<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 20 Apr 2026 16:14:20 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/fact-check" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഇറാൻ പിടികൂടിയ യുഎസ് സൈനികരോ? ചിത്രങ്ങളുടെ സത്യാവസ്ഥ | Fact Check]]></title>
            <link>https://www.asianetnews.com/fact-check/us-army-delta-forces-are-in-the-custody-of-iranian-revolutionary-guard-images-are-ai-generated-articleshow-0aa3c93</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/us-army-delta-forces-are-in-the-custody-of-iranian-revolutionary-guard-images-are-ai-generated-articleshow-0aa3c93</guid>
            <pubDate>Mon, 09 Mar 2026 16:27:22 +0530</pubDate>
            <description><![CDATA[ഇറാനിയൻ റെവല്യൂഷനറി ഗാർഡ് യുഎസ് സൈനികരെ പിടികൂടി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാപകമാണ്. എന്നാൽ ഈ ചിത്രങ്ങൾ വ്യാജവും ഗൂഗിളിന്റെ ജെമിനി എഐ ഉപയോഗിച്ച് നിർമ്മിച്ചവയുമാണെന്ന് വസ്തുതാ പരിശോധനയിൽ വ്യക്തമായി. ചിത്രങ്ങളിലെ എഐ വാട്ടർമാർക്കും മറ്റ് പിഴവുകളും ഇത് സ്ഥിരീകരിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk93ve818sb6cx3sqsys4p0x,imgname-646320676-895113056720293-3668503000457012801-n-1773053786369.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യയിലെ സംഘര്&zwj;ഷം തുടരുന്നതിനിടെ സോഷ്യല്&zwj; മീഡിയ വ്യാജ ചിത്രങ്ങളും വീഡിയോകളുമടക്കമുള്ള പ്രചാരണങ്ങള്&zwj; കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അമേരിക്കന്&zwj; സൈനികരെ ഇറാനിയന്&zwj; റെവല്യൂഷനറി ഗാര്&zwj;ഡ് പിടികൂടി എന്ന തരത്തിലുള്ള മൂന്ന് ചിത്രങ്ങളാണ് ഇത്തരത്തിലൊരു തെറ്റായ പ്രചാരണം. ഇതിന്&zwj;റെ വിശദമായ റിപ്പോര്&zwj;ട്ട് വായിക്കാം.&lt;/p&gt;&lt;h2&gt;പ്രചാരണം&lt;/h2&gt;&lt;p&gt;ഇറാനിയന്&zwj; റെവല്യൂഷനറി ഗാര്&zwj;ഡിന്&zwj;റെ പിടിയിലുള്ള യുഎസ് ഡെല്&zwj;റ്റാ ഫോഴ്&zwnj;സ് ട്രൂപ്പ് എന്ന കുറിപ്പോടെയാണ് മൂന്ന് ചിത്രങ്ങള്&zwj; എക്&zwnj;സും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്&zwj; മീഡിയ പ്ലാറ്റ്&zwnj;ഫോമുകളില്&zwj; പങ്കുവെയ്&zwnj;ക്കപ്പെടുന്നത്. ഇംഗ്ലീഷിലും മറ്റനേകം ഭാഷകളിലും കുറിപ്പുകള്&zwj; സഹിതം ഇത്തരം ചിത്രങ്ങള്&zwj; സമൂഹ മാധ്യമങ്ങളില്&zwj; പ്രചരിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;വസ്&zwnj;തുതാ പരിശോധന&lt;/h3&gt;&lt;p&gt;ഈ മൂന്ന് ചിത്രങ്ങളെയും കുറിച്ച് രാജ്യാന്തര വാര്&zwj;ത്ത ഏജന്&zwj;സിയായ എഎഫ്&zwnj;പി ഫാക്&zwnj;ട് ചെക്കുകള്&zwj; പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യല്&zwj; മീഡിയയില്&zwj; പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം സൂക്ഷ്&zwnj;മമായി പരിശോധിച്ചപ്പോള്&zwj;, എല്ലാ ഫോട്ടോകളുടെയും വലതുവശത്ത് താഴെയായി ജെമിനി എഐയുടെ വാട്ടര്&zwj;മാര്&zwj;ക്ക് ദൃശ്യമായി. ഗൂഗിളിന്&zwj;റെ എഐ ടൂളാണ് ജെമിനി. മാത്രമല്ല, ഈ ചിത്രങ്ങള്&zwj; എഐ നിര്&zwj;മ്മിതം തന്നെയെന്ന് റിവേഴ്&zwnj;സ് ഇമേജ് സെര്&zwj;ച്ചിലും വ്യക്തമായി. ഗൂഗിളിന്&zwj;റെ എഐ ടൂളുകള്&zwj; ഉപയോഗിച്ച് സൃഷ്&zwnj;ടിക്കുന്ന ഫയലുകളില്&zwj; അദൃശ്യമായിരിക്കുന്ന അടയാളമായ സിന്ത്&zwnj;ഐഡിയും ഈ പരിശോധനയില്&zwj; കണ്ടെത്താനായി. എഐ നിര്&zwj;മ്മിത ചിത്രങ്ങളില്&zwj; പൊതുവേ കാണാറുള്ള വിരലുകളുടെ അപൂര്&zwj;ണത, മുഖങ്ങളിലെ വൈരുദ്ധ്യം തുടങ്ങിയ പിഴവുകള്&zwj; ഈ ഫോട്ടോകളിലും കാണാം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;നിഗമനം&lt;/strong&gt;&lt;/p&gt;&lt;p&gt;യുഎസ് ഡെല്&zwj;റ്റ ഫോഴ്&zwnj;സ് സൈനികരെ ഇറാന്&zwj;റെ റെവല്യൂഷനറി ഗാര്&zwj;ഡ് പിടികൂടിയതായി സമൂഹ മാധ്യമങ്ങളില്&zwj; പ്രചരിക്കുന്ന മൂന്ന് ചിത്രങ്ങളും വ്യാജവും എഐ നിര്&zwj;മ്മിതവുമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/us-army-delta-forces-are-in-the-custody-of-iranian-revolutionary-guard-images-are-ai-generated-articleshow-0aa3c93"/>
        </item>
        <item>
            <title><![CDATA[കുട്ടികള്‍ ട്രെയിന്‍ ആക്രമിക്കുന്ന വീഡിയോ ഇന്ത്യയില്‍ നിന്നോ? പ്രചാരണത്തിന്‍റെ വസ്‌തുത | Fact Check]]></title>
            <link>https://www.asianetnews.com/fact-check/viral-video-of-children-attacking-a-train-is-not-from-india-but-from-bangladesh-articleshow-0aq7u0f</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/viral-video-of-children-attacking-a-train-is-not-from-india-but-from-bangladesh-articleshow-0aq7u0f</guid>
            <pubDate>Mon, 19 Jan 2026 16:13:57 +0530</pubDate>
            <description><![CDATA[&lt;p&gt;വീഡിയോ പോസ്റ്റ് ചെയ്&zwnj;തിരിക്കുന്നവര്&zwj; അവകാശപ്പെടുന്നതുപോലെ ഇത് ഇന്ത്യയില്&zwj; നിന്നുള്ള ദൃശ്യങ്ങളാണോ? വീഡിയോയുടെ വസ്&zwnj;തുത ഫാക്&zwnj;ട് ചെക്കിലൂടെ അറിയാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfaxk5grqaqsmar6bg48bn86,imgname-616937877-868743379289996-8732361177214330535-n-1768819365400.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വര്&zwj;ഗീയത നിറഞ്ഞ കുറിപ്പോടെ സോഷ്യല്&zwj; മീഡിയയില്&zwj; പ്രചരിക്കുന്ന ഒരു വീഡിയോ. ഒരു കുട്ടി, നിര്&zwj;ത്തിയിട്ടിരിക്കുന്ന ട്രെയിന്&zwj; ബോഗിയില്&zwj; കല്ലുകള്&zwj; കൊണ്ട് ഇടിക്കുന്നതാണ് സംഭവം. മറ്റനേകം കുട്ടികള്&zwj; എഞ്ചിനിലും ബോഗികളിലുമായി ചുറ്റിത്തിരിയുന്നു. രണ്ട് മിനിറ്റോളം ദൈര്&zwj;ഘ്യമുള്ള ഈ ദൃശ്യങ്ങള്&zwj; ഫേസ്ബുക്കില്&zwj; ഷെയര്&zwj; ചെയ്&zwnj;തിരിക്കുന്നത് അത്യന്തം അപകടകരമായ കുറിപ്പോടെയാണ്. 'ജിഹാദി കുട്ടികള്&zwj;, മിനി പാകിസ്ഥാനികളെ ഭയപ്പെട്ടേ പറ്റൂ'- എന്നിങ്ങനെ വര്&zwj;ഗീയ കുറിപ്പോടെയുള്ള വീഡിയോയുടെ വസ്&zwnj;തുത എന്താണ്? വീഡിയോ പോസ്റ്റ് ചെയ്&zwnj;തിരിക്കുന്നവര്&zwj; അവകാശപ്പെടുന്നതുപോലെ ഇത് ഇന്ത്യയില്&zwj; നിന്നുള്ള ദൃശ്യങ്ങളാണോ?&lt;/p&gt;&lt;h2&gt;പ്രചാരണം&lt;/h2&gt;&lt;p&gt;ഒരു മിനിറ്റും 43 സെക്കന്&zwj;ഡും ദൈര്&zwj;ഘ്യമുള്ള റീലാണ് &lsquo;ഭൈരവന്&zwj; കൈലാസം&rsquo; എന്ന ഫേസ്ബുക്ക് അക്കൗണ്ട് പോസ്റ്റ് ചെയ്&zwnj;തിരിക്കുന്നത്. മുകളില്&zwj; സൂചിപ്പിച്ചതുപോലെ അന്ത്യന്തം അപകടകരമായ കുറിപ്പ് ഈ വീഡിയോയ്&zwnj;ക്കൊപ്പം നല്&zwj;കിയിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റും സ്&zwnj;ക്രീന്&zwj;ഷോട്ടും ചുവടെ ചേര്&zwj;ക്കുക.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;വസ്&zwnj;തുതാ പരിശോധന&lt;/h3&gt;&lt;p&gt;ദൃശ്യങ്ങളുടെ വസ്&zwnj;തുത അറിയാന്&zwj; വീഡിയോയുടെ കീഫ്രയിമുകള്&zwj; റിവേഴ്&zwnj;സ് ഇമേജ് സെര്&zwj;ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്&zwj;, വീഡിയോ AL Amin Babukhali എഫ്&zwnj;ബി അക്കൗണ്ടില്&zwj; മുമ്പ് പങ്കുവെച്ചിരുന്നതാണ് എന്ന് മനസിലാക്കാനായി. കമലാപൂരില്&zwj; നിന്നുള്ള വീഡിയോയാണിത് എന്ന് ദൃശ്യം പോസ്റ്റ് ചെയ്&zwnj;തയാള്&zwj; അവകാശപ്പെടുന്നു. ഇതേത്തുടര്&zwj;ന്ന് നടത്തിയ വിശദ പരിശോധനയില്&zwj; വീഡിയോയുടെ കൂടുതല്&zwj; വിവരങ്ങള്&zwj; വ്യക്തമായി. പ്രചരിക്കുന്ന വീഡിയോ ഇന്ത്യയില്&zwj; നിന്നുള്ളതല്ലെന്നും, ബംഗ്ലാദേശില്&zwj; നിന്നുള്ളതാണ് എന്നും ബോധ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;നിഗമനം&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ വീഡിയോ ബംഗ്ലാദേശില്&zwj; നിന്നുള്ളതാണ്. ട്രെയിനിന്&zwj;റെ ബോഗിയില്&zwj; ബംഗാളി ഭാഷയിലുള്ള എഴുത്തുകള്&zwj; കാണാം. ബംഗ്ലാദേശ് റെയില്&zwj;വേയുടെ ചുരുക്കെഴുത്തായ BR ഉം ബോഗിയിലുണ്ട്. ധാക്കയിലെ കമലാപൂര്&zwj; റെയില്&zwj;വേ സ്റ്റേഷനില്&zwj; നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് തെളിവുകള്&zwj; വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/fact-check/viral-video-of-children-attacking-a-train-is-not-from-india-but-from-bangladesh-articleshow-0aq7u0f"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് 500 രൂപ നോട്ട് നിരോധിക്കുന്നോ? വീണ്ടും വിശദീകരണവുമായി പിഐബി ഫാക്‌ട് ചെക്ക് വിഭാഗം]]></title>
            <link>https://www.asianetnews.com/fact-check/fact-check-government-of-india-plans-to-ban-rs-500-notes-is-false-articleshow-1f5c17q</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/fact-check-government-of-india-plans-to-ban-rs-500-notes-is-false-articleshow-1f5c17q</guid>
            <pubDate>Tue, 20 Jan 2026 16:13:18 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്ത് 500 രൂപ നോട്ടുകള്&zwj; കേന്ദ്ര സര്&zwj;ക്കാര്&zwj; നിരോധിക്കുന്നതായി സമൂഹ മാധ്യമങ്ങളില്&zwj; നിരവധി പോസ്റ്റുകള്&zwj; കാണാം. ഈ പ്രചാരണത്തിന്&zwj;റെ വസ്&zwnj;തുത പരിശോധിക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfddydjh7ncb9mnay8ej41kj,imgname-rs-500-note-1768903620177.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;രാജ്യത്ത് 500 രൂപ നോട്ടുകള്&zwj; പിന്&zwj;വലിക്കുന്നതായുള്ള വ്യാജ പ്രചാരണം വീണ്ടും. 500 രൂപ നോട്ടുകളുടെ നിരോധനം വരുന്നതായി സമൂഹ മാധ്യമമായ എക്&zwnj;സിലാണ് വ്യാപകമായ പ്രചാരണം നടക്കുന്നത്. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകള്&zwj; എക്&zwnj;സില്&zwj; കാണാം. ഈ സാഹചര്യത്തില്&zwj; വസ്&zwnj;തുത വ്യക്തമാക്കി വിശദീകരണവുമായി പ്രസ് ഇന്&zwj;ഫര്&zwj;മേഷന്&zwj; ബ്യൂറോയുടെ ഫാക്&zwnj;ട് ചെക്ക് വിഭാഗം രംഗത്തെത്തി.&lt;/p&gt;&lt;h2&gt;പിഐബിയുടെ ട്വീറ്റ് ഇങ്ങനെ&lt;/h2&gt;&lt;p&gt;രാജ്യത്ത് 500 രൂപ നോട്ടുകള്&zwj; കേന്ദ്ര സര്&zwj;ക്കാര്&zwj; നിരോധിക്കുന്നതായി സമൂഹ മാധ്യമങ്ങളില്&zwj; അവകാശവാദങ്ങളുണ്ട്. എന്നാല്&zwj; ഈ അവകാശവാദം തെറ്റാണ്. ഇത്തരമൊരു പ്രഖ്യാപനവും കേന്ദ്ര സര്&zwj;ക്കാര്&zwj; നടത്തിയിട്ടില്ല. സാമ്പത്തിക കാര്യങ്ങളും തീരുമാനങ്ങളുമായി ബന്ധപ്പെട്ട സത്യസന്ധമായ വിവരങ്ങള്&zwj;ക്ക് ഔദ്യോഗിക വൃത്തങ്ങളെ മാത്രം സമീപിക്കുക. 500 രൂപ നോട്ടുകള്&zwj; നിരോധിക്കുന്നതായി ഈയടുത്തിടെയൊന്നും റിസര്&zwj;വ് ബാങ്ക് ഓഫ് ഇന്ത്യയോ ധനകാര്യ മന്ത്രാലയമോ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A claim is being made in a social media post that the Government of India plans to ban ₹500 notes.#PIBFactCheck❌ This claim is #FAKE✅ No such announcement has been made by the Central Government. For authentic information related to financial policies and decisions,&hellip; pic.twitter.com/kOvEZ3BjVH&lt;/p&gt;&lt;p&gt;&mdash; PIB Fact Check (@PIBFactCheck) January 18, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;500 രൂപ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വാര്&zwj;ത്തകള്&zwj; ഇതാദ്യമല്ല. കുറച്ച് ആഴ്&zwnj;ചകള്&zwj; മുമ്പ് സമാനമായ പ്രചാരണം എക്&zwnj;സും ഫേസ്ബുക്കും അടക്കമുള്ള സമൂഹ മാധ്യമങ്ങളിലുണ്ടായിരുന്നു. അന്നും വിശദീകരണവുമായി പ്രസ് ഇന്&zwj;ഫര്&zwj;മേഷന്&zwj; ബ്യൂറോ രംഗത്തെത്തിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/fact-check-government-of-india-plans-to-ban-rs-500-notes-is-false-articleshow-1f5c17q"/>
        </item>
        <item>
            <title><![CDATA[ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനൊപ്പം നില്‍ക്കുന്ന മീരാ നായർ, ആ ചിത്രങ്ങള്‍ വ്യാജം | Fact Check]]></title>
            <link>https://www.asianetnews.com/fact-check/fact-check-mira-nair-with-sex-offender-jeffrey-epstein-pictures-are-fake-and-ai-generated-articleshow-3xmvqlt</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/fact-check-mira-nair-with-sex-offender-jeffrey-epstein-pictures-are-fake-and-ai-generated-articleshow-3xmvqlt</guid>
            <pubDate>Sat, 07 Feb 2026 13:52:52 +0530</pubDate>
            <description><![CDATA[&lt;p&gt;ചിത്രത്തില്&zwj; മീരാ നായരുടെ കയ്യിലുള്ളത് അവരുടെ മകനും ഇപ്പോള്&zwj; ന്യൂയോര്&zwj;ക്ക് മേയറുമായ സൊഹ്&zwnj;റാന്&zwj; മംദാനിയാണെന്നും സോഷ്യല്&zwj; മീഡിയ പോസ്റ്റുകളില്&zwj; പറയുന്നു. എപ്&zwnj;സ്റ്റീന്&zwj; ഫയല്&zwj;സുമായി ബന്ധപ്പെട്ട രണ്ട് ചിത്രങ്ങളുടെ വസ്&zwnj;തുത ഫാക്&zwnj;ട് ചെക്ക് ചെയ്യുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgvk0rav455pe2qqp2bp2yws,imgname-607560423-2041083170008818-1795081186260454510-n-1770452443482.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കന്&zwj; കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്&zwnj;സ്റ്റീനുമായി ബന്ധപ്പെട്ട അനേകം രേഖകള്&zwj; യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തുവിട്ടിരുന്നു. നിലവിലെ അമേരിക്കന്&zwj; പ്രസിഡന്&zwj;റ് ഡോണള്&zwj;ഡ് ട്രംപ്, മുന്&zwj; പ്രസിഡന്&zwj;റ് ബില്&zwj; ക്ലിന്&zwj;റണ്&zwj;, ബ്രിട്ടീഷ് രാജകുടുംബാംഗം ആന്&zwj;ഡ്രൂ രാജകുമാരന്&zwj; തുടങ്ങി അനേകം ഉന്നതരുടെ പേരുകളും ചിത്രങ്ങളും വീഡിയോകളും ഇപ്പോള്&zwj; പുറത്തുവന്ന എപ്&zwnj;സ്റ്റീന്&zwj; ഫയലുകളിലുണ്ട്. എപ്&zwnj;സ്റ്റീന്&zwj; ഫയലുകളില്&zwj; പേരുണ്ട് എന്ന വാര്&zwj;ത്തകള്&zwj; വന്ന മറ്റൊരാള്&zwj; ഇന്ത്യന്&zwj; വംശജയായ ചലച്ചിത്ര സംവിധായിക മീരാ നായരാണ്. ജെഫ്രി എപ്&zwnj;സ്റ്റീനും ബില്&zwj; ക്ലിന്&zwj;റണുമൊപ്പം മീരാ നായര്&zwj; നില്&zwj;ക്കുന്ന ചിത്രങ്ങളും ഇതിന് പിന്നാലെ സോഷ്യല്&zwj; മീഡിയയില്&zwj; വൈറലായി. എന്നാല്&zwj; ഈ ചിത്രങ്ങളുടെ വസ്&zwnj;തുത മറ്റൊന്നാണ്.&lt;/p&gt;&lt;h2&gt;പ്രചാരണം&lt;/h2&gt;&lt;p&gt;ഇന്ത്യന്&zwj; വംശജയായ ചലച്ചിത്ര സംവിധായക മീരാ നായര്&zwj; ഏതോ പരിപാടിയില്&zwj; ജെഫ്രി എപ്&zwnj;സ്റ്റീനും ബില്&zwj; ക്ലിന്&zwj;റണുമൊപ്പം നില്&zwj;ക്കുന്നതാണ് ഒരു ഫോട്ടോ. ചിത്രത്തില്&zwj; മീരാ നായര്&zwj;ക്കൊപ്പമുള്ള കൈക്കുഞ്ഞ് അവരുടെ മകനും ഇപ്പോള്&zwj; ന്യൂയോര്&zwj;ക്ക് മേയറുമായ സൊഹ്&zwnj;റാന്&zwj; മംദാനിയാണെന്നും സോഷ്യല്&zwj; മീഡിയ പോസ്റ്റുകളില്&zwj; പറയുന്നു. മീരാ നായരും കൗമാരക്കാരനായ മംദാനിയും, ജെഫ്രി എപ്&zwnj;സ്റ്റീനും ബില്&zwj; ക്ലിന്&zwj;റണും ബില്&zwj; ഗേറ്റ്&zwnj;സിനും ജെഫ് ബെസോസിനുമൊപ്പം നില്&zwj;ക്കുന്നതാണ് രണ്ടാമത്തെ ചിത്രം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;വസ്&zwnj;തുത&lt;/strong&gt;&lt;/p&gt;&lt;p&gt;സമൂഹ മാധ്യമങ്ങളില്&zwj; വൈറലായ ഇരു ഫോട്ടോകളും സൂക്ഷ്&zwnj;മമായി നോക്കിയാല്&zwj; 'DFF' എന്നൊരു വാട്ടര്&zwj;&zwnj;മാര്&zwj;ക് കാണാം. ഇതേ തുടര്&zwj;ന്ന് നടത്തിയ പരിശോധനയില്&zwj; DFF (@DumbFckFinder) എന്നൊരു എക്&zwnj;സ് അക്കൗണ്ട് കണ്ടെത്താനായി. ഇതൊരു പാരഡി അക്കൗണ്ടാണെന്നും എഐ നിര്&zwj;മ്മിത ദൃശ്യങ്ങളും മീമുകളും പങ്കുവെക്കുന്ന അക്കൗണ്ടാണെന്നും എക്&zwnj;സിലെ വിവരണത്തില്&zwj; ഡിഎഫ്എഫ് നല്&zwj;കിയിട്ടുണ്ട്. ഇപ്പോള്&zwj; വൈറലായ രണ്ട് ചിത്രങ്ങളും DFF എന്ന എക്&zwnj;സ് ഹാന്&zwj;ഡിലില്&zwj; കാണാം. പ്രചരിക്കുന്ന പോസ്റ്റുകള്&zwj; എഐ ടൂളുകള്&zwj; ഉപയോഗിച്ച് നിര്&zwj;മ്മിച്ചതാണെന്ന് ഇതില്&zwj; നിന്ന് ഉറപ്പിക്കാം. മാത്രമല്ല ഈ ഫോട്ടോകള്&zwj;ക്ക് താഴെ, ഇവ എഐ സൃഷ്&zwnj;ടിയാണെന്ന് വായനക്കാര്&zwj; രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ രണ്ട് ഫോട്ടോകളില്&zwj; ഒതുങ്ങിന്നില്ല, ജെഫ്രി എപ്&zwnj;സ്റ്റീനുമായി ബന്ധപ്പെട്ട് മറ്റനേകം എഐ ചിത്രങ്ങളും DFF എന്ന എക്&zwnj;സ് ഹാന്&zwj;ഡിലില്&zwj; കാണാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Tricks to the trade of becoming a successful politician in America https://t.co/2LY8DEQ81B pic.twitter.com/KaDTXCALZi&lt;/p&gt;&lt;p&gt;&mdash; DFF (@DumbFckFinder) January 31, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Tricks to the trade of becoming a successful politician in America https://t.co/2LY8DEQ81B pic.twitter.com/KaDTXCALZi&lt;/p&gt;&lt;p&gt;&mdash; DFF (@DumbFckFinder) January 31, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;നിഗമനം&lt;/h3&gt;&lt;p&gt;ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം ഇന്ത്യന്&zwj; വംശജയായ ചലച്ചിത്ര സംവിധായിക മീരാ നായര്&zwj; പോസ് ചെയ്&zwnj;തിരുന്നു എന്ന അവകാശവാദത്തോടെയുള്ള ഫോട്ടോകള്&zwj; വ്യാജവും എഐ സൃഷ്&zwnj;ടിയുമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/fact-check-mira-nair-with-sex-offender-jeffrey-epstein-pictures-are-fake-and-ai-generated-articleshow-3xmvqlt"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന പ്രചാരണം വ്യാജം, 35 വയസുകാരന്‍റെ ആർടിപിസിആർ ഫലം നെ​ഗറ്റീവ്]]></title>
            <link>https://www.asianetnews.com/fact-check/no-human-case-of-h5n1-avian-influenza-has-been-detected-or-confirmed-so-far-in-india-articleshow-47oahu9</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/no-human-case-of-h5n1-avian-influenza-has-been-detected-or-confirmed-so-far-in-india-articleshow-47oahu9</guid>
            <pubDate>Fri, 20 Feb 2026 14:08:07 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രോഗലക്ഷണങ്ങളുണ്ടായിരുന്ന 35-കാരന്റെ ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khx340xppwhf9n6rsvfk4bx2,imgname-avian-influenza-1771576624054.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി (H5N1 Avian Influenza) സ്ഥിരീകരിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്&zwj;ക്കാര്&zwj;. സമാന രോഗലക്ഷണങ്ങളുമായി കണ്ട 35 വയസുകാരന്&zwj;റെ ആർടിപിസിആർ ഫലം നെ​ഗറ്റീവാണ്, ആരോ​ഗ്യനില തൃപ്&zwnj;തികരമാണെന്ന് വിലയിരുത്തിയതിനെ തുടര്&zwj;ന്ന് യുവാവിനെ ഡിസ്&zwnj;ചാർജ് ചെയ്&zwnj;തതായും പ്രസ് ഇന്&zwj;ഫര്&zwj;മേഷന്&zwj; ബ്യൂറോയുടെ ഫാക്&zwnj;ട് ചെക്ക് വിഭാഗം അറിയിച്ചു. ഇന്ത്യയില്&zwj; മനുഷ്യരില്&zwj; ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് പിഐബി ഫാക്&zwnj;ട് ചെക്കിന്&zwj;റെ എക്&zwnj;സ് പോസ്റ്റില്&zwj; വിശദീകരിക്കുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യയില്&zwj; മനുഷ്യനില്&zwj; പക്ഷിപ്പനി കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്&zwj;ട്ട് എന്നുപറഞ്ഞായിരുന്നു ഇന്നലെ ഡോ. റിച്ചാര്&zwj;ഡ് എന്ന യൂസറുടെ എക്&zwnj;സ് പോസ്റ്റ്. പക്ഷിപ്പനി ലക്ഷണങ്ങളുള്ള ആള്&zwj; ഒരു ലാബ് അസിസ്റ്റന്&zwj;റാണ് എന്നും H5N1 പോസിറ്റീവായ ചിക്കന്&zwj; സാംപിള്&zwj; ഒരു ലാബില്&zwj; നിന്ന് മറ്റൊരു ലാബിലേക്ക് മാറ്റിയത് ഇദേഹമാണെന്നും പിന്നാലെ ഡോ. റിച്ചാര്&zwj;ഡ് റീ-ട്വീറ്റ് ചെയ്&zwnj;തു. എന്നാല്&zwj; ഇന്ത്യയില്&zwj; മനുഷ്യനില്&zwj; പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും, രോഗ ലക്ഷണങ്ങളുണ്ടായിരുന്ന 35-കാരന്&zwj;റെ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് പ്രസ് ഇന്&zwj;ഫര്&zwj;മേഷന്&zwj; ബ്യൂറോ.&lt;/p&gt;&lt;p&gt;Claim: On social media, it is being circulated that a suspected human case of avian influenza has been reported in India.#PIBFactCheck:❌ This claim is #MISLEADING✅ No human case of avian influenza has been detected or confirmed so far. A 35-year-old male with flu-like&hellip; pic.twitter.com/EOYY203FX5&lt;/p&gt;&lt;p&gt;&mdash; PIB Fact Check (@PIBFactCheck) February 20, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;പക്ഷിപ്പനി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ&lt;/h2&gt;&lt;ul&gt; &lt;li&gt;പക്ഷിപ്പനി പക്ഷികളിൽ പടരുന്ന ഒരു വൈറസ് രോഗമാണ്.&lt;/li&gt; &lt;li&gt;മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്.&lt;/li&gt; &lt;li&gt;പൊതുജനങ്ങൾ അനാവശ്യമായി ഭയപ്പെടേണ്ടതില്ല.&lt;/li&gt;&lt;/ul&gt;&lt;p&gt;&lt;strong&gt;പക്ഷികളിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ&lt;/strong&gt;&lt;/p&gt;&lt;ul&gt; &lt;li&gt;കൂട്ടമായി തൂവൽ കൊഴിയുക.&lt;/li&gt; &lt;li&gt;മുട്ട ഇടുന്നത് കുറയുക / കട്ടിയുള്ള തോടോട് കൂടിയ മുട്ട ഇടുക.&lt;/li&gt; &lt;li&gt;തീറ്റയെടുക്കാൻ മടിക്കുക, മന്ദത.&lt;/li&gt; &lt;li&gt;പൂവ്, കൊക്ക്, ആട എന്നിവയിൽ നീലനിറം.&lt;/li&gt; &lt;li&gt;വയറിളക്കം, തലയും കണ്ണിന് ചുറ്റും നീർകെട്ട്.&lt;/li&gt; &lt;li&gt;ശ്വാസതടസ്സം, നടക്കാനും നിൽക്കാനും ബുദ്ധിമുട്ട്.&lt;/li&gt; &lt;li&gt;രോഗം മൂർഛിച്ചാൽ പക്ഷി ചത്തു പോകാം.&lt;/li&gt;&lt;/ul&gt;&lt;p&gt;&lt;strong&gt;രോഗം പകരുന്ന രീതി&lt;/strong&gt;&lt;/p&gt;&lt;ul&gt; &lt;li&gt;രോഗാണുബാധയുള്ള പക്ഷികളുടെ സ്രവങ്ങളിലൂടെ വൈറസ് പുറത്തു വരുന്നു.&lt;/li&gt; &lt;li&gt;വായുവിലെ സൂക്ഷ്മകണികകളിലൂടെയും, മലിനമായ തീറ്റയിലൂടെയും, തുണി, പക്ഷിക്കൂട്, രോഗബാധയുള്ള പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയിലൂടെയും രോഗം പകരാം.&lt;/li&gt; &lt;li&gt;ഇവയുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് അടങ്ങിയ സൂക്ഷ്മകണികകൾ ശ്വസിക്കുന്നതിലൂടെയും രോഗാണു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.&lt;/li&gt;&lt;/ul&gt;&lt;h3&gt;പക്ഷിപ്പനി രോഗലക്ഷണങ്ങൾ (മനുഷ്യരിൽ)&lt;/h3&gt;&lt;ol&gt; &lt;li&gt;പനി&lt;/li&gt;&lt;/ol&gt;&lt;p&gt;2. ചുമ&lt;/p&gt;&lt;p&gt;3. ശ്വാസതടസ്സം&lt;/p&gt;&lt;p&gt;4. തൊണ്ടവേദന&lt;/p&gt;&lt;p&gt;ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യസ്ഥാപനത്തെ ഉടൻ സമീപിക്കുക.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/no-human-case-of-h5n1-avian-influenza-has-been-detected-or-confirmed-so-far-in-india-articleshow-47oahu9"/>
        </item>
        <item>
            <title><![CDATA[Fact Check | ആധാര്‍ അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ എസ്‌ബിഐ യോനോ ആപ്പ് ബ്ലാക്ക് ചെയ്യപ്പെടും എന്ന മെസേജ് വ്യാജം]]></title>
            <link>https://www.asianetnews.com/fact-check/fact-check-fake-apk-file-circulating-in-the-name-of-sbi-articleshow-aq22lf4</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/fact-check-fake-apk-file-circulating-in-the-name-of-sbi-articleshow-aq22lf4</guid>
            <pubDate>Mon, 12 Jan 2026 15:56:24 +0530</pubDate>
            <description><![CDATA[&lt;p&gt;എസ്&zwnj;ബിഐയോട് രൂപസാദൃശ്യമുള്ള ലോഗോ ഡിപി ആക്കിയുള്ള വാട്&zwnj;സ്ആപ്പ് അക്കൗണ്ടില്&zwj; നിന്നാണ് പലര്&zwj;ക്കും ഇംഗ്ലീഷിലുള്ള മെസേജ് ലഭിക്കുന്നത്. ഈ സന്ദേശത്തിന്&zwj;റെ വസ്&zwnj;തുത വിശദമായി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kert2qmkbc4wkt3ad5whgnaw,imgname-611326805-1205625768301771-676587229751372633-n-1768211701395.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;എസ്&zwnj;ബിഐ ഉപഭോക്താക്കള്&zwj; ഓണ്&zwj;ലൈന്&zwj; ബാങ്കിംഗ് സേവനങ്ങള്&zwj;ക്കായി ഉപയോഗിക്കുന്ന ആപ്പാണ് യോനോ. നിങ്ങളുടെ ആധാര്&zwj; നമ്പര്&zwj; ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്&zwj; യോനോ അക്കൗണ്ട് ഉടനടി ബ്ലോക്ക് ചെയ്യപ്പെടും എന്നൊരു വാട്&zwnj;സ്ആപ്പ് മെസേജ് പലര്&zwj;ക്കും ലഭിച്ചുകാണും. ഒരു എപികെ ഫയല്&zwj; സഹിതം ഫോണുകളിലേക്ക് എത്തുന്ന സന്ദേശത്തിന്&zwj;റെ വസ്&zwnj;തുത എസ്&zwnj;ബിഐ യോനോ ആപ്പ് ഉപഭോക്താക്കള്&zwj; നിര്&zwj;ബന്ധമായും അറിഞ്ഞിരിക്കണം.&lt;/p&gt;&lt;h2&gt;പ്രചാരണം&lt;/h2&gt;&lt;p&gt;എസ്&zwnj;ബിഐയോട് രൂപസാദൃശ്യമുള്ള ലോഗോ ഡിപി ആക്കിയുള്ള വാട്&zwnj;സ്ആപ്പ് അക്കൗണ്ടില്&zwj; നിന്നാണ് പലര്&zwj;ക്കും ഇംഗ്ലീഷിലുള്ള മെസേജ് ലഭിക്കുന്നത്. ഈ സന്ദേശത്തിന്&zwj;റെ ഇംഗ്ലീഷ് വേര്&zwj;ഷനും മലയാളവും ഇതിനൊപ്പം ചേര്&zwj;ക്കുന്നു. 'പ്രിയ എസ്&zwnj;ബിഐ ഉപഭോക്താവേ, നിങ്ങളുടെ അക്കൗണ്ടുമായി ആധാര്&zwj; നമ്പര്&zwj; ലിങ്ക് ചെയ്&zwnj;തിട്ടില്ലാത്തതിനാല്&zwj; നിങ്ങളുടെ എസ്&zwnj;ബിഐ യോനോ അക്കൗണ്ട് ഇന്ന് രാത്രി ബ്ലോക്ക് ചെയ്യപ്പെടും. നിങ്ങള്&zwj;ക്ക് ഇത്തരത്തില്&zwj; അസൗകര്യം നേരിടുന്നതില്&zwj; ഖേദിക്കുന്നു. അതിനാല്&zwj; ഞങ്ങളുടെ ഔദ്യോഗിക എസ്&zwnj;ബിഐ ആധാര്&zwj; അപ്&zwnj;ഡേറ്റ് എപികെ ഇന്&zwj;സ്റ്റാള്&zwj; ചെയ്&zwnj;ത്, അക്കൗണ്ടില്&zwj; ആധാര്&zwj; നമ്പര്&zwj; അപ്&zwnj;ഡേറ്റ് ചെയ്&zwnj;ത് കെവൈസി തുടരാന്&zwj; ഞങ്ങള്&zwj; ആവശ്യപ്പെടുകയാണ്.&lt;/p&gt;&lt;p&gt;&lsquo;Dear SBI customer, This is to inform you that Your SBI YONO Account will be Blocked Tonight due to AADHAR no. is not updated in your Account. We regret the inconvenience caused and request you to please install our official SBI Aadhar update apk and kindly update your AADHAR and proceed your further KYC immediately...&rsquo;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;വസ്&zwnj;തുതാ പരിശോധന&lt;/h3&gt;&lt;p&gt;എപികെ ഫയല്&zwj; ഇന്&zwj;സ്റ്റാള്&zwj; ചെയ്യാന്&zwj; ആവശ്യപ്പെട്ട് ഉപഭോക്താക്കള്&zwj;ക്ക് എസ്&zwnj;ബിഐ ഒരിക്കലും വാട്&zwnj;സ്ആപ്പ് മെസേജുകള്&zwj; അയക്കാറില്ല എന്നതാണ് യാഥാര്&zwj;ഥ്യം. ഇക്കാര്യം സോഷ്യല്&zwj; മീഡ&zwj;ിയ പ്ലാറ്റ്&zwnj;ഫോമുകളിലെ വെരിഫൈഡ് അക്കൗണ്ടുകളിലൂടെ അക്കൗണ്ട് ഉടമകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എസ്&zwnj;ബിയുടെ എക്&zwnj;സ് പോസ്റ്റിലെ വിശദാംശങ്ങള്&zwj; ഇങ്ങനെ. 'നിങ്ങളുടെ ബാങ്കിംഗ് ആപ്പ് അപ്&zwnj;ഡേറ്റ് ചെയ്യാന്&zwj; ആവശ്യപ്പെട്ട് തട്ടിപ്പുകാര്&zwj; വ്യാജ എപികെ ലിങ്കുകള്&zwj; അയക്കുന്നതായി ശ്രദ്ധയില്&zwj;പ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പണം തട്ടാനുള്ള തട്ടിപ്പാണിത്. ഇത്തരം എപികെ ഫയലുകള്&zwj; ഡൗണ്&zwj;ലോഡ് ചെയ്യാനോ അപ&zwnj;്&zwnj;ലോഡ് ചെയ്യാനോ പാടില്ല. പ്ലേ സ്റ്റോറില്&zwj; നിന്നും ആപ്പ് സ്റ്റോറില്&zwj; നിന്നുമുള്ള ആപ്പുകള്&zwj; മാത്രമേ ഡൗണ്&zwj; ചെയ്യാവൂ. ഏതെങ്കിലും തരത്തിലുള്ള സൈബര്&zwj; തട്ടിപ്പുകളില്&zwj; ഇരയായാല്&zwj; 1930 എന്ന സൈബര്&zwj;&zwnj;ക്രൈം നമ്പറില്&zwj; അറിയിക്കണം'- എന്നും എസ്&zwnj;ബിഐയുടെ എക്&zwnj;സ് പോസ്റ്റിലുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;മാത്രമല്ല, പ്രസ് ഇന്&zwj;ഫര്&zwj;മേഷന്&zwj; ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും ഇക്കാര്യത്തില്&zwj; മുന്നറിയിപ്പ് നല്&zwj;കിയിട്ടുണ്ട്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Is it true that your SBI YONO app will be blocked if you don&rsquo;t update your Aadhaar❓A message circulating on social media in the name of SBI claims that users must download and install an APK file to update their Aadhaar. It further claims that if Aadhaar is not updated, the&hellip; pic.twitter.com/wHf0KxCkk0&lt;/p&gt;&lt;p&gt;&mdash; PIB Fact Check (@PIBFactCheck) January 6, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നിഗമനം&lt;/strong&gt;&lt;/p&gt;&lt;p&gt;എസ്&zwnj;ബിഐ ഉപഭോക്താക്കള്&zwj; അക്കൗണ്ടില്&zwj; ആധാര്&zwj; നമ്പര്&zwj; അപ്&zwnj;ഡേറ്റ് ചെയ്യാനായി എപികെ ഫയല്&zwj; ഡൗണ്&zwj;ലോ&zwnj;ഡ് ചെയ്യാന്&zwj; ആവശ്യപ്പെട്ടുകൊണ്ടും, അപ്&zwnj;ഡേറ്റ് ചെയ്&zwnj;തില്ലെങ്കില്&zwj; യോനോ ആപ്പ് ബ്ലോക്ക് ചെയ്യപ്പെടും എന്ന തരത്തിലുമുള്ള വാട്&zwnj;സ്ആപ്പ് മെസേജുകള്&zwj; വ്യാജമാണ്. ആരും ഇത്തരം മെസേജുകളില്&zwj; ക്ലിക്ക് ചെയ്യരുത് എന്ന് എസ്ബിഐ തന്നെ അഭ്യര്&zwj;ഥിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/fact-check-fake-apk-file-circulating-in-the-name-of-sbi-articleshow-aq22lf4"/>
        </item>
        <item>
            <title><![CDATA[ബൈക്ക് യാത്രക്കാരനെ കടുവ പിടിക്കുന്ന വീഡിയോ എഐ, ആരും വിശ്വസിക്കല്ലേ ‌| Fact Check]]></title>
            <link>https://www.asianetnews.com/fact-check/fact-check-viral-video-of-tiger-attacking-a-biker-is-ai-generated-articleshow-bwemtqg</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/fact-check-viral-video-of-tiger-attacking-a-biker-is-ai-generated-articleshow-bwemtqg</guid>
            <pubDate>Wed, 14 Jan 2026 15:55:59 +0530</pubDate>
            <description><![CDATA[&lt;p&gt;ബൈക്ക് യാത്രക്കാരനെ കടുവ പിടിക്കുന്നതും സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലച്ചിഴച്ച് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളില്&zwj; കാണുന്നത്. എന്താണ് ഈ വീഡിയോയുടെ യാഥാര്&zwj;ഥ്യം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01key0mr4kjctd12w12wyf1pvy,imgname-612421602-1629722361792704-5227189450214378951-n-1768386355347.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നടുറോഡില്&zwj; വച്ച് ഒരു ബൈക്ക് യാത്രക്കാരനെ കടുവ ആക്രമിക്കുന്നതായി ഒരു വീഡിയോ സോഷ്യല്&zwj; മീഡിയ പ്ലാറ്റ്&zwnj;ഫോമുകളില്&zwj; വൈറലാണ്. എക്&zwnj;സിലും ഫേസ്ബുക്കിലും ഈ ദൃശ്യങ്ങള്&zwj; കാണാം. ബൈക്ക് യാത്രക്കാരനെ കടുവ പിടിക്കുന്നതും സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലച്ചിഴച്ച് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളില്&zwj; കാണുന്നത്. സത്യമെന്ന് പറഞ്ഞ് നിരവധി പേര്&zwj; ഷെയര്&zwj; ചെയ്യുന്ന ഈ വൈറല്&zwj; വീഡിയോയുടെ യാഥാര്&zwj;ഥ്യം എന്താണ്?&lt;/p&gt;&lt;h2&gt;പ്രചാരണം&lt;/h2&gt;&lt;p&gt;വനപാതയോ കാടിനോട് ചേര്&zwj;ന്നുള്ളതെന്ന് തോന്നിക്കുന്നതോ ആയ ഒരു സ്ഥലത്ത് നിന്നുള്ളതാണ് വീഡിയോ. റോഡിന്&zwj;റെ മധ്യത്തിലായി ഒരു കാര്&zwj; നിര്&zwj;ത്തിയിട്ടിരിക്കുന്നത് കാണാം, തൊട്ടുമുന്നിലായി ഒരു ബൈക്കുകാരനും. സമീപത്ത് നിന്ന് ഒരു കടുവ പാഞ്ഞടുക്കുന്നതോടെ ബൈക്ക് യാത്രികന്&zwj; വണ്ടി താഴേക്കിട്ട് രക്ഷപ്പെടാന്&zwj; ശ്രമിക്കുന്നു. എന്നാല്&zwj; കടുവ അയാളുടെ കഴുത്തില്&zwj; കടിച്ച് വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകുന്നു. ഇത്രയുമാണ് വീഡിയോയില്&zwj; പ്രധാനമായും കാണുന്നത്. കടുവ തട്ടുമ്പോള്&zwj; രണ്ടുതവണ കാറിന് അനക്കം സംഭവിക്കുന്നുമുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;വസ്&zwnj;തുതാ പരിശോധന&lt;/h3&gt;&lt;p&gt;വീഡിയോ സൂക്ഷ്&zwnj;മമായി നിരീക്ഷിച്ചാല്&zwj; ഇടയ്&zwnj;ക്കുവച്ച് കടുവയുടെ ശരീരഭാഗങ്ങള്&zwj; അദൃശ്യമാകുന്നതായി കാണാം. കാണിന്&zwj;റെ നമ്പര്&zwj; പ്ലേറ്റും സ്വാഭാവികമല്ല. കടുവ വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്&zwj; ബൈക്ക് യാത്രക്കാരന്&zwj;റെ ശരീരഭാഗങ്ങളുടെ അനക്കവും സ്വാഭാവികമല്ല. ഇതെല്ലാം സാധാരണയായി എഐ നിര്&zwj;മ്മിത വീഡിയോകളില്&zwj; പൊതുവായി കാണാറുള്ള പിഴവുകളാണ്. അതിനാല്&zwj;തന്നെ, വീഡിയോയുടെ വസ്&zwnj;തുത ചോദ്യചിഹ്നമായി. ഈ വീഡിയോ എഐ ടൂളുകളുടെ സൃഷ്&zwnj;ടിയാണോ എന്നറിയാന്&zwj; എഐ ഡിറ്റക്ഷന്&zwj; ടൂളുകളുടെ സഹായം തേടി. ഹൈവ് മോഡറേഷന്&zwj; പോലുള്ള എഐ ഡിറ്റക്ഷന്&zwj; ടൂളുകള്&zwj; വ്യക്തമാക്കിയത് ഇതൊരു എഐ നിര്&zwj;മ്മിത വീഡിയോയാണ് എന്നാണ്. മാത്രമല്ല, ഒരു ബൈക്ക് യാത്രികനെ കടുവ ആക്രമിച്ചതായി ആധികാരികമായ വാര്&zwj;ത്തകളൊന്നും കീവേഡ് സെര്&zwj;ച്ചില്&zwj; ലഭ്യമായുമില്ല. ഈ രണ്ട് കാരണങ്ങള്&zwj; വൈറല്&zwj; ദൃശ്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;നിഗമനം&lt;/strong&gt;&lt;/p&gt;&lt;p&gt;ബൈക്ക് യാത്രികനെ കടുവ പിടിച്ചതായുള്ള വീഡിയോ ഒറിജിനല്&zwj; അല്ല, എഐ നിര്&zwj;മ്മിതമാണ് എന്നാണ് വസ്&zwnj;തുതാ പരിശോധനയില്&zwj; നിന്നെത്തിയ നിഗമനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/fact-check-viral-video-of-tiger-attacking-a-biker-is-ai-generated-articleshow-bwemtqg"/>
        </item>
        <item>
            <title><![CDATA[എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ്; ആ വാട്‌സ്ആപ്പ് സന്ദേശത്തിന് പിന്നിലെന്ത്?]]></title>
            <link>https://www.asianetnews.com/fact-check/a-message-is-being-circulated-with-a-link-claiming-that-the-central-government-is-providing-free-laptops-to-students-articleshow-ce4khvs</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/a-message-is-being-circulated-with-a-link-claiming-that-the-central-government-is-providing-free-laptops-to-students-articleshow-ce4khvs</guid>
            <pubDate>Mon, 20 Apr 2026 16:11:57 +0530</pubDate>
            <description><![CDATA[&lt;p&gt;കേന്ദ്ര സർക്കാർ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പുകൾ നൽകുന്നുവെന്ന വ്യാജ പ്രചാരണം വീണ്ടും സജീവമായി. അപേക്ഷിക്കാനുള്ള ലിങ്ക് സഹിതം വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഈ സന്ദേശം ഒരു തട്ടിപ്പാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpn67cm6y45p0pyrhm3shfdq,imgname-fact-check--1--1776680153734.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; രാജ്യത്തെ വിദ്യാര്&zwj;ഥികള്&zwj;ക്ക് കേന്ദ്ര സര്&zwj;ക്കാര്&zwj; സൗജന്യമായി ലാപ്&zwnj;ടോപ്പുകള്&zwj; നല്&zwj;കുന്നതായുള്ള വ്യാജ പ്രചാരണം വീണ്ടും. ലാപ്&zwnj;ടോപ്പുകള്&zwj; ലഭിക്കാന്&zwj; വിദ്യാര്&zwj;ഥികള്&zwj; അപേക്ഷിക്കേണ്ടതായി പറയപ്പെടുന്ന ഒരു ലിങ്ക് സഹിതമാണ് ഈ തെറ്റായ പ്രചാരണം വീണ്ടും തകൃതിയായി നടക്കുന്നത്. എന്നാല്&zwj; ഇതൊരു തട്ടിപ്പാണെന്നും ആരും സംശയാസ്&zwnj;പദമായ ലിങ്കുകളില്&zwj; ക്ലിക്ക് ചെയ്യരുതെന്നും പ്രസ് ഇന്&zwj;ഫര്&zwj;മേഷന്&zwj; ബ്യൂറോയുടെ ഫാക്&zwnj;ട് ചെക്ക് വിഭാഗം അഭ്യര്&zwj;ഥിച്ചു.&lt;/p&gt;&lt;h2&gt;വൈറല്&zwj; വാട്&zwnj;സ്ആപ്പ് സന്ദേശത്തില്&zwj; ക്ലിക്ക് ചെയ്യല്ലേ&hellip;&lt;/h2&gt;&lt;p&gt;എല്ലാ വിദ്യാര്&zwj;ഥികള്&zwj;ക്കും കേന്ദ്ര സര്&zwj;ക്കാര്&zwj; സൗജന്യമായി ലാപ്&zwnj;ടോപ്പുകള്&zwj; നല്&zwj;കുവെന്ന തരത്തിലുള്ള വാട്&zwnj;സ്ആപ്പ് ഫോര്&zwj;വേഡാണ് വൈറലായിരിക്കുന്നത്. ലാപ്&zwnj;ടോപ്പിനായി ഓണ്&zwj;ലൈനായി അപേക്ഷിക്കാനുള്ള ലിങ്കും മെസേജിനൊപ്പം നല്&zwj;കിയിരിക്കുന്നു. എന്നാല്&zwj; ഈ ലിങ്കില്&zwj; ക്ലിക്ക് ചെയ്യുമ്പോള്&zwj; ദുരുഹമായ ഒരു വെബ്&zwnj;സൈറ്റിലേക്കാണ് നിങ്ങള്&zwj; പ്രവേശിക്കുക. മാത്രമല്ല, ലാപ്&zwnj;ടോപ്പുകള്&zwj; ലഭിക്കുകയുമില്ല. സൗജന്യ ലാപ്ടോപ്പ് വിതരണം എന്ന പേരിലുള്ള വാട്&zwnj;സ്ആപ്പ് മെസേജ് വ്യാജമാണെന്നും ആരും ലിങ്കില്&zwj; ക്ലിക്ക് ചെയ്യരുതെന്നും പിഐബി ഫാക്&zwnj;ട് ചെക്ക് എക്&zwnj;സില്&zwj; പോസ്റ്റ് ചെയ്&zwnj;തു. എപ്പോഴും ഇത്തരം വിവരങ്ങള്&zwj; ഔദ്യോഗിക വൃത്തങ്ങളില്&zwj; നിന്ന് വെരിഫൈ ചെയ്യണമെന്നും പിഐബിയുടെ എക്&zwnj;സ് പോസ്റ്റിലുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Beware of Fraudsters❗️A message is being circulated with a link claiming that the central government is providing free laptops to students.#PIBFactCheck&amp;nbsp;❌ This message is #fake Do not click on suspicious links▶️ Always verify information through official sources pic.twitter.com/scDCTk5iln&lt;/p&gt;&lt;p&gt;&mdash; PIB Fact Check (@PIBFactCheck) April 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;രാജ്യത്തെ എല്ലാ വിദ്യാര്&zwj;ഥികള്&zwj;ക്കും സൗജന്യമായി ലാപ്&zwnj;ടോപ്പുകള്&zwj; നല്&zwj;കുന്നതായുള്ള പ്രചാരണം ഇതാദ്യമല്ല. സൗജന്യ ലാപ്&zwnj;ടോപ്പ് വിതരണത്തെ കുറിച്ച് മുമ്പും സോഷ്യല്&zwj; മീഡിയയില്&zwj; വ്യാജ പ്രചാരണങ്ങള്&zwj; സജീവമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/a-message-is-being-circulated-with-a-link-claiming-that-the-central-government-is-providing-free-laptops-to-students-articleshow-ce4khvs"/>
        </item>
        <item>
            <title><![CDATA[സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലി, 25,000 രൂപ ശമ്പളം? 'മഹിളാ വർക്ക് ഫ്രം ഹോം' പദ്ധതിയുടെ സത്യാവസ്ഥ]]></title>
            <link>https://www.asianetnews.com/gallery/fact-check/pib-fact-check-debunks-fake-mahila-work-from-home-yojana-2026-check-details-here-dzsea3a</link>
            <guid isPermaLink="true">https://www.asianetnews.com/gallery/fact-check/pib-fact-check-debunks-fake-mahila-work-from-home-yojana-2026-check-details-here-dzsea3a</guid>
            <pubDate>Sat, 21 Feb 2026 12:15:30 +0530</pubDate>
            <description><![CDATA[വീട്ടിലിരുന്ന് ജോലി ചെയ്താൽ സ്ത്രീകൾക്ക് മാസം 25,000 രൂപ ശമ്പളം നൽകുന്ന 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026', തൊഴിലില്ലാത്തവർക്ക് സാമ്പത്തിക സഹായം നൽകുന്ന 'ബേറോജ്ഗാരി ഭത്താ യോജന 2026' തുടങ്ങിയ പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കുന്നുണ്ടോ? സത്യാവസ്ഥ ഇതാ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kajdc0t4rz2bcd4jmpnzq92v,imgname-work-for-12-hours-in-bengaluru-1763702080323.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[വീട്ടിലിരുന്ന് ജോലി ചെയ്താൽ സ്ത്രീകൾക്ക് മാസം 25,000 രൂപ ശമ്പളം നൽകുന്ന 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026', തൊഴിലില്ലാത്തവർക്ക് സാമ്പത്തിക സഹായം നൽകുന്ന 'ബേറോജ്ഗാരി ഭത്താ യോജന 2026' തുടങ്ങിയ പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കുന്നുണ്ടോ? സത്യാവസ്ഥ ഇതാ.&lt;img&gt;കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്ത്രീകൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കുമായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ, സ്ത്രീകൾക്ക് വീട്ടിലിരുന്ന് വരുമാനം നേടാൻ 'വർക്ക് ഫ്രം ഹോം' പദ്ധതിയും, തൊഴിലില്ലാത്തവർക്ക് സാമ്പത്തിക സഹായം നൽകുന്ന മറ്റൊരു പദ്ധതിയും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നു. ഈ പദ്ധതികൾ യഥാർത്ഥത്തിൽ നിലവിലുണ്ടോയെന്ന് പലർക്കും സംശയമുണ്ട്. ഈ സംശയങ്ങൾക്ക് മറുപടിയുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി.&lt;img&gt;&lt;p&gt;കേന്ദ്ര സർക്കാർ 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026' എന്ന പേരിൽ ഒരു പദ്ധതി തുടങ്ങിയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്ത് മാസം 25,000 രൂപ ശമ്പളം നേടാമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായി. ചില സോഷ്യൽ മീഡിയ ചാനലുകൾ ഈ പദ്ധതിക്ക് എങ്ങനെ ഓൺലൈനായി അപേക്ഷിക്കാമെന്നും പറയുന്നുണ്ട്. എന്നാൽ, ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് സർക്കാർ ഫാക്ട്-ചെക്ക് വിഭാഗം കണ്ടെത്തി. ഇങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നും അവർ വ്യക്തമാക്കി.&lt;/p&gt;&lt;img&gt;&lt;p&gt;പിഐബി ഫാക്ട് ചെക്ക് അനുസരിച്ച്, 'Buddhsen92TechOfficial' എന്ന യൂട്യൂബ് ചാനലാണ് 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026' എന്ന പേരിലുള്ള വ്യാജ പ്രചാരണത്തിന് പിന്നിൽ. സർക്കാർ പദ്ധതിയുടെ പേരിൽ സ്ത്രീകൾക്ക് എല്ലാ മാസവും സ്ഥിരവരുമാനം ലഭിക്കുമെന്ന നുണയാണ് ഈ ചാനൽ പ്രചരിപ്പിച്ചത്. ഈ വീഡിയോയും അതിലെ അവകാശവാദങ്ങളും പൂർണ്ണമായും വ്യാജമാണെന്നും സർക്കാരുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.&lt;/p&gt;&lt;p&gt;दावा-: केंद्र सरकार द्वारा 'महिला वर्क फ्रॉम होम योजना' के तहत महिलाओं को घर से काम करने का अवसर और प्रतिमाह ₹25,000 वेतन दिया जाएगा।&amp;nbsp;#PIBFactCheck❌ यूट्यूब चैनल 'Buddhsen92TechOfficial' का यह वीडियो और दावा #फर्जी है।&amp;nbsp;▶️ कृपया ऐसे लुभावने दावों के झांसे में न आएं।&hellip; pic.twitter.com/qMqj6aeXZ4&lt;/p&gt;&lt;p&gt;&mdash; PIB Fact Check (@PIBFactCheck) February 20, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;img&gt;&lt;p&gt;തൊഴിൽരഹിതരായ യുവാക്കൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകുന്നുവെന്ന മറ്റൊരു വ്യാജ പ്രചാരണവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. 'ബേറോജ്ഗാരി ഭത്താ യോജന 2026' പ്രകാരം കേന്ദ്രം മാസം 2500 രൂപ തൊഴിലില്ലായ്മ വേതനം നൽകുന്നുണ്ടെന്നും അർഹരായവർ അപേക്ഷിക്കണമെന്നുമാണ് പ്രചാരണം. ഇതും 'Buddhsen92TechOfficial' എന്ന യൂട്യൂബ് ചാനലിന്റെ പ്രചാരണമാണെന്ന് പിഐബി ഫാക്ട് ചെക്ക് കണ്ടെത്തി. ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും അവർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;#Youtube चैनल 'Buddhsen92TechOfficial' के वीडियो में दावा किया जा रहा है कि केंद्र सरकार द्वारा 'बेरोजगारी भत्ता योजना' के तहत बेरोजगार युवाओं को प्रतिमाह वित्तीय सहायता दी जाएगी। #PIBFactCheck❌ यह दावा #फर्जी है।&amp;nbsp;✅ केंद्र सरकार द्वारा वर्तमान में ऐसी कोई योजना नहीं चलाई&hellip; pic.twitter.com/Ryzusnogme&lt;/p&gt;&lt;p&gt;&mdash; PIB Fact Check (@PIBFactCheck) February 20, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;img&gt;സോഷ്യൽ മീഡിയയിൽ കാണുന്ന ആകർഷകമായ തൊഴിൽ വാഗ്ദാനങ്ങളോ വരുമാന ഉറപ്പുകളോ വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പുകാർ പലപ്പോഴും സർക്കാർ പേരുകളും ലോഗോകളും ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കാറുണ്ട്. അതിനാൽ, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക. സംശയകരമായ വാർത്തകളോ വീഡിയോകളോ ശ്രദ്ധയിൽപ്പെട്ടാൽ, പിഐബി ഫാക്ട് ചെക്കിന് നേരിട്ട് അയക്കാം. വാട്സ്ആപ്പ് നമ്പറായ +91 8799711259 വഴിയോ factcheck@pib.gov.in എന്ന ഇ-മെയിൽ വഴിയോ വിവരങ്ങൾ പരിശോധിപ്പിക്കാം. ഓൺലൈൻ തട്ടിപ്പുകൾ ഒഴിവാക്കാൻ ജാഗ്രത അത്യാവശ്യമാണെന്നും അധികൃതർ പറയുന്നു.&lt;img&gt;ഈ വ്യാജ വർക്ക് ഫ്രം ഹോം, തൊഴിലില്ലായ്മ വേതന പദ്ധതികൾ തെറ്റായ വിവരങ്ങൾ എത്ര വേഗത്തിൽ ഓൺലൈനിൽ പ്രചരിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ്. ഇത്തരം ഉള്ളടക്കങ്ങൾ വിശ്വസിക്കുന്നതിനോ പങ്കുവെക്കുന്നതിനോ മുമ്പ്, വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വസ്തുതകൾ പരിശോധിക്കണമെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിക്കുന്നു.]]></content:encoded>
            <category>fact-check</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/gallery/fact-check/pib-fact-check-debunks-fake-mahila-work-from-home-yojana-2026-check-details-here-dzsea3a"/>
        </item>
        <item>
            <title><![CDATA[Fact Check | മെയ് 12 വരെ സംസ്ഥാനത്ത് 55 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയര്‍ന്നേക്കുമെന്ന വൈറല്‍ വാട്‌സ്ആപ്പ് സന്ദേശം വ്യാജം]]></title>
            <link>https://www.asianetnews.com/fact-check/viral-whatsapp-message-claiming-temperatures-may-rise-to-55-degrees-celsius-in-the-kerala-till-may-12-is-fake-articleshow-ebbe8gt</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/viral-whatsapp-message-claiming-temperatures-may-rise-to-55-degrees-celsius-in-the-kerala-till-may-12-is-fake-articleshow-ebbe8gt</guid>
            <pubDate>Mon, 13 Apr 2026 09:42:02 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് വേനൽ കനത്തതോടെ 45&deg;C മുതൽ 55&deg;C വരെ താപനില ഉയരുമെന്ന വ്യാജ വാട്&zwnj;സ്ആപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നു. സിവിൽ ഡിഫൻസ് വകുപ്പിൻ്റേതെന്ന പേരില്&zwj; പ്രചരിക്കുന്ന ഈ മുന്നറിയിപ്പ് സന്ദേശം വ്യാജമാണെന്ന് മാത്രമല്ല, ഇത്തരമൊരു വകുപ്പേ നിലവിലില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp2fr7hgg0vnyvhz7hk7hk9k,imgname-668139020-976095695075502-8565181572921767870-n-1776052608560.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് വേനല്&zwj; കനത്തതോടെ സമൂഹ മാധ്യമങ്ങളില്&zwj; വ്യാജ പ്രചാരണങ്ങള്&zwj; സജീവം. 'ഏപ്രിൽ 29 മുതൽ മെയ് 12 വരെ കേരളത്തിലെ താപനില 45&deg;C മുതൽ 55&deg;C വരെ ഉയരാൻ സാധ്യതയുണ്ടെന്നും, ആർക്കെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ രോഗങ്ങള്&zwj; മൂര്&zwj;ച്ഛിക്കുകയോ ചെയ്&zwnj;താല്&zwj; ഉടന്&zwj; ഡോക്&zwnj;ടറെ സമീപിക്കുക'- എന്നും 'സിവിൽ ഡിഫൻസ് വകുപ്പ്' മുന്നറിയിപ്പ് പുറപ്പെടുവിച്ചതായാണ് വൈറല്&zwj; വാട്&zwnj;സ്ആപ്പ് ഫോര്&zwj;വേഡിലുള്ളത്. എന്നാല്&zwj; ഈ വാട്&zwnj;സ്ആപ്പ് മെസേജ് ആരും വിശ്വസിക്കരുത്, സിവിൽ ഡിഫൻസ് വകുപ്പ് പുറത്തിറക്കിയതായി പറയുന്ന മുന്നറിയിപ്പ് സന്ദേശം വ്യാജമാണ്. മുന്നറിയിപ്പില്&zwj; പറയുന്ന സിവിൽ ഡിഫൻസ് വകുപ്പ് എന്ന വകുപ്പ് പോലും വ്യാജമാണ്.&amp;nbsp;&lt;/p&gt;&lt;h2&gt;സമൂഹ മാധ്യമങ്ങളില്&zwj; വൈറലായ മുന്നറിയിപ്പ് സന്ദേശത്തിന്&zwj;റെ സ്&zwnj;ക്രീന്&zwj;ഷോട്ട് ചുവടെ&lt;/h2&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;ആളുകളെ ആശങ്കയിലാഴ്&zwnj;ത്തിയ മുന്നറിയിപ്പിന്&zwj;റെ വസ്&zwnj;തുത&lt;/h3&gt;&lt;p&gt;കേരളത്തില്&zwj; താപനില 45&deg;C മുതൽ 55&deg;C വരെ ഉയരാൻ സാധ്യതയുണ്ടെന്ന തരത്തില്&zwj; സിവില്&zwj; ഡിഫന്&zwj;സ് വകുപ്പിന്&zwj;റെ പേരില്&zwj; പ്രചരിക്കുന്ന വാട്&zwnj;സ്ആപ്പ് സന്ദേശം വ്യാജമാണ്. സിവില്&zwj; ഡിഫന്&zwj;സ് വകുപ്പ് എന്നൊരു വകുപ്പ് കേന്ദ്ര സര്&zwj;ക്കാരിനോ സംസ്ഥാന സര്&zwj;ക്കാരിനോ ഇല്ല എന്നതാണ് ഒരു യാഥാര്&zwj;ഥ്യം. സംസ്ഥാനത്ത് താപനില 45&deg;C മുതൽ 55&deg;C വരെ ഉയരുമെന്ന തരത്തില്&zwj; ഒരു മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടില്ല എന്നതാണ് മറ്റൊരു വസ്&zwnj;തുത. സംസ്ഥാനത്ത് സാധാരണയായി ഇത്രയേറെ ഉയര്&zwj;ന്ന താപനില രേഖപ്പെടുത്താറില്ല എന്നതുകൊണ്ടുതന്നെ ആരും ഈ വൈറല്&zwj; വാട്&zwnj;സ്ആപ്പ് ഫോര്&zwj;വേഡ് വിശ്വസിച്ച് ആശങ്കയിലാവേണ്ടതില്ല. സിവിൽ ഡിഫൻസ് വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന തരത്തിലുള്ള വാട്&zwnj;സ്ആപ്പ് മെസേജ് വ്യാജമാണെന്നും, മുന്&zwj; വര്&zwj;ഷങ്ങളിലും ഇതേ വാട്&zwnj;സ്ആപ്പ് ഫോര്&zwj;വേഡ് തെറ്റായി പ്രചരിച്ചിരുന്നതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്&zwnj;ധനായ രാജീവന്&zwj; എരിക്കുളം ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിനോട് പറഞ്ഞു.&lt;/p&gt;&lt;h3&gt;ഇക്കാര്യവും ശ്രദ്ധിക്കുക&lt;/h3&gt;&lt;p&gt;അതേസമയം, സംസ്ഥാനത്ത് ചൂട് വര്&zwj;ധിക്കുന്നതിനാല്&zwj; പുറംജോലികള്&zwj; ചെയ്യുന്നവര്&zwj; ഉള്&zwj;പ്പടെയുള്ളവര്&zwj; ജാഗ്രത പാലിക്കേണ്ടതാണ്. നിര്&zwj;ജ്ജലീകരണം മൂലം എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യം തോന്നിയാല്&zwj; വൈദ്യസഹായം തേടാന്&zwj; മടിക്കരുത്. കാലാവസ്ഥ സംബന്ധിച്ചുള്ള ശരിയായ അപ്&zwnj;ഡേറ്റുകള്&zwj;ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്&zwj;റെ അറിയിപ്പുകള്&zwj; പിന്തുടരുക.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/viral-whatsapp-message-claiming-temperatures-may-rise-to-55-degrees-celsius-in-the-kerala-till-may-12-is-fake-articleshow-ebbe8gt"/>
        </item>
        <item>
            <title><![CDATA[വെറുതെയൊന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ 5000 രൂപയോ? ഫേസ്ബുക്ക് പോസ്റ്റിന്‍റെ സത്യമിത് | Fact Check]]></title>
            <link>https://www.asianetnews.com/fact-check/false-claim-says-modi-govt-announces-rs-5000-reward-fact-check-articleshow-fpdqn7p</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/false-claim-says-modi-govt-announces-rs-5000-reward-fact-check-articleshow-fpdqn7p</guid>
            <pubDate>Fri, 13 Feb 2026 15:53:28 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രധാനമന്ത്രി പൊതുജനങ്ങള്&zwj;ക്ക് 5,000 രൂപ വരെ ക്യാഷ് പ്രൈസ് നൽകുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്&zwj; ഫേസ്ബുക്കില്&zwj; കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, അതൊരു സൈബര്&zwj; തട്ടിപ്പാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khb8cyejsqf5vwppq0fhedbb,imgname-626306015-1170917091596443-2846211155791610431-n-1770978179538.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; വെറുതെയൊന്ന് ലിങ്കില്&zwj; ക്ലിക്ക് ചെയ്&zwnj;താല്&zwj; 5,000 രൂപയോ? രാജ്യത്തെ പൗരന്&zwj;മാർക്കെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാഷ് പ്രൈസും ക്യാഷ് ബാക്കും നല്&zwj;കുന്നതായുള്ള സോഷ്യല്&zwj; മീഡിയ പ്രചാരണത്തിന്&zwj;റെ വസ്തുത എന്ത്? 5,000 രൂപ വരെ ലഭിക്കുമെന്നാണ് ക്ലിക്ക് ചെയ്യാനുള്ള ലിങ്ക് സഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റുകളില്&zwj; പറയുന്നത്. ചില എഫ്&zwnj;ബി പോസ്റ്റുകളില്&zwj; പറയുന്നത് 2,000 രൂപ ലഭിക്കുമെന്നും. എന്&zwj;ഡിഎ മിഷന്&zwj; ഇന്ത്യ എന്നൊക്കെ പേരില്&zwj; വിശ്വാസ്യത തോന്നുന്ന ഫേസ്ബുക്ക് പേജുകളിലൂടെയാണ് ലിങ്കുകള്&zwj; പ്രചരിപ്പിക്കുന്നത്.&lt;/p&gt;&lt;h2&gt;വസ്&zwnj;തുത&lt;/h2&gt;&lt;p&gt;എന്നാലിത് വ്യാജ പ്രചാരണമാണ്. വെറുമൊരു ലിങ്കില്&zwj; ക്ലിക്ക് ചെയ്&zwnj;താല്&zwj; 5,000 രൂപയോ, 2,000 രൂപയോ, മറ്റ് ക്യാഷ്&zwnj;ബാക്കുകളോ ലഭിക്കില്ല. ഇത്തരം ഫേസ്ബുക്ക് പരസ്യങ്ങള്&zwj; വിശ്വസിച്ച് ആരും ലിങ്കില്&zwj; ക്ലിക്ക് ചെയ്യരുത്. ലിങ്കില്&zwj; ക്ലിക്ക് ചെയ്&zwnj;താല്&zwj; നിങ്ങള്&zwj; പ്രവേശിക്കുക തട്ടിപ്പ് വെബ്&zwnj;സൈറ്റുകളിലാണ് എന്നറിഞ്ഞിരിക്കുക. നിങ്ങള്&zwj;ക്ക് ക്യാഷ് റിവാര്&zwj;ഡുകള്&zwj; ലഭിക്കുകയുമില്ല. ചിലപ്പോള്&zwj; കയ്യിലുള്ള പൈസ പോവുകയോ, വ്യക്തിവിവരങ്ങള്&zwj; ചോരുകയോ ചെയ്യാം. സൗജന്യമായി ആളുകള്&zwj;ക്ക് പണം നല്&zwj;കുന്ന ഇത്തരം പദ്ധതികളൊന്നും കേന്ദ്ര സര്&zwj;ക്കാര്&zwj; ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;പ്രചാരണം മുമ്പും&lt;/h3&gt;&lt;p&gt;ലിങ്കില്&zwj; ക്ലിക്ക് ചെയ്&zwnj;താല്&zwj; ക്യാഷ്&zwnj; റിവാര്&zwj;ഡുകളും ക്യാഷ്&zwnj;ബാക്കുകളും നേടാമെന്ന പ്രചാരണം മുമ്പും ഫേസ്ബുക്ക് ഉള്&zwj;പ്പടെയുള്ള സോഷ്യല്&zwj; മീഡിയ പ്ലാറ്റ്&zwnj;ഫോമുകളില്&zwj; ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നല്&zwj;കുന്ന സൗജന്യ മൊബൈല്&zwj; റീചാര്&zwj;ജ് എന്ന പേരിലും എഫ്&zwnj;ബിയില്&zwj; ലിങ്കുകള്&zwj; പ്രചരിച്ചിരുന്നു. എന്നാല്&zwj; ഇത്തരം പ്രചാരണങ്ങളെല്ലാം വലിയ സൈബര്&zwj; തട്ടിപ്പുകളുടെ ഭാഗമാണ് എന്നാണ് പിന്നീട് തെളിഞ്ഞത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/false-claim-says-modi-govt-announces-rs-5000-reward-fact-check-articleshow-fpdqn7p"/>
        </item>
        <item>
            <title><![CDATA[Fact Check | ഈ വാര്‍ത്താ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തിറക്കിയത് അല്ല, നടക്കുന്നത് വ്യാജ പ്രചാരണം]]></title>
            <link>https://www.asianetnews.com/fact-check/fake-news-circulating-on-social-media-claiming-all-uae-airports-closed-for-two-months-due-to-lockdown-articleshow-gkv0f7a</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/fake-news-circulating-on-social-media-claiming-all-uae-airports-closed-for-two-months-due-to-lockdown-articleshow-gkv0f7a</guid>
            <pubDate>Wed, 01 Apr 2026 11:52:26 +0530</pubDate>
            <description><![CDATA[&lt;p&gt;ലോക്ക്ഡൗണിന്&zwj;റെ ഭാഗമായി യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളും രണ്ട് മാസത്തേക്ക് അടച്ചുവെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാജ പ്രചാരണങ്ങള്&zwj; ശക്തമാകുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന്&zwj;റെ ലോഗോ ദുരുപയോഗം ചെയ്&zwnj;തുള്ള വാര്&zwj;ത്താ കാര്&zwj;ഡ് തയ്യാറാക്കിയാണ് വ്യാജ പ്രചാരണം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3vetr0qjzjzvswyhqqqwmd,imgname-661622678-972026068838719-379778621444861439-n-1775024696064.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: ലോക്&zwnj;ഡൗണിന്&zwj;റെ ഭാഗമായി യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളും രണ്ട് മാസത്തേക്ക് അടയ്&zwnj;ക്കുന്നതായുള്ള സോഷ്യല്&zwj; മീഡിയ പ്രചാരണം വ്യാജം. വിമാനത്താവളങ്ങള്&zwj; അടയ്&zwnj;ക്കുന്നതായി, ഏഷ്യാനെറ്റ് ന്യൂസിന്&zwj;റെ ലോഗോ ദുരുപയോഗം ചെയ്&zwnj;തുള്ള വാര്&zwj;ത്താ കാര്&zwj;ഡ് തയ്യാറാക്കിയാണ് സാമൂഹിക മാധ്യമങ്ങളില്&zwj; വ്യാജ പ്രചാരണം തകൃതിയായി നടക്കുന്നത്. എന്നാല്&zwj; ഈ വാര്&zwj;ത്താ കാര്&zwj;ഡ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തിറക്കിയതല്ല. കാര്&zwj;ഡിലെ ഉള്ളടക്കവും ലോഗോയുടെ നിറവും ഫോണ്ടും ഏഷ്യാനെറ്റ് ന്യൂസിന്&zwj;റെത് അല്ല. മാത്രമല്ല, യുഎഇയില്&zwj; ഇതുവരെ ലോക്&zwnj;ഡൗണ്&zwj; പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് യാഥാര്&zwj;ഥ്യം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസിന്&zwj;റെ ലോഗോയും പേരും ദുരുപയോഗം ചെയ്&zwnj;ത് സോഷ്യല്&zwj; മീഡിയയില്&zwj; വ്യാജ പ്രചാരണം നടത്തുന്നവര്&zwj;ക്കെതിരെ സ്ഥാപനം നിയമ നടപടി സ്വീകരിക്കുന്നതാണ്.&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/fact-check/fake-news-circulating-on-social-media-claiming-all-uae-airports-closed-for-two-months-due-to-lockdown-articleshow-gkv0f7a"/>
        </item>
        <item>
            <title><![CDATA[വെറും 860 അടച്ചാല്‍ ഏഴ് ലക്ഷം രൂപ ലോണ്‍ ലഭിക്കുമോ? അനുമതി കത്തിന്‍റെ വസ്‌തുത എന്ത് ‌| Fact Check]]></title>
            <link>https://www.asianetnews.com/fact-check/fact-check-can-i-get-a-loan-of-rs-7-lakh-by-paying-rs-860-articleshow-gtqmppu</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/fact-check-can-i-get-a-loan-of-rs-7-lakh-by-paying-rs-860-articleshow-gtqmppu</guid>
            <pubDate>Mon, 26 Jan 2026 16:08:18 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രധാനമന്ത്രി മുദ്ര ലോണ്&zwj; യോജന എന്ന പേരിലാണ് അനുമതി കത്ത് സമൂഹ മാധ്യമങ്ങളില്&zwj; പ്രചരിക്കുന്നത്. ഈ പദ്ധതിക്ക് കീഴില്&zwj; ഏഴ് ലക്ഷം രൂപ ലോണ്&zwj; അനുവദിച്ചതായി കത്തില്&zwj; പറയുന്നു. വസ്&zwnj;തുത ഫാക്&zwnj;ട് ചെക്കിലൂടെ പരിശോധിക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfwy086q5cytqk87b4z5hh52,imgname-fact-check---1--1769423773911.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;വെറും 860 രൂപ അടച്ചാല്&zwj; ഏഴ് ലക്ഷം രൂപ ഉടനടി ലോണ്&zwj; ലഭിക്കുമെന്ന തരത്തിലൊരു അനുമതി കത്ത് പ്രചാരണം പലരും കണ്ടുകാണും. ഈയടുത്ത ദിവസങ്ങളില്&zwj; എക്&zwnj;സ് (പഴയ ട്വിറ്റര്&zwj;) അടക്കമുള്ള സോഷ്യല്&zwj; മീഡിയയില്&zwj; വ്യാപകമായി കണ്ട അനുമതി കത്താണിത്. പിഎം മുദ്ര യോജന പദ്ധതിക്ക് കീഴിലാണ് ഈ ലോണ്&zwj; അനുവദിക്കുന്നത് എന്നാണ് സോഷ്യല്&zwj; മീഡിയ പോസ്റ്റുകളില്&zwj; പറയുന്നത്. എന്താണ് ഈ ലോണ്&zwj; പ്രചാരണത്തിന്&zwj;റെ വസ്&zwnj;തുത എന്ന് പരിശോധിക്കാം.&lt;/p&gt;&lt;h2&gt;പ്രചാരണം&lt;/h2&gt;&lt;p&gt;പ്രധാനമന്ത്രി മുദ്ര ലോണ്&zwj; യോജന എന്ന പേരിലാണ് അനുമതി കത്ത് സമൂഹ മാധ്യമങ്ങളില്&zwj; പ്രചരിക്കുന്നത്. ഈ പദ്ധതിക്ക് കീഴില്&zwj; ഏഴ് ലക്ഷം രൂപ ലോണ്&zwj; അനുവദിച്ചതായി കത്തില്&zwj; പറയുന്നു. ലോണ്&zwj; തുക ലഭിക്കാന്&zwj; 860 രൂപ എഗ്രിമെന്&zwj;റ് ചാര്&zwj;ജായി നല്&zwj;കാനും കത്തില്&zwj; ആവശ്യപ്പെടുന്നു. ലോണിന് എത്ര ശതമാനമായിരിക്കും പലിശയെന്നും എത്ര രൂപ മാസംതോറും തിരിച്ചടയ്&zwnj;ക്കണമെന്നും കത്തില്&zwj; വിശദീകരിച്ചിട്ടുണ്ട്.&lt;/p&gt;&lt;h3&gt;വസ്&zwnj;തുത&lt;/h3&gt;&lt;p&gt;എന്നാല്&zwj;, പ്രധാനമന്ത്രി മുദ്ര ലോണ്&zwj; യോജന എന്ന പേരില്&zwj; ഏഴ് ലക്ഷം രൂപ ലോണ്&zwj; നല്&zwj;കുന്നതായുള്ള അനുമതി കത്ത് വ്യാജമാണെന്ന് പ്രസ് ഇന്&zwj;ഫര്&zwj;മേഷന്&zwj; ബ്യൂറോയുടെ ഫാക്&zwnj;ട് ചെക്ക് വിഭാഗം അറിയിച്ചു. മുദ്ര പദ്ധതി പ്രകാരം നേരിട്ട് ചെറുകിട സംരംഭങ്ങള്&zwj;ക്കോ വ്യക്തികള്&zwj;ക്കോ വായ്&zwnj;പ നല്&zwj;കുന്നില്ലെന്നും പിഐബിയുടെ ട്വീറ്റിലുണ്ട്. മുദ്ര പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങള്&zwj; അടങ്ങിയ ലിങ്കും പിഐബി ഔദ്യോഗിക എക്&zwnj;സ് ഹാന്&zwj;ഡിലില്&zwj; പങ്കുവെച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;An approval letter claims to grant a loan of ₹7,00,000/- under PM Mudra Yojana on payment of ₹860/- as agreement charges.#PIBFactCheck❌This letter is #Fake✅ Refinancing Agency - MUDRA doesn't lend directly to micro-entrepreneurs/individuals.✅ MUDRA refinances all&hellip; pic.twitter.com/i74eTemzxy&lt;/p&gt;&lt;p&gt;&mdash; PIB Fact Check (@PIBFactCheck) January 25, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/fact-check-can-i-get-a-loan-of-rs-7-lakh-by-paying-rs-860-articleshow-gtqmppu"/>
        </item>
        <item>
            <title><![CDATA[ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ യാത്രക്കാരനെ പുള്ളിപ്പുലി ആക്രമിച്ചോ? വീഡിയോയുടെ സത്യമെന്ത് ‌‌| Fact Check]]></title>
            <link>https://www.asianetnews.com/fact-check/fact-check-does-a-leopard-grab-a-passenger-on-a-moving-train-in-amravati-articleshow-i2wteet</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/fact-check-does-a-leopard-grab-a-passenger-on-a-moving-train-in-amravati-articleshow-i2wteet</guid>
            <pubDate>Thu, 08 Jan 2026 15:41:18 +0530</pubDate>
            <description><![CDATA[&lt;p&gt;ട്രെയിനിന് സമാന്തരമായി പുള്ളിപ്പുലി ഓടിയെത്തുന്നതും, ഒരു യാത്രക്കാരന്&zwj; ട്രെയിനില്&zwj; നിന്ന് താഴെ വീഴുന്നതുമാണ് വീഡിയോയില്&zwj; കാണുന്നത്. വീഡിയോയുടെ യാഥാര്&zwj;ഥ്യം ഫാക്&zwnj;ട് ചെക്കിലൂടെ പരിശോധിക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01keeh0evdg7c0yttsty6xhp29,imgname-608234498-1691070102278967-4219131570695283075-n-1767866645357.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അമരാവതി:&lt;/strong&gt; മഹാരാഷ്&zwnj;ട്രയിലെ അമരാവതിയില്&zwj; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരെ പുള്ളിപ്പുലി ആക്രമിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യല്&zwj; മീഡിയയില്&zwj; വൈറലാണ്. പുള്ളിപ്പുലി ട്രെയിനിന് സമാന്തരമായി ഏറെ നേരം ഓടുന്നതും ഒടുവില്&zwj; ട്രെയിനിലേക്ക് ചാടിക്കയറുന്നതും ദൃശ്യങ്ങളില്&zwj; കാണാം. പുള്ളിപ്പുലിയുമായുള്ള മല്&zwj;പ്പിടുത്തത്തിനിടെ ഒരു യാത്രക്കാരന്&zwj; താഴെ വീഴുന്നതും വീഡിയോയിലുണ്ട്. എന്താണ് ഈ വീഡിയോയുടെ വസ്&zwnj;തുത എന്ന് പരിശോധിക്കാം.&lt;/p&gt;&lt;h2&gt;പ്രചാരണം&lt;/h2&gt;&lt;p&gt;വേഗതയില്&zwj; ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്&zwj;. അതിന് സമാനന്തരമായി പാഞ്ഞടുക്കുകയാണ് ഒരു പുള്ളിപ്പുലി. ആദ്യം ഒരുവട്ടം ട്രെയിന്&zwj; ജനാലയ്&zwnj;ക്ക് അരികിലൂടെ പാഞ്ഞുകയറാന്&zwj; ശ്രമിച്ച് ശൗര്യം കാണിക്കുന്നുണ്ട് ഈ പുള്ളിപ്പുലി. അതുകഴിഞ്ഞ്, ട്രെയിനിന്&zwj;റെ വാതില്&zwj;ക്കല്&zwj; നില്&zwj;ക്കുന്ന ഒരു യാത്രക്കാരന്&zwj;റെ നേര്&zwj;ക്ക് പുള്ളിപ്പുലി ചാടിയടുക്കുന്നു. മല്&zwj;പ്പിടുത്തത്തിനിടെ യാത്രക്കാരന്&zwj; പാളത്തിലേക്ക് വീഴുന്നു. ഇത്രയുമാണ് മഹാരാഷ്&zwnj;ട്രയിലെ അമരാവതിയില്&zwj; നടന്ന സംഭവത്തിന്&zwj;റേത് എന്ന പേരില്&zwj; എക്&zwnj;സില്&zwj; വൈറലായ വീഡിയോയില്&zwj; കാണുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;വസ്&zwnj;തുതാ പരിശോധന&amp;nbsp;&lt;/h3&gt;&lt;p&gt;ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരെ പുള്ളിപ്പുലി ആക്രമിച്ചതായുള്ള വീഡിയോയില്&zwj; ഒട്ടേറെ അസ്വാഭാവികതകള്&zwj; കാണാം. ദൃശ്യങ്ങളില്&zwj; ചിലയിടത്ത് പുള്ളിപ്പുലിയുടെ ശരീര ഭാഗങ്ങള്&zwj; മാഞ്ഞുപോയത് പോലെ തോന്നിക്കുന്നുണ്ട്. ഇത്തരം പിഴവുകള്&zwj; സാധാരണയായി എഐ നിര്&zwj;മ്മിത വീഡിയോകളില്&zwj; സംഭവിക്കാറുണ്ട്. പുള്ളിപ്പുലി പിടിക്കുന്നതും ട്രാക്കിലേക്ക് വീഴുന്നതുമായ ആളുടെ ശരീര ആംഗ്യങ്ങള്&zwj; സ്വാഭാവികമല്ല എന്നതും സംശയാസ്&zwnj;പദമാണ്. വൈറല്&zwj; വീഡിയോ യഥാര്&zwj;ഥമല്ല എന്ന സൂചനയാണ് ഇതെല്ലാം നല്&zwj;കുന്നത്. ഒരു യാത്രക്കാരന്&zwj; താഴെ വീഴുമ്പോളും സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാര്&zwj;ക്ക് പ്രതികരണമൊന്നും ഇല്ല എന്നത് സംശയം വര്&zwj;ധിപ്പിക്കുന്നു. വീഡിയോയില്&zwj; പലയിടത്തും ട്രെയിന്&zwj; സീറ്റുകളിലും ട്രെയിന്&zwj;റെ വശങ്ങളിലെ വിന്&zwj;ഡോയിലും വ്യത്യാസങ്ങളും പ്രകടം.&lt;/p&gt;&lt;p&gt;ഈ സംശയങ്ങളെത്തുടര്&zwj;ന്ന് വീഡിയോ എഐ ഡിറ്റക്ഷന്&zwj; ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചു. ഈ പരിശോധനയില്&zwj; എഐ ഡിറ്റക്ഷന്&zwj; ടൂളായ ഡീപ്&zwnj;ഫേക്ക്-ഒ-മീറ്റര്&zwj; നല്&zwj;കിയ ഫലം ഈ ദൃശ്യങ്ങള്&zwj; എഐ സൃഷ്&zwnj;ടിയാണ് എന്നായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;നിഗമനം&lt;/strong&gt;&lt;/p&gt;&lt;p&gt;മഹാരാഷ്&zwnj;ട്രയിലെ അമരാവതിയില്&zwj; ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഒരു യാത്രക്കാരനെ പുള്ളിപ്പുലി ആക്രമിക്കുന്നതായുള്ള വീഡിയോ യഥാര്&zwj;ഥമല്ല, എഐ നിര്&zwj;മ്മിതമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/fact-check-does-a-leopard-grab-a-passenger-on-a-moving-train-in-amravati-articleshow-i2wteet"/>
        </item>
        <item>
            <title><![CDATA[Fact Check: ദില്ലിയിലെ ഇന്ത്യ-ഇസ്രയേൽ പ്രതിരോധ കേന്ദ്രത്തിൽ തീപ്പിടുത്തമോ? സത്യാവസ്ഥ ഇതാണ്]]></title>
            <link>https://www.asianetnews.com/fact-check/no-fire-at-india-israel-defence-facility-in-delhi-mea-confirms-viral-claim-is-fake-articleshow-ied5aey</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/no-fire-at-india-israel-defence-facility-in-delhi-mea-confirms-viral-claim-is-fake-articleshow-ied5aey</guid>
            <pubDate>Thu, 12 Mar 2026 15:31:00 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിലെ ഇന്ത്യ-ഇസ്രയേൽ സംയുക്ത പ്രതിരോധ കേന്ദ്രത്തിൽ തീപ്പിടുത്തമുണ്ടായെന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജം. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നഗരത്തിലെ മറ്റൊരു തീപ്പിടുത്തമാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നാണ് സൂചന.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkg84t8gs1qv6hsev1fay3vn,imgname-whatsapp-image-2026-03-12-at-10.54.31-am-1773293168912.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; രാജ്യ തലസ്ഥാനത്തെ ഇന്ത്യ-ഇസ്രയേൽ സംയുക്ത പ്രതിരോധ കേന്ദ്രത്തിൽ വൻ തീപ്പിടുത്തമുണ്ടായെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം വ്യാജമാണെന്ന് അധികൃതർ. ഇങ്ങനെയൊരു സംഭവം ദില്ലിയില്&zwj; നടന്നിട്ടേയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇറാനുമായി അമേരിക്കന്&zwj;- ഇസ്രയേല്&zwj; സേനകള്&zwj; സംഘര്&zwj;ഷത്തിലേര്&zwj;പ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ദില്ലിയില്&zwj; ഇന്ത്യ-ഇസ്രയേൽ സംയുക്ത പ്രതിരോധ കേന്ദ്രത്തിൽ തീപ്പിടുത്തമുണ്ടായെന്ന തരത്തില്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; വ്യാജ പ്രചാരണം തകൃതിയായി നടന്നത്.&amp;nbsp;&lt;/p&gt;&lt;h2&gt;വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളില്&zwj;&lt;/h2&gt;&lt;p&gt;ഫേസ്ബുക്ക്, എക്&zwnj;സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമുകളിലാണ് ഈ വ്യാജ വാർത്ത വ്യാപകമായി പ്രചരിച്ചത്. ദില്ലിയില്&zwj; ഇന്ത്യയും ഇസ്രയേലും ഡ്രോണുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു പ്രതിരോധ കേന്ദ്രത്തിനാണ് തീപ്പിടിച്ചതെന്നായിരുന്നു സമൂഹ മാധ്യമ പോസ്റ്റുകളിലെ പ്രധാന അവകാശവാദം. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാൻ അനുകൂലികളാണ് ഇതിന് പിന്നിലെന്നും ചിലർ ആരോപിച്ചു. എന്നാൽ, തീപ്പിടുത്തം സംബന്ധിച്ചുള്ള സോഷ്യല്&zwj; മീഡിയയിലെ ഈ വാദങ്ങൾക്കൊന്നും യാതൊരു സ്ഥിരീകരണവുമില്ല.&amp;nbsp;&lt;/p&gt;&lt;p&gt;ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഫാക്&zwnj;ട് ചെക്ക് വിഭാഗം ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിലെ ഇന്ത്യ-ഇസ്രയേൽ പ്രതിരോധ കേന്ദ്രത്തിൽ തീപ്പിടുത്തമുണ്ടായതായി ഒരു റിപ്പോർട്ടുമില്ലെന്നും, ഇത്തരം തെറ്റിദ്ധാരണാജനകമായ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ഫാക്&zwnj;ട് ചെക്ക് എക്&zwnj;സ് ഹാന്&zwj;ഡിലിലൂടെ വ്യക്തമാക്കി. വിവരങ്ങള്&zwj; പങ്കുവെക്കും മുമ്പ് അതിൻ്റെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് അധികൃതർ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർഥിച്ചു. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സർക്കാർ അറിയിപ്പുകളെയോ വിശ്വസനീയമായ വാർത്താ മാധ്യമങ്ങളെയോ ആശ്രയിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.&lt;/p&gt;&lt;p&gt;Fake News Alert!This is Fake News.Please stay alert against such false and baseless claims on social media! pic.twitter.com/vtqwmdj4nQ&lt;/p&gt;&lt;p&gt;&mdash; MEA FactCheck (@MEAFactCheck) March 12, 2026&lt;/p&gt;&lt;p&gt;ഇന്ത്യൻ പ്രതിരോധ മന്ത്രാലയമോ, വിശ്വസനീയമായ ദേശീയ, അന്തർദേശീയ മാധ്യമങ്ങളോ ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങളൊന്നും വരാത്തത് തന്നെ, ഈ പ്രചാരണം വ്യാജമാണെന്നതിൻ്റെ സൂചനയാണ്.&lt;/p&gt;&lt;h3&gt;പ്രചാരണങ്ങള്&zwj;ക്ക് കാരണമായത് ദില്ലിയിലെ മറ്റൊരു തീപ്പിടുത്തം?&amp;nbsp;&lt;/h3&gt;&lt;p&gt;ദില്ലി നജഫ്&zwnj;ഗഡ് ഏരിയയിൽ നടന്ന മറ്റൊരു തീപ്പിടുത്തമാണ് ഈ വ്യാജപ്രചാരണത്തിന് കാരണമായതെന്നാണ് കരുതുന്നത്. നജഫ്&zwnj;ഗഡില്&zwj; എയർ കൂളറുകൾ സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസിന് തീപ്പിടിക്കുകയായിരുന്നു. ഈ സംഭവം പ്രാദേശികമായി ആശങ്കയുണ്ടാക്കിയെങ്കിലും, അതിന് ഏതെങ്കിലും പ്രതിരോധ കേന്ദ്രവുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പശ്ചിമേഷ്യയില്&zwj; യുദ്ധം മൂര്&zwj;ച്ഛിച്ച പശ്ചാത്തലത്തിലാണ് ദില്ലിയിലെ തീപ്പിടുത്തം സംബന്ധിച്ച് വ്യാജ പ്രചാരണങ്ങളുണ്ടായത്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/fact-check/no-fire-at-india-israel-defence-facility-in-delhi-mea-confirms-viral-claim-is-fake-articleshow-ied5aey"/>
        </item>
        <item>
            <title><![CDATA[Fact Check | കെട്ടിടാവശിഷ്‍ടങ്ങള്‍ക്കിടയില്‍ നിശ്ചലമായി കിടക്കുന്ന ആയത്തുള്ള അലി ഖമനെയി, ഫോട്ടോ എഐ നിർമ്മിതം]]></title>
            <link>https://www.asianetnews.com/fact-check/image-of-ayatollah-ali-khamenei-body-trapped-beneath-rubble-is-made-with-ai-articleshow-k5acxvk</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/image-of-ayatollah-ali-khamenei-body-trapped-beneath-rubble-is-made-with-ai-articleshow-k5acxvk</guid>
            <pubDate>Tue, 03 Mar 2026 16:20:46 +0530</pubDate>
            <description><![CDATA[&lt;p&gt;ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഖമനെയിയുടെ മൃതദേഹം കിടക്കുന്നതായി കാണിക്കുന്ന ഈ ചിത്രം വ്യാജവും എഐ നിർമ്മിതവുമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjsn1taxs6b74m1bgzt81rjb,imgname-639764435-1441990627714793-1531929407954393084-n-1772534950237.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇസ്രയേലും യുഎസും ചേർന്ന് കൊലപ്പെടുത്തിയ ഇറാന്&zwj;റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ അവസാന ചിത്രം എന്ന പേരിലൊരു ഫോട്ടോ എക്സ് ഉള്&zwj;പ്പടെയുള്ള സോഷ്യല്&zwj; മീഡിയ പ്ലാറ്റ്ഫോമുകളില്&zwj; വ്യാപകമാണ്. തകർന്ന കെട്ടിടാവശിഷ്ടങ്ങള്&zwj;ക്കിടയില്&zwj; ഒരാള്&zwj; ചലനമറ്റ് കിടക്കുന്നതാണ് ഫോട്ടോ. തകർന്ന കോണ്&zwj;ക്രീറ്റ് അവശിഷ്ടങ്ങള്&zwj; നീക്കം ചെയ്യാന്&zwj; ശ്രമിക്കുന്ന രക്ഷാപ്രവർത്തകരെയും ചിത്രത്തില്&zwj; കാണാം. മരണപ്പെട്ടതായി ഫോട്ടോയില്&zwj; കാണുന്നത് ഇറാന്&zwj;റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി തന്നെയോ? വസ്തുത ഫാക്ട് ചെക്കിലൂടെ പരിശോധിക്കാം.&lt;/p&gt;&lt;h2&gt;പ്രചാരണം&lt;/h2&gt;&lt;p&gt;ഇസ്രയേല്&zwj;-യു.എസ് സഖ്യത്തിന്&zwj;റെ ബോംബ് വർഷത്തില്&zwj; കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനെയിയുടെ ചിത്രം എന്ന അവകാശവാദത്തോടെയാണ് നിരവധി പേർ ഈ ഫോട്ടോ എക്സില്&zwj; പങ്കുവെച്ചിരിക്കുന്നത്. എക്സില്&zwj; ഷെയർ ചെയ്യപ്പെടുന്ന ഒരു പോസ്റ്റിന്&zwj;റെ സ്ക്രീന്&zwj;ഷോട്ട് ചുവടെ ചേർക്കുന്നു.&lt;/p&gt;&lt;p&gt;BREAKING: Iran Shows Image of Supreme Leader Khamenei Dead Under Rubble After US-Israel Airstrike Hits His Tehran Home. pic.twitter.com/Mzjg7mWvzQ&lt;/p&gt;&lt;p&gt;&mdash; OpenList (@OpenListint) March 1, 2026&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;വസ്തുത&lt;/h3&gt;&lt;p&gt;ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷമുള്ള ചിത്രം എന്ന പേരില്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; പ്രചരിക്കുന്ന ഫോട്ടോ വ്യാജവും എഐ നിർമ്മിതവുമാണ്. രാജ്യാന്തര വാർത്താ ഏജന്&zwj;സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗൂഗിളിന്&zwj;റെ സിന്ത്ഐഡി ടൂള്&zwj; വച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഗൂഗിളിന്&zwj;റെ വിവിധ എഐ മോഡലുകള്&zwj; ഉപയോഗിച്ച് തയ്യാറാക്കിയ കോണ്ടന്&zwj;റുകളില്&zwj; (ഇമേജ്, ഓഡിയോ, വീഡിയോ, ടെക്സ്റ്റ്) ഒളിഞ്ഞിരിക്കുന്ന രഹസ്യ അടയാളമായ സിന്ത്ഐഡി ഈ ശാസ്ത്രീയ പരിശോധനയില്&zwj; കണ്ടെത്താനായി. ഗൂഗിളിന്&zwj;റെ ഏതോ എഐ ടൂള്&zwj; ഉപയോഗിച്ചാണ് ആയത്തുള്ള അലി ഖമനെയിയുടെ ഈ എഐ ഇമേജ് തയ്യാറാക്കിയിരിക്കുന്നത് എന്ന നിഗമനത്തിലെത്താം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 28) ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്&zwj;റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ കൊലപ്പെടുത്തിയത്. ആക്രമണത്തില്&zwj; റെവല്യൂഷണറി ഗാർഡ് മേധാവി ഉൾപ്പെടെ ഇറാന്&zwj;റെ 40-ഓളം മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. പരമോന്നത നേതാവിനെ നഷ്ടമായതോടെ പിന്നാലെ പശ്ചിമേഷ്യയില്&zwj; ഇറാന്&zwj; ശക്തമായി തിരിച്ചടിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/image-of-ayatollah-ali-khamenei-body-trapped-beneath-rubble-is-made-with-ai-articleshow-k5acxvk"/>
        </item>
        <item>
            <title><![CDATA[Fact Check | ട്രെയിന്‍ യാത്രക്കാരെ ആക്രമിച്ച പുള്ളിപ്പുലി മുതല്‍ വെനസ്വേല വരെ; ഇക്കഴിഞ്ഞ വാരത്തിലെ വ്യാജ പ്രചാരണങ്ങള്‍]]></title>
            <link>https://www.asianetnews.com/fact-check/fact-check-from-leopard-attacking-train-to-venezuela-protest-fake-videos-articleshow-lkwysip</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/fact-check-from-leopard-attacking-train-to-venezuela-protest-fake-videos-articleshow-lkwysip</guid>
            <pubDate>Sat, 10 Jan 2026 16:11:32 +0530</pubDate>
            <description><![CDATA[&lt;p&gt;മഹാരാഷ്&zwnj;ട്രയിലെ അമരാവതിയില്&zwj; ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഒരു യാത്രക്കാരനെ പുള്ളിപ്പുലി ആക്രമിക്കുന്നതായുള്ള വീഡിയോ യഥാര്&zwj;ഥമല്ല, എഐ നിര്&zwj;മ്മിതമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kekqycncg1jwx9xmvy0q0a0r,imgname-610549286-1922911294961026-1752889856626336781-n-1768041689772.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യല്&zwj; മീഡിയയില്&zwj; വ്യാജ വാര്&zwj;ത്തകള്&zwj;ക്ക് പഞ്ഞമില്ലാത്ത കാലം. 2026-ന്&zwj;റെ ആദ്യ വാരവും സോഷ്യല്&zwj; മീഡിയ കണ്ടത് അനേകം ഫേക്ക് വീഡിയോകള്&zwj;, ചിത്രങ്ങള്&zwj;, പ്രചാരണങ്ങള്&zwj;. അവയില്&zwj; ചിലതിനെ കുറിച്ച് വിശദമായി അറിയാം.&lt;/p&gt;&lt;h2&gt;പ്രചാരണം- 1&lt;/h2&gt;&lt;p&gt;&lt;/p&gt;&lt;p&gt;മഹാരാഷ്&zwnj;ട്രയിലെ അമരാവതിയില്&zwj; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരെ പുള്ളിപ്പുലി ആക്രമിച്ചതായി ഒരു വീഡിയോ. ഇക്കഴിഞ്ഞ ആഴ്&zwnj;ച സമൂഹ മാധ്യമങ്ങളില്&zwj; നിറഞ്ഞോടിയ ഒരു വീഡിയോ ആയിരുന്നു ഇത്. ട്രെയിനിന് സമാന്തരമായി പുള്ളിപ്പുലി കുതിക്കുന്നതായിരുന്നു ദൃശ്യങ്ങളുടെ തുടക്കം. ട്രെയിനിലേക്ക് പുള്ളിപ്പുലി ചാടിക്കയറാന്&zwj; ശ്രമിക്കുമ്പോള്&zwj; ഒരാള്&zwj; നിലതെറ്റി ട്രാക്കിലേക്ക് വീഴുന്നതും വീഡിയോയിലുണ്ടായിരുന്നു. എക്&zwnj;സിലും ഫേസ്ബുക്കിലും ഏറെ ഷെയര്&zwj; ചെയ്യപ്പെട്ട വീഡിയോയുടെ യാഥാര്&zwj;ഥ്യം എന്തായിരുന്നു?&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;വസ്&zwnj;തുത&lt;/strong&gt;&lt;/p&gt;&lt;p&gt;മഹാരാഷ്&zwnj;ട്രയിലെ അമരാവതിയില്&zwj; ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഒരു യാത്രക്കാരനെ പുള്ളിപ്പുലി ആക്രമിക്കുന്നതായുള്ള വീഡിയോ യഥാര്&zwj;ഥമല്ല, എഐ നിര്&zwj;മ്മിതമാണ്. ദൃശ്യങ്ങളില്&zwj; ചിലയിടത്ത് പുള്ളിപ്പുലിയുടെ ശരീര ഭാഗങ്ങള്&zwj; മാഞ്ഞുപോയത് പോലെ കാണാം. ട്രാക്കിലേക്ക് വീണ ആളുടെ ശരീര ആംഗ്യങ്ങള്&zwj; സ്വാഭാവികമായിരുന്നില്ല. ഈ രണ്ട് തെളിവുകള്&zwj; മാത്രം മതിയായിരുന്നു ഇതൊരു വ്യാജ വീഡിയോയാണ്, എല്ലെങ്കില്&zwj; എഐ സൃഷ്&zwnj;ടിയാണ് എന്നുറപ്പിക്കാന്&zwj;.&lt;/p&gt;&lt;h3&gt;പ്രചാരണം 2&lt;/h3&gt;&lt;p&gt;രാജ്യത്ത് 500 രൂപ നോട്ടുകള്&zwj; നിരോധിക്കുന്നു എന്ന തരത്തില്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; പ്രചരിച്ച ഒരു വാര്&zwj;ത്തയാണ് മറ്റൊന്ന്. 2026 മാര്&zwj;ച്ചോടെ 500 രൂപ നോട്ടുകള്&zwj; റിസര്&zwj;വ് ബാങ്ക് പിന്&zwj;വലിക്കുമെന്നായിരുന്നു പ്രചാരണം.&lt;/p&gt;&lt;p&gt;RBI to stop ₹500 notes from ATMs by March 2026❓Some social media posts claim that the Reserve Bank of India will discontinue the circulation of ₹500 notes by March 2026.#PIBFactCheck:❌This claim is #fake!✅ @RBI has made NO such announcement.✅ ₹500 notes have&hellip; pic.twitter.com/F0Y3t0wHSf&lt;/p&gt;&lt;p&gt;&mdash; PIB Fact Check (@PIBFactCheck) January 2, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;വസ്&zwnj;തുത&lt;/strong&gt;&lt;/p&gt;&lt;p&gt;എന്നാല്&zwj; ഈ കിംവദന്തി പൂര്&zwj;ണ്ണമായും വ്യാജമാണെന്ന് പ്രസ് ഇന്&zwj;ഫര്&zwj;മേഷന്&zwj; ബ്യൂറോ അറിയിച്ചു. സോഷ്യല്&zwj; മീഡിയയില്&zwj; വ്യാപകമായി പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങള്&zwj; ശ്രദ്ധയില്&zwj;പ്പെട്ടതിനെത്തുടര്&zwj;ന്നാണ് 'പിഐബി ഫാക്ട് ചെക്ക്' വിഭാഗം വിശദീകരണവുമായി രംഗത്തെത്തിയത്. 500 രൂപ നോട്ടുകള്&zwj;ക്ക് തുടര്&zwj;ന്നും നിയമപരമായ സാധുതയുണ്ടാകും. അതായത്, സാധാരണ പോലെ ഇടപാടുകള്&zwj;ക്ക് ഈ നോട്ടുകള്&zwj; തുടര്&zwj;ന്നും ഉപയോഗിക്കാം. നോട്ട് നിരോധനം പോലുള്ള പ്രഖ്യാപനങ്ങള്&zwj; സ്ഥിരീകരിക്കാന്&zwj; ആര്&zwj;ബിഐയും കേന്ദ്ര സര്&zwj;ക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളെ ആശ്രയിക്കുന്നതാണ് എപ്പോഴും ഉചിതം.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രചാരണം 3&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വെനസ്വേലന്&zwj; പ്രസിഡന്&zwj;റ് നിക്കോളാസ് മഡുറോയെ അമേരിക്കയുടെ ട്രംപ് ഭരണകൂടം പിടികൂടിയത് 2026-ന്&zwj;റെ തുടക്കത്തില്&zwj; ആഗോള തലത്തില്&zwj; ഏറ്റവും കൂടുതല്&zwj; ചര്&zwj;ച്ച ചെയ്യപ്പെട്ട വാര്&zwj;ത്തയായിരുന്നു. മഡുറോയുടെ അറസ്റ്റും അതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളെയും കുറിച്ചും അനേകം വ്യാജ പ്രചാരണങ്ങളുണ്ടായി. മഡുറോയുടെ അറസ്റ്റിന് പിന്നിലെ വെനസ്വേലയില്&zwj; ജനം തെരുവിലിറങ്ങി കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ശില്&zwj;പങ്ങള്&zwj; തകര്&zwj;ത്തുവെന്ന് പറഞ്ഞാണ് വീഡിയോ ഫേസ്ബുക്കില്&zwj; ഒരാള്&zwj; പോസ്റ്റ് ചെയ്&zwnj;തിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;വസ്&zwnj;തുത&lt;/strong&gt;&lt;/p&gt;&lt;p&gt;എന്നാല്&zwj; ഈ വീഡിയോയ്&zwnj;ക്ക് വെനസ്വേലയോ നിക്കോളാസ് മഡുറോയുടെ അറസ്റ്റുമായോ യാതൊരു ബന്ധവുമില്ല. ഫിലിപ്പീന്&zwj;സിലെ അഴിമതി വിരുദ്ധ പോരാട്ടത്തിന്&zwj;റെ ദൃശ്യങ്ങളാണ് വെനസ്വേലയിലേത് എന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളില്&zwj; ഷെയര്&zwj; ചെയ്യപ്പെടുന്നത് എന്നതാണ് വസ്&zwnj;തുത. 2025 ഡിസംബര്&zwj; മാസത്തിലാണ് ഈ പ്രതിഷേധം അരങ്ങേറിയത്. ഫിലിപ്പീന്&zwj;സ് പ്രസിഡന്&zwj;റ് ഫെര്&zwj;ഡിനാന്&zwj;ഡിന്&zwj;റെ കോലം തകര്&zwj;ക്കുന്നതാണ് വീഡിയോയില്&zwj; കാണുന്നത്. ഫിലിപ്പീന്&zwj;സില്&zwj; വെള്ളപ്പൊക്ക നിയന്ത്രണ പരിപാടികളില്&zwj; കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടര്&zwj;ന്നായിരുന്നു ഈ പ്രതിഷേധം.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/fact-check-from-leopard-attacking-train-to-venezuela-protest-fake-videos-articleshow-lkwysip"/>
        </item>
        <item>
            <title><![CDATA[ഹോ, എന്തൊരു സ്നേഹബന്ധം! കടുവയെ താലോലിക്കുന്ന യുവതിയുടെ വീഡിയോയുടെ വസ്‌തുത മറ്റൊന്ന് ‌| Fact Check]]></title>
            <link>https://www.asianetnews.com/fact-check/viral-video-of-a-young-woman-petting-a-tiger-is-ai-generated-fact-check-articleshow-oul62xi</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/viral-video-of-a-young-woman-petting-a-tiger-is-ai-generated-fact-check-articleshow-oul62xi</guid>
            <pubDate>Thu, 15 Jan 2026 13:30:15 +0530</pubDate>
            <description><![CDATA[&lt;p&gt;ഭീമന്&zwj; കടുവയെ താലോലിക്കുന്ന യുവതി, കൗതുകമുണര്&zwj;ത്തുന്ന ഈ ദൃശ്യങ്ങള്&zwj; എന്നാല്&zwj; എഐ നിര്&zwj;മ്മിതമാണ്. ആരും വീഡിയോ യഥാര്&zwj;ഥമാണെന്ന് വിശ്വസിച്ച് ഷെയര്&zwj; ചെയ്യരുത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kf0akdh5madg161dj1xwntfm,imgname-613398745-1754774822147694-6163382528464867688-n-1768463906341.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കടുവ എന്ന് കേള്&zwj;ക്കുമ്പോഴേ നമുക്കെല്ലാം ഭയമാണ്. എന്നാല്&zwj; കടുവയുമായി ചങ്ങാത്തം കൂടുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യല്&zwj; മീഡിയ ട്രെന്&zwj;ഡാണ്. എക്&zwnj;സിലും ഫേസ്ബുക്കിലുമെല്ലാം വ്യാപകമായി പ്രചരിക്കുകയാണ് ഈ വീഡിയോ. എന്താണ് വൈറല്&zwj; വീഡിയോയുടെ യാഥാര്&zwj;ഥ്യം എന്ന് പരിശോധിക്കാം.&lt;/p&gt;&lt;h2&gt;പ്രചാരണം&lt;/h2&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;കട്ടിലില്&zwj; വിശ്രമിക്കുന്ന ഒരു യുവതിയുമായി വലിയൊരു കടുവ ചങ്ങാത്തം കൂടുന്നതാണ് വീഡിയോയില്&zwj; കാണുന്നത്. ആദ്യ കാഴ്&zwnj;ചയില്&zwj; ആരിലും ഏറെ കൗതുകമുണര്&zwj;ത്തും ഈ വീഡിയോ. ഒരു വളര്&zwj;ത്തുനായയെയോ പൂച്ചയെയോ താലോലിക്കുന്നതുപോലെയാണ് അപകടകാരിയായ ഭീമന്&zwj; കടുവയോട് യുവതി ഇടപെടുന്നത്. കടുവയും യുവതിയും തമ്മിലുള്ള സ്നേഹബന്ധത്തിന്&zwj;റെ തെളിവായി എക്&zwnj;സില്&zwj; ഒരു യൂസര്&zwj; ഈ വീഡിയോ പോസ്റ്റ് ചെയ്&zwnj;തത് ചുവടെ ചേര്&zwj;ക്കുന്നു. 'സ്നേഹം മൃഗങ്ങളെ പോലും മൃദുലഹൃദയരാക്കുന്നു' എന്നും വീഡിയോ സഹിതമുള്ള എക്&zwnj;സ് പോസ്റ്റില്&zwj; കുറിച്ചിരിക്കുന്നു. ഈ പെൺകുട്ടിയും കടുവയും തമ്മിലുള്ള സ്നേഹം കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായം എന്താണ്? എന്ന ചോദ്യവും എക്&zwnj;സ് പോസ്റ്റിലുണ്ട്.&lt;/p&gt;&lt;p&gt;मोहब्बत जानवर को भी नर्म दिल बना देती है ।इस लड़की और टाईगर की मोहब्बत को देख कर आपकी किया राय है ।Tiger and girl Love bonding . pic.twitter.com/R6w2doIRDD&lt;/p&gt;&lt;p&gt;&mdash; Yusuf Ali (@PrinceJi29915) January 12, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;വസ്&zwnj;തുതാ പരിശോധന&lt;/h3&gt;&lt;p&gt;വീഡിയോ സൂക്ഷ്&zwnj;മമായി നിരീക്ഷിച്ചപ്പോള്&zwj; ദൃശ്യങ്ങളില്&zwj; ചിലയിടങ്ങളില്&zwj; അസ്വാഭാവികതകളും അപൂര്&zwj;ണതയും വ്യക്തമായി. കടുവയുടെയും യുവതിയുടെയും ചില ശരീര ഭാഗങ്ങള്&zwj; പെട്ടെന്ന് മാഞ്ഞുപോകുന്നതായി കാണാം. ഇത്തരം പിഴവുകള്&zwj; എഐ നിര്&zwj;മ്മിച ദൃശ്യങ്ങളില്&zwj; സംഭവിക്കാറുണ്ട്. ഇതിനെ തുടര്&zwj;ന്ന്, എഐ ഡിറ്റക്ഷന്&zwj; വെബ്&zwnj;സൈറ്റുകളുടെ സഹായത്തോടെ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു. ഈ പരിശോധനയില്&zwj; ലഭിച്ച ഫലങ്ങളെല്ലാം പറയുന്നത് വീഡിയോ എഐ നിര്&zwj;മ്മിതമാണ് എന്നാണ്. മാത്രമല്ല, ഈ വീഡിയോ ആള്&zwj;ഫാ റോര്&zwj; വൈല്&zwj;ഡ്&zwnj;ലൈഫ് എന്ന ഫേസ്ബുക്ക് പേജില്&zwj; പോസ്റ്റ് ചെയ്&zwnj;തിരിക്കുന്നതായും കാണാം. എഐ നിര്&zwj;മ്മിത ദൃശ്യങ്ങള്&zwj; പങ്കുവെക്കാനുള്ള വിനോദ പേജാണ് ഇതെന്ന് ആള്&zwj;ഫാ റോര്&zwj; വൈല്&zwj;ഡ്&zwnj;ലൈഫ് എഫ്ബി പേജിന്&zwj;റെ ആമുഖത്തില്&zwj; പറഞ്ഞിട്ടുമുണ്ട്. ഇതില്&zwj; നിന്നെല്ലാം വൈറല്&zwj; വീഡിയോയുടെ വസ്&zwnj;തുത വ്യക്തം.&lt;/p&gt;&lt;p&gt;&lt;strong&gt;നിഗമനം&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു കടുവയും യുവതിയും തമ്മിലുള്ള സ്നേഹബന്ധത്തിന്&zwj;റെ കഥ പറയുന്ന വീഡിയോ എഐ ടൂളുകളുടെ സൃഷ്&zwnj;ടിയാണ്, ഈ വീഡിയോ യഥാര്&zwj;ഥമല്ല.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/viral-video-of-a-young-woman-petting-a-tiger-is-ai-generated-fact-check-articleshow-oul62xi"/>
        </item>
        <item>
            <title><![CDATA[ഇന്ത്യക്കെതിരായ മത്സരത്തിലെ പിന്‍മാറ്റം, പാകിസ്ഥാൻ ടീമിനെ ഐസിസി ഒരു വര്‍ഷത്തേക്ക് വിലക്കിയോ?; സത്യമറിയാം ‌‌| Fact Check]]></title>
            <link>https://www.asianetnews.com/cricket-sports/fact-check-no-icc-ban-on-pakistan-cricket-viral-statement-is-fake-articleshow-pbo0w1q</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/fact-check-no-icc-ban-on-pakistan-cricket-viral-statement-is-fake-articleshow-pbo0w1q</guid>
            <pubDate>Wed, 04 Feb 2026 17:37:55 +0530</pubDate>
            <description><![CDATA[&lt;p&gt;പാകിസ്ഥാന്&zwj; വിഷയം ഐസിസി ബോര്&zwj;ഡ് യോഗം ചര്&zwj;ച്ച ചെയ്തുവെന്നും14-2 ഭൂരിപക്ഷത്തോടെ പാകിസ്ഥാന്&zwj; ക്രിക്കറ്റ് ടീമിനെ ഒരു വര്&zwj;ഷത്തേക്ക് വിലക്കാന്&zwj; തീരുമാനിച്ചുവെന്നുമാണ് വാര്&zwj;ത്താക്കുറിപ്പില്&zwj; പറയുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgf4frepmexj2xwarxbstsxh,imgname-pakistan-1770034553302.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദുബായ്:&lt;/strong&gt; ടി20 ലോകകപ്പില്&zwj; ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാന്&zwj; ക്രിക്കറ്റ് ടീമിനെ ഒരു വര്&zwj;ഷത്തേക്ക് ഐസിസി വിലക്കിയെന്ന് സമൂഹമാധ്യമങ്ങളില്&zwj; പ്രചാരണം. ടി20 ലോകകപ്പില്&zwj; ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസിയു ഔദ്യോഗിക ലെറ്റര്&zwj;പാഡിലുള്ള വാര്&zwj;ത്താക്കുറിപ്പ് സമൂഹമാധ്യമങ്ങളില്&zwj; പ്രചരിച്ചത്.&lt;/p&gt;&lt;p&gt;പാകിസ്ഥാന്&zwj; ലോകകപ്പില്&zwj; ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാന്&zwj; തീരുമാനിച്ച കാര്യം ഐസിസി ബോര്&zwj;ഡ് യോഗം ചര്&zwj;ച്ച ചെയ്തുവെന്നും യോഗത്തില്&zwj; നടന്ന വോട്ടെടുപ്പില്&zwj; 14-2 ഭൂരിപക്ഷത്തോടെ പാകിസ്ഥാന്&zwj; ക്രിക്കറ്റ് ടീമിനെ ഒരു വര്&zwj;ഷത്തേക്ക് വിലക്കാന്&zwj; തീരുമാനിച്ചുവെന്നുമാണ് വാര്&zwj;ത്താക്കുറിപ്പില്&zwj; പറയുന്നത്. ഇതിന് പുറമെ പാകിസ്ഥാനിലെ ആഭ്യന്തര ടി20 ലീഗായ പി എസ് എല്ലിനും ഒരു വര്&zwj;ഷത്തെ വിലക്കേര്&zwj;പ്പെടുത്തിയെന്നും ഐസിസിയില്&zwj; നിന്ന് പാകിസ്ഥാന് നല്&zwj;കുന്ന വാര്&zwj;ഷിക വിഹിതമായ 5.75 ശതമാനം വിഹിതം 2.25 ശതമാനമായി കുറച്ചുവെന്നും കുറിപ്പില്&zwj; പറയുന്നു. 2040 വരെ പാകിസ്ഥാനെ ഐസിസിയുടെ ഒരു മത്സരങ്ങളിലും ആതിഥേയരായി പരിഗണിക്കില്ലെന്നും പ്രചരിക്കുന്ന വാര്&zwj;ത്താക്കുറിപ്പിലുണ്ട്.&lt;/p&gt;&lt;h2&gt;എന്താണ് വസ്തുത&lt;/h2&gt;&lt;p&gt;എന്നാല്&zwj; ഐസിസിയുടെ ഈ വിലക്കിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഐസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ സോഷ്യൽ മീഡിയ ഹാൻഡിലുകളിലോ ഇത്തരമൊരു വിലക്കിനെക്കുറിച്ച് യാതൊരു അറിയിപ്പും നൽകിയിട്ടില്ല.&lt;/p&gt;&lt;p&gt;പ്രചരിക്കുന്ന പത്രക്കുറിപ്പ് സൂക്ഷ്മമായി പരിശോധിച്ചാൽ അത് എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാണ്. യഥാർത്ഥ ഐസിസി വാർത്താക്കുറിപ്പുകളിലെ ഫോണ്ട് അല്ല ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ഐസിസി വാർത്താക്കുറിപ്പുകളിൽ സാധാരണയായി ഉണ്ടാകാത്ത ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഒപ്പും ഈ വ്യാജ രേഖയിലുണ്ട്.&lt;/p&gt;&lt;p&gt;2026 ഫെബ്രുവരി 1-ന് ഐസിസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, പാകിസ്ഥാന്&zwj;റെ 'സെലക്റ്റീവ് പാർട്ടിസിപ്പേഷൻ' (ഇന്ത്യയുമായുള്ള മത്സരം മാത്രം ഒഴിവാക്കുന്നത്) ശരിയല്ലെന്നും അത് ആഗോള ക്രിക്കറ്റിനെ ബാധിക്കുമെന്നും മാത്രമാണ് പറയുന്നത്. വിലക്കിനെക്കുറിച്ച് യാതൊരു സൂചനയും അതിലില്ല. മാത്രമല്ല, ബഹിഷ്കരണം പിന്&zwj;വലിക്കാന്&zwj; ഐസിസി പാക് കിക്കറ്റ് ബോര്&zwj;ഡുമായി ഇപ്പോഴും അനൗദ്യോഗിക ചര്&zwj;ച്ചകള്&zwj; തുടരുകയുമാണ്.&lt;/p&gt;&lt;h2&gt;അത് വ്യാജ വാര്&zwj;ത്താക്കുറിപ്പ്&lt;/h2&gt;&lt;p&gt;പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഒരു വർഷത്തേക്ക് വിലക്കിയെന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. ഇന്ത്യ-പാക് മത്സരത്തിലെ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാജമായി നിർമ്മിച്ച ഒരു പത്രക്കുറിപ്പാണ് പ്രചരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/fact-check-no-icc-ban-on-pakistan-cricket-viral-statement-is-fake-articleshow-pbo0w1q"/>
        </item>
        <item>
            <title><![CDATA[നെതന്യാഹുവിന്‍റെ അംഗരക്ഷക കൊല്ലപ്പെട്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത | Fact Check]]></title>
            <link>https://www.asianetnews.com/fact-check/does-benjamin-netanyahu-bodyguard-killed-the-truth-behind-the-viral-picture-articleshow-xkmpegm</link>
            <guid isPermaLink="true">https://www.asianetnews.com/fact-check/does-benjamin-netanyahu-bodyguard-killed-the-truth-behind-the-viral-picture-articleshow-xkmpegm</guid>
            <pubDate>Tue, 17 Mar 2026 16:55:18 +0530</pubDate>
            <description><![CDATA[&lt;p&gt;ഇസ്രയേല്&zwj; പ്രധാനമന്ത്രി ബെഞ്ചമിന്&zwj; നെതന്യാഹുവിന്&zwj;റെ ബോഡിഗാര്&zwj;ഡ് ഇറാന്&zwj;റെ ആക്രമണത്തില്&zwj; കൊല്ലപ്പെട്ടതായി സോഷ്യല്&zwj; മീഡിയയില്&zwj; പ്രചാരണം സജീവം. എന്നാല്&zwj; ഈ പ്രചാരണത്തില്&zwj; ഉപയോഗിക്കുന്ന ചിത്രം എഐ നിര്&zwj;മ്മിതവും വാര്&zwj;ത്ത വ്യാജവുമാണെന്ന് ഫാക്&zwnj;ട് ചെക്ക് പരിശോധനയില്&zwj; വ്യക്തമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkxrnycvkjmmwy7m3h1876wp,imgname-653691597-923564816932939-1514077376396039280-n-1773746715035.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇസ്രയേല്&zwj; പ്രധാനമന്ത്രി ബെഞ്ചമിന്&zwj; നെതന്യാഹുവിന്&zwj;റെ അംഗരക്ഷക Nada Fashkhon ഇറാന്&zwj;റെ ആക്രമണത്തില്&zwj; കൊല്ലപ്പെട്ടോ? നെതന്യാഹുവിന്&zwj;റെ ബോഡിഗാര്&zwj;ഡ് കൊല്ലപ്പെട്ടതായി ഒരു പ്രചാരണം എക്&zwnj;സ് ഉള്&zwj;പ്പടെയുള്ള സോഷ്യല്&zwj; മീഡിയ പ്ലാറ്റ്&zwnj;ഫോമുകളില്&zwj; ഫോട്ടോ സഹിതം വൈറലാണ്. ഇസ്രയേല്&zwj; പതാക ആലേഖനം ചെയ്&zwnj;തിട്ടുള്ള സൈനിക കുപ്പായത്തിലാണ് വനിതയുള്ളത്. എന്താണ് ഈ ചിത്രത്തിന്&zwj;റെ വസ്&zwnj;തുത?&lt;/p&gt;&lt;h2&gt;പ്രചാരണത്തിന്&zwj;റെ വസ്&zwnj;തുത&lt;/h2&gt;&lt;p&gt;ഇസ്രയേല്&zwj; പ്രധാനമന്ത്രി ബെഞ്ചമിന്&zwj; നെതന്യാഹുവിന്&zwj;റെ അംഗരക്ഷക കൊല്ലപ്പെട്ടതായുള്ള ഫോട്ടോ എഐ നിര്&zwj;മ്മിതവും വ്യാജവുമാണ്. വൈറല്&zwj; ചിത്രം എഐ ടൂളുകളുടെ സഹായത്തോടെ തയ്യാറാക്കിയതാണ് എന്ന് ഫാക്&zwnj;ട് ചെക്ക് വെബ്&zwnj;സൈറ്റുകളുടെ പരിശോധനയില്&zwj; തെളിഞ്ഞു. ഇറാന്&zwj; ആക്രമണത്തില്&zwj; Nada Fashkhon എന്നൊരാള്&zwj; കൊല്ലപ്പെട്ടോ എന്നറിയാന്&zwj; കീവേഡ് സെര്&zwj;ച്ച് നടത്തിയെങ്കിലും ആധികാരികമായ റിപ്പോര്&zwj;ട്ടുകളൊന്നും ലഭ്യമായില്ല. വൈറല്&zwj; ഫോട്ടോ റിവേഴ്&zwnj;സ് ഇമേജ് സെര്&zwj;ച്ചിന് വിധേയമാക്കിയപ്പോഴും സോഷ്യല്&zwj; മീഡിയ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളല്ലാതെ ആധികാരികമായ വാര്&zwj;ത്തകളോ ഔദ്യോഗിക സ്ഥിരീകരണങ്ങളോ ലഭ്യമായില്ല. ഇതേത്തുടര്&zwj;ന്ന് നടത്തിയ പരിശോധനയിലാണ്, ഈ ഫോട്ടോ വ്യാജവും എഐ നിര്&zwj;മ്മിതവുമാണെന്ന് വ്യക്തമായത്. ഈ ഫോട്ടോ ഗൂഗിളിന്&zwj;റെ ഏതെങ്കിലും എഐ ടൂള്&zwj; ഉപയോഗിച്ച് സൃഷ്&zwnj;ടിച്ചതാണെന്ന് സിന്ത്ഐഡി പരിശോധനയിലും തെളിഞ്ഞു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;അലി ലാരിജാനി കൊല്ലപ്പെട്ടോ?&lt;/h3&gt;&lt;p&gt;അതേസമയം, ഇറാന്&zwj;റെ സുരക്ഷാ മേധാവിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനിയെ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ഇന്ന് ആവകാശപ്പെട്ടു. ഇറാനിലെ ശക്തനായ ഉദ്യോഗസ്ഥനായ ലാരിജാനിയെ ഇസ്രായേല്&zwj; ലക്ഷ്യമിട്ടെന്ന് റിപ്പോര്&zwj;ട്ടുകള്&zwj; നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അലി ലാരിജാനിയെ കുറിച്ച് ഇസ്രയേല്&zwj; മാധ്യമങ്ങളുടെ അവകാശവാദം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമയെനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്&zwj;റെ സുരക്ഷയുടെ നേതൃത്വം ലാരിജാനിയുടെ കൈകളിലായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>fact-check</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/fact-check/does-benjamin-netanyahu-bodyguard-killed-the-truth-behind-the-viral-picture-articleshow-xkmpegm"/>
        </item>
    </channel>
</rss>
