<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 28 May 2026 19:56:07 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/india-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കം; ചോദ്യപേപ്പറുകൾ എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടിയേക്കും]]></title>
            <link>https://www.asianetnews.com/india-news/center-takes-new-step-in-neet-re-examination-articleshow-0gd5giz</link>
            <guid isPermaLink="true">https://www.asianetnews.com/india-news/center-takes-new-step-in-neet-re-examination-articleshow-0gd5giz</guid>
            <pubDate>Thu, 28 May 2026 19:56:03 +0530</pubDate>
            <description><![CDATA[&lt;p&gt;നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksqfmmbxzr2mk79e9erwsdzw,imgname-fotojet---2026-05-28t195536.320-1779978359165.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി. ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായി. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യ പേപ്പറുകൾ അതത് സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് പദ്ധതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. നേരത്തെ പോസ്റ്റൽ സർവീസ് വഴിയാണ് ചോദ്യപേപ്പർ എത്തിച്ചിരുന്നത്. ചോദ്യപേപ്പർ ചോർച്ച ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നടപടി. വ്യോമസേനയുടെ മേൽനോട്ടത്തിൽ ചോദ്യപേപ്പറുകൾ എത്തിക്കാനാണ് നീക്കം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/center-takes-new-step-in-neet-re-examination-articleshow-0gd5giz"/>
        </item>
        <item>
            <title><![CDATA[മമതയെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി; ടിഎംസി ദേശീയ വക്താവ് ശന്തനു സെൻ സ്ഥാനമൊഴിഞ്ഞു]]></title>
            <link>https://www.asianetnews.com/india-news/people-rejected-us-santanu-sen-the-national-spokesperson-quits-trinamool-congress-articleshow-5yy3hp0</link>
            <guid isPermaLink="true">https://www.asianetnews.com/india-news/people-rejected-us-santanu-sen-the-national-spokesperson-quits-trinamool-congress-articleshow-5yy3hp0</guid>
            <pubDate>Thu, 28 May 2026 19:35:28 +0530</pubDate>
            <description><![CDATA[&lt;p&gt;തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് ശന്തനു സെൻ അഴിമതിയും ജനങ്ങളുടെ തിരസ്കാരവും ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്ന് രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കാകോലി ഘോഷിന്റെ രാജിയടക്കം തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksq02rv49y42jq4bk7gfxf7w,imgname-asianet-news-bangla-images-size---2026-05-28t152344.778-1779962045284.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: ടിഎംസി ദേശീയ വക്താവും മുൻ എംപിയുമായ ശന്തനു സെൻ തൃണമൂൽ കോണ്&zwj;ഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സ്ഥാനം രാജിവച്ചു. ബം​ഗാളിലെ ജനം ടിഎംസിയെ തള്ളികളഞ്ഞെന്നും അഴിമതി നിറഞ്ഞ പാർട്ടിയിൽ തുടരാനാകില്ലെന്നുമാണ് രാജിക്കത്ത്. അഴിമതി ആരോപണങ്ങളിലും ആർ.ജി കർ മെഡിക്കൽ കോളേജ് പീഡന കൊലപാതകക്കേസ് കൈകാര്യം ചെയ്ത രീതിയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിവാദ വിഷയങ്ങളിൽ മുൻപ് വിയോജിപ്പുകൾ ഉണ്ടായിരുന്നിട്ടും മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിയെ ശക്തമായി പ്രതിരോധിച്ചിരുന്നുവെന്നും എന്നാൽ ബംഗാളിലെ ജനങ്ങൾ പാർട്ടിയെ തള്ളിക്കളഞ്ഞ നിലവിലെ സാഹചര്യത്തിൽ മനസ്സാക്ഷിക്ക് വിരുദ്ധമായി തുടരാനാവില്ലെന്നും ശന്തനു കത്തിൽ കുറിച്ചു.&lt;/p&gt;&lt;p&gt;എന്നാൽ ശന്തനു സെന്നിന്റെ രാജി പ്രഖ്യാപനത്തോട് തൃണമൂൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അതൃപ്തി മമത ബാനർജിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോണ്&zwj;ഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചനയാണിത്. നേരത്തെ സ്ഥാനം രാജിവച്ച കാകോലി ഘോഷ് അടക്കം കൂടുതൽ എംപിമാർ ബിജെപിയിൽ എത്തുമെന്ന അഭ്യൂഹം ശക്തമാണ്.&lt;/p&gt;&lt;p&gt;തൃണൂൽ മഹിളാ വിഭാഗം അധ്യക്ഷ പദവിയും മറ്റ് സംഘടനാ ചുമതലകളുമാണ് കാകോലി ഘോഷ് രാജിവെച്ചത്. പിന്നാലെ കാകോലി ഘോഷ് എംപി ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നൽകി. കല്യാൺ ബാനർജി പാർലമെന്റിനകത്ത് നിരന്തരം അധിക്ഷേപിച്ചെന്നും മറ്റ് വനിതാ നേതാക്കൾക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് പരാതി. കല്യാൺ ബാനർജിക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയത്. കാകോലി ഘോഷിന്റെ ആരോപണം തള്ളി കല്യാൺ ബാനർജി രംഗത്തെത്തി. താൻ അധിക്ഷേപിച്ച തീയതി വെളിപ്പെടുത്തണമെന്ന് കല്യാണ്&zwj; ബാനർജി ആവശ്യപ്പെട്ടു. എന്തുകൊണ്ട് പരാതി ഇത്രയും വൈകിയെന്നും കല്യാണ്&zwj; ബാനർജി ചോദിക്കുന്നു. ബംഗാളിൽ 293 സീറ്റുകളിൽ 207 എണ്ണത്തിലും വിജയിച്ച് വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് തൃണമൂൽ കോണ്&zwj;ഗ്രസിൽ പടല പിണക്കം തുടങ്ങിയത്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/india-news/people-rejected-us-santanu-sen-the-national-spokesperson-quits-trinamool-congress-articleshow-5yy3hp0"/>
        </item>
        <item>
            <title><![CDATA[ഹൈക്കോടതിയും കൈവിട്ടു, മരുമകൾ ട്വിഷ ശർമയുടെ ആത്മഹത്യയിൽ മുൻ ജഡ്ജിയെ അറസ്റ്റ് ചെയ്ത് സിബിഐ, മകനും അഴിക്കുള്ളിൽ]]></title>
            <link>https://www.asianetnews.com/india-news/model-twisha-sharma-death-case-cbi-arrests-mother-in-law-former-judge-giribala-singh-articleshow-s09h73a</link>
            <guid isPermaLink="true">https://www.asianetnews.com/india-news/model-twisha-sharma-death-case-cbi-arrests-mother-in-law-former-judge-giribala-singh-articleshow-s09h73a</guid>
            <pubDate>Thu, 28 May 2026 18:19:16 +0530</pubDate>
            <description><![CDATA[&lt;p&gt;ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റൻഷനിലെ ഗിരിബാല സിങ്ങിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ എത്തിയ സിബിഐ സംഘം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മേയ് 12 നാണ് ഭോപ്പാലിലെ ഭർതൃവീട്ടിൽ ട്വിഷ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksq9raeb6cy6rbyywvhna79a,imgname-twisha-sharma-1779972188619.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണത്തിൽ ഭർതൃമാതാവും മുൻ ജില്ലാ ജഡ്ജി യുമായ ഗിരിബാല സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ ഗിരിബാലയുടെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഇന്ന് രാവിലെയോടെയാണ് ഗിരിബാല സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റൻഷനിലെ ഗിരിബാല സിങ്ങിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ എത്തിയ സിബിഐ സംഘം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മേയ് 12 നാണ് ഭോപ്പാലിലെ ഭർതൃവീട്ടിൽ ട്വിഷ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;2024-ൽ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സമർത്ഥ് സിംഗും ത്വിഷാ ശർമ്മയും 2025 ഡിസംബറിലാണ് വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളിൽ മേയ് 12-നാണ് നോയിഡ സ്വദേശിയായ ട്വിഷ ശർമ (33)യെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കും സ്ത്രീധന പീഡനങ്ങൾക്കും ഇരയായിരുന്നതായി അമ്മ രേഖാ ശർമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിച്ചിരുന്നു. താൻ ഈ ദാമ്പത്യത്തിൽ കുടുങ്ങിപ്പോയതായി ത്വിഷ അമ്മയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് ത്വിഷയുടെ ഭർത്താവ് സമർത്ഥ് സിംങിനും ഗിരിബാല സിങിനുമെതിരെ കേലെടുത്തിരുന്നു.&lt;/p&gt;&lt;p&gt;ട്വിഷയെ ഭർത്താവിന്&zwj;റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്നും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും മ&zwj;ർദ്ദിച്ചരുന്നതായും കുടുംബം ആരോപിച്ചു. ട്വിഷ ശർമയുടെ ശരീരത്തിൽ പലയിടത്തും മുറിവകളുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു. യുവതിയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളും, ഒരാഴ്ച മുമ്പ് ട്വിഷ ഗർഭഛിദ്രം നടന്നതിന്റെ തെളിവും പോസ്റ്റ്മോർട്ടത്തിൽ പൊലീസിന് ലഭിച്ചിരുന്നു. ട്വിഷ മരിച്ച് രണ്ടു ദിവസത്തിനുശേഷം മേയ് 15 ന് ഭോപ്പാലിലെ സെഷൻസ് കോടതി ഗിരിബാല സിങ്ങിനു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സമർഥ് സിങ് നിലവിൽ സിബിഐ കസ്റ്റഡിയിലാണ്. ഈ ആഴ്ച ആദ്യമാണ് മധ്യപ്രദേശ് പൊലീസിൽനിന്ന് സിബിഐ കേസ് ഏറ്റെടുത്തത്. സംസ്ഥാന പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ സിബിഐ വീണ്ടും റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/india-news/model-twisha-sharma-death-case-cbi-arrests-mother-in-law-former-judge-giribala-singh-articleshow-s09h73a"/>
        </item>
        <item>
            <title><![CDATA[നീറ്റ് പുനഃപരീക്ഷ: ദില്ലിയിൽ നിർണായകയോഗം, രാജ്നാഥ് സിം​ഗും ധർമേന്ദ്ര പ്രധാനും പങ്കെടുക്കുന്നു]]></title>
            <link>https://www.asianetnews.com/india-news/neet-re-exam-crucial-meeting-in-delhi-attended-by-rajnath-singh-and-dharmendra-pradhan-articleshow-caxayaz</link>
            <guid isPermaLink="true">https://www.asianetnews.com/india-news/neet-re-exam-crucial-meeting-in-delhi-attended-by-rajnath-singh-and-dharmendra-pradhan-articleshow-caxayaz</guid>
            <pubDate>Thu, 28 May 2026 18:05:08 +0530</pubDate>
            <description><![CDATA[&lt;p&gt;സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി ഹെൽപ്പലൈൻ സംവിധാനം തുടങ്ങി. കൗൺസിലിങ്ങിന് നമ്പർ പുറത്തിറക്കി. പരാതി നൽകാൻ ഇമെയിൽ വിലാസവും പുറത്തിറക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksq97er0qc8hgder57py3zcy,imgname-rajnath-singh--1--1779971635968.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; നീറ്റ് പുനഃപരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിർണായകയോഗം. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ, എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നാണ് നീറ്റ് പരീക്ഷ റദ്ദാക്കിയത്. അതേസമയം, സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി ഹെൽപ്പലൈൻ സംവിധാനം തുടങ്ങി. കൗൺസിലിങ്ങിന് നമ്പർ പുറത്തിറക്കി. പരാതി നൽകാൻ ഇമെയിൽ വിലാസവും പുറത്തിറക്കി.&lt;/p&gt;&lt;p&gt;അതേസമയം, സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളു&zwnj;ടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഎസ്എമ്മില്&zwj; പൊരുത്തക്കേടുകൾ ഉണ്ടായി.&amp;nbsp;&lt;/p&gt;&lt;p&gt;വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വീണ്ടും ഒഎസ്എം നടപ്പാക്കുന്നതിൽ ചർച്ച നടത്തും. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജിൻഡാലാണ് സിബിഎസ്ഇക്ക് വക്കീൽ നോട്ടീസ് അയച്ചത്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/neet-re-exam-crucial-meeting-in-delhi-attended-by-rajnath-singh-and-dharmendra-pradhan-articleshow-caxayaz"/>
        </item>
        <item>
            <title><![CDATA[കൂറ്റന്‍ ഫ്ലക്സൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കാത്തിരുന്നു, വിജയ് വന്നില്ല; സോണിയയെയും രാഹുലിനെയും കാണാതെ മടങ്ങി]]></title>
            <link>https://www.asianetnews.com/india-news/vijay-return-to-chennai-with-out-meet-rahul-and-sonia-gandhi-articleshow-2mnag99</link>
            <guid isPermaLink="true">https://www.asianetnews.com/india-news/vijay-return-to-chennai-with-out-meet-rahul-and-sonia-gandhi-articleshow-2mnag99</guid>
            <pubDate>Thu, 28 May 2026 17:41:05 +0530</pubDate>
            <description><![CDATA[ദില്ലിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണാതെ മടങ്ങി. കോൺഗ്രസ് പ്രവർത്തകർ ഫ്ലക്സുകളുമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരുന്നെങ്കിലും, പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ വിജയ് വിമാനത്താവളത്തിലേക്ക് നേരെ പോകുകയായിരുന്നു. അടുത്തയാഴ്ച കൂടിക്കാഴ്ച നടക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksq7w3adt1nf9vas1vz6caet,imgname-vijay-1779970215245.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; കോൺ​ഗ്രസ് നേതാക്കളെ കാണാതെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ദില്ലിയിൽനിന്നും മടങ്ങി. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖർ​ഗെ എന്നിവരുമായി വിജയ് കൂടികാഴ്ച നടത്തുമെന്നായിരുന്നു വിവരം. സോണിയയുടെ വസതിക്ക് മുന്നിൽ വിജയിയും രാഹുലും കൈകോർത്ത് നിൽക്കുന്ന നിരവധി ഫ്ലക്സുകൾ കോൺ​ഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്നു. എന്നാൽ രാവിലെ തമിഴ്നാട് ഭവനിൽനിന്നും വിജയ് നേരെ വിമാനത്താവളത്തിലേക്കാണ് പോയത്.&amp;nbsp;&lt;/p&gt;&lt;p&gt;രാഹുലുമായി കൂടികാഴ്ച നിശ്ചിയിച്ചിരുന്നില്ലെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിയുമായടക്കം കൂടിക്കാഴ്ച നടത്തിയ വിജയ് സംസ്ഥാനത്തെ വിവിധ വമ്പൻ പദ്ധതികൾക്ക് കേന്ദ്ര സഹായം തേടിയിരുന്നു. കോൺ​ഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചെങ്കിലും കോൺ​ഗ്രസിന്റെ സഖ്യകക്ഷിയായി ദേശീയ തലത്തിൽ അറിയപ്പെടാനും, സ്റ്റാലിനെപോലെ കേന്ദ്രവുമായി നേരിട്ട് ഉടക്കി വികസന പദ്ധതികൾക്ക് ഫണ്ട് നഷ്ടപ്പെടുത്താനും വിജയ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് ടിവികെ വൃത്തങ്ങൾ പറയുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;നേരത്തെ കേരളത്തിലെ യുഡിഎഫിന്റെ സത്യപ്രതിജ്ഞയ്ക്കും വിജയ് എത്തിയിരുന്നില്ല. ചടങ്ങുകളില്&zwj; തായ് വാഴ്ത്ത് ആദ്യം ആലപിക്കാന്&zwj; അനുവാദം നല്&zwj;കണമെന്ന ആവശ്യമടക്കമാണ് വിജയ് ഉന്നയിച്ചത്. വമ്പന്&zwj; പദ്ധതികള്&zwj;ക്ക് പിന്തുണ തേടി ധനമന്ത്രി നിര്&zwj;മലാ സീതാരാമനെയും വിജയ് സന്ദര്&zwj;ശിച്ചു. എന്നാല്&zwj; അടുത്തയാഴ്ച വിജയ് ദില്ലിയിലെത്തുമ്പോള്&zwj; സോണിയയെയും രാഹുലിനെയും കാണുമെന്ന് കോണ്&zwj;ഗ്രസ് നേതാക്കള്&zwj; പറഞ്ഞു. വിജയ് കോണ്&zwj;ഗ്രസ് ദേശീയ നേതാക്കളെ കാണാതെ മടങ്ങിയതില്&zwj; പ്രചരിക്കുന്ന അഭ്യൂഹങ്ങള്&zwj;ക്ക് അടിസ്ഥാനമില്ലെന്നും അടുത്തയാഴ്ച കൂടിക്കാഴ്ചയുണ്ടാകുമെന്നും കോണ്&zwj;ഗ്രസ് എംപി ക്രിസ്റ്റഫര്&zwj; തിലക് പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/vijay-return-to-chennai-with-out-meet-rahul-and-sonia-gandhi-articleshow-2mnag99"/>
        </item>
        <item>
            <title><![CDATA[രാജ്യസഭയിലേക്ക് ഇല്ലെന്ന് തീർത്തുപറഞ്ഞ് സിദ്ധരാമയ്യ; 'കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരും']]></title>
            <link>https://www.asianetnews.com/india-news/siddaramaiah-declines-congress-s-rajya-sabha-offer-picks-state-role-articleshow-qb9hph7</link>
            <guid isPermaLink="true">https://www.asianetnews.com/india-news/siddaramaiah-declines-congress-s-rajya-sabha-offer-picks-state-role-articleshow-qb9hph7</guid>
            <pubDate>Thu, 28 May 2026 17:15:54 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യ, രാജ്യസഭയിലേക്കുള്ള നേതൃത്വത്തിന്റെ വാഗ്ദാനം നിരസിച്ചു. ദേശീയ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpd4e4reqsw40dzqxj6zwhga,imgname-----------------------2026-04-17t124020.451-1776409842446.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: രാജ്യസഭയിലേക്ക് ഇല്ലെന്ന് കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സിദ്ധരാമയ്യ. നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താല്പര്യമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. രാജി സമർപ്പിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് താൻ കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;&quot;ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു അതിനാൽ ഞാൻ രാജി സമർപ്പിച്ചു&quot;- എന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചത്. ഇതോടെ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും. ജാതി സമവാക്യങ്ങൾ സന്തുലിതമായി നിലനിർത്താൻ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി കാമ്പെയിന് കരുത്തു പകരാൻ സിദ്ധരാമയ്യയെപ്പോലെയുള്ള മുതിർന്ന, ഒബിസി വിഭാഗത്തിലെ നേതാവിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരിക, ഒപ്പം ഡി കെ ശിവകുമാറുമായുള്ള അധികാരത്തർക്കം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാൻഡ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ തനിക്ക് ദില്ലിയിലേക്ക് പോകാൻ താൽപ്പര്യമില്ലെന്ന് സുദ്ധരാമയ്യ തീർത്തുപറഞ്ഞു. പാർട്ടിയിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി.&lt;/p&gt;&lt;h2&gt;&lt;strong&gt;വികാരാധീനനായി സിദ്ധരാമയ്യ&lt;/strong&gt;&lt;/h2&gt;&lt;p&gt;വ്യാഴാഴ്ച രാവിലെ നടന്ന നിർണായകമായ മന്ത്രിസഭാ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം അറിയിച്ചത്. യോഗത്തിൽ പങ്കെടുത്ത ഡി കെ ശിവകുമാർ, സിദ്ധരാമയ്യയെ കെട്ടിപ്പിടിക്കുകയും അദ്ദേഹത്തിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. ഗവർണർ താവർചന്ദ് ഗെഹ്&zwnj;ലോട്ട് സംസ്ഥാനത്തില്ലാത്തതിനാൽ, ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറി പ്രഭു ശങ്കറിന് രാജി കത്ത് കൈമാറി.&lt;/p&gt;&lt;p&gt;&quot;ഞാൻ സമ്പത്തിന് പുറകെ പോയിട്ടില്ല. സ്വത്തുക്കൾ സമ്പാദിച്ചിട്ടുമില്ല. എന്റെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണ്&quot; വാർത്താസമ്മേളനത്തിൽ സിദ്ധരാമയ്യ വികാരാധീനനായി പറഞ്ഞു. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ദലിതർ എന്നിവരെ ഒന്നിപ്പിച്ച് സിദ്ധരാമയ്യ കെട്ടിപ്പടുത്ത 'അഹിന്ദ' വോട്ട് ബാങ്കാണ് 2023-ൽ കോൺഗ്രസിനെ കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിച്ചത്.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും സിദ്ധരാമയ്യ നിയമസഭാംഗമായി തുടരുകയാണ്. രാജ്യസഭാ സീറ്റ് നിരസിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ചർച്ചകൾ സജീവമാണ്. ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സിദ്ധരാമയ്യ ദില്ലിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അദ്ദേഹത്തെ ദേശീയ തലത്തിൽ പ്രധാന ചുമതലകളിൽ എത്തിക്കാൻ കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും, സിദ്ധരാമയ്യ ഇതിന് വഴങ്ങുമോ എന്ന് വ്യക്തമല്ല.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/india-news/siddaramaiah-declines-congress-s-rajya-sabha-offer-picks-state-role-articleshow-qb9hph7"/>
        </item>
        <item>
            <title><![CDATA[കര്‍ണാടകയില്‍ തല മാറും, ഇനി ഡികെ യുഗം! രാജി സമര്‍പ്പിച്ച് സിദ്ധരാമയ്യ, മകനെ ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കം തുടങ്ങി, ഇന്ന് ദില്ലിക്ക്]]></title>
            <link>https://www.asianetnews.com/india-news/siddaramaiah-submits-resignation-moves-to-make-son-deputy-chief-minister-articleshow-9wk8slb</link>
            <guid isPermaLink="true">https://www.asianetnews.com/india-news/siddaramaiah-submits-resignation-moves-to-make-son-deputy-chief-minister-articleshow-9wk8slb</guid>
            <pubDate>Thu, 28 May 2026 15:37:43 +0530</pubDate>
            <description><![CDATA[ഹൈക്കമാൻഡ് നിർദേശപ്രകാരം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്നതടക്കം പല ഉപാധികളും സിദ്ധരാമയ്യ മുന്നോട്ട് വെച്ചതായാണ് റിപ്പോർട്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kspzyakeymbvm1m3p3j7wtjm,imgname-siddaramaiah-resignation-1779961899630.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു:&lt;/strong&gt; കര്&zwj;ണാടകയില്&zwj; മുഖ്യമന്ത്രിയുടെ രാജി സ്ഥിരീകരിച്ച് സിദ്ധരാമയ്യ, ലോക്ഭവനിൽ എത്തി രാജി സമർപ്പിച്ചു. ഗവ&zwj;ർണർ സ്ഥലത്തില്ലാത്തതിനാൽ ഓഫീസിൽ രാജിക്കത്ത് ഏൽപിച്ചു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനാല്&zwj; രാജിവെച്ചുവെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. നേതൃത്വം പറഞ്ഞാൽ രാജിവെക്കുമെന്ന് ഞാൻ നേരത്തെ പറ&zwnj;&zwnj;&zwnj;ഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ വൈകിട്ട് നാലരയ്ക്ക് ബെംഗളുരുവിൽ നിന്ന് ദില്ലിയിലേക്ക് തിരിക്കും. മുഖ്യമന്ത്രിയാകുന്ന ഡി.കെ. ശിവകുമാറിനൊപ്പമാണ് അദ്ദേഹം ലോക്ഭവനിലെത്തിയത്. ജി. പരമേശ്വരയും അനുഗമിച്ചു. സമവായത്തിനായി സിദ്ധരാമയ്യയുടെ നിരവധി ഉപാധികള്&zwj; ഹൈക്കമാന്&zwj;ഡ് സ്വീകരിച്ചതായാണ് റിപ്പോര്&zwj;ട്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്&zwj; മുഖ്യമന്ത്രിയായി ചുമതലയേല്&zwj;ക്കും. കര്&zwj;ണാടകയില്&zwj; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തിനായി തര്&zwj;ക്കമുണ്ടായിരുന്നു. അന്ന് രണ്ടര വര്&zwj;ഷം ഫോര്&zwj;മുലയിലാണ് തര്&zwj;ക്കം അവസാനിപ്പിച്ചത്. സിദ്ധരാമയ്യ മൂന്നാം വര്&zwj;ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേസമയം, രാജ്യസഭയിലേക്ക് ഇല്ലെന്ന് സിദ്ധരാമയ്യ അറിയിച്ചു. നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താല്&zwj;പര്യം. അടുത്ത മുഖ്യമന്ത്രിയാരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും&lt;/p&gt;&lt;p&gt;പിസിസി അധ്യക്ഷസ്ഥാനത്തേക്ക് സതീഷ് ജർകിഹോളി പരിഗണനയിൽ. മൂന്ന് വരെ ഉപമുഖ്യമന്ത്രിമാർക്കും സാധ്യത. ആഭ്യന്തരമന്ത്രി ജി പരമേശ്വര, മന്ത്രി എംബി പാട്ടീൽ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കും. മന്ത്രിസഭ രൂപീകരണത്തിലും ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകും. സിദ്ധരാമയ്യയെ പിണക്കാതിരിക്കാൻ ഡി.കെ ശിവകുമാറിന് &ldquo;ഫ്രീഹാൻഡ്&rdquo; നൽകിയേക്കില്ലെന്നാണ് റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;p&gt;ഇന്ന് രാവിലെ മറ്റ് മന്ത്രിമാരെ അദ്ദേഹം പ്രാതലിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതിയായ കാവേരിയിലായിരുന്നു പ്രഭാതഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിമാരെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/siddaramaiah-submits-resignation-moves-to-make-son-deputy-chief-minister-articleshow-9wk8slb"/>
        </item>
        <item>
            <title><![CDATA[ഒടുവിൽ കുറ്റസമ്മതവുമായി കേന്ദ്രമന്ത്രി; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍]]></title>
            <link>https://www.asianetnews.com/india-news/dharmendra-pradhan-takes-responsibility-for-cbse-revaluation-issue-articleshow-1n5zosx</link>
            <guid isPermaLink="true">https://www.asianetnews.com/india-news/dharmendra-pradhan-takes-responsibility-for-cbse-revaluation-issue-articleshow-1n5zosx</guid>
            <pubDate>Thu, 28 May 2026 14:12:26 +0530</pubDate>
            <description><![CDATA[&lt;p&gt;വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5r7gtnyd1jchp9f0kpkfgya,imgname-dharmendra-pradhan-three-language-policy-1758528563902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളു&zwnj;ടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഎസ്എമ്മില്&zwj; പൊരുത്തക്കേടുകൾ ഉണ്ടായി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വീണ്ടും ഒഎസ്എം നടപ്പാക്കുന്നതിൽ ചർച്ച നടത്തും. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജിൻഡാലാണ് സിബിഎസ്ഇക്ക് വക്കീൽ നോട്ടീസ് അയച്ചത്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/india-news/dharmendra-pradhan-takes-responsibility-for-cbse-revaluation-issue-articleshow-1n5zosx"/>
        </item>
        <item>
            <title><![CDATA[സംസ്ഥാന തലപ്പത്ത് അഴിച്ചുപണിയുമായി ബിജെപി; പഞ്ചാബും ദില്ലിയും ഉൾപ്പെടെ നാലിടത്ത് പുതിയ അധ്യക്ഷന്മാർ]]></title>
            <link>https://www.asianetnews.com/india-news/bjp-appoints-new-state-chiefs-in-punjab-delhi-haryana-and-tripura-articleshow-ti16rom</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-appoints-new-state-chiefs-in-punjab-delhi-haryana-and-tripura-articleshow-ti16rom</guid>
            <pubDate>Thu, 28 May 2026 14:59:54 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ തലപ്പത്ത് അഴിച്ചുപണിയുമായി ബിജെപി. ദില്ലി, പഞ്ചാബ്, ത്രിപുര, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പുതിയ പാർട്ടി അധ്യക്ഷന്മാരെ നിയമിച്ചു. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര ബിജെപി ദില്ലി അധ്യക്ഷനാകും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khghr3ct6wm8e82fgzb5dwnt,imgname-gettyimages-2227979022-594x594-1771155754394.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബിജെപി ദേശീയ നേതൃത്വം. ദില്ലി, പഞ്ചാബ്, ത്രിപുര, ഹരിയാന എന്നിവിടങ്ങളിലാണ് പുതിയ സംസ്ഥാന പ്രസിഡന്റുമാരെ ബിജെപി നിയമിച്ചത്. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര ബിജെപി ദില്ലി ഘടകത്തിൻ്റെ അധ്യക്ഷനാകും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ മുതിർന്ന നേതാവ് കെവാൾ സിങ് ധില്ലൻ പാർട്ടി അധ്യക്ഷനാകും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്.&lt;/p&gt;&lt;p&gt;രാജ്യതലസ്ഥാനത്തെ സംഘടനാ പ്രവർത്തനം ബിജെപി കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നതിൻ്റെ സൂചനയാണ് കേന്ദ്ര സഹമന്ത്രിയായ ഹർഷ് മൽഹോത്രയുടെ നിയമനം. വീരേന്ദ്ര സച്ച്ദേവയെ നീക്കിയാണ് ഹർഷ് മൽഹോത്രയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. കിഴക്കൻ ദില്ലിയിൽ നിന്നുള്ള എംപിയാണ് ഹർഷ് മൽഹോത്ര. നേരത്തെ, ദില്ലി ഘടകത്തിൻ്റെ ജനറൽ സെക്രട്ടറി ഇൻ ചാർജായി പ്രവർത്തിച്ചിട്ടുണ്ട്. ഈസ്റ്റ് ദില്ലി മുനിസിപ്പൽ കോർപറേഷൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ ബിജെപി ചുവടുറപ്പിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് പുതിയ അധ്യക്ഷ നിയമനം. നിലവിൽ സുനിൽ ജാക്കർ ആണ് അധ്യക്ഷൻ. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെവാൾ സിങ് ധില്ലൻ 2022ലാണ് ബിജെപിയിൽ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ ധില്ലൻ തയ്യാറായിരുന്നില്ല. ഇതോടെ ധില്ലനെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. ബിജെപിയിൽ എത്തിയ ധില്ലൻ ലോക്സഭാ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.&lt;/p&gt;&lt;p&gt;ത്രിപുരയിൽ അഭിഷേക് ദിബ്രോയ് എംഎൽഎ പുതിയ സംസ്ഥാന അധ്യക്ഷനാകും. അർച്ചന ഗുപ്ത ആണ് ബിജെപി ഹരിയാന ഘടകത്തിൻ്റെ പുതിയ അധ്യക്ഷ. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നാണ് അർച്ചന ഗുപ്ത, സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഹരിയാന ബിജെപിയുടെ പ്രസിഡന്റാകുന്ന ആദ്യ വനിത കൂടിയാണ് അർച്ചന ഗുപ്ത.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-appoints-new-state-chiefs-in-punjab-delhi-haryana-and-tripura-articleshow-ti16rom"/>
        </item>
        <item>
            <title><![CDATA[എൻ്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ... പിന്നാലെ അസഭ്യവർഷം, അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ]]></title>
            <link>https://www.asianetnews.com/international-news/american-man-confronting-indian-couple-racist-abuse-articleshow-lnkt37l</link>
            <guid isPermaLink="true">https://www.asianetnews.com/international-news/american-man-confronting-indian-couple-racist-abuse-articleshow-lnkt37l</guid>
            <pubDate>Thu, 28 May 2026 14:40:22 +0530</pubDate>
            <description><![CDATA[&lt;p&gt;നിങ്ങൾ ഇന്ത്യയിൽ നിന്നാണോ? എന്ന ചോദ്യത്തോടെയാണ് ഇയാൾ ദമ്പതികളെ സമീപിച്ചത്. അവർ ആണെന്ന് മറുപടി നൽകിയപ്പോൾ, അവർക്ക് അമേരിക്ക ഇഷ്ടമാണോ എന്നും അമേരിക്കയും ഇന്ത്യയും തമ്മിൽ ഏതാണ് കൂടുതൽ മികച്ച രാജ്യമെന്നും ചോദിച്ച ശേഷമായിരുന്നു അസഭ്യവർഷം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kspxg2bjcgwja8j54akmeaar,imgname-racism-america-1779959335282.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഒരു അമേരിക്കൻ സ്വദേശി ആവശ്യപ്പെടുന്നതിൻ്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.'ടോൺ' എന്ന എക്സ് യൂസർ പങ്കുവെച്ച വീഡിയോയിൽ റോഡരികിൽ നിൽക്കുകയായിരുന്ന ദമ്പതികളെ ഇയാൾ തൻ്റെ കാറിലിരുന്ന് ക്യാമറയിൽ പകർത്തിക്കൊണ്ട് അനാവശ്യമായി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. നിങ്ങൾ ഇന്ത്യയിൽ നിന്നാണോ? എന്ന ചോദ്യത്തോടെയാണ് ഇയാൾ ദമ്പതികളെ സമീപിച്ചത്. അവർ ആണെന്ന് മറുപടി നൽകിയപ്പോൾ, അവർക്ക് അമേരിക്ക ഇഷ്ടമാണോ എന്നും അമേരിക്കയും ഇന്ത്യയും തമ്മിൽ ഏതാണ് കൂടുതൽ മികച്ച രാജ്യമെന്നും ഇയാൾ ചോദിക്കുന്നു. ഇരു രാജ്യങ്ങൾക്കും അതിൻ്റേതായ നല്ല വശങ്ങളുണ്ടെന്നും ഇന്ത്യ കുടുംബ പശ്ചാത്തലം നൽകുമ്പോൾ ഓരോ സ്ഥലത്തിനും അതിൻ്റേതായ മൂല്യമുണ്ടെന്നും നയതന്ത്രപരമായ രീതിയിൽ ദമ്പതികൾ മറുപടി നൽകി. എന്നാൽ ഈ മറുപടിക്ക് തൊട്ടുപിന്നാലെ ഇയാളുടെ പെരുമാറ്റം കൂടുതൽ ശത്രുതാപരമായി മാറുകയായിരുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യ അത്രയധികം അത്ഭുതകരമായ രാജ്യമാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ അവിടെത്തന്നെ നിൽക്കാത്തത്, എന്തിനാണ് അമേരിക്കയിലേക്ക് വരുന്നത്? എന്ന് ഇയാൾ ദമ്പതികളോട് ചോദിക്കുന്നത്. ലോകം ചുറ്റിക്കാണാനും പര്യവേക്ഷണം ചെയ്യാനുമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ദമ്പതികൾ വ്യക്തമാക്കിയപ്പോൾ, ഇല്ല, നിങ്ങളെ ഇവിടെ ആവശ്യമില്ല, നിങ്ങൾ സ്വന്തം നാട്ടിലേക്ക് മടങ്ങണം, എൻ്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ എന്ന് ഇയാൾ ആക്രോശിക്കുകയായിരുന്നു. താൻ കുറച്ച് എച്ച് 1ബി ഇന്ത്യക്കാരെ കണ്ടുമുട്ടിയെന്നും അവരോട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വന്നുവെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഇയാൾ ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയരുന്നത്. തികച്ചും അനാവശ്യവും വിവേചനപരവുമായ പെരുമാറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;I encountered some incredible H-1B indians, and I had to let them know something! pic.twitter.com/Qi8FyfcjzF&lt;/p&gt;&lt;p&gt;&mdash; tone (@AyTone4th) May 20, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;നിയമാനുസൃതമായി അമേരിക്കയിലേക്ക് കുടിയേറുന്നവരും സന്ദർശനം നടത്തുന്നവരും അവിടുത്തെ സമൂഹത്തിന് വലിയ സംഭാവനകൾ നൽകുന്നവരും കൃത്യമായി നികുതി അടയ്ക്കുന്നവരുമാണെന്ന് പലരും ഓർമ്മിപ്പിച്ചു. രാജ്യസ്&zwnj;നേഹത്തിൻ്റെ മറവിൽ വംശീയതയെ സ്വാഭാവികവൽക്കരിക്കാനുള്ള ശ്രമമാണിതെന്നും, അപരിചിതരായ ആളുകളോട് അവരുടെ ദേശീയതയുടെയോ വംശത്തിൻ്റെയോ പേരിൽ തട്ടിക്കയറുന്നത് ദേശീയ വികാരമല്ല, മറിച്ച് അസഹിഷ്ണുതയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പലരും പ്രതികരിക്കുന്നത്. ഇത്രയധികം മോശമായി പെരുമാറിയിട്ടും യാതൊരുവിധ പ്രകോപനവുമില്ലാതെ പൂർണ്ണമായ ശാന്തതയോടും അച്ചടക്കത്തോടും കൂടി ഈ സാഹചര്യത്തെ നേരിട്ട ഇന്ത്യൻ ദമ്പതികളെ അഭിനന്ദിച്ചും നിരവധിപേർ രംഗത്തെത്തുകയുണ്ടായി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/american-man-confronting-indian-couple-racist-abuse-articleshow-lnkt37l"/>
        </item>
        <item>
            <title><![CDATA[വിദേശ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും; ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നൂ, ഈ റൂട്ടിൽ സർവീസ്]]></title>
            <link>https://www.asianetnews.com/india-news/india-first-hydrogen-train-to-track-check-route-speed-and-coaches-articleshow-4oabl9w</link>
            <guid isPermaLink="true">https://www.asianetnews.com/india-news/india-first-hydrogen-train-to-track-check-route-speed-and-coaches-articleshow-4oabl9w</guid>
            <pubDate>Thu, 28 May 2026 14:14:06 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. ഹരിയാനയിലെ ജിന്ദ് - സോനിപത്ത് സെക്ഷനിൽ ട്രെയിൻ സർവീസ് നടത്തും. ഹരിത, സുസ്ഥിര ഗതാഗതത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഹൈഡ്രജൻ ട്രെയിൻ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kspeg6cps90pe5akse4843mr,imgname-india-first-hydrogen-train-jind-sonipat-route-speed-indian-railways-green-transport-launch-2026-0-1779943610774.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ റൂട്ടിന് അംഗീകാരം നൽകി ഇന്ത്യൻ റെയിൽവേ. ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ നോർത്തേൺ റെയിൽവേയ്ക്ക് കീഴിലുള്ള ഹരിയാനയിലെ ജിന്ദ് - സോനിപത്ത് സെക്ഷനിൽ സർവീസ് നടത്തും. ഹരിത, സുസ്ഥിര ഗതാഗതത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഹൈഡ്രജൻ ട്രെയിനിന്റെ വരവ്. നിലവിൽ ജർമനി, ജപ്പാൻ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രജൻ ഉപയോഗിച്ചു ട്രെയിൻ ഗതാഗതം നടത്തുന്നത്. ഈ പട്ടികയിലേക്കാണ് ഇന്ത്യ ഇടംപിടിക്കുന്നത്.&lt;/p&gt;&lt;p&gt;ആദ്യഘട്ടമെന്നോണമാണ് ട്രെയിൻ ജിന്ദ് - സോനിപത്ത് റൂട്ടിൽ സർവീസ് ആരംഭിക്കുന്നത്. ജിന്ദിൽ ട്രെയിനിനായി തദ്ദേശീയമായ ഹൈഡ്രജൻ സംഭരണ - ഇന്ധന വിതരണ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനാവശ്യമായ ലൈസൻസ് പെസോ (പെട്രോളിയം ആൻ്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓ&zwj;​ർ​ഗനൈസേഷൻ) അനുവദിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൈ&zwj;ഡ്രജൻ ലീക്ക് ഡിറ്റക്ടറുകൾ, ഫ്ലെയിം ഡിറ്റക്ടറുകൾ തുടങ്ങിയ സെൻസറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനിൻ്റെ സു​ഗമവും സുരക്ഷിതവുമായി പ്രവ&zwj;ർത്തനം ഉറപ്പാക്കാനായി, പ്രവർത്തനം ആരംഭിക്കുന്ന ആദ്യ നാളുകളിൽ പരിശീലനം ലഭിച്ച സാങ്കേതിക വിദ​ഗ്ധ&zwj;ർ ട്രെയിനിൽ ഉണ്ടാകും.&lt;/p&gt;&lt;p&gt;ഹൈഡ്രജൻ ഉപയോഗിച്ചുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയിലാണ് ട്രെയിനിൻ്റെ പ്രവർത്തനം. രാസപ്രക്രിയയുടെ ഉപോൽപ്പന്നമായി നീരാവി മാത്രമാകും പുറത്തേക്ക് തള്ളുക. 1200 കിലോവാട്ട് ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സംവിധാനത്തോട് കൂടിയ ട്രെയിനിൽ 10 കോച്ചുകളാണ് ഉള്ളത്. പരമാവധി വേഗത മണിക്കൂറിൽ 75 കിലോമീറ്ററാണ്.&lt;/p&gt;&lt;p&gt;ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ബസ് ദില്ലിയിൽ ഓടിത്തുടങ്ങിയതിന് പിന്നാലെയാണ് ഹൈഡ്രജൻ ട്രെയിനിൻ്റെ വരവ്. ദില്ലി മെട്രോ റെയിൽ കോ&zwj;ർപറേഷൻ ആണ് ഹൈഡ്രജൻ ഉപയോ​ഗിച്ചുള്ള ഷട്ടിൽ ബസ് സർവീസ് സെൻട്രൽ വിസ്ത മേഖലയിൽ ആരംഭിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ആണ് രണ്ട് ബസുകൾ കൈമാറിയത്. 35 യത്രക്കാരെ വഹിക്കാനാകുന്ന ബസിൽ, ജിപിഎസ്, സിസിടിവി ക്യാമറ അടക്കമുള്ള സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/india-first-hydrogen-train-to-track-check-route-speed-and-coaches-articleshow-4oabl9w"/>
        </item>
        <item>
            <title><![CDATA[കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നു, രാജി പ്രഖ്യാപിച്ച് സി​ദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ]]></title>
            <link>https://www.asianetnews.com/india-news/karnataka-chief-minister-resigns-siddaramaiah-announces-resignation-new-cm-to-be-appointed-soon-articleshow-kh7dguy</link>
            <guid isPermaLink="true">https://www.asianetnews.com/india-news/karnataka-chief-minister-resigns-siddaramaiah-announces-resignation-new-cm-to-be-appointed-soon-articleshow-kh7dguy</guid>
            <pubDate>Thu, 28 May 2026 12:38:33 +0530</pubDate>
            <description><![CDATA[&lt;p&gt;താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksppfssv57gdj4qrdj3q7bq7,imgname-mixcollage-28-may-2026-12-34-pm-5253-1779951986491.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെലങ്കാന: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച് സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധ​രാമയ്യ യോ​ഗത്തിൽ വ്യക്തമാക്കി. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടു കൊണ്ടാണ് സിദ്ധരാമയ്യ ഇപ്പോൾ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മറ്റ് മന്ത്രിമാരെ അദ്ദേഹം പ്രാതലിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതിയായ കാവേരിയിലായിരുന്നു പ്രഭാതഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിമാരെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/karnataka-chief-minister-resigns-siddaramaiah-announces-resignation-new-cm-to-be-appointed-soon-articleshow-kh7dguy"/>
        </item>
        <item>
            <title><![CDATA[പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍, ഇന്ധന ഇറക്കുമതി കുറയ്ക്കുക ലക്ഷ്യം; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ 3ഡി സീസ്മിക് സര്‍വേ നടത്തും]]></title>
            <link>https://www.asianetnews.com/india-news/centre-to-conduct-3d-seismic-surveys-to-cut-fuel-import-dependency-articleshow-892b5x3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/centre-to-conduct-3d-seismic-surveys-to-cut-fuel-import-dependency-articleshow-892b5x3</guid>
            <pubDate>Thu, 28 May 2026 13:09:59 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്ത് ഒളിഞ്ഞിരിക്കുന്ന എണ്ണ, പ്രകൃതിവാതക ശേഖരങ്ങൾ കണ്ടെത്താൻ പഴയ ഭൗമശാസ്ത്ര ഡാറ്റകൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഊർജ്ജ ഇറക്കുമതി കുറച്ച് സ്വയംപര്യാപ്തത നേടുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പുതിയ സീസ്മിക് സർവേകൾ നടത്താനും പദ്ധതിയുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krmp73xmxh7xk493cf1r9yn6,imgname-india-fuel-price-hike-us-iran-war-petrol-diesel-crude-oil-supply-crisis-hormuz-rates-0-1778810851252.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒളിഞ്ഞു കിടക്കുന്ന എണ്ണ, പ്രകൃതിവാതക ശേഖരങ്ങള്&zwj; കണ്ടെത്താന്&zwj; പുതിയ നീക്കവുമായി കേന്ദ്ര സര്&zwj;ക്കാര്&zwj;. ഇതിനായി പഴയകാല ഭൗമശാസ്ത്ര ഡാറ്റകള്&zwj; അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും പരിശോധിക്കാനാണ് തീരുമാനം. രാജ്യത്ത് എണ്ണ പര്യവേക്ഷണം ഊര്&zwj;ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണിത്. പഴയ സീസ്മിക് ഡാറ്റകള്&zwj; പുനഃപരിശോധിക്കാനും, രാജ്യത്തെ വിവിധ ഭാഗങ്ങളില്&zwj; പുതിയ 3ഡി സീസ്മിക് സര്&zwj;വേകള്&zwj; നടത്താനുമാണ് ആലോചന. ഊര്&zwj;ജ്ജ മേഖലയില്&zwj; രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ഈ പദ്ധതി. പെട്രോളിയം മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗമായ ഡയറക്ടറേറ്റ് ജനറല്&zwj; ഓഫ് ഹൈഡ്രോകാര്&zwj;ബണ്&zwj;സ് ആണ് ഈ പ്രവര്&zwj;ത്തനങ്ങള്&zwj; ഏകോപിപ്പിക്കുന്നത്.&lt;/p&gt;&lt;h2&gt;എന്താണ് സീസ്മിക് പരിശോധന?&lt;/h2&gt;&lt;p&gt;ലളിതമായി പറഞ്ഞാല്&zwj;, പതിറ്റാണ്ടുകള്&zwj; പഴക്കമുള്ള ഭൂഗര്&zwj;ഭ വിവരങ്ങള്&zwj; ഇന്നത്തെ ആധുനിക ഇമേജിംഗ് സങ്കേതങ്ങള്&zwj; ഉപയോഗിച്ച് വിദഗ്ധര്&zwj; വീണ്ടും വിലയിരുത്തും. പഴയ സര്&zwj;വേകളില്&zwj; കണ്ടെത്താന്&zwj; കഴിയാതെ പോയ എണ്ണ, വാതക ശേഖരങ്ങള്&zwj; പുതിയ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. സീസ്മിക് സര്&zwj;വേകളെ മെഡിക്കല്&zwj; സ്&zwnj;കാനിംഗിനോട് ഉപമിക്കാം. ശബ്ദതരംഗങ്ങള്&zwj; ഭൂമിക്കടിയിലേക്ക് കടത്തിവിട്ട്, അവ പ്രതിഫലിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയില്&zwj; എന്താണെന്ന് മനസ്സിലാക്കുന്നത്. എണ്ണക്കമ്പനികള്&zwj; എവിടെ കുഴിക്കണം എന്ന് തീരുമാനിക്കുന്നത് ഇത്തരം സര്&zwj;വേകളിലൂടെയാണ്. പഴയ രീതികളില്&zwj; നിന്ന് വ്യത്യസ്തമായി, അതിനൂതന കമ്പ്യൂട്ടിംഗ് സംവിധാനങ്ങളും ആധുനിക ഡാറ്റാ പ്രോസസ്സിംഗും ഉപയോഗിക്കുമ്പോള്&zwj; കൂടുതല്&zwj; വ്യക്തമായ വിവരങ്ങള്&zwj; ലഭിക്കുമെന്ന് അധികൃതര്&zwj; കരുതുന്നു.&lt;/p&gt;&lt;h3&gt;കിഴക്കന്&zwj; തീരത്തും വമ്പന്&zwj; സര്&zwj;വേ&lt;/h3&gt;&lt;p&gt;ഇന്ത്യയുടെ കിഴക്കന്&zwj; തീരത്ത് ആയിരക്കണക്കിന് കിലോമീറ്ററുകള്&zwj; വ്യാപിച്ചുകിടക്കുന്ന വമ്പന്&zwj; സമുദ്ര പര്യവേക്ഷണ സര്&zwj;വേ നടത്താന്&zwj; സര്&zwj;ക്കാര്&zwj; പദ്ധതിയിടുന്നതായി റിപ്പോര്&zwj;ട്ടുണ്ട്. പൂര്&zwj;ണിയ, മഹാനദി ബേസിന്&zwj;, കൃഷ്ണ ഗോദാവരി ബേസിന്&zwj;, കാവേരി ബേസിന്&zwj;, ആന്&zwj;ഡമാന്&zwj; (ഈസ്റ്റ്) ബേസിന്&zwj; എന്നിവിടങ്ങളിലാണ് ഈ വലിയ ഭൗമശാസ്ത്ര സര്&zwj;വേ നടക്കുക. കടലിനടിയില്&zwj; വാണിജ്യാടിസ്ഥാനത്തില്&zwj; എണ്ണയോ പ്രകൃതിവാതകമോ ഉണ്ടോ എന്ന് കണ്ടെത്താന്&zwj; പ്രത്യേക സര്&zwj;വേ കമ്പനികളെയാണ് സര്&zwj;ക്കാര്&zwj; ഇതിനായി നിയോഗിക്കുക.&lt;/p&gt;&lt;p&gt;&lt;strong&gt;ലക്ഷ്യം ഇറക്കുമതി കുറയ്ക്കല്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും വിദേശ രാജ്യങ്ങളില്&zwj; നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ആഗോളതലത്തില്&zwj; യുദ്ധങ്ങളോ പ്രതിസന്ധികളോ ഉണ്ടാകുമ്പോള്&zwj; ഉണ്ടാകുന്ന വിലക്കയറ്റം വലിയ തിരിച്ചടിയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം രാജ്യത്ത് തന്നെ പര്യവേക്ഷണവും ഉല്&zwj;പ്പാദനവും വര്&zwj;ദ്ധിപ്പിക്കാനുള്ള ശ്രമം. ഭാവിയില്&zwj; കൂടുതല്&zwj; ഇടങ്ങളില്&zwj; പര്യവേക്ഷണം നടത്തുന്നതിന് മുന്നോടിയായി ഭൂമിക്കടിയിലെ നിക്ഷേപങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാനാണ് സര്&zwj;ക്കാര്&zwj; ഇപ്പോള്&zwj; ശ്രമിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/india-news/centre-to-conduct-3d-seismic-surveys-to-cut-fuel-import-dependency-articleshow-892b5x3"/>
        </item>
        <item>
            <title><![CDATA[കോർപ്പറേറ്റ് മേഖല വിട്ട് കൃഷിയിലേക്ക്, വീട്ടുകാർക്കായി മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ ഇടിമിന്നൽ, ടെക്കി യുവാവിന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/india-news/43-year-old-techie-farmer-died-after-being-struck-by-lightning-while-pluck-mango-fruits-for-family-articleshow-gs02quv</link>
            <guid isPermaLink="true">https://www.asianetnews.com/india-news/43-year-old-techie-farmer-died-after-being-struck-by-lightning-while-pluck-mango-fruits-for-family-articleshow-gs02quv</guid>
            <pubDate>Thu, 28 May 2026 12:12:13 +0530</pubDate>
            <description><![CDATA[&lt;p&gt;മൈസൂരു ജില്ലയിലെ യെൽവാലിന് സമീപമുള്ള തങ്ങളുടെ കുടുംബസ്വത്ത് സന്ദർശിക്കാൻ എത്തിയപ്പോഴാണ് റോഷന് മിന്നലേറ്റത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kspmkv3n1acpfjdae8146rt1,imgname-roshan--3--1779950021749.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മൈസൂരു: വീട്ടുകാർക്കൊപ്പം കുടുംബവീട് സന്ദർശിക്കുന്നതിനിടെ സ്വന്തം കൃഷിയിടത്തിൽ നിന്ന് മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ ടെക്കി യുവാവിന് ദാരുണാന്ത്യം. ഇടിമിന്നലേറ്റാണ് മരണം. ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന 43കാരനായ ഹൊസോക്ലു റോഷൻ ബാലകൃഷ്ണയാണ് കൊല്ലപ്പെട്ടത്. കുടക് ജില്ല സ്വദേശിയായ 43കാരൻ കുടുംബത്തോടൊപ്പം ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്.&lt;/p&gt;&lt;p&gt;സ്വന്തം കുടുംബത്തിന്റെ കാപ്പിത്തോട്ടത്തിന്റെ മേൽനോട്ടവും ഹൊസോക്ലു റോഷൻ ബാലകൃഷ്ണയാണ് ചെയ്തിരുന്നത്. മൈസൂരു ജില്ലയിലെ യെൽവാലിന് സമീപമുള്ള തങ്ങളുടെ കുടുംബസ്വത്ത് സന്ദർശിക്കാൻ എത്തിയപ്പോഴാണ് റോഷന് മിന്നലേറ്റത്. വൈകുന്നേരം കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഇവർ തങ്ങളുടെ വസ്തുവിന് സമീപം വാഹനം നിർത്തുകയായിരുന്നു. തുടർന്ന് പറമ്പിലെ ഒരു മാവിന്റെ ചുവട്ടിലേക്ക് റോഷൻ മാമ്പഴം പറിക്കാൻ പോയി. ഈ സമയത്താണ് 43കാരൻ ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടൻ തന്നെ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് കുഴഞ്ഞുവീണു.&lt;/p&gt;&lt;p&gt;അപകടം നടന്നയുടൻ തന്നെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ അടുത്തുള്ള എൻജി ആശുപത്രിയിലേക്കും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മടിക്കേരിക്കടുത്തുള്ള ഹെരവനാട് ഗ്രാമത്തിലാണ് റോഷന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ഭാര്യയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുമാണ് റോഷന്റെ കുടുംബത്തിലുള്ളത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/43-year-old-techie-farmer-died-after-being-struck-by-lightning-while-pluck-mango-fruits-for-family-articleshow-gs02quv"/>
        </item>
        <item>
            <title><![CDATA[അതിർത്തി 'സ്ട്രോങ്' ആകും; ബിഎസ്എഫിന് 142.79 ഏക്കർ ഭൂമി കൈമാറി ബംഗാൾ സർക്കാർ]]></title>
            <link>https://www.asianetnews.com/india-news/bengal-government-handed-over-142-acre-land-to-bsf-articleshow-w9igvul</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bengal-government-handed-over-142-acre-land-to-bsf-articleshow-w9igvul</guid>
            <pubDate>Thu, 28 May 2026 11:31:08 +0530</pubDate>
            <description><![CDATA[&lt;p&gt;ബിഎസ്എഫിന് 142.79 ഏക്കർ ഭൂമി കൈമാറി ബംഗാൾ സർക്കാർ. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാനാണ് ഭൂമി കൈമാറ്റം. അതിർത്തിയിൽ ഔട്ട്പോസ്റ്റുകളും വേലികളും നിർമിക്കും. സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഭൂമി കൈമാറ്റം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jv1m416k0z4erqyz4j99n5ft,imgname-pakistan-india-border-firing-update-1747032605907.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാൻ ബിഎസ്എഫിന് 142.79 ഏക്കർ ഭൂമി കൈമാറി പശ്ചിമ ബംഗാൾ സർക്കാർ. ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാനും വേലികൾ നിർമിക്കാനുമാണ് സ്ഥലം കൈമാറിയത്. ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഭൂമി കൈമാറ്റം. മെയ് 11ന് ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് അതിർത്തിയിൽ വേലി നിർമാണത്തിനും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾക്കുമായി 45 ദിവസത്തിനകം 600 ഏക്കർ ഭൂമി കൈമാറാൻ സ&zwj;ർക്കാർ തീരുമാനിച്ചത്.&lt;/p&gt;&lt;p&gt;സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ ഭൂമിയാണ് ബിഎസ്എഫിന് കൈമാറിയത്. കൂച്ച്ബിഹാ&zwj;ർ ജില്ലയിലെ 22.92 ഏക്കറാണ് കൈമാറിയത്. ജൽപൈ​ഗുരിയിൽനിന്ന് 35.16 ഏക്കറും ഡാ&zwj;ർജീലിങ്ങിൽനിന്ന് 8.81 ഏക്കറും ഉത്ത&zwj;ർ ദിനജ്പുരിൽനിന്ന് 2.84 ഏക്കറും ദക്ഷിണ ദിനജ്പുരിൽനിന്ന് 20.17 ഏക്കറും കൈമാറി. കൂടാതെ, മാൾഡയിൽനിന്ന് 10.9 ഏക്കറും മുർഷിദാബാദിൽനിന്ന് 38.8 ഏക്കറും നദിയയിൽനിന്ന് 0.55 ഏക്കറും നോ&zwj;ർത്ത് പർ​ഗാനാസിൽനിന്ന് 2.6 ഏക്കറും കൈമാറിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതി&zwj;ർത്തി വേലികൾ ശക്തമാക്കി ബം​ഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയുക അടക്കമുള്ള ലക്ഷ്യങ്ങളോടെ ആണ് സംസ്ഥാനം ബിഎസ്എഫിന് ഭൂമി കൈമാറിയത്. ആദ്യഘട്ടത്തിൽ ബം​ഗാൾ സ&zwj;ർക്കാർ ​കൈമാറിയ ഭൂമിയിൽ ബിഎസ്എഫ് വേലി നിർമാണം ആരംഭിച്ചിരുന്നു. സിലി​ഗുരിയിലെ ഫാൻസിഡേവയിലാണ് നി&zwj;ർമാണപ്രവൃത്തി ആരംഭിച്ചത്. ഇതിൽ സന്തോഷം പ്രകടിപ്പിച്ച് നാട്ടുകാ&zwj;ർ രം​ഗത്തെത്തിയിരുന്നു. മുൻപ് ഒരു സുരക്ഷയുമില്ലാത്ത അതി&zwj;ർത്തി മേഖലയായിരുന്നു ഇതെന്നും കന്നുകാലികളെ മേയ്ക്കാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നുവെന്നും അതി&zwj;&zwj;ർത്തിയിൽ താമസിക്കുന്നവർ പ്രതികരിച്ചിരുന്നു.&lt;/p&gt;&lt;p&gt;പശ്ചിമ ബം​ഗാൾ 2,217 കിലോമീറ്ററാണ് ബം​ഗ്ലാദേശുമായി അതി&zwj;ർത്തി പങ്കിടുന്നത്. നിലവിൽ 1,600 കിലോമീറ്റർ അതിർത്തിയിൽ വേലി നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 600 ഓളം കിലോമീറ്ററിൽ വേലിയില്ല.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/bengal-government-handed-over-142-acre-land-to-bsf-articleshow-w9igvul"/>
        </item>
        <item>
            <title><![CDATA['ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ'; ബലി പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി]]></title>
            <link>https://www.asianetnews.com/india-news/eid-al-adha-celebrations-in-india-pm-narendra-modi-extends-greetings-articleshow-gpbd6pu</link>
            <guid isPermaLink="true">https://www.asianetnews.com/india-news/eid-al-adha-celebrations-in-india-pm-narendra-modi-extends-greetings-articleshow-gpbd6pu</guid>
            <pubDate>Thu, 28 May 2026 10:13:03 +0530</pubDate>
            <description><![CDATA[&lt;p&gt;ബലി പെരുന്നാൾ ദിനം ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെയെന്ന് ആശംസിച്ച മോദി, എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നുവെന്നും പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kspe83w8xw1kv18q1934a0rr,imgname-narendra-modi-eid-greetings-1779943346055.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ത്യാഗത്തിന്റെയും ആത്മസമര്&zwj;പ്പണത്തിന്റെയും മഹത്തായ സന്ദേശം പകരുന്ന ബലി പെരുന്നാൾ നിറവിൽ രാജ്യം. ബലി പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രം​ഗത്തെത്തി. ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ എന്നും എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&quot;ഏവർക്കും ബലി പെരുന്നാൾ ആശംസകൾ. ഈ ദിനം നമ്മുടെ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ. എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നു&quot;- പ്രധാനമന്ത്രി ആശംസിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും ബലി പെരുന്നാൾ ആശംസകൾ നേ&zwj;ർന്നിരുന്നു.&lt;/p&gt;&lt;p&gt;ബലി പെരുന്നാൾ പ്രമാണിച്ച് എല്ലാവർക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുതായി രാഷ്ട്രപതി പറഞ്ഞു. ഈ ഉത്സവം ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാനും മാനവികതയെ സേവിക്കാനും ഈ പവിത്രമായ വേള നമ്മെ പ്രചോദിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തുന്നതിനായി കൂടുതൽ നിശ്ചയദാർഢ്യത്തോടെ നമുക്ക് മുന്നേറാമെന്നും രാഷ്ട്രപതി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറ&zwj;ഞ്ഞു.&lt;/p&gt;&lt;p&gt;ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, കോൺ​ഗ്രസ് എംപി പ്രിയങ്ക ​ഗാന്ധി തുടങ്ങിയവരും ആശംസകൾ നേ&zwj;ർന്നു. സന്തോഷം നിറഞ്ഞ ബക്രീദ് ആശംസിക്കുന്നുവെന്നും ഇന്നത്തെ ഈ ദിനം നിങ്ങളുടെ വീടുകളിൽ സ്നേഹവും ഒരുമയും നിറയ്ക്കട്ടെയെന്നും രാഹുൽ ​ഗാന്ധി ആശംസിച്ചു. ബലി പെരുന്നാൾ ആശംസകൾ നേ&zwj;ർന്ന പ്രിയങ്ക ​ഗാന്ധി, ഈ സന്തോഷകരമായ വേള എല്ലാ വീടുകളിലും സമാധാനവും സ്നേഹവും ഐശ്വര്യവും എത്തിക്കട്ടെയെന്നും പറഞ്ഞു. എല്ലാവർക്കും സന്തോഷവും അനുഗ്രഹങ്ങളും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവവും നേരുന്നുവെന്നും പ്രിയങ്ക ​ഗാന്ധി ആശംസിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/eid-al-adha-celebrations-in-india-pm-narendra-modi-extends-greetings-articleshow-gpbd6pu"/>
        </item>
        <item>
            <title><![CDATA[ശമ്പളമില്ലാതെ മൂന്ന് മാസം: ആയുഷ്‌മാൻ ആരോഗ്യ മന്ദിറിലെ ഡോക്‌ടർമാർ അടക്കം കടുത്ത പ്രതിസന്ധിയിൽ; ദില്ലിയിൽ വൻ വിവാദം]]></title>
            <link>https://www.asianetnews.com/india-news/aayushman-arogya-mandir-employees-salary-pending-for-3-months-articleshow-gcp0rg7</link>
            <guid isPermaLink="true">https://www.asianetnews.com/india-news/aayushman-arogya-mandir-employees-salary-pending-for-3-months-articleshow-gcp0rg7</guid>
            <pubDate>Thu, 28 May 2026 09:22:44 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിലെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലാണ്. ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും ഭരണപരമായ തടസ്സങ്ങളുമാണ് ശമ്പളം മുടങ്ങാൻ കാരണമായി പറയുന്നത്. ഈ സാഹചര്യം തുടർന്നാൽ ആരോഗ്യ സേവനങ്ങളെ ബാധിക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kspb1c6we52rvnvyk7yz63tx,imgname-aayushman-arogya-mandir-1779939979484.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: മുമ്പ് മൊഹല്ല ക്ലിനിക്കുകൾ എന്ന് അറിയപ്പെട്ടിരുന്ന ദില്ലിയിലെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചില്ല. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വേതനമാണ് മുടങ്ങിയത്. ഡോക്ടർമാർ, ലബോറട്ടറി ടെക്നീഷ്യൻമാർ, സഹായികൾ എന്നിവരുൾപ്പെടെ ഏകദേശം 1000-ത്തോളം പേരുടെ ശമ്പളമാണ് മുടങ്ങിയതെന്നാണ് വിവരം. ശമ്പളത്തിൻ്റെ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും ഭരണപരമായ തടസ്സങ്ങളുമാണ് കാരണമായി പറയുന്നത്.&lt;/p&gt;&lt;p&gt;ദില്ലി സർക്കാർ ആരോഗ്യവകുപ്പും ധനകാര്യവകുപ്പും തമ്മിലുള്ള തർക്കങ്ങളും ഇതിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്. ശമ്പളം മുടങ്ങിയതോടെ പല ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വീട്ടുവാടക നൽകാനോ നിത്യചെലവുകൾക്കോ പണമില്ലാത്ത അവസ്ഥയാണെന്ന് ഡോക്ടർമാർ പരാതിപ്പെടുന്നു. വിഷയം ഉന്നയിച്ച് അധികൃതർക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ശമ്പളം മുടങ്ങിയിട്ടും ഭൂരിഭാഗം ക്ലിനിക്കുകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യം തുടർന്നാൽ ആരോഗ്യ സേവനങ്ങളെ അത് ബാധിക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു. ദില്ലിയിൽ സാധാരണക്കാർക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുന്ന പ്രധാന കേന്ദ്രങ്ങളായിരുന്നു ആം ആദ്മി പാർട്ടി സർക്കാർ തുടക്കം കുറിച്ച മൊഹല്ല ക്ലിനിക്കുകൾ. പിന്നീട് ഇതിൻ്റെ പേര് ആയുഷ്&zwnj;മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റുകയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/aayushman-arogya-mandir-employees-salary-pending-for-3-months-articleshow-gcp0rg7"/>
        </item>
        <item>
            <title><![CDATA[കോംഗോയിൽ നിന്നെത്തിയ വ്യവസായി ഇന്ത്യയിലെ മൂന്ന് നഗരങ്ങൾ കറങ്ങി; എബോള ലക്ഷണങ്ങളോടെ ചികിത്സയിൽ]]></title>
            <link>https://www.asianetnews.com/india-news/congo-man-admitted-in-ahmedabad-hospital-over-ebola-virus-fear-articleshow-aps4028</link>
            <guid isPermaLink="true">https://www.asianetnews.com/india-news/congo-man-admitted-in-ahmedabad-hospital-over-ebola-virus-fear-articleshow-aps4028</guid>
            <pubDate>Thu, 28 May 2026 08:20:27 +0530</pubDate>
            <description><![CDATA[ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നെത്തിയ 37 വയസ്സുകാരനെ എബോള വൈറസ് ബാധ സംശയിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ച ഇയാളുടെ സാമ്പിളുകൾ പുണെയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി ഇയാളുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fhr5ghtcmhm1xy2rrz7wqb6e,imgname-corona-epidemic--corona--ebola--ebola-infection--ebola-in-congro--ebola-symptoms-ebola-danger.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ഇന്ത്യയിലെത്തിയ 37 വയസ്സുകാരനായ വ്യവസായിയെ എബോള വൈറസ് ബാധ സംശയിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ദിവസം മുമ്പാണ് ഇദ്ദേഹം മുംബൈയിൽ എത്തിയത്. പിന്നീട് ബിസിനസ് ആവശ്യത്തിനായി വഡോദരയിലേക്കും അവിടെ നിന്ന് സിൽവാസയിലേക്കും യാത്ര ചെയ്തു. കഴിഞ്ഞ ആറ് ദിവസമായി ഇദ്ദേഹത്തിന് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളുമുണ്ട്. വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കോംഗോയിൽ നിന്ന് വന്നതാണെന്ന വിവരം ലഭിച്ചത്. ഇതേത്തുടർന്നാണ് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലുള്ള പ്രത്യേക എബോള വാർഡിലേക്ക് മാറ്റിയത്.&lt;/p&gt;&lt;p&gt;ഇദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ മൂന്ന് പേരെ കൂടി കണ്ടെത്തി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരെ എസ്.വി.പി ആശുപത്രിയിലാണ് നിരീക്ഷിക്കുന്നത്. രോഗിയുടെ സാമ്പിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. പരിശോധനാ ഫലം ലഭിക്കാൻ 24 മുതൽ 48 മണിക്കൂർ വരെ സമയമെടുക്കും. നിലവിൽ ഗുജറാത്തിൽ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പ്രത്യേക വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/congo-man-admitted-in-ahmedabad-hospital-over-ebola-virus-fear-articleshow-aps4028"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായി സിദ്ദരാമയ്യ; പകരം ഹൈക്കമാൻ്റ് മുന്നോട്ടുവച്ച രാജ്യസഭ സീറ്റ് നിരസിച്ചു]]></title>
            <link>https://www.asianetnews.com/india-news/siddaramaiah-rejects-rajyasabha-seat-says-reports-articleshow-9aodi4d</link>
            <guid isPermaLink="true">https://www.asianetnews.com/india-news/siddaramaiah-rejects-rajyasabha-seat-says-reports-articleshow-9aodi4d</guid>
            <pubDate>Thu, 28 May 2026 08:02:17 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചു, സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താൽപ്പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. ഡി.കെ. ശിവകുമാറിന് സ്ഥാനം കൈമാറുന്നതിന്റെ ഭാഗമായി സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കുമെന്നാണ് സൂചന.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqnj3369hwp4592rz7nyv4hj,imgname-----------------------2026-05-03t052829.280-1777766337737.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോർട്ട്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക് താൽപ്പര്യമില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൂന്ന് വർഷമായി കർണാടക മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ഈ സ്ഥാനം ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കൈമാറാനാണ് ഹൈക്കമാൻഡ് നിർദ്ദേശം.&lt;/p&gt;&lt;p&gt;കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ദില്ലിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് രാജിക്കാര്യത്തിൽ തീരുമാനമായത്. അതേസമയം ദേശീയ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും സംസ്ഥാനത്ത് തന്നെ തുടരാനാണ് ആഗ്രഹമെന്നും സിദ്ദരാമയ്യ വ്യക്തമാക്കി. എങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം അനുസരിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ അദ്ദേഹം സന്നദ്ധത അറിയിച്ചു. ഉടൻ തന്നെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചുചേർക്കുമെന്നും, അതിൽ സിദ്ദരാമയ്യ തൻ്റെ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് വിവരം. കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഡി. ദേവരാജ് അരശിൻ്റെ റെക്കോർഡ് സിദ്ധരാമയ്യ അടുത്തിടെ മറികടന്നിരുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/siddaramaiah-rejects-rajyasabha-seat-says-reports-articleshow-9aodi4d"/>
        </item>
        <item>
            <title><![CDATA['ഇഡി'ക്ക് കരുത്ത് കൂടും; ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്രം; ആയിരത്തിലധികം നിയമനങ്ങൾ നടത്തും]]></title>
            <link>https://www.asianetnews.com/india-news/centre-to-increase-strength-of-enforcement-directorate-officials-articleshow-9ns18ey</link>
            <guid isPermaLink="true">https://www.asianetnews.com/india-news/centre-to-increase-strength-of-enforcement-directorate-officials-articleshow-9ns18ey</guid>
            <pubDate>Thu, 28 May 2026 07:44:42 +0530</pubDate>
            <description><![CDATA[&lt;p&gt;എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൽ (ഇഡി) കൂടുതൽ നിയമനം നടത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതി. വിവിധ വിഭാഗങ്ങളിൽ 60 ശതമാനത്തോളം ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനായി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jqb6728k709jq6zy99jmxtpe,imgname-ed-1743058602259.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്ര സർക്കാർ. വിവിധ വിഭാഗങ്ങളിൽ 60 ശതമാനത്തോളം ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടും. അന്വേഷണ ഉദ്യോഗസ്ഥരും ജീവനക്കാരുമായി 1,200ലധികം പേരെ കൂടി നിയമിക്കാൻ കേന്ദ്ര സർക്കാർ ബുധനാഴ്ച അംഗീകാരം നൽകി. ഇതിനായി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി.&lt;/p&gt;&lt;p&gt;കഴിഞ്ഞ 15 വർഷത്തിന് ശേഷമാണ് ഇഡിയിൽ കേഡർ പുനസംഘടന നടക്കുന്നത്. എക്സിക്യൂട്ടീവ്, ലീഗൽ, അഡ്ജുഡിക്കേഷൻ, സിസ്റ്റംസ്, മിനിസ്റ്റീരിയൽ, സെക്യൂരിറ്റി, സപ്പോർട്ട് സ്റ്റാഫ് എന്നീ ആറ് കേഡറുകളിലാണ് പുതിയ നിയമനം നടത്തുന്നത്. രാജ്യവ്യാപകമായി നിലവിൽ 2,029 ഉദ്യോഗസ്ഥരാണ് ഇഡിക്ക് ഉള്ളത്. ഇത് 3,256 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.&lt;/p&gt;&lt;p&gt;എക്സിക്യൂട്ടിവ് കേഡർ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ നിയമനം നടത്തുക. ഡെപ്യൂട്ടി ഡയറക്ടർമാരുടെ എണ്ണം 148ൽനിന്ന് 267 ആയി ഉയർത്തും. അസിസ്റ്റൻ്റ് എൻഫോഴ്സ്മെൻ്റ് ഓഫീസർ തസ്തികയിൽ 803 പേരെയും എൻഫോഴ്സ്മെൻ്റ് ഓഫീസർ തസ്തികയിൽ 606 പേരെയും അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് എൻഫോഴ്സ്മെൻ്റ് തസ്തികയിൽ 531 പേരെയുമാണ് പുതിയതായി നിയമിക്കുക. എൻഫോഴ്സ്മെൻ്റ് അഡീഷണൽ ഡയറക്ടർമാരുടെ എണ്ണം പത്തിൽനിന്ന് 24 ആയി കൂട്ടും. കൂടാതെ, ജോയിൻ്റ് ഡയറക്ടർമാരുടെ എണ്ണം 28ൽനിന്ന് 49 ആയും വർധിപ്പിക്കും. അതേസമയം ഡയറക്ടർ, സ്പെഷ്യൽ ഡയറക്ടർ എന്നീ തസ്തികകളിലെ എണ്ണം യഥാക്രമം, ഒന്ന്, ഏഴ് എന്നിങ്ങനെ തന്നെ തുടരും.&lt;/p&gt;&lt;p&gt;ഏറ്റവും ഒടുവിൽ 2011ലാണ് ഇഡിയിൽ കേഡർ പുനസംഘടന നടന്നത്. 70 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇഡി, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, സാമ്പത്തിക കുറ്റകൃത്യം ചെയ്ത് രാജ്യം വിടുന്നവർക്കെതിരെയുള്ള നിയമം എന്നീ രണ്ട് കർശന നിയമങ്ങളിലെ ക്രിമിനൽ വകുപ്പുകളും വിദേശനാണ്യ വിനിമയ ചട്ടത്തിലെ സിവിൽ വകുപ്പുകളുമാണ് കൈകാര്യം ചെയ്യുന്നത്.&lt;/p&gt;&lt;h2&gt;ഇഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം; റിപ്പോർട്ട് തേടി കേന്ദ്രം&lt;/h2&gt;&lt;p&gt;കേരളത്തിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമണം നേരിട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും റിപ്പോർട്ട് തേടി. ഇതനുസരിച്ച് ഇഡി ഡയറക്ടർ രണ്ടു മന്ത്രാലയങ്ങൾക്കും റിപ്പോർട്ട് നൽകി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷം വാഹനത്തിൽ മടങ്ങിയ ഉദ്യോഗസ്ഥർക്കുനേരെ ആണ് ആക്രമണം ഉണ്ടായത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം പ്രതിഷേധവുമായി പാഞ്ഞടുത്ത സിപിഎം പ്രവർത്തകർ ഇഷ്ടികയും കമ്പും ഉപയോഗിച്ചു തകർത്തു. സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം വിഷയം, ബിജെപി ദേശീയതലത്തിൽ കാര്യമായി ചർച്ചയാക്കിട്ടിയില്ല.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/centre-to-increase-strength-of-enforcement-directorate-officials-articleshow-9ns18ey"/>
        </item>
        <item>
            <title><![CDATA[അർദ്ധനഗ്നരാക്കി തെരുവിലൂടെ നടത്തിക്കും, കുറ്റവാളികളെ ഭയപ്പെടുത്താൻ ബംഗാളിൽ പുതിയ നീക്കവുമായി ബിജെപി സർക്കാർ]]></title>
            <link>https://www.asianetnews.com/india-news/bjp-government-in-bengal-plans-to-make-people-walk-through-the-streets-half-naked-to-scare-criminals-articleshow-cpg7aw8</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-government-in-bengal-plans-to-make-people-walk-through-the-streets-half-naked-to-scare-criminals-articleshow-cpg7aw8</guid>
            <pubDate>Thu, 28 May 2026 05:13:40 +0530</pubDate>
            <description><![CDATA[ബംഗാളിൽ കുറ്റവാളികളെ ഭയപ്പെടുത്തുന്നതിനും ജനവിശ്വാസം നേടുന്നതിനുമായി പോലീസ് പുതിയ നടപടി തുടങ്ങി. അറസ്റ്റിലാകുന്ന കുറ്റവാളികളെ അർദ്ധനഗ്നരായി അവർ ഭീതി പരത്തിയിരുന്ന ഹൗറയിലെ തെരുവുകളിലൂടെ നടത്തിക്കുകയാണ്. ഈ നടപടി മൂലം ജനങ്ങൾ ഭയമില്ലാതെ ഇവർക്കെതിരെ സംസാരിക്കാൻ തുടങ്ങിയതായി പോലീസ് പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksnp8f3j9yamjyhjryqgd3jd,imgname-bengal-police-1779918191730.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: കുറ്റവാളികളെ ഭയപ്പെടുത്തുന്നതിനും പൊലീസിൽ പൊതുജനങ്ങൾക്ക് വിശ്വാസം വളർത്തുന്നതിനുമായി ബംഗാളിലെ പുതിയ നീക്കവുമായി ബിജെപി സർക്കാർ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബംഗാൾ പൊലീസ് പിടികൂടുന്ന കുറ്റവാളികളെ അർദ്ധനഗ്നരായി നോർത്ത്, സൗത്ത്, സെൻട്രൽ ഹൗറയിലെ തെരുവുകളിലൂടെ നടത്തിക്കുകയാണ്. മെയ് നാലിന് ബംഗാളിൽ ഭരണം മാറിയതുമുതൽ, അറസ്റ്റിലാകുന്ന എല്ലാ കുറ്റവാളികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം അവർ ഭീതി പരത്തി വാണിരുന്ന അതേ പ്രദേശങ്ങളിലൂടെ പോലീസ് കൊണ്ടുപോകുന്നുണ്ട്.&lt;/p&gt;&lt;p&gt;മുൻപൊക്കെ ഈ ഗുണ്ടകളെ കാണുമ്പോൾ തന്നെ ജനങ്ങളുടെ മനസ്സിൽ ഭയം നിറയുകയും അറിയാതെ തന്നെ ബഹുമാനത്തോടെ കൈകൾ കൂപ്പിപ്പോകുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ കുറ്റവാളികളുടെ അപമാനം നേരിട്ട് കണ്ടതോടെ, പ്രദേശവാസികൾ ഒതുങ്ങിയ ശബ്&zwj;ദത്തിലല്ലാതെ പരസ്യമായിത്തന്നെ ഇവർക്കെതിരെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. നോർത്ത് ഹൗറയിൽ, ആ പ്രദേശത്തെ കുപ്രസിദ്ധ 'ഡോൺ' എന്ന് വിളിക്കപ്പെടുന്ന ആകാശ് സിംഗിനെ തല മുണ്ഡനം ചെയ്ത്, സ്ലീവ്ലെസ് വെസ്റ്റ് മാത്രം ധരിപ്പിച്ച് പൊലീസ് തെരുവിലൂടെ നടത്തിച്ചു. ഈ മാസം തുടക്കത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;തുടർന്ന് ബുധനാഴ്ച, ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന എല്ലാ പ്രദേശങ്ങളിലും പൊലീസ് ഇയാളെ എത്തിച്ചു. ഇതിനിടയിൽ കുറ്റകൃത്യം നടന്ന സ്ഥലം പുനഃസൃഷ്ടിച്ച് പരിശോധിക്കുകയും ചെയ്തു. 2021ലും അതിനുശേഷമുള്ള വർഷങ്ങളിലും നിരവധി ആക്രമണങ്ങളും ബോംബേറുകളും മറ്റ് ക്രിമിനൽ സംഭവങ്ങളും നടന്ന സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.&lt;/p&gt;&lt;p&gt;സൗത്ത് ഹൗറയിലെ സങ്ക്രെയിൽ പ്രദേശത്ത് ഷഹീൻ മൊല്ല എന്നയാളെയും സമാനമായ രീതിയിൽ പൊലീസ് പൊതുമധ്യത്തിലൂടെ നടത്തിച്ചു. ലോക്കൽ എംഎൽഎ പ്രിയ പാലിന്&zwj;റെ പേരിൽ വൻതോതിൽ പണം തട്ടിയതിനാണ് ട്രാഫിക് ഹോം ഗാർഡ് ആയിരുന്ന മൊല്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. നോർത്ത്, സൗത്ത് ഹൗറയിലെ സംഭവങ്ങൾക്ക് പിന്നാലെ, ഷിബ്പൂർ സ്റ്റേഷനിലെ പൊലീസും സെൻട്രൽ ഹൗറയിലെ ചൗര ബസ്തി പ്രദേശത്തിലൂടെ ഷമീം അഹമ്മദ് 'ബാഡെ' എന്ന കുപ്രസിദ്ധ വ്യക്തിയെ ഇതേ രീതിയിൽ നടത്തിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവായ ഇയാൾ ആ വാർഡിലെ മുൻ കൗൺസിലറുടെ ഭർത്താവ് കൂടിയാണ്.&lt;/p&gt;&lt;p&gt;ഈ നടപടിയെ കുറ്റവാളികൾക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് പൊലീസ് കാണുന്നത്. പൊതുജനങ്ങൾക്കിടയിലെ ഭയം ഇല്ലാതാക്കുക, ഭയമില്ലാതെ ആളുകൾക്ക് ദൈനംദിന ജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനാലാണ് ഇപ്പോൾ ആളുകൾ പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ എത്തി ഈ ഗുണ്ടകൾക്കെതിരെ പരാതി നൽകാൻ മുന്നോട്ട് വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-government-in-bengal-plans-to-make-people-walk-through-the-streets-half-naked-to-scare-criminals-articleshow-cpg7aw8"/>
        </item>
        <item>
            <title><![CDATA[രാജ്യത്തെ എല്ലാ പൗരന്മാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന; താപനില കുതിച്ചുയരുന്നു, സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം]]></title>
            <link>https://www.asianetnews.com/india-news/pm-narendra-modi-to-all-citizens-temperatures-are-soaring-all-possible-precautions-should-be-taken-articleshow-yigbk03</link>
            <guid isPermaLink="true">https://www.asianetnews.com/india-news/pm-narendra-modi-to-all-citizens-temperatures-are-soaring-all-possible-precautions-should-be-taken-articleshow-yigbk03</guid>
            <pubDate>Thu, 28 May 2026 03:07:46 +0530</pubDate>
            <description><![CDATA[രാജ്യത്ത് ഉഷ്ണതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതിൻ്റെയും, കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക ശ്രദ്ധ നൽകേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, പക്ഷികൾക്കും മൃഗങ്ങൾക്കും ദാഹജലം നൽകി കാരുണ്യം കാണിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqc4k0psf7knbf2xjfbdpkdc,imgname-asianet-news-bangla-images-size---2026-04-29t133911.724-1777450189529.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളമുള്ള പൗരന്മാരോട് സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കഠിനമായ ഈ കാലാവസ്ഥയിൽ ശരീരത്തിൽ ജലാംശം നിലനിർത്താനും പുറത്തിറങ്ങുമ്പോൾ വെള്ളം കരുതാനും, മറ്റുള്ളവർക്ക് കുടിവെള്ളം നൽകി സഹായിക്കാനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. തലകറക്കം, ഓക്കാനം, കടുത്ത ക്ഷീണം തുടങ്ങിയ ചൂട് മൂലമുള്ള അമിത തളർച്ചയുടെ ലക്ഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് നിർദ്ദേശം നൽകി.&lt;/p&gt;&lt;p&gt;ആർക്കെങ്കിലും അസ്വസ്ഥതയോ, ക്ഷീണമോ തലവേദനയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അവരെ തണലുള്ള തണുത്ത സ്ഥലത്തേക്ക് മാറ്റാനും വെള്ളവും ഒആർഎസ്സും ലഭ്യമാക്കാനും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. കുട്ടികൾ, പ്രായമായവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർ കടുത്ത ചൂടിൽ പ്രത്യേകിച്ച് അപകടസാധ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് സൂര്യഘാത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി.&lt;/p&gt;&lt;p&gt;ഉഷ്ണതരംഗ സമയത്ത് പ്രായമായ മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും പ്രിയപ്പെട്ടവരുടെയും വിവരങ്ങൾ പതിവായി അന്വേഷിക്കണമെന്നും, ശരീരത്തിൽ ജലാംശം നിലനിർത്താനും, ഉച്ചവെയിലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും, ആവശ്യത്തിന് വിശ്രമിക്കാനും അവരെ ഓർമ്മിപ്പിക്കണമെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. അതിരൂക്ഷമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ കാരുണ്യം കാണിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പക്ഷികൾക്കും മൃഗങ്ങൾക്കുമായി വീടുകൾക്ക് പുറത്തും, ബാൽക്കണി, ടെറസ്, കടകൾ, ഓഫീസുകൾ എന്നിവടങ്ങളിലും പാത്രങ്ങളിൽ വെള്ളം കരുതിവെയ്ക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/pm-narendra-modi-to-all-citizens-temperatures-are-soaring-all-possible-precautions-should-be-taken-articleshow-yigbk03"/>
        </item>
        <item>
            <title><![CDATA[വൻ ഓഫർ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഓഫര്‍ നിരക്കില്‍ 50 ലക്ഷം സീറ്റുകളുമായി എക്സ്പ്രസ് സെയില്‍]]></title>
            <link>https://www.asianetnews.com/india-news/air-india-express-announces-huge-offer-express-sale-with-50-lakh-seats-at-offer-prices-articleshow-qsvldr3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/air-india-express-announces-huge-offer-express-sale-with-50-lakh-seats-at-offer-prices-articleshow-qsvldr3</guid>
            <pubDate>Thu, 28 May 2026 02:30:09 +0530</pubDate>
            <description><![CDATA[എയർ ഇന്ത്യ എക്സ്പ്രസ് 'എക്സ്പ്രസ് സെയിൽ' പ്രഖ്യാപിച്ചു, ആഭ്യന്തര-അന്താരാഷ്ട്ര യാത്രകളിലെ 50 ലക്ഷം സീറ്റുകൾക്ക് 50 ശതമാനം വരെ ഡിസ്&zwnj;ക്കൗണ്ട് നൽകുന്നു. ജൂൺ 15 മുതൽ ഒക്ടോബര്&zwj; 10 വരെയുള്ള യാത്രകൾക്കായി മെയ് 31-നകം ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീ ഒഴിവാക്കിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfqkfx2n2t4vr5bh2ga6xxjy,imgname-air-india-express-award-1769244980309.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ആഭ്യന്തര- അന്താരാഷ്ട്ര യാത്രകളില്&zwj; 50 ശതമാനം വരെ ഡിസ്&zwnj;ക്കൗണ്ടില്&zwj; 50 ലക്ഷം സീറ്റുകളുമായി എയര്&zwj; ഇന്ത്യ എക്സ്പ്രസില്&zwj; എക്സ്പ്രസ് സെയില്&zwj; ആരംഭിച്ചു. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ശതമാനം വരെ ഇളവ് ലഭിക്കുന്നത്. ജൂണ്&zwj; 15 മുതല്&zwj; ഒക്ടോബര്&zwj; പത്ത് വരെയുള്ള യാത്രകള്&zwj;ക്കായി മെയ് 31നകം ബുക്ക് ചെയ്യുന്നവര്&zwj;ക്കാണ് ഈ ഓഫര്&zwj; ലഭിക്കുക. ഓഫര്&zwj; സമയത്ത് എയര്&zwj; ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്&zwj; ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്&zwj;ക്ക് കണ്&zwj;വീനിയന്&zwj;സ് ഫീ ഈടാക്കില്ല.&lt;/p&gt;&lt;p&gt;ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തില്&zwj; ടിക്കറ്റെടുക്കുന്ന ടാറ്റ ന്യൂപാസ് അംഗങ്ങള്&zwj;ക്ക് 20 ശതമാനം വരെ ഡിസ്&zwnj;ക്കൗണ്ടും എക്സ്പ്രസ് എഹെഡ് മുന്&zwj;ഗണന സേവനങ്ങളും ലഭിക്കും. 300 രൂപ വരെ അധിക ഡിസ്&zwnj;ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂ കോയിനുകള്&zwj; നേടാനും സാധിക്കും. സീറ്റ്, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇന്&zwj; ബാഗേജ്, 3 കിലോ അധിക ഹാന്&zwj;ഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്&zwnj;കൗണ്ടും ലഭിക്കും.&lt;/p&gt;&lt;p&gt;വിദ്യാര്&zwj;ഥികള്&zwj;, മുതിര്&zwj;ന്ന പൗരര്&zwj;, സായുധ സേനാംഗങ്ങള്&zwj;, അവരുടെ ആശ്രിതര്&zwj; എന്നിവര്&zwj;ക്കും എയര്&zwj; ഇന്ത്യ എക്&zwnj;സ്പ്രസ് വെബ്&zwnj;സൈറ്റിലൂടെ പ്രത്യേക നിരക്കില്&zwj; ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്&zwj; ഇന്ത്യ എക്&zwnj;സ്പ്രസിന്റെ സുഖപ്രദമായ സീറ്റുകള്&zwj;, ഭക്ഷണം, ഇന്ത്യന്&zwj; ആതിഥ്യ മര്യാദയില്&zwj; നിന്നും പ്രചോദനം ഉള്&zwj;ക്കൊണ്ടുള്ള മികച്ച സേവനം തുടങ്ങിയവ കാണിക്കുന്ന എക്സ്പ്രസ് വാലി ബാത് ഹെ ക്യാമ്പയിന്&zwj; അടുത്തിടെ എയര്&zwj; ഇന്ത്യ എക്&zwnj;സ്പ്രസ് പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തില്&zwj; എത്തുന്ന ഈ ക്യാമ്പയിന്&zwj; ഇതിനകം 300 മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/air-india-express-announces-huge-offer-express-sale-with-50-lakh-seats-at-offer-prices-articleshow-qsvldr3"/>
        </item>
        <item>
            <title><![CDATA[അഞ്ച് തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി]]></title>
            <link>https://www.asianetnews.com/india-news/cm-vd-satheesan-keep-silent-on-ed-raid-in-pinarayi-vijayan-houses-articleshow-g1dz3l5</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cm-vd-satheesan-keep-silent-on-ed-raid-in-pinarayi-vijayan-houses-articleshow-g1dz3l5</guid>
            <pubDate>Wed, 27 May 2026 23:16:23 +0530</pubDate>
            <description><![CDATA[പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒഴിഞ്ഞുമാറി. റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാതെ മൗനം തുടരുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksn8nsj8q3dyngz8xfxpzg0e,imgname-vd-satheesan--2--1779903948360.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; കേരളത്തിലെത്തിയിട്ടും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇ.ഡി റെയ്ഡും അനുബന്ധ സംഭവങ്ങളെയുക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത്. നേരത്തെ ദില്ലിയിലും ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു. വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതേ കേസിൽ മന്ത്രിസഭയിലെ രണ്ട് അം​ഗങ്ങൾക്കെതിരെയും ആരോപണമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവരും ആരോപിച്ചിരുന്നു.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രി ഇന്ന് ദേശത്തെ വീട്ടിൽ തുടരുമെന്നും നാളെ രാവിലെ ആറുമണിക്ക് മലപ്പുറത്തേക്ക് തിരിക്കുമെന്നുമാണ് വിവരം. രാവിലെ 9.30 സാദിഖ്&zwnj; അലി തങ്ങളെ പാണക്കാട്ടെ വീട്ടിൽ സന്ദർശിക്കും. ഉച്ചക്ക് ശേഷം മൂന്നിന് കോഴിക്കോട് നടക്കുന്ന എം.പി വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിലും പങ്കെടുക്കും. 4.30ന് കോഴിക്കോട് പൗരാവലിയുടെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/cm-vd-satheesan-keep-silent-on-ed-raid-in-pinarayi-vijayan-houses-articleshow-g1dz3l5"/>
        </item>
        <item>
            <title><![CDATA[തമിഴ്നാട്ടിൽ ​ഗോവധം പൂർണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി]]></title>
            <link>https://www.asianetnews.com/india-news/madras-high-court-issues-an-unusual-order-banning-cow-slaughter-in-tamil-nadu-articleshow-khoa3c4</link>
            <guid isPermaLink="true">https://www.asianetnews.com/india-news/madras-high-court-issues-an-unusual-order-banning-cow-slaughter-in-tamil-nadu-articleshow-khoa3c4</guid>
            <pubDate>Wed, 27 May 2026 22:50:41 +0530</pubDate>
            <description><![CDATA[ബക്രീദിന് മാത്രമല്ല, ഒരു ദിവസവും ഗോവധം പാടില്ലെന്ന് വ്യക്തമാക്കി തമിഴ്നാട്ടിൽ ​ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു. ഹിന്ദു മക്കൾ കക്ഷി നേതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബഞ്ചിന്റെ ഈ ശ്രദ്ധേയമായ വിധി വന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksn77pwv7ezt2vzcpd2txkhm,imgname-cow-1779902438299.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; ​ബക്രീദിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്&zwj;കിയ ഹര്&zwj;ജിയില്&zwj; &amp;nbsp;അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ബക്രീദിന് മാത്രമല്ല ഒരു ദിവസവും ഗോവധം പാടില്ലെന്നും ഉത്തരവ് ലംഘിക്കപ്പെടില്ലെന്ന് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബഞ്ചിന്റെതാണ് ഉത്തരവ്. ശ്രീകൃഷ്ണന്റെ കാലം മുതൽ പശുവിനെ ആരാധിക്കുന്നുണ്ട്. പല മുസ്ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിട്ടുണ്ട്&zwnj;. പശുവിനെ സംരക്ഷിക്കണം എന്ന് ഗാന്ധിജിയും പറഞ്ഞിട്ടുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;പശുവിനെ പൂജിക്കേണ്ടതാണെന്ന് ഭരണഘടനാ നിർമാണസഭയിൽ ചർച്ച ഉണ്ടായെന്നും കോടതി വിശദീകരിച്ചു. അധികൃതർ അംഗീകരിച്ച സ്ഥലത്ത് അല്ലാതെ പൊതുവിടങ്ങളിൽ ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി നേതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. വഴിയരികിലോ തുറസ്സായ സ്ഥലത്തോ അനുമതി നൽകരുതെന്ന് കോടതി പറഞ്ഞിരുന്നു. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഗോവധം പൂർണമായി നിരോധിക്കുന്നതായി കോടതി വ്യക്തമാക്കിയത്. ഹർജിക്കാരന് പോലും ഈ ആവശ്യം ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയം.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/madras-high-court-issues-an-unusual-order-banning-cow-slaughter-in-tamil-nadu-articleshow-khoa3c4"/>
        </item>
        <item>
            <title><![CDATA[അഞ്ച് വർഷത്തിന് ശേഷം സുപ്രീം കോടതിയിൽ വനിതാ ജഡ്ജി; വി മോഹന ഉൾപ്പെടെ നാല് പേരുടെ പട്ടിക നൽകി കൊളീജിയം]]></title>
            <link>https://www.asianetnews.com/india-news/after-five-years-a-woman-judge-in-the-supreme-court-collegium-gives-a-list-of-four-names-include-v-mohana-articleshow-99nhb4c</link>
            <guid isPermaLink="true">https://www.asianetnews.com/india-news/after-five-years-a-woman-judge-in-the-supreme-court-collegium-gives-a-list-of-four-names-include-v-mohana-articleshow-99nhb4c</guid>
            <pubDate>Wed, 27 May 2026 22:21:59 +0530</pubDate>
            <description><![CDATA[സുപ്രീംകോടതി ജഡ്ജിമാരായി നാലു പേരെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. സീനിയർ അഭിഭാഷക വി മോഹനയും പട്ടികയിലുണ്ട്, അഞ്ചു വർഷത്തിന് ശേഷമാണ് ഒരു വനിതയെ ജഡ്ജിയാക്കാൻ ശുപാർശ നൽകുന്നത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksn5jxapy0psc6p2vcfetyxw,imgname-v-mohana-new-1779900708182.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;നാലു പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷക വി മോഹനയെ അടക്കമുള്ളവരെയാണ് കൊളീജിയം ജഡ്ജി ആക്കാൻ ശുപാർശ നൽകിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജമ്മു കശ്മീർ ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ പാലി എന്നിവരെയും ജഡ്ജിമാരാക്കാൻ ശുപാർശ നൽകി. അഞ്ചു കൊല്ലത്തിനു ശേഷമാണ് ഒരു വനിതയെ സുപ്രീംകോടതിയിൽ ജഡ്ജി ആക്കാൻ ശുപാർശ നൽകുന്നത്.&lt;/p&gt;&lt;p&gt;നിലവിൽ സുപ്രീം കോടതിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമേ വനിതാ ജഡ്ജിയായുള്ളൂ. 2021 ഓഗസ്റ്റിനുശേഷം, സുപ്രീം കോടതിയിലേക്ക് ഒരു വനിതയെയും നിയമിച്ചിട്ടില്ല. അടുത്തിടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആയി (സിജെഐ ഉൾപ്പെടെ) വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ കോടതിയിൽ 32 ജഡ്ജിമാരാണുള്ളത്. ജൂണിൽ ജസ്റ്റിസ് ജെ കെ മഹേശ്വരിയും ജസ്റ്റിസ് പങ്കജ് മിത്തലും വിരമിക്കുന്നതോടെ രണ്ട് ഒഴിവുകൾ കൂടി ഉടൻ ഉണ്ടാകും.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/after-five-years-a-woman-judge-in-the-supreme-court-collegium-gives-a-list-of-four-names-include-v-mohana-articleshow-99nhb4c"/>
        </item>
        <item>
            <title><![CDATA[പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് കേരളമുഖ്യമന്ത്രി, ഇഡി റെയ്ഡിൽ പ്രതികരിക്കാതെ സതീശൻ]]></title>
            <link>https://www.asianetnews.com/india-news/vd-satheesan-meets-amit-shah-amid-controversy-over-ed-raids-in-kerala-articleshow-bgrkph8</link>
            <guid isPermaLink="true">https://www.asianetnews.com/india-news/vd-satheesan-meets-amit-shah-amid-controversy-over-ed-raids-in-kerala-articleshow-bgrkph8</guid>
            <pubDate>Wed, 27 May 2026 21:36:56 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksn2p2sb6jn6dc5w0v11jqf9,imgname-hjvtpj-buaamram-1779897666347.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കേരളത്തിലെ വികസന കാര്യങ്ങളും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. കൂടാതെ ആഭ്യന്തര സുരക്ഷയിലും, സേനാ നവീകരണത്തിലും കേന്ദ്രത്തിന്&zwj;റെ പിന്തുണ തേടിയതായാണ് സൂചന. എക്സാലോജിക് കേസിലെ ഇഡി നടപടിയും, അതേ തുടര്&zwj;ന്ന് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളും ചര്&zwj;ച്ചയായോയെന്ന കാര്യം വ്യക്തമല്ല. കേന്ദ്ര തുറമുഖ കാര്യ മന്ത്രി സര്&zwj;ബാനന്ദ സോനോവാളിനെ കണ്ട് തുറമുഖ വികസനത്തിലും മുഖ്യമന്ത്രി പിന്തുണ തേടി. ഇന്നലെ പ്രധാനമന്ത്രിയേയും, ധനമന്ത്രി നിര്&zwj;മ്മല സീതാരാമനേയും സന്ദര്&zwj;ശിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്&zwj;ശനം പൂര്&zwj;ത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങി.&lt;/p&gt;&lt;p&gt;ഇഡി റെയിഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചില്ല. രണ്ട് തവണ മാധ്യമങ്ങൾ സമീപിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വിമാനത്താവളത്തിലും മാധ്യമപ്രവർത്തകർക്ക് നിരാശയായിരുന്നു ഫലം. രാത്രി 7.20ന്&zwj;റെ വിമാനത്തിൽ അദ്ദേഹം കൊച്ചിക്ക് പുറപ്പെട്ടു. 10.15 നാണ് കൊച്ചിയിലെത്തുക. അതേസമയം, ഇഡിയെ കോണ്&zwj;ഗ്രസിന് വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരന്&zwj; പറഞ്ഞു. ഇഡി ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും. വിശ്വസിക്കാന്&zwj; കൊള്ളാത്തവരാണ് ഇഡിയെന്നും കെ മുരളീധരന്&zwj; പറഞ്ഞു. ഇഡി റെയ്ഡിന്&zwj;റെ പേരില്&zwj; സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതല്&zwj; നശിപ്പിക്കാനുള്ള ശ്രമത്തിന്&zwj;റെ ഭാഗമാണെന്നും കെ മുരളീധരന്&zwj; ആരോപിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/vd-satheesan-meets-amit-shah-amid-controversy-over-ed-raids-in-kerala-articleshow-bgrkph8"/>
        </item>
        <item>
            <title><![CDATA['വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകും'; 'വിഡി-ഇഡി-മോദി' കൂട്ടുകെട്ട് സംശയം ആവർത്തിച്ച് എം.എ. ബേബി]]></title>
            <link>https://www.asianetnews.com/india-news/m-a-baby-reiterates-suspicions-of-modi-vd-ed-collusion-articleshow-pu1m40e</link>
            <guid isPermaLink="true">https://www.asianetnews.com/india-news/m-a-baby-reiterates-suspicions-of-modi-vd-ed-collusion-articleshow-pu1m40e</guid>
            <pubDate>Wed, 27 May 2026 21:07:48 +0530</pubDate>
            <description><![CDATA[&lt;p&gt;പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ദില്ലിയിലെ പ്രതിഷേധം തടഞ്ഞ നടപടി ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksn12y0atb378cqq86fczna0,imgname-ma-baby-1779895990282.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; വി ഡി-ഇഡി മോദി കൂട്ടുകെട്ട് സംശയം ആവർത്തിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇക്കാര്യം തുടർ ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം. പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ദില്ലിയിലെ പ്രതിഷേധം തടഞ്ഞ നടപടി ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.&lt;/p&gt;&lt;p&gt;ദില്ലിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. മാർച്ചിന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ഏകാധിപത്യം അനുവദിക്കില്ലെന്ന് നേതാക്കൾ മുദ്രാവാക്യം മുഴക്കി.&lt;/p&gt;&lt;p&gt;ബൃന്ദ കാരാട്ട് അടക്കം മറ്റ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ, പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. അറസ്റ്റിനെതിരെ പ്രവർത്തകർ എം എ ബേബി അടക്കമുള്ള നേതാക്കൾക്ക് കവചമൊരുക്കിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. മുഴുവൻ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ വസതിയിലടക്കം 12 ഇടങ്ങളിൽ ഇഡി സംഘം നടത്തിയ റെയ്ഡിനെതിരെയാണ് സിപിഎം വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ നടന്ന റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായി. റെയ്ഡ് അവസാനിപ്പിച്ച് കാറിൽ മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ ആക്രമിച്ചു. വാഹനത്തിൻ്റെ ചില്ലിന് നേരെ ഇഷ്ടിക അടക്കം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/m-a-baby-reiterates-suspicions-of-modi-vd-ed-collusion-articleshow-pu1m40e"/>
        </item>
        <item>
            <title><![CDATA[മോദിയെ കണ്ട് വിജയ്, മുഖ്യമന്ത്രിയായ ശേഷം ആദ്യ കൂടിക്കാഴ്ച; 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥന]]></title>
            <link>https://www.asianetnews.com/india-news/tamil-nadu-cm-vijay-meets-pm-narendra-modi-in-delhi-articleshow-53h4vs3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/tamil-nadu-cm-vijay-meets-pm-narendra-modi-in-delhi-articleshow-53h4vs3</guid>
            <pubDate>Wed, 27 May 2026 18:56:44 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ദില്ലിയിലെ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് 20 മിനിറ്റോളം കൂടിക്കാഴ്ച നടന്നത്. വിവിധ വിഷയങ്ങൾ വിജയ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksmsqxga5815h349y7dkpsvx,imgname-vijay-narendra-modi-meet-1779888289290.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ വിജയ് തമിഴ്നാടിൻ്റെ വിവിധ ആശങ്കകൾ പ്രധാനമന്ത്രിയോട് പങ്കുവെച്ചു. വന്ദേമാതരം വിവാദം, മേക്കെദാതു ഡാം പദ്ധതി തർക്കം, തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങൾ വിജയ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.&lt;/p&gt;&lt;p&gt;തമിഴ്നാട്ടിൽ അധികാരത്തിലേറിയ ശേഷം വിജയ് നടത്തുന്ന ആദ്യ ദില്ലി സന്ദർശനമാണിത്. 12 വർഷത്തിന് ശേഷമാണ് വിജയ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന് പകരം ആദ്യം 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കാൻ അനുവദിക്കണമെന്ന് വിജയ് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. തമിഴ്നാട്ടിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചത് പ്രതിപക്ഷ കക്ഷികൾ ചോദ്യംചെയ്തിരുന്നു. ഇതിനിടെയാണ് വിജയ് പ്രധാനമന്ത്രിക്ക് മുന്നിൽ അഭ്യർഥന വെച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;മേക്കെദാതുവിൽ ഡാം നിർമിക്കാനുള്ള കർണാടകത്തിന്റെ തീരുമാനത്തിൽ തമിഴ്നാടിനുള്ള ആശങ്ക വിജയ് പ്രധാനമന്ത്രിയോട് പങ്കുവെച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ഭൂമി പൂജ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് വിജയ് പ്രധാനമന്ത്രിയെ അറിയിച്ചു. തർക്കത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും അനുമതിയില്ലാതെ ഈ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ജൽ ശക്തി മന്ത്രാലയത്തോടും കേന്ദ്ര ജലവിഭവ ട്രൈബ്യൂണലിനോടും നിർദ്ദേശിക്കണമെന്ന് തമിഴ്&zwnj;നാട് മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.നൂറ്റാണ്ടുകൾ പഴക്കമുള്ള ചോള കാലഘട്ടത്തിലുള്ള ചെമ്പോലകൾ നെതർലൻഡ്സിൽനിന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നതിന് വിജയ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.&lt;/p&gt;&lt;p&gt;പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിജയ് ദില്ലിയിലെ തമിഴ്നാട് ഹൗസിൽ മടങ്ങിയെത്തി. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നി&zwj;ർമല സീതാരാമൻ തുടങ്ങിയവരുമായും വിജയ് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോ&zwj;ർട്ടുണ്ട്. മുതി&zwj;ർന്ന കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, മല്ലികാ&zwj;ർജുൻ ഖ&zwj;ാർ​ഗെ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയേക്കും.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/tamil-nadu-cm-vijay-meets-pm-narendra-modi-in-delhi-articleshow-53h4vs3"/>
        </item>
        <item>
            <title><![CDATA[എവറസ്റ്റിൽ ജീവൻ വെടിഞ്ഞ ഹൈദരാബാദ് ടെക്കിക്കായി കുടുംബത്തിന്‍റെ തീരുമാനം; ഭൗതികശരീരം ഹിമാലയത്തിൽ തന്നെ ഉപേക്ഷിക്കും]]></title>
            <link>https://www.asianetnews.com/india-news/family-decides-to-leave-arun-kumar-tiwari-body-on-mount-everest-articleshow-o9bhek8</link>
            <guid isPermaLink="true">https://www.asianetnews.com/india-news/family-decides-to-leave-arun-kumar-tiwari-body-on-mount-everest-articleshow-o9bhek8</guid>
            <pubDate>Wed, 27 May 2026 17:49:21 +0530</pubDate>
            <description><![CDATA[&lt;p&gt;മൗണ്ട് എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ മരണപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി പ്രൊഫഷണൽ അരുൺ കുമാർ തിവാരിയുടെ (53) ഭൗതികശരീരം എവറസ്റ്റ് കൊടുമുടിയിൽ തന്നെ ഉപേക്ഷിക്കാൻ കുടുംബം തീരുമാനിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksmnzt5bc8ccasa0bbdye27t,imgname-in-photo-arun-kumar-tiwari-1779884353707.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: മൗണ്ട് എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ മരണപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി പ്രൊഫഷണൽ അരുൺ കുമാർ തിവാരിയുടെ (53) ഭൗതികശരീരം എവറസ്റ്റ് കൊടുമുടിയിൽ തന്നെ ഉപേക്ഷിക്കാൻ കുടുംബം തീരുമാനിച്ചു. മലനിരകളോടുള്ള അദ്ദേഹത്തിന്റെ കടുത്ത പ്രണയവും ഹിമാലയത്തെക്കുറിച്ചുള്ള ആത്മീയ വിശ്വാസങ്ങളും മുൻനിർത്തിയാണ് ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം ഈ കഠിനമായ തീരുമാനമെടുത്തത്. ഹൈദരാബാദിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന അരുൺ കുമാർ തിവാരി, മുപ്പതുകളിലാണ് മലകയറ്റം ഒരു അഭിനിവേശമായി മാറ്റുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കിളിമഞ്ചാരോ, ഡെനാലി, കാഞ്ചൻജംഗ തുടങ്ങിയ പ്രശസ്തമായ കൊടുമുടികൾ അദ്ദേഹം വിജയകരമായി കീഴടക്കിയിരുന്നു. കൂടാതെ അർജന്റീനയിലും റഷ്യയിലും അദ്ദേഹം മലകയറ്റം നടത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;കഴിഞ്ഞ വർഷം (2025) 7,200 മീറ്റർ ഉയരത്തിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് അരുൺ കുമാറിന് എവറസ്റ്റ് ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇത്തവണ ലക്ഷ്യം പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. മേയ് 21-ന് അദ്ദേഹം എവറസ്റ്റ് കൊടുമുടിയിൽ എത്തി ലക്ഷ്യം കൈവരിച്ചു. എന്നാൽ മലകയറ്റത്തിനിടയിൽ തന്നെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തോട് തിരികെ ക്യാമ്പിലേക്ക് മടങ്ങാൻ ഷെർപ്പ ഗൈഡുകൾ നിർദേശിച്ചിരുന്നെങ്കിലും, ലക്ഷ്യത്തിനരികെ എത്തിയതിനാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ, സമുദ്രനിരപ്പിൽ നിന്നും 8,790 മീറ്റർ ഉയരത്തിലുള്ള, അതീവ അപകടമേറിയ 'ഡെത്ത് സോൺ' (Death Zone) എന്ന് വിളിക്കപ്പെടുന്ന 'ഹിലരി സ്റ്റെപ്പിന്' (Hillary Step) സമീപം വെച്ച് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവുകയും മരണപ്പെടുകയുമായിരുന്നു.&lt;/p&gt;&lt;p&gt;അരുൺ കുമാറിന്റെ ഭൗതികശരീരം അവിടെത്തന്നെ ഉപേക്ഷിക്കാൻ കുടുംബം പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ശിവന്&zwj;റെ വാസസ്ഥലവും ദേവഭൂമിയുമായ ഹിമാലയത്തെ അദ്ദേഹം അത്രമേൽ സ്നേഹിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ ശിവന്&zwj;റെ സന്നിധിയിൽ മലനിരകളുടെ ഭാഗമായിക്കഴിഞ്ഞു എന്ന് അദ്ദേഹത്തിന്റെ ഭാര്യാസഹോദരനായ സുധീർ ഉപാധ്യായ പറഞ്ഞു. മൈനസ് 63 ഡിഗ്രി തണുപ്പിൽ ഉറഞ്ഞുപോയ മൃതദേഹം മഞ്ഞിൽ നിന്ന് വെട്ടിയെടുക്കുമ്പോൾ എല്ലുകൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. കൂടാതെ സ്ലെഡ്ജിൽ കെട്ടിവലിച്ച് ക്യാമ്പ് 4-ൽ നിന്ന് ക്യാമ്പ് 1 വരെ എത്തിക്കുന്നത് മൃതദേഹത്തോട് ചെയ്യുന്ന അനാദരവായിരിക്കുമെന്ന് കുടുംബം കരുതുന്നു. അതീവ ദുഷ്കരമായ ഈ ദൗത്യത്തിൽ രക്ഷാപ്രവർത്തകരുടെ ജീവൻ കൂടി അപകടത്തിലാക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നും അവർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അരുൺ കുമാറിനൊപ്പം ഇതേ ദിവസം എവറസ്റ്റ് ദൗത്യത്തിൽ പങ്കെടുത്ത സന്ദീപ് (47) എന്ന പർവതാരോഹകനും തിരിച്ചിറങ്ങുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ മൂലം മരണപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ സന്ദീപ് ക്യാമ്പ് 2-ന് സമീപമാണ് മരണപ്പെട്ടത്. കുറഞ്ഞ ഉയരത്തിൽ വെച്ചായതിനാൽ അദ്ദേഹത്തിന്റെ ഭൗതികശരീരം താഴേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/family-decides-to-leave-arun-kumar-tiwari-body-on-mount-everest-articleshow-o9bhek8"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല, സ്ഥിരീകരിച്ച് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/india-news/no-ebola-case-reported-in-india-ministry-of-health-closely-monitoring-ebola-situation-articleshow-fv6y4tm</link>
            <guid isPermaLink="true">https://www.asianetnews.com/india-news/no-ebola-case-reported-in-india-ministry-of-health-closely-monitoring-ebola-situation-articleshow-fv6y4tm</guid>
            <pubDate>Wed, 27 May 2026 17:33:59 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രോട്ടോക്കോളിന്റെ ഭാഗമായി, 48 മണിക്കൂറിന് ശേഷം വീണ്ടും യുവതിയുടെ സാംപിൾ പരിശോധന നടക്കും. യുവതി ഇതുവരെ മറ്റ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്ന് ബെംഗളൂരു ജില്ലാ സർജനും മെഡിക്കൽ സുപ്രണ്ടുമായ അനിൽ കുമാർ ബനഗർ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fmc1ja9fr5nybza79t1xa14d,imgname-ebola-vaccine-2.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ദില്ലി: ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ഉഗാണ്ടയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉഗാണ്ടയിൽന്നു വന്ന 28-കാരി എബോള പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചശേഷം ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലായിരുന്നു. നേരിയ ശരീരവേദനയൊഴിച്ചാൽ യുവതിക്ക് വ്യക്തിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;അതേസമയം പ്രോട്ടോക്കോളിന്റെ ഭാഗമായി, 48 മണിക്കൂറിന് ശേഷം വീണ്ടും യുവതിയുടെ സാംപിൾ പരിശോധന നടക്കും. യുവതി ഇതുവരെ മറ്റ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്ന് ബെംഗളൂരു ജില്ലാ സർജനും മെഡിക്കൽ സുപ്രണ്ടുമായ അനിൽ കുമാർ ബനഗർ അറിയിച്ചു. വീണ്ടും പരിശോധന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മേലുദ്യോഗസ്ഥരുടെ അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ രോഗബാധയെത്തുടർന്ന് എബോളയുടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.&lt;/p&gt;&lt;p&gt;ജാഗ്രത മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനങ്ങളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ജനം പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം കർശന നിർദേശം നൽകി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ബന്ധപ്പെട്ട സംസ്ഥാന അധികാരികളുമായി ഏകോപിപ്പിച്ച് ശക്തമായ നിരീക്ഷണം നടത്തിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ആവശ്യമായ എല്ലാ പൊതുജനാരോഗ്യ പ്രോട്ടോക്കോളുകളും സർക്കാർ പാലിക്കുന്നുമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/india-news/no-ebola-case-reported-in-india-ministry-of-health-closely-monitoring-ebola-situation-articleshow-fv6y4tm"/>
        </item>
        <item>
            <title><![CDATA[ബെംഗളൂരുവിൽ എബോള സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവ്]]></title>
            <link>https://www.asianetnews.com/india-news/ebola-virus-uganda-woman-in-bengaluru-tests-negative-articleshow-hbm2nl4</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ebola-virus-uganda-woman-in-bengaluru-tests-negative-articleshow-hbm2nl4</guid>
            <pubDate>Wed, 27 May 2026 17:22:16 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ എബോള വൈറസ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് സാംപിൾ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krx3cc3jxf9vgsscc5fjwja6,imgname-ebola-gettyimages-2197154027-612x612-1779093090418.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ബെംഗളൂരുവിൽ എബോള വൈറസ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്ന ഉഗാണ്ടൻ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമായ ശരീര വേദന പ്രകടിപ്പിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ 28കാരിയുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഉഗാണ്ടൻ യുവതിയുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.&lt;/p&gt;&lt;p&gt;എബോള വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്ത കിഴക്കൻ ആഫ്രിക്കയിൽ ഉൾപ്പെടുന്ന ഉഗാണ്ടയിൽനിന്ന് അഹമ്മദാബാദിൽ എത്തിയ യുവതി പിന്നീടാണ് ബെംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ യുവതിയെ ഹോട്ടലിൽനിന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് യുവതിയുടെ രക്തസാംപിൾ ശേഖരിച്ച് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. പൂനെയിൽ നടന്ന പരിശോധനയിലാണ് സാംപിൾ നെഗറ്റീവാണെന്ന് കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;അതേസമയം പ്രോട്ടോക്കോളിന്റെ ഭാഗമായി, 48 മണിക്കൂറിന് ശേഷം വീണ്ടും സാംപിൾ പരിശോധന നടക്കും. യുവതി ഇതുവരെ മറ്റ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്ന് ബെംഗളൂരു ജില്ലാ സർജനും മെഡിക്കൽ സുപ്രണ്ടുമായ അനിൽ കുമാർ ബനഗർ അറിയിച്ചു. വീണ്ടും പരിശോധന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മേലുദ്യോഗസ്ഥരുടെ അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;കർണാടക ആരോഗ്യവകുപ്പ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൂർണസജ്ജമാണെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. പൗരന്മാർ പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കൂടാതെ സർക്കാരും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന ഔദ്യോഗിക വിവരങ്ങളും നിർദേശങ്ങളും മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/ebola-virus-uganda-woman-in-bengaluru-tests-negative-articleshow-hbm2nl4"/>
        </item>
        <item>
            <title><![CDATA[വീണ്ടും സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം യാത്ര പൂർത്തിയാക്കാനാവാതെ തിരിച്ചിറക്കി, സംഭവം എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷം]]></title>
            <link>https://www.asianetnews.com/india-news/air-india-san-francisco-bound-flight-returns-to-delhi-after-technical-issue-articleshow-gcf4rwb</link>
            <guid isPermaLink="true">https://www.asianetnews.com/india-news/air-india-san-francisco-bound-flight-returns-to-delhi-after-technical-issue-articleshow-gcf4rwb</guid>
            <pubDate>Wed, 27 May 2026 16:37:30 +0530</pubDate>
            <description><![CDATA[&lt;p&gt;എയർ ഇന്ത്യയുടെ ദില്ലി - സാൻ ഫ്രാൻസിസ്കോ വിമാനത്തിന് സാങ്കേതിക തകരാർ. ദില്ലിയിൽനിന്ന് പുറപ്പെട്ട വിമാനം എട്ടുമണിക്കൂർ സഞ്ചരിച്ച ശേഷം ദില്ലിയിൽ തന്നെ തിരിച്ചിറക്കി. ബുധനാഴ്ച പുലർച്ചെ പുല&zwj;ർച്ചെ 3:09ന് പുറപ്പെട്ട വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks602zk6t1502rzcgrn88v41,imgname-air-india-fire--1779391626854.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: എയർ ഇന്ത്യയുടെ ദില്ലി - സാൻ ഫ്രാൻസിസ്കോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദില്ലിയിൽ തിരിച്ചിറക്കി. ദില്ലിയിൽനിന്ന് 230 യാത്രക്കാരുമായി പറന്നുയർന്ന് എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.&lt;/p&gt;&lt;p&gt;എയർ ഇന്ത്യയുടെ എഐ173 വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ദില്ലിയിൽനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ173 വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നിശ്ചയിച്ച നടപടിക്രമങ്ങൾ പാലിച്ച് ഡൽഹിയിലേക്ക് തന്നെ മടങ്ങിയെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.&lt;/p&gt;&lt;p&gt;ദില്ലിയിൽനിന്ന് പുറപ്പെട്ട് മൂന്നുമണിക്കൂറിന് ശേഷം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് വിമാനം ദില്ലിയിലേക്ക് തിരിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു.&lt;/p&gt;&lt;p&gt;യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ, യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ബദൽ ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും അറിയിച്ചു. യാത്രക്കാർക്ക് താമസവും ഭക്ഷണവും അടക്കം എല്ലാ സഹായങ്ങളും നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.&lt;/p&gt;&lt;p&gt;ദില്ലി ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുല&zwj;ർച്ചെ 3:09നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിൻ്റെ ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തിനുണ്ടായ സാങ്കേതിക പ്രശ്നമാണ് തിരിച്ചിറക്കാൻ കാരണമെന്നാണ് റിപ്പോ&zwj;ട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സാങ്കേതിക പ്രശ്നം നേരിട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം യാത്ര പൂർത്തിയാക്കാനാകാതെ ദില്ലിയിൽ തിരിച്ചിറക്കുന്നത്. മാർച്ച് 19ന് ദില്ലിയിൽനിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട വിമാനം ഒൻപത് മണിക്കൂർ സഞ്ചരിച്ച ശേഷം ദില്ലിയിൽ തിരിച്ചിറക്കിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/air-india-san-francisco-bound-flight-returns-to-delhi-after-technical-issue-articleshow-gcf4rwb"/>
        </item>
        <item>
            <title><![CDATA['ഇഡി സർക്കാരിന്റെ സൈന്യമല്ല, നാണക്കേട്'; പിണറായി വിജയനെതിരായ നീക്കത്തിൽ രൂക്ഷ വിമർശനവുമായി  മഹുവ മൊയിത്ര]]></title>
            <link>https://www.asianetnews.com/india-news/mahua-moitra-mp-against-ed-raid-in-pinarayi-vijayan-houses-articleshow-ul8c2gw</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mahua-moitra-mp-against-ed-raid-in-pinarayi-vijayan-houses-articleshow-ul8c2gw</guid>
            <pubDate>Wed, 27 May 2026 16:19:25 +0530</pubDate>
            <description><![CDATA[&lt;p&gt;മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. ഇഡിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച മഹുവ മൊയ്ത്ര, ഇഡി സർക്കാരിന്റെ സൈന്യമല്ലെന്നും പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksmgsfkvz940x3f6dp06r13z,imgname--pinarayi-vijayan-ed-raid-1779878903419.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. ഇഡിയുടെ നടപടി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ മാത്രമാണെന്ന് പറഞ്ഞ മഹുവ മൊയ്ത്ര ഇഡി സർക്കാരിന്റെ സൈന്യമല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണമെന്നും പറഞ്ഞു.&lt;/p&gt;&lt;p&gt;&quot;എൻഫോഴ്സ്&zwnj;മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ പിണറായി വിജയന് നേരെ തിരിഞ്ഞിരിക്കുന്നത് നാണക്കേടാണ്. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ മാത്രം എല്ലാ റെയ്ഡുകൾക്കും അന്വേഷണങ്ങൾക്കും വിധേയരാകുന്നത്? എൻഫോഴ്സ്&zwnj;മെന്റ് ഡയറക്ടറേറ്റ്, ഞങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. നിങ്ങൾ സർക്കാരിന്റെ സ്വകാര്യ സൈന്യമല്ലെന്ന് ദയവായി ഓർക്കുക&quot;- മഹുവ മൊയ്ത്ര പറഞ്ഞു. ഇഡി നടപടിക്കെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളടക്കം 12 ഇടങ്ങളിലാണ് ഇഡി സംഘം റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷൻ, കണ്ണൂരിലെ പാണ്ട്യാലമുക്ക് എന്നിവിടങ്ങളിലെ പിണറായി വിജയൻ്റെ വീടുകളിൽ നടന്ന റെയ്ഡിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.&lt;/p&gt;&lt;p&gt;തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയാക്കി വാഹനത്തിൽ മടങ്ങിയ ഇഡി സംഘത്തിനുനേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. ഇഷ്ടികയും കമ്പും ഉപയോഗിച്ച് വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വാഹനത്തിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾ നോക്കിനിൽക്കെ ആണ് ഇഡി സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനിരയായ ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/mahua-moitra-mp-against-ed-raid-in-pinarayi-vijayan-houses-articleshow-ul8c2gw"/>
        </item>
        <item>
            <title><![CDATA[ഇഡിക്കെതിരെ ദില്ലിയിലും സിപിഎം പ്രതിഷേധം, സംഘർഷം; എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി]]></title>
            <link>https://www.asianetnews.com/india-news/cpm-protest-against-enforcement-directorate-in-delhi-ma-baby-and-several-leaders-arrested-articleshow-eevyyge</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cpm-protest-against-enforcement-directorate-in-delhi-ma-baby-and-several-leaders-arrested-articleshow-eevyyge</guid>
            <pubDate>Wed, 27 May 2026 15:49:39 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം പ്രതിഷേധം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. എം എ ബേബി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksmemy5jbvmrdm0a5j9rpkhn,imgname-delhi-cpm-protest-1779876657330.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ഏകാധിപത്യം അനുവദിക്കില്ലെന്ന് നേതാക്കൾ മുദ്രാവാക്യം മുഴക്കി.&lt;/p&gt;&lt;p&gt;ബൃന്ദ കാരാട്ട് അടക്കം മറ്റ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ, പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. അറസ്റ്റിനെതിരെ പ്രവർത്തകർ എം എ ബേബി അടക്കമുള്ള നേതാക്കൾക്ക് കവചമൊരുക്കിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. മുഴുവൻ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ വസതിയിലടക്കം 12 ഇടങ്ങളിൽ ഇഡി സംഘം നടത്തിയ റെയ്ഡിനെതിരെയാണ് സിപിഎം വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ നടന്ന റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായി. റെയ്ഡ് അവസാനിപ്പിച്ച് കാറിൽ മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ ആക്രമിച്ചു. വാഹനത്തിൻ്റെ ചില്ലിന് നേരെ ഇഷ്ടിക അടക്കം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/cpm-protest-against-enforcement-directorate-in-delhi-ma-baby-and-several-leaders-arrested-articleshow-eevyyge"/>
        </item>
        <item>
            <title><![CDATA[തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; `തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ട്']]></title>
            <link>https://www.asianetnews.com/india-news/supreme-court-says-election-commission-has-constitutional-authority-to-amend-voter-rolls-articleshow-phe5mn6</link>
            <guid isPermaLink="true">https://www.asianetnews.com/india-news/supreme-court-says-election-commission-has-constitutional-authority-to-amend-voter-rolls-articleshow-phe5mn6</guid>
            <pubDate>Wed, 27 May 2026 14:36:22 +0530</pubDate>
            <description><![CDATA[&lt;p&gt;വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് കൊണ്ട് അയാൾക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksm2f2xzgedf3tdj908zf0n1,imgname-supreme-court-sir-voter-list-election-commission-eci-bihar-electoral-roll-revision-adr-decision-1779863882687.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: തീവ്രവോട്ടർ പട്ടിക പരിഷ്&zwnj;കരണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി. വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ വോട്ടർ പട്ടിക പരിഷ്കരണം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് കൊണ്ട് അയാൾക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.&lt;/p&gt;&lt;p&gt;എസ്ഐആർ നടപടികൾ ആദ്യം ബീഹാറിൽ തുടങ്ങിയപ്പോഴാണ് നിയമസാധുത ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീംകോടതിയിലെത്തിയത്. തീവ്രവോട്ടർപട്ടിക പരിഷ്ക്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നാണ് കോടതി പ്രധാനമായി പരിശോധിച്ചത്. എസ്&zwnj;ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണ്. കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ഇക്കാര്യം നടപ്പാക്കുന്നത് നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ല. ജനപ്രാതിനിധ്യ നിയമത്തിലെ 21(3) വകുപ്പ് പ്രകാരമുള്ള ചട്ടങ്ങൾ പാലിച്ചാണ് കമ്മീഷൻ പ്രവർത്തിച്ചത്. തെരഞെടുപ്പിലെ സമഗ്രത, കൃത്യത, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിന് ഇത് അനിവാര്യമാണ്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലെ സന്തുലനം ഉറപ്പാക്കാൻ കമ്മീഷൻ സ്വീകരിച്ച നടപടികൾക്ക് സാധിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് കോടതി വിധിച്ചു.&lt;/p&gt;&lt;p&gt;വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ നിയമവിരുദ്ധമല്ല. കമ്മീഷന് പൗരത്വത്തെക്കുറിച്ച് നിയമാനുസൃതമായ അന്വേഷണം നടത്താൻ കഴിയും. പൗരത്വത്തിന്റെ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാനാകില്ലെന്നും കോടതി ഓർമിപ്പിച്ചു. കൂടാതെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. ഒഴിവാക്കുന്നവർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിച്ചാൽ വോട്ടർപട്ടികയിൽ പേരുകൾ ഉൾപ്പെടുത്തണം. എസ്&zwnj;ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ തടസ്സവാദങ്ങൾ കോടതി തള്ളി.&lt;/p&gt;&lt;p&gt;ബീഹാർ, കേരളം, തമിഴ്&zwnj;നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പരീക്ഷണം പൂർത്തിയായിട്ടുണ്ട്. ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാർ അടക്കം തിരിച്ചറിയൽ രേഖ പരിഗണിക്കണം എന്ന ഉത്തരവ് നേരത്തെ കോടതി നൽകിയിരുന്നു. എസ്&zwnj;ഐആറിൽ പങ്കാളികളാകാനും പരാതി പരിഹാരത്തിനുമായി നിരവധി അവസരങ്ങൾ ഉണ്ടെന്നും ഉത്തരവിൽ പറയുന്നു. മൂന്നാം ഘട്ട എസ്ഐആർ നടപടികൾ തുടങ്ങിയതിന് പിന്നാലെ വന്ന ഈ വിധി തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. എസ്ഐആറിനെതിരെ തെരുവിലടക്കം പ്രതിഷേധിച്ച പ്രതിപക്ഷത്തിന് കോടതി വിധി തിരിച്ചടിയായി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/supreme-court-says-election-commission-has-constitutional-authority-to-amend-voter-rolls-articleshow-phe5mn6"/>
        </item>
        <item>
            <title><![CDATA[പാക് തുറമുഖത്ത് നിന്ന് പുറപ്പെട്ട യൂറോപ്യൻ കപ്പൽ, ഗുജറാത്ത് തീരത്ത് നടത്തിയ പരിശോധനയിൽ കണ്ടത് ആയിരം കോടിയുടെ കൊക്കെയ്ൻ]]></title>
            <link>https://www.asianetnews.com/india-news/115-kg-cocaine-worth-nearly-1150-crore-in-a-joint-anti-smuggling-operation-from-pak-linked-ship-off-gujarat-coast-articleshow-41nhbei</link>
            <guid isPermaLink="true">https://www.asianetnews.com/india-news/115-kg-cocaine-worth-nearly-1150-crore-in-a-joint-anti-smuggling-operation-from-pak-linked-ship-off-gujarat-coast-articleshow-41nhbei</guid>
            <pubDate>Wed, 27 May 2026 14:02:20 +0530</pubDate>
            <description><![CDATA[&lt;p&gt;പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ നിന്നും എത്തിയ യൂറോപ്യൻ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ കടലിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksm8q7fzyq9e3a2vazpmj3jc,imgname-cocaine-seized-from-pak-linked-ship-off-gujarat-coast-1779870440959.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കച്ച്: ഗുജറാത്ത് തീരത്തേക്ക് എത്തിയത് ആയിരം കോടി രൂപ വിലവരുന്ന കൊക്കെയ്ൻ. പാകിസ്ഥാൻ ബന്ധമുള്ള കപ്പലിൽ നിന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും നൂറ് കിലോഗ്രാമിലധികം വരുന്ന ഈ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിത്. പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ നിന്നും എത്തിയ യൂറോപ്യൻ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ കടലിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തമായി നടത്തിയ ഈ ഓപ്പറേഷനിൽ കപ്പൽ വളഞ്ഞ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നും, മയക്കുമരുന്ന് എത്തിക്കാൻ ലക്ഷ്യമിട്ട വഴികളും ഇതിന്റെ വിതരണ ശൃംഖലയും കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസികൾ വിപുലമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.&lt;/p&gt;&lt;p&gt;രാജ്യത്ത് കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ കൊക്കെയ്ൻ വേട്ടയാണിത്. ഇതിന് മുൻപ് മേയ് 23ന് എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയ ഒരു ദമ്പതികളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കൊക്കെയ്ൻ അടങ്ങിയ ഗുളികകൾ വിഴുങ്ങിയതായി സമ്മതിക്കുകയും ഇവരുടെ ശരീരത്തിൽ നിന്നും 1.40 കിലോഗ്രാം കൊക്കെയ്ൻ അടങ്ങിയ 84 ഗുളികകൾ പുറത്തെടുക്കുകയും ചെയ്തു. അതിനും മുൻപ് മേയ് 19ന് ഇതേ റൂട്ടിൽ മുംബൈയിൽ എത്തിയ ആഫ്രിക്കൻ സ്വദേശിയിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമായി 4.25 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ അടങ്ങിയ 63 ഗുളികകളും പിടിച്ചെടുത്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലുമായി നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര വിപണിയിൽ ആയിരം കോടിയോളം മൂല്യം വരുന്ന വൻ കൊക്കെയ്ൻ വേട്ട സുരക്ഷാ സേന നടത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/115-kg-cocaine-worth-nearly-1150-crore-in-a-joint-anti-smuggling-operation-from-pak-linked-ship-off-gujarat-coast-articleshow-41nhbei"/>
        </item>
        <item>
            <title><![CDATA[പിടികൂടിയത് പത്ത് മാസം മുൻപ്, ഇറാൻ തടവിലാക്കിയ പത്ത് ഇന്ത്യൻ നാവികരെയും മോചിപ്പിച്ചെന്ന് കേന്ദ്രസർക്കാർ]]></title>
            <link>https://www.asianetnews.com/india-news/10-indian-sailors-in-iran-custody-released-after-10-months-articleshow-h1q1d2f</link>
            <guid isPermaLink="true">https://www.asianetnews.com/india-news/10-indian-sailors-in-iran-custody-released-after-10-months-articleshow-h1q1d2f</guid>
            <pubDate>Wed, 27 May 2026 13:59:06 +0530</pubDate>
            <description><![CDATA[പത്ത് മാസമായി ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികരെ കേന്ദ്രസർക്കാരിന്റെ നയതന്ത്ര ഇടപെടലിനെ തുടർന്ന് മോചിപ്പിച്ചു. 'എം.വി ഹാർബർ ഫീനിക്സ്' എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്ന ഇവരെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksm8rrhd70ankztqtsrf137j,imgname-iran-1779870491180.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികരെ പത്ത് മാസത്തിന് ശേഷം മോചിപ്പിച്ചു. കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ വിട്ടയച്ചത്. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്. 'എം.വി ഹാർബർ ഫീനിക്സ്' എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ. 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെച്ചാണ് ഇറാൻ അധികൃതർ കപ്പൽ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്.&lt;/p&gt;&lt;p&gt;വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ടെഹ്&zwnj;റാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മോചനം സാധ്യമായത്. മോചിതരായ നാവികർ ഇപ്പോൾ സുരക്ഷിതരാണെന്നും അവരെ എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കപ്പൽ പിടിച്ചെടുത്തതിന്റെ കൃത്യമായ കാരണം ഇറാൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സമുദ്ര അതിർത്തി ലംഘനമോ ഇന്ധനക്കടത്തോ ആണ് സാധാരണയായി ഇത്തരം നടപടികൾക്ക് കാരണമാകാറുള്ളത്.&lt;/p&gt;&lt;p&gt;ഈ വിഷയത്തിൽ പരസ്യമായ പ്രസ്താവനകൾ ഒഴിവാക്കി. 'നിശബ്ദ നയതന്ത്രം' വഴിയാണ് ഇന്ത്യ പ്രതിസന്ധി പരിഹരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മെർച്ചന്റ് നേവി തൊഴിലാളികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗൾഫ് മേഖലയിലെ സമുദ്രപാതകളിൽ ആയിരക്കണക്കിന് ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഡിജി ഷിപ്പിംഗ് പ്രസ്താവനയിൽ ആവർത്തിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/10-indian-sailors-in-iran-custody-released-after-10-months-articleshow-h1q1d2f"/>
        </item>
        <item>
            <title><![CDATA[കർണാടകത്തിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകും; സിദ്ധരാമയ്യ ഈയാഴ്ച രാജി നൽകും]]></title>
            <link>https://www.asianetnews.com/india-news/dk-shivakumar-will-be-the-chief-minister-of-karnataka-articleshow-qtl38iq</link>
            <guid isPermaLink="true">https://www.asianetnews.com/india-news/dk-shivakumar-will-be-the-chief-minister-of-karnataka-articleshow-qtl38iq</guid>
            <pubDate>Wed, 27 May 2026 13:14:00 +0530</pubDate>
            <description><![CDATA[&lt;p&gt;ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും. ഈയാഴ്ച സിദ്ധരാമയ്യ രാജി നൽകും. സതീശ് ജർക്കിഹോളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksm15zze9zd6ycvw635hg2b9,imgname-fotojet---2026-05-27t114519.147-1779862536174.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരു: ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും. ഈയാഴ്ച സിദ്ധരാമയ്യ രാജി നൽകും. സതീശ് ജർക്കിഹോളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകും. അതേസമയം, സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റോ മകന് മന്ത്രിസ്ഥാനമോ നൽകാം എന്നാണ് നിർദേശം. പിസിസി അധ്യക്ഷ സ്ഥാനവും സിദ്ധരാമയ്യ പക്ഷത്തിന് നൽകും എന്നാണ് സൂചന. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകാനും സാധ്യത.&lt;/p&gt;&lt;p&gt;ഇന്നലെ ഏഴു മണിക്കൂർ നീണ്ടു നിന്ന ചർച്ചയ്ക്കു ശേഷം കർണ്ണാടക മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹം കോൺഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. എന്നാൽ, നേതൃമാറ്റത്തിനുള്ള ഹൈക്കമാൻഡ് തീരുമാനം യോഗത്തിൽ സിദ്ധരാമയ്യയെ അറിയിച്ചിരുന്നു. ഇതിനുള്ള സമയം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് വിട്ടു. ഹൈക്കമാൻഡ് തീരുമാനം സിദ്ധരാമയ്യയ്ക്ക് വലിയ ഞെട്ടലായി. സിദ്ധരാമയ്യയെ അനുനയിപ്പിക്കാൻ മൂന്ന് നിർദേശങ്ങളാണ് ഹൈക്കമാൻഡ് വെച്ചത്.&lt;/p&gt;&lt;p&gt;രാജ്യസഭ സീറ്റിൽ മത്സരിക്കുന്ന കാര്യം സിദ്ധരാമയ്യയ്ക്ക് തീരുമാനിക്കാം എന്നതായിരുന്നു ആദ്യ നിർദേശം. പിസിസി അധ്യക്ഷ സ്ഥാനം സിദ്ധരാമയ്യയുടെ വിശ്വസ്തന് നൽകും. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയെ മന്ത്രിയാക്കാം എന്ന വാഗ്ദാനവും ഉണ്ട്. മല്ലികാർജ്ജുൻ ഖർഗെയുടെ അടക്കം പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഡികെ ശിവകുമാറിലേക്ക് തന്നെയാണ് ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പിന്തുണ ശിവകുമാറിനുണ്ട്. അടുത്തയാഴ്ച സത്യപ്രതിജ്ഞയ്ക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോകും.&lt;/p&gt;&lt;p&gt;ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെയും പരിഗണിക്കുന്നുണ്ട്. ശിവകുമാറിൻ്റെ കൈയ്യിൽ ഇപ്പോഴുള്ള ആഭ്യന്തര വകുപ്പ് സിദ്ധരാമയ്യ പക്ഷം ചോദിച്ചേക്കും. ഇന്ന് ദില്ലിയിൽ തുടരുന്ന ശിവകുമാർ നാളെ രാവിലെ ബെം​ഗളൂരുവിൽ മടങ്ങിയെത്തി സിദ്ധരാമയ്യയെ കാണും. കർണാടക സർക്കാർ അധികാരത്തിലെത്തിയപ്പോൾ രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കിടാം എന്ന ധാരണ ഉണ്ടാക്കിയെങ്കിലും ഇത് പാലിച്ചില്ലെന്നാണ് ശിവകുമാറിൻ്റെ പരാതി. കേരളത്തിൽ ഹൈക്കമാൻഡിൻ്റെ ആദ്യ തീരുമാനം മാറ്റി വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയതോടെയാണ് കർണാടകയിൽ ശിവകുമാർ വീണ്ടും ഇക്കാര്യം ഉന്നയിച്ചുള്ള സമ്മർദം ശക്തമാക്കിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/dk-shivakumar-will-be-the-chief-minister-of-karnataka-articleshow-qtl38iq"/>
        </item>
        <item>
            <title><![CDATA[പിണറായി വിജയന് പിന്തുണയുമായി എം കെ സ്റ്റാലിൻ, കോൺഗ്രസിനും കടുത്ത വിമർശനം; 'കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു']]></title>
            <link>https://www.asianetnews.com/india-news/mk-stalin-supports-pinarayi-vijayan-harshly-criticizes-congress-central-institutions-are-being-used-as-political-weapons-articleshow-sgxyvqh</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mk-stalin-supports-pinarayi-vijayan-harshly-criticizes-congress-central-institutions-are-being-used-as-political-weapons-articleshow-sgxyvqh</guid>
            <pubDate>Wed, 27 May 2026 12:48:28 +0530</pubDate>
            <description><![CDATA[മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനെതിരെ തമിഴ്&zwnj;നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശക്തമായി പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായിയെ എന്തുകൊണ്ട് ലക്ഷ്യമിടുന്നില്ലെന്ന് ചോദിച്ച കോൺഗ്രസ് നേതാക്കളുടെ നിലപാടിനെയും സ്റ്റാലിൻ വിമർശിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksm4ffsj62127rehnvj2fzce,imgname-mk-stalin-pinarayi-vijayan-1779865993010.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: മുൻ കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്&zwj;റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡുകളിൽ ശക്തമായ പ്രതിഷേധവുമായി മുൻ തമിഴ്&zwnj;നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്&zwj;റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിൻ കുറിച്ചു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കോൺഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ നേതാക്കൾ മുൻപ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് സ്റ്റാലിൻ ഓർമ്മിപ്പിച്ചു. പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഈ റെയ്ഡിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/mk-stalin-supports-pinarayi-vijayan-harshly-criticizes-congress-central-institutions-are-being-used-as-political-weapons-articleshow-sgxyvqh"/>
        </item>
        <item>
            <title><![CDATA[ഇന്ധന വിലക്കയറ്റം: ആഭ്യന്തര സർവീസുകളിൽ നിയന്ത്രണവുമായി എയർ ഇന്ത്യ; സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ]]></title>
            <link>https://www.asianetnews.com/india-news/air-india-imposes-restrictions-on-domestic-flights-articleshow-f6czfau</link>
            <guid isPermaLink="true">https://www.asianetnews.com/india-news/air-india-imposes-restrictions-on-domestic-flights-articleshow-f6czfau</guid>
            <pubDate>Wed, 27 May 2026 12:20:32 +0530</pubDate>
            <description><![CDATA[&lt;p&gt;ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂൺ, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലാണ് നിയന്ത്രണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knkm6xtvy9mqm7k212wm988m,imgname-air-india-fuel-surcharge-domestic-international-fare-increase-jet-fuel-price-update-2-1775553967963.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂൺ, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരിക. നേരത്തെ അന്താരാഷ്ട്ര സർവീസുകളും വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർവീസ് റദ്ദാക്കുന്നതിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ നടപടിയുണ്ടാകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/air-india-imposes-restrictions-on-domestic-flights-articleshow-f6czfau"/>
        </item>
        <item>
            <title><![CDATA[തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്? 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് ഉടൻ എത്തുമെന്ന് സൗമിത്ര ഖാൻ]]></title>
            <link>https://www.asianetnews.com/india-news/mp-soumitra-khan-says-mlas-and-20-mps-of-tmc-ready-to-join-bjp-articleshow-hvn6oug</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mp-soumitra-khan-says-mlas-and-20-mps-of-tmc-ready-to-join-bjp-articleshow-hvn6oug</guid>
            <pubDate>Wed, 27 May 2026 11:12:18 +0530</pubDate>
            <description><![CDATA[പശ്ചിമ ബംഗാളിൽ 50 തൃണമൂൽ എംഎൽഎമാരും 20 എംപിമാരും ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് ബിജെപി എംപി സൗമിത്ര ഖാൻ അവകാശപ്പെട്ടു. എന്നാൽ, ഈ വാദങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുതിർന്ന നേതാക്കളുടെ നീക്കങ്ങളും അഴിമതി ആരോപണങ്ങളും പാർട്ടിക്ക് തലവേദനയാകുന്നുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ekftkzxdfr26a5jmwmgp0j6h,imgname-untitled---2020-09-30t204054-537-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാറെന്ന് ബിജെപി എംപി സൗമിത്ര ഖാൻ. കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചാൽ പാർട്ടി മാറാൻ ഇവർ തയ്യാറെന്നും അദ്ദേഹം അവകാശപ്പെട്ടു. അഭിഷേക് ബാനർജിയെ 'പാപി' എന്ന് വിശേഷിപ്പിച്ച ബിജെപി എംപി, പാപികൾക്ക് ശിക്ഷ ഉടൻ ലഭിക്കുമെന്നും ജയിലിൽ പോകേണ്ടി വരുമെന്നും പറഞ്ഞു. അഭിഷേകിന്റെ വീടിന് മുന്നിൽ ഇപ്പോൾ 'ബുൾഡോസർ' നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;പശ്ചിമ ബംഗാളിലെ വിവിധ മുനിസിപ്പാലിറ്റികളിലായി നൂറോളം തൃണമൂൽ കൗൺസിലർമാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാജിവെച്ചതായാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മമത ബാനർജിയുടെ ഏറ്റവും വിശ്വസ്&zwnj;തയുമായ കാകോലി ഘോഷ് ദസ്തീദാർ കഴിഞ്ഞ ദിവസം സുവേന്ദു അധികാരിയുടെ യോഗത്തിൽ പങ്കെടുത്തതും വലിയ വിവാദമായിട്ടുണ്ട്. ഇവർക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷയും അനുവദിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;എന്നാൽ സൗമിത്ര ഖാന്റെ അവകാശവാദങ്ങൾ തൃണമൂൽ കോൺഗ്രസ് തള്ളി. ഇത്നുണപ്രചാരണം മാത്രമാണെന്നും പാർട്ടിക്കുള്ളിൽ കുഴപ്പങ്ങളൊന്നുമില്ലെന്നും തൃണമൂൽ എംപി സൗഗത റോയ് പ്രതികരിച്ചു. ബംഗാളിൽ അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂൽ കോൺഗ്രസിലെ കലഹങ്ങളും കൂറുമാറ്റ ഭീഷണികളും പുറത്തുവരുന്നത്. ഇതോടൊപ്പം അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും മമത ബാനർജിയെയും സംഘത്തെയും കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/mp-soumitra-khan-says-mlas-and-20-mps-of-tmc-ready-to-join-bjp-articleshow-hvn6oug"/>
        </item>
        <item>
            <title><![CDATA[മാങ്ങയുടെ വില 850 രൂപ, പണം നൽകാൻ ആവശ്യപ്പെട്ട ഭാര്യയെ തല്ലിച്ചതച്ച് ടെക്കി ഭർത്താവ്, കേസ്]]></title>
            <link>https://www.asianetnews.com/india-news/domestic-dispute-over-a-crate-of-mangoes-worth-rs-850-techie-husband-attack-wife-articleshow-h260dci</link>
            <guid isPermaLink="true">https://www.asianetnews.com/india-news/domestic-dispute-over-a-crate-of-mangoes-worth-rs-850-techie-husband-attack-wife-articleshow-h260dci</guid>
            <pubDate>Wed, 27 May 2026 10:51:12 +0530</pubDate>
            <description><![CDATA[&lt;p&gt;ഭർത്താവിന് ക്യൂ.ആർ കോഡ് ലിങ്ക് അയച്ചുകൊടുത്തു. ഇതിന് പിന്നാലെ മാങ്ങയുടെ പണമടയ്ക്കാൻ ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണമായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqxvzybkqtrsr1bnnp6xec23,imgname-indian-mango-1778045155699.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൂനെ: 850 രൂപയ്ക്ക് മാങ്ങ വാങ്ങിയതിനേ ചൊല്ലി തർക്കം. ഭാര്യയെ ക്രൂരമായി മർദ്ദിച്ച് സോഫ്റ്റ്&zwnj;വെയർ എൻജിനീയറായ ഭർത്താവ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 850 രൂപ വിലവരുന്ന ഒരു പെട്ടി മാമ്പഴത്തിന്റെ പേരിൽ ദമ്പതികൾ തമ്മിലുണ്ടായ വഴക്കാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൂനെയിലെ ഇവരുടെ താമസസ്ഥലത്തുവെച്ച് ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു ക്രൂരമായ മർദ്ദനം നടന്നതെന്നാണ് ആരോപണം.&lt;/p&gt;&lt;p&gt;മാമ്പഴം വിൽക്കുന്നയാൾക്ക് പണം നൽകാനായി ഭാര്യ ഭർത്താവിന് ക്യൂ.ആർ കോഡ് ലിങ്ക് അയച്ചുകൊടുത്തു. ഇതിന് പിന്നാലെ മാങ്ങയുടെ പണമടയ്ക്കാൻ ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണമായത്. പണം നൽകാൻ ഭർത്താവ് വിസമ്മതിക്കുകയും ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഭാര്യ ഈ ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്താൻ ആരംഭിച്ചു. ഇതിൽ പ്രകോപിതനായ ഭർത്താവ് യുവതിയുടെ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങുകയും അവരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;മർദ്ദനത്തിൽ യുവതിയുടെ കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തന്നെ മർദ്ദിച്ചതിന് പുറമെ ഭർത്താവ് മോശമായ ഭാഷയിൽ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതെന്ന് യുവതി പരാതിയിൽ പറയുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പൊലീസ് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് അയച്ചു.&lt;/p&gt;&lt;p&gt;യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂനെ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. അപകടകരമായ ആയുധങ്ങളോ മാർഗ്ഗങ്ങളോ ഉപയോഗിച്ച് മനപൂർവം പരിക്കേൽപ്പിക്കൽ, ക്രിമിനൽ കുറ്റകൃത്യത്തിന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഭർത്താവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/domestic-dispute-over-a-crate-of-mangoes-worth-rs-850-techie-husband-attack-wife-articleshow-h260dci"/>
        </item>
        <item>
            <title><![CDATA[എബോള വൈറസ് ഭീതി: ഉഗാണ്ടയിൽ നിന്നെത്തിയ 28-കാരിയെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ മന്ത്രാലയം]]></title>
            <link>https://www.asianetnews.com/india-news/ebola-virus-threat-28-year-old-woman-quarantined-in-bengaluru-articleshow-n57gd1g</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ebola-virus-threat-28-year-old-woman-quarantined-in-bengaluru-articleshow-n57gd1g</guid>
            <pubDate>Wed, 27 May 2026 09:48:55 +0530</pubDate>
            <description><![CDATA[&lt;p&gt;ഉഗാണ്ടയില്&zwj; നിന്ന് ബെംഗളൂരുവിലെത്തിയ 28-കാരിയെ എബോള രോഗലക്ഷണങ്ങളോടെ ആശുപത്രിയില്&zwj; പ്രവേശിപ്പിച്ചു. യുവതിയുടെ സാമ്പിളുകള്&zwj; പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും, നിലവില്&zwj; ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്&zwj; അറിയിച്ചു. ഇതൊരു മുന്&zwj;കരുതല്&zwj; നടപടി മാത്രമാണെന്ന് സര്&zwj;ക്കാര്&zwj; വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ev6epdc2ce87n51h8f5zx2fe,imgname-gettyimages-51877528-594x594-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്ന് ആരംഭിച്ച വാക്&zwnj;സീനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള എബോള വൈറസ് ഇന്ത്യയിലെത്തിയെന്ന് സംശയം. ഉഗാണ്ടയില്&zwj; നിന്ന് ബെംഗളൂരുവിലെത്തിയ 28 വയസ്സുകാരിയെ എബോള രോഗലക്ഷണങ്ങള്&zwj; കണ്ടതിനെത്തുടര്&zwj;ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിലെ സര്&zwj;ക്കാര്&zwj; നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലില്&zwj; ഇവരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയില്&zwj; നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് യുവതി ബെംഗളൂരുവിലെത്തിയത്.&lt;/p&gt;&lt;p&gt;വിമാനത്താവളത്തിലെ പരിശോധനയില്&zwj; യുവതിക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് ശരീരവേദന അനുഭവപ്പെട്ടെന്നും ഇതേ തുടർന്ന് ക്വാറൻ്റീൻ നീട്ടിയെന്നുമാണ് വിവരം. യുവതിയുടെ സാമ്പിളുകള്&zwj; ശേഖരിച്ച് പുണെയിലെ നാഷണല്&zwj; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനുശേഷമേ രോഗബാധ സ്ഥിരീകരിക്കാന്&zwj; സാധിക്കൂ. നിലവില്&zwj; ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരവേദനയല്ലാതെ മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നുമില്ലെന്നും മെഡിക്കല്&zwj; സൂപ്രണ്ട് അറിയിച്ചു.&lt;/p&gt;&lt;p&gt;ആഫ്രിക്കന്&zwj; രാജ്യങ്ങളില്&zwj; എബോള പടരുന്ന സാഹചര്യത്തില്&zwj; കേന്ദ്ര-സംസ്ഥാന സര്&zwj;ക്കാരുകള്&zwj; നേരത്തെ തന്നെ ജാഗ്രതാ നിര്&zwj;ദ്ദേശം നല്&zwj;കിയിരുന്നു. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്&zwj; പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയില്&zwj; ഇതുവരെ എബോള കേസുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് കേവലം ഒരു മുന്&zwj;കരുതല്&zwj; നടപടി മാത്രമാണെന്നും ജനങ്ങള്&zwj; പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/ebola-virus-threat-28-year-old-woman-quarantined-in-bengaluru-articleshow-n57gd1g"/>
        </item>
        <item>
            <title><![CDATA[കർണാടകയിൽ നിർണായക നീക്കം; സിദ്ദരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/india-news/siddaramaiah-might-resign-as-karnataka-cm-report-articleshow-h81y35d</link>
            <guid isPermaLink="true">https://www.asianetnews.com/india-news/siddaramaiah-might-resign-as-karnataka-cm-report-articleshow-h81y35d</guid>
            <pubDate>Wed, 27 May 2026 07:59:55 +0530</pubDate>
            <description><![CDATA[കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച രാജിവെച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പുതിയ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. സിദ്ധരാമയ്യയെ രാജ്യസഭയിലേക്ക് അയക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqnj3369hwp4592rz7nyv4hj,imgname-----------------------2026-05-03t052829.280-1777766337737.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയിൽ നിന്ന് സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് ഡികെ ശിവകുമാറിനെ പിന്തുണക്കുന്നുവെന്നാണ് വിവരം.&lt;/p&gt;&lt;p&gt;സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രാജ്യസഭയിലേക്ക് അയക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.&lt;/p&gt;&lt;p&gt;എന്നാൽ നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നാണ് കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് നേതാക്കൾ ഒത്തുചേർന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സിദ്ധരാമയ്യ വെള്ളിയാഴ്ചയോടെ തന്റെ തീരുമാനം അറിയിക്കുമെന്നും തുടർന്ന് നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർക്കുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള അനൗദ്യോഗിക വിവരം.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/siddaramaiah-might-resign-as-karnataka-cm-report-articleshow-h81y35d"/>
        </item>
        <item>
            <title><![CDATA[അടിതെറ്റിയ ഓൺ സ്ക്രീൻ മാർക്കിംഗ്; സിബിഎസ്ഇക്ക് സംഭവിച്ചത് വലിയ പിഴവ്, പകർപ്പ് ലഭിച്ച പല വിദ്യാർത്ഥികളും പരാതിയുമായി രംഗത്ത്]]></title>
            <link>https://www.asianetnews.com/india-news/cbse-admits-answer-sheet-error-as-osm-scrutiny-grows-many-students-gives-complaints-articleshow-qmwpirq</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cbse-admits-answer-sheet-error-as-osm-scrutiny-grows-many-students-gives-complaints-articleshow-qmwpirq</guid>
            <pubDate>Wed, 27 May 2026 06:22:17 +0530</pubDate>
            <description><![CDATA[&lt;p&gt;സിബിഎസ്ഇയുടെ പുതിയ ഓണ്&zwj; സ്ക്രീൻ മാർക്കിംഗ് സംവിധാനം വിദ്യാർത്ഥികൾക്ക് ദുരിതമാകുന്നു. മൂല്യനിർണയത്തിലെ പിഴവുകൾ, ഉത്തരക്കടലാസുകൾ പൂർണ്ണമായി സ്കാൻ ചെയ്യാത്തത് എന്നിവയുൾപ്പെടെ 200-ൽ അധികം പരാതികളാണ് ഇതുവരെ ലഭിച്ചത്. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kntg6sm27fesg94efr85w8mt,imgname-----------------------2026-04-10t065557.032-1775784650370.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;വിദ്യാർത്ഥികളെ വലച്ച് സിബിഎസ്ഇയുടെ ഓണ്&zwj; സ്ക്രീൻ മാർക്കിംഗ്. മൂല്യനിർണയ പിഴവിൽ 200 ലധികം പരാതികളാണ് സിബിഎസ്ഇക്ക് ഇതുവരെ ലഭിച്ചത്. മൂല്യനിർണയത്തിൽ സംഭവിച്ചത് വലിയ പിഴവുകളെന്നാണ് പരാതി. പല വിദ്യാർത്ഥികളുടെയും ഉത്തരകടലാസുകള്&zwj; മുഴുവനായി സ്കാൻ ചെയ്തിട്ടില്ല. മാർക്ക് നൽകിയതിലും വലിയ അലംഭാവമാണ് ഉണ്ടായിരിക്കുന്നത്. പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. വിഷയത്തില്&zwj; പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ.&lt;/p&gt;&lt;p&gt;സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനെതിരായി പരാതികള്&zwj; കുന്നുകൂടുകയാണ്. പ്രശ്നം പരിഹരിച്ചെന്ന് സിബിഎസ്ഇ ആവർത്തിക്കുമ്പോഴും ലഭിച്ച ഉത്തരകടലാസുകളിൽ പേജുകൾ പൂർണ്ണമായി ഇല്ലെന്ന പരാതിയുമായി കേരളത്തിൽ നിന്നടക്കം വിദ്യാർത്ഥികൾ രംഗത്തെത്തി. പേജുകൾ പലതും സ്കാനിംഗില്&zwj; നഷ്ടപ്പെട്ടെന്നാണ് വിദ്യാർത്ഥികളുടെ പരാതി. അതേസമയം, ഉത്തര കടലാസിന്റെ പകർപ്പ് മാറി നല്&zwj;കിയതിലെ വീഴ്ച സിബിഎസ്ഇ സമ്മതിച്ചു.&lt;/p&gt;&lt;p&gt;വിദ്യാർത്ഥികളുടെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സിബിഎസ്ഇയുടെ പുതിയ OSM മാർക്കിംഗ് സംവിധാനം. ശരിയായി എഴുതിയ ഉത്തരങ്ങൾക്ക് മാർക്ക് നല്&zwj;കിയില്ലെന്ന പരാതിയാണ് ആദ്യം വന്നത്. പിന്നീട് പുനർമൂല്യനിർണ്ണയത്തിനായുള്ള അപേക്ഷ നടപടികൾ ആകെ പാളി. ഇപ്പോൾ ഇതാ ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ച കേരളത്തിലെ വിദ്യാർത്ഥി 2 പേജുകള്&zwj; കാണാനില്ലെന്നാണ് പരാതിപ്പെടുന്നത്. ഈ പേജുകളിൽ എഴുതിയ മൂന്ന് മാർക്കിന്റെ ഉത്തരം മൂല്യനിർണയത്തില്&zwj; വന്നിട്ടില്ലെന്നും പറയുന്നു. പേജുകൾ സ്കാനിംഗ് സമയത്ത് പരീക്ഷ ഏജന്&zwj;സിയുടെ അലംഭാവം മൂലം നഷ്ടപ്പെട്ടതാകാമെന്നാണ് തൃശൂർ സ്വദേശി വൈഗാ ലക്ഷ്മി ചൂണ്ടിക്കാട്ടുന്നത്.&lt;/p&gt;&lt;p&gt;സമാനമായ പരാതി സമൂഹമാധ്യമങ്ങളില്&zwj; വേറെയും വിദ്യാര്&zwj;ത്ഥികള്&zwj; ഉന്നയിക്കുന്നുണ്ട്. ഉത്തര പേപ്പറുകൾ മാറി നൽകിയെന്ന ദില്ലി സ്വദേശി വേദാന്ത്, മറ്റൊരു വിദ്യാർത്ഥിയായ സഞ്ജന എന്നിവരുടെ പരാതിയില്&zwj; ഇതിനിടെ സിബിഎസ്ഇ പിഴവ് സമ്മതിച്ചു. ഫിസിക്സ് കെമിസ്ട്രി പരീക്ഷകളുടെ ഉത്തര കടലാസിന്റെ പകര്&zwj;പ്പ് മാറി നല്&zwj;കിയെന്നും പരാതി ഉന്നയിച്ച വിദ്യാര്&zwj;ഥികളക്ക് പിന്നീട് ശരിയായ ഉത്തര കടലാസ് നല്&zwj;കിയെന്നും സിബിഎസ്ഇ ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി. ഉത്തരക്കടലാസുകൾ ഡിജിറ്റൈസ് ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും സംഭവിച്ച പിഴവാകാം ആശയക്കുഴപ്പത്തിന് കാരണമെന്നാണ് സിബിഎസ്ഇ വൃത്തങ്ങളുടെ വിശദീകരണം. ഇതിനിടെ പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നോ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി പരിശോധന നടത്തുകയാണ്. സാധ്യത തള്ളാനാകില്ലെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി വ്യക്തമാക്കി. അതേസമയം വിദ്യാർത്ഥികളുടെ പരാതിയിൽ തീര്&zwj;പ്പ് ആവശ്യപ്പെട്ട് പാർലമെന്റ് public accounts commtie ചെയർമാൻ കെസി വേണുഗോപാൽ എംപി പ്രധാനമന്ത്രിക്ക് കത്ത് നല്&zwj;കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/cbse-admits-answer-sheet-error-as-osm-scrutiny-grows-many-students-gives-complaints-articleshow-qmwpirq"/>
        </item>
        <item>
            <title><![CDATA[എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും]]></title>
            <link>https://www.asianetnews.com/india-news/supreme-court-to-pronounce-verdict-tomorrow-on-petitions-challenging-legality-of-sir-articleshow-8akvspn</link>
            <guid isPermaLink="true">https://www.asianetnews.com/india-news/supreme-court-to-pronounce-verdict-tomorrow-on-petitions-challenging-legality-of-sir-articleshow-8akvspn</guid>
            <pubDate>Tue, 26 May 2026 23:50:34 +0530</pubDate>
            <description><![CDATA[&lt;p&gt;ബീഹാറിലെ എസ്ഐആറിനെതിരെ നൽകിയ ഹർജികളിലാണ് വിധി എങ്കിലും എല്ലാ സംസ്ഥാനങ്ങളിലെതിനും വിധി ബാധകമാവും. ഈ വർഷം ജനുവരി 29നാണു കേസ് വിധിപറയാൻ മാറ്റിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqkt7kfbsjcnj8q3g098s9es,imgname-mixcollage-02-may-2026-01-12-pm-2120-1777707765227.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക. ഭരണഘടനയുടെ ആർട്ടിക്കിൾ 326, 1950 ലെ ജനപ്രാതിനിധ്യ നിയമം,എന്നിവ പ്രകാരം നിലവിലെ രൂപത്തിൽ എസ്ഐആർ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നാണ് കോടതി പരിശോധിച്ചത്. എസ്ഐആർ പ്രക്രിയ തുടരാൻ അനുവദിച്ചെങ്കിലും, ഇസിഐ-ക്ക് നടപടിക്രമം നടപ്പിലാക്കാൻ അധികാരമുണ്ടോ എന്നത് തീരുമാനിക്കുമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ബീഹാറിലെ എസ്ഐആറിനെതിരെ നൽകിയ ഹർജികളിലാണ് വിധി എങ്കിലും എല്ലാ സംസ്ഥാനങ്ങളിലെതിനും വിധി ബാധകമാവും. ഈ വർഷം ജനുവരി 29നാണു കേസ് വിധിപറയാൻ മാറ്റിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/supreme-court-to-pronounce-verdict-tomorrow-on-petitions-challenging-legality-of-sir-articleshow-8akvspn"/>
        </item>
        <item>
            <title><![CDATA[കർണാടകത്തിൽ നേതൃമാറ്റത്തിന് ധാരണയായെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ രാജി നൽകിയേക്കും]]></title>
            <link>https://www.asianetnews.com/india-news/there-are-indications-that-an-agreement-has-been-reached-for-a-leadership-change-in-karnataka-articleshow-k5w7n2w</link>
            <guid isPermaLink="true">https://www.asianetnews.com/india-news/there-are-indications-that-an-agreement-has-been-reached-for-a-leadership-change-in-karnataka-articleshow-k5w7n2w</guid>
            <pubDate>Tue, 26 May 2026 22:47:11 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യസഭ സീറ്റുകളെക്കുറിച്ച് മാത്രമായിരുന്നു ചർച്ചയെന്നും മറ്റ് അഭ്യുഹങ്ങൾ തള്ളിക്കളയുന്നു എന്നുമാണ് ചർച്ചകൾക്ക് ശേഷം കെസി വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqnj3369hwp4592rz7nyv4hj,imgname-----------------------2026-05-03t052829.280-1777766337737.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരു: കർണാടകയിൽ നേതൃമാറ്റത്തിന് പച്ചക്കൊടി കാണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന നിലപാട് ഇന്ന് നടന്ന ചർച്ചയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു. ഇതിനുള്ള സമയം തീരുമാനിക്കാനുള്ള സാവകാശം സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് നൽകി. മറ്റന്നാൾ തന്നെ സിദ്ധരാമയ്യ രാജി വെച്ചേക്കും എന്ന സൂചനയാണ് പുറത്തേക്ക് വരുന്നത്. പകരം ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആകാനാണ് സാധ്യത.&amp;nbsp;&lt;/p&gt;&lt;p&gt;മല്ലികാർജ്ജുൻ ഖർഗയോ മറ്റൊരു ദലിത് നേതാവോ ഈ സ്ഥാനത്തേക്ക് എത്തും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തൽക്കാലം എഐസിസി ഇത് സ്ഥിരീകരിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റ് നല്കിയേക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരാണ് സിദ്ധരാമയ്യയുമായും ഡി.കെ ശിവകുമാറുമായും ചർച്ച നടത്തിയത്. രാജ്യസഭ സീറ്റുകളെക്കുറിച്ച് മാത്രമായിരുന്നു ചർച്ചയെന്നും മറ്റ് അഭ്യുഹങ്ങൾ തള്ളിക്കളയുന്നു എന്നുമാണ് ചർച്ചകൾക്ക് ശേഷം കെസി വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/there-are-indications-that-an-agreement-has-been-reached-for-a-leadership-change-in-karnataka-articleshow-k5w7n2w"/>
        </item>
        <item>
            <title><![CDATA[പ്രധാനമന്ത്രിയുടെ നിർദ്ദേശം അക്ഷരം പ്രതി പാലിച്ച് കോൺഗ്രസ് മുഖ്യമന്ത്രി, പൊലീസിന് ആശങ്ക, വാഹനവ്യൂഹത്തിന്റെ എണ്ണം വെട്ടിക്കുറച്ച് രേവന്ത് റെഡ്ഡി]]></title>
            <link>https://www.asianetnews.com/india-news/narendra-modis-call-accepted-congress-cm-revanth-reddy-cut-short-convoy-to-3-from-11-articleshow-0zk8lzf</link>
            <guid isPermaLink="true">https://www.asianetnews.com/india-news/narendra-modis-call-accepted-congress-cm-revanth-reddy-cut-short-convoy-to-3-from-11-articleshow-0zk8lzf</guid>
            <pubDate>Tue, 26 May 2026 20:38:32 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ മുന്നിൽ പോകുന്ന ഒരു പൈലറ്റ് വാഹനവും മുഖ്യമന്ത്രിയുടെ കാറും അതിന് തൊട്ടുപിന്നാലെയുള്ള ഒരു സുരക്ഷാ വാഹനവും മാത്രമാണുള്ളത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksjd6ccnwqqz9d3swv3nx14c,imgname-revanth-reddy-modi-1779808022932.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം അക്ഷരാർത്ഥത്തിൽ പാലിച്ച് കോൺഗ്രസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന സംരക്ഷണത്തിന് മുൻഗണന നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് തെലങ്കാന മുഖ്യമന്ത്രിയുടെ നാടകീയമായ സുരക്ഷാ മാറ്റം. സാധാരണയായി മുഖ്യമന്ത്രിമാരുടെ സുരക്ഷാ വാഹനവ്യൂഹത്തിന്റെ ഭാഗമായി എപ്പോഴും അനുഗമിക്കാറുള്ള ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഒഴിവാക്കിക്കൊണ്ട് തന്റെ ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം പതിനൊന്നിൽ നിന്ന് കേവലം മൂന്നായി ചുരുക്കിയാണ് രേവന്ത് റെഡ്ഡി രാജ്യത്തിന് തന്നെ പുതിയ സന്ദേശം നൽകിയത്.&lt;/p&gt;&lt;p&gt;വർഷങ്ങളായി മുഖ്യമന്ത്രിമാരുടെ അടിയന്തര വൈദ്യസഹായത്തിനായി ഡോക്ടറും മറ്റ് അനുബന്ധ ജീവനക്കാരുമടങ്ങുന്ന ഒരു ആംബുലൻസ് വാഹനവ്യൂഹത്തിന്റെ ഭാഗമായി ഉണ്ടാവുക എന്നത് കടുത്ത സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായിരുന്നു. എന്നാൽ ഇത്തവണ ചെലവുചുരുക്കലിന്റെയും ഇന്ധന സംരക്ഷണത്തിന്റെയും ഭാഗമായി ഈ ആംബുലൻസ് ഒഴിവാക്കിയത്. നിലവിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ മുന്നിൽ പോകുന്ന ഒരു പൈലറ്റ് വാഹനവും മുഖ്യമന്ത്രിയുടെ കാറും അതിന് തൊട്ടുപിന്നാലെയുള്ള ഒരു സുരക്ഷാ വാഹനവും മാത്രമാണുള്ളത്.&lt;/p&gt;&lt;p&gt;വാഹനങ്ങളുടെ എണ്ണം ഇത്രയധികം കുറച്ചത് മുഖ്യമന്ത്രിയെ അനുഗമിക്കുന്ന സുരക്ഷാ ജീവനക്കാർക്കും മറ്റ് ഔദ്യോഗിക ഉദ്യോഗസ്ഥർക്കും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും പബ്ലിക് റിലേഷൻസ് ജീവനക്കാരും പ്രത്യേകം വാഹനങ്ങളിലായിരുന്നു യാത്ര ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ അവരെല്ലാവരും മുഖ്യമന്ത്രിയുടെ കാറിന് തൊട്ടുപിന്നിലുള്ള ഏക എസ്&zwnj;കോർട്ട് വാഹനത്തിലാണ് യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പ്രധാന വാഹനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ ഉണ്ടായാൽ പകരമായി ഉപയോഗിക്കേണ്ടതും ഇതേ സുരക്ഷാ വാഹനമാണ്.&lt;/p&gt;&lt;p&gt;സുരക്ഷാ വാഹനങ്ങൾ ചുരുക്കിയതിന് പുറമെ താൻ യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിഐപി യാത്രകൾ കാരണം റോഡിൽ സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള മാധ്യമ വാർത്തകളും പൊലീസുകാരുമായി യാത്രക്കാർ തർക്കിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ശ്രദ്ധയിൽ വന്നതോടെയാണ് രേവന്ത് റെഡ്ഡി ഡിജിപി സി.വി. ആനന്ദിന് ഈ നിർദ്ദേശം നൽകിയത്.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് കഴിഞ്ഞ പത്തുദിവസമായി വലിയ രീതിയിൽ ഗതാഗതം തടസ്സപ്പെടുത്താതെ സാധാരണ ട്രാഫിക്കിലൂടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നുപോകുന്നത്. പൊതുജനങ്ങൾ ഈ തീരുമാനത്തെ വലിയ തോതിൽ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇത് പുതിയ ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം സാധാരണ ട്രാഫിക്കിലൂടെ പോകുമ്പോൾ അദ്ദേഹത്തിന് നേരെ കൈവീശാനും വാഹനത്തിന്റെ വീഡിയോ മൊബൈലിൽ പകർത്താനുമായി മറ്റ് യാത്രക്കാർ വേഗത കുറയ്ക്കുന്നത് ഗതാഗതക്കുരുക്കിനും അതോടൊപ്പം കടുത്ത സുരക്ഷാ ഭീഷണിക്കും കാരണമാകുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മുന്നോട്ട് വയ്ക്കുന്ന ആശങ്ക.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/narendra-modis-call-accepted-congress-cm-revanth-reddy-cut-short-convoy-to-3-from-11-articleshow-0zk8lzf"/>
        </item>
    </channel>
</rss>
