<?xml version="1.0" encoding="UTF-8" standalone="yes"?>
<rss version="2.0" xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/">
    <channel>
        <title>Asianet News</title>
        <link>https://www.asianetnews.com</link>
        <description>Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.</description>
        <image>
            <url>https://static.asianetnews.com/images/logos/malayalam.asianetnews.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News</title>
        </image>
        <lastBuildDate>Mon, 01 Mar 2021 09:46:34 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/iffk2018" rel="self" type="application/rss+xml"/>
        <item>
            <title>വരുന്നു, വിവോ വി 1950</title>
            <link>https://www.asianetnews.com/iffk2018-delegate-s-review/vivo-nex-3-5g-v1950a-key-specs-and-images-revealed-q3zqtj</link>
            <guid>https://www.asianetnews.com/iffk2018-delegate-s-review/vivo-nex-3-5g-v1950a-key-specs-and-images-revealed-q3zqtj</guid>
            <pubDate>Sun, 12 Jan 2020 16:35:00 +0530</pubDate>
            <description>വിവോ അടുത്തിടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ എസ് 1 പ്രോ ഈ മാസം ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഡയമണ്ട് ആകൃതിയിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണവുമായാണ് ഈ ഫോണ്‍ വന്നത്, ഇപ്പോള്‍ മോഡല്‍ നമ്പര്‍ വി 1950 എ ഉപയോഗിച്ച് രാജ്യത്ത് ഒരു പുതിയ ഹൈ എന്‍ഡ് ഫോണ്‍ വിപണിയിലെത്തിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു.&amp;nbsp;  വിവോ നെക്‌സ് 3 5ജിയുടെ പുതിയ വേരിയന്റാണെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ കരുത്ത് പകരും. ക്യാമറകളുടെ കാര്യത്തില്‍, വിവോ വി 1950 പിന്നില്‍ ട്രിപ്പിള്‍ ക്യാമറകള്‍ പായ്ക്ക് ചെയ്യും, അതില്‍ 64 മെഗാപിക്‌സല്‍ ക്യാമറയും 16 മെഗാപിക്‌സല്‍ സെല്‍ഫി സ്‌നാപ്പറും ഉള്‍പ്പെടും. ഇത് ഏതാണ്ട് വിവോ നെക്‌സ് 3 5ജിക്ക് സമാനമാണ്.  ഇതിനുപുറമെ, 6.89 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയില്‍ ഈ ഫോണ്‍ എത്തുമെന്ന് വിവോ വി 1950 എയുടെ ടെന ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു, അത് വളഞ്ഞും ഒരു നോച്ച് ഇല്ലാത്തതുമാണ്. ചിത്രങ്ങള്‍ ചുവടെയും മുകളിലും വളരെ നേര്‍ത്ത ബെസലുകളും കാണിക്കുന്നു.  ഫോണിന്റെ പുറകില്‍ ഒരു ചുവന്ന പെയിന്റിങ്ങോടൂ കൂടിയ മൂന്ന് ലെന്‍സുകളുള്ള ഒരു റൗണ്ട് ക്യാമറ മൊഡ്യൂളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചുറ്റും കേന്ദ്രീകൃത പാറ്റേണുകളുള്ള ഇത് വാനില വിവോ നെക്‌സ് 3 5ജിക്ക് സമാനമായി കാണപ്പെടുന്നു. ഫോണിന്റെ വലിയ ഹൈലൈറ്റായി ക്യാമറകള്‍ രൂപപ്പെടുത്തുന്നു, വിവോ വി 1950 എയില്‍ ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് പായ്ക്ക് ചെയ്യുന്നതായി കാണിച്ചിരിക്കുന്നു, അതില്‍ 64 മെഗാപിക്‌സല്‍ പ്രധാന ക്യാമറ ഉള്‍പ്പെടും, 13 മെഗാപിക്‌സല്‍ സ്‌നാപ്പറുകള്‍ സഹായിക്കുന്നു.  മുന്‍വശത്ത് സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറ ലെന്‍സ് ഉണ്ടാകും, അത് വാട്ടര്‍ ഡ്രോപ്പ് മൊഡ്യൂളിനുള്ളില്‍ സ്ഥാപിക്കും. ഇതിന് 2.84 ജിഗാ ഹേര്‍ട്‌സ് ക്ലോക്ക് ചെയ്ത ഒക്ടാകോര്‍ പ്രോസസര്‍ നല്‍കും. ഈ പ്രോസസര്‍ 8 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജും നല്‍കും. സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ ആണെന്ന് ഉള്ളിലെ ചിപ്പ്‌സെറ്റ് എന്നു പറയപ്പെടുന്നു. ആന്‍ഡ്രോയിഡ് 10-ല്‍ ആയിരക്കും പ്രവര്‍ത്തനം. ഇതിന് വെറും 219.5 ഗ്രാം മാത്രമാണ് ഭാരം. </description>
            <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01dycprn1c9qck9akfrch7z3zs/vivo-nex-tenaa-425-735-770x433-jpeg_760x400.jpg"/>
        </item>
        <item>
            <title>മാവേലിക്കരയിൽ വിലപിടിപ്പുള്ള മയക്കുമരുന്നുമായി യുവാവ് പിടിയിൽ</title>
            <link>https://www.asianetnews.com/iffk2018-news/youth-held-with-expensive-drugs-at-mavelikkara-pzvy7m</link>
            <guid>https://www.asianetnews.com/iffk2018-news/youth-held-with-expensive-drugs-at-mavelikkara-pzvy7m</guid>
            <pubDate>Thu, 24 Oct 2019 21:10:00 +0530</pubDate>
            <description>മാവേലിക്കര: ഏറ്റവും വിലപിടിപ്പുള്ള മാക്സ് ജെല്ലി എക്സ്റ്റസി (എംഡിഎംഎ) എന്ന മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നടയില്‍ വടക്കതില്‍ വീട്ടില്‍ മാരി എന്നു വിളിക്കുന്ന വിഷ്ണു (25) ആണ് കുറത്തികാട് എസ്ഐ എ സി വിപിന്റെയും സംഘത്തിന്റെയും പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് ഭരണിക്കാവ് ചെറുവള്ളി ക്ഷേത്രത്തിന് സമീപത്തു വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.&amp;nbsp;  പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കൈവശം 3 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു. ഈ ഇനത്തില്‍പ്പെട്ട 10 ഗ്രാം മയക്കുമരുന്നു കൈവശം വച്ചാല്‍ ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും ബാംഗ്ലൂരില്‍ നിന്നാണ് തനിക്കു മയക്കുമരുന്നു ലഭിക്കുന്നതെന്ന് വിഷ്ണു പറഞ്ഞതായും പൊലീസ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു.&amp;nbsp;  എംഡിഎംഎയുടെ പ്രധാന ഡീലര്‍മാരിലൊരാളായ സവാദ് ഹനീഫ (കാലിക്കട്ട് ഗുസ്മാന്‍-27) യെ 50 ഗ്രാം എക്സ്റ്റസിയുമായി കുറച്ചുനാള്‍ മുമ്പ് ആലുവയില്‍ നിന്നും പിടികൂടിയിരുന്നു. ലഭിച്ച വിവരങ്ങളനുസരിച്ച് തെക്കേക്കര മാവേലിക്കര കായംകുളം മേഖലകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജില്ലയില്‍ ആദ്യമായാണ് ഈ മയക്കുമരുന്ന് പിടികൂടുന്നത്.&amp;nbsp; &amp;nbsp; </description>
            <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01dqz6pwzhswh8fk1m79w227ks/pjimage--15--jpg_760x400.jpg"/>
        </item>
        <item>
            <title>മലയാള സിനിമയ്ക്ക് മെച്ചമുണ്ടാക്കിയ മേളയെന്ന് ബീനാ പോള്‍</title>
            <link>https://www.asianetnews.com/iffk2018/beena-paul-about-iffk-2018-pjoi4i</link>
            <guid>https://www.asianetnews.com/iffk2018/beena-paul-about-iffk-2018-pjoi4i</guid>
            <pubDate>Thu, 13 Dec 2018 19:42:00 +0530</pubDate>
            <description>മലയാള സിനിമയ്ക്ക് മെച്ചമുണ്ടാക്കിയ മേളയെന്ന് ബീനാ പോള്‍ </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyky6hyzft1dzzk9hjvd0vrq/beena-paul_760x400.jpg"/>
        </item>
        <item>
            <title>സെന്‍സര്‍ഷിപ്പുകളെക്കുറിച്ച് തുറന്നടിച്ച് കമല്‍</title>
            <link>https://www.asianetnews.com/iffk2018/kamal-about-censorship-pjogol</link>
            <guid>https://www.asianetnews.com/iffk2018/kamal-about-censorship-pjogol</guid>
            <pubDate>Thu, 13 Dec 2018 19:11:00 +0530</pubDate>
            <description>സെന്‍സര്‍ഷിപ്പുകളെക്കുറിച്ച് തുറന്നടിച്ച് കമല്‍ </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cykvn3tmxeafx07bv1fcv7qt/Kamal-about-censorship_760x400.jpg"/>
        </item>
        <item>
            <title>ചലച്ചിത്രമേള കൊടിയിറങ്ങി; ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍; ഡാര്‍ക്ക് റൂം മികച്ച ചിത്രം</title>
            <link>https://www.asianetnews.com/iffk2018/iffk-closing-ceremony-award-to-lijo-jose-pallisseri-pjoffr</link>
            <guid>https://www.asianetnews.com/iffk2018/iffk-closing-ceremony-award-to-lijo-jose-pallisseri-pjoffr</guid>
            <pubDate>Thu, 13 Dec 2018 18:44:00 +0530</pubDate>
            <description>തിരുവനന്തപുരം: കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റൗഹല്ലാഹ് &amp;nbsp;ഹെജാസ സംവിധാനം ചെയ്ത &amp;nbsp;ഡാര്‍ക്ക് റൂം മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോര പുരസ്കാരം സ്വന്തമാക്കി.&amp;nbsp; &amp;nbsp;ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകനുള്ള രജത ചകോരം സ്വന്തമാക്കിയത്.&amp;nbsp;ഈ മാ യൗ ആണ് ചിത്രം.&amp;nbsp;&amp;nbsp;മലയാളത്തില്‍ നിന്ന് &amp;nbsp;മത്സരരംഗത്തുള്ള രണ്ട്&amp;nbsp;ചിത്രങ്ങളും പുരസ്കാരങ്ങള്‍ സ്വന്തമാക്കി..  സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞടുക്കപ്പെട്ടത്. &amp;nbsp;മികച്ച ഏഷ്യന്‍ സിനിമയായി ഈ മാ യൗ തെരഞ്ഞെടുക്കപ്പെട്ടു.&amp;nbsp;മികച്ച ഏഷ്യൻ ചിത്രം, മികച്ച സംവിധായകൻ, പ്രേക്ഷക പ്രീതി നേടിയ ചിത്രം എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് ഈ മാ യൗ സ്വന്തമാക്കിയത്.&amp;nbsp; ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ മാ യൗ &amp;nbsp;മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശേരി സ്വന്തമാക്കിയിരുന്നു.&amp;nbsp;&amp;nbsp;  നവാഗത സംവിധായകനുള്ള രജത ചകോരം അനാമിക അക്സർ&amp;nbsp;&amp;nbsp;സ്വന്തമാക്കി. &amp;nbsp;ടേക്കിംഗ് ദ ഹോർ ടു ഈറ്റ് ജിലേബി എന്ന ചിത്രത്തിനാണ് പുരസ്കാരം. ബിയാട്രിസ് സെയ്നർ സംവിധാനം ചെയത് ലാറ്റിനമേരിക്കൻ ചിത്രം ദ സൈലൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.സിനിമാറ്റോഗ്രഫിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം സൗമ്യാനന്ദ സാഹിക്കാണ്. ടേക്കിംഗ് ദ &amp;nbsp;ഹോർ ടു ഈറ്റ് ജിലേബി &amp;nbsp;ആണ് ചിത്രം. &amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cykv3qyvva3pnghmns0fmyvp/iffk-award_760x400.jpg"/>
        </item>
        <item>
            <title>കാപര്‍നം: മനസില്‍ നിന്ന് മായാത്ത ആ ചിരി- റിവ്യു</title>
            <link>https://www.asianetnews.com/iffk2018/iffk2018-capernaum-review-pjo9k9</link>
            <guid>https://www.asianetnews.com/iffk2018/iffk2018-capernaum-review-pjo9k9</guid>
            <pubDate>Thu, 13 Dec 2018 16:37:00 +0530</pubDate>
            <description>കണ്ണീരിന്‍റെ നനവുള്ള ഒരു&amp;nbsp; ചിരിയും മനസിലേറ്റിയാവും കാപര്‍നം കണ്ടിറങ്ങുന്ന ഒരോ പ്രേക്ഷകനും തീയേറ്ററില്‍ നിന്ന് ഇറങ്ങുക. തീക്ഷ്ണമായ വികാരപരിസരങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സിനിമ കേന്ദ്രകഥാപാത്രമായ ലബനീസ് ബാലന്‍ സെയിന്‍റെ പുഞ്ചിരിയിലാണ് അവസാനിക്കുന്നത്. കണ്ണീര് കലർന്ന ആ പുഞ്ചിരി&amp;nbsp; സിനിമ കണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനസിൽ നിന്ന് മായുന്നില്ല. ഒരു അപാര സിനിമ എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ചിത്രമാണ് കാപര്‍നം. ഒരു നിമിഷം പോലും വിരസത അറിയിക്കാതെ മനോഹരമായ ഒരു കവിത പോലെ പ്രേക്ഷക ഹൃദയത്തിലേക്ക് സിനിമ ഒഴുകിയെത്തും. ദാരിദ്രരുടെയും കുടിയേറ്റക്കാരുടെയും ജീവിതതലങ്ങള്‍ തുറന്ന് കാണിക്കുന്ന സിനിമ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചില നിമിഷങ്ങളില്‍ എന്തെന്നില്ലാത്ത തരത്തില്‍ അസ്വസ്ഥരാക്കുക കൂടി ചെയ്യുന്നു.    കോടതിമുറിയിൽ നിന്ന് ആരംഭിക്കുന്ന സിനിമ ഫ്ലാഷ്ബാക്കിലൂടെയാണ് പുരോഗമിക്കുന്നത്. തന്നെ ജനിപ്പിച്ചതിന്‍റെ പേരില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത് കോടതി കയറ്റുകയാണ് 12 വയസ്സുകാരനായ സെയിന്‍. അദ്ഭുതപ്പെട്ട മജിസ്ട്രേറ്റിന് മുന്നിൽ തന്‍റെ കഥ പറയുകയാണ്. സെയിന്‍റെ വാക്കുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കടുത്ത ദാരിദ്രം അനുഭവിക്കുന്നു, കുറെ കുട്ടികള്‍ ഉള്ള ഒരു കുടുംബമാണ് സെയിന്‍റേത്. കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്ടറിയോട് സെയിന്‍റെ വീടിനെ ഉപമിച്ചാലും തെറ്റ് പറയാന്‍ കഴിയില്ല. സെയിന്‍റെ മാതാപിതാക്കള്‍ അവന്‍റെ ജനനം പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാജ്യത്ത് അങ്ങനെ ഒരാള്‍ ജീവിച്ചിരിക്കുന്നു എന്നതിന് പോലും രേഖകള്‍ ഇല്ല എന്നത് ജീവിതാനുഭവത്തിന്‍റെ ഒരു ഘട്ടത്തില്‍ സെയിനിനെ അസ്വസ്ഥനാക്കുന്നു. ഇനി കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്നാണ് കോടതിക്ക് മുമ്പാകെ അവന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്.  സ്കൂളില്‍ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും&amp;nbsp; ദാരിദ്ര്യം മൂലം സെയിന് സാധിക്കുന്നില്ല. മക്കളുടെ കാര്യങ്ങളില്‍ ഉപേക്ഷ കാണിക്കുന്ന മാതാപിതാക്കളോട് സെയിന് അമര്‍ഷമുണ്ടെങ്കിലും പ്രിയ സഹോദരി സഹാറിന്‍റെ വേര്‍പാടോടെയാണ് പ്രതിഷേധമായി അത് പുറത്തുവരുന്നത്. ചെറിയ ചില ജോലികള്‍ ചെയ്ത് സഹോദരിമാര്‍ക്ക് തുണയായി കഴിയുന്ന സെയ്നിനാണ് 11 വയസുള്ള&amp;nbsp; സഹോദരി&amp;nbsp; സഹാറിനെ അച്ഛനമ്മമാരെക്കാളും&amp;nbsp; സ്നേഹത്തോടെയും കരുതലോടെയും കാത്തുസൂക്ഷിക്കുന്നത്. സഹോദരിക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടാകുമ്പോള്‍ അവള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് നല്‍കുന്നതും കുട്ടി സെയിൻ തന്നെ. പ്രായപൂര്‍ത്തിയാവും മുമ്പ് അവളെക്കാള്‍ മുപ്പതുവയസ്സെങ്കിലും പ്രായക്കൂടുതല്‍ ഉള്ളയാളുടെ ഭാര്യയായി സഹാറിനെ വീട്ടില്‍ നിന്ന് ഇറക്കിവിടുമ്പോള്‍ തടയുകയാന്‍ ശ്രമിക്കുകയും പരാജയപ്പെടുമ്പോള്‍ പൊട്ടിക്കരയുകയും ചെയ്യുന്നു.    സഹോദരിയുടെ വേര്‍പാടോട് കൂടിയാണ് മാതാപിതാക്കളെ ഉപേക്ഷിച്ച് സെയിന് തെരുവിലേക്ക് ഇറങ്ങുന്നത്. തൊഴില്‍ തേടി നടക്കുന്ന സെയില്‍ പിന്നീട്&amp;nbsp; എത്യോപ്യൻ അഭയാർത്ഥിയായ യുവതിയുടെയും അവളുടെ ഒരു വയസ്സുള്ള കുട്ടിക്കും ഒപ്പം കൂടുന്നു. കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങളും ചിത്രത്തിലെ കഥാനിമിഷങ്ങളില്‍ പ്രതിഫലപ്പിക്കുന്നുണ്ട്. അധികം വൈകാതെ ആ കുഞ്ഞിന്‍റെ ഉത്തരവാദിത്വം സെയിനിന് ഏറ്റെടുക്കേണ്ടിവരുമ്പോഴും ബാല്യത്തിന്‍റെ നിഷ്കളങ്കതയിലുപരിയായി പക്വത അവന്‍റെ പ്രവര്‍ത്തികളില്‍ പ്രകടമാകുന്നു. യുവതിയുടെ അഭാവത്തിലും കുഞ്ഞിനെ സ്വന്തം സഹോദരനെ പോലെ സംരക്ഷിക്കുന്ന സെയിന് മനുഷ്യത്വത്തിന്‍റെ പ്രതീകമാണെങ്കില്‍, കുഞ്ഞിനെ വാങ്ങാന്‍ ശ്രമിക്കുന്ന യുവാവ് സമൂഹത്തിന്‍റെ മനുഷ്യത്വമില്ലായ്മയുടെ പ്രതീകമാണ്.  ഒരു ഡോക്യമെന്‍ററി ശൈലിയിലൂടെ ആവിഷ്‍ക്കരിച്ചിരിക്കുന്ന സിനിമ കുട്ടികളുടെ പ്രശ്നം ലോകത്തിനു മുന്നിൽകൊണ്ടുവരുന്നതാണ്. മുതിർന്നവരുടെ മോശം തീരുമാനങ്ങളുടെ ദുരിതഫലം അനുഭവിക്കുന്ന കുട്ടികളെ കൊണ്ടുതന്നെ കഥപറയിപ്പിക്കുകയാണ് കാപര്‍നം. തെരുവുകളില്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന നൂറുകണക്കിനു കുട്ടികളുടെ കഥ. ദാരിദ്ര്യത്തിന്‍റെ തീവ്രത ഉറക്കെ വിളിച്ച് പറയുന്നതാണ് സിനിമയുടെ കഥാപരിസരമായ തെരുവുകള്‍. കേന്ദ്ര കഥാപാത്രമായ സെയിന്‍റെ വേഷം അവതരിപ്പിച്ചിരിക്കുന്നത് സെയിൻ എന്ന് പേരുള്ള കുട്ടിതന്നെയാണ്. ലബനനിൽ അഭയം തേടിയെത്തിയ സിറിയൻ അഭയാർഥി സെയ്ൻ അവിസ്മരണീയമായ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. അവന് നോക്കാൻ കിട്ടിയ ഒരു വയസുകാരനായ കുട്ടിയുടെ പ്രകടനം പോലും അതിഗംഭീരം എന്ന് പറയേണ്ടിവരും. നടി കൂടിയായ സംവിധായിക നദീൻ ലബാകി, ആണ് സെയിനിന്‍റെ അമ്മ വേഷം അവതരിപ്പിച്ചിരിക്കുന്നത്. നിഷ്ങ്കളമായ സെയിനിന്‍റെ ചിരിയില്‍ അവസാനിക്കുന്ന സിനിമ&amp;nbsp; നിരവധി അന്താരാഷ്‍ട്ര മേളകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cykm02gy47j09ems9pbpyhjr/Caparnaum_760x400.jpg"/>
        </item>
        <item>
            <title>ഐഎഫ്എഫ്കെയിലെ സൗഹൃദക്കാഴ്ചകള്‍</title>
            <link>https://www.asianetnews.com/iffk2018/iffk2018-photos-pjnzvo</link>
            <guid>https://www.asianetnews.com/iffk2018/iffk2018-photos-pjnzvo</guid>
            <pubDate>Thu, 13 Dec 2018 13:08:00 +0530</pubDate>
            <description> കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സൌഹൃദക്കാഴ്ചകള്‍. ഫോട്ടോ: സജീഷ് അറവങ്കര </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyk81qtfdy2wq4m7sa4zr5mn/IFFK_760x400.jpg"/>
        </item>
        <item>
            <title>ഒരു ബര്‍ഗ്മാന്‍ ആരാധിക എന്ന നിലയില്‍ തൃപ്തി നല്‍കിയ ഫെസ്റ്റിവല്‍</title>
            <link>https://www.asianetnews.com/iffk2018/iffk-2018-aparna-pjnzo3</link>
            <guid>https://www.asianetnews.com/iffk2018/iffk-2018-aparna-pjnzo3</guid>
            <pubDate>Thu, 13 Dec 2018 13:03:00 +0530</pubDate>
            <description>ഫെസ്റ്റിവലിന്റെ സ്ഥിരം ഡെലിഗേറ്റ് അല്ല ഞാന്‍. കൊട്ടിഘോഷിക്കപ്പെട്ട സിനിമകളേക്കാള്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത സിനിമകളാണ് എനിക്ക് ഇഷ്ടപ്പെട്ടത്. മുന്‍വിധിയില്ലാതെ, സിനോപ്‌സിസ് വായിച്ചുമാത്രമാണ് സിനിമകള്‍ക്ക് കയറിയത്. അധോലോകങ്ങളുടെ കുറ്റവാളികളുടെയൊക്കെ കഥകള്‍ക്കപ്പുറം പ്രണയത്തെക്കുറിച്ച് പറയുന്ന സിനിമകളായിരുന്നു എന്റെ തെരഞ്ഞെടുപ്പ്. അതില്‍ മിക്കവയും തൃപ്തി നല്‍കുന്നവയായിരുന്നു.&amp;nbsp;  ഒരു ബര്‍ഗ്മാന്‍ ആരാധിക എന്ന നിലയില്‍ അദ്ദേഹത്തിന്റെ പാക്കേജ് ആശ്വാസമായിരുന്നു. പെഴ്‌സോണ ഒഴികെയുള്ള ചിത്രങ്ങള്‍ ഇഷ്ടമായി.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyk7qwcd1e1y6pgn9dh4dgcs/iffk-open-forum_760x400.jpg"/>
        </item>
        <item>
            <title>എ ട്വല്‍വ് ഇയര്‍ നൈറ്റ് എന്റെ ചിത്രം, മത്സവവിഭാഗം പ്രതീക്ഷിച്ചതുപോലെ ഉയര്‍ന്നില്ല</title>
            <link>https://www.asianetnews.com/iffk2018/iffk-2018-shamjith-pjnygf</link>
            <guid>https://www.asianetnews.com/iffk2018/iffk-2018-shamjith-pjnygf</guid>
            <pubDate>Thu, 13 Dec 2018 12:37:00 +0530</pubDate>
            <description>ഇത് എന്റെ പതിമൂന്നാമത്തെ ഐഎഫ്എഫ്‌കെയാണ്. പ്രളയാനന്തരം നടന്ന ഫെസ്റ്റിവലിന് പഴയൊരു ഓളം ഉണ്ടായിരുന്നില്ല. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയതിനാല്‍ ഒരുപാട് പേര്‍ക്ക് പങ്കെടുക്കാനായില്ല. പക്ഷേ ഫീസ് ഉയര്‍ത്തിയത് ഒരു തരത്തില്‍ ഗുണം ചെയ്തതായും എനിക്ക് തോന്നുന്നുണ്ട്. സിനിമയെ സീരിയസ് ആയി സമീപിക്കുന്നവര്‍ മാത്രമേ ഇത്തവണ വന്നിട്ടുള്ളുവെന്നാണ് തോന്നുന്നത്. സിനിമയ്ക്ക് കയറാതെ പുറത്ത് നില്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞു.&amp;nbsp;  മത്സരവിഭാഗം സിനിമകളുടെ തെരഞ്ഞെടുപ്പ് കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്നും തോന്നുന്നുണ്ട്. എന്നാലും ശ്രദ്ധിക്കപ്പെട്ട മൂന്നാല് സിനിമകള്‍ ഉണ്ടായിരുന്നു. 'എ ട്വല്‍വ് ഇയര്‍ നൈറ്റ്' ആണ് ഇതുവരെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. പ്രധാന വേദിയായ ടാഗോറിലെ പ്രൊജക്ഷന്‍ കേടായത് ബുദ്ധിമുട്ടുണ്ടാക്കി.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyk66bgsh320qwxysmfywvvz/iffk-open-forum_760x400.jpg"/>
        </item>
        <item>
            <title>ബുള്‍ബുള്‍ ഇനിയും പാടും; സ്വപ്നങ്ങള്‍ക്ക് പരിധിയില്ലാതെ! റിവ്യു</title>
            <link>https://www.asianetnews.com/iffk2018/iffk2018-bulbul-can-sing-review-pjnwzy</link>
            <guid>https://www.asianetnews.com/iffk2018/iffk2018-bulbul-can-sing-review-pjnwzy</guid>
            <pubDate>Thu, 13 Dec 2018 12:05:00 +0530</pubDate>
            <description>ദേശീയ അവാര്‍ഡ് നേടിയ വില്ലേജ് റോക്ക് സ്റ്റാറിലൂടെ തന്റേതായ ഇടം ഇന്ത്യന്‍ സിനിമയില്‍ കണ്ടെത്തിയ റിമയുടെ രണ്ടാം സിനിമ ഏറെ ആകാംക്ഷകളോടെയാണ് സിനിമാ പ്രേക്ഷകര്‍ കാത്തിരുന്നത്. അസ്സാമിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മൂന്ന് കൌമാര പ്രായക്കാരിലൂടെ സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭ്രപാളിയിലെത്തിക്കുകയാണ് റിമാ ദാസ് തന്‍റെ രണ്ടാമത്തെ സിനിമയിലൂടെ.    പതിനഞ്ച് വയസുള്ള ബുള്‍ബുളും സുമനും ബോനിയും ചെറുപ്പം മുതലുള്ള കൂട്ടുകാരാണ്. ബുള്‍ബുളിന്‍റെയും ബോനിയുടെയും അടുത്ത കൂട്ടുകാരനായ സുമനെ മറ്റ് ആണ്‍കുട്ടികള്‍ കൂടെ കൂട്ടാറില്ല. പെണ്‍കുട്ടിയെന്ന അപഹാസം അവന് മറ്റ് ആണ്‍കുട്ടികളില്‍ നിന്ന് നേരിടേണ്ടിവരുന്നു. ഇവരുടെ കൂട്ടുകെട്ട് ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നില്ല. എന്നാല്‍ പിന്നീട് ഇതേ അധിക്ഷേപം അവന് നാട്ടുകാരില്‍ നിന്ന്&amp;nbsp; നേരിടേണ്ടിവരികയും ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നതോടെ സുമു ഏറെ തകരുന്നു. എന്നാല്‍ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടതില്ലെന്ന് പറഞ്ഞ് അവനെ സമാധാനിപ്പിക്കുകയാണ് ബുള്‍ബുള്‍.    ബോനി ഒരു ആണ്‍സുഹൃത്തുമായി അടുക്കുന്നതിനിടെ ബുള്‍ബുളിനും ഒരു പ്രണായഭ്യര്‍ത്ഥന ലഭിക്കുന്നു. രണ്ട് പ്രണയത്തിനും ഇടയില്‍ സജീവമായി നില്‍ക്കുന്നത് സുമുവാണ്. ഒരിക്കല്‍ ഇവര്‍ അഞ്ച് പേരും യാത്ര പോകുന്നു. എന്നാല്‍ അവിടെയെത്തുന്ന യുവാക്കള്‍ കുട്ടികളെ അഴിഞ്ഞാട്ടക്കാരായി ചിത്രീകരിക്കുന്നു. അവര്‍&amp;nbsp; സംസ്കാരത്തെ തകര്‍ക്കുന്ന 'വലിയ' പാപം ചെയ്തുവെന്ന് ആരോപിച്ച് അവര്‍ കുട്ടികളെ അടിക്കുന്നു. സംസ്കാരത്തെ തകര്‍ത്ത കുട്ടികളുടെ വീഡിയോ എടുക്കുന്നു. ഈ പ്രശ്നം നാട്ടിലെ സംസാര വിഷയമാകുന്നു. ചാനലുകള്‍ വാര്‍ത്തകള്‍ക്കായി സ്കൂളിലേക്കെത്തുന്നു. സ്കൂളിന്‍റെ സംസ്കാരം കുട്ടികള്‍ തകര്‍ത്തതായും ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃക ആകാതിരിക്കണമെങ്കില്‍ ശിക്ഷിക്കണമെന്ന ആവശ്യം അധ്യാപകര്‍ക്കിടയില്‍ നിന്നുണ്ടാകുന്നു. എന്നാല്‍ ഈ അധ്യാപകരെല്ലാം അത്ര വിശുദ്ധരല്ലെന്നും ചിത്രം കാണിക്കുന്നുണ്ട്.  ബുള്‍ബുളിന്‍റെ വീട്ടില്‍ സംസ്കാരത്തെ കുറിച്ചുള്ള സംസാരമുണ്ടാകുന്നു. കൃഷ്ണനും രാധയ്ക്കും ഉണ്ടായത് ആത്മീയമായ പ്രണയമാണെന്നും എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് കൃഷ്ണരാധമാരുടെ ആത്മീയ പ്രണയത്തെ കുറിച്ചറിയില്ലെന്നും അവര്‍ക്ക് ശാരീരികമായ പ്രണയത്തെ കുറിച്ച് മാത്രമേ അറിയുകയുള്ളൂവെന്നും അത് സംസ്കാരത്തെ തകര്‍ക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ സ്ത്രീകളുടെ ഇടയില്‍ ഈ ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഒടുക്കം അന്നന്നത്തെ പണിയെകുറിച്ചുള്ള ചിന്തയില്‍ അവരുടെ ആത്മീയ/ശാരീരിക പ്രണയ ചിന്തകള്‍ അവസാനിക്കുന്നു.  ഇതിനിടെ സമൂഹത്തിന്‍റെ സദാചാര പൊലീസിങ്ങ് ഉണ്ടാക്കിയ ആഘാതം താങ്ങാനാകാതെ ബോനി ആത്മഹത്യ ചെയ്യുന്നു. ബോനിയുടെ മരണം സുമത്തിനും ബുള്‍ബുളിനും വലിയ ഷോക്കായിരുന്നു. ഒരു നദിപോലെ ശാന്തമായി ഒഴുകിയിരുന്ന അവരുടെ സൗഹൃദം തകരുന്നു. ബോനി, തന്‍റെ കവിയായ കാമുകനെ ഉപേക്ഷിക്കുന്നു. സുമുമായി അവള്‍ അകലുന്നു. എന്നാല്‍ ബോനിയുടെ അമ്മയില്‍ അവള്‍ സമാധാനം കണ്ടെത്തുന്നു. സമൂഹം പറയുന്നത് കേട്ടല്ല നമ്മള്‍ ജീവിക്കേണ്ടതെന്നും അവനവന്‍റെ മനസിന് ഇഷ്‍ടപ്പെടും വിധമാണെന്നും ബോനിയുടെ അമ്മ ബുള്‍ബുളിനോട് പറയുന്നു. ആദ്യ ചിത്രമായ വില്ലേജ് റോക്സ്റ്റാഴ്സിലെ നായികയായ ധുനുവിനോടും അമ്മ ഇതേ കാര്യങ്ങള്‍ തന്നെ പറയുന്നുണ്ട്. പ്രമേയത്തുടര്‍ച്ചയല്ലെങ്കിലും വിശാലമായ സ്വപ്‍നങ്ങളിലേക്ക്&amp;nbsp; പെണ്‍കുട്ടികളെയും കൂടെകൂട്ടണമെന്ന് രണ്ടാമത്തെ ചിത്രത്തിലും അടിവരയിട്ട് ആവര്‍ത്തിക്കുകയാണ് റിമ ദാസ്.      സ്ത്രീ- പുരുഷ ബന്ധത്തെ മതിലുകൾക്കുള്ളിൽ നില നിർത്താനാണ് പൊതുബോധ ശ്രമം. എന്നാൽ ഇത്തരമിടങ്ങളിൽ കൂറേക്കൂടി വിശാലമായ കാഴ്ചകൾ നിലനിർത്തുന്ന 'വിശുദ്ധ' ഗ്രാമങ്ങളിലേക്ക് കടന്നുവരുന്ന കൃഷ്ണൻ- രാധ ആത്മീയ പ്രണയവും ബുൽബുലിന്റെ പിതാവിന്റെ&amp;nbsp; പന്നി വളർത്തലും സമകാലീന രാഷ്‍ട്രീയ സാഹചര്യങ്ങളെ സിനിമയുമായി വിദഗ്ധമായി കോർത്തിണക്കുന്നുണ്ട്.  തന്‍റെ മുന്‍ ചിത്രത്തെ പോലെതന്നെ ബുള്‍ബുളിലും റിമാ ദാസാണ് സംവിധാനവും ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.. രണ്ടാമത്തെ ചിത്രമായ ബുള്‍ബുളും ആസ്വാദ്യകരമായ ഒരു ചലച്ചിത്ര അനുഭവമായി മാറ്റാൻ റിമ ദാസിന് കഴിഞ്ഞിട്ടുണ്ട്. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyk5ac8wg5d88jyaxtykpa2c/bulbul_760x400.jpg"/>
        </item>
        <item>
            <title>ബുള്‍ബുള്‍ ഇനിയും പാടും; സ്വപ്നങ്ങള്‍ക്ക് പരിധിയില്ലാതെ! റിവ്യു</title>
            <link>https://www.asianetnews.com/iffk2018/iffk2018-bulbul-can-sing-trailer-pjnuur</link>
            <guid>https://www.asianetnews.com/iffk2018/iffk2018-bulbul-can-sing-trailer-pjnuur</guid>
            <pubDate>Thu, 13 Dec 2018 11:19:00 +0530</pubDate>
            <description>ദേശീയ അവാര്‍ഡ് നേടിയ വില്ലേജ് റോക്ക് സ്റ്റാറിലൂടെ തന്റേതായ ഇടം ഇന്ത്യന്‍ സിനിമയില്‍ കണ്ടെത്തിയ റിമയുടെ രണ്ടാം സിനിമ ഏറെ ആകാംക്ഷകളോടെയാണ് സിനിമാ പ്രേക്ഷകര്‍ കാത്തിരുന്നത്. അസ്സാമിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മൂന്ന് കൌമാര പ്രായക്കാരിലൂടെ സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭ്രപാളിയിലെത്തിക്കുകയാണ് റിമാ ദാസ് തന്‍റെ രണ്ടാമത്തെ സിനിമയിലൂടെ.    പതിനഞ്ച് വയസുള്ള ബുള്‍ബുളും സുമനും ബോനിയും ചെറുപ്പം മുതലുള്ള കൂട്ടുകാരാണ്. ബുള്‍ബുളിന്‍റെയും ബോനിയുടെയും അടുത്ത കൂട്ടുകാരനായ സുമനെ മറ്റ് ആണ്‍കുട്ടികള്‍ കൂടെ കൂട്ടാറില്ല. പെണ്‍കുട്ടിയെന്ന അപഹാസം അവന് മറ്റ് ആണ്‍കുട്ടികളില്‍ നിന്ന് നേരിടേണ്ടിവരുന്നു. ഇവരുടെ കൂട്ടുകെട്ട് ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നില്ല. എന്നാല്‍ പിന്നീട് ഇതേ അധിക്ഷേപം അവന് നാട്ടുകാരില്‍ നിന്ന്&amp;nbsp; നേരിടേണ്ടിവരികയും ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നതോടെ സുമു ഏറെ തകരുന്നു. എന്നാല്‍ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടതില്ലെന്ന് പറഞ്ഞ് അവനെ സമാധാനിപ്പിക്കുകയാണ് ബുള്‍ബുള്‍.    ബോനി ഒരു ആണ്‍സുഹൃത്തുമായി അടുക്കുന്നതിനിടെ ബുള്‍ബുളിനും ഒരു പ്രണായഭ്യര്‍ത്ഥന ലഭിക്കുന്നു. രണ്ട് പ്രണയത്തിനും ഇടയില്‍ സജീവമായി നില്‍ക്കുന്നത് സുമുവാണ്. ഒരിക്കല്‍ ഇവര്‍ അഞ്ച് പേരും യാത്ര പോകുന്നു. എന്നാല്‍ അവിടെയെത്തുന്ന യുവാക്കള്‍ കുട്ടികളെ അഴിഞ്ഞാട്ടക്കാരായി ചിത്രീകരിക്കുന്നു. അവര്‍&amp;nbsp; സംസ്കാരത്തെ തകര്‍ക്കുന്ന 'വലിയ' പാപം ചെയ്തുവെന്ന് ആരോപിച്ച് അവര്‍ കുട്ടികളെ അടിക്കുന്നു. സംസ്കാരത്തെ തകര്‍ത്ത കുട്ടികളുടെ വീഡിയോ എടുക്കുന്നു. ഈ പ്രശ്നം നാട്ടിലെ സംസാര വിഷയമാകുന്നു. ചാനലുകള്‍ വാര്‍ത്തകള്‍ക്കായി സ്കൂളിലെക്കെത്തുന്നു. സ്കൂളിന്‍റെ സംസ്കാരം കുട്ടികള്‍ തകര്‍ത്തതായും ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃക ആകാതിരിക്കണമെങ്കില്‍ ശിക്ഷിക്കണമെന്ന ആവശ്യം അധ്യാപകര്‍ക്കിടയില്‍ നിന്നുണ്ടാകുന്നു. എന്നാല്‍ ഈ അധ്യാപകരെല്ലാം അത്ര വിശുദ്ധരല്ലെന്നും ചിത്രം കാണിക്കുന്നുണ്ട്.  ബുള്‍ബുളിന്‍റെ വീട്ടില്‍ സംസ്കാരത്തെ കുറിച്ചുള്ള സംസാരമുണ്ടാകുന്നു. കൃഷ്ണനും രാധയ്ക്കും ഉണ്ടായത് ആത്മീയമായ പ്രണയമാണെന്നും എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് കൃഷ്ണരാധമാരുടെ ആത്മീയ പ്രണയത്തെ കുറിച്ചറിയില്ലെന്നും അവര്‍ക്ക് ശാരീരികമായ പ്രണയത്തെ കുറിച്ച് മാത്രമേ അറിയുകയുള്ളൂവെന്നും അത് സംസ്കാരത്തെ തകര്‍ക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ സ്ത്രീകളുടെ ഇടയില്‍ ഈ ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഒടുക്കം അന്നന്നത്തെ പണിയെകുറിച്ചുള്ള ചിന്തയില്‍ അവരുടെ ആത്മീയ/ശാരീരിക പ്രണയ ചിന്തകള്‍ അവസാനിക്കുന്നു.  ഇതിനിടെ സമൂഹത്തിന്‍റെ സദാചാര പൊലീസിങ്ങ് ഉണ്ടാക്കിയ ആഘാതം താങ്ങാനാകാതെ ബോനി ആത്മഹത്യ ചെയ്യുന്നു. ബോനിയുടെ മരണം സുമത്തിനും ബുള്‍ബുളിനും വലിയ ഷോക്കായിരുന്നു. ഒരു നദിപോലെ ശാന്തമായി ഒഴുകിയിരുന്ന അവരുടെ സൗഹൃദം തകരുന്നു. ബോനി, തന്‍റെ കവിയായ കാമുകനെ ഉപേക്ഷിക്കുന്നു. സുമുമായി അവള്‍ അകലുന്നു. എന്നാല്‍ ബോനിയുടെ അമ്മയില്‍ അവള്‍ സമാധാനം കണ്ടെത്തുന്നു. സമൂഹം പറയുന്നത് കേട്ടല്ല നമ്മള്‍ ജീവിക്കേണ്ടതെന്നും അവനവന്‍റെ മനസിന് ഇഷ്‍ടപ്പെടും വിധമാണെന്നും ബോനിയുടെ അമ്മ ബുള്‍ബുളിനോട് പറയുന്നു. ആദ്യ ചിത്രമായ വില്ലേജ് റോക്സ്റ്റാഴ്സിലെ നായികയായ ധുനുവിനോടും അമ്മ ഇതേ കാര്യങ്ങള്‍ തന്നെ പറയുന്നുണ്ട്. പ്രമേയത്തുടര്‍ച്ചയല്ലെങ്കിലും വിശാലമായ സ്വപ്‍നങ്ങളിലേക്ക്&amp;nbsp; പെണ്‍കുട്ടികളെയും കൂടെകൂട്ടണമെന്ന് രണ്ടാമത്തെ ചിത്രത്തിലും അടിവരയിട്ട് ആവര്‍ത്തിക്കുകയാണ് റിമ ദാസ്.      സ്ത്രീ- പുരുഷ ബന്ധത്തെ മതിലുകൾക്കുള്ളിൽ നില നിർത്താനാണ് പൊതുബോധ ശ്രമം. എന്നാൽ ഇത്തരമിടങ്ങളിൽ കൂറേക്കൂടി വിശാലമായ കാഴ്ചകൾ നിലനിർത്തുന്ന 'വിശുദ്ധ' ഗ്രാമങ്ങളിലേക്ക് കടന്നുവരുന്ന കൃഷ്ണൻ- രാധ ആത്മീയ പ്രണയവും ബുൽബുലിന്റെ പിതാവിന്റെ&amp;nbsp; പന്നി വളർത്തലും സമകാലീന രാഷ്‍ട്രീയ സാഹചര്യങ്ങളെ സിനിമയുമായി വിദഗ്ധമായി കോർത്തിണക്കുന്നുണ്ട്.  തന്‍റെ മുന്‍ ചിത്രത്തെ പോലെതന്നെ ബുള്‍ബുളിലും റിമാ ദാസാണ് സംവിധാനവും ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.. രണ്ടാമത്തെ ചിത്രമായ ബുള്‍ബുളും ആസ്വാദ്യകരമായ ഒരു ചലച്ചിത്ര അനുഭവമായി മാറ്റാൻ റിമ ദാസിന് കഴിഞ്ഞിട്ടുണ്ട്. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyges1peqjhpdvkb4m0xy4dv/bulbul_760x400.jpg"/>
        </item>
        <item>
            <title>എത്ര നിരോധിച്ചാലും നല്ല സിനിമകള്‍ ഇനിയും ഉണ്ടാകുമെന്ന് മജീദ് മജീദി</title>
            <link>https://www.asianetnews.com/iffk2018/majid-majidi-about-film-screening-iffk-pjnlg2</link>
            <guid>https://www.asianetnews.com/iffk2018/majid-majidi-about-film-screening-iffk-pjnlg2</guid>
            <pubDate>Thu, 13 Dec 2018 07:56:00 +0530</pubDate>
            <description>തിരുവനന്തപുരം: എത്രതന്നെ സെന്‍സര്‍ ചെയ്യപ്പെട്ടാലും നിരോധിച്ചാലും നല്ല സിനിമകള്‍ ഇനിയും ഉണ്ടാകുമെന്ന് ഇറാനിയന്‍ സംവിധായകനും രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി ചെയര്‍മാനുമായ മജീദ് മജീദി. ഇന്ത്യയില്‍ വച്ച് ഇനിയും സിനിമകള്‍ ചിത്രീകരിക്കുമെന്നും മജീദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  കേരളം ചുറ്റികാണാന്‍ കഴിയാത്തതിന്‍റെ നിരാശയായിരുന്നു മജീദ് മജീദിയുടെ വാക്കുകളില്‍ നിറഞ്ഞത്. ഇനിയും വരുമെന്നും കേരളം ഏറെ ഇഷ്ടമായെന്നും മജീദ് മജീദി പറഞ്ഞു. ചലച്ചിത്രമേള ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഇത്തരം മേളകളെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് ആഗ്രഹമെന്നും മജീദ് മജീദി പറഞ്ഞു. വിമര്‍ശനങ്ങളും നിരോധനങ്ങളുമുണ്ടായാലും മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടണമെന്നും അത് ആസ്വാദകരില്‍ എത്തണമെന്നും മജീദ് മജീദി കൂട്ടിചേര്‍ത്തു.&amp;nbsp;  സിനിമ കാണാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ആദ്യം അവര്‍ സിനിമകള്‍ കാണട്ടെ എന്നും ചലച്ചിത്രമേളകള്‍ അത്തരം സിനിമകള്‍ക്ക് വേദിയാവണമെന്നും മജീദ് മജീദി പറഞ്ഞു. ഇന്ത്യയുടെ ദൃശ്യഭംഗി സിനിമകള്‍ക്ക് ഏറെ അനുയോജ്യമാണെന്നും ഇറാനിയന്‍ സംസ്കാരവുമായി ഇന്ത്യയെ യോജിപ്പിക്കാന്‍ സാധിക്കുമെന്നും മജീദ് മജീദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  " </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cycjbjty5exs744p7qqqta71/majid-majidi-film_760x400.jpg"/>
        </item>
        <item>
            <title>സിനിമാപ്പൂരത്തിന് ഇന്ന് സമാപനം; ഐഎഫ്എഫ്കെയിലെ മികച്ച ചിത്രത്തെ ഇന്നറിയാം</title>
            <link>https://www.asianetnews.com/iffk2018/iffk-closing-ceremony-today-pjnk1z</link>
            <guid>https://www.asianetnews.com/iffk2018/iffk-closing-ceremony-today-pjnk1z</guid>
            <pubDate>Thu, 13 Dec 2018 07:26:00 +0530</pubDate>
            <description>തിരുവനന്തപുരം: ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ 23-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. പ്രേക്ഷകപ്രീതിനേടിയ റഫീക്കിയുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും.മികച്ച ചിത്രത്തിനായുള്ള വോട്ടിംഗ് ഉച്ചവരെ തുടരും. നിശാഗന്ധിയില്‍ വൈകീട്ട് 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്‍റെ പ്രദര്‍ശനവുമുണ്ടാകും.  ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് മേളയ്ക്ക് തിരശീല വീഴുന്നത്.ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കി. ഹേപ്പ് ആന്‍റ് റീബില്‍ഡിംഗ് ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480ലധികം പ്രദര്‍ശനങ്ങളാണ് നടന്നത്. ലോകസിനിമകള്‍ക്കായിരുന്നു ഇക്കുറിയും പ്രേക്ഷകരുടെ തിരക്ക്.മത്സവിഭാഗത്തിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച മലയാളസിനിമകള്‍ക്ക് വന്‍ സ്വീകാര്യതയാണ് കിട്ടിയത്.  ലോക സിനിമാചരിത്രത്തിലെ വിസ്മയ പ്രതിഭ ഇഗ്മര്‍ ബര്‍ഗ്മാന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച ഡോക്യുമെന്‍ററിയടക്കം എട്ട് ചിത്രങ്ങള്‍ക്കും പ്രക്ഷകര്‍ തള്ളിക്കയറി. മേളയോടനുബന്ധിച്ച് പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ആദരവായി ഒരുക്കിയ സംഗീത സന്ധ്യകള്‍ക്ക് ആസ്വാദകര്‍ ഏറെയായിരുന്നു. മജീദ് മജീദി ചിത്രം മുഹമ്മദ് ദ മെസഞ്ചര്‍ ഒാഫ് ഗോഡ് പ്രദര്‍ശിപ്പിക്കാത്തത് സിനിമാസ്വാദകര്‍ക്ക് നിരാശയായി. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cy72r1qexpny1k7020k6bxp4/-----------_760x400.jpg"/>
        </item>
        <item>
            <title>ഐഎഫ്എഫ്കെ ആഘോഷിച്ച് ഡെലിഗേറ്റുകള്‍</title>
            <link>https://www.asianetnews.com/iffk2018/iffk2018-photos-pjnams</link>
            <guid>https://www.asianetnews.com/iffk2018/iffk2018-photos-pjnams</guid>
            <pubDate>Thu, 13 Dec 2018 04:02:00 +0530</pubDate>
            <description> കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ തിരക്കില്‍ പ്രതിനിധികള്‍. ഫോട്ടോ: സജീഷ് അറവുങ്കര   </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyj8jqn1f9yg270egkknpps8/IFFK_760x400.jpg"/>
        </item>
        <item>
            <title>അകൊസ്റ്റയുടെ ജീവിതം, നൃത്തച്ചുവടുകളുടെ രാഷ്‍ട്രീയവും- റിവ്യു</title>
            <link>https://www.asianetnews.com/iffk2018/iffk2018-yuli-review-pjn694</link>
            <guid>https://www.asianetnews.com/iffk2018/iffk2018-yuli-review-pjn694</guid>
            <pubDate>Thu, 13 Dec 2018 02:28:00 +0530</pubDate>
            <description>ജീവിച്ചിരിക്കുന്ന ക്യൂബക്കാരില്‍ ഏറ്റവും പ്രശസ്തനായ ബാലെ നര്‍ത്തകന്‍ കാര്‍ലോസ് അകൊസ്റ്റയുടെ ജീവിതത്തെ ആധാരമാക്കിയുള്ള സിനിമയാണ് യുലി. അകൊസ്റ്റയുടെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു നൃത്താവിഷ്ക്കാരത്തിന്‍റെ റിഹേഴ്‍സലിന് വേണ്ടി അയാള്‍ എത്തുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. റിഹേഴ്‍സലും, യുലി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അകൊസ്റ്റയുടെ കുട്ടിക്കാലവും ഇടകലര്‍ത്തിയാണ് സിനിമ. കാര്‍ലോസ് അകൊസ്റ്റ ആരെന്നതിലുപരിയായി ഒരു ദേശത്തിന്റെയും വര്‍ഗത്തിന്റെയും ഭൂതകാലവും വളര്‍ച്ചയുടെ ഘട്ടവും അടയാളപ്പെടുത്താനും ശ്രമിക്കുന്നു, ഇസിയര്‍ ബൊലിയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ യുലി.    ബാല്യത്തെക്കുറിച്ചും കൌമാരത്തെക്കുറിച്ചുമുള്ള അകൊസ്റ്റയുടെ ഓര്‍മ്മകളിലൂടെയാണ് സിനിമ മുന്നേറുന്നത്. ഫുട്ബോളര്‍ ആകാന്‍ കൊതിച്ച യുലിയെ അച്ഛന്‍ ബാലെ സ്കൂളില്‍ കൊണ്ടുചെന്നാക്കുന്നതും പിന്നെ അവിടെ നിന്ന് യുലി എന്ന കുട്ടി വളര്‍ന്നു ലണ്ടന്‍ ബാലെ ട്രൂപ്പിന്റെ പ്രധാന നര്‍ത്തകൻ ആകുന്ന കഥയും ഒരു ജീവചരിത്ര സിനിമയുടെ യാതൊരു ചടപ്പുമില്ലാതെ സംവിധായിക അവതരിപ്പിച്ചിരിക്കുന്നു.  മുരടനും അച്ചടക്കക്കാരനുമായ അച്ഛന്‍ പെഡ്രോയാണ് യുലിയെ നാഷണല്‍ ബാലെ സ്കൂളില്‍ നൃത്തം പഠിപ്പിക്കാന്‍ ചേര്‍ക്കുന്നത്. പക്ഷേ, ഇറുക്കമേറിയ വസ്ത്രങ്ങള്‍ ധരിച്ചു ബാലെ ചെയ്യുന്നവരെ സ്വവര്‍ഗ്ഗാനുരാഗികളായി കണ്ടു കളിയാക്കുമെന്നുള്ള പേടിയാണ് യുലിക്ക്യ പെലെയെപ്പോലെ ഒരു കാല്‍പ്പന്തുകളിക്കാരന്‍ ആകാനാണ് താല്‍പര്യവും. നാഷണല്‍ സ്‍കൂളില്‍ ചേരാനുള്ള ഓഡിഷനില്‍ തനിക്ക് നൃത്തം ചെയ്യാൻ താല്‍ര്യമില്ല എന്ന് യുലി പറയുകയും ചെയ്യുന്നു. എന്നാല്‍ യൂലിയുടെ നൃത്തത്തിലുള്ള ജന്മസിദ്ധമായ വാസന കണ്ടെടുക്കുകയാണ് ചെറിയ എന്ന അധ്യാപിക. അവിടെ സ്കോളര്‍ഷിപ്പോടുകൂടി പഠിക്കാനുള്ള അവസരം ഉണ്ടാക്കാൻ ചെറിയ ശ്രമിക്കുകയും ചെയ്യുന്നു.    അച്ഛനും അധ്യാപകനും അകൊസ്റ്റയുടെ നൃത്തത്തിലുള്ള ജന്മസിദ്ധമായ കഴിവിനെ ഒരു അനുഗ്രഹമായി കാണുമ്പോഴും കുഞ്ഞായ അകൊസ്റ്റയ്ക്ക് അതൊരു ഭാരമായിട്ടാണ് തോന്നിയത്. അച്ഛനും അമ്മയോടും ഒപ്പം ജീവിക്കാനും കൂട്ടുകാരോടൊപ്പം മൈക്കിള് ജാക്സനെ അനുകരിച്ചു നടക്കാനും ഫുട്ബോളര്‍ ആകാനും ഒക്കെയുള്ള ആഗ്രഹത്തിന് തടസ്സം നില്‍ക്കുന്ന ഒന്നായിട്ടാണ് അകൊസ്റ്റ ഇതിനെ കണ്ടത്. അതുകൊണ്ടു തന്നെ സ്കൂളില്‍നിന്ന് ഓടിപ്പോകാനും ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കാനും ഒക്കെയായിരുന്നു അകൊസ്റ്റയുടെ ശ്രമം. പക്ഷേ ക്യൂബ കണ്ട മികച്ച ബാലെ നര്‍ത്തകനായി മാറുകയാണ് കാര്‍ലോസ് അകൊസ്റ്റ.    അടിമത്ത പാരമ്പര്യമുള്ള ക്യൂബന്‍നീഗ്രോ അസ്ഥിത്വം അകൊസ്റ്റയെ വേട്ടയാടുന്നുണ്ട്. അതുകൊണ്ട് തന്നെ നര്‍ത്തകൻ എന്ന നിലയില്‍ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും തന്‍റെ മാതൃരാജ്യമായ ക്യൂബയെപ്പറ്റിയും അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങളെപ്പറ്റിയും അകൊസ്റ്റ മറക്കുന്നില്ല. നാട്ടിലേക്ക് തിരിച്ചുവരണമെന്നും അവിടുത്തെ ദാരിദ്ര്യം മാറണം എന്നുമുള്ള ചിന്ത ആ കാലത്തെ മിക്ക ക്യൂബക്കാരെയും പോലെ അകൊസ്റ്റയിലും ദൃഢമായിരുന്നു. അത്തരത്തിലുള്ള രംഗങ്ങള്‍ ചിത്രീകരിക്കുക വഴി ക്യൂബയുടെ ചെറുത്തുനില്‍പ്പിന്‍റെ രാഷ്‍ട്രീയം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട് സംവിധായക ഇസിയ‍‌ര്‍ ബോല്ലയെന്‍ ചിത്രത്തില്‍. അന്തര്‍ദേശീയ തലത്തില്‍ യൂലി പ്രശസ്തനാകുന്നത് കാണുമ്പോള്‍ അച്ഛൻ പെഡ്രോ സന്തോഷിക്കുന്നത് തന്‍റെ മകന്‍റെ നേട്ടമായി കണ്ടല്ല. മറിച്ച് ഒരു കറുത്തവര്‍ഗ്ഗക്കാരൻ ആ അംഗീകാരങ്ങള്‍ നേടിയെടുക്കുന്നു എന്നതിലാണ്.    ഒടുവില്‍ അച്ഛന് അഭിമാനിക്കാനുള്ള പലതും നേടിയെടുത്തതിനു ശേഷം അകൊസ്റ്റ തന്റെ ജീവിതം ആസ്പദമാക്കിയുള്ള നൃത്താവിഷ്ക്കാരത്തിന് അരങ്ങൊരുക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. അകൊസ്റ്റയുടെ ജീവിതം പോലെ തന്നെ നൃത്തത്തിലൂടെ വികസിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. വര്‍ത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള വേര്‍തിരിവിനുള്ള ഒരു സങ്കേതമായും നൃത്തത്തെ ഉപയോഗിച്ചിട്ടുണ്ട്. അകൊസ്റ്റ പ്രശസ്തിയിലേക്ക് വരുന്ന കാലത്തെ ക്യൂബയുടെ അവസ്ഥ കാണിക്കാൻ പഴയ വിഷ്വലുകള്‍ കൈയടക്കത്തോടെയാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. അകൊസ്റ്റയുടെ ഉയര്‍ച്ചയുടെ കഥപറയുമ്പോഴും, അദ്ദേഹത്തിന്‍റെ വൈകാരിക ജീവിതത്തിന്‍റെ തലങ്ങള്‍ തന്മയത്തോടെ അവതരിപ്പിച്ചതും ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. അമ്മയോടും സഹോദരിമാരോടുമുള്ള ബന്ധവും, വെറുപ്പാണ് എന്ന് വിളിച്ചുപറയുമ്പോഴും അച്ഛനോടുള്ള സ്നേഹവും, ടീച്ചറോടുള്ള ആദരവും ഒക്കെ കാണിക്കുന്ന ദൃശ്യങ്ങള്‍ ഇതിനു ഉദാഹരണങ്ങളാണ്. അകൊസ്റ്റയുടെ ജീവിതവും നൃത്തവും കൂടിക്കലര്‍ന്ന നല്ലൊരു സിനിമാനുഭാവമായി യുലിയെ നിലനിര്‍ത്താൻ സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyk324tezsm61y276zaczcg9/Yuli_760x400.jpg"/>
        </item>
        <item>
            <title>സിനിമകള്‍ക്കൊപ്പം തിളങ്ങിയത് ഡെലിഗേറ്റുകള്‍; മേളയ്ക്ക് ഇന്ന് കൊടിയിറക്കം</title>
            <link>https://www.asianetnews.com/iffk2018/curtains-down-for-iffk-today-pjn36j</link>
            <guid>https://www.asianetnews.com/iffk2018/curtains-down-for-iffk-today-pjn36j</guid>
            <pubDate>Thu, 13 Dec 2018 01:21:00 +0530</pubDate>
            <description>ഓര്‍ത്തുവെക്കാന്‍ ഒരുപിടി സിനിമകള്‍ സമ്മാനിച്ചാണ് എല്ലാത്തവണത്തെയുംപോലെ ഇത്തവണത്തെയും ചലച്ചിത്രമേള കടന്നുപോകുന്നത്. അല്‍ഫോന്‍സോ ക്വാറോണിന്റെ 'റോമ'യോ കിം കി ഡുക്കിന്റെ 'ഹ്യൂമന്‍, സ്‌പെയ്‌സോ' മത്സരവിഭാഗത്തിലുണ്ടായിരുന്ന അര്‍ജന്റൈന്‍ ചിത്രം 'എല്‍ ഏയ്ഞ്ചലോ' മലയാളത്തില്‍ മികവുള്ള പരീക്ഷണവുമായി വന്ന 'സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സോ' അങ്ങനെ വ്യക്തിപരമായി ഇഷ്ടചിത്രങ്ങള്‍ പലതാവും പലര്‍ക്ക്. പ്രളയം നല്‍കിയ തിരിച്ചടിയില്‍ തുടക്കത്തില്‍ വേണ്ടെന്നുവെച്ച മേള നടപ്പാക്കിയെടുക്കാനായതില്‍ ചലച്ചിത്ര അക്കാദമിയ്ക്ക് അഭിമാനിക്കാം. പക്ഷേ ഈ മേളയുടെ യഥാര്‍ഥ സൂപ്പര്‍സ്റ്റാറുകള്‍ ഡെലിഗേറ്റുകളായിരുന്നു. പണത്തിന്റെ അപര്യാപ്തതയാല്‍ പകിട്ടും സിനിമകളുടെ എണ്ണവും കുറച്ച മേളയ്ക്ക് രണ്ടായിരവും ആയിരവും കൊടുത്ത്, പരാതികളൊന്നുമില്ലാതെ തീയേറ്ററുകള്‍ക്ക് മുന്നില്‍ വരിനിന്ന് മനസ് നിറച്ച് സിനിമകള്‍ കണ്ട ചലച്ചിത്ര പ്രേമികളായിരുന്നു ഇത്തവണത്തെ മേളയുടെ കരുത്ത്.    മജീദ് മജീദിയുടെ സാന്നിധ്യം  ചില്‍ഡ്രന്‍ ഓഫ് ഹെവനും കളര്‍ ഓഫ് പാരഡൈസുമൊക്കെ ഒരുക്കി മലയാളി ചലച്ചിത്രപ്രേമിയുടെ മനസ്സില്‍ ഇടംപിടിച്ച ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ജൂറി ചെയര്‍മാനായി എത്തിയത് മേളയ്ക്ക് തിളക്കമായി. ഭാഷാതടസ്സം മൂലം ആസ്വാദകരുമായുള്ള നേര്‍ക്കുനേര്‍ വിനിമയം ഏറെക്കുറെ അസാധ്യമായെങ്കിലും &amp;nbsp;മജീദിയുടെ ഒരാഴ്ചക്കാലത്തെ സാന്നിധ്യം മേളയ്ക്ക് നല്‍കിയ പൊലിമ ചെറുതല്ല. അതേസമയം മജീദിയുടെ 'മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ്' പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യം ആസ്വാദകര്‍ക്ക് നിരാശയുണ്ടാക്കി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഷെഡ്യൂള്‍ പ്രകാരമുണ്ടായിരുന്ന രണ്ട് പ്രദര്‍ശനങ്ങളും ്അക്കാദമി റദ്ദാക്കുകയായിരുന്നു. നേരത്തേ കൊല്‍ക്കത്ത മേളയിലടക്കം പ്രദര്‍ശിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണിത്.&amp;nbsp;    അറിയാത്ത ഇന്ത്യ, തോല്‍ക്കാത്ത മനുഷ്യര്‍  സിനിമകളുടെ എണ്ണം കുറവായിരുന്നു ഇത്തവണ. അതുപോലെ സ്പെഷ്യല്‍ പാക്കേജുകളും. സ്ഥിരം വിഭാഗങ്ങള്‍ കൂടാതെ അകലങ്ങളിലെ ഇന്ത്യയെ കാട്ടിത്തന്ന 'പോട്ട്പുരി ഇന്ത്യ'യും മാനുഷികമായ പ്രതീക്ഷയുടെയും പുനര്‍ നിര്‍മ്മാണത്തിന്റെയും കഥകള്‍ പറഞ്ഞ 'ദി ഹ്യൂമന്‍ സ്പിരിറ്റ്' എന്ന പാക്കേജുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ ഈ വര്‍ഷത്തെ ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രിയായ വില്ലേജ് റോക്ക്സ്റ്റാര്‍സ് ഒരുക്കിയ റിമ ദാസിന്‍റെ&amp;nbsp;പുതിയ ചിത്രം 'ബുള്‍ബുള്‍ കാന്‍ സിംഗ്', ലഡാക്കി ചിത്രം ചുസ്‌കിറ്റ്, മലയാളി സംവിധായകന്‍ പാമ്പള്ളിയുടെ ജെസരി ഭാഷാ ചിത്രം സിന്‍ജാര്‍ എന്നിവയൊക്കെ 'പോട്ട്പുരി ഇന്ത്യ'യില്‍ ശ്രദ്ധ നേടി. 2008ലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ജയരാജിന്റെ 'വെള്ളപ്പൊക്കത്തില്‍', ലിയനാര്‍ഡോ ഡികാപ്രിയോ സ്‌ക്രീനിലെത്തിയ ഡോക്യുമെന്ററി, ബിഫോര്‍ ദി ഫ്‌ളഡ് എന്നിവയുടെയൊക്കെ ബിഗ് സ്‌ക്രീന്‍ അനുഭവങ്ങള്‍ ഡെലിഗേറ്റുകള്‍ക്ക് നല്‍കി 'ദി ഹ്യൂമന്‍ സ്പിരിറ്റ്' പാക്കേജ്.    മത്സരിക്കാന്‍ കാമ്പുള്ള ചിത്രങ്ങള്‍  നിലവാരമുള്ള സിനിമകളാല്‍ സമ്പന്നമായിരുന്നു ഇത്തവണത്തെ മത്സരവിഭാഗം. മലയാളത്തില്‍ നിന്ന് ഈ.മ.യൗവും സുഡാനി ഫ്രം നൈജീരിയയും ഉണ്ടായിരുന്നു മത്സരത്തിന്. മലയാളികളല്ലാത്ത കാണികള്‍ ഇരുചിത്രങ്ങളുടെയും പ്രദര്‍ശനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ലൂയിസ് ഒര്‍ട്ടേഗയുടെ അര്‍ജന്റൈന്‍ ചിത്രം എല്‍ ഏയ്ഞ്ചല്‍, റ്റെമിര്‍ബെക്ക് ബിര്‍നസരോവിന്റെ കിര്‍ഗിസ്താന്‍ ചിത്രം നൈറ്റ് ആക്‌സിഡന്റ്, ബഹ്മാന്‍ ഫര്‍മനാറയുടെ ഇറാനിയന്‍ ചിത്രം ടെയ്ല്‍ ഓഫ് ദി സീ, പ്രവീണ്‍ മൊര്‍ച്ഛാലെയുടെ ഉര്‍ദു ചിത്രം വിഡോ ഓഫ് സൈലന്‍സ് എന്നിവയാണ് മത്സരവിഭാഗത്തില്‍ കാണികളുടെ വലിയ ഇഷ്ടം നേടിയെടുത്ത ചിത്രങ്ങള്‍. ദീര്‍ഘകാലം നാടകരംഗത്ത് പ്രവര്‍ത്തിച്ച അനാമിക ഹക്‌സറിന്റെ ആദ്യ ഫീച്ചര്‍ ചിത്രം 'ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്' വ്യത്യസ്തമായ പരീക്ഷണം എന്ന നിലയില്‍ ശ്രദ്ധ നേടി.    ഡിജിറ്റലില്‍ പരീക്ഷണം തുടങ്ങിയ മലയാളം  മലയാളസിനിമയുടെ ഭാവിയെക്കുറിച്ച് കാണികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില ചിത്രങ്ങളുണ്ടായിരുന്നു മലയാളസിനിമ ഇന്ന് എന്ന പാക്കേജില്‍. മായാനദിയും ഈടയും പറവയുമൊക്കെയുണ്ടായിരുന്ന വിഭാഗത്തില്‍ പ്രീമിയര്‍ ഷോ നടന്ന ചിത്രങ്ങളുമുണ്ടായിരുന്നു. അതില്‍ ഏറ്റവും ജനപ്രീതി നേടിയത് ഇരട്ടസംവിധായകരായ ഗൗതം സൂര്യയും സുദീപ് ഇളമണും ചേര്‍ന്ന് സംവിധാനം ചെയ്ത സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ് എന്ന ചിത്രമാണ്. ഉറക്കത്തെ അകറ്റിനിര്‍ത്തി ചില ദിവസങ്ങള്‍ മുന്നോട്ടുപോകാന്‍ തീരുമാനിക്കുന്ന കമിതാക്കളില്‍ ഒരാളുടെ ഓര്‍മ്മകളിലൂടെ വികസിക്കുന്ന കഥ നോണ്‍ ലീനിയര്‍ ആഖ്യാനത്തിലാണ്. ചിത്രത്തിന്റെ മൂന്ന് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു. വിനു കോലിച്ചലിന്റെ ബിലാത്തിക്കുഴല്‍, ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം എന്നീ ചിത്രങ്ങളും ശ്രദ്ധ നേടി.    ക്വാറോണ്‍, കിം കി ഡുക്ക്, ഗൊദാര്‍ദ്  പാക്കേജുകള്‍ പോരെന്ന് അഭിപ്രായമുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മനം നിറയ്ക്കാനുള്ളതൊക്കെ ഇത്തവണത്തെ ലോകസിനിമാവിഭാഗത്തില്‍ ഉണ്ടായിരുന്നു. ലോകസിനിമയിലെ വലിയ മേല്‍വിലാസക്കാരുടെയൊക്കെ ഏറ്റവും പുതിയ സിനിമകള്‍ അവരുടെ ആരാധകര്‍ക്ക് മുന്നിലെത്തിച്ചു 'വേള്‍ഡ് സിനിമ' പാക്കേജ്. ഐഎഫ്എഫ്‌കെയുടെ സമീപകാലചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ സംവിധായകന്‍ കിം കി ഡുക്കിന്റെ 'ഹ്യൂമന്‍, സ്‌പെയ്‌സ്, ടൈം ആന്റ് ഹ്യൂമന്‍', ഫ്രഞ്ച് ആചാര്യന്‍ ഗൊദാര്‍ദ് മീഡിയത്തിലെ പരീക്ഷണം തുടരുന്ന ദി ഇമേജ് ബുക്ക്, ലോകസിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ അല്‍ഫോന്‍സോ ക്വാറോണിന്റെ റോമ, അമോസ് ഗിതായിയുടെ 'എ ട്രാംവേ ഇന്‍ ജെറുസലേം, ക്ലെയര്‍ ഡെനിസിന്റെ ഹൈ ലൈഫ്, ഗാസ്പര്‍ നോയുടെ ക്ലൈമാക്‌സ്, ജാക്വസ് ഓഡിയാഡിന്റെ ദി സിസ്‌റ്റേഴ്‌സ് ബ്രദേഴ്‌സ്, ജാഫര്‍ പനാഹിയുടെ 3 ഫേസസ്, ലാര്‍സ് വോണ്‍ ട്രയറിന്റെ ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ്, നൂറി ബില്‍ഗെ ജെയ്‌ലാന്റെ വൈല്‍ഡ് പിയര്‍ ട്രീ എന്നിങ്ങനെ തെരഞ്ഞെടുക്കാന്‍ ആവോളമുണ്ടായിരുന്നു ഈ വിഭാഗത്തില്‍. കൂട്ടത്തില്‍ ഏറ്റവും കൈയടി നേടിയത് കിം കി ഡുക്കും ക്വാറോണുമാണ്. ക്വാറോണിന്റെ റോമ ആഗോള തീയേറ്റര്‍ റിലീസിന് മുന്‍പ് ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അസുലഭാവസരമായിരുന്നു ഐഎഫ്എഫ്‌കെയില്‍. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyf7j2ej53nk9tc7epsw7b56/IFFK2018_760x400.jpg"/>
        </item>
        <item>
            <title>മികച്ച ചിത്രത്തിനായുള്ള വോട്ടിംഗ് ഉച്ചവരെ</title>
            <link>https://www.asianetnews.com/iffk2018/iffk-final-day-pjn13y</link>
            <guid>https://www.asianetnews.com/iffk2018/iffk-final-day-pjn13y</guid>
            <pubDate>Thu, 13 Dec 2018 00:37:00 +0530</pubDate>
            <description>തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും. നിശാഗന്ധിയില്‍ വൈകിട്ടാണ് സമാപനചടങ്ങ്. മത്സരചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് ഉച്ചവരെ വോട്ട് ചെയ്യാം. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാത്ത ചലച്ചിത്രമേളയാണ് ഇക്കുറി കടന്നുപോയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മേളയ്ക്കെത്തിയവരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.  മേളയില്‍ ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. പ്രേക്ഷകപ്രീതി നേടിയ റഫീക്കിയുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും. മികച്ച ചിത്രത്തിനായുള്ള വോട്ടിംഗ് ഉച്ചവരെ തുടരും.&amp;nbsp; ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് മേളയ്ക്ക് തിരശീല വീഴുന്നത്. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കി. ഹേപ്പ് ആന്‍റ് റീബില്‍ഡിംഗ്&amp;nbsp; ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480ലധികം പ്രദര്‍ശനങ്ങളാണ് നടന്നത്. ലോകസിനിമകള്‍ക്കായിരുന്നു ഇക്കുറിയും പ്രേക്ഷകരുടെ തിരക്ക്. മത്സവിഭാഗത്തിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച മലയാള സിനിമകള്‍ക്ക് വന്‍ സ്വീകാര്യതയാണ്&amp;nbsp; ലഭിച്ചത്.  ലോക സിനിമാചരിത്രത്തിലെ വിസ്മയ പ്രതിഭ ഇഗ്മര്‍ ബര്‍ഗ്മാനെ കുറിച്ചുള്ള ഡോക്യുമെന്ററിയടക്കം എട്ട് ചിത്രങ്ങള്‍ക്കും പ്രക്ഷകര്‍ തള്ളിക്കയറി.മേളയോടനുബന്ധിച്ച് പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ആദരവായി ഒരുക്കിയ സംഗീത സന്ധ്യകള്‍ക്ക് ആസ്വാദകര്‍ ഏറെയായിരുന്നു. മജീദ് മജീദി ചിത്രം മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് പ്രദര്‍ശിപ്പിക്കാത്തത് സിനിമാസ്വാദകര്‍ക്ക് നിരാശയായി.&amp;nbsp; നിശാഗന്ധിയില്‍ വൈകീട്ട് 6മണിക്ക് നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cy10nsh9yknv814w5am808rm/IFFK_760x400.jpg"/>
        </item>
        <item>
            <title>മാധ്യമത്തില്‍ നീതിയുള്ള സിനിമ; റോജോ റിവ്യൂ</title>
            <link>https://www.asianetnews.com/iffk2018/iffk2018-benjamin-naishtat-s-rojo-review-by-jomit-jose-pjmymg</link>
            <guid>https://www.asianetnews.com/iffk2018/iffk2018-benjamin-naishtat-s-rojo-review-by-jomit-jose-pjmymg</guid>
            <pubDate>Wed, 12 Dec 2018 23:43:00 +0530</pubDate>
            <description>1970കളുടെ മധ്യത്തിലെ അര്‍ജന്‍റീനന്‍ നഗരജീവിത കഥാപരിസരത്തുനിന്നുള്ള വേറിട്ട സഞ്ചാരമാണ് ബെഞ്ചമിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത റോജോ. ക്ലൗദിയോ എന്ന് പേരുള്ള ഒരു അഭിഭാഷകന്‍റെയും ഒരു അപരിചിതന്‍റെയും സംഘര്‍ഷങ്ങളില്‍ നിന്ന് തുടങ്ങി നിഗൂഢമായ കഥാലോകത്തേക്ക് ആഖ്യാനതലത്തിലേക്ക്&amp;nbsp;ചിത്രം. ഹിസ്റ്ററി ഓഫ് ഫിയറും ദ് മൂവ്മെന്‍റും ഒരുക്കിയ ബെഞ്ചമിന്‍ മൂന്നാം ചിത്രത്തിലെത്തുമ്പോള്‍ മീഡിയത്തില്‍ മാസ്റ്ററായിരിക്കുന്നു.    എഴുപതുകളുടെ അര്‍ജന്‍റീനന്‍ നഗര ജീവിതത്തിന്‍റെയും ദൃശ്യവല്‍ക്കരണ സങ്കേതങ്ങളുടെയും പുനരാവിഷ്‌കാരമാണ് റോജോ. ബ്യൂണിസ് ഐറിസ് നഗരത്തിന്‍റെ സമ്പന്ന പടവുകളിലൂടെയാണ് ചിത്രത്തിന്‍റെ സഞ്ചാരം. പുതിയതായി ആ നഗരത്തില്‍ എത്തിച്ചേരുന്ന ഒരാള്‍ ഭക്ഷണശാലയില്‍ വെച്ച് പ്രമുഖ അഭിഭാഷകനെ അപമാനിക്കുന്നു. എന്നാല്‍ അഭിഭാഷകനും അവിടെയുണ്ടായിരുന്ന മറ്റാളുകളും ചേര്‍ന്ന് അയാളെ ആക്രമിച്ച്&amp;nbsp; ഇറക്കിവിടുകയാണ്. പിന്നാലെ അഭിഭാഷകനും ഭാര്യയും അവിടെനിന്ന് കാറില്‍ മടങ്ങുമ്പോള്‍ ആ അജ്ഞാതന്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നു.&amp;nbsp;  പിന്നീട് അപ്രതീക്ഷിതമായ കാഴ്‌ച്ചകള്‍. അങ്ങനെ സംഭവബഹുലമായ വഴിത്തിരുവുകളിലൂടെ ത്രില്ലര്‍ സ്വഭാവത്തില്‍ കഥ ഉള്‍ത്തിരിയുന്നതാണ് റോജോയുടെ എഴുത്തിലെ മികവ്. ഒരു അന്വേഷണാത്മക സിനിമയുടെ വേറിട്ട അവതരണശൈലി പിന്തുടരുകയാണ് ഇവിടെ. ഇതിനിടയില്‍ യാത്രയും സംഗീതവും നഗരജീവിതവും പ്രതികാരത്തിന്‍റെ അഗ്നിയുമെല്ലാം കഥയുടെ ചൂര് കൂട്ടുന്നു. അഭിഭാഷകന്‍റെ നിഗൂഡമായ നീക്കങ്ങള്‍ക്കൊടുവില്‍ തികച്ചും അവിചാരിതമായ ക്ലൈമാക്‌സിലേക്കാണ് സിനിമ എത്തുന്നത്. ഇതിനിടയില്‍ ക്ലൗദിയോയുടെ മകളുടെ കാമുകനും അപ്രത്യക്ഷമാകുന്നുണ്ട്.&amp;nbsp;  1970കളിലെ കളര്‍ സിനിമകളിലെ ദൃശ്യവല്‍ക്കരണത്തെ ഓര്‍മ്മിപ്പിക്കുകയാണ് റോജോയുടെ ഫ്രയിമുകള്‍. സമകാലിക സിനിമകളില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായ സൂം ഷോട്ടുകള്‍ പോലും അതേപടി പകര്‍ത്തിയിരിക്കുന്നു. എഴുപതുകളിലെ കളര്‍ സിനിമകളെ പുനരാവിഷ്കരിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ലൈറ്റിംഗും കളര്‍ ടോണുമാണ് പ്രെഡ്രോ സറ്റീറോയുടെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്. സാന്‍ സെബാസ്റ്റ്യന്‍ ചലച്ചിത്രമേളയില്‍ പെഡ്രോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് കാലഘട്ടത്തിനോട് പുലര്‍ത്തിയ ഈ നീതിയും ഭാവുകത്വവുമാണ്.&amp;nbsp;    കഥാപാത്രങ്ങളുടെ വേഷഭൂതാദികളും മെയ്‌ക്കപ്പുമെല്ലാം ഈ കാലത്തോട് നീതി പുലര്‍ത്തുന്നവ തന്നെ. എഴുപതുകളെ ഓര്‍മ്മിപ്പിച്ചുള്ള അഭിഭാഷകന്‍റെ കട്ടി മീശയും വസ്‌ത്രധാരണ രീതിയുമെല്ലാം മികച്ച ഉദാഹരണം. ആരാകണം വില്ലനും നായകനുമെന്ന സാമ്പ്രദായിക ചട്ടങ്ങളെ കാറ്റില്‍ പറത്തുകയാണ് സിനിമ. നായകന് വില്ലന്‍റെയും വില്ലന് നായകന്‍റെയും പ്രതിവേഷം നല്‍കാനുള്ള ശ്രമം നടന്നിട്ടുണ്ട്.&amp;nbsp;  പ്രസിദ്ധമായ വൈല്‍ഡ് ടെയ്‌ല്‍സില്‍ തകര്‍ത്തഭിനയിച്ച ഡാരിയോ ഗ്രാന്‍ഡ്‌നെറ്റിയാണ് ക്ലൗദിയോയെ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൗദിയോയുടെ ഭാര്യ സൂസന്നയായി വേഷമിട്ട ആന്‍ഡ്രിയ ഫ്രിഗേറിയോ, മകള്‍ പൗലയെ അവതരിപ്പിച്ച ലോറയും അഭിനയത്തിന്‍റെ തുലാസില്‍ ഏറെ മുകളിലാണ്. അജ്ഞാതനായി വേഷമിട്ട ഡീഗോ ക്രമോണസിയും ഗ്രാന്‍ഡ്‌നെറ്റിയെ പിന്നിലാക്കുംവിധം അഭിനയിച്ചുതകര്‍ത്ത ആള്‍ഫ്രഡേ കാസ്റ്റയും ശ്രദ്ധേയമായി. ആകെത്തുകയില്‍ കാലത്തിനോട് നീതി പുലര്‍ത്തിയുള്ള മൗലിക കൃതിയായാണ് റോജോ സ്‌ക്രീനിലവതരിക്കുന്നത്. &amp;nbsp;   </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyk2xs3rtd9ta29rdtxd3prw/rojo_760x400.jpg"/>
        </item>
        <item>
            <title>അനുമതിയില്ലാതെ മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ് പ്രദർശിപ്പിക്കാൻ ശ്രമം; ക്യാമ്പസ് ഫ്രണ്ടുകാരെന്ന് പൊലീസ്</title>
            <link>https://www.asianetnews.com/iffk2018/campus-front-workers-try-to-screen-muhammed-the-messenger-of-god-outside-tagore-pjmyh9</link>
            <guid>https://www.asianetnews.com/iffk2018/campus-front-workers-try-to-screen-muhammed-the-messenger-of-god-outside-tagore-pjmyh9</guid>
            <pubDate>Wed, 12 Dec 2018 23:40:00 +0530</pubDate>
            <description>തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കാതിരുന്നത് മൂലം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനാകാതെ പോയ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ് ലാപ്ടോപ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമം. ക്യാമ്പസ് ഫ്രണ്ടുകാരാണ് ചിത്രം ലാപ്ടോപ്പില്‍ കൊണ്ട് വന്ന് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.  ഇതിനായി ഉപയോഗിച്ച പ്രൊജക്ടറും ലാപ് ടോപ്പും പൊലീസ് പിടിച്ചെടുത്തു. ടാഗോര്‍ തീയറ്ററിന്&amp;nbsp;പുറത്ത് ചിത്രം പ്രദർശിപ്പിക്കാനായിരുന്നു ശ്രമം നടത്തിയത്. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ സെൻസർ അനുമതി&amp;nbsp;കിട്ടാതിരുന്നത്&amp;nbsp;മൂലമാണ് മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ് ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിക്കാനാകാതെ പോയത്.  കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയടക്കം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ്. &amp;nbsp;2015ലാണ് പ്രവാചകന്‍ മുഹമ്മദിന്‍റെ ബാല്യകാലത്തെ അടയാളപ്പെടുത്തുന്ന ചിത്രം പുറത്തിറങ്ങിയത്. ഇറാനിലും ചിത്രത്തിന് വിലക്കുണ്ടായിരുന്നു.  എന്നാല്‍ പിന്നീട് ഇറാന്‍റെ ഔദ്യോഗിക ചിത്രമായി 'മുഹമ്മദ് ദ &amp;nbsp;മെസഞ്ചര്‍ ഓഫ് ഗോഡ്' അക്കാദമി അവാര്‍ഡിന് പരിഗണിക്കുകയും ചെയ്തു. ചിത്രം പ്രദര്‍ശിപ്പിക്കാത്തത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. &amp;nbsp;മജീദിയെ അപമാനിക്കുന്നരീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് പ്രേക്ഷകരുടെ വിമർശനം.  മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനം നിഷേധിച്ചത് കേന്ദ്രസര്‍ക്കാരെന്ന് അക്കാദമി വൈസ് ചെയര്‍പേഴ്സണും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോള്‍ വ്യക്തമാക്കിയിരുന്നു. പ്രദര്‍ശനാനുമതി തേടി ആഴ്ചകള്‍ക്കു മുന്‍പേ അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്നോ വേണ്ടയോ എന്ന് അറിയിച്ചില്ല.  മറുപടിയൊന്നും നല്‍കാതെ അപേക്ഷയെ അവഗണിച്ച് കേന്ദ്രം കേരളത്തോടുള്ള സമീപനം വെളിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതായി അറിയിക്കുന്നതുവഴിയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഭയന്നാണ് മറുപടിയൊന്നും നല്‍കാത്തത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണ് വെളിപ്പെടുത്തുന്നതെന്നും ബീനാപോള്‍ വ്യക്തമാക്കി. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyghejp0dfzxv4qqepqhtb6c/Muhammad-messenger_760x400.jpg"/>
        </item>
        <item>
            <title>നിശബ്‍ദമായി വിങ്ങിപ്പൊട്ടുന്ന ദ സൈലൻസ്!റിവ്യു</title>
            <link>https://www.asianetnews.com/iffk2018/iffk2018-the-silence-review-pjmy8t</link>
            <guid>https://www.asianetnews.com/iffk2018/iffk2018-the-silence-review-pjmy8t</guid>
            <pubDate>Wed, 12 Dec 2018 23:35:00 +0530</pubDate>
            <description>നിശബ്‍ദമായി വിങ്ങിപ്പൊട്ടുന്ന ഒരു അനുഭവം. യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലരുന്ന സിനിമാക്കാഴ്‍ച. പലവിധ അടരുകള്‍ക്കടിയിലായി കലാപത്തിന്റെയും&amp;nbsp; യുദ്ധത്തിന്റെയും രൂക്ഷതകളുടെയും കെടുതികളുടെയും അടക്കിപ്പറച്ചില്‍. സിനിമക്കാഴ്ച കഴിഞ്ഞിറങ്ങുന്നവരുടെ ആലോചനകളി‍ല്‍ അവ ചര്‍ച്ച ചെയ്യപ്പെടാൻ വിടുന്ന ആഖ്യാനം- അതൊക്കെയാണ് ദ സൈലൻസ്‍ എന്ന ബ്രസീലിയൻ ചിത്രം. ഇന്ത്യൻ സിനിമാലോകം സ്വപ്നം കാണുന്ന ബ്രസീലിയൻ അഭിനേതാക്കളുടെ കഥ പറഞ്ഞ ബോളിവുഡ് ഡ്രീം ഒരുക്കിയ&amp;nbsp; ബിയാട്രീസ് സിഗ്നറുടെ രണ്ടാമത്തെ സിനിമയാണ് ദ സൈലൻസ്. ഫെസ്റ്റിവല്‍ പ്രേക്ഷകരെ കൃത്യമായി ഉന്നംപിടിച്ചുതന്നെയാണ് ബിയാട്രീസ് സിഗ്നര്‍ രണ്ടാമത്തെ ചിത്രം ഒരുക്കിയിരിക്കുന്നത്.  കൊളംബിയയുടെ രൂക്ഷമായ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ദ സൈലൻസ് ഒരുങ്ങിയിരിക്കുന്നത്. ബ്രസീല്‍, കൊളംബിയ, പെറു രാജ്യങ്ങളുടെ അതിര്‍ത്തിയിലെ ആമസോണ്‍&amp;nbsp; മഴക്കാടുകള്‍ക്ക് നടുവിലെ ദ്വീപിലാണ് സംവിധായിക സിനിമ അവതരിപ്പിക്കുന്നത്. മരിച്ചിട്ടും വിട്ടുപോകാത്ത ആത്മാക്കളുടെയും ഇടമാണ് അവിടം. യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലര്‍ത്തുന്ന ആഖ്യാനത്തിന് അടിത്തറയിടുന്നതാണ് പ്രദേശം. കൊളംബിയയിലെ സായുധ കലാപത്തില്‍ നിന്ന് രക്ഷ നേടി ആംപറോ മക്കളായ നൂറിയയും ഫാബിയോയ്ക്കും ഒപ്പം&amp;nbsp; ദ്വീപിലേക്ക് എത്തുകയാണ്. നീ ജീവിച്ചിരിപ്പുണ്ടെന്ന് കരുതിയില്ലെന്ന് മകളോട് ആംപറോ ആദ്യ രംഗത്തില്‍ തന്നെ ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന്റെ തുടര്‍ച്ചയാണ് മരിച്ചവരാണോ ജീവിച്ചവരാണോ ആ ദ്വീപിലുള്ളവരെന്നുള്ള മായാഭ്രമവും. മകളെയും ഭര്‍ത്താവിനെയും കാണാതായിയെന്ന് ആംപറോ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, ആദ്യ രംഗത്ത് തന്നെ മകള്‍ ഒപ്പമുണ്ട്. ദ്വീപിലെ, ആംപറയുടെ പുതിയ താമസസ്ഥലത്ത് ഭര്‍ത്താവും പിന്നീട് എത്തുന്നുമുണ്ട്.    സിനിമയുടെ പേര് പോലെ തന്നെ നിശബ്‍ദമാണ് മകള്‍ നൂറിയ. കൊളംബിയിയലെ സായുധ കലാപത്തിന്റെ രൂക്ഷതകള്‍ മുഴുവൻ നൂറിയയുടെ മൌനത്തില്‍ ഒളിപ്പിക്കുകയാണ് സംവിധായിക. ഒരേയൊരിടത്തു മാത്രമാണ് നൂറിയ സംസാരിക്കുന്നത്. പകരം വീട്ടാനുള്ള യുദ്ധമോ, അതോ സമാധാനമോ ഇനി വേണ്ടത് എന്ന് ചര്‍ച്ച ചെയ്യുന്നിടത്താണ് നൂറ സംസാരിക്കുന്നതും.&amp;nbsp; മരണപ്പെട്ടവര്‍ക്കും ഇരയായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരും അവരവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. കൊല്ലുന്നത് ആരായാലും അതിനു നിയോഗിക്കപ്പെടുന്നതും ഇരയാകുന്നതും പാവപ്പെട്ടവരുടെ മക്കള്‍ മാത്രമാണെന്ന് പറയുന്നു. കലാപം സൃഷ്‍ടിക്കുന്ന ദുരിതങ്ങളും അതിജീവനവുമെല്ലാം ദേശ, കാല വ്യത്യാസമില്ലാതെ ലോകത്ത് എല്ലായിടത്തും ഒരുപോലെയാണെന്ന് സമര്‍ഥിക്കുകയാണ് സംവിധായിക. പക്ഷേ,&amp;nbsp; കലാപത്തിന്റെ പശ്ചാത്തലമാണ് സിനിമയെങ്കിലും അതിന്റെ രാഷ്‍ട്രീയ വിശകലനങ്ങളിലേക്കോ തുറന്ന ചര്‍ച്ചകളിലേക്കോ അല്ല&amp;nbsp; ബിയാട്രീസ് സിഗ്നര്‍ പ്രേക്ഷകനെ ക്ഷണിക്കുന്നത്. സിനിമ ഒരു വൈകാരികാനുഭവമാക്കി ഉള്ളില്‍ സ്വയം ചര്‍ച്ച ചെയ്യാനാണ് സംവിധായിക ആവശ്യപ്പെടുന്നതെന്ന് വ്യക്തം.  സൈലൻസിനെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കാഴ്‍ചാനുഭവമാക്കുന്നതില്‍ മുഖ്യപങ്ക് ലോക്കേഷനും അത് പകര്‍ത്തിയ ക്യാമറക്കണ്ണിനുമുണ്ട്. വെള്ളപ്പൊക്കബാധിത പ്രദേശമായ അവിടത്തെ&amp;nbsp; വീടുകളുടെ നിര്‍മ്മിതിയും ആ ദ്വീപിന്റെ&amp;nbsp; നിഗൂഢതയും പല രംഗങ്ങളില്‍ കൃത്യമായി വിനിമയം ചെയ്യുന്നുണ്ട്, സോഫിയ ഒഗിയോനിയുടെ ക്യാമറ. രാത്രിക്കാഴ്‍ചയില്‍ തുടങ്ങുന്ന ചിത്രത്തില്‍ നിറങ്ങളും പ്രതീകാത്മകമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. മരിച്ചവരുടെ മുഖത്ത് അവസാനരംഗത്ത് ഫ്ലൂറസെന്റ് നിറങ്ങളാണ് തെളിയുന്നതെന്നതു തന്നെ സിനിമയുടെ മൊത്തം സ്വഭാവം അടയാളപ്പെടുത്തുന്നു.  അതിമനോഹരമെങ്കിലും കൊളുത്തിവലിക്കുന്നതുമായ ഒരു രാത്രിക്കാഴ്ചയിലാണ് സിനിമ അവസാനിക്കുന്നതും. ഭര്‍ത്താവ് മരിച്ചെന്ന് ആംപറോയ്‍ക്ക് അധികൃതരില്‍ നിന്ന് വിവരം ലഭിക്കുന്നു. ഭര്‍ത്താവിന്റെയും മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ സംസ്ക്കരിക്കാൻ ആംപറോയും കൂട്ടരും വള്ളത്തില്‍ യാത്രതിരിക്കുകയാണ്. പരേതാത്മാക്കളും ജീവിക്കുന്നവരുമെല്ലാം അതില്‍ പങ്കാളിയാകുന്നു. റാന്തലിന്റെ മാത്രം വെളിച്ചത്തില്‍ നിരവധി തോണികളില്‍ ആണ് അവര്‍ വരിവരിയായി അവിടേയ്ക്ക് എത്തുന്നത്. ഉച്ചസ്ഥായിലേക്ക് കയറുന്ന തദ്ദേശീയമായ ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ അവസാനിക്കുന്നത്. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyk2zzqbwkdv3wpwm6hbhnn3/The-Silence_760x400.jpg"/>
        </item>
        <item>
            <title>രാജ്യാന്തര ചലച്ചിത്ര മേളയിലെ പാട്ട് കൂട്ടം</title>
            <link>https://www.asianetnews.com/iffk2018/song-performance-at-iffk-pjmt9m</link>
            <guid>https://www.asianetnews.com/iffk2018/song-performance-at-iffk-pjmt9m</guid>
            <pubDate>Wed, 12 Dec 2018 21:47:00 +0530</pubDate>
            <description>രാജ്യാന്തര ചലച്ചിത്ര മേളയിലെ പാട്ട് കൂട്ടം   &amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyhk8dak0pysz1fae0v21fhn/---------_760x400.jpg"/>
        </item>
        <item>
            <title>മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ് പ്രദര്‍ശിപ്പിക്കാനാകാത്തത് കേന്ദ്രത്തിന്റെ കള്ളക്കളി; ബീനാപോള്‍</title>
            <link>https://www.asianetnews.com/iffk2018/the-reason-why-muhammad-the-messenger-of-god-couldnt-t-play-is-due-to-the-interaction-of-central-government-says-beena-paul-pjmqnp</link>
            <guid>https://www.asianetnews.com/iffk2018/the-reason-why-muhammad-the-messenger-of-god-couldnt-t-play-is-due-to-the-interaction-of-central-government-says-beena-paul-pjmqnp</guid>
            <pubDate>Wed, 12 Dec 2018 20:51:00 +0530</pubDate>
            <description>തിരുവനന്തപുരം: കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയടക്കം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനം നിഷേധിച്ചത് കേന്ദ്രസര്‍ക്കാരെന്ന് അക്കാദമി വൈസ് ചെയര്‍പേഴ്സണും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോള്‍ പറഞ്ഞു. ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രദര്‍ശനാനുമതി തേടി ആഴ്ചകള്‍ക്കു മുന്‍പേ അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്നോ വേണ്ടയോ എന്ന് അറിയിച്ചില്ല.&amp;nbsp;  മറുപടിയൊന്നും നല്‍കാതെ അപേക്ഷയെ അവഗണിച്ച് കേന്ദ്രം കേരളത്തോടുള്ള സമീപനം വെളിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതായി അറിയിക്കുന്നതുവഴിയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഭയന്നാണ് മറുപടിയൊന്നും നല്‍കാത്തത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണ് വെളിപ്പെടുത്തുന്നതെന്നും ബീനാപോള്‍ വ്യക്തമാക്കി.  തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെയും സ്ത്രീകള്‍ക്ക് പൊതു ഇടങ്ങള്‍ നിഷേധിക്കുന്നതിനെക്കുറിച്ചും സജീവമായ &amp;nbsp;സംവാദങ്ങളും പ്രതികരണങ്ങളും നടത്തിയ വേദിയാണ് ഐ.എഫ്എഫ്.കെയെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. അത്തരം സംവാദങ്ങളുടെ വേദിയായി ചലച്ചിത്ര മേളകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, വി.കെ ജോസഫ്, പി.കുമാരന്‍, സിബി മലയില്‍ ജി.പി രാമചന്ദ്രന്‍, മധു ജനാര്‍ദനന്‍, സി.എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.  മജീദ് മജീദിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍&amp;nbsp;എബി തരകന്‍ നടത്തിയ അഭിമുഖം കാണാം   </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cy4pfpkwqzj2886v05xdecqy/beena-paul_760x400.jpg"/>
        </item>
        <item>
            <title>ഉന്മാദത്തിന്റെ പരകോടിയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു, തീയേറ്റര്‍ കയ്യടക്കി ക്ലൈമാക്‌സ്</title>
            <link>https://www.asianetnews.com/iffk2018/climax-movie-receives-great-responds-pjmpzy</link>
            <guid>https://www.asianetnews.com/iffk2018/climax-movie-receives-great-responds-pjmpzy</guid>
            <pubDate>Wed, 12 Dec 2018 20:37:00 +0530</pubDate>
            <description>വംശീയതയും ക്ലൈമാക്‌സ് സിനിമയില്‍ പ്രമേയമാവുകയാണ്&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyhf8zy234qhzdy1sx0tqdkt/climax_760x400.jpg"/>
        </item>
        <item>
            <title>കേപ്പര്‍നാമും എവരിബഡി നോസും കലക്കി</title>
            <link>https://www.asianetnews.com/iffk2018/iffk2018-audience-feedback-about-best-films-pjmlfr</link>
            <guid>https://www.asianetnews.com/iffk2018/iffk2018-audience-feedback-about-best-films-pjmlfr</guid>
            <pubDate>Wed, 12 Dec 2018 18:58:00 +0530</pubDate>
            <description>മേഷ്‌ന- വിദ്യാര്‍ത്ഥി  ഇക്കുറി മേളയ്ക്ക് ആളും ഓളവും കുറഞ്ഞെങ്കിലും സെലക്ഷനില്‍ കുറവുകളൊന്നുമില്ല. കണ്ട സിനിമകളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. കേപ്പര്‍നാമാണ് ഇഷ്ടമായ സിനിമകളിലൊന്ന്. തറയിലിരുന്നാണ് കേപ്പര്‍നാം കണ്ടത്. ബോര്‍ഡര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇറാനിയന്‍ സംവിധായകനായ അസ്‌ഗാര്‍ ഫെര്‍ഗാദിയുടെ എവരിബഡി നോസും&amp;nbsp;നന്നായിട്ടുണ്ട്. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyh9xq31sbf2t1vptepx5fyy/Meshna_760x400.jpg"/>
        </item>
        <item>
            <title>ഉള്‍ക്കിടിലത്തോടെ കാണാനാകുന്ന യഥാര്‍ഥ കഥ; എ ട്വല്‍വ് ഇയര്‍ നൈറ്റ് റിവ്യു</title>
            <link>https://www.asianetnews.com/iffk2018/a-twelve-year-night-movie-review-pjmjlr</link>
            <guid>https://www.asianetnews.com/iffk2018/a-twelve-year-night-movie-review-pjmjlr</guid>
            <pubDate>Wed, 12 Dec 2018 18:19:00 +0530</pubDate>
            <description>ആനുകാലികം രാഷ്ട്രിയ പ്രസക്തിയുള്ള &amp;nbsp;ഭീതിയോടെ ഓര്‍ക്കാന്‍ കഴിയുന്ന ചിത്രം </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyh72g4xg3bkxe66wn4z7myv/-----------------_760x400.jpg"/>
        </item>
        <item>
            <title>അംഗികരിക്കേണ്ടതാണ് ഇത്തരം ശ്രമങ്ങള്‍;ടെയ്ക്കിങ്ങ് ദി ഹോഴ്‌സ് റ്റു ഈറ്റ് ജിലേബിസ്;റിവ്യു</title>
            <link>https://www.asianetnews.com/iffk2018/taking-horse-to-eat-jalebi-movie-review-pjmj1a</link>
            <guid>https://www.asianetnews.com/iffk2018/taking-horse-to-eat-jalebi-movie-review-pjmj1a</guid>
            <pubDate>Wed, 12 Dec 2018 18:06:00 +0530</pubDate>
            <description>അംഗികരിക്കേണ്ടതാണ് ഇത്തരം ശ്രമങ്ങള്‍;ടെയ്ക്കിങ്ങ് ദി ഹോഴ്‌സ് റ്റു ഈറ്റ് ജിലേബിസ്;റിവ്യു </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyh6njgaj3ndf1geb57ap338/taking-horse-to-eat-jalebi-movie-review_760x400.jpg"/>
        </item>
        <item>
            <title>ഐഎഫ്എഫ്കെ ഫോട്ടോകള്‍</title>
            <link>https://www.asianetnews.com/iffk2018/iffk2018-photos-pjmf6r</link>
            <guid>https://www.asianetnews.com/iffk2018/iffk2018-photos-pjmf6r</guid>
            <pubDate>Wed, 12 Dec 2018 16:43:00 +0530</pubDate>
            <description> കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ നിന്നുളള ഫോട്ടോകള്‍ </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyh1qs2hqws8cv4f2adex0bc/IFFK_760x400.jpg"/>
        </item>
        <item>
            <title>കശ്‌മീരിന് നേരെ തിരിച്ചുവച്ച ക്യാമറ; 'വിഡോ ഓഫ് സൈലന്‍സ്' റിവ്യൂ</title>
            <link>https://www.asianetnews.com/iffk2018/iffk2018-widow-of-silence-review-pjmda1</link>
            <guid>https://www.asianetnews.com/iffk2018/iffk2018-widow-of-silence-review-pjmda1</guid>
            <pubDate>Wed, 12 Dec 2018 16:02:00 +0530</pubDate>
            <description>സ്വര്‍ഗമെന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളുള്ള കശ്‌മീര്‍ താഴ്‌വരകള്‍ വിളിക്കപ്പെടുന്നത്. എന്നാല്‍ പുറംകാഴ്‌ച്ചയില്‍ നിറം വിതറുന്ന ഈ കശ്‌മീരിനുള്ളില്‍ വെന്ത് നീറുന്നൊരു ലോകമുണ്ട്‍. നൊന്ത് പിടയുന്ന മനുഷ്യരുടെ തോരാത്ത കണ്ണീരിന് ആരോ നല്‍കിയ കേവലം ഒരുപമയാകണം സ്വര്‍ഗമെന്ന വിശേഷണം. അവിടെ നാം അധികം ശ്രദ്ധിക്കാത്ത ഒരു വിഭാഗമാണ് 'അര്‍ദ്ധവിധവകള്‍'(Half Widows)‍. ഡാനിഷ് റെന്‍സു സംവിധാനം ചെയ്ത ഹാഫ് വിഡോ(Half Widow) ആണ് മുന്‍പ് ഈ വിഷയം ചര്‍ച്ച ചെയ്ത സിനിമ.  ഭരണകൂടവും തീവ്രവാദികളും ചതുരംഗക്കളി നടത്തുന്ന കശ്‌മീരിലെ പെണ്‍ജീവിതങ്ങളുടെ അതിജീവന കഥ തന്നെയാണ് പ്രവീണ്‍ മോര്‍ച്ചാലേ സംവിധാനം ചെയ്ത 'വിഡോ ഓഫ് സൈലന്‍ഡ്'. കശ്‌മീരില്‍ ഒളിഞ്ഞും തെളിഞ്ഞും നിരന്തരം ആക്രമിക്കപ്പെടുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്‌ച്ച. കാണാതാവുന്ന ഭര്‍ത്താക്കന്‍മാരാല്‍ വിധവയാക്കപ്പെട്ടുന്ന കശ്‌മീരി ഭാര്യമാരുടെ കഥയാണിത്. മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ അവര്‍ക്കായി കാത്തിരിക്കുന്നവരുടെ ദൈന്യതയിലേക്ക് ക്യാമറ തിരിച്ചുവച്ചിരിക്കുകയാണ് പ്രവീണ്‍ മോര്‍ച്ചാലേ.  കശ്‌മീരില്‍ ജീവിക്കുന്ന അര്‍ദ്ധ വിധവയായ ഒരു യുവതിയിലൂടെയാണ് വിഡോ ഓഫ് സൈലന്‍സ് കഥ പറയുന്നത്. ഭര്‍തൃമാതാവിനും 11 വയസായ മകള്‍ക്കുമൊപ്പമാണ് അവര്‍ കഴിയുന്നത്. ഏഴ് വര്‍ഷം മുന്‍പ് കാണാതായ തന്‍റെ ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുകയാണ് യുവതി. ഭര്‍ത്താവ് മരിച്ച വിധവകള്‍ക്ക് ധനസഹായവും പെന്‍ഷനും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ അവസരം മുതലാക്കി ബ്യൂറോക്രസിയുടെ കോമ്പല്ലുകള്‍ അവളുള്‍പ്പെടുന്ന സമൂഹത്തെ കാര്‍ന്നുതിന്നാനാണ് ശ്രമിക്കുന്നത്.  രജിസ്‌ട്രാറുടെ ഓഫീസ് കയറിയിറങ്ങി അവള്‍ മടത്തു. ഒന്നെങ്കില്‍ അവളുടെ സ്ഥലം, അല്ലെങ്കില്‍ ശരീരം വേണം എന്നാണ് രജിസ്‌‌ട്രാറുടെ നിലപാട്. എന്നാല്‍ അയാള്‍ക്ക് കീഴടങ്ങാതെ തലയുയര്‍ത്തിപ്പിച്ച് ഓരോ തവണയും ആ ഓഫീസില്‍ നിന്ന് അവള്‍ ഇറങ്ങിപ്പോകും. എന്നാല്‍ ഇതിനിടയില്‍ ഭര്‍തൃമാതാവ് മരിക്കുന്നു. കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗമായ ജോലിയും നഷ്ടപ്പെടുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. പിന്നീടവര്‍ക്ക് മുന്നിലുള്ള ഏക വഴി പ്രതികാരത്തിന്‍റെ വഴി തെരഞ്ഞെടുക്കുകയാണ്.  ഇതേസമയം പതിനൊന്ന് വയസ് മാത്രമുള്ള മകളും ആക്രമിക്കപ്പെടുന്നുണ്ട്. സ്‌കൂളില്‍ സഹപാഠികള്‍ക്ക് അറിയേണ്ടത് അവളുടെ പിതാവാരെന്നാണ്. നിരന്തരമുയരുന്ന ചോദ്യങ്ങള്‍ സഹിക്കവയ്യാതെ സുഹൃത്തുക്കളെ ആക്രമിക്കാന്‍ അവള്‍ മുതിരുന്നു. അവള്‍ക്കും മറ്റൊരു മാര്‍ഗമില്ലായിരുന്നു. ഈ അവിചാരിത സംഭവങ്ങള്‍ക്കിടയിലും ആര്‍ജ്ജവത്തോടെ നിലകൊള്ളുകയാണ് ഈ യുവതി. പാതി വിധവയാക്കപ്പെട്ട് കണ്ണീരും പ്രഹസനവും കുടിച്ച് ജീവിക്കേണ്ടി വരുന്നു സ്‌ത്രീകളുടെ പ്രതിനിധിയാകുന്നു അവള്‍. കാണാതായവരാരും തിരിച്ചുവന്നിട്ടില്ലെന്ന് പലരും പറയുമ്പോഴും അവള്‍ പ്രതീക്ഷയിലാണ്.  ഇതിനിടയില്‍ നിഷ്‌കളങ്കരായ കുറച്ച് കഥാപാത്രങ്ങളെയും സിനിമ പ്രേക്ഷകന് ചൂണ്ടിക്കാട്ടുന്നുണ്ട്. അതിലൊന്ന് ആ നാട്ടിലെ ടാക്‌സി ഡ്രൈവറാണ്. അയാളുടെ യാത്രയുടെ പാരലല്‍ നരേറ്റീവില്‍ കൂടിയാണ് കഥ പറച്ചില്‍. കവിത്വം തുളുമ്പുന്ന വാക്കുകളുമായി സരസമായി എല്ലാവരോടും സംസാരിക്കുന്നു അയാള്‍. സൈന്യത്തിന്‍റെ ചെക്ക് പോസ്റ്റിലെ പരിശോധയ്ക്കിടെ അയാള്‍ പറയുന്ന ഒരു വാക്യമിതാണ്. 'നമ്മളേക്കാള്‍ നമ്മുടെ ഫോട്ടോയ്ക്കാണ് പ്രധാന്യം'. തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുമാത്രം വീടിന് പുറത്തിറങ്ങാനാകുന്ന കശ്‌മീര്‍ ജീവിതത്തിന്‍റെ നിലവിളിയാണ് ഈ വാക്കുകള്‍.&amp;nbsp; &amp;nbsp;    വെടിവെപ്പും തീവ്രവാദി ആക്രമണങ്ങളും മരണങ്ങളും മാത്രം കേള്‍ക്കുന്ന റേഡിയോ വാര്‍ത്തകളുടെ ആവര്‍ത്തനം പോലും വിരസമായിക്കഴിഞ്ഞെന്ന് അയാള്‍ പറയുന്നുണ്ട്. ഇവിടെ പക്ഷികള്‍ പോലും സംശയനിഴലിലാണെന്നും അയാള്‍ പറഞ്ഞുവെക്കുന്നു. ഇത്രത്തോളം രാഷ്‍ട്രീയവും ജീവിതഗന്ധിയുമായാണ് സംവിധായകന്‍ കശ്‌മീരിനെ അവതരിപ്പിക്കുന്നത്. മഞ്ഞില്‍ മറഞ്ഞുകിടക്കുന്ന സത്യങ്ങളും കണ്ണീര്‍ പൊഴിയുന്ന മാനവുമാണ് കശ്‌മീരിന്‍റെ യഥാര്‍ത്ഥ മുഖം എന്ന് കാട്ടുന്നു. തികച്ചും മനുഷ്യപക്ഷത്ത് നിന്ന് അര്‍ദ്ധ വിധവകളുടെ പ്രശ്‌നങ്ങളെ നോക്കിക്കാണുകയാണ് ചിത്രം.  യുവതിയായി വേഷമിട്ട അഭിനേത്രി ശില്‍പി മാര്‍വയും ടാക്‌സി ഡ്രൈവറായി വേഷമിട്ട ബിലാല്‍ അഹമ്മദും മത്സരച്ച് അഭിനയിച്ചു. നവാസുദീന്‍ സിദിഖിയുടെ മാനറിസങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് ബിലാല്‍ അഹമ്മദ്. ടി വിചന്ദ്രന്‍റെ ഭൂമിയുടെ അവകാശിയിലൂടെ വിസ്‌മയിപ്പിച്ച ശില്‍പ മാര്‍വ കഥാപാത്രത്തെ അതിന്‍റെ വിശാലതയിലേക്കും സൂക്ഷമതകളിലേക്കും കൂട്ടിക്കൊണ്ടുപോകുകയാണ്. ഇരുത്തംവന്ന നടിയുടെ എല്ലാ ലക്ഷണങ്ങളും കഥാപാത്രത്തില്‍ പ്രകടം. പതിനൊന്നുവയസുകാരിയായ മകളായി വേഷമിട്ട നൂര്‍ജഹാന്‍ നിഷകളങ്കത കൊണ്ട് ഹൃദയം കീഴടക്കിയപ്പോള്‍ രജിസ്‌‌ട്രാറായെത്തിയ അജയ് ചൗരിയുടെ ക്രൂരത ഉള്ളില്‍ തറയ്ക്കുന്നുണ്ട്.  സാങ്കേതികമായും ഉന്നതിയില്‍ സിനിമയൊരുക്കാന്‍ സംവിധായകനായിട്ടുണ്ട്. എവിടെ ക്യാമറ വെച്ചാലും ഫ്രയിമുകള്‍ സുന്ദരമായ കശ്‌മീരില്‍ പതിവ് രീതികളില്‍ നിന്ന് മാറിനടക്കുകയാണ് ഛായാഗ്രാഹകന്‍ മുഹമ്മദ് റസ. ഏരിയല്‍ ഷോട്ടുകളും ക്യാമറാ ചലനങ്ങളും പരമാവധി ഒഴിവാക്കി വൈഡ് ഷോട്ടുകളില്‍ ക്യാമറയെ നിശ്ചലമാക്കി നിര്‍ത്തുകയാണ് റസ. എല്ലാത്തിനും മുകസാക്ഷിയാവുകയാണ് ക്യാമറ, ശില്‍പ മാര്‍വയുടെ കഥാപാത്രത്തിന് പുറമെ രണ്ടാം പ്രൊട്ടഗോണിസ്റ്റായി ക്യാമറയെ അവതരിപ്പിക്കുന്നു. ഈ നിശ്‌ചല ഭാവമാണ് ഫ്രയിമുകളെ സൗന്ദര്യമാക്കുന്നത്.  ടാക്‌സിയുടെ ഓരോ യാത്രകളും ഒപ്പിയെടുത്ത് ഒരു റോഡ് മൂവിയുടെ ഗരിമ നല്‍കാനും ശ്രമം നടന്നിട്ടുണ്ട്. അവിടെയും നിശ്‌ചലഭാവം കൈവിട്ടിട്ടില്ല. ശബ്ദവിന്യാസത്തിനും ഇതേ നിശംബ്‌ദത പ്രതിഷ്‌ഠിച്ചാണ് കഥ പറച്ചില്‍. ഇതേ താളം ആന്‍റണി ജോസഫിന്‍റെ എഡിറ്റിംഗിലും പ്രകടമായി കാണാം. എന്നാല്‍ യാതൊരു വലിച്ചിലുകളുമില്ലാതെ താളാത്മകമായി അവതിപ്പിച്ച് പ്രവീണ്‍ മോര്‍ച്ചാലേ കയ്യടിവാങ്ങുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ശരിവെക്കുന്നു 85 മിനുറ്റ് ദൈര്‍ഘ്യമുള്ള&amp;nbsp; സിനിമ. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyh9vsj0f908g96s64b1w32z/Kashmir_760x400.jpg"/>
        </item>
        <item>
            <title>ദ ബഡും, ദ ഡേ ഐ ലോസ്റ്റ് മൈ ഷാഡോയും ഏറെയിഷ്‍ടം</title>
            <link>https://www.asianetnews.com/iffk2018/iffk2018-sandhya-pathma-pjmbb3</link>
            <guid>https://www.asianetnews.com/iffk2018/iffk2018-sandhya-pathma-pjmbb3</guid>
            <pubDate>Wed, 12 Dec 2018 15:19:00 +0530</pubDate>
            <description>ഇത്തവണ മേളയിൽ കുറച്ച് നല്ല സിനിമകൾ കാണാനായി. പടങ്ങളുടെ സെലക്ഷൻ നന്നായിട്ടുണ്ട്. ദ ബഡ്, ബോർഡർ, മാൻറാ റേ, ദ ഡേ ഐ ലോസ്റ്റ് മൈ ഷാഡോ എന്നിവയാണ് കണ്ടതിലെ മികച്ചവ. ദ&amp;nbsp;ബഡും, ദ ഡേ ഐ ലോസ്റ്റ് മൈ ഷാഡോയും ഏറെയിഷ്‍ടപ്പെട്ടു. രണ്ടും മികച്ച കഥയും അവതരണവുമായിരുന്നു.   </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cygx8fk8r3sp30vn33c62kr8/Sandhya-Pathma_760x400.jpg"/>
        </item>
        <item>
            <title>എന്റെ സിനിമകള്‍ ഉടലാഴവും ബിലാത്തിക്കുഴലും</title>
            <link>https://www.asianetnews.com/iffk2018/iffk2018-rajeev-koothuparambu-pjmb0i</link>
            <guid>https://www.asianetnews.com/iffk2018/iffk2018-rajeev-koothuparambu-pjmb0i</guid>
            <pubDate>Wed, 12 Dec 2018 15:13:00 +0530</pubDate>
            <description>ഞാനൊരു സർക്കാരുദ്യോഗസ്ഥനാണ്. രണ്ട് ഉദ്ദേശ്യങ്ങളോടെയാണ് മേളക്കെത്തിയത്.&amp;nbsp; പ്രതിഫലം വാങ്ങാതെ വളണ്ടിയറായി സേവനം ചെയ്യുന്നുണ്ട്. ഇഷ്‍ടപ്പെട്ട സിനിമകൾ, പ്രത്യേകിച്ച് മലയാളം കാണുക എന്നതാണ് രണ്ടാമത്തെ കാര്യം. വളണ്ടിയറായി നിൽക്കുന്നതിനാണ് കൂടതൽ പ്രാധാന്യം നൽകുന്നത്. ഇതുകഴിഞ്ഞ് വീണുകിട്ടുന്ന സമയങ്ങളിൽ സെലക്ടീവായാണ് സിനിമ കാണുന്നത്. കണ്ടവയിൽ ഉടലാഴവും ബിലാത്തിക്കുഴലും ഏറെ ഇഷ്‍ടപ്പെട്ടു.&amp;nbsp; ബിലാത്തിക്കുഴൽ വേറിട്ട സന്ദേശം നൽക്കുന്നുണ്ട്. ബിലാത്തിക്കുഴലിന്റ സംവിധായകൻ വിനു ഒരു ഭാവി വാഗ്ദാനമാണ്.   </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cygwvk30m4ahy4c9wx0738f2/Rajeev-Koothuparambu_760x400.jpg"/>
        </item>
    </channel>
</rss>