<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 27 Aug 2026 10:52:55 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/india-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800-ഓളം പേരെ കാണാനില്ല; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു]]></title>
            <link>https://www.asianetnews.com/india-news/nepal-reels-under-flash-floods-emergency-rescue-operations-in-progress-articleshow-v6ld02r</link>
            <guid isPermaLink="true">https://www.asianetnews.com/india-news/nepal-reels-under-flash-floods-emergency-rescue-operations-in-progress-articleshow-v6ld02r</guid>
            <pubDate>Thu, 27 Aug 2026 05:26:41 +0530</pubDate>
            <description><![CDATA[&lt;p&gt;അപകടത്തിൽ 250-ലധികം ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0z4c4m7s5880wtpcf0nwryq,imgname-nepal-flood-latest-pics-1787751174791.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാഠ്മണ്ഡു: &lt;/strong&gt;നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 170 ആയി. അപകടത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. അപകടത്തിൽ ഇതുവരെ 800 ൽ അധികം പേരെ കാണാതായതായി നേപ്പാളി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇതിൽ 466 പേർ വിനോദ സഞ്ചാരികളെന്ന് നേപ്പാൾ സർക്കാർ . നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു. മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ദുരന്തത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു, പാലങ്ങൾ ഒലിച്ചുപോയി. സൈന്യത്തിൻ്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഹെൽപ്പ് ഡെസ്ക്കുമായി സർക്കാർ&lt;/strong&gt;&lt;/h2&gt;&lt;p&gt;നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സഹായത്തിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india-news/nepal-reels-under-flash-floods-emergency-rescue-operations-in-progress-articleshow-v6ld02r"/>
        </item>
        <item>
            <title><![CDATA[തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം, ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയനെ വെടിവെച്ചു കൊന്നു]]></title>
            <link>https://www.asianetnews.com/india-news/haryanvi-singer-youtuber-ankit-balyan-shot-dead-outside-gym-in-up-articleshow-lfcdutb</link>
            <guid isPermaLink="true">https://www.asianetnews.com/india-news/haryanvi-singer-youtuber-ankit-balyan-shot-dead-outside-gym-in-up-articleshow-lfcdutb</guid>
            <pubDate>Thu, 27 Aug 2026 09:32:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഉത്തർ പ്രദേശിൽ ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഷാംലി ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ജിമ്മിൽനിന്ന് പുറത്തിറങ്ങിയതിനിടെ ബൈക്കുകളിലെത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m10nypcr5tqv9hy4srtbhpt2,imgname-ankit-balyan-murder-1787803163032.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുസാഫർനഗർ: ഉത്തർ പ്രദേശിൽ ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഷാംലി ജില്ലയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം ജിമ്മിന് പുറത്തുവെച്ചാണ് അങ്കിത് ബാലിയന് നേരെ ആക്രമണം ഉണ്ടായത്.&lt;/p&gt;&lt;p&gt;കോട്ട്&zwj;വാലി പൊലീസ് സ്റ്റേഷന് പരിധിയിലാണ് വെടിവെപ്പ് ഉണ്ടായത്. ജിമ്മിൽനിന്ന് പുറത്തിറങ്ങിയതിനിടെ ആണ് രണ്ട് ബൈക്കുകളിലെത്തിയ അക്രമി സംഘം അങ്കിത് ബാലിയന് നേരെ നിറയൊഴിച്ചത്. ഒന്നിലധികം തവണ വെടിയേറ്റ ബാലിയന് സംഭവസ്ഥലത്തുവെച്ച് തന്നെ ജീവൻ നഷ്ടമായി. മൃതദേഹം പോസ്റ്റ് മോ&zwj;ർട്ടത്തിനായി മാറ്റിയെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും എസ്പി എം പി സിങ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിനായി പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.&lt;/p&gt;&lt;p&gt;വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്കിത് ബാലിയൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. യൂട്യൂബിൽ അങ്കിത് ബാലിയന് 3.66 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ചില വീഡിയോകളിൽ തോക്ക് അടക്കമുള്ള ആയുധങ്ങളും വാഹനങ്ങളും ഉപയോ​ഗിക്കുന്ന ഉള്ളടക്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം അങ്കിത് ബാലിയാൻ്റെ കൊലപാതകത്തെ സമാജ്&zwnj;വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ശക്തമായി അപലപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില പൂജ്യത്തിലെത്തിയെന്നും സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ജാട്ട് സമുദായത്തിനെതിരായ ആക്രമണമാണെന്നും അഖിലേഷ് യാദവ് വിമർശിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/haryanvi-singer-youtuber-ankit-balyan-shot-dead-outside-gym-in-up-articleshow-lfcdutb"/>
        </item>
        <item>
            <title><![CDATA[യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി; ഇന്ന് 'ഖേലോ ഇന്ത്യ ഡയലോഗ്' വഴി സംവദിക്കും]]></title>
            <link>https://www.asianetnews.com/india-news/pm-to-reach-out-to-youth-directly-will-interact-through-khelo-india-dialogue-today-articleshow-r2mnfay</link>
            <guid isPermaLink="true">https://www.asianetnews.com/india-news/pm-to-reach-out-to-youth-directly-will-interact-through-khelo-india-dialogue-today-articleshow-r2mnfay</guid>
            <pubDate>Thu, 27 Aug 2026 06:00:34 +0530</pubDate>
            <description><![CDATA[&lt;p&gt;കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ പ്രധാനമായും ചർച്ചയാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m109zneb11gas08zxse5azcz,imgname-khelo-india-dialogue-1787790611915.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 'ഖേലോ ഇന്ത്യ ഡയലോഗ്' പരിപാടിയിലൂടെ രാജ്യത്തെ യുവത്വവുമായി ഓൺലൈനായി സംവദിക്കും. ദേശീയ കായികദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 1,500-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് വിപുലമായ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ പ്രധാനമായും ചർച്ചയാകും.&lt;/p&gt;&lt;p&gt;2036-ലെ ഒളിമ്പിക്സിനായി മികച്ച പ്രതിഭകളെ നേരത്തെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികളും സംവാദത്തിൽ ഉയന്നുവരും. യുവാക്കളുടെ നൂതന ആശയങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുന്നതിനൊപ്പം പ്രമുഖ കായികതാരങ്ങളുമായുള്ള ആശയവിനിമയത്തിനും പരിപാടിയിൽ പ്രത്യേക അവസരമൊരുക്കിയിട്ടുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുമായി സംവദിക്കുന്ന ഈ പരിപാടി കായികരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india-news/pm-to-reach-out-to-youth-directly-will-interact-through-khelo-india-dialogue-today-articleshow-r2mnfay"/>
        </item>
        <item>
            <title><![CDATA[അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച: എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ; അതിർത്തി പുനർനിർണ്ണയം വേഗത്തിലാക്കും]]></title>
            <link>https://www.asianetnews.com/india-news/discussion-between-ajit-doval-and-wang-yi-agreement-on-eight-important-issues-border-re-determination-will-be-expedited-articleshow-zclxi7u</link>
            <guid isPermaLink="true">https://www.asianetnews.com/india-news/discussion-between-ajit-doval-and-wang-yi-agreement-on-eight-important-issues-border-re-determination-will-be-expedited-articleshow-zclxi7u</guid>
            <pubDate>Thu, 27 Aug 2026 05:45:28 +0530</pubDate>
            <description><![CDATA[&lt;p&gt;അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രത്യേകിച്ച്, അതിർത്തി പുനർനിർണ്ണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1093n10mafbmbby006pbb9b,imgname-whatsapp-image-2026-08-25-at-7.58.47-pm-1787789693984.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഉന്നതതല ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാൻ തയ്യാറെടുക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായകമാകും. അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രത്യേകിച്ച്, അതിർത്തി പുനർനിർണ്ണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതിർത്തി തർക്കം പരിഹരിക്കുന്നതിനായി 2005-ൽ ഒപ്പുവെച്ച ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനും ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ നീതിയുക്തമായ പരിഹാരം കണ്ടെത്താനും ധാരണയായി. യഥാർത്ഥ നിയന്ത്രണ രേഖയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ രണ്ട് രാജ്യങ്ങളും പ്രത്യേക വഴികൾ തേടും. സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾക്കായി രണ്ട് സ്ഥലങ്ങളിൽക്കൂടി സൗകര്യം ഒരുക്കാനും, കിഴക്കൻ, മധ്യ മേഖലകളിൽ ഓരോ ഹോട്ട്&zwnj;ലൈൻ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിർത്തിയിലെ പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരം കൂട്ടാനും, കൈലാസ് മാനസരോവർ യാത്രയ്ക്ക് കൂടുതൽ തീർത്ഥാടകരെ അനുവദിക്കാനും ചർച്ചയിൽ ധാരണയായി.&lt;/p&gt;&lt;p&gt;ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടാകുന്ന ഏത് തർക്കവും നിലവിലെ നയതന്ത്ര, സൈനിക തല സംവിധാനങ്ങൾ വഴി സമാധാനപരമായി പരിഹരിക്കും. അതിർത്തി കടന്നൊഴുകുന്ന നദികളുടെയും ഡാമുകളുടെയും ഡേറ്റ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അടുത്ത മാസം വിദഗ്ധ സമിതി യോഗം ചേരും. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഈ ഉന്നതതല സംവിധാനത്തിന്റെ അടുത്ത വർഷത്തെ യോഗം ഇന്ത്യയിൽ വെച്ച് നടത്താനും അജിത് ഡോവലും വാങ് യീയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india-news/discussion-between-ajit-doval-and-wang-yi-agreement-on-eight-important-issues-border-re-determination-will-be-expedited-articleshow-zclxi7u"/>
        </item>
        <item>
            <title><![CDATA[നേപ്പാൾ ദുരന്തത്തിൽ കാണാതായ ഇന്ത്യാക്കാരുടെ എണ്ണം 250ലധികം; തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല]]></title>
            <link>https://www.asianetnews.com/india-news/latest-report-on-indians-missing-in-nepal-after-flash-flood-hits-articleshow-q5ywdpc</link>
            <guid isPermaLink="true">https://www.asianetnews.com/india-news/latest-report-on-indians-missing-in-nepal-after-flash-flood-hits-articleshow-q5ywdpc</guid>
            <pubDate>Wed, 26 Aug 2026 22:57:35 +0530</pubDate>
            <description><![CDATA[&lt;p&gt;നേപ്പാൾ ദുരന്തത്തിൽ കാണാതായ ഇന്ത്യാക്കാരുടെ എണ്ണം ഇരുന്നൂറ്റിയമ്പതിലധികം. തമിഴ്നാട്ടിൽ നിന്നു പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0z4c4m7s5880wtpcf0nwryq,imgname-nepal-flood-latest-pics-1787751174791.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: നേപ്പാൾ ദുരന്തത്തിൽ കാണാതായ ഇന്ത്യക്കാരുടെ എണ്ണം 250ലധികം. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. ഹെൽപ്പ്ലൈനിലേക്ക് നിരവധി ആളുകളുടെ ബന്ധുക്കൾ വിളിക്കുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേപ്പാൾ സർക്കാരുമായി സമ്പർക്കത്തിലാണെന്ന് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;ചൈനീസ് ടിബറ്റൻ അതിർത്തിയോട് ചേർന്ന വടക്കൻ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 95 പേരാണ് മരിച്ചത്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ദുരന്തത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു, പാലങ്ങൾ ഒലിച്ചുപോയി. സൈന്യത്തിൻ്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്.&lt;/p&gt;&lt;p&gt;രാവിലെ എട്ടരയോടെ ആണ് റസുവ ജില്ലയിലെ ഭോട്ടെ കോശി നദിയിൽ മിന്നൽ പ്രളയം ഉണ്ടായത്. ടിബറ്റൻ ഭാഗത്തുനിന്ന് ഉണ്ടായ കനത്ത വെള്ളപ്പാച്ചിലിൽ സാപ്പു ബസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാർക്കറ്റുകളും ഒലിച്ചുപോയി. 12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തിൽ തകർന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ടിബറ്റിലെ ഗയ്റോങ് അതിർത്തിയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും പൂർണമായും സ്തംഭിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/latest-report-on-indians-missing-in-nepal-after-flash-flood-hits-articleshow-q5ywdpc"/>
        </item>
        <item>
            <title><![CDATA['നേപ്പാളിൽ നിന്ന് വരുന്ന വാർത്തകൾ ഹൃദയഭേദകം, കാണാതായ ഇന്ത്യാക്കാരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം; കേന്ദ്രത്തോട് രാഹുലും പ്രിയങ്കയും]]></title>
            <link>https://www.asianetnews.com/india-news/rahul-gandhi-and-priyanka-gandhi-on-indians-missing-in-nepal-articleshow-amq9mng</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rahul-gandhi-and-priyanka-gandhi-on-indians-missing-in-nepal-articleshow-amq9mng</guid>
            <pubDate>Wed, 26 Aug 2026 22:16:24 +0530</pubDate>
            <description><![CDATA[നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 22 പേർ മരിക്കുകയും നിരവധി ഇന്ത്യക്കാരടക്കം നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0zfaywrdp00zsyges3nsqyc,imgname-nepal-indians-missing-1787762670488.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ ഇന്ത്യാക്കാരെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തണമെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. മിന്നൽ പ്രളയത്തിലുണ്ടായ മരണം വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും തൻ്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി പറഞ്ഞു. നേപ്പാളിൽ നിന്ന് വരുന്ന വാർത്തകൾ ഹൃദയഭേദകമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.&lt;/p&gt;&lt;p&gt;ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെയാണ് കാണാതായത്. മരിച്ചവരുടെ കുടുംബങ്ങളെ തൻ്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നു. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും നേപ്പാൾ അധികൃതരുമായി ചേർന്ന് സാധ്യമായതെല്ലാം ചെയ്യണമെന്നും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. നൂറിലധികം ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരെ കാണാതായെന്ന റിപ്പോർട്ടുകൾ ദുഃഖകരമാണ്. എല്ലാവരും സുരക്ഷിതരായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. കാണാതായവരെ കണ്ടെത്താൻ അടിയന്തരമായി തെരച്ചിൽ നടത്തണം. നേപ്പാളിലെ ജനങ്ങൾക്ക് സാധ്യമായ എല്ലാ മാനുഷിക സഹായവും നൽകണമെന്നും പ്രിയങ്ക കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിക്കുകയും പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പറഞ്ഞ മോദി, ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ സഹോദരീസഹോദരന്മാർക്കൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞു.&lt;/p&gt;&lt;p&gt;രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും അടിയന്തര സഹായത്തിനായി കോൺടാക്റ്റ് നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം, പ്രാഥമിക വിവരങ്ങൾ അനുസരിച്ച് 291 വിദേശികളും 93 നേപ്പാൾ സ്വദേശികളുമടക്കം 384 യാത്രക്കാരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. ഇതിൽ ഏകദേശം 105 ഇന്ത്യാക്കാരുമുണ്ട്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/rahul-gandhi-and-priyanka-gandhi-on-indians-missing-in-nepal-articleshow-amq9mng"/>
        </item>
        <item>
            <title><![CDATA['കൂടുതൽ ശക്തമായ ഭാരതം കെട്ടിപ്പടുക്കാൻ ഓണം പ്രചോദനമാകട്ടെ'; ആശംസകൾ നേർന്ന് ബിജെപി ദേശീയ മീഡിയ കോ-ഇൻചാർജ് പ്രദീപ് ഭണ്ഡാരി]]></title>
            <link>https://www.asianetnews.com/india-news/bjp-leader-pradeep-bhandari-extends-onam-greetings-calls-to-build-a-stronger-prosperous-united-india-articleshow-28ei6qo</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-leader-pradeep-bhandari-extends-onam-greetings-calls-to-build-a-stronger-prosperous-united-india-articleshow-28ei6qo</guid>
            <pubDate>Wed, 26 Aug 2026 21:58:33 +0530</pubDate>
            <description><![CDATA[ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി മലയാളികൾക്ക് ഓണാശംസകൾ നേർന്നു. ശക്തവും സമൃദ്ധവുമായ ഭാരതം കെട്ടിപ്പടുക്കാൻ ഓണം പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു. 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം കൂടി ചേർത്തായിരുന്നു എക്സിലെ അദ്ദേഹത്തിന്റെ ആശംസ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ze19vpb2nh4jyxd10evnwp,imgname-pradeep-bhandari-onam-wishes-1787761305462.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് ആശംസകൾ നേർന്ന് ബിജെപി ദേശീയ മീഡിയ കോ-ഇൻചാർജും ദേശീയ വക്താവുമായ പ്രദീപ് ഭണ്ഡാരി. ആഘോഷത്തിൻ്റെയും കൃതജ്ഞതയുടെയും ഭക്തിയുടെയും നിറവിലാണ് താൻ ഓണാഘോഷത്തിൽ പങ്കുചേരുന്നതെന്ന് അദ്ദേഹം കുറിച്ചു. കൂടുതൽ ശക്തവും സമൃദ്ധവും ഐക്യമുള്ളതുമായ ഭാരതം കെട്ടിപ്പടുക്കാൻ ഓണം പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യത്തിനായി രാജ്യം മുന്നേറുന്ന ഈ സമയത്ത്, ഓണം ഭാരതത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഓണം ആശംസകൾ' നേർന്നതിനൊപ്പം 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ എക്സിൽ തൻ്റെ ആശംസകൾ പങ്കുവെച്ചത്.&lt;/p&gt;&lt;p&gt;Celebrating the spirit of Onam with joy, gratitude and devotion.&amp;nbsp;May the spirit of Onam inspire us to build a stronger, more prosperous and united Bharat.&amp;nbsp;Onam Ashamsakal!ॐ नमो भगवते वासुदेवाय नमः#Onam pic.twitter.com/xVpI0Zq3tD&lt;/p&gt;&lt;p&gt;&mdash; Pradeep Bhandari(प्रदीप भंडारी) (@pradip103) August 26, 2026&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-leader-pradeep-bhandari-extends-onam-greetings-calls-to-build-a-stronger-prosperous-united-india-articleshow-28ei6qo"/>
        </item>
        <item>
            <title><![CDATA[കിരാന ഹിൽസ് ഇന്ത്യ ആക്രമിച്ചോ? ഒടുവിൽ വെളിപ്പെടുത്തലുമായി അനിൽ ചൗഹാൻ; സൈന്യത്തിൻ്റെ ആ നീക്കം മോദിയുടെ നിർദേശപ്രകാരം]]></title>
            <link>https://www.asianetnews.com/india-news/former-cds-anil-chauhan-on-indian-drone-hit-in-kirana-hills-during-operation-sindoor-articleshow-ngpfnll</link>
            <guid isPermaLink="true">https://www.asianetnews.com/india-news/former-cds-anil-chauhan-on-indian-drone-hit-in-kirana-hills-during-operation-sindoor-articleshow-ngpfnll</guid>
            <pubDate>Wed, 26 Aug 2026 20:01:50 +0530</pubDate>
            <description><![CDATA[&lt;p&gt;പാകിസ്ഥാന്റെ കിരാന ഹിൽസിൽ ഇന്ത്യൻ ഡ്രോൺ പതിച്ചത് മനഃപൂർവമല്ലെന്ന വെളിപ്പെടുത്തലുമായി മുൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. പാകിസ്ഥാനിലെ സർഗോദയിലേക്ക് അയച്ച ആയുധങ്ങളിലൊന്ന് കിരാന കുന്നിനു മുകളിൽ പൊട്ടിത്തെറിച്ചതാണെന്ന് അദ്ദേഹം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0z7nt1aag57aee428rt1v5h,imgname-asianet-image--2--1787754637354.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന ഹിൽസിൽ ഇന്ത്യൻ ഡ്രോൺ പതിച്ചത് മനഃപൂർവമല്ലെന്ന് മുൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. പാകിസ്ഥാനിലെ സർഗോദയിലേക്ക് അയച്ച ആയുധങ്ങളിലൊന്ന് കിരാന കുന്നിനു മുകളിൽ പൊട്ടിത്തെറിച്ചത് ആണെന്ന് അനിൽ ചൗഹാൻ വ്യക്തമാക്കി. ജയിഷെ മുഹമ്മദ് ആസ്ഥാനം തകർക്കണം എന്നത് നരേന്ദ്ര മോദിയുടെ നിർദേശം ആയിരുന്നു എന്നും ജനറൽ അനിൽ ചൗഹാൻ വെളിപ്പെടുത്തി&lt;/p&gt;&lt;p&gt;സാർഗോധ മേഖലയിലെ പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്നതിനായി ഇന്ത്യ ഡ്രോൺ സംവിധാനങ്ങൾ അയച്ചിരുന്നു. ആകാശത്ത് ദീർഘസമയം സഞ്ചരിച്ച് ലക്ഷ്യം കണ്ടെത്താൻ കഴിയുന്ന ഇത്തരം സംവിധാനം, നിർദിഷ്ട ലക്ഷ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒടുവിൽ താഴേക്ക് പതിക്കും. ഇതാണ് അവിടെ വീണത്.&lt;/p&gt;&lt;p&gt;ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനിലെ കിരാന ഹിൽസിൽ സ്ഫോടനമുണ്ടായതും തുടർന്ന് പുക ഉയർന്നതുമായ റിപ്പോർട്ടുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കിരാന ഹിൽസ് പാകിസ്ഥാന്റെ ആണവ പദ്ധതികളുമായി ബന്ധമുള്ള അതീവ തന്ത്രപ്രധാന മേഖലയായി കണക്കാക്കപ്പെടുന്നതിനാൽ, ഇന്ത്യ ഈ പ്രദേശത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഇപ്പോൾ വ്യക്തത വരുത്തുകയാണ് മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ.&lt;/p&gt;&lt;p&gt;സാർഗോധ മേഖലയിലെ പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്നതിനായി ഇന്ത്യ ഡ്രോൺ സംവിധാനങ്ങൾ അയച്ചിരുന്നു. ആകാശത്ത് ദീർഘസമയം സഞ്ചരിച്ച് ലക്ഷ്യം കണ്ടെത്താൻ കഴിയുന്ന ഇത്തരം സംവിധാനം, നിർദിഷ്ട ലക്ഷ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒടുവിൽ താഴേക്ക് പതിക്കും. അത്തരത്തിൽ ചിലത് കിരാന ഹിൽസിൽ പതിച്ചിരിക്കാമെന്നാണ് അനിൽ ചൗഹാൻ പറയുന്നത്. കിരാന ഹിൽസിലോ പാകിസ്ഥാന്റെ ആണവ സംവിധാനങ്ങളിലോ ആക്രമണം നടത്തുക എന്നത് ഇന്ത്യയുടെ ലക്ഷ്യങ്ങളിൽ ഇല്ലായിരുന്നു എന്ന സൂചനയാണ് മുൻ സിഡിഎസ് നൽകിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടിക്ക് രാഷ്ട്രീയ അനുമതി ലഭിച്ചത് ഏപ്രിൽ 29ലെ നിർണായക യോഗത്തിലായിരുന്നു. പാകിസ്ഥാനെ വലിയൊരു പാഠം പഠിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. തിരിച്ചടിയുടെ സമയവും രീതിയും സൈന്യത്തിന് തീരുമാനിക്കാമെന്നും എന്നാൽ ഓപ്പറേഷനിൽ പരാജയത്തിന് ഇടവരരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചതായി ചൗഹാൻ വ്യക്തമാക്കി. മസൂദ് അസറിൻ്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജയിഷെ മുഹമ്മദിൻ്റെ ആസ്ഥാനം തകർക്കുക എന്ന നിർദേശം രാജ്നാഥ് സിംഗ് മുഖേനയാണ് മോദി സൈന്യത്തിന് നൽകിയതെന്നും ജനറൽ അനിൽ ചൗഹാൻ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/former-cds-anil-chauhan-on-indian-drone-hit-in-kirana-hills-during-operation-sindoor-articleshow-ngpfnll"/>
        </item>
        <item>
            <title><![CDATA[ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ മിന്നൽ പ്രളയത്തിൽ കാണാതായെന്ന് സദ്ഗുരു]]></title>
            <link>https://www.asianetnews.com/india-news/sadhguru-says-77-pilgrims-from-isha-foundation-missing-in-nepal-flash-flood-articleshow-x19s0k4</link>
            <guid isPermaLink="true">https://www.asianetnews.com/india-news/sadhguru-says-77-pilgrims-from-isha-foundation-missing-in-nepal-flash-flood-articleshow-x19s0k4</guid>
            <pubDate>Wed, 26 Aug 2026 19:46:03 +0530</pubDate>
            <description><![CDATA[&lt;p&gt;നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ കാണാതായെന്ന് സദ്ഗുരു. തീർത്ഥാടകർ ഉണ്ടായിരുന്ന ഇമിഗ്രേഷൻ ഓഫീസ് പ്രളയത്തിൽ മുങ്ങിയെന്നും സദ്ഗുരു അറിയിച്ചു. ഇവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0z6ksy1jrjrjn9h54b66bk4,imgname-sadguru-on-nepal-flash-flood-1787753523137.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ കാണാതായെന്ന് സദ്ഗുരു. കൈലാസ മാനസസരോവ&zwj;ർ യാത്ര കഴിഞ്ഞ് മടങ്ങിയ തീർത്ഥാടക സംഘത്തെയാണ് കാണാതായത്. ഇവർ ഇമിഗ്രേഷൻ ഓഫീസിൽ ആയിരുന്നപ്പോഴാണ് മിന്നൽ പ്രളയം ഉണ്ടായതെന്നും ഇമിഗ്രേഷൻ ഓഫീസ് പ്രളയത്തിൽ മുങ്ങിയെന്നും സദ്​ഗുരു അറിയിച്ചു. തീർത്ഥാടക സംഘത്തെ ബന്ധപ്പെടാൻ ശ്രമിക്കുന്നതായും സദ്​ഗുരു അറിയിച്ചു. യാത്രയുടെ ഭാഗമായ 21 സംഘത്തിലെ 495 പേർ ഇതിനകം സുരക്ഷിതമായി മടങ്ങിയെത്തിയിട്ടുണ്ടെന്നും സദ്​ഗുരു പറഞ്ഞു.&lt;/p&gt;&lt;p&gt;743 പേർ ടിബറ്റിലും 148 പേർ നേപ്പാളിലും 77 പേർ ഇമിഗ്രേഷൻ സെന്ററിലും മൂന്ന് വളണ്ടിയർമാർ നേപ്പാളിലെ തിമൂരിലും ആണ് ഉണ്ടായിരുന്നതെന്ന് സദ്ഗുരു എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. വളണ്ടിയർമാരും സപ്പോർട്ട് ടീമുകളും ഉൾപ്പെടെ എല്ലാവരും അതീവ ദുഃഖിതരാണ്. ​ഗുരു രക്ഷാപ്രവർത്തനത്തിനായി പരമാവധി ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഇമിഗ്രേഷൻ ഓഫീസിലുണ്ടായിരുന്ന ആളുകളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;A terrible and tragic flash flood has taken place at Gyirong in Tibet - China, and one of our Kailash groups was caught in it. While on their way back, they were at the immigration office when the flood occurred and the building and much of the town seems to have been flooded.&hellip; pic.twitter.com/CqOBxsPlWo&lt;/p&gt;&lt;p&gt;&mdash; Sadhguru (@SadhguruJV) August 26, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അപകട സ്ഥലത്തേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരുന്നതിനായി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. എന്തൊക്കെ അപകടസാധ്യതകൾ ഉണ്ടായാലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ തങ്ങൾ സന്നദ്ധരാണെന്നും സദ്ഗുരു അറിയിച്ചു. എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അങ്ങേയറ്റം പ്രയാസമേറിയ ഈ സാഹചര്യത്തിൽ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/sadhguru-says-77-pilgrims-from-isha-foundation-missing-in-nepal-flash-flood-articleshow-x19s0k4"/>
        </item>
        <item>
            <title><![CDATA[ബിജെപി നേതാവിൻ്റെ മരുമകൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മകനും പെൺസുഹൃത്തിനുമെതിരെ കേസ്]]></title>
            <link>https://www.asianetnews.com/india-news/bjp-leader-daughter-in-law-found-dead-suicide-note-points-to-husbands-affair-articleshow-fmlwb1r</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-leader-daughter-in-law-found-dead-suicide-note-points-to-husbands-affair-articleshow-fmlwb1r</guid>
            <pubDate>Wed, 26 Aug 2026 18:53:25 +0530</pubDate>
            <description><![CDATA[സൂററ്റിൽ ബി.ജെ.പി നേതാവിന്റെ മരുമകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വസ്ത്രത്തിനുള്ളിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ ഭർത്താവിന്റെ അവിഹിതബന്ധമാണ് മരണകാരണമെന്ന് പറയുന്നു. സംഭവത്തിൽ ഭർത്താവിനും കാമുകിക്കുമെതിരെ പൊലീസ് കേസെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0z3fbq0stc6rnbzv6sm7z2e,imgname-bjp-1787750231776.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ ബി.ജെ.പി നേതാവിന്റെ 24 കാരിയായ മരുമകളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൂററ്റ് ജില്ലാ ബി.ജെ.പി മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മരുമകളും ബിഹാർ മുസഫർപൂർ സ്വദേശിയുമായ നിധി സിങ് (24) ആണ് മരിച്ചത്. സംഭവത്തിൽ നിധിയുടെ ഭർത്താവ് സൗരഭ് സിങ് (26), ഇയാളുടെ പെൺസുഹൃത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് കടോദരയിലെ വീട്ടിലെ കിടപ്പുമുറിയിൽ നിധിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;ശശി സിങ് വീട്ടിലെത്തിയപ്പോഴാണ് നിധിയെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് ഇവർ ഭർത്താവിനെയും മകൻ സൗരഭിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്&zwnj;മോർട്ടത്തിനിടെ യുവതിയുടെ വസ്ത്രത്തിനുള്ളിൽ നിന്ന് ഒന്നര പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതാണ് കേസിൽ നിർണായമായത്. സൗരഭിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും നിധിയുടെ സഹോദരൻ ആദിത്യ കുമാർ നൽകിയ പരാതിയിൽ പറയുന്നു.&lt;/p&gt;&lt;p&gt;വിവാഹത്തിന് മുമ്പ് തുടങ്ങിയ ബന്ധം നിധി എതിർത്തിട്ടും സൗരഭ് തുടരുകയായിരുന്നു. തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനാണ് ആത്മഹത്യാ കുറിപ്പ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഈ കുറിപ്പിൽ ഭർത്താവിനോടുള്ള സ്നേഹത്തെക്കുറിച്ചും ഭർത്താവ് തന്നെ വഞ്ചിക്കുന്നതും പരസ്ത്രീ ബന്ധവും മൂലമുണ്ടായ മാനസിക പ്രയാസങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കടോദര പൊലീസ് സൗരഭിനും സുഹൃത്തിനുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-leader-daughter-in-law-found-dead-suicide-note-points-to-husbands-affair-articleshow-fmlwb1r"/>
        </item>
        <item>
            <title><![CDATA['ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിനൊപ്പം, എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ തയ്യാർ'; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് മോദി]]></title>
            <link>https://www.asianetnews.com/india-news/pm-narendra-modi-spoke-to-nepal-pm-balendra-shah-and-offered-help-after-flash-flood-hit-country-articleshow-61c6dm5</link>
            <guid isPermaLink="true">https://www.asianetnews.com/india-news/pm-narendra-modi-spoke-to-nepal-pm-balendra-shah-and-offered-help-after-flash-flood-hit-country-articleshow-61c6dm5</guid>
            <pubDate>Wed, 26 Aug 2026 17:48:08 +0530</pubDate>
            <description><![CDATA[&lt;p&gt;നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിന്നൽ പ്രളയത്തിൻ്റെ പശ്ചാത്തലത്തിലാണ് സംഭാഷണം. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0yzzbzsjv86dxq0y2fkgp79,imgname-narendra-modi-calls-balendra-shah-1787746562041.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: നേപ്പാളിൽ വ്യാപക നാശം വിതച്ച മിന്നൽ പ്രളയത്തെ തുട&zwj;ർന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ മോദി അനുശോചനം അറിയിച്ചു. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ തങ്ങളുടെ സഹോദരി സഹോദരന്മാർക്കൊപ്പം നിലകൊള്ളുന്നുവെന്ന് മോദി പറഞ്ഞു. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി അറിയിച്ചു.&lt;/p&gt;&lt;p&gt;&quot;ഈ പ്രയാസകരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ തങ്ങളുടെ സഹോദരി സഹോദരന്മാർക്കൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണ്. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഞങ്ങളുടെ ടീമുകൾ പരസ്പരം ചേർന്ന് ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്&quot;- പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;ബുധനാഴ്ച രാവിലെ ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിലാണ് വടക്കൻ നേപ്പാളിൽ വ്യാപക നാശം ഉണ്ടായത്. റസുവ ജില്ലയിലെ തിമൂർ, സമീപപ്രദേശമായ സ്യഫ്രുബെസി എന്നിവിടങ്ങളിലാണ് കനത്ത നാശം ഉണ്ടായത്. ഇതുവരെ 17 പേ&zwj;ർ കൊല്ലപ്പെട്ടു. 105 ഇന്ത്യക്കാരടക്കം 400 ഓളം പേരെ കാണാതായി. കാണാതായവരിൽ ഭൂരിഭാ​ഗവും വിദേശികളാണ്. കൈലാസ മാനസസരോവർ യാത്രയ്ക്ക് എത്തിയ തീർ&zwnj;ത്ഥാടകരെയും കാണാതായി.&lt;/p&gt;&lt;p&gt;മേഖലയിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ ഒലിച്ചുപോയി. അടിവാരത്തുള്ള ജില്ലകളിൽ അധികൃത&zwj;ർ അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നദീതീരങ്ങളോട് ചേർന്ന് താമസിക്കുന്നവർ സുരക്ഷിത മേഖലകളിലേക്ക് മാറിത്താമസിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. നേപ്പാൾ ആർമി, ആംഡ് പൊലീസ് ഫോഴ്സ്, നേപ്പാൾ പൊലീസ് തുടങ്ങിയ സേനകളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/pm-narendra-modi-spoke-to-nepal-pm-balendra-shah-and-offered-help-after-flash-flood-hit-country-articleshow-61c6dm5"/>
        </item>
        <item>
            <title><![CDATA[നേപ്പാളിൽനിന്ന് ബിഹാറിലേക്ക് ഒഴുകുന്ന നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരാൻ സാധ്യത; അതീവ ജാഗ്രതയിൽ സംസ്ഥാനം; ഉന്നതതല യോഗം ചേർന്ന് സർക്കാർ]]></title>
            <link>https://www.asianetnews.com/india-news/high-alert-in-bihar-after-flash-flood-hits-in-nepal-articleshow-gbxq5ew</link>
            <guid isPermaLink="true">https://www.asianetnews.com/india-news/high-alert-in-bihar-after-flash-flood-hits-in-nepal-articleshow-gbxq5ew</guid>
            <pubDate>Wed, 26 Aug 2026 16:31:42 +0530</pubDate>
            <description><![CDATA[&lt;p&gt;നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് ബിഹാറിൽ അതീവ ജാഗ്രതാ നിർദേശം. നേപ്പാളിൽനിന്ന് ബിഹാറിലേക്ക് ഒഴുകുന്ന നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രളയമുണ്ടായാൽ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ടെന്ന് സർക്കാർ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0yvmn7q791xgdhe935kcasg,imgname-asianet-nepal-flash-flood-1787742016758.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാറ്റ്ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനമായ ബിഹാറിൽ അതീവ ജാഗ്രതാ നിർദേശം. നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നേപ്പാളിൽനിന്ന് ബിഹാറിലേക്ക് ഒഴുകുന്ന ഗണ്ഡക് നദിയുടെ തീരത്തുള്ള ജില്ലകളിൽ പ്രളയമുണ്ടായാൽ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ബന്ധപ്പെട്ട ജില്ലകളിലെ കളക്ടർമാരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിങ് വഴി യോഗത്തിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;എല്ലാ ജില്ലകളോടും അതീവ ജാഗ്രത പാലിക്കാനും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമുള്ള എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കാനും യോഗത്തിൽ നിർദേശം നൽകി. ഗണ്ഡക് ബാരേജിൻ്റെയും അനുബന്ധ കനാലുകളുടെയും എല്ലാ ഗേറ്റുകളും തുറന്ന് വെള്ളം ഒഴുക്കിവിടാൻ ജലവിഭവ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായി വെള്ളം കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.&lt;/p&gt;&lt;p&gt;ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും എഞ്ചിനീയർമാരോടും അവരവരുടെ പ്രദേശങ്ങളിൽ നിരന്തരമായ നിരീക്ഷണം നടത്താനും ബണ്ടുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഭരണകൂടം പൂർണ സജ്ജമാണെന്നും ആവശ്യമായ എല്ലാ വിഭവങ്ങളും രക്ഷാപ്രവർത്തക സംഘങ്ങളെയും മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും സ&zwj;&zwj;ർക്കാ&zwj;ർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകാതെ പ്രളയസാധ്യതയെ നേരിടാൻ തയ്യാറായിരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു. ഉത്തർ പ്രദേശിലും സമാന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ടിബറ്റൻ അതിർത്തിയോട് ചേർന്ന നേപ്പാളിലെ റസുവ ജില്ലയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ ഒൻപതുപേർ മരിച്ചു. ഇന്ത്യക്കാരടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. മിന്നൽ പ്രളയം മേഖലയിൽ വ്യാപക നാശത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രളയത്തിൽ വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമടക്കം ഒഴുകിപ്പോയി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/high-alert-in-bihar-after-flash-flood-hits-in-nepal-articleshow-gbxq5ew"/>
        </item>
        <item>
            <title><![CDATA[വസ്ത്രത്തെച്ചൊല്ലി വിവാദം; നടി കൃതി സാനൻ അഭിനയിച്ച പരസ്യം പിൻവലിച്ച് ജ്വല്ലറി]]></title>
            <link>https://www.asianetnews.com/india-news/actress-kriti-sanon-rakhi-advertisement-withdrawn-articleshow-2bb7n11</link>
            <guid isPermaLink="true">https://www.asianetnews.com/india-news/actress-kriti-sanon-rakhi-advertisement-withdrawn-articleshow-2bb7n11</guid>
            <pubDate>Wed, 26 Aug 2026 14:17:48 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യങ്ങളോടും ഉത്സവങ്ങളോടും ഞങ്ങൾക്ക് അത്രയേറെ ബഹുമാനമുണ്ട്. ഞങ്ങളുടെ പുതിയ പരസ്യം സമൂഹത്തിലെ ചില വിഭാ​ഗങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവമായിരുന്നില്ല. അവരോടുള്ള ആദരമായി ഈ പരസ്യം എല്ലാ മാധ്യമങ്ങളിൽനിന്നും പിൻവലിക്കുകയാണെന്നും ജ്വല്ലറി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ym3kjtfm07mv47jn4e5w8p,imgname-kriti-sanon-rakhi-ad-1787734117978.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: വസ്ത്രത്തെച്ചൊല്ലി വിവാ​ദമുയർന്നതോടെ നടി കൃതി സാനൻ അഭിനയിച്ച പരസ്യചിത്രം പിൻവലിച്ചു. രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ​ഗിവ പുറത്തിറക്കിയ പരസ്യമാണ് പിൻവലിച്ചത്. പരസ്യത്തിൽ നടി ബിക്കിനി ധരിച്ച് രാഖി കെട്ടുന്നുവെന്ന് ബിജെപി എംപിയായ കങ്കണ റണൗട്ട് ഉൾപ്പെടെയുള്ളവർ വിമർശനവുമായി രം​ഗത്തെത്തിയത്. തുടർന്ന് വിവാദമുയർന്നതോടെയാണ് പരസ്യം പിൻവലിക്കുന്നതായി ജ്വല്ലറി അറിയിച്ചത്.&lt;/p&gt;&lt;p&gt;ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യങ്ങളോടും ഉത്സവങ്ങളോടും ഞങ്ങൾക്ക് അത്രയേറെ ബഹുമാനമുണ്ട്. ഞങ്ങളുടെ പുതിയ പരസ്യം സമൂഹത്തിലെ ചില വിഭാ​ഗങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവമായിരുന്നില്ല. അവരോടുള്ള ആദരമായി ഈ പരസ്യം എല്ലാ മാധ്യമങ്ങളിൽനിന്നും പിൻവലിക്കുകയാണെന്നും ജ്വല്ലറി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;ബ്രാലെറ്റ് ധരിച്ച് നടി കൃതി സഹോദരനും വളർത്തുനായയ്ക്കും രാഖികെട്ടുന്നതാണ് പരസ്യചിത്രത്തിലുണ്ടായിരുന്നത്. പരസ്യത്തിൽ നടി ധരിച്ച വസ്ത്രത്തെച്ചൊല്ലിയാണ് വിവാദമുയർന്നത്. വിഷയത്തിൽ കങ്കണ റണൗട്ട് രൂക്ഷമായ വിമർശനമുന്നയിച്ചതോടെ വിവാദം ശക്തമായി. തുടർന്ന് നടി കൃതി കങ്കണയ്ക്ക് സാമൂഹികമാധ്യമങ്ങളിലൂടെ മറുപടി നൽകി. നടിക്ക് പിന്തുണയുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും രം​ഗത്തെത്തിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/actress-kriti-sanon-rakhi-advertisement-withdrawn-articleshow-2bb7n11"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ-ചൈന അതിർത്തി പുനർനിർണ്ണയം;ചർച്ചകൾ സ്ഥിരീകരിച്ച് ബീജിംഗിലെ ഇന്ത്യൻ എംബസി]]></title>
            <link>https://www.asianetnews.com/india-news/india-china-discuss-border-issue-in-beijing-confirm-indian-embassy-in-china-articleshow-11x10ng</link>
            <guid isPermaLink="true">https://www.asianetnews.com/india-news/india-china-discuss-border-issue-in-beijing-confirm-indian-embassy-in-china-articleshow-11x10ng</guid>
            <pubDate>Wed, 26 Aug 2026 12:35:28 +0530</pubDate>
            <description><![CDATA[&lt;p&gt;അതിർത്തിയിൽ സമാധാനം നിലനിർത്താനും ഉഭയകക്ഷി സഹകരണം വിപുലീകരിക്കാനും നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0rvnpmpm54d8ez345cgxsj8,imgname-gettyimages-2227187281-170667a-1787540724374.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡൽഹി: ഇന്ത്യയും ചൈനയും അതിർത്തി പുനർനിർണ്ണയം ചർച്ച ചെയ്തു എന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും നടത്തിയ സംഭാഷണത്തിൽ ഇക്കാര്യം ഉയർന്നതായാണ് സ്ഥിരീകരണം. ഗൽവാൻ സംഘർഷത്തിന് ശേഷമുള്ള ചർച്ചകളിൽ ഇതാദ്യമായാണ് അതിർത്തി പുനർനിർണ്ണയത്തിൽ ആശയവിനിമയം നടന്നതെന്ന് ഇന്ത്യ സ്ഥിരീകരിക്കുന്നത്. ചൈനയിലെ ബീജിംഗിൽ വെച്ച് നടന്ന ഇന്ത്യ-ചൈന അതിർത്തി വിഷയങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധികളുടെ 25-ാമത് യോഗത്തിലാണ് ഇരു രാജ്യങ്ങളിലെയും പ്രമുഖ നേതാക്കൾ പങ്കെടുത്തത്.&lt;/p&gt;&lt;p&gt;ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ചേർന്നാണ് ഈ സുപ്രധാന യോഗത്തിന് സഹ അധ്യക്ഷത വഹിച്ചത്. യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നിർണ്ണായക നടപടികൾ ചർച്ചയായി. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറയുകയും അതിർത്തി നിർണ്ണയവുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;നിലവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിലുണ്ടായിട്ടുള്ള പുരോഗതിയും ചലനാത്മകതയും ഇരു പ്രതിനിധികളും വിശദമായി വിലയിരുത്തി. ചൈനയിലെ ഇന്ത്യൻ എംബസി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ എക്സിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാനും നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയ വിവരങ്ങൾ വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/india-china-discuss-border-issue-in-beijing-confirm-indian-embassy-in-china-articleshow-11x10ng"/>
        </item>
        <item>
            <title><![CDATA[അപൂർവയിനം ​ഗം​ഗാ ഡോൾഫിനെ വേട്ടയാടി എണ്ണയെടുക്കാൻ നീക്കം; വീഡിയോ വൈറലായി; പ്രതിയെ പിടികൂടി വനംവകുപ്പ്]]></title>
            <link>https://www.asianetnews.com/india-news/ganges-river-dolphin-hunt-and-oil-extraction-accused-arrested-in-bihar-articleshow-hcf4qip</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ganges-river-dolphin-hunt-and-oil-extraction-accused-arrested-in-bihar-articleshow-hcf4qip</guid>
            <pubDate>Wed, 26 Aug 2026 12:34:16 +0530</pubDate>
            <description><![CDATA[&lt;p&gt;നദിയിൽനിന്ന് ഡോൾഫിനെ വേട്ടയാടിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. ഡോൾഫിനെ പിടികൂടിയശേഷം ഇതിന്റെ എണ്ണയെടുക്കുന്നതിനെക്കുറിച്ചും പ്രതി വീഡിയോയിൽ പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ye6fmds8vdpw66dmhtx11t,imgname-ganges-river-dolphin-1787727920781.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പട്ന: അപൂർവയിനത്തിൽപെട്ട ​ഗം​ഗാ ഡോൾഫിനെ വേട്ടയാടിയ സംഭവത്തിൽ പ്രതി പിടിയിൽ. ബിഹാറിലെ ദർഹർ ​ഗ്രാമത്തിലെ ബിരേന്ദ്ര മുഖ്യയെയാണ് പൊലീസും വനംവകുപ്പും ചേർന്ന് അറസ്റ്റ് ചെയ്തത്. നദിയിൽനിന്ന് ഡോൾഫിനെ വേട്ടയാടിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. ഡോൾഫിനെ പിടികൂടിയശേഷം ഇതിന്റെ എണ്ണയെടുക്കുന്നതിനെക്കുറിച്ചും പ്രതി വീഡിയോയിൽ പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;വീഡിയോ വൈറലായതോടെ വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;വന്യജീവി സംരക്ഷണനിയമപ്രകാരം ഷെഡ്യൂൾ-1 ൽ ഉൾപ്പെടുന്ന ജീവിയാണ് ​ഗം​ഗാ ​ഡോൾഫിൻ. ​ഗം​ഗാ ​ഡോൾഫിനെ വേട്ടയാടുന്നത് ജാമ്യമില്ലാ കുറ്റമാണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/ganges-river-dolphin-hunt-and-oil-extraction-accused-arrested-in-bihar-articleshow-hcf4qip"/>
        </item>
        <item>
            <title><![CDATA[അരവല്ലി’ ഇനി ആകാശത്ത്, 4,000 SHP ശേഷിയുള്ള ഇന്ത്യൻ ഹെലികോപ്റ്റർ എൻജിന് വികസനത്തുടക്കം.]]></title>
            <link>https://www.asianetnews.com/india-news/aravalli-takes-to-the-skies-development-begins-on-an-indian-helicopter-engine-with-4000-shp-capacity-articleshow-4vm14wi</link>
            <guid isPermaLink="true">https://www.asianetnews.com/india-news/aravalli-takes-to-the-skies-development-begins-on-an-indian-helicopter-engine-with-4000-shp-capacity-articleshow-4vm14wi</guid>
            <pubDate>Wed, 26 Aug 2026 12:03:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഹെലികോപ്റ്റർ എൻജിന് അരവല്ലി എന്നാണ് പേര്. &lsquo; HAL&ndash;Safran അന്തിമ കരാറിൽ ഒപ്പുവച്ചു. എന്ത് കൊണ്ട് എങ്ങനെ പുതുതലമുറ ഹെലികോപ്റ്റർ വിശേഷങ്ങൾ പറയുകയാണ് ധനേഷ് രവീന്ദ്രൻ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0yc9svx3yt90dnr32khrw01,imgname-amaravalli-1787725932413.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;h2&gt;തലമുറ മാറുന്നു&lt;/h2&gt;&lt;p&gt;ദില്ലി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും സഫ്രാൻ ഹെലികോപ്റ്റർ എൻജിൻസും ചേർന്ന് പുതിയ തലമുറയിലെ ഉയർന്ന ശേഷിയുള്ള ഹെലികോപ്റ്റർ എൻജിൻ്റെ രൂപകൽപ്പന, വികസനം, നിർമ്മാണം, വിതരണം, ലൈഫ് സൈക്കിൾ സപ്പോർട്ട് എന്നിവയ്ക്കായുള്ള അന്തിമ കരാറിൽ ഒപ്പുവച്ചു. 3,500 മുതൽ 4,000 shp വരെ ശേഷിയുള്ള ഈ പുതിയ എൻജിന് &lsquo;അരവല്ലി&rsquo; എന്നാണ് പേര് നൽകിയിരിക്കുന്നത്. HAL ഡയറക്ടർ (എൻജിനീയറിങ്, റിസർച്ച് &amp;amp; ഡെവലപ്&zwnj;മെന്റ്) അജയ് കുമാർ ശ്രീവാസ്തവയും, SAFHAL Helicopter Engines ഡയറക്ടറും Safran Helicopter Engines എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഒലിവിയർ സാവിനും കരാറിൽ ഒപ്പുവച്ചു. HAL ചെയർമാനും മാനേജിങ് ഡയറക്ടറുമായ രവി കെ, Safran Helicopter Engines സി.ഇ.ഒ. സെഡ്രിക് ഗൂബെ എന്നിവർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.&lt;/p&gt;&lt;h2&gt;എന്താണ് അരവല്ലി&lt;/h2&gt;&lt;p&gt;ലോകത്തിലെ ഏറ്റവും പഴക്കമേറിയ പർവതനിരകളിലൊന്നായ അരവല്ലിയുടെ പേരാണ് എൻജിനും നൽകിയിരിക്കുന്നത്. നിർണായക എയ്റോസ്പേസ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെയും ഭാവി തലമുറ റോട്ടർക്രാഫ്റ്റ് പദ്ധതികൾക്കായുള്ള ആഭ്യന്തര ശേഷി വർധിപ്പിക്കുന്നതിൻ്റെയും ഇന്ത്യയുടെ ലക്ഷ്യങ്ങളെയാണ് &lsquo;അരവല്ലി&rsquo; എൻജിൻ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ എയ്റോസ്പേസ്, പ്രതിരോധ മേഖലകളുടെ വളർച്ചയിൽ ഈ കരാർ നിർണായക നാഴികക്കല്ലാണെന്നും ആഭ്യന്തര ഹെലികോപ്റ്റർ എൻജിൻ ശേഷി വികസിപ്പിക്കുന്നതിനുള്ള ഇരു പങ്കാളികളുടെയും പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണെന്നും HAL വ്യക്തമാക്കി. ചീറ്റ, ചേതക് ഹെലികോപ്റ്ററുകൾക്ക് ശക്തി പകരുന്ന ആർട്ടൂസ്റ്റേ എൻജിനുകളിലൂടെയാണ് Safran Helicopter Engines-നും HAL-നും ഇടയിലെ ദീർഘകാല പങ്കാളിത്തം ആരംഭിച്ചത്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Dhanesh Ravindran</dc:creator>
            <atom:link href="https://www.asianetnews.com/india-news/aravalli-takes-to-the-skies-development-begins-on-an-indian-helicopter-engine-with-4000-shp-capacity-articleshow-4vm14wi"/>
        </item>
        <item>
            <title><![CDATA[ഡിവൈഡറിൽ ഇടിച്ച ലോറിയിലേക്ക് ബസ് ഇടിച്ചുകയറി; അഞ്ച് സ്ത്രീകളടക്കം 6 പേർ മരിച്ചു, 12 പേർക്ക് പരിക്ക്; അപകടം പുലർച്ചെ]]></title>
            <link>https://www.asianetnews.com/india-news/telangana-suryapet-bus-accident-six-dies-articleshow-1r7vxtk</link>
            <guid isPermaLink="true">https://www.asianetnews.com/india-news/telangana-suryapet-bus-accident-six-dies-articleshow-1r7vxtk</guid>
            <pubDate>Wed, 26 Aug 2026 09:25:47 +0530</pubDate>
            <description><![CDATA[&lt;p&gt;തെലങ്കാനയിലെ സൂര്യാപേട്ടിൽ ബുധനാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. ഹൈദരാബാദിൽനിന്ന് ആന്ധ്രപ്രദേശിലെ എലുരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0y3eqf2dft1m7b4spxw142f,imgname-telangana-bus-accident-1787716656610.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിജയവാഡ: തെലങ്കാനയിൽ സ്വകാര്യബസ് ലോറിയിലേക്ക് ഇടിച്ചുകയറി ആറുപേർ മരിച്ചു. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളാണ്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;&lt;p&gt;തെലങ്കാനയിലെ സൂര്യാപേട്ടിൽ ബുധനാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. ഹൈദരാബാദിൽനിന്ന് ആന്ധ്രപ്രദേശിലെ എലുരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;റോഡിലെ ഡിവൈഡറിൽ ഇടിച്ചുനിന്ന ലോറിക്ക് പിറകിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനമറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>അഫീഫ്. എം</dc:creator>
            <atom:link href="https://www.asianetnews.com/india-news/telangana-suryapet-bus-accident-six-dies-articleshow-1r7vxtk"/>
        </item>
        <item>
            <title><![CDATA[സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തു പകരട്ടെ; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും]]></title>
            <link>https://www.asianetnews.com/india-news/prime-minister-narendra-modi-and-president-droupadi-murmu-onam-greetings-articleshow-hbuoxif</link>
            <guid isPermaLink="true">https://www.asianetnews.com/india-news/prime-minister-narendra-modi-and-president-droupadi-murmu-onam-greetings-articleshow-hbuoxif</guid>
            <pubDate>Wed, 26 Aug 2026 08:50:12 +0530</pubDate>
            <description><![CDATA[&lt;p&gt;മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് മോദി പറഞ്ഞു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0y1a4thck6dam0kqd565qzk,imgname-fotojet---2026-08-26t084945.642-1787714409297.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് മോദി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ ആശംസ. ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമ്മുവും രം​ഗത്തെത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/prime-minister-narendra-modi-and-president-droupadi-murmu-onam-greetings-articleshow-hbuoxif"/>
        </item>
        <item>
            <title><![CDATA[കാമുകിയ്ക്ക് ഐഫോൺ, റിസോർട്ടുകളിൽ ആഡംബരജീവിതം; സ്വന്തംവീട്ടിൽനിന്ന് 50 ലക്ഷവും സ്വർണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/india-news/assam-jorhat-man-arrested-for-stealing-50-lakh-from-own-home-for-buying-iphone-to-girl-friend-articleshow-oboq4bl</link>
            <guid isPermaLink="true">https://www.asianetnews.com/india-news/assam-jorhat-man-arrested-for-stealing-50-lakh-from-own-home-for-buying-iphone-to-girl-friend-articleshow-oboq4bl</guid>
            <pubDate>Wed, 26 Aug 2026 08:46:16 +0530</pubDate>
            <description><![CDATA[&lt;p&gt;കുടുംബബിസിനസിൽ പങ്കാളിയായ പ്രതി കാമുകിയ്ക്ക് ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാങ്ങാനും കാമുകിയ്ക്കൊപ്പമുള്ള ആഡംബരജീവിതത്തിനുമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ പിതാവ് പണവും സ്വർണവും സൂക്ഷിച്ചത് പ്രതിക്ക് നേരത്തേ അറിയാമായിരുന്നു. ഓ​ഗസ്റ്റ് 11-ന് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0y12yzkysxdgtfg3jv72kmx,imgname-assam-jorhat-theft-1787714173938.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;​ഗുവാഹത്തി: സ്വന്തം വീട്ടിൽനിന്ന് ലോക്കർ തകർത്ത് 50 ലക്ഷത്തോളം രൂപയും ആഭരണങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അ​ഗർവാളി(25)നെയാണ് പിതാവിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ​ഗുജറാത്തിലേക്ക് മുങ്ങിയ പ്രതിയെ പിതാവ് തന്നെ തന്ത്രപൂർവം നാട്ടിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.&lt;/p&gt;&lt;p&gt;കുടുംബബിസിനസിൽ പങ്കാളിയായ പ്രതി കാമുകിയ്ക്ക് ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാങ്ങാനും കാമുകിയ്ക്കൊപ്പമുള്ള ആഡംബരജീവിതത്തിനുമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ പിതാവ് പണവും സ്വർണവും സൂക്ഷിച്ചത് പ്രതിക്ക് നേരത്തേ അറിയാമായിരുന്നു. ഓ​ഗസ്റ്റ് 11-ന് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. പിതാവിന്റെ മുറിയിൽ കയറി ലോക്കർ തകർത്ത ഇയാൾ പണവും ആഭരണങ്ങളും കൈക്കലാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;മോഷണത്തിൽ അന്വേഷണം ആരംഭിച്ച പൊലീസിന് വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് ആദ്യമേ വ്യക്തമായിരുന്നു. ഇതിനിടെ, സംഭവത്തിന് പിന്നാലെ യഷ് അ​ഗർവാൾ വീട്ടിൽനിന്ന് പോയതും സംശയത്തിനിടയാക്കി. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ​ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടെന്ന് കണ്ടെത്തി. ഇതോടെ പിതാവ് തന്നെ അഹമ്മദാബാദിലെത്തി മകനെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയും പൊലീസിന് കൈമാറുകയുമായിരുന്നു.&lt;/p&gt;&lt;p&gt;സുഹൃത്തുക്കളായ ജിത്തു സോമാനി, രോഹിത് പ്രസാദ് എന്നിവരുടെ പ്രേരണയിലാണ് സ്വന്തം വീട്ടിൽ മോഷണം നടത്തിയതെന്നായിരുന്നു യഷ് അ​ഗർവാളിന്റെ മൊഴി. ലോക്കർ തകർക്കാനായി ഒരു കൊല്ലന്റെ സഹായം തേടിയതായും ഇയാൾ സമ്മതിച്ചു. കാമുകിയായ പുബാലിക്ക് വേണ്ടി മോഷണമുതലിൽനിന്ന് അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ചു. ഒന്നരലക്ഷം രൂപയ്ക്ക് കാമുകിയ്ക്ക് ഐഫോൺ വാങ്ങിനൽകി. കാമുകിയ്ക്ക് കുറച്ച് പണവും നൽകിയെന്നും കാമുകിയ്ക്കൊപ്പം ആഡംബര ഹോട്ടലുകളിൽ താമസിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;യഷ് അ​ഗർവാളിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളായ ജിതേന്ദ്ര സോമാനി, രോഹിത് പ്രസാദ് എന്നിവരെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മോഷ്ടിച്ച സ്വർണം വിൽക്കാനടക്കം ഇവർ സഹായംചെയ്തെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കാമുകിയെ ഇതുവരെ കേസിൽ പ്രതിചേർത്തിട്ടില്ല. എന്നാൽ, യുവതിയെ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ യഷ് അ​ഗർവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/assam-jorhat-man-arrested-for-stealing-50-lakh-from-own-home-for-buying-iphone-to-girl-friend-articleshow-oboq4bl"/>
        </item>
        <item>
            <title><![CDATA[ബംഗാളിലെ എസ്ഐആർ; ട്രൈബ്യൂണലുകൾ തീർപ്പാക്കിയത് 82,000 അപ്പീലുകൾ, 75,000-ത്തിലധികം പേർ തിരിച്ച് വോട്ടർ പട്ടികയിലേക്ക്]]></title>
            <link>https://www.asianetnews.com/india-news/sir-in-west-bengal-tribunals-disposed-of-82000-appeals-articleshow-fzlrrcz</link>
            <guid isPermaLink="true">https://www.asianetnews.com/india-news/sir-in-west-bengal-tribunals-disposed-of-82000-appeals-articleshow-fzlrrcz</guid>
            <pubDate>Wed, 26 Aug 2026 07:50:25 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമബംഗാളിലെ എസ്ഐആർ കോടതി നിയോഗിച്ച ട്രൈബ്യൂണലുകൾ തീർപ്പാക്കിയത് 82,000 അപ്പീലുകളെന്ന് റിപ്പോർട്ട്. ഇതിൽ 75,000-ത്തിലധികം പേരെയും തിരിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0epdnaf9nf3p2dz4yr9zbhv,imgname-screenshot-2026-08-20-092230-1787199673679.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;പശ്ചിമബംഗാളിലെ എസ്ഐആർ കോടതി നിയോഗിച്ച ട്രൈബ്യൂണലുകൾ തീർപ്പാക്കിയത് 82,000 അപ്പീലുകളെന്ന് റിപ്പോർട്ട്. ഇതിൽ 75,000-ത്തിലധികം പേരെയും തിരിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആകെ ഉള്ളത് 38 ലക്ഷത്തോളം അപ്പീലുകളെന്നാണ് കണക്ക്. പട്ടികയിൽ നിന്ന് ഒഴിവായ 7 ലക്ഷം പേർ മാത്രമാണ് അപ്പീൽ നൽകിയതെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ബാക്കിയുള്ള അപ്പീലുകൾ നിലവിലെ വോട്ടർ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കാനുള്ള നീക്കമെന്ന് ആരോപണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/sir-in-west-bengal-tribunals-disposed-of-82000-appeals-articleshow-fzlrrcz"/>
        </item>
        <item>
            <title><![CDATA[വിജയ് പച്ചക്കൊടി വീശി; തമിഴ്നാട്ടിൽ ഒറ്റദിവസം 250 പുതിയ ബസുകൾ നിരത്തിലേക്ക്, 130 എണ്ണം ലോ ഫ്ലോർ ഇലക്ട്രിക് ബസുകൾ]]></title>
            <link>https://www.asianetnews.com/india-news/cm-vijay-flagged-off-250-new-buses-in-tamil-nadu-articleshow-o8tes3p</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cm-vijay-flagged-off-250-new-buses-in-tamil-nadu-articleshow-o8tes3p</guid>
            <pubDate>Tue, 25 Aug 2026 22:38:47 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്നാട്ടിൽ 250 പുതിയ ബസുകൾ നിരത്തിലിറങ്ങി. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. 130 ലോ ഫ്ലോർ ഇലക്ട്രിക് ബസുകളും 120 മറ്റ് ബസുകളുമാണ് പുതിയതായി നിരത്തിലിറങ്ങിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wy83g8m6h22wkx7tb6kh9p,imgname-tamil-new-buses-1787677642248.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്നാട്ടിൽ ഒറ്റദിവസം 250 പുതിയ ബസുകൾ നിരത്തിലിറങ്ങി. മെട്രോപൊളിറ്റൽ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി), തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിവിടങ്ങളിലേക്ക് വാങ്ങിയ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് നിർവഹിച്ചു. പുതിയ ബസുകളിൽ 130 എണ്ണം ലോ ഫ്ലോർ ഇലക്ട്രിക് ബസുകളാണ്. സംസ്ഥാന സർക്കാരിൻ്റെ ഗ്രീൻ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങുന്നത്. പുതിയ ബസുകളിൽ മുഖ്യമന്ത്രി വിജയ് പരിശോധനയും നടത്തി.&lt;/p&gt;&lt;p&gt;വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്ലൻഡിൻ്റെ അനുബന്ധസ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയിൽ നിന്നാണ് ഇലക്ട്രിക് ബസുകൾ വാങ്ങിയത്. 130 ഇലക്ട്രിക് ബസുകൾക്കായി 234.5 കോടി രൂപയാണ് ചെലവഴിച്ചത്. 120 മറ്റ് ബസുകൾക്കായി 55.8 കോടി രൂപ ചെലവായി. പുതിയതായി വാങ്ങിയ 130 ബസുകളിൽ 80 എണ്ണം എംടിസിയുടെ അലന്ദൂ&zwj;ർ ഡിപ്പോയിലും 50 എണ്ണം സെൻട്രൽ ഡിപ്പോയിലും വിന്യസിക്കും. നിലവിൽ ചെന്നൈയുടെ പരിധിയിൽ പ്രവർത്തിക്കുന്ന എംടിസി 625 ലോ ഫ്ലോ&zwj;ർ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;மாண்புமிகு தமிழ்நாடு முதலமைச்சர் திரு.ச.ஜோசப் விஜய் அவர்கள் இன்று (25.8.2026) தலைமைச் செயலகத்தில், மாநகர் போக்குவரத்துக் கழகம் மற்றும் தமிழ்நாடு அரசு போக்குவரத்துக் கழகங்களின் சார்பில் 290 கோடியே 8 இலட்சம் ரூபாய் செலவில் 250 புதிய பேருந்துகளின் சேவையைப் பொதுமக்களின்&hellip; pic.twitter.com/BOxphkNMU2&lt;/p&gt;&lt;p&gt;&mdash; CMOTamilNadu (@CMOTamilnadu) August 25, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ 'വെട്രി പയനം പദ്ധതി' വിജയ്&zwj;യുടെ നേതൃത്വത്തിലുള്ള സർക്കാർ വിപുലീകരിച്ചിരുന്നു. സ്ത്രീകൾക്ക് &zwj;ഡീലക്സ്, എൽഎസ്എസ്, എക്സ്പ്രസ്, മൊഫ്യൂസൽ ബസുകളിലും യാത്ര സൗജന്യമാക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ​ഒക്ടോബർ രണ്ട് ​ഗാന്ധി ജയന്തി മുതൽ ഡീലക്സ്, എക്സ്പ്രസ് ബസുകളിലെ സൗജന്യ യാത്ര പ്രാബല്യത്തിൽ വരും. ഇതോടെ സംസ്ഥാനത്തെ 4,641 ബസുകളിൽ കൂടി സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകും.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/cm-vijay-flagged-off-250-new-buses-in-tamil-nadu-articleshow-o8tes3p"/>
        </item>
        <item>
            <title><![CDATA[വിരമിക്കൽ അഭ്യൂഹം തള്ളി മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ്; 'അത് രാഷ്ട്രീയ പ്രസ്താവനയല്ല, ദുർവ്യാഖ്യാനം ചെയ്തു']]></title>
            <link>https://www.asianetnews.com/india-news/retirement-speculation-denied-by-minister-nitin-gadkari-s-office-his-statement-is-taken-out-of-context-articleshow-w2zzboe</link>
            <guid isPermaLink="true">https://www.asianetnews.com/india-news/retirement-speculation-denied-by-minister-nitin-gadkari-s-office-his-statement-is-taken-out-of-context-articleshow-w2zzboe</guid>
            <pubDate>Tue, 25 Aug 2026 22:19:02 +0530</pubDate>
            <description><![CDATA[&lt;p&gt;രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ്. നാഗ്പൂരിലെ പ്രസംഗത്തിൽ താൻ നയിക്കുന്ന ട്രസ്റ്റിന്റെ ചുമതലകൾ യുവതലമുറയ്ക്ക് കൈമാറുന്നതിനെക്കുറിച്ചാണ് സംസാരിച്ചതെന്നും ഇതിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wxgff4w475cxxqvjk0hf0e,imgname-nitin-gadkari-1787676868068.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ്. നാഗ്പൂരിലെ പ്രസംഗം ചില ചാനലുകൾ തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. യുവതലമുറ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും തനിക്ക് ഇനിയും ഒരുപാട് ജോലി ചെയ്യാൻ കഴിയില്ലെന്നും നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഗഡ്കരി നയിക്കുന്ന ലക്ഷ്മൺറാവു മങ്കർ ട്രസ്റ്റിനെ കുറിച്ച് മാത്രമാണ് സംസാരിച്ചത് എന്നാണ് മന്ത്രിയുടെ ഓഫീസിന്&zwj;റെ വിശദീകരണം. രാഷ്ട്രീയവുമായി ഈ പ്രസംഗത്തിന് ബന്ധമില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിസഭാ പുനസംഘടനയിൽ ഗഡ്കരിക്ക് സ്ഥാനമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രസംഗം വലിയ ചർച്ചയായത്.&lt;/p&gt;&lt;p&gt;ട്രസ്റ്റിന്&zwj;റെ ചുമതലകൾ പുതിയ തലമുറയ്ക്ക് കൈമാറുന്നതിനെക്കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും എന്നാൽ ചില മാധ്യമങ്ങൾ ഇതിനെ രാഷ്ട്രീയ പ്രസ്താവനയായി തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഓഫീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഞായറാഴ്ച നാഗ്പൂരിൽ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്&zwj;റെ പൊതുജീവിതത്തെക്കുറിച്ച് നിതിൻ ഗഡ്കരി സംസാരിച്ചത്. ഈ കാലയളവിൽ അനേകം ഉന്നത ചുമതലകൾ വഹിക്കുകയും അംഗീകാരങ്ങൾ നേടുകയും തിരിച്ചടികൾ നേരിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ ഇനി മുൻപത്തെപ്പോലെ കഠിനാധ്വാനം ചെയ്യാൻ സാധിക്കില്ലെന്നും പുതിയ തലമുറ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;പൊതുപ്രവർത്തനത്തിന്റെ ആദ്യകാലങ്ങളിൽ ഏത് പ്രതികൂല സാഹചര്യത്തിലും പാർട്ടിക്ക് വേണ്ടി സമയമൊന്നും നോക്കാതെ അധ്വാനിക്കുകയും യാത്രകളിൽ ലഭിക്കുന്ന ഭക്ഷണം കഴിച്ച് ലളിതമായി ജീവിക്കുകയും ചെയ്യുന്ന ശീലമാണ് തനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം ഓർത്തെടുത്തു. എന്നാൽ കൊവിഡ് കാലഘട്ടത്തിനു ശേഷം തന്റെ ജീവതശൈലിയിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ സാധിച്ചതായി ഗഡ്കരി വ്യക്തമാക്കി. നിലവിൽ താൻ പതിവായി യോഗ ചെയ്യാറുണ്ടെന്നും ആരോഗ്യ പരിപാലനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുരംഗത്തുള്ള എല്ലാവരും സ്വന്തം ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/retirement-speculation-denied-by-minister-nitin-gadkari-s-office-his-statement-is-taken-out-of-context-articleshow-w2zzboe"/>
        </item>
        <item>
            <title><![CDATA[ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ മകൾ; വീഡിയോ പുറത്ത്; രണ്ടുപേരും പരാതി നൽകി]]></title>
            <link>https://www.asianetnews.com/india-news/bjp-mla-daughter-slaps-woman-si-in-karnataka-temple-articleshow-h0bwiml</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-mla-daughter-slaps-woman-si-in-karnataka-temple-articleshow-h0bwiml</guid>
            <pubDate>Tue, 25 Aug 2026 20:13:37 +0530</pubDate>
            <description><![CDATA[&lt;p&gt;തുമകുരു റൂറലിലെ ബിജെപി എംഎൽഎ ബി. സുരേഷ് ​ഗൗഡയുടെ മകളും അസിസ്റ്റന്റ് കമ്മീഷണർ ​ഗൗതമിന്റെ ഭാര്യയുമായ ഐശ്വര്യയാണ് പൊലീസ് ഉദ്യോ​ഗസ്ഥയുടെ മുഖത്തടിച്ചത്. അടിയേറ്റതിന് പിന്നാലെ വനിതാ എസ്ഐ ഐശ്വര്യയെ പിടിച്ചുതള്ളുകയും ചുമലിൽ അടിക്കുകയുംചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wp1axmgt1a05e4ty1w4vvf,imgname-bjp-mla-daughter-aishwarya-slaps-woman-si-1787669031859.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ മകൾ. തുമകുരു റൂറലിലെ ബിജെപി എംഎൽഎ ബി. സുരേഷ് ​ഗൗഡയുടെ മകളും അസിസ്റ്റന്റ് കമ്മീഷണർ ​ഗൗതമിന്റെ ഭാര്യയുമായ ഐശ്വര്യയാണ് പൊലീസ് ഉദ്യോ​ഗസ്ഥയുടെ മുഖത്തടിച്ചത്. അടിയേറ്റതിന് പിന്നാലെ വനിതാ എസ്ഐ ഐശ്വര്യയെ പിടിച്ചുതള്ളുകയും ചുമലിൽ അടിക്കുകയുംചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 12-ന് കർണാടകയിലെ ആരതി ഉക്കഡ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ്ഐ ബി. സവിതയ്ക്കാണ് എംഎൽഎയുടെ മകളിൽനിന്ന് മർദനമേറ്റത്.&lt;/p&gt;&lt;p&gt;എംഎൽഎയുടെ മകളായ ഐശ്വര്യ ക്ഷേത്രത്തിൽ ദർശനത്തിനായി കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, ദർശനം വൈകുന്നതിൽ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന സവിതയുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനുപിന്നാലെയാണ് ഐശ്വര്യ എസ്ഐയുടെ മുഖത്തടിച്ചത്. തൊട്ടുപിന്നാലെ എസ്ഐ ഐശ്വര്യയുടെ ചുമലിലും അടിച്ചു. ഇതോടെ സമീപത്തുണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് രം​ഗം ശാന്തമാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;സംഭവത്തിൽ പൊലീസ് ഐശ്വര്യയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തി ഉദ്യോ​ഗസ്ഥയെ മർദിച്ചതിനും അധിക്ഷേപിച്ചതിനും സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം എംഎൽഎയുടെ മകൾക്കെതിരേ കേസെടുത്തത്. അതേസമയം, വനിതാ എസ്ഐക്കെതിരേ ഐശ്വര്യയും പൊലീസിൽ പരാതി നൽകി. വനിതാ എസ്ഐ അധിക്ഷേപിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് ഐശ്വര്യയുടെ പരാതിയിലെ ആരോപണം. രണ്ട് പരാതികളിലും അന്വേഷണം നടത്തിവരികയാണെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദന്തി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-mla-daughter-slaps-woman-si-in-karnataka-temple-articleshow-h0bwiml"/>
        </item>
        <item>
            <title><![CDATA[കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളം]]></title>
            <link>https://www.asianetnews.com/kerala-news/kerala-receives-the-national-award-from-the-union-ministry-of-food-processing-industries-articleshow-ulakt26</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-receives-the-national-award-from-the-union-ministry-of-food-processing-industries-articleshow-ulakt26</guid>
            <pubDate>Tue, 25 Aug 2026 20:02:43 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്തെ ഭക്ഷ്യമേഖലയിലെ സംരംഭകർക്ക് നൽകിയ സമഗ്ര പിന്തുണ, സാമ്പത്തിക സഹായം, നൈപുണ്യ വികസനം, വിപണന പ്രോത്സാഹനം, തുടങ്ങിയവ കണക്കിലെടുത്താണ് സംസ്ഥാനത്തിന് ഈ അംഗീകാരം ലഭിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wnqn21j090x3edtsgm5b6a,imgname-keralam-award-1787668714561.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്&zwj;റെ പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പി.എം.എഫ്&zwnj;.എം.ഇ.) മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളം ഏറ്റുവാങ്ങി. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാനിൽ നിന്നും കൃഷി, കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ്., കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് എസ്. എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു. ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിൽ നടന്ന പി.എം.എഫ്&zwnj;.എം.ഇ ഉച്ചകോടിയിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്.&lt;/p&gt;&lt;p&gt;സംസ്ഥാനത്തെ ഭക്ഷ്യമേഖലയിലെ സംരംഭകർക്ക് നൽകിയ സമഗ്ര പിന്തുണ, സാമ്പത്തിക സഹായം, നൈപുണ്യ വികസനം, വിപണന പ്രോത്സാഹനം തുടങ്ങിയവ കണക്കിലെടുത്താണ് സംസ്ഥാനത്തിന് ഈ അംഗീകാരം ലഭിച്ചത്. പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നിശ്ചയിച്ച 10,000 സംരംഭകർ എന്ന ലക്ഷ്യം മറികടന്ന് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ ലഭ്യമാക്കാൻ സംസ്ഥാന വ്യവസായ വകുപ്പിന് സാധിച്ചു. കൂടാതെ 7,529 ഗുണഭോക്താക്കൾക്കായി 195.04 കോടി രൂപയുടെ ഗ്രാന്റ്-ഇൻ-എയ്ഡ് സബ്&zwnj;സിഡിയും അനുവദിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധനസഹായമായി കുടുംബശ്രീ മുഖേന സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ വഴി 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപയും നഗര ഉപജീവന മിഷൻ വഴി 1,060 അംഗങ്ങൾക്ക് 3.90 കോടി രൂപയും വിതരണം ചെയ്തു. തൃശ്ശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ 2.75 കോടി രൂപ ചെലവിൽ അരി, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജന സംസ്കരണം എന്നിവയ്ക്കായി സജ്ജമാക്കിയ കോമൺ ഇൻകുബേഷൻ സെന്ററും പദ്ധതിയുടെ ഭാഗമായി വിജയകരമായി പ്രവർത്തിച്ചുവരുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-receives-the-national-award-from-the-union-ministry-of-food-processing-industries-articleshow-ulakt26"/>
        </item>
        <item>
            <title><![CDATA[സംഘടന ശക്തിപ്പെടുത്താൻ സിജെപി; പുതിയ ദേശീയ നേതൃത്വവും സോണൽ കമ്മിറ്റികളും പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/india-news/cjp-announces-new-organisational-appointments-and-zone-committees-articleshow-uur59si</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cjp-announces-new-organisational-appointments-and-zone-committees-articleshow-uur59si</guid>
            <pubDate>Tue, 25 Aug 2026 19:26:49 +0530</pubDate>
            <description><![CDATA[&lt;p&gt;കോക്രോച്ച് ജനത പാർട്ടി പുതിയ ദേശീയ നേതൃത്വത്തെയും സോണൽ കോർഡിനേഷൻ കമ്മിറ്റികളെയും പ്രഖ്യാപിച്ചുകൊണ്ട് സംഘടനാ വിപുലീകരണം നടത്തി. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലുടനീളം പ്രാദേശിക നേതൃത്വ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0a4hj2nkg62ezyhxthce1w6,imgname-cjp-new-national-team-1787046709331.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). പുതിയ ദേശീയ നേതൃത്വവും സോണൽ കോർഡിനേഷൻ കമ്മിറ്റിയുമാണ് പ്രഖ്യാപിച്ചത്. ഈസ്റ്റ് സോൺ, വെസ്റ്റ് സോൺ, നോർത്ത് സോൺ എന്നിവയാണ് പ്രഖ്യാപിച്ചത്. താഴെത്തട്ടിലുള്ള സാന്നിധ്യം ശക്തിപ്പെടുത്തുന്നതും ഏകോപനം മെച്ചപ്പെടുത്തുന്നതുമാണ് ലക്ഷ്യം. ഇന്ത്യയിലുടനീളം പ്രാദേശിക നേതൃത്വത്തിന്&zwj;റെ ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുക്കുക എന്നതും ലക്ഷ്യമിട്ടാണ് സംഘടനാ വിപുലീകരണം.&lt;/p&gt;&lt;p&gt;സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ സഹ-കൺവീനർമാരായും ആഫ്രീൻ നവാസിനെ ദേശീയ സെക്രട്ടറിയായും തീരുമാനിച്ചു. അഞ്ച് സംഘടനാ ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ദേശീയ വക്താക്കളെയും സിജെപി പ്രഖ്യാപിച്ചു. രേഖാ ശർമ്മ, അക്ഷയ് ഷിൻഡെ, പ്രേം ആകാശ്, അനം ഉസ്മ, ബാലകൃഷ്ണ ശുക്ല എന്നിവരെ സംഘടനാ ജോയിന്&zwj;റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. സുധീർ സംഗ്വാൻ, സിദ്ധാന്ത് ഭരദ്വാജ് എന്നിവരാണ് പുതിയ ദേശീയ വക്താക്കൾ.&lt;/p&gt;&lt;h2&gt;&lt;strong&gt;മേഖല തിരിച്ചുള്ള കോഓർഡിനേഷൻ കമ്മിറ്റികൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;നോർത്ത് സോൺ കോഓർഡിനേഷൻ കമ്മിറ്റിയിൽ ആദേശ് പ്രധാൻ ഗുർജാർ, ആസാദ് മോഹിത്, മുഹമ്മദ് ഫർഹാൻ ഖാൻ, വിശേഷ് കർൺവാൾ, ഉജ്ജ്വൽ പാണ്ഡെ, പൂജ സൈനി, അഫ്താബ് സിംഗ്, അർഷ്ദീപ് സിംഗ് കൊച്ചാർ, സാഹിദ് അഹമ്മദ് മാലെ, മെഹ്വിഷ് അലി, ശ്രേഷ്ഠ് സിംഗ് ഖേര, അജയ് ദേശ്വാൾ, ഡോ. വിവേക് സംഗ്വാൻ, മുകേഷ്, റാം ജാഖഡ്, ഹർഷ് കാർത്തികേയ് സിംഗ്, അഡ്വക്കേറ്റ് ആരുഷി ഗായി എന്നിവർ ഉൾപ്പെടുന്നു.&lt;/p&gt;&lt;p&gt;ഈസ്റ്റ് സോൺ കോഓർഡിനേഷൻ കമ്മിറ്റിയിൽ ഷെയ്ഖ് മരൂഫ് ഉദ്ദീൻ, ദേദിപ്യ ഗാംഗുലി, ഷെയ്ഖ് അബ്ദുൾ ഹഫീസ്, പ്രകൃതി സാഹു, രാകേഷ് രഞ്ജൻ സമൽ, സ്വപ്നിൽ മിശ്ര, അശുതോഷ് രഞ്ജൻ, ഖുഷ്ബു വഹാബ് ചൗധരി, മായങ്ക് പാണ്ഡെ, സതീഷ് യാദവ്, അസ്ലം ഖാൻ, രസിക ഖാരെ, സചിൻ ഭർവാൾ, കൃതിക കശ്യപ്, മോഹൻ യാദവ്, രാമൻ ദീപ് എന്നിവർ ഉൾപ്പെടുന്നു.&lt;/p&gt;&lt;p&gt;വെസ്റ്റ് സോൺ കോഓർഡിനേഷൻ കമ്മിറ്റിയിൽ ഡോ. നിതിൻ ദിഗെ, അഡ്വ. ജയ്സിംഗ് ഷേരെ, ദുർഗേഷ് കുഹികെ, നിലാക്ഷി വാങ്കഡെ, സരോഷ് ഷെയ്ഖ്, അശുതോഷ് ശർമ്മ, രോഹിത് പട്ടേൽ, അനികേത് ശിവഹാരെ, റാം പട്ടേൽ, വേദ് ത്രിവേദി, പ്രീതേഷ് ചൗഡ എന്നിവരാണുള്ളത്. രാജ്യത്തുടനീളം കൂടുതൽ ശക്തവും സജീവവുമായ ഒരു സംഘടന കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് സിജെപി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/india-news/cjp-announces-new-organisational-appointments-and-zone-committees-articleshow-uur59si"/>
        </item>
        <item>
            <title><![CDATA[എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു]]></title>
            <link>https://www.asianetnews.com/india-news/president-droupadi-murmu-extends-onam-greetings-to-all-malayalis-articleshow-0r2kb2r</link>
            <guid isPermaLink="true">https://www.asianetnews.com/india-news/president-droupadi-murmu-extends-onam-greetings-to-all-malayalis-articleshow-0r2kb2r</guid>
            <pubDate>Tue, 25 Aug 2026 19:24:07 +0530</pubDate>
            <description><![CDATA[&lt;p&gt;മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തിന്റെ പുരോ​ഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wk7pwmafrvn3fdqcz8wkad,imgname-onam-wishes-2026-1787666094996.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണം ആശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോ​ഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/president-droupadi-murmu-extends-onam-greetings-to-all-malayalis-articleshow-0r2kb2r"/>
        </item>
        <item>
            <title><![CDATA['സ്വകാര്യദൃശ്യം കാണിച്ച് ഭീഷണി, സ്വത്ത് തട്ടിയെടുക്കാനും മതംമാറ്റാനും ശ്രമം'; ​എൻജിനീയറും കുടുംബവും പുഴയിൽ ചാടി മരിച്ചു; പേരമകന്റെ കോച്ച് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/india-news/andhra-engineer-and-family-commits-suicide-in-godhavari-river-accused-shooting-coach-arrested-articleshow-hzmkqdy</link>
            <guid isPermaLink="true">https://www.asianetnews.com/india-news/andhra-engineer-and-family-commits-suicide-in-godhavari-river-accused-shooting-coach-arrested-articleshow-hzmkqdy</guid>
            <pubDate>Tue, 25 Aug 2026 18:56:23 +0530</pubDate>
            <description><![CDATA[&lt;p&gt;പഞ്ചായത്ത് രാജ് വകുപ്പിലെ അസി. എൻജിനീയർ തില്ലപുഡി നൂക്കാ രാജു, ഭാര്യ മീന, മകൾ സൗജന്യ എന്നിവരാണ് ​​ഗോദാവരി നദിയിൽ ചാടി ആത്മഹത്യചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാജാമുണ്ഡ്രിയിലെ പാലത്തിൽനിന്നാണ് കുടുംബം നദിയിലേക്ക് ചാടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0whkr4ysq9svrsncb196er4,imgname-andhra-family-suicide-1787664392350.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ഷൂട്ടിങ് കോച്ച് അറസ്റ്റിലായി. കേസിൽ പ്രതിയായ ഷെയ്ഖ് സാദിഖ് ഖാനെയാണ് ഉത്തർപ്രദേശിലെ മീററ്റിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ട്രാൻസിറ്റ് വാറന്റ് വാങ്ങി ആന്ധ്രപ്രദേശിൽ എത്തിച്ചതായി കാക്കിനാഡ എസ്പി ജി. ബിന്ദു മാധവ് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;പഞ്ചായത്ത് രാജ് വകുപ്പിലെ അസി. എൻജിനീയർ തില്ലപുഡി നൂക്കാ രാജു, ഭാര്യ മീന, മകൾ സൗജന്യ എന്നിവരാണ് ​​ഗോദാവരി നദിയിൽ ചാടി ആത്മഹത്യചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാജാമുണ്ഡ്രിയിലെ പാലത്തിൽനിന്നാണ് കുടുംബം നദിയിലേക്ക് ചാടിയത്. ഇവർക്കൊപ്പം സൗജന്യയുടെ പത്തുവയസ്സുള്ള മകനും പുഴയിൽ ചാടിയിരുന്നെങ്കിലും കുട്ടിയെ പിന്നീട് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.&lt;/p&gt;&lt;p&gt;മരിച്ച മൂന്നുപേരുടെയും ആത്മ​ഹത്യാക്കുറിപ്പുകൾ പരിശോധിച്ചതോടെയാണ് ഷൂട്ടിങ് കോച്ചായ ഷെയ്ഖ് സാദിഖിനെതിരേയുള്ള വിവരങ്ങൾ ലഭിച്ചത്. മരണത്തിന് ഉത്തരവാദി ഇയാളാണെന്നും ഇയാളുടെ ഭീഷണിയും സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമങ്ങളുമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് മൂവരും എഴുതിയിരുന്നത്. സൗജന്യയുടെ ഭർത്താവ് ജ​ഗദീഷ് റെഡ്ഡി കഴിഞ്ഞ ജൂലായിൽ മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്നും ഇദ്ദേഹത്തെ ഷെയ്ഖ് സാദിഖ് ഖാൻ വിഷം നൽകി കൊലപ്പെടുത്തിയതാണെന്നും ആരോപണമുണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് സാദിഖ് ഖാനായി തിരച്ചിൽ ആരംഭിച്ചത്. പ്രതി സംസ്ഥാനം വിട്ടതോടെ പൊലീസ് വിവിധസംഘങ്ങളായി തിരിഞ്ഞ് വിവിധ സംസ്ഥാനങ്ങളിൽ ഊർജിത തിരച്ചിൽ നടത്തി. ഇതിനിടെയാണ് ഉത്തർപ്രദേശിൽനിന്ന് പ്രതിയെ പിടികൂടിയത്.&lt;/p&gt;&lt;h2&gt;​കുറിപ്പുകളിൽ ​ഗുരുതര ആരോപണങ്ങൾ...&lt;/h2&gt;&lt;p&gt;മരുമകനായ ജ​ഗദീഷ് റെഡ്ഡിയുടെ മരണത്തിന് പിന്നാലെയാണ് പേരമകന്റെ റൈഫിൾ ഷൂട്ടിങ് കോച്ചായ സാദിഖ് ഖാൻ തങ്ങളുടെ കുടുംബത്തിൽ കയറിയതെന്നാണ് നൂക്കാ രാജുവിന്റെ കുറിപ്പിലുള്ളത്. മകൾ സൗജന്യയ്ക്ക് സഹായങ്ങളും പിന്തുണയും നൽകി ഇയാൾ വിശ്വാസം നേടി. എന്നാൽ, പിന്നീട് ഇത് ഭീഷണിയിലേക്ക് വഴിമാറി. കുടുംബത്തിന്റെ നിയന്ത്രണം ഇയാളുടെ കൈകളിലായി. ബാങ്ക് അക്കൗണ്ടുകളും പ്രതി കൈക്കലാക്കി. മതം മാറാൻ വരെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു.&lt;/p&gt;&lt;p&gt;സാദിഖ് ഖാൻ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് മീനയുടെ കുറിപ്പിലുണ്ടായിരുന്നത്. സാദിഖ് ഖാൻ നിരന്തരം ബ്ലാക്ക്മെയിൽ ചെയ്തതായാണ് സൗജന്യ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി തന്റെ സ്വകാര്യചിത്രങ്ങൾ കൈക്കലാക്കി പ്രതി ഭീഷണിപ്പെടുത്തുകയാണ്. ഭർത്താവ് ജ​ഗദീഷ് റെഡ്ഡിയെ സാദിഖ് ഖാൻ വിഷം നൽകി കൊലപ്പെടുത്തി. പിന്നീട് ഇത് ആത്മഹത്യയാക്കി ചിത്രീകരിച്ചെന്നും കുറിപ്പിലുണ്ടായിരുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/andhra-engineer-and-family-commits-suicide-in-godhavari-river-accused-shooting-coach-arrested-articleshow-hzmkqdy"/>
        </item>
        <item>
            <title><![CDATA[ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് വാർഷിക ഫീസ്; 25,000 രൂപ വരെ ഈടാക്കാൻ നിർദേശം; എതിർപ്പുമായി മന്ത്രി]]></title>
            <link>https://www.asianetnews.com/india-news/bengaluru-parking-pass-annual-parking-fee-bangalore-articleshow-nsez1c0</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bengaluru-parking-pass-annual-parking-fee-bangalore-articleshow-nsez1c0</guid>
            <pubDate>Tue, 25 Aug 2026 17:47:27 +0530</pubDate>
            <description><![CDATA[&lt;p&gt;ബെം​ഗളൂരുവിലെ റെസിഡൻഷ്യൽ മേഖലകളിലെ പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് ഫീസ് ഈടാക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. ഇതനുസരിച്ച് വാർഷിക റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഫീസ് എന്ന പേരിൽ ഒരുവർഷം 25,000 രൂപ വരെ ഈടാക്കാനായിരുന്നു നിർദേശം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wdpb7qgr2dc5p52c5em59p,imgname-bengaluru-parking-pass-1787660283127.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി. കർണാടകയിലെ കോൺ​ഗ്രസ് മന്ത്രി രാമലിം​ഗ റെഡ്ഡിയാണ് കോൺ​ഗ്രസ് സർക്കാരിന്റെ പുതിയ നീക്കത്തിനെതിരേ രം​ഗത്തെത്തിയത്. വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തും നൽകി.&lt;/p&gt;&lt;p&gt;ബെം​ഗളൂരുവിലെ റെസിഡൻഷ്യൽ മേഖലകളിലെ പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് ഫീസ് ഈടാക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. ഇതനുസരിച്ച് വാർഷിക റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഫീസ് എന്ന പേരിൽ ഒരുവർഷം 25,000 രൂപ വരെ ഈടാക്കാനായിരുന്നു നിർദേശം. ഹാച്ച് ബാക്ക് കാറുകൾക്ക് ഒരുവർഷം 15,000 രൂപയും സെഡാനുകൾക്ക് ഒരുവർഷം 20,000 രൂപയും എസ്.യു.വികൾക്ക് ഒരുവർഷം 25,000 രൂപയും പാർക്കിങ് ഫീസായി ഈടാക്കണമെന്നും നിർദേശമുണ്ടായി. ന​ഗരത്തിലെ അനധികൃത പാർക്കിങ്ങും റോഡുകൾ കൈയേറി ദീർഘനാളത്തേക്ക് പലരും വാഹനം നിർത്തിയിടുന്നതും തടയാനായിരുന്നു ഈ നീക്കം. ഇതിലൂടെ ​ഗതാ​ഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നും പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, പാർക്കിങ് ഫീസ് ഈടാക്കാനുള്ള പുതിയ നിർദേശം ന​ഗരത്തിൽ താമസിക്കുന്ന മധ്യവർ​ഗ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് മന്ത്രി രാമലിം​ഗ റെഡ്ഡിയുടെ അഭിപ്രായം. ന​ഗരത്തിലെ പാർക്കിങ് സംബന്ധിച്ച പ്രശ്നങ്ങളും ​ഗതാ​ഗതക്കുരുക്കും കുറയ്ക്കാൻ അനധികൃത പാർക്കിങ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, ഇതിനായി വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള നീക്കം മധ്യവർ​ഗക്കാരെയും സാധാരണക്കാരെയും ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;ന​ഗരത്തിലെ പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവരാണ് കെട്ടിടത്തിന് മുന്നിലെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇവർക്കൊന്നും പഴയ കെട്ടിടങ്ങളിൽ പാർക്കിങ്ങിന് സൗകര്യമില്ല. അത്യാവശ്യം പുരയിടവും കൂടുതൽ സ്ഥലവുമുള്ള വീട്ടുകാർക്ക് സ്വന്തം സ്ഥലങ്ങളിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാം. എന്നാൽ, ന​ഗരത്തിൽ മിക്ക മധ്യവർ​ഗ കുടുംബങ്ങളും താമസിക്കുന്നത് അപ്പാർട്ട്മെന്റുകളിലും പഴയ കെട്ടിടങ്ങളിലുമാണ്. ഇവിടങ്ങളിൽ പാർക്കിങ് സൗകര്യം പരിമിതമാണ്. ഇവരിൽനിന്ന് വാർഷിക പാർക്കിങ് ഫീസ് കൂടി ഈടാക്കുന്നത് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ നിർദേശം നടപ്പിലാക്കുമ്പോൾ താമസസ്ഥലത്ത് പാർക്കിങ് സൗകര്യമില്ലാത്തവരെ അതിൽനിന്ന് ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാർഷിക ഫീസ് നടപ്പിലാക്കുംമുൻപ് ബെം​ഗളൂരുവിലെ ജനപ്രതിനിധികളുമായും റെസിഡൻസ് അസോസിയേഷനുകളുമായും ചർച്ച നടത്തണമെന്നും അതിനുശേഷം മാത്രമേ ഇത് നടപ്പിലാക്കാവൂ എന്നും മന്ത്രി ആവശ്യപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/bengaluru-parking-pass-annual-parking-fee-bangalore-articleshow-nsez1c0"/>
        </item>
        <item>
            <title><![CDATA[ബഹിരാകാശം സ്വകാര്യവത്ക്കരണത്തിനോ, ഐഎസ്ആർഒയുടെ നിലപാട് എന്ത്, മാധവൻനായരുടെ  എതിർപ്പ് ഇൻസ്പേസിനോടോ?]]></title>
            <link>https://www.asianetnews.com/india-news/space-sector-privatisation-what-is-isros-stance-is-madhavan-nair-opposed-to-inspace-articleshow-ekkkuic</link>
            <guid isPermaLink="true">https://www.asianetnews.com/india-news/space-sector-privatisation-what-is-isros-stance-is-madhavan-nair-opposed-to-inspace-articleshow-ekkkuic</guid>
            <pubDate>Tue, 25 Aug 2026 16:59:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ ബഹിരാകാശ രംഗത്ത് ഇപ്പോൾ സംഭവിക്കുന്നത് എന്താണ് ?&lt;/p&gt;&lt;p&gt;ജി.മാധവൻ നായ&zwnj;ർ പറഞ്ഞ &lsquo;റെഗുലേറ്റ&zwnj;ർ&rsquo; തന്നെ എക്സിക്യൂട്ടീവുമാകുന്ന അസാധാരണ സാഹചര്യം ഏതാണ് ?&lt;/p&gt;&lt;p&gt;ഐഎസ്ആർഒ മുൻ ചെയ&zwnj;ർമാൻ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ രംഗപ്രവേശത്തിന് എതിരാണോ ?&lt;/p&gt;&lt;p&gt;ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയാണ് അരുൺരാജ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wavab1ybr07amjxpgdb95f,imgname-whatsapp-image-2026-08-25-at-16.57.09-1787657300321.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;h2&gt;ആദ്യ ചോദ്യത്തിനുള്ള ഉത്തരം അതി സങ്കീർണ്ണമാണ്.&lt;/h2&gt;&lt;p&gt;ഇത്ര മാത്രം പറയാം, നയമുണ്ടെങ്കിലും നിയമമില്ലാത്ത അസാധാരണ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യൻ ബഹിരാകാശ രംഗത്തിന്റെ ശാപം. ഇന്ത്യൻ സ്പേസ് ആക്ടിവിറ്റീസ് ബിൽ 2017 പാ&zwj;ർലമെൻ്റ് കണ്ടില്ല, അതിനെ അപ്പാടെ പൊളിച്ചുപണിത ഇന്ത്യൻ സ്പേസ് ആക്ടിവിറ്റീസ് ബിൽ 2025 എപ്പോൾ പാ&zwnj;&zwnj;ർലമെന്റ് കാണുമെന്ന ചോദ്യത്തിന് ഉത്തരം തത്കാലം എൻ്റെ പക്കലില്ല.&lt;/p&gt;&lt;p&gt;അതിനാൽ എളുപ്പമുള്ള ചോദ്യത്തിൽ നിന്ന് തുടങ്ങാം,&lt;/p&gt;&lt;p&gt;സ്വകാര്യ ബഹിരാകാശ കമ്പനികളുടെ കടന്ന് വരവിന് ഐഎസ്ആർഒ എതിര് നിൽക്കുന്നുണ്ടോ എന്ന് ആര് ചോദിച്ചാലും അതിനുത്തരം ഇല്ല എന്നാണ്. സ്വകാര്യ മേഖലയുടെ കടന്നുവരവിനെ ഐഎസ്ആ&zwnj;ർഒ നേതൃത്വം എതിർക്കുന്നില്ല. എല്ലാ കാലത്തും ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലയിലെ പ്രസ്ഥാനങ്ങളുമായും നല്ല ബന്ധമാണ് ഐഎസ്ആർഒ സൂക്ഷിച്ചിട്ടുള്ളത്. എത്രയോ നിർണായക സാങ്കേതിക വിദ്യകൾ ഐഎസ്ആർഒ വികസിപ്പിച്ച് സ്വകാര്യ മേഖലയിലേക്ക് കൈമാറിയിട്ടുമുണ്ട്.&lt;/p&gt;&lt;p&gt;എസ്എൽവി കാലം തൊട്ട് റോക്കറ്റ്, ഉപഗ്രഹ ഘടക നി&zwnj;ർമ്മാണത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളും ചെറുകിട-ഇടത്തരം-വൻകിട സ്വകാര്യ കമ്പനികൾ സഹകരിക്കുന്നുണ്ട്. കേരളത്തിൽ തന്നെ കെൽട്രോണടക്കം അസംഖ്യം സ്ഥാപനങ്ങൾ ഇസ്രൊയുമായി ചേർന്ന് പ്രവർത്തിക്കുന്നു. വൻകിടക്കാരിൽ ഗോദ്രേജും, എൽ&amp;amp;ടിയും ഒക്കെ നല്ല ഉദാഹരണമാണ്. പട്ടിക അവിടെ ഒതുങ്ങുന്നതുമല്ല. 2020 വരെ ഐഎസ്ആർഒയ്ക്ക് പുറത്തുള്ള പ്രസ്ഥാനങ്ങൾക്ക് സ്വന്തമായി ഉപഗ്രഹങ്ങൾ നിർമ്മിക്കാനും, റോക്കറ്റുണ്ടാക്കി വിക്ഷേപിക്കാനും എളുപ്പമായിരുന്നില്ല. പ്രത്യേക അനുമതികൾ നേടി ചെറു ഉപഗ്രഹങ്ങൾ നി&zwnj;ർമ്മിച്ച് വിക്ഷേപിച്ച സന്ദ&zwnj;ർഭങ്ങളുണ്ടായിട്ടുണ്ട്. ഐഐഎസ്ടി വിദ്യാർ&zwj;ത്ഥികൾ പഠനത്തിന്റെ ഭാഗമായി ഒരു ചെറു റോക്കറ്റുണ്ടാക്കി വിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2020ലെ പുതിയ ബഹിരാകാശ നയം ആ സാധ്യത പൂർണ്ണമായി സ്വകാര്യ മേഖലയ്ക്ക് തുറന്ന് നൽകി.&lt;/p&gt;&lt;p&gt;തന്ത്രപ്രധാന മേഖലയിലെ ആ മാറ്റത്തിന് സഹായിക്കാനാണ് ഇൻസ്പേസ് എന്ന പുതിയ സംവിധാനം ബഹിരാകാശ വകുപ്പിന് കീഴിൽ രൂപീകരിക്കുന്നത്. ആ ഇൻസ്പേസിൻ്റെ നയവും നയം നടത്തിപ്പുമാണ് ഇപ്പോൾ മാധവൻ നായർ ചോദ്യം ചെയ്യുന്നത്. എന്താണ് പ്രശ്നമെന്ന് വിശദമായി പറഞ്ഞ് തുടങ്ങും മുമ്പ് മൂന്ന് പേരുകൾ നമ്മുക്ക് ഒന്നൂകൂടി പരിചയപ്പെടണം.&lt;/p&gt;&lt;p&gt;ISRO - INDIAN SPACE RESEARCH ORGANISATION&lt;/p&gt;&lt;p&gt;NSIL - NEW SPACE INDIA LTD&lt;/p&gt;&lt;p&gt;INSPACE - INDIAN NATIONAL SPACE PROMOTION AND AUTHORIZATION CENTRE&lt;/p&gt;&lt;p&gt;ഐഎസ്ആർഒ ഇന്ത്യൻ ബഹിരാകാശ ഏജൻസിയും NSIL അതിൻ്റെ വാണിജ്യ വിഭാഗവുമാകുന്നു.&lt;/p&gt;&lt;p&gt;സ്വകാര്യ മേഖലയ്ക്ക് ബഹിരാകാശ ദൗത്യങ്ങൾ നടത്താൻ സഹായിക്കുന്ന സ്വതന്ത്ര ഏകജാലക സംവിധാനവും നോഡൽ ഏജൻസിയുമായാണ് INSPACE വിഭാവനം ചെയ്യപ്പെട്ടത്. വ്യോമയാന രംഗത്ത് ഡിജിസിഎ എന്താണോ ബഹിരാകാശ രംഗത്ത് അതാകേണ്ട സംവിധാനമെന്ന് പറയാം. പക്ഷേ അതിൽ ഘടനാപരമായ മറ്റ് ചില പ്രശ്നങ്ങളുണ്ട്.&lt;/p&gt;&lt;p&gt;ANTRIX Corporation ന് പിൻഗാമിയായി NSIL വരുന്നത് 2019ലാണ്. ബഹിരാകാശ വകുപ്പിന് കീഴിലെ ഈ കമ്പനി വഴിയാണ് ഐഎസ്ആർഒയുടെ റോക്കറ്റുകൾക്ക് വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും ആവശ്യക്കാരെ കണ്ടെത്തുന്നത് ( കസ്റ്റമേഴ്സിനെ കണ്ടെത്തുന്നത് ). ഉപഗ്രഹ സേവനങ്ങൾ വിൽക്കുന്നതും സാങ്കേതിക വിദ്യ കൈമാറ്റവും എല്ലാം NSILൻ്റെ ജോലിയാണ്. &zwnj;&zwnj;പുതിയ നയപ്രകാരം ഐഎസ്ആർഒ നി&zwnj;ർമ്മിച്ച് വിക്ഷേപിച്ച ഭൗമ നിരീക്ഷണ, ആശയവിനിമയ ഉപഗ്രങ്ങളുടെയൊക്കെ ഉടമ NSIL ആണ്. ( മറ്റ് ആവശ്യക്കാ&zwnj;ർ പണം കൊടുത്ത് വാങ്ങിയവ ഒഴികെ)&lt;/p&gt;&lt;p&gt;സാങ്കേതിക വിദ്യ കൈമാറ്റത്തിന് കൂടി ചുമതലയുള്ള പ്രസ്ഥാനമെന്ന നിലയ്ക്ക് ഇസ്രൊയുടെ റോക്കറ്റ് , ഉപഗ്രഹ സാങ്കേതിക വിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിൻ്റെ ഉത്തരവാദിത്വവും ചട്ടപ്രകാരം NSIL നാണ്.&lt;/p&gt;&lt;p&gt;എസ്എസ്എൽവി സാങ്കേതിക വിദ്യ കൈമാറ്റത്തിന് ചുക്കാൻ പിടിച്ചതും, പിഎസ്എൽവിയുടെ കരാർ നി&zwnj;ർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചതുമെല്ലാം NSILആണ്. ആ NSILൻ്റെ പണി നമ്മുടെ മൂന്നാമൻ ഏറ്റെടുക്കുന്നതിലാണ് മാധവൻ നായരടക്കമുള്ളവർ എതി&zwnj;ർപ്പറിയിക്കുന്നത്&lt;/p&gt;&lt;h2&gt;INSPACE ൻ്റെ ഇടപെടലുകൾ&lt;/h2&gt;&lt;p&gt;ഐഎസ്ആർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 യുടെ സാങ്കേതിക വിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഇൻസ്പേസ് താൽപര്യപത്രം ക്ഷണിച്ചത് 2026 ജൂൺ 10നാണ്. കുലശേഖരപട്ടണത്ത് ഐഎസ്ആർഒ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ചെറു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൻ്റെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ താൽപര്യപത്രം ക്ഷണിച്ചതാകട്ടെ 2026 ആഗസ്റ്റ് 11നും. ഇത് രണ്ടും ഇൻസ്പേസ് ചെയ്യേണ്ട കാര്യമാണോ എന്നത് തന്നെ ചോദ്യമാണ്. രണ്ടാമത്തെ പ്രശ്നം സ്വകാര്യ മേഖലയ്ക്ക് ഇത് എടുത്താൽ പൊങ്ങുന്ന ഭാരമാണോ എന്നതാണ്.&lt;/p&gt;&lt;p&gt;വിക്ഷേപണ വാഹന നി&zwnj;ർമ്മാണത്തിൻ്റെ കാര്യമല്ല വിക്ഷേപണ കേന്ദ്ര നടത്തിപ്പിൻ്റെ കാര്യമാണ് ഈ പറയുന്നത്. റോക്കറ്റ് വിക്ഷേപണം അത്യന്തം ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. സുരക്ഷയ്ക്കാണ് ആദ്യത്തെയും അവസാനത്തെയും പരിഗണന. വെറും ലോഞ്ച് പാഡ് മാത്രമല്ല ഒരു വിക്ഷേപണ കേന്ദ്രം. കാലാവസ്ഥ നിരീക്ഷണം മുതൽ പറന്ന് പൊങ്ങുന്ന റോക്കറ്റിൻ്റെ ഓരോ ചലനവും ട്രാക്ക് ചെയ്യാനുള്ള റഡാറുകൾ വരെ വേണം. തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് ഐഎസ്ആർഒ നിർമ്മിച്ച് തുടങ്ങിയത് ചെറു വിക്ഷേപണ വാഹനങ്ങൾക്കായുള്ള ചെറിയ ലോഞ്ച് പാഡാണ്.&lt;/p&gt;&lt;p&gt;എസ്എസ്എൽവിയടക്കമുള്ള റോക്കറ്റുകളാണ് അവിടെ നിന്ന് വിക്ഷേപിക്കാനാകുക. ജിഎസ്എൽവി, എൽവിഎം 3 എന്നീ റോക്കറ്റുകളെ അവിടെ നിന്ന് കൈകാര്യം ചെയ്യാനാകില്ല. ചെറു റോക്കറ്റുകളെ കൈകാര്യം ചെയ്യുമ്പോൾ തന്നെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെയും തിരുവനന്തപുരം വിഎസ്എസ്&zwj;സിയിലെയും ഒക്കെ ട്രാക്കിംഗ് സ്റ്റേഷനുകളുടെയടക്കം പിന്തുണയില്ലാതെ ജോലി നടക്കില്ല. അങ്ങനെയുള്ളപ്പോൾ ഇസ്രൊക്ക് പുറത്ത് നിന്നുള്ളൊരു കമ്പനി വന്ന് വിക്ഷേപണ കേന്ദ്ര നടത്തിപ്പ് ഏറ്റെടുക്കുന്നതിൽ സാങ്കേതികവും നയപരവും പ്രായോഗികവുമായ പ്രശ്നങ്ങളുണ്ട്. അത് കൊണ്ടാണ് മാധവൻ നായ&zwnj;&zwnj;ർ ആ തീരുമാനത്തെ മണ്ടത്തരമെന്ന് വിളിച്ചത്.&lt;/p&gt;&lt;p&gt;ഇൻസ്പേസ് ഇങ്ങനെ സാങ്കേതിക വിദ്യയും, സംവിധാനങ്ങളും വിൽക്കാനാണെങ്കിൽ പിന്നെ NSIL എന്തിനാണ് എന്ന ചോദ്യം പലരും പിന്നണിയിൽ ചോദിച്ച് തുടങ്ങിയിട്ട് കാലം കുറച്ചായി. NSILന് സ്ഥിരം മേധാവി ഇല്ലാതായിട്ട് കുറച്ചായെന്ന് കൂടി ഓർമ്മിപ്പിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളെ പൂർണ്ണമായി പടിക്ക് പുറത്ത് നിർത്തിയാണ് INSPACEൻ്റെ താൽപര്യപത്ര ക്ഷണങ്ങൾ. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പൊതുമേഖലയെ മത്സരത്തിൽ നിന്ന് ഇങ്ങനെ തഴയണോ എന്ന ചോദ്യവും ശക്തം.&lt;/p&gt;&lt;p&gt;ഇൻസ്പേസ് ചെയർമാനാണോ ഐഎസ്ആർഒ ചെയർമാനാണോ വലുത് എന്ന് വരെ പലരും ചോദിച്ച് തുടങ്ങി. ഐഎസ്ആർഒയും NSILഉം ചെയ്തതിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കലിന് പുറമേ സ്വകാര്യ കമ്പനികളുടെ വിജയത്തിൻ്റെ പങ്കുപറ്റാനും INSPACE ഓടിയെത്തുന്നതായി കാണാം. എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇൻസ്പേസാണ് എന്ന് പറയുന്നത് തെറ്റായ സമീപനമാകും. മാധവൻ നായർ അഭിമുഖത്തിൽ പറഞ്ഞത് പോലെ ആദ്യം വേണ്ടത് നയവ്യക്തതയാണ്. ആര് എന്ത് ചെയ്യണമെന്നും ഓരോ സംവിധാനത്തിന്റെയും അധികാരപരിധി എന്താണെന്നും കൃത്യമായി നിശ്ചയിക്കണം, അതിരുകൾ ആരും ലംഘിക്കില്ലെന്ന് ഉറപ്പാക്കണം.&lt;/p&gt;&lt;p&gt;ഇന്ത്യൻ ബഹിരാകാശ മേഖലയുടെ പരമാധികാര സംവിധാനം സ്പേസ് കമ്മീഷനാണ്. ബഹിരാകാശ വകുപ്പ് സെക്രട്ടറിയായ ഐഎസ്ആർഒ ചെയ&zwnj;ർമാനാണ് സ്പേസ് കമ്മീഷൻ അധ്യക്ഷൻ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ ഐഎസ്ആർഒ ചെയ&zwnj;ർമാൻമാരും അടക്കം അംഗങ്ങളായ ആ സംവിധാനമാണ് നയപരമായ കാര്യങ്ങളിലെ അവസാന വാക്ക്. ഇൻസ&zwj;്പേസ് മേധാവിയും ഇപ്പോൾ സ്പേസ് കമ്മീഷൻ അംഗമാണ്.&lt;/p&gt;&lt;p&gt;പക്ഷേ ഒരു അളവ് കോലിലും ആ പദവി ഇസ്രൊ ചെയർമാന് മുകളിലല്ല. അതാരും മറന്ന് പോകരുത്.&lt;/p&gt;&lt;p&gt;സ്പേസ് ആക്ടിവിറ്റീസ് ബിൽ ഉടൻ അവതരിപ്പിക്കണം. അത് രാജ്യത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാകണം. ചർച്ചയും കൂടിയാലോചനയുമില്ലാതെ ആ ബിൽ പാ&zwj;ർലമെൻ്റെ കടക്കാൻ അനുവദിക്കരുത്. മാധ്യമങ്ങളും, പൊതുജനവും ഐഎസ്ആർഒയെ നയിച്ച മുതിർന്നവരും അക്കാര്യത്തിൽ ജാഗ്രത പുലർത്തണം.&lt;/p&gt;&lt;p&gt;ഭരണപ്രതിപക്ഷ പാർട്ടികൾ പോരടിച്ചും ബഹളംവച്ചും ഈ അവസരം കൈവിട്ട് കളഞ്ഞാൽ ഇന്ത്യയുടെ ഭാവി തന്നെ അപകടത്തിലാകും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Arun Raj K M</dc:creator>
            <atom:link href="https://www.asianetnews.com/india-news/space-sector-privatisation-what-is-isros-stance-is-madhavan-nair-opposed-to-inspace-articleshow-ekkkuic"/>
        </item>
        <item>
            <title><![CDATA[ചോക്ലേറ്റ് ഫാക്ടറിയിൽനിന്ന് എക്സ്പിയറി ഡേറ്റ് കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിൽ തള്ളി; കൈക്കലാക്കാൻ ജനങ്ങളുടെ തിക്കും തിരക്കും]]></title>
            <link>https://www.asianetnews.com/india-news/kanpur-chocolate-viral-video-articleshow-rlk9usr</link>
            <guid isPermaLink="true">https://www.asianetnews.com/india-news/kanpur-chocolate-viral-video-articleshow-rlk9usr</guid>
            <pubDate>Tue, 25 Aug 2026 17:05:17 +0530</pubDate>
            <description><![CDATA[&lt;p&gt;കാൻപുരിൽ പ്രവർത്തിക്കുന്ന ചോക്ലേറ്റ് ഫാക്ടറിയിൽനിന്നാണ് എക്സ്പിയറി ഡേറ്റ് കഴിഞ്ഞ ചോക്ലേറ്റുകൾ വൻതോതിൽ ഉപേക്ഷിച്ചത്. ഹൈവേയിലെ മാലിന്യക്കൂമ്പാരത്തിലാണ് നിരവധി കാർട്ടൺ ചോക്ലേറ്റുകൾ തള്ളിയത്. എന്നാൽ, മാലിന്യകൂമ്പാരത്തിൽ ചോക്ലേറ്റുകൾ കണ്ടതോടെ ജനങ്ങൾ ഇത് കൈക്കലാക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wbaaqx0webhzpb3xkdqd7s,imgname-kanpur-chocolate-1787657792253.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ കൊണ്ടുപോകാൻ എത്തിയത് വൻ ജനക്കൂട്ടം. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;p&gt;കാൻപുരിൽ പ്രവർത്തിക്കുന്ന ചോക്ലേറ്റ് ഫാക്ടറിയിൽനിന്നാണ് എക്സ്പിയറി ഡേറ്റ് കഴിഞ്ഞ ചോക്ലേറ്റുകൾ വൻതോതിൽ ഉപേക്ഷിച്ചത്. ഹൈവേയിലെ മാലിന്യക്കൂമ്പാരത്തിലാണ് നിരവധി കാർട്ടൺ ചോക്ലേറ്റുകൾ തള്ളിയത്. എന്നാൽ, മാലിന്യകൂമ്പാരത്തിൽ ചോക്ലേറ്റുകൾ കണ്ടതോടെ ജനങ്ങൾ ഇത് കൈക്കലാക്കുകയായിരുന്നു. 2024 ആണ് ഈ ചോക്ലേറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന എക്സ്പിയറി ഡേറ്റ്. കാലാവധി കഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞിട്ടും ഇതൊന്നും ​ഗൗനിക്കാതെയാണ് പലരും ചോക്ലേറ്റുകൾ കൊണ്ടുപോയത്.&lt;/p&gt;&lt;p&gt;സംഭവം സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ പലരും അഭിപ്രായങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ കൈക്കലാക്കാനുള്ള തിക്കും തിരക്കും കണ്ട് പലരും നടുക്കം രേഖപ്പെടുത്തി. അതേസമയം, ചോക്ലേറ്റ് ഫാക്ടറി അധികൃതർ ഇത്തരത്തിൽ റോഡരികിൽ പഴയ ചോക്ലേറ്റുകൾ ഉപേക്ഷിച്ചത് നിയമലംഘനമാണെന്ന് ചില സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇത് കഴിച്ചാൽ ശാരീരികപ്രശ്നങ്ങളുണ്ടാകുമെന്നും ഇവർ&zwj; ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;വീഡിയോ വൈറലായതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ഡിസിപി ഖാസിം ആബിദി മാധ്യമങ്ങളോട് പ്രതികരിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷ്യയോ​ഗ്യമല്ലാത്ത ചോക്ലേറ്റുകൾ ആരും കഴിക്കരുതെന്നും ഇത് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഡിസിപി പറഞ്ഞു. ചോക്ലേറ്റുകൾ റോഡരികിൽ ഉപേക്ഷിച്ചതിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/kanpur-chocolate-viral-video-articleshow-rlk9usr"/>
        </item>
        <item>
            <title><![CDATA[തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ മായാവതിയുടെ പ്രഖ്യാപനം; മൂന്ന് സംസ്ഥാനങ്ങളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും]]></title>
            <link>https://www.asianetnews.com/india-news/mayawati-says-bsp-will-contest-solo-in-uttar-pradesh-uttarakhand-and-punjab-in-upcoming-assembly-election-articleshow-hb55ter</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mayawati-says-bsp-will-contest-solo-in-uttar-pradesh-uttarakhand-and-punjab-in-upcoming-assembly-election-articleshow-hb55ter</guid>
            <pubDate>Tue, 25 Aug 2026 16:50:06 +0530</pubDate>
            <description><![CDATA[&lt;p&gt;വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0wa995xwpej6tk5d9q3ptxk,imgname-ani-bsp-supremo-mayawati-during-a-meeting-wi-1787656709309.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലക്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. തുടർച്ചയായ തോൽവികളിൽ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകരാതിരിക്കാനാണ് തീരുമാനമെന്ന് മായാവതി പറഞ്ഞു. എഎപിയുടെയും കോൺഗ്രസിൻ്റെയും ബിജെപിയുടെയും ജനവിരുദ്ധ നിലപാടുകളിൽ അസംതൃപ്തരും ദുരിതബാധിതരുമായ പഞ്ചാബിലെ ജനങ്ങൾക്ക് പ്രത്യാശ നൽകാൻ ബിഎസ്പിക്ക് കഴിയുമെന്ന് മായാവതി പറഞ്ഞു.&lt;/p&gt;&lt;p&gt;ചൊവ്വാഴ്ച ലക്നൗവിലെ വസതിയിൽ ചേർന്ന അവലോകന യോഗത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെയും ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് മായാവതി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ സംഘടനശേഷി ശക്തമാക്കാൻ മായാവതി നേതാക്കൾക്ക് നിർദേശം നൽകി. കഠിനാധ്വാനവും ആത്മാർത്ഥതവും ഉള്ളവർ സ്ഥാനാർത്ഥികളാകണമെന്നും മായാവതി ഊന്നിപ്പറഞ്ഞു. അടുത്ത വർഷം ജനുവരി 15ന് തൻ്റെ ജന്മദിനം ജനക്ഷേമ ദിനമായി ആഘോഷിക്കാനും മായാവതി നേതാക്കൾക്ക് നിർദേശം നൽകി.&lt;/p&gt;&lt;p&gt;2022ൽ നടന്ന ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഉത്തർ പ്രദേശിൽ 403 സീറ്റുകളിൽ മത്സരിച്ച ബിഎസ്പിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. 1984ൽ പാർട്ടി രൂപീകരിച്ച ശേഷം ബിഎസ്പി നേരിടുന്ന ഏറ്റവും കനത്ത തോൽവിയായിരുന്നു 2022ലേത്. ബിഎസ്പിക്ക് സംസ്ഥാനത്താകെ 12.88 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 287 സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശും നഷ്ടമായി.&lt;/p&gt;&lt;p&gt;ഉത്തരാഖണ്ഡിൽ 54 സീറ്റുകളിൽ മത്സരിച്ച ബിഎസ്പിക്ക് രണ്ട് സീറ്റുകളിൽ വിജയം ഒതുങ്ങി. ആകെ 4.88 ശതമാനം വോട്ടാണ് പാർട്ടിക്ക് ലഭിച്ചത്. 49 സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമായി. പഞ്ചാബിൽ ശിരോമണി അകാലി ദളുമായി ബിഎസ്പി സഖ്യം രൂപീകരിച്ചിരുന്നു. 20 സീറ്റുകളിൽ മത്സരിച്ച ബിഎസ്പി ഒരു സീറ്റിലും 97 സീറ്റുകളിൽ മത്സരിച്ച ശിരോമണി അകാലി ദൾ മൂന്നു സീറ്റുകളിലുമാണ് വിജയിച്ചത്. 1.77 ശതമാനം വോട്ടാണ് ബിഎസ്പിയുടെ പെട്ടിയിൽ വീണത്.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/mayawati-says-bsp-will-contest-solo-in-uttar-pradesh-uttarakhand-and-punjab-in-upcoming-assembly-election-articleshow-hb55ter"/>
        </item>
        <item>
            <title><![CDATA[അഭിഷേക് ബാനർജിയുടെ റിട്ട് ഹർജി; 20 വിമത തൃണമൂൽ കോണ്‍ഗ്രസ് എംപിമാർക്ക് സുപ്രീംകോടതിയുടെ നോട്ടീസ്]]></title>
            <link>https://www.asianetnews.com/india-news/supreme-court-notice-to-20-rebel-mps-in-trinamool-s-disqualification-plea-articleshow-1y4nuai</link>
            <guid isPermaLink="true">https://www.asianetnews.com/india-news/supreme-court-notice-to-20-rebel-mps-in-trinamool-s-disqualification-plea-articleshow-1y4nuai</guid>
            <pubDate>Tue, 25 Aug 2026 16:25:16 +0530</pubDate>
            <description><![CDATA[തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി നൽകിയ ഹർജിയിൽ 20 വിമത ലോക്സഭാ എംപിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ലോക്സഭാ സ്പീക്കറുടെ മുന്നിലുള്ള അയോഗ്യതാ ഹർജികളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കണമെന്നാണ് തൃണമൂൽ കോൺഗ്രസിന്&zwj;റെ ആവശ്യം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0w4ca6ctjah6wx6nwyqbcds,imgname-supreme-court-tmc-rebel-mps-abhishek-banerjee-disqualification-petition-om-birla-notice-1787650517196.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: തൃണമൂൽ കോൺഗ്രസിലെ വിമതരായ 20 ലോക്സഭാ എംപിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃണമൂൽ കോണ്&zwj;ഗ്രസിന്&zwj;റെ ജനറൽ സെക്രട്ടറിയും ലോക്സഭയിലെ തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജി നൽകിയ റിട്ട് ഹർജിയിലാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മുന്നിലുള്ള അയോഗ്യതാ ഹർജികളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് ബാനർജി കോടതിയെ സമീപിച്ചത്.&lt;/p&gt;&lt;p&gt;ഹർജിയിൽ ഒന്നാം എതിർകക്ഷിയായി ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പേരുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് സുപ്രീം കോടതി പ്രത്യേകമായി നോട്ടീസ് അയച്ചിട്ടില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്&zwj;മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. വാദം കേൾക്കലിനിടെ സ്പീക്കർക്കും നോട്ടീസ് അയക്കാൻ ബെഞ്ച് ആദ്യം തയ്യാറായെങ്കിലും സ്പീക്കർക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിൽ ഇടപെടുകയായിരുന്നു. സ്പീക്കർ ഇതിനകം തന്നെ അയോഗ്യതാ ഹർജികളിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും നോട്ടീസുകൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.&lt;/p&gt;&lt;p&gt;ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ ഉത്തരവിറക്കുക എന്നതല്ല കോടതിയുടെ ലക്ഷ്യമെന്നും എന്നാൽ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനമെന്നും ഇതിനോട് പ്രതികരിച്ചുകൊണ്ട് ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. കേവലം നോട്ടീസ് അയക്കുന്നതിലല്ല, മറിച്ച് നിശ്ചിത സമയ പരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;സയാനി ഘോഷ്, കാകോലി ഘോഷ് ദസ്തിദാർ, സുദീപ് ബന്ദോപാധ്യായ, ശതാബ്ദി റോയ്, പ്രസൂൺ ബാനർജി, അരൂപ് ചക്രവർത്തി, ദീപക് ദേവ് അധികാരി, യൂസഫ് പഠാൻ എന്നിവരുൾപ്പെടെയുള്ള 20 എംപിമാരെയാണ് അഭിഷേക് ബാനർജിയുടെ ഹർജിയിൽ എതിർ കക്ഷികളാക്കിയിരിക്കുന്നത്. തൃണമൂൽ ചിഹ്നത്തിൽ വിജയിച്ച ഈ നേതാക്കൾ പിന്നീട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എന്ന പാർട്ടിയിലേക്ക് മാറുകയാണുണ്ടായത്. ലോക്സഭയിൽ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് വിമത വിഭാഗം ആവശ്യപ്പെടുകയും കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ ഇവർക്ക് സഭയിൽ പ്രത്യേക സീറ്റുകൾ അനുവദിക്കുകയും ചെയ്തിരുന്നു. ഭരണഘടനയുടെ പത്താം പട്ടിക പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് ഇവരെ അയോഗ്യരാക്കണമെന്നാണ് തൃണമൂൽ കോൺഗ്രസിന്&zwj;റെ ആവശ്യം.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/india-news/supreme-court-notice-to-20-rebel-mps-in-trinamool-s-disqualification-plea-articleshow-1y4nuai"/>
        </item>
        <item>
            <title><![CDATA[ബിഹാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിദ്യാർഥികളുടെ മാർച്ച്, വൻ സംഘർഷം; ജലപീരങ്കിയും ലാത്തിച്ചാർജും; പിന്നോട്ടില്ലെന്ന് സമരക്കാ‍‍ർ]]></title>
            <link>https://www.asianetnews.com/india-news/bihar-students-protest-to-cm-house-articleshow-c2hpwqn</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bihar-students-protest-to-cm-house-articleshow-c2hpwqn</guid>
            <pubDate>Tue, 25 Aug 2026 16:04:42 +0530</pubDate>
            <description><![CDATA[&lt;p&gt;വിദ്യാർഥികളും ബി.പി.എസ്.സി പരീക്ഷാർഥികളും ബിഹാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടിയത്. തുടർന്ന് വിദ്യാർഥികൾക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. സമരക്കാരെ പിരിച്ചുവിടാനായി ലാത്തിച്ചാർജും നടത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0w7tqhea89f535mxshqpfgt,imgname-bihar-students-protest-1787654135342.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പട്ന: വിദ്യാർഥികളും ബി.പി.എസ്.സി പരീക്ഷാർഥികളും ബിഹാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടിയത്. തുടർന്ന് വിദ്യാർഥികൾക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. സമരക്കാരെ പിരിച്ചുവിടാനായി ലാത്തിച്ചാർജും നടത്തി.&lt;/p&gt;&lt;p&gt;ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ(ബി.പി.എസ്.സി) പരീക്ഷയിൽ ക്രമക്കേട് ഉൾപ്പെടെ ആരോപിച്ചാണ് പട്നയിൽ വിദ്യാർഥികളും പരീക്ഷാർഥികളും സമരം ആരംഭിച്ചത്. ബി.പി.എസ്.സി. ടിആർഇ-4 പരീക്ഷ ഒറ്റപരീക്ഷയായി നടത്തുക, ബി​ഹാർ സ്റ്റാഫ് സിലക്ഷൻ കമ്മിറ്റിയുടെ അടക്കം പരീക്ഷകളിലും റിക്രൂട്ട്മെന്റ് നടപടികളിലും സുതാര്യത ഉറപ്പാക്കുക, ഹിന്ദി മീഡിയം പരീക്ഷാർഥികൾക്ക് അവസരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആഴ്ചകളായി തുടരുന്ന സമരത്തിന്റെ ഭാ​ഗമായി കഴിഞ്ഞദിവസം സർക്കാർ ഉദ്യോ​ഗസ്ഥർ സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പോസിറ്റീവാണെന്നാണ് സമരക്കാർ അറിയിച്ചതെങ്കിലും ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നും ഇവർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തണമെന്നും മുഖ്യമന്ത്രിയിൽനിന്ന് ഉറപ്പ് ലഭിക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ​ഗാന്ധിമൈതാനത്തുനിന്ന് മുഖ്യമന്ത്രിയുടെ വസതയിലേക്ക് മാർച്ച് ആരംഭിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയിൽവെച്ച് തന്നെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതോടെ സമരക്കാർ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുനീങ്ങാൻ ശ്രമിച്ചു. തുടർന്നാണ് സംഘർഷമുണ്ടായത്.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി തങ്ങൾക്ക് നേരിട്ട് ചർച്ച നടത്തണമെന്നാണ് വിദ്യാർഥിനേതാക്കളുടെ ആവശ്യം. എന്നാൽ, ഇതിനുപകരം ചില ഉദ്യോ​ഗസ്ഥരെയാണ് സർക്കാർ ചർച്ച നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തി അദ്ദേഹം ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയാൽ സമരം അവസാനിപ്പിക്കുമെന്നും വിദ്യാർഥിനേതാക്കൾ അറിയിച്ചു.&lt;/p&gt;&lt;p&gt;അതിനിടെ, ബിഹാറിൽ വിദ്യാർഥിസമരം ശക്തമായിരിക്കെ വിദ്യാർഥികളുടെ പരാതികൾ കേൾക്കാനായി സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 'വിദ്യാർഥി സഹ്യോ​ഗ് ശിവിർ' എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചു. എല്ലാമാസവും നാലാമത്തെ ചൊവ്വാഴ്ച ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ വിദ്യാർഥികൾക്ക് അവരുടെ പ്രശ്നങ്ങളും പരാതികളും അവതരിപ്പിക്കാനുള്ള വേദിയാണിത്. ഇതിനുപുറമേ പ്രത്യേക ഓൺലൈൻ പോർട്ടൽ വഴിയും 1100 എന്ന ഹെല്പ്ലൈൻ നമ്പറിലൂടെയും വിദ്യാർഥികൾക്ക് അവരുടെ പരാതികൾ അറിയിക്കാമെന്നും ഓരോ പരാതിയുടെയും സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യമടക്കം ഇതിലുണ്ടാകുമെന്നും ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അറിയിച്ചിരുന്നു.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/bihar-students-protest-to-cm-house-articleshow-c2hpwqn"/>
        </item>
        <item>
            <title><![CDATA[മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രിയുടെ പേര് നൽകിയതിൽ വിവാദം; മോദി വെജിറ്റേറിയനെന്ന് വ്യാപാരികൾ]]></title>
            <link>https://www.asianetnews.com/india-news/controversy-erupted-after-pm-modi-name-given-for-fish-market-in-surat-articleshow-tn192pq</link>
            <guid isPermaLink="true">https://www.asianetnews.com/india-news/controversy-erupted-after-pm-modi-name-given-for-fish-market-in-surat-articleshow-tn192pq</guid>
            <pubDate>Tue, 25 Aug 2026 16:04:23 +0530</pubDate>
            <description><![CDATA[&lt;p&gt;ഗുജറാത്തിൽ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിൽ എതിർപ്പുമായി ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ്റെ നടപടിക്കെതിരെയാണ് എതിർപ്പ് ഉയർന്നിരിക്കുന്നത്. വെജിറ്റേറിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയതിനാലാണ് വ്യാപാരികൾ രംഗത്തെത്തിയിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0w7na7k4c4v0qbjkxd86zsp,imgname-narendra-modi-1787653957872.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിൽ വിവാദം. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ്റെ (എസ്എംസി) നടപടിക്കെതിരെ ഒരു വിഭാഗം വ്യാപാരികളാണ് രംഗത്തെത്തിയത്. വെജിറ്റേറിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയതിലാണ് വ്യാപാരികളുടെ എതിർപ്പ്.&lt;/p&gt;&lt;p&gt;സൂറത്തിലെ നൻപുര മേഖലയിലുള്ള ലക്കാദ്കോട്ടിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്കാണ് 'ശ്രീ നരേന്ദ്ര മോദി ഹോൾസെയിൽ ഫിഷ് മാർക്കറ്റ്' എന്ന പേര് നൽകിയത്. മത്സ്യച്ചന്തയുടെ കവാടത്തിൽ സ്ഥാപിച്ച വലിയ ബോർഡിൽ പ്രധാനമന്ത്രിയുടെ പേരിനൊപ്പം അദ്ദേഹത്തിൻ്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. സൂറത്ത് ഫിസ് മെർച്ചൻ്റ് അസോസിയേഷൻ്റെ പേരും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;എന്നാൽ വെജിറ്റേറിയനായ പ്രധാനമന്ത്രിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയത് ചോദ്യം ചെയ്യുകയാണ് ഒരു വിഭാഗം വ്യാപാരികൾ. നരേന്ദ്ര മോദി ജീവിതത്തിൽ ഇതുവരെ മത്സ്യാഹാരം കഴിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു വെജിറ്റേറിയനാണെന്നും മത്സ്യവ്യാപാരിയായ സുരേന്ദ്ര ലഷ്കരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അതിനാൽ ബോർഡ് സ്ഥാപിക്കാൻ പാടില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്.&lt;/p&gt;&lt;p&gt;അതേസമയം മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രിയുടെ പേര് നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും വിഷയം ഇപ്പോഴും പരിഗണനയിലാണെന്നും സൂറത്ത് മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു. ബോർഡ് മാറ്റാമെന്ന് സൂറത്ത് ഫിസ് മെർച്ചൻ്റ് അസോസിയേഷൻ അറിയിച്ചതായും കോർപറേൻ അധികൃതർ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;10 കോടി രൂപയോളം ചെലവഴിച്ചു നിർമ്മിച്ച മത്സ്യച്ചന്തയിൽ 80 വലിയ ഹോൾസെയിൽ സ്റ്റാളുകളാണ് ഉള്ളത്. മത്സ്യച്ചന്തയുടെ നിർമ്മാണത്തിന് കേന്ദ്രസർക്കാരിൻ്റെ പ്രധാനമന്ത്രി മത്സ്യ സംപദ യോജന വഴി മൂന്ന് കോടി രൂപ ലഭിച്ചതിനാലാണ് പ്രധാനമന്ത്രിയുടെ പേര് നൽകാൻ തീരുമാനിച്ചതെന്നാണ് സൂറത്ത് ഫിസ് മെർച്ചൻ്റ് അസോസിയേഷൻ്റെ വിശദീകരണം.&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/controversy-erupted-after-pm-modi-name-given-for-fish-market-in-surat-articleshow-tn192pq"/>
        </item>
        <item>
            <title><![CDATA[ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുലും ഖാർഗെയും]]></title>
            <link>https://www.asianetnews.com/india-news/questionnaire-for-caste-census-must-be-withdrawn-rahul-gandhi-and-mallikarjun-kharge-write-to-prime-minister-articleshow-837vidk</link>
            <guid isPermaLink="true">https://www.asianetnews.com/india-news/questionnaire-for-caste-census-must-be-withdrawn-rahul-gandhi-and-mallikarjun-kharge-write-to-prime-minister-articleshow-837vidk</guid>
            <pubDate>Tue, 25 Aug 2026 15:43:06 +0530</pubDate>
            <description><![CDATA[&lt;p&gt;ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം കാരണം പിന്നാക്ക വിഭാഗങ്ങൾക്ക് ഗുണം കിട്ടില്ലെന്നാണ് കോൺ​ഗ്രസിൻ്റെ വിമർശനം. നിലവിലെ ചോദ്യാവലിയിൽ കൃത്യമായ ജാതി രേഖപ്പെടുത്താനാകില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0w6hdqtt7abh2q9ez0vg5vf,imgname-fotojet---2026-08-25t154240.692-1787652781818.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം കാരണം പിന്നാക്ക വിഭാഗങ്ങൾക്ക് ഗുണം കിട്ടില്ലെന്നാണ് കോൺ​ഗ്രസിൻ്റെ വിമർശനം. നിലവിലെ ചോദ്യാവലിയിൽ കൃത്യമായ ജാതി രേഖപ്പെടുത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തെഴുതി.&lt;/p&gt;&lt;p&gt;ജാതി സെൻസസിനുള്ള നിലവിലെ ചോദ്യാവലി റദ്ദാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. അവ്യക്തമായ ചോദ്യം ഉൾപ്പെടുത്തിയത് കൊണ്ട് ജാതി സെൻസസിന്റെ ഗുണം പിന്നാക്ക വിഭാഗങ്ങൾക്ക് കിട്ടില്ലെന്നും എസ് സി, എസ് ടി/ ജാതി എന്നാണ് ചോദ്യാവലിയിലുള്ളതെന്നും കോൺ​ഗ്രസ് പറയുന്നു. ജാതി ഏതെന്ന് പലരും കൃത്യമായി രേഖപ്പെടുത്താതിരിക്കാൻ ഇത് ഇടയാക്കുമെന്നും ഒരേ ജാതിയുടെ പല വിഭാഗങ്ങൾ ഉള്ളതിനാൽ കണക്ക് കൃത്യമാകില്ലെന്നും കോൺഗ്രസ് പറയുന്നു. തെലങ്കാനയിലും ബീഹാറിലും ചെയ്തതുപോലെ വിവിധ ജാതികളുടെ പട്ടിക ചോദ്യത്തിനൊപ്പം നൽകണം. നിലവിലെ ചോദ്യാവലി പിൻവലിച്ച് രാഷ്ട്രീയ കക്ഷികളുമായും വിദഗ്ധരുമായും ചർച്ച നടത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/questionnaire-for-caste-census-must-be-withdrawn-rahul-gandhi-and-mallikarjun-kharge-write-to-prime-minister-articleshow-837vidk"/>
        </item>
        <item>
            <title><![CDATA[മലബാറിനെ തഴയുന്നു; പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി]]></title>
            <link>https://www.asianetnews.com/kerala-news/malabar-is-being-neglected-pk-kunhalikutty-writes-to-railway-minister-against-the-move-to-divide-palakkadrailwaydivision-articleshow-vx7b4fa</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/malabar-is-being-neglected-pk-kunhalikutty-writes-to-railway-minister-against-the-move-to-divide-palakkadrailwaydivision-articleshow-vx7b4fa</guid>
            <pubDate>Tue, 25 Aug 2026 14:51:04 +0530</pubDate>
            <description><![CDATA[&lt;p&gt;ഡിവിഷൻ തന്നെ വിഭജിക്കുന്നത് മലബാറിന്റെ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0w3fv34dz026mh3sbe20s6g,imgname-pk-letter-to-raliway-minister-1787649584228.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി . കേരളത്തിന്റെ ദീർഘകാലമായുള്ള പ്രത്യേക റെയിൽവേ സോൺ ആവശ്യം അവഗണിച്ച് നിലവിലുള്ള ഡിവിഷൻ തന്നെ വിഭജിക്കുന്നത് മലബാറിന്റെ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;പൊതുതാൽപര്യവും സംസ്ഥാനത്തിന്റെ റെയിൽവേ വികസനവും മുൻനിർത്തി ഈ തീരുമാനം എത്രയും പെട്ടെന്ന് പുനഃപരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മലബാർ മേഖലയിലെ റെയിൽവേ ആവശ്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്ന പാലക്കാട് ഡിവിഷന്റെ വിഭജനം അംഗീകരിക്കാനാകില്ലെന്നും കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/malabar-is-being-neglected-pk-kunhalikutty-writes-to-railway-minister-against-the-move-to-divide-palakkadrailwaydivision-articleshow-vx7b4fa"/>
        </item>
        <item>
            <title><![CDATA[അമ്പലത്തില്‍ പോകുന്നതിനിടെ ഡിജെ, ശബ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് യുവതി മരിച്ചു]]></title>
            <link>https://www.asianetnews.com/india-news/woman-dies-after-severe-chest-pain-during-temple-trip-in-uttar-pradesh-articleshow-w3kgzf4</link>
            <guid isPermaLink="true">https://www.asianetnews.com/india-news/woman-dies-after-severe-chest-pain-during-temple-trip-in-uttar-pradesh-articleshow-w3kgzf4</guid>
            <pubDate>Tue, 25 Aug 2026 14:37:50 +0530</pubDate>
            <description><![CDATA[&lt;p&gt;ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത ശബ്ദത്തെത്തുടർന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ യുവതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fskfkgavbdb6zzgx4azha4a9,imgname-chest-pain--final.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലക്ക്നൗ: ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത ശബ്ദത്തെത്തുടർന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ യുവതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. ക്ഷേത്ര ദർശനത്തിനായി ആളുകൾക്കൊപ്പം ട്രാക്ടർ ട്രോളിയിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ട്രോളിയിൽ വളരെ ഉയർന്ന ശബ്ദത്തിൽ ഡി.ജെ വച്ചിരുന്നു.&lt;/p&gt;&lt;p&gt;അമിതമായ ശബ്ദവും പ്രകമ്പനവും കാരണം യുവതിക്ക് കടുത്ത നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. അവസ്ഥ ഗുരുതരമായതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ യുവതിക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഡി.ജെ അമിത ശബ്ദത്തിൽ പ്രവർത്തിപ്പിച്ചതാണ് യുവതിയുടെ പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/woman-dies-after-severe-chest-pain-during-temple-trip-in-uttar-pradesh-articleshow-w3kgzf4"/>
        </item>
        <item>
            <title><![CDATA[ബലാത്സം​ഗക്കേസിൽ തെഹൽക്ക മുൻ എഡിറ്റർക്ക് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ തരുൺ തേജ്പാൽ കീഴടങ്ങണം]]></title>
            <link>https://www.asianetnews.com/india-news/rape-case-former-tehelka-editor-tarun-tejpal-must-surrender-within-two-weeks-articleshow-f0k0ib4</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rape-case-former-tehelka-editor-tarun-tejpal-must-surrender-within-two-weeks-articleshow-f0k0ib4</guid>
            <pubDate>Tue, 25 Aug 2026 14:37:03 +0530</pubDate>
            <description><![CDATA[&lt;p&gt;ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. തരുണിന്റെ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cm3w8agk86hqq8wdt6jqk4,imgname-fotojet--49--1787130147082.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. തരുണിന്റെ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷത്തെ കഠിന തടവാണ് ബോംബെ ഹൈക്കോടതി വിധിച്ചത്.&lt;/p&gt;&lt;p&gt;2013 നവംബറിൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് തഹൽക്കയിലെ ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. എന്നാൽ, 2021 മേയിൽ തേജ്പാലിനെ ഗോവയിലെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. പിന്നാലെ പരാതിക്കാരിയുടെ സ്വഭാവത്തെയും മൊഴിയെയും തെറ്റായ രീതിയിൽ വിലയിരുത്തിയാണ് വിചാരണക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി ഗോവ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീലിൽ വിശദമായ വാദം കേട്ട ഹൈക്കോടതി വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ തള്ളുകയും തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/rape-case-former-tehelka-editor-tarun-tejpal-must-surrender-within-two-weeks-articleshow-f0k0ib4"/>
        </item>
        <item>
            <title><![CDATA[കുടുംബത്തിന് നാണക്കേടുണ്ടാക്കി; തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി, നിർദ്ദേശം നൽകിയത് പിതാവ്]]></title>
            <link>https://www.asianetnews.com/india-news/telangana-woman-killed-by-boyfriend-after-father-allegedly-ordered-murder-articleshow-2rscx25</link>
            <guid isPermaLink="true">https://www.asianetnews.com/india-news/telangana-woman-killed-by-boyfriend-after-father-allegedly-ordered-murder-articleshow-2rscx25</guid>
            <pubDate>Tue, 25 Aug 2026 14:18:10 +0530</pubDate>
            <description><![CDATA[&lt;p&gt;തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്. കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ചാണ് കാമുകനായ ടെക്കിയോട് മകളെ കൊലപ്പെടുത്താൻ പിതാവ് ആവശ്യപ്പെട്ടത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0w1nsnvwfh8dfvs75at0yma,imgname-fotojet---2026-08-25t141746.988-1787647682235.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്. കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ചാണ് കാമുകനായ ടെക്കിയോട് മകളെ കൊലപ്പെടുത്താൻ പിതാവ് ആവശ്യപ്പെട്ടത്. പിതാവിന്&zwj;റെ നിർദ്ദേശപ്രകാരം കാമുകൻ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മാനസ (33) ആണ് കൊല്ലപ്പെട്ടത്. മകളുടെ ജീവിതരീതി കുടുംബത്തിന് നാണക്കേടുണ്ടാക്കുന്നു എന്ന് വിശ്വസിച്ച പിതാവ്, മകളെ ഒഴിവാക്കാനായി യുവാവിനെ സമീപിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയും ചെയ്തു. കൊലപാതകം നടത്തിയ പങ്കാളിയെയും കൊലപാതകത്തിന് ഗൂഢാലോചന നടത്തുകയും പ്രേരണ നൽകുകയും ചെയ്ത പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/telangana-woman-killed-by-boyfriend-after-father-allegedly-ordered-murder-articleshow-2rscx25"/>
        </item>
        <item>
            <title><![CDATA[അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം; സുരക്ഷാ ഏജൻസികൾക്ക് അമിത് ഷായുടെ കർശന നിർദേശം]]></title>
            <link>https://www.asianetnews.com/india-news/directive-issued-to-identify-and-deport-illegal-immigrants-articleshow-opxlgyo</link>
            <guid isPermaLink="true">https://www.asianetnews.com/india-news/directive-issued-to-identify-and-deport-illegal-immigrants-articleshow-opxlgyo</guid>
            <pubDate>Tue, 25 Aug 2026 13:25:49 +0530</pubDate>
            <description><![CDATA[&lt;p&gt;അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും നിയമാനുസൃത നടപടികളിലൂടെ നാടുകടത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ ഏജൻസികൾക്ക് നിർദേശം നൽകി. ദേശീയ സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ ദില്ലിയിൽ നടക്കുന്ന സമ്മേളനത്തിലാണ് നിർണായക നിർദേശങ്ങൾ നൽകിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpqkr5zqge0s8npgd3fbw7pm,imgname-gorkha-issue-amit-shah-darjeeling-bjp-west-bengal-solution-election-news-india-updates-1776761444343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ കടുത്ത നടപടികൾക്ക് കേന്ദ്രം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും നിയമാനുസൃത നടപടികളിലൂടെ നാടുകടത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ ഏജൻസികൾക്ക് നിർദേശം നൽകി. ഭീകരവാദ ശൃംഖലകൾക്കെതിരെ കർശന നടപടി വേണമെന്നും കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണമെന്നും നിർദേശമുണ്ട്. ദേശീയ സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ ദില്ലിയിൽ നടക്കുന്ന സമ്മേളനത്തിലാണ് നിർണായക നിർദേശങ്ങൾ നൽകിയത്.&lt;/p&gt;&lt;p&gt;850ലേറെ സുരക്ഷാ ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളുടെയും സംസ്ഥാന പൊലീസ് സേനകളുടെയും മേധാവികളും പങ്കെടുക്കുന്ന സമ്മേളനത്തിലാണ് അമിത് ഷായുടെ നിർദേശം. അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റം, ഭീകരവാദം, ലഹരി കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, അനധികൃത കുടിയേറ്റം എന്നിവക്കെതിരെ ശക്തമായ നടപടി വേണം. ഭീകരവിരുദ്ധ നടപടിയായ &lsquo;പ്രഹാർ&rsquo; നടപ്പാക്കുന്നതിന് സുരക്ഷാ സേനകൾക്ക് കൂടുതൽ പരിശീലനം നൽകണം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഇന്റലിജൻസ് ഏകോപനം കൂടുതൽ ശക്തമാക്കണം. ഇതിനൊപ്പം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടികളിലൂടെ നാടുകടത്തുന്നത് വേഗത്തിലാക്കണം. ഈക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സംവിധാനങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കണം. അനധികൃത കുടിയേറ്റം ആഭ്യന്തരസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും അമിത് ഷാ ഓർമ്മപ്പെടുത്തി.&lt;/p&gt;&lt;p&gt;അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി നിരീക്ഷണവും ഇന്റലിജൻസ് സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തണമെന്നും പൊലീസ് മേധാവികൾക്ക് നിർദേശമുണ്ട്. കൂടാതെ യുഎപിഎ കേസുകളുടെ അന്വേഷണത്തിൽ സമഗ്രവും ഏകോപിതവുമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭീകരവാദ കേസുകളിലെ വിചാരണ വേഗത്തിലാക്കുന്നതിനും ഭീകരവാദ കേസുകളിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതികളെ തിരിച്ചെത്തിക്കുന്നതിനും ഊന്നൽ നൽകണമെന്നും അമിത് ഷാ നിർദേശിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/directive-issued-to-identify-and-deport-illegal-immigrants-articleshow-opxlgyo"/>
        </item>
        <item>
            <title><![CDATA[ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി, നാടൻ പടക്കമെറിഞ്ഞു; ഒമ്പത് പേർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/india-news/nine-arrested-after-gang-clash-near-nedumangad-district-hospital-articleshow-x815vzb</link>
            <guid isPermaLink="true">https://www.asianetnews.com/india-news/nine-arrested-after-gang-clash-near-nedumangad-district-hospital-articleshow-x815vzb</guid>
            <pubDate>Tue, 25 Aug 2026 12:45:49 +0530</pubDate>
            <description><![CDATA[&lt;p&gt;ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് സ്ഫോടക വസ്&zwnj;തുക്കളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട&zwnj;ിച്ചശേഷമായിരുന്നു ഗുണ്ടാസംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0vwbd495p9tt35vjbvmycvp,imgname-fotojet---2026-08-25t124445.445-1787642098825.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് സ്ഫോടക വസ്&zwnj;തുക്കളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട&zwnj;ിച്ചശേഷമായിരുന്നു ഗുണ്ടാസംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിന് പിന്നാലെ ഒമ്പത് പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഞായർ രാത്രി 11നാണ് ഒമ്പതംഗ സംഘം ജില്ലാ ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയത്. പാലോട് പേരയം സ്വദേശി കൃഷ്ണനുണ്ണി (27), നെടുമങ്ങാട് മഞ്ച പേരുമല സ്വദേശി അനൂപ് (26), പുല്ലമ്പാറ പാലാകോണം സ്വദേശി സാദിഖ് (28), മഞ്ച പാറക്കാട് സ്വദേശി ദീജു (27), ഉഴമലയ്ക്കൽ ചാരുമൂട് സ്വദേശി ഷിജിൻ (34), കരകുളം കാച്ചാണി സ്വദേശി ഹരികൃഷ്&zwnj;ണൻ (27), പാലോട് പേരയം സ്വദേശി വിഷ്&zwnj; (25), അരുവിക്കര മൈലം ചെറിയകൊണ്ണി സ്വദേശി സുരഭിൻ (30), മഞ്ച പേരുമല സ്വദേശി രാജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്. കൃഷ്&zwnj;ണനുണ്ണിയും വിഷ്ണു&zwnj;വും തമ്മിലുള്ള സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഇവർ സഹായികളെയും കൂട്ടി ആശുപത്രി പരിസരത്ത് സംഘടിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ബൈക്കിലും കാറിലുമായാണ് സംഘങ്ങൾ എത്തിയത്. പിന്നാലെ നാടൻ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ വിവരമറിയിച്ചതോടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ആക്രമണത്തിൽ പരിക്കേറ്റ് വീണവരെയുമെടുത്ത് അക്രമിസംഘം വാഹനങ്ങളിൽ രക്ഷപ്പെട്ടു. പിന്തുടർന്ന പൊലീസ് തിങ്കൾ പുലർച്ചെയോടെ അക്രമികളെ പിടികൂടി. പിടിയിലായ അനു വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ദിജുവിന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പത്തോളം ക്രിമിനൽ കേസുകളുണ്ട്. ഇരുവരും കാപ്പ കേസിൽ ഉൾപ്പെട്ടവരുമാണ്. മറ്റ് പല പ്രതികളും വിവിധ സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്. അക്രമികളിൽനിന്നു മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. നെടുമങ്ങാട് എസ്എച്ച്ഒ പ്രസാദ്, എസ് ഐ ബാസിത്ത് ഇബ്രാഹിം, അംബരീഷ്, നസീം, അഭിലാഷ്, സി ബിജു, അനുരാഗ്, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു&zwnj;.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/nine-arrested-after-gang-clash-near-nedumangad-district-hospital-articleshow-x815vzb"/>
        </item>
        <item>
            <title><![CDATA[ദില്ലിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്, ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി]]></title>
            <link>https://www.asianetnews.com/india-news/warning-issued-for-continued-heavy-rain-in-delhi-and-surrounding-areas-articleshow-65ie46v</link>
            <guid isPermaLink="true">https://www.asianetnews.com/india-news/warning-issued-for-continued-heavy-rain-in-delhi-and-surrounding-areas-articleshow-65ie46v</guid>
            <pubDate>Tue, 25 Aug 2026 12:18:17 +0530</pubDate>
            <description><![CDATA[&lt;p&gt;മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും സ്തംഭിച്ചു. കനത്തമഴയെത്തുടർന്ന് ഗുരുഗ്രാമിലെ സോഹ്ന റോഡിൽ രണ്ടടിയോളം വെള്ളം ഉയർന്നതിനെത്തുടർന്ന് നാല് കിലോമീറ്റർ നീണ്ട ഗതാഗതക്കുരുക്കാണുണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0vtk5xd0renmznvdaw9r7p6,imgname-vlcsnap-2026-08-25-12h12m05s10-1787640256429.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടർന്ന് 18 വിമാനങ്ങളാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റദ്ദാക്കിയത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദില്ലി തലസ്ഥാന നഗര മേഖലയിൽ കനത്ത മഴയാണ്. ദില്ലിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും സ്തംഭിച്ചു. കനത്തമഴയെത്തുടർന്ന് ഗുരുഗ്രാമിലെ സോഹ്ന റോഡിൽ രണ്ടടിയോളം വെള്ളം ഉയർന്നതിനെത്തുടർന്ന് നാല് കിലോമീറ്റർ നീണ്ട ഗതാഗതക്കുരുക്കാണുണ്ടായത്. ഗുരുഗ്രാമിൽ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ രൺദീപ് സിംഗ് സുർജേവാല രംഗത്ത് എത്തി.&lt;/p&gt;&lt;p&gt;അടിസ്ഥാന സൗകര്യങ്ങൾക്കായി 1,400 കോടി രൂപ ചെലവഴിച്ചിട്ടും കുട്ടികൾ അടക്കമുള്ളവർ വെള്ളക്കെട്ടിൽ കുടുങ്ങിയെന്ന് സുർജേവാല കുറ്റപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് കോർപ്പറേറ്റ് ഓഫീസുകൾ, സർക്കാർ, സ്വകാര്യ സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരോട് വർക്ക് ഫ്രം ഹോമോ ഓൺലൈൻ ക്ളാസുകളോ നടത്താൻ നിർദ്ദേശിക്കണമെന്ന് ഗുരുഗ്രാമിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പട്ടു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ കനത്ത മഴ സാരമായി ബാധിച്ചു.&lt;/p&gt;&lt;p&gt;ഫ്ലൈറ്റ്റഡാർ റിപ്പോർട്ട് പ്രകാരം മോശം കാലാവസ്ഥയെത്തുടർന്ന് ഇന്ന് 18 വിമാനങ്ങളാണ് റദ്ദാക്കിയത്. 186 വിമാന സർവ്വീസുകൾ വൈകി. തിങ്കളാഴ്ച 26 വിമാനങ്ങൾ റദ്ദാക്കുകയും 15 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും 666 ലധികം സർവീസുകൾ വൈകുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/warning-issued-for-continued-heavy-rain-in-delhi-and-surrounding-areas-articleshow-65ie46v"/>
        </item>
        <item>
            <title><![CDATA[മണിപ്പൂർ അതീവ ജാ​ഗ്രതയിൽ, സംഘർഷം വ്യാപിക്കാതെയിരിക്കാൻ ശ്രമം, കർശന നടപടികളുമായി സർക്കാർ]]></title>
            <link>https://www.asianetnews.com/india-news/manipur-on-high-alert-efforts-underway-to-prevent-the-spread-of-conflict-articleshow-a0fp0de</link>
            <guid isPermaLink="true">https://www.asianetnews.com/india-news/manipur-on-high-alert-efforts-underway-to-prevent-the-spread-of-conflict-articleshow-a0fp0de</guid>
            <pubDate>Tue, 25 Aug 2026 12:05:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതിന് പിന്നാലെ സെനാപതി ജില്ലയിലെ നാഗാ താഫൗ മേഖലയിൽ നിരവധി വീടുകൾക്ക് തീയിട്ടു.രാവിലെ ഒമ്പതരയോടെ താഫൗ നാഗാ മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ എത്തിയ സിആർപിഎഫ് 36-ാം ബറ്റാലിയനിലെ പ്രദീപ് സിങ് എന്ന ജവാന്റെ ഇടത് കാലിൽ വെടിയേറ്റത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0vsyz9jcczh2hthjw8xsap4,imgname-mixcollage-25-aug-2026-12-02-pm-395-1787639594290.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ നടപടി സ്വീകരിച്ചതായി സംസ്ഥാനസർക്കാർ അറിയിച്ചു. ഇന്നലെ നടന്ന സംഘർഷത്തിൽ ഒരു സിആർപിഎഫ് ജവാന് വെടിയേറ്റിരുന്നു. കാങ്&zwnj;പോക്പി ജില്ലയിലെ താഫൗ കുക്കി ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ ഒരു വീടിന് തീയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ സെനാപതി ജില്ലയിലെ നാഗാ താഫൗ മേഖലയിൽ നിരവധി വീടുകൾക്ക് തീയിട്ടു.രാവിലെ ഒമ്പതരയോടെ താഫൗ നാഗാ മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ എത്തിയ സിആർപിഎഫ് 36-ാം ബറ്റാലിയനിലെ പ്രദീപ് സിങ് എന്ന ജവാന്റെ ഇടത് കാലിൽ വെടിയേറ്റത്.&lt;/p&gt;&lt;p&gt;സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമത്തിന് പിന്നിൽ ആരാണെന്നും സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്നും പൊലീസ് അന്വേഷണം തുടരുകയാണ്. 2023 മേയ് മുതൽ മണിപ്പൂരിൽ തുടരുന്ന മെയ്തെയ്&ndash;കുക്കി സംഘർഷത്തിന് പിന്നാലെ ഇപ്പോൾ നാഗാ മേഖലകളിലും സംഘർഷം ശക്തമാകുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആറ് നാഗാ വിഭാഗക്കാരുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘർഷത്തിലേക്ക് മാറിയിരുന്നു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, എൻആർസി നടപ്പാക്കിയതിന് ശേഷം മാത്രം 2027 സെൻസസ് നടത്തണമെന്ന ആവശ്യം ഉയർത്തിയുള്ള പ്രതിഷേധങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ മണിപ്പൂരിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. റോഡ് ഉപരോധവും ബന്ദും ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കിടെ സുരക്ഷാസേനയുമായി ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘർഷങ്ങൾ വീണ്ടും രൂക്ഷമാകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/manipur-on-high-alert-efforts-underway-to-prevent-the-spread-of-conflict-articleshow-a0fp0de"/>
        </item>
        <item>
            <title><![CDATA[ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി, അഞ്ച് പേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/india-news/class-8-girl-gang-raped-at-guwahati-homestay-5-arrested-articleshow-pyoso3i</link>
            <guid isPermaLink="true">https://www.asianetnews.com/india-news/class-8-girl-gang-raped-at-guwahati-homestay-5-arrested-articleshow-pyoso3i</guid>
            <pubDate>Tue, 25 Aug 2026 12:26:56 +0530</pubDate>
            <description><![CDATA[&lt;p&gt;അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxvsdtvybtt3p7wq6hpawymg,imgname-fotojet--68--1750058068861.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പസാരിയ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ഓഗസ്റ്റ് 23 ന് ഉച്ചകഴിഞ്ഞ് കാണാതായിരുന്നു. തുടര്&zwj;ന്ന് പെൺകുട്ടിയുടെ കുടുംബം ഹാജോ പോലീസ് സ്റ്റേഷന്&zwj;റെ പരിധിയിലുള്ള ദാദര ഔട്ട്പോസ്റ്റിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണവും ആരംഭിച്ചു. പിന്നാലെ, ഓഗസ്റ്റ് 24 ന് രാവിലെ 5:47-ഓടെ പെൺകുട്ടിയെ ഗുവാഹത്തിയിലെ പാൻബസാർ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. ദാദര ഔട്ട്പോസ്റ്റ് ഇൻചാർജും കുടുംബാംഗങ്ങളും സ്ഥലത്തെത്തി പെൺകുട്ടിയെ സുരക്ഷിതമായി മാറ്റി.&lt;/p&gt;&lt;p&gt;ഗോപാൽപാറ സ്വദേശിയായ പരമേശ്വർ നാഥ് എന്ന യുവാവാണ് പെൺകുട്ടിയെ പറഞ്ഞുപറ്റിച്ച് സൗകുച്ചിയിലുള്ള 'രംഗ്മൻ ഗ്രാന്&zwj;റ് ഹോംസ്റ്റേ'യിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് രാത്രി മുഴുവൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം പാൻബസാർ മേഖലയിൽ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പരമേശ്വർ നാഥിനെ കൂടാതെ ഹിർകജ്യോതി ദാസ്, വിശാൽ ബറുവ, ലക്ഷീധർ നാഥ്, റജിപ് അലി എന്നിവരും പങ്കാളികളാണെന്ന് കണ്ടെത്തി. ഇതിൽ വിശാൽ ബറുവയും ലക്ഷീധർ നാഥും പീഡനം നടന്ന ഹോംസ്റ്റേയിലെ ജീവനക്കാരാണ്. അഞ്ച് പേരെയും ദാദര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ജുഡീഷ്യൽ മജിസ്&zwnj;ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/class-8-girl-gang-raped-at-guwahati-homestay-5-arrested-articleshow-pyoso3i"/>
        </item>
        <item>
            <title><![CDATA[പാർലമെൻ്റ് മാർച്ചിലെ സംഘർഷം: അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ; ചിലർക്ക് എല്ലാത്തിനോടും അമിത സംശയം എന്ന് കേന്ദ്രം]]></title>
            <link>https://www.asianetnews.com/india-news/petitioners-seek-reconstitution-of-the-inquiry-committee-regarding-the-clashes-during-the-parliament-march-articleshow-6sph5h0</link>
            <guid isPermaLink="true">https://www.asianetnews.com/india-news/petitioners-seek-reconstitution-of-the-inquiry-committee-regarding-the-clashes-during-the-parliament-march-articleshow-6sph5h0</guid>
            <pubDate>Tue, 25 Aug 2026 12:22:55 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ. അടുത്ത മാസം അഞ്ചിന് സിജെപി ദില്ലിയിൽ പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിന് അനുമതി നൽകണോ എന്നതിൽ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ തീരുമാനം വൈകാതെയുണ്ടാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0vv2tg9tzh2hn5kmdy3b7rw,imgname-fotojet--72--1787640769033.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ. സമിതിയിലെ ചിലർ നിഷ്പക്ഷരല്ല എന്ന ഹർജിക്കാരുടെ നിലപാടിനോടാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. അടുത്ത മാസം അഞ്ചിന് സിജെപി ദില്ലിയിൽ പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിന് അനുമതി നൽകണോ എന്നതിൽ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ തീരുമാനം വൈകാതെയുണ്ടാകും.&lt;/p&gt;&lt;p&gt;ദില്ലിയിലെ പാർലമെന്റ് മാർച്ചിനിടെ നടന്ന പൊലീസ് ബലപ്രയോഗം, വനിതകൾക്കെതിരെ ലൈംഗിക അതിക്രമം നടന്നു എന്ന പരാതി, പൊലീസിനെതിരായ അക്രമം എന്നിവയൊക്കെ പരിശോധിക്കാനാണ് സുപ്രീം കോടതി അഞ്ചംഗ സമിതിക്ക് രൂപം നൽകിയത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂപീകരിച്ചത്. എന്നാൽ, ഈ സമിതിയിലുള്ള ചിലരെ വിശ്വാസമില്ലെന്ന് ഇന്ന് ഹർജിക്കാരിൽ ചിലർ കോടതിയിൽ പരാമർശിച്ചു. ഇക്കാര്യം അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. എല്ലാത്തിനോടും ചിലർക്ക് അവിശ്വാസമാണെന്നും ഹർജിക്കാരുടെ ആവശ്യം പരിഗണിക്കരുതെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. സമിതിയിലെ ജഡ്ജിമാരടക്കം നിഷ്പക്ഷരല്ലെന്ന് പ്രശാന്ത് ഭൂഷൺ നേരത്തെ ആരോപിച്ചിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, സിജെപി അടുത്ത മാസം അഞ്ചിന് നടത്താൻ നിശ്ചയിച്ച മാർച്ചിന് പൊലീസ് അനുമതി നൽകാൻ സാധ്യത കുറവാണ്. ബ്രിക്സ് ഉച്ചകോടി അടക്കം ദില്ലിയിൽ നടക്കാൻ ഇരിക്കെ ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നത് തടയും എന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ. ഇന്ത്യ ഗേറ്റിനു പകരം രാംലീല മൈതാനിയിൽ നടത്താൻ നിർദേശം നൽകിയേക്കും. സിജെപിയുമായി വീണ്ടും ചർച്ച നടത്തണമോ എന്ന് കേന്ദ്ര സർക്കാർ ആലോചിക്കും. കഴിഞ്ഞ പാർലമെന്റ് മാർച്ച് സമയത്ത് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിൽ വീഴ്ച പറ്റി എന്ന വിലയിരുത്തൽ ദില്ലി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ അറിയിച്ചു. രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നത് ശക്തമാക്കാനുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് കമ്മീഷണർ നൽകി. ഇതിനായി 10 കാര്യങ്ങൾ അടങ്ങിയ ഒരു പട്ടികയും ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തിട്ടുണ്ട്. സമരത്തിന് എത്തുന്നവർ ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, ഇവർ എവിടെയാണ് താമസിക്കുന്നത്, ഇവർക്കുള്ള പണം ആര് നൽകുന്നു, ഇവരുടെ പശ്ചാത്തലം എന്താണ് തുടങ്ങി എല്ലാ വിവരങ്ങളും അന്വേഷിക്കണം എന്നാണ് കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/petitioners-seek-reconstitution-of-the-inquiry-committee-regarding-the-clashes-during-the-parliament-march-articleshow-6sph5h0"/>
        </item>
        <item>
            <title><![CDATA[രാജസ്ഥാനിൽ സർക്കാർ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് പിന്നാലെ വിദ്യാർത്ഥികൾ അവശനിലയിൽ]]></title>
            <link>https://www.asianetnews.com/india-news/days-after-a-bihar-school-meal-incident-27-school-children-fall-ill-in-kota-after-school-mid-day-meal-articleshow-iw0erg3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/days-after-a-bihar-school-meal-incident-27-school-children-fall-ill-in-kota-after-school-mid-day-meal-articleshow-iw0erg3</guid>
            <pubDate>Tue, 25 Aug 2026 11:34:57 +0530</pubDate>
            <description><![CDATA[&lt;p&gt;ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം തലകറക്കം, ഛർദ്ദി, വയറുവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01htzk73f3xdf1rx3rangyzjrm,imgname-mid-day-meal.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോട്ട: സർക്കാർ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് പിന്നാലെ വിദ്യാർത്ഥികൾ അവശനിലയിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 27 കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭക്ഷ്യവിഷബാധയെന്ന് ഉറപ്പിക്കാനാകില്ലെന്ന് അധികൃതർ വിശദമാക്കുന്നത്. മറ്റ് കാരണങ്ങളും പരിശോധിക്കുന്നുവെന്നാണ് അധികൃതരുടെ പ്രതികരണം. രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി സിജെപി രംഗത്ത് എത്തിയിരിക്കെയാണ് സംഭവമെന്നതാണ് ശ്രദ്ധേയം. ബീഹാറിലെ സ്കൂളിൽ നൽകിയ ഭക്ഷണത്തിൽ അലക്കുപൊടി കലർന്നതിനെ തുടർന്ന് കുട്ടികൾ ആശുപത്രിയിലായ സംഭവത്തിന് തൊട്ടുപിന്നാലെയാണ് രാജസ്ഥാനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോട്ടയിലെ പൂനിയ ദേവ്ലി ഗ്രാമത്തിലുള്ള ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിലാണ് ഈ സംഭവം ഉണ്ടായത്.&lt;/p&gt;&lt;p&gt;ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം തലകറക്കം, ഛർദ്ദി, വയറുവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായത്. അന്നേ ദിവസം സ്കൂളിൽ ഹാജരുണ്ടായിരുന്ന നൂറിലധികം കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചിരുന്നുവെങ്കിലും രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് ചില കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. ലക്ഷണങ്ങൾ കടുത്തതിനെ തുടർന്ന് കുട്ടികളിൽ ഭൂരിഭാഗത്തിനെയും സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലും നഗരത്തിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ചില കുട്ടികളെ ഗവൺമെന്റ് ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു ചിലരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ആരുടെയും അവസ്ഥ ഗുരുതരമല്ലെന്നും മെഡിക്കൽ സംഘം അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;സംഭവം അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ഉടനടി ഉത്തരവിട്ടിട്ടുണ്ട്. സ്കൂളിലേക്ക് ഉച്ചഭക്ഷണം വിതരണം ചെയ്ത ഏജൻസിയിൽ നിന്നും ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഭക്ഷണത്തിലെ വിഷാംശമാണോ അതോ കഠിനമായ ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും ശുദ്ധജലത്തിന്റെ ലഭ്യതക്കുറവുമാണോ കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ചതെന്ന് അന്വേഷിച്ചു വരികയാണ്. വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് കുട്ടികളുടെ നില വിലയിരുത്തുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/days-after-a-bihar-school-meal-incident-27-school-children-fall-ill-in-kota-after-school-mid-day-meal-articleshow-iw0erg3"/>
        </item>
        <item>
            <title><![CDATA[ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് 30 ലക്ഷത്തിന്‍റെ മയക്കുമരുന്ന് കടത്താൻ ശ്രമം, മുൻ എയർ ഹോസ്റ്റസ് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/india-news/former-air-hostess-arrested-with-drugs-worth-rs-30-lakh-in-gujarat-articleshow-45piuep</link>
            <guid isPermaLink="true">https://www.asianetnews.com/india-news/former-air-hostess-arrested-with-drugs-worth-rs-30-lakh-in-gujarat-articleshow-45piuep</guid>
            <pubDate>Tue, 25 Aug 2026 11:21:19 +0530</pubDate>
            <description><![CDATA[&lt;p&gt;ഗുജറാത്തിലെ വഡോദരയിൽ നിന്ന് മുംബൈയിലേക്ക് 30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ എയർ ഹോസ്റ്റസും സഹായിയും അറസ്റ്റിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0vqj0keqgg8kynqtbqy6vwk,imgname-fotojet---2026-08-25t112046.729-1787637072494.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡൽഹി: ഗുജറാത്തിലെ വഡോദരയിൽ നിന്ന് മുംബൈയിലേക്ക് 30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ എയർ ഹോസ്റ്റസും സഹായിയും അറസ്റ്റിൽ. അന്വേഷണത്തിൽ ഇവർക്ക് മുൻപും മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി ദീർഘകാല ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. വഡോദരയിൽ നിന്ന് മുംബൈയിലേക്ക് കാറിൽ വൻതോതിൽ മെഫെഡ്രോൺ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്&zwj;റെ അടിസ്ഥാനത്തിൽ സൂറത്ത് ക്രൈംബ്രാഞ്ചാണ് തിങ്കളാഴ്ച ഈ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. ഡൽഹി-മുംബൈ എക്&zwnj;സ്പ്രസ്&zwnj;വേയിലെ ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് സംശയാസ്പദമായ കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;മുൻ മലേഷ്യൻ എയർലൈൻസ് എയർ ഹോസ്റ്റസായ മാൻസി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈൽ സുലൈമാൻ ഷെയ്ഖ് (20) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറിൽ നിന്ന് 977 ഗ്രാം മയക്കുമരുന്നും, നിരവധി മൊബൈൽ ഫോണുകളും, മയക്കുമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കണ്ടെയ്നറുകളും പോലീസ് പിടിച്ചെടുത്തു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.&lt;/p&gt;&lt;p&gt;മുംബൈയിലെ സാന്&zwj;റാക്രൂസ് സ്വദേശികളായ ഇരുവരും വർഷങ്ങളായി പരിചയക്കാരാണ്. മുംബൈയിൽ നിന്ന് വാടകയ്&zwnj;ക്കെടുത്ത കാറിലാണ് ഇവർ വഡോദരയിലെത്തിയത്. വഡോദര റെയിൽവേ സ്റ്റേഷന് സമീപം വെച്ച് അപരിചിതയായ ഒരു സ്ത്രീയിൽ നിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്നും, ഇത് മുംബൈയിലെത്തിച്ച് 5 മുതൽ 10 ഗ്രാം വരെയുള്ള ചെറിയ പായ്ക്കറ്റുകളാക്കി ആവശ്യക്കാർക്ക് വിൽക്കാനായിരുന്നു പദ്ധതിയെന്നും ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.&lt;/p&gt;&lt;p&gt;മലേഷ്യൻ എയർലൈൻസിൽ എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്ന മാൻസി സയ്യിദ് 2015 മുതൽ മയക്കുമരുന്ന് ശൃംഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. 2021-ൽ മധ്യപ്രദേശിലെ ഇന്ദോറിൽ വെച്ച് 100 ഗ്രാം മയക്കുമരുന്നുമായി ഇവർ പിടിയിലാവുകയും നാല് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് മധ്യപ്രദേശിലെ മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധവും, ഇവർക്ക് വഡോദരയിൽ വെച്ച് മയക്കുമരുന്ന് നൽകിയ അപരിചിതയായ സ്ത്രീയെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/former-air-hostess-arrested-with-drugs-worth-rs-30-lakh-in-gujarat-articleshow-45piuep"/>
        </item>
        <item>
            <title><![CDATA[ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല, യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ഹർജി തള്ളി]]></title>
            <link>https://www.asianetnews.com/india-news/hijab-not-essential-to-islam-allahabad-high-court-hijab-verdict-articleshow-0a52p97</link>
            <guid isPermaLink="true">https://www.asianetnews.com/india-news/hijab-not-essential-to-islam-allahabad-high-court-hijab-verdict-articleshow-0a52p97</guid>
            <pubDate>Tue, 25 Aug 2026 11:05:15 +0530</pubDate>
            <description><![CDATA[&lt;p&gt;മതപരമായ ഇഷ്ടത്തിന് യൂണിഫോം മാറ്റാൻ അവകാശമില്ല. അച്ചടക്കവും തുല്യതയും വളർത്താനും മതനിരപേക്ഷമായ അന്തരീക്ഷം സൃഷ്ടിക്കാനും പൊതുവായ യൂണിഫോം സഹായിക്കുമെന്നും, ഹിജാബ് അനിവാര്യ മതാചാരമാണെന്ന് തെളിയിക്കാൻ മതിയായ തെളിവില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0vpbbppkxxafm437m619pc8,imgname-allahabad-high-court-hijab-verdict-1787635805910.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രയാഗ്രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ഹർജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ഏകീകൃത യൂണിഫോം നിർബന്ധമെന്നും കോടതി വ്യക്തമാക്കി.മതപരമായ ഇഷ്ടത്തിന്റെ പേരിൽ യൂണിഫോം മാറ്റാൻ അവകാശമില്ല. ഹിജാബ് അനിവാര്യ മതാചാരമാണെന്ന് തെളിയിക്കുന്ന മതിയായ തെളിവില്ലെന്നും കോടതി വിശദമാക്കി. പ്രയാഗ്&zwnj;രാജിലെ സ്വകാര്യ സ്&zwnj;കൂളിൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയ വിദ്യാർത്ഥിനിയാണ് അമ്മ മുഖേന കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ താൻ ഹിജാബ് ധരിച്ചാണ് സ്&zwnj;കൂളിൽ വന്നിരുന്നതെന്നും, യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് തുടരാൻ അനുവാദം നൽകണമെന്നും വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. എന്നാൽ സ്&zwnj;കൂൾ മാനേജ്&zwnj;മെന്റ് ഇതിന് അനുമതി നൽകിയിരുന്നില്ല.ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.&lt;/p&gt;&lt;p&gt;മുൻപത്തെ ക്ലാസുകളിൽ സ്&zwnj;കൂൾ അധികൃതർ ഹിജാബ് ധരിക്കുന്നത് എതിർക്കാതിരുന്നത് കൊണ്ട് മാത്രം അതൊരു സ്ഥിരമായ അവകാശമായി ഉന്നയിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.പൊതുവായ ഒരു യൂണിഫോം നടപ്പിലാക്കുന്നത് വിദ്യാർത്ഥികളിൽ അച്ചടക്കവും തുല്യതയും വളർത്താനും സ്&zwnj;കൂളുകളിൽ മതനിരപേക്ഷമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്നും കോടതി പറഞ്ഞു. ഹർജിക്കാരി പഠിച്ചിരുന്ന ക്ലാസുകളിലെ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നും, അതേ സമുദായത്തിൽപ്പെട്ട മറ്റു പെൺകുട്ടികളാരും തന്നെ ഹിജാബ് ധരിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/hijab-not-essential-to-islam-allahabad-high-court-hijab-verdict-articleshow-0a52p97"/>
        </item>
        <item>
            <title><![CDATA[തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം, ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി]]></title>
            <link>https://www.asianetnews.com/india-news/hyderabad-student-dies-by-suicide-in-us-amid-job-search-stress-articleshow-f0vbxz8</link>
            <guid isPermaLink="true">https://www.asianetnews.com/india-news/hyderabad-student-dies-by-suicide-in-us-amid-job-search-stress-articleshow-f0vbxz8</guid>
            <pubDate>Tue, 25 Aug 2026 10:13:31 +0530</pubDate>
            <description><![CDATA[&lt;p&gt;ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് എന്ന വിദ്യാർത്ഥി അമേരിക്കയിൽ ജീവനൊടുക്കിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0vknxngwkw21sbrv68syc27,imgname-fotojet---2026-08-25t101154.498-1787633006256.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടണ്&zwj;: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് എന്ന വിദ്യാർത്ഥി അമേരിക്കയിൽ ജീവനൊടുക്കിയത്. പ്രദീപ് (ദീപു) 2024-ലാണ് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. ടെക്സസ് സർവകലാശാലയിലെ മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിയായിരുന്നു. ഓഗസ്റ്റ് 21-നാണ് പ്രദീപ് മരണപ്പെട്ട വിവര പുറത്തുവരുന്നത്. കഴിഞ്ഞ നാല് മാസത്തോളമായി ജോലി ലഭിക്കാത്തതിനെ തുടർന്ന് പ്രദീപ് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കുട്ടിക്കാലം മുതൽ തന്നെ പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കഠിനാധ്വാനത്തിലൂടെയും ഫിറ്റ്നസിലൂടെയും മുന്നേറിയ വ്യക്തിയായിരുന്നു പ്രദീപെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്&zwnj;കാരച്ചടങ്ങുകൾക്കുമായി പ്രദീപിന്&zwj;റെ കസിൻ ദീപ്തി ഗോഫണ്ട്മീ (GoFundMe)വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ 35,000 ഡോളറിൽ ചൊവ്വാഴ്ച രാവിലെയോടെ തന്നെ ലഭിച്ചിട്ടുണ്ട്. ബാക്കി തുക പ്രദീപിന്&zwj;റെ മാതാപിതാക്കളെ സഹായിക്കാൻ ഉപയോഗിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>india-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/hyderabad-student-dies-by-suicide-in-us-amid-job-search-stress-articleshow-f0vbxz8"/>
        </item>
    </channel>
</rss>
