<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 22 May 2026 15:30:15 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/football-sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[വിനീഷ്യസിനെ അധിക്ഷേപിച്ച അര്‍ജന്റീന താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിക്ക് ആറ് മത്സരങ്ങളില്‍ വിലക്ക്]]></title>
            <link>https://www.asianetnews.com/football-sports/argentine-footballer-gianluca-prestianni-gets-six-match-ban-for-abusing-vinicius-articleshow-115bdk4</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/argentine-footballer-gianluca-prestianni-gets-six-match-ban-for-abusing-vinicius-articleshow-115bdk4</guid>
            <pubDate>Fri, 24 Apr 2026 20:55:59 +0530</pubDate>
            <description><![CDATA[&lt;p&gt;റയല്&zwj; മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറെ വംശീയമായി അധിക്ഷേപിച്ചതിന് ബെന്&zwj;ഫിക്കയുടെ അര്&zwj;ജന്റീന താരം ജിയാന്&zwj;ലൂക്ക പ്രെസ്റ്റിയാനിക്ക് യുവേഫ ആറ് മത്സരങ്ങളില്&zwj; വിലക്കേര്&zwj;പ്പെടുത്തി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjaxtnsn75bd50fr61epby1t,imgname-gettyimages-2262277984-1772040836917.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൂറിച്ച്: യുവേഫ ചാമ്പ്യന്&zwj;സ് ലീഗ് മത്സരത്തിനിടെ റയല്&zwj; മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറെ അധിക്ഷേപിച്ചതിന് ബെന്&zwj;ഫിക്കയുടെ അര്&zwj;ജന്റീന താരം ജിയാന്&zwj;ലൂക്ക പ്രെസ്റ്റിയാനിക്ക് യുവേഫ ആറ് മത്സരങ്ങളില്&zwj; വിലക്കേര്&zwj;പ്പെടുത്തി. വിവേചനപരമായ പെരുമാറ്റത്തിനാണ് ശിക്ഷയെന്ന് യുവേഫ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്&zwj; വ്യക്തമാക്കി. ആറ് മത്സരങ്ങളിലെ വിലക്കില്&zwj; മൂന്നെണ്ണം താല്&zwj;ക്കാലികമായി സസ്&zwnj;പെന്&zwj;ഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രെസ്റ്റിയാനിക്ക് ഉടന്&zwj; തന്നെ ആറ് മത്സരങ്ങളും നഷ്ടമാകില്ല.&lt;/p&gt;&lt;p&gt;നിലവില്&zwj; ഒരു മത്സരത്തിലെ വിലക്ക് താരം പൂര്&zwj;ത്തിയാക്കി കഴിഞ്ഞു. ഇനി രണ്ട് മത്സരങ്ങളില്&zwj; കൂടി പ്രെസ്റ്റിയാനി പുറത്തിരിക്കേണ്ടി വരും. പ്രൊബേഷന്&zwj; കാലയളവില്&zwj; സമാനമായ കുറ്റകൃത്യങ്ങള്&zwj; ആവര്&zwj;ത്തിച്ചാല്&zwj; ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലെ വിലക്ക് കൂടി പ്രാബല്യത്തില്&zwj; വരും. ക്ലബ്ബ് മത്സരങ്ങള്&zwj;ക്ക് പുറമെ അര്&zwj;ജന്റീന ദേശീയ ടീമിനായി താരം തിരഞ്ഞെടുക്കപ്പെട്ടാല്&zwj; അന്താരാഷ്ട്ര മത്സരങ്ങളിലും ഈ വിലക്ക് ബാധകമായേക്കാം. ജൂണ്&zwj; 17ന് അള്&zwj;ജീരിയയ്ക്കും ജൂണ്&zwj; 22ന് ഓസ്ട്രിയയ്ക്കുമെതിരെ അര്&zwj;ജന്റീനയ്ക്ക് മത്സരങ്ങളുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;വിവാദത്തിന് ആസ്പദമായ സംഭവം&lt;/strong&gt;&lt;/h2&gt;&lt;p&gt;കഴിഞ്ഞ ഫെബ്രുവരിയില്&zwj; ലിസ്ബണില്&zwj; നടന്ന ബെന്&zwj;ഫിക്ക - റയല്&zwj; മാഡ്രിഡ് ചാമ്പ്യന്&zwj;സ് ലീഗ് പോരാട്ടത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മത്സരത്തില്&zwj; ഗോള്&zwj; നേടിയ ശേഷം വിനീഷ്യസ് കോര്&zwj;ണര്&zwj; ഫ്&zwnj;ലാഗിന് സമീപം നിന്ന് നടത്തിയ ആഘോഷം ബെന്&zwj;ഫിക്ക താരങ്ങളെയും ആരാധകരെയും ചൊടിപ്പിച്ചു. ഇത് മൈതാനത്ത് വലിയ വാക്&zwnj;പോരിന് കാരണമായി. ഈ തര്&zwj;ക്കത്തിനിടെ പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും 'കുരങ്ങ്' എന്ന് വിളിച്ചെന്നും വിനീഷ്യസ് ആരോപിച്ചു. തര്&zwj;ക്കം രൂക്ഷമായതോടെ മത്സരം ഏകദേശം 10 മിനിറ്റോളം തടസ്സപ്പെട്ടിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;വിവേചനത്തിനെതിരെ കര്&zwj;ശന നിലപാട്&lt;/strong&gt;&lt;/h3&gt;&lt;p&gt;ഫുട്&zwnj;ബോള്&zwj; മൈതാനങ്ങളിലെ വംശീയ അധിക്ഷേപങ്ങള്&zwj;ക്കും വിവേചനങ്ങള്&zwj;ക്കുമെതിരെ യുവേഫ സ്വീകരിക്കുന്ന കര്&zwj;ശന നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. സ്റ്റേഡിയങ്ങള്&zwj; ഭാഗികമായി അടച്ചിടുക, കനത്ത പിഴ ചുമത്തുക, താരങ്ങള്&zwj;ക്ക് ദീര്&zwj;ഘകാല വിലക്കേര്&zwj;പ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ ഇത്തരം പ്രവണതകളെ ഇല്ലാതാക്കാനാണ് ആഗോള ഫുട്&zwnj;ബോള്&zwj; ഭരണസമിതി ശ്രമിക്കുന്നത്. പ്രെസ്റ്റിയാനിക്കെതിരെയുള്ള നടപടി മറ്റ് താരങ്ങള്&zwj;ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് യുവേഫ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/argentine-footballer-gianluca-prestianni-gets-six-match-ban-for-abusing-vinicius-articleshow-115bdk4"/>
        </item>
        <item>
            <title><![CDATA[ഗാങ്ടോക്കിൽ പന്തുതട്ടി പ്രധാനമന്ത്രി; സിക്കിമിലെ യുവതാരങ്ങൾക്കൊപ്പം ഗോളടിച്ചു ഗോളടിപ്പിച്ചും നരേന്ദ്ര മോദി]]></title>
            <link>https://www.asianetnews.com/football-sports/pm-modi-spotted-playing-football-with-young-friends-in-gangtok-articleshow-1onv3o9</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/pm-modi-spotted-playing-football-with-young-friends-in-gangtok-articleshow-1onv3o9</guid>
            <pubDate>Tue, 28 Apr 2026 13:50:07 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാന ദിനാഘോഷങ്ങളുടെ ഭാഗമായി സിക്കിമിനായി വൻ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kq9jr0c1zjvbjdrceybz4gz3,imgname-pm-modi-football-1777364369793.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഗാങ്ടോക്ക്: &lt;/strong&gt;സിക്കിമിലെ ഗാങ്ടോക്കിൽ വിദ്യാർത്ഥികൾക്കൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിമിന്&zwj;റെ അമ്പതാം സംസ്ഥാന ദിനാഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ട്രാക്ക് സ്യൂട്ടും ബൂട്ടുമണിഞ്ഞ് കുട്ടികൾക്കൊപ്പം മൈതാനത്ത് ആവേശത്തോടെ പന്തുതട്ടുന്ന ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്നെ എക്സിലൂടെ പങ്കുവെച്ചു.&lt;/p&gt;&lt;p&gt;ഗാങ്ടോക്കിലെ മനോഹരമായ ഈ പ്രഭാതത്തിൽ സിക്കിമിലെ എന്&zwj;റെ യുവസുഹൃത്തുക്കളോടൊപ്പം കുറച്ച് ഫുട്&zwnj;ബോൾ കളിക്കുന്നത് പോലെ ഊർജ്ജം നൽകുന്ന മറ്റൊന്നില്ല എന്നായിരുന്നു വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചത്. സംസ്ഥാന ദിനാഘോഷങ്ങളുടെ ഭാഗമായി സിക്കിമിനായി വൻ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. ഏകദേശം 4,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലെ 30-ഓളം പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഗാങ്ടോക്കിലെ പൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ സമാപന ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.&lt;/p&gt;&lt;p&gt;A football morning in Gangtok! We learnt, we played, we celebrated and above everything else, we enjoyed the game&hellip;. pic.twitter.com/rZ0jLey5u7&lt;/p&gt;&lt;p&gt;&mdash; Narendra Modi (@narendramodi) April 28, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;യുവജനങ്ങൾക്കിടയിൽ ഫിറ്റ്നസും കായിക സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ചത്. റാങ്&zwnj;പോയിലെ പുതിയ ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള കായിക കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഈ സന്ദർശനത്തിന്&zwj;റെ ഭാഗമാണ്. സിക്കിം ഇന്ത്യൻ യൂണിയന്&zwj;റെ ഭാഗമായതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/pm-modi-spotted-playing-football-with-young-friends-in-gangtok-articleshow-1onv3o9"/>
        </item>
        <item>
            <title><![CDATA[ലക്ഷ്യം ആറാം കിരീടം, ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ പരിശീലകന്‍, സൂപ്പര്‍ താരം നെയ്മറും ടീമില്‍]]></title>
            <link>https://www.asianetnews.com/football-sports/neymar-returns-as-brazil-announces-powerful-26-man-squad-for-world-cup-2026-articleshow-6e37td4</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/neymar-returns-as-brazil-announces-powerful-26-man-squad-for-world-cup-2026-articleshow-6e37td4</guid>
            <pubDate>Tue, 19 May 2026 13:43:49 +0530</pubDate>
            <description><![CDATA[&lt;p&gt;2023 ഒക്ടോബറിലാണ് നെയ്മർ അവസാനമായി ബ്രസീൽ ജേഴ്സിയിൽ കളിച്ചത്. അതിനുശേഷം ഗുരുതരമായ പരുക്കുകളോടും ഫിറ്റ്നസ് പ്രശ്നങ്ങളോടും നിരന്തരം പോരാടിയ നെയ്മര്&zwj; ആറാം കിരീടം ലക്ഷ്യമിട്ടാണ് ലോകകപ്പിന് എത്തുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jx2k41r4bm70y96j1rs35e5y,imgname-thumb-1749212595972.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സാവോപോളോ: &lt;/strong&gt;ഫുട്ബോൾ ആരാധകർ കാത്തിരുന്ന ആ ഔദ്യോഗിക പ്രഖ്യാപനമെത്തി. സൂപ്പർ താരം നെയ്മർ ജൂനിയർ ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടംനേടി. ബ്രസീൽ ദേശീയ ടീമിന്&zwj;റെ മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 26 അംഗ അന്തിമ സ്ക്വാഡിലാണ് 34-കാരനായ നെയ്മർ തിരിച്ചെത്തിയത്. ഇതോടെ നെയ്മറുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ചും മാസങ്ങളായി നിലനിന്നിരുന്ന കടുത്ത ആശങ്കകൾക്കാണ് വിരാമമായത്.&lt;/p&gt;&lt;p&gt;2023 ഒക്ടോബറിലാണ് നെയ്മർ അവസാനമായി ബ്രസീൽ ജേഴ്സിയിൽ കളിച്ചത്. അതിനുശേഷം ഗുരുതരമായ പരുക്കുകളോടും ഫിറ്റ്നസ് പ്രശ്നങ്ങളോടും നിരന്തരം പോരാടിയ നെയ്മര്&zwj; ആറാം കിരീടം ലക്ഷ്യമിട്ടാണ് ലോകകപ്പിന് എത്തുന്നത്. ബ്രസീലിന്&zwj;റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ കൂടിയാണ് നെയ്മര്&zwj;. നെയ്മർ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കൂ എന്ന് ആഞ്ചലോട്ടി നേരത്തെ കർശന നിലപാട് എടുത്തിരുന്നു.&lt;/p&gt;&lt;p&gt;നെയ്മർ തന്&zwj;റെ ഫിറ്റ്നസ് കാര്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ആഞ്ചലോട്ടി പറഞ്ഞു. ഈ ലോകകപ്പിൽ നെയ്മര്&zwj; ടീമിന്&zwj;റെ ഏറ്റവും നിർണായക താരമായിരിക്കും. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്&zwj;റുകളിൽ കളിച്ച് വലിയ പരിചയസമ്പത്തുള്ള താരങ്ങളെ ചില പൊസിഷനുകളിൽ നമുക്ക് ആവശ്യമുണ്ട്. ആദ്യ മത്സരത്തിന് മുൻപ് ഫിറ്റ്നസ് ഇനിയും ഉയർത്താൻ നെയ്മര്&zwj;ക്ക് കഴിയും. അതിനെല്ലാമുപരി, ടീമിൽ മികച്ചൊരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ നെയ്മറുടെ സാന്നിധ്യത്തിന് സാധിക്കുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. നെയ്മറുടെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്. നിലവിൽ 79 ഗോളുകളോടെ പെലെയെയും മറികടന്ന് ബ്രസീലിന്&zwj;റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് നെയ്മർ.&lt;/p&gt;&lt;p&gt;നെയ്മറിനൊപ്പം വിനീഷ്യസ് ജൂനിയർ, വണ്ടർ കിഡ് എൻഡ്രിക്, റഫീഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ ചേരുന്നതാണ് ബ്രസീലിന്&zwj;റെ ആക്രമണനിര. മധ്യനിരയിൽ പരിചയസമ്പന്നനായ കാസിമിറോയ്ക്കൊപ്പം ബ്രൂണോ ഗിമാരസ്, ഫാബിഞ്ഞോ, പാക്വേറ്റ എന്നിവരും പ്രതിരോധത്തിൽ മാർക്വിഞ്ഞോസും ഗബ്രിയേൽ മഗൽഹേസും കോട്ടകെട്ടും. ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്. മൊറോക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 14-ന് മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിന്&zwj;റെ ആദ്യ പോരാട്ടം.&lt;strong&gt;ഫിഫ ലോകകപ്പിനുള്ള ബ്രസീല്&zwj; സ്ക്വാഡ്:&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഗോൾകീപ്പർമാർ: &lt;/strong&gt;അലിസൺ, എഡേഴ്സൺ, വെവർട്ടൺ.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രതിരോധനിര:&lt;/strong&gt; അലക്സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനസ്, വെസ്ലി, മാർക്വിഞ്ഞോസ്, ഗബ്രിയേൽ മഗൽഹേസ്, ഡഗ്ലസ് സാന്റോസ്.&lt;/p&gt;&lt;p&gt;&lt;strong&gt;മധ്യനിര:&lt;/strong&gt; ബ്രൂണോ ഗിമാരസ്, കാസിമിറോ, ഡാനിലോ സാന്റോസ്, ഫാബിഞ്ഞോ, ലൂക്കാസ് പക്വേറ്റ.&lt;/p&gt;&lt;p&gt;&lt;strong&gt;ആക്രമണനിര:&lt;/strong&gt; നെയ്മർ ജൂനിയർ, വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുൻഹ, റഫീഞ്ഞ, ലൂയിസ് ഹെൻറിക്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/neymar-returns-as-brazil-announces-powerful-26-man-squad-for-world-cup-2026-articleshow-6e37td4"/>
        </item>
        <item>
            <title><![CDATA[മടുത്തു, കേരള ബ്ലാസ്റ്റേഴ്‌സിനെ ബഹിഷ്‌കരിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട]]></title>
            <link>https://www.asianetnews.com/football-sports/kerala-blasters-fan-group-manjapada-boycotts-team-matches-articleshow-6qeegyg</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/kerala-blasters-fan-group-manjapada-boycotts-team-matches-articleshow-6qeegyg</guid>
            <pubDate>Fri, 03 Apr 2026 20:48:11 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള ബ്ലാസ്റ്റേഴ്&zwnj;സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ടീമിന്റെ മത്സരങ്ങൾ ബഹിഷ്&zwnj;കരിക്കാൻ തീരുമാനിച്ചു. ടീം മാനേജ്&zwnj;മെന്റിന്റെ നയങ്ങളോടുള്ള പ്രതിഷേധം, മോശം പ്രകടനം, മികച്ച കളിക്കാരെ കൊണ്ടുവരാത്തത് എന്നിവയാണ് ബഹിഷ്&zwnj;കരണത്തിന് കാരണം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hqpr89a12nwy6hz4jz7rwxwh,imgname-kerala-blasters.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കേരള ബ്ലാസ്റ്റേഴ്&zwnj;സിനെ ബഹിഷ്&zwnj;കരിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്&zwnj;സിന്റെ മത്സരങ്ങളില്&zwj; ഇനി പിന്തുണയുമായി സ്റ്റേഡിയങ്ങളില്&zwj; ഉണ്ടാകില്ലെന്ന് മഞ്ഞപ്പട അറിയിച്ചു. ടീം മാനേജ്&zwnj;മെന്റ് നയങ്ങളില്&zwj; പ്രതിഷേധിച്ചും ടീമിന്റെ മോശം പ്രകടനവുമാണ് ബഹിഷ്&zwnj;കരണത്തിന് കാരണം. അടിക്കടി പരിശീലകരെ മാറ്റുന്നതും മികച്ച കളിക്കാരെ കൊണ്ടുവന്ന് ടീം ശക്തിപ്പെടുത്താതും ഉള്&zwj;പ്പെടെ കാരണങ്ങള്&zwj; നിരത്തിയാണ് ബഹിഷ്&zwnj;കരണം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏറ്റവും വിലയ ഫാന്&zwj;സ്&zwnj;കൂട്ടായ്മയാണ് സ്വന്തം ടീമിനെ ബഹഷ്&zwnj;കരിക്കുന്നത്.&lt;/p&gt;&lt;p&gt;ആരാധകരെ ടീമില്&zwj; നിന്ന് അകറ്റുന്ന നടപടികള്&zwj; ക്ലബിന്റെ ഭാഗത്ത് നിന്ന് പതിവായിരുന്നു. സീസണിലെ ബ്ലാസ്റ്റേഴ്&zwnj;സിന്റെ എല്ലാ മത്സരങ്ങളും ബഹിഷ്&zwnj;കരിക്കാനാണ് പദ്ധതി. ആരാധകരുടെ ആശങ്ക പരിഹരിച്ചാല്&zwj; മാത്രം പിന്തുണ നല്&zwj;കൂ.&lt;/p&gt;&lt;p&gt;ദീര്&zwj;ഘ വിക്ഷണത്തോടെയുള്ള തീരുമാനങ്ങളോ ഇടപെടലുകളോ ക്ലബ് നടത്തുന്നില്ലെന്നാണ് മഞ്ഞപ്പടയുടെ ആരോപണം. ഉടമസ്ഥര്&zwj; ക്ലബ് നടത്തിപ്പില്&zwj; ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും ഉടമകള്&zwj;ക്ക് കാഴ്ചപ്പാടില്ലെന്നും കൂട്ടായ്മ പറയുന്നു. സ്&zwnj;പോട്ടിങ് ഡയറക്ടറും പരാജയമെന്നാണ് വാദം.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/kerala-blasters-fan-group-manjapada-boycotts-team-matches-articleshow-6qeegyg"/>
        </item>
        <item>
            <title><![CDATA[2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു]]></title>
            <link>https://www.asianetnews.com/football-sports/trump-backs-iran-2026-world-cup-entry-in-usa-articleshow-7nvydnh</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/trump-backs-iran-2026-world-cup-entry-in-usa-articleshow-7nvydnh</guid>
            <pubDate>Fri, 01 May 2026 12:03:20 +0530</pubDate>
            <description><![CDATA[&lt;p&gt;2026-ലെ ഫിഫ ലോകകപ്പിൽ ഇറാൻ അമേരിക്കയിൽ കളിക്കുന്നതിന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നിലപാടിനെ പിന്തുണച്ച ട്രംപിന്റെ ഈ തീരുമാനത്തോടെ, മറ്റ് വേദികൾ വേണമെന്ന ഇറാന്റെ ആവശ്യം സംബന്ധിച്ച തർക്കങ്ങൾക്ക് വിരാമമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkhfd9bygtfywse31snmye34,imgname-donald-trump-iran-football-team-1773334340990.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടണ്&zwj;: അനിശ്ചിതത്വങ്ങള്&zwj;ക്കും വിരാമമിട്ട്, 2026ലെ ഫിഫ ലോകകപ്പില്&zwj; ഇറാന്റെ പങ്കാളിത്തത്തിന് മുന്&zwj; അമേരിക്കന്&zwj; പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപ് അനുമതി നല്&zwj;കി. ഇറാന്&zwj; തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്&zwj; അമേരിക്കന്&zwj; മണ്ണില്&zwj; തന്നെ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്&zwj;ഫാന്റിനോ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇന്&zwj;ഫാന്റിനോയുമായുള്ള തന്റെ സൗഹൃദം വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് നിലപാട് അറിയിച്ചത്.&lt;/p&gt;&lt;p&gt;ട്രംപ് പറഞ്ഞതിങ്ങനെ... ''ജിയാനി അത് പറഞ്ഞിട്ടുണ്ടെങ്കില്&zwj; എനിക്ക് സമ്മതമാണ്. അവര്&zwj; കളിക്കട്ടെ. ജിയാനി എന്റെ സുഹൃത്താണ്, അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.'' ട്രംപ് വ്യാഴാഴ്ച പറഞ്ഞു. യുഎസ് മണ്ണില്&zwj; നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്&zwj;ക്ക് പകരം മറ്റ് വേദികള്&zwj; വേണമെന്ന് ഇറാന്&zwj; നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്&zwj; ഫിഫയുടെ നിലപാടിനോട് ട്രംപ് യോജിച്ചതോടെ ഈ തര്&zwj;ക്കങ്ങള്&zwj;ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ഇനി കളിക്കണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കേണ്ടത് ഇറാനാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഐക്യത്തിന്റെ സന്ദേശവുമായി ഫിഫ&lt;/strong&gt;&lt;/h2&gt;&lt;p&gt;രാഷ്ട്രീയമായ ഭിന്നതകള്&zwj;ക്കിടയിലും ഫുട്&zwnj;ബോള്&zwj; ലോകത്തെ ഒന്നിപ്പിക്കണമെന്ന നിലപാടാണ് ജിയാനി ഇന്&zwj;ഫാന്റിനോ സ്വീകരിച്ചത്. ഫിഫ കോണ്&zwj;ഗ്രസില്&zwj; സംസാരിക്കവെ അദ്ദേഹം ഇറാന്റെ പങ്കാളിത്തം ഉറപ്പിച്ചു പറഞ്ഞു: 'ഇറാന്&zwj; 2026 ലോകകപ്പില്&zwj; പങ്കെടുക്കും, അവര്&zwj; അമേരിക്കയില്&zwj; തന്നെ കളിക്കും. ലോകത്തെ ഒന്നിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.' അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;h3&gt;&lt;strong&gt;യാത്രാതടസ്സവും രാഷ്ട്രീയ പിരിമുറുക്കങ്ങളും&lt;/strong&gt;&lt;/h3&gt;&lt;p&gt;കാനഡയിലെ ടൊറന്റോ വിമാനത്താവളത്തില്&zwj; വെച്ച് ഇറാനിയന്&zwj; ഫുട്&zwnj;ബോള്&zwj; പ്രതിനിധികള്&zwj;ക്ക് നേരിടേണ്ടി വന്ന യാത്രാതടസ്സങ്ങള്&zwj; വാര്&zwj;ത്തകളില്&zwj; ഇടംപിടിച്ചിരുന്നു. മതിയായ വിസ ഉണ്ടായിരുന്നിട്ടും കനേഡിയന്&zwj; ഇമിഗ്രേഷന്&zwj; അധികൃതര്&zwj; മോശമായി പെരുമാറിയതിനെത്തുടര്&zwj;ന്ന് ഇറാന്&zwj; ഫുട്&zwnj;ബോള്&zwj; ഫെഡറേഷന്&zwj; പ്രസിഡന്റ് മെഹ്ദി താജ് അടക്കമുള്ളവര്&zwj;ക്ക് മടങ്ങേണ്ടി വന്നു. അമേരിക്കയും ഇസ്രായേലുമായി നിലനില്&zwj;ക്കുന്ന ഭൗമരാഷ്ട്രീയ തര്&zwj;ക്കങ്ങള്&zwj;ക്കിടയില്&zwj; ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അതീവ ജാഗ്രതയോടെയാണ് ഫിഫ കൈകാര്യം ചെയ്യുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ വര്&zwj;ഷം മാര്&zwj;ച്ചില്&zwj; ഉസ്&zwnj;ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തോടെയാണ് ഇറാന്&zwj; ലോകകപ്പ് യോഗ്യത നേടിയത്.&lt;/p&gt;&lt;p&gt;ജൂണ്&zwj; 16: ഇറാന്&zwj; - ന്യൂസിലാന്&zwj;ഡ്&lt;/p&gt;&lt;p&gt;ജൂണ്&zwj; 22: ഇറാന്&zwj; - ബെല്&zwj;ജിയം&lt;/p&gt;&lt;p&gt;ജൂണ്&zwj; 27: ഇറാന്&zwj; - ഈജിപ്ത്&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/trump-backs-iran-2026-world-cup-entry-in-usa-articleshow-7nvydnh"/>
        </item>
        <item>
            <title><![CDATA[20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ]]></title>
            <link>https://www.asianetnews.com/football-sports/the-20-year-wait-is-over-arsenal-sink-atletico-madrid-to-reach-champions-league-final-articleshow-bo9gxkd</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/the-20-year-wait-is-over-arsenal-sink-atletico-madrid-to-reach-champions-league-final-articleshow-bo9gxkd</guid>
            <pubDate>Wed, 06 May 2026 09:47:39 +0530</pubDate>
            <description><![CDATA[&lt;p&gt;മത്സരത്തിന്&zwj;റെ 41-ാം മിനിറ്റിലായിരുന്നു ബുക്കായോ സാക്കയുടെ വിജയഗോള്&zwj;. ലിയാൻഡ്രോ ട്രൊസാർഡ് തൊടുത്ത ഷോട്ട് അത്&zwnj;ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്ക് തടഞ്ഞെങ്കിലും, പന്ത് പിടിച്ചെടുത്ത സാക്ക ക്ലോസ് റേഞ്ചിലൂടെ വലകുലുക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqxr2r5ax7gpsasqexc7dpx0,imgname-gettyimages-2274689974-1778041053354.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ:&lt;/strong&gt; യൂറോപ്യൻ ഫുട്ബോളിന്&zwj;റെ സിംഹാസനത്തിലേക്ക് ആഴ്സണൽ ഒരു ചുവട് കൂടി അടുത്തു. ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്&zwj; അത്&zwnj;ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ആഴ്സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. ആദ്യ പകുതിയില്&zwj; ബുക്കായോ സാക്കയാണ് ആഴ്സണലിന്&zwj;റെ വിജയഗോള്&zwj; നേടിയത്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മൈക്കൽ ആർട്ടെറ്റയുടെ സംഘം വിജയിച്ചത്. ആദ്യ പാദ സെമിയില്&zwj; മാഡ്രിഡില്&zwj; ഇരു ടീമും ഓരോ ഗോള്&zwj; വീതമടിച്ച് സമനിലയില്&zwj; പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിനാണ് ആഴ്സണലിന്&zwj;റെ മുന്നേറ്റം. 2006-ന് ശേഷം ആദ്യമായാണ് ആഴ്സണല്&zwj; ചാമ്പ്യൻസ് ലീഗിന്&zwj;റെ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ആഴ്സണലിന്&zwj;റെ ചരിത്രത്തിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനല്&zwj; പ്രവേശനമാണിത്.&lt;/p&gt;&lt;p&gt;മത്സരത്തിന്&zwj;റെ 41-ാം മിനിറ്റിലായിരുന്നു ബുക്കായോ സാക്കയുടെ വിജയഗോള്&zwj;. ലിയാൻഡ്രോ ട്രൊസാർഡ് തൊടുത്ത ഷോട്ട് അത്&zwnj;ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്ക് തടഞ്ഞെങ്കിലും, പന്ത് പിടിച്ചെടുത്ത സാക്ക ക്ലോസ് റേഞ്ചിലൂടെ വലകുലുക്കി. രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസിലൂടെയും ഗ്രീസ്മാനിലൂടെയും അത്&zwnj;ലറ്റിക്കോ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ആഴ്സണലിന്&zwj;റെ പ്രതിരോധ മതിലിൽ തട്ടി അവയെല്ലാം തകർന്നു. ഡെക്ലാൻ റൈസിന്&zwj;റെ തകർപ്പൻ മിഡ്ഫീൽഡ് പ്രകടനവും പ്രതിരോധത്തിൽ സലിബ-ഗബ്രിയേൽ സഖ്യത്തിന്&zwj;റെ കരുത്തും ആഴ്സണലിന് തുണയായി.&lt;/p&gt;&lt;p&gt;The goal that sent Arsenal to the Champions League final ⚽@Heineken | #UCLGOTD pic.twitter.com/P32qcqXjWa&lt;/p&gt;&lt;p&gt;&mdash; UEFA Champions League (@ChampionsLeague) May 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മെയ് 30-ന് ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ഫൈനൽ. ബയേൺ മ്യൂണിക്-പി.എസ്.ജി രണ്ടാംപാദ സെമിയിലെ വിജയികളാകും ഫൈനലില്&zwj; ആഴ്സണലിന്&zwj;റെ എതിരാളികള്&zwj;. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ തോൽവി അറിയാത്ത ഏക ടീം എന്ന ഖ്യാതിയോടെയാണ് ആഴ്സണൽ ഫൈനലിലെത്തിയത്. 14 മത്സരങ്ങളായി തുടരുന്ന ആഴ്സണലിന്&zwj;റെ അപരാജിത കുതിപ്പ് ക്ലബ്ബിന്&zwj;റെ എക്കാലത്തെയും മികച്ച റെക്കോർഡാണ്.&lt;/p&gt;&lt;p&gt;MOOD: INTO THE CHAMPIONS LEAGUE FINAL  pic.twitter.com/RIqeLzTdKA&lt;/p&gt;&lt;p&gt;&mdash; Arsenal (@Arsenal) May 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/the-20-year-wait-is-over-arsenal-sink-atletico-madrid-to-reach-champions-league-final-articleshow-bo9gxkd"/>
        </item>
        <item>
            <title><![CDATA[ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സനലിന് നിര്‍ണായക പോര്; എതിരാളി ന്യൂകാസില്‍ യുണൈറ്റഡ്]]></title>
            <link>https://www.asianetnews.com/football-sports/arsenal-vs-new-castel-united-epl-match-preview-and-more-articleshow-btsmk0v</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/arsenal-vs-new-castel-united-epl-match-preview-and-more-articleshow-btsmk0v</guid>
            <pubDate>Sat, 25 Apr 2026 09:11:56 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം മുറുകുമ്പോൾ ആഴ്&zwnj;സണലിന് ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനെതിരെ നിർണായക മത്സരം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkg6tsbj4pb608sd2npg7gd8,imgname-gettyimages-2266038392-1773291791730.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ഇംഗ്ലീഷ് പ്രീമിയര്&zwj; ലീഗില്&zwj; ആഴ്&zwnj;സണലിന് ഇന്ന് നിര്&zwj;ണായക പോരാട്ടം. ആഴ്&zwnj;സണല്&zwj; രാത്രി പത്തിന് ന്യൂകാസില്&zwj; യുണൈറ്റഡിനെ നേരിടും. ടോട്ടനം, ലിവര്&zwj;പൂള്&zwj; , മാഞ്ചസ്റ്റര്&zwj; യുണൈറ്റഡ് ടീമുകള്&zwj;ക്കും മത്സരമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്&zwj; ലീഗില്&zwj; അഞ്ച് റൗണ്ട് ശേഷിക്കേ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഇനിയുളള ഓരോ ജയവും ഓരോ ഗോളും അതിനിര്&zwj;ണായകം. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്&zwj; സിറ്റിക്കും രണ്ടാം സ്ഥാനത്തുളള ആഴ്&zwnj;സണലിനും 70 പോയിന്റ് വീതം. സിറ്റി മുന്നില്&zwj; എത്തിയത് ഗോള്&zwj; ശരാശരിയില്&zwj;.&lt;/p&gt;&lt;p&gt;സിറ്റി 66 ഗോള്&zwj; നേടിയപ്പോള്&zwj; ആഴ്&zwnj;സണലിന്റെ അക്കൗണ്ടിലുളളത് 63 ഗോള്&zwj;. സിറ്റിയെ മറികടക്കാന്&zwj; ആഴ്&zwnj;സണല്&zwj; ഹോം ഗ്രൗണ്ടില്&zwj; ഇറങ്ങുമ്പോള്&zwj; എതിരാളികള്&zwj; ന്യൂകാസില്&zwj; യുണൈറ്റഡ്. 33 കളിയില്&zwj; 42 പോയിന്റുളള ന്യൂകാസില്&zwj; പതിനാലാം സ്ഥാനത്താണ്. ന്യൂകാസില്&zwj; ഗണ്ണേഴ്&zwnj;സിന്റെ മൈതാനത്ത് ഇറങ്ങുന്നത് അവസാന മൂന്ന് കളിയും തോറ്റ്. പരിക്കില്&zwj; നിന്ന് മുക്തനാവുന്ന ബുക്കായോ സാക്ക തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആഴ്&zwnj;സണല്&zwj; കോച്ച് മികേല്&zwj; അര്&zwj;ടേറ്റ. തരം താഴ്ത്തല്&zwj; ഭീഷണി നേരിടുന്ന ടോട്ടനത്തിന് വോള്&zwj;വ്&zwnj;സാണ് എതിരാളികള്&zwj;.&lt;/p&gt;&lt;p&gt;അവസാന അഞ്ച് കളിയിലും ജയിക്കാനാവാതെ പ്രയാസപ്പെടുന്ന ടോട്ടനം 31 പോയിന്റുമായി പതിനെട്ടാം സ്ഥാനത്ത്. സമാന വെല്ലുവിളി നേരിടുന്ന വോള്&zwj;വ്&zwnj;സ് അവസാന സ്ഥാനത്തും. ലിവര്&zwj;പൂള്&zwj; ഹോം ഗ്രൗണ്ടില്&zwj; വൈകിട്ട് ഏഴരയ്ക്ക് ക്രിസ്റ്റല്&zwj; പാലസുമായി ഏറ്റുമുട്ടും. 55 പോയിന്റുളള ലിവര്&zwj;പൂള്&zwj; അഞ്ചാം സ്ഥാനത്ത്. മറ്റ് മത്സരങ്ങളില്&zwj; ആസ്റ്റന്&zwj; വില്ല, ഫുള്&zwj;ഹാമിനേയും എവര്&zwj;ട്ടന്&zwj; വെസ്റ്റ്ഹാമിനേയും സണ്ടര്&zwj;ലാന്&zwj;ഡ് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും നേരിടും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/arsenal-vs-new-castel-united-epl-match-preview-and-more-articleshow-btsmk0v"/>
        </item>
        <item>
            <title><![CDATA[ഏത് മൈതാനവും ലീഗും സമം; സൗദിയും കീഴടക്കി ലോകകപ്പിന് അയാള്‍,  ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ]]></title>
            <link>https://www.asianetnews.com/sports-special/cristiano-ronaldo-finally-wins-saudi-pro-league-and-ready-for-world-cup-articleshow-cbar3xx</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/cristiano-ronaldo-finally-wins-saudi-pro-league-and-ready-for-world-cup-articleshow-cbar3xx</guid>
            <pubDate>Fri, 22 May 2026 15:30:09 +0530</pubDate>
            <description><![CDATA[&lt;p&gt;ഇനിയാ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. ചരിത്രങ്ങള്&zwj; മാത്രം സൃഷ്ടിച്ച കരിയറില്&zwj; അകന്നുനില്&zwj;ക്കുന്ന ഒന്ന്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks7hzmamn76hq6bjhxgtzsb9,imgname-cristiano-ronaldo-1779443945812.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മൂന്നരവര്&zwj;ഷം മുൻപാണ്, ദോഹയിലെ അല്&zwj; തുമാമ സ്റ്റേഡിയത്തിന്റെ ടണലില്&zwj;ക്കൂടി ആ മനുഷ്യൻ കണ്ണീരണിഞ്ഞ് നടന്നുനീങ്ങിയത്. ജീവിതം സാക്ഷാത്കരിക്കാൻ നാട് നീങ്ങിയെത്തുന്നവരുടെ മണ്ണില്&zwj; അയാള്&zwj;ക്ക് അഞ്ചാം അവസരത്തിലും തന്റെ സ്വപ്നം ബാക്കിവെക്കേണ്ടി വന്നു. കരിയറിന്റെ അസ്തമയകാലത്ത് ഇനി എങ്ങോട്ടെന്ന് ലോകഫുട്ബോള്&zwj; ഒരേ സ്വരത്തില്&zwj; ചോദിച്ചു ആ ദിവസങ്ങളില്&zwj;. തന്റെ കണ്ണീര് വീണ അതേ ഭൂമിയില്&zwj; ബൂട്ടുറപ്പിക്കാൻ തീരുമാനമെടുത്തു, അല്&zwj; നസര്&zwj;.&lt;/p&gt;&lt;p&gt;മേയ് 21, 2026. അലാവല്&zwj; പാര്&zwj;ക്ക് റിയാദ്. ഡമാക്കിനെതിരെ 80-ാം മിനുറ്റില്&zwj; ബോക്സിനുള്ളില്&zwj; നിന്ന് അയാള്&zwj; തൊടുത്ത ഷോട്ട് അല്&zwj; നസറിന്റെ ലീഡ് മൂന്നായി ഉയര്&zwj;ത്തുകയാണ്. മൈതാനത്തിന്റെ കോണിലുയര്&zwj;ന്ന സൂ മുഴക്കത്തിനും ഹര്&zwj;ഷാരവത്തിനും ശേഷം അയാള്&zwj; തിരികെ നടന്നു. ജഴ്&zwnj;സിയിലെ അല്&zwj;നസര്&zwj; ലോഗോയില്&zwj; തൊട്ടു, ചെറുതായൊന്ന് ചിരിച്ചു, ശേഷം കണ്ണീരണിഞ്ഞു. ഇതിഹാസത്തിന്റെ വിതുമ്പലിനൊപ്പം ഗ്യാലറിയും ചേര്&zwj;ന്ന് നിന്നു.&lt;/p&gt;&lt;p&gt;ലിസ്&zwnj;ബണും മാഞ്ചസ്റ്ററും മാഡ്രിഡും ടൂറിനും എന്തിന് യൂറോപ്പ് മുഴുവനും കീഴടക്കിയ അയാള്&zwj;ക്ക് അത്രത്തോളമോ അധികമോ വിലപ്പട്ടതായിരുന്നു ആ നിമിഷം. ഒടുവില്&zwj; നാല് സീസണുകളുടെ ദൂരത്തിനിപ്പുറം, കാത്തിരിപ്പിനും വീണുപോയ ഒരുപാട് ഫൈനലുകള്&zwj;ക്ക് ശേഷം, സൗദിയിലും ഒരുകിരീടരാവ്. ബൂട്ടുകെട്ടിയിറങ്ങിയ മൈതാനങ്ങളും ലീഗുകളുമെല്ലാം തന്റേതാക്കി മാറ്റിയ ചരിത്രത്തില്&zwj; ഒന്നുകൂടിയെന്ന് മാത്രം.&lt;/p&gt;&lt;p&gt;ആദ്യമായി നേടുന്ന കിരീടം പോലെ സൗദി പ്രോ ലീഗ് കിരീടം ചേര്&zwj;ത്തുപിടിച്ചു, മൈതാനത്തെ അടങ്ങാത്ത ആ ദാഹസത്തിന്റെ പേര്, ക്രിസ്റ്റ്യാനൊ റോണാള്&zwj;ഡോ.&lt;/p&gt;&lt;p&gt;എന്തുകൊണ്ട് പോര്&zwj;ച്ചുഗല്&zwj; ഇതിഹാസത്തിന് ഇത്രത്തോളം വിലപ്പെട്ടതാകുന്നു ഈ കിരീടം. സ്പോര്&zwj;ട്ടിങ് സിപിയില്&zwj; നിന്നെത്തി അലക്സ് ഫെര്&zwj;ഗൂസണ്&zwj; ഒരുക്കിയ കളിത്തട്ടില്&zwj; വളര്&zwj;ന്നവൻ. ഒടുവിലവിടേക്ക് തന്നെ തിരികെയെത്തി പടിയിറങ്ങി, യൂറോപ്പ് വിട്ട് സൗദിയിലേക്ക് ചേക്കേറുക എന്നത് കരിയറിന്റെ അവസാന ഘട്ടത്തിലെങ്കിലും ക്രിസ്റ്റ്യാനൊയെടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായിരുന്നു. ഫുട്ബോള്&zwj; ഭൂപടത്തില്&zwj; കാര്യമായി കണ്ണെത്താത്തൊരു ലീഗ്, അവിടെ എത്തിപ്പെട്ടിട്ട് എന്ത് കാര്യം.&lt;/p&gt;&lt;p&gt;റിട്ടയര്&zwj;മെന്റ് ലീഗെന്ന് പരിഹസിച്ചവര്&zwj;ക്ക് മുന്നിലൂടെത്തന്നെയായിരുന്നു ക്രിസ്റ്റ്യാനൊ ആ ജഴ്സി അണിഞ്ഞെത്തിയത്. പക്ഷേ, അയാള്&zwj; തെളിച്ച പാത പുതിയ വിപ്ലവത്തിലേക്കായിരുന്നു, യൂറോപ്പിലെ മൈതാനങ്ങളില്&zwj; നിന്ന് ഇതിഹാസ തുല്യരായവര്&zwj; ആദ്യമെത്തി, നെയമര്&zwj;, സാദിയോ മാനെ, കരിം ബെൻസീമ എന്നിങ്ങനെ നീണ്ടു, ശേഷം കരിയറിന്റെ സുവര്&zwj;ണകാലത്തിലൂടെ കടന്നുപോകുന്നവര്&zwj;, ഏറ്റവും ഒടുവില്&zwj; അല്&zwj; നസറില്&zwj; തന്നെയെത്തിയ ജാവോ ഫെലിക്&zwnj;സ്. യൂറോപ്പില്&zwj; ഇനിയും വര്&zwj;ഷങ്ങള്&zwj; ബാക്കി നില്&zwj;ക്കെയായിരുന്നു ഫെലിക്&zwnj;സ് അല്&zwj; നസറിലേക്ക് എത്തിയത്.&lt;/p&gt;&lt;p&gt;സൗദി പ്രോ ലീഗ് എത്താത്ത കോണുകളിലേക്ക് പോലും പടര്&zwj;ന്ന് കയറി. സംപ്രേഷണമില്ലാത്ത രാജ്യങ്ങളുടെ എണ്ണം ചുരുങ്ങി. തെരുവുകളില്&zwj; അല്&zwj; നസറിന്റേയും അല്&zwj; ഇതിഹാസിദന്റേയും അല്&zwj; ഹിലാലിന്റേയുമൊക്കെ ജഴ്സികള്&zwj; നിറഞ്ഞു. അതിങ്ങ് കേരളം വരെ നീണ്ടു. ക്രിസ്റ്റ്യാനൊ എന്ന ബ്രാൻഡ് ലീഗിന് നല്&zwj;കിയ എക്&zwnj;സ്പോഷര്&zwj; ചെറുതായിരുന്നില്ല. മറുവശത്ത് കരിയറിലുടനീളം ഗോള്&zwj;യന്ത്രമായി തുടര്&zwj;ന്ന ക്രിസ്റ്റ്യാനോ സൗദിയിലും അത് ആവര്&zwj;ത്തിച്ചു, പക്ഷേ, നേടിയ ഗോളുകള്&zwj;ക്കൊന്നും അയാളെ പോഡിയത്തിലേക്ക് മാത്രം നയിക്കാനായില്ല.&lt;/p&gt;&lt;p&gt;ഒപ്പം വന്നവരും പിന്നാലെ എത്തിയവരുമെല്ലാം കിരീടങ്ങള്&zwj; ആഘോഷിക്കുമ്പോള്&zwj; ഒരു കുട്ടിയെപ്പോലെ കരഞ്ഞ് മൈതാനം വിടാൻ മാത്രമായിരുന്നു ഇതിഹാസത്തിന്റെ വിധി. അവിടം കൊണ്ട് അവസാനിച്ചോ. ലീഗിന്റെ വളര്&zwj;ച്ചയ്ക്ക് തന്നെ ആധാരമായ സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉപയോഗം തുല്യമായല്ല എന്നും അല്&zwj; നസറിനോട് അനീതിയാണ് കാണിക്കുന്നതെന്നും ചൂണ്ടിക്കാണിച്ച് തുറന്ന പോരിന് ഇറങ്ങി. മത്സരങ്ങളില്&zwj; നിന്ന് വിട്ടുനിന്നു, സമരമാര്&zwj;ഗത്തിലേക്ക് കടക്കാൻ തയാറായി.&lt;/p&gt;&lt;p&gt;അങ്ങനെ 2022 ലോകകപ്പിലെ മാറ്റിനിര്&zwj;ത്തലിന് ശേഷം തിരിച്ചടികളുടെ നീണ്ട നിര പോര്&zwj;ച്ചുഗല്&zwj; താരം അനുഭവിച്ചത് അല്&zwj; നസറിലായിരുന്നു. പ്രധാനകാരണം കിരീടവരള്&zwj;ച്ച തന്നെ, ക്രിസ്റ്റ്യാനൊ ഗോളടിച്ചുകൂട്ടുമ്പോള്&zwj; കിരീടം നേടാൻ കഴിയുന്നില്ല എന്നത് തന്നെ ടീമിന്റെ പോരായ്മയായി പണ്ഡിറ്റുകള്&zwj; വിമര്&zwj;ശിച്ചു. ഫൈനലുകളില്&zwj; കീഴടങ്ങുമ്പോള്&zwj; മെഡല്&zwj; പോലും ഏറ്റുവാങ്ങാൻ മടിച്ചാണ് പലപ്പോഴും ക്രിസ്റ്റ്യാനൊ കളം വിട്ടിരുന്നതെന്നും മറക്കാനാകില്ല, അത്രത്തോളം അയാള്&zwj; ആഗ്രഹിച്ചിരുന്നു.&lt;/p&gt;&lt;p&gt;അവിടെ നിന്നാണ് റിയാദിലെ ഈ കിരീടരാവ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അയാള്&zwj;ക്ക് ആ കിരീടം അത്രത്തോളം പ്രിയപ്പെട്ടതാകുന്നതും.&lt;/p&gt;&lt;p&gt;ഇനിയാ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. ചരിത്രങ്ങള്&zwj; മാത്രം സൃഷ്ടിച്ച കരിയറില്&zwj; അകന്നുനില്&zwj;ക്കുന്ന ഒന്ന്. അയാള്&zwj;ക്ക് മുന്നില്&zwj; ഒരിക്കലും കീഴടങ്ങാൻ തയാറാകാത്ത വിശ്വവേദി. അമേരിക്കൻ ഐക്യനാടുകളിലേക്ക് ക്രിസ്റ്റ്യാനൊ പറങ്കിപ്പടയുമായി വരുന്നത് പൂര്&zwj;ണതയിലേക്ക് എത്താൻ മാത്രമായിരിക്കും.&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/cristiano-ronaldo-finally-wins-saudi-pro-league-and-ready-for-world-cup-articleshow-cbar3xx"/>
        </item>
        <item>
            <title><![CDATA[സെമെന്യോയുടെ ബാക്ക്‌ഹീല്‍ മാജിക്; മാഞ്ചസ്റ്റർ സിറ്റിക്ക് എട്ടാം എഫ്‌എ കപ്പ് കിരീടം]]></title>
            <link>https://www.asianetnews.com/football-sports/emirates-fa-cup-final-2026-antoine-semenyo-flick-gave-manchester-city-8th-title-articleshow-cqgg59e</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/emirates-fa-cup-final-2026-antoine-semenyo-flick-gave-manchester-city-8th-title-articleshow-cqgg59e</guid>
            <pubDate>Sun, 17 May 2026 09:57:37 +0530</pubDate>
            <description><![CDATA[എഫ്&zwnj;എ കപ്പ് ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടി. 71-ാം മിനിറ്റിൽ അന്&zwj;റോയിൻ സെമെന്യോ നേടിയ ബാക്ക്ഹീൽ ഗോളാണ് സിറ്റിയുടെ വിജയത്തിന് വഴിയൊരുക്കിയത്. ഇതോടെ സിറ്റി എട്ടാം തവണയാണ് എഫ്&zwnj;എ കപ്പ് കിരീടം സ്വന്തമാക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krt302femvzdqsp7shjq6f9k,imgname-manchester-city-1778992024046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വെംബ്ലി:&lt;/strong&gt; എഫ്&zwnj;എ കപ്പിൽ കരുത്തരായ ചെൽസിയെ തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ മിന്നും ജയം. സിറ്റിയുടെ എട്ടാം എഫ്&zwnj;എ കപ്പ് കിരീട നേട്ടമാണിത്. അതിശയിപ്പിക്കുന്ന ബാക്ക്&zwnj;ഹീലിലൂടെ 71- മിനിറ്റിൽ അന്&zwj;റോയിൻ സെമെന്യോയാണ് സിറ്റിയുടെ വിജയ ഗോള്&zwj; നേടിയത്.&lt;/p&gt;&lt;h2&gt;അന്&zwj;റോയിൻ സെമെന്യോ സിറ്റിയുടെ ഹീറോ&lt;/h2&gt;&lt;p&gt;വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ചെൽസിയെ 1-0 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ചാമ്പ്യന്&zwj;മാരായി. മത്സരത്തിന്&zwj;റെ 72-ാം മിനിറ്റിൽ ഏർലിങ് ഹാലൻഡിന്&zwj;റെ പാസിൽ നിന്ന് അന്&zwj;റോയിൻ സെമെന്യോ നേടിയ മനോഹരമായ ബാക്ക്ഹീൽ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്&zwj;റായ എഫ്എ കപ്പിന്&zwj;റെ 145-ാമത് പതിപ്പായിരുന്നു ഇത്. എട്ടാമത്തെ എഫ്എ കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി, ഈ നേട്ടത്തില്&zwj; ചെൽസി, ലിവർപൂൾ, ടോട്ടനം എന്നീ ക്ലബ്ബുകൾക്കൊപ്പമെത്തി.&lt;/p&gt;&lt;h3&gt;സ്റ്റൈലിഷ് ഫിനിഷിംഗ്&lt;/h3&gt;&lt;p&gt;കലാശപ്പോരില്&zwj; കിക്കോഫിന് പിന്നാലെ ആക്രമിച്ച തുടങ്ങിയ ഇരു ടീമുകളും ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം മുന്നേറി. അവസരങ്ങൾ ലഭിച്ചെങ്കിലും സിറ്റിക്ക് മുന്നിൽ ചെൽസിയുടെ ഗോളി റോബർട്ട് സാഞ്ചെസ് കരുത്തോടെ നിന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മൊമന്&zwj;റ് ഓഫ് ദ ഡേയായി ഹാലന്&zwj;ഡിന്&zwj;റെ പാസിൽ അന്&zwj;റോയിൻ സെമെന്യോയുടെ സ്റ്റൈലിഷ് ഫിനിഷ് സിറ്റിക്ക് എട്ടാം എഫ്&zwnj;എ കപ്പ് സമ്മാനിക്കുകയായിരുന്നു. പിന്നെ അവസാനം വരെ കൂടുതൽ ട്വിസ്റ്റുകൾക്ക് ഇടം നൽകാതെ സിറ്റി പിടിച്ചുനിന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;OH. MY. WORD.Antoine Semenyo with a sensational flick to light up this #EmiratesFACup Final and give @ManCity the breakthrough  @BBCMOTD, @footballontnt and HBO Max pic.twitter.com/6WEjBKOHKS&lt;/p&gt;&lt;p&gt;&mdash; Emirates FA Cup (@EmiratesFACup) May 16, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/emirates-fa-cup-final-2026-antoine-semenyo-flick-gave-manchester-city-8th-title-articleshow-cqgg59e"/>
        </item>
        <item>
            <title><![CDATA[മെസിയുടെയും റൊണാൾഡോയുടെയും 'അവസാന  ലോകകപ്പ്' ഇന്ത്യയിൽ കാണാനാകില്ല?, സംപ്രേഷണത്തിൽ വൻ പ്രതിസന്ധി]]></title>
            <link>https://www.asianetnews.com/football-sports/fifa-world-cup-2026-broadcast-crisis-in-india-leaves-messi-and-ronaldo-fans-in-limbo-articleshow-dy74gkz</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/fifa-world-cup-2026-broadcast-crisis-in-india-leaves-messi-and-ronaldo-fans-in-limbo-articleshow-dy74gkz</guid>
            <pubDate>Sun, 19 Apr 2026 12:41:51 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യൻ സമയം അർദ്ധരാത്രി 12 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j32tv9t71jch8tk9nznv7qx3,imgname-gettyimages-2160899161.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഫുട്ബോൾ ആരാധകര്&zwj; ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന് കിക്കോഫാവാൻ ദിവസങ്ങൾ മാത്രം ബാക്കി നില്&zwj;ക്കെ ഇന്ത്യയില്&zwj; ലോകകപ്പ് മത്സരങ്ങള്&zwj; കാണാനാകില്ലെന്ന ആശങ്കയിലാണ് ആരാധകര്&zwj;. ലോകകപ്പ് തുടങ്ങാൻ രണ്ട് മാസത്തിൽ താഴെ മാത്രം സമയം ബാക്കി നിൽക്കെ, ടൂർണമെന്&zwj;റിന്&zwj;റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സ്വന്തമാക്കാൻ ഇതുവരെ ഒരു ബ്രോഡ്&zwnj;കാസ്റ്ററും രംഗത്തെത്തിയിട്ടില്ല. അര്&zwj;ജന്&zwj;റീന ഇതിഹാസം ലയണൽ മെസിയും പോര്&zwj;ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അവസാന ലോകകപ്പിനായി ബൂട്ടണിയുമ്പോൾ അത് ഇന്ത്യയിൽ കാണാൻ കഴിയില്ലെന്ന റിപ്പോര്&zwj;ട്ടുകളാണ് ആരാധകരെ നിരാശരാക്കുന്നത്.&lt;/p&gt;&lt;p&gt;അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യൻ സമയം അർദ്ധരാത്രി 12 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിലാണ്. പുലർച്ചെ 3 മണിക്ക് നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾ കാണാൻ ആളുണ്ടാകില്ലെന്നും ഇത് പരസ്യ വരുമാനത്തെ ബാധിക്കുമെന്നും ഭയമുള്ളതിനാലാണ് പ്രമുഖ ബ്രോഡ്&zwnj;കാസ്റ്റര്&zwj;മാരെല്ലാം സംപ്രേഷണ അവകാശം സ്വന്തമാക്കുന്നതില്&zwj; നിന്ന് മാറിനില്&zwj;ക്കുന്നത്. ഇതിന് പുറമെ സംപ്രേഷണാവകാശത്തിനായി ഫിഫ ആവശ്യപ്പെടുന്ന വൻ തുക നൽകാൻ സോണി, ജിയോ സ്റ്റാർ തുടങ്ങിയ വമ്പന്മാർ മടിക്കുകയാണ്. 100 ദശലക്ഷം ഡോളറിൽ നിന്ന് 35 ദശലക്ഷം ഡോളറായി (ഏകദേശം 290 കോടി രൂപ) ഫിഫ തുക കുറച്ചിട്ടും ചാനലുകൾ സംപ്രേഷണ അവകാശം സ്വന്തമാക്കാന്&zwj; തയാറിയിട്ടില്ല.&lt;/p&gt;&lt;p&gt;സ്വകാര്യ ചാനലുകൾ പിന്മാറിയാൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പ്രസാർ ഭാരതി (ദൂരദർശൻ) രംഗത്തെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ദേശീയ പ്രാധാന്യമുള്ള കായിക മത്സരങ്ങള്&zwj; പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന നിയമം അനുസരിച്ച് ദൂരദർശൻ അവകാശം ഏറ്റെടുത്താൽ ലോകകപ്പ് സൗജന്യമായി കാണാൻ സാധിക്കും. എന്നാൽ പ്രൊഡക്ഷൻ ക്വാളിറ്റിയിൽ ഇത് സ്വകാര്യ ചാനലുകൾക്ക് ഒപ്പമെത്തുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. ഖത്തര്&zwj; ലോകകപ്പിന്&zwj;റെ സംപ്രേഷണാവകാശം റിലയന്&zwj;സിന്&zwj;റെ ഉടമസ്ഥതയിലുള്ള വയാകോം18 സ്വന്തമാക്കിയത് 62 മില്യൺ ഡോളറിനായിരുന്നു,(ഏകദേശം 574 കോടി രൂപ).&lt;/p&gt;&lt;p&gt;ഈ സംപ്രേഷണ പ്രതിസന്ധി ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് മെസി-റൊണാൾഡോ ആരാധകരെയാണ്. അർജന്&zwj;റീനയുടെ കിരീടം നിലനിർത്താൻ ലയണൽ മെസി തന്&zwj;റെ ആറാം ലോകകപ്പിനിറങ്ങുമ്പോൾ, കരിയറിലെ ഒരേയൊരു കുറവായ ലോകകപ്പ് ട്രോഫി തേടി ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടണിയുന്ന അവസാന ലോകകപ്പാണിത്. ലോക ഫുട്ബോളിലെ ഈ ഇതിഹാസങ്ങളുടെ അവസാന പോരാട്ടം കാണാൻ ഇന്ത്യയിലെ ആരാധകർക്ക് ഭാഗ്യമുണ്ടാകുമോ എന്നത് വരും ആഴ്ചകളിലെ ചർച്ചകളെ ആശ്രയിച്ചിരിക്കും. വമ്പൻ ചാനലുകൾ അവസാന നിമിഷം കരാറിൽ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഫുട്ബോൾ ലോകം. അമേരിക്ക, മെക്&zwnj;സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ലോകകപ്പിന് ജൂണ്&zwj; 12നാണ് തുടക്കമാകുക. ആതിഥേയരായ മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/fifa-world-cup-2026-broadcast-crisis-in-india-leaves-messi-and-ronaldo-fans-in-limbo-articleshow-dy74gkz"/>
        </item>
        <item>
            <title><![CDATA[ഗണ്ണേഴ്‌സ് റിട്ടേണ്‍സ്; 22 വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് കിരീടം]]></title>
            <link>https://www.asianetnews.com/football-sports/epl-2025-26-arsenal-fc-win-1st-premier-league-title-in-22-years-articleshow-ebgqbx9</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/epl-2025-26-arsenal-fc-win-1st-premier-league-title-in-22-years-articleshow-ebgqbx9</guid>
            <pubDate>Wed, 20 May 2026 09:00:08 +0530</pubDate>
            <description><![CDATA[&lt;p&gt;നീണ്ട 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആഴ്&zwnj;സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി. നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബോൺമൗത്തിനോട് സമനില വഴങ്ങിയതോടെയാണ് ഒരു മത്സരം ശേഷിക്കെ ഗണ്ണേഴ്&zwnj;സ് ചാമ്പ്യന്മാരായത്. കിരീട നഷ്&zwnj;ടത്തിന് പിന്നാലെ സിറ്റി പരിശീലകൻ പെപ്പ് ഗ്വാർഡിയോള ക്ലബ് വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqxrgjhgc8878w703drwtgcr,imgname-gettyimages-2274174213-1778041506352.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആഴ്&zwnj;സണല്&zwj;: &lt;/strong&gt;നീണ്ട 22 വർഷത്തെ കാത്തിരിപ്പിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും ആഴ്&zwnj;സണലിന്&zwj;റെ കിരീടമുത്തം. നിർണായക മത്സരത്തിൽ ബോൺമൗത്തിനോട് മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയതോടെയാണ് ഒരുമത്സരം ബാക്കിനിൽക്കേ ആഴ്&zwnj;സണൽ ചാമ്പ്യന്മാരായത്. ഇന്നലെ നടന്ന മത്സരത്തിൽ സിറ്റിക്ക് ജയം സാധ്യമാവാതെ വന്നതോടെ ആഴ്&zwnj;സണൽ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്&zwj;റോടെ ഗണ്ണേഴ്&zwnj;സ് ഒന്നാമതും 78 പോയിന്&zwj;റോടെ സിറ്റി രണ്ടാമതുമാണ്. ഒരു മത്സരം ശേഷിക്കേ സിറ്റി ജയിച്ചാലും കിരീടത്തിലെത്താനാവില്ല.&lt;/p&gt;&lt;h2&gt;ഗണ്ണേഴ്&zwnj;സ് ആരാധകരുടെ നീണ്ട കാത്തിരിപ്പിന് സന്തോഷ വിരാമം&lt;/h2&gt;&lt;p&gt;കിരീടത്തിലേക്ക് ചുവടുറപ്പിക്കാൻ ഇറങ്ങിയ മാഞ്ചസ്റ്റര്&zwj; സിറ്റിക്ക് ബോൺമൗത്തിനെതിരേ സമനിലകൊണ്ട് തൃപ്&zwnj;തിപ്പെടേണ്ടിവന്നു. എലി ജൂനിയർ ക്രൂപ്പിയുടെ ഗോളിൽ ബോൺമൗത്താണ് ആദ്യം മുന്നിലെത്തിയത്. 94-മിനിറ്റിൽ എർലിങ് ഹാളണ്ട് സമനില ഗോൾ നേടി ടീമിന്&zwj;റെ തോൽവി ഒഴിവാക്കി. കഴിഞ്ഞ മൂന്നുവർഷമായി റണ്ണേഴ്&zwnj;സ് അപ്പായി ഒതുങ്ങേണ്ടിവന്ന ആഴ്&zwnj;സണലിന് കിരീടം ഇതോടെ ഉറപ്പിക്കാനായി. 2023-ലും 2024-ലും മാഞ്ചെസ്റ്റർ സിറ്റിയോടും കഴിഞ്ഞ വർഷം ലിവർപൂളിനോടും നേരിയ വ്യത്യാസത്തിലാണ് കിരീടം ഗണ്ണേഴ്&zwnj;സിന് നഷ്&zwnj;ടപ്പെട്ടിരുന്നത്.&lt;/p&gt;&lt;h3&gt;ഇനി ലക്ഷ്യം യൂറോപ്യന്&zwj; ചാമ്പ്യന്&zwj;മാരാവുക&lt;/h3&gt;&lt;p&gt;2004-നുശേഷം നീണ്ട 22 വർഷങ്ങൾക്കുശേഷമാണ് ആഴ്&zwnj;സണൽ പ്രീമിയർ ലീഗ് കിരീടം നേടുന്നത്. മാനേജര്&zwj; മൈക്കൽ അർട്ടേറ്റയുടെ കീഴിൽ മികച്ച പ്രകടനമാണ് ടീം കാഴ്&zwnj;ചവെച്ചത്. ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ ക്ലീൻഷീറ്റ് നിലനിർത്തിയതും ആഴ്&zwnj;സണലാണ്. ക്രിസ്റ്റൽ പാലസിനെതിരെയാണ് ലീഗിലെ ടീമിന്റെ ശേഷിക്കുന്ന മത്സരം. മെയ് 30-ന് പിഎസ്&zwnj;ജിക്കെതിരേ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽകൂടി കിരീടം നേടുകയാണ് അർട്ടേറ്റയുടേയും സംഘത്തിന്&zwj;റെയും ലക്ഷ്യം&lt;/p&gt;&lt;h3&gt;പെപ്പ് സിറ്റിയുടെ പടിയിറങ്ങും&lt;/h3&gt;&lt;p&gt;കിരീട നഷ്&zwnj;ടത്തിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാഡിയോള പടിയിറങ്ങിയേക്കും. ഈ സീസൺ അവസാനത്തോടെയാണ് ഗ്വാർഡിയോള സിറ്റിയുടെ പടിയിറങ്ങുക. ഒരുവർഷ കരാർ ശേഷിക്കേയാണ് ഗ്വാർഡിയോള സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. 2016 ഫെബ്രുവരിയിൽ മാനവുൽ പെലഗ്രീനിക്ക് പകരമാണ് ഗ്വാർഡിയോള മാഞ്ചസ്റ്റര്&zwj; സിറ്റിയുടെ കോച്ചായത്. ഇതിന് ശേഷം ചാമ്പ്യൻസ് ലീഗ്, ആറ് പ്രീമിയർ ലീഗ്, മൂന്ന് എഫ് എ കപ്പ്, അഞ്ച് ലീഗ് കപ്പ്, മൂന്ന് കമ്മ്യൂണിറ്റി ഷീല്&zwj;ഡ്, സൂപ്പര്&zwj; കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്&zwj; ഗ്വാർഡിയോള സിറ്റിയുടെ ഷെൽഫിൽ എത്തിച്ചു. പ്രീമിയർ ലീഗിൽ തുടരേ നാല് കിരീടം നേടിയ സിറ്റി 2022-23 സീസണിൽ ഹാട്രിക് കിരീടവും സ്വന്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/epl-2025-26-arsenal-fc-win-1st-premier-league-title-in-22-years-articleshow-ebgqbx9"/>
        </item>
        <item>
            <title><![CDATA[ദൂരദർശനും പിൻമാറി, 'ഫുട്ബോൾ  ലോകകപ്പ് സംപ്രേഷണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർഭാരതി'; ആരാധകർ ആശങ്കയിൽ]]></title>
            <link>https://www.asianetnews.com/football-sports/not-our-responsibility-prasar-bharati-steps-away-from-fifa-world-cup-2026-telecast-indian-fans-left-stranded-articleshow-f98llro</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/not-our-responsibility-prasar-bharati-steps-away-from-fifa-world-cup-2026-telecast-indian-fans-left-stranded-articleshow-f98llro</guid>
            <pubDate>Thu, 21 May 2026 18:02:22 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിഫ ലോകകപ്പിന്&zwj;റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dr4anp433x8w4napz1aktd0b,imgname-gettyimages-988387250-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഫുട്ബോള്&zwj; ആരാധകര്&zwj; കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയില്&zwj; സംപ്രേഷണം ചെയ്യുന്നതില്&zwj; അനിശ്ചിതത്വം തുടരുന്നു. ലോകകപ്പ് ആരംഭിക്കാൻ വെറും മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ, ഇന്ത്യയിൽ ഏത് ചാനലിലാണ് കളി കാണാൻ സാധിക്കുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ജൂൺ 12 മുതലാണ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ലോകകപ്പിന് കിക്കോഫ് ആവുക.&lt;/p&gt;&lt;p&gt;ഫിഫ ലോകകപ്പിന്&zwj;റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള അവകാശം വാങ്ങാൻ പ്രസാർ ഭാരതി മുൻകൈ എടുക്കണമെന്ന ഹർജിയിലാണ് പ്രസാര്&zwj;ഭാരതി കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഔദ്യോഗികമായി തന്നെ പ്രസാർ ഭാരതി സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരത്തിൽ നിന്ന് പിന്മാറി.&lt;/p&gt;&lt;h2&gt;48 ടീമുകൾ, നൂറിലധികം മത്സരങ്ങൾ; പക്ഷേ ഇന്ത്യയിൽ കാണാനാവില്ല&lt;/h2&gt;&lt;p&gt;ചരിത്രത്തിലാദ്യമായി 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായി ജൂൺ 12 മുതൽ ജൂലൈ 20 വരെ നടക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും. കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിൽ ഇന്ത്യയിൽ വിവിധ പ്ലാറ്റ്&zwnj;ഫോമുകളിലായി 74.5 കോടി പ്രേക്ഷകരാണ് കളി കണ്ടത്. ലോകകപ്പ് ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ ലോകത്തിൽ തന്നെ ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ (ഏകദേശം 8.4 കോടി ടിവി പ്രേക്ഷകർ). എന്നിട്ടും ഇത്തവണ സംപ്രേഷണാവകാശം വിറ്റുപോകാത്തത് കായികരംഗത്തെ അത്ഭുപ്പെടുത്തിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;കഴിഞ്ഞ തവണ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശത്തിനായി ജിയോ സിനിമ ഏകദേശം 60 ദശലക്ഷം ഡോളർ ചിലവഴിച്ചിരുന്നു. ഇത്തവണ ഇന്ത്യൻ വിപണിയിൽ നിന്ന് 100 ദശലക്ഷം ഡോളർ (ഏകദേശം 965 കോടി രൂപ) വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഫുട്ബോൾ സ്ട്രീമിംഗിൽ നിന്നുള്ള വരുമാനം അത്ര ഉയർന്നതല്ല. ഒരു വര്&zwj;ഷം നീണ്ടു നില്&zwj;ക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണ് പോലും ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത് 1500 കോടി രൂപയിൽ താഴെ മാത്രമാണ്.&lt;/p&gt;&lt;p&gt;ഇന്ത്യയിൽ മീഡിയ അവകാശം വിറ്റുപോകാത്തതിന് പ്രധാന കാരണം മത്സര സമയമാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന മത്സരങ്ങൾ ഇന്ത്യൻ സമയം അർദ്ധരാത്രിയിലാണ് തത്സമയം സംപ്രേഷണം ചെയ്യുക. ടൂർണമെന്&zwj;റിലെ ആകെ 104 മത്സരങ്ങളിൽ 14 മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് മുൻപായി ആരംഭിക്കുന്നത്. ശേഷിക്കുന്ന 72 ലീഗ് മത്സരങ്ങളും 32 നോക്കൗട്ട് മത്സരങ്ങളും അർദ്ധരാത്രിക്ക് ശേഷമായിരിക്കും. ജൂലൈ 20-ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുന്നത് ഇന്ത്യൻ സമയം അർദ്ധരാത്രി 12:30-നാണ്.&lt;/p&gt;&lt;p&gt;ഇത്രയും വൈകിയ വേളകളിൽ കളി കാണാൻ ഇന്ത്യൻ പ്രേക്ഷകർ എത്രത്തോളം താൽപര്യം കാണിക്കുമെന്ന ആശങ്കയിലാണ് ചാനലുകൾ കോടികൾ മുടക്കി സംപ്രേഷണാവകാശം വാങ്ങാൻ മടിക്കുന്നത്. വരും ദിവസങ്ങളിൽ ഏതെങ്കിലും സ്വകാര്യ സ്പോർട്സ് ചാനലുകളോ ഡിജിറ്റൽ ഭീമന്മാരോ അവസാന നിമിഷം അവകാശം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/not-our-responsibility-prasar-bharati-steps-away-from-fifa-world-cup-2026-telecast-indian-fans-left-stranded-articleshow-f98llro"/>
        </item>
        <item>
            <title><![CDATA[തോല്‍ക്കാൻ മനസില്ലാത്ത നെയ്മർ, കാലം അവസരം ഒരുക്കിയിരിക്കുന്നു]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-neymar-comebacks-to-brazil-squad-will-he-able-to-fulfill-the-dream-articleshow-g2hleyz</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-neymar-comebacks-to-brazil-squad-will-he-able-to-fulfill-the-dream-articleshow-g2hleyz</guid>
            <pubDate>Tue, 19 May 2026 13:32:15 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ കരിയറിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ട ശരീരത്തെ തോല്&zwj;പ്പിച്ച് അയാള്&zwj; ഉയര്&zwj;ത്തെഴുന്നേറ്റിരിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krzm1jjpx53ndcsfyd9w59h2,imgname-neymar-1779177671254.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓരോ ലോകകപ്പ് അടുക്കുമ്പോഴും അങ്ങനെയൊരു ദിനമുണ്ടാകും, ഭിത്തിയില്&zwj; തൂക്കിവെച്ച റേഡിയോയിലെ ഫ്രീക്വൻസി ചിട്ടപ്പെടുത്തി ആ ജനത കാതോര്&zwj;ക്കുമായിരുന്നു അന്നെല്ലാം. എന്തിനായിരുന്നു അത്, എഡ്&zwnj;സണ്&zwj; ആരാന്റസ് ഡോ നാസിമെന്റൊ എന്ന പേര് കേള്&zwj;ക്കാൻ മാത്രം. അപ്പോള്&zwj; സാവോ പോളോയുടെ തെരുവുകള്&zwj; ഉണരും, വേരുകള്&zwj; പോലെ പടര്&zwj;ന്ന് കിടക്കുന്ന വീധികളില്&zwj; സാമ്പ താളം മുഴങ്ങും. വിശപ്പും ദുഖവും മറന്ന് അവര്&zwj; ആനന്ദിക്കും...&lt;/p&gt;&lt;p&gt;തന്റെ മണ്ണ് മയക്കുമരുന്നിന്റേയും ആയുധങ്ങളുടേയും മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ലോകത്തിന് മുൻപില്&zwj; അയാള്&zwj; പന്തുകൊണ്ടൊരു വിപ്ലവം തീര്&zwj;ത്തു, ജിംഗ. അതായിരുന്നു ലഹരി. വിശ്വവേദിയില്&zwj; കാനറികളുടെ ചിറകടികള്&zwj; പലകുറി മുഴങ്ങിയപ്പോള്&zwj; അയാളോരു രാജാവായി, രാജ്യത്തിന്റെ നിധിയായി...പെലെ...സുവര്&zwj;ണകാലം.&lt;/p&gt;&lt;p&gt;പ്രതീക്ഷയറ്റ പതിറ്റാണ്ടുകള്&zwj;ക്ക് ശേഷം ഒരിക്കല്&zwj;ക്കൂടി ആ ജനത ഒരു പേരിനായി കാത്തിരുന്നു, റിയോ ഡി ജനീറോയിലേക്ക് ഒരു രാജ്യത്തിന്റെ മുഴുവൻ കണ്ണുകളും, ലോകത്തിന്റേയും.&lt;/p&gt;&lt;p&gt;കാര്&zwj;ലോ ആൻസലോട്ടി തന്റെ മുന്നേറ്റനിരയുടെ പേരുകള്&zwj; പ്രഖ്യാപിക്കുകയാണ്, മാത്തയോസ് കൂന്യയ്ക്ക് ശേഷം ആ പേര് ആൻസലോട്ടി ഉരുവിട്ടു, മുഴുവിപ്പിക്കും മുൻപ് ആൻസലോട്ടിയുടെ ശബ്ദത്തെ അടുത്ത നിമിഷം ഹര്&zwj;ഷാരവങ്ങള്&zwj; വിഴുങ്ങി.&lt;/p&gt;&lt;p&gt;തന്റെ കരിയറിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ട ശരീരത്തെ തോല്&zwj;പ്പിച്ച് അയാള്&zwj; ഉയര്&zwj;ത്തെഴുന്നേറ്റിരിക്കുന്നു. രാജവാകാൻ കഴിയാതെ പോയ രാജകുമാരന്, ഫുട്ബോളിന്റെ സുല്&zwj;ത്താന്, കാലം ഒരു അവസരം ഒരുക്കിയിരിക്കുന്നു. അമേരിക്കൻ ഐക്യനാടുകളില്&zwj; ഉരുളുന്ന പന്തിന് പുറകെ ലോകം പായുമ്പോള്&zwj;, ആ മൈതാനങ്ങളില്&zwj; മിശിഹായ്ക്കും എല്&zwj; ബിച്ചോയ്ക്കും ഒപ്പം അയാളും. നെയ്&zwnj;മര്&zwj; ഡ സില്&zwj;വ സാന്റോസ് ജൂനിയര്&zwj;.&lt;/p&gt;&lt;p&gt;ഒന്നും എളുപ്പമായിരുന്നില്ല നെയ്&zwnj;മറിന്. ബ്രസീലിയൻ ഫുട്ബോളിന്റെ വിളനിലമായ സാന്റോസില്&zwj; നിന്ന് ലോകത്തിന്റെ നെറുകയിലെത്തുമ്പോഴും ശേഷവുമെല്ലാം നിര്&zwj;ഭാഗ്യവാനെന്ന വിശേഷണം വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു. നെയ്&zwnj;മര്&zwj; വീണുപോയ ഓരോ നിമിഷവും സംഭവിച്ചില്ലായിരുന്നുവെങ്കില്&zwj; എന്ന് ആഗ്രഹിക്കാത്ത ഫുട്ബോള്&zwj; ആരാധകരുണ്ടാകില്ല.&lt;/p&gt;&lt;p&gt;2014ല്&zwj; മാറക്കാനയില്&zwj; ബ്രസീലിന്റെ ആറാം ലോകകപ്പ് ഉയര്&zwj;ത്താൻ നിയോഗിക്കപ്പെട്ടവനായിരുന്നു നെയ്മര്&zwj;. പക്ഷേ, എൻസ്റ്റാഡിയോ കാസ്റ്റലോയില്&zwj; കൊളംബിയൻ താരം ജുവാൻ കാമിലോയുടെ കാല്&zwj;മുട്ട് ബ്രസീലുകാരുടെ സ്വപ്നത്തെ തകര്&zwj;ത്തെറിയുകയായിരുന്നല്ലോ. ശേഷം, ആ രാജ്യത്തെ മുഴുവൻ മരണമൂകതയിലേക്ക് ജര്&zwj;മനി തള്ളിവിടുമ്പോള്&zwj; കാഴ്ചക്കാരൻ ആയിരിക്കാൻ മാത്രമായിരുന്നു നെയ്മറിന് സാധിച്ചത്.&lt;/p&gt;&lt;p&gt;പരിക്കിനെ ക്ഷണിച്ചുവരുത്തുന്ന ഡ്രിബിളിങ്ങ് ശൈലി, അതായിരുന്നു നെയ്മറിന് എക്കാലവും തിരിച്ചടിയായത്. ഫുട്ബോള്&zwj; പണ്ഡിറ്റുകള്&zwj;ക്കും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. ഒപ്പം, ജീവിതശൈലി അയാളിലെ പ്രതിഭയുടെ വളര്&zwj;ച്ചയ്ക്ക് വിലങ്ങിട്ടു. പക്ഷേ, കാല്&zwj;പ്പന്തില്&zwj; കവിതയെഴുതുന്ന നെയ്മറിന്റെ വൈഭവം ക്യാമ്പ് നൗവും സ്വപ്നനഗരമായ പാരീസുമെല്ലാം കണ്ടു. ഇക്കാലയളവിലെല്ലാം പരിക്ക് മൂലം നഷ്ടപ്പെട്ട് പോയ ദിവസങ്ങള്&zwj; എണ്ണത്തിട്ടപ്പെടുത്താവുന്നതിലും ഏറെയാണ്. അറേബ്യൻ നാട്ടിലേക്കുള്ള കൂടുമാറ്റത്തിലും അത് ഒഴിവാക്കാനായില്ല.&lt;/p&gt;&lt;p&gt;ഒടുവില്&zwj; തന്റെ വളര്&zwj;ച്ചയ്ക്ക് ആധാരമായ സാന്റോസിന്റെ മുറ്റത്തേക്ക് തന്നെ മടങ്ങിപ്പോയി. ലക്ഷ്യം ഒന്നുമാത്രമായിരുന്നു 2026 ലോകകപ്പ്. 2024-25 സീസണില്&zwj; 30 മത്സരങ്ങളില്&zwj; നിന്ന് 11 ഗോളും നാല് അസിസ്റ്റും. നടപ്പുസീസണില്&zwj; 15 മത്സരങ്ങളില്&zwj; നിന്ന് ആറ് ഗോളും നാല് അസിസ്റ്റും. 2023ല്&zwj; സംഭവിച്ച എസിഎല്&zwj; ഇഞ്ചുറിക്ക് ശേഷം നെയ്മറിന്റെ തന്റെ ക്ഷമത പൂര്&zwj;ണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. 2025ല്&zwj; ഒക്ടോബറില്&zwj; ഹാംസ്ട്രിങ് ഇഞ്ചുറി, ജനുവരിയില്&zwj; നീ ഇഞ്ചുറി, ഒരു മാസത്തിന് ശേഷമായിരുന്നു മടങ്ങിയെത്തിയത് പോലും.&lt;/p&gt;&lt;p&gt;നെയ്മറില്ലാത്ത ലോകകപ്പിന് ആരാധകര്&zwj; മാനസികമായി തയാറെടുക്കുക പോലും ചെയ്തിരുന്നു. കാരണം സാന്റോസിലെ നെയ്മറിന്റെ ദിനങ്ങള്&zwj; അത്ര ശോഭനമായിരുന്നില്ല. സഹതാരങ്ങള്&zwj; നെയ്മറിന് പന്ത് പോലും കൈമാറാൻ തയാറാകാതിരുന്ന എത്രയോ സന്ദര്&zwj;ഭങ്ങള്&zwj; ഈ സീസണില്&zwj; തന്നെ കണ്ടു. കരഞ്ഞുകൊണ്ട് നിരാശപ്പെടുന്ന നെയ്മര്&zwj; മൈതാനത്തെ സ്ഥിരം കാഴ്ചയായി. ഏറ്റവും ഒടുവിലായി സംഭവിച്ച സബ്സ്റ്റിറ്റ്യൂഷൻ വിവാദം പോലും. അതും ലോകകപ്പിനുള്ള സംഘത്തെ പ്രഖ്യാപിക്കുന്നതിന്റെ തൊട്ട് മുൻപുള്ള ദിവസം. ലീഗില്&zwj; തകര്&zwj;ന്നടിയുന്ന സാന്റോസിനെ രക്ഷിക്കാനും കഴിയാതെ പോയി നെയ്മറിന്.&lt;/p&gt;&lt;p&gt;പക്ഷേ, ആൻസലോട്ടിക്ക് കീഴില്&zwj; ആദ്യമായി നെയ്മര്&zwj; ബ്രസീല്&zwj; സ്ക്വാഡില്&zwj; ഇടം പിടിച്ചു. മാര്&zwj;ക്യു താരങ്ങളായ റോഡ്രിഗോയ്ക്കും റിച്ചാര്&zwj;ലിസണും ആന്തണിക്കും എസ്റ്റാവോയ്ക്കുമെക്കോ പരിക്കേറ്റത് നെയ്മറിന്റെ യാത്ര എളുപ്പമാക്കിയെന്നും കരുതാം. കാല്&zwj;പ്പന്തിനെ സ്നേഹിച്ചവര്&zwj; ആഗ്രഹിച്ച ആ നിമിഷം സംഭവിച്ചുകഴിഞ്ഞു. ഇനിയെല്ലാം ആ കാലുകളിലാണ്. ബ്രസീലിന്റെ പ്രതാപം തന്റെ അവസാന അവസരത്തില്&zwj; വീണ്ടെടുത്തുകൊടുക്കാൻ അവരുടെ സുല്&zwj;ത്താന് കഴിയുമോയെന്നാണ് ആകാംഷ...ഒരിക്കല്&zwj;ക്കൂടി ആ ജനതെ ആ ബൂട്ടുകളില്&zwj; പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്...&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-neymar-comebacks-to-brazil-squad-will-he-able-to-fulfill-the-dream-articleshow-g2hleyz"/>
        </item>
        <item>
            <title><![CDATA[സന്തോഷം കൊണ്ട് കരഞ്ഞുപോയി; ലോകകപ്പ് ടീം പ്രഖ്യാപനം കാണുന്ന നെയ്‌മറുടെ വീഡിയോ വൈറല്‍]]></title>
            <link>https://www.asianetnews.com/football-sports/watch-neymar-jr-gets-emotional-while-carlo-ancelotti-announced-fifa-world-cup-2026-squad-of-brazil-articleshow-gwdimf4</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/watch-neymar-jr-gets-emotional-while-carlo-ancelotti-announced-fifa-world-cup-2026-squad-of-brazil-articleshow-gwdimf4</guid>
            <pubDate>Wed, 20 May 2026 10:37:11 +0530</pubDate>
            <description><![CDATA[&lt;p&gt;2026 ഫിഫ ലോകകപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇടംപിടിച്ചപ്പോൾ നെയ്&zwnj;മർ ജൂനിയർ സന്തോഷക്കണ്ണീരണിഞ്ഞു. പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായിരുന്ന താരത്തിന്&zwj;റെ തിരിച്ചുവരവ് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ നെയ്&zwnj;മർ ബ്രസീലിന്&zwj;റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1vpc7mx75sw5811txkc1pg,imgname-neymar-jr--1--1779252801780.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സാന്&zwj;റോസ്:&lt;/strong&gt; സാംബാ ചുവടുകളുടെ പ്രതാപകാലത്തിലേക്ക് ബ്രസീലിയന്&zwj; ഫുട്ബോള്&zwj; ടീമിനെ തിരികെ കൊണ്ടുപോകുമോ നെയ്&zwnj;മര്&zwj; ജൂനിയര്&zwj;, മഞ്ഞപ്പടയ്&zwnj;ക്ക് ആറാം കനകകിരീടം സമ്മാനിക്കുമോ സുല്&zwj;ത്താന്&zwj;? നെയ്&zwnj;മര്&zwj; ഫിഫ ലോകകപ്പ് 2026-നുള്ള സ്&zwnj;ക്വാഡില്&zwj; ഉള്&zwj;പ്പട്ടതോടെ ആരാധകര്&zwj; വലിയ പ്രതീക്ഷയിലാണ്. ബ്രസീലിയൻ ടീമിലേക്കുള്ള നെയ്&zwnj;മറിന്&zwj;റെ തിരിച്ചുവരവ് ഏറെ വൈകാരികമായിരുന്നു. ബ്രസീല്&zwj; കോച്ച് കാർലോ ആഞ്ചലോട്ടി ഫിഫ ലോകകപ്പ് സ്&zwnj;ക്വാഡിനെ പ്രഖ്യാപിക്കുമ്പോൾ ആരാധകരെപ്പോലെ നെയ്&zwnj;മറും ഉദ്വേഗത്തിന്&zwj;റെ മുൾമുനയിലായിരുന്നു. നെയ്&zwnj;മര്&zwj; ടീം പ്രഖ്യാപനം ആകാംക്ഷയോടെ വീക്ഷിക്കുന്ന വീഡിയോ ഇതിനകം 20 കോടിയോളം പേര്&zwj; കണ്ടു.&lt;/p&gt;&lt;h2&gt;ടീം പ്രഖ്യാപനം കേട്ട് സന്തോഷക്കണ്ണീരണിഞ്ഞ് നെയ്&zwnj;&zwnj;മര്&zwj;&lt;/h2&gt;&lt;p&gt;ബ്രസീല്&zwj; ഫുട്ബോള്&zwj; ടീമിന്&zwj;റെ മുഖ്യ പരിശീലകന്&zwj; ഡോണ്&zwj; കാർലോ ലോകകപ്പ് സ്&zwnj;ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്&zwj; ബ്രസീലിയൻ ടീമിലെ മൂന്ന് വർഷത്തെ ഇടവേളയുടെ സമ്മർദ്ദമെല്ലാം നെയ്&zwnj;മർ ജൂനിയറിന്&zwj;റെ മുഖത്ത് പ്രകടമായിരുന്നു. നെയ്&zwnj;മറിന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും അതേ അവസ്ഥയിൽ. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന നെയ്&zwnj;മർ, കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ലോകകപ്പ് ടീം പ്രഖ്യാപനം കണ്ടത് സ്വന്തം ബംഗ്ലാവിൽല വച്ച്. ടീം പ്രഖ്യാപനം തുടങ്ങിയപ്പോൾ സമ്മർദ്ദവുമേറി. തൊട്ടരികെ ആകാംക്ഷയോടെ പങ്കാളി ബ്രൂണ ബിയാൻകാർഡിയുമുണ്ടായിരുന്നു. ആഞ്ചലോട്ടി സൂപ്പർതാരത്തിന്&zwj;റെ പേര് പ്രഖ്യാപിച്ചപ്പോൾ ആ വീട്ടിലുണ്ടായിരുന്ന എല്ലാവര്&zwj;ക്കും ആഹ്&zwnj;ലാദത്തിമിര്&zwj;പ്പ്, നെയ്&zwnj;മര്&zwj;ക്ക് സന്തോഷക്കണ്ണീര്&zwj;. ഉറ്റസുഹൃത്ത് റഫീഞ്ഞയോടും അച്ഛനോടും നെയ്&zwnj;മര്&zwj; തന്&zwj;റെ സന്തോഷം പങ്കുവച്ചത് കണ്ണീരണിഞ്ഞായിരുന്നു.&lt;/p&gt;&lt;h3&gt;നെയ്&zwnj;മര്&zwj; ബ്രസീലിന്&zwj;റെ ടോപ് ഗോള്&zwj; സ്കോറര്&zwj;&lt;/h3&gt;&lt;p&gt;നെയ്&zwnj;മറെ ടീമിൽ ഉൾപ്പെടുത്തിയത് ആരാധകർക്കും ആശ്വാസവും ആഘോഷവുമായി. 2023 ഒക്&zwnj;ടോബറില്&zwj; ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റാണ് നെയ്&zwnj;മർ ബ്രസീൽ ടീമിൽ നിന്ന് പുറത്താവുന്നത്. തുടരെ പരിക്കും വിവാദവും താരത്തിന് തിരിച്ചടിയായി. ആഞ്ചലോട്ടി പരിശീലകനായ ശേഷം തുടർച്ചയായി താരം അവഗണിക്കപ്പെട്ടു. ഒടുവിൽ നെയ്&zwnj;മറെ ലോകകപ്പ് ടീമിൾ ഉൾപ്പെടുത്തി ഇറ്റാലിയൻ കോച്ചിന്&zwj;റെ പ്രഖ്യാപനം എത്തുകയായിരുന്നു. 128 മത്സരങ്ങളില്&zwj; 79 ഗോളുകളുമായി ബ്രസീലിന്&zwj;റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ് 34-കാരനായ നെയ്&zwnj;മർ. 2014, 2018, 2022 ലോകകപ്പുകളിലെ 13 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും സൂപ്പര്&zwj;താരം പേരിലാക്കി. ഇരുപത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകിരീടം ബ്രസീലിൽ തിരികെ എത്തിക്കുമെന്നാണ് നെയ്&zwnj;മർ ആരാധകർക്ക് നൽകുന്ന വാഗ്&zwnj;ദാനം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Neymar Jr (@neymarjr)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/watch-neymar-jr-gets-emotional-while-carlo-ancelotti-announced-fifa-world-cup-2026-squad-of-brazil-articleshow-gwdimf4"/>
        </item>
        <item>
            <title><![CDATA[യുവേഫ ചാമ്പ്യന്‍സ് ലീഗ്: അത്‌ലറ്റികോ മാഡ്രിഡിനോട് ജയിച്ചിട്ടും ബാഴ്‌സലോണ പുറത്ത്, റയല്‍ ഇന്നിറങ്ങും]]></title>
            <link>https://www.asianetnews.com/football-sports/barcelona-crashed-out-from-uefa-champions-league-after-win-against-atletico-madrid-articleshow-iigx4ho</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/barcelona-crashed-out-from-uefa-champions-league-after-win-against-atletico-madrid-articleshow-iigx4ho</guid>
            <pubDate>Wed, 15 Apr 2026 09:54:58 +0530</pubDate>
            <description><![CDATA[യുവേഫ ചാമ്പ്യന്&zwj;സ് ലീഗില്&zwj; അത്&zwnj;ലറ്റികോ മാഡ്രിഡിനെതിരെ ജയിച്ചിട്ടും അഗ്രഗേറ്റ് സ്&zwnj;കോറില്&zwj; ബാഴ്&zwnj;സലോണ പുറത്തായി. ലിവര്&zwj;പൂളിനെ വീഴ്ത്തി പിഎസ്ജി സെമിയിലേക്ക് മുന്നേറിയപ്പോള്&zwj;, ഇന്ന് നടക്കുന്ന നിര്&zwj;ണ്ണായക രണ്ടാം പാദ ക്വാര്&zwj;ട്ടറില്&zwj; റയല്&zwj; മാഡ്രിഡ് ബയേണ്&zwj; മ്യൂണിക്കിനെ നേരിടും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khdq8tazxvc3tqcfnsexgfb0,imgname-thumb--12--1771060881759.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മ്യൂനിച്ച്: യുവേഫ ചാമ്പ്യന്&zwj;സ് ലീഗില്&zwj; ഇന്ന് ബയേണ്&zwj; മ്യൂനിച്ച് - റയല്&zwj; മാഡ്രിഡ് രണ്ടാം പാദ പോര്. ഒരുഗോള്&zwj; കടവുമായിട്ടാണ് റയല്&zwj; മാഡ്രിഡ് ജര്&zwj;മ്മന്&zwj; കരുത്തരായ ബയേണ്&zwj; മ്യൂണിക്കിന്റെ മൈതാനത്തെത്തുന്നത്. സാന്റിയാഗോ ബെര്&zwj;ണബ്യൂവില്&zwj; ബയേണ്&zwj; ജയിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്. ആദ്യ പാദത്തില്&zwj; ഹാരി കെയ്&zwnj;ന്റെയും ലൂയിസ് ഡിയാസിന്റെയും ഗോളുകള്&zwj;ക്ക് റയലിന്റെ ഏകമറുപടി കിലിയന്&zwj; എംബാപ്പേയിലൂടെ. ബയേണ്&zwj; ഗോളി മാനുവല്&zwj; നോയറെ മറികടക്കുക എത്ര കടുപ്പമെന്ന് റയല്&zwj; ഹോം ഗ്രൗണ്ടില്&zwj; തിരിച്ചറിഞ്ഞതാണ്.&lt;/p&gt;&lt;p&gt;അവസാന പതിനഞ്ച് കളിയില്&zwj; തോല്&zwj;വി അറിയാത്ത ബയേണിനെതിരെ അലയന്&zwj;സ് അറീനയില്&zwj; ഇറങ്ങുമ്പോള്&zwj; വെല്ലുവിളിയും സമ്മര്&zwj;ദവും റയലിന്. എംബാപ്പേ, വിനിഷ്യസ് ജൂനിയര്&zwj; മുന്നേറ്റ ജോഡിയിലാണ് റയലിന്റെ പ്രതീക്ഷ. പരിക്കേറ്റ ഗോളി തിബോത് കോര്&zwj;ത്വയുടേയും റോഡ്രിഗോയുടേയും സസ്&zwnj;പെന്&zwj;ഷനിലായ ചുവാമെനിയുടേയും തിരിച്ചടി. സ്വന്തം കാണികളുടെ പിന്തുണയോടെ ഇറങ്ങുമ്പോള്&zwj; ഹാരി കെയ്&zwnj;നും ലൂയിസ് ഡിയാസിനും സെര്&zwj;ജി ഗ്&zwnj;നാബ്രിക്കിനുമെല്ലാം ഇരട്ടിയാവേശം.&lt;/p&gt;&lt;p&gt;ലാലീഗയില്&zwj; ബാഴ്&zwnj;സയേക്കാള്&zwj; ഒന്&zwj;പത് പോയിന്റിന് പിന്നിലായ റയലിന് ചാമ്പ്യന്&zwj;സ് ലീഗ് ഏറെ നിര്&zwj;ണായകം. ആദ്യ പാദത്തില്&zwj; നേടിയ ഒറ്റഗോള്&zwj; ലീഡുമായാണ് ആഴ്&zwnj;സണല്&zwj; ഹോം ഗ്രൗണ്ടില്&zwj; സ്&zwnj;പോര്&zwj;ട്ടിംഗിനെ നേരിടാന്&zwj; ഇറങ്ങുന്നത്. ബുക്കായോ സാക്കയുടേയും ഡെക്ലാന്&zwj; റൈസിന്റെയും അഭാവം തിരിച്ചടി ആവില്ലെന്ന പ്രതീക്ഷയിലാണ് ആഴ്&zwnj;സണല്&zwj;.&lt;/p&gt;&lt;h2&gt;&lt;strong&gt;ബാഴ്&zwnj;സലോണ പുറത്ത്&lt;/strong&gt;&lt;/h2&gt;&lt;p&gt;യുവേഫ ചാമ്പ്യന്&zwj;സ് ലീഗില്&zwj; സെമി കാണാതെ ബാഴ്&zwnj;സലോണ പുറത്ത്. രണ്ടാം പാദ ക്വാര്&zwj;ട്ടറില്&zwj; അത്&zwnj;ലറ്റിക്കോ മാഡ്രിഡിനെ 2-1ന് തോല്&zwj;പ്പിച്ചെങ്കിലും സെമിയില്&zwj; എത്താനായില്ല. ഇരു പാദങ്ങളിലുമായി 3-2ന് മുന്&zwj;തൂക്കംനേടിയ അത്&zwnj;ലറ്റിക്കോ സെമിയിലേക്ക് മുന്നേറി. ലിവര്&zwj;പൂളിനെ വീഴ്ത്തി പിഎസ്ജി സെമിയിലേക്ക് മുന്നേറി. രണ്ടാം പാദ ക്വാര്&zwj;ട്ടറിലും എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി ജയിച്ചു. ആദ്യ പാദത്തിലും 2-0ത്തിന് ആയിരുന്നു പിഎസ്ജിയുടെ ജയം. ചാമ്പ്യന്&zwj;സ് ലീഗില്&zwj; സെമി ലക്ഷ്യമിട്ട് റയല്&zwj; മാഡ്രിഡും ബയേണ്&zwj; മ്യൂണിക്കും ഇന്ന് രണ്ടാംപാദ ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj; ഏറ്റുമുട്ടും. ആഴ്&zwnj;സണലിന് പോര്&zwj;ച്ചുഗല്&zwj; ക്ലബ് സ്&zwnj;പോര്&zwj;ട്ടിംഗാണ് എതിരാളികള്&zwj;. രണ്ട് കളിയും തുടങ്ങുക രാത്രി പന്ത്രണ്ടരയ്ക്ക്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/barcelona-crashed-out-from-uefa-champions-league-after-win-against-atletico-madrid-articleshow-iigx4ho"/>
        </item>
        <item>
            <title><![CDATA[സംപ്രേഷണത്തില്‍ അനിശ്ചിതത്വം; ഫിഫ ലോകകപ്പ് കാണാൻ ഇന്ത്യയിലെ ആരാധകർക്ക് കഴിയില്ലെ?]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-why-no-indian-broadcaster-bid-for-media-rights-yet-explained-articleshow-st6mlda</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-why-no-indian-broadcaster-bid-for-media-rights-yet-explained-articleshow-st6mlda</guid>
            <pubDate>Fri, 10 Apr 2026 15:07:52 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയില്&zwj; ബ്രോഡ്&zwnj;കാസ്റ്റിങ് റൈറ്റ്&zwnj;സിന്റെ ആധവാ സംപ്രേഷണ അവകാശത്തിന്റെ കാര്യത്തില്&zwj; അനിശ്ചിതത്വം തുടരുന്നു, കാരണമെന്ത്?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knvc0nj1ayh83kyecvsbjnpy,imgname-fifa-world-cup-2026-1775813809729.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാല്&zwj;പ്പന്തിലേക്ക് ലോകം ചുരുങ്ങാൻ ഇനി രണ്ട് മാസം മാത്രം. പക്ഷേ, ഇന്ത്യയിലെ ഫുട്ബോള്&zwj; ആരാധകര്&zwj;ക്ക് ലോകകപ്പ് കാണാൻ സാധിക്കുമോ? ഈ വലിയ ചോദ്യത്തിന് ഉത്തരം നല്&zwj;കാൻ ഫിഫയ്ക്കോ അല്ലെങ്കില്&zwj; ഇന്ത്യയിലെ ബ്രോഡ്&zwnj;കാസ്റ്റിങ് കമ്പനികള്&zwj;ക്കൊ ഇതുവരെ സാധിച്ചിട്ടില്ല. സാക്ഷാല്&zwj; ലയണല്&zwj; മെസിയുടേയും ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയുടേയുമൊക്കെ ലാസ്റ്റ് ഡാൻസ്, അവരുടെ മാന്ത്രികത കാണാൻ കൊതിച്ചിരിക്കുകയാണ് ഫുട്ബോള്&zwj; ലോകം. എന്നാല്&zwj;, ഇന്ത്യയില്&zwj; ബ്രോഡ്&zwnj;കാസ്റ്റിങ് റൈറ്റ്&zwnj;സിന്റെ ആധവാ സംപ്രേഷണ അവകാശത്തിന്റെ കാര്യത്തില്&zwj; അനിശ്ചിതത്വം തുടരുന്നു, കാരണമെന്ത്?&lt;/p&gt;&lt;p&gt;അമേരിക്ക, മെക്&zwnj;സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ലോകകപ്പിന് ജൂണ്&zwj; 12നാണ് തുടക്കം. ആദ്യ മത്സരം ആതിഥേയരായ മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മില്&zwj;. കഴിഞ്ഞ മാസമാണ് ഏഷ്യൻ മാര്&zwj;ക്കറ്റിലെ ബ്രോഡ്&zwnj;കാസ്റ്റിങ് റൈറ്റ്സ് സംബന്ധിച്ചുള്ള വിവരങ്ങള്&zwj; ഫിഫ പുറത്തുവിട്ടത്. ജപ്പാൻ, ഇന്തോനേഷ്യ, സിംഗപൂര്&zwj;, ഹോങ് കോങ് തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടികയിലുണ്ടായിരുന്നു. പുതുക്കിയ പട്ടികയെടുക്കുമ്പോള്&zwj; ജനസംഖ്യയിലും ഫുട്ബോള്&zwj; ആവേശത്തിലും മുന്നില്&zwj; നില്&zwj;ക്കുന്ന ഇന്ത്യയുണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;ഫിഫ പുറത്തുവിട്ട കണക്കുകള്&zwj;പ്രകാരം ഖത്തര്&zwj; ലോകകപ്പിന്റെ ഏറ്റവും വലിയ മാര്&zwj;ക്കറ്റുകളിലൊന്നായിരുന്നു ഇന്ത്യ. ചൈനയായിരുന്നു ഒന്നാമത്. ഇന്ത്യയിലെ ആകെ മീഡിയ എൻഗേജ്മെന്റ് 745 മില്യണായിരുന്നു. ടെലിവിഷനിലൂടെയും ഡിജിറ്റല്&zwj; പ്ലാറ്റ്ഫോമുകളിലൂടെയും ഉണ്ടായ വ്യൂവര്&zwj;ഷിപ്പ് 167 മില്യണും. ലോകകപ്പ് കാണാൻ കൂടുതല്&zwj;പേര്&zwj; ആശ്രയിച്ചത് ഡിജിറ്റല്&zwj; പ്ലാറ്റ്ഫോമുകളെ ആയിരുന്നു.&lt;/p&gt;&lt;p&gt;അതുകൊണ്ട് തന്നെ ഇക്കുറി 100 മില്യണ്&zwj; യുഎസ് &zwj;ഡോളറായിരുന്നു റൈറ്റ്സിനായി ഫിഫ കണക്കാക്കിയിരുന്നതും. 2026 ലോകകപ്പ് മാത്രമല്ല, 2030 എഡിഷൻകൂടി ഉള്&zwj;പ്പെടുത്തിയായിരുന്നു നീക്കം. പക്ഷേ, കമ്പനികളെ ആകര്&zwj;ഷിക്കാൻ കഴിയാതെ പോയി ഫിഫയ്ക്ക്. ശേഷം, 100 മില്യണില്&zwj; നിന്ന് 65 മില്യണിലേക്കും ഒടുവില്&zwj; 35 മില്യണിലേക്കും വരെ എത്തിക്കാൻ ഫിഫ തയാറായി, ഏകദേശം 324 കോടി രൂപ.&lt;/p&gt;&lt;p&gt;ഖത്തര്&zwj; ലോകകപ്പിന്റെ റൈറ്റ്സ് വൈക്കോം18 സ്വന്തമാക്കിയത് 62 മില്യണിനായിരുന്നു, 574 കോടി രൂപയോളം. വൈക്കോമും സ്റ്റാറും മേര്&zwj;ജ് ആയി ജിയോ ഹോട്ട്സ്റ്റാര്&zwj; ആയതോടെ ബിഡ് ചെയ്യാൻ കഴിയുന്ന ശക്തികളുടെ എണ്ണവും ചുരുങ്ങി. പക്ഷേ, ഇതല്ല പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. ലോകകപ്പ് മത്സരങ്ങളുടെ സമയക്രമമാണ്.&lt;/p&gt;&lt;p&gt;ലോകകപ്പ് പോരാട്ടങ്ങളുടെ സമയക്രമം എടുക്കാം. രാത്രി ഒൻപതരയ്ക്കും പത്തരയ്ക്കും നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങളുടെ എണ്ണം കേവലം 13 മാത്രമാണ്. നോക്കൗട്ട് ഘട്ടം ഉള്&zwj;പ്പെടെയുള്ള 104 മത്സരങ്ങളിലെയാണ് മേല്&zwj;പ്പറഞ്ഞ എണ്ണം. മറ്റ് മത്സരങ്ങളെല്ലാം അര്&zwj;ദ്ധ രാത്രിയിലും പുലര്&zwj;ച്ചയിലുമായാണ് നടക്കുന്നതും. സമയക്രമം പ്രതികൂലമായതുകൊണ്ട് തന്നെ എത്രത്തോളം ലൈവ് ഓഡിയൻസിനെ ജനറേറ്റ് ചെയ്യാൻ കഴിയുമെന്നത് ആശങ്കയായിരിക്കും ബ്രോഡ്കാസ്റ്റര്&zwj;മാരെ സംബന്ധിച്ച്.&lt;/p&gt;&lt;p&gt;ഇന്ത്യയിലെ ഫുട്ബോളിന്റെ പ്രധാന വിളനിലങ്ങളാണ് കേരളം, ഗോവ, നോര്&zwj;ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളൊക്കെ. ഇതിനപ്പുറത്തേക്ക് ഒരു വലിയ വിഭാഗത്തെ സ്ക്രീനുകളിലേക്ക് പ്രസ്തുത സമയങ്ങളില്&zwj; എത്തിക്കാൻ കഴിയുമോയെന്നതും ചോദ്യമാണ്. ഖത്തര്&zwj; ലോകകപ്പിനെ സംബന്ധിച്ച് സമയം ഒരു പ്രശ്നമായി മുന്നിലുണ്ടായിരുന്നില്ല. ഇതിനൊപ്പം തന്നെയുള്ള വെല്ലുവിളി പരസ്യങ്ങളുടെ സാധ്യതയാണ്. മറ്റ് കായിക ഇനങ്ങള്&zwj;പ്പോലെയല്ല ഫുട്ബോള്&zwj;. ക്രിക്കറ്റ് ഉദാഹരണമായി എടുക്കുകയാണെങ്കില്&zwj; ഓരോ ഓവറിന് ശേഷവും ഇടവേളകള്&zwj; ലഭിക്കും, ഫുട്ബോളിലോ ഈ സാധ്യതയും അടയുന്നു.&lt;/p&gt;&lt;p&gt;പ്രീമിയര്&zwj; ലീഗ് റൈറ്റ്സിന്റെ കാര്യം പരിശോധിച്ചാല്&zwj; ഇടിവ് സംഭവിക്കുന്നത് കാണാം. 2013-16 കാലഘട്ടത്തില്&zwj; പ്രീമിയര്&zwj; ലീഗ് റൈറ്റ്സിന്റെ മൂല്യം 145 മില്യണ്&zwj; ആയിരുന്നെങ്കില്&zwj; ഇന്നത് 65 മില്യണിലേക്ക് ചുരുങ്ങി. പകുതിയിലും താഴെ. സ്പാനിഷ് ലാ ലിഗയുടെ കാര്യവും ഒരുപാട് വ്യത്യസ്തമല്ല. ഇന്ത്യയില്&zwj; ക്രിക്കറ്റിനുള്ള സ്വീകാര്യതയും ഇവിട ഘടകമാണ്. ബ്രോഡ്കാസ്റ്റര്&zwj;മാര്&zwj; കൂടുതലും ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത് ഐസിസി ടൂര്&zwj;ണമെന്റുകളിലും ബിസിസിഐക്ക് കീഴിലുള്ള ടൂര്&zwj;ണമെന്റുകളിലുമാണ്. ഏകദേശം 9000 കോടി രൂപയാണ് ഇത്, മറ്റ് കായിക മേഖലകളിലേക്കുള്ളത് പരിശോധിച്ചാല്&zwj; 500 കോടിയിലേക്ക് ഇത് ചുരുങ്ങുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;ഈ സാഹചര്യം തുടരുകയും ഫിഫക്ക് മറ്റ് മാര്&zwj;ഗങ്ങള്&zwj; കണ്ടെത്താൻ കഴിയാതെ പോകുന്നതും ഇന്ത്യയിലെ ഫുട്ബോള്&zwj; ആരാധകരുടെ ലോകകപ്പ് സ്വപ്നങ്ങള്&zwj; അനിശ്ചിതത്വത്തില്&zwj; തുടരും.&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-why-no-indian-broadcaster-bid-for-media-rights-yet-explained-articleshow-st6mlda"/>
        </item>
        <item>
            <title><![CDATA[മരണമില്ലാത്ത പോരാളി ഡീഗോ ജോട്ട സ്‌ക്വാഡില്‍, ക്രിസ്റ്റ്യാനോ ആറാം ഫിഫ ലോകകപ്പിന്; പോര്‍ച്ചുഗല്‍ ടീം പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/football-sports/cristiano-ronaldo-set-for-sixth-fifa-world-cup-as-portugal-announced-squad-diogo-jota-has-a-special-place-articleshow-sz5s7a4</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/cristiano-ronaldo-set-for-sixth-fifa-world-cup-as-portugal-announced-squad-diogo-jota-has-a-special-place-articleshow-sz5s7a4</guid>
            <pubDate>Wed, 20 May 2026 09:38:45 +0530</pubDate>
            <description><![CDATA[ഫിഫ ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആറാമത്തെ ലോകകപ്പാണിത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ തുടങ്ങിയ പ്രമുഖർ അടങ്ങിയ 27 അംഗ ടീമിനെയാണ് കോച്ച് റോബർട്ടോ മാർട്ടിനസ് പ്രഖ്യാപിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks1rzrc3wyks33yrdksrwgg8,imgname-diogo-jota-and-cristiano-ronaldo-1779249963395.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലിസ്&zwnj;ബണ്&zwj;: &lt;/strong&gt;ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തി ഫിഫ ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. നാൽപ്പത്തിയൊന്നുകാരനായ റൊണാൾഡോയുടെ ആറാമത്തെ ലോകകപ്പാണിത്. കഴിഞ്ഞ വര്&zwj;ഷം വാഹനാപകടത്തിൽ മരിച്ച ഡീഗോ ജോട്ടയുടെ പേരുകൂടി ഉൾപ്പെടുത്തി 27 അംഗ ടീമിനെയാണ് പറങ്കികളുടെ കോച്ച് റോബർട്ടോ മാർട്ടിനസ് ടീമിനെ പ്രഖ്യാപിച്ചത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, വിറ്റീഞ്ഞ, ഡീഗോ കോസ്റ്റ, യാവോ കാൻസലോ, ഗൊൺസാലോ റാമോസ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ, യാവോ ഫെലിക്&zwnj;സ്, നുനോ മെൻഡസ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്.&lt;/p&gt;&lt;p&gt;ഗ്രൂപ്പ് കെയിൽ കോംഗോ, കൊളംബിയ, ഉസ്ബക്കിസ്ഥാൻ എന്നിവരാണ് പോർച്ചുഗലിന്&zwj;റെ എതിരാളികൾ. യൂറോ കപ്പും യുവേഫ നേഷൻസ് ലീഗും നേടിയിട്ടുണ്ടെങ്കിലും പോർച്ചുഗൽ ഇതുവരെ ലോകകപ്പിൽ ജേതാക്കളായിട്ടില്ല. പോര്&zwj;ച്ചുഗലിനെ കന്നി ലോക കിരീടത്തിലേക്ക് നയിക്കാന്&zwj; 41 വയസുകാരനായ ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയ്&zwnj;ക്ക് കഴിയുമോ എന്നതാണ് ആകാംക്ഷ.&lt;/p&gt;&lt;h2&gt;പോര്&zwj;ച്ചുഗല്&zwj; ലോകകപ്പ് സ്&zwnj;ക്വാഡ്&lt;/h2&gt;&lt;p&gt;Goalkeepers: Diogo Costa, Jos&eacute; S&aacute;, Rui Silva, Ricardo Velho&lt;/p&gt;&lt;p&gt;Defenders: R&uacute;ben Dias, Jo&atilde;o Cancelo, Diogo Dalot, Nuno Mendes, N&eacute;lson Semedo, Matheus Nunes, Gon&ccedil;alo Inacio, Renato Veiga, Tom&aacute;s Ara&uacute;jo&lt;/p&gt;&lt;p&gt;Midfielders: Bruno Fernandes, Bernardo Silva, Vitinha, Jo&atilde;o Neves, R&uacute;ben Neves, Sam&uacute; Costa&lt;/p&gt;&lt;p&gt;Forwards: Cristiano Ronaldo, Rafael Le&atilde;o, Jo&atilde;o F&eacute;lix, Gon&ccedil;alo Ramos, Pedro Neto, Francisco Concei&ccedil;&atilde;o, Gon&ccedil;alo Guedes, Francisco Trinc&atilde;o.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/cristiano-ronaldo-set-for-sixth-fifa-world-cup-as-portugal-announced-squad-diogo-jota-has-a-special-place-articleshow-sz5s7a4"/>
        </item>
        <item>
            <title><![CDATA[മഞ്ഞപട എത്തിയില്ല, കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് ഒഴിഞ്ഞ ഗ്യാലറി; മത്സരം സമനിലയില്‍]]></title>
            <link>https://www.asianetnews.com/football-sports/kerala-blasters-drew-with-north-east-uninted-in-indian-super-league-articleshow-t2ayege</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/kerala-blasters-drew-with-north-east-uninted-in-indian-super-league-articleshow-t2ayege</guid>
            <pubDate>Thu, 16 Apr 2026 12:22:46 +0530</pubDate>
            <description><![CDATA[&lt;p&gt;ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബഹിഷ്&zwnj;കരിച്ചതോടെ ഒഴിഞ്ഞ ഗ്യാലറിയിലാണ് കേരള ബ്ലാസ്റ്റേഴ്&zwnj;സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ടത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hqpr89a12nwy6hz4jz7rwxwh,imgname-kerala-blasters.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ആളും ആരവവും ഇല്ലാതെ സ്വന്തം ഗ്രൗണ്ടില്&zwj; ആദ്യമായി പന്ത് തട്ടി കേരള ബ്ലാസ്റ്റേഴ്സ്. ആരാധകരായ മഞ്ഞപ്പട ടീമിനെ ബഹിഷ്&zwnj;കരിച്ചതോടെ ഗ്യാലറിയില്&zwj; കസേരകള്&zwj; ഒഴിഞ്ഞു കിടന്നു. മത്സരം സമനിലയില്&zwj; കലാശിച്ചതോടെ വന്നവര്&zwj;ക്കും നിരാശ. എന്നാല്&zwj; ബ്ലാസ്&zwnj;റ്റേഴ്&zwnj;സിന്റെ കളി മെച്ചപ്പെട്ടെന്ന് കുഞ്ഞു ആരാധകര്&zwj; അവകാശപ്പെട്ടു. ഒഴിഞ്ഞ ഗ്യാലറി, തുടക്കത്തില്&zwj; വിരസമായ കളി. പതിവുപോലെയാകും മത്സരഫലം എന്നു കരുതിയ നേരത്ത് ബ്ലാസ്റ്റേഴ്സ് മുന്നില്&zwj;, പക്ഷെ ഗ്യാലറിയില്&zwj; അത് ആഘോഷിക്കാന്&zwj; മഞ്ഞപ്പട ഉണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;ബ്ലാസ്റ്റേഴ്സ് കൊച്ചിയില്&zwj; ഗോള്&zwj; അടിക്കുമ്പോള്&zwj; കയ്യടിക്കാന് പന്ത്രണ്ടാമന്&zwj; ഇല്ലാതെയപോയ ആദ്യത്തെ കളി. വിജയത്തുടര്&zwj;ച്ച നേടാന്&zwj; ആയില്ലെകിലും പുതിയ കോചിന് കീഴില്&zwj; പ്രകടനം മെച്ചപ്പെട്ടു എന്നാശ്വസിക്കുന്നു ചിലര്&zwj;. കാണികള്&zwj; ഇല്ലാത്ത പരിഭവം തുറന്നു പറഞ്ഞ് വിദേശ താരം ഫ്രഞ്ചോ. ബ്ലാസ്റ്റേഴ്സ് ടീമിലെ പന്ത്രണ്ടാമന്&zwj; എന്ന വിളിപ്പേരുള്ള മഞ്ഞപ്പടയാണ് ഇപ്പോള്&zwj; പിണങ്ങി നില്&zwj;ക്കുന്നത്. കളി മികവ് കൊണ്ട് പിണക്കം മാറ്റാന്&zwj; ബ്ലാസ്റ്റേഴ്&zwnj;സ് ടീമിനോ, നയ തന്ത്രത്തിലൂടെ പരിഹരിക്കാന്&zwj; മാനേജ്&zwnj;മെന്റിനോ കഴിഞ്ഞില്ലെങ്കില്&zwj; മഞ്ഞുപോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയാകും.&lt;/p&gt;&lt;h2&gt;&lt;strong&gt;ബ്ലാസ്റ്റേഴ്&zwnj;സിന് സമനില&lt;/strong&gt;&lt;/h2&gt;&lt;p&gt;കേരള ബ്ലാസ്റ്റേഴ്&zwnj;സിന് സമനിലക്കുരുക്ക്. നോര്&zwj;ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഓരോ ഗോളടിച്ച് ബ്ലാസ്റ്റേഴ്&zwnj;സ് സമനിലയില്&zwj; പിരിഞ്ഞു. ഹോം ഗ്രൗണ്ടില്&zwj; ആദ്യജയത്തിന് അരികെ എത്തില്&zwj;നില്&zwj;ക്കേ കേരള ബ്ലാസ്റ്റേഴ്&zwnj;സിനെ വീഴ്ത്തിയ പ്രഹരം. കളിതീരാന്&zwj; രണ്ട് മിനിറ്റുള്ളപ്പോള്&zwj; ഹൈലാന്&zwj;ഡേഴ്&zwnj;സിനെ ഒപ്പമെത്തിച്ച് ലാല്&zwj;റിയന്&zwj;സുവാല ലാല്&zwj;ബിയാക്&zwnj;നിയ. ബ്ലാസ്റ്റേഴ്&zwnj;സ് മുന്നില്&zwj; എത്തിയത് നാല്&zwj;പത്തിയൊന്നാം മിനിറ്റില്&zwj; നോര്&zwj;ത്ത് ഈസ്റ്റ് താരത്തിന്റെ പിഴവിലൂടെ. ഗോളി അര്&zwj;ഷ് ഷെയ്ഖിന്റെ മിന്നും സേവുകളും ബ്ലാസ്റ്റേഴ്&zwnj;സിന് തുണയായി. ഒന്&zwj;പത് കളിയില്&zwj; അഞ്ച് പോയിന്റുമായി ബ്ലാസ്റ്റേഴ്&zwnj;സ് പതിമൂന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് പോയിന്റുള്ള നോര്&zwj;ത്ത് ഈസ്റ്റ് പത്താമതും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/kerala-blasters-drew-with-north-east-uninted-in-indian-super-league-articleshow-t2ayege"/>
        </item>
        <item>
            <title><![CDATA['മഞ്ഞപ്പട സ്റ്റേഡിയത്തില്‍ വരണം'; ആരാധകരോട് ആവശ്യപ്പെട്ട് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്]]></title>
            <link>https://www.asianetnews.com/football-sports/ashley-westwood-needs-manjappada-for-kerala-blasters-matches-articleshow-u1godya</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/ashley-westwood-needs-manjappada-for-kerala-blasters-matches-articleshow-u1godya</guid>
            <pubDate>Wed, 15 Apr 2026 10:40:57 +0530</pubDate>
            <description><![CDATA[കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ആഷ്&zwnj;ലി വെസ്റ്റ്&zwnj;വുഡ്, ടീമിന്റെ മത്സരങ്ങൾ ബഹിഷ്കരിച്ച ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയോട് സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരാൻ അഭ്യർത്ഥിച്ചു. വരും മത്സരങ്ങളിൽ മികച്ച പ്രകടനവും വിജയവും അദ്ദേഹം ഉറപ്പുനൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hqpr89a12nwy6hz4jz7rwxwh,imgname-kerala-blasters.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: മഞ്ഞപ്പടയുടെ ബഹിഷ്&zwnj;കരണത്തില്&zwj; പ്രതികരണവുമായി ബ്ലാസ്റ്റേഴ്സ് കോച്ച് ആഷ്&zwnj;ലി വെസ്റ്റ് വുഡ്. ആരാധകര്&zwj; കൊതിക്കുന്ന പ്രകടനവും വിജയവും വരും മത്സരങ്ങളില്&zwj; ഉറപ്പു നല്&zwj;കുന്നതായും കോച്ച് പറഞ്ഞു. മഞ്ഞപ്പടയുടെ ബഹിഷ്&zwnj;കരണത്തിനു ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്&zwj; കളിക്കുന്നത്. മത്സരം കാണാന്&zwj; ആരാധകര്&zwj; വരണമെന്ന് കോച്ച് വ്യക്തമാക്തി. കേരള ബ്ലാസ്റ്റേഴ്സിലെ 12-ാമന്&zwj;. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്&zwnj;ബോള്&zwj; ആരാധക കൂട്ടായ്മ. കേരള ബ്ലാസ്റ്റഴ്&zwnj;സിന്റെ മത്സരങ്ങളിലെ മഞ്ഞക്കടലിരമ്പം. വിശേഷണം ഏറെ ഉണ്ടെങ്കിലും മഞ്ഞപ്പടയും ബ്ലാസ്റ്റര്&zwj;സും ബ്രേക്ക് അപ്പായി.&lt;/p&gt;&lt;p&gt;കഴിഞ്ഞ രണ്ട് മാച്ചിലും കാണികള്&zwj;ക്ക് ഇടയില്&zwj; അവര്&zwj; ഉണ്ടായിരുന്നില്ല. ടീം മാനേജ്&zwnj;മെന്റിന്റെ നയ നിലപാടുകളിലായിരുന്നു വിയോജിപ്പ്. ഒപ്പം ടീമിന്റെ മോശം പ്രകടനവും കാരണമായി. ഇന്ന് കൊച്ചിയില്&zwj; ബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുമ്പോള്&zwj; കയ്യടിക്കാന്&zwj; മഞ്ഞപ്പട വരില്ല. ആരാധകര്&zwj; ആരും വരാതെ ഇരിക്കരുത് എന്നു പുതിയ കോച്ച്. ''ഇനിയുള്ള മത്സരങ്ങളില്&zwj; നല്ല പ്രകടനം ഉറപ്പു തരാം. വിജയങ്ങള്&zwj; ടീം നേടും. ആരാധകര്&zwj; അര്&zwj;ഹിക്കുന്ന ടീമായി തന്നെ മുന്നോട്ട് പോകും.'' ആഷ്&zwnj;ലി വ്യക്തമാകി.&lt;/p&gt;&lt;p&gt;ബഹിഷ്&zwnj;കരണം പിന്&zwj;വലിപ്പിക്കാന്&zwj; മാനേജ്&zwnj;മെന്റ് ഇടപെടലുകളും ഉണ്ടായിട്ടില്ല. വിഷുദിനത്തെ പോരില്&zwj; നോര്&zwj;ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി വിജയ് തുടര്&zwj;ച്ച നിലനിര്&zwj;ത്താന്&zwj; ആയാല്&zwj;, മഞ്ഞപ്പടയുടെ പിണക്കം മാറ്റാന്&zwj; ആകും എന്നാണ് ടീം പ്രതീക്ഷ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Sajish A</dc:creator>
            <atom:link href="https://www.asianetnews.com/football-sports/ashley-westwood-needs-manjappada-for-kerala-blasters-matches-articleshow-u1godya"/>
        </item>
        <item>
            <title><![CDATA[ലോകകപ്പിന് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ, ഗ്രൗണ്ടിൽ വായ മൂടിപ്പിടിച്ചാൽ ഇനി ചുവപ്പ് കാർഡ്; മഞ്ഞക്കാർഡ് നിയമത്തിൽ ഇളവ്]]></title>
            <link>https://www.asianetnews.com/football-sports/no-more-hiding-fifa-to-issue-straight-red-cards-for-covering-mouth-during-on-field-spats-articleshow-v287rff</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/no-more-hiding-fifa-to-issue-straight-red-cards-for-covering-mouth-during-on-field-spats-articleshow-v287rff</guid>
            <pubDate>Wed, 29 Apr 2026 13:57:58 +0530</pubDate>
            <description><![CDATA[&lt;p&gt;ലിപ് റീഡിംഗിലൂടെയോ വാർ പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഈ നടപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqc5gw50kvp3gbgreexcn4qy,imgname-gettyimages-451155222-1777451167904.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സൂറിച്ച്: &lt;/strong&gt;ഫിഫ ലോകകപ്പിന് കിക്കോഫാവാന്&zwj; ദിവസങ്ങള്&zwj; മാത്രം ബാക്കിയിരിക്കെ ഫുട്ബോൾ ഗ്രൗണ്ടിലെ അച്ചടക്കമില്ലായ്മയ്ക്കും വംശീയ അധിക്ഷേപങ്ങൾക്കുമെതിരെ നിയമമാറ്റങ്ങളുമായി ഫിഫ. ലോകകപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയം കളിക്കാർ വായ മൂടിപ്പിടിച്ച് സംസാരിക്കുന്നതിനെതിരെയുള്ള നടപടിയാണ്. മൈതാനത്ത് തർക്കങ്ങൾക്കിടെ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാർക്ക് ഇനി നേരിട്ട് ചുവപ്പ് കാർഡ് നൽകാൻ റഫറിമാർക്ക് അധികാരമുണ്ടാകും.&lt;/p&gt;&lt;p&gt;ലിപ് റീഡിംഗിലൂടെയോ വാർ പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഈ നടപടി. കളിക്കാർ ഉപയോഗിക്കുന്ന അദൃശ്യമായ മറ ഇല്ലാതാക്കുകയാണ് ഇതിലൂടെ ഫിഫ ലക്ഷ്യമിടുന്നത്. ഈ വർഷം റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെയുണ്ടായ വംശീയ അധിക്ഷേപം തെളിയിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലെ വിവാദങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഫിഫയെ എത്തിച്ചത്. കൂടാതെ, റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്നവർക്കും ഇനി ചുവപ്പ് കാർഡ് ലഭിക്കും.&lt;/p&gt;&lt;p&gt;ലോകകപ്പിലെ ടീമുകളുടെ എണ്ണം 48 ആയി വർധിപ്പിച്ച സാഹചര്യത്തിൽ, സൂപ്പർ താരങ്ങൾ സെമി ഫൈനലിലും ഫൈനലിലും പുറത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ മഞ്ഞക്കാർഡ് നിയമത്തിൽ ഫിഫ ഇളവ് നൽകി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാലുടൻ നിലവിലുള്ള മഞ്ഞക്കാർഡുകൾ റദ്ദാക്കും. തുടർന്ന് ക്വാർട്ടർ ഫൈനൽ കഴിഞ്ഞാലും മഞ്ഞക്കാർഡുകൾ ഒഴിവാക്കപ്പെടും. ഇതോടെ സെമി ഫൈനലിൽ ഒരു മഞ്ഞക്കാർഡ് ലഭിക്കുന്ന താരം ഫൈനലിൽ പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. സെമിയിൽ ചുവപ്പ് കാർഡ് ലഭിച്ചാൽ മാത്രമേ ഫൈനൽ നഷ്ടമാകൂ.&lt;/p&gt;&lt;p&gt;മത്സരത്തിന്റെ വേഗത കൂട്ടാനും സമയം പാഴാക്കുന്നത് തടയാനും പുതിയ ചില നിബന്ധനകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സസബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന താരം 10 സെക്കൻഡിനുള്ളിൽ ഗ്രൗണ്ട് വിടണം. ഇത് ലംഘിച്ചാൽ ആ ടീം ഒരു മിനിറ്റ് സമയം 10 പേരുമായി കളിക്കേണ്ടി വരും. ത്രോ-ഇന്നുകൾക്കും ഗോൾ കിക്കുകൾക്കും ഇനി വിഷ്വൽ കൗണ്ട് ഡൗൺ ഏർപ്പെടുത്തും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ ഈ മാറ്റങ്ങൾ കളിക്കളത്തിലെ സുതാര്യതയും നിലവാരവും ഉയർത്താൻ സഹായിക്കുമെന്ന് ഫിഫ വക്താവ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>football-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/no-more-hiding-fifa-to-issue-straight-red-cards-for-covering-mouth-during-on-field-spats-articleshow-v287rff"/>
        </item>
    </channel>
</rss>
