<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News</title>
        </image>
        <lastBuildDate>Mon, 07 Jul 2025 11:25:28 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/election-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['തെരഞ്ഞെടുപ്പിൽ മൊത്തം പാളി, അനാവശ്യ വിവാദമുണ്ടാക്കി', ബിജെപിക്കെതിരെ ആർഎസ്എസ്]]></title>
            <link>https://www.asianetnews.com/election-news/criticism-against-bjp-in-rss-bjp-leadership-meet-at-kochi-qv04ty</link>
            <guid isPermaLink="true">https://www.asianetnews.com/election-news/criticism-against-bjp-in-rss-bjp-leadership-meet-at-kochi-qv04ty</guid>
            <pubDate>Sun, 20 Jun 2021 18:45:34 +0530</pubDate>
            <description><![CDATA[&lt;p&gt;ബിജെപിയിലെ സംഘടനാവിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ആർഎസ്എസ് - ബിജെപി നേതൃയോഗം കൊച്ചിയിൽ നടക്കുകയാണ്. ഈ യോഗത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർന്നിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f8mrxmem11st102hphy2h010/surendran-rss-thumb-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി ഉന്നയിച്ച് ആർഎസ്എസ്. കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്- ബിജെപി നേതൃയോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലടക്കം ഉണ്ടായ പാളിച്ചകളിൽ സംസ്ഥാനനേതൃത്വത്തിന് കാര്യമായ വീഴ്ച പറ്റിയെന്നും, അനാവശ്യവിവാദങ്ങളിൽച്ചെന്ന് വീണെന്നും വിമർശനമുയർന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ ഏകോപനം മൊത്തത്തിൽ പാളിയെന്ന വിലയിരുത്തലാണ് യോഗത്തിലുയർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ അനാവശ്യവിവാദമുണ്ടാക്കി - ഇതെല്ലാം തോൽവിയായി പ്രതിഫലിച്ചെന്നും യോഗത്തിൽ വിമർശനങ്ങളുയർന്നു.&lt;/p&gt; &lt;p&gt;കാലങ്ങളായി ബിജെപിക്ക് തലവേദനയായ ഗ്രൂപ്പിസത്തിനെതിരെയും യോഗത്തിൽ കടുത്ത വിമർശനമാണുയർന്നത്. ഓരോ നേതാക്കളുടെയും പ്രവർത്തനം വിലയിരുത്തി വിശദമായ സംഘടനാ ഓഡിറ്റിംഗ് വേണമെന്ന സംഘപരിവാർ സംഘടനകളുടെ ആവശ്യവും യോഗം വിശദമായി ചർച്ച ചെയ്തു.&amp;nbsp;&lt;/p&gt; &lt;p&gt;ബിജെപിയിലെ നിലവിലെ വിവാദങ്ങളിൽ സംഘ പരിവാർ സംഘടനകൾ, ആർഎസ്എസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. കൊടകര കുഴൽപ്പണക്കേസ്, സി കെ ജാനുവിന് കെ സുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കാനായി കോഴപ്പണം നൽകിയെന്ന പ്രസീത അഴീക്കോടിന്&zwj;റെ വെളിപ്പെടുത്തൽ, മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുരേന്ദ്രന്&zwj;റെ അനുയായികൾ അടക്കമുള്ളവർ 2016-ൽ കെ സുന്ദരയ്ക്ക് പണം നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകളിലടക്കം പാർട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ആർഎസ്എസ് ഇടപെട്ട് നേതൃയോഗം വിളിച്ചത്.&lt;/p&gt; &lt;p&gt;കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാനപ്രസിഡന്&zwj;റ് കെ സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം ഗണേഷ് അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election-news/criticism-against-bjp-in-rss-bjp-leadership-meet-at-kochi-qv04ty"/>
        </item>
        <item>
            <title><![CDATA[കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ; ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്]]></title>
            <link>https://www.asianetnews.com/kerala-news/praseetha-azhikode-against-k-surendran-more-audio-clip-reveals-quczrg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/praseetha-azhikode-against-k-surendran-more-audio-clip-reveals-quczrg</guid>
            <pubDate>Tue, 08 Jun 2021 07:06:09 +0530</pubDate>
            <description><![CDATA[&lt;p&gt;സുരേന്ദ്രനുമായി സംസാരിക്കുന്നതിന്റെ കോൾ റെക്കോർഡുകളാണ് പ്രസീത പുറത്ത് വിട്ടത്. സി കെ ജാനുവിനെ കാണുന്നതിന് തൊട്ടുമുമ്പ് പലതവണ പ്രസീതയുടെ ഫോണിലേക്ക് സുരേന്ദ്രൻ വിളിച്ചു.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f78afeg9dwpbcdhng4336zqv/whatsapp-image-2021-06-03-at-12-11-08-pm-jpeg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂര്&zwj;:&amp;nbsp;&amp;nbsp;ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നൽകാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രൻ വിളിക്കുന്നതിന്റെ കോൾ റെക്കോർഡുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. പ്രസീതയുടെ ഫോണിൽ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചു.&lt;/p&gt; &lt;p&gt;ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണിൽ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാർച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാൻ പ്രസീതയോട് സുരേന്ദ്രൻ ആവശ്യപ്പെടുന്ന കോൾ റെക്കോർഡും പുറത്തുവന്നിട്ടുണ്ട്.&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&lt;/strong&gt; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/praseetha-azhikode-against-k-surendran-more-audio-clip-reveals-quczrg"/>
        </item>
        <item>
            <title><![CDATA[പത്രിക പിൻവലിക്കാൻ പണം നൽകിയത് സുനിൽ നായിക്; ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും സുന്ദരയുടെ മൊഴി]]></title>
            <link>https://www.asianetnews.com/kerala-news/k-sundara-statement-against-sunil-naik-qua1zj</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/k-sundara-statement-against-sunil-naik-qua1zj</guid>
            <pubDate>Sun, 06 Jun 2021 17:51:41 +0530</pubDate>
            <description><![CDATA[&lt;p&gt;പണവുമായെത്തിയ സംഘത്തിൽ സുനിൽ നായ്ക്, സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവരുണ്ടായിരുന്നെന്ന്&amp;nbsp;സുന്ദരയുടെ മൊഴിയില്&zwj; പറയുന്നു. കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്ത ആളാണ് സുനിൽ നായ്ക്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f1cce8nqmd25j1mjfs3p1x4v/k-sundara-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്: &lt;/strong&gt;2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കുന്നതില്&zwj; നിന്ന് പിന്മാറാന്&zwj; ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കെ സുരേന്ദ്രന്&zwj;റെ അപരസ്ഥാനാർത്ഥി സുന്ദര പൊലീസിന് മൊഴി നൽകി. ബിജെപി നേതാക്കൾ കൈക്കൂലി നൽകി സ്ഥാനാർത്ഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ&amp;nbsp;പരാതിയോട് ചേർന്ന് നിൽക്കുന്നതാണ് സുന്ദരയുടെ മൊഴി.&amp;nbsp;അതേസമയം, സുന്ദരക്ക് സുരക്ഷ നൽകാൻ പൊലീസ് തീരുമാനിച്ചു.&lt;/p&gt; &lt;p&gt;സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്&amp;nbsp;മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി വി രമേശനാണ് കാസർകോട് എസ്പിക്ക് പരാതി നൽകിയത്. പരാതി ബദിയഡുക്ക പൊലീസിന് കൈമാറി.&amp;nbsp;പ്രാഥമിക അന്വേഷണം ആരംഭിച്ച പൊലീസ്&amp;nbsp;വി വി രമേശൻ്റെയും കെ സുന്ദരയുടെയും മൊഴിയെടുത്തു.&amp;nbsp;പണവുമായെത്തിയ സംഘത്തിൽ സുനിൽ നായ്ക്, സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവരുണ്ടായിരുന്നെന്ന്&amp;nbsp;സുന്ദരയുടെ മൊഴിയില്&zwj; പറയുന്നു. കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്ത ആളാണ് സുനിൽ നായ്ക്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;Also Read:&amp;nbsp;കെ സുന്ദരയുടെ വീട് കൊടകര കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്&zwnj;ക് സന്ദർശിച്ചത് മാർച്ചിൽ&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തൽ. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നാണ് സുന്ദര പറഞ്ഞത്. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/k-sundara-statement-against-sunil-naik-qua1zj"/>
        </item>
        <item>
            <title><![CDATA['കൊടകരയിൽ പിടിച്ച പണം ധർമരാജന് നൽകരുത്', എതിർത്ത് പൊലീസ്, ഹർജി ഇന്ന് കോടതിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/kodakara-case-dharmarajan-plea-in-irinjalakkuda-court-qupzwd</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kodakara-case-dharmarajan-plea-in-irinjalakkuda-court-qupzwd</guid>
            <pubDate>Tue, 15 Jun 2021 07:23:00 +0530</pubDate>
            <description><![CDATA[&lt;p&gt;കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ക്രൈംബ്രാ&zwnj;ഞ്ചിനോ, പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും&amp;nbsp;ഹൈക്കോടതി ഇന്ന് പരിഗണിക്കും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f86nw74mpxqjqdgfsfjc38vy/kodakara-thumb-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശ്ശൂർ: &lt;/strong&gt;കൊടകര കേസിൽ പിടിച്ചെടുത്ത പണം തിരിച്ചു നൽകണമെന്ന ധർമരാജന്&zwj;റെ ഹർജിയിൽ അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇരിങ്ങാലക്കുട കോടതിയിലാണ് റിപ്പോർട്ട് നൽകുക. അന്വേഷണം പുരോഗമിക്കെ പണം വിട്ടു കൊടുക്കരുതെന്നാണ് പൊലീസിന്റെ നിലപാട്.&lt;/p&gt; &lt;p&gt;കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കേണ്ടതുണ്ട്. ധർമരാജൻ നൽകിയ ഹർജിയും മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ധർമരാജനൊപ്പം സുനിൽ നായിക്കും കാർ വിട്ട് കിട്ടണം എന്ന് ആവശ്യപ്പെട്ട് ഷംജീറും ഹർജി നൽകിയിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ക്രൈംബ്രാ&zwnj;ഞ്ചിനോ, പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശ്ശൂരിലെ ആന്&zwj;റി കറപ്ഷൻ ആന്&zwj;റ് ഹ്യൂമൺ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്&zwj;റ് ഐസക് വർഗീസ് ആണ് ഹർജിക്കാരൻ. അന്തർ സംസ്ഥാന ബന്ധമുള്ള ഹവാല കേസിൽ ലോക്കൽ പോലീസ് അന്വേഷണം ഫലപ്രദമാകില്ല. ശാസ്ത്രീയമായി തെളിവ് ശേഖരിച്ച് അന്വേഷണം നടത്തുന്നതിൽ ലോക്കൽ പോലീസ് പരാജയപ്പെട്ടെന്നും ഹർജിക്കാരൻ പറയുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിന്&zwj; എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്&zwj;ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്&zwj; നമുക്കീ മഹാമാരിയെ തോല്&zwj;പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&lt;/strong&gt; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kodakara-case-dharmarajan-plea-in-irinjalakkuda-court-qupzwd"/>
        </item>
        <item>
            <title><![CDATA[സര്‍ക്കാര്‍ നിര്‍ദ്ദേശം; ഖാദി ബോർഡ് വൈസ് ചെയര്‍പേഴ്‍സണ്‍ സ്ഥാനം ശോഭന ജോർജ് രാജിവച്ചു]]></title>
            <link>https://www.asianetnews.com/election-news/shobhana-george-resigned-from-khadi-board-chairman-qzmovd</link>
            <guid isPermaLink="true">https://www.asianetnews.com/election-news/shobhana-george-resigned-from-khadi-board-chairman-qzmovd</guid>
            <pubDate>Sat, 18 Sep 2021 17:20:00 +0530</pubDate>
            <description><![CDATA[&lt;p&gt;പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്&zwj;ട്ടിയാണ്. രാജിക്ക് പിന്നിലുളള കുടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ശോഭന ജോർജ് പറഞ്ഞു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01ffwbhayt87egvgqsfr1q0t8m/pjimage--3--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഖാദി ബോർഡ് വൈസ് ചെയര്&zwj;പേഴ്&zwj;സണ്&zwj; സ്ഥാനം ശോഭന ജോർജ് രാജിവച്ചു. നിലവിലെ സ്ഥാനങ്ങള്&zwj; രാജിവയ്ക്കാന്&zwj; സര്&zwj;ക്കാര്&zwj; നിര്&zwj;ദ്ദേശം നല്&zwj;കിയിരുന്നു. ശോഭന ജോര്&zwj;ജ് ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്&zwj;ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. മൂന്നര വർഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നായിരുന്നു ശോഭന ജോർജിന്&zwj;റെ പ്രതികരണം. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്&zwj;ട്ടിയാണ്. രാജിക്ക് പിന്നിലുളള കുടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ശോഭന ജോർജ് പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിന്&zwj; എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്&zwj;ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്&zwj; നമുക്കീ മഹാമാരിയെ തോല്&zwj;പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election-news/shobhana-george-resigned-from-khadi-board-chairman-qzmovd"/>
        </item>
        <item>
            <title><![CDATA[കെപിസിസി അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സൂചന; കെ സുധാകരന്‍റെ പേര് അന്തിമ പരിഗണനയിൽ]]></title>
            <link>https://www.asianetnews.com/kerala-news/kpcc-president-announcement-expected-in-two-days-qud24y</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kpcc-president-announcement-expected-in-two-days-qud24y</guid>
            <pubDate>Tue, 08 Jun 2021 08:37:07 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകിയ റിപ്പോർട്ടിൽ സുധാകരനാണ് മുൻതൂക്കം. കൊടിക്കുന്നിൽ സുരേഷിന്റെ പേരുയർന്നെങ്കിലും ഗ്രൂപ്പ് പിന്തുണ കിട്ടിയില്ല.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f7mpcr39ya7egte4ngchh3dv/pjimage--23--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കും. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. അന്തിമ പരിഗണനയിൽ കെ സുധാകരൻ മാത്രമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകിയ റിപ്പോർട്ടിൽ സുധാകരനാണ് മുൻതൂക്കം. കൊടിക്കുന്നിൽ സുരേഷിന്റെ പേരുയർന്നെങ്കിലും ഗ്രൂപ്പ് പിന്തുണ കിട്ടിയില്ല.&lt;/p&gt; &lt;p&gt;നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ &amp;nbsp;മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അൻവറിന് ലഭിച്ച നിർദ്ദേശം.&amp;nbsp;പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനിൽക്കുന്നതിനാൽ വിശദമായ ചർച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാവൂ എന്നാണ് ഹൈക്കമാന്റ് താരീഖ് അൻവറിന് നൽകിയിരുന്ന&amp;nbsp;നിർദ്ദേശം.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kpcc-president-announcement-expected-in-two-days-qud24y"/>
        </item>
        <item>
            <title><![CDATA[ജോസഫ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ മറുകണ്ടം ചാടുന്നു; പാര്‍ട്ടി വിപുലീകരിക്കാൻ ജോസ് വിഭാഗം]]></title>
            <link>https://www.asianetnews.com/kerala-news/more-leaders-from-kerala-congress-joseph-faction-may-join-jose-k-mani-faction-qu1y8k</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/more-leaders-from-kerala-congress-joseph-faction-may-join-jose-k-mani-faction-qu1y8k</guid>
            <pubDate>Wed, 02 Jun 2021 13:52:35 +0530</pubDate>
            <description><![CDATA[&lt;p&gt;ഭരണത്തുടര്&zwj;&zwj;ച്ച ലഭിച്ചതോടെ മധ്യകേരളത്തില്&zwj; രാഷ്ട്രീയമായി വൻ മുന്നേറ്റത്തിനാണ് എല്&zwj;ഡിഎഫ് നീക്കം. കേരളാ കോണ്&zwj;ഗ്രസിനെ ഉപയോഗിച്ച് യുഡിഎഫ് സ്വാധീനമേഖലകളില്&zwj; കടന്ന് കയറുകയാണ് ലക്ഷ്യം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01ehk45vajavrz3de6bds9jy38/jose-joseph-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോട്ടയം: കേരളാ കോണ്&zwj;ഗ്രസ് ജോസഫ് വിഭാഗത്തിലെ ചില മുതിര്&zwj;ന്ന നേതാക്കള്&zwj; ജോസ് ക്യാമ്പിലേക്ക് കൂടുമാറുന്നു. ജോസ് കെ മാണിയുമായി ഇവര്&zwj; അനൗദ്യോഗിക ചര്&zwj;ച്ച നടത്തി. ജോസഫ് വിഭാഗത്തിലെയും കോണ്&zwj;ഗ്രസിലെയും അതൃപ്തരെ പാര്&zwj;ട്ടിയിലെത്തിക്കാനാണ് സിപിഎം പിന്തുണയോടെ ജോസ് കെ മാണിയുടെ നീക്കം.&lt;/p&gt; &lt;p&gt;ഭരണത്തുടര്&zwj;&zwj;ച്ച ലഭിച്ചതോടെ മധ്യകേരളത്തില്&zwj; രാഷ്ട്രീയമായി വൻ മുന്നേറ്റത്തിനാണ് എല്&zwj;ഡിഎഫ് നീക്കം. കേരളാ കോണ്&zwj;ഗ്രസിനെ ഉപയോഗിച്ച് യുഡിഎഫ് സ്വാധീനമേഖലകളില്&zwj; കടന്ന് കയറുകയാണ് ലക്ഷ്യം. കോണ്&zwj;ഗ്രസിലെ തമ്മിലടി മുതലാക്കുക ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പില്&zwj; സീറ്റ് നിഷേധിക്കപ്പെട്ട് അസംതൃപ്തരായി നില്&zwj;ക്കുന്ന ജോസഫ് വിഭാഗത്തിലെ നേതാക്കളെ മറുകണ്ടം ചാടിക്കുക. നേതാക്കള്&zwj;മാത്രം പോരാ അണികളെയും ഇടത് മുന്നണിയിലേക്ക് അടുപ്പിക്കണമെന്നാണ് സിപിഎം ജോസ് കെ മാണിക്ക് നല്&zwj;കിയ നിര്&zwj;ദേശം. പത്തനംതിട്ടയിലേയും എറണാകുളത്തേയും ചില ജോസഫ് പക്ഷക്കാരായ നേതാക്കളുമായി ജോസ് കെ മാണി പ്രാഥമിക ചര്&zwj;ച്ചകള്&zwj; തുടങ്ങിയതായാണ് വിവരം.&lt;/p&gt; &lt;p&gt;ഇന്നും നാളെയും തിരുവനന്തപുരത്ത് തങ്ങുന്ന ജോസ് കെ മാണി സിപിഎം നേതാക്കളുമായി ഇത് സംബന്ധിച്ച കൂടിയാചോനകള്&zwj; നടത്തും. അടുത്തിടെ ലതികാ സുഭാഷിനെ പി സി ചാക്കോ മുൻകൈ എടുത്ത് എൻസിപിയിലെത്തിച്ചത് പോലെയാകും ജോസിന്&zwj;റെയും നീക്കം. പക്ഷേ നേതാക്കളെ മാത്രം പാര്&zwj;ട്ടിയിലേക്ക് കൊണ്ട് വരുന്നതിനെ ജോസിനൊപ്പം നില്&zwj;ക്കുന്ന ചില നേതാക്കള്&zwj; എതിര്&zwj;ക്കുന്നുമുണ്ട്. അടുത്തയാഴ്ച ചേരുന്ന കേരളാ കോണ്&zwj;ഗ്രസ് എമ്മിന്&zwj;റെ സ്റ്റീയറിംഗ് കമ്മിറ്റിയില്&zwj; ഇക്കാര്യങ്ങള്&zwj; ചര്&zwj;ച്ച ചെയ്യും.&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്&zwj;റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിന്&zwj; എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്&zwj;ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്&zwj; നമുക്കീ മഹാമാരിയെ തോല്&zwj;പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/more-leaders-from-kerala-congress-joseph-faction-may-join-jose-k-mani-faction-qu1y8k"/>
        </item>
        <item>
            <title><![CDATA['രണ്ട് ലക്ഷം ബിജെപി നല്‍കി , വൈന്‍ പാര്‍ലര്‍ വാഗ്ദാനം'; സുരേന്ദ്രന്‍റെ അപര സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍]]></title>
            <link>https://www.asianetnews.com/election-news/k-sundara-says-bjp-given-lakhs-for-withdrew-nomination-against-k-surendran-in-manjeswaram-qu7hmp</link>
            <guid isPermaLink="true">https://www.asianetnews.com/election-news/k-sundara-says-bjp-given-lakhs-for-withdrew-nomination-against-k-surendran-in-manjeswaram-qu7hmp</guid>
            <pubDate>Sat, 05 Jun 2021 10:31:38 +0530</pubDate>
            <description><![CDATA[&lt;p&gt;കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f7d6f4shd9anmcnn5g81gc7y/pjimage--3--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസര്&zwj;കോട്: &lt;/strong&gt;ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്ന് മ&zwj;ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&lt;/p&gt; &lt;p&gt;2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്&zwj;&amp;nbsp;മത്സരിച്ചപ്പോൾ 462 വോട്ടുകൾ പിടിച്ചു.&amp;nbsp;ബി എസ് പി സ്ഥാനാർത്ഥിയായാണ് കെ സുന്ദര മത്സരിച്ചത് അന്ന് കെ സുരേന്ദ്രൻ&amp;nbsp;തോറ്റത് 89 വോട്ടുകൾ മാത്രമാണ്.&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കെ സുന്ദരയുമായി നടത്തിയ സംഭാഷണം:&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;കെ.സുന്ദര: &lt;/strong&gt;അഞ്ചാറാള്&zwj;&amp;nbsp;വൈകീട്ട് വന്നു. നോമിനേഷൻ പിൻവലിക്കണം എന്ന് പറഞ്ഞു. ഞാൻ ബിഎസ്പിക്കാരോട് ചോദിക്കട്ടെ പറഞ്ഞു. സുരേഷ് നായിക്കില്ലേ, എന്&zwj;റെ വീടിന്&zwj;റെ അടുത്തുളള&amp;nbsp;അയാള്&zwj; അവരോട് പറഞ്ഞു പിൻവലിപ്പിക്കാം എന്ന്. അങ്ങനെ അവര്&zwj; സമ്മർദം ചെലുത്തി. സുരേന്ദ്രേട്ടൻ ജയിക്കണം ഇക്കുറി എന്ന് പറഞ്ഞു.&lt;/p&gt; &lt;p&gt;&lt;strong&gt;റിപ്പോർട്ടർ: &lt;/strong&gt;എത്ര ലക്ഷം രൂപ തന്നു?&lt;/p&gt; &lt;p&gt;&lt;strong&gt;കെ.സുന്ദര: &lt;/strong&gt;രണ്ട്&lt;/p&gt; &lt;p&gt;&lt;strong&gt;കെ.സുന്ദര:&amp;nbsp;&lt;/strong&gt;ഫോണും തന്നു. ഈ സംസാരിക്കുന്ന ഫോണ്&zwj;. നേരത്തെ എനിക്ക് വാട്സ്ആപ്പ് ഉളള ഫോൺ ഇല്ലായിരുന്നല്ലോ.&lt;/p&gt; &lt;p&gt;&lt;strong&gt;റിപ്പോർട്ടർ: &lt;/strong&gt;നിങ്ങൾ എത്ര ചോദിച്ചു? പത്താണോ?&lt;/p&gt; &lt;p&gt;&lt;strong&gt;കെ.സുന്ദര: &lt;/strong&gt;പതിനഞ്ച് ചോദിച്ചു. രണ്ട് തന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;റിപ്പോർട്ടർ: &lt;/strong&gt;വീട്ടില്&zwj; കൊണ്ടുത്തന്നോ?&lt;/p&gt; &lt;p&gt;&lt;strong&gt;കെ.സുന്ദര: &lt;/strong&gt;വീട്ടിന് തന്നു. അമ്മയുടെ കയ്യിൽ കൊടുത്തു&lt;/p&gt; &lt;p&gt;&lt;strong&gt;റിപ്പോർട്ടർ:&amp;nbsp;&lt;/strong&gt;ക്യാഷായിട്ടാണോ?&lt;/p&gt; &lt;p&gt;&lt;strong&gt;കെ.സുന്ദര: &lt;/strong&gt;അതെ.ക്യാഷായിട്ട്&lt;/p&gt; &lt;p&gt;&lt;strong&gt;റിപ്പോർട്ടർ: &lt;/strong&gt;സുരേന്ദ്രേട്ടൻ നേരിട്ട് വിളിച്ചിരുന്നോ?&lt;/p&gt; &lt;p&gt;&lt;strong&gt;കെ.സുന്ദര: &lt;/strong&gt;വിളിച്ചിരുന്നു. ആ ഫോണിലേക്ക്&lt;/p&gt; &lt;p&gt;&lt;strong&gt;റിപ്പോർട്ടർ: &lt;/strong&gt;സുരന്ദ്രേട്ടൻ ജയിച്ചാൽ എത്ര തരും എന്നാണ് പറഞ്ഞത്?&lt;/p&gt; &lt;p&gt;&lt;strong&gt;കെ.സുന്ദര: &lt;/strong&gt;ഞാൻ അവരോട് പറഞ്ഞിരുന്നു. വൈൻ ഷോപ്പ്, വീട് ഒക്കെ വേണമെന്ന്. അത് ചെയ്യാമെന്ന് പറഞ്ഞു.&amp;nbsp;കർണാടകത്തിൽ വൈൻ ഷോപ്പ് ആണ് ചോദിച്ചത്.&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election-news/k-sundara-says-bjp-given-lakhs-for-withdrew-nomination-against-k-surendran-in-manjeswaram-qu7hmp"/>
        </item>
        <item>
            <title><![CDATA['കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം]]></title>
            <link>https://www.asianetnews.com/election-news/thrikkakkara-by-election-a-n-radhakrishnan-and-police-face-to-face-rcq7tj</link>
            <guid isPermaLink="true">https://www.asianetnews.com/election-news/thrikkakkara-by-election-a-n-radhakrishnan-and-police-face-to-face-rcq7tj</guid>
            <pubDate>Tue, 31 May 2022 09:52:10 +0530</pubDate>
            <description><![CDATA[&lt;p&gt;ലൊയോള എൽപി സ്കൂളിലെ ബൂത്തിലാണ് എ എൻ രാധാകൃഷ്ണൻ ആദ്യം എത്തിയത്. രാവിലെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയ ശേഷമാണ് എ എൻ രാധാകൃഷ്ണൻ സ്കൂളിലെത്തിയത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01g4c020cqgkne0wdqap0ymtmy/radhakrishnan-thumb.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; തൃക്കാക്കരയിൽ പോളിംഗ് ബൂത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. ലൊയോള എൽപി സ്കൂളിലെ ബൂത്തിലെത്തിയ എ എൻ രാധാകൃഷ്ണൻ ഇതിന് സമീപത്ത് വച്ച് മാധ്യമങ്ങളെ കണ്ടതോടെയാണ് പൊലീസ് ഇടപെട്ടത്. പുറത്ത് വച്ചേ മാധ്യമങ്ങളെ കാണാൻ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ തർക്കമായി. തർക്കം മൂത്തപ്പോൾ 'വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ', എന്നായി സ്ഥാനാർത്ഥി.&amp;nbsp;&lt;/p&gt; &lt;p&gt;ലൊയോള എൽപി സ്കൂളിലെ ബൂത്തിലാണ് എ എൻ രാധാകൃഷ്ണൻ ആദ്യം എത്തിയത്. രാവിലെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയ ശേഷമാണ് എ എൻ രാധാകൃഷ്ണൻ സ്കൂളിലെത്തിയത്. എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം.&amp;nbsp;&lt;/p&gt; &lt;p&gt;ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലത്തേ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്. രാഷ്ട്രീയകാര്യങ്ങളെല്ലാം വിശദീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ബൂത്തിന് തൊട്ടടുത്ത് അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്.&amp;nbsp;&lt;/p&gt; &lt;p&gt;നഗരമണ്ഡലമായ തൃക്കാക്കരയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്&zwj;റി 20 പത്ത് ശതമാനത്തോളം വോട്ട് പിടിച്ചുവെന്നത് ശ്രദ്ധേയമാണ്. ബിജെപിക്കും സമാനമായ വോട്ട് ശതമാനം തന്നെയേ നേടാനായുള്ളൂ. അതിനാൽ ട്വന്&zwj;റി 20-ക്ക് പോയ വോട്ടുകൾ എങ്ങനെയെങ്കിലും സ്വന്തം പാളയത്തിലെത്തിക്കാനാകുമോ എന്നാണ് ബിജെപി ശ്രമിക്കുന്നത്. ഇതൊക്കെ പറയുമ്പോഴും &amp;nbsp;ഇരട്ടനീതി ഉയര്&zwj;ത്തി അന്തിമ ഘട്ടത്തില്&zwj; പി. സി. ജോര്&zwj;ജിനെ ഇറക്കി ബിജെപി നടത്തിയ പ്രചാരണം വോട്ടുകള്&zwj; എങ്ങിനെ മാറ്റിമറിക്കുമെന്ന കാര്യത്തില്&zwj; ഇരുമുന്നണികള്&zwj;ക്കും ഒരു പോലെ ആശങ്കയുമുണ്ട്.&lt;/p&gt; &lt;p&gt;&lt;strong&gt;'പി സി ജോർജ് യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ടയാൾ'&lt;/strong&gt;&lt;/p&gt; &lt;p&gt;ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കുന്നത്. രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് എ എൻ രാധാകൃഷ്ണൻ വിജയപ്രതീക്ഷ പങ്കുവച്ചത്. അതേസമയം, പി സി ജോർജ് വിഷയം ഇന്ന് രാവിലെയും സ്ഥാനാർത്ഥി ഉന്നയിച്ചു. ഭീകരവാദികൾക്കൊപ്പമാണ് പിണറായി വിജയനും വി ഡി സതീശനും. പി സി ജോർജ് യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ടയാളാണെന്നും, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രമാണ് പിണറായി അറസ്റ്റ് ചെയ്യാൻ നിർദേശിക്കുന്നതെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ലൊയോള എൽപി സ്കൂളിലെ ദൃശ്യങ്ങൾ കാണാം:&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election-news/thrikkakkara-by-election-a-n-radhakrishnan-and-police-face-to-face-rcq7tj"/>
        </item>
        <item>
            <title><![CDATA[ബിജെപിയെ വീണ്ടും വെട്ടിലാക്കി പ്രസീത അഴീക്കോട്; എം ഗണേഷുമായുള്ള ശബ്ദരേഖ കൂടി പുറത്തുവിട്ടു]]></title>
            <link>https://www.asianetnews.com/kerala-news/praseetha-azhikode-against-k-surendran-more-audio-clips-qvai6p</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/praseetha-azhikode-against-k-surendran-more-audio-clips-qvai6p</guid>
            <pubDate>Sat, 26 Jun 2021 09:10:00 +0530</pubDate>
            <description><![CDATA[&lt;p&gt;സി കെ ജാനു വിളിച്ചെന്നും എല്ലാം ശരിയാക്കിയെന്നും എം ഗണേഷ് ശബ്ദരേഖയില്&zwj; പറയുന്നു. തെളിവുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയെന്ന് പ്രസീത.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f75vsezdskdvd3hr50fjh2qr/ck-janu-praseeda-surendran-020621-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;ബിജെപി സംഘടന സെക്രട്ടറി എം ഗണേഷുമായുള്ള ശബ്ദരേഖ കൂടി പുറത്തുവിട്ട് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. സികെ ജാനു തന്നെ വിളിച്ചിരുന്നെന്നും കാര്യങ്ങളെല്ലാം ശരിയാക്കിയെന്നും ഗണേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്. ബത്തേരിയിലെ തെര&zwj;ഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നത് നേരത്തെ പുറത്തുവന്നിരുന്നു.&lt;/p&gt; &lt;p&gt;സികെ ജാനുവിന് കെസുരേന്ദ്രൻ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയിൽ വച്ച് 25 ലക്ഷം രൂപയും നൽകിയെന്ന് പ്രസീത അഴീക്കോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കാൻ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടു. ബത്തേരിയിൽ വച്ച് പണം നൽകിയത് ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ് മുഖേനെയാണെന്ന് കഴിഞ്ഞ ദിവസം ആരോപിച്ച പ്രസീത ഇപ്പോൾ ഗണേഷുമായുള്ള സംഭാഷണവും പുറത്തുവിട്ടു.&lt;/p&gt; &lt;p&gt;മാർച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയിൽ വച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങൾ എന്ന വ്യാജേനെ ജാനുവിന് നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി കെ ജാനു സ്വന്തം ആവശ്യങ്ങൾക്കായി മാറ്റിയെന്നും പ്രസീത പറയുന്നു. കോഴ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈമാറിയെന്ന് പ്രസീത അറിയിച്ചു. &amp;nbsp;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/praseetha-azhikode-against-k-surendran-more-audio-clips-qvai6p"/>
        </item>
        <item>
            <title><![CDATA[തെര. കമ്മീഷൻ രഹസ്യമാക്കി വച്ച ഫോർമാറ്റിലെ വോട്ടർപട്ടിക ചോർത്തിയെന്ന് മൊഴി]]></title>
            <link>https://www.asianetnews.com/election-news/voters-list-in-secret-format-is-leaked-statement-by-election-commission-officials-in-kerala-qvyrsj</link>
            <guid isPermaLink="true">https://www.asianetnews.com/election-news/voters-list-in-secret-format-is-leaked-statement-by-election-commission-officials-in-kerala-qvyrsj</guid>
            <pubDate>Fri, 09 Jul 2021 11:41:56 +0530</pubDate>
            <description><![CDATA[&lt;p&gt;ക്രൈം ബ്രാഞ്ചിനാണ് കമ്മീഷനിലെ ഉദ്യോഗസ്ഥർ മൊഴി നൽകിയത്. ഇത് സംബന്ധിച്ച് ടിക്കാറാം മീണയിൽ നിന്നും വിവരങ്ങൾ ക്രൈം ബ്രാഞ്ച് തേടും. കമ്മീഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറും ലാപ്ടോപ്പും ഫൊറൻസിക് പരിശോധന നടത്തും.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f1qgtnnk6crsjxkf5w08ymbt/voters-list-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ രഹസ്യമാക്കി വച്ച ഫോർമാറ്റിലെ വോട്ടർപട്ടിക ചോർത്തിയെന്ന് മൊഴി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർ തന്നെയാണ് ക്രൈംബ്രാഞ്ചിന് ഈ മൊഴി നൽകിയത്. ഇത് സംബന്ധിച്ച് ടിക്കാറാം മീണയിൽ നിന്നും വിവരങ്ങൾ ക്രൈം ബ്രാഞ്ച് തേടും. കമ്മീഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറും ലാപ്ടോപ്പും ഫൊറൻസിക് പരിശോധന നടത്തും.&lt;/p&gt; &lt;p&gt;നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്&zwj;റെ പരാതിയിൽ ക്രൈം ബ്രാഞ്ച് ജൂലൈ മൂന്നിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കമ്മീഷൻ ഓഫീസിൽ നിന്നും രണ്ട് കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി. അതേസമയം താൻ വിവരങ്ങൾ എടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്&zwj;റെ വെബ് സൈറ്റിൽ നിന്നാണെന്നും വ്യാജ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയാണ് കമ്മീഷൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻവിവാദമായ ഇരട്ടവോട്ട് പ്രശ്നത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&zwj;റെ പരാതിയും ക്രൈം ബ്രാഞ്ച് അന്വേഷണവും. നാലു ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നായിരുന്നു പട്ടിക പുറത്ത് വിട്ടുകൊണ്ട്, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗുരുതര ആരോപണം ഉന്നയിച്ചത്. സർക്കാറിന്&zwj;റെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നായിരുന്നു ആക്ഷേപം.&amp;nbsp;&lt;/p&gt; &lt;p&gt;പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരട്ട് വോട്ട് 38,000 മാത്രമാണെന്നാണ് കണ്ടെത്തിയത്. അട്ടിമറിയല്ലെന്നും വെബ് സൈറ്റിലെ പിഴവാണ് കാരണമെന്നുമായിരുന്നു കമ്മീഷൻ വാദം. എന്നാലിപ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&zwj;റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനത്തെ ജോയിന്&zwj;റ് ചീഫ് ഇലക്ട്ര&zwnj;ൽ ഓഫീസർ ഡിജിപിക്ക് പരാതി നൽകിയത്. കമ്മീഷൻ ഓഫീസിൽ നിന്നും വോട്ടർപട്ടിക ചിലർ ചോർത്തിയെന്ന പരാതിയിൽ പക്ഷേ, ആരുടേയും പേര് പറയുന്നില്ല. ഡിജിപി നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിലും ആരുടേയും പേര് പറയുന്നില്ല. പക്ഷെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചനയും മോഷണവും ചേർത്താണ് എഫ്ഐആർ. കമ്മീഷൻ ആസ്ഥാനത്തെ ലാപ് ടോപ്പിൽ നിന്നും വിവരങ്ങൾ ചോർന്നെന്നും എഫ്ഐആറിലുണ്ട്. പട്ടിക പുറത്ത് വിട്ട രമേശ് ചെന്നിത്തലയെ അടക്കം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.&lt;/p&gt; &lt;p&gt;കമ്മീഷൻ ഓഫീസിൽ നിന്ന് തന്നെയാണ് ഇരട്ടവോട്ടർമാരുടെ വിവരം ചോർന്നതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&zwj;റെ നിഗമനം. ഇതിന്&zwj;റെ ഭാഗമായി സാങ്കേതിക കാര്യങ്ങളിൽ 20 വർഷത്തിലേറെയായി കെൽട്രോണുമായി ഉണ്ടായിരുന്ന കരാർ കഴിഞ്ഞ ദിവസം കമ്മീഷൻ റദ്ദാക്കിയിരുന്നു. കമ്മീഷൻ ഓഫീസുകളിൽ പ്രവർത്തിച്ചിരുന്ന കെൽട്രോണിന്&zwj;റെ 150-ലേറെ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം തിരിച്ചയിച്ചിരുന്നു. വെബ്&zwj;സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കെൽട്രോൺ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കമ്മീഷൻ ആസ്ഥാനത്തുനിന്നും പട്ടിക പുറത്തുപോയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&zwj;റെ സംശയം.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election-news/voters-list-in-secret-format-is-leaked-statement-by-election-commission-officials-in-kerala-qvyrsj"/>
        </item>
        <item>
            <title><![CDATA[കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ; സമ​ഗ്ര അന്വേഷണം വേണമെന്ന് മഞ്ചേശ്വരം എംഎൽഎ]]></title>
            <link>https://www.asianetnews.com/election-news/ashraf-mla-about-k-sundara-disclosure-qu7ppz</link>
            <guid isPermaLink="true">https://www.asianetnews.com/election-news/ashraf-mla-about-k-sundara-disclosure-qu7ppz</guid>
            <pubDate>Sat, 05 Jun 2021 10:36:32 +0530</pubDate>
            <description><![CDATA[&lt;p&gt;മഞ്ചേശ്വരത്ത് പലയിടത്തും പണവും കിറ്റുകളും നൽകിയിരുന്നു. ബിജെപി കര്&zwj;ണാടക നേതൃത്വമാണ് പണം ഒഴുക്കിയതെന്നും&amp;nbsp;എ കെ എം അഷ്റഫ് എംഎൽഎ.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f7d7z7ssvjatynkwk87pwpdq/pjimage--4--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസര്&zwj;കോട്: &lt;/strong&gt;കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ സമ​ഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്. നിയമസഭയിലും ഇക്കാര്യം ഉന്നയിക്കുമെന്ന് എംഎല്&zwj;എ പറഞ്ഞു. മഞ്ചേശ്വരത്ത് പലയിടത്തും പണവും കിറ്റുകളും നൽകിയിരുന്നു. ബിജെപി കര്&zwj;ണാടക നേതൃത്വമാണ് പണം ഒഴുക്കിയതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയാൽ കേരളം ഞെട്ടുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വെളിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതാക്കൾ പണം നൽകിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അഷ്റഫ് എംഎല്&zwj;എ.&amp;nbsp;&lt;/p&gt; &lt;p&gt;ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് മ&zwj;ഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തുന്നത്. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election-news/ashraf-mla-about-k-sundara-disclosure-qu7ppz"/>
        </item>
        <item>
            <title><![CDATA['ശശീന്ദ്രന് കൊടുത്തത് കടം വാങ്ങിയ പണം', ആരോപണത്തിൽ നിയമ നടപടിയെന്ന് സി കെ ജാനു]]></title>
            <link>https://www.asianetnews.com/election-news/ck-janu-responds-on-money-given-to-ck-saseendran-qv02bx</link>
            <guid isPermaLink="true">https://www.asianetnews.com/election-news/ck-janu-responds-on-money-given-to-ck-saseendran-qv02bx</guid>
            <pubDate>Sun, 20 Jun 2021 18:04:13 +0530</pubDate>
            <description><![CDATA[&lt;p&gt;ബിജെപി നൽകിയ പണം സികെ ജാനു സിപിഎമ്മിന് കൈമാറിയെന്ന് കെ സുരേന്ദ്രനെതിരായ വയനാട്ടിലെ കേസിലെ പരാതിക്കാരൻ പി കെ നവാസ് ആരോപിച്ചിരുന്നു. എന്നാലിത് വാഹനം വാങ്ങാൻ കടം വാങ്ങിയ പണമാണെന്ന് സി കെ ജാനു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f8mnsjf95shd5q2ccwfzrgfp/ck-janu-thumb-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വയനാട്: &lt;/strong&gt;വയനാട്ടിലെ മുൻ എംഎൽഎ സി കെ ശശീന്ദ്രന് നൽകിയത് കടം വാങ്ങിയ പണമാണെന്നും, ഇത് കോഴയായി കിട്ടിയതല്ല, കൃഷി ചെയ്ത് കിട്ടിയതാണെന്നും സി കെ ജാനു. സ്ഥാനാർത്ഥിയാകാൻ ബിജെപി നൽകിയ കോഴപ്പണം സി കെ ജാനു സിപിഎമ്മിന് കൈമാറിയെന്ന് കെ സുരേന്ദ്രനെതിരായ വയനാട്ടിലെ കേസിലെ പരാതിക്കാരൻ പി കെ നവാസ് ആരോപിച്ചിരുന്നു. എന്നാലിത് വാഹനം വാങ്ങാൻ കടം വാങ്ങിയ പണമാണെന്ന് സി കെ ജാനു പറയുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;കോടതി ഉത്തരവനുസരിച്ച് രജിസ്റ്റർ ചെയ്ത കേസിൽ മൊഴി രേഖപ്പെടുപ്പെടുത്തിയപ്പോഴാണ് എംഎസ്എഫ് സംസ്ഥാനപ്രസിഡണ്ട് കൂടിയായ പി കെ നവാസ് നാലര ലക്ഷം രൂപ ജാനു സിപിഎമ്മിന് നൽകിയതായി ആരോപിച്ചത്. മുൻ എംഎൽഎ സികെ ശശീന്ദ്രന്&zwj;റെ ഭാര്യയ്ക്ക് നൽകി എന്നാണാരോപണം.&lt;/p&gt; &lt;p&gt;വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നൽകാനുണ്ടായിരുന്ന പണവും ജാനു നൽകിയതായി നവാസിന്&zwj;റെ മൊഴിയിലുണ്ട്. എന്നാൽ 2019-ൽ വാഹനം വാങ്ങാനായി ജാനു തന്നോട് മൂന്ന് ലക്ഷം രൂപാ വാങ്ങിയിരുന്നതായി സി കെ ശശീന്ദ്രൻ വ്യക്തമാക്കി. അതിൽ ബാക്കിയുള്ള ഒന്നരലക്ഷം രൂപയാണ് &amp;nbsp;മാർച്ചിൽ തിരികെ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt; &lt;p&gt;സി കെ ശശീന്ദ്രന്റെ വെളിപ്പെടുത്തൽ ജാനുവിനെ വെട്ടിലാക്കി. ജാനുവിന്&zwj;റെ കൈവശം പണമെത്തിയിരുന്നു എന്ന് തെളിയുന്നതോടെ സുരേന്ദ്രൻ നൽകിയ പണമാണെന്ന സൂചനയാണ് ശക്തമാകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ് പണം ശശീന്ദ്രന് നൽകിയതെന്ന കാര്യവും ശ്രദ്ധേയമാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election-news/ck-janu-responds-on-money-given-to-ck-saseendran-qv02bx"/>
        </item>
        <item>
            <title><![CDATA[കുഴല്‍പ്പണക്കേസ്; സുരേഷ് ഗോപിയുടെ ഹെലികോപ്ടർ യാത്രയും അന്വേഷിക്കണമെന്ന് പത്മജ വേണുഗോപാൽ]]></title>
            <link>https://www.asianetnews.com/kerala-news/congress-leader-padmaja-venugopal-seeks-investigation-against-suresh-gopi-in-kodakara-black-money-case-qu83hw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/congress-leader-padmaja-venugopal-seeks-investigation-against-suresh-gopi-in-kodakara-black-money-case-qu83hw</guid>
            <pubDate>Sat, 05 Jun 2021 15:34:42 +0530</pubDate>
            <description><![CDATA[&lt;p&gt;കെ സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോയെന്നും സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേയെന്നും പത്മജ&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f7ds1abshtfyrtvxty9e952j/fotojet--85--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊടകര കുഴൽപ്പണ കവർച്ചാ സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധത്തില്&zwj; നില്&zwj;ക്കുന്ന ബിജെപിക്കെതിരെ ഒളിയമ്പുമായി കോണ്&zwj;ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. കെ സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോയെന്നും സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേയെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.&lt;/p&gt; &lt;p&gt;സുരേഷ് ഗോപിയും &amp;nbsp;ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നുണ്ടെന്നും പത്മജ കുറിപ്പില്&zwj; പറയുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം &amp;nbsp;കാണിച്ചിട്ടുണ്ടോയെന്നും ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേയെന്നുമാണ് പത്മജയുടെ ചോദ്യം.&lt;/p&gt; &lt;p&gt;&lt;strong&gt;പത്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്&zwj;റെ പൂര്&zwj;ണരൂപം&lt;/strong&gt;&lt;/p&gt; &lt;p&gt;കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ ?&lt;/p&gt; &lt;p&gt;: പത്മജ വേണുഗോപാൽ&lt;/p&gt; &lt;p&gt;കുഴൽപ്പണ കവർച്ചാകേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിന്&zwj; എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്&zwj;ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്&zwj; നമുക്കീ മഹാമാരിയെ തോല്&zwj;പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;​&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/congress-leader-padmaja-venugopal-seeks-investigation-against-suresh-gopi-in-kodakara-black-money-case-qu83hw"/>
        </item>
        <item>
            <title><![CDATA['കോഴപ്പണമായി കിട്ടിയ രണ്ടര ലക്ഷത്തിൽ ഒരു ലക്ഷം സുഹൃത്തിന് നൽകി'; കെ സുന്ദരയുടെ മൊഴി, രേഖകൾ ശേഖരിച്ച് പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/case-against-k-surendran-sundaras-statement-details-out-qukja4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/case-against-k-surendran-sundaras-statement-details-out-qukja4</guid>
            <pubDate>Sat, 12 Jun 2021 08:40:33 +0530</pubDate>
            <description><![CDATA[&lt;p&gt;സുന്ദരയുടേയും സുഹൃത്തിൻ്റേയും ബാങ്ക് രേഖകൾ പൊലീസ് പരിശോധിച്ചു. സുഹൃത്തിന് സൂക്ഷിക്കാൻ നൽകിയതാണ് ഒരു ലക്ഷമെന്ന് സുന്ദരയുടെ മൊഴി.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01f1cce8nqmd25j1mjfs3p1x4v/k-sundara-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസര്&zwj;കോട്:&lt;/strong&gt; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ കോഴപ്പണമായി ലഭിച്ച&amp;nbsp;രണ്ടരലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ ഏൽപ്പിച്ചത് സുഹൃത്തിനെയെന്ന് കെ സുന്ദരയുടെ മൊഴി. ബാങ്കിൽ നിക്ഷേപിച്ച ഈ പണം വീണ്ടെടുക്കാൻ അന്വേഷണസംഘം ബാങ്ക് രേഖകൾ ശേഖരിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;ബിജെപി പ്രവർത്തകർ നൽകിയെന്ന് സുന്ദര പറയുന്ന മൊബൈൽ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ കെ സുരേന്ദ്രനെ മാത്രം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്ന വകുപ്പ് മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പായ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും എഫ്ഐആറിൽ ചേർക്കാനാണ് പൊലീസ് നീക്കം. കൂടുതൽ പ്രാദേശിക നേതാക്കളെയും കേസിൽ പ്രതി ചേ&zwj;ർക്കും.&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്&zwj;റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിന്&zwj; എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്&zwj;ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്&zwj; നമുക്കീ മഹാമാരിയെ തോല്&zwj;പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/case-against-k-surendran-sundaras-statement-details-out-qukja4"/>
        </item>
        <item>
            <title><![CDATA[Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021]]></title>
            <link>https://www.asianetnews.com/kerala-news/year-ender-2021-kerala-politics-a-wrap-up-pinarayi-second-term-leadership-change-in-congress-zero-seats-for-bjp-r4zho3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/year-ender-2021-kerala-politics-a-wrap-up-pinarayi-second-term-leadership-change-in-congress-zero-seats-for-bjp-r4zho3</guid>
            <pubDate>Fri, 31 Dec 2021 20:12:53 +0530</pubDate>
            <description><![CDATA[&lt;p&gt;ലീഗ് - ജമാ അത്തെ കൂട്ടുകെട്ടിനെതിരെ സിപിഎമ്മും, സിപിഎം ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന് ബിജെപിയും ആരോപിക്കുന്നതിനിടയിലും രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിന് വേദനയായി. ഏറ്റവുമൊടുവിൽ&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01fr8e9q6anjycm7tmxy2194f9/kerala-politics.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ''എൽഡിഎഫ് നടപ്പാക്കാവുന്ന കാര്യങ്ങളേ പറയൂ, പറയുന്നതെല്ലാം നടപ്പാക്കും. ആ വിശ്വാസം ജനങ്ങൾക്കുണ്ട്'', വോട്ടെണ്ണുന്നതിന് തലേന്ന് കണ്ണൂരിലെ പാർട്ടി ഓഫീസിലെ തെരഞ്ഞെടുപ്പ് ക്യാമ്പിൽ ചുവന്ന ബോർഡിന് മുമ്പിലിരുന്ന് പിണറായി വിജയൻ പറഞ്ഞു. ആത്മവിശ്വാസം തുടിക്കുന്ന വാക്കുകൾ. വരാനിരിക്കുന്ന ദിവസം തന്&zwj;റേതും പാർട്ടിയുടേതുമാകുമെന്ന ഉറച്ച വിശ്വാസം ആ മനുഷ്യനിലുണ്ടായിരുന്നു. പിണറായിയുടെ വിശ്വാസം ശരിയായി. കേരളത്തിന്&zwj;റെ നാൽപ്പത് വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിച്ച് തുടർച്ചയായി രണ്ടാം വട്ടവും ഇടതുമുന്നണി അധികാരത്തിലേറി. ഇത് തന്നെയാണ് 2021-ൽ രാഷ്ട്രീയകേരളം കണ്ട ഏറ്റവും നിർണായകമായ വഴിത്തിരിവ്. 2016-ലെ എൽഡിഎഫിന്&zwj;റെ മുദ്രാവാക്യം 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്നായിരുന്നെങ്കിൽ 'ഉറപ്പാണ് എൽഡിഎഫ്' എന്ന ഉറച്ച ആത്മവിശ്വാസം സ്ഫുരിക്കുന്ന മുദ്രാവാക്യവുമായാണ് ടീം പിണറായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വർണക്കടത്തടക്കമുള്ള എല്ലാ വിവാദങ്ങളും ഡെമോക്ലിസിന്&zwj;റെ വാൾ പോലെ തലയ്ക്ക് മുകളിൽ നിൽക്കുമ്പോഴും, തദ്ദേശതെരഞ്ഞെടുപ്പിൽ നേടിയ മിന്നുംവിജയം ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിൽ വലിയ ഊർജമാണ് സമ്മാനിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഒന്നിച്ചുനിന്നെങ്കിലും അടിത്തട്ടിൽ ശക്തി ചോർന്ന് ഭിന്നിച്ച യുഡിഎഫും കോൺഗ്രസും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൊട്ടിത്തെറിയിലേക്ക് നീങ്ങി. കൂട്ടത്തോടെയുള്ള നേതൃമാറ്റമായിരുന്നു ഫലം.&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Savithri TM</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/year-ender-2021-kerala-politics-a-wrap-up-pinarayi-second-term-leadership-change-in-congress-zero-seats-for-bjp-r4zho3"/>
        </item>
        <item>
            <title><![CDATA[എല്‍ഡിഎഫില്‍ സിപിഐ- കേരള കോണ്‍ഗ്രസ് എം പോര് കനക്കുന്നു; യോജിച്ച് പ്രവര്‍ത്തിക്കാനായില്ലെന്ന് വിമര്‍ശനം]]></title>
            <link>https://www.asianetnews.com/election-news/cpi-kerala-congress-m-conflict-jose-k-mani-speak-against-cpi-qzgww1</link>
            <guid isPermaLink="true">https://www.asianetnews.com/election-news/cpi-kerala-congress-m-conflict-jose-k-mani-speak-against-cpi-qzgww1</guid>
            <pubDate>Wed, 15 Sep 2021 14:32:27 +0530</pubDate>
            <description><![CDATA[&lt;p&gt;&amp;nbsp;മുന്നണിയിലെ രണ്ടാംസ്ഥാനം പോകുമെന്ന പേടി സിപിഐക്കുണ്ടെന്നാണ് കേരളകോണ്&zwj;ഗ്രസ് എം വിലയിരുത്തല്&zwj;.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01ffmaqxywangxc0n39ryy6f4c/pjimage--4--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ജോസ് കെ മാണിയുടെ വരവ് വേണ്ടത്ര ഗുണം ചെയ്തില്ലെന്ന റിപ്പോര്&zwj;ട്ടിനെ ചൊല്ലി എല്&zwj;ഡിഎഫില്&zwj; സിപിഐ കേരളാ കോണ്&zwj;ഗ്രസ് എം പോര്. യോജിച്ച് പ്രവര്&zwj;ത്തിക്കാന്&zwj; സിപിഐ നേതാക്കള്&zwj;ക്കാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എല്&zwj;ഡിഎഫ് നേതൃത്വത്തിന് ജോസ് കെ മാണി പരാതി നല്&zwj;കും.&amp;nbsp;ജോസ് കെ മാണിയും കൂട്ടരും വിജയത്തില്&zwj; നിര്&zwj;ണായ ഘടകമായെന്ന അഭിപ്രായമൊന്നും സിപിഐക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്&zwj; തന്നെ പരസ്യമായി പറഞ്ഞതോടെയാണ് കോട്ടയം ജില്ലയില്&zwj; തങ്ങളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ തോല്&zwj;വിയടക്കം പരാതിയാക്കാന്&zwj; ജോസ് കെമാണിയും കൂട്ടരും തീരുമാനിച്ചത്.&lt;/p&gt; &lt;p&gt;കേരളാ കോണ്&zwj;ഗ്രസിന്&zwj;റെ എല്&zwj;ഡിഎഫ് പ്രവേശം സംസ്ഥാനത്തൊട്ടാകെയും മധ്യകേരളത്തില്&zwj; പ്രത്യേകിച്ചും വലിയ ചലനമുണ്ടാക്കിയെന്ന് സിപിഎം അകമഴിഞ്ഞ് പ്രശംസിക്കുമ്പോഴാണ് അത്രയൊന്നുമില്ലെന്ന് സിപിഐക്കാര്&zwj; പറയുന്നത്. കേരളാ കോണ്&zwj;ഗ്രസിന്&zwj;റെ വരവ് യുഡിഎഫിനെ ദുര്&zwj;ബലപ്പെടുത്തി. എന്നാല്&zwj; പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്നാണ്&amp;nbsp;സിപിഐയുടെ അഭിപ്രായം. മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന പേടി സിപിഐക്കുണ്ടെന്നാണ് കേരള കോണ്&zwj;ഗ്രസ് എമ്മിന്&zwj;റെ&amp;nbsp;വിലയിരുത്തല്&zwj;. പാലായില്&zwj; ജോസ് കെ മാണിയും കടുത്തുരുത്തിയില്&zwj; സ്റ്റീഫന്&zwj; ജോര്&zwj;ജും തോറ്റത് സിപിഐ നിസഹകരണം മൂലമാണെന്ന് കേരളാ കോണ്&zwj;ഗ്രസ് കരുതുന്നു. മുന്നണി പ്രവേശന ചര്&zwj;ച്ചകള്&zwj; മുതല്&zwj; സിപിഐ നേതൃത്വം കാണിക്കുന്ന എതിര്&zwj;പ്പ് തുടരുകയാണെന്ന് കേരളാ കോണ്&zwj;ഗ്രസ് കരുതുന്നു. നിയമസഭാ സീറ്റുകള്&zwj; വിട്ടുകൊടുത്തതിന് പിന്നാലെ ബോര്&zwj;ഡ് കോര്&zwj;പ്പറേഷന്&zwj; സ്ഥാനങ്ങളും ഭാവിയില്&zwj; മുന്നണിയിലെ രണ്ടാം സ്ഥാനവും നഷ്ടമാകുമോ എന്ന് സിപിഐ പേടിക്കുകയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;സംസ്ഥാന സെക്രട്ടറി തന്നെ തങ്ങളെ പരസ്യമായി തള്ളിപ്പറയുമ്പോള്&zwj; പ്രാദേശിക നേതൃത്വങ്ങള്&zwj; എങ്ങനെ ഒറ്റക്കെട്ടായി പ്രവര്&zwj;ത്തിക്കുമെന്നും കേരള കോണ്&zwj;ഗ്രസ് ചോദിക്കുന്നു. ജോസ് കെ മാണിയോടും കൂട്ടരോടും മൃദുസമീപനം സ്വീകരിക്കുന്ന സിപിഎം സംസ്ഥാന നേതൃത്വം ഈ തര്&zwj;ക്കത്തില്&zwj; എന്ത് നിലപാട് സ്വീകരിക്കുമെന്നതും വരും ദിവസങ്ങളില്&zwj; എല്&zwj;ഡിഎഫ് രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കും.&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിന്&zwj; എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്&zwj;ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്&zwj; നമുക്കീ മഹാമാരിയെ തോല്&zwj;പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&amp;nbsp;&lt;/strong&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election-news/cpi-kerala-congress-m-conflict-jose-k-mani-speak-against-cpi-qzgww1"/>
        </item>
        <item>
            <title><![CDATA[അശോക് ചവാന്‍ സമിതി റിപ്പോർട്ട് നല്‍കി; പുതിയ കെപിസിസി അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും]]></title>
            <link>https://www.asianetnews.com/kerala-news/new-kpcc-president-will-be-announced-soon-qu1vo2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/new-kpcc-president-will-be-announced-soon-qu1vo2</guid>
            <pubDate>Wed, 02 Jun 2021 14:16:04 +0530</pubDate>
            <description><![CDATA[&lt;p&gt;അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്നാണ് റിപ്പോര്&zwj;ട്ടിലെ വിലയിരുത്തല്&zwj;.&amp;nbsp;റിപ്പോർട്ട് സമര്&zwj;പ്പിച്ച സാഹചര്യത്തില്&zwj; കെപിസിസിയുടെ പുതിയ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01ev6mxcnw92kp3g75c98der1s/pjimage---2021-01-04t174035-246-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&amp;nbsp;&lt;/strong&gt;നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്&zwj;ഗ്രസ്&amp;nbsp;തോൽവിയെക്കുറിച്ച് പഠിക്കാന്&zwj; നിയോഗിച്ച അശോക് ചവാന്&zwj;&amp;nbsp;സമിതി ഹൈക്കമാന്&zwj;ഡിന്&amp;nbsp;റിപ്പോർട്ട് നല്&zwj;കി.&amp;nbsp;അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്നാണ് സമിതിയുടെ&amp;nbsp;വിലയിരുത്തല്&zwj;.&amp;nbsp;റിപ്പോർട്ട് സമര്&zwj;പ്പിച്ച സാഹചര്യത്തില്&zwj; കെപിസിസിയുടെ പുതിയ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും.&amp;nbsp;&lt;/p&gt; &lt;p&gt;ആകാംക്ഷകൾക്ക് വിരാമമിട്ട് കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഉടനുണ്ടായേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രഖ്യാപനം നീളില്ലെന്നാണ്&amp;nbsp;സൂചന. എന്നാൽ ആരാകണം പുതിയ അധ്യക്ഷൻ എന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല.&amp;nbsp;നേതാക്കളിൽ&amp;nbsp;കെ സുധാകരനാണ്&amp;nbsp;മുൻ&zwnj;തൂക്കമുളളത്.&amp;nbsp;പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിന്&amp;nbsp;മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;എന്നാൽ, ഒരു വിഭാഗം സുധാകരനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്. സുധാകരനെ എതിർക്കുന്ന ഇമെയിലുകളിൽ അടൂർ പ്രകാശിൻ്റെയും കെ ബാബുവിൻ്റെയും പേരുകളാണ് നിർദ്ദേശിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഇടയ്ക്ക് പരിഗണയിൽ വന്നിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിന്&zwj; എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്&zwj;ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്&zwj; നമുക്കീ മഹാമാരിയെ തോല്&zwj;പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&amp;nbsp;&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/new-kpcc-president-will-be-announced-soon-qu1vo2"/>
        </item>
        <item>
            <title><![CDATA[കൊടകരയ്ക്ക് മുമ്പ് സേലം കൊങ്കണാപുരത്തും ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കവർച്ച, കുറ്റപത്രം]]></title>
            <link>https://www.asianetnews.com/election-news/election-fund-for-bjp-stolen-at-selam-konkanapuram-before-kodakara-qwqk4e</link>
            <guid isPermaLink="true">https://www.asianetnews.com/election-news/election-fund-for-bjp-stolen-at-selam-konkanapuram-before-kodakara-qwqk4e</guid>
            <pubDate>Sat, 24 Jul 2021 12:00:07 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അനധികൃതമായി ബിജെപി കൊണ്ടുവന്ന പണമാണിതെന്നാണ് കുറ്റപത്രത്തിലെ പരാമർശം. മാർച്ച് ആറിനായിരുന്നു ഈ കവർച്ച. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന പണമാണിത്. നാല് കോടി നാൽപ്പത് ലക്ഷം രൂപയാണ് അന്ന് കവർന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01fbbjfb6jqj71cq6zzgyptmqn/bjp-robbery-thumb-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;കൊടകരയ്ക്ക് മുമ്പും ബിജെപി കൊണ്ടുവന്ന പണം കവർന്നതായി പൊലീസ്. സേലം കൊങ്കണാപുരത്ത് വച്ചായിരുന്നു ഈ കവർച്ച. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അനധികൃതമായി ബിജെപി കൊണ്ടുവന്ന പണമാണിതെന്നാണ് കുറ്റപത്രത്തിലെ പരാമർശം. മാർച്ച് ആറിനായിരുന്നു ഈ കവർച്ച. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന പണമാണിത്. നാല് കോടി നാൽപ്പത് ലക്ഷം രൂപയാണ് അന്ന് കവർന്നത്. കൊടകരക്കേസിലെ സാക്ഷിയും പ്രധാനപരാതിക്കാരനുമായ ധർമരാജന്&zwj;റെ അടുത്ത ബന്ധുവിനായിരുന്നു പണം കൊണ്ടുവരാനുള്ള ചുമതലയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;കൊടകര കവർച്ച പുറത്തുവന്നതിന് പിന്നാലെ ഇതേക്കുറിച്ചന്വേഷിച്ച സംഘം ഇരിഞ്ഞാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ്, ഈ 'കൊടകര മോഡൽ' കവർച്ചയുടെ വിവരങ്ങളുള്ളത്. കൊടകരയിൽ കവർന്നത് മൂന്നരക്കോടി രൂപയാണെങ്കിൽ സേലം കൊങ്കണാപുരത്ത് കവർന്നത് നാല് കോടി നാൽപ്പത് ലക്ഷം രൂപയാണെന്നാണ് ധർമരാജൻ മൊഴി നൽകിയിരിക്കുന്നത്. ഇതിന്&zwj;റെ അടിസ്ഥാനത്തിലാണ് കുറ്റപത്രത്തിൽ പൊലീസ് ഈ കവർച്ചയുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നത്. ഇത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;ധർമരാജൻ നൽകിയ വിശദാംശങ്ങളനുസരിച്ച് സംഭവം നടന്നത് ഇങ്ങനെയാണ്: മാർച്ച് ആറിനാണ് ബെംഗളുരുവിൽ നിന്ന് നാല് കോടി നാൽപ്പത് ലക്ഷം രൂപയുമായി ധർമരാജന്&zwj;റെ ഒരു അടുത്ത ബന്ധു കേരളത്തിലേക്ക് വരുന്നത്. ധർമരാജന്&zwj;റെ ഈ ബന്ധു പൈലറ്റ് പോലെ ഒരു വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ പണം സൂക്ഷിച്ച വാഹനം ഓടിച്ചിരുന്നത്, കൂത്തുപറമ്പ് സ്വദേശി അഷ്റഫ് എന്നയാളാണ്. KL 14 C 1414 എന്ന നമ്പറുള്ള വാഹനത്തിലായിരുന്നു ഈ പണം കൊണ്ടുവന്നത്. കാസർകോട് റജിസ്ട്രേഷനുള്ള ഈ വാഹനം സേലം കൊങ്കണാപുരത്ത് എത്തിയപ്പോൾ, മറ്റൊരു വാഹനം വന്ന് തടയുകയും ഈ പണം തട്ടിക്കൊണ്ടുപോവുകയും ചെയ്തു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.&amp;nbsp;&lt;/p&gt; &lt;p&gt;ഈ വാഹനം പിന്നീട് കൊങ്കണാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ വാഹനം ഇപ്പോഴും കൊങ്കണാപുരം പൊലീസ് സ്റ്റേഷനടുത്ത് റോഡിൽ കിടപ്പുണ്ടെന്ന് സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് പരാതിയില്ലാത്തതിനാൽ ഇതുവരെ ഇക്കാര്യത്തിൽ കേസെടുത്തിട്ടില്ല സംസ്ഥാനപൊലീസ്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;കവർച്ചയ്ക്ക് പിന്നിൽ അഷ്റഫ് തന്നെ&lt;/strong&gt;&lt;/p&gt; &lt;p&gt;ഈ കവർച്ചയ്ക്ക് പിന്നിൽ പണം കൊണ്ടുവന്ന കൂത്തുപറമ്പ് സ്വദേശി അഷ്റഫ് തന്നെയെന്ന് പിന്നീട് വ്യക്തമായി. അഷ്റഫ് വിവരം ചോർത്തി നൽകിയായിരിക്കണം, ഈ പണം കവർച്ച ചെയ്യപ്പെട്ടത്. പണം നഷ്ടപ്പെട്ട കാര്യം ധർമരാജൻ സംസ്ഥാനത്തെ ചില ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. ഇവർ ഇടപെട്ടതോടെ ഇതിൽ ഒരു കോടി രൂപ അഷ്റഫ് തന്നെ ധർമരാജന് കോഴിക്കോട് വച്ച് കൈമാറി.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ഈ പണം വന്നതെവിടെ നിന്ന്?&lt;/strong&gt;&lt;/p&gt; &lt;p&gt;ബിജെപിയുടെ ബംഗലൂരുവിലെ ചില കേന്ദ്രങ്ങളായിരുന്നു പണം കൈമാറിയതെന്ന് കൊടകര കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് തുടർച്ചയായിട്ടായിരുന്നു കൊടകരയിൽ ഏപ്രിൽ മൂന്നിന് നടന്ന കവർച്ചയെന്നാണ് കണ്ടെത്തൽ.&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election-news/election-fund-for-bjp-stolen-at-selam-konkanapuram-before-kodakara-qwqk4e"/>
        </item>
        <item>
            <title><![CDATA[കൂട്ടപ്പൊരിച്ചിലിനിടെ കോൺ​ഗ്രസിൽ നേതാക്കളുടെ ​ഗ്രൂപ്പ് മാറ്റം: എ,ഐ ഗ്രൂപ്പുകൾക്ക് ശക്തിക്ഷയം]]></title>
            <link>https://www.asianetnews.com/election-news/a-and-i-group-losing-leaders-after-dcc-reshuffle-qynj7d</link>
            <guid isPermaLink="true">https://www.asianetnews.com/election-news/a-and-i-group-losing-leaders-after-dcc-reshuffle-qynj7d</guid>
            <pubDate>Mon, 30 Aug 2021 17:41:38 +0530</pubDate>
            <description><![CDATA[&lt;p&gt;വലിയൊരു ബോംബ് വീണ് പൊട്ടിത്തെറിച്ച പ്രതീതിയിലാണ് നിലവിൽ കോണ്&zwj;ഗ്രസ്. എവിടെയും പുകയും പൊടിയും. ഇതിനിടയിലൂടെ ഗ്രൂപ്പ് മാനേജര്&zwj;മാരായിരുന്ന പലരും തങ്ങളുടെ ബോസുമാരെ അമ്പരപ്പിച്ച് ചേരിമാറി.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01febf1pr398fhtkzt74kx706d/befunky-collage-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പട്ടികയെച്ചൊല്ലിയുള്ള കൂട്ടപ്പൊരിച്ചിലിനിടെ പ്രമുഖനേതാക്കളുടെ ഗ്രൂപ്പ്മാറ്റം കോണ്&zwj;ഗ്രസ് അണികളിലും നേതാക്കള്&zwj;ക്കിടയിലും ചര്&zwj;ച്ചയായി. എ ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞ് തിരുവഞ്ചൂര്&zwj; രാധാകൃഷ്ണനും ഐ ഗ്രൂപ്പിനെ തള്ളി ശൂരനാട് രാജശേഖരനും രംഗത്തെത്തി. പ്രമുഖ നേതാക്കള്&zwj; നേര്&zwj;ക്കുനേര്&zwj; നിന്ന് പട നയിക്കുന്നതിനിടെ രണ്ടാംനിരയിലെ പല നേതാക്കളും കളംമാറി ചവിട്ടി തുടങ്ങിയതും കൗതുകമായി.&lt;/p&gt; &lt;p&gt;വലിയൊരു ബോംബ് വീണ് പൊട്ടിത്തെറിച്ച പ്രതീതിയിലാണ് നിലവിൽ കോണ്&zwj;ഗ്രസ്. എവിടെയും പുകയും പൊടിയും. ഇതിനിടയിലൂടെ ഗ്രൂപ്പ് മാനേജര്&zwj;മാരായിരുന്ന പലരും തങ്ങളുടെ ബോസുമാരെ അമ്പരപ്പിച്ച് ചേരിമാറി. കെ സുധാകരനും വിഡി സതീശനും നേതൃത്വത്തിലേക്ക് വന്നത് മുതല്&zwj; മിക്കവരും ആടി നില്&zwj;ക്കുകയായിരുന്നു. പ്രതിപക്ഷനേതൃസ്ഥാനത്തിനായി &amp;nbsp;സ്വയം രംഗത്തെത്തിയ തിരുവഞ്ചൂരിനെ ഉമ്മന്&zwj;ചാണ്ടി പിന്തുണച്ചിരുന്നില്ല. നേരെ കെ സുധാകരനടുത്തെത്തി പിന്തുണ പ്രഖ്യാപിച്ച തിരുവഞ്ചൂര്&zwj; ഇപ്പോള്&zwj; ഉമ്മന്&zwj;ചാണ്ടിയടക്കം എ ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ച് മറുപക്ഷത്തിനായി വാദിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;കെപിസിസി ഉപാധ്യക്ഷനായിരുന്ന ശൂരനാട് രാജശേഖരന്&zwj; എക്കാലത്തും ഐ ഗ്രൂപ്പിന്&zwj;റെ പ്രധാനിയായിരുന്നു. പതുക്കെ പുതിയ അധികാരസ്ഥാനങ്ങളോട് അടുത്ത ശൂരനാട് ചെന്നിത്തലയടക്കം നേതാക്കളെയെല്ലാം തള്ളി ഹൈക്കമാൻഡിനെ പിന്തുണക്കുന്നു. ഉമ്മന്&zwj; ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെട്ടിരുന്ന ടി സിദ്ദിഖ് എംഎല്&zwj;എ നേരത്തേ തന്നെ എ ഗ്രൂപ്പ് വിട്ട് കെപിസിസി നേതൃത്വത്തോട് ചാഞ്ഞിരുന്നു. സിദ്ദിഖിനെ വിമര്&zwj;ശിച്ച് കോഴിക്കോട്ടെ പ്രമുഖനേതാക്കള്&zwj; രംഗത്തുള്ളപ്പോള്&zwj; ഡിസിസി പ്രസി&zwj;ഡന്&zwj;റ് സ്ഥാനമൊഴിയുന്ന യു രാജീവന്&zwj; പാര്&zwj;ട്ടിയാണ് മുഖ്യമെന്ന് പ്രഖ്യാപിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;പിടി തോമസ് എംഎല്&zwj;എയടക്കം ഒരു പിടി നേതാക്കള്&zwj; പൂര്&zwj;ണമായി ഔദ്യോഗികപക്ഷത്തേക്ക് നേരത്തേ പോയിരുന്നു. ഉമ്മന്&zwj;ചാണ്ടിക്കും ചെന്നിത്തലക്കും വേണമെങ്കില്&zwj; പുതിയ പാര്&zwj;ട്ടിയുണ്ടാക്കാമെന്ന് രാജ്മോഹന്&zwj; ഉണ്ണിത്താനെ പോലുള്ള പ്രമുഖ നേതാക്കള്&zwj; തന്നെ പറയുന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങള്&zwj;. രണ്ടാംനിരയിലെ പ്രമുഖനേതാക്കളും പ്രകടമായ ഗ്രൂപ്പ് മാറ്റം വരും ദിവസങ്ങളില്&zwj; പറയാനാണ് സാധ്യത.&amp;nbsp;&lt;/p&gt; &lt;p&gt;ഗ്രൂപ്പല്ല കേരളത്തില്&zwj; പാര്&zwj;ട്ടിയാണ് വേണ്ടതെന്ന കെ സുധാകരന്&zwj;റെയും വിഡി സതീശന്&zwj;റെയും അഭിപ്രായത്തിന് പാര്&zwj;ട്ടിയില്&zwj; പ്രാമുഖ്യം കൂടി വരികയാണ്. കെ മുരളീധരന്&zwj;റെ പരസ്യപിന്തുണയും അവര്&zwj;ക്ക് തുണയായി. അച്ചടക്കലംഘനം അനുവദിക്കാനാകില്ലെന്ന ഹൈക്കമാൻഡ് നിലപാട് കൂടിയാകുമ്പോള്&zwj; ഔദ്യോഗികപക്ഷത്തിന് കരുത്ത് കൂടാനാണ് സാധ്യത.&lt;/p&gt; &lt;p&gt;&lt;strong&gt;കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്&zwnj;ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്&zwnj;സിന്&zwj; എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്&zwj; നമുക്കീ മഹാമാരിയെ തോല്&zwj;പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>election-news</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/election-news/a-and-i-group-losing-leaders-after-dcc-reshuffle-qynj7d"/>
        </item>
    </channel>
</rss>
