<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 05 Jul 2026 21:43:13 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/international-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഇൻസ്റ്റഗ്രാമിനെതിരെ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര നടപടി, കീവേഡ് പരസ്യങ്ങളിലൂടെ കുട്ടികളുടെ ദൃശ്യങ്ങൾ പോലും ദുരുപയോഗം ചെയ്തതിൽ നോട്ടീസ്, 7 ദിവസം സമയം]]></title>
            <link>https://www.asianetnews.com/international-news/instagram-child-abuse-ad-row-centre-issues-urgent-notice-to-meta-demanding-explanation-in-7-days-articleshow-mt1i1hs</link>
            <guid isPermaLink="true">https://www.asianetnews.com/international-news/instagram-child-abuse-ad-row-centre-issues-urgent-notice-to-meta-demanding-explanation-in-7-days-articleshow-mt1i1hs</guid>
            <pubDate>Sun, 05 Jul 2026 21:43:09 +0530</pubDate>
            <description><![CDATA[&lt;p&gt;കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള കീവേഡുകൾ ഉപയോഗിച്ച് പരസ്യം നൽകിയതിന് ഇൻസ്റ്റഗ്രാമിന് കേന്ദ്രം നോട്ടീസ് അയച്ചു. ബിബിസി റിപ്പോർട്ടിനെ തുടർന്ന്, പോക്സോ, ഐടി നിയമങ്ങൾ ലംഘിച്ചതിന് 7 ദിവസത്തിനകം മറുപടി നൽകാനാണ് മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwsgtwqhqznefa49fs9bekfb,imgname-instagram-1783267947249.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കുട്ടികളെ ദുരുപയോ​ഗം ചെയ്യുന്നരീതിയിൽ കീവേർഡുകൾ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നൽകിയ ഇൻസ്റ്റാഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രം. 7 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. അന്താരാഷ്ട്ര മാധ്യമമായ ബി ബി സിയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമിലെ ​ഗുരുതര വീഴ്ച പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാം കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വേദിയായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, സോഷ്യൽ മീഡിയ ഭീമനായ മെറ്റക്കെതിരെ കർശന നടപടിയിലേക്കാണ് കേന്ദ്ര ഐ ടി മന്ത്രാലയം കടന്നിരിക്കുന്നത്. പണം വാങ്ങി ഇത്തരം ദൃശ്യങ്ങൾ വിൽപന നടത്തുന്ന ക്രിമിനൽ സംഘങ്ങൾക്ക് ഇൻസ്റ്റാഗ്രാം പരസ്യം നൽകാൻ സൗകര്യം ഒരുക്കിയെന്നാണ് ബി ബി സി അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ രാജ്യത്തെ പോക്സോ, ഐ ടി നിയമങ്ങൾ ലംഘിച്ചതിനാണ് മെറ്റാ കമ്പനിയോട് കേന്ദ്ര സർക്കാർ അടിയന്തര വിശദീകരണം തേടിയിരിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ടെലഗ്രാം ലിങ്കുകളിലേക്കെത്തുന്ന പരസ്യം&lt;/strong&gt;&lt;/h2&gt;&lt;p&gt;കേവലം 99 രൂപയ്ക്ക് കുട്ടികളുടെ പീഡന ദൃശ്യങ്ങൾ വിൽക്കുന്ന ടെലഗ്രാം ചാനലുകളിലേക്കാണ് ഈ കീവേഡുകൾ വഴി ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ എത്തിച്ചിരുന്നത്. 'റേപ്പ് വീഡിയോ', 'ചൈൽഡ് വീഡിയോ' തുടങ്ങിയ കീവേർഡുകൾ ഉപയോഗിച്ചുള്ള പരസ്യങ്ങൾക്ക് പോലും ഇൻസ്റ്റാഗ്രാമിന്റെ ഓട്ടോമേറ്റഡ് സംവിധാനം അനുമതി നൽകി എന്നത് സുരക്ഷാ വീഴ്ചയുടെ ആഴം കൂട്ടുന്നു. ഉപയോക്താക്കൾ പരാതിപ്പെട്ടിട്ടും ഈ പരസ്യങ്ങൾ നീക്കം ചെയ്യാൻ മെറ്റാ തയ്യാറായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് കേന്ദ്ര ഐ ടി മന്ത്രാലയം മെറ്റയ്ക്ക് 7 ദിവസത്തെ സമയപരിധി നിശ്ചയിച്ചത്. ഇത്തരം ദൃശ്യങ്ങൾ ഉടനടി നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് ഔദ്യോഗിക നിർദ്ദേശം നൽകി. വീഴ്ച വരുത്തിയാൽ കടുത്ത ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. സാധാരണയായി സോഷ്യൽ മീഡിയ കമ്പനികൾ ഇത്തരം ഉള്ളടക്കങ്ങളുടെ പേരിൽ തേർഡ് പാർട്ടി പ്രതിരോധ വാദമാണ് ഉന്നയിക്കാറുള്ളത്. എന്നാൽ ഇത്തരം പരസ്യങ്ങൾ നൽകിയവരിൽ നിന്നും മെറ്റാ കമ്പനി പണം കൈപ്പറ്റിയ സാഹചര്യത്തിൽ, അവർക്ക് സംരക്ഷണം ലഭിക്കില്ല. ഈ ആഴ്ചയിൽ തന്നെ മെറ്റക്കെതിരെ കേന്ദ്ര സർക്കാർ എടുക്കുന്ന രണ്ടാമത്തെ ശക്തമായ നടപടിയാണിത്. വാട്&zwnj;സ്ആപ്പിൽ ഫോൺ നമ്പറുകൾ മറച്ചുവെച്ച് 'യൂസർനെയിം' മാത്രം നൽകാനുള്ള മെറ്റയുടെ പുതിയ ഫീച്ചർ വ്യാപകമായ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യാജരേഖ ചമയ്ക്കലുകൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം നേരത്തെ വാട്സാപ്പിനും നോട്ടീസ് അയച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/instagram-child-abuse-ad-row-centre-issues-urgent-notice-to-meta-demanding-explanation-in-7-days-articleshow-mt1i1hs"/>
        </item>
        <item>
            <title><![CDATA[ലൈവ് സ്ട്രീമിംഗിൽ ലഹരി ഉപയോഗം, ദൃശ്യങ്ങൾ വൈറൽ പിന്നാലെ എന്റെ കാസറ്റ് മലയാളി വ്ലോഗർ പിടിയിൽ]]></title>
            <link>https://www.asianetnews.com/crime-news/malayali-vlogger-and-ente-cassette-fame-abdul-hakeem-held-for-drug-use-in-live-streaming-articleshow-lub1957</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/malayali-vlogger-and-ente-cassette-fame-abdul-hakeem-held-for-drug-use-in-live-streaming-articleshow-lub1957</guid>
            <pubDate>Sun, 05 Jul 2026 18:39:48 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ മലയാളികളെ കുടുക്കുന്ന ലഹരി മാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kws6as1xh5kz42g7bcgvkdh2,imgname-malayali-vlogger-and-ente-cassette-fame-abdul-hakeem-1783256933437.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഷാർജ: ലൈവിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയിൽ പിടിയിൽ. എന്റെ കാസറ്റ് എന്ന പേജിലൂടെ പ്രശസ്തനായ അബ്ദുൾ ഹക്കീമിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലായത്. ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. യുഎഇയിൽ താമസ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കിക്ക് എന്ന ആപ്പിൽ അബദ്ധത്തിൽ ലൈവ് സ്ട്രീമിംഗ് ഓൺ ആയതോടെയാണ് അബ്ദുൾ ഹക്കീം പിടിയിലായത്. വീഡിയോ പുറത്തായതിന് പിന്നാലെ രാജ്യം വിടാനും ഇയാൾ ശ്രമിച്ചിരുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷാർജ പോലീസ് ഈ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;ബെംഗളൂരുവിൽ മലയാളികളെ കുടുക്കുന്ന ലഹരി മാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്. കേരളത്തിലും ഇയാൾക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് യുവാവിനെതിരെ എറണാകുളം സ്വദേശിനിയുടെ പരാതി നിലനിൽക്കുന്നുണ്ട്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസ് ജീപ്പ് ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ലഹരിക്കെതിരെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയും നിലകൊള്ളുന്ന മനുഷ്യാവകാശ പ്രവർത്തകനെന്ന വ്യാജേനയായിരുന്നു ഇയാളുടെ വ്ലോഗിങ് രീതി. എന്നാൽ, ലഹരിസംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/malayali-vlogger-and-ente-cassette-fame-abdul-hakeem-held-for-drug-use-in-live-streaming-articleshow-lub1957"/>
        </item>
        <item>
            <title><![CDATA[ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ, 'അന്താരാഷ്ട്ര സേവനം വേണം']]></title>
            <link>https://www.asianetnews.com/international-news/foreign-ship-runs-aground-in-strait-of-hormuz-after-ignoring-iran-route-advice-articleshow-r0ouuas</link>
            <guid isPermaLink="true">https://www.asianetnews.com/international-news/foreign-ship-runs-aground-in-strait-of-hormuz-after-ignoring-iran-route-advice-articleshow-r0ouuas</guid>
            <pubDate>Sun, 05 Jul 2026 16:58:24 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്ക-ഇറാൻ സമാധാന ധാരണകൾക്കിടെ, ഹോർമൂസ് കടലിടുക്കിൽ ഒരു വിദേശ കപ്പൽ മണൽത്തിട്ടയിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. ഇറാൻ നൽകിയ റൂട്ട് അവഗണിച്ചതാണ് അപകടകാരണമെന്ന് സൂചന&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kq90yfb973y25fdbyxteq5qa,imgname-iran-hormuz-strait-reopen-conditions-trump-rejects-nuclear-talk-delay-us-iran-tensions-oil-crisis-0-1777345707369.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: അമേരിക്ക - ഇറാൻ സമാധാന ധാരണക്ക് പിന്നാലെ തുറന്ന ഹോർമൂസ് കടലിടുക്കിൽ കപ്പൽ അപകടം. ഇറാൻ നൽകിയ റൂട്ട് അവഗണിച്ച് പോയ കപ്പലാണ് അപകടത്തിൽപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. തങ്ങൾ നൽകിയ റൂട്ട് അവഗണിച്ച വിദേശ കപ്പൽ ഹോ&zwj;ർമൂസിലെ മണൽ തിട്ടയിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് ഇറാൻ പറയുന്നത്. ഏത് കപ്പലാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക സങ്കീർണമാണെന്നും, അന്താരാഷ്ട്ര വിദഗ്ദരുടെ സേവനം ആവശ്യമാണെന്നും ഖത്തർ വ്യക്തമാക്കി. അമേരിക്ക - ഇറാൻ സമാധാന ധാരണയുടെ ഭാഗമായ നേരിട്ടുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്നും ഖത്തർ വിവരിച്ചു. അതിനിടെ അമേരിക്ക തടഞ്ഞുവെച്ച ഇറാന്റെ സ്വത്തുക്കളിൽ 1200 കോടി ഡോളർ നേരിട്ട് ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് തന്നെയാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് മുൻതൂക്കം നൽകുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതും ശ്രദ്ധേയമായി.&lt;/p&gt;&lt;h2&gt;&lt;strong&gt;വിശദവിവരങ്ങൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;അവകാശ വാദങ്ങൾക്കപ്പുറം അമേരിക്ക - ഇറാൻ ചർച്ചകൾ മുന്നോട്ടു നീങ്ങാതെ എവിടെയാണ് തട്ടി നിൽക്കുവന്നതെന്ന് വിശ്വസ്ത മധ്യസ്ഥനായ ഖത്തർ ഇന്ന് വിവരിക്കുകയായിരുന്നു. ധാരണയിലെ ആദ്യ നടപടിയായ ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക എളുപ്പമല്ല. അതിന് അന്താരാഷ്ട്ര സഹായം ഖത്തർ ആവശ്യപ്പെട്ടു. എന്നാൽ ഹോർമൂസിൽ തങ്ങൾ മാത്രമാണ് എല്ലാം ചെയ്യുകയെന്ന കടുപിടുത്തത്തിലാണ് ഇറാൻ. മേഖലയിലെ രാജ്യങ്ങളുടെ സമവായത്തോടെയാണ് അന്താരാഷ്ട്ര ഇടപെടൽ വേണ്ടതെന്ന് ഖത്തർ വ്യക്തമാക്കി. ഒമാൻ കൂടി ചേർന്ന് തുറന്ന സുരക്ഷിത നാവിക ഇടനാഴി ഇറാൻ ആക്രമിച്ച് അടപ്പിച്ചിരിക്കെ ഈ നിലപാട് പ്രാധാന്യമുള്ളതാണ്. അമേരിക്കൻ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജെറദ് കുഷ്നറും ദോഹയിലുണ്ടെങ്കിലും ഇറാനും അമേരിക്കയും തമ്മി।ൽ നേരിട്ടുള്ള ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. ഖത്തറുമായി ഇരു വിഭാഗവും സംസാരിക്കുന്നുണ്ട് എന്നത് പ്രതീക്ഷയാണ്. സാങ്കേതിക വിഷയങ്ങളിൽ മാത്രമാണ് പക്ഷേ ചർച്ചകൾ നടക്കുന്നത്. അതായത്, പരസ്പര ധാരണകൾ പാലിച്ച് ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകുന്നതിൽ തടസങ്ങളുണ്ടെന്ന് ചുരുക്കം. ഹോർമൂസിന് പുറമെ, ഇറാന് ലഭിക്കേണ്ട ഇളവുകൾ, ഫണ്ട് എന്നിവയിലാണ് പ്രധാന പ്രശ്നം. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളിൽ 1200 കോടി ഡോളർ സെൻട്രൽ ബാങ്കിന് നേരിട്ട് ലഭിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. അമേരിക്കൻ കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന തരത്തിൽ ഇവ വിനിയോഗിക്കുമെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. ഇറാന്റെ ഫണ്ടുകൾ ഖത്തർ നേരിട്ടല്ല നൽകുന്നത് എന്ന് ഇക്കാര്യത്തിൽ ഖത്തർ വ്യക്തത വരുത്തി. ഖത്തർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന മധ്യസ്ഥൻ മാത്രമാണ് എന്നും ഖത്തർ വിദേശകാര്യ വക്താവ് വിവരിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/foreign-ship-runs-aground-in-strait-of-hormuz-after-ignoring-iran-route-advice-articleshow-r0ouuas"/>
        </item>
        <item>
            <title><![CDATA[റോഡിൽ വച്ച് ബൈക്ക് യാത്രക്കാരനുമായി തർക്കം, അൽപം ക്ഷമിച്ചു, പിന്നാലെ കൊച്ചുബാലനെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്]]></title>
            <link>https://www.asianetnews.com/international-news/boy-picks-fight-with-biker-even-showing-chappal-at-biker-dispute-lands-him-in-dirt-articleshow-m7t4ypk</link>
            <guid isPermaLink="true">https://www.asianetnews.com/international-news/boy-picks-fight-with-biker-even-showing-chappal-at-biker-dispute-lands-him-in-dirt-articleshow-m7t4ypk</guid>
            <pubDate>Sun, 05 Jul 2026 16:34:22 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതേ കുട്ടികളുമായി മുൻപും തർക്കമുണ്ടായ വീഡിയോ യുവാവ് പങ്ക് വച്ചിട്ടുണ്ട്.അന്നും സമാനമായ രീതിയിൽ കുട്ടിയെ യുവാവ് വലിച്ചെറിഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwrz02jmmz9kryynn9kstynh,imgname-biker-throw-boy-into-dirt--1783249242708.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ബൈക്ക് യാത്രക്കാരനുമായി തർക്കം. ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞ കൊച്ചുബാലനെ സമീപത്തെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് ബൈക്ക് യാത്രക്കാരൻ. അർജന്റീന ജഴ്സിയണിഞ്ഞ് നിൽക്കുന്ന ഒരു കൂട്ടം കൌമാരക്കാരുമായാണ് ബൈക്ക് യാത്രക്കാരൻ വഴക്കിടുന്നത്. വഴിയിൽ വെച്ച് ഒരു ബൈക്ക് യാത്രക്കാരനും ചെറിയൊരു കുട്ടിയും തമ്മിൽ തർക്കം അപ്രതീക്ഷിതമായാണ് കൈവിട്ട് പോവുന്നത്. ബൈക്കിലിരിക്കുന്ന യുവാവിനോട് കുട്ടി ദേഷ്യപ്പെടുകയും യുവാവിനെ ശാരീരികമായി നേരിടാൻ ആക്രോശത്തോടെ മുന്നോട്ട് വരികയും ചെയ്യുന്നു. പ്രായത്തിലും ശരീരവലിപ്പത്തിലും ഏറെ ചെറുതായിട്ടും കൂടി കൌമാരക്കാരൻ ഒട്ടും ചിന്തിക്കാതെ ബൈക്ക് യാത്രക്കാരന് നേരെ തിരിയുകയായിരുന്നു. തുടക്കത്തിൽ തർക്കം കൂളായി കൈകാര്യം ചെയ്ത യുവാവ് അപ്രതീക്ഷിതമായാണ് പ്രകോപിതനായത്.&lt;/p&gt;&lt;p&gt;ബൈക്കിൽ നിന്നും താഴെയിറങ്ങി കുട്ടിയെ ഇരു കൈകൾ കൊണ്ടും വായുവിൽ പൊക്കിയെടുക്കുകയായിരുന്നു. പിന്നാലെ റോഡിനോട് ചേർന്ന് കിടന്നിരുന്ന പുല്ലുനിറഞ്ഞ വലിയൊരു പാടത്തേക്ക് കുട്ടിയെ ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. പരിക്കേൽക്കാത്ത രീതിയിൽ മൃദുവായ പുൽത്തകിടിയിലേക്കാണ് ബാലൻ വീണത്.കുട്ടി പാടത്തേക്ക് വീണയുടൻ തന്നെ ബൈക്ക് യാത്രക്കാരൻ തന്റെ ബൈക്കിൽ കയറി അവിടെ നിന്നും വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തു. കുട്ടി പെട്ടെന്ന് തന്നെ എഴുന്നേൽക്കുന്നുണ്ടെങ്കിലും, സംഭവിച്ച കാര്യങ്ങൾ ഉൾക്കൊള്ളാനാകാതെ അന്തംവിട്ട് ബൈക്ക് പോയ വഴിയിലേക്ക് നോക്കി നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതേ കുട്ടികളുമായി മുൻപും തർക്കമുണ്ടായ വീഡിയോ യുവാവ് പങ്ക് വച്ചിട്ടുണ്ട്.അന്നും സമാനമായ രീതിയിൽ കുട്ടിയെ യുവാവ് വലിച്ചെറിഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;I just went to his channel. He yeeted another kid https://t.co/0kblFqGsv0 pic.twitter.com/0VChhKUeXo&lt;/p&gt;&lt;p&gt;&mdash; Troydan (@Troydan) July 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. കുട്ടിയുടെ അനാവശ്യമായ ദേഷ്യത്തെയും ധൈര്യത്തെയും വളരെ ലളിതമായും തമാശയായും കൈകാര്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ ബുദ്ധിയെയും പ്രതികരണത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/boy-picks-fight-with-biker-even-showing-chappal-at-biker-dispute-lands-him-in-dirt-articleshow-m7t4ypk"/>
        </item>
        <item>
            <title><![CDATA[യുദ്ധമെന്തന്നറിയാത്ത കുഞ്ഞുപൂവും! ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ നൊമ്പരക്കാഴ്ചയായി 14 മാസം പ്രായമുള്ള കൊച്ചുമകളുടെ ശവപേടകം]]></title>
            <link>https://www.asianetnews.com/international-news/fourteen-month-old-granddaughters-small-coffin-becomes-heart-wrenching-sight-at-ali-khameneis-funeral-articleshow-xbtx3m7</link>
            <guid isPermaLink="true">https://www.asianetnews.com/international-news/fourteen-month-old-granddaughters-small-coffin-becomes-heart-wrenching-sight-at-ali-khameneis-funeral-articleshow-xbtx3m7</guid>
            <pubDate>Sun, 05 Jul 2026 15:57:26 +0530</pubDate>
            <description><![CDATA[ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ശവസംസ്കാര ചടങ്ങുകൾ ടെഹ്റാനിൽ ആരംഭിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിൻ്റെ 14 മാസം പ്രായമുള്ള കൊച്ചുമകളുടെ ശവപേടകവും ചടങ്ങിൽ പ്രദർശിപ്പിച്ചത് നൊമ്പരക്കാഴ്ചയായി. യുഎസിനും ഇസ്രയേലിനുമെതിരെ പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwrx0v7n50580pwj2nvjchw4,imgname-14--month-old-granddaughters-small-coffin-1783247170805.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഇറാന്&zwj;റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ശവസംസ്കാര ചടങ്ങുകളിൽ നൊമ്പരമായി പതിനാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്&zwj;റെ ശവപേടകം. ശനിയാഴ്ച ടെഹ്റാനിൽ ഔദ്യോഗികമായി ആരംഭിച്ച സംസ്കാര ചടങ്ങുകളിൽ ആയത്തുള്ള അലി ഖമനെയിയുടെ കൊച്ചുമകൾ സഹ്റ മുഹമ്മദി ഗൊൽപായെഗനിയുടെ ശവപേടകവും പ്രദർശിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇറാന്&zwj;റെ ദേശീയ പതാക പുതപ്പിച്ച്, മുകളിൽ കറുത്ത തലപ്പാവ് വെച്ച നിലയിലാണ് ഖമനെയിയുടെ ഭൗതികശരീരം അടങ്ങിയ പെട്ടി ചടങ്ങുകൾ നടക്കുന്ന വേദിയിലേക്ക് എത്തിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്&zwj;റെ മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. അതിൽ ഖമനെയിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ ചെറിയ ശവപേടകവും അതിന്മേൽ പതിച്ച അവളുടെ ചിത്രവും ചടങ്ങിൽ പങ്കെടുത്തവരെ കണ്ണീരിലാഴത്തി.&lt;/p&gt;&lt;p&gt;ആറ് ദിവസം നീണ്ടുനിൽക്കുന്ന പൊതുദർശന ചടങ്ങുകൾക്കായി വെള്ളിയാഴ്ചയാണ് ഖമനെയിയുടെ ഭൗതികശരീരം ടെഹ്റാനിൽ എത്തിച്ചത്. ഇറാനിലെയും അയൽരാജ്യമായ ഇറാഖിലെയും വിവിധ നഗരങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും. തെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുൻപ് തന്നെ വെള്ളിയാഴ്ച രാത്രി മുതൽ നൂറുകണക്കിന് അനുയായികൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തെഹ്റാനിൽ മാത്രം 1.5 കോടി മുതൽ 2 കോടി വരെ ആളുകൾ ചടങ്ങുകളിൽ പങ്കാളികളാകുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.&lt;/p&gt;&lt;h2&gt;'പ്രതികാരം, പ്രതികാരം!'&lt;/h2&gt;&lt;p&gt;മൊസല്ലയുടെ ഗേറ്റുകൾ തുറന്നതോടെ പതിനായിരക്കണക്കിന് ആളുകളാണ് ഉള്ളിലേക്ക് ഒഴുകിയെത്തിയത്. പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന ബാനറുകളേന്തിയാണ് പലരും എത്തിയത്. അവരിൽ ഭൂരിഭാഗവും &lsquo;അമേരിക്കയ്ക്ക് നാശം&rsquo;, &lsquo;പ്രതികാരം വേണം, പ്രതികാരം വേണം&rsquo; എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;&lsquo;എന്&zwj;റെ പ്രിയപ്പെട്ട നേതാവ് അലി ഖമനെയിയോട് വിടപറയാനാണ് ഞാൻ ഇവിടെയെത്തിയത്. ഇങ്ങനെ ഒരു ദിവസം കാണേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഈ ദുരന്തം കാണുന്നതിന് മുൻപ് ഞാൻ മരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ്,&rsquo;- ചടങ്ങിലെത്തിയ 27 കാരനായ യുവാവ് അസോസിയേറ്റഡ് പ്രസ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച ചടങ്ങുകൾക്കിടെ ഇറാനിലെ പ്രമുഖ നേതാക്കൾ പലരും ദുഃഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. യുഎസ് ചർച്ചകളിലെ മുഖ്യ മധ്യസ്ഥനും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഗാലിബാഫ് വികാരാധീനനായി കാണപ്പെട്ടു. ഖമേനിക്കൊപ്പം കൊല്ലപ്പെട്ട മുൻ റെവല്യൂഷനറി ഗാർഡ്സ് മേധാവിക്ക് പകരം പുതിയ മേധാവിയായി ചുമതലയേറ്റ അഹ്മദ് വാഹിദിയും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുത്തു. 1989 മുതൽ ഇറാന്&zwj;റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി ഫെബ്രുവരി 28ന് നടന്ന യുഎസ്, ഇസ്രയേൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജൂലൈ 9ന് മഷ്ഹദ് നഗരത്തിലാണ് ഖമനെയിയുടെ മൃതദേഹം ഖബറടക്കുക.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/fourteen-month-old-granddaughters-small-coffin-becomes-heart-wrenching-sight-at-ali-khameneis-funeral-articleshow-xbtx3m7"/>
        </item>
        <item>
            <title><![CDATA[വൻ ദുരന്തം മുൻകൂട്ടി കണ്ട് ഇറാൻ; 3000 പേരോളം മരിച്ചേക്കാമെന്ന് രഹസ്യ മുന്നറിയിപ്പ്; ആയിരം പുതിയ കല്ലറകൾ ഒരുക്കി]]></title>
            <link>https://www.asianetnews.com/international-news/iran-preparing-for-possibility-of-ali-khameneis-funeral-ceremonies-could-leave-up-to-3000-people-dead-articleshow-hhc2d10</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-preparing-for-possibility-of-ali-khameneis-funeral-ceremonies-could-leave-up-to-3000-people-dead-articleshow-hhc2d10</guid>
            <pubDate>Sun, 05 Jul 2026 15:02:03 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയിൽ 3000 പേർ വരെ മരിച്ചേക്കാമെന്ന് ഒരു ജർമ്മൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇറാന്&zwj;റെ ഔദ്യോഗിക രഹസ്യരേഖകളെ ഉദ്ധരിച്ച്, വൻ ദുരന്തം നേരിടാൻ ടെഹ്റാനിൽ ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കുന്നതുൾപ്പെടെയുള്ള അടിയന്തര മുന്നൊരുക്കങ്ങൾ നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwrrps8hkbxwt4hvxgbvbgnk,imgname-ali-khamenei-s-funeral-1783242646801.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഇറാന്&zwj;റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്ര ചടങ്ങുകളിൽ 1500 മുതൽ 3000 വരെ ആളുകൾ മരണപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്. ജർമ്മൻ മാധ്യമമായ 'ഡി വെൽറ്റ്' ആണ് ഇറാന്&zwj;റെ ഔദ്യോഗിക രഹസ്യരേഖകളെയും ടെഹ്റാനിലെ നഗരസഭാ വൃത്തങ്ങളെയും ഉദ്ധരിച്ച് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. വൻ ജനക്കൂട്ടം ഉണ്ടാക്കുന്ന അപകടങ്ങൾ നേരിടാൻ രാജ്യം അടിയന്തര മുൻകരുതലുകൾ എടുക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;p&gt;ഇറാനിയൻ റെഡ് ക്രസന്&zwj;റും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്&zwj;റ് മുഹമ്മദ് റെസ ആരിഫിന് അയച്ച രഹസ്യ കത്തിലാണ് ഈ ആശങ്ക പങ്കുവെച്ചിരിക്കുന്നത്. അപകടമുണ്ടായാൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനും കാണാതാകുന്നവരെ കണ്ടെത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ടെഹ്റാനിലെ ബെഹെഷ്ത്-ഇ സഹ്ര ഖബർസ്ഥാനിൽ ഇതിനോടകം തന്നെ ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കിയതായും ജീവനക്കാരനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;p&gt;&lsquo;പുതിയ കല്ലറകൾ ഒരുക്കിയത് സത്യമാണ്. കടുത്ത ചൂടും വൻ ജനക്കൂട്ടവും കാരണം എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. 3000 മരണങ്ങൾ വരെ ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ മുന്നൊരുക്കങ്ങൾ നടത്തുന്നത്,&rsquo;- സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത ഒരു നഗരസഭാ ജീവനക്കാരി ജർമ്മൻ മാധ്യമത്തോട് പറഞ്ഞതായി റിപ്പോര്&zwj;ട്ടിൽ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;ടെഹ്റാനിലെ ചടങ്ങുകൾക്ക് മാത്രം ഏകദേശം 135 കോടിയിലധികം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഖൊം, മഷ്ഹദ് നഗരങ്ങൾക്ക് 5 ദശലക്ഷം യൂറോ വീതവും മാറ്റിവെച്ചിരിക്കുന്നു. ഇറാഖിലെ നജാഫ്, കർബല ചടങ്ങുകൾ കൂടി ചേരുമ്പോൾ ആധുനിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സംസ്കാര ചടങ്ങായി ഇത് മാറും. ചടങ്ങുകളിൽ 2 കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാന്&zwj;റെ അവകാശവാദം. ജനങ്ങൾക്ക് താമസിക്കാൻ സ്കൂളുകളും പള്ളികളും താൽക്കാലിക അടുക്കളകളും ഒരുക്കിയിട്ടുണ്ട്. 11000 ബസുകളാണ് ഗതാഗതത്തിനായി മാത്രം വിന്യസിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇറാനിൽ മുൻപും പ്രമുഖ നേതാക്കളുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ വൻ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. 2020ൽ ഖാസിം സുലൈമാനിയുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 56 പേർ മരിച്ചിരുന്നു. 1989ൽ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ സംസ്കാര ചടങ്ങിലും എട്ടോളം പേർ മരിച്ചു. 1989 മുതൽ ഇറാന്&zwj;റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി ഫെബ്രുവരി 28ന് നടന്ന യുഎസ്, ഇസ്രയേൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജൂലൈ 9ന് മഷ്ഹദ് നഗരത്തിലാണ് ഖമനെയിയുടെ മൃതദേഹം ഖബറടക്കുക.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-preparing-for-possibility-of-ali-khameneis-funeral-ceremonies-could-leave-up-to-3000-people-dead-articleshow-hhc2d10"/>
        </item>
        <item>
            <title><![CDATA[വി​ദേശവനിതകളെ കൂട്ടബലാത്സം​ഗം ചെയ്തത് കൊച്ചുമകൻ, പാക് ഉപപ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി; ക്രിപ്റ്റോ പാസ് വേഡ് തട്ടിയെടുക്കാനും നീക്കം]]></title>
            <link>https://www.asianetnews.com/international-news/foreign-women-gang-rape-case-call-for-resignation-of-pakistan-deputy-prime-minister-ishaq-dar-articleshow-gf9heus</link>
            <guid isPermaLink="true">https://www.asianetnews.com/international-news/foreign-women-gang-rape-case-call-for-resignation-of-pakistan-deputy-prime-minister-ishaq-dar-articleshow-gf9heus</guid>
            <pubDate>Sun, 05 Jul 2026 14:47:29 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതിയായ ചെറുമകൻ റാസ ദറിനെ സംരക്ഷിക്കാനായി ഇഷാഖ് ദർ ശ്രമിക്കുന്നതായി ആരോപിച്ചാണ് മന്ത്രിക്കെതിരേ വിവിധ രാഷ്ട്രീയനേതാക്കൾ രം​ഗത്തെത്തിയത്. പാക് ഉപപ്രധാനമന്ത്രിയുടെ വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ എത്രയുംവേ​ഗം പദവിയിൽനിന്ന് രാജിവെക്കണമെന്ന് പാക്കിസ്ഥാനിലെ പാർലമെന്റ് അം​ഗമായ ഫൈസൽ വാവ്ഡ ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwnvhjrqmpzxq73npvgc6z6w,imgname-pakistan-ishaq-dar-relative-gangrape-arrest-foreign-women-lahore-crypto-venture-kidnapping-1783144958743.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇസ്ലാമാബാദ്: വിദേശവനിതകളെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ കൊച്ചുമകൻ അറസ്റ്റിലായതിന് പിന്നാലെ പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്റെ രാജിക്കായി മുറവിളി. കേസിൽ പ്രതിയായ കൊച്ചുമകൻ റാസ ദറിനെ സംരക്ഷിക്കാനായി ഇഷാഖ് ദർ ശ്രമിക്കുന്നതായി ആരോപിച്ചാണ് മന്ത്രിക്കെതിരേ വിവിധ രാഷ്ട്രീയനേതാക്കൾ രം​ഗത്തെത്തിയത്. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ എത്രയുംവേ​ഗം പദവിയിൽനിന്ന് രാജിവെക്കണമെന്ന് പാക്കിസ്ഥാനിലെ പാർലമെന്റ് അം​ഗമായ ഫൈസൽ വാവ്ഡ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;ഒരു ഫാമിലി കോർപ്പറേഷൻ പോലെയാണ് പാക്കിസ്ഥാനിൽ ഭരണം നടക്കുന്നതെന്നാണ് ഫൈസലിന്റെ ആരോപണം. വിദേശ എംബസിയുടെ ഇടപെടലിന് ശേഷം മാത്രമാണ് കൂട്ടബലാത്സം​ഗക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത്. കൊച്ചുമകൻ കേസിൽ പ്രതിയായിട്ടും ഇഷാഖ് ദറിന് എങ്ങനെയാണ് ലോകത്തിന് മുന്നിൽ പാക്കിസ്ഥാനെ പ്രതിനിധീകരിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. കൂട്ടബലാത്സം​ഗക്കേസ് ലോകത്തിന് മുന്നിൽ പാക്കിസ്ഥാന് കളങ്കമുണ്ടാക്കി. അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാന്റെ പ്രതിച്ഛായയെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ ഇഷാഖ് ദർ എത്രയും പെട്ടെന്ന് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ സാമൂഹികമാധ്യമങ്ങളിലും ഇഷാഖ് ദറിന്റെ രാജി ആവശ്യപ്പെട്ട് നിരവധിപേർ രം​ഗത്തെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;നെതർലൻഡ്സ്, വെനസ്വേല സ്വദേശികളായ യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗംചെയ്ത കേസിലാണ് റാസ ദർ ഉൾപ്പെടെ നാലുപ്രതികളെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞവ&zwj;ർഷം സിം​ഗപ്പൂരിൽവെച്ച് യുവതികളുമായി പരിചയത്തിലായ റാസ ദർ ഇവരുമായി ക്രിപ്റ്റോ സംബന്ധിച്ച ചില ഇടപാടുകളിൽ ഏർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാൻ സന്ദർശനത്തിനായി യുവതികളെ ക്ഷണിച്ചത്. തുടർന്ന് പാക്കിസ്ഥാനിലെത്തിയ വിദേശവനിതകളെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സം​ഗം ചെയ്യുകയുമായിരുന്നു. യുവതികളുടെ ക്രിപ്റ്റോ അക്കൗണ്ടിന്റെ പാസ് വേ&zwj;ഡ് കൈക്കലാക്കാനും മോചനദ്രവ്യമായി ഒരുലക്ഷം യുഎസ് ഡോളർ കൈക്കലാക്കാനും ശ്രമമുണ്ടായി. ഇതിനിടെ യുവതികളിലൊരാൾ സ്പെയിനിലുള്ള പിതാവിനെ വിവരമറിയിച്ചു. തുടർന്ന് പിതാവ് എംബസി വഴി പാക്കിസ്ഥാൻ പൊലീസിനെ ബന്ധപ്പെട്ടതോടെയാണ് യുവതികളെ മോചിപ്പിച്ചത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/foreign-women-gang-rape-case-call-for-resignation-of-pakistan-deputy-prime-minister-ishaq-dar-articleshow-gf9heus"/>
        </item>
        <item>
            <title><![CDATA[പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി എവിടെ? പിതാവിന്‍റെ വിലാപയാത്ര ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുന്നു; ഇറാന്‍റെ നേതൃത്വത്തെക്കുറിച്ച് ആശങ്ക]]></title>
            <link>https://www.asianetnews.com/international-news/irans-supreme-leader-mojtaba-khamenei-missing-from-ayatollah-ali-khameneis-funeral-ceremony-articleshow-ih8umqg</link>
            <guid isPermaLink="true">https://www.asianetnews.com/international-news/irans-supreme-leader-mojtaba-khamenei-missing-from-ayatollah-ali-khameneis-funeral-ceremony-articleshow-ih8umqg</guid>
            <pubDate>Sun, 05 Jul 2026 12:41:23 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാന്&zwj;റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയിൽ പങ്കെടുക്കാൻ ടെഹ്റാനിൽ ആയിരങ്ങൾ തടിച്ചുകൂടി. എന്നാൽ, പുതിയ പരമോന്നത നേതാവും മകനുമായ മൊജ്തബ ഖമനെയിയുടെ അസാന്നിധ്യം ചടങ്ങുകളിൽ ശ്രദ്ധേയമാണ്. സുരക്ഷാ കാരണങ്ങളാൽ വിവരങ്ങൾ രഹസ്യമായി വെക്കാറുണ്ടെങ്കിലും, ഈ അസാന്നിധ്യം പലവിധ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpwxcedcvwe58crxztdevxm,imgname-mujtaba-khamenei-1783179948493.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവും മൊജ്തബയുടെ പിതാവുമായ ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്ര ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് ടെഹ്റാനിൽ തടിച്ചുകൂടിയിരിക്കുന്നത്. ചടങ്ങുകൾ ഞായറാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും ഇറാന്&zwj;റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി പങ്കെടുക്കുന്നതിനെക്കുറിച്ച് ഇറാൻ അധികൃതർ യാതൊരു സൂചനയും നൽകിയിട്ടില്ല. ശനിയാഴ്ച മുതൽ അലി ഖമനെയിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്ന 'ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല'യ്ക്ക് പുറത്ത് പുലർച്ചെ മുതൽ തന്നെ വൻ ജനക്കൂട്ടം തടിച്ചുകൂടിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച രാവിലെ നടന്ന പ്രാർത്ഥനാ ചടങ്ങുകളിൽ വൻ ജനപങ്കാളിത്തം ഉണ്ടായതായി വാർത്താ ഏജൻസിയായ ഇർന പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ശനിയാഴ്ചത്തെക്കാൾ ശാന്തമായ അന്തരീക്ഷത്തിലാണ് പ്രാർത്ഥനകൾ നടന്നത്. ഫെബ്രുവരിയിൽ മുൻ പരമോന്നത നേതാവിന്റെ ജീവനെടുത്ത യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനെയി കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളുടെയും സംസ്കാര ചടങ്ങുകൾ ഇതോടൊപ്പം നടക്കുന്നുണ്ട്. ഇത്രയും വലിയൊരു ദേശീയ ചടങ്ങ് നടക്കുമ്പോഴും മൊജ്തബ ഖമനെയിയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. മൊജ്തബ ചടങ്ങുകളിൽ എപ്പോഴെങ്കിലും പങ്കെടുക്കുമോ എന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ അവസാന നിമിഷം വരെ ഇത്തരം വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാറുണ്ടെങ്കിലും, പുതിയ ഭരണാധികാരിയുടെ ഈ നീണ്ട അസാന്നിധ്യം പലവിധ ഊഹാപോഹങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് 86 കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. നീണ്ട 36 വർഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്നു. ജൂലൈ 9-ന് അദ്ദേഹത്തിന്&zwj;റെ ജന്മനാടും വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരവുമായ മഷാദിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകൾ സമാപിക്കും. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. അയൽരാജ്യമായ ഇറാഖ് ഉൾപ്പെടെ അഞ്ച് നഗരങ്ങളിലായി ആറ് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/irans-supreme-leader-mojtaba-khamenei-missing-from-ayatollah-ali-khameneis-funeral-ceremony-articleshow-ih8umqg"/>
        </item>
        <item>
            <title><![CDATA[ഖമേനിയുടെ വിലാപചടങ്ങുകളിൽ ഞെട്ടി ട്രംപ്, പിന്നാലെ ഇറാന്‍റെ 'കണ്ണീരിൽ' പ്രതികരണം; 'ജനങ്ങൾ ഖമേനിയെ വെറുക്കുന്നു എന്നാണ് കരുതിയത്']]></title>
            <link>https://www.asianetnews.com/international-news/trump-shocked-by-khamenei-mourning-ceremonies-iran-tears-response-i-thought-people-hated-khamenei-articleshow-edt65qx</link>
            <guid isPermaLink="true">https://www.asianetnews.com/international-news/trump-shocked-by-khamenei-mourning-ceremonies-iran-tears-response-i-thought-people-hated-khamenei-articleshow-edt65qx</guid>
            <pubDate>Sun, 05 Jul 2026 11:04:45 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങിലെ ജനപങ്കാളിത്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതിനെ 'വ്യാജക്കണ്ണീർ' എന്ന് വിശേഷിപ്പിച്ചു. ഇറാൻ നേതൃത്വത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ തനിക്ക് കഴിയുമെന്നും എന്നാൽ ചർച്ചകൾക്കായി അതിന് മുതിരുന്നില്ലെന്നും ട്രംപ് വിവാദ പ്രസ്താവന നടത്തി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwrc15hzqxv8j3vcdxd48p4e,imgname-donald-trump-khamenei-1783229355583.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: ഇറാന്&zwj;റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ വിലാപചടങ്ങുകളിൽ ഞെട്ടി യുഎസ് പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപ്. ചടങ്ങുകൾക്കിടെ ഇറാന്&zwj;റെ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും പൊട്ടിക്കരയുന്ന ദൃശ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ജനങ്ങൾ ഖമേനിയെ വെറുക്കുന്നു എന്നാണ് താൻ കരുതിയതെന്നും ഇത് ഒരുപക്ഷേ 'വ്യാജക്കണ്ണീർ' ആയിരിക്കാമെന്നും ട്രംപ് പ്രതികരിച്ചു. തങ്ങൾ ദയവുള്ളവരായതുകൊണ്ടാണ് വിലാപയാത്രയ്ക്കായി ഇറാന് ഒരാഴ്ചത്തെ 'അവധി' നൽകിയതെന്ന പരിഹാസവും ട്രംപ് ഉയർത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം, ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ വിലാപചടങ്ങുകൾ രാജ്യത്ത് പുരോഗമിക്കവെ, ഇറാന്റെ അവശേഷിക്കുന്ന ഭരണനേതൃത്വത്തെ മുഴുവൻ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതാക്കാൻ തനിക്ക് സാധിക്കുമെന്ന വിവാദ പ്രസ്താവനയും ട്രംപ് നടത്തി. എന്നാൽ, ചർച്ചകൾ നടത്താൻ പിന്നെ അവിടെ ആരും അവശേഷിക്കില്ല എന്നതിനാലാണ് താൻ അതിന് മുതിരാത്തതെന്നും ട്രംപ് വ്യക്തമാക്കി. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇറാന് നേരെ വീണ്ടും കടുത്ത ഭാഷയിൽ ഭീഷണി മുഴക്കിയത്.&lt;/p&gt;&lt;p&gt;ഇറാന്റെ പ്രധാന നേതാക്കളെല്ലാം ഇപ്പോൾ വിലാപചടങ്ങുകൾക്കായി ഒന്നിച്ച് ഒരിടത്ത് ഒത്തുകൂടിയിട്ടുണ്ടെന്നും ഒരൊറ്റ ആക്രമണത്തിലൂടെ അവരെയെല്ലാം വകവരുത്താൻ തനിക്ക് കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇപ്പോൾ ഒരു സമാധാന കരാറിനായി കെഞ്ചുകയാണെന്നും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖമേനിയുടെ അന്ത്യവിശ്രമ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇരുപക്ഷവും ചർച്ചകളിൽ നിന്ന് ഒരാഴ്ചത്തെ താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണെന്നും ഈ ദിവസങ്ങളിൽ പരസ്പരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും ട്രംപ് വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;അമേരിക്ക-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ ഫെബ്രുവരി 28-നാണ് 36 വർഷം ഇറാൻ ഭരിച്ച അലി ഖമേനി കൊല്ലപ്പെട്ടത്. ഇസ്&zwnj;ലാമിക ആചാരപ്രകാരം മരണപ്പെട്ടയാളെ 24 മണിക്കൂറിനുള്ളിൽ സംസ്&zwnj;കരിക്കണമെന്നാണ് നിയമമെങ്കിലും യുദ്ധസാഹചര്യം നിലനിന്നിരുന്നതിനാൽ ഇതിൽ അപൂർവമായ ഇളവ് വരുത്തുകയായിരുന്നു. ഒടുവിൽ അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനാണ് വിലാപചടങ്ങുകൾക്ക് ഇറാൻ തുടക്കമിട്ടത്. ജൂലൈ ഏഴിന് വിശുദ്ധ നഗരമായ ഖുമിലും തുടർന്ന് മറ്റ് നഗരങ്ങളിലും നടക്കുന്ന ചടങ്ങുകൾക്ക് ശേഷം ജൂലൈ ഒൻപതിന് ഖമേനിയുടെ ജന്മനാടായ മഷാദിൽ ഭൗതികശരീരം സംസ്&zwnj;കരിക്കും. ലക്ഷക്കണക്കിന് ജനങ്ങളാണ് നിലവിൽ ഇറാന്റെ തെരുവുകളിൽ തടിച്ചുകൂടിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;അതേസമയം, കടുത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനി തന്റെ പിതാവിന്റെ അന്ത്യയാത്ര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് വ്യക്തമായി. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതിനിധി ആയത്തുള്ള ഹക്കീം ഇലാഹിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള വധഭീഷണികളും നിരന്തരമായ നിരീക്ഷണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മൊജ്താബ പരസ്യമായി ചടങ്ങുകളിൽ പ്രത്യക്ഷപ്പെടുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തിൽ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് സുരക്ഷ മുൻനിർത്തിയുള്ള ഈ പുതിയ തീരുമാനം പുറത്തുവരുന്നത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/international-news/trump-shocked-by-khamenei-mourning-ceremonies-iran-tears-response-i-thought-people-hated-khamenei-articleshow-edt65qx"/>
        </item>
        <item>
            <title><![CDATA[റഷ്യയിലെ കൂറ്റൻ ഓയിൽ ടെർമിനലിന് നേരേ യുക്രൈൻ ആക്രമണം; തകർത്തത് റഷ്യയുടെ പ്രധാന വരുമാനസ്രോതസ്സെന്ന് സെലൻസ്കി; ഇന്ധനക്ഷാമം?]]></title>
            <link>https://www.asianetnews.com/international-news/ukraine-attack-against-russia-st-petersburg-major-oil-terminal-articleshow-m72zaf5</link>
            <guid isPermaLink="true">https://www.asianetnews.com/international-news/ukraine-attack-against-russia-st-petersburg-major-oil-terminal-articleshow-m72zaf5</guid>
            <pubDate>Sun, 05 Jul 2026 08:46:02 +0530</pubDate>
            <description><![CDATA[&lt;p&gt;സെയ്ന്റ് പീറ്റേഴ്സ്ബർ​ഗിലെ കൂറ്റൻ ഓയിൽ ടെർമിനലിന് നേരേയാണ് യുക്രൈൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയത്. പ്രതിവർഷം 12.5 മില്യൺ ടൺ പെട്രോളിയം ഉത്പന്നങ്ങൾ നിർമിക്കുന്ന കേന്ദ്രമാണ് ശനിയാഴ്ച തകർത്തതെന്നാണ് യുക്രൈൻ സൈന്യത്തിന്റെ അവകാശവാദം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwr4jegvdkfrywnn7fv4wbgb,imgname-russia-st-petersburg-oil-terminal-ukraine-attack-1783221533211.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മോസ്കോ: റഷ്യയിലെ പ്രധാന ഓയിൽ ടെർമിനലിന് നേരേ യുക്രൈന്റെ ആക്രമണം. സെയ്ന്റ് പീറ്റേഴ്സ്ബർ​ഗിലെ കൂറ്റൻ ഓയിൽ ടെർമിനലിന് നേരേയാണ് യുക്രൈൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയത്. യുദ്ധം നടത്താനായുള്ള റഷ്യയുടെ പ്രധാനവരുമാന സ്രോതസ്സിനെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഇതിനൊപ്പം റഷ്യയുടെ നേവൽ ബേസിന് നേരേയും ആക്രമണം നടത്തിയതായും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അവകാശപ്പെട്ടു. സെന്റ് പീറ്റേഴ്സ്ബർ​ഗിലെ ഓയിൽ ടെർമിനലിന് നേരേയുള്ള ഡ്രോൺ ആക്രമണത്തിന്റെയും എണ്ണസംഭരണ കേന്ദ്രത്തിൽനിന്ന് വലിയരീതിയിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ ദൃശ്യങ്ങൾ സെയ്ന്റ് പീറ്റേഴ്സ്ബർ​ഗിലേതാണെന്ന് സ്ഥിരീകരിച്ചതായി ബിബിസിയും റിപ്പോർട്ട്ചെയ്തു.&lt;/p&gt;&lt;p&gt;പ്രതിവർഷം 12.5 മില്യൺ ടൺ പെട്രോളിയം ഉത്പന്നങ്ങൾ നിർമിക്കുന്ന കേന്ദ്രമാണ് ശനിയാഴ്ച തകർത്തതെന്നാണ് യുക്രൈൻ സൈന്യത്തിന്റെ അവകാശവാദം.&lt;/p&gt;&lt;p&gt;സെയ്ന്റ് പീറ്റേഴ്സ്ബർ​ഗിലെ ഓയിൽ ടെർമിനലിന് നേരേ ആക്രമണം നടന്നതായി സെയ്ന്റ് പീറ്റേഴ്സ്ബർ​ഗ് ​ഗവർണർ അലക്സാണ്ടർ ബെ​ഗ്ലോവും സ്ഥിരീകരിച്ചു. ന​ഗരത്തിൽ വലിയരീതിയിൽ ഡ്രോൺ ആക്രമണമുണ്ടായെന്നും എണ്ണ സംഭരണകേന്ദ്രം ആക്രമിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളിൽ ആളപായമില്ലെന്നും 72 ഡ്രോണുകൾ വെടിവെച്ചിട്ടതായും ​ഗവർണർ പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Last night, our Ukrainian long-range sanctions against Russia over this war reached targets near St. Petersburg. Ukraine's Defense Forces struck port oil infrastructure that generates revenue for Russia's war, and there were also successful strikes on Kronstadt &ndash; an important&hellip; pic.twitter.com/bMHY3cL3rM&lt;/p&gt;&lt;p&gt;&mdash; Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) July 4, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അടുത്തിടെ റഷ്യയുടെ ഊർജരം​ഗത്തെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് സെയ്ന്റ് പീറ്റേഴ്സ്ബർ​​ഗിലെ കൂറ്റൻ എണ്ണ സംഭരണകേന്ദ്രവും തകർത്തത്. നിലവിൽ റഷ്യയുടെ എണ്ണ സംസ്കരണ സംവിധാനത്തിന്റെ 43 ശതമാനവും പ്രവർത്തനരഹിതമായെന്നാണ് യുക്രൈന്റെ അവകാശവാദം. എന്നാൽ, ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, യുക്രൈൻ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമമുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ആഭ്യന്തര വിപണിയിലെ ഇന്ധനവിതരണം വർധിപ്പിക്കാനുള്ള പുതിയ ബില്ലിലും അദ്ദേഹം ഒപ്പുവെച്ചു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/ukraine-attack-against-russia-st-petersburg-major-oil-terminal-articleshow-m72zaf5"/>
        </item>
        <item>
            <title><![CDATA['ആരാണ് ബോസ് എന്ന് നെതന്യാഹുവിന് അറിയാം', ഇറാൻ ജനതയ്ക്കും പഴി; വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്ക് ഇസ്രായേൽ പ്രധാനമന്ത്രി താല്പര്യം പ്രകടിപ്പിച്ചതായി ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/trump-on-netanyahu-he-knows-who-is-boss-articleshow-da5otrq</link>
            <guid isPermaLink="true">https://www.asianetnews.com/international-news/trump-on-netanyahu-he-knows-who-is-boss-articleshow-da5otrq</guid>
            <pubDate>Sun, 05 Jul 2026 07:53:12 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ പ്രസിഡന്&zwj;റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച തന്നെ വൈറ്റ് ഹൗസിൽ നടന്നേക്കുമെന്ന് സൂചന&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvcnsz11qnkhd7hbg1cj37ah,imgname-us-iran-peace-deal-trump-pashinyan-hormuz-strait-tax-nuclear-crisis-versailles-palace-agreement-80-1781763210273.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടണ്&zwj;: അമേരിക്കൻ പ്രസിഡന്&zwj;റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച തന്നെ വൈറ്റ് ഹൗസിൽ നടന്നേക്കുമെന്ന് സൂചന. ഇസ്രായേൽ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിച്ചതായി ഡൊണാൾഡ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. തങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണുള്ളതെന്നും, &quot;ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാം&quot; എന്നും ട്രംപ് കൂട്ടിച്ചേർത്തു. ശനിയാഴ്ച ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം അടുത്ത ആഴ്ച തന്നെ കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് ട്രംപ് അറിയിച്ചത്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നെതന്യാഹു ട്രംപിനെ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ഈ സംഭാഷണത്തിനിടയിലാണ് ഇരുവരും ഉടൻ നേരിട്ട് കാണാമെന്ന് സമ്മതിച്ചത്. ഫെബ്രുവരിയിൽ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ വെച്ച് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇവർ വീണ്ടും കാണാൻ ഒരുങ്ങുന്നത്. പശ്ചിമേഷ്യൻ നയങ്ങളെച്ചൊല്ലിയും ലെബനനിലെ സൈനിക നീക്കങ്ങളെച്ചൊല്ലിയും ഇരുവർക്കുമിടയിൽ സമീപകാലത്ത് ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;യുഎസ്-ഇസ്രായേൽ സംയുക്ത നീക്കത്തിലൂടെ വധിക്കപ്പെട്ട ഇറാന്&zwj;റെ മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ താൻ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നുവെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ഇറാൻ ചർച്ചകളിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ചടങ്ങുകൾ കഴിയുന്നത് വരെ ചർച്ചകൾ നിർത്തിവെക്കാൻ ഇരുവിഭാഗവും തീരുമാനിച്ചതാണെന്നും ട്രംപ് അവകാശപ്പെട്ടു. ഭയത്താലോ മറ്റോ ആകാം ഇറാൻ ചർച്ചകൾക്കായി യാചിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/trump-on-netanyahu-he-knows-who-is-boss-articleshow-da5otrq"/>
        </item>
        <item>
            <title><![CDATA[സൗദിക്കും ഇസ്രായേലിനുമെതിരെ ആരോപണവുമായി ഹൂതി വിമതർ; 'വ്യോമാതിർത്തി ലംഘിച്ച് ഇറാനിൽ നിന്നുള്ള വിമാനം ആക്രമിക്കാൻ ശ്രമിച്ചു']]></title>
            <link>https://www.asianetnews.com/international-news/yemen-houthis-claim-saudi-warplanes-blocked-iranian-civilian-aircraft-in-sanaa-articleshow-ugon8ig</link>
            <guid isPermaLink="true">https://www.asianetnews.com/international-news/yemen-houthis-claim-saudi-warplanes-blocked-iranian-civilian-aircraft-in-sanaa-articleshow-ugon8ig</guid>
            <pubDate>Sat, 04 Jul 2026 23:51:13 +0530</pubDate>
            <description><![CDATA[ഇറാനിൽ നിന്ന് യെമനിലേക്ക് വന്ന യാത്രാവിമാനം തടയാൻ സൗദി, ഇസ്രായേൽ യുദ്ധവിമാനങ്ങൾ ശ്രമിച്ചതായി ഹൂതി വിമതർ ആരോപിച്ചു. തങ്ങളുടെ വ്യോമ പ്രതിരോധം ഉപയോഗിച്ച് സൗദി വിമാനങ്ങളെ തുരത്തിയെന്നും, വ്യോമാതിർത്തി ലംഘിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwnye3m11j43hjb6xkjy4zt3,imgname-flight--4--1783147990657.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സനാ: സൗദി അറേബ്യയുടെയും ഇസ്രായേലിൻ്റെയും യുദ്ധവിമാനങ്ങൾ യെമന്റെ വ്യോമാതിർത്തി ലംഘിച്ചുകൊണ്ട് ഇറാനിൽ നിന്നുള്ള യാത്രാവിമാനം തടയാൻ ശ്രമിച്ചതായി ഹൂതി വിമതർ. വിമാന താവള ഉപരോധം മറികടന്നാണ് ഇറാൻ വിമാനം യെമനിൽ ഇറങ്ങിയതെന്നും ഹൂതി വിമതരുടെ വക്താവ് അവകാശപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും പരിക്കേറ്റവരും രോഗികളുമായ 200-ലധികം യെമൻ പൗരന്മാരുമായി സനായിലേക്ക് വരികയായിരുന്ന സിവിൽ വിമാനത്തെയാണ് സൗദി വിമാനങ്ങൾ തടയാൻ ശ്രമിച്ചത്.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച പുലർച്ചെ 5:20-ഓടെയാണ് സംഭവം നടന്നതെന്ന് ഹൂത്തി വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ യെമൻ സായുധ സേന വ്യോമ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ച് സൗദി യുദ്ധവിമാനങ്ങളെ പ്രതിരോധിച്ചതായും ഇതേത്തുടർന്ന് സൗദി വിമാനങ്ങൾക്ക് പിന്മാറേണ്ടി വന്നതായും ഹൂത്തികൾ അവകാശപ്പെട്ടു. കഴിഞ്ഞ 11 വർഷമായി യെമൻ കടുത്ത ഉപരോധത്തിലാണ് കഴിയുന്നത്. അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്&zwnj;കാര ചടങ്ങുകളിൽ പങ്കെടുത്ത പ്രതിനിധി സംഘവും ഈ വിമാനത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.&lt;/p&gt;&lt;p&gt;സംഭവത്തിന് പിന്നാലെ സൗദി അറേബ്യയ്ക്ക് നേരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ രംഗത്തെത്തി. തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കാനോ രാജ്യത്തിന് നേരെ ആക്രമണം നടത്താനോ വീണ്ടും ശ്രമിച്ചാൽ സൗദിയിലെ വിമാനത്താവളങ്ങളും മറ്റ് തന്ത്രപ്രധാനമായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഹൂതികളുടെ ഭീഷണി. തങ്ങൾക്കെതിരെയുള്ള സൗദി-അമേരിക്കൻ ഉപരോധം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്നും സനയും ടെഹ്റാനും തമ്മിലുള്ള വിമാന സർവീസുകൾ തുടരുമെന്നും ഹൂതി നേതൃത്വം വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/international-news/yemen-houthis-claim-saudi-warplanes-blocked-iranian-civilian-aircraft-in-sanaa-articleshow-ugon8ig"/>
        </item>
        <item>
            <title><![CDATA[അവരെല്ലാം അവിടെയുണ്ട്, ഒരൊറ്റ ഷോട്ടിൽ ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും'; ഖംനഇയുടെ സംസ്‌കാര ചടങ്ങിനെ കുറിച്ച് ട്രംപിൻ്റെ വിവാദ പ്രസ്‌താവന]]></title>
            <link>https://www.asianetnews.com/international-news/donald-trump-sparks-controversy-with-one-shot-remark-on-irans-top-leadership-articleshow-v92ki58</link>
            <guid isPermaLink="true">https://www.asianetnews.com/international-news/donald-trump-sparks-controversy-with-one-shot-remark-on-irans-top-leadership-articleshow-v92ki58</guid>
            <pubDate>Sun, 05 Jul 2026 03:11:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാൻ മുൻ പരമോന്നത നേതാവിൻ്റെ സംസ്&zwnj;കാര ചടങ്ങിൽ വെച്ച് ഇറാനിലെ മുഴുവൻ നേതൃത്വത്തെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയുമായിരുന്നു എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എന്നാൽ ആണവ കരാർ ചർച്ചകൾക്കായി ആരെങ്കിലും അവശേഷിക്കണമെന്നതിനാലാണ് അത് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwqh2m53qjdp1ad6tmqbh72e,imgname-donald-trump-controversial-statement-on-iran-1783201091747.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്&zwnj;കാര ചടങ്ങുകളെക്കുറിച്ച് വൻ വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംസ്&zwnj;കാര ചടങ്ങുകൾക്കായി ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒരേസമയം ഒത്തുകൂടിയതിനെ പരാമർശിച്ചാണ് വിവാദ പരാമർശം, 'അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്... നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും' എന്നായിരുന്നു ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന. പ്രമുഖ മാധ്യമമായ 'ആക്സിയോസിന്' (Axios) നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.&lt;/p&gt;&lt;p&gt;എന്നാൽ അമേരിക്ക അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, അവരെയെല്ലാം ഇല്ലാതാക്കിയാൽ പിന്നീട് യുഎസിന് ആണവ കരാറിനായി ചർച്ച നടത്താൻ അവിടെ ആരും അവശേഷിക്കില്ലെന്നാണ് ട്രംപിന്റെ വാദം. ഖംനഇയുടെ സംസ്&zwnj;കാര ചടങ്ങിൽ ജനം കരയുന്നത് കണ്ട് ഞെട്ടിപ്പോയെന്നും ട്രംപ് പറഞ്ഞു. തങ്ങളുമായി ഒരു കരാറിലെത്താൻ ഇറാൻ ഇപ്പോൾ യാചിക്കുകയാണ്. നിലവിൽ ഖംനഇയുടെ വിയോഗത്തെത്തുടർന്നുള്ള ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇരുവിഭാഗവും ആണവ ചർച്ചകൾക്ക് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്. ഈ ദുഃഖാചരണ സമയത്ത് പരസ്പരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ട്രംപ് പ്രസ്&zwnj;താവന നടത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ഇറാന്റെ ആണവ ചർച്ചകളെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നെതന്യാഹുവുമായി താൻ വളരെ നല്ല സൗഹൃദത്തിലാണ് ഉള്ളതെന്നും എന്നാൽ തങ്ങൾക്കിടയിൽ 'ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാമെന്നും' ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഒരു കൂടിക്കാഴ്ചയ്ക്കായി നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ വെച്ച് ട്രംപും നെതന്യാഹൂവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇനി നടക്കാനിരിക്കുന്നത്. ഇറാൻ - ലെബനൻ വിഷയങ്ങളിൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നാറ്റോ ഉച്ചകോടിക്ക് ശേഷം അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ ഇത് നടക്കാൻ സാധ്യതയുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/international-news/donald-trump-sparks-controversy-with-one-shot-remark-on-irans-top-leadership-articleshow-v92ki58"/>
        </item>
        <item>
            <title><![CDATA[ഒമാൻ തീരത്ത് നിന്ന് ഹോർമുസ് കടലിടുക്ക് ലക്ഷ്യമാക്കി വന്ന കപ്പലുകൾ ഇറാൻ്റെ മുന്നറിയിപ്പിൽ വിറച്ചു, പിന്നാലെ യു-ടേൺ അടിച്ചു]]></title>
            <link>https://www.asianetnews.com/international-news/tankers-u-turn-in-hormuz-with-some-taking-iran-route-instead-articleshow-ybflqyc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/tankers-u-turn-in-hormuz-with-some-taking-iran-route-instead-articleshow-ybflqyc</guid>
            <pubDate>Sat, 04 Jul 2026 22:58:32 +0530</pubDate>
            <description><![CDATA[ഹോർമൂസ് കടലിടുക്കിൽ ഇറാൻ നിലപാട് കടുപ്പിച്ചതോടെ ഒമാൻ തീരത്തുനിന്നും നിരവധി കപ്പലുകൾ യു-ടേൺ എടുത്ത് മടങ്ങുന്നു. തങ്ങൾ നിശ്ചയിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്ന ഇറാന്റെ കർശന നിർദ്ദേശം ആഗോള ഇന്ധന വിപണിയെയും എണ്ണക്കടത്തിനെയും ബാധിച്ചേക്കാമെന്ന് ആശങ്കയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw8z498qdhc4d2dsc809d3s1,imgname-strait-of-hormuz-1782712509718.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കൂടുതൽ സങ്കീർണ്ണമാകുന്നു. ഒമാൻ തീരത്തുനിന്നും എട്ടോളം കപ്പലുകൾ യു-ടേൺ എടുത്ത് മടങ്ങിയതായി റിപ്പോർട്ട്. ഈ തന്ത്രപ്രധാനമായ ജലപാതയ്ക്ക് മേൽ തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇറാൻ ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് പുതിയ പ്രതിസന്ധികൾക്ക് കാരണം. ഒമാൻ തീരത്തെ പാത ഉപേക്ഷിച്ച ചില കപ്പലുകൾ ഇറാന്റെ തീരത്തോട് ചേർന്നുള്ള നിയമാനുസൃത പാതയിലേക്ക് വഴിമാറിയാണ് ഇപ്പോൾ യാത്ര തുടരുന്നത്. വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ പേർഷ്യൻ ഗൾഫിൽ നിന്ന് പുറപ്പെടാൻ ശ്രമിച്ച ഓയിൽ ടാങ്കറുകൾ, ബൾക്ക് കാരിയറുകൾ, വാഹനങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾ എന്നിവയാണ് ഒമാൻ തീരത്തുനിന്ന് പെട്ടെന്ന് യു-ടേൺ എടുത്തത്.&lt;/p&gt;&lt;p&gt;തങ്ങൾ നിശ്ചയിച്ചിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതുമായ ജലപാതയിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്ന് ഇറാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാൽ കർശനമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യു-ടേൺ എടുത്ത കപ്പലുകളിൽ ഒരു ക്രൂഡ് ഓയിൽ ടാങ്കറും രണ്ട് പ്രൊഡക്റ്റ് ടാങ്കറുകളും ഒരു ബൾക്ക് കാരിയറും ഇറാന്റെ നിർദ്ദേശപ്രകാരം വടക്കോട്ട് നീങ്ങി ഇറാൻ തീരത്തെ പാതയിലൂടെ യാത്ര തിരിച്ചു.&lt;/p&gt;&lt;p&gt;ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി കഴിഞ്ഞ ജൂൺ മധ്യത്തിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ, ഈ തന്ത്രപ്രധാന പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നും റൂട്ട് തങ്ങൾ നിയന്ത്രിക്കുമെന്നും ഇറാൻ നിർബന്ധം പിടിക്കുകയാണ്. അമേരിക്കയും മറ്റ് ഗൾഫ് രാജ്യങ്ങളും ഇതിനെ എതിർക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സമുദ്രകാര്യ ഏജൻസിയും ഒമാനും ചേർന്ന് ഒമാൻ തീരത്തുകൂടി പുതിയൊരു കപ്പൽച്ചാൽ ഒരുക്കാൻ ശ്രമിച്ചെങ്കിലും, ഇതിനെതിരെ ഇറാൻ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അന്താരാഷ്ട്ര കപ്പലുകൾക്ക് ഇറാൻ നിശ്ചയിച്ച പാതയിലേക്ക് തന്നെ മാറേണ്ടി വരുന്നത്. ആഗോള ഇന്ധന വിപണിയെയും എണ്ണക്കടത്തിനെയും ഈ പ്രതിസന്ധി ബാധിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/international-news/tankers-u-turn-in-hormuz-with-some-taking-iran-route-instead-articleshow-ybflqyc"/>
        </item>
        <item>
            <title><![CDATA[മുജ്തബ ഖമനെയിയുടെ ഭാര്യയും കൊല്ലപ്പെട്ടു, ആയത്തുള്ള ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ പുതിയ പരമോന്നത നേതാവിന്‍റെ ഭാര്യയുടെ പേരും; ജനപ്രവാഹമായി പൊതുദർശനം]]></title>
            <link>https://www.asianetnews.com/international-news/funeral-ceremony-of-ayatollah-ali-khamenei-mujtaba-khamenei-wife-among-those-to-be-buried-current-supreme-leader-to-skip-articleshow-6mgyp93</link>
            <guid isPermaLink="true">https://www.asianetnews.com/international-news/funeral-ceremony-of-ayatollah-ali-khamenei-mujtaba-khamenei-wife-among-those-to-be-buried-current-supreme-leader-to-skip-articleshow-6mgyp93</guid>
            <pubDate>Sat, 04 Jul 2026 21:16:54 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ ടെഹ്റാനിൽ. പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു, സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുന്നില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpwxcedcvwe58crxztdevxm,imgname-mujtaba-khamenei-1783179948493.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: അമേരിക്കൻ ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ട് ഇറാൻ. നിലവിലെ പരമോന്നത നേതാവായ മുജ്തബ ഖമനെയിയുടെ ഭാര്യയും ഈ ചടങ്ങുകളിൽ സംസ്കരിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. അതേസമയം സുരക്ഷാ കാരണങ്ങളാൽ ഇറാന്&zwj;റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയി ഈ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പൊതുജനങ്ങൾക്കായി തുറന്ന പൊതുദർശന ചടങ്ങിൽ തടിച്ചുകൂടിയിരിക്കുകയാണ് ജനങ്ങൾ. ഒന്നര മുതൽ രണ്ടു കോടി പേരെ വരെയാണ് പ്രതീക്ഷിക്കുന്നത്. ഖമനെയി, മകൾ മകളുടെ ഭർത്താവ്, പേരക്കുട്ടി, മരുമകൾ എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദർശനത്തിനായി വെച്ചിരിക്കുന്നത്. സംസ്കാര ചടങ്ങുകൾക്കായി ഇറാന്&zwj;റെ സൈനിക - രാഷ്ട്രീയ നേതൃത്വം ഒന്നാകെ സംഗമിക്കുന്നത് വലിയ സുരക്ഷാ ആശങ്കകളും ഉയർത്തുന്നുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;അമേരിക്കയുടെ സമ്മർദ്ദം&lt;/strong&gt;&lt;/h2&gt;&lt;p&gt;അതിനിടെ അയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് രാഷ്ട്രങ്ങളെ തടയാൻ അമേരിക്ക സമ്മർദം ചെലുത്തിയെന്ന ആരോപണവുമായി ഇറാൻ മാധ്യമങ്ങളും രംഗത്തെത്തി. സഹായം തടയുമെന്ന് വരെ ഭീഷണിപ്പെടുത്തിയതോടെ 13 രാഷ്ട്രങ്ങൾ പിന്മാറിയെന്നാണ് ആരോപണം. മൂന്ന് കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങൾ, അഞ്ച് ആഫ്രിക്കൻ രാജ്യങ്ങൾ, അറബ് - ഗൾഫ് , കിഴക്കൻ ഏഷ്യങ്ങൾ രാജ്യങ്ങൾ ഉൾപ്പടെ 13 രാഷ്ട്രങ്ങൾ ഖംനഇയുടെ സംസ്കാര ചടങ്ങുകളിൽ നിന്ന് അമേരിക്കൻ സമ്മർദം കാരണം വിട്ടു നിന്നുവെന്നാണ് ഇറാന്റെ തസ്നീം ന്യൂസ് ഏജൻസി വഴി പുറത്തുവിട്ട ആരോപണം. ചില രാഷ്ട്രങ്ങൾ ഖേദമറിയിച്ചു. നയതന്ത്ര ബന്ധത്തെയും സഹായങ്ങളെയും ബാധിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. നൂറിലധികം രാഷ്ട്ര പ്രതിനിധികൾ പൊതുദർശന ചടങ്ങിൽ പങ്കെടുത്തുവെന്നും ഇറാൻ അവകാശപ്പെട്ടു. ഖത്തറിനും ഒമാനും പുറമെ സൗദിയുടെ പങ്കാളിത്തവും ശ്രദ്ധേയമായി. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണറും പ്രതിനിധി സംഘവും പങ്കെടുത്തു. ഇന്നുമുതൽ പൊതുജനങ്ങൾക്കായുള്ള ചടങ്ങുകൾ തുടങ്ങി.&lt;/p&gt;&lt;p&gt;അതിനിടെ, ഹോർമൂസിൽ മൈനുകൾ നീക്കം ചെയ്യാനിറങ്ങുമെന്നു പ്രഖ്യാപിച്ച ഫ്രാൻസ്, നേരത്തെ മേഖളയ്ക്കടുത്ത് വിന്യസിച്ച പടക്കപ്പൽ വ്യൂഹം പിൻവലിച്ചു. മൈനുകൾ നീക്കം ചെയ്യാനും യു.കെയ്ക്ക് ഒപ്പം ചേർന്ന് ഹോർമൂസ് തുറക്കാനുമുള്ള ദൗത്യത്തിനായി വിന്യസിച്ചതായിരുന്നു ഇത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/funeral-ceremony-of-ayatollah-ali-khamenei-mujtaba-khamenei-wife-among-those-to-be-buried-current-supreme-leader-to-skip-articleshow-6mgyp93"/>
        </item>
        <item>
            <title><![CDATA[പ്രായം കുറയ്ക്കാന്‍ കടുംകൈ; പ്രസവശേഷം നീക്കം ചെയ്യുന്ന മറുപിള്ള ഉണക്കി കുത്തിവെപ്പു മരുന്ന്; മാഫിയാ സംഘത്തെ പിടികൂടി പാക് പൊലീസ്]]></title>
            <link>https://www.asianetnews.com/international-news/pakistan-uncovers-major-syndicate-smuggling-human-placentas-for-anti-aging-injections-articleshow-iqt5c7g</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pakistan-uncovers-major-syndicate-smuggling-human-placentas-for-anti-aging-injections-articleshow-iqt5c7g</guid>
            <pubDate>Sat, 04 Jul 2026 19:14:06 +0530</pubDate>
            <description><![CDATA[&lt;p&gt;. പ്രായം കുറയ്ക്കാനും യൗവനം നിലനിര്&zwj;ത്താനുമുള്ള 'ആന്റി-ഏജിംഗ്' കുത്തിവെപ്പു മരുന്നുകള്&zwj; നിര്&zwj;മ്മിക്കാനാണ് ഇവ കടത്തിയതെന്ന് ഉദ്യോഗസ്ഥര്&zwj; വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpnv6vhzndcg53tf8jpwegv,imgname-gettyimages-165563014-1783172537201.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇസ്&zwnj;ലാമാബാദ്: പ്രസവത്തിന് ശേഷം ആശുപത്രികളില്&zwj; നിന്ന് നീക്കം ചെയ്യുന്ന മറുപിള്ള വാങ്ങി ഉണക്കി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തെ പാക്കിസ്താന്&zwj; ഫെഡറല്&zwj; ഇന്&zwj;വെസ്റ്റിഗേഷന്&zwj; ഏജന്&zwj;സി പിടികൂടി. പ്രായം കുറയ്ക്കാനും യൗവനം നിലനിര്&zwj;ത്താനുമുള്ള 'ആന്റി-ഏജിംഗ്' കുത്തിവെപ്പു മരുന്നുകള്&zwj; നിര്&zwj;മ്മിക്കാനാണ് ഇവ കടത്തിയതെന്ന് ഉദ്യോഗസ്ഥര്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കഴിഞ്ഞ ആഴ്ചയാണ് ഇസ്ലാമാബാദിലെ ഒരു താല്&zwj;ക്കാലിക സംസ്&zwnj;കരണ കേന്ദ്രത്തില്&zwj; റെയ്ഡ് നടന്നത്. 500 കിലോഗ്രാം മറുപിള്ളയാണ് ഇവിടെനിന്ന് ഉദ്യോഗസ്ഥര്&zwj; പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഒരു വീട് പൂര്&zwj;ണ്ണമായും മറുപിള്ള സൂക്ഷിക്കാനും ഉണക്കാനുമുള്ള ഫാക്ടറിയാക്കി മാറ്റിയ നിലയിലായിരുന്നു. ഇതിന് പിന്നാലെ ഇസ്ലാമാബാദ് വിമാനത്താവളത്തില്&zwj; നിന്ന് വിയറ്റ്&zwnj;നാമിലേക്ക് കടത്താന്&zwj; ശ്രമിച്ച 100 കിലോഗ്രാം മറുപിള്ളയും പിടിച്ചെടുത്തു.&lt;/p&gt;&lt;p&gt;ഇസ്ലാമാബാദ്, റാവല്&zwj;പിണ്ടി നഗരങ്ങളിലെ ആശുപത്രികളില്&zwj; നിന്നാണ് പ്രതികള്&zwj; മറുപിള്ള ശേഖരിച്ചിരുന്നത്. ഒരു മറുപിള്ളയ്ക്ക് 800 പാകിസ്ഥാന്&zwj; രൂപയാണ് ഇവര്&zwj; ആശുപത്രി അധികൃതര്&zwj;ക്ക് നല്&zwj;കിയിരുന്നത്. വിദേശത്ത് ഇവ പ്രോസസ്സ് ചെയ്ത് നിര്&zwj;മ്മിക്കുന്ന ആന്റി-ഏജിംഗ് ഇന്&zwj;ജക്ഷന്&zwj; 7,00,000 പാകിസ്ഥാന്&zwj; രൂപയ്ക്കാണ് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;മാഫിയയുടെ പ്രവര്&zwj;ത്തനം ലാഹോര്&zwj;, പെഷവാര്&zwj; തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം. കേസില്&zwj; ആശുപത്രി ജീവനക്കാര്&zwj;, മാലിന്യ നിര്&zwj;മ്മാര്&zwj;ജ്ജന കമ്പനികള്&zwj;, ഇമിഗ്രേഷന്&zwj; ഉദ്യോഗസ്ഥര്&zwj; എന്നിവര്&zwj;ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;വാണിജ്യ ആവശ്യങ്ങള്&zwj;ക്കായി മനുഷ്യ അവയവങ്ങളോ കോശങ്ങളോ കടത്തുന്നത് പാകിസ്ഥാനില്&zwj; കടുത്ത കുറ്റകൃത്യമാണ്. കുറ്റക്കാര്&zwj;ക്ക് 10 വര്&zwj;ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. മറുപിള്ള കടത്ത് പിടികൂടുന്നത് ഇതാദ്യമായാണെന്ന് അധികൃതര്&zwj; പറഞ്ഞു. പിടിക്കപ്പെട്ടപ്പോള്&zwj; ആടിന്റെ മറുപിള്ളയാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്&zwj; പ്രതികള്&zwj; ശ്രമിച്ചിരുന്നുവെങ്കിലും വിശദമായ ചോദ്യം ചെയ്യലില്&zwj; കുറ്റം സമ്മതിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഗര്&zwj;ഭകാലത്ത് ഗര്&zwj;ഭപാത്രത്തില്&zwj; വികസിക്കുകയും പ്രസവത്തോടെ പുറന്തള്ളപ്പെടുകയും ചെയ്യുന്ന താല്&zwj;ക്കാലിക അവയവമാണ് മറുപിള്ള. ഇത് കടുത്ത അണുബാധയ്ക്ക് കാരണമാകുന്ന ബയോ-മെഡിക്കല്&zwj; അവശിഷ്ടം' ആണ്. മറുപിള്ളയില്&zwj; അടങ്ങിയിരിക്കുന്ന പ്രോട്ടീനും അയണും കോശങ്ങളുടെ പുനരുജ്ജീവനത്തിന് നല്ലതാണെന്ന ചില പരമ്പരാഗത വിശ്വാസങ്ങളാണ് ഇത്തരം മാഫിയകള്&zwj; ചൂഷണം ചെയ്യുന്നത്. ഇതിന് കൃത്യമായ ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധര്&zwj; ചൂണ്ടിക്കാണിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/pakistan-uncovers-major-syndicate-smuggling-human-placentas-for-anti-aging-injections-articleshow-iqt5c7g"/>
        </item>
        <item>
            <title><![CDATA[സമാധാന ചര്‍ച്ച നടത്തുന്ന ഇറാന്‍ നേതാക്കളെ വധിക്കാന്‍ ഇസ്രായേല്‍ പദ്ധതി; ഇറാന് രഹസ്യ മുന്നറിയിപ്പ് നല്‍കി അമേരിക്ക]]></title>
            <link>https://www.asianetnews.com/international-news/us-warned-iran-of-potential-israeli-assassination-plots-against-key-negotiators-reports-reveal-articleshow-igqhuhh</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-warned-iran-of-potential-israeli-assassination-plots-against-key-negotiators-reports-reveal-articleshow-igqhuhh</guid>
            <pubDate>Sat, 04 Jul 2026 18:03:04 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയുമായി ചര്&zwj;ച്ചകള്&zwj;ക്ക് നേതൃത്വം നല്&zwj;കുന്ന ഇറാന്&zwj; പാര്&zwj;ലമെന്റ് സ്പീക്കര്&zwj; മുഹമ്മദ് ബാഗര്&zwj; ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരെ ഇസ്രായേല്&zwj; ലക്ഷ്യമിട്ടേക്കുമെന്നാണ് അമേരിക്ക ഭയന്നിരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpht075nkrqs4k3b92b30zn,imgname-gettyimages-637182454-1783168303332.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടണ്&zwj;: അമേരിക്കയുമായി സമാധാന ചര്&zwj;ച്ചകള്&zwj; നടത്തുന്ന ഇറാന്റെ നയതന്ത്രപ്രതിനിധികളെ ഇസ്രായേല്&zwj; വധിക്കാന്&zwj; പദ്ധതിയിടുന്നതായി അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നല്&zwj;കിയതായി റിപ്പോര്&zwj;ട്ട്. ഈ വര്&zwj;ഷം നടന്ന ചര്&zwj;ച്ചകള്&zwj;ക്കിടയിലാണ് ഇടനിലക്കാര്&zwj; വഴി അമേരിക്ക ഈ വിവരം ഇറാനെ അറിയിച്ചത്. രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്&zwj;ക്ക് ടൈംസ് ആണ് ഈ വാര്&zwj;ത്ത പുറത്തുവിട്ടത്.&lt;/p&gt;&lt;p&gt;അമേരിക്കയുമായി ചര്&zwj;ച്ചകള്&zwj;ക്ക് നേതൃത്വം നല്&zwj;കുന്ന ഇറാന്&zwj; പാര്&zwj;ലമെന്റ് സ്പീക്കര്&zwj; മുഹമ്മദ് ബാഗര്&zwj; ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരെ ഇസ്രായേല്&zwj; ലക്ഷ്യമിട്ടേക്കുമെന്നാണ് അമേരിക്ക ഭയന്നിരുന്നത്. എന്നാല്&zwj;, ഇത്തരമൊരു വധശ്രമത്തെക്കുറിച്ചുള്ള ഇന്റലിജന്&zwj;സ് വിവരങ്ങള്&zwj; അമേരിക്കയ്ക്ക് ലഭിച്ചിരുന്നോ എന്ന കാര്യത്തില്&zwj; വ്യക്തതയില്ല.&lt;/p&gt;&lt;p&gt;മുതിര്&zwj;ന്ന ഇറാനിയന്&zwj; നേതാക്കളെ വധിക്കാനുള്ള ഇസ്രായേലിന്റെ താല്&zwj;പര്യം പരസ്യമായ രഹസ്യമാണെന്നും ഇസ്രായേലിന്റെ ഈ നീക്കങ്ങള്&zwj; ചര്&zwj;ച്ചകളെ സങ്കീര്&zwj;ണ്ണമാക്കുന്നു എന്നും പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങള്&zwj; ആരോടാണ് ചര്&zwj;ച്ച നടത്തുന്നതെന്ന് വെളിപ്പെടുത്താന്&zwj; ട്രംപ് ആദ്യഘട്ടത്തില്&zwj; വിസമ്മതിച്ചിരുന്നു. 'അവര്&zwj; കൊല്ലപ്പെടാന്&zwj; ഞാന്&zwj; ആഗ്രഹിക്കുന്നില്ല. കാര്യങ്ങള്&zwj; അല്&zwj;പ്പം ബുദ്ധിമുട്ടാണ്, ഇസ്രായേല്&zwj; എല്ലാവരെയും തുടച്ചുനീക്കിക്കഴിഞ്ഞു,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.&lt;/p&gt;&lt;p&gt;എന്നാല്&zwj; ന്യൂയോര്&zwj;ക്ക് ടൈംസിന്റെ റിപ്പോര്&zwj;ട്ട് പൂര്&zwj;ണ്ണമായും വ്യാജമാണെന്ന് ഇസ്രായേല്&zwj; പ്രധാനമന്ത്രി ബെഞ്ചമിന്&zwj; നെതന്യാഹു എക്&zwnj;സില്&zwj; കുറിച്ചു.&lt;/p&gt;&lt;p&gt;ഇറാനുമായുള്ള യുദ്ധത്തിന്റെ കാര്യത്തില്&zwj; ട്രംപും നെതന്യാഹുവും തമ്മില്&zwj; കടുത്ത അഭിപ്രായവ്യത്യാസങ്ങള്&zwj; നിലനില്&zwj;ക്കുന്നതായി റിപ്പോര്&zwj;ട്ടുകള്&zwj; ഉണ്ടായിരുന്നു. അമേരിക്ക നടത്തുന്ന സമാധാന ചര്&zwj;ച്ചകളില്&zwj; നെതന്യാഹു അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സമാധാന അന്തരീക്ഷം തകര്&zwj;ക്കാന്&zwj; നെതന്യാഹു അമിത വ്യഗ്രത കാണിക്കുന്നു എന്നാണ് ട്രംപ് വിശ്വസിക്കുന്നത്. ജൂണ്&zwj; മാസത്തില്&zwj; നടന്ന ഒരു സംഭാഷണത്തിനിടയില്&zwj;, ലെബനനില്&zwj; ഇസ്രായേല്&zwj; ആസൂത്രണം ചെയ്ത സൈനിക നീക്കത്തിനെതിരെ ട്രംപ് കടുത്ത ഭാഷയില്&zwj; വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.&lt;/p&gt;&lt;p&gt;യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്&zwj;, ഇറാന്റെ പരമോന്നത നേതാവിനെയും മുന്&zwj; ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്&zwj; അലി ലാരിജാനി ഉള്&zwj;പ്പെടെ നിരവധി രാഷ്ട്രീയ-മത നേതാക്കളെയും ഇസ്രായേല്&zwj; വധിച്ചിരുന്നു. എന്നാല്&zwj;, ഈ ആക്രമണങ്ങള്&zwj;ക്കൊന്നും ഭരണമാറ്റം കൊണ്ടുവരാന്&zwj; സാധിച്ചില്ല. ഇക്കാര്യം വ്യക്തമായതോടെയാണ് ട്രംപ് ഭരണകൂടം സൈനിക നീക്കങ്ങള്&zwj; അവസാനിപ്പിച്ച് ചര്&zwj;ച്ചകളുടെ പാത സ്വീകരിച്ചത്.&lt;/p&gt;&lt;p&gt;നിലവില്&zwj; അമേരിക്കയും ഇറാനും തമ്മില്&zwj; 60 ദിവസത്തെ താല്&zwj;ക്കാലിക വെടിനിര്&zwj;ത്തല്&zwj; ധാരണാപത്രത്തില്&zwj; ഒപ്പുവെച്ചിട്ടുണ്ട്. എങ്കിലും ഇറാന്റെ ആണവ ശേഖരം ഉള്&zwj;പ്പെടെയുള്ള സങ്കീര്&zwj;ണ്ണമായ വിഷയങ്ങളില്&zwj; ഇപ്പോഴും തീരുമാനമായിട്ടില്ല. കരാര്&zwj; നിലവിലിരിക്കെത്തന്നെ ഹോര്&zwj;മുസ് കടലിടുക്കില്&zwj; കപ്പലുകള്&zwj;ക്ക് നേരെ ഇറാന്&zwj; ആക്രമണം നടത്തുകയും, ഇതിന് തിരിച്ചടിയായി ഇറാന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. സമാധാന ചര്&zwj;ച്ചയ്ക്ക് തയ്യാറായ ഇറാന്&zwj; നേതാക്കളെ ഇസ്രായേല്&zwj; ലക്ഷ്യമിട്ടിരുന്നെങ്കില്&zwj;, നിലവിലുള്ള ഈ താല്&zwj;ക്കാലിക ചര്&zwj;ച്ചകള്&zwj; പോലും പൂര്&zwj;ണ്ണമായി തകരുമായിരുന്നു എന്നാണ് വിലയിരുത്തല്&zwj;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-warned-iran-of-potential-israeli-assassination-plots-against-key-negotiators-reports-reveal-articleshow-igqhuhh"/>
        </item>
        <item>
            <title><![CDATA[അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു]]></title>
            <link>https://www.asianetnews.com/international-news/malayali-youth-set-to-go-home-on-vacation-dies-of-heart-attack-articleshow-1hwoaoi</link>
            <guid isPermaLink="true">https://www.asianetnews.com/international-news/malayali-youth-set-to-go-home-on-vacation-dies-of-heart-attack-articleshow-1hwoaoi</guid>
            <pubDate>Sat, 04 Jul 2026 17:55:11 +0530</pubDate>
            <description><![CDATA[&lt;p&gt;അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ എട്ട് വർഷമായി ജിദ്ദയിൽ പ്രവാസിയാണ്. അടുത്തയാഴ്ച വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpgx0fx94h1w28z9xwcmyy8,imgname-saudi-death--3--1783167353341.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ് (29) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ ഹയ്യ് അൽസാമറിൽ മിനി മാർക്കറ്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. അടുത്തയാഴ്ച വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. കഴിഞ്ഞ എട്ട് വർഷമായി ജിദ്ദയിൽ പ്രവാസിയാണ് അവിവാഹിതനായ അർഷദ്.&lt;/p&gt;&lt;p&gt;പരേതനായ അമ്പലങ്ങാടൻ കുഞ്ഞുമുഹമ്മദാണ് പിതാവ്. സക്കീർ ഹുസൈൻ (ജിദ്ദ), ജമാലുദ്ധിൻ (കുവൈത്ത്), ജംഷീദ് അലി, ശറഫുനിസ എന്നിവർ സഹോദരങ്ങളാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/malayali-youth-set-to-go-home-on-vacation-dies-of-heart-attack-articleshow-1hwoaoi"/>
        </item>
        <item>
            <title><![CDATA[സൗദിയിൽ ഇറാന്‍റെ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റു; മൂന്ന് മാസത്തിലേറെ നീണ്ട ചികിത്സക്ക് ശേഷം അസം നാട്ടിലേക്ക്]]></title>
            <link>https://www.asianetnews.com/international-news/indian-man-returns-home-after-three-months-of-treatment-for-injuries-from-iranian-missile-debris-articleshow-3zsn4v0</link>
            <guid isPermaLink="true">https://www.asianetnews.com/international-news/indian-man-returns-home-after-three-months-of-treatment-for-injuries-from-iranian-missile-debris-articleshow-3zsn4v0</guid>
            <pubDate>Sat, 04 Jul 2026 17:30:14 +0530</pubDate>
            <description><![CDATA[സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ അവശിഷ്ടം വീണ് ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം, മൂന്ന് മാസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. റിയാദിലെ ഇന്ത്യൻ എംബസിയുടെ സജീവമായ ഇടപെടലുകളാണ് അസമിന്റെ ജീവൻ രക്ഷിക്കുന്നതിലും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിലും നിർണായകമായത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpfmkgmgnaeszz1jyttx05z,imgname-asam-1783166029332.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം മൂന്ന് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങി. വിദഗ്ധ ചികിത്സയെത്തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഡോക്ടർമാരുടെ അനുമതിയോടെയുള്ള ഇദ്ദേഹത്തിെൻറ മടക്കയാത്ര സാധ്യമായത്.&lt;/p&gt;&lt;p&gt;ചികിത്സാ കാലയളവിലുടനീളം റിയാദിലെ ഇന്ത്യൻ എംബസി നൽകിയ അടിയന്തര കോൺസുലർ സഹായങ്ങളും സജീവമായ ഇടപെടലുകളുമാണ് അസമിെൻറ ജീവൻ രക്ഷിക്കുന്നതിലും നാട്ടിലേക്കുള്ള സുരക്ഷിതമായ മടക്കത്തിലും നിർണായകമായത്. ഈ വർഷം മാർച്ച് എട്ടിന് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞുനശിപ്പിക്കുന്നതിനിടെയാണ് അൽ ഖർജ് മേഖലയിൽ മിസൈലിെൻറ അവശിഷ്ടങ്ങൾ താഴെ പതിച്ചത്. ഒരു സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലേക്ക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്നുണ്ടായ ദരുണമായ അപകടത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിലാണ് പ്രവേശിപ്പിച്ചത്. സംഭവം നടന്ന ഉടൻ തന്നെ ഇന്ത്യൻ എംബസി വെൽഫെയർ വിങ് കോൺസുലർ സാബിർ അൽ ഖർജിലെ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ അടിയന്തര നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.&lt;/p&gt;&lt;p&gt;അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അസം ഒരു മാസത്തോളം ബോധരഹിതനായി വെൻറിലേറ്ററിലായിരുന്നു. ഈ ഘട്ടത്തിൽ, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ആശുപത്രിയിലെത്തി അസമിനെ സന്ദർശിക്കുകയും മികച്ച ചികിത്സ ഉറപ്പാക്കാൻ എംബസിയുടെ പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു മാസത്തിന് ശേഷം ബോധം വീണ്ടെടുത്ത അസമിെൻറ ചികിത്സാ പുരോഗതി എംബസി അധികൃതർ നിരന്തരം നിരീക്ഷിക്കുകയും, ആശുപത്രി അധികൃതരുമായും നാട്ടിലെ കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധം പുലർത്തുകയും ചെയ്തു. ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ അസമിന് യാത്രാനുമതി നൽകിയത്.&lt;/p&gt;&lt;p&gt;തുടർന്ന് അടിയന്തര യാത്രാരേഖകൾ ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കി ഇന്ത്യൻ എംബസി അദ്ദേഹത്തിെൻറ മടക്കയാത്ര ഏകോപിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഒരു ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ പിന്തുണയും സമയബന്ധിതമായി ഉറപ്പാക്കാൻ കഴിഞ്ഞതിൽ എംബസി വൃത്തങ്ങൾ സംതൃപ്തി രേഖപ്പെടുത്തി.&lt;/p&gt;&lt;p&gt;അസമിന് മികച്ച പരിചരണം നൽകിയ കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും, തുടക്കം മുതൽ എല്ലാവിധ പിന്തുണയും നൽകിയ തൊഴിലുടമയ്ക്കും ആവശ്യമായ സഹായങ്ങൾ ഒരുക്കിയ സൗദി അധികൃതർക്കും ഇന്ത്യൻ എംബസി പ്രത്യേകം നന്ദി അറിയിച്ചു. ആരോഗ്യം പൂർണമായി വീണ്ടെടുക്കാത്തതിനാൽ വീൽചെയറിലായിരുന്നു അസമിെൻറ യാത്ര. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇന്ത്യൻ എംബസി അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥൻ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിൻറ് കൺവീനർ നാസർ പൊന്നാനി എന്നിവർ ചേർന്ന് അസമിനെ യാത്രയാക്കി.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/indian-man-returns-home-after-three-months-of-treatment-for-injuries-from-iranian-missile-debris-articleshow-3zsn4v0"/>
        </item>
        <item>
            <title><![CDATA[കോടികളുടെ പൂള്‍ നവീകരണത്തില്‍ പ്രതിക്കൂട്ടിലായി ട്രംപ്; തൊട്ടുപിന്നാലെ മുന്‍ ഒളിമ്പ്യനെതിരെ കേസ്, പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപണം]]></title>
            <link>https://www.asianetnews.com/international-news/olympian-david-hearn-faces-up-to-10-years-in-prison-for-alleged-reflecting-pool-vandalism-articleshow-s2fqce5</link>
            <guid isPermaLink="true">https://www.asianetnews.com/international-news/olympian-david-hearn-faces-up-to-10-years-in-prison-for-alleged-reflecting-pool-vandalism-articleshow-s2fqce5</guid>
            <pubDate>Sat, 04 Jul 2026 17:23:26 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപിന്റെ മേല്&zwj;നോട്ടത്തില്&zwj; കോടിക്കണക്കിന് ഡോളര്&zwj; ചിലവഴിച്ച് അടുത്തിടെ നവീകരിച്ച പൂളിലെ നിര്&zwj;മ്മാണ പിഴവുകള്&zwj; മറച്ചുവെക്കാന്&zwj; ഈ സംഭവത്തെ അട്ടിമറിയായി ചിത്രീകരിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpfffefd9nywqb01ajshrmv,imgname-gettyimages-2284510883-1783165861327.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോര്&zwj;ക്ക്: വാഷിംഗ്ടണിലെ പ്രശസ്തമായ ലിങ്കണ്&zwj; മെമ്മോറിയലിന് മുന്നിലുള്ള റിഫ്&zwnj;ലക്റ്റിംഗ് പൂള്&zwj; നശിപ്പിച്ചെന്ന ആരോപണത്തില്&zwj; മുന്&zwj; ഒളിമ്പ്യന്&zwj; ഡേവിഡ് ഹേണിനെതിരെ കുറ്റപത്രം സമര്&zwj;പ്പിച്ചു. വാഷിംഗ്ടണ്&zwj; ഡിസി സുപ്പീരിയര്&zwj; കോടതിയിലാണ് കുറ്റപത്രം ഫയല്&zwj; ചെയ്തത്. ആയിരം ഡോളറിലധികം മൂല്യമുള്ള പൊതുമുതല്&zwj; നശിപ്പിച്ചു എന്ന ഗുരുതരമായ കുറ്റമാണ് ചുമത്തിയത്. കുറ്റം തെളിയിക്കപ്പെട്ടാല്&zwj; പത്ത് വര്&zwj;ഷം വരെ തടവുശിക്ഷ ലഭിക്കാം.&lt;/p&gt;&lt;p&gt;പൂളിന്റെ ഉള്&zwj;വശത്തെ ലൈനിംഗ് മെറ്റീരിയല്&zwj; ഹേണ്&zwj; മന:പൂര്&zwj;വ്വം തകര്&zwj;ത്തു എന്നാണ് കുറ്റപത്രത്തില്&zwj; പറയുന്നത്. എന്നാല്&zwj;, പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപിന്റെ മേല്&zwj;നോട്ടത്തില്&zwj; കോടിക്കണക്കിന് ഡോളര്&zwj; ചിലവഴിച്ച് അടുത്തിടെ നവീകരിച്ച പൂളിലെ നിര്&zwj;മ്മാണ പിഴവുകള്&zwj; മറച്ചുവെക്കാന്&zwj; ഈ സംഭവത്തെ അട്ടിമറിയായി ചിത്രീകരിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. അക്രമികള്&zwj;ക്കെതിരെ പരമാവധി ശിക്ഷ നല്&zwj;കണമെന്ന ട്രംപിന്റെ നിര്&zwj;ദ്ദേശത്തിന് പിന്നാലെയാണ് ഹേണിനെതിരെ കടുത്ത നടപടിയുണ്ടായത്.&lt;/p&gt;&lt;p&gt;പൂളിന്റെ അടിത്തട്ടിലെ ഭാഗങ്ങള്&zwj; ഹേണ്&zwj; അക്രമാസക്തമായി കീറിയെറിഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നുമാണ് സര്&zwj;ക്കാര്&zwj; ആരോപിക്കുന്നത്.&lt;/p&gt;&lt;p&gt;അതേസമയം, ഡേവിഡ് ഹേണിന്റെ അഭിഭാഷകന്&zwj; ഈ കുറ്റപത്രത്തെ തള്ളി. ഹേണ്&zwj; നിരപരാധിയാണെന്നും ഭരണകൂടത്തിന്റെ പരാജയങ്ങള്&zwj; സാധാരണക്കാരരുടെ മേല്&zwj; ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം പ്രസ്താവനയില്&zwj; പറഞ്ഞു. വ്യാജ കഥകള്&zwj; ചമച്ച് സര്&zwj;ക്കാര്&zwj; അധികാരം ദുര്&zwj;വിനിയോഗം ചെയ്യുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;കഴിഞ്ഞ മാസം പൊതുജനങ്ങള്&zwj;ക്കായി തുറന്നുകൊടുത്ത പൂളിന്റെ അടിത്തട്ടില്&zwj; നിന്ന് അടര്&zwj;ന്നുപോയ നീലനിറത്തിലുള്ള ഒരു പ്ലാസ്റ്റിക് കഷ്ണം കൗതുകം കൊണ്ട് തൊട്ടുനോക്കുക മാത്രമാണ് താന്&zwj; ചെയ്തതെന്ന് ഹേണ്&zwj; മുന്&zwj;പ് വ്യക്തമാക്കിയിരുന്നു. വെള്ളത്തിലേക്ക് കൈയിടരുതെന്ന് പാര്&zwj;ക്ക് ജീവനക്കാരന്&zwj; മുന്നറിയിപ്പ് നല്&zwj;കിയതിന് പിന്നാലെപോലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;നവീകരിച്ച പൂളില്&zwj; പെയിന്റ് ഇളകിയതും പായല്&zwj; നിറഞ്ഞതും വലിയ വാര്&zwj;ത്തയായിരുന്നു. പൂളില്&zwj; മൂര്&zwj;ച്ചയുള്ള ആയുധം കൊണ്ട് ആരോ വലിയ പോറലുകള്&zwj; ഉണ്ടാക്കിയെന്ന് ട്രംപ് ആരോപിച്ചിരുന്നെങ്കിലും വ്യക്തമായ തെളിവുകള്&zwj; നല്&zwj;കാന്&zwj; ഫെഡറല്&zwj; ഗവണ്&zwj;മെന്റിന് സാധിച്ചിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/olympian-david-hearn-faces-up-to-10-years-in-prison-for-alleged-reflecting-pool-vandalism-articleshow-s2fqce5"/>
        </item>
        <item>
            <title><![CDATA[പാക്കിസ്ഥാനിൽ വിദേശവനിതകളെ കൂട്ടബലാത്സം​ഗം ചെയ്തു; സ്പെയിനിൽനിന്ന് ഫോൺകോൾ; പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധു ഉൾപ്പെടെ പിടിയിൽ]]></title>
            <link>https://www.asianetnews.com/international-news/foreign-women-gang-raped-in-pakistan-pak-deputy-prime-minister-ishaq-dar-relative-arrested-articleshow-4rhw1rk</link>
            <guid isPermaLink="true">https://www.asianetnews.com/international-news/foreign-women-gang-raped-in-pakistan-pak-deputy-prime-minister-ishaq-dar-relative-arrested-articleshow-4rhw1rk</guid>
            <pubDate>Sat, 04 Jul 2026 14:11:41 +0530</pubDate>
            <description><![CDATA[&lt;p&gt;പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധുവായ റാസ ദർ ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതർലൻഡ്സ്, വെനസ്വേല സ്വദേശികളായ സ്ത്രീകളാണ് പാക്കിസ്ഥാനിൽവെച്ച് കൂട്ടബലാത്സം​ഗത്തിനിരയായത്. ജൂൺ 29-നായിരുന്നു സംഭവം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwnvhjrqmpzxq73npvgc6z6w,imgname-pakistan-ishaq-dar-relative-gangrape-arrest-foreign-women-lahore-crypto-venture-kidnapping-1783144958743.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലാഹോർ: വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തതിന് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ അടുത്തബന്ധുവടക്കം നാലുപേർ അറസ്റ്റിൽ. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു റാസ ദർ, ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് പാക്കിസ്ഥാനിൽ പിടിയിലായത്. ലാ​ഹോറിലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.&lt;/p&gt;&lt;p&gt;പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധുവായ റാസ ദർ ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതർലൻഡ്സ്, വെനസ്വേല സ്വദേശികളായ സ്ത്രീകളാണ് പാക്കിസ്ഥാനിൽവെച്ച് കൂട്ടബലാത്സം​ഗത്തിനിരയായത്. ജൂൺ 29-നായിരുന്നു സംഭവം. അഞ്ചുപേർ ചേർന്നാണ് സ്ത്രീകളെ ബലാത്സം​ഗം ചെയ്തത്. ഇതിൽ ഒരു പ്രതി ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;കേസിലെ മുഖ്യപ്രതിയായ റാസ ദറിനെ സ്ത്രീകൾക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. 2025 ഒക്ടോബറിൽ സിം​ഗപ്പൂരിൽവെച്ചാണ് ഇവർ പരിചയപ്പെടുന്നത്. പിന്നാലെ റാസ ദറും സ്ത്രീകളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടുള്ള ബിസിനസിൽ പങ്കാളികളായി.&lt;/p&gt;&lt;p&gt;പരിചയക്കാരായ വിദേശവനിതകളെ റാസ ദർ ആണ് പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചത്. ഇതനുസരിച്ച് രണ്ടുപേരും ജൂൺ 29-ന് ലാഹോറിലെത്തി. എന്നാൽ, ലാഹോറിൽ വിമാനമിറങ്ങിയതിന് പിന്നാലെ റാസ ദറും കൂട്ടാളികളും തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും ഒരു വീട്ടിൽവെച്ച് കൂട്ടബലാത്സം​ഗംചെയ്തെന്നുമാണ് സ്ത്രീകളുടെ പരാതി. വിട്ടയക്കണമെങ്കിൽ മോചനദ്രവ്യവും പ്രതികൾ ആവശ്യപ്പെട്ടു. ഇതിനിടെ, സ്ത്രീകളിലൊരാൾ സ്പെയിനിലുള്ള പിതാവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. സ്പെയിനിൽനിന്ന് പിതാവ് പാക്കിസ്ഥാൻ പൊലീസിന് വിവരം കൈമാറി. തുടർന്നാണ് പൊലീസ് സ്ത്രീകളെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>അഫീഫ്. എം </dc:creator>
            <atom:link href="https://www.asianetnews.com/international-news/foreign-women-gang-raped-in-pakistan-pak-deputy-prime-minister-ishaq-dar-relative-arrested-articleshow-4rhw1rk"/>
        </item>
        <item>
            <title><![CDATA[20ാം വയസിലെ ഇന്ത്യാ സന്ദർശനത്തിനിടെ ഗുരുതര അണുബാധ, തലച്ചോറിൽ താവളമാക്കിയത് 38 വിരകൾ, വൈറലായി ബ്രിട്ടീഷ് പൗരയുടെ വെളിപ്പെടുത്തൽ]]></title>
            <link>https://www.asianetnews.com/international-news/three-months-holiday-in-india-british-women-returns-with-38-pork-tape-worm-neurocysticerosis-articleshow-7ggdifw</link>
            <guid isPermaLink="true">https://www.asianetnews.com/international-news/three-months-holiday-in-india-british-women-returns-with-38-pork-tape-worm-neurocysticerosis-articleshow-7ggdifw</guid>
            <pubDate>Sat, 04 Jul 2026 13:45:47 +0530</pubDate>
            <description><![CDATA[&lt;p&gt;2011ലാണ് യുവതിക്ക് കടുത്ത തലവേദനയും പിന്നാലെ അപസ്മാരവും ഉണ്ടായി. തുടർന്ന് നടത്തിയ എം.ആർ.ഐ, സി.ടി സ്കാനിങ്ങുകളിലാണ് തലച്ചോറിൽ 38 വിരകളുടെ ലാർവകൾ അടങ്ങിയ മുഴകൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തുന്നത്. യുവതിക്ക് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന രോഗം സ്ഥിരീകരിക്കുകയും ചെയ്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwp2zjbwh5sta9k8zfsaqz7p,imgname-pork-tape-worm-infection-from-india-1783152757116.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബ്രിട്ടൻ: ഏറെ ആഗ്രഹിച്ച് ഇന്ത്യയിലേക്കുള്ള യാത്ര. എന്നാൽ യാത്രയ്ക്കൊടുവിൽ ഗുരുതര രോഗബാധ. 42 കാരി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം. ലോറി ഡെൻമാൻ എന്ന 42കാരിയായ യുവതിയാണ് ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. ഇരുപതാം വയസിൽ 2007ലാണ് ഇവർ ഇന്ത്യയിലെത്തിയത്. സന്ദർശനത്തിലുടനീളം ഇവർ സസ്യാഹാരം ആയിരുന്നു കഴിച്ചിരുന്നത്. 2010ൽ ഒരു റെസ്റ്റോറന്റിലെ ശുചിമുറി ഉപയോഗിക്കുമ്പോൾ മലത്തിനൊപ്പം ഒരു മീറ്ററോളം നീളമുള്ള വിര പുറത്ത് പോയത് യുവതി ശ്രദ്ധിച്ചിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനകളിലൊന്നും അസ്വഭാവികതയൊന്നും ശ്രദ്ധയിൽപ്പെട്ടില്ല. 2011ലാണ് യുവതിക്ക് കടുത്ത തലവേദനയും പിന്നാലെ അപസ്മാരവും ഉണ്ടായി. തുടർന്ന് നടത്തിയ എം.ആർ.ഐ, സി.ടി സ്കാനിങ്ങുകളിലാണ് തലച്ചോറിൽ 38 വിരകളുടെ ലാർവകൾ അടങ്ങിയ മുഴകൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തുന്നത്. യുവതിക്ക് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന രോഗം സ്ഥിരീകരിക്കുകയും ചെയ്തത്.&amp;nbsp;&lt;/p&gt;&lt;p&gt;പന്നിയിൽ കാണപ്പെടുന്ന ടീനിയ സോളിയം എന്ന വിരയുടെ മുട്ടകൾ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. സസ്യാഹാരം മാത്രം കഴിച്ച യുവതിക്ക് എങ്ങനെ ഈ രോഗം വന്നുവെന്നതാണ് നിലവിൽ വലിയ രീതിയിൽ ചർച്ചയാവുന്നത്. വർഷങ്ങളോളം നീണ്ട കഠിനമായ ചികിത്സാ ഘട്ടങ്ങളിലൂടെയാണ് ലോറി കടന്നുപോയത്. തലച്ചോറിലെ വിരകൾക്ക് ചുറ്റും വൻതോതിൽ വീക്കമുണ്ടായതിനെ തുടർന്ന് ഇവർക്ക് ശരീരത്തിൽ തരിപ്പും മാനസികാസ്വാസ്ഥ്യങ്ങളും , കടുത്ത വിഷാദവും അനുഭവപ്പെട്ടു. രോഗം മൂർച്ഛിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടി വരികയും മാസങ്ങളോളം ന്യൂറോ സൈക്യാട്രിക് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടതായും വന്നു. ഒടുവിൽ വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം 2017 മുതൽ ഇവർക്ക് അപസ്മാരബാധ ഉണ്ടായിട്ടില്ല. തലച്ചോറിലെ വിരകൾ ശസ്ത്രക്രിയ വഴി പുറത്തെടുത്തിട്ടില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ഇവയെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ലോറി ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തെങ്കിലും ജീവിതകാലം മുഴുവൻ അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയോ, മലിനമായ വെള്ളത്തിലൂടെയോ, കൈകൾ വൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയോ പോർക്ക് ടേപ്പ് വേം മുട്ടകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിലെത്തുന്ന മുട്ടകൾ വിരിഞ്ഞ് രക്തയോട്ടത്തിലൂടെ തലച്ചോറിലെ കോശങ്ങളിലെത്തുകയും അവിടെ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകൾ ആയി മാറുകയും ചെയ്യുന്നു.ഈ വിരകൾ തലച്ചോറിലെത്തി മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാവും ലക്ഷണങ്ങൾ കാണിക്കുക. വിരകളുടെ എണ്ണവും അവ തലച്ചോറിൽ എവിടെയാണെന്നതും അനുസരിച്ച് ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. തനിക്ക് സംഭവിച്ച അനുഭവത്തിലൂടെ ഈ രോഗത്തെക്കുറിച്ച് ലോകമെമ്പാടും അവബോധം വളർത്താനാണ് ലോറി ഇപ്പോൾ ശ്രമിക്കുന്നത്. അവർക്ക് ഇന്ത്യയിൽ നിന്നു തന്നെയാണോ ഇത് കിട്ടിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവർ രോഗം ബാധിച്ചത് ഇന്ത്യയിൽ നിന്നാണ് എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/three-months-holiday-in-india-british-women-returns-with-38-pork-tape-worm-neurocysticerosis-articleshow-7ggdifw"/>
        </item>
        <item>
            <title><![CDATA[വിമാനത്തിൽ പരിഭ്രാന്തരായി യാത്രക്കാർ; പെട്ടെന്നുണ്ടായ മർദ്ദവ്യതിയാനം, ചിലരുടെ മൂക്കിൽ നിന്ന് ചോര വന്നു, അടിയന്തര ലാൻഡിങ്ങ്]]></title>
            <link>https://www.asianetnews.com/international-news/norwegian-airlines-flight-makes-emergency-landing-after-cabin-pressure-variations-articleshow-vswxzdg</link>
            <guid isPermaLink="true">https://www.asianetnews.com/international-news/norwegian-airlines-flight-makes-emergency-landing-after-cabin-pressure-variations-articleshow-vswxzdg</guid>
            <pubDate>Sat, 04 Jul 2026 12:37:51 +0530</pubDate>
            <description><![CDATA[&lt;p&gt;പറന്നുയർന്ന വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തരമായി നിലത്തിറക്കി. ക്യാബിനിലെ പെട്ടെന്നുണ്ടായ മർദ്ദവ്യതിയാനം മൂലം വിമാനം അതിവേഗം താഴെയിറക്കുകയായിരുന്നു. സംഭവത്തിൽ ചില യാത്രക്കാർക്കും ജീവനക്കാർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwnye3m11j43hjb6xkjy4zt3,imgname-flight--4--1783147990657.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാംബർഗ്: സ്പെയിനിലെ പാൽമ ഡി മല്ലോർക്കയിൽ നിന്നും ഡെൻമാർക്കിലെ കോപ്പൻഹേഗനിലേക്ക് സർവീസ് നടത്തുകയായിരുന്ന നോർവീജിയൻ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിന്&zwj;റെ ക്യാബിനിലെ വായുമർദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് ജർമ്മനിയിലെ ഹാംബർഗ് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.&lt;/p&gt;&lt;p&gt;വിമാനത്തിനുള്ളിലെ മർദ്ദത്തിൽ പെട്ടെന്ന് വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം വേഗത്തിൽ താഴേക്ക് ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നുവെന്ന് എയർലൈൻ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു. സുരക്ഷാ നടപടികളുടെ ഭാഗമായാണ് വിമാനം റാപിഡ് ഡിസെന്റ് നടത്തിയത്. വിമാനം പെട്ടെന്ന് താഴേക്ക് ഇറക്കിയതിനെ തുടർന്നുണ്ടായ മർദവ്യത്യാസത്തിൽ നാല് യാത്രക്കാർക്കും ഒരു കാബിൻ ക്രൂ അംഗത്തിനും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. യാത്രക്കാരിൽ ചിലർക്ക് മൂക്കിൽ നിന്ന് രക്തസ്രാവവും ഉണ്ടായി. ഹാംബുർഗ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ മെഡിക്കൽ സംഘം ഇവർക്ക് ചികിത്സ നൽകി.&amp;nbsp;&lt;/p&gt;&lt;p&gt;ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. മറ്റ് യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു. ഹാംബുർഗിൽ കുടുങ്ങിയ യാത്രക്കാരെയും ജീവനക്കാരെയും കോപ്പൻഹേഗനിലെത്തിക്കുന്നതിനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയിരുന്നു. വിമാനത്തിലുണ്ടായ സാങ്കേതിക തകരാർ കണ്ടെത്തുന്നതിനായി ജർമൻ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/norwegian-airlines-flight-makes-emergency-landing-after-cabin-pressure-variations-articleshow-vswxzdg"/>
        </item>
        <item>
            <title><![CDATA[കണ്ണീ‍‍‍‍‍ർക്കടലായി ഇറാൻ; നൊമ്പരമായി അലി ഖമനേയിക്കൊപ്പം 14 മാസം പ്രായമുള്ള പേരമകളുടെ ശവമഞ്ചവും; യാത്രാമൊഴി]]></title>
            <link>https://www.asianetnews.com/international-news/iran-ali-khamenei-funeral-grand-daughter-zahra-mohammadi-golpayegani-coffin-articleshow-2thszbw</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-ali-khamenei-funeral-grand-daughter-zahra-mohammadi-golpayegani-coffin-articleshow-2thszbw</guid>
            <pubDate>Sat, 04 Jul 2026 12:10:37 +0530</pubDate>
            <description><![CDATA[&lt;p&gt;നിറകണ്ണുകളോടെയാണ് ഇറാൻ ജനത മുൻ പരമോന്നത നേതാവിനും കുടുംബാം​ഗങ്ങൾക്കും യാത്രമൊഴിയേകുന്നത്. ഇറാന്റെ പതാക പുതപ്പിച്ചാണ് ഖമനേയിയുടെ ശവമഞ്ചം പൊതുദർശനം നടക്കുന്ന വേദിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ തലപ്പാവും ശവമഞ്ചത്തിന് മുകളിൽവെച്ചിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwnxw3r65s9sy7s2rm9c1p42,imgname-ali-khamenei-funeral-grand-daughter-zahra-mohammadi-golpayegani-1783147400966.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: അലി ഖമനേയിക്കൊപ്പം ഇറാൻ ജനതയെ കണ്ണീരണിയിച്ച് അദ്ദേഹത്തിന്റെ 14 മാസം പ്രായമുള്ള പേരമകളുടെ ശവമഞ്ചവും. അലി ഖമനേയിയുടെ ശവമഞ്ചത്തിനരികെയാണ് അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട കുടുംബാം​ഗങ്ങളുടെ ശവമഞ്ചവും പൊതുദർശനത്തിനായി വെച്ചിരിക്കുന്നത്. ഇതിൽ ഖമനേയിയുടെ പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദിയുടെ ശവമഞ്ചവുമുണ്ട്. ഈ ചെറിയ ശവമഞ്ചത്തിനരികെ സ്ഥാപിച്ച കുഞ്ഞ് സഹ്റയുടെ ചിത്രവും ഏവരെയും കണ്ണീരണിയിച്ചു.&lt;/p&gt;&lt;p&gt;നിറകണ്ണുകളോടെയാണ് ഇറാൻ ജനത മുൻ പരമോന്നത നേതാവിനും കുടുംബാം​ഗങ്ങൾക്കും യാത്രമൊഴിയേകുന്നത്. ഇറാന്റെ പതാക പുതപ്പിച്ചാണ് ഖമനേയിയുടെ ശവമഞ്ചം പൊതുദർശനം നടക്കുന്ന വേദിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ തലപ്പാവും ശവമഞ്ചത്തിന് മുകളിൽവെച്ചിരുന്നു.&lt;/p&gt;&lt;p&gt;തങ്ങളുടെ പ്രിയനേതാവിന് യാത്രമൊഴിയേകാൻ ആയിരങ്ങളാണ് ടെഹ്റാനിലെ ​ഗ്രാൻഡ് മൊസല്ലയിലും പരിസരത്തും എത്തിച്ചേർന്നിരിക്കുന്നത്. ശനിയാഴ്ച മുതലാണ് ഇവിടെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനായി പ്രവേശനം അനുവദിച്ച് തുടങ്ങിയത്. അടുത്ത മൂന്നുദിവസത്തിനുള്ളിൽ ഏകദേശം 20 ദശലക്ഷം പേരെങ്കിലും ഇവിടെ എത്തിച്ചേരുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. ഇതിനായി എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പൊട്ടിക്കരഞ്ഞാണ് പലരും അലി ഖമനേയിയുടെ ഭൗതികശരീരത്തിനരികെ എത്തിയിരുന്നത്. ഇതിനിടെ, 'അമേരിക്കയ്ക്ക് മരണം ' 'പ്രതികാരം വേണം, പ്രതികാരം വേണം ' തുടങ്ങിയ മുദ്രാവാക്യങ്ങളും പലരും മുഴക്കിയിരുന്നു.&lt;/p&gt;&lt;p&gt;​ഗ്രാൻഡ് മൊസല്ലയിലെ പൊതുദർശനം പൂർത്തിയായാൽ ഇറാനിലെയും ഇറാഖിലെയും പുണ്യന​ഗരങ്ങളിലൂടെ വിലാപയാത്രയുണ്ടാകും. ജൂലായ് ഒൻപതിന് അലി ഖമനേയിയുടെ ജന്മനാടായ ഇറാനിലെ മഷാദിലാണ് കബറടക്കം.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-ali-khamenei-funeral-grand-daughter-zahra-mohammadi-golpayegani-coffin-articleshow-2thszbw"/>
        </item>
        <item>
            <title><![CDATA['ഖമനേയിയുടെ സംസ്കാര ചടങ്ങിനായി ഇറാന് ഒരാഴ്ചത്തെ അവധി നൽകി'; പരിഹാസവുമായി ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/us-president-donald-trump-on-iran-former-leader-ayatollah-ali-khamenei-funeral-articleshow-eubcps1</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-president-donald-trump-on-iran-former-leader-ayatollah-ali-khamenei-funeral-articleshow-eubcps1</guid>
            <pubDate>Sat, 04 Jul 2026 12:08:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാന് നേരെ പരിഹാസവുമായി ഡോണാൾഡ് ട്രംപ്. ഖമനേയിയുടെ സംസ്കാരം ചടങ്ങിനായി ഇറാന് ഒരാഴ്ചത്തെ അവധി നൽകിയെന്നാണ് ട്രംപിന്റെ പരാമർശം. ഇറാനിൽ ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചതിനിടെ പരിഹാസവുമായി ട്രംപ് രംഗത്തെത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn117e40n5xqssk5g3m4nac2,imgname-donald-trump--2--1774930081920.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഇറാനിൽ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചതിനിടെ പരിഹാസവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അമേരിക്ക നല്ലവരായതുകൊണ്ടാണ് സംസ്കാര ചടങ്ങിനായി ഒരാഴ്ച അവധി നൽകിയതെന്ന് ട്രംപ് പരിഹസിച്ചു. യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്മോറിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ ആണ് ട്രംപിൻ്റെ പരിഹാസം. ഇറാനെ അമേരിക്ക അടിച്ചു നിലംപരിശാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.&lt;/p&gt;&lt;p&gt;&quot;നമ്മൾ ഇറാനെ അടിച്ചു നിലംപരിശാക്കി. അവർക്ക് എങ്ങനെയെങ്കിലും ഒത്തുതീർപ്പിലെത്താൻ വെപ്രാളമാണ്. നമ്മൾ നല്ലവരായതുകൊണ്ട് അവരുടെ ഒരു സംസ്കാര ചടങ്ങിനായി നമ്മൾ അവർക്ക് ഒരാഴ്ചത്തെ അവധി നൽകി&quot; - ട്രംപ് പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;President Trump on beating Venezuela and &quot;knocking the hell out of Iran&quot;: &quot;We gave them a week off for a funeral, because we're nice, it's true.&quot; pic.twitter.com/ib2qdmNzqh&lt;/p&gt;&lt;p&gt;&mdash; CSPAN (@cspan) July 4, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടങ്ങിയതിനിടെ ആണ് ട്രംപിൻ്റെ പ്രകോപനപരമായ പരിഹാസം. ഇറാനിലും ഇറാഖിലുമായി നടക്കുന്ന സംസ്കാര ചടങ്ങുകൾ ജൂലൈ നാലിന് ആരംഭിച്ച ജൂലൈ ഒൻപതുവരെ നീളും. നിലവിൽ ഇറാൻ്റെ തലസ്ഥാനമായ ടെഹ്രാനിലെ മൊസല്ല പ്രാർത്ഥന സമുച്ചയത്തിൽ അലി ഖമനേയിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചു. ജൂലൈ ആറിന് ടെഹ്രാനിൽ വിലാപ യാത്ര നടക്കും. ഇതിൽ രണ്ട് കോടിയോളം പേർ പങ്കെടുക്കമെന്നും നഗരചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒത്തുകൂടലായിരിക്കും ഇതെന്നും ടെഹ്രാൻ മേയർ അലിറേസ സകാനി അറിയിച്ചു.&lt;/p&gt;&lt;p&gt;ജൂലൈ ഏഴിന് ഇറാനിലെ ആത്മീയ കേന്ദ്രമായ ക്വാമിലേക്ക് എത്തിക്കുന്ന ഭൗതികദേഹം ഇവിടുത്തെ ചടങ്ങുകൾക്ക് ശേഷം പിറ്റേദിവസം ഇറാഖിലെ നജാഫ്, കർബാല എന്നീ നഗരങ്ങളിലേക്ക് എത്തിക്കും. ജൂലൈ ഒൻപതിന് ഇറാനിലെ പുണ്യനഗരമായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നടക്കുക. ഖമനേയിയുടെ ജന്മനാട് കൂടിയാണ് മഷ്ഹദ്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-president-donald-trump-on-iran-former-leader-ayatollah-ali-khamenei-funeral-articleshow-eubcps1"/>
        </item>
        <item>
            <title><![CDATA['അത് വ്യാജം'; സമാധാന ചർച്ചകൾക്കിടെ ഇറാനിയൻ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ]]></title>
            <link>https://www.asianetnews.com/international-news/its-fake-israel-dismisses-us-media-reports-claiming-a-plot-to-assassinate-iranian-leaders-amidst-peace-talks-articleshow-s97cg0q</link>
            <guid isPermaLink="true">https://www.asianetnews.com/international-news/its-fake-israel-dismisses-us-media-reports-claiming-a-plot-to-assassinate-iranian-leaders-amidst-peace-talks-articleshow-s97cg0q</guid>
            <pubDate>Sat, 04 Jul 2026 10:40:50 +0530</pubDate>
            <description><![CDATA[&lt;p&gt;യുഎസുമായുള്ള മധ്യസ്ഥ ചർച്ചകൾക്കിടെ ഇറാനിലെ രണ്ട് മുതിർന്ന നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി യുഎസ് ഉ​ദ്യോ​ഗസ്ഥർ ഭയപ്പെട്ടിരുന്നെന്നാണ് ന്യൂയോർക്ക് ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാ​ഗർ ​ഗാലിബാഫ് എന്നിവരെയാണ് ലക്ഷ്യമിട്ടിരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktn6hbd92y02zq387ev6ett8,imgname-trump-warns-netanyahu-israel-iran-conflict-red-line-ceasefire-peace-talks-missile-strikes-0000-1780975447465.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെൽ അവീവ്: ഇറാനുമായുള്ള സമാധാന ചർച്ചകൾക്കിടെ ഇസ്രയേൽ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. ഇത്തരം വാർത്തകൾ വ്യാജമാണെന്നും യാഥാർഥ്യത്തെ വളച്ചൊടിച്ച റിപ്പോർട്ടുകളാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലിനെക്കുറിച്ചും ഇറാനിയൻ മധ്യസ്ഥരെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് പ്രസിദ്ധികീകരിച്ച പുതിയ വാർത്ത എപ്പോഴത്തെയും പോലെ വ്യാജമാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ സാമൂഹികമാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;യുഎസുമായുള്ള മധ്യസ്ഥ ചർച്ചകൾക്കിടെ ഇറാനിലെ രണ്ട് മുതിർന്ന നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി യുഎസ് ഉ​ദ്യോ​ഗസ്ഥർ ഭയപ്പെട്ടിരുന്നെന്നാണ് ന്യൂയോർക്ക് ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാ​ഗർ ​ഗാലിബാഫ് എന്നിവരെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നതെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ഏപ്രിലിൽ ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചവേളയിലാണ് യുഎസ് ഉദ്യോ​ഗസ്ഥർ ഇസ്രയേലിന്റെ പദ്ധതിയെക്കുറിച്ച് ഭയപ്പെട്ടിരുന്നത്. സമാധാനശ്രമങ്ങൾക്കിടെ ഇറാന്റെ നേതാക്കൾക്ക് നേരേ ഏതെങ്കിലുംരീതിയിലുള്ള വധശ്രമമുണ്ടായാൽ അത് കാര്യങ്ങൾ വഷളാക്കുമെന്നും യുദ്ധം രൂക്ഷമാകുമെന്നും യുഎസ് ഉദ്യോ​ഗസ്ഥർക്ക് ആശങ്കയുണ്ടായിരുന്നു. അതിനാൽ നേതാക്കളെ ഇസ്രയേൽ ലക്ഷ്യമിട്ടേക്കാമെന്ന് മേഖലയിലെ മറ്റുരാജ്യങ്ങൾ വഴി ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തീർത്തും വാസ്തവവിരുദ്ധമാണെന്നാണ് ഇപ്പോൾ ഇസ്രയേൽ പ്രതികരിച്ചിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>അഫീഫ്. എം </dc:creator>
            <atom:link href="https://www.asianetnews.com/international-news/its-fake-israel-dismisses-us-media-reports-claiming-a-plot-to-assassinate-iranian-leaders-amidst-peace-talks-articleshow-s97cg0q"/>
        </item>
        <item>
            <title><![CDATA[കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി]]></title>
            <link>https://www.asianetnews.com/international-news/baloch-liberation-army-claims-attack-against-coast-guard-camp-in-pakistan-articleshow-5wbw61s</link>
            <guid isPermaLink="true">https://www.asianetnews.com/international-news/baloch-liberation-army-claims-attack-against-coast-guard-camp-in-pakistan-articleshow-5wbw61s</guid>
            <pubDate>Sat, 04 Jul 2026 09:20:21 +0530</pubDate>
            <description><![CDATA[&lt;p&gt;പാകിസ്ഥാനിൽ വീണ്ടും ചാവേറാക്രമണം നടത്തിയെന്ന അവകാശവാദവുമായി നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി. ഗ്വാദർ ജില്ലയിലെ പൻവാനിൽ കോസ്റ്റ് ഗാർഡ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbpm49c4ee2x9rqk0fx4qe8z,imgname-6-1764917126532.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബലൂചിസ്ഥാൻ: പാകിസ്ഥാനിൽ കോസ്റ്റ് ഗാർഡ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). ഗ്വാദർ ജില്ലയിലെ പൻവാനിൽ നടത്തിയ ആക്രമണത്തിൽ 30ലധികം പാകിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെട്ടുവെന്നും നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും ബിഎൽഎ അവകാശപ്പെട്ടതായി ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് ബിഎൽഎയുടെ മജീദ് ബ്രിഗേഡ് ചാവേറാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;പ്രാദേശിക സമയം വൈകുന്നേരം 6:32ഓടെ ചാവേറായ അജ്മൽ എന്ന അത്താവുള്ള ബലൂച് സ്ഫോടകവസ്തുക്കൾ കയറ്റിയ ട്രക്ക് കനത്ത സുരക്ഷ ഉണ്ടായിരുന്ന കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയെന്നും തുടർന്ന് വൻ സ്ഫോടനം ഉണ്ടായെന്നും ബിഎൽഎ അവകാശപ്പെട്ടു. ശക്തമായ സ്ഫോടനത്തിൽ കോസ്റ്റ് ഗാർഡിന്റെ സുശക്തമായ കൊളോണിയൽ ക്യാമ്പ് പൂർണമായും അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയെന്ന് ബിഎൽഎ വക്താവ് ജീയാന്ദ് ബലോച്ച് പറഞ്ഞു. ബിഎൽഎയുടെ മീഡിയ വിഭാഗമായ ഹക്കൽ, ആക്രമണത്തിൻ്റെ 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;ട്രക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തെ തുടർന്ന് ഫത്തേ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കരയാക്രമണം നടത്തിയതായും ബിഎൽഎ അവകാശപ്പെട്ടു. കൊല്ലപ്പെട്ട പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ബിഎൽഎ വക്താവ് അറിയിച്ചു. ബലൂചിസ്ഥാന്റെ പൂർണ സ്വാതന്ത്ര്യം കൈവരിക്കുന്നതുവരെ പാകിസ്ഥാൻ സുരക്ഷാ സേനയ്&zwnj;ക്കെതിരായ സായുധ പോരാട്ടം അതേ തീവ്രതയോടെ തുടരുമെന്നും ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ മുഖേന പുറത്തുവിടുമെന്നും ബിഎൽഎ പ്രസ്താവനയിൽ അറിയിച്ചു.&lt;/p&gt;&lt;p&gt;അതേസമയം ബലൂച് ലിബറേഷൻ ആർമിയുടെ അവകാശവാദം പാകിസ്ഥാൻ സൈന്യമോ സർക്കാരോ സ്ഥിരീകരിച്ചിട്ടില്ല. ബലൂചിസ്ഥാനിലെ വിഘടനവാദ സംഘടകളിൽ ഒന്നായ ബിഎൽഎ, പാകിസ്ഥാൻ സൈന്യത്തിനെതിരെ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്. സൈനികർക്ക് പുറമേ, സർക്കാരിൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അടക്കം ആക്രമിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/baloch-liberation-army-claims-attack-against-coast-guard-camp-in-pakistan-articleshow-5wbw61s"/>
        </item>
        <item>
            <title><![CDATA[ഖമനേയിയുടെ ഭൗതികദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഇറാനിയൻ നേതാക്കൾ; വൈകാരിക രം​ഗങ്ങൾക്ക് സാക്ഷിയായി ടെഹ്രാൻ]]></title>
            <link>https://www.asianetnews.com/international-news/iranian-leaders-breakdown-during-ayatollah-ali-khamenei-funeral-rites-articleshow-fuww7cv</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iranian-leaders-breakdown-during-ayatollah-ali-khamenei-funeral-rites-articleshow-fuww7cv</guid>
            <pubDate>Sat, 04 Jul 2026 08:10:42 +0530</pubDate>
            <description><![CDATA[&lt;p&gt;ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചതിനിടെ വൈകാരിക രം​ഗങ്ങൾക്ക് സാക്ഷിയായി ടെഹ്രാൻ. അലി ഖമനേയിയുടെ ഭൗതികദേഹം ​ഗ്രാൻ&zwj;ഡ് മൊസല്ലയിൽ എത്തിച്ചതിനിടെ ആണ് നേതാക്കൾ വികാരഭരിതരായത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwnfy5ztpzcbvkrd60q6m9rm,imgname-khamenei-funeral-1783132788730.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്രാൻ: ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചതിനിടെ വൈകാരിക രം​ഗങ്ങൾക്ക് സാക്ഷിയായി രാജ്യതലസ്ഥാനമായ ടെഹ്രാനിലെ ​ഗ്രാൻ&zwj;ഡ് മൊസല്ല. പരമോന്നത നേതാവിൻ്റെ ഭൗതികദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഇറാനിയൻ നേതാക്കൾ. അലി ഖമനേയിയുടെ ഭൗതികദേഹം ​ഗ്രാൻ&zwj;ഡ് മൊസല്ലയിൽ പൊതുദ&zwj;&zwnj;&zwnj;ർ&zwnj;ശനത്തിന് എത്തിച്ചതിനിടെ ആണ് നേതാക്കൾ വികാരഭരിതരായത്. അലി ഖമനേയിയുടെ ഭൗതികദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന ഇറാൻ പാ&zwj;ർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫിൻ്റെ അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇറാനിലും ഇറാഖിലുമായി ദിവസങ്ങൾ നീളുന്ന സംസ്കാര ചടങ്ങുകൾക്ക് ശനിയാഴ്ചയാണ് തുടക്കമായത്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി, ജുഡീഷ്യറി ചീഫ് ഘോലാം ഹൊസൈൻ മൊഹ്&zwnj;സെനി എജെയി, എക്സ്പെൻഡൻസി കൗൺസിൽ ചെയർമാൻ ആയത്തുള്ള സാദിഖ് അമോലി ലാരിജാനി തുടങ്ങിയ നേതാക്കൾ പരമോന്നത നേതാവിന് അന്തിമോപചാരം അ&zwj;ർപ്പിച്ചു. അഞ്ച് ദിവസം നീളുന്ന സംസ്കാര ചടങ്ങുകളിൽ രണ്ട് കോടിയോളം പേർ പങ്കെടുക്കുമെന്നാണ് ഇറാൻ അധികൃതർ കണക്കാക്കുന്നത്.&lt;/p&gt;&lt;p&gt;തിങ്കളാഴ്ച ആണ് തലസ്ഥാന നഗരിയിലൂടെ വിലാപയാത്ര നടക്കുക. അതുവരെ മൃതദേഹം ടെഹ്&zwnj;റാനിലെ ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ക്വാം, ബാഗ്ദാദ്, കർബല, നജഫ് എന്നിവിടങ്ങളിലും ചടങ്ങുകൾ നടക്കും. ജൂലൈ ഒൻപതിന് വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരമായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നടക്കുക. ഖമനെയിയുടെ ജന്മനാട് കൂടിയാണ് മഷ്ഹദ്.&lt;/p&gt;&lt;p&gt;വിവിധ രാജ്യങ്ങളിലെ നേതാക്കൾ അലി ഖമനേയിക്ക് അന്തിമോപചാരം അ&zwj;ർപ്പിക്കാൻ ഇറാനിലേക്ക് എത്തുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, അർമേനിയ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ, താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റഹ്മോൺ, തുർക്ക്മെനിസ്ഥാനിലെ ഗുർബാംഗുലി ബെർഡിമുഹമദോവ്, റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്&zwnj;വദേവ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;WATCH: Iran&rsquo;s Ghalibaf cries during the farewell ceremony of late Supreme Leader Ali Khamenei. pic.twitter.com/3G1i7Fowxl&lt;/p&gt;&lt;p&gt;&mdash; Clash Report (@clashreport) July 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഇന്ത്യയെ പ്രതിനിധീകരിച്ചു ബിഹാർ ഗവർണർ ലഫ്. ജനറൽ സയ്യിദ് അറ്റാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ എന്നിവ&zwj;ർ അന്തിമോപചാരം അ&zwj;ർപ്പിക്കും. കോൺ​ഗ്രസ് നേതാവ് സൽമാൻ ഖു&zwj;ർഷിദ്, ജമ്മു കശ്മീർ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ഇറാനിൽ എത്തിച്ചേർന്നിട്ടുണ്ട്. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/iranian-leaders-breakdown-during-ayatollah-ali-khamenei-funeral-rites-articleshow-fuww7cv"/>
        </item>
        <item>
            <title><![CDATA[ഡോണൾഡ് ട്രംപും നെതന്യാഹുവും ഫോണിൽ സംസാരിച്ചു, നേരിൽ കാണാൻ തീരുമാനിച്ചു; പശ്ചിമേഷ്യയിൽ ഇനിയെന്ത്? ഉറ്റുനോക്കി ലോകരാജ്യങ്ങൾ]]></title>
            <link>https://www.asianetnews.com/international-news/trump-and-netanyahu-hold-phone-call-agree-to-meet-soon-articleshow-xes4ezx</link>
            <guid isPermaLink="true">https://www.asianetnews.com/international-news/trump-and-netanyahu-hold-phone-call-agree-to-meet-soon-articleshow-xes4ezx</guid>
            <pubDate>Sat, 04 Jul 2026 08:06:59 +0530</pubDate>
            <description><![CDATA[പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽ സംസാരിച്ചു. ഇറാൻ, ലെബനൻ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ, ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ച പശ്ചിമേഷ്യയുടെ യുദ്ധഭാവിയെ നിർണ്ണയിച്ചേക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt39d21g9060pcdscr48zh3f,imgname-trump-netanyahu-leaked-phone-call-lebanon-iran-talks-israel-us-relations-crisis-9-1780374472752.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കലുഷിതമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോൺ സംഭാഷണം നടത്തി. വെള്ളിയാഴ്ച നടന്ന ഈ ഫോൺ സംഭാഷണത്തിന് പിന്നാലെ ഇരുവരും ഉടൻ തന്നെ നേരിൽ കാണാൻ തീരുമാനിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറാൻ, ലെബനൻ എന്നിവിടങ്ങളിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും വെടിനിർത്തൽ സാധ്യതകളുമാണ് ഇരു നേതാക്കളും തമ്മി ചർച്ച ചെയ്തത്. ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടും, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചതായാണ് വിവരം.&lt;/p&gt;&lt;p&gt;സമീപകാലത്ത് ഇരു നേതാക്കളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. ലെബനനിലെ സൈനിക നീക്കങ്ങൾ പരിമിതപ്പെടുത്താനും ഇറാനുമായി നയതന്ത്ര തലത്തിൽ ഒരു ധാരണയിൽ എത്താനുമാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നയതന്ത്ര ചർച്ചകളോട് നെതന്യാഹുവിന് കടുത്ത വിയോജിപ്പുണ്ട്. സൈനിക സമ്മർദ്ദം ശക്തമാക്കി ഇറാന്റെ ആണവ-സൈനിക അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തമായി തുടരുന്നുണ്ട്. പശ്ചിമേഷ്യൻ വിഷയത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു സമവായത്തിൽ എത്തുക എന്നത് നിർണായകമാണ്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന നേരിട്ടുള്ള കൂടിക്കാഴ്ചയിൽ യുദ്ധത്തിന്റെ ഭാവിയെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കാം. ഇറാനും ലെബനനുമെതിരെയുള്ള ഇസ്രായേലിന്റെ ഭാവി സൈനിക നീക്കങ്ങളെ ഈ കൂടിക്കാഴ്ച എങ്ങനെ സ്വാധീനിക്കും എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/international-news/trump-and-netanyahu-hold-phone-call-agree-to-meet-soon-articleshow-xes4ezx"/>
        </item>
        <item>
            <title><![CDATA[ഖമേനിയുടെ വിലാപ ചടങ്ങിനിടെ വൻ നീക്കവുമായി ഇറാൻ, ലോക നേതാക്കൾക്ക് മുന്നിൽ നിർണായക ആവശ്യം ഉന്നയിച്ചു; 'അധിനിവേശത്തെ നേരിടും']]></title>
            <link>https://www.asianetnews.com/international-news/iran-makes-major-move-during-khamenei-mourning-ceremony-makes-crucial-demand-to-world-leaders-articleshow-peghgn3</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-makes-major-move-during-khamenei-mourning-ceremony-makes-crucial-demand-to-world-leaders-articleshow-peghgn3</guid>
            <pubDate>Sat, 04 Jul 2026 05:45:53 +0530</pubDate>
            <description><![CDATA[അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക അധിനിവേശത്തെ അന്താരാഷ്ട്ര തലത്തിൽ നേരിടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രഖ്യാപിച്ചു. യുദ്ധാനന്തര യാഥാർത്ഥ്യങ്ങൾ അമേരിക്ക അംഗീകരിക്കണമെന്നും, ഇത് ഉപരോധങ്ങൾ നീക്കി വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കാൻ സഹായിക്കുമെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പ്രത്യാശ പ്രകടിപ്പിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw3nw16c250xg2qcad143gwm,imgname-us-iran-missile-drone-strikes-hormuz-cargo-ship-attack-retaliation-0001-1782535029964.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സൈനിക അധിനിവേശത്തെയും കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര തലത്തിൽ ശക്തമായി നേരിടുമെന്ന് ഇറാന്&zwj;റെ പ്രസിഡന്&zwj;റ് മസൂദ് പെസെഷ്കിയൻ പ്രഖ്യാപിച്ചു. അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ചൈന, നമീബിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്&zwj;റ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;അമേരിക്കയുടെയും ഇസ്രായേലിന്&zwj;റെയും ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഇരുരാജ്യങ്ങളെയും അവരെ പിന്തുണച്ചവരെയും ആഗോള നീതിന്യായ കോടതികളിലും അന്താരാഷ്ട്ര വേദികളിലും വിചാരണ ചെയ്യാൻ ആവശ്യമായ എല്ലാ നിയമ നയതന്ത്ര മാർഗ്ഗങ്ങളും തേടുമെന്നും ഇറാന്&zwj;റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;അതേസമയം, യുദ്ധത്തിന് ശേഷം മാറിയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളാൻ അമേരിക്ക തയ്യാറാകണമെന്ന് ഇറാന്&zwj;റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആവശ്യപ്പെട്ടു. ഉസ്&zwnj;ബെക്കിസ്ഥാൻ പാർലമെന്&zwj;റ് സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപത്തെ അപേക്ഷിച്ച് മേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും നിലവിലെ യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ യുദ്ധാനന്തര സംഭവവികാസങ്ങൾ അമേരിക്കയെ നിർബന്ധിതരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;പുതിയ അന്തരീക്ഷത്തിൽ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കാൻ സാധിക്കുമെന്നും ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കം ചെയ്യാനുള്ള വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും ഇറാനും ഒമാനും സംയുക്തമായി നടത്തുന്ന സുരക്ഷാ മേൽനോട്ടം വഴി മേഖലയിലെ അമേരിക്കൻ ഇടപെടലുകൾ കുറയ്ക്കാനും ഗതാഗത-വ്യാപാര സഹകരണം മെച്ചപ്പെടുത്താനും സാധിക്കുമെന്നും ഇറാന്റെ പാർലമെന്&zwj;റ് സ്പീക്കർ പ്രത്യാശ പ്രകടിപ്പിച്ചു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-makes-major-move-during-khamenei-mourning-ceremony-makes-crucial-demand-to-world-leaders-articleshow-peghgn3"/>
        </item>
    </channel>
</rss>
