zwj; ഈ താഴ്&zwnj;വരയില്&zwj; തന്നെ ജീവിച്ചു. മടങ്ങിപ്പോകാനായി വന്നതാണെങ്കിലും അവര്&zwj; മടക്കയാത്രയുടെ കാര്യം എപ്പോഴോ മറന്നിരുന്നു. അതോ, ഈ മഞ്ഞുദേശത്തെ പ്രണയിച്ചതാകുമോ? അറിയില്ല. പഴയ മൂന്നാറില്&zwj; ചൈനാ നഴ്&zwnj;സറിയുടെ കുരുന്നിലകള്&zwj;ക്കിടയില്&zwj; ജീവിച്ചുമരിച്ച അവരുടെ ശരീരങ്ങള്&zwj; ഈ ചവോക്കുമരങ്ങള്&zwj;ക്കിടയിലെ ഏതോ കല്ലറയിലാണ് അടക്കം ചെയ്തത്. തൊഴിലാളികളും കങ്കാണിമാരും നിറകണ്ണുകളോടെ യാത്ര പറഞ്ഞിരിക്കണം.&lt;/p&gt;&lt;p&gt;''വിഷാദം കൂമ്പിയ ഇലകളും മഞ്ഞുപെയ്യുന്ന താഴ്&zwnj;വരകളും വിട്ട് അവരും എവിടെയും പോയില്ല. ഭൂപടങ്ങളുടെയോ ഭാഷയുടെയോ സംസ്&zwnj;കാരങ്ങളുടെയോ ഭാരമില്ലാതെ അവരും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.''&lt;/p&gt;&lt;p&gt;''ആ കല്ലറകള്&zwj; എവിടെയാണ്?'' മകള്&zwj; ചോദിച്ചു.&lt;/p&gt;&lt;p&gt;''അറിയില്ല.'' ഞാന്&zwj; പറഞ്ഞു. ''ഈ കല്ലറകളില്&zwj; ചിലതെങ്കിലും ചരിത്രം കൊത്തിയ ശിലാസ്മാരകങ്ങളാണ്.''&lt;/p&gt;&lt;p&gt;കാറ്റാടിമരങ്ങളില്&zwj; ചൂളംകുത്തിയ ശീതക്കാറ്റ് അന്നേരം ഞങ്ങളെ കടന്നുപോയി. താഴ്&zwnj;വരയിലെവിടെയോ ചെന്നസ്തമിക്കുന്ന അതിന്റെ അവരോഹണത്തില്&zwj; വിഷാദം കലര്&zwj;ന്നിരുന്നു.&lt;/p&gt;&lt;p&gt;തിരികെ ഇറങ്ങുമ്പോള്&zwj; വെയില്&zwj; കുറുകിയ നിലാവുപോലെ തോന്നി.&lt;/p&gt;&lt;p&gt;കാറ്റിന് തണുപ്പുണ്ടായിരുന്നു.&lt;/p&gt;]]></content:encoded>
            <category>culture-magazine</category>
            <dc:creator>K P Jayakumar</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/memoirs-of-munnar-a-travelogue-by-kp-jayakumar-articleshow-y8c8wkn"/>
        </item>
    </channel>
</rss>
