<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 07 Jul 2026 04:26:55 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/football-sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[സ്‌പെയ്‌നിനോടേറ്റ തോല്‍വിക്ക് പിന്നാലെ വികാധീനനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചു]]></title>
            <link>https://www.asianetnews.com/football-sports/cristiano-ronaldo-emotional-after-match-against-spain-in-fifa-world-cup-articleshow-pcbi39r</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/cristiano-ronaldo-emotional-after-match-against-spain-in-fifa-world-cup-articleshow-pcbi39r</guid>
            <pubDate>Tue, 07 Jul 2026 04:26:51 +0530</pubDate>
            <description><![CDATA[2026 ഫിഫ ലോകകപ്പില്&zwj; സ്&zwnj;പെയിനിനോട് തോറ്റ് പോര്&zwj;ച്ചുഗല്&zwj; പുറത്തായതോടെ ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയുടെ ലോകകപ്പ് യാത്രയ്ക്ക് വിരാമമായി. മത്സരശേഷം 41-കാരനായ ഇതിഹാസതാരം മൈതാനത്ത് വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഇതോടെ, ലോകകപ്പ് കിരീടം എന്ന സ്വപ്നം ബാക്കിയാക്കി റൊണാള്&zwj;ഡോ അന്താരാഷ്ട്ര വേദിയില്&zwj; നിന്ന് പടിയിറങ്ങുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwwqbz0a990t8hazpp8acsa1,imgname-cristiano-ronaldo-1783375461386.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡാളസ്: ഫുട്&zwnj;ബോള്&zwj; ലോകത്തെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയുടെ വിസ്മയകരമായ ലോകകപ്പ് യാത്രയ്ക്ക് അന്ത്യം. 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj; സ്&zwnj;പെയിനിനോട് 1-0 എന്ന സ്&zwnj;കോറിന് തോറ്റതോടെയാണ് പോര്&zwj;ച്ചുഗല്&zwj; ടൂര്&zwj;ണമെന്റില്&zwj; നിന്ന് പുറത്തായത്. 41-ാം വയസ്സില്&zwj; തന്റെ കരിയറിലെ അവസാന ലോകകപ്പ് കളിച്ച റൊണാള്&zwj;ഡോ, തോല്&zwj;വിക്ക് ശേഷം മൈതാനത്ത് വികാരാധീനനായി പൊട്ടിക്കരഞ്ഞു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഹൃദയഭേദകമായ നിമിഷങ്ങള്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;മത്സരം അവസാനിച്ചതോടെ റൊണാള്&zwj;ഡോ കുറച്ചുനേരം നിശ്ചലനായി മൈതാനത്ത് നിന്നു. തന്റെ അവസാന ലോകകപ്പ് എന്ന യാഥാര്&zwj;ത്ഥ്യം ഉള്&zwj;ക്കൊള്ളാന്&zwj; പ്രയാസപ്പെട്ട അദ്ദേഹം, സ്&zwnj;പെയിനിന്റെ കൗമാര താരം ലാമിന്&zwj; യമാലിനെ കെട്ടിപ്പിടിച്ചാണ് ആശ്വാസം തേടിയത്. എതിര്&zwj; ടീം താരങ്ങള്&zwj;ക്ക് കൈകൊടുക്കുന്നതിനിടെയാണ് വികാരനിര്&zwj;ഭരനായ റൊണാള്&zwj;ഡോ കരഞ്ഞുപോയത്. പിന്നീട് സ്വയം നിയന്ത്രിച്ച്, തലകുനിച്ച് മൈതാനത്ത് നിന്നും കളം വിട്ട അദ്ദേഹം തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട ലോകകപ്പ് സ്വപ്നങ്ങള്&zwj;ക്ക് വിരാമമിട്ടു.&lt;/p&gt;&lt;h3&gt;&lt;strong&gt;എല്ലാം നല്&zwj;കി, ഖേദമില്ല&lt;/strong&gt;&lt;/h3&gt;&lt;p&gt;മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസം താന്&zwj; ഈ ലോകകപ്പിന് ശേഷം വിരമിക്കുമെന്നും, ഫലം എന്തുതന്നെയായാലും തനിക്ക് ഖേദമില്ലെന്നും റൊണാള്&zwj;ഡോ വ്യക്തമാക്കിയിരുന്നു. 'ഫുട്&zwnj;ബോളിനായി ഞാന്&zwj; ചെയ്യാവുന്നതെല്ലാം ഞാന്&zwj; ചെയ്തിട്ടുണ്ട്. എനിക്ക് യാതൊരു സമ്മര്&zwj;ദ്ദവുമില്ല.' എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ടൂര്&zwj;ണമെന്റില്&zwj; മൂന്ന് ഗോളുകള്&zwj; നേടിയാണ് റൊണാള്&zwj;ഡോ തന്റെ ലോകകപ്പ് യാത്ര അവസാനിപ്പിക്കുന്നത്. 2006-ലെ സെമി ഫൈനല്&zwj; പ്രകടനമാണ് അദ്ദേഹത്തിന്റെ ലോകകപ്പ് കരിയറിലെ ഏറ്റവും മികച്ച നേട്ടം.&lt;/p&gt;&lt;h3&gt;&lt;strong&gt;ഒടുങ്ങാത്ത ആഗ്രഹം&lt;/strong&gt;&lt;/h3&gt;&lt;p&gt;തന്റെ കരിയറിലെ ഒട്ടുമിക്ക വലിയ നേട്ടങ്ങളും സ്വന്തമാക്കിയ റൊണാള്&zwj;ഡോയ്ക്ക് ലോകകപ്പ് ട്രോഫി മാത്രം അപ്രാപ്യമായി തുടര്&zwj;ന്നു. ഫുട്&zwnj;ബോളിന്റെ ഏറ്റവും വലിയ ഈ പുരസ്&zwnj;കാരം കൂടാതെയാണ് അദ്ദേഹം അന്താരാഷ്ട്ര ഫുട്&zwnj;ബോളിന്റെ ഏറ്റവും വലിയ വേദിയില്&zwj; നിന്ന് പടിയിറങ്ങുന്നത്. ഒരു തലമുറയെ മുഴുവന്&zwj; ആവേശം കൊള്ളിച്ച ഫുട്&zwnj;ബോള്&zwj; ഇതിഹാസത്തിന്റെ ലോകകപ്പ് യാത്രയ്ക്ക് ഇതോടെ അവിസ്മരണീയമായ അന്ത്യമായി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/cristiano-ronaldo-emotional-after-match-against-spain-in-fifa-world-cup-articleshow-pcbi39r"/>
        </item>
        <item>
            <title><![CDATA[ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് സ്വപ്‌നം പൊലിഞ്ഞു; സ്‌പെയിന്‍ ക്വാര്‍ട്ടറില്‍, പോര്‍ച്ചുഗല്‍ പുറത്ത്]]></title>
            <link>https://www.asianetnews.com/football-sports/portugal-crashed-out-for-world-cup-after-lose-against-spain-in-pre-quarter-articleshow-db5r7ap</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/portugal-crashed-out-for-world-cup-after-lose-against-spain-in-pre-quarter-articleshow-db5r7ap</guid>
            <pubDate>Tue, 07 Jul 2026 03:35:47 +0530</pubDate>
            <description><![CDATA[പ്രീ ക്വാര്&zwj;ട്ടറില്&zwj; സ്&zwnj;പെയ്&zwnj;നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോര്&zwj;ച്ചുഗല്&zwj; ലോകകപ്പില്&zwj; നിന്ന് പുറത്തായി. ഇഞ്ചുറി സമയത്ത് മികേല്&zwj; മെറീനോ നേടിയ ഗോളാണ് സ്&zwnj;പെയ്&zwnj;നിന് ജയമൊരുക്കിയത്. ഇതോടെ തന്റെ അവസാന ലോകകപ്പ് കളിച്ച ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwwqbz0a990t8hazpp8acsa1,imgname-cristiano-ronaldo-1783375461386.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡാളസ്: ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയുടെ ലോകകപ്പ് മോഹങ്ങള്&zwj;ക്ക് വിരാമം. പ്രീ ക്വാര്&zwj;ട്ടറില്&zwj; സ്&zwnj;പെയ്&zwnj;നിനോട് തോറ്റ് പോര്&zwj;ച്ചുഗല്&zwj; പുറത്തായതോടെയാണ് ക്രിസ്റ്റിയാനോ ലോകകപ്പ് ഇല്ലാതെ കരിയര്&zwj; അവസാനിപ്പിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്&zwnj;പെയ്&zwnj;നിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ മികേല്&zwj; മെറീനോ ഇഞ്ചുറി സമയത്ത് നേടിയ ഗോളാണ് സ്&zwnj;പെയ്&zwnj;നിനെ ക്വാര്&zwj;ട്ടറിലെത്തിച്ചത്. ഈ ഗോള്&zwj; റൊണാള്&zwj;ഡോയുടെയും സംഘത്തിന്റെയും ലോകകപ്പ് പ്രതീക്ഷകളെ പൂര്&zwj;ണമായും തകര്&zwj;ത്തു.&lt;/p&gt;&lt;p&gt;91-ാം മിനിറ്റിലാണ് മികേല്&zwj; മെറീനോ സ്&zwnj;പെയ്&zwnj;നിന് ജയം സമ്മാനിക്കുന്നത്. ബോക്&zwnj;സിനുള്ളില്&zwj; നിന്ന് മെറിനോ തൊടുത്ത മനോഹരമായ ഇടങ്കാലന്&zwj; ഷോട്ട് പോര്&zwj;ച്ചുഗല്&zwj; വലയില്&zwj; പതിക്കുകയായിരുന്നു. വിരസമായ 90 മിനിറ്റുകള്&zwj;ക്ക് ശേഷമായിരുന്നു വിജയഗോള്&zwj;. കളിയില്&zwj; വ്യക്തമായ ആധിപത്യം പുലര്&zwj;ത്താന്&zwj; ശ്രമിച്ച സ്&zwnj;പെയിനിന് ആദ്യ പകുതിയില്&zwj; തന്നെ ഗോള്&zwj; നേടാന്&zwj; സുവര്&zwj;ണ്ണാവസരം ലഭിച്ചിരുന്നു. എന്നാല്&zwj; സ്&zwnj;ട്രൈക്കര്&zwj; മൈക്കല്&zwj; ഒയാര്&zwj;സബാലിന് മുതലാക്കാനായില്ല.&lt;/p&gt;&lt;p&gt;പരിക്കേറ്റതിനെത്തുടര്&zwj;ന്ന് പോര്&zwj;ച്ചുഗലിന്റെ പ്രധാന പ്രതിരോധതാരം നൂനോ മെന്&zwj;ഡസിനെ മത്സരത്തിനിടയില്&zwj; പിന്&zwj;വലിക്കേണ്ടി വന്നത് പോര്&zwj;ച്ചുഗല്&zwj; നിരയ്ക്ക് വലിയ തിരിച്ചടിയായി. ഇത് ടീമിന്റെ പ്രതിരോധഘടനയെ ദുര്&zwj;ബലപ്പെടുത്തി. ഈ വിജയത്തോടെ സ്&zwnj;പെയിന്&zwj; ക്വാര്&zwj;ട്ടര്&zwj; ഫൈനലിലേക്ക് മുന്നേറി. ക്വാര്&zwj;ട്ടറില്&zwj; ബെല്&zwj;ജിയം - യുഎസ്എ മത്സരത്തില്&zwj; വിജയിക്കുന്നവരുമായി സ്&zwnj;പെയിന്&zwj; ഏറ്റുമുട്ടും.&lt;/p&gt;&lt;h2&gt;&lt;strong&gt;കണ്ണീരണിഞ്ഞ് റൊണാള്&zwj;ഡോ&lt;/strong&gt;&lt;/h2&gt;&lt;p&gt;മത്സരശേഷം വികാരാധീനനായി റൊണാള്&zwj;ഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ആരാധകര്&zwj;ക്ക് നോവായി. ഈ ലോകകപ്പിന് ശേഷം താന്&zwj; അന്താരാഷ്ട്ര ഫുട്&zwnj;ബോളില്&zwj; നിന്ന് വിരമിക്കുമെന്നും ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫുട്&zwnj;ബോള്&zwj; ലോകത്തെ ഇതിഹാസതാരത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്&zwj; ആരാധകര്&zwj;ക്ക് ഉള്&zwj;ക്കൊള്ളാന്&zwj; സാധിക്കുന്നതിലും അപ്പുറമായിരുന്നു. ടൂര്&zwj;ണമെന്റില്&zwj; നിന്ന് പുറത്തായെങ്കിലും, റൊണാള്&zwj;ഡോയുടെ വിടവാങ്ങല്&zwj; മത്സരം ഫുട്&zwnj;ബോള്&zwj; ചരിത്രത്തില്&zwj; ഒരു കറുത്ത അധ്യായമായി തന്നെ നിലനില്&zwj;ക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/portugal-crashed-out-for-world-cup-after-lose-against-spain-in-pre-quarter-articleshow-db5r7ap"/>
        </item>
        <item>
            <title><![CDATA[യുഎസ് താരം ബലോഗന്റെ വിലക്ക്; പുനഃപരിശോധിക്കണമെന്ന് ഫിഫയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്]]></title>
            <link>https://www.asianetnews.com/football-sports/trump-confirms-fifa-intervention-for-balogun-belgium-allowed-to-appeal-usa-vs-belgium-articleshow-tzwwoiy</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/trump-confirms-fifa-intervention-for-balogun-belgium-allowed-to-appeal-usa-vs-belgium-articleshow-tzwwoiy</guid>
            <pubDate>Mon, 06 Jul 2026 22:23:21 +0530</pubDate>
            <description><![CDATA[&lt;p&gt;ബലോഗന്റെ വിലക്ക് പുന:പരിശോധിക്കണമെന്ന് ഫിഫയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. Trump confirms FIFA intervention for Balogun&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kww1j7j3e6p784mxgag561ck,imgname-trump-confirms-fifa-intervention-for-balogun-1783352598083.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന്&zwj; ബലോഗന് ലഭിച്ച റെഡ് കാർഡിന് പിന്നാലെ താരത്തിന്റെ സസ്&zwnj;പെൻഷൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് നീക്കിയെന്ന ആരോപണം ശക്തമായിരുന്നു. നാളെ നടക്കുന്ന ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ ബലോഗൻ ഇറങ്ങുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ബലോഗന്റെ വിലക്ക് പുന:പരിശോധിക്കണമെന്ന് ഫിഫയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ബോസ്നിയക്കെതിരെ നടന്ന പ്രീ ക്വാർട്ടറിൽ ബലോഗൻ ചെയ്തത് ഫൗൾ ആന്നെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും ഫിഫ പ്രസിഡന്റിനോട് താൻ നേരിട്ട് സംസാരിച്ചിരുന്നുവെന്നും മുൻപും സംശയകരമായ തീരുമാനങ്ങൾ എടുത്തിട്ടുള്ളയാളാണ് റഫറിഎന്നും ഡൊണാൾഡ് ട്രംപ് പറയുന്നു. ഏറ്റവും മികച്ച കളിക്കാർ മത്സരത്തിൽ ഉണ്ടാവണെമന്നും മെസ്സിയെയോ റൊണാൾഡോയെയോ വിലക്കിയിരുന്നെങ്കിൽ എന്താവുമായിരുന്നെന്നും ബലൊഗനെ ഉൾപെടുത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ മിടുക്കൻ ആണ് മിടുക്കൻ ആണെന്നും അധ്യക്ഷൻ ആയി ഗംഭീര പ്രകടനമാണ് നടത്തുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.&lt;/p&gt;&lt;p&gt;ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്&zwnj;പെന്&zwj;ഷന്&zwj; പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചതോടെ ഇന്ന് നടക്കുന്ന ബെൽജിയം- യുഎസ് പ്രീ ക്വാർട്ടർ മത്സരത്തിൽ താരം ഇതോടെ ഇറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായി. വലിയ രീതിയിലുള്ള വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്നും ഫിഫയുടെ നിലപാടിൽ ഉയർന്നുവരുന്നത്.&lt;/p&gt;&lt;h2&gt;&lsquo;മറ്റ് രാജ്യത്തലവന്മാരോടുള്ള ബന്ധം ആണ് ട്രംപിനോടുള്ളത്&rsquo;&lt;/h2&gt;&lt;p&gt;വിവാദങ്ങളിൽ കൈകഴുകി ഫിഫ പ്രസിഡന്റിന്റെ നിലപാട്. യുഎസ് താരത്തിനുള്ള ഇളവ് തന്റെ തീരുമാനമല്ലെന്നും തീരുമാനിച്ചത് അച്ചടക്ക സമിതിയെന്നും വാദം. സമിതി തീരുമാനം പുറത്തുവിടുമ്പോൾ മാത്രമേ താൻ അറിയുകയുള്ളുവെന്നും ചില തീരുമാനങ്ങൾ തനിക്കും അത്ഭുതമാണെന്നും ഇൻഫന്റീനോ പറയുന്നു. എന്നാൽ അച്ചടക്കസമിതിയെ ബഹുമാനിക്കുകയാണ് പതിവെന്നും ട്രംപിനോടും ഇക്കാര്യം ആണ് പറഞ്ഞതെന്നും മറ്റ് രാജ്യത്തലവന്മാരോടുള്ള ബന്ധം ആണ് ട്രംപിനോടുള്ളതെന്നും ഇൻഫന്റീനോ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അതേസമയം ഫിഫയ്ക്ക് മുന്നിലേക്ക് കൂടുതൽ അപ്പീലുകൾ വരുന്നുണ്ട്. പരാഗ്വായ്ക്കെതിരായ മത്സരത്തിലെ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കണമെന്ന് ഫ്രാൻസ്. ഫിഫയ്ക്കു ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പരാതി നൽകി. ക്വാർട്ടറിൽ ഒരു മഞ്ഞക്കാർഡ് കൂടിയായാൽ സെമി നഷ്ടമാകും. ലോകകപ്പിൽ 5 അസ്സിസ്റ്റുമായി മുന്നിൽ ആണ് ഒലീസെ.&lt;/p&gt;&lt;p&gt;നാളെ പുലർച്ചെ 6.30 നാണ് യു.എസ്- ബെൽജിയം മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കരുത്തിൽ നോക്കൗട്ടിലെത്തിയ യുഎസ് ഗ്രൂപ്പിൽ തുർക്കിയോട് മാത്രമായിരുന്നു തോൽവി ഏറ്റുവാങ്ങിയത്. നോക്കൗട്ടിൽ ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുഎസ് തകർത്തത്. മൂന്ന് ഗോളുകളുമായി ഫോളറിന്&zwj; ബലോഗൻ യുഎസിന്റെ പ്രധാന ഗോൾ വേട്ടക്കാരിൽ പ്രധാനിയാണ്. ബോസ്നിയക്കെതിരായ മത്സരത്തിൽ നാല്പത്തിയഞ്ചാം മിനിറ്റിൽ ഗോൾ നേടി രണ്ടാം പകുതിയിലാണ് റെഡ് കാർഡ് ലഭിച്ച് താരം പുറത്തുപോയത്. അതേസമയം ഗ്രൂപ്പിൽ ആദ്യ രണ്ട് കളികളിൽ ഈജിപ്തിനോടും ഇറാനോടും സമനില വഴങ്ങിയ ബെൽജിയം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ കരുത്തിലാണ് നോക്കൗട്ടിൽ ബെൽജിയം കളിച്ചത്. സെനഗലിനെ 3 - 2 എന്ന ഗോൾ നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് പ്രീ ക്വാർട്ടർ യോഗ്യത നേടിയത്.&lt;/p&gt;&lt;p&gt;ഫിഫയുടെ തീരുമാനത്തില്&zwj; അതിശയം രേഖപ്പെടുത്തിയ റോയല്&zwj; ബെല്&zwj;ജിയന്&zwj; ഫുട്&zwnj;ബോള്&zwj; അസോസിയേഷന്&zwj;, നിയമപരമായി ഇതിനെ നേരിടാന്&zwj; ഒരുങ്ങുകയാണ്. ഫിഫ ഡിസിപ്ലിനറി കോഡ് 66.4 പ്രകാരം ഒരു ചുവപ്പ് കാര്&zwj;ഡ് ലഭിച്ചാല്&zwj; അടുത്ത മത്സരത്തില്&zwj; ഓട്ടോമാറ്റിക് സസ്&zwnj;പെന്&zwj;ഷന്&zwj; ലഭിക്കണം എന്നത് നിര്&zwj;ബന്ധമാണെന്ന് ബെല്&zwj;ജിയം ചൂണ്ടിക്കാട്ടുന്നു. ഈ ലോകകപ്പിലെ മറ്റ് താരങ്ങള്&zwj;ക്കെല്ലാം ഈ നിയമം ബാധകമായപ്പോള്&zwj; ബലോഗന് മാത്രം പ്രത്യേക ഇളവ് നല്&zwj;കിയത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്&zwj; വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/trump-confirms-fifa-intervention-for-balogun-belgium-allowed-to-appeal-usa-vs-belgium-articleshow-tzwwoiy"/>
        </item>
        <item>
            <title><![CDATA[വിജയാഘോഷം വിനയായി; പരസ്യബോർഡ് മറിക്കടക്കുന്നതിനിടെ ജോർദാൻ ഹെൻഡേഴ്‌സണ് പരിക്ക്]]></title>
            <link>https://www.asianetnews.com/football-sports/jordan-henderson-suffers-freak-injury-after-falling-over-advertising-hoardings-celebrating-england-s-win-over-mexico-articleshow-2be1sar</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/jordan-henderson-suffers-freak-injury-after-falling-over-advertising-hoardings-celebrating-england-s-win-over-mexico-articleshow-2be1sar</guid>
            <pubDate>Mon, 06 Jul 2026 18:57:56 +0530</pubDate>
            <description><![CDATA[&lt;p&gt;Jordan Henderson suffers freak injury after falling over advertising hoardings celebrating England&rsquo;s win over Mexico&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvssyes3n9qn0ngrffg8spn,imgname-jordan-henderson-suffers-freak-injury-after-falling-over-advertising-hoardings-celebrating-england-s-win-over-mexico-1783344462297.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അസ്റ്റെക്ക: മെക്സിക്കോയ്ക്കെതിരെയുള്ള പ്രീ ക്വാർട്ടർ വിജയാഘോഷത്തിന് പിന്നാലെ സീനിയർ താരം ജോർദാൻ ഹെൻഡേഴ്&zwnj;സണ് പരിക്ക്. ഗോൾ നേടിയതിന് പിന്നാലെ പരസ്യബോർഡുകൾ ചാടിക്കടന്ന് ഇംഗ്ലണ്ട് താരങ്ങൾ വിജയാഘോഷം നടത്തിയിരുന്നു. ഇതിന് ശേഷം ഡഗ് ഔട്ടിലേക്ക് തിരിച്ചുപോവാൻ വേണ്ടി പരസ്യബോർഡ് ചാടികടക്കുന്നതിനിടെ കൈ വഴുതിയാണ് ഹെൻഡേഴ്&zwnj;സൺ താഴെ വീണത്. കൈത്തണ്ടയ്ക്ക് പരിക്കേറ്റ താരത്തെ സ്&zwnj;ട്രെച്ചറിന്റെ സഹായത്തോടെയാണ് പുറത്തേക്ക് കൊണ്ടുപോയത്. ഹെൻഡേഴ്സന്റെ പരിക്ക് സാരമുള്ളതാണെന്നാണ് പരിശീലകൻ തോമസ് ടുഷേൽ മാധ്യമങ്ങളോട് പറഞ്ഞത്.&lt;/p&gt;&lt;p&gt;അതേസമയം 3-൨ എന്ന സ്കോറിനാണ് മെക്സിക്കോയ്ക്കെതിരെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. പത്ത് പേരെ വച്ച് കളിച്ചിട്ടും ജൂഡ് ബെല്ലിങ്&zwnj;ഹാമിന്റേയും വിജയ ഗോൾ നേടിയ ഹാരി കെയിനിന്റെയും മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ജൂലിയന്&zwj; ക്വിനോനസ്, റൗള്&zwj; ജിമിനെസ് എന്നിവരാണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്. അസ്റ്റെക്ക സ്റ്റേഡിയത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും സമുദ്ര നിരപ്പില്&zwj; നിന്ന് ഉയര്&zwj;ന്ന ഉയരവും താരങ്ങളെ ശാരീരികമായി തളര്&zwj;ത്തി. ഇംഗ്ലണ്ടിന്റെ ക്ലിനിക്കല്&zwj; ഫിനിഷിങ് ആണ് മെക്&zwnj;സിക്കോയുടെ ലോകകപ്പ് മോഹങ്ങള്&zwj; അവസാനിപ്പിച്ചത്. അവസരങ്ങള്&zwj; മുതലെടുക്കുന്നതില്&zwj; ഇംഗ്ലീഷ് താരങ്ങള്&zwj; കാണിച്ച കൃത്യതയാണ് മത്സരത്തിന്റെ ഫലം നിര്&zwj;ണ്ണയിച്ചത്.&lt;/p&gt;&lt;p&gt;98 സെക്കന്&zwj;ഡുകള്&zwj;ക്കിടെയാണ് ജൂഡ് ബെല്ലിങ്ഹാം രണ്ട് ഗോളുകൾ നേടിയത്. ഡീഗോ മറഡോണയ്ക്ക് ശേഷം അസ്റ്റെക്ക സ്റ്റേഡിയത്തിൽ ഇരട്ട ഗോൾ നേടുന്ന തരാം കൂടിയാണ് ബെല്ലിങ്ങ്ഹാം. നിലവിൽ നാല് ഗോളുകളുമായി ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിലും താരം സജീവമാണ്. ക്വാർട്ടറിൽ നോർവേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ബ്രസീലിനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് നോർവേ എത്തുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/jordan-henderson-suffers-freak-injury-after-falling-over-advertising-hoardings-celebrating-england-s-win-over-mexico-articleshow-2be1sar"/>
        </item>
        <item>
            <title><![CDATA['മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ നിങ്ങൾക്ക് ഇത്തരം പരിഗണന ലഭിക്കുമായിരുന്നോ?'; ബലോഗന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ വെയ്ൻ റൂണി]]></title>
            <link>https://www.asianetnews.com/football-sports/wayne-rooney-blasts-fifa-over-folarin-balogun-s-red-card-overturn-usa-vs-belgium-match-articleshow-m3htxtd</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/wayne-rooney-blasts-fifa-over-folarin-balogun-s-red-card-overturn-usa-vs-belgium-match-articleshow-m3htxtd</guid>
            <pubDate>Mon, 06 Jul 2026 17:08:48 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിഫയുടെ ഈ വിവാദപരമായ തീരുമാനത്തിനെതിരെ വെയ്ൻ റൂണി ഉൾപ്പെടെയുള്ള മുൻ താരങ്ങൾ കായിക മാന്യതയെ ചോദ്യം ചെയ്ത് കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvk8zssc49j6zra0p35rsdb,imgname-rooney-blasts-fifa-over-folarin-balogun-s-red-card-overturn-1783337615161.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന്&zwj; ബലോഗൻ ലഭിച്ച റെഡ് കാർഡിന് പിന്നാലെ താരത്തിന്റെ സസ്&zwnj;പെൻഷൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് നീക്കിയത് വൻ വിവാദത്തിലേക്ക് നീങ്ങുന്നു. ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്&zwnj;പെന്&zwj;ഷന്&zwj; പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചതോടെ ഇന്ന് നടക്കുന്ന ബെൽജിയം- യുഎസ് പ്രീ ക്വാർട്ടർ മത്സരത്തിൽ താരം ഇതോടെ ഇറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായി. വലിയ രീതിയിലുള്ള വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്നും ഫിഫയുടെ നിലപാടിൽ ഉയർന്നുവരുന്നത്. ഇപ്പോഴിതാ ഫിഫയുടെ നടപടിക്കെതിരെ മുൻ ഇംഗ്ലണ്ട് സൂപ്പർതാരം വെയ്ൻ റൂണി രംഗത്തുവന്നിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ഇത്തരമൊരു നടപടി മത്സരത്തിന്റെ സ്പോർട്സ്മാൻഷിപ്പിനെ ചോദ്യം ചെയ്യുന്നതാണെന്ന് റൂണി പറയുന്നു. തന്റെ എതിരാളികളാണ് യുഎസ് എന്നുണ്ടെങ്കിൽ താൻ എന്തായാലും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമായിരുന്നെന്നും റൂണി പറയുന്നു. &quot;ഒരു ഇംഗ്ലണ്ട് കളിക്കാരനോ മെക്സിക്കൻ കളിക്കാരനോ ആണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചാൽ, അടുത്ത മത്സരം കളിക്കാനാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? അത് എവിടെയാണ് അവസാനിക്കുന്നത്&quot; റൂണി പറയുന്നു.&lt;/p&gt;&lt;p&gt;മുൻ ഇംഗ്ലണ്ട് താരം ഗാരി നെവിലും ഫിഫയുടെ ഈ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. അപമാനകരമായ തീരുമാനമെന്നാണ് ഗാരി നെവിൽ ഫിഫയുടെ നടപടിയെ വിശേഷിപ്പിച്ചത്. നാളെ പുലർച്ചെ 6.30 നാണ് യു.എസ്- ബെൽജിയം മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കരുത്തിൽ നോക്കൗട്ടിലെത്തിയ യുഎസ് ഗ്രൂപ്പിൽ തുർക്കിയോട് മാത്രമായിരുന്നു തോൽവി ഏറ്റുവാങ്ങിയത്. നോക്കൗട്ടിൽ ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുഎസ് തകർത്തത്. മൂന്ന് ഗോളുകളുമായി ഫോളറിന്&zwj; ബലോഗൻ യുഎസിന്റെ പ്രധാന ഗോൾ വേട്ടക്കാരിൽ പ്രധാനിയാണ്. ബോസ്നിയക്കെതിരായ മത്സരത്തിൽ നാല്പത്തിയഞ്ചാം മിനിറ്റിൽ ഗോൾ നേടി രണ്ടാം പകുതിയിലാണ് റെഡ് കാർഡ് ലഭിച്ച് താരം പുറത്തുപോയത്. അതേസമയം ഗ്രൂപ്പിൽ ആദ്യ രണ്ട് കളികളിൽ ഈജിപ്തിനോടും ഇറാനോടും സമനില വഴങ്ങിയ ബെൽജിയം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ കരുത്തിലാണ് നോക്കൗട്ടിൽ ബെൽജിയം കളിച്ചത്. സെനഗലിനെ 3 - 2 എന്ന ഗോൾ നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് പ്രീ ക്വാർട്ടർ യോഗ്യത നേടിയത്.&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/wayne-rooney-blasts-fifa-over-folarin-balogun-s-red-card-overturn-usa-vs-belgium-match-articleshow-m3htxtd"/>
        </item>
        <item>
            <title><![CDATA[ഫ്രാന്‍സ് മുതല്‍ നോര്‍വെ വരെ, യൂറോപ്പിനെ കണ്ടാൽ മുട്ടിടിക്കുന്ന ബ്രസീൽ, ആഞ്ചലോട്ടിക്കും മറികടക്കാനാവാത്ത ശാപം]]></title>
            <link>https://www.asianetnews.com/football-sports/the-european-curse-strikes-again-even-ancelotti-cant-break-brazils-ultimate-world-cup-jinx-articleshow-u4p2ow5</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/the-european-curse-strikes-again-even-ancelotti-cant-break-brazils-ultimate-world-cup-jinx-articleshow-u4p2ow5</guid>
            <pubDate>Mon, 06 Jul 2026 13:57:27 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വന്തം നാട്ടില്&zwj; നടന്ന 2014ലെ ലോകകപ്പില്&zwj; സെമിയില്&zwj; ജര്&zwj;മനിയോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്&zwj;വി(7-1) വഴങ്ങി നാണംകെട്ടു. 2018ല്&zwj; ക്വാര്&zwj;ട്ടറില്&zwj; ബെല്&zwj;ജിയമായിരുന്നു ബ്രസീലിന് പുറത്തേക്കുള്ള വഴി കാട്ടി കൊടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwv8kptfh67bz7z036d82gqa,imgname-neymar--1--1783326432079.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്:&lt;/strong&gt; ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നോർവേയോട് 2-1 ന് തോറ്റ് ബ്രസീൽ പുറത്തായപ്പോൾ, അത് കാനറിപ്പടയെ വർഷങ്ങളായി വേട്ടയാടുന്ന ഒരു പഴയ ശാപത്തിന്&zwj;റെ ആവർത്തനമായി മാറി. ആദ്യ റൗണ്ടുകളിൽ തകർപ്പൻ കളി പുറത്തെടുക്കുക, എന്നാൽ നോക്കൗട്ടിൽ ശക്തരായ ഒരു യൂറോപ്യൻ എതിരാളിയെ കാണുമ്പോൾ കാലിടറുക എന്ന പതിവ് ബ്രസീൽ ഇത്തവണയും തെറ്റിച്ചില്ല. 2002ലെ ലോകകപ്പ് നേട്ടത്തിനുശേഷം നോക്കൗട്ട് റൗണ്ടുകളില്&zwj; ബ്രസീല്&zwj; പുറത്തായതെല്ലാം യൂറോപ്യൻ എതിരാളികള്&zwj;ക്ക് മുമ്പിലായിരുന്നു.&lt;/p&gt;&lt;p&gt;2006ലെ ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj; ഫ്രാന്&zwj;സിനോട് എതിരില്ലാത്ത ഒരു ഗോളിന തോറ്റ് പുറത്തായി. 2010ലെ ക്വാര്&zwj;ട്ടര്&zwj; ഫൈനലിലാകട്ടെ നെതര്&zwj;ലന്&zwj;ഡ്സ് ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്&zwj;ക്ക് തോല്&zwj;പിച്ച് മുന്നേറി. സ്വന്തം നാട്ടില്&zwj; നടന്ന 2014ലെ ലോകകപ്പില്&zwj; സെമിയില്&zwj; ജര്&zwj;മനിയോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്&zwj;വി(7-1) വഴങ്ങി നാണംകെട്ടു. 2018ല്&zwj; ക്വാര്&zwj;ട്ടറില്&zwj; ബെല്&zwj;ജിയമായിരുന്നു ബ്രസീലിന് പുറത്തേക്കുള്ള വഴി കാട്ടി കൊടുത്തത്. 2-1നായിരുന്നു ബെല്&zwj;ജിയത്തിന്&zwj;റെ ജയം. 2022ലെ ഖത്തര്&zwj; ലോകകപ്പിന്&zwj;റെ ക്വാര്&zwj;ട്ടറില്&zwj; പെനല്&zwj;റ്റി ഷൂട്ടൗട്ടില്&zwj; ക്രൊയേഷ്യയാണ് ബ്രസീലിനെ പുറത്താക്കിയത്. ഇപ്പോള്&zwj; നോര്&zwj;വെക്ക് മുന്നിവ്&zwj; പ്രീ ക്വാര്&zwj;ട്ടറില&zwj; കാലിടറിയോടെ തുടര്&zwj;ച്ചയായ ആറാം ലോകകപ്പിലാണ് ബ്രസീല്&zwj; യൂറോപ്യൻ എതിരാളികള്&zwj;ക്ക് മുന്നില്&zwj; അടിയറവ് പറഞ്ഞ് മടങ്ങുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ആഞ്ചലോട്ടയുടെ തന്ത്രം പാളി&lt;/strong&gt;&lt;/h2&gt;&lt;p&gt;വലിയ പ്രതീക്ഷകളോടെയാണ് ബ്രസീൽ കാർലോ ആഞ്ചലോട്ടി എന്ന ആശാനെ കൂടെക്കൂട്ടിയത്. വിനിഷ്യസും റോഡ്രിഗോയും അടങ്ങുന്ന നിരയെ വെച്ച് റയൽ മാഡ്രിഡ് ശൈലിയിലുള്ള ഒരു 'കൗണ്ടർ അറ്റാക്കിങ്' മെഷീൻ ബ്രസീലിൽ നിർമ്മിക്കുകയായിരുന്നു അദ്ദേഹത്തി തന്ത്രം. എന്നാൽ പ്രീ-ക്വാർട്ടറിൽ നോർവേയ്ക്കെതിരെ ആ തന്ത്രങ്ങളെല്ലാം തകർന്നു വീണു. മത്സരത്തിൽ പന്ത് കൈവശം വെക്കാൻ ബ്രസീൽ കടുത്ത പോരാട്ടം നടത്തേണ്ടി വന്നു. തന്ത്രപരമായ വലിയൊരു പാളിച്ച സംഭവിച്ചത് കളിയുടെ 79-ാം മിനിറ്റിൽ എർലിങ് ഹാലൻഡ് ആദ്യ ഗോൾ നേടുന്നതിന് തൊട്ടുമുമ്പാണ്. കളിയിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് കരുതി ആഞ്ചലോട്ടി, ബ്രസീൽ നിരയിൽ കൃത്യമായി പാസുകൾ നൽകിക്കൊണ്ടിരുന്ന ഒരേയൊരു മധ്യനിര താരം ബ്രൂണോ ഗിമറെസിനെ പിൻവലിച്ചു. പകരം കൗണ്ടർ അറ്റാക്കിന് വേഗത കൂട്ടാൻ ഫ്രഷ് ലെഗ്സിനെ ഇറക്കി. പക്ഷേ, ഈ നീക്കം തിരിച്ചടിയാവുകയാണ് ചെയ്തത്. കളി മെനയാൻ ആളില്ലാതായതോടെ ബ്രസീൽ മധ്യനിരയിൽ പൂർണ്ണമായും പതറി. ഇതിന്റെ പരമാവധി മുതലെടുത്ത നോർവേ, തൊട്ടടുത്ത മിനിറ്റുകളിൽ ഹാലണ്ടിലൂടെ കളി തങ്ങളുടെ കൈപ്പിടിയിലൊതുക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;എൻഡ്രിക്കിനോട് അവിശ്വാസം; നെയ്മാറിലെ അമിതവിശ്വാസം&lt;/strong&gt;&lt;/h2&gt;&lt;p&gt;ബ്രസീലിന്&zwj;റെ അടുത്ത സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൗമാര താരം എൻഡ്രിക്കിനെ ആഞ്ചലോട്ടി ബെഞ്ചിലിരുത്തിയതാണ് ഏറ്റവും വലിയ ചർച്ചാവിഷയം. ക്ലബ്ബിലും നാട്ടിലും ഈ വണ്ടർകിഡിനെ ആഞ്ചലോട്ടി വേണ്ടത്ര വിശ്വസിക്കുന്നില്ല എന്ന വിമർശനം ശരിവെക്കുന്നതായിരുന്നു ഇത്. മറുവശത്ത് പരിക്കിന്&zwj;റെ പിടിയിലായിട്ടും കേവലം ഡ്രെസ്സിങ് റൂം മാനേജ്മെന്റിന് വേണ്ടി മാത്രം ടീമിലെടുത്ത നെയ്മറെ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇറക്കിയത്. എൻഡ്രിക്കും നെയ്മറും അവസാന നിമിഷങ്ങളിൽ ഇറങ്ങി ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കളി മാറ്റാൻ അവർക്കായില്ല. നെയ്മാർ ഇൻജുറി ടൈമിൽ നേടിയ പെനാൽറ്റി ഗോൾ തോൽവിയുടെ ആഘാതം കുറയ്ക്കാൻ മാത്രമാണ് ഉപകരിച്ചത്.&lt;/p&gt;&lt;p&gt;പെനാൽറ്റിയിലെ ആ വലിയ പിഴവ്&lt;/p&gt;&lt;p&gt;ഒന്നാം പകുതിയിൽ ബ്രൂണോ ഗിമറെസ് പെനാൽറ്റി നഷ്ടപ്പെടുത്തിയത് ബ്രസീലിന് വലിയ വില കൊടുക്കേണ്ടി വന്നു. എന്തുകൊണ്ട് പെനാൽറ്റി വിനിഷ്യസ് ജൂനിയറിന് നൽകിയില്ല എന്ന ചോദ്യത്തിന് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ആഞ്ചലോട്ടിക്ക് ന്യായീകരണമുണ്ടായിരുന്നു. വിനിഷ്യസിന് പെനാൽറ്റി കരിയറിൽ മികച്ച റെക്കോർഡില്ല. എന്നാൽ ന്യൂകാസിലിന് വേണ്ടി ഗിമറെസ് എടുത്ത കഴിഞ്ഞ പെനാൽറ്റികളെല്ലാം കൃത്യമായി പഠിച്ചാണ് നോർവേ ഗോൾകീപ്പർ ഓറിയൻ നയ്ലാൻഡ് വന്നത്. ഗിമറെസിന്&zwj;റെ കിക്കുകൾ ഇടത്തോട്ട് ഡൈവ് ചെയ്ത് നയ്ലാൻഡ് അനായാസം തടുത്തു. പരിക്കേറ്റ് പുറത്തായ റാഫീഞ്ഞയുടെ (19-ൽ 18 പെനാൽറ്റിയും ഗോളാക്കിയ ചരിത്രമുള്ള താരം) അഭാവം ബ്രസീൽ ഈ ഘട്ടത്തിൽ അറിഞ്ഞു.&lt;/p&gt;&lt;h2&gt;&lt;strong&gt;ടാക്റ്റിക്കൽ പോരാട്ടത്തിൽ നോർവേ മുന്നിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;തന്ത്രങ്ങളുടെ കാര്യത്തിൽ നോർവേ കോച്ച് ബ്രസീലിനേക്കാൾ ഒരുപടി മുന്നിലായിരുന്നു. ഹാലണ്ടിനെയും സോർലോത്തിനെയും മുൻനിർത്തി അവർ തുടക്കത്തിൽ ബ്രസീൽ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. രണ്ടാം പകുതിയിൽ ഓസ്കാർ ബോബ്ബ്, ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് എന്നിവരെ ഇറക്കി അവർ കളി പൂർണ്ണമായും നിയന്ത്രിച്ചു. എന്നാൽ ബ്രസീലിന് നോർവേയുടെ പ്രെസ്സിങ്ങിനെ പ്രതിരോധിക്കാൻ ഒരു പ്ലാൻ ബി ഇല്ലായിരുന്നു. ഗിമറെസ് കൂടി പുറത്തുപോയതോടെ ബ്രസീലിന്&zwj;റെ കളിയിലെ ഘടന തന്നെ നഷ്ടപ്പെട്ടു. വ്യക്തിഗത മികവുള്ള ഒരുപിടി മികച്ച കളിക്കാർ ബ്രസീൽ നിരയിലുണ്ടായിരുന്നു. എന്നാൽ അവരെയെല്ലാം കോർത്തിണക്കാൻ പോന്ന ഒരു മികച്ച സിസ്റ്റം ഉണ്ടാക്കാൻ ഇത്തവണ കാർലോ ആഞ്ചലോട്ടിക്ക് കഴിഞ്ഞില്ല. ഫോമിലുള്ള കളിക്കാരെക്കാൾ പേരിനും പ്രശസ്തിക്കും പ്രാധാന്യം നൽകിയുള്ള ആഞ്ചലോട്ടിയുടെ ടീം സെലക്ഷനെതിരെ ഇപ്പോൾ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/the-european-curse-strikes-again-even-ancelotti-cant-break-brazils-ultimate-world-cup-jinx-articleshow-u4p2ow5"/>
        </item>
        <item>
            <title><![CDATA[റൊണാൾഡോയുടെ അവസാന ആട്ടമോ?, ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ-സ്പെയിൻ മഹാപ്പോരാട്ടം]]></title>
            <link>https://www.asianetnews.com/football-sports/ronaldos-final-stand-or-spains-new-era-portugal-and-spain-collide-in-epic-round-of-16-derby-articleshow-ivynbwx</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/ronaldos-final-stand-or-spains-new-era-portugal-and-spain-collide-in-epic-round-of-16-derby-articleshow-ivynbwx</guid>
            <pubDate>Mon, 06 Jul 2026 14:13:17 +0530</pubDate>
            <description><![CDATA[&lt;p&gt;സ്പാനിഷ് ഫുട്ബോളിന്റെ കൗമാര വിസ്മയങ്ങളും പുതിയ തലമുറയും ചേർന്ന് സിആർ സെവന് മടക്കടിക്കറ്റ് നൽകുമോ, അതോ പോർച്ചുഗീസ് പടയ്ക്ക് ഇനിയും കളി ബാക്കിയുണ്ടെന്ന് റൊണാൾഡോയും സംഘവും തെളിയിക്കുമോ എന്നാണ് ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwv9h0xs2zb5gdkr3y9a7ebz,imgname-spain-vs-portugal-1783327392696.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഡാളസ്: &lt;/strong&gt;ലോകകപ്പിലെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ഫുട്ബോൾ ലോകത്തെ രണ്ട് വൻശക്തികൾ നേർക്കുനേർ കൊമ്പുകോർക്കുന്നു. പരമ്പരാഗത വൈരികളും അയൽക്കാരുമായ സ്പെയിനും പോർച്ചുഗലും തമ്മിലുള്ള 'ഇബേരിയൻ ഡെർബി' ഇന്ന് അമേരിക്കയിലെ ഡാളസ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12:30-ന് (ചൊവ്വാഴ്ച) നടക്കുന്ന ഈ മത്സരത്തോടെ കിരീടസാധ്യത കൽപ്പിക്കപ്പെട്ട രണ്ട് വമ്പന്മാരിൽ ഒരാൾ ലോകകപ്പിൽ നിന്നും പുറത്താകും.&lt;/p&gt;&lt;p&gt;പോർച്ചുഗൽ നിരയിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മേലാണ് എല്ലാ കണ്ണുകളും. സ്പാനിഷ് ഫുട്ബോളിന്റെ കൗമാര വിസ്മയങ്ങളും പുതിയ തലമുറയും ചേർന്ന് സിആർ സെവന് മടക്കടിക്കറ്റ് നൽകുമോ, അതോ പോർച്ചുഗീസ് പടയ്ക്ക് ഇനിയും കളി ബാക്കിയുണ്ടെന്ന് റൊണാൾഡോയും സംഘവും തെളിയിക്കുമോ എന്നാണ് ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;കളി നിയന്ത്രിക്കുന്ന മധ്യനിരകൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച രണ്ട് മധ്യനിരകൾ തമ്മിലുള്ള പോരാട്ടത്തിനാകും ഇന്ന് ഡാളസ് സാക്ഷ്യം വഹിക്കുക. ഈ മത്സരത്തിന്&zwj;റെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതും മിഡ്ഫീൽഡിലെ ഈ പോരാട്ടമായിരിക്കും. പ്രതിരോധക്കരുത്തുമായാണ് ലൂയിസ് ഡി ലാ ഫ്യൂന്&zwj;റെയുടെ സ്പെയിൻ വരുന്നത്. ഓസ്ട്രിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ജയിച്ച സ്പെയിൻ തങ്ങളുടെ ഒഴുക്കൻ ശൈലി വീണ്ടെടുത്തു കഴിഞ്ഞു. പെഡ്രി മധ്യനിരയുടെ താളം നിശ്ചയിക്കുമ്പോൾ മാർട്ടിൻ സുബിമെൻഡി കളി നിയന്ത്രിക്കും. കളിയിലെ വേഗത കൂട്ടിയും കുറച്ചും എതിരാളികളെ അടിച്ചമർത്തുന്ന സ്പാനിഷ് ശൈലിക്ക് മിഖേൽ ഒയർസബാലിന്റെ സ്കോറിങ് മികവ് കൂടിയാകുമ്പോൾ മൂർച്ച കൂടും.&lt;/p&gt;&lt;p&gt;റൊണാൾഡോ എന്ന വൻമരത്തിനൊപ്പം നിൽക്കാൻ ഒരേ നിലവാരമുള്ള ലോകോത്തര മധ്യനിരയാണ് പോർച്ചുഗലിന്&zwj;റെ കരുത്ത്. ഏത് പ്രതിരോധ മതിലും പൊളിക്കാൻ കെൽപ്പുള്ള ബ്രൂണോ ഫെർണാണ്ടസ്, പന്തടക്കത്തിൽ മിടുക്കന്മാരായ ബെർണാഡോ സിൽവ, വിറ്റിഞ്ഞ എന്നിവർ കളം നിറഞ്ഞാൽ സ്പെയിൻ വിയർക്കും. എങ്കിലും വ്യക്തിഗത മികവിനപ്പുറം റോബർട്ടോ മാർട്ടിനെസിന്റെ കീഴിൽ ഒരു ഒത്തൊരുമയുള്ള ടീമായി മാറാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ടോ എന്ന സംശയം ബാക്കിയാണ്. റൊണാൾഡോയുടെ ഇന്നത്തെ ഫോം അവരുടെ മുന്നേറ്റങ്ങൾക്ക് നിർണായകമാകും.&lt;/p&gt;&lt;p&gt;ഗ്രൂപ്പ് ഘട്ടത്തിൽ കടുത്ത പോരാട്ടങ്ങൾക്ക് ശേഷം പ്രീ-ക്വാർട്ടറിലെത്തിയ പോർച്ചുഗലിന്, കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയെ 2-1 ന് പൊരുതി വീഴ്ത്തിയതാണ് ആത്മവിശ്വാസം നൽകുന്നത്. കയ്യിലുള്ള തന്ത്രങ്ങളെല്ലാം ഇതുവരെ പൂർണ്ണമായി പുറത്തെടുക്കാത്ത രണ്ട് ടീമുകളാണ് ഇന്ന് നേർക്കുനേർ വരുന്നത്. ഇന്നത്തെ മഹാപ്പോരാട്ടത്തിൽ വിജയിക്കുന്നവർക്ക് അറ്റ്&zwnj;ലാന്&zwj;റയിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലേക്ക് ആത്മവിശ്വാസത്തോടെ ടിക്കറ്റ് ഉറപ്പിക്കാം. ചെറിയ പിഴവുകൾ പോലും ടൂർണമെന്റിൽ നിന്നുള്ള പുറത്താകലിന് കാരണമാകുന്ന നോക്കൗട്ട് മത്സരമായതിനാൽ, ഫുട്ബോൾ ലോകം ശ്വാസമടക്കിയാകും ഇന്ന് ഡാളസിലേക്ക് കണ്ണുനട്ടിരിക്കുക.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/ronaldos-final-stand-or-spains-new-era-portugal-and-spain-collide-in-epic-round-of-16-derby-articleshow-ivynbwx"/>
        </item>
        <item>
            <title><![CDATA['ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല'; തുറന്നുപറഞ്ഞ് റൊണാൾഡോ]]></title>
            <link>https://www.asianetnews.com/football-sports/my-last-world-cup-but-not-my-last-game-for-portugal-cristiano-ronaldo-speaks-out-articleshow-dlbclx7</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/my-last-world-cup-but-not-my-last-game-for-portugal-cristiano-ronaldo-speaks-out-articleshow-dlbclx7</guid>
            <pubDate>Mon, 06 Jul 2026 13:30:52 +0530</pubDate>
            <description><![CDATA[&lt;p&gt;തന്&zwj;റെ കരിയറിൽ ഇനിയൊരു ലോകകപ്പ് കിരീടം നേടാനായില്ലെങ്കിൽ പോലും ഫുട്ബോൾ ചരിത്രത്തിൽ താൻ എഴുതിച്ചേർത്ത മഹത്വത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് 41-കാരനായ റൊണാള്&zwj;ഡോ ഓർമ്മിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvq8hva55mfrkqqjmh6be951,imgname-cristiano-ronaldo-1782118411589.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മെക്സിക്കോ സിറ്റി: &lt;/strong&gt;ഇത് തന്&zwj;റെ അവസാന ലോകകപ്പാണെന്ന് തുറന്നു പറഞ്ഞ് ലോകകപ്പിലെ പ്രീ ക്വാര്&zwj;ട്ടര്&zwj; പോരാട്ടത്തില്&zwj; ഇന്ന് സ്പെയിനിനെ നേരിടിനിറങ്ങുന്ന പോര്&zwj;ച്ചുഗല്&zwj; നായകന്&zwj; ക്രിസ്റ്റ്യാനൊ റൊണാള്&zwj;ഡോ. എന്നാൽ, കരിയർ അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് മാധ്യമങ്ങളോ വിമർശകരോ തീരുമാനിക്കേണ്ടതില്ലെന്നും പോര്&zwj;ച്ചുഗലിനായുള്ള തന്&zwj;റെ അവസാന മത്സരമായിരിക്കില്ല ഇന്നത്തേതെന്നും സ്പെയിനിനെതിരായ പോരാട്ടത്തിന് മുമ്പ് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ റൊണാള്&zwj;ഡോ പറഞ്ഞു. താൻ ഈ ലോകകപ്പിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും റൊണാള്&zwj;ഡോ വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;ലോകകപ്പ് നേടിയില്ലെങ്കിലും എന്&zwj;റെ മഹത്വം കുറയില്ല&lt;/strong&gt;&lt;/h2&gt;&lt;p&gt;തന്&zwj;റെ കരിയറിൽ ഇനിയൊരു ലോകകപ്പ് കിരീടം നേടാനായില്ലെങ്കിൽ പോലും ഫുട്ബോൾ ചരിത്രത്തിൽ താൻ എഴുതിച്ചേർത്ത മഹത്വത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് 41-കാരനായ റൊണാള്&zwj;ഡോ ഓർമ്മിപ്പിച്ചു. ആദ്യ ഇലവനിൽ ഇല്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നാൽ പോലും ടീമിലുള്ള തന്&zwj;റെ സ്വാധീനവും പങ്കും കുറയുകയില്ലെന്നും റൊണാൾഡോ വ്യക്തമാക്കി. 41-ാം വയസ്സിൽ ഞാൻ കളിക്കുന്നതിനെ വിമർശിക്കുന്ന ഒട്ടനവധി പേരുണ്ട്. കഴിഞ്ഞ 23 വർഷമായി ഇതേ വേട്ടയാടൽ ഞാൻ നേരിടുന്നു. എന്നെ വിമർശിച്ച് ആരും വെറുതെ സമയം കളയരുത്- റൊണാൾഡോ പറഞ്ഞു.&lt;/p&gt;&lt;p&gt;നിങ്ങൾ എപ്പോഴും ഒരേ ചോദ്യം തന്നെയാണ് ചോദിക്കുന്നത്. ഇത് നിങ്ങളുടെ അവസാനത്തെ ലോകകപ്പാണോ?'എന്ന്. അത് നമുക്ക് കാണാം. കഴിഞ്ഞ 23 വർഷമായി നിങ്ങൾ എന്നെ തകർക്കാൻ നോക്കുന്നു, എന്നാൽ അതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. അത് വെറും സമയനഷ്ടമാണ്. ഞാൻ ഇതിനെല്ലാം ശീലിച്ചുകഴിഞ്ഞു. 40 വയസ്സ് തികഞ്ഞിട്ടും എനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. കാരണം, ആ വിമർശനങ്ങളാണ് എന്നെ വളർത്തിയത്- റൊണാൾഡോ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും തനിക്ക് യാതൊരു സമ്മർദ്ദവുമില്ലെന്ന് താരം കൂട്ടിച്ചേർത്തു. ഞാൻ തികച്ചും ആത്മാർത്ഥമായി പറയുകയാണ്, മത്സരത്തിൽ എന്ത് സംഭവിച്ചാലും ക്രിസ്റ്റ്യാനോ 100 ശതമാനം തെളിഞ്ഞ മനസാക്ഷിയോടെ മാത്രമേ കളം വിടൂ. ഫുട്ബോളിനായി എനിക്ക് നൽകാൻ കഴിയുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. ഇത്രയും വർഷം കളിക്കാൻ കഴിഞ്ഞത് ഫുട്ബോളിനോടുള്ള എന്&zwj;റെ അഭിനിവേശം കൊണ്ടാണ്. പണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടിയല്ല ഞാൻ കളിക്കുന്നത്. എന്&zwj;റെ ജീവിതം ഇപ്പോൾ വളരെ സുരക്ഷിതമാണ്. എനിക്ക് എന്&zwj;റെ രാജ്യത്തിനായി കളിക്കാൻ ഇഷ്ടമാണ്-റൊണാള്&zwj;ഡോ പറഞ്ഞു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഞാൻ പഴയ റൊണാൾഡോ അല്ല, പക്ഷേ ഇപ്പോഴും ഗോളടിക്കുന്നുണ്ട്&lt;/strong&gt;&lt;/h2&gt;&lt;p&gt;പ്രായം കളിയിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ പക്വതയോടെയാണ് റൊണാൾഡോ മറുപടി നൽകിയത്. ഞാൻ ആ പഴയ റൊണാൾഡോ അല്ലെന്ന യാഥാർത്ഥ്യം എനിക്കറിയാം. പക്ഷേ ഇപ്പോഴും എനിക്ക് ടീമിനായി ഗോളടിക്കാൻ കഴിയുന്നുണ്ട്. അത് ഇനിയും തുടരാൻ സാധിക്കുമെന്നാണ് എന്&zwj;റെ പ്രതീക്ഷ. യുവതലമുറയിലെ പ്രതിഭകളെക്കുറിച്ചുള്ള ചോദ്യത്തിന്, സ്പെയിനിന്&zwj;റെ കൗമാര വിസ്മയം ലമീൻ യമാലിനെ റൊണാൾഡോ പ്രത്യേകം പ്രശംസിച്ചു. യമാൽ ഫുട്ബോളിൽ വലിയ ഭാവിയുള്ള മികച്ചൊരു താരമാണെന്ന് റൊണാൾഡോ അഭിപ്രായപ്പെട്ടു. ടെക്സസിലെ സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ സഹതാരങ്ങൾക്കൊപ്പം പരിശീലനം പൂർത്തിയാക്കിയ റൊണാൾഡോ, റോബർട്ടോ മാർട്ടിനെസിന്&zwj;റെ കീഴിലുള്ള പോർച്ചുഗൽ സംഘത്തിന് സ്പെയിനെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്പെയിനിനെതിരെ കളിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും മുൻ റയൽ മാഡ്രിഡ് താരം കൂടിയായ റൊണാള്&zwj;ഡോ പറഞ്ഞു. സ്പെയിനിനെതിരെ താരം കളത്തിലിറങ്ങുകയാണെങ്കിൽ അത് പോർച്ചുഗൽ ജേഴ്സിയിലെ റൊണാൾഡോയുടെ 233-ാം മത്സരമാകും.&lt;/p&gt;&lt;p&gt;സ്പെയിൻ എപ്പോഴും ശക്തരായ ടീമാണ്. ഈ മത്സരത്തിൽ അവർക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ചെറിയ പിഴവുകളാകും കളിയുടെ ഫലം നിർണ്ണയിക്കുക. എങ്കിലും നമ്മൾ ജയിക്കുമെന്ന ശക്തമായ തോന്നൽ എനിക്കുണ്ട്. ഇത് എന്&zwj;റെ അവസാന ലോകകപ്പാണെങ്കിൽ പോലും ഇത് എന്&zwj;റെ അവസാന മത്സരമാകില്ല. കാരണം എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്- റൊണാൾഡോ പറഞ്ഞു നിർത്തി. തന്&zwj;റെ ആറാമത്തെ ലോകകപ്പിൽ പോർച്ചുഗലിനായി ബൂട്ട് കെട്ടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, കിരീടത്തോടെ തന്നെ തന്&zwj;റെ അവസാന ലോകകപ്പ് വേദി മനോഹരമാക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/my-last-world-cup-but-not-my-last-game-for-portugal-cristiano-ronaldo-speaks-out-articleshow-dlbclx7"/>
        </item>
        <item>
            <title><![CDATA[അർധാവസരങ്ങളും ഗോളാക്കുന്ന അത്ഭുത സ്ട്രൈക്കർ; നോര്‍വെയെ ഒറ്റക്ക് ചുമലിലേറ്റുന്ന ഹാലൻഡ് എന്ന ഗോളടി യന്ത്രം]]></title>
            <link>https://www.asianetnews.com/gallery/football-sports/the-ultimate-goal-machine-how-erling-haaland-is-shocking-the-world-in-his-debut-world-cup-lcms6ap</link>
            <guid isPermaLink="true">https://www.asianetnews.com/gallery/football-sports/the-ultimate-goal-machine-how-erling-haaland-is-shocking-the-world-in-his-debut-world-cup-lcms6ap</guid>
            <pubDate>Mon, 06 Jul 2026 12:42:38 +0530</pubDate>
            <description><![CDATA[&lt;p&gt;തന്&zwj;റെ കന്നി ലോകകപ്പിൽ തന്നെ ടോപ് സ്കോററായി എർലിങ് ഹാലൻഡ്. ബ്രസീലിനെതിരെ ഇരട്ട ഗോളുകൾ നേടി ടീമിനെ പുറത്താക്കിയ ഹാലൻഡ്, നോർവേയ്ക്ക് ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനൽ പ്രവേശനം നേടിക്കൊടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwv43fka0m5qp1yy65kyg5yq,imgname-gettyimages-2284061618-1783321706090.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തന്&zwj;റെ കന്നി ലോകകപ്പിൽ തന്നെ ടോപ് സ്കോററായി എർലിങ് ഹാലൻഡ്. ബ്രസീലിനെതിരെ ഇരട്ട ഗോളുകൾ നേടി ടീമിനെ പുറത്താക്കിയ ഹാലൻഡ്, നോർവേയ്ക്ക് ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനൽ പ്രവേശനം നേടിക്കൊടുത്തു.&lt;/p&gt;&lt;img&gt;&lt;p&gt;തന്&zwj;റെ കന്നി ലോകകപ്പിൽ തന്നെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി ലോകത്തെ വിസ്മയിപ്പിക്കുകയാണ് നോർവേയുടെ ഗോളടി യന്ത്രം എർലിങ് ഹാലൻഡ്. ടൂർണമെന്&zwj;റിൽ ഇതിനകം മൂന്ന് ഇരട്ട ഗോളുകൾ അടിച്ചുകൂട്ടിയ ഈ സൂപ്പർ താരം നോർവേയുടെ അപ്രതിരോധ്യമായ കുതിപ്പിന് ചുക്കാൻ പിടിക്കുകയാണ്.&lt;/p&gt;&lt;img&gt;&lt;p&gt;ബ്രസീൽ അവസാനമായി ഒരു ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ (2002-ൽ) ഹാലണ്ടിന് പ്രായം വെറും രണ്ട് വയസ്സായിരുന്നു. എന്നാൽ ഇന്ന്, തന്റെ 26-ാം വയസ്സിൽ, കാനറികളുടെ ഗോൾമുഖത്ത് രണ്ട് തവണ നിറയൊഴിച്ച് ബ്രസീലിനെ ലോകകപ്പിൽ നിന്ന് പുറത്താക്കാൻ ഹാലണ്ടിന് അധികം സമയം വേണ്ടിവന്നില്ല. കരുത്തും വേഗതയും അസാമാന്യ ഫിനിഷിങ് മികവും ഒത്തുചേർന്ന ഹാലണ്ടിന് മുന്നിൽ അർദ്ധാവസരങ്ങൾ പോലും ഗോളുകളായി മാറുന്നു. ഇത്തവണ ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളിലും താരം ഗോൾ കണ്ടെത്തിയിട്ടുണ്ട്.&lt;/p&gt;&lt;img&gt;&lt;p&gt;മത്സരങ്ങളിൽ തലനാരിഴയ്ക്ക് അവസരങ്ങൾ നഷ്ടമാകുമ്പോൾ ഹാലണ്ട് അമിത നിരാശ പ്രകടിപ്പിക്കാറില്ല. മറിച്ച്, അടുത്ത അവസരത്തിനായി ഒരു വേട്ടക്കാരനെപ്പോലെ അവൻ ഗോൾവലയ്ക്ക് ചുറ്റും റോന്ത് ചുറ്റിക്കൊണ്ടിരിക്കും. എതിരാളികൾ ചിന്തിക്കുന്നതിനും അപ്പുറമുള്ള മിന്നൽ നീക്കങ്ങളിലൂടെയാണ് ഹാലണ്ട് ഡിഫൻഡർമാരെ ഞെട്ടിക്കുന്നത്. ആറരയടി ഉയരമുള്ള ഈ വിനാശകാരിയായ സ്ട്രൈക്കറുടെ ഏഴാം ഗോൾ വേട്ടയ്ക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്.&lt;/p&gt;&lt;img&gt;&lt;p&gt;ബ്രസീലിനെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിന്&zwj;റെ ആദ്യപകുതിയിൽ പതുങ്ങിനിന്ന ഹാലണ്ട്, രണ്ടാം പകുതിയിൽ ചീറ്റപ്പുലിയെപ്പോലെയാണ് കുതിച്ചുയർന്നത്. ഒരു നോർവീജിയൻ തുഴച്ചിൽക്കാരന്റെ പ്രകൃതത്തോടെ ബ്രസീൽ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കിക്കൊണ്ട് ഹാലണ്ട് നടത്തിയ വേട്ട നോർവേയ്ക്ക് സമ്മാനിച്ചത് ചരിത്രത്തിലെ ആദ്യ ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്.&lt;/p&gt;&lt;img&gt;&lt;p&gt;കുട്ടിക്കാലത്തെ ലോങ് ജംപ് പരിചയം മൈതാനത്ത് പന്തിലേക്ക് ചാടിവീഴാൻ ഹാലണ്ടിനെ ഇന്നും സഹായിക്കുന്നുണ്ട്. ഹാൻഡ് ബോൾ, ഗോൾഫ് തുടങ്ങിയ കായിക ഇനങ്ങളിലും ഒരു കൈ നോക്കിയ ശേഷമാണ് ഹാലണ്ട് ഫുട്ബോളിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഹാട്രിക്കുകൾ തികച്ചും ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ അടിച്ചും റെക്കോർഡുകൾ ഒന്നൊന്നായി താരം നേരത്തെ തന്നെ സ്വന്തം പേരിൽ കുറിച്ചിരുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;മത്സരങ്ങളുടെ ഇടവേളകളിൽ നഗരം ചു റ്റാനിറങ്ങുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുക, സമൂഹമാധ്യമങ്ങളിൽ സ്വയം ട്രോളുകൾ പങ്കുവെക്കുക എന്നിവയെല്ലാം ഹാലണ്ടിന്&zwj;റെ വിനോദങ്ങളാണ്. ലിയണൽ മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറെന്ന് പരസ്യമായി തുറന്നുപറയാനും ഇത്തവണ ഫ്രാൻസ് കപ്പടിക്കുമെന്ന് പ്രവചിക്കാനും ഹാലണ്ടിന് മടിയില്ല.&lt;/p&gt;&lt;img&gt;&lt;p&gt;കളിക്കളത്തിന് അകത്തും പുറത്തും തികച്ചും വ്യത്യസ്തനായ വ്യക്തിത്വമാണ് ഹാലണ്ടിന്&zwj;റേത്. ബലിഷ്ഠമായ ശരീരവും കെട്ടിവെച്ച ചെമ്പൻ മുടിയുമായി 2026-ലെ ലോകകപ്പ് വേദി പൂർണ്ണമായി കീഴടക്കുകയാണ് ഈ ഇരുപത്തിയാറുകാരൻ.&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/gallery/football-sports/the-ultimate-goal-machine-how-erling-haaland-is-shocking-the-world-in-his-debut-world-cup-lcms6ap"/>
        </item>
        <item>
            <title><![CDATA[അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ് നെയ്മര്‍; തീരുമാനം ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ]]></title>
            <link>https://www.asianetnews.com/football-sports/neymar-announces-international-retirement-after-world-cup-exit-articleshow-3v1quer</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/neymar-announces-international-retirement-after-world-cup-exit-articleshow-3v1quer</guid>
            <pubDate>Mon, 06 Jul 2026 05:31:19 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിഫ ലോകകപ്പില്&zwj; നോര്&zwj;വേയോട് തോറ്റ് ബ്രസീല്&zwj; പുറത്തായതിന് പിന്നാലെ സൂപ്പര്&zwj; താരം നെയ്മര്&zwj; അന്താരാഷ്ട്ര ഫുട്&zwnj;ബോളില്&zwj; നിന്ന് വിരമിക്കല്&zwj; പ്രഖ്യാപിച്ചു. 129 മത്സരങ്ങളില്&zwj; നിന്ന് 80 ഗോളുകള്&zwj; നേടി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്&zwj;വേട്ടക്കാരനായാണ് 34-കാരനായ താരം പടിയിറങ്ങുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwtbd0r2g08ydtt5mpqt8w0j,imgname-neymar--2--1783295804161.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂജേഴ്&zwnj;സി: ബ്രസീലിയന്&zwj; ഫുട്&zwnj;ബോളിന്റെ സുവര്&zwj;ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്&zwj; താരം നെയ്മര്&zwj; അന്താരാഷ്ട്ര ഫുട്&zwnj;ബോളില്&zwj; നിന്നും വിരമിക്കല്&zwj; പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്&zwj;ട്ടറില്&zwj; നോര്&zwj;വേയോട് ബ്രസീല്&zwj; തോറ്റു പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ താരം വിരമിക്കല്&zwj; പ്രഖ്യാപിച്ചത്. ബ്രസീലിയന്&zwj; പുരുഷ ഫുട്&zwnj;ബോള്&zwj; ടീമിനായി ഏറ്റവുമധികം ഗോളുകള്&zwj; നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്&zwj; പടിയിറങ്ങുന്നത്.&lt;/p&gt;&lt;p&gt;129 മത്സരങ്ങളില്&zwj; നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്&zwj; കുറിച്ചത്. ബ്രസീലിയന്&zwj; ഫുട്&zwnj;ബോളിന്റെ ചരിത്രത്തില്&zwj; പെലെ അടക്കമുള്ള ഇതിഹാസങ്ങള്&zwj;ക്കൊപ്പം തന്റേതായ സ്ഥാനം ഉറപ്പിച്ചാണ് നെയ്മര്&zwj; കളം വിടുന്നത്. 2010-ല്&zwj; തന്റെ പതിനെട്ടാം വയസ്സില്&zwj; ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മര്&zwj;, പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ബ്രസീല്&zwj; ആക്രമണ നിരയുടെ കുന്തമുനയായിരുന്നു. നാല് ലോകകപ്പുകളില്&zwj; ബ്രസീലിന്റെ കുപ്പായമണിഞ്ഞ താരം, ടീമിന് വേണ്ടി നിര്&zwj;ണ്ണായകമായ പല നിമിഷങ്ങളിലും കരുത്തായി നിന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt; BREAKING: Neymar announces his RETIREMENT FROM INTERNATIONAL FOOTBALL. &ldquo;I tried. I tried. It started here at Met Life stadium and I finished here. It is now over&rdquo;, Ney said after the game.His story with the Brazilian national team is over. pic.twitter.com/vPIFflyJHq&lt;/p&gt;&lt;p&gt;&mdash; Fabrizio Romano (@FabrizioRomano) July 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;രാജ്യത്തിനായി വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാന്&zwj; നെയ്മറിനായി. 2012 ലണ്ടന്&zwj; ഒളിമ്പിക്&zwnj;സില്&zwj; വെള്ളി മെഡല്&zwj; നേടിയ ടീമിലുണ്ടായിരുന്ന താരം, 2016-ല്&zwj; സ്വന്തം നാട്ടില്&zwj; വെച്ച് നടന്ന റിയോ ഒളിമ്പിക്&zwnj;സില്&zwj; ബ്രസീലിനെ സ്വര്&zwj;ണ മെഡല്&zwj; ജേതാക്കളാക്കുന്നതില്&zwj; പ്രധാന പങ്കുവഹിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;അവസാന ലോകകപ്പിലെ നിമിഷങ്ങള്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;2026 ഫിഫ ലോകകപ്പില്&zwj; രണ്ട് മത്സരങ്ങളില്&zwj; മാത്രമാണ് നെയ്മര്&zwj;ക്ക് ബൂട്ടണിയാന്&zwj; സാധിച്ചത്. പരിക്കിന്റെയും മറ്റും അലട്ടലുകള്&zwj;ക്കിടയിലും ഗ്രൂപ്പ് ഘട്ടത്തില്&zwj; സ്&zwnj;കോട്ട്&zwnj;ലന്&zwj;ഡിനെതിരായ മത്സരത്തില്&zwj; പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മര്&zwj;, പ്രീക്വാര്&zwj;ട്ടറില്&zwj; നോര്&zwj;വേയ്&zwnj;ക്കെതിരെ നടന്ന മത്സരത്തില്&zwj; ഇഞ്ചുറി ടൈമില്&zwj; പെനാല്&zwj;റ്റിയിലൂടെ ഒരു ഗോള്&zwj; കൂടി നേടിയിരുന്നു. ഇതാണ് ബ്രസീലിന് വേണ്ടിയുള്ള താരത്തിന്റെ അവസാന ഗോളായി മാറിയത്. ഒരു യുഗത്തിന്റെ അവസാനമാണ് ഈ വിരമിക്കലിലൂടെ സംഭവിക്കുന്നത്. കാനറി കുപ്പായത്തില്&zwj; നെയ്മര്&zwj; തീര്&zwj;ത്ത മാന്ത്രികത ആരാധകര്&zwj;ക്ക് എന്നും ഒരു ഓര്&zwj;മ്മയായിരിക്കുമെന്നുള്ള കാര്യത്തില്&zwj; സംശയമില്ല.&lt;/p&gt;&lt;h3&gt;&lt;strong&gt;നോര്&zwj;വേ ക്വാര്&zwj;ട്ടറിലേക്ക്&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം, ബ്രസീലിനെ അട്ടിമറിച്ച നോര്&zwj;വേ ക്വാര്&zwj;ട്ടര്&zwj; ഫൈനലിലേക്ക് മുന്നേറി. ജൂലൈ 11-ന് മയാമി സ്റ്റേഡിയത്തില്&zwj; വെച്ച് നടക്കുന്ന ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj; മെക്&zwnj;സിക്കോയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും നോര്&zwj;വേ നേരിടുക.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/neymar-announces-international-retirement-after-world-cup-exit-articleshow-3v1quer"/>
        </item>
        <item>
            <title><![CDATA[കിരീട വരൾച്ചയ്ക്ക് 24 വയസ്; ആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ബ്രസീലിന്‍റെ തകർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ]]></title>
            <link>https://www.asianetnews.com/gallery/football-sports/24-years-of-wait-even-ancelotti-couldnt-save-brazil-from-another-world-cup-disaster-cguabht</link>
            <guid isPermaLink="true">https://www.asianetnews.com/gallery/football-sports/24-years-of-wait-even-ancelotti-couldnt-save-brazil-from-another-world-cup-disaster-cguabht</guid>
            <pubDate>Mon, 06 Jul 2026 12:00:27 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യക്തിഗത മികവുകളിലെ അമിത വിശ്വാസം, പ്രതിരോധത്തിലെ പിഴവുകൾ, പരിക്കുകൾ എന്നിവ കാനറികളുടെ പതനത്തിന് കാരണമായി. പ്രതാപകാലത്തെ ടീമിൽ നിന്നുള്ള അകലം വ്യക്തമാക്കുന്ന ഈ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ബ്രസീൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwv1nrgze3xenawa2h1zmswp,imgname-neymar-1783319159327.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വ്യക്തിഗത മികവുകളിലെ അമിത വിശ്വാസം, പ്രതിരോധത്തിലെ പിഴവുകൾ, പരിക്കുകൾ എന്നിവ കാനറികളുടെ പതനത്തിന് കാരണമായി. പ്രതാപകാലത്തെ ടീമിൽ നിന്നുള്ള അകലം വ്യക്തമാക്കുന്ന ഈ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ബ്രസീൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്&zwj;.&lt;/p&gt;&lt;img&gt;&lt;p&gt;പ്രതാപത്തിന്&zwj;റെയും വൻ പ്രതീക്ഷകളുടെയും ഭാരവുമായി ഈ ലോകകപ്പിനുമെത്തിയ ബ്രസീലിന് പിഴച്ചത് എവിടെയാണ്?. കിരീടം നേടാൻ സാധ്യത കൽപ്പിച്ചവർ കുറവായിരുന്നെങ്കിലും അഞ്ചുവട്ടം ലോക ചാമ്പ്യന്മാരുടെ മടക്കം ഇത്ര നേരത്തെയാകുമെന്ന് ആരാധകർ പോലും കരുതിയിരുന്നില്ല. ബ്രസീൽ തോറ്റു പുറത്തായിരിക്കുന്നു. എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് ഉത്തരങ്ങൾ തേടി ബ്രസീലിന് അധികം തലപുകയ്ക്കേണ്ടി വരില്ല. ഭൂതകാലത്തിന്&zwj;റെ പ്രതാപം മാത്രം കൊണ്ട് ആരും ബൂട്ടുകെട്ടി വന്ന് ഗോളടിക്കില്ലെന്ന യാഥാർഥ്യം കാനറികൾ തിരിച്ചറിഞ്ഞേ മതിയാകൂ.&lt;/p&gt;&lt;img&gt;&lt;p&gt;സാന്&zwj;റോസിലെയും സാവോപോളോയിലെയും ഫുട്ബോൾ മ്യൂസിയങ്ങളിൽ വിശ്രമിക്കുന്ന അഞ്ച് ലോകകിരീടങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ചേർത്തുവെക്കാൻ പോന്ന ഒരു സംഘവുമായാണോ ബ്രസീൽ ഇത്തവണ എത്തിയത്?. ഏത് പൊസിഷനിലും ലോകത്തിലെ ഏത് വമ്പൻ ടീമും കൊതിക്കുന്ന ലോകോത്തര കളിക്കാരുണ്ടായിരുന്ന ഒരു സുവർണ്ണ കാലമുണ്ടായിരുന്നു ബ്രസീലിന്. ആ പഴയ കാലത്തുനിന്ന് ഇന്നത്തെ ബ്രസീലിയൻ നിരയിലേക്കുള്ള ദൂരം വളരെ വലുതാണ്.&lt;/p&gt;&lt;img&gt;&lt;p&gt;ഇത്തവണ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തന്നെ ബ്രസീൽ മുടന്തിയാണ് നീങ്ങിയത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നില്ലെങ്കിൽ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്ന് ബ്രസീൽ പുറത്താകേണ്ടി വരുമായിരുന്ന അവസ്ഥയായിരുന്നു. ലോകം ജയിക്കാൻ കാത്തിരിപ്പിന്&zwj;റെ ഇടവേള കൂടുന്നതിന്&zwj;റെ മുഷിപ്പ് ബ്രസീൽ എന്ന രാജ്യത്ത് പ്രകടമായിരുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;24 വർഷത്തിന്&zwj;റെ ആ കപ്പ് വരൾച്ചയുടെ നഷ്ടചരിത്രം തിരുത്താൻ ഒടുവിൽ ചരിത്രത്തിലാദ്യമായി ഒരു നാട്ടുകാരനല്ലാത്ത വിദേശി പരിശീലകനെപ്പോലും അവർക്ക് കൂടെക്കൂട്ടേണ്ടി വന്നു- തന്ത്രജ്ഞനായ കാർലോ ആഞ്ചലോട്ടി.&lt;/p&gt;&lt;img&gt;&lt;p&gt;വിനിഷ്യസ് ജൂനിയറും റഫീഞ്ഞയും മുതൽ ഗബ്രിയേൽ മഗല്ലെസും മാർക്വീഞ്ഞോയും വരെയുളള വൻ നിരയുമായാണ് ആഞ്ചലോട്ടി എത്തിയത്. പരിക്കിന്&zwj;റെ പിടിയിലായിട്ടും സൂപ്പർ താരം നെയ്മറിനെയും കൂടെക്കൂട്ടി ആഞ്ചലോട്ടി ആരാധകരെ തൃപ്തരാക്കിയിരുന്നു. എങ്കിലും ഇത്തവണ ഫേവറിറ്റുകളായി ബ്രസീലിനെ ആരും കണ്ടിരുന്നില്ല. ടൂർണമെന്&zwj;റിൽ 'എവിടെ വരെ എത്തും?' എന്ന് മാത്രമായിരുന്നു ചോദ്യം.&lt;/p&gt;&lt;img&gt;&lt;p&gt;ആഞ്ചലോട്ടിയുടെ പ്ലാനിലുണ്ടായിരുന്ന റോഡ്രിഗോയും വണ്ടർ കിഡ് എസ്താവോയും പരിക്കിൽപ്പെട്ട് പുറത്തായതോടെ പകരക്കാരെ തേടേണ്ടി വന്നത് ആദ്യ തിരിച്ചടിയായി. ടൂർണമെന്&zwj;റിൽ മൊറോക്കോയോട് കളിച്ചപ്പോൾ തന്നെ ബ്രസീലിന്&zwj;റെ പരിമിതികൾ വെളിച്ചത്തായിരുന്നു. ഹെയ്തിയോടും സ്കോട്&zwj;ലൻ&zwj;ഡിനോടും ജയിച്ചപ്പോൾ മികവിന്&zwj;റെ ചില മിന്നലാട്ടങ്ങൾ കണ്ടു. ജപ്പാനോട് പിന്നിൽപ്പോയ ശേഷം രണ്ടാം പകുതിയിലെ ഗംഭീര കളി വിന്&zwj;റേജ് ബ്രസീലിനെ ഓർമിപ്പിക്കുകയും ചെയ്തു. പക്ഷേ, നോക്കൗട്ടിൽ നോർവേയുടെ യൂറോപ്യൻ ഫുട്ബോൾ ബുദ്ധിക്ക് മുന്നിൽ കാനറികൾക്ക് മറുപടിയില്ലായിരുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;വ്യക്തി മികവുകളിൽ മാത്രം ഊന്നിയ ബ്രസീലിന്&zwj;റെ തന്ത്രങ്ങൾ പാളുന്നതാണ് പിന്നീട് കണ്ടത്. വിനിഷ്യസിന്&zwj;റെയോ മാറ്റിയൂസ് കുഞ്ഞയുടെയോ ഒരു 'ഓഫ് ഡേ' മതി ബ്രസീലിനെ ആർക്കും തോൽപ്പിക്കാമെന്ന് ലോകകപ്പ് വേദിയിൽ വീണ്ടും തെളിഞ്ഞു. പ്രതീക്ഷിക്കാത്തത്ര പിഴവുകളാണ് പ്രതിരോധത്തിലും മധ്യനിരയിലും സംഭവിച്ചത്.&lt;/p&gt;&lt;img&gt;&lt;p&gt;ആരവങ്ങൾക്കപ്പുറം പരിക്കിൽ നിന്ന് പൂർണ്ണമുക്തനാകാത്ത നെയ്മറിനെക്കൊണ്ട് ടീമിന് കാര്യമായ ഉപകാരമുണ്ടായില്ല. പുതിയൊരു അത്ഭുത താരപ്പിറവിയും ഇത്തവണ ബ്രസീൽ നിരയിൽ സംഭവിച്ചതുമില്ല. ശരാശരിക്ക് മുകളിലേക്ക് ഉയരാത്ത ഒരു ടീമിന്&zwj;റെ അനിവാര്യമായ പതനമെന്ന് ഈ പുറത്താകലിനെ ഫുട്ബോൾ ലോകം വിലയിരുത്തുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;എങ്കിലും, ഫുട്ബോൾ പ്രതിഭകളുടെ വറ്റാത്ത ഉറവയാണ് ബ്രസീൽ ഇന്നും. ഈ തകർച്ചയിൽ നിന്ന് അവർ പാഠങ്ങൾ പഠിക്കും. ശക്തമായ തിരിച്ചുവരവുകൾ നടത്താൻ കെൽപ്പുള്ള ബ്രസീലിന്റെ വിന്&zwj;റേജ് ശൈലി വരും വർഷങ്ങളിൽ ഫുട്ബോൾ ലോകം വീണ്ടും കാണുക തന്നെ ചെയ്യും.&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/gallery/football-sports/24-years-of-wait-even-ancelotti-couldnt-save-brazil-from-another-world-cup-disaster-cguabht"/>
        </item>
        <item>
            <title><![CDATA[മൂന്ന് പേരും അടിച്ചത് 7 ഗോൾ വീതം; എന്നിട്ടും ഗോൾഡൻ ബൂട്ട് പോരില്‍ ഹാലന്‍ഡ് എംബാപ്പെക്കും മെസിക്കും പിന്നിലാവാൻ കാരണം]]></title>
            <link>https://www.asianetnews.com/football-sports/mbappe-messi-and-haaland-tied-on-7-goals-why-the-norwegian-is-placed-third-articleshow-x4cypq1</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/mbappe-messi-and-haaland-tied-on-7-goals-why-the-norwegian-is-placed-third-articleshow-x4cypq1</guid>
            <pubDate>Mon, 06 Jul 2026 11:10:59 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂർണമെന്&zwj;റിന്&zwj;റെ അവസാനം രണ്ടോ അതിലധികമോ കളിക്കാർ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാൽ, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്&zwj;ഗം അസിസ്റ്റുകളുടെ എണ്ണമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwtz3933f5112gkxf178zsxk,imgname-mbappe-messi-haaland--1--1783316456547.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മെക്സിക്കോ സിറ്റി: &lt;/strong&gt;ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്&zwj;ക്ക് ആവേശം പകര്&zwj;ന്ന് ടൂര്&zwj;ണമെന്&zwj;റിലെ ടോപ് സ്കോറര്&zwj;ക്കുള്ള ഗോള്&zwj;ഡന&zwj; ബൂട്ട് പോരാട്ടവും. ഏഴ് ഗോള്&zwj; വിതമടിച്ച ഫ്രാന്&zwj;സ് നായകൻ കിലിയന്&zwj; എംബാപ്പെയും അര്&zwj;ജന്&zwj;റീന നായകന്&zwj; ലിയോണല്&zwj; മെസിയും നോർവെ സൂപ്പര്&zwj; താരം ഏര്&zwj;ലിംഗ് ഹാലന്&zwj;ഡും നിലവില്&zwj; ഒന്നാം സ്ഥാനത്താണ്. ആറ് ഗോളടിച്ച് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ന്&zwj; തൊട്ടുപിന്നിലായി നാലാം സ്ഥാനത്തുണ്ട്. മെക്സിക്കോയ്ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി വലയിലെത്തിച്ചാണ് കെയ്ൻ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ടോപ് ഫോറിലെത്തിയത്.&lt;/p&gt;&lt;h2&gt;അടിച്ചത് 7 ഗോള്&zwj; വീതം, എന്നിട്ടും എന്തുകൊണ്ട് ഹാലന്&zwj;ഡ് മൂന്നാമത്&lt;/h2&gt;&lt;p&gt;മൂവരും 7 ഗോളുകള്&zwj; നേടിയിട്ടും എംബാപ്പെയും മെസിയും എങ്ങനെ ഹാലന്&zwj;ഡിന് മുന്നിലെത്തി എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂർണമെന്&zwj;റിന്&zwj;റെ അവസാനം രണ്ടോ അതിലധികമോ കളിക്കാർ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാൽ, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്&zwj;ഗം അസിസ്റ്റുകളുടെ എണ്ണമാണ്. അതായത് സഹതാരങ്ങൾക്ക് ഗോൾ അടിക്കാൻ എത്ര തവണ കൃത്യമായി പന്ത് കൈമാറി എന്നത് ഇവിടെ നിർണായകമാകും. നിലവിലെ കണക്കുകൾ അനുസരിച്ച് എംബാപ്പെ 7 ഗോളുകൾ അടിച്ചതിനൊപ്പം 2 അസിസ്റ്റുകളും നല്&zwj;കിയിട്ടുണ്ട്. അതുകൊണ്ടാണ് മെസിയെയും ഹാലന്&zwj;&zwj;ഡിനെയും മറികടന്ന് എംബാപ്പെ ഒന്നാമനായത്. സെനഗൽ, ഇറാഖ്, സ്വീഡൻ എന്നിവർക്കെതിരെ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ, പ്രീ-ക്വാർട്ടറിൽ പരാഗ്വേയ്ക്കെതിരെ ഫ്രാൻസിന്റെ വിജയഗോളും (1-0) സ്വന്തമാക്കി. 482 മിനിറ്റുകളാണ് എംബാപ്പെ ഗ്രൗണ്ടിലുണ്ടായിരുന്നത്.&lt;/p&gt;&lt;h2&gt;മെസി എങ്ങനെ രണ്ടാമനായി&lt;/h2&gt;&lt;p&gt;ഏര്&zwj;ലിംഗ് ഹാലന്&zwj;ഡും ലിയോണല്&zwj; മെസിയും അടിച്ചത് 7 ഗോള്&zwj; വീതമാണ്. ഇരുവര്&zwj;ക്കും അസിസ്റ്റുകളില്ല. ഈ സാഹചര്യത്തിലും മെസി എങ്ങനെ രണ്ടാമനായി എന്നതാണ് അരാധകരുടെ അടുത്ത സംശയം. അടിച്ച ഗോളുകളുടെ എണ്ണവും അസിസ്റ്റുകളുടെ എണ്ണവും ഒരുപോലെയാണെങ്കിൽ ഫിഫ അടുത്തതായി പരിഗണിക്കുക ഗ്രൗണ്ടില്&zwj; ചിലവഴിച്ച ആകെ മിനിറ്റുകളാണ്. ഏറ്റവും കുറഞ്ഞ സമയം കളിച്ച് കൂടുതൽ ഗോളുകൾ നേടിയ കളിക്കാരന് (കൂടുതൽ സ്കോറിങ് കാര്യക്ഷമതയുള്ളയാൾക്ക്) മുൻഗണന ലഭിക്കും. ഹാലന്&zwj;ഡിനെ അപേക്ഷിച്ച് ലിയോണല്&zwj; മെസി കുറഞ്ഞ മിനിറ്റുകളാണ് കളിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;നോര്&zwj;വെയുടെ പ്രീ ക്വാര്&zwj;ട്ടര്&zwj; പോരാട്ടം കഴിഞ്ഞതോടെ ഗ്രൂപ്പ് ഘട്ടത്തില്&zwj; ഒരു മത്സരത്തില്&zwj; കളിക്കാതിരുന്നിട്ടും ഹാലന്&zwj;ഡ് 416 മിനിറ്റുകളാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്. അര്&zwj;ജന്&zwj;റീനയുടെ പ്രീ ക്വാര്&zwj;ട്ടര്&zwj; മത്സരം നടക്കാനിരിക്കുന്നതേയുള്ളൂവെന്നതിനാല്&zwj; മെസി 361 മിനിറ്റുകള്&zwj; മാത്രമാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്. ഇതാണ് ഹാലന്&zwj;ഡിനെ മറികടന്ന് മെസി മുന്നിലെത്താൻ കാരണം. ഗ്രൂപ്പ് ഘട്ടത്തില്&zwj; ജോര്&zwj;ദാനെതിരായ മത്സരത്തില്&zwj; രണ്ടാം പകുതിയില്&zwj; പകരക്കാരനായാണ് മെസി ഇറങ്ങിയത്. അൾജീരിയക്കെതിരെ ഹാട്രിക്കോടെ തുടങ്ങിയ മെസി, ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകളും ജോർദാൻ, കേപ് വെർദെ എന്നിവർക്കെതിരെ ഓരോ ഗോൾ വീതവും നേടി.&lt;/p&gt;&lt;p&gt;ഇറാഖ്, സെനഗൽ എന്നിവർക്കെതിരെ ഇരട്ട ഗോളുകൾ നേടിയ ഹാലൻഡാകട്ടെ ഐവറി കോസ്റ്റിനെതിരെ ഒരു ഗോളും, പ്രീ-ക്വാർട്ടറിൽ ബ്രസീലിനെതിരെ ഇരട്ട ഗോളും നേടി. ആറ് ഗോളുകളുമായി നാലാം സ്ഥാനത്തുള്ള ഹാരി കെയ്നിന് ഒരു അസിസ്റ്റുമുണ്ട്. ക്രോയേഷ്യക്കെതിരെ ഇരട്ട ഗോളോടെ തുടങ്ങിയ കെയ്ൻ, പനാമ, ഡി.ആർ കോംഗോ എന്നിവർക്കെതിരെയും സ്കോർ ചെയ്തു. മെക്സിക്കോയ്ക്കെതിരായ പ്രീ-ക്വാർട്ടറിലെ ഗോളാണ് കെയ്നെ പോരാട്ടത്തിൽ സജീവമാക്കി നിർത്തിയത്.489 മിനിറ്റുകളാണ് കെയ്ന്&zwj; ഗ്രൗണ്ടിലുണ്ടായത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/mbappe-messi-and-haaland-tied-on-7-goals-why-the-norwegian-is-placed-third-articleshow-x4cypq1"/>
        </item>
        <item>
            <title><![CDATA[പെനാല്‍റ്റി എടുക്കാന്‍ ബ്രൂണോ ഗ്വിമറസിനെ നിയോഗിച്ചത് എന്ത് കൊണ്ട്? വിശദീകരണവുമായി ആന്‍സലോട്ടി]]></title>
            <link>https://www.asianetnews.com/football-sports/ancelotti-explains-why-bruno-guimaraes-took-penalty-for-brazil-articleshow-g8s1s99</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/ancelotti-explains-why-bruno-guimaraes-took-penalty-for-brazil-articleshow-g8s1s99</guid>
            <pubDate>Mon, 06 Jul 2026 07:05:01 +0530</pubDate>
            <description><![CDATA[&lt;p&gt;ബ്രൂണോ ഗ്വിമറസ് പെനാല്&zwj;റ്റി നഷ്ടപ്പെടുത്തിയത് വലിയ ചര്&zwj;ച്ചയായി. പെനാല്&zwj;റ്റി എടുക്കുന്നവരുടെ മുന്&zwj;കൂട്ടി തയ്യാറാക്കിയ ലിസ്റ്റില്&zwj; നെയ്മറിനും റാഫിഞ്ഞയ്ക്കും ശേഷം ഗ്വിമറസായിരുന്നു ഉണ്ടായിരുന്നതെന്നും, അതിനാലാണ് ആ ഉത്തരവാദിത്തം നല്&zwj;കിയതെന്നും കോച്ച് കാര്&zwj;ലോ ആന്&zwj;സലോട്ടി വിശദീകരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwtgy8d91147gkp96b2f3d4z,imgname-bruno-1783301611945.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂജേഴ്&zwnj;സി: ഫിഫ ലോകകപ്പ് പ്രീക്വാര്&zwj;ട്ടറില്&zwj; നോര്&zwj;വേയോട് 2-1 എന്ന സ്&zwnj;കോറിന് തോറ്റ് പുറത്തായ ബ്രസീലിന്റെ പരാജയത്തിന് പിന്നിലെ ഏറ്റവും വലിയ ചര്&zwj;ച്ചാവിഷയമായിരിക്കുകയാണ് പതിനാലാം മിനിറ്റില്&zwj; ബ്രൂണോ ഗ്വിമറസ് നഷ്ടപ്പെടുത്തിയ ആ പെനാല്&zwj;റ്റി. പെനാല്&zwj;റ്റി എടുക്കാന്&zwj; വിനീഷ്യസ് ജൂനിയര്&zwj; പോലുള്ള പരിചയസമ്പന്നരായ താരങ്ങള്&zwj; ഗ്രൗണ്ടിലുണ്ടായിട്ടും എന്തുകൊണ്ട് ഗ്വിമറസിനെ തിരഞ്ഞെടുത്തു എന്നതിന് പരിശീലകന്&zwj; കാര്&zwj;ലോ ആന്&zwj;സലോട്ടി മറുപടിയുമായി രംഗത്തെത്തി.&lt;/p&gt;&lt;h2&gt;&lt;strong&gt;മുന്&zwj;കൂട്ടി തീരുമാനിച്ച ലിസ്റ്റ്&lt;/strong&gt;&lt;/h2&gt;&lt;p&gt;ടീമിലെ പെനാല്&zwj;റ്റി എടുക്കുന്നവര്&zwj;ക്കായി മുന്&zwj;കൂട്ടി തീരുമാനിച്ച ഒരു പട്ടികയുണ്ടെന്ന് ആന്&zwj;സലോട്ടി വ്യക്തമാക്കി. നെയ്മറാണ് ബ്രസീലിന്റെ ഒന്നാം നമ്പര്&zwj; പെനാല്&zwj;റ്റി ടേക്കര്&zwj;, റാഫിഞ്ഞയാണ് രണ്ടാമന്&zwj;. എന്നാല്&zwj; പെനാല്&zwj;റ്റി ലഭിച്ച സമയത്ത് ഇവര്&zwj; രണ്ടുപേരും ഗ്രൗണ്ടിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്&zwj; തൊട്ടടുത്ത പേര് ബ്രൂണോ ഗ്വിമറസിന്റേതായിരുന്നു എന്ന് ആന്&zwj;സലോട്ടി വിശദീകരിച്ചു. 'പെനാല്&zwj;റ്റി ലഭിച്ച സമയത്ത് നെയ്മറും റാഫിഞ്ഞയും മൈതാനത്ത് ഇല്ലായിരുന്നു. അതുകൊണ്ടാണ് ആ ഉത്തരവാദിത്തം ബ്രൂണോ ഏറ്റെടുത്തത്.' ആന്&zwj;സലോട്ടി പറഞ്ഞു.&lt;/p&gt;&lt;p&gt;പരിശീലന സമയത്ത് ഗ്വിമറസ് പെനാല്&zwj;റ്റികളില്&zwj; നല്ല ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും, അതിനാല്&zwj; തന്നെ അവനില്&zwj; പൂര്&zwj;ണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും ആന്&zwj;സലോട്ടി കൂട്ടിച്ചേര്&zwj;ത്തു. ഫുട്&zwnj;ബോളില്&zwj; ഇത്തരം കാര്യങ്ങള്&zwj; സംഭവിക്കാം, ചിലപ്പോള്&zwj; ഗോളാകും, ചിലപ്പോള്&zwj; ഗോള്&zwj;കീപ്പര്&zwj; അത്ഭുതകരമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;h3&gt;&lt;strong&gt;വിനീഷ്യസ് ഒഴിവാക്കപ്പെട്ടതിന് പിന്നില്&zwj;&lt;/strong&gt;&lt;/h3&gt;&lt;p&gt;റയല്&zwj; മാഡ്രിഡിനായി പെനാല്&zwj;റ്റികള്&zwj; എടുത്ത് പരിചയമുള്ള വിനീഷ്യസ് ജൂനിയര്&zwj; ഗ്രൗണ്ടിലുണ്ടായിരുന്നിട്ടും ഗ്വിമറസിനെ തെരഞ്ഞെടുത്തത് ആരാധകര്&zwj;ക്കിടയില്&zwj; വലിയ ചര്&zwj;ച്ചയായിരുന്നു. എന്നാല്&zwj; കോച്ചിന്റെ മുന്&zwj;കൂട്ടി നിശ്ചയിച്ച ലിസ്റ്റ് പ്രകാരമാണ് കാര്യങ്ങള്&zwj; നീങ്ങിയതെന്ന് ഇതോടെ വ്യക്തമായി.&lt;/p&gt;&lt;h3&gt;&lt;strong&gt;കളിയുടെ ഗതി മാറ്റിയ സേവ്&lt;/strong&gt;&lt;/h3&gt;&lt;p&gt;സ്റ്റട്ടറിങ് റണ്&zwj;-അപ്പിനൊടുവില്&zwj; ഗ്വിമയസ് പന്ത് വലതുമൂലയിലേക്ക് ലക്ഷ്യം വെച്ചെങ്കിലും, നോര്&zwj;വേ ഗോള്&zwj;കീപ്പര്&zwj; ഒര്&zwj;ജന്&zwj; നൈലാന്&zwj;ഡ് അസാമാന്യമായ ഒരു സേവിലൂടെ ബ്രസീലിനെ തടഞ്ഞു. ഈ സേവ് നോര്&zwj;വേയുടെ ആത്മവിശ്വാസം വാനോളം ഉയര്&zwj;ത്തുകയും, തുടര്&zwj;ന്ന് രണ്ടാം പകുതിയില്&zwj; എര്&zwj;ലിങ് ഹാളണ്ടിന്റെ രണ്ട് ഗോളുകള്&zwj;ക്ക് ബ്രസീല്&zwj; കീഴടങ്ങുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷം നെയ്മര്&zwj; മടങ്ങിയെത്തിയ ശേഷം ലഭിച്ച പെനാല്&zwj;റ്റി ലക്ഷ്യത്തിലെത്തിച്ചെങ്കിലും, അത് ടീമിനെ തോല്&zwj;വിയില്&zwj; നിന്ന് രക്ഷിക്കാന്&zwj; പര്യാപ്തമായില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/ancelotti-explains-why-bruno-guimaraes-took-penalty-for-brazil-articleshow-g8s1s99"/>
        </item>
        <item>
            <title><![CDATA[ഉന്നതങ്ങളില്‍ ഇംഗ്ലണ്ട്; മെക്‌സിക്കോയെ മുട്ടുകുത്തിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍, ഇനി നോര്‍വേക്കെതിരെ]]></title>
            <link>https://www.asianetnews.com/football-sports/england-into-the-quarter-finals-of-fifa-world-cup-after-beating-mexico-articleshow-x034i5v</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/england-into-the-quarter-finals-of-fifa-world-cup-after-beating-mexico-articleshow-x034i5v</guid>
            <pubDate>Mon, 06 Jul 2026 09:26:46 +0530</pubDate>
            <description><![CDATA[&lt;p&gt;ആവേശകരമായ ലോകകപ്പ് പോരാട്ടത്തിൽ ഇംഗ്ലണ്ട് മെക്സിക്കോയെ 3-2ന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് നിർണായകമായത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwtrzfjm380npas6xbw6r4dg,imgname-bellingham-1783310040660.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മെക്&zwnj;സിക്കോ സിറ്റി: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നില്&zwj; ആതിഥേയരായ മെക്&zwnj;സിക്കോയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട് ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj;. ആവേശവും നാടകീയതയും നിറഞ്ഞ പോരാട്ടത്തില്&zwj; 3-2 എന്ന സ്&zwnj;കോറിനാണ് ത്രീ ലയണ്&zwj;സ് വിജയം സ്വന്തമാക്കിയത്. ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളും ഹാരി കെയ്&zwnj;നിന്റെ ഒരു ഗോളുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ജൂലിയന്&zwj; ക്വിനോനസ്, റൗള്&zwj; ജിമിനെസ് എന്നിവരാണ് മെക്&zwnj;സിക്കോയുടെ ഗോളുകള്&zwj; നേടിയത്. മത്സരത്തിലൊന്നാകെ ആറ് മഞ്ഞ കാര്&zwj;ഡുകളും ഒരു ചുവപ്പ് കാര്&zwj;ഡും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ബെല്ലിംഗ്ഹാമിന്റെ മിന്നലാട്ടം&lt;/strong&gt;&lt;/h2&gt;&lt;p&gt;ആദ്യ പകുതിയില്&zwj; വെറും 98 സെക്കന്&zwj;ഡുകള്&zwj;ക്കിടെ രണ്ട് തവണ വലചലിപ്പിച്ച ജൂഡ് ബെല്ലിംഗ്ഹാമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറയൊരുക്കിയത്. മെക്&zwnj;സിക്കോയുടെ മണ്ണില്&zwj;, അസ്റ്റെക്ക സ്റ്റേഡിയത്തില്&zwj; കഴിഞ്ഞ 90 മത്സരങ്ങളില്&zwj; മെക്&zwnj;സിക്കോ വഴങ്ങുന്ന മൂന്നാമത്തെ മാത്രം തോല്&zwj;വിയാണിത്. ഇതിനിടെ ഇംഗ്ലീഷ് താരം ജാരല്&zwj; ക്വാന്&zwj;സയ്ക്ക് ചുവപ്പ് കാര്&zwj;ഡ് ലഭിച്ചതോടെ ടീം പത്തുപേരുമായി ചുരുങ്ങിയിരുന്നു. നിരവധി വെല്ലുവിളികള്&zwj; നേരിട്ടാണ് തോമസ് ടുക്കലിന്റെ സംഘം ഈ വിജയം പിടിച്ചെടുത്തത്.&lt;/p&gt;&lt;p&gt;അസ്റ്റെക്ക സ്റ്റേഡിയത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും സമുദ്ര നിരപ്പില്&zwj; നിന്ന് ഉയര്&zwj;ന്ന ഉയരവും താരങ്ങളെ ശാരീരികമായി തളര്&zwj;ത്തി. ഇംഗ്ലണ്ടിന്റെ ക്ലിനിക്കല്&zwj; ഫിനിഷിങ് ആണ് മെക്&zwnj;സിക്കോയുടെ ലോകകപ്പ് മോഹങ്ങള്&zwj; അവസാനിപ്പിച്ചത്. അവസരങ്ങള്&zwj; മുതലെടുക്കുന്നതില്&zwj; ഇംഗ്ലീഷ് താരങ്ങള്&zwj; കാണിച്ച കൃത്യതയാണ് മത്സരത്തിന്റെ ഫലം നിര്&zwj;ണ്ണയിച്ചത്.&lt;/p&gt;&lt;h3&gt;&lt;strong&gt;ക്വാര്&zwj;ട്ടറില്&zwj; നോര്&zwj;വേ കാത്തിരിക്കുന്നു&lt;/strong&gt;&lt;/h3&gt;&lt;p&gt;ഈ വിജയത്തോടെ ഇംഗ്ലണ്ട് ക്വാര്&zwj;ട്ടര്&zwj; ഫൈനലിലേക്ക് മുന്നേറി. അടുത്ത മത്സരത്തില്&zwj; എര്&zwj;ലിങ് ഹാളണ്ട് നയിക്കുന്ന കരുത്തരായ നോര്&zwj;വേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്&zwj;. 60 വര്&zwj;ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു വലിയ ടൂര്&zwj;ണമെന്റ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇംഗ്ലണ്ടിന് നോര്&zwj;വേയ്&zwnj;ക്കെതിരായ മത്സരം കടുത്ത പരീക്ഷണമായിരിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/england-into-the-quarter-finals-of-fifa-world-cup-after-beating-mexico-articleshow-x034i5v"/>
        </item>
        <item>
            <title><![CDATA[ട്രംപ് ഇടപ്പെട്ടു, യുഎസ് താരം ബലോഗന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഫിഫയുടെ തീരുമാനത്തിനെതിരെ ബെല്‍ജിയം]]></title>
            <link>https://www.asianetnews.com/football-sports/fifa-clears-us-player-balogun-ban-after-donald-trump-call-articleshow-mz0d16r</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/fifa-clears-us-player-balogun-ban-after-donald-trump-call-articleshow-mz0d16r</guid>
            <pubDate>Mon, 06 Jul 2026 09:04:32 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിഫ ലോകകപ്പില്&zwj; യുഎസ് താരം ഫോളറിന്&zwj; ബലോഗന്റെ സസ്&zwnj;പെന്&zwj;ഷന്&zwj; പിന്&zwj;വലിച്ചത് വിവാദമായി. യുഎസ് പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്ന ആരോപണമുയരുമ്പോള്&zwj;, തീരുമാനത്തിനെതിരെ ബെല്&zwj;ജിയം ശക്തമായി പ്രതിഷേധിക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwtqshdm4j0rjhw68fatg8kz,imgname-balogun-1783308797363.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോര്&zwj;ക്ക്: ഫിഫ ലോകകപ്പില്&zwj; പ്രീ ക്വാര്&zwj;ട്ടര്&zwj; മത്സരത്തിന് മുമ്പ് അമേരിക്കന്&zwj; താരം ഫോളറിന്&zwj; ബലോഗന്റെ സസ്&zwnj;പെന്&zwj;ഷന്&zwj; ഫിഫ നീക്കിയത് വിവാദത്തിലേക്ക്. പ്രീ ക്വാര്&zwj;ട്ടറില്&zwj; ബെല്&zwj;ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്&zwnj;പെന്&zwj;ഷന്&zwj; നീക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്&zwj;ന്നാണ് സസ്&zwnj;പെന്&zwj;ഷന്&zwj; പിന്&zwj;വലിച്ചതെന്ന ആരോപണവും നിലനില്&zwj;ക്കുന്നുണ്ട്. ബോസ്&zwnj;നിയ ആന്&zwj;ഡ് ഹെര്&zwj;സഗോവിനയ്&zwnj;ക്കെതിരായ മത്സരത്തില്&zwj; ലഭിച്ച ചുവപ്പ് കാര്&zwj;ഡിനെത്തുടര്&zwj;ന്ന് ബലോഗന് ലഭിക്കേണ്ടിയിരുന്ന ഒരു മത്സരത്തിലെ വിലക്കാണ് ഫിഫ അപ്രതീക്ഷിതമായി നീക്കിയത്. ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്&zwnj;പെന്&zwj;ഷന്&zwj; പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇതോടെ പ്രീക്വാര്&zwj;ട്ടര്&zwj; മത്സരത്തില്&zwj; കളിക്കാന്&zwj; താരം യോഗ്യനായി.&lt;/p&gt;&lt;h2&gt;&lt;strong&gt;തിയറി ഹെന്റിയുടെ വിമര്&zwj;ശനം&lt;/strong&gt;&lt;/h2&gt;&lt;p&gt;തീരുമാനത്തെക്കുറിച്ചുള്ള സമയക്രമമാണ് തിയറി ഹെന്റിയെ ചൊടിപ്പിച്ചത്. 'തീരുമാനം ശരിയാണോ എന്നത് രണ്ടാമത്തെ കാര്യം, എന്നാല്&zwj; എന്തുകൊണ്ട് ഇത്രയും വൈകി? ബെല്&zwj;ജിയം ടീം ഒരു പ്രത്യേക തന്ത്രവുമായാണ് മത്സരത്തിന് തയ്യാറെടുക്കുന്നത്. പെട്ടെന്നുള്ള ഈ തീരുമാനം അവരുടെ പ്ലാനിംഗിനെ പൂര്&zwj;ണ്ണമായും ബാധിക്കും.' ഹെന്റി ഫോക്&zwnj;സ് സ്&zwnj;പോര്&zwj;ട്&zwnj;സിനോട് പറഞ്ഞു. ചുവപ്പ് കാര്&zwj;ഡ് അര്&zwj;ഹിക്കുന്ന തെറ്റായിരുന്നില്ല ബലോഗന്റേതെന്ന് താന്&zwj; കരുതുന്നില്ലെന്നും എന്നാല്&zwj; ഫിഫയുടെ അവസാന നിമിഷ തീരുമാനം ബെല്&zwj;ജിയത്തിന്റെ മനോവീര്യം തകര്&zwj;ക്കാന്&zwj; ഇടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;h3&gt;&lt;strong&gt;ബെല്&zwj;ജിയത്തിന്റെ ശക്തമായ പ്രതിഷേധം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഫിഫയുടെ തീരുമാനത്തില്&zwj; അതിശയം രേഖപ്പെടുത്തിയ റോയല്&zwj; ബെല്&zwj;ജിയന്&zwj; ഫുട്&zwnj;ബോള്&zwj; അസോസിയേഷന്&zwj;, നിയമപരമായി ഇതിനെ നേരിടാന്&zwj; ഒരുങ്ങുകയാണ്. ഫിഫ ഡിസിപ്ലിനറി കോഡ് 66.4 പ്രകാരം ഒരു ചുവപ്പ് കാര്&zwj;ഡ് ലഭിച്ചാല്&zwj; അടുത്ത മത്സരത്തില്&zwj; ഓട്ടോമാറ്റിക് സസ്&zwnj;പെന്&zwj;ഷന്&zwj; ലഭിക്കണം എന്നത് നിര്&zwj;ബന്ധമാണെന്ന് ബെല്&zwj;ജിയം ചൂണ്ടിക്കാട്ടുന്നു. ഈ ലോകകപ്പിലെ മറ്റ് താരങ്ങള്&zwj;ക്കെല്ലാം ഈ നിയമം ബാധകമായപ്പോള്&zwj; ബലോഗന് മാത്രം പ്രത്യേക ഇളവ് നല്&zwj;കിയത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്&zwj; വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;അമേരിക്കന്&zwj; മുന്നേറ്റനിരയിലെ പ്രധാന താരമായ ബലോഗന്&zwj; ഈ ടൂര്&zwj;ണമെന്റില്&zwj; ഇതിനകം തന്നെ മൂന്ന് ഗോളുകള്&zwj; നേടിയിട്ടുണ്ട്. ബലോഗന്റെ സാന്നിധ്യം അമേരിക്കന്&zwj; ടീമിന് വലിയ ആത്മവിശ്വാസം നല്&zwj;കുമെങ്കിലും, ഫിഫയുടെ ഈ തീരുമാനം കളത്തിന് പുറത്ത് വലിയ തര്&zwj;ക്കങ്ങള്&zwj;ക്ക് കാരണമായിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/fifa-clears-us-player-balogun-ban-after-donald-trump-call-articleshow-mz0d16r"/>
        </item>
        <item>
            <title><![CDATA['വിചിത്രമായിട്ടാണ് തോന്നുന്നത്'; വൈഭവിന്റെ ബാറ്റിംഗിനെ കുറിച്ച് ഇംഗ്ലണ്ട് താരം ജേക്കബ് ബേഥല്‍]]></title>
            <link>https://www.asianetnews.com/football-sports/jacob-bethel-on-vaibhav-suryavanshi-and-his-batting-articleshow-2y6980w</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/jacob-bethel-on-vaibhav-suryavanshi-and-his-batting-articleshow-2y6980w</guid>
            <pubDate>Mon, 06 Jul 2026 08:43:34 +0530</pubDate>
            <description><![CDATA[സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെ പ്രശംസിച്ച് ഇംഗ്ലണ്ട് താരം ജേക്കബ് ബേഥൽ. വൈഭവിൻ്റെ ബാറ്റിംഗ് സ്വിംഗ് സുന്ദരമാണെന്നും എന്നാൽ തന്നേക്കാൾ ഇളയ ഒരാൾക്കെതിരെ കളിക്കുന്നത് വിചിത്രമായി തോന്നുന്നുവെന്നും ബേഥൽ പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpq8n4h073h410kz5mfz4zh,imgname-vaibhav-suryavanshi-1783174026385.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: സച്ചിന്&zwj; ടെണ്ടുല്&zwj;ക്കറുടെ ദശകങ്ങള്&zwj; പഴക്കമുള്ള റെക്കോര്&zwj;ഡ് തകര്&zwj;ത്ത് ഇന്ത്യയുടെ പുതിയ അത്ഭുതബാലന്&zwj; വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്&zwj; അരങ്ങേറ്റം കുറിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലാണ് 15 വയസ്സും 99 ദിവസവും മാത്രം പ്രായമുള്ള ഈ ഇടംകൈയന്&zwj; ബാറ്റര്&zwj; ഇന്ത്യയ്ക്കായി പാഡ് അണിഞ്ഞത്. സച്ചിന്&zwj; ടെണ്ടുല്&zwj;ക്കര്&zwj; വര്&zwj;ഷങ്ങളായി കൈവശം വെച്ചിരുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര താരമെന്ന റെക്കോര്&zwj;ഡാണ് സൂര്യവംശി തിരുത്തിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;തുടക്കം കുറിച്ചത് രണ്ട് സിക്&zwnj;സറുകളോടെ&lt;/strong&gt;&lt;/h2&gt;&lt;p&gt;തന്റെ അരങ്ങേറ്റ മത്സരത്തില്&zwj; 10 പന്തുകളില്&zwj; നിന്ന് 14 റണ്&zwj;സ് മാത്രമാണ് നേടിയതെങ്കിലും, താരം അടിച്ച രണ്ട് കൂറ്റന്&zwj; സിക്&zwnj;സറുകള്&zwj; അദ്ദേഹത്തിന്റെ നിര്&zwj;ഭയമായ ബാറ്റിംഗിന് തെളിവായിരുന്നു. ഇംഗ്ലണ്ട് വിജയത്തില്&zwj; നിര്&zwj;ണ്ണായക പങ്കുവഹിച്ച യുവതാരം ജേക്കബ് ബേഥല്&zwj; സൂര്യവംശിയുടെ ബാറ്റിംഗിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ''എന്നെക്കാള്&zwj; ഏഴ് വയസ് ഇളയ ഒരാള്&zwj;ക്കെതിരെ കളിക്കുന്നു എന്ന് പറയുന്നത് തന്നെ വിചിത്രമായി തോന്നുന്നു. ഇന്ത്യയില്&zwj; വെച്ചും ഞാന്&zwj; അവന്റെ ബാറ്റിംഗ് കണ്ടു. ബാറ്റ് സ്വിങ് ചെയ്യുന്ന രീതിയും മറ്റും സുന്ദരമാണ്. അവിശ്വസനീയമായ പ്രതിഭ തന്നെയാണ് വൈഭവ്.'' 22-കാരനായ ബേഥല്&zwj; പറഞ്ഞു.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇംഗ്ലണ്ടിന്റെ വിജയനായകന്&zwj;&lt;/strong&gt;&lt;/h3&gt;&lt;p&gt;191 റണ്&zwj;സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചത് ബേഥലിന്റെ കരുത്തുറ്റ ഇന്നിങ്&zwnj;സാണ്. പുറത്താകാതെ 76 റണ്&zwj;സ് നേടിയ താരം ഇംഗ്ലണ്ടിന് പരമ്പരയില്&zwj; 1-0 എന്ന ലീഡ് നേടിക്കൊടുത്തു. തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്&zwnj;സുകളില്&zwj; ഒന്നാണിതെന്ന് ബെഥല്&zwj; വിശേഷിപ്പിച്ചു. 'ഇതിനുമുമ്പ് ഞാന്&zwj; കുറച്ചു സെഞ്ചുറികള്&zwj; നേടിയിട്ടുണ്ടെങ്കിലും, അതില്&zwj; ഒരെണ്ണം മാത്രമാണ് ടീമിനെ ജയിപ്പിക്കാന്&zwj; സഹായിച്ചത്. ഇന്ത്യയ്&zwnj;ക്കെതിരെ ജയിക്കാന്&zwj; സാധിച്ചത് വലിയ ആത്മവിശ്വാസമാണ് നല്&zwj;കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്&zwj; ഇംഗ്ലണ്ട് മുന്നിലെത്തി. അരങ്ങേറ്റത്തില്&zwj; തന്നെ വലിയ ശ്രദ്ധ ആകര്&zwj;ഷിച്ച വൈഭവ് സൂര്യവംശിക്ക് ഇനിയുള്ള മത്സരങ്ങളില്&zwj; തന്റേതായ ഇടം കണ്ടെത്താന്&zwj; സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/jacob-bethel-on-vaibhav-suryavanshi-and-his-batting-articleshow-2y6980w"/>
        </item>
        <item>
            <title><![CDATA[നോര്‍വേയോടേറ്റ തോല്‍വിക്ക് ശേഷം ഗ്രൗണ്ടില്‍ തകര്‍ന്ന് നെയ്മര്‍; വികാരനിര്‍ഭരമായ നിമിഷങ്ങള്‍]]></title>
            <link>https://www.asianetnews.com/football-sports/watch-video-neymar-crying-after-his-last-world-cup-match-against-norway-articleshow-d0hcf0x</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/watch-video-neymar-crying-after-his-last-world-cup-match-against-norway-articleshow-d0hcf0x</guid>
            <pubDate>Mon, 06 Jul 2026 06:17:03 +0530</pubDate>
            <description><![CDATA[ഫിഫ ലോകകപ്പ് പ്രീ ക്വാര്&zwj;ട്ടറില്&zwj; നോര്&zwj;വേയോട് തോറ്റതിന് പിന്നാലെ ബ്രസീലിയന്&zwj; താരം നെയ്മര്&zwj; ഗ്രൗണ്ടില്&zwj; മുട്ടുകുത്തിയിരുന്ന് വിതുമ്പി. സഹതാരങ്ങള്&zwj; ആശ്വസിപ്പിച്ച ഈ വികാരനിര്&zwj;ഭരമായ നിമിഷങ്ങള്&zwj;ക്ക് ശേഷം നെയ്മര്&zwj; വിരമിക്കല്&zwj; പ്രഖ്യാപിച്ചു. പരിക്കില്&zwj; നിന്ന് തിരിച്ചെത്തിയ താരത്തിന്റെ ഈ ലോകകപ്പിലെ പ്രകടനം കണ്ണീരോടെ അവസാനിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwte4sqd4hf0b22dzbajsxmh,imgname-neymar--3--1783298680557.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂജേഴ്&zwnj;സി: ഫിഫ ലോകകപ്പ് പ്രീ ക്വാര്&zwj;ട്ടറില്&zwj; നോര്&zwj;വേയോട് 2-1 എന്ന സ്&zwnj;കോറിന് തോറ്റ് പുറത്തായിരുന്നു ബ്രസീല്&zwj;. ഫുട്&zwnj;ബോള്&zwj; പ്രേമികളെ വേദനയായി മാറി ബ്രസീലിന്റെ തോല്&zwj;വി. മത്സരത്തിന്റെ അവസാന വിസില്&zwj; മുഴങ്ങിയതിന് പിന്നാലെ മൈതാനത്ത് കണ്ടത് കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചകളായിരുന്നു. പരാജയത്തിന്റെ ആഘാതം ഉള്&zwj;ക്കൊള്ളാനാവാതെ നെയ്മര്&zwj; ഗ്രൗണ്ടില്&zwj; മുട്ടുകുത്തിയിരുന്ന് വിതുമ്പുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്&zwj; മീഡിയയില്&zwj; വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;വികാരനിര്&zwj;ഭരമായ നിമിഷങ്ങള്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;മത്സരം അവസാനിച്ചതോടെ വികാരാധീനനായ നെയ്മര്&zwj; നിയന്ത്രണം വിട്ട് കരയുന്നത് കാണാമായിരുന്നു. തളര്&zwj;ന്നുപോയ തന്റെ നായകനെ ആശ്വസിപ്പിക്കാന്&zwj; സഹതാരം റാഫിഞ്ഞ ഓടിയെത്തിയതും, ഇരുവരും തമ്മില്&zwj; കെട്ടിപ്പിടിച്ച് നില്&zwj;ക്കുന്നതുമായ ദൃശ്യങ്ങള്&zwj; ആരാധകരുടെ ഹൃദയം തകര്&zwj;ത്തു. പിന്നാലെ നെയ്മര്&zwj; വിരമിക്കല്&zwj; പ്രഖ്യാപിക്കുകയും ചെയ്തു. നാലാം ലോകകപ്പ് കളിക്കുന്ന നെയ്മര്&zwj;ക്ക് ഒരിക്കല്&zwj; പോലും ടീമിനെ ലോക ചാമ്പ്യന്മാരാക്കാന്&zwj; കഴിഞ്ഞിരുന്നില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Neymar cai no choro ap&oacute;s derrota do Brasil para Noruega. #BRAxNOR pic.twitter.com/0cbaEBd7Cw&lt;/p&gt;&lt;p&gt;&mdash; QG do POP (@QGdoPOP) July 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Vin&iacute;cius d&aacute;ndole un beso a Neymar y tratando de animarlo.Dur&iacute;simo pic.twitter.com/CbTEqUaqLD&lt;/p&gt;&lt;p&gt;&mdash; (fan) REAL MADRID FANS  (@AdriRM33) July 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;രോഗമുക്തിക്ക് ശേഷമുള്ള മടക്കം&lt;/strong&gt;&lt;/h3&gt;&lt;p&gt;മെയ് മധ്യത്തില്&zwj; കാലിന് പരിക്കേറ്റതിനെത്തുടര്&zwj;ന്ന് നെയ്മറിന്റെ ലോകകപ്പ് പങ്കാളിത്തം തന്നെ സംശയത്തിലായിരുന്നു. പാനമയ്ക്കും ഈജിപ്തിനുമെതിരായ സൗഹൃദ മത്സരങ്ങള്&zwj; താരത്തിന് നഷ്ടമായിരുന്നു. എന്നാല്&zwj; കഠിനമായ ഫിസിയോതെറാപ്പിക്ക് ശേഷം ലോകകപ്പിനായി താരം തിരിച്ചെത്തിയത് ആരാധകരില്&zwj; വലിയ പ്രതീക്ഷയായിരുന്നു നല്&zwj;കിയത്. ആ പ്രതീക്ഷകളാണ് ഇപ്പോള്&zwj; കണ്ണീരില്&zwj; കുതിര്&zwj;ന്ന അന്ത്യത്തില്&zwj; കലാശിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;2026 ഫിഫ ലോകകപ്പില്&zwj; രണ്ട് മത്സരങ്ങളില്&zwj; മാത്രമാണ് നെയ്മര്&zwj;ക്ക് ബൂട്ടണിയാന്&zwj; സാധിച്ചത്. പരിക്കിന്റെയും മറ്റും അലട്ടലുകള്&zwj;ക്കിടയിലും ഗ്രൂപ്പ് ഘട്ടത്തില്&zwj; സ്&zwnj;കോട്ട്&zwnj;ലന്&zwj;ഡിനെതിരായ മത്സരത്തില്&zwj; പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മര്&zwj;, പ്രീക്വാര്&zwj;ട്ടറില്&zwj; നോര്&zwj;വേയ്&zwnj;ക്കെതിരെ നടന്ന മത്സരത്തില്&zwj; ഇഞ്ചുറി ടൈമില്&zwj; പെനാല്&zwj;റ്റിയിലൂടെ ഒരു ഗോള്&zwj; കൂടി നേടിയിരുന്നു. ഇതാണ് ബ്രസീലിന് വേണ്ടിയുള്ള താരത്തിന്റെ അവസാന ഗോളായി മാറിയത്.&lt;/p&gt;&lt;h3&gt;&lt;strong&gt;നോര്&zwj;വേ ക്വാര്&zwj;ട്ടറിലേക്ക്&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം, ബ്രസീലിനെ അട്ടിമറിച്ച നോര്&zwj;വേ ക്വാര്&zwj;ട്ടര്&zwj; ഫൈനലിലേക്ക് മുന്നേറി. ജൂലൈ 11-ന് മയാമി സ്റ്റേഡിയത്തില്&zwj; വെച്ച് നടക്കുന്ന ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj; മെക്&zwnj;സിക്കോയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും നോര്&zwj;വേ നേരിടുക.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/watch-video-neymar-crying-after-his-last-world-cup-match-against-norway-articleshow-d0hcf0x"/>
        </item>
        <item>
            <title><![CDATA[ഹാളണ്ടിന്റെ ഇരട്ടഗോളില്‍ ബ്രസീല്‍ തകര്‍ന്നു; ചരിത്രവിജയവുമായി നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലില്‍]]></title>
            <link>https://www.asianetnews.com/football-sports/brazil-crashed-out-from-fifa-world-cup-after-lose-against-neymar-articleshow-ui5u25l</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/brazil-crashed-out-from-fifa-world-cup-after-lose-against-neymar-articleshow-ui5u25l</guid>
            <pubDate>Mon, 06 Jul 2026 04:16:14 +0530</pubDate>
            <description><![CDATA[ഫിഫ ലോകകപ്പ് പ്രീക്വാര്&zwj;ട്ടറില്&zwj; നോര്&zwj;വേ ബ്രസീലിനെ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്&zwj;ക്ക് എര്&zwj;ലിങ് ഹാളണ്ടിന്റെ മികവില്&zwj; വിജയിച്ച നോര്&zwj;വേ ചരിത്രത്തിലാദ്യമായി ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj; പ്രവേശിച്ചു. നെയ്മറുടെ പെനാല്&zwj;റ്റി ഗോള്&zwj; ബ്രസീലിന് ആശ്വാസം മാത്രമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwt78z36yh9wgbvpxy80xqj6,imgname-brazil-1783291477094.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂജേഴ്&zwnj;സി: ഫിഫ ലോകകപ്പില്&zwj; ബ്രസീലിന് ക്വാര്&zwj;ട്ടര്&zwj; കാണാതെ മടക്കം. പ്രീക്വാര്&zwj;ട്ടറില്&zwj; നോര്&zwj;വെയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് ബ്രസീല്&zwj; പുറത്താകുന്നത്. മത്സരത്തിന്റെ രണ്ടാം പാതിയില്&zwj; സൂപ്പര്&zwj; സ്&zwnj;ട്രൈക്കര്&zwj; എര്&zwj;ലിങ് ഹാളണ്ടാണ് രണ്ട് ഗോളും നേടിയത്. പെനാല്&zwj;റ്റിയിലൂടെ നെയ്മറിന്റെ വകയായിരുന്നു ബ്രസീലിന്റെ ആശ്വാസഗോള്&zwj;. ഈ വിജയത്തോടെ നോര്&zwj;വേ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിന്റെ ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj; യോഗ്യത നേടി.&lt;/p&gt;&lt;p&gt;നാടകീയ നിമിഷങ്ങള്&zwj; നിറഞ്ഞ ആദ്യ പകുതി ഗോള്&zwj;രഹിതമായിരുന്നു. എന്നാല്&zwj; രണ്ടാം പകുതിയില്&zwj; നോര്&zwj;വേ ആക്രമണം ശക്തമാക്കി. 80-ാം മിനിറ്റില്&zwj; ഒരു മിന്നല്&zwj; ഹെഡറിലൂടെ ഹാളണ്ട് നോര്&zwj;വേയെ മുന്നിലെത്തിച്ചു. തുടര്&zwj;ന്ന് മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്&zwj; ഒരു മിനിറ്റ് ബാക്കിനില്&zwj;ക്കെ, പെനാല്&zwj;റ്റി ബോക്&zwnj;സിന് പുറത്തുനിന്നും തൊടുത്തുവിട്ട മനോഹരമായൊരു ഷോട്ടിലൂടെ ഹാളണ്ട് നോര്&zwj;വേയുടെ ലീഡ് രണ്ടാക്കി ഉയര്&zwj;ത്തി. ഇഞ്ചുറി ടൈമില്&zwj; ലഭിച്ച പെനാല്&zwj;റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്&zwj; ബ്രസീലിനായി ഒരു ഗോള്&zwj; മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;അവസരങ്ങള്&zwj; നഷ്ടപ്പെടുത്തി കാനറികള്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;മത്സരത്തില്&zwj; ബ്രസീലിന് നിരവധി സുവര്&zwj;ണ്ണാവസരങ്ങള്&zwj; ലഭിച്ചിരുന്നെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്&zwj; അവര്&zwj;ക്കായില്ല. കളി തുടങ്ങി പതിനാലാം മിനിറ്റില്&zwj; തന്നെ ബ്രസീലിന് അനുകൂലമായി പെനാല്&zwj;റ്റി ലഭിച്ചതാണ്. എന്നാല്&zwj; മിഡ്ഫീല്&zwj;ഡര്&zwj; ബ്രൂണോ ഗ്വിമറായസ് എടുത്ത കിക്ക് നോര്&zwj;വെ ഗോള്&zwj; കീപ്പര്&zwj; തടഞ്ഞിട്ടു. രണ്ടാം പകുതിയില്&zwj; വിനീഷ്യസ് ജൂനിയറിന്റെ മികച്ചൊരു പാസില്&zwj; നിന്നും പകരക്കാരനായി ഇറങ്ങിയ എന്&zwj;ഡ്രിക്കിന് ലഭിച്ച മികച്ചൊരു അവസരവും നഷ്ടമായി. മറുവശത്ത്, കളിയുടെ മൂന്നാം മിനിറ്റില്&zwj; തന്നെ നോര്&zwj;വേ ഒരു തവണ ബ്രസീലിന്റെ വല ചലിപ്പിച്ചിരുന്നെങ്കിലും ഓഫ്സൈഡ് ആയതിനാല്&zwj; റഫറി ആ ഗോള്&zwj; അനുവദിച്ചിരുന്നില്ല.&lt;/p&gt;&lt;h3&gt;&lt;strong&gt;തകര്&zwj;ന്നത് 36 വര്&zwj;ഷത്തെ ചരിത്രം&lt;/strong&gt;&lt;/h3&gt;&lt;p&gt;1990ന് ശേഷം ആദ്യമായാണ് ബ്രസീല്&zwj; ലോകകപ്പിന്റെ പ്രീ ക്വാര്&zwj;ട്ടര്&zwj; (റൗണ്ട് ഓഫ് 16) ഘട്ടത്തില്&zwj; പുറത്താകുന്നത്. അന്താരാഷ്ട്ര ഫുട്&zwnj;ബോളില്&zwj; നോര്&zwj;വേയെ ഇതുവരെ തോല്&zwj;പ്പിക്കാന്&zwj; കഴിഞ്ഞിട്ടില്ലെന്ന ബ്രസീലിന്റെ മോശം റെക്കോര്&zwj;ഡ് ഈ മത്സരത്തോടെയും തിരുത്താനായില്ല. ലാറ്റിനമേരിക്കന്&zwj; കരുത്തരെ അട്ടിമറിച്ച ആത്മവിശ്വാസത്തോടെ നോര്&zwj;വേ ഇനി ക്വാര്&zwj;ട്ടര്&zwj; ഫൈനല്&zwj; പോരാട്ടത്തിന് തയ്യാറെടുക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/brazil-crashed-out-from-fifa-world-cup-after-lose-against-neymar-articleshow-ui5u25l"/>
        </item>
        <item>
            <title><![CDATA[ഒരിക്കല്‍ പോലും തോല്‍പിക്കാനാവാത്ത ഒരേയൊരു ടീം, നോര്‍വെയെ നേരിടാനിറങ്ങുമ്പോള്‍ ബ്രസീൽ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന റെക്കോര്‍ഡ്]]></title>
            <link>https://www.asianetnews.com/football-sports/erasing-history-carlo-ancelottis-brazil-desperate-to-secure-first-ever-victory-over-norway-articleshow-af2hgt8</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/erasing-history-carlo-ancelottis-brazil-desperate-to-secure-first-ever-victory-over-norway-articleshow-af2hgt8</guid>
            <pubDate>Sun, 05 Jul 2026 21:27:48 +0530</pubDate>
            <description><![CDATA[&lt;p&gt;അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലും നോർവേയും ഇതുവരെ അഞ്ച് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ ഒരു തവണ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7r1w4350at2fw1bmqeb9px,imgname-brazil-1781597794435.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്: &lt;/strong&gt;ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് നോര്&zwj;വെയെ നേരിടാനിറങ്ങുമ്പോള്&zwj; ബ്രസീലിനെ കാത്തിരിക്കുന്നത് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വിചിത്രമായ ഒരു റെക്കോർഡാണ്. ഫുട്ബോളില്&zwj; ഇതുവരെ 88 ടീമുകളെ നേരിട്ടിട്ടുള്ള ബ്രസീലിന് ഒരിക്കല്&zwj; പോലും തോല്&zwj;പിക്കാനാവാത്ത ഒരേയൊരു ടീമാണ് നോര്&zwj;വെ. ലോകത്ത് മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വനേട്ടം. ഈ റെക്കോര്&zwj;ഡ് തിരുത്തിക്കുറിച്ചുകൊണ്ട് ക്വാർട്ടറിലേക്ക് മുന്നേറാൻ ഉറച്ചാണ് കാർലോ ആഞ്ചലോട്ടിയുടെ പടയൊരുക്കം.&lt;/p&gt;&lt;p&gt;അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലും നോർവേയും ഇതുവരെ അഞ്ച് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ ഒരു തവണ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ട് മത്സരങ്ങളിൽ നോർവേ വിജയം സ്വന്തമാക്കി. ഇതിൽ ഏറ്റവും വലിയ പോരാട്ടം നടന്നത് 1998-ലെ ഫ്രാൻസ് ലോകകപ്പിലാണ്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ കെയ്&zwnj;റ്റിൽ റെക്ഡാലിന്&zwj;റെ അവസാന നിമിഷ പെനൽറ്റി ഗോളിലൂടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവേ ബ്രസീലിനെ അട്ടിമറിച്ചിരുന്നു. അതിനുശേഷം ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2006-ലെ സൗഹൃദ മത്സരത്തിലാണ് (സ്കോർ: 1-1).&lt;/p&gt;&lt;p&gt;ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ ബ്രസീൽ പൂർണ ആത്മവിശ്വാസത്തിലാണ്. വിനീഷ്യസ് ജൂനിയർ ടൂർണമെന്&zwj;റിലെ മികച്ച ഫോമിൽ തുടരുമ്പോൾ, ബ്രസീലിയൻ ആരാധകർ കാത്തിരുന്ന ആ വലിയ പ്രഖ്യാപനം പരിശീലകൻ കാർലോ ആഞ്ചലോട്ടി നടത്തിക്കഴിഞ്ഞു. നെയ്മർ ഇപ്പോൾ പൂർണ്ണ ഫിറ്റ്&zwnj;നസ് വീണ്ടെടുത്തു കഴിഞ്ഞു. പ്രീക്വാർട്ടറിൽ 90 മിനിറ്റും കളിക്കാൻ അവൻ സജ്ജനാണെന്നായിരുന്നു ആഞ്ചലോട്ടിയുടെ വാക്കുകള്&zwj;. ഗ്രൂപ്പ് ഘട്ടത്തിൽ പരിക്കിന്&zwj;റെ ആശങ്കകൾ കാരണം കൃത്യമായി വിശ്രമം അനുവദിച്ച് സംരക്ഷിച്ച 34-കാരനായ നെയ്മർ, നോക്കൗട്ടിൽ കളം നിറയുമെന്നത് ബ്രസീലിന് നൽകുന്ന ഊർജ്ജം ചെറുതല്ല.&lt;/p&gt;&lt;p&gt;നോർവേയോടുള്ള വ്യക്തിപരമായ റെക്കോർഡ് മാത്രമല്ല ബ്രസീലിനെ അലട്ടുന്നത്. മറ്റൊരു കനത്ത ശാപം കൂടിയുണ്ട് ആഞ്ചലോട്ടിക്കും സംഘത്തിനും മറികടക്കാൻ. 2002 ലോകകപ്പ് ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ചതിന് ശേഷം, കഴിഞ്ഞ 24 വർഷമായി ലോകകപ്പിന്&zwj;റെ നോക്കൗട്ട് ഘട്ടങ്ങളിൽ ഒരു യൂറോപ്യൻ ടീമിനെപ്പോലും തോൽപ്പിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആറ് ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളോട് തോറ്റാണ് ബ്രസീൽ പുറത്തായത്. അതുകൊണ്ട് തന്നെ നോർവേയ്&zwnj;ക്കെതിരായ വിജയം ബ്രസീലിന് ഒരേസമയം രണ്ട് വലിയ നാണക്കേടുകൾ മാറ്റാനുള്ള സുവർണ്ണാവസരമാണ്.&lt;/p&gt;&lt;h2&gt;28 വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞ് ഹാലണ്ടും സംഘവും&lt;/h2&gt;&lt;p&gt;നീണ്ട 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നോർവേ ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖ്, സെനഗൽ എന്നീ ടീമുകളെ അനായാസം തോൽപ്പിച്ചാണ് അവർ നോക്കൗട്ടിലെത്തിയത്. യോഗ്യത നേരത്തെ ഉറപ്പാക്കിയതിനാൽ ഫ്രാൻസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സൂപ്പർ താരം എർലിങ് ഹാലണ്ട്, മാർട്ടിൻ ഒഡെഗാർഡ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർക്ക് കോച്ച് വിശ്രമം നൽകിയിരുന്നു. പൂർണ്ണ ഉന്മേഷത്തോടെ എത്തുന്ന എർലിങ് ഹാലണ്ടിന് ബ്രസീലിനെതിരെയുള്ള നോർവേയുടെ അപരാജിത റെക്കോർഡ് തുടരാൻ കഴിഞ്ഞാൽ അത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഥയായി മാറും. തലമുറകളായി ബ്രസീലിയൻ സൂപ്പർ താരങ്ങൾക്ക് തകർക്കാൻ കഴിയാത്ത ആ പ്രതിരോധക്കോട്ട നെയ്മറും വിനീഷ്യസും ചേർന്ന് തകർക്കുമോ അതോ ഹാലണ്ടിന്&zwj;റെ നോർവേ ചരിത്രം ആവർത്തിക്കുമോ എന്ന് ഇന്നറിയാം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/erasing-history-carlo-ancelottis-brazil-desperate-to-secure-first-ever-victory-over-norway-articleshow-af2hgt8"/>
        </item>
        <item>
            <title><![CDATA[86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'അദൃശ്യ മതിൽ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ]]></title>
            <link>https://www.asianetnews.com/football-sports/86-matches-and-257-goals-later-these-2-teams-are-yet-to-concede-in-the-world-cup-articleshow-bttiq0n</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/86-matches-and-257-goals-later-these-2-teams-are-yet-to-concede-in-the-world-cup-articleshow-bttiq0n</guid>
            <pubDate>Sun, 05 Jul 2026 20:51:52 +0530</pubDate>
            <description><![CDATA[&lt;p&gt;പേരുകേട്ട പല ഗോളിമാരും അമ്പേ പരാജയപ്പെട്ടിടത്താണ് ഈ രണ്ട് ടീമുകളിലെയും ഗോൾകീപ്പർമാർ തങ്ങളുടെ വലയ്ക്ക് മുന്നിൽ അദൃശ്യമായ മതിൽ തീർത്തിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwsdy5c8r08knxn24s608jh6,imgname-unai-simon--1--1783264908680.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലോസ് ഏഞ്ചൽസ്: &lt;/strong&gt;ലോകകപ്പ് ഗോളടിക്കാൻ മറന്ന മുന്നേറ്റ നിരയും ഗോൾ വാങ്ങിക്കൂട്ടുന്ന പ്രതിരോധ നിരയുമാണ് പൊതുവേ കാണാനാകുന്നത്. ഗ്രൂപ്പ് ഘട്ടവും നോക്കൗട്ട് ഘട്ടങ്ങളിലുമായി ഇതുവരെ ടൂർണമെന്&zwj;റിൽ 86 മത്സരങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിനോടകം തന്നെ വലകുലുക്കി പിറന്നത് 257 ഗോളുകളാണ്. അതായത് ഒരു മത്സരത്തിൽ ശരാശരി 2.92 ഗോളുകൾ വീതം. എന്നാൽ, ഈ ഗോൾമഴയ്ക്കിടയിലും പാറപോലെ ഉറച്ചുനിന്ന് ഒരു ഗോൾ പോലും വഴങ്ങാതെ വിസ്മയമായി നിൽക്കുന്ന രണ്ട് ടീമുകളുണ്ട്; ആതിഥേയരായ മെക്സിക്കോയും മുൻ ചാമ്പ്യന്മാരായ സ്പെയിനും.&lt;/p&gt;&lt;p&gt;പേരുകേട്ട പല ഗോളിമാരും അമ്പേ പരാജയപ്പെട്ടിടത്താണ് ഈ രണ്ട് ടീമുകളിലെയും ഗോൾകീപ്പർമാർ തങ്ങളുടെ വലയ്ക്ക് മുന്നിൽ അദൃശ്യമായ മതിൽ തീർത്തിരിക്കുന്നത്. ആതിഥേയരായ മെക്സിക്കോ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും എതിരാളികൾക്ക് ഒരു അവസരവും നൽകിയിട്ടില്ല. 8 ഗോളുകൾ അടിച്ചുകൂട്ടിയ അവർ വഴങ്ങിയത് പൂജ്യം ഗോളുകളാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത 2 ഗോളുകൾക്കും ദക്ഷിണ കൊറിയയെ 1 ഗോളിനും ചെക് റിപ്പബ്ലിക്കിനെ 3 ഗോളുകൾക്കും മെക്സിക്കോ തകർത്തു. നോക്കൗട്ടിൽ ഇക്വഡോറിനെ 2 ഗോളുകൾക്ക് വീഴ്ത്തിയാണ് ആതിഥേയർ മുന്നേറുന്നത്. ഈ നാല് മത്സരങ്ങളിലുടനീളമായി 348 മിനിറ്റോളം മെക്സിക്കൻ വല കാത്തത് റൗൾ റാൻഗൽ എന്ന കരുത്തനാണ്. ഇതിനിടയിൽ, തന്&zwj;റെ വിടവാങ്ങൽ മത്സരത്തിൽ മെക്സിക്കോയുടെ ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ 12 മിനിറ്റോളം വലകാത്ത് ക്ലീൻ ഷീറ്റോടെ കരിയർ അവസാനിപ്പിച്ചതും ആരാധകർക്ക് വികാരനിർഭരമായ നിമിഷമായി.&lt;/p&gt;&lt;h2&gt;36 വർഷത്തെ ചരിത്രം തിരുത്തി ഉനായ് സിമോൺ; സ്പെയിൻ കുതിക്കുന്നു&lt;/h2&gt;&lt;p&gt;മെക്സിക്കോയ്ക്കൊപ്പം തന്നെ ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ സ്പെയിനും തങ്ങളുടെ പ്രതിരോധക്കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിൻ, സൗദി അറേബ്യയെ 4 ഗോളുകൾക്കും ഉറുഗ്വായെ 1 ഗോളിനും തോൽപ്പിച്ചു. തുടർന്ന് നടന്ന നിർണായക നോക്കൗട്ട് മത്സരത്തിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത 3 ഗോളുകൾക്കാണ് സ്പെയിൻ തകർത്തത്. എതിർ പോസ്റ്റിൽ 8 ഗോളുകൾ അടിച്ചുകൂട്ടിയ സ്പെയിനിന്&zwj;റെ വലയ്ക്ക് മുന്നിൽ കാവൽ നിന്നത് ഉനായ് സിമോൺ ആണ്. ലോകകപ്പ് ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാലാണ് സിമോൺ ഇപ്പോൾ തന്&zwj;റെ പേര് എഴുതിച്ചേർത്തിരിക്കുന്നത്. തുടർച്ചയായി 519 മിനിറ്റുകൾ ഗോൾ വഴങ്ങാതെ വലകാത്ത ഉനായ് സിമോൺ, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതെ തുടർച്ചയായി വലകാക്കുന്ന ഗോൾകീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി.&lt;/p&gt;&lt;p&gt;1990-ലെ ലോകകപ്പിൽ ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ വാൾട്ടർ സംഗ സ്ഥാപിച്ച 517 മിനിറ്റിന്&zwj;റെ ചരിത്ര റെക്കോർഡാണ് 36 വർഷങ്ങൾക്ക് ശേഷം സ്പെയിനിന്&zwj;റെ ഈ വിശ്വസ്തൻ മറികടന്നത്. ലോകകപ്പിൽ പ്രീക്വാർട്ടർ മത്സരങ്ങൾ ചൂടുപിടിക്കുമ്പോൾ ഉനായ് സിമോണിന്&zwj;രെ ഈ റെക്കോർഡ് കുതിപ്പ് എവിടെച്ചെന്ന് അവസാനിക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/86-matches-and-257-goals-later-these-2-teams-are-yet-to-concede-in-the-world-cup-articleshow-bttiq0n"/>
        </item>
        <item>
            <title><![CDATA['അവർ അവനെ ചവിട്ടിവീഴ്ത്തുമെന്ന് ഭയന്നു', പരാഗ്വേ പന്തിനെയല്ല എംബാപ്പെയുടെ കാലുകളെയാണ് ലക്ഷ്യമിട്ടതെന്ന് ദെഷാം]]></title>
            <link>https://www.asianetnews.com/football-sports/they-wished-to-chop-him-down-france-boss-deschamps-fumed-as-paraguay-targeted-mbappes-legs-articleshow-ghzrqen</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/they-wished-to-chop-him-down-france-boss-deschamps-fumed-as-paraguay-targeted-mbappes-legs-articleshow-ghzrqen</guid>
            <pubDate>Sun, 05 Jul 2026 20:18:01 +0530</pubDate>
            <description><![CDATA[&lt;p&gt;പരാഗ്വേ താരങ്ങൾ പന്തിനെയല്ല, എംബാപ്പെയുടെ കാലുകളെയാണ് ലക്ഷ്യം വെച്ചത്. എന്&zwj;റെ നായകനെ അവർ ചവിട്ടിവീഴ്ത്തുമെന്നും കരിയർ തന്നെ അവസാനിപ്പിക്കുമെന്നും ഞാൻ കളിയിലുടനീളം ഭയപ്പെട്ടിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwsbpdqx4w4hsv4yhaw6p6d0,imgname-mbappe-fouled-1783262557949.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഫിലാഡൽഫിയ: &lt;/strong&gt;ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസും പരാഗ്വേയും തമ്മിൽ പ്രീ ക്വാര്&zwj;ട്ടർ പോരാട്ടത്തിലെ പരാഗ്വേ താരങ്ങളുടെ പരുക്കൻ അടവുകൾക്കെതിരെ പൊട്ടിത്തെറിച്ച് ഫ്രാന്&zwj;സ് കോച്ച് ദിദിയ&zwj;ർ ദെഷാം. മത്സരത്തിൽ ഫ്രാൻസ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച് ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. എന്നാല്&zwj; മത്സരത്തിനിടെയുണ്ടായ തർക്കങ്ങളെത്തുടർന്ന് മത്സരശേഷം പരാഗ്വേ ഗോൾകീപ്പർക്ക് കൈ കൊടുക്കാൻ പോലും ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ തയ്യാറായിരുന്നില്ല.&lt;/p&gt;&lt;p&gt;മത്സരത്തിലുടനീളം പരാഗ്വേ താരങ്ങൾ എംബാപ്പെയെ ലക്ഷ്യമിട്ട് നടത്തിയ കടുത്ത ടാക്ലിംഗുകൾ ഫ്രഞ്ച് ക്യാമ്പിൽ കനത്ത ആശങ്ക ഉണ്ടാക്കിയിരുന്നതായി കോച്ച് ദിദിയർ ദെഷാം മത്സരശേഷം പറഞ്ഞു. മത്സരശേഷം റഫറിക്കെതിരെയും പരാഗ്വേ ടീമിനെതിരെയും കടുത്ത വിമര്&zwj;ശനമാണ് ദെഷാം ഉയര്&zwj;ത്തിയത്. പരാഗ്വേ താരങ്ങൾ പന്തിനെയല്ല, എംബാപ്പെയുടെ കാലുകളെയാണ് ലക്ഷ്യം വെച്ചത്. എന്&zwj;റെ നായകനെ അവർ ചവിട്ടിവീഴ്ത്തുമെന്നും കരിയർ തന്നെ അവസാനിപ്പിക്കുമെന്നും ഞാൻ കളിയിലുടനീളം ഭയപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;Fransa - Paraguay ma&ccedil;ına sonradan bir baktımda ne sa&ccedil;ma sapan bir ma&ccedil; olmuş bu Fransa sakat vermeden bitirmesi mucize olmuş resmen #france #paraguay #Mbapp&eacute; #olise pic.twitter.com/8tJbECBhbm&lt;/p&gt;&lt;p&gt;&mdash; SharpOran (@SharpOranra) July 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പരാഗ്വേ കളിക്കാർ ക്രൂരമായി ടാക്കിൾ ചെയ്തതോടെ പലതവണയാണ് എംബാപ്പെയെ നിലത്തു വീണത്. ഒടുവിൽ എംബാപ്പെക്ക് പരിക്കേൽക്കുമെന്ന് ഭയന്ന്, ടീമിലെ ഏറ്റവും ശരീരവലിപ്പമുള്ള രണ്ട് ഭീമന്മാരായ കളിക്കാരോട് എംബാപ്പെയ്ക്ക് ചുറ്റും കാവൽ നിൽക്കാൻ താൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ദെഷാം വെളിപ്പെടുത്തി.മത്സരത്തിന്&zwj;റെ അവസാന നിമിഷങ്ങളിൽ ടീമിലെ ഏറ്റവും വലിപ്പമുള്ള രണ്ട് കളിക്കാരോട് കിലിയന് ചുറ്റും പോയി നിൽക്കാൻ ഞാൻ ആവശ്യപ്പെട്ടു. കാരണം പരാഗ്വേ താരങ്ങൾ അവനെ വെട്ടി വീഴ്ത്താൻ നോക്കുകയായിരുന്നു. അവന് പരിക്കേൽക്കുമെന്ന് ഞാൻ അത്രയധികം ഭയന്നു.&lt;/p&gt;&lt;p&gt;kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk pic.twitter.com/tQGBiTgNnY&lt;/p&gt;&lt;p&gt;&mdash; out of context brasileir&atilde;o (@oocbrsao) July 4, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പരാഗ്വേ കളിക്കാർക്ക് നേരെ ഒരു കാർഡ് പോലും ഉയർത്താത്ത റഫറിയുടെ നിലപാടിനെ ദെഷാം നേരിട്ട് കുറ്റപ്പെടുത്തിയില്ലെങ്കിലും തന്&zwj;റെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചു. ഞാൻ റഫറിയെ പരസ്യമായി വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ മൈതാനത്ത് അത്രയധികം സംഭവങ്ങൾ നടന്നിട്ടും ഒടുവിൽ മൂന്ന് ബുക്കിംഗുകളുമായി (മഞ്ഞക്കാർഡ്) മത്സരം അവസാനിപ്പിക്കേണ്ടി വന്നത് ഞങ്ങളാണ്. എന്നിട്ടും ഞങ്ങൾ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു- ദെഷാം പറഞ്ഞു. പരാഗ്വേയുടെ പ്രതിരോധ തന്ത്രങ്ങളെ കുറ്റപ്പെടുത്താൻ ഫ്രഞ്ച് കോച്ച് തയ്യാറായില്ല. ഏതൊരു ടീമിനും അവർക്ക് ഇഷ്ടമുള്ള ശൈലിയിൽ കളിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ ദെഷാം, എന്നാൽ മത്സരത്തിനിടയിൽ പരാഗ്വേ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അധിക്ഷേപങ്ങളും ചീത്തവിളികളും ഒഴിവാക്കാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി. മത്സരത്തിനൊടുവിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നതാണ് ഭാഗ്യമെന്നും, തങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി എന്നതുമാത്രമാണ് ഇപ്പോൾ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്&zwj;റെ ടീമിലെ പല കളിക്കാരും അവരുടെ ആദ്യ ലോകകപ്പാണ് കളിക്കുന്നതെന്നും പരാഗ്വായിക്കെതിരെയുള്ള ഈ കടുത്ത അനുഭവം അവർക്ക് ഭാവിയിൽ വലിയ ഗുണം ചെയ്യുമെന്നും ദെഷാം പ്രത്യാശ പ്രകടിപ്പിച്ചു.&lt;/p&gt;&lt;p&gt;ich liebe mbappe wie er ihn ignoriert hat nach dem die so eklig gespielt haben pic.twitter.com/HVC39MLQTM&lt;/p&gt;&lt;p&gt;&mdash; Bilal_2k (@bilalssk21) July 4, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;100 മിനിറ്റിലധികം നീണ്ടുനിന്ന മത്സരത്തിൽ ഇരുടീമിലെയും താരങ്ങൾ തമ്മിൽ പലതവണ വാക്കുതർക്കത്തിലും ഉന്തും തള്ളിലും ഏർപ്പെട്ടു. കളിയുടെ 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെയാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. എന്നാൽ മത്സരത്തിന് ശേഷം പാരഗ്വായ് ഗോൾകീപ്പർ ഒർലാന്&zwj;ഡോ ഗില്&zwj; എംബാപ്പെയുടെ അരികിലേക്ക് കൈ നൽകാൻ എത്തിയെങ്കിലും ഫ്രഞ്ച് നായകൻ അത് നിരസിച്ചു. കളിയിലുടനീളം പരാഗ്വേ ഗോളി എംബാപ്പെയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചതിലുള്ള ദേഷ്യമാണ് താരം പ്രകടിപ്പിച്ചത്.&lt;/p&gt;&lt;p&gt;അതേസമയം, മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ കടുത്ത വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്നും ഉയരുന്നത്. പരാഗ്വേ താരങ്ങളുടെ കടുത്ത ഫൗളുകൾ പലതും കാർഡുകൾ നൽകാതെ റഫറി അവഗണിച്ചെന്നാണ് ഫ്രഞ്ച് ആരാധകരുടെ ആക്ഷേപം. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ റഫറി പൂർണ്ണ പരാജയമായിരുന്നെന്ന് കളി വിലയിരുത്തിയ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും വിവാദങ്ങൾക്കും പരിക്കൻ അടവുകൾക്കും ഒടുവിൽ പരാഗ്വായിയെ മറികടന്ന് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ മൊറോക്കോയാണ് ഫ്രാൻസിന്&zwj;റെ എതിരാളികൾ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/they-wished-to-chop-him-down-france-boss-deschamps-fumed-as-paraguay-targeted-mbappes-legs-articleshow-ghzrqen"/>
        </item>
        <item>
            <title><![CDATA[പരാഗ്വെ കോട്ട തകർത്ത് എംബാപ്പെ; ഫ്രാൻസ് ക്വാർട്ടറിൽ; ജയം എതിരില്ലാത്ത ഒരു ഗോളിന്]]></title>
            <link>https://www.asianetnews.com/football-sports/fifa-world-cup-2026-france-vs-paraguay-match-result-live-articleshow-6pssm6y</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/fifa-world-cup-2026-france-vs-paraguay-match-result-live-articleshow-6pssm6y</guid>
            <pubDate>Sun, 05 Jul 2026 04:41:00 +0530</pubDate>
            <description><![CDATA[ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഗോളിലാണ് ഫ്രാൻസിന്റെ വിജയം. ശക്തമായ പ്രതിരോധം തീർത്ത പരാഗ്വെയെ മറികടന്ന് ഫ്രാൻസ് തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwqpc4qs63a90tpwvep0jywy,imgname-fifa-world-cup-2026-france-vs-paraguay-match-result-live-1783206646521.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഫിലഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് വിജയം ഉറപ്പിച്ചത്. ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ വെച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്.&lt;/p&gt;&lt;p&gt;റൗണ്ട് ഓഫ് 32-ൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധക്കോട്ട കെട്ടിയാണ് ഫ്രാൻസിനെ നേരിട്ടത്. ആദ്യ പകുതിയിൽ ഫ്രാൻസ് കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തി. ഏകദേശം 80 ശതമാനത്തോളം സമയവും ബോൾ പൊസഷൻ ഫ്രാൻസിനായിരുന്നു. എന്നിട്ടും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല. പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്റെ മികച്ച പ്രകടനവും ഫ്രാൻസിന്റെ ഗോൾ ശ്രമങ്ങൾക്ക് തടസ്സമായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.&lt;/p&gt;&lt;p&gt;എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ആദ്യം റഫറി പെനാൽറ്റി അനുവദിച്ചില്ലെങ്കിലും വി.എ.ആർ പരിശോധനയ്ക്ക് ശേഷമാണ് അനുകൂല വിധി വന്നത്. കിക്ക് എടുത്ത നായകൻ കിലിയൻ എംബാപ്പെ പന്ത് കൃത്യമായി വലയിലെത്തിച്ചു. ഗോൾ വഴങ്ങിയതോടെ പരാഗ്വെ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം മറികടക്കാനായില്ല. ടൂർണമെന്റിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് തങ്ങളുടെ അപരാജിത കുതിപ്പ് തുടരാൻ ഫ്രാൻസിന് ഈ വിജയത്തോടെ സാധിച്ചു.&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/football-sports/fifa-world-cup-2026-france-vs-paraguay-match-result-live-articleshow-6pssm6y"/>
        </item>
        <item>
            <title><![CDATA[ഗബ്രിയേൽ പൂട്ട് പൊളിക്കുമോ ഹാളണ്ട്?; ക്വാർട്ടർ ഉറപ്പിക്കാൻ കാനറികൾ; ബ്രസീലിനെതിരെ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിൽ നോർവെ]]></title>
            <link>https://www.asianetnews.com/football-sports/brazil-vs-norway-pre-quarter-match-does-gabriel-magalhaes-will-win-over-erling-haaland-articleshow-cu0hp7f</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/brazil-vs-norway-pre-quarter-match-does-gabriel-magalhaes-will-win-over-erling-haaland-articleshow-cu0hp7f</guid>
            <pubDate>Sun, 05 Jul 2026 10:25:49 +0530</pubDate>
            <description><![CDATA[&lt;p&gt;ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പിക്കാൻ ബ്രസീൽ ഇന്ന് നോർവെയ്ക്കെതിരെ കളത്തിലിറങ്ങുന്നു. ബ്രസീലിനെതിരെ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്ന ചരിത്രപരമായ മുൻതൂക്കം ഹാളണ്ടിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന നോർവെയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwr9zw4sw3834qm1rhw68bj0,imgname-brazil-vs-norway-1783227216025.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂജേഴ്&zwnj;സി: ക്വാർട്ടർ ഉറപ്പിക്കാൻ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ ഇറങ്ങുന്നു. നോർവെയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീലിനെതിരെ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് നോർവെ ഇന്ന് കളിക്കാനിറങ്ങുന്നത്. 1998 ൽ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിനെ നോർവേ തോൽപ്പിച്ചത്. അത് കൂടാതെ നടന്നിട്ടുള്ള മൂന്ന് മത്സരങ്ങളിൽ ബ്രസീലിനെ സമനിലയിൽ തളയ്ക്കാനും നോർവെയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും ബ്രസീലിനെ പൂട്ടാമെന്ന പ്രതീക്ഷയിലാണ് ഹാളണ്ടും സംഘവും എത്തുന്നത്. ടീമിന്റെ പ്രകടനത്തിൽ പലപ്പോഴും സ്ഥിരതയില്ലെങ്കിലും പരിശീലകൻ കാർലോ ആഞ്ചലോട്ടിയിൽ തന്നെയാണ് ബ്രസീൽ ആരാധകർ വിശ്വാസമർപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ വിനീഷ്യസും ഹാളണ്ടും പട്ടികയിലുണ്ട്. അഞ്ച് ഗോളുകളുമായി ഹാളണ്ടും 4 ഗോളുകളുമായി വിനീഷ്യസും കടുത്ത പോരാട്ടം കാഴ്&zwnj;ചവയ്ക്കുമെന്ന് ഉറപ്പാണ്. വിനീഷ്യസ്- ഹാളണ്ട് പോരിനപ്പുറം ഗബ്രിയേൽ- ഹാളണ്ട് പോരാട്ടത്തിന് കൂടിയാണ് ന്യൂജഴ്&zwnj;സി സാക്ഷിയാവാൻ പോകുന്നത്. പ്രീമിയറിൽ ലീഗിൽ ആഴ്&zwnj;സണലിന്റെ സെന്റർ ബാക്കായ ഗബ്രിയേലിന്റെ സീസണലിടനീളമുള്ള മികച്ച പ്രകടനം ആഴ്&zwnj;സണലിന് ലീഗ് കിരീടം നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഹാളണ്ടും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു. പ്രീമിയർ ലീഗിൽ പലപ്പോഴും ഹാളണ്ട്- ഗബ്രിയേൽ പോരിന് ഫുട്ബോൾ പ്രേമികൾ സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഹാളണ്ടിനെ ഗബ്രിയേൽ പൂട്ടുമോ എന്നാണ് ഫുട്ബോൾ ആരാധകർ നാളെ ഉറ്റുനോക്കുന്നത്.&lt;/p&gt;&lt;h2&gt;കിക്കോഫ് സമയത്തിൽ മാറ്റമുണ്ടോ?&lt;/h2&gt;&lt;p&gt;അമേരിക്കയിലെ ചൂട് കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് ഒരു മണിക്കൂർ വൈകിയായിരിക്കും തുടങ്ങുകയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ സമയമാറ്റത്തെ കുറിച്ച് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;അതേസമയം ജപ്പാനെതിരായ നോക്കൗട്ട് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ ഇറങ്ങുന്നത്. പരിക്കിൽ നിന്നും മോചിതനാവാത്ത സൂപ്പർ താരം റാഫിഞ്ഞ നോർവേയ്&zwnj;ക്കെതിരെ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. താരം ടീമിന്റെ കൂടെ പരിശീലനത്തിന് ഇറങ്ങിയിരുന്നെങ്കിലും സ്റ്റാർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഹെയ്തിയുമായുള്ള രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ റഫീഞ്ഞ സ്കോട്ലൻഡിനെതിരെയും ജപ്പാനെതിരായ നോക്കൗട്ട് മത്സരത്തിലും കളിച്ചിരുന്നില്ല. റഫീഞ്ഞയ്ക്ക് പകരം പത്തൊന്പതുകാരൻ റയാൻ ആയിരുന്നു രണ്ട മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്തിരുന്നത്.&lt;/p&gt;&lt;p&gt;ജപ്പാനെതിരായ മത്സരത്തിൽ മധ്യനിരതാരം ലൂക്കാസ് പക്വേറ്റയും പരിക്കേറ്റ് പുറത്തായിരുന്നു. പക്വേറ്റയുടെ പരിക്കും ഭേദമാവാത്തതിനാൽ നോർവേക്കെതിരെ കളിക്കില്ലെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പക്വേറ്റയ്ക്ക് പകരക്കാരനായി മധ്യനിരയിൽ ഡാനിലോ സാന്റോസിനെ കളിപ്പിക്കാനാണ് സാധ്യത. എന്നാൽ മുന്നേറ്റം കൂടുതൽ ശക്തമാക്കാനായി എൻഡ്രിക്കിനെയോ ഗബ്രിയേൽ മാർട്ടിനെല്ലിയെയോ കളിപ്പിക്കാൻ സാധ്യയുണ്ടെന്നും പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/brazil-vs-norway-pre-quarter-match-does-gabriel-magalhaes-will-win-over-erling-haaland-articleshow-cu0hp7f"/>
        </item>
        <item>
            <title><![CDATA[ഇരുവരും അടിച്ചത് 7 ഗോളുകൾ, എന്നിട്ടും ഗോള്‍ഡൻ ബൂട്ട് പോരാട്ടത്തില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ ഒന്നാമത്]]></title>
            <link>https://www.asianetnews.com/football-sports/tied-at-7-goals-each-why-kylian-mbappe-leads-lionel-messi-in-the-golden-boot-race-articleshow-ipkp1nn</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/tied-at-7-goals-each-why-kylian-mbappe-leads-lionel-messi-in-the-golden-boot-race-articleshow-ipkp1nn</guid>
            <pubDate>Sun, 05 Jul 2026 19:00:56 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂർണമെന്&zwj;റിന്&zwj;റെ അവസാനം രണ്ടോ അതിലധികമോ കളിക്കാർ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാൽ, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്&zwj;ഗം അസിസ്റ്റുകളുടെ എണ്ണമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwefb84401zyhgy4jz1rgdss,imgname-messi-mbappe-1782897287300.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഫിലാഡൽഫിയ: &lt;/strong&gt;ലോകകപ്പിൽ ആരാധകരെ ആവേശത്തിന്&zwj;റെ കൊടുമുടിയിലേറ്റിക്കൊണ്ട് സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും ലിയോണൽ മെസിയും തമ്മിലുള്ള ഗോൾഡൻ ബൂട്ട് പോരാട്ടം കനക്കുകയാണ്. നോക്കൗട്ടില്&zwj; പരാഗ്വെയ്&zwnj;ക്കെതിരെ നേടിയ മിന്നും ഗോളോടെ ടൂർണമെന്&zwj;റിലെ ഗോൾ ബൂട്ടിനുള്ള പോരാട്ടത്തില്&zwj; ഫ്രാൻസിന്&zwj;റെ ക്യാപ്റ്റൻ കൂടിയായ എംബാപ്പെ മെസിയെ മറികടന്നു ഒന്നാമതെത്തി. നിലവിൽ ഇരുവർക്കും 7 ഗോളുകൾ വീതമാണുള്ളത്. എന്നാൽ, ഗോൾഡൻ ബൂട്ട് പട്ടിക പരിശോധിക്കുമ്പോൾ ലിയോണൽ മെസിക്ക് മുകളിലാണ് എംബാപ്പെയുടെ സ്ഥാനം. ഇരുവരും 7 ഗോളുകള്&zwj; നേടിയിട്ടും എംബാപ്പെ എങ്ങനെ മെസിക്ക് മുന്നിലെത്തി എന്നാണ് ആരാധകരുടെ സംശയം.&lt;/p&gt;&lt;p&gt;ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂർണമെന്&zwj;റിന്&zwj;റെ അവസാനം രണ്ടോ അതിലധികമോ കളിക്കാർ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാൽ, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്&zwj;ഗം അസിസ്റ്റുകളുടെ എണ്ണമാണ്. അതായത് സഹതാരങ്ങൾക്ക് ഗോൾ അടിക്കാൻ എത്ര തവണ കൃത്യമായി പന്ത് കൈമാറി എന്നത് ഇവിടെ നിർണായകമാകും. നിലവിലെ കണക്കുകൾ അനുസരിച്ച് എംബാപ്പെ 7 ഗോളുകൾ അടിച്ചതിനൊപ്പം 2 അസിസ്റ്റുകളും നല്&zwj;കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;മെസി 7 ഗോളുകൾ നേടിയെങ്കിലും ഈ ലോകകപ്പില്&zwj; ഒരു അസിസ്റ്റ് പോലുമില്ല. 7 ഗോളുകള്&zwj;ക്ക് പുറമെ രണ്ട് അസിസ്റ്റുകൾ കൂടി ഉള്ളതിനാലാണ് മെസിയെ മറികടന്ന് എംബാപ്പെ ഗോൾഡൻ ബൂട്ട് പോരാട്ടത്തില്&zwj; ഒന്നാം സ്ഥാനത്തിയത്. മുൻപ് 2010 ലോകകപ്പിലും ഇതേ അസിസ്റ്റ് നിയമം വഴിയാണ് തോമസ് മുള്ളർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. അന്ന് മുള്ളർ ഉൾപ്പെടെ നാല് താരങ്ങൾ 5 ഗോളുകൾ വീതം നേടിയിരുന്നെങ്കിലും കൂടുതൽ അസിസ്റ്റുകൾ മുള്ളർക്കായിരുന്നു.&lt;/p&gt;&lt;p&gt;അടിച്ച ഗോളുകളുടെ എണ്ണവും അസിസ്റ്റുകളുടെ എണ്ണവും ഒരുപോലെയാണെങ്കിൽ ഫിഫ അടുത്തതായി പരിഗണിക്കുക ഗ്രൗണ്ടില്&zwj; ചിലവഴിച്ച ആകെ മിനിറ്റുകളാണ്. ഏറ്റവും കുറഞ്ഞ സമയം കളിച്ച് കൂടുതൽ ഗോളുകൾ നേടിയ കളിക്കാരന് (കൂടുതൽ സ്കോറിങ് കാര്യക്ഷമതയുള്ളയാൾക്ക്) മുൻഗണന ലഭിക്കും. കഴിഞ്ഞ ദിവസം കേപ് വെർദെയ്&zwnj;ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ 20 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് മെസി സ്വന്തമാക്കിയിരുന്നു. എന്നാൽ പരാഗ്വെയ്&zwnj;ക്കെതിരായ ഗോളോടെ ലോകകപ്പിൽ തന്&zwj;റെ 19-ാം ഗോൾ കുറിച്ച എംബാപ്പെ മെസിയുടെ റെക്കോർഡിന് തൊട്ടു പിന്നിലുണ്ട്. കൂടാതെ, തുടർച്ചയായ രണ്ട് ലോകകപ്പ് പതിപ്പുകളിൽ 7 ഗോളുകളെങ്കിലും നേടുന്ന ചരിത്രത്തിലെ ആദ്യ താരങ്ങളായും മെസിയും എംബാപ്പെയും മാറി. ലോകകപ്പിൽ റൗണ്ട് ഓഫ് 16 മത്സരങ്ങൾ പുരോഗമിക്കുന്നതേയുള്ളൂ എന്നതിനാൽ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ പോരാട്ടങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ബൂട്ട് റേസ് ഇനിയും മാറിമറിയാം. ക്വാർട്ടർ ഫൈനലിൽ ശക്തരായ മൊറോക്കോയാണ് ഫ്രാൻസിന്&zwj;റെ എതിരാളികൾ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/tied-at-7-goals-each-why-kylian-mbappe-leads-lionel-messi-in-the-golden-boot-race-articleshow-ipkp1nn"/>
        </item>
        <item>
            <title><![CDATA['നമ്മുക്കൊരു ഒന്നൊന്നര കളിയുണ്ടെന്ന് പറ'; ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ്- മൊറോക്കോ ഗ്ലാമർ പോരാട്ടം]]></title>
            <link>https://www.asianetnews.com/football-sports/fifa-worldcup-2026-france-vs-morocco-quarter-final-articleshow-lu65b2h</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/fifa-worldcup-2026-france-vs-morocco-quarter-final-articleshow-lu65b2h</guid>
            <pubDate>Sun, 05 Jul 2026 09:32:38 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടും. പ്രീ ക്വാർട്ടറിൽ പരാഗ്വയെ തോൽപ്പിച്ചാണ് ഫ്രാൻസ് എത്തിയത്, കാനഡയെ തകർത്ത് മൊറോക്കോയും. 2022 ലോകകപ്പ് സെമിയിൽ ഫ്രാൻസിനോട് തോറ്റതിന് പകരം വീട്ടാനാണ് മൊറോക്കോ ഇറങ്ങുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwr702pt09g7j5wfjykrrkht,imgname-france-vs-morocco-1783224077017.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫിലാഡൽഫിയ: ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ്- മൊറോക്കോ പോരാട്ടം. ഇന്നല്ലേ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ പരാഗ്വയ്&zwnj;യെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് തങ്ങളുടെ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്. കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച മൊറോക്കോ ഇന്നലെ ആദ്യം ക്വാർട്ടർ ബർത്ത് ഉറപ്പിച്ചിരുന്നു. 2022 റഷ്യൻ ലോകകപ്പിൽ സെമിയിൽ മൊറോക്കോയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഫ്രാൻസ്. ജൂലൈ 10 പുലർച്ചെ 1:30 നാണ് മത്സരം.&lt;/p&gt;&lt;p&gt;ഖത്തർ ലോകകപ്പിലെ സെമിയിൽ എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു അന്ന് ഫ്രാൻസിന്റെ വിജയം. തിയോ ഹെർണാണ്ടസിന്റെയും, കാലോ മുവാനിയുടെയും മികച്ച ഗോളുകളാണ് അന്ന് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഫ്രാൻസിനെതിരെ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും നിര്ഭാഗയ്ൻ കൊണ്ട് മാത്രമാണ് മൊറോക്കോയ്ക്ക് അന്ന് ഗോൾ നേടാൻ കഴിയാതെ പോയത്. ലോകകപ്പിൽ ആദ്യമായി സെമിയിൽ എത്തുന്ന ആഫ്രിക്കൻ- അറബ് രാജ്യമെന്ന റെക്കോർഡ് കൂടിയാണ് മൊറോക്കോ അന്ന് കുറിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഇപ്പോൾ ലോകകപ്പിന്റെ ക്വാർട്ടറിൽ മൊറോക്കോ കയറുന്നത്.&lt;/p&gt;&lt;p&gt;ഈ ലോകകപ്പിൽ തോൽവിയറിയാതെയാണ് മൊറോക്കോയും ഫ്രാൻസും ക്വാർട്ടറിൽ എത്തിയത്. ഇത്തവണ കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഫ്രാൻസ്. സൂപ്പർതാരം എംബാപെയുടെ മിന്നും പ്രകടനമാണ് ഫ്രാൻസിന്റെ കറുത്ത. കൂടാതെ ഉസ്മാൻ ഡംബലെയും മൈക്കിൾ ഒലീസെയും മിന്നും ഫോമിലാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ ഇതുവരെ തോൽവിയറിയാതെയാണ് എത്തിയത്. ക്യാപ്റ്റൻ ഹക്കിമിയുടെ മിന്നും ഫോമിലാണ് മൊറോക്കോയുടെ പ്രതീക്ഷ. അതേസമയം ഇസ്മായിൽ സായിബാരിക്ക് ഇന്നലെ പരിക്കേറ്റത് മൊറോക്കോയെ സംബന്ധിച്ച ആശങ്കയുണർത്തുന്നതാണ്. ഔനാഹിയുടെ ഇരട്ട ഗോളിലാണ് മൊറോക്കോ ഇന്നലെ കാനഡയെ തുരത്തിയത്. റയൽ മാഡ്രിഡ് താരം ബ്രാഹിം ഡയസും, ഗോൾ കീപ്പർ യാസിൻ ബോണോയും മിന്നും ഫോമിലുള്ളത് മൊറോക്കോയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/fifa-worldcup-2026-france-vs-morocco-quarter-final-articleshow-lu65b2h"/>
        </item>
        <item>
            <title><![CDATA['ഹാളണ്ടിനെ പൂട്ടാൻ പ്രത്യേക പ്ലാനുകളില്ല, എങ്ങനെ പ്രതിരോധിക്കണമെന്ന് എന്റെ കളിക്കാർക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല'; വ്യക്തമാക്കി കാർലോ ആഞ്ചലോട്ടി]]></title>
            <link>https://www.asianetnews.com/football-sports/brazil-dont-have-an-anti-erling-haaland-plan-at-world-cup-match-against-norvway-says-brazil-head-coach-carlo-ancelotti-articleshow-mop5fq3</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/brazil-dont-have-an-anti-erling-haaland-plan-at-world-cup-match-against-norvway-says-brazil-head-coach-carlo-ancelotti-articleshow-mop5fq3</guid>
            <pubDate>Sun, 05 Jul 2026 14:44:45 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രീ ക്വാർട്ടറിൽ ബ്രസീൽ ഇന്ന് നോർവെയെ നേരിടും. ജപ്പാനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ബ്രസീൽ ഇറങ്ങുമ്പോൾ, ഗോളടി മികവ് തുടരുന്ന ഹാളണ്ടിലാണ് നോർവെയുടെ പ്രതീക്ഷ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwrrq366h3npha1f2ns134yy,imgname-brazil-don-t-have-an--anti-erling-haaland-plan--at-world-cup---carlo-ancelotti-1783242656966.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂജേഴ്&zwnj;സി: നോർവെക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിന് ബ്രസീൽ ഇറങ്ങുകയാണ്. നോക്കൗട്ട് മത്സരത്തിൽ ജപ്പാനോട് മികച്ച മത്സരം കാഴ്ചവച്ച് വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കാർലോ ആഞ്ചലോട്ടിയും സംഘവും ഇറങ്ങുന്നത്. മുന്നേറ്റത്തിൽ വിനീഷ്യസ്, എൻട്രിക്ക്, മാർട്ടിനെല്ലി, കുന്യ എന്നീ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതും മധ്യനിരയിലും പ്രതിരോധത്തിലുമായി ബ്രൂണോ ഗിമാറെഷ്, കാസമിറോ, മാർക്വിനസ്, ഗബ്രിയേൽ എന്നിവർ തിളങ്ങിയതും ജപ്പാനെതിരെ ബ്രസീലിന് ഗുണകരമായി. പ്രതിരോധത്തിലെയും മധ്യനിരയിലെയും പിഴവുകൾ പരമാവധി ഒഴിവാക്കി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞാൽ നോർവേക്കെതിരെ അനായാസമായി വിജയിക്കാൻ കഴിയുമെന്നാണ് ബ്രസീൽ ആരാധകർ കരുതുന്നത്.&lt;/p&gt;&lt;p&gt;അതേസമയം ഹാളണ്ടിന്റെ മിന്നും പ്രകടനത്തിലാണ് നോർവെയുടെ പ്രതീക്ഷ. അഞ്ച് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിക്കും എംബാപെയ്ക്കും തൊട്ടുപിന്നിലാണ് ഹാളണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്നാണ് ഹാളണ്ടിന്റെ നേട്ടം എന്നതും ശ്രദ്ധേയമാണ്. നോക്കൗട്ടിലോ ഐവറികോസ്റ്റിനെ തോൽപിച്ചാണ് നോർവെ പ്രീ ക്വാർട്ടറിൽ എത്തിയത്. മത്സരത്തിൽ ഹാളണ്ട് തിളങ്ങുമെന്നാണ് പലരും വിലയിരുത്തുന്നത്.&lt;/p&gt;&lt;p&gt;എന്നാൽ ഹാളണ്ടിനെ പൂട്ടാൻ പ്രത്യേക പദ്ധതികൾ ഒന്നും തന്നെ തയ്യാറാക്കിയിട്ടില്ലെന്നാണ് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞിരിക്കുന്നത്. ഹാളണ്ട് എങ്ങനെയാണ് കളിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അത് എങ്ങനെ പ്രതിരോധിക്കാമെന്ന് തന്റെ കളിക്കാർക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&quot;ഹാളണ്ടിനെതിരെ ഒരു പ്രത്യേക പ്ലാൻ എന്നൊന്നും ഇല്ല. എങ്ങനെ പ്രതിരോധിക്കണമെന്ന് എന്റെ കളിക്കാർക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യവുമില്ല. അവർ മുൻപും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളതാണ്. ഹാളണ്ട് എങ്ങനെയാണ് കളിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എന്റെ ഡിഫൻഡർമാരോട് അതു പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമില്ല.&quot; ആഞ്ചലോട്ടി പറയുന്നു. അതേസമയം ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീൽ ടീമിനെതിരെ കളിക്കുക എന്നത് വലിയ നേട്ടമായാണ് താൻ കാണുന്നതെന്ന് നോർവെ പരിശീലകൻ സ്റ്റാലെ സോൽബക്കൻ അഭിപ്രായപ്പെട്ടു. തങ്ങൾക്ക് മത്സരം പ്രധാനപ്പെട്ടതാണെന്നും ഷൂട്ടൗട്ട് വന്നാൽ പോലും ചെയ്യേണ്ട കാര്യങ്ങൾക്ക് ടീം തയ്യാറായിട്ടുണ്ടെന്നും സോൽബക്കൻ കൂട്ടിച്ചേർത്തു. ഇന്ന് രാത്രി ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/brazil-dont-have-an-anti-erling-haaland-plan-at-world-cup-match-against-norvway-says-brazil-head-coach-carlo-ancelotti-articleshow-mop5fq3"/>
        </item>
        <item>
            <title><![CDATA[13 ഫൗളുകൾ, 0 മഞ്ഞ കാർഡ്; ഫ്രാൻസിനെതിരെ പാരഗ്വായ്‍യുടെത് വൃത്തികെട്ട കളിയെന്ന് വിമർശനം; ഈ കളി തങ്ങൾക്കും അറിയാമെന്ന് എംബാപെ]]></title>
            <link>https://www.asianetnews.com/football-sports/criticism-against-paraguay-after-pre-quarter-match-against-france-fifa-worldcup-2026-mbappe-articleshow-z6sncn9</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/criticism-against-paraguay-after-pre-quarter-match-against-france-fifa-worldcup-2026-mbappe-articleshow-z6sncn9</guid>
            <pubDate>Sun, 05 Jul 2026 13:05:45 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് പ്രീ-ക്വാർട്ടറിൽ പരാഗ്വായെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടറിലെത്തി. പരുക്കൻ കളി നിറഞ്ഞ മത്സരത്തിൽ, നിരന്തരം ഫൗളുകൾക്കിരയായ എംബാപ്പെയാണ് പെനാൽറ്റിയിലൂടെ വിജയഗോൾ നേടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwrk7wfd1mwczydw0y079tv2,imgname-france-vs-paraguay-1783236915693.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫിലാഡൽഫിയ: ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ പാരഗ്വായ്&zwnj;യെ തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടർ യോഗ്യത നേടിയിരിക്കുകയാണ്. ആദ്യം മുതൽ അവസാനം വരെ പരുക്കൻ മത്സരം കാഴ്ചവച്ച പാരഗ്വായ്&zwnj; ജയത്തിന് വേണ്ടി ഒരു ശ്രമം പോലും നടത്തിയില്ലെന്ന് മാത്രമല്ല എംബാപെ അടക്കമുള്ള താരങ്ങളെ ഫൗളുകൾ ചെയ്ത് നിരന്തരം പ്രകോപിക്കാനും മറ്റുമാണ് ശ്രമിച്ചത്. ഫൈനൽ വിസിലിന് ശേഷം പരാഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ ഹസ്തദാനത്തിന് വന്നപ്പോൾ അതിനെ ഗൗനിക്കാതെ വിജയാഘോഷം നടത്തുന്ന എംബാപെയുടെ വീഡിയോ മത്സര ശേഷം സോഷ്യൽ മീഡിയയിൽ വൈറലാണ്.&lt;/p&gt;&lt;p&gt;ഡെസിറെ ഡുവെയെ ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് എംബാപെ ഫ്രാൻസിന്റെ വിജയമുറപ്പിച്ചത്. പെൺലാട്ടി കിക്കെടുക്കാൻ നേരം കിക്കിങ്ങ് സ്പോട്ട് ബൂട്ടുകൾ കൊണ്ട് വികൃതമാക്കുകയും ഫ്രാൻസ് താരങ്ങളെ നിരന്തരം പ്രകോപിക്കുകയും ചെയ്യുന്ന പാരഗ്വായ് താരങ്ങളെ മത്സരത്തിൽ കണ്ടതാണ്. കൂടാതെ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കോർണർ കിക്ക് ലഭിച്ചപ്പോൾ പാരഗ്വായ് താരങ്ങൾ എംബാപെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;എന്നാൽ അതിലൊന്നും വീഴാതെ ചിരിച്ചുകൊണ്ട് അതിനെ അവഗണിക്കുന്ന എംബാപെയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാരഗ്വായ് ഇത്തരമൊരു പരുക്കൻ മത്സരമായിരിക്കും കളിക്കുക എന്ന തങ്ങൾക്ക് മുൻപേ അറിയാമായിരുന്നെന്നും എന്നാൽ പാരഗ്വായ്&zwnj;യെ പോലെ വൃത്തിക്കെട്ട കളി കളിക്കാൻ തങ്ങൾക്കും കഴിയുമെന്നും മത്സരശേഷം എംബാപെ പ്രതികരിച്ചു. പതിമൂന്നോളം ഫൗളുകൾ ചെയ്തിട്ടും പരാഗ്വൻ താരങ്ങളിൽ ഒരാൾക്ക് പോലും മഞ്ഞകാർഡ് കൊടുക്കാത്തതിനെ പറ്റിയും സമൂഹമാധ്യമത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്. അതേസമയം ഒലീസെയടക്കം ഫ്രാൻസിന്റെ മൂന്ന് താരങ്ങൾക്കാണ് ഇന്നലെ മഞ്ഞകാർഡുകൾ ലഭിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;DESUMANO! O goleiro do Paraguai foi dar a m&atilde;o para cumprimentar o Mbapp&eacute; e ele ignorou. #PARxFRA pic.twitter.com/irDg4xvtMx&lt;/p&gt;&lt;p&gt;&mdash; Hora da Fofoca (@horadafofocatv) July 4, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Mbappe trolling him with this celebration after he scored the penaltypic.twitter.com/HeZsnK5D2D https://t.co/VsbLaReGPa&lt;/p&gt;&lt;p&gt;&mdash; AB⚕ (@AbsoluteBruno) July 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;I speak for all football fans when I say this should be the last time this referee officiate a football game.This happened right in front of him pic.twitter.com/8Niybsj4j6&lt;/p&gt;&lt;p&gt;&mdash; Bloke (@UtdBloke_) July 4, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;ഫ്രാൻസ് - മൊറോക്കോ പോരാട്ടം&lt;/h2&gt;&lt;p&gt;അതേസമയം ക്വാർട്ടറിൽ മൊറോക്കയാണ് ഫ്രാൻസിന്റെ എതിരാളികൾ. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ഫ്രാൻസിനായിരുന്നു വിജയം. തിയോ ഹെർണാണ്ടസിന്റെയും, കാലോ മുവാനിയുടെയും മികച്ച ഗോളുകളാണ് അന്ന് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഫ്രാൻസിനെതിരെ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യം കൊണ്ട് മാത്രമാണ് മൊറോക്കോയ്ക്ക് അന്ന് ഗോൾ നേടാൻ കഴിയാതെ പോയത്. ലോകകപ്പിൽ ആദ്യമായി സെമിയിൽ എത്തുന്ന ആഫ്രിക്കൻ- അറബ് രാജ്യമെന്ന റെക്കോർഡ് കൂടിയാണ് മൊറോക്കോ അന്ന് കുറിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഇപ്പോൾ ലോകകപ്പിന്റെ ക്വാർട്ടറിൽ മൊറോക്കോ കയറുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/criticism-against-paraguay-after-pre-quarter-match-against-france-fifa-worldcup-2026-mbappe-articleshow-z6sncn9"/>
        </item>
    </channel>
</rss>
