<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 15 May 2026 17:23:47 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/literature-malayalam-short-stories" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[Malayalam Short Story :  തീക്കടല്‍ പ്രേമം, അനു ശാരദ എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-theekkadal-premam-a-short-story-by-anu-sarada-articleshow-11g2qqg</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-theekkadal-premam-a-short-story-by-anu-sarada-articleshow-11g2qqg</guid>
            <pubDate>Fri, 15 May 2026 17:23:42 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് അനു ശാരദ എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Poem by Anu Sarada.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krnqb1f2bd44rkbpf8h1yr1y,imgname-bee50fd5-cd60-4a28-b7b9-99b6590d1cef-1778845582818.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;തീക്കടല്&zwj; പ്രേമം&lt;/strong&gt;&lt;/p&gt;&lt;p&gt;അയാളെ വിട്ടു പിരിയുമ്പോഴെല്ലാം എനിക്ക് ഞാനുരുകിത്തീര്&zwj;ന്നു പോകുന്ന പോലെ തോന്നിയിരുന്നു. പായല്&zwj; തിങ്ങിയ പച്ച അടിത്തട്ടില്&zwj; മുങ്ങി ഒളിക്കാന്&zwj; പാകത്തിന് ഉള്ളൊക്കെ വെന്തു പൊള്ളി നൊന്തു പോയിട്ടുണ്ട്. എപ്പോഴും എനിക്ക് മാത്രം വേദനിച്ചു.&lt;/p&gt;&lt;p&gt;എന്നെ വിട്ടു പോകരുതെന്ന് ഞാനയാളോട് പലതരത്തില്&zwj; കെഞ്ചി. തേങ്ങിയും ദേഷ്യപ്പെട്ടും ആക്രോശിച്ചും&lt;/p&gt;&lt;p&gt;നിലവിളിച്ചും എന്തിനേറെ എന്റെയെല്ലാ മാനാഭിമാനവും നെഞ്ചില്&zwj; നിന്നും പറിച്ചെടുത്ത് മുടിയിഴകളിലൊന്നില്&zwj; തിരുകി, ഞാനയാളുടെ കാലില്&zwj; പിടുത്തമിട്ട് എങ്ങലടിച്ചും പറഞ്ഞ് നോക്കി. ഭാവവ്യത്യാസമേതുമില്ലാതെ അയാളെന്നെ ആള്&zwj;ക്കൂട്ടത്തിലേക്ക് വകഞ്ഞു മാറ്റി ഒരു ദാക്ഷിണ്യവുമില്ലാതെ പോയ്ക്കളഞ്ഞു.&lt;/p&gt;&lt;p&gt;എനിക്ക് നോവുന്നുണ്ടായിരുന്നു. എനിക്ക് മാത്രം വേദനിച്ചു. വേദനിക്കാന്&zwj; പാകത്തിന് അയാളെനിക്ക് ആരുമല്ലല്ലോ എന്നും ആരുമായിരിക്കരുതെന്നും ഞാനെന്നെ ഊട്ടിവിട്ടു. ഉപേക്ഷിച്ചു കളയാന്&zwj; ഏറ്റവും എളുപ്പത്തില്&zwj; ഞാനാണല്ലോയെന്നും ഇതുവരെയും പടിയടച്ചു പോയ മുഖങ്ങളെയും ഓര്&zwj;ത്തു&lt;/p&gt;&lt;p&gt;ഞാനെന്റെ പേര് കാറ്റിലെഴുതി.&lt;/p&gt;&lt;p&gt;ഞാന്&zwj; ആരിലുമില്ലെന്നതിനേക്കാള്&zwj; ഒട്ടും അയാളിലില്ലെന്നത് എന്നെ തളര്&zwj;ത്തി. രക്ഷപ്പെടാന്&zwj; ഒരു പഴുതുമില്ലാതെ എന്നെ കൊന്നു കളയും വിധം അയാളെന്നെ ഉപേക്ഷിച്ചു പോയിക്കളഞ്ഞു.&lt;/p&gt;&lt;p&gt;എനിക്ക് മരിക്കാന്&zwj; തോന്നിയില്ല; അയാളെ വെറുക്കാനും. കാരണം എനിക്കയാളെ ഇഷ്ടമായിരുന്നു. സ്&zwnj;നേഹമായിരുന്നു. നിറഞ്ഞ പ്രേമം ആയിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;2&lt;/strong&gt;&lt;/p&gt;&lt;p&gt;എട്ട് കൊല്ലം ഞാന്&zwj; അയാളെ സ്&zwnj;നേഹിച്ചു. അതില്&zwj; മൂന്ന് കൊല്ലവും അയാളെ ഉപേക്ഷിച്ചമാതിരി ഞാന്&zwj; എവിടൊക്കെയോ ഓടിയൊളിച്ചു. എനിക്കയാളല്ലാതെ മറ്റാരും ഉണ്ടെന്നു തോന്നിയില്ല. അനാഥപ്രേതം കണക്കെ ഞാന്&zwj; അലഞ്ഞു നടന്നു. ഭ്രാന്ത് പിടിക്കുമെന്ന നിമിഷത്തില്&zwj; ഞാന്&zwj; മരിക്കാനൊരുമ്പെട്ടു; പരാജയപ്പെട്ടു.&lt;/p&gt;&lt;p&gt;ഓരോ തവണ മരിക്കാനൊരുങ്ങുമ്പോഴും ഞാനയാളെ ഓര്&zwj;ത്തുരുകി. അവസാനം 'മരിക്കുന്നെങ്കിലൊന്ന് മരിക്കൂ' എന്ന് തലയെടുത്തുലച്ചപ്പോഴാണ് കൈയിലെ എഴുന്നു നിന്ന ഞരമ്പുകളറുത്ത് ഉറക്കഗുളികകള്&zwj; വാരി വിഴുങ്ങി കട്ടിലില്&zwj; കിടന്നത്. നിലത്തേക്കൊലിച്ചിറങ്ങുന്ന ചോര അയാളുടെ മുഖം വരച്ചു. ഞാന്&zwj; മരിക്കാന്&zwj; ഭയന്നു.&lt;/p&gt;&lt;p&gt;പിന്നെ ഒരു കൊല്ലം കൂടെ കഴിഞ്ഞയാള്&zwj; എന്നെ വിവാഹം ചെയ്തു. അയാളെന്നെ വല്ലാതെ സ്&zwnj;നേഹിച്ചു, ഞാനതില്&zwj; ലോകം തന്നെ മറന്നു. പക്ഷെ രണ്ടാം മാസം അയാളുടെ മൂന്നാമത്തെ കാമുകിയുടെ പേരുംചൊല്ലി എന്റെ ഇടതു ചെവിയുടെ കേള്&zwj;വി അയാള്&zwj; തൂത്തെടുത്തു. പിന്നെയും അയാളെന്നെ സ്&zwnj;നേഹിച്ചു.&lt;/p&gt;&lt;p&gt;അഞ്ചാമത്തെ കാമുകിയെ ചൊല്ലി അയാളെന്നെ പിന്നെയും അടിച്ചു, നിലത്തൂടെ വലിച്ചിഴച്ചടുത്തെറിഞ്ഞു.&lt;/p&gt;&lt;p&gt;ഞാന്&zwj; ചുരുണ്ടുകൂടി പോയി. ഇപ്പോഴില്ലാത്ത അമ്മയെയും ഉപേക്ഷിച്ച അച്ഛനെയും വിളിച്ചു നിലവിളിച്ചു.&lt;/p&gt;&lt;p&gt;ഒന്ന്, മൂന്ന്, രണ്ട്, നാല്, അഞ്ച്... എനിക്ക് പിന്നൊന്നും തിരിഞ്ഞില്ല. തുന്നിപിടിപ്പിച്ച ഹൃദയം, ഇനിയൊന്നും താങ്ങില്ലാ എന്നും പറഞ്ഞു തുന്നലോരോന്നു പൊട്ടിച്ചു. ഞാന്&zwj; നെഞ്ചു തിരുമ്മിയും അടിയിലൂടെ നിന്നേക്കുകില്ല എന്ന വിധത്തിലുള്ള ചോരയൊഴുക്കിന് തുണികള്&zwj; കീറിയും നശിച്ചു. എന്റെ മുറിയും മുറ്റവുമെല്ലാം വെള്ള അടിത്തുണികള്&zwj; നിറഞ്ഞു.&lt;/p&gt;&lt;p&gt;അയാള്&zwj;ക്ക് പിന്നെയും ഒരുപാടു പെണ്ണുങ്ങള്&zwj; വന്നു പോയി. നിലത്തുണങ്ങി പിടിച്ച ചോരയില്&zwj;, അത് കുഞ്ഞുകൈയും കാലും ആയിരിക്കല്ലേയെന്ന് കരഞ്ഞു കൊണ്ട് ചകിരിയാല്&zwj; ഞാന്&zwj; നിലം ഉരച്ചു കഴുകി.&lt;/p&gt;&lt;p&gt;അയാളില്&zwj; ഞാനെവിടെയാണ് സ്&zwnj;നേഹത്തെയും പ്രേമത്തെയും തിരയേണ്ടതെന്നറിയാതെ ഞാന്&zwj; അടുത്ത തുണിയും മടക്കി വെച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;3&lt;/strong&gt;&lt;/p&gt;&lt;p&gt;അയാളുടെ പെണ്ണുങ്ങളുടെ അത്ര ശരീരമോ, മയക്കുന്ന വാക്കുകളോ എനിക്കില്ലായിരുന്നു. നോക്കുമ്പോള്&zwj; മെല്ലിച്ച് എല്ലുന്തി നെഞ്ചൊട്ടിയ, കഴുത്തിനു മുകളിലോട്ട് വളര്&zwj;ന്നു കേറാത്ത വരണ്ട മുടിയുള്ള ഒരുവളായിരുന്നു ഞാന്&zwj;. എന്നിട്ടും അയാളെന്നോട് 'നിന്നോട് തോന്നുന്നത്ര സ്&zwnj;നേഹം മറ്റൊരുവളോടും ഇല്ല' എന്ന് ആവര്&zwj;ത്തിച്ചാവര്&zwj;ത്തിച്ച് പറഞ്ഞു.&lt;/p&gt;&lt;p&gt;ഓരോ യാത്ര പറച്ചിലുകള്&zwj;ക്ക് ശേഷവും, കണ്ണില്&zwj; നിന്നും മറയുന്നതിനു മുന്നേ ഒരു നോട്ടം, ഒരു ചിരി ഇതിനൊക്കെ വേണ്ടി ഞാന്&zwj; എപ്പോഴും കാത്തു. ഓരോ കാത്തുനില്&zwj;പ്പും ഇല്ലിമുള്&zwj; പോറലുകളായിരുന്നു.&lt;/p&gt;&lt;p&gt;അയാളുടെ ഉമ്മകള്&zwj; മുറിക്കുള്ളിലെ വാതിലിനു പിന്നിലും, കെട്ടിപ്പിടുത്തങ്ങള്&zwj; കിടക്കയ്ക്ക് അടിയിലെന്നും മാത്രം വിശ്വസിച്ചു പോന്ന ഞാന്&zwj; പലപ്പോഴും അയാളെവിടെയാണത് ഒളിപ്പിച്ചിരിക്കുന്നതെന്നറിയാന്&zwj; മുറിക്കുള്ളിലാകെ പരതി നടന്നു. മുറിയൊഴിച്ച്മറ്റൊന്നും തിരയേണ്ടതിന്റെ ആവശ്യമില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;അയാളുടെ വീട്ടുകാര്&zwj;, കൂട്ടുകാര്&zwj;, പരിചയക്കാര്&zwj;, പൊതുയിടങ്ങള്&zwj;, ചടങ്ങുകള്&zwj; -ഇവിടങ്ങളിലൊന്നും ഞങ്ങള്&zwj; ഒരുമുച്ചുണ്ടാവാറില്ല. എനിക്ക് മനുഷ്യ&bull;ാരോട് അടുക്കാനും അറിയില്ലായിരുന്നു, ഇയാളോടൊഴികെ.&lt;/p&gt;&lt;p&gt;എനിക്ക് സ്&zwnj;നേഹം തന്നെയായിരുന്നു. തികഞ്ഞ പ്രേമം. തിരക്കുള്ള തെരുവില്&zwj;, ചുവന്ന സന്ധ്യയില്&zwj;, നീല കടല്&zwj; തീരത്ത്, പോതപ്പുല്&zwj; നിറഞ്ഞ മണപ്പുറത്ത് ഒക്കെയും അയാളുടെ കൈ കോര്&zwj;ത്തു നടക്കാന്&zwj; എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ആളൊഴിഞ്ഞ ഇടവഴിയില്&zwj;, ആരും എത്തിപ്പെടില്ലെന്നുറപ്പുള്ള മരങ്ങള്&zwj; തിങ്ങിയ നാട്ടുവഴിയില്&zwj;- ഇവിടങ്ങളിലൊക്കെ വെച്ചാണയാള്&zwj; എന്റെ വിരലുകളെ തൊട്ടത്. എനിക്ക് വേണ്ടപോലെ ഒരിക്കലും അയാള്&zwj;ക്കെന്നെ സ്&zwnj;നേഹിക്കാന്&zwj; കഴിഞ്ഞില്ല എന്നതാണ് സത്യം. വേദന കൊത്തി വലിച്ചിഴഞ്ഞ ഒരുഗ്രസര്&zwj;പ്പമായിരുന്നു കഴുത്തിനു മുകളിലോട്ട് ചുരുണ്ടുകൂടിയ എന്റെ എണ്ണവറ്റിയ പാതിചെമ്പിച്ച മുടി.&lt;/p&gt;&lt;p&gt;അയാളുടെ കഴിഞ്ഞു പോയ പെണ്ണുങ്ങളുടെ മുന്നില്&zwj; അയാളെന്നെ ഒട്ടും ഗൗനിച്ചതേയില്ല. അയാളുടെ ഏറ്റവും അവസാനത്തെ പെണ്ണിന്റെ മുന്നില്&zwj; വെച്ച്, എന്നെ അകറ്റി മാറ്റി നടന്നു പോയപ്പോള്&zwj; അവളുടെ മുഖത്ത് കണ്ട ചിരിയിലാണ്, പോറലുകള്&zwj; ഹൃദയത്തിന്റെ നീല ഞരമ്പും മുറിച്ചു കളഞ്ഞത്.&lt;/p&gt;&lt;p&gt;എനിക്കത് സഹിക്കാന്&zwj; പറ്റിയില്ല. തല ഞരമ്പ് പൊട്ടി ഞാന്&zwj; നിലത്തു വീണു പോയി. എന്റെ പ്രേമം എപ്പോഴും അരികിടിഞ്ഞ പൊട്ടക്കിണറ് പോലെ നിലനിന്നു. ചെറിയൊരു പ്രകമ്പനത്തിനു പോലും അത് ഇടിഞ്ഞ് ഉള്ളു നികന്നുകൊണ്ടിരുന്നു. വേണ്ടപോലെ സ്&zwnj;നേഹിക്കപ്പെടാതെ ഞാന്&zwj; നശിക്കുകയാണുണ്ടായത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-theekkadal-premam-a-short-story-by-anu-sarada-articleshow-11g2qqg"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : കാലന്‍ പുണ്യാളന്‍, ടോണി ടീന്‍സ് എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-kalan-punyalan-a-malayalam-short-story-by-tony-teens-articleshow-187n14e</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-kalan-punyalan-a-malayalam-short-story-by-tony-teens-articleshow-187n14e</guid>
            <pubDate>Tue, 03 Feb 2026 11:20:43 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ടോണി ടീന്&zwj;സ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Tony teens&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgh0kajrq5d8zcscmgpngxzr,imgname-9dccf3a7-f529-4816-ba92-420276c9eed1-1770097584727.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഇരുമ്പ് വലയ്ക്ക് മുകളിലിരിക്കുന്ന ഇറച്ചി വിയര്&zwj;ത്ത് നെയ്യ് കനലിലേക്ക് വീണു. ശത്രു കാണികള്&zwj;ക്ക് നടുവിലേക്ക് വന്നിരുന്നു. റീജിയണല്&zwj; ഹെഡ് പുണ്യാളനെ വാഴ്ത്തിക്കൊണ്ട് മൈക്ക് തിന്നുന്നത് തുടര്&zwj;ന്നു: ''നീന്തല്&zwj; വിദഗ്ധനായ, കഥാകൃത്തായ, റാങ്കുകാരനായ, സമരപോരാളിയായ നല്ലയിടയന്&zwj;.'' ശത്രു അതുകേട്ട് ചിരിച്ചുകൊണ്ട് പുണ്യാളനെ നോക്കി: 'എല്ലാം അറിയാവുന്ന മൂന്നാമന്&zwj; ഞാന്&zwj;!'&lt;/p&gt;&lt;p&gt;അതുവരെ പുണ്യാളന്റെ യാത്രയയപ്പ് ചടങ്ങിലെ സകല അധികപ്രസംഗങ്ങള്&zwj;ക്കും ഇടത്തോട്ടും വലത്തോട്ടും തലയാട്ടി ഉള്ളുകൊണ്ട് ഉറങ്ങി രസിച്ച കാണികളായ അതേ പരസ്യകമ്പനിയിലെ ജോലിക്കാര്&zwj;ക്ക്, പുണ്യാളനെക്കുറിച്ചുള്ള ഈ വിശേഷണങ്ങള്&zwj; കേട്ടിട്ടും തോന്നേണ്ടാത്തതൊന്നും തോന്നിയില്ല. അവരെല്ലാം പുണ്യാളന്റെ ക്യാബിനില്&zwj; തൂക്കിയിട്ടിരിക്കുന്ന നീന്തലിന് കിട്ടിയ മെഡലുകള്&zwj; കണ്ടിട്ടുണ്ട്. പണ്ടെഴുതിയതെന്ന് പറഞ്ഞ് പുണ്യാളന്&zwj; ബ്ലോഗിലിട്ട കഥകള്&zwj;, അയാള്&zwj; തന്നെ അവരെ നിര്&zwj;ബന്ധിച്ച് വായിപ്പിച്ചിട്ടുണ്ട്. അയാളുടെ പഠിച്ച് റാങ്കുമേടിച്ചതിന്റെ മുഴച്ച ഹുങ്ക് കണ്ടവര്&zwj; ചിരിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് സമരം ചെയ്ത് കമ്പനിയിലുള്ളവര്&zwj;ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത് അയാള്&zwj; പുണ്യാളനായതിനെ പറ്റിയുള്ള മിത്ത് അവര്&zwj; കേട്ടിട്ടുമുണ്ട്.&lt;/p&gt;&lt;p&gt;ഒടുവില്&zwj; മൈക്ക് കിട്ടിയപ്പോള്&zwj; ''തനിക്കിഷ്ടമൊള്ളതൊക്കെ ചെയ്യാന്&zwj; പറ്റട്ടെ.'' എന്ന ഒറ്റവരിയില്&zwj; സി.ഇ.ഒ ചടങ്ങ് അവസാനിപ്പിച്ചു. പുണ്യാളന്&zwj; അയാളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ശത്രു സ്ഥലം വിട്ടു.&lt;/p&gt;&lt;p&gt;തീറ്റിയും കുടിയും തുടങ്ങി. പുണ്യാളന്&zwj; തന്നെ സി.ഇ.ഒയ്ക്കും, ഹെഡിനും ഒഴിച്ചുകൊടുത്തു.&lt;/p&gt;&lt;p&gt;അപ്പോള്&zwj; ഗ്ലാസ് ഭിത്തിക്കപ്പുറത്തുകൂടെ ടെറസില്&zwj; നിന്ന് ചാടിയ പച്ചത്തുണി ചുറ്റിയ ചുരുണ്ടമുടിക്കാരി തറതൊട്ടു!&lt;/p&gt;&lt;p&gt;'ആ കാലന്&zwj; കാരണവാ!' എന്നൊരു നാഥനില്ലാത്ത ഒച്ച പുണ്യാളനെ നോക്കി ചുരുണ്ടമുടിക്കാരിയില്&zwj; നിന്നൊലിക്കുന്ന ചോരയ്&zwnj;ക്കൊപ്പം കോണ്&zwj;ക്രീറ്റ് സ്ലാബിന് മുകളില്&zwj; തളംകെട്ടിക്കിടന്നു.&lt;/p&gt;&lt;p&gt;''ഇതൊക്കെ വെള്ളിക്കരണ്ടിയില്&zwj; ഉരുട്ടിവെച്ച് കൊടുക്കാന്&zwj; ആളൊള്ളതിന്റെ കഴപ്പാ. ഇവക്കൊന്നും പണിയെടുക്കാന്&zwj; വയ്യ.'' പുണ്യാളന്&zwj; അന്നുച്ചയ്ക്ക് ചുരുണ്ടമുടിക്കാരി സബ്മിറ്റ് ചെയ്ത ഫയലിന്റെ കോപ്പിയെടുത്തിട്ട് ടെര്&zwj;മിനേഷന്&zwj; ലെറ്റര്&zwj; കൊടുത്തതുപോലെ, സ്&zwnj;പോട്ടില്&zwj; തന്നേ ഡെത്ത് സര്&zwj;ട്ടിഫിക്കറ്റും കൊടുത്തു.&lt;/p&gt;&lt;p&gt;ശത്രു പറഞ്ഞുവിട്ട പോലീസുകാരെ ഹെഡ് തന്റെ മുറിയിലൊന്ന് ഇരുത്താന്&zwj; നോക്കി. അങ്ങോട്ട് കാലെടുത്ത് വെച്ചതും, പന വെച്ച ചട്ടിയിലെ വെള്ള ഉരുളന്&zwj; കല്ലുകള്&zwj;ക്ക് ഒപ്പം കിടക്കുന്ന പത്ത് അണപ്പല്ലുകള്&zwj; അവിരിലാരോ കണ്ടു. അതോടെ എല്ലാം ഹെഡിന്റെ തലയിലായി.&lt;/p&gt;&lt;p&gt;''സേവ വല്ലോം കാണും സാറേ. ഇവിടെ ജോലിയെടുക്കാന്&zwj; വയ്യാതെ എത്രപേര് ചത്തിട്ടൊണ്ട്. ഞാന്&zwj; തന്നെ ഇന്ന് പിരിഞ്ഞ് പൊവ്വാരുന്ന്. ' പുണ്യാളന്&zwj; പോലീസുകാര്&zwj;ക്കും ഒഴിച്ചുകൊടുത്തു.&lt;/p&gt;&lt;p&gt;പണ്ട് തിരുവനന്തപുരത്തെ പരസ്യകമ്പനിയുടെ ഈ ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത് ഹെഡിനെ ഏല്&zwj;പ്പിച്ചിട്ട് നിന്ന നില്&zwj;പ്പില്&zwj; പോയ പോലെ, സി.ഇ.ഒ പോലീസുവണ്ടിയുടെ വെട്ടം കണ്ടതും വീണ്ടും മുങ്ങി.&lt;/p&gt;&lt;p&gt;ആ പണ്ട് പുണ്യാളന്&zwj; ഉള്&zwj;പ്പടെ പതിനൊന്ന് പേരെ ഹെഡ് അവിടെ ജോലിക്കെടുത്തു. രണ്ടിന്റന്ന് കള്ളന്&zwj; വന്ന് പതിനൊന്നെണ്ണത്തിന്റെയും രേഖകള്&zwj; അടക്കം കട്ടോണ്ടു പോയി. ഹെഡ് കാര്യമായിട്ട് കൈമടക്ക് ചുരുട്ടിക്കൊടുത്ത് അന്വേഷണത്തിന് ഊര്&zwj;ജ്ജം വെപ്പിക്കാന്&zwj; നോക്കിയ രാത്രിയില്&zwj; ബ്രാഞ്ചിലെ ഫാനുകളില്&zwj; കഴുത്തിലിടാന്&zwj; പറ്റുന്ന പുത്തന്&zwj; വെള്ള കുരുക്കുകള്&zwj; തൂക്കുകയും, ഒത്ത നടുക്കത്തെ ടൈലുകള്&zwj; കുത്തിയിളക്കി ആരോ ഏത്തവാഴ നടുകയും ചെയ്തു. ഹെഡ് പിന്നെ കൈമടക്കിയില്ല.&lt;/p&gt;&lt;p&gt;അവിടെയും ജോലിയില്ല, രേഖകള്&zwj; ഇല്ലാതെ മറ്റെവിടെയും ജോലിയില്ലെന്ന് മനസ്സിലാക്കിയ പുണ്യാളന്&zwj; ഒഴിച്ച് പത്തുപേരും സമരമായി. ഒറ്റിനിന്ന പുണ്യാളനെ ഹെഡ് പൊക്കി: ''കാശ് തരാം. പ്രശ്&zwnj;നം ഒതുക്കി തീര്&zwj;ത്താലീ ബ്രാഞ്ചും.''&lt;/p&gt;&lt;p&gt;പ്രശ്&zwnj;നം തീര്&zwj;ന്നില്ലെങ്കിലും, പ്രശ്&zwnj;നക്കാരെല്ലാം തീര്&zwj;ന്നു! അന്നാണ് പുണ്യാളന്&zwj; 'ദി പുണ്യാളനായതും', ഹെഡ് അയാളെ വാഴ്ത്തി ഉയര്&zwj;ത്തി മണ്ടേലിരുത്തിയതും.&lt;/p&gt;&lt;p&gt;'കഴിവ് ഉള്ളവര്&zwj;ക്ക് കടന്നു വരാം.' എന്ന പരസ്യകമ്പനിയുടെ പരസ്യം കണ്ട് ഉദ്യോഗാര്&zwj;ത്ഥികള്&zwj; പുണ്യാളന്റെ മുന്നില്&zwj; മുട്ടുകുത്തി. പുണ്യാളന്&zwj; അവരുടെ അപേക്ഷകളും, രേഖകളും കീറിയെറിഞ്ഞു: ''കഴിവൊണ്ടോ ഞാന്&zwj; പണിതരും. അതിന് പേപ്പറും, പേരും എനിക്ക് വിഷയമല്ല. എനിക്കെല്ലാവരും സമം.''&lt;/p&gt;&lt;p&gt;കമ്പനി പരസ്യമായിട്ട് തന്നെ രക്ഷപ്പെട്ടു. പിന്നില്&zwj; പണിയെടുത്തത് ആരാണെന്നത് മാത്രം രഹസ്യമായിട്ടിരുന്നു. കിട്ടിയ ക്രെഡിറ്റെല്ലാം പുണ്യാളന്റെ അക്കൗണ്ടില്&zwj; വീണു.&lt;/p&gt;&lt;p&gt;കാശ് കിട്ടുന്നതുകൊണ്ട് ആദ്യമാരും പരാതി പറഞ്ഞില്ല. കാശ് കുറേ കിട്ടിയപ്പോള്&zwj; പേരും കൂടെ വേണമെന്നായി ചിലര്&zwj;ക്ക് പരാതി.&lt;/p&gt;&lt;p&gt;''ഏത് പേര്? എന്ത് പേര്? നീയൊക്കെ അതിനാരാ? വല്ല രേഖേം ഒണ്ടോ?'' പുണ്യാളന്&zwj; തന്റെ തിരുരൂപം അവര്&zwj;ക്ക് മുന്നില്&zwj; ആദ്യമായി വെളിപ്പെടുത്തി. ആ ചൈതന്യം കണ്ടിട്ടും അടങ്ങാത്തവരെ, അയാള്&zwj; മോക്ഷം കൊടുത്ത് സ്വര്&zwj;ഗ്ഗത്തിലേക്ക് അയച്ചു.&lt;/p&gt;&lt;p&gt;ഹെഡ് ചുരുണ്ടമുടിക്കാരിയില്&zwj; കുരുങ്ങിയിട്ടും കമ്പനി പൂട്ടിയിട്ടും, ശത്രു പുണ്യാളന്റെ മിത്രമായില്ല. ശത്രു വാക്കു പാലിക്കാത്തതിന്റെ നിരാശയില്&zwj; പുണ്യാളന്&zwj; തന്റെ സ്ഥാനം സ്വയം സ്വന്തം നാട്ടിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.&lt;/p&gt;&lt;p&gt;പിറ്റേ വര്&zwj;ഷം അഞ്ചലില്&zwj; ഓണം വരുന്നതിന് ഒരാഴ്ച മുന്നേ, പുണ്യാളന്റെ ഏത്തക്കുലകള്&zwj; തൂക്കിനോക്കിയിട്ട് എത്ര കിലോ ഉണ്ടെന്ന് കടക്കാരന്&zwj; പുസ്തകത്തില്&zwj; കുറിച്ചിട്ടു: ''ജോലിക്കാരന്&zwj; എന്തിയേ?''&lt;/p&gt;&lt;p&gt;''ആര്&zwj;ക്കറിയാം. വല്ല മലയാളീം ആണേ വീട്ടില്&zwj; പോയി നോക്കാരുന്ന്. ഇതെവിടെ പോവാനാ? വെളവെടുപ്പിന് നിക്കാതെ അവന്&zwj; പോയി.''&lt;/p&gt;&lt;p&gt;കടക്കാരന്&zwj; രണ്ട് പേജൂടെ മറിച്ചിട്ട് ഒരു നമ്പരെടുത്തു: ''ഇതി വിളി. ഇവടെ പണ്ട് കണക്കെഴുതാന്&zwj; നിന്ന 'പയ്യനാ'. കഴിവൊള്ളവനാ.''&lt;/p&gt;&lt;p&gt;''കൊള്ളാവുന്നവനാന്നേ വീട്ടിലോട്ട് വരാന്&zwj; പറ.'' പുണ്യാളന്&zwj; കടക്കാരന്&zwj; കൊടുത്ത കാശെണ്ണി.&lt;/p&gt;&lt;p&gt;ഉച്ചയ്ക്ക് കാക്കകള്&zwj; കാറി വിളിച്ചപ്പോള്&zwj; പയ്യന്&zwj; നടതുറന്നു വന്ന പുണ്യാളനെയും പൂച്ചയെയും തൊഴുതു: ''ഞാനാ കടക്കാരന്&zwj; പറഞ്ഞ 'പയ്യന്&zwj;.''&lt;/p&gt;&lt;p&gt;''എല്ലാ പണിയും ചെയ്യേണ്ടി വരും.''&lt;/p&gt;&lt;p&gt;''ചെയ്യാം.''&lt;/p&gt;&lt;p&gt;പയ്യന് കിടക്കാന്&zwj; വിറകുകള്&zwj; തള്ളുകൂടുന്ന പുര കിട്ടി.&lt;/p&gt;&lt;p&gt;പുണ്യാളന്&zwj; വെളുപ്പിനെ ഉണക്ക ചാണകം കത്തിച്ച് ആമ്പിയന്&zwj;സ് ഒരുക്കുമ്പോള്&zwj; എരിത്തിലിന്റെ മുകളില്&zwj; അടയിരിക്കുന്ന പ്രാവുകള്&zwj; കുറുകും. പശുവിന്റെ അകിട് നെയ്യിട്ട് പോളിഷ് ചെയ്തിട്ട്, അയാള്&zwj; പയ്യനെ നോക്കും. പയ്യന്&zwj; വലതുകാല്&zwj; വെച്ച് എരിത്തിലിലേക്ക് കേറി കറക്കും. കറന്നെടുത്തതുമായി പുണ്യാളനും പൂച്ചയും വീട്ടിലോട്ടും, പയ്യന്&zwj; പോത്തുകളുമായി ആറ്റിലോട്ടും പോകും.&lt;/p&gt;&lt;p&gt;മഴപെയ്യാത്ത ദിവസങ്ങളില്&zwj; പോലും പോസ്റ്റ്മാന്&zwj; കൊണ്ടിടുന്ന ആഴ്ചപ്പതിപ്പുകള്&zwj; തണുത്ത് വിറക്കുന്നത് പുണ്യാളന്&zwj; ശ്രദ്ധിച്ചു. ഒരു ദിവസം പോസ്റ്റ്മാന്&zwj; ഗേറ്റടച്ചതും, പുണ്യാളന്&zwj; വീടിന്റെ പുറകിലെ കുളിമുറി ചവിട്ടിപ്പൊളിച്ചു: ''നിനക്കീ അസുഖോം ഒണ്ടോ?''&lt;/p&gt;&lt;p&gt;തുരുമ്പിച്ച ആണിയില്&zwj; കൊരുത്തിട്ടിരുന്ന കൈലിയും വലിച്ചെടുത്ത് പയ്യന്&zwj; പൊങ്ങി: ''വല്ലപ്പോഴും വായിക്കും.''&lt;/p&gt;&lt;p&gt;''എഴുതുവോ?''&lt;/p&gt;&lt;p&gt;''എടയ്ക്ക്.''&lt;/p&gt;&lt;p&gt;''എഴുതിയത് വല്ലോം ഒണ്ടോ?''&lt;/p&gt;&lt;p&gt;''ഒണ്ട്.''&lt;/p&gt;&lt;p&gt;''എടുത്തോണ്ട് വാ.''&lt;/p&gt;&lt;p&gt;പുണ്യാളന്&zwj; അക്ഷമനായി പയ്യനെ കാത്ത് കിണറിനെ വലംവെച്ചുകൊണ്ടിരുന്നു. ഇടതുകൈയില്&zwj; അരയും കൈലിയും ചുരുട്ടിപ്പിടിച്ച്, വലതുകൈയില്&zwj; പേപ്പറുകളുമായി പയ്യന്&zwj; വന്നു.&lt;/p&gt;&lt;p&gt;രണ്ട് കഥകള്&zwj;!&lt;/p&gt;&lt;p&gt;പുണ്യാളന്&zwj; കിണറ്റില്&zwj; കിടക്കുന്ന തൊട്ടിയെടുത്ത് പയ്യന്റെ മൂക്ക് പൊട്ടിച്ചു: ''എന്റെ കഥ മോട്ടിക്കാന്&zwj; നോക്കുന്നോടാ? തൊലയ്ക്കും ഞാന്&zwj;.''&lt;/p&gt;&lt;p&gt;മൂക്കില്&zwj; നിന്ന് വായിലേക്ക് ഒഴുകിയ ചോരയിറക്കിട്ട്, പയ്യന്&zwj; തലപൊക്കി: ''ഞാന്&zwj;?''&lt;/p&gt;&lt;p&gt;പുണ്യാളന്&zwj; കപ്പിയില്&zwj; നിന്ന് കയര്&zwj; വലിച്ചെടുത്ത് പയ്യന്റെ കഴുത്തില്&zwj; ചുറ്റി: ''എവടെടാ എന്റെ ബാക്കി കഥകള്&zwj;?''&lt;/p&gt;&lt;p&gt;പയ്യനെ കൈകുത്തി അയ്യം മുഴുവനും കഥകള്&zwj; തേടി പുണ്യാളന്&zwj; നടത്തിച്ചു. അവന്റെ കഴുത്തില്&zwj; മണിപോലെ തൂങ്ങിയാടുന്ന തൊട്ടിയുടെ ഒച്ചകേട്ട് പട്ടി ഓടി വന്ന്, മാറി നിന്നു.&lt;/p&gt;&lt;p&gt;ഇല്ലാത്ത കഥകള്&zwj; കിട്ടാതായപ്പോള്&zwj; പുണ്യാളന്&zwj; കയറിന്റെ അറ്റം കൊണ്ട് പയ്യന്റെ മുതുക് കീറി: ''പത്തു നൂറ് കഥകള്&zwj; ഒണ്ടായിരുന്ന്. നീ എവിടെകൊണ്ട് കളഞ്ഞാലും വേണ്ടില്ല വായിച്ചതുവെച്ച് ഓര്&zwj;ത്തെടുത്ത് എഴുതി തന്നോണം.''&lt;/p&gt;&lt;p&gt;പുണ്യാളന്&zwj; കയറുവിട്ടു. തൊട്ടി തറയില്&zwj; തട്ടി. അറപ്പുപലകയില്&zwj; പോത്തിന്റെ തല ഇരിക്കുമ്പോലെ, തൊട്ടിപ്പുറത്ത് പയ്യന്റെ തല ഇരുന്നു.&lt;/p&gt;&lt;p&gt;പയ്യന്&zwj; വായിക്കാത്ത കഥകള്&zwj; ഓര്&zwj;ത്തെടുത്ത് പുണ്യാളന് എഴുതികൊടുത്തു.&lt;/p&gt;&lt;p&gt;''ഞാനെഴുതിയതിന്റെ അറ്റം തൊടയ്ക്കാന്&zwj; കൊള്ളത്തില്ല.'' പുണ്യാളന്&zwj; ചെള്ള് മരുന്നെടുത്ത് പയ്യന് കൊടുത്തു: ''പട്ടീടെ കഴുത്തിന്റെ പൊറകില് ഒത്ത നടുക്ക് തേക്കണം. എത്ര നക്കാന്&zwj; നോക്കിയാലും നക്കാന്&zwj; പറ്റല്ല്.''&lt;/p&gt;&lt;p&gt;വലിയ പെരുന്നാള്&zwj; വന്നു. മുട്ടന്&zwj; പോത്തുകളൊക്കെ പിക്കപ്പില്&zwj; കേറി. പുണ്യാളന്&zwj; ഉടനെ ഫോണില്&zwj; പുതിയ പോത്തുകുട്ടികള്&zwj;ക്ക് ഓര്&zwj;ഡര്&zwj; കൊടുത്തു: ''ഒറിജിനല്&zwj; മുറ തന്നെ വേണം. അതും ഇതും ചേര്&zwj;ന്നതൊന്നും വേണ്ട. വംശശുദ്ധി മസ്റ്റാ.''&lt;/p&gt;&lt;p&gt;പോയ പോത്തുകള്&zwj; ബാക്കിവെച്ച വളര്&zwj;ത്ത് പുല്ലുകളുടെ മൂടെണ്ണാന്&zwj; പുണ്യാളന്&zwj; അവയുടെ ഇടയിലേക്ക് കാലുകുത്തിയതും, പുല്ലിനെ നനച്ചൊരു ചുവന്ന തുള്ളി വന്നുവീണതും ഒരുമിച്ചായിരുന്നു. പുണ്യാളന്&zwj; പയ്യന്റെ ഞരമ്പ് രണ്ടാകും മുന്നേ അവന്റെ കൈയ്യിലിരുന്ന ഇരുമ്പ് തട്ടിയെറിഞ്ഞു. പിന്നെ പറ്റാവുന്നത്ര ഊക്കെടുത്ത് അവനെ തൊഴിച്ചു. അവസാനം കാല് നൊന്തപ്പോള്&zwj;, തൊഴി നിര്&zwj;ത്തി പയ്യനെ വലിച്ചോണ്ട് അയാള്&zwj; മുറ്റത്തോട്ട് പോയി.&lt;/p&gt;&lt;p&gt;പയ്യന്&zwj; പട്ടിക്കൂടിന് മുന്നില്&zwj; കിടന്ന് കരയുന്നത് കേട്ട് പുണ്യാളന്&zwj; വീട്ടില്&zwj; നിന്നൊരു തകരപെട്ടിയുമായി വന്നു. അയാള്&zwj; പെട്ടിയും കൂടും തുറന്നു. പട്ടി വന്ന് പെട്ടിയില്&zwj; അണപ്പല്ലുകള്&zwj;ക്ക് നടുവില്&zwj; അടുക്കിവെച്ചിരിക്കുന്ന മരത്തൊലിയില്&zwj; പച്ചകുത്തി ഉണ്ടാക്കിയ ചീട്ടുകളില്&zwj; നിന്ന് മൂന്നെണ്ണം കടിച്ചെടുത്ത് നിലത്തിട്ടു. പുണ്യാളന്&zwj; പട്ടിയെ തട്ടി കൂട്ടില്&zwj; കേറ്റിയിട്ട്, പയ്യനേം കൊണ്ട് ആറ്റിലേക്ക് നടന്നു: ''ചത്താലും ചീഞ്ഞാലും ആര്&zwj;ക്കേലും വളവാകണം. ഇല്ലേല്&zwj; ജനിക്കല്ല്.''&lt;/p&gt;&lt;p&gt;അകം പൊള്ളയായ ഒരു മുള പയ്യന്റെ വായില്&zwj; തിരുകിയിട്ട്, പുണ്യാളന്&zwj; അവനെ ആറ്റിലെറിഞ്ഞു. അറ്റം പൊങ്ങിക്കിടക്കുന്ന മുളയിലൂടെ ശ്വാസം വലിച്ചെടുത്ത് ഒഴുകുന്ന പയ്യനൊപ്പം, ഉള്ളതിലേറ്റവും വലിയ പോത്തിന്റെ പുറത്തിരുന്ന് പുണ്യാളന്&zwj; ആറ്റില്&zwj; അലഞ്ഞു. അയാള്&zwj; പട്ടിയെടുത്ത ചീട്ടുകള്&zwj; വിടര്&zwj;ത്തി നോക്കി:&lt;/p&gt;&lt;p&gt;''അതെന്തായാലും കാര്യവായി. ചീട്ടെല്ലാം ഒരേ ചോരയാ. എന്റെ ചോര.''&lt;/p&gt;&lt;p&gt;പുണ്യാളന്&zwj; ആദ്യത്തെ ചീട്ട് വെള്ളത്തില്&zwj; കമഴ്ത്തിപ്പിടിച്ച് പയ്യനെ കാട്ടി. പയ്യന്&zwj; ചീട്ടില്&zwj; പച്ചകുത്തിയിരിക്കുന്ന രൂപത്തെ കണ്ടു. പുണ്യാളന്&zwj; കണ്ണുകളടച്ച് ധ്യാനനിമഗ്&zwnj;നനായി: ''മൂത്ത ചേട്ടനായിരുന്നു. അതിലും മൂത്ത എഴുത്തുകാരനും വായനക്കാരനും.''&lt;/p&gt;&lt;p&gt;രണ്ടാമത്തെ ചീട്ടും നനഞ്ഞു: ''എന്റെ ഇരട്ട. നല്ലൊന്നാന്തരം പഠിപ്പിസ്റ്റ്. റാങ്കുകാരന്&zwj;.''&lt;/p&gt;&lt;p&gt;മൂന്നാമത്തെ ചീട്ടില്&zwj; ഒരു കൊച്ചു കുട്ടിയായിരുന്നു. ''എളയവന്&zwj;. നല്ല നീന്തലുകാരന്&zwj;. ഈ ഒഴുക്കിലാ അവന്&zwj; നീന്തല് പഠിക്കുന്നത് തന്നേ.''&lt;/p&gt;&lt;p&gt;ചീട്ടുകള്&zwj; വീണ്ടും പെട്ടിയിലായി. ''അപ്പോ ഞാന്&zwj; പറഞ്ഞുവന്നത് കഴിവൊള്ളവര് ആദ്യമായിട്ടല്ല എന്റെ മുന്നി വരുന്നേ. ഇനി ഞാനിവരടെ കൊഴപ്പങ്ങള് പറയാം. മൂത്ത ആള്&zwj;ക്ക് അഞ്ച് പൈസ ഒണ്ടാക്കണമെന്ന ചിന്തയില്ലായിരുന്നു. ഒണ്ടാക്കാനൊള്ള കഴിവും. അപ്പനും അമ്മയും പോയികഴിഞ്ഞപ്പോ എനിക്ക് ഇരട്ടയിലായിരുന്നു പ്രതീക്ഷ. എവിടുന്ന്! അവനൊടുക്കത്തെ പേടി. പേടീന്ന് പറഞ്ഞാല്&zwj; ഇന്റര്&zwj;വ്യൂവിന് പോവാന്&zwj; പേടി. പോയാല്&zwj; മിണ്ടാന്&zwj; പേടി. ജോലികിട്ടിയാല്&zwj; അവടെ നിക്കാന്&zwj; പേടി. അതങ്ങനൊരുത്തന്&zwj;. എളേവന്റെ പ്രശ്&zwnj;നം ബാക്കിയൊള്ളവന്&zwj; പിടിച്ചുനില്&zwj;ക്കാന്&zwj; കൊന്നിട്ടായാലും കട്ടിട്ടായാലും വല്ല വഴിയും സെറ്റാക്കിയാല്&zwj; കൂടെ നിക്കത്തില്ല. അഹങ്കാരം. കഴിവൊള്ള എല്ലാത്തിനും ഒണ്ടത്.''&lt;/p&gt;&lt;p&gt;തണുത്ത് കിടുങ്ങികൊണ്ട് പയ്യന്&zwj; ചുവപ്പ് പറ്റിയ പുല്ലുകള്&zwj; മെഷീനിലിട്ട് പശുവിന് തിന്നാന്&zwj; പരുവമാക്കുമ്പോള്&zwj;, പുണ്യാളന്&zwj; വന്ന് അവന്റെ കഴുത്തില്&zwj; കടിച്ച് ബാക്കിയുള്ള ധൈര്യം കൂടെ ഊറ്റി: ''കഴിവൊള്ളവന്മാര്&zwj;ക്ക് അതിന്റെ വെല അറിയത്തില്ല. അവനൊന്നും അതുപയോഗിച്ച് ഗതിപിടിക്കത്തില്ല. അഹങ്കരിച്ചങ്ങനെ നടക്കും. എന്നാ കഴിവില്ലാത്തവന്മാര് അങ്ങനല്ല. എലിയെ പുലിയാക്കി കാണിച്ചാണേലും അവര് കരയ്&zwnj;ക്കെത്തും. നിനക്കിപ്പോ കഴിവൊണ്ട്, ജീവനും. പക്ഷേ, കളിക്കാനറിയത്തില്ല. അതറിയാവുന്നവന്റെ കൈയ്യില്&zwj; നീ കോല് കൊട്. അവന്&zwj; കളിക്കട്ട്. അല്ലാതങ്ങ് ചത്താ ഇത്രേം കാലം ചോറ് തന്ന ഞാന്&zwj; മണ്ടനാവൂല്ലേ?''&lt;/p&gt;&lt;p&gt;പയ്യന്&zwj; ഇരുട്ടില്&zwj; കീറിയ കൈലി പുതച്ച് വിറകിന്റിടയ്ക്ക് ഞെരുങ്ങി കിടന്നു. പതിവുപോലെ അന്നും പന്നിയെലി വന്നു. പയ്യന്&zwj; കൈലി പൊക്കി: ''ഞാന്&zwj; ചത്താ കെടത്താന്&zwj; ഒരു കുഴി നീയേലും കുത്തണേ. ഇല്ലേ വെയിലത്ത് കെടന്ന് അവിയത്തേ ഒള്ളു.''&lt;/p&gt;&lt;p&gt;പന്നിയെലി കൈലിക്കുള്ളിലൂടെ അകത്തേക്ക് ചെന്ന് പയ്യന്റെ നെഞ്ചിലെ രോമത്തില്&zwj; തലവെച്ച് കിടന്നു.&lt;/p&gt;&lt;p&gt;പിറ്റേന്ന് ഉച്ചയുറക്കത്തിന് കിടന്ന പുണ്യാളനെ കാക്കകള്&zwj; കാറി പയ്യന്&zwj; പുറത്തുചാടാന്&zwj; ഗേറ്റ് തുറന്നത് അറിയിച്ചു. പുണ്യാളന്&zwj; പയ്യനെ പിടിച്ച് വിറകുപുരയില്&zwj; കൊണ്ടുവന്ന്, അവന്റെ ബാഗുതുറന്ന് തുണികള്&zwj; കൂട്ടിയിട്ട് കത്തിച്ച് ആവിപിടിപ്പിച്ചു. പോര! അയാള്&zwj; പയ്യന്റെ ആധാറും, ലൈസന്&zwj;സും അടക്കം സകല രേഖകളും ചുരുട്ടി കത്തിച്ച് അവനെ കൊണ്ട് വലിപ്പിച്ച് തീര്&zwj;ത്തു.&lt;/p&gt;&lt;p&gt;പയ്യന്&zwj; അതോടെ പുണ്യാളന്റെ പാവയായി! പുണ്യാളന്&zwj; പറയുമ്പോള്&zwj; എഴുന്നേല്&zwj;ക്കും, കറക്കും, ആറ്റില്&zwj; പോത്തുകളുടെ കൂടെ കിടക്കും, വാഴകള്&zwj;ക്ക് വളമിടും, എഴുതും, ഉറങ്ങും.&lt;/p&gt;&lt;p&gt;സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യാന്&zwj; പയ്യന്&zwj; ശ്രമിച്ചാല്&zwj;, പുണ്യാളന്&zwj; അവനെ മുള കടിപ്പിച്ച് ആറ്റിലെറിഞ്ഞിട്ട് വക്കത്തിരുന്ന് ചൂണ്ടയിടും. കാറ്റത്ത് ഒറ്റയ്ക്കായതിന്റെ വലിപ്പം അയാളെ തളര്&zwj;ത്തും. ഇറ്റുവീഴുന്ന കൊഴുപ്പ് തിന്നാന്&zwj; വരുന്ന മീനുകള്&zwj; ചൂണ്ടയില്&zwj; കൊത്തും. അത് കണ്ട് ബന്ധു മീനുകള്&zwj; വെള്ളത്തില്&zwj; കിടക്കുന്ന പയ്യന്റെ ചെവിയിലൂടെ ഉള്ളിലെത്തി അവനെ കടിക്കും.&lt;/p&gt;&lt;p&gt;വീട്ടിലേക്ക് ആര് വന്നാലും ഒളിക്കാനായിരുന്നു പയ്യന് കിട്ടിയ ഓര്&zwj;ഡര്&zwj;. പുണ്യാളന്റെ പേര് അച്ചടിച്ചുവരുന്ന ആഴ്ചപ്പതിപ്പുകളുമായി പോസ്റ്റ്മാന്&zwj; വരുമ്പോഴൊക്കെ പയ്യന്&zwj; പോത്തുകളുടെ നടുക്ക് നാലുകാലില്&zwj; നടക്കും. ഒരിക്കല്&zwj; ആ പോത്തിന്&zwj; കൂട്ടത്തിലെ ഒരെണ്ണത്തിന് വാലില്ലെന്ന് കണ്ട പോസ്റ്റ്മാന്&zwj; ഞെട്ടി: ''എന്തോന്നത്?''&lt;/p&gt;&lt;p&gt;''പഴയ വീടല്ലേ? ഇങ്ങനെ പലതും കാണും.'' പുണ്യാളന്&zwj; അയാളുടെ ചെവിയിലും കടിച്ചു: ''ചാത്തനാ!'' പോസ്റ്റ്മാന്&zwj; അന്നുതന്നെ പോസ്റ്റിട്ട് ഈ കാര്യം നാട്ടുകാരെ അറിയിച്ചു.&lt;/p&gt;&lt;p&gt;സങ്കടം കേട്ടതില്&zwj; പിന്നെ പന്നിയെലി തന്റെ അടുത്തോട്ട് വരാത്തതില്&zwj; പയ്യനാകെ തകര്&zwj;ന്നിരുന്നു. പുണ്യാളന്&zwj; പറയാത്തതുകൊണ്ട് അവന്&zwj; കരഞ്ഞില്ലെന്ന് മാത്രം. പാതിരാത്രി അല്പം ധൈര്യം താനെ ഇറ്റുവീണപ്പോള്&zwj;, പയ്യന്&zwj; മാവില്&zwj; വലിഞ്ഞുകേറി അയ്യം മുഴുവനും പന്നിയെലിയെ നോക്കി.&lt;/p&gt;&lt;p&gt;പടം കഴിഞ്ഞ് പോകുന്ന ചെക്കന്മാര്&zwj; മാവിലിരിക്കുന്ന ചാത്തനെ കണ്ടു. അവര്&zwj; ചാത്തനെ എറിഞ്ഞിട്ടോടി. പയ്യന്&zwj; നിലത്ത് മോന്ത കുത്തി വീണു.&lt;/p&gt;&lt;p&gt;പുണ്യാളന്&zwj; നേരം വെളുത്തതും പയ്യനെ കിണറ്റിലേക്ക് നീട്ടി പിടിച്ചു: ''കണ്ടോ? ഇനി വെളിയില്&zwj; ചാടിപ്പോയി നീ ആരാന്ന് പറഞ്ഞാലും ആര്&zwj;ക്കും മനസ്സിലാവൂല്ല. അതാ പറഞ്ഞേ, ഞാന്&zwj; പറയാതെ അനങ്ങാന്&zwj; പോണ്ട.''&lt;/p&gt;&lt;p&gt;ചെറിയ പെരുന്നാളിന് തൂക്കം വെച്ചതിനെയും, മട്ടനാണെന്ന് പറഞ്ഞ് വിളമ്പാന്&zwj; ചെറുതുകളെയും പുണ്യാളന്&zwj; പാര്&zwj;സലാക്കി.&lt;/p&gt;&lt;p&gt;വിറ്റത് ആഘോഷിക്കാന്&zwj; തുടങ്ങുന്നതിന് തൊട്ടു മുന്നേ ഇടിവെട്ടി. ജനലടയ്ക്കാന്&zwj; പോയ പുണ്യാളന്&zwj; ഏത്തനൊരെണ്ണം വല്ലാതെ ആടുന്നത് കണ്ടു. പയ്യനെ വീണ്ടും ആറ്റിലെറിയാന്&zwj; സമയമായെന്ന് തോന്നിയ പുണ്യാളന്&zwj; അയ്യത്തേക്കിറങ്ങി. പിന്നാലെ പൂച്ചയും.&lt;/p&gt;&lt;p&gt;പുണ്യാളന്&zwj; എത്തിയപ്പോഴേക്കും ഏത്തന്&zwj; ആട്ടം നിര്&zwj;ത്തി നിലത്ത് കിടന്നിരുന്നു. അവിടെല്ലാം നോക്കിയിട്ടും പയ്യനെ കണ്ടില്ല. കാറ്റായിരിക്കും. കുല പിരിച്ചൊടിച്ചെടുത്ത് തോളില്&zwj; തൂക്കി കനം വെച്ച മഴയത്ത് പുണ്യാളന്&zwj; തിരിച്ചു നടന്നു. ചെരുപ്പില്&zwj; നിന്ന് തോളുവരെ ചേറ് തെറിച്ചു. എന്നാല്&zwj; തോരുംവരെ എരിത്തിലില്&zwj; കൂടാന്ന് പുണ്യാളന്&zwj; തീരുമാനിച്ചു.&lt;/p&gt;&lt;p&gt;ഏത്തക്കുല കുത്തിയതും, മുട്ടത്തോട് പോലാക്കി കരണ്ടിവെച്ചിരുന്ന എരിത്തിലിന്റെ തറ ഇടിഞ്ഞു!&lt;/p&gt;&lt;p&gt;വെള്ളം ഒലിച്ചിറങ്ങുന്ന കിണറുപോലത്തെ കുഴിയില്&zwj; പുണ്യാളനും ഏത്തക്കുലയും, തൊട്ടുമുകളിലെ തട്ടില്&zwj; കഴുത്തൊടിഞ്ഞ പശുവും, അതിന്റെ മുകളില്&zwj; കുത്തിനില്&zwj;ക്കുന്ന കൂറ്റനൊരു തടിയും അതില്&zwj; പിടിച്ചിരിക്കുന്ന പൂച്ചയും, പിന്നെ ഓടുകളും, പ്രാവുകളും, മഴയും, ആകാശവും.&lt;/p&gt;&lt;p&gt;കണ്ണില്&zwj; നിന്ന് മണ്ണ് തുടച്ചുമാറ്റി ചുറ്റും നോക്കിയ പുണ്യാളന്&zwj; പന്നിയെലിയുടെ കളിയാക്കിക്കൊണ്ടുള്ള ചിരികേട്ടു. വിളിച്ചാല്&zwj; പയ്യന്&zwj; വരുമെന്നും, വിളിച്ചാലേ പയ്യന്&zwj; വരു എന്നും അയാള്&zwj;ക്ക് അറിയാമായിരുന്നു.&lt;/p&gt;&lt;p&gt;'എന്റെ പട്ടി വിളിക്കും.' പുണ്യാളന്&zwj; കുഴിയില്&zwj; മൂട് കുത്തിയിരുന്നു. കുഴിയിലെ വെള്ളം പേടിച്ചു ചാടി അയാളുടെ പൊക്കിളില്&zwj; തൊട്ടു.&lt;/p&gt;&lt;p&gt;മൂന്ന് ദിവസം കൊണ്ട് കറചുവ മാറാത്ത ഏത്തക്കുല തുണിയില്ലാത്ത കാളാമുണ്ടമായി. വെള്ളം മഴ വരുമ്പോഴൊക്കെ എത്തി നോക്കിക്കൊണ്ടിരുന്നു.&lt;/p&gt;&lt;p&gt;നാലാം ദിവസം പഴത്തൊലിയെല്ലാം ചുരുട്ടി ഉണ്ടയാക്കി പുണ്യാളന്&zwj; പൂച്ചയെ എറിഞ്ഞു: ''പോയി ആ മറ്റവനിട്ട് നാല് മാന്തേലും മാന്ത്. അവന്&zwj; കാര്യം അറിയട്ട്.'' പൂച്ച മടിച്ച് തടിയില്&zwj; കടിച്ചുപിടിച്ചിരുന്നു.&lt;/p&gt;&lt;p&gt;പയ്യന്&zwj; എന്നും വെളുപ്പിനെ ഉറക്കം തീരുമ്പോള്&zwj; ചെവിനീട്ടി പുണ്യാളനെ തിരയും. തെറിയൊന്നും കേള്&zwj;ക്കാത്തതുകൊണ്ട് അവന്&zwj; കിടപ്പ് തുടരും.&lt;/p&gt;&lt;p&gt;പുണ്യാളന് ഉള്ളിലെ ഭാരം അടക്കാന്&zwj; കഴിയാതെ വന്നു. അയാള്&zwj; മണ്&zwj; ഭിത്തിയില്&zwj; ഓട്ടകളിട്ട് അവ നിറച്ച് ആശ്വാസം കണ്ടെത്തി.&lt;/p&gt;&lt;p&gt;ആറാം ദിവസം വിശപ്പിന്റെ കടി മൂത്തപ്പോള്&zwj; പട്ടി ഓട് പൊളിച്ച് കൂട് വിട്ടു. തിരിഞ്ഞും മറിഞ്ഞും നിലംപൊത്തിയ എരിത്തിലിന്റെ മുകളിലിരിക്കുന്ന പ്രാവുകളെ പിടിക്കാന്&zwj; ഓടിന് മുകളില്&zwj; എത്തിയ പട്ടി ശബ്ദം കേട്ട് താഴേക്ക് നോക്കി. ചത്ത പശുവിന്റെ അകിട് കടിച്ചുകൊണ്ടിരുന്ന പുണ്യാളന്&zwj; പട്ടിയെ കണ്ടതും കാര്&zwj;ക്കിച്ചു തുപ്പി: ''പോയി വിളിച്ചോണ്ട് വാടാ ആ പട്ടീടെ മോനേ.''&lt;/p&gt;&lt;p&gt;പട്ടി കിട്ടിയ പ്രാവിനെ കടിച്ചുകൊണ്ട് ഓടില്&zwj; കിടന്നു. എന്തേലും ഇട്ടുകൊടുത്താല്&zwj; പട്ടി നന്ദി കാണിക്കുമെന്ന് പുണ്യാളന് തോന്നി. ഓടിന് ഇടയിലൂടെ പശുവിന്റെ വാല് വന്ന് പട്ടിയുടെ മുഖത്തടിച്ചു. പട്ടി ചാടിയതും, ആദ്യത്തെ ഇടിവെട്ടിയതും ഒരുമിച്ചായിരുന്നു. രണ്ടാമത്തെ ഇടിയ്ക്ക് പട്ടി അയ്യം വിട്ടു.&lt;/p&gt;&lt;p&gt;മൂന്നാമത്തെ ഇടിയേറ്റ് തീപിടിച്ച് കൂഴിയിലേക്ക് വീണ തടി പുണ്യാളന്റെ തോള് തകര്&zwj;ത്തു. ബോധം വട്ടംകറക്കിയ പുണ്യാളന് താനിട്ട ഓട്ടകളില്&zwj; നിന്ന് കുഴിയിലെ വെള്ളത്തിലേക്ക് ചുറ്റും വളയമുള്ള ഓറഞ്ച് പാമ്പുകള്&zwj; ചാടുന്നതായി തോന്നി. ''അയ്യോ.. അയ്യോ'' രണ്ടു വിളി കഴിഞ്ഞതും, നാക്ക് ഭയന്ന് അകത്ത് ചുരുണ്ടു.&lt;/p&gt;&lt;p&gt;പുണ്യാളന്റെ 'അയ്യോ..' വിളി 'പയ്യോ..' വിളിയായി കേട്ട പയ്യന്&zwj; ചാടി എഴുന്നേറ്റു.&lt;/p&gt;&lt;p&gt;പട്ടി പോയി കഴിഞ്ഞ് തിരിച്ചിറങ്ങിയ പ്രാവുകള്&zwj;ക്ക് വീണ്ടും ഇളക്കം തട്ടിയത് കണ്ടപ്പോള്&zwj;, ആരോ വന്നെന്ന് പുണ്യാളന് പിടികിട്ടി. പേര് വിളിച്ച് പയ്യനാണോന്ന് നോക്കാന്&zwj; പുണ്യാളന് അവന്റെ പേര് അറിയില്ലായിരുന്നു. കത്തിക്കും മുന്നേ രേഖകളില്&zwj; നോക്കാനും അയാള്&zwj;ക്ക് പറ്റിയിരുന്നില്ല. പയ്യോന്ന് തന്നെ വിളിക്കാമെന്ന് തീരുമാനിച്ചെങ്കിലും, ഭയന്ന് ചുരുണ്ട നാക്ക് നൂന്ന് വന്നില്ല. ചീറ്റാതെ തന്റെ ചുറ്റും നീന്തുന്ന പാമ്പുകള്&zwj;ക്ക് നടുവില്&zwj; കിടക്കുന്ന അനക്കമില്ലാത്ത പൂച്ചയെ പുണ്യാളന്&zwj; പിടിച്ചു.&lt;/p&gt;&lt;p&gt;കരിപിടിച്ച പൂച്ച ഓടുപൊളിച്ച് തന്റെ മുന്നിലേക്ക് വന്നുവീണതും, പയ്യന്&zwj; ചോര്&zwj;ന്ന് കാലുവഴി കൂഴിയിലേക്ക് ഒഴുകി. ഇനി രക്ഷയില്ലെന്ന് പുണ്യാളന് ബോധ്യമായി.&lt;/p&gt;&lt;p&gt;ഈച്ചകള്&zwj; പൊതിയുന്ന പൂച്ചയുടെ വായില്&zwj; നിന്ന് നീണ്ടുകിടക്കുന്ന പന്നിയെലിയുടെ വാല് കണ്ട പയ്യന്&zwj;, അതിന്റെ വായില്&zwj; കൈയ്യിട്ട് പന്നിയെലിയെ തപ്പി. വാലല്ലാതെ ബാക്കിയൊന്നും പൂച്ചയുടെ ഒട്ടിയ വയറ്റില്&zwj; ഇല്ലായിരുന്നു. പൂച്ച വന്ന കുഴിയില്&zwj; പന്നിയെലി കാണുമെന്ന് വിചാരിച്ച്, പയ്യന്&zwj; കിണറ്റിന്&zwj; കരയിലേക്കോടി തൊട്ടിയും കയറും എടുത്തുകൊണ്ട് വന്ന്, കുഴിയിലെ വെള്ളം കോരി അരിച്ച് പന്നിയെലിയെ തിരഞ്ഞു.&lt;/p&gt;&lt;p&gt;കുഴിയിലെ വെള്ളം പുണ്യാളന്റെ മുടിയില്&zwj; നിന്ന് അടിയിലേക്ക് താഴ്ന്നു. പെട്ടെന്ന് തൊട്ടി കുറച്ച് വെയിറ്റിട്ടു. പയ്യന്&zwj; ആഞ്ഞുവലിച്ചപ്പോള്&zwj; തൊട്ടിയില്&zwj; തൂങ്ങി പുണ്യാളന്&zwj; പാതാളം വിട്ടു.&lt;/p&gt;&lt;p&gt;തൊട്ടിയും കയറും പിടിച്ച് പുണ്യാളന്&zwj; തന്റെ മുന്നില്&zwj; നില്&zwj;ക്കുന്നത് കണ്ടതും, പയ്യന്&zwj; വീണ്ടും കുറ്റിപോലെ ഉറച്ച് പാവയായി. അവന്&zwj; പുണ്യാളന്റെ നിര്&zwj;ദ്ദേശത്തിനായി അയാളെ നോക്കി. പയ്യന്&zwj; കണ്ണുകള്&zwj; തന്റെ നേര്&zwj;ക്ക് ചൂണ്ടിയതും, പുണ്യാളന്റെ അനക്കം കെട്ടു. രണ്ടു പേരും പരസ്പരം അങ്ങനെ നോക്കി നിന്നു.&lt;/p&gt;&lt;p&gt;ഏഴാം ദിവസം വെയിലത്ത് പയ്യന്&zwj; തളര്&zwj;ന്നു വീണു.&lt;/p&gt;&lt;p&gt;അന്ന് രാത്രിയിലും പടം കണ്ടിട്ട് മടങ്ങിയ ചെക്കന്മാര്&zwj; എത്തിനോക്കി. നിലത്തൊരു ചാത്തന്&zwj;. അടുത്ത് മറ്റൊരു ചാത്തന്&zwj;. ഏറോട് ഏറ്. കൂഴിയിലേക്ക് വീണ്ടും എത്തിയ പുണ്യാളന്&zwj; ചേറ് തിന്ന് ചോര കക്കി.&lt;/p&gt;&lt;p&gt;നാടന് നാട്ടില്&zwj; വിലയില്ലെന്ന് മനസ്സിലാക്കി തിരിച്ചുവന്ന പട്ടി ബോധമില്ലാതെ കിടക്കുന്ന പയ്യന്റെ മൂക്കില്&zwj; നിന്ന് വരുന്ന ശ്വാസത്തെ നക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-kalan-punyalan-a-malayalam-short-story-by-tony-teens-articleshow-187n14e"/>
        </item>
        <item>
            <title><![CDATA[Malayalam Poem: നൃത്തവ്യാധി, കെ ആര്‍ രാഹുല്‍ എഴുതിയ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-nrithavyadhi-alayalam-poem-by-rahul-kr-articleshow-4avws0g</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-nrithavyadhi-alayalam-poem-by-rahul-kr-articleshow-4avws0g</guid>
            <pubDate>Fri, 06 Feb 2026 14:56:28 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് കെ ആര്&zwj; രാഹുല്&zwj; എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Rahul KR&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgs3vez0590y0jkb8daxj60c,imgname-ed7206c8-cb58-4345-8527-e53967c1455a-1770369432544.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നൃത്തവ്യാധി&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു ദിവസംഉണര്&zwj;ന്നെഴുന്നേറ്റപ്പോള്&zwj;ഞാനൊരു റാലിയിലായിരുന്നു.&lt;/p&gt;&lt;p&gt;ഏതോ നാട്ടിലെതിരഞ്ഞെടുപ്പ് വിജയത്തിന്റെആഹ്ലാദ റാലി.&lt;/p&gt;&lt;p&gt;മുദ്രാവാക്യങ്ങള്&zwj;ഗാനങ്ങളായി ഉയര്&zwj;ന്നപ്പോള്&zwj;ഞാന്&zwj; നര്&zwj;ത്തകനായി.&lt;/p&gt;&lt;p&gt;എനിക്ക് മുന്നിലും പിന്നിലുമുള്ളലക്ഷക്കണക്കിന്ആളുകളുടെ കാലുകള്&zwj;ക്കുംചിറകുമുളച്ചു.&lt;/p&gt;&lt;p&gt;ഒരുവന്&zwj; തളര്&zwj;ന്നു വീഴുമ്പോള്&zwj;അവിടെനിന്ന് മറ്റൊരുവന്&zwj;നൃത്തമാരംരംഭിച്ചു.&lt;/p&gt;&lt;p&gt;അവനില്&zwj; നിന്നും അടുത്തയാള്&zwj;അവനില്&zwj; നിന്നും വേറൊരാള്&zwj;..&lt;/p&gt;&lt;p&gt;ഞങ്ങളുടെ കൈകളില്&zwj;ഒരു കൊടിയും അതുകെട്ടിയചെറിയ വടിയും ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;വടി വീശി, കൊടി പാറിച്ച്താളത്തില്&zwj; ചുവടുവെക്കും.&lt;/p&gt;&lt;p&gt;അടുത്ത ഒരു കിലോമീറ്ററിനുശേഷംഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നഒരു നഗരത്തിന്റെഹൃദയത്തിലൂടെയായിരിക്കുംറാലി കടന്നുപോവുക.&lt;/p&gt;&lt;p&gt;അവിടെ,തകര്&zwj;ന്ന മിനാരങ്ങള്&zwj;ക്കുംപൂന്തോട്ടങ്ങള്&zwj;ക്കുംപാതയോരങ്ങള്&zwj;ക്കുംകൃഷിയിടങ്ങള്&zwj;ക്കുംവിദ്യാലയങ്ങള്&zwj;ക്കുംആരാധനാലയങ്ങള്&zwj;ക്കുംമുകളിലിരുന്ന് കരയുന്നസ്ത്രീകളെ കാണും.&lt;/p&gt;&lt;p&gt;ചുറ്റിലും കശാപ്പുചെയ്യപ്പെട്ടഅവരുടെ പെണ്&zwj;കുട്ടികളെയുംഉടഞ്ഞ വളകളെയും കാണും.&lt;/p&gt;&lt;p&gt;അവരെ വലം വെച്ച്റാലി കടന്നുപോകും.&lt;/p&gt;&lt;p&gt;ഒരുപക്ഷേ ഇന്നാട്ടിലെഅവസാനവിജയറാലിയായിരിക്കുമിത്.&lt;/p&gt;&lt;p&gt;ബങ്കറുകളില്&zwj; സുരക്ഷിതരായിരുന്ന്5ജി നെറ്റില്&zwj; ജനാധിപത്യംഡൗണ്&zwj;ലോഡ് ചെയ്യാന്&zwj; ശ്രമിക്കുന്നരക്ഷകരെ, ആ നാട് കാത്തിരിപ്പുണ്ടത്രേ!&lt;/p&gt;&lt;p&gt;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;.&lt;/p&gt;&lt;p&gt;&lt;strong&gt;നൃത്തവ്യാധി: &lt;/strong&gt;1518-ല്&zwj; ഫ്രാന്&zwj;സില്&zwj; നടന്ന വിചിത്ര സംഭവമാണ് ഡാന്&zwj;സിങ് പ്ലേഗ്. ട്രോഫിയ എന്ന സ്ത്രീയാണ് തെരുവില്&zwj; നൃത്തം ആരംഭിച്ചത്. അവര്&zwj; തളര്&zwj;ന്നു വീണപ്പോള്&zwj; മറ്റുള്ളവര്&zwj; അതു തുടര്&zwj;ന്നു. ഒരു മാസം കൊണ്ട് 400 പേരില്&zwj; അത് വ്യാപിച്ചു. ഹൃദയാഘാതം മൂലം നിരവധി പേര്&zwj; മരണപ്പെട്ടു. കൃത്യമായ കണക്ക് ചരിത്രകാരന്മാരുടെ പക്കലും ഇല്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-nrithavyadhi-alayalam-poem-by-rahul-kr-articleshow-4avws0g"/>
        </item>
        <item>
            <title><![CDATA[ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/malayalam-transalation-of-a-japanese-poem-twenty-billion-light-years-of-loneliness-by-shuntaro-tanikawa-articleshow-4g7apfp</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/malayalam-transalation-of-a-japanese-poem-twenty-billion-light-years-of-loneliness-by-shuntaro-tanikawa-articleshow-4g7apfp</guid>
            <pubDate>Fri, 27 Mar 2026 19:34:58 +0530</pubDate>
            <description><![CDATA[&lt;p&gt;വാക്കുല്&zwj;സവത്തില്&zwj; ഇന്ന് പ്രശസ്തമായ ജാപ്പനീസ് കവിതയായ Twenty Billion Light Years of Lonelines സ്വതന്ത്ര വിവര്&zwj;ത്തനം. ജപ്പാനിലെ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരനും വിവര്&zwj;ത്തകനുമായ ഷൂന്&zwj;താരോ താനീകവ എഴുതിയതാണ് ഈ കവിത. മൊഴിമാറ്റം: സന്ന്യാസു&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmqss6mceazwydyh2yjyttbw,imgname-492be301-b1be-42e6-bda0-4d55f969d1c5-1774620285579.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്&zwj;ഷങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ ഇത്തിരിക്കുഞ്ഞന്&zwj; ഗോളത്തില്&zwj;നമ്മള്&zwj; ഉറങ്ങുന്നു, എഴുന്നേല്&zwj;ക്കുന്നു, പണിയെടുക്കുന്നു,ചിലപ്പോള്&zwj; ചൊവ്വാവാസികളുമായിചങ്ങാത്തം കൂടാന്&zwj; കൊതിക്കുന്നു.&lt;/p&gt;&lt;p&gt;അവര്&zwj; അവരുടെ ചുവന്ന പീക്കിരിഗ്രഹത്തില്&zwj;എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന്എനിക്കൊരു അന്തവും കുന്തവുമില്ല(അവരും ചിലപ്പോള്&zwj; നമ്മെപ്പോലെയാവാം:&lt;/p&gt;&lt;p&gt;ഉറങ്ങുന്നു, എഴുന്നേല്&zwj;ക്കുന്നു, പണിയെടുക്കുന്നു...)&lt;/p&gt;&lt;p&gt;എങ്കിലും ഇടക്കൊക്കെ അവര്&zwj;ക്ക്നമ്മോടും ചങ്ങാത്തം കൂടാന്&zwj;താല്&zwj;പര്യമുണ്ടാവുമെന്നുള്ളത്എനിക്ക് നല്ല തിട്ടമുള്ള കാര്യമാണ്.&lt;/p&gt;&lt;p&gt;തമ്മില്&zwj;ത്തമ്മില്&zwj; കൊളുത്തിവലിക്കുന്നഏകാന്തതകളുടെ ചാലകശക്തിയുംഗുരുത്വാകര്&zwj;ഷണവും ഒന്നു തന്നെയാണ്.&lt;/p&gt;&lt;p&gt;പ്രപഞ്ചം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു,അതിനാല്&zwj; നാം ഒരു കൂട്ടമാവാന്&zwj; ആശിക്കുന്നു.&lt;/p&gt;&lt;p&gt;ഭീകരസത്വമായി വളര്&zwj;ന്നുകൊണ്ടേയിരിക്കുന്നഈ അണ്ഡകടാഹത്തിനുമുന്നില്&zwj;നാം വെറും കീടങ്ങള്&zwj;മാത്രം.&lt;/p&gt;&lt;p&gt;ഏകാന്തതയുടെ രണ്ടായിരം കോടിപ്രകാശവര്&zwj;ഷങ്ങളുടെ മരവിപ്പില്&zwj;,രണ്ടാമതൊന്നാലോചിക്കാതെഞാനൊരു നീര്&zwj;ക്കുമിള കണക്കെ പൊട്ടുന്നു.&lt;/p&gt;&lt;p&gt;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഷൂന്&zwj;താരോ താനീകവ&lt;/strong&gt;&lt;/p&gt;&lt;p&gt;രണ്ടാം ലോകമഹായുദ്ധത്തിന്റെ തീയും പുകയുമടങ്ങിയ ടോക്കിയോയിലാണ് കവിയും വിവര്&zwj;ത്തകനുമായ ഷുന്താരോ താനിക്കാവ ജനിച്ചത്. ആ കാലഘട്ടത്തിലെ ജാപ്പനീസ് ബൗദ്ധികാന്തരീക്ഷത്തെ 'അസ്തിത്വപരമായ ശൂന്യത' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പരമ്പരാഗത കവിതയുടെ ചട്ടക്കൂടുകള്&zwj; പൊളിച്ചെഴുതപ്പെട്ട കാലം. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ശൂന്യമായ ഇടമായിരുന്നു, എന്തിനെ വിശ്വസിക്കണമെന്ന് ആര്&zwj;ക്കും അറിയില്ലായിരുന്നു,' താനിക്കാവ ഓര്&zwj;ക്കുന്നു. സമകാലികരായ യുവാക്കള്&zwj; രാഷ്ട്രീയ പ്രസ്ഥാനങ്ങളില്&zwj; അഭയം തേടിയപ്പോള്&zwj;, കലാലയങ്ങളില്&zwj; പോകാത്ത താനിക്കാവ ഏകാന്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്. പാശ്ചാത്യ സിനിമകളിലെ അതിരുകളില്ലാത്ത ലോകവും മനുഷ്യരുമായിരുന്നു അദ്ദേഹത്തിന് പ്രചോദനം.&lt;/p&gt;&lt;p&gt;അനുഭവങ്ങളോടുള്ള ആത്മീയവും തത്വചിന്താപരവുമായ സമീപനമാണ് താനിക്കാവയുടെ കവിതകളുടെ കാമ്പ്. ഗഹനമായ വിചാരങ്ങളെ ലളിതമായ ഭാഷയില്&zwj; അദ്ദേഹം പകര്&zwj;ത്തി. 1952-ല്&zwj; പുറത്തിറങ്ങിയ&lt;/p&gt;&lt;p&gt;'ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്&zwj;ഷങ്ങള്&zwj;' ആണ് അദ്ദേഹത്തിന്റെ ആദ്യകൃതി. അതൊരു ബെസ്റ്റ് സെല്ലറായിരുന്നു. പിന്നീട് അറുപതിലധികം കവിതാസമാഹാരങ്ങള്&zwj;. ജാപ്പനീസ് സാഹിത്യത്തില്&zwj; അദ്ദേഹം സ്വന്തം ഇടം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് എഴുത്തുകാരനായ തകാക്കോ ലെന്റോ എഴുതിയത് ഇങ്ങനെയാണ്: ഭാവഗീതങ്ങള്&zwj;, വിശകലനാത്മക ഗദ്യകവിതകള്&zwj;, ഇതിഹാസങ്ങള്&zwj; എന്നിങ്ങനെ വൈവിധ്യങ്ങളുടെ കലവറയാണത്. ഓരോ പുസ്തകത്തിലും അദ്ദേഹം പുതിയ ശൈലികള്&zwj; ആവിഷ്&zwnj;കരിച്ചു. പുതിയ പരീക്ഷണങ്ങള്&zwj; നടത്തി. തെളിനീരുപോലെ സുതാര്യമാണ് ആ വരികള്&zwj;, എന്നാല്&zwj; ആ ലാളിത്യത്തിനുള്ളില്&zwj; അഗാധമായ അര്&zwj;ത്ഥതലങ്ങളുണ്ട്.'&lt;/p&gt;&lt;p&gt;കുട്ടികള്&zwj;ക്ക് വേണ്ടിയും അദ്ദേഹം എഴുതി. വിവര്&zwj;ത്തന രംഗത്തും ശ്രദ്ധേയനായി. മൗറീസ് സെന്&zwj;ഡാക്, ജോണ്&zwj; ബര്&zwj;ണിംഗ്ഹാം, ചാള്&zwj;സ് ഷൂള്&zwj;സ് തുടങ്ങിയവരെ അദ്ദേഹം ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റി. ഗാനരചന, പ്രബന്ധങ്ങള്&zwj; എന്നിവയിലും സജീവമായിരുന്നു. താനിക്കാവയുടെ കവിതകള്&zwj; മലയാളം ഉള്&zwj;പ്പെടെ ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും വിവര്&zwj;ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;യോമിയുരി പ്രൈസ്, ആസാഹി പ്രൈസ്, സോങ്കുന്&zwj; അന്താരാഷ്ട്ര കവിതാ പുരസ്&zwnj;കാരം തുടങ്ങി ഒട്ടനവധി ബഹുമതികള്&zwj; ലഭിച്ചിട്ടുണ്ട്. നൊബേല്&zwj; സാഹിത്യ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്&zwj; കാലങ്ങളായി അദ്ദേഹമുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;അദ്ദേഹത്തിന്റെ ഇംഗ്ലീഷ് സമാഹാരങ്ങളില്&zwj; പ്രധാനപ്പെട്ടവ ഇവയാണ്:&lt;/strong&gt;&lt;/p&gt;&lt;p&gt;The Selected Poems of Shuntaro Tanikawa (വിവര്&zwj;ത്തനം: ഹരോള്&zwj;ഡ് റൈറ്റ്, 1983).&lt;/p&gt;&lt;p&gt;Floating the River in Melancholy (വിവര്&zwj;ത്തനം: വില്യം എലിയറ്റ്, കസുവോ കവാമുറ, 1989): ഈ കൃതി പ്രശസ്തമായ 'അമേരിക്കന്&zwj; ബുക്ക് അവാര്&zwj;ഡ്' കരസ്ഥമാക്കി.&lt;/p&gt;&lt;p&gt;Selected Poems (വിവര്&zwj;ത്തനം: വില്യം ഐ. എലിയറ്റ്, 2001).&lt;/p&gt;&lt;p&gt;The Art of Being Alone: Poems 1952-2009 (വിവര്&zwj;ത്തനം: തകാക്കോ ലെന്റോ, 2011).&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Vaakkulsavam Literary Fest</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/malayalam-transalation-of-a-japanese-poem-twenty-billion-light-years-of-loneliness-by-shuntaro-tanikawa-articleshow-4g7apfp"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : ജുംക്ക, രവീന്ദ്രന്‍ എന്‍ പി എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-jhumka-malaylaam-shiort-story-by-raveendran-np-articleshow-7fxg2px</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-jhumka-malaylaam-shiort-story-by-raveendran-np-articleshow-7fxg2px</guid>
            <pubDate>Sat, 31 Jan 2026 18:28:16 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് രവീന്ദ്രന്&zwj; എന്&zwj; പി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Raveendran NP&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kga1hs8aeqtf0grt55m8tx6y,imgname-12c8ffff-7360-42d8-b543-fea7cc5a0678-1769863701770.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ജുംക്ക&lt;/strong&gt;&lt;/p&gt;&lt;p&gt;ചിനക്കത്തൂര്&zwj; പൂരത്തിന്റെ പിറ്റേന്ന് റോഡരികില്&zwj; ഉള്ള ചായക്കടയില്&zwj; ഇരിക്കുമ്പോഴാണ് ഏറെ നേരമായി, ആരവങ്ങളൊഴിഞ്ഞ പൂരപ്പറമ്പില്&zwj; എന്തോ തിരയുന്ന ആളെ ഞാന്&zwj; ശ്രദ്ധിച്ചത്.&lt;/p&gt;&lt;p&gt;'അതാരാ ചെട്ട്യാരേ പൂരപ്പറമ്പ് അരിച്ചു പെറുക്കുന്നത്?'&lt;/p&gt;&lt;p&gt;ഞാന്&zwj; ചായക്കടക്കാരനോട് ചോദിച്ചു.&lt;/p&gt;&lt;p&gt;തലയുയര്&zwj;ത്തി നോക്കി ചെട്ട്യാര് പറഞ്ഞു, 'ബംഗാളിയാണ്, മണിമണി പോലെ മലയാളം പറയുന്ന വാര്&zwj;ക്കപ്പ ണിക്കാരന്&zwj;. ഇപ്പോ ബംഗാളികളല്ലേ കേരളം കൊണ്ട് നടത്തുന്നത്'&lt;/p&gt;&lt;p&gt;'അങ്ങനെ പറയരുത് ചെട്ട്യാരേ, ഒരു കാലത്ത് അഭയാര്&zwj;ത്ഥികളായി വന്നവരല്ലേ ഇന്ന് അമേരിക്കയെ ഈ നിലയിലാക്കിയത്. നമ്മള്&zwj; മലയാളികള്&zwj; ഒട്ടുമിക്ക രാജ്യങ്ങളിലും പോയില്ലേ. അവിടെ സ്വീകാര്യത ലഭിച്ചില്ലേ. ഇപ്പോള്&zwj; വടക്കുകിഴക്കന്&zwj; മേഖലയില്&zwj; നിന്ന് വരുന്നവരെ ചേര്&zwj;ത്ത് നിര്&zwj;ത്തേണ്ടത് നമ്മുടെ ബാധ്യതയാണ് , ഇതൊരു കടം വീട്ടലാണ്'-ഇതായിരുന്നു എന്റെ ചിന്ത.&lt;/p&gt;&lt;p&gt;അവിടന്നിറങ്ങി ഞാന്&zwj; അപ്പോഴും പറമ്പില്&zwj; തിരഞ്ഞുകൊണ്ടിരുന്ന അവന്റെ അടുത്തെത്തി.&lt;/p&gt;&lt;p&gt;'എന്താണ് ഭായീ തിരയുന്നത്' - ഞാന്&zwj; ചോദിച്ചു.&lt;/p&gt;&lt;p&gt;'ഇന്നലെ ഇവിടെ ഉണ്ടായിരുന്ന സ്റ്റാളില്&zwj; നിന്ന് എന്റെ പ്രണയിനിക്കായി വാങ്ങിയ ജുംക്ക ഇവിടെയെവിടെയോ വീണുപോയി, അതാണ് തിരയുന്നത്.'&lt;/p&gt;&lt;p&gt;പഴയൊരു ഹിന്ദി സിനിമ ഗാനം ഓര്&zwj;ത്ത് ഒരു കുസൃതിക്കായി, 'അത് ബറേലിയിലെ ബസാറില്&zwj; അല്ലേ വീണ് പോയത്' എന്ന് ഞാന്&zwj;.&lt;/p&gt;&lt;p&gt;'അത് അറുപത് കൊല്ലങ്ങള്&zwj;ക്ക് മുന്&zwj;പല്ലേ എന്നവന്&zwj;'&lt;/p&gt;&lt;p&gt;ജുംക്കയുടെ ഫോട്ടോ മൊബൈലില്&zwj; അയച്ചത്, അവള്&zwj;ക്കിഷ്ടമായി. ഇനി ജുംക്കയില്ലാതെ നാട്ടില്&zwj; ചെന്നാല്&zwj; പ്രണയബന്ധം അറ്റ് പോകാന്&zwj; വരെ സാധ്യതയുണ്ട്, അതുകൊണ്ടാണ് മുക്കുപണ്ടം ആണെങ്കിലും ഒരു ദിവസത്തെ കൂലി കളഞ്ഞ് തിരയാന്&zwj; ഇറങ്ങിയത്. '-അവന്&zwj; ഒന്നു നിര്&zwj;ത്തി എന്നിട്ടു തുടര്&zwj;ന്നു. 'വരുംവരായ്കളെക്കുറിച്ചോര്&zwj;ത്ത് ഇന്നലെ ഒട്ടും ഉറങ്ങിയില്ല'&lt;/p&gt;&lt;p&gt;'സാരമില്ല, ഒരു മാസം കഴിഞ്ഞാല്&zwj; അടുത്തുള്ള ആര്യങ്കാവില്&zwj; പൂരമാണ്. അവിടെ ധാരാളം മുക്കുപണ്ടം സ്റ്റാളുകള്&zwj; ഉണ്ടാകും, വേറൊരെണ്ണം വാങ്ങിക്കോ' ഞാന്&zwj; ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.&lt;/p&gt;&lt;p&gt;എന്ന വാക്കുകള്&zwj; കേട്ട് പ്രത്യാശയോടെ കേട്ട അവന്&zwj; ഒരു അപേക്ഷ മുന്നോട്ടുവെച്ചു. 'ബാബുജീ, എന്നെ അവിടെ കൊണ്ടുപോകുമോ?'&lt;/p&gt;&lt;p&gt;അവസരം മുതലെടുത്ത്, കാടുപിടിച്ച് കിടക്കുന്ന തൊടിയും വീടും വൃത്തിയാക്കി വെയ്ക്കാന്&zwj; ഒരു ദിവസം വരാമോ എന്ന എന്റെ ആവശ്യത്തിന് അവന്&zwj; സമ്മതം പറഞ്ഞു.&lt;/p&gt;&lt;p&gt;അടുത്ത ഞായറാഴ്ച അവന്&zwj; വന്നു. ചുറുചുറുക്കോടെ ജോലികള്&zwj; ചെയ്യുന്നതിനിടയില്&zwj; അവന്&zwj; കാമുകി, കുടുംബം , ബംഗാളിലെ തൊഴിലില്ലായ്മ, രാഷ്ട്രീയം, അങ്ങനെ പലതിനെക്കുറിച്ചും വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു. കൂട്ടത്തില്&zwj;, ബാബുജി ഈ വീട്ടില്&zwj; ഒറ്റയ്ക്കാണോ എന്ന ചോദ്യവും വന്നു.&lt;/p&gt;&lt;p&gt;കുടുംബവീടാണെന്നും, അച്ഛനും അമ്മയും അടുത്തിടെ മരിച്ചു പോയി എന്നുമുള്ള എന്റെ മറുപടി കേട്ട്, വൈയക്തിക ജീവിതത്തില്&zwj; ഇടപെട്ടതിന് അവന്&zwj; ക്ഷമ ചോദിച്ചു. പിന്നെ വിഷയം മാറ്റാന്&zwj;, സ്വന്തം മൊബൈല്&zwj; നമ്പര്&zwj; തന്ന്, പൂരത്തിന് പോകുമ്പോള്&zwj; വിളിക്കണമെന്ന് ഓര്&zwj;മിപ്പിച്ചു.&lt;/p&gt;&lt;p&gt;പൂരത്തലേന്ന് കൃത്യമായി അവന്റെ വിളി വന്നു, അങ്ങനെ ഞങ്ങള്&zwj; പൂരപ്പറമ്പിലെ എല്ലാ മുക്കുപണ്ടം സ്റ്റാളുകളിലും കയറി ഇറങ്ങി. മൊബൈലിലെ ഫോട്ടോ കാണിച്ച് ജുംക്ക തേടി. അവസാനം ഏതാണ്ട് സമാനമായ ഒരെണ്ണം കണ്ടെത്തി. അത് വിലപേശി വാങ്ങി. രാത്രിയുടെ അന്ത്യയാമങ്ങളില്&zwj; പൊരി കടലയും കൊറിച്ച് വീട്ടിലേക്ക് നടക്കുമ്പോള്&zwj; അവന്&zwj; പറയാന്&zwj; തുടങ്ങി.&lt;/p&gt;&lt;p&gt;'എന്നെ ഭായി എന്ന് വിളിക്കരുത്, പേര് റൊബി ഘോഷ് എന്നാണ്. ഗുരുദേവ് ടാഗോറിന്റെ പേര്. റൊബി എന്ന് വിളിച്ചാല്&zwj; മതി'&lt;/p&gt;&lt;p&gt;ഞാന്&zwj; സമ്മതിച്ചു്&lt;/p&gt;&lt;p&gt;'ഗുരുദേവിന്റെ പ്രസിദ്ധമായ ഒരു ഗീതമുണ്ട്, 'മായാബൊനോ ബിഹാരിണീ ഹൊരിണീ' സ്വപ്നത്തിന്റെ മായാവനങ്ങളില്&zwj; വിഹരിക്കുന്ന പേടമാനാണ് കാമുകി. ഇത്രയും ദൂരെയിരുന്ന് പ്രണയപാശത്താല്&zwj; ഞാനവളെ ബന്ധിച്ചു. കിഷോര്&zwj;ദാ പാടിയ ഈ ഗീതമാണ് ഞങ്ങളുടെ പ്രണയത്തിന്റെ പൊരുള്&zwj;. ആ പാട്ട് ബാബുവിന് കേള്&zwj;ക്കണോ?'&lt;/p&gt;&lt;p&gt;വഴിയരികിലെ കലുങ്കിലിരുന്ന്, ഇരുളിന്റെ നിശബ്ദതയെ കീറിമുറിച്ച കിഷോര്&zwj;ദായുടെ മാസ്മരിക സ്വരം മൊബൈലില്&zwj; നിന്നും ഒഴുകി. ആത്മാവില്&zwj; തൊടുന്ന മുരളീനാദം. എന്തിനാണ് വിരഹിണിയായ അവളെ അകാരണമായി ബന്ധിക്കുന്നത് എന്ന വരികളുടെ അര്&zwj;ത്ഥം അവന്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;'താങ്കളെ ഇനി മുതല്&zwj; ദാദമോനീ എന്ന് വിളിക്കാം. അറിയാമോ കിഷോര്&zwj;ദായും, അനൂപ്ദായും അവരുടെ ജ്യേഷ്ഠസസഹോദരന്&zwj;, നടന്&zwj; അശോക് കുമാറിനെ ദാദമോനീ എന്നാണ് വിളിച്ചിരുന്നത്.'-അതും പറഞ്ഞ് അവന്&zwj; പാട്ട് എന്റെ മൊബൈലിലേക്ക് പകര്&zwj;ത്തി.&lt;/p&gt;&lt;p&gt;ഞാനാ പാട്ടുമായി വീട്ടിലേക്ക് മടങ്ങി. പിന്നീട് വീട്ടിലെ ഏകാന്തതയിലിരുന്ന് പലവുരു കേള്&zwj;ക്കുമ്പോള്&zwj;, ഇല്ലാതെ പോയ പ്രണയം, നടക്കാതെ പോയ വിവാഹം തുടങ്ങിയ ആകുലതകള്&zwj; എന്നെ പൊതിഞ്ഞു. തൃഷ്ണകള്&zwj; അറ്റ് ഒറ്റക്കുറുക്കനായി ജീവിക്കാന്&zwj; വിധിക്കപ്പെട്ട എനിക്ക് റൊബിയോട് വാത്സല്യം തോന്നി.&lt;/p&gt;&lt;p&gt;ഞാനവന് ബാബുക്കയുടെ 'മണിമാരന്&zwj; തന്നത്' &amp;nbsp;അയച്ചുകൊടുത്തു. അതവള്&zwj;ക്കിഷ്ടമായെന്ന അവന്റെ സന്ദേശത്തിനൊപ്പം, 'മഴക്കാലം വരവായി, പണി കുറയും, അപ്പോള്&zwj; രണ്ടു മൂന്ന് മാസത്തേക്ക് നാട്ടില്&zwj; പോകും, നൂല് പോലെ മെലിഞ്ഞ അവളെക്കാണാന്&zwj;' എന്നും ചേര്&zwj;ത്തിരുന്നു.&lt;/p&gt;&lt;p&gt;ഗുരുദേവിന്റെ, ബാബുക്കയുടെ പാട്ടിന്റെ വഴികളിലൂടെ ഞങ്ങള്&zwj; സഞ്ചരിച്ചു. പിന്നെ ഒരു നീണ്ട മൗനത്തില്&zwj;, ഞാന്&zwj; റൊബിയെ മറന്നേ പോയി. അപ്പോഴാണ് അവന്റെ സന്ദേശം വരുന്നത്. രണ്ടു മാസമായി ഹൗറയിലായിരുന്നു. കൊടുത്ത ജുംക്ക ഫോട്ടോയിലേതല്ലെന്ന് അവള്&zwj;ക്ക് ഒറ്റനോട്ടത്തില്&zwj; മനസ്സിലായി. അത് മോഷണം പോയി എന്ന് കള്ളം പറഞ്ഞ് ഒരു ഊന്നിനായി 'എന്റമ്മേടെ ജിമിക്കി കമ്മല്&zwj;' എന്ന പാട്ട് അവളെ കേള്&zwj;പ്പിച്ച് അര്&zwj;ത്ഥം പറഞ്ഞു. പുതിയ ജുംക്കയും, പാട്ടും ഇഷ്ടമായി എന്നവള്&zwj; പറഞ്ഞു. ഇപ്പോള്&zwj; ആനന്ദത്തിന്റെ ദിവസങ്ങളാണ്. രബീന്ദ്ര സംഗീതത്തിന്റെ മുത്തായ 'ആനന്ദോ ധാരാ ബൊഹിച്ചേ ഭുഭനേ' ഇന്ദ്രാണി സെന്&zwj; പാടിയത് അയക്കുന്നു. ആസ്വദിച്ചു കേള്&zwj;ക്കൂ.'&lt;/p&gt;&lt;p&gt;ലോകമാകെ പടരുന്ന ആനന്ദധാരയുടെ ആന്തോളനങ്ങളില്&zwj; മുഴുകി ഏറെ നേരം ഞാനിരുന്നു. നെറ്റില്&zwj; നിന്നും വരികളുടെ അര്&zwj;ത്ഥം കണ്ടെത്തി. ചുറ്റുംനോക്കി, ദുരിതങ്ങളെ മറന്ന് സങ്കടക്കടല്&zwj; താണ്ടി നിരര്&zwj;ത്ഥമായ ജീവിതം സ്&zwnj;നേഹം കൊണ്ട് നിറക്കുക എന്ന വരികള്&zwj;.&lt;/p&gt;&lt;p&gt;ദിവസങ്ങള്&zwj;ക്കകം റൊബിയുടെ അടുത്ത സന്ദേശം. കൈയ്യിലെ പൈസ തീരാറായി, അതുകൊണ്ട് തിരിച്ചു വരുന്നു. ദാദമോനീ, എന്റെ പേടമാനിനും ഒപ്പം വരണമെന്ന് പിടിവാശി. ഗുരുദേവിന്റെ വിരഹോത്ഖണ്ഠിതയുടെ ആശാപാശങ്ങളില്&zwj; നിന്ന് മോചിതയായി, മധുരക്കിനാവിന്റെ കരിമ്പിന്&zwj; തോട്ടത്തില്&zwj; പുല്ലാണിപ്പുരകെട്ടി താമസിക്കാന്&zwj; കേരളത്തിലേക്ക് അവള്&zwj;ക്കും വരണം. ഞങ്ങള്&zwj; ഹൗറയില്&zwj;നിന്നും ഗുരുദേവ് എക്&zwnj;സ്പ്രസ് കയറി. മറ്റന്നാള്&zwj; അവിടെ എത്തും ഒരപേക്ഷയുണ്ട്, കുറച്ചു ദിവസം ദാദമോനിയുടെ വീട്ടില്&zwj; താമസിക്കാന്&zwj; അനുവദിക്കണം. നിവൃത്തിയില്ലാത്തതുകൊണ്ടാണ്. എത്രയും പെട്ടെന്ന് താമസസ്ഥലം കണ്ടെത്തി ഞങ്ങള്&zwj; മാറാം.'&lt;/p&gt;&lt;p&gt;അറുപത് കൊല്ലങ്ങള്&zwj;ക്ക് മുമ്പ് ബാബുക്ക &amp;nbsp;സംഗീതം നല്&zwj;കിയ പാട്ടിലെ പുല്ലാണിപ്പുര ഈ മണിമാരന് അവള്&zwj;ക്ക് നല്&zwj;കാനാകില്ലല്ലോ. ബറേലിബസാറില്&zwj; കളഞ്ഞു പോയ കടുക്കന്&zwj; പോലെ.&lt;/p&gt;&lt;p&gt;മറ്റൊന്നും ചെയ്യാനില്ല എന്നറിഞ്ഞ് ഞാന്&zwj; പെട്ടി തുറന്ന് അമ്മ മരുമകള്&zwj;ക്കായി കരുതിയ അഷ്ടമംഗല്യത്തട്ട് പുറത്തെടുത്തു. പിന്നെ ഓരോന്നായി ഭസ്മം തേച്ച് മിനുക്കി; നവദമ്പതികളെ വരവേല്&zwj;ക്കാന്&zwj;.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-jhumka-malaylaam-shiort-story-by-raveendran-np-articleshow-7fxg2px"/>
        </item>
        <item>
            <title><![CDATA[മരിച്ചവരുടെ പുസ്തകത്തില്‍ അയാളുടെ പേജ്, ആശ ചുണ്ടാട്ട് എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-asha-chundattu-marichavarude-pusthakathil-ayalude-page-articleshow-90i4ik9</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-asha-chundattu-marichavarude-pusthakathil-ayalude-page-articleshow-90i4ik9</guid>
            <pubDate>Thu, 26 Mar 2026 18:04:38 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ആശ ചുണ്ടാട്ട് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam SHort Story by Asha Chundatt&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmn1n95apsxdvjsj7pfkvq43,imgname-003d85b9-a301-488d-83f9-e38d9487837f-1774527882410.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മരിച്ചു പോവുന്നവരെ നിഷ്ഠൂരം അന്നേക്കന്നേ മറന്നു പോവുന്ന ഒരാളുണ്ടായിരുന്നു എന്റെ അയല്&zwj;പ്പക്കത്ത്.&lt;/p&gt;&lt;p&gt;കാലന്&zwj; കോഴി കൂവിയാല്&zwj;, കില്ല പട്ടികള്&zwj; ഓളിയിട്ടാല്&zwj; തേക്കലമാരയില്&zwj; നിന്നും വെള്ള മുണ്ടും ഷര്&zwj;ട്ടുമെടുത്ത് തേച്ച് കുട്ടപ്പനാക്കി മരണവാര്&zwj;ത്ത കാത്തിരുന്നയാള്&zwj;.&lt;/p&gt;&lt;p&gt;തെക്കോട്ടു പോവാനും വടക്കോട്ടു പോവാനും പടിഞ്ഞാറും കിഴക്കും ദിക്കേതായാലും തയ്യാറെന്ന മട്ടില്&zwj;.&lt;/p&gt;&lt;p&gt;മരണ വീട് കടന്നു വന്നാല്&zwj; അന്നുതന്നെ മരണം പൂകിയ ആ ശരീരത്തെ പറ്റിയുള്ള ഓര്&zwj;മയില്&zwj; നില്&zwj;ക്കുന്ന എല്ലാ നിനവും മേശയിലെ പൊടി തൂത്തുകളയും പോലെ തൂത്തു കളഞ്ഞിരുന്നൊരാള്&zwj;.&lt;/p&gt;&lt;p&gt;കണക്കു പുസ്തകങ്ങളില്&zwj; നിന്ന് അവരുടെ പേരുകള്&zwj;ക്ക് മേല്&zwj; കുത്തി വരച്ച് മാഞ്ഞും പോകും വരെ മഷി പടര്&zwj;ത്തിയിരിന്നയാള്&zwj;.&lt;/p&gt;&lt;p&gt;അങ്ങനെയൊരിക്കല്&zwj; ഭവാന്&zwj; മരിച്ചു.&lt;/p&gt;&lt;p&gt;കുളിപ്പിച്ച് മാറ്റാന്&zwj; അയല്&zwj;ക്കാര്&zwj;ക്ക് പക്ഷെ തേക്കലമാര തുറക്കേണ്ടി വന്നില്ല. മേശപ്പുറത്തു ഇനിയും പൊളിക്കാത്ത പ്ലാസ്റ്റിക് കവറിനുള്ളില്&zwj; വടിവ് വിടാതെ ഒരു മുണ്ടും ഷര്&zwj;ട്ടും തയ്യാറായി ഇരുന്നിരുന്നു. ഒരിഴ ചുളുങ്ങാതെ കുപ്പായം അ്&zwnj;വര്&zwj; അയാളെ ഇടീച്ചു.&lt;/p&gt;&lt;p&gt;മേശപ്പുറത്ത് തെല്ലിട മാറിയിരുന്ന കണക്കുപുസ്തകത്തില്&zwj; പിന്നെയും പേജുകള്&zwj; ശൂന്യമായിരുന്നു. ആദ്യ പേജില്&zwj; പക്ഷെ ധൃതിയില്&zwj; കുത്തി വരയ്ക്കപ്പെട്ട പേരിന്റെ വേര് തുടര്&zwj;പേജുകളില്&zwj; ഓര്&zwj;മ്മകള്&zwj; അവശേഷിപ്പിച്ചു. സ്വത്വമറിയാതെ ആ ജഡം മേശമേല്&zwj; കിടത്തപ്പെട്ടു.&lt;/p&gt;&lt;p&gt;അവസാനം അയാള്&zwj; അയാളെ തന്നെയും മറന്നിരിക്കുന്നു. അയാളെ പറ്റിയുള്ളതെല്ലാം തൂത്ത് കളഞ്ഞിരിക്കുന്നു.&lt;/p&gt;&lt;p&gt;മരണം തൊട്ട് അയാള്&zwj; അയാളെ മറന്നിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-asha-chundattu-marichavarude-pusthakathil-ayalude-page-articleshow-90i4ik9"/>
        </item>
        <item>
            <title><![CDATA[Malayalam Poem : ഇരുള്‍പുതപ്പ്, സുജാത അപ്പോഴത്ത് എഴുതിയ രണ്ട് കവിതകള്‍]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-irul-puthappu-malayalam-poem-by-sujatha-apozhath-articleshow-9dwd78p</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-irul-puthappu-malayalam-poem-by-sujatha-apozhath-articleshow-9dwd78p</guid>
            <pubDate>Fri, 30 Jan 2026 17:20:34 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് സുജാത അപ്പോഴത്ത് എഴുതിയ രണ്ട് കവിതകള്&zwj;. Asianet News Chilla Literary Space. Malayalam Poem by Sujatha Apozhath&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg7b1r11rvdnk1n7j329757e,imgname-623302459-2097321737693961-2913647247261423293-n-1769772998689.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കണക്കെടുപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;രാത്രിമഴയ്&zwnj;ക്കൊടുവില്&zwj;,നിലയ്ക്കാനിലവിളി തുളഞ്ഞുകയറി,ഉടല്&zwj;ഞെട്ടി ഞരങ്ങിയുണര്&zwj;ന്നുകുഞ്ഞുപൈതല്&zwj;.&lt;/p&gt;&lt;p&gt;കറുത്ത തിരശ്ശീലപോലിരുട്ട്!കലഹിക്കുന്നു ഇളംകണ്ണുകള്&zwj;,വിറയ്ക്കുന്നു ചൊടികള്&zwj;,പൈദാഹത്താല്&zwj;അവസാനം നുണഞ്ഞഅമൃതോര്&zwj;മ്മയില്&zwj;നാവുനീട്ടി കാറിക്കരയുന്നു,ഞരക്കം നിശ്ചലം&lt;/p&gt;&lt;p&gt;പാതിരാവിലെപ്പോഴോ!&lt;/p&gt;&lt;p&gt;അറയ്ക്കുമദ്ധ്യേ ദിശതെറ്റിയാടുന്നുകുഞ്ഞുതൊട്ടില്&zwj;,തൂങ്ങിയാടുന്നുഇളംകാലുകള്&zwj;,&lt;/p&gt;&lt;p&gt;കട്ടില്&zwj; ചാരേ തട്ടിനീര്&zwj;പ്പൊടിഞ്ഞു തലയിലുമുടലിലുംപിളര്&zwj;ന്നു വിരലറ്റങ്ങള്&zwj;.&lt;/p&gt;&lt;p&gt;ചിതറിത്തെറിച്ചു മണ്ണുടലുകള്&zwj;,തുളവീണ ചുമര്&zwj;ചിത്രങ്ങള്&zwj;!&lt;/p&gt;&lt;p&gt;ഇളംചുണ്ടുകളില്&zwj; പാറിക്കളിയ്ക്കുന്നുമഴപ്പാറ്റകള്&zwj;ഇരമ്പിയാര്&zwj;ത്ത ഈച്ചകള്&zwj;നിണം കുടിയ്ക്കുന്നു.&lt;/p&gt;&lt;p&gt;തട്ടിമറിഞ്ഞപാത്രങ്ങള്&zwj;ക്കിടയിലെവിടേയോകേള്&zwj;ക്കാം കളിപ്പാട്ടക്കിലുക്കം!&lt;/p&gt;&lt;p&gt;മുറിയിലെമ്പാടുംകെട്ട രതിയുടെ ചൂര്!&lt;/p&gt;&lt;p&gt;പുറത്ത്നിലച്ചഘടികാരത്തിന്റെ,തെറ്റിക്കിടന്ന വസ്ത്രങ്ങളുടെ,വിശപ്പുകെട്ട വയറിന്റെ,അന്നം വിളമ്പിയ മുലകളുടെ,ഇരുണ്ട നഗ്&zwnj;നതയുടെകണക്കെടുക്കുന്നു&lt;/p&gt;&lt;p&gt;വായ്&zwnj;മൊഴികളാല്&zwj;,അടക്കംപറഞ്ഞ് .ദൂരെ കേള്&zwj;ക്കാം,ത്രിവര്&zwj;ണ്ണപതാക പറത്തി,സൈറണ്&zwj; മുഴക്കിപ്പായുംരഥചക്രമുരള്&zwj;ച്ച.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇരുള്&zwj;പുതപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;നിലാവിനെ ഒരുമിച്ചുണ്ടുറങ്ങിയകാലത്തെയോര്&zwj;ത്ത്മദിച്ചുമറിഞ്ഞ തിരമാലകളില്&zwj; നനഞ്ഞൊട്ടികടലിടുക്കില്&zwj; കെട്ടിപ്പുണര്&zwj;ന്നുനിന്നതു നുണഞ്ഞ്,&amp;nbsp;പുഴ മടക്കിലേയ്ക്കു നീര്&zwj;ത്തിയിട്ട പുടവത്തുമ്പില്&zwj;മത്സ്യകുഞ്ഞുങ്ങള്&zwj; നൃത്തം ചെയ്തതോര്&zwj;ത്ത്&lt;/p&gt;&lt;p&gt;ചെമ്പകച്ചോട്ടില്&zwj; കുറുഞ്ഞിപ്പൂച്ച പെറ്റു കിടന്നിടത്ത്ചന്ദ്രന്&zwj; കടലില്&zwj;താഴുംമുമ്പ്ഒരാവര്&zwj;ത്തികൂടി ഇരുട്ടിനെ പുതച്ച്അവനോട് ചേര്&zwj;ന്നിരുന്നു ഇന്നലെ,&lt;/p&gt;&lt;p&gt;ഒരു വളകിലുക്കംപോലുംഅലോസരപ്പെടുത്താത്തത്രനിശ്ശബ്ദതയിലലിഞ്ഞ്.&lt;/p&gt;&lt;p&gt;കാട്ടുപൂക്കളിറുത്തുവിരിച്ചിട്ട മെത്തയിലേയ്ക്ക്പ്രപഞ്ചം കണ്ണുകള്&zwj;കൂപ്പി.&lt;/p&gt;&lt;p&gt;മണ്ണടരുകള്&zwj; കുഴഞ്ഞു വീണഗര്&zwj;ത്തത്തില്&zwj; നിന്നിഴഞ്ഞുപാമ്പിന്&zwj;കുഞ്ഞുങ്ങള്&zwj;പേടിപ്പിക്കുംപോലെഒച്ചയടച്ചുപിടിച്ച്പലവഴി അതിവേഗംഇഴഞ്ഞുനീങ്ങി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-irul-puthappu-malayalam-poem-by-sujatha-apozhath-articleshow-9dwd78p"/>
        </item>
        <item>
            <title><![CDATA[Malayalam Poem :  ഒറ്റമരക്കാട്, ഇന്ദ്രജ സുരേഷ് എഴുതിയ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-ottamarakkad-a-malayalam-poem-by-indraja-suresh-articleshow-ai3sdgy</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-ottamarakkad-a-malayalam-poem-by-indraja-suresh-articleshow-ai3sdgy</guid>
            <pubDate>Tue, 03 Feb 2026 11:24:44 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ഇന്ദ്രജ സുരേഷ് എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Indraja Suresh&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgh0jdjhmjyy82gjegmmgm0g,imgname-c71f7c9e-7a34-4f0f-9880-e1d25df8b995-1770097555024.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഒറ്റമരക്കാട്&lt;/strong&gt;&lt;/p&gt;&lt;p&gt;ഋതുക്കളോട് പൊരുതിക്കൊണ്ടൊരുവള്&zwj;കാട് വഴിയാക്കുന്നു.&lt;/p&gt;&lt;p&gt;കാലംതെറ്റാതെ പൂക്കുന്നൊരുവിഷാദത്തിന്റെ പൂന്തോപ്പിലവള്&zwj;ശലഭക്കുഞ്ഞുങ്ങള്&zwj;ക്ക് പിറകെഒറ്റവേരോടെ പായുന്നു.&lt;/p&gt;&lt;p&gt;ചതിയുടെ മധുരപ്പഴങ്ങള്&zwj;അടര്&zwj;ത്തിയെടുത്ത്ഒരിക്കല്&zwj; ഇലവിരിക്കുന്നൊരുഊഞ്ഞാല്&zwj; കൊമ്പിലേക്ക്വിത്തുകാക്കുന്നു.&lt;/p&gt;&lt;p&gt;ഇലഞ്ഞിമണം കൊണ്ടൊരു കാറ്റ്കാട്ടുതീയാല്&zwj; തകര്&zwj;ന്നൊരുകൂടിന്റെ മുറിവാറ്റലില്&zwj;ഇലത്തുമ്പിലൊരു കനവ് തുന്നുന്നു.&lt;/p&gt;&lt;p&gt;ഋതുഭേദങ്ങളോട് പൊരുതിത്തോറ്റഒരുവള്&zwj;വേനലിനു കുറുകെസ്വപ്നത്തിന്റെ ഉറവൊരുക്കുന്നു.&lt;/p&gt;&lt;p&gt;ഒറ്റവേരോടെചിറകു നീര്&zwj;ത്തിക്കൊണ്ടൊരുകാടുതന്നെയാവുന്നു.&lt;/p&gt;&lt;p&gt;വീണും വേച്ചെഴുന്നേറ്റുംവഴിതന്നെയാവുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-ottamarakkad-a-malayalam-poem-by-indraja-suresh-articleshow-ai3sdgy"/>
        </item>
        <item>
            <title><![CDATA['കൈയില്‍ യാനിസ് വരോഫാകിസിന്‍റെ ടെക്നോ ഫ്യൂഡലിസം'; കെ.സിക്ക് പിന്നാലെ പുസ്തക ദിനാശംസകൾ നേർന്ന് വി.ഡി. സതീശൻ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/vd-satheesan-wishes-on-world-book-day-articleshow-bm89w3l</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/vd-satheesan-wishes-on-world-book-day-articleshow-bm89w3l</guid>
            <pubDate>Thu, 23 Apr 2026 12:40:55 +0530</pubDate>
            <description><![CDATA[ലോക പുസ്തക ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശംസകൾ നേർന്നു. പുസ്തകങ്ങളിലൂടെയും പല ഭാഷകളിലൂടെയും മനുഷ്യർക്ക് പരസ്പരം അടുക്കാമെന്നും ബഹുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതേ ദിവസം കെ.സി. വേണുഗോപാൽ തൻ്റെ നിയമസഭാ, പാർലമെൻ്റ് പ്രസംഗങ്ങളുടെ സമാഹാരമായ 'നേരിനൊപ്പം :പോരാട്ടങ്ങൾ നിലപാടുകൾ' എന്ന പുസ്തകം പുറത്തിറക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpwjr3dwsavjsf0dwnrb0q7s,imgname-vd-satheesan--3--1776928165308.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പുസ്തക ദിനത്തിൽ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പല ഭാഷകളിലൂടെ കടന്നു പോകുക, പല ഭാഷകൾ പഠിക്കുക, ആ ഭാഷകളിലെ പുസ്തകങ്ങൾ പ്രചരിപ്പിക്കുക. സഹിഷ്ണുത, ആശയവിനിമയം, ബഹുസ്വരത ഇവയുടെ പ്രധാനമായ കണ്ണിയാണ് പല ഭാഷകൾ അറിയുകയെന്നത്. അത് മനുഷ്യനെ മാറ്റിമറിക്കും. ഈ ലോകം വിശാലമാണ്, അവിടെ പല ഭാഷകളിലൂടെ, പുസ്തകങ്ങളിലൂടെ മനസുകളുടെ ഇഴയടുപ്പം കൂട്ടാം. പരസ്പരം അറിയാനും ബഹുമാനിക്കാനും ഒത്തൊരുമയോടെ ജീവിക്കാനും ഇത് വഴിതുറക്കും. അങ്ങനെ നമുക്ക് നമ്മളെ അടയാളപ്പെടുത്താമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ലോക പുസ്തകദിനത്തിൽ &lsquo;നേരിനൊപ്പം :പോരാട്ടങ്ങൾ നിലപാടുകൾ &rsquo;എന്ന പുസ്തകം കെ.സി. വേണു​ഗോപാൽ പുറത്തിറക്കിയിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;അദ്ദേഹത്തിന്റെ നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന്&zwnj; തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരമാണ് പുസ്തകം. ഒട്ടേറെ മനുഷ്യർക്ക് ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെടുത്തിയ സുനാമിയെന്ന മഹാവിപത്ത് മുതൽ, തൊഴിലില്ലായ്മയുടെ പൊള്ളുന്ന യഥാർഥ്യങ്ങൾ തൊട്ട്, കർഷകരും മത്സ്യത്തൊഴിലാളികളും നഴ്സുമാരും വിദ്യാർത്ഥികളും തുടങ്ങി സർവതല സ്പർശിയായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, മൂന്നു ദശാബ്ദ കാലത്തു നിയമനിർമ്മാണ സഭകളിൽ ഞാൻ നടത്തിയ പ്രസംഗങ്ങളാണ് പുസ്തക രൂപത്തിൽ ഇറങ്ങുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/vd-satheesan-wishes-on-world-book-day-articleshow-bm89w3l"/>
        </item>
        <item>
            <title><![CDATA[Malayalam Poem: പഴയ വീട്, രമ്യ അരുന്ധതി എഴുതിയ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-pazhaya-veedu-malayalam-poem-by-ramya-av-articleshow-di3x7ry</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-pazhaya-veedu-malayalam-poem-by-ramya-av-articleshow-di3x7ry</guid>
            <pubDate>Wed, 18 Feb 2026 16:50:21 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് രമ്യ അരുന്ധതി എഴുതിയ കവിത &amp;nbsp;. Asianet News Chilla Literary Space. Malayalam Poem by Ramya AV&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khr79mg6jc3kdmdeas0an407,imgname-05803bb3-7679-4048-9d89-b2a6ccbc0caf-1771413230085.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;പഴയ വീട്&lt;/strong&gt;&lt;/p&gt;&lt;p&gt;ആഗ്രഹം പിറന്നതുംഒടുങ്ങുന്നതുംനിന്നിലാണെന്ന്തിരിച്ചറിയാതെ.&lt;/p&gt;&lt;p&gt;അതിരിന് വേലി ഇല്ലെങ്കില്&zwj;ഒരു വഴുക്കലില്&zwj;മറുലോകം കാണുംഎന്നറിയാതെ.&lt;/p&gt;&lt;p&gt;ഭിത്തി വിണ്ടു കീറിയാല്&zwj;പിളര്&zwj;പ്പാണെന്നറിയാതെ.&lt;/p&gt;&lt;p&gt;ബലത്തിനു നെടും തൂണാകാന്&zwj;നാല് തൂണ്&zwj;ഉറച്ചു നില്&zwj;ക്കണമെന്നോര്&zwj;ക്കാതെനാല് ഭാഗം വെച്ച നമ്മള്&zwj;.&lt;/p&gt;&lt;p&gt;മനപാഠമാക്കിയ പാഠങ്ങളില്&zwj;വിട്ടു പോയ ഭാഗം.&lt;/p&gt;&lt;p&gt;ഉള്&zwj;വനത്തിലെ തീയുംയുഗം താണ്ടിയ കാറ്റും.&lt;/p&gt;&lt;p&gt;മണ്ണിന്റെ നിശ്ചലതയ്ക്കപ്പുറംചിരസ്ഥായിയെന്നവെളിപാടിന്റെ സംഗീതം.&lt;/p&gt;&lt;p&gt;അന്തരീക്ഷോഷ്മാവിനുംനിരാസത്തിന്&zwj; ഉടമ്പടികള്&zwj;.&lt;/p&gt;&lt;p&gt;നനഞ്ഞു കുതിര്&zwj;ന്നൊരു മഴക്കാലം.&lt;/p&gt;&lt;p&gt;ഇത്രയും മൂത്ത് കയറാംഎന്ന് കാണിച്ച വേനല്&zwj;ഇത് വഴി പോയ്.&lt;/p&gt;&lt;p&gt;പഴയ വീട് പൊളിച്ചപ്പോള്&zwj;ആരോ കരഞ്ഞു.&lt;/p&gt;&lt;p&gt;പിന്നീട് ഒരിക്കലും തിരിച്ചു വരാത്ത ഒന്ന്പോയ കാലത്തിലേക്ക് മടങ്ങി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-pazhaya-veedu-malayalam-poem-by-ramya-av-articleshow-di3x7ry"/>
        </item>
        <item>
            <title><![CDATA[Malayalam Poem: അതങ്ങനെയാണ്, ഷംല ജഹ്ഫര്‍ എഴുതിയ കവിതകള്‍]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-athangineyaanu-malayalam-poem-by-shamla-jahfar-articleshow-hnggds5</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-athangineyaanu-malayalam-poem-by-shamla-jahfar-articleshow-hnggds5</guid>
            <pubDate>Sat, 31 Jan 2026 18:25:04 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ഷംല ജഹ്ഫര്&zwj; എഴുതിയ കവിതകള്&zwj;. Asianet News Chilla Literary Space. Malayalam Poem by Sharmla Jahfar&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kga1gqqbtejz4cm3z0wpgveb,imgname-3059624d-ad41-4ab9-ac80-d7aaa8cf7e08-1769863667434.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അതങ്ങനെയാണ്&lt;/strong&gt;&lt;/p&gt;&lt;p&gt;അതങ്ങനെയാണ്,വലിയൊരു ചുറ്റളവില്&zwj; നിന്നുംചുരുങ്ങിച്ചുരുങ്ങിചെറുകുഴിയിലേക്കൊരു സന്നിവേശം.&lt;/p&gt;&lt;p&gt;അതങ്ങനെയാണ്,ആകാശം ഒന്നാണെങ്കിലുംചിലര്&zwj; മാത്രം മുന്നില്&zwj; പറക്കുംഒരു പക്ഷി വഴിമാറിയാല്&zwj;മുഴുവന്&zwj; കൂട്ടവും വഴി തെറ്റും.&lt;/p&gt;&lt;p&gt;അതങ്ങനെയാണ്,ആരംഭത്തില്&zwj; ഒരു വൃക്ഷമാകും,എല്ലാവര്&zwj;ക്കും തണല്&zwj; നല്&zwj;കും,പിന്നീട് ശാഖകള്&zwj; തമ്മില്&zwj; നിഴല്&zwj; പിടിക്കുമ്പോള്&zwj;ചില ഇലകളില്&zwj; വെളിച്ചം പോലും വീഴില്ല.&lt;/p&gt;&lt;p&gt;അതങ്ങനെയാണ്,ഒരു കോണിലെ ചുവരുകള്&zwj;കനപ്പെടുമ്പോള്&zwj;ഭാരം ഒരു ദിശയിലേക്ക് വഴുതും.&lt;/p&gt;&lt;p&gt;അതങ്ങനെയാണ്ഒരേ തിരമാലയില്&zwj; തുടങ്ങുന്ന യാത്രയില്&zwj;ചില കരകളെ മാത്രം തിരകള്&zwj; ഏറ്റുവാങ്ങും.മറ്റുള്ളവയെ വിട്ടുകളയും.&lt;/p&gt;&lt;p&gt;അതങ്ങനെയാണ്,ജീവിതത്തിനും വാക്കുകള്&zwj;ക്കും ഒരേ ശൈലി,ഒരേ ദിശ, ഒരേ തലക്കെട്ട്,&lt;/p&gt;&lt;p&gt;അതെജീവിതം ഇങ്ങനെയൊക്കെയാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മടുപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;വിജനമായതീരത്തിരുന്ന്മടുത്തവള്&zwj;കടലിലിറങ്ങിമുങ്ങാങ്കുഴിയിട്ടു.&lt;/p&gt;&lt;p&gt;തിരിച്ചുപൊങ്ങുമ്പോള്&zwj;വശ്യമായനൃത്തച്ചുവടുമായൊരുവാഹനംമുന്നില്&zwj; വന്ന്നില്&zwj;ക്കുന്നു.&lt;/p&gt;&lt;p&gt;നനഞ്ഞൊട്ടിയവസ്ത്രത്തോടെഅവളതില്&zwj; കയറിഇടത് സീറ്റിലിരുന്നു.&lt;/p&gt;&lt;p&gt;അപ്പുറംചുണ്ടില്&zwj; കവിതയുംകണ്ണില്&zwj; പ്രണയവുംകൈകളില്&zwj;വളയവുമായൊരാള്&zwj;അവളെത്തന്നെനോക്കി-നില്&zwj;ക്കുന്നുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;കണ്ണുകളാല്&zwj;പുണര്&zwj;ന്നവര്&zwj;ക്കിടയില്&zwj;നിന്നുമൊരു പുഷ്പം വിടര്&zwj;ന്നുവന്ന്,ഹൃദയത്തിലേക്കതൊരുവസന്തം ചൊരിഞ്ഞു.&lt;/p&gt;&lt;p&gt;മരിച്ചുപോയഇഷ്ടങ്ങള്&zwj;ക്കുമേല്&zwj;പൂവിതള്&zwj; ചുംബിക്കുമ്പോള്&zwj;സ്വപ്നങ്ങള്&zwj;തളിര്&zwj;ക്കാനുംഹൃദയംപൂക്കാനും തുടങ്ങുന്നു.&lt;/p&gt;&lt;p&gt;മണ്ണിനടിയിലെവേരുകളാവാന്&zwj;അവരപ്പോള്&zwj;ഏറെകൊതിച്ചിട്ടുണ്ടാവണം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-athangineyaanu-malayalam-poem-by-shamla-jahfar-articleshow-hnggds5"/>
        </item>
        <item>
            <title><![CDATA[Malayalam Poem: തൊട്ടപറമ്പന്‍ VS സാറാമ്മാ ചേട്ടത്തി, സുകന്യ എസ്  എഴുതിയ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-thotta-paramban-vc-saramma-chedathi-a-malayalam-poem-by-sukanya-s-articleshow-iox8m78</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-thotta-paramban-vc-saramma-chedathi-a-malayalam-poem-by-sukanya-s-articleshow-iox8m78</guid>
            <pubDate>Sun, 01 Feb 2026 16:24:24 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് സുകന്യ എസ് എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sukanya&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgccx50d8fyk4xspt2x1k7q8,imgname-2cdcea46-4d75-4d05-9c05-ccb4fe555253-1769942717453.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;തൊട്ടപറമ്പന്&zwj; VS സാറാമ്മാ ചേട്ടത്തി&lt;/strong&gt;&lt;/p&gt;&lt;p&gt;തൊട്ടപറമ്പന്റെ വീടിനു ചുറ്റുംകാട്ടുനെല്ലിക്കയും വീട്ടു നെല്ലിക്കയുംഅരിനെല്ലിക്കയും പടര്&zwj;ന്ന്നാനാതരം നെല്ലിക്കകളങ്ങനെഒന്നാവുന്നത്പകല്&zwj; സ്വപ്നം കണ്ട് കണ്ട്കണ്ണുകള്&zwj;, കണ്ണുകള്&zwj; നീണ്ടു.&lt;/p&gt;&lt;p&gt;അവിടെയറ്റത്ത് വയലിനോട് ചേര്&zwj;ന്ന്തെങ്ങില്&zwj; കുടിയിരുപ്പ് സമരം കണക്കെഇണകളിഷ്ടപ്പെടാത്ത കൂടുകള്&zwj;.&lt;/p&gt;&lt;p&gt;സാറാമ്മ ചേട്ടത്തീടെ കോഴിക്കൂടിന്&zwj; വാല്തൊട്ടപറമ്പന്റെ കോഴിക്കൂടിനടുത്ത്പറ്റി വളര്&zwj;ന്നുകീഴെ മുളച്ചു പൊന്തിയ എറുമ്പു കൂറുകള്&zwj;ഞാഞ്ഞൂള്&zwj; പുറ്റുകള്&zwj;ചെതല്&zwj; പുറ്റിനകത്ത്സങ്കല്പത്തിലെ തല നീട്ടാ പാമ്പുകള്&zwj;&lt;/p&gt;&lt;p&gt;ഉറക്കമില്ലാ മൂളിച്ചയില്&zwj;കൂമനും കോക്കാച്ചിയും, പോക്കാച്ചിയുംഭയമില്ലാതായി.&lt;/p&gt;&lt;p&gt;കളങ്ങളില്&zwj; കടും ചോപ്പ്നീര് മുക്കി തുടച്ച്പെണ്ണുങ്ങളുടെ മുടികള്&zwj;ഓവിലൂടെ അരിച്ചു കൂടി പാമ്പുകളായിതല നീട്ടി കുശുകുശുത്തുമറത്തു പറയാനാവാതെകോലം കെട്ടി.&lt;/p&gt;&lt;p&gt;സാറാമ്മ ചേട്ടത്തി നേരം പുലരുമ്പോള്&zwj;വീടിന്&zwj; മുറ്റം അരിച്ചുപാല് സ്വയം വേവ് നോക്കികൊടിയിരിപ്പു ദേശത്തെപറങ്കി മാങ്ങ കണക്കുകളങ്ങനെനാല് വരി കോപ്പിയിലൊതുക്കാതെകുട്ടിത്തം മാന്തി നോക്കി.&lt;/p&gt;&lt;p&gt;തൊട്ടപറമ്പന്&zwj; കണ്ണൊന്നടച്ചാല്&zwj;അവിചാരിതമായി ചുരുങ്ങുന്നനേരമ്പോക്കുകള്&zwj; കേട്ട് ഇളിച്ചു.&lt;/p&gt;&lt;p&gt;അപ്പോഴും സാറാമ്മ ചേട്ടത്തി അരിച്ചുകോഴി ഇരയ്ക്കു തത്തുന്നതു പോലെപൂവനെ പോലെ മൂരി നിവര്&zwj;ന്നു.&lt;/p&gt;&lt;p&gt;അയാളങ്ങനെയങ്ങനെഅയാളുടേതെന്നു കരുതിയസാമ്രാജ്യംസാറാമ്മ ചേട്ടത്തിയുടെമിഴികളില്&zwj; ജ്വലിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-thotta-paramban-vc-saramma-chedathi-a-malayalam-poem-by-sukanya-s-articleshow-iox8m78"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : മൂന്നാം നാളിലെ വെളിപാട്, കാവ്യ തെരേസ എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-moonnam-naalile-velipaadu-malayalam-short-story-by-kavya-theresa-articleshow-kvpl12h</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-moonnam-naalile-velipaadu-malayalam-short-story-by-kavya-theresa-articleshow-kvpl12h</guid>
            <pubDate>Fri, 06 Feb 2026 14:51:08 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് കാവ്യ തെരേസ എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Kavya Theresa&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgs3tg297c2da0z1gj6e7xan,imgname-f82e7304-72ff-4fc8-9b19-acde089d6b64-1770369400905.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മൂന്നാം നാളിലെ വെളിപാട്&lt;/strong&gt;&lt;/p&gt;&lt;p&gt;പതിവ് തെറ്റിക്കാതെ രാവിലെ ഏഴ് മണിക്ക് തന്നെ എഴുന്നേറ്റ് വരാന്തയിലെ ചാരുകസേരയുടെ അരികിലേക്ക് നീങ്ങി കാരണവര്&zwj;. കണ്ണട വച്ചിട്ടില്ലാത്തതിനാല്&zwj; അല്പം കാഴ്ചക്കുറവുണ്ട്. കണ്ണടയില്ലാതെ പ്രഭാതദൃശ്യങ്ങള്&zwj; നേര്&zwj;ത്ത മങ്ങലോടെ വീക്ഷിക്കുന്നതും അയാള്&zwj;ക്കിഷ്ടമുള്ള കാര്യമാണ്. ചിരപരിചിതമായ സ്ഥലങ്ങള്&zwj; മനക്കണ്ണില്&zwj; കാണാന്&zwj; കണ്ണടയുടെ ആവശ്യമില്ലല്ലോ.&lt;/p&gt;&lt;p&gt;ആ വീടിന്റെ ഓരോ കോണും അയാള്&zwj;ക്ക് അത്രമേല്&zwj; സുപരിചിതമായിരുന്നു. അയാള്&zwj; ആ ചാരുകസേരയിലേക്ക് ചാഞ്ഞതും എന്തോ വസ്തു ശബ്ദത്തോടെ നിലം പതിക്കുന്ന ശബ്ദംകേട്ടു. ഒപ്പം അയാളുടെ ഉച്ചത്തിലുള്ള നിലവിളിയും. അത് കേട്ടാണ് കാരണവത്തിയും മകനും മരുമകളും കൊച്ചുമക്കളും വീടിന്റെ ഉമ്മറത്തേക്ക് ഓടിപ്പാഞ്ഞു വന്നത്. അവര്&zwj; നോക്കുമ്പോള്&zwj; അയാള്&zwj; നിലത്തു വീണുകിടക്കുകയായിരുന്നു. ചാരുകസേര കിടന്നയിടമാകട്ടെ ശൂന്യമായി കാണപ്പെട്ടു. അച്ഛനെ ആയാസപ്പെട്ട് പിടിച്ചെഴുന്നേല്പിക്കുമ്പോള്&zwj; മകനും മരുമകളും അര്&zwj;ദ്ധോക്തിയില്&zwj; പരസ്പരം നോക്കി, ഇതിനിയും അവസാനിച്ചില്ലേ എന്ന മട്ടില്&zwj;.&lt;/p&gt;&lt;p&gt;ഇതാദ്യത്തെ സംഭവമല്ല. വീട്ടില്&zwj; നിന്നും ഓരോരോ വസ്തുക്കള്&zwj; നിന്ന നില്&zwj;പ്പില്&zwj; അപ്രത്യക്ഷമാകുന്ന പ്രതിഭാസം തുടങ്ങിയിട്ട് മാസം രണ്ടായി. മോഷണമല്ല. മുങ്ങിയതെല്ലാം ഒന്നുപോലും വിട്ടുപോവാതെ മൂന്നുനാള്&zwj; തികയുന്ന ദിനം കൃത്യമായി വീടിന്റെ നാലതിരുകള്&zwj;ക്കുള്ളില്&zwj; എവിടെയെങ്കിലും പൊങ്ങാറുണ്ട്. കാണാതായി മൂന്ന് പകലിരവുകള്&zwj; താണ്ടി വെളിപ്പെടുന്നവയെല്ലാം വീട്ടിലുള്ളവര്&zwj; പരസ്പരം മറച്ചുവച്ച രഹസ്യങ്ങളിലേക്കുള്ള ചൂണ്ടുപലകകളായിരുന്നു.&lt;/p&gt;&lt;p&gt;കസേര മാത്രം മറ്റുള്ളവയില്&zwj; നിന്നും വേറിട്ട് നിന്നു. അതൊരു വീഴ്ചയായിരുന്നു. കാരണവര്&zwj;ക്കൊപ്പം ഭൂമി തൊട്ടത് മേല്&zwj;ക്കോയ്മയുടെ അധികാര ശാസനങ്ങളായിരുന്നു. ചാരുകസേരയുടെ ക്രാസിലേക്ക് ഇരുകാലുകളും കയറ്റി വച്ച് അയാളും അയാള്&zwj;ക്ക് പിന്നിലേക്ക് നീളുന്ന വേരുകളിലെ നിരവധി പേരും പുറപ്പെടുവിച്ച ആണ്&zwj; ആജ്ഞകളുടെ പ്രതീകമാണ് പെട്ടന്നൊരുനാള്&zwj; കാണാതായത്. പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും ആ വീട്ടിലെ പലരും കസേരയുടെ വീരചരമത്തില്&zwj; സന്തോഷിച്ചു. തലമുറകള്&zwj; താണ്ടി വന്ന കല്പനകളുടെയും മനസ്സില്ലാമനസ്സോടെയുള്ള അനുവര്&zwj;ത്തിക്കലിന്റെയും, തെല്ലിട അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിചലിക്കാത്ത അനുസരണത്തിന്റെയും അധികാരത്തിന്റെയും അതിന്റെ പരിണിതഫലമായ അടിച്ചമര്&zwj;ത്തലിന്റെയും അടയാളമായിരുന്നു അത്.&lt;/p&gt;&lt;p&gt;ആശുപത്രി വരാന്തയില്&zwj; അത്യാഹിത വിഭാഗത്തിന് എതിര്&zwj; വശത്തായി നില്&zwj;ക്കുമ്പോള്&zwj; കാരണവരുടെ മകന്&zwj; തന്റെ ഭാര്യയ്&zwnj;ക്കൊരു നോട്ടം കൈമാറി. തുടരെ തുടരെയുള്ള ഈ പ്രതിഭാസത്തിന് അന്ത്യം കുറിക്കാന്&zwj; ചെയ്ത പൂജകളും ക്രിയകളും വിഫലമായതല്ലാതെ ആശ്ചര്യാവഹമായ അപ്രത്യക്ഷമാകല്&zwj; പരമ്പരയ്ക്ക് അവസാനമില്ലല്ലോ എന്ന് അയാള്&zwj; ആശങ്കപ്പെട്ടു.പുണ്യാളന്റെ രൂപത്തില്&zwj; ചാര്&zwj;ത്തിയ പൊന്നിന്റെ മോതിരവും, പള്ളിക്ക് നേര്&zwj;ച്ചയായി കൊടുത്ത രണ്ടു ചാക്ക് അരിയും വെറുതെയായല്ലോ എന്ന് ആ സ്ത്രീയും നെടുവീര്&zwj;പ്പിട്ടു. അതിനൊക്കെ ഇടയിലും കാരണവരെ, കഴുത്തിന് ചുറ്റും പറ്റിച്ചേര്&zwj;ന്ന കോളറിനെക്കാള്&zwj; ശ്വാസം മുട്ടിച്ചത് തന്റെ ചാരുകസേര എവിടെപ്പോയി എന്ന ചോദ്യമായിരുന്നു.&lt;/p&gt;&lt;p&gt;രണ്ട് മാസത്തോളമായി ദിവസേന ഈ പ്രക്രിയ. പരിഹാരം തേടി അലഞ്ഞൊടുവില്&zwj; കയ്യിലെ പണം പോയത് മിച്ചം. അയല്&zwj;ക്കാരിയുടെ മകള്&zwj; ജര്&zwj;മനിയില്&zwj; നിന്നും വന്ന വകയില്&zwj; കിട്ടിയ ഫോറിന്&zwj; മിഠായിപ്പൊതി മറ്റാര്&zwj;ക്കും രുചിച്ചു നോക്കാന്&zwj; പോലും കൊടുക്കാതെ തനിച്ചു കഴിച്ചു തീര്&zwj;ത്തപ്പോള്&zwj; തോന്നിയ ആനന്ദം, ഷുഗറുള്ള കാരണവത്തിക്ക് മലവെള്ളപ്പാച്ചില്&zwj; പോലെ ഒലിച്ചു പോയത്, താന്&zwj; കുപ്പയില്&zwj; കൊണ്ടിട്ട മിഠായിക്കടലാസുകള്&zwj; അടുക്കളയിലെ ഷെല്&zwj;ഫില്&zwj; നിന്നും മരുമകള്&zwj; കണ്ടെത്തിയപ്പോഴാണ്. ഷുഗര്&zwj; കൂടി ആശുപത്രിയില്&zwj; കിടന്നാല്&zwj; താന്&zwj; കൂട്ടിരിക്കാന്&zwj; വരില്ലെന്ന അവളുടെ പ്രസ്താവനയില്&zwj; പിടിച്ചു കയറി ആദ്യത്തെ തീപ്പൊരി ചന്നം പിന്നം പാറി. അത് മാലപ്പടക്കത്തിലെ ആദ്യത്തെ പൊട്ടിത്തെറി മാത്രമായിരുന്നു എന്ന് അവര്&zwj; അന്ന് മനസ്സിലാക്കിയതേയില്ല. വരും ദിവസങ്ങളില്&zwj; നഷ്ടപ്പെടലിനും, മൂന്ന് ദിനരാത്രങ്ങള്&zwj; മാത്രം നീണ്ടു നിന്ന വനവാസത്തിനും ഇപ്പുറം വീണ്ടുകിട്ടിയ വസ്തുക്കളാല്&zwj; വീട്ടിലെ സമാധാന സമവാക്യം താറുമാറായി. എന്തെന്നാല്&zwj; വീണ്ടുകിട്ടിയവയോരോന്നും ഓരോ വെളിപ്പെടുത്തലുകള്&zwj; ആയിരുന്നല്ലോ.&lt;/p&gt;&lt;p&gt;'എനിക്ക് നിന്നോടും നിനക്ക് എന്നോടും ഒന്നും മറച്ചു വയ്ക്കാനില്ല, അപ്പോള്&zwj; പിന്നെ എന്ത് വെളിപ്പെട്ടാലും നമുക്കെന്ത്...' കാരണവരുടെ മകന്&zwj; ഇടയ്ക്കിടെ തന്റെ ഭാര്യയോട് സ്വയം പറഞ്ഞു പഠിപ്പിക്കാന്&zwj; വേണ്ടിയെന്നോണം ആ വാചകം ആവര്&zwj;ത്തിച്ചു. നൂറ് വട്ടം ആവര്&zwj;ത്തിച്ചു പറഞ്ഞാല്&zwj; ഏത് പച്ചക്കള്ളവും സത്യമായി പരിണമിക്കും എന്നാണല്ലോ. മറുപടിയെന്നോണം വന്ന ഭാര്യയുടെ മൂളലിന് മൂടല്&zwj; മഞ്ഞിന്റെ ആവരണമുണ്ടായിരുന്നു. കാത്തുസൂക്ഷിക്കേണ്ടവ അലമാരയിലെ ലോക്കറിലും മൊബൈലിലും പേഴ്&zwnj;സിലുമായി കണ്&zwj;വെട്ടത്തു തന്നെയുണ്ട് എന്ന ഉറപ്പില്&zwj; ഇരുവരും സമാശ്വസിച്ചു.&lt;/p&gt;&lt;p&gt;മൂന്നാം പക്കം തൊടിയിലെ കുളത്തില്&zwj; കാലൊടിഞ്ഞ ചാരുകസേര പൊങ്ങിയതിനൊപ്പം സുപ്രധാനമായ മറ്റൊരു സംഭവത്തിന് കൂടി അവിടം വേദിയായി. ഭദ്രമായി അടച്ചു പൂട്ടിയ അലമാരയില്&zwj; നിന്നും കാണാതായത് ഒന്നും രണ്ടുമല്ല, പതിനായിരം രൂപയായിരുന്നു. കാരണവരുടെ മകനും മരുമകളും തങ്ങളുടെ മുറിക്ക് പുറമേ വീടിന്റെ ഓരോ മുക്കും മൂലയും പരതി. അവരുടെ ഇരുപത് വയസ്സുകാരന്&zwj; മകനും പതിനാറുകാരി മകളും തിരച്ചിലില്&zwj; കൂടെക്കൂടി. എല്ലാവരും വേപഥു പൂണ്ടു നിന്നു. 'ഇതും നീളുന്ന നഷ്ടപ്പെടല്&zwj; പരമ്പരയിലെ കണ്ണിയാണോ?' അയാള്&zwj; ആശങ്കാകുലനായി. 'മൂന്ന് ദിവസം കഴിഞ്ഞു കണ്ടുകിട്ടിയേക്കും എന്ന മിഥ്യാ ബോധത്തില്&zwj; മുഴുകി കാത്തിരിക്കാനാവില്ല' - വിവേകമതിയായ ഭാര്യ ഓര്&zwj;മ്മിപ്പിച്ചു.&lt;/p&gt;&lt;p&gt;'വണ്ടിയെടുക്കെടാ, പോലീസ് സ്റ്റേഷനില്&zwj; പോകാം' എന്ന അച്ഛന്റെ വാചകത്തില്&zwj; ഇരുപത് വയസ്സുകാരന്&zwj; നിന്ന് വിയര്&zwj;ത്തു. അവനിലെ മാറ്റം അച്ഛനും അമ്മയും അനുജത്തിയും ശ്രദ്ധിക്കാതിരുന്നില്ല. പണം കാണാതായാല്&zwj; അതും കാണാതാകല്&zwj; പരമ്പരയില്&zwj; ഉള്&zwj;പ്പെടുത്തിയേക്കും എന്ന് കരുതിയത് അവന്റെ ബുദ്ധിശൂന്യത. പോലീസിന്റെ വിരട്ടലും ചോദ്യം ചെയ്യലും പിന്നെ അല്പസ്വല്പം കയ്യാങ്കളിയും... അതിനേക്കാള്&zwj; ഭേദം വീട്ടുകാരുടെ ശകാരവും ഏറിപ്പോയാല്&zwj; രണ്ട് തല്ലുമാണെന്ന് മനസ്സിലാക്കി അവന്&zwj; കുറ്റം ഏറ്റുപറഞ്ഞു. കൂട്ടുകാര്&zwj;ക്കൊപ്പം ഉല്ലസിക്കാന്&zwj; വേണ്ടി താനാണ് പണം കവര്&zwj;ന്നതെന്ന പുതിയ സത്യത്തിന് മുന്നില്&zwj; ആടിയുലഞ്ഞ് സമാധാനത്തിന്റെ അവസാന കണികയും ക്ഷണനേരം കൊണ്ട് ഇല്ലാതായി. പറമ്പിലെ ശീമക്കൊന്നയുടെ വെട്ടിയെടുത്ത കമ്പിന്റെ തോല്&zwj; ഇളകിയതിന് ആനുപാതികമായി അവന്റെ കയ്യിലും കാലിലും ഇടം പിടിച്ചു തിണര്&zwj;ത്ത പാടുകള്&zwj;. അടി കിട്ടിയാലെന്താ, പോലീസ് പിടിച്ചില്ലല്ലോ എന്നത് അവന് ആ വേദനയിലും ആശ്വാസമേകി.&lt;/p&gt;&lt;p&gt;മായയോ, മറിമായമോ എന്തുമാകട്ടെ. കാര്യപരിപാടി മുടക്കമില്ലാതെ തുടര്&zwj;ന്നു. മകന്റെ തോന്ന്യാസം മോഷണത്തില്&zwj; എത്തി നിന്ന വിഷമം ഭാര്യയുമായി പങ്കുവച്ച ശേഷം മുറിയില്&zwj; വന്ന് തന്റെ പേഴ്സ് തുറന്നു നോക്കിയ കാരണവരുടെ മകന്റെ കണ്ണുകള്&zwj; മിഴിഞ്ഞു.&lt;/p&gt;&lt;p&gt;'അത് പോയോ...' അയാള്&zwj; തലയില്&zwj; കൈവച്ച നിമിഷം തന്നെയാണ് ഭാര്യ മുറിയിലേക്ക് കടന്നു വന്നത്.&lt;/p&gt;&lt;p&gt;ഷെല്&zwj;ഫില്&zwj; ധൃതിപ്പെട്ട് എന്തോ തിരഞ്ഞ ആ സ്ത്രീയുടെ കൈകള്&zwj; വിറകൊണ്ടു.&lt;/p&gt;&lt;p&gt;'നീയെന്താണ് തിരയുന്നത്?' അയാള്&zwj; സ്വന്തം പരിഭ്രമം മറച്ചു വച്ചു കൊണ്ട് ഭാര്യയോട് ആരാഞ്ഞു.&lt;/p&gt;&lt;p&gt;'എയ്, ഒന്നുമില്ല. നിങ്ങള്&zwj;ക്കെന്താണ് ഒരു വെപ്രാളം പോലെ? എന്തെങ്കിലും കാണാതായോ?' - ഭാര്യയുടെ മറുചോദ്യത്തില്&zwj; അയാള്&zwj; വിളറിയെങ്കിലും അത് തന്ത്രപൂര്&zwj;വ്വം മറച്ചു.&lt;/p&gt;&lt;p&gt;'എന്ത്... ഒന്നുമില്ല.'&lt;/p&gt;&lt;p&gt;നാല് കണ്ണുകള്&zwj; പരസ്പരം കോര്&zwj;ക്കാതെ കളവ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഇനി മൂന്നാം പക്കത്തിലെ പുത്തന്&zwj; വെളിപാടുകള്&zwj;ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-moonnam-naalile-velipaadu-malayalam-short-story-by-kavya-theresa-articleshow-kvpl12h"/>
        </item>
        <item>
            <title><![CDATA[Malayalam Poem: പലായനത്തിന്റെ രണ്ട് കവിതകള്‍]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-palayanathinte-kavithakal-by-sujesh-pp-articleshow-mis1u3f</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-palayanathinte-kavithakal-by-sujesh-pp-articleshow-mis1u3f</guid>
            <pubDate>Sat, 09 May 2026 14:27:26 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് സുജേഷ് പി പി എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sujesh PP&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr5ywy0mm54pxkx4xa8dk14e,imgname-2c0b5f63-0f55-423a-99ec-11eb9efd5d2b-1778316638228.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;പലായനത്തിന്റെ രണ്ട് കവിതകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഹേ കപ്പല്&zwj; യാത്രക്കാരാനീ ഉപേക്ഷിച്ച തുറമുഖങ്ങളിലെമരങ്ങളെല്ലാം പൂവിട്ടിരിക്കുന്നു&lt;/p&gt;&lt;p&gt;നിന്റെ കടല്&zwj; യാത്രയുടെവേഗതയെകാറ്റുകൊണ്ട് അളക്കുന്നു&lt;/p&gt;&lt;p&gt;നിന്റെ മീനുകള്&zwj;ക്കുള്ളപ്രണയപാരിതോഷികങ്ങളെകടലിന്റെ ആഴത്തിലുള്ളകവിതപോലെ എഴുതിസൂക്ഷിച്ചിട്ടുണ്ടൊരുപകല്&zwj;,&lt;/p&gt;&lt;p&gt;നീ നിന്റെ കപ്പലിനെഉപേക്ഷിച്ചേക്കുക&lt;/p&gt;&lt;p&gt;കരയില്&zwj; യുദ്ധം പുറപ്പെട്ടിട്ടുണ്ട്ആകാശമിനിയും ചുവക്കുംകുട്ടികള്&zwj; പലായനത്തിന്റെതോണിയുണ്ടാക്കും,&lt;/p&gt;&lt;p&gt;പ്രീയപ്പെട്ട കപ്പല്&zwj; യാത്രക്കാരാഒരുകുപ്പി ഉപ്പുവെള്ളം ശേഖരിച്ചേക്കുക&lt;/p&gt;&lt;p&gt;മുറിവിനും പ്രണയത്തിനുംഉപ്പു പോലെമറ്റൊരും ലവണവും മഴയുമില്ല&lt;/p&gt;&lt;p&gt;പ്രീയപ്പെട്ട കപ്പല്&zwj;യാത്രക്കാരാനിന്റെ തുഴയ്ക്കുള്ളപല്&zwj;ച്ചക്രങ്ങളെഉപേക്ഷിച്ചേക്കുക&lt;/p&gt;&lt;p&gt;ജലത്തിന്റെ ഇന്ദ്രിയങ്ങളില്&zwj;സാന്ദ്രതയുടെ സ്പര്&zwj;ശനങ്ങളില്&zwj;നിന്റെ കാല്&zwj; തൊട്ട് നനയേണ്ടതുണ്ട്&lt;/p&gt;&lt;p&gt;കരയുടെ യുദ്ധംകപ്പലിന്റെ യുദ്ധം&lt;/p&gt;&lt;p&gt;തുറമുഖത്തെ കാവല്&zwj;ക്കാരല്ലാംകുട്ടികളുടെ വേഷമണിയുന്നു&lt;/p&gt;&lt;p&gt;കടത്തിവിടേണ്ട അമ്മമാരെഅവര്&zwj;ക്കിനിയും കാത്തിരിക്കേണ്ടതുണ്ട്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;രണ്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;പലായനത്തിന്റെ തുറമുഖങ്ങളില്&zwj;അനേകം കുട്ടികളുടെ ബാഗുകള്&zwj;ഉപേക്ഷിച്ചിരിക്കുന്നു&lt;/p&gt;&lt;p&gt;പേരറിയാത്തതില്&zwj; നിന്ന്അരിക് കീറിയ പെന്&zwj;സില്&zwj;രാജ്യത്തിന്റെ അടയാളമാകുന്നു&lt;/p&gt;&lt;p&gt;ഒരു പാക്കറ്റ് റൊട്ടിക്ക്,ഒരു പാക്കറ്റ് തൈരിന് ,ഒരു കുപ്പിവെള്ളത്തിന്അവരെല്ലാം കടല്&zwj; കടന്നിരിക്കുന്നു&lt;/p&gt;&lt;p&gt;മരങ്ങള്&zwj; കുട്ടികള്&zwj;ക്ക് വേണ്ടിതലതാഴ്ത്തിയിരിക്കുന്നു&lt;/p&gt;&lt;p&gt;താഴ്ന്ന ചില്ലയിലെവയലറ്റ് പൂക്കള്&zwj;കടല്&zwj; കടന്ന കുട്ടികളുടെഉടുപ്പു പോലെ കരഞ്ഞുറങ്ങിപ്പോയി&lt;/p&gt;&lt;p&gt;അടുത്ത മണിക്കൂറിലൊരുകപ്പല്&zwj;തുറമുഖത്ത് എത്തേണ്ടതുണ്ട്&lt;/p&gt;&lt;p&gt;പ്രീയപ്പെട്ട കപ്പല്&zwj; യാത്രക്കാരെകപ്പലിന്റെ മുകള്&zwj;ത്തട്ടിലെവിശേഷപ്പെട്ട പൂവിലുണ്ട്യുദ്ധമവസാനിപ്പിക്കാനുള്ളകുട്ടികളുടെ ഒസ്യത്ത്&lt;/p&gt;&lt;p&gt;അതിന്റെ രണ്ട് മടക്കുകളിലൊന്നില്&zwj;സൂര്യന്&zwj; മഞ്ഞ വിത്തുകളെസൂക്ഷിക്കാന്&zwj; ഏല്പിച്ചിട്ടുണ്ട്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-palayanathinte-kavithakal-by-sujesh-pp-articleshow-mis1u3f"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : നാരങ്ങാ മിട്ടായിയുടെ രുചി, ഷിഫാന സലിം എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-naranga-mitayiyude-ruchi-short-story-by-shifana-salim-articleshow-rqcfz8v</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-naranga-mitayiyude-ruchi-short-story-by-shifana-salim-articleshow-rqcfz8v</guid>
            <pubDate>Sat, 09 May 2026 14:30:57 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ഷിഫാന സലിം എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Short Story by Shifana Salim&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr5yvnrnstvj76dvmshwjjjb,imgname-434cda23-0ff5-4e31-a226-22b3fe06306a-1778316597012.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നാരങ്ങാ മിട്ടായിയുടെ രുചി&lt;/strong&gt;&lt;/p&gt;&lt;p&gt;നാരങ്ങാ മിട്ടായിയുടെ രുചിയായിരുന്നു അവളുടെ ഉമിനീരിന്, അവളുടെ ഓരോ അധരങ്ങള്&zwj; ചുംബിക്കുമ്പോഴും എനിക്ക് ചെറുപ്പത്തില്&zwj; ജാനു വാങ്ങിച്ചു തന്ന രണ്ടു പൈസയുടെ നാരങ്ങാ മിട്ടായി ഓര്&zwj;മ വന്നു.&lt;/p&gt;&lt;p&gt;ജാനു സുന്ദരിയായിരുന്നു, വിശന്നു വലഞ്ഞു ഞാനൊരു പട്ടിയെ പോലെ അവളുടെ അടുക്കളക്കരികില്&zwj; പോകുമ്പോഴെല്ലാം, കൊറച്ചെങ്കിലും വറ്റുള്ള കഞ്ഞി തന്നത് എനിക്കവളാണ്. അവളെന്ന് പറയാന്&zwj; പാടില്ലെന്ന് കൂടെ വന്ന ചാത്തന്&zwj; പറഞ്ഞ മുതലാണ് പല്ലു പൊന്തിയ വിളര്&zwj;ത്ത ചുണ്ടുള്ള ജാനുവിനെ ഞാന്&zwj; ''ജാനുവേച്ചി'' എന്ന് വിളിക്കാന്&zwj; തുടങ്ങിയത്.&lt;/p&gt;&lt;p&gt;ഒറ്റക്ക് താമസിക്കുന്ന ജാനുവിന് മക്കളില്ലായിരുന്നു , എന്നെ കാണുമ്പോഴെല്ലാം അവരെന്റെ തലയില്&zwj; തലോടി. ''കുപ്പി പാട്ട പഴയ പാത്രങ്ങള്&zwj; വില്&zwj;ക്കാനുണ്ടോന്ന്'' ചോദിച്ചു ഞാനാര്&zwj;ക്കുമ്പോഴെല്ലാം അവരെനിക്ക് എന്തെങ്കിലും തിന്നാന്&zwj; തന്നു. ഇടക്ക് പൈസ വാങ്ങിക്കാതെ ചെറിയ പൊട്ടിയ പാട്ടകളും ചുളുങ്ങിയ കുടുക്കകളും തന്നു. പിന്നെ വല്ലപ്പോഴുമൊക്കെ മഞ്ഞ നിറത്തിലുള്ള നാരങ്ങാ മുട്ടായിയും തന്നു. ചാത്തന്&zwj; അപ്പോഴെല്ലാം എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു.&lt;/p&gt;&lt;p&gt;അത് കൊണ്ടാണ് അവളെ ഉമ്മ വെച്ചപ്പോഴെല്ലാം എനിക്ക് നാരങ്ങാ മുട്ടായിയുടെ മണത്തിനൊപ്പം ജാനുവിനെ കൂടി ഓര്&zwj;മ വന്നത്.&lt;/p&gt;&lt;p&gt;കുട്ടിത്തം ഓടി കടന്നു പോയി. ഒന്നും രണ്ടും സമ്പാദിച്ചു അന്ന് വയനാട്ടിലേക്ക് കുടിയേറി പാര്&zwj;ത്തവരുടെ കൂട്ടത്തില്&zwj; പെട്ട് പോയ ഞാന്&zwj; പിന്നെ കൃഷി തുടങ്ങുന്നതും കച്ചവടക്കാരനാകുന്നതുമെല്ലാം പിന്നെയാണ്.&lt;/p&gt;&lt;p&gt;അങ്ങനെയൊരു പെണ്ണും കെട്ടി രണ്ട് കുട്ടികളുമായി നാല്പതിന്റെ നിറവില്&zwj; നില്&zwj;ക്കുമ്പോഴാണ്&lt;/p&gt;&lt;p&gt;ബസില്&zwj; വെച്ച് ഞാനവളെ കാണുന്നത്. മഞ്ഞ സാരിയുടുത്ത ആ പെണ്&zwj;കിടാവ് എന്റെയടുത്തിരുന്നു. കോഴിക്കോടേക്ക് ടിക്കറ്റ് എന്ന് കണ്ടക്ടറോട് പറഞ്ഞപ്പോള്&zwj; അവളുടെ മുന്നിലെ രണ്ടു പല്ലുകള്&zwj;ക്കിടയിലൂടെ തുപ്പല്&zwj; മുന്&zwj;പിലേക്ക് തെറിച്ചു, അപ്പോഴാണ് നാരങ്ങാ മിട്ടായിയുടെ മണമുള്ള മറ്റൊരു പെണ്ണിനെ ഞാന്&zwj; കാണുന്നത്. വെളുത്തു മെലിഞ്ഞ ചെറുതായി പല്ലു പൊന്തിയ അവളെ കണ്ടപ്പോള്&zwj;,&lt;/p&gt;&lt;p&gt;അവളെ എനിക്ക് മൂപ്പെത്താത്ത പ്രായത്തില്&zwj; സ്&zwnj;നേഹം തോന്നിയ ജാനുവിനെ ഓര്&zwj;മ വന്നു.&lt;/p&gt;&lt;p&gt;അങ്ങനെയാണ് അവളോട് മിണ്ടിയും പറഞ്ഞും നാല് മാസക്കാലത്തിനു ശേഷം ഞാനവളെ ഈ ലോഡ്ജില്&zwj; കൊണ്ട് വരുന്നത്. ബസില്&zwj; നിന്നിറങ്ങുന്നതിന് മുന്&zwj;പേ ഞാനവളെ നോക്കിയിരുന്ന് അനുരാഗ പൂര്&zwj;വം ചിരിച്ചത് കൊണ്ടായിരിക്കണം അവളെനിക്ക് ഞാന്&zwj; ചോദിച്ചപ്പോഴേ ഇറങ്ങുമ്പോ നമ്പര്&zwj; തന്നു.&lt;/p&gt;&lt;p&gt;ഇടക്കെല്ലാം ഞാനവളെ വിളിച്ചു, രണ്ടു കുട്ടികളുടെ തന്തയാണ് ഞാനെന്ന് മറച്ചു വെച്ച്, പൊന്നെ പ്രാണനെ എന്ന് കുറുകി, കോഴിക്കോടിലെ കടലാഴങ്ങളുടെ തീരത്തു വെച്ചു ഞങ്ങള്&zwj; സൂര്യാസ്തമയം കണ്ടു, ഐസ്&zwnj;ക്രീം കഴിച്ചു. അങ്ങനെ അവളുടെ വിശ്വാസത്തിന്റെ അവസാനത്തെ കണികയും നേടിയതിനു പിന്നാലെയാണ്, പുഷ്പം ലോഡ്ജില്&zwj; ഞാന്&zwj; മുറിയെടുത്തു അവളെ വിളിപ്പിച്ചത്.&lt;/p&gt;&lt;p&gt;വാതില്&zwj; തുറന്ന പാടെ ഞാനവളെ ചുംബിച്ചു നാരങ്ങാ മിട്ടായിയുടെ മണം..ജാനുവിന്റെ മണം..ഞാന്&zwj; വലിച്ചെടുത്തു. ആ ചുംബനത്തിന് ശേഷം, അവളുടെ കണ്ണുകളില്&zwj; കണ്ണുനീര്&zwj; നിറയുന്നതും വിക്കി വിക്കി അവള്&zwj; എന്തൊക്കെയോ കരയുകയും പറയുകയും ചെയ്യുന്നത് ഞാന് കേട്ടു.&lt;/p&gt;&lt;p&gt;'എന്റെ ജീവിതത്തില്&zwj; ആരുമെന്നെ ഇത്ര സ്&zwnj;നേഹിച്ചിട്ടില്ല.. എന്നെ പൊന്നെ യെന്നോ പ്രാണനെ യെന്നോ വിളിക്കാന്&zwj; ഒരു മനുഷ്യന്&zwj; വരുമെന്ന് കൂടി ഞാന്&zwj; വിചാരിച്ചില്ല.. ഇനിയിപ്പോ നിങ്ങളെന്നെ പറ്റിക്കയാണെങ്കില്&zwj; കൂടി, നിങ്ങളെ ഞാന്&zwj; സ്&zwnj;നേഹിക്കുന്നു..നിങ്ങളുടെ കുഞ്ഞിനെ ഗര്&zwj;ഭം ധരിക്കാന്&zwj; ഞാനാഗ്രഹിക്കുന്നു.'&lt;/p&gt;&lt;p&gt;അവള്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;ഇളം നീല സാരിയില്&zwj; പൂക്കളുള്ള കൊലുന്നനെയുള്ള അവളെന്റെ മുന്നില്&zwj; നിന്ന് കരഞ്ഞപ്പോള്&zwj; ഞാന്&zwj; ജാനുവിനെ ഓര്&zwj;ത്തു.&lt;/p&gt;&lt;p&gt;ജാനൂന്റെ വീട്ടിന്ന് ഔസേപ്പിനെ പിടിച്ചെയെന്നുള്ള നട്ടപ്പാതിരയ്ക്കുള്ള കൂവലോര്&zwj;ത്തു,&lt;/p&gt;&lt;p&gt;ഉറക്കം മറന്ന് രാത്രി രണ്ടു മണിക്ക് കൊറേ മനുഷ്യര്&zwj; മേല്&zwj;മുണ്ടില്ലാത്ത ജാനുവിനെ കുറ്റ വിചാരണ ചെയ്തതോര്&zwj;ത്തു, ഔസെപ്പിന്റെ കെട്ടിയോള്&zwj; അവളുടെ കരണം നോക്കി അടിച്ച അടികളോര്&zwj;ത്തു.&lt;/p&gt;&lt;p&gt;ഇപ്പൊ നിങ്ങള്&zwj;ക്കെന്നെ സ്&zwnj;നേഹമാണെന്ന് പറയുന്നില്ലേയെന്ന് നിങ്ങള്&zwj; പറഞ്ഞ കെട്ടു താലി ഇവര്&zwj;ക്ക് മുന്&zwj;പില്&zwj; വെച്ചു കെട്ടുന്നില്ലേയെന്ന് തലകുനിച്ചു നില്&zwj;ക്കുന്ന ഔസേപ്പിനോട് കണ്ണില്&zwj; കണ്ണീരുമായി ചോദിച്ച ജാനുവിനെയോര്&zwj;ത്തു. പിറ്റേന്ന് മുതല്&zwj; അനാഥയായ അവളുടെ വീടിനെയോര്&zwj;ത്തു..&lt;/p&gt;&lt;p&gt;അത് വരെ വീര്&zwj;ത്തു പൊട്ടാനിരുന്ന എന്റെ ഉദ്ധാരണം താനെ കാറ്റഴിച്ചു വിട്ട ബലൂണ് പോലെയായി,&lt;/p&gt;&lt;p&gt;അവളുടെ കണ്ണ് നീര് തുടച്ചു ഞാന്&zwj; വാതില്&zwj; തുറന്നു കൊടുത്തു, അപ്പോള്&zwj; അവള്&zwj; എനിക്ക് മറ്റൊരു ജാനു ആവണ്ടായിരുന്നു, എനിക്ക് മറ്റൊരു ഔസേപ്പും ആകണ്ടായിരുന്നു.&lt;/p&gt;&lt;p&gt;സാരി വലിച്ചു ചുറ്റി അവള്&zwj; എന്റെ മുന്നിലൂടെ നടന്നു പോയി.. തിരിഞ്ഞു നോക്കാതെ ഞങ്ങള്&zwj; പരസ്പരം യാത്ര പറഞ്ഞു. അന്ന് മുതല്&zwj; എന്റെ സ്വപ്നങ്ങളിലെ പ്രണയത്തില്&zwj; നാരങ്ങാ മിട്ടായിയുടെ മണമില്ലതായി. ജാനുവില്ലാതെയായി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-naranga-mitayiyude-ruchi-short-story-by-shifana-salim-articleshow-rqcfz8v"/>
        </item>
        <item>
            <title><![CDATA[Malayalam Short Story മരവി, സുകന്യ എസ് എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/maravi-chilla-malayalam-short-story-by-sukanya-s-articleshow-rqgkahv</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/maravi-chilla-malayalam-short-story-by-sukanya-s-articleshow-rqgkahv</guid>
            <pubDate>Wed, 06 May 2026 18:54:20 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് സുകന്യ എസ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Sukanya S&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqyp0eet03e3nk7h4fhwj4wb,imgname-bb9a95dc-db7c-47fc-9929-7397fcece975-1778072435162.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;വരണ്ട് പിണഞ്ഞ നീര്&zwj;ക്കാംചോല നോക്കി വാലിഴഞ്ഞ്, കൊയ്ത്ത് കഴിഞ്ഞ നെല്&zwj;പ്പാടങ്ങളില്&zwj; വരണ്ട് വിണ്ടു കീറിയ കട്ടയ്ക്ക് വിടവിലൂടെ എറുമ്പിന്റെ കൂടുകള്&zwj;. ചിതലരിപ്പുകള്&zwj; മുറിഞ്ഞ വാലിലൊരു കുഞ്ഞനെറുമ്പ് കേറി കൂടി. അവന്റെ മേലിലെന്റെ രക്തം കിനിയുന്നുണ്ടാവുമോ എന്ന് ഭയന്നു&lt;/p&gt;&lt;p&gt;'നീര്&zwj;ക്കാംചോലയിലേക്ക് ഇനീം എത്ര വഴികളുണ്ട്'&lt;/p&gt;&lt;p&gt;' മൂന്നോ... നാലോ...'&lt;/p&gt;&lt;p&gt;കുഞ്ഞനെറുമ്പിന്റ വായ നെറച്ചും പഞ്ചാരപ്പൊടികളൊട്ടി. അവന്&zwj; കുഴിയാനകള്&zwj; തുമ്പികളായതിന്റെ കഥയാണ് പറയുന്നത്. കുറേ കഴിഞ്ഞ് എരുക്കിന്റെ ഇലയില്&zwj; പെട്ടുപോയ രോമമില്ലാത്ത കുറുക്കന്റെ കഥ പറയാന്&zwj; അവനാവശ്യപ്പെടും.&lt;/p&gt;&lt;p&gt;ആങ്കോരം കഴിഞ്ഞ് നെറ്റിയാടം എത്തുന്നതിന് ഇടയ്ക്ക് ഒരു വളവുണ്ട്. അവിടെ വിശ്രമിക്കാം എന്ന് ഏക്കം കെട്ടി. അവന്&zwj; മരവി തുഴഞ്ഞു പോകുന്ന മനുഷ്യരെ കാട്ടി തന്നു. മീന്&zwj;പിടുത്തം ജഗ ജില്ലിയായി നടക്കുന്നുണ്ടെന്ന് അവന്&zwj; അലറി വിളിച്ചു.&lt;/p&gt;&lt;p&gt;എന്നിട്ട് ഉറക്കെ ഉറക്കെ ചിരിച്ചു.&lt;/p&gt;&lt;p&gt;മുന്നോട്ട് നോക്കുമ്പോള്&zwj; ഉണങ്ങിയ വരികളിലൂടെ ഒരു ചേരപ്പാമ്പ് കാടിന്റെയും നാടിന്റെയും അറ്റമളക്കുന്നു.&lt;/p&gt;&lt;p&gt;അവന്&zwj; പറഞ്ഞ മരവി എത്ര നോക്കിയിട്ടും ഞാന്&zwj; കണ്ടില്ല. അവന്റെ കൂടപ്പിറപ്പുകളവനെ തിരയുന്നുണ്ടാവുമോ?&lt;/p&gt;&lt;p&gt;' ഉണ്ടാവാം... ഇല്ലാതിരിക്കാം...'&lt;/p&gt;&lt;p&gt;അവന്&zwj; പറഞ്ഞ മരവി തുഴയുന്ന മനുഷ്യരെപോലെ അവനും അവന്റെ പിന്&zwj;ഗാമികളെ മറന്നു കാണുമോ.&lt;/p&gt;&lt;p&gt;കാട്ടിലുടനീളം കാടൊച്ചകള്&zwj; അലറി വിളിച്ചു. ആനത്താര കാണെക്കാണെ ഉള്ളിലൊരുറവ പിറവിയെടുത്തു.&lt;/p&gt;&lt;p&gt;'ഇനീം ഇണ്ടോ... നീര്ക്കാം ചോലേലേക്ക്'&lt;/p&gt;&lt;p&gt;അവന്&zwj; ഇറങ്ങി നിന്ന് പഞ്ചാര തപ്പി.&lt;/p&gt;&lt;p&gt;' നാലോ... മൂന്നോ...'&lt;/p&gt;&lt;p&gt;കുഞ്ഞനെറുമ്പ് അയാളെ അന്തംവിട്ട് നോക്കി. ഇഴഞ്ഞ പാടുകളില്&zwj; ചോരയൊലിക്കുന്നു കാട്ടുചോര. എന്നിട്ടും വാലങ്ങോട്ടും ഇങ്ങോട്ടും ഉരസി നീര്&zwj;ക്കാം ചോല കേറുന്ന അരണാമാച്ചനെ അവന്&zwj; പിന്നീട് കണ്ടില്ല&lt;/p&gt;&lt;p&gt;' അയാള്&zwj;ക്ക് ആരുണ്ടാവും?'&lt;/p&gt;&lt;p&gt;അവന്&zwj; സ്വയം ചോദിച്ചു.&lt;/p&gt;&lt;p&gt;മറവികളിലൊരു മരവി ഇഴഞ്ഞു പോകുന്നു. അത് അരണാമാച്ചനല്ലേ...ആണോ...?&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/maravi-chilla-malayalam-short-story-by-sukanya-s-articleshow-rqgkahv"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : കലി, ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-kali-a-malayalam-short-story-by-jayachandran-nt-articleshow-s23nd9p</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-kali-a-malayalam-short-story-by-jayachandran-nt-articleshow-s23nd9p</guid>
            <pubDate>Sun, 01 Feb 2026 16:19:00 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ജയചന്ദ്രന്&zwj; എന്&zwj; ടി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Jayachandran NT&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgccwhg6x13tat70tx4grk14,imgname-a1343fc9-bb99-4458-b8c9-ece34e624275-1769942697477.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കലി&lt;/strong&gt;&lt;/p&gt;&lt;p&gt;കരയാന്&zwj; കഴിയുന്നില്ല!&lt;/p&gt;&lt;p&gt;എന്തോ സംഭവിച്ചിരിക്കുന്നു. മാനസ്സിക പരിണാമങ്ങള്&zwj;. എന്നുമുതലാണിങ്ങനെ?&lt;/p&gt;&lt;p&gt;'നിനക്കെന്തെങ്കിലും വിഷമം ഉണ്ടോ? നീ ഓക്കെ ആണോ?&lt;/p&gt;&lt;p&gt;ആരാണങ്ങനെ ചോദിച്ചതെന്ന് ഓര്&zwj;മ്മയില്ല. കേട്ടതുമുതല്&zwj; അസ്വസ്ഥത കടന്നുകൂടി. ഒരാളിനെ വിഷാദത്തിലേക്ക് നയിക്കാന്&zwj;, അല്ലെങ്കില്&zwj; ചിന്തകളിലേക്ക് കൂടുകൂട്ടാന്&zwj; പ്രേരിപ്പിക്കുന്ന ഉചിതമായ ചോദ്യം.&lt;/p&gt;&lt;p&gt;'ഞാന്&zwj; ഓക്കെ അല്ലേ?'&lt;/p&gt;&lt;p&gt;എനിക്കെന്തു പറ്റി! കണ്ണാടിയില്&zwj; നോക്കി, ഒരപരിചിതനെ കണ്ടു.&lt;/p&gt;&lt;p&gt;'ശരിയാണ് എനിക്കെന്തോ മാറ്റമുണ്ടായിട്ടുണ്ട്! ഞാന്&zwj; ഓക്കെ അല്ല.'&lt;/p&gt;&lt;p&gt;എന്നു മുതലാണ്! എപ്പോള്&zwj; മുതലാണ്!&lt;/p&gt;&lt;p&gt;ദിവസങ്ങളും മാസങ്ങളും വര്&zwj;ഷങ്ങളുമെണ്ണിവേണം പുറകിലേക്ക് പോയി അത് കണ്ടെത്താന്&zwj;. പഴകിയതും പഴകുന്നതുമായ ഓര്&zwj;മ്മകളുടെ മധ്യഭാഗത്തുള്ള നേര്&zwj;രേഖയ്ക്കിരുപുറവും ഘടികാരത്തിന്റെ പെന്&zwj;ഡുലം പോലെ ഓര്&zwj;മ്മനൂലില്&zwj; തൂങ്ങിയാടുന്നതാണ് ജീവിതവും വൈകാരിക വ്യതിയാനങ്ങളുമെന്ന് തോന്നാറുണ്ട്.&lt;/p&gt;&lt;p&gt;രാത്രിയിലെ ഉറക്കം ശരിയായിരുന്നില്ല. അതിരാവിലെ ഉമ്മറത്തെ ചാരുകസേരയില്&zwj; വന്നു കിടന്നതാണ്. എന്തൊക്കെയോ സ്വപ്നങ്ങള്&zwj; കണ്ടിരുന്നു. അതില്&zwj; നിന്നുണര്&zwj;ന്ന ഹോര്&zwj;മോണ്&zwj; നല്&zwj;കിയ പ്രതിപ്രവര്&zwj;ത്തനമാണോന്നറിയില്ല, വിഷാദം കൂട് കൂട്ടിയതുപോലെ. ചിന്തകള്&zwj;ക്കും ആസ്വാദനത്തിനുമടക്കം പരിണാമം സംഭവിക്കുന്നു. സ്&zwnj;നേഹവും, പ്രണയവും ഉണ്ടാകുന്നത് പോലെതന്നെ ഇല്ലാതെയുമാകുന്നു.&lt;/p&gt;&lt;p&gt;നേരം പുലരുന്നതെയുള്ളു. ടെലിവിഷനില്&zwj; പലതരം പക വില്&zwj;ക്കാനാരംഭിച്ചു. കലികാലം എന്ന് തോന്നും.&lt;/p&gt;&lt;p&gt;മനുഷ്യകുലം അവസാനിക്കുന്നത് ഇങ്ങനെയാകും. പ്രകൃതിദുരന്തങ്ങളും ആണവായുധങ്ങളുമല്ല. പകയും, ഹിംസയും എല്ലാവരും ആസ്വദിച്ചു തുടങ്ങുമ്പോഴായിരിക്കും.&lt;/p&gt;&lt;p&gt;'ചോരമണക്കുന്ന ചിത്രങ്ങള്&zwj;! പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊല്ലുന്ന മുത്തശ്ശി. കാമുകിയുടെ രക്തത്തില്&zwj; കുളിച്ച കാമുകന്&zwj;മാര്&zwj;. നിസ്സംഗതയോടെയാണ് എല്ലാമറിയുന്നത്. മറ്റൊരു വികാരവും തോന്നുന്നില്ല.&lt;/p&gt;&lt;p&gt;എന്തുകൊണ്ടാണിങ്ങനെ! അല്ലെങ്കില്&zwj; എന്നുമുതലാണിങ്ങനെ? എനിക്കു മാത്രമാണോ! അതൊ ലോകം മുഴുവനും ഇങ്ങനെയായി മാറിയോ?&lt;/p&gt;&lt;p&gt;കറണ്ട് പോയി, ടെലിവിഷന്&zwj; നിലച്ചപ്പോഴാണ് ചിന്തകള്&zwj; മുറിഞ്ഞത്. അകത്തെ മുറികളില്&zwj; ഓരോരുത്തര്&zwj; ഉറങ്ങിയെഴുന്നേല്&zwj;ക്കുന്നു.&lt;/p&gt;&lt;p&gt;മുന്നിലെ പടിപ്പുര കഴിഞ്ഞാല്&zwj; പാടമാണ്. പച്ചപ്പുകളൊന്നുമില്ല. വരണ്ടുണങ്ങി വിണ്ടു കീറിയ നിലം. ഉറങ്ങിയെഴുന്നേറ്റ പേരക്കുട്ടി കുറച്ചു നേരമായി മുന്നിലൂടെ ഓടിക്കളിക്കുന്നു. മകളുടെ കുഞ്ഞ്,&lt;/p&gt;&lt;p&gt;രണ്ടു വയസ്സാകുന്നതേയുള്ളു, നടന്ന് കാലുകള്&zwj; ഉറച്ചിട്ടില്ല. വരാന്തയിലൂടെ പടിക്കെട്ടുകള്&zwj; വരെ ഓടുന്നു. നോക്കിയിരിക്കുമ്പോള്&zwj; ഇപ്പോള്&zwj; പുറത്തേക്ക് വീഴുമെന്ന് തോന്നും. തെന്നിത്തെറിച്ച് പടിക്കെട്ടുകള്&zwj;ക്കരിലെത്തി അവള്&zwj; തിരികെ വരും. ഒന്നു രണ്ടുവട്ടം ആയപ്പോള്&zwj; ഞാനൊന്ന് ഒച്ചയെടുത്തു. പടിക്കെട്ടുകള്&zwj;ക്കപ്പുറം പുറത്തേക്ക് വീഴുമെന്ന് പറഞ്ഞു. വേദനിക്കുമെന്നും, ദേഹം മുറിയുമെന്നും ചോര പൊടിയുമെന്നും ഭയപ്പെടുത്തി.&lt;/p&gt;&lt;p&gt;അല്&zwj;പ്പനേരം അവള്&zwj; അടങ്ങിയിരുന്നു. വീണ്ടും കുസൃതി തുടങ്ങി. പിന്നെയും വഴക്കു പറഞ്ഞു. അല്&zwj;പ്പനേരം അടങ്ങി. വീണ്ടും ഓടി. ഇപ്പോള്&zwj; ഞാനൊന്നും മിണ്ടിയില്ല. പടിക്കെട്ട് കടന്ന് വീഴണമെന്ന് മനസ്സ് മോഹിച്ചതിന്റെ രണ്ടാം നിമിഷം കുഞ്ഞ് വീഴുകയും വലിയ വായില്&zwj; കരച്ചിലും തുടങ്ങി. മകള്&zwj; ഓടി വന്ന് കുഞ്ഞിനെ വാരിയെടുത്തു. ചുണ്ട് മുറിഞ്ഞിട്ടുണ്ട്. ചോര പൊടിയുന്നു.&lt;/p&gt;&lt;p&gt;കുഞ്ഞിനെ തല്ലി മകള്&zwj; അവളുടെ കലി തീര്&zwj;ത്തു. വേദനിച്ച കുഞ്ഞ് വലിയവായില്&zwj; കരഞ്ഞു. ഞാന്&zwj; ഇരുന്നിടത്ത് നിന്നെഴുന്നേറ്റില്ല. എഴുന്നേല്&zwj;ക്കണമെന്നും ഓടിച്ചെന്ന് കുഞ്ഞിനെ എടുക്കണമെന്നൊക്കെ തോന്നിയെങ്കിലും മറ്റൊരു വികാരം പുറകിലേക്ക് വലിച്ചു.&lt;/p&gt;&lt;p&gt;എനിക്കെന്തോ സംതൃപ്തിയാണ് അനുഭവപ്പെട്ടത്. മനസ്സില്&zwj; തോന്നിയത് നടന്നു. 'അനുസരണയില്ലായ്മയ്ക്ക് പ്രതിഫലം കിട്ടണമല്ലോ! മുന്നറിയിപ്പ് അവഗണിച്ചതുകൊണ്ടല്ലേ? എന്നാലും ഒരു കുഞ്ഞിന്റെ കാര്യത്തില്&zwj; ഇങ്ങനെ ചിന്തിക്കാന്&zwj; പാടുണ്ടോ!'&lt;/p&gt;&lt;p&gt;മനസ്സില്&zwj; തോന്നിയത് നടന്നപ്പോള്&zwj; തലേദിവസത്തെ കാര്യവും ഓര്&zwj;മ്മയിലേക്കു വന്നു. ഉച്ചയൂണിനായി ഹോട്ടലില്&zwj; കയറിയതായിരുന്നു. ഭക്ഷണം കേമമായിരുന്നു. മീന്&zwj; വറുത്തതും കറിവച്ചതും കൂട്ടി വിഭവസമൃദമായ ഊണ്. കഴിച്ചു കഴിഞ്ഞു കുടിക്കാനായി രണ്ടുപ്രാവശ്യം വെള്ളം ചോദിച്ചിട്ടും കൊണ്ടു വന്നില്ല. അല്&zwj;പ്പം മുന്&zwj;പ് വരെയും ഇനിയെന്താണ് വേണ്ടതെന്ന് ചോദിച്ച് വിധേയനായി നിന്ന സപ്ലയറിന് ചോദ്യം കേട്ട ഭാവമില്ല. അവന്&zwj; മറ്റൊരു കസ്റ്റമറിന്റെ ഓര്&zwj;ഡര്&zwj; എടുക്കുന്ന തിരക്കിലാണ്. വെള്ളം മാത്രമായിരുന്നവിടെ സൗജന്യം, അതുകൊണ്ടു തന്നാകും ചോദ്യം ശ്രദ്ധിക്കാത്തതും. ഒടുവില്&zwj; കൈ കഴുകി കാശ് കൊടുക്കാന്&zwj; നിന്നപ്പോള്&zwj; സപ്ലയര്&zwj; വന്ന് ക്യാഷ്യറോട് പറയുന്നതും കേട്ടു. പതിമൂന്നാം നമ്പര്&zwj; ടേബിളിലുള്ളവര്&zwj;ക്ക് കുറച്ച് വെള്ളം കൊണ്ട് അണ്ണാക്കിലൊഴിച്ച് കൊടുക്കണം, കുറെ നേരമായി നെലവിളിക്കണെന്ന്. അതുകേട്ട് കാഷ്യര്&zwj; ചിരിക്കുന്നു. എനിക്ക് രണ്ടുപേരെയും തല്ലണമെന്ന് തോന്നി.&lt;/p&gt;&lt;p&gt;'എന്ത് തോന്ന്യാസമാണിത്.'&lt;/p&gt;&lt;p&gt;കിച്ചനില്&zwj; കയറി ഒരു കത്തിയെടുത്തു കൊണ്ടുവന്നു, രണ്ടുപേരെയും മനസ്സിലിട്ട് കുത്തിക്കീറി കൊന്നു. ചോരയില്&zwj; മുങ്ങിയ കൈ ഉയര്&zwj;ത്തി ആര്&zwj;ത്തട്ടഹസിച്ച് ചിരിച്ചു നിര്&zwj;വൃതിയടഞ്ഞു.&lt;/p&gt;&lt;p&gt;റോഡിലേക്കിറങ്ങിയപ്പോള്&zwj; ഒരു കാര്&zwj; വന്ന് ഇടിച്ചില്ലെന്ന മട്ടിലാണ് നിന്നത്. നിര്&zwj;ത്താതെ ഹോണടിച്ചു. കാര്&zwj; വന്നത് ഞാന്&zwj; കണ്ടില്ലായിരുന്നു. സ്വന്തം തെറ്റാണ്. എന്നിട്ടും കാതടപ്പിക്കുന്ന ഒച്ചയുടെ പ്രതിഷേധമായി നാവില്&zwj; നിന്നൊരു തെറിവാക്ക് തെറിച്ചു.&lt;/p&gt;&lt;p&gt;കാറില്&zwj; നിന്നിറങ്ങിയ യുവാവ് ഇരുമ്പ് കമ്പിയുമായി പാഞ്ഞു വന്നു. ആദ്യത്തെ അടിയില്&zwj; നിന്നൊഴിഞ്ഞുമാറി. രണ്ടാമത്തെ ആക്രമണത്തിന് മുന്&zwj;പ്, ഓടിക്കൂടിയ നാട്ടുകാര്&zwj; പിടിച്ചു മാറ്റി. ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കില്&zwj; തലയോട്ടി പിളര്&zwj;ന്നേനെ. ഭയമൊന്നും തോന്നിയില്ല. പകരം ആ വാഹനത്തിന്റെ നമ്പര്&zwj; ഓര്&zwj;മ്മയില്&zwj; കുറിച്ചെടുത്തു. സൗകര്യത്തിന് കിട്ടുമ്പോള്&zwj; ആ വാഹനം തല്ലിതകര്&zwj;ക്കണം. പെട്രോളൊഴിച്ച് കത്തിക്കണം. അവനെയും കൊല്ലണം. പക മാത്രമാണ് ഉണര്&zwj;ന്നത്. അവന്&zwj; ആരെന്നോ മറ്റ് ചിന്തകളോ ഉണ്ടായില്ല.&lt;/p&gt;&lt;p&gt;ഏതായിരുന്നു ആ വാഹനത്തിന്റെ നമ്പര്&zwj;!&lt;/p&gt;&lt;p&gt;ഓര്&zwj;മ്മയില്&zwj; ചികഞ്ഞു കൊണ്ടിരുന്നപ്പോഴാണ് കറണ്ട് വന്നതും ടി വി ഓണ്&zwj; ആയി വാര്&zwj;ത്ത തുടര്&zwj;ന്നതും.&lt;/p&gt;&lt;p&gt;'ഹോട്ടലില്&zwj; സംഘര്&zwj;ഷം; വെള്ളം ചോദിച്ചിട്ട് നല്&zwj;കാത്തതിന് കാഷ്യറെയും സപ്ലെയറെയും കുത്തി പരിക്കേല്&zwj;പ്പിച്ചു. സപ്ലെയര്&zwj; മരിച്ചു. ക്യാഷറുടെ നില ഗുരുതരമായി തുടരുന്നു. തുടര്&zwj;ന്ന് പ്രതിയുടെ ചിത്രവും പേരു വിവരങ്ങളും വന്നു.&lt;/p&gt;&lt;p&gt;'മനസ്സിലോര്&zwj;ത്തത് നടന്നുവോ!'&lt;/p&gt;&lt;p&gt;ആദ്യം അതിശയം തോന്നി. പിന്നെ നന്നായെന്ന് ആഹ്ലാദിച്ചു. ടെലിവിഷനില്&zwj; കണ്ട ചിത്രത്തിന് സ്വന്തം രൂപവും പേരും നല്&zwj;കി ആത്മകലി പൂണ്ടു. ഗുരുതരമായവന്&zwj; ചാകട്ടെയെന്ന് കരുതി. അവന് കുടുംബമുണ്ടെന്നോ അവര്&zwj; അനാഥരാകുമെന്നോ എന്നുള്ള ഏതൊരു അനുകമ്പയോ കരുണയോ മനസ്സിലുണ്ടായില്ല. ചെയ്യാന്&zwj; കഴിയാത്തതും, ചെയ്യണമെന്നാഗ്രഹിച്ചതും മറ്റൊരാളാല്&zwj; സാധ്യമായത് കണ്ടപ്പോള്&zwj; കൈകാലുകളിലെ ചെറുരോമങ്ങളുണര്&zwj;ന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;'എന്നുമുതലാണിങ്ങനെ! എല്ലാവരും ഇങ്ങനെയാണോ! ഞാനിങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ!'&lt;/p&gt;&lt;p&gt;ആരോടാ ഒന്നു ചോദിക്കുക? അവളോട് പങ്കുവച്ചാല്&zwj; കേട്ട ഭാവമുണ്ടാകില്ല. കുറച്ച് നാളായങ്ങനെയാണ്.&lt;/p&gt;&lt;p&gt;എന്നു മുതലാണതും! അല്ലെങ്കില്&zwj; സ്വയം കണ്ടെത്തണം!&lt;/p&gt;&lt;p&gt;ഉറക്കം ഉണര്&zwj;ന്ന പാടെ ബ്രഷും പേസ്റ്റുമായി അവള്&zwj; മുറ്റത്തുണ്ട്. കുഞ്ഞ് ഓടി വീണത് കണ്ടിട്ടുണ്ടാകണം. അവള്&zwj;ക്കും പ്രതികരണമൊന്നുമുണ്ടായില്ല. നിര്&zwj;വികാരയായി നോക്കി നില്&zwj;ക്കുകയായിരുന്നു. ആരോടോ പക തീര്&zwj;ക്കും പോലാണ് ബ്രഷുമായുള്ള കടുംപിടുത്തം. ഇടയ്ക്ക്, കാര്&zwj;ക്കിച്ച് നിലത്തേക്കു തുപ്പി. ബ്രഷ് വീണ്ടും വായ്ക്കുള്ളിലേക്ക് കടത്തി വേഗതയില്&zwj; ചലിപ്പിച്ചു. ചുണ്ടിലും വായ്ക്കുചുറ്റിലും പേസ്റ്റിന്റെ വെള്ളപ്പത ഒലിച്ചിറങ്ങുന്നു.&lt;/p&gt;&lt;p&gt;'ഇവള്&zwj;ക്കിത് അകത്തെങ്ങാനും പോയി ചെയ്തൂടെ എന്തിനാണിങ്ങനെ വെറുപ്പിക്കുന്നത്.'&lt;/p&gt;&lt;p&gt;സ്&zwnj;നേഹനിര്&zwj;ഭരമായി ഒരു സംഭോഗം നടന്നിട്ടു തന്നെ ആഴ്ച്ചകളും മാസങ്ങളുമായെന്ന് ഓര്&zwj;ത്തു. 'ഒന്നുകില്&zwj; അവള്&zwj; തയ്യാറാകും, അല്ലെങ്കില്&zwj; ഞാന്&zwj; അതായിരുന്നു പതിവ്. രണ്ടും ഇല്ലാതായിട്ട് നാളുകളൊരുപാടായി.&lt;/p&gt;&lt;p&gt;എന്നു മുതലാണ്? പുറകിലോട്ട് പോയി അത് കണ്ടെത്താന്&zwj; ശ്രമിച്ചു. ഓര്&zwj;മ്മയില്&zwj; ചികഞ്ഞു.&lt;/p&gt;&lt;p&gt;ഇന്നലെ എന്തൊക്കെയാണ് സംഭവിച്ചത്?&lt;/p&gt;&lt;p&gt;രാവിലെ മുതല്&zwj; ഭക്ഷണം, ഉറക്കം സംഭാഷണങ്ങള്&zwj; കുറെയൊക്കെ ഓര്&zwj;മ്മയില്&zwj; നിന്നും കിട്ടി. അതിനും തലേദിവസം എന്താണെന്ന് ആലോചിച്ചു. കിട്ടുന്നില്ല. വായിച്ചു കൊണ്ടിരുന്ന പുസ്തകം പുറകിലേക്ക് മറിച്ചപ്പോള്&zwj; അക്ഷരങ്ങള്&zwj; മാഞ്ഞു പോയതുപോലെ! എല്ലാം വെറും വെള്ളക്കടലാസുകള്&zwj;.&lt;/p&gt;&lt;p&gt;ഫോണ്&zwj; ആയിരുന്നു പിന്നെ ഒരു ആശ്രയം. രണ്ടുദിവസം മുന്&zwj;പുള്ളവ അതില്&zwj; നിന്നും ചികഞ്ഞു. സംഭാഷണങ്ങള്&zwj;, ചികഞ്ഞ വിഷയങ്ങള്&zwj;. കണ്ട കാഴ്ചകള്&zwj;. വാദപ്രതിവാദങ്ങള്&zwj;. എല്ലാത്തിനുമൊരു നിറം മാത്രമായിരുന്നെന്നത് അതിശയമായി മാറി.&lt;/p&gt;&lt;p&gt;അതിനും പുറകിലേക്കുള്ള ദിവസങ്ങളിലേക്ക് പോയി നോക്കി. ഒരു കൗതുകത്തിനായാണ് മൊബൈലിലെ വര്&zwj;ഷവും സമയവും വര്&zwj;ഷങ്ങള്&zwj; പുറകിലേക്കാക്കി റീസെറ്റ് ചെയ്തത്. 2025 ല്&zwj; നിന്ന് 2012 ഡിസംബര്&zwj; 31 ലെ തണുത്ത പ്രഭാതത്തിലെ ആറു മണിയിലേക്കെത്തി.&lt;/p&gt;&lt;p&gt;മഴ പെയ്തു തോര്&zwj;ന്നിരുന്നു. പാടത്ത് പൂത്ത് നില്&zwj;ക്കുന്ന നെല്&zwj;ച്ചെടികളെ തഴുകിയെത്തുന്ന തണുത്ത കാറ്റുണ്ട്. ആവി പറക്കുന്ന ചായയുമായി അവള്&zwj; വന്നു. രാവിലെ ഉറക്കം ഉണര്&zwj;ന്ന പാടെയാണ്. കണ്ടാലറിയാം. കുളിച്ചിട്ടില്ല. മുഖം കഴുകിയിട്ടുമില്ല. ചുണ്ടുകള്&zwj; വരണ്ടിരിക്കുന്നു. വിയര്&zwj;പ്പിന്റെ സാന്നിദ്ധ്യം.&lt;/p&gt;&lt;p&gt;തലേരാത്രിയിലെ രതിയുടെ ആലസ്യം.&lt;/p&gt;&lt;p&gt;അലങ്കാരങ്ങളൊന്നുമില്ലാത്ത മുഖം! നൈറ്റി മാത്രമാണ് വേഷം. മുലക്കണ്ണുകളില്&zwj; എന്റെ ഉമിനീരിന്റെ മണം ഇപ്പൊഴുമുണ്ടാകും. വീണ്ടും രതിയുണരുന്നു! അരികിലേക്ക് ചേര്&zwj;ത്തു നിര്&zwj;ത്താനും, വരണ്ട ചുണ്ടുകളില്&zwj; ഉമ്മ വയ്ക്കാനും കൊതിച്ചു. ചോരയോട്ടം കൂടി. അരക്കെട്ടില്&zwj; ഭാരം വര്&zwj;ദ്ധിച്ചു. മനസ്സറിഞ്ഞത് പോലെ അവള്&zwj; അകത്തേയ്ക്ക് പൊയ്ക്കളഞ്ഞു.&lt;/p&gt;&lt;p&gt;അതിശയം തോന്നി. എത്ര പെട്ടെന്നാണ് വികാരങ്ങള്&zwj; മാറിയത്!&lt;/p&gt;&lt;p&gt;ഡിസംബര്&zwj; രാത്രിയിലെ ഭാഷണങ്ങളെടുത്തു. ചികഞ്ഞ വിഷയങ്ങള്&zwj; നോക്കി. കണ്ട കാഴ്ചകള്&zwj;. ഇത്ര പ്രണയാര്&zwj;ദ്രനായിരുന്നോ ഞാനെന്ന് സ്വയം അതിശയിച്ചു. പിന്നെങ്ങനെയാണ് മാറ്റങ്ങളുണ്ടായത്.&lt;/p&gt;&lt;p&gt;മൊബൈലില്&zwj; വീണ്ടും വര്&zwj;ഷങ്ങള്&zwj; മുന്നോട്ടെടുത്തു. 2020 ഡിസംബര്&zwj; 31. ഭൂമിയിലെ മനുഷ്യരെല്ലാം നിശ്ചലരായിരിക്കുന്നു. ജീവനും പൂട്ടി വച്ച് വീടിനകത്തിരിപ്പാണ്. രുചിയും മണവും നഷ്ടപ്പെട്ടിരിക്കുന്നു.&lt;/p&gt;&lt;p&gt;മരണം മാത്രമാണ് സ്വപ്നങ്ങളിലുള്ളത്. എപ്പോള്&zwj; വേണമെങ്കിലും രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നു വരാം. ദിവസവും പരിചിതരുടെ ചിത്രങ്ങളൊക്കെ കണ്ണീര്&zwj;പ്പൂക്കളുമായി പ്രത്യക്ഷപ്പെടുന്നു.&lt;/p&gt;&lt;p&gt;ഉറങ്ങുന്നതും ഉണരുന്നതും യാന്ത്രികമായി. ഉണര്&zwj;ന്നിട്ടും ഇത് സ്വപ്നമാണോ ജീവനുള്ളതാണോ എന്ന സംശയങ്ങള്&zwj;.&lt;/p&gt;&lt;p&gt;അകലെ എവിടെ നിന്നോ മാംസം അഴുകിയ സുഗന്ധവുമായാണ് ഒരു ദിവസം കാറ്റു വീശിയെത്തിയത്. അപ്പോഴാണ് വീണ്ടും പിറവിയുണ്ടായത്. മരണഭീതിയില്&zwj; നിന്നു ജീവിതത്തിലേക്കുണര്&zwj;ന്നു. മണം വലിച്ചെടുത്തു. രുചിയും മണവും തിരിച്ചു കിട്ടിയിരിക്കുന്നു. മരണത്തില്&zwj; നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. എന്നിലടിഞ്ഞു കൂടിയ വൈറസ് നശിപ്പിക്കപ്പെട്ടിരിക്കുന്നു.&lt;/p&gt;&lt;p&gt;പക്ഷെ അന്നു മുതലാണ് മാറ്റങ്ങളും ഉണ്ടായി തുടങ്ങിയത്. ദുര്&zwj;ഗന്ധം സുഗന്ധമായത്. വേദന ലഹരിയായി മാറിയത്. പ്രണയമില്ലാതായത്. ദയ അന്യമായത്. സ്&zwnj;നേഹം നഷ്ടമായത്. പക കൂട്ടായെത്തിയത്.&lt;/p&gt;&lt;p&gt;ഒന്നുകൂടെ ഉറപ്പിക്കാന്&zwj; വീണ്ടും ദിവസങ്ങള്&zwj; മാത്രം പുറകിലേക്കെടുത്തു. കണ്ണീര്&zwj;പ്പൂക്കളുമായി കണ്ട ചിത്രങ്ങളില്&zwj; നിന്നണഞ്ഞുപോയ പച്ചവെളിച്ചം തെളിഞ്ഞിരിക്കുന്നു. അവരോട് സംസാരിക്കണമെന്ന് തോന്നി.&lt;/p&gt;&lt;p&gt;ഭയം പിന്തിരിപ്പിക്കുന്നുണ്ട്. മരിച്ചുപോയ ആളിനോടാണ് സംസാരിക്കേണ്ടത്. ഒരാളായിരുന്നില്ല. പത്തിലധികം പച്ച വെളിച്ചങ്ങള്&zwj; തെളിഞ്ഞു നില്&zwj;ക്കുന്നു!&lt;/p&gt;&lt;p&gt;ഒരാള്&zwj;ക്കൊരു സന്ദേശമയച്ച് കാത്തിരുന്നു. അതവിടെ കിട്ടിയെന്ന് മനസ്സിലായി. തിരികെ എന്തോ ടൈപ്പുന്നുണ്ട്.&lt;/p&gt;&lt;p&gt;ഭയം, പരീക്ഷണത്തില്&zwj; നിന്ന് മനസ്സിനെ കീഴടക്കി കളഞ്ഞു. ടൈപ്പുന്ന സന്ദേശമെത്തുന്നതിന് മുന്&zwj;പ് ദിവസവും സമയവും മാറ്റി ഇന്നിലേക്കെത്തി.ഇപ്പോള്&zwj; ആ പച്ചവെളിച്ചങ്ങളില്ല. അണഞ്ഞുപോയ ദിവസവും സമയവും മാത്രം. ജീവനില്ലാത്ത അക്ഷരങ്ങള്&zwj; വിശേഷങ്ങളുമായുറങ്ങുന്നു.&lt;/p&gt;&lt;p&gt;'എന്തായിരുന്നു അവസാനമായവിടെ നിന്ന് പറയാനുണ്ടായിരുന്നത്.' കൗതുകമുണര്&zwj;ന്നു.&lt;/p&gt;&lt;p&gt;പറ്റിച്ചതില്&zwj; ഒരു സുഖം തോന്നി. ഇപ്പോള്&zwj; ഒന്നിനോടും ഭയം തോന്നുന്നില്ല. ശരിയാണ് മാറ്റമുണ്ടായത് അവിടെ നിന്നാണ്. അന്നുണ്ടായിരുന്നത് എന്തോ ഇന്ന് നഷ്ടമായിട്ടുണ്ട്. ഇന്നുള്ളതെന്തോ അന്ന് അപൂര്&zwj;വ്വമായിരുന്നു. ഇന്നിലേക്കുള്ള നേട്ടങ്ങള്&zwj;ക്കായുള്ള ഓട്ടത്തിനിടയില്&zwj; മൂല്യവത്തായത് ആരോ കവര്&zwj;ന്നെടുത്തു.&lt;/p&gt;&lt;p&gt;മനുഷ്യവാസം നശിക്കുന്നത് സ്&zwnj;നേഹം നഷ്ടമാകുമ്പോഴായിരിക്കും. അതിനായി ഒരു കൂട്ടര്&zwj; തന്ത്രപരമായി കണ്ടു പിടിച്ച മാര്&zwj;ഗ്ഗം ആയിരിക്കാം രുചിയും മണവും നഷ്ടപ്പെടുത്തിയ വൈറസുകള്&zwj;. യഥാര്&zwj;ത്ഥത്തില്&zwj;&lt;/p&gt;&lt;p&gt;വൈറസുകള്&zwj; ശരീരത്തിന്റെ പ്രതിരോധങ്ങളെ ബാധിക്കുമെങ്കിലും അധികനാള്&zwj; നിലനിന്നില്ല. വൈറസിനെ പ്രതിരോധിക്കാന്&zwj; ചില മരുന്നുകള്&zwj; കണ്ടെത്തിയിരുന്നു. അത് മനുഷ്യന്റെ ചിന്തകളെ ബാധിക്കും, നിയന്ത്രിക്കും, സ്&zwnj;നേഹമെന്ന വികാരം ഇല്ലാതാക്കും ആര്&zwj;ക്കും ആരോടും ഏതൊരു പ്രതിബദ്ധതയുമില്ലാതെ നാശത്തിലേക്കടുക്കും. കാലികാലം പിറക്കും. അതിനൊരു പ്രതിവിധിയായി മറ്റൊരു മരുന്ന് കണ്ടെത്തിയിട്ടാണവര്&zwj; യഥാര്&zwj;ത്ഥത്തില്&zwj; മൂലകാരണമായ വൈറസ് പുറത്ത് വിട്ടത്. ഇനി ഭൂമിയില്&zwj; മനുഷ്യകുലം തുടരണമെങ്കില്&zwj; അതിന് അവരുടെ ഔദാര്യം വേണ്ടിവരുമെന്നതായിരിക്കും ഭൂമിയിലെ ജീവകുലത്തിനെ നിയന്ത്രിക്കുന്ന ഇല്ലുമിനാറ്റിയുടെ ലക്ഷ്യം.&lt;/p&gt;&lt;p&gt;ഇതൊക്കെ യഥാര്&zwj;ത്ഥ്യമാണോ!&lt;/p&gt;&lt;p&gt;ഒരു കഥയിലെ വെറും തോന്നലുകളല്ലേ! ശരീരം വിയര്&zwj;ത്തിരുന്നു. ടെലിവിഷനില്&zwj; ഒരു വാഹനാപകടത്തിന്റെ വാര്&zwj;ത്ത. കൊല്ലപ്പെട്ടയാളുടെ ചിത്രവും വാഹനത്തിന്റെ നമ്പരും പരിചിതമായിരുന്നു. നിര്&zwj;ത്താതെ ഹോണടിച്ചെന്നാരോപിച്ച് ലോറി ഡ്രൈവര്&zwj; കാറിലേക്ക് മന:പ്പൂര്&zwj;വ്വം ഇടിച്ചതാണെന്ന് ദൃക്&zwnj;സാക്ഷികള്&zwj;. ലോറി ഡ്രൈവറുടെ ചിത്രവും ടെലിവിഷനില്&zwj; തെളിഞ്ഞു വന്നു. കൊല്ലപ്പെട്ടയാള്&zwj;ക്കും, കൊലയാളിയ്ക്കും ചുറ്റിനും കൂടിയ ദൃക്&zwnj;സാക്ഷികള്&zwj;ക്കുമെല്ലാം ഒരേ മുഖമായിരുന്നു. പതിയെ പതിയെ എന്റെ മുഖവും അവരുടേതായി മാറി.&lt;/p&gt;&lt;p&gt;ഈ വൈറസിനൊരു മരുന്ന് കണ്ടെത്തിയിട്ടുണ്ടാകുമോ? അന്ന് ഞാനുണ്ടാകുമോ?&lt;/p&gt;&lt;p&gt;എത്ര പച്ചവെളിച്ചങ്ങള്&zwj; അണഞ്ഞിട്ടുണ്ടാകും! എത്രയെണ്ണം കത്തുന്നുണ്ടാകും!&lt;/p&gt;&lt;p&gt;ഫോണെടുത്ത് 2036 ഡിസംബര്&zwj; 31 ലെ രാത്രിയിലേക്ക് സമയവും ദിവസവും സെറ്റ് ചെയ്ത്, എന്താണെന്നറിയാനായി റീ സ്റ്റാര്&zwj;ട്ടാകുന്നതും നോക്കിയിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-kali-a-malayalam-short-story-by-jayachandran-nt-articleshow-s23nd9p"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : കാട്ടുതീ, ടോണി ടീന്‍സ് എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-tony-teens-articleshow-taudlum</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-tony-teens-articleshow-taudlum</guid>
            <pubDate>Fri, 27 Mar 2026 19:32:52 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ടോണി ടീന്&zwj;സ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story By tony Teens&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmqsnar1whdvxe4g3nwcke15,imgname-e0ab000e-5057-4e4b-bcb2-067fa93f1ead-1774620158721.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഒന്നാം ഭാഗം/ 1&lt;/strong&gt;&lt;/p&gt;&lt;p&gt;നെറ്റിയിലെ മുറിവില്&zwj; നിന്ന് രണ്ടു കുഞ്ഞന്&zwj; ചുവന്നപാമ്പുകള്&zwj; ഇഴഞ്ഞ് അബിയുടെ മൂക്കുവരെ വന്നു. തല കുടഞ്ഞപ്പോള്&zwj; അവ മുണ്ടിലേക്ക് വീണ് ചോര കക്കിയിട്ടു. അബി ഞെട്ടിയെഴുന്നേറ്റു. ചുറ്റും കൈയ്യടി. ഇന്റര്&zwj;വെല്ലായി. അപ്പോള്&zwj; ഫസ്റ്റ് ഹാഫ് മുഴുവന്&zwj; ഉറങ്ങി.&lt;/p&gt;&lt;p&gt;അബി പുറത്തിറങ്ങി കുപ്പിവെള്ളം വാങ്ങി, കൈയ്യിലിരുന്ന പെയിന്&zwj;കില്ലറൊരെണ്ണം എടുത്ത് കഴിച്ചുകൊണ്ട് നെറ്റിയില്&zwj; തടവി. ഒന്നു പൊട്ടിയപ്പോള്&zwj; രണ്ടാമതിട്ട സ്റ്റിച്ചാ. ഇനി പൊട്ടിയാ പാടാ!&lt;/p&gt;&lt;p&gt;സെക്കണ്ട് ഹാഫാണ് രസം. മുഴുവന്&zwj; ഇടിയാണ്. അമ്മയ്ക്ക് ഇഷ്ടാകും. പക്ഷേ, ഒച്ചകൂടുമ്പോള്&zwj; അബിക്ക് മാളിലെ മള്&zwj;ട്ടിപ്ലക്&zwnj;സില്&zwj; ഉറങ്ങാതെ ഫസ്റ്റ് ഹാഫ് കണ്ട ദിവസം ഓര്&zwj;മ്മ വരും; അന്ന്&zwnj;നെറ്റിയില്&zwj; നിന്നും ചീറ്റിയ ചോര, യൂറിനലില്&zwj; നിന്ന് വായിലേക്ക് വീണ മൂത്രം, അണഞ്ഞു കത്തിയ എല്&zwj;.ഇ.ഡി ട്യൂബിന്റെ കാട്ടുതീ പോലത്തെ വെട്ടം.&lt;/p&gt;&lt;p&gt;പടം കഴിഞ്ഞ് അബിയും അമ്മയും ഓട്ടോയില്&zwj; കേറി. വീട്ടില്&zwj; നിന്നും കഷ്ടി ഒരു കിലോമീറ്ററെ ഉള്ളു അഞ്ചലിലെ രണ്ട് തീയറ്ററിലോട്ടും. എന്നാലും, അമ്മയ്ക്ക് പേടിയായോണ്ടാണ് ബൈക്ക് എടുക്കാഞ്ഞത്. അങ്കണവാടിക്ക് മുന്നില്&zwj; ഓട്ടോ നിന്നു. അതിന്റെ സൈഡിലൂടെ പുതിയ കോണ്&zwj;ക്രീറ്റ് റോഡുണ്ട്. ഓട്ടോയ്ക്ക് ഒക്കെ സുഖവായിട്ട് വീടുവരെ വരാന്&zwj; പറ്റും. പക്ഷേ, അവരാരും വരത്തില്ല.&lt;/p&gt;&lt;p&gt;വീട് കത്തുന്നത് ആദ്യം കണ്ടത് അമ്മയാണ്. അമ്മ നിന്നപ്പോള്&zwj;, അബി വീട്ടിലേക്കോടി.&lt;/p&gt;&lt;p&gt;മുറ്റത്തിരുന്ന ബൈക്ക് കത്തിതീരാറായി. എന്നാലും അബി ആഞ്ഞു ചവിട്ടി. സെന്റര്&zwj; സ്റ്റാന്&zwj;ഡ് മാറി ഒറ്റ കുതിപ്പിന് കോണ്&zwj;ക്രീറ്റ് റോഡിനപ്പുറത്തെ ചാലിലേക്ക് ബൈക്ക് ചെന്നുവീണു. പൊള്ളിയതിന്റെ പക വെള്ളം കാട്ടി. പുക പൊങ്ങി.&lt;/p&gt;&lt;p&gt;പച്ച നെറ്റടിച്ച കൂട്ടിനകത്തെ മരം നിന്ന് കത്തുന്നു. ചുറ്റും തീയുണ്ടകള്&zwj; ചിറകടിക്കുന്നു. അബി കൂട് തുറന്നു. ഉല്&zwj;ക്കകള്&zwj; പോലെ മൂന്നെണ്ണം അവന്റെ കാലിനരികിലേക്ക് വന്നു വീണു.&lt;/p&gt;&lt;p&gt;അബി വീടിന്റെ പുറകിലേക്കോടി. ചുവന്ന കട്ട അടുക്കിയതിന്റെ അകത്തു കിടക്കുന്ന പെങ്ങടെ മുകളില്&zwj; വളര്&zwj;ന്ന അരുളി കരിഞ്ഞ് ചാമ്പലായി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഒന്നാം ഭാഗം/ 2&lt;/strong&gt;&lt;/p&gt;&lt;p&gt;അബിയുടെ പെങ്ങള്&zwj; മരിച്ച അന്ന് വൈകിട്ട്, കാര്യസ്ഥന്&zwj; പിള്ള വരാന്തയിലെ മേശപ്പുറത്തേക്ക് ഇലയപ്പവും, കട്ടനും കൊണ്ടുവച്ചു. ചാരുകസേരയില്&zwj; കിടക്കുന്ന ശ്രീനിയുടെ കൈയ്യിലിരുന്ന പരുന്ത് ചാടി ഹാന്റ് റെയിലിലേക്കു മാറി. പിള്ള കൊടുത്ത ഇലയപ്പത്തിന്റെ പൊതിയിലെ ഈര്&zwj;ക്കില്&zwj; ശ്രീനി വലിച്ചൂരി. പരുന്ത് ഒന്നു ഞെട്ടി. പിന്നെ പറന്ന് പട്ടിയില്ലാത്ത കൂടിന്റെ പുറത്തേക്ക് ചെന്നിരുന്ന് പുറകിലുള്ള അബിയുടെ വീട്ടിലേക്ക് നോക്കി. അവിടെ അബിയുടെ അച്ഛന്&zwj; ബോബന്&zwj; തന്റെ മകളെ അടക്കിയതിന്റെ മുകളിലെ മണ്ണ് തൂമ്പകൊണ്ട് ഉറപ്പിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ശ്രീനി ഇലപ്പൊതി മുറ്റത്തേക്കെറിഞ്ഞു: ''ഒരുപൂച്ച ചത്താപോലും ഞാനെന്റെ അയ്യത്ത് കുഴിച്ചിടത്തില്ല. ആ എന്റെ അയലോക്കത്ത് ഒരു പെണ്ണിനെ കുഴിച്ചിട്ടേക്കുന്ന്. എന്നും കെളച്ചുതരും എന്ന് പറഞ്ഞ് പുരേടം കൊടുത്ത തന്തമാരെ പറഞ്ഞാ മതി.''&lt;/p&gt;&lt;p&gt;പിള്ള കട്ടനൊന്ന് ഊതി തണുപ്പിച്ചു:''തൂങ്ങിയതായോണ്ട് സെമിത്തേരിയില്&zwj; പറ്റത്തില്ലെന്ന് പറഞ്ഞ് ഉടക്കായി.''&lt;/p&gt;&lt;p&gt;''അതാ തൂങ്ങിനിന്നതാ പ്രശ്&zwnj;നം. പൊടിപോലും ബാക്കിയില്ലാതെ കത്തണമായിരുന്നു. അല്ലേല്&zwj; തന്നെ ഇവനൊക്കെ എന്നാ പള്ളീല്&zwj; കേറി തൊടങ്ങിയേന്ന് അവര്&zwj;ക്കറിയത്തില്ലേ?''&lt;/p&gt;&lt;p&gt;രാത്രി, മണ്ണെണ്ണ കന്നാസും പിടിച്ച് ശ്രീനിയുടെ പുറകില്&zwj; നടക്കുമ്പോള്&zwj; പിള്ള വിറച്ചു:''കത്തിക്കണോ?''&lt;/p&gt;&lt;p&gt;''കുറ്റികെട്ടി ഒണ്ടാക്കിയ ഒരു തൊലിഞ്ഞ വേലിയും, കൊറേ പറിഞ്ഞ കിളിയും അല്ലേ? അല്ലാതെ അവനേം പെണ്ണുമ്പിള്ളേനേം ആ ചെറക്കനേം അല്ലല്ലോ?'' ശ്രീനി പിള്ളയുടെ കൈയ്യില്&zwj; നിന്ന് കന്നാസ് പിടിച്ചു വാങ്ങി: ''ആ കിളീടെയൊക്കെ നാറ്റോം കൊണ്ട് അതിന്റെ മൂട്ടികെടന്ന് ഇവനൊക്കെ എങ്ങനാ ഒറങ്ങുന്നേ?''&lt;/p&gt;&lt;p&gt;മുകളിലൊരു വെട്ടവും, ചുറ്റും ചൂടുള്ളൊരു കാറ്റും. പിള്ള ശ്രീനിയെ പിടിച്ച് തറേലിരുത്തി:''അതിലോട്ട് നോക്കല്ലേ കത്തും! വരത്തുപോക്കാ. താഴെ കാവീന്ന് മേലെ കാവില് പോന്നതാ.''&lt;/p&gt;&lt;p&gt;ശ്രീനി നോക്കി. ഇരുണ്ടൊരു സൂര്യനും, അതിന്റെ ചുറ്റും കുറേ കറങ്ങുന്ന തീഗോളങ്ങളും.&lt;/p&gt;&lt;p&gt;അകം തിളങ്ങുന്ന കണ്ട് പേടിച്ച് പിള്ള ശ്രീനിയുടെ കൈയ്യില്&zwj; നിന്ന്കന്നാസ് വലിച്ചെടുത്തെറിഞ്ഞു. അബിയുടെ വീട്ടിലേക്ക് നാറ്റം പിടിച്ച വെള്ളം ഒഴുക്കി വിടാനായി അതിരിനടുത്ത് ശ്രീനി കെട്ടിയുണ്ടാക്കിയ ഷീറ്റുപുരയിലേക്ക് കന്നാസ്സ് ചെന്ന് വീണ് തീപിടിച്ചു!&lt;/p&gt;&lt;p&gt;''ലക്ഷങ്ങളാ പിള്ളേ!''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;രണ്ടാം ഭാഗം/ 1&lt;/strong&gt;&lt;/p&gt;&lt;p&gt;കത്തികൊണ്ടിരിക്കുന്ന വീട്ടില്&zwj; നിന്ന് അബി തിരികെ കോണ്&zwj;ക്രീറ്റ് റോഡില്&zwj; തളര്&zwj;ന്നിരിക്കുന്ന അമ്മയുടെ അരികിലേക്കോടിയെത്തി. അവരുടെ പഴ്&zwnj;സ് തുറന്ന് അവന്&zwj; ഫോണെടുത്തു. മാളില്&zwj; വെച്ച് ഫസ്റ്റ് ഹാഫ് കണ്ട ദിവസം അബിയുടെ പുത്തന്&zwj; ഫോണ്&zwj; പൊട്ടിപ്പോയതാണ്. പിന്നെ പഴയതില്&zwj; സിമ്മിടാന്&zwj; അവന് തോന്നിയില്ല. എന്തേലും ആവശ്യം വന്നാല്&zwj; ഇതുപോലെ അമ്മയുടെ ഫോണെടുത്ത് വിളിക്കും.&lt;/p&gt;&lt;p&gt;ലിജോ ഫോണെടുത്തില്ല. ''എടാ എന്റെ കാറ് കത്തി.'' എന്നു പറഞ്ഞ് അതുല്&zwj; ഫോണ്&zwj; വെച്ചു. അപ്പോള്&zwj; ലിജോ തിരിച്ചു വിളിച്ചു:''ഷെഡിന് തീപിടിച്ചെടാ. നമ്മടെ ജെസിബിയും ടിപ്പറുമെല്ലാം കത്തി. നീ വെക്കം കേറി വാ.''അബി ആകെ അങ്ങോട്ട് സംസാരിച്ചത് തുണിക്കട സാബുവിനോടായിരുന്നു. സാബുവും, മൂത്ത മോനും കോണ്&zwj;ക്രീറ്റ് റോഡിലൂടെ ആള്&zwj;ട്ടോകാറിലെത്തി. അബി അമ്മയെ പിടിച്ചെഴുന്നേല്&zwj;പ്പിച്ച് ആ കാറിലിരുത്തി.&lt;/p&gt;&lt;p&gt;അതുലിന്റെ കാര്&zwj; കത്തിത്തീര്&zwj;ന്നതുകൊണ്ട്, ലിജോയുടെഷെഡിലേക്കും അബിയുടെ വീട്ടിലേക്കും മാത്രമായിരുന്നു പുനലൂരില്&zwj; നിന്ന് ഫയര്&zwj; ഫോഴ്&zwnj;സ് വണ്ടി വിട്ടത്.&lt;/p&gt;&lt;p&gt;വീട്ടിലേക്കുള്ള വണ്ടി അങ്കണവാടിക്ക് മുന്നില്&zwj; നിന്നു. അവിടുന്നങ്ങോട്ട് വഴി പോര. പിന്നെ തിരിച്ച് ഷെഡിന്റെ മുന്നിലൂടെ ശ്രീനിയുടെ ഗേറ്റിനരികില്&zwj; എത്തി. സാബു എത്ര വിളിച്ചിട്ടും ശ്രീനിയെ കിട്ടിയില്ല. അവസാനം സാബു മതിലുചാടി അകത്ത് കേറി ഗേറ്റ് തുറന്നു. വണ്ടി ശ്രീനിയുടെ വീടിന്റെ പുറകുവശം വരെ വന്നു. അവിടുന്ന് അബിയുടെ വീട്ടിലേക്ക് ഹോസ് വലിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;രണ്ടാം ഭാഗം/ 2&lt;/strong&gt;&lt;/p&gt;&lt;p&gt;ശ്രീനിയുടെ വീടിന്റെ വലതുവശത്ത് ലിജോയുടെ ഷെഡ്, പുറകില്&zwj; അബിയുടെ വീട്. പക്ഷേ, അബിയുടെ വീട്ടിലോട്ട് പോകാന്&zwj; ഷെഡിനപ്പുറത്തെ ഇടവഴിയിലൂടെ അങ്കണവാടിക്കുമുന്നില്&zwj; വന്ന്,അതിന്റെ സൈഡിലൂടെയുള്ള ഇടുങ്ങിയകോണ്&zwj;ക്രീറ്റ് വഴിയിലൂടെ പോകണം.&lt;/p&gt;&lt;p&gt;ശ്രീനിയുടെ വീടിന് മുന്നിലെ വഴിക്കപ്പുറത്താണ് അയാളുടെ അച്ഛന്&zwj; ദിവാകരന്&zwj; കൊച്ചുമകന്, അതായത് ശ്രീനിയുടെ ഏക മകന്&zwj; ഷൈജുവിന് കൊടുത്ത അഞ്ചര ഏക്കര്&zwj; കിടക്കുന്നത്. ഷീറ്റു പുരകത്തിയ രാത്രിയില്&zwj; പിള്ള പറഞ്ഞ കാവ് അഞ്ചര ഏക്കറിന്റെ അറ്റത്ത് തൊട്ടൊഴുകുന്ന തോടിന്റെ നടുവിലെ പാറക്കെട്ടിലാണ്.&lt;/p&gt;&lt;p&gt;ഷൈജുവും ശ്രീനിയും തമ്മില്&zwj; നല്ല ഇരിപ്പുവശമല്ലാത്തതുകൊണ്ട്, അഞ്ചര ഏക്കര്&zwj; പലവട്ടം വില്&zwj;ക്കാന്&zwj; ഷൈജു നോക്കിയതാണ്. ശ്രീനി അതെല്ലാം മുടക്കി.&lt;/p&gt;&lt;p&gt;മുതലാളിമാരുടെ തലകള്&zwj; വെട്ടിയെടുക്കപ്പെടുന്ന എഴുപതുകളിലെ വിപ്ലവകാലത്ത്, അഞ്ചര ഏക്കര്&zwj; പിടിച്ചെടുത്ത് കുടിലുകള്&zwj; കെട്ടാന്&zwj; കുശിനിമുക്കിലെ ചിലര്&zwj; പദ്ധതിയിടുന്നെന്ന് ദിവാകരന്&zwj; അറിഞ്ഞു.&lt;/p&gt;&lt;p&gt;മഴക്കാലത്ത് പാമ്പുകള്&zwj; ഒഴുകിവന്ന് കിടക്കുന്ന തോടിന് നടുവിലെ പാറക്കെട്ടില്&zwj; ദിവാകരന്&zwj; വിളക്ക് കത്തിച്ചു. അവിടെക്കിടക്കുന്ന പത്തുതലയുള്ള സര്&zwj;പ്പങ്ങളെയും, അവ തിന്നുന്ന അഞ്ചര ഏക്കറിലെ മാമ്പഴങ്ങളെയും, രാത്രി പറക്കുന്ന ഇരുണ്ട സൂര്യനെയും, അതിന്റെ ചുറ്റുമുള്ള തീഗോളങ്ങളെയും പറ്റി ദിവാകരന്റെ കാര്യസ്ഥനായിരുന്ന പിള്ളയുടെ അച്ഛന്&zwj; ചായക്കടകളിലിരുന്ന് എന്നും കടിച്ചുപറിച്ചു. അതോടെ വിപ്ലവം ഒരു വിദൂര സ്വപ്നമായി മാറി.&lt;/p&gt;&lt;p&gt;ഒരു രാത്രി വീട്ടിലെ പത്തായം കത്തുകയും, അതില്&zwj; പെട്ട് ദിവാകരന്&zwj; മരിക്കുകയും ചെയ്തു. അന്ന് ''കഥ കാര്യമായെടാ..'' എന്നൊരു നിലവിളി പത്തായത്തിലെ തീയുടെ ഉള്ളില്&zwj; നിന്ന് നൃത്തം ചെയ്യുന്നത് ശ്രീനി നല്ലപോലെ കണ്ടു.&lt;/p&gt;&lt;p&gt;ഷൈജു ഓണ്&zwj;ലൈനിലിട്ട അഞ്ചര ഏക്കര്&zwj; വാങ്ങാന്&zwj; ഒരു പാര്&zwj;ട്ടി റെഡിയായി എന്നറിഞ്ഞപ്പോള്&zwj; ''അവന്റെ പേരെന്തുവാ?'' എന്നു മാത്രം ശ്രീനി തിരക്കി. ''അതെങ്ങനെ ശരിയാവും വിളക്ക് കത്തിക്കുന്ന പുരേടവാ.''&lt;/p&gt;&lt;p&gt;മഴക്കാലത്ത് മഴപെയ്യാത്തൊരു രാത്രി നോക്കി കമ്പിപാരയുമെടുത്ത്, ശ്രീനി അഞ്ചര ഏക്കറിലൂടെ കാവിലേക്ക് വെട്ടിയ പുത്തന്&zwj; വഴിയിലൂടെ നടന്നു. പാതിരാത്രി ആരും അറിയാതെ ആ വഴി വെട്ടിയവന്മാരെ സിനിമ കാണാന്&zwj; മാളില്&zwj; വന്നപ്പോള്&zwj; തല്ലിയതിന്റെ ആവേശം അയാളില്&zwj; കത്തി നിന്നു.&lt;/p&gt;&lt;p&gt;ഇതിന് കൂട്ട് വിളിച്ചാല്&zwj; പിള്ള വരത്തില്ലെന്ന് ശ്രീനിക്ക് അറിയാമായിരുന്നു. കാരണം കാവിന്റെ കഥ പിള്ളയുടെ അച്ഛന്&zwj; ആദ്യം പറഞ്ഞത് പിള്ളയോടായിരുന്നു. പിള്ള അത് കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാരത് വീട്ടുകാരോടും. വീട്ടുകാര് നാട്ടുകാരോടും പറഞ്ഞു.&lt;/p&gt;&lt;p&gt;തോടിനരികിലെത്തിയ ശ്രീനി അപ്പുറത്തെ കാട്ടില്&zwj; നിന്ന് കുറുക്കന്മാര്&zwj; ഓരിയിടുന്നത് കേട്ട് കാവിലേക്ക് നോക്കി. അവിടെ കറുത്ത ഉടലുള്ള രണ്ട് രൂപങ്ങള്&zwj;. അവയുടെ കൈകളില്&zwj; തീപ്പന്തങ്ങള്&zwj;. തലയുടെ സ്ഥാനത്ത് പോത്തിന്റെ മാംസമില്ലാത്ത വെള്ളതല.&lt;/p&gt;&lt;p&gt;പെട്ടെന്ന് ശ്രീനിയുടെ പുറകിലെ സര്&zwj;പ്പം തിന്നുന്ന മാങ്ങയുള്ള മാവില്&zwj; നിന്ന് മൂന്നാമതൊരു പോത്തുതലയന്&zwj; തീപ്പന്തവുമായി ചാടിയിറങ്ങി.&lt;/p&gt;&lt;p&gt;പിന്നെ തീപ്പൊരിയായിരുന്നു ശ്രീനിയുടെ ചുറ്റും. തീ തന്നെ വിഴുങ്ങിയെന്ന് അയാള്&zwj;ക്ക് തോന്നി. എന്നാല്&zwj; ശ്രീനിയെ വിഴുങ്ങാന്&zwj; നോക്കിയത് മറ്റൊന്നായിരുന്നു.&lt;/p&gt;&lt;p&gt;പിറ്റേന്ന്, പരുന്ത് പറന്നതിന്റെ പുറകെ ശ്രീനിയെ തേടി കാവിലേക്ക് വന്ന പിള്ള കണ്ടത് വെളുപ്പിനത്തെ മഴയ്ക്ക് ഒഴുകിവന്ന പെരുമ്പാമ്പ് ചുറ്റിയ അടിയേറ്റ് ബോധമില്ലാതെ കിടക്കുന്ന ശ്രീനിയെ ആയിരുന്നു. ശ്രീനിയെ വിഴുങ്ങാന്&zwj; വായ തുറന്ന പെരുമ്പാമ്പിനെ പിള്ള തൊഴുതു. പിന്നെ റോഡിലേക്കോടി നാട്ടുകാരെ കൂട്ടി.&lt;/p&gt;&lt;p&gt;ആശുപത്രിയില്&zwj; വെച്ച് ബോധം വന്നപ്പോള്&zwj; ശ്രീനി ആടിനിന്ന തന്റെ മുന്&zwj;വശത്തെ രണ്ട് പല്ലുകള്&zwj; വലിച്ചുപറിച്ച് നിലത്തേക്കെറിഞ്ഞു:''മൂന്നാമത്തെ പോത്ത് തലയുടെ പുറകിലെ പൊട്ടിയ സ്റ്റിച്ചില്&zwj; നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു പിള്ളേ. ആ മുറിവെനിക്കറിയാം.''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മൂന്നാം ഭാഗം/ 1&lt;/strong&gt;&lt;/p&gt;&lt;p&gt;അഞ്ചര ഏക്കറിന്റെ കച്ചവടം മുടങ്ങുന്നതിന്റെ പിന്നില്&zwj; ശ്രീനിയാണെന്ന് ചെന്നൈയിലുള്ള അയാളുടെ മകന്&zwj; ഷൈജുവിനോട് വിളിച്ചുപറഞ്ഞയാള്&zwj;, ഫോണ്&zwj; വെയ്ക്കുന്നതിന്റെമ ുന്നേ ഒരു കാര്യത്തിന് അനുവാദം ചോദിച്ചു. നാട്ടുകാര്&zwj;ക്ക് മുഴുവന്&zwj; സന്തോഷമാവുന്ന കാര്യമാണെന്ന് അയാള്&zwj; പറഞ്ഞത് കേട്ടിട്ടല്ല, ശ്രീനിക്ക് അതൊരു അടിയാകും എന്നതുകൊണ്ടും, ''കാര്യം നടന്നാല്&zwj; വസ്തു താന്&zwj; മേടിച്ചോളാം. ശ്രീനി എന്നോട് കളിക്കത്തില്ല.'' എന്ന് അയാള്&zwj; പറഞ്ഞതുകൊണ്ടും ഷൈജു സമ്മതിച്ചു:''പെട്ടെന്ന് ചെയ്യണം. ഞാന്&zwj; കൂടെ ഒണ്ടെന്ന് ഇപ്പോ ആരും അറിയണ്ട.''&lt;/p&gt;&lt;p&gt;ഒറ്റരാത്രികൊണ്ട് അഞ്ചര ഏക്കറിന്റെ വലത്തെ അറ്റത്തൂടെ കാവിലേക്ക് പുത്തന്&zwj; വഴി പ്രത്യക്ഷപ്പെട്ടു. കാവിലെ സര്&zwj;പ്പങ്ങള്&zwj;ക്ക് തിന്നാന്&zwj; വേണ്ടി തോടിനരികിലെ മൂന്ന് മാവുകള്&zwj; ഒഴിച്ച് ബാക്കിയെല്ലാം വെട്ടി ശ്രീനി നേരത്തെ തന്നെ റംമ്പൂട്ടാന്&zwj; മരങ്ങള്&zwj; നട്ടുപിടിപ്പിച്ചിരുന്നു. വഴിവെട്ടിയ വഴിക്ക് അതിലെ പതിനൊന്നെണ്ണം വീണു.&lt;/p&gt;&lt;p&gt;അഞ്ചര ഏക്കര്&zwj; നോക്കി കൊതിവിട്ടുനടന്ന തന്റെ അതേ കരയോഗക്കാരനാണ് രാത്രി വഴിവെട്ടാന്&zwj; ചൂട്ട് പിടിച്ചതെന്ന് ശ്രീനിക്ക് എളുപ്പത്തില്&zwj; പിടികിട്ടി. പക്ഷേ, ഇതേ ആവശ്യത്തിന് നാട്ടുകാര്&zwj; ചിലര്&zwj; വീട്ടില്&zwj; വന്നപ്പോള്&zwj; ആട്ടിയിറക്കി വിട്ടതായതുകൊണ്ട് ചാടിക്കേറി വേലികെട്ടിയാല്&zwj; സംഗതി കൈവിട്ടുപോകുമെന്ന് ശ്രീനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തല്&zwj;ക്കാലത്തേക്ക് അയാള്&zwj; ഒതുങ്ങി. വഴിവെട്ടിയ ജെ.സി.ബിയുടെ മുതലാളിയെയും, അതോടിച്ചവനെയും ശ്രീനി ഒന്ന് നോക്കിവെച്ചു:''തൊട്ടടുത്ത് കെടക്കുന്നവന്മാരാ. പണ്ടേയുള്ള കലി അവന്മാരിതിലങ്ങ് തീര്&zwj;ത്തതാ.''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മൂന്നാം ഭാഗം/ 2&lt;/strong&gt;&lt;/p&gt;&lt;p&gt;''എടേ ഒര് പന്ത്രണ്ട് കിലോമീറ്ററ്, പുനലൂര് വരെ പോയാ പോരേ? പുത്തന്&zwj; മാള്, കിടിലം മള്&zwj;ട്ടിപ്ലക്സ്സ്. ഓണപ്പടം അവിടുന്ന് കാണാം. എന്തായാലും മൊബൈല് മാറ്റാന്&zwj; അവടെ പോണം.'' അബി തന്റെ സ്വിച്ചോഫായ മൊബൈല്&zwj; ഫോണ്&zwj; പൊക്കി രണ്ടു കുലുക്ക് കുലുക്കി:''ഇതിന്റെ ബാറ്ററി അടിച്ചുപോവാറായി.''&lt;/p&gt;&lt;p&gt;ലിജോയും, അതുലും അത് കേട്ട് തലയാട്ടി. അല്ലേലും അതുല്&zwj; ചെന്നേ പറ്റു. അവന്റെ പേരില്&zwj; ലോണിട്ടു വേണം ഫോണെടുക്കാന്&zwj;. അവന് സഹകരണ ബാങ്കില്&zwj; ജോലിയുണ്ട്. അവിടുന്ന് കിട്ടുന്ന ശമ്പളംകൊണ്ട് കാറിന്റെ ലോണ്&zwj; കൃത്യമായിട്ട് അടയ്ക്കും. അതുകൊണ്ട് സിബില്&zwj; പക്കായാ.&lt;/p&gt;&lt;p&gt;അതുല്&zwj; പോയപ്പോള്&zwj;,അബി ലിജോയെ സോപ്പിട്ടു:''ഓണവല്ലേ? ബോണസ്സു വല്ലോം താടേ.''&lt;/p&gt;&lt;p&gt;''നീയല്ലേ എന്റെ ജെസിബിയും കൊണ്ട് നടക്കുന്നേ? ഒരു മാസവായിട്ട് വല്ല പണീം ഒണ്ടോ? ബൈപ്പാസിന്റെ പണി തീര്&zwj;ന്ന അന്ന് ഷെഡിക്കേറ്റിയതാ. ഇല്ലേല്&zwj;, വള്ളി കേസാന്ന് അറിഞ്ഞിട്ടും ഞാന്&zwj; കാവിലോട്ട് വഴിവെട്ടാന്&zwj; ഏക്കത്തില്ലായിരുന്നു. ഇനി ബൈപ്പാസിന്റെ ബാക്കി വരണം വല്ലോം കിട്ടാന്&zwj;. നിന്റെ വീടിന്റെ മുന്നി കൂടല്ലേ? കോളല്ലേ?''&lt;/p&gt;&lt;p&gt;''എന്നാ ശ്രീനിക്ക് കുരുപൊട്ടും. പണ്ട് കോണ്&zwj;ക്രീറ്റ് റോഡ് വന്നപ്പോ ഒറയ്ക്കുന്നതിനു മുന്നേ പട്ടിയെ മോളിലൂടെ നടത്തിച്ചവനാ. ഇനി അത് വലുതാക്കി ബൈപ്പാസായിട്ട് ഞങ്ങള് മെയിന്&zwj; റോഡ് സൈഡിലായാ അയാക്ക് അറ്റാക്ക് വരും. അതൊറപ്പാ.''&lt;/p&gt;&lt;p&gt;മാളിലെ മൊബൈല്&zwj; കടയില്&zwj; നില്&zwj;ക്കുന്ന പയ്യന്&zwj; അതുലിന്റെ ആധാറിന്റെ ഫോട്ടോയുമെടുത്ത്, ഫോണ്&zwj; നമ്പറും വാങ്ങി.''ഒരഞ്ച് മിനിറ്റ്. സിബില് ഓക്കെയാണേല്&zwj; പിന്നെ സീനില്ല. നിങ്ങള് ഫോണ്&zwj; നോക്കിക്കോ.''&lt;/p&gt;&lt;p&gt;പോക്കറ്റിലിടാതെ പുത്തന്&zwj; ഫോണ്&zwj; കൈയ്യില്&zwj; പിടിച്ച്, മാളിന്റെ മുകളിലെ നിലയിലെ തീയറ്ററിലോട്ട് പോവാന്&zwj; ലിഫ്റ്റിലേക്ക് കേറുന്ന അബിയെകണ്ടപ്പോള്&zwj; ലിജോയ്ക്ക് ചിരിവന്നു: ''ഇതിങ്ങനെ പൊക്കിപ്പിടിച്ചോണ്ട് നടക്കണ്ടാ. പോക്കറ്റിലിട്ടാ മതി. ചാടി പോവത്തില്ല.''&lt;/p&gt;&lt;p&gt;നടുവിലത്തെ നിരയിലെ സീറ്റിലേക്ക് കയറുമ്പോള്&zwj; മൂവരും ഏറ്റവും പുറകിലെ സോഫാ സീറ്റിലിരിക്കുന്ന ശ്രീനിയെ കണ്ടു. നാട്ടില്&zwj; രണ്ട് ചെറിയ ബാങ്കുണ്ടെങ്കിലും പ്രൊഡ്യൂസര്&zwj;മാര്&zwj;ക്ക് ഫിനാന്&zwj;സ് ചെയ്യുന്നതായിരുന്നു ശ്രീനിയുടെ മെയിന്&zwj; പണി. അതുകൊണ്ട് തന്റെ കൈയ്യില്&zwj; നിന്ന് കാശുവാങ്ങുന്നവരുടെ പടങ്ങള്&zwj; ആദ്യത്തെ ദിവസം തന്നെ ശ്രീനി കാണും. എന്നിട്ട് കാശെപ്പോള്&zwj; കിട്ടുമെന്ന് കണക്കുകൂട്ടും.&lt;/p&gt;&lt;p&gt;പടം തുടങ്ങി. ഫസ്റ്റ് ഹാഫ് മുഴുവന്&zwj; കഥയാണ്. കഥ കഴിഞ്ഞപ്പോള്&zwj; ഇന്റര്&zwj;വെല്ലായി.&lt;/p&gt;&lt;p&gt;പോപ്&zwnj;കോണ്&zwj; വാങ്ങാന്&zwj; ലിജോയെ തള്ളി വിട്ടിട്ട്, അബിയും അതുലും ടോയിലറ്റിലേക്കോടി. തിരിച്ചിറങ്ങിയിട്ട് ഒരു സെല്&zwj;ഫി എടുക്കാന്&zwj;, അപ്പോഴേക്കും അബിയുടെ ഷര്&zwj;ട്ടിന്റെ പോക്കറ്റിലെത്തിയ പുത്തന്&zwj; ഫോണ്&zwj; അതുല്&zwj; വലിച്ചെടുത്തു. ആ വലിയില്&zwj; മൂത്രമൊഴിച്ചുകൊണ്ടിരുന്ന അബി തിരിഞ്ഞു. അപ്പോള്&zwj; അവിടേക്ക് കേറി വന്ന ശ്രീനി തന്റെ ദേഹത്ത് രണ്ടു തുള്ളി വീണെന്ന് പറഞ്ഞ് ആദ്യത്തെ അടി പൊട്ടിച്ചു.&lt;/p&gt;&lt;p&gt;രണ്ടാമത്തേതില്&zwj; അതുലും ഫോണും തെറിച്ചു. മൂന്നാമത് ചാഞ്ഞു നില്&zwj;ക്കുന്ന അബിയുടെ തലയ്ക്കിട്ട് ചവിട്ടായിരുന്നു. യൂറിനലിലിടിച്ച് നെറ്റിപൊട്ടിഅബി വീണു!&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നാലാം ഭാഗം/ 1&lt;/strong&gt;&lt;/p&gt;&lt;p&gt;തുടല് തറേല്&zwj; ഇഴച്ചുകൊണ്ട് ജര്&zwj;മ്മന്&zwj; ഷേപ്പേര്&zwj;ഡ് വന്ന് കൈകള്&zwj; പൊക്കി ഭിത്തിയില്&zwj; വെച്ച് ശ്രീനിയുടെ കിണറ്റിനകത്തേക്ക് എത്തിനോക്കി.&lt;/p&gt;&lt;p&gt;തൊടിയില്&zwj; വളര്&zwj;ന്ന് നില്&zwj;ക്കുന്ന കളപറിച്ചുകൊണ്ട് ഉറക്കം തൂങ്ങി നിന്ന അബിയുടെഅച്ഛന്&zwj; ബോബന്&zwj; ഞെട്ടി മുകളിലേക്ക് നോക്കി.&lt;/p&gt;&lt;p&gt;''എന്താടാ ഇനി ഇതിനും പാണ്ടികളെ വിളിക്കണോ? നിനക്കിപ്പോ ഭയങ്കര ഡിമാന്റാണെന്ന് പിള്ള പറഞ്ഞ്.'' കിണറ്റിനകത്തേക്ക് ശ്രീനിയുടെ ശബ്ദം മുഴക്കത്തോടെ ഇറങ്ങി.&lt;/p&gt;&lt;p&gt;''ആയുര് ഒര് തുണിക്കടേല് സെക്യൂരിറ്റിയായിട്ട് ജോലികിട്ടി. മൂന്നാല് ദെവസം കൂടുമ്പോ ഒരു വൈകുന്നേരത്തിങ്ങ് പോരും. വന്നാ ഒറങ്ങാനെ നേരം കാണു.''&lt;/p&gt;&lt;p&gt;പട്ടി മണപ്പിച്ച് തേങ്ങകള്&zwj; കൂട്ടിയിട്ടിരിക്കുന്നതിന് അടുത്ത് കമഴ്ത്തിവെച്ചിരിക്കുന്ന കുട്ടയുടെ അടുത്തേക്ക് ചെന്ന് കുരച്ചു.&lt;/p&gt;&lt;p&gt;''നീ കേറിവന്നേടാ പാമ്പാന്ന് തോന്നുന്നു.''&lt;/p&gt;&lt;p&gt;''പാമ്പല്ല. പരുന്തിന്റെ കുഞ്ഞാ. കാക്കള് കൊത്തിയിട്ടതാ. പൂടപോലും വന്നിട്ടില്ല. വീട്ടികൊണ്ട് കൊച്ചുങ്ങളെ കാണിക്കാന്&zwj; എടുത്ത് വെച്ചതാ.''&lt;/p&gt;&lt;p&gt;''നിന്റെ മോക്ക് കളിക്കാന്&zwj; ഇത് പൂച്ചേം, കിളീം ഒന്നും അല്ലല്ലോ? പരുന്തല്ലേ?പിള്ളേടെ കൈയ്യികൊടുത്തേര്.''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നാലാം ഭാഗം/ 2&lt;/strong&gt;&lt;/p&gt;&lt;p&gt;''സംഗതി മാളുകാര്&zwj;ക്ക് കേസില്ല. ശ്രീനി സാറ് പറയുന്നേ നിങ്ങള് മുന്&zwj;വൈരാഗ്യം വെച്ച് അഞ്ചലുതൊട്ട് ഫോളോ ചെയ്ത് വന്ന് ആക്രമിച്ചതാന്നാ. എന്തോ വേണം?''&lt;/p&gt;&lt;p&gt;സി.ഐയുടെ 'ശ്രീനി സാറ്' കേട്ടപ്പോഴേഅബിക്കും, ലിജോയ്ക്കും, അതുലിനും കാര്യം പിടികിട്ടി.&lt;/p&gt;&lt;p&gt;മൂവരും സ്റ്റേഷനില്&zwj; നിന്നും വെളിയിലേക്ക് വന്നപ്പോള്&zwj;, ആല്&zwj;മരത്തിന്റെതണലില്&zwj; ഇട്ടിരിക്കുന്ന കാറിലിരുന്ന് ചിരിക്കുന്ന ശ്രീനിയെ കണ്ടു.&lt;/p&gt;&lt;p&gt;അബി തന്റെ നെറ്റിയിലെ സ്റ്റിച്ചില്&zwj; തടവി: ''കുത്തിവെപ്പെടുത്താലും തൈയ്ക്കാന്&zwj; നേരത്ത് സൂചി കേറുമ്പോ മാംസത്തില് തൊളവീഴുന്നത് അറിയാന്&zwj; പറ്റും. ഒരു മാതിരി ഞണ്ടിറുക്കുന്ന പോലാ.''&lt;/p&gt;&lt;p&gt;സ്റ്റേഷന് മുന്നിലൂടെ ചന്തയിലേക്ക് കൊണ്ടുപോകുന്ന പോത്തുകളുടെ കറുത്ത തൊലിയില്&zwj; ചാട്ടവീഴുന്ന ശബ്ദം..&lt;/p&gt;&lt;p&gt;''ചതവിന് പോത്തുതല നല്ലതാ. സൂപ്പിടാം.''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നാലാം ഭാഗം/ 3&lt;/strong&gt;&lt;/p&gt;&lt;p&gt;കാവില്&zwj;വെച്ച് കിട്ടിയ അടിക്ക് ചികിത്സിച്ചിട്ട് ശ്രീനി വീട്ടിലോട്ട് വന്നപ്പോള്&zwj;, അബിയുടെ വീട്ടുമുറ്റത്ത് പണ്ട് അരുളി ഉണ്ടായിരുന്നിടത്തേക്ക് നോക്കി ഷൈജു പറമ്പില്&zwj; നില്&zwj;പ്പുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;പിള്ള അത്താഴം വിളമ്പവെ, നടുവിലത്തെ കസേരയിലിരുന്ന് സിഗററ്റ് വലിക്കുന്ന ശ്രീനിയെ നോക്കി ഷൈജു ചുമച്ചു.&lt;/p&gt;&lt;p&gt;''എന്തെടാ ഒര് ചൊമ.. ആണുങ്ങളാവുമ്പോ വലിക്കും.അതെങ്ങനാ? മീശേം വടിച്ച്, കളഞ്ഞിട്ടു പോയപെണ്ണുമ്പിള്ളേനെ തിരിച്ചു വിളിച്ചുകൊണ്ടുവരാന്&zwj; പോലും കെപ്പില്ലാതെ നടക്കുന്നവനോട് പറഞ്ഞിട്ട് കാര്യവൊണ്ടോ.''&lt;/p&gt;&lt;p&gt;കസേരയില്&zwj; നിന്ന് ശ്രീനിയെ വലിച്ച് പാത്രങ്ങള്&zwj; അടുക്കി വെച്ചിരിക്കുന്ന ഷെല്&zwj;ഫിലേക്ക് ചേര്&zwj;ത്തുവെച്ച്, തന്റെ വലതുകൈ അയാളുടെ കഴുത്തിലേക്ക് ഷൈജു അമര്&zwj;ത്തി:''അവളിപ്പോ ചെന്നൈലെ എന്റെ വീട്ടിലൊണ്ട്. ഇവിടുന്നെന്തിനാ പോയേന്ന് എന്നോട് പറഞ്ഞിട്ടുവൊണ്ട്.''&lt;/p&gt;&lt;p&gt;പരുന്ത് തന്റെ കഴുത്തിന്റെ പുറകില്&zwj; കൊത്തിക്കീറിയിട്ടും ശ്രീനിയെ വിടാതിരുന്ന ഷൈജു,&lt;/p&gt;&lt;p&gt;പിള്ളേടെ കൈയ്യിലിരുന്ന ഇറച്ചിപാത്രം ഭയന്ന് കിലുങ്ങിയപ്പോള്&zwj; തലതാഴ്ത്തി തന്റെ മുറിയിലേക്ക് പോയി.&lt;/p&gt;&lt;p&gt;മുറ്റത്തിരുന്ന് പിള്ളയെ കൊണ്ട് കുപ്പി പൊട്ടിച്ച് ഒഴിപ്പിക്കുമ്പോള്&zwj; ശ്രീനിയുടെ നോട്ടം അബിയുടെ വീട്ടിലേക്കായിരുന്നു.&lt;/p&gt;&lt;p&gt;പിള്ള നിറച്ച ഗ്ലാസ് ശ്രീനിയുടെ നേര്&zwj;ക്ക് നീട്ടി:''അവരവിടില്ല. ഞാന്&zwj; ഹോട്ടലീന്ന് പാര്&zwj;സല് വാങ്ങിച്ചിട്ട് എറങ്ങുമ്പോ, അമ്മേം മോനൂടെ തീയറ്ററിലോട്ട് കേറുന്ന കണ്ട്.''&lt;/p&gt;&lt;p&gt;''ഇച്ചേം, പൂച്ചീം, വണ്ടുവൊക്കെ പെരുകുമ്പോള്&zwj; അച്ഛന്&zwj; പണ്ട് അയ്യത്ത് ചവറ് കൂട്ടിയിട്ട് കത്തിക്കുവായിരുന്ന്, പിള്ള ഓര്&zwj;ക്കുന്നോ?''&lt;/p&gt;&lt;p&gt;ശ്രീനി ഫോണെടുത്ത് പലിശ പിരിക്കാനും, വണ്ടിപിടിക്കാനും വിളിക്കുന്നവന്മാരെ വിളിച്ചു വരുത്തി.&lt;/p&gt;&lt;p&gt;അപ്പോള്&zwj; തന്നെ മൂന്ന് സംഘങ്ങളായി പിരിഞ്ഞ് അവര്&zwj; ഇറങ്ങി.&lt;/p&gt;&lt;p&gt;അബിയും അമ്മയുമില്ലാത്ത വീട്ടിലേക്ക് എത്തിയ ശ്രീനിയും ഒരുസംഘവും, അകത്തുനിന്നൊരു ക്ഷീണിച്ച ശ്വാസത്തിന്റെ ഒച്ച കേട്ടു!&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അഞ്ചാം ഭാഗം/ 1&lt;/strong&gt;&lt;/p&gt;&lt;p&gt;അബിയുടെ വീട്ടിലെ തീ ഒരുവിധം അണഞ്ഞപ്പോള്&zwj; തുണിക്കട സാബു അകത്തേക്ക് കേറി. തളര്&zwj;ന്ന അമ്മയുടെ അരികില്&zwj; നിന്ന അബി, ഉറുമ്പിന്&zwj;കൂട്ടം പോലെ സാബുവിന്റെ പിന്നാലെ വീട്ടിനകത്തേക്ക് നാട്ടുകാര്&zwj; കയറുന്നത് കണ്ടു.&lt;/p&gt;&lt;p&gt;കുറച്ച് കഴിഞ്ഞ് സാബു അബിയുടെ അടുത്തേക്ക് വന്നു:''നീ അച്ഛനെ വിളിച്ചായിരുന്നോ?''&lt;/p&gt;&lt;p&gt;''വിളിച്ചിട്ട് കിട്ടിയില്ല. ഓണവായോണ്ട് നേരത്തെ വരാന്ന് പറഞ്ഞ് ഒരു ചാവിയും ആയിട്ട് പോയതാ.'' മറുപടി കൊടുത്തിട്ടും സാബു തല ഉയര്&zwj;ത്തി തന്നെ നോക്കാത്തത് കണ്ട് അബി വീട്ടിലേക്കോടി. അവിടെ കട്ടിലില്&zwj; വെന്തുപോയൊരു ശരീരം കിടപ്പുണ്ടായിരുന്നു. അത് കണ്ട് അബി തളര്&zwj;ന്ന് വീണു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അഞ്ചാം ഭാഗം/ 2&lt;/strong&gt;&lt;/p&gt;&lt;p&gt;ഷൈജു തിരിച്ച് ചെന്നൈയിലേക്ക് പോവാതെ നില്&zwj;ക്കുന്നത്, അഞ്ചര ഏക്കര്&zwj; വില്&zwj;ക്കാനാണെന്ന് ശ്രീനിക്ക് അറിയാമായിരുന്നു. വവ്വാല് കായ തിന്നാതിരിക്കാന്&zwj; റംമ്പൂട്ടാന്&zwj; മരങ്ങള്&zwj;ക്ക് മുകളില്&zwj; ഏണിവെച്ച് കേറി വലകള്&zwj; വിരിക്കുമ്പോള്&zwj;, അതിന്റെ വല്ലാത്തൊരു നാറ്റം കാരണം പിള്ളയ്ക്ക് ഓക്കാനം വന്നു.&lt;/p&gt;&lt;p&gt;''വവ്വാല് മാത്രം അല്ല പിള്ളേ. ഈ മണമടിച്ചാ മരപ്പട്ടി പോയിട്ട്, അണ്ണാന്&zwj; കുഞ്ഞുപോലുംവരത്തില്ല. താന്&zwj; പട്ടിയെ പോലെ നിന്ന് മണം പിടിക്കാതെ വല ഇട്ടിട്ട് എറങ്ങിവാ.''&lt;/p&gt;&lt;p&gt;അന്ന് രാത്രി കാവ് കത്തിച്ചിട്ട്, പിള്ളയെകൊണ്ട് റംമ്പൂട്ടാന്&zwj; മരങ്ങളില്&zwj; താന്&zwj; ഇടീച്ച മണ്ണെണ്ണയില്&zwj; മുക്കിയ വലകളില്&zwj; ഒരോന്നിലായി ശ്രീനി തീയിട്ടു.&lt;/p&gt;&lt;p&gt;അഞ്ചര ഏക്കറിലെ സകല കുഞ്ഞ് ജീവനുകളും പുറത്തേക്കോടിയപ്പോള്&zwj;, അകത്തേക്ക് എട്ട് കാലുകള്&zwj; വന്നു.&lt;/p&gt;&lt;p&gt;''വരുമെന്ന് അറിയാവായിരുന്നു. മുന്നെണ്ണോം ഇവിടെ കെടന്ന് ചത്താ അന്നു തീരും ഇതിന്റെ കച്ചവടം.''&lt;/p&gt;&lt;p&gt;ശ്രീനി കൈയ്യിലിരുന്ന റിവോള്&zwj;വര്&zwj; അവരുടെ നേര്&zwj;ക്ക് ചൂണ്ടി.ശ്രീനി കൊണ്ടുവന്നുവെച്ചിരുന്ന മണ്ണെണ്ണ കന്നാസൊരെണ്ണം എടുത്ത് അബി അയാള്&zwj;ക്ക് നേരെഎറിഞ്ഞു. വെടിപൊട്ടി. കന്നാസ് ചിതറി. ശ്രീനി മണ്ണെണ്ണയില്&zwj; കുളിച്ചു. ലിജോ അയാളെ തൊഴിച്ചിട്ടു. അതുല്&zwj; അയാളെ കെട്ടിയിട്ടു.&lt;/p&gt;&lt;p&gt;കണ്ണ് തുറന്ന് തല ഉയര്&zwj;ത്തി നോക്കിയ ശ്രീനി മൂവര്&zwj; സംഘത്തെ കണ്ടില്ല. പക്ഷേ, പിന്നില്&zwj; നിന്ന് പരുന്തിന്റെ ശബ്ദം കേട്ടു. ഞെട്ടിതിരിഞ്ഞ ശ്രീനി പറക്കാതിരിക്കാന്&zwj; തന്റെ കാലുകളില്&zwj; മുറുക്കി പിടിച്ചിരിക്കുന്ന ഷൈജുവിന്റെ വലതുകൈയ്യില്&zwj; പരുന്ത് കൊത്തിപ്പറിക്കുന്നത് കണ്ടു.&lt;/p&gt;&lt;p&gt;''വെന്തുമരിച്ച അബിയുടെ അച്ഛന്റെ കഴുത്തിലും, തൂങ്ങി മരിച്ച അവന്റെ പെങ്ങടെ കഴുത്തിലും ഒരു തൊടല് മുറുകിയതിന്റെ പാട് ഒണ്ടായിരുന്നു. പണ്ട് അതേ പാട് എന്റെ അമ്മേടെ കഴുത്തിലും ഞാന്&zwj; കണ്ടിട്ടൊണ്ട്. ഈ നാട്ടില്&zwj; അത്രേം വലിയ തൊടലിട്ടൊണ്ട് നടന്ന ഒരു പട്ടിയെ ഒള്ളായിരുന്നു. അത് കോണ്&zwj;ക്രീറ്റ് റോഡിക്കൂടെ നിങ്ങള് നടത്തിച്ചപ്പോ നാട്ടുകാര് കല്ലെറിഞ്ഞ് ഓടിച്ച പട്ടിയാ.''&lt;/p&gt;&lt;p&gt;ശ്രീനി പരുന്തിന്റെചിറകില്&zwj; നിന്ന് തെറിക്കുന്ന നനവ് കണ്ടു. ഷൈജു പിടിവിട്ടു. പരുന്തു പറന്നുപൊങ്ങി. അപ്പോള്&zwj; കത്തിയെരിഞ്ഞ് വീഴുന്നൊരു ഇല അതിനെ തൊട്ടു. പൊള്ളിയപ്പോള്&zwj; പരുന്ത് കൊത്തിപ്പറിക്കാന്&zwj; തന്നെ പഠിപ്പിച്ച മുതലാളിയുടെ ചുമലിലേക്ക് ചെന്നിരുന്നു. തീ!&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-tony-teens-articleshow-taudlum"/>
        </item>
        <item>
            <title><![CDATA[ആശ്വാസത്തിന്റെ പ്രവാചകന്‍, ഷര്‍മിള സി നായര്‍ എഴുതിയ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/aswasathinte-pravachakan-chilla-malayalam-poem-by-sharmila-c-nair-articleshow-whs6ni4</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/aswasathinte-pravachakan-chilla-malayalam-poem-by-sharmila-c-nair-articleshow-whs6ni4</guid>
            <pubDate>Wed, 06 May 2026 18:41:03 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ഷര്&zwj;മിള സി നായര്&zwj; എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sharmila C Nair&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqyp2jhs5c904863cx3smw09,imgname-78adcfcc-95ff-414c-bb21-3201e150f46e-1778072504889.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ആശ്വാസത്തിന്റെ പ്രവാചകന്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;എന്നായിരുന്നുഞാനാദ്യമായി അവനെ കണ്ടത്?&lt;/p&gt;&lt;p&gt;എത്ര ശ്രമിച്ചിട്ടുംഎനിയ്ക്കത് ഓര്&zwj;ക്കാനേ ആവുന്നില്ല&lt;/p&gt;&lt;p&gt;അവന്റെ ചാരക്കണ്ണുകളില്&zwj;ഒളിപ്പിച്ച പ്രണയത്തെമുഴുവനായി വിഴുങ്ങിയ വിഷാദം.&lt;/p&gt;&lt;p&gt;എന്നിട്ടുംആ പ്രണയം എങ്ങിനെ ഞാനറിഞ്ഞുവെന്നുംസത്യായിട്ടും എനിക്കറിയില്ല.&lt;/p&gt;&lt;p&gt;ഒരു ശരാശരി കാമുകനെഎനിക്കാവശ്യമുണ്ടായിരുന്നില്ലഎങ്കില്&zwj; എത്രപേരെ ഞാന്&zwj; പ്രണയിക്കണമായിരുന്നുതെളിയുന്നു, മനസ്സില്&zwj; മുഖങ്ങളനവധി.&lt;/p&gt;&lt;p&gt;എന്റെ സങ്കല്&zwj;പത്തിലെ കാമുകനു വേണ്ടഗുണങ്ങളൊന്നും അവനില്&zwj; ഞാന്&zwj; കണ്ടില്ലഎന്നേക്കാള്&zwj; എന്നെ സ്&zwnj;നേഹിക്കുന്നകടലോളം പ്രണയം കണ്ണിലൊളിപ്പിച്ചഒരുവനായിരുന്നില്ലല്ലോ അവന്&zwj;.&lt;/p&gt;&lt;p&gt;എന്റെ കണ്ണിലെ സങ്കടങ്ങള്&zwj;കവിതകളായി വിരിയിക്കാന്&zwj;അവനൊരു കവിയുമായിരുന്നില്ല.&lt;/p&gt;&lt;p&gt;പക്ഷേ,എന്റെ ഉള്ളില്&zwj; നിന്നുംതെറിച്ചു വീണിരുന്ന വേദനകള്&zwj;എന്നേക്കാള്&zwj; അവന് നൊന്തിരുന്നു.&lt;/p&gt;&lt;p&gt;കലഹിച്ചും വീണ്ടും യോജിച്ചുംപിന്നെയും കലഹിച്ചുംഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നജീവതത്തിലെ അസ്വാരസ്യങ്ങളിലേക്ക്ഒരാശ്വാസകന്റെ വേഷമണിഞ്ഞായിരുന്നുഅവന്റെ രംഗ പ്രവേശം.&lt;/p&gt;&lt;p&gt;മൗനത്തില്&zwj; പൊതിഞ്ഞഎന്റെയുള്ളിലെ നോവുകളൊക്കെയുംതൊട്ടറിഞ്ഞവന്&zwj;..&lt;/p&gt;&lt;p&gt;അവന് ഞാനൊരു പേരിട്ടുആശ്വാസത്തിന്റെ പ്രവാചകന്&zwj;..!&lt;/p&gt;&lt;p&gt;(ചില ആശ്വാസങ്ങള്&zwj; എത്ര പെട്ടെന്നാണ് ആശ്വാസക്കേടായി മാറുന്നതെന്നല്ലേ നിങ്ങളിപ്പോള്&zwj; ചിന്തിക്കുന്നത്.)&lt;/p&gt;&lt;p&gt;അതേ, കണക്കുകൂട്ടലുകള്&zwj;പിഴയ്ക്കുന്നില്ല.&lt;/p&gt;&lt;p&gt;അവനെഎന്ത് പേരാണ് വിളിയ്ക്കുകഎന്ന സംശയത്തിലാണ് ഞാനിപ്പോള്&zwj;.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/aswasathinte-pravachakan-chilla-malayalam-poem-by-sharmila-c-nair-articleshow-whs6ni4"/>
        </item>
        <item>
            <title><![CDATA[Malayalam Poem : തെരുവ് എന്ന കവിത, മിത്ര എഴുതിയ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-poem-by-mithra-theruv-enna-kavitha-articleshow-xfgu4e8</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-poem-by-mithra-theruv-enna-kavitha-articleshow-xfgu4e8</guid>
            <pubDate>Thu, 26 Mar 2026 18:00:55 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് മിത്ര എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Mithra&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmn1mnjcxt568dxtknfqpgg0,imgname-87824a06-ddb6-4187-b155-d23f11deaacd-1774527862347.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;തെരുവ് എന്ന കവിത&lt;/strong&gt;&lt;/p&gt;&lt;p&gt;പകലൊച്ചകള്&zwj; മാഞ്ഞകുടുസ്സ് വഴികളില്&zwj;രാത്രി, അതിന്റെകറുത്ത വിരലുകള്&zwj;പതുക്കെ താഴ്ത്തുന്നു.&lt;/p&gt;&lt;p&gt;ദ്രവിച്ച ചുവരുകളിലെ വിള്ളലുകളിലൂടെ,ഉരുകിത്തീര്&zwj;ന്ന പകലുകളുടെ കൊഴുത്ത നീര്ചോര കിനിയുന്ന മുറിവുപോലെ ഉരുകിയൊലിക്കുന്നു.&lt;/p&gt;&lt;p&gt;സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിലേക്ക്വിശപ്പും പുകയും ഛര്&zwj;ദ്ദിച്ചുവീണുകിടക്കുന്ന മനുഷ്യ നിഴലുകള്&zwj;!&lt;/p&gt;&lt;p&gt;ദാഹം വറ്റിയ തൊണ്ടയില്&zwj;,തുരുമ്പിച്ച പഴയ ടാപ്പ്വേദനകള്&zwj; അടക്കം പറയുന്നു.&lt;/p&gt;&lt;p&gt;ദൂരെ കിതച്ചു പായുന്നതീവണ്ടിയൊച്ചകള്&zwj;ക്കപ്പോള്&zwj;വിശപ്പിന്റെയീണം.&lt;/p&gt;&lt;p&gt;കരഞ്ഞു തൊണ്ട വറ്റിയ-കുഞ്ഞുങ്ങള്&zwj;ക്ക് തൊട്ടിലു കെട്ടുന്നവറ്റിയ മുലകള്&zwj;.&lt;/p&gt;&lt;p&gt;ക്ഷണിക്കാതെയിടിച്ചു കയറി വരുന്നരക്തഗന്ധത്തെ-കീറത്തുണികളില്&zwj;മുറുക്കിക്കെട്ടുന്നനരച്ച കണ്ണുകളുള്ളപെണ്&zwj;കുട്ടികള്&zwj;.&lt;/p&gt;&lt;p&gt;അഴുക്കു കൂമ്പാരത്തിലെ എച്ചിലിലകളില്&zwj; ഒട്ടിയ-വറ്റുകള്&zwj;ക്ക് മേല്&zwj; വിശപ്പടക്കുന്ന ചുളിഞ്ഞ കൈകള്&zwj;.&lt;/p&gt;&lt;p&gt;ഉടഞ്ഞ സ്വപ്നങ്ങളുടെ അവശിഷ്ട്ടങ്ങള്&zwj; പേറിഓരോ രാത്രികളുടെ ആഴങ്ങളിലുംബാക്കിയാവുന്ന തെരുവെന്ന കവിത!&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-poem-by-mithra-theruv-enna-kavitha-articleshow-xfgu4e8"/>
        </item>
    </channel>
</rss>
