<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 04 Jul 2026 16:47:51 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/literature-malayalam-short-stories" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[Malayalam Short Story :  തീക്കടല്‍ പ്രേമം, അനു ശാരദ എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-theekkadal-premam-a-short-story-by-anu-sarada-articleshow-11g2qqg</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-theekkadal-premam-a-short-story-by-anu-sarada-articleshow-11g2qqg</guid>
            <pubDate>Fri, 15 May 2026 17:23:42 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് അനു ശാരദ എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Poem by Anu Sarada.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krnqb1f2bd44rkbpf8h1yr1y,imgname-bee50fd5-cd60-4a28-b7b9-99b6590d1cef-1778845582818.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;തീക്കടല്&zwj; പ്രേമം&lt;/strong&gt;&lt;/p&gt;&lt;p&gt;അയാളെ വിട്ടു പിരിയുമ്പോഴെല്ലാം എനിക്ക് ഞാനുരുകിത്തീര്&zwj;ന്നു പോകുന്ന പോലെ തോന്നിയിരുന്നു. പായല്&zwj; തിങ്ങിയ പച്ച അടിത്തട്ടില്&zwj; മുങ്ങി ഒളിക്കാന്&zwj; പാകത്തിന് ഉള്ളൊക്കെ വെന്തു പൊള്ളി നൊന്തു പോയിട്ടുണ്ട്. എപ്പോഴും എനിക്ക് മാത്രം വേദനിച്ചു.&lt;/p&gt;&lt;p&gt;എന്നെ വിട്ടു പോകരുതെന്ന് ഞാനയാളോട് പലതരത്തില്&zwj; കെഞ്ചി. തേങ്ങിയും ദേഷ്യപ്പെട്ടും ആക്രോശിച്ചും&lt;/p&gt;&lt;p&gt;നിലവിളിച്ചും എന്തിനേറെ എന്റെയെല്ലാ മാനാഭിമാനവും നെഞ്ചില്&zwj; നിന്നും പറിച്ചെടുത്ത് മുടിയിഴകളിലൊന്നില്&zwj; തിരുകി, ഞാനയാളുടെ കാലില്&zwj; പിടുത്തമിട്ട് എങ്ങലടിച്ചും പറഞ്ഞ് നോക്കി. ഭാവവ്യത്യാസമേതുമില്ലാതെ അയാളെന്നെ ആള്&zwj;ക്കൂട്ടത്തിലേക്ക് വകഞ്ഞു മാറ്റി ഒരു ദാക്ഷിണ്യവുമില്ലാതെ പോയ്ക്കളഞ്ഞു.&lt;/p&gt;&lt;p&gt;എനിക്ക് നോവുന്നുണ്ടായിരുന്നു. എനിക്ക് മാത്രം വേദനിച്ചു. വേദനിക്കാന്&zwj; പാകത്തിന് അയാളെനിക്ക് ആരുമല്ലല്ലോ എന്നും ആരുമായിരിക്കരുതെന്നും ഞാനെന്നെ ഊട്ടിവിട്ടു. ഉപേക്ഷിച്ചു കളയാന്&zwj; ഏറ്റവും എളുപ്പത്തില്&zwj; ഞാനാണല്ലോയെന്നും ഇതുവരെയും പടിയടച്ചു പോയ മുഖങ്ങളെയും ഓര്&zwj;ത്തു&lt;/p&gt;&lt;p&gt;ഞാനെന്റെ പേര് കാറ്റിലെഴുതി.&lt;/p&gt;&lt;p&gt;ഞാന്&zwj; ആരിലുമില്ലെന്നതിനേക്കാള്&zwj; ഒട്ടും അയാളിലില്ലെന്നത് എന്നെ തളര്&zwj;ത്തി. രക്ഷപ്പെടാന്&zwj; ഒരു പഴുതുമില്ലാതെ എന്നെ കൊന്നു കളയും വിധം അയാളെന്നെ ഉപേക്ഷിച്ചു പോയിക്കളഞ്ഞു.&lt;/p&gt;&lt;p&gt;എനിക്ക് മരിക്കാന്&zwj; തോന്നിയില്ല; അയാളെ വെറുക്കാനും. കാരണം എനിക്കയാളെ ഇഷ്ടമായിരുന്നു. സ്&zwnj;നേഹമായിരുന്നു. നിറഞ്ഞ പ്രേമം ആയിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;2&lt;/strong&gt;&lt;/p&gt;&lt;p&gt;എട്ട് കൊല്ലം ഞാന്&zwj; അയാളെ സ്&zwnj;നേഹിച്ചു. അതില്&zwj; മൂന്ന് കൊല്ലവും അയാളെ ഉപേക്ഷിച്ചമാതിരി ഞാന്&zwj; എവിടൊക്കെയോ ഓടിയൊളിച്ചു. എനിക്കയാളല്ലാതെ മറ്റാരും ഉണ്ടെന്നു തോന്നിയില്ല. അനാഥപ്രേതം കണക്കെ ഞാന്&zwj; അലഞ്ഞു നടന്നു. ഭ്രാന്ത് പിടിക്കുമെന്ന നിമിഷത്തില്&zwj; ഞാന്&zwj; മരിക്കാനൊരുമ്പെട്ടു; പരാജയപ്പെട്ടു.&lt;/p&gt;&lt;p&gt;ഓരോ തവണ മരിക്കാനൊരുങ്ങുമ്പോഴും ഞാനയാളെ ഓര്&zwj;ത്തുരുകി. അവസാനം 'മരിക്കുന്നെങ്കിലൊന്ന് മരിക്കൂ' എന്ന് തലയെടുത്തുലച്ചപ്പോഴാണ് കൈയിലെ എഴുന്നു നിന്ന ഞരമ്പുകളറുത്ത് ഉറക്കഗുളികകള്&zwj; വാരി വിഴുങ്ങി കട്ടിലില്&zwj; കിടന്നത്. നിലത്തേക്കൊലിച്ചിറങ്ങുന്ന ചോര അയാളുടെ മുഖം വരച്ചു. ഞാന്&zwj; മരിക്കാന്&zwj; ഭയന്നു.&lt;/p&gt;&lt;p&gt;പിന്നെ ഒരു കൊല്ലം കൂടെ കഴിഞ്ഞയാള്&zwj; എന്നെ വിവാഹം ചെയ്തു. അയാളെന്നെ വല്ലാതെ സ്&zwnj;നേഹിച്ചു, ഞാനതില്&zwj; ലോകം തന്നെ മറന്നു. പക്ഷെ രണ്ടാം മാസം അയാളുടെ മൂന്നാമത്തെ കാമുകിയുടെ പേരുംചൊല്ലി എന്റെ ഇടതു ചെവിയുടെ കേള്&zwj;വി അയാള്&zwj; തൂത്തെടുത്തു. പിന്നെയും അയാളെന്നെ സ്&zwnj;നേഹിച്ചു.&lt;/p&gt;&lt;p&gt;അഞ്ചാമത്തെ കാമുകിയെ ചൊല്ലി അയാളെന്നെ പിന്നെയും അടിച്ചു, നിലത്തൂടെ വലിച്ചിഴച്ചടുത്തെറിഞ്ഞു.&lt;/p&gt;&lt;p&gt;ഞാന്&zwj; ചുരുണ്ടുകൂടി പോയി. ഇപ്പോഴില്ലാത്ത അമ്മയെയും ഉപേക്ഷിച്ച അച്ഛനെയും വിളിച്ചു നിലവിളിച്ചു.&lt;/p&gt;&lt;p&gt;ഒന്ന്, മൂന്ന്, രണ്ട്, നാല്, അഞ്ച്... എനിക്ക് പിന്നൊന്നും തിരിഞ്ഞില്ല. തുന്നിപിടിപ്പിച്ച ഹൃദയം, ഇനിയൊന്നും താങ്ങില്ലാ എന്നും പറഞ്ഞു തുന്നലോരോന്നു പൊട്ടിച്ചു. ഞാന്&zwj; നെഞ്ചു തിരുമ്മിയും അടിയിലൂടെ നിന്നേക്കുകില്ല എന്ന വിധത്തിലുള്ള ചോരയൊഴുക്കിന് തുണികള്&zwj; കീറിയും നശിച്ചു. എന്റെ മുറിയും മുറ്റവുമെല്ലാം വെള്ള അടിത്തുണികള്&zwj; നിറഞ്ഞു.&lt;/p&gt;&lt;p&gt;അയാള്&zwj;ക്ക് പിന്നെയും ഒരുപാടു പെണ്ണുങ്ങള്&zwj; വന്നു പോയി. നിലത്തുണങ്ങി പിടിച്ച ചോരയില്&zwj;, അത് കുഞ്ഞുകൈയും കാലും ആയിരിക്കല്ലേയെന്ന് കരഞ്ഞു കൊണ്ട് ചകിരിയാല്&zwj; ഞാന്&zwj; നിലം ഉരച്ചു കഴുകി.&lt;/p&gt;&lt;p&gt;അയാളില്&zwj; ഞാനെവിടെയാണ് സ്&zwnj;നേഹത്തെയും പ്രേമത്തെയും തിരയേണ്ടതെന്നറിയാതെ ഞാന്&zwj; അടുത്ത തുണിയും മടക്കി വെച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;3&lt;/strong&gt;&lt;/p&gt;&lt;p&gt;അയാളുടെ പെണ്ണുങ്ങളുടെ അത്ര ശരീരമോ, മയക്കുന്ന വാക്കുകളോ എനിക്കില്ലായിരുന്നു. നോക്കുമ്പോള്&zwj; മെല്ലിച്ച് എല്ലുന്തി നെഞ്ചൊട്ടിയ, കഴുത്തിനു മുകളിലോട്ട് വളര്&zwj;ന്നു കേറാത്ത വരണ്ട മുടിയുള്ള ഒരുവളായിരുന്നു ഞാന്&zwj;. എന്നിട്ടും അയാളെന്നോട് 'നിന്നോട് തോന്നുന്നത്ര സ്&zwnj;നേഹം മറ്റൊരുവളോടും ഇല്ല' എന്ന് ആവര്&zwj;ത്തിച്ചാവര്&zwj;ത്തിച്ച് പറഞ്ഞു.&lt;/p&gt;&lt;p&gt;ഓരോ യാത്ര പറച്ചിലുകള്&zwj;ക്ക് ശേഷവും, കണ്ണില്&zwj; നിന്നും മറയുന്നതിനു മുന്നേ ഒരു നോട്ടം, ഒരു ചിരി ഇതിനൊക്കെ വേണ്ടി ഞാന്&zwj; എപ്പോഴും കാത്തു. ഓരോ കാത്തുനില്&zwj;പ്പും ഇല്ലിമുള്&zwj; പോറലുകളായിരുന്നു.&lt;/p&gt;&lt;p&gt;അയാളുടെ ഉമ്മകള്&zwj; മുറിക്കുള്ളിലെ വാതിലിനു പിന്നിലും, കെട്ടിപ്പിടുത്തങ്ങള്&zwj; കിടക്കയ്ക്ക് അടിയിലെന്നും മാത്രം വിശ്വസിച്ചു പോന്ന ഞാന്&zwj; പലപ്പോഴും അയാളെവിടെയാണത് ഒളിപ്പിച്ചിരിക്കുന്നതെന്നറിയാന്&zwj; മുറിക്കുള്ളിലാകെ പരതി നടന്നു. മുറിയൊഴിച്ച്മറ്റൊന്നും തിരയേണ്ടതിന്റെ ആവശ്യമില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;അയാളുടെ വീട്ടുകാര്&zwj;, കൂട്ടുകാര്&zwj;, പരിചയക്കാര്&zwj;, പൊതുയിടങ്ങള്&zwj;, ചടങ്ങുകള്&zwj; -ഇവിടങ്ങളിലൊന്നും ഞങ്ങള്&zwj; ഒരുമുച്ചുണ്ടാവാറില്ല. എനിക്ക് മനുഷ്യ&bull;ാരോട് അടുക്കാനും അറിയില്ലായിരുന്നു, ഇയാളോടൊഴികെ.&lt;/p&gt;&lt;p&gt;എനിക്ക് സ്&zwnj;നേഹം തന്നെയായിരുന്നു. തികഞ്ഞ പ്രേമം. തിരക്കുള്ള തെരുവില്&zwj;, ചുവന്ന സന്ധ്യയില്&zwj;, നീല കടല്&zwj; തീരത്ത്, പോതപ്പുല്&zwj; നിറഞ്ഞ മണപ്പുറത്ത് ഒക്കെയും അയാളുടെ കൈ കോര്&zwj;ത്തു നടക്കാന്&zwj; എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ആളൊഴിഞ്ഞ ഇടവഴിയില്&zwj;, ആരും എത്തിപ്പെടില്ലെന്നുറപ്പുള്ള മരങ്ങള്&zwj; തിങ്ങിയ നാട്ടുവഴിയില്&zwj;- ഇവിടങ്ങളിലൊക്കെ വെച്ചാണയാള്&zwj; എന്റെ വിരലുകളെ തൊട്ടത്. എനിക്ക് വേണ്ടപോലെ ഒരിക്കലും അയാള്&zwj;ക്കെന്നെ സ്&zwnj;നേഹിക്കാന്&zwj; കഴിഞ്ഞില്ല എന്നതാണ് സത്യം. വേദന കൊത്തി വലിച്ചിഴഞ്ഞ ഒരുഗ്രസര്&zwj;പ്പമായിരുന്നു കഴുത്തിനു മുകളിലോട്ട് ചുരുണ്ടുകൂടിയ എന്റെ എണ്ണവറ്റിയ പാതിചെമ്പിച്ച മുടി.&lt;/p&gt;&lt;p&gt;അയാളുടെ കഴിഞ്ഞു പോയ പെണ്ണുങ്ങളുടെ മുന്നില്&zwj; അയാളെന്നെ ഒട്ടും ഗൗനിച്ചതേയില്ല. അയാളുടെ ഏറ്റവും അവസാനത്തെ പെണ്ണിന്റെ മുന്നില്&zwj; വെച്ച്, എന്നെ അകറ്റി മാറ്റി നടന്നു പോയപ്പോള്&zwj; അവളുടെ മുഖത്ത് കണ്ട ചിരിയിലാണ്, പോറലുകള്&zwj; ഹൃദയത്തിന്റെ നീല ഞരമ്പും മുറിച്ചു കളഞ്ഞത്.&lt;/p&gt;&lt;p&gt;എനിക്കത് സഹിക്കാന്&zwj; പറ്റിയില്ല. തല ഞരമ്പ് പൊട്ടി ഞാന്&zwj; നിലത്തു വീണു പോയി. എന്റെ പ്രേമം എപ്പോഴും അരികിടിഞ്ഞ പൊട്ടക്കിണറ് പോലെ നിലനിന്നു. ചെറിയൊരു പ്രകമ്പനത്തിനു പോലും അത് ഇടിഞ്ഞ് ഉള്ളു നികന്നുകൊണ്ടിരുന്നു. വേണ്ടപോലെ സ്&zwnj;നേഹിക്കപ്പെടാതെ ഞാന്&zwj; നശിക്കുകയാണുണ്ടായത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-theekkadal-premam-a-short-story-by-anu-sarada-articleshow-11g2qqg"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : മഴയിലകള്‍, വിലീന പി വിനയന്‍ എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-mazhayilakal-malayalam-short-story-by-vileena-p-vinayan-articleshow-2vowahq</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-mazhayilakal-malayalam-short-story-by-vileena-p-vinayan-articleshow-2vowahq</guid>
            <pubDate>Mon, 29 Jun 2026 14:29:21 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് വിലീന പി വിനയന്&zwj; എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Vileena P Vinayan&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw99h6fp0p3y3eerxjqm4jhv,imgname-40c13612-6c2f-48fe-937c-9f1c5116683a-1782723418614.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;മഴ തോര്&zwj;ന്നിട്ട് അധികനേരമായില്ല. നനഞ്ഞ മണ്ണിന്റെ മണമേറ്റ് ചീവീടുകള്&zwj; പാട്ട് പാടി. കാലവര്&zwj;ഷത്തിന്റെ തുടക്കമായതുകൊണ്ട് കാറ്റില്&zwj; ഒരു നേര്&zwj;ത്ത തണുപ്പുണ്ടായിരുന്നു. കാവിലെ വന്&zwj;മരങ്ങളുടെ ഇലകളില്&zwj; നിന്ന് വെള്ളത്തുള്ളികള്&zwj; ഇടവിട്ട് താഴേക്ക് വീണുകൊണ്ടിരുന്നു. അവര്&zwj; രണ്ടുപേരും കാവിനകത്തുകൂടി പതുക്കെ നടന്നു.&lt;/p&gt;&lt;p&gt;''ഇതാണ് കാവ്. ഞങ്ങള്&zwj; പണ്ടൊക്കെ ഇവിടെയായിരുന്നു, സ്ഥിരം. ഇപ്പോള്&zwj; ആരും വരാറൊന്നും ഇല്ല, നീ ഇവിടമെല്ലാം കാണണമെന്ന് പറഞ്ഞു വാശി പിടിച്ചപ്പോള്&zwj;, നിന്നേം കൂട്ടി വന്നെന്നേയുള്ളൂ''- അരവിന്ദന്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;വൃന്ദ ചുറ്റും നോക്കി. മഴയില്&zwj; കഴുകിയ ഇലകള്&zwj;ക്ക് പച്ചയും മഞ്ഞയും കലര്&zwj;ന്ന നിറം. അവള്&zwj; പതിയെ ചിരിച്ചു. ഒരു അപ്പൂപ്പന്&zwj; താടി മരം, അവളെ നോക്കി നിന്നു.&lt;/p&gt;&lt;p&gt;''കാവില്&zwj; അപ്പൂപ്പന്&zwj;താടി മരമൊക്കെ കാണുമോ?'' അവള്&zwj; ഓര്&zwj;ത്തു.&lt;/p&gt;&lt;p&gt;അവര്&zwj; പിന്നെയും നടന്നു.&lt;/p&gt;&lt;p&gt;''എനിക്ക് ഈ മുണ്ട് മടക്കി കുത്തി വെക്കാം. ഈ നീളം കൂടിയ സാരിയൊക്കെ പുതച്ചു ആരെങ്കിലും ഈ ചളിയില്&zwj; ഇറങ്ങുവോ? നിന്റെ കാലു നോക്കിയേ, അയ്യേ...മുഴുവന്&zwj; ചളിയാണ്.''&lt;/p&gt;&lt;p&gt;അവന്&zwj; അവളെ കളിയാക്കി, അവളും കൂടെ ചിരിച്ചു.&lt;/p&gt;&lt;p&gt;'' പണ്ടൊക്കെ, സ്&zwnj;കൂള്&zwj; അടച്ചാല്&zwj;, എന്താ സന്തോഷം. വിലസല്&zwj; ആണ് പിന്നെ. അച്ഛനും അമ്മയ്ക്കും ഒരുപാട് സഹോദരന്മാരും സഹോദരിമാരും ഉള്ളതിന്റെ ഗുണം ഞങ്ങള്&zwj; പിള്ളേര്&zwj;ക്കായിരുന്നു.''&lt;/p&gt;&lt;p&gt;''നിന്റെ ഭാഗ്യമാണ്.''വൃന്ദ നടത്തം മതിയാക്കി അവനെ നോക്കി പറഞ്ഞു.&lt;/p&gt;&lt;p&gt;അരവിന്ദന്&zwj; നെറ്റിചുളിച്ചു.&lt;/p&gt;&lt;p&gt;''ങേ, എന്ത്?''&lt;/p&gt;&lt;p&gt;''ഓര്&zwj;മ്മകള്&zwj;.''&lt;/p&gt;&lt;p&gt;''അതില്&zwj; എന്തിത്ര ഭാഗ്യമിരിക്കുന്നു?''&lt;/p&gt;&lt;p&gt;''നല്ലയോര്&zwj;മ്മകള്&zwj; ഉണ്ടാവുകയെന്നത് പിന്നെ ഭാഗ്യമല്ലേ? നീ തന്നെ ഇപ്പോള്&zwj; ഈ പഴയ കഥകളെല്ലാം എത്ര സന്തോഷത്തോടെയാണ് ഞാനുമായി പങ്കുവെച്ചത്?''&lt;/p&gt;&lt;p&gt;അവന്&zwj; ചിരിച്ചു.&lt;/p&gt;&lt;p&gt;''അത് വെറുതെ, എന്തോ പറയുന്ന കൂട്ടത്തില്&zwj; പറഞ്ഞെന്നേയുള്ളൂ. അതൊക്കെയൊരു ഭാഗ്യമാണോ? ഞാനിപ്പോള്&zwj; ആരെയും കാണാറില്ല. അത് കൊണ്ട് മിണ്ടാനും കഴിയാറില്ല''.&lt;/p&gt;&lt;p&gt;''അതിപ്പോള്&zwj; പ്രായമായി, ജോലിയായി, ഓരോരുത്തരും ഓരോ വഴിക്ക് പോയാല്&zwj; കോണ്&zwj;ടാക്ട് കുറയും. അതെല്ലാം സ്വാഭാവികം. എങ്കിലും ഓര്&zwj;ക്കാന്&zwj; നിനക്കെന്തെങ്കിലും ഉണ്ടല്ലോ?''&lt;/p&gt;&lt;p&gt;അരവിന്ദന്&zwj; കൈയിലിരുന്ന സിഗരറ്റില്&zwj; നിന്നൊരെണ്ണം എടുത്തു വലിച്ചു.&lt;/p&gt;&lt;p&gt;''ഉണ്ടായിട്ടെന്താ കാര്യം? എനിക്ക് നീ മതി.''&lt;/p&gt;&lt;p&gt;വൃന്ദ അവനെ നോക്കി. ആ ചിരിയില്&zwj; സന്തോഷത്തേക്കാള്&zwj; കൂടുതല്&zwj; സങ്കടമായിരുന്നു.&lt;/p&gt;&lt;p&gt;''ഞാന്&zwj; ഓര്&zwj;മ്മയല്ലല്ലോ. ഞാന്&zwj; ഇപ്പോള്&zwj; ഈ നിമിഷം നിന്റെ കൂടെ തന്നെയുണ്ട്. നിന്റെ വാര്&zwj;ത്തമാനകാലമല്ലേ, ഞാന്&zwj;? സ്വസ്ഥമായി ഒരിടത്തു കുത്തിയിരിക്കുമ്പോള്&zwj; ആരോടും അനുവാദം ചോദിക്കാതെ കടന്നു ചെല്ലാന്&zwj; പാകത്തിന് നല്ലൊരു ബാല്യകാലം നിനക്കുണ്ട്. എനിക്കങ്ങനെ ഒന്നുമില്ല. നിന്റെ ചേട്ടന്മാരും ചേച്ചിമാരും, ഈ കാവും, മഴക്കാലങ്ങളും... അതൊക്കെ നിനക്കുണ്ട്! എനിക്കങ്ങനെ ഒന്നുമില്ല.... ഞാന്&zwj; കണ്ണടച്ചിരുന്നാല്&zwj; എന്റെ മനസ്സിലേക്ക് കയറി വരുന്നത് വീട്ടില്&zwj; പാത്രങ്ങള്&zwj; എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദങ്ങളും, ശകാരങ്ങളും മാത്രമാണ്. അതുകൊണ്ടാണ് ഞാന്&zwj; പറഞ്ഞത്... നീ ഭാഗ്യവാനാണെന്ന്.''&lt;/p&gt;&lt;p&gt;അവള്&zwj; അതും പറഞ്ഞ് ചെറുതായി ചിരിച്ചു. പിന്നെ കാവിനപ്പുറത്തുള്ള നനഞ്ഞ മലകളിലേക്ക് കണ്ണോടിച്ചു നിന്നു.&lt;/p&gt;&lt;p&gt;അരവിന്ദന്&zwj; ഒന്നും പറഞ്ഞില്ല. എന്താണ് പറയേണ്ടതെന്ന് അവനറിയില്ലായിരുന്നു.&lt;/p&gt;&lt;p&gt;കൈയിലുണ്ടായിരുന്ന സിഗരറ്റ് അവന്&zwj; താഴെയിട്ടു. മഴയില്&zwj; നനഞ്ഞ മണ്ണില്&zwj; അത് പതിഞ്ഞു, അലിഞ്ഞളിഞ്ഞു. ചെരിപ്പുകൊണ്ട് പതിയെ ചവിട്ടിക്കൊടുത്തപ്പോള്&zwj; ഒരു നേര്&zwj;ത്ത പുകച്ചുരുള്&zwj; അവിടെ ഉയര്&zwj;ന്നു, ഉടനെ അപ്രത്യക്ഷമായി.&lt;/p&gt;&lt;p&gt;തണുത്ത കാറ്റ് വീണ്ടും വീശി, അവരിരുവരെയും ഉമ്മവെച്ചു കടന്നു പോയി. ഇലകളില്&zwj; നിന്ന് രണ്ട് വെള്ളത്തുള്ളികള്&zwj; ഒരേസമയം താഴെ വീണു.&lt;/p&gt;&lt;p&gt;ആ നിശ്ശബ്ദതയില്&zwj; അവന്&zwj; വൃന്ദയെ മാത്രം നോക്കി നിന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-mazhayilakal-malayalam-short-story-by-vileena-p-vinayan-articleshow-2vowahq"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : വിശന്നു വലഞ്ഞ കടുവ, ഭാഗ്യ സരിത ശിവപ്രസാദ് എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-bhagya-saritha-sivaprasad-articleshow-2y3gb1s</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-bhagya-saritha-sivaprasad-articleshow-2y3gb1s</guid>
            <pubDate>Sat, 04 Jul 2026 16:47:47 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ഭാഗ്യ സരിത ശിവപ്രസാദ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by bhagya Saritha Sivaprasad&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpddpkepdm1vyagpf0k82ev,imgname-8827e1ba-2f0d-4169-afa0-72faa1556a8a-1783163705966.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;വിശന്നു വലഞ്ഞ കടുവ&lt;/strong&gt;&lt;/p&gt;&lt;p&gt;വിശന്നു വലഞ്ഞ കടുവ, നാട്ടിലെത്തി. നേരം വൈകുന്നേരം, എവിടെയെങ്കിലും തന്റെ വിശപ്പിന്റെ ശമനത്തിനുള്ള ഇര ഉണ്ടാവുമെന്ന പ്രതീക്ഷയോടെ, ചുറ്റുപാടെല്ലാം നിരീക്ഷിച്ചു നടന്നു. ആളുകളുടെ കണ്ണില്&zwj;പ്പെടാതിരിക്കാന്&zwj; ജാഗ്രത പുലര്&zwj;ത്തി.&lt;/p&gt;&lt;p&gt;അടുത്തുള്ള വീട്ടില്&zwj; നിന്നും ഒരു കുഞ്ഞുമോന്&zwj;, കടുവയെ കണ്ടപ്പോള്&zwj; ആശ്ചര്യത്തോടെ ഓടിവന്നു. അത് ഒരു വന്യമൃഗമാണെന്നൊന്നും അറിയാതെ അതിന്റെ മീശരോമത്തില്&zwj; കുഞ്ഞുവിരലുകളാല്&zwj; തലോടി, വിശപ്പിന്റെ ശക്തിയില്&zwj; കൂര്&zwj;ത്ത നഖങ്ങളുള്ള മുന്&zwj;കാല്&zwj; ഉയര്&zwj;ത്തിയെങ്കിലും കടുവ അത് പിന്&zwj;വലിച്ചു. വാത്സല്യത്തിന്റെ കിരണങ്ങളാല്&zwj; കടുവയുടെ കണ്ണുകള്&zwj; നനഞ്ഞുപോയിരുന്നു. കാട് വിറക്കുമ്പോള്&zwj;, ഭയത്തോടെ തന്നിലേക്ക് പതുങ്ങുന്ന സ്വന്തം കുഞ്ഞുങ്ങളെ ഓര്&zwj;ത്തുപോയി. ആ മകന്റെ ഓമനമുഖം ഇത്തിരി നേരം നോക്കിനിന്നു, പിന്നെ പിന്തിരിഞ്ഞു നടന്നു.&lt;/p&gt;&lt;p&gt;മക്കളെ ഉരുട്ടാന്&zwj; പന്താക്കി കാമുകന് ഇട്ടുകൊടുക്കുന്ന പെണ്ണുങ്ങളും, സുഖങ്ങള്&zwj;ക്ക് മക്കള്&zwj; തടസ്സമാവുമ്പോള്&zwj; കടലില്&zwj; വലിച്ചെറിയുന്നവരും കൂടിനില്&zwj;ക്കുന്ന ഇടത്തിലേക്ക് ആ കുഞ്ഞുമോന്&zwj; നടന്നുകൊണ്ടിരുന്നു. വഴിയില്&zwj; കിണുങ്ങിയും ചിരിച്ചും കൊഞ്ചിപ്പറഞ്ഞു.&lt;/p&gt;&lt;p&gt;ആര്&zwj;ക്കും തിരിച്ചറിയാനാവാത്ത ഭാഷയില്&zwj;, അവനുപോലും എന്തെന്നറിയാതെ. ആ&lt;/p&gt;&lt;p&gt;ദൈവഭാഷയുടെ സാരം ഇങ്ങനെയായിരുന്നു: നീചതയ്ക്ക് മൃഗീയം എന്ന് പറയല്ലേ. മനുഷ്യരേക്കാള്&zwj; ഉന്നതരാണ് മൃഗങ്ങള്&zwj;!&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-bhagya-saritha-sivaprasad-articleshow-2y3gb1s"/>
        </item>
        <item>
            <title><![CDATA[Malayalam Poems:  പ്രണയസങ്കീര്‍ത്തനങ്ങള്‍, സജ്ന മുസ്തഫ വെള്ളറക്കാട് എഴുതിയ മൂന്ന് കവിതകള്‍]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-poems-by-sajna-musthafa-vellarakkad-articleshow-4cs4edc</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-poems-by-sajna-musthafa-vellarakkad-articleshow-4cs4edc</guid>
            <pubDate>Thu, 02 Jul 2026 16:18:53 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് സജ്ന മുസ്തഫ വെള്ളറക്കാട് എഴുതിയ മൂന്ന് കവിതകള്&zwj;. Asianet News Chilla Literary Space. Malayalam Poems Sajna Musthafa Vellarakkad&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwh6ec82gnqywq5e8ww1mc9b,imgname-c263558a-0a59-4aa9-9d47-e0ad57be79b4-1782988615938.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;പ്രണയസങ്കീര്&zwj;ത്തനങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ചില്ലുകൂട്ടിലെ ദൈവരൂപം പോലെഒരാള്&zwj; എന്റെപകല്&zwj;ക്കിനാവുകളിലേക്ക്ഇടയ്ക്കിടെവന്നുപോയിക്കൊണ്ടിരുന്നു.&lt;/p&gt;&lt;p&gt;അപ്പോഴൊക്കെഅള്&zwj;ത്താരയിലെമെഴുകുതിരി പോലെഞാന്&zwj; ഉരുകി.&lt;/p&gt;&lt;p&gt;ഒരു മഴക്കാലംഎന്റെ കവിളിലൂടെെയ്തു തോര്&zwj;ന്നു.&lt;/p&gt;&lt;p&gt;എന്റെ പ്രേമമേ,എന്ന് ഹൃദയം വിങ്ങി.&lt;/p&gt;&lt;p&gt;അയാളില്ലായ്മയുടെ ശൂന്യതയില്&zwj;എന്റെ ചിന്തകള്&zwj;വിഷാദത്തിന്റെ താഴ്വരയില്&zwj;മേഞ്ഞുനടക്കുന്നആട്ടിന്&zwj;പറ്റങ്ങളായി.&lt;/p&gt;&lt;p&gt;ഏകാന്തതയുടെപാനപാത്രത്തില്&zwj;ഞാന്&zwj; അവന്റെ ഓര്&zwj;മ്മകള്&zwj;നുണഞ്ഞുകൊണ്ടിരുന്നു.&lt;/p&gt;&lt;p&gt;പ്രണയസങ്കീര്&zwj;ത്തനങ്ങള്&zwj;എന്റെ ജപമാലയില്&zwj;എണ്ണമറ്റ മുത്തുകളായി.മുറിവുകള്&zwj; കവിതകളായി.&lt;/p&gt;&lt;p&gt;ഒരേ സമയം എനിക്കയാള്&zwj;ജീവന്റെ മധുരവും ചവര്&zwj;പ്പുമായിഗ്രീഷ്മവും ഹേമന്തവുമായി&lt;/p&gt;&lt;p&gt;ഹൃദയമൊരുകാലിത്തൊഴുത്തായി.ദിവ്യപ്രേമത്തിന്റെ തിരുപ്പിറവിക്കായിനോമ്പുനോറ്റുകാത്തിരിക്കുന്നൊരുവളായിഞാന്&zwj; പരുവപ്പെട്ടു.&lt;/p&gt;&lt;p&gt;ഇടയ്ക്കിടെ മനസ്സ്.മൗനത്തിന്റെ മുള്&zwj;ക്കിരീടം ചൂടി&amp;nbsp;സ്&zwnj;നേഹനിരാസത്തിന്റെകുരിശു ചുമന്ന്കാല്&zwj;വരി കയറി.&lt;/p&gt;&lt;p&gt;പ്രേമമേ,കവിതയുടെ വെള്ളിത്താലത്തില്&zwj;നിനക്കെന്റെ ആത്മബലി.&lt;/p&gt;&lt;p&gt;എന്റെ രക്തം നിനക്ക് വീഞ്ഞ്എന്റെ മാംസം നിന്റെ ഓസ്തിനിന്റെ വിശുദ്ധലേപനങ്ങളാല്&zwj;എന്റെ ഹൃദയത്തെ സ്&zwnj;നാനപ്പെടുത്തുക&lt;/p&gt;&lt;p&gt;നിന്റെ പ്രേമത്താല്&zwj;എന്നെ വിശുദ്ധയാക്കുക.&lt;/p&gt;&lt;p&gt;ആത്മാവിന്റെ ആനന്ദമേപ്രേമമേ. ..നിനക്കു സ്വസ്തി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;എന്റെ കവിത&lt;/strong&gt;&lt;/p&gt;&lt;p&gt;എന്റെ കവിതക്ക്കുടംപുളിയിട്ടു വച്ചനെയ്മീന്&zwj; കറിയുടെ സ്വാദാണെന്ന്നല്ലപാതിയുടെ പ്രശംസ.&lt;/p&gt;&lt;p&gt;എന്റെ കവിതനീതികേടിന്റെ വഴിയില്&zwj;വിപ്ലവത്തിന്റെ ശബ്ദമാകണമെന്ന്സൗഹൃദത്തിന്റെ ആശംസ.&lt;/p&gt;&lt;p&gt;എന്റെ കവിതഒരിക്കലും മോചനംകൊതിക്കാത്തൊരുഉന്മാദത്തിന്റെ തടവറയാണെന്ന്കാതില്&zwj; കാമുകന്റെ കിന്നാരം.&lt;/p&gt;&lt;p&gt;എന്റെ കവിതകള്&zwj;പട്ടുപോയൊരു വിത്തിന്റെ ഉള്ളിലെതണല്&zwj; എന്ന സ്വപ്നം മാത്രമാണെന്ന്വിമര്&zwj;ശകരുടെ സ്&zwnj;നേഹശാസന.&lt;/p&gt;&lt;p&gt;എന്റെ കവിതകള്&zwj;കൂട്ടിലടച്ച പട്ടിയുടെകുര പോലെയാണെന്ന്വായനക്കാരുടെ മുറുമുറുപ്പ്.&lt;/p&gt;&lt;p&gt;ശരിയാണ്,&lt;/p&gt;&lt;p&gt;എന്റെ കവിതകരയുന്നവന്റെ കണ്ണീരൊപ്പുന്നില്ലവിശക്കുന്നവന് അന്നമാകുന്നില്ലനെറികെട്ടവന്ന് വഴികാട്ടുന്നില്ല .&lt;/p&gt;&lt;p&gt;എന്റെ കവിതതൊണ്ടക്കുഴിയില്&zwj; നിന്ന്പുറത്തുവരാനാകാത്തൊരുവിങ്ങലിന്റെ നിസ്സഹായത.&lt;/p&gt;&lt;p&gt;വിഷാദത്തിന്റെ ചതുപ്പില്&zwj;പുതഞ്ഞു പോകുമ്പോള്&zwj; ഞാന്&zwj;പിടിച്ചു നില്&zwj;ക്കുന്നൊരുപുല്&zwj;ക്കൊടിത്തുമ്പ്.&lt;/p&gt;&lt;p&gt;എന്റെ കവിതക്ക്ചവറ്റുകുട്ടയില്&zwj;ചുരുട്ടി എറിയപ്പെട്ടൊരുകടലാസുകഷ്ണത്തിന്റെഹൃദയമാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;മറവി&lt;/strong&gt;&lt;/p&gt;&lt;p&gt;ചില നേരത്തെങ്കിലുംമറവി എന്നു പറയുന്നത്അതിമനോഹരമായഒരു കള്ളമാണ്.&lt;/p&gt;&lt;p&gt;അത്രമേല്&zwj;പ്രിയമാര്&zwj;ന്നൊരുമുറിവിന്റെനോവും നീറ്റലുമാണ്.&lt;/p&gt;&lt;p&gt;ആറ്റിക്കുറുക്കിയെടുത്തൊരുസ്&zwnj;നേഹത്തിന്റെ മുത്തിനെഓര്&zwj;മ്മകളുടെ കടലാഴങ്ങളില്&zwj;മോഹത്തിന്റെ ചിപ്പിക്കുള്ളില്&zwj;ആരും കാണാതെഒളിച്ചു വെക്കലാണ്.&lt;/p&gt;&lt;p&gt;നിരാശയുടെ മണല്&zwj;ക്കാട്ടില്&zwj;നഷ്ടപ്പെട്ട പ്രതീക്ഷയുടെകാല്&zwj;പ്പാടുകള്&zwj; തിരയലാണ്.&amp;nbsp;&lt;/p&gt;&lt;p&gt;എന്നോ മരിച്ചു മണ്ണടിഞ്ഞഒരു സ്വപ്നത്തിന്റെഹൃദയത്തില്&zwj;ഇനിയും നിലക്കാത്തപ്രണയത്തിന്റെ ഒരുനേര്&zwj;ത്ത സ്പന്ദനമാണ്.&lt;/p&gt;&lt;p&gt;ഇനി ഒരിക്കലുംവരില്ലെന്നറിയാമെങ്കിലുംഒരു വസന്തത്തിനായ്തായ്വേര് നഷ്ടപ്പെട്ടൊരുമരത്തിന്റെ കാത്തിരിപ്പാണ്.&lt;/p&gt;&lt;p&gt;ചില നേരത്തെങ്കിലുംമറവി എന്നു പറയുന്നത്ഒരൊറ്റ ഒരാളുടെ ഓര്&zwj;മ്മയില്&zwj;നമ്മെ സ്വയം മറന്നു വെക്കലാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-poems-by-sajna-musthafa-vellarakkad-articleshow-4cs4edc"/>
        </item>
        <item>
            <title><![CDATA[ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/malayalam-transalation-of-a-japanese-poem-twenty-billion-light-years-of-loneliness-by-shuntaro-tanikawa-articleshow-4g7apfp</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/malayalam-transalation-of-a-japanese-poem-twenty-billion-light-years-of-loneliness-by-shuntaro-tanikawa-articleshow-4g7apfp</guid>
            <pubDate>Fri, 27 Mar 2026 19:34:58 +0530</pubDate>
            <description><![CDATA[&lt;p&gt;വാക്കുല്&zwj;സവത്തില്&zwj; ഇന്ന് പ്രശസ്തമായ ജാപ്പനീസ് കവിതയായ Twenty Billion Light Years of Lonelines സ്വതന്ത്ര വിവര്&zwj;ത്തനം. ജപ്പാനിലെ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരനും വിവര്&zwj;ത്തകനുമായ ഷൂന്&zwj;താരോ താനീകവ എഴുതിയതാണ് ഈ കവിത. മൊഴിമാറ്റം: സന്ന്യാസു&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmqss6mceazwydyh2yjyttbw,imgname-492be301-b1be-42e6-bda0-4d55f969d1c5-1774620285579.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്&zwj;ഷങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ ഇത്തിരിക്കുഞ്ഞന്&zwj; ഗോളത്തില്&zwj;നമ്മള്&zwj; ഉറങ്ങുന്നു, എഴുന്നേല്&zwj;ക്കുന്നു, പണിയെടുക്കുന്നു,ചിലപ്പോള്&zwj; ചൊവ്വാവാസികളുമായിചങ്ങാത്തം കൂടാന്&zwj; കൊതിക്കുന്നു.&lt;/p&gt;&lt;p&gt;അവര്&zwj; അവരുടെ ചുവന്ന പീക്കിരിഗ്രഹത്തില്&zwj;എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന്എനിക്കൊരു അന്തവും കുന്തവുമില്ല(അവരും ചിലപ്പോള്&zwj; നമ്മെപ്പോലെയാവാം:&lt;/p&gt;&lt;p&gt;ഉറങ്ങുന്നു, എഴുന്നേല്&zwj;ക്കുന്നു, പണിയെടുക്കുന്നു...)&lt;/p&gt;&lt;p&gt;എങ്കിലും ഇടക്കൊക്കെ അവര്&zwj;ക്ക്നമ്മോടും ചങ്ങാത്തം കൂടാന്&zwj;താല്&zwj;പര്യമുണ്ടാവുമെന്നുള്ളത്എനിക്ക് നല്ല തിട്ടമുള്ള കാര്യമാണ്.&lt;/p&gt;&lt;p&gt;തമ്മില്&zwj;ത്തമ്മില്&zwj; കൊളുത്തിവലിക്കുന്നഏകാന്തതകളുടെ ചാലകശക്തിയുംഗുരുത്വാകര്&zwj;ഷണവും ഒന്നു തന്നെയാണ്.&lt;/p&gt;&lt;p&gt;പ്രപഞ്ചം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു,അതിനാല്&zwj; നാം ഒരു കൂട്ടമാവാന്&zwj; ആശിക്കുന്നു.&lt;/p&gt;&lt;p&gt;ഭീകരസത്വമായി വളര്&zwj;ന്നുകൊണ്ടേയിരിക്കുന്നഈ അണ്ഡകടാഹത്തിനുമുന്നില്&zwj;നാം വെറും കീടങ്ങള്&zwj;മാത്രം.&lt;/p&gt;&lt;p&gt;ഏകാന്തതയുടെ രണ്ടായിരം കോടിപ്രകാശവര്&zwj;ഷങ്ങളുടെ മരവിപ്പില്&zwj;,രണ്ടാമതൊന്നാലോചിക്കാതെഞാനൊരു നീര്&zwj;ക്കുമിള കണക്കെ പൊട്ടുന്നു.&lt;/p&gt;&lt;p&gt;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഷൂന്&zwj;താരോ താനീകവ&lt;/strong&gt;&lt;/p&gt;&lt;p&gt;രണ്ടാം ലോകമഹായുദ്ധത്തിന്റെ തീയും പുകയുമടങ്ങിയ ടോക്കിയോയിലാണ് കവിയും വിവര്&zwj;ത്തകനുമായ ഷുന്താരോ താനിക്കാവ ജനിച്ചത്. ആ കാലഘട്ടത്തിലെ ജാപ്പനീസ് ബൗദ്ധികാന്തരീക്ഷത്തെ 'അസ്തിത്വപരമായ ശൂന്യത' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പരമ്പരാഗത കവിതയുടെ ചട്ടക്കൂടുകള്&zwj; പൊളിച്ചെഴുതപ്പെട്ട കാലം. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ശൂന്യമായ ഇടമായിരുന്നു, എന്തിനെ വിശ്വസിക്കണമെന്ന് ആര്&zwj;ക്കും അറിയില്ലായിരുന്നു,' താനിക്കാവ ഓര്&zwj;ക്കുന്നു. സമകാലികരായ യുവാക്കള്&zwj; രാഷ്ട്രീയ പ്രസ്ഥാനങ്ങളില്&zwj; അഭയം തേടിയപ്പോള്&zwj;, കലാലയങ്ങളില്&zwj; പോകാത്ത താനിക്കാവ ഏകാന്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്. പാശ്ചാത്യ സിനിമകളിലെ അതിരുകളില്ലാത്ത ലോകവും മനുഷ്യരുമായിരുന്നു അദ്ദേഹത്തിന് പ്രചോദനം.&lt;/p&gt;&lt;p&gt;അനുഭവങ്ങളോടുള്ള ആത്മീയവും തത്വചിന്താപരവുമായ സമീപനമാണ് താനിക്കാവയുടെ കവിതകളുടെ കാമ്പ്. ഗഹനമായ വിചാരങ്ങളെ ലളിതമായ ഭാഷയില്&zwj; അദ്ദേഹം പകര്&zwj;ത്തി. 1952-ല്&zwj; പുറത്തിറങ്ങിയ&lt;/p&gt;&lt;p&gt;'ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്&zwj;ഷങ്ങള്&zwj;' ആണ് അദ്ദേഹത്തിന്റെ ആദ്യകൃതി. അതൊരു ബെസ്റ്റ് സെല്ലറായിരുന്നു. പിന്നീട് അറുപതിലധികം കവിതാസമാഹാരങ്ങള്&zwj;. ജാപ്പനീസ് സാഹിത്യത്തില്&zwj; അദ്ദേഹം സ്വന്തം ഇടം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് എഴുത്തുകാരനായ തകാക്കോ ലെന്റോ എഴുതിയത് ഇങ്ങനെയാണ്: ഭാവഗീതങ്ങള്&zwj;, വിശകലനാത്മക ഗദ്യകവിതകള്&zwj;, ഇതിഹാസങ്ങള്&zwj; എന്നിങ്ങനെ വൈവിധ്യങ്ങളുടെ കലവറയാണത്. ഓരോ പുസ്തകത്തിലും അദ്ദേഹം പുതിയ ശൈലികള്&zwj; ആവിഷ്&zwnj;കരിച്ചു. പുതിയ പരീക്ഷണങ്ങള്&zwj; നടത്തി. തെളിനീരുപോലെ സുതാര്യമാണ് ആ വരികള്&zwj;, എന്നാല്&zwj; ആ ലാളിത്യത്തിനുള്ളില്&zwj; അഗാധമായ അര്&zwj;ത്ഥതലങ്ങളുണ്ട്.'&lt;/p&gt;&lt;p&gt;കുട്ടികള്&zwj;ക്ക് വേണ്ടിയും അദ്ദേഹം എഴുതി. വിവര്&zwj;ത്തന രംഗത്തും ശ്രദ്ധേയനായി. മൗറീസ് സെന്&zwj;ഡാക്, ജോണ്&zwj; ബര്&zwj;ണിംഗ്ഹാം, ചാള്&zwj;സ് ഷൂള്&zwj;സ് തുടങ്ങിയവരെ അദ്ദേഹം ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റി. ഗാനരചന, പ്രബന്ധങ്ങള്&zwj; എന്നിവയിലും സജീവമായിരുന്നു. താനിക്കാവയുടെ കവിതകള്&zwj; മലയാളം ഉള്&zwj;പ്പെടെ ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും വിവര്&zwj;ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;യോമിയുരി പ്രൈസ്, ആസാഹി പ്രൈസ്, സോങ്കുന്&zwj; അന്താരാഷ്ട്ര കവിതാ പുരസ്&zwnj;കാരം തുടങ്ങി ഒട്ടനവധി ബഹുമതികള്&zwj; ലഭിച്ചിട്ടുണ്ട്. നൊബേല്&zwj; സാഹിത്യ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്&zwj; കാലങ്ങളായി അദ്ദേഹമുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;അദ്ദേഹത്തിന്റെ ഇംഗ്ലീഷ് സമാഹാരങ്ങളില്&zwj; പ്രധാനപ്പെട്ടവ ഇവയാണ്:&lt;/strong&gt;&lt;/p&gt;&lt;p&gt;The Selected Poems of Shuntaro Tanikawa (വിവര്&zwj;ത്തനം: ഹരോള്&zwj;ഡ് റൈറ്റ്, 1983).&lt;/p&gt;&lt;p&gt;Floating the River in Melancholy (വിവര്&zwj;ത്തനം: വില്യം എലിയറ്റ്, കസുവോ കവാമുറ, 1989): ഈ കൃതി പ്രശസ്തമായ 'അമേരിക്കന്&zwj; ബുക്ക് അവാര്&zwj;ഡ്' കരസ്ഥമാക്കി.&lt;/p&gt;&lt;p&gt;Selected Poems (വിവര്&zwj;ത്തനം: വില്യം ഐ. എലിയറ്റ്, 2001).&lt;/p&gt;&lt;p&gt;The Art of Being Alone: Poems 1952-2009 (വിവര്&zwj;ത്തനം: തകാക്കോ ലെന്റോ, 2011).&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Vaakkulsavam Literary Fest</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/malayalam-transalation-of-a-japanese-poem-twenty-billion-light-years-of-loneliness-by-shuntaro-tanikawa-articleshow-4g7apfp"/>
        </item>
        <item>
            <title><![CDATA[Malayalam Poem : ഉന്മാദിനി, ഡോ. ഗീതു പൊറ്റെക്കാട്ട് എഴുതിയ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/unmadini-chilla-malayalam-poem-by-dr-geethu-pottekkat-articleshow-6gxks5n</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/unmadini-chilla-malayalam-poem-by-dr-geethu-pottekkat-articleshow-6gxks5n</guid>
            <pubDate>Mon, 15 Jun 2026 13:43:15 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ഡോ. ഗീതു പൊറ്റെക്കാട്ട് എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Dr. Geethu Pottekkat&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv558ye3bvp6tnt7zrep2c4n,imgname-6539695a-7369-47cb-b45a-40b48edcc39c-1781510994370.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഉന്മാദിനി&lt;/strong&gt;&lt;/p&gt;&lt;p&gt;മഴ കവര്&zwj;ന്ന രാത്രികളില്&zwj;ഉള്&zwj;വേലി തകര്&zwj;ത്ത്അണപൊട്ടിയൊഴുകിയവള്&zwj;ഇന്നോളം അടക്കിവെച്ച അട്ടഹാസങ്ങളുടെഒടുങ്ങാത്ത വേലിയേറ്റങ്ങള്&zwj;.&lt;/p&gt;&lt;p&gt;അവനോളമില്ല മറ്റൊന്നും എന്ന്അതിപ്രണയത്തിന്റെ കൊടുമുടിയേറിയവള്&zwj;അലസം അഴിഞ്ഞാടിയ ഇടതൂര്&zwj;ന്നനീണ്ട മുടിയിടയില്&zwj; വിരലോടിച്ച്ആഞ്ഞുകൊത്തിയ പ്രിയന്റെകാമദംശത്തില്&zwj; നിലംപതിച്ചവള്&zwj;&lt;/p&gt;&lt;p&gt;ചോരയിറ്റുന്ന നെഞ്ചുമേന്തിസ്&zwnj;നേഹപാശം കൊണ്ടമ്മിഞ്ഞ ഊട്ടിയവള്&zwj;വയറു കീറിയ നോവിലടയിരുന്ന്പൈതലേ പോറ്റിയവള്&zwj;&lt;/p&gt;&lt;p&gt;മഞ്ഞുപെയ്യുന്ന പ്രഭാതങ്ങളില്&zwj;കിളികളോടൊപ്പമുണര്&zwj;ന്ന്പൂന്തേന്&zwj; നുകര്&zwj;ന്നതി-മധുരമീ ജീവിതമെന്ന്ചിറകു കുടഞ്ഞ്വാനിലുയരാന്&zwj; കൊതിച്ചവള്&zwj;&lt;/p&gt;&lt;p&gt;തടവിലാക്കപ്പെട്ട കിനാക്കള്&zwj;സിരകളില്&zwj; തുടലു പൊട്ടിക്കുമ്പോള്&zwj;അവള്&zwj;, ഉന്മാദിനിചിറകില്ലാതെ പറന്നുയരുംചുവടിടറാതെ നൃത്തമാടും&lt;/p&gt;&lt;p&gt;അടക്കി വാണവരുടെഅടക്കം പറഞ്ഞവരുടെമുന്നില്&zwj; മിന്നലായാഞ്ഞടിക്കും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/unmadini-chilla-malayalam-poem-by-dr-geethu-pottekkat-articleshow-6gxks5n"/>
        </item>
        <item>
            <title><![CDATA[മരിച്ചവരുടെ പുസ്തകത്തില്‍ അയാളുടെ പേജ്, ആശ ചുണ്ടാട്ട് എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-asha-chundattu-marichavarude-pusthakathil-ayalude-page-articleshow-90i4ik9</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-asha-chundattu-marichavarude-pusthakathil-ayalude-page-articleshow-90i4ik9</guid>
            <pubDate>Thu, 26 Mar 2026 18:04:38 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ആശ ചുണ്ടാട്ട് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam SHort Story by Asha Chundatt&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmn1n95apsxdvjsj7pfkvq43,imgname-003d85b9-a301-488d-83f9-e38d9487837f-1774527882410.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മരിച്ചു പോവുന്നവരെ നിഷ്ഠൂരം അന്നേക്കന്നേ മറന്നു പോവുന്ന ഒരാളുണ്ടായിരുന്നു എന്റെ അയല്&zwj;പ്പക്കത്ത്.&lt;/p&gt;&lt;p&gt;കാലന്&zwj; കോഴി കൂവിയാല്&zwj;, കില്ല പട്ടികള്&zwj; ഓളിയിട്ടാല്&zwj; തേക്കലമാരയില്&zwj; നിന്നും വെള്ള മുണ്ടും ഷര്&zwj;ട്ടുമെടുത്ത് തേച്ച് കുട്ടപ്പനാക്കി മരണവാര്&zwj;ത്ത കാത്തിരുന്നയാള്&zwj;.&lt;/p&gt;&lt;p&gt;തെക്കോട്ടു പോവാനും വടക്കോട്ടു പോവാനും പടിഞ്ഞാറും കിഴക്കും ദിക്കേതായാലും തയ്യാറെന്ന മട്ടില്&zwj;.&lt;/p&gt;&lt;p&gt;മരണ വീട് കടന്നു വന്നാല്&zwj; അന്നുതന്നെ മരണം പൂകിയ ആ ശരീരത്തെ പറ്റിയുള്ള ഓര്&zwj;മയില്&zwj; നില്&zwj;ക്കുന്ന എല്ലാ നിനവും മേശയിലെ പൊടി തൂത്തുകളയും പോലെ തൂത്തു കളഞ്ഞിരുന്നൊരാള്&zwj;.&lt;/p&gt;&lt;p&gt;കണക്കു പുസ്തകങ്ങളില്&zwj; നിന്ന് അവരുടെ പേരുകള്&zwj;ക്ക് മേല്&zwj; കുത്തി വരച്ച് മാഞ്ഞും പോകും വരെ മഷി പടര്&zwj;ത്തിയിരിന്നയാള്&zwj;.&lt;/p&gt;&lt;p&gt;അങ്ങനെയൊരിക്കല്&zwj; ഭവാന്&zwj; മരിച്ചു.&lt;/p&gt;&lt;p&gt;കുളിപ്പിച്ച് മാറ്റാന്&zwj; അയല്&zwj;ക്കാര്&zwj;ക്ക് പക്ഷെ തേക്കലമാര തുറക്കേണ്ടി വന്നില്ല. മേശപ്പുറത്തു ഇനിയും പൊളിക്കാത്ത പ്ലാസ്റ്റിക് കവറിനുള്ളില്&zwj; വടിവ് വിടാതെ ഒരു മുണ്ടും ഷര്&zwj;ട്ടും തയ്യാറായി ഇരുന്നിരുന്നു. ഒരിഴ ചുളുങ്ങാതെ കുപ്പായം അ്&zwnj;വര്&zwj; അയാളെ ഇടീച്ചു.&lt;/p&gt;&lt;p&gt;മേശപ്പുറത്ത് തെല്ലിട മാറിയിരുന്ന കണക്കുപുസ്തകത്തില്&zwj; പിന്നെയും പേജുകള്&zwj; ശൂന്യമായിരുന്നു. ആദ്യ പേജില്&zwj; പക്ഷെ ധൃതിയില്&zwj; കുത്തി വരയ്ക്കപ്പെട്ട പേരിന്റെ വേര് തുടര്&zwj;പേജുകളില്&zwj; ഓര്&zwj;മ്മകള്&zwj; അവശേഷിപ്പിച്ചു. സ്വത്വമറിയാതെ ആ ജഡം മേശമേല്&zwj; കിടത്തപ്പെട്ടു.&lt;/p&gt;&lt;p&gt;അവസാനം അയാള്&zwj; അയാളെ തന്നെയും മറന്നിരിക്കുന്നു. അയാളെ പറ്റിയുള്ളതെല്ലാം തൂത്ത് കളഞ്ഞിരിക്കുന്നു.&lt;/p&gt;&lt;p&gt;മരണം തൊട്ട് അയാള്&zwj; അയാളെ മറന്നിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-asha-chundattu-marichavarude-pusthakathil-ayalude-page-articleshow-90i4ik9"/>
        </item>
        <item>
            <title><![CDATA['കൈയില്‍ യാനിസ് വരോഫാകിസിന്‍റെ ടെക്നോ ഫ്യൂഡലിസം'; കെ.സിക്ക് പിന്നാലെ പുസ്തക ദിനാശംസകൾ നേർന്ന് വി.ഡി. സതീശൻ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/vd-satheesan-wishes-on-world-book-day-articleshow-bm89w3l</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/vd-satheesan-wishes-on-world-book-day-articleshow-bm89w3l</guid>
            <pubDate>Thu, 23 Apr 2026 12:40:55 +0530</pubDate>
            <description><![CDATA[ലോക പുസ്തക ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശംസകൾ നേർന്നു. പുസ്തകങ്ങളിലൂടെയും പല ഭാഷകളിലൂടെയും മനുഷ്യർക്ക് പരസ്പരം അടുക്കാമെന്നും ബഹുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതേ ദിവസം കെ.സി. വേണുഗോപാൽ തൻ്റെ നിയമസഭാ, പാർലമെൻ്റ് പ്രസംഗങ്ങളുടെ സമാഹാരമായ 'നേരിനൊപ്പം :പോരാട്ടങ്ങൾ നിലപാടുകൾ' എന്ന പുസ്തകം പുറത്തിറക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpwjr3dwsavjsf0dwnrb0q7s,imgname-vd-satheesan--3--1776928165308.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പുസ്തക ദിനത്തിൽ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പല ഭാഷകളിലൂടെ കടന്നു പോകുക, പല ഭാഷകൾ പഠിക്കുക, ആ ഭാഷകളിലെ പുസ്തകങ്ങൾ പ്രചരിപ്പിക്കുക. സഹിഷ്ണുത, ആശയവിനിമയം, ബഹുസ്വരത ഇവയുടെ പ്രധാനമായ കണ്ണിയാണ് പല ഭാഷകൾ അറിയുകയെന്നത്. അത് മനുഷ്യനെ മാറ്റിമറിക്കും. ഈ ലോകം വിശാലമാണ്, അവിടെ പല ഭാഷകളിലൂടെ, പുസ്തകങ്ങളിലൂടെ മനസുകളുടെ ഇഴയടുപ്പം കൂട്ടാം. പരസ്പരം അറിയാനും ബഹുമാനിക്കാനും ഒത്തൊരുമയോടെ ജീവിക്കാനും ഇത് വഴിതുറക്കും. അങ്ങനെ നമുക്ക് നമ്മളെ അടയാളപ്പെടുത്താമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ലോക പുസ്തകദിനത്തിൽ &lsquo;നേരിനൊപ്പം :പോരാട്ടങ്ങൾ നിലപാടുകൾ &rsquo;എന്ന പുസ്തകം കെ.സി. വേണു​ഗോപാൽ പുറത്തിറക്കിയിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;അദ്ദേഹത്തിന്റെ നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന്&zwnj; തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരമാണ് പുസ്തകം. ഒട്ടേറെ മനുഷ്യർക്ക് ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെടുത്തിയ സുനാമിയെന്ന മഹാവിപത്ത് മുതൽ, തൊഴിലില്ലായ്മയുടെ പൊള്ളുന്ന യഥാർഥ്യങ്ങൾ തൊട്ട്, കർഷകരും മത്സ്യത്തൊഴിലാളികളും നഴ്സുമാരും വിദ്യാർത്ഥികളും തുടങ്ങി സർവതല സ്പർശിയായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, മൂന്നു ദശാബ്ദ കാലത്തു നിയമനിർമ്മാണ സഭകളിൽ ഞാൻ നടത്തിയ പ്രസംഗങ്ങളാണ് പുസ്തക രൂപത്തിൽ ഇറങ്ങുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/vd-satheesan-wishes-on-world-book-day-articleshow-bm89w3l"/>
        </item>
        <item>
            <title><![CDATA[Malayalam Poems: ഉരഗം, തസ്‌നി വി എഴുതിയ രണ്ട് കവിതകള്‍]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/uragam-chilla-malayalam-poems-by-thasni-v-articleshow-dd0at50</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/uragam-chilla-malayalam-poems-by-thasni-v-articleshow-dd0at50</guid>
            <pubDate>Tue, 02 Jun 2026 19:20:35 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് തസ്&zwnj;നി വി എഴുതിയ രണ്ട് കവിതകള്&zwj;. Asianet News Chilla Literary Space. Malayalam Poem by Thasni V&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt49a398xs12gjzz99878zqg,imgname-f6e58be5-1982-43ad-9937-818d56db6bcf-1780407930152.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഉരഗം&lt;/strong&gt;&lt;/p&gt;&lt;p&gt;എത്ര നിശ്ശബ്ദമായാണ് ഇഴഞ്ഞു വരുന്നത്ആരുമറിയാത്തൊരു കോണിലേക്ക് ചുരുണ്ട് കൂടുന്നത്,വള്ളികളെന്ന പോലെ ആലിംഗനം ചെയ്യുന്നത്,നിലവിളികളെ ഉള്ളില്&zwj;ത്തന്നെ അടക്കം ചെയ്യുന്നത്ബോധ്യങ്ങളെ മായ്ച്ചു കളയുന്നത്ചേതനയെ ഇല്ലാതാക്കുന്നത്ദീര്&zwj;ഘനിദ്രയിലേക്ക് കടത്തിക്കൊണ്ടുപോകുന്നത്.&lt;/p&gt;&lt;p&gt;എന്താണ് സംഭവിച്ചത് എന്ന് ചികഞ്ഞപ്പോള്&zwj;ഏറ്റവും ഒടുവിലാണ് കണ്ടെത്തിയത്പാദങ്ങളില്&zwj; ഗാഢചുബനമേറ്റതു പോലെ രണ്ട് പാടുകള്&zwj;ഉടലില്&zwj; സ്&zwnj;നേഹത്തിന്റെ നീലനിറംവിഷമായിരുന്നത്രെ.&lt;/p&gt;&lt;p&gt;തിരിച്ചറിയുംമുന്&zwj;പേ പടര്&zwj;ന്നിരുന്നു.ഹൃദയം പൊട്ടി മരിച്ചിരുന്നു.കഠാരയില്ലാതെ,കഴുത്ത് മുറുക്കാതെലാഘവത്തോടെയുള്ള കൊല.&lt;/p&gt;&lt;p&gt;തെളിവ് തിരഞ്ഞപ്പോള്&zwj;പൊഴിച്ചിട്ട ഒരു പടം മാത്രം.എവിടെയായിരിക്കും അത് ഇഴഞ്ഞു പോയിട്ടുണ്ടാകുക?&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കാടിറങ്ങുമ്പോള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;കയറിവന്നത് പോലെളുപ്പമല്ലകാടിറങ്ങിപ്പോകല്&zwj;.&lt;/p&gt;&lt;p&gt;ആരുമറിയാതാഴങ്ങളില്&zwj; ഇറങ്ങിയ വേരുകള്&zwj;മുകളിലേക്ക് തലനീട്ടി നിന്നതില്&zwj;പിണഞ്ഞു കാലിടറി വീണുപോയേക്കാം.&lt;/p&gt;&lt;p&gt;മരങ്ങളിലൂയലാടുന്ന പൂവള്ളികള്&zwj;ഉന്മത്തഗന്ധം പൊഴിച്ച്ഉയിരില്&zwj; മുറുകിപ്പുണര്&zwj;ന്നെന്നു വരാം.&lt;/p&gt;&lt;p&gt;സ്മൃതി ഞരമ്പുകള്&zwj; പടര്&zwj;ന്നഇലച്ചാര്&zwj;ത്തുകളുടെ നിഴല്&zwj; വീണ്വഴികളാകെ ഇരുള്&zwj; മൂടിയേക്കാം .&lt;/p&gt;&lt;p&gt;മുള്&zwj;വേലിപ്പടര്&zwj;പ്പുകള്&zwj; ഉടയാടകളില്&zwj; കൊളുത്തിപിന്നിലേക്ക് വലിച്ചുവെന്നു വരാം.&lt;/p&gt;&lt;p&gt;വനപുഷ്പഗന്ധം പേറുന്ന കാറ്റിന്&zwj;കരങ്ങള്&zwj;പിന്നിലൂടെ വന്ന് ലോലമായ്ഉടലിനെയാകെ വട്ടം പിടിച്ചെന്നിരിക്കാം.&lt;/p&gt;&lt;p&gt;മുറിച്ചു കടക്കാന്&zwj; നോക്കുന്തോറുംകാട്ടാറിനിടയിലെ പാറക്കൂട്ടങ്ങള്&zwj;പരിഭവങ്ങളുടെ നുര ചിറിത്തെറിപ്പിച്ചതില്&zwj;വഴുതി വീണെന്നിരിക്കാം.&lt;/p&gt;&lt;p&gt;മുന്നോട്ട് നടക്കുന്തോറും മണ്ണ്പാദങ്ങളെ ചുംബിച്ചു ചോപ്പിച്ച്വലിച്ചെടുക്കാനാവാത്തവിധംപുതഞ്ഞു പോയെന്ന് വരാം&amp;nbsp;&lt;/p&gt;&lt;p&gt;കയറിവരുമ്പോള്&zwj;അടയാളം വെക്കാന്&zwj; മറന്നതിനാല്&zwj;തിരിച്ചു പോവാനുള്ള വഴിഎന്നേക്കുമായടഞ്ഞ്ഹൃദയമുറക്കെ മിടിച്ചെന്നിരിക്കാം&lt;/p&gt;&lt;p&gt;നിഗൂഢരഹസ്യങ്ങളുറങ്ങുന്ന കാട്ടില്&zwj;പ്രണയപ്പച്ചയില്&zwj; തളിര്&zwj;ത്തമറ്റൊരു കാട് മുളച്ചേക്കാം.&lt;/p&gt;&lt;p&gt;കാറ്റിലുലഞ്ഞുംമഴയില്&zwj; തളിര്&zwj;ത്തുംവിടര്&zwj;ന്നും കരിഞ്ഞുംഋതുപ്പകര്&zwj;ച്ചകളില്&zwj;മാറിമാറിയങ്ങനെഒറ്റക്കാടായ് പടര്&zwj;ന്നേക്കാം.&lt;/p&gt;&lt;p&gt;കാടിറങ്ങുക അസാധ്യമാവാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/uragam-chilla-malayalam-poems-by-thasni-v-articleshow-dd0at50"/>
        </item>
        <item>
            <title><![CDATA['പിണറായി പ്രതിപക്ഷ നേതാവാകരുത്'; ഇഡിക്കെതിരായ ആക്രമണത്തിൽ സിപിഎമ്മിനെ വിമർശിച്ച് കവി സച്ചിദാനന്ദൻ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/pinarayi-should-not-become-the-opposition-leader-says-poet-k-satchidanandan-articleshow-hks7dky</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/pinarayi-should-not-become-the-opposition-leader-says-poet-k-satchidanandan-articleshow-hks7dky</guid>
            <pubDate>Thu, 28 May 2026 13:29:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഇടതുപക്ഷത്തെ തോൽപ്പിച്ചത് ഇടതുപക്ഷമാണ്. സാധാരണ ജനങ്ങളെ അവർ കൈവിട്ടു. സൈബർ ഇടങ്ങളിൽ അധിക്ഷേപവും അശ്ലീലവും പറയുന്നവർക്ക് ഇടതു തോൽവിയിൽ ചെറുതല്ലാത്ത പങ്കുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kspqxwxwer88t966hfr8xz1p,imgname-satchidanandan--1--1779953497020.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; പിണറായി പ്രതിപക്ഷ നേതാവ് ആകരുതെന്ന് കവി കെ. സച്ചിദാനന്ദൻ. പിണറായി പ്രതിപക്ഷ നേതാവാകുമെന്ന് താനും കരുതിയിരുന്നില്ല. ഊർജ്ജസ്വലനായ പ്രതിപക്ഷ നേതാവിനെ കണ്ടെത്തേണ്ടിയിരുന്നു. അങ്ങനെയൊരു ചിന്ത ഇപ്പോൾ പലർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഡിക്കെതിരായ സിപിഎം ആക്രമണത്തെ വിമർശിച്ചും സച്ചിദാനന്ദൻ രം​ഗത്തെത്തി. അന്വേഷണത്തെ ആക്രമണം കൊണ്ട് നേരിടരുതായിരുന്നു. ഇ ഡി നായാട്ടിനെ ന്യായീകരിക്കുന്നില്ല. പക്ഷേ എന്തുകൊണ്ട് അതിനെ സമാധാനമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും അസഹിഷ്ണുത തുടരുകയാണെങ്കിൽ കമ്മ്യൂണിസത്തിന് നിലനിൽപ്പുണ്ടാകില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഇടതുപക്ഷത്തെ തോൽപ്പിച്ചത് ഇടതുപക്ഷമാണ്. സാധാരണ ജനങ്ങളെ അവർ കൈവിട്ടു. സൈബർ ഇടങ്ങളിൽ അധിക്ഷേപവും അശ്ലീലവും പറയുന്നവർക്ക് ഇടതു തോൽവിയിൽ ചെറുതല്ലാത്ത പങ്കുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. 80-ാം ജന്മദിനത്തിൽ മാധ്യമപ്രവർത്തകരോട് സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.&lt;/p&gt;&lt;p&gt;പിണറായിയുടെ അധിക പരസ്യം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. കൊവിഡ് കാലത്തൊക്കെ രക്ഷിച്ച മന്ത്രിമാർ ഉണ്ടായിരുന്നിട്ടും പിണറായിയെ മാത്രം ഉയർത്തിക്കാട്ടി. ആളുകൾ ഇതെല്ലാം തുറന്നു വച്ചു കാണുന്നുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തെറ്റുപറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇഡി അന്വേഷണത്തെ സത്യം കൊണ്ടാണ് നേരിടേണ്ടത്. സത്യത്തെ ഭയമുണ്ട് എന്ന തരത്തിലായി പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/pinarayi-should-not-become-the-opposition-leader-says-poet-k-satchidanandan-articleshow-hks7dky"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : രുഗ്മിണി, സൂര്യ സരസ്വതി എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/rugmini-chilla-malayalam-short-story-by-soorya-saraswathy-articleshow-k18geo3</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/rugmini-chilla-malayalam-short-story-by-soorya-saraswathy-articleshow-k18geo3</guid>
            <pubDate>Mon, 15 Jun 2026 13:46:30 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് സൂര്യ സരസ്വതി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Soorya Saraswathy&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv55hhez5wwcj74aw09jetf8,imgname-800bc84b-8545-434e-9c5e-420ac45560f8-1781511275999.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;രുഗ്മിണി&lt;/strong&gt;&lt;/p&gt;&lt;p&gt;മഴപെയ്തുതോര്&zwj;ന്ന് ഏറെക്കഴിഞ്ഞിരുന്നു. വേലിപ്പടര്&zwj;പ്പിലെ ചെമ്പരത്തിച്ചെടിയില്&zwj; തങ്ങിനിന്നിരുന്ന അവസാനതുള്ളിയും നിലത്തേക്ക് ഊര്&zwj;ന്നുവീണു. ചുണ്ടിലെരിയുന്ന ബീഡിപ്പുകയില്&zwj;നിന്നും ഉയരുന്ന ചാര നിറമുള്ള പുകകൊണ്ട് മേഘങ്ങളെ ഉണ്ടാക്കുകയായിരുന്നു രുഗ്മിണിയപ്പോള്&zwj;.&lt;/p&gt;&lt;p&gt;ഉമ്മറപ്പടിയില്&zwj; ചാരി ആസ്വദിച്ച് പുകവലിക്കുന്നതിനിടയില്&zwj; രുഗ്മിണി പുറത്തേയ്ക്കുനോക്കി. സന്ധ്യ മയങ്ങിക്കഴിഞ്ഞിരിക്കുന്നു. ശ്മശാനത്തില്&zwj; ഉച്ചയ്ക്ക് ദഹിപ്പിച്ച മൃതദേഹത്തിന്റെ ഗന്ധം ഇനിയും പൂര്&zwj;ണ്ണമായും മാറിയിട്ടില്ല.&lt;/p&gt;&lt;p&gt;'ഇനി അടുത്തത് എപ്പോഴാണാവോ ' രുഗ്മിണി സ്വയം പറഞ്ഞുകൊണ്ട് വീണ്ടും അസ്വസ്ഥതയോടെ പുറത്തേയ്ക്കു നോക്കി. സന്ധ്യയുടെ ചോര വറ്റിക്കറുത്ത മുഖത്ത് അവളുടെ ചുവന്ന മൂക്കുത്തിയുടെ തിളക്കം പ്രകാശം പരത്തി.&lt;/p&gt;&lt;p&gt;വേലി മൂടിക്കിടന്ന ചെമ്പരത്തിക്കാട് വകഞ്ഞുമാറ്റി മുറ്റത്തേയ്ക്ക് നടന്നുവന്ന ആളെക്കണ്ട് രുഗ്മിണിയുടെ മുഖം പ്രസന്നമായി.&lt;/p&gt;&lt;p&gt;'നീയെന്താ കിണ്ണാ ഇത്രയും വൈകിയത്'- അവള്&zwj; പരിഭവിച്ചു .&lt;/p&gt;&lt;p&gt;'കടേല് നല്ല തിരക്കുണ്ടാരുന്നു രുഗ്മിണിയേച്ചി, മേലെ കാവിലെ ഉത്സവമല്ലേ അടുത്ത ദേശത്തുനിന്നുള്ള കുടിയന്മാരും ഒണ്ടേ'- കിണ്ണന്&zwj; എന്ന് വിളിപ്പേരുള്ള കൃഷ്ണന്&zwj; അതും പറഞ്ഞു തെളിഞ്ഞു ചിരിച്ചു. അവന്&zwj; കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി ഇറയത്തേക്കുവച്ചു&lt;/p&gt;&lt;p&gt;'രുഗ്മിണി ചേച്ചി ഉത്സവത്തിന് പോണില്ലേ'-കൃഷ്ണന്&zwj; വെറുതെ ലോഹ്യം ചോദിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;'ഓ'- രുഗ്മിണി അലക്ഷ്യമായി മൂളി. ചുടുകാട്ടില്&zwj; വരുന്ന ശവങ്ങള്&zwj;ക്ക് കാവല്&zwj; നില്&zwj;ക്കുക അതിനെ ദഹിപ്പിക്കുക അതില്&zwj;ക്കവിഞ്ഞൊന്നും രുഗ്മിണിയുടെ ജീവിതത്തില്&zwj; ഇല്ലല്ലോയെന്ന് കൃഷ്ണന്&zwj; മനസ്സിലോര്&zwj;ത്തു.&lt;/p&gt;&lt;p&gt;രുഗ്മിണി ചാരായക്കുപ്പിയുമെടുത്ത് അകത്തു കയറി വാതിലടച്ചു. വര്&zwj;ഷം പത്തിരുപതായി രുഗ്മിണി ശ്മശാനത്തിലെ പണി തുടങ്ങിയിട്ട്. അതിലും കൂടുതല്&zwj;ക്കാലമായി ചാരായം കുടിച്ചു തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്&zwj; രുഗ്മിണിയെ കെട്ടിക്കൊണ്ടുവന്ന കാലം മുതല്&zwj;. ആദ്യമൊക്കെ രുഗ്മിണിക്കു മടിയായിരുന്നു. കെട്ടിയോന്റെ നിര്&zwj;ബന്ധം കാരണം കുടി തുടങ്ങി. പിന്നെ അതൊരു ശീലമായി. രുഗ്മിണിയുടെ ഭര്&zwj;ത്താവിന് ശ്മശാനത്തിലെ പണി ആയിരുന്നു. അയാള്&zwj; മരിച്ചതില്&zwj;പ്പിന്നെയാണ് രുഗ്മിണി ആ തൊഴില്&zwj; ഏറ്റെടുത്തത്.&lt;/p&gt;&lt;p&gt;രുഗ്മിണിയുടെ കെട്ടിയോന്റത് ഒരു അപമൃത്യ ആയിരുന്നു. ചാരായ ഷാപ്പിലെ വഴക്കിനിടയില്&zwj; നടന്ന കത്തിക്കുത്തില്&zwj; അയാള്&zwj; മരിക്കുമ്പോള്&zwj; രുഗ്മിണിക്ക് ഇരുപത്തിഞ്ചില്&zwj; താഴെയും ഏക മകന് നാലും ആയിരുന്നു പ്രായം. നല്ല മെയ്ക്കരുത്തും മനക്കരുത്തമുള്ള രുഗ്മിണിക്കു ഭര്&zwj;ത്താവിന്റെ മരണം അത്ര വലിയ ആഘാതമൊന്നും ഉണ്ടാക്കിയില്ല.&lt;/p&gt;&lt;p&gt;പിന്നീടൊരു തുലാവര്&zwj;ഷപെരുമഴക്കാലത്താണ് രുഗ്മിണിയുടെ പത്തു വയസ്സായ മകനെ പെട്ടന്നൊരു ദിവസം കാണാതായത്. മഴ രൗദ്ര ഭാവത്തില്&zwj; ആര്&zwj;ത്തലച്ചു പെയ്തതതിനേക്കാള്&zwj; ഉച്ചത്തില്&zwj; രുഗ്മിണി അലമുറയിട്ടു. നനച്ചുവിറച്ചു കിടന്ന വഴികളിലൂടെ മകനെ തിരഞ്ഞ് ഭ്രാന്തിയെപ്പോലെ ഓടി നടന്നു. പിന്നെ നനഞ്ഞൊട്ടിയ പഴന്തുണിപോലെ വീടിന്റെ മൂലയില്&zwj; തളര്&zwj;ന്നു വീണു. തോട്ടുവരമ്പിലൂടെ നടന്നപ്പോള്&zwj; അവന്&zwj; കാല്&zwj; തെറ്റി വെള്ളത്തില്&zwj; വീണെന്നും കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്&zwj; അവന്റെ ജഡം കിഴക്കന്&zwj; മലയോരത്തെവിടെയെങ്കിലും അടിഞ്ഞുകാണുമെന്നും ആളുകള്&zwj; വിശ്വസിച്ചു.&lt;/p&gt;&lt;p&gt;എങ്കിലും രുഗ്മിണി മകന് വേണ്ടി കാത്തിരുന്നു. നീല നിറത്തില്&zwj; വലിയ മറുകുള്ള അവന്റെ മുഖം ഓര്&zwj;മ്മയില്&zwj; വരുമ്പോഴൊക്കെ രുഗ്മിണിയുടെ നെഞ്ചില്&zwj; തീക്കാറ്റുവീശി. പതിയ പതിയെ രുഗ്മിണി അതിനോടും പൊരുത്തപ്പെട്ടു. മനസ്സ് കുറച്ചുകൂടി കല്ലായി.&lt;/p&gt;&lt;p&gt;പ്രായഭേദമന്യേ ശ്മശാനത്തിലെ ചിതയില്&zwj; എരിഞ്ഞുതീരുന്ന മൃതദേഹങ്ങളെ രുഗ്മിണി നിര്&zwj;വികാരയായി നോക്കി നിന്നു. ആത്മാവ് സ്വതന്ത്രമായി അവരവരുടെ ഇടങ്ങളിലേക്കു പോകുന്ന ഇടവേളകളില്&zwj; ചിലര്&zwj; അവളോട് സംസാരിച്ചു . ചുരുക്കം ചിലര്&zwj; അവള്&zwj;ക്കൊപ്പം അവളുടെ വീട്ടിലേക്കു പോയി. ചാരായത്തിന്റെ ലഹരി തലയ്ക്കുപിടിച്ച രാത്രികളില്&zwj; രുഗ്മിണി അവരോട് സംസാരിച്ചു. ഒറ്റപ്പെടലിന്റെ വേദനയില്&zwj; ആത്മഹത്യ ചെയ്തവര്&zwj; അതുപറഞ്ഞു കരഞ്ഞപ്പോള്&zwj; രുഗ്മിണി അവരെ നോക്കി പരിഹസിച്ചു ചിരിച്ചു. സ്വന്തം ജീവിതം അവര്&zwj;ക്കുമുന്നില്&zwj; തുറന്നു കാട്ടി അവരെ പുച്ഛിച്ചു. ആത്മാക്കള്&zwj; ലഞ്ജയോടെ തല താഴ്ത്തി. എങ്കിലും ചില രാത്രികളില്&zwj; രുഗ്മിണി നിയന്ത്രണം വിട്ടുകരഞ്ഞു. വെള്ളമൊഴിച്ചു കെടുത്തിയിട്ടും അണയാത്ത ഒരു കനല്&zwj; രുഗ്മിണിയുടെ നെഞ്ചില്&zwj; നീറിപ്പുകഞ്ഞു.&lt;/p&gt;&lt;p&gt;മഴതോര്&zwj;ന്ന് വിളറിയ മഞ്ഞ പ്രകാശം പരന്ന ഒരു വൈകുന്നേരമായിരുന്നു അന്ന്.&lt;/p&gt;&lt;p&gt;ഉച്ചമയക്കത്തില്&zwj;നിന്നുണര്&zwj;ന്ന് ഇളം തിണ്ണയിലുരുന്ന് ആലസ്യത്തോടെ പുറത്തേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു രുഗ്മിണി. വേലിക്കലെ ചെമ്പരത്തിച്ചെടികളില്&zwj; മഴത്തുള്ളികള്&zwj; മുത്തുകള്&zwj; പോലെ തിളങ്ങി. വേലിക്കപ്പുറത്തെ ഇടവഴിയില്&zwj; ചുവന്നു കലങ്ങിയ മഴ വെള്ളത്തില്&zwj; ഒരു കാക്ക കുളിക്കുന്നു&lt;/p&gt;&lt;p&gt;'രുഗ്മിണി ചേച്ചി ' കിണ്ണന്&zwj; നീട്ടിവിളിച്ചുകൊണ്ട് വേഗത്തില്&zwj; നടന്നുവന്ന് കയ്യിലിരുന്ന കുപ്പി തിണ്ണയിലേക്കുവച്ചു. 'വേഗം ചെല്ലൂ രുഗ്മിണിച്ചേച്ചി, ഒരു ശവം കൊണ്ടു വന്നിട്ടുണ്ട്.'&lt;/p&gt;&lt;p&gt;'മനുഷ്യനെ മെനക്കെടുത്താന്&zwj;, നാശം'- രുഗ്മിണി പിറുപിറുത്തുകൊണ്ട് കുപ്പിയുമെടുത്ത് അകത്തേയ്ക്കുനടന്നു.&lt;/p&gt;&lt;p&gt;അകലെനിന്നേ രുഗ്മിണി കണ്ടു ആംബുലന്&zwj;സില്&zwj; ചാരി നില്&zwj;ക്കുന്ന പൊലീസുകാരെ.&lt;/p&gt;&lt;p&gt;ഏതോ അനാഥപ്രേതം കുഴിച്ചിടാന്&zwj; വന്നിരുക്കുവാണല്ലോ രുഗ്മിണി മനസ്സിലോര്&zwj;ത്തു. ആംബുലന്&zwj;സില്&zwj; നിന്നിറക്കിയ ശരീരത്തിന്റെ ശിരസ്സ് മൂടിയിരുന്ന വെള്ളത്തുണി മാറ്റിയപ്പോള്&zwj; രുഗ്മിണി ഞെട്ടിപ്പോയി.&lt;/p&gt;&lt;p&gt;അവളുടെ മനസ്സില്&zwj; ഒരു തീമഴ ആര്&zwj;ത്തിരമ്പി.&lt;/p&gt;&lt;p&gt;മുഖത്ത് നീലനിറത്തില്&zwj; വലിയ മറുകുണ്ടായിരുന്ന ഒരാളിന്റെ ആത്മാവ് പശ്ചാതാപത്തോടെ അന്ന് രുഗ്മിണിയോടൊപ്പം വീട്ടിലേക്കു നടന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/rugmini-chilla-malayalam-short-story-by-soorya-saraswathy-articleshow-k18geo3"/>
        </item>
        <item>
            <title><![CDATA[Malayalam Poem: പലായനത്തിന്റെ രണ്ട് കവിതകള്‍]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-palayanathinte-kavithakal-by-sujesh-pp-articleshow-mis1u3f</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-palayanathinte-kavithakal-by-sujesh-pp-articleshow-mis1u3f</guid>
            <pubDate>Sat, 09 May 2026 14:27:26 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് സുജേഷ് പി പി എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sujesh PP&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr5ywy0mm54pxkx4xa8dk14e,imgname-2c0b5f63-0f55-423a-99ec-11eb9efd5d2b-1778316638228.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;പലായനത്തിന്റെ രണ്ട് കവിതകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഹേ കപ്പല്&zwj; യാത്രക്കാരാനീ ഉപേക്ഷിച്ച തുറമുഖങ്ങളിലെമരങ്ങളെല്ലാം പൂവിട്ടിരിക്കുന്നു&lt;/p&gt;&lt;p&gt;നിന്റെ കടല്&zwj; യാത്രയുടെവേഗതയെകാറ്റുകൊണ്ട് അളക്കുന്നു&lt;/p&gt;&lt;p&gt;നിന്റെ മീനുകള്&zwj;ക്കുള്ളപ്രണയപാരിതോഷികങ്ങളെകടലിന്റെ ആഴത്തിലുള്ളകവിതപോലെ എഴുതിസൂക്ഷിച്ചിട്ടുണ്ടൊരുപകല്&zwj;,&lt;/p&gt;&lt;p&gt;നീ നിന്റെ കപ്പലിനെഉപേക്ഷിച്ചേക്കുക&lt;/p&gt;&lt;p&gt;കരയില്&zwj; യുദ്ധം പുറപ്പെട്ടിട്ടുണ്ട്ആകാശമിനിയും ചുവക്കുംകുട്ടികള്&zwj; പലായനത്തിന്റെതോണിയുണ്ടാക്കും,&lt;/p&gt;&lt;p&gt;പ്രീയപ്പെട്ട കപ്പല്&zwj; യാത്രക്കാരാഒരുകുപ്പി ഉപ്പുവെള്ളം ശേഖരിച്ചേക്കുക&lt;/p&gt;&lt;p&gt;മുറിവിനും പ്രണയത്തിനുംഉപ്പു പോലെമറ്റൊരും ലവണവും മഴയുമില്ല&lt;/p&gt;&lt;p&gt;പ്രീയപ്പെട്ട കപ്പല്&zwj;യാത്രക്കാരാനിന്റെ തുഴയ്ക്കുള്ളപല്&zwj;ച്ചക്രങ്ങളെഉപേക്ഷിച്ചേക്കുക&lt;/p&gt;&lt;p&gt;ജലത്തിന്റെ ഇന്ദ്രിയങ്ങളില്&zwj;സാന്ദ്രതയുടെ സ്പര്&zwj;ശനങ്ങളില്&zwj;നിന്റെ കാല്&zwj; തൊട്ട് നനയേണ്ടതുണ്ട്&lt;/p&gt;&lt;p&gt;കരയുടെ യുദ്ധംകപ്പലിന്റെ യുദ്ധം&lt;/p&gt;&lt;p&gt;തുറമുഖത്തെ കാവല്&zwj;ക്കാരല്ലാംകുട്ടികളുടെ വേഷമണിയുന്നു&lt;/p&gt;&lt;p&gt;കടത്തിവിടേണ്ട അമ്മമാരെഅവര്&zwj;ക്കിനിയും കാത്തിരിക്കേണ്ടതുണ്ട്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;രണ്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;പലായനത്തിന്റെ തുറമുഖങ്ങളില്&zwj;അനേകം കുട്ടികളുടെ ബാഗുകള്&zwj;ഉപേക്ഷിച്ചിരിക്കുന്നു&lt;/p&gt;&lt;p&gt;പേരറിയാത്തതില്&zwj; നിന്ന്അരിക് കീറിയ പെന്&zwj;സില്&zwj;രാജ്യത്തിന്റെ അടയാളമാകുന്നു&lt;/p&gt;&lt;p&gt;ഒരു പാക്കറ്റ് റൊട്ടിക്ക്,ഒരു പാക്കറ്റ് തൈരിന് ,ഒരു കുപ്പിവെള്ളത്തിന്അവരെല്ലാം കടല്&zwj; കടന്നിരിക്കുന്നു&lt;/p&gt;&lt;p&gt;മരങ്ങള്&zwj; കുട്ടികള്&zwj;ക്ക് വേണ്ടിതലതാഴ്ത്തിയിരിക്കുന്നു&lt;/p&gt;&lt;p&gt;താഴ്ന്ന ചില്ലയിലെവയലറ്റ് പൂക്കള്&zwj;കടല്&zwj; കടന്ന കുട്ടികളുടെഉടുപ്പു പോലെ കരഞ്ഞുറങ്ങിപ്പോയി&lt;/p&gt;&lt;p&gt;അടുത്ത മണിക്കൂറിലൊരുകപ്പല്&zwj;തുറമുഖത്ത് എത്തേണ്ടതുണ്ട്&lt;/p&gt;&lt;p&gt;പ്രീയപ്പെട്ട കപ്പല്&zwj; യാത്രക്കാരെകപ്പലിന്റെ മുകള്&zwj;ത്തട്ടിലെവിശേഷപ്പെട്ട പൂവിലുണ്ട്യുദ്ധമവസാനിപ്പിക്കാനുള്ളകുട്ടികളുടെ ഒസ്യത്ത്&lt;/p&gt;&lt;p&gt;അതിന്റെ രണ്ട് മടക്കുകളിലൊന്നില്&zwj;സൂര്യന്&zwj; മഞ്ഞ വിത്തുകളെസൂക്ഷിക്കാന്&zwj; ഏല്പിച്ചിട്ടുണ്ട്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-palayanathinte-kavithakal-by-sujesh-pp-articleshow-mis1u3f"/>
        </item>
        <item>
            <title><![CDATA['ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും'; ദീപയടിയെ മീരയടി എന്ന് പറയുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കെ.ആര്‍. മീര]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/kr-meera-reply-on-plagarism-allegation-of-her-kalachi-novel-articleshow-n37wbxv</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/kr-meera-reply-on-plagarism-allegation-of-her-kalachi-novel-articleshow-n37wbxv</guid>
            <pubDate>Fri, 05 Jun 2026 17:20:24 +0530</pubDate>
            <description><![CDATA[കാലിച്ചി, സിൻ നോവൽ വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ. മീര. എത്ര പ്രശ്നങ്ങളുണ്ടായാലും എഴുത്ത് തുടരുമെന്നും, അഭിപ്രായം പറയുന്ന സ്ത്രീകളെ നിശബ്ദരാക്കാനാണ് കാലങ്ങളായുള്ള ശ്രമമെന്നും അവർ പറഞ്ഞു. ഇടതുപക്ഷത്തോടുള്ള തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ മീര, മാധ്യമങ്ങൾക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktbsxctw3bm407qz58e1gb0b,imgname-kr-meera-1780660220764.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; കാലിച്ചി, സിൻ നോവൽ വിവാ​ദത്തിൽ പ്രതികരണവുമായി കെ.ആർ. മീര. എയറിൽ നിൽക്കുന്ന സമയമാണെന്നും എല്ലാക്കാലത്തും എയറിൽ നിന്നാണ് എഴുതിയതെന്നും അവര്&zwj; പറഞ്ഞു. ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും. എത്ര പ്രശങ്ങൾ ഉണ്ടായാലും എഴുത്ത് തുടരുമെന്നും ഞങ്ങളെ പോലെ ഉള്ളവരോട് ചേർന്ന് നിൽക്കാൻ സാധിക്കുന്നത് ഇടതുപക്ഷത്തിനാണെന്നും അവർ പറഞ്ഞു. അതുകൊണ്ടാണ് ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്നത്. എഴുത്തുകാർക്ക് രാഷ്ട്രീയം പറയാമോ എന്നാണ് ചോദിക്കുന്നത്. കലാച്ചി കടുത്ത പ്രയത്നമെടുത്ത് എഴുതിയ പുസ്തകം. ദീർഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലം. അഭിപ്രായം പറയുന്ന സ്ത്രീകളെ നിശബ്ദരാക്കാനാനാണ് കാലളങ്ങളായുള്ള ശ്രമമെന്നും മീര വ്യക്തമാക്കി.&amp;nbsp;&lt;/p&gt;&lt;p&gt;അനുകരണ വിവാദങ്ങളിൽ പുരുഷന്മാരുടെ പേര് പറയില്ല. പകരം ദീപയടി എന്ന് പറയും. ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് കവിത പ്രസിദ്ധീകരിപ്പിച്ചു. ഒടുവിൽ ചതിക്കപ്പെട്ടയാൾ ശിക്ഷിക്കപ്പെടുന്നു. ചതിച്ചയാളോട് ചോദ്യമില്ലെന്നും മീര പറഞ്ഞു. ജീവിതകാലം മുഴുവൻ ബാഡ്ജ് കുത്തി കൊടുത്തു. ദീപയടിയെ മീരയടി എന്ന് പറയുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ഞാൻ എഴുതിയ പുസ്തകങ്ങൾ നോക്കാമെന്നും അവർ പറഞ്ഞു. മാധ്യമങ്ങൾക്ക് എതിരെയും രം​ഗത്തെത്തി.&amp;nbsp;&lt;/p&gt;&lt;p&gt;മാധ്യമ അധർമ്മമാണ് നടക്കുന്നത്. അനാവശ്യമായ കാര്യങ്ങൾ ആഘോഷമാക്കുന്നു. മാധ്യമപ്രവർത്തകർ മനുഷ്യത്വത്തോടെയാണ് മുൻകാലങ്ങളിൽ എഴുത്തുകാരെ സമീപിച്ചിരുന്നത്. വിശ്വസിക്കാൻ ഇഷ്ടമുള്ളത് വിശ്വസിക്കുമെന്നും പറഞ്ഞു. എന്റെ പുസ്തകങ്ങൾ എനിക്ക് വേണ്ടി സംസാരിക്കും. ഇടതുപക്ഷത്തിന് ഒരു പ്രത്യയശാസ്ത്രം ഉണ്ട്. വെറുപ്പിന്റെ ആശയത്തെ എങ്ങനെ എഴുത്തുകാർക്ക് പിന്തുണയ്ക്കാനാകും. എന്ത് കൊണ്ട് എഴുതിയില്ല എന്ന ഭാവി തലമുറയുടെ ചോദ്യങ്ങളെ മാത്രമെ ഭയമുള്ളൂ. മറ്റൊന്നിനെയും ഭയമില്ല. എന്റേതായ ഒരു വേദനയെ പറ്റി സ്വാർത്ഥയാകാൻ എനിക്കാവില്ല. ഇനി വരുന്ന എഴുത്തുകാരികളെ വെറുതെ വിടൂവെന്നും മീര പറഞ്ഞു. എഴുത്തുകാരോട് കുറച്ച് കൂടി അനുകമ്പ ഉള്ളവരാകൂവെന്നും ഇനി ഒരു 20 പുസ്തകം കൂടി എഴുതണമെന്നുണ്ടെന്നും അവർ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/kr-meera-reply-on-plagarism-allegation-of-her-kalachi-novel-articleshow-n37wbxv"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : നാരങ്ങാ മിട്ടായിയുടെ രുചി, ഷിഫാന സലിം എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-naranga-mitayiyude-ruchi-short-story-by-shifana-salim-articleshow-rqcfz8v</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-naranga-mitayiyude-ruchi-short-story-by-shifana-salim-articleshow-rqcfz8v</guid>
            <pubDate>Sat, 09 May 2026 14:30:57 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ഷിഫാന സലിം എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Short Story by Shifana Salim&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr5yvnrnstvj76dvmshwjjjb,imgname-434cda23-0ff5-4e31-a226-22b3fe06306a-1778316597012.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നാരങ്ങാ മിട്ടായിയുടെ രുചി&lt;/strong&gt;&lt;/p&gt;&lt;p&gt;നാരങ്ങാ മിട്ടായിയുടെ രുചിയായിരുന്നു അവളുടെ ഉമിനീരിന്, അവളുടെ ഓരോ അധരങ്ങള്&zwj; ചുംബിക്കുമ്പോഴും എനിക്ക് ചെറുപ്പത്തില്&zwj; ജാനു വാങ്ങിച്ചു തന്ന രണ്ടു പൈസയുടെ നാരങ്ങാ മിട്ടായി ഓര്&zwj;മ വന്നു.&lt;/p&gt;&lt;p&gt;ജാനു സുന്ദരിയായിരുന്നു, വിശന്നു വലഞ്ഞു ഞാനൊരു പട്ടിയെ പോലെ അവളുടെ അടുക്കളക്കരികില്&zwj; പോകുമ്പോഴെല്ലാം, കൊറച്ചെങ്കിലും വറ്റുള്ള കഞ്ഞി തന്നത് എനിക്കവളാണ്. അവളെന്ന് പറയാന്&zwj; പാടില്ലെന്ന് കൂടെ വന്ന ചാത്തന്&zwj; പറഞ്ഞ മുതലാണ് പല്ലു പൊന്തിയ വിളര്&zwj;ത്ത ചുണ്ടുള്ള ജാനുവിനെ ഞാന്&zwj; ''ജാനുവേച്ചി'' എന്ന് വിളിക്കാന്&zwj; തുടങ്ങിയത്.&lt;/p&gt;&lt;p&gt;ഒറ്റക്ക് താമസിക്കുന്ന ജാനുവിന് മക്കളില്ലായിരുന്നു , എന്നെ കാണുമ്പോഴെല്ലാം അവരെന്റെ തലയില്&zwj; തലോടി. ''കുപ്പി പാട്ട പഴയ പാത്രങ്ങള്&zwj; വില്&zwj;ക്കാനുണ്ടോന്ന്'' ചോദിച്ചു ഞാനാര്&zwj;ക്കുമ്പോഴെല്ലാം അവരെനിക്ക് എന്തെങ്കിലും തിന്നാന്&zwj; തന്നു. ഇടക്ക് പൈസ വാങ്ങിക്കാതെ ചെറിയ പൊട്ടിയ പാട്ടകളും ചുളുങ്ങിയ കുടുക്കകളും തന്നു. പിന്നെ വല്ലപ്പോഴുമൊക്കെ മഞ്ഞ നിറത്തിലുള്ള നാരങ്ങാ മുട്ടായിയും തന്നു. ചാത്തന്&zwj; അപ്പോഴെല്ലാം എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു.&lt;/p&gt;&lt;p&gt;അത് കൊണ്ടാണ് അവളെ ഉമ്മ വെച്ചപ്പോഴെല്ലാം എനിക്ക് നാരങ്ങാ മുട്ടായിയുടെ മണത്തിനൊപ്പം ജാനുവിനെ കൂടി ഓര്&zwj;മ വന്നത്.&lt;/p&gt;&lt;p&gt;കുട്ടിത്തം ഓടി കടന്നു പോയി. ഒന്നും രണ്ടും സമ്പാദിച്ചു അന്ന് വയനാട്ടിലേക്ക് കുടിയേറി പാര്&zwj;ത്തവരുടെ കൂട്ടത്തില്&zwj; പെട്ട് പോയ ഞാന്&zwj; പിന്നെ കൃഷി തുടങ്ങുന്നതും കച്ചവടക്കാരനാകുന്നതുമെല്ലാം പിന്നെയാണ്.&lt;/p&gt;&lt;p&gt;അങ്ങനെയൊരു പെണ്ണും കെട്ടി രണ്ട് കുട്ടികളുമായി നാല്പതിന്റെ നിറവില്&zwj; നില്&zwj;ക്കുമ്പോഴാണ്&lt;/p&gt;&lt;p&gt;ബസില്&zwj; വെച്ച് ഞാനവളെ കാണുന്നത്. മഞ്ഞ സാരിയുടുത്ത ആ പെണ്&zwj;കിടാവ് എന്റെയടുത്തിരുന്നു. കോഴിക്കോടേക്ക് ടിക്കറ്റ് എന്ന് കണ്ടക്ടറോട് പറഞ്ഞപ്പോള്&zwj; അവളുടെ മുന്നിലെ രണ്ടു പല്ലുകള്&zwj;ക്കിടയിലൂടെ തുപ്പല്&zwj; മുന്&zwj;പിലേക്ക് തെറിച്ചു, അപ്പോഴാണ് നാരങ്ങാ മിട്ടായിയുടെ മണമുള്ള മറ്റൊരു പെണ്ണിനെ ഞാന്&zwj; കാണുന്നത്. വെളുത്തു മെലിഞ്ഞ ചെറുതായി പല്ലു പൊന്തിയ അവളെ കണ്ടപ്പോള്&zwj;,&lt;/p&gt;&lt;p&gt;അവളെ എനിക്ക് മൂപ്പെത്താത്ത പ്രായത്തില്&zwj; സ്&zwnj;നേഹം തോന്നിയ ജാനുവിനെ ഓര്&zwj;മ വന്നു.&lt;/p&gt;&lt;p&gt;അങ്ങനെയാണ് അവളോട് മിണ്ടിയും പറഞ്ഞും നാല് മാസക്കാലത്തിനു ശേഷം ഞാനവളെ ഈ ലോഡ്ജില്&zwj; കൊണ്ട് വരുന്നത്. ബസില്&zwj; നിന്നിറങ്ങുന്നതിന് മുന്&zwj;പേ ഞാനവളെ നോക്കിയിരുന്ന് അനുരാഗ പൂര്&zwj;വം ചിരിച്ചത് കൊണ്ടായിരിക്കണം അവളെനിക്ക് ഞാന്&zwj; ചോദിച്ചപ്പോഴേ ഇറങ്ങുമ്പോ നമ്പര്&zwj; തന്നു.&lt;/p&gt;&lt;p&gt;ഇടക്കെല്ലാം ഞാനവളെ വിളിച്ചു, രണ്ടു കുട്ടികളുടെ തന്തയാണ് ഞാനെന്ന് മറച്ചു വെച്ച്, പൊന്നെ പ്രാണനെ എന്ന് കുറുകി, കോഴിക്കോടിലെ കടലാഴങ്ങളുടെ തീരത്തു വെച്ചു ഞങ്ങള്&zwj; സൂര്യാസ്തമയം കണ്ടു, ഐസ്&zwnj;ക്രീം കഴിച്ചു. അങ്ങനെ അവളുടെ വിശ്വാസത്തിന്റെ അവസാനത്തെ കണികയും നേടിയതിനു പിന്നാലെയാണ്, പുഷ്പം ലോഡ്ജില്&zwj; ഞാന്&zwj; മുറിയെടുത്തു അവളെ വിളിപ്പിച്ചത്.&lt;/p&gt;&lt;p&gt;വാതില്&zwj; തുറന്ന പാടെ ഞാനവളെ ചുംബിച്ചു നാരങ്ങാ മിട്ടായിയുടെ മണം..ജാനുവിന്റെ മണം..ഞാന്&zwj; വലിച്ചെടുത്തു. ആ ചുംബനത്തിന് ശേഷം, അവളുടെ കണ്ണുകളില്&zwj; കണ്ണുനീര്&zwj; നിറയുന്നതും വിക്കി വിക്കി അവള്&zwj; എന്തൊക്കെയോ കരയുകയും പറയുകയും ചെയ്യുന്നത് ഞാന് കേട്ടു.&lt;/p&gt;&lt;p&gt;'എന്റെ ജീവിതത്തില്&zwj; ആരുമെന്നെ ഇത്ര സ്&zwnj;നേഹിച്ചിട്ടില്ല.. എന്നെ പൊന്നെ യെന്നോ പ്രാണനെ യെന്നോ വിളിക്കാന്&zwj; ഒരു മനുഷ്യന്&zwj; വരുമെന്ന് കൂടി ഞാന്&zwj; വിചാരിച്ചില്ല.. ഇനിയിപ്പോ നിങ്ങളെന്നെ പറ്റിക്കയാണെങ്കില്&zwj; കൂടി, നിങ്ങളെ ഞാന്&zwj; സ്&zwnj;നേഹിക്കുന്നു..നിങ്ങളുടെ കുഞ്ഞിനെ ഗര്&zwj;ഭം ധരിക്കാന്&zwj; ഞാനാഗ്രഹിക്കുന്നു.'&lt;/p&gt;&lt;p&gt;അവള്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;ഇളം നീല സാരിയില്&zwj; പൂക്കളുള്ള കൊലുന്നനെയുള്ള അവളെന്റെ മുന്നില്&zwj; നിന്ന് കരഞ്ഞപ്പോള്&zwj; ഞാന്&zwj; ജാനുവിനെ ഓര്&zwj;ത്തു.&lt;/p&gt;&lt;p&gt;ജാനൂന്റെ വീട്ടിന്ന് ഔസേപ്പിനെ പിടിച്ചെയെന്നുള്ള നട്ടപ്പാതിരയ്ക്കുള്ള കൂവലോര്&zwj;ത്തു,&lt;/p&gt;&lt;p&gt;ഉറക്കം മറന്ന് രാത്രി രണ്ടു മണിക്ക് കൊറേ മനുഷ്യര്&zwj; മേല്&zwj;മുണ്ടില്ലാത്ത ജാനുവിനെ കുറ്റ വിചാരണ ചെയ്തതോര്&zwj;ത്തു, ഔസെപ്പിന്റെ കെട്ടിയോള്&zwj; അവളുടെ കരണം നോക്കി അടിച്ച അടികളോര്&zwj;ത്തു.&lt;/p&gt;&lt;p&gt;ഇപ്പൊ നിങ്ങള്&zwj;ക്കെന്നെ സ്&zwnj;നേഹമാണെന്ന് പറയുന്നില്ലേയെന്ന് നിങ്ങള്&zwj; പറഞ്ഞ കെട്ടു താലി ഇവര്&zwj;ക്ക് മുന്&zwj;പില്&zwj; വെച്ചു കെട്ടുന്നില്ലേയെന്ന് തലകുനിച്ചു നില്&zwj;ക്കുന്ന ഔസേപ്പിനോട് കണ്ണില്&zwj; കണ്ണീരുമായി ചോദിച്ച ജാനുവിനെയോര്&zwj;ത്തു. പിറ്റേന്ന് മുതല്&zwj; അനാഥയായ അവളുടെ വീടിനെയോര്&zwj;ത്തു..&lt;/p&gt;&lt;p&gt;അത് വരെ വീര്&zwj;ത്തു പൊട്ടാനിരുന്ന എന്റെ ഉദ്ധാരണം താനെ കാറ്റഴിച്ചു വിട്ട ബലൂണ് പോലെയായി,&lt;/p&gt;&lt;p&gt;അവളുടെ കണ്ണ് നീര് തുടച്ചു ഞാന്&zwj; വാതില്&zwj; തുറന്നു കൊടുത്തു, അപ്പോള്&zwj; അവള്&zwj; എനിക്ക് മറ്റൊരു ജാനു ആവണ്ടായിരുന്നു, എനിക്ക് മറ്റൊരു ഔസേപ്പും ആകണ്ടായിരുന്നു.&lt;/p&gt;&lt;p&gt;സാരി വലിച്ചു ചുറ്റി അവള്&zwj; എന്റെ മുന്നിലൂടെ നടന്നു പോയി.. തിരിഞ്ഞു നോക്കാതെ ഞങ്ങള്&zwj; പരസ്പരം യാത്ര പറഞ്ഞു. അന്ന് മുതല്&zwj; എന്റെ സ്വപ്നങ്ങളിലെ പ്രണയത്തില്&zwj; നാരങ്ങാ മിട്ടായിയുടെ മണമില്ലതായി. ജാനുവില്ലാതെയായി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-naranga-mitayiyude-ruchi-short-story-by-shifana-salim-articleshow-rqcfz8v"/>
        </item>
        <item>
            <title><![CDATA[Malayalam Short Story മരവി, സുകന്യ എസ് എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/maravi-chilla-malayalam-short-story-by-sukanya-s-articleshow-rqgkahv</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/maravi-chilla-malayalam-short-story-by-sukanya-s-articleshow-rqgkahv</guid>
            <pubDate>Wed, 06 May 2026 18:54:20 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് സുകന്യ എസ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Sukanya S&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqyp0eet03e3nk7h4fhwj4wb,imgname-bb9a95dc-db7c-47fc-9929-7397fcece975-1778072435162.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;വരണ്ട് പിണഞ്ഞ നീര്&zwj;ക്കാംചോല നോക്കി വാലിഴഞ്ഞ്, കൊയ്ത്ത് കഴിഞ്ഞ നെല്&zwj;പ്പാടങ്ങളില്&zwj; വരണ്ട് വിണ്ടു കീറിയ കട്ടയ്ക്ക് വിടവിലൂടെ എറുമ്പിന്റെ കൂടുകള്&zwj;. ചിതലരിപ്പുകള്&zwj; മുറിഞ്ഞ വാലിലൊരു കുഞ്ഞനെറുമ്പ് കേറി കൂടി. അവന്റെ മേലിലെന്റെ രക്തം കിനിയുന്നുണ്ടാവുമോ എന്ന് ഭയന്നു&lt;/p&gt;&lt;p&gt;'നീര്&zwj;ക്കാംചോലയിലേക്ക് ഇനീം എത്ര വഴികളുണ്ട്'&lt;/p&gt;&lt;p&gt;' മൂന്നോ... നാലോ...'&lt;/p&gt;&lt;p&gt;കുഞ്ഞനെറുമ്പിന്റ വായ നെറച്ചും പഞ്ചാരപ്പൊടികളൊട്ടി. അവന്&zwj; കുഴിയാനകള്&zwj; തുമ്പികളായതിന്റെ കഥയാണ് പറയുന്നത്. കുറേ കഴിഞ്ഞ് എരുക്കിന്റെ ഇലയില്&zwj; പെട്ടുപോയ രോമമില്ലാത്ത കുറുക്കന്റെ കഥ പറയാന്&zwj; അവനാവശ്യപ്പെടും.&lt;/p&gt;&lt;p&gt;ആങ്കോരം കഴിഞ്ഞ് നെറ്റിയാടം എത്തുന്നതിന് ഇടയ്ക്ക് ഒരു വളവുണ്ട്. അവിടെ വിശ്രമിക്കാം എന്ന് ഏക്കം കെട്ടി. അവന്&zwj; മരവി തുഴഞ്ഞു പോകുന്ന മനുഷ്യരെ കാട്ടി തന്നു. മീന്&zwj;പിടുത്തം ജഗ ജില്ലിയായി നടക്കുന്നുണ്ടെന്ന് അവന്&zwj; അലറി വിളിച്ചു.&lt;/p&gt;&lt;p&gt;എന്നിട്ട് ഉറക്കെ ഉറക്കെ ചിരിച്ചു.&lt;/p&gt;&lt;p&gt;മുന്നോട്ട് നോക്കുമ്പോള്&zwj; ഉണങ്ങിയ വരികളിലൂടെ ഒരു ചേരപ്പാമ്പ് കാടിന്റെയും നാടിന്റെയും അറ്റമളക്കുന്നു.&lt;/p&gt;&lt;p&gt;അവന്&zwj; പറഞ്ഞ മരവി എത്ര നോക്കിയിട്ടും ഞാന്&zwj; കണ്ടില്ല. അവന്റെ കൂടപ്പിറപ്പുകളവനെ തിരയുന്നുണ്ടാവുമോ?&lt;/p&gt;&lt;p&gt;' ഉണ്ടാവാം... ഇല്ലാതിരിക്കാം...'&lt;/p&gt;&lt;p&gt;അവന്&zwj; പറഞ്ഞ മരവി തുഴയുന്ന മനുഷ്യരെപോലെ അവനും അവന്റെ പിന്&zwj;ഗാമികളെ മറന്നു കാണുമോ.&lt;/p&gt;&lt;p&gt;കാട്ടിലുടനീളം കാടൊച്ചകള്&zwj; അലറി വിളിച്ചു. ആനത്താര കാണെക്കാണെ ഉള്ളിലൊരുറവ പിറവിയെടുത്തു.&lt;/p&gt;&lt;p&gt;'ഇനീം ഇണ്ടോ... നീര്ക്കാം ചോലേലേക്ക്'&lt;/p&gt;&lt;p&gt;അവന്&zwj; ഇറങ്ങി നിന്ന് പഞ്ചാര തപ്പി.&lt;/p&gt;&lt;p&gt;' നാലോ... മൂന്നോ...'&lt;/p&gt;&lt;p&gt;കുഞ്ഞനെറുമ്പ് അയാളെ അന്തംവിട്ട് നോക്കി. ഇഴഞ്ഞ പാടുകളില്&zwj; ചോരയൊലിക്കുന്നു കാട്ടുചോര. എന്നിട്ടും വാലങ്ങോട്ടും ഇങ്ങോട്ടും ഉരസി നീര്&zwj;ക്കാം ചോല കേറുന്ന അരണാമാച്ചനെ അവന്&zwj; പിന്നീട് കണ്ടില്ല&lt;/p&gt;&lt;p&gt;' അയാള്&zwj;ക്ക് ആരുണ്ടാവും?'&lt;/p&gt;&lt;p&gt;അവന്&zwj; സ്വയം ചോദിച്ചു.&lt;/p&gt;&lt;p&gt;മറവികളിലൊരു മരവി ഇഴഞ്ഞു പോകുന്നു. അത് അരണാമാച്ചനല്ലേ...ആണോ...?&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/maravi-chilla-malayalam-short-story-by-sukanya-s-articleshow-rqgkahv"/>
        </item>
        <item>
            <title><![CDATA[Malayalam Short Story : കാട്ടുതീ, ടോണി ടീന്‍സ് എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-tony-teens-articleshow-taudlum</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-tony-teens-articleshow-taudlum</guid>
            <pubDate>Fri, 27 Mar 2026 19:32:52 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ടോണി ടീന്&zwj;സ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story By tony Teens&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmqsnar1whdvxe4g3nwcke15,imgname-e0ab000e-5057-4e4b-bcb2-067fa93f1ead-1774620158721.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഒന്നാം ഭാഗം/ 1&lt;/strong&gt;&lt;/p&gt;&lt;p&gt;നെറ്റിയിലെ മുറിവില്&zwj; നിന്ന് രണ്ടു കുഞ്ഞന്&zwj; ചുവന്നപാമ്പുകള്&zwj; ഇഴഞ്ഞ് അബിയുടെ മൂക്കുവരെ വന്നു. തല കുടഞ്ഞപ്പോള്&zwj; അവ മുണ്ടിലേക്ക് വീണ് ചോര കക്കിയിട്ടു. അബി ഞെട്ടിയെഴുന്നേറ്റു. ചുറ്റും കൈയ്യടി. ഇന്റര്&zwj;വെല്ലായി. അപ്പോള്&zwj; ഫസ്റ്റ് ഹാഫ് മുഴുവന്&zwj; ഉറങ്ങി.&lt;/p&gt;&lt;p&gt;അബി പുറത്തിറങ്ങി കുപ്പിവെള്ളം വാങ്ങി, കൈയ്യിലിരുന്ന പെയിന്&zwj;കില്ലറൊരെണ്ണം എടുത്ത് കഴിച്ചുകൊണ്ട് നെറ്റിയില്&zwj; തടവി. ഒന്നു പൊട്ടിയപ്പോള്&zwj; രണ്ടാമതിട്ട സ്റ്റിച്ചാ. ഇനി പൊട്ടിയാ പാടാ!&lt;/p&gt;&lt;p&gt;സെക്കണ്ട് ഹാഫാണ് രസം. മുഴുവന്&zwj; ഇടിയാണ്. അമ്മയ്ക്ക് ഇഷ്ടാകും. പക്ഷേ, ഒച്ചകൂടുമ്പോള്&zwj; അബിക്ക് മാളിലെ മള്&zwj;ട്ടിപ്ലക്&zwnj;സില്&zwj; ഉറങ്ങാതെ ഫസ്റ്റ് ഹാഫ് കണ്ട ദിവസം ഓര്&zwj;മ്മ വരും; അന്ന്&zwnj;നെറ്റിയില്&zwj; നിന്നും ചീറ്റിയ ചോര, യൂറിനലില്&zwj; നിന്ന് വായിലേക്ക് വീണ മൂത്രം, അണഞ്ഞു കത്തിയ എല്&zwj;.ഇ.ഡി ട്യൂബിന്റെ കാട്ടുതീ പോലത്തെ വെട്ടം.&lt;/p&gt;&lt;p&gt;പടം കഴിഞ്ഞ് അബിയും അമ്മയും ഓട്ടോയില്&zwj; കേറി. വീട്ടില്&zwj; നിന്നും കഷ്ടി ഒരു കിലോമീറ്ററെ ഉള്ളു അഞ്ചലിലെ രണ്ട് തീയറ്ററിലോട്ടും. എന്നാലും, അമ്മയ്ക്ക് പേടിയായോണ്ടാണ് ബൈക്ക് എടുക്കാഞ്ഞത്. അങ്കണവാടിക്ക് മുന്നില്&zwj; ഓട്ടോ നിന്നു. അതിന്റെ സൈഡിലൂടെ പുതിയ കോണ്&zwj;ക്രീറ്റ് റോഡുണ്ട്. ഓട്ടോയ്ക്ക് ഒക്കെ സുഖവായിട്ട് വീടുവരെ വരാന്&zwj; പറ്റും. പക്ഷേ, അവരാരും വരത്തില്ല.&lt;/p&gt;&lt;p&gt;വീട് കത്തുന്നത് ആദ്യം കണ്ടത് അമ്മയാണ്. അമ്മ നിന്നപ്പോള്&zwj;, അബി വീട്ടിലേക്കോടി.&lt;/p&gt;&lt;p&gt;മുറ്റത്തിരുന്ന ബൈക്ക് കത്തിതീരാറായി. എന്നാലും അബി ആഞ്ഞു ചവിട്ടി. സെന്റര്&zwj; സ്റ്റാന്&zwj;ഡ് മാറി ഒറ്റ കുതിപ്പിന് കോണ്&zwj;ക്രീറ്റ് റോഡിനപ്പുറത്തെ ചാലിലേക്ക് ബൈക്ക് ചെന്നുവീണു. പൊള്ളിയതിന്റെ പക വെള്ളം കാട്ടി. പുക പൊങ്ങി.&lt;/p&gt;&lt;p&gt;പച്ച നെറ്റടിച്ച കൂട്ടിനകത്തെ മരം നിന്ന് കത്തുന്നു. ചുറ്റും തീയുണ്ടകള്&zwj; ചിറകടിക്കുന്നു. അബി കൂട് തുറന്നു. ഉല്&zwj;ക്കകള്&zwj; പോലെ മൂന്നെണ്ണം അവന്റെ കാലിനരികിലേക്ക് വന്നു വീണു.&lt;/p&gt;&lt;p&gt;അബി വീടിന്റെ പുറകിലേക്കോടി. ചുവന്ന കട്ട അടുക്കിയതിന്റെ അകത്തു കിടക്കുന്ന പെങ്ങടെ മുകളില്&zwj; വളര്&zwj;ന്ന അരുളി കരിഞ്ഞ് ചാമ്പലായി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഒന്നാം ഭാഗം/ 2&lt;/strong&gt;&lt;/p&gt;&lt;p&gt;അബിയുടെ പെങ്ങള്&zwj; മരിച്ച അന്ന് വൈകിട്ട്, കാര്യസ്ഥന്&zwj; പിള്ള വരാന്തയിലെ മേശപ്പുറത്തേക്ക് ഇലയപ്പവും, കട്ടനും കൊണ്ടുവച്ചു. ചാരുകസേരയില്&zwj; കിടക്കുന്ന ശ്രീനിയുടെ കൈയ്യിലിരുന്ന പരുന്ത് ചാടി ഹാന്റ് റെയിലിലേക്കു മാറി. പിള്ള കൊടുത്ത ഇലയപ്പത്തിന്റെ പൊതിയിലെ ഈര്&zwj;ക്കില്&zwj; ശ്രീനി വലിച്ചൂരി. പരുന്ത് ഒന്നു ഞെട്ടി. പിന്നെ പറന്ന് പട്ടിയില്ലാത്ത കൂടിന്റെ പുറത്തേക്ക് ചെന്നിരുന്ന് പുറകിലുള്ള അബിയുടെ വീട്ടിലേക്ക് നോക്കി. അവിടെ അബിയുടെ അച്ഛന്&zwj; ബോബന്&zwj; തന്റെ മകളെ അടക്കിയതിന്റെ മുകളിലെ മണ്ണ് തൂമ്പകൊണ്ട് ഉറപ്പിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ശ്രീനി ഇലപ്പൊതി മുറ്റത്തേക്കെറിഞ്ഞു: ''ഒരുപൂച്ച ചത്താപോലും ഞാനെന്റെ അയ്യത്ത് കുഴിച്ചിടത്തില്ല. ആ എന്റെ അയലോക്കത്ത് ഒരു പെണ്ണിനെ കുഴിച്ചിട്ടേക്കുന്ന്. എന്നും കെളച്ചുതരും എന്ന് പറഞ്ഞ് പുരേടം കൊടുത്ത തന്തമാരെ പറഞ്ഞാ മതി.''&lt;/p&gt;&lt;p&gt;പിള്ള കട്ടനൊന്ന് ഊതി തണുപ്പിച്ചു:''തൂങ്ങിയതായോണ്ട് സെമിത്തേരിയില്&zwj; പറ്റത്തില്ലെന്ന് പറഞ്ഞ് ഉടക്കായി.''&lt;/p&gt;&lt;p&gt;''അതാ തൂങ്ങിനിന്നതാ പ്രശ്&zwnj;നം. പൊടിപോലും ബാക്കിയില്ലാതെ കത്തണമായിരുന്നു. അല്ലേല്&zwj; തന്നെ ഇവനൊക്കെ എന്നാ പള്ളീല്&zwj; കേറി തൊടങ്ങിയേന്ന് അവര്&zwj;ക്കറിയത്തില്ലേ?''&lt;/p&gt;&lt;p&gt;രാത്രി, മണ്ണെണ്ണ കന്നാസും പിടിച്ച് ശ്രീനിയുടെ പുറകില്&zwj; നടക്കുമ്പോള്&zwj; പിള്ള വിറച്ചു:''കത്തിക്കണോ?''&lt;/p&gt;&lt;p&gt;''കുറ്റികെട്ടി ഒണ്ടാക്കിയ ഒരു തൊലിഞ്ഞ വേലിയും, കൊറേ പറിഞ്ഞ കിളിയും അല്ലേ? അല്ലാതെ അവനേം പെണ്ണുമ്പിള്ളേനേം ആ ചെറക്കനേം അല്ലല്ലോ?'' ശ്രീനി പിള്ളയുടെ കൈയ്യില്&zwj; നിന്ന് കന്നാസ് പിടിച്ചു വാങ്ങി: ''ആ കിളീടെയൊക്കെ നാറ്റോം കൊണ്ട് അതിന്റെ മൂട്ടികെടന്ന് ഇവനൊക്കെ എങ്ങനാ ഒറങ്ങുന്നേ?''&lt;/p&gt;&lt;p&gt;മുകളിലൊരു വെട്ടവും, ചുറ്റും ചൂടുള്ളൊരു കാറ്റും. പിള്ള ശ്രീനിയെ പിടിച്ച് തറേലിരുത്തി:''അതിലോട്ട് നോക്കല്ലേ കത്തും! വരത്തുപോക്കാ. താഴെ കാവീന്ന് മേലെ കാവില് പോന്നതാ.''&lt;/p&gt;&lt;p&gt;ശ്രീനി നോക്കി. ഇരുണ്ടൊരു സൂര്യനും, അതിന്റെ ചുറ്റും കുറേ കറങ്ങുന്ന തീഗോളങ്ങളും.&lt;/p&gt;&lt;p&gt;അകം തിളങ്ങുന്ന കണ്ട് പേടിച്ച് പിള്ള ശ്രീനിയുടെ കൈയ്യില്&zwj; നിന്ന്കന്നാസ് വലിച്ചെടുത്തെറിഞ്ഞു. അബിയുടെ വീട്ടിലേക്ക് നാറ്റം പിടിച്ച വെള്ളം ഒഴുക്കി വിടാനായി അതിരിനടുത്ത് ശ്രീനി കെട്ടിയുണ്ടാക്കിയ ഷീറ്റുപുരയിലേക്ക് കന്നാസ്സ് ചെന്ന് വീണ് തീപിടിച്ചു!&lt;/p&gt;&lt;p&gt;''ലക്ഷങ്ങളാ പിള്ളേ!''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;രണ്ടാം ഭാഗം/ 1&lt;/strong&gt;&lt;/p&gt;&lt;p&gt;കത്തികൊണ്ടിരിക്കുന്ന വീട്ടില്&zwj; നിന്ന് അബി തിരികെ കോണ്&zwj;ക്രീറ്റ് റോഡില്&zwj; തളര്&zwj;ന്നിരിക്കുന്ന അമ്മയുടെ അരികിലേക്കോടിയെത്തി. അവരുടെ പഴ്&zwnj;സ് തുറന്ന് അവന്&zwj; ഫോണെടുത്തു. മാളില്&zwj; വെച്ച് ഫസ്റ്റ് ഹാഫ് കണ്ട ദിവസം അബിയുടെ പുത്തന്&zwj; ഫോണ്&zwj; പൊട്ടിപ്പോയതാണ്. പിന്നെ പഴയതില്&zwj; സിമ്മിടാന്&zwj; അവന് തോന്നിയില്ല. എന്തേലും ആവശ്യം വന്നാല്&zwj; ഇതുപോലെ അമ്മയുടെ ഫോണെടുത്ത് വിളിക്കും.&lt;/p&gt;&lt;p&gt;ലിജോ ഫോണെടുത്തില്ല. ''എടാ എന്റെ കാറ് കത്തി.'' എന്നു പറഞ്ഞ് അതുല്&zwj; ഫോണ്&zwj; വെച്ചു. അപ്പോള്&zwj; ലിജോ തിരിച്ചു വിളിച്ചു:''ഷെഡിന് തീപിടിച്ചെടാ. നമ്മടെ ജെസിബിയും ടിപ്പറുമെല്ലാം കത്തി. നീ വെക്കം കേറി വാ.''അബി ആകെ അങ്ങോട്ട് സംസാരിച്ചത് തുണിക്കട സാബുവിനോടായിരുന്നു. സാബുവും, മൂത്ത മോനും കോണ്&zwj;ക്രീറ്റ് റോഡിലൂടെ ആള്&zwj;ട്ടോകാറിലെത്തി. അബി അമ്മയെ പിടിച്ചെഴുന്നേല്&zwj;പ്പിച്ച് ആ കാറിലിരുത്തി.&lt;/p&gt;&lt;p&gt;അതുലിന്റെ കാര്&zwj; കത്തിത്തീര്&zwj;ന്നതുകൊണ്ട്, ലിജോയുടെഷെഡിലേക്കും അബിയുടെ വീട്ടിലേക്കും മാത്രമായിരുന്നു പുനലൂരില്&zwj; നിന്ന് ഫയര്&zwj; ഫോഴ്&zwnj;സ് വണ്ടി വിട്ടത്.&lt;/p&gt;&lt;p&gt;വീട്ടിലേക്കുള്ള വണ്ടി അങ്കണവാടിക്ക് മുന്നില്&zwj; നിന്നു. അവിടുന്നങ്ങോട്ട് വഴി പോര. പിന്നെ തിരിച്ച് ഷെഡിന്റെ മുന്നിലൂടെ ശ്രീനിയുടെ ഗേറ്റിനരികില്&zwj; എത്തി. സാബു എത്ര വിളിച്ചിട്ടും ശ്രീനിയെ കിട്ടിയില്ല. അവസാനം സാബു മതിലുചാടി അകത്ത് കേറി ഗേറ്റ് തുറന്നു. വണ്ടി ശ്രീനിയുടെ വീടിന്റെ പുറകുവശം വരെ വന്നു. അവിടുന്ന് അബിയുടെ വീട്ടിലേക്ക് ഹോസ് വലിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;രണ്ടാം ഭാഗം/ 2&lt;/strong&gt;&lt;/p&gt;&lt;p&gt;ശ്രീനിയുടെ വീടിന്റെ വലതുവശത്ത് ലിജോയുടെ ഷെഡ്, പുറകില്&zwj; അബിയുടെ വീട്. പക്ഷേ, അബിയുടെ വീട്ടിലോട്ട് പോകാന്&zwj; ഷെഡിനപ്പുറത്തെ ഇടവഴിയിലൂടെ അങ്കണവാടിക്കുമുന്നില്&zwj; വന്ന്,അതിന്റെ സൈഡിലൂടെയുള്ള ഇടുങ്ങിയകോണ്&zwj;ക്രീറ്റ് വഴിയിലൂടെ പോകണം.&lt;/p&gt;&lt;p&gt;ശ്രീനിയുടെ വീടിന് മുന്നിലെ വഴിക്കപ്പുറത്താണ് അയാളുടെ അച്ഛന്&zwj; ദിവാകരന്&zwj; കൊച്ചുമകന്, അതായത് ശ്രീനിയുടെ ഏക മകന്&zwj; ഷൈജുവിന് കൊടുത്ത അഞ്ചര ഏക്കര്&zwj; കിടക്കുന്നത്. ഷീറ്റു പുരകത്തിയ രാത്രിയില്&zwj; പിള്ള പറഞ്ഞ കാവ് അഞ്ചര ഏക്കറിന്റെ അറ്റത്ത് തൊട്ടൊഴുകുന്ന തോടിന്റെ നടുവിലെ പാറക്കെട്ടിലാണ്.&lt;/p&gt;&lt;p&gt;ഷൈജുവും ശ്രീനിയും തമ്മില്&zwj; നല്ല ഇരിപ്പുവശമല്ലാത്തതുകൊണ്ട്, അഞ്ചര ഏക്കര്&zwj; പലവട്ടം വില്&zwj;ക്കാന്&zwj; ഷൈജു നോക്കിയതാണ്. ശ്രീനി അതെല്ലാം മുടക്കി.&lt;/p&gt;&lt;p&gt;മുതലാളിമാരുടെ തലകള്&zwj; വെട്ടിയെടുക്കപ്പെടുന്ന എഴുപതുകളിലെ വിപ്ലവകാലത്ത്, അഞ്ചര ഏക്കര്&zwj; പിടിച്ചെടുത്ത് കുടിലുകള്&zwj; കെട്ടാന്&zwj; കുശിനിമുക്കിലെ ചിലര്&zwj; പദ്ധതിയിടുന്നെന്ന് ദിവാകരന്&zwj; അറിഞ്ഞു.&lt;/p&gt;&lt;p&gt;മഴക്കാലത്ത് പാമ്പുകള്&zwj; ഒഴുകിവന്ന് കിടക്കുന്ന തോടിന് നടുവിലെ പാറക്കെട്ടില്&zwj; ദിവാകരന്&zwj; വിളക്ക് കത്തിച്ചു. അവിടെക്കിടക്കുന്ന പത്തുതലയുള്ള സര്&zwj;പ്പങ്ങളെയും, അവ തിന്നുന്ന അഞ്ചര ഏക്കറിലെ മാമ്പഴങ്ങളെയും, രാത്രി പറക്കുന്ന ഇരുണ്ട സൂര്യനെയും, അതിന്റെ ചുറ്റുമുള്ള തീഗോളങ്ങളെയും പറ്റി ദിവാകരന്റെ കാര്യസ്ഥനായിരുന്ന പിള്ളയുടെ അച്ഛന്&zwj; ചായക്കടകളിലിരുന്ന് എന്നും കടിച്ചുപറിച്ചു. അതോടെ വിപ്ലവം ഒരു വിദൂര സ്വപ്നമായി മാറി.&lt;/p&gt;&lt;p&gt;ഒരു രാത്രി വീട്ടിലെ പത്തായം കത്തുകയും, അതില്&zwj; പെട്ട് ദിവാകരന്&zwj; മരിക്കുകയും ചെയ്തു. അന്ന് ''കഥ കാര്യമായെടാ..'' എന്നൊരു നിലവിളി പത്തായത്തിലെ തീയുടെ ഉള്ളില്&zwj; നിന്ന് നൃത്തം ചെയ്യുന്നത് ശ്രീനി നല്ലപോലെ കണ്ടു.&lt;/p&gt;&lt;p&gt;ഷൈജു ഓണ്&zwj;ലൈനിലിട്ട അഞ്ചര ഏക്കര്&zwj; വാങ്ങാന്&zwj; ഒരു പാര്&zwj;ട്ടി റെഡിയായി എന്നറിഞ്ഞപ്പോള്&zwj; ''അവന്റെ പേരെന്തുവാ?'' എന്നു മാത്രം ശ്രീനി തിരക്കി. ''അതെങ്ങനെ ശരിയാവും വിളക്ക് കത്തിക്കുന്ന പുരേടവാ.''&lt;/p&gt;&lt;p&gt;മഴക്കാലത്ത് മഴപെയ്യാത്തൊരു രാത്രി നോക്കി കമ്പിപാരയുമെടുത്ത്, ശ്രീനി അഞ്ചര ഏക്കറിലൂടെ കാവിലേക്ക് വെട്ടിയ പുത്തന്&zwj; വഴിയിലൂടെ നടന്നു. പാതിരാത്രി ആരും അറിയാതെ ആ വഴി വെട്ടിയവന്മാരെ സിനിമ കാണാന്&zwj; മാളില്&zwj; വന്നപ്പോള്&zwj; തല്ലിയതിന്റെ ആവേശം അയാളില്&zwj; കത്തി നിന്നു.&lt;/p&gt;&lt;p&gt;ഇതിന് കൂട്ട് വിളിച്ചാല്&zwj; പിള്ള വരത്തില്ലെന്ന് ശ്രീനിക്ക് അറിയാമായിരുന്നു. കാരണം കാവിന്റെ കഥ പിള്ളയുടെ അച്ഛന്&zwj; ആദ്യം പറഞ്ഞത് പിള്ളയോടായിരുന്നു. പിള്ള അത് കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാരത് വീട്ടുകാരോടും. വീട്ടുകാര് നാട്ടുകാരോടും പറഞ്ഞു.&lt;/p&gt;&lt;p&gt;തോടിനരികിലെത്തിയ ശ്രീനി അപ്പുറത്തെ കാട്ടില്&zwj; നിന്ന് കുറുക്കന്മാര്&zwj; ഓരിയിടുന്നത് കേട്ട് കാവിലേക്ക് നോക്കി. അവിടെ കറുത്ത ഉടലുള്ള രണ്ട് രൂപങ്ങള്&zwj;. അവയുടെ കൈകളില്&zwj; തീപ്പന്തങ്ങള്&zwj;. തലയുടെ സ്ഥാനത്ത് പോത്തിന്റെ മാംസമില്ലാത്ത വെള്ളതല.&lt;/p&gt;&lt;p&gt;പെട്ടെന്ന് ശ്രീനിയുടെ പുറകിലെ സര്&zwj;പ്പം തിന്നുന്ന മാങ്ങയുള്ള മാവില്&zwj; നിന്ന് മൂന്നാമതൊരു പോത്തുതലയന്&zwj; തീപ്പന്തവുമായി ചാടിയിറങ്ങി.&lt;/p&gt;&lt;p&gt;പിന്നെ തീപ്പൊരിയായിരുന്നു ശ്രീനിയുടെ ചുറ്റും. തീ തന്നെ വിഴുങ്ങിയെന്ന് അയാള്&zwj;ക്ക് തോന്നി. എന്നാല്&zwj; ശ്രീനിയെ വിഴുങ്ങാന്&zwj; നോക്കിയത് മറ്റൊന്നായിരുന്നു.&lt;/p&gt;&lt;p&gt;പിറ്റേന്ന്, പരുന്ത് പറന്നതിന്റെ പുറകെ ശ്രീനിയെ തേടി കാവിലേക്ക് വന്ന പിള്ള കണ്ടത് വെളുപ്പിനത്തെ മഴയ്ക്ക് ഒഴുകിവന്ന പെരുമ്പാമ്പ് ചുറ്റിയ അടിയേറ്റ് ബോധമില്ലാതെ കിടക്കുന്ന ശ്രീനിയെ ആയിരുന്നു. ശ്രീനിയെ വിഴുങ്ങാന്&zwj; വായ തുറന്ന പെരുമ്പാമ്പിനെ പിള്ള തൊഴുതു. പിന്നെ റോഡിലേക്കോടി നാട്ടുകാരെ കൂട്ടി.&lt;/p&gt;&lt;p&gt;ആശുപത്രിയില്&zwj; വെച്ച് ബോധം വന്നപ്പോള്&zwj; ശ്രീനി ആടിനിന്ന തന്റെ മുന്&zwj;വശത്തെ രണ്ട് പല്ലുകള്&zwj; വലിച്ചുപറിച്ച് നിലത്തേക്കെറിഞ്ഞു:''മൂന്നാമത്തെ പോത്ത് തലയുടെ പുറകിലെ പൊട്ടിയ സ്റ്റിച്ചില്&zwj; നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു പിള്ളേ. ആ മുറിവെനിക്കറിയാം.''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മൂന്നാം ഭാഗം/ 1&lt;/strong&gt;&lt;/p&gt;&lt;p&gt;അഞ്ചര ഏക്കറിന്റെ കച്ചവടം മുടങ്ങുന്നതിന്റെ പിന്നില്&zwj; ശ്രീനിയാണെന്ന് ചെന്നൈയിലുള്ള അയാളുടെ മകന്&zwj; ഷൈജുവിനോട് വിളിച്ചുപറഞ്ഞയാള്&zwj;, ഫോണ്&zwj; വെയ്ക്കുന്നതിന്റെമ ുന്നേ ഒരു കാര്യത്തിന് അനുവാദം ചോദിച്ചു. നാട്ടുകാര്&zwj;ക്ക് മുഴുവന്&zwj; സന്തോഷമാവുന്ന കാര്യമാണെന്ന് അയാള്&zwj; പറഞ്ഞത് കേട്ടിട്ടല്ല, ശ്രീനിക്ക് അതൊരു അടിയാകും എന്നതുകൊണ്ടും, ''കാര്യം നടന്നാല്&zwj; വസ്തു താന്&zwj; മേടിച്ചോളാം. ശ്രീനി എന്നോട് കളിക്കത്തില്ല.'' എന്ന് അയാള്&zwj; പറഞ്ഞതുകൊണ്ടും ഷൈജു സമ്മതിച്ചു:''പെട്ടെന്ന് ചെയ്യണം. ഞാന്&zwj; കൂടെ ഒണ്ടെന്ന് ഇപ്പോ ആരും അറിയണ്ട.''&lt;/p&gt;&lt;p&gt;ഒറ്റരാത്രികൊണ്ട് അഞ്ചര ഏക്കറിന്റെ വലത്തെ അറ്റത്തൂടെ കാവിലേക്ക് പുത്തന്&zwj; വഴി പ്രത്യക്ഷപ്പെട്ടു. കാവിലെ സര്&zwj;പ്പങ്ങള്&zwj;ക്ക് തിന്നാന്&zwj; വേണ്ടി തോടിനരികിലെ മൂന്ന് മാവുകള്&zwj; ഒഴിച്ച് ബാക്കിയെല്ലാം വെട്ടി ശ്രീനി നേരത്തെ തന്നെ റംമ്പൂട്ടാന്&zwj; മരങ്ങള്&zwj; നട്ടുപിടിപ്പിച്ചിരുന്നു. വഴിവെട്ടിയ വഴിക്ക് അതിലെ പതിനൊന്നെണ്ണം വീണു.&lt;/p&gt;&lt;p&gt;അഞ്ചര ഏക്കര്&zwj; നോക്കി കൊതിവിട്ടുനടന്ന തന്റെ അതേ കരയോഗക്കാരനാണ് രാത്രി വഴിവെട്ടാന്&zwj; ചൂട്ട് പിടിച്ചതെന്ന് ശ്രീനിക്ക് എളുപ്പത്തില്&zwj; പിടികിട്ടി. പക്ഷേ, ഇതേ ആവശ്യത്തിന് നാട്ടുകാര്&zwj; ചിലര്&zwj; വീട്ടില്&zwj; വന്നപ്പോള്&zwj; ആട്ടിയിറക്കി വിട്ടതായതുകൊണ്ട് ചാടിക്കേറി വേലികെട്ടിയാല്&zwj; സംഗതി കൈവിട്ടുപോകുമെന്ന് ശ്രീനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തല്&zwj;ക്കാലത്തേക്ക് അയാള്&zwj; ഒതുങ്ങി. വഴിവെട്ടിയ ജെ.സി.ബിയുടെ മുതലാളിയെയും, അതോടിച്ചവനെയും ശ്രീനി ഒന്ന് നോക്കിവെച്ചു:''തൊട്ടടുത്ത് കെടക്കുന്നവന്മാരാ. പണ്ടേയുള്ള കലി അവന്മാരിതിലങ്ങ് തീര്&zwj;ത്തതാ.''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മൂന്നാം ഭാഗം/ 2&lt;/strong&gt;&lt;/p&gt;&lt;p&gt;''എടേ ഒര് പന്ത്രണ്ട് കിലോമീറ്ററ്, പുനലൂര് വരെ പോയാ പോരേ? പുത്തന്&zwj; മാള്, കിടിലം മള്&zwj;ട്ടിപ്ലക്സ്സ്. ഓണപ്പടം അവിടുന്ന് കാണാം. എന്തായാലും മൊബൈല് മാറ്റാന്&zwj; അവടെ പോണം.'' അബി തന്റെ സ്വിച്ചോഫായ മൊബൈല്&zwj; ഫോണ്&zwj; പൊക്കി രണ്ടു കുലുക്ക് കുലുക്കി:''ഇതിന്റെ ബാറ്ററി അടിച്ചുപോവാറായി.''&lt;/p&gt;&lt;p&gt;ലിജോയും, അതുലും അത് കേട്ട് തലയാട്ടി. അല്ലേലും അതുല്&zwj; ചെന്നേ പറ്റു. അവന്റെ പേരില്&zwj; ലോണിട്ടു വേണം ഫോണെടുക്കാന്&zwj;. അവന് സഹകരണ ബാങ്കില്&zwj; ജോലിയുണ്ട്. അവിടുന്ന് കിട്ടുന്ന ശമ്പളംകൊണ്ട് കാറിന്റെ ലോണ്&zwj; കൃത്യമായിട്ട് അടയ്ക്കും. അതുകൊണ്ട് സിബില്&zwj; പക്കായാ.&lt;/p&gt;&lt;p&gt;അതുല്&zwj; പോയപ്പോള്&zwj;,അബി ലിജോയെ സോപ്പിട്ടു:''ഓണവല്ലേ? ബോണസ്സു വല്ലോം താടേ.''&lt;/p&gt;&lt;p&gt;''നീയല്ലേ എന്റെ ജെസിബിയും കൊണ്ട് നടക്കുന്നേ? ഒരു മാസവായിട്ട് വല്ല പണീം ഒണ്ടോ? ബൈപ്പാസിന്റെ പണി തീര്&zwj;ന്ന അന്ന് ഷെഡിക്കേറ്റിയതാ. ഇല്ലേല്&zwj;, വള്ളി കേസാന്ന് അറിഞ്ഞിട്ടും ഞാന്&zwj; കാവിലോട്ട് വഴിവെട്ടാന്&zwj; ഏക്കത്തില്ലായിരുന്നു. ഇനി ബൈപ്പാസിന്റെ ബാക്കി വരണം വല്ലോം കിട്ടാന്&zwj;. നിന്റെ വീടിന്റെ മുന്നി കൂടല്ലേ? കോളല്ലേ?''&lt;/p&gt;&lt;p&gt;''എന്നാ ശ്രീനിക്ക് കുരുപൊട്ടും. പണ്ട് കോണ്&zwj;ക്രീറ്റ് റോഡ് വന്നപ്പോ ഒറയ്ക്കുന്നതിനു മുന്നേ പട്ടിയെ മോളിലൂടെ നടത്തിച്ചവനാ. ഇനി അത് വലുതാക്കി ബൈപ്പാസായിട്ട് ഞങ്ങള് മെയിന്&zwj; റോഡ് സൈഡിലായാ അയാക്ക് അറ്റാക്ക് വരും. അതൊറപ്പാ.''&lt;/p&gt;&lt;p&gt;മാളിലെ മൊബൈല്&zwj; കടയില്&zwj; നില്&zwj;ക്കുന്ന പയ്യന്&zwj; അതുലിന്റെ ആധാറിന്റെ ഫോട്ടോയുമെടുത്ത്, ഫോണ്&zwj; നമ്പറും വാങ്ങി.''ഒരഞ്ച് മിനിറ്റ്. സിബില് ഓക്കെയാണേല്&zwj; പിന്നെ സീനില്ല. നിങ്ങള് ഫോണ്&zwj; നോക്കിക്കോ.''&lt;/p&gt;&lt;p&gt;പോക്കറ്റിലിടാതെ പുത്തന്&zwj; ഫോണ്&zwj; കൈയ്യില്&zwj; പിടിച്ച്, മാളിന്റെ മുകളിലെ നിലയിലെ തീയറ്ററിലോട്ട് പോവാന്&zwj; ലിഫ്റ്റിലേക്ക് കേറുന്ന അബിയെകണ്ടപ്പോള്&zwj; ലിജോയ്ക്ക് ചിരിവന്നു: ''ഇതിങ്ങനെ പൊക്കിപ്പിടിച്ചോണ്ട് നടക്കണ്ടാ. പോക്കറ്റിലിട്ടാ മതി. ചാടി പോവത്തില്ല.''&lt;/p&gt;&lt;p&gt;നടുവിലത്തെ നിരയിലെ സീറ്റിലേക്ക് കയറുമ്പോള്&zwj; മൂവരും ഏറ്റവും പുറകിലെ സോഫാ സീറ്റിലിരിക്കുന്ന ശ്രീനിയെ കണ്ടു. നാട്ടില്&zwj; രണ്ട് ചെറിയ ബാങ്കുണ്ടെങ്കിലും പ്രൊഡ്യൂസര്&zwj;മാര്&zwj;ക്ക് ഫിനാന്&zwj;സ് ചെയ്യുന്നതായിരുന്നു ശ്രീനിയുടെ മെയിന്&zwj; പണി. അതുകൊണ്ട് തന്റെ കൈയ്യില്&zwj; നിന്ന് കാശുവാങ്ങുന്നവരുടെ പടങ്ങള്&zwj; ആദ്യത്തെ ദിവസം തന്നെ ശ്രീനി കാണും. എന്നിട്ട് കാശെപ്പോള്&zwj; കിട്ടുമെന്ന് കണക്കുകൂട്ടും.&lt;/p&gt;&lt;p&gt;പടം തുടങ്ങി. ഫസ്റ്റ് ഹാഫ് മുഴുവന്&zwj; കഥയാണ്. കഥ കഴിഞ്ഞപ്പോള്&zwj; ഇന്റര്&zwj;വെല്ലായി.&lt;/p&gt;&lt;p&gt;പോപ്&zwnj;കോണ്&zwj; വാങ്ങാന്&zwj; ലിജോയെ തള്ളി വിട്ടിട്ട്, അബിയും അതുലും ടോയിലറ്റിലേക്കോടി. തിരിച്ചിറങ്ങിയിട്ട് ഒരു സെല്&zwj;ഫി എടുക്കാന്&zwj;, അപ്പോഴേക്കും അബിയുടെ ഷര്&zwj;ട്ടിന്റെ പോക്കറ്റിലെത്തിയ പുത്തന്&zwj; ഫോണ്&zwj; അതുല്&zwj; വലിച്ചെടുത്തു. ആ വലിയില്&zwj; മൂത്രമൊഴിച്ചുകൊണ്ടിരുന്ന അബി തിരിഞ്ഞു. അപ്പോള്&zwj; അവിടേക്ക് കേറി വന്ന ശ്രീനി തന്റെ ദേഹത്ത് രണ്ടു തുള്ളി വീണെന്ന് പറഞ്ഞ് ആദ്യത്തെ അടി പൊട്ടിച്ചു.&lt;/p&gt;&lt;p&gt;രണ്ടാമത്തേതില്&zwj; അതുലും ഫോണും തെറിച്ചു. മൂന്നാമത് ചാഞ്ഞു നില്&zwj;ക്കുന്ന അബിയുടെ തലയ്ക്കിട്ട് ചവിട്ടായിരുന്നു. യൂറിനലിലിടിച്ച് നെറ്റിപൊട്ടിഅബി വീണു!&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നാലാം ഭാഗം/ 1&lt;/strong&gt;&lt;/p&gt;&lt;p&gt;തുടല് തറേല്&zwj; ഇഴച്ചുകൊണ്ട് ജര്&zwj;മ്മന്&zwj; ഷേപ്പേര്&zwj;ഡ് വന്ന് കൈകള്&zwj; പൊക്കി ഭിത്തിയില്&zwj; വെച്ച് ശ്രീനിയുടെ കിണറ്റിനകത്തേക്ക് എത്തിനോക്കി.&lt;/p&gt;&lt;p&gt;തൊടിയില്&zwj; വളര്&zwj;ന്ന് നില്&zwj;ക്കുന്ന കളപറിച്ചുകൊണ്ട് ഉറക്കം തൂങ്ങി നിന്ന അബിയുടെഅച്ഛന്&zwj; ബോബന്&zwj; ഞെട്ടി മുകളിലേക്ക് നോക്കി.&lt;/p&gt;&lt;p&gt;''എന്താടാ ഇനി ഇതിനും പാണ്ടികളെ വിളിക്കണോ? നിനക്കിപ്പോ ഭയങ്കര ഡിമാന്റാണെന്ന് പിള്ള പറഞ്ഞ്.'' കിണറ്റിനകത്തേക്ക് ശ്രീനിയുടെ ശബ്ദം മുഴക്കത്തോടെ ഇറങ്ങി.&lt;/p&gt;&lt;p&gt;''ആയുര് ഒര് തുണിക്കടേല് സെക്യൂരിറ്റിയായിട്ട് ജോലികിട്ടി. മൂന്നാല് ദെവസം കൂടുമ്പോ ഒരു വൈകുന്നേരത്തിങ്ങ് പോരും. വന്നാ ഒറങ്ങാനെ നേരം കാണു.''&lt;/p&gt;&lt;p&gt;പട്ടി മണപ്പിച്ച് തേങ്ങകള്&zwj; കൂട്ടിയിട്ടിരിക്കുന്നതിന് അടുത്ത് കമഴ്ത്തിവെച്ചിരിക്കുന്ന കുട്ടയുടെ അടുത്തേക്ക് ചെന്ന് കുരച്ചു.&lt;/p&gt;&lt;p&gt;''നീ കേറിവന്നേടാ പാമ്പാന്ന് തോന്നുന്നു.''&lt;/p&gt;&lt;p&gt;''പാമ്പല്ല. പരുന്തിന്റെ കുഞ്ഞാ. കാക്കള് കൊത്തിയിട്ടതാ. പൂടപോലും വന്നിട്ടില്ല. വീട്ടികൊണ്ട് കൊച്ചുങ്ങളെ കാണിക്കാന്&zwj; എടുത്ത് വെച്ചതാ.''&lt;/p&gt;&lt;p&gt;''നിന്റെ മോക്ക് കളിക്കാന്&zwj; ഇത് പൂച്ചേം, കിളീം ഒന്നും അല്ലല്ലോ? പരുന്തല്ലേ?പിള്ളേടെ കൈയ്യികൊടുത്തേര്.''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നാലാം ഭാഗം/ 2&lt;/strong&gt;&lt;/p&gt;&lt;p&gt;''സംഗതി മാളുകാര്&zwj;ക്ക് കേസില്ല. ശ്രീനി സാറ് പറയുന്നേ നിങ്ങള് മുന്&zwj;വൈരാഗ്യം വെച്ച് അഞ്ചലുതൊട്ട് ഫോളോ ചെയ്ത് വന്ന് ആക്രമിച്ചതാന്നാ. എന്തോ വേണം?''&lt;/p&gt;&lt;p&gt;സി.ഐയുടെ 'ശ്രീനി സാറ്' കേട്ടപ്പോഴേഅബിക്കും, ലിജോയ്ക്കും, അതുലിനും കാര്യം പിടികിട്ടി.&lt;/p&gt;&lt;p&gt;മൂവരും സ്റ്റേഷനില്&zwj; നിന്നും വെളിയിലേക്ക് വന്നപ്പോള്&zwj;, ആല്&zwj;മരത്തിന്റെതണലില്&zwj; ഇട്ടിരിക്കുന്ന കാറിലിരുന്ന് ചിരിക്കുന്ന ശ്രീനിയെ കണ്ടു.&lt;/p&gt;&lt;p&gt;അബി തന്റെ നെറ്റിയിലെ സ്റ്റിച്ചില്&zwj; തടവി: ''കുത്തിവെപ്പെടുത്താലും തൈയ്ക്കാന്&zwj; നേരത്ത് സൂചി കേറുമ്പോ മാംസത്തില് തൊളവീഴുന്നത് അറിയാന്&zwj; പറ്റും. ഒരു മാതിരി ഞണ്ടിറുക്കുന്ന പോലാ.''&lt;/p&gt;&lt;p&gt;സ്റ്റേഷന് മുന്നിലൂടെ ചന്തയിലേക്ക് കൊണ്ടുപോകുന്ന പോത്തുകളുടെ കറുത്ത തൊലിയില്&zwj; ചാട്ടവീഴുന്ന ശബ്ദം..&lt;/p&gt;&lt;p&gt;''ചതവിന് പോത്തുതല നല്ലതാ. സൂപ്പിടാം.''&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നാലാം ഭാഗം/ 3&lt;/strong&gt;&lt;/p&gt;&lt;p&gt;കാവില്&zwj;വെച്ച് കിട്ടിയ അടിക്ക് ചികിത്സിച്ചിട്ട് ശ്രീനി വീട്ടിലോട്ട് വന്നപ്പോള്&zwj;, അബിയുടെ വീട്ടുമുറ്റത്ത് പണ്ട് അരുളി ഉണ്ടായിരുന്നിടത്തേക്ക് നോക്കി ഷൈജു പറമ്പില്&zwj; നില്&zwj;പ്പുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;പിള്ള അത്താഴം വിളമ്പവെ, നടുവിലത്തെ കസേരയിലിരുന്ന് സിഗററ്റ് വലിക്കുന്ന ശ്രീനിയെ നോക്കി ഷൈജു ചുമച്ചു.&lt;/p&gt;&lt;p&gt;''എന്തെടാ ഒര് ചൊമ.. ആണുങ്ങളാവുമ്പോ വലിക്കും.അതെങ്ങനാ? മീശേം വടിച്ച്, കളഞ്ഞിട്ടു പോയപെണ്ണുമ്പിള്ളേനെ തിരിച്ചു വിളിച്ചുകൊണ്ടുവരാന്&zwj; പോലും കെപ്പില്ലാതെ നടക്കുന്നവനോട് പറഞ്ഞിട്ട് കാര്യവൊണ്ടോ.''&lt;/p&gt;&lt;p&gt;കസേരയില്&zwj; നിന്ന് ശ്രീനിയെ വലിച്ച് പാത്രങ്ങള്&zwj; അടുക്കി വെച്ചിരിക്കുന്ന ഷെല്&zwj;ഫിലേക്ക് ചേര്&zwj;ത്തുവെച്ച്, തന്റെ വലതുകൈ അയാളുടെ കഴുത്തിലേക്ക് ഷൈജു അമര്&zwj;ത്തി:''അവളിപ്പോ ചെന്നൈലെ എന്റെ വീട്ടിലൊണ്ട്. ഇവിടുന്നെന്തിനാ പോയേന്ന് എന്നോട് പറഞ്ഞിട്ടുവൊണ്ട്.''&lt;/p&gt;&lt;p&gt;പരുന്ത് തന്റെ കഴുത്തിന്റെ പുറകില്&zwj; കൊത്തിക്കീറിയിട്ടും ശ്രീനിയെ വിടാതിരുന്ന ഷൈജു,&lt;/p&gt;&lt;p&gt;പിള്ളേടെ കൈയ്യിലിരുന്ന ഇറച്ചിപാത്രം ഭയന്ന് കിലുങ്ങിയപ്പോള്&zwj; തലതാഴ്ത്തി തന്റെ മുറിയിലേക്ക് പോയി.&lt;/p&gt;&lt;p&gt;മുറ്റത്തിരുന്ന് പിള്ളയെ കൊണ്ട് കുപ്പി പൊട്ടിച്ച് ഒഴിപ്പിക്കുമ്പോള്&zwj; ശ്രീനിയുടെ നോട്ടം അബിയുടെ വീട്ടിലേക്കായിരുന്നു.&lt;/p&gt;&lt;p&gt;പിള്ള നിറച്ച ഗ്ലാസ് ശ്രീനിയുടെ നേര്&zwj;ക്ക് നീട്ടി:''അവരവിടില്ല. ഞാന്&zwj; ഹോട്ടലീന്ന് പാര്&zwj;സല് വാങ്ങിച്ചിട്ട് എറങ്ങുമ്പോ, അമ്മേം മോനൂടെ തീയറ്ററിലോട്ട് കേറുന്ന കണ്ട്.''&lt;/p&gt;&lt;p&gt;''ഇച്ചേം, പൂച്ചീം, വണ്ടുവൊക്കെ പെരുകുമ്പോള്&zwj; അച്ഛന്&zwj; പണ്ട് അയ്യത്ത് ചവറ് കൂട്ടിയിട്ട് കത്തിക്കുവായിരുന്ന്, പിള്ള ഓര്&zwj;ക്കുന്നോ?''&lt;/p&gt;&lt;p&gt;ശ്രീനി ഫോണെടുത്ത് പലിശ പിരിക്കാനും, വണ്ടിപിടിക്കാനും വിളിക്കുന്നവന്മാരെ വിളിച്ചു വരുത്തി.&lt;/p&gt;&lt;p&gt;അപ്പോള്&zwj; തന്നെ മൂന്ന് സംഘങ്ങളായി പിരിഞ്ഞ് അവര്&zwj; ഇറങ്ങി.&lt;/p&gt;&lt;p&gt;അബിയും അമ്മയുമില്ലാത്ത വീട്ടിലേക്ക് എത്തിയ ശ്രീനിയും ഒരുസംഘവും, അകത്തുനിന്നൊരു ക്ഷീണിച്ച ശ്വാസത്തിന്റെ ഒച്ച കേട്ടു!&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അഞ്ചാം ഭാഗം/ 1&lt;/strong&gt;&lt;/p&gt;&lt;p&gt;അബിയുടെ വീട്ടിലെ തീ ഒരുവിധം അണഞ്ഞപ്പോള്&zwj; തുണിക്കട സാബു അകത്തേക്ക് കേറി. തളര്&zwj;ന്ന അമ്മയുടെ അരികില്&zwj; നിന്ന അബി, ഉറുമ്പിന്&zwj;കൂട്ടം പോലെ സാബുവിന്റെ പിന്നാലെ വീട്ടിനകത്തേക്ക് നാട്ടുകാര്&zwj; കയറുന്നത് കണ്ടു.&lt;/p&gt;&lt;p&gt;കുറച്ച് കഴിഞ്ഞ് സാബു അബിയുടെ അടുത്തേക്ക് വന്നു:''നീ അച്ഛനെ വിളിച്ചായിരുന്നോ?''&lt;/p&gt;&lt;p&gt;''വിളിച്ചിട്ട് കിട്ടിയില്ല. ഓണവായോണ്ട് നേരത്തെ വരാന്ന് പറഞ്ഞ് ഒരു ചാവിയും ആയിട്ട് പോയതാ.'' മറുപടി കൊടുത്തിട്ടും സാബു തല ഉയര്&zwj;ത്തി തന്നെ നോക്കാത്തത് കണ്ട് അബി വീട്ടിലേക്കോടി. അവിടെ കട്ടിലില്&zwj; വെന്തുപോയൊരു ശരീരം കിടപ്പുണ്ടായിരുന്നു. അത് കണ്ട് അബി തളര്&zwj;ന്ന് വീണു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അഞ്ചാം ഭാഗം/ 2&lt;/strong&gt;&lt;/p&gt;&lt;p&gt;ഷൈജു തിരിച്ച് ചെന്നൈയിലേക്ക് പോവാതെ നില്&zwj;ക്കുന്നത്, അഞ്ചര ഏക്കര്&zwj; വില്&zwj;ക്കാനാണെന്ന് ശ്രീനിക്ക് അറിയാമായിരുന്നു. വവ്വാല് കായ തിന്നാതിരിക്കാന്&zwj; റംമ്പൂട്ടാന്&zwj; മരങ്ങള്&zwj;ക്ക് മുകളില്&zwj; ഏണിവെച്ച് കേറി വലകള്&zwj; വിരിക്കുമ്പോള്&zwj;, അതിന്റെ വല്ലാത്തൊരു നാറ്റം കാരണം പിള്ളയ്ക്ക് ഓക്കാനം വന്നു.&lt;/p&gt;&lt;p&gt;''വവ്വാല് മാത്രം അല്ല പിള്ളേ. ഈ മണമടിച്ചാ മരപ്പട്ടി പോയിട്ട്, അണ്ണാന്&zwj; കുഞ്ഞുപോലുംവരത്തില്ല. താന്&zwj; പട്ടിയെ പോലെ നിന്ന് മണം പിടിക്കാതെ വല ഇട്ടിട്ട് എറങ്ങിവാ.''&lt;/p&gt;&lt;p&gt;അന്ന് രാത്രി കാവ് കത്തിച്ചിട്ട്, പിള്ളയെകൊണ്ട് റംമ്പൂട്ടാന്&zwj; മരങ്ങളില്&zwj; താന്&zwj; ഇടീച്ച മണ്ണെണ്ണയില്&zwj; മുക്കിയ വലകളില്&zwj; ഒരോന്നിലായി ശ്രീനി തീയിട്ടു.&lt;/p&gt;&lt;p&gt;അഞ്ചര ഏക്കറിലെ സകല കുഞ്ഞ് ജീവനുകളും പുറത്തേക്കോടിയപ്പോള്&zwj;, അകത്തേക്ക് എട്ട് കാലുകള്&zwj; വന്നു.&lt;/p&gt;&lt;p&gt;''വരുമെന്ന് അറിയാവായിരുന്നു. മുന്നെണ്ണോം ഇവിടെ കെടന്ന് ചത്താ അന്നു തീരും ഇതിന്റെ കച്ചവടം.''&lt;/p&gt;&lt;p&gt;ശ്രീനി കൈയ്യിലിരുന്ന റിവോള്&zwj;വര്&zwj; അവരുടെ നേര്&zwj;ക്ക് ചൂണ്ടി.ശ്രീനി കൊണ്ടുവന്നുവെച്ചിരുന്ന മണ്ണെണ്ണ കന്നാസൊരെണ്ണം എടുത്ത് അബി അയാള്&zwj;ക്ക് നേരെഎറിഞ്ഞു. വെടിപൊട്ടി. കന്നാസ് ചിതറി. ശ്രീനി മണ്ണെണ്ണയില്&zwj; കുളിച്ചു. ലിജോ അയാളെ തൊഴിച്ചിട്ടു. അതുല്&zwj; അയാളെ കെട്ടിയിട്ടു.&lt;/p&gt;&lt;p&gt;കണ്ണ് തുറന്ന് തല ഉയര്&zwj;ത്തി നോക്കിയ ശ്രീനി മൂവര്&zwj; സംഘത്തെ കണ്ടില്ല. പക്ഷേ, പിന്നില്&zwj; നിന്ന് പരുന്തിന്റെ ശബ്ദം കേട്ടു. ഞെട്ടിതിരിഞ്ഞ ശ്രീനി പറക്കാതിരിക്കാന്&zwj; തന്റെ കാലുകളില്&zwj; മുറുക്കി പിടിച്ചിരിക്കുന്ന ഷൈജുവിന്റെ വലതുകൈയ്യില്&zwj; പരുന്ത് കൊത്തിപ്പറിക്കുന്നത് കണ്ടു.&lt;/p&gt;&lt;p&gt;''വെന്തുമരിച്ച അബിയുടെ അച്ഛന്റെ കഴുത്തിലും, തൂങ്ങി മരിച്ച അവന്റെ പെങ്ങടെ കഴുത്തിലും ഒരു തൊടല് മുറുകിയതിന്റെ പാട് ഒണ്ടായിരുന്നു. പണ്ട് അതേ പാട് എന്റെ അമ്മേടെ കഴുത്തിലും ഞാന്&zwj; കണ്ടിട്ടൊണ്ട്. ഈ നാട്ടില്&zwj; അത്രേം വലിയ തൊടലിട്ടൊണ്ട് നടന്ന ഒരു പട്ടിയെ ഒള്ളായിരുന്നു. അത് കോണ്&zwj;ക്രീറ്റ് റോഡിക്കൂടെ നിങ്ങള് നടത്തിച്ചപ്പോ നാട്ടുകാര് കല്ലെറിഞ്ഞ് ഓടിച്ച പട്ടിയാ.''&lt;/p&gt;&lt;p&gt;ശ്രീനി പരുന്തിന്റെചിറകില്&zwj; നിന്ന് തെറിക്കുന്ന നനവ് കണ്ടു. ഷൈജു പിടിവിട്ടു. പരുന്തു പറന്നുപൊങ്ങി. അപ്പോള്&zwj; കത്തിയെരിഞ്ഞ് വീഴുന്നൊരു ഇല അതിനെ തൊട്ടു. പൊള്ളിയപ്പോള്&zwj; പരുന്ത് കൊത്തിപ്പറിക്കാന്&zwj; തന്നെ പഠിപ്പിച്ച മുതലാളിയുടെ ചുമലിലേക്ക് ചെന്നിരുന്നു. തീ!&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-short-story-by-tony-teens-articleshow-taudlum"/>
        </item>
        <item>
            <title><![CDATA[ആശ്വാസത്തിന്റെ പ്രവാചകന്‍, ഷര്‍മിള സി നായര്‍ എഴുതിയ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/aswasathinte-pravachakan-chilla-malayalam-poem-by-sharmila-c-nair-articleshow-whs6ni4</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/aswasathinte-pravachakan-chilla-malayalam-poem-by-sharmila-c-nair-articleshow-whs6ni4</guid>
            <pubDate>Wed, 06 May 2026 18:41:03 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് ഷര്&zwj;മിള സി നായര്&zwj; എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sharmila C Nair&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqyp2jhs5c904863cx3smw09,imgname-78adcfcc-95ff-414c-bb21-3201e150f46e-1778072504889.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ആശ്വാസത്തിന്റെ പ്രവാചകന്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;എന്നായിരുന്നുഞാനാദ്യമായി അവനെ കണ്ടത്?&lt;/p&gt;&lt;p&gt;എത്ര ശ്രമിച്ചിട്ടുംഎനിയ്ക്കത് ഓര്&zwj;ക്കാനേ ആവുന്നില്ല&lt;/p&gt;&lt;p&gt;അവന്റെ ചാരക്കണ്ണുകളില്&zwj;ഒളിപ്പിച്ച പ്രണയത്തെമുഴുവനായി വിഴുങ്ങിയ വിഷാദം.&lt;/p&gt;&lt;p&gt;എന്നിട്ടുംആ പ്രണയം എങ്ങിനെ ഞാനറിഞ്ഞുവെന്നുംസത്യായിട്ടും എനിക്കറിയില്ല.&lt;/p&gt;&lt;p&gt;ഒരു ശരാശരി കാമുകനെഎനിക്കാവശ്യമുണ്ടായിരുന്നില്ലഎങ്കില്&zwj; എത്രപേരെ ഞാന്&zwj; പ്രണയിക്കണമായിരുന്നുതെളിയുന്നു, മനസ്സില്&zwj; മുഖങ്ങളനവധി.&lt;/p&gt;&lt;p&gt;എന്റെ സങ്കല്&zwj;പത്തിലെ കാമുകനു വേണ്ടഗുണങ്ങളൊന്നും അവനില്&zwj; ഞാന്&zwj; കണ്ടില്ലഎന്നേക്കാള്&zwj; എന്നെ സ്&zwnj;നേഹിക്കുന്നകടലോളം പ്രണയം കണ്ണിലൊളിപ്പിച്ചഒരുവനായിരുന്നില്ലല്ലോ അവന്&zwj;.&lt;/p&gt;&lt;p&gt;എന്റെ കണ്ണിലെ സങ്കടങ്ങള്&zwj;കവിതകളായി വിരിയിക്കാന്&zwj;അവനൊരു കവിയുമായിരുന്നില്ല.&lt;/p&gt;&lt;p&gt;പക്ഷേ,എന്റെ ഉള്ളില്&zwj; നിന്നുംതെറിച്ചു വീണിരുന്ന വേദനകള്&zwj;എന്നേക്കാള്&zwj; അവന് നൊന്തിരുന്നു.&lt;/p&gt;&lt;p&gt;കലഹിച്ചും വീണ്ടും യോജിച്ചുംപിന്നെയും കലഹിച്ചുംഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നജീവതത്തിലെ അസ്വാരസ്യങ്ങളിലേക്ക്ഒരാശ്വാസകന്റെ വേഷമണിഞ്ഞായിരുന്നുഅവന്റെ രംഗ പ്രവേശം.&lt;/p&gt;&lt;p&gt;മൗനത്തില്&zwj; പൊതിഞ്ഞഎന്റെയുള്ളിലെ നോവുകളൊക്കെയുംതൊട്ടറിഞ്ഞവന്&zwj;..&lt;/p&gt;&lt;p&gt;അവന് ഞാനൊരു പേരിട്ടുആശ്വാസത്തിന്റെ പ്രവാചകന്&zwj;..!&lt;/p&gt;&lt;p&gt;(ചില ആശ്വാസങ്ങള്&zwj; എത്ര പെട്ടെന്നാണ് ആശ്വാസക്കേടായി മാറുന്നതെന്നല്ലേ നിങ്ങളിപ്പോള്&zwj; ചിന്തിക്കുന്നത്.)&lt;/p&gt;&lt;p&gt;അതേ, കണക്കുകൂട്ടലുകള്&zwj;പിഴയ്ക്കുന്നില്ല.&lt;/p&gt;&lt;p&gt;അവനെഎന്ത് പേരാണ് വിളിയ്ക്കുകഎന്ന സംശയത്തിലാണ് ഞാനിപ്പോള്&zwj;.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/aswasathinte-pravachakan-chilla-malayalam-poem-by-sharmila-c-nair-articleshow-whs6ni4"/>
        </item>
        <item>
            <title><![CDATA[Malayalam Poem: എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നു, സുജേഷ് പി പി എഴുതിയ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-enikka-puzhayude-paatt-mathiyayirunnu-malayalam-poem-by-sujesh-pp-articleshow-wtg2wkb</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-enikka-puzhayude-paatt-mathiyayirunnu-malayalam-poem-by-sujesh-pp-articleshow-wtg2wkb</guid>
            <pubDate>Sat, 04 Jul 2026 16:41:43 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് സുജേഷ് പി പി എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sujesh PP&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwpcdx3vg4mqsjhj8dsa7wsw,imgname-d3e0a8b4-3441-4da6-82cc-67c02990a727-1783162664059.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;പകല്&zwj; മുഴുവന്&zwj; പുഴയുടെഅരിക് ചേര്&zwj;ന്ന് നടന്നുഉച്ചയൂണിന്റെ പാതി നീട്ടിവെച്ചു&lt;/p&gt;&lt;p&gt;എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നുനഷ്ടപ്പെട്ടവരെയെല്ലാം വീണ്ടെടുക്കാന്&zwj;&lt;/p&gt;&lt;p&gt;പുഴയുടെ പാട്ട് ജലത്തിന്റെതാരാട്ട് പോലെ തോന്നിച്ചു&lt;/p&gt;&lt;p&gt;കഴിഞ്ഞ പ്രളയത്തില്&zwj; കാണാതായമനുഷ്യരുണ്ടായിരിക്കണംപാട്ടിന്റെ വരികള്&zwj; അങ്ങിങ്ങ് മൂളിക്കേട്ടുഇരണ്ടകള്&zwj; വെള്ളം തെറിപ്പിച്ച് പറന്നു&lt;/p&gt;&lt;p&gt;ഞാന്&zwj; ആ പുഴയെക്കുറിച്ചോര്&zwj;ത്തുഎത്ര കുട്ടിക്കാലമാണ്തമ്മില്&zwj; തുഴഞ്ഞ് തീര്&zwj;ത്തത്പുഴയുടെ പാട്ടില്&zwj; നമ്മളുണ്ടായിരിക്കണംഏറ്റു പാടുന്നവരുടെ ശബ്ദങ്ങള്&zwj;പരിചിതമെന്ന് തോന്നിച്ചു&lt;/p&gt;&lt;p&gt;മഞ്ഞുകാലത്തെ സങ്കല്പമെല്ലാം വെച്ചുമാറിചില മനുഷ്യരെ പുഴ വീണ്ടെടുത്തുഅതിലൊരാളെന്റെ സഹപാഠിയായിരുന്നുഅവന്&zwj; വെച്ചു നീട്ടിയ പുസ്തകങ്ങള്&zwj;നനഞ്ഞ് കീറിപോയിരുന്നു&lt;/p&gt;&lt;p&gt;അവന്റെ ചുണ്ടിലെ പാട്ട്ക്ലാസ് മുറിയും കടന്ന്ഇലഞ്ഞിമരച്ചില്ലയിലിരിക്കുന്നു&lt;/p&gt;&lt;p&gt;എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നുഅവനെ വീണ്ടെടുക്കാന്&zwj;&lt;/p&gt;&lt;p&gt;എനിക്കാ മരച്ചില്ലയിലെ പൂവ് മതിയായിരുന്നുഅവനുള്ള പുസ്തകത്തിലിട്ട് വെക്കാന്&zwj;&lt;/p&gt;&lt;p&gt;പുഴയപ്പോള്&zwj; മൈതാനം പോലെ തോന്നിച്ച്നമ്മള്&zwj;ക്കിടയില്&zwj; നിന്ന് കാണാതായപന്തുകളെല്ലാം തിരിച്ചു തന്നു&lt;/p&gt;&lt;p&gt;എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നുഅവനെ വീണ്ടെടുക്കാന്&zwj;&lt;/p&gt;&lt;p&gt;എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നുഅവനെ വീണ്ടെടുക്കാന്&zwj;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-enikka-puzhayude-paatt-mathiyayirunnu-malayalam-poem-by-sujesh-pp-articleshow-wtg2wkb"/>
        </item>
        <item>
            <title><![CDATA[Malayalam Short Story: കല്യാണ സൗഗന്ധികം, വിഷ്ണുപ്രിയ ജി എഴുതിയ ചെറുകഥ]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chill-amalayalam-short-story-by-vishnu-priya-g-articleshow-wy5yqnh</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chill-amalayalam-short-story-by-vishnu-priya-g-articleshow-wy5yqnh</guid>
            <pubDate>Thu, 02 Jul 2026 16:25:40 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് വിഷ്ണുപ്രിയ ജി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Vishnu Priya G&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwh7d1mkyw6y3884dzazeqqk,imgname-e8e01a6d-dd84-4101-a63b-68ce88657a6b-1782989620883.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കല്യാണ സൗഗന്ധികം&lt;/strong&gt;&lt;/p&gt;&lt;p&gt;ഹാവൂ, നാളെ ഞായറാഴ്ച ഒരു എട്ട് മണിവരെയെങ്കിലും കിടന്നുറങ്ങണം.&lt;/p&gt;&lt;p&gt;അങ്ങനെ നെടുവീര്&zwj;പ്പിട്ടുകൊണ്ട് താര ഉറങ്ങാന്&zwj; കിടന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടയില്&zwj; ഏക ആശ്വാസമാണ് ഞായറാഴ്ചയുള്ള വിശ്രമം. സമയം ഏകദേശം ആറ് മണിയായിക്കാണും. ഒരു മൂത്രശങ്ക തോന്നിയപ്പോള്&zwj; കണ്ണ് പോലും തുറക്കാന്&zwj; മെനക്കെടാതെ അവള്&zwj; ബാത് റൂം ഉന്നം വെച്ച് ഇഴഞ്ഞു നടന്നു. അപ്പോഴാണ് രണ്ട് കുരുവികളുടെ കരച്ചില്&zwj; കേട്ട് താര കണ്ണ് തുറന്നത് .&lt;/p&gt;&lt;p&gt;ശ്ശെടാ ,ഇതിപ്പോള്&zwj; എങ്ങനെ വന്നു?&lt;/p&gt;&lt;p&gt;സൈഡ് ഗ്ലാസിന്റെ വിടവിലൂടെ വന്നതാകാമെന്നവള്&zwj; കണക്ക് കൂട്ടി. എന്റ്റെ കൃഷ്ണാ ഇതിപ്പോളൊരു കുരിശായല്ലോ! ഇവരുടെ കലപില കാരണം മനുഷ്യനെ ഉറങ്ങാനും സമ്മതിയ്ക്കില്ല.&lt;/p&gt;&lt;p&gt;രണ്ടിനെയും എടുത്ത് പുറത്തു കളയാമെന്നു കരുതി അവള്&zwj; പിടിയ്ക്കാന്&zwj; തുടങ്ങി. അപ്പോള്&zwj; തുറന്നു കിടന്ന ബാത് റൂം വാതില്&zwj; വഴി കുരുവികള്&zwj; ഹാളിലേയ്ക്ക് പറന്ന് പോയി. അങ്ങനെ താരയുടെ ഞായറാഴ്ച്ച ഉറക്കം ഹുതാ ഹവാ.&lt;/p&gt;&lt;p&gt;താര കുരുവികളെ തപ്പി കട്ടിലിനടിയിലെത്തി.&lt;/p&gt;&lt;p&gt;'എടീ ഈ പഴംപൊരി നമ്മളെ കൊല്ലുമോ..?'&lt;/p&gt;&lt;p&gt;ആരാ ഇപ്പോള്&zwj; സംസാരിച്ചേ? ഇവിടെ ഞാന്&zwj; ഒറ്റയ്ക്കല്ലേയുള്ളൂ. കട്ടിലിനടിയില്&zwj; കുരുവികള്&zwj; മാത്രമല്ലെ ഉളളൂ. പിന്നെ എന്റ്റെ ഇരട്ടപ്പേര് -പഴംപൊരി -ആണെന്ന് അറിയുന്ന ആരോ ആണ്.&lt;/p&gt;&lt;p&gt;അവിടെ മുഴുവന്&zwj; നോക്കിയിട്ടും ആരെയും കണ്ടില്ല. ഒടുവില്&zwj; ക്ഷീണിച്ചു വീണ്ടും വന്ന് കട്ടിലില്&zwj; കിടപ്പായി. അങ്ങനെ കുരുവികളെ മറന്നവള്&zwj; വീണ്ടും ഉറങ്ങാന്&zwj; തുടങ്ങി. ഫോണ്&zwj; ബെല്ലടിച്ചപ്പോഴാണ് താര ഞെട്ടിയുണര്&zwj;ന്നത്. സമയം 10 മണി. താമസിച്ച് എഴുന്നേറ്റതിന് അമ്മയുടെ വക ശകാരവും കിട്ടിക്കൊണ്ട് അന്നത്തെ ദിവസം തുടങ്ങി.&lt;/p&gt;&lt;p&gt;'ഹോ ഇനി ആഹാരമൊക്കെ ഉണ്ടാക്കി എപ്പോ കഴിക്കാനാ' -താര നെടുവീര്&zwj;പ്പിട്ടു. അപ്പോഴാണ് അടുക്കളയില്&zwj; നിന്നും നല്ല ഇഡലിയുടെയും സാമ്പാറിന്റ്റെയും മണം വരുന്നത്. അടുക്കളയില്&zwj; ചെന്ന് നോക്കിയ താര അക്ഷരാര്&zwj;ത്ഥത്തില്&zwj; ഞെട്ടിപ്പോയി. ദേ പാത്രത്തില്&zwj; നല്ല ചൂട് ഇഡലിയും സാമ്പാറും.എന്റെ കൃഷ്ണാ, ,ഇതെന്തൊരു അത്ഭുതം! ഇതൊക്കെ ആരുണ്ടാക്കി ഇവിടെ? ഇഡ്ഡ്&zwnj;ലി മാവ് പോയിട്ട് സാമ്പാറ് വയ്ക്കാനുള്ള മുരിങ്ങയ്ക്ക പോലുമില്ലായിരുന്നല്ലോ!&lt;/p&gt;&lt;p&gt;താരയുടെ തല കറങ്ങി. അവള്&zwj; തറയിലിരുന്നു. ഈ ഫ്&zwnj;ളാറ്റിന് എന്തോ ഒരു കുഴപ്പമുണ്ട് .&lt;/p&gt;&lt;p&gt;ഇന്നലെ കണ്ടപ്പോള്&zwj; അയലത്തെ സരള ആന്റ്റിയുടെ ചിരിയ്ക്ക് എന്തോ ഒരു നിഗൂഢത ഉള്ളതായി അവള്&zwj;ക്കു തോന്നിയിരുന്നു.&lt;/p&gt;&lt;p&gt;അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു പേടിച്ചവള്&zwj; കരയാന്&zwj; തുടങ്ങി. അപ്പോഴാണ് ഒരു ശബ്ദം കട്ടിലിനടിയില്&zwj; നിന്നും അവള്&zwj; കേട്ടത്.&lt;/p&gt;&lt;p&gt;'പഴംപൊരി കരയണ്ട'&lt;/p&gt;&lt;p&gt;അതാ ഇരിയ്ക്കുന്നു, ഉറക്കം കളഞ്ഞ കുരുവികള്&zwj;. അവ താരയുടെ അടുത്തേയ്ക്കായി നടന്നെത്തി. താര പേടിച്ചുരുളാന്&zwj; തുടങ്ങി&lt;/p&gt;&lt;p&gt;'പേടിയ്ക്കണ്ട ഞങ്ങളൊന്നും ചെയ്യില്ല'- കുരുവികള്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;ഇത് വെറും കുരുവികളല്ല, കാരണം ഇവര്&zwj; വന്നിരിയ്ക്കുന്നത് ത്രിദശന്റെ ലോകത്തു നിന്നാണ്. അവിടെ എല്ലാ പക്ഷിമൃഗ ജാലങ്ങളും സംസാരിയ്ക്കും. ഭൂമിയില്&zwj; കണ്ടിട്ടില്ലാത്ത പലതരം പൂക്കളും മരങ്ങളും ഉണ്ടവിടെ. പക്ഷേ ,മനുഷ്യര്&zwj; ആരുമില്ല കേട്ടോ. ഈ ലോകം പ്രകൃതി ദേവിയ്ക്ക് വേണ്ടി മാത്രം ഉള്ളതാണ്, ത്രിദശന്&zwj; അതിന്റെ അധിപനും.&lt;/p&gt;&lt;p&gt;ത്രിദശന്&zwj; എന്നാല്&zwj; ദേവന്&zwj; എന്നര്&zwj;ത്ഥം. ഒരു കാര്യവുമില്ലാതെ കുരുവിളകായ കോകിലയെയും ശിഖിയെയുംതാരയുടെ അടുത്തേയ്ക്ക് ത്രിദശന്&zwj; അയയ്ക്കില്ല. എന്താകാം ആ കാരണം?&lt;/p&gt;&lt;p&gt;ഈ കഥ ശരിയ്ക്കും തുടങ്ങുന്നത് താരയുടെ ജനനത്തിന് മുന്&zwj;പാണ്. ഒരു 100 വര്&zwj;ഷം പുറകോട്ട് സഞ്ചരിയ്&zwnj;ക്കേണ്ടി വരും. എടമന ഇല്ലത്തെ ഏക പെണ്&zwj;തരി ആയിരുന്നു തുളസി അന്തര്&zwj;ജനം. അവള്&zwj; സുന്ദരിയല്ല പക്ഷേ വിരൂപയുമല്ല. അവളെ എല്ലാവരും ദുശ്ശകുനമായി കരുതി.അമ്പലത്തില്&zwj; പോകാനോ കളിയ്ക്കാനോ സഹപാഠികള്&zwj; അവളെ കൂട്ടില്ല. എപ്പോഴും അവഗണന മാത്രം. അവള്&zwj;ക്കൊരു ആത്മമിത്രം പോലുമില്ലായിരുന്നു. പക്ഷേ, ഇല്ലത്തെ അന്ധയായ ഒരു മുതുമുത്തശ്ശി ഉണ്ടായിരുന്നു. തുളസി എല്ലാ സങ്കടങ്ങളും ആ പാറുമുത്തശ്ശിയോടായിരുന്നു പങ്ക് വച്ചിരുന്നത്. പിന്നെ തൊടിയിലെ ചെടികളോടും തേന്&zwj; നുകരാന്&zwj; വരുന്ന വണ്ടിനോടും മുല്ലമൊട്ടിനെ പ്രണയിയ്ക്കാന്&zwj; വരുന്ന ചിത്രശലഭത്തിനോടും ഒക്കെ അവള്&zwj; വിശേഷങ്ങള്&zwj; പറഞ്ഞും ചോദിച്ചും കൊണ്ടിരുന്നു. അങ്ങനെ മുത്തശ്ശിയുടെ മന്ത്രോപദേശം കൊണ്ട് പക്ഷികളോടും മൃഗങ്ങളോടും ചെടികളോടുമൊക്കെ സംസാരിയ്ക്കാന്&zwj; തുളസിയ്ക്ക് കഴിഞ്ഞു.&lt;/p&gt;&lt;p&gt;അവിടെ തൊടി നിറയെ കല്ല്യാണസൗഗന്ധികപൂക്കള്&zwj; ഉണ്ടായിരുന്നു . അതിന്റെ സൗരഭ്യത്തില്&zwj; ആരും മയങ്ങിപ്പോകും. കോകിലയും ശിഖിയും എന്നും മുടങ്ങാതെ ആ കല്ല്യാണസൗഗന്ധിക പൂക്കളെ തേടി വരുമായിരുന്നു. അവ തിരികെ പോകുമ്പോള്&zwj; രണ്ട് പൂക്കളും ഉതിര്&zwj;ത്തു കൊണ്ട് പോകുമായിരുന്നു. അതെല്ലാം ത്രിദശനു സമ്മാനിയ്ക്കാനുള്ളതായിരുന്നു. ഒരു ദിവസം തുളസിയുടെ ശ്രദ്ധയിലിത് പെട്ടു. അവരെ കയ്യോടെ അവള്&zwj; പൊക്കി. അവര്&zwj; ത്രിദശനെപ്പറ്റിയും അവരുടെ അദൃശ്യ ലോകത്തെക്കുറിച്ചുമൊക്കെ പറയാന്&zwj; തുടങ്ങി. അവരുടെ വര്&zwj;ണ്ണനയില്&zwj; മനം കുളിര്&zwj;ന്നവള്&zwj; അവരുടെ കൂടെ പോകാന്&zwj; ആഗ്രഹിച്ചു. പക്ഷേ, മനുഷ്യര്&zwj;ക്ക് ആ ലോകത്തില്&zwj; പ്രവേശിയ്ക്കാന്&zwj; കഴിയില്ലായിരുന്നു.&lt;/p&gt;&lt;p&gt;നിമിഷനേരം കൊണ്ട് തന്നെ ആ കുരുവികള്&zwj; അവളുടെ പ്രിയ സുഹൃത്തുക്കളായി മാറി. കോകിലയും ശിഖിയും തുളസിയെ കുറിച്ചും ത്രിദശനോടു പറയുമായിരുന്നു. അങ്ങനെ ഭൂമിയിലെ തുളസിയുടെ ലോകവും ത്രിദശന്റെ അദൃശ്യ ലോകവും പരസ്പരം ബന്ധിയ്ക്കപ്പെട്ടു.&lt;/p&gt;&lt;p&gt;ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ജാതകപ്രകാരം തുളസിയ്ക്ക് 21 വയസ്സിനുള്ളില്&zwj; വിവാഹം കഴിയണമായിരുന്നു. രണ്ട് മാസം കൂടെ കഴിഞ്ഞാല്&zwj; അവള്&zwj;ക്ക് 21 തികയും. അത് കൊണ്ട് തന്നെ അവളുടെ അച്ഛനമ്മമാര്&zwj; ധൃതിയില്&zwj; കല്ല്യാണം ആലോചിയ്ക്കാന്&zwj; തുടങ്ങി. തുളസിയുടെ കുറവുകള്&zwj; കണ്ടറിഞ്ഞ് ആര് വരാനാണ്? കുട്ടിയെ മാത്രം മതി എന്ന സ്ഥിരം പല്ലവി കേട്ടാലറിയാം അവരുടെ കണ്ണെല്ലാം അവളുടെ സ്വത്തിലാണെന്ന്! ഒടുവില്&zwj; പ്ലാക്കുറിശി ഇല്ലത്തു നിന്നും അനിരുദ്ധന്&zwj; തിരുമേനിയുടെ ആലോചന വന്നു. അത് ഉറപ്പിച്ചു. ഒന്നും തുളസിയുടെ മനസ്സോടെ ആയിരുന്നില്ല. അവളുടെ മനസ്സില്&zwj; അപ്പോഴും ഇത് വരെ കണ്ടിട്ടില്ലാത്ത അത്ഭുത ലോകവും അതിന്റെ ദേവനുമായിരുന്നു. അനിരുദ്ധന്&zwj; ഒറ്റക്കണ്ണനായിരുന്നു.&lt;/p&gt;&lt;p&gt;തുളസിയുടെ വിവാഹ ജീവിതം അതീവ ദുഃഖകരമായിരുന്നു. ഒരു ദുരന്ത നാടകത്തിന്റെ തിരശ്ശില ഉയരുന്ന പോലെ ആദ്യരാത്രിയില്&zwj; തന്നെ അവള്&zwj;ക്കനുഭവപ്പെട്ടു. കോകിലയും ശിഖിയും തുളസിയെ തേടി പിന്നെ വരാതായി.&lt;/p&gt;&lt;p&gt;അവളുടെ ജീവിതത്തില്&zwj; നിന്നും വര്&zwj;ണ്ണങ്ങള്&zwj; കൊഴിയാന്&zwj; തുടങ്ങി. ഒറ്റക്കണ്ണന്&zwj; തിരുമേനി നിരന്തരം അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഇരുപത്തൊന്നാം വയസ്സില്&zwj; അവള്&zwj; ഒരു വിധവയെ പോലെ തന്നെ ജീവിച്ചു. ക്രൂരതകളുടെ അവസാനം എന്നാണെന്നറിയാതെ അവള്&zwj; എരിഞ്ഞു തീര്&zwj;ന്ന് കൊണ്ടിരുന്നു. അതെ സമയം ത്രിദശന്റെ ലോകത്തിലെ കല്യാണ സൗഗന്ധിക പൂക്കളൊന്നും പിന്നീട് വിടരാതെയായി. തുളസിയുടെ ദുഃഖത്തില്&zwj; അദൃശ്യ ലോകവും പങ്ക് ചേര്&zwj;ന്നു.&lt;/p&gt;&lt;p&gt;അടുത്ത പിറന്നാള്&zwj; കാണാനുള്ള ഭാഗ്യം അവള്&zwj;ക്കുണ്ടായില്ല. ഒരു ദിവസം നിര്&zwj;മ്മാല്യം തൊഴാന്&zwj; പോയ അവളെ പിന്നീടാരും കണ്ടിട്ടില്ല. ആ ഒറ്റക്കണ്ണന്&zwj; അവളെ കൊന്നു എവിടെയോ കുഴിച്ചു മൂടി എന്നാണ് ആളുകള്&zwj; പറയുന്നത്. അങ്ങനെ വര്&zwj;ഷങ്ങള്&zwj; കടന്ന് പോയി തുളസിയുടെ കഥ ഒരു ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി അവശേഷിച്ചു.&lt;/p&gt;&lt;p&gt;അടുത്ത ആഴ്ച്ച താരയുടെ 21-ാം പിറന്നാളാണ്. കോകിലയും ശിഖിയും തുളസിയുടെ കഥ അവള്&zwj;ക്ക് പറഞ്ഞു കൊടുത്തു. അവള്&zwj; അത് കേട്ട് ഒത്തിരി കരഞ്ഞു. എന്നാലും തുളസിയ്ക്ക് എന്ത് പറ്റിയെന്നറിയാന്&zwj; അവള്&zwj;ക്ക് ആകാംക്ഷയേറി. അവര്&zwj; മൂന്ന് പേരും കൂടെ തുളസിയുടെ തിരോധാനം അന്വേഷിക്കാന്&zwj; തീരുമാനിച്ചു.ഒ ടുവില്&zwj; തുളസിയുടെ ഇല്ലത്തെത്തി. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു നാലുകെട്ട്. കോകിലയും ശിഖിയും അവര്&zwj; പണ്ട് വരാറുള്ള ഉദ്യാനത്തിലേയ്ക്ക് നോക്കി. അവിടെ ഉണങ്ങി വീഴാറായ കുറെ മരങ്ങള്&zwj; മാത്രമേ ഉണ്ടായിരുന്നുള്ളൂ.&lt;/p&gt;&lt;p&gt;പക്ഷേ, താരയ്ക്ക് മാത്രം പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നിയില്ല. അവളുടെ മനസ്സ് മുഴുവന്&zwj; തുളസിയ്ക്ക് എന്തുപറ്റി എന്നറിയാനുള്ള വ്യഗ്രത ആയിരുന്നു. ഒടുവില്&zwj; അവര്&zwj; ഒറ്റക്കണ്ണന്റെ തറവാട്ടിലെത്തി. അവിടെ ഇളം തലമുറക്കാര്&zwj; ഉണ്ടായിരുന്നു. പുരാവസ്തു ഗവേഷണം നടത്തുന്ന വിദ്യാര്&zwj;ത്ഥിനി ആണെന്നും ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നും പറഞ്ഞു അവരെ ബോധ്യപ്പെടുത്തി. ഒടുവില്&zwj; ഇല്ലം മുഴുവന്&zwj; കാണാനുള്ള അനുവാദവും അവള്&zwj;ക്ക് കിട്ടി. സഹായത്തിനായി ഒരു കുട്ടിയേയും ഏര്&zwj;പ്പാടാക്കി. വിനു എന്നായിരുന്നു അവന്റെ പേര്. പത്താം ക്ളാസ്സില്&zwj; പഠിയ്ക്കുവാണെങ്കിലും നാക്ക് എം എയ്ക്കു ആയിരുന്നു. ഒരു മുറി ഒഴികെ ബാക്കിയെല്ലാം അവന്&zwj; അവളെ കാണിച്ചു കൊടുത്തു. ആ മുറിയുടെ പുറത്തു എന്തോ രക്ഷാതകിടുകള്&zwj; പിടിപ്പിച്ചിരിയ്ക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;അവിടേയ്ക്ക് പോകാന്&zwj; അവളെ അവന്&zwj; സമ്മതിച്ചില്ല. ഒരു പക്ഷേ തന്റെ ചോദ്യത്തിനുള്ള ഉത്തരം അവിടെ ഉണ്ടാകുമെന്നവള്&zwj; കരുതി. ഈ തറവാടിന്റെ ഐശ്വര്യം ബ്രഹ്മരക്ഷസാണെന്ന് അവിടുത്തെ കാരണവര്&zwj; പറഞ്ഞു. 'തറവാടിനോട് ചേര്&zwj;ന്നുള്ള അമ്പലത്തില്&zwj; തൊഴുതിട്ടു പൊയ്&zwnj;ക്കൊളൂ' എന്നദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;പൊതുവേ ഇതിലൊന്നും വിശ്വാസമില്ലെങ്കിലും, ഇവിടെ വരെ വന്നതല്ലേ അവിടെ കൂടെ തൊഴുത് പോയേക്കാം' എന്നവള്&zwj; കരുതി. കല്&zwj;വിളക്കിലെ ദീപം അവളെ കണ്ടപ്പോള്&zwj; ചിരിയ്ക്കുന്നതായി തോന്നി. ചെമ്പക മരത്തിലെ ഊഞ്ഞാല് കണ്ടപ്പോള്&zwj; അവള്&zwj;ക്കൊന്ന് ഊഞ്ഞാലാടന്&zwj; ആഗ്രഹം തോന്നി. ആകാശം മഴക്കാറ് കൊണ്ട് നിറഞ്ഞു. അന്തരീക്ഷം തണുക്കാന്&zwj; തുടങ്ങി. പതിയെ പതിയെ കാറ്റ് ആഞ്ഞു വീശാന്&zwj; തുടങ്ങി.&lt;/p&gt;&lt;p&gt;ചെമ്പകമരത്തിന്റ്റെ ചില്ലകളുമൊപ്പം ആടിയുലയാന്&zwj; തുടങ്ങി. താരയുടെ മനസ്സില്&zwj; എന്തോ അകാരണമായ ഭീതി കയറാന്&zwj; തുടങ്ങി. ഒപ്പം ആരുമില്ല, വിനുവിന് എന്തോ ഒരു അത്യാവശ്യം വന്ന് പോയി കോകിലയും ശിഖിയും ഇനി നാളെ പുലര്&zwj;ച്ചയേ വരുളളൂ.&lt;/p&gt;&lt;p&gt;താര സ്വയം മനസ്സിന് ധൈര്യം കൊടുക്കാന്&zwj; തുടങ്ങി. വെള്ള ചെമ്പകപൂക്കള്&zwj; പതിയെ അവളുടെ മടിയിലേയ്ക്ക് കൊഴിഞ്ഞു വീണു. ബാല്യകാലം മുതല്&zwj; ബാംഗ്&zwnj;ളൂര്&zwj; നഗരത്തില്&zwj; ജീവിച്ച അവള്&zwj;ക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. അവയെല്ലാം അവള്&zwj; മണത്തു നോക്കി. പിന്നെ കയ്യിലെ ബാഗിലിട്ടു. ഇപ്പോള്&zwj; അന്തരീക്ഷം ഒന്ന് ശാന്തമായി. ശേഷം ബ്രഹ്മരക്ഷസ്സിന്റെ അനുഗ്രഹം വാങ്ങി മടങ്ങി.&lt;/p&gt;&lt;p&gt;പക്ഷേ തുളസി അന്തര്&zwj;ജ്ജനത്തിന്റ്റെ തിരോധാനം തെളിയിക്കണം എന്ന ആഗ്രഹം അവളെ വല്ലാതെ അസ്വസ്ഥമാക്കി. റൂമില്&zwj; തിരികെ വന്ന് അവള്&zwj; ചെമ്പകപ്പൂക്കളെ സ്&zwnj;നേഹത്തോടെ നോക്കി. അതിനൊക്കെ എന്തോ വിളിച്ചു പറയാനുള്ളത് പോലെ. ഒരുപാട് ആലോചിച്ച ശേഷം അവള്&zwj; ബാംഗ്ലൂര്&zwj;ക്ക് തിരികെ പോകാനുള്ള ടിക്കറ്റ് കാന്&zwj;സല്&zwj; ചെയ്തു. പിറ്റേ ദിവസം കോകിലയും ശിഖിയും വന്നപ്പോള്&zwj; താരയുടെ തീരുമാനം പറഞ്ഞു. അവര്&zwj;ക്കൊത്തിരി സന്തോഷമായി. നിഷ്&zwnj;കളങ്കമായ കണ്ണുകളുള്ള തുളസിയ്ക്ക് എന്ത് സംഭവിച്ചു എന്ന് ലോകം അറിയണമെന്ന് അവരും ആഗ്രഹിച്ചു.&lt;/p&gt;&lt;p&gt;അവര്&zwj; വീണ്ടും തറവാട്ടിലേയ്ക്ക് തിരികെ പോയി. അനിരുദ്ധന്റെ അതേ സ്വഭാവമുള്ള ഒരു പുതിയ തിരുമേനിയെ അവള്&zwj; കണ്ടു. അയാള്&zwj; കൗശലക്കാരനാണെന്ന് ഒറ്റ നോട്ടത്തില്&zwj; തന്നെ അവള്&zwj;ക്ക് മനസ്സിലായി. ഗൗതം -അതായിരുന്നു അവന്റെ പേര്. അവനും താരയെ പോലെ ബാംഗ്ലൂരില്&zwj; എഞ്ചിനിയറിങ്ങിന് പഠിയ്ക്കുന്നു. കാരണവര്&zwj; അവരെ പരസ്പരം പരിചയപ്പെടുത്തി .&lt;/p&gt;&lt;p&gt;'ഹലോ ഐ ആം ഗൌതം'- താരയ്&zwnj;ക്കൊരു ഷേക് ഹാന്&zwj;ഡ് കൊടുത്ത് അവന്&zwj; കുറുക്കനെ പോലെ ചിരിച്ചു. അവള്&zwj; അവനെ അത്ര ഗൌനിച്ചില്ല. ഇന്നലെ മുകളിലത്തെ നിലയിലെവിടെയോ എന്റെ ആധാര്&zwj; കാര്&zwj;ഡ് മിസ്സ് ആയി, അത് എടുക്കാനാണ് തിരികെ വന്നത് എന്നവള്&zwj; അവരെ ബോധ്യപ്പെടുത്തി. വിനു വീണ്ടും സഹായ ദൂതനായി എത്തി. പക്ഷേ ഇടയ്ക്ക് അവന്റെ കണ്ണ് വെട്ടിച്ച് കോകിലയും ശിഖിയും തുറക്കാത്ത മുറിയുടെ മുകളിലെ ഓടിന്റെ വിടവിലൂടെ അകത്തു ഇറങ്ങി. മുറി മുഴുവന്&zwj; ചിലന്തി വലയും പ്രാണികളുമായിരുന്നു. അവള്&zwj; ആ മുറി മുഴുവന്&zwj; തിരച്ചില്&zwj; നടത്തി . ആ മുറിയിലെ വസ്തുക്കളൊക്കെ പണ്ടേ മാറ്റിയത് പോലെ തോന്നി.&lt;/p&gt;&lt;p&gt;ഒരു ജീര്&zwj;ണിച്ച പട്ട് ചേല മാത്രം അവള്&zwj;ക്കു കിട്ടി. അത് തുളസി അന്തര്&zwj;ജ്ജനത്തിന്റെ ആയിരുന്നു എന്നവള്&zwj;ക്ക് മനസ്സിലായി. അത് കണ്ടപ്പോള്&zwj; അവള്&zwj;ക്ക് കരച്ചില്&zwj; വന്നു. അവള്&zwj; ആ ചേല വീട്ടില്&zwj; കൊണ്ട് വന്ന് സൂക്ഷ്മമായി നോക്കി. അതിനിപ്പോഴും കല്യാണ സൗഗന്ധികപൂക്കളുടെ മണമുള്ളതായി അവള്&zwj;ക്ക് തോന്നി. അതിന്റെ മുന്താണി കാണാനില്ലായിരുന്നു. അത് ആരോ മുറിച്ചു മാറ്റിയത് പോലുണ്ടായിരുന്നു. ആ സാരിയുടെ മുന്താണി എവിടെയോ കണ്ടതായി പെട്ടെന്നവള്&zwj;ക്ക് തോന്നി. അവളുടെ മനസ്സില്&zwj; ഇടിത്തീ വീണു. അതേ ബ്രാഹമരക്ഷസ്സിന്റെ അമ്പലത്തിലെ ഉടവാളിന്റെ തുമ്പില്&zwj;! അത് എങ്ങനെ സംഭവിച്ചു. തുളസിയുടെ ശരീരം വിറയ്ക്കാന്&zwj; തുടങ്ങി. ചെമ്പകപ്പൂക്കള്&zwj; അപ്പോഴേയ്ക്കും വാടിക്കരിഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;തുളസിയുടെ തിരോധാനം എത്രയും പെട്ടെന്ന് കണ്ടെത്തണം എന്നവള്&zwj; തീരുമാനിച്ചു .&lt;/p&gt;&lt;p&gt;തിരികെ ബാംഗ്ലൂര്&zwj; പോയെങ്കിലും അവളുടെ മനസ്സ് മുഴുവന്&zwj; തുളസി അന്തര്&zwj;ജ്ജനം ആയിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്&zwj; താരയ്ക്ക് ഒരു ഫോണ്&zwj;കോള്&zwj; വന്നു. വിനുവായിരുന്നു അത്. അടുത്ത മാസം 12 -നു അവന്റെ ചേച്ചിയുടെ വിവാഹമാണ്. അതിന് ക്ഷണിയ്ക്കാനായിരുന്നു അവന്&zwj; വിളിച്ചത്. കേട്ടപ്പോള്&zwj; അവള്&zwj;ക്ക് സന്തോഷമായി. വീണ്ടും ആ നാട്ടിലേയ്ക്ക് പോകാമല്ലോ എന്നോര്&zwj;ത്തവള്&zwj; സന്തോഷിച്ചു.&lt;/p&gt;&lt;p&gt;അപ്പോഴാണ് താരയുടെ അമ്മയുടെ വക ചോദ്യം. അന്നല്ലേ നിന്റെ പിറന്നാള്&zwj; ദിവസം, അന്ന് തന്നെ പോകണോ, നിനക്ക് 21 വയസ്സ് തികയുമപ്പോള്&zwj;.&lt;/p&gt;&lt;p&gt;താര ഒന്ന് ആലോചിച്ചു. സാരമില്ല അടുത്ത വര്&zwj;ഷവും പിറന്നാള്&zwj; കൂടാമല്ലോ. അങ്ങനെ വീട്ടില്&zwj; നിന്നും അനുവാദം വാങ്ങി അവള്&zwj; വീണ്ടും പുറപ്പെട്ടു. വിനുവിന്റെ വീട്ടിലെത്തി. അവിടെ മുഴുവന്&zwj; ആഘോഷമയമായിരുന്നു. അതും ഒരു പഴയ തറവാടായിരുന്നു.. പത്തായപ്പുരയില്&zwj; അവള്&zwj;ക്കൊരു മുറി അവന്&zwj; ഒരുക്കി കൊടുത്തു. കല്ല്യാണ വീട്ടിലെത്തിയ ഗൗതം താരയെ കണ്ടപ്പോള്&zwj; ഒരു ഇരയെ കണ്ട സന്തോഷത്തില്&zwj; ചിരിച്ചു. അവനും അന്നവിടെ താമസിയ്ക്കുകയാണെന്ന് അവള്&zwj; അറിഞ്ഞു.&lt;/p&gt;&lt;p&gt;'ചെറുപ്പം മുതലേ കളരിയും കരാട്ടയും ഒക്കെ പഠിച്ച എന്നോടോ അവന്റെ വായിനോട്ടം, ഇങ്ങ് വരട്ടെ ചങ്കിടിച്ചു ചമ്മന്തി ആക്കിക്കൊടുക്കാം'- താര മനസ്സിലോര്&zwj;ത്ത് ചിരിച്ചു.&lt;/p&gt;&lt;p&gt;താരയ്ക്ക് അവിടെ കൂട്ടിന് ഒരു കിങ്ങിണിയെ കിട്ടി. അവള്&zwj; വിനുവിന്റെ ഏറ്റവും ഇളയ സഹോദരി ആയിരുന്നു. ഇപ്പോള്&zwj; എട്ടാം ക്ലാസ്സില്&zwj; പഠിയ്ക്കുന്നു. ആളൊരു കിലുക്കാം പെട്ടി തന്നെ.&lt;/p&gt;&lt;p&gt;വിനു പറഞ്ഞപ്രകാരം അവള്&zwj; അവരുടെ വീടും പരിസരവുമൊക്കെ കാണിച്ചു. അങ്ങനെ അവര്&zwj; വാഴത്തോട്ടത്തില്&zwj; എത്തി. മറുവശത്ത് മരച്ചീനി കൃഷി ആയിരുന്നു. നടുവിലൂടെ ഒരു വഴിയുണ്ട്. അവര്&zwj; പതിയെ അത് വഴി നടന്നു. ദൂരെ ഒരു അമ്പലം കണ്ടു.&lt;/p&gt;&lt;p&gt;'തുളസിതമ്പുരാട്ടി പണ്ട് ഈ വഴിയായിരുന്നു നിര്&zwj;മ്മാല്യം തൊഴാന്&zwj; പോയത്'-അവള്&zwj; പറഞ്ഞപ്പോള്&zwj; താര ഞെട്ടി.&lt;/p&gt;&lt;p&gt;'എന്താ നീ പറഞ്ഞേ, നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം'&lt;/p&gt;&lt;p&gt;'മുത്തശ്ശി പണ്ട് പറയുമായിരുന്നു, ആ തമ്പുരാട്ടി ഒരു പാവം ആയിരുന്നുവെന്നും ആ ഒറ്റക്കണ്ണന്&zwj; തിരുമേനി അവരെ കൊന്നതാണെന്നും. ആവോ ആര്&zwj;ക്കറിയാം, ഒന്നിനും ഒരു തെളിവില്ലല്ലോ'-അവള്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;മുത്തശ്ശനായിരുന്നു അയാളുടെ വലംകൈ. അതിനെപ്പോഴും മുത്തശ്ശി വഴക്ക് കൂടുമായിരുന്നു, ദുഷ്ടതകളുടെ ഫലം അനുഭവിയ്&zwnj;ക്കേണ്ടി വരുമെന്ന്. എന്നാലും നമുക്ക് കണ്ട് പിടിയ്ക്കണ്ടേ തുളസിയ്ക്ക് എന്താ പറ്റിയെന്ന്...&lt;/p&gt;&lt;p&gt;താരയുടെ ചോദ്യത്തിന് കിങ്ങിണി തല കുലുക്കി. അവര്&zwj; ആ ദൂരെ കണ്ട അമ്പലത്തില്&zwj; പോയി. കുറെ പടികള്&zwj; കയറി വേണം മുകളിലെത്താന്&zwj; . അവിടെ നിന്ന് നോക്കിയാല്&zwj; ആ ഗ്രാമം മുഴുവന്&zwj; കാണാം. താഴെയുള്ള കല്യാണസൗഗന്ധികപൂക്കള്&zwj; അവളെ വല്ലാതെ ആകര്&zwj;ഷിച്ചു. അവയ്ക്കും എന്തൊക്കെയോ കഥ പറയാന്&zwj; ഉള്ളത് പോലെ.&lt;/p&gt;&lt;p&gt;തിരികെ എത്തിയപ്പോള്&zwj; സന്ധ്യ മയങ്ങി. കല്ല്യാണ വീട്ടില്&zwj; ഗാനമേളയൊക്കെ തുടങ്ങി. കിങ്ങിണി പെട്ടെന്ന് അവളെയും കൂട്ടി ഒരു മുറിയിലേയ്ക്ക് പോയി. ഒരു പഴയ ഫോട്ടോ കാണിച്ച് കൊടുത്തു. ഇത് കണ്ടോ ഇതെന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കല്ല്യാണ ഫോട്ടോയാ. ചേച്ചി തിരയുന്ന ഒരാളെ ഇപ്പോള്&zwj; കാണിച്ച് തരാം...&lt;/p&gt;&lt;p&gt;അവള്&zwj; ആ പഴയ ഫോട്ടോ ആല്&zwj;ബം അവളെ കാണിച്ചു. അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു. കാലപ്പഴക്കം ഉള്ള ഫോട്ടോ ആയിരുന്നു അത്. ഒരു മങ്ങിയ രേഖാചിത്രം. ചുരുണ്ട മുടിയുള്ള ഇരു നിറമുള്ള തുളസി. കണ്ണിലെ പ്രകാശം ഇപ്പോഴും ഉള്ളത് പോലെ. അമ്പലത്തില്&zwj; നിന്നും തിരികെ പോന്നപ്പോള്&zwj; കൊണ്ട് വന്ന കല്യാണസൗഗന്ധികപ്പൂക്കള്&zwj; അവള്&zwj; ഫോട്ടോയില്&zwj; സമര്&zwj;പ്പിച്ചു.&lt;/p&gt;&lt;p&gt;'ഈ ഫോട്ടോ എനിയ്ക്ക് തരുമോ കിങ്ങിണി?'&lt;/p&gt;&lt;p&gt;'അതിനെന്താ ചേച്ചി എടുത്തോ. നിങ്ങള്&zwj;ക്ക് രണ്ട് പേര്&zwj;ക്കും ഒരേ മുഖഛായയാ. ചേച്ചിയ്ക്ക് ഇച്ചിരി വെളുപ്പ് ഉണ്ടെന്ന് ഉള്ളൂ'&lt;/p&gt;&lt;p&gt;'ശരിയാണ്, ഞാനിനി ശരിയ്ക്കും തുളസിയുടെ പുനര്&zwj;ജന്മം വല്ലോമാണോ?'&lt;/p&gt;&lt;p&gt;അവള്&zwj; സ്വയം സംശയിച്ചു.&lt;/p&gt;&lt;p&gt;ഒരു പഴയ പെട്ടി അവിടെ കണ്ടു. അവള്&zwj; അത് ഒന്ന് സൂക്ഷിച്ചു നോക്കി. കിങ്ങിണി അത് തുറക്കാന്&zwj; നോക്കി. ഇതൊക്കെ അപ്പൂപ്പന്റെ പഴയ കണക്കുപുസ്തകങ്ങളാ. മുത്തശ്ശി മരണം വരെയും അത് തുറക്കാന്&zwj; സമ്മതിച്ചില്ല കളയരുത് എന്ന് പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;അവളുടെ ആകാംക്ഷ കൂടി. പഴയ താക്കോല്&zwj; എവിടെ നിന്നോ കിങ്ങിണി തപ്പിയെടുത്ത് തുറന്നു. കുറെ ദ്രവിച്ച ബുക്കുകള്&zwj;!&lt;/p&gt;&lt;p&gt;കിങ്ങിണിയെ പെട്ടെന്നാരോ വിളിച്ചപ്പോള്&zwj; അവള്&zwj; താഴേയ്ക്ക് പോയി. അതിലെ ഒരു ബുക്കില്&zwj; അവളുടെ കണ്ണ് ഉടക്കി. അവള്&zwj; ഓരോ പേജുകളും സൂക്ഷ്മമായി വായിക്കാന്&zwj; തുടങ്ങി.&lt;/p&gt;&lt;p&gt;മരിയ്ക്കുന്നതിന് മുന്&zwj;പ് കിങ്ങിണിയുടെ മുത്തശ്ശന്&zwj; എഴുതിയ കുറിപ്പുകള്&zwj; ആയിരുന്നു അത്. എല്ലാം ചെന്നെത്തുന്നത് ഒരാളിലേയ്ക്കായിരുന്നു.പ്ലാക്കുറിശ്ശി ഇല്ലത്തെ പ്രതാപിയായിരുന്ന അനിരുദ്ധന്&zwj; തിരുമേനി.&lt;/p&gt;&lt;p&gt;തുളസിയുടെ തിരോധാനത്തിന്റെ ചുരുളുകള്&zwj; അഴിയാന്&zwj; തുടങ്ങി. കഥ ഇങ്ങനെ.&lt;/p&gt;&lt;p&gt;ഒറ്റക്കണ്ണന്&zwj; തിരുമേനി ഒരു ദുര്&zwj;മന്ത്രവാദക്കാരനായിരുന്നു. പ്രേതാത്മാക്കളുമായുള്ള അയാളുടെ സംസര്&zwj;ഗം തുളസിയ്ക്കറിയാമായിരുന്നു. അവളെ അത് ഭീതിയിലാഴ്ത്തി.തറവാടിന്റെ യശസ്സിന് ഒരു ബ്രഹ്മരക്ഷസ്സിനെ കുടിയിരുത്തണം എന്ന പ്രശ്&zwnj;നവിധിയ്ക്ക് പരിഹാരം കണ്ടത്താനായിരുന്നു അയാളുടെ ശ്രമം. അതിനായി ബ്രാഹ്മണ കുടുംബത്തില്&zwj; ജനിച്ച ആരെയെങ്കിലും കുരുതി കൊടുക്കേണ്ടി വരും.&lt;/p&gt;&lt;p&gt;പല പ്രേതാത്മാക്കളെയും അയാള്&zwj; ആവാഹിച്ചു വരുത്തി. പക്ഷേ ,ബ്രഹ്മരക്ഷസ്സാകാന്&zwj; യോഗ്യത അവര്&zwj;ക്കില്ലായിരുന്നു. അപ്പോഴാണ് നിര്&zwj;മ്മാല്യം തൊഴാനായി ഒരുങ്ങുന്ന തുളസിയെ അയാള്&zwj; കണ്ടത്. ഇതിലും യോഗ്യതയുള്ള ഇര വേറെയെവിടെയും കിട്ടില്ലെന്നയാള്&zwj;ക്ക് മനസ്സിലായി. പിന്നെ അധികം വൈകിയില്ല, സഹായത്തിനായി ഗുമസ്തനെയും കൂടെക്കൂട്ടി.&lt;/p&gt;&lt;p&gt;രണ്ട് പേരും തുളസിയറിയാതെ അവളെ പിന്തുടര്&zwj;ന്ന് പോയി. പുറകില്&zwj; നിന്നും അനിരുദ്ധന്&zwj; തിരുമേനി അവളുടെ കല്ല്യാണപ്പുടവ കൊണ്ട് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നുമൃദുലമായ ശരീരം മണ്ണില്&zwj; വീണു. എട്ട് ദിക്കും മുഴങ്ങുമാറ് ആ ഒറ്റക്കണ്ണന്&zwj; അട്ടഹസിച്ചു&lt;/p&gt;&lt;p&gt;ആ പെരുമഴക്കാലത്തെ മിന്നലും ഇടിയൊച്ചയും അവളുടെ ദീനരോദനം പുറം ലോകത്തെയറിയിച്ചില്ല. അവര്&zwj; അവളുടെ ശരീരം ദുര്&zwj;മന്ത്രവാദത്തിനായി ഉപയോഗിച്ചു.ആ കല്ല്യാണപുടവയുടെ മുന്താണിയും അവളുടെ താലിയും ഒരു പാലയ്ക്ക മാലയും മന്ത്രം ചൊല്ലി തുളസിയുടെ ആത്മാവിനെ അതില്&zwj; ആവാഹിച്ചു. അയാളുടെ മാന്ത്രിക ഉടവാളിന്റെ തുമ്പില്&zwj; ബന്ധിച്ചു.&lt;/p&gt;&lt;p&gt;ശേഷം തറവാടിന്റെ വടക്കേമൂലയില്&zwj; അമ്പലം പണിത് അവളെ ബ്രഹ്മരക്ഷസ്സായി പ്രതിഷ്ഠിച്ചു. പിന്നെ ആരും കാണാതെ അമൂല്യ രത്&zwnj;നങ്ങളുള്ള ഒരു നിധി കുംഭവും അയാള്&zwj; അവിടെ ഒളിപ്പിച്ചു അതിന്റെ കാവല്&zwj; ചുമതല ബ്രഹ്മരക്ഷസ്സിനായിരുന്നു. അങ്ങനെ ജീവനുള്ള മനുഷ്യശരീരം ചേതനയുള്ള ബിംബമായി മാറി. ഒരു ജന്മം കിട്ടിയിട്ടും ജീവിയ്ക്കാന്&zwj; പറ്റാതെ പോയ ദൗര്&zwj;ഭാഗ്യവതി ഇപ്പോള്&zwj; ആ നാടിന്റെ ഐശ്വര്യ ദേവതയും കാവലാളുമായി മാറി. പക്ഷേ, അപ്പോഴും തുളസി അന്തര്&zwj;ജ്ജനത്തിന്റ തിരോധാനം ഒരു ചോദ്യ ചിഹ്നമായി ആ നാട്ടില്&zwj; അവശേഷിച്ചു പോന്നു.&lt;/p&gt;&lt;p&gt;ഒറ്റക്കണ്ണന്&zwj; തിരുമേനിയുടെയും കൊലപാതകത്തിന് കൂട്ട് നിന്ന വിനുവിന്റെ മുത്തശ്ശന്&zwj; ഭാസ്&zwnj;ക്കരന്റെയും ദുര്&zwj;മരണമായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ച അനിരുദ്ധന്റെ ദുരാത്മാവിനെ ഏഴിലം പാലയില്&zwj; ബന്ധിച്ചു. അത് തീയിട്ട് നശിപ്പിച്ചു.&lt;/p&gt;&lt;p&gt;പെട്ടെന്നാണ് ഗൗതം താരയുടെ അടുത്തേയ്ക്ക് വന്നത്. അവളുടെ കയ്യിലെ പുസ്തകം ബലമായി അവന്&zwj; തട്ടിയെടുത്തു വായിച്ചു. നിധികുംഭത്തെ പറ്റി കണ്ടപ്പോള്&zwj; അവന്റെ പൈശാചിക ബുദ്ധി ഉണര്&zwj;ന്നു. എങ്ങനെ എങ്കിലും അമ്പലം പൊളിയ്ക്കണം, നിധികുംഭം സ്വന്തമാക്കണം -അതായിരുന്നു അവന്റെ ചിന്ത.&lt;/p&gt;&lt;p&gt;അവന്&zwj; ആരുമറിയാതെ അതിനായുള്ള തയ്യാറെടുപ്പുകള്&zwj; നടത്തി. പക്ഷേ ,താര അവനെ രഹസ്യമായി പിന്തുടര്&zwj;ന്നു. സമയം 12 മണി,താരയുടെ പിറന്നാള്&zwj; ദിവസം. അമ്പലം പൊളിച്ച് പ്രതിഷ്ഠ നീക്കാന്&zwj; ആയിരുന്നു അവന്റെ ഉദ്ദേശ്യം. താര അപ്രതീക്ഷിതമായി അവനെ ചവുട്ടി വീഴ്ത്തി. അവളെ അവിടെ അവന്&zwj; ഒട്ടും പ്രതീക്ഷിച്ചില്ല. താരയെ കൊല്ലാനായി അവന്&zwj; പാഞ്ഞടുത്തു.&lt;/p&gt;&lt;p&gt;പെട്ടെന്നാണ് അന്തരീക്ഷം മാറിയത് കാറ്റും മഴയും ഇടിയൊച്ചയും വന്നു. ചെമ്പകമരം ആടിയുലഞ്ഞു ഏറ്റവും ഉയരത്തിലുള്ള കൊമ്പ് ഗൌതമിന്റെ ദേഹത്ത് വീണു. അവന്&zwj; മരിച്ചു . താരയ്ക്ക് ഒരു പോറല്&zwj; പോലും ഉണ്ടായിരുന്നില്ല. അവള്&zwj; തുറന്നു കിടന്ന അമ്പലം നോക്കി. അപ്പോഴേയ്ക്കും ആളുകള്&zwj; അവിടെ തടിച്ചു കൂടി. നടന്നതെല്ലാം അവള്&zwj; പറഞ്ഞു. ഇപ്പോഴത്തെ ആ പ്രായം ചെന്ന കാരണവര്&zwj; വേണ്ട പരിഹാരക്രിയകളൊക്കെ ചെയ്തു.&lt;/p&gt;&lt;p&gt;അങ്ങനെ തുളസിയുടെ തിരോധാനം തെളിയിക്കപ്പെട്ടു.&lt;/p&gt;&lt;p&gt;ഇനി താര എങ്ങനെ ഈ തുളസിയുടെ കഥയുമായി ബന്ധപ്പെട്ടു എന്നറിയ?േ&lt;/p&gt;&lt;p&gt;കോകിലയെയും ശിഖിയെയും ഒരു പ്രത്യേക ഉദ്ദേശത്തോടെ ആയിരുന്നു ത്രിദശന്&zwj; അവളുടെ പക്കലേയ്ക്ക് അയച്ചത്. കുട്ടികളെ ഏറെ സ്&zwnj;നേഹിച്ചിരുന്ന തുളസി ആ നാടിന്റെ സന്താനദായിനി ആയിരുന്നു. കുട്ടികളില്ലാതെ വര്&zwj;ഷങ്ങളായി വിഷമിക്കുന്ന ദമ്പതികള്&zwj;ക്ക് സന്താന സൗഭാഗ്യം നല്&zwj;കിയവള്&zwj; അനുഗ്രഹിച്ചു. വിട്ടുമാറാത്ത രോഗമുള്ള കുട്ടികളെ അവള്&zwj; പൂര്&zwj;ണ്ണ ആരോഗ്യമുള്ളവരാക്കി മാറ്റി.&lt;/p&gt;&lt;p&gt;താരയുടെ അച്ഛനും അമ്മയും വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് സന്താന സൗഭാഗ്യത്തിനായി ഇവിടെ വന്ന് പ്രാര്&zwj;ത്ഥിച്ചിരുന്നു. അങ്ങനെയാണ് താര ജനിച്ചത്, അതും തുളസിയുടെ ജന്മനക്ഷത്രമായ അശ്വതി നാളില്&zwj; തന്നെ!&lt;/p&gt;&lt;p&gt;തുളസിയ്ക്ക് നിറവേറാന്&zwj; പറ്റാതെ പോയ ഒരു ആഗ്രഹ പൂര്&zwj;ത്തീകരണമായിരുന്നു താരയെ അവിടെ എത്തിച്ചത്. വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് തുളസിയുടെ 21 -ാം പിറന്നാളിന്റെ തലേന്നായിരുന്നു അവളുടെ വിവാഹം നടന്നത്. അന്ന് ഒരിയ്ക്കലും കാണാത്ത ത്രിദശന് സമ്മാനിയ്ക്കാനായി ഒരു കുട്ട നിറയെ കല്യാണ സൗഗന്ധിക പൂക്കള്&zwj; അവള്&zwj; സൂക്ഷിച്ചിരുന്നു. അതില്&zwj; ഒരു പൂവ് പോലും സമ്മാനിയ്ക്കാന്&zwj; അവള്&zwj;ക്ക് കഴിഞ്ഞില്ലായിരുന്നു. ആ സ്വപ്നസാക്ഷാത്ക്കാരം താരയിലൂടെ നടക്കണമെന്നായിരുന്നു നിയോഗം .&lt;/p&gt;&lt;p&gt;വിനു അവളെ തുളസി മരിച്ചു വീണ സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ടു പോയി.&lt;/p&gt;&lt;p&gt;അവിടെ നിറയെ കല്ല്യാണസൗഗന്ധികപൂക്കള്&zwj; ഇളം കാറ്റില്&zwj; ആടുന്നുണ്ടായിരുന്നു. അതിന്റെ ഗന്ധം തുളസിയെ മദോന്മത്തയാക്കി. അവള്&zwj; കണ്ണീരോടെ ആ പൂക്കളെല്ലാം പറിച്ചു കുട്ടയിലാക്കി ബ്രഹ്മരക്ഷസ്സിനെ തൊഴാനായി പോയി. കോവിലിനുള്ളില്&zwj; ഒരു ശിലാരൂപം, അതിന്റെ അടുത്ത് ഉടവാളും കാണാമായിരുന്നു. അവളുടെ കയ്യിലെ ആ പട്ടുചേലയുടെ മുന്താണി ആ വാളിന്റെ തുമ്പിലുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;അവള്&zwj; കല്ല്യാണസൗഗന്ധിക പൂക്കള്&zwj; ആ പടിയ്ക്കല്&zwj; വച്ചു. പെട്ടെന്ന് വന്ന മഴക്കാറ്റില്&zwj; ശ്രീകോവിലിന് ഉള്ളിലിരുന്ന കുങ്കുമചെപ്പില്&zwj; നിന്നുംവീണ സിന്ദൂരം ആ പൂക്കളെ ചുമപ്പിച്ചു. ആ പൂക്കൊട്ട കോകിലയും ശിഖിയും കൊക്കില്&zwj; കൊത്തി ആകാശത്തേയ്ക്ക് പറന്നുയര്&zwj;ന്നു പോയി. അവര്&zwj; പോകുന്ന കാഴ്ച്ച നിറ കണ്ണുകളോടെ അവള്&zwj; നോക്കി നിന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chill-amalayalam-short-story-by-vishnu-priya-g-articleshow-wy5yqnh"/>
        </item>
        <item>
            <title><![CDATA[Malayalam Translation : എന്റെ രാപ്പാടി, റോസ് ഓസ്‌ലാന്‍ഡര്‍ എഴുതിയ കവിത]]></title>
            <link>https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-translation-of-my-nightingale-a-poem-by-rose-oslander-articleshow-zwg2ali</link>
            <guid isPermaLink="true">https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-translation-of-my-nightingale-a-poem-by-rose-oslander-articleshow-zwg2ali</guid>
            <pubDate>Mon, 29 Jun 2026 14:37:18 +0530</pubDate>
            <description><![CDATA[&lt;p&gt;ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിന്റെ സാഹിത്യ വിഭാഗത്തില്&zwj; ഇന്ന് 'My Nightingale' എന്ന ജര്&zwj;മന്&zwj; കവിതയുടെ സ്വതന്ത്ര വിവര്&zwj;ത്തനം. മൊഴിമാറ്റം: സന്ന്യാസു. &amp;nbsp;Asianet News Chilla Literary Space. Malayalam Translation | Poem by Rose Oslander | Sanyasu |&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw99t91w8d1p4fz8bdweh857,imgname-88d7dcff-bda6-49e2-a4e2-da5048f0c177-1782723716156.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചില്ല. മികച്ച എഴുത്തുകള്&zwj;ക്ക് ഒരിടം. സൃഷ്ടികള്&zwj; submissions@asianetnews.in എന്ന വിലാസത്തില്&zwj; അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്&zwj; നമ്പര്&zwj; അടക്കം&amp;nbsp;വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്&zwj; ബോര്&zwj;ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്&zwj; പ്രസിദ്ധീകരിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;എന്റെ രാപ്പാടി&lt;/strong&gt;&lt;/p&gt;&lt;p&gt;എന്റെയമ്മ ഒരിക്കലൊരു മാന്&zwj;പേടയായിരുന്നു.&lt;/p&gt;&lt;p&gt;ഇന്നും തിളങ്ങി നില്&zwj;ക്കുന്നപൊന്&zwj;-പിംഗലവര്&zwj;ണ്ണമാര്&zwj;ന്ന കണ്ണുകളുംഈ സൗകുമാര്യവുംമാന്&zwj;പേടജീവിതത്തിന്റെ തുടക്കംതൊട്ടേഒപ്പമുണ്ടായിരുന്നതാണ്.&lt;/p&gt;&lt;p&gt;പാതി ദേവതയുംപാതി മനുഷ്യസ്ത്രീയുമായിരുന്നു,ഇടയിലായ് അമ്മയും.&lt;/p&gt;&lt;p&gt;ജീവിതാഭിലാഷമെന്താണെന്നുചോദിക്കുന്ന നിമിഷംഅമ്മയ്ക്ക് ഉത്തരം തയ്യാര്&zwj;:&lt;/p&gt;&lt;p&gt;'എനിക്കൊരു രാപ്പാടിയാവണം'.&lt;/p&gt;&lt;p&gt;അമ്മ ഇപ്പോഴൊരു രാപ്പാടി.ഉറക്കം കെടുത്തുന്നമനോരാജ്യങ്ങളുടെ ഉദ്യാനത്തില്&zwj;ഞാനവളെ രാവുതോറും കേള്&zwj;ക്കാറുണ്ട്.&lt;/p&gt;&lt;p&gt;അവള്&zwj; പാടുന്നു,നമ്മുടെ പൂര്&zwj;വ്വികരുടെ സ്വര്&zwj;ഗ്ഗരാജ്യത്തപ്പറ്റി,പണ്ടത്തെ ഓസ്ട്രിയയെപ്പറ്റി.&lt;/p&gt;&lt;p&gt;ബ്യൂക്കോവീനയിലെ ഉങ്ങുവനങ്ങളെപ്പറ്റിയുംമലനിരകളെപ്പറ്റിയുമവള്&zwj; പാടുന്നു.&lt;/p&gt;&lt;p&gt;ഉറക്കം കെടുത്തുന്നഎന്റെ മനോരാജ്യങ്ങളുടെ ഉദ്യാനത്തില്&zwj;രാവുതോറും എന്റെ രാപ്പാടിഎനിക്കായ് പാടുന്നു, താരാട്ടുകള്&zwj;.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;റോസ് ഓസ്&zwnj;ലാന്&zwj;ഡര്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഇരുപതാം നൂറ്റാണ്ടിന്റെ ജര്&zwj;മ്മന്&zwj; സാഹിത്യത്തിലെ ഏറ്റവും ദീപ്തസ്വരങ്ങളില്&zwj; ഒന്നാണ് റോസ് ഓസ്&zwnj;ലാന്&zwj;ഡര്&zwj;. നാസിഭരണത്തിന്റെ ക്രൂരതകളും സ്വന്തം ആവാസവ്യവസ്ഥകളുടെ തകര്&zwj;ച്ചയുമാണ് ആ കവിതകളുടെ അടിനൂല്&zwj;. ഏകാന്തത, പ്രവാസം, അതിജീവനം എന്നിങ്ങനെ ഭിന്നഭാവങ്ങളില്&zwj; തഴച്ചുവളര്&zwj;ന്നതാണ് ആ കവിതകള്&zwj;.&lt;/p&gt;&lt;p&gt;1901 മെയ് 11-ന് ഓസ്&zwnj;ട്രോ-ഹംഗേറിയന്&zwj; സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ചെര്&zwj;ണോവിറ്റ്&zwnj;സില്&zwj; (ഇന്ന് ഉക്രെയ്&zwnj;നിലെ ചെര്&zwj;ണിവ്റ്റ്&zwnj;സി) ഒരു യഹൂദ കുടുംബത്തിലാണ് റോസ് റൂത്ത് ഷെര്&zwj;സര്&zwj; ജനിച്ചത്. സാഹിത്യത്തിലും തത്ത്വചിന്തയിലും ചെറുപ്പത്തിലേ തല്&zwj;പ്പര. വിയന്നയിലും ചെര്&zwj;ണോവിറ്റ്&zwnj;സിലുമായി ഉപരിപഠനം. 1921-ല്&zwj; അമേരിക്കയിലേക്ക് കുടിയേറി. കാനഡയിലും അമേരിക്കയിലുമായി വിവിധ ജോലികള്&zwj; ചെയ്ത അവര്&zwj;, 1930-കളില്&zwj; രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനായി വീണ്ടും ജന്മനാട്ടിലേക്ക് മടങ്ങിയെത്തി.&lt;/p&gt;&lt;p&gt;രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപ്പട ചെര്&zwj;ണോവിറ്റ്&zwnj;സ് കൈക്കലാക്കി. ഇതോടെ റോസിന്റെ ജീവിതം ദുരന്തപൂര്&zwj;ണ്ണമായി. വര്&zwj;ഷങ്ങളോളം അവര്&zwj;ക്ക് നാസി ആധിപത്യത്തിനു കീഴില്&zwj; പീഡനങ്ങള്&zwj; ഏറ്റുവാങ്ങേണ്ടി വന്നു. അസഹ്യമായ പീഡാനുഭവങ്ങള്&zwj;ക്കിടയിലും അവര്&zwj; കവിതകള്&zwj; എഴുതിക്കൊണ്ടിരുന്നു. മരണത്തോടുള്ള പോരാട്ടത്തിന് അവര്&zwj; സ്വയമണിഞ്ഞ കവചമായിരുന്നു എഴുത്ത്. യുദ്ധാനന്തരം, വീണ്ടും അമേരിക്കയിലേക്ക് പോയ അവര്&zwj;, 1960-കളില്&zwj; ജര്&zwj;മ്മനിയിലെ ഡസല്&zwj;ഡോര്&zwj;ഫില്&zwj; സ്ഥിരതാമസമാക്കി. വാര്&zwj;ദ്ധക്യം കിടപ്പിലാക്കിയിട്ടും അവര്&zwj; എഴുത്ത് ഉപേക്ഷിച്ചില്ല. 1988 ജനുവരി 3-ന് ഡസല്&zwj;ഡോര്&zwj;ഫില്&zwj; വെച്ച് വിടപറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്താല്&zwj;&lt;/strong&gt;&lt;strong&gt;&amp;nbsp;വായിക്കാം, മികച്ച കഥകള്&zwj;, മികച്ച കവിതകള്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>literature-malayalam-short-stories</category>
            <dc:creator>Chilla Lit Space</dc:creator>
            <atom:link href="https://www.asianetnews.com/literature-malayalam-short-stories/chilla-malayalam-translation-of-my-nightingale-a-poem-by-rose-oslander-articleshow-zwg2ali"/>
        </item>
    </channel>
</rss>
