<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 17 Apr 2026 23:12:06 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/entertainment" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['എല്ലാത്തിനും പരിധിയുണ്ട്, വെറുമൊരു വിഷു പരസ്യമായി തോന്നിയില്ല'; രൂക്ഷ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ]]></title>
            <link>https://www.asianetnews.com/entertainment-news/actor-unni-mukundan-react-mandi-restaurant-vishu-advertisement-says-there-is-a-limit-to-everything-articleshow-azy8ldx</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-unni-mukundan-react-mandi-restaurant-vishu-advertisement-says-there-is-a-limit-to-everything-articleshow-azy8ldx</guid>
            <pubDate>Fri, 17 Apr 2026 23:09:32 +0530</pubDate>
            <description><![CDATA[&lt;p&gt;' വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ', എന്നാണ് 'വിഷു പരസ്യ'ത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5r9w6shzrrht2rs2nnn4cf3,imgname-unni-mukundan--1--1758531033905.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യ വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എല്ലാകാര്യങ്ങൾക്കും ഒരുപരിധിയുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. 'എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ. തികഞ്ഞ വെറുപ്പാണിത്', എന്നാണ് 'വിഷു പരസ്യ'ത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.&lt;/p&gt;&lt;p&gt;ഒരു മെസേജിനും ഉണ്ണി മുകുന്ദൻ മറുപടി നൽകിയിട്ടുണ്ട്. 'എനിക്ക് അതൊരു വിഷു പോസ്റ്റര്&zwj; ആയിട്ട് തോന്നി. ഇത് ഇത്ര വലിയ പ്രശ്നം ആക്കുന്ന കണ്ടപ്പോള്&zwj; ആണ് ഇങ്ങനെ ഒക്കെ പ്രതികരിക്കാന്&zwj; തോന്നിയത്', എന്നായിരുന്നു മെസേജ്. ഇതിന്, &quot;മിണ്ടാതിരിക്കുമ്പോഴെല്ലാം ഇത്തരം ഹീനമായ പ്രവർത്തികൾ സാധാരണമായി കാണപ്പെടുകയാണ്. ഞാൻ നിങ്ങളുടെ സ്ഥിരം സിനിമക്കാരനല്ല, എൻ്റെ വിശ്വാസങ്ങളെക്കുറിച്ചുള്ള തമാശകൾ ശരിയായ കാര്യവുമല്ല. എല്ലാ മതവികാരങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാന്&zwj;. അതുകൊണ്ട് നിങ്ങൾ എൻ്റേതും ബഹുമാനിക്കണമെന്ന്, എന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാവരോടുമായി അഭ്യർത്ഥിക്കുകയാണ്. എല്ലാ മര്യാദകളിലും മതേതരത്വം പുലർത്തുക. എനിക്കിത് വെറുതെ ഒരു വിഷു പോസ്റ്റർ ആയിട്ട് തോന്നുന്നില്ല&quot;, എന്നായിരുന്നു ഉണ്ണി മുകുന്ദൻ മറുപടിയായി കുറിച്ചത്.&lt;/p&gt;&lt;p&gt;പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത അര്&zwj;ഷാദിനെ പിന്നീട് സ്റ്റേഷന്&zwj; ജാമ്യത്തില്&zwj; വിട്ടു. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഇയാള്&zwj;ക്കെതിരെ ചുമത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-unni-mukundan-react-mandi-restaurant-vishu-advertisement-says-there-is-a-limit-to-everything-articleshow-azy8ldx"/>
        </item>
        <item>
            <title><![CDATA[നിറങ്ങൾ ഏതായാലും നമ്മുടെ കണ്ണുകളിൽ പതിയുമ്പോഴല്ലേ അതിന് സൗന്ദര്യം; 'ഇരുനിറ'ത്തിലെ ആദ്യ ഗാനം പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/iruniram-movie-starring-thanbmaya-soul-first-song-released-articleshow-nhvyeat</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/iruniram-movie-starring-thanbmaya-soul-first-song-released-articleshow-nhvyeat</guid>
            <pubDate>Fri, 17 Apr 2026 22:58:15 +0530</pubDate>
            <description><![CDATA[&lt;p&gt;'വേട്ടയ്യനി'ലൂടെ ശ്രദ്ധേയയായ, സംസ്ഥാന പുരസ്കാര ജേതാവ് തന്മയ സോൾ കേന്ദ്രകഥാപാത്രമാകുന്ന 'ഇരുനിറം' എന്ന ചിത്രത്തിലെ 'അകക്കണ്ണിലെ' എന്ന ഗാനം പുറത്തിറങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpe77dfp7862yxjbtfgnam8j,imgname-iruniram-1776446322166.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സംസ്ഥാന പുരസ്കാര ജേതാവും രജനികാന്തിൻ്റെ വേട്ടയ്യനിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം തന്മയ സോൾ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് ഇരുനിറം. ഇപ്പോഴിതാ ചിത്രത്തിലെ 'അകക്കണ്ണിലെ' എന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;സംസ്ഥാന പുരസ്&zwnj;കാരം നേടിയ കാടകലം, അന്തോളജി ചിത്രം പടച്ചോൻ്റെ കഥകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിൻ്റോ തോമസാണ് സംവിധായകൻ&zwnj;. കഥയും തിരക്കഥയും വിഷ്ണു കെ മോഹൻ നിർവഹിക്കുന്നു. നായാട്ട്, ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദിനേഷ് പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ എന്നിവരാണ് മറ്റു താരങ്ങൾ.&lt;/p&gt;&lt;p&gt;നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിൻ്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. 'വഴക്ക്' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്&zwnj;കാരം നേടിയ തന്മയ സോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്പിളിയെ അവതരിപ്പിക്കുന്നത്. തിയറ്ററിൽ വലിയ വിജയമാകുന്ന തമിഴ് ചിത്രം വേട്ടയ്യനിൽ രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം ശ്രദ്ധേയ കഥാപാത്രമായാണ് തന്മയ സോൾ അവതരിപ്പിച്ചത്. വേട്ടയനു ശേഷം അഭിനയിച്ച ചിത്രമാണ് ഇരുനിറം.&lt;/p&gt;&lt;p&gt;മാളോല പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി മാളോലയാണ് ചിത്രം നിർമിക്കുന്നത്. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്&zwnj;ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അർജുൻ അമ്പയുടെ വരികൾക്ക് സാൻ്റിയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സിജോ മാളോല, ആർട്ട്: ബിജു ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ടി ജോസഫ്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/iruniram-movie-starring-thanbmaya-soul-first-song-released-articleshow-nhvyeat"/>
        </item>
        <item>
            <title><![CDATA[ഞങ്ങളുടെ ​ഗ്രഹനാഥൻ അപ്പൻ തന്നെ, 17 സെന്റിൽ ഞങ്ങൾ 10 പേരടക്കം താമസം: കൂട്ടുകുടുംബത്തെ കുറിച്ച് ടൊവിനോ]]></title>
            <link>https://www.asianetnews.com/spice-entertainment/actor-tovino-thomas-says-still-he-living-in-17-cent-property-with-joint-family-articleshow-h0tf64p</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actor-tovino-thomas-says-still-he-living-in-17-cent-property-with-joint-family-articleshow-h0tf64p</guid>
            <pubDate>Fri, 17 Apr 2026 22:38:08 +0530</pubDate>
            <description><![CDATA[&lt;p&gt;ഞങ്ങളുടെ വീട്ടിൽ ഇപ്പോഴും ​ഗ്രഹനാഥൻ എന്റെ അപ്പൻ തന്നെയാണ്. എനിക്കോ എന്റെ ചേട്ടനോ ​ഗ്രഹനാഥൻ ആകണമെന്ന് തോന്നിയിട്ടേ ഇല്ലെന്നും ടൊവിനോ തോമസ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpe6kxk1zwr5xhnw7x0ktss2,imgname-befunky-collage--14--1776445683297.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ ആരംഭിച്ച കരിയർ ഇന്ന് പാൻ ഇന്ത്യൻ താരത്തിലേക്ക് ടൊവിനോടെ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഓരോ പടങ്ങൾ കഴിയുന്തോറും മികച്ച സിനിമാനുഭവവും കഥാപാത്രങ്ങളെയും സമ്മാനിച്ച് മുന്നോട്ട് പോകുന്ന ടൊവിനോ കൂട്ടുകുടുംബമായാണ് താമസം. അച്ഛനും മക്കളും ഭാര്യയും കൂട്ടികളും പെറ്റുകളും എല്ലാവരും 17 സെന്റിലെ വീട്ടിലാണ് ഇപ്പോഴും താമസിക്കുന്നത്. ഇപ്പോഴിതാ തന്റെ കൂട്ടുകുടുംബത്തെ പറ്റി ടൊവിനോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ടൊവിനോ തോമസിന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങളുടെ വീട്ടിൽ ഇപ്പോഴും ​ഗ്രഹനാഥൻ എന്റെ അപ്പൻ തന്നെയാണ്. എനിക്കോ എന്റെ ചേട്ടനോ ​ഗ്രഹനാഥൻ ആകണമെന്ന് തോന്നിയിട്ടേ ഇല്ല. മക്കളായിട്ട് തന്നെ നിൽക്കാൻ ഇഷ്ടപ്പെടുന്ന ആൾക്കാരാണ് ഞങ്ങൾ. കൂട്ടുകുടുംബത്തിൽ സന്തോഷത്തോടെ ജീവിക്കുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് ഒരുപാട് കാര്യങ്ങൾ ശരിയായി വരണം. എല്ലാവരും തമ്മിലുള്ള അടുപ്പവും, അഡ്ജെസ്റ്റ് ചെയ്യാനുള്ള മനസും എല്ലാവരും അതിന്റെ മൂല്യം മനസിലാക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളുണ്ട്. അത്ര എളുപ്പമല്ല അത്. ഒരിക്കലും ഒറ്റപ്പെട്ട് പോകില്ല അതാണ് ​ഗുണം. ശാരീരികമോ മാനസികമോ ആയിട്ടുള്ള എന്ത് പ്രശ്നമുണ്ടെങ്കിലും അതൊന്ന് തുറന്ന് സംസാരിക്കാൻ ഒരാളെങ്കിലും അവിടെ ഉണ്ടാകും.&lt;/p&gt;&lt;p&gt;പ്ലാൻ ചെയ്ത് കൂട്ടുകുടുംബമായതല്ല ഞങ്ങൾ. ഞങ്ങൾ വളർന്നു വലുതായി. ചേച്ചി കല്യാണം കഴിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് പോയി. ഞാനും ചേട്ടനും കല്യാണം കഴിച്ചു. മാറിത്താമസിക്കുന്നതിനെ കുറിച്ച് ആലോചനകളൊക്കെ ഉണ്ടായിരുന്നു. പിന്നെ അതിന് ആരും മെനക്കെട്ടില്ല. പിന്നീടത് വളരെ കൺവീനിയന്റ് ആയിട്ട് തോന്നി. ഞങ്ങളുടെ ഭാര്യമാര് തമ്മിലും നല്ല അടുപ്പമാണ്. അവരും ഞങ്ങളുടെ വീട്ടിലെ എല്ലാവരുമായിട്ടും നല്ല അടുപ്പമാണ്. അങ്ങനെയൊരു ഭാ​ഗ്യം ഉള്ളത് കൊണ്ടാണ് വളരെ സന്തോഷത്തോടെ ഒരു കൂട്ടുകുടുംബത്തിൽ താമസിക്കാൻ ഞങ്ങൾക്ക് പറ്റിയത്. ഭാ​ഗ്യവും അനു​ഗ്രഹവുമൊക്കെയാണ്. അതിന് വേണ്ടി എഫെർട്ട് എടുക്കണം. അതെടുക്കാൻ ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും ഉണ്ട്.&lt;/p&gt;&lt;p&gt;17 സെന്റിലാണ് ഞങ്ങൾ പത്ത് പേരും കുറേ പ്രാവും കോഴിയും പട്ടിയും മീനും തുടങ്ങി കുറച്ചധികം ജീവനുകൾ ആ വീട്ടിലുണ്ട്. ലോക്ഡൗൺ സമയത്താണ് മാറുന്നുണ്ടെങ്കിലും കൂട്ടുകുടുംബമായി മാറുള്ളൂ എന്ന് തീരുമാനിക്കുന്നത്. പിന്നെ എല്ലാം കൂടി തിങ്ങിനിറഞ്ഞപ്പോൾ അപ്പന്റെ വീട്ടിലേക്ക് പോകാമെന്നായി. അപ്പന്റെ തറവാടാണ്. അവിടെയാണ് ഞങ്ങളിപ്പോൾ വീട് വച്ചോണ്ടിരിക്കുന്നത്. ​ഗ്രഹനാഥനാണെങ്കിലും എല്ലാം അപ്പന് നോക്കാൻ പറ്റില്ലല്ലോ. അപ്പോൾ ചേട്ടനാണ് അവിടുത്തെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. സുജിത് ഭക്തനുമായി നടന്ന പോഡ്കാസ്റ്റിൽ ആയിരുന്നു ടൊവിനോയുടെ തുറന്നുപറച്ചിൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actor-tovino-thomas-says-still-he-living-in-17-cent-property-with-joint-family-articleshow-h0tf64p"/>
        </item>
        <item>
            <title><![CDATA[ഇനി 'കാട്ടാളൻ' ദിനങ്ങൾ! ആവേശമുണർത്തി തമിഴ് ട്രെയ്‌ലർ പുറത്തിറക്കി അനിരുദ്ധ്, ചിത്രം മെയ് മാസം തിയേറ്ററുകളിൽ]]></title>
            <link>https://www.asianetnews.com/entertainment-news/kattalan-movie-starrring-antony-varghese-pepe-tamil-trailer-released-by-anirudh-ravichandar-articleshow-1skbnx5</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/kattalan-movie-starrring-antony-varghese-pepe-tamil-trailer-released-by-anirudh-ravichandar-articleshow-1skbnx5</guid>
            <pubDate>Fri, 17 Apr 2026 22:35:09 +0530</pubDate>
            <description><![CDATA[&lt;p&gt;ആൻ്റണി വർഗീസ് നായകനാകുന്ന 'കാട്ടാളൻ' എന്ന ചിത്രത്തിന്റെ തമിഴ് ട്രെയിലർ പുറത്തിറങ്ങി. ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത് പോൾ ജോർജ്ജാണ്. Kattalan movie tamil trailer&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kf3kpkez03etrvsexvb9vtjc,imgname-fotojet--36--1768574111199.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ക്യൂബ്സ് എൻ്റർടെയ്ൻമെന്&zwj;റ്സിന്&zwj;റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയുടെ തമിഴ് ട്രെയിലർ പുറത്തിറങ്ങി. തമിഴിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്&zwj;റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. ആകാംക്ഷ ജനിപ്പിക്കുന്നതും ഹരം കൊള്ളിക്കുന്നതുമായ മലയാളം ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നതിന് വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തമിഴ് ട്രെയിലറും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ആനക്കൊമ്പ് കള്ളക്കടത്തിന്&zwj;റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ഏറ്റുമുട്ടൽ ദൃശ്യങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. മൂന്ന് മ്യൂസിക്കിൽ കാണാം എന്നൊരു പ്രത്യേകതയും ഈ ട്രെയിലറിനുണ്ട്. ജംഗീൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ നമുക്കിഷ്ടപ്പെട്ട പശ്ചാത്തല സംഗീതം സെറ്റിങ്ങ്സിൽ മാറ്റം വരുത്തി കാണാനാകും വിധമാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്തരത്തിലൊരു ട്രെയിലർ ആദ്യമാണ്. മെയ് മാസമാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.&lt;/p&gt;&lt;p&gt;ആനക്കൊമ്പുകള്&zwj;ക്കും ആയുധ കൂമ്പാരങ്ങള്&zwj;ക്കും നടുവിൽ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്ററും ചിത്രത്തിലെ യുവ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്&zwj;റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് ലഭിക്കുന്ന സൂചന. മെയ് മാസത്തിലെ ചൂടിൽ തിയേറ്ററുകളിൽ ആവേശത്തിന്&zwj;റെ തീപ്പൊരി പാറിക്കാൻ 'കാട്ടാളൻ' എത്താനൊരുങ്ങുമ്പോള്&zwj; പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.&lt;/p&gt;&lt;p&gt;'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എൻ്റർടെയ്ൻമെന്&zwj;റ്സുമായുള്ള രവി ബസ്രൂറിൻ്റെ സഹകരണം. 'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിൻ്റെ വന്യമായ ഈണവുമായുള്ള ട്രെയിലറിലെ മ്യൂസിക് നൽകുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ദീർഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളൻ' പാക്കപ്പായത്. കാടിന്&zwj;റെ വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' എന്ന ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നു കഴിഞ്ഞു. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയിൽ വൈറലായിരുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. . 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്&zwj;റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്&zwj;ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്മാണ്ഡമായിരുന്നു. ടീസർ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങള്&zwj; വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്&zwj;റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.&lt;/p&gt;&lt;p&gt;പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്&zwj;, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ&zwj; പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്&zwj; എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.&lt;/p&gt;&lt;p&gt;സിനിമയുടെ ചിത്രീകരണത്തിന് തായ്&zwnj;ലൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. ലോക പ്രശസ്ത തായ്&zwnj;ലൻഡ് മാർഷ്യൽ ആ&zwj;ർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്&zwj;റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്&zwj;റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.&lt;/p&gt;&lt;p&gt;സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്&zwj;റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്&zwnj;നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്&zwnj;നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/kattalan-movie-starrring-antony-varghese-pepe-tamil-trailer-released-by-anirudh-ravichandar-articleshow-1skbnx5"/>
        </item>
        <item>
            <title><![CDATA[ബിഗ് ബോസിൽ എന്താ നടന്നത് ? ആ ശക്തികളത് കാണുന്നുണ്ടെങ്കിൽ മെയ് 4ന് ഞാൻ ജയിക്കും: അഖിൽ മാരാർ]]></title>
            <link>https://www.asianetnews.com/entertainment-news/akhil-marar-says-he-definitely-win-thrikkakara-assembly-election-like-bigg-boss-won-articleshow-oyfwhy3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/akhil-marar-says-he-definitely-win-thrikkakara-assembly-election-like-bigg-boss-won-articleshow-oyfwhy3</guid>
            <pubDate>Fri, 17 Apr 2026 21:26:31 +0530</pubDate>
            <description><![CDATA[&lt;p&gt;ബിഗ് ബോസ് വിജയിയും സെലിബ്രിറ്റി സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ തൃക്കാക്കര തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തെ ഒരു വലിയ ബിഗ് ബോസ് ഹൗസിനോട് അഖില്&zwj; ഉപമിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6hm0p7b8kfwpnd6fh9qkr5n,imgname-akhil-marar-1759380527339.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ടുത്ത അഞ്ച് വർഷം ആരാണ് കേരളം ഭരിക്കാൻ പോകുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. മുന്നണികളെല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഇത്തവണത്തെ സെലിബ്രിറ്റി മത്സരാർത്ഥികളിൽ ഒരാളായിരുന്നു അഖിൽ മാരാർ. തെരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ ബി​ഗ് ബോസിൽ ജയിച്ച് കയറിയത് പോലെ തൃക്കാക്കരയിലും താൻ ജയിക്കുമെന്ന പ്രതീക്ഷ അഖിൽ മാരാർ പങ്കുവച്ചത് ഏറെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും ബി​ഗ് ബോസുമായി ബന്ധപ്പെട്ട് തന്നെ അഖിൽ മാരാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.&lt;/p&gt;&lt;p&gt;&quot;മെയ് 4ന് നോക്കിക്കോളൂ. എന്തായിരുന്നു ബി​ഗ് ബോസിന്റെ തുടക്കം. എന്തൊക്കെയാണ് എനിക്കെതിരെ നടത്തിയത്. ഈ ഭൂമിയിൽ സത്യത്തിനൊപ്പം ഈശ്വരൻ നിൽക്കുമെങ്കിൽ ബി​ഗ് ബോസ് ഹൗസ് പോലെ, കേരളം ഒരു ബി​ഗ് ബോസ് ഹൗസ് ആണെങ്കിൽ.. ബി​ഗ് ബോസിൽ സത്യം കാണുന്നത് പ്രേക്ഷകരായിരുന്നു. അവർ ആരാണ് ശരി എന്ന് കണ്ടെത്തും. കേരളമെന്ന ബി​ഗ് ബോസ് ഹൗസിന് പുറത്തിരുന്ന് ഈശ്വരൻ കാണുന്നുണ്ടെങ്കിൽ, കുറേ ആൾക്കാരിത് കാണുന്നുണ്ടെങ്കിൽ അവർക്കറിയാം അഖിൽ മാരാർ എന്താണ് ചെയ്തതെന്നും മറ്റുള്ളവർ എന്താ ചെയ്യുന്നതെന്നും. ​ഗെയിം ഷോ അല്ല എന്റെ പ്രവർത്തി. എന്റെ പ്രവർത്തിയെ വിലയിരുത്താൻ ശക്തികൾക്ക് കഴിയുമെങ്കിൽ മെയ് 4ന് ഞാൻ ജയിച്ചിരിക്കും&quot;, എന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്. വെറൈറ്റി മീഡിയയോട് ആയിരുന്നു അഖിൽ മാരാരുടെ പ്രതികരണം.&lt;/p&gt;&lt;p&gt;&quot;ഇതേ ആത്മവിശ്വാസത്തോടെ ഞാൻ പറയും, തൃക്കാക്കര അഖിൽ മാരാർക്കുള്ളതാണ്. സത്യം തിരിച്ചറിഞ്ഞ പ്രേക്ഷകരാണ് അന്ന് ജയിപ്പിച്ചതെങ്കിൽ എനിക്കെതിരെ ഒരു വിഭാഗം പേര് സൃഷ്ടിക്കുന്ന വെറുപ്പ് കണ്ട ഈശ്വരൻ എനിക്കായി തൃക്കാക്കരയിൽ പ്രവർത്തിക്കും. തൃക്കാക്കര മാറും&quot;, എന്ന് നേരത്തെ ബി​ഗ് ബോസ് വിന്നറായ വീഡിയോ പങ്കിട്ട് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/akhil-marar-says-he-definitely-win-thrikkakara-assembly-election-like-bigg-boss-won-articleshow-oyfwhy3"/>
        </item>
        <item>
            <title><![CDATA[പിക്കപ്പ് ലൈൻ മാത്രമല്ല, ചെക്കന് നല്ല ഒന്നാന്തരം പാട്ടെഴുതാനും അറിയാം; ട്രെന്റായി ഹേയ് കാർത്തി എന്ന കാർത്തിക്]]></title>
            <link>https://www.asianetnews.com/music/bumper-chiri-show-contestant-pick-up-lines-karthik-aka-hey-karthi-become-a-lyricist-in-trending-song-articleshow-guzd36k</link>
            <guid isPermaLink="true">https://www.asianetnews.com/music/bumper-chiri-show-contestant-pick-up-lines-karthik-aka-hey-karthi-become-a-lyricist-in-trending-song-articleshow-guzd36k</guid>
            <pubDate>Fri, 17 Apr 2026 17:33:55 +0530</pubDate>
            <description><![CDATA[&lt;p&gt;കോമഡി ഷോയിലൂടെ പിക്കപ്പ് ലൈനുകളുമായി ശ്രദ്ധേയനായ 'ഹെയ് കാർത്തി' എന്ന കാർത്തിക്, ഇന്ന് മലയാള സിനിമയിലെ ഒരു ബഹുമുഖ പ്രതിഭയായി മാറിയിരിക്കുന്നു. 'പ്രേമവതി', 'വാഴ 2'-ലെ 'അട ബൊമ്മാളെ' എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdn6vy4jrmydq5qjj49sj6c,imgname-befunky-collage--11--1776427429828.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഏ&lt;/strong&gt;താനും മാസങ്ങൾക്ക് മുൻപൊരു കോമഡി ടിവി ഷോയിൽ ഒരു പയ്യൻ വന്നു. തലയിൽ തൊപ്പിയും വച്ച് വളരെ കൂളായി സ്റ്റേജിലെത്തിയ പയ്യൻ, പിന്നീട് അങ്ങോട്ട് സോളോ പെർഫോമൻസ് കാഴ്ചവച്ച് പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്തു. ഒപ്പം പിക്കപ്പ് ലൈനുകളും. ആദ്യമെല്ലാം കുറച്ചൊന്ന് വെറുപ്പിച്ചോന്ന് തോന്നിപ്പിച്ച ആ പയ്യൻ ഇന്ന് മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് ​ഗാനങ്ങൾ രചിച്ചിരിക്കുകയാണ്. മറ്റാരുമല്ല ഹേയ് കാർത്തി എന്ന കാർത്തിക്. ആദ്യം കേൾക്കുമ്പോൾ ഒരു ഞെട്ടൽ തോന്നുമെങ്കിലും സമീപകാലത്ത് പ്രേമവതി എന്ന ഹിറ്റ് ​ഗാനമടക്കം വാഴ 2ലെ ബൊമ്മാളെ എന്ന പാട്ടും എഴുതി ട്രെന്റിങ്ങിൽ നിൽക്കുകയാണ് കാർത്തിക് ഇപ്പോൾ.&lt;/p&gt;&lt;p&gt;തനിക്ക് പിക്കപ്പ് ലൈൻ മാത്രമല്ല പാട്ടെഴുത്തും വശമാണെന്ന് 'പ്രേമവതി' എന്ന ആദ്യ​ഗാനത്തോടെ തെളിയിച്ച കാർത്തി ഇതിനകം എഴുതിയത് നാല് പാട്ടുകളാണ്. ഇവ നാലും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റിലും ഇടംപിടിച്ചു കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. പ്രേമവതി (അതി ഭീകര കാമുകൻ), ഡെലുലു ഡെലുലു (അതി ഭീകര കാമുകൻ ) ലോക്കൽ സിഗ്മ ബോയ്സ് (പ്രകമ്പനം) അട ബൊമ്മളെ (വാഴ 2) തുടങ്ങിയ ​ഗാനങ്ങളാണ് കാർത്തിക് ഇതിനകം എഴുതിയത്.&lt;/p&gt;&lt;p&gt;എന്നാൽ ഈ ​ഗാനങ്ങൾ എഴുതിയത് കാർത്തിക് ആണെന്ന് പുറംലോകം അറിയുന്നത് വാഴ 2 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ 'അട ബൊമ്മാളെ' വന്നതോടെയാണ്. കാർത്തിക് ആണ് ഈ ട്രെന്റിം​ഗ് ​ഗാനങ്ങൾ എഴുതിയതെന്ന് അറിഞ്ഞപ്പോൾ അത്ഭുതവും അതോടൊപ്പം അഭിമാനവും പങ്കുവയ്ക്കുന്നവരും ധാരാളമാണ്. 'പിക്കപ്പ് ലൈൻ പരിപാടി മാത്രം അല്ല. അതിനെക്കാൾ കഴിവ് പാട്ട് പരിപാടിക്ക് ഉണ്ട്. അടുത്ത ട്രെന്റിം​ഗ് ഐറ്റം വരാൻ വെയിറ്റിംഗ് ആണ്', എന്നാണ് മലയാളികൾ പറയുന്നത്. പാട്ടെഴുത്ത് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ കാർത്തിക് തെളിയിച്ചിട്ടുണ്ട്. ആലപ്പുഴ ജിംഖാന എന്ന സിനിമയിൽ ക്രിസ്റ്റഫർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടാൻ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്. പാട്ടെഴുത്തിനൊപ്പം ലുക് മാന്റെ സുഹൃത്തായി അതിഭീകര കാമുകനിലും കാർത്തിക് എത്തിയിരുന്നു.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Karthik (@heykarthiii)&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/bumper-chiri-show-contestant-pick-up-lines-karthik-aka-hey-karthi-become-a-lyricist-in-trending-song-articleshow-guzd36k"/>
        </item>
        <item>
            <title><![CDATA[മക്കൾ വെൽ സെറ്റിൽഡ്, 'ഇനിയൊരു കൂട്ടുവേണ്ടേ'ന്ന് ചോദിക്കും; ജഗദീഷിന്റെ മറുപടി എന്തെന്ന് പറഞ്ഞ് അപ്പ ഹാജ]]></title>
            <link>https://www.asianetnews.com/entertainment-news/actor-appa-haja-says-that-he-asking-to-jagadish-to-get-married-again-articleshow-hkmvyck</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-appa-haja-says-that-he-asking-to-jagadish-to-get-married-again-articleshow-hkmvyck</guid>
            <pubDate>Fri, 17 Apr 2026 19:56:45 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ ജഗദീഷ് ജീവിതത്തെ ഗൗരവത്തോടെ കാണുന്ന ആളാണെന്ന് സുഹൃത്ത് അപ്പ ഹാജ വെളിപ്പെടുത്തുന്നു. സിനിമയിലെ കോമഡി ഇമേജിൽ നിന്ന് വ്യത്യസ്തനായ അദ്ദേഹത്തോട് പുനർവിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടിയും അപ്പ ഹാജ തുറന്നു പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdxcdjanx85m04sx2jxzrfm,imgname-op-1776436000330.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജ​ഗദീഷ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്ത താരം സമീപകാലത്ത് വേറിട്ടതും ക്യാരക്ടർ വേഷങ്ങളും ചെയ്താണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദവലയങ്ങളുള്ള ജ​ഗദീഷിന്റെ സുഹൃത്തുക്കളിൽ ഒരാളാണ് അപ്പ ഹാജ. 'ഇൻ ഹരിഹർ നഗർ' മുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം.&lt;/p&gt;&lt;p&gt;ജീവിതത്തെ വളരെയേറെ ​ഗൗരവത്തോടെ കാണുന്നൊരാളാണ് ജ​ഗദീഷ് എന്ന് പറയുകയാണ് അപ്പ ഹാജ. അവരുടെ കുടുംബവുമായും തനിക്ക് വലിയ അടുപ്പമുണ്ടായിരുന്നുവെന്നും ഹാജ പറയുന്നുണ്ട്. ഇടയ്ക്ക് ജീവിതത്തിലേക്ക് ഒരു കൂട്ടുവേണ്ടേന്ന് താൻ ജ​ഗദീഷിനോട് ചോദിച്ചിട്ടുണ്ടെന്നും ചിരിയായിരുന്നു മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&ldquo;സിനിമയില്&zwj; കാണുന്നത് പോലെ ഒരു കോമേഡിയനല്ല ജഗദീഷേട്ടൻ. ഭാര്യ രമ ഫോറന്&zwj;സിക്കിന്&zwj;റെ ഹെഡ് ആയിരുന്നു. വളരെയേറെ ബഹുമാനം ലഭിക്കുന്നൊരു സ്ത്രീയായിരുന്നു. കുട്ടികള്&zwj; രണ്ടുപേരും വെല്&zwj; സെറ്റില്&zwj;ഡ് ആണ്. കുട്ടിക്കാലം മുതലെ എനിക്ക് അറിയാം രമയുടെ അമ്മയ്ക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. ഊണ് കഴിക്കാനൊക്കെ എന്നെ വിളിപ്പിക്കുമായിരുന്നു. അവര്&zwj; മൂന്ന് പേര്&zwj;ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു. രമയുടെ അമ്മ പ്രിന്&zwj;സിപ്പലായിരുന്നു. അവര്&zwj; രണ്ടുപേരും പോയി. ജഗദീഷേട്ടനോട് ഞാന്&zwj; പറയും നല്ലൊരു പെണ്ണിനെ കെട്ടണ്ടേ. പുള്ളി അത് സീരിയസായി എടുക്കാറില്ല. ചിരിക്കും. സിനിമ സംവിധാനം ചെയ്യാനൊക്കെ കഴിവുള്ള ആളാണ്. ഇപ്പോള്&zwj; വീണ്ടും കത്തി നില്&zwj;ക്കയാണ്. വീട്ടിലൊന്നും ഇരിക്കേണ്ട സമയമൊന്നും ഇല്ല&rdquo;, എന്ന് അപ്പ ഹാജ പറയുന്നു. മൂവി വേള്&zwj;ഡ് മീഡിയയോട് ആയിരുന്നു നടന്&zwj;റെ പ്രതികരണം. അതേസമയം, മോഹനിയാട്ടം എന്ന സിനിമയാണ് ജഗദീഷിന്&zwj;റേതായി തിയറ്ററില്&zwj; തുടരുന്ന ചിത്രം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-appa-haja-says-that-he-asking-to-jagadish-to-get-married-again-articleshow-hkmvyck"/>
        </item>
        <item>
            <title><![CDATA[എത്തിയത് വൻ ഹൈപ്പിൽ, പ്രേക്ഷക ശ്രദ്ധനേടി, പക്ഷേ കളക്ഷനിൽ വീണു; നിവിൻ പോളി ചിത്രം 'പ്രതിച്ഛായ' ഇനി ഒടിടിയിൽ]]></title>
            <link>https://www.asianetnews.com/entertainment-news/prathichaya-starring-nivin-pauly-directed-by-b-unnikrishnan-ott-release-update-articleshow-tedbi4z</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/prathichaya-starring-nivin-pauly-directed-by-b-unnikrishnan-ott-release-update-articleshow-tedbi4z</guid>
            <pubDate>Fri, 17 Apr 2026 19:26:29 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ നിവിൻ പോളിയുടെയും മുഖ്യമന്ത്രിയായി അഭിനയിച്ച ബാലചന്ദ്രമേനോന്റെയും പ്രകടനങ്ങൾ ഏറെ ശ്രദ്ധ നേടി. വൈകാരികമായ കുടുംബബന്ധങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdveayw4nkgzw0qfsngcc6v,imgname-prathichaya-starring-nivin-pauly-ott-1776433966044.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രതിഛായ' ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 26 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററിൽ മികച്ച പ്രശംസകൾ നേടിയ ചിത്രം 30 ദിവസങ്ങൾക്ക് ശേഷമാണ് ഒടിടിയിൽ എത്തുന്നത്. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ മുഖ്യമന്ത്രി വർഗീസായി എത്തിയ ബാലചന്ദ്രമേനോന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇതുവരെ ആഗോള കളക്ഷനായി 8 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയത്.&lt;/p&gt;&lt;p&gt;അന്തരിച്ച ജനനായകൻ ഉമ്മൻചാണ്ടിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം ബാലചന്ദ്രമേനോൻ കൈകാര്യം ചെയ്യുന്ന ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നാണ് ഇത്. ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ജോൺ വർഗീസ് എന്ന കഥാപാത്രമായി നിവിൻ പോളി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തിരിക്കുന്നത്. നിവിൻ പോളിയുടെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക രംഗങ്ങളും ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റാണ്.&lt;/p&gt;&lt;p&gt;ബി. ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും ശക്തമായ തിരിച്ചുവരവ് കൂടിയാണ് 'പ്രതിഛായ'. സംഭാഷണങ്ങളിലെ മൂർച്ചയും കുടുംബബന്ധങ്ങൾക്ക് നൽകിയിട്ടുള്ള പ്രാധാന്യവുമാണ് സിനിമയെ ജനപ്രിയമാക്കുന്നത്. വെറുമൊരു രാഷ്ട്രീയ സിനിമ എന്നതിലുപരി വൈകാരികമായ ഒരു കുടുംബയാത്ര കൂടിയാണ് ഈ ചിത്രം. ഹരിശ്രീ അശോകൻ, ഷറഫുദ്ധീൻ തുടങ്ങിയവരുടെ അസാമാന്യ പ്രകടനവും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു. വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/prathichaya-starring-nivin-pauly-directed-by-b-unnikrishnan-ott-release-update-articleshow-tedbi4z"/>
        </item>
        <item>
            <title><![CDATA['ഈ ലുക്കിൽ ഒരു പടം വന്നാൽ പൊളിക്കും..'; പൃഥ്വിയുടെ പള്ളിച്ചട്ടമ്പി കാമിയോക്ക് പിന്നാലെ സോഷ്യൽ മീഡിയ ചർച്ച]]></title>
            <link>https://www.asianetnews.com/entertainment-news/pallichattambi-prithviraj-s-cameo-role-goes-viral-fans-asked-for-a-spin-off-movie-articleshow-v06fy7k</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/pallichattambi-prithviraj-s-cameo-role-goes-viral-fans-asked-for-a-spin-off-movie-articleshow-v06fy7k</guid>
            <pubDate>Fri, 17 Apr 2026 18:49:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ 'പള്ളിച്ചട്ടമ്പി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpds758kqa4fmznfgf42nsrp,imgname-prithviraj-pallichattambi-1776431633683.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കിയ 'പള്ളിച്ചട്ടമ്പി' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. കയാദു ലോഹർ നായികയായി എത്തിയ ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ എന്ന പ്രതിനായകകഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വി എത്തിയിരിക്കുന്നത്. മികച്ച പ്രശംസയാണ് പൃഥിയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്. ഈ കഥാപാത്രത്തെ വച്ച് ഒരു സ്പിൻഓഫ് ഒരുക്കിയാൽ ഗംഭീരമാവും എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന കമന്റുകൾ. പൃഥിയുടെ ലുക്കും ഡെഡിക്കേഷനും വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. റോം കോം സിനിമകൾ ചെയ്യാതെ ജനഗണമന പോലെയുള്ള ത്രില്ലർ ചിത്രങ്ങളും പീരിയഡ് ചിത്രങ്ങളും ഇനി ചെയ്യാനാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഒരു പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുക്കുന്ന &lsquo;പള്ളിച്ചട്ടമ്പി' 1950-60 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. 1957, 58 കാലത്തെ മലയോര മേഖലയില കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമായി എത്തുന്ന പള്ളിച്ചട്ടമ്പിക്ക്. കൂടാതെ കന്നഡ, മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ കയാദു ലോഹർ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുകയും തുടർന്ന് ഒരു ജാതി ജാതകം സിനിമയിൽ അഭിനയിക്കുകയും ചെയ്തെങ്കിലും മലയാളത്തിൽ ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് ആദ്യമായാണ്. ക്വീൻ, ജനഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ജനപ്രിയ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്ക്സ് ബിജോയും വീണ്ടും ഒന്നിക്കുന്ന മറ്റൊരു ചിത്രമാണ് പള്ളിച്ചട്ടമ്പി&lt;/p&gt;&lt;p&gt;ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- റെനിത് രാജ് &amp;amp; കിരൺ റാഫേൽ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആർട്ട് ഡയറക്&zwnj;ടർ- രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻസ്- യെല്ലോടൂത്ത്സ്.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/pallichattambi-prithviraj-s-cameo-role-goes-viral-fans-asked-for-a-spin-off-movie-articleshow-v06fy7k"/>
        </item>
        <item>
            <title><![CDATA['പ്രതീക്ഷകൾ അസ്തമിച്ചു..'; സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു]]></title>
            <link>https://www.asianetnews.com/entertainment/malayalam-serial-actor-siddharth-venugopal-passes-away-articleshow-3dlofbd</link>
            <guid isPermaLink="true">https://www.asianetnews.com/entertainment/malayalam-serial-actor-siddharth-venugopal-passes-away-articleshow-3dlofbd</guid>
            <pubDate>Fri, 17 Apr 2026 18:16:34 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ രണ്ട് വർഷത്തോളമായി കാന്&zwj;സര്&zwj; രോ​ഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോ​ഗം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdq50s17am67w28zpxbmjns,imgname-befunky-collage--13--1776429466401.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്&zwj;സര്&zwj; ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി രോ​ഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോ​ഗമെന്ന് സീമ പറയുന്നു. തൃശൂര്&zwj; ചാലക്കുടി സ്വദേശിയാണ് സിദ്ധാര്&zwj;ത്ഥ്.&lt;/p&gt;&lt;p&gt;&quot;പ്രതീക്ഷകൾ അസ്തമിച്ചു ..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻ തീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു&quot;, എന്നാണ് സീമ ജി നായർ കുറിച്ചത്. നിരവധി പേരാണ് സിദ്ധാര്&zwj;ത്ഥിന് ആദരാഞ്ജലികള്&zwj; അര്&zwj;പ്പിച്ച് രംഗത്ത് എത്തുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;&quot;ഒരു കലാകാരൻ കൂടെ അകാലത്തിൽ പൊലിഞ്ഞു. ടെലിവിഷൻ പാരമ്പരകളിലൂടെ പ്രേക്ഷകർക്കു ഏറെ പരിചിതനായിരുന്ന സിദ്ധാർത്ഥ് വേണുഗോപാൽ. കുറച്ചുകാലമായി അദ്ദേഹം കാർസർ രോഗബാധിതനായിരുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമ ജി നായർ ആയിരുന്നു സിദ്ധാർത്ഥന്റെ ആരോഗ്യപരിപാലനം ഒക്കെ നിർവഹിച്ചിരുന്നത്. അന്തരിച്ചുപോയ ശരണ്യ ഉൾപ്പെടെ നിരവധി ആൾക്കാരുടെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി സിനിമ എപ്പോഴും കൂടെയുണ്ടായിരുന്നു. സിദ്ധാർത്ഥിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഒപ്പം സിമ ജി നായരുടെ നന്മ നിറയുന്ന മനസ്സിന് മുൻപിൽ ശിരസ്സ് കുനിച്ച് നന്ദി അർപ്പിക്കുകയും ചെയ്യുന്നു&quot;, എന്നാണ് നടന്&zwj; കിഷോര്&zwj; സത്യ പറഞ്ഞത്.&amp;nbsp;&lt;/p&gt;&lt;p&gt;കസ്തൂരിമാന്&zwj;, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളില്&zwj; ശ്രദ്ധേയവേഷം ചെയ്ത് കയ്യടി നേടിയ നടനായിരുന്നു സിദ്ധാര്&zwj;ത്ഥ് വേണുഗോപാല്&zwj;. ചെറുപ്പം മുതല്&zwj; അഭിനയത്തോട് തല്പരനായി സിദ്ധാര്&zwj;ത്ഥ് കോളേജ് കാലഘട്ടത്തില്&zwj; പ്രൊഫഷണല്&zwj; നാടകങ്ങളില്&zwj; സജീവമായി. സ്വകാര്യ ചാനലില്&zwj; അവതാരകനായിരിക്കെ സീരിയൽ, സിനിമ നിർമാതാവുമായ അരുൺ ഘോഷിലൂടെ സീരിയലില്&zwj; എത്തി. &amp;nbsp;അച്ഛനും അമ്മയും അനുജനും അടങ്ങുന്നതായിരുന്നു സിദ്ധാര്&zwj;ത്ഥിന്&zwj;റെ കുടുംബം. അച്ഛന്&zwj; ഏതാനും വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് മരിച്ചിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment/malayalam-serial-actor-siddharth-venugopal-passes-away-articleshow-3dlofbd"/>
        </item>
        <item>
            <title><![CDATA['മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ'; യഥാർത്ഥ 'മണ്ണാറത്തൊടി ജയകൃഷ്ണനെ' ആദ്യമായി കണ്ട് മോഹൻലാൽ]]></title>
            <link>https://www.asianetnews.com/entertainment-news/mohanlal-meets-real-mannarathodi-jayakrishnan-padmarajan-classic-malayalam-film-thoovanathumbikal-articleshow-6s9frml</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/mohanlal-meets-real-mannarathodi-jayakrishnan-padmarajan-classic-malayalam-film-thoovanathumbikal-articleshow-6s9frml</guid>
            <pubDate>Fri, 17 Apr 2026 17:25:45 +0530</pubDate>
            <description><![CDATA[&lt;p&gt;Mohanlal meets real mannarathodi jayakrishnan from Thoovanathumbikal. പത്മരാജന്റെ 'തൂവാനത്തുമ്പികൾ' എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് പ്രചോദനമായത് ഉണ്ണിമേനോൻ എന്ന വ്യക്തിയാണ്. വർഷങ്ങൾക്ക് ശേഷം, വെള്ളിത്തിരയിലെ ജയകൃഷ്ണനും യഥാർത്ഥ ജീവിതത്തിലെ ജയകൃഷ്ണനും ആദ്യമായി കണ്ടുമുട്ടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdmc68pgq68rr9n9nnj5tv7,imgname-mohanlal-meets-real-mannarathodi-jayakrishnan--thoovanathumbikal--1776426555670.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലയാളികളുടെ മനസ്സിൽ ഇന്നും തോരാത്ത ഹൃദ്യതയോടെ നിൽക്കുന്ന സിനിമയാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. ഇതിൽ മോഹൻലാൽ അവതരിപ്പിച്ച മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന നായക കഥാപാത്രം തൃശ്ശൂർ പൂത്തോളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാണ്-കാരിക്കത്ത് ഉണ്ണിമേനോൻ. തന്റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിമേനോന്റെ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത അംശങ്ങളുപയോ​ഗിച്ചാണ് പത്മരാജൻ ജയകൃഷ്ണനെ മെനഞ്ഞത്. ആ മനുഷ്യനും മോഹൻലാലും തമ്മിൽ ആദ്യമായി കണ്ടു. അത്യപൂർവ്വമായൊരു കൂടിക്കാഴ്ച. പപ്പപ്പ യൂട്യൂബ് ചാനലിനുവേണ്ടിയാണ് വെള്ളിത്തിരയിലെ ജയകൃഷ്ണനും ജീവിതത്തിലെ ജയകൃഷ്ണനും ആദ്യമായി നേരിൽക്കണ്ടത്. കഥയാത്ര എന്നുപേരിട്ട ഡോക്യുഫിക്ഷനിൽ മോഹൻലാൽ തന്നെ പറയുംപോലെ റിയലും റീലുമായ ഒരനുഭവം.&lt;/p&gt;&lt;p&gt;മാധ്യമപ്രവർത്തകനും പപ്പപ്പ എഡിറ്റർ ഇൻ ചീഫുമായ ശരത്കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച കഥയാത്ര മോഹൻലാലിലേക്കുള്ള ഉണ്ണിമേനോന്റെയും ഉണ്ണിമേനോനിലേക്കുള്ള മോഹൻലാലിന്റെയും യാത്രയാണ്. അരമണിക്കൂർ ദൈർഘ്യമുള്ള ഇതിന്റെ പ്രധാനഭാ​ഗം ഇരുവരും തമ്മിലുള്ള സംഭാഷണമാണ്.&lt;/p&gt;&lt;p&gt;ആരാണ് ഈ ക്ലാര എന്ന് മോഹൻലാൽ കുസൃതിയോടെ ഉണ്ണിമേനോനോട് ചോദിക്കുമ്പോൾ ആ മുഖത്ത് വിരിയുന്നൊരു ചിരിയുണ്ട്. അതുപോലെ ഒട്ടനേകം ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് കഥയാത്രയുടെ ഭം​ഗി. ജിജോ ജോസഫ്(ക്രിയേറ്റീവ് ഡയറക്ടർ), മിൽട്ടൺ പി.ടി. (ഛായാ​ഗ്രഹണം), ജോൺകുട്ടി(എഡിറ്റിങ്),സൂരജ് എസ്.കുറുപ്പ്(സം​ഗീതം) തുടങ്ങി ദൃശ്യമാധ്യരം​ഗത്തെയും സിനിമാമേഖലയിലെയും പ്രമുഖരാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/mohanlal-meets-real-mannarathodi-jayakrishnan-padmarajan-classic-malayalam-film-thoovanathumbikal-articleshow-6s9frml"/>
        </item>
        <item>
            <title><![CDATA['ഈ സമയത്ത് അമ്മക്ക് തേങ്ങ ചിരകിക്കൊടുത്താൽ അതിന്റെയെങ്കിലും പുണ്യം കിട്ടും'; വിമർശിച്ച് ദയ സുജിത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/model-daya-sujith-criticism-articleshow-zt2o8b3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/model-daya-sujith-criticism-articleshow-zt2o8b3</guid>
            <pubDate>Fri, 17 Apr 2026 16:43:52 +0530</pubDate>
            <description><![CDATA[&lt;p&gt;വാഴ 3 പ്രഖ്യാപനത്തിന് പിന്നാലെ ഹേറ്റ് കമന്റുകളുണ്ടായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdja2fvh2ejhcgebkmg4vgp,imgname-model-daya-sujith-criticism-1776424389115.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ചൊരു സിനിമയാണ് വാഴ 2. ചിത്രം തിയറ്ററിൽ പ്രദർശനം തുരുന്നതിനിടെ തന്നെ വാഴ 3യും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആദ്യ രണ്ട് രണ്ട് ഭാഗങ്ങളും ആണ്&zwj;കുട്ടികളുടെ കഥകളാണ് പ്രധാനമായും പറഞ്ഞതെങ്കില്&zwj; വാഴ 3 ലെ പ്രധാന കഥാപാത്രങ്ങള്&zwj; പെണ്&zwj;കുട്ടികള്&zwj; ആയിരിക്കുമെന്ന് തിരക്കഥാകൃത്ത് വിപിൻദാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 'ബയോപിക് ഓഫ് എ ബില്യണ്&zwj; ഗേള്&zwj;സ്' എന്നാണ് മൂന്നാം ഭാഗത്തിന്&zwj;റെ ടാഗ് ലൈന്&zwj;&zwnj;. ഈ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി ഹേറ്റ് കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ''ഇവളുമാർക്കെന്ത് കഥ ? വിവാഹം, ആർത്തവം, പ്രസവ വേദന അല്ലാതെ'', എന്ന രീതിയിലായിരുന്നു ചിലരുടെ കമന്റുകൾ. ഇത്തരം കമന്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു പിള്ളയുടെ മകളും സോഷ്യൽ മീഡിയ താരവുമായ ദയ സുജിത്ത്.&lt;/p&gt;&lt;p&gt;''വാഴ 3 യുടെ പോസ്റ്റർ വന്നതിനു ശേഷം കുറേ ആണുങ്ങൾക്ക് ട്രിഗറായി. എല്ലാ ആണുങ്ങൾക്കുമല്ല, പിന്തുണക്കുന്ന കുറേ ആണുങ്ങളുണ്ട്. അത് നല്ല കാര്യം തന്നെ. പക്ഷേ, ചിലർക്ക് ട്രിഗറായി. കുഴപ്പമില്ല, അവർക്ക് എന്തെങ്കിലും ട്രോമ ഉണ്ടാകും. ഇത്തരം കമന്റുകളൊക്കെ സ്പാം അക്കൗണ്ടുകളിൽ നിന്നാണ് വരുന്നത്. ഇതിൽ ആരെങ്കിലും ചിലപ്പോൾ നിങ്ങൾക്ക് അറിയുന്നവർ ആയിരിക്കാം. നിങ്ങളുടെ കൂടി പഠിച്ചവരോ നിങ്ങളുടെ കസിൻസോ ഒക്കെ ആയിരിക്കാം. അതെന്നെ ഭയങ്കരമായി ഭയപ്പെടുത്തുന്ന കാര്യമാണ്. ഇക്കാര്യത്തിന് ഇത്രയും ട്രിഗർ ആകുന്നുണ്ടെങ്കിൽ അവരുടെ വീട്ടിലും സമൂഹത്തിലും എങ്ങനെയായിരിക്കും? ഈ സമയം കൊണ്ട് വീട്ടിൽ അമ്മക്ക് തേങ്ങ ചിരകിക്കൊടുത്താൽ അതിന്റെയെങ്കിലും പുണ്യം കിട്ടും'', ദയ വീഡിയോയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/model-daya-sujith-criticism-articleshow-zt2o8b3"/>
        </item>
        <item>
            <title><![CDATA[ഇത് പുതിയ അധ്യായം; സിംഗപ്പൂരിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്, 'പ്ലൂട്ടോ' ടീസർ എത്തി]]></title>
            <link>https://www.asianetnews.com/trailer/pluto-malayalam-movie-teaser-launched-at-singapore-articleshow-sn6yxco</link>
            <guid isPermaLink="true">https://www.asianetnews.com/trailer/pluto-malayalam-movie-teaser-launched-at-singapore-articleshow-sn6yxco</guid>
            <pubDate>Fri, 17 Apr 2026 16:16:00 +0530</pubDate>
            <description><![CDATA[&lt;p&gt;നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന ചിത്രം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdgg9848032de604bmabsfx,imgname-fotojet--99--1776422495492.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്. ഈ അഭിമാനകരമായ നേട്ടവുമായി നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന 'പ്ലൂട്ടോ' എന്ന ചിത്രമാണ് എത്തുന്നത്. സിംഗപ്പൂരിൽ വച്ച് നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിലാണ് ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറക്കിയത്. സിം​ഗപ്പൂര്&zwj; മന്ത്രി ദിനേഷ് വസുവാണ് ടീസർ പ്രകാശനം ചെയ്തത്. ഓർക്കിഡ് ഫിലിംസ്, പക്കാ ലോക്കൽ, മീഡിയ 5 എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ടിനിടെയായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം.&lt;/p&gt;&lt;p&gt;ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്&zwnj;നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ ടീസർ നൽകുന്നത്. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്. അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.&lt;/p&gt;&lt;p&gt;മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന ഏലിയന്&zwj; കോമഡി ജോണറിലേക്ക് പുതിയൊരു വഴിത്തിരിവാകും ഈ ചിത്രമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ കെ . ഛായാഗ്രാഹണം -വിഷ്ണു ശർമ്മ. കഥ തിരക്കഥ - നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അർജ്ജുനൻ, അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ - പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ് - ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് - എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്, വിഷ്വൽ പ്രൊമോഷൻസ് സ്&zwnj;നേക് പ്ലാന്റ് , പി ആർ ഒ - എ സ് ദിനേശ്. അപർണ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/trailer/pluto-malayalam-movie-teaser-launched-at-singapore-articleshow-sn6yxco"/>
        </item>
        <item>
            <title><![CDATA['ദി ഈസ് നോട്ട് ജസ്റ്റ് എ വയർ', രണ്ട് മൂന്ന് പിള്ളേരെ പ്രസവിക്കേണ്ടതാ..:'വയര്‍ തെറാപ്പി'യുമായി വെറും വര്‍ഷ]]></title>
            <link>https://www.asianetnews.com/spice-entertainment/anchor-verum-varsha-aka-varsha-ramesh-doing-funny-video-about-stomach-therapy-and-says-its-a-protection-articleshow-54ipo5m</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/anchor-verum-varsha-aka-varsha-ramesh-doing-funny-video-about-stomach-therapy-and-says-its-a-protection-articleshow-54ipo5m</guid>
            <pubDate>Fri, 17 Apr 2026 16:13:25 +0530</pubDate>
            <description><![CDATA[&lt;p&gt;അവതാരക വർഷ രമേഷിന്റെ ഒരു വീഡിയോ വൈറലാകുന്നു. ഓവര്&zwj; വയറിനെ കുറിച്ചാണ് വര്&zwj;ഷ പറയുന്നത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, പലർക്കും ഇത് ആശ്വാസകരവും പ്രചോദനകരവുമായി തോന്നി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdgkavkpp807jx237cn7mw1,imgname-befunky-collage--10--1776422595443.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയാണ് വെറും വർഷ എന്ന വർഷ രമേഷ്. കഴിഞ്ഞ മൂന്ന് സീസണായി ഏഷ്യാനെറ്റിലെ സ്റ്റാർ സിം​ഗറിൽ അവതാരകയായി തിളങ്ങുന്ന വർഷയ്ക്ക് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരം പങ്കുവച്ചൊരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ആണും പെണ്ണും ഒരുപോലെ അഭിമുഖീകരിക്കുന്ന ഓവർ വയറാണ് വർഷയുടെ സംസാര വിഷയം. താൻ ​ഗർഭിണിയുമല്ല പ്രസവിച്ചിട്ടുമില്ലെന്ന് പറഞ്ഞ വർഷ, തനിക്ക് വയറുണ്ടെന്നും അതിനെ താൻ ഒരു സുരക്ഷയായിട്ടാണ് കണക്കാക്കുന്നതെന്നും പറയുന്നു. ഏറെ രസകരമായിട്ടാണ് വർഷ ഈ ടോപ്പിക് അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;&quot;എനിക്ക് അത്യാവശ്യം വയറുണ്ട്. ​ഗർഭിണിയുമല്ല പ്രസവിച്ചിട്ടുമില്ല. പക്ഷേ അതൊന്നും എനിക്കൊരു വിഷയമല്ല. കാരണം എന്താന്ന് അറിയോ ? വെട്ടി വിഴുങ്ങി വെട്ടി വിഴുങ്ങി, കുമിഞ്ഞ് കൂടി കുമിഞ്ഞ് കൂടി, അടിഞ്ഞ് കൂടി അടിഞ്ഞ് കൂടി, എനിക്കങ്ങനെ ഒരു വലിയ വയറായി. ആൾക്കാരെന്നെ നോക്കി പറയും വയറ് വച്ചോ ? വയറ് ചാടിയോ ? വയറ് കൂടിയോ? വയറ് മറഞ്ഞോ ? അങ്ങനെ ആയോ ? ഇങ്ങനെ ആയോ ? അതെ എനിക്ക് വയറുണ്ട്. എനിക്ക് ധാരാളം വയറുണ്ട്. അത് പക്ഷേ വെറുമൊരു വയറല്ല. എന്റെ ആന്തരികാവയവങ്ങൾക്കൊരു സുരക്ഷ എന്ന നിലയിലാണ് ഞാൻ എന്റെ വയറിനെ കാണുന്നത്. എന്റെ പ്രധാനപ്പെട്ട അവയവങ്ങൾക്ക് ഞാൻ സുരക്ഷ കൊടുക്കണ്ടേ. തിന്ന് തിന്ന് വയറ് വച്ചു. കൊഴുപ്പാണല്ലോ അത്. നിങ്ങളെന്നെ ഒന്ന് കുത്തി അല്ലെങ്കിൽ തല്ലി. എന്റെ ഈ കൊഴുപ്പിന്റെ ലെയർ കഴിഞ്ഞിട്ടേ എന്റെ ആന്തരികാവയവങ്ങളിലേക്ക് എത്തുള്ളൂ. ഇതൊരു പ്രൊട്ടക്ഷൻ ലെയറാണ്. വെറുതെ കൊഴുപ്പ് കൂടി കിടക്കുന്നതല്ല. ഫോണിന് സ്ക്രീൻ കാർഡ്, കവറ്. സ്കിന്നിന് സൺസ്ക്രീന്, മോയ്ച്വറൈസർ. മുടിക്ക് ഷാംമ്പൂ, കണ്ടീഷണർ തുടങ്ങി എന്തെല്ലാം സുരക്ഷയാണ് ഈ ലോകത്ത്. എന്റെ അവയവങ്ങൾക്ക് സുരക്ഷ വേണ്ടേ ? എന്റെ ​ഗർഭപാത്രം രണ്ട് മൂന്ന് പിള്ളേരെ പ്രസവിക്കാനുള്ളതാണ്. അത് ഞാൻ സേഫ് ആക്കി വയ്ക്കണ്ടേ. ആരെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്ത് വല്ലതും പറ്റിയാൽ ഞാൻ എന്തോ ചെയ്യും. പുറത്തൂന്ന് നോക്കുമ്പോൾ നിങ്ങൾക്ക് ഞാനൊരു തീറ്റ പണ്ടാരമായിട്ട് തോന്നും. പക്ഷേ ഞാനിത് എന്റെ ഭാവിക്ക് വേണ്ടി ചെയ്യുന്ന കാര്യമാണ്. വയറ് ചാടിയല്ലോ എന്ന് പറയുന്നവർക്ക് ഇതൊന്ന് അയച്ച് കൊടുത്തിട്ട് പറ 'ദി ഈസ് നോട്ട് ജസ്റ്റ് എ വയർ', എന്റെ പ്രൊട്ടക്ഷനാണ്. എനിക്ക് കുറച്ച് വയറുണ്ടായിക്കോട്ടെ. അതവിടെ ഇരുന്നോട്ടേ. നിനക്ക് പ്രൊട്ടക്ഷൻ വേണ്ടെങ്കിൽ വേണ്ട. പക്ഷേ എനിക്ക് വേണം. അത്രേയുള്ളൂ. ഓർമയിലിരിക്കട്ടെ&quot;, എന്നാണ് വർഷ പറഞ്ഞത്.&lt;/p&gt;&lt;p&gt;പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇപ്പോഴാണ് ഒരു സമാധാനമായതെന്നും കുറച്ചൂടെ നേരത്തെ ഈ വീഡിയോ ചെയ്യേണ്ടതായിരുന്നുവെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. മോട്ടിവേഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണെന്നും നിരവധി പേർ പറയുന്നു. 'അത്യാവശ്യം നല്ല പ്രൊട്ടക്ഷൻ ഉള്ള എനിക്ക് ഇത് കണ്ടപ്പോ ആശ്വാസമായി, ഒരു അടിയോ ഇടിയോ ഒക്കെ ഉണ്ടാകുമ്പോ ഞാൻ വയറു വെച്ചാണ് തടുക്കാറ്, ആഹാ എന്ത് കൊണ്ട് ഇത് ആദ്യമേ പറഞ്ഞില്ല, എന്തായാലും ആദ്യം പോയി കുറച്ചു ഐസ്ക്രീംസ് കഴിക്കട്ടെ, ഇതു കണ്ടപ്പോ ഉണ്ടായ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല, ഇപ്പോഴാ എനിക്ക് സമാധാനമായത്', എന്നിങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/anchor-verum-varsha-aka-varsha-ramesh-doing-funny-video-about-stomach-therapy-and-says-its-a-protection-articleshow-54ipo5m"/>
        </item>
        <item>
            <title><![CDATA['എന്താണ് ഇവിടെ നടക്കുന്നത്?, കള്ളും കഞ്ചാവും അടിച്ചുകേറ്റീട്ട് കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങൾ', വിമര്‍ശനവുമായി നടി അനുശ്രീ]]></title>
            <link>https://www.asianetnews.com/entertainment-news/anusrees-reaction-on-vizhinjam-murder-incident-articleshow-tdd7wsk</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/anusrees-reaction-on-vizhinjam-murder-incident-articleshow-tdd7wsk</guid>
            <pubDate>Fri, 17 Apr 2026 15:54:52 +0530</pubDate>
            <description><![CDATA[&lt;p&gt;വിഴിഞ്ഞം സംഭവത്തില്&zwj; അനുശ്രീയുടെ പ്രതികരണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdfffpxar6s5db86j8605p8,imgname-anusrees-reaction-on-vizhinjam-murder-incident-1776421420765.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിഴിഞ്ഞത്ത് യുവാവിനെ മര്&zwj;ദ്ദിച്ചു കൊന്ന സംഭവത്തില്&zwj; രൂക്ഷ പ്രതികരണവുമായി നടി അനുശ്രീ. കള്ളും കഞ്ചാവും അടിച്ചുകേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ എന്ന് അനുശ്രീ വിമര്&zwj;ശിച്ചു. എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ചോദിക്കുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അനുശ്രിയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;&lt;strong&gt;അനുശ്രീയുടെ പ്രതികരണം&lt;/strong&gt;&lt;/p&gt;&lt;p&gt;വിഴിഞ്ഞം സംഭവത്തിലെ വീഡിയോ ഇപ്പോൾ കാണാനിടയായി. എന്ത് ആണ് ഇവിടെ നടക്കുന്നത്, എന്താണ് ഇവിടെ നടക്കുന്നത്?. ആർക്കും ആരേയും എന്തും ചെയ്യാം. ആരെ എന്ത് ചെയ്താലും അത് തല്ലിയാലും കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇതൊക്കെ ലാഘവത്തോടെ ഇവിടെ നടക്കുന്നത്. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ? എന്ത് നിയമങ്ങളാണ് ഇവിടെ ഉള്ളത്? ആർക്കുവേണ്ടിയുള്ളതാണ് ഈ നിയമങ്ങൾ? കഷ്ടം തന്നെ. കള്ളും കഞ്ചാവും അടിച്ചുകേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ. ദൈവത്തിന്റെ സ്വന്തം നാട്.&lt;/p&gt;&lt;p&gt;മുക്കോലയിലെ ബാറിന് സമീപമാണ് റോഡിൽവെച്ച് ആൾക്കൂട്ടം നോക്കിനിൽക്കെ സഹോദരങ്ങൾ സുമൻ എന്ന യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്&zwj;തിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/anusrees-reaction-on-vizhinjam-murder-incident-articleshow-tdd7wsk"/>
        </item>
        <item>
            <title><![CDATA['ലാല് പറ, ഇച്ചാക്ക പറയൂ'; ബിഗ് സ്ക്രീന്‍ എന്‍ട്രിക്ക് മുന്‍പ് മറ്റൊരു സര്‍പ്രൈസുമായി മമ്മൂട്ടിയും മോഹന്‍ലാലും]]></title>
            <link>https://www.asianetnews.com/entertainment-news/patriot-mammootty-mohanlal-chat-show-on-jio-hotstar-here-is-the-teaser-articleshow-1g8msw5</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/patriot-mammootty-mohanlal-chat-show-on-jio-hotstar-here-is-the-teaser-articleshow-1g8msw5</guid>
            <pubDate>Fri, 17 Apr 2026 15:32:19 +0530</pubDate>
            <description><![CDATA[&lt;p&gt;18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpddykzmdjz3erppf9n486gh,imgname-fotojet---2026-04-17t150714.495-1776419819507.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;18 വര്&zwj;ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്&zwj;ലാലും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്&zwj; എത്തുന്ന ചിത്രം. മഹേഷ് നാരായണന്&zwj;റെ സംവിധാനത്തില്&zwj; മെയ് 1 ന് തിയറ്ററുകളില്&zwj; എത്താനൊരുങ്ങുന്ന പേട്രിയറ്റിന്&zwj;റെ ഏറ്റവും വലിയ യുഎസ്പി അതാണ്. ഇപ്പോഴിതാ ബി​ഗ് സ്ക്രീനില്&zwj; ഒരുമിച്ച് എത്തുന്നതിന് മുന്&zwj;പ് ഇരുവരും ഒരുമിക്കുന്ന ഒരു എക്സ്ക്ലൂസീവ് ചാറ്റ് ഷോ കാണാനുള്ള അവസരം പ്രേക്ഷകര്&zwj;ക്ക് ലഭിക്കുകയാണ്. ഒടിടി പ്ലാറ്റ്&zwj;ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ഇത് എത്തുന്നത്. ഇതിന്&zwj;റെ രസകരമായ ടീസര്&zwj; മോഹന്&zwj;ലാലും മമ്മൂട്ടിയും തന്നെ സോഷ്യല്&zwj; മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏപ്രില്&zwj; 23 മുതല്&zwj; ഈ ചാറ്റ് ഷോ കാണാനാവും.&lt;/p&gt;&lt;p&gt;ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ&zwnj;താര, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തില്&zwj; പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്&zwj;.സലിം, സുഭാഷ് ജോര്&zwj;ജ് മാനുവല്&zwj; എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്&zwnj;സിക്യൂട്ടീവ് പ്രൊഡ്യൂസര്&zwj;മാര്&zwj;.&lt;/p&gt;&lt;p&gt;ചിത്രത്തിൻ്റെ ട്രെയ്&zwnj;ലർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ആക്ഷൻ രംഗങ്ങളും, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരുടെ പ്രകടനങ്ങളും ട്രെയിലറിൽ ശ്രദ്ധ നേടി. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/patriot-mammootty-mohanlal-chat-show-on-jio-hotstar-here-is-the-teaser-articleshow-1g8msw5"/>
        </item>
        <item>
            <title><![CDATA[സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി]]></title>
            <link>https://www.asianetnews.com/entertainment-news/cosmic-samson-wrapped-up-articleshow-ezqzbe7</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/cosmic-samson-wrapped-up-articleshow-ezqzbe7</guid>
            <pubDate>Fri, 17 Apr 2026 14:31:24 +0530</pubDate>
            <description><![CDATA[&lt;p&gt;കോസ്&zwj;മിക് സാംസണ്&zwj; ചിത്രീകരണം പൂര്&zwj;ത്തിയായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdaqfs44c7wmrmq27wfdkhg,imgname-cosmic-samson-wrapped-up-1776416440100.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ &quot;കോസ്മിക് സാംസൺ&quot; ചിത്രീകരണം പൂർത്തിയായി. &quot;ജോൺ ലൂതർ&quot; എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. ഇവർ നിർമ്മിക്കുന്ന പത്താം ചിത്രം കൂടിയാണ് &quot;കോസ്മിക് സാംസൺ&quot;.&lt;/p&gt;&lt;p&gt;2026 പകുതിയോടെ ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് സൂചന. സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം, ഈ ചിത്രത്തിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് റിപ്പോർട്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്&zwnj;ലം, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- റോസ്&zwnj;മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്.&lt;/p&gt;&lt;p&gt;പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്സ്, അനിമേഷൻസ്- യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ- ശബരി.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/cosmic-samson-wrapped-up-articleshow-ezqzbe7"/>
        </item>
        <item>
            <title><![CDATA[കാവ്യാ ഫിലിം കമ്പനി അവതരിപ്പിക്കുന്ന "പരിപാടി"; ബിഗ് ബജറ്റ് ചിത്രവുമായി സംവിധായകൻ ജോജു ജോർജ്]]></title>
            <link>https://www.asianetnews.com/entertainment-news/joju-george-paripadi-update-articleshow-ahtb4i1</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/joju-george-paripadi-update-articleshow-ahtb4i1</guid>
            <pubDate>Fri, 17 Apr 2026 14:03:04 +0530</pubDate>
            <description><![CDATA[&lt;p&gt;ജോജു ജോര്&zwj;ജ്ജാണ് സംവിധാനം നിര്&zwj;വഹിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpd92pk5e29813mfjfmdf3tc,imgname-joju-george-paripadi-update-1776414710373.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;2018 , രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. &quot;പരിപാടി&quot; എന്ന് പേരിട്ടിരിക്കുന്ന ചിത്രം നടൻ ജോജു ജോർജ് ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രം വമ്പൻ കാൻവാസിൽ ആണ് ഒരുക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന ചിത്രത്തിൻ്റെ ആക്ടർസ് ഗ്രൂമിങ് പ്രോഗ്രാമും കഴിഞ്ഞ 3 മാസമായി നടക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;2024 ൽ തീയേറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ &quot;പണി&quot; ഗംഭീര ബോക്&zwnj;സോഫീസ് കലക്ഷൻ ആണ് നേടിയത്. പണിക്ക് ശേഷം ജോജു ഒരുക്കുന്ന രണ്ടാം ചിത്രമെന്ന നിലയിൽ 'പരിപാടി' വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യൂറോപ്യൻ രാജ്യങ്ങളിലും ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കും. ടോക്സിക് ഉൾപ്പെടെയുള്ള നിരവധി അന്യഭാഷ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രഹകൻ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് സംഘട്ടനം ഒരുക്കുന്നു എന്നതും &quot;പരിപാടി&quot;യുടെ ഹൈലൈറ്റ് ആണ്.&lt;/p&gt;&lt;p&gt;സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് &quot;പരിപാടി&quot;. നൂറ് കോടി ക്ലബിൽ ഇടം പിടിച്ച 2018 , ആട് 3 , 50 കോടി ക്ലബിൽ ഇടം പിടിച്ച രേഖാചിത്രം, മാളികപ്പുറം എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനി തങ്ങളുടെ പുതിയ ചിത്രവുമായി എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വളരെ വലുതാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുക.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാൻ ശങ്കർ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻപി അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബുl മോഹൻ, സംഘട്ടനം : അൻപറിവ് , ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവ്വഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : മെൽവി ജെ, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ, മുഖ്യ സഹസംവിധായകൻ : ഷെല്ലി ശ്രീസ്, പരസ്യകല : സർക്കാസനം, പിആർഒ &amp;amp; മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/joju-george-paripadi-update-articleshow-ahtb4i1"/>
        </item>
        <item>
            <title><![CDATA['മൊബൈൽ വാങ്ങിത്തരട്ടെ എന്ന് അങ്ങോട്ടാണ് ചോദിച്ചത്'; മകളെക്കുറിച്ച് മനസ് തുറന്ന് ലക്ഷ്‍മി നായർ]]></title>
            <link>https://www.asianetnews.com/entertainment-news/lakshmi-nair-about-daughter-articleshow-3731wl0</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/lakshmi-nair-about-daughter-articleshow-3731wl0</guid>
            <pubDate>Fri, 17 Apr 2026 12:08:55 +0530</pubDate>
            <description><![CDATA[&lt;p&gt;. അവർ ചെറിയ കുട്ടികളായിരുന്നപ്പോൾ&zwnj; ഞാൻ വളരെ ലവിങ് ആയിരുന്നു. അവർ പറയുന്നത് എല്ലാം സാധിച്ച് കൊടുക്കുമായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpd2j6y36c57yyvj7jm9pkjh,imgname-lakshmi-nair-about-daughter-1776407878594.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാചക പരിപാടികളെക്കുറിച്ച് ഓര്&zwj;ക്കുമ്പോള്&zwj; മലയാളി മനസിലേക്ക് വരുന്ന മുഖങ്ങളിലൊന്നാണ് ലക്ഷ്&zwj;മി നായരുടേത്. പാചകത്തിന് പുറമേ, വിവിധ സ്ഥലങ്ങളിലെ വേറിട്ട രുചികളും ലക്ഷ്&zwj;മി പരിചയപ്പെടുത്തിയിരുന്നു. ഒരു മകനും മകളുമാണ് ലക്ഷ്&zwj;മിക്കുള്ളത്. ഇവരെക്കുറിച്ചാണ് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ പാർവതി സംസാരിക്കുന്നത്.&lt;/p&gt;&lt;p&gt;''എനിക്ക് രണ്ട് മക്കളാണ്. മോൻ&zwnj; എക്സ്ട്രോവേർട്ടാണ്. മോള് എന്റെ ഭർത്താവിനെപ്പോലെയും. എന്റെ ഭർത്താവ് കുറച്ച് പാവമാണ്. ഞാനാണ് മക്കളോട് കുറച്ച് സ്ട്രിക്ടായി പെരുമാറുന്നയാൾ. അവർ ചെറിയ കുട്ടികളായിരുന്നപ്പോൾ&zwnj; ഞാൻ വളരെ ലവിങ് ആയിരുന്നു. അവർ പറയുന്നത് എല്ലാം സാധിച്ച് കൊടുക്കുമായിരുന്നു. ടീനേജായപ്പോൾ അൽപ്പം സ്ട്രിക്ടായി. മോളുടെ കാര്യത്തിൽ സ്ട്രിക്ടാവേണ്ട ആവശ്യം വന്നിട്ടില്ല. വളരെ നല്ല കുട്ടിയായിരുന്നു. മൊബൈൽ ഫോൺ വാങ്ങിത്തരട്ടേയെന്ന് ഞാൻ അവളോട് അങ്ങോട്ട് പോയി ചോദിക്കുകയാണ് ചെയ്തത്. അപ്പോഴും വേണ്ടെന്നായിരുന്നു മറുപടി. കല്യാണം ഉറപ്പിക്കുന്നത് വരെ അവൾ മൊബൈൽ ഉപയോഗിച്ചിട്ടില്ല. വ്യത്യസ്തയായ പെൺകുട്ടിയായിരുന്നു.&lt;/p&gt;&lt;p&gt;വഴക്ക് പറയേണ്ട ആവശ്യം മോളുടെ കാര്യത്തിൽ വന്നിട്ടില്ല. എഞ്ചിനീയറിങിനുശേഷം അവൾ ലോയും പഠിച്ചിരുന്നു. ഞങ്ങളുടെ കോളേജിൽ തന്നെയാണ് പഠിച്ചത്. പക്ഷെ എന്റെ മകളാണെന്ന് അവിടെ ആർക്കും അറിയില്ലായിരുന്നു. ഞാനായിരുന്നു പ്രിൻസിപ്പൽ. അവളുടെ കെട്ടും മട്ടും കണ്ടാൽ പ്രിൻസിപ്പലിന്റെ മകളാണെന്ന് പറയില്ല. ഒരു ജാഡയുമില്ല. ഒട്ടും മോഡേണായി നടക്കാറില്ലായിരുന്നു. ഷാളൊക്കെ ഡബിൾ സൈഡ് ഇട്ട് പിൻ ചെയ്ത് വെക്കുമായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം അവൾ ചെയ്തതാണ്. ഞാൻ&zwnj; ഒന്നിനും നിർബന്ധിച്ചിട്ടില്ല. കോളേജിൽ പഠിക്കുമ്പോഴും മുടി കെട്ടി കൊടുത്തിരുന്നത് ഞാനാണ്. കല്യാണശേഷം ഞങ്ങൾ ആരും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് അവൾ മാറി'', ലക്ഷ്മി നായർ അഭിമുഖത്തിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/lakshmi-nair-about-daughter-articleshow-3731wl0"/>
        </item>
        <item>
            <title><![CDATA['രാമന്‍ രാവണന് കൊടുക്കേണ്ടിയിരുന്നത് 2000 ഡോളറും ജിഎസ്‍ടിയും'; കെഎല്‍എഫിലെ പ്രകാശ് രാജിന്‍റെ പ്രഭാഷണം വിവാദത്തില്‍, പൊലീസില്‍ പരാതി]]></title>
            <link>https://www.asianetnews.com/entertainment-news/rama-ate-ravanas-fruit-prakash-rajs-speech-at-klf-2026-draw-flak-and-police-received-complaints-articleshow-ewrs9r7</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/rama-ate-ravanas-fruit-prakash-rajs-speech-at-klf-2026-draw-flak-and-police-received-complaints-articleshow-ewrs9r7</guid>
            <pubDate>Fri, 17 Apr 2026 12:03:42 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്&zwj; ഫെസ്റ്റിവലില്&zwj; നടന്&zwj; പ്രകാശ് രാജ് നടത്തിയ പ്രഭാഷണം മാസങ്ങൾക്കിപ്പുറം വിവാദത്തിൽ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpd1zk4a0nqrgrze4m7dahh9,imgname-fotojet---2026-04-17t111712.043-1776407268490.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഈ വര്&zwj;ഷം ജനുവരിയില്&zwj; കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്&zwj; ഫെസ്റ്റിവലില്&zwj; (കെഎല്&zwj;എഫ്) നടന്&zwj; പ്രകാശ് രാജ് നടത്തിയ പ്രഭാഷണത്തിലെ ഒരു ഭാഗം വിവാദത്തില്&zwj;. രാമായണത്തെ അധികരിച്ച് കുട്ടികള്&zwj; അവതരിപ്പിച്ച ഒരു നാടകം കാണാന്&zwj; താന്&zwj; ഇടയായെന്ന് പറഞ്ഞ പ്രകാശ് രാജ് അതിന്&zwj;റെ പ്രത്യേകത എന്തെന്നും വിവരിക്കുന്നുണ്ട്. മാസങ്ങള്&zwj;ക്കിപ്പുറം ഈ ഭാഗത്തിന്&zwj;റെ വീഡിയോ സോഷ്യല്&zwj; മീഡിയയില്&zwj; വൈറല്&zwj; ആയതിന് പിന്നാലെയാണ് ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത്. സോഷ്യല്&zwj; മീഡിയയില്&zwj; വിമര്&zwj;ശനം ഉയര്&zwj;ന്നതിന് പിന്നാലെ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്&zwj; പ്രകാശ് രാജിനെതിരെ പരാതിയുമായി താന്&zwj; ദില്ലി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകനായ അമിത് സച്ച്ദേവ സോഷ്യല്&zwj; മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;കെഎല്&zwj;എഫിലെ പ്രകാശ് രാജിന്&zwj;റെ പ്രഭാഷണത്തിലെ ഇപ്പോള്&zwj; വിവാദമായ ഭാഗം ഇങ്ങനെ ആയിരുന്നു- &ldquo;ആ കുട്ടികള്&zwj; രാമായണം മാറ്റിയെഴുതി, നാടകമായി. പൊടുന്നനെ രാമനും ലക്ഷ്മണനും സീതയും തെന്നിന്ത്യയിലേക്ക് വന്നു. ലക്കി എന്നാണ് രാമന്&zwj; ലക്ഷ്മണനെ വിളിക്കുന്നത്. അവിടെ ഒരു കാട് കാണുന്നല്ലോ എന്ന് ലക്ഷ്മണന്&zwj; രാമനോട് പറഞ്ഞു. അത് കാടല്ല ആരുടെയോ ഭൂമിയാണെന്നും കൃഷിസ്ഥലമാണെന്നും രാമന്&zwj; പറഞ്ഞു. അവിടെ ഭക്ഷണത്തിനുള്ള ഫലങ്ങള്&zwj; ഉണ്ടായിരുന്നു. അത് മോഷണം ആവുമോ എന്ന് ലക്ഷ്മണന്&zwj; ചോദിച്ചു. വിശപ്പ് ഉള്ളതുകൊണ്ട് ഭക്ഷിച്ചാല്&zwj; അത് മോഷണമാവില്ലെന്ന് രാമന്&zwj; പറ&zwj;ഞ്ഞു. അവര്&zwj; പഴങ്ങള്&zwj; കഴിച്ചുകൊണ്ടിരിക്കുമ്പോള്&zwj; രാവണനും ശൂര്&zwj;പ്പണഖയും കൂടി അവിടേക്ക് വന്നു. ശൂര്&zwj;പ്പണഖ കോപിഷ്ഠയായിരുന്നു. അണ്ണാ, ആരോ നമ്മുടെ പഴങ്ങള്&zwj; കഴിക്കുന്നുവെന്ന് ശൂര്&zwj;പ്പണഖ പറഞ്ഞു. വിശപ്പ് കൊണ്ട് കഴിക്കുന്നതല്ലേ അവര്&zwj; ഭക്ഷിച്ചതിന് ശേഷം സംസാരിക്കാമെന്ന് രാവണന്&zwj; സമാധാനിപ്പിച്ചു.&rdquo;&lt;/p&gt;&lt;p&gt;&ldquo;ചില ആദിവാസികള്&zwj; വന്നിരിക്കുന്നെന്ന് രാവണനെയും ശൂര്&zwj;പ്പണഖയെയും കണ്ട് രാമന്&zwj; ലക്ഷ്മണനോട് പറഞ്ഞു. അല്ല, ഞങ്ങള്&zwj; ഉടമകളാണെന്ന് രാവണന്&zwj; പറഞ്ഞു. ഞങ്ങള്&zwj; ഇത് കഴിച്ച സ്ഥിതിക്ക് അതിന്&zwj;റെ പണം നല്&zwj;കാന്&zwj; ബാധ്യസ്ഥരാണെന്നും എത്രയാണ് വിലയെന്നും രാമന്&zwj; ചോദിച്ചു. 2000 ഡോളറും ജിഎസ്ടിയും ആണെന്ന് ശൂര്&zwj;പ്പണഖ പറഞ്ഞു. കൈയില്&zwj; പണമില്ലെന്ന് പറഞ്ഞതുകൊണ്ട് എന്തെങ്കിലും ഡിസ്കൗണ്ട് കൊടുക്കാന്&zwj; ശൂര്&zwj;പ്പണഖയോട് രാവണന്&zwj; പറഞ്ഞു. 20 ശതമാനം ഡിസ്കൗണ്ട് തരാമെന്ന് ശൂര്&zwj;പ്പണഖ പറഞ്ഞു. അപ്പോഴും കൈയില്&zwj; പണമില്ലെന്നാണ് അവര്&zwj; പറഞ്ഞത്. പണമില്ലാത്തതുകൊണ്ട് കഴിച്ച പഴങ്ങളുടെ വിത്തുകള്&zwj; ഇവിടെ പാകിയിട്ട് പോകാന്&zwj; രാവണന്&zwj; പറഞ്ഞു. ഐ ആം രാമ ഫ്രം നോര്&zwj;ത്ത്. ഐ ആം രാവണ ഫ്രം സൗത്ത്. നൈസ് ടു മീറ്റ് യു എന്ന് പറഞ്ഞ് അവര്&zwj; പിരിഞ്ഞു. ഈ കുട്ടികള്&zwj; രാഷ്ട്രീയമാണ് പറയുന്നത്. നിങ്ങള്&zwj; ഇവിടെ വന്ന് ഹിന്ദി പറയണമെന്ന് നിര്&zwj;ബന്ധിക്കാതിരിക്കൂ. പകരം മലയാളം പഠിക്കൂ. നിങ്ങള്&zwj; ഇവിടെ ജോലി ചെയ്യാന്&zwj; വന്ന ഒരു മാനേജര്&zwj; ആണെങ്കില്&zwj; ഓഫീസില്&zwj; ബീഫ് കഴിക്കരുതെന്ന് പറയാതിരിക്കൂ. ഞങ്ങള്&zwj; ഒരു ബീഫ് ഫെസ്റ്റ് നടത്തും. ഒരു രാജ്യം. ഒരു മതം എന്ന് പറയാതിരിക്കൂ. പുറത്ത് പോകൂ. ഇത് ഞങ്ങളുടെ മണ്ണാണ്. അത് മനസിലാക്കി പെരുമാറുക&rdquo;, പ്രകാശ് രാജ് പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/rama-ate-ravanas-fruit-prakash-rajs-speech-at-klf-2026-draw-flak-and-police-received-complaints-articleshow-ewrs9r7"/>
        </item>
        <item>
            <title><![CDATA[നിഖിൽ- ഭരത് കൃഷ്‍ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ "വാ വാ വീരവ" ഗാനം പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/nikhils-swayabhus-song-out-articleshow-kyyqfr1</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/nikhils-swayabhus-song-out-articleshow-kyyqfr1</guid>
            <pubDate>Fri, 17 Apr 2026 11:41:29 +0530</pubDate>
            <description><![CDATA[&lt;p&gt;മലയാളിയായ സംയുക്തയാണ് ചിത്രത്തിലെ നായിക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpd0zrzp176egkdebtc9paq0,imgname-nikhils-swayabhus-song-out-1776406225910.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്&zwj;ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം &quot;സ്വയംഭൂ&quot; വിലെ ആദ്യ ഗാനം പുറത്ത്. &quot;വാ വാ വീരവ&quot; എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രവി ബസ്&zwnj;റൂർ ആണ്. അർജുൻ വിജയ് ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മലയാളത്തിൽ വരികൾ രചിച്ചത് രാജീവ് ഗോവിന്ദനാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തു വന്നിട്ടുണ്ട്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു &quot;വാരിയർ ആന്തം&quot; ആയാണ് അവതരിപ്പിക്കുന്നത്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. നായകനായ നിഖിലിന്റെ ഗംഭീര നൃത്തച്ചുവടുകൾ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. ഗാനം ഒരുക്കിയിരിക്കുന്ന വമ്പൻ കാൻവാസ്&zwnj;, അതിനു വേണ്ടി ഒരുക്കിയ മനോഹരമായ സെറ്റ് എന്നിവയെല്ലാം പ്രേക്ഷകർക്ക് ഒരു മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിക്കുമെന്നും ഉറപ്പ് നൽകുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മെഗാ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസർ കാണിച്ചു തന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തിൽ ഒരു ആകർഷകമായ ഇതിഹാസ യുദ്ധകഥയാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. സ്വയംഭൂവിന്റെ ഇതിഹാസ സമാനമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചകൾ സമ്മാനിക്കുന്ന ടീസറും, ഇപ്പോൾ പുറത്തു വന്ന ഗാനവും, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചനയാണ് നൽകുന്നത്.&lt;/p&gt;&lt;p&gt;കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് &quot;സ്വയംഭൂ&quot;. ഒരു യോദ്ധാവിന്റെ ഗംഭീരമായ ലുക്കിലാണ് നിഖിലിനെ സ്വയംഭൂവിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ നിഖിലിന്റെ മികച്ച നൃത്തമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചതെങ്കിൽ, അദ്ദേഹത്തിന്റെ ഗംഭീര ആക്ഷൻ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ കാണിച്ചു തന്നത്. മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ ഭരത് കൃഷ്&zwj;ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. സമ്മർ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/nikhils-swayabhus-song-out-articleshow-kyyqfr1"/>
        </item>
        <item>
            <title><![CDATA[ദുൽഖർ  ചിത്രം "ഐ ആം ഗെയിം" പാക്കപ്പ്; ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും]]></title>
            <link>https://www.asianetnews.com/entertainment-news/duquer-starrer-news-film-i-am-game-wrapped-up-articleshow-0s6znga</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/duquer-starrer-news-film-i-am-game-wrapped-up-articleshow-0s6znga</guid>
            <pubDate>Fri, 17 Apr 2026 10:53:45 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണം റിലീസായി ചിത്രം എത്തും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpcy8abz07sn6hss88f813pk,imgname-duquer-starrer-news-film-i-am-game-wrapped-up-1776403360127.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുൽഖർ ചിത്രം &quot;ഐ ആം ഗെയിം&quot; ചിത്രീകരണം പൂർത്തിയായി. നഹാസ് ഹിദായത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ 2026 ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് &quot;ഐ ആം ഗെയിം&quot; ഒരുങ്ങുന്നത്. . വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.&lt;/p&gt;&lt;p&gt;11 മാസങ്ങളിലായി 156 ദിവസത്തോളം ആണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയത്. ദുൽഖറിന്റെ കരിയറിലെ മാത്രമല്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുക്കുന്ന ചിത്രം, മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് എത്താനൊരുങ്ങുന്നത്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് &quot;ഐ ആം ഗെയിം&quot;. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്.&lt;/p&gt;&lt;p&gt;ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അൻപറിവ്&zwnj; മാസ്റ്റേഴ്സ് എന്നിവരാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തു വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.&lt;/p&gt;&lt;p&gt;ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്&zwnj;വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/duquer-starrer-news-film-i-am-game-wrapped-up-articleshow-0s6znga"/>
        </item>
        <item>
            <title><![CDATA[ഹാഷിറിന് വേണ്ടി സിപിഎമ്മിന്റെ ഫ്ലെക്സ്, സിനിമയിൽ ഫ്ലെക്സിൽ നിന്ന് വെട്ടി മാറ്റിയെങ്കിലും...; വൈറലായി ചിത്രം, വാഴ 2 നായകന് ആദരം]]></title>
            <link>https://www.asianetnews.com/entertainment-news/cpm-flex-for-hashir-although-it-was-cut-from-the-flex-in-the-movie-the-picture-goes-viral-articleshow-xbhvi1w</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/cpm-flex-for-hashir-although-it-was-cut-from-the-flex-in-the-movie-the-picture-goes-viral-articleshow-xbhvi1w</guid>
            <pubDate>Fri, 17 Apr 2026 02:44:35 +0530</pubDate>
            <description><![CDATA['വാഴ 2' സിനിമയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാന നടൻ ഹാഷിറിന് അഭിനന്ദനവുമായി സ്വന്തം നാട്ടുകാർ. ഹാഷിറിന് ആശംസകൾ നേർന്ന് പ്രാദേശിക സിപിഎം നേതൃത്വം സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ചിത്രത്തിന്&zwj;റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ചിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpc28qf7a0ezjxra5r852atg,imgname-hashir-flex-1776374013415.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: 'വാഴ 2' സിനിമയുടെ വൻ വിജയത്തിന് പിന്നാലെ അഭിനേതാക്കൾക്കെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്. അതിനിടെ പ്രധാന നടൻ ഹാഷിറിന് ആശംസകൾ നേർന്ന് സ്വന്തം നാട്ടുകാർ വച്ച ഫ്ലക്സ് ബോർഡ് ആണിപ്പോൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 79 കോടിയിലധികം രൂപ ആഗോള ബോക്സ് ഓഫീസിൽ നേടിയ ഈ സിനിമയിലൂടെ ഹാഷിർ മലയാള സിനിമയിലെ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. ഇതിന് പിന്നാലെയാണ് ഹാഷിറിനെ അഭിനന്ദിച്ച് പ്രാദേശിക സിപിഎം നേതൃത്വം ഫ്ലക്സ് വച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഈ ഫ്ലക്സിന്&zwj;റെ ദൃശ്യങ്ങളും സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. വാഴ 2 സിനിമയിൽ ഫ്ലെക്സിൽ നിന്ന് വെട്ടി മാറ്റിയെങ്കിലും സ്വന്തം ജീവിതത്തിൽ ഹാഷിർ നേടിയെടുത്തു എന്ന തലക്കെട്ടോടെയാണ് പ്രചാരണം. വേങ്കോട് മേഘമൽഹാറിൽ ഷിഹാബുദ്ദീൻ - ലൈല ദമ്പതികളുടെ കൊച്ചുമകനും ഫൈസിയുടെ സഹോദരി ഹസ്സീനയുടെ മകനുമായ ഹാഷിർ എച്ച് വാഴ 2 എന്ന മലയാള സിനിമയിലെ പ്രധാന വേഷം ചെയ്ത് വിജയം കൈവരിച്ചു. നമ്മുടെ നാടിന് അഭിമാനമായ കൊച്ചുമിടുക്കന് സിപിഎം വേങ്കോട് ബ്രാഞ്ചിന്&zwj;റെ അഭിനന്ദനങ്ങൾ- എന്നാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്ലക്സ് പ്രാദേശിക നേതൃത്വത്തിന്&zwj;റെ അറിവോടെ സ്ഥാപിച്ചതാണെന്നും നാടിന് അഭിമാനമായി മാറിയ ഹാഷിറിനെയും ടീമിനെയും ആദരിക്കാനാണ് തീരുമാനമെന്നും ഇലകമൺ പഞ്ചായത്ത് അംഗം പ്രവീൺകുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ പഞ്ചായത്തിൽ വേണ്ട കൂടിയാലോചനകൾ നടത്തി ദിവസം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയ താരങ്ങളെ പ്രധാനവേഷത്തിലവതരിപ്പിച്ച് വിപിൻ ദാസിന്&zwj;റെ തിരക്കഥയിൽ സവിൻ എസ് എ സംവിധാനം ചെയ്ത 'വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' തിയേറ്ററിൽ കണ്ട് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാൽ ഹാഷിറിനെയും ടീമിനെയും അഭിനന്ദിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് കെ സി തിയേറ്ററിലെത്തി സിനിമ കണ്ടത്. പിന്നാലെ, അഭിനേതാക്കളെ വീഡിയോകോളിൽ വിളിച്ച് അഭിനന്ദിച്ചു. ഇതിന്&zwj;റെ വീഡിയോയും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.&lt;/p&gt;&lt;p&gt;ഇൻസ്റ്റഗ്രാം റീൽ താരങ്ങളായ ഹാഷിറും ടീമും മറ്റു അഭിനേതാക്കളും എത്ര മനോഹരമായാണ് അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കും സംവിധാനം നിർവഹിച്ച സവിൻ എസ്.എക്കും രചന നിർവഹിച്ച വിപിൻ ദാസിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ', അദ്ദേഹം പങ്കുവെച്ച വീഡിയോയ്&zwnj;ക്കൊപ്പം കുറിച്ചു.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/cpm-flex-for-hashir-although-it-was-cut-from-the-flex-in-the-movie-the-picture-goes-viral-articleshow-xbhvi1w"/>
        </item>
        <item>
            <title><![CDATA[മെന്‍റലിസം പശ്ചാത്തലമാക്കുന്ന ചിത്രം; 'ഡോ. ബെന്നറ്റ്' മെയ് മാസത്തില്‍ തിയറ്ററുകളിലേക്ക്]]></title>
            <link>https://www.asianetnews.com/entertainment-news/dr-bennet-malayalam-movie-to-be-released-in-may-articleshow-snuw7ea</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/dr-bennet-malayalam-movie-to-be-released-in-may-articleshow-snuw7ea</guid>
            <pubDate>Thu, 16 Apr 2026 23:30:34 +0530</pubDate>
            <description><![CDATA[&lt;p&gt;റ്റി എസ് സാബു സംവിധാനം ചെയ്യുന്ന പുതിയ ക്രൈം ത്രില്ലർ സിനിമ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpbq4edma9hqed6k3s9ab094,imgname-fotojet---2026-04-16t232818.834-1776362338740.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബാജി ഫിലിംസിന്റെയും വി ആർ മൂവി ഹൗസിന്റെയും ബാനറിൽ നിർമ്മിച്ച് റ്റി എസ് സാബു സംവിധാനം ചെയ്ത സിനിമയാണ് ഡോ. ബെന്നറ്റ്. മെന്&zwj;റലിസ്റ്റ് ഷമീർ കഥയെഴുതിയ ഈ ക്രൈം ത്രില്ലർ സിനിമയിൽ ജിൻസ് ജോയ്, ആയിഷ സീനത്ത്, കോട്ടയം നസീർ, ജിനീഷ് ജോയ്, ദിവ്യ നായർ, ജയകൃഷ്ണൻ, ഷാജു ശ്രീധർ, മധു കലാഭവൻ, ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ, മറിമായം റിയാസ് എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.&lt;/p&gt;&lt;p&gt;പശ്ചാത്തല സംഗീതം, സംഗീതം സക്സ് 4, ഛായാഗ്രഹണം എബി രവീന്ദ്ര. തിരക്കഥ, സംഭാഷണം മധു കലാഭവൻ, എഡിറ്റർ സനൽ അനിരുദ്ധൻ, മേക്കപ്പ് മനോജ് അങ്കമാലി, ആർട്ട് വേലു വാഴയൂർ, കോസ്റ്റ്യൂം ബുസി ബേബി ജോൺ, ആക്ഷൻ ഡയറക്ടർ റോബിൻ ടോം, പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, ഫിനാൻസ് കോഡിനേറ്റർ മനു പി മാമച്ചൻ, കളറിസ്റ്റ് ശരത്ത് പ്രസാദ്, സൗണ്ട് ഡിസൈൻ മനോജ് മാത്യു, കൺഫോമിസ്റ്റ് ജിബീഷ്, വി എഫ് എക്സ് ഡാവിഞ്ചി സ്റ്റുഡിയോ, മ്യൂസിക്ക് പാർട്ണർ 123 മ്യൂസിക്, സ്റ്റുഡിയോ ടീം മീഡിയ, സ്റ്റിൽസ് അരുൺ വെണ്ണമലശ്ശേരി, വിതരണം എസ് എഫ് സി ആഡ്സ്, പി ആർ ഒ- എം കെ ഷെജിൻ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/dr-bennet-malayalam-movie-to-be-released-in-may-articleshow-snuw7ea"/>
        </item>
        <item>
            <title><![CDATA['ഹരിഹര്‍നഗര്‍' ടീം വീണ്ടും; പുതിയ സിനിമയുടെ ചിത്രീകരണം പൊന്നാനിയില്‍]]></title>
            <link>https://www.asianetnews.com/entertainment-news/jagadish-mukesh-ashokan-and-siddique-to-play-lead-characters-in-pathira-kurukkan-articleshow-y5iqizg</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jagadish-mukesh-ashokan-and-siddique-to-play-lead-characters-in-pathira-kurukkan-articleshow-y5iqizg</guid>
            <pubDate>Thu, 16 Apr 2026 23:21:20 +0530</pubDate>
            <description><![CDATA[&lt;p&gt;ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpbpcenc26z9t1xgxn06582c,imgname-fotojet---2026-04-16t230920.326-1776361552556.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്&zwj; ഹരിഹര്&zwj; നഗര്&zwj; ഫ്രാഞ്ചൈസിയിലൂടെ ഒരുമിച്ച മലയാളത്തിലെ പ്രമുഖ താരങ്ങള്&zwj; പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാതിരാക്കുറുക്കൻ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൊന്നാനിയിൽ ആരംഭിച്ചു. നിർമ്മാതാവ് സിജോ ജോർജ്ജ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ ആൻ മരിയ സിജോ ആദ്യ ക്ലാപ്പടിച്ചു. നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സായ അശ്വിത- അശ്വിജ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.&lt;/p&gt;&lt;p&gt;അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധിയിൽ പെടുന്നതും തുടർന്നുള്ള അവരുടെ അതിജീവനത്തിന്റെ കഥയുമാണ് നർമ്മത്തിൽ ചാലിച്ച് പാതിരാകുറുക്കൻ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. സെൽവകുമാർ എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ഗോപി സുന്ദർ, എഡിറ്റർ അതുൽ വിജയ്, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ മണികണ്ഠൻ, ശ്രീജിത്ത്&zwnj;, സംഘട്ടനം അഷ്&zwnj;റഫ്&zwnj; ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം റിക്കി റിച്ചാർഡ്സൺ, പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, പ്രൊജക്ട് കോർഡിനേറ്റർ ലിജിൻ സിയാർ, പി ആർ ഒ- എ എസ് ദിനേശ്, മാർക്കറ്റിംഗ് ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jagadish-mukesh-ashokan-and-siddique-to-play-lead-characters-in-pathira-kurukkan-articleshow-y5iqizg"/>
        </item>
        <item>
            <title><![CDATA['പ്രേമലു 2' ഇനി നടക്കില്ല? പ്രതികരണവുമായി ദിലീഷ് പോത്തന്‍]]></title>
            <link>https://www.asianetnews.com/entertainment-news/is-premalu-2-dropped-really-here-is-dillesh-pothans-answer-articleshow-riawwrb</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/is-premalu-2-dropped-really-here-is-dillesh-pothans-answer-articleshow-riawwrb</guid>
            <pubDate>Thu, 16 Apr 2026 22:50:43 +0530</pubDate>
            <description><![CDATA[&lt;p&gt;പകരമായി ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചും ദിലീഷ് പോത്തന്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpbmqx7qp2zcsnjbfjwhbbq6,imgname-fotojet---2026-04-16t224537.508-1776359830775.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളികള്&zwj;ക്ക് പുറത്തും ആരാധകരെ നേടിയ ചിത്രമായിരുന്നു പ്രേമലു. ചിത്രത്തിനെ നായികാ നായകന്മാരായ മമിത ബൈജുവിനും നസ്&zwj;ലെനുമൊക്കെ വലിയ ബ്രേക്കും നല്&zwj;കി ചിത്രം. പ്രേമലുവിന്&zwj;റെ വിജയാഘോഷ വേദിയില്&zwj; വച്ചാണ് നിര്&zwj;മ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്&zwj; ആ പ്രോജക്റ്റിന്&zwj;റെ അപ്ഡേറ്റുകളൊന്നും പിന്നീട് എത്തിയില്ല. ചിത്രം ഡ്രോപ്പ് ആയെന്നും പ്രചരണം ഉണ്ടായിരുന്നു. ചില സാങ്കേതിക തടസങ്ങള്&zwj; ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഉണ്ടെന്നും ചിത്രം കുറച്ചുകൂടി വൈകുമെന്നും ദിലീഷ് പോത്തന്&zwj; കഴിഞ്ഞ വര്&zwj;ഷം ജൂണില്&zwj; പറഞ്ഞിരുന്നു. എന്നാല്&zwj; ഇപ്പോഴിതാ ഈ ചിത്രം ഡ്രോപ്പ് ആയി എന്ന രീതിയിലാണ് അദ്ദേഹത്തിന്&zwj;റെ പുതിയ പ്രതികരണം.&lt;/p&gt;&lt;p&gt;യുട്യൂബ് ചാനലായ ഓണ്&zwj; എയര്&zwj; കേരളയോടുള്ള പ്രതികരണത്തിലാണ് ദിലീഷ് പോത്തന്&zwj; ഇക്കാര്യം പറഞ്ഞത്. പ്രേമലു 2 ഡ്രോപ്പ് ആയി എന്ന് കേള്&zwj;ക്കുന്നല്ലോ എന്ന ചോദ്യത്തിന് ദിലീഷ് പോത്തന്&zwj;റെ പ്രതികരണം ഇങ്ങനെ- അങ്ങനെ ഒരു ആലോചനകളിലൊക്കെയാണ്. അതിന് പകരമാണ് ബദ്ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറി വന്നിരിക്കുന്നത്, ദിലീഷ് പോത്തന്&zwj; പറയുന്നു. കഴിഞ്ഞ വര്&zwj;ഷം ജൂലൈയില്&zwj; ആണ് ബദ്&zwj;ലഹേം കുടുംബ യൂണിറ്റ് എന്ന തങ്ങളുടെ അടുത്ത ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചത്. പ്രേമലു അടക്കമുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ സംവിധായകന്&zwj; ഗിരീഷ് എ ഡിയുടെ ചിത്രത്തില്&zwj; നായകനാവുന്നത് നിവിന്&zwj; പോളിയാണ്. മമിത ബൈജുവാണ് നായിക.&lt;/p&gt;&lt;p&gt;പ്രേമലുവിന് ശേഷം മമിത ബൈജു നായികയാവുന്ന ഗിരീഷ് എ ഡി ചിത്രം എന്നതും ശ്രദ്ധേയമാണ്. ഭാവന സ്റ്റുഡിയോസിന്&zwj;റെ ബാനറില്&zwj; ഫഹദ് ഫാസില്&zwj;, ദിലീഷ് പോത്തന്&zwj;, ശ്യാം പുഷ്കരന്&zwj; എന്നിവര്&zwj; ചേര്&zwj;ന്നാണ് നിര്&zwj;മ്മാണം. ഭാവന സ്റ്റുഡിയോസിന്&zwj;റെ ആറാമത്തെ നിര്&zwj;മ്മാണ സംരംഭമാണ് ബത്&zwj;ലഹേം കുടുംബ യൂണിറ്റ്. 'കുമ്പളങ്ങി നൈറ്റ്സ്' മുതല്&zwj; 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. റൊമാന്&zwj;റിക് കോമഡി ചിത്രമാണ് ഇത്. ഗിരീഷ് എ ഡിക്ക് ഒപ്പം കിരണ്&zwj; ജോസിയും ചേര്&zwj;ന്നാണ് ചിത്രത്തിന്&zwj;റെ രചന നിര്&zwj;വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജ്മല്&zwj; സാജു, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്&zwj;ഗീസ്, ഡിസ്ട്രിബ്യൂഷന്&zwj; ഭാവന റിലീസ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/is-premalu-2-dropped-really-here-is-dillesh-pothans-answer-articleshow-riawwrb"/>
        </item>
        <item>
            <title><![CDATA['എമ്പുരാന് കിട്ടിയ വിമര്‍ശനങ്ങളല്ല, അസ്രയേല്‍ ചെയ്യാനുള്ള ഏറ്റവും വലിയ തടസം അതാണ്'; വെളിപ്പെടുത്തി പൃഥ്വിരാജ്]]></title>
            <link>https://www.asianetnews.com/entertainment-news/biggest-challenge-for-doing-l3-azrael-is-not-empuraan-criticism-says-prithviraj-sukumaran-articleshow-0abxorb</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/biggest-challenge-for-doing-l3-azrael-is-not-empuraan-criticism-says-prithviraj-sukumaran-articleshow-0abxorb</guid>
            <pubDate>Thu, 16 Apr 2026 21:25:40 +0530</pubDate>
            <description><![CDATA[&lt;p&gt;എമ്പുരാന് ശേഷമുള്ള ലൂസിഫര്&zwj; ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ എൽ 3- നെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പൃഥ്വിരാജിന്&zwj;റെ മറുപടി&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpbfj1nc16mxah9t6xf4k8z3,imgname-fotojet---2026-04-16t210511.053-1776354395820.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളത്തില്&zwj; ഒരു ചിത്രത്തിനും ഇതുവരെ ലഭിക്കാതിരുന്ന പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്&zwj; എത്തിയ ചിത്രമായിരുന്നു എമ്പുരാന്&zwj;. എന്നാല്&zwj; ലൂസിഫറിന് ലഭിച്ചതുപോലെ ഒരേപോലെയുള്ള പോസിറ്റീവ് അഭിപ്രായങ്ങളല്ല ചിത്രത്തിന് ലഭിച്ചത്. ഒപ്പം രാഷ്ട്രീയ വിവാദവും ഉയര്&zwj;ന്നിരുന്നു. എന്നാല്&zwj; ചിത്രം മലയാളത്തിലെ ഇന്&zwj;ഡസ്ട്രി ഹിറ്റ് ആയും മാറി. ഇന്ന് മലയാള സിനിമയില്&zwj; ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്&zwj; എമ്പുരാന്&zwj;റെ പേരിലാണ്. മൂന്ന് ഭാഗങ്ങള്&zwj; ഉള്ള ട്രിലജിയായി തയ്യാറാക്കിയ തിരക്കഥയാണ് ലൂസിഫര്&zwj; ഫ്രാഞ്ചൈസിയുടേതെന്ന് തിരക്കഥാകൃത്തായ മുരളി ഗോപി പറഞ്ഞിരുന്നു. അസ്രയേല്&zwj; എന്നാണ് മൂന്നാം ഭാഗത്തിന്&zwj;റെ പേര്. എന്നാല്&zwj; ഈ ചിത്രം എന്ന് സംഭവിക്കുമെന്നത് അണിയറക്കാര്&zwj; ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്&zwj; യാഥാര്&zwj;ഥ്യമാവുന്നതിന് ആ ചിത്രം നേരിടുന്ന ഏറ്റവും വലിയ തടസം എന്താണ് പറയുകയാണ് പൃഥ്വിരാജ്.&lt;/p&gt;&lt;p&gt;ടൊവിനോ നായകനായി തിയറ്ററുകളില്&zwj; എത്തിയിരിക്കുന്ന പുതിയ ചിത്രം പള്ളിച്ചട്ടമ്പിയില്&zwj; പൃഥ്വിരാജ് അതിഥിതാരമായി എത്തുന്നുണ്ട്. റിലീസിന് ശേഷം പള്ളിച്ചട്ടമ്പി ടീമിനൊപ്പം നടത്തിയ വാര്&zwj;ത്താസമ്മേളനത്തിലാണ് പൃഥ്വിയെ തേടി എല്&zwj; 3 നെക്കുറിച്ച് ചോദ്യമെത്തിയത്. എമ്പുരാന്&zwj; ഇറങ്ങിയ സമയത്ത് കുറേ വിമര്&zwj;ശനങ്ങളും കാര്യങ്ങളുമൊക്കെ വന്നിരുന്നു. അത് എല്&zwj; 3 ല്&zwj; നിന്ന് പിന്തിരിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ? അത് ചെയ്യേണ്ട എന്ന് തോന്നിപ്പിച്ചോ?, എന്നായിരുന്നു പൃഥ്വിരാജിനോടുള്ള ചോദ്യം. അതിന് പൃഥ്വി നല്&zwj;കിയ മറുപടി ഇങ്ങനെ...&lt;/p&gt;&lt;p&gt;&ldquo;ഇല്ല. വിമര്&zwj;ശനങ്ങള്&zwj; കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാന്&zwj;. എമ്പുരാന്&zwj; എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്&zwj; ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്&zwj;റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അപ്പോള്&zwj; എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാന്&zwj; ഇപ്പോഴും എവിടെയെങ്കിലും പോയാല്&zwj; ഒരു ചോദ്യമെങ്കിലും എല്&zwj; 3 എന്നാണ് എന്ന് ഉണ്ടാവും. ഇന്നുവരെ ഒരു പ്രസ് മീറ്റില്&zwj; പോയിട്ട് എല്&zwj; 3 നെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും കരുതിയിട്ടില്ല. അത് ഉള്ളിടത്തോളം കാലം അത് ചെയ്യാന്&zwj; എനിക്ക് ഒരു പ്രചോദനം ഉണ്ട്. അതിന്&zwj;റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എന്&zwj;റെ സമയമാണ്. തീര്&zwj;ച്ചയായും ലാലേട്ടന്&zwj;റെയൊക്കെ സമയം എന്&zwj;റെ സമയത്തേക്കാള്&zwj; വിലപ്പെട്ടതാണ്. പക്ഷേ ഞാന്&zwj; അതിനുവേണ്ടി ഒരു സമയം മാറ്റിവെക്കുക എന്നുള്ളതാണ് അതിന്&zwj;റെ ഏറ്റവും വലിയ ചലഞ്ച് എന്ന് പറയുന്നത്. പിന്നെ എനിക്ക് അല്ലാതെ ഒന്നുരണ്ട് കമ്മിറ്റ്മെന്&zwj;റ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാന്&zwj; പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്സ് ഒക്കെയുണ്ട്. അതിന്&zwj;റെയൊക്കെ കാര്യങ്ങള്&zwj; നോക്കണം&rdquo;, പൃഥ്വിരാജ് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/biggest-challenge-for-doing-l3-azrael-is-not-empuraan-criticism-says-prithviraj-sukumaran-articleshow-0abxorb"/>
        </item>
        <item>
            <title><![CDATA[സര്‍വേ എടുത്ത വിഡ്ഡികൾക്ക് അതറിയില്ല, 35000 വോട്ട് വരെ എൽഡിഎഫിന് കിട്ടും, ഉമ തോമസിന് 50000, പിന്നെയുമുണ്ട് 55000, കണക്ക് പറഞ്ഞ് അഖിൽ മാരാര്‍]]></title>
            <link>https://www.asianetnews.com/entertainment-news/akhil-marar-s-detailed-election-analysis-of-thrikkakara-predicts-nda-victory-by-breaking-udf-ldf-vote-banks-articleshow-t9v3qeb</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/akhil-marar-s-detailed-election-analysis-of-thrikkakara-predicts-nda-victory-by-breaking-udf-ldf-vote-banks-articleshow-t9v3qeb</guid>
            <pubDate>Thu, 16 Apr 2026 20:26:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഇടതു-വലതു മുന്നണികളുടെ വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടായെന്നും, ഇത് തനിക്ക് അനുകൂലമായി മാറി 55,000 വോട്ടുകളോടെ വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം കണക്കുകൾ നിരത്തി അവകാശപ്പെടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpbcnhaad3bh7anq4zj7fwjr,imgname-akhil-marar-1776351364426.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം ഉണ്ടാകുമെന്ന പ്രവചനവുമായി എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ, ഇടതു-വലതു മുന്നണികളുടെ വോട്ട് ബാങ്കുകളിൽ വലിയ വിള്ളലുണ്ടായെന്നും അത് തന്നെ വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം കണക്കുകൾ സഹിതം സമർത്ഥിക്കുന്നു. സിപിഎം സ്ഥാനാർത്ഥി പുഷ്പ ദാസിനെതിരെ രൂക്ഷമായ വിമർശനമാണ് മാരാർ ഉന്നയിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർക്ക് പോലും പരിചിതമല്ലാത്ത, മണ്ഡലത്തിന് പുറത്തുള്ള വ്യക്തിയാണ് സ്ഥാനാർത്ഥി. സെബാസ്റ്റ്യൻ പോളിനെയും ഡോ. ജോ ജോസഫിനെയും പോലെ പൊതുസ്വീകാര്യരായവർക്ക് പോലും 45000 വോട്ടുകളേ കിട്ടിയിട്ടുള്ളൂ.&lt;/p&gt;&lt;p&gt;അർഹതയുണ്ടായിരുന്ന അരുൺ കുമാറിനെയും ഉദയ കുമാറിനെയും വെട്ടി പി രാജീവ് കളിച്ച കളിയാണ് പുഷ്പ ദാസിന്റെ സ്ഥാനാർത്ഥിത്വം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് വോട്ട് കുറയ്ക്കാൻ മാത്രമേ സഹായിക്കൂ. യാതൊരു സോഷ്യൽ മീഡിയ കാമ്പയിനും ഇല്ലാത്ത ഇടതുപക്ഷത്തിന് മണ്ഡലത്തിൽ 30,000 വോട്ടുകൾ പോലും കിട്ടില്ലെന്ന് മാരാർ അവകാശപ്പെടുന്നു. സിറ്റിംഗ് എംഎൽഎ ഉമ തോമസിനെതിരെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തിരിച്ചടിയാകുമെന്ന് മാരാർ നിരീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;ദീപ്തി മേരി വർഗ്ഗസിനെപ്പോലെയുള്ളവർക്ക് സീറ്റ് നിഷേധിച്ചത് വലിയ എതിർപ്പുണ്ടാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉമ തോമസിന് വേണ്ടി വേണ്ടത്ര പ്രചാരണം നടത്തിയില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ഇടപെട്ട ഉമ തോമസിനോട് രാഹുൽ ആരാധകർക്ക് കടുത്ത ദേഷ്യമുണ്ട്. പി.ടി തോമസിന്റെ വ്യക്തിപ്രഭാവത്തിൽ കിട്ടിയ വോട്ടുകൾ ഉമ തോമസിന് ലഭിക്കില്ല. സഹതാപ തരംഗം അവസാനിച്ചു. ഉമ തോമസിന്റെ വോട്ടുകൾ 50,000-ത്തിനും 55,000-ത്തിനും ഇടയിൽ നിൽക്കുമെന്നാണ് മാരാരുടെ ഗണിതം.&lt;/p&gt;&lt;p&gt;സർവേകൾ എൻഡിഎയ്ക്ക് 10-13 ശതമാനം വോട്ടുകൾ മാത്രമേ പ്രവചിക്കുന്നുള്ളൂ എങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണെന്ന് അദ്ദേഹം പറയുന്നു. ആകെ പോൾ ചെയ്ത 1.40 ലക്ഷം വോട്ടുകളിൽ ഇടതിനും വലതിനും ലഭിക്കുന്ന വോട്ടുകൾ കഴിഞ്ഞാൽ ബാക്കി വരുന്ന 55,000 വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന് മാരാർ വിശ്വസിക്കുന്നു. 10 ശതമാനം വോട്ട് മണ്ഡലത്തിൽ കൂടിയത് തനിക്ക് വേണ്ടിയാണ്. കഴിഞ്ഞ തവണ ഉമ തോമസിന് പോയ പല വോട്ടുകളും ഇത്തവണ തന്നിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/akhil-marar-s-detailed-election-analysis-of-thrikkakara-predicts-nda-victory-by-breaking-udf-ldf-vote-banks-articleshow-t9v3qeb"/>
        </item>
        <item>
            <title><![CDATA['ബീഫ് എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് പോത്തിറച്ചി'; ബി ഗോപാലകൃഷ്‍ണന്‍റെ വീഡിയോയുമായി ഷിയാസ് കരിം]]></title>
            <link>https://www.asianetnews.com/entertainment-news/when-i-say-beef-i-meant-buffalo-shiyas-kareem-reacts-to-controversy-with-anumol-and-shares-b-gopalakrishnan-video-articleshow-5lbgiex</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/when-i-say-beef-i-meant-buffalo-shiyas-kareem-reacts-to-controversy-with-anumol-and-shares-b-gopalakrishnan-video-articleshow-5lbgiex</guid>
            <pubDate>Thu, 16 Apr 2026 20:14:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഷിയാസ് കരിം, അനുമോളോട് ബീഫ് കഴിക്കാത്തതിനെക്കുറിച്ച് തമാശയായി ചോദിച്ചത് വിവാദമായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpbbghxfx1fj7gax3erf7je8,imgname-fotojet---2026-04-16t195941.611-1776350152623.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബിഗ് ബോസ് വിജയി അനുമോളോട് മറ്റൊരു ബിഗ് ബോസ് മുന്&zwj; താരവും സുഹൃത്തുമായ ഷിയാസ് കരിം ബീഫ് കഴിക്കാത്തത് ബിജെപി ആയതുകൊണ്ടാണോ എന്ന് ചോദിച്ച വീഡിയോ വൈറല്&zwj; ആയിരുന്നു. ഇരുവരും പങ്കെടുത്ത ഒരു പരിപാടിയിലെ വിരുന്നിനിടെയാണ് ഷിയാസ് അനുമോളോട് ബീഫ് കഴിക്കുന്നില്ലേയെന്ന് ചോദിച്ചത്. വേണ്ടെന്ന് പറഞ്ഞപ്പോള്&zwj; നീ എന്താ ബിജെപിയില്&zwj; ചേര്&zwj;ന്നോ എന്നായിരുന്നു ഷിയാസിന്&zwj;റെ തമാശയോടെയുള്ള പ്രതികരണം. എന്നാല്&zwj; ഇത് സോഷ്യല്&zwj; മീഡിയയില്&zwj; വൈറലായത് മറ്റൊരു രീതിയില്&zwj; ആയിരുന്നു. ഒരു ഹിന്ദു സ്ത്രീയെ നിര്&zwj;ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന എന്ന കുറിപ്പോടെ ഉത്തരേന്ത്യന്&zwj; പേജുകളിലടക്കം ഇത് പ്രചരിച്ചു. ഇതില്&zwj; പ്രതികരണവുമായി ഷിയാസ് രംഗത്തെത്തിയിരുന്നു. എന്നാല്&zwj; പ്രചരണം വീണ്ടും തുടര്&zwj;ന്നു. ഇപ്പോഴിതാ ഈ വിഷയത്തില്&zwj; ഒരിക്കല്&zwj;ക്കൂടി പ്രതികരിച്ചിരിക്കുകയാണ് ഷിയാസ് കരിം.&lt;/p&gt;&lt;p&gt;&ldquo;രണ്ട് ദിവസമായിട്ട് ഞാനൊന്ന് ബഹിരാകാശത്ത് പോയി. എന്നെ എല്ലാവരും കൂടി പാന്&zwj; ഇന്ത്യന്&zwj; ബീഫ് സ്റ്റാര്&zwj; ഷിയാസ് കരിം ആക്കി. എനിക്കൊരു കാര്യം പറയാനുണ്ട്. മെയിന്&zwj; കാര്യം എന്ന് പറഞ്ഞാല്&zwj; ബീഫ് എന്ന് പറഞ്ഞപ്പോള്&zwj; ഞാന്&zwj; ഉദ്ദേശിച്ചത് പശു ഇറച്ചി അല്ല കേട്ടോ. എന്&zwj;റെ വീട്ടിലൊക്കെ പശുവിനെ വളര്&zwj;ത്തി പാല് കുടിച്ച്, അങ്ങനെയൊക്കെ ജീവിച്ച ആള്&zwj;ക്കാരാണ്. അത് ആദ്യം മനസിലാക്കുക. ബീഫ് അന്ന് പറഞ്ഞാല്&zwj; പോത്തിറച്ചിയാണ്. അത് ഞാന്&zwj; കഴിക്കുമെന്നാണ് പറഞ്ഞത്. ഞാന്&zwj; എന്&zwj;റെ സിസ്റ്ററിനെപ്പോലെ കരുതുന്ന ഒരു സുഹൃത്തിനോട് പറഞ്ഞ തമാശ വളച്ചൊടിച്ച് വേറൊരു രീതിയിലേക്ക് ആക്കാന്&zwj; പാടില്ല&rdquo;, ഷിയാസ് കരിം സോഷ്യല്&zwj; മീഡിയയില്&zwj; പങ്കുവച്ച വീഡിയോയില്&zwj; പറഞ്ഞു. ബീഫ് കഴിക്കുമോ എന്ന ചോദ്യത്തിന് പോത്തിറച്ചി താന്&zwj; കഴിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്&zwj; ഒരു ചാനല്&zwj; ചര്&zwj;ച്ചയില്&zwj; പറയുന്ന വീഡിയോയും ഇതിനൊപ്പം ചേര്&zwj;ത്തിട്ടുണ്ട് ഷിയാസ് കരിം. ബി ഗോപാലകൃഷ്ണനെ താന്&zwj; ബഹുമാനിക്കുന്നുവെന്നും പങ്കുവച്ച വീഡിയോയ്ക്കൊപ്പം ഷിയാസ് കുറിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Shiyas Kareem (@shiyaskareem)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വിഷയത്തില്&zwj; ഷിയാസിന്&zwj;റെ ആദ്യ പ്രതികരണം ഇങ്ങനെ ആയിരുന്നു- &ldquo;ഒരു കാര്യമേ പറയാനുള്ളൂ. ബീഫിന്&zwj;റെ പ്രശ്നം ഉണ്ടാക്കിയത് ആരാന്ന് അറിയോ? ഇവിടെയുള്ള ബിജെപിക്കാരാണ്. അനുമോളോട് ഞാന്&zwj; ബീഫ് കഴിക്കാന്&zwj; പറഞ്ഞു. അവള്&zwj; പറഞ്ഞത് ചേട്ടാ.. ഞാന്&zwj; ഡയറ്റാണെന്നാണ്. നീ ബിജെപിയില്&zwj; ചേര്&zwj;ന്നോ എന്ന് ഞാന്&zwj; മനഃപൂര്&zwj;വ്വം ചോദിച്ചതാണ്. ഈ ഒരു ടോക്ക് ഉണ്ടാകാന്&zwj; കാരണം ബിജെപിക്കാരാണ്. ഞങ്ങള്&zwj; കൂട്ടുകാരന്മാര്&zwj;ക്കിടയില്&zwj; ചോദിക്കുന്നൊരു ടോക്കാണിത്. അത് ചോദിക്കാറില്ലേന്ന് നിങ്ങള്&zwj; മനസ് കൊണ്ട് ചോദിച്ച് നോക്ക്. ചോദിക്കാറുണ്ടാകും. അത് ഫണ്&zwj; ആണ്. അതെടുത്ത് മീഡിയക്കാരിട്ടതില്&zwj; എനിക്ക് ഒരു വിഷയവും ഇല്ല. ഒരു ഇന്ത്യക്കാരനായതില്&zwj; ഞാന്&zwj; അഭിമാനിക്കുന്നു. എന്നെ സുടാപ്പിയാക്കിയാലും എന്താക്കിയാലും കുഴപ്പമില്ല. അനുമോള്&zwj; എന്&zwj;റെ സഹോദരിയാണ്. ഞങ്ങള്&zwj;ക്ക് ഹിന്ദു, ക്രിസ്ത്യന്&zwj;, മുസ്ലിം എന്നൊന്നും ഇല്ല. ഒത്തൊരുമയുണ്ട്. എന്ത് വര്&zwj;ഗീയത ഉണ്ടാക്കിയാലും നടക്കില്ല&rdquo;, ഷിയാസ് പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/when-i-say-beef-i-meant-buffalo-shiyas-kareem-reacts-to-controversy-with-anumol-and-shares-b-gopalakrishnan-video-articleshow-5lbgiex"/>
        </item>
        <item>
            <title><![CDATA[കല്യാണി- പ്രണവ് വിവാഹത്തിന് കാത്തിരിക്കുന്നുവെന്ന് കമന്‍റ്; പ്രതികരണവുമായി ലിസി]]></title>
            <link>https://www.asianetnews.com/entertainment-news/lissy-lakshmi-reacts-to-a-comment-which-says-waiting-for-kalyani-priyadarshan-pranav-mohanlal-marriage-articleshow-s7tkqde</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/lissy-lakshmi-reacts-to-a-comment-which-says-waiting-for-kalyani-priyadarshan-pranav-mohanlal-marriage-articleshow-s7tkqde</guid>
            <pubDate>Thu, 16 Apr 2026 17:46:56 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്&zwj;സ്റ്റഗ്രാം പോസ്റ്റിന് വന്ന കമന്&zwj;റിലാണ് ലിസിയുടെ പ്രതികരണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpb3b3b9k591pxhb59jqv7a0,imgname-fotojet---2026-04-16t173737.324-1776341585257.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിനിമാ താരങ്ങള്&zwj;ക്കാപ്പം എപ്പോഴും ഉള്ള ഒന്നാണ് ഗോസിപ്പ്. അഭിനേതാവില്&zwj; നിന്നും താരത്തിലേക്കുള്ള വളര്&zwj;ച്ചയില്&zwj; മിക്കവര്&zwj;ക്കും ഗോസിപ്പ് കോളങ്ങളിലും ഇടം പിടിക്കേണ്ടി വരാറുണ്ട്. സോഷ്യല്&zwj; മീഡിയയുടെ ഇക്കാലത്ത് അത് കൂടുതലുമാണ്. ആളുകളുടെ ക്ലിക്കിന് വേണ്ട കോണ്ടെന്&zwj;റിനായി പരക്കം പായുന്ന യുട്യൂബേഴ്സിനെയും മറ്റും സംബന്ധിച്ച് ഇത്തരത്തിലുള്ള ഗോസിപ്പുകള്&zwj; വലിയ സാധ്യതയുമാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഗോസിപ്പിന് പ്രതികരിക്കേണ്ട ആള്&zwj; തന്നെ പ്രതികരിച്ചിരിക്കുകയാണ്. പ്രണവ് മോഹന്&zwj;ലാലും കല്യാണി പ്രിയദര്&zwj;ശനും തമ്മിലുള്ള വിവാഹത്തിന് കാത്തിരിക്കുന്നതായ കമന്&zwj;റിന് കല്യാണിയുടെ അമ്മ ലിസി ലക്ഷ്മി തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;വിഷു ആശംസകള്&zwj; നേര്&zwj;ന്നുകൊണ്ട് തന്&zwj;റെ ഇന്&zwj;സ്റ്റഗ്രാം പേജിലൂടെ ലിസി വിഷു ദിനമായ ഇന്നലെ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു, എന്ന ആശംസയ്ക്കൊപ്പം വീട്ടില്&zwj; ഒരുക്കിയ കണിയുടെ ചിത്രങ്ങളും ലിസി പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് കല്യാണി- പ്രണവ് വിവാഹത്തിന് കാത്തിരിക്കുന്നതായി ഒരാള്&zwj; കുറിച്ചത്. ഉടന്&zwj; തന്നെ ഇയാള്&zwj;ക്ക് മറുപടിയുമായി ലിസി എത്തി. &lsquo;വ്യാജ വാര്&zwj;ത്ത!&rsquo; എന്നായിരുന്നു പ്രസ്തുത കമന്&zwj;റിനോടുള്ള ലിസിയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;കല്യാണിയും പ്രണവും തമ്മില്&zwj; പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കുമെന്നുമൊക്കെ പല കാലങ്ങളായി ഓണ്&zwj;ലൈനില്&zwj; പ്രചരണം നടന്നിട്ടുണ്ട്. എന്നാല്&zwj; ഇതിന് വാസ്തവമായി ബന്ധമൊന്നുമില്ലെന്ന തരത്തില്&zwj; കല്യാണി തന്നെ പ്രതികരിച്ചിട്ടുണ്ട്. ഹൃദയം ഷൂട്ട് ചെയ്യുന്ന സമയത്ത് ചിത്രത്തിന്&zwj;റെ ഹൈപ്പിന് വേണ്ടി അതിന്&zwj;റെ നിര്&zwj;മ്മാതാവ് വിശാഖ് സുബ്രഹ്&zwj;മണ്യമാണ് ഇത്തരത്തിലൊരു കാര്യം പ്രചരിപ്പിച്ചതെന്ന് താനും പ്രണവും തമാള പറയുമായിരുന്നെന്ന് കല്യാണി ഒരു അഭിമുഖത്തില്&zwj; പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;ഹൃദയത്തിന് പുറമെ പ്രണവും കല്യാണിയും അഭിനയിച്ച രണ്ട് ചിത്രങ്ങള്&zwj; കൂടിയുണ്ട്. മരക്കാര്&zwj; അറബിക്കടലിന്&zwj;റെ സിംഹം, വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം എന്നിവയാണ് അവ. ഓടും കുതിര ചാടും കുതിര ആയിരുന്നു കല്യാണി പ്രിയദര്&zwj;ശന്&zwj;റെ അവസാന റിലീസ്. ഹൊറര്&zwj; ത്രില്ലര്&zwj; ചിത്രം ഡീയസ് ഈറേ ആണ് പ്രണവിന്&zwj;റേതായി അവസാനം തിയറ്ററുകളില്&zwj; എത്തിയത്. അതേസമയം മലയാളത്തില്&zwj; നിലവില്&zwj; ഏറ്റവും കളക്റ്റ് ചെയ്ത ചിത്രം കല്യാണിയുടെ പേരില്&zwj; ആണ്. ലോക ചാപ്റ്റര്&zwj; 1 ചന്ദ്രയാണ് അത്. മലയാളത്തില്&zwj; നിന്ന് ആദ്യമായി 300 കോടി ക്ലബ്ബില്&zwj; ഇടംപിടിച്ച ചിത്രമാണ് ഇത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/lissy-lakshmi-reacts-to-a-comment-which-says-waiting-for-kalyani-priyadarshan-pranav-mohanlal-marriage-articleshow-s7tkqde"/>
        </item>
        <item>
            <title><![CDATA[ചിരാ​ഗ് പാസ്വാനുമായി പ്രണയത്തിലാണോ? സോഷ്യൽമീഡിയയിൽ ചർച്ചയോട് ചർച്ച, ഒടുവിൽ എല്ലാത്തിനും മറുപടി നൽകി കങ്കണ]]></title>
            <link>https://www.asianetnews.com/spice-entertainment/kangana-reveals-roumours-about-relation-with-chirag-paswan-articleshow-yf51rvs</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/kangana-reveals-roumours-about-relation-with-chirag-paswan-articleshow-yf51rvs</guid>
            <pubDate>Thu, 16 Apr 2026 17:37:10 +0530</pubDate>
            <description><![CDATA[ലോക് ജവശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി കങ്കണ റണാവത്. ചിരാഗ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും പത്ത് വർഷം മുൻപ് 'മിലേ നാ മിലേ ഹം' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും കങ്കണ വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpb2zrn2m954axjd62rqy3rs,imgname-kangana-ranaut-1776341213858.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;ക് ജവശക്തി പാർട്ടി നേതാവും എംപിയുമായ ചിരാഗ് പാസ്വാനുമായി പ്രണയത്തിലാണെന്ന ചോദ്യത്തിന് മറുപടിയുമായി നടിയും എംപിയുമായ കങ്കണ റണാവത്. ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയുമായി കങ്കണ റണാവത് രം​ഗത്തെത്തി. പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. തുടർന്നാണ് ഇവർ വ്യക്തത വരുത്തിയത്. ചിരാ​ഗ് തന്റെ അടുത്ത സുഹൃത്താണെന്ന് എൻഐഎക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ വ്യക്തമാക്കി. ചിരാഗ് പാസ്വാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കങ്കണ വ്യക്തത വരുത്തുകയും പ്രണയത്തെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങളും തള്ളിക്കളയുകയും ചെയ്തു.&lt;/p&gt;&lt;p&gt;ചിരാഗ് എന്റെ അടുത്ത സുഹൃത്താണ്. പ്രണയമൊന്നും നടക്കില്ല. ഞങ്ങൾക്ക് പരസ്പരം അറിയാം. പത്ത് വർഷം മുമ്പ് ഒരുമിച്ച് സിനിമ ചെയ്തു.വർഷങ്ങളായി അവരുടെ ബന്ധം മാറ്റമില്ലാതെ തുടരുന്നുവെന്നും കങ്കണ പറഞ്ഞു. എനിക്ക് പ്രണയം വേണമെന്ന് തോന്നിയിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നുവെന്നും കങ്കണ പറഞ്ഞു. 2011-ൽ തൻവീർ ഖാൻ സംവിധാനം ചെയ്ത മിലേ നാ മിലേ ഹം എന്ന റൊമാന്റിക് ഡ്രാമ ചിത്രത്തിലായിരുന്നു കങ്കണയും ചിരാഗ് പാസ്വാനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ചിരാഗ് അഭിനയരംഗത്തേക്ക് പ്രവേശിച്ച ചിത്രമായിരുന്നു ഇത്. നീരു ബജ്&zwnj;വ, സാഗരിക ഘട്&zwnj;ഗെ എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/kangana-reveals-roumours-about-relation-with-chirag-paswan-articleshow-yf51rvs"/>
        </item>
        <item>
            <title><![CDATA[എത്ര പക്വതയോടെയാണ് ദയ ആ തീരുമാനമെടുത്തത്? മഞ്ജു പിള്ളയുടെ മകളെ പ്രശംസിച്ച് ആലപ്പി അഷ്റഫ്]]></title>
            <link>https://www.asianetnews.com/entertainment-news/alleppey-ashraf-about-daya-sujith-articleshow-k8mrblf</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/alleppey-ashraf-about-daya-sujith-articleshow-k8mrblf</guid>
            <pubDate>Thu, 16 Apr 2026 17:11:39 +0530</pubDate>
            <description><![CDATA[&lt;p&gt;മഞ്ജു പിള്ളയും ഭർത്താവ് സുജിത്തും തമ്മിൽ വേർപിരിയാൻ തീരുമാനിച്ചപ്പോൾ ഏറ്റവും മികച്ച തീരുമാനം തന്നെയാണ് മകൾ ദയ എടുത്തതെന്ന് ആലപ്പി അഷ്റഫ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpb1g6zcjs2rxw08q461g3jw,imgname-alleppey-ashraf-about-daya-sujith-1776339655660.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ പ്രശംസിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. മഞ്ജു പിള്ളയും ഭർത്താവ് സുജിത്തും തമ്മിൽ വേർപിരിയാൻ തീരുമാനിച്ചപ്പോൾ ഏറ്റവും മികച്ച തീരുമാനം തന്നെയാണ് മകൾ ദയ എടുത്തതെന്ന് ആലപ്പി അഷ്റഫ് പറയുന്നു.&lt;/p&gt;&lt;p&gt;''വളരെ സന്തോഷപ്രദമായ ഒരു ദാമ്പത്യജീവിതമായിരുന്നു അവരുടേത്. കോവിഡ് കാലത്ത് സിനിമയില്ലാതെ വന്നപ്പോൾ സിനിമാക്കാരെല്ലാം ബിസിനസുകളിലേക്ക് തിരിഞ്ഞു. മഞ്ജു പിള്ള കണ്ടുപിടിച്ച തൊഴിൽ പോത്തു വളർത്തലായിരുന്നു. സുജിത്ത് ആട് ഫാമും തുടങ്ങി. നിർഭാഗ്യം എന്ന് പറയട്ടെ 23 വർഷക്കാലത്തോളമേ അവരുടെ ദാമ്പത്യം നീണ്ടുനിന്നുള്ളൂ. അവർ നല്ല സുഹൃത്തുക്കളായി പിരിയുകയാണ് ഉണ്ടായത്. അതിൻറെ കാരണങ്ങളൊക്കെ തികച്ചും വ്യക്തിപരമാണ്. അതൊന്നും ചികഞ്ഞു പോകേണ്ട കാര്യം നമുക്കില്ല. പിരിയാനുള്ള കാരണം അവരുടെ മകളെ ബോധ്യപ്പെടുത്തി എന്നും മകളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിൽ എത്തിയതെന്നും അവർ വെളിപ്പെടുത്തിയിരുന്നു. പരസ്പരം പൊരുത്തപ്പെട്ടു പോകാൻ ആകാതെ ഒന്നിച്ചു ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല എന്നാണ് മകൾ ദയ ഇതേക്കുറിച്ച് പറയുന്നത്.&lt;/p&gt;&lt;p&gt;ദയ എത്ര പക്വതയോടെയാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്തതെന്ന് ചിന്തിച്ചു പോവുകയാണ്. ഒരുപക്ഷേ ഇതൊക്കെ പുതുതലമുറയിൽ വന്ന മാറ്റങ്ങളായി കാണാവുന്നതാണ്. അവൾക്ക് എന്തും എന്നോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഞാൻ നൽകിയിട്ടുണ്ടെന്നാണ് മകളെ കുറിച്ച് മഞ്ജു പറയുന്നത്. എനിക്ക് ലഭിക്കാത്ത എല്ലാ സ്വാതന്ത്ര്യവും ഞാൻ മകൾക്ക് നൽകുന്നുണ്ട് എന്നും. ഒരു അഭിമുഖത്തിൽ മകൾക്ക് ഉപദേശങ്ങൾഒക്കെ കൊടുക്കാറുണ്ടോ എന്ന ചോദ്യ ചോദ്യത്തിന് അവർ പറഞ്ഞ മറുപടി ഉപദേശിക്കേണ്ടതായി വന്നിട്ടില്ല, പക്ഷേ ഒരു കാര്യം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് എന്നാണ്. സത്യം, ധർമം, നീതി, കരുണ ബഹുമാനം ഇതൊക്കെ മുറുകെ പിടിച്ചു വേണം മുന്നോട്ടു പോകാൻ എന്ന്. ഇതിൽ കൂടുതലായി ഒരു അമ്മ മകൾക്ക് എന്ത് ഉപദേശമാണ് കൊടുക്കേണ്ടത്. ഇതൊക്കെ കൈമുതലായി ഉണ്ടായതുകൊണ്ടാണ് മഞ്ജു പിള്ളക്ക് ഈ ഫീൽഡിൽ ഇത്രയും നാൾ പിടിച്ചു നിൽക്കാനായത്'', ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/alleppey-ashraf-about-daya-sujith-articleshow-k8mrblf"/>
        </item>
        <item>
            <title><![CDATA[ന‌ടി തമന്നയ്ക്ക് തിരിച്ച‌ടി; ജ്വല്ലറി പരസ്യവുമായി ബന്ധപ്പെട്ട അപ്പീൽ കോടതി തള്ളി, പുതുച്ചേരിയിലെ പവർ സോപ്പ്സിനെതിരായ കേസിൽ ഉത്തരവ്]]></title>
            <link>https://www.asianetnews.com/entertainment-news/actress-tamannaah-bhatia-court-rejects-appeal-related-to-jewellery-advertisement-articleshow-b1trsol</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actress-tamannaah-bhatia-court-rejects-appeal-related-to-jewellery-advertisement-articleshow-b1trsol</guid>
            <pubDate>Thu, 16 Apr 2026 17:01:20 +0530</pubDate>
            <description><![CDATA[&lt;p&gt;കരാർ കാലാവധി കഴിഞ്ഞും തന്റെ ചിത്രം ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു ന&zwnj;ടി തമന്ന ഹർജി നൽകിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpb0xd030z67ph26ch4paqsh,imgname-fotojet--23--1776339039235.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: നടി തമന്നയ്ക്ക് തിരിച്ചടി. ജ്വല്ലറി പരസ്യവുമായി ബന്ധപ്പെട്ട അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. പുതുച്ചേരിയിലെ പവർ സോപ്പ്സിനെതിരായ കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കരാർ കാലാവധി കഴിഞ്ഞും തന്റെ ചിത്രം ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു ന&zwnj;ടി തമന്ന ഹർജി നൽകിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ നടിയുടെ ആരോപണം കമ്പനി തള്ളിയിരുന്നു. ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ ഹാജരാക്കാൻ തമനയ്ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actress-tamannaah-bhatia-court-rejects-appeal-related-to-jewellery-advertisement-articleshow-b1trsol"/>
        </item>
        <item>
            <title><![CDATA['സെറ്റ് മി ഫ്രീ' ഗെവിയിലെ ഗ്ലോബൽ പ്രൊമോഷൻ ഗാനം പുറത്തിറങ്ങി; ചിത്രം നെറ്റ്ഫ്ളിക്സിലും പ്രൈമിലും സ്ട്രീമിംഗ്]]></title>
            <link>https://www.asianetnews.com/entertainment-news/gevi-set-me-free-global-promotions-song-netflix-amazon-prime-ricky-kej-articleshow-rlr1w5c</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/gevi-set-me-free-global-promotions-song-netflix-amazon-prime-ricky-kej-articleshow-rlr1w5c</guid>
            <pubDate>Thu, 16 Apr 2026 14:50:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഗ്രാമി ജേതാവ് റിക്കി കെജ് സംഗീതം നൽകിയ 'സെറ്റ് മി ഫ്രീ' എന്ന ഗാനത്തിലൂടെ ചിത്രം ആഗോള ശ്രദ്ധ നേടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kparqpfa7b7r0g1pmj5085fg,imgname-gevi-song-1776330463722.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സെറ്റ് മി ഫ്രീ എന്ന ഗ്ലോബൽ ഫീച്ചർ ഗാനവുമായി &lsquo;ഗെവി&rsquo; ശ്രദ്ധേയമാകുന്നു. തമിഴ് ദയാലൻ സംവിധാനം ചെയ്ത ഗവി എന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഉൾപ്പെടുത്തിയ സെറ്റ് മി ഫ്രീ എന്ന ഗ്ലോബൽ ഫീച്ചർ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ അഭിപ്രായം നേടികൊണ്ടിരിക്കുന്നത്. റിക്കി കെജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നിലവിൽ നെറ്റ്ഫ്ളിക്സിൽ ലഭ്യമായ ചിത്രം വരും ദിനങ്ങളിലായി ആമസോൺ പ്രൈമിൽ കൂടി റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. വെള്ള ഗെവ എന്ന ഗ്രാമത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. മണ്ണിടിച്ചിലും , ഭരണകൂട അനാസ്ഥയും നേരിടുന്ന ഒരു സമൂഹത്തിന്റെ പോരാട്ടം പറയുന്ന ചിത്രം ആർടപ്പ് ട്രൈആംഗിൾസ് ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. യാഥാർത്ഥ്യപരമായ അവതരണം കൊണ്ടും, ശക്തമായ അഭിനയം കൊണ്ടും പ്രശംസിക്കപ്പെട്ട ഈ ചിത്രം 98-ാമത് അക്കാദമി അവാർഡ്സിലെ ജനറൽ വിഭാഗത്തിൽ ഔദ്യോഗിക എൻട്രിയായി കൂടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;ജഗൻ ജയ സൂര്യയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. ടെക്സസിൽ ആസ്ഥാനമായുള്ള ലിറിസിസ്റ്റും മ്യൂസിക് പ്രൊഡ്യൂസറും ആയ സുമതി റാം ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ , പ്രൊമോട്ടർ, ഡിസ്ട്രിബ്യൂട്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാർസ് മ്യൂസിക് സ്റ്റുഡിയോയുടെയും സൺ മൂൺ സ്റ്റാർസ് ഫിലിം സ്റ്റുഡിയോയുടെയും സ്ഥാപക കൂടിയാണ് സുമതി റാം. കലയും ഗ്ലോബൽ കഥപറച്ചിലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത് ലക്ഷ്യമിടുന്ന അവർ തന്നെയാണ് ചിത്രത്തിലെ &ldquo;Set Me Free&rdquo; എന്ന ഗാനം എഴുതിയിരിക്കുന്നത്. തന്റെ സ്വന്തം ജീവിത അനുഭവങ്ങളും പ്രത്യേകിച്ച് പ്രെഗ്നൻസി ക്രൈസിസ് സമയത്ത് അനുഭവിച്ച ഏകാന്തതയും പിന്തുണയും ഒക്കെയാണ് ഈ ഗാനത്തിന് അവർക്ക് പ്രചോദനമായിട്ടുള്ളത്.&lt;/p&gt;&lt;p&gt;സെറ്റ് മി ഫ്രീ ഗാനത്തെ ആഗോളതലത്തിൽ എത്തിക്കാൻ, മൂന്ന് തവണ ഗ്രാമിഅവാർഡ് നേടിയ സംഗീതജ്ഞനായ റിക്കി കെജ് ഗെവി സിനിമയിലേക്കു ഭാഗമായി മാറി. വാനിൽ വെയ്&zwnj;ഗാസാണ് മ്യൂസിക് കോ പ്രൊഡ്യൂസർ. ശിവരാജ് നടരാജ്, ലോറ ഡിക്കിൻസൺ, ടബിത റോസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യൻ ശാസ്ത്രീയ സംഗീതവും ആധുനിക ഗ്ലോബൽ ശബ്ദങ്ങളും ചേർന്നാണ് ഈ സംഗീതം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഒരു വലിയ പ്രത്യേകത. ഗാനത്തിന്റെ കോപ്പിറൈറ്റ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത് StarsMusicStudio, LLC (USA) എന്നിവരാണ്. വീഡിയോയിൽ ഗെവി സിനിമയിലെ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. GEVIയുടെ അന്താരാഷ്ട്ര വ്യാപ്തി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് &ldquo;Set Me Free!&rdquo; ആരംഭിച്ചത്.&lt;/p&gt;&lt;p&gt;&lsquo;ലോകമെമ്പാടുമുള്ള മലനിരകളിലും താഴ്വരകളിലും ജീവിക്കുന്ന, അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട ജനങ്ങൾക്ക് സമർപ്പിക്കുന്നതാണ് ഈ സിനിമ. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ അവരെ തേടി ബാലറ്റ് ബോക്സുകൾ എത്തുന്നുള്ളൂ&rsquo; എന്നാണ് സംവിധായകൻ ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/gevi-set-me-free-global-promotions-song-netflix-amazon-prime-ricky-kej-articleshow-rlr1w5c"/>
        </item>
        <item>
            <title><![CDATA[പ്രകടന മികവിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞെട്ടിച്ചും 'ഒരു ദുരൂഹ സാഹചര്യത്തിൽ']]></title>
            <link>https://www.asianetnews.com/entertainment-news/oru-dhurooha-sahacharyathil-starring-kunchacko-boban-getting-postive-response-from-box-office-articleshow-zo2q5tz</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/oru-dhurooha-sahacharyathil-starring-kunchacko-boban-getting-postive-response-from-box-office-articleshow-zo2q5tz</guid>
            <pubDate>Thu, 16 Apr 2026 14:38:07 +0530</pubDate>
            <description><![CDATA[&lt;p&gt;രതീഷ് ബാലകൃഷ്ണൻ പൊതുവാൾ-കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഒരു സൈക്കോളജിക്കൽ കോമഡി ത്രില്ലറാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpapv0qwhz06egfnt16043hv,imgname-ods-review-1776328475388.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രതീഷ് ബാലകൃഷ്ണൻ പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോമ്പോയിൽ വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ &lsquo;ഒരു ദുരൂഹ സാഹചര്യത്തിൽ&rsquo; ചിത്രം വൻ പ്രേക്ഷകാഭിപ്രയം ലഭിക്കുന്നു. &lsquo;ന്നാ താൻ കേസ് കൊട്&rsquo; എന്ന ചിത്രത്തിന് ശേഷം രതീഷ് പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോമ്പോയിലെത്തുന്ന ചിത്രം കൂടിയാണ് &lsquo;ഒരു ദുരൂഹ സാഹചര്യത്തിൽ&rsquo;. പേര് പോലെ തന്നെ അടിമുടി ദുരൂഹതയാണ് ചിത്രം പറയുന്നത്.&lt;/p&gt;&lt;p&gt;&lsquo;ഒരു ദുരൂഹ സാഹചര്യത്തിൽ&rsquo; എന്ന ടൈറ്റിൽ വെറും പേരായി നില നിൽക്കാതെ, സിനിമയുടെ മുഴുവൻ ടോണിനെയും നിർവചിക്കുന്ന ഒരു അനുഭവമായി മാറുന്നുണ്ട് ആ ടൈറ്റിൽ. ഒറ്റവാക്കിൽ പറഞ്ഞാൽ ഇത് ഒരു സൈക്കോളജിക്കൽ കോമഡി ത്രില്ലറാണ്. പക്ഷേ അതിലും കൂടുതലായി, മനസ്സിന്റെ കളികളും സാഹചര്യങ്ങളുടെ അനിശ്ചിതത്വവും ചേർന്നൊരു വിചിത്രമായ നറേറ്റീവ് ആണ് ചിത്രത്തിന് പറയാനുള്ളത്. കഥാപാത്രങ്ങളുടെ പെരുമാറ്റവും സംഭവങ്ങളുടെ സ്വഭാവവും എല്ലാം ചേർന്ന്, പ്രേക്ഷകനെ ഒരുതരം മെന്റൽ മേസിലേക്ക് കൊണ്ടുപോകാൻ ചിത്രത്തിനാകുന്നുണ്ട്.&lt;/p&gt;&lt;p&gt;വയനാട് തിരുനെല്ലിയിലെ തോൽപ്പട്ടി എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന സേതു എന്ന കഥാപാത്രത്തിലൂടെ പറയുന്ന കഥ അയാളുടെ വ്യക്തിപരമായ പ്രശ്നങ്ങളെ കൂടി അനാവരണം ചെയ്യുന്നുണ്ട്. കിടപ്പിലായ സഹോദരൻ മധുവിനെ ചുറ്റിപ്പറ്റിയാണ് സേതുവിന്റെ മുഴുവൻ ലോകവും. ഒരു ഗവൺമെന്റ് ഹെൽത്ത് വർക്കറെന്ന നിലയിൽ സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരാളാണ് സേതു എങ്കിലും, വ്യക്തിജീവിതത്തിൽ അയാൾ പൂർണ്ണമായും തന്റെ സഹോദരന്റെ പരിചരണത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. സേതുവിന് മധുവിനോടുള്ള സ്നേഹം വെറും സഹോദരബന്ധമല്ല. അത് സേതുവിന്റെ ജീവന്റെ ഭാഗം പോലെ തന്നെയാണ്. മരിച്ചുപോയ ഇളയപ്പൻ മാർക്കോസിന്റെ അഭാവം മധുവിന് അംഗീകരിക്കാൻ കഴിയാത്ത ഒരു സത്യമാണ്. ആ നഷ്ടം സഹിക്കാനാകാത്ത മധുവിന്റെ മനസ്സ് ഒരു ഭ്രമലോകം സൃഷ്ടിക്കുന്നു. അവിടെ മാർക്കോസ് ഇന്നും ജീവിച്ചിരിക്കുന്നു. ആ ഭ്രമം തകർന്നുപോകാതിരിക്കാനായി, സേതുവിന് ഇടയ്ക്കിടെ മാർക്കോസ് ആയി മധുവിന് മുൻപിൽ അഭിനയിക്കേണ്ടി വരുന്നു. വൈകാരികമായ ഇത്തരമൊരു കുടുംബബന്ധത്തിൽ നിന്ന് ഉദ്വേഗഭരിതമായ ഒരു ത്രില്ലറിലേക്ക് സിനിമ വഴിമാറുന്ന കാഴ്ചയാണ് തുടർന്നങ്ങോട്ട് കാണാനാകുന്നത്.&lt;/p&gt;&lt;p&gt;കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്നതും, ഒരുപക്ഷേ ഏറ്റവും പക്വവും ആയ പ്രകടനങ്ങളിലൊന്നാണ് ഈ ചിത്രത്തിൽ ഉള്ളത്. പുറംഭാവത്തിൽ മാത്രമല്ല, ഉള്ളിലെ മനുഷ്യനിലേക്കുള്ള ആഴത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ചാക്കോച്ചൻ തന്റെ ഈ കഥാപാത്രത്തെ ഉജ്ജ്വലമാക്കുന്നത്. മാനസികമായ വെല്ലുവിളികൾ നേരിടുന്ന കിടപ്പുരോഗിയായ കഥാപാത്രമായി ദിലീഷ് പോത്തൻ നടത്തിയ പ്രകടനവും വിസ്മയിപ്പിക്കുന്നതാണ്. സിനിമയിലെ ഏറ്റവും വലിയ സർപ്രൈസ് പാക്കേജ്, സംവിധായകനിൽ നിന്ന് നടനായി മാറിയ ചിദംമ്പരമാണ്. വളരെ സ്വഭാവികമായൊരു സ്ക്രീൻ പ്രെസെൻസ് ആയി തന്റെ അഭിനയത്തെ നിലനിർത്താൻ ചിദംമ്പരത്തിന് ആകുന്നുണ്ട്. ഫസ്റ്റ് ഹാഫ് ക്യാരക്ടർ റിവീലിങ്ങും ലൈറ്റ് കോമഡികളുമൊക്കെയായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ, സെക്കന്റ് ഹാഫ് ഇമോഷണലും ആക്ഷനുമൊക്കെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഹ്യൂമർ, സോഷ്യൽ സറ്റയർ, ഇമോഷൻസ് എന്നിങ്ങനെ രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന സംവിധായകന്റെ ചേരുവകൾ എല്ലാമുള്ള സിനിമയാണ് ഒരു ദുരുഹ സാഹചര്യത്തിൽ.&lt;/p&gt;&lt;p&gt;സാങ്കേതികമായി കൂടി ചിത്രം ഏറെ മികവ് പുലർത്തുന്നുണ്ട്. വയനാടിന്റെ കാടുകളും ഗ്രാമീണ ഭൂപ്രദേശങ്ങളും അതിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ ഫ്രെയിമുകളിൽ പകർത്തുന്ന ഛായാഗ്രഹണം സിനിമയുടെ മൂഡിനോട് പൂർണ്ണമായും ചേർന്ന് നിൽക്കുന്നു. പ്രത്യേകിച്ച് തിരുനെല്ലി&ndash;തോൽപ്പട്ടി പ്രദേശങ്ങളുടെ റോ ഫീൽ, കഥയിലെ ദുരൂഹതയെ കൂടുതൽ തീവ്രമാക്കാൻ സഹായിക്കുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ സിനിമയുടെ മറ്റൊരു പ്രധാന ശക്തിയാണ്. എഡിറ്റിംഗ് കാര്യത്തിലും ചിത്രം ഷാർപ് ആണ്. മറ്റു ചിത്രങ്ങൾ പോലെ തന്നെ സംവിധായകൻ തന്റെ കൈയ്യൊപ്പ് ഇവിടെയും പതിപ്പിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയകരമായ ഒരു കാര്യം.&lt;/p&gt;&lt;p&gt;കോ - പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ, ഛായാഗ്രഹണം- അർജുൻ സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസന്റ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത്ത് വേലായുധൻ, സ്റ്റണ്ട്സ്- വിക്കി നന്ദഗോപാൽ, ഡി ഐ- സപ്ത വിഷൻ, കളറിസ്റ്റ്- ജോയ്നർ തോമസ്, കാസ്റ്റിംഗ് ഡയറക്ടർസ്- തോമസ് ജോർജ്, നൗഫൽ വി എം, വൈശാഖ് മനോഹരൻ, കൊറിയോഗ്രഫി- ഡാൻസിങ് നിഞജ, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, സ്റ്റീൽസ്- പ്രേംലാൽ പട്ടാഴി, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, വിതരണം- മാജിക്ക് ഫ്രെയിംസ്.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/oru-dhurooha-sahacharyathil-starring-kunchacko-boban-getting-postive-response-from-box-office-articleshow-zo2q5tz"/>
        </item>
        <item>
            <title><![CDATA[കാത്തിരിപ്പിനൊടുവില്‍ ആ ജയറാം ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/entertainment-news/jayaram-starrer-aashakal-ayiram-ott-release-update-articleshow-qw9u15d</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jayaram-starrer-aashakal-ayiram-ott-release-update-articleshow-qw9u15d</guid>
            <pubDate>Thu, 16 Apr 2026 14:09:36 +0530</pubDate>
            <description><![CDATA[&lt;p&gt;ആശകള്&zwj; ആയിരം ഇനി ഒടിടിയിലേക്ക്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpaq28np7x67n0ygkr6a5x07,imgname-jayaram-starrer-aashakal-ayiram-ott-release-update-1776328712886.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ജയറാം. ജയറാമും മകൻ കാളിദാസ് ജയറാമും 23 വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം ഒന്നിച്ച ചിത്രമായ ആശകള്&zwj; ആയിരത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്&zwj; നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ആശകള്&zwj; ആയിരം സിനിമ ഒടിടിയിലേക്കും എത്തുകയാണ്. ആശകള്&zwj; ആയിരം സീഫൈവിലൂടെ ഏപ്രില്&zwj; 17 മുതലാണ് സ്&zwj;ട്രീമിംഗ് ആരംഭിക്കുക.&lt;/p&gt;&lt;p&gt;ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്&zwj;ണമൂർത്തി എന്നിവർ ചേർന്നാണ് ആശകൾ ആയിരത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരം ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്&zwnj;ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ആശകൾ ആയിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്&zwj;ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്&zwnj;സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ആശകൾ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.&lt;/p&gt;&lt;p&gt;ആശകൾ ആയിരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jayaram-starrer-aashakal-ayiram-ott-release-update-articleshow-qw9u15d"/>
        </item>
        <item>
            <title><![CDATA[ഹാഷിറും പിള്ളേരും ബോക്സ് ഓഫീസ് തൂക്കി, ഇനി കരിക്കിന്റെ ഊഴം; 'കരിക്ക്' സിനിമ ചിത്രീകരണം ആരംഭിച്ചു]]></title>
            <link>https://www.asianetnews.com/entertainment-news/karikku-movie-starring-anu-k-aniyan-arjun-ratan-directed-by-nikhil-prasad-shooting-starts-articleshow-in1xvge</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/karikku-movie-starring-anu-k-aniyan-arjun-ratan-directed-by-nikhil-prasad-shooting-starts-articleshow-in1xvge</guid>
            <pubDate>Thu, 16 Apr 2026 14:05:16 +0530</pubDate>
            <description><![CDATA[&lt;p&gt;യൂട്യൂബിലെ ജനപ്രിയ വെബ് സീരീസ് ടീമായ 'കരിക്ക്' സിനിമയുമായി എത്തുന്നു. കരിക്ക് സ്ഥാപകൻ നിഖിൽ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സീരീസുകളിലൂടെ ശ്രദ്ധേയരായ താരങ്ങൾ തന്നെയാണ് പ്രധാന വേഷങ്ങളിൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8wr4a5s43t4gzyrtw86bb0x,imgname-karikku-studios-1761901422777.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരു പ്രേക്ഷക സമൂഹം രൂപപ്പെടുത്തിയെടുത്ത ടീമായിരുന്നു 'കരിക്ക്'. പ്രൊഡക്ഷൻ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച കണ്ടന്റുകൾ ടീം കരിക്ക് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് കാലമായി കരിക്ക് യൂട്യൂബ് ചാനലിൽ അപ്&zwnj;ഡേറ്റുകൾ ഒന്നും തന്നെ വരാത്തതിനാൽ കരിക്ക് എവിടെപ്പോയെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിനിടെ കരിക്ക് ടീം പുതിയ സിനിമയുമായി എത്തുകയാണെന്ന് അപ്&zwnj;ഡേറ്റുകൾ വന്നിരുന്നു. യുവ സംരഭകനായ ഡോക്ടർ അനന്തു, കരിക്ക് ഫൗണ്ടർ നിഖിൽ പ്രസാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ പ്രസാദ് തന്നെയാണ്. അനു കെ അനിയൻ, ജീവൻ സ്റ്റീഫൻ, അർജുൻ രത്തൻ, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജിൻ തുടങ്ങീ കരിക്കിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങൾ തന്നെയാണ് സിനിമയിലും പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.&lt;/p&gt;&lt;p&gt;2018-ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച &quot;കരിക്ക്&quot; യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ്ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെൻറ് പ്ലാറ്റ്&zwnj;ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.&lt;/p&gt;&lt;p&gt;ദക്ഷിണേന്ത്യയിലെ മുൻ നിര എഡ് ടെക് സ്ഥാപനമായ സൈലം സ്ഥാപകനും പരിശീലകനുമായ ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ആദ്യ ചിത്രമായ &ldquo;അതിരടി&rdquo; യുടെ ചിത്രീകരണം അങ്കമാലിയിലെ കോളേജിൽ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ മൾട്ടിസ്റ്റാർ ചിത്രവും അടുത്ത വർഷം പ്രേക്ഷകരുടെ മുന്നിലെത്തും. അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളുമായാണ് അടുത്ത വർഷം ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് എത്തുക. പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/karikku-movie-starring-anu-k-aniyan-arjun-ratan-directed-by-nikhil-prasad-shooting-starts-articleshow-in1xvge"/>
        </item>
        <item>
            <title><![CDATA['എന്റെ പേര് ഹാഷിർ കൂടെ 3 പേരുണ്ട്, കോൺടെന്റ് വീഡിയോ ചെയ്യുന്നു, ഭാവിയിൽ ആരേലും ആകാം ഇല്ലേൽ ഇവിടെ എവിടേലും കാണാം'; വൈറലായി പഴയ കമന്റ്]]></title>
            <link>https://www.asianetnews.com/entertainment-news/hashir-old-comment-goes-viral-after-box-ofice-success-of-vaazha-2-movie-directed-by-savin-sa-articleshow-s2v2bwo</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/hashir-old-comment-goes-viral-after-box-ofice-success-of-vaazha-2-movie-directed-by-savin-sa-articleshow-s2v2bwo</guid>
            <pubDate>Thu, 16 Apr 2026 13:31:01 +0530</pubDate>
            <description><![CDATA[&lt;p&gt;സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2' ആഗോളതലത്തിൽ 150 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായി. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറും സംഘവുമാണ് പ്രധാന വേഷങ്ങളിൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpamwmw802a00weqf351ffer,imgname-hahir--alan--ajin--vinayak-1776326431624.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാഷിർ, അലൻ, വിനായക്, അജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഏപ്രിൽ 2 ന് റിലീസ് ചെയ്ത ചിത്രം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 150 കോടിയിലേറെ നേടിയിരിക്കുകയാണ്. കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രം 80 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്.&lt;/p&gt;&lt;p&gt;സിനിമയിലെത്തും മുൻപ് യൂട്യുബിലും ഇൻസ്റ്റഗ്രാമിലും കണ്ടന്റ് വീഡിയോസ് ചെയ്തിരുന്ന ഹാഷിറും ടീമും സമൂഹമാധ്യമങ്ങളിൽ വൈറലായ പല റീലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ്. രണ്ട് വർഷം മുൻപുള്ള ഹാഷിറിന്റെയും ടീമിന്റെയും ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെ 'ഇവരൊക്കെ ആരാണ്?' 'അഭിമുഖം എടുക്കാൻ അമാത്രം എന്താണ് ഇവരുടെ യോഗ്യത' എന്ന തരത്തിലുള്ള ചില കമന്റുകൾ വന്നിരുന്നു. അതിന് മറുപടിയെന്നോണം തങ്ങളെ പരിചയപ്പെടുത്തികൊണ്ട് ഹാഷിർ കമന്റ് ചെയ്ത മറുപടിയാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&quot;ഇതിൽ എല്ലാവർക്കും നമ്മളെ അറിയണമെന്നില്ല. ചിലർ വന്നിട്ട് ഇവർ ആരാ, ഇവർ ആരാ എന്ന ചോദ്യം മായ്ക്കുന്നതിനു വേണ്ടി പരിചയപെടുത്തുന്നു എന്റെ പേര് ഹാഷിർ കൂടെ 3 പേരുണ്ട്, ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും കോൺടെന്റ് വീഡിയോ ചെയ്യുന്നു, ഭാവിയിൽ ആരേലും ആകാം ഇല്ലേൽ ഇവിടെ എവിടേലും കാണാം.&quot; എന്നായിരുന്നു ഹാഷിറിന്റെ കമന്റ്. ഭാവത്തിൽ ആരേലും ആയല്ലോ എന്നാണ് നിരവധി പേര് ഇതിനു മറുപടിയായി കമന്റ് ചെയ്യുന്നത്.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/hashir-old-comment-goes-viral-after-box-ofice-success-of-vaazha-2-movie-directed-by-savin-sa-articleshow-s2v2bwo"/>
        </item>
        <item>
            <title><![CDATA["ജോ" സംവിധായകൻ ഹരിഹരൻ റാമിന്റെ ചിത്രത്തിൽ നായകനായി ജി വി പ്രകാശ് കുമാർ]]></title>
            <link>https://www.asianetnews.com/entertainment-news/g-v-prakash-kumar-film-launched-articleshow-as17y1c</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/g-v-prakash-kumar-film-launched-articleshow-as17y1c</guid>
            <pubDate>Thu, 16 Apr 2026 12:50:13 +0530</pubDate>
            <description><![CDATA[&lt;p&gt;ഹരിഹരൻ റാമാണ് ചിത്രത്തിന്റെ സംവിധാനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpajhg5f0065jvyw84g7bm41,imgname-g-v-prakash-kumar-film-launched-1776323969199.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലാർക്ക് സ്റ്റുഡിയോയും പാരലൽ യൂണിവേഴ്സ് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജി വി പ്രകാശ് കുമാർ നായകനായി എത്തുന്ന ചിത്രം ഒരുക്കുന്നത് &quot;ജോ&quot; എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഹരിഹരൻ റാം ആണ്. കരുഡൻ, മാമൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ലാർക്ക് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിർമ്മാണ സംരംഭമാണിത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ഇപ്പോൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.&lt;/p&gt;&lt;p&gt;പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി സൂപ്പർ ഹിറ്റായ &quot;ജോ&quot; എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഹരിഹരൻ റാം, തന്റെ വ്യത്യസ്തമായ കഥ പറച്ചിൽ ശൈലിയിലൂടെയാണ് കയ്യടി നേടിയത്. അത്കൊണ്ട് തന്നെ ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നതിനൊപ്പം, ചിത്രത്തിന് സംഗീതമൊരുക്കാനും ജി വി പ്രകാശ് കുമാർ തയ്യാറായി. തികച്ചും വ്യത്യസ്തമായ രീതിയിൽ അദ്ദേഹത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനായി, വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളിലൂടെയാണ് ജി വി പ്രകാശ് കുമാർ കടന്നു പോകുന്നത്.&lt;/p&gt;&lt;p&gt;ജോയിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ച മാളവിക മനോജ് ആണ് ഈ ചിത്രത്തിൽ ജി വി പ്രകാശ് കുമാറിന്റെ നായികയായി എത്തുന്നത്. കർണൻ, വാഴയ് തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ ദൃശ്യങ്ങളിലൂടെ കയ്യടി നേടിയ തേനി ഈശ്വറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുക. ചിത്രത്തിന്റെ ഭാഗമാകാനായി തമിഴിലെ പ്രമുഖ അഭിനേതാക്കളുമായും സാങ്കേതിക വിദഗ്ധരുമായും നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകും.&lt;/p&gt;&lt;p&gt;ലൊക്കേഷൻ തിരയൽ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന ചിത്രം ജൂണിൽ ചിത്രീകരണം ആരംഭിക്കും. പിആർഒ- ശബരി&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/g-v-prakash-kumar-film-launched-articleshow-as17y1c"/>
        </item>
        <item>
            <title><![CDATA[സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യം, ഒരു മലയാള സിനിമാ ലോഞ്ച്, ഏലിയൻ കഥയുമായി 'പ്ലൂട്ടോ'  എത്തുന്നു]]></title>
            <link>https://www.asianetnews.com/gallery/entertainment/malayalam-film-pluto-launch-in-singapore-teaser-released-gw8hulo</link>
            <guid isPermaLink="true">https://www.asianetnews.com/gallery/entertainment/malayalam-film-pluto-launch-in-singapore-teaser-released-gw8hulo</guid>
            <pubDate>Thu, 16 Apr 2026 12:39:47 +0530</pubDate>
            <description><![CDATA[&lt;p&gt;സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്. അഭിമാനകരമായ നേട്ടവുമായി നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന 'പ്ലൂട്ടോ'.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpahdjzamapvpn06psfgs05q,imgname-photo-2--1--1776322792426.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്. അഭിമാനകരമായ നേട്ടവുമായി നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന 'പ്ലൂട്ടോ'.&amp;nbsp;&lt;/p&gt;&lt;img&gt;&lt;p&gt;നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന 'പ്ലൂട്ടോ' എത്തുന്നു. സിംഗപ്പൂരിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. സിങ്കപ്പൂർ മന്ത്രി ദിനേഷ് വസു ടീസർ പ്രകാശനം ചെയ്തത്&lt;/p&gt;&lt;img&gt;&lt;p&gt;ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്&zwnj;നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ ടീസർ നൽകുന്നത്. 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.&lt;/p&gt;&lt;img&gt;&lt;p&gt;ഓർക്കിഡ് ഫിലിംസ് (Orchid Films), പക്കാ ലോക്കൽ (Pakka Local), മീഡിയ 5 (Media 5) എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ടിനിടെയായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം.&lt;/p&gt;&lt;img&gt;&lt;p&gt;പ്ലൂട്ടോയിലെ രസകരമായ ആ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്. അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു.&amp;nbsp;&lt;/p&gt;&lt;img&gt;&lt;p&gt;മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന Alien Comedy Genre-ലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;img&gt;&lt;p&gt;ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ കെ . ഛായാഗ്രാഹണം -വിഷ്ണു ശർമ്മ. കഥ തിരക്കഥ - നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അർജ്ജുനൻ, അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ - പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ് - ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് - എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്, വിഷ്വൽ പ്രൊമോഷൻസ് സ്&zwnj;നേക് പ്ലാന്റ്&amp;nbsp;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/gallery/entertainment/malayalam-film-pluto-launch-in-singapore-teaser-released-gw8hulo"/>
        </item>
        <item>
            <title><![CDATA['ഇവിടേക്കു വന്നത് പ്രിയക്കു വേണ്ടി'; ബാലിയിലെ ക്ഷേത്രാചാരം ചെയ്‍ത വിശേഷവുമായി നിഹാൽ പിള്ള]]></title>
            <link>https://www.asianetnews.com/entertainment-news/actor-nihal-pillai-new-video-get-attention-articleshow-dqb5h9r</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-nihal-pillai-new-video-get-attention-articleshow-dqb5h9r</guid>
            <pubDate>Thu, 16 Apr 2026 11:56:56 +0530</pubDate>
            <description><![CDATA[&lt;p&gt;വീണ്ടും ബാലിയിലേക്ക് കുടുംബമായി പോയതിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ ഇവർ പങ്കുവെച്ചിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpafh1jg5m2vsjs9b3jg8pn7,imgname-actor-nihal-pillai-new-video-get-attention-1776320808528.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളികൾക്ക് പരിചിതരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാൽ പിള്ളയും. നടിയും അവതാരകയുമൊക്കെയായ പൂർണിമ ഇന്ദ്രജിത്തിൻറെ സഹോദരിയാണ് പ്രിയ. മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ. അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യൂട്യൂബ് ചാനലുമായും ഇരുവരും സജീവമാണ്. പ്രിയയെ ബാധിച്ച അപൂർവ രോഗത്തെക്കുറിച്ച് ഇരുവരും അടുത്തിടെ വ്ളോഗിൽ സംസാരിച്ചിരുന്നു. വീണ്ടും ബാലിയിലേക്ക് കുടുംബമായി പോയതിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ ഇവർ പങ്കുവെച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ബാലിയിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലേക്ക് പോയതും അവിടെ വെച്ച് വാട്ടർ പ്യൂരിഫിക്കേഷൻ എന്ന ആചാരം ചെയ്തതുമാണ് വീഡിയോയിൽ കാണുന്നത്. ''പ്രിയയ്ക്ക് വേണ്ടിയായിരുന്നു ഇവിടേക്ക് വന്നത്. സത്യം പറഞ്ഞാൽ കുറേ വീഡിയോയും, റീൽസുമൊക്കെ കണ്ടിരുന്നു. എനിക്കും ഇവിടെ വന്ന് ഇത് എക്&zwnj;സ്പീരിയൻസ് ചെയ്യണമായിരുന്നു. അത് ചെയ്ത് കഴിഞ്ഞപ്പോൾ നല്ലൊരു ഫീലിംഗുണ്ട്. പൊതുവെ ക്ഷേത്രത്തിലൊക്കെ പോയി വരുമ്പോൾ നമുക്കൊരു പോസിറ്റിവിറ്റി തോന്നാറില്ലേ. അതുണ്ട്'', നിഹാൽ പിള്ള വീഡിയോയിൽ പറഞ്ഞു.  ''നമ്മൾ വഴിപാട് എന്നൊക്കെ പറയില്ലേ, അതുപോലെ മെലുകാർഡ് എന്നാണ് ആ ചടങ്ങിന്റെ പേര്. കാലങ്ങളായിട്ട് ഇവർ ചെയ്ത് വരുന്ന ആചാരമാണ് വെള്ളം കൊണ്ടുള്ള ഈ പ്യൂരിഫിക്കേഷൻ. നമ്മുടെ മെന്റൽ സ്ട്രസും ഉള്ളിലെ ട്രോമയുമൊക്കെ പോവുമെന്നാണ് ഇവരുടെ വിശ്വാസം. ഇവിടെ വന്ന് ഹെൽത്ത് ഇഷ്യൂസ് എന്ത് പറഞ്ഞാലും അത് ഭേദമാവുമെന്നാണ് വിശ്വാസം. കുറേ വീഡിയോയും, റീൽസുമൊക്കെ കണ്ടിരുന്നു. എനിക്കും ഇവിടെ വന്ന് ഇത് എക്&zwnj;സ്പീരിയൻസ് ചെയ്യണമായിരുന്നു. അത് ചെയ്ത് കഴിഞ്ഞപ്പോൾ നല്ലൊരു ഫീലിംഗുണ്ട്'', നിഹാൽ പിള്ള വീഡിയോയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>honey R K</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-nihal-pillai-new-video-get-attention-articleshow-dqb5h9r"/>
        </item>
        <item>
            <title><![CDATA['നിങ്ങളുടെ സ്ഥിരോത്സാഹവും ഉള്ളിലെ തീയുമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്'; കൃഷ്ണകുമാറിനെ അഭിനന്ദിച്ച് അഹാന]]></title>
            <link>https://www.asianetnews.com/entertainment-news/ahaana-krishna-congratulates-her-father-krishnakumar-on-his-new-position-as-nfdc-chairman-articleshow-909giin</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/ahaana-krishna-congratulates-her-father-krishnakumar-on-his-new-position-as-nfdc-chairman-articleshow-909giin</guid>
            <pubDate>Thu, 16 Apr 2026 11:47:56 +0530</pubDate>
            <description><![CDATA[&lt;p&gt;മകൾ അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാമിലൂടെ അച്ഛന് അഭിനന്ദനം അറിയിച്ചു. കുടുംബം ഈ പുതിയ യാത്രയിൽ ആവേശത്തിലാണെന്നും അച്ഛന്റെ സ്ഥിരോത്സാഹമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അഹാന കുറിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpaew21a8rew86c5ma2t68nn,imgname-ahaana-and-krishnakumar-1776320120874.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെ അഭിനന്ദിച്ച് മകൾ അഹാന. ഒരു കുടുംബമെന്ന നിലയിൽ ഈ പുതിയ യാത്ര കാണുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ് എന്നാണ് അഹാന പറയുന്നത്. ഇന്ത്യൻ സിനിമയുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് വിലമതിക്കാനാവാത്ത ഒന്നാണെന്നും, നിങ്ങളുടെ സ്ഥിരോത്സാഹവും ഉള്ളിലെ തീയുമാണ് നിങ്ങളെ ഇവിടെ വരെ എത്തിച്ചതെന്നും അഹാന പറയുന്നു.&lt;/p&gt;&lt;p&gt;&quot;എൻഎഫ്&zwnj;ഡി&zwnj;സി ചെയർമാനായി നിയമിതനായതിന് അഭിനന്ദനങ്ങൾ അച്ഛാ. കേന്ദ്ര ഇൻഫർമേഷൻ &amp;amp; ബ്രോഡ്കാസ്റ്റിങ്, റെയിൽവേ, ഇലക്ട്രോണിക്സ് &amp;amp; ഐടി മന്ത്രി ശ്രീ അശ്വനി വൈഷ്ണവ് ജിയുടെ സാന്നിധ്യത്തിൽ, എൻഎഫ്&zwnj;ഡി&zwnj;സി ചെയർമാനായി ചുമതലയേൽക്കുകയും ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുകയും ചെയ്യുന്ന ഇന്ന്, ഒരു കുടുംബമെന്ന നിലയിൽ നിങ്ങളുടെ ഈ പുതിയ യാത്ര കാണുന്നതിൽ ഞങ്ങൾ വളരെ ത്രില്ലിലും ആവേശത്തിലുമാണ്.&quot; അഹാന പറയുന്നു.&lt;/p&gt;&lt;p&gt;&quot;ഇന്ത്യൻ സിനിമയുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് വിലമതിക്കാനാവാത്ത ഒന്നാണ്, നിങ്ങൾ ചെയ്യുന്ന ഏതൊരു കാര്യത്തിനും എപ്പോഴും നിങ്ങളുടെ പരമാവധി നൽകുന്നതു പോലെ, ഈ റോളിനോടുള്ള നിങ്ങളുടെ സമീപനവും വ്യത്യസ്തമായിരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.ഒരു കുട്ടിയെന്ന നിലയിൽ, നിങ്ങളുടെ മാതാപിതാക്കൾ നേട്ടങ്ങൾ കൈവരിക്കുന്നതും വിജയിക്കുന്നതും നിരന്തരം ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകുന്നതും കാണാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നുണ്ടാകും. ഇന്ന്, അത് കാണാൻ കഴിയുന്ന ഈ സന്ദർഭത്തിൽ, എന്റെ അച്ഛനെ ഇത്രയും അഭിമാനകരമായ ഒരു ഉത്തരവാദിത്വത്തിന് യോഗ്യനായി കണ്ടെത്തിയതിന് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനും നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലക്ഷ്യം, വെളിച്ചം, സന്തോഷം എല്ലാമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നത്. നിങ്ങളുടെ സ്ഥിരോത്സാഹവും ഉള്ളിലെ തീയുമാണ് നിങ്ങളെ ഇവിടെ എത്തിച്ചത് അച്ഛാ. എല്ലാവിധ ആശംസകളും.&quot; അഹാന കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലായിരുന്നു അഹാനയുടെ പ്രതികരണം.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/ahaana-krishna-congratulates-her-father-krishnakumar-on-his-new-position-as-nfdc-chairman-articleshow-909giin"/>
        </item>
        <item>
            <title><![CDATA['ഷിയാസ് തമാശക്ക് പറഞ്ഞതാകും? ഭക്ഷണത്തിൽ രാഷ്ട്രീയം ചേർക്കുന്നതെന്തിന്'; പ്രതികരിച്ച് സായ് കൃഷ്‍ണ]]></title>
            <link>https://www.asianetnews.com/entertainment-news/sai-krishna-about-shiyas-articleshow-y6vcu9u</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/sai-krishna-about-shiyas-articleshow-y6vcu9u</guid>
            <pubDate>Thu, 16 Apr 2026 11:37:59 +0530</pubDate>
            <description><![CDATA[&lt;p&gt;&lt;sup&gt;അനുമോളോട് 'ബീഫ് കഴിക്കില്ലേ' എന്ന് ചോദിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഷിയാസ് സൈബര്&zwj; ആക്രമണം നേരിട്ടിരുന്നു.&lt;/sup&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpaebkvqr5hs08hz9dy59b7f,imgname-sai-krishna-about-shiyas-1776319582071.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അനുമോളോട് 'ബീഫ് കഴിക്കില്ലേ' എന്ന് ചോദിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബറാക്രമണങ്ങളിൽ പ്രതികരിച്ച് നടൻ ഷിയാസ് കരീം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡയറ്റിലായതുകൊണ്ടാണ് ബീഫ് കഴിക്കാത്തത്' എന്ന് അനുമോള്&zwj; മറുപടി പറഞ്ഞപ്പോള്&zwj; 'ഡയറ്റാണോ ബിജെപിയാണോ' എന്നായിരുന്നു ഷിയാസിന്&zwj;റെ മറുചോദ്യം. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്ളോഗറും ഇൻഫ്ളുവൻസറുമായ ഷിയാസ് കരീം. മനുഷ്യന് ജീവിക്കണ്ടേ എന്നും ഭക്ഷണം പോലുള്ള കാര്യങ്ങളിൽ രാഷ്ട്രീയം കൊണ്ട് വരുന്നത് എന്തിനാണെന്നും സായ് കൃഷ്&zwj;ണ ചോദിക്കുന്നു.&lt;/p&gt;&lt;p&gt;''ഷിയാസും അനുവും വളരെ കാഷ്യലായി പറഞ്ഞ കാര്യമാണ്. അതിന്റെ പേരിൽ വികാരം പൊട്ടിയൊലിക്കേണ്ട കാര്യമുണ്ടോ?. ഷിയാസിനോട് പന്നി കഴിക്കാൻ ആവശ്യപ്പെടുന്ന രീതിയിലേക്ക് ഈ വിഷയം കൊണ്ടുപോകേണ്ടതുണ്ടോ? എന്റെ അറിവിൽ അനുമോൾ ബീഫ് കഴിക്കാറുണ്ട്. ആദിലയുടേയും നൂറയുടേയും ഫ്ലാറ്റിൽ പോയപ്പോൾ അനു ബീഫ് കഴിക്കുന്ന വീഡിയോ അവർ തന്നെ പോസ്റ്റ് ചെയ്തിരുന്നല്ലോ. വിവാദമാക്കണമെന്ന് കരുതി ഷിയാസ് ബീഫിന്റെ കാര്യം പറഞ്ഞതാണെന്ന് തോന്നുന്നില്ല. ഇതിന്റെ കോർ എവിടെ നിന്നാണ് എന്ന് ചോദിച്ച് പോവുകയാണ്. ഒരോ മതത്തിൽ ഓരോന്ന് പറഞ്ഞിട്ടുണ്ടെന്ന് കരുതി മനുഷ്യന് ജീവിക്കണ്ടേ?. എല്ലാവരുടേയും ജീവിതം ഒരു സർവൈവൽ ഗെയിം മാത്രമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ചില സാഹചര്യങ്ങളിൽ എന്ത് കിട്ടിയാലും കഴിക്കേണ്ടി വരും. ജാതിയും മത&zwj;വും നിയമങ്ങളും കെട്ടിപിടിച്ച് ഇരുന്നാൽ സർവൈവ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഭക്ഷണം പോലുള്ളവയിലേക്ക് രാഷ്ട്രീയം കൊണ്ട് വരരുത്. പിന്നെ തമാശ രീതിയിൽ പറയുന്നത് ആ സെൻസിൽ എടുക്കാൻ ശ്രമിക്കുക. ഷിയാസ് ബിജെപിയേയും അവരുടെ ആശയത്തെയും വെറുക്കുന്നയാളാണ്. അഖിൽ മാരാർ വിഷയത്തിൽ സംസാരിക്കുമ്പോൾ അടക്കം ആ വെറുപ്പ് പ്രകടമാണ്. ഇക്കാര്യം അനുവിനെ കളിയാക്കാൻ ഷിയാസ് പറഞ്ഞതാകും'', സായ് കൃഷ്&zwj;ണ വീഡിയോയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/sai-krishna-about-shiyas-articleshow-y6vcu9u"/>
        </item>
        <item>
            <title><![CDATA[ജോജുവിന്റെ പണി 2ലോഡിങ്, സിനിമയിൽ നൂറോളം പുതുമുഖ താരങ്ങൾ]]></title>
            <link>https://www.asianetnews.com/entertainment-news/joju-george-pani-2-film-loading-articleshow-nqloe07</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/joju-george-pani-2-film-loading-articleshow-nqloe07</guid>
            <pubDate>Thu, 16 Apr 2026 10:54:25 +0530</pubDate>
            <description><![CDATA[&lt;p&gt;ജോജു ജോര്&zwj;ജ്ജാണ് സംവിധാനം നിര്&zwj;വഹിക്കുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpabvpfw461hvnva2b87y03y,imgname-joju-george-pani-2-film-loading-1776316963324.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാള സിനിമയിൽ ഏറെ പ്രശംസ നേടിയ പണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ അണിയറ പ്രവർത്തകരിൽ നിന്നും കിട്ടുന്നവിവരം. മലയാള സിനിമയിലെ വേർസ്റ്റൈൽ ആക്ടർ ആയ ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്ന പണിക്ക് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പിന്നാലെ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അണിയറ പ്രവർത്തകർ ഇതിനെ കുറിച്ചുള്ള വാർത്തകൾ ഒന്നും പുറത്തുവിട്ടിരുന്നില്ല. എന്നാൽ സിനിമ വരുന്നുണ്ട് എന്ന് ഇപ്പോൾ അണിയറ പ്രവർത്തകർ ഉറപ്പിച്ച് പറയുകയാണ്.&lt;/p&gt;&lt;p&gt;2018, രേഖചിത്രം, ആട് ത്രീ, എന്നീ സിനിമകൾക്ക് ശേഷം കാവ്യ ഫിലിംസിന്റെ അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് പണി 2. ജോജുജോർജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുമ്പോൾ മലയാള സിനിമയ്ക്ക് അടുത്ത ഒരു ഹിറ്റ്&zwnj; ഉറപ്പിക്കാൻ കഴിയുമെന്നാണ് ആരാധകലോകം പറയുന്നത്. ചിത്രത്തിൽ നൂറോളം പുതുമുഖ താരങ്ങളും എത്തുന്നുണ്ട് എന്നാണ് അറിയുന്നത്. പണിയിലും പുതുമുഖ താരങ്ങൾക്ക് അവസരം നൽകി കയ്യടി നേടിയ സംവിധായകനാണ് ജോജു അതുകൊണ്ടുതന്നെ ജോജുവിന്റെ രണ്ടാമത്തെ സിനിമയിലും മിന്നുന്ന പ്രകടനങ്ങളോടെ പുതിയ താരങ്ങളെ കാണാൻ കഴിയും എന്ന് ആരാധകർക്ക് ഉറപ്പിക്കാം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/joju-george-pani-2-film-loading-articleshow-nqloe07"/>
        </item>
        <item>
            <title><![CDATA[കുഞ്ഞമ്പു നമ്പ്യാരായി 'പള്ളിച്ചട്ടമ്പി'യിൽ പൃഥ്വിയും; തിയേറ്റർ ഇളക്കി മറിച്ച കഥാപാത്രം]]></title>
            <link>https://www.asianetnews.com/entertainment-news/prithviraj-as-pattelar-kunjambu-nambiar-in-pallichattambi-starring-tovino-thomas-articleshow-kz8bb07</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/prithviraj-as-pattelar-kunjambu-nambiar-in-pallichattambi-starring-tovino-thomas-articleshow-kz8bb07</guid>
            <pubDate>Thu, 16 Apr 2026 10:04:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ 'പള്ളിച്ചട്ടമ്പി' തിയേറ്ററുകളിലെത്തി. 1950-60 കാലഘട്ടത്തിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കിയ ഒരു പീരീയിഡ് ഡ്രാമയാണിത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpa8z87j5f66jzj1995jfnje,imgname-pallichattambi-movie-1776313934066.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത &lsquo;പള്ളിച്ചട്ടമ്പി&rsquo; തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് ടൊവിനോയുടെ നായികയായി എത്തിയിരിക്കുന്നത്. പള്ളിച്ചട്ടമ്പി അപ്&zwnj;ഡേറ്റുകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു പൃഥ്വിയുടേത്. ചിത്രത്തിൽ പൃഥ്വി കാമിയോ റോളിൽ എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അത്തരം പ്രതീക്ഷകലോഡ് തിയേറ്ററിൽ എത്തിയവർക്ക് ഒരു ട്രീറ്റ് തന്നെയായിരുന്നു പൃഥ്വിയുടെ എൻട്രി. പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ എന്ന പ്രതിനായകകഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വി എത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഒരു പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുക്കുന്ന &lsquo;പള്ളിച്ചട്ടമ്പി' 1950-60 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. 1957, 58 കാലത്തെ മലയോര മേഖലയില കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമായി എത്തുന്ന പള്ളിച്ചട്ടമ്പിക്ക്. കൂടാതെ കന്നഡ, മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ കയാദു ലോഹർ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുകയും തുടർന്ന് ഒരു ജാതി ജാതകം സിനിമയിൽ അഭിനയിക്കുകയും ചെയ്തെങ്കിലും മലയാളത്തിൽ ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് ആദ്യമായാണ്. ക്വീൻ, ജനഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ജനപ്രിയ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്ക്സ് ബിജോയും വീണ്ടും ഒന്നിക്കുന്ന മറ്റൊരു ചിത്രമാണ് പള്ളിച്ചട്ടമ്പി&lt;/p&gt;&lt;p&gt;ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- റെനിത് രാജ് &amp;amp; കിരൺ റാഫേൽ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആർട്ട് ഡയറക്&zwnj;ടർ- രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻസ്- യെല്ലോടൂത്ത്സ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/prithviraj-as-pattelar-kunjambu-nambiar-in-pallichattambi-starring-tovino-thomas-articleshow-kz8bb07"/>
        </item>
        <item>
            <title><![CDATA[ഷറഫുദീനും കല്യാണി പണിക്കരും പ്രധാന വേഷത്തിൽ; 'മധുവിധു' ട്രെയ്‌ലർ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/madhuvidhu-starring-sharafudheen-and-kalyani-panicker-releasing-on-april-23-articleshow-4sxdgd3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/madhuvidhu-starring-sharafudheen-and-kalyani-panicker-releasing-on-april-23-articleshow-4sxdgd3</guid>
            <pubDate>Thu, 16 Apr 2026 09:13:17 +0530</pubDate>
            <description><![CDATA[&lt;p&gt;വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത് ഷറഫുദീൻ നായകനാകുന്ന 'മധുവിധു' എന്ന ചിത്രത്തിന്റെ ട്രെയ്&zwnj;ലർ പുറത്തിറങ്ങി. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ, ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmgcwa4hpv2bevzgtz6snm15,imgname-befunky-collage--31--1774371874961.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ മധുവിധു ട്രെയ്&zwnj;ലർ പുറത്ത്. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവർ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. ഏപ്രിൽ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.&lt;/p&gt;&lt;p&gt;ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ്&zwnj; ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഒരുപിടി സൂപ്പർ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുൾ വഹാബ് ആണ്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. കല്യാണി പണിക്കർ ബിഗ് സ്&zwnj;ക്രീനിൽ എത്തുന്ന ആദ്യ ചിത്രം കൂടി ആണ് &quot;മധുവിധു&quot;.&lt;/p&gt;&lt;p&gt;വലിയ രീതിയിൽ പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'പൊന്മാൻ', 'സർക്കീട്ട്', 'ഗഗനചാരി' അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ നിർമാണ രംഗത്തു സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്&zwj;കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്&zwnj;ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, പിആർഒ- ശബരി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/madhuvidhu-starring-sharafudheen-and-kalyani-panicker-releasing-on-april-23-articleshow-4sxdgd3"/>
        </item>
        <item>
            <title><![CDATA['സെലിബ്രിറ്റി നർത്തകരെ പല നർത്തകർക്കും പൊതുവേ പരമ പുച്ഛമാണ്..'; കുറിപ്പ് പങ്കുവച്ച് രചന നാരായണൻകുട്ടി]]></title>
            <link>https://www.asianetnews.com/entertainment-news/dancer-and-actress-rachana-narayanankutty-shares-a-note-about-celebrity-dancers-articleshow-tvpq62o</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/dancer-and-actress-rachana-narayanankutty-shares-a-note-about-celebrity-dancers-articleshow-tvpq62o</guid>
            <pubDate>Thu, 16 Apr 2026 07:42:59 +0530</pubDate>
            <description><![CDATA[&lt;p&gt;സെലിബ്രിറ്റി നർത്തകരെ മറ്റ് നർത്തകർ പുച്ഛത്തോടെയാണ് കാണുന്നതെന്ന് രചന നാരായണൻകുട്ടി. എന്നാൽ, സ്വന്തം നൃത്തവിദ്യാലയങ്ങളുടെ പരിപാടികളിലേക്ക് പ്രശസ്തിക്കായി കുറഞ്ഞ ചെലവിൽ ഇതേ സെലിബ്രിറ്റികളെ തന്നെ ക്ഷണിക്കുന്നതിലെ ഇരട്ടത്താപ്പിനെ അവർ വിമർശിക്കുന്നു. Rachana Narayanankutty&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpa0wjnybvv0qqghrqwgr829,imgname-rachana-narayanankutty-1776305457854.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സെലിബ്രിറ്റി നർത്തകരോട് അങ്ങനെയല്ലാത്ത നർത്തകർക്ക് പുച്ഛമാണെന്ന് പറയുന്നു രചന നാരായണൻകുട്ടി. എന്നാൽ പലർക്കും ആഘോഷത്തിനും മറ്റുമായി സെലിബ്രിറ്റി നർത്തകരെ തന്നെ ആവശ്യമുണ്ടെന്നും രചന നാരായണൻകുട്ടി പറയുന്നു. ഫേസ്&zwnj;ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രചനയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;&quot;സെലിബ്രിറ്റി നർത്തകരെ അങ്ങനെ ഒരു വിളിപ്പേരില്ലാത്ത പല നർത്തകർക്കും പൊതുവേ പരമ പുച്ഛം ആണ്. അവർക്കു കിട്ടുന്ന കൂടുതൽ അവസരങ്ങളും കൂടുതൽ പ്രതിഫലവും ആണ് എല്ലാരുടേയും വിഷയം. എന്നാൽ ഈ പലർക്കും അവരുടെ നൃത്ത വിദ്യാലയത്തിന്റെ വാർഷിക ആഘോഷത്തിനു അതിഥി ആയും, പെർഫോമേഴ്സ് ആയും ഈ 'കഴുവേറികൾ/കഴിവേറികൾ' തന്നെ വേണം. മാർക്കറ്റിംഗ് ആണ് ഉദ്ദേശം. എന്നാൽ ഏറ്റവും ചുരുങ്ങിയ ചിലവിൽ.&quot; രചന നാരായണൻകുട്ടി പറയുന്നു.&lt;/p&gt;&lt;p&gt;&quot;കുറിപ്പ് തികച്ചും വ്യക്തിപരം: ചെറുപ്പം മുതലേ എന്നെ അറിയുന്നവർക്ക് ഞാൻ ഒരു സെലിബ്രിറ്റി ഡാൻസർ അല്ല. എന്നാൽ ഈ കഴുവേറി/കഴിവേറി, മറിമായം എന്ന സീരീസിലും 30 ഓളം ചലച്ചിത്രങ്ങളിലും അഭിനയിച്ചപ്പോൾ 'തന്റേതല്ലാത്ത കാരണങ്ങളാൽ' അങ്ങനെ ഒക്കെ ആയിപോയി. ആ സ്റ്റാറ്റസ് മുതലാക്കി, മാർക്കറ്റിംഗ് സക്സസ് ആയതിനു ശേഷം, മാറി നിന്നു പരസ്യമായും രഹസ്യമായും സെലിബ്രിറ്റി ഡാൻസേഴ്&zwnj;സിനെ കുറ്റപ്പെടുത്താൻ വ്യഗ്രത കൂട്ടുന്ന, ആ വിളിപ്പേര് ഇല്ലാത്ത 'പലർക്കും' മൂക്കത്തു വിരൽ വച്ച്, എന്റെ ഉള്ളു നിറഞ്ഞ പുഞ്ചിരി.&lt;/p&gt;&lt;p&gt;NB : സെലിബ്രിറ്റി ആയും അല്ലാതേയും എന്നെ ഗസ്റ്റ് ആയും പെർഫോർമർ ആയും 'സ്നേഹത്തോടെ' (പ്രതിഫലം തന്നും ഒപ്പം തരാതേയും) ആര് ക്ഷണിച്ചാലും ഒഴിവുണ്ടെങ്കിൽ ഞാൻ ഇനിയും പോകും. .. നാളെ തിരിഞ്ഞു നിന്നും, മുന്നിൽ നിന്നും എന്നെ കുറ്റം പറയും എന്ന കഴിവേറിയ ബോധത്തോടെ തന്നെ.&quot; രചന നാരായണൻകുട്ടി കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/dancer-and-actress-rachana-narayanankutty-shares-a-note-about-celebrity-dancers-articleshow-tvpq62o"/>
        </item>
    </channel>
</rss>
