<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 21 Aug 2026 01:00:48 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/international-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീർ ബംഗ്ലാദേശിൻ്റെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു]]></title>
            <link>https://www.asianetnews.com/international-news/mirza-fakhrul-islam-alamgir-elected-as-bangladesh-23rd-president-articleshow-vgrrxom</link>
            <guid isPermaLink="true">https://www.asianetnews.com/international-news/mirza-fakhrul-islam-alamgir-elected-as-bangladesh-23rd-president-articleshow-vgrrxom</guid>
            <pubDate>Fri, 21 Aug 2026 01:00:44 +0530</pubDate>
            <description><![CDATA[ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായ മിർസ ഫഖ്&zwnj;റുൽ ഇസ്&zwnj;ലാം ആലംഗീർ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 35 വർഷത്തിനിടെ നടന്ന ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണി സ്ഥാനാർത്ഥി ഒലി അഹമ്മദിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തെ പ്രമുഖ ശബ്ദമായിരുന്നു ആലംഗീർ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ga456bd916h9amn4bszke0,imgname-mirza-fakhrul-islam-alamgir-1787253888203.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവുമായ മിർസ ഫഖ്&zwnj;റുൽ ഇസ്&zwnj;ലാം ആലംഗീറിനെ (78) ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി പാർലമെന്റ് തെരഞ്ഞെടുത്തു. കഴിഞ്ഞ 35 വർഷത്തിനിടയിൽ രാജ്യത്ത് നടക്കുന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു ഇത്. 11 കക്ഷികളുള്ള പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയും റിട്ടയേർഡ് ആർമി കേണലുമായ ഒലി അഹമ്മദിനെ തോൽപ്പിച്ചാണ് അദ്ദേഹം വിജയിച്ചത്.&lt;/p&gt;&lt;p&gt;ചീഫ് ഇലക്ഷൻ കമ്മീഷണർ എ.എം.എം നസീർ ഉദ്ദീൻ പ്രഖ്യാപിച്ച ഫലമനുസരിച്ച് ആലംഗീറിന് 255 വോട്ടുകളും എതിർസ്ഥാനാർത്ഥിയായ ഒലി അഹമ്മദിന് 88 വോട്ടുകളും ലഭിച്ചു. ആരോഗ്യകാരണങ്ങളാൽ മുൻ പ്രസിഡന്റ് മുഹമ്മദ് സഹാബുദ്ദീൻ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1990-കളുടെ തുടക്കത്തിൽ ബി.എൻ.പിയിൽ ചേർന്ന ആലംഗീർ 2016 മുതൽ പാർട്ടിയുടെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു. ധാക്ക സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അധ്യാപകനായി കരിയർ ആരംഭിച്ച അദ്ദേഹം ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രമുഖ ശബ്ദമായിരുന്നു അദ്ദേഹം. ഈ കാലയളവിൽ നിരവധി കേസുകളും അറസ്റ്റുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ അയൽക്കാരനും സുഹൃത്തുമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ള ആലംഗീർ, ബംഗ്ലാദേശിന്റെ പരമാധികാരത്തെയും ജനാധിപത്യപരമായ ആഗ്രഹങ്ങളെയും ഇന്ത്യ മാനിക്കണമെന്ന കർശന നിലപാടും മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/international-news/mirza-fakhrul-islam-alamgir-elected-as-bangladesh-23rd-president-articleshow-vgrrxom"/>
        </item>
        <item>
            <title><![CDATA['അമേരിക്ക കീഴടങ്ങണം, മേഖലയിലെ ക്രമം ഇനി ഞങ്ങൾ തീരുമാനിക്കും'; മുന്നറിയിപ്പുമായി ഇറാൻ]]></title>
            <link>https://www.asianetnews.com/international-news/america-must-surrender-we-will-now-determine-the-order-in-the-region-iran-issues-warning-articleshow-a21kow4</link>
            <guid isPermaLink="true">https://www.asianetnews.com/international-news/america-must-surrender-we-will-now-determine-the-order-in-the-region-iran-issues-warning-articleshow-a21kow4</guid>
            <pubDate>Thu, 20 Aug 2026 16:29:05 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്ക മേഖല വിട്ടുപോകണമെന്നും അല്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി തങ്ങൾ തീരുമാനിക്കുമെന്നും, യുഎസിന്റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്&zwnj;വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷ കമ്മീഷൻ മേധാവിയും വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0czkjwxmdqy4ncjm7frchqj,imgname-iran-flag--1--1787142196125.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെഹ്റാൻ:&lt;/strong&gt; അമേരിക്ക കീഴടങ്ങണമെന്നാവശ്യപ്പെട്ട് ഇറാൻ. അമേരിക്ക മേഖല വിട്ടു പോകണമെന്നും ആക്രമിച്ചാൽ കനത്ത തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി ഇറാൻ നിശ്ചയിക്കുമെന്നും ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷ കമ്മീഷൻ മേധാവി അവകാശപ്പെട്ടു. സാമ്പത്തിക യുദ്ധത്തിലും അമേരിക്ക തോൽക്കുമെന്ന് ഇറാൻ പറഞ്ഞിരുന്നു. അമേരിക്കയുടെ കുതിച്ചുയർന്ന കടത്തിൽ നിന്നും പലിശ നിരക്കിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള നീക്കമാണ് യു എസ് പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എസിന്&zwj;റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്&zwnj;വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അബ്ബാസ് അരഗ്ചി എക്സിൽ പ്രതികരിച്ചു.&lt;/p&gt;&lt;p&gt;ഇറാനെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെയില്ലാത്തവിധം ശക്തമായ സാമ്പത്തിക യുദ്ധം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരഗ്ചിയുടെ ഈ പ്രതികരണം പുറത്തുവന്നത്. ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്&zwj;റെ ഭീഷണി. ധാരണയിൽ എത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/america-must-surrender-we-will-now-determine-the-order-in-the-region-iran-issues-warning-articleshow-a21kow4"/>
        </item>
        <item>
            <title><![CDATA[ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി യുഎസ്; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നതായി റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/international-news/iran-losing-grip-on-strait-of-hormuz-as-us-navy-boosts-presence-says-report-articleshow-4cb2phe</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-losing-grip-on-strait-of-hormuz-as-us-navy-boosts-presence-says-report-articleshow-4cb2phe</guid>
            <pubDate>Thu, 20 Aug 2026 14:14:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെ ഇറാന്റെ സ്വാധീനം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്. ഭൂരിഭാഗം എണ്ണക്കപ്പലുകളും ഇപ്പോൾ ഒമാൻ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്, ഇത് ഇറാന്റെ ടോൾ പിരിവ് ശ്രമങ്ങളെ പരാജയപ്പെടുത്തി. എണ്ണക്കയറ്റുമതി സാധാരണ നിലയിലേക്ക് അടുക്കുമ്പോഴും, മേഖലയിലെ സുരക്ഷാ സമവാക്യങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f5ds23cwnmp1mnhkw2ev2z,imgname-strait-of-hormuz--2--1787215406147.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ നിർണ്ണായക വഴിത്തിരിവ്. സുപ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെ, ജലപാതയ്ക്ക് മേൽ ഇറാന് ഉണ്ടായിരുന്ന സ്വാധീനം വലിയ തോതിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;കപ്പൽ ഗതാഗത നിരീക്ഷണ ഏജൻസിയായ 'കെപ്ലർ' (Kpler) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെയുള്ള കാർഗോ നീക്കത്തിന്റെ 80 ശതമാനത്തിലധികവും ഒമാൻ റൂട്ടിലൂടെയാണ് നടന്നിട്ടുള്ളത്. യുഎൻ അംഗീകരിച്ചതും എന്നാൽ ഇറാൻ ശക്തമായി എതിർക്കുന്നതുമായ റൂട്ടാണിത്.&lt;/p&gt;&lt;h2&gt;ഒമാൻ റൂട്ട് സജീവം&lt;/h2&gt;&lt;p&gt;ഇറാന്റെ ഭീഷണികളും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും നിലനിൽക്കുമ്പോഴും, യുഎസ് നാവികസേന നൽകുന്ന സുരക്ഷയിലാണ് ഭൂരിഭാഗം കപ്പലുകളും ഒമാൻ തീരം വഴി കടന്നുപോകുന്നത്. ഒരു മാസം മുൻപ് ഒമാൻ റൂട്ടിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായി നിലച്ച അവസ്ഥയിലായിരുന്നു. ഇറാൻ നിർദ്ദേശിച്ച റൂട്ടിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞതോടെ, കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ ടോൾ പിരിവ് ആരംഭിക്കാൻ ഇറാന് സാധിച്ചിട്ടില്ലെന്ന് ഊർജ്ജ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;h3&gt;എണ്ണക്കയറ്റുമതി സാധാരണ നിലയിലേക്ക്&lt;/h3&gt;&lt;p&gt;കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ ഏറ്റവും വലിയ എണ്ണ ടാങ്കറുകളായ വിഎൽസിസികൾ (VLCCs) ഉപയോഗിച്ച് പേർഷ്യൻ ഗൾഫിൽ നിന്ന് എണ്ണ പുറത്തെത്തിക്കുന്നുണ്ട്. ഇറാന്റെ ആക്രമണ ഭീഷണി ഒഴിവാക്കാൻ പല കപ്പലുകളും ട്രാൻസ്&zwnj;പോണ്ടറുകൾ ഓഫാക്കി (Dark traffic) യാത്ര ചെയ്ത ശേഷമാണ് സുരക്ഷിത മേഖലയിൽ വെച്ച് മറ്റ് ടാങ്കറുകളിലേക്ക് എണ്ണ മാറ്റുന്നത്. കടലിടുക്ക് വഴിയുള്ള എണ്ണനീക്കം പ്രതിദിനം 1.5 കോടി (15 ദശലക്ഷം) ബാരലിലെത്തിയതായി യുഎസ് ഊർജ്ജ വകുപ്പ് വ്യക്തമാക്കുന്നു. യുദ്ധത്തിന് മുൻപുള്ള ശരാശരിയായ 2 കോടി ബാരലിനോട് വളരെ അടുത്ത കണക്കാണിത്.&lt;/p&gt;&lt;p&gt;&lt;strong&gt;അവകാശവാദങ്ങളും നിലവിലെ യാഥാർത്ഥ്യവും&lt;/strong&gt;&lt;/p&gt;&lt;p&gt;കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ഇറാന്റെ ഡ്രോൺ-മിസൈൽ ഭീഷണികൾ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല. എങ്കിലും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ജലപാത തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശേഷിക്ക് കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം, യുഎസിന്റെ പങ്കാളിത്തമില്ലാതെ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ ഒമാനും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകൾ വരും ദിവസങ്ങളിൽ ഈ മേഖലയിലെ സുരക്ഷാ സമവാക്യങ്ങളെ എങ്ങനെ മാറ്റുമെന്നത് ലോകം ഉറ്റുനോക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Naveen Kumar TV</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-losing-grip-on-strait-of-hormuz-as-us-navy-boosts-presence-says-report-articleshow-4cb2phe"/>
        </item>
        <item>
            <title><![CDATA[ഇറാനെതിരെ ‘സാമ്പത്തിക യുദ്ധം’ കടുപ്പിക്കാൻ ട്രംപ്; വഴിമുട്ടി നയതന്ത്രം, തിരിച്ചടിയാകുമോ എന്ന് ആശങ്ക]]></title>
            <link>https://www.asianetnews.com/international-news/will-donald-trump-s-new-economic-strategy-force-tehran-to-capitulate-articleshow-qucpzy0</link>
            <guid isPermaLink="true">https://www.asianetnews.com/international-news/will-donald-trump-s-new-economic-strategy-force-tehran-to-capitulate-articleshow-qucpzy0</guid>
            <pubDate>Thu, 20 Aug 2026 13:24:49 +0530</pubDate>
            <description><![CDATA[&lt;p&gt;മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി. ഈ 'സാമ്പത്തിക യുദ്ധം' ഇറാന്റെ സമ്പദ്&zwnj;വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിടുന്നു, എന്നാൽ ഇതിന്റെ വിജയസാധ്യതയെയും അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രത്യാഘാതങ്ങളെയും കുറിച്ച് വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f2jamsnb95s4r8a3931b3q,imgname-donald-trump--7--1787212409497.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കഠിനമായ സാമ്പത്തിക നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു രാജ്യത്തിനെതിരെയും ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ വഴി ട്രംപ് മുന്നറിയിപ്പ് നൽകിയത്. ബോംബാക്രമണങ്ങളോ നയതന്ത്ര ചർച്ചകളോ ഫലം കാണാത്ത പശ്ചാത്തലത്തിൽ, ഇറാന്റെ സമ്പദ്&zwnj;വ്യവസ്ഥയെ തകർക്കുന്ന ഒരു ദീർഘകാല സാമ്പത്തിക യുദ്ധത്തിലേക്കാണ് (War of economic attrition) ട്രംപ് നീങ്ങുന്നത്.&lt;/p&gt;&lt;h2&gt;സഹായിക്കുന്ന രാജ്യങ്ങൾക്കും മുന്നറിയിപ്പ്&lt;/h2&gt;&lt;p&gt;ഇറാനുമായുള്ള എല്ലാത്തരം ചർച്ചകളും നിർത്തിവെച്ചതായി വ്യക്തമാക്കിയ ട്രംപ്, അവർക്ക് സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങൾക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് അറിയിച്ചു. എണ്ണക്കടത്ത്, സ്വാപ്പ് ലൈനുകൾ, അനധികൃത ബാങ്ക് ഇടപാടുകൾ, വ്യാജ കമ്പനികൾ എന്നിവ ഉടനടി അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയും വലിയ ചർച്ചയായിട്ടുണ്ട്.&lt;/p&gt;&lt;h3&gt;ഇറാൻ വഴങ്ങുമോ?&lt;/h3&gt;&lt;p&gt;പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ഉപരോധങ്ങളെ നേരിട്ട് പരിചയമുള്ള ടെഹ്&zwnj;റാൻ ഭരണകൂടം ഈ നീക്കത്തിന് മുന്നിൽ വഴങ്ങുമോ എന്നതിൽ രാഷ്ട്രീയ നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇറാന്റെ സമ്പദ്&zwnj;വ്യവസ്ഥയെ പൂർണ്ണമായി തളർത്താൻ വർഷങ്ങൾ വേണ്ടിവരുമെന്നിരിക്കെ, ട്രംപിന് അത്രയും ക്ഷമയുണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) വരുമാന സ്രോതസ്സുകൾ തടയുന്നതിനൊപ്പം ചൈനീസ് ബാങ്കുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് വഴി മാത്രമേ ഉപരോധം പൂർണ്ണ ഫലപ്രാപ്തിയിലെത്തൂ. എന്നാൽ സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കാതെയുള്ള ട്രംപിന്റെ ഏകപക്ഷീയമായ നിലപാടുകൾ ഇത്തരം നീക്കങ്ങൾക്ക് തടസ്സമായേക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രത്യാഘാതങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഇടക്കാല തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ട്രംപിന്റെ ഈ തന്ത്രം അമേരിക്കൻ രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാം. 1980-ലെ ബന്ദി പ്രതിസന്ധിയുടെ കാലത്ത് പ്രസിഡന്റ് ജിമ്മി കാർട്ടർ നേരിട്ടതുപോലെയുള്ള പ്രതിസന്ധി സൃഷ്ടിച്ച് ട്രംപിനെ രാഷ്ട്രീയമായി തളർത്താൻ ഇറാൻ ശ്രമിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടസ്സപ്പെടുകയോ ഇന്ധനവില വർദ്ധിക്കുകയോ ചെയ്താൽ അത് യുഎസ് വോട്ടർമാർക്കിടയിൽ അതൃപ്തി ഉണ്ടാക്കുമെന്ന് ഡെമോക്രാറ്റുകൾ ചൂണ്ടിക്കാണിക്കുന്നു. ഇറാൻ ഭരണകൂടം തകരുന്നതിന് മുൻപേ യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും ഭാരം താങ്ങാനാവാതെ അമേരിക്കൻ ജനതയുടെ ക്ഷമ നശിക്കുമോ എന്ന വലിയ വെല്ലുവിളിയാണ് നിലവിൽ ഉയർന്നുനിൽക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Naveen Kumar TV</dc:creator>
            <atom:link href="https://www.asianetnews.com/international-news/will-donald-trump-s-new-economic-strategy-force-tehran-to-capitulate-articleshow-qucpzy0"/>
        </item>
        <item>
            <title><![CDATA[ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ; 'പുതിയ സാമ്പത്തിക യുദ്ധത്തിലും തോൽക്കും, നീക്കം കടബാധ്യതയിൽ നിന്നും ശ്രദ്ധ തിരിക്കാൻ']]></title>
            <link>https://www.asianetnews.com/international-news/iran-fm-says-trump-s-announced-economic-d-day-is-diversion-from-america-s-own-economic-crisis-articleshow-aklrlbp</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-fm-says-trump-s-announced-economic-d-day-is-diversion-from-america-s-own-economic-crisis-articleshow-aklrlbp</guid>
            <pubDate>Thu, 20 Aug 2026 13:16:25 +0530</pubDate>
            <description><![CDATA[അമേരിക്കയുടെ സാമ്പത്തിക യുദ്ധ ഭീഷണിയിൽ അവർ തന്നെ തോൽക്കുമെന്ന് ഇറാൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആരോപിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqydmqj77qj1am57km2x5xva,imgname-fotojet---2026-05-06t160400.215-1778063662663.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: നിലവിലെ സാമ്പത്തിക യുദ്ധത്തിലും അമേരിക്ക തോൽക്കുമെന്ന് ഇറാൻ. അമേരിക്കയുടെ കുതിച്ചുയർന്ന കടത്തിൽ നിന്നും പലിശ നിരക്കിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള നീക്കമാണ് യു എസ് പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എസിന്&zwj;റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്&zwnj;വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അബ്ബാസ് അരഗ്ചി എക്സിൽ പ്രതികരിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് ട്രംപ്&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇറാനെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെയില്ലാത്തവിധം ശക്തമായ സാമ്പത്തിക യുദ്ധം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരഗ്ചിയുടെ ഈ പ്രതികരണം പുറത്തുവന്നത്. ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്&zwj;റെ ഭീഷണി. ധാരണയിൽ എത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങൾക്ക് അത് അറിയാം എന്ന് പരാമർശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്&zwj;റെ പ്രധാന വ്യാപാര പങ്കാളികൾ. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.&lt;/p&gt;&lt;p&gt;The so-called &ldquo;Economic D-Day&rdquo; is a diversion from America's own crisis: unprecedented debt &amp;amp; surging interest costs.&amp;nbsp;Doubling down on failed policies will only bring further defeat&mdash;and enmity of Iranians. US economic terrorism threatens global economy and sovereignty worldwide pic.twitter.com/Qj5SzVBjvX&lt;/p&gt;&lt;p&gt;&mdash; Seyed Abbas Araghchi (@araghchi) August 20, 2026&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-fm-says-trump-s-announced-economic-d-day-is-diversion-from-america-s-own-economic-crisis-articleshow-aklrlbp"/>
        </item>
        <item>
            <title><![CDATA[യു എസ് അംബാസഡറുടെ കശ്മീർ പരാമർശം; സ്വാഗതം ചെയ്ത് കേന്ദ്രം, കടുത്ത അതൃപ്തിയുമായി പാകിസ്ഥാൻ]]></title>
            <link>https://www.asianetnews.com/india-news/sergio-gor-remarks-on-jammu-kashmir-pakistan-summon-us-envoy-india-welcomes-remarks-articleshow-3rsm5pa</link>
            <guid isPermaLink="true">https://www.asianetnews.com/india-news/sergio-gor-remarks-on-jammu-kashmir-pakistan-summon-us-envoy-india-welcomes-remarks-articleshow-3rsm5pa</guid>
            <pubDate>Thu, 20 Aug 2026 10:03:14 +0530</pubDate>
            <description><![CDATA[&lt;p&gt;ഗോറിൻറെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയാണ് പാകിസ്ഥാൻ രേഖപ്പെടുത്തിയത്. യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3a7nxa9ddd4fx1f0n9q9kvc,imgname-sergio-gor-new-us-ambassador-to-india-1755911484745.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡൽഹി:ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ് അംബാസഡറുടെ പ്രസ്താവന സ്വാഗതാർഹമെന്ന് സർക്കാർ വൃത്തങ്ങൾ. സെർജിയോ ഗോറിൻറെ പ്രസ്താവന യുഎസ് നയം മാറുന്നതിൻറെ സൂചനയെന്ന് ഇന്ത്യയുടെ വിലയിരുത്തൽ. അതേസമയം ഗോറിൻറെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയാണ് പാകിസ്ഥാൻ രേഖപ്പെടുത്തിയത്. യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. കശ്മീർ സന്ദർശിക്കുന്നതിൽ യുഎസ് പൗരൻമാർക്കുള്ള വിലക്ക് പുനപരിശോധിക്കുമെന്ന് സെർജിയോ ഗോർ വിശദമാക്കി. യുഎസ് അംബാസഡർ ഇന്ന് ലഡാക്ക് സന്ദർശിക്കും.&lt;/p&gt;&lt;p&gt;ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യുഎസ് അംബാസഡർ സെർജിയോ ഗോർ ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് പ്രതികരിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീർ സന്ദർശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് സെർജിയോ ഗോർ. 15ലധികം വർഷങ്ങൾക്ക് ശേഷമാണ് യുഎസ് അംബാസഡറും ജമ്മു കശ്മീർ മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടന്നത്. 2011ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ളയും യുഎസ് അംബാസഡർ തിമോത്തി റോയ്മറും തമ്മിലാണ് ഒടുവിലത്തെ കൂടിക്കാഴ്ച്ച നടന്നത്. 2018ൽ യുഎസ് അംബാസഡറായിരുന്ന കെന്നത്ത് ജസ്റ്റർ കശ്മീർ സന്ദർശിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/sergio-gor-remarks-on-jammu-kashmir-pakistan-summon-us-envoy-india-welcomes-remarks-articleshow-3rsm5pa"/>
        </item>
        <item>
            <title><![CDATA[ഇറാനുമായി വ്യാപാര ബന്ധം പാടില്ല, ഒരു തരത്തിലും സഹായിക്കരുത്; കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപിന്‍റെ ഭീഷണി]]></title>
            <link>https://www.asianetnews.com/international-news/those-who-help-or-does-business-with-iran-will-face-tremendous-economic-costs-donald-trump-s-threat-articleshow-04c3odr</link>
            <guid isPermaLink="true">https://www.asianetnews.com/international-news/those-who-help-or-does-business-with-iran-will-face-tremendous-economic-costs-donald-trump-s-threat-articleshow-04c3odr</guid>
            <pubDate>Thu, 20 Aug 2026 08:14:26 +0530</pubDate>
            <description><![CDATA[&lt;p&gt;യുഎസ് - ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി. മുൻപെങ്ങുമില്ലാത്ത ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇറാൻ നേരിടേണ്ടി വരികയെന്ന് ട്രംപ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx59x36e1ad9t9wt6snwa1y8,imgname-donald-trump-2-1783663332558.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടണ്&zwj;: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു രാജ്യത്തിനെതിരെയും ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക സമ്മർദ്ദ തന്ത്രമായിരിക്കും പ്രയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ധാരണയിലെത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങൾക്ക് അത് അറിയാം എന്ന് പരാമർശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്&zwj;റെ പ്രധാന വ്യാപാര പങ്കാളികൾ. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.&lt;/p&gt;&lt;p&gt;ഫെബ്രുവരി 28-ന് യുഎസും ഇസ്രയേൽ സേനയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് മധ്യപൂർവേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടു. തുടർന്ന് യുഎസ് - ഇസ്രയേൽ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി നടത്തി. ഇറാന്റെ വരുമാന സ്രോതസ്സുകൾ അടയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ട്രഷറി 'ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി' എന്ന പേരിൽ ഉപരോധ നടപടികൾ ശക്തമാക്കി.&lt;/p&gt;&lt;p&gt;60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിച്ചതോടെ ഇറാനുമായി നിലവിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുകയാണെന്നും വെള്ളത്തിനടിയിലെ മൈനുകൾ നീക്കം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 17-ന് ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് നിർത്തിവെച്ചിരുന്ന സൈനിക നടപടികൾ, ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വീണ്ടും സങ്കീർണ്ണമായി.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/international-news/those-who-help-or-does-business-with-iran-will-face-tremendous-economic-costs-donald-trump-s-threat-articleshow-04c3odr"/>
        </item>
        <item>
            <title><![CDATA[കേംബ്രിഡ്ജില്‍ ആദ്യമായി ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാമ്പ്; നേതൃത്വം നല്‍കി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍]]></title>
            <link>https://www.asianetnews.com/international-news/first-indian-consular-camp-in-cambridge-led-by-councillor-geo-sebastian-articleshow-lwb19yg</link>
            <guid isPermaLink="true">https://www.asianetnews.com/international-news/first-indian-consular-camp-in-cambridge-led-by-councillor-geo-sebastian-articleshow-lwb19yg</guid>
            <pubDate>Thu, 20 Aug 2026 05:28:29 +0530</pubDate>
            <description><![CDATA[&lt;p&gt;ലണ്ടനിലെ ഹൈക്കമ്മീഷന്&zwj; ഓഫ് ഇന്ത്യയുമായി സഹകരിച്ച് കേംബ്രിഡ്ജില്&zwj; ആദ്യമായി ഇന്ത്യന്&zwj; കോണ്&zwj;സുലാര്&zwj; ക്യാമ്പ് സംഘടിപ്പിക്കുന്നു. കൗണ്&zwj;സിലര്&zwj; ജിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 29-ന് നടക്കുന്ന ക്യാമ്പിൽ പാസ്പോര്&zwj;ട്ട്, OCI, വിസ തുടങ്ങിയ നിരവധി സേവനങ്ങൾ ലഭ്യമാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0dzyxfb5prbggwksg2f8r6d,imgname-cambridge-camp-1787176121835.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടൻ: ലണ്ടനിലെ ഹൈക്കമ്മീഷന്&zwj; ഓഫ് ഇന്ത്യയുമായി സഹകരിച്ച് കേംബ്രിഡ്ജില്&zwj; ആദ്യമായി ഇന്ത്യന്&zwj; കോണ്&zwj;സുലാര്&zwj; ക്യാമ്പ് സംഘടിപ്പിക്കുന്നു. സൗത്ത് കേംബ്രിഡ്ജ്ഷയര്&zwj; ഡിസ്ട്രിക്റ്റ് കൗണ്&zwj;സിലറായ ജിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമാകുന്ന ഈ സംരംഭം ഒരുങ്ങുന്നത്. 2026 ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10 മണി മുതല്&zwj; വൈകുന്നേരം 3 മണി വരെ കേംബ്രിഡ്ജിലെ കാംപ്കിന്&zwj; റോഡിലുള്ള ആര്&zwj;ബറി കമ്മ്യൂണിറ്റി സെന്&zwj;ററിലാണ് ക്യാമ്പ് നടക്കുന്നത്.&lt;/p&gt;&lt;p&gt;ഹിസ്റ്റണ്&zwj;, ഇംപിംഗ്ടണ്&zwj;, ഓര്&zwj;ച്ചാര്&zwj;ഡ് പാര്&zwj;ക്ക് എന്നീ വാര്&zwj;ഡുകളെ പ്രതിനിധീകരിക്കുന്ന കൗണ്&zwj;സിലര്&zwj; ജിയോ സെബാസ്റ്റ്യനൊപ്പം ടോം, വില്&zwj;സണ്&zwj;, ജോസ്, ബിജു എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ഈ ക്യാമ്പിന് ചുക്കാന്&zwj; പിടിക്കുന്നത്. പുതിയ നീക്കം കേംബ്രിഡ്ജ്ഷയറിലെ മലയാളി സമൂഹത്തിനും മറ്റ് ഇന്ത്യക്കാര്&zwj;ക്കും വലിയ ആശ്വാസമാകും. പാസ്പോര്&zwj;ട്ട്, മറ്റ് അനുബന്ധ സേവനങ്ങള്&zwj;ക്കായി ലണ്ടന്&zwj; വരെ യാത്ര ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകള്&zwj; ഇതോടെ ഒഴിവാകും.&lt;/p&gt;&lt;p&gt;പാസ്പോര്&zwj;ട്ട് സേവനങ്ങള്&zwj;, ഒസിഐ സംബന്ധമായ കാര്യങ്ങള്&zwj;, ഇന്ത്യന്&zwj; വിസ അപേക്ഷകള്&zwj;, ജനന രജിസ്&zwnj;ട്രേഷന്&zwj;, അറ്റസ്റ്റേഷന്&zwj;, പവര്&zwj; ഓഫ് അറ്റോര്&zwj;ണി തുടങ്ങി നിരവധി കോണ്&zwj;സുലാര്&zwj; സേവനങ്ങള്&zwj; ക്യാമ്പില്&zwj; ലഭ്യമാകും. ക്യാമ്പില്&zwj; പങ്കെടുക്കാന്&zwj; മുന്&zwj;കൂര്&zwj; അപ്പോയിന്റ്&zwnj;മെന്റ് ആവശ്യമില്ലെന്നും ആദ്യം എത്തുന്നവര്&zwj;ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാകും സേവനങ്ങള്&zwj; നല്&zwj;കുകയെന്നും സംഘാടകര്&zwj; അറിയിച്ചു.&lt;/p&gt;&lt;p&gt;കേംബ്രിഡ്ജില്&zwj; ആദ്യമായാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും പ്രവാസി സമൂഹത്തെ സംബന്ധിച്ച് ഇതൊരു സുപ്രധാന നിമിഷമാണെന്നും ക്യാമ്പിനെക്കുറിച്ച് കൗണ്&zwj;സിലര്&zwj; ജിയോ സെബാസ്റ്റ്യന്&zwj; പറഞ്ഞു. ദൈനംദിന ആവശ്യങ്ങള്&zwj;ക്കുള്ള ഇത്തരം സേവനങ്ങള്&zwj;ക്കായി ഇനി ആളുകള്&zwj;ക്ക് ലണ്ടനിലേക്ക് യാത്ര ചെയ്യേണ്ടി വരില്ലെന്നും ഈസ്റ്റ് ആംഗ്ലിയയിലുടനീളം താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്&zwj;ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഈ സംരംഭം യാഥാര്&zwj;ത്ഥ്യമാക്കാന്&zwj; സഹായിച്ച ഹൈക്കമ്മീഷന്&zwj; ഓഫ് ഇന്ത്യയോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും ക്യാമ്പില്&zwj; ഹാജരാക്കേണ്ട രേഖകളെക്കുറിച്ചുമുള്ള പൂര്&zwj;ണ്ണ വിവരങ്ങള്&zwj; ഹൈക്കമ്മീഷന്&zwj; ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്&zwnj;സൈറ്റില്&zwj; ലഭ്യമാണ്. കൂടുതല്&zwj; വിവരങ്ങള്&zwj;ക്ക് കൗണ്&zwj;സിലര്&zwj; ജിയോ സെബാസ്റ്റ്യനെ Cllr.Sebastian@scambs.gov.uk എന്ന ഇമെയിലിലോ 07984 374880 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/international-news/first-indian-consular-camp-in-cambridge-led-by-councillor-geo-sebastian-articleshow-lwb19yg"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യയിലെ പുതിയ പ്രകോപനങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ ശക്തമാക്കി സൗദി, ഹോർമൂസ് കപ്പൽ പാതകൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം]]></title>
            <link>https://www.asianetnews.com/international-news/saudi-arabia-urges-de-escalation-and-safe-shipping-routes-amid-rising-regional-tensions-articleshow-2f006oc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/saudi-arabia-urges-de-escalation-and-safe-shipping-routes-amid-rising-regional-tensions-articleshow-2f006oc</guid>
            <pubDate>Wed, 19 Aug 2026 23:40:52 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമേഷ്യയിൽ വർധിക്കുന്ന സംഘർഷങ്ങൾക്കിടെ, പ്രകോപനങ്ങൾ ഒഴിവാക്കാനായി സൗദി അറേബ്യയുടെ ഇടപെടൽ. ഹോർമുസ്, ബാബ് അൽ മന്ദബ് ഉൾപ്പെടെയുള്ള സുപ്രധാന കപ്പൽ പാതകൾ സുരക്ഷിതമാക്കണമെന്ന് സൗദി ആവശ്യപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m048en5s4g29fea54apcqz4s,imgname-iran-trump-hormuz-lebanon-strike-bengal-ayushman-monsoon-ukraine-hockey-news-1786849481913.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിന്&zwj;റെ ഭാഗമായുള്ള പുതിയ പ്രകോപനങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ ശക്തമാക്കി സൗദി അറേബ്യ. ഹോർമുസ്, ബാബ് അൽ മന്ദബ് ഉൾപ്പെടെയുള്ള സുപ്രധാന കപ്പൽ പാതകൾ സുരക്ഷിതമാക്കണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കണമെന്നും സൗദി ആവശ്യപ്പെട്ടു. അതേസമയം, അമേരിക്കൻ സേനയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ യുദ്ധ പങ്കാളികളായി കാണുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക സാമ്പത്തിക ഉപരോധം കടുപ്പിച്ചാൽ ഇറാൻ കൂടുതൽ സംഘർഷങ്ങൾക്ക് മുതിർന്നേക്കുമെന്ന ആശങ്കകൾ നിലനിൽക്കെ, ഇറാനുമായുള്ള എല്ലാ വാണിജ്യ-സാമ്പത്തിക ഇടപാടുകളും യു എ ഇ പൂർണ്ണമായി നിർത്തിവെച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്&zwj;റെ മുന്നറിയിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ കരസേന മേധാവിയാണ് രംഗത്തെത്തിയത്. മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. അമേരിക്കയുമായുള്ള യുദ്ധം ശക്തമാകുമ്പോൾ ഗൾഫിലേക്ക് കൂടുതൽ ആക്രമണമുണ്ടാകുമെന്ന വ്യക്തമായ സന്ദേശം കൂടിയാണ് ഇറാൻ നൽകിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യു എ ഇ നിലപാട് കടുപ്പിച്ചതോടെ യു എ ഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു. മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യു എ ഇ നിർത്തിവച്ചിരിക്കുകയാണ്. ചർച്ചകളിൽ തീരുമാനമില്ലാത്ത സ്ഥിതിക്ക്, ഇറാന് മേൽ സാമ്പത്തിക സമ്മർദം കൂട്ടാനും ചർച്ചകൾ നിർത്തി വെക്കാനുമാണ് ഡോണൾഡ് ട്രംപിന്റെ നിർദേശമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/saudi-arabia-urges-de-escalation-and-safe-shipping-routes-amid-rising-regional-tensions-articleshow-2f006oc"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയിലെ യുഎസ് അംബാസഡറുടെ പ്രസ്താവനയിൽ പാകിസ്ഥാന് മുറുമുറുപ്പ്; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു]]></title>
            <link>https://www.asianetnews.com/international-news/pakistan-summons-top-american-diplomat-over-indian-us-ambassador-statement-on-jammu-kashmir-articleshow-axdmk9y</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pakistan-summons-top-american-diplomat-over-indian-us-ambassador-statement-on-jammu-kashmir-articleshow-axdmk9y</guid>
            <pubDate>Wed, 19 Aug 2026 22:57:08 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ യുഎസ് അംബാസഡറുടെ പ്രസ്താവനയിൽ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു പാകിസ്ഥാൻ. ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡർ ർജിയോ ഗോറിന്റെ പ്രസ്താവനയിലാണ് മുറുമുറുപ്പ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0dgx7cmx5sfgba1sss21ycm,imgname-pakistan-on-sergio-gor-kashmir-remark-1787160337812.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇസ്ലാമാബാദ്: ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡറുടെ പ്രസ്താവനയിൽ പാകിസ്ഥാന് മുറുമുറുപ്പ്. യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയിൽ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാൻ പ്രതിഷേധമറിയിച്ചു. ബുധനാഴ്ച നടന്ന ജമ്മു കശ്മീർ സന്ദർശനത്തിനിടെ ശ്രീനഗറിൽ വെച്ചു മാധ്യമങ്ങളോട് പ്രതികരിക്കവെ ആണ് സെർജിയോ ഗോർ ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെ ആണ് പാകിസ്ഥാൻ്റെ നടപടി.&lt;/p&gt;&lt;p&gt;ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീർ സന്ദർശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് സെർജിയോ ഗോർ. ബുധനാഴ്ച ശ്രീനഗറിൽ എത്തിയ സെർജിയോ ഗോർ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരുവരും ഒരുമിച്ചു മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതിനിടെ ആണ്, സെർജിയോ ഗോർ ജമ്മു കശ്മീരിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. ജമ്മു കശ്മീരിൽ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്നുമായിരുന്നു സെർജിയോ ഗോർ പറഞ്ഞത്.&lt;/p&gt;&lt;p&gt;&quot;ഇവിടെ വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഇത് ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഞാൻ ആദ്യമായാണ് ഇവിടെ സന്ദർശിക്കുന്നത്. ഇത് അതിശയിപ്പിക്കുന്ന തരത്തിൽ മനോഹരമായ ഒരു സ്ഥലമാണ്. ഇവിടെ വരാൻ കഴിഞ്ഞതിലും ഈ സ്ഥലം കാണാൻ കഴിഞ്ഞതിലും എനിക്ക് അതിയായ ആഹ്ലാദമുണ്ട്&quot;- സെർജിയോ ഗോർ പറഞ്ഞു.&lt;/p&gt;&lt;p&gt;മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ച ഊഷ്മളവും ഹൃദ്യവുമായിരുന്നുവെന്നും സെർജിയോ ഗോർ പറഞ്ഞു. ഈ ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ജമ്മു കശ്മീർ സന്ദർശിക്കുന്നതിന് യുഎസ് പൗരന്മാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ലഫ്. ഗവർണറുമായും സെർജിയോ ഗോർ കൂടിക്കാഴ്ച നടത്തും. തുടർന്ന് അദ്ദേഹം വ്യാഴാഴ്ച ലഡാക്കിലേക്കും എത്തും.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/pakistan-summons-top-american-diplomat-over-indian-us-ambassador-statement-on-jammu-kashmir-articleshow-axdmk9y"/>
        </item>
        <item>
            <title><![CDATA[മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ, ആക്രമിച്ചിട്ടില്ലെന്ന് ഇറാൻ]]></title>
            <link>https://www.asianetnews.com/international-news/missile-attack-uae-suspends-trade-dealings-with-iran-articleshow-0ed4eqv</link>
            <guid isPermaLink="true">https://www.asianetnews.com/international-news/missile-attack-uae-suspends-trade-dealings-with-iran-articleshow-0ed4eqv</guid>
            <pubDate>Wed, 19 Aug 2026 06:16:28 +0530</pubDate>
            <description><![CDATA[&lt;p&gt;യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിർത്തി വെച്ച് യുഎഇ. ഇറാനുമായി ഒരു തരത്തിലുമുള്ള വ്യാപാര, ധന വിനിമയവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0bqqn06ebzxekkm4y1a0gyz,imgname-fotojet---2026-08-19t061607.927-1787100386310.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദുബായ്: &lt;/strong&gt;യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിർത്തി വെച്ച് യുഎഇ. ഇറാനുമായി ഒരു തരത്തിലുമുള്ള വ്യാപാര, ധന വിനിമയവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രിയാണ് മിസൈൽ ആക്രമണ ഭീഷണി ചെറുത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. എന്നാൽ ആരോപണം ഇറാൻ നിഷേധിച്ചു. യുഎഇയെ ആക്രമിച്ചിട്ടില്ല എന്നാണ് വിശദീകരണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/international-news/missile-attack-uae-suspends-trade-dealings-with-iran-articleshow-0ed4eqv"/>
        </item>
        <item>
            <title><![CDATA[വ്യോമപ്രതിരോധ സേനയുടെ വീഡിയോ പുറത്തുവിട്ട് യുഎഇ; രാജ്യത്തിന് ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടാൻ സ‍ജ്ജം]]></title>
            <link>https://www.asianetnews.com/international-news/uae-ministry-releases-footage-of-air-defence-operations-articleshow-1ed3yrm</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-ministry-releases-footage-of-air-defence-operations-articleshow-1ed3yrm</guid>
            <pubDate>Wed, 19 Aug 2026 13:09:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതിന് പിന്നാലെ, യുഎഇ പ്രതിരോധ മന്ത്രാലയം വ്യോമപ്രതിരോധ സേനയുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന വീഡിയോ പുറത്തുവിട്ടു. മിസൈൽ ഭീഷണിയെ തുടർന്ന് രാജ്യത്തെ താമസക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cf28eq5nn5r9qxryczw8vj,imgname-fotojet---2026-08-19t124946.647-1787124851159.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: വ്യോമപ്രതിരോധ സേനയുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന വീഡിയോ പുറത്തുവിട്ട് യുഎഇ. രാജ്യത്തിന്&zwj;റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും &lsquo;ഏറ്റവും കടുത്ത നിശ്ചയദാർഢ്യത്തോടെ&rsquo; നേരിടാൻ സജ്ജമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകുന്നേരം ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചതിന് പിന്നാലെയാണ് വ്യോമസേനയുടെ പ്രവർത്തന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ മന്ത്രാലയം പുറത്തുവിട്ടത്.&lt;/p&gt;&lt;p&gt;ചൊവ്വാഴ്ച രാജ്യത്തിന് നേരെ എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ ആദ്യത്തേത് യുഎഇ സമുദ്ര അതിർത്തിക്ക് പുറത്തും രണ്ടാമത്തേത് സമുദ്ര അതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6.52-നാണ് മിസൈൽ ഭീഷണിയെ തുടർന്ന് രാജ്യത്തെ നിവാസികളുടെ മൊബൈൽ ഫോണുകളിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം എത്തിയത്. &lsquo;ഉടൻ തന്നെ തൊട്ടടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക&rsquo; എന്നായിരുന്നു മുന്നറിയിപ്പ് സന്ദേശം. ജൂലൈ 12ന് ശേഷം രാജ്യത്ത് ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശം വരുന്നത് ഇതാദ്യമായതിനാൽ ജനങ്ങൾ ഏറെ ജാഗ്രത പാലിച്ചിരുന്നു. രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;في كل مهمة، تثبت القوات الجوية الإماراتية وأنظمتها الدفاعية كفاءتها واقتدارها، وتجسّد قوةً وطنيةً راسخة، قادرةً على حماية سماء الوطن والرد بكل حزم في صون أمنه واستقراره.#وزارة_الدفاع #وزارة_الدفاع_الإماراتية#MOD#UAEMinistryOfDefence pic.twitter.com/QyRTuTcPer&lt;/p&gt;&lt;p&gt;&mdash; وزارة الدفاع |MOD UAE (@modgovae) August 18, 2026&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-ministry-releases-footage-of-air-defence-operations-articleshow-1ed3yrm"/>
        </item>
        <item>
            <title><![CDATA[മിസൈൽ ആക്രമണം; നിലപാട് കടുപ്പിച്ച് യുഎഇ, ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഇറാൻ,  യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന ഇറാന്‍റെ വിശദീകരണം]]></title>
            <link>https://www.asianetnews.com/international-news/missile-attack-iran-denies-attacking-against-uae-articleshow-1g92fp3</link>
            <guid isPermaLink="true">https://www.asianetnews.com/international-news/missile-attack-iran-denies-attacking-against-uae-articleshow-1g92fp3</guid>
            <pubDate>Wed, 19 Aug 2026 16:02:51 +0530</pubDate>
            <description><![CDATA[&lt;p&gt;മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകൾ യുഎഇ നിർത്തി. ഹോർമുസിലെ അനിശ്ചിതത്വം നീളുന്നത് കാരണം ക്രൂഡോയിൽ വില ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cmvm5re09ava4rbme3jsnw,imgname-uae-iran-flag-1787130925240.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെഹ്&zwnj;റാൻ: &lt;/strong&gt;കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎഇ നിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവുമായി ഇറാൻ. മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകൾ യുഎഇ നിർത്തി. ഹോർമുസിലെ അനിശ്ചിതത്വം നീളുന്നത് കാരണം ക്രൂഡോയിൽ വില ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ചർച്ചകളിൽ തീരുമാനമില്ലാത്ത സ്ഥിതിക്ക്, ഇറാന് മേൽ സാമ്പത്തിക സമ്മർദം കൂട്ടാനും ചർച്ചകൾ നിർത്തി വെക്കാനുമാണ് ഡോണൾഡ് ട്രംപിന്റെ നിർദേശമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;ജൂലൈ പന്ത്രണ്ടിന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമമാണ് ഇന്നലെ യുഎഇയിലേക്കുണ്ടായത്. നാവിക ഗതാഗത സംവിദാനങ്ങളെ ലക്ഷ്യം വെച്ചെത്തിയ രണ്ട് മിസൈലുകൾ തകർത്തു. ഇറാനുമായി എല്ലാ വ്യാപാര - വാണിജ്യ - സാമ്പത്തിക വിനിമയങ്ങളും നിർത്തിവെച്ചതായി യുഎഇ അറിയിച്ചു. ആക്രമണം തങ്ങൾ നടത്തിയതല്ലെന്ന് ഇറാൻ വിശദീകരിക്കാൻ ശ്രമിക്കുന്നു. ഇസ്രയേൽ നടത്തിയ തെറ്റിദ്ധരിപ്പിക്കൽ ആക്രമണം ആകാമെന്നാണ് വാദം. ഹോർമുസിൽ തീരുമാനം നീളുന്നതാണ് ലോകത്തെ സമ്മർദത്തിലാക്കുന്നത്. ഇന്നലെ യുഎഇക്ക് നേരെ ആക്രമണ ശ്രമം കൂടിയായതോടെ എണ്ണവില കുത്തനെ കൂടി. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഹോർമുസ് തുറക്കുന്നതിൽ ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിക്കുന്നത് കാത്തിരിക്കുകയാണ് ഇറാൻ.&lt;/p&gt;&lt;p&gt;ഹോർമുസിൽ ഇറാനും ഒമാനും ചേർന്ന് തീരുമാനം എടുത്തിട്ടും പ്രഖ്യാപിക്കാതെ ആഴ്ച്ചകളായി നീട്ടുകയാണ്. ഇറാന് മേൽ ഒരേ സമയം സാമ്പത്തിക സമ്മർദം കൂട്ടാനും സൈനിക നടപടി സാധ്യതകൾ നിലനിർത്താനുമാണ് ശ്രമമെന്ന് റിപ്പോർട്ടുകൾ. സാമ്പത്തിക ഉപരോധത്തിൽ വലഞ്ഞ്, ഗത്യന്തരമില്ലാതെ ഇറാൻ സ്വമേധയാ ചർച്ചകളിലേക്കെത്താനായി, പുതിയ നിർദേശം വരുന്നത് വരെ ചർച്ചകൾക്ക് മുൻകൈയെടുക്കേണ്ടെന്ന് ട്രംപ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മേഖലയിൽ ഇനി അമേരിക്കയില്ലാതെ പുതിയ ക്രമമാണ് വരാൻ പോകുന്നതെന്നും അതിൽ പ്രധാന റോൾ ഇറാനായിരിക്കുമെന്നും അവകാശപ്പെടുകയാണ് ഇറാൻ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/missile-attack-iran-denies-attacking-against-uae-articleshow-1g92fp3"/>
        </item>
        <item>
            <title><![CDATA[ഇറാന് നേരിട്ടത് കനത്ത പ്രഹരം; മരവിപ്പിച്ചത് 27 ബില്യൺ ഡോളറിൻ്റെ വ്യാപാര ഇടപാടുകൾ, യുഎഇയുടേത് കടുത്ത നടപടി]]></title>
            <link>https://www.asianetnews.com/international-news/uae-shuts-down-trade-with-iran-dealing-tehran-a-major-economic-blow-articleshow-1w2etg1</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-shuts-down-trade-with-iran-dealing-tehran-a-major-economic-blow-articleshow-1w2etg1</guid>
            <pubDate>Wed, 19 Aug 2026 14:47:04 +0530</pubDate>
            <description><![CDATA[മിസൈൽ ഭീഷണിയെ തുടർന്ന് ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ഇടപാടുകളും നിർത്തിവെക്കുകയാണെന്ന് യുഎഇ പ്രഖ്യാപിച്ചു. ഈ നീക്കം ഇറാന്റെ സമ്പദ്&zwnj;വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്നും പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാക്കുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, മിസൈൽ ആക്രമണ ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cmvm5re09ava4rbme3jsnw,imgname-uae-iran-flag-1787130925240.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: ആറ് മാസമായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധം പശ്ചിമേഷ്യയെ കൂടുതൽ രൂക്ഷമായ സംഘർഷത്തിലേക്ക് തള്ളിവിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനുമായുള്ള എല്ലാത്തരം വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും പൂർണ്ണമായി നിർത്തിവയ്ക്കുകയാണെന്ന് യുഎഇ പ്രഖ്യാപിച്ചു. ടെഹ്&zwnj;റാനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് യുഎഇ ഈ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.&lt;/p&gt;&lt;h2&gt;മിസൈൽ ഭീഷണിയും യുഎഇയുടെ നടപടിയും&lt;/h2&gt;&lt;p&gt;ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ഇറാനുമേൽ സമ്പൂർണ്ണ സാമ്പത്തിക വിലക്ക് ഏർപ്പെടുത്തിയത്. പ്രാദേശിക, അന്തർദേശീയ സമാധാനത്തിന് ഭീഷണിയാകുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇറാന്റെ ഭാഗത്തുനിന്ന് എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളെ യുഎഇ വ്യോമപ്രതിരോധ സംവിധാനം കണ്ടെത്തിയിരുന്നു. ഇതിൽ ഒരു മിസൈൽ സമുദ്രാതിർത്തിക്ക് പുറത്തും മറ്റൊന്ന് അതിർത്തിക്കുള്ളിലുമാണ് പതിച്ചത്. തുടർന്ന് രാജ്യത്തെ താമസക്കാർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ഫോൺ മുന്നറിയിപ്പും നൽകിയിരുന്നു. മെയ് മാസത്തിന് ശേഷം യുഎഇ ലക്ഷ്യമാക്കി നടക്കുന്ന ആദ്യ നേരിട്ടുള്ള മിസൈൽ ആക്രമണമാണിത്.&lt;/p&gt;&lt;h3&gt;ആരോപണം തള്ളി ഇറാൻ&lt;/h3&gt;&lt;p&gt;മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി ഇറാൻ ആരോപണങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ വാദം അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പറഞ്ഞു.&lt;/p&gt;&lt;p&gt;യുഎഇയുടേത് വെറും വ്യാജവാർത്തയാണെന്നും, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധ പദ്ധതികൾ നടപ്പിലാക്കാനാണ് യുഎഇ ഇപ്പോൾ ശ്രമിക്കുന്നതെന്നും ടെഹ്&zwnj;റാൻ ആരോപിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;സാമ്പത്തിക ആഘാതം&lt;/strong&gt;&lt;/p&gt;&lt;p&gt;യുഎഇയുടെ ഈ നീക്കം ഇതിനകം തന്നെ പ്രതിസന്ധിയിലായ ഇറാന്റെ സമ്പദ്&zwnj;വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാകും. ചൈന കഴിഞ്ഞാൽ ഇറാന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിവർഷം 27 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നിരുന്നത്.&lt;/p&gt;&lt;p&gt;ഇറാന്റെ വാർഷിക ഇറക്കുമതിയുടെ മൂന്നിലൊന്ന് വിഹിതവും യുഎഇ വഴിയാണ് എത്തിയിരുന്നത്. അന്താരാഷ്ട്ര ഉപരോധങ്ങളെ മറികടക്കാനും സ്വിഫ്റ്റ് (SWIFT) നിയന്ത്രണങ്ങൾ ഒഴിവാക്കി ആഗോള വിപണികളിലേക്ക് പ്രവേശിക്കാനും ഇറാന് പ്രധാനമായും ആശ്രയിക്കാൻ കഴിഞ്ഞിരുന്നത് ദുബായിയെ ആയിരുന്നു.&lt;/p&gt;&lt;p&gt;ഇറാന്റെ സാമ്പത്തിക ചലനങ്ങളിൽ യുഎഇ വഹിക്കുന്ന പങ്ക് കണക്കിലെടുക്കുമ്പോൾ, യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളേക്കാൾ വലിയ ആഘാതമാണ് യുഎഇയുടെ ഈ വ്യാപാര വിലക്ക് ഉണ്ടാക്കുകയെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;നയതന്ത്ര ശ്രമങ്ങൾക്ക് തിരിച്ചടി&lt;/strong&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനുമായി പുനഃസ്ഥാപിച്ചു വന്നിരുന്ന സാമ്പത്തിക, വിമാന സർവീസുകൾ ഉൾപ്പെടെയുള്ള നയതന്ത്ര ബന്ധങ്ങൾക്കാണ് ഈ സംഭവത്തോടെ വീണ്ടും തിരിച്ചടിയേറ്റിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ, യുഎഇയുടെ പുതിയ സാമ്പത്തിക ഉപരോധം മേഖലയെ വീണ്ടും വലിയൊരു അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Naveen Kumar TV</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-shuts-down-trade-with-iran-dealing-tehran-a-major-economic-blow-articleshow-1w2etg1"/>
        </item>
        <item>
            <title><![CDATA[അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ യുദ്ധ പങ്കാളികളായി കണക്കാക്കും, ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ കരസേന മേധാവിയുടെ കർശന മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/international-news/iranian-army-chief-warns-gulf-nations-against-supporting-us-operations-articleshow-b8nrx4c</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iranian-army-chief-warns-gulf-nations-against-supporting-us-operations-articleshow-b8nrx4c</guid>
            <pubDate>Wed, 19 Aug 2026 19:34:14 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി മുന്നറിയിപ്പ് നൽകി. യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമത്തിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും യുഎഇ നിർത്തിവെച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkpf6kkgzccprgr4ab2kzjy6,imgname-trump-iran-1773501894256.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവിയുടെ കർശന മുന്നറിയിപ്പ്. മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. അമേരിക്കയുമായുള്ള യുദ്ധം ശക്തമാകുമ്പോൾ ഗൾഫിലേക്ക് കൂടുതൽ ആക്രമണമുണ്ടാകുമെന്ന വ്യക്തമായ സന്ദേശം കൂടിയാണ് ഇറാൻ നൽകിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യു എ ഇ നിലപാട് കടുപ്പിച്ചതോടെ യു എ ഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു. മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യു എ ഇ നിർത്തിവച്ചിരിക്കുകയാണ്. ചർച്ചകളിൽ തീരുമാനമില്ലാത്ത സ്ഥിതിക്ക്, ഇറാന് മേൽ സാമ്പത്തിക സമ്മർദം കൂട്ടാനും ചർച്ചകൾ നിർത്തി വെക്കാനുമാണ് ഡോണൾഡ് ട്രംപിന്റെ നിർദേശമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;h2&gt;&lt;strong&gt;ജൂലൈ പന്ത്രണ്ടിന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമം&lt;/strong&gt;&lt;/h2&gt;&lt;p&gt;ജൂലൈ പന്ത്രണ്ടിന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമമാണ് ഇന്നലെ യു എ ഇയിലേക്കുണ്ടായത്. നാവിക ഗതാഗത സംവിദാനങ്ങളെ ലക്ഷ്യം വെച്ചെത്തിയ രണ്ട് മിസൈലുകൾ തകർത്തു. ഇറാനുമായി എല്ലാ വ്യാപാര - വാണിജ്യ - സാമ്പത്തിക വിനിമയങ്ങളും നിർത്തിവെച്ചതായി യു എ ഇ അറിയിച്ചു. ആക്രമണം തങ്ങൾ നടത്തിയതല്ലെന്ന് ഇറാൻ വിശദീകരിക്കാൻ ശ്രമിക്കുന്നു. ഇസ്രയേൽ നടത്തിയ തെറ്റിദ്ധരിപ്പിക്കൽ ആക്രമണം ആകാമെന്നാണ് വാദം. ഹോർമൂസിൽ തീരുമാനം നീളുന്നതാണ് ലോകത്തെ സമ്മർദത്തിലാക്കുന്നത്. ഇന്നലെ യു എ ഇക്ക് നേരെ ആക്രമണ ശ്രമം കൂടിയായതോടെ എണ്ണവില കുത്തനെ കൂടി. ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഹോർമൂസ് തുറക്കുന്നതിൽ ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിക്കുന്നത് കാത്തിരിക്കുകയാണ് ഇറാൻ. ഹോർമൂസിൽ ഇറാനും ഒമാനും ചേർന്ന് തീരുമാനം എടുത്തിട്ടും പ്രഖ്യാപിക്കാതെ ആഴ്ച്ചകളായി നീട്ടുകയാണ്. ഇറാന് മേൽ ഒരേ സമയം സാമ്പത്തിക സമ്മർദം കൂട്ടാനും സൈനിക നടപടി സാധ്യതകൾ നിലനിർത്താനുമാണ് ശ്രമമെന്ന് റിപ്പോർട്ടുകൾ. സാമ്പത്തിക ഉപരോധത്തിൽ വലഞ്ഞ്, ഗത്യന്തരമില്ലാതെ ഇറാൻ സ്വമേധയാ ചർച്ചകളിലേക്കെത്താനായി, പുതിയ നിർദേശം വരുന്നത് വരെ ചർച്ചകൾക്ക് മുൻകൈയെടുകകേണ്ടെന്ന് ട്രംപ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മേഖലയിൽ ഇനി അമേരിക്കയില്ലാതെ പുതിയ ക്രമമാണ് വരാൻ പോകുന്നതെന്നും അതിൽ പ്രധാന റോൾ ഇറാനായിരിക്കുമെന്നും അവകാശപ്പെടുകയാണ് ഇറാൻ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/iranian-army-chief-warns-gulf-nations-against-supporting-us-operations-articleshow-b8nrx4c"/>
        </item>
        <item>
            <title><![CDATA[വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറിയുടെ രാജി, ട്രംപിനെ ന്യായീകരിക്കാൻ ഇതുപോലെ ഇനി മറ്റാര്?]]></title>
            <link>https://www.asianetnews.com/magazine/column/resignation-of-white-house-press-secretary-karoline-leavitt-articleshow-e8lzsab</link>
            <guid isPermaLink="true">https://www.asianetnews.com/magazine/column/resignation-of-white-house-press-secretary-karoline-leavitt-articleshow-e8lzsab</guid>
            <pubDate>Wed, 19 Aug 2026 09:50:50 +0530</pubDate>
            <description><![CDATA[ട്രംപിന്&zwj;റെ വിശ്വസ്തയും വൈറ്റ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറിയുമായിരുന്ന കരോലിൻ ലെവിറ്റ് രാജിവച്ചു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് രാജിയെങ്കിലും, പ്രസിഡന്&zwj;റിന്&zwj;റെ ഉപദേഷ്ടാവായി അവർ തുടരും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0c400hrndm9r4t61phvcjbn,imgname-779864692-2947799925577215-8725302426661135253-n-1787113243192.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വൈ&lt;/strong&gt;റ്റ് ഹൗസ് മാധ്യമ സെക്രട്ടറി കരോലിൻ ലെവിറ്റ് രാജിവച്ചു. രണ്ട് കു&zwj;ഞ്ഞുങ്ങളെ നോക്കാൻ സമയം കിട്ടുന്നില്ലെന്നാണ് വിശദീകരണം. ട്രംപിന്&zwj;റെ ഏറ്റവും വിശ്വസ്തയായ വക്താവ് കൂടിയായിരുന്നു ലീവിറ്റ്. പകരം വെയ്ക്കാൻ ബുദ്ധിമുട്ടാകുന്നത്ര വിശ്വസ്തയും സമർത്ഥയും. മണിക്കൂറുകളുടെ ഇടവേളകളിൽ നിലപാടും നയവും മാറ്റുന്ന പ്രസിഡന്&zwj;റിന് ഇതുപോലൊരു പ്രസ് സെക്രട്ടറിയെ കിട്ടാൻ പ്രയാസമാവുമെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ തന്നെ റിപ്പോർട്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് സെക്രട്ടറി&lt;/strong&gt;&lt;/h2&gt;&lt;p&gt;28 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് സെക്രട്ടറിയായതാണ് കരോലിൻ ലെവിറ്റ്. കോൺഗ്രസിലേക്ക് മത്സരിച്ചിരുന്നു ലീവിറ്റ്. പക്ഷേ, തോറ്റു. 2024 -ലെ തെരഞ്ഞെടുപ്പിലാണ് ട്രംപ് സംഘത്തിലെത്തിയത്. വിശ്വസ്തയാകാൻ അധികം സമയമെടുത്തില്ല. പ്രസിഡന്&zwj;റിന്&zwj;റെ നയങ്ങൾ വിശദീകരിക്കുന്നതിനേക്കാൾ കൂടുതൽ, മാധ്യമങ്ങൾക്ക് മുമ്പിൽ പ്രസിഡന്&zwj;റിനെ പ്രതിരോധിക്കേണ്ടിവന്നു ലീവിറ്റിന്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്നത് കണ്ടിട്ടില്ല. ഏതുവഴിക്കെങ്കിലും പ്രസിഡന്&zwj;റിന്&zwj;റെ എല്ലാ പ്രസ്താവനകളും നയം മാറ്റങ്ങളും ന്യായീകരിക്കാനും ലീവിറ്റ് പഠിച്ചു കഴിഞ്ഞിരുന്നു. അതിന്&zwj;റെ ബുദ്ധിമുട്ടുകൾ വ്യക്തിജീവിതത്തിലുമുണ്ടായിയെന്നത് സത്യം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;'അവധി'കളില്ലാത്ത ജോലി&lt;/strong&gt;&lt;/h3&gt;&lt;p&gt;ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോൾ ലീവെടുത്തത് വെറും നാലു ദിവസം. 2024 -ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലമായിരുന്നു അത്. പെൻസിൽവേനിയയിലെ വധശ്രമത്തിന് ശേഷം. വളരെ പെട്ടെന്നു തന്നെ കരോലിൻ, ട്രംപിന്&zwj;റെ വിശ്വസ്ത സംഘത്തിലെ അംഗമാവുകയും ചെയ്തു. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് മാധ്യമ വിരുന്നിനിടെ മറ്റൊരു വധശ്രമം നടന്നത്. അധികം കഴിയും മുമ്പ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി. ലീവിറ്റ് അവധിയായിരുന്ന കാലത്ത്, പ്രസ് ബ്രീഫിംഗുകൾ തന്നെ കുറവായിരുന്നു. അവർ തിരിച്ചെത്തിയ ശേഷം ആദ്യത്തെ ബ്രിഫിംഗിലെ വാക്കുകൾ, 'Lets get back to work' എന്നായിരുന്നു. ഈ ജോലിയെ അങ്ങേയറ്റം ഗൗരവമായി കാണുന്നുവെന്ന് ലീവിറ്റ് പറഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;വേണം, കുടുംബം&lt;/strong&gt;&lt;/h3&gt;&lt;p&gt;പ്രസ് സെക്രട്ടറിയെന്ന റോളിലാണ് അമേരിക്കൻ ജനതയ്ക്ക് കരോലിനെ കൂടുതൽ പരിചയമെങ്കിലും ഭാര്യയായും അമ്മയായും കരൊലൈൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുഞ്ഞു മകനൊപ്പം എയർഫോഴ്സ് വണ്ണിലും ഭ&zwj;ർത്താവിനൊപ്പം വാറ്റൈറ്റ് ഹൗസിലെ ആഘോഷങ്ങളിലും കരൈലൈൻ എത്തുമായിരുന്നു. മകളും കൂടി ജനിച്ചതോടെയാണ് കുഞ്ഞുങ്ങൾക്ക് അമ്മയെ തീരെയും കിട്ടില്ലെന്ന് തോന്നിയതും ഇപ്പോൾ ജോലി വിട്ടതും. ഒരു മാസത്തെ പ്രസവാവധിക്കിടെ പ്രസിഡന്&zwj;റ് നേരിട്ട് അവരെ പലതവണ വിളിച്ചുവെന്നാണ് റിപ്പോർട്ട്. എന്ന് തിരിച്ചെത്തുമെന്നതായിരുന്നു പ്രധാന ചോദ്യം. തിരിച്ചെത്തി അധികമാവും മുമ്പ് രാജി. പക്ഷേ, രാജി അത്ര നല്ല സമയത്തല്ല. പ്രത്യേകിച്ചും ട്രംപിനെ സംബന്ധിച്ച്. ഇറാൻ യുദ്ധം, വധഭീഷണിി, കുറഞ്ഞു വരുന്ന ജനപ്രീതി, അടുത്തു വരുന്ന ഇടക്കാല തെരഞ്ഞെടുപ്പ്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇനി ഉപദേഷ്ടാവ്&lt;/strong&gt;&lt;/h3&gt;&lt;p&gt;പക്ഷേ, പ്രസിഡന്&zwj;റ് രാജി അംഗീകരിച്ചു, കാരണവും. എങ്കിലും ട്രംപ് എന്ന പ്രസിഡന്&zwj;റിനെ ഇത്രയും ന്യായീകരിക്കാൻ അറിയുന്ന, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇങ്ങനെ മറുപടി പറയാനറിയുന്ന മറ്റൊരാളെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികളിലൊന്ന് എന്നാണ് വൈസ് പ്രസിഡന്&zwj;റ് പ്രസ് സെക്രട്ടറിയുടെ ചുമതലകളെ വിശേഷിപ്പിച്ചത്. രാജിവച്ചെങ്കിലും ഉപദേഷ്ടാവായി തുടരാനാണ് പ്രസിഡന്&zwj;റ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് സമ്മതിച്ചതായും 'Make America Great Again' -ന്&zwj;റെ വക്താവായിരിക്കുമെപ്പോഴുമെന്നും കരൊലൈനും കുറിച്ചു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Alakananda R</dc:creator>
            <atom:link href="https://www.asianetnews.com/magazine/column/resignation-of-white-house-press-secretary-karoline-leavitt-articleshow-e8lzsab"/>
        </item>
        <item>
            <title><![CDATA[ഹോർമുസ് പ്രതിസന്ധി; ആഗോള എണ്ണ വില ഉയരുന്നു, ഇറാനുമായി ചർച്ചകളില്ലെന്ന്‌ ട്രംപ്, അമേരിക്ക സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ]]></title>
            <link>https://www.asianetnews.com/international-news/hormuz-crisis-global-oil-prices-rise-trump-rules-out-talks-with-iran-articleshow-e9x548t</link>
            <guid isPermaLink="true">https://www.asianetnews.com/international-news/hormuz-crisis-global-oil-prices-rise-trump-rules-out-talks-with-iran-articleshow-e9x548t</guid>
            <pubDate>Wed, 19 Aug 2026 07:06:56 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാനുമായി ചർച്ചകളില്ലെന്ന്&zwnj; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx9xtdfcrr1kcty9f08qkzb3,imgname-fotojet---2026-07-12t063651.096-1783818434028.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാ​ഗതത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചർച്ചകളില്ലെന്ന്&zwnj; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസിൽ പ്രതിസന്ധി നീളുന്നതോടെ ആഗോള എണ്ണ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു. ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.&lt;/p&gt;&lt;p&gt;അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപ്, സഖ്യകക്ഷി കൂടിയായ ഒമാന് നേരെ ഭീഷണി മുഴക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരാണെങ്കിൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി.&lt;/p&gt;&lt;p&gt;ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതുമുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഹോർമുസുമായി തെക്കൻ ഭാഗത്ത് അതിർത്തി പങ്കിടുന്ന ഒമാൻ, നിലവിലെ സംഘർഷത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാൻ്റെ ഭാഗത്തുനിന്ന് ഒന്നിലധികം തവണ ഒമാന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതിനിടെ ആണ് ഹോർമുസ് കടലിടുക്ക് തുറക്കാനായി ഒമാൻ ഇറാനുമായി നിർണായക ചർച്ചകൾ നടത്തുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/international-news/hormuz-crisis-global-oil-prices-rise-trump-rules-out-talks-with-iran-articleshow-e9x548t"/>
        </item>
        <item>
            <title><![CDATA[ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; തീരുമാനം ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ]]></title>
            <link>https://www.asianetnews.com/international-news/uae-suspends-all-trade-financial-transactions-with-iran-after-missile-attack-articleshow-k0gzezw</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-suspends-all-trade-financial-transactions-with-iran-after-missile-attack-articleshow-k0gzezw</guid>
            <pubDate>Wed, 19 Aug 2026 12:22:45 +0530</pubDate>
            <description><![CDATA[ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ ലക്ഷ്യമിട്ടതിനെ തുടർന്ന്, ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും നിർത്തിവെച്ചതായി യുഎഇ പ്രഖ്യാപിച്ചു. ഒരു മിസൈൽ രാജ്യത്തിന് പുറത്തും മറ്റൊന്ന് യുഎഇയുടെ സമുദ്ര അതിർത്തിക്കുള്ളിലും പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj57ja14f5hv35r4w36fs3e6,imgname-uae-flag-1771849721892.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ ലക്ഷ്യമിട്ടതിന് പിന്നാലെ ഇറാനുമായുള്ള എല്ലാവിധ വ്യാപാര, ധനകാര്യ ഇടപാടുകളും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും.&lt;/p&gt;&lt;p&gt;ബുധനാഴ്ച പുലർച്ചെ യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹാമേലിയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ യുഎഇ തള്ളിക്കളയുന്നതായി അവർ വ്യക്തമാക്കി. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് പരസ്പര ചർച്ചകൾക്കും സഹകരണത്തിനും മാത്രമാണ് യുഎഇ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ചൊവ്വാഴ്ച ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെയും കപ്പലുകളെയുമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതിരോധ മന്ത്രാലയം നടത്തിയ വിലയിരുത്തലിൽ വ്യക്തമായി. വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിൽ രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു.&lt;/p&gt;&lt;p&gt;ഒരു മിസൈൽ രാജ്യത്തിന് പുറത്തും രണ്ടാമത്തേത് യുഎഇയുടെ സമുദ്ര അതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അടിയന്തര ജാഗ്രതാ നിർദ്ദേശം അധികൃതർ പിൻവലിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-suspends-all-trade-financial-transactions-with-iran-after-missile-attack-articleshow-k0gzezw"/>
        </item>
        <item>
            <title><![CDATA[പ്രതിരോധമല്ല, ഇനി ആക്രമണം; യുഎസിനെതിരെ പുതിയ യുദ്ധതന്ത്രവുമായി ഇറാൻ]]></title>
            <link>https://www.asianetnews.com/international-news/iran-prepares-for-direct-strikes-as-us-iran-war-enters-dangerous-new-phase-articleshow-kq4tdfc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-prepares-for-direct-strikes-as-us-iran-war-enters-dangerous-new-phase-articleshow-kq4tdfc</guid>
            <pubDate>Wed, 19 Aug 2026 17:54:19 +0530</pubDate>
            <description><![CDATA[പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. പ്രതിരോധത്തിൽ നിന്ന് മാറി ശത്രുരാജ്യത്ത് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഇറാൻ തങ്ങളുടെ സൈനിക നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തുകയും സഖ്യകക്ഷികളെ അണിനിരത്തുകയും ചെയ്യുന്നു. മേഖലയിൽ ശാശ്വതമായ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുകയാണ് ടെഹ്&zwnj;റാൻ്റെ ലക്ഷ്യം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0czkjwxmdqy4ncjm7frchqj,imgname-iran-flag--1--1787142196125.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്&zwnj;റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി യുഎസ്&ndash;ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഏകദേശം ആറുമാസം മുൻപ് ആരംഭിച്ച സൈനിക നീക്കങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുന്നതിനിടെ, അമേരിക്കയ്&zwnj;ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ ഭരണനേതൃത്വം. വെറും പ്രതിരോധത്തിൽ ഒതുങ്ങിനിൽക്കാതെ ശത്രുവിന്റെ മണ്ണിൽ കയറി ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഹ്&zwnj;റാൻ തങ്ങളുടെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്നത്.&lt;/p&gt;&lt;p&gt;ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടയിൽ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ്-ഇറാൻ ധാരണാപത്രം (MoU) കാലഹരണപ്പെട്ടതാണ് മേഖലയെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.&lt;/p&gt;&lt;h2&gt;നേതൃത്വത്തിൽ വൻ അഴിച്ചുപണി&lt;/h2&gt;&lt;p&gt;പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ പുതിയ ഉത്തരവുകൾ പ്രകാരം ഇറാന്റെ സുരക്ഷാ നേതൃത്വത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പുതിയ തലവനായി അഹമ്മദ് വാഹിദിയെയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവിയായി മൊഹ്സെൻ റെസായിയെയും നിയമിച്ചു.&lt;/p&gt;&lt;p&gt;തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ യുദ്ധം കൂടുതൽ ആക്രമണാത്മകമായ തലത്തിലേക്ക് മാറ്റുമെന്നും ഇത് ആഗോളതലത്തിൽ അധികാര സന്തുലിതാവസ്ഥയെത്തന്നെ മാറ്റിമറിക്കുമെന്നും ഖമേനിയുടെ ഉപദേഷ്ടാവ് മുഹമ്മദ് മൊഖ്ബർ മുന്നറിയിപ്പ് നൽകി. ശത്രുവിന്റെ മണ്ണിൽ നേരിട്ട് ആക്രമണം നടത്താനുള്ള ശേഷി സൈന്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന ഐആർജിസി ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;h3&gt;സഖ്യകക്ഷികളെ അണിനിരത്തുന്നു&lt;/h3&gt;&lt;p&gt;തങ്ങളുടെ പുതിയ യുദ്ധതന്ത്രത്തിന്റെ ഭാഗമായി മേഖലയിലെ സഖ്യശക്തികളെ ഇറാൻ വീണ്ടും സജീവമാക്കുകയാണ്. യെമനിലെ ഹൂതി വിമതരും ഇറാഖിലെ സായുധ സംഘങ്ങളും സൗദി എണ്ണ ശുദ്ധീകരണശാലകൾക്കും കപ്പലുകൾക്കും നേരെ ആക്രമണ ഭീഷണി ശക്തമാക്കി. എണ്ണവില ഉയർത്തി നിർത്തുക എന്ന ലക്ഷ്യത്തോടെ ഗൾഫിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് നേരെ നിരന്തര ആക്രമണങ്ങൾ നടത്തുന്നു. മേഖലയിലെ വാർത്താവിനിമയ ശൃംഖലയെ ബാധിക്കുന്ന വിധത്തിൽ കടലിനടിയിലെ കേബിളുകൾ തകർക്കുന്നതുൾപ്പെടെയുള്ള യുദ്ധമുറകളിലേക്ക് (Asymmetrical warfare) തിരിയുന്നു. ക്ലസ്റ്റർ വാർഹെഡുകളുള്ള പുത്തൻ തലമുറ ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോൺ വ്യൂഹങ്ങളും യുദ്ധരംഗത്ത് സജ്ജമാക്കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ലക്ഷ്യം ശാശ്വത രാഷ്ട്രീയ ആധിപത്യം&lt;/strong&gt;&lt;/p&gt;&lt;p&gt;ഉപരോധങ്ങളുടെയും നാവിക വിലക്കിന്റെയും ഇരട്ട സമ്മർദ്ദത്തിൽ വീർപ്പുമുട്ടുന്നതിനേക്കാൾ ഭേദം മറ്റൊരു യുദ്ധത്തിലേക്ക് പ്രവേശിക്കുന്നതാണെന്ന നിലപാടിലേക്ക് ഇറാന്റെ നേതൃത്വം എത്തിച്ചേരുന്നു എന്നാണ് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ അതിജീവിച്ച തങ്ങളുടെ കരുത്ത് മേഖലയിലെ ശാശ്വതമായ രാഷ്ട്രീയ മേൽക്കോയ്മയാക്കി മാറ്റാനാണ് ടെഹ്&zwnj;റാൻ ഇപ്പോൾ ലക്ഷ്യമിടുന്നത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Naveen Kumar TV</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-prepares-for-direct-strikes-as-us-iran-war-enters-dangerous-new-phase-articleshow-kq4tdfc"/>
        </item>
        <item>
            <title><![CDATA[Malayalam news live: ഉപരോധം നീക്കണമെന്ന് ഹൂതികൾ; സൗദിക്കെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/international-news/malayalam-news-live-updates-today-19-august-2026-hormuz-crisis-global-oil-prices-rise-liveblog-updates-lcb3lsl</link>
            <guid isPermaLink="true">https://www.asianetnews.com/international-news/malayalam-news-live-updates-today-19-august-2026-hormuz-crisis-global-oil-prices-rise-liveblog-updates-lcb3lsl</guid>
            <pubDate>Wed, 19 Aug 2026 22:14:43 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാ​ഗതത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചർച്ചകളില്ലെന്ന്&zwnj; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസിൽ പ്രതിസന്ധി നീളുന്നതോടെ ആഗോള എണ്ണ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു. ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmyshsz7r53btk45kgv1bax7,imgname-thumbs-b-c-f1b119d3168c203092ccbf6cea386b7b-1774854924262.jpg" type="image/jpeg" height="390" width="690"/>
            <category>international-news</category>
            <dc:creator>Asianet News</dc:creator>
            <atom:link href="https://www.asianetnews.com/international-news/malayalam-news-live-updates-today-19-august-2026-hormuz-crisis-global-oil-prices-rise-liveblog-updates-lcb3lsl"/>
        </item>
        <item>
            <title><![CDATA[ഉപരോധം നീക്കണമെന്ന് ഹൂതികൾ; സൗദിക്കെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/international-news/houthis-threaten-saudi-arabia-demand-end-to-blockade-after-attacks-on-ships-and-oil-facilities-articleshow-qp615il</link>
            <guid isPermaLink="true">https://www.asianetnews.com/international-news/houthis-threaten-saudi-arabia-demand-end-to-blockade-after-attacks-on-ships-and-oil-facilities-articleshow-qp615il</guid>
            <pubDate>Wed, 19 Aug 2026 22:14:43 +0530</pubDate>
            <description><![CDATA[&lt;p&gt;സൗദി അറേബ്യ തങ്ങൾക്കെതിരായ ഉപരോധം നീക്കിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനിടെ സൗദിയുടെ പത്ത് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmyshsz7r53btk45kgv1bax7,imgname-thumbs-b-c-f1b119d3168c203092ccbf6cea386b7b-1774854924262.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ. തങ്ങൾക്ക് മേലുള്ള ഉപരോധം ഉടൻ നീക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടുവരുമെന്നുമാണ് മുന്നറിയിപ്പ്. ഇനി ആക്രമണമുണ്ടായാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും സൗദി സേനയെ വിന്യസിച്ചിട്ടുള്ള എല്ലാ മേഖലകളിലും ആക്രമണം നടത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും ഹൂതികൾ ഭീഷണി മുഴക്കി. ഒരു മാസത്തിനിടെ സൗദി സംയുക്ത സേന യുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച പത്ത് കപ്പലുകൾ മുക്കിയതായും എട്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതായും ഹൂതി വക്താക്കൾ അവകാശപ്പെട്ടു. മേഖലയിൽ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ എണ്ണ വിതരണ കേന്ദ്രങ്ങൾക്ക് നേരെ ഒമ്പത് ആക്രമണങ്ങൾ നടത്തിയെന്നും 14 എണ്ണ ടാങ്കറുകൾ തടഞ്ഞുവെച്ചെന്നും ഹൂതികൾ കൂട്ടിച്ചേർത്തു. ഉപരോധം പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നാണ് ഹൂതികളുടെ പുതിയ പ്രഖ്യാപനം നൽകുന്ന മുന്നറിയിപ്പ്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/houthis-threaten-saudi-arabia-demand-end-to-blockade-after-attacks-on-ships-and-oil-facilities-articleshow-qp615il"/>
        </item>
        <item>
            <title><![CDATA[13 ലക്ഷം ഫോളോവേഴ്സുള്ള വനിതാ ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു, 8 മാസത്തിനിടെ പാകിസ്ഥാനിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ കൊലപാതകം]]></title>
            <link>https://www.asianetnews.com/international-news/pakistani-influencer-shamso-bibi-shot-dead-5th-killing-of-woman-influencer-in-a-year-articleshow-u4iwzxq</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pakistani-influencer-shamso-bibi-shot-dead-5th-killing-of-woman-influencer-in-a-year-articleshow-u4iwzxq</guid>
            <pubDate>Wed, 19 Aug 2026 20:14:42 +0530</pubDate>
            <description><![CDATA[&lt;p&gt;പാകിസ്ഥാനിൽ വനിതാ ഇൻഫ്ലുവൻസർമാർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ കൊലപാതകവും നടന്നിട്ടുള്ളത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0d7p6ysqebey1h8nk8v28yb,imgname-shamso-bibi-1787150670809.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലാഹോർ: പാകിസ്ഥാനിൽ സാമൂഹ്യ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസറായ യുവതിയെ വെടിവച്ചുകൊന്നു. 13 ലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എട്ട് മാസത്തിനുള്ളിൽ പാകിസ്ഥാനിൽ ഇത്തരത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഷംസോ ബീബി എന്ന ഇരുപത്തെട്ടുകാരി. സാമൂഹ്യ മാധ്യമങ്ങളിൽ ഐഷ ഗിലാമന എന്ന പേരിൽ അറിയപ്പെടുന്ന ഷംസോ ബീബി പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14നാണ് ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയുള്ള ടാക്സില നഗരത്തിൽ വെച്ച് കൊല്ലപ്പെട്ടത്. സഹോദരങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;കഴുത്തിന് വെടിയേറ്റ ഷംസോ ബീബി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. വെടിവെയ്പിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനത്തിൽ ഇടിച്ചു കയറുകയും ചെയ്തതോടെ ഷംസോയുടെ 15 വയസ്സുള്ള സഹോദരി അസീമയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറിന് നേരെ ബൈക്കിലെത്തിയവർ അതിവേഗം വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഷംസോ ബീബിയുടെ പിതാവ് ഫസൽ സാഹിബ്&zwnj;സാദ പോലീസിൽ നൽകിയ പരാതി പ്രകാരം, കാഷിഫ് എന്ന വ്യക്തിയുടെ ഫോൺ കോൾ ലഭിച്ചതിനെ തുടർന്നാണ് ഷംസോ തന്റെ ഇളയ സഹോദരി അസീമയോടും സഹോദരൻ നൈമത്തുള്ളയോടുമൊപ്പം കാറിൽ പുറത്തേക്ക് പോയത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നത്.&lt;/p&gt;&lt;p&gt;ഷംസോയ്ക്ക് കൗസർ, ജാവേദ് എന്ന ഷാഹീൻ എന്നിവരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പണം തിരികെ ചോദിച്ചതിനെ തുടർന്ന് ഇവർ ഷംസോയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ് മൊഴി നൽകിയിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനായി ഇവർ രണ്ടുപേരും ചേർന്ന് കാഷിഫിന്റെ പ്രേരണയോടെ കൊലപാതകം ആസൂത്രണം ചെയ്തതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.കൊലപാതകത്തിന് പിന്നാലെ കുടുംബം ഷംസോയുടെ ടിക് ടോക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;പാകിസ്ഥാനിൽ വനിതാ ഇൻഫ്ലുവൻസർമാർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ കൊലപാതകവും നടന്നിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പാകിസ്താനിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ടിക് ടോക് താരമാണ് ഷംസോ ബീബി. അടുത്തിടെ സനാ ജാവേദ്, സനാ യൂസഫ്, മെഹക് ഷെഹ്സാദി, സുമീറ രാജ്പുത് എന്നീ സാമൂഹ്യ മാധ്യമ താരങ്ങളും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/pakistani-influencer-shamso-bibi-shot-dead-5th-killing-of-woman-influencer-in-a-year-articleshow-u4iwzxq"/>
        </item>
    </channel>
</rss>
