<?xml version="1.0" encoding="UTF-8" standalone="yes"?>
<rss version="2.0" xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/">
  <channel>
    <title>Asianet News</title>
    <link>https://www.asianetnews.com</link>
    <description>Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.</description>
    <image>
      <url>https://static.asianetnews.com/images/logos/malayalam.asianetnews.jpg</url>
      <width>143</width>
      <height>100</height>
      <link>https://www.asianetnews.com</link>
      <title>Asianet News</title>
    </image>
    <lastBuildDate>Thu, 12 Sep 2024 13:39:46 +0530</lastBuildDate>
    <atom:link href="https://www.asianetnews.com/rss/icc-cricket-world-cup-2019" rel="self" type="application/rss+xml"/>
    <item>
      <title>രാജ്യാന്തര ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; അപൂര്‍വ നേട്ടത്തിനരികെ വിരാട് കോലി</title>
      <link>https://www.asianetnews.com/cricket-world-cup-teams/1st-in-test-crickets147-years-history-virat-kohli-58-runs-away-from-achieving-unique-record-sjoxc9</link>
      <guid>https://www.asianetnews.com/cricket-world-cup-teams/1st-in-test-crickets147-years-history-virat-kohli-58-runs-away-from-achieving-unique-record-sjoxc9</guid>
      <pubDate>Thu, 12 Sep 2024 13:39:45 +0530</pubDate>
      <description><![CDATA[<p><strong>ചെന്നൈ: </strong>ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് 19ന് ചെന്നൈയില്‍ തുടക്കമാകുമ്പോള്‍ അപൂര്‍വനേട്ടത്തിനരികെയാണ് വിരാട് കോലി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ 58 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 27000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററാവും വിരാട് കോലി.</p>  <p>നിലവില്‍ 623 ഇന്നിംഗ്സില്‍(226 ടെസ്റ്റ് ഇന്നിംഗ്സ്, 396 ഏകദിന ഇന്നിംഗ്സ്, ഒരു ടി20 ഇന്നിംഗ്സ്) 27000 റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ നേട്ടം സ്വന്തമാക്കിയ താരം. വിരാട് കോലി ഇതുവരെ 591 ഇന്നിംഗ്സുകളാണ് ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി കളിച്ചത്. 26942 റണ്‍സാണ് മൂന്ന് ഫോര്‍മാറ്റിലും കൂടി കോലിയുടെ പേരിലുള്ളത്.</p>  <p><strong><a href="https://www.asianetnews.com/cricket-sports/duleep-trophy-india-b-vs-india-c-india-a-vs-india-d-12-september-2024-live-updates-sanju-samson-sjorg4" rel="nofollow" target="_blank">ദുലീപ് ട്രോഫി: ശ്രേയസിന്‍റെ ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു, ഇന്ത്യ ഡിക്കെതിരെ ഇന്ത്യ എക്ക് ബാറ്റിംഗ് തക‍ർച്ച</a></strong></p>  <p>ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 58 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താല്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ അതിവേഗം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. സച്ചിന് പുറമെ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗുമാണ് രാജ്യാന്തര ക്രിക്കറ്റില്‍ 27000 റണ്‍സ് പിന്നിട്ട ബാറ്റര്‍മാര്‍. ഇവരുടെ പട്ടികയിലേക്ക് കോലിയുമെത്തും.</p>  <p><strong><a href="https://www.asianetnews.com/other-sports/on-this-day-50-years-ago-india-s-tc-yohannan-became-first-asian-to-jump-8-metres-sjoovw" rel="nofollow" target="_blank">സുവര്‍ണനേട്ടത്തിന് അൻപതാണ്ട്, ഏഷ്യാഡിൽ മലയാളി താരം ടി സി യോഹന്നാൻ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്</a></strong></p>  <p>ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റകളില്‍ നിന്ന് വിട്ടു നിന്നില്ലായിരുന്നെങ്കിൽ കോലിക്ക് ഈ നേട്ടം നേരത്തെ സ്വന്തമാക്കാനാകുമായിരുന്നു. ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവത്തിനായാണ് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്നത്. ടി20 ലോകകപ്പിലും പതിവ് ഫോമിലേക്ക് ഉയരാന്‍ കോലിക്കായിരുന്നില്ല. എന്നാല്‍ ഫൈനലില്‍ ഇന്ത്യക്കായി ടോപ് സ്കോററായത് കോലിയായിരുന്നു. 19നാണ് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.</p>  <p><span style="font-size:16px;"><strong><a href="https://www.youtube.com/watch?v=Ko18SgceYX8" id="promotionalvideo" rel="nofollow" target="_blank">ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക </a></strong></span></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01gvax1szc5zwzs2f62q1n29fa/pti03-12-2023-000135b.jpg"/>
    </item>
    <item>
      <title>ഒന്നു പിടയാൻ പോലും കഴിഞ്ഞില്ല! കൊൽക്കത്തയുടെ കൈവെള്ളയിൽ ഡൽഹി ഞെരിഞ്ഞ് തീർന്നു, തോൽവി 106 റൺസിന്</title>
      <link>https://www.asianetnews.com/cricket-world-cup-match-schedule/kolkata-knight-riders-beat-delhi-capitals-by-106-runs-full-match-report-sbdp1b</link>
      <guid>https://www.asianetnews.com/cricket-world-cup-match-schedule/kolkata-knight-riders-beat-delhi-capitals-by-106-runs-full-match-report-sbdp1b</guid>
      <pubDate>Wed, 03 Apr 2024 23:38:00 +0530</pubDate>
      <description><![CDATA[<p>വിശാഖപട്ടണം: ഐപിഎല്ലിൽ&nbsp; ഡൽഹി കാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 106 റൺസിൻ്റെ കൂറ്റൻ ജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത 273 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സുനിൽ നരെയ്ൻ (39 പന്തിൽ 85), ആംഗ്കൃഷ് രഘുവൻഷി (27 പന്തിൽ 54), ആന്ദ്രേ റസ്സൽ (19 പന്തിൽ 41 ), റിങ്കു സിംഗ് (8 പന്തിൽ 26) എന്നിവരാണ് കൊൽക്കത്തയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. ആറ് വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. ആൻറിച്ച് നോർജെ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹി 17.2 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി. വരുൺ ചക്രവർത്തി, വൈഭവ് അറോറ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.&nbsp;</p>  <p>കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് തകർച്ചയോടെ ആയിരുന്നു ഡൽഹിയുടെ തുടക്കം. 33 റൺസിനിടെ അവർക്ക് നാല് വിക്കറ്റ് നഷ്ടമായി. പൃഥ്വി ഷാ (10), മിച്ചൽ മാർഷ് (0), അഭിഷേക് പോറൽ (0), ഡേവിഡ് വാർണർ (18) എന്നിവരാണ് മടങ്ങിയത്. പിന്നീട് റിഷഭ് പന്ത് (55) - ട്രിസ്റ്റൺ സ്റ്റബ്സ് (54) സഖ്യം 93 റൺസ് കൂട്ടിചേർത്തു. ആഞ്ഞടിക്കുന്നതിനിടെ പന്ത് 13 -ാം ഓവറിൽ മടങ്ങി. അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു പന്തിൻ്റെ ഇന്നിംഗ്സ്. ചക്രവർത്തിക്കായിരുന്നു വിക്കറ്റ്. കൊട്ടടുത്ത പന്തിൽ അക്സർ പട്ടേലും (0) പുറത്തായി. വൈകാതെ സ്റ്റബ്സും സുമിത് കുമാറും (7), റാസിഖ് സലാം (1), ആൻറിച്ച് നോർജെ (4) എന്നിവരും കൊൽക്കത്ത ബൗളർമാർക്ക് മുന്നിൽ കീഴടങ്ങി.</p>  <p>നേരത്തെ, ഗംഭീര തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഫിൽ സാൾട്ട് (12 പന്തിൽ 18) - നരെയ്ൻ സഖ്യം 60 റൺസ് ചേർത്തു. അഞ്ചാം ഓവറിൽ സാൾട്ടിനെ പുറത്താക്കി നോർജെ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാമതെത്തിയ രഘുവൻഷി, നരെയ്നൊപ്പം ചേർന്ന് അടി തുടർന്നു. ഇരുവരും 104 റൺ കൂട്ടിചേർത്തു. എന്നാൽ 13-ാം ഓവറിൽ&nbsp; നരെയ്ൻ മടങ്ങി. മിച്ചൽ മാർഷിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ക്യാച്ച്. ഏഴ് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു നരെയ്ൻ്റെ ഇന്നിംഗ്സ്. വൈകാതെ രഘുവൻഷിയും പവലിയനിൽ തിരിച്ചെത്തി. മൂന്ന് സിക്സും അഞ്ച് ഫോറും താരം നേടിയിരുന്നു. ശ്രേയസ് അയ്യർക്ക് (18) അധികനേരം പിടിച്ചു നിൽക്കാനായില്ല.&nbsp;</p>  <p>തുടർന്നെത്തിയ റിങ്കു ആക്രമിച്ച് കളിച്ചതോടെ കൊൽക്കത്ത റെക്കോർഡ് സ്കോർ പടുത്തുയർത്തി. റിങ്കുവും റസ്സലും അവസാന ഓവറുകളിൽ വീണു. വെങ്കടേഷ് അയ്യർ (5), മിച്ചൽ സ്റ്റാർക്ക് (1) പുറത്താവാതെ നിന്നു.&nbsp; രമൺദീപ് സിംഗാണ് (2) പുറത്തായ മറ്റൊരു താരം.</p>  <p>ഡൽഹി കാപിറ്റൽസ് : പൃഥ്വി ഷാ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, റിഷഭ് പന്ത് ( ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർa), ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറെൽ, അക്സർ പട്ടേൽ, ആൻറിച്ച് നോർജെ, മുകേഷ് കുമാർ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.</p>  <p>കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിൽ സാൾട്ട് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസ്സൽ, മിച്ചൽ സ്റ്റാർക്ക്, അനുകുൽ റോയ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.</p> ]]></description>
      <media:content height="400" width="760" medium="image" url="https://static-ai.asianetnews.com/images/01htjf99bfzteg96y1trq7hr5p/sunil-narine-and-angkrish-raghuvanshi--1-.jpg"/>
    </item>
    <item>
      <title> ടോസ് നഷ്ടമായപ്പോള്‍ ലക്ഷ്യമിട്ടത് ദക്ഷിണാഫ്രിക്കയെ 400നുള്ളില്‍ ഒതുക്കാന്‍, തുറന്നു പറഞ്ഞ് അര്‍ഷ്ദീപ് സിംഗ്</title>
      <link>https://www.asianetnews.com/cricket-world-cup-opinion-poll/we-were-thinking-of-restricting-south-africa-under-400-after-losing-the-toss-says-arshdeep-singh-s5ukl9</link>
      <guid>https://www.asianetnews.com/cricket-world-cup-opinion-poll/we-were-thinking-of-restricting-south-africa-under-400-after-losing-the-toss-says-arshdeep-singh-s5ukl9</guid>
      <pubDate>Mon, 18 Dec 2023 10:59:33 +0530</pubDate>
      <description><![CDATA[<p><strong>ജൊഹാനസ്ബര്‍ഗ്: </strong>ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വമ്പന്‍ വിജയം നേടിയപ്പോള്‍ കളിയിലെ താരമായത് അര്‍ഷ്ദീപ് സിംഗായിരുന്നു. തന്‍റെ ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്ത്തി അര്‍ഷ്ദീപ് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് കരകയറാന്‍ പിന്നീട് ദക്ഷിണാഫ്രിക്കക്കായില്ല.</p>  <p>10 ഓവറില്‍ 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപും എട്ടോവറില്‍ 27 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 27.3 ഓവറില്‍ 116 റണ്‍സിനാണ് എറിഞ്ഞിട്ടത്. വാണ്ടറേഴ്സിലെ ബാറ്റിംഗ് പറുദിസയില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെയും ശരാശരി സ്കോര്‍ 270 ആയിട്ടും ദക്ഷിണാഫ്രിക്കയെ 150 പോലും കടത്താന്‍ അനുവദിക്കാതിരുന്നത് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.</p>  <p><strong><a href="https://www.asianetnews.com/cricket-sports/why-south-africa-wearing-pink-jersy-today-explained-s5sz41" rel="nofollow" target="_blank">സൂക്ഷിച്ചുനോക്കേണ്ട, അത് ദക്ഷിണാഫ്രിക്ക തന്നെ; പച്ചക്ക് പകരം ദക്ഷണാഫ്രിക്ക പിങ്ക് ജേഴ്സി ധരിക്കാൻ കാരണം ഇതാണ്</a></strong></p>  <p>ടോസ് നഷ്ടമായി ആദ്യം ബൗള്‍ ചെയ്യാനിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയെ 400 റണ്‍സില്‍ താഴെ ഒതുക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് മത്സരശേഷം അര്‍ഷ്ദീപ് പറഞ്ഞു.&nbsp; വമ്പനടിക്കാരുള്ള ദക്ഷിണാഫ്രിക്ക പക്ഷെ 150നുള്ളില്‍ ഒതുങ്ങിയത് ഇന്ത്യയുടെ ലക്ഷ്യം എളുപ്പമാക്കി. കെ എല്‍ രാഹുലിന്‍ഫെ ഉപദേശമാണ് അഞ്ച് വിക്കറ്റ് നേട്ടത്തില്‍ നിര്‍ണായകമായതെന്നും അര്‍ഷ്ദീപ് പറഞ്ഞു. നാലു&nbsp; വിക്കറ്റ് നേടിയശേഷം അഞ്ച് വിക്കറ്റ് തികക്കാനായി രാഹുല്‍ തന്നെ തിരിച്ചുവിളിച്ചുവെന്നും അര്‍ഷ്ദീപ്ക പറഞ്ഞു.</p>  <p>സ്ട്രെയിറ്റ് ബൗണ്ടറികള്‍ക്ക് നീളക്കൂടുതലുണ്ടെങ്കിലും വശങ്ങളിലെ ബൗണ്ടറികള്‍ക്കുള്ള ദൂരക്കുറവാണ് വാണ്ടറേഴ്സില്‍ വമ്പന്‍ സ്കോര്‍ പിറക്കാനുള്ള കാരണം. വിഖ്യാതമായ ഓസ്ട്രേലിയയുടെ 434 റണ്‍സ് ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിച്ചത് വാണ്ടറേഴ്സിലായിരുന്നു.</p>  <p><span style="font-size:16px;"><strong><a href="https://www.youtube.com/watch?v=Ko18SgceYX8" id="promotionalvideo" rel="nofollow" target="_blank">ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക </a></strong></span></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-ai.asianetnews.com/images/01hhvq3d685crpe7jf7w7w7tyf/sa-vs-ind-odi-2.jpg"/>
    </item>
    <item>
      <title>സെഞ്ചുറിയുമായി സച്ചിന്‍ ബേബി, പിന്തുണയുമായി ജലജ് സക്സേന കര്‍ണാടകക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്</title>
      <link>https://www.asianetnews.com/cricket-world-cup-teams/ranji-trophy-centurion-sachin-baby-lead-kerala-s-fight-back-against-karnataka-romobn</link>
      <guid>https://www.asianetnews.com/cricket-world-cup-teams/ranji-trophy-centurion-sachin-baby-lead-kerala-s-fight-back-against-karnataka-romobn</guid>
      <pubDate>Tue, 17 Jan 2023 17:08:12 +0530</pubDate>
      <description><![CDATA[<p><strong>തിരുവനന്തപുരം: </strong>സച്ചിന്‍ ബേബിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ കര്‍ണാടകക്കെതിരെ ആദ്യ ദിനം ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. തുടക്കത്തില്‍ 6-3 എന്ന നിലയില്‍ തകര്‍ന്ന കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സച്ചിന്‍ ബേബി 116 റണ്‍സുമായി ക്രീസിലുണ്ട്. 31 റണ്‍സുമായി ജലജ് സക്സേനയാണ് സച്ചിനൊപ്പം ക്രീസില്‍. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സടിച്ചിട്ടുണ്ട്. കര്‍ണാടകക്കായി കൗശിക് നാലു വിക്കറ്റ് വീഴ്ത്തി.</p>  <p><strong>തകര്‍ന്നു തുടങ്ങി കേരളം, തകര്‍ത്തടിച്ച് സച്ചിന്‍</strong></p>  <p>ഹോം ഗ്രൗണ്ടില്‍ ടോസിലെ ഭാഗ്യം തുണച്ചെങ്കിലും ബാറ്റിംഗില്‍ കേരളത്തിന് കഷ്ടകാലമായിരുന്നു. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ കേരളത്തിന് ഓപ്പണര്‍ പി രാഹുലിനെ(0) നഷ്ടമായി. ആദ്യ ഓവറിലെ ഞെട്ടല്‍ മാറും മുമ്പ് രണ്ടാം ഓവറില്‍ ഫോമിലുള്ള രോഹന്‍ പ്രേമിന്‍റെ(0) വിക്കറ്റ് കൂടി കേരളത്തിന് നഷ്ടമായി. തൊട്ടു പിന്നാലെ ഓപ്പണര്‍ രോഹന്‍ കുന്നുമേല്‍(5) കൂടി പുറത്തായതോടെ കേരളം 6-3 ലേക്ക് തകര്‍ന്നടിഞ്ഞു.</p>  <p><strong>രക്ഷാദൗത്യം ഏറ്റെടുത്ത് സച്ചിനും വത്സലും</strong></p>  <p>തുടക്കത്തിലെ പതറിയ കേരളത്തെ വത്സല്‍ ഗോവിന്ദും സച്ചിന്‍ ബേബിയും ചേര്‍ന്ന് പതുക്കെ കരകയറ്റി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലഞ്ചിനുശേഷം വത്സല്‍ ഗോവിന്ദിനെ(46)യും പിന്നാലെ സല്‍മാന്‍ നിസാറിനെയും മടക്കി കൗശിക് ഏല്‍പ്പിച്ച ഇരട്ട പ്രഹരത്തില്‍ കേരളം പകച്ചെങ്കിലും പതറാതെ പൊരുതിയ സച്ചിന്‍ ബേബിക്കൊപ്പം അക്ഷയ് ചന്ദ്രന്‍(17) കൂടി ചേര്‍ന്നതോടെ കേരളം ഭേദപ്പെട്ട നിലയിലെത്തി. 201 പന്തില്‍ 12 ഫോറും ഒരു സിക്സും പറത്തിയാണ് സച്ചിന്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. സച്ചിന്‍ സെഞ്ചുറി തികച്ചതിന് തൊട്ടു പിന്നാലെ ചായക്ക് മുമ്പ് അക്ഷയ് ചന്ദ്രന്‍റെ വിക്കറ്റ്(17) വീഴ്ത്തി ശ്രേയസ് ഗോപാല്‍ കേരളത്തിന്‍റെ നടുവൊടിച്ചെങ്കിലും വിശ്വസ്തനായ ജലജ് സക്സേനയെ കൂട്ടുപിടിച്ച് സച്ചിന്‍ ബേബി കേരളത്തെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 224 റണ്‍സിലെത്തിച്ചു.</p>  <p><strong><a href="https://www.asianetnews.com/cricket-sports/ranji-trophy-sarfaraz-khan-hits-another-ton-romk0c" rel="nofollow" target="_blank">രഞ്ജിയില്‍ വീണ്ടും സെഞ്ചുറി, സെലക്ടര്‍മാര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി സര്‍ഫ്രാസ്; പൃഥ്വി ഷാക്ക് നിരാശ</a></strong></p>  <p>സര്‍വീസസിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് കേരളം കര്‍ണാടകക്കെതിരെ ഇറങ്ങിയത്. ഓപ്പണറായി രോഹന്‍ കുന്നുമേല്‍ തിരിച്ചെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പി പുറത്തായി. അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.</p>  <p>&nbsp;</p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01gpzr8dnbf9wwj9h8sebtyy6y/sachin-baby_760x400.jpg"/>
    </item>
    <item>
      <title>Ajinkya Rahane: ആ തീരുമാനം ശാസ്ത്രിയുടേതെന്ന് അശ്വിന്‍; രഹാനെയുടെ വാദം കള്ളമോ? അശ്വിന്റെ വീഡിയോ വൈറല്‍</title>
      <link>https://www.asianetnews.com/cricket-world-cup-viral-news/ashwin-crediting-shastri-goes-viral-after-rahane-claim-on-australia-series-r74y4p</link>
      <guid>https://www.asianetnews.com/cricket-world-cup-viral-news/ashwin-crediting-shastri-goes-viral-after-rahane-claim-on-australia-series-r74y4p</guid>
      <pubDate>Fri, 11 Feb 2022 15:52:02 +0530</pubDate>
      <description><![CDATA[<p>മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് താരം അജിന്‍ക്യ രഹാനെ (Ajinkya Rahane) നടത്തിയ വിവാദ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഓസ്‌ട്രേലിയന്‍ പര്യടനത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായി നാണക്കേടിന്റെ പടുകുഴിയില്‍ വീണിട്ടും രഹാനെയുടെ കീഴിലുള്ള ടീം 2-1ന് പരമ്പര &nbsp;നേടി. സ്ഥിരം നായകന്‍ വിരാട് കോലി (Virat Kohli) ആദ്യ ടെസ്റ്റിനുശേഷം ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.&nbsp;</p>  <p>അവസാന ടെസ്റ്റാവുമ്പോഴേക്കും പരിക്കുമൂലം 11 പേരെ തികക്കാന്‍ പോലും പാടുപെട്ടു. ഇന്ത്യയുടെ പരമ്പര വിജയം മഹത്തായ ഒന്ന് വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രഹാനെ നടത്തിയ പരമാര്‍ശം ചര്‍ച്ചയായി. ക്യാപ്റ്റനെന്ന നിലയില്‍ അന്നെടുത്ത പല തീരുമാനങ്ങളുടേയും ക്രഡിറ്റ് മറ്റു ചിലര്‍ തട്ടിയെടുത്തുവെന്നായിരുന്നു രഹാനെയുടെ പരാമര്‍ശം. ബാക്ക് സ്റ്റേജ് വിത്ത് ബോറിയ എന്ന ടോക് ഷോയിലാണ് ഓസീസിലെ ചരിത്ര വിജയത്തെക്കുറിച്ച് രഹാനെ മനസുതുറന്നത്.</p>  <blockquote class="twitter-tweet"> <p dir="ltr" lang="en">"It was my decision to bowl with Ashwin inside 10 over in Melbourne"<br /> -Ajinkya Rahane<br /> <br /> But Ashwin in his yt video said it was Ravi Shastri's decision<br /> <br /> What a liar <a href="https://twitter.com/ajinkyarahane88?ref_src=twsrc%5Etfw">@ajinkyarahane88</a><a href="https://t.co/GRXxGfbYjW">pic.twitter.com/GRXxGfbYjW</a></p> — Gaurav (@Kohli4ever) <a href="https://twitter.com/Kohli4ever/status/1491778162283352066?ref_src=twsrc%5Etfw">February 10, 2022</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>  <p>ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരമ്പര നേട്ടത്തിനുശേഷം മാധ്യമങ്ങളില്‍ പരമ്പര വിജയത്തിന്റെ &nbsp;മുഖ്യസൂത്രധാരനായി നിറഞ്ഞു നിന്നത് പരിശീലകനായിരുന്ന രവി ശാസ്ത്രി &nbsp;ആയിരുന്നു. അതുകൊണ്ടുതന്നെ രഹാനെയുടെ പ്രസ്താവന ശാസ്ത്രിയെ ലക്ഷ്യമാക്കിയിട്ടാണെന്നാണ് മാധ്യമങ്ങള്‍ അനുമാനിക്കുന്നത്. ഇതിനിടെ മറ്റെു വീഡിയോ വൈറലായി. അശ്വിന്‍ ശാസ്ത്രിയെ പ്രകീര്‍ത്തിക്കുന്നതാണത്. മെല്‍ബണ്‍ ടെസ്റ്റില്‍ ഒമ്പതാം ഓവറില്‍ അശ്വിനെ കൊണ്ട് പന്തെറിയിക്കാനുള്ള തീരുമാനം തന്റേതായിരുന്നുവെന്നാണ് രഹാനെ അവകാശപ്പെടുന്നത്.&nbsp;</p>  <p>എന്നാല്‍ അശ്വിന്‍ അന്ന് പറഞ്ഞത്, ശാസ്ത്രി ഡ്രസിംഗ് റൂമില്‍ വച്ച് 10-ാം ഓവറിന് മുമ്പ് പന്തെറിയുന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നാണ്. എന്തായാലും അശ്വിന്‍ പത്ത് ഓവറിന് മുമ്പ് തന്നെ പന്തെറിയാനെത്തി. 13-ാം ഓവറില്‍ അശ്വിന്‍ മാത്യൂ വെയ്ഡിനെ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സ്റ്റീവന്‍ സ്മിത്തിനെ പൂജ്യത്തിന് പുറത്താക്കുകയും ചെയ്തു. അശ്വിനോട് മാത്രമല്ല, ഇക്കാര്യം ശാസ്ത്രി ക്യാപ്റ്റന്‍ രഹാനെയോടും സംസാരിച്ചിരുന്നെന്നും അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ഇതിലാര് പറയുന്നതാണ് നേര് ആശയക്കുഴപ്പം ക്രിക്കറ്റ് ആരാധകരിലുണ്ട്.&nbsp;</p>  <p>രഹാനെ ക്രഡിറ്റ് തട്ടിയെടുത്തത് ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ടീമില്‍ നിന്ന് പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന രഹാനെ രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം തെളിയിക്കാനുള്ള തയാറെടുപ്പിലാണ്. രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ രഹാനെ ഇടം നേടിയിട്ടുണ്ട്.</p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01fex5v68yk49734b4jh5k0es1/ajinkya-rahane-jpg_760x400.jpg"/>
    </item>
    <item>
      <title>Ashes 2nd Test: ശ്ശോ, എന്നെക്കൊണ്ട് തോറ്റു, ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറിയശേഷം സ്വയം അഭിനന്ദിച്ച് ലാബുഷെയ്ന്‍</title>
      <link>https://www.asianetnews.com/cricket-world-cup-viral-news/australia-vs-england-2nd-ashes-test-marnus-labuschagne-congratulate-himself-for-ducking-bouncer-r47qv5</link>
      <guid>https://www.asianetnews.com/cricket-world-cup-viral-news/australia-vs-england-2nd-ashes-test-marnus-labuschagne-congratulate-himself-for-ducking-bouncer-r47qv5</guid>
      <pubDate>Thu, 16 Dec 2021 20:27:05 +0530</pubDate>
      <description><![CDATA[<p><strong>അഡ്‌ലെയ്ഡ്:</strong> ആഷസ് പരമ്പരയിലെ അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍(Australia vs England 2nd Ashes Test) ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ആദ്യ ദിനം ശക്തമായ നിലയിലാണ്. ഡേ നൈറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ(Marcus Harris) നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണറുടയെും(David Warner) മാര്‍നസ് ലാബുഷെയ്ന്‍റെയും(Marnus Labuschagne) അര്‍ധസെഞ്ചുറി കരുത്തില്‍ ആദ്യ ദിനം ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 95 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായപ്പോള്‍ 95 റണ്‍സുമായി ലാബുഷെയ്നും 18 റണ്‍സോടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ക്രീസിലുണ്ട്.</p>  <p>എട്ടാം ഓവറില്‍ മാര്‍ക്കസ് ഹാരിസിനെ നഷ്ടമായശേഷം ക്രീസിലെത്തിയ ലാബുഷെയ്നെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ടായിരുന്നു ഇംഗ്ലീഷ് പേസര്‍മാര്‍ വരവേറ്റത്. ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ തുടക്കത്തില്‍ ലാബുഷെയ്ന്‍ നല്‍കിയ ക്യാച്ച് വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലര്‍ കൈവിട്ടിരുന്നു.</p>  <p>തുടര്‍ച്ചയായി ബൗണ്‍സറുകളെറിഞ്ഞ് ഇംഗ്ലീഷ് ബൗളര്‍മാര്‍ വലച്ചപ്പോള്‍ ആ കെണിയില്‍ വീഴാതെ ലാബുഷെയ്ന്‍ ഫലപ്രദമായി ഒഴിഞ്ഞുമാറി. ഇതുപോലെ ഒരു ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറിയശേഷം ലാബുഷെയ്ന്‍ സ്വയം അഭിനന്ദിക്കുന്ന ശബ്ദം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറിയശേഷം നല്ല രീതിയില്‍ കളിച്ചു മാര്‍നസ്, ബുദ്ധിപരമായി, എന്നായിരുന്നു നെഞ്ചിലിടിച്ച് ലാബുഷെയ്ന്‍ സ്വയം പറഞ്ഞത്.</p>  <blockquote class="twitter-tweet"> <p dir="ltr" lang="und">🎙🎙🎙<a href="https://twitter.com/hashtag/Ashes?src=hash&amp;ref_src=twsrc%5Etfw">#Ashes</a> <a href="https://t.co/KNGhibosE5">pic.twitter.com/KNGhibosE5</a></p> — cricket.com.au (@cricketcomau) <a href="https://twitter.com/cricketcomau/status/1471383117814386691?ref_src=twsrc%5Etfw">December 16, 2021</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>  <p>മാര്‍ക്കസ് ഹാരിസിനെ പറന്നുപിടിച്ച് അത്ഭുതപ്പെടുത്തിയതിന് പിന്നാലെ തുടക്കത്തിലെ ലാബുഷെയ്ന് ജീവന്‍ നല്‍കിയ ജോസ് ബട്‌ലര്‍ ആദ്യ ദിനത്തിലെ കളിയുടെ അവസാനം ആന്‍ഡേഴ്സന്‍റെ പന്തില്‍ ലാബുഷെയ്ന്‍ നല്‍കിയ അനായാസ ക്യാച്ചും കൈവിട്ടിരുന്നു. വ്യക്തിഗത സ്കോര്‍ 95ല്‍ നില്‍ക്കെയാണ് ലാബുഷെയ്നെ ബട്‌ലര്‍ നിലത്തിട്ടത്.</p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01ew2fmk1f8z7wxhcevcp85c0w/gettyimages-1296440999-jpg_760x400.jpg"/>
    </item>
    <item>
      <title>ചിരിപ്പിക്കും ഈ മൃഗ ചിത്രങ്ങള്‍; കോമഡി വന്യജീവി ഫോട്ടോ അവാര്‍ഡ് 2021</title>
      <link>https://www.asianetnews.com/gallery/cricket-world-cup-photo-gallery/comedy-wildlife-photo-award-2021-photos-qz5xzu</link>
      <guid>https://www.asianetnews.com/gallery/cricket-world-cup-photo-gallery/comedy-wildlife-photo-award-2021-photos-qz5xzu</guid>
      <pubDate>Thu, 09 Sep 2021 16:17:54 +0530</pubDate>
      <description/>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01ff52hkrnhb1ffeeec2gmfh44/240439070-1138570133336702-3106514433497092144-n-png_760x400.jpg"/>
    </item>
    <item>
      <title>കോലിക്ക് ശേഷം ആര് ഇന്ത്യന്‍ ടീമിനെ നയിക്കും; പ്രവചനവുമായി പാക് മുന്‍താരം</title>
      <link>https://www.asianetnews.com/cricket-world-cup-match-schedule/salman-butt-picks-team-india-captains-in-future-qtrdpq</link>
      <guid>https://www.asianetnews.com/cricket-world-cup-match-schedule/salman-butt-picks-team-india-captains-in-future-qtrdpq</guid>
      <pubDate>Thu, 27 May 2021 02:45:26 +0530</pubDate>
      <description><![CDATA[ലാഹോര്‍: ടീം ഇന്ത്യയുടെ നായകസ്ഥാനത്ത് വിരാട് കോലിയുടെ പിന്‍ഗാമികളെ പ്രവചിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.&nbsp;സ്വന്തം യൂട്യൂബ് ചാനലില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനായിരുന്നു ബട്ടിന്‍റെ മറുപടി. ഇവരില്‍ ഒരാള്‍ യുവതാരമാണ് എന്നിരിക്കേ മറ്റ് രണ്ടുപേരും ഇന്ത്യയെ നയിച്ചിട്ടുള്ള സീനിയര്‍ താരങ്ങളാണ്.&nbsp;  'റിഷഭ് പന്തിന്‍റെ ആഭ്യന്തര റെക്കോര്‍ഡിനെ കുറിച്ച് ആഴത്തില്‍ എനിക്ക് അറിയില്ല. റിഷഭിനെ&nbsp;ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനാക്കിയപ്പോള്‍ തന്നെ ബിസിസിഐക്ക് എന്തെങ്കിലും ഭാവി പദ്ധതിയുണ്ടായിരിക്കാം. വിരാട് കോലി യുവാവാണ്, അടുത്ത 8-9 വര്‍ഷത്തേക്ക് എവിടെയും പോകില്ല എന്നിരിക്കേ പോലുമാണിത്. റിഷഭ് പന്തിനൊപ്പം രോഹിത് ശര്‍മ്മയും മികച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ അദേഹത്തെ ഇഷ്‌ടപ്പെടുന്നു. നയപരമായും തന്ത്രപരമായും രോഹിത്തൊരു നല്ല ക്യാപ്റ്റനാണ്.&nbsp;  അടുത്തിടെ അജിങ്ക്യ രഹാനെയുടെ നായകത്വത്തില്‍ ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. രഹാനെ ഓസ്‌ട്രേലിയയില്‍ നന്നായി ജോലി ചെയ്തു. അദേഹത്തിന്‍റെ തീരുമാനങ്ങള്‍ കിറുകൃത്യമാണ്. ടീമിനെ നയിക്കാന്‍ മൂന്നോ നാലോ പേരുള്ള ഈ സാചര്യത്തില്‍ ക്യാപ്റ്റന്‍സി ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍&nbsp;ചര്‍ച്ചാവിഷയമേയല്ല' എന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു. &nbsp;  നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ ഫൈനലിനും പിന്നാലെ&nbsp;ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കും തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. വിരാട് കോലിയാണ് ടീമിനെ നയിക്കുന്നത്. രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും റിഷഭ് പന്തും സ്‌ക്വാഡിലുണ്ട്.&nbsp;  ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്കും വാര്‍ഷിക കരാര്‍ നല്‍കണം: രോഹന്‍ ഗാവസ്‌കര്‍  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dpd5702x5jjc6dn1nsj6mhqh/team-india-test-vs-sa-jpg_760x400.jpg"/>
    </item>
    <item>
      <title>'ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കും'; യുഡിഎഫിലെ പ്രശ്നങ്ങൾ ജയത്തെ ബാധിക്കില്ലെന്നും ഉമ്മൻചാണ്ടി</title>
      <link>https://www.asianetnews.com/cricket-world-cup-news/oommen-chandy-on-kerala-assembly-election-qr0rk7</link>
      <guid>https://www.asianetnews.com/cricket-world-cup-news/oommen-chandy-on-kerala-assembly-election-qr0rk7</guid>
      <pubDate>Sun, 04 Apr 2021 08:42:08 +0530</pubDate>
      <description><![CDATA[കോട്ടയം: യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയുമായ ഉമ്മൻചാണ്ടി. ആരാണ് ക്യാപ്ടനെന്ന് ജനങ്ങൾ തീരുമാനിക്കും. താൻ യുഡിഎഫിൻ്റെ ക്യാപ്റ്റനല്ലെന്നും ഉമ്മൻചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.&nbsp;  ശബരിമല വിഷയം ഉയർത്താൻ ബിജെപിക്ക് അവകാശമില്ല. ശബരിമലയിൽ നിയമനിർമ്മാണം നടത്താൻ ബിജെപിക്കായില്ല. യുഡിഎഫിലെ പ്രശ്നങ്ങൾ ജയത്തെ ബാധിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ജോസ് കെ മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഉൾപ്പടെ അത് കണ്ടതാണ്. രാഹുൽ ഗാന്ധിയുടെ പ്രചാരണം ഗുണം ചെയ്തുമെന്നും യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് എൽഡിഎഫിന് മറുപടി ഇല്ലാതെ പോയെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു. ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01f2ddpd0vv3nrbah2t34tprx1/oommen-chandy-jpg_760x400.jpg"/>
    </item>
    <item>
      <title>മൂന്ന് ലോകകപ്പ് നേട്ടത്തിനുടമ; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലോറ മാര്‍ഷ്</title>
      <link>https://www.asianetnews.com/cricket-world-cup-ground-story/england-offspinner-laura-marsh-retires-from-all-forms-of-cricket-qf055d</link>
      <guid>https://www.asianetnews.com/cricket-world-cup-ground-story/england-offspinner-laura-marsh-retires-from-all-forms-of-cricket-qf055d</guid>
      <pubDate>Thu, 13 Aug 2020 17:54:00 +0530</pubDate>
      <description><![CDATA[ലണ്ടന്‍: പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഓഫ്‌ സ്‌പിന്നര്‍ ലോറ മാര്‍ഷ്. മുപ്പത്തിമൂന്നുകാരിയായ ലോറ ഒന്‍പത് ടെസ്റ്റുകള്‍, 103 ഏകദിനങ്ങള്‍, 67 ടി20 എന്നിവയില്‍ നിന്നായി 217 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്.&nbsp;  അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ വിരമിച്ച ലോറ ദ് ഹണ്ട്രഡ് ലീഗിന്‍റെ ഉദ്ഘാടന സീസണില്‍ കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി കാരണം &nbsp;ലീഗ് ഉപേക്ഷിച്ചതോടെ&nbsp;ക്രിക്കറ്റ് കരിയറിനോട് വിടപറയാന്‍ ലോറ മാര്‍ഷ് തീരുമാനിക്കുകയായിരുന്നു.&nbsp;  വിരമിക്കാനുള്ള തീരുമാനം കൃത്യസമയത്ത് എടുത്തതാണ്. കരിയറില്‍ പ്രതിനിധീകരിച്ച എല്ലാ ടീമുകള്‍ക്കും ആരാധകര്‍ക്കും നന്ദിയറിക്കുന്നതായി ലോറ ട്വിറ്ററില്‍ കുറിച്ചു. കെന്‍റ്, സസെക്‌സ് ടീമുകള്‍ക്കായി കളിച്ച് കരിയര്‍ തുടങ്ങിയ ലോറ സറേ സ്റ്റാര്‍സ്, സിഡ്നി സിക്‌സേര്‍സ്, എന്‍എസ്ഡബ്ല്യൂ ബ്രേക്കേഴ്‌സ്, ഒട്ടാഗോ സ്‌പാര്‍ക്‌സ് ടീമുകള്‍ക്കായും പന്തെറിഞ്ഞു.&nbsp;   I have made the decision to retire from all forms of cricket. With the cancellation of The Hundred competition this year, I feel that it is the right time to hang up the boots. I want to say a huge thank you to all the teams and organisations I have represented over the years. — Laura Marsh (@lauramarsh7) August 12, 2020   ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ്&nbsp;നീണ്ട കരിയറിനൊടുവില്‍&nbsp;ലോറ മാര്‍ഷ് മടങ്ങുന്നത്. ഇംഗ്ലീഷ് കുപ്പായത്തില്‍ 2009ലും 2017ലും ഐസിസി വനിത ലോകകപ്പും 2009ല്‍ ടി20 ലോകകപ്പും നേടി. 2006ല്‍ ടെസ്റ്റില്‍ പേസറായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് സ്‌പിന്നറായി മാറുകയായിരുന്നു.&nbsp; ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01efkwk74f031cs3b5wxkvdamz/fotojet-jpg_760x400.jpg"/>
    </item>
    <item>
      <title>ക്രിക്കറ്റ് ലോകത്തെ മനോഹര ചിരികള്‍ ഏത്? ആരാധകരെ തെരഞ്ഞെടുത്തോളൂ..!</title>
      <link>https://www.asianetnews.com/cricket-world-cup-special/icc-tweets-cricketers-best-smiling-pictures-q9r752</link>
      <guid>https://www.asianetnews.com/cricket-world-cup-special/icc-tweets-cricketers-best-smiling-pictures-q9r752</guid>
      <pubDate>Sun, 03 May 2020 17:11:00 +0530</pubDate>
      <description><![CDATA[ദുബായ്: കൊവിഡ് 19 വൈറസ് ബാധ ലോകമാകെ പടര്‍ന്നതോടെ കായിക ലോകവും പ്രതിസന്ധിയിലാണ്. താത്കാലികമായി എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നിര്‍ത്തിച്ച വച്ചിരിക്കുന്ന ഈ അവസ്ഥയില്‍ ഐസിസി ആരാധകരെ എല്ലാം ചേര്‍ത്ത് പിടിക്കാനുള്ള ശ്രങ്ങളിലാണ്. അതിന്‍റെ ഭാഗമായി വീഡിയോകളും ചോദ്യങ്ങളായും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഐസിസി ആരാധകരോട് ബന്ധപ്പെട്ടു കൊണ്ടേയിരിക്കുന്നു.  ഇന്ന് ലോക ചിരി ദിനത്തില്‍ ക്രിക്കറ്റ് ലോകത്തെ മനോഹരമായ ചിരി മുഹൂര്‍ത്തങ്ങളാണ് ഐസിസി പങ്കുവെച്ചിരിക്കുന്നത്. ഒരു ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ചിരിക്കുന്ന ചിത്രമാണ് അതിലൊന്ന്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഈ ചിത്രം ഇതിനകം നെഞ്ചേറ്റി കഴിഞ്ഞു.   Here's Virat Kohli and MS Dhoni having a laugh mid-way through a partnership in a World Cup match. That's one way to deal with pressure! pic.twitter.com/OjfdVGl3Xc — ICC (@ICC) May 3, 2020   ഓസ്ട്രേലിയയുടെ ലോകകപ്പ് നേടിയ നാല് ക്യാപ്റ്റന്മാര്‍ ട്രോഫിയെ നോക്കി ചിരിതൂകുന്നതാണ് മറ്റൊരു ചിത്രം. അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരാണ് ചിത്രത്തിലുള്ളത്. ഓസ്ട്രേലിയയുടെ തന്നെ വനിതാ ക്രിക്കറ്റ് താരങ്ങളുടെ മനോഹരമായ ചിരി മുഹൂര്‍ത്തമാണ് മറ്റൊന്ന്.   Winning the @cricketworldcup can be a reason to share a laugh, as four generations of Australia men's captains will have you know. pic.twitter.com/n8ojIqe4mA — ICC (@ICC) May 3, 2020   ഒരു ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ട്രെന്‍ ബോള്‍ട്ടിന്‍റെ ചിത്രവും ഐസിസിയുടെ പട്ടികയിലുണ്ട്. പാക്, ദക്ഷിണാഫ്രിക്ക വനിത ക്രിക്കറ്റ് ടീം നായകര്‍ ഒരു മത്സരത്തിന് മുമ്പ് പരസ്പരം ചിരി പങ്കിടുന്ന ചിരി ഏറെ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്.   Winning the @T20WorldCup has a similar effect! 😂 pic.twitter.com/1bUDTpoB66 — ICC (@ICC) May 3, 2020   വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇതിഹാസ താരം ക്രിസ് ഗെയിലനെതിരെ പന്തെറിഞ്ഞ ശേഷം ശ്രീലങ്കയുടെ ലസിത് മലിംഗ പിച്ചില്‍ ഇരുന്ന് ചിരിക്കുന്ന ചിത്രം ആരാധര്‍ക്കും പുഞ്ചിരി സമ്മാനിക്കുന്നു. ഇംഗ്ലീഷ് താരം ജോ റൂട്ടിന്‍റെ വ്യത്യസ്തമായ ചിരിയുടെ ജിഫ് ഇമേജും ഐസിസി പങ്കുവെച്ചിട്ടുണ്ട്.&nbsp;   pic.twitter.com/qgq0V1NThP — ICC (@ICC) May 3, 2020    ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01e7d4wbz5aa8vyqxg09rj6r7v/dhoni-virat-kohli-jpg_760x400.jpg"/>
    </item>
    <item>
      <title>രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്</title>
      <link>https://www.asianetnews.com/cricket-world-cup-special/ind-vs-sa-vizag-most-sixes-in-a-test-in-india-record-pyw34c</link>
      <guid>https://www.asianetnews.com/cricket-world-cup-special/ind-vs-sa-vizag-most-sixes-in-a-test-in-india-record-pyw34c</guid>
      <pubDate>Sat, 05 Oct 2019 12:23:00 +0530</pubDate>
      <description><![CDATA[വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് പോലെയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ സിക്‌സറുകള്‍ വിശാഖപട്ടണം സ്റ്റേഡിയത്തിന്‍റെ നാലുപാടും&nbsp;പറക്കുന്നത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ആറ് സിക്‌സുകള്‍ വീതം നേടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് സിക്‌സര്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. ആ സിക്‌സര്‍ വേട്ട ദൂരങ്ങള്‍ താണ്ടി ഇപ്പോള്‍ റെക്കോര്‍ഡിട്ടിരിക്കുന്നു.  ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്ന മത്സരം എന്ന നേട്ടമാണ് വിശാഖപട്ടണം പോര് ഇതിനകം സ്വന്തമാക്കിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ രോഹിത് ആദ്യ സിക്‌സ് പറത്തിയതോടെ മത്സരത്തിലാകെ 21*&nbsp;സിക്‌സുകളായി. ശ്രീലങ്കക്കെതിരെ 2009/10 സീസണില്‍ നടന്ന മുംബൈ ടെസ്റ്റിലും വിന്‍ഡീസിനെതിരെ 2018/19 സീസണില്‍ നടന്ന രാജ്‌കോട്ട് ടെസ്റ്റിലും 20 സിക്‌സുകള്‍ വീതം പിറന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്. &nbsp;  ആദ്യ ഇന്നിംഗ്‌സില്‍ 13 സിക്‌സുകള്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഏഴ് സിക്‌സുകള്‍ നേടി. നാലാം ദിനം &nbsp;ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സുകള്‍ നേടിക്കഴിഞ്ഞു, രോഹിത് ശര്‍മ്മയാണ് ഈ രണ്ടും പറത്തിയത്.&nbsp; ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dp65npdreqm7shkf8sj9qqf4/rohit-cover-jpg_760x400.jpg"/>
    </item>
    <item>
      <title>പുതിയ കോച്ചിനെയും പരിശീലക സംഘത്തേയും തേടി ബിസിസിഐ; അപേക്ഷ ക്ഷണിച്ചു</title>
      <link>https://www.asianetnews.com/cricket-world-cup-news/bcci-invites-application-for-team-india-s-supporting-staffs-puqb0s</link>
      <guid>https://www.asianetnews.com/cricket-world-cup-news/bcci-invites-application-for-team-india-s-supporting-staffs-puqb0s</guid>
      <pubDate>Tue, 16 Jul 2019 15:13:00 +0530</pubDate>
      <description><![CDATA[മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ&nbsp;പരിശീലക സംഘത്തെ കണ്ടെത്താന്‍&nbsp;ബിസിസിഐ അപേക്ഷ ക്ഷണിച്ചു. ജൂലൈ 30വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തിയതി. പരമ്പയ്ക്കായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുമ്പോള്‍ ഇവരായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുക. രവി ശാസ്ത്രിയും സംഘവും ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം സ്ഥാനമൊഴിയും. ശാസ്ത്രിക്കും സംഘത്തിനും 45 ദിവസം നീട്ടി നല്‍കിയിരുന്നു.&nbsp;  പ്രധാന പരിശീലകന്‍, ബൗളിങ് പരിശീലകന്‍, ബാറ്റിങ് പരിശീലകന്‍, ഫീല്‍ഡിങ് പരിശീലകന്‍, ഫിസിയോ, സ്ട്രങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച്, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ലോകകപ്പ് സെമിയില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട്&nbsp;പരാജയപ്പെട്ടതോടെയാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. 2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷമാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലകനാകുന്നത്. ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dfv0eh45h6mnznm3fv7f00ep/ravi-shastri-jpg_760x400.jpg"/>
    </item>
    <item>
      <title>ധോണി വിരമിക്കണമെന്ന് ബിസിസിഐ അംഗം; എം എസ് കെ പ്രസാദ് വിരമിക്കല്‍ കാര്യം സംസാരിക്കും</title>
      <link>https://www.asianetnews.com/cricket-world-cup-news/bcci-member-says-dhoni-must-retire-from-odi-cricket-puq7w1</link>
      <guid>https://www.asianetnews.com/cricket-world-cup-news/bcci-member-says-dhoni-must-retire-from-odi-cricket-puq7w1</guid>
      <pubDate>Tue, 16 Jul 2019 14:06:00 +0530</pubDate>
      <description><![CDATA[മുംബൈ: ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചു. ഇന്ത്യ ഫൈനല്‍ കളിക്കാതെ പുറത്ത് പോയി. ചര്‍ച്ചകളും വിശകലനങ്ങളും ഒരു ഭാഗത്ത് നടക്കുന്നു. എന്നാല്‍ എല്ലാ കണ്ണുകളും എം.എസ് ധോണിയിലാണ്. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ കളിച്ചത് അദ്ദേഹത്തിന്റെ അവസാന മത്സരമാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ തുടരുമെന്ന് കരുതുന്ന ചുരുക്കം ചിലരുമുണ്ട്.  ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന് ഇനിയൊരു അവസരം നല്‍കേണ്ടെന്നാണ് ബിസിസിഐയുമായുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ധോണി തീരുമാനമെടുത്തില്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കുമെന്നും ബിസിസിഐ അംഗം അറിയിച്ചു.  ചീഫ് സെലക്റ്റര്‍ എം.എസ്.കെ ധോണിയുമായി വിരമിക്കലിനെ കുറിച്ച് സംസാരിക്കും. ബിസിസിഐ അംഗം പറയുന്നതിങ്ങനെ... ''ധോണി ഇതുവരെ വിരമിക്കലിനെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ലെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു. യുവാക്കളായ ഋഷഭ് പന്തിനെ പോലുള്ള താരങ്ങള്‍ കാത്തിരിക്കുന്നു. നമ്മള്‍ ലോകകപ്പില്‍ കണ്ടതാണ്, ധോണി മുമ്പത്തെ ധോണിയല്ല.&nbsp;  അദ്ദേഹത്തിന് പഴയ പോലെ കളിക്കാന്‍ സാധിക്കുന്നില്ല. അത് ടീമിന് ഭാരമാവുകയും ചെയ്യുന്നു. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് വരെ അദ്ദേഹം കാത്തിരിക്കേണ്ടതില്ല. ധോണി ഏകദിനത്തിലേക്ക് തെരഞ്ഞെടുക്കുമെന്ന് ഉറപ്പുള്ള താരമല്ലെന്നും ബിസിസിഐ അംഗം പറഞ്ഞു.  വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യക്ക് കളിക്കാനുള്ളത്. ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പായിട്ടില്ല. ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dffvc0ysxy893wkma0f5p2w4/ms-dhoni-wc-semis-jpg_760x400.jpg"/>
    </item>
    <item>
      <title>ഇന്ത്യന്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ; ഇനിയും കോച്ചാവണമെങ്കില്‍ ശാസ്ത്രി അപേക്ഷ നല്‍കണം</title>
      <link>https://www.asianetnews.com/cricket-world-cup-news/bcci-planning-to-rebuild-team-india-after-wc-exit-pupvqb</link>
      <guid>https://www.asianetnews.com/cricket-world-cup-news/bcci-planning-to-rebuild-team-india-after-wc-exit-pupvqb</guid>
      <pubDate>Tue, 16 Jul 2019 09:43:00 +0530</pubDate>
      <description><![CDATA[മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫിലേക്ക് ബിസിസിഐ ഉടന്‍ പുതിയ അപേക്ഷ ക്ഷണിക്കും. നിലവിലെ പരിശീലക സംഘമായ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധി ലോകകപ്പിനിടെ 45 ദിവസത്തേക്ക് നീട്ടിയിരുന്നു. എന്നാല്‍ വീണ്ടും പരിശീലകനാവണമെങ്കില്‍ ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കണം. &nbsp;  വിന്‍ഡീസ് പര്യടനം കൂടി ഉള്‍പ്പെടുത്തിയാണ് ശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി നീട്ടി നല്‍കിയത്. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. 15ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പുതിയതായി നിയമിക്കപ്പെടുന്ന പരിശീലക സംഘത്തിന് കീഴിലാവും ഇന്ത്യ കളിക്കുക.&nbsp;  അതേസമയം, ശങ്കര്‍ ബസുവും പാട്രിക് ഫാര്‍ഹാര്‍ട്ടും ടീമിനോട് വിട പറഞ്ഞതോടെ പുതിയ ട്രയ്‌നറേയും ഫിസിയോയേയും നിയമിക്കും. 2017ല്‍ അനില്‍ കുംബ്ലെയ്ക്ക് പകരമാണ് ശാസ്ത്രി ഇന്ത്യന്‍ കോച്ചായത്. ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dfk08gpmx7rnwe30bcf9cc38/virat-kohli-ravi-shastri-wc-jpg_760x400.jpg"/>
    </item>
    <item>
      <title>വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം</title>
      <link>https://www.asianetnews.com/cricket-world-cup-special/icc-world-cup-2019-tom-latham-in-wicket-keepers-perfomance-pup1ii</link>
      <guid>https://www.asianetnews.com/cricket-world-cup-special/icc-world-cup-2019-tom-latham-in-wicket-keepers-perfomance-pup1ii</guid>
      <pubDate>Mon, 15 Jul 2019 22:50:00 +0530</pubDate>
      <description>ലണ്ട‍ന്‍: ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് പല ഉത്തരങ്ങളും കണ്ടേക്കാം. എന്നാല്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം. ന്യൂസിലന്‍ഡ് താരം ടോം ലാഥം ആണ് ഇക്കാര്യത്തില്‍ ഏവരെയും മുന്നിലാക്കി ടോപ്ഗിയറിട്ടത്. ടോം പത്തു മത്സരങ്ങള്‍ കളിച്ചപ്പോള്‍ 21 പേരെയാണ് പുറത്താക്കിയത്. പക്ഷേ ഒരു കാര്യമുണ്ട്. അദ്ദേഹം കളിച്ച മത്സരങ്ങളിലൊരാളെ പോലും സ്റ്റമ്പിങ്ങിലൂടെ പുറത്താക്കാന്‍ ടോമിനു കഴിഞ്ഞില്ല. 21 എണ്ണവും ക്യാച്ചായിരുന്നുവെന്നു മാത്രം.  രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ അലക്‌സ് ക്യാരിയാവട്ടെ രണ്ടു പേരെ ഇത്തരത്തില്‍ പുറത്താക്കി. 18 പേരെ ക്യാച്ചിലൂടെയും. മൊത്തം 20 പേരെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ഈ ലോകകപ്പില്‍ അദ്ദേഹത്തിനുണ്ട്. ഇതു മാത്രമല്ല, ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിന്റെ പേരിലുണ്ട്. പക്ഷേ, അതോടൊപ്പം ടോമും ഉണ്ടെന്നു മാത്രം. ഇരുവരും അഞ്ചു പേരെ വീതം പുറത്താക്കി. എന്നാല്‍ അലക്‌സ് നാലു ക്യാച്ചും ഒരു സ്റ്റമ്പിങ്ങും സഹിതം വിക്കറ്റിനു പിന്നില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ടോമിന്റേത് പുറത്താക്കലില്‍ അഞ്ചും ക്യാച്ചായിരുന്നു.  അഫ്ഗാനിസ്ഥാനെതിരേയായിരുന്നു ടോമിന്റെയും അലക്‌സിന്റെയും പ്രകടനം എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ താരം എം. എസ്. ധോണിക്ക് ഒരു ഇന്നിങ്‌സില്‍ ഇങ്ങനെ നാലു പേരെ പുറത്താക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ മൂന്നു ക്യാച്ചും ഒരു സ്റ്റമ്പിങ്ങും സഹിതമായിരുന്നു ധോണിയുടെ പ്രകടനം. എന്നാല്‍ ഏറ്റവും പേരെ പുറത്താക്കിയവരുടെ പട്ടികയില്‍ ഏറെ പിന്നിലാണ് ധോണി. ഒമ്പത് മത്സരങ്ങളില്‍ നിന്നായി പത്തു പേരെ മാത്രമേ ഇദ്ദേഹത്തിന് പവലിയനിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞുള്ളു. ഇതില്‍ ഏഴു ക്യാച്ചും മൂന്നു സ്റ്റമ്പിങ്ങും. ശരാശരി 1.111 മാത്രം!  മൂന്നാം സ്ഥാനത്ത് വെസ്റ്റിന്‍ഡീസിന്റെ ഷായി ഹോപ്പാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഷായിയുടെ പ്രകടനം 16 പുറത്താക്കലുകളാണ്. അതത്രയും ക്യാച്ചുകളും. പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദാണ് നാലാം സ്ഥാനത്ത്. എട്ടു മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകള്‍. 13 ക്യാച്ചുകളും ഒരു സ്റ്റമ്പിങ്ങും.  ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ടലറാണ് തൊട്ടു പിന്നില്‍. 11 മത്സരങ്ങള്‍ ബട്‌ലര്‍ കളിച്ചപ്പോള്‍ 14 പേരെ മാത്രമാണ് അദ്ദേഹത്തിനു പുറത്താക്കാന്‍ കഴിഞ്ഞത്. ഇതില്‍ രണ്ടു പേരെ സ്റ്റമ്പിങ്ങിലൂടെയാണ് കുടുക്കിയത്. ആറാം സ്ഥാനത്ത് മുഷ്ഫിക്കര്‍ റഹീമാണ്. ഈ ബംഗ്ലാദേശി കീപ്പര്‍ എട്ടു മത്സരങ്ങളില്‍ നിന്നായി പത്തു പേരെയാണ് പവലിയനിലേക്ക് പറഞ്ഞു വിട്ടത്. അതില്‍ എട്ടു ക്യാച്ചും രണ്ടു സ്റ്റമ്പിങ്ങും. തൊട്ടു പിന്നിലാണ് ധോണിയുള്ളത്. അതിനും പിന്നിലായി എട്ടാമനായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീക്കോക്ക്. ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഒന്‍പത് പുറത്താകല്‍. അത്രയും ക്യാച്ചുകള്‍.  ലങ്കയുടെ കുശാല്‍ പെരേരയാണ് ഒമ്പതാം സ്ഥാനത്ത്. പെരേര കളിച്ചത് ഏഴു മത്സരങ്ങള്‍. പുറത്താക്കിയത് എട്ടു പേരെയും. അദ്ദേഹത്തിനും ആരുടെയും കുറ്റിതെറുപ്പിക്കാനായില്ല. ബംഗ്ലാദേശിനു വേണ്ടി ഏഴു മത്സരങ്ങള്‍ കളിച്ച ഇഖ്രം അലിഖിലാണ് പത്താമന്‍. നാലു പേരെ പുറത്താക്കാനെ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. അതായത്, 0.571 ശരാശരി. ഒന്നില്‍ താഴെ ശരാശരിയുള്ള ഏക വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ. </description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dfva6wgqkz46wrfrk8q3jvsz/gettyimages-1161989515-jpg_760x400.jpg"/>
    </item>
    <item>
      <title>അവിടെ കാര്യങ്ങള്‍ എങ്ങനെ ?വിംബിള്‍ഡണ്‍ അധികൃതരിട്ട ട്വീറ്റിന് മറുപടി നല്‍കി ഐസിസി</title>
      <link>https://www.asianetnews.com/cricket-world-cup-news/icc-world-cup-2019-wimbledon-and-icc-had-funny-tweet-exchange-as-cricket-and-tennis-title-clashes-intensified-in-london-puowm5</link>
      <guid>https://www.asianetnews.com/cricket-world-cup-news/icc-world-cup-2019-wimbledon-and-icc-had-funny-tweet-exchange-as-cricket-and-tennis-title-clashes-intensified-in-london-puowm5</guid>
      <pubDate>Mon, 15 Jul 2019 21:04:00 +0530</pubDate>
      <description>ലണ്ടന്‍: ഇംഗ്ലണ്ടിലെ കായികപ്രേമികള്‍ ഇന്നലെ ആകെ കണ്‍ഫ്യൂഷനിലായിരുന്നു. വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റോജര്‍ പെഡററും നൊവാക് ജോക്കോവിച്ചും വിംബിള്‍ഡണ്‍ കിരീടത്തിനായി പൊരിഞ്ഞ പോരാട്ടം നടത്തുമ്പോള്‍ ലോര്‍ഡ്സില്‍ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം.  എവിടെ ശ്രദ്ധിക്കണമെന്ന് അറിയാതെ ആരാധകരില്‍ പലരും മൊബൈല്‍ ഫോണില്‍ വിംബിള്‍ഡണ്‍ ലൈവ് സ്ട്രീമിംഗും കണ്ടാണ് ലോകകപ്പ് ഫൈനല്‍ ആസ്വദിച്ചത്. ഇതിനിടെ വിംബിള്‍ഡണ്‍ അധികൃതരിട്ട ഒരു ട്വീറ്റ് രസകരമായിരുന്നു. എങ്ങനെയാണ് അവിടുത്തെ കാര്യങ്ങള്‍ എന്ന് ചോദിച്ച് വിംബിള്‍ഡണ്‍ അധികൃതരിട്ട ട്വീറ്റിന് ഉടന്‍ ഐസിസിയുടെ മറുപടിയെത്തി.   Hello @ICC - how are you coping your end?#Wimbledon #CWC19Final — Wimbledon (@Wimbledon) July 14, 2019    Things are a bit hectic here right now, we'll get back to you 😅#CWC19 | #Wimbledon | #CWC1FINAL — ICC (@ICC) July 14, 2019   അല്‍പം തിരക്കിലാണ്, ഇപ്പോ തിരിച്ചു വരാം എന്ന് പറഞ്ഞ് മറുപടിയൊതുക്കിയ ഐസിസി പിന്നീട് ലണ്ടനിലെ കായികപ്രേമികള്‍ക്ക് ഇതിലും വലിയൊരു ദിവസം ലഭിക്കാനില്ലെന്നും നാളെ ഇവരോട് എന്തു ചെയ്യാന്‍ പറയുമെന്നും ചോദിച്ചു. വിംബിള്‍ഡണ്‍ ഫൈനല്‍ അവസാന സെറ്റില്‍ ഫെഡററും ജോക്കോവിച്ചും പരസ്പരം വിട്ടുകൊടുക്കാതെ പോരാടുമ്പോഴായിരുന്നു ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരം ടൈ ആവുകയും പിന്നീട് സൂപ്പര്‍ ഓവറിലേക്ക് കടക്കുകയും ചെയ്തത്.   Right...  Couldn't have been a crazier day for sport in London! What do we suggest people do tomorrow? 😉#CWC19 | #Wimbledon — ICC (@ICC) July 14, 2019 </description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dfrrb8fptpa3y19svkngc77z/engo-eb-jpg_760x400.jpg"/>
    </item>
    <item>
      <title>ലോകകപ്പിന് അര്‍ഹര്‍ ഇംഗ്ലണ്ട് മാത്രമല്ല; തുറന്നുപറഞ്ഞ് പൂജാര</title>
      <link>https://www.asianetnews.com/cricket-world-cup-news/icc-world-cup-2019-england-and-new-zealand-should-have-been-given-the-world-cup-trophy-says-cheteshwar-pujara-puov3q</link>
      <guid>https://www.asianetnews.com/cricket-world-cup-news/icc-world-cup-2019-england-and-new-zealand-should-have-been-given-the-world-cup-trophy-says-cheteshwar-pujara-puov3q</guid>
      <pubDate>Mon, 15 Jul 2019 20:32:00 +0530</pubDate>
      <description>ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇംഗ്ലണ്ട് കിരീടം നേടിയെങ്കിലും ആ കിരീടത്തിന് അര്‍ഹര്‍ ഇംഗ്ലണ്ട് മാത്രമല്ലെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ പരാജിതര്‍ ഇല്ലെന്ന് പറഞ്ഞ പൂജാര ലോകകപ്പ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പങ്കിടണമായിരുന്നുവെന്നും വ്യക്തമാക്കി.  ഈ ഫലം ന്യൂസിലന്‍ഡിനോടുള്ള അനീതിയാണ്. എന്നാല്‍ നിയമം പരിഷ്കരിക്കേണ്ടത് ഐസിസിയാണ്. ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായെങ്കിലും ഈ ഫൈനല്‍ ദീര്‍ഘകാലം ഓര്‍മയില്‍ നില്‍ക്കുമെന്നും പൂജാര പറഞ്ഞു.  ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് 241 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടും 50 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായി. പിന്നീട് നടന്ന സൂപ്പര്‍ ഓവറിലും ഇരു ടീമും 15 റണ്‍സ് വീതമടിച്ച് തുല്യത പാലിച്ചപ്പോള്‍ മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറിയടിച്ച ടീമെന്ന ആനുകൂല്യത്തിലായിരുന്നു ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചത്. </description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d99fthva38fkjb50dzyqb63c/pujara_760x400.jpg"/>
    </item>
    <item>
      <title>ലോകകപ്പ് തോല്‍വി; ഹൃദയം തൊടുന്ന കുറിപ്പുമായി ന്യൂസിലന്‍ഡ് താരം ജെയിംസ് നീഷാം</title>
      <link>https://www.asianetnews.com/cricket-world-cup-news/icc-world-cup-2019-james-neesham-posts-heartfelt-message-after-world-cup-heartbreak-puoq1z</link>
      <guid>https://www.asianetnews.com/cricket-world-cup-news/icc-world-cup-2019-james-neesham-posts-heartfelt-message-after-world-cup-heartbreak-puoq1z</guid>
      <pubDate>Mon, 15 Jul 2019 18:43:00 +0530</pubDate>
      <description>ലണ്ടന്‍: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ആരാധകരുടെ ഹൃദയം തൊടുന്ന കുറിപ്പുമായി ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജെയിംസ് നീഷാം. കുട്ടികളെ, അറുപതാം വയസില്‍ നിങ്ങള്‍ക്ക് തടിച്ചുകൊഴുത്ത് സന്തോഷത്തോടെ മരിക്കണമെങ്കില്‍ ദയവു ചെയ്ത് നിങ്ങള്‍ സ്പോര്‍ട്സിലേക്ക് വരരുത്. വല്ല, പാചകവും കരിയറായി തെരഞ്ഞെടുക്കൂ. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്കുശേഷം ന്യൂസിലന്‍ഡ് താരം ജെയിംസ് നീഷാം ട്വിറ്ററില്‍ കുറിച്ചു.   Kids, don’t take up sport. Take up baking or something. Die at 60 really fat and happy. — Jimmy Neesham (@JimmyNeesh) July 15, 2019   ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നു. നിങ്ങളെന്താണ് ആഗ്രഹിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത് നല്‍കാന്‍ കഴിയാഞ്ഞതില്‍ ഞങ്ങളോട് ക്ഷമിക്കുക. ഇത് തികച്ചും വേദനാജനകമാണ്. അടുത്ത ദശകമെത്തുമ്പോഴേക്കും ലോര്‍ഡ്സിലെ അവസാന അര മണിക്കൂറിനെക്കുറിച്ച് ചിന്തിക്കാത്തതായി എന്റെ ജീവിതത്തില്‍ ചിലപ്പോള്‍ ഒന്നൊ രണ്ടോ ദിവസങ്ങളുണ്ടായേക്കാം. ഇംഗ്ലണ്ട് ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങളിത് അര്‍ഹിക്കുന്നു. എന്നായിരുന്നു നീഷാമിന്റെ ട്വീറ്റ്.   Thank you to all the supporters that came out today. We could hear you the whole way. Sorry we couldn’t deliver what you so badly wanted. — Jimmy Neesham (@JimmyNeesh) July 15, 2019    That hurts. Hopefully there’s a day or two over the next decade where I don’t think about that last half hour. Congratulations @ECB_cricket , well deserved. — Jimmy Neesham (@JimmyNeesh) July 14, 2019   സൂപ്പര്‍ ഓവറില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനൊപ്പം ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ നീഷാമിന്റെ മികവിലാണ് കീവീസ് 15 റണ്‍സടിച്ചത്. ജോഫ്ര ആര്‍ച്ചറെ സിക്സറിന് പറത്തി നീഷാം കീവീസിനെ കിരീടത്തിന് അടുത്തെത്തിച്ചെങ്കിലും അവസാന പന്തില്‍ ഗപ്ടില്‍ റണ്ണൗട്ടായതോടെ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരായി. </description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dftw583jh54kqkabtq6nj5mm/james-neesham-jpg_760x400.jpg"/>
    </item>
    <item>
      <title>ഐസിസിയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍</title>
      <link>https://www.asianetnews.com/cricket-world-cup-news/icc-world-cup-2019-two-indians-feature-in-iccs-team-of-the-tournament-puoo9f</link>
      <guid>https://www.asianetnews.com/cricket-world-cup-news/icc-world-cup-2019-two-indians-feature-in-iccs-team-of-the-tournament-puoo9f</guid>
      <pubDate>Mon, 15 Jul 2019 18:04:00 +0530</pubDate>
      <description>ലണ്ടന്‍: ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങളാണ് ഐസിസി ലോക ഇലവനില്‍ ഇടം നേടിയത്. ഓപ്പണര്‍ രോഹിത് ശര്‍മയും പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയും. ഇംഗ്ലണ്ടിന്റെ ഓപ്പണറായ ജേസണ്‍ റോയ് ആണ് രോഹിത്തിനൊപ്പം ഓപ്പണറായി ടീമിലെത്തിയത്.ലോകകപ്പില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയത് രോഹിത് ശര്‍മയായിരുന്നു. റോയ് ആകട്ടെ 115.35 പ്രഹരശേഷിയില്‍ 443 റണ്‍സടിച്ചു.  ലോകകപ്പിന്റെ താരമായ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍. ലോകകപ്പില്‍ 556 റണ്‍സടിച്ച ഇംഗ്ലണ്ടിന്റെ ജോ റൂട്ട് നാലാം നമ്പറില്‍ ഇടം നേടി. ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ആണ് അഞ്ചാമതായി ഇറങ്ങുന്നത്. 606 റണ്‍സും 11 വിക്കറ്റുമാണ് ലോകകപ്പില്‍ ഷാക്കിബിന്റെ നേട്ടം.  ഫൈനലിലെ താരമായ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് ആറാമനായി എത്തുമ്പോള്‍ ജോസ് ബട്‌ലറെയും എം എസ് ധോണിയെയും പിന്തള്ളി ഓസ്ട്രേലിയയുടെ അലക്സ് ക്യാരി വിക്കറ്റ് കീപ്പറായി ടീമിലെത്തി. ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ന്യൂസിലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്കൊപ്പമാണ് ജസ്പ്രീത് ബുമ്ര അന്തിമ ഇലവനില്‍ എത്തിയത്. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ടീമിലെ പന്ത്രണ്ടാമന്‍.  ഐസിസിയുടെ ലോകകപ്പ് ഇലവന്‍: രോഹിത് ശര്‍മ, ജേസണ്‍ റോയ്, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ജോ റൂട്ട്, ഷാക്കിബ് അല്‍ഹസന്‍, ബെന്‍ സ്റ്റോക്സ്, അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ലോക്കി ഫെര്‍ഗൂസന്‍, ജസ്പ്രീത് ബുമ്ര. പന്ത്രണ്ടാമന്‍-ട്രെന്റ് ബോള്‍ട്ട്. </description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01df3cazz1ydt2c4jpj18tq4pq/pjimage-jpg_760x400.jpg"/>
    </item>
    <item>
      <title>'അറിയാതെ ചെയ്ത ആ തെറ്റിന് ഞാന്‍ മാപ്പ് ചോദിക്കുന്നു'; വില്യംസണോട് ബെന്‍ സ്റ്റോക്സ്</title>
      <link>https://www.asianetnews.com/cricket-world-cup-news/icc-world-cup-2019-ben-stokes-apologise-to-kane-williamson-for-the-rest-of-his-life-puom3b</link>
      <guid>https://www.asianetnews.com/cricket-world-cup-news/icc-world-cup-2019-ben-stokes-apologise-to-kane-williamson-for-the-rest-of-his-life-puom3b</guid>
      <pubDate>Mon, 15 Jul 2019 17:17:00 +0530</pubDate>
      <description><![CDATA[ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ നിര്‍ണായകമായ ഓവര്‍ ത്രോയുടെ പേരില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണോട് മാപ്പു ചോദിക്കുന്നുവെന്ന് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ബൗണ്ടറിയില്‍ നിന്ന് മാര്‍ട്ടിന്‍ ഗപ്ടില്‍ ത്രോ ചെയ് പന്ത് ക്രീസിലെത്താന്‍ ഡൈവ് ചെയ്ത സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നിരുന്നു. ഓവര്‍ ത്രോയുടെ പേരില്‍ അമ്പയര്‍ ഇംഗ്ലണ്ടിന് ബൗണ്ടറിക്ക് പുറമെ ഓടിയെടുത്ത രണ്ട് റണ്ണടക്കം ആറ് റണ്‍സ് അനുവദിക്കുകയും ചെയ്തു. ഇതാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്.  മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് സ്റ്റോക്സ് ഈ സംഭവത്തില്‍ വില്യംസണോട് മാപ്പു ചോദിച്ചത്. മത്സരശേഷം ഞാന്‍ വില്യംസണോട് പറഞ്ഞു, ഞാനെന്റെ ജീവിതകാലം മുഴുവന്‍ ഈ സംഭവത്തിന്റെ പേരില്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അത് ഞാന്‍ മന:പൂര്‍വം ചെയ്തതല്ല. എന്റെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറി കടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ആ സംഭവത്തില്‍ ഞാന്‍ അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നു-സ്റ്റോക്സ് പറഞ്ഞു. ന്യൂസിലന്‍ഡ് വംശജന്‍ കൂടിയാണ് ബെന്‍ സ്റ്റോക്സ്. &nbsp;  എന്നാല്‍ അവസാന ഓവറിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമായി പോയെന്നും വിധി അംഗീകരിക്കുന്നുവെന്നുമായിരുന്നു മത്സരശേഷം വില്യംസണിന്റെ പ്രതികരണം. ആ നിമിഷത്തില്‍ അത്തരമൊരു സംഭവമുണ്ടായി എന്നത് ഞങ്ങള്‍ക്ക് നാണക്കേടാണ്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. പക്ഷെ എന്തു ചെയ്യാന്‍ അത് സംഭവിച്ചു. ഈ കപ്പ് ഞങ്ങള്‍ക്ക് വിധിച്ചിട്ടില്ല. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തെക്കുറിച്ച് കീറി മുറിച്ച് വിശകലനം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും വില്യംസണ്‍ പറഞ്ഞു. ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dftq7yjn659f1qcdf4nybf1f/gettyimages-1155767871-jpg_760x400.jpg"/>
    </item>
    <item>
      <title>ലോകകപ്പില്‍ ധാരാളികളായി ലങ്കയും ഇംഗ്ലണ്ടും</title>
      <link>https://www.asianetnews.com/cricket-world-cup-special/icc-world-cup-2019-sri-lanka-concedes-more-extra-in-this-world-cup-puol8h</link>
      <guid>https://www.asianetnews.com/cricket-world-cup-special/icc-world-cup-2019-sri-lanka-concedes-more-extra-in-this-world-cup-puol8h</guid>
      <pubDate>Mon, 15 Jul 2019 16:59:00 +0530</pubDate>
      <description>ലണ്ടന്‍: ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ട്രാ റണ്‍സുകള്‍ വിട്ടു കൊടുത്തതതിന്റെ നാണക്കേട് ശ്രീലങ്കന്‍ ടീമിന്. അഫ്ഗാനിസ്ഥാനെതിരേ കാര്‍ഡിഫില്‍ നടന്ന ലീഗ് മത്സരത്തില്‍ ലങ്കന്‍ ബൗളര്‍മാര്‍ വിട്ടു നല്‍കിയത് 35 റണ്‍സാണ്. അതും 36.5 ഓവറുകളില്‍. ഇതില്‍ 10 ലെഗ്‌ബൈകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 22 വൈഡുകളും മൂന്നു നോബോളുകളും. ഏറ്റവും കൂടുതല്‍ നോബോളുകള്‍ എറിഞ്ഞ ടീമും ശ്രീലങ്ക തന്നെയാണ്. വെസ്റ്റിന്‍ഡീസിനെതിരേ ചെസ്റ്റര്‍ ലീ സ്ട്രീറ്റില്‍ നടന്ന മത്സരത്തില്‍ അഞ്ചു നോബോളും അത്ര തന്നെ വൈഡും അവര്‍ നല്‍കി. അന്നു നല്‍കി എക്‌സ്ട്രാകള്‍ ആവട്ടെ 19 റണ്‍സും.  എന്നാല്‍ കൂടുതല്‍ എക്‌സ്ട്രാകള്‍ വിട്ടു നല്‍കിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടാണ്. അവര്‍ 30 എക്‌സ്ട്രാകളാണ് വിട്ടു നല്‍കിയത്. അതും ലോകകപ്പ് ഫൈനലില്‍. ഒരു നോബോളും 17 വൈഡും സഹിതം 30 റണ്‍സുകള്‍. ഇതില്‍ 12 ലെഗ്‌ബൈകളുമുണ്ട്. എന്നാല്‍ ഇതേ മത്സരത്തില്‍ ന്യൂസിലന്‍ഡ് വിട്ടുനല്‍കിയതാവട്ടെ വെറും 17 റണ്‍സും. അവര്‍ 12 വൈഡും മൂന്നു ലെഗ്‌ബൈകളും രണ്ടു ബൈ റണ്‍സും മാത്രമാണ് നല്‍കിയത്.  ഏറ്റവും കൂടുതല്‍ എക്‌സ്ട്രാ റണ്‍സുകള്‍ വിട്ടു നല്‍കിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. അവര്‍ നോട്ടിങ്ഹാമില്‍ വെസ്റ്റിന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ 27 എക്‌സ്ട്രാകള്‍ നല്‍കി. ഇതില്‍ വൈഡ് എറിഞ്ഞ് അധിക റണ്‍സായി വിട്ടു നല്‍കിയത് 24 റണ്‍സാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വൈഡുകള്‍ എറിഞ്ഞ രണ്ടാമത്തെ ടീം.  എന്നാല്‍, ഈ ഇനത്തില്‍ ഈ ടൂര്‍ണമെന്റില്‍ റെക്കോഡ് ഇട്ടത് ബംഗ്ലാദേശാണ്. അവര്‍ വെസ്റ്റിന്‍ഡീസിനെതിരേ 25 വൈഡുകള്‍ എറിഞ്ഞു എക്‌സ്ട്രാസ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇതില്‍ ആകെ നല്‍കിയ എക്‌സ്ട്രാകള്‍ ആവട്ടെ 26 മാത്രവും. വൈഡുകള്‍ കൂടാതെ ഒരേയൊരു ബൈ! നാലാം സ്ഥാനത്തുള്ള വെസ്റ്റിന്‍ഡീസ് ശ്രീലങ്കയ്‌ക്കെതിരേ 27 എക്‌സ്ട്രാകള്‍ നല്‍കി. 20 വൈഡും രണ്ടു നോബോളും രണ്ടു ലെഗ് ബൈയും മൂന്നു ബൈകളും അടക്കമായിരുന്നു ഇത്.  ഈ നാണാക്കേടിന്റെ പട്ടികയില്‍ ഇന്ത്യന്‍ നില ഏറെ മെച്ചമാണ്. വിരാട് കോലിയും കൂട്ടരും എക്‌സ്ട്രാസ് ടേബിളില്‍ ഇരുപത്തിയെട്ടാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരേയുള്ള മത്സരത്തിലായിരുന്നു ഇത്. അന്ന് 16 എക്‌സ്ട്രാകള്‍ മാത്രമാണ് ഇന്ത്യ നല്‍കിയത്. 13 വൈഡുകളും മൂന്നു ലെഗ് ബൈകളും മാത്രം. മാഞ്ചസ്റ്ററിലായിരുന്നു ഈ മത്സരം. ഈ പട്ടികയില്‍ അവസാനക്കാരാവട്ടെ, പാക്കിസ്ഥാന്‍ ടീമും. അവര്‍ ലോര്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കക്കെതിരേ നല്‍കിയത് വെറും 12 റണ്‍സ് മാത്രം. അഞ്ചു വൈഡും ഒരു നോബോളും ആറു ലെഗ്‌ബൈകളും. </description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01deejzck13syrnszprx9crafy/gettyimages-1157441421-jpg_760x400.jpg"/>
    </item>
    <item>
      <title>ലോകകപ്പിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ആദ്യ പത്തില്‍ നാലിലും ഇംഗ്ലണ്ട്</title>
      <link>https://www.asianetnews.com/cricket-world-cup-special/icc-world-cup-2019-england-deserves-this-trophy-here-is-why-puokki</link>
      <guid>https://www.asianetnews.com/cricket-world-cup-special/icc-world-cup-2019-england-deserves-this-trophy-here-is-why-puokki</guid>
      <pubDate>Mon, 15 Jul 2019 16:44:00 +0530</pubDate>
      <description>ലണ്ടന്‍: ലോകകപ്പ് കിരീടമുയര്‍ത്തിയ ഇംഗ്ലണ്ട് അത് അര്‍ഹിച്ചതായിരുന്നുവെന്ന് ടൂര്‍ണമെന്റിലെ അവരുടെ പ്രകടനം സൂചിപ്പിക്കുന്നു. ലോകകപ്പിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയതും അവര്‍ തന്നെ. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേയായിരുന്നു ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയം. 150 റണ്‍സിന്റെ വന്‍ വിജയമാണ് ഇംഗ്ലീഷ് പട അന്നു സ്വന്തമാക്കിയത്.  അഫ്ഗാനിസ്ഥാനെതിരേ അവര്‍ 397 എന്ന റണ്‍മല കെട്ടിപ്പൊക്കുകയും ചെയ്തു. പിന്നീട് ന്യൂസിലന്‍ഡിനെതിരേ 119 റണ്‍സിന്റെ വിജയം സ്വന്തം പേരിലാക്കി. ചെസ്റ്റര്‍ലീ സ്ട്രീറ്റില്‍ നടന്ന ഈ ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ട് കിവീസിനെതിരേ 305 റണ്‍സാണ് നേടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്.  വന്‍വിജയങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ടീം ഇന്ത്യയാണ്. വെസ്റ്റിന്‍ഡീസിനെതിരേ മാഞ്ചസ്റ്ററില്‍ നേടിയ 125 റണ്‍സിന്റെ വിജയം. കോലിപ്പടയും കൂട്ടരും കരീബിയന്‍ കൂട്ടത്തിനെതിരേ അന്ന് അടിച്ചു കൂട്ടിയത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സായിരുന്നു. വിന്‍ഡീസാവട്ടെ 143 റണ്‍സിന് എല്ലാവരും പുറത്താവുകയും ചെയ്തു. നായകനായി മുന്നില്‍ നിന്നു പൊരുതിയ വിരാട് കോലിയായിരുന്നു (72) ഈ കളിയിലെ കേമന്‍.  നാലും അഞ്ചും സ്ഥാനത്തും ഇംഗ്ലീഷ് ടീം തന്നെ. നാലാമത്തെ വലിയ വിജയം 106 റണ്‍സിന്റേതാണ്. ബംഗ്ലാദേശിനെതിരേ കാര്‍ഡിഫിലായിരുന്നു ഇത്. ഇംഗ്ലണ്ട് 386 റണ്‍സാണ് എതിരാളികള്‍ക്കെതിരേ അവിടെ അടിച്ചു കൂട്ടിയത്. അഞ്ചാം വിജയം ദക്ഷിണാഫ്രിക്കക്കെതിരേയായിരുന്നു. ഓവലില്‍ നടന്ന മത്സരത്തില്‍ 104 റണ്‍സിന്റെ മികച്ച വിജയമാണ് മോര്‍ഗനും കൂട്ടരും സ്വന്തമാക്കിയത്. 311 റണ്‍സ് ഇംഗ്ലീഷുകാര്‍ അടിച്ചു കൂട്ടുകയും ചെയ്തു.  ആറാമത്തെ വലിയ വിജയത്തിന്റെ ക്രെഡിറ്റ് പാക്കിസ്ഥാനാണ്. അവര്‍ ലോര്‍ഡ്‌സില്‍ ബംഗ്ലാദേശിനെതിരേ നേടിയത് 94 റണ്‍സിന്റെ വിജയമാണ്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 315 റണ്‍സ് അടിച്ചു കൂട്ടുകയും ചെയ്തു. ഏഴാം സ്ഥാനത്ത് പിന്നെയും ടീം ഇന്ത്യ തന്നെ. മാഞ്ചസ്റ്ററിലായിരുന്നു കോലിയുടെയും കൂട്ടുകാരുടെയും ഈ പ്രകടനം. എതിരാളികളാവട്ടെ വന്‍വൈരികളായ പാക്കിസ്ഥാനും. അവരെ കീഴടക്കിയത് 89 റണ്‍സിന്. പാക് പടയ്‌ക്കെതിരേ ഇന്ത്യ നേടിയത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സായിരുന്നു. രോഹിത് ശര്‍മ 140 റണ്‍സ് നേടിയ ഈ മത്സരത്തില്‍ മഴ ഇടയ്ക്ക് കളി മുടക്കുകയും ചെയ്തു.  എട്ടും ഒന്‍പതും പത്തും സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. എട്ടാം വിജയം ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. ഓവലില്‍ നടന്ന മത്സരത്തില്‍ ഓസീസ് നേടിയത് 87 റണ്‍സിന്റെ മിന്നുന്ന വിജയം. ഓസ്‌ട്രേലിയ മരതകപ്പടയ്‌ക്കെതിരേ നേടിയത് 334 റണ്‍സായിരുന്നു. ഒന്‍പതാം വിജയം ന്യൂസിലന്‍ഡിനെതിരേയായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 86 റണ്‍സിന്റെ വിജയം. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ പത്താമത്തെ വിജയം ഇംഗ്ലണ്ടിനെതിരേയായിരുന്നു. ലോര്‍ഡ്‌സില്‍ തന്നെയായിരുന്നു ഈ വിജയവും. നേടിയതാവട്ടെ 64 റണ്‍സിന്റെ വിജയവും. ഇംഗ്ലീഷുകാര്‍ക്കെതിരേ കംഗാരുക്കള്‍ അടിച്ചൂക്കൂട്ടിയത് 285 റണ്‍സായിരുന്നു.  ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയങ്ങള്‍ പിറന്നത് മാഞ്ചസ്റ്ററിലാണ്. ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഇവിടെ നിന്നും വന്‍ വിജയങ്ങള്‍ വാര്‍ത്തെടുത്തത്. ഇന്ത്യ രണ്ടു തവണ ഇവിടെ മിന്നും വിജയം സ്വന്തമാക്കി. വെസ്റ്റിന്‍ഡീസിനെതിരേയും പാക്കിസ്ഥാനെതിരേയും. </description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dftnjdx5d8sg8xyfk8ag0p53/gettyimages-1162041558-jpg_760x400.jpg"/>
    </item>
    <item>
      <title>കസേരയില്‍ നിന്ന് ചാടിയെണീറ്റ് ആഹ്‌ളാദ ന‍ൃത്തം; വൈറലായി ഇംഗ്ലീഷ് വനിതാ ടീമിന്‍റെ ആഘോഷം</title>
      <link>https://www.asianetnews.com/cricket-world-cup-special/watch-england-womens-team-celebrates-mens-world-cup-win-puohhf</link>
      <guid>https://www.asianetnews.com/cricket-world-cup-special/watch-england-womens-team-celebrates-mens-world-cup-win-puohhf</guid>
      <pubDate>Mon, 15 Jul 2019 15:38:00 +0530</pubDate>
      <description><![CDATA[ലോര്‍ഡ്‌സ്: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഫൈനലായിരുന്നു ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്നത്. സൂപ്പര്‍ ഓവര്‍ ടൈ കണ്ട ക്ലാസിക് ഫൈനലില്‍ ആവേശം അവസാന നിമിഷം വരെ അണപൊട്ടി. സൂപ്പര്‍ ഓവറിലും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തി.  ലോര്‍ഡ്‌സില്‍ ആരാവും കപ്പുയര്‍ത്തുക എന്ന കാത്തിരിപ്പിലായിരുന്നു കണ്ണിമചിമ്മാതെ ക്രിക്കറ്റ് പ്രേമികള്‍. അക്കൂട്ടത്തില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീമുമുണ്ടായിരുന്നു. ഗപ്റ്റിലിനെ റണ്‍ഔട്ടാക്കി മോര്‍ഗനും സംഘവും സംഘവും ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആഘോഷത്തിന് തുടക്കമിട്ടപ്പോള്‍ ഇംഗ്ലീഷ് വനിതാ ടീമും ആഹ്‌ളാദത്തിമിര്‍പ്പിലാടി. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.&nbsp;   We were all @KBrunt26 at 7.30pm... 😂#CWC19 #WeAreEngland pic.twitter.com/VKVUUN3IXD — England Cricket (@englandcricket) July 14, 2019   സൂപ്പര്‍ ഓവറില്‍ കിവികള്‍ക്കായി പന്തെടുത്തത് ബോള്‍ട്ട്. സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 15 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി പന്തെടുത്തത് ജോഫ്ര ആര്‍ച്ചര്‍. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന കിവീസ് ബാറ്റ്സ്‌മാന്‍മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ തോല്‍പിച്ചു. റോയ്‌യുടെ ത്രോയില്‍ ഗപ്റ്റിലിനെ ബട്‌‌ലര്‍ സ്റ്റംപ് ചെയ്തപ്പോള്‍ സമനിലയും ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പും.&nbsp; ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dfthrn4ayj6kr02h9mz737fd/pjimage--19--jpg_760x400.jpg"/>
    </item>
    <item>
      <title>'വിധിയുടെ വിളയാട്ടം'; ലോകകപ്പ് കഴിഞ്ഞിട്ടും കലിപ്പടങ്ങാതെ ട്രോളന്മാര്‍</title>
      <link>https://www.asianetnews.com/gallery/cricket-world-cup-photo-gallery/icc-worldcup-final-troll-said-its-a-fate-puofo1</link>
      <guid>https://www.asianetnews.com/gallery/cricket-world-cup-photo-gallery/icc-worldcup-final-troll-said-its-a-fate-puofo1</guid>
      <pubDate>Mon, 15 Jul 2019 14:58:00 +0530</pubDate>
      <description><![CDATA[ലോകകപ്പിന്‍റെ തുടക്കത്തില്‍ സാധ്യതാ പട്ടികയില്‍ സെമിവരെ ഇന്ത്യയുടെ സ്ഥാനം മുകളിലായിരുന്നു. സെമി മത്സരത്തിന്‍റെ ലൈനപ്പും ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പമായിരുന്നു. സെമില്‍ ന്യൂസിലാന്‍റിനോട് ഇന്ത്യ തോറ്റതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. എന്നാല്‍ ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസ്‍ലാന്‍റ് തോല്‍ക്കാനല്ല, ജയിച്ച് കപ്പ് ഉയര്‍ത്തുന്നത് കാണാനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റാരാധകരില്‍ ഏറെ പേരും ആഗ്രഹിച്ചത്. അതിന് കാരണക്കാരനായതാകട്ടെ ന്യൂസ്‍ലാന്‍റിന്‍റെ ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണും. വില്ല്യംസണിന്‍റെ വൈകാരികമായ വാക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസും കൊണ്ടാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.&nbsp;  ഫൈനലിലെ അവസാന പന്ത് വരെ ആവേശത്തിന്‍റെ കൊടിമുടി കയറിയ കളി സമനിലയിലായതോടെ സൂപ്പര്‍ ഓവറുകളിലേക്ക് കടന്നു. സൂപ്പര്‍ ഓവറിലും സ്കോര്‍ ഒരുപോലെ. എന്നാല്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി അടിച്ചതിന്‍റെ പേരില്‍ ഇംഗ്ലണ്ടിനെ വിജയികളായി ഐസിസി പ്രഖ്യാപിച്ചു. ലോക ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ ഇത്രയും പിരിമുറുക്കമുള്ള കളി അത്യപൂര്‍വ്വമാണ്.&nbsp;  കളിയാരാധകര്‍ പക്ഷേ തകര്‍ന്നുപോയത്, ഐസിസിയുടെ പ്രഖ്യാപനത്തിലായിരുന്നു. കളിനിയമങ്ങള്‍ മാറ്റണമെന്ന് വരെ ആവശ്യമുയര്‍ന്നു. എന്നാല്‍ ട്രോളന്മാര്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലേക്ക് കണ്ണുപായിച്ചു. ഒടുവില്‍ ട്രോളന്മാര്‍ ന്യൂസിലാന്‍റിന്‍റെ തോല്‍വിക്ക് കാരണം കണ്ടെത്തി, ' വിധിയുടെ വിളയാട്ടം '. കാണാം ട്രോളുകള്‍.&nbsp; ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dftf3dqafrv48skz7eve2rxe/pjimage-jpg_760x400.jpg"/>
    </item>
    <item>
      <title>വിവാദ ഓവര്‍ ത്രോ: ധര്‍മ്മസേനയ്‌ക്കെതിരെ സൈമണ്‍ ടോഫല്‍ രംഗത്ത്</title>
      <link>https://www.asianetnews.com/cricket-world-cup-news/simon-taufel-on-awarding-england-six-runs-puofkx</link>
      <guid>https://www.asianetnews.com/cricket-world-cup-news/simon-taufel-on-awarding-england-six-runs-puofkx</guid>
      <pubDate>Mon, 15 Jul 2019 14:56:00 +0530</pubDate>
      <description><![CDATA[ലോര്‍ഡ്‌സ്: ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് കലാശപ്പോരില്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലിന്‍റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ച കുമാര്‍ ധര്‍മ്മസേനയുടെ തീരുമാനം വിവാദമായിരുന്നു. വിവാദം കൊഴുക്കുന്നതിനിടെ അംപയറിംഗ് പിഴവ് ചൂണ്ടിക്കാട്ടി മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫല്‍ രംഗത്തെത്തി.&nbsp;    ഇംഗ്ലണ്ട് ഇന്നിംഗ്സിൽ അൻപതാം ഓവറിലെ നാലാം പന്താണ് കളിയിൽ വഴിത്തിരിവായത്. ട്രെന്‍റ് ബോൾട്ട് നാലാം പന്തെറിയുമ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് മൂന്ന് പന്തിൽ ഒൻപത് റൺസ്. റണ്ണൗട്ടാക്കാനുള്ള ഗപ്റ്റിലിന്‍റെ ത്രോ സ്റ്റോക്സിന്‍റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞപ്പോൾ ഇംഗ്ലണ്ടിന് കിട്ടിയത് ആറ് റൺസ്.&nbsp;  ഇത് കളിയുടെ ഗതിമാറ്റുകയും കിവീസിന്‍റെ ജയപ്രതീക്ഷ തട്ടിയകറ്റുകയും ചെയ്തു. ഒടുവില്‍ മത്സരം സമനിലയിലേക്കും സൂപ്പര്‍ ഓവര്‍ സമനിലയിലേക്കും ലോര്‍ഡ്‌സിലെ ഭാഗ്യത്തണലില്‍ ഇംഗ്ലണ്ടിന്‍റെ ജയത്തിലേക്കും എത്തിച്ചു. ഗപ്‌‌റ്റിലിന്‍റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ചത് അംപയറുടെ പിഴവാണെന്ന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.&nbsp;    ആറ് റണ്‍സ് അനുവദിച്ചത് വലിയ പിഴവാണ് എന്നാണ് ടോഫലിന്‍റെ വാക്കുകള്‍. ഗപ്റ്റില്‍ ത്രോ എറിയുമ്പോള്‍ ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാര്‍ പരസ്‌പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അതിനാല്‍ അഞ്ച് റണ്‍സ് അനുവദിക്കാനേ നിയമമുള്ളൂ എന്നും ടോഫല്‍ വ്യക്തമാക്കി. സെമിയില്‍ ജാസന്‍ റോയ്‌യെ തെറ്റായ ഔട്ട് വിധിച്ചും ധര്‍മ്മസേന വിവാദം സൃഷ്ടിച്ചിരുന്നു. ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dftfbrgeb9xdrt3k8vkpn8dx/pjimage--17--jpg_760x400.jpg"/>
    </item>
    <item>
      <title>ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചപ്പോള്‍ ഓടിമാറി മോയിനും റഷീദും</title>
      <link>https://www.asianetnews.com/cricket-world-cup-news/moin-ali-and-adil-rasheed-not-attended-champagne-celebration-puocpt</link>
      <guid>https://www.asianetnews.com/cricket-world-cup-news/moin-ali-and-adil-rasheed-not-attended-champagne-celebration-puocpt</guid>
      <pubDate>Mon, 15 Jul 2019 13:55:00 +0530</pubDate>
      <description><![CDATA[ലണ്ടന്‍: ലോകകപ്പ് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഓവര്‍ ഫൈനലില്‍ ക്രിക്കറ്റ് നിയമത്തിന്‍റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. 100 ഓവറിനും സൂപ്പർ ഓവറിനും ഒടുവില്‍ ഇരുടീമും ഒപ്പത്തിനൊപ്പം നിന്നപ്പോൾ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ആദ്യ കിരീടം സ്വന്തമാക്കിയത്.  ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായി ലോര്‍ഡ്‌സിലെ അവസാന മണിക്കൂര്‍. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞപ്പോള്‍ കലാശപ്പോരിന്‍റെ മൂര്‍ച്ചകൂടി. ഒടുവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആദ്യ കപ്പുയര്‍ത്തിയപ്പോള്‍ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തിന് അത് ആഹ്‌ളാദ നിമിഷമായി.   I love Muslims pic.twitter.com/dTN9qT2to2 — Areeb Ullah (@are_eb) July 14, 2019   ലോകകപ്പ് നേടിയതിന്‍റെ ആഘോഷങ്ങള്‍ ഇംഗ്ലണ്ടില്‍ തുടരുകയാണ്. ഇതിനിടെ ലോകകപ്പ് കിരീടം ഏറ്റുവാങ്ങി ഇംഗ്ലീഷ് താരങ്ങള്‍ നടത്തിയ ഒരു ആഘോഷത്തിന്‍റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നത്. കിരീടം ഉയര്‍ത്തിയുള്ള ആഘോഷത്തിന്‍റെ ഭാഗമായി ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍റെ കുപ്പി പൊട്ടിച്ചു.   Adil Rashid and Moeen Ali leaving the England celebrations as soon as the champagnes came out pic.twitter.com/MDjwyByhSG — ASG (@ahadfoooty) July 14, 2019   എന്നാല്‍, അതിവേഗം മോയിന്‍ അലിയും ആദില്‍ റഷീദും ഈ ആഘോഷത്തില്‍ നിന്ന് ഓടി മാറി. ഇസ്ലാം മതവിശ്വാസികളായ താരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് മുമ്പും ശ്രദ്ധനേടിയിട്ടുണ്ട്.  2017ല്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോഴും 2015ല്‍ ആഷസ് പരമ്പര വിജയിച്ചപ്പോഴും ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍ ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നത് ആരാധകരുടെ പ്രശംസയ്ക്ക് കാരണമായിരുന്നു.&nbsp; ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dftbke66jkwmpt426v9rssem/848510-england-champions-2-jpg_760x400.jpg"/>
    </item>
    <item>
      <title>കോലിക്ക് പകരം രോഹിത് നായകനാവട്ടെ; ബിസിസിഐയിലും ആവശ്യം</title>
      <link>https://www.asianetnews.com/icc-cricket-world-cup-2019/bcci-to-check-team-india-odi-captaincy-puoa0f</link>
      <guid>https://www.asianetnews.com/icc-cricket-world-cup-2019/bcci-to-check-team-india-odi-captaincy-puoa0f</guid>
      <pubDate>Mon, 15 Jul 2019 12:56:00 +0530</pubDate>
      <description><![CDATA[മുംബൈ: ലോകകപ്പ് ഫൈനലിലെത്താതെ ഇന്ത്യ പുറത്തായതോടെ വിരാട് കോലിയെ നായകസ്ഥാനത്തു നിന്ന് മാറ്റണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. നിലവില്‍&nbsp;ഉപ നായകനായ രോഹിത് ശര്‍മ്മയെ ഏകദിന നായക പദവി ഏല്‍പിക്കണം എന്നാണ് ആവശ്യം. ഇക്കാര്യം ബിസിസിഐയിലും ചര്‍ച്ചയാവും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.&nbsp;  ലോകകപ്പ് അവസാനിച്ചതോടെ മറ്റ് ടീമുകള്‍ അടുത്ത ടൂര്‍ണമെന്‍റിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.&nbsp;അതിനാല്‍ ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍സി ഹിറ്റ്‌മാനെ ഏല്‍പിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം എന്ന്&nbsp;ബിസിസിഐയിലെ ഒരു ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് വ്യക്തമാക്കി.&nbsp;  'ഏകദിന നായകസ്ഥാനം രോഹിതിനെ ഏല്‍പിക്കാനുള്ള കൃത്യമായ സമയമാണിത്. നിലവിലെ നായകനും മാനേജ്‌മെന്‍റിനും എല്ലാ പിന്തുണയുമുണ്ട്. എന്നാല്‍ അടുത്ത ലോകകപ്പിന് മുന്‍പ് ടീമിന് നവ ഭാവുകത്വം നല്‍കേണ്ടതണ്ട്. ചില മേഖലകളില്‍ മാറ്റം വരുത്താനുണ്ടെന്ന് നമുക്കറിയാം. നായകനാകാന്‍ ഉചിതമായ താരമാണ് രോഹിതെന്നും' ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി.&nbsp; ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dfnan41kzwp7dgd3rqazdy8f/rohit-kohli-gang-jpg_760x400.jpg"/>
    </item>
    <item>
      <title>അക്കാര്യം വില്യംസണ് വിശ്വസിക്കാനായില്ല; അമ്പരപ്പിച്ച് പ്രതികരണം- വീഡിയോ</title>
      <link>https://www.asianetnews.com/cricket-world-cup-special/kane-williamson-reaction-after-player-of-the-tournament-puo80y</link>
      <guid>https://www.asianetnews.com/cricket-world-cup-special/kane-williamson-reaction-after-player-of-the-tournament-puo80y</guid>
      <pubDate>Mon, 15 Jul 2019 12:13:00 +0530</pubDate>
      <description><![CDATA[ലോര്‍ഡ്‌സ്: ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവര്‍ നിയമത്തിന്‍റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് വിജയിച്ചെങ്കിലും ന്യൂസിലന്‍ഡിന് അഭിമാനിക്കാം. പോരാട്ടം വീര്യം എന്താണെന്ന് അവസാന പന്തുവരെ കാട്ടി കിവികള്‍. ഫൈനല്‍ വരെയെത്തിയ ഈ പോരാട്ടവീര്യത്തിന് ന്യൂസിലന്‍ഡ് കടപ്പെട്ടത് ഒരൊറ്റ താരത്തോട് മാത്രമാണ്.  നായകനായി ബാറ്റിംഗിലും മൈതാനത്തും മുന്നില്‍ നിന്ന് നയിച്ച കെയ്‌ന്‍ വില്യംസണ്‍. ഈ ലോകകപ്പില്‍ കിവികളുടെ ഉയര്‍ന്ന റണ്‍ സ്‌കോറര്‍. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 82.57 ശരാശരിയില്‍ വില്യംസണ്‍ അടിച്ചെടുത്ത് 578 റണ്‍സ്. ഒരു ലോകകപ്പില്‍ നായകന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഇതിനിടെ വില്യംസണ്‍ സ്വന്തമാക്കി.&nbsp;  ലോര്‍ഡ്‌സിലെ കലാശപ്പോരിന് ശേഷം ടൂര്‍ണമെന്‍റിലെ താരത്തെ പ്രഖ്യാപിച്ചപ്പോള്‍ വില്യംസണിന്‍റെ പേര് ഉയര്‍ന്നുകേട്ടു. കിവികളുടെ പ്രതീക്ഷകള്‍ ഒറ്റയ്‌ക്ക് ചുമലിലേറ്റിയതിനുള്ള അംഗീകാരം. അമ്പരപ്പോടെയാണ് വില്യംസണ്‍ ഇക്കാര്യം കേട്ടത് എന്നതാണ് ശ്രദ്ധേയം. വില്യംസണിന്‍റെ പ്രതികരണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. &nbsp;   Kane Williamson getting told he’s the player of the tournament cracks me up! “ME?!” pic.twitter.com/yuF79sfUkE — DK not a DJ (@Davidkane11) July 14, 2019 ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dft6cbtwx77z2zfka3frt6rj/pjimage--16--jpg_760x400.jpg"/>
    </item>
    <item>
      <title>അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍</title>
      <link>https://www.asianetnews.com/cricket-world-cup-news/india-host-icc-odi-world-cup-2023-puo5s3</link>
      <guid>https://www.asianetnews.com/cricket-world-cup-news/india-host-icc-odi-world-cup-2023-puo5s3</guid>
      <pubDate>Mon, 15 Jul 2019 11:25:00 +0530</pubDate>
      <description><![CDATA[മുംബൈ: അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഇന്ത്യ 2023ലാകും ലോകകപ്പിന് വേദിയാവുക. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന്&nbsp;ആതിഥേയത്വം വഹിക്കും എന്ന പ്രത്യേകതയുമുണ്ട്.  1987ൽ ഇന്ത്യയും പാകിസ്ഥാനും 1996ൽ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011ൽ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പ് ആതിഥേയരായത്. 10 ടീമുകളാകും ലോകകപ്പില്‍ മത്സരിക്കുക. അതേസമയം ട്വന്‍റി 20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കും. ഓസ്ട്രേലിയയാകും വേദി.&nbsp; ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01danr3b92rhavjxw95wqqf4dm/ICC-Cricket-World-Cup-Trophy_760x400.jpg"/>
    </item>
  </channel>
</rss>