<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 01 Jun 2026 23:10:12 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/entertainment" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[സംവിധാനം സജിന്‍ ബാബു; 'തര്‍ക്കം' ഫസ്റ്റ് ലുക്ക് എത്തി]]></title>
            <link>https://www.asianetnews.com/entertainment-news/tharkkam-movie-first-look-poster-out-sajin-baabu-articleshow-rruesw4</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/tharkkam-movie-first-look-poster-out-sajin-baabu-articleshow-rruesw4</guid>
            <pubDate>Mon, 01 Jun 2026 23:10:08 +0530</pubDate>
            <description><![CDATA[&lt;p&gt;ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തർക്കം' എന്ന ചിത്രത്തിന്&zwj;റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt247hmer7pzz30574kcrvbw,imgname-fotojet---2026-06-01t230722.542-1780335494798.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന തർക്കം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പി ഡബ്ല്യു എൽ ഒ എന്റർടെയ്ന്&zwj;മെന്&zwj;റ്,സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്&zwj; അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു. പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്&zwj;കി ഒരുക്കിയ ഈ ചിത്രത്തിൽ ജാതി- ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പൊലീസ് ഓഫീസറും ഡോ. ബി ആർ അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങൾ റിയലിസ്റ്റിക് ത്രില്ലർ ജോണറിൽ ദൃശ്യവൽക്കരിക്കുന്നു.&lt;/p&gt;&lt;p&gt;ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച് നാല് സിനിമാറ്റോഗ്രഫേഴിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ തർക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. സിനിമോട്ടോഗ്രാഫി - നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്, എഡിറ്റിംഗ്- അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ- ഷാജി അസീസ്, സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ- റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ- ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ് - ജുബിൻ രാജ്, വസ്ത്രാലങ്കാരം- സുർജിഷ് സി സുരേഷ്, മേക്കപ്പ്- സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർ- സോനു രാമകൃഷ്ണൻ, ജാസിർ, അസിസ്റ്റന്റ് ഡയറക്ടർ- സുബിൻ ജോർജ്, പ്രൊജക്ട് ഡിസൈനർ- അരുൺ സോൾ, കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർ- ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ സി അശോകൻ, സെക്കൻ്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി- റാം രാഘവ്, മാർക്കറ്റിംഗ്- പ്രതീഷ് ശേഖർ, പബ്ലിസിറ്റി ഡിസൈൻ- ദിലീപ്ദാസ്, പി ആർ ഒ- എ എസ് ദിനേശ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/tharkkam-movie-first-look-poster-out-sajin-baabu-articleshow-rruesw4"/>
        </item>
        <item>
            <title><![CDATA['എന്റെ ​ഗർഭം അലസാൻ കാരണം വിജയ് അണ്ണൻ'; ​ഗുരുതര ആരോപണവുമായി നടി, കാരണമിങ്ങനെ]]></title>
            <link>https://www.asianetnews.com/spice-entertainment/bigg-boss-tamil-julie-says-she-miscarriage-due-to-tvk-supporters-troll-mental-pressure-and-says-cm-vijay-is-responsible-articleshow-mpoy3dx</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/bigg-boss-tamil-julie-says-she-miscarriage-due-to-tvk-supporters-troll-mental-pressure-and-says-cm-vijay-is-responsible-articleshow-mpoy3dx</guid>
            <pubDate>Mon, 01 Jun 2026 22:23:06 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ് നടി മരിയ ജൂലിയാന, നടൻ വിജയ്ക്കും ടിവികെ പ്രവർത്തകർക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഇവരുടെ കടുത്ത സൈബർ ആക്രമണവും മാനസിക പീഡനവും കാരണം തന്റെ ആദ്യ ഗർഭം അലസിയെന്നും ഇതിന് ഉത്തരവാദി വിജയ് ആണെന്നും ജൂലി ആരോപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt21g92z8kaap2b6fqk4s7m3,imgname-befunky-collage--29--1780332635231.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;മീപകാലത്തായി ടിവികെയ്ക്ക് എതിരെയും വിജയ്ക്ക് എതിരെയും വീഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് മുൻ തമിഴ് ബി​ഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് സമയത്തും തൃഷയുമായി ബന്ധപ്പെടുത്തിയുമെല്ലാം നിരവധി ആരോപണങ്ങൾ ഡിഎംകെ അനുഭാവി കൂടിയായ ജൂലി ഉയർത്തിയിരുന്നു. വിജയ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷവും ജൂലി ഇത് ആവർത്തിച്ചു. ഇപ്പോഴിതാ വിജയ്ക്കും ടിവികെയ്ക്കും അനുയായികൾക്കും എതിരെ അതീവ ​ഗുരുതരമായ ആരോപണവുമായി ജൂലി രം​ഗത്ത് എത്തിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;തന്റെ ആദ്യ ​ഗർഭം അലസിയെന്നും അതിന് കാരണം ടിവികെ പ്രവർത്തകരുടേയും വിജയ് ആരാധകരുടേയും കടുത്ത സൈബർ ആക്രമണവും മാനസിക പീഡനവുമാണെന്നാണ് ജൂലി ആരോപിക്കുന്നത്. ഇതിന് ഉത്തരവാദി 'വിജയ് അണ്ണൻ' ആണെന്നും ജൂലി പറഞ്ഞു. തനിക്കെതിരെ വന്ന 15 ലക്ഷം രൂപയുടെ കിഡ്നി തട്ടിപ്പ് കേസ് ആരോപണത്തിന് പിന്നിലും ടിവികെ പ്രവർത്തകരാണെന്നും ജൂലി ആരോപിക്കുന്നു. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന അപകീർത്തിപരമായ ആരോപണങ്ങൾക്കും ട്രോളുകൾക്കും എതിരെ കഴിഞ്ഞ മാസം ജൂലി പൊലീസിൽ പരാതി നൽകിയിരുന്നു. എട്ട് പേർക്കെതിരെ ആയിരുന്നു ജൂലിയുടെ പരാതി. മാനനഷ്ടകേസ് ആണ് ഇവർക്കെതിരെ ഫയൽ ചെയ്തിരിക്കുന്നതാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&quot;ഒരു ടിവികെ അനുഭാവിയും അഭിഭാഷകനുമാണ് എനിക്കെതിരെ വന്ന കേസുകൾക്ക് പിന്നിൽ. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു എന്റെ വിവാഹം. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായി. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടമായി. ഓൺലൈനിൽ ഉയർന്ന സൈബർ ബുള്ളിയിം​ഗ് കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഞാൻ. അത് കാരണമാണ് എൻ്റെ കുഞ്ഞ് മരിച്ചത്. എനിക്ക് വേണമെങ്കിൽ ഇക്കാര്യം സഹതാപത്തിനായി ഉപയോഗിക്കാം. പക്ഷേ അത് ഞാൻ ചെയ്യില്ല. എന്നെയും കുടുംബത്തെ അപകീർത്തിപ്പെടുത്ത കാര്യങ്ങളാണ് അവർ നടത്തുന്നത്. അത് കാരണം ഒരു സ്ത്രീ ടിവികെയ്ക്ക് എതിരെ സംസാരിച്ചത് കൊണ്ടാണ്. ഒരു മനസാക്ഷിയും ഇല്ലാതെ നിങ്ങൾ(ടിവികെ) അവളുടെ(ജൂലി) പേരിനെ ഇല്ലാതാക്കി&quot;, എന്ന് മാധ്യമങ്ങളോട് ജൂലി പറഞ്ഞു.&lt;/p&gt;&lt;p&gt;&quot;എൻ്റെ കുട്ടി നഷ്ടപ്പെട്ടതിന് ഉത്തരവാദി വിജയ് അണ്ണനാണ്. അദ്ദേഹം അത് നേരിട്ട് ചെയ്യില്ല ! പക്ഷേ അദ്ദേഹം അവരോട് ഒന്ന് പിന്മാറാൻ പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. എനിക്ക് നഷ്ടമായത് ഒരിക്കലും നഷ്ടമാകില്ലായിരുന്നു&quot;, എന്ന് പറഞ്ഞ് ജൂലി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുകയും ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/bigg-boss-tamil-julie-says-she-miscarriage-due-to-tvk-supporters-troll-mental-pressure-and-says-cm-vijay-is-responsible-articleshow-mpoy3dx"/>
        </item>
        <item>
            <title><![CDATA[അന്ന് 'അസിൻ- കസിൻ', ഇന്ന് 'ആലിയ ഭട്ട്- ആലിയ ബട്ട്' ! റീക്രിയേഷനിൽ ട്രോളുകൾ വാങ്ങിക്കൂട്ടി മെഹർ ഫാത്തിമ]]></title>
            <link>https://www.asianetnews.com/spice-entertainment/celebrity-interviewer-mehar-fathima-reaction-video-goes-viral-asin-and-alia-bhatt-get-trolls-also-articleshow-ihhs8t4</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/celebrity-interviewer-mehar-fathima-reaction-video-goes-viral-asin-and-alia-bhatt-get-trolls-also-articleshow-ihhs8t4</guid>
            <pubDate>Mon, 01 Jun 2026 23:01:33 +0530</pubDate>
            <description><![CDATA[&lt;p&gt;സെലിബ്രിറ്റി അവതാരകയായ മെഹർ ഫാത്തിമ, നടിമാരായ അസിൻ, ആലിയ ഭട്ട് എന്നിവരുടെ സിനിമാ ലുക്കുകൾ പുനരാവിഷ്കരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വീഡിയോകൾക്ക് വലിയ തോതിൽ ട്രോളുകൾ ലഭിച്ചെങ്കിലും, മെഹറിന്റെ പരിശ്രമത്തെ അഭിനന്ദിച്ചവരുമുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt23v44eajd8z5j62t7fryb8,imgname-befunky-collage--30--1780335087758.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സോ&lt;/strong&gt;ഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലത്ത് &zwj;ഞൊടിയിട കൊണ്ടാണ് ഓരോ കാര്യങ്ങളും വൈറലായി മാറുന്നത്. ജസ്റ്റ് നൗ പോസ്റ്റുകളും വർഷങ്ങൾക്കും മാസങ്ങൾക്കും മുൻപുള്ളതുവരെ ഇക്കൂട്ടത്തിൽപ്പെടും. അതെല്ലാം കൗതുകം നിറഞ്ഞതും ചിലപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും കാരണമാകാറുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ സിനിമാ നടിമാരുടെ ലുക്കുകൾ റീക്രിയേറ്റ് ചെയ്ത് വൈറലായതിനൊപ്പം ട്രോളുകളും ഏറ്റുവാങ്ങുകയാണ് സെലിബ്രിറ്റി അവതാരകയായ മെഹർ ഫാത്തിമ.&lt;/p&gt;&lt;p&gt;ആദ്യമായി മെഹർ ഫാത്തിമ റീക്രിയേറ്റ് ചെയ്തത് അസിന്റെ ലുക്കായിരുന്നു. തനി തമിഴ്നാട് കുട്ടിയായി കയ്യിൽ വിളക്കുമേന്തി അസിൻ നിൽക്കുന്ന ലുക്കായിരുന്നു ഇത്. വസ്ത്രമെല്ലാം ഏകദേശം ഒത്തുവന്നുവെങ്കിലും ലുക്കിൽ മാറ്റമൊന്നും വന്നില്ല. വീഡിയോ പുറത്തുവന്നതോടെ ട്രോളുകളും നിറഞ്ഞു. ഇത് അസിൻ അല്ല- കസിൻ എന്നാണ് ഭൂരിഭാ​ഗം പേരും കമന്റായി കുറിച്ചത്. 'വീഡിയോയിൽ അസിന്റെ ഫോട്ടോ കൊടുത്തത് കൊണ്ട് മനസിലായി, കൊള്ളാം മോളേ.. മേലാൽ ആവർത്തിക്കരുത്', എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് വന്നത്. ഇതുവരെ 4.5 മില്യൺ ആളുകളാണ് മെഹറിന്റെ അസിൻ വീഡിയോ കണ്ടു കഴിഞ്ഞത്.&lt;/p&gt;&lt;p&gt;അസിന്റെ റീക്രിയേഷൻ വൈറലായി നിൽക്കവെ തന്നെ ഇന്ന് പുതിയ വീഡിയോയുമായി മെഹർ എത്തിയിട്ടുണ്ട്. ഇത്തവണ ആലിയ ഭട്ടിനെ ആണ് റീക്രിയേറ്റ് ചെയ്തത്. ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ ആലിയയുടെ ലുക്കാണ് ഇത്. അസിനെ പോലെ തന്നെ ഇത്തവണയും ട്രോളുകളും നിറഞ്ഞു. ഇത് ആലിയ ഭട്ട് അല്ല ആലിയ ബട്ട് ആണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ട്രോളുകൾക്കൊപ്പം തന്നെ മെഹറിന്റെ എഫേർട്ടിനെ പ്രശംസിക്കുന്നവരും ധാരാളമാണ്. ​അതേസമയം ട്രോളുകൾ കൊണ്ട് തനിക്ക് ലാഭം മാത്രമെ ഉണ്ടായുള്ളൂവെന്നാണ് മെഹർ പറയുന്നത്. എഴുപത്തി രണ്ടായിരം വ്യൂവ്സ് മാത്രമായിരുന്ന തന്റെ അക്കൗണ്ട് 125.8 മില്യൺ ആയെന്നാണ് മെഹർ പറയുന്നത്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Mehar Fathima (@meh_r__)&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/celebrity-interviewer-mehar-fathima-reaction-video-goes-viral-asin-and-alia-bhatt-get-trolls-also-articleshow-ihhs8t4"/>
        </item>
        <item>
            <title><![CDATA['ആ സത്യം നിങ്ങളോട് പറയാനുള്ള ധൈര്യം എനിക്കില്ല'; 'ജനനായകന്' സംഭവിച്ചതിനെക്കുറിച്ച് സംവിധായകന്‍ എച്ച് വിനോദ്]]></title>
            <link>https://www.asianetnews.com/entertainment-news/i-dont-have-the-courage-to-tell-the-truth-about-what-happened-to-jana-nayagan-says-director-h-vinoth-articleshow-6f4vi3b</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/i-dont-have-the-courage-to-tell-the-truth-about-what-happened-to-jana-nayagan-says-director-h-vinoth-articleshow-6f4vi3b</guid>
            <pubDate>Mon, 01 Jun 2026 23:01:20 +0530</pubDate>
            <description><![CDATA[&lt;p&gt;വിജയ്&zwnj;യുടെ അവസാന ചിത്രമെന്ന് കരുതുന്ന ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt23pk6hj6knawqrkk7vr6hp,imgname-fotojet--99--1780334939345.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തമിഴ് സിനിമയില്&zwj; നിന്നുള്ള ഈ വര്&zwj;ഷത്തെ ഏറ്റവും വലിയ റിലീസുകളില്&zwj; ഒന്നായി പ്രതീക്ഷിക്കപ്പെട്ട ചിത്രമാണ് ജനനായകന്&zwj;. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന് കരുതപ്പെട്ട ചിത്രം. അതിനാല്&zwj;ത്തന്നെ വന്&zwj; ഹൈപ്പും ലഭിച്ചു പ്രഖ്യാപന സമയം മുതല്&zwj; ചിത്രത്തിന്. എന്നാല്&zwj; പൊങ്കല്&zwj; റിലീസ് ആയി ഈ വര്&zwj;ഷം ജനുവരിയില്&zwj; എത്തേണ്ടിയിരുന്ന ചിത്രം ഇതുവരെ തിയറ്ററുകളില്&zwj; എത്തിയിട്ടില്ല. ചിത്രം എന്ന് വരുമെന്ന് ഇനിയും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് ചിത്രത്തിന്&zwj;റെ സംവിധായകന്&zwj; എച്ച് വിനോദ് നടത്തിയ പ്രതികരണം സിനിമാപ്രേമികള്&zwj;ക്കിടയില്&zwj; ചര്&zwj;ച്ചയായിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ജയറാമും ഉര്&zwj;വ്വശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് കോമഡി ക്രൈം ത്രില്ലര്&zwj; പരിമള ആന്&zwj;ഡ് കോ എന്ന ചിത്രത്തിന്&zwj;റെ ചെന്നൈയില്&zwj; നടന്ന പരിപാടിയില്&zwj; എച്ച് വിനോദും പങ്കെടുത്തിരുന്നു. അവിടെയാണ് ജനനായകന്&zwj;റെ റിലീസ് എന്നുണ്ടാവുമെന്ന് വിനോദിനോട് മാധ്യമപ്രവര്&zwj;ത്തകര്&zwj; ചോദിച്ചത്. അതിന് അദ്ദേഹത്തിന്&zwj;റെ മറുപടി ഇങ്ങനെ- അത് ഞാന്&zwj; തീരുമാനിക്കുന്ന കാര്യമല്ല. നിങ്ങളോട് അത് സംബന്ധിച്ചുള്ള സത്യം പറയാനുള്ള ധൈര്യം പോലും എനിക്കില്ല. ഇനി എനിക്ക് അതിനുള്ള ധൈര്യം ഉണ്ടായാലും അത് പങ്കുവെക്കാനുള്ള ധൈര്യം നിങ്ങള്&zwj;ക്ക് ഉണ്ടാവില്ല, വിനോദ് പറഞ്ഞു. ചിരിയോടെയാണ് വിനോദ് ഇത് പറഞ്ഞതെങ്കിലും ആരാധകരെ ഇത് വീണ്ടും സംശയത്തില്&zwj; ആഴ്ത്തിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;സെന്&zwj;സര്&zwj; പ്രശ്നങ്ങള്&zwj; കാരണമാണ് ജനുവരി 9 ന് തിയറ്ററുകളില്&zwj; എത്തേണ്ടിയിരുന്ന ജനനായകന്&zwj;റെ റിലീസ് മുടങ്ങിയത്. ചിത്രം മാര്&zwj;ച്ച് മാസം ഒന്&zwj;പതിന് സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. കമ്മിറ്റിയിൽ ഉള്&zwj;പ്പെട്ട ഒരാൾ രോഗബാധിതൻ ആയെന്നായിരുന്നു ഇതിനുള്ള വിശദീകരണം. ചിത്രം മെയ് മാസത്തില്&zwj; വരുമെന്ന് ആരാധകര്&zwj;ക്കുണ്ടായിരുന്ന പ്രതീക്ഷയും ഇതോടെ വൃഥാവിലായി. ജൂണ്&zwj; 22 നാണ് വിജയ്&zwj;യുടെ പിറന്നാള്&zwj;. ഇതോടനുബന്ധിച്ച് ചിത്രത്തിന്&zwj;റെ റിലീസ് ഉണ്ടായേക്കുമെന്ന് ആരാധകര്&zwj; പ്രതീക്ഷിക്കുന്നുണ്ട്. പല തീയതികളും വച്ചുകൊണ്ട് ഫാന്&zwj; മേഡ് പോസ്റ്ററുകളും സോഷ്യല്&zwj; മീഡിയയില്&zwj; പ്രചരിക്കുന്നുണ്ട്. എന്നാല്&zwj; ഔദ്യോഗികമായ ഒരു റിലീസ് തീയതി നിര്&zwj;മ്മാതാക്കളായ കെവിഎന്&zwj; പ്രൊഡക്ഷന്&zwj;സ് ഇനിയും പുറത്തുവിട്ടിട്ടില്ല. വിജയ് മുഖ്യമന്ത്രി ആയതോടെ റിലീസ് കുരുക്കി അഴിയുമെന്നാണ് ആരാധകര്&zwj; പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/i-dont-have-the-courage-to-tell-the-truth-about-what-happened-to-jana-nayagan-says-director-h-vinoth-articleshow-6f4vi3b"/>
        </item>
        <item>
            <title><![CDATA[കാട്ടാളനെതിരെ 'സംഘടിത ഡീ​ഗ്രേഡിം​ഗ്'? റേറ്റിംഗ് ഡിസൈബിള്‍ ചെയ്ത് ബുക്ക് മൈ ഷോ]]></title>
            <link>https://www.asianetnews.com/entertainment-news/book-my-show-disables-rating-of-kattalan-movie-starring-antony-varghese-articleshow-q7d1rvg</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/book-my-show-disables-rating-of-kattalan-movie-starring-antony-varghese-articleshow-q7d1rvg</guid>
            <pubDate>Mon, 01 Jun 2026 21:04:30 +0530</pubDate>
            <description><![CDATA[&lt;p&gt;ആന്&zwj;റണി വര്&zwj;ഗീസിനെ നായകനാക്കി പോള്&zwj; ജോര്&zwj;ജ് സംവിധാനം ചെയ്ത കാട്ടാളന്&zwj; എന്ന ചിത്രത്തിനെതിരെ സംഘടിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന് ആക്ഷേപം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1x177jmrhzrrsw3cc55x6z,imgname-fotojet--91--1780327947506.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആന്&zwj;റണി വര്&zwj;ഗീസിനെ നായകനാക്കി നവാഗതനായ പോള്&zwj; ജോര്&zwj;ജ് സംവിധാനം ചെയ്ത കാട്ടാളന്&zwj; എന്ന ചിത്രത്തിനെതിരെ സംഘടിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന് ആക്ഷേപം. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്&zwj; ഫേക്ക് റിവ്യൂസിന്&zwj;റെ അതിപ്രസരമാണെന്നും ആരോപണമുണ്ട്. നിലവില്&zwj; ബുക്ക് മൈ ഷോ ചിത്രത്തിന് റേറ്റിംഗ് നല്&zwj;കാനുള്ള സൗകര്യം ഡിസേബിള്&zwj; ചെയ്തിട്ടുണ്ട്. ബുക്ക് മൈ ഷോ ഇത്തരത്തില്&zwj; ഒരു നടപടി സ്വീകരിക്കുന്നത് അപൂര്&zwj;വ്വമാണ്.&lt;/p&gt;&lt;p&gt;റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ ഒരേ സ്വഭാവത്തിലുള്ള, വലിയ തോതിലുള്ള നെഗറ്റീവ് റിവ്യൂകളും റേറ്റിംഗുകളും പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് ആക്ഷേപം. സമൂഹ മാധ്യമങ്ങളിലും വിവിധ ഓൺലൈൻ പ്ലാറ്റ്&zwnj;ഫോമുകളിലും ചിത്രത്തിനെതിരെ ഒരേ രീതിയിലുള്ള പ്രതികരണങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം യഥാർഥ പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഒരു സിനിമയുടെ അന്തിമ വിലയിരുത്തൽ നിർണയിക്കേണ്ടതെന്നും എല്ലാവരും തിയറ്ററുകളിൽ എത്തി കാട്ടാളൻ കണ്ട ശേഷം സ്വന്തം അഭിപ്രായം രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ അഭ്യർഥിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;മാര്&zwj;ക്കോ നിര്&zwj;മ്മാതാവില്&zwj; നിന്ന് എത്തുന്ന അടുത്ത ചിത്രം. അതും ആക്ഷന് പ്രാധാന്യമുള്ള ചിത്രം. ആന്&zwj;റണി വര്&zwj;​ഗീസ് നായകനാവുന്ന കാട്ടാളന്&zwj; എന്ന ചിത്രത്തിന് ലഭിച്ച പ്രധാന പ്രീ റിലീസ് ഹൈപ്പ് അതായിരുന്നു. ആക്ഷന്&zwj; റോളുകളില്&zwj; എപ്പോഴും മിന്നാറുള്ള ആന്&zwj;റണി ക്യൂബ്സ് എന്&zwj;റര്&zwj;ടെയ്ന്&zwj;മെന്&zwj;റ്സ് നിര്&zwj;മ്മിക്കുന്ന ചിത്രത്തില്&zwj; നായകനാവുന്നു എന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്&zwj;റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ. ചിത്രത്തിനായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ 'മാർക്കോ'യ്ക്ക് ശേഷം വീണ്ടും സഹകരിക്കുകയാണ്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്&zwj;റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/book-my-show-disables-rating-of-kattalan-movie-starring-antony-varghese-articleshow-q7d1rvg"/>
        </item>
        <item>
            <title><![CDATA['എമ്പുരാന്' ശേഷം മുരളി ഗോപി, 'ടിയാന്' ശേഷം ജിയെന്‍ കൃഷ്ണകുമാര്‍; 'അനന്തൻ കാട്' റിലീസ് തീയതി പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/entertainment-news/ananthan-kaadu-movie-release-date-announced-jiyen-krishnakumar-murali-gopy-articleshow-xb1uqgc</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/ananthan-kaadu-movie-release-date-announced-jiyen-krishnakumar-murali-gopy-articleshow-xb1uqgc</guid>
            <pubDate>Mon, 01 Jun 2026 22:17:01 +0530</pubDate>
            <description><![CDATA[&lt;p&gt;മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'അനന്തൻ കാട്' എന്ന പുതിയ മലയാള ചിത്രം ജൂൺ 25-ന് റിലീസ് ചെയ്യും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt2138xmtpmzxaexmey766cz,imgname-fotojet---2026-06-01t220819.690-1780332209076.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' സിനിമയ്ക്ക് ശേഷം ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തൻ കാട്' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. ജൂൺ 25 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. ആകാംക്ഷയുണർത്തുന്നതാണ് പോസ്റ്റർ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. വൻവിജയമായി മാറിയ &lsquo;മാർക്ക് ആന്&zwj;റണി&rsquo;ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.&lt;/p&gt;&lt;p&gt;ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്&zwnj; മോഹൻ, സാഗർ സൂര്യ, റെജിന കസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷാ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്&zwj;റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്&zwnj;സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്&zwj;ലാൽ ഉണ്ണികൃഷ്ണൻ, പിആർഒ: ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്&zwj;റര്&zwj;ടെയ്ന്&zwj;&zwj;മെന്&zwj;റ്സ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/ananthan-kaadu-movie-release-date-announced-jiyen-krishnakumar-murali-gopy-articleshow-xb1uqgc"/>
        </item>
        <item>
            <title><![CDATA[മുന്‍ ചിത്രങ്ങളില്‍ നിന്നുള്ള മാറ്റമെന്ത്? സംവിധാനം ചെയ്യുന്ന പുതിയ സിനിമയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ദിലീഷ് പോത്തന്‍]]></title>
            <link>https://www.asianetnews.com/entertainment-news/dileesh-pothan-about-his-upcoming-mohanlal-movie-for-the-first-time-articleshow-aq29lv3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/dileesh-pothan-about-his-upcoming-mohanlal-movie-for-the-first-time-articleshow-aq29lv3</guid>
            <pubDate>Mon, 01 Jun 2026 20:24:35 +0530</pubDate>
            <description><![CDATA[&lt;p&gt;ദിലീഷ് പോത്തൻ തൻ്റെ അടുത്ത സിനിമയുടെ പണിപ്പുരയിലാണ്. ഫഹദ് ഫാസിലല്ല ഇക്കുറി നായകന്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1tm17b0pj1nq0q7edfz9ad,imgname-fotojet--92--1780325418219.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കരിയറില്&zwj; 100 ശതമാനം സക്സസ് റേറ്റ് ഉള്ള മലയാളത്തിലെ അപൂര്&zwj;വ്വം സംവിധായകരില്&zwj; ഒരാളാണ് ദിലീഷ് പോത്തന്&zwj;. കഴിഞ്ഞ പത്ത് വര്&zwj;ഷത്തിനിടെ മൂന്നേ മൂന്ന് സിനിമകള്&zwj; മാത്രമേ ദിലീഷ് സംവിധാനം ചെയ്തിട്ടുള്ളൂ. ആദ്യ ചിത്രമായ മഹേഷിന്&zwj;റെ പ്രതികാരത്തിലൂടെ സ്വന്തം കൈയൊപ്പ് പതിപ്പിച്ച ദിലീഷ് തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളും ഒരുക്കി. ഇതില്&zwj; ജോജി കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലും ഫഹദ് ഫാസില്&zwj; ആയിരുന്നു നായകനെന്ന പ്രത്യേകതയും ഉണ്ട്. എന്നാല്&zwj; ജോജി പുറത്തിറങ്ങി അഞ്ച് വര്&zwj;ഷത്തിന് ശേഷം ദിലീഷ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തില്&zwj; ഫഹദ് ഫാസില്&zwj; അല്ല നായകന്&zwj;. മറിച്ച് മോഹന്&zwj;ലാല്&zwj; ആണ്!&lt;/p&gt;&lt;p&gt;ഏറെക്കാലമായി റിപ്പോര്&zwj;ട്ടുകള്&zwj; എത്തുന്ന ഈ പ്രോജക്റ്റ് ഉറപ്പായെന്ന് ആദ്യമായി പറഞ്ഞത് ആന്&zwj;റണി പെരുമ്പാവൂര്&zwj; ആയിരുന്നു. ദൃശ്യം 3 റിലീസിന് മുന്നോടിയായി മോഹന്&zwj;ലാല്&zwj; ആരാധകരുമായി എക്സ് സ്പേസില്&zwj; നടത്തിയ സംവാദത്തിലാണ് ആന്&zwj;റണി ഇക്കാര്യം പറഞ്ഞത്. ഷിബു ബേബി ജോണ്&zwj; ആണ് ചിത്രം നിര്&zwj;മ്മിക്കുന്നത്. പിന്നാലെ ഷിബു ബേബി ജോണ്&zwj; ഒരു ചാനല്&zwj; ചര്&zwj;ച്ചയിലും ഈ ചിത്രം ഉറപ്പിച്ചിരുന്നു. വരും ദിവസങ്ങളില്&zwj; ചിത്രത്തിന്&zwj;റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ഷിബു ബേബി ജോണ്&zwj; പറഞ്ഞത്. ഇപ്പോഴിതാ തന്&zwj;റെ അടുത്ത ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തന്&zwj; പുതിയ അഭിമുഖത്തില്&zwj; പറയുന്ന കാര്യങ്ങളും സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്.&lt;/p&gt;&lt;p&gt;ബാബു രാമചന്ദ്രന് നല്&zwj;കിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തന്&zwj; ഇതേക്കുറിച്ച് പറയുന്നത്. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ദിലീഷിന്റെ മറുപടി ഇങ്ങനെ- &ldquo;ഇപ്പോള്&zwj; ഞാനൊരു ഐഡിയയില്&zwj; വര്&zwj;ക്ക് ചെയ്യുന്നുണ്ട്. അതിന്&zwj;റെ ഒരു പ്ലോട്ട് കേട്ടപ്പോള്&zwj; എക്സൈറ്റഡ് ആയ ഒന്നാണ്. ഞാന്&zwj; എടുത്തിട്ടുള്ള എല്ലാ കഥകളിലും എനിക്ക് തോന്നുന്നത് പ്ലോട്ട് ഭയങ്കര എക്സൈറ്റിംഗും എന്നാല്&zwj; അതില്&zwj; ഒരുപാട് വെല്ലുവിളികളും ഉണ്ടായിരിക്കും. ഇതും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാന്&zwj; ആ വെല്ലുവിളികളെ പതുക്കെ പതുക്കെ തരണം ചെയ്യാനുള്ള അതിന്&zwj;റെയൊരു റൈറ്റിംഗ് പ്രോസസിലും പ്രീ പ്രൊഡക്ഷന്&zwj; പരിപാടികളിലും ഒക്കെയാണ്. പോള്&zwj;സണും ശ്യാമും കൂടിയിട്ടാണ് എഴുതുന്നത്. അത് ഒരു ഡെവലപ്മെന്&zwj;റല്&zwj; സ്റ്റേജില്&zwj; ആണ്. ഇത് വട്ടം എത്തുമെന്ന് തോന്നുന്നു.&rdquo;&amp;nbsp;&lt;/p&gt;&lt;p&gt;&ldquo;ഏകദേശം ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് ആയിട്ടുണ്ട്. അതൊരു ഡ്രാമയാണ്. അതാണ് പറയാനുള്ളത്. ഒരു സിനിമ ചെയ്യുമ്പോള്&zwj; അതിന്&zwj;റെ പ്രോസസിലാണ് അതിന്&zwj;റെ ജോണറും പരിപാടികളുമൊക്കെ കണ്ടെത്തി വരുന്നത്. പക്ഷേ എന്&zwj;ഗേജിംഗ് ആയിട്ടുള്ള ഒന്നായിരിക്കും ഇത്. എന്&zwj;റെ മുന്&zwj;പത്തെ സിനിമകളില്&zwj; നിന്ന് കുറച്ചുകൂടി വിട്ടിട്ടാണെന്ന് ഞാന്&zwj; കരുതുന്നു. കുറച്ചുകൂടി ഡ്രാമയുള്ള ഒരു കഥയാണ്&rdquo;, ദിലീഷ് പോത്തന്&zwj;റെ വാക്കുകള്&zwj;. എന്നാല്&zwj; മോഹന്&zwj;ലാല്&zwj; ചിത്രമാണെന്ന് ദിലീഷ് പോത്തന്&zwj; അഭിമുഖത്തില്&zwj; പറഞ്ഞിട്ടില്ല. എന്നാല്&zwj; അദ്ദേഹത്തിന്&zwj;റെ അടുത്ത ചിത്രം മോഹന്&zwj;ലാല്&zwj; നായകനാവുന്ന ഒന്ന് തന്നെയാണെന്നാണ് ഇതിനകം പുറത്തെത്തിയ വിവരം. ചിത്രത്തിന്&zwj;റെ ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/dileesh-pothan-about-his-upcoming-mohanlal-movie-for-the-first-time-articleshow-aq29lv3"/>
        </item>
        <item>
            <title><![CDATA[കാൻസറായി സംസാരിക്കാനാകാതായി, അന്നവൻ എഴുതിയത് കണ്ട് ഒരുപാട് കരഞ്ഞു; ജിഷ്ണുവിന്റെ ഓർമയിൽ കമൽ]]></title>
            <link>https://www.asianetnews.com/entertainment-news/director-kamal-remember-late-actor-jishnu-raghavans-cancer-time-articleshow-lp71hhc</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/director-kamal-remember-late-actor-jishnu-raghavans-cancer-time-articleshow-lp71hhc</guid>
            <pubDate>Mon, 01 Jun 2026 19:31:20 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ ജിഷ്ണുവിനെ കുറിച്ച് സംവിധായകൻ കമൽ ഓർമ്മകൾ പങ്കുവെച്ചു. കാൻസർ മൂലം സംസാരിക്കാൻ കഴിയാതിരുന്ന അവസാന നാളുകളിൽ, ജിഷ്ണു കാര്യങ്ങൾ കടലാസിൽ എഴുതി നൽകിയത് മറക്കാനാവാത്ത അനുഭവമാണെന്ന് കമൽ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1qt0mkbm0zwr1hmvpskj7k,imgname-befunky-collage--27--1780322468499.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബാ&lt;/strong&gt;ലതാരമായി എത്തി പിന്നീട് നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നടനായിരുന്നു ജിഷ്ണു. ആ ഒരൊറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രീയം നേടിയ താരം പക്ഷേ ചെയ്യാനേറെ ബാക്കിവച്ച് ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. കാൻസർ എന്ന രോ​ഗത്തോട് സധൈര്യം പോരാടിയെങ്കിലും വിധി മറ്റൊന്ന് ആകുകയായിരുന്നു. ഇക്കാലയളവിൽ ഇരുപത്തി അഞ്ചോളം സിനിമകളാണ് ജിഷ്ണു ചെയ്തത്.&lt;/p&gt;&lt;p&gt;ജിഷ്ണു ലോകത്തോട് വിടപറഞ്ഞിട്ട് പത്ത് ആണ്ടുകൾ പൂർത്തിയാക്കുമ്പോൾ, താരത്തെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കാൻസർ ഒരുഘട്ടം കഴിഞ്ഞപ്പോൾ ജിഷ്ണുവിന് സംസാരിക്കാനാകാതെ ആയെന്നും അപ്പോൾ താൻ വീട്ടിൽ പോയപ്പോൾ ഓരോ കാര്യങ്ങൾ കടലാസിൽ എഴുതി തന്നത് ഒരിക്കലും മറക്കില്ലെന്നും അന്ന് ഒരുപാട് താൻ കരഞ്ഞുവെന്നും കമൽ പറഞ്ഞു. ഇടപ്പള്ളി ചലച്ചിത്രോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;/p&gt;&lt;p&gt;&quot;രാവിലെ രാഘവേട്ടന്&zwj;റെ(നടൻ രാഘവൻ) ഒരു ഫോണ്&zwj; വരികയാണ്. ഒരു പത്രവാര്&zwj;ത്ത കണ്ടിട്ടായിരുന്നു വിളി. എന്&zwj;റെ ഒരു മകനുണ്ട്. ഞാനവന്&zwj;റെ ഫോട്ടോ അയക്കാം. കമലിന് പറ്റുമെങ്കില്&zwj; ഉപയോഗിക്കെന്ന് പറഞ്ഞ് ഫോട്ടോ അയച്ചു തന്നു. കണ്ട ഉടനെ അവനെ എന്&zwj;റെ അടുത്തേക്ക് അയക്കാനും പറഞ്ഞു. അങ്ങനെയാണ് ജിഷ്ണു നമ്മളിലേക്ക് വരുന്നത്. മനസില്&zwj; സ്നേഹം മാത്രമുള്ള ചെറുപ്പക്കാരനായിരുന്നു ജിഷ്ണു. അദ്ദേഹത്തിന്&zwj;റെ ഹ്രസ്വമായ ജീവിതം എന്ന് പറയുന്നത് നമുക്ക് മറക്കാന്&zwj; പറ്റില്ല. കാന്&zwj;സര്&zwj; ബാധിച്ചിട്ട് അവന്&zwj; കടന്നുപോയൊരു കാലമുണ്ട്. അവന് സംസാരിക്കാന്&zwj; പറ്റാതായൊരു അവസ്ഥയില്&zwj; എനിക്ക് കാര്യങ്ങള്&zwj; എഴുതി തന്നിട്ടുണ്ട്. അവനെ കാണാന്&zwj; പോയപ്പോള്&zwj; ഓരോ കാര്യങ്ങളും എഴുതി തരും. ആ ഒരു ദിവസം മറക്കാന്&zwj; പറ്റില്ല. വീട്ടില്&zwj; നിന്നും ഇറങ്ങിയ ഞാന്&zwj; കാറില്&zwj; ഇരുന്ന് ഒരുപാട് നേരം കരഞ്ഞുപോയി. അതായിരുന്നു ജിഷ്ണു&quot;, എന്നായിരുന്നു കമലിന്റെ വാക്കുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/director-kamal-remember-late-actor-jishnu-raghavans-cancer-time-articleshow-lp71hhc"/>
        </item>
        <item>
            <title><![CDATA[എനിക്ക് കസേര വേണ്ട, ധ്യാൻ ശ്രീനിവാസന്‍ അമ്മ നേതൃസ്ഥാനത്തേക്ക് വരട്ടെ: മാലാ പാർവതി]]></title>
            <link>https://www.asianetnews.com/entertainment-news/actress-mala-parvathy-says-youth-actors-including-dhyan-sreenivasan-step-in-amma-association-leadership-position-articleshow-mage6r5</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actress-mala-parvathy-says-youth-actors-including-dhyan-sreenivasan-step-in-amma-association-leadership-position-articleshow-mage6r5</guid>
            <pubDate>Mon, 01 Jun 2026 18:52:39 +0530</pubDate>
            <description><![CDATA[&lt;p&gt;മലയാള സിനിമാ സംഘടനയായ 'അമ്മ'യിലെ പ്രശ്നങ്ങളെ തുടർന്ന് നേതൃത്വം രാജിവെക്കണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടിരുന്നു. തനിക്ക് പദവികൾ വേണ്ടെന്നും ധ്യാൻ ശ്രീനിവാസനെപ്പോലുള്ള ചെറുപ്പക്കാർ നേതൃത്വത്തിൽ വരണമെന്നും അവർ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1njdeqgt55zrh43gvbymc1,imgname-befunky-collage--26--1780320122327.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാള സിനിമയുടെ താരസംഘടനയായ അമ്മയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉയരുകയാണ്. ജീവനക്കാരിയുടെ പരാതിയും അൻസിബ ഉയർത്തിയ ആരോപണങ്ങളുമെല്ലാം സംഘടനയെ ആടിയുലച്ചിട്ടുണ്ട്. തതവസരത്തിൽ സംഘടന പൂർണമായും രാജി വച്ച് ഒഴിയണമെന്ന് മാലാ പാർവതി തുറന്ന കത്തിൽ ആവശ്യപ്പെട്ടിരുന്നു. കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്തുവരുന്നതെന്നും ഇവർ പറഞ്ഞിരുന്നു. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയത്.&lt;/p&gt;&lt;p&gt;ഇതിലൊരു കമന്റിന് മാലാ പാർവതി നൽകിയ കമന്റ് ശ്രദ്ധനേടുകയാണ്. &quot;മാലാ പാർവതി പറഞ്ഞ കാര്യങ്ങൾ ജനറൽ ബോഡിയിൽ ചോദ്യം ചെയ്യപ്പെടണം. ഞാൻ നോക്കുമ്പോ ചേച്ചി അല്ലെങ്കിൽ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം. മൊത്തം ടീമിനെ പൊളിച്ചു നല്ല ടീം ആകണം. അല്ലെങ്കിൽ ഇടവേളബാബുവിനെ വീണ്ടും തിരിച്ചു കൊണ്ടുവരണം സെക്രട്ടറി സ്ഥാനത്ത്. അപ്പോൾ നിങ്ങൾക്കു കാര്യം കുറേക്കൂടി ഈസി ആകും&quot;, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനായിരുന്നു മാലാ പാർവതിയുടെ മറുപടി.&lt;/p&gt;&lt;p&gt;&quot;എനിക്ക് ഒരു കസേരയും വേണ്ട. എന്നോട് ചോദിച്ചാൽ ചെറുപ്പക്കാര്.. ധ്യാൻ ശ്രീനിവാസൻ ഒക്കെ വരണം എന്ന് പറയും&quot;, എന്നായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണ കമന്റുകൾ വന്നു. &quot;നിങ്ങളുടെ ഈ സംഘടന പിരിച്ചുവിട്ടാൽ മാത്രം മതി..&quot;, എന്ന കമന്റിന്, &quot;അങ്ങനെ പറയരുത്. ഈ സംഘടന, ഒരു പാട് പേർക്ക് ആശ്രയവും, രക്ഷയുമാണ്&quot;, എന്നായിരുന്നു മാലാ പാർവതി മറുപടി നൽകിയത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&quot;മാല ചേച്ചിക്ക് ഒരു തുറന്ന് കത്ത്. ഒറ്റ വാചകത്തിൽ നിർത്തുന്നു. ഈ A.M.M.A ഒന്നു പിരിച്ചു വിടുമോ? നിങ്ങളുടെ അധികാരികൾക്ക് മുന്നിൽ ഈ ഒരു നിർദ്ദേശം വച്ചാൽ ആരും അംഗീകരിക്കില്ല. പക്ഷേ അരി ആഹാരം കഴിക്കുന്ന എല്ലാ മലയാളികളും ഒന്നിച്ചു പറയുന്ന ഒന്നാണ്. വെറുതേ അമ്മക്ക് പറയാൻ വേണ്ടി ഒരു സംഘടന&quot;, എന്ന കമന്റിന്, &quot;ഒരു പാട് പേർക്ക് ഗുണം ചെയ്യുന്നുണ്ട്. അത് കൊണ്ട് അത് പറയില്ല&quot;, എന്നായിരുന്നു മാലാ പാർവതിയുടെ മറുപടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actress-mala-parvathy-says-youth-actors-including-dhyan-sreenivasan-step-in-amma-association-leadership-position-articleshow-mage6r5"/>
        </item>
        <item>
            <title><![CDATA['ഇട്ടിരിക്കുന്ന ഈ വസ്ത്രമടക്കം തന്നത് മൗനരാഗമാണ്'; കരച്ചിലടക്കാനാകാതെ നായകൻ നലീഫ്]]></title>
            <link>https://www.asianetnews.com/entertainment-news/actor-naleef-about-mounaragam-articleshow-c5emqae</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-naleef-about-mounaragam-articleshow-c5emqae</guid>
            <pubDate>Mon, 01 Jun 2026 17:59:33 +0530</pubDate>
            <description><![CDATA[&lt;p&gt;മൗനരാഗത്തിലെ നായകനെ അവതരിപ്പിച്ചത് നലീഫായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1jh86at4wgwc96d1k0xjv3,imgname-actor-naleef-about-mounaragam-1780316938442.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഏഷ്യാനെറ്റിൽ&zwnj; അടുത്തിടെ സംപ്രേഷണം അവസാനിപ്പിച്ച സൂപ്പർഹിറ്റ് പരമ്പരയാണ് 'മൗനരാഗം'. പ്രദീപ് പണിക്കരുടെ രചനയില്&zwj; മനു സുധാകരനാണ് പരമ്പര സംവിധാനം ചെയ്തത്. പ്രദീപ് പണിക്കരാണ് മൗനരാഗത്തിലെ നായികയായ ഐശ്വര്യ റംസായിയെ ആദ്യമായി മലയാളത്തില്&zwj; അവതരിപ്പിച്ചത്. അന്യഭാഷാ നടിയായ ഐശ്വര്യയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 1700 ല്&zwj; പരം എപ്പിസോഡുകള്&zwj; പൂര്&zwj;ത്തിയാക്കിയാണ് മൗനരാഗം കഴിഞ്ഞ ദിവസം അവസാനിച്ചത്. സീരിയല്&zwj; അവസാനിച്ചതിന് ശേഷം നായികാ- നായകന്മാരായ നലീഫും ഐശ്വര്യ റംസായിയും വൈകാരികമായി സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ സോഷ്യല്&zwj; മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.&lt;/p&gt;&lt;p&gt;''ഇന്ന് നില്&zwj;ക്കുന്ന ഞാന്&zwj; എന്ന മനുഷ്യനെ തന്നത് മൗനരാഗം സീരിയലാണ്. അഭിനയിക്കാന്&zwj; ആഗ്രഹിച്ചു നടന്ന എന്നെ പോലൊരു പയ്യനെ നായകനാക്കി, സാമ്പത്തികമായി എന്നെ സ്റ്റേബിളാക്കിയതും, ഞാനിട്ടിരിയ്ക്കുന്ന ഈ വസ്ത്രമടക്കം ജീവിതത്തിലെ പല കാര്യങ്ങളും എനിക്ക് തന്നത് മൗനരാഗമാണ്. ശരിക്കും ഞാന്&zwj; എന്റെ സ്വപ്&zwnj;നത്തില്&zwj; ജീവിക്കുകയാണ്. കരണ്&zwj; എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് ആലോചിക്കുമ്പോള്&zwj; തന്നെ എനിക്ക് കരച്ചില്&zwj; വരുന്നു'', എന്നാണ് നലീഫ് വികാരാധീനനായി പറയുന്നത്.&lt;/p&gt;&lt;p&gt;''എന്റെ പേഴ്&zwnj;സണല്&zwj; ലൈഫുമായി ഒരുപാട് സിങ്ക് ആയി നില്&zwj;ക്കുന്ന കഥാപാത്രമാണ് കിരണ്&zwj;, ഒരിക്കലും അതിനോട് ബൈ പറയില്ല. കിരണ്&zwj; എങ്ങനെയാണോ അങ്ങനെയാണ് ഞാനും. ഇനി ഞാന്&zwj; മിസ് ചെയ്യുന്നത് എന്റെ കഥാപാത്രങ്ങളെയായിരിക്കുമോ, കൂടെ അഭിനയിച്ചവരെയായിരിക്കുമോ ഈ ടീമിനെ ആയിരിക്കുമോ എന്നെനിക്കറിയില്ല. അടുത്ത വരവിലും ഞാൻ നിങ്ങളെ ഹാപ്പിയാക്കും'', നലീഫ് കൂട്ടിച്ചേർത്തു. ''അവസാനത്തെ എപ്പിസോഡ് ആയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഇനിയും നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് കിട്ടണം'', എന്നാണ് വീഡിയോയിൽ ഐശ്വര്യ പറയുന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-naleef-about-mounaragam-articleshow-c5emqae"/>
        </item>
        <item>
            <title><![CDATA['കരഞ്ഞ് വിഷമം തീര്‍ത്തോ എന്ന് പറയും'; പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് സംസാരിച്ച് തൻവി]]></title>
            <link>https://www.asianetnews.com/entertainment-news/thanvi-sudheer-ghosh-says-about-postpartum-depression-articleshow-7eoc53g</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/thanvi-sudheer-ghosh-says-about-postpartum-depression-articleshow-7eoc53g</guid>
            <pubDate>Mon, 01 Jun 2026 17:07:40 +0530</pubDate>
            <description><![CDATA[&lt;p&gt;'തൻവി ഭയങ്കര ഇമോഷണലാണ് ഇപ്പോള്&zwj;. പെട്ടെന്ന് കരയും. കരയുമ്പോള്&zwj; കരയരുതെന്ന് പറയരുത്'.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1fe60ejpaxxqybkbbtce78,imgname-thanvi-sudheer-ghosh-says-about-postpartum-depression-1780313692174.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നടൻ കൃഷ്&zwj;ണകുമാറിന്റെയും കുടുംബത്തിന്റെയും വ്ളോഗുകൾ ഫോളോ ചെയ്യുന്നവർക്ക് സുപരിചിതയാണ് വ്ളോഗറായ തൻവി സുധീർ ഘോഷ്. സിന്ധു കൃഷ്&zwj;ണയുടെ സഹോദരിയുടെ മകളാണ് തൻവി. കുടുംബത്തോടൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തൻവി. അടുത്തിടെയാണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ പ്രസവശേഷമുള്ള വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് തൻവി. മൂത്ത മകന് ഇടക്ക് ചെറിയ കുശുമ്പൊക്കെ തോന്നാറുണ്ടെന്ന് തൻവി പറയുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ചും തൻവി സംസാരിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;''തൻവി ഭയങ്കര ഇമോഷണലാണ് ഇപ്പോള്&zwj;. പെട്ടെന്ന് കരയും. കരയുമ്പോള്&zwj; കരയരുതെന്ന് പറയരുത്. നീ കരഞ്ഞോ, കരഞ്ഞ് വിഷമം തീര്&zwj;ത്തോ എന്ന് പറയണമെന്ന് മനസിലാക്കിയതും ഇപ്പോഴാണ്. ലൈഫ് ഇങ്ങനെയാണ്. നമ്മള്&zwj; വിചാരിക്കുന്നത് പോലെയല്ലല്ലോ. എല്ലാം ശരിയായി വരും എന്നൊന്നും ഈ ടൈമില്&zwj; പറയരുത്. ചെറിയ കാര്യങ്ങളാണ്, കരഞ്ഞങ്ങ് തീര്&zwj;ക്കട്ടെ എന്ന് വിചാരിക്കണം. പിന്നെ ഓവര്&zwj; സ്ട്രസ് വരാതിരിക്കാനായി ഞങ്ങളൊരു ഷെഡ്യൂള്&zwj; പോലെയാണ് പോവുന്നത്. പകല്&zwj; ഞാന്&zwj; ഉറങ്ങും. രാത്രി മോളുടെ കൂടെയിരിക്കും. ലിയാനാണ് ഇപ്പോള്&zwj; അമ്മയെ വേണ്ടത്. അവരൊന്നിച്ച് ഉറങ്ങും. ഞാനും മോളും അപ്പുറത്തുണ്ടാവും'', യോജി വീഡിയോയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;''എല്ലാ കാര്യങ്ങളും ടേണെടുത്താണ് ചെയ്യുന്നത്. അതുകൊണ്ട് അധികം സ്ട്രസ് ഇല്ല. ഒരാള്&zwj; പ്രശ്&zwnj;നമുണ്ടാക്കുമ്പോള്&zwj; മറ്റെയാള്&zwj; സൈലന്റായിരിക്കും. ഏഴ് മുതല്&zwj; ഒന്&zwj;പത് മണിക്കൂര്&zwj; വരെ ഉറങ്ങാന്&zwj; പറ്റുന്നുണ്ട്. ഉറങ്ങാന്&zwj; പറ്റാത്ത ദിവസം പെട്ടെന്ന് ദേഷ്യം വരും, ഇമോഷണലൊക്കെയാവും. മോന്&zwj; സ്&zwnj;കൂളില്&zwj; പോവുകയും, മോള്&zwj; ഉറങ്ങുകയും ചെയ്യുന്ന ടൈമില്&zwj; ഞങ്ങളൊന്നിച്ച് സിനിമയൊക്കെ കാണും. ഞങ്ങളുടേതായ ടൈമും എനിക്ക് കിട്ടുന്നുണ്ട്. അനിയത്തി വന്നതില്&zwj; കുറച്ചൊക്കെ അസൂയ പോലെ ലിയാന് തോന്നിയിരുന്നു. നിലയ്ക്ക് മാത്രം എല്ലാം വാങ്ങിക്കുന്നു എന്ന് അവന്&zwj; പറഞ്ഞിരുന്നു. ഡയപ്പറൊഴിച്ച് മറ്റെന്താണ് വാങ്ങിയത്, എന്തെങ്കിലും പറയാമോയെന്ന് ചോദിച്ചപ്പോള്&zwj; അവന് ഉത്തരമില്ലായിരുന്നു. സോറിയൊക്കെ പറഞ്ഞു ഞങ്ങളോട്'', തൻവി പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/thanvi-sudheer-ghosh-says-about-postpartum-depression-articleshow-7eoc53g"/>
        </item>
        <item>
            <title><![CDATA['ഞാൻ അമ്മയല്ല, ആ ഫീലും അറിയില്ല, പക്ഷേ കൊളുത്തിവലിക്കുന്ന വേദന'; നെടുമങ്ങാട്ടെ ക്രൂരതയിൽ സൂര്യ]]></title>
            <link>https://www.asianetnews.com/entertainment-news/bigg-boss-surya-j-menon-emotional-and-helplessness-talk-about-nedumangad-child-death-case-articleshow-gpk7ae0</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/bigg-boss-surya-j-menon-emotional-and-helplessness-talk-about-nedumangad-child-death-case-articleshow-gpk7ae0</guid>
            <pubDate>Mon, 01 Jun 2026 16:59:33 +0530</pubDate>
            <description><![CDATA[&lt;p&gt;നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ പ്രതികരിച്ചു. ഈ വാർത്ത തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും കുറ്റവാളികൾക്കെല്ലാം അർഹമായ ശിക്ഷ ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും അവർ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1f4a2zb0qwfg9x6n8s1zan,imgname-befunky-collage--23--1780313368671.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കേ&lt;/strong&gt;രള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം. നിരവധി അമ്മമാരും സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം കുഞ്ഞ് അനുഭവിച്ച വേദനയുടെ ആഴത്തിൽ മനസുലഞ്ഞ് പോസ്റ്റുകൾ പങ്കിടുന്നുണ്ട്. ആ കുഞ്ഞിന്റെ കണ്ണുകൾ നിങ്ങളുടെയും ഉറക്കം കെടുത്തിയിരുന്നോ എന്ന ചോദ്യവുമായി പ്രതികരിക്കുകയാണ് ബി​ഗ് ബോസ് താരം സൂര്യ ജെ മേനോൻ ഇപ്പോൾ. താൻ ഒരു അമ്മയൊന്നും അല്ലെന്നും അതിന്റെ ഫീൽ ഒന്നും അറിയില്ലെന്നും പറഞ്ഞ സൂര്യ, ഈ വാർത്ത മനസിൽ എവിടെയോ കൊളുത്തുവലിക്കുന്നൊരു വേദന സമ്മാനിച്ചുവെന്ന് പറയുന്നു.&lt;/p&gt;&lt;p&gt;കുറ്റം ചെയ്തവരെ പൊതുജനം തല്ലിക്കൊന്നു എന്നൊക്കെ കേൾക്കാറുണ്ടെന്നും അത് കേരളത്തിൽ വരണമെന്ന് പല വാർത്തകൾ കാണുമ്പോഴും തനിക്ക് തോന്നാറുണ്ടെന്നും സൂര്യ പറയുന്നു. പൊതുജനം കയ്യേറിയിരുന്നെങ്കില്&zwj; എന്ന് ആഗ്രഹിച്ച നിമിഷമായിരുന്നു കുഞ്ഞിന്റെ വിയോ​ഗ വാർത്തയെന്നും സൂര്യ കൂട്ടിച്ചേർക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സൂര്യ ജെ മേനോന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;എന്നെ ആദ്യമായിട്ടാണ് ഒരു കുട്ടിയുടെ നിസഹായാവസ്ഥയിലുള്ള കണ്ണുകള്&zwj; പിന്തുടരുന്നത്. ആ വാര്&zwj;ത്ത കേട്ട ശേഷം എന്തോ പോലെയാണ്. ഞാന്&zwj; ഒരു അമ്മയൊന്നും അല്ല. മാതൃത്വത്തിന്&zwj;റെ ഒരു ഫീലോ കാര്യങ്ങളോ എനിക്ക് അറിയത്തുമില്ല. പക്ഷേ എവിടെ ഒരു കൊളുത്തുവലിക്കുന്നൊരു വേദന. അതിനെക്കാള്&zwj; വിഷമം ഈ കുറ്റം ചെയ്ത ആളുകള്&zwj; ജയിലില്&zwj; പോകുക, നല്ല ഭക്ഷണം കഴിക്കുക, അവര് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടുക. അത്യാവശ്യം സമ്പാദ്യമായിട്ട് വെളിയില്&zwj; ഇറങ്ങുന്നു.&lt;/p&gt;&lt;p&gt;വധശിക്ഷ വിധിക്കുകയാണെങ്കില്&zwj; പോലും, ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അതിന്&zwj;റെ അപ്ഡേറ്റും കാര്യങ്ങളുമൊന്നും അറിഞ്ഞില്ല. അതുപോലെ ഷിംജിത. അവരിപ്പോള്&zwj; പുറത്തിറങ്ങി എന്ന് കേള്&zwj;ക്കുന്നു. വീഡിയോകള്&zwj; ചെയ്ത് നടക്കുന്നു. ഒരു ഐഡിയ കിട്ടുന്നില്ല. സത്യം പറഞ്ഞാല്&zwj; നമുക്കൊന്നും ചെയ്യാന്&zwj; പറ്റുന്നില്ല. അതാണ് പ്രധാന പ്രശ്നം. ചില സമയത്ത് ചില വാര്&zwj;ത്തകള്&zwj; കേള്&zwj;ക്കും. കുറ്റം ചെയ്തവരെ പൊതുജനം തല്ലിക്കൊന്നു എന്നൊക്കെ. അതൊക്കെ നമ്മുടെ കേരളത്തിലും വന്നെങ്കില്&zwj; എന്ന് ഇടയ്ക്ക് ഞാന്&zwj; ആഗ്രഹിക്കാറുണ്ട്. പൊതുവില്&zwj; വൈലന്&zwj;സ് ആഗ്രഹിക്കുന്ന ആളൊന്നുമല്ല ഞാന്&zwj;. പക്ഷേ ഇങ്ങനെയുള്ള വാര്&zwj;ത്തകള്&zwj; കേള്&zwj;ക്കുമ്പോള്&zwj;, പൊതുജനം കയ്യേറിയിരുന്നെങ്കില്&zwj; എന്ന് ആഗ്രഹിക്കുന്ന നിമിഷമായിരുന്നു ഇന്നലത്തെ ഈ വാര്&zwj;ത്ത. &zwnj;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/bigg-boss-surya-j-menon-emotional-and-helplessness-talk-about-nedumangad-child-death-case-articleshow-gpk7ae0"/>
        </item>
        <item>
            <title><![CDATA[താരസംഘടനയിലെ പ്രശ്നങ്ങള്‍; മുതിർന്ന താരങ്ങൾ വൈകാതെ ഇടപെടണമെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്]]></title>
            <link>https://www.asianetnews.com/entertainment-news/minister-p-c-vishnunath-wants-senior-actors-intervene-problems-in-amma-organization-articleshow-f7sqe4h</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/minister-p-c-vishnunath-wants-senior-actors-intervene-problems-in-amma-organization-articleshow-f7sqe4h</guid>
            <pubDate>Mon, 01 Jun 2026 16:46:43 +0530</pubDate>
            <description><![CDATA[&lt;p&gt;താരസംഘടനയിലെ പ്രശ്നങ്ങളിൽ മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. വിഷയത്തില്&zwj; സർക്കാറിന് മുമ്പാകെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും സർക്കാർ ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1ebyfkqtp6dngpbn1sp03f,imgname-p-c-vishnunath-1780312570355.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട:&lt;/strong&gt; സിനിമാ മേഖലയിലെ പ്രശ്നങ്ങളില്&zwj; മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലാണ് സർക്കാർ ഇടപെടുന്നത്. സിനിമ വ്യവസായത്തിലല്ല, താര സംഘടനയിലാണ് കുറെയധികം പ്രശ്നങ്ങൾ ഉള്ളത്. വിഷയത്തില്&zwj; സർക്കാറിന് മുമ്പാകെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും സർക്കാർ ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്&zwj;ത്തു. നാളെ വൈകിട്ട് സിനിമ മേഖലയിലെ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും പി സി വിഷ്ണുനാഥ് അറിയിച്ചു.&lt;/p&gt;&lt;p&gt;താര സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യമായ രീതിയിൽ അല്ല പോകുന്നത്. താര സംഘടനയിലെ പ്രശ്നങ്ങൾ സിനിമ മേഖലയിലെ മുതിർന്ന വ്യക്തിത്വങ്ങൾ മാറി നിൽക്കാതെ ഇടപെട്ട് പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു മന്ത്രി എന്ന നിലയിലല്ല, സിനിമ കാണുന്ന ഒരാളെന്ന നിലയിലാണ് ഇത് പറയുന്നത്. മുതിർന്ന വ്യക്തിത്വങ്ങൾ ഇടപെട്ട് പ്രശ്നം പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രശ്നങ്ങൾ മറ്റൊരു തലത്തിലേക്ക് പോകാതെ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണമെന്നാണ് പി സി വിഷ്ണുനാഥ് ആവശ്യപ്പെടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും നിലവിലുള്ള സിനിമാനയം തന്നെ പര്യാപ്തമാണോ എന്നുള്ളത് കൃത്യമായി പരിശോധിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/minister-p-c-vishnunath-wants-senior-actors-intervene-problems-in-amma-organization-articleshow-f7sqe4h"/>
        </item>
        <item>
            <title><![CDATA[നിങ്ങള്‍ കണ്ടതാണോ? 10 വര്‍ഷത്തിന് ശേഷം ആ ചിത്രം യുട്യൂബില്‍; കമന്‍റ് ബോക്സില്‍ അഭിനന്ദനപ്രവാഹം]]></title>
            <link>https://www.asianetnews.com/entertainment-news/kaadu-pookkunna-neram-malayalam-movie-released-on-youtube-indrajith-sukumaran-rima-kallingal-dr-biju-articleshow-k72t1sn</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/kaadu-pookkunna-neram-malayalam-movie-released-on-youtube-indrajith-sukumaran-rima-kallingal-dr-biju-articleshow-k72t1sn</guid>
            <pubDate>Mon, 01 Jun 2026 16:44:32 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ദ്രജിത്തും റിമ കല്ലിങ്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1e320865a0g0p2e8bg9wy0,imgname-fotojet---2026-06-01t162311.933-1780312279047.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചലച്ചിത്രോത്സവങ്ങളില്&zwj; വലിയ സ്വീകാര്യത നേടുകയും പുരസ്കാരങ്ങള്&zwj; സ്വന്തമാക്കുകയും ചെയ്ത ഒരു ചിത്രം പ്രേക്ഷകര്&zwj;ക്ക് ഇനി സൗജന്യമായി കാണാം. ബിജുകുമാര്&zwj; ദാമോദരന്&zwj; (ഡോ. ബിജു) സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരനും റിമ കല്ലിങ്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാട് പൂക്കുന്ന നേരം എന്ന ചിത്രമാണ് പ്രേക്ഷകരുടെ കാഴ്ചയിലേക്ക് 10 വര്&zwj;ഷത്തിനിപ്പുറം എത്തിയിരിക്കുന്നത്. 2016 ല്&zwj; കാനഡയിലെ മോണ്&zwj;ട്രിയല്&zwj; ചലച്ചിത്രോത്സവത്തില്&zwj; പ്രീമിയര്&zwj; ചെയ്യപ്പെട്ട ചിത്രമാണിത്. 2016 ലെ ദേശീയ പുരസ്കാരങ്ങളില്&zwj; ഒരു അവാര്&zwj;ഡും അതേ വര്&zwj;ഷത്തെ സംസ്ഥാന പുരസ്കാരങ്ങളില്&zwj; അഞ്ച് അവാര്&zwj;ഡുകളും നേടിയ ചിത്രമാണിത്. ഒപ്പം ബാം​ഗ്ലൂര്&zwj; ഇന്&zwj;റര്&zwj;നാഷണല്&zwj; ഫിലിം ഫെസ്റ്റിവലില്&zwj; സ്പെഷല്&zwj; ജൂറി അവാര്&zwj;ഡും നേടിയിരുന്നു. യുട്യൂബിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;വീക്കെന്&zwj;ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്&zwj;റെ ബാനറില്&zwj; സോഫിയ പോള്&zwj; നിര്&zwj;മ്മിച്ച ചിത്രമാണ് ഇത്. വീക്കെന്&zwj;ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്&zwj;റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിട്ടുള്ളത്. സംവിധായകന്&zwj; തന്നെ ഇക്കാര്യം സോഷ്യല്&zwj; മീഡിയയിലൂടെ അറിയിച്ചിരുന്നു. ഈ ചിത്രം എങ്ങനെ കാണാം എന്ന് ഏറെ നാളായി ആളുകള്&zwj; അന്വേഷിക്കുന്നുണ്ടെന്നും ചിത്രം ഇപ്പോള്&zwj; യുട്യൂബില്&zwj; ലഭ്യമാണെന്നും. അതേസമയം മികച്ച പ്രതികരണങ്ങളാണ് യുട്യൂബില്&zwj; ചിത്രം നേടുന്നത്. 10 ദിവസം കൊണ്ട് നാലര ലക്ഷത്തോളം കാഴ്ചകള്&zwj; യുട്യൂബില്&zwj; ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കമന്&zwj;റ് ബോക്സില്&zwj; അഭിനന്ദനങ്ങളാണ് നിറയെ.&lt;/p&gt;&lt;p&gt;പ്രകാശ് ബാരെ, ഇന്ദ്രന്&zwj;സ്, ഇര്&zwj;ഷാദ്, കൃഷ്ണന്&zwj; ബാലകൃഷ്ണന്&zwj;, ​ഗോപന്&zwj; കരുനാ​ഗപ്പള്ളി, ജയചന്ദ്രന്&zwj; കടമ്പനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2017 ൽ മികച്ച സൗണ്ട് ഡിസൈനിങ്ങിനുള്ള ദേശീയ പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. ജയദേവൻ ചക്കാടത്ത് ആയിരുന്നു സൗണ്ട് ഡിസൈനര്&zwj;. 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്&zwj; മികച്ച ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ, മികച്ച ശബ്ദ മിശ്രണം പ്രമോദ് തോമസ്, മികച്ച ലൊക്കേഷൻ സിങ്ക് സൗണ്ട് സൗണ്ട് ഡിസൈൻ എന്നിവയ്ക്ക് ജയദേവൻ ചക്കാടത്ത്, മികച്ച ലാബ് പ്രോസസിങ് വിസ്&zwnj;താ വി എഫ് എക്സ് സ്റ്റുഡിയോ എന്നിങ്ങനെ ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയത് കാട് പൂക്കുന്ന നേരം ആയിരുന്നു. 2017 ലെ ഗോവ ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/kaadu-pookkunna-neram-malayalam-movie-released-on-youtube-indrajith-sukumaran-rima-kallingal-dr-biju-articleshow-k72t1sn"/>
        </item>
        <item>
            <title><![CDATA[ഉസ്താദ് ആകാൻ ഞാനും ആ​ഗ്രഹിച്ചു, ആ സ്വപ്നം സാധിച്ച് കൊടുക്കാനാകാത്ത മകൻ; തുറന്നുപറഞ്ഞ് നാദിറ]]></title>
            <link>https://www.asianetnews.com/entertainment-biggboss/bigg-boss-nadira-mehrin-said-that-she-wanted-to-become-an-imam-and-her-family-was-interested-in-it-articleshow-wut4ve1</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-biggboss/bigg-boss-nadira-mehrin-said-that-she-wanted-to-become-an-imam-and-her-family-was-interested-in-it-articleshow-wut4ve1</guid>
            <pubDate>Mon, 01 Jun 2026 16:08:45 +0530</pubDate>
            <description><![CDATA[&lt;p&gt;ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന നാദിറ മെഹ്റിൻ, മാതാപിതാക്കൾക്ക് തന്നെ ഒരു ഉസ്താദ് ആക്കണമെന്നായിരുന്നു ആഗ്രഹമെന്ന് വെളിപ്പെടുത്തുന്നു. തനിക്കും ആ സ്വപ്നമുണ്ടായിരുന്നുവെന്നും നാദിറ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1c778bxx3g97s66z5qzn3c,imgname-befunky-collage--22--1780310318347.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബി&lt;/strong&gt;​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ ആളാണ് നാദിറ മെഹ്റിൻ. ഷോയിൽ മികച്ചൊരു മത്സരാർത്ഥിയായിരുന്ന നാദിറ മണി ബോക്സുമായിട്ടായിരുന്നു പുറത്തേക്ക് പോയത്. ഇതിന് പിന്നാലെ വാർത്താ അവതാരികയായും നിറഞ്ഞു നിൽക്കുന്ന നാദിറ തന്റെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വാപ്പയ്ക്കും ഉമ്മയ്ക്കും തന്നെ ഉസ്താദ് ആക്കണമെന്നായിരുന്നു ആ​ഗ്രഹമെന്നും താനും അത് സ്വപ്നം കണ്ടിരുന്നതെന്നും പറയുകയാണ് നാദിറ&lt;/p&gt;&lt;p&gt;&lt;strong&gt;നാദിറ മെഹ്റിന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാന്&zwj; കറുത്തിരുന്നാലും വെളുത്തിരുന്നാലും എന്&zwj;റെ വീട്ടുകാര്&zwj;ക്ക് അവരുടെ മകന്&zwj; ആണ് ഞാന്&zwj;. നാളെ ഞാന്&zwj; കിടപ്പിലായാല്&zwj; പോലും അവര്&zwj;ക്ക് ഞാന്&zwj; മകനാണ്. കുട്ടിക്കാലത്ത് എനിക്ക് എന്തെങ്കിലും പ്രശ്നമുള്ളതായിട്ട് അവര്&zwj;ക്ക് തോന്നിയിട്ടുമില്ല. പക്ഷേ സമൂഹം അവരോട് നവാസേ.. നിന്&zwj;റെ മകന്&zwj; എന്താ അങ്ങനെ നടക്കുന്നത് ? എന്ന് ചോദിക്കുമ്പോള്&zwj; വാപ്പയ്ക്ക് ബുദ്ധിമുട്ടാണ്. ഭാവിയില്&zwj; ഒരു പെണ്&zwj;കുട്ടിയെ വിവാഹം കഴിക്കണം. കുടുംബം നോക്കണം. ജോലിക്ക് പോകണം. പ്രത്യേകിച്ച് എന്&zwj;റെ ഫാമിലി ബാക്ഗ്രൗണ്ട് വച്ച് നോക്കുകയാണെങ്കില്&zwj; ദുബായില്&zwj; ജോലിക്ക് പോകുന്ന ആണുങ്ങളാണ് ഉള്ളത്. അങ്ങനത്തെ പ്രാരാബ്ദങ്ങള്&zwj; ഏറ്റെടുക്കുന്ന പുരുഷനായിട്ടാണ് ഞാന്&zwj; സ്വപ്നം കാണുന്നത്. പക്ഷേ ഞാന്&zwj; ഒരു പെണ്ണായി മാറുമെന്ന്, പ്രത്യേകിച്ച് ആ കാലഘട്ടത്തില്&zwj; തോന്നിയിട്ടേ ഇല്ല. പെണ്&zwj;കുട്ടി ആണെന്ന് ചിന്തിക്കുന്നത് തന്നെ അതാകുന്നതിന് ഒന്നോ രണ്ടോ വര്&zwj;ഷം മുന്&zwj;പാണ്. അതായത് 16 വയസ് വരെ എനിക്ക് വലിയ സ്വപ്നം എന്നത് വിവാഹവും ജോലിയും സാമ്പത്തികവുമൊക്കെ ആയിരുന്നു. ഞാന്&zwj; ഒരു ഓര്&zwj;ത്തഡോക്സ് ഫാമിലിയാണ്. അത് എനിക്ക് ഇഷ്ടവുമാണ്. ഇപ്പോഴും അത് ഫോളോ ചെയ്യുന്ന ആളാണ് ഞാന്&zwj;.&lt;/p&gt;&lt;p&gt;എന്&zwj;റെ വീട്ടുകാര് സ്വപ്നം കണ്ടത് ഒരിക്കലും സാധിച്ച് കൊടുക്കാന്&zwj; പറ്റാത്തൊരു മകനാണ് ഞാന്&zwj;. അതില്&zwj; എനിക്ക് ഭയങ്കര സങ്കടവുമുണ്ട്. അവര്&zwj;ക്കെന്നെ ഒരു ഉസ്താദ് ആക്കണമെന്നായിരുന്നു ആഗ്രഹം. എനിക്കും ആ ആഗ്രഹം ഉണ്ടായിരുന്നു കേട്ടോ. അതിന് വേണ്ടി പഠിക്കണമെന്നൊക്കെ സ്വപ്നം കണ്ടിരുന്നു. അവര്&zwj; ആഗ്രഹിച്ച ഒരുകാര്യം സാധിച്ച് കൊടുക്കാന്&zwj; ഭാഗ്യമില്ലാതായി പോയെന്ന വിഷമം ഇപ്പോഴുമുണ്ട്. മിനിമം ഒരു വീട്ടുകാര്&zwj; ചിന്തിക്കുന്നതൊക്കെ മക്കള്&zwj;ക്ക് സാധിക്കാനായിട്ടുണ്ട്. പക്ഷേ എനിക്ക് അത് ഒട്ടും പറ്റിയിട്ടില്ല. അവരുടെ കാഴ്ചപ്പാടില്&zwj; എനിക്ക് ശേഷം വരുന്നൊരു തലമുറയില്ലേ. അതിന് എനിക്ക് സാധിച്ചില്ല. അവര്&zwj;ക്ക് ഇഷ്ടപ്പെടുന്നൊരു ജോലി ചെയ്യുന്ന ആളാകാന്&zwj; സാധിച്ചില്ല. അവര്&zwj;ക്ക് നല്ലൊരു മകനാകാന്&zwj; പറ്റിയില്ലെന്നതാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-biggboss/bigg-boss-nadira-mehrin-said-that-she-wanted-to-become-an-imam-and-her-family-was-interested-in-it-articleshow-wut4ve1"/>
        </item>
        <item>
            <title><![CDATA['ജീവിതത്തിൽ സമാധാനം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ, പക്ഷേ മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരെ ഞാൻ കൊല്ലും..'; തുറന്നുപറഞ്ഞ് അഭിരാമി]]></title>
            <link>https://www.asianetnews.com/entertainment-news/abhirami-talks-about-blast-movie-starring-arjun-articleshow-k4bgxhy</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/abhirami-talks-about-blast-movie-starring-arjun-articleshow-k4bgxhy</guid>
            <pubDate>Mon, 01 Jun 2026 15:05:59 +0530</pubDate>
            <description><![CDATA[&lt;p&gt;സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' എന്ന ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. അർജുൻ സർജ നായകനാവുന്ന ആക്ഷൻ ഫാമിലി എന്റർടെയ്നറായ ചിത്രം ആഗോളതലത്തിൽ 21 കോടിയിലധികം കളക്ഷൻ നേടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt18jffa5m7hmbtd2r9n9v4v,imgname-actress-abhirami-1780306492906.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. അർജുനൊപ്പം അഭിരാമിയും പ്രീതി മുകുന്ദനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കളക്ഷനിലും മികച്ച നേട്ടം കൊയ്യുന്നുണ്ട്. ആഗോള തലത്തിൽ 21 കോടിയോളം ചിത്രം ഇതുവരെ നേടിയെന്നാണ് റിപ്പോർട്ടുകൾ. ആഗോള റിലീസായി മെയ് 28ന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രം ആക്ഷന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ അഭിരാമി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പൊതുവേ താൻ സമാധാനം ഇഷ്ടപ്പെടുന്ന ആളാണെന്നും എന്നാൽ തന്റെ മകൾക്ക് ഒരു അപകടം വരുമ്പോൾ തന്നെക്കാൾ അപകരമായ മറ്റൊന്ന് ഇല്ലെന്നും അഭിരാമി പറയുന്നു. അത് തന്നെയാണ് ബ്ലാസ്റ്റ് എന്ന സിനിമയിലും പറയുന്നത് എന്നാണ് അഭിരാമി പറയുന്നത്.&lt;/p&gt;&lt;p&gt;&quot;ഞാൻ പൊതുവെ ജീവിതത്തിൽ സമാധാനം ഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ, എന്റെ മകൾക്ക് എന്തെങ്കിലും അപകടം വരുമ്പോൾ എന്നെക്കാൾ അപകടകരമായ മറ്റൊന്നുമില്ല. ഞാൻ അവരെ കൊല്ലും, അതിൽ ഒരു സംശയവുമില്ല. അതുതന്നെയാണ് ഈ സിനിമയിലെയും വികാരം. സാരിയുടുത്ത് ഫൈറ്റ് ചെയ്യുമ്പോൾ കിട്ടുന്ന ആ ഒരു &lsquo;ഫയർ&rsquo; വേറെ ഒന്നിനും കിട്ടില്ല; ദേവിയുടെ ഒരു രൗദ്രഭാവം ഒക്കെ അതിൽ വരും. ജീവിതത്തിൽ ഞാൻ ഇതുവരെ ഒരു മനുഷ്യനെ കൈനീട്ടിപ്പോലും അടിച്ചിട്ടില്ല. ഇനി വേണമെങ്കിൽ ചെയ്യും, അതിനുള്ള ട്രെയിനിങ് ഈ സിനിമയ്ക്ക് വേണ്ടി ഞാൻ എടുത്തിരുന്നു.&quot; അഭിരാമി പറയുന്നു.&lt;/p&gt;&lt;p&gt;അതേസമയം കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ വരുന്ന കുറച്ചു ആളുകൾ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. രവി ബസ്&zwnj;റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കളക്ഷനിലും ചിത്രം നേട്ടം കൊയ്യുന്നുണ്ട്. സാൿനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്&zwj; 21 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്&zwj; നിന്ന് മാത്രം 16.03 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 5.15 കോടി ബ്ലാസ്റ്റ് നേടിയിരിക്കുന്നു.&lt;/p&gt;&lt;p&gt;അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എജിഎസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്&zwj;ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/abhirami-talks-about-blast-movie-starring-arjun-articleshow-k4bgxhy"/>
        </item>
        <item>
            <title><![CDATA['നീ വെറുമൊരു പ്രണയം മാത്രമല്ല, എന്റെ ഏറ്റവും വലിയ കരുത്താണ്'; വാർഷിക ദിനത്തിൽ ആദിലയോട് നൂറ]]></title>
            <link>https://www.asianetnews.com/entertainment-news/noora-to-partner-adila-articleshow-g42wwxg</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/noora-to-partner-adila-articleshow-g42wwxg</guid>
            <pubDate>Mon, 01 Jun 2026 14:47:59 +0530</pubDate>
            <description><![CDATA[&lt;p&gt;ചിലപ്പോഴൊക്കെ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ആഴം എനിക്ക് പോലും മനസിലാകാറില്ല- നൂറ ആദിലയോട് പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt17jf034tptebv5g5y4cy2g,imgname-noora-to-partner-adila-1780305443843.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും ഇന്ന് മലയാളികൾക്കാകെ സുപരിചിതരാണ്. ബിഗ്ബോസിൽ മൽസരാർത്ഥികളായി എത്തിയ ശേഷം ഇവർ കൂടുതൽ ആളുകൾക്കിടയിൽ സ്വീകാര്യരാകുയും ചെയ്തു. ബിഗ് ബോസിന് ശേഷം തങ്ങളുടെ ജോലിയും വ്ലോഗിങ്ങുമൊക്കെയായി മുന്നോട്ട് പോകുകയാണ് ഇവർ. അടുത്തിടെ ഒരു ക്ലോത്തിങ്ങ് ബ്രാൻഡും ഇരുവരും ചേർന്ന് ആരംഭിച്ചിരുന്നു. നൂറക്കൊപ്പം ലിവിങ്ങ് ടുഗെദർ തുടങ്ങിയതിന്റെ നാലാം വാർഷിക ദിനത്തിൽ ആദില പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.&lt;/p&gt;&lt;p&gt;''നിന്നെപ്പോലൊരു പങ്കാളിയെ ലഭിച്ചതിൽ ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളാണ്. നീ വെറുമൊരു പ്രണയം മാത്രമല്ല, നീ എന്റെ ഏറ്റവും വലിയ കരുത്താണ്, എന്റെ സുരക്ഷിത സ്ഥാനമാണ്, എന്&zwj;റെ അഭയസ്ഥാനമാണ്. എന്റെ പ്രതിസന്ധി ഘട്ടങ്ങളിലാണ് ഞാൻ ഇത് കൂടുതൽ തിരിച്ചറിഞ്ഞത്. ജീവിതം എത്ര പ്രയാസകരമാണെങ്കിലും ശരി, നീ എന്റെ അരികിലുണ്ടെന്നത് എനിക്ക് വീണ്ടും എഴുന്നേൽക്കാനും, മുന്നോട്ട് കുതിക്കാനും, കൂടുതൽ ഉയരത്തിൽ പറക്കാനുമുള്ള കരുത്ത് നൽകും. നമ്മുടെ ഭാവി മനോഹരമായിരിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ആര് വന്നാലും പോയാലും, നമ്മുടെ വഴിയില്&zwj; എന്തൊക്കെ വന്നാലും ഒന്ന് മാത്രം നിലനില്&zwj;ക്കും, ഞാന്&zwj; എപ്പോഴും നിന്നോടൊപ്പമുണ്ടാവും, ഇന്നും നാളേയും ഇനി എന്നേക്കും.&lt;/p&gt;&lt;p&gt;ചിലപ്പോഴൊക്കെ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ആഴം എനിക്ക് പോലും മനസിലാകാറില്ല. നിന്റെ സാന്നിധ്യം ഇരുട്ടിനെ വെളിച്ചമാക്കുന്നതുകൊണ്ട് കഠിനമായ ദിവസങ്ങൾക്ക് പോലും അത്ര ഭാരം തോന്നാറില്ല. എല്ലാം ശരിയാക്കാനുള്ള മാന്ത്രികവിദ്യ നിന്&zwj;റെ കയ്യിലുണ്ട്. നമ്മുടെ വിവാഹം ഉടൻ തന്നെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ ജീവിതകാലത്ത് എന്നെങ്കിലും എല്ലാ പ്രണയങ്ങളും ഒരുപോലെ ആഘോഷിക്കുന്ന ഒരു ദിവസമുണ്ടാവുമെന്ന് ഞാന്&zwj; പ്രതീക്ഷിക്കുന്നു. അതുവരെ നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടരാം'', ആദില ഇൻസ്റ്റഗ്രാമിൽ കുറിച്ചു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/noora-to-partner-adila-articleshow-g42wwxg"/>
        </item>
        <item>
            <title><![CDATA[സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം 'തർക്കം', ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി]]></title>
            <link>https://www.asianetnews.com/entertainment-news/sajin-babu-tharkkam-film-first-look-out-articleshow-16yza2s</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/sajin-babu-tharkkam-film-first-look-out-articleshow-16yza2s</guid>
            <pubDate>Mon, 01 Jun 2026 14:21:08 +0530</pubDate>
            <description><![CDATA[&lt;p&gt;പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1616kckrnet81e0k09jewe,imgname-sajin-babu-tharkkam-film-first-look-out-1780303829612.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന &ldquo;തർക്കം&rdquo; എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പി.ഡബ്ല്യു.എൽ.ഒ എന്റർടെയ്ൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.&lt;/p&gt;&lt;p&gt;പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ, ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോ. ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും നയിക്കാനും ശ്രമിക്കുന്ന സുർജിത് എന്ന യുവാവും തമ്മിലുള്ള സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് പ്രമേയമാകുന്നത്.&lt;/p&gt;&lt;p&gt;ഒരു റിയലിസ്റ്റിക് ത്രില്ലർ എന്ന നിലയിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഒരേസമയം ഏഴ് ക്യാമറകൾ ഉപയോഗിച്ച് നാല് സിനിമാറ്റോഗ്രാഫർമാരുടെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ &ldquo;തർക്കം&rdquo; എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.&lt;/p&gt;&lt;p&gt;തർക്കം ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ ഇവരാണ്. സിനിമാറ്റോഗ്രാഫി: ജെബിൻ ജേക്കബ്, അഡിഷണൽ സിനിമാറ്റോഗ്രാഫി: നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ: ഷാജി അസീസ്,സംഗീതം: സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ: റോബിൻ മാസ്റ്റർ ടീം പ്രൊഡക്ഷൻ കൺട്രോളർ: ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്: രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ്: ജുബിൻ രാജ്,വസ്ത്രാലങ്കാരം: സുർജിഷ് സി. സുരേഷ്, മേക്കപ്പ്: സുരേഷ് പിഷാരടി അസോസിയേറ്റ് ഡയറക്ടർമാർ: സോനു രാമകൃഷ്ണൻ, ജാസിർ അസിസ്റ്റന്റ് ഡയറക്ടർ: സുബിൻ ജോർജ്, പ്രോജക്ട് ഡിസൈനർ: അരുൺ സോൾ, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർമാർ: ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ.സി. അശോകൻ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രാഫി: റാം രാഘവ് മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ, പബ്ലിസിറ്റി ഡിസൈൻ: ദിലീപ് ദാസ്, പി.ആർ.ഒ: എ എസ് ദിനേശ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/sajin-babu-tharkkam-film-first-look-out-articleshow-16yza2s"/>
        </item>
        <item>
            <title><![CDATA[ചിദംബരത്തിന്റെ അടുത്ത ചിത്രത്തില്‍ നായകൻ മോഹൻലാല്‍, സൂചന നല്‍കി സതീഷ് പൊതുവാള്‍]]></title>
            <link>https://www.asianetnews.com/entertainment-news/chidambaram-to-direct-mohanlal-articleshow-vles7de</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/chidambaram-to-direct-mohanlal-articleshow-vles7de</guid>
            <pubDate>Mon, 01 Jun 2026 13:08:35 +0530</pubDate>
            <description><![CDATA[&lt;p&gt;ചിദംബരത്തിന്റെ പുതിയ ചിത്രത്തില്&zwj; മോഹൻലാല്&zwj;?.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt11vz5ntd4b1wh61jfr44hd,imgname-chidambaram-to-direct-mohanlal-1780299463861.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജാനേമൻ എന്ന ആദ്യ സിനിമയിലൂടെ വരവറിയിച്ച സംവിധായകനാണ് ചിദംബരം. രണ്ടാമത്തെ സിനിമയായ മഞ്ഞുമ്മല്&zwj; ബോയ്&zwj;സ് അന്നത്തെ ഇൻഡസ്&zwj;ട്രി ഹിറ്റായി. ബാലൻ എന്ന സിനിമയാണ് ചിദംബരത്തിന്റേതായി ഇനി റീലീസാകാനുള്ളത്. ചിദംബരത്തിന്റെ അടുത്ത ചിത്രത്തില്&zwj; മോഹൻലാലായിരിക്കും നായകനാകുകയെന്ന വാര്&zwj;ത്തകളാണ് സാമൂഹ്യ മാധ്യമത്തില്&zwj; പ്രചരിക്കുന്നത്.&lt;/p&gt;&lt;p&gt;ചിദംബരത്തിന്റെ അച്ഛൻ സതീഷ് പൊതുവാളാണ് മോഹൻലാല്&zwj; ചിത്രത്തെ കുറിച്ചുള്ള സൂചന നല്&zwj;കിയത്. ബാലൻ പൂര്&zwj;ത്തിയായി, അടുത്ത ചിത്രത്തിലേക്ക് എന്നാണ് സതീഷ് പൊതുവാള്&zwj; എഴുതിയിരിക്കുന്നത്. മോഹൻലാല്&zwj; ചിദംബരം സിനിമ വരുന്നു, ഷൈജു ഖാലിദ് ക്യാമറ, ഷൂട്ട് ഒക്ടോബറില്&zwj; എന്ന് എഴുതിയ കാര്&zwj;ഡും സതീഷ് പൊതുവാള്&zwj; പങ്കുവെച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ചിദംബരത്തിന്റെ ബാലനെ കുറിച്ച്&lt;/strong&gt;&lt;/p&gt;&lt;p&gt;മലയാളം കൂടാതെ പാൻ ഇന്ത്യൻ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ബാലൻ ജൂൺ 19 ന് പ്രദർശനത്തിന് എത്തും. ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/chidambaram-to-direct-mohanlal-articleshow-vles7de"/>
        </item>
        <item>
            <title><![CDATA[ക്യൂആർ കോഡുള്ള പാസ്, പ്രവേശനം 5000 പേർക്ക് മാത്രം; തിരുച്ചിറപ്പള്ളിയിൽ സിഎം വിജയ് എത്തും, തൃഷയെ പിൻ​ഗാമിയായി പ്രഖ്യാപിക്കുമോ?]]></title>
            <link>https://www.asianetnews.com/india-news/cm-vijay-visit-trichy-east-constituency-articleshow-io6yd0i</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cm-vijay-visit-trichy-east-constituency-articleshow-io6yd0i</guid>
            <pubDate>Mon, 01 Jun 2026 12:22:24 +0530</pubDate>
            <description><![CDATA[വോട്ടർമാർക്ക് നന്ദി പറയാൻ മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ എത്തും. കന്നിയങ്കത്തിൽ ജയിച്ച രണ്ട് സീറ്റുകളിലൊന്നായ ട്രിച്ചി ഈസ്റ്റ് വിജയ് രാജിവെക്കുമെന്നും, തുടർന്നുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിൽ നടി തൃഷ കൃഷ്ണ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqyzfq779sbn3zenx41tefrd,imgname-thalapathy-vijay-trisha-krishanan-1778082372839.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;വോട്ടർമാർക്ക് നന്ദി പറയാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ എത്തും. വൈകീട്ട് നാലിന് തിരുച്ചിറപ്പള്ളി. സെന്&zwj;റ് ജോസഫ്സ്&zwnj; കോളേജിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും. QR കോഡ് പതിപ്പിച്ച ടിക്കറ്റ് ഉള്ള 5000 പേർക്കാണ് പ്രവേശനം. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ജയിച്ച വിജയ്, വോട്ടർമാർക്ക് നന്ദി പോലും പറയാതെ മണ്ഡലം ഒഴിഞ്ഞതായി വിമർശനം ഉയർന്നിരുന്നു. ഡിഎംകെ -അണ്ണാഡിഎംകെ സർക്കാർ ശ്രമങ്ങൾക്കെതിരെ വിജയ് കടന്നാക്രമണം നടത്തിയേക്കും. തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ ടിവികെ സ്ഥാനാർഥിയെ സംബന്ധിച്ച സൂചനകൾ വിജയ് നൽകുമോ എന്നതിലും ആകാംക്ഷ ഉണ്ട്&zwnj;. 20നാണ് വിജയ് അവസാനം ട്രിച്ചിയിൽ എത്തിയത്.&lt;/p&gt;&lt;p&gt;കന്നിയങ്കത്തിൽ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച സാഹചര്യത്തിൽ &amp;nbsp;തിരുച്ചിറപ്പള്ളി ഈസ്റ്റില്&zwj; നിന്ന് വിജയ് രാജിവെച്ചു. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് വിജയ് ജയിച്ചത്. &amp;nbsp;ട്രിച്ചി സീറ്റിൽ നടി തൃഷ കൃഷ്ണ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുയര്&zwj;ന്നിരുന്നു. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല. വിജയ്&zwnj;യുമായി ചേർത്ത് തൃഷയുടെ പേര് രാഷ്ട്രീയ ചർച്ചകളിൽ സജീവമായി ഉയർന്നു വരുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല.&lt;/p&gt;&lt;p&gt;ട്രിച്ചിയിലും പേരമ്പൂരിലും വിജയ് സ്ഥാനാര്&zwj;ഥിയായത് തന്നെ കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലിലാണ്. ജയിക്കാന്&zwj; വലിയ ശ്രമം നടത്തേണ്ടി വരുമെന്ന് ഉറപ്പിച്ച രണ്ട് സീറ്റുകളായിരുന്നു ഇത്. തിരുച്ചിറപ്പള്ളി ജില്ലയിലാണ് ട്രിച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലം. നഗരപ്രദേശങ്ങള്&zwj; കൂടുതലുള്ള ന്യൂനപക്ഷ ജനസംഖ്യ നിര്&zwj;ണയകമായ മണ്ഡലം. വെള്ളാളർ സമുദായത്തിൽ നിന്നുള്ള ക്രിസ്ത്യൻ വോട്ടാണ് മണ്ഡലത്തിലുള്ളത്. ന്യൂനപക്ഷ വോട്ട് അനുകൂലമാകുമെന്നായിരുന്നു ആദ്യം മുതലേ ഇവിടെ ടിവികെ പ്രതീക്ഷ. ആ വിശ്വാസം രക്ഷിച്ചു എന്ന് മാത്രമല്ല 2700ത്തിലേറെ വോട്ടിന്&zwj;റെ ഭൂരിപക്ഷത്തില്&zwj; വിജയ് വിജയിച്ചു. ഈ സീറ്റിലാകും തൃഷ കൃഷ്ണ മത്സരിക്കുകയെന്നാണ് അഭ്യൂഹം.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/cm-vijay-visit-trichy-east-constituency-articleshow-io6yd0i"/>
        </item>
        <item>
            <title><![CDATA['51 മുറിവ്, ഒന്നര വയസ്സ്, ക്രൂരമായ പെരുമാറ്റങ്ങൾ ഒറ്റദിവസം കൊണ്ട് ഉണ്ടാകുന്നതല്ല..'; പ്രതികരിച്ച് അശ്വതി ശ്രീകാന്ത്]]></title>
            <link>https://www.asianetnews.com/entertainment-news/aswathy-sreekanth-reacted-on-nedumangad-child-death-articleshow-z71bs8a</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/aswathy-sreekanth-reacted-on-nedumangad-child-death-articleshow-z71bs8a</guid>
            <pubDate>Mon, 01 Jun 2026 11:01:36 +0530</pubDate>
            <description><![CDATA[&lt;p&gt;നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി അശ്വതി ശ്രീകാന്ത്. ക്രൂരമായ പെരുമാറ്റങ്ങൾ ഒറ്റദിവസം കൊണ്ട് ഉണ്ടാകുന്നതല്ലെന്നും, സഹാനുഭൂതിയില്ലായ്മ പോലുള്ള മുന്നറിയിപ്പുകൾ സമൂഹം അവഗണിക്കുകയാണെന്നും അശ്വതി പറയുന്നു. Aswathy Sreekanth reacted on nedumangad child death&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt0tmqzs5v2ja2x92kde69j1,imgname-aswathy-sreekanth-1780291887097.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദനമേറ്റ് കൊലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത്. ക്രൂരമായ പല പെരുമാറ്റങ്ങളും ഒറ്റദിവസം കൊണ്ട് ഉണ്ടാവുന്നതല്ലെന്നും പലപ്പോഴും അതിൻ്റെ മുന്നറിയിപ്പുകൾ വർഷങ്ങളായി അവരുടെ സ്വഭാവത്തിൽ ഉണ്ടാവുമെന്നും അശ്വതി ശ്രീകാന്ത് പറയുന്നു. ആന്റി സോഷ്യൽ പ്രവണത ഉള്ളവരും ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരുമൊക്കെ പലപ്പോഴും ഒളിക്കുന്നത് ചുറ്റുമുള്ളവരുടെ ന്യായീകരണങ്ങളിലാണെന്നും കുട്ടികളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അശ്വതി ശ്രീകാന്ത് കുറിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;&quot;51 മുറിവ്, ഒന്നര വയസ്സ്. പല ക്രൂരമായ പെരുമാറ്റങ്ങളും ഒരുദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പലപ്പോഴും അതിൻ്റെ മുന്നറിയിപ്പുകൾ വർഷങ്ങളായി അവരുടെ സ്വഭാവത്തിൽ ഉണ്ടാവും. സഹാനുഭൂതിയില്ലായ്മ&zwnj;, മറ്റുള്ളവരെ നിയന്ത്രിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുന്ന സ്വഭാവം, ആക്രമണോത്സുകത ഇതൊക്കെ കണ്ടിട്ടും പലരും കാണാതെ വിടുന്നതാണ്. കുടുംബം പലപ്പോഴും ഇതിനെയെല്ലാം 'ദേഷ്യം' എന്ന ലേബലിൽ ഒതുക്കി കളയും, അവൻ്റെ/ അവളുടെ സ്വഭാവം അങ്ങനെയാണെന്ന് നിസാരവത്കരിക്കും, തഞ്ചത്തിൽ നിന്നാൽ മതിയെന്ന് ഇരകളെ ഉപദേശിക്കും. ആന്റി സോഷ്യൽ പ്രവണത ഉള്ളവരും ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരുമൊക്കെ പലപ്പോഴും ഒളിക്കുന്നത് ചുറ്റുമുള്ളവരുടെ ഇത്തരം ന്യായീകരണങ്ങളിലാണ്.&quot; അശ്വതി പറയുന്നു.&lt;/p&gt;&lt;p&gt;&quot;ഒടുവിൽ അതിന്റെ വില കൊടുക്കേണ്ടിവരുന്നത് ഏറ്റവും ദുർബലരായ ആരെങ്കിലുമൊക്കെയാവും. സഹാനുഭൂതിയും കുറ്റബോധവും തീരെയില്ലാത്ത ക്രൂരതയിൽ ഹരം കൊള്ളുന്ന ഈ മനുഷ്യരൊന്നും ഒരു വാർത്തയോടെയല്ല ജനിക്കുന്നത്. അവർ ഇത്രനാളും വാർത്തയാവാതിരുന്നത് പലരും കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ട് കൂടിയാണ്. ക്രൂരതയെ സ്വഭാവമായി കാണരുത്. മുന്നറിയിപ്പുകളെ അവഗണിക്കരുത്. കുട്ടികളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.&quot; അശ്വതി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;നെടുമങ്ങാട് പനവൂർ കരിക്കുഴിയിലെ വാടക വീട്ടിൽ അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കുമൊപ്പം താമസിച്ചിരുന്ന ഒന്നര വയസ്സുകാരൻ്റെ മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി ഛർദിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ അഷ്കർ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ ആണ് കുട്ടിക്ക് മരണം സംഭവിച്ചത്. തുടർന്ന് നടന്ന പോസ്റ്റ് മോർട്ടത്തിൽ കുട്ടി അതിക്രൂരമായി മർദനം നേരിട്ടുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അമ്മ അഖില, പങ്കാളി അഷ്കർ എന്നിവരെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് ചെയ്തതും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/aswathy-sreekanth-reacted-on-nedumangad-child-death-articleshow-z71bs8a"/>
        </item>
        <item>
            <title><![CDATA[വിദേശത്ത് ക്ലിക്കായോ സൂര്യയുടെ കറുപ്പ്?, കളക്ഷൻ കണക്കുകള്‍ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/suriya-starrer-karuppus-overseas-collection-report-articleshow-kyid6yh</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/suriya-starrer-karuppus-overseas-collection-report-articleshow-kyid6yh</guid>
            <pubDate>Mon, 01 Jun 2026 10:43:12 +0530</pubDate>
            <description><![CDATA[&lt;p&gt;സൂര്യയുടെ കറുപ്പ് വിദേശത്ത് നേടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt0sj8kdwd7xbd2pvkest15z,imgname-suriya-starrer-karuppus-overseas-collection-report-1780290757229.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് കറുപ്പ്. ആര്&zwj; ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്&zwj;തത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്&zwj; എന്റര്ടെയ്&zwj;നര് ആണ്. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്&zwj; വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്&zwj;ട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്&zwj;സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തില്&zwj; ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സമീപകാലത്ത് തിയറ്ററില്&zwj; സിനിമകള്&zwj; പരാജയപ്പെട്ടതിനാല്&zwj; താരത്തിന് കറുപ്പിന്റെ വിജയം അനിവാര്യമാണ്. കറുപ്പ് സൂര്യക്ക് വലിയ ആശ്വാസം നല്&zwj;കുന്നുവെന്നാണ് കളക്ഷൻ റിപ്പോര്&zwj;ട്ടുകള്&zwj; സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്&zwj; 300 കോടി ക്ലബില്&zwj; എത്തിയ കറുപ്പ് വിദേശത്ത് നിന്ന് മാത്രം നേടിയത് 78 കോടി രൂപയാണെന്ന് സാക്നില്&zwj;ക്ക് റിപ്പോര്&zwj;ട്ട് ചെയ്യുന്നു.&lt;/p&gt;&lt;p&gt;രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്&zwj;ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.&lt;/p&gt;&lt;p&gt;നിരവധി ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്&zwj;മാൻ ജി കെ വിഷ്&zwj;ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്&zwnj;, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്&zwj;തത്&zwnj;.&lt;/p&gt;&lt;p&gt;ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പിആർഓ: പ്രതീഷ് ശേഖർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/suriya-starrer-karuppus-overseas-collection-report-articleshow-kyid6yh"/>
        </item>
        <item>
            <title><![CDATA['എനിക്കെന്താ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് വിരോധം എന്ന് പലരും ചോദിക്കാറുണ്ട് അതിന്റെ കാരണം ഇതാണ്...': പോസ്റ്റ് പങ്കുവച്ച് അഖിൽ മാരാർ]]></title>
            <link>https://www.asianetnews.com/entertainment-news/akhil-marar-facebook-post-on-cpim-cadres-arrest-on-ed-team-attack-case-articleshow-47nliyw</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/akhil-marar-facebook-post-on-cpim-cadres-arrest-on-ed-team-attack-case-articleshow-47nliyw</guid>
            <pubDate>Mon, 01 Jun 2026 10:11:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഇ.ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകൾ സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടിയുടെ നടപടിയെ അഖിൽ മാരാർ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpqmfxrsjnfphqsqjrwssbwc,imgname-fotojet---2026-04-21t143035.112-1776762222361.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട് ഇ.ഡി റെയ്ഡ് നടത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു അരങ്ങേറിയിരുന്നത്. റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ.ഡിയുടെ വാഹനത്തിനെതിരെ പ്രതിഷേധക്കാർ അക്രമം അഴിച്ചുവിടുകയും വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പിന്നാലെ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസ് ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇ.ഡി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ വീടുകളിൽ പോലീസ് നടത്തുന്ന അക്രമ നടപടികളും ഭീഷണിപ്പെടുത്തലും അടിയന്തരമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വി ശിവൻകുട്ടി പ്രതികളായവരുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ അതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് എൻഡിഎ സ്ഥാനാർഥിയായിരുന്ന അഖിൽ മാരാർ.&lt;/p&gt;&lt;p&gt;ഈ കേസിൽ കേരള പോലീസ് അക്രമം നടത്തിയ പാവങ്ങളെ ജയിലിൽ അടച്ചപ്പോൾ അവരെ അവിടെ വിളിച്ചു വരുത്തി വിപ്ലവ വിഷം കുത്തി കയറ്റി അക്രമത്തിനു ഇറക്കി വിട്ടു അവരുടെ ജീവിതം ഇല്ലാതാക്കിയ ഈ ശിവൻകുട്ടി ഉൾപ്പെടെ ആരുടെ പേരിലും കേസില്ലെന്നും, പാവങ്ങളെയും ദളിതരെയും ഇല്ലാതാക്കി, ചെറുപ്പക്കാരെ ജയിലിൽ അടച്ചു അവരുടെ ഭാവി ഇല്ലാതാക്കുന്ന ഇവരെ കണ്ടു വളർന്നതാണ് തന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിരോധത്തിന് കാരണമെന്നും അഖിൽ മാരാർ ഫേസ്&zwnj;ബുക്കിൽ കുറിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/akhil-marar-facebook-post-on-cpim-cadres-arrest-on-ed-team-attack-case-articleshow-47nliyw"/>
        </item>
        <item>
            <title><![CDATA[അർജുൻ സർജയുടെ ബ്ലാസ്റ്റ് ഞെട്ടിക്കുന്നു, കളക്ഷനില്‍ വൻ നേട്ടം]]></title>
            <link>https://www.asianetnews.com/entertainment-news/arjun-sarja-starrer-blast-collection-report-articleshow-xg47gwo</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/arjun-sarja-starrer-blast-collection-report-articleshow-xg47gwo</guid>
            <pubDate>Mon, 01 Jun 2026 09:45:25 +0530</pubDate>
            <description><![CDATA[&lt;p&gt;അര്&zwj;ജുൻ സര്&zwj;ജ നായകനായെത്തിയ ചിത്രം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt0p8ch9vrt0xkap3fzr5qvn,imgname-arjun-sarja-starrer-blast-collection-report-1780287287849.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. ആഗോള റിലീസായി മെയ് 28ന് എത്തിരയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.&lt;/p&gt;&lt;p&gt;കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ വരുന്ന കുറച്ചു ആളുകൾ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. രവി ബസ്&zwnj;റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കളക്ഷനിലും ചിത്രം നേട്ടം കൊയ്യുന്നുണ്ട്. സാൿനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്&zwj; 21 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്&zwj; നിന്ന് മാത്രം 16.03 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 5.15 കോടി ബ്ലാസ്റ്റ് നേടിയിരിക്കുന്നു.&lt;/p&gt;&lt;p&gt;അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എജിഎസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്&zwj;ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/arjun-sarja-starrer-blast-collection-report-articleshow-xg47gwo"/>
        </item>
        <item>
            <title><![CDATA['എനിക്ക് ഒന്നിലധികം പങ്കാളികളുണ്ട്, എല്ലാവരും പരസ്പരം കാണാറുമുണ്ട്..'; തുറന്നുപറഞ്ഞ് നടി ഷഹാന ഗോസ്വാമി]]></title>
            <link>https://www.asianetnews.com/entertainment-news/shahana-goswami-on-open-relationships-and-dating-multiple-partners-articleshow-vquws3q</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/shahana-goswami-on-open-relationships-and-dating-multiple-partners-articleshow-vquws3q</guid>
            <pubDate>Mon, 01 Jun 2026 09:07:53 +0530</pubDate>
            <description><![CDATA[&lt;p&gt;താൻ ഓപ്പൺ റിലേഷൻഷിപ്പിൽ വിശ്വസിക്കുന്ന വ്യക്തിയാണെന്നും നിലവിൽ ഒരു പ്രധാന പങ്കാളിയില്ലെന്നും അവർ വ്യക്തമാക്കി. Actress Shahana Goswami on open relationships and dating multiple partners&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt0m3ff4ta7wgf7h04epmdd6,imgname-shahana-goswami-on-open-relationship-1780285029860.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നന്ദിത ദാസ് സംവിധാനം ചെയ്ത ഫിറാഖ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരമാണ് ഷഹാന ഗോസ്വാമി. ഫിറാഖിന് ശേഷം ഒരുപാട് മികച്ച സിനിമകളിൽ വേഷമിട്ട ഷാഹന ഗോസ്വാമിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'സന്തോഷ്' എന്ന ചിത്രം ആഗോള തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സന്ധ്യ സൂരി സംവിധാനം ചെയ്ത ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. കൂടാതെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ആ വർഷത്തെ യുകെയുടെ ഔദ്യോഗിക എൻട്രി കൂടിയായിരുന്നു ചിത്രം. ആഗോള തലത്തിൽ മികച്ച പ്രശംസകളായിരുന്നു ഷഹാന ഗോസ്വാമി അവതരിപ്പിച്ച സന്തോഷ് സെയ്നി എന്ന കോൺസ്റ്റബിൾ കഥാപാത്രത്തിന് ലഭിച്ചത്.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ തന്റെ പങ്കാളികളെ കുറിച്ചും പാർട്ണർഷിപ്പിലെ തന്റെ സങ്കല്പങ്ങളെ കുറിച്ചും ഷഹാന ഗോസ്വാമി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ ഓപ്പൺ റിലേഷൻഷിപ്പിൽ വിശ്വസിക്കുന്ന വ്യക്തിയാണെന്നും പുറത്തുനിന്ന് നോക്കുമ്പോൾ ഇതൊക്കെ എളുപ്പമാണെന്ന് തോന്നുമെങ്കിലും ഇതിനായി നമ്മൾ നമ്മളെത്തന്നെ ഒരുക്കിയെടുക്കണമെന്നും ഷഹാന ഗോസ്വാമി പറയുന്നു.&lt;/p&gt;&lt;p&gt;&quot;ഈ ഘട്ടത്തിൽ എനിക്ക് ഒരു പ്രൈമറി പാർട്ണർ ഇല്ല എന്നത് സത്യമാണ്. എനിക്ക് ദീർഘകാലമായി നല്ല ബന്ധം പുലർത്തുന്ന ഒന്നിലധികം ആളുകളുണ്ട്. പക്ഷേ, അതൊന്നും കാഷ്വൽ അല്ല. എന്റെ സുഹൃദ്ബന്ധങ്ങൾ പോലെയാണത്. ഓരോ സുഹൃത്തുമായുള്ള ബന്ധവും വ്യത്യസ്തമായിരിക്കും. പുറത്തുനിന്ന് നോക്കുമ്പോൾ ഇതൊക്കെ വളരെ എളുപ്പമാണെന്ന് തോന്നും. പക്ഷേ, ഇതിനായി നമ്മൾ നമ്മളെത്തന്നെ ഒരുക്കിയെടുക്കണം. സ്വന്തം അസൂയയെയും ഇൻസെക്യൂരിറ്റികളെയും തരണം ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല.&quot; ഷഹാന ഗോസ്വാമി പറയുന്നു.&lt;/p&gt;&lt;h2&gt;&lsquo;എന്റെ സ്വാതന്ത്ര്യം കാണുമ്പോൾ പലർക്കും പേടി തോന്നാറുണ്ട്&rsquo;&lt;/h2&gt;&lt;p&gt;&ldquo;എന്നോട് അടുക്കുന്ന ചില ആളുകൾ പിന്നീട് ഈ ജീവിതരീതി ഉൾക്കൊള്ളാൻ കഴിയാതെ മാറിനിൽക്കാറുണ്ട്. യാതൊരുവിധ വഴക്കോ പിണക്കമോ ഇല്ലാതെയാണ് അവർ പിന്മാറുന്നത്. ഞാൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായതുകൊണ്ട് തന്നെ അവരിൽ ചിലർക്ക് അപകർഷതാബോധം ഉണ്ടാകാൻ ഇത് കാരണമാകുന്നുണ്ടാകാം. എന്റെ ഈ സ്വാതന്ത്ര്യം കാണുമ്പോൾ പലർക്കും പേടി തോന്നാറുണ്ട്.&rdquo;&lt;/p&gt;&lt;p&gt;&quot;പ്രണയം ഒരിക്കലും ഒരാളെ നിയന്ത്രിക്കുന്നതോ തളച്ചിടുന്നതോ ആകരുത് എന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എന്റെ പങ്കാളികൾ പലരും പരസ്പരം കണ്ടുമുട്ടാറുണ്ടായിരുന്നു. പൂർണ്ണമായ സത്യസന്ധതയും കൃത്യമായ ആശയവിനിമയവുമാണ് ഇത്തരം ബന്ധങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ നമ്മളെ സഹായിക്കുന്നത്.&quot; ഷഹാന ഗോസ്വാമി കൂട്ടിച്ചേർത്തു. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഷഹാന ഗോസ്വാമിയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/shahana-goswami-on-open-relationships-and-dating-multiple-partners-articleshow-vquws3q"/>
        </item>
        <item>
            <title><![CDATA['കാലാവസ്ഥ പോലെയാണ് സമൂഹവും, അതിങ്ങനെ മാറിക്കൊണ്ടിരിക്കും ഞാനത് കാര്യമായി എടുക്കുന്നില്ല'; വിമർശനങ്ങളെ കുറിച്ച് ശോഭിത ധൂലിപാല]]></title>
            <link>https://www.asianetnews.com/entertainment-news/sobhita-dhulipala-opens-up-on-relationship-scrutiny-and-finding-inner-peace-articleshow-b5xyble</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/sobhita-dhulipala-opens-up-on-relationship-scrutiny-and-finding-inner-peace-articleshow-b5xyble</guid>
            <pubDate>Mon, 01 Jun 2026 08:12:21 +0530</pubDate>
            <description><![CDATA[&lt;p&gt;Sobhita Dhulipala Opens Up On Relationship Scrutiny And Finding Inner Peace. നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിച്ച് നടി ശോഭിത ധൂലിപാല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt0gpj4psj2y719zbsbamabj,imgname-sobhita-dhulipala-1780281460886.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നടൻ നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും നേരിടേണ്ടിവന്ന താരമാണ് ശോഭിത ധൂലിപാല. 2024 ലായിരുന്നു ഇരുവരുടെയും വിവാഹം. സാമന്തയുടെ ജീവിതം തകർത്തവൾ, കുടുംബം തകർത്തവൾ എന്ന് തുടങ്ങീ വലിയ രീതിയിലുള്ള അധിക്ഷേപമാണ് ശോഭിതയ്&zwnj;ക്കെതിരെ വന്നായിരുന്നത്. സാമന്ത കഴിഞ്ഞ വർഷം സംവിധായകൻ രാജ് നിധിമൊരുവിനെ വിവാഹം ചെയ്&zwnj;തതോട് ഇത്തരം അധിക്ഷേപങ്ങങ്ങൾ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ അത്തരം മാറ്റത്തെ കുറിച്ച് ശോഭിത പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ തന്റെ ജീവിതമാണ് നയിക്കുന്നതെന്നും ആളുകൾ തന്നിൽ നിന്നും എന്ത് പ്രതികരണമാണ് പ്രതീക്ഷിച്ചതെന്ന കാര്യം തനിക്കറിയില്ലെന്നും ശോഭിത പറയുന്നു. കാലത്തിനനുസരിച്ച് താൻ ആരാണെന്ന കാര്യത്തിൽ കൂടുതൽ ഉറപ്പുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് താനെന്നും ശോഭിത കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&quot;തീർച്ചയായും ആളുകൾക്ക് കുറച്ച് ശ്രദ്ധ ഉണ്ടായിരുന്നു. അവർക്ക് ആകാംക്ഷയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ എന്റെ ജീവിതം നയിക്കുന്നു. അവർ എന്നിൽ നിന്ന് എന്ത് പ്രതികരണമാണ് പ്രതീക്ഷിച്ചതെന്ന കാര്യം എനിക്കറിയില്ല. എന്റെ ജീവിതത്തിൽ ഞാൻ ഒരു മികച്ച സ്ഥാനത്താണ്. കാലത്തിനനുസരിച്ച് ഞാൻ ആരാണെന്ന കാര്യത്തിൽ കൂടുതൽ ഉറപ്പുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വിഭിന്നമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ബാധിക്കാതെ, അതിനിടയിൽ ജീവിക്കുന്നത് ഒരു സുഖമുള്ള കാര്യമാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും പൊതുവേ, ചൂടുപിടിച്ച പോലെ ആളുകൾ സംസാരിക്കുന്നുണ്ട്. കാലാവസ്ഥ പോലെയാണത്. സമൂഹത്തിനും ഒരു കാലാവസ്ഥയുണ്ട്. അത് അത്ര ​ഗൗരവമായി എടുക്കേണ്ടതില്ല. കാരണം അത് എന്നെന്നേക്കുമായി നിലനിൽക്കുന്നതല്ല. കാലാവസ്ഥ മാറും. അത് അറിയാൻ ഒരാൾ കേന്ദ്രീകൃതനായിരിക്കണമെന്ന് എനിക്ക് തോന്നുന്നു.&quot; ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശോഭിതയുടെ പ്രതികരണം. അതേസമയം ചീകട്ടിലോ എന്ന തെലുങ്ക് ചിത്രമാണ് ഈ വർഷം ശോഭിതയുടേതായി പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/sobhita-dhulipala-opens-up-on-relationship-scrutiny-and-finding-inner-peace-articleshow-b5xyble"/>
        </item>
        <item>
            <title><![CDATA['തലയ്ക്കടിച്ച് കൊന്നാലോ?'; അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന മകൻ, ഡാർക്ക്‌ കോമഡിയുമായി രൂപേഷ് പീതാംബരൻ; 'ഭാസ്കരഭരണം' ടീസർ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/bhaskarabharanam-movie-directed-by-roopesh-peethambaran-teaser-out-articleshow-7qzu14u</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/bhaskarabharanam-movie-directed-by-roopesh-peethambaran-teaser-out-articleshow-7qzu14u</guid>
            <pubDate>Mon, 01 Jun 2026 07:16:55 +0530</pubDate>
            <description><![CDATA[&lt;p&gt;രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭാസ്കരഭരണം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.&lt;strong&gt; &lt;/strong&gt;Bhaskarabharanam directed by Roopesh Peethambaran&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt0dfg453w3391kvcnc1ahw8,imgname-bhaskarabharanam-1780278083717.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന ഭാസ്കരഭരണം എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. വിനീത് ശ്രീനിവാസന്റെ പേജിലൂടെ പുറത്തു വിട്ട ടീസറിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ. അമ്മയും മകനും വീട്ടിലെ ജോലിക്കാരൻ വരെ അച്ഛനെ കൊല്ലാൻ പദ്ധതി ഇടുന്ന രസകരമായ സംഭവങ്ങളാണ് ടീസറിൽ കാണിക്കുന്നത്. മലയാളത്തിലെ പുതിയൊരു ജോണർ ഷിഫ്റ്റിംഗ് ആയിരിക്കും ഈ സിനിമയെന്നാണ് ടീസർ കണ്ട പ്രേക്ഷകർ വിലയിരുത്തുന്നത്.&lt;/p&gt;&lt;p&gt;സ്ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരൻ തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെ സംവിധായക കുപ്പായം അണിയുന്നത്. പിന്നീട് ഒരു മെക്സിക്കൻ അപാരത പോലെയുള്ള ചിത്രങ്ങളിലൂടെ അഭിനേതാവായും രൂപേഷ് പീതാംബരൻ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്. ജൂൺ 26 ന് റിലീസ് ആവുന്ന ചിത്രത്തിന്റെ ടൈറ്റിൽ അടുത്തിടെ ജനപ്രിയ നായകൻ ദിലീപിന്റെ പേജിലൂടെയായിരുന്നു പുറത്തുവിട്ടത്.&lt;/p&gt;&lt;p&gt;അച്ഛനെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച ഒരു മകൻ്റെ കഥയാണ് ചിത്രം പറയുന്നത്. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത് . ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വാന്തമാക്കിയിരിക്കുന്നത് പനോരമ മ്യൂസിക് ആണ്.രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് അഭിനേതാക്കൾ. ഉമ കുമാരപുരമാണ് കാമറ കൈകാര്യം ചെയ്യുന്നത്. റഷിൻ അഹമ്മദ് എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുന്നു. സംഭവം അധ്യായം ഒന്നിന് ശേഷം ഗോഡ് വിൻ തോമസ് ആണ് മ്യൂസിക് ചെയ്യുന്നത്. കലാസംവിധാനം ; ദുന്തു രഞ്ജിവ് രാധ. ചിത്രം വിതരണം ചെയ്യുന്നത് ഗുഡ് ഫെല്ലാസ്. പി ആർ ഓ ; ഐശ്വര്യ രാജ്&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/bhaskarabharanam-movie-directed-by-roopesh-peethambaran-teaser-out-articleshow-7qzu14u"/>
        </item>
        <item>
            <title><![CDATA['എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്'; മോളിവുഡ് ടൈംസിനെ കുറിച്ച് അഭിനവ് സുന്ദർ നായക്]]></title>
            <link>https://www.asianetnews.com/entertainment-news/abhinav-sundar-nayak-talks-about-mollywood-times-starring-naslen-articleshow-edx82au</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/abhinav-sundar-nayak-talks-about-mollywood-times-starring-naslen-articleshow-edx82au</guid>
            <pubDate>Sun, 31 May 2026 22:30:40 +0530</pubDate>
            <description><![CDATA[&lt;p&gt;'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്&zwnj;സി'ന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' ജൂൺ 5-ന് തിയേറ്ററുകളിലെത്തും. നസ്&zwnj;ലെൻ നായകനാവുന്ന ഈ ചിത്രം, സംവിധായകന്റെ 'സക്സസ് ട്രിലജി'യിലെ രണ്ടാമത്തേതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krzgf7fnxmkmsh9r9j8rsb1j,imgname-abhinav-sundar-about-mollywood-times-1779173924341.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നസ്&zwnj;ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് ഒരുക്കുന്ന മോളിവുഡ് ടൈംസ് ജൂൺ 5 ന് തിയേറ്ററുകളിൽ എത്തുകയാണ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്&zwnj;സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് ബോറുക്കുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്&zwnj;സ് പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും മലയാളത്തിൽ എന്നും ചർച്ച ചെയ്യപ്പെടാൻ പോവുന്ന ഒരു ചിത്രം കൂടിയാണ് മുകുന്ദൻ ഉണ്ണി.&lt;/p&gt;&lt;p&gt;താൻ ഒരുക്കുന്ന സക്സസ് ട്രിലജിയിലെ രണ്ടാം ചിത്രമാണ് മോളിവുഡ് ടൈംസ് എന്ന് അഭിനവ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ മോളിവുഡ് ടൈംസ് തനിക്ക് വളരെ പേഴ്&zwnj;സണൽ ആയ ചിത്രമാണെന്ന് പറയുകയാണ് അഭിനവ് സുന്ദർ നായക്. &quot;മോളിവുഡ് ടൈംസ് എനിക്ക് വളരെ പേഴ്സണൽ ആയ ഒരു ചിത്രമാണ്. കാരണം, എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം ചെയ്യുമ്പോൾ ഒബ്ജക്ടീവ് ആയിരിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രം എഴുതുമ്പോൾ ഒരു കോ-റൈറ്റർ വേണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഇതൊരു ബയോഗ്രഫി ചിത്രമല്ല; എന്നാൽ എന്റെ വ്യക്തിപരമായ അനുഭവങ്ങൾ ഉൾപ്പെടുത്തുമ്പോൾ മറ്റൊരാളുടെ കാഴ്ചപ്പാടുകൾ കൂടി ഉൾപ്പെടുത്തണമെന്ന് തോന്നി. ഞാൻ തനിയെ എഴുതിയാൽ അതിനൊരു ഒബ്ജക്ടിവിറ്റി ലഭിക്കില്ല. കോ-റൈറ്ററായ രാമു സുനിൽ അത് നല്ല രീതിയിൽ ചെയ്തിട്ടുമുണ്ട്. &lsquo;സംസാരം ആരോഗ്യത്തിന് ഹാനീകരം&rsquo; എന്ന ചിത്രത്തിൽ ഞാൻ എഡിറ്ററായി വർക്ക് ചെയ്യുന്ന സമയത്ത് രാമു സുനിൽ അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്നുമുതൽ ഉണ്ടായ സൗഹൃദം &lsquo;മോളിവുഡ് ടൈംസ്&rsquo; എന്ന ചിത്രത്തിന്റെ എഴുത്തിലും ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ സിനിമാ ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്താണ് മോളിവുഡ് ടൈംസ് ചെയ്തത്.' അബ്ഹജിനവ് പറയുന്നു.&lt;/p&gt;&lt;p&gt;അതേസമയം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. സംഗീത് പ്രതാപ്, ഷറഫുദ്ധീൻ, റോഷൻ ഷാനവാസ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിലെത്തുന്നുണ്ട് .&lsquo;മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്&rsquo; എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/abhinav-sundar-nayak-talks-about-mollywood-times-starring-naslen-articleshow-edx82au"/>
        </item>
        <item>
            <title><![CDATA[ജാതി മത വിഷയങ്ങൾ വരുമ്പോൾ സാമാന്യബുദ്ധി ഉപയോഗിച്ച് പ്രതികരിക്കുന്നതാണ് നല്ലതെന്ന് ആസിഫ് അലി; ഭരണസമിതി രാജിവയ്ക്കണമെന്ന് മാല പാർവതി]]></title>
            <link>https://www.asianetnews.com/entertainment-news/asif-ali-and-maala-parvathi-reacted-to-amma-association-issue-ansiba-tiny-tom-articleshow-2o8m3xo</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/asif-ali-and-maala-parvathi-reacted-to-amma-association-issue-ansiba-tiny-tom-articleshow-2o8m3xo</guid>
            <pubDate>Sun, 31 May 2026 19:51:21 +0530</pubDate>
            <description><![CDATA[&lt;p&gt;താരസംഘടനയായ 'അമ്മ'യിലെ തർക്കങ്ങൾ രൂക്ഷമാകുന്നു. സംഘടനയിലെ പ്രശ്നങ്ങൾ അവിടെത്തന്നെ തീർക്കണമെന്നും പുതിയ നേതൃത്വത്തിന് സമയം നൽകണമെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു. സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി ഭരണസമിതിയുടെ രാജി മാലാ പാർവതി ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksz5hgxfb3spetp2kyhcayvj,imgname-asif-ali-and-maala-parvathi-1780236207023.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;താരസംഘടന അമ്മയുടെ പ്രശ്നങ്ങളിൽ പ്രതികരണവുമായി ആസിഫ് അലി രംഗത്ത്. നിവൃത്തികേട് കൊണ്ടായിരിക്കാം അൻസിബയെപ്പോലുള്ളവർക്ക് പ്രതികരിക്കേണ്ടി വരുന്നതെന്നും സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണമെന്നും ജാതി മത വിഷയങ്ങൾ വരുമ്പോൾ സാമാന്യബുദ്ധി ഉപയോഗിച്ച് പ്രതികരിക്കുന്നതാണ് ഉചിതമെന്നും ആസിഫ് അലി പറയുന്നു. പുതിയ നേതൃത്വത്തിന് സമയം കൊടുക്കണമെന്നും എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അതേസമയം ഭരണസമിതി രാജിവയ്ക്കണമെന്ന് നടി മാല പാർവതി ആവശ്യപ്പെട്ടു. ഭരണനിർവഹണത്തിൽ സുതാര്യത ഉണ്ടായില്ലെന്നും നിർണായക വിഷയങ്ങളിൽ വ്യക്തത ഇല്ലാത്തത് വിശ്വാസ്യതയെ ബാധിച്ചെന്നും ഫേസ്&zwnj;ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മാല പാർവതി പറഞ്ഞു. അതേസമയം അൻസിബ തൃക്കാക്കര അസിസ്റ്റന്&zwj;റ് പൊലീസ് കമ്മീഷണർ ഓഫീസിൽ ഇന്ന് ഹാജരായിരുന്നു.&lt;/p&gt;&lt;p&gt;ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐക്കും എതിരെ അൻസിബ മുഖ്യമന്ത്രിക്കു നൽകിയ പരാതി പൊലീസിന് കൈമാറിയിരുന്നു. ഈ പരാതിയിൽ മൊഴിയെടുക്കാൻ ആണ് അൻസിബയെ വിളിപ്പിച്ചിരിക്കുന്നത്. നടൻ ടിനി ടോമിനെതിരെ കടുത്ത വിമർശനം അൻസിബ ഉന്നയിച്ചു. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു. കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ. ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/asif-ali-and-maala-parvathi-reacted-to-amma-association-issue-ansiba-tiny-tom-articleshow-2o8m3xo"/>
        </item>
        <item>
            <title><![CDATA['മമിതയും നസ്‌ലെനും ഇപ്പോഴും ഫ്രണ്ട്സ് ആണോ?'; 'ഏതവനാണ് ഇങ്ങനെയൊക്കെ സെർച്ച് ചെയ്യുന്നതെന്ന്' താരം]]></title>
            <link>https://www.asianetnews.com/entertainment-news/is-mamitha-baiju-and-naslen-are-still-friends-naslen-reply-to-the-question-articleshow-byfv1z3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/is-mamitha-baiju-and-naslen-are-still-friends-naslen-reply-to-the-question-articleshow-byfv1z3</guid>
            <pubDate>Sun, 31 May 2026 18:01:30 +0530</pubDate>
            <description><![CDATA[&lt;p&gt;മമിത ബൈജുവുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് നസ്&zwnj;ലെൻ പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. Naslen talks about the friendship with Mamitha Baiju.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksz04esyjdmw0t6sxve0enbg,imgname-naslen-about-the-friendship-with-mamitha-baiju-1780230535998.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ട് കഥാപാത്രങ്ങളായിരുന്നു മമിത ബൈജു അവതരിപ്പിച്ച സോനയും നെസ്ലൻ അവതരിപ്പിച്ച സംഗീതും. പിന്നീട് പ്രേമലു 2 വിലൂടെ ഇരുവരും നായികാനായകനമാരായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയുണ്ടായി. ചിത്രം പാൻ ഇന്ത്യൻ ഹിറ്റായി മാറി എന്ന് മാത്രമല്ല റീനുവും സച്ചിനും വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും ചെയ്തു. പ്രേമലുവിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രേമലു 2 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;എന്നാൽ ചിത്രം ഉപേക്ഷിച്ചുവെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ പറഞ്ഞിരുന്നു. പ്രേമലുവിന് ശേഷം മമിത ബൈജു- നെസ്ലൻ സൗഹൃദവും മറ്റും ഏറെ ആഘോഷിക്കപ്പെട്ടെങ്കിലും ഇരുവരും ഇപ്പോൾ സുഹൃത്തുക്കളല്ല എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയെ പങ്കുവയ്ക്കപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് നസ്&zwnj;ലെൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആരാണ് ഇങ്ങനെയൊക്കെ സെർച്ച് ചെയ്യുന്നത് എന്നാണ് നസ്&zwnj;ലെൻ തമാശ രൂപേണ ചോദിക്കുന്നത്. തങ്ങൾ ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണെന്നും സിനിമയുമായി ബന്ധപ്പെട്ട അപ്&zwnj;ഡേറ്റുകളെല്ലാം പരസ്പരം പങ്കുവയ്ക്കാറുണ്ടെന്നും നസ്&zwnj;ലെൻ പറയുന്നു. ഗൂഗിളിൽ ഏറ്റവും കൂടുതൽ നസ്&zwnj;ലെനുമായി ബന്ധപ്പെട്ട് തിരഞ്ഞ ചോദ്യങ്ങൾ ഏതൊക്കെയാണ് എന്നതിനെ പറ്റിയുള്ള ക്യൂ സ്റ്റുഡിയോയുടെ സെഗ്&zwnj;മെന്റിലായിരുന്നു നസ്&zwnj;ലെന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;&quot;തീർച്ചയായും ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണ്. ഏതവനാണ് അങ്ങനെയൊക്കെ സെർച്ച് ചെയ്യുന്നത്? ഞങ്ങൾ തമ്മിൽ അടികൂടി പിരിഞ്ഞോ എന്നാണോ. കര സിനിമയുടെ ട്രെയ്&zwnj;ലർ കണ്ടപ്പോൾ മെസ്സേജ് അയച്ചിരുന്നു. സ്ഥിരം കാണുന്നതോ വിളിക്കുന്നതോ ആയിട്ടുള്ള സുഹൃത്തുക്കളല്ല ഞങ്ങൾ. പക്ഷേ അപ്&zwnj;ഡേറ്റ്സ് അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ അറിയാറുണ്ട്. സംഗീതും മമിതയുമായുള്ള സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലുണ്ട് അവർ. തീർച്ചയായിട്ടും നല്ല സുഹൃത്തുക്കളാണ്.&quot; നസ്&zwnj;ലെൻ പറയുന്നു.&lt;/p&gt;&lt;h2&gt;മോളിവുഡ് ടൈംസ്&lt;/h2&gt;&lt;p&gt;അതേസമയം മോളിവുഡ് ടൈംസ് ആണ് നസ്&zwnj;ലെന്റെ ഏറ്റവും പുതിയ ചിത്രം. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്&zwnj;സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ജൂൺ 5 നാണ്തിയേറ്ററുകളിൽ എത്തുന്നത്. സിനിമ സംവിധായകൻ ആവണമെന്നുള്ള സ്വപ്നവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നസ്&zwnj;ലെൻ എത്തുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/is-mamitha-baiju-and-naslen-are-still-friends-naslen-reply-to-the-question-articleshow-byfv1z3"/>
        </item>
        <item>
            <title><![CDATA[കൂടുതൽ ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല ഞാൻ വണ്ണം കൂടിയിരിക്കുന്നത്, എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്; തുറന്നുപറഞ്ഞ് ശാലിൻ സോയ]]></title>
            <link>https://www.asianetnews.com/entertainment-news/shaalin-zoya-talks-about-body-shaming-articleshow-4bvcp5y</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/shaalin-zoya-talks-about-body-shaming-articleshow-4bvcp5y</guid>
            <pubDate>Sun, 31 May 2026 17:06:36 +0530</pubDate>
            <description><![CDATA[&lt;p&gt;സിനിമാ മേഖലയിൽ വണ്ണം കൂടിയാലും കുറഞ്ഞാലും ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വരുമെന്ന് നടി ശാലിൻ സോയ. Shaalin Zoya talks about body shaming&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8n7pygvg9n5b0fephmedjks,imgname-shaalin-zoya-1761649326619.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളത്തിൽ ബാലതാരമായി കരിയർ ആരംഭിച്ച് പിന്നീട് സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശാലിൻ സോയ. സംവിധായികയായി തമിഴിൽ താരം കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ചിരുന്നു. എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലു സിങ്ങ് തുടങ്ങീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാലിൻ പിന്നീട് സംവിധാനത്തിലേക്കും എഴുത്തിലേക്കും ശ്രദ്ധ തിരിക്കുകയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ റെവലേഷൻ എന്ന ഹ്രസ്വ ചിത്രവും, പ്രശാന്ത് അലക്&zwnj;സാണ്ടർ നായകനായി എത്തിയ ദി ഫാമിലി ആക്ട് എന്ന ചിത്രവും ശാലിൻ നേരത്തെ സംവിധാനം ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ സിനിമയിൽ നേരിടുന്ന ബോഡി ഷെയ്&zwnj;മിങ്ങിനെ കുറിച്ച് ശാലിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സിനിമ മേഖലയിൽ വണ്ണം കൂടിയാലും കുറഞ്ഞാലും ബോഡി ഷെയിമിങ്ങ് നേരിടുമെന്നാണ് ശാലിൻ പറയുന്നത്. കൂടുതല്&zwj; ഭക്ഷണം കഴിക്കുന്നതു കൊണ്ടല്ല താൻ വണ്ണം കൂടിയിരിക്കുന്നതെന്നും തനിക്ക് ഗ്യാസ്ട്രിക് സംബന്ധമായ ആരോഗ്യ പ്രശ്&zwj;നങ്ങളുണ്ടെന്നും ശാലിൻ പറയുന്നു.&lt;/p&gt;&lt;p&gt;&quot;വണ്ണം കുറയ്ക്കാന്&zwj; ആഗ്രഹമുണ്ടെന്ന് ഞാന്&zwj; മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ സിനിമ മേഖലയില്&zwj; വണ്ണം കൂടിയാലും കുറഞ്ഞാലും ആളുകളെ ബോഡി ഷെയിം ചെയ്യാറുണ്ട്. സമീപകാലത്ത് തന്നെ നിരവധി ഉദാഹരണങ്ങള്&zwj; നമ്മള്&zwj; കണ്ടിട്ടുണ്ട്. അത് ഒരിക്കലും ശരിയായ കാര്യമല്ല. ഓരോ വ്യക്തിയ്ക്കും വ്യത്യസ്തമായ ആരോഗ്യ സാഹചര്യങ്ങളാണുള്ളത് പുറമെ കാണുന്നതിന്റെ അടിസ്ഥാനത്തില്&zwj; ഒരാളെ വിലയിരുത്തരുത്. ഞാന്&zwj; കൂടുതല്&zwj; ഭക്ഷണം കഴിക്കുന്നതു കൊണ്ടല്ല വണ്ണം കൂടിയിരിക്കുന്നത്. എനിക്ക് ഗാസ്ട്രിക് സംബന്ധമായ ആരോഗ്യപ്രശ്&zwnj;നങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ശരീരഭാരം കൂടിയത്. ഇത്തരം കാര്യങ്ങള്&zwj; മറ്റാര്&zwj;ക്കും അറിയില്ല. അത് അനുഭവിക്കുന്ന വ്യക്തിയ്ക്കാണ് യഥാര്&zwj;ത്ഥ സാഹചര്യം അറിയുക.&quot; ശാലിൻ പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ശാലിന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/shaalin-zoya-talks-about-body-shaming-articleshow-4bvcp5y"/>
        </item>
        <item>
            <title><![CDATA[കുട്ടികളുടെ സ്വപ്നലോകത്തെ വിസ്മയിപ്പിക്കാൻ 'കരിമി'; ചിത്രീകരണം പൂർത്തിയായി]]></title>
            <link>https://www.asianetnews.com/entertainment-news/karimi-malayalam-movie-wrapped-shooting-articleshow-in3ci5n</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/karimi-malayalam-movie-wrapped-shooting-articleshow-in3ci5n</guid>
            <pubDate>Sun, 31 May 2026 16:10:42 +0530</pubDate>
            <description><![CDATA[&lt;p&gt;സുനിൽ പുള്ളോടിന്&zwj;റെ സംവിധാനത്തിൽ ഒരുങ്ങുന്ന കുട്ടികളുടെ ഫാന്&zwj;റസി ചിത്രം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksysvajfqfbas7etzhf13rf9,imgname-fotojet--77--1780223945295.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ പുള്ളോട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ചിത്രമായ കരിമിയുടെ ചിത്രീകരണം പൂർത്തിയായി. ആർദ്ര സതീഷ് നായികയാകുന്ന ചിത്രം നന്ദു പാലക്കാടും ഗിരീഷ് കുമാർ തരുവക്കോടും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പുരാതന ഗോത്രവിശ്വാസങ്ങളും അതിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളും അത്ഭുതശക്തികളും കുട്ടികളുടെ സ്വപ്നലോകവും കൈകോർക്കുമ്പോൾ, വിസ്മയങ്ങളാൽ നിറഞ്ഞൊരു ഫാന്റസി ലോകമാണ് കരിമി സൃഷ്ടിക്കുന്നതെന്ന് അണിയറക്കാര്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;രണ്ട് കുട്ടികൾ തങ്ങളുടെ യഥാർത്ഥ വിധി തിരിച്ചറിയുന്ന നിമിഷം മുതൽ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കുടുംബസമേതം ആസ്വദിക്കാവുന്ന മനോഹര ദൃശ്യാനുഭവമായി ഒരുങ്ങുന്ന ചിത്രത്തിൽ കുളപ്പുള്ളി ലീല, പത്മശ്രീ നെൽവയൽ രാമൻ, ഡോ. രജിത് കുമാർ, ഉണ്ണിക്കണ്ണൻ മംഗലം ഡാം, റഷീദ് പാറയ്ക്കൽ എന്നിവരോടൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. കുട്ടികൾക്ക് മുഖ്യപ്രാധാന്യം നൽകി ഏറെക്കാലത്തിനുശേഷം ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും കരിമിക്കുണ്ട്.&lt;/p&gt;&lt;p&gt;സിനിമാറ്റോഗ്രഫി ഷമീർ, പ്രോജക്ട് ഡിസൈനർ ദീപു ശങ്കർ, ആർട്ട് കേശു പയ്യപ്പള്ളി, ബിജിഎം അൻവർ അമൻ, പ്രൊഡക്ഷൻ കോഡിനേറ്റർ രാധാകൃഷ്ണൻ പപ്പി, മേക്കപ്പ് റാണി സൈനുദ്ധീൻ, രാജേഷ് ആലത്തൂർ, ഗാനരചന സൗമ്യ രാജു, സുജിത ഉണ്ണികൃഷ്ണൻ, ഷനിൽ, സ്റ്റിൽസ് രജീഷ് മായു, ഡിസൈനർ ഷനിൽ കൈറ്റ് ഡിസൈൻ, പി.ആർ.ഒ- എ. എസ് ദിനേശ്, മനു ശിവൻ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/karimi-malayalam-movie-wrapped-shooting-articleshow-in3ci5n"/>
        </item>
        <item>
            <title><![CDATA['അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവ്'; ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് പ്രതികരണവുമായി അശ്വതി ശ്രീകാന്ത്]]></title>
            <link>https://www.asianetnews.com/entertainment-news/aswathy-sreekanth-against-those-who-criticise-kerala-goevrnment-decision-of-menstrual-leave-articleshow-lqu3fak</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/aswathy-sreekanth-against-those-who-criticise-kerala-goevrnment-decision-of-menstrual-leave-articleshow-lqu3fak</guid>
            <pubDate>Sun, 31 May 2026 16:02:38 +0530</pubDate>
            <description><![CDATA[&lt;p&gt;സ്കൂള്&zwj; വിദ്യാര്&zwj;ഥിനികള്&zwj;ക്ക് ആര്&zwj;ത്തവ അവധി നല്&zwj;കാനുള്ള സര്&zwj;ക്കാര്&zwj; തീരുമാനത്തെ സ്വാഗതം ചെയ്ത് നടി അശ്വതി ശ്രീകാന്ത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksysap04ysbqfdcczp6c8ct0,imgname-fotojet--100--1780223399940.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സ്കൂള്&zwj; വിദ്യാര്&zwj;ഥിനികള്&zwj;ക്ക് 3 ദിവസത്തെ ആര്&zwj;ത്തവ അവധി നല്&zwj;കുമെന്ന് യുഡിഎഫ് സര്&zwj;ക്കാരിന്&zwj;റെ നയപ്രഖ്യാപനത്തില്&zwj; ഉണ്ട്. പുതിയ അധ്യയന വര്&zwj;ഷം മുതല്&zwj; ഇത് നപ്പാക്കാനാണ് സംസ്ഥാന സര്&zwj;ക്കാര്&zwj; ലക്ഷ്യമിടുന്നത്. വിദ്യാര്&zwj;ഥി സമൂഹത്തില്&zwj; നിന്ന് കൂടുതലും പോസിറ്റീവ് അഭിപായങ്ങളാണ് ഈ വിഷയത്തില്&zwj; വരുന്നതെങ്കിലും സമൂഹമാധ്യമങ്ങളിലും ചില രാഷ്ട്രീയ നേതാക്കളില്&zwj; നിന്നും ഇതിനെ വിമര്&zwj;ശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്. ഇപ്പോഴിതാ സര്&zwj;ക്കാര്&zwj; തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നടിയും ടെലിവിഷന്&zwj; അവതാരകയുമായ അശ്വതി ശ്രീകാന്ത്. തീരുമാനത്തെ വിമര്&zwj;ശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളില്&zwj; ഇക്വാലിറ്റിയെക്കുറിച്ചുള്ള ബോധവും അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്&zwj;റെ കുറവും മുഴച്ച് നില്&zwj;ക്കുന്നുണ്ടെന്ന് പറയുന്നു അശ്വതി. സോഷ്യല്&zwj; മീഡിയയിലൂടെയാണ് അശ്വതി ശ്രീകാന്തിന്&zwj;റെ പ്രതികരണം.&lt;/p&gt;&lt;p&gt;ആർത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നതു കൊണ്ടാണ്. ആർത്തവ അവധി പെൺകുട്ടികൾക്ക് പ്രത്യേക ആനുകൂല്യം നൽകുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകൾ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നൽകലാണ്, വിശ്രമത്തെ നോര്&zwj;മലൈസ് ചെയ്യലാണ്. സമത്വം എന്നത് എല്ലാവർക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നൽകുന്ന സംവിധാനങ്ങൾ സൃഷ്ടിക്കുന്നതാണ് യഥാർത്ഥത്തിൽ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിൻഗാമികളെങ്കിലും ആർത്തവത്തിൽ ആശ്വസിക്കട്ടെ!!, അശ്വതി ശ്രീകാന്ത് കുറിച്ചു.&lt;/p&gt;&lt;p&gt;അതേസമയം തീരുമാനത്തെ വിമര്&zwj;ശിച്ച് രംഗത്തെത്തിയവരില്&zwj; ഉമ തോമസ് എംഎല്&zwj;എ, വനിതാ ലീഗ് നേതാവ് നൂര്&zwj;ബിന റഷീദ്, മുന്&zwj; ഡിജിപിയും ബിജെപി നേതാവുമായ ആര്&zwj; ശ്രീലേഖ എന്നിവരൊക്കെയുണ്ട്. 3 ദിവസം വരെയുള്ള ആര്&zwj;ത്തവ അവധി പെണ്&zwj;കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്&zwj; അബലകള്&zwj; ആക്കുമോ എന്നാണ് ശ്രീലേഖയുടെ ചോദ്യം. ആര്&zwj;ത്തവം ദൈവികമായ ഒന്നാണെന്നും മാറ്റിനിര്&zwj;ത്തേണ്ട കാര്യമൊന്നുമില്ലെന്നുമാണ് ഉമ തോമസ് എംഎല്&zwj;എയുടെ പ്രതികരണം. ആര്&zwj;ത്തവ അവധി പെണ്&zwj;കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് നൂര്&zwj;ബിന റഷീദ് പറഞ്ഞത്. അതേസമയം വിദ്യാര്&zwj;ഥിനികളെ നിര്&zwj;ബന്ധിച്ച് അവധി എടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്&zwj; ഷംസുദ്ദീന്&zwj; വ്യക്തമാക്കി. തീരുമാനത്തിന് പൊതുവായ സ്വീകാര്യത കിട്ടിയിട്ടുണ്ടെന്നും വിമര്&zwj;ശനങ്ങള്&zwj; കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/aswathy-sreekanth-against-those-who-criticise-kerala-goevrnment-decision-of-menstrual-leave-articleshow-lqu3fak"/>
        </item>
        <item>
            <title><![CDATA['അന്ന് ചിലപ്പോഴത് അഭിനയം ആയിരുന്നിരിക്കും, പക്ഷേ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായി അത് മാറി..'; തന്റെ വിനയത്തെ കുറിച്ച് ഇന്ദ്രൻസ്]]></title>
            <link>https://www.asianetnews.com/entertainment-news/actor-indrans-talks-about-why-he-is-so-humble-in-public-articleshow-e7y6o4c</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-indrans-talks-about-why-he-is-so-humble-in-public-articleshow-e7y6o4c</guid>
            <pubDate>Sun, 31 May 2026 15:14:20 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ അതിവിനയം അഭിനയമാണെന്ന വിമർശനങ്ങളോട് നടൻ ഇന്ദ്രൻസ് പ്രതികരിച്ചു. Indrans reacted to criticism about his humble behaviour in public&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksv9gbskdaqsq22vn9db5tbs,imgname-indrans-1780106145587.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തി പിന്നീട് കോമഡി താരമായി തിളങ്ങിയ ഇന്ദ്രൻസ് നിരവധി സിനിമകളിൽ പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ്. എന്നാൽ ബോഡി ഷെയ്&zwnj;മിങ്ങിന് ഇരയാവുന്ന കഥാപാത്രങ്ങൾക്കപ്പുറം അയാളിൽ ഒരു നടനുണ്ടെന്ന് മലയാള സിനിമ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിലെ റിപ്പർ രവി എന്ന ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെയിൽമരങ്ങൾ, ഹോം, മാലിക്, പറവ, ഉടൽ, ആട് ഫ്രാഞ്ചൈസി തുടങ്ങീ നിരവധി ചിത്രങ്ങൾ മികച്ച പ്രകടനമാണ് ഇന്ദ്രൻസ് കാഴ്ചവച്ചത്. ഇപ്പോഴിതാ സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രമായി ചിത്രത്തിലെത്തിയ ഇന്ദ്രൻസിന് വലിയ കയ്യടികളാണ് തമിഴകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;പലപ്പോഴും പൊതുവേദികളിൽ ഒരു സിനിമാതാരമെന്ന ജാഡകളിലാതെ പെരുമാറുന്ന ഇന്ദ്രൻസിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. മികച്ച നടൻ ആയിരുന്നിട്ടും ഇത്രയും വിനയത്തോടെ മനുഷ്യരോട് പെരുമാറുന്ന ഒരു വ്യക്തിയെ സിനിമ ഇൻഡസ്ട്രിയിൽ കാണാൻ കഴിയില്ല എന്ന തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ വരാറുണ്ട്. എന്നാൽ ഇന്ദ്രാസിന്റെ അതിവിനയം അഭിനയമാണെന്ന തരത്തിലുള്ള വിമർശനങ്ങളും പലപ്പോഴും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ അത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ദ്രൻസ്.&lt;/p&gt;&lt;p&gt;ചിലപ്പോൾ തന്റെ വിനയം അഭിനയമായിരുന്നിരിക്കാം എന്നാണ് ഇന്ദ്രൻസ് പറയുന്നത്. അന്നത്തെ തന്റെ കൊല്ലത്തിന് സിനിമയ്ക്ക് യോഗ്യമല്ലാത്ത രൂപമായിരുന്നുവെന്നും മുന്&zwj;പോട്ട് നില്&zwj;ക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിര്&zwj;ത്താന്&zwj; ശ്രമിക്കുമ്പോള്&zwj; അറിയാതെ കാല് പിറകിലേക്ക് വെക്കുമായിരുന്നുവെന്നും പറഞ്ഞ ഇന്ദ്രൻസ്, ഈ വിനയം ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായെന്നും കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&quot;ആയിരിക്കും. എനിക്ക് അത് ശീലമായിപ്പോയി. അഭിനയിച്ചതായിരിക്കും, എന്നോ. എന്നെ അറിയാത്ത ഒരാള്&zwj;ക്ക് പെട്ടെന്ന് എന്&zwj;റെ രീതി കാണുമ്പോള്&zwj; സ്വാഭാവികമായും അങ്ങനെ ചോദിക്കാന്&zwj; തോന്നും. അതിന് അവകാശവുമുണ്ട്. അന്നത്തെ എന്&zwj;റെ കോലത്തിന് സിനിമ പോലെ ഒരു വലിയ സംഭവത്തിന് യോ​ഗ്യമല്ലാത്ത ഒരു രൂപമായിരുന്നു. ഞാന്&zwj; ഒന്ന് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെ, നില്&zwj;ക്കാന്&zwj; പറ്റില്ലായിരുന്നു. അപ്പോള്&zwj; അവിടെ കുറച്ച് കൂടുതല്&zwj; കുനിഞ്ഞ് ആയിരിക്കും ഒരുപക്ഷേ ഈ രീതി വന്നത്. പടിയിൽ ഇത്തിരിയൊന്ന് കയറി ഇരുന്ന്, ഇത്തിരി അങ്ങോട്ട് നീങ്ങിയിരുന്ന്, അങ്ങനെ അങ്ങനെയാണ് കയറി കൂടിയതാണ് സിനിമയിൽ. അന്ന് ചിലപ്പോൾ അത് അഭിനയം തന്നെ ആയിരുന്നിരിക്കും. കള്ളത്തരം ആയിരിക്കും. പക്ഷേ അത് ജീവിതത്തിന്&zwj;റെ ഭാ​ഗമായി. മുന്&zwj;പോട്ട് നില്&zwj;ക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിര്&zwj;ത്താന്&zwj; ശ്രമിക്കുമ്പോള്&zwj; അറിയാതെ കാല് പിറകിലേക്ക് വെക്കുമായിരുന്നു. ഞാന്&zwj; എത്ര ശ്രദ്ധിച്ചിട്ടും അത് സാധിക്കുന്നില്ല.&quot; ഇന്ദ്രൻസ് പറയുന്നു. കാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-indrans-talks-about-why-he-is-so-humble-in-public-articleshow-e7y6o4c"/>
        </item>
        <item>
            <title><![CDATA[വ്യക്തിത്വ അവകാശ സംരക്ഷണത്തിന് കോടതിയെ സമീപിച്ച് നാഗചൈതന്യ]]></title>
            <link>https://www.asianetnews.com/entertainment-news/naga-chaitanya-approaches-delhi-hc-over-personality-rights-ai-content-suggesting-he-cheated-on-samantha-ruth-prabhu-articleshow-13t150c</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/naga-chaitanya-approaches-delhi-hc-over-personality-rights-ai-content-suggesting-he-cheated-on-samantha-ruth-prabhu-articleshow-13t150c</guid>
            <pubDate>Sun, 31 May 2026 09:20:46 +0530</pubDate>
            <description><![CDATA[&lt;p&gt;തൻ്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും, അനുവാദമില്ലാതെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kaqktnttby62wpjxy5vvmgpe,imgname-naga-chaitanya-highest-grossing-movies-8-1763876624218.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിവാഹമോചനത്തിന് ശേഷവും സാമന്ത- നാഗചൈതന്യ ബന്ധത്തെ കുറിച്ചുള്ള പലതരം ആഖ്യാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരന്തരം പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെയും തന്റെ വ്യക്തിത്വ അവകാശസംരക്ഷണത്തിന് വേണ്ടിയും കോടതിയെ സമീപിച്ചിരിക്കുകയാണ് നാഗചൈതന്യ. മുൻഭാര്യ സാമന്തയെ ചതിച്ചുവെന്നും, അവരുടെ കരിയർ ഇല്ലാതെയാക്കിയെന്നും പ്രചിക്കുന്ന വീഡിയോക്കെതിരെയാണ് നാഗചൈതന്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;അനുവാദമില്ലാതെ തന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നും അനധികൃത മെര്&zwj;ച്ചന്&zwj;ഡൈസ് ലിസ്റ്റിംഗുകള്&zwj;, എഐ ഉപയോഗിച്ച് നിര്&zwj;മിച്ച കണ്ടന്&zwj;റുകള്&zwj;, അശ്ലീല സെര്&zwj;ച്ച് പ്രയോഗങ്ങള്&zwj; എന്നിവയ്ക്കെതിരെയാണ് നാഗചൈതന്യ കോടതിയെ സമീപിച്ചിരിക്കുന്നത്. കൂടുതല്&zwj; വാദം കേള്&zwj;ക്കുന്നതിനായി സെപ്റ്റംബര്&zwj; 30 ലേക്ക് മാറ്റിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;അതേസമയം 2017 ൽ വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാല് വർഷങ്ങൾക്ക് ശേഷം വിവാഹമോചിതരായിരുന്നു. പിന്നീട് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തിരുന്നു. സാമന്ത സംവിധായകൻ രാജ് നിധിമോരുവിനെ വിവാഹം ചെയ്തിരുന്നു. ഫാമിലി മാൻ സീരീസിന്റെ സംവിധായകരില്&zwj; ഒരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. കൃഷ്&zwj;ണ ഡികെയുമായി ചേര്&zwj;ന്നാണ് രാജ് ചലച്ചിത്രമേഖലയില്&zwj; അറിയപ്പെട്ടിരുന്നത്. ഫ്ലേവേഴ്&zwj;സ്, 99, ഷോര്&zwj; ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്&zwj; രാജിന്റേതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവ ഗോവ ഗോണ്&zwj;, ഹാപ്പി എൻഡിംഗ്,, എ ജെന്റില്&zwj;മാൻ, അണ്&zwj;പോസ്&zwj;ഡ് തുടങ്ങിയവയും ഡികെയുമായി ചേര്&zwj;ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്&zwj;തു. ദുല്&zwj;ഖര്&zwj; വേഷമിട്ട ഗണ്&zwj;സ് ആൻഡ് ഗുലാബ്&zwj;സിന്റെയും സംവിധായകരില്&zwj; ഒരാളാണ് രാജ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/naga-chaitanya-approaches-delhi-hc-over-personality-rights-ai-content-suggesting-he-cheated-on-samantha-ruth-prabhu-articleshow-13t150c"/>
        </item>
        <item>
            <title><![CDATA['ഇതൊക്കെ ആരാടെയ്..'; ജയറാമിന് പകരം മറ്റൊരാളുടെ ഫോട്ടോ, ബുക്ക് മൈ ഷോയ്ക്ക് ട്രോൾ !]]></title>
            <link>https://www.asianetnews.com/spice-entertainment/book-my-show-app-get-trolls-after-mistakenly-added-jayarams-photo-is-replaced-by-someone-else-parimala-and-co-movie-articleshow-piufw3e</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/book-my-show-app-get-trolls-after-mistakenly-added-jayarams-photo-is-replaced-by-someone-else-parimala-and-co-movie-articleshow-piufw3e</guid>
            <pubDate>Sun, 31 May 2026 09:35:56 +0530</pubDate>
            <description><![CDATA[&lt;p&gt;ജയറാം-ഉർവശി ഒന്നിക്കുന്ന 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയിൽ, ജയറാമിന്റെ പേരിനൊപ്പം മറ്റൊരാളുടെ ഫോട്ടോ നൽകിയത് ട്രോളുകള്&zwj;ക്ക് കാരണമാകുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksy3bamtcjkdg614n5s265zx,imgname-befunky-collage--16--1780200352410.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളത്തിന്റെ പ്രിയതാരമാണ് നടൻ ജയറാം. അപരൻ എന്ന സിനിമയിലൂടെ തുടങ്ങിയ വെള്ളിത്തിരയിലെ അദ്ദേഹത്തിന്റെ യാത്ര ഭാഷകളുടെ അതിർവരമ്പുകളും കടന്ന് മുന്നേറുകയാണ്. വർഷങ്ങൾക്ക് ശേഷം ഉർവശി- ജയറാം കോമ്പോയിലെ 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. കോമഡി ക്രൈം ത്രില്ലർ ജോണറിലുള്ളതാകും സിനിമയെന്നാണ് ട്രെയിലർ അടക്കമുള്ള പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്. ചിത്രം ജൂൺ 5ന് തിയറ്ററുകളിൽ എത്തും.&lt;/p&gt;&lt;p&gt;റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിം​ഗ് അപ്ഡേറ്റുകൾ ബുക്ക് മൈ ഷോയിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എന്നാൽ ഇവർക്ക് പറ്റിയൊരു അബദ്ധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വഴിവച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ ആപ്പിൽ കാസ്റ്റിൽ സിനിമയുടെ എല്ലാ അഭിനേതാക്കളുടെ പേരുകളും ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ജയറാമിന്റെ പേരിന്റെ സ്ഥാനത്ത് കൊടുത്തിരിക്കുന്നത് മറ്റൊരാളുടെ ഫോട്ടോയാണ്. ഇതാണ് ട്രോളുകൾക്ക് കാരണമായത്. &zwnj;&lt;/p&gt;&lt;p&gt;'ഇങ്ങേരുടെ ഡെഡിക്കേഷൻ. ജയറാമേട്ടന്റെ ന്യൂ മേക്കോവർ കണ്ട് ഞെട്ടി', എന്ന പരിഹാസ ക്യാപ്ഷനോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ കമന്റുകളും നിറഞ്ഞു. 'ഇതൊക്കെ ആരാടെയ് പടച്ചുവിടുന്നത്? ജയറാം ക്ഷയിച്ച് പോയതാണോ?, ലെ ജയറാമേട്ടൻ: ചതിച്ചതാ.. അവരെന്നെ ചതിച്ചതാ', എന്നിങ്ങനെ പോകുന്നു ട്രോൾ കമന്റുകൾ. ഒപ്പം 'ഇതൊക്കെ ആഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കാനുള്ള മാന്യത കാണിക്കണം, ഇത്രയും പോപ്പുലറായ നടന്റെ ഫോട്ടോയാണ് മാറ്റിയിരിക്കുന്നത്', എന്നിങ്ങനെയുള്ള വിമർശന കമന്റുകളും വരുന്നുണ്ട്. അതിനൊപ്പം തന്നെ ​ഗൂ​ഗിളിലെ ചെമ്മീനിന്റെ കാസ്റ്റ് കമന്റായി രേഖപ്പെടുത്തുന്നവരും ഉണ്ട്. സിനിമയിൽ ഇല്ലാത്ത താരങ്ങളും ഷീല കൗർ ഉൾപ്പടെയുള്ളവരുടെ ഫോട്ടോകളും ഇത് ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/book-my-show-app-get-trolls-after-mistakenly-added-jayarams-photo-is-replaced-by-someone-else-parimala-and-co-movie-articleshow-piufw3e"/>
        </item>
        <item>
            <title><![CDATA['പൊന്നുമോനേ മാപ്പ്.. 51 മുറിവുകൾ, ആ വേദന ചിന്തിക്കാനാവുന്നതിനും അപ്പുറം'; നെടുമങ്ങാട്ടെ ക്രൂരതയിൽ സംവിധായകൻ]]></title>
            <link>https://www.asianetnews.com/entertainment-news/director-santhosh-nair-about-nedumangad-child-death-case-akhila-ashkar-articleshow-eazrynd</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/director-santhosh-nair-about-nedumangad-child-death-case-akhila-ashkar-articleshow-eazrynd</guid>
            <pubDate>Sun, 31 May 2026 14:42:05 +0530</pubDate>
            <description><![CDATA[&lt;p&gt;സംവിധായകൻ സന്തോഷ് നായർ നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തി. പോസ്റ്റ്&zwnj;മോർട്ടം റിപ്പോർട്ടിലെ ക്രൂരതയുടെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksymvvewy9wy3a22smbgwcnf,imgname-befunky-collage--21--1780218719708.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;നെ&lt;/strong&gt;ടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകത്തിൽ മനസുലഞ്ഞ് സംവിധായകൻ സന്തോഷ് നായർ. ​കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാർത്തയാണ് അർഷിദിന്റെ കൊലപാതകമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വിറയലോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ലെന്നും സന്തോഷ് പറയുന്നു. പരാതികൾ ലഭിച്ചിട്ടും പൊലീസിന്റേയും ചൈൽഡ് ലൈനിന്റേയും ഭാ​ഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്നും സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ ആ കുരുന്നിന്റെ ജീവൻ നഷ്ടമാകുമായിരുന്നില്ലെന്നും വേദനയോടെ സന്തോഷ് പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സന്തോഷ് നായരുടെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;പൊന്നുമോനേ, മാപ്പ്..പകരം വെക്കാനില്ലാത്ത വേദനയോടെ..&lt;/p&gt;&lt;p&gt;​കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാർത്തയാണ് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകം. ആ പൊന്നുമോൻ അനുഭവിച്ച വേദനയുടെ ആഴം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അമ്മയുടെ സുഹൃത്ത് അഷ്കർ എന്ന മൃഗം ആ കുരുന്നിനോട് ചെയ്തത് മനുഷ്യത്വരഹിതമായ ക്രൂരതയാണ്.&lt;/p&gt;&lt;p&gt;​പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വിറയലോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല. ഒരു ഒന്നര വയസ്സുകാരന്റെ ശരീരത്തിൽ 51 മുറിവുകളും പരിക്കുകളുമാണ് ഉണ്ടായിരുന്നത്!&lt;/p&gt;&lt;p&gt;​ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ക്രൂരമായ മർദ്ദനമേറ്റു. കാൽപാദങ്ങളിലും വിരലുകളിലും പൊള്ളിച്ചതിന്റെ അടയാളങ്ങൾ. ക്രൂരമായ മർദ്ദനം കാരണം ആഹാരം ഛർദ്ദിച്ച കുഞ്ഞിനെ വീണ്ടും ഉപദ്രവിച്ചു. ദിവസങ്ങൾക്ക് മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടും, സൈക്കിളിൽ നിന്ന് വീണതാണെന്ന കള്ളം പറഞ്ഞ് ആ കൊടും കുറ്റവാളി ക്രൂരത മറച്ചുവെച്ചു.&lt;/p&gt;&lt;p&gt;​വേദന തിന്നാണ് ആ പൊന്നുമോൻ മരണത്തിന് കീഴടങ്ങിയത്. ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെ പ്രതിക്ക് ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ല. നിയമത്തിന്റെ പരമാവധി ശിക്ഷ തന്നെ ഇയാൾക്ക് ഉറപ്പാക്കണം.&lt;/p&gt;&lt;p&gt;​അധികാരികളുടെ വൻ വീഴ്ച പ്രകടമാണ്!&lt;/p&gt;&lt;p&gt;കുഞ്ഞിന്റെ കൈ ഒടിഞ്ഞപ്പോൾ തന്നെ അമ്മൂമ്മ പോലീസിൽ പരാതി നൽകിയിരുന്നതാണ്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ ആ കുരുന്നിന്റെ ജീവൻ ഇന്ന് നമുക്ക് നഷ്ടമാകുമായിരുന്നില്ല.&lt;/p&gt;&lt;p&gt;​കേരളത്തിലെ ശിശുസംരക്ഷണ സംവിധാനങ്ങളും പോലീസും ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അന്വേഷണം വേണം. വീഴ്ച വരുത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇനിയൊരു കുഞ്ഞിനും ഈ ഗതി വരാതിരിക്കാൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണം. ആദരാഞ്ജലികൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/director-santhosh-nair-about-nedumangad-child-death-case-akhila-ashkar-articleshow-eazrynd"/>
        </item>
        <item>
            <title><![CDATA['2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐപിഎസ് ഓഫീസർ'; ശ്രീലേഖയുടെ ആർത്തവ പരാമർശത്തിൽ ഭാ​ഗ്യലക്ഷ്മി]]></title>
            <link>https://www.asianetnews.com/entertainment-news/dubbing-artist-bhagyalakshmi-against-r-sreelekha-ips-remarks-on-menstrual-leave-says-this-is-2026-articleshow-qayvtma</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/dubbing-artist-bhagyalakshmi-against-r-sreelekha-ips-remarks-on-menstrual-leave-says-this-is-2026-articleshow-qayvtma</guid>
            <pubDate>Sun, 31 May 2026 13:38:32 +0530</pubDate>
            <description><![CDATA[&lt;p&gt;കോണ്&zwj;ഗ്രസ് സര്&zwj;ക്കാരിന്&zwj;റെ സ്കൂള്&zwj; വിദ്യാര്&zwj;ത്ഥിനികള്&zwj;ക്കുള്ള ആര്&zwj;ത്തവ അവധിയ്ക്കെതിരെ സംസാരിച്ച ശ്രീലേഖയ്ക്ക് എതിരെ ഡബ്ബിംഗ് ആര്&zwj;ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksygx868stb6p7a44h4sxa6b,imgname-befunky-collage--20--1780214571208.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ര&lt;/strong&gt;ണ്ടാഴ്ച മുൻപായിരുന്നു വിഡി സതീശൻ മുഖ്യമന്ത്രിയായുള്ള കോൺ​ഗ്രസ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിലേറിയത്. പിന്നാലെ നിരവധി പ്രഖ്യാപനങ്ങളും സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ വേളയിലുള്ള മൂന്ന് ദിവസത്തെ അവധി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്നുണ്ട്. ആർത്തവ അവധിയുമായി ബന്ധപ്പെട്ട് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ നടത്തിയ പരാമർശം വലിയ ചർച്ചകൾക്ക് വഴിവച്ചു.&lt;/p&gt;&lt;p&gt;ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അവധി നൽകിയാല്&zwj; എല്ലാവരും അറിയുമെന്ന തരത്തിലുമായിരുന്നു ശ്രീലേഖ ഫേസ്ബുക്കിലൂടെ പങ്കുവച്ച വാക്കുകൾ. മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്. അത് നാണക്കേടല്ലേയെന്നും ശ്രീലേഖ ചോദിച്ചിരുന്നു. ഈ പ്രസ്ഥാവനയ്ക്ക് എതിരെ നിരവധി പേരാണ് രം​ഗത്ത് എത്തിയത്. തതവസരത്തിൽ ശ്രീലേഖയെ പരിഹസിച്ച് എത്തിയിരിക്കുകയാണ് അഭിനേത്രിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി.&lt;/p&gt;&lt;p&gt;ശ്രീലേഖയുടെ പരാമർശത്തിന്റെ വാർത്ത തമ്പ് പങ്കുവച്ചുകൊണ്ടാണ് ഭാ​ഗ്യലക്ഷ്മിയുടെ പ്രതികരണം. &quot;ദേ അടുത്തത്.. 2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഒരു ഐപിഎസ് ഓഫീസർ&quot;, എന്നായിരുന്നു ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയത്. &quot;ഇപ്പോഴത്തെ കാലത്ത് ആർക്കാണ് ഇത് അറിയാൻ വയ്യത്തെ. ആൺകുട്ടികൾ പാഡ് വാങ്ങി കെടുക്കുന്ന കാലമായി മാഡം. പണ്ടത്തെ മുടിപ്പെത്തിവെക്കുന്ന കാലം കഴിഞ്ഞു മാഡം. ആർത്തവമാണ്. അവിഹിതം അല്ല. ചേച്ചി..പാവം വിട്ടുകള പെട്ടന്ന് കേട്ടപ്പോൾ ചിന്തിച്ചതാകും&quot;, എന്നായിരുന്നു ഒരാളുടെ കമന്റ്. കോണ്&zwj;ഗ്രസ് സര്&zwj;ക്കാരിന്&zwj;റെ ആദ്യ നയപ്രഖ്യാപനത്തില്&zwj; ആയിരുന്നു ആര്&zwj;ത്തവ അവധിയെ കുറിച്ച് പറഞ്ഞത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/dubbing-artist-bhagyalakshmi-against-r-sreelekha-ips-remarks-on-menstrual-leave-says-this-is-2026-articleshow-qayvtma"/>
        </item>
        <item>
            <title><![CDATA[കളക്ഷന്‍ 220 കോടി! ദൃശ്യം 3 ല്‍ 'അഭിനയിച്ചതിന്' ജോര്‍ജുകുട്ടിയുടെ വീടിന് ലഭിച്ച പ്രതിഫലം എത്ര?]]></title>
            <link>https://www.asianetnews.com/entertainment-news/what-is-the-remuneration-for-georgekuttys-house-in-drishyam-3-here-is-the-details-articleshow-m8f726f</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/what-is-the-remuneration-for-georgekuttys-house-in-drishyam-3-here-is-the-details-articleshow-m8f726f</guid>
            <pubDate>Sun, 31 May 2026 13:28:35 +0530</pubDate>
            <description><![CDATA[&lt;p&gt;ദൃശ്യം ഫ്രാഞ്ചൈസിയിലെ പ്രധാന ലൊക്കേഷനായ, തൊടുപുഴയിലുള്ള &lsquo;ജോർജുകുട്ടി&rsquo;യുടെ വീടിന് ചിത്രീകരണത്തിനായി ലഭിച്ച വാടകയെത്ര?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksygg4jd41s50sk4va1yzjff,imgname-fotojet--99--1780214141516.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദൃശ്യം ഫ്രാഞ്ചൈസിയിലെ പ്രധാന കഥാപാത്രമായ ജോര്&zwj;ജുകുട്ടിയെയും കുടുംബത്തെയും പോലെ തന്നെ പ്രേക്ഷകര്&zwj;ക്ക് സുപരിചിതമാണ് അവരുടെ വീടും. മലയാള സിനിമയുടെ പ്രിയ ലൊക്കെഷനുകളിലൊന്നായ തൊടുപുഴയിലാണ് ഈ വീട്. വഴിത്തലയ്ക്ക് അടുത്ത് എം കെ ജോസഫ് (ജോസഫ് കുരുവിള) എന്ന കര്&zwj;ഷകന്&zwj;റെ വീടാണ് ജീത്തു ജോസഫ് ജോര്&zwj;ജുകുട്ടിയുടെ വീടായി മാറ്റിയത്. ഒരു കേബിള്&zwj; ടി വി ഓപറേറ്ററില്&zwj; നിന്ന് ചലച്ചിത്ര നിര്&zwj;മ്മാതാവായി മാറിയ ജോര്&zwj;ജുകുട്ടിയുടെ വളര്&zwj;ച്ചയ്ക്കൊപ്പം ഈ വീടും വളര്&zwj;ന്നിട്ടുണ്ട്. 2013 ല്&zwj; പുറത്തെത്തിയ ദൃശ്യത്തിന് ശേഷം 2021 ല്&zwj; എത്തിയ രണ്ടാം ഭാഗത്തിനും ഈ മാസം 21 ന് എത്തിയ മൂന്നാം ഭാഗത്തിനും വേണ്ടി ഈ വീട് മോടി കൂട്ടിയിട്ടുണ്ട് അണിയറക്കാര്&zwj;. എന്നാല്&zwj; ചിത്രത്തിലെ ഒരു കഥാപാത്രം പോലെ നിലകൊള്ളുന്ന ഈ വീടിന് ലഭിച്ച പ്രതിഫലം എത്രയായിരിക്കും?&lt;/p&gt;&lt;p&gt;ചിത്രത്തിന്&zwj;റെ റിലീസിനോട് അനുബന്ധിച്ച് കൊടുത്ത ഒരു അഭിമുഖത്തില്&zwj; എം കെ ജോസഫ് ഇതേക്കുറിച്ച് പറയുന്നുണ്ട്. ദൃശ്യം ആദ്യ ഭാഗത്തിന്&zwj;റെ ചിത്രീകരണത്തിന് മുന്&zwj;പ് വീട് അതിനുവേണ്ടി തരാമോ എന്ന് ചോദിച്ച് എത്തിയത് സംവിധായകന്&zwj; ജീത്തു ജോസഫ് തന്നെ ആയിരുന്നു. ദൃശ്യം ആദ്യ ഭാഗത്തിന്&zwj;റെ ചിത്രീകരണ സമയത്ത് വീട്ടുവാടകയിനത്തില്&zwj; അണിയറക്കാര്&zwj; പ്രതിദിനം നല്&zwj;കിയിരുന്നത് 6000 രൂപ ആയിരുന്നെന്ന് എം കെ ജോസഫ് പറയുന്നു. എട്ട് വര്&zwj;ഷത്തിന് ശേഷം രണ്ടാം ഭാഗം ചിത്രീകരിക്കുമ്പോള്&zwj; വാടക പ്രതിദിനം 10,000 ആയി ഉയര്&zwj;ന്നു. മൂന്നാം ഭാഗത്തിലേക്ക് എത്തിയപ്പോള്&zwj; അത് പ്രതിദിനം 15,000 ആയും ഉയര്&zwj;ന്നു. 13 ദിവസമായിരുന്നു മൂന്നാം ഭാഗത്തിന്&zwj;റെ ചിത്രീകരണം. അതായത് ദൃശ്യം 3 ന്&zwj;റെ ചിത്രീകരണത്തിന്&zwj;റെ ഭാഗമായി വീട്ടുടമയ്ക്ക് നിര്&zwj;മ്മാതാവ് നല്&zwj;കിയത് 1,95,000 രൂപയാണ്. ഒപ്പം ചിത്രീകരണത്തിനായി ചില മിനുക്കുപണികളും അവര്&zwj; നടത്തിയിട്ടുണ്ട്. 1977 ല്&zwj; പണിത വീട് ആണിത്. അതായത് 49 വര്&zwj;ഷം പഴക്കമുള്ള വീട്.&lt;/p&gt;&lt;p&gt;അതേസമയം ദൃശ്യം 3 ആഗോള ബോക്സ് ഓഫീസില്&zwj; കുതിപ്പ് തുടരുകയാണ്. ഇതിനകം 220 കോടി രൂപയാണ് ചിത്രം നേടിയത്. അതേസമയം നാലാം ഭാഗം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്&zwj;. അതേക്കുറിച്ച് ഔദ്യോഗികമായി അണിയറക്കാര്&zwj; ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/what-is-the-remuneration-for-georgekuttys-house-in-drishyam-3-here-is-the-details-articleshow-m8f726f"/>
        </item>
        <item>
            <title><![CDATA['അവര്‍ ശരിക്കും അങ്ങനെ ചെയ്താല്‍ കാല് ഞാന്‍ തല്ലിയൊടിക്കും'; 'ദൃശ്യം 3' നെതിരെ വ്യാജപ്രചരണം, പ്രതികരണവുമായി ആന്‍റണി]]></title>
            <link>https://www.asianetnews.com/entertainment-news/antony-varghese-reacts-to-fake-allegation-that-his-fans-post-on-social-media-against-mohanlals-drishyam-3-articleshow-rk5y4qp</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/antony-varghese-reacts-to-fake-allegation-that-his-fans-post-on-social-media-against-mohanlals-drishyam-3-articleshow-rk5y4qp</guid>
            <pubDate>Sun, 31 May 2026 12:48:32 +0530</pubDate>
            <description><![CDATA[&lt;p&gt;തന്&zwj;റെ ആരാധകരുടെ പേരിൽ ദൃശ്യം 3-നെതിരെ വന്ന വ്യാജ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ കൂടുതല്&zwj; പ്രതികരണവുമായി നടൻ ആന്&zwj;റണി വർഗീസ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksye3mfpkqymj48ntdpcdeg0,imgname-fotojet--92--1780211634678.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;താരാരാധകര്&zwj; തമ്മില്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; നടത്തുന്ന ഫാന്&zwj; ഫൈറ്റുകള്&zwj; സാധാരണമാണ് ഇപ്പോള്&zwj;. എന്നാല്&zwj; താരാരാധകരുടെ പേരില്&zwj; എത്തുന്ന വ്യാജ പ്രചരണങ്ങള്&zwj; താരങ്ങള്&zwj;ക്കും അവരുടെ ആരാധകര്&zwj;ക്കും ഒരേപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ആന്&zwj;റണി വര്&zwj;ഗീസിന്&zwj;റെ ആരാധകരുടേതെന്ന തരത്തില്&zwj; വന്ന ഒരു പോസ്റ്റ് അടുത്തിടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആന്&zwj;റണി നായകനായ പുതിയ ചിത്രം കാട്ടാളന്&zwj; തിയറ്ററുകളില്&zwj; എത്തിയ ദിവസമാണ് ആന്&zwj;റണി വര്&zwj;ഗീസ് ആരാധകരുടേതെന്ന് അവകാശപ്പെടുന്ന ഒരു പേജില്&zwj; ദൃശ്യം 3 നെ ആക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്&zwj; ഇതിന് താനുമായോ തന്&zwj;റെ ആരാധകരുമായോ ബന്ധമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആന്&zwj;റണി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്&zwj; കൂടുതല്&zwj; പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. വണ്&zwj; 2 ടോക്ക്സിന് നല്&zwj;കിയ അഭിമുഖത്തിലാണ് ആന്&zwj;റണി വര്&zwj;ഗീസിന്&zwj;റെ പ്രതികരണം.&lt;/p&gt;&lt;p&gt;തന്&zwj;റെ ആരാധകരുടെ പേരില്&zwj; ദൃശ്യം 3 നെതിരെ വന്ന പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ആന്&zwj;റണിയുടെ പ്രതികരണം ഇങ്ങനെ- &ldquo;അത് കണ്ടപ്പോള്&zwj; ആദ്യം എനിക്ക് ഭയങ്കര വിഷമമായി. പിന്നെ ദേഷ്യവും വന്നു. കാരണം നമ്മള്&zwj; ഏറ്റവും കൂടുതല്&zwj; റെസ്പെക്റ്റ് ചെയ്യുന്ന, ചെറുപ്പത്തില്&zwj; ഏറ്റവും കൂടുതല്&zwj; പടങ്ങള്&zwj; കണ്ട് നമ്മള്&zwj; ഏറ്റവും കൂടുതല്&zwj; ആരാധിക്കുന്ന ഒരാളെക്കുറിച്ച് എന്&zwj;റെ ചിത്രം വച്ചിട്ട് ഒരു ഫേക്ക് പേജിലാണ് അത് വന്നത്. ലാലേട്ടനെപ്പറ്റി മോശമായി പറയുന്നത്. ദൃശ്യം 3 നെപ്പറ്റിയാണ് മോശമായി പറഞ്ഞിരിക്കുന്നത്. വിവരമുള്ള ആരെങ്കിലും ഇത് ചെയ്യുമോ? നമ്മുടെ ഫാന്&zwj;സ് ക്ലബ്ബ് ഇത് ചെയ്തു എന്നാണ് പറയുന്നത്. അങ്ങനെ ശരിക്ക് വല്ലതും അവന്മാര് ചെയ്തുകഴിഞ്ഞാല്&zwj; എല്ലാത്തിന്&zwj;റെയും കാല് ഞാന്&zwj; തല്ലിയൊടിക്കും. ഒരിക്കലും ചെയ്യില്ല. ഇവിടെയുള്ള ആരും ചെയ്യില്ല. ലാലേട്ടന്&zwj; ഫാന്&zwj;സിലെ ആളുകളുമായി ഞങ്ങള്&zwj; സംസാരിച്ചിരുന്നു. ഇതിന്&zwj;റെ യാഥാര്&zwj;ഥ്യം അവര്&zwj;ക്ക് മനസിലായി. അവര്&zwj; ചെക്ക് ചെയ്ത് കഴിഞ്ഞപ്പോള്&zwj; ഇങ്ങനെയൊരു പേജേ ഇല്ല. ഇത് മനപൂര്&zwj;വ്വം ആരോ ചെയ്യുന്നതാണ്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഭയങ്കര മോശമല്ലേ? ഞാന്&zwj; ലാലേട്ടനെപ്പറ്റി അങ്ങനെ പറഞ്ഞു എന്ന രീതിയിലാണ് പുറത്തേക്ക് ന്യൂസ് വരിക&rdquo;, ആന്&zwj;റണി വര്&zwj;ഗീസ് പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/antony-varghese-reacts-to-fake-allegation-that-his-fans-post-on-social-media-against-mohanlals-drishyam-3-articleshow-rk5y4qp"/>
        </item>
        <item>
            <title><![CDATA[ജയസൂര്യ - വിനായകന്‍ ഫാന്റസി കോമഡി ചിത്രം; 'ടൈറ്റൻസ്' ഫസ്റ്റ് ലുക്ക് എത്തി, റിലീസ് ഇങ്ങനെ]]></title>
            <link>https://www.asianetnews.com/entertainment-news/jayasurya-and-vinayakan-movie-titans-first-look-and-release-date-directed-by-prince-joy-articleshow-guvfkkq</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jayasurya-and-vinayakan-movie-titans-first-look-and-release-date-directed-by-prince-joy-articleshow-guvfkkq</guid>
            <pubDate>Sun, 31 May 2026 12:09:55 +0530</pubDate>
            <description><![CDATA[&lt;p&gt;എബ്രഹാം ഓസ്ലര്&zwj; എന്ന ചിത്രത്തിന് ശേഷം മിഥുന്&zwj; മാനുവല്&zwj; തോമസ്- ഇര്&zwj;ഷാദ് എം ഹസന്&zwj; ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്&zwj;സ് നിര്&zwj;മ്മിക്കുന്ന ചിത്രമാണ് ടൈറ്റൻസ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksyc57n7khtzx4wrep49s859,imgname-befunky-collage--19--1780209589926.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ജ&lt;/strong&gt;യസൂര്യ- വിനായകൻ കോമ്പോയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ടൈറ്റന്ഡസിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ജയസൂര്യ, വിനായകൻ, നിഹാൽ, ബേബി ജീൻ ഉൾപ്പടെയുള്ളവർ വെൽ ഡ്രെസ്ഡായി ആരേയോ ഉറ്റുനോക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്. ചിത്രം 2026 ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും. പ്രിന്&zwj;സ് ജോയ് ആണ് ടൈറ്റൻസ് സംവിധാനം ചെയ്യുന്നത്.&lt;/p&gt;&lt;p&gt;എബ്രഹാം ഓസ്ലര്&zwj; എന്ന ചിത്രത്തിന് ശേഷം മിഥുന്&zwj; മാനുവല്&zwj; തോമസ്- ഇര്&zwj;ഷാദ് എം ഹസന്&zwj; ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്&zwj;സ് നിര്&zwj;മ്മിക്കുന്ന ചിത്രമാണ് ടൈറ്റൻസ്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങള്&zwj; ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുന്&zwj; മാനുവല്&zwj; തോമസ്, അദ്ദേഹത്തെ നായകനാക്കി നിര്&zwj;മ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.&lt;/p&gt;&lt;p&gt;അനുഗ്രഹീതന്&zwj; ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിന്&zwj;സ് ജോയ് ഒരുക്കുന്ന ചിത്രമാണിത്. വിനായകന്റെ വളരെയേറെ ശ്രദ്ധയാകര്&zwj;ഷിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ജെയിംസ് സെബാസ്റ്റിയന്&zwj; തിരക്കഥ രചിച്ച ഈ ചിത്രത്തില്&zwj; ജയസൂര്യയ്ക്കും വിനായകനുമൊപ്പം ബേബി ജീന്&zwj;, ഇന്ദ്രന്&zwj;സ്, സുരേഷ് കൃഷ്ണ, മണികണ്ഠന്&zwj; ആചാരി, നിഹാല്&zwj; എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്&zwj; ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഇന്ന് മുതല്&zwj; ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ എക്&zwnj;സിക്യുട്ടീവ് പ്രൊഡ്യൂസര്&zwj; - സുനില്&zwj; സിങ്, സജിത്ത് പി.വൈ., ഛായാഗ്രഹണം- വിഷ്ണു ശര്&zwj;മ്മ, എഡിറ്റിംഗ്- ഷമീര്&zwj; മുഹമ്മദ്, പ്രൊഡക്ഷന്&zwj; ഡിസൈനര്&zwj;- അരുണ്&zwj; വെഞ്ഞാറമൂട്, മ്യൂസിക് - ഷാന്&zwj; റഹ്&zwnj;മാന്&zwj;, ആര്&zwj;ട്ട് ഡയറക്ടര്&zwj; - മഹേഷ് പിറവം, ലൈന്&zwj; പ്രൊഡ്യൂസര്&zwj;- റോബിന്&zwj; വര്&zwj;ഗീസ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വസ്ത്രാലങ്കാരം - സിജി നോബിള്&zwj; തോമസ്, മേക്കപ്പ് - റോണക്&zwnj;സ് സേവ്യര്&zwj;, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്&zwnj;സ് - രജീഷ് വേലായുധന്&zwj;, ബേസില്&zwj; വര്&zwj;ഗീസ് ജോസ്, പ്രൊഡക്ഷന്&zwj; കണ്&zwj;ട്രോളര്&zwj; - പ്രശാന്ത് നാരായണന്&zwj;, സംഘട്ടനം - ഫിനിക്സ് പ്രഭു, വിഎഫ്എക്&zwnj;സ് - മൈന്&zwj;ഡ് സ്റ്റെയിന്&zwj; സ്റ്റുഡിയോസ്, ഡിസൈന്&zwj;സ് - യെല്ലോ ടൂത്ത്, പിആര്&zwj;ഒ- വാഴൂര്&zwj; ജോസ്, വൈശാഖ് വടക്കേവീട്, ജിനു അനില്&zwj;കുമാര്&zwj; എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jayasurya-and-vinayakan-movie-titans-first-look-and-release-date-directed-by-prince-joy-articleshow-guvfkkq"/>
        </item>
        <item>
            <title><![CDATA['ഐ ആം ദി ഡെയ്ഞ്ചര്‍'; ബ്രേക്കിംഗ് ബാഡിലെ വാള്‍ട്ടര്‍ വൈറ്റും ദൃശ്യത്തിലെ ജോര്‍ജുകുട്ടിയും തമ്മിലെന്ത്?]]></title>
            <link>https://www.asianetnews.com/entertainment-news/is-there-any-similarity-between-mohanlals-georgekutty-of-drishyam-and-bryan-cranstons-walter-white-of-braking-bad-articleshow-sgktxnb</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/is-there-any-similarity-between-mohanlals-georgekutty-of-drishyam-and-bryan-cranstons-walter-white-of-braking-bad-articleshow-sgktxnb</guid>
            <pubDate>Sun, 31 May 2026 11:28:58 +0530</pubDate>
            <description><![CDATA[&lt;p&gt;ദൃശ്യത്തിലെ ജോര്&zwj;ജുകുട്ടിയും 'ബ്രേക്കിംഗ് ബാഡ്' എന്ന ലോകപ്രശസ്ത സീരീസിലെ വാള്&zwj;ട്ടര്&zwj; വൈറ്റും തമ്മില്&zwj; എന്താണ് സാമ്യം?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksy9bz688anzffv8vk4vb49y,imgname-fotojet--91--1780206664904.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാള സിനിമയിലെ ഏറെ സവിശേഷതകളുള്ള ഫ്രാഞ്ചൈസിയായ ദൃശ്യവും ലോകത്തിലെ എക്കാലത്തെയും മികച്ച ടെലിവിഷന്&zwj; സിരീസുകളില്&zwj; ഒന്നായി വിലയിരുത്തപ്പെടുന്ന ബ്രേക്കിംഗ് ബാഡും തമ്മില്&zwj; എന്താണ് സാമ്യം? ദൃശ്യം 2 ഇറങ്ങിയതിന് ശേഷം സോഷ്യല്&zwj; മീഡിയ സിനിമാഗ്രൂപ്പുകളില്&zwj; പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകളിലാണ് ബ്രേക്കിംഗ് ബാഡിലെ നായക കഥാപാത്രമായ വാള്&zwj;ട്ടര്&zwj; വൈറ്റിനെയും ദൃശ്യത്തിലെ നായകനായ ജോര്&zwj;ജുകുട്ടിയെയും ആദ്യമായി ബന്ധിപ്പിച്ച് കണ്ടത്. എന്നാല്&zwj; ബ്രേക്കിംഗ് ബാഡിലെ ചില പ്രശസ്ത ഡയലോഗുകളും ദൃശ്യത്തിലെ ജോര്&zwj;ജുകുട്ടിയുടെ ചിത്രവും മാത്രം വച്ച്, എന്തുകൊണ്ട് ഈ താരതമ്യം എന്ന് വിശദീകരിക്കാതെയുള്ളതായിരുന്നു ഈ പോസ്റ്റുകള്&zwj;. ദൃശ്യം 3 ഇറങ്ങിയതിന് ശേഷവും ഈ രീതിയിലുള്ള പോസ്റ്റുകള്&zwj; അപൂര്&zwj;വ്വമായി എത്തിയിരുന്നു. ശരിക്കും ജോര്&zwj;ജുകുട്ടിക്കും വാള്&zwj;ട്ടര്&zwj; വൈറ്റിനുമിടയില്&zwj; എന്തെങ്കിലും സാമ്യങ്ങളുണ്ടോ? ബ്രേക്കിംഗ് ബാഡ് കണ്ടിട്ടുള്ള ദൃശ്യം ആരാധകരെ സംബന്ധിച്ച് ഇരുകഥാപാത്രങ്ങളെയും ബന്ധിപ്പിക്കുന്ന ചില അടിസ്ഥാനപരമായ കാര്യങ്ങള്&zwj; ഉണ്ട്.&lt;/p&gt;&lt;p&gt;കുടുംബം എന്നതാണ് രണ്ട് പേരുടെയും ആദ്യ മുന്&zwj;ഗണന എന്നതാണ് ആദ്യ കാര്യം. ജീവിതത്തിന്&zwj;റെ മുന്നോട്ടുപോക്കില്&zwj; സ്വാഭാവികമായി വന്നുചേര്&zwj;ന്ന ചില അപ്രതീക്ഷിത സാഹചര്യങ്ങളാണ് ജോര്&zwj;ജുകുട്ടിയുടേത് എന്നപോലെ വാള്&zwj;ട്ടര്&zwj; വൈറ്റിന്&zwj;റെയും മുന്നോട്ടുള്ള ജീവിതത്തെ അടിമുടി മാറ്റിമറിച്ചുകളഞ്ഞത്. ജോര്&zwj;ജുകുട്ടിയെ സംബന്ധിച്ച് ഇത് തന്&zwj;റെ കുടുംബത്തിലേക്കുള്ള മൂത്ത മകള്&zwj; അഞ്ജു ജോര്&zwj;ജിന്&zwj;റെ ബോയ് ഫ്രണ്ട് വരുണിന്&zwj;റെ അപ്രതീക്ഷിത കൊലപാതകം ആയിരുന്നെങ്കില്&zwj; വാള്&zwj;ട്ടര്&zwj; വൈറ്റിനെ സംബന്ധിച്ച് തനിക്ക് കാന്&zwj;സര്&zwj; ഉണ്ടെന്ന കണ്ടെത്തല്&zwj; ആയിരുന്നു. കെമിസ്ട്രിയില്&zwj; ആഴത്തില്&zwj; അവഗാഹമുള്ള ഹൈസ്കൂള്&zwj; അധ്യാപകനായ വാള്&zwj;ട്ടറിന് 50-ാം പിറന്നാളിന് ശേഷമാണ് സ്റ്റേജ് 3 ശ്വാസകോശ കാന്&zwj;സര്&zwj; കണ്ടെത്തുന്നത്. മരണം ഉറപ്പായ അയാള്&zwj; സെറിബ്രല്&zwj; പാഴ്സിയുള്ള മകനും ഭാര്യ സ്കൈലറിനും വേണ്ടി എന്തെങ്കിലും നീക്കിവെക്കണമെന്ന ആഗ്രഹത്തില്&zwj; ചില റിസ്കുകള്&zwj; എടുക്കാന്&zwj; തീരുമാനിക്കുകയാണ്. കെമിസ്ട്രിയിലുള്ള തന്&zwj;റെ പ്രാവീണ്യം ഉപയോഗിച്ച് മെത്താംഫെറ്റമിന്&zwj; എന്ന ഡ്രഗ് വാണിജ്യാടിസ്ഥാനത്തില്&zwj; നിര്&zwj;മ്മിക്കുന്നതും മയക്കുമരുന്ന് മാഫിയയോടുള്ള സഹകരണം അയാളെ ഒരു തിരിച്ചുപോക്കില്ലാത്ത ദുരന്തത്തിലേക്ക് കൊണ്ടെത്തിക്കുന്നതുമൊക്കെയാണ് ബ്രേക്കിംഗ് ബാഡിന്&zwj;റെ പ്ലോട്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;മറുവശത്ത് വീട്ടില്&zwj; നടന്ന ഒരു ക്രൈമിന് ശേഷം ആജീവനാന്തം പാലിക്കേണ്ട ഒരു സസൂക്ഷ്മ ശ്രദ്ധ ജോര്&zwj;ജുകുട്ടിയിലേക്ക് എത്തിച്ചേരുകയാണ്. അയാള്&zwj;ക്ക് പിന്നീട് അതില്&zwj; നിന്ന് മോചനമില്ല. ഏത് റിസ്കും എടുത്ത് മുന്നോട്ട് പോകുന്ന വാള്&zwj;ട്ടര്&zwj; വൈറ്റിനും ജോര്&zwj;ജുകുട്ടിക്കുമുള്ള പ്രധാന ലക്ഷ്യം തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക എന്നതാണ്. ജോര്&zwj;ജുകുട്ടി ഇത് പലപ്പോഴും ഒരു സംഭാഷണമായിത്തന്നെ നിര്&zwj;ണായക സന്ദര്&zwj;ഭങ്ങളില്&zwj; പറയുന്നുണ്ട്. എന്&zwj;റെ കുടുംബത്തെ സംരക്ഷിക്കാന്&zwj; ഞാന്&zwj; ഏതറ്റം വരെയും പോകും എന്ന്. ആവശ്യത്തിലധികം റിസ്ക് ഉള്ള, എപ്പോള്&zwj; വേണമെങ്കിലും പിടിക്കപ്പെടാവുന്ന ഒരു വഴിയിലൂടെയാണ് ഇരുവരുടെയും മുന്നോട്ടുള്ള സഞ്ചാരം. ഏര്&zwj;പ്പെട്ടിരിക്കുന്ന മിഷനില്&zwj; പ്രാവീണ്യം നേടുമ്പോള്&zwj;, ചുറ്റുമുള്ള ശത്രുക്കളുടെ എണ്ണം കൂടുമ്പോള്&zwj; വാള്&zwj;ട്ടര്&zwj; വൈറ്റ് ഭാര്യയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. &lsquo;നിങ്ങള്&zwj; അപകടത്തിലാണ്&rsquo; എന്ന് പറയുന്ന ഭാര്യയോട് &lsquo;ഞാന്&zwj; അപകടത്തിലല്ല, ഞാനാണ് അപകടം&rsquo; (ഐ ആം നോട്ട് ഇന്&zwj; ഡെയ്ഞ്ചര്&zwj;, ഐ ആം ദി ഡെയ്ഞ്ചര്&zwj;) എന്നാണ് അയാള്&zwj; പറയുന്നത്. ദൃശ്യം 3 ന്&zwj;റെ അടിസ്ഥാനം തന്നെ ജോര്&zwj;ജുകുട്ടിക്ക് തോന്നുന്ന സമാന വികാരമാണെന്ന് ചിത്രം കണ്ടവര്&zwj;ക്ക് അറിയാം. കഥയിലും പശ്ചാത്തലത്തിലുമൊക്കെ സാമ്യങ്ങള്&zwj; ഏതുമില്ലാത്ത ഈ രണ്ട് ജനപ്രിയ സൃഷ്ടികള്&zwj;ക്ക് പ്രധാന കഥാപാത്രങ്ങളുടെ മുന്നോട്ടുപോക്കില്&zwj; അടിസ്ഥാനപരമായ ചില സാമ്യങ്ങള്&zwj; ഉണ്ടെന്നത് കൗതുകകരമാണ്. പ്രധാന കഥാപാത്രങ്ങളുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്. മോഹന്&zwj;ലാലിന്&zwj;റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോര്&zwj;ജുകുട്ടിയെങ്കില്&zwj; ബ്രയാന്&zwj; ക്രാന്&zwj;സ്റ്റണ്&zwj; എന്ന ഹോളിവുഡ് നടനെ ലോകമെങ്ങുമുള്ള ഭൂരിഭാഗം പ്രേക്ഷകരും തിരിച്ചറിയുന്നത് ബ്രേക്കിംഗ് ബാഡിലെ വാള്&zwj;ട്ടര്&zwj; വൈറ്റ് ആയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nirmal Sudhakaran</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/is-there-any-similarity-between-mohanlals-georgekutty-of-drishyam-and-bryan-cranstons-walter-white-of-braking-bad-articleshow-sgktxnb"/>
        </item>
        <item>
            <title><![CDATA['ആരാടാ ക്രിസ്തുവിന്റെ പടം വച്ചിട്ട് ചന്തയെന്ന് എഴുതിയത്'; ജീസസ് ലുക്കിൽ ബാബു ആന്റണി, ഒപ്പം ഓർമപ്പെടുത്തലും]]></title>
            <link>https://www.asianetnews.com/spice-entertainment/actor-babu-antony-share-jesus-look-photo-and-says-its-reminds-him-chantha-movie-articleshow-litufps</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/actor-babu-antony-share-jesus-look-photo-and-says-its-reminds-him-chantha-movie-articleshow-litufps</guid>
            <pubDate>Sun, 31 May 2026 11:08:28 +0530</pubDate>
            <description><![CDATA[&lt;p&gt;നടൻ ബാബു ആന്റണി യേശുക്രിസ്തുവിൻ്റെ രൂപത്തിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലായി. സുഹൃത്ത് തയ്യാറാക്കിയ ചിത്രത്തോടൊപ്പം, 'ചന്ത' സിനിമയുടെ പോസ്റ്റർ കണ്ട് തന്നെ ക്രിസ്തുവായി തെറ്റിദ്ധരിച്ച പഴയൊരു സംഭവവും അദ്ദേഹം ഓർത്തെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksy8mq7mk07356x3cxjnw6da,imgname-befunky-collage--18--1780205903092.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാള സിനിമയുടെ ആക്ഷൻ ഹീറോ ആര്? എന്ന ചോദ്യത്തിന് ഒരുത്തരമേ കാണൂ. പേര് ബാബു ആന്റണി. ഒരുകാലത്ത് മലയാള സിനിമയിൽ നായകനായും വില്ലനായും സഹതാരമായുമെല്ലാം അരങ്ങ് വാണിരുന്ന ബാബു ആന്റണിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ മുഖം ബി​ഗ് സ്ക്രീനിൽ കാണുമ്പോൾ തന്നെ ഉയരുന്ന ഹർഷാരവത്തിനും പ്രേക്ഷകന്റെ മുഖത്ത് വിരിയുന്ന ചിരിയും തന്നെ അതിന് ഉദാഹരണമാണ്.&lt;/p&gt;&lt;p&gt;സമീപകാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായ ബാബു ആന്റണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. തന്റെ കുടുംബത്തെ കുറിച്ചും സിനിമകളേയും കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളായിരിക്കും അവ. അത്തരത്തിൽ ബാബു ആന്റണി പങ്കുവച്ചൊരു പോസ്റ്റ് വൈറലായിരിക്കുകയാണ്. ജീസസ് ക്രൈസ്റ്റിന്റെ ലുക്കിലാണ് ബാബു ആന്റണി പോസ്റ്റിലെ ഫോട്ടോയിൽ ഉള്ളത്. തന്റെ സാം എന്ന സുഹൃത്താണ് ഈ ഫോട്ടോയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒപ്പം ചന്ത സിനിമ റിലീസ് ചെയ്ത സമയത്തെ ഒരു രസകരമായ ഓർമയും ബാബു ആന്റണി പങ്കുവച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&quot;എന്റെ അമേരിക്കൽ സുഹൃത്ത് സാം, യേശുക്രിസ്തുവിനെ അവതരിപ്പിക്കാൻ ഞാൻ നല്ല ചോയ്സ് ആയിരിക്കുമെന്ന് പറഞ്ഞ്, അദ്ദേഹം ഈ ചിത്രം എനിക്ക് ഒരുക്കി തന്നു. ചന്ത എന്ന സിനിമ ഇറങ്ങിയപ്പോഴുള്ളൊരു കമന്റ് ഇതെന്നെ ഓർപ്പെടുത്തി. അതിങ്ങനെയാണ്, &quot;ആരാടാ ക്രിസ്തുവിൻ്റെ പടം വെച്ചിട്ട് ചന്ത എന്ന് എഴുതിയിരിക്കുന്നേ&quot;, എന്നാണ് ബാബു ആന്റണി ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റുകളുമായി പ്രത്യക്ഷപ്പെട്ടത്.&lt;/p&gt;&lt;p&gt;&quot;എന്റീശോയെ.. എന്താ ലുക്ക്, ബ്ലാക് ബെൽറ്റ് ജീസസ്, നന്നായിട്ടുണ്ട്.. പണ്ടൊക്കെ ഞങ്ങൾ കൂട്ടുകാർ തമ്മിൽ പറയുമായിരുന്നു അച്ചായന് പിതാവിന്റെ മുഖസാദൃശ്യമുണ്ടെന്ന്, കരാട്ടെ അറിയാവുന്ന ജീസസ്, മലയാളത്തിൽ ജീസസ് ക്രൈസ്റ്റ് എടുത്താൻ ബാബുച്ചേട്ടനാകും മെയ്ൻ&quot;, എന്നിങ്ങനെ പോകുന്നു കമന്റുകൾ.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Babu Antony (@babuantonyactorofficial)&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/actor-babu-antony-share-jesus-look-photo-and-says-its-reminds-him-chantha-movie-articleshow-litufps"/>
        </item>
        <item>
            <title><![CDATA['ഈ വിനയം ശരിക്കും അഭിനയമല്ലേ'? സോഷ്യല്‍ മീഡിയയിലെ സ്ഥിരം വിമര്‍ശനത്തോട് പ്രതികരിച്ച് ഇന്ദ്രന്‍സ്]]></title>
            <link>https://www.asianetnews.com/entertainment-news/is-your-humility-an-acting-indrans-anwers-the-question-after-karuppu-success-articleshow-yct4gc7</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/is-your-humility-an-acting-indrans-anwers-the-question-after-karuppu-success-articleshow-yct4gc7</guid>
            <pubDate>Sun, 31 May 2026 09:49:27 +0530</pubDate>
            <description><![CDATA[&lt;p&gt;സോഷ്യല്&zwj; മീഡിയയില്&zwj; പലപ്പോഴും ഉയരാറുള്ള ആക്ഷേപത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ദ്രന്&zwj;സ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksy3vxzsjzqezhevp119j239,imgname-fotojet---2026-05-31t094244.382-1780200896505.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വസ്ത്രാലങ്കാര സഹായിയായി വന്ന് പിന്നീട് ചീഫ് കോസ്റ്റ്യൂം ഡിസൈനറായി പിന്നീട് നടനായി മാറിയ ആളാണ് ഇന്ദ്രന്&zwj;സ്. ആദ്യം കോമഡി റോളുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച അദ്ദേഹം നിലവില്&zwj; മലയാളത്തിലെ എണ്ണം പറഞ്ഞ സ്വഭാവ നടനാണ്. ഏറ്റവുമൊടുവില്&zwj; പുറത്തിറങ്ങിയ സൂര്യ നായകനായ കറുപ്പിലൂടെ തെന്നിന്ത്യയുടെ തന്നെ ശ്രദ്ധ നേടുകയാണ് ഇന്ദ്രന്&zwj;സ്. നടനെന്ന നിലയില്&zwj; വലിയ കൈയടികളും അംഗീകാരങ്ങളും നേടുമ്പോള്&zwj; തന്&zwj;റെ സ്വതസിദ്ധമായ വിനയത്തിന്&zwj;റെ ശരീരഭാഷ അദ്ദേഹം കൈവിട്ടിട്ടില്ല. എന്നാല്&zwj; ഇത് ഇന്ദ്രന്&zwj;സ് ബോധപൂര്&zwj;വ്വം കൊണ്ടുനടക്കുന്ന ഒരു ശരീരഭാഷയാണെന്നും അഭിനയമാണെന്നുമൊക്കെ ചിലര്&zwj; വിമര്&zwj;ശിക്കാറുണ്ട്. ഇപ്പോഴിതാ ഈ വിമര്&zwj;ശനത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.&lt;/p&gt;&lt;p&gt;കാന്&zwj; ചാനല്&zwj; മീഡിയയുടെ അഭിമുഖത്തിലാണ് ഇന്ദ്രന്&zwj;സ് ഇക്കാര്യം പറയുന്നത്. ചേട്ടന്&zwj;റെ ഈ വിനയം അഭിനയമാണെന്ന് പലരും പറയാറുണ്ടല്ലോയെന്നും അവരോടുള്ള മറുപടി എന്താണെന്നുമുള്ള ചോദ്യത്തിന് ഇന്ദ്രന്&zwj;സിന്&zwj;റെ പ്രതികരണം ഇങ്ങനെ- &ldquo;ആയിരിക്കും. അത് എനിക്ക് ശീലമായിപ്പോയി. അഭിനയിച്ചതായിരിക്കും, എന്നോ. എന്നെ അറിയാത്ത ഒരാള്&zwj;ക്ക് പെട്ടെന്ന് എന്&zwj;റെ രീതി കാണുമ്പോള്&zwj; സ്വാഭാവികമായും അങ്ങനെ ചോദിക്കാന്&zwj; തോന്നും. അതിന് അവകാശവുമുണ്ട്. അന്നത്തെ എന്&zwj;റെ കോലത്തിന് സിനിമ പോലെ ഒരു വലിയ സംഭവത്തിന് യോ​ഗ്യമല്ലാത്ത ഒരു രൂപമായിരുന്നു. ഞാന്&zwj; ഒന്ന് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെ നില്&zwj;ക്കാന്&zwj; പറ്റില്ലായിരുന്നു. അപ്പോള്&zwj; അവിടെ കുറച്ച് കൂടുതല്&zwj; കുനിഞ്ഞ് ആയിരിക്കും ഈ രീതി വന്നത്. ചിലപ്പോള്&zwj; അന്ന് അത് അഭിനയം തന്നെ ആയിരുന്നിരിക്കും. കള്ളത്തരം ആയിരിക്കും. അത് പക്ഷേ ജീവിതത്തിന്&zwj;റെ ഭാ​ഗമായി. മുന്&zwj;പോട്ട് നില്&zwj;ക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിര്&zwj;ത്താന്&zwj; ശ്രമിക്കുമ്പോള്&zwj; അറിയാതെ കാല്&zwj; പിറകിലേക്ക് വെക്കുമായിരുന്നു. ഞാന്&zwj; എത്ര ശ്രദ്ധിച്ചിട്ടും അത് സാധിക്കുന്നില്ല&rdquo;, ഇന്ദ്രന്&zwj;സിന്&zwj;റെ വാക്കുകള്&zwj;.&lt;/p&gt;&lt;p&gt;വസ്ത്രാലങ്കാര സഹായി ആയിരുന്ന കാലത്തെ വേദനിപ്പിച്ച അനുഭവങ്ങളെക്കുറിച്ചും ഇന്ദ്രന്&zwj;സ് അഭിമുഖത്തില്&zwj; പറയുന്നുണ്ട്. &ldquo;സിനിമയ്ക്ക് ഒരു നിറം ഉണ്ടല്ലോ. അതില്&zwj; വര്&zwj;ക്ക് ചെയ്യുന്നവര്&zwj;ക്കും ഉണ്ട് അത്. എല്ലാ മേഖലയിലും നമ്മുടെ അപ്പിയറന്&zwj;സ് ഒരു ഘടകമാണ്. എത്ര അറിവുള്ള സംവിധായകനായാല്&zwj;പ്പോലും ഭം​ഗി ഒരു വിഷയമാണ്. കോസ്റ്റ്യൂം അസിസ്റ്റന്&zwj;റ് ആയിരുന്ന സമയത്ത് എന്&zwj;റെ രൂപം പലര്&zwj;ക്കും ക്ഷമിക്കാവുന്ന ഒന്നായിരുന്നു. എന്നെ നോക്കിയിട്ട് ഈ പണിക്ക് അറിയാവുന്നവരെ നിര്&zwj;ത്തണം എന്നൊക്കെ ചീഫിനോട് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഞാന്&zwj; ചീഫ് ആയി മാറിയപ്പോള്&zwj; അത് വീണ്ടും പ്രശ്നമായി. സെറ്റിലേക്ക് പോകാന്&zwj; ഓടിച്ചെന്ന് കാറില്&zwj; കയറുമ്പോഴേക്ക് നില്&zwj;ക്ക് അടുത്ത വണ്ടിയില്&zwj; വാ എന്നൊക്കെ കേട്ടിട്ടുണ്ട്. ക്യാമറാമാന്&zwj; എത്തുന്നതിന് മുന്&zwj;പേ സ്ഥലത്ത് എത്തേണ്ട ആളാണ് കോസ്റ്റ്യൂമര്&zwj;. അത് അറിയാത്ത ആളുകള്&zwj; ആയിരിക്കാം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. അതൊന്നും ചിന്തിക്കാന്&zwj; അറിയാത്തതുകൊണ്ട് അപ്പോള്&zwj; സങ്കടം വന്നിട്ടുണ്ട്&rdquo;, എന്നാല്&zwj; നടന്&zwj; ആയതിന് ശേഷം അത്തരത്തിലുള്ള വേര്&zwj;തിരിവുകളൊന്നും നേരിട്ടിട്ടില്ലെന്നും ഇന്ദ്രന്&zwj;സ് പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/is-your-humility-an-acting-indrans-anwers-the-question-after-karuppu-success-articleshow-yct4gc7"/>
        </item>
        <item>
            <title><![CDATA[അലി തീകൊളുത്തിയത് ഡമ്മിക്കല്ല, എ.ഐയും അല്ല, ഒന്നാന്തരം ഒറിജിനൽ ! കാട്ടാളൻ ഫയർ ഷോട്ട് കണ്ട് ഞെട്ടി മലയാളികൾ]]></title>
            <link>https://www.asianetnews.com/entertainment-news/stunt-artist-kalai-fire-shot-bts-from-antony-varghese-movie-kattalan-articleshow-lzaadih</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/stunt-artist-kalai-fire-shot-bts-from-antony-varghese-movie-kattalan-articleshow-lzaadih</guid>
            <pubDate>Sun, 31 May 2026 08:59:44 +0530</pubDate>
            <description><![CDATA[&lt;p&gt;'കാട്ടാളൻ' സിനിമയ്ക്കുവേണ്ടി സ്റ്റണ്ട് ആർട്ടിസ്റ്റ് കലൈ നടത്തിയ സാഹസിക പ്രകടനത്തിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. തലകീഴായി കെട്ടിത്തൂക്കി ശരീരത്തിൽ തീകൊളുത്തുന്ന അപകടകരമായ രംഗം യഥാർത്ഥമായാണ് ചിത്രീകരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksy191vqwp2j1hk3qg5nzykn,imgname-befunky-collage--15--1780198180727.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഒ&lt;/strong&gt;രു സിനിമ റിലീസ് ചെയ്യുന്നതിന് പിന്നിൽ ഒട്ടനവധി പേരുടെ കഷ്ടപ്പാടുകളുണ്ട്. മുൻനിരയിൽ ഒന്നും കാണപ്പെടാത്ത, അല്ലെങ്കിൽ അവരുടെ പേരുകൾ പോലും ഒരിടത്തും വരാത്ത നിരവധി പേരുടെ കഷ്ടപ്പാട്. അവരവരുടെ ജോലിയ്ക്ക് വേണ്ടി അങ്ങേ അറ്റം കിണഞ്ഞ് പരിശ്രമിക്കുന്നവരാണ് ഇവരെല്ലാവരും. അതുപോലെ തന്നെ തങ്ങളുടെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റവും വരെയും പോകുന്ന ആർട്ടിസ്റ്റുകളും ഉണ്ട്. അക്കൂട്ടത്തിലൊരാളുടെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ.&lt;/p&gt;&lt;p&gt;ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ആന്റണി വർ​ഗീസ് ചിത്രം കാട്ടാളനിലെ ഒരു ബിടിഎസ് വീഡിയോ ആണിത്. ചിത്രത്തിൽ ജ​ഗദീഷ് അവതരിപ്പിക്കുന്ന അലി എന്ന കഥാപാത്രം മരത്തിൽ കെട്ടിത്തൂക്കിയ ഒരാളെ തീ കൊളുത്തുന്നുണ്ട്. ഇത് ഒറിജിനൽ ആയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. സ്റ്റണ്ട് ആർട്ടിസ്റ്റ് കലൈ ആണ് ആ റോൾ ചെയ്തിരിക്കുന്നത്. തലകീഴായി കെട്ടിയ അദ്ദേഹം എല്ലാം മുൻകരുതലുകളും എടുത്ത ശേഷമാണ് ജ​ഗദീഷ് തീ കൊളുത്തുന്നത്.&lt;/p&gt;&lt;p&gt;ഏതാനും നിമിഷം നീണ്ടു നിന്ന ഷോട്ടിന് ശേഷം ഉടൻ തന്നെ കലൈയെ രക്ഷിക്കുന്നതും തീ അണയ്ക്കുന്നതുമെല്ലാം വീഡിയോയിൽ ദൃശ്യമാണ്. ചുറ്റും കൂടി നിന്നവർ നിറ കയ്യടികളോടെയാണ് കലൈയെ പ്രവർത്തിയെ ഏറ്റെടുത്തത്. 'കാട്ടാളൻ സിനിമയിലെ എൻ്റെ തീ ഷോട്ട്', എന്ന് കുറിച്ചുകൊണ്ട് കലൈ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നതും. ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Kalai (@kalai_xdc)&lt;/p&gt;&lt;p&gt;'ഇതൊക്കെ സ്ക്രീനിൽ വരുമ്പോൾ നായകന്മാർ മാത്രം ഫേമസ് ആയി കയ്യടി വാങ്ങുന്നു. ഇതിന് പിന്നിൽ ജീവൻ മരണ പോരാട്ടം നടത്തുന്ന ഇതുപോലുള്ളവർ ആരുമറിയാതെ നമ്മളിൽ ഒരാളായി ജീവിക്കുന്നു. നിങ്ങളാണ് യഥാർത്ഥ ഹീറോ, ആരും ആറിയാതെ പോകുന്ന സിനിമയ്ക്ക് പിന്നിലെ എഫേർട്ട്, ഇത് സപ്പോർട്ടിം​ഗ് ആക്ടർ അല്ല ഹീറോ ആണ്, ഇവരെ ഒക്കെ വച്ചാണ് അഭിമുഖങ്ങൾ എടുക്കേണ്ടത്', എന്നിങ്ങനെ പോകുന്നു കലൈയെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകൾ. സൂക്ഷിക്കണമെന്നും എഐയുടെ കാലത്ത് ഇത്രയും റിസ്ക് വേണമായിരുന്നുവോ എന്ന് ചോദിച്ച് ആശങ്ക അറിയിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/stunt-artist-kalai-fire-shot-bts-from-antony-varghese-movie-kattalan-articleshow-lzaadih"/>
        </item>
        <item>
            <title><![CDATA[ആശ്വസിപ്പിക്കാൻ അജിത്തിന്റെ വീട്ടിലെത്തി സിഎം വിജയ്, ആലിം​ഗനം ചെയ്ത് സ്വീകരിച്ചു, കൂടെ സുഹൃത്ത് തൃഷയും]]></title>
            <link>https://www.asianetnews.com/entertainment-news/cm-vijay-visits-ajith-kumar-house-with-trisha-after-mother-death-articleshow-e0yvcnp</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/cm-vijay-visits-ajith-kumar-house-with-trisha-after-mother-death-articleshow-e0yvcnp</guid>
            <pubDate>Sun, 31 May 2026 07:27:59 +0530</pubDate>
            <description><![CDATA[&lt;p&gt;അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത്. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksxw12vebnpa4xgyzsdj8qnq,imgname-ajith-vijay-1780192676718.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; നടൻ അജിത് കുമാറിന്റെ അമ്മ മോഹിനിയുടെ മരണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ് അജിത്തിന്റെ വീട്ടിലെത്തി. ചെന്നൈയിലെ വീട്ടിൽ എത്തി വിജയ് അനുശോചനം അറിയിച്ചു. യുഎഇയിൽ ആയിരുന്ന അജിത് വൈകീട്ടാണ് ചെന്നൈയിലെ വീട്ടിൽ എത്തിയത്. നടിയും സുഹൃത്തുമായ തൃഷക്കൊപ്പമാണ് വിജയ് എത്തിയത്. അജിത് വീടിന് പുറത്തിറങ്ങി വന്ന് മുഖ്യമന്ത്രിയെ ആലിംഗനം ചെയ്തു. വിജയ് മുഖ്യമന്ത്രിയായ ശേഷം ആ​ദ്യമായാണ് ഇരുവരും കാണുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അജിത്തിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചത്. ചെന്നൈ പാലവാക്കത്തെ വസതിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത്. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്. അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category>entertainment</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/cm-vijay-visits-ajith-kumar-house-with-trisha-after-mother-death-articleshow-e0yvcnp"/>
        </item>
    </channel>
</rss>
