<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 09 Aug 2026 00:13:30 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/india" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ബിറ്റ്‌കോയിൻ തട്ടിപ്പ്: കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി]]></title>
            <link>https://www.asianetnews.com/india/bitcoin-scam-supreme-court-issues-notice-to-central-government-articleshow-1gq6xv0</link>
            <guid isPermaLink="true">https://www.asianetnews.com/india/bitcoin-scam-supreme-court-issues-notice-to-central-government-articleshow-1gq6xv0</guid>
            <pubDate>Fri, 17 Jul 2026 17:27:14 +0530</pubDate>
            <description><![CDATA[&lt;p&gt;ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. വിദഗ്ധർ അടങ്ങുന്ന പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന 'ബിറ്റ്&zwnj;കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി' നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqyhdscdahga8gykm29yng4,imgname-bitcoin-scam-1784288950060.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&amp;nbsp;&lt;/strong&gt; ഗെയിൻബിറ്റ്&zwnj;കോയിൻ തട്ടിപ്പ് കേസിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. വിദഗ്ധർ അടങ്ങുന്ന പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന 'ബിറ്റ്&zwnj;കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി' നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.&amp;nbsp;&lt;/p&gt;&lt;p&gt;2015-18 കാലയളവിൽ നടന്ന ഗെയിൻബിറ്റ്&zwnj;കോയിൻ തട്ടിപ്പിലൂടെ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ വൻ സാമ്പത്തിക ക്രമക്കേടാണ് നടന്നെന്നാണ് കേസ്. അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ് എന്നിവരായിരുന്നു തട്ടിപ്പിന്റെ പ്രധാനസൂത്രധാരന്മാർ. നിക്ഷേപകർ നൽകിയ പരാതിയിൽ സിബിഐയും ഇഡിയും കേസ് എടുത്തിരുന്നു.&lt;/p&gt;&lt;p&gt;സംഭവം നടന്ന് 8 വർഷത്തിലേറെ കഴിഞ്ഞിട്ടും, അന്വേഷണ ഏജൻസികളുടെ പരമാവധി ശ്രമങ്ങൾ ഉണ്ടായിട്ടും ഏതാനും നൂറു കോടി രൂപയുടെ ആസ്തികൾ മാത്രമാണ് ഇതുവരെ കണ്ടുകെട്ടാൻ കഴിഞ്ഞത്. ആകെ നടന്ന തട്ടിപ്പിന്റെ ഒരു ശതമാനത്തിലും താഴെ മാത്രമാണിതെന്നാണ് നിക്ഷേപകർ പറയുന്നത്. പ്രതികൾ നിലവിൽ ഒളിവിലാണെന്നും വിവിധ വിദേശ എക്സ്ചേഞ്ചുകളിലെ കണ്ടെത്താനാകാത്ത വാലറ്റുകളിലേക്ക് ബിറ്റ്&zwnj;കോയിനുകൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഏജൻസികളുടെ റിപ്പോർട്ട്.&lt;/p&gt;&lt;p&gt;തട്ടിപ്പിന്റെ വ്യാപ്തിയും ഇതിൻ്റെ സാങ്കേതികരീതിയും കണക്കിലെടുത്ത് വിരമിച്ച ജഡ്ജീമാർ, അന്വേഷണ ഏജൻസി പ്രതിനിധികൾ, മന്ത്രാലയ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയത്. ഡിജിറ്റൽ അന്വേഷണം വിപുലീകരിക്കുക, അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുക, ആസ്തികൾ വീണ്ടെടുക്കുക, ഇരകൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിലേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറിക്കുക എന്നതടക്കമാണ് ഹർജിക്കാരുടെ ആവശ്യം. ബിറ്റ്&zwnj;കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റിക്കായി അഭിഭാഷകരായ കൃഷ്ണമോഹൻ മേനോൻ, ജീവ്&zwnj;ലിൻ ജിജി, പ്രേരണ ജെയിൻ കല എന്നിവരാണ് കോടതിയിൽ ഹാജരായത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/bitcoin-scam-supreme-court-issues-notice-to-central-government-articleshow-1gq6xv0"/>
        </item>
        <item>
            <title><![CDATA[ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിശദീകരണവുമായി ജില്ലാ ഭരണകൂടം]]></title>
            <link>https://www.asianetnews.com/india/attempt-to-steal-temple-s-gift-money-district-administration-issues-explanation-after-cctv-footage-goes-viral-articleshow-71obbyb</link>
            <guid isPermaLink="true">https://www.asianetnews.com/india/attempt-to-steal-temple-s-gift-money-district-administration-issues-explanation-after-cctv-footage-goes-viral-articleshow-71obbyb</guid>
            <pubDate>Wed, 15 Jul 2026 11:14:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഏകദേശം രണ്ടു മാസം മുമ്പ് നടന്ന ഈ സംഭവത്തിൽ ഇതിനോടകം തന്നെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മിഹിർ പ്രവീൺകുമാർ പട്ടേൽ വ്യക്തമാക്കി. കാണിക്കയായി ലഭിച്ച പണം ജീവനക്കാർ ചേർന്ന് എണ്ണുന്നതിനിടയിലാണ് 1,04,000 രൂപയോളം മോഷ്ടിക്കാൻ ശ്രമം നടന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxj4w7ak83yjxrz4cvm0mpc7,imgname-temple-theft-1784094268755.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അഹമ്മദാബാദ്: &lt;/strong&gt;ഗുജറാത്തിലെ അമ്പാജി ക്ഷേത്രത്തിൽ കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ലക്ഷക്കണക്കിന് രൂപ മോഷ്ടിക്കാൻ ശ്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായതോടെ വിശദീകരണവുമായി ബനസ്കന്ത ജില്ലാ ഭരണകൂടം രംഗത്തെത്തി. ഏകദേശം രണ്ടു മാസം മുമ്പ് നടന്ന ഈ സംഭവത്തിൽ ഇതിനോടകം തന്നെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മിഹിർ പ്രവീൺകുമാർ പട്ടേൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കാണിക്കയായി ലഭിച്ച പണം ജീവനക്കാർ ചേർന്ന് എണ്ണുന്നതിനിടയിലാണ് 1,04,000 രൂപയോളം മോഷ്ടിക്കാൻ ശ്രമം നടന്നത്. നോട്ട് കെട്ടുകൾ കാലിനടിയിൽ ഒളിപ്പിച്ച ജീവനക്കാരൻ, പിന്നീട് ശുചിമുറിയിലേക്ക് പോകാനായി എഴുന്നേറ്റപ്പോൾ പണം താഴെ വീഴുകയായിരുന്നു. ഇത് മറ്റൊരു ജീവനക്കാരന്റെ ശ്രദ്ധയിൽ പെടുകയും തുടർന്ന് ക്ഷേത്രം ട്രസ്റ്റിന് പരാതി നൽകുകയുമായിരുന്നു. ട്രസ്റ്റിന്റെ പരാതിയിൽ ഉടനടി കേസെടുത്ത പോലീസ് അന്വേഷണം നടത്തി മൂന്ന് കരാർ ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ ജോലിയിൽ നിന്നും ഉടനടി പിരിച്ചുവിട്ടിരുന്നതായും നിലവിൽ കേസ് നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/attempt-to-steal-temple-s-gift-money-district-administration-issues-explanation-after-cctv-footage-goes-viral-articleshow-71obbyb"/>
        </item>
        <item>
            <title><![CDATA[ഉദയനിധിയുടെ പരാമർശത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ പോർമുഖം; സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധത്തിന് ടിവികെ; നാളെ ബജറ്റ് സമ്മേളനം]]></title>
            <link>https://www.asianetnews.com/india/politicalbattle-erupts-in-tamil-nadu-over-udhayanidhis-remarks-tvk-to-protest-in-the-state-today-budget-session-tomorrow-articleshow-81v95ps</link>
            <guid isPermaLink="true">https://www.asianetnews.com/india/politicalbattle-erupts-in-tamil-nadu-over-udhayanidhis-remarks-tvk-to-protest-in-the-state-today-budget-session-tomorrow-articleshow-81v95ps</guid>
            <pubDate>Tue, 04 Aug 2026 10:35:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഉദയനിധിക്കെതിരെ ദേശീയ വനിതാ കമ്മീഷന് ടിവികെ പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ടിവികെയുടെ ആവശ്യം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krg460frkpw47xvwv6x15rhn,imgname-chatgpt-image-may-13--2026--12-09-36-pm-1778657722872.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ പോർമുഖം തുറന്നിരിക്കുകയാണ്. ഉദയനിധിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സം​ഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ടിവികെ. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നത്.&lt;/p&gt;&lt;p&gt;ഉദയനിധിക്കെതിരെ ദേശീയ വനിതാ കമ്മീഷന് ടിവികെ പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ടിവികെയുടെ ആവശ്യം. കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോറും ബിജെപി നേതാവ് കെ. അണ്ണാമലൈയും ഉദയനിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ മന്ത്രിമാരും സമൂഹമാധ്യമങ്ങളിൽ കൂട്ടത്തോടെ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;എന്നാൽ പ്രസംഗത്തിൽ നടി തൃഷയുടെ പേരുപോലും ഉദയനിധി പരാമർശിച്ചിട്ടില്ലെന്നാണ് ഡിഎംകെ ഐടി വിംഗിന്റെ വിശദീകരണം. നാളെ നിയമസഭയിൽ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഈ വിവാദം കത്തിനിൽക്കുന്നത്. കാവേരി വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും, നിയമസഭയിൽ നിന്ന് ഉദയനിധിയെ മാറ്റിനിർത്താനും ടിവികെ നടത്തുന്ന കൃത്രിമ നീക്കമാണിതെന്ന് മുൻ മന്ത്രി ടി.ആർ.ബി. രാജ ആരോപിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/politicalbattle-erupts-in-tamil-nadu-over-udhayanidhis-remarks-tvk-to-protest-in-the-state-today-budget-session-tomorrow-articleshow-81v95ps"/>
        </item>
        <item>
            <title><![CDATA[സ്നാപ് ചാറ്റ് പ്രണയം അതിർത്തി കടന്നു; ഒടുവിൽ പാക് യുവാവിനെ തിരിച്ചയച്ച് ഇന്ത്യ]]></title>
            <link>https://www.asianetnews.com/india/snapchat-love-crosses-borders-pakistani-youth-finally-returns-home-articleshow-8e1wam0</link>
            <guid isPermaLink="true">https://www.asianetnews.com/india/snapchat-love-crosses-borders-pakistani-youth-finally-returns-home-articleshow-8e1wam0</guid>
            <pubDate>Sun, 05 Jul 2026 18:01:53 +0530</pubDate>
            <description><![CDATA[&lt;p&gt;സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട കശ്മീരിലെ ഉറി സ്വദേശിനിയായ കാമുകിയെ കാണാൻ കഴിഞ്ഞ മെയ് 31നാണ് ഇരുപത്തിരണ്ടുക്കാരനായ സീഷാൻ മീർ ജീവൻപോലും പണയപ്പെടുത്തി അതിർത്തിയിലെ നിയന്ത്രണ രേഖ മറികടന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kws45yah8phmqqfe305c69az,imgname-pak-lover-crossed-border-1783254677841.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കശ്മീർ:&lt;/strong&gt; പ്രണയസാഫല്യത്തിനായി പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നിന്നും കടുത്ത സുരക്ഷാ വലയങ്ങൾ ഭേദിച്ച് ഇന്ത്യൻ അതിർത്തി കടന്ന യുവാവിനെ നിയമനടപടികൾ പൂർത്തിയാക്കി അധികൃതർ ജന്മനാട്ടിലേക്ക് തിരിച്ചയച്ചു. സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട കശ്മീരിലെ ഉറി സ്വദേശിനിയായ കാമുകിയെ കാണാൻ കഴിഞ്ഞ മെയ് 31നാണ് ഇരുപത്തിരണ്ടുക്കാരനായ സീഷാൻ മീർ ജീവൻപോലും പണയപ്പെടുത്തി അതിർത്തിയിലെ നിയന്ത്രണ രേഖ മറികടന്നത്.&lt;/p&gt;&lt;p&gt;അതിർത്തി കടന്ന ഉടൻ തന്നെ സുരക്ഷാ സേനയുടെ പിടിയിലായ യുവാവിനെതിരെ കടുത്ത നിയമനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും, ഇത് ഭീകരവാദപരമായ അധിനിവേശമല്ലെന്നും പ്രണയത്തിന് വേണ്ടിയുള്ള സാഹസമായിരുന്നെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇതേത്തുടർന്ന് ജമ്മു കശ്മീർ പോലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. തുടർന്ന് കാമുകിയുമായി അധികൃതർ അനുവദിച്ച മൂന്ന് മിനിറ്റ് നീണ്ട സങ്കടം നിറഞ്ഞ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഉറിയിലെ കാമൻ ക്രോസിങ് വഴി സീഷാനെ ഇന്ത്യൻ അധികൃതർ പാകിസ്ഥാൻ പ്രതിരോധ സേനയ്ക്ക് കൈമാറി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/snapchat-love-crosses-borders-pakistani-youth-finally-returns-home-articleshow-8e1wam0"/>
        </item>
        <item>
            <title><![CDATA[കിഴക്കൻ അതിർത്തിയിൽ കരുത്തുകൂട്ടാൻ ഇന്ത്യൻ സൈന്യം, സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തി കരസേനാ മേധാവി]]></title>
            <link>https://www.asianetnews.com/india/army-chief-general-dheeraj-seth-reviews-operational-readiness-and-logistics-on-eastern-border-articleshow-ciifd74</link>
            <guid isPermaLink="true">https://www.asianetnews.com/india/army-chief-general-dheeraj-seth-reviews-operational-readiness-and-logistics-on-eastern-border-articleshow-ciifd74</guid>
            <pubDate>Wed, 15 Jul 2026 17:56:08 +0530</pubDate>
            <description><![CDATA[&lt;p&gt;കിഴക്കൻ കമാൻഡ് മേഖലയിലെ തന്ത്രപ്രധാനമായ സൈനിക വിന്യാസങ്ങൾ, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവ വിലയിരുത്തിയ അദ്ദേഹം സേനയുടെ ആധുനികവത്കരണം, പുതിയ സാങ്കേതികവിദ്യകളുടെ വിനിയോഗം, ശേഷി വർധന പദ്ധതികൾ എന്നിവയുടെ പുരോഗതിയും പരിശോധിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxjsd50q06k278kkt48pxwr2,imgname-whatsapp-image-2026-07-15-at-4.10.25-pm-1784115794967.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&amp;nbsp;&lt;/strong&gt; കിഴക്കൻ കമാൻഡിന്റെ പ്രവർത്തനസജ്ജതയും അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങളും നേരിട്ടെത്തി വിലയിരുത്തി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്. കിഴക്കൻ കമാൻഡ് മേഖലയിലെ തന്ത്രപ്രധാനമായ സൈനിക വിന്യാസങ്ങൾ, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവ വിലയിരുത്തിയ അദ്ദേഹം സേനയുടെ ആധുനികവത്കരണം, പുതിയ സാങ്കേതികവിദ്യകളുടെ വിനിയോഗം, ശേഷി വർധന പദ്ധതികൾ എന്നിവയുടെ പുരോഗതിയും പരിശോധിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ബെംഗ്ഡുബി മിലിട്ടറി സ്റ്റേഷനിലെത്തിയ അദ്ദേഹം, അവിടുത്തെ പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തന ലോജിസ്റ്റിക്സും അവലോകനം ചെയ്തു.&lt;/p&gt;&lt;p&gt;ശത്രുക്കളുടെ ഏത് വെല്ലുവിളികളെയും നേരിടാൻ സൈന്യത്തെ പ്രാപ്തമാക്കുന്നതിനായി &amp;nbsp;വിഭാവനം ചെയ്ത വിജയ് കർമ്മപദ്ധതിയുടെ ഭാഗമായുള്ള നടപടികൾക്ക് മുൻഗണന നൽകാൻ ജനറൽ ധീരജ് സേത്ത് കമാൻഡർമാർക്കും സൈനികർക്കും കർശന നിർദ്ദേശം നൽകി. ഇന്ത്യൻ സൈന്യത്തെ പുതിയ സാങ്കേതികവിദ്യകളാൽ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയും, ഭാവിയിൽ യുദ്ധമുഖങ്ങളിലെ വെല്ലുവിളികൾ നേരിടാൻ പൂർണ്ണ സജ്ജമാക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുഷ്കരമായ ഭൂപ്രകൃതിയിലും കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി അതിർത്തി കാക്കുന്ന സൈനികരുടെ പ്രൊഫഷണലിസത്തെയും &amp;nbsp;മനോവീര്യത്തെയും കരസേനാ മേധാവി പ്രശംസിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/army-chief-general-dheeraj-seth-reviews-operational-readiness-and-logistics-on-eastern-border-articleshow-ciifd74"/>
        </item>
        <item>
            <title><![CDATA[തൃണമൂൽ വിമതരെ അംഗീകരിച്ച് സ്പീക്കർ; സർവകക്ഷി യോഗത്തിലേക്ക് പ്രത്യേക ക്ഷണം, പ്രതിപക്ഷ നിരയിൽ വിള്ളൽ]]></title>
            <link>https://www.asianetnews.com/india/speaker-accepts-trinamool-rebels-special-invitation-to-all-party-meeting-split-in-opposition-ranks-articleshow-cufabr7</link>
            <guid isPermaLink="true">https://www.asianetnews.com/india/speaker-accepts-trinamool-rebels-special-invitation-to-all-party-meeting-split-in-opposition-ranks-articleshow-cufabr7</guid>
            <pubDate>Sun, 19 Jul 2026 07:41:36 +0530</pubDate>
            <description><![CDATA[&lt;p&gt;സർക്കാരിന്റേത് ജനാധിപത്യത്തെ കൊഞ്ഞനം കാട്ടുന്ന നടപടിയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപിച്ചു. അതെസമയം, സഭയിൽ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് തിങ്കളാഴ്ച വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിൽ എത്ര കക്ഷികൾ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv4tfaf8ktrn040rv3aa66dd,imgname-chatgpt-image-jun-15--2026--10-27-25-am-1781499668968.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലേക്ക് തൃണമൂൽ കോൺഗ്രസ് വിമതർക്ക് പ്രത്യേക ക്ഷണം നൽകി കേന്ദ്ര സർക്കാർ. തൃണമൂൽ കോൺഗ്രസ് പിളർത്തി വിമതർ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിയുടെ അധ്യക്ഷനായി സുദീപ് ബന്ദോപാധ്യായെയും ചീഫ് വിപ്പായി കാകോലി ഘോഷ് ദസ്തിദാറെയും ലോക്&zwnj;സഭാ സ്പീക്കർ ഔദ്യോഗികമായി അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.&lt;/p&gt;&lt;p&gt;സർക്കാരിന്റേത് ജനാധിപത്യത്തെ കൊഞ്ഞനം കാട്ടുന്ന നടപടിയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപിച്ചു.പ്രതിപക്ഷ കക്ഷികളിലെ പിളർപ്പിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിനും എൻ.സി.പി ശരദ് പവാർ വിഭാഗത്തിനും സർക്കാർ കത്ത് നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;എന്നാൽ പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, സഭയിൽ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് തിങ്കളാഴ്ച വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിൽ എത്ര കക്ഷികൾ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സഖ്യത്തിലെ പ്രമുഖ കക്ഷിയായ ഡി.എം.കെ സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വെയ്റ്റ് ആൻഡ് വാച്ച് നയമാണ് സ്വീകരിക്കുന്നതെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/speaker-accepts-trinamool-rebels-special-invitation-to-all-party-meeting-split-in-opposition-ranks-articleshow-cufabr7"/>
        </item>
        <item>
            <title><![CDATA[സോനം വാങ്ചുക്കിനെ മാറ്റിയത് അതീവ രഹസ്യ ഓപ്പറേഷനിലൂടെ; ആശുപത്രിയിലും നിരാഹാരം തുടർന്ന് വാങ്ചുക്ക്, ജന്തർമന്തറിൽ അഭിജിത് ദിപ്കെയും സമരത്തിൽ]]></title>
            <link>https://www.asianetnews.com/india/sonam-wangchuk-continued-his-hospital-hunger-strike-after-a-secret-transfer-while-abhijit-dipke-struck-at-jantar-mantar-articleshow-dago2ro</link>
            <guid isPermaLink="true">https://www.asianetnews.com/india/sonam-wangchuk-continued-his-hospital-hunger-strike-after-a-secret-transfer-while-abhijit-dipke-struck-at-jantar-mantar-articleshow-dago2ro</guid>
            <pubDate>Sun, 19 Jul 2026 07:06:31 +0530</pubDate>
            <description><![CDATA[&lt;p&gt;ഓപ്പറേഷന്റെ അന്തിമ ഒരുക്കങ്ങൾക്കായി പുലർച്ചെ മൂന്ന് മണിക്ക് മന്ദിർമാർഗ് പൊലീസ് സ്&zwnj;റ്റേഷനിലെത്താൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകുകയും, അവിടെ വെച്ചുമാത്രം യഥാർത്ഥ ഓപ്പറേഷനെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സോനം വാങ്ചുക്ക് അവിടെയും തന്റെ നിരാഹാര സമരം തുടരുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxt49hf32370kemhsznpgyjj,imgname-cjp-1784362092003.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;സിജെപിയുടെ സമരവേദിയിൽ നിന്നും സോനം വാങ്ചുക്കിനെ നീക്കിയത് അതീവ രഹസ്യമായ പൊലീസ് ഓപ്പറേഷനിലൂടെയാണെന്ന വിവരങ്ങൾ പുറത്ത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പതിവ് സുരക്ഷാ ഡ്രിൽ ആണെന്ന വ്യാജേന വെള്ളിയാഴ്ച തന്നെ പൊലീസ് എസ്.എച്ച്.ഒമാർക്ക് ഉന്നതതല സന്ദേശം നൽകി. തുടർന്ന്, ഓപ്പറേഷന്റെ അന്തിമ ഒരുക്കങ്ങൾക്കായി പുലർച്ചെ മൂന്ന് മണിക്ക് മന്ദിർമാർഗ് പൊലീസ് സ്&zwnj;റ്റേഷനിലെത്താൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകുകയും, അവിടെ വെച്ചുമാത്രം യഥാർത്ഥ ഓപ്പറേഷനെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കാതിരിക്കാൻ മെഡിക്കൽ പരിശോധനയ്ക്ക് എത്തിയ വൈദ്യസംഘമെന്ന വ്യാജേന മഫ്തിയിലാണ് പൊലീസ് സമരസ്ഥലത്തേക്ക് കടന്നുചെന്നത്. സമരവേദിയിലെ പ്രധാന സാന്നിധ്യമായിരുന്ന ദീപ്കെ അവിടെനിന്ന് മാറുന്നതുവരെ ക്ഷമയോടെ കാത്തുനിന്ന ശേഷമാണ് പൊലീസ് വാങ്ചുക്കിനെ അവിടെനിന്നും മാറ്റിയത്.&lt;/p&gt;&lt;p&gt;അതേസമയം, പൊലീസ് നീക്കത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സോനം വാങ്ചുക്ക് അവിടെയും തന്റെ നിരാഹാര സമരം തുടരുകയാണ്. നിലവിൽ ഐവി ഫ്ലൂയിഡോമറ്റ് മരുന്നുകളോ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടെ, വാങ്ചുക്കിനെ മാറ്റിയെങ്കിലും ജന്തർമന്തറിലെ സമരവേദിയിൽ അഭിജിത് ദിപ്കെ നിരാഹാര സമരം തുടരുകയാണ്. &amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/sonam-wangchuk-continued-his-hospital-hunger-strike-after-a-secret-transfer-while-abhijit-dipke-struck-at-jantar-mantar-articleshow-dago2ro"/>
        </item>
        <item>
            <title><![CDATA[സിജെപി സമരത്തിനെതിരായ പൊലീസ് നടപടി: സുപ്രീം കോടതി ഇന്ന് ഹർജികൾ പരിഗണിക്കും]]></title>
            <link>https://www.asianetnews.com/india/police-action-against-cjp-protest-supreme-court-to-hear-petitions-today-articleshow-fe5u7sz</link>
            <guid isPermaLink="true">https://www.asianetnews.com/india/police-action-against-cjp-protest-supreme-court-to-hear-petitions-today-articleshow-fe5u7sz</guid>
            <pubDate>Mon, 27 Jul 2026 06:14:14 +0530</pubDate>
            <description><![CDATA[&lt;p&gt;ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിലവില്&zwj; മൂന്ന് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. മരത്തിന് നേരെ അതിക്രമം നടത്തിയ കേന്ദ്രസേനയ്ക്കും ദില്ലി പോലീസിനെതിരെയും കേസെടുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ky9mfvnp6m66s8rr667k1wns,imgname-fotojet--1--1784882392758.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; സിജെപി സമരത്തിനെതിരായ പൊലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിലവില്&zwj; മൂന്ന് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.&lt;/p&gt;&lt;p&gt;സമരത്തിന് നേരെ അതിക്രമം നടത്തിയ കേന്ദ്രസേനയ്ക്കും ദില്ലി പോലീസിനെതിരെയും കേസെടുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ തവണ ഈ ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കവേ, കോടതിയുടെ സമയം കളയരുതെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാല്&zwj; കേസിനെ സംബന്ധിച്ചുള്ള അർഹമായ വിശദാംശങ്ങൾ അഭിഭാഷകൻ ആ സമയത്ത് കോടതിയെ ധരിപ്പിച്ചിരുന്നില്ല എന്ന വിശദീകരണമാണ് പിന്നീട് ചീഫ് ജസ്റ്റിസ് നൽകിയത്. ഇന്നു പരിഗണനയ്ക്ക് എത്തുന്ന ഹർജികളിൽ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/police-action-against-cjp-protest-supreme-court-to-hear-petitions-today-articleshow-fe5u7sz"/>
        </item>
        <item>
            <title><![CDATA[കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പരിഗണനയിലില്ലെന്ന് റെയിൽവെ മന്ത്രി; രേഖാമൂലം മറുപടി രാജ്യസഭയിൽ; അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചതായും മന്ത്രി]]></title>
            <link>https://www.asianetnews.com/india/centre-scraps-kanjikode-railway-coach-factory-project-union-railway-minister-confirms-articleshow-hv9xyq8</link>
            <guid isPermaLink="true">https://www.asianetnews.com/india/centre-scraps-kanjikode-railway-coach-factory-project-union-railway-minister-confirms-articleshow-hv9xyq8</guid>
            <pubDate>Mon, 03 Aug 2026 16:27:38 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയുടെ പരിഗണനയിലില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്&zwnj;ണവ് രാജ്യസഭയെ അറിയിച്ചു. സിപിഐ(എം) അംഗം ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01d8j1czyy2mntwnvw4ybsrswq,imgname-kanjikode-coach-factory.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയുടെ പരിഗണനയിലില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്&zwnj;ണവ് രാജ്യസഭയെ അറിയിച്ചു. സിപിഐ(എം) അംഗം ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. രാജ്യത്ത് നിലവിലുള്ള ഉൽപ്പാദന യൂണിറ്റുകളും ഇതുവരെ സർക്കാർ പ്രഖ്യാപിച്ചവയും ഭാവി ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് റെയിൽവേയുടെ നിലപാട്.&lt;/p&gt;&lt;p&gt;പദ്ധതിക്കായി കഞ്ചിക്കോട്ട് ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റു ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിയുമായും ഇ. ശ്രീധരൻ വിഭാവനം ചെയ്ത ഹൈസ്പീഡ് റെയിൽ പദ്ധതിയുമായും മുന്നോട്ട് പോകില്ലെന്ന് കേരള സർക്കാർ നിലപാടെടുത്തതായും ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി സഭയെ അറിയിച്ചു. പ്രതിപക്ഷ എം.പിമാരുടെ ശക്തമായ ബഹളത്തിനിടെ രാജ്യസഭ എം.എസ്.എം.ഇ ബിൽ പാസാക്കി. തുടർന്ന് സഭാ നടപടികൾ പൂർത്തിയാക്കി രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/centre-scraps-kanjikode-railway-coach-factory-project-union-railway-minister-confirms-articleshow-hv9xyq8"/>
        </item>
        <item>
            <title><![CDATA[കനത്ത മഴ; ദില്ലി വിമാനത്താവളത്തിൽ സർവീസുകൾ താറുമാറായി, 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു]]></title>
            <link>https://www.asianetnews.com/india/heavy-rains-disrupt-services-at-delhi-airport-15-flights-diverted-articleshow-icn3xdx</link>
            <guid isPermaLink="true">https://www.asianetnews.com/india/heavy-rains-disrupt-services-at-delhi-airport-15-flights-diverted-articleshow-icn3xdx</guid>
            <pubDate>Sun, 05 Jul 2026 15:00:53 +0530</pubDate>
            <description><![CDATA[&lt;p&gt;5 അന്താരാഷ്ട്ര സർവീസുകളും 10 ആഭ്യന്തര സർവീസുകളും ഉൾപ്പെടെ ആകെ 15 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടത്.യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരം ഉറപ്പുവരുത്തണമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwrskhz0bpnmbh632c091k4h,imgname-vlcsnap-2026-07-05-14h44m07s545-1783243589600.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ദില്ലിയിലും സമീപപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയും ദൃശ്യപരത കുറഞ്ഞതും കാരണം 5 അന്താരാഷ്ട്ര സർവീസുകളും 10 ആഭ്യന്തര സർവീസുകളും ഉൾപ്പെടെ ആകെ 15 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടത്. വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും, യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരം ഉറപ്പുവരുത്തണമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിലും ഡൽഹിയിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/heavy-rains-disrupt-services-at-delhi-airport-15-flights-diverted-articleshow-icn3xdx"/>
        </item>
        <item>
            <title><![CDATA[പാര്‍ലമെന്‍റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; FCRA ഉൾപ്പെടെ അഞ്ചിലേറെ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ]]></title>
            <link>https://www.asianetnews.com/india/parliament-s-monsoon-session-begins-tomorrow-government-to-introduce-more-than-five-important-bills-including-fcra-articleshow-ni42gad</link>
            <guid isPermaLink="true">https://www.asianetnews.com/india/parliament-s-monsoon-session-begins-tomorrow-government-to-introduce-more-than-five-important-bills-including-fcra-articleshow-ni42gad</guid>
            <pubDate>Sun, 19 Jul 2026 05:46:42 +0530</pubDate>
            <description><![CDATA[&lt;p&gt;തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpe42bp9ndc5431szzy9zfq,imgname-image-44fc10dc-180a-471f-a5df-186a5a17f0eb-1783164438902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും.&lt;/p&gt;&lt;p&gt;വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ സമ്മേളനം. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. അതേസമയം, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കുന്നത് സർക്കാർ തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;എന്നാല്&zwj;, സമ്മേളനത്തിൽ സർക്കാരിനെതിരെ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കോണ്&zwj;ഗ്രസ് തിങ്കളാഴ്ച വിളിച്ച ഇന്ത്യസഖ്യം യോഗത്തില്&zwj; എത്ര പാര്&zwj;ട്ടികള്&zwj; പങ്കെടുക്കുമെന്നത് ഇനിയും വ്യക്തമായിട്ടില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/parliament-s-monsoon-session-begins-tomorrow-government-to-introduce-more-than-five-important-bills-including-fcra-articleshow-ni42gad"/>
        </item>
        <item>
            <title><![CDATA[യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു; ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ ചർച്ച നടത്തി]]></title>
            <link>https://www.asianetnews.com/india/us-vp-jd-vance-speaks-to-pm-modi-india-us-ties-and-personal-wishes-highlighted-in-telephonic-conversation-articleshow-nwepc48</link>
            <guid isPermaLink="true">https://www.asianetnews.com/india/us-vp-jd-vance-speaks-to-pm-modi-india-us-ties-and-personal-wishes-highlighted-in-telephonic-conversation-articleshow-nwepc48</guid>
            <pubDate>Sun, 09 Aug 2026 00:13:27 +0530</pubDate>
            <description><![CDATA[യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സംഭാഷണത്തിനിടെ, വാൻസിന് കുഞ്ഞ് പിറന്നതിൽ മോദി ആശംസകൾ അറിയിക്കുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzhagryvahpm80znxcrcj8qe,imgname-modi-vance-telephone-conversation-1786214114267.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി. പ്രധാനമേഖലകളിൽ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം (Comprehensive Global Strategic Partnership) കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. സംഭാഷണത്തിനിടയിൽ വാൻസിനും ഭാര്യ ഉഷ വാൻസിനും പുതിയൊരു ആൺകുഞ്ഞ് പിറന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു. വാൻസിന്റെ കുടുംബാംഗങ്ങൾക്കെല്ലാം പ്രധാനമന്ത്രി തന്റെ മികച്ച ആശംസകളും നേർന്നു. പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.&lt;/p&gt;&lt;p&gt;Received a phone call from US Vice President JD Vance. We discussed ways to further deepen India-US Comprehensive Global Strategic Partnership across key areas.&amp;nbsp;Warmly congratulated him and the Second Lady on the birth of their son and conveyed best wishes to the entire family.&hellip;&lt;/p&gt;&lt;p&gt;&mdash; Narendra Modi (@narendramodi) August 8, 2026&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india/us-vp-jd-vance-speaks-to-pm-modi-india-us-ties-and-personal-wishes-highlighted-in-telephonic-conversation-articleshow-nwepc48"/>
        </item>
        <item>
            <title><![CDATA[അയോധ്യ സംഭാവനക്കൊള്ള: ചമ്പത് റായിക്ക് വീഴ്ച പറ്റിയെന്ന് ട്രസ്റ്റ് ട്രഷറർ]]></title>
            <link>https://www.asianetnews.com/india/ayodhya-donation-scam-trust-treasurer-says-champat-rai-has-failed-articleshow-o3sgoa3</link>
            <guid isPermaLink="true">https://www.asianetnews.com/india/ayodhya-donation-scam-trust-treasurer-says-champat-rai-has-failed-articleshow-o3sgoa3</guid>
            <pubDate>Wed, 08 Jul 2026 06:00:20 +0530</pubDate>
            <description><![CDATA[&lt;p&gt;ചമ്പത് റായി തന്റെ ഡ്രൈവറെ അമിതമായി വിശ്വസിച്ചതാണ് പിഴവുകൾക്ക് കാരണമായതെന്ന് ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി. ചുമതലകൾ കൃത്യമായി വീതിച്ചു നൽകണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw1h010r05ewp6gw6keaenfv,imgname-fotojet---2026-06-26t140306.178-1782462809112.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അയോധ്യ: &lt;/strong&gt;അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ചമ്പത് റായിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ക്ഷേത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി. ചമ്പത് റായി തന്റെ ഡ്രൈവറെ അമിതമായി വിശ്വസിച്ചതാണ് പിഴവുകൾക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും അധികാരം ചമ്പത് റായി സ്വന്തം കൈയിൽ തന്നെ വെക്കുകയായിരുന്നു. ചുമതലകൾ കൃത്യമായി വീതിച്ചു നൽകണമായിരുന്നുവെന്നും ഗോവിന്ദ് ദേവ് ഗിരി ചൂണ്ടിക്കാട്ടി. എന്നാൽ, ചമ്പത് റായി അഴിമതി നടത്തിയിട്ടില്ലെന്നാണ് ട്രസ്റ്റ് അംഗങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;മേൽനോട്ടത്തിൽ ഗുരുതരമായ പിഴവ് പറ്റിയതുകൊണ്ടാണ് ചമ്പത് റായിക്ക് സ്ഥാനം രാജിവെക്കേണ്ടി വന്നത്. ട്രസ്റ്റ് യോഗത്തിൽ പലരും അദ്ദേഹം രാജി വെക്കേണ്ടതില്ലെന്ന നിലപാടുകാരായിരുന്നു. എന്നാൽ, ഒരാൾ സ്വയം രാജി സമർപ്പിച്ചാൽ അത് അംഗീകരിക്കാതെ മറ്റ് മാർഗമില്ലെന്ന് മുതിർന്ന അഭിഭാഷകനും ട്രസ്റ്റ് അംഗവുമായ കെ. പരാശരൻ വ്യക്തമാക്കുകയായിരുന്നു. വിഷയം ഇത്രത്തോളം വഷളാകുന്നതിന് മുൻപ് തന്നെ ഇടപെടാൻ ട്രസ്റ്റിലെ മറ്റ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടായിരുന്നുവെന്നും സ്വാമി ഗോവിന്ദ് ദേവ് ഗിരി തുറന്നടിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/ayodhya-donation-scam-trust-treasurer-says-champat-rai-has-failed-articleshow-o3sgoa3"/>
        </item>
        <item>
            <title><![CDATA['മോദിയുടെ കരുത്തൻ പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങി', വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ]]></title>
            <link>https://www.asianetnews.com/india/international-medias-reports-narendra-modi-government-under-pressure-as-student-protests-intensify-in-delhi-articleshow-o4kug4i</link>
            <guid isPermaLink="true">https://www.asianetnews.com/india/international-medias-reports-narendra-modi-government-under-pressure-as-student-protests-intensify-in-delhi-articleshow-o4kug4i</guid>
            <pubDate>Thu, 23 Jul 2026 10:08:18 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ തലസ്ഥാന നഗരത്തിലെ തെരുവുകളിൽ എന്തുകൊണ്ട് രാഷ്ട്രീയ രോഷം അണപൊട്ടിയൊഴുകുന്നു? യുവജനങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ മോദി സർക്കാരിന് വലിയ വെല്ലുവിളിയാകുന്നു, തുടങ്ങിയ തലക്കെട്ടുകളിലാണ് സിഎൻഎന്നും ബിബിസിയും അൽജസീറയും റോയിറ്റേഴ്സും, ബ്ലൂംബെർഗും ദില്ലി പ്രക്ഷോഭത്തെ അവതരിപ്പിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ky6kssfkc1ybpfgfbdhj024x,imgname-narendra-modi-cjp-protest-1784781006323.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുമ്പോൾ നരേന്ദ്ര മോദി സർക്കാർ സമ്മർദ്ദത്തിലാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്&zwj;റെരാജി ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് ജൂൺ 28-ന് നിരാഹാര സമരം ആരംഭിച്ചതോടെയാണ് ദില്ലി പ്രക്ഷോഭം അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയായി തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ തുടങ്ങി തെരുവിൽ പടർന്ന പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയും ദില്ലിയുടെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതും ബംഗ്ലാദേശിലെയും നേപ്പാളിലെയും ശ്രീലങ്കയിലെയും സർക്കാരുകളെ അട്ടിമറിച്ച ജെൻസി പ്രക്ഷോഭങ്ങളുമായും അന്തർദേശീയ മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യൻ തലസ്ഥാന നഗരത്തിലെ തെരുവുകളിൽ എന്തുകൊണ്ട് രാഷ്ട്രീയ രോഷം അണപൊട്ടിയൊഴുകുന്നു? യുവജനങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ മോദി സർക്കാരിന് വലിയ വെല്ലുവിളിയാകുന്നു, തുടങ്ങിയ തലക്കെട്ടുകളിലാണ് സിഎൻഎന്നും ബിബിസിയും അൽജസീറയും റോയിറ്റേഴ്സും, ബ്ലൂംബെർഗും ദില്ലി പ്രക്ഷോഭത്തെ അവതരിപ്പിക്കുന്നത്. ഡൽഹിയിലെ തെരുവുകളിൽ സർക്കാരിനെതിരായ പ്രക്ഷോഭം അരങ്ങേറുമ്പോൾ, പ്രധാനമന്ത്രിക്ക് സംസാരിക്കാതിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു. മോദിയുടെ കരുത്തൻ എന്ന പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങിയേക്കാമെന്നും ന്യൂയോർക്ക് ടൈംസ് എഴുതി.&lt;/p&gt;&lt;p&gt;വർഷങ്ങൾക്കിടെ ഇന്ത്യൻ തലസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രതിഷേധമെന്ന് ഫിനാൻഷ്യൽ ടൈംസും 2021-ലെ കർഷക സമരത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധമെന്ന് ബ്ലൂംബെർഗും എഴുതി. മോദിയുടെ സർക്കാരിനോടും ഭരണകക്ഷിയായ ബിജെപിയോടുമുള്ള ശക്തമായ പ്രതിഷേധമെന്ന് ദി ഗാർഡിയനും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട ഏറ്റവും വലിയ പ്രതിഷേധമെന്ന് വാൾ സ്ട്രീറ്റ് ജേണലും വാർത്ത നൽകി. ബ്രിട്ടണിൽ ജനപ്രീതി നഷ്ടപ്പെട്ട കെയർ സ്റ്റാമർ രാജിവെച്ച് പുതിയ പ്രധാനമന്ത്രി ആൻഡി ബേണം അധികാരമേറ്റ സാഹചര്യം പറഞ്ഞതാണ് ധർമേന്ദ്ര പ്രധാന്&zwj;റെ രാജി എന്ന പ്രക്ഷോഭകരുടെ ആവശ്യത്തെ അൽജസീറ വാർത്തയാക്കിയത്.&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/india/international-medias-reports-narendra-modi-government-under-pressure-as-student-protests-intensify-in-delhi-articleshow-o4kug4i"/>
        </item>
        <item>
            <title><![CDATA[കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു; രാജധാനി 12 മണിക്കൂർ വൈകിയോടുന്നു; കൊച്ചുവേളി എക്സ്പ്രസും വഴിതിരിച്ചുവിട്ടു]]></title>
            <link>https://www.asianetnews.com/india/trains-to-kerala-diverted-rajdhani-delayed-by-12-hours-kochuveli-express-also-diverted-articleshow-tg06hhs</link>
            <guid isPermaLink="true">https://www.asianetnews.com/india/trains-to-kerala-diverted-rajdhani-delayed-by-12-hours-kochuveli-express-also-diverted-articleshow-tg06hhs</guid>
            <pubDate>Wed, 08 Jul 2026 13:37:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഇൻഡോർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു.പിന്നാലെ ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടു. നിലവിൽ രാജധാനി എക്സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx0c7g7vfx1fhvakhwehq50n,imgname-w-1280-h-720-format-jpg-imgid-01j6pdggd4v04v2rc4w2htwc7e-imgname-train-in-rain-1783497998587.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും താറുമാറായി. മുംബൈയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയിൽവേ ട്രാക്കുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ വഴിതിരിച്ചുവിടുകയാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;വഴിതിരിച്ചു വിട്ട ട്രെയിനുകൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇൻഡോർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു.പിന്നാലെ ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടു. നിലവിൽ രാജധാനി എക്സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. വരും മണിക്കൂറുകളിൽ ഗംഗാനഗർ - കൊച്ചുവേളി എക്സ്പ്രസും സൂറത്തിൽ നിന്നും വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;ട്രാക്കുകളിലെ വെള്ളക്കെട്ടും ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റവും കാരണം വാപ്പി, ബോയ്&zwnj;സർ, വസായി റോഡ് എന്നീ സ്റ്റേഷനുകളിലെ യാത്രക്കാർ നിലവിൽ വലിയ ദുരിതത്തിലാണ്. രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് പോകേണ്ട ഒട്ടനവധി മലയാളി യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. മേഖലയിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതിനാൽ യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് ഇറങ്ങണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/trains-to-kerala-diverted-rajdhani-delayed-by-12-hours-kochuveli-express-also-diverted-articleshow-tg06hhs"/>
        </item>
        <item>
            <title><![CDATA[കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ; ഉമീദ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ 6 മാസത്തെ അധികസമയം തേടി ഹർജി]]></title>
            <link>https://www.asianetnews.com/india/kerala-waqf-board-moves-supreme-court-seeks-sixmonth-extension-to-upload-data-on-the-umeed-portal-articleshow-towxwbe</link>
            <guid isPermaLink="true">https://www.asianetnews.com/india/kerala-waqf-board-moves-supreme-court-seeks-sixmonth-extension-to-upload-data-on-the-umeed-portal-articleshow-towxwbe</guid>
            <pubDate>Thu, 06 Aug 2026 21:52:02 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിൽ 40,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഇതിനകം അപ്&zwnj;ലോഡ് ചെയ്തിട്ടുണ്ടെന്നും, 25,000-ത്തോളം സ്വത്തുക്കളുടെ വിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികൾ ബാക്കിയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyhbbd946cyhgxt6f55hwtfc,imgname-supreme-court-neet-cbt-nandan-nilekani-task-force-2027-exam-reforms-cyber-security-1785141245220.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്&zwnj;ലോഡ് ചെയ്യാൻ ആറുമാസത്തെ അധികസമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ആറുമാസത്തെ സമയം അനുവദിക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയതിനെതിരെയാണ് പുതിയ ഹർജി സമർപ്പിച്ചത്. ഉമീദ് പോർട്ടലിലെ വിവിധ സാങ്കേതിക തകരാറുകൾ കാരണം നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അപ്&zwnj;ലോഡ് ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. കേരളത്തിൽ 40,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഇതിനകം അപ്&zwnj;ലോഡ് ചെയ്തിട്ടുണ്ടെന്നും, 25,000-ത്തോളം സ്വത്തുക്കളുടെ വിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികൾ ബാക്കിയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരള വഖഫ് ബോർഡിന് വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ കെ. ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india/kerala-waqf-board-moves-supreme-court-seeks-sixmonth-extension-to-upload-data-on-the-umeed-portal-articleshow-towxwbe"/>
        </item>
        <item>
            <title><![CDATA[ബംഗളൂരുവിൽ സ്വകാര്യ ട്രാവൽസിന്റെ നാല് ബസ്സുകൾ തീപിടിച്ചു കത്തിനശിച്ചു]]></title>
            <link>https://www.asianetnews.com/india/four-private-travel-buses-catch-fire-in-bengaluru-articleshow-upay1s0</link>
            <guid isPermaLink="true">https://www.asianetnews.com/india/four-private-travel-buses-catch-fire-in-bengaluru-articleshow-upay1s0</guid>
            <pubDate>Sun, 26 Jul 2026 18:31:26 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വകാര്യ ട്രാവൽസിന് കീഴിലുള്ള ബസ്സുകൾക്കാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. നിർത്തിയിട്ടിരുന്ന ഒരു ബസ്സിൽ നിന്നും പടർന്ന തീ പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബസ്സുകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyf87qsh497eq6czwq6dmrt1,imgname-bengaluru-bus-fire-1785070870321.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബംഗളൂരു: &lt;/strong&gt;ബംഗളൂരു ഓൾഡ് ചന്ദാപ്പൂരിൽ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല് സ്വകാര്യ ട്രാവൽസ് ബസ്സുകൾ തീപിടിച്ചു കത്തിനശിച്ചു. സ്വകാര്യ ട്രാവൽസിന് കീഴിലുള്ള ബസ്സുകൾക്കാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. നിർത്തിയിട്ടിരുന്ന ഒരു ബസ്സിൽ നിന്നും പടർന്ന തീ പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബസ്സുകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;തീപിടിത്തത്തിനുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാല് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ബസ്സുകൾ പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/four-private-travel-buses-catch-fire-in-bengaluru-articleshow-upay1s0"/>
        </item>
        <item>
            <title><![CDATA[പ്രതിമാസം 1.5 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്ത് യുവതിയെ പോർച്ചുഗലിൽ എത്തിച്ച് വിറ്റു; പുണെ പൊലീസ് കേസെടുത്തു]]></title>
            <link>https://www.asianetnews.com/india/nagpur-woman-sold-and-sexually-exploited-in-portugal-articleshow-urrf521</link>
            <guid isPermaLink="true">https://www.asianetnews.com/india/nagpur-woman-sold-and-sexually-exploited-in-portugal-articleshow-urrf521</guid>
            <pubDate>Sat, 08 Aug 2026 23:21:32 +0530</pubDate>
            <description><![CDATA[വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പുണെയിലെ റിക്രൂട്ട്&zwnj;മെന്റ് ഏജൻസി നാഗ്പൂർ സ്വദേശിനിയെ ചതിച്ചു. 11 ലക്ഷം രൂപ തട്ടിയെടുത്ത് പോർച്ചുഗലിൽ എത്തിച്ച യുവതിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് വിൽക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തു. തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മനുഷ്യക്കടത്ത് സംഘത്തിനെതിരെ കേസെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4g17vy346w50mb5n3ycca2,imgname-telangana-engineering-student-rape-classmate-forced-alcohol-ibrahimpatnam-hyderabad-arrested-1779341238142.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പുണ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാഗ്പൂർ സ്വദേശിയായ യുവതിയെ തട്ടിപ്പിനിരയാക്കി പോർച്ചുഗലിൽ വിറ്റതായി പരാതി. 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തെന്ന് ആരോപണത്തിൽ മനുഷ്യക്കടത്ത് സംഘത്തിനെതിരെ പുണെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാഗ്പൂർ സ്വദേശി 28-കാരിയായ കൊമേഴ്&zwnj;സ് ബിരുദധാരിയാണ് തട്ടിപ്പിനിരയായത്.&lt;/p&gt;&lt;p&gt;പുണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'വി മൈഗ്രേറ്റ്' എന്ന റിക്രൂട്ട്&zwnj;മെന്റ് ഏജൻസി സോഷ്യൽ മീഡിയ വഴിയാണ് യുവതിയെ ആകർഷിച്ചത്. യൂറോപ്പിലെ ചോക്ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത്, പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തിൽ ജോലി നൽകാമെന്ന് ഏജൻസി വാഗ്ദാനം ചെയ്തു. വിസ, ഇൻഷുറൻസ്, പ്രൊസസിങ് ഫീസ് തുടങ്ങിയ ചെലവുകൾക്കായി 11 ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെടുകയും, ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫിക്സഡ് ഡെപ്പോസിറ്റുകൾ പിൻവലിച്ച് യുവതി ഈ തുക ഏജൻസിക്ക് നൽകുകയും ചെയ്തു.&lt;/p&gt;&lt;p&gt;തുടർന്ന് 2026 മെയ് മാസത്തിൽ സ്പെയിൻ വഴി യുവതിയെ പോർച്ചുഗലിൽ എത്തിച്ചെങ്കിലും, അവിടെയെത്തിയ ഉടൻ ഇടനിലക്കാർ യുവതിയുടെ പാസ്&zwnj;പോർട്ട് പിടിച്ചെടുത്തു. തുടർന്ന് ഒഡെമിറ എന്ന സ്ഥലത്തുള്ള ബീയർ ഷോപ്പ് ഉടമയ്ക്ക് ഏജൻസിക്കാർ യുവതിയെ വിൽക്കുകയായിരുന്നു. സൂപ്പർമാർക്കറ്റ് ജോലിക്ക് പകരം ബീയർ ഷോപ്പിൽ അടിമപ്പണി ചെയ്യിക്കുകയും, ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. തടവിലാക്കപ്പെട്ട മറ്റു ചില ഇന്ത്യൻ യുവതികളും അവിടെ സമാനമായ ചൂഷണം നേരിടുന്നുണ്ടായിരുന്നു. തടങ്കലിൽ നിന്ന് ജൂൺ അവസാന വാരം (ജൂൺ 29) രക്ഷപ്പെട്ട യുവതി ബസ് മാർഗ്ഗം മാഡ്രിഡിൽ എത്തുകയും, അവിടെനിന്ന് ദോഹ വഴി ദില്ലിയിലേക്ക് വിമാനമാർഗം എത്തുകയും ചെയ്തു. നാട്ടിലെത്തിയ ശേഷവും മറ്റൊരു രാജ്യത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പ്രതികൾ 3 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി പുണെ സിറ്റി പോലീസിലും ക്രൈംബ്രാഞ്ചിലും പരാതി നൽകി. സംഭവത്തിൽ ഇന്ത്യയിലും പോർച്ചുഗലിലുമുള്ള പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ മനുഷ്യക്കടത്ത്, തടഞ്ഞുവെക്കൽ, തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india/nagpur-woman-sold-and-sexually-exploited-in-portugal-articleshow-urrf521"/>
        </item>
        <item>
            <title><![CDATA[ചർച്ചയിൽ അന്തിമ തീരുമാനമായില്ല; രണ്ട് ആവശ്യങ്ങളിൽ അനുകൂല നിലപാട്; ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരമെന്ന് സിജെപി]]></title>
            <link>https://www.asianetnews.com/india/talks-with-union-ministers-inconclusive-cjp-to-continue-strike-until-dharmendra-pradhan-resigns-articleshow-v3yqqyi</link>
            <guid isPermaLink="true">https://www.asianetnews.com/india/talks-with-union-ministers-inconclusive-cjp-to-continue-strike-until-dharmendra-pradhan-resigns-articleshow-v3yqqyi</guid>
            <pubDate>Fri, 24 Jul 2026 15:31:05 +0530</pubDate>
            <description><![CDATA[&lt;p&gt;വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യത്തിലും, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്&zwnj;ടപരിഹാരം നൽകുന്നതിലും അനുകൂല നിലപാട് സ്വീകരിച്ചതായി സിജെപി വക്താക്കൾ പറഞ്ഞു. ധർമേന്ദ്ര പ്രധാന്&zwj;റെ രാജിയിൽ നാളെത്തെ ചർച്ചയിൽ നിലപാടറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി സമരക്കാർ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ky9s1mjsqd496vbzrmc6pta9,imgname-vlcsnap-2026-07-24-15h28m55s080-1784887169625.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&amp;nbsp;&lt;/strong&gt; സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനം ആയില്ല. രണ്ട് ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സമരക്കാർ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനോട് ഉന്നയിച്ച രണ്ട് ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിച്ചു. വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യത്തിലും, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്&zwnj;ടപരിഹാരം നൽകുന്നതിലും അനുകൂല നിലപാട് സ്വീകരിച്ചതായി സിജെപി വക്താക്കൾ പറഞ്ഞു. അതെ സമയം ധർമേന്ദ്ര പ്രധാന്&zwj;റെ രാജിയിൽ &amp;nbsp;നാളെത്തെ ചർച്ചയിൽ നിലപാടറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി സമരക്കാർ പറഞ്ഞു. മന്ത്രി രാജിവെക്കുവരെ സമരത്തിൽ &amp;nbsp;ഉറച്ച് നിൽക്കാനാണ് &amp;nbsp;സിജെപിയുടെ തീരുമാനം.&lt;/p&gt;&lt;p&gt;അതെസമയം &amp;nbsp;ചോദ്യ പേപ്പർ &amp;nbsp;ചോർച്ചയിൽ ശിക്ഷ കൂട്ടാനുള്ള ബില്ലിന് &amp;nbsp;കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. പത്ത് കോടി വരെപിഴ ചുമത്താനും പത്തു വർഷം വരെ തടവിനും ബില്ലിൽ വ്യവസ്ഥയായി. &amp;nbsp;ബില്ല് &amp;nbsp;തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india/talks-with-union-ministers-inconclusive-cjp-to-continue-strike-until-dharmendra-pradhan-resigns-articleshow-v3yqqyi"/>
        </item>
        <item>
            <title><![CDATA[32 കോടി രൂപ വായ്പയെടുത്തത് തിരികെ നൽകാനില്ല, എംഡിയെ കൊല്ലാൻ ശ്രമിച്ച് സഹ ചെയർമാൻ, പദ്ധതി പാളി, 7 പേർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/crime-news/conspiracy-to-murder-industrialist-mohan-singh-parmar-over-an-alleged-32-crore-dispute-co-chairman-held-articleshow-ve8p9d1</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/conspiracy-to-murder-industrialist-mohan-singh-parmar-over-an-alleged-32-crore-dispute-co-chairman-held-articleshow-ve8p9d1</guid>
            <pubDate>Sat, 01 Aug 2026 15:34:41 +0530</pubDate>
            <description><![CDATA[&lt;p&gt;എന്നാൽ വെടിവയ്ക്കാൻ ആരംഭിച്ചതിന് പിന്നാലെ തന്നെ തോക്കിന് തകരാർ നേരിട്ടതോടെ അക്രമികൾ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പർമാറിന്റെ തോളിന് വെടിയേറ്റിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyycgpxczgk5p48n8ac2dfnb,imgname-murder-attempt-gsm-foils-ltd-1785578675116.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാൽഘർ: കമ്പനി സ്വന്തമാക്കണം കടം വാങ്ങിയ പണം തിരികെ നൽകാനും മനസില്ല കമ്പനിയുടെ എംഡി കൊല്ലാൻ ശ്രമിച്ച് കമ്പനിയുടെ സഹ ചെയർമാൻ. മഹാരാഷ്ട്രയിലെ പാൽഘറിലെ വസായിൽ പ്രവർത്തിക്കുന്ന ജി.എസ്.എം ഫോയിൽസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിനെയാണ് കമ്പനിയുടെ കോ ചെയർമാൻ കൊല്ലാൻ ശ്രമിച്ചത്. കമ്പനി പൂർണമായി സ്വന്തമാക്കാനും എംഡിക്ക് നൽകാനുണ്ടായിരുന്ന 32 കോടി രൂപ നൽകാതിരിക്കാനും ലക്ഷ്യമിട്ടായിരുന്നു കൊലപാതക ശ്രമം. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചായിരുന്നു ഈ കൊലപാതക ശ്രമം. സാഗർ ഭാനുശാലി അടക്കമുള്ള ഏഴംഗ സംഘത്തേയാണ് പൊലീസ് പിടികൂടിയത്. ബൈക്കിലെത്തിയ സംഘമാണ് പർമാറിനെ വെടിവയ്ക്കാൻ ശ്രമിച്ചത്. എന്നാൽ വെടിവയ്ക്കാൻ ആരംഭിച്ചതിന് പിന്നാലെ തന്നെ തോക്കിന് തകരാർ നേരിട്ടതോടെ അക്രമികൾ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പർമാറിന്റെ തോളിന് വെടിയേറ്റിരുന്നു. 46കാരനായ പർമാർ നിലവിൽ ചികിത്സയിൽ തുടരുകയാണ്.&amp;nbsp;&lt;/p&gt;&lt;p&gt;ഓഹരി വിപണിയിലുണ്ടായ തകർച്ചയാണ് സാഗർ ഭാനുശാലിയെ കടക്കെണിയിലാക്കിയത്. 55 കോടി രൂപയുടെ കടമാണ് അടുത്തിടെ സാഗർ പലരിൽ നിന്നായി എടുത്തത്. കമ്പനിയിടെ തന്റെ ഓഹരി 32 കോടി രൂപയ്ക്ക് വാങ്ങാൻ സാഗർ നിരവധി തവണ പർമാറിനെ നിർബന്ധിച്ചിരുന്നു. പിന്നീട് ഈ പണം കടമായി എടുത്തു. ഈ പണം തിരികെ നൽകാതിരിക്കാനായി കൊലപാതകത്തിന് പദ്ധതിയിട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാമ്പത്തിക ബാധ്യത ഒഴിവാകുന്നതിനൊപ്പം കമ്പനിയും വരുതിയിലാക്കാമെന്ന ലക്ഷ്യത്തിലായിരുന്നു കൊലപാതക ശ്രമം. 40 ലക്ഷം രൂപ വാഗ്ദാനം നൽകിയാണ് വാടക കൊലയാളികളെ ഇയാൾ വരുത്തിയത്. 5 ലക്ഷം രൂപയാണ് വാടക കൊലയാളികൾക്ക് സാഗർ അഡ്വാൻസായി നൽകിയത്. കമ്പനി എം.ഡിക്ക് നേരെയുണ്ടായ വധശ്രമവും ഡയറക്ടറുടെ അറസ്റ്റും വിപണിയിൽ വൻ ചലനമുണ്ടാക്കി. സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ജി.എസ്.എം ഫോയിൽസിന്റെ ഓഹരി വിലയിൽ 20 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/conspiracy-to-murder-industrialist-mohan-singh-parmar-over-an-alleged-32-crore-dispute-co-chairman-held-articleshow-ve8p9d1"/>
        </item>
    </channel>
</rss>
