<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 17 Jul 2026 14:09:15 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/entertainment" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['ആ മെഡിക്കല്‍ ബില്‍ കൃത്രിമമെന്ന് പറയുന്നവരോട്'; പ്രതികരണവുമായി രേണു സുധിയുടെ സഹോദരി]]></title>
            <link>https://www.asianetnews.com/entertainment-news/renu-sudhis-sister-reacts-to-allegations-that-the-medical-bill-they-showed-was-ai-generated-articleshow-i2wlcr2</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/renu-sudhis-sister-reacts-to-allegations-that-the-medical-bill-they-showed-was-ai-generated-articleshow-i2wlcr2</guid>
            <pubDate>Fri, 17 Jul 2026 14:09:11 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ടാമത്തെ കീമോയ്ക്ക് ശേഷം ആശുപത്രിയിലായ രേണുവിനെതിരെ, ചികിത്സാ ബില്ല് വ്യാജമാണെന്നും അസുഖമില്ലെന്നും ചില വ്ളോഗര്&zwj;മാര്&zwj; ആരോപണങ്ങൾ ഉയര്&zwj;ത്തിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqkc97kxsxeqc4rzf8nwbes,imgname-fotojet--27--1784277247219.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രേണു സുധി വ്ളോഗിലൂടെ കാണിച്ച കാന്&zwj;സര്&zwj; ചികിത്സയുടെ മെഡിക്കല്&zwj; ബില്&zwj; വ്യാജമാണെന്ന് ആരോപിച്ച വ്ളോഗര്&zwj;മാര്&zwj;ക്കെതിരെ അവരുടെ സഹോദരി രമ്യ. രേണു സുധിയുടെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് അവര്&zwj; ചില യുട്യൂബര്&zwj;മാരുടെ വ്യാജ പ്രചരണങ്ങള്&zwj;ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. രേണുവിനെ ഉപദ്രവിക്കുന്നത് നിര്&zwj;ത്തണമെന്ന് വീഡിയോയില്&zwj; അവര്&zwj; അഭ്യര്&zwj;ഥിക്കുന്നു.&lt;/p&gt;&lt;h2&gt;രേണു സുധിയുടെ സഹോദരി പറയുന്നു&lt;/h2&gt;&lt;p&gt;&quot;ഒരാഴ്ചയായിട്ട് അവൾ ഹോസ്പിറ്റലിൽ ഐസിയുവിൽ അഡ്മിറ്റ് ആയിരുന്നു. രണ്ടാമത്തെ കീമോ കഴിഞ്ഞതിനു ശേഷം ഛര്&zwj;ദ്ദി അടക്കം ഉണ്ടായിരുന്നു. ഇപ്പോള്&zwj; ഡിസ്ചാർജ് ആയി വന്നു. മരുന്നിന്&zwj;റെ കാര്യം പലരും സമൂഹമാധ്യമത്തിൽക്കൂടി പറഞ്ഞുകൊണ്ടിരിക്കുന്നു. ബില്ല് എഐ ആണെന്നും ഞങ്ങൾ അത് ഉണ്ടാക്കിയതാണെന്നും ഒക്കെ പറയുന്നു. പക്ഷേ ഞങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഞങ്ങളടെ സാഹചര്യം കൊണ്ടാണ് ആ ബില്ല് ഞങ്ങൾക്ക് പറയേണ്ടി പോലും വന്നത്. രേണുവിന് കാന്&zwj;സര്&zwj; ഇല്ലെന്നും ബില്ല് എഐ ആണെന്നും മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടിയാണന്നുമൊക്കെ ചില വ്ലോഗേഴ്സ് നിരന്തരം വീഡിയോ ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് ആ ബില്ലിനെ കുറിച്ചും ആ മെഡിസിനെ കുറിച്ചും പറയേണ്ട സാഹചര്യം ഉണ്ടായത്.&lt;/p&gt;&lt;p&gt;ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ആർക്കും നുണ പറയാൻ പറ്റാത്ത കാര്യങ്ങളാണ്. ആർക്കെങ്കിലും സംശയം ഉണ്ടെങ്കില്&zwj; ആ ബില്ലിൽ അതിന്റെ നമ്പറും കാര്യങ്ങളും ഫോൺ നമ്പറും എല്ലാം കിടപ്പുണ്ട്. അതിലേക്ക് ഒന്ന് വിളിച്ച് കോൺടാക്ട് ചെയ്ത് നിങ്ങൾക്കൊന്ന് പ്രൂവ് ചെയ്യാവുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുപോലും ചെയ്യാതെ അത് മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടി ഞങ്ങൾ നിർമ്മിച്ചെടുത്തതാണെന്ന് പറഞ്ഞു. ഇങ്ങനെയൊക്കെ മനുഷ്യരെ നിങ്ങൾ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത് ഭയങ്കര കഷ്ടമാണ്. നമ്മളെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. അവരുടെയൊക്കെ മുമ്പിൽ ഞങ്ങൾക്ക് നമ്മുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം. അതുകൊണ്ട് മാത്രമാണ് ഞങ്ങൾ അന്ന് അതിനെക്കുറിച്ച് പറഞ്ഞത്. പിന്നെ അതിനകത്ത് കുറെ ക്യാൻസർ പേഷ്യൻസിന്റെ വോയ്സ് ഒക്കെ എടുത്തത് ഇട്ടിട്ടുണ്ട്. പക്ഷേ അത് ക്യാൻസർ പേഷ്യന്&zwj;റ്സ് ആണ് അത് പറയുന്നതെന്ന് എനിക്ക് തോന്നുന്നില്ല. അത് ഈ വ്ലോഗേഴ്സ് കെട്ടിച്ചമയ്ക്കുന്ന കഥകൾ തന്നെയാണെന്നാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്. എന്തിനാണ് അവളെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്നറിയില്ല.&lt;/p&gt;&lt;p&gt;വീണ്ടും ഈ മെഡിസിന്റെ കാര്യം പറഞ്ഞ് നിങ്ങൾ വീണ്ടും ദ്രോഹിക്കാതിരിക്കുക. ഈ ഒരു അവസ്ഥയിൽ ഇതുപോലെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്ന ആരുടെ വീട്ടിലും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. ഇപ്പോൾ അവളുടെ സാഹചര്യം കൊണ്ടാണ് അവൾ ഈ യുട്യൂബ് ചാനലുമായിട്ട് മുന്നോട്ടു പോകുന്നത്. മരുന്നിന് വേണ്ട സാമ്പത്തികം വേണം. ദൈവത്തെ ഓർത്ത് നിങ്ങൾ അവളെ ഒന്ന് ഉപദ്രവിക്കാതിരിക്കുക. അതുപോലെ അനുഭവിക്കുന്നുണ്ട്.&quot;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/renu-sudhis-sister-reacts-to-allegations-that-the-medical-bill-they-showed-was-ai-generated-articleshow-i2wlcr2"/>
        </item>
        <item>
            <title><![CDATA['പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്താനുള്ള നടപടികൾ തുടങ്ങി'; അമ്മ അം​ഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/swetha-menon-writes-to-amma-association-members-articleshow-ggnvvvl</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/swetha-menon-writes-to-amma-association-members-articleshow-ggnvvvl</guid>
            <pubDate>Fri, 17 Jul 2026 13:37:39 +0530</pubDate>
            <description><![CDATA[&lt;p&gt;അതേ സമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksafya6qswy78wm7w0rsrc8b,imgname-fotojet---2026-05-23t185050.141-1779542468823.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കം തുടരുന്നതിനിടെ അംഗങ്ങൾക്ക് ശ്വേത മേനോന്റെ കത്ത്. അനുഭവക്കുറവ് മൂലമാണ് പിഴവുകൾ സംഭവിച്ചതെന്നും തിരുത്താനുള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ പറയുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും. ഇപ്പോൾ ചുമതല വഹിക്കുന്ന എക്&zwnj;സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കും.സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്നും കത്തിലുണ്ട്. ശ്വേതയെ എതിർക്കുന്നവർ കത്തിനോട് പ്രതികരിച്ചിട്ടില്ല. കോടതിയുടെ അന്തിമ തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം. സംഘടനയുടെ സാമ്പത്തിക ഇടപാടുകളും രേഖകൾ കൃത്യമാക്കി, അംഗങ്ങൾക്ക് അയച്ചുനൽകുന്നിനുള്ള നീക്കവും ശ്വേതയുടെ ഭരണസമിതി തുടങ്ങിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/swetha-menon-writes-to-amma-association-members-articleshow-ggnvvvl"/>
        </item>
        <item>
            <title><![CDATA['3 ഇഡിയറ്റ്സ് സോനം വാങ്ചുക്കിന്‍റെ കഥയല്ല'; പ്രേക്ഷകരുടെ വര്‍ഷങ്ങളായുള്ള ധാരണ തിരുത്തി ആമിര്‍ ഖാന്‍]]></title>
            <link>https://www.asianetnews.com/entertainment-news/neither-3-idiots-movie-nor-my-character-phunsukh-wangdu-is-based-on-sonam-wangchuk-clarifies-aamir-khan-articleshow-x72umd0</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/neither-3-idiots-movie-nor-my-character-phunsukh-wangdu-is-based-on-sonam-wangchuk-clarifies-aamir-khan-articleshow-x72umd0</guid>
            <pubDate>Fri, 17 Jul 2026 13:18:55 +0530</pubDate>
            <description><![CDATA[&lt;p&gt;3 ഇഡിയറ്റ്സിലെ തന്&zwj;റെ കഥാപാത്രമായ ഫുന്&zwj;സുഖ് വാങ്ക്ഡുവിന് സോനം വാങ്ചുക്കുമായി ബന്ധമില്ലെന്ന് നടന്&zwj; ആമിര്&zwj; ഖാന്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqgmb3e1xbzqap1x0shj7h0,imgname-fotojet--36--1784274365550.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;3 ഇഡിയറ്റ്സ് എന്ന സിനിമയില്&zwj; താന്&zwj; അവതരിപ്പിച്ച ഫുന്&zwj;സുഖ് വാങ്ക്ഡു എന്ന കഥാപാത്രം ആക്റ്റിവിസ്റ്റ് സോഹം വാങ്ചുക്കിന്&zwj;റെ ജീവിതത്തില്&zwj; നിന്ന് പ്രചോദനം ഉള്&zwj;ക്കൊണ്ടതാണെന്ന ദീര്&zwj;ഘനാളായുള്ള പ്രേക്ഷകധാരണ തിരുത്തി ആമിര്&zwj; ഖാന്&zwj;. തനിക്കോ ചിത്രത്തിന്&zwj;റെ രചയിതാക്കള്&zwj;ക്കോ 3 ഇഡിയറ്റ്സ് എടുക്കുന്ന സമയത്ത് സോനം വാങ്ചുക്കിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ആമിര്&zwj; ഖാന്&zwj; പറഞ്ഞു. ലണ്ടന്&zwj; ഇന്ത്യന്&zwj; ഫിലിം ഫെസ്റ്റിവലിലെ ചോദ്യോത്തര പരിപാടിയില്&zwj; സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്&zwj; ചോര്&zwj;ച്ചയില്&zwj; പ്രതിഷേധിച്ച് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമയം രണ്ട് ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിന്&zwj;റെ കൂടി പശ്ചാത്തലത്തിലായിരുന്നു 3 ഇഡിയറ്റ്സ് സംബന്ധിച്ച ചോദ്യം ആമിര്&zwj; ഖാനെ തേടിയെത്തിയത്.&lt;/p&gt;&lt;p&gt;&ldquo;സോനം വാങ്ചുക്കിന്&zwj;റെ ജീവിതത്തെ ആസ്പദമാക്കിയാണ് 3 ഇഡിയറ്റ്സ് സിനിമ നിര്&zwj;മ്മിച്ചിരിക്കുന്നതെന്ന് ഒരു തെറ്റിദ്ധാരണ പ്രേക്ഷകര്&zwj;ക്കിടയില്&zwj; ഉണ്ട്. അത് ശരിയല്ല. സിനിമ എഴുതുന്ന സമയത്ത് അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്&zwj;ക്ക് അറിവുണ്ടായിരുന്നില്ല, എനിക്ക് വ്യക്തിപരമായും അദ്ദേഹത്തെ അറിയുമായിരുന്നില്ല&rdquo;, ആമിര്&zwj; ഖാന്&zwj;റെ വാക്കുകള്&zwj;. അതേസമയം സോനം വാങ്ചുക്ക് നടത്തുന്ന പ്രതീഷേധത്തെക്കുറിച്ചും ആമിര്&zwj; ഖാന്&zwj; പറഞ്ഞു. &ldquo;സോനം വാങ്ചുക്ക് ചെയ്യുന്ന കാര്യങ്ങളൊക്കെ ശരിയായ ദിശയില്&zwj; ഉള്ളതാണ്. അദ്ദേഹം ഇപ്പോള്&zwj; നിരാഹാര സമരത്തിലാണ് ഉള്ളത്. അത് അദ്ദേഹം അവസാനിപ്പിക്കണമെന്ന് ഒരുപാട് പേര്&zwj; കരുതുന്നുണ്ട്. അദ്ദേഹത്തിന്&zwj;റെ ആ​രോ​ഗ്യം ക്ഷയിക്കുന്നത് കാരണമാണ് അത്&rdquo;, ആമിര്&zwj; ഖാന്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;3 ഇഡിയറ്റ്സില്&zwj; ചതുര്&zwj; രാമലിം​ഗം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒമി വൈദ്യ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തത് വൈറല്&zwj; ആയിരുന്നു. സോനം വാങ്ചുക്കിന്&zwj;റെ സമരത്തിന് ഐക്യദാര്&zwj;ഢ്യം പ്രഖ്യാപിച്ചുള്ളതായിരുന്നു അത്. എന്നാല്&zwj; 3 ഇഡിയറ്റ്സിലെ ആമിര്&zwj; ഖാന്&zwj; കഥാപാത്രം വാങ്ചുക്കിന്&zwj;റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്നും ഒമി വൈദ്യ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഒമി വൈദ്യ പറഞ്ഞത് തെറ്റാണെന്നും ആമിര്&zwj; പറഞ്ഞു. ഈ വീഡിയോ ആണ് ഇക്കാര്യം വേദിയില്&zwj; വിശദീകരിക്കാന്&zwj; ആമിറിനെ നിര്&zwj;ബന്ധിതനാക്കിയത്.&lt;/p&gt;&lt;p&gt;നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിന് ഐകൃദാർഢ്യം അറിയിച്ചാണ് ലഡാക്ക് സ്വദേശിയായ സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. സമരം 19 ദിവസം പിന്നിടുമ്പോൾ വാങ്ചുക്കിന്റെ ശരീരഭാരം ഒൻപത് കിലോയിലധികം കുറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/neither-3-idiots-movie-nor-my-character-phunsukh-wangdu-is-based-on-sonam-wangchuk-clarifies-aamir-khan-articleshow-x72umd0"/>
        </item>
        <item>
            <title><![CDATA['സ്പെയിനിനെ സപ്പോർട്ട് ചെയ്താൽ ലൈക്ക് കുറയുമത്രേ! പക്ഷേ...' അര്‍ജന്‍റീന-സ്പെയിന്‍ ഫൈനലിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്]]></title>
            <link>https://www.asianetnews.com/entertainment/they-say-supporting-spain-will-lose-me-likes-but-santhosh-pandit-on-argentina-spain-world-cup-final-articleshow-3a0vxgq</link>
            <guid isPermaLink="true">https://www.asianetnews.com/entertainment/they-say-supporting-spain-will-lose-me-likes-but-santhosh-pandit-on-argentina-spain-world-cup-final-articleshow-3a0vxgq</guid>
            <pubDate>Fri, 17 Jul 2026 12:30:57 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് ഫൈനലിൽ ആര് ജയിക്കും എന്ന് പ്രവചിക്കുവാൻ പലരും എന്നോട് ആവശ്യപ്പെട്ട് ട്ടോ. പക്ഷെ സെമിയിൽ എന്&zwj;റെ പ്രവചനം ചെറുതായി പാളിയാലോ. അതോടെ ഞാൻ ഈ പരിപാടി നിർത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0kr4nmgnrwvdebks39gny7e,imgname-befunky-collage--27--1753009510032.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവവന്തപുരം: &lt;/strong&gt;ലോകകപ്പ് ഫൈനലില്&zwj; അര്&zwj;ജന്&zwj;റീനയും സ്പെയിനും ഏറ്റുമുട്ടാനിരിക്കെ ആരാകും കിരീടം നേടാന്&zwj; സാധ്യതയുളളതെന്ന് വസ്തുതകള്&zwj; നിരത്തി വിശദീകരിച്ച് സന്തോഷ് പണ്ഡിറ്റ്. സെമിയിലെ പ്രവചനം പാളിയതിനാല്&zwj; താൻ വീണ്ടുമൊരു പ്രവചനത്തിനില്ലെന്നെും എന്നാല്&zwj; കണക്കുകള്&zwj; സ്പെയിനിന് അനുകൂലമാണെങ്കിലും കിരീടം നേടാൻ ഭാഗ്യം കൂടി വേണമെന്നും പണ്ഡിറ്റ് ഫേസ്ബുക് പോസ്റ്റില്&zwj; പറഞ്ഞു. സന്തോഷ് പണ്ഡിറ്റിന്&zwj;റെ ഫേസ്ബുക് പോസ്റ്റ്.&lt;/p&gt;&lt;p&gt;ലോകകപ്പ് ഫൈനലിൽ ആര് ജയിക്കും എന്ന് പ്രവചിക്കുവാൻ പലരും എന്നോട് ആവശ്യപ്പെട്ട് ട്ടോ. പക്ഷെ സെമിയിൽ എന്&zwj;റെ പ്രവചനം ചെറുതായി പാളിയാലോ. അതോടെ ഞാൻ ഈ പരിപാടി നിർത്തി. ഫൈനൽ പോരാട്ടം: ഫൈനലിൽ അർജന്&zwj;റീനയെയാണ് സ്പെയിൻ നേരിടുന്നത്.. ലൈക്കും, ഷെയർ ഒക്കെ കിട്ടുവാൻ അർജന്&zwj;റീന ജയിക്കും എന്ന് പ്രവചിക്കുവാൻ ആണ് പലരും ഉപദേശിച്ചത്. അതിനു കാരണമായി അവർ പറയുന്നത് കേരളത്തിൽ 50% അർജന്&zwj;റീന ഫാൻസ്&zwnj;, 17 % ബ്രസീൽ ഫാൻസ്&zwnj;, 8 % ഇംഗ്ലണ്ട് ഫാൻസ്&zwnj;, 6 ശതമാനം പോർച്ചുഗീസ്, 6 ശതമാനം ഫ്രാൻസ് ആരാധകർ, 4 ശതമാനം സ്പെയിൻ, 4 ശതമാനം ജർമൻ ഫാൻസ്&zwnj;, ബാക്കി എല്ലാവർക്കും 5% ഫാൻസ്&zwnj; എന്നിങ്ങനെ മാത്രമേ ഉള്ളു.&lt;/p&gt;&lt;p&gt;അപ്പോൾ സ്പെയിനിനെ സപ്പോർട്ട് ചെയ്&zwnj;താൽ ലൈക്കും, ഷെയർ കുറയുമത്രെ. പക്ഷെ ഞാൻ അങ്ങനെ ചെയ്യില്ല. നന്നായി കളിക്കുന്നവർ ജയിക്കട്ടെ എന്നാണ് നമ്മുടെ ലയിൻ. 2026 ഫിഫ ലോകകപ്പിൽ സ്പെയിൻ ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ടൂർണമെന്&zwj;റിലുടനീളം മികച്ച പ്രതിരോധവും മുന്നേറ്റവും കാഴ്ചവെച്ചാണ് അവർ ഫൈനലിൽ പ്രവേശിച്ചതും. അതും നാല് പ്രമുഖ ടീമിനെ ആണ് തകർത്തത്. ആകെ കളിച്ച 7 ലിൽ 4 തവണയും ശക്തരെ തോൽപിച്ചു.&lt;/p&gt;&lt;p&gt;2026 ലോകകപ്പിൽ സ്പെയിൻ ഇതുവരെ നേരിട്ട പ്രധാന ടീമുകൾ ഇവയാണ്:ഗ്രൂപ്പ് ഘട്ടം :കേപ് വെർദെ: ഈ മത്സരത്തിൽ ഇരു ടീമുകളും ഗോളുകൾ രഹിത സമനില പാലിച്ചു.സൗദി അറേബ്യ: സ്പെയിൻ 4-0 എന്ന സ്കോറിന് സൗദി അറേബ്യയെ തകർത്തു.ഉറുഗ്വേ: ഈ മത്സരത്തിൽ സ്പെയിൻ വിജയം നേടി. നോക്കൗട്ട് ഘട്ടം:ഓസ്ട്രിയ: റൗണ്ട് ഓഫ് 32-ൽ ഓസ്ട്രിയയെ 3-0 ന് പരാജയപ്പെടുത്തി.പോർച്ചുഗൽ : പ്രീ-ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെ 1-0 ന് അട്ടിമറിച്ചു.ബെൽജിയം : ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ചു.ഫ്രാൻസ്: സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ 2-0 ന് പരാജയപ്പെടുത്തിയാണ് സ്പെയിൻ പുഷ്പം പോലെ ഫൈനലിലേക്ക് മുന്നേറിയത്.&lt;/p&gt;&lt;p&gt;എന്ന് കരുതി ഫൈനലിൽ അർജന്&zwj;റീനയെ അവർ മറികടക്കും എന്ന് കരുതുവാൻ വയ്യ. കപ്പ് കിട്ടുവാൻ കളി മികവും ഭാഗ്യവും വേണം.സ്പെയിൻ ഇതുവരെ ഒരു (1) ലോകകപ്പ് മാത്രമാണ് നേടിയിട്ടുള്ളത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന ഫിഫാ ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെ ഒന്നിനെതിരെ പൂജ്യത്തിന് (1-0) തോൽപ്പിച്ചാണ് സ്പെയിൻ ലോക ചാമ്പ്യന്മാരായത്. ഇത്തവണ ജയിച്ചാൽ 2 ആകും.&lt;/p&gt;&lt;p&gt;(വാൽ കഷ്ണം... ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിലയത്തിൽ നിന്നും, ആരൊക്കെ എത്രയൊക്കെ നിർബന്ധിച്ചാലും, പുതിയ പ്രവാചനങ്ങൾ ഉണ്ടായിരിക്കുന്നതല്ല.. സെമി വരെ അർജന്&zwj;റീന വിജയം ഒഴിച്ച് എല്ലാ പ്രവചനങ്ങളും കൃത്യമായിരുന്നു എന്നതാണ് സത്യം..ങ്ഹാ.. പോട്ടെ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/entertainment/they-say-supporting-spain-will-lose-me-likes-but-santhosh-pandit-on-argentina-spain-world-cup-final-articleshow-3a0vxgq"/>
        </item>
        <item>
            <title><![CDATA[കൗബോയ് ലുക്കില്‍ തിളങ്ങി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയ 'കത്തിച്ച്' മലയാളികളുടെ പ്രിയതാരം]]></title>
            <link>https://www.asianetnews.com/entertainment-news/mohanlal-cowboy-look-photo-is-viral-in-social-media-articleshow-te059r9</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/mohanlal-cowboy-look-photo-is-viral-in-social-media-articleshow-te059r9</guid>
            <pubDate>Fri, 17 Jul 2026 12:17:02 +0530</pubDate>
            <description><![CDATA[&lt;p&gt;സിനിമാ തിരക്കുകളിൽ നിന്ന് ഇടവേളയെടുത്ത് ലോകകപ്പ് ഫുട്ബോൾ കാണാൻ അമേരിക്കയിലെത്തിയിരിക്കുകയാണ് മോഹൻലാല്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqcxczs2h25t2e4rrmpd7rz,imgname-fotojet--35--1784270468089.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിനിമകളുടെ തിരക്കുകളില്&zwj; നിന്ന് ചെറിയ ഇടവേളയിലാണ് മോഹന്&zwj;ലാല്&zwj; ഇപ്പോള്&zwj;. തുടരും സംവിധായകന്&zwj; തരുണ്&zwj; മൂര്&zwj;ത്തിയുടെ പുതിയ ചിത്രം അതിമനോഹരത്തിന്&zwj;റെ ഷെഡ്യൂള്&zwj; ബ്രേക്കില്&zwj; സ്റ്റേജ് ഷഓകളുമായി യൂറോപ്യന്&zwj; പര്യടനത്തിലായിരുന്നു മോഹന്&zwj;ലാലും സംഘവും. അതിന് ശേഷം ലോകകപ്പ് ഫുട്ബോള്&zwj; കാണാന്&zwj; അമേരിക്കയില്&zwj; എത്തിയിരിക്കുകയാണ് മോഹന്&zwj;ലാല്&zwj;. കഴിഞ്ഞ രണ്ട് സെമിഫൈനലുകളും കാണാന്&zwj; അദ്ദേഹം ഗാലറിയില്&zwj; എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്&zwj; മീഡിയയില്&zwj; പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം വൈറല്&zwj; ആയിരിക്കുകയാണ്. വെസ്റ്റേണ്&zwj; കൗബോയ് ഹെറ്റപ്പിലാണ് ചിത്രത്തില്&zwj; മോഹന്&zwj;ലാല്&zwj;. കൗബോയ് ഹാറ്റിനൊപ്പം എംബ്രോയ്ഡറിയുള്ള വൈറ്റ് ഫുള്&zwj; സ്ലീവ് ഷര്&zwj;ട്ടുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;അമേരിക്കയിലെ ലോകകപ്പ് ഗാലറികളില്&zwj; നിന്നുള്ള മോഹന്&zwj;ലാലിന്&zwj;റെ ചിത്രങ്ങളും ചെറു വീഡിയോകളും സോഷ്യല്&zwj; മീഡിയയില്&zwj; വൈറല്&zwj; ആയിരുന്നു. അവസാനം നടന്ന അര്&zwj;ജന്&zwj;റീന- ഇംഗ്ലണ്ട് മത്സരം കാണാന്&zwj; മോഹന്&zwj;ലാലിനൊപ്പം ആന്&zwj;റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. മത്സരശേഷം അര്&zwj;ജന്&zwj;റീനിയന്&zwj; ആരാധകരുടെ ആഹ്ലാദപ്രകടനങ്ങള്&zwj; വീക്ഷിക്കുന്ന മോഹന്&zwj;ലാലിന്&zwj;റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. അര്&zwj;ജന്&zwj;റീന- ഇംഗ്ലണ്ട് മത്സരം കാണാന്&zwj; ഫഹദ് ഫാസിലും എത്തിയിരുന്നു. വരുന്ന തിങ്കളാഴ്ച (20) ഇന്ത്യന്&zwj; സമയം അര്&zwj;ധരാത്രി കഴിഞ്ഞ് 12.30 നാണ് ഫൈനല്&zwj; മത്സരം. അര്&zwj;ജന്&zwj;റീന സ്പെയിനിനെയാണ് നേരിടുന്നത്. ന്യൂയോര്&zwj;ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് മത്സരം.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ദൃശ്യം 3 ആണ് മോഹന്&zwj;ലാല്&zwj; അഭിനയിച്ച് അവസാനം തിയറ്ററുകളില്&zwj; എത്തിയ ചിത്രം. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ പോസിറ്റീവ് അഭിപ്രായങ്ങള്&zwj; മാത്രമല്ല ചിത്രത്തിന് ലഭിച്ചത്. പൊതുവെ സമ്മിശ്ര അഭിപ്രായമായിരുന്നു. എന്നാല്&zwj; ബോക്സ് ഓഫീസില്&zwj; ചിത്രത്തിന്&zwj;റെ കുതിപ്പിനെ തടയാന്&zwj; സമ്മിശ്ര അഭിപ്രായങ്ങള്&zwj;ക്കും ആയില്ല. ആഗോള ബോക്സ് ഓഫീസില്&zwj; നിന്ന് 238 കോടിയാണ് ചിത്രത്തിന്&zwj;റെ ഫൈനല്&zwj; ഗ്രോസ്. തരുണ്&zwj; മൂര്&zwj;ത്തിയുടെ അതിമനോഹരമാണ് അദ്ദേഹം നായകനായി ഇനി തിയറ്ററുകളില്&zwj; എത്തേണ്ട ചിത്രം. എന്നാല്&zwj; അതിന്&zwj;റെ ചിത്രീകരണം പൂര്&zwj;ത്തിയായിട്ടില്ല. അതേസമയം മോഹന്&zwj;ലാല്&zwj; അതിഥിവേഷത്തിലെത്തുന്ന പല ചിത്രങ്ങള്&zwj; പുറത്തു വരാനുമുണ്ട്. മകള്&zwj; വിസ്മയയുടെ സിനിമാ അരങ്ങേറ്റമായ തുടക്കം, പൃഥ്വിരാജ് നായകനാവുന്ന ഖലീഫ, ജയസൂര്യയുടെ കത്തനാര്&zwj;, തമിഴ് ചിത്രം ജയിലര്&zwj; 2, ബോളിവുഡ് ചിത്രം ഹൈവാന്&zwj; എന്നിവയിലൊക്കെ മോഹന്&zwj;ലാലിന് അതിഥിവേഷങ്ങള്&zwj; ഉണ്ട്. ദിലീഷ് പോത്തന്&zwj;റെ സംവിധാനത്തില്&zwj; മോഹന്&zwj;ലാല്&zwj; നായകനാവുന്ന നെടുങ്കണ്ടം മിറക്കിള്&zwj; എന്ന ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/mohanlal-cowboy-look-photo-is-viral-in-social-media-articleshow-te059r9"/>
        </item>
        <item>
            <title><![CDATA[പ്രശ്നം വരുമ്പോൾ ഇറങ്ങി പോകയല്ല വേണ്ടത്, ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ]]></title>
            <link>https://www.asianetnews.com/entertainment-news/actor-dhyan-sreenivasan-says-shwetha-menon-should-continue-to-the-amma-association-president-articleshow-flvg3dq</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-dhyan-sreenivasan-says-shwetha-menon-should-continue-to-the-amma-association-president-articleshow-flvg3dq</guid>
            <pubDate>Thu, 16 Jul 2026 22:33:45 +0530</pubDate>
            <description><![CDATA[&lt;p&gt;'അമ്മ' പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് താല്പര്യമില്ലെന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. പ്രശ്നങ്ങളുണ്ടാകുമ്പോൾ ഭരണസമിതി ഒഴിഞ്ഞുപോകാതെ അത് പരിഹരിക്കണം. അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെങ്കിൽ നിലവിലെ സമിതി തുടരണമെന്നും പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxny4kph7cx0fpst8dy12vp0,imgname-befunky-collage--21--1784221421265.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;മ്മ സംഘടയിലെ പ്രസിഡന്റ് ആകാൻ താല്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെ, വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി ധ്യാൻ ശ്രീനിവാസൻ. പ്രശ്നം വരുമ്പോൾ ഭരണസമിതി ഇറങ്ങി പോകയല്ല വേണ്ടെന്നും അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പറ&zwj;ഞ്ഞ ധ്യാൻ, ശ്വേത തന്റെ കലാവധി പൂർത്തിയാക്കണമെന്നാണ് ആ​ഗ്രഹമെന്നും പറഞ്ഞു.&lt;/p&gt;&lt;p&gt;&quot;അച്ഛന് വളരെയധികം ഇമോഷണല്&zwj; കണക്ഷന്&zwj; ഉണ്ടായിരുന്നൊരു സംഘടനയാണ് അമ്മ. ഞാന്&zwj; അതില്&zwj; മെമ്പര്&zwj; ആയിട്ട് വളരെ കുറച്ച് വര്&zwj;ഷമെ ആയിട്ടുള്ളൂ. സിദ്ധിഖ് ഇക്ക വന്ന സമയത്താണ് ഞാന്&zwj; അവിടെ ആദ്യമായിട്ടൊരു പരിപാടിയ്ക്ക് പോകുന്നത്. പല മെമ്പേഴ്സുമായിട്ട് ഞാന്&zwj; സിനിമകൾ ചെയ്തിട്ടുണ്ട്. അവരൊക്കെ ആയിട്ട് ഏറ്റവും അടുത്ത ബന്ധങ്ങളും ഉണ്ട്. സംഘടനയും മെമ്പേഴ്സുമായുള്ള കണക്ഷനും തമ്മില്&zwj; ചെറിയ വ്യത്യാസങ്ങളുണ്ട്. അവിടെ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്&zwj; നമുക്കും സ്വാഭാവികമായിട്ട് വിഷമമുണ്ടാകും. പലരും പല പല പോംവഴികള്&zwj; പറയും. പല ഗ്രൂപ്പുകളില്&zwj; പല അഭിപ്രായങ്ങള്&zwj; വരും. അതില്&zwj; എന്നെ ഇഷ്ടമുള്ള അല്ലെങ്കില്&zwj; അജുവിനെപ്പോലെ ചെറുപ്പക്കാരായവര്&zwj; എന്&zwj;റെ പേര് പറഞ്ഞു. അത്രയെ ഉള്ളൂ. പ്രസിഡന്&zwj;റാകാന്&zwj;. അതൊരു പറച്ചില്&zwj; മാത്രമാണ്. അതിനൊരു പ്രോസസ് ഉണ്ട്. ഞാന്&zwj; തീരുമാനിച്ച ഉടനെ പോയി പ്രസിഡന്&zwj;റ് ആകാന്&zwj; പറ്റില്ലല്ലോ. നിലവില്&zwj; തെരഞ്ഞെടുക്കപ്പെട്ട ഒരാളുണ്ട്. അവരുടെ കാലാവധി കഴി&zwj;ഞ്ഞിട്ടില്ല. ആ കാലാവധി എന്നത് 3 വര്&zwj;ഷമാണ്&quot;, എന്ന് ധ്യാൻ പറഞ്ഞു.&lt;/p&gt;&lt;p&gt;&quot;പ്രശ്നങ്ങള്&zwj; ഉള്ള സമയത്ത് ഇറങ്ങി പോകുന്നത് അല്ലല്ലോ പോംവഴി. പ്രശ്നങ്ങള്&zwj; അവിടെ നിന്ന് സോള്&zwj;വ് ചെയ്ത്, അവരുടെ കാലാവധി മികച്ച രീതിയില്&zwj; പൂര്&zwj;ത്തിയാക്കിയ ശേഷം ബാക്കി കാര്യത്തെ കുറിച്ച് ആലോചിച്ചാല്&zwj; മതി. എന്&zwj;റെ ഇഷ്ടത്തിനൊന്നും ഇവിടെ യാതൊരു പ്രസക്തിയും ഇല്ല. അവര്&zwj;ക്ക് ചില കാര്യങ്ങളില്&zwj; കോട്ടം തട്ടിയിട്ടുണ്ടോ എന്നതാണ് പ്രധാനകാര്യം. വ്യക്തിപരമായ കാര്യങ്ങളൊക്കെ രണ്ടാമത്. കൃത്യമായിട്ടുള്ള പെന്&zwj;ഷന്&zwj; കൊടുത്തിട്ടുണ്ടോ, ഈ മാസങ്ങള്&zwj; എല്ലാം കൊടുത്തിട്ടിണ്ടോ സഞ്ജീവിനി കൊടുത്തിട്ടുണ്ട്, ഇന്&zwj;ഷുറന്&zwj;സ് കൊടുത്തിട്ടുണ്ട്. അങ്ങനെ ആണെങ്കില്&zwj; നിലവിലുണ്ടായിരുന്ന ഭരണസമിതി തന്നെ തുടരണം എന്നാണ്. മെമ്പേഴ്സിന്&zwj;റെ വെല്&zwj;ഫെയറിന് വേണ്ടിയിട്ടാണ് സംഘടന നിലനില്&zwj;ക്കുന്നത്. അതില്&zwj; എന്തെങ്കിലും കോട്ടം തട്ടിയിട്ടുണ്ടെങ്കില്&zwj; എന്തെങ്കിലും പറയാം. വ്യക്തിപരമായ പ്രശ്നങ്ങള്&zwj; വേറെയാണ്. അതിന്&zwj;റെ കേസും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ടല്ലോ. അപ്പോഴും ജനറല്&zwj; ബോഡിയിലെ ആള്&zwj;ക്കാര്&zwj;ക്ക് താല്പര്യം ഇല്ലെങ്കില്&zwj; അവര്&zwj; ഇറങ്ങി കൊടുക്കേണ്ടി വരുമായിരിക്കും.&lt;/p&gt;&lt;p&gt;വ്യക്തിപരമായി പറയുകയാണെങ്കില്&zwj;, ശ്വേത ചേച്ചി ഒരുപാട് മാറ്റങ്ങള്&zwj; കൊണ്ടുവരണം, ഉണ്ടാവണം എന്നാഗ്രഹിച്ച ആളാണ്. ഒരു സ്ത്രീ തലപ്പ് വരുന്നത് തന്നെ ചരിത്ര മാറ്റമാണ്. സ്വാഭാവികമായിട്ടും ഒരുപാട് കാര്യങ്ങള്&zwj; ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നൊരു സ്ത്രീയാണ്. മുകളില്&zwj; പറഞ്ഞ കാര്യങ്ങളില്&zwj; കോട്ടം തട്ടിയിട്ടില്ലെങ്കില്&zwj; മെമ്പോഴ്സുമായിട്ടുള്ള പ്രശ്നങ്ങള്&zwj; അവര്&zwj; ഇരുന്ന് സംസാരിക്കേണ്ട കാര്യങ്ങളായിരുന്നു. അത് കയ്യീന്ന് പോയി, കേസായി, പ്രശനമായി. അതവര്&zwj; തന്നെ ഡീല്&zwj; ചെയ്യട്ടെ. ശ്വേത ചേച്ചി സംഘടനയ്ക്ക് വേണ്ടി നില്&zwj;ക്കാന്&zwj; ഇപ്പോഴും തയ്യാറാണെങ്കില്&zwj;, തുടരണം. മൂന്ന് വര്&zwj;ഷത്തിന് ശേഷം പുതിയ ഭരണസമിതി വരും. അവരെ ജയിപ്പിച്ചവര്&zwj; തന്നെയാണ് ഇപ്പോള്&zwj; എതിര് നില്&zwj;ക്കുന്നത്. ജനറൽ ബോഡി എന്ത് തീരുമാനിക്കുന്നുവോ അതിനെ ഞങ്ങൾ പിന്തുണയ്ക്കും. വ്യക്തിപരമായി ചേച്ചി കാലാവധി പൂര്&zwj;ത്തിയാക്കണം എന്നാണ്. നല്ല കാര്യം ചെയ്യണമെന്ന് ആത്മാര്&zwj;ത്ഥമായി ആഗ്രഹിച്ച് വന്നൊരാളാണ്&quot;, എന്നും ധ്യാൻ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-dhyan-sreenivasan-says-shwetha-menon-should-continue-to-the-amma-association-president-articleshow-flvg3dq"/>
        </item>
        <item>
            <title><![CDATA[സൂര്യ- ജിത്തു മാധവൻ ചിത്രം; 'സൂര്യ 47' ഷൂട്ടിംഗ് പൂർത്തിയായി, നിർമാണം ജ്യോതിക]]></title>
            <link>https://www.asianetnews.com/entertainment-news/jeethu-madhavan-and-suriya-movie-shooting-wrapped-articleshow-vwirizo</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jeethu-madhavan-and-suriya-movie-shooting-wrapped-articleshow-vwirizo</guid>
            <pubDate>Thu, 16 Jul 2026 21:40:45 +0530</pubDate>
            <description><![CDATA[&lt;p&gt;സൂര്യയെ നായകനാക്കി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ തമിഴ് ചിത്രമായ 'സൂര്യ 47' ന്റെ ചിത്രീകരണം പൂർത്തിയായി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ മാസ്സ് എന്റർടെയ്&zwnj;നർ ചിത്രം നിർമ്മിക്കുന്നത് നടി ജ്യോതികയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxnv3javhkhphrgw1zxsq2e0,imgname-befunky-collage--20--1784218241371.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;മിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്&zwnj;ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റെർറ്റൈനെർ ചിത്രം ഒരുങ്ങുന്നത്. സൂര്യ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.&lt;/p&gt;&lt;p&gt;രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ താരനിര, സാങ്കേതിക നിര എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള അപ്&zwnj;ഡേറ്റുകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഛായാഗ്രഹണം - വിനീത് ഉണ്ണി പാലോട്, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, സംഘട്ടനം - ചേതൻ ഡിസൂസ, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jeethu-madhavan-and-suriya-movie-shooting-wrapped-articleshow-vwirizo"/>
        </item>
        <item>
            <title><![CDATA['അവൾ കന്യക ആയിരിക്കണമെന്ന് നിർബന്ധം ഇല്ല'; കല്യാണം കഴിക്കുന്ന പെൺകുട്ടിയെ കുറിച്ച് അഖിൽ ഷാ]]></title>
            <link>https://www.asianetnews.com/spice-entertainment/does-not-require-virginity-in-a-future-bride-says-social-media-star-akhil-sha-articleshow-3fh1kd8</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/does-not-require-virginity-in-a-future-bride-says-social-media-star-akhil-sha-articleshow-3fh1kd8</guid>
            <pubDate>Thu, 16 Jul 2026 21:22:59 +0530</pubDate>
            <description><![CDATA[&lt;p&gt;സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഖിൽ ഷാ (ഷാമോൻ) കന്യകാത്വത്തെക്കുറിച്ചുള്ള തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി. താൻ വിവാഹം കഴിക്കുന്ന പെൺകുട്ടി കന്യകയായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും അത് തികച്ചും തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxnt31y2ymcqy0kk40ts6dc3,imgname-befunky-collage--19--1784217176002.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സോ&lt;/strong&gt;ഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനാണ് അഖിൽ ഷാ. സോഷ്യലിടത്ത് ഷാമോൻ എന്ന് അറിയപ്പെടുന്ന അഖിൽ ഏതാനും നാളുകൾക്ക് മുൻപ് വെർജിനിറ്റിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. വിവാഹം ചെയ്യുന്ന പെൺകുട്ടി കന്യകയായിരിക്കണമോ എന്ന് പറഞ്ഞുള്ള ചോദ്യമായിരുന്നു ചർച്ചകൾക്കെല്ലാം വഴിവച്ചത്. അന്ന് അഖിലിനെതിരെ വലിയതോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഇക്കാര്യം വീണ്ടും ആവർത്തിക്കുകയാണ് അഖിൽ ഷാ. താൻ കല്യാണം കഴിക്കുന്ന പെൺകുട്ടി കന്യകയായിരിക്കണം എന്ന നിർബന്ധം ഇല്ലെന്നും അത് തന്റെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഖിൽ പറയുന്നു.&lt;/p&gt;&lt;p&gt;&quot;എല്ലാം എന്റെ വ്യക്തിപരമായ ചോയ്സ് ആണ്. ഞാൻ ആരെ കല്യാണം കഴിക്കണം. ആരുമായി ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ പറഞ്ഞൊരു പോയ്ന്റിനെ മതം വച്ചിട്ടാണ് ഒരു ടീം വളച്ചൊടിച്ചത്. എനിക്ക് ഹേറ്റ് ഉണ്ടാക്കിത്തരാൻ വേണ്ടിയാണ് അവർ ശ്രമിച്ചതെങ്കിലും, എനിക്ക് ഫോളോവേഴ്സ് കൂടിയിട്ടെ ഉള്ളൂ. നമ്മുടെ നാട്ടിൽ ഇപ്പോഴും ആളുകൾക്ക് സെക്സ് എജ്യൂക്കേഷൻ കിട്ടിയിട്ടില്ല. അതിന്റെ ഒരു കുറവുണ്ട്. നമ്മൾ എന്ത് പറഞ്ഞാലും വേറൊരു രീതിയിൽ വളച്ചൊടിക്കാറുണ്ട്. ഞാൻ പറഞ്ഞത്, ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയുടെ പാസ്റ്റ് വിഷയം ഇല്ലെന്നാണ്. അവൾ കന്യകയായിരിക്കണം എന്ന് എനിക്ക് നിർബന്ധം ഇല്ല. അതെന്റെ വ്യക്തിപരമായ കാര്യമല്ലേ. മറ്റുള്ളവർക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. അത്രയെ ഉള്ളൂ&quot;, എന്നായിരുന്നു അഖിൽ ഷായുടെ വാക്കുകൾ. മഹാരാജ ഹോസ്റ്റൽ എന്ന സിനിമയുടെ ഭാ​ഗമായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അഖിൽ ഷാ.&lt;/p&gt;&lt;p&gt;ഹൊറർ കോമഡി ജോണറില്&zwj; ഒരുങ്ങുന്ന ചിത്രമാണ് മഹാരാജ ഹോസ്റ്റല്&zwj;. അഖിൽ എൻആ&zwnj;&zwj;ര്&zwj;ഡി, അഖിൽ ഷാ, .ശരത്ത്, സന്ദീപ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/does-not-require-virginity-in-a-future-bride-says-social-media-star-akhil-sha-articleshow-3fh1kd8"/>
        </item>
        <item>
            <title><![CDATA['ബിൻസി ഉപദ്രവിച്ചു, കൈ കടിച്ച് പറിച്ചു, സ്നേഹം വീഡിയോയിൽ മാത്രം'; ആരോപണവുമായി സഹോദരി]]></title>
            <link>https://www.asianetnews.com/entertainment-biggboss/mariya-biju-serious-allegations-against-her-sister-bigg-boss-rj-bincy-articleshow-af7ix0m</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-biggboss/mariya-biju-serious-allegations-against-her-sister-bigg-boss-rj-bincy-articleshow-af7ix0m</guid>
            <pubDate>Thu, 16 Jul 2026 17:34:19 +0530</pubDate>
            <description><![CDATA[&lt;p&gt;ആർജെ ബിൻസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി മരിയ ബിജു. ബിൻസി തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും, ഇത് ഏറെക്കാലമായി സഹിക്കുകയാണെന്നും മരിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxnd0aqqrjkt6n122zgt90t5,imgname-wmremove-transformed--1--1784203455223.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;മൂഹമാധ്യമങ്ങളിൽ ഇന്ന് അറിയപ്പെടുന്ന താരങ്ങളാണ് ആർജെ ബിൻസിയും സഹോദരി മരിയ ബിജുവും ഇവരുടെ മാതാപിതാക്കളും. ബിഗ്ബോസിലൂടെയാണ് ബിൻസി കൂടുതൽ പ്രശസ്തയായതെങ്കിലും അതിനു ശേഷം പൊതുപരിപാടികളും സമൂഹമാധ്യമങ്ങളിലും ബിൻസിയും ഇവരുടെ കുടുംബവും നിറഞ്ഞുനിൽക്കാറുണ്ട്. സഹോദരി മരിയയും ചുരുങ്ങിയ കാലയളവിനുള്ളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്ന ആളായി കഴിഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;പല പൊതുപരിപാടികളിലും ബിൻസി കുടുംബസമേതമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ബിൻസിയുടെ റീൽ വീഡിയോകളിലും വ്ലോഗുകളിലും സഹോദരിയും മാതാപിതാക്കളും സ്ഥിരം സാന്നിധ്യവുമാണ്. എന്നാൽ ഇപ്പോൾ ബിൻസിയെക്കുറിച്ച് തികച്ചും വ്യത്യസ്തമായൊരു ഇമേജ് മരിയയുടെ സോഷ്യൽ മീഡിയ പേജിലൂടെത്തന്നെ പുറത്തു വന്നിരിക്കുകയാണ്. ബിൻസി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നും ഏറെ കാലമായി താൻ ഇത് അനുഭവിക്കുകയാണെന്നുമാണ് മരിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ശരീരത്തിലെ പാടുകളും കാണിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;''കുറേ നാളായി ഞാൻ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവൻ ബിൻസി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്നെ ആശുപത്രിയിൽ ആരും കൊണ്ടുപോകുന്നില്ല.&zwj; അവൾ പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണ്. കൊച്ചിലെ മുതൽ &zwnj;ഞാൻ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. വീഡിയോയിൽ കാണുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവൻ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ്'', എന്നാണ് മരിയ വീഡിയോയിൽ പറയുന്നത്.&lt;/p&gt;&lt;p&gt;ഇൻസ്റ്റഗ്രാമിലാണ് മരിയയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് ഇത് നീക്കം ചെയ്യപ്പെട്ടു. എന്നാൽ ഇതിനകം പല സോഷ്യൽ മീഡിയ പേജുകളും യൂട്യൂബ് ചാനലുകളും വീഡിയോ വന്നു. പല യുട്യൂബർമാരും വീ&zwj;ഡിയോകളും ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-biggboss/mariya-biju-serious-allegations-against-her-sister-bigg-boss-rj-bincy-articleshow-af7ix0m"/>
        </item>
        <item>
            <title><![CDATA['ഡിജിറ്റൽ വേതാളങ്ങൾ, കുലസ്ത്രീകളും കുലപുരുഷന്മാരും മത്സരിച്ചത് സദാചാര വിഷം ചീറ്റാൻ'; നെ​ഗറ്റീവ് കമന്റുകളിൽ സരിത]]></title>
            <link>https://www.asianetnews.com/entertainment-news/actress-saritha-balakrishnan-funny-and-detective-novel-model-reply-to-bad-comments-after-she-support-daya-sujith-articleshow-v0awykb</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actress-saritha-balakrishnan-funny-and-detective-novel-model-reply-to-bad-comments-after-she-support-daya-sujith-articleshow-v0awykb</guid>
            <pubDate>Thu, 16 Jul 2026 18:29:13 +0530</pubDate>
            <description><![CDATA[&lt;p&gt;ദയ സുജിത്തിനെ പിന്തുണച്ച തനിക്ക് നേരെ വന്ന നെഗറ്റീവ് കമന്&zwj;റുകള്&zwj;ക്ക് മറുപടിയുമായി നടി സരിത ബാലകൃഷ്ണന്&zwj;. നെ​ഗറ്റീവ് കമന്റിട്ടവരെ &lsquo;ഡിജിറ്റൽ വേദാളങ്ങളെ&rsquo;ന്ന് വിശേഷിപ്പിച്ച സരിത, സദാചാര വിഷം ചീറ്റാനാണ് ചിലര്&zwj; &amp;nbsp;മത്സരിച്ചതെന്നും പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxng46nn6yc594v47jvdrysw,imgname-befunky-collage--18--1784206727861.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെതിരായ വിമർശനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം നടി സരിത ബാലകൃഷ്ണൻ സംസാരിച്ചിരുന്നു. 'പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പ്' ആണ് ഷെഫീന ബീവി എന്നായിരുന്നു സരിത പറഞ്ഞത്. സരിത പറഞ്ഞതിനോട് അനുകൂലിച്ചിവർക്കൊപ്പം തന്നെ നിരവധി നെ​ഗറ്റീവ് കമന്റുകളും വന്നിരുന്നു. ഇവയ്ക്ക് മറുപടിയുമായി സരിത ഇപ്പോൾ എത്തിയിട്ടുണ്ട്. നെ​ഗറ്റീവ് കമന്റിട്ടവരെ &lsquo;ഡിജിറ്റൽ വേദാളങ്ങളെ&rsquo;ന്ന് വിശേഷിപ്പിച്ച സരിത, സദാചാര വിഷം ചീറ്റാനാണ് ചില കുലസ്ത്രീകളും കുലപുരുഷന്മാരും മത്സരിച്ചതെന്നും പറയുന്നു. ഒരു ഡിറ്റക്ടീവ് നോവൽ പോലെയാണ് സരിതയുടെ മറുപടി.&lt;/p&gt;&lt;p&gt;&lt;strong&gt;സരിത ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;ആ രാത്രിക്ക് മരണവീടിന്റെ തണുപ്പായിരുന്നു. ജനൽപ്പാളികളിൽ വന്ന് ആർത്തലച്ചടിക്കുന്ന കാറ്റിന് ഒരു പ്രേതബാധയുടെ ഭീകരതയുണ്ടായിരുന്നു. തന്റെ മുറിയിലെ മൊബൈൽ സ്ക്രീനിൽ നിന്നുമുയരുന്ന നീല വെളിച്ചത്തിൽ നടി സരിതയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.&lt;/p&gt;&lt;p&gt;ഫാഷൻ മോഡലായ ദയ സുജിത്ത്. തന്റെ പ്രൊഫഷന്റെ ഭാഗമായി ദയ പങ്കുവെച്ച ഒരു ചിത്രത്തെ, തുണി കുറഞ്ഞുപോയി എന്ന് പറഞ്ഞ് യൂട്യൂബർ ഷഫീന ബീവി ക്രൂരമായി തെറിവിളിച്ചപ്പോൾ, ആ സൈബർ ആക്രമണത്തിനെതിരെ സരിത പ്രതികരിച്ചിരുന്നു. ഫാഷൻ മോഡലായ ദയ സുജിത്തിന്റെ വസ്ത്രസ്വാതന്ത്ര്യത്തെ പിന്തുണച്ചുകൊണ്ട് സരിത ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ തങ്ങളുടെ സദാചാര വിഷം ചീറ്റാനാണ് ആ കുലസ്ത്രീകളും കുലപുരുഷന്മാരും മത്സരിച്ചത്. യൂട്യൂബർ ഷഫീന ബീവിയുടെ അധിക്ഷേപ വീഡിയോ തങ്ങളുടെ കൊടിയടയാളമാക്കി അവർ ആ ചർച്ചയെ ഒരു വേട്ടക്കളമാക്കി മാറ്റി.&lt;/p&gt;&lt;p&gt;നഗരത്തിലെ ആ പഴയ വലിയ ബംഗ്ലാവിൽ, ടേബിൾ ലാമ്പിന്റെ ചുവന്ന വെളിച്ചത്തിൽ ഡിറ്റക്ടീവ് മാർക്ക്സ് തന്റെ പൈപ്പ് പുകച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അപ്പുറത്ത്, ദേഷ്യം കൊണ്ട് വിറങ്ങലിച്ച മുഖവുമായി നടി സരിത ബാലകൃഷ്ണൻ ഇരിപ്പുണ്ട്.&lt;/p&gt;&lt;p&gt;​&quot;മാർക്ക്സ്... ഇതൊരു സാധാരണ സൈബർ ആക്രമണമല്ല,&quot; സരിതയുടെ ശബ്ദം ഉയർന്നു . &quot;ദയ അവളുടെ വസ്ത്രധാരണത്തിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ യൂട്യൂബർ ഷഫീന ബീവി വിസർജ്യ സമാനമായ വാക്കുകളുമായി അവളെ തെറിവിളിച്ചു. ഞാനതിനെതിരെ ദയയെ സപ്പോർട്ട് ചെയ്ത് പോസ്റ്റ്&zwnj; ഇട്ടു . പക്ഷേ ഇപ്പോൾ... എന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകൾ കണ്ടോ? എന്റെ മാത്രം അല്ല ദയയെ സപ്പോർട് ചെയ്തിടുന്ന ഓരോ പോസ്റ്റിനു താഴെയും ഇതാണ് അവസ്ഥ. ഇതൊരു ആൾക്കൂട്ടമല്ല മാർക്ക്സ്, സ്ത്രീ സ്വാതന്ത്രത്തിന്റെ രക്തത്തിനായി നാവിറക്കി നിൽക്കുന്ന ഡിജിറ്റൽ വേതാളങ്ങളാണ്!&quot;&lt;/p&gt;&lt;p&gt;​മാർക്ക്സ് ലാപ്ടോപ്പ് സ്ക്രീനിലേക്ക് തന്റെ തീക്ഷ്ണമായ കണ്ണുകൾ പായിച്ചു. ആ സ്ക്രീനിൽ നിന്ന് ഒരുതരം ശ്മശാനഗന്ധം പുറപ്പെടുന്നതായി അയാൾക്ക് തോന്നി. സദാചാരത്തിന്റെ കുപ്പായമിട്ട പ്രേതങ്ങൾ അവിടെ അട്ടഹസിക്കുകയായിരുന്നു. അവരുടെ കമന്റുകൾ സ്ക്രീനിൽ നിന്ന് വിഷപ്പാമ്പുകളെപ്പോലെ ചീറ്റിവന്നു.&lt;/p&gt;&lt;p&gt;ആദ്യം എത്തിയത് **ഷൈജ ഏഷ** ആയിരുന്നു. തന്റെ കപടമായ സദാചാരക്കണ്ണുകൾ ഉരുട്ടിക്കൊണ്ട് അവൾ ടൈപ്പ് ചെയ്തു: *&quot;20-30 വയസ്സുള്ള പെൺകുട്ടികൾ 2 പീസ് ഡ്രസ്സ്&zwnj; ഇട്ട് ഫോട്ടോ പോസ്റ്റ്&zwnj; ചെയ്യുമ്പോൾ അതിനെ അവരുടെ വസ്ത്ര സ്വാതന്ത്ര്യമാണ് എന്ന് പറയുന്ന നിങ്ങളെപ്പോലെ മൈൻഡ് ഉള്ളവർ തന്നെയാണ് ഈ നാട്ടിൽ നടക്കുന്ന അതിക്രമങ്ങൾക്കും കൂട്ടക്കൊലകൾക്കും കാരണം!&quot;* അവൾ നിർത്തിയില്ല, കമന്റ്&zwnj; ബോക്സിൽ അടുത്ത വിഷവും എറിഞ്ഞു: *&quot;സരിത ആന്റി നാളെ നിങ്ങളുടെ ഒരു ഫോട്ടോ ഇത്പോലെ ഫേസ്ബുക്കിൽ ഇടാമോ വെല്ലുവിളിക്കുന്നു ധൈര്യമുണ്ടോ?&lt;/p&gt;&lt;p&gt;തൊട്ടുപുറകെ ഭയത്തിന്റെ വിത്തുവിതയ്ക്കാൻ **എലിസബത്ത് സീമ** എത്തി: *&quot;ഒരു തെറ്റും ചെയ്യാത്ത കുഞ്ഞു കുട്ടികളെ പീഡിപ്പിക്കുന്നു.. ഈ ചിത്രത്തിൽ കാണുന്ന ഫാഷൻ ലേഡിയെ നാളെ ആരെങ്കിലും അറ്റാക്ക് ചെയ്താൽ.. അവൾക്ക് വേണ്ടി സംസാരിക്കുന്ന ആരെങ്കിലും അപ്പോൾ സംസാരിക്കുമോ?&quot;* അതിന് **ഗംഗാ ദേവി എസ്** എന്ന വേതാളം കൈയടിച്ച് ഒപ്പുവെച്ചു: *&quot;ഉഗ്രൻ മറുപടി!&quot;*&lt;/p&gt;&lt;p&gt;അടുത്ത കമന്റും ആയി വന്നത് , തങ്ങൾ മാത്രമാണ് ഈ നാടിന്റെ സാംസ്കാരിക കാവൽക്കാരെന്ന് ചമഞ്ഞ കുലസ്ത്രീകളും കുലപുരുഷന്മാരുമായിരുന്നു. പണ്ട് മാറുമറയ്ക്കാൻ സമരം ചെയ്ത നാടാണെന്ന് പറഞ്ഞ് **ഷെറി ഷെറിൻ** എഴുതി: *&quot;നഗ്നത പ്രദർശിപ്പിക്കുന്നത് ആണോ സ്ത്രീ സ്വാതന്ത്ര്യം? ഇന്ത്യൻ സംസ്കാരം പണ്ട് മാറുമറയ്ക്കാൻ സമരം ചെയ്തു, ഇപ്പോൾ കാണിക്കാൻ സമരം!&quot;* അതിനെ പിന്തുണച്ച് **കുമാർ തങ്കമണി**യും **രാമമണി അമ്മ**യും അലറി: *&quot;കേരളത്തിന് ഒരു സംസ്കാരമില്ലേ സരിതേ... ഒന്ന് മാറുമറച്ച് കിട്ടാൻ സമരം ചെയ്ത നാടാണ് നമ്മുടേത്.&quot;* ഇത് കലിയുഗമാണെന്നും പണ്ട് മേൽമുണ്ട് ധരിക്കാൻ സമരം ചെയ്തവർ ഇപ്പോൾ അത് അഴിക്കാൻ നടക്കുകയാണെന്നും രാമമണി അമ്മ ശാപവാക്കുകൾ ചൊരിഞ്ഞു.&lt;/p&gt;&lt;p&gt;തുടർന്ന് വന്നത് 'പെർഫെക്ട് മദർ' ചതുരത്തിൽ ജീവിക്കുന്നവരായിരുന്നു. **ലാലാ കെ.എൻ** തന്റെ ക്രൂരമായ വിരൽ ചൂണ്ടി: *&quot;അഭിമാനം ഉള്ള ഒരമ്മയും മകളെ ഈ വേഷത്തിൽ പബ്ലിക്കിൽ മക്കളെ കാണാൻ വിടില്ല. ഇവർ എന്തിനാ മുലയുടെ തുമ്പും മറ്റും കാട്ടുന്നത്?&quot;* **പ്രിയ മനു** മഞ്ജുപിള്ളയോടുള്ള പഴയ ഇഷ്ടം പറഞ്ഞ്, മകളുടെ തെറ്റ് മനസ്സിലാക്കിക്കാതെ സപ്പോർട്ട് ചെയ്യുന്ന സരിതയോട് കടുത്ത ദേഷ്യം പ്രകടിപ്പിച്ചു. **ലതിക ദാസ്** എന്ന കുലസ്ത്രീ ചോദിച്ചു: *&quot;നിങ്ങൾക്ക് ഒരു മകൻ ഉണ്ടല്ലോ, അവൻ നാളെ മരുമകളെ ഈ വേഷത്തിൽ പൊതുവേദിയിലേക്ക് വിടുമോ?&quot;*&lt;/p&gt;&lt;p&gt;പിന്നെ വന്നത് നഗ്നമായ അസൂയയും അധിക്ഷേപങ്ങളുമായിരുന്നു. **കരുണാകരൻ സുദർശനൻ** അട്ടഹസിച്ചു: *&quot;മഞ്ജു പിള്ളയുടെ മോൾ നാളെ തുണി ഇല്ലാതെ വന്നാലും നമുക്ക് ഒരു കോപ്പും ഇല്ല സരിത മോളേ.&quot;* **രതി പ്രദീപ് രതി** എന്ന ഐഡി ചോദിച്ചു: *&quot;സരിത കൊച്ചേ, തന്നെ എപ്പോഴാ ഇങ്ങനെ ഒന്ന് ദർശിക്കാൻ പറ്റുക? ഇങ്ങനെയൊക്കെ അല്ലേ ചില്ലറ ഉണ്ടാക്കാൻ പറ്റൂ?&quot;* **വിൽസൺ കുമാർ** ഇരുട്ടിൽ നിന്ന് മൊഴിഞ്ഞു: *&quot;മഞ്ജുപിള്ളയുടെ ഫുൾ സപ്പോർട്ടില്ലാതെ ആ പെൺകുട്ടി ഇമ്മാതിരി വേഷം കെട്ടില്ല ഉറപ്പ്.&quot;*&lt;/p&gt;&lt;p&gt;**അമ്പിളി നായർ** ഇതൊരു 'vulgarity' ആണെന്ന് പ്രഖ്യാപിച്ചപ്പോൾ, **സുബിന അനസ്** ഈ വസ്ത്രധാരണം നമ്മുടെ സംസ്കാരത്തിൽ വരാതിരിക്കട്ടെ എന്ന് മന്ത്രം ചൊല്ലി. **കൺമണി** ഷഫീന ബീവിയെപ്പോലെയുള്ള ആയിരം പേർ ഇതിനെ വിമർശിക്കാൻ വരുമെന്ന് ഭീഷണിപ്പെടുത്തി. **രാജി മണി**യും **മനു മാത്യു**വും സരിതയുടെ ന്യായീകരണത്തെ പരിഹസിച്ച്, ഇതൊക്കെ കാശുണ്ടാക്കാനും റീച്ച് കൂട്ടാനുമുള്ള വിഡ്ഢിത്തങ്ങളാണെന്ന് തറപ്പിച്ചു പറഞ്ഞു. **കാർത്തിക കാർത്തു** വസ്ത്രമില്ലാത്ത സ്വാതന്ത്ര്യത്തെ കളിയാക്കിയപ്പോൾ, **ആശാ സാബു** ഫെമിനിച്ചി സംസ്കാരത്തെ ചീത്തവിളിച്ചു. **മുംതാസ്** വസ്ത്രം കുറയ്ക്കുന്നത് പുരോഗമനമല്ലെന്ന് ശാസിച്ചപ്പോൾ, **മഞ്ജു അഷിത്** രീതി തെറ്റാണെന്ന് തലയാട്ടി.&lt;/p&gt;&lt;p&gt;ഈ വലിയ കാളരാത്രിക്കിടയിലും, ആൾക്കൂട്ടത്തിന്റെ വിഷപ്പല്ലുകളെ വകഞ്ഞുമാറ്റി ചില നല്ല മനുഷ്യർ സംസാരിക്കുന്നുണ്ടായിരുന്നു. **മേരി ചിറ്റാട്ട്** ഇംഗ്ലീഷിൽ കുറിച്ചു: *&quot;When I saw that picture I thought it is a perfect picture and that girl have a bright future in modeling... need to grow up.&quot;* **നസീമ നജീബ്** ഷഫീന ബീവിയുടെ അഴുക്കുച്ചാലുകൾക്കെതിരെ നിന്നു.&lt;/p&gt;&lt;p&gt;**അനി ഗോപാലകൃഷ്ണൻ** മോഡലിംഗിന്റെ പ്രൊഫഷണലിസത്തെ സപ്പോർട്ട് ചെയ്തു: *&quot;A modeling student is always exposed to his creative products... Everyone has the right to choose their profession.&quot; പക്ഷേ, സദാചാര ആൾക്കൂട്ടം ആ നല്ല ശബ്ദങ്ങളെയെല്ലാം തങ്ങളുടെ ആക്രോശങ്ങളാൽ മൂടിക്കളഞ്ഞു. മാർക്ക്സ് ലാപ്ടോപ്പ് സ്ക്രീനിലേക്ക് തന്റെ തീക്ഷ്ണമായ കണ്ണുകൾ പായിച്ചു. ആ സ്ക്രീനിൽ നിന്ന് ഒരുതരം ശ്മശാനഗന്ധം പുറപ്പെടുന്നതായി അയാൾക്ക് തോന്നി. സദാചാരത്തിന്റെ കുപ്പായമിട്ട പ്രേതങ്ങൾ അവിടെ അട്ടഹസിക്കുകയായിരുന്നു. സരിത ലാപ്ടോപ്പ് സ്ക്രീനിലേക്ക് നോക്കി പല്ലുകൾ കടിച്ചു.&lt;/p&gt;&lt;p&gt;മാർക്ക്സ് പൈപ്പ് ആഞ്ഞു വലിച്ച് പുക പുറത്തേക്ക് വിട്ടു. ആ പുകപടലങ്ങൾക്കിടയിലൂടെ അയാൾ പറഞ്ഞു: &ldquo;സരിതാ ഈ ഇരുണ്ട വനത്തിലും വെളിച്ചത്തിന്റെ ചില മിന്നാമിനുങ്ങുകൾ ഉണ്ട്.&rdquo; പക്ഷേ മാർക്ക്സ്..&quot; സരിത പറഞ്ഞു , &quot;ആ നല്ല ശബ്ദങ്ങളെ അവർ കൊന്നു കളയുന്നു.&lt;/p&gt;&lt;p&gt;വിഷമിക്കേണ്ട സരിതാ,&quot; മാർക്ക്സ് എഴുന്നേറ്റു.. &quot;കേരളക്കരയിൽ വസ്ത്രത്തിന്റെ നീളം കുറഞ്ഞാൽ പീഡനം നടക്കുമെന്ന് പറയുന്ന വസ്ത്രധാരണത്തിന്റെ പേരിൽ വേട്ടയാടുന്ന ഈ വേതാളങ്ങളുടെ യഥാർത്ഥ അസ്ഥിപഞ്ജരങ്ങൾ പുറത്തെടുക്കാനുള്ള സമയമായി.&quot;&lt;/p&gt;&lt;p&gt;അയാളുടെ വിരലുകൾ കീബോർഡിൽ അമർന്നു. &quot;തങ്ങൾ മാത്രമാണ് ലോകത്തിലെ മഹാത്മാക്കളെന്ന് വിചാരിച്ച്, പ്രൊഫൈലും ലോക്ക് ചെയ്ത് ഒളിച്ചിരുന്ന് മറ്റുള്ളവരുടെ വസ്ത്രത്തിന്റെ നീളം അളക്കുന്ന ഈ വേതാളങ്ങളുടെ മനോനില ലോകം കാണാൻ പോവുകയാണ്,&quot;&lt;/p&gt;&lt;p&gt;കേരളത്തിന്റെ വിവിധ കോണുകളിലിരുന്ന് സ്വന്തം മുറികളിലെ ഇരുട്ടിൽ മൊബൈൽ സ്ക്രീനിലേക്ക് നോക്കി വിഷം ടൈപ്പ് ചെയ്തുകൊണ്ടിരുന്ന ആ വേതാളങ്ങളുടെ വിരലുകൾ പെട്ടെന്ന് ഫോൺ സ്ക്രീനിൽ ഒട്ടിപ്പിടിച്ചു! കൈകൾ വലിച്ച് മാറ്റാൻ നോക്കിയിട്ടും അവരുടെ വിരലുകൾ കീബോർഡിൽ തറഞ്ഞുപോയി തികച്ചും ലോക്കായി!&lt;/p&gt;&lt;p&gt;അവരുടെ ഫോൺ സ്ക്രീനുകൾ ഒരു മന്ത്രക്കണ്ണാടി പോലെ തിളങ്ങി. അതിൽ നിന്ന് ഒരു ഭീകരമായ ഡിജിറ്റൽ ശബ്ദം അവരുടെ മുറികളിൽ മുഴങ്ങി:&lt;/p&gt;&lt;p&gt;*&quot;വസ്ത്രധാരണം ഒരു സ്ത്രീയുടെ സ്വാതന്ത്ര്യവും അവളുടെ പ്രൊഫഷനുമാണ്. ഒളിമ്പിക്സിൽ നീന്തൽ താരങ്ങളും, ജിംനാസ്റ്റിക്സ് താരങ്ങളും, ബോഡി ബിൽഡർമാരും തങ്ങളുടെ കരിയറിന്റെ ഭാഗമായി വസ്ത്രം ധരിക്കുമ്പോൾ അതിലേക്ക് സൂം ചെയ്ത് നോക്കി ലൈംഗിക ദാരിദ്ര്യം പ്രകടിപ്പിക്കുന്ന സദാചാര രോഗികളേ...പെണ്ണായതിന്റ പേരിൽ സ്വന്തം മക്കളുടെ ഇഷ്ടങ്ങൾ വരെ കുഴിച്ചു മൂടുന്ന വിഡ്ഢികളെ ഇതാ നിങ്ങളുടെ കപടതയുടെ വെള്ളത്തുണി ഞങ്ങൾ ഉരിയുന്നു!&quot;*&lt;/p&gt;&lt;p&gt;അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ അവരുടെ നിയന്ത്രണമില്ലാതെ തനിയെ ലൈവായി മാറി. അവരുടെ ഫോണുകളിലെ ഗാലറിയും, ഇൻബോക്സ് ചാറ്റുകളും, നാറ്റക്കേടുള്ള രഹസ്യങ്ങളും നാട്ടുകാർ മൊത്തം തത്സമയം കണ്ടു!&lt;/p&gt;&lt;p&gt;* പെൺകുട്ടികൾ വസ്ത്രം കുറയ്ക്കുന്നത് കൊണ്ടാണ് നാട്ടിൽ പീഡനങ്ങൾ നടക്കുന്നതെന്ന് ടൈപ്പ് ചെയ്ത വേതാളത്തിന്റെ പ്രൊഫൈലിലൂടെ, അവളുടെ ഭർത്താവ് സ്വന്തം സ്ഥാപനത്തിലെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ലക്ഷങ്ങൾ കൊടുത്ത് അവൾ തന്നെ ഒതുക്കിത്തീർത്തതിന്റെ സിസിടിവി ദൃശ്യങ്ങളും ഓഡിയോയും പുറത്തുവന്നു!&lt;/p&gt;&lt;p&gt;* *&quot;തന്തയുടെയും തള്ളയുടെയും മുന്നിൽ മാത്രം കാണിക്കണം&quot;* എന്ന് ഉപദേശിച്ച **വേതാളത്തിന്റെ ** അർദ്ധരാത്രികളിൽ അയച്ച അശ്ലീല ചാറ്റുകൾ നാട്ടുകാർ മൊത്തം സ്ക്രീൻഷോട്ടുകളായി കണ്ട് തുപ്പി!&lt;/p&gt;&lt;p&gt;* മാറുമറയ്ക്കൽ സമരത്തിന്റെ ചരിത്രം പറഞ്ഞ വേതാളങ്ങൾ പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ ക്രിമിനലുകളാണെന്ന് ജനം അറിഞ്ഞു!&lt;/p&gt;&lt;p&gt;* നടിയെയും മകളെയും വേശ്യകളെന്ന് വിളിച്ച് സംസ്കാരം പ്രസംഗിച്ച *വേതാളങ്ങളുടെ * ഇൻബോക്സിൽ നിന്ന്, ഇതേ മോഡലുകളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അവർ രഹസ്യമായി ആസ്വദിക്കുന്ന വികൃതമായ ചാറ്റുകൾ പുറത്തുവന്നു!&lt;/p&gt;&lt;p&gt;തങ്ങൾ വലിയ കുലസ്ത്രീകളും കുലപുരുഷന്മാരുമാണെന്ന് അഹങ്കരിച്ച ആ വേതാളങ്ങൾ സ്വന്തം നാണക്കേടിന്റെ ഡിജിറ്റൽ നഗ്നത കണ്ട് ഇരുട്ടിലിരുന്ന് വാവിട്ട് നിലവിളിച്ചു. അവരുടെ കപടതയുടെ മുഖംമൂടികൾ കരിനിഴലുകൾ വന്ന് തിന്നുതീർത്തിരുന്നു.സ്വന്തം മൊബൈൽ ഫോൺ മറ്റു കൈകളിൽ എത്തിയാൽ തീരും സദാചാരത്തിന്റെ കുലസ്ത്രീ പരിവേഷത്തിന്റെ മുഖം മൂടികൾ.&lt;/p&gt;&lt;p&gt;പിറ്റേന്ന് രാവിലെ, സരിത തന്റെ വീടിന്റെ ബാൽക്കണിയിലിരുന്ന് കാപ്പി കുടിക്കുകയായിരുന്നു. ദയ സുജിത്തും അഞ്ജനയും അവൾക്കൊപ്പം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാ സദാചാര വേതാളങ്ങളുടെയും പ്രൊഫൈലുകൾ നാണക്കേട് കൊണ്ട് എന്നെന്നേക്കുമായി പൂട്ടിക്കെട്ടിയിരുന്നു.&lt;/p&gt;&lt;p&gt;സരിത ദയയെ നോക്കി ശാന്തമായി പറഞ്ഞു: &quot;ഒരു ലേഡി ജിംനാസ്റ്റോ, ബോഡി ബിൽഡറോ, നീന്തൽ താരമോ, ഫാഷൻ മോഡലോ ഒക്കെ അവരുടെ പ്രൊഫഷന്റെ ഭാഗമായി വസ്ത്രം ധരിക്കുന്നത് തെറ്റാണെന്ന് പറയുന്നവർ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ രോഗികളാണ്. ഒരു സ്ത്രീ എന്ത് ജോലി ചെയ്യണം, എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അവൾക്ക് മാത്രമാണ്. മറ്റുള്ളവരുടെ വസ്ത്രത്തിന്റെ നീളമല്ല അളക്കേണ്ടത്, സ്വന്തം ചിന്താഗതിയുടെ ഇരട്ടത്താപ്പാണ് മാറ്റേണ്ടത്. സ്ത്രീകളുടെ വസ്ത്രധാരണം ആരുടെയും തറവാട്ടു വകയല്ല, അത് അവളുടെ സ്വാതന്ത്ര്യമാണ്!&quot; അകലേക്ക്&zwnj; നോക്കി സരിത അത് പറയുമ്പോൾ, അവളുടെ വാക്കുകളിൽ ഒരു വേട്ടക്കാരനെ തോൽപ്പിച്ചവളുടെ വന്യമായ ആത്മവിശ്വാസം തിളങ്ങി നിന്നിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actress-saritha-balakrishnan-funny-and-detective-novel-model-reply-to-bad-comments-after-she-support-daya-sujith-articleshow-v0awykb"/>
        </item>
        <item>
            <title><![CDATA[ബ്രഹ്‍മാണ്ഡ കാന്‍വാസില്‍ വീണ്ടും പ്രഭാസ്; 'ഫൗസി' റിലീസ് തീയതി പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/entertainment-news/prabhas-starring-fauzi-release-date-announced-articleshow-u3gbl6u</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/prabhas-starring-fauzi-release-date-announced-articleshow-u3gbl6u</guid>
            <pubDate>Thu, 16 Jul 2026 14:56:22 +0530</pubDate>
            <description><![CDATA[&lt;p&gt;ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'ഫൗസി' ഡിസംബർ 3-ന് ആഗോള റിലീസിനൊരുങ്ങുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxn3vm78as8xhsbxe8nxtmtx,imgname-fotojet--35--1784193863912.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. ഫൗസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബർ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്&zwnj;സാണ്. പ്രഭാസും ഹനു രാഘവപുടിയും മൈത്രി മൂവി മേക്കേഴ്&zwnj;സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസിന്&zwj;റെ ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. &quot;എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ&quot; എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്&zwnj;ലൈൻ. 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.&lt;/p&gt;&lt;p&gt;റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് പ്രഭാസിൻ്റെ ഒരു മാസ് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ, ടൈറ്റിൽ വീഡിയോ എന്നിവ പുറത്ത് വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. &quot;ദ മാൻ, ദ മിഷൻ, ദ മിസ്റ്ററി&quot;, എന്ന വിശേഷണത്തോടയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ വീഡിയോ എത്തിയത്. ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ മറഞ്ഞുപോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയാൻ പോകുന്നത്. 1940-കളുടെ പശ്&zwnj;ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് &quot;ഫൗസി&quot; ഒരുങ്ങുന്നത്.&lt;/p&gt;&lt;p&gt;കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഓപ്പറേഷൻ ഇസെഡ് എന്ന സൈനിക നീക്കത്തിനും പ്രാധാന്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന. ഇമാൻവി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.&lt;/p&gt;&lt;p&gt;നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ. എസ്. സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, വരികൾ- കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ- പ്രേം രക്ഷിത്, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ, സൗണ്ട് ഡിസൈനർ- കെ ജയ് ഗണേഷ്, സൗണ്ട് മിക്സ്- എ എം റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/prabhas-starring-fauzi-release-date-announced-articleshow-u3gbl6u"/>
        </item>
        <item>
            <title><![CDATA[സെവന്‍സ് ഫുട്ബോള്‍ പശ്ചാത്തലമാക്കുന്ന ചിത്രം; 'വിസില്‍' ടൈറ്റില്‍ പോസ്റ്റര്‍ എത്തി]]></title>
            <link>https://www.asianetnews.com/entertainment-news/whistle-new-malayalam-movie-title-poster-revealed-articleshow-u0ls0rb</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/whistle-new-malayalam-movie-title-poster-revealed-articleshow-u0ls0rb</guid>
            <pubDate>Thu, 16 Jul 2026 14:37:52 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറത്തെ സെവൻസ് ഫുട്ബോൾ സംസ്കാരത്തിന്&zwj;റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxn2s0xv0dbv9nfsz6qjfsyt,imgname-fotojet--37--1784192730042.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി ഒരു ചിത്രം ഒരുങ്ങുന്നു. വിസില്&zwj; എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രാജീവ് കൃഷ്ണയാണ്. വമ്പൻ ക്യാൻവാസിൽ ത്രീവമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയാണ് ഇതെന്ന് അണിയറക്കാര്&zwj; പറയുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം വിനോദ് ഗുരുവായൂർ എഴുതുന്നു.&lt;/p&gt;&lt;p&gt;ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ആദ്യ ചിത്രത്തിന്&zwj;റെ ക്യാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ എസ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. എ ആർ റഹ്മാന്റെ ശിഷ്യൻ കമൽ പ്രശാന്ത് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവ്വഹിക്കുന്നു.&lt;/p&gt;&lt;p&gt;വസ്ത്രാലങ്കാരം ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷൈൻ കെ എസ്, ആക്ഷൻ അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ മുരളി ഗിന്നസ്, സ്റ്റിൽസ് ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രാരംഭ നടപടികൾ പൂർത്തിയാകുന്നു. പി ആർ ഒ- എ എസ് ദിനേശ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/whistle-new-malayalam-movie-title-poster-revealed-articleshow-u0ls0rb"/>
        </item>
        <item>
            <title><![CDATA[കേരളത്തിലെ പുതുതലമുറ സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ 'റഡാര്‍ മലയാള'വുമായി സ്‌പോട്ടിഫൈ]]></title>
            <link>https://www.asianetnews.com/entertainment-news/spotify-launched-radar-malayalam-to-support-new-generation-independent-musicians-articleshow-ycbmgbh</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/spotify-launched-radar-malayalam-to-support-new-generation-independent-musicians-articleshow-ycbmgbh</guid>
            <pubDate>Thu, 16 Jul 2026 14:02:49 +0530</pubDate>
            <description><![CDATA[&lt;p&gt;ഗായിക ഹാനിയ നഫീസയെ ആദ്യ സ്പോട്ട്&zwnj;ലൈറ്റ് കലാകാരിയായി തിരഞ്ഞെടുത്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxn0qfc35xsge3wpfgtn4d0f,imgname-fotojet--36--1784190582147.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേരളത്തിലെ അതിവേഗം വികസിക്കുന്ന സ്വതന്ത്ര സംഗീതരംഗത്ത് വളര്&zwj;ന്നുവരുന്ന കലാകാരന്മാര്&zwj;ക്കായുള്ള ആഗോള പരിപാടിയായ റഡാര്&zwj; മലയാളം സ്&zwnj;പോട്ടിഫൈ പ്രഖ്യാപിച്ചു. ഉത്ഘാടന പതിപ്പിലെ സ്&zwnj;പോട്ട്&zwnj;ലൈറ്റ് കലാകാരിയായി ഗായികയും ഗാനരചയിതാവുമായ ഹാനിയ നഫീസയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അവരുടെ ഏറ്റവും പുതിയ സിംഗിളായ 'നട്ടംതിരി' പുതിയ റഡാര്&zwj; മലയാളം പ്ലേലിസ്റ്റിലെ മുഖ്യ ഗാനമായിരിക്കും. മലയാള സിനിമാസംഗീതത്തിന്റെ സമ്പന്നമായ പൈതൃകത്തോടൊപ്പം തന്നെ പുതുതലമുറയിലെ മലയാളി കലാകാരന്&zwj;മാര്&zwj; ആവേശകരമായ ഒരു സംഗീത ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്.&lt;/p&gt;&lt;p&gt;2019-ല്&zwj; ഇന്ത്യയില്&zwj; സ്&zwnj;പോട്ടിഫൈ ആരംഭിച്ചതിനുശേഷം, പ്ലാറ്റ്ഫോമിലെ മലയാള സംഗീതത്തിന്റെ കേള്&zwj;വിക്കാരുടെ എണ്ണം 5,300 ശതമാനത്തിലധികം വര്&zwj;ദ്ധിച്ചതായി സ്&zwnj;പോട്ടിഫൈ 2024ല്&zwj; റിപ്പോര്&zwj;ട്ട് ചെയ്തിരുന്നു. ഇതോടെ സ്&zwnj;പോട്ടിഫൈയിലെ ഏറ്റവും വേഗത്തില്&zwj; വളരുന്ന ഇന്ത്യന്&zwj; ഭാഷയായി മലയാളം മാറി. സ്&zwnj;പോട്ടിഫൈ റാപ്ഡ് 2025-ല്&zwj; പുറത്തിറക്കിയ മികച്ച 50 മലയാള ഗാനങ്ങളുടെ പട്ടികയില്&zwj; 12 ഗാനങ്ങള്&zwj; സ്വതന്ത്ര കലാകാരരുടേതായിരുന്നു. ഇത് ശ്രോതാക്കള്&zwj; കലാകാരന്&zwj;മാരെ മുന്&zwj;നിര്&zwj;ത്തിയുള്ള സംഗീതം വെറുതെ കണ്ടെത്തുക മാത്രമല്ല, അതിനെ സജീവമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.&lt;/p&gt;&lt;p&gt;&ldquo;ഇപ്പോള്&zwj; ഏറ്റവും ആവേശകരമായ കാര്യം, കേരളത്തില്&zwj; നിന്ന് ഒരു പുതിയ തലമുറ സ്വതന്ത്ര കലാകാരന്മാര്&zwj; ഉയര്&zwj;ന്നുവരുന്നു എന്നതാണ്. അവര്&zwj; ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ശ്രോതാക്കളുമായി ബന്ധം സ്ഥാപിക്കുന്ന മൗലികമായ സംഗീതസൃഷ്ടികള്&zwj; രചിക്കുകയും അവ നിര്&zwj;മ്മിക്കുകയും പുറത്തിറക്കുകയും ചെയ്യുന്നു&rdquo;. അത്തരം പ്രതിഭകളെ പിന്തുണയ്ക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് റഡാര്&zwj; മലയാളമെന്നും മലയാളത്തിന് എന്നും സമ്പന്നമായ ഒരു സംഗീത പാരമ്പര്യമുണ്ടെന്നും സ്&zwnj;പോട്ടിഫൈ ഇന്ത്യയിലെ മ്യൂസിക് &amp;amp; പോഡ്കാസ്റ്റ്&zwnj;സ് വിഭാഗം മേധാവി ദ്രുവാങ്ക് വൈദ്യ പറഞ്ഞു.&lt;/p&gt;&lt;p&gt;സ്&zwnj;പോട്ടിഫൈയുടെ ആഗോള ആര്&zwj;ട്ടിസ്റ്റ് ഡെവലപ്മെന്&zwj;റ് പ്രോഗ്രാം ആണ് റഡാര്&zwj;. എഡിറ്റോറിയല്&zwj; പിന്തുണ, മാര്&zwj;ക്കറ്റിംഗ്, ഉള്ളടക്ക സൃഷ്ടി, തത്സമയ അവതരണ അവസരങ്ങള്&zwj;, പ്രേക്ഷകവികസനം എന്നിവയിലൂടെ ഈ പദ്ധതി വളര്&zwj;ന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുന്നു. 2020-ല്&zwj; റഡാര്&zwj; ഇന്ത്യയിലൂടെ രാജ്യത്ത് ആരംഭിച്ച ഈ പദ്ധതി ഇതിനകം 100-ലധികം കലാകാരന്മാരെ പിന്തുണച്ചിട്ടുണ്ട്. തുടര്&zwj;ന്ന് തമിഴ് (2023) പഞ്ചാബി (2024) ഭാഷകള്&zwj;ക്കുള്ള പ്രത്യേക പതിപ്പുകളിലേക്കും ഇത് വ്യാപിച്ചു. 2023-നും 2025-നും ഇടയില്&zwj; റഡാര്&zwj; പദ്ധതിയിലൂടെ ഏകദേശം 30 ലക്ഷം പുതിയ ശ്രോതാക്കള്&zwj; പുതിയ കലാകാരന്&zwj;മാരെ ആദ്യമായി കണ്ടെത്തി. റഡാറില്&zwj; ഉള്&zwj;പ്പെടുത്തിയ കലാകാരന്&zwj;മാരുടെ പ്രതിമാസ ശ്രോതാക്കളുടെ എണ്ണത്തില്&zwj; ശരാശരി 70 ശതമാനത്തിലധികം വര്&zwj;ധനവും രേഖപ്പെടുത്തി. 2025-ന്റെ തുടക്കത്തില്&zwj;, രാജ്യത്തെ വിവിധ സംഗീതവേദികളുമായുള്ള സഹകരണത്തിലൂടെ വളര്&zwj;ന്നുവരുന്ന കലാകാരരെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തത്സമയ സംഗീതപരമ്പരയായ 'റഡാര്&zwj; ലൈവ്' ആരംഭിച്ചുകൊണ്ടാണ് സ്&zwnj;പോട്ടിഫൈ ഈ പദ്ധതിയെ കൂടുതല്&zwj; വിപുലമാക്കിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/spotify-launched-radar-malayalam-to-support-new-generation-independent-musicians-articleshow-ycbmgbh"/>
        </item>
        <item>
            <title><![CDATA['4കെയില്‍ റെഡിയാണ്, പക്ഷേ ഞാന്‍ ആന്‍റണിയോട് പറഞ്ഞു...'; നരസിംഹം റീ റിലീസിനെക്കുറിച്ച് ഷാജി കൈലാസ്]]></title>
            <link>https://www.asianetnews.com/entertainment-news/shaji-kailas-about-what-he-told-antony-perumbavoor-about-narasimham-re-release-articleshow-7io4nw5</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/shaji-kailas-about-what-he-told-antony-perumbavoor-about-narasimham-re-release-articleshow-7io4nw5</guid>
            <pubDate>Thu, 16 Jul 2026 13:21:48 +0530</pubDate>
            <description><![CDATA[&lt;p&gt;മോഹൻലാൽ ചിത്രം നരസിംഹത്തിന്&zwj;റെ റീ റിലീസ് സാധ്യതകളെക്കുറിച്ച് സംവിധായകൻ ഷാജി കൈലാസ് സംസാരിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxmyc8k0fz7bvd4eqq3ntdc8,imgname-fotojet--32--1784188117600.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പഴയ സിനിമകളുടെ റീ റിലീസുകള്&zwj; ഇന്ന് പുതുമയല്ല. തമിഴിലും ഹിന്ദിയിലുമൊക്കെ വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് ആരംഭിച്ച ട്രെന്&zwj;ഡ് പതിയെ മലയാളത്തിലേക്കും എത്തുകയായിരുന്നു. അങ്ങനെ എത്തിയ പല ചിത്രങ്ങളും തിയറ്ററില്&zwj; ആളെ കൂട്ടിയിട്ടുണ്ട്. എന്നാല്&zwj; മറ്റ് ചില ചിത്രങ്ങളാവട്ടെ ഒരു ചലനവും സൃഷ്ടിക്കാതെ പോയിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു മുന്&zwj;കാല ബ്ലോക്ക്ബസ്റ്ററിന്&zwj;റെ റീ റിലീസ് സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് അതിന്&zwj;റെ സംവിധായകന്&zwj;. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളില്&zwj; ഒന്നായ നരസിംഹത്തിന്&zwj;റെ റീ റിലീസ് സാധ്യതയെക്കുറിച്ച് അതിന്&zwj;റെ സംവിധായകന്&zwj; ഷാജി കൈലാസ് ആണ് പറയുന്നത്.&lt;/p&gt;&lt;p&gt;ക്ലബ്ബ് എഫ്എമ്മിന് നല്&zwj;കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇതേക്കുറിച്ച് പറയുന്നത്. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നരസിംഹം റീ റിലീസ് ചെയ്യേണ്ട. എന്ന് പറഞ്ഞാല്&zwj; അത് കാണാത്ത മലയാളി ഇല്ലെന്നാണ് എന്&zwj;റെ വിശ്വാസം. എത്രയോ പ്രാവശ്യം ആവര്&zwj;ത്തിച്ച് കണ്ടതാണ് ആളുകള്&zwj;. നരസിംഹം 4 കെയില്&zwj; ആക്കി വച്ചിട്ടുണ്ട് അവര്&zwj;. അത് റെഡി ആക്കി വച്ചിട്ടുണ്ടെന്ന് ആന്&zwj;റണി പറഞ്ഞു. ഒരു ചാരിറ്റിക്ക് വേണ്ടി ചെയ്യൂ എന്നാണ് ഞാന്&zwj; ആന്&zwj;റണിയോട് പറഞ്ഞത്. ഉദാഹരണത്തിന് കാന്&zwj;സര്&zwj; രോഗികള്&zwj;ക്കുവേണ്ടി പൈസ ഉണ്ടാക്കണം. നരസിംഹം പ്രീമിയം ടിക്കറ്റുകളില്&zwj; ഇട്ട് ഫണ്ട് ഉണ്ടാക്കൂ. അല്ലാതെ റിലീസ് ചെയ്യേണ്ട എന്ന് ഞാന്&zwj; പറഞ്ഞിരുന്നു. കുറച്ച് ആളുകള്&zwj;ക്ക് നന്മയുണ്ടാവട്ടെ. അത് നല്ല കാര്യമാണ് ചേട്ടാ, അങ്ങനെ നോക്കാമെന്ന് ആന്&zwj;റണി പറ&zwj;ഞ്ഞു, ഷാജി കൈലാസിന്&zwj;റെ വാക്കുകള്&zwj;.&lt;/p&gt;&lt;p&gt;മലയാളത്തിലെ കമേഴ്സ്യല്&zwj; സിനിമകളുടെ ലിസ്റ്റില്&zwj; തലപ്പൊക്കമുള്ള സിനിമയാണ് 2000 ല്&zwj; പ്രദര്&zwj;ശനത്തിനെത്തിയ നരസിംഹം. അക്കാലത്തെ കളക്ഷന്&zwj; റെക്കോര്&zwj;ഡുകള്&zwj; തകര്&zwj;ത്ത ചിത്രം മോഹന്&zwj;ലാലിന്&zwj;റെ മാസ് ചിത്രങ്ങളില്&zwj; ഒഴിവാക്കാനാവാത്ത ഒന്നുമാണ്. ആശിര്&zwj;വാദ് സിനിമാസിന്&zwj;റെ ബാനറില്&zwj; എത്തിയ ആദ്യ ചിത്രവുമാണ് നരസിംഹം. ഷാജി കൈലാസിനും മോഹന്&zwj;ലാലിനുമൊപ്പം നിരവധി ഹിറ്റുകള്&zwj;ക്ക് തിരക്കഥ ഒരുക്കിയ രഞ്ജിത്ത് ആണ് നരഹിംഹത്തിന്&zwj;റെയും രചന നിര്&zwj;വ്വഹിച്ചത്. മോഹന്&zwj;ലാല്&zwj; പൂവള്ളി ഇന്ദുചൂഡനായി എത്തിയ ചിത്രത്തില്&zwj; തിലകന്&zwj;, എന്&zwj; എഫ് വര്&zwj;ഗീസ്, ഐശ്വര്യ ഭാസ്കരന്&zwj;, ജഗതി ശ്രീകുമാര്&zwj;, അഗസ്റ്റിന്&zwj;, ഭാരതി, സ്ഫടികം ജോര്&zwj;ജ്, കനക, ടി പി മാധവന്&zwj; തുടങ്ങി വലിയ താരനിരയും ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/shaji-kailas-about-what-he-told-antony-perumbavoor-about-narasimham-re-release-articleshow-7io4nw5"/>
        </item>
        <item>
            <title><![CDATA[റിലീസ് ദിനത്തില്‍ 'ജനനായകന്‍റെ' കേരളത്തിലെ ആദ്യ ഷോ എപ്പോള്‍? പ്രഖ്യാപനവുമായി വിതരണക്കാര്‍]]></title>
            <link>https://www.asianetnews.com/entertainment-news/jana-nayagan-first-show-in-kerala-will-starts-at-6-am-says-ssr-entertainments-the-distributors-articleshow-ng92lht</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jana-nayagan-first-show-in-kerala-will-starts-at-6-am-says-ssr-entertainments-the-distributors-articleshow-ng92lht</guid>
            <pubDate>Thu, 16 Jul 2026 12:35:38 +0530</pubDate>
            <description><![CDATA[&lt;p&gt;ആറ് മാസത്തെ കാത്തിരിപ്പിനൊടുവില്&zwj; വിജയ് നായകനാകുന്ന 'ജനനായകന്&zwj;' ഈ മാസം 23ന് തിയറ്ററുകളിലെത്തുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxmvekac9rwgmc03d561r07g,imgname-fotojet--27--1784185048395.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തമിഴ് സിനിമയില്&zwj; ഈ വര്&zwj;ഷം ഇത്രയും കാത്തിരിപ്പ് ഉയര്&zwj;ത്തിയ മറ്റൊരു ചിത്രമില്ല, ജനനായകന്&zwj; പോലെ. പൊങ്കല്&zwj; റിലീസ് ആയി ജനുവരി 9 ന് ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്&zwj;റെ റിലീസ് പക്ഷേ സെന്&zwj;സര്&zwj; പ്രശ്നങ്ങളെത്തുടര്&zwj;ന്ന് മുടങ്ങിയിരുന്നു. ആരാധകരുടെ ആറ് മാസത്തെ കാത്തിരിപ്പിന് ശേഷം 23 ന് ചിത്രം തിയറ്ററുകളില്&zwj; എത്താന്&zwj; ഒരുങ്ങുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിന് മുന്&zwj;പ് റിലീസ് പ്ലാന്&zwj; ചെയ്തിരുന്ന ചിത്രം ഒടുവില്&zwj; എത്തുമ്പോള്&zwj; ചിത്രത്തിലെ നായകന്&zwj; വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആണെന്ന കൗതുകവുമുണ്ട്. ഇപ്പോഴിതാ കേരളത്തില്&zwj; റിലീസ് ദിനത്തില്&zwj; ചിത്രത്തിന്&zwj;റെ ആദ്യ പ്രദര്&zwj;ശനം എപ്പോഴെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാര്&zwj;.&lt;/p&gt;&lt;p&gt;എസ്എസ്ആര്&zwj; എന്&zwj;റര്&zwj;ടെയ്ന്&zwj;&zwj;മെന്&zwj;റ്സ് ആണ് ചിത്രം കേരളത്തില്&zwj; വിതരണം ചെയ്യുന്നത്. അവര്&zwj; അറിയിക്കുന്നത് പ്രകാരം 23-ാം തീയതി പുലര്&zwj;ച്ചെ 6 മണിക്ക് കേരളത്തിലെ ആദ്യ പ്രദര്&zwj;ശനങ്ങള്&zwj; ആരംഭിക്കും. മുന്&zwj;പ് വിജയിന്&zwj;റെയും രജനികാന്തിന്&zwj;റെയുമൊക്കെ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന തമിഴ് ചിത്രങ്ങളുടെ കേരളത്തിലെ ആദ്യ ഷോ പുലര്&zwj;ച്ചെ 4 മണി മുതല്&zwj; നടന്നിരുന്നു. പൊങ്കല്&zwj; റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന സമയത്ത് കേരളത്തിലെ ആദ്യ ഷോ പുലര്&zwj;ച്ചെ 4 മണിക്ക് ആയിരിക്കുമെന്ന് വിതരണക്കാര്&zwj; ആദ്യം അറിയിച്ചിരുന്നു. എന്നാല്&zwj; ഇത് പിന്നീട് 6 മണിയിലേക്ക് മാറ്റുന്നതായും അവര്&zwj; അറിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം രാഷ്ട്രീയ പ്രവേശനത്തിനായി സിനിമയില്&zwj; നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച വിജയിന്&zwj;റെ അവസാന ചിത്രം കാണാന്&zwj; പ്രേക്ഷകര്&zwj; ഇരച്ചെത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ വ്യവസായം. നേരത്തെ ചിത്രത്തിന്&zwj;റെ വ്യാജ പതിപ്പും പ്രേക്ഷകര്&zwj;ക്കിടയില്&zwj; കാര്യമായി പ്രചരിച്ചിരുന്നു. ഇതും കളക്ഷനെ ബാധിക്കുമോ എന്ന് കണ്ടറിയണം. കന്നഡ സിനിമയിലെ വമ്പന്&zwj; ബാനര്&zwj; ആയ കെവിഎന്&zwj; പ്രൊഡക്ഷന്&zwj;സ് ആണ് ചിത്രം നിര്&zwj;മ്മിച്ചിരിക്കുന്നത്. വിജയിനൊപ്പം മമിത ബൈജു, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോള്&zwj;, ​ഗൗതം വസുദേവ് മേനോന്&zwj;, പ്രിയാമണി, നരെയ്ന്&zwj; തുടങ്ങിയവരാണ് ചിത്രത്തില്&zwj; അഭിനയിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്&zwj; സം​ഗീതം പകരുന്ന ചിത്രത്തിന്&zwj;റെ ഛായാ​ഗ്രഹണം സത്യന്&zwj; സൂര്യന്&zwj; ആണ്. എഡിറ്റിം​ഗ് പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷന്&zwj; ഡിസൈനര്&zwj; വി സെല്&zwj;വകുമാര്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jana-nayagan-first-show-in-kerala-will-starts-at-6-am-says-ssr-entertainments-the-distributors-articleshow-ng92lht"/>
        </item>
        <item>
            <title><![CDATA['പൂന്തോട്ടത്തില്‍ വിട്ട ഒരു പൂമ്പാറ്റ, ആ വീഡിയോ കണ്ടാല്‍ അത് മനസിലാവും'; മോഹന്‍ലാലിനൊപ്പമുള്ള നൃത്താനുഭവം പങ്കുവച്ച് സാനിയ]]></title>
            <link>https://www.asianetnews.com/spice-entertainment/saniya-iyappan-shares-the-dancing-experience-with-mohanlal-at-stage-show-in-germany-articleshow-yt1eclc</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/saniya-iyappan-shares-the-dancing-experience-with-mohanlal-at-stage-show-in-germany-articleshow-yt1eclc</guid>
            <pubDate>Thu, 16 Jul 2026 11:15:16 +0530</pubDate>
            <description><![CDATA[&lt;p&gt;യൂറോപ്യൻ പര്യടനത്തിനിടെ മോഹൻലാലിനൊപ്പം വേദിയിൽ നൃത്തം ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സാനിയ ഇയ്യപ്പൻ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxmpzn1ws9jc6st78je62p1z,imgname-fotojet--34--1784180364348.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മോഹന്&zwj;ലാലിന്&zwj;റെ നേതൃത്വത്തില്&zwj; നടത്തിയ യൂറോപ്യന്&zwj; പര്യടനത്തിലെ വിവിധ വേദികളില്&zwj; നിന്നുള്ള വീഡിയോകള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; അടുത്തിടെ തരംഗമായിരുന്നു. വിശേഷിച്ചും മറ്റുള്ളവര്&zwj;ക്കൊപ്പമുള്ള മോഹന്&zwj;ലാലിന്&zwj;റെ നൃത്തം. അതില്&zwj; ഏറ്റവും വൈറല്&zwj; ആയത് സാനിയ ഇയ്യപ്പനും സ്വാസികയ്ക്കുമൊപ്പമുള്ള ഒരു ഡാന്&zwj;ഡ് വീഡിയോ ആയിരുന്നു. ഇപ്പോഴിതാ മോഹന്&zwj;ലാലിനൊപ്പം വേദിയില്&zwj; നൃത്തം ചെയ്ത അനുഭവം പങഅകുവെക്കുകയാണ് നടി സാനിയ ഇയ്യപ്പന്&zwj;. ജീവിതത്തില്&zwj; അത്രയും സന്തോഷം പകര്&zwj;ന്ന അനുഭവമായിരുന്നു അതെന്ന് സാനിയ പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്&zwj;കിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് പറയുന്നത്.&lt;/p&gt;&lt;p&gt;സാനിയയുടെ വാക്കുകള്&zwj; ഇങ്ങനെ- &ldquo;ആദ്യം ഡാന്&zwj;സിന്&zwj;റെ പ്രാക്റ്റീസിന് വന്നപ്പോള്&zwj; സാര്&zwj; ഇല്ലാതെയാണ് ഞാന്&zwj; പഠിച്ചത്. പറക്ക പറക്ക എന്ന ഡാന്&zwj;സ് ഒക്കെ പഠിക്കുന്ന സമയത്ത് ഉള്ളില്&zwj; ഒരു നാണം ഒക്കെ ആയിരുന്നു. സാറിനൊപ്പം എങ്ങനെയാണ് ഡാന്&zwj;സ് ചെയ്യുന്നത് എന്നൊക്കെ. എങ്ങനെയായിരിക്കും എക്സ്പ്രഷന്&zwj;സ് ഒക്കെ ചെയ്യാന്&zwj; പോകുന്നത് എന്നൊക്കെ ആലോചിച്ചു. സ്റ്റേജ് റിഹേഴ്സലിന്&zwj;റെ സമയത്ത് സാര്&zwj; ഓരോന്ന് ചെയ്യുമ്പോള്&zwj; ഭയങ്കര തമാശയൊക്കെയായിട്ട് നമ്മളെ കംഫര്&zwj;ട്ടബിള്&zwj; ആക്കിയിരുന്നു. പക്ഷേ സ്റ്റേജില്&zwj; ചെയ്യുന്ന അതേപോലെ ആയിരിക്കില്ല. അപ്പോള്&zwj; നമുക്ക് അറിയില്ല സ്റ്റേജില്&zwj; എന്തായാരിക്കുമെന്ന്. ജര്&zwj;മനിയിലെ ഷോയില്&zwj; റംസാന്&zwj;റെ കൂടെ ആയിരുന്നു എന്&zwj;റെ ആദ്യത്തെ ഡാന്&zwj;സ്. അത് കഴിഞ്ഞ് ഞാന്&zwj; ആ ഡ്രസ് ഒക്കെ ഇട്ട് വന്നു. സാര്&zwj; ബാക്ക് സ്റ്റേജില്&zwj; നില്&zwj;ക്കുകയാണ്. ഓള്&zwj; ദി ബെസ്റ്റ് ഒക്കെ പറഞ്ഞു&rdquo;, സാനിയ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Mohanlal Steals the Show with Energetic Dance Performance in Germany.The veteran star danced with Swasika and Saniya to the hit Illuminati song and also performed to Manohari from Baahubali, receiving huge applause from the audience.Read more here: https://t.co/tNigT9RbQV&hellip; pic.twitter.com/6IqYSfnEPL&lt;/p&gt;&lt;p&gt;&mdash; TeluguBulletin.com (@TeluguBulletin) June 27, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&ldquo;ഓഡിയന്&zwj;സ് ക്രേസി ആയിരുന്നു. സാര്&zwj; ഇങ്ങനെ ലൈവ് ആയി വന്ന് പെര്&zwj;ഫോം ചെയ്യുന്നത് കുറേ നാളിന് ശേഷമാണെന്ന് തോന്നുന്നു. പറക്ക പറക്ക എന്ന ഡാന്&zwj;സ് ചെയ്യുന്ന സമയത്ത് സത്യസന്ധമായി പറ&zwj;ഞ്ഞാല്&zwj; സ്റ്റേജില്&zwj; ആണെന്ന കാര്യം ഞാന്&zwj; മറന്നുപോയി. ഇത് കൂട്ടി പറയുന്നതല്ല. ക്രൗഡും എനിക്ക് ഓര്&zwj;മ്മയില്ല. ആദ്യത്തെ വീഡിയോ ഇറങ്ങിയതില്&zwj; കാണാം പൂന്തോട്ടത്തില്&zwj; വിട്ട ഒരു പൂമ്പാറ്റ പാറുന്നത് പോലെയായിരുന്നു ഞാന്&zwj;. സാര്&zwj; എന്നെ തിരിക്കുന്ന ഭാ​ഗമൊക്കെയുണ്ട്. അവിടെയൊക്കെ ഞാന്&zwj; അങ്ങ് അലിഞ്ഞ് പോകുന്നതുപോലെ ആയിരുന്നു. ഏജ് ഈസ് ജസ്റ്റ് എ നമ്പര്&zwj; എന്ന് എല്ലാവരും കുറേ കമന്&zwj;റ്സ് ഒക്കെ ഇട്ടിരുന്നു. അതൊരു മൊമെന്&zwj;റ് ആയിരുന്നു സാറിന്&zwj;റെ കൂടെ ചെയ്യാന്&zwj; പറ്റുക എന്നത്. ആ അവസരം കിട്ടിയതില്&zwj; വലിയ സന്തോഷമുണ്ട് എനിക്ക്&rdquo;, സാനിയ ഇയ്യപ്പന്&zwj; പറഞ്ഞവസാനിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/saniya-iyappan-shares-the-dancing-experience-with-mohanlal-at-stage-show-in-germany-articleshow-yt1eclc"/>
        </item>
        <item>
            <title><![CDATA[തമിഴിലും മലയാളത്തിലുമായി 2 ചിത്രങ്ങൾ പ്രഖ്യാപിച്ച് വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി]]></title>
            <link>https://www.asianetnews.com/entertainment-news/kavya-film-company-announced-2-movies-one-in-malayalam-and-other-in-tamil-articleshow-ah7rbzh</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/kavya-film-company-announced-2-movies-one-in-malayalam-and-other-in-tamil-articleshow-ah7rbzh</guid>
            <pubDate>Thu, 16 Jul 2026 09:21:14 +0530</pubDate>
            <description><![CDATA[&lt;p&gt;മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി രണ്ട് പുതിയ സിനിമകൾ പ്രഖ്യാപിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxmgjvfqsr2n2s8cw5z6cgng,imgname-fotojet--42--1784173653495.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തങ്ങളുടെ പുതിയ 2 നിർമ്മാണ സംരംഭങ്ങൾ പ്രഖ്യാപിച്ച് മലയാളത്തിലെ വമ്പൻ സിനിമാ നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി. തമിഴിലും മലയാളത്തിലുമായാണ് വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന 2 വ്യത്യസ്ത ചിത്രങ്ങൾ ഒരുങ്ങുന്നത്. തമിഴിൽ ഒരുങ്ങുന്നത് ശരത് കുമാർ നായകനായ ചിത്രമാണെങ്കിൽ മലയാളത്തിൽ ഒരുക്കാൻ പോകുന്നത് പ്രശസ്ത ഛായാഗ്രഹകൻ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്. കാവ്യ ഫിലിം കമ്പനിയുടെ 12-ാ മത് ചിത്രം ആയാണ് കമൽ പ്രകാശ് രചിച്ച് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഒരുങ്ങുന്നത്.&lt;/p&gt;&lt;p&gt;ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്ന് അനൗൺസ്മെൻ്റ് പോസ്റ്റർ വ്യക്തമാക്കുന്നു. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം ഗോകുൽ ബെനോയ്, എഡിറ്റിംഗ് കലൈ, അഡീഷണൽ തിരക്കഥയും സംഭാഷണവും തമിഴ് പ്രഭ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷൻ കൊറിയോഗ്രഫി സ്റ്റണ്ട് സിൽവ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം ദിനേഷ് മനോഹരൻ, ഡിസൈൻസ് യെല്ലോ ടൂത്ത്സ് എന്നിവരാണ് നിർവഹിക്കുന്നത്. പോസ്റ്ററിലെ &quot;യഥാര്&zwnj;ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രം&quot; എന്ന കുറിപ്പും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവവും ശ്രദ്ധ നേടുന്നുണ്ട്. കലാസംവിധാനം എസ് എസ് മൂർത്തി, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനർജി സെന്തിൽ കുമാർ.&lt;/p&gt;&lt;p&gt;അതേസമയം, കാവ്യ ഫിലിം കമ്പനിയുടെ 14-ാമത് നിർമ്മാണ സംരംഭത്തിന്റെ പൂജാ ചടങ്ങ് ഇന്നലെ രാവിലെ 9 മണിക്ക് കൊച്ചി കടവന്ത്രയിലെ കവലക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നു. ഈ ചിത്രം സുജിത് വാസുദേവ് ആണ് ഒരുക്കുന്നത്. ചിത്രത്തിന്റെ താരനിരയെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.&lt;/p&gt;&lt;p&gt;ഇവ കൂടാതെ, നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന, ജോജു ജോർജ് ചിത്രം 'പരിപാടി'യും കാവ്യ ഫിലിം കമ്പനിയാണ് നിർമ്മിക്കുന്നത്. ഇതുൾപ്പെടെ അഞ്ചോളം ചിത്രങ്ങളാണ് കാവ്യ ഫിലിം കമ്പനി ഈ വർഷം തുടക്കമിടുന്നത്. മാളികപ്പുറം, 2018, രേഖാചിത്രം, ആട് 3 തുടങ്ങിയ ഒരുപിടി വമ്പൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച, കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രങ്ങൾ എന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് ഇനി വരുന്ന ഓരോ ചിത്രങ്ങളെയും പ്രേക്ഷകർ കാത്തിരിക്കുന്നത്. ജനപ്രിയ ചിത്രങ്ങൾക്കൊപ്പം കലാമൂല്യമുള്ള മികച്ച സിനിമകളുടെയും ഭാഗമായാണ് കാവ്യ ഫിലിം കമ്പനി മലയാള സിനിമയുടെ മുൻനിരയിൽ സ്വന്തമായി ഒരിടം കണ്ടെത്തിയത്. വാർത്താ പ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/kavya-film-company-announced-2-movies-one-in-malayalam-and-other-in-tamil-articleshow-ah7rbzh"/>
        </item>
        <item>
            <title><![CDATA['ദൈവത്തിന് സത്യം അറിയാം, ആവേ മരിയ, കൃപാസനം വിശ്വാസി'; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം]]></title>
            <link>https://www.asianetnews.com/entertainment-news/god-knows-the-truth-actor-tiny-tom-says-he-is-kreupasanam-believer-after-getting-anticipatory-bail-in-ansiba-case-articleshow-8mdnok3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/god-knows-the-truth-actor-tiny-tom-says-he-is-kreupasanam-believer-after-getting-anticipatory-bail-in-ansiba-case-articleshow-8mdnok3</guid>
            <pubDate>Thu, 16 Jul 2026 05:26:12 +0530</pubDate>
            <description><![CDATA[&lt;p&gt;മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാമെന്നും ദൈവം നമുക്ക് വേണ്ടി പോരാടും എന്നും ടിനി ടോം കുറിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxm364qdk11p8y1sk78b2xgk,imgname-tiny-tom-1784159605484.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാമെന്നും ദൈവം നമുക്ക് വേണ്ടി പോരാടും എന്നും ടിനി ടോം കുറിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കാൻ തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.&lt;/p&gt;&lt;p&gt;'ദൈവത്തിന് സത്യം അറിയാം അവിടുന്ന് നമുക്കുവേണ്ടി പോരാടും. ആവേ മരിയ. കൃപാസനം വിശ്വാസി' എന്ന കുറിപ്പോടെ മാതാവിന്റെ രൂപത്തിൽ തൊടുന്ന ഫോട്ടോയാണ് ടിനി ടോം പങ്കുവച്ചത്.&lt;/p&gt;&lt;p&gt;അൻസിബ ഹസൻ ആദ്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല. തുടർന്ന് അൻസിബ കോ&zwnj;ടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 30നാണ് അൻസിബയുടെ പരാതിയില്&zwj; കേസെടുക്കാന്&zwj; എറണാകുളം ജില്ല സെഷൻസ് കോടതി നിര്&zwj;ദ്ദേശിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് ടിനി ടോം മുൻകൂർ ജാമ്യം തേടിയത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്&zwj;ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി തുടങ്ങി ഗുരുതര പരാതികളാണ് അൻസിബ ടിനിക്കെതിരെ ഉന്നയിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/god-knows-the-truth-actor-tiny-tom-says-he-is-kreupasanam-believer-after-getting-anticipatory-bail-in-ansiba-case-articleshow-8mdnok3"/>
        </item>
        <item>
            <title><![CDATA['കാശുമില്ല നടനുമല്ലെന്ന അവസ്ഥ, ജീവിതത്തിൽ മദ്യപാനം നിർത്തിയത് ആ സിനിമ കണ്ടതിന് ശേഷം..'; തുറന്നുപറഞ്ഞ് അജു വർഗീസ്]]></title>
            <link>https://www.asianetnews.com/entertainment-news/aju-varghese-revealed-that-he-stoped-drinking-alcohol-after-watching-that-malayalam-cinema-articleshow-p9lb2wr</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/aju-varghese-revealed-that-he-stoped-drinking-alcohol-after-watching-that-malayalam-cinema-articleshow-p9lb2wr</guid>
            <pubDate>Wed, 15 Jul 2026 22:43:16 +0530</pubDate>
            <description><![CDATA[&lt;p&gt;കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നിലായിരുന്നെന്നും, ജീവിതത്തിലെ ഏക ആഡംബരമായിരുന്ന മദ്യപാനം, ആ മലയാള സിനിമ കണ്ടതിന് ശേഷമാണ് നിർത്തിയതെന്നും അജു വർഗീസ് പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxk8n99n3bwves10k043qt5w,imgname-aju-varghese-1784131790133.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അജു വർഗീസ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സഹനടനായും കോമഡി താരമായും നടനായും വില്ലനായും പ്രതിഭ തെളിയിച്ച അജു വർഗീസ് ഇന്ന് നിരവധി സിനിമകളുടെ ഭാഗമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ചും മദ്യപാനം നിർത്തുന്ന സാഹചര്യത്തിലേക്ക് എത്തിയതിനെ കുറിച്ചും അജു വർഗീസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.&lt;/p&gt;&lt;p&gt;ജീവിതത്തിൽ ആകെയുണ്ടായിരുന്ന ആഡംബരം മദ്യപാനമായിരുന്നെന്നും ജയസൂര്യ അഭിനയിച്ച വെള്ളം എന്ന സിനിമ കണ്ടതോട് കൂടി അതും ഇല്ലാതെയായെന്നും അജു വർഗീസ് പറയുന്നു. സിനിമയ്ക്ക് പ്രചോദനമായ യഥാർത്ഥ മനുഷ്യനല്ല ജയസൂര്യ എന്ന നടനാണ് തന്റെ മദ്യപാനം നിർത്താൻ കാരണമായതെന്നും അജു വർഗീസ് കൂട്ടിച്ചേർത്തു. ഫറ ഷിബിലയ്ക്ക് നൽകിയ അഭിമുഖ്ഗത്തിലായിരുന്നു അജുവിന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;&quot;മലര്&zwj;വാടിയ്ക്ക് ശേഷം അഭിനയം വളരെ ഇഷ്ടമാണ്. എനിക്കത് വിലമതിക്കാനാകാത്തതാണ്. കൊവിഡ് സമയത്ത് കാശ് നോക്കിയപ്പോള്&zwj; ബാങ്ക് ബാലന്&zwj;സ് ഇല്ല. മൊറട്ടോറിയം ഒക്കെ എടുത്തിരുന്നു. എന്നാല്&zwj; നടന്&zwj; എന്ന പേരുണ്ട്. പോപ്പുലര്&zwj; ആണ്. അജു വര്&zwj;ഗീസ് എന്ന് പോയി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇത് രണ്ടും ഇനി ആവശ്യമില്ല. പക്ഷെ നടന്&zwj; ആണോ എന്ന് നോക്കിയാല്&zwj; അതുമല്ല. കാശുമില്ല, നടനുമല്ല. കാശ് ജീവിക്കാന്&zwj; വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഞാന്&zwj; അതിനെ ചെയ്&zwnj;സ് ചെയ്യാന്&zwj; താല്&zwj;പര്യമുള്ള ആളല്ല.&quot; അജു വർഗീസ് പറയുന്നു.&lt;/p&gt;&lt;p&gt;&quot;95 ശതമാനവും കാശിന് വേണ്ടി സിനിമ ചെയ്യാറില്ല. നല്ല വേഷങ്ങള്&zwj; ചെയ്യാമെന്ന് തീരുമാനിച്ചു. കുറഞ്ഞത് കഴിഞ്ഞ മൂന്ന് വര്&zwj;ഷത്തിനുള്ളില്&zwj; ചെയ്തത് ആവര്&zwj;ത്തിക്കരുതെന്ന് തീരുമാനിച്ചു. നല്ല വേഷം വന്നാല്&zwj; മതി, അതുവരെ പോകാനുള്ള പിന്തുണ കുടുംബത്തിന്റെ ഭാഗത്തു നിന്നുമുണ്ട്. പഴയൊരു ലക്ഷ്വറി കുറവായിരിക്കാം. അല്ലെങ്കിലും വലിയ ലക്ഷ്വറി ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ലക്ഷ്വറി മദ്യപാനം ആയിരുന്നു. അത് പണ്ടാണ്, കൊവിഡിന് മുമ്പ്. വെള്ളം സിനിമ കണ്ടതോടെ അതും പോയി. ജയേട്ടന്റെ പ്രകടനം ആണ് എന്റെ മനസില്&zwj; സ്&zwnj;ട്രൈക്ക് ചെയ്തത്. യഥാര്&zwj;ത്ഥ മുരളി ചേട്ടനെ എനിക്കറിയാം. റിയല്&zwj; ലൈഫ് മുരളിച്ചേട്ടന്&zwj; എന്നെ സ്വാധീനിച്ചിട്ടില്ല. ജയസൂര്യ എന്ന നടന്റെ അഭിനയവും, പ്രജീഷേട്ടന്റെ സീനുകളുമാണ് ടച്ച് ചെയ്തത്. അങ്ങനെ തീരുമാനിച്ചതാണ്.&quot; അജു വർഗീസ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/aju-varghese-revealed-that-he-stoped-drinking-alcohol-after-watching-that-malayalam-cinema-articleshow-p9lb2wr"/>
        </item>
        <item>
            <title><![CDATA['പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പ്, താഴോട്ടിറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല'; പരിഹസിച്ച് സരിത ബാലകൃഷ്ണൻ]]></title>
            <link>https://www.asianetnews.com/entertainment-news/actress-saritha-balakrishnan-mocking-vlogger-shafeena-beevi-and-support-daya-sujith-articleshow-ebsky24</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actress-saritha-balakrishnan-mocking-vlogger-shafeena-beevi-and-support-daya-sujith-articleshow-ebsky24</guid>
            <pubDate>Wed, 15 Jul 2026 21:58:19 +0530</pubDate>
            <description><![CDATA[&lt;p&gt;അയൽപക്കത്തെ കുട്ടി എന്ത് ഉടുത്തു, എങ്ങോട്ട് നടന്നു എന്ന് ജനലിലൂടെ നോക്കി കുശുമ്പ് പറയുന്ന പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പാണ് ഇത്തരം ബീവികളെന്നും സരിത പരിഹാസത്തോടെ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxk9pv5np1krxef93q34xqw8,imgname-befunky-collage--13--1784132889780.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച വ്ലോ​ഗർ ഷെഫീന ബീവിയെ പരിസഹിച്ച് നടി സരിത ബാലകൃഷ്ണൻ. ലോകം ചൊവ്വാഗ്രഹത്തിൽ കോളനി സ്ഥാപിക്കുന്നതിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ പണി കളയുന്നതിനെക്കുറിച്ചും ആകുലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലെ ചില 'ബീവികൾ ' ഇപ്പഴും ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന തിരക്കിലാണെന്ന് സരിത പറയുന്നു. അയൽപക്കത്തെ കുട്ടി എന്ത് ഉടുത്തു, എങ്ങോട്ട് നടന്നു എന്ന് ജനലിലൂടെ നോക്കി കുശുമ്പ് പറയുന്ന പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പാണ് ഇത്തരം ബീവികളെന്നും സരിത പരിഹാസത്തോടെ പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സരിത ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;സംസ്കാര സംരക്ഷക ആയ 'വ്യൂസ്' തിന്നാൻ കൊതിക്കുന്ന ബീവി&lt;/p&gt;&lt;p&gt;ലോകം ചൊവ്വാഗ്രഹത്തിൽ കോളനി സ്ഥാപിക്കുന്നതിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ പണി കളയുന്നതിനെക്കുറിച്ചും ആകുലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലെ ചില 'ബീവികൾ ' ഇപ്പഴും ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന തിരക്കിലാണ്. അത്തരത്തിലൊരു പുണ്യപ്രവർത്തി ചെയ്ത് കൈയ്യടി വാങ്ങാൻ നോക്കിയതാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഈ ബീവി . നടി മഞ്ജു പിള്ളയുടെ മകൾ ദയയുടെ വസ്ത്രധാരണത്തെക്കുറിച്ച് അവർ കാച്ചിവിട്ട മുത്തശ്ശിക്കഥകൾ കേട്ടാൽ തോന്നും, നാടിന്റെ സംസ്കാരം മുഴുവൻ കാത്തുസൂക്ഷിക്കുന്നത് ഈ ഒരു മൊബൈൽ ക്യാമറയ്ക്കും റിംഗ് ലൈറ്റിനും പിന്നിലിരിക്കുന്ന ഈ ബീവി ആണെന്ന് !&lt;/p&gt;&lt;p&gt;സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാൻ സമയമില്ലെങ്കിലും, അയൽപക്കത്തെ കുട്ടി എന്ത് ഉടുത്തു, എങ്ങോട്ട് നടന്നു എന്ന് ജനലിലൂടെ നോക്കി കുശുമ്പ് പറയുന്ന പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പാണ് ഇത്തരം ബീവികൾ . പണ്ടൊക്കെ ഇത് നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നെങ്കിൽ, ഇന്നത് 'ഫേസ്ബുക്ക് ലൈവ്' വഴി നാലുലക്ഷം പേരെ കാണിക്കുന്നു എന്ന് മാത്രം.&lt;/p&gt;&lt;p&gt;സ്വന്തം ജീവിതത്തിലോ ചിന്തയിലോ ഇല്ലാത്ത നന്മകൾ മറ്റുള്ളവരെ പഠിപ്പിക്കാൻ ഇറങ്ങുന്നതാണ് ഇവരുടെ പ്രധാന വിനോദം. നല്ല കാര്യങ്ങൾ പറഞ്ഞാൽ ആരും കാണില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്, ആരെങ്കിലുമൊരാളെ ടാർഗെറ്റ് ചെയ്ത് സൈബർ ആക്രമണത്തിന് വഴിമരുന്നിട്ടുകൊടുക്കുക എന്നതാണ് ഇവരുടെ രീതി.&lt;/p&gt;&lt;p&gt;എന്തായാലും നാട്ടുകാർ വിവരമുള്ളതുകൊണ്ട് ഇവരെ കൃത്യമായി എടുത്ത് 'എയറിൽ' കയറ്റിയിട്ടുണ്ട്. ട്രോളുകളും വിമർശനങ്ങളും താങ്ങാനാവാതെ ഒടുവിൽ ആ ബീവി കാക്ക വീഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടേണ്ടി വന്നു. അവർ വിമർശിച്ച ദയയാകട്ടെ, ഈ ഒച്ചപ്പാടുകളെയെല്ലാം ഒരൊറ്റ മാസ്സ് ഡയലോഗ് കൊണ്ട് തല്ലിത്തകർക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;വിമർശകരുടെ മുഖത്തടിച്ചതുപോലെയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദയ മറുപടി നൽകിയത്. &quot;ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ...&quot; എന്ന ഹാഷ്&zwnj;ടാഗ് വെറും ഒരു ട്രോൾ ഡയലോഗ് മാത്രമല്ല, തന്നെ തളർത്താൻ നോക്കിയവരുടെ വായടപ്പിച്ച മാസ്സ് കൗണ്ടർ കൂടിയായിരുന്നു അത്.&lt;/p&gt;&lt;p&gt;സ്വന്തം ജീവിതവും ശരീരവും വസ്ത്രവും മറ്റാരുടെയും താല്പര്യങ്ങൾക്ക് അനുസരിച്ചല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾക്ക് വലിയൊരു ആത്മവിശ്വാസം തന്നെയാണ് ദയയെപ്പോലെയുള്ളവരുടെ ഈ നിലപാടുകൾ നൽകുന്നത്.&lt;/p&gt;&lt;p&gt;മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കൊത്തിവലിച്ച് അതിൽ നിന്ന് വ്യൂസും ലൈക്കും മാത്രം ലക്ഷ്യമിടുന്ന ബീവിയോട് മറ്റുള്ളവരുടെ വസ്ത്രത്തിന്റെ നീളം അളക്കാൻ പോകുന്നതിന് മുൻപ്, സ്വന്തം ചിന്താഗതിയുടെ വീതി ഒന്ന് കൂട്ടാൻ നോക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ സോഷ്യൽ മീഡിയ നിങ്ങളെ കൃത്യമായി എയറിൽ കയറ്റി വിടും, പിന്നെ താഴോട്ട് ഇറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല!&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actress-saritha-balakrishnan-mocking-vlogger-shafeena-beevi-and-support-daya-sujith-articleshow-ebsky24"/>
        </item>
        <item>
            <title><![CDATA['സിഎം സാർ.. മന്നിച്ചിട്..എൻ നൻപനിക്ക് പൈത്യം'; ധ്യാൻ ശ്രീനിവാസനെ മലർത്തിയടിച്ച് അജു വർ​ഗീസ്]]></title>
            <link>https://www.asianetnews.com/spice-entertainment/aju-varghese-thug-replay-to-dhyan-sreenivasan-after-he-saying-navya-nair-come-oath-he-become-cm-and-sorry-to-vijay-articleshow-hr633qz</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/aju-varghese-thug-replay-to-dhyan-sreenivasan-after-he-saying-navya-nair-come-oath-he-become-cm-and-sorry-to-vijay-articleshow-hr633qz</guid>
            <pubDate>Wed, 15 Jul 2026 18:30:35 +0530</pubDate>
            <description><![CDATA[&lt;p&gt;'വിസിറ്റർ' സിനിമയുടെ പരിപാടിയിൽ ധ്യാൻ ശ്രീനിവാസൻ നടത്തിയ തമാശയ്ക്ക് അജു വർഗീസ് നൽകിയ മറുപടി ശ്രദ്ധേയമായി. ശ്രീനിവാസന്റെ ഏറ്റവും മികച്ച തിരക്കഥയാണ് ധ്യാൻ എന്ന് അജു പ്രതികരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxjxth1nct5y5t51g1wg92c9,imgname-wmremove-transformed-1784120427573.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അജു വർ​ഗീസും ധ്യാൻ ശ്രീനിവാസനും. ഇരുവരും ഒന്നിച്ച് കൂടിയാൽ പിന്നെ തഗ്ഗിന്റെ പെരുമഴയാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതെല്ലാം സോഷ്യലിടത്ത് വൈറലാകുകയും ചെയ്യും. അത്തരത്തിൽ തമിഴ്നാട് സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ വന്നതിനെ കുറിച്ച് ധ്യാൻ പറഞ്ഞത് ഏറെ വൈറലായിരുന്നു. താൻ മുഖ്യമന്ത്രിയാകുമ്പോൾ നവ്യ നായർ സാരിയുടുത്ത് മുന്നിൽ തന്നെയുണ്ടാവണം എന്നായിരുന്നു തമാശരൂപേണ വിസിറ്റര്&zwj; സിനിമയുടെ പരിപാടിയിൽ ധ്യാൻ പറഞ്ഞത്. ഇതിന് അജു വർ​ഗീസ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ശ്രീനിവാസൻ സാറിന്റെ ഏറ്റവും മികച്ച തിരക്കഥയാണ് ധ്യാൻ എന്നാണ് അജു വർ​ഗീസ് പറയുന്നത്. ഇനി തമിഴ്നാട്ടിലേക്ക് പോകാൻ പറ്റില്ലെന്ന് മനസിലായെന്നും വിജയ് സാറിനോട് നൻപന് വേണ്ടി ക്ഷമ ചോദിക്കുന്നുവെന്നും തമാശരൂപേണ അജു വർ​ഗീസ് പറഞ്ഞു. ഇതെല്ലാം കേട്ട് നിറഞ്ഞ് ചിരിക്കുന്ന ധ്യാനിനെയാണ് വേദിയിൽ കാണാനായത്.&lt;/p&gt;&lt;p&gt;&quot;ശ്രീനിവാസന്&zwj; സാറിന്&zwj;റെ ഏറ്റവും മികച്ച തിരക്കഥ, അത് ധ്യാന്&zwj; ശ്രീനിവാസന്&zwj; മാത്രമാണ്. അതില്&zwj; എനിക്ക് ഒന്നും പറയാനില്ല. അതേ നര്&zwj;മ്മങ്ങളും സറ്റയറും ഒക്കെ ആ പാരമ്പര്യം മുന്നോട്ട് കൊണ്ടു പോകുന്നത് കാണുമ്പോള്&zwj;, സുഹൃത്ത് എന്ന നിലയില്&zwj; സന്തോഷം മാത്രമെ ഉള്ളൂ. ധ്യാന്&zwj; ആണ് യഥാര്&zwj;ത്ഥ സോഷ്യലിസ്റ്റ്. അതാണ് അദ്ദേഹത്തില്&zwj; എനിക്ക് ഏറ്റവും ഇഷ്ടം. ആ മനോഭാവം കൊണ്ടുനടക്കുന്ന ഒരേയൊരു മനുഷ്യന്&zwj; ധ്യാന്&zwj; ആണ്. എന്&zwj;റെ അഭിപ്രായത്തില്&zwj; ധ്യാന്&zwj; പറഞ്ഞ കാര്യങ്ങള്&zwj; കൊണ്ടുതന്നെയാണ് അദ്ദേഹം അമ്മയുടെ തലപ്പത്ത് വന്നാല്&zwj; നന്നാവുമെന്ന് ഞങ്ങള്&zwj;ക്കൊക്കെ തോന്നിയത്. വേറൊന്നും കൊണ്ടല്ല. അതില്&zwj; നടക്കുന്നതൊക്കെ വിളിച്ച് പറയും. അപ്പോള്&zwj; മാധ്യമങ്ങള്&zwj;ക്ക് വേറെ ഒന്നും വേണ്ട കാര്യങ്ങള്&zwj; അറിയാന്&zwj;. പിന്നെ അമ്മയെ നോക്കാന്&zwj; പുള്ളിയ്ക്ക് വല്യ താല്പര്യമൊന്നും ഉണ്ടാവില്ല. ആ അവസരത്തില്&zwj; ഇടവേള ചേട്ടനെ ഒക്കെ ഏല്&zwj;പ്പിച്ച് കാര്യങ്ങള്&zwj; നടത്തും. ഇന്ന് ഒരു കാര്യം മനസിലായി. ഇനി തമിഴ്നാട്ടിലോട്ട് കയറാന്&zwj; പറ്റില്ല. അതുകൊണ്ട് എന്&zwj;റെ പൊന്ന് സിഎം സാര്&zwj;.. വിജയ് സര്&zwj;.. എന്&zwj; നന്&zwj;പനിക്ക് പൈത്യം. അതിലെ എനക്ക് ഒന്നുമെ പണ്ണ മുടിയാണ്. നീങ്ക മന്നിച്ചിട്ങ്കേ&quot;, എന്നായിരുന്നു അജു വർ​ഗീസിന്റെ വാക്കുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/aju-varghese-thug-replay-to-dhyan-sreenivasan-after-he-saying-navya-nair-come-oath-he-become-cm-and-sorry-to-vijay-articleshow-hr633qz"/>
        </item>
        <item>
            <title><![CDATA['ജസ്റ്റ് ഒന്ന് വളർത്തു' ! കുട്ടിത്താരങ്ങളുടെ വളർച്ച കണ്ട് ഞെട്ടി മലയാളി, 'നമുക്ക് വല്ലാണ്ട് പ്രായമായി' എന്ന് കമന്റ് ബോക്സ്]]></title>
            <link>https://www.asianetnews.com/spice-entertainment/pulimurugan-child-artist-durga-premjith-and-adish-praveen-transitions-video-goes-viral-articleshow-ava7xux</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/pulimurugan-child-artist-durga-premjith-and-adish-praveen-transitions-video-goes-viral-articleshow-ava7xux</guid>
            <pubDate>Wed, 15 Jul 2026 20:47:26 +0530</pubDate>
            <description><![CDATA[&lt;p&gt;സോഷ്യൽ മീഡിയയിൽ &quot;ജസ്റ്റ് ഒന്ന് വളർന്നു&quot; എന്ന പേരിൽ പുതിയൊരു ട്രെൻഡ് വൈറലാകുന്നു. ബാലതാരമായിരുന്നവർ മുതിർന്നതിന് ശേഷമുള്ള രൂപമാറ്റം കാണിക്കുന്നതാണ് ഈ ട്രെൻഡ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxk5mvb86v9w7q4y88mrz2xq,imgname-befunky-collage--12--1784128630120.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സി&lt;/strong&gt;നിമാതാരങ്ങളുടെ കുട്ടിക്കാല ഫോട്ടോകൾ കാണാൻ ജനങ്ങൾക്ക് താല്പര്യം ഏറെയാണ്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. അതുപോലെ തന്നെയാണ് ബാലതാരമായി വന്ന് ബി​ഗ് സ്ക്രീനിൽ തിളങ്ങിയ കുട്ടിത്താരങ്ങൾ വളർന്ന് കഴിയുമ്പോൾ കാണാനും. അത്തരത്തിലുള്ള രണ്ട് ബാലതാരങ്ങളുടെ ഇപ്പോഴത്തെ ലുക്കാണ് സോഷ്യൽ മീഡിയയിൽ എങ്ങും വൈറൽ ആകുന്നത്. 'ജസ്റ്റ് ഒന്ന് വളർന്നു' എന്നാണ് ഈ ട്രെന്റിനിപ്പോൾ സോഷ്യൽ മീഡിയയിലെ പേര്.&lt;/p&gt;&lt;p&gt;ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത്, പിന്നീട് കുഞ്ഞു ദൈവം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദിഷ് പ്രവീൺ ആണ് ഈ ട്രെന്റിന് തുടക്കം കുറിച്ചത്. 'ചേയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്', എന്ന് കുറിച്ചു കൊണ്ടാണ് ആദിഷ് തന്റെ മുൻകാല വീഡിയോയ്ക്ക് ഒപ്പം ഇപ്പോഴുള്ള ചിത്രങ്ങളും ഉൾപ്പെടുത്തി വീഡിയോ ഷെയർ ചെയ്തത്. പിന്നാലെ നിരവധി പേർ ആദിഷിന്റെ മാറ്റം കണ്ട് കൗതുകയും സ്നേഹവും സമ്മാനിച്ച് കമന്റുകൾ ചെയ്തു.&lt;/p&gt;&lt;p&gt;ആദിഷിന്റെ റീൽ വൈറലായതിന് പിന്നാലെ വന്നത് പുലിമുരുകൻ സിനിമയിൽ മോഹൻലാലിന്റെ മകളായി എത്തിയ ചക്കി. ദുർഗ്ഗ എന്നാണ് ചക്കിയുടെ യഥാർത്ഥ പേര്. ജസ്റ്റ് ഒന്ന് വളർന്നു എന്ന ക്യാപ്ഷനോടെയാണ് ദുർഗ്ഗ തന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ പങ്കിട്ടത്. ഇതിനു താഴെ മുരുകന്റെ ചക്കി ഇത്രയേറെ വളർന്നോ എന്ന അത്ഭുതത്തോടെയാണ് പലരും കമന&zwj;്റ് ചെയ്തിരിക്കുന്നത്. ആദിഷും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;'പുലിമുരുകൻ ഇറങ്ങിയിട്ട് ഇത്രെയൊക്കെ വർഷമായോ..കാലം പോയ പോക്കേ, ഇതിപ്പോ നമ്മക്ക് ചെറുപ്പമാവാണോ. സിനിമയിൽ കുഞ്ഞായി കണ്ട പിള്ളേരൊക്കെ വല്ലാണ്ട് വളർന്നു വലുതായല്ലോ, പിള്ളേരൊക്കെയങ്ങ് വളർന്നു, ഇതിൽ നിന്ന് എന്ത് മനസിലായി അവർ വലുതായത് മാത്രം അല്ല.. നമുക്കും പ്രായം ആയി, നമുക്ക് ഒക്കെ വല്ലാണ്ട് അങ്ങ് പ്രായം ആയി, അപ്പോൾ എനിക്കൊക്കെ നല്ല പ്രായം ആയി എന്ന് അല്ലേ പറഞ്ഞുവരുന്നത്, പുലിമുരുകൻ റിലീസായിട്ട് 10 വർഷം ആയെന്ന്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഈ ട്രെന്റിൽ ഇനിയും കുട്ടിത്താരങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നുവെന്ന് കമന്റ് ഇടുന്നവരും ധാരാളമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/pulimurugan-child-artist-durga-premjith-and-adish-praveen-transitions-video-goes-viral-articleshow-ava7xux"/>
        </item>
        <item>
            <title><![CDATA[ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'; കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ ,ടൈറ്റിൽ പോസ്റ്റർ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/4o-days-of-house-party-starring-kunchacko-boban-directed-by-shifina-babin-packer-articleshow-4ht6fgh</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/4o-days-of-house-party-starring-kunchacko-boban-directed-by-shifina-babin-packer-articleshow-4ht6fgh</guid>
            <pubDate>Wed, 15 Jul 2026 20:38:20 +0530</pubDate>
            <description><![CDATA[&lt;p&gt;കുഞ്ചാക്കോ ബോബനെ നായകനാക്കി '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' എന്ന പുതിയ ചിത്രം ഒരുങ്ങുന്നു. 'രോമാഞ്ചം', 'ആവേശം' സിനിമകളുടെ അസിസ്റ്റന്റ് ആയിരുന്ന ഷിഫിന ബബിൻ പക്കറാണ് രചനയും സംവിധാനവും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxk472n6dhzr5ytb563rxskq,imgname-40-days-of-house-party-1784127130277.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അനന്തു എന്&zwj;റ&zwj;&zwj;ര്&zwj;ടെയ്ൻമെന്&zwj;റ്സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്&zwj;റെ ടൈറ്റിൽ പുറത്തുവിട്ടു. '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കും. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്&zwj;റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.&lt;/p&gt;&lt;p&gt;അടുത്തിടെ നടന്ന സിനിമയുടെ പൂജ ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ ഉള്&zwj;പ്പെടെ ഒട്ടേറെ താരങ്ങളും സിനിമയിലെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ഏപ്രിൽ 6-ന് കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ചിത്രത്തിന്&zwj;റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം: ആൽബി ആന്&zwj;റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളര്&zwj;: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്&zwj;: മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ അഖിൽ ദാമോദർ, എക്സി.പ്രൊഡ്യൂസർ അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട്, ഗാനരചന വിനായകക് ശശികുമാർ, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റർ, സിങ്ക് സൗണ്ട് വൈശാഖ് പി.വി, സ്റ്റിൽസ് ഷെയ്ൻ സബൂറ, പിആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ, കളറിസ്റ്റ് രമേഷ് സി.പി, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പിആർഒ ആതിര ദിൽജിത്ത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/4o-days-of-house-party-starring-kunchacko-boban-directed-by-shifina-babin-packer-articleshow-4ht6fgh"/>
        </item>
        <item>
            <title><![CDATA['ആ പാവാടക്കാരിയെ മറക്കല്ലേ..,വെള്ളയില്‍ പച്ചക്കള്ളർ സാരിയുടുത്ത് ഞാൻ വരും'; ധ്യാനിന് നവ്യയുടെ മറുപടി]]></title>
            <link>https://www.asianetnews.com/spice-entertainment/actress-navya-nair-funny-say-to-dhyan-sreenivasan-she-definitely-come-and-sitting-front-row-if-he-became-chief-minister-articleshow-ncmzhgt</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actress-navya-nair-funny-say-to-dhyan-sreenivasan-she-definitely-come-and-sitting-front-row-if-he-became-chief-minister-articleshow-ncmzhgt</guid>
            <pubDate>Wed, 15 Jul 2026 19:43:54 +0530</pubDate>
            <description><![CDATA[&lt;p&gt;കുട്ടിക്കാലത്ത് നവ്യ നായരെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്ന ധ്യാൻ ശ്രീനിവാസൻ, ഇപ്പോൾ ആദ്യമായി നടിയോടൊപ്പം ഒരു സിനിമയിൽ ഒന്നിക്കുകയാണ്. താൻ മുഖ്യമന്ത്രിയായാൽ നവ്യ മുൻനിരയിൽ വേണമെന്ന ധ്യാനിന്റെ പുതിയ തമാശയ്ക്ക് മറുപടിയും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxk20bey33t23s4bk6cgdnsp,imgname-befunky-collage--11--1784124812766.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വ&lt;/strong&gt;ർഷങ്ങൾക്ക് മുൻപ് അച്ഛൻ ശ്രീനിവാസനൊപ്പമുള്ളൊരു അഭിമുഖത്തിൽ കുട്ടി ധ്യാൻ ഒരു കാര്യം പറഞ്ഞു, 'നവ്യ നായരെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടായിരുന്നു' എന്ന്. കാലങ്ങൾക്കിപ്പുറം മലയാള സിനിമയിൽ എത്തിയ ധ്യാൻ, തഗ്ഗടിച്ച് സോഷ്യൽ മീ&zwj;ഡിയ ഭരിച്ചപ്പോൾ ഈ അഭിമുഖവും ആളുകൾ കുത്തിപ്പൊക്കി. നിലവിൽ തന്റെ പ്രിയതാരത്തോടൊപ്പം ആദ്യമായി അഭിനയിക്കാൻ ഒരുങ്ങുകയാണ് ധ്യാൻ. തതവസരത്തിൽ താൻ മുഖ്യമന്ത്രിയായാൽ മുൻനിരയിൽ നവ്യ ഉണ്ടാവണം എന്ന് ധ്യാൻ പറഞ്ഞത് ഏറെ വൈറലായിരുന്നു. വെള്ളയില്&zwj; പച്ചക്കള്ളർ സാരിയുടുത്ത് ഞാൻ വരും എന്നാണ് നവ്യ നൽകിയ മറുപടി.&lt;/p&gt;&lt;p&gt;&quot;ഒരിക്കൽ ഞാനും ധ്യാനും ഒരു ഉദ്ഘാടനത്തിന് ഒന്നിച്ച് എത്തിയിരുന്നു. മെസിയെ കാണാനുള്ള അവസരം ഉണ്ടായിട്ട്, അത് വേണ്ടാന്ന് വച്ച് ഉദ്ഘാടനത്തിന് വന്നുവെന്നൊക്കെ അന്ന് ധ്യാൻ പറഞ്ഞിരുന്നു. ഞാന്&zwj; ഇന്&zwj;റര്&zwj;വ്യൂസ് ഒന്നും കാണുന്ന ഒരാളല്ല ഞാന്&zwj;. ഞാന്&zwj; എപ്പോള്&zwj; ഡൗണ്&zwj; ആണെന്ന് തോന്നുന്നുവോ, ജീവിതത്തില്&zwj; വലിയൊരു ക്രൈസിസ് ഫീല്&zwj; ചെയ്ത് ഡൗണ്&zwj; ആയിട്ടിരുന്നാല്&zwj; യുട്യൂബില്&zwj; പോയി സെര്&zwj;ച്ച് ചെയ്യും, ധ്യാന്&zwj; ശ്രീനിവാസന്&zwj; ഇന്&zwj;റര്&zwj;വ്യൂ എന്ന്. അതിന് മുന്&zwj;പ് ഞാന്&zwj; ടൈപ്പ് ചെയ്തിരുന്നത് ശ്രീനിവാസന്&zwj; ഇന്&zwj;റര്&zwj;വ്യൂ എന്നാണ്. കാരണം അദ്ദേഹത്തിന്&zwj;റെ നര്&zwj;മം ഭയങ്കര ഇന്&zwj;ട്രസ്റ്റിംഗ് ആണ്. സംസാരിക്കുന്നതില്&zwj; ക്ലാരിറ്റി കുറഞ്ഞ സമയത്ത് പോലും അദ്ദേഹം സംസാരിക്കുന്നതിന്&zwj;റെ അത്രയും പറയാന്&zwj; ധ്യാനിന് പറ്റില്ല. ഞാന്&zwj; ഉള്&zwj;പ്പടെയുള്ള മലയാളികള്&zwj;ക്ക് സ്ട്രെസ് റിലീഫ് ആണ് ധ്യാന്&zwj;. പേടിക്കണ്ട ധ്യാന്&zwj;.. സിഎം ആകുമ്പോള്&zwj; വെള്ളയില്&zwj; പച്ചക്കള്ളറുള്ള സാരിയുടുത്ത്, ഡയമണ്ട് നെക്ലേസ് ഇട്ട്, കണ്ണില്&zwj; ഈറനണിഞ്ഞ്, ധ്യാനിന് വേണ്ടി ജയ് വിളിക്കാന്&zwj; മുന്&zwj;നിരയില്&zwj; എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ ധ്യാന്&zwj;. സിഎം ആയി കഴിയുമ്പോഴും ധ്യാന്&zwj; ആ പാവാടക്കാരിയെ മറക്കില്ലെന്ന് ഞാന്&zwj; കരുതിക്കോട്ടെ ധ്യാന്&zwj;. ആ നല്ല നാളേയ്ക്ക് വേണ്ടി കാത്തിരുന്ന് കൊണ്ട്, തല്&zwj;ക്കാലം നമുക്ക് ഈ സിനിമയില്&zwj; ഒന്നിച്ച് അഭിനയിക്കാം&quot;, എന്നായിരുന്നു നവ്യ നായരുടെ വാക്കുകൾ.&lt;/p&gt;&lt;p&gt;&lt;strong&gt;വൈറൽ ഇന്റർവ്യൂവിൽ കുട്ടി ധ്യാൻ പറഞ്ഞത്&lt;/strong&gt;&lt;/p&gt;&lt;p&gt;നവ്യ നായരെ ഇഷ്ടമായിരുന്നു. ഇപ്പോ ഇല്ല. വെള്ളിത്തിരയിലെ കുറച്ച് പോസ്റ്റേഴ്സ് ഒക്കെ കണ്ടു. പിന്നെ ഞാന്&zwj; മതിയാക്കി. പൃഥ്വിരാജ് ലക്കി ആണെന്ന് തോന്നി. നവ്യ നായരെ കല്യാണം കഴിക്കണമെന്ന് തോന്നിയിരുന്നു. ഏട്ടന് തോന്നിയിട്ടുണ്ട്. ഏട്ടന്&zwj; എന്നോട് ചോദിച്ചിരുന്നു, നിന്&zwj;റെ ഏട്ടത്തി അമ്മയായിട്ട് മീര ജാസ്മിന്&zwj; വരുന്നതില്&zwj; നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actress-navya-nair-funny-say-to-dhyan-sreenivasan-she-definitely-come-and-sitting-front-row-if-he-became-chief-minister-articleshow-ncmzhgt"/>
        </item>
        <item>
            <title><![CDATA['മനുഷ്യനല്ല, ജീവിയാണ്, ഇരകൾ നിരവധി'! ഭയപ്പെടുത്തിയത് ഒരൊറ്റ കാര്യം; ഷെഫീന ബീവിയ്ക്ക് കണക്കിന് കൊടുത്ത് ദയ]]></title>
            <link>https://www.asianetnews.com/spice-entertainment/manju-pillai-daughter-daya-sujith-reply-to-vlogger-shafeena-beevi-says-she-is-not-the-only-victim-articleshow-9g0c3n3</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/manju-pillai-daughter-daya-sujith-reply-to-vlogger-shafeena-beevi-says-she-is-not-the-only-victim-articleshow-9g0c3n3</guid>
            <pubDate>Wed, 15 Jul 2026 16:49:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഷെഫീനയ്ക്ക് മറുപടിയുമായി ദയ സുജിത്ത് രം​ഗത്ത്. അവർ ഒരു മനുഷ്യനല്ല ജീവിയാണെന്നും താൻ മാത്രമല്ല, നിരവധി സ്ത്രീകൾ അവരുടെ ഇരകളാണെന്നും ദയ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxjr1qszf4kfed7m54s05bpq,imgname-befunky-collage--8--1784114372415.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;ടി മഞ്ജു പിള്ളയുടേയും സിനിമാട്ടോ​ഗ്രാഫർ സുജിത്ത് വാസുദേവിന്റെയും മകൾ ദയയ്ക്ക് എതിരെ ഏതാനും ദിവങ്ങൾക്ക് മുൻപ് കടുത്ത വിമർശനം ഉന്നയിച്ച വ്ലോ​ഗർ ഷെഫീന ബീവിയ്ക്ക് നേരെ വൻ വിമർശനങ്ങൾ ഉയരുകയാണ്. തതവസരത്തിൽ ഷെഫീനയ്ക്ക് മറുപടിയുമായി ദയ തന്നെ രം​ഗത്ത് എത്തിയിട്ടുണ്ട്. അവർ ഒരു മനുഷ്യനല്ല ജീവിയാണെന്നും താൻ മാത്രമല്ല, നിരവധി സ്ത്രീകൾ അവരുടെ ഇരകളാണെന്നും ദയ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;ദയ സുജിത്തിന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാനിപ്പോള്&zwj; ചെറുതായിട്ട് എയറിലാണ്. എയറില്&zwj; നിന്നും മാറി ഇപ്പോള്&zwj; സ്പെയ്സിലേക്ക് ആകുന്നുണ്ട്. പക്ഷേ കുഴപ്പമില്ല. ഞാന്&zwj; ഓക്കെ ആണ്. കുറച്ച് ദിവസം മുന്&zwj;പ് വ്യക്തിപരമായ കാര്യങ്ങള്&zwj; കാരണം കുറച്ച് ഡൗണ്&zwj; ആയിരുന്നു. ആ സമയത്താണ് ഞാന്&zwj; ഇന്&zwj;സ്റ്റാഗ്രാമില്&zwj; ബ്രേക്ക് എടുക്കുന്നത്. അതിന്&zwj;റെ അടുത്ത ദിവസം ഞാൻ അങ്ങ് എയറിലായി. അവരുടെ പേരൊന്നും പറയാന്&zwj; ഞാന്&zwj; ആഗ്രഹിക്കുന്നില്ല. ആ പേര് പറഞ്ഞ് ആ നെഗറ്റീവ് എനര്&zwj;ജി കൊണ്ടുവരാന്&zwj; ഞാന്&zwj; ആഗ്രഹിക്കുന്നില്ല. ചൂട് എണ്ണയില്&zwj; കടുകിടുമ്പോള്&zwj; പൊട്ടില്ലേ. അതിന്&zwj;റെ കൂടെ വെള്ളവും കൂടെ ഇട്ട് കൊടുക്ക്. അതുപോലെ ആയിരുന്നു കാര്യങ്ങള്&zwj;. പ്രതികരിക്കേണ്ടെന്നാണ് ഞാന്&zwj; വിചാരിച്ചത്.&lt;/p&gt;&lt;p&gt;ആ വീഡിയോ മുഴുവനായി കാണാത്തത് കൊണ്ട് അതില്&zwj; എനിക്ക് പ്രത്യേകിച്ച് വില ഒന്നും ഉണ്ടായിരുന്നില്ല. കാലിന്&zwj;റെ അടിയിലെ പൊടിയുടെ വിലയെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. സത്യമായിട്ടും. പക്ഷേ അതില്&zwj; എന്&zwj;റെ അമ്മയുടേയും അച്ഛന്&zwj;റേയും പേരുണ്ടായിരുന്നു. അവര്&zwj; അവരുടേതായ കാര്യങ്ങളില്&zwj; ബിസിയാണ്. ഒഴിവാക്കി വിടാം എന്നായിരുന്നു. ഇത്തരക്കാര്&zwj;ക്ക് വേണ്ടി എന്&zwj;റെ എനര്&zwj;ജി വേസ്റ്റ് ചെയ്യാന്&zwj; എനിക്ക് താല്പര്യമില്ല. ആ എനര്&zwj;ജി ഈ പൂവിന് കൊടുത്താല്&zwj; വിലയുണ്ടാകും. അവരെ മനുഷ്യന്&zwj; എന്നല്ല വിളിക്കേണ്ടത്. വേറെ എന്തോ ഒരു ജീവിയാണ്. എനിക്ക് മാത്രമല്ല വേറെ പല സ്ത്രീകള്&zwj;ക്കും എതിരെ ഇവര്&zwj; സംസാരിച്ചിട്ടുണ്ട്. അപ്പോള്&zwj; ഞാന്&zwj; മാത്രമല്ല, വേറെ കുറേ പേരും അവരുടെ ഇരകളായുണ്ട്.&lt;/p&gt;&lt;p&gt;ഇതിലൂടെ സംഭവിച്ചൊരു നല്ല കാര്യം എന്തെന്നാൽ, എനിക്ക് കുറേ പേരുടെ സ്നേഹം കിട്ടി. ഈ വിവാദം കണ്ട് എന്നെ അറിഞ്ഞ കുറേപേരുണ്ട്. മോളേ നീ അടിപൊളിയാന്ന് പറഞ്ഞുള്ള ഒരുപാട് ലവ് കിട്ടുന്നുണ്ട്. സെലിബ്രിറ്റികള്&zwj; എനിക്ക് സപ്പോര്&zwj;ട്ട് തന്നു. അങ്ങനെ ഒത്തിരി പേര്&zwj;. ഞാനൊരു നാടകത്തിന്&zwj;റെ ഭാഗമായി, സ്ക്രിപ്റ്റൊക്കെ ചെയ്ത് ഭയങ്കര സന്തോഷത്തില്&zwj; ഇരിക്കുമ്പോഴാണ് ഇത് വരുന്നത്. അത് ഞാന്&zwj; മുന്നോട്ട് കൊണ്ടുപോകും. ഇതൊന്നും എന്നെ ബാധിക്കില്ല. ഇതൊന്നും ബാധിച്ചില്ലെങ്കില്&zwj; എന്തിന് ഈ സംസാരിക്കുന്നുവെന്ന് ചിലര്&zwj; ചോദിക്കും. ഇതെന്&zwj;റെ വ്ളോഗാണ്, എന്&zwj;റെ വീഡിയോ ആണ്. പറയാനുള്ളത് ഞാന്&zwj; പറയും.&lt;/p&gt;&lt;p&gt;ആരുടെയെങ്കിലും ജീവിതത്തെ ബാധിക്കുന്നത് വരെ എല്ലാം വെറും കളിയും തമാശയുമാണ്. എനിക്കതൊന്നും ബാധിക്കില്ല. എനിക്ക് നല്ല ദേഷ്യമുണ്ട്. പക്ഷേ എന്&zwj;റെ ജീവിതത്തെ അത് ബാധിക്കില്ല. ഈ സ്ത്രീ കാരണം എനിക്ക് ഇത് പറയേണ്ടി വന്നതാണ്. സോറി ജീവി കാരണം. ഇവർ കാരണം നിരവധി പേരുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അത് ശരിയല്ല. അങ്ങനെ ചെയ്യാൻ അവൾക്ക് യാതൊരു അവകാശവുമില്ലായിരുന്നു. എത്രയൊക്കെ വിട്ടുകളയണം എന്ന് പറഞ്ഞാലും ചിലര്&zwj;ക്ക് അത് ഈസി ആയിരിക്കില്ല.&lt;/p&gt;&lt;p&gt;ഇതൊക്കെ പോട്ടെ എനിക്ക് വളരെ മോശമായിട്ട് തോന്നിയൊരു കാര്യമുണ്ട്. 98 ശതമാനം ആളുകളും അവര്&zwj;ക്കൊപ്പം ആണ്. അവര്&zwj; പറഞ്ഞത് ശരിയാണ്, അങ്ങനെ തന്നെ നടക്കണം എന്ന് പറയുന്നവര്&zwj;. അതെന്നെ ഭയപ്പെടുത്തി. അവര് പറയുന്നത് അത്രയും പേര്&zwj; അംഗീകരിച്ചത് ഭയമുണ്ടാക്കി. ഷോക്കല്ല പേടി. 2 ശതമാനം ആളുകള്&zwj; എന്നെ പിന്തുണച്ചിട്ടുണ്ട്. സപ്പോര്&zwj;ട്ട് ചെയ്യണമെന്നല്ല. എന്നെ നോക്കാന്&zwj; എനിക്കറിയാം. പക്ഷേ അവർ ചെയ്യുന്നത് ഒരിക്കലും ശരിയല്ല. ഞാന്&zwj; ഭീഷണിപ്പെടുത്തുക ഒന്നുമല്ല കേട്ടോ. ഇരയ്ക്ക് എതിരായി നിന്നവരെ ഞാന്&zwj; നോട്ട് ചെയ്തിട്ടുണ്ട്. അവരെന്തൊക്കെയാണ് പറഞ്ഞത് എന്നത് പ്രത്യേകം നോട്ട് ചെയ്തിട്ടുണ്ട്. ഞാന്&zwj; പേടിപ്പിക്കുന്നതൊന്നും അല്ല. ഞാന്&zwj; പറഞ്ഞെന്നെ ഉള്ളൂ.&lt;/p&gt;&lt;p&gt;ഞാന്&zwj; ആദ്യമായാണ് എയറില്&zwj; കയറുന്നത്. നിങ്ങളുടെ അനു​ഗ്രഹം വേണം. അമ്മയുടെ അനുഗ്രഹം ഉണ്ട്. അച്ഛന്&zwj; ബിസിയാണ്. ആ അനുഗ്രഹവും കിട്ടും. മക്കളെ നീ താഴെ വരുമെന്ന് അമ്മൂമ്മയുടെ അനുഗ്രഹവും ഉണ്ട്. തല്കാലം എനിക്ക് ഇത്രയെ പറയാനുള്ളു. എന്നെ പിന്തുണച്ച എല്ലാവരോടും ഒരുപാട് നന്ദി. എനിക്ക് വേണ്ടി നിന്നതിന് നന്ദി. നിങ്ങളെന്നെ ഇത്രയും സ്നേഹിക്കുന്നെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. വാക്കുകള്&zwj;ക്ക് അതീതമാണത്. ഒരു കൊച്ച് കുഞ്ഞ് എനിക്ക് മെസേജ് അയച്ചു. ചേച്ചിയാണ് എന്നെ മേക്കപ്പ് ചെയ്യാന്&zwj; പഠിപ്പിച്ചു എന്നൊക്കെ പറഞ്ഞത്. എനിക്ക് അത്രയൊക്കയെ വേണ്ടൂ. ഞാൻ ഓക്കെയാണ്. വെറുതെ പറയുന്നതല്ല ഞാൻ ഓക്കെയാണ്. എന്തെക്കെ പറഞ്ഞാലും നമ്മൾ എല്ലാവരും ഒരു ദിവസം മരിക്കും. എല്ലാവരും മണ്ണിന് അടിയിൽ തന്നെയാണ് പോകുന്നത്. ഞാന്&zwj; പിന്നെ ഇന്&zwj;സ്റ്റാഗ്രാമില്&zwj; തിരിച്ച് വന്നു. അടുത്ത വീഡിയോയില്&zwj; ഒരു സര്&zwj;പ്രൈസ് ഉണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/manju-pillai-daughter-daya-sujith-reply-to-vlogger-shafeena-beevi-says-she-is-not-the-only-victim-articleshow-9g0c3n3"/>
        </item>
        <item>
            <title><![CDATA[കാത്തിരിപ്പുകൾക്ക് വിരാമം, വിജയ്‌യുടെ 'ജനനായകൻ' എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/entertainment-news/jana-nayagan-starring-vijay-releasing-on-july-23-articleshow-wxh7u4s</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jana-nayagan-starring-vijay-releasing-on-july-23-articleshow-wxh7u4s</guid>
            <pubDate>Wed, 15 Jul 2026 15:23:13 +0530</pubDate>
            <description><![CDATA[&lt;p&gt;എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന, ദളപതി വിജയുടെ അവസാന ചിത്രമായ 'ജനനായകൻ' ജൂലൈ 23-ന് ലോകമെമ്പാടും റിലീസ് ചെയ്യും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxe6e7a5bgjg5addqbp32chq,imgname-fotojet--33--1783961689413.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിജയ് അവസാനമായി അഭിനയിച്ച ജനനായകൻ ജൂലൈ 23ന് തിയേറ്ററുകളിലേക്ക്. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ദളപതി വിജയ്&zwj;യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്&zwj;സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്&zwj;ലി, നെല്&zwj;സണ്&zwj; എന്നിവര്&zwj; ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്&zwj;ഡേറ്റ് സൂചിപ്പിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jana-nayagan-starring-vijay-releasing-on-july-23-articleshow-wxh7u4s"/>
        </item>
        <item>
            <title><![CDATA['ആര്യക്കെതിരെ വരുന്നത് വ്യാജ വാര്‍ത്തകള്‍'; പ്രതികരണവുമായി 'അനന്തന്‍കാട്' നിര്‍മ്മാതാവ്]]></title>
            <link>https://www.asianetnews.com/entertainment-news/fake-news-against-actor-arya-says-ananthan-kaadu-producer-s-vinod-kumar-articleshow-9fkfa40</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/fake-news-against-actor-arya-says-ananthan-kaadu-producer-s-vinod-kumar-articleshow-9fkfa40</guid>
            <pubDate>Wed, 15 Jul 2026 15:19:33 +0530</pubDate>
            <description><![CDATA[&lt;p&gt;നടന്&zwj; ആര്യക്കെതിരെ പ്രചരിക്കുന്ന സാമ്പത്തിക തട്ടിപ്പ് വാര്&zwj;ത്തകള്&zwj; വ്യാജമാണെന്ന് 'അനന്തന്&zwj;കാട്' സിനിമയുടെ നിര്&zwj;മ്മാതാവ് എസ് വിനോദ് കുമാര്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxjjkrer0z1dzz3y12wbydp8,imgname-fotojet--41--1784108671448.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നടന്&zwj; ആര്യക്കെതിരെ പ്രചരിക്കപ്പെടുന്നത് വ്യാജ വാര്&zwj;ത്തകളെന്ന് അനന്തന്&zwj;കാട് എന്ന സിനിമയുടെ നിര്&zwj;മ്മാതാവ് എസ് വിനോദ് കുമാര്&zwj;. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്&zwj;ത്തിക്കുന്ന താഹിര്&zwj; സിനെ ടെക്നിക് എന്ന ലൈറ്റ്സ്, ക്യാമറ റെന്&zwj;റല്&zwj; കമ്പനിയെ ആര്യ ചതിച്ചു എന്ന തരത്തില്&zwj; പ്രചരിക്കുന്ന വാര്&zwj;ത്തകള്&zwj; അടിസ്ഥാനരഹിതവും ആര്യയുടെ പ്രതിച്ഛായ തകര്&zwj;ക്കല്&zwj; ലക്ഷ്യം വച്ച് ഉള്ളതാണെന്നും വിനോദ് കുമാര്&zwj; പറഞ്ഞു. കൊച്ചിയില്&zwj; നടത്തിയ വാര്&zwj;ത്താ സമ്മേളനത്തിലാണ് വിനോദ് കുമാര്&zwj; ഇക്കാര്യങ്ങള്&zwj; പറഞ്ഞത്.&lt;/p&gt;&lt;p&gt;ഹൈദരാബാദിലെ താഹർ സിനെ ടെക്നിക് എന്ന സ്ഥാപനവുമായി സാമ്പത്തിക തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും അത് അടിസ്ഥാനരഹിതമാണെന്ന് വിനോദ് കുമാര്&zwj; പറയുന്നു. ആര്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും. എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് തർക്കത്തുക കോടതിയിൽ നിക്ഷേപിച്ചെന്നും കോടതി സിനിമയുടെ റിലീസിന് അനുമതി നൽകിയെന്നും വിനോദ് കുമാർ പറയുന്നു. തുടർന്ന്, രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് താഹർ കമ്പനി മറുപടി നൽകിയതിനെ തുടർന്ന് കേസ് മാറ്റിവെച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, ഹൈദരാബാദിലെ കൊമേഴ്സ്യൽ കോടതിയിലും ഇതേ വിഷയത്തിൽ താഹിര്&zwj; സിനെ ടെക്നിക് കേസ് നൽകിയിട്ടുണ്ടെന്നും അതിനെതിരെ നിയമപരമായി മറുപടി നൽകുമെന്നും വിനോദ് കുമാര്&zwj; വ്യക്തമാക്കി. എറണാകുളത്ത് കേസ് നിലനിൽക്കുമ്പോൾ അതേ വിഷയത്തിൽ മറ്റൊരു കോടതിയിൽ കേസ് നൽകാനാവില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയും നടൻ ആര്യക്കെതിരെയും രജിസ്റ്റർ ചെയ്ത എഫ്&zwnj;ഐആർ സമ്മർദം ചെലുത്താനുള്ള നീക്കമാണെന്നും കോടതിയിൽ തങ്ങളുടെ വാദം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ കൈവശമുണ്ടെന്നും വിനോദ് കുമാർ അവകാശപ്പെട്ടു. കോടതിയുടെ എല്ലാ ഉത്തരവുകളും പാലിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/fake-news-against-actor-arya-says-ananthan-kaadu-producer-s-vinod-kumar-articleshow-9fkfa40"/>
        </item>
        <item>
            <title><![CDATA[ടിനി ടോമിന് ആശ്വാസം; നടി അൻസിബ ഹസന്റെ പരാതിയില്‍ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി]]></title>
            <link>https://www.asianetnews.com/entertainment-news/actress-ansibas-complaint-court-grants-anticipatory-bail-to-tini-tom-articleshow-0bz1tmz</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actress-ansibas-complaint-court-grants-anticipatory-bail-to-tini-tom-articleshow-0bz1tmz</guid>
            <pubDate>Wed, 15 Jul 2026 14:40:55 +0530</pubDate>
            <description><![CDATA[&lt;p&gt;എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കാൻ തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwdwt9rtaa7ytg87r2pkce88,imgname-fotojet--58--1782877857562.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടനും അമ്മയുടെ മുൻ ഭാരവാഹിയുമായ ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കാൻ തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.&lt;/p&gt;&lt;p&gt;അൻസിബ ഹസൻ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല. തുടർന്ന് അൻസിബ കോ&zwnj;ടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ആവശ്യപ്പെട്ടത്. കേസിന്റെ പശ്ചാത്തലത്തിൽ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് ടിനി ടോം മുൻകൂർ ജാമ്യം തേടിയത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം (Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമർശം(Bns 75), സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം( Bns79), മത സ്പർദ്ധ വളർത്തൽ (Bns 299), മതവികാരം വൃണപ്പെടുത്താൽ(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ മാസം 30നാണ് അൻസിബയുടെ പരാതിയില്&zwj; കേസെടുക്കാന്&zwj; എറണാകുളം ജില്ല സെഷൻസ് കോടതി നിര്&zwj;ദ്ദേശിച്ചത്. അന്&zwj;സിബയ്ക്കെതിരെ നടത്തിയ വർ​ഗീയ പരാമർശത്തിൽ കേസെടുക്കാനാണ് കോടതി നിര്&zwj;ദ്ദേശിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. അന്&zwj;സിബയുടെ പരാതിയില്&zwj; കേസെടുക്കാന്&zwj; തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ നിലപാട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actress-ansibas-complaint-court-grants-anticipatory-bail-to-tini-tom-articleshow-0bz1tmz"/>
        </item>
        <item>
            <title><![CDATA['ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് നവ്യ വരണം'; വേദിയില്‍ ചിരി പൊട്ടിച്ച് ധ്യാന്‍ ശ്രീനിവാസന്‍]]></title>
            <link>https://www.asianetnews.com/entertainment-news/you-should-come-to-my-swearing-in-ceremony-as-chief-minister-dhyan-sreenivasan-says-to-navya-nair-amidst-laugh-riot-articleshow-cd45yz5</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/you-should-come-to-my-swearing-in-ceremony-as-chief-minister-dhyan-sreenivasan-says-to-navya-nair-amidst-laugh-riot-articleshow-cd45yz5</guid>
            <pubDate>Wed, 15 Jul 2026 14:20:49 +0530</pubDate>
            <description><![CDATA[&lt;p&gt;'വിസിറ്റര്&zwj;' സിനിമയുടെ സ്വിച്ചോണ്&zwj; പരിപാടിയില്&zwj; സംസാരിക്കുകയായിരുന്നു ധ്യാന്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxjfcgx0w69e9p7x4zxhx3ar,imgname-fotojet--34--1784105288607.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളി സിനിമാ താരങ്ങളുടെ അഭിമുഖങ്ങളില്&zwj; ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത് ധ്യാന്&zwj; ശ്രീനിവാസന്&zwj;റേത് ആയിരിക്കും. സ്വതസിദ്ധമായ നര്&zwj;മ്മത്തോടെ ധ്യാന്&zwj; പറയുന്ന കാര്യങ്ങള്&zwj; അവതാരകരെയും സഹതാരങ്ങളെയുമൊക്കെ ചിരിപ്പിക്കാറുണ്ട്. ധ്യാന്&zwj; സംസാരിക്കുന്ന പൊതുവേദികള്&zwj; ആണെങ്കിലും അങ്ങനെ തന്നെ. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം ഒരു വേദിയില്&zwj; സംസാരിക്കവെ സദസില്&zwj; പൊട്ടിച്ചിരി തീര്&zwj;ത്തിരിക്കുകയാണ് ധ്യാന്&zwj;. വീഡിയോ സോഷ്യല്&zwj; മീഡിയയിലും ശ്രദ്ധ നേടുകയാണ്.&lt;/p&gt;&lt;p&gt;കുട്ടി ആയിരുന്നപ്പോള്&zwj; കൈരളി ടിവിയില്&zwj; വന്ന ധ്യാനിന്&zwj;റെ അഭിമുഖം സോഷ്യല്&zwj; മീഡിയയില്&zwj; മുന്&zwj;പ് വൈറല്&zwj; ആയിരുന്നു. ശ്രീനിവാസനെ കുടുംബ സമേതം അഭിമുഖം ചെയ്ത പരിപാടിയില്&zwj; കുട്ടികളായ ധ്യാനിന്&zwj;റെയും വിനീതിന്&zwj;റെയും വാക്കുകളാണ് ചിരി പടര്&zwj;ത്തിയത്. നവ്യ നായരോട് ഇഷ്ടം മുമ്പ് ഇഷ്ടം തോന്നിയിരുന്നുവെന്നും കല്യാണം കഴിക്കാന് ​ആ​ഗ്രഹിച്ചിരുന്നുവെന്നുമൊക്കെ സ്കൂള്&zwj; വിദ്യാര്&zwj;ഥിയായ ധ്യാന്&zwj; അന്ന് പറഞ്ഞിരുന്നു. ഇപ്പോള്&zwj; നവ്യ നായര്&zwj;ക്കൊപ്പം അഭിനയിക്കുന്ന വിസിറ്റര്&zwj; എന്ന സിനിമയുടെ സ്വിച്ചോണ്&zwj; പരിപാടിയില്&zwj; ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ആ വേദിയില്&zwj; സംസാരിക്കവെയാണ് ധ്യാന്&zwj; വീണ്ടും നവ്യയെക്കുറിച്ച് പറഞ്ഞത്.&lt;/p&gt;&lt;p&gt;&ldquo;എന്&zwj;റെ ഇന്&zwj;റര്&zwj;വ്യൂ ജീവിതം ആരംഭിക്കുന്നത് തന്നെ നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ കല്യാണം കഴിച്ചു. നവ്യയ്ക്ക് ഇപ്പോള്&zwj; കല്യാണം കഴിക്കാനുള്ള മകനായി. എന്നിട്ടാണ് ഞങ്ങള്&zwj; അവസാനം ഒന്നിച്ച് അഭിനയിക്കുന്നത്. എന്നാല്&zwj;പ്പോലും ഞാന്&zwj; പറയുന്നു, ഞാന്&zwj; സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് നവ്യ വരണം&rdquo;, സദസിന്&zwj;റെ പൊട്ടിച്ചിരികള്&zwj;ക്കിടയില്&zwj; ധ്യാന്&zwj; പറഞ്ഞു. ഇത് കേട്ട് ചിരിക്കുന്ന നവ്യയെയും വീഡിയോയില്&zwj; കാണാം. വിജയ് മുഖ്യമന്ത്രി ആയതിന് ശേഷം അടുത്ത 15 വര്&zwj;ഷങ്ങള്&zwj; അതിനുവേണ്ടി ശ്രമിക്കാന്&zwj; പോവുകയാണെന്ന് താന്&zwj; സുഹൃത്തായ അജു വര്&zwj;​ഗീസിനോട് പറഞ്ഞിരുന്നുവെന്നും ധ്യാന്&zwj; വേദിയില്&zwj; പറഞ്ഞിരുന്നു. അമ്മ നേതൃത്വത്തിലേക്ക് തന്നെ കൊണ്ടുവരാന്&zwj; പലരും ആ​ഗ്രഹിച്ചെന്നും എന്നാല്&zwj; താന്&zwj; അതിന് ഇല്ലെന്നും ധ്യാന്&zwj; വേദിയില്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;അതേസമയം വിസിറ്റര്&zwj; എന്ന ചിത്രത്തില്&zwj; ധ്യാനിനും നവ്യയ്ക്കുമൊപ്പം ഉര്&zwj;വശിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൊറര്&zwj; ​ഗണത്തില്&zwj; പെടുന്ന ചിത്രത്തിന്&zwj;റെ സംവിധാനം രാഹുല്&zwj; മുരളീധരന്&zwj; ആണ്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/you-should-come-to-my-swearing-in-ceremony-as-chief-minister-dhyan-sreenivasan-says-to-navya-nair-amidst-laugh-riot-articleshow-cd45yz5"/>
        </item>
    </channel>
</rss>
