<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 28 Jun 2026 17:12:33 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കുറഞ്ഞ പരിചരണം, മികച്ച പ്രതിരോധശേഷി, മധുരക്കിഴങ്ങ് ഗ്രോ ബാഗിൽ വളർത്താം]]></title>
            <link>https://www.asianetnews.com/webstories/agriculture/sweet-potato-grow-terrace-in-grow-bags-2hgogly</link>
            <guid isPermaLink="true">https://www.asianetnews.com/webstories/agriculture/sweet-potato-grow-terrace-in-grow-bags-2hgogly</guid>
            <pubDate>Sun, 28 Jun 2026 17:12:27 +0530</pubDate>
            <description><![CDATA[&lt;p&gt;നമ്മുടെ വീടിന്റെ ടെറസിലെ ഗ്രോ ബാഗുകളിൽ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ്. കുറഞ്ഞ പരിചരണവും മികച്ച പ്രതിരോധശേഷിയുമാണ് പ്രത്യേകത.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmwkn18eyrmwnawcrtwgy16h,imgname-new-project---2026-03-29t162141.325-1774781629710.jpg" type="image/jpeg" height="390" width="690"/>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/webstories/agriculture/sweet-potato-grow-terrace-in-grow-bags-2hgogly"/>
        </item>
        <item>
            <title><![CDATA['ഒന്നെന്റെ അനിയത്തി, മറ്റേ കുട്ടി വൈകണ്ടെന്ന് കരുതി'; ഈ പ്രായത്തില്‍ തന്നെ എന്തൊരു കരുതലാണവന്, മനം നിറക്കും വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/school-boy-and-auto-driver-kindness-video-goes-viral-on-social-media-viral-video-articleshow-1fdqvir</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/school-boy-and-auto-driver-kindness-video-goes-viral-on-social-media-viral-video-articleshow-1fdqvir</guid>
            <pubDate>Sun, 28 Jun 2026 15:02:30 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു ചെറിയ കുട്ടിയുടെ കരുതലും സ്നേഹവും കാണിക്കുന്ന ഒരു മനോഹര വീഡിയോയാണ് ഇപ്പോള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; ആളുകളുടെ ഹൃദയം കവരുന്നത്. കാണാം വീഡിയോ&hellip;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw6s1k3rha4y8j4r8ywf6nq7,imgname-new-project---2026-06-28t145952.849-1782639021176.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു സ്കൂൾ കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കരുതലിന്റെയും കരുണയുടെയും ഓർമ്മപ്പെടുത്തലായി മാറിയിരിക്കുന്ന ഈ വീഡിയോ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ, ഒരു കുട്ടി തന്റെ അനിയത്തിയെ സ്കൂളിലാക്കാൻ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് കാണാം. അവന്റെ അനിയത്തി പഠിക്കുന്ന അതേ സ്കൂളിലെ മറ്റൊരു പെൺകുട്ടിയും അവർക്കൊപ്പം യാത്ര ചെയ്തിരുന്നു. ഇവർ മൂവരും ഓട്ടോയുടെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്.&lt;/p&gt;&lt;p&gt;സ്കൂളിലെത്തിയപ്പോൾ രണ്ട് പെൺകുട്ടികളും ഇറങ്ങി സ്കൂളിലേക്ക് നടന്നു. എന്നാൽ, ആൺകുട്ടി എല്ലാവരുടെയും യാത്രാക്കൂലി നൽകാനായി അവിടെത്തന്നെ നിന്നു. അവൻ പണമെടുക്കാൻ തുടങ്ങിയപ്പോൾ, രണ്ട് പെൺകുട്ടികളും അവന്റെ സഹോദരിമാരാണോ എന്ന് ഓട്ടോ ഡ്രൈവർ ചോദിച്ചു. അതിന് മറുപടിയായി, ഒരാൾ മാത്രമാണ് തന്റെ അനിയത്തിയെന്നും, മറ്റേ പെൺകുട്ടിക്ക് സ്കൂളിൽ പോകാൻ വൈകുന്നത് കണ്ടതുകൊണ്ട് ഒപ്പം കൂട്ടിയതാണെന്നും ആൺകുട്ടി പറഞ്ഞു.&lt;/p&gt;&lt;p&gt;കുട്ടിയുടെ പെരുമാറ്റം ഓട്ടോ ഡ്രൈവറുടെ മനസ്സിനെ സ്പർശിക്കുകയായിരുന്നു. തുടർന്ന് യാത്രാക്കൂലി വാങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയും, പണം നൽകണ്ട എന്ന് കുട്ടിയോട് പറയുകയും ചെയ്തു. സന്തോഷത്തോടെയിരിക്കൂ എന്നും ആ പണം കൊണ്ട് എന്തെങ്കിലും വാങ്ങി അനിയത്തിക്കും നൽകി അവനോടും കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A boy dropped his sister and another girl at school in an auto-rickshaw. He was paying the driver.AUTO DRIVER: Are they both your sisters?BOY: No, only one is my sister. The other girl couldn&rsquo;t find an auto, so I asked her to come with us.DRIVER: Then it&rsquo;s okay. You don&rsquo;t&hellip; pic.twitter.com/u3592zjrbH&lt;/p&gt;&lt;p&gt;&mdash; Lakshay Mehta (@lakshaymehta08) June 25, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;താൻ അപരിചിതരോട് ലിഫ്റ്റ് ചോദിച്ചിരുന്ന സ്വന്തം കുട്ടിക്കാലം ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ അനുഭവമെന്ന് ഡ്രൈവർ വീഡിയോയിൽ പറയുന്നു. കുട്ടികൾ സന്തോഷിക്കുന്നത് കാണുമ്പോൾ തനിക്കും സന്തോഷം തോന്നുന്നുവെന്നും, പണത്തേക്കാൾ വലുത് അവരുടെ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഈ ചെറുപ്രായത്തിൽ തന്നെ ആ കുട്ടി എന്തുമാത്രം കരുതലോടെയാണ് പെരുമാറുന്നത് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/school-boy-and-auto-driver-kindness-video-goes-viral-on-social-media-viral-video-articleshow-1fdqvir"/>
        </item>
        <item>
            <title><![CDATA[9 മണിക്കൊരു മീറ്റിം​ഗ്, ഒറ്റരാത്രി പിരിച്ചുവിട്ടത് 150 ജീവനക്കാരെ!]]></title>
            <link>https://www.asianetnews.com/web-specials-magazine/150-techies-laid-off-overnight-man-shares-post-articleshow-390xben</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/150-techies-laid-off-overnight-man-shares-post-articleshow-390xben</guid>
            <pubDate>Sat, 27 Jun 2026 13:19:23 +0530</pubDate>
            <description><![CDATA[&lt;p&gt;യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യയിലെ 150 ജീവനക്കാരെ ഒറ്റരാത്രികൊണ്ട് പിരിച്ചുവിട്ട് ഐടി കമ്പനി. 9 മണിക്ക് വിളിച്ച ടീംസ് മീറ്റിംഗിലൂടെയാണ് ഈ തീരുമാനം അറിയിച്ചതെന്നും സെവറൻസ് പാക്കേജ് പോലും നൽകിയില്ലെന്നും യുവാവ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k880gmjqet9jzyr84jz6vj5r,imgname-new-project--36--1761205572183.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കമ്പനിയിൽ അഴിച്ചുപണി, ഒറ്റരാത്രി കൊണ്ട് ജോലി നഷ്ടപ്പെട്ടത് 150 ഓളം ഐടി പ്രൊഫഷണലുകൾക്ക്. 'ഒരു മീറ്റിംഗ്, അതോടെ എല്ലാം കഴിഞ്ഞു' എന്നാണ് കമ്പനിയിൽ പെട്ടെന്നുണ്ടായ പിരിച്ചുവിടലിനെക്കുറിച്ച് സോഫ്റ്റ്&zwnj;വെയർ എഞ്ചിനീയർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ, രാത്രി 9 മണിക്ക് വിളിച്ചുചേർത്ത മൈക്രോസോഫ്റ്റ് ടീംസ് കോളിലൂടെയാണ് ഇന്ത്യയിലെ എഞ്ചിനീയറിംഗ് ടീമിനെ ഈ തീരുമാനം അറിയിച്ചത്. കമ്പനി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയുമാണുണ്ടായത് എന്ന് റെഡ്ഡിറ്റിൽ യുവാവ് കുറിച്ചു.&lt;/p&gt;&lt;p&gt;ഈ കമ്പനിയിൽ ഇന്റേണായി ചേരുകയും പിന്നീട് ഫുൾ ടൈം ജീവനക്കാരനാവുകയും ചെയ്ത യുവാവാണ് പോസ്റ്റ് പങ്കുവെച്ചത്. 'ഞാൻ ഒരു സോഫ്റ്റ്&zwnj;വെയർ എഞ്ചിനീയറിംഗ് ഇന്റേണായിട്ടാണ് ചേർന്നത്, 7 മാസത്തോളം അവിടെ ജോലി ചെയ്തു, ഭാഗ്യവശാൽ ഒരു ഫുൾ ടൈം സോഫ്റ്റ്&zwnj;വെയർ എഞ്ചിനീയറായി മാറി. ഒരു ഫുൾ സ്റ്റാക്ക് ഡെവലപ്പറായി ഞാൻ ഈ കമ്പനിയിൽ ഏകദേശം 1.8 വർഷം ജോലി ചെയ്തു' എന്ന് പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;p&gt;മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ഈ സ്ഥാപനം തങ്ങൾക്ക് സെവറൻസ് പാക്കേജ് പോലും നൽകിയില്ലെന്ന് ടെക്കി ആരോപിക്കുന്നു. 'അവിടെ സെവറൻസോ ലേഓഫ് പാക്കേജോ ഇല്ലായിരുന്നു എന്നത് കാര്യങ്ങൾ കൂടുതൽ കഠിനമാക്കി. ഒരു മീറ്റിംഗ്, അതോടെ എല്ലാം കഴിഞ്ഞു' എന്നാണ് യുവാവ് പറയുന്നത്. പിരിച്ചുവിടൽ വലിയ ആഘാതമായിരുന്നെങ്കിലും, ഈ സ്ഥാപനത്തിൽ നിന്ന് പഠിക്കാൻ കഴിഞ്ഞ കാര്യങ്ങൾക്കും മികച്ച സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാൻ ലഭിച്ച അവസരത്തിനും താൻ നന്ദിയുള്ളവനാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Got laid off from Hy-Vee overnight after 1.8 yearsby u/CalligrapherOdd6638 in developersIndia&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;നേരത്തെ ഇതുപോലെ പിരിച്ചുവിട്ടിട്ടുള്ളവർ എങ്ങനെയാണ് ജോലി അന്വേഷിച്ചത് എന്നും ഇന്റർവ്യൂവിന് തയ്യാറെടുക്കാൻ ഉപദേശം കിട്ടിയാൽ നന്നായിരിക്കുമെന്നും യുവാവ് പോസ്റ്റിൽ പറയുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സെവറൻസ് പേ നൽകാതെ ആളുകളെ പിരിച്ചുവിടുന്നതിനെ നിരവധിപ്പേരാണ് വിമർശിച്ചത്. ഒപ്പം എങ്ങനെ ജോലി കണ്ടെത്താമെന്ന നിർദ്ദേശവും പലരും പങ്കുവച്ചു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/150-techies-laid-off-overnight-man-shares-post-articleshow-390xben"/>
        </item>
        <item>
            <title><![CDATA[രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ മുന്നിൽ നൃത്തം ചെയ്യുന്നൊരു മയിൽ, അതിമനോഹരം ഈ വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/man-wakes-up-to-peacock-dancing-in-rajasthan-viral-video-articleshow-4t3m9m5</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/man-wakes-up-to-peacock-dancing-in-rajasthan-viral-video-articleshow-4t3m9m5</guid>
            <pubDate>Sun, 28 Jun 2026 13:47:10 +0530</pubDate>
            <description><![CDATA[&lt;p&gt;രാവിലെ ഉറങ്ങിയെഴുന്നേല്&zwj;ക്കുമ്പോള്&zwj; തന്നെ കണ്&zwj;മുന്നില്&zwj; നൃത്തം ചെയ്യുന്നൊരു മയില്&zwj;. അതിമനോഹരമായ വീഡിയോ ഷെയര്&zwj; ചെയ്ത് യുവാവ്. ഇങ്ങനെയൊരു കാഴ്ച കാണാന്&zwj; ഭാഗ്യം വേണമെന്ന് നെറ്റിസണ്&zwj;സ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw6mt143122cfshp5jwh99aa,imgname-new-project---2026-06-28t134430.836-1782634579075.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നമ്മൾ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ ഒരു മയിൽ വന്ന് നമ്മുടെ മുന്നിൽ നൃത്തം ചെയ്യുന്നു. എന്തൊരു മനോഹരമായ കാഴ്ചയായിരിക്കുമത് അല്ലേ? സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നുപോലും തിരിച്ചറിയാനാകില്ല. അത്തരം ഒരു കാഴ്ച കാണാനായില്ലെങ്കിലും അതിന്റെ ഒരു വീഡിയോ നമുക്കും ഇപ്പോൾ കാണാം. രാജസ്ഥാനിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ടെറസിൽ കിടന്നുറങ്ങുന്ന ഒരാൾക്ക് മുന്നിൽ മയിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. തന്റെ വീടിന്റെ ടെറസിലെ കട്ടിലിൽ കിടന്ന് പ്രഭാതം ആസ്വദിക്കുന്ന ഒരു മനുഷ്യനെ വീഡിയോയിൽ കാണാം. തൊട്ടുപിന്നാലെ, ഒരു മയിൽ പീലി വിടർത്തി അദ്ദേഹത്തിന് മുന്നിൽ മനോഹരമായി നൃത്തം ചെയ്യുന്നതും കാണാം.&lt;/p&gt;&lt;p&gt;അഭിജീത് ചൗധരി എന്ന യുവാവാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'രാജസ്ഥാനിലെ എന്റെ ജന്മനാട്ടിലെ 100/10 പ്രഭാത കാഴ്ചകൾ' എന്നാണ് വീഡിയോയ്ക്ക് മുകളിൽ എഴുതിയിരിക്കുന്നത്. 'ദിൽ മാംഗേ മോർ' എന്നും ക്യാപ്ഷനിൽ നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Abhijeet Chaudhary (@abhijeetchaudhxry)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത്തരം ​ഗ്രാമീണ കാഴ്ചകൾ കണ്ടുണരാൻ ഭാ​ഗ്യം വേണമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്. 'എല്ലാവരും സ്വപ്നം കാണുന്ന തരത്തിലുള്ള പ്രഭാതമാണിത്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'രാജസ്ഥാനിലെ പ്രഭാതങ്ങൾക്ക് തികച്ചും വ്യത്യസ്തമായ ഒരു മാന്ത്രികതയുണ്ട്' എന്നായിരുന്നു മറ്റൊരു കമന്റ്. 'പ്രകൃതി നൽകുന്ന ഏറ്റവും മികച്ചൊരു വേക്ക്-അപ്പ് കോൾ' എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. 'ഏത് അലാറം ക്ലോക്കിനേക്കാളും മനോഹരമാണിത്' എന്നായിരുന്നു മറ്റൊരു പ്രതികരണം. അതുപോലെ പലരും തങ്ങൾ ജനിച്ചുവളർന്ന നാടും വീടും ഓർമ്മിക്കുന്നു എന്നും ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. പലരേയും നൊസ്റ്റാൾജിയയിലേക്ക് കൊണ്ടുപോകാനും ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/man-wakes-up-to-peacock-dancing-in-rajasthan-viral-video-articleshow-4t3m9m5"/>
        </item>
        <item>
            <title><![CDATA[26 വയസ് തോന്നിക്കുന്ന യുവാവ്, ചോദിച്ചത് 2000 രൂപ, ട്രൂകോളറിൽ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി!]]></title>
            <link>https://www.asianetnews.com/web-specials-magazine/airport-scam-outside-mumbai-airport-man-shares-post-articleshow-76w9s21</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/airport-scam-outside-mumbai-airport-man-shares-post-articleshow-76w9s21</guid>
            <pubDate>Sun, 28 Jun 2026 13:25:37 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈ എയർപോർട്ടിൽ വെച്ച് സഹായം അഭ്യര്&zwj;ത്ഥിച്ച് 26 വയസ് തോന്നിക്കുന്ന യുവാവ്. 2000 രൂപ നല്&zwj;കുകയും ചെയ്തു. എന്നാല്&zwj;, ട്രൂകോളറില്&zwj; നോക്കിയപ്പോള്&zwj; ഞെട്ടി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmjb0kfc0mfhmj1dnp96n0ct,imgname-new-project---2026-03-25t163828.357-1774437027308.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരാളെയും വിശ്വസിക്കാനാവാത്ത കാലമാണിത്. അതിനാൽ തന്നെ സഹായം ശരിക്കും ആവശ്യമുള്ള മനുഷ്യർക്കുപോലും സഹായം നൽകാൻ പലരും മടിക്കാറുണ്ട്. അത്രയേറെ തട്ടിപ്പുകൾ നാം ദിവസേന കാണുന്നത് കൊണ്ടാണത്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ എയർപോർട്ട് ടെർമിനലിന് പുറത്തുവെച്ച് അപരിചിതനായ ഒരാൾ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് വന്ന് തട്ടിപ്പ് നടത്തിയതായിട്ടാണ് ഈ പോസ്റ്റിൽ പറയുന്നത്. എന്നാൽ, യുവാവ് സ്വന്തം നിലയിൽ അന്വേഷണം നടത്തി പണം തിരികെ വാങ്ങിയതായും റെഡ്ഡിറ്റിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു. എയർപോർട്ടിന് പുറത്തുവച്ച് 26 വയസ് തോന്നിക്കുന്ന ഒരാൾ യുവാവിനെ സമീപിച്ചു. ഡെൽഹിയിൽ നിന്ന് വന്നതാണെന്നും അടുത്ത ദിവസം പരീക്ഷയുണ്ടെന്നും ഹോട്ടൽ വാടക നൽകാൻ 2,000 രൂപ അടിയന്തരമായി വേണമെന്നും പറഞ്ഞാണ് ഇയാൾ യുവാവിനെ സമീപിച്ചത്.&lt;/p&gt;&lt;p&gt;തന്റെ യുപിഐ ഇടപാടുകളുടെ ലിമിറ്റ് കഴിഞ്ഞെന്ന് കാണിക്കുന്ന എറർ മെസ്സേജ് ഫോണിൽ കാണിച്ച് ഇയാൾ യുവാവിനെ വിശ്വസിപ്പിച്ചു. തുടർന്ന് 'ഗോൾഡൻ റെസിഡൻസി' എന്ന പേരുള്ള ഒരു ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാൻ ആവശ്യപ്പെട്ടു. ഇത് താൻ താമസിക്കുന്ന ഹോട്ടലിന്റെ ക്യുആർ കോഡ് ആണെന്നാണ് ഇയാൾ പറഞ്ഞത്. ധൃതിയിലായിരുന്ന യുവാവ് ഉടൻ തന്നെ 2,000 രൂപ അയക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;പണം അയച്ച ശേഷം, യുവാവ് ഇയാളോട് വാട്സാപ്പിൽ ഒരു മെസ്സേജ് അയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ മറ്റൊരു പേരുള്ള നമ്പറിൽ നിന്നാണ് ആദ്യം മെസ്സേജ് അയച്ചത്. ഇതിൽ സംശയം തോന്നി ചോദിച്ചപ്പോൾ 'പ്രതീക് ഭാട്ടിയ' എന്ന പേരുള്ള പാൻ കാർഡ് കാണിക്കുകയും പിന്നീട് സ്വന്തം നമ്പറിൽ നിന്ന് മെസ്സേജ് അയക്കുകയും ചെയ്തു. യുവാവ് വിമാനത്താവളത്തിൽ നിന്ന് മാറിയ ശേഷം ഈ ഫോൺ നമ്പർ ട്രൂകോളറിൽ തിരഞ്ഞപ്പോൾ 'Airport Scammer' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ യുവാവ് ഇയാളെ തിരികെ വിളിച്ചെങ്കിലും വരാമെന്ന് പറഞ്ഞ് ഇയാൾ പിന്നീട് മുങ്ങുകയായിരുന്നു.&lt;/p&gt;&lt;p&gt;തുടർന്ന് നടത്തിയ ഓൺലൈൻ തിരച്ചിലിൽ ഡെൽഹി വിമാനത്താവളത്തിലും മറ്റ് പലയിടങ്ങളിലും ഇതേ വ്യക്തി സമാനമായ തട്ടിപ്പുകൾ നടത്തിയതായി യുവാവ് കണ്ടെത്തി. ഇതോടെ ഇയാളുടെ ഒരു ബന്ധുവിനെ കണ്ടെത്തുകയും, തൻ്റെ പക്കലുള്ള തെളിവുകൾ വെച്ച് പൊലീസിൽ എഫ്&zwnj;ഐആർ രജിസ്റ്റർ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബന്ധുവിനെ ബന്ധപ്പെട്ടതോടെ ഭയന്നുപോയ തട്ടിപ്പുകാരൻ ഒരു മണിക്കൂറിനുള്ളിൽ യുവാവിനെ നിരന്തരം ഫോണിൽ വിളിക്കുകയും വാങ്ങിയ 2,000 രൂപ മുഴുവനായി തിരികെ നൽകുകയും ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Got scammed at Mumbai Airport T2 Arrival... but managed to recover my money.by u/Major_Tomatillo3351 in AirTravelIndia&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഈ സംഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. 'കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ വ്യക്തിയെക്കുറിച്ച് മറ്റ് പല ഗ്രൂപ്പുകളിലും ഞാൻ പോസ്റ്റുകൾ കണ്ടിട്ടുണ്ട്. ഇയാൾക്കെതിരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു' എന്നാണ് ഒരാൾ കുറിച്ചത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാ​ഗ്രത പുലർത്തണമെന്നും പലരും അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/airport-scam-outside-mumbai-airport-man-shares-post-articleshow-76w9s21"/>
        </item>
        <item>
            <title><![CDATA[വെനസ്വേല ഭൂകമ്പം; അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നായ്കുട്ടിയെ ജീവനോടെ പുറത്തെടുക്കുന്ന അഗ്നിരക്ഷാസേന; വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/firefighters-rescue-trapped-dog-venezuela-earthquake-rubble-viral-video-articleshow-aqoxble</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/firefighters-rescue-trapped-dog-venezuela-earthquake-rubble-viral-video-articleshow-aqoxble</guid>
            <pubDate>Sun, 28 Jun 2026 16:28:34 +0530</pubDate>
            <description><![CDATA[&lt;p&gt;വടക്കൻ വെനസ്വേലയെ തകർത്തെറിഞ്ഞ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നായ്ക്കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റിന്&zwj;റെ വീഡിയോയാണ് ഇപ്പോള്&zwj; ശ്രദ്ധേയമാകുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw6y19cs0s2ss6qn95y1m0p8,imgname-new-project---2026-06-28t162727.256-1782644254105.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മരണത്തിന്റെ കരിനിഴൽ വീണ വെനസ്വേലൻ മണ്ണിൽ നിന്ന് പ്രത്യാശയുടെയും അതിജീവനത്തിന്റെയും അപൂർവ ദൃശ്യങ്ങൾ പുറത്ത്. വടക്കൻ വെനസ്വേലയെ തകർത്തെറിഞ്ഞ ശക്തമായ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മിണ്ടാപ്രാണികളെ അഗ്നിരക്ഷാസേന അത്ഭുതകരമായി ജീവനോടെ പുറത്തെടുത്തു. നൂറുകണക്കിന് മനുഷ്യജീവനുകൾ പൊലിഞ്ഞ ദുരന്തഭൂമിയിൽ, തകർന്നടിഞ്ഞ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്നും നായ്ക്കളെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ഇപ്പോൾ പ്രത്യാശയുടെ വലിയൊരു പ്രതീകമായി മാറിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ജൂൺ 24-ന് റിക്ടർ സ്കെയിലിൽ 7.5, 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളിൽ തകർന്നുവീണ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയ നിരവധി നായ്ക്കളെയാണ് കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റ് അടിയന്തിര രക്ഷാപ്രവർത്തനങ്ങളിലൂടെ രക്ഷപ്പെടുത്തിയത്. തകർന്നുവീണ ഒരു വീടിനുള്ളിലെ തിരച്ചിൽ പൂർത്തിയാക്കി മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിലാണ്, കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നേർത്ത രീതിയിലുള്ള കുര കേട്ടതെന്ന് കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.&lt;/p&gt;&lt;p&gt;ശബ്ദം കേട്ട ഉടൻ തന്നെ രക്ഷാപ്രവർത്തകർ അങ്ങോട്ട് തിരിച്ചെത്തി പരിശോധന നടത്തി. കുടുങ്ങിക്കിടക്കുന്ന ജീവന് യാതൊരുവിധ ആപത്തും വരാത്ത രീതിയിൽ അതീവ ജാഗ്രതയോടെയാണ് അവർ ഭാരമേറിയ കോൺക്രീറ്റ് പാളികളും വളഞ്ഞുപോയ ഇരുമ്പ് കമ്പികളും മറ്റ് അവശിഷ്ടങ്ങളും കൈകൊണ്ട് മാറ്റിമാറ്റി തിരച്ചിൽ നടത്തിയത്.&lt;/p&gt;&lt;p&gt;സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ഭയന്നുവിറച്ച നായയ്ക്ക് അവശിഷ്ടങ്ങൾക്കിടയിലെ ചെറിയൊരു വിടവിലൂടെ രക്ഷാപ്രവർത്തകർ കുടിവെള്ളം എത്തിച്ചുനൽകുന്നത് കാണാം. ഒടുവിൽ അതിനെ അവർ സുരക്ഷിതമായി പുറത്തെടുത്തു. മറ്റൊരു വീഡിയോയിൽ, തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഭയന്നുവിറച്ച ഒരു നായ്ക്കുട്ടിയെ ജീവനോടെ പുറത്തെടുക്കുന്ന വൈകാരികമായ നിമിഷവുമുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Firefighters rescue dog from the rubble of Venezuela earthquakes. pic.twitter.com/QBCvTkMYKe&lt;/p&gt;&lt;p&gt;&mdash; Blanche Victoria (@tammytabby) June 27, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;'ദുരന്തഭൂമിയിലുള്ള ഏവർക്കും പ്രത്യാശ പകരുന്ന ഒന്നാണ് ഈ അത്ഭുതകരമായ കണ്ടെത്തൽ' കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു. 'ഞങ്ങളുടെ അടിയന്തിര രക്ഷാപ്രവർത്തക സംഘം ജീവനുകൾ രക്ഷിക്കുന്നതിനായുള്ള തങ്ങളുടെ ദൗത്യം വിശ്രമമില്ലാതെ തുടർന്നുപോകുന്നു. പൂർണ്ണമായ ഐക്യദാർഢ്യത്തോടും കരുത്തോടും കൂടി ഞങ്ങൾ മുന്നോട്ട് പോവുക തന്നെ ചെയ്യും' എന്നും അവർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/firefighters-rescue-trapped-dog-venezuela-earthquake-rubble-viral-video-articleshow-aqoxble"/>
        </item>
        <item>
            <title><![CDATA[രാത്രിയിൽ ലൈവ് സ്ട്രീമിം​ഗ്, മേക്കപ്പിട്ടും ലിപ്സ്റ്റിക് പരിചയപ്പെടുത്തിയും 75 -കാരൻ, എല്ലാം കൊച്ചുമകന് വേണ്ടി]]></title>
            <link>https://www.asianetnews.com/web-specials-magazine/75-year-old-beauty-influencer-china-grandson-medical-aid-articleshow-b19z5ii</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/75-year-old-beauty-influencer-china-grandson-medical-aid-articleshow-b19z5ii</guid>
            <pubDate>Sun, 28 Jun 2026 15:34:20 +0530</pubDate>
            <description><![CDATA[&lt;p&gt;ചൈനയില്&zwj; ബ്യൂട്ടി ഇന്&zwj;ഫ്ലുവന്&zwj;സറായി മാറിയ ഒരു 75 -കാരനാണ് ഇപ്പോള്&zwj; വൈറലായി മാറുന്നത്. കൊച്ചുമകന്&zwj;റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായിട്ടാണ് അദ്ദേഹം ഇന്&zwj;ഫ്ലുവന്&zwj;സറായി മാറിയത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw6tx258wed62d1jxjvke1dn,imgname-new-project---2026-06-28t152927.456-1782640969896.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അപൂർവരോഗം ബാധിച്ച കൊച്ചുമകന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ 75 -ാം വയസ്സിൽ 'ബ്യൂട്ടി ഇൻഫ്ലുവൻസർ' ആയി മാറിയ ഒരു മുത്തശ്ശന്റെ കഥയാണ് ഇപ്പോൾ ചൈനയിൽ വൈറലായി മാറുന്നത്. കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള ഷു യുൻചാങ് ആണ് തന്റെ 9 വയസ്സുകാരനായ കൊച്ചുമകൻ കാവോ ജിൻയാന്റെ ചികിത്സയ്ക്കായി ബ്യൂട്ടി ഇൻഫ്ലുവൻസറായത്. പകൽ സമയങ്ങളിൽ ജിൻയാനെ നോക്കുന്ന ഷു, രാത്രിയിലാണ് ലൈവ്-സ്ട്രീം ചെയ്യുന്നത്. പലപ്പോഴും അർദ്ധരാത്രി വരെ നീളുന്ന ഈ ബ്രോഡ്കാസ്റ്റുകളിൽ അദ്ദേഹത്തിന് കൂട്ടായി ഭാര്യയും ഉറക്കമിളച്ചിരിക്കാറുണ്ട്.&lt;/p&gt;&lt;p&gt;വർഷത്തിൽ 1.4 മില്ല്യൺ യുവാൻ ചെലവ് വരുന്ന കുത്തിവെപ്പുകൾക്ക് പണം കണ്ടെത്താനാണ് അദ്ദേഹം ഈ ലൈവ്-സ്ട്രീമുകൾ നടത്തുന്നത്. മറ്റ് ബ്യൂട്ടി ഇൻഫ്ലുവൻസർമാരെപ്പോലെ തന്നെ ഈ 75-കാരനും മുഖത്ത് മേക്കപ്പ് ഇടുന്നതും നിറങ്ങൾ താരതമ്യം ചെയ്യാൻ കൈത്തണ്ടയിൽ ലിപ്സ്റ്റിക് പുരട്ടി നോക്കുന്നതും ലൈവ് വീഡിയോകളിൽ കാണാം. മടിയോടെയാണ് അദ്ദേഹമത് ചെയ്യുന്നത്. തന്റെ അച്ഛൻ ഇപ്പോൾ തന്നേക്കാൾ നന്നായി മേക്കപ്പ് ചെയ്യാൻ പഠിച്ചുവെന്ന് മകൾ ഷു വെയ് പറയുന്നു.&lt;/p&gt;&lt;p&gt;ഒൻപത് വർഷം മുൻപ്, ജിൻയാന് ആറ് മാസം പ്രായമുള്ളപ്പോഴാണ് 'സ്പൈനൽ മസ്കുലാർ അട്രോഫി' എന്ന അപൂർവ ജനിതക രോഗം സ്ഥിരീകരിക്കുന്നത്. ജിൻയാന് ബാധിച്ചത് ഏറ്റവും ഗുരുതരമായ 'എസ്എംഎ ടൈപ്പ് 1' ആണ്. മകൻ 18 മാസം മാത്രമേ ജീവിച്ചിരിക്കൂ എന്നാണ് അന്ന് ഡോക്ടർമാർ ഷു വെയ്&zwnj;യോട് പറഞ്ഞത്. ഈ വാർത്ത അവളെ മാനസികമായി തകർത്തു കളഞ്ഞു. മകളുടെ മാനസികാവസ്ഥ കണ്ട് ഷു കൊച്ചുമകനെ പരിചരിക്കാനുള്ള ചുമതല ഏറ്റെടുക്കുകയായിരുന്നു. തനിക്ക് ഒരേയൊരു മകളാണുള്ളതെന്നും, അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം തകരുമെന്നും അദ്ദേഹം പറയുന്നു.&lt;/p&gt;&lt;p&gt;കൊച്ചുമകനെ സഹായിക്കാനായി ഷു ചിൽഡ്രൻസ് ഹോസ്പിറ്റലിലെ റീഹാബിലിറ്റേഷൻ വിഭാഗത്തിൽ പോവുകയും, മറ്റൊരു രോഗിയുടെ ബന്ധുവാണെന്ന് നടിച്ചു തെറാപ്പിസ്റ്റുകളിൽ നിന്ന് മസാജ് ചെയ്യാനുള്ള വിദ്യകൾ പഠിച്ചെടുക്കുകയും ചെയ്തു. ഇപ്പോൾ എല്ലാ ദിവസവും അദ്ദേഹം ജിൻയാന് മസാജ് ചെയ്തു നൽകുന്നുണ്ട്. തനിക്ക് അസുഖം വന്നപ്പോൾ പോലും, കൊച്ചുമകന് പകരാതിരിക്കാൻ ഒന്നിലധികം മാസ്കുകൾ ധരിച്ചാണ് അദ്ദേഹം മസാജ് ചെയ്തത്. 2019-ൽ ഈ രോഗത്തിനുള്ള 'നുസിനേർസെൻ' എന്ന മരുന്നിന് ചൈനയിൽ അനുമതി ലഭിച്ചു. ഈ മരുന്നിന്റെ ഒരു കുത്തിവെപ്പിന് 700,000 യുവാൻ ആയിരുന്നു വില. ജിൻയാന് വർഷത്തിൽ രണ്ട് കുത്തിവെപ്പുകൾ ആവശ്യമായിരുന്നു.&lt;/p&gt;&lt;p&gt;ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി ഷു തന്റെ ഫ്ലാറ്റ് വിൽക്കുകയും ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങുകയും ചെയ്തു. മകൾ പകൽ ജോലി ചെയ്യുകയും രാത്രിയിൽ ലൈവ്-സ്ട്രീം നടത്തുകയും ചെയ്തു. 70 വയസ്സായ ഒരാൾക്ക് ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യാൻ കമ്പനികളൊന്നും തയ്യാറാകാത്തതിനെത്തുടർന്നാണ്, മകൾ വാങ്ങിയ സൗന്ദര്യവർദ്ധക വസ്&zwnj;തുക്കൾ ഉപയോഗിച്ച് ഷു സ്വയം ലൈവ്-സ്ട്രീമിംഗ് ആരംഭിച്ചത്.&lt;/p&gt;&lt;p&gt;2021-ൽ ഈ മരുന്ന് ചൈനയുടെ മെഡിക്കൽ ഇൻഷുറൻസിന്റെ പരിധിയിൽ വന്നതോടെ, ഒരു കുത്തിവെപ്പിന്റെ വില 33,000 യുവാനായി കുറഞ്ഞു. ജിൻയാന് ഇപ്പോൾ 9 വയസ്സായി. ആരോഗ്യമുള്ള ദിവസങ്ങളിൽ അവൻ സ്&zwnj;കൂളിൽ പോകാനും മറ്റ് കുട്ടികളോടൊപ്പം കളിക്കാനും തുടങ്ങിയിട്ടുണ്ട്. തന്റെ അച്ഛന്റെ പുറകിൽ എപ്പോഴും ഒരു 'സൂപ്പർ എഞ്ചിൻ' ഘടിപ്പിച്ചിട്ടുണ്ടെന്നാണ് തോന്നാറുള്ളതെന്നും, അദ്ദേഹം ഒരു സൂപ്പർമാനും സൂപ്പർ ഡാഡും സൂപ്പർ ഗ്രാൻഡ്&zwj;ഡാഡും ആണെന്നും ഷു വെയ് പറയുന്നു. ജിൻയാന് സ്വന്തം കാലിൽ നിവർന്നു നിൽക്കാൻ കഴിയണം എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് ഷു വ്യക്തമാക്കുന്നു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/75-year-old-beauty-influencer-china-grandson-medical-aid-articleshow-b19z5ii"/>
        </item>
        <item>
            <title><![CDATA[രണ്ടു വയസ്സുകാരനെ പകുതിയും വിഴുങ്ങി ഹിപ്പോപൊട്ടാമസ്! ലോകത്തെ ഞെട്ടിച്ച ആ അത്ഭുതകരമായ രക്ഷപ്പെടൽ ഇങ്ങനെ]]></title>
            <link>https://www.asianetnews.com/web-specials-magazine/hippo-swallows-half-of-two-year-old-boy-saved-with-stones-articleshow-c1ekxm6</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/hippo-swallows-half-of-two-year-old-boy-saved-with-stones-articleshow-c1ekxm6</guid>
            <pubDate>Fri, 26 Jun 2026 17:13:39 +0530</pubDate>
            <description><![CDATA[&lt;p&gt;വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ഹിപ്പോപൊട്ടാമസ് പകുതിയോളം വിഴുങ്ങി. ഒടുവില്&zwj; നാട്ടുകാരനായ ഒരാളുടെ കല്ലേറാണ് കുട്ടിയെ രക്ഷിച്ചത്. ആ രക്ഷപ്പെടലിന്&zwj;റെ കഥ വീണ്ടും വൈറലാവുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw1vjvphnvkekk86wvjpvhpe,imgname-new-project---2026-06-26t170750.904-1782473912017.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വന്യമൃഗ ആക്രമണങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അതിജീവന കഥയായി മാറിയ ഒരു സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഉഗാണ്ടയിൽ ആണ് ലോകം നടുക്കത്തോടെ കേട്ട ഈ വാർത്ത വർഷങ്ങൾക്കു മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു രണ്ട് വയസ്സുകാരനെ ഹിപ്പോപൊട്ടാമസ് ജീവനോടെ വിഴുങ്ങാൻ ശ്രമിച്ചു! കുട്ടിയുടെ പകുതിയോളം ശരീരം ഇതിന്റെ വായ്ക്കുള്ളിലായെങ്കിലും, ഒരു നാട്ടുകാരൻ നടത്തിയ ധീരമായ കല്ലേറാണ് പിഞ്ചുകുഞ്ഞിന്റെ ജീവൻ അത്ഭുതകരമായി തിരിച്ചുനൽകിയത്. യുഗാണ്ടയിലെ കാത്&zwnj;വെ-കബത്തോറോ ജില്ലയിലെ എഡ്വേർഡ് തടാകത്തിന് സമീപം 2022 ഡിസംബർ 4 -നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.&lt;/p&gt;&lt;p&gt;എഡ്വേർഡ് തടാകക്കരയിൽ നിന്ന് ഏതാണ്ട് 800 മീറ്റർ മാത്രം അകലെയുള്ള സ്വന്തം വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈഗ പോൾ എന്ന രണ്ടു വയസ്സുകാരൻ. അന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. തടാകത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് കയറിവന്ന ഭീമാകാരനായ ഹിപ്പോ, കുട്ടിയെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം അവന്റെ ശരീരത്തിന്റെ പകുതിയോളം ഭാഗം അത് തന്റെ വായ്ക്കുള്ളിലാക്കി. നിരവധി പേർ സംഭവത്തിന് ദൃക്സാക്ഷികളായെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരും തരിച്ചുനിന്ന നിമിഷങ്ങൾ. സാധാരണയായി ഇത്തരം ആക്രമണങ്ങളിൽ ഇരകൾക്ക് ജീവൻ നഷ്ടപ്പെടാറാണ് പതിവ്. എന്നാൽ, ഈ സമയത്താണ് ക്രിസ്പസ് ബഗോൺസ എന്ന നാട്ടുകാരൻ ഈ ദാരുണമായ കാഴ്ച കാണുന്നത്.&lt;/p&gt;&lt;p&gt;മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ക്രിസ്പസ് ധൈര്യപൂർവ്വം മുന്നോട്ട് വരികയും നിലത്തുണ്ടായിരുന്ന കല്ലുകൾ എടുത്ത് ഹിപ്പോയ്ക്ക് നേരെ ആഞ്ഞെറിയാൻ തുടങ്ങുകയും ചെയ്തു. പെട്ടെന്നുണ്ടായ നിർത്താതെയുള്ള കല്ലേറ് കൊണ്ടും യുവാവിന്റെ ബഹളം കേട്ടും ഭയന്ന ഹിപ്പോ, ഒടുവിൽ കുട്ടിയെ വായ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് തുപ്പുകയായിരുന്നു. തുടർന്ന് വേഗത്തിൽ തന്നെ എഡ്വേർഡ് തടാകത്തിലേക്ക് മറഞ്ഞു.&lt;/p&gt;&lt;p&gt;ഉടൻ തന്നെ പരിക്കേറ്റ കുട്ടിയെ സമീപത്തെ ക്ലിനിക്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ബുബേര ആശുപത്രിയിലേക്കും മാറ്റി. ഭാഗ്യവശാൽ ആ ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് മാത്രമാണ് ചെറിയ പരിക്കേറ്റത്. പേവിഷബാധയ്&zwnj;ക്കെതിരെയുള്ള മുൻകരുതൽ കുത്തിവെപ്പുകൾ ഉൾപ്പെടെ നൽകിയ ശേഷം കുട്ടി പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. മനുഷ്യ വന്യജീവി ഏറ്റുമുട്ടലുകൾ തുടർക്കഥയാകുമ്പോൾ ഈ സംഭവം വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/hippo-swallows-half-of-two-year-old-boy-saved-with-stones-articleshow-c1ekxm6"/>
        </item>
        <item>
            <title><![CDATA[കരിമ്പ് ജ്യൂസ് കച്ചവടക്കാരന്റെ വിലവിവരപ്പട്ടിക വൈറൽ: എംബിഎക്കാരെക്കാൾ മികച്ച ബിസിനസ്സ് ഐഡിയ തന്നെയെന്ന് നെറ്റിസൺസ്]]></title>
            <link>https://www.asianetnews.com/web-specials-magazine/sugarcane-juice-vendor-pricing-strategy-linkedin-viral-news-articleshow-cgy61a6</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/sugarcane-juice-vendor-pricing-strategy-linkedin-viral-news-articleshow-cgy61a6</guid>
            <pubDate>Sat, 27 Jun 2026 11:42:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു സാധാരണ കരിമ്പ് ജ്യൂസ് കച്ചവടക്കാരന്റെ വിലവിവരപ്പട്ടികയാണ് ഇപ്പോള്&zwj; സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എംബിഎ ബിരുദധാരികളെക്കാൾ മികച്ച ബിസിനസ്സ് ബുദ്ധിയാണ് ഇദ്ദേഹത്തിനുള്ളതെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw3v75q0tghy3w653bd3zyp2,imgname-new-project---2026-06-27t113951.496-1782540637920.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു സാധാരണ കരിമ്പ് ജ്യൂസ് കച്ചവടക്കാരന്റെ ബിസിനസ്സ് തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ശ്രദ്ധ കവരുന്നത്. ലിങ്ക്ഡ്ഇനിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ബിസിനസൊന്നും പഠിക്കാതെ തന്നെ, അനുഭവത്തിലൂടെ എങ്ങനെയാണ് തെരുവു കച്ചവടക്കാർ തങ്ങൾ വിൽക്കുന്ന സാധനങ്ങളുടെ വില നിർണയിക്കുന്നത് എന്നാണ് പോസ്റ്റിൽ നിന്നും മനസിലാവുന്നത്. അനന്യ നാരംഗ് എന്ന യൂസറാണ് ലിങ്ക്ഡ്ഇനിൽ കരിമ്പ് ജ്യൂസ് സ്റ്റാളിലെ ബോർഡിന്റെ ചിത്രം പങ്കുവെച്ചത്. 'മിക്ക ഫൗണ്ടർമാരേക്കാളും മികച്ച രീതിയിൽ ഇദ്ദേഹം യൂണിറ്റ് ഇക്കണോമിക്സ് മനസ്സിലാക്കിയിട്ടുണ്ട്' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്.&lt;/p&gt;&lt;p&gt;&lt;strong&gt;ജ്യൂസ് സ്റ്റാളിലെ വിലവിവരപ്പട്ടിക ഇങ്ങനെയായിരുന്നു:&lt;/strong&gt;&lt;/p&gt;&lt;p&gt;ഐസ് ഇല്ലാത്തത് (Without ice): 30&lt;/p&gt;&lt;p&gt;ഐസ് ചേർത്തത് (With ice): 25&lt;/p&gt;&lt;p&gt;പകുതി ഗ്ലാസ് (Half glass): 20&lt;/p&gt;&lt;p&gt;ആദ്യ നോട്ടത്തിൽ ഇത് വളരെ ലളിതമായി തോന്നാമെങ്കിലും, ഇതിന് പിന്നിലെ കൃത്യമായ ബിസിനസ്സ് തന്ത്രമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഐസിന്റെ ഉപയോഗം, അളവ്, വ്യത്യാസങ്ങൾ എന്നിവയ്ക്കനുസരിച്ച് വില നിശ്ചയിച്ചതിലൂടെ, ചെലവുകൾ കൃത്യമായി നിയന്ത്രിക്കാനും വ്യത്യസ്ത തരം ഉപഭോക്താക്കളെ ആകർഷിക്കാനും കച്ചവടക്കാരന് സാധിക്കുന്നുവെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. ഇത് സാധനങ്ങൾ പാഴാകുന്നത് കുറയ്ക്കാനും തിരക്കിൽ ബിസിനസ്സ് നന്നായി മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്നുവെന്നും അഭിപ്രായമുയർന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ബിസിനസ്സ് സ്കൂളിലൊന്നും പോയി പഠിച്ചില്ലെങ്കിലും തെരുവ് കച്ചവടക്കാരുടെ പ്രായോഗിക ബുദ്ധിയുമായി താരതമ്യം ചെയ്തുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 'ചെറുകിട ബിസിനസ്സുകൾ നിരീക്ഷിക്കാൻ ഞാനിഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്. അവർക്ക് ഒരുപക്ഷേ എംബിഎ ടെർമിനോളജി ഒന്നും അറിയില്ലായിരിക്കാം, പക്ഷേ ബോർഡ്&zwnj;റൂമുകളിൽ ഇരിക്കുന്നവരേക്കാൾ നന്നായി അവർക്ക് യൂണിറ്റ് ഇക്കണോമിക്സ് അറിയാം' എന്നാണ് ഒരാൾ കുറിച്ചത്.&lt;/p&gt;&lt;p&gt;'എംബിഎ കേസ് സ്റ്റഡികളൊക്കെ മറന്നേക്കൂ, ഇന്ത്യൻ തെരുവ് കച്ചവടക്കാർ വർഷങ്ങളായി പ്രൈസിംഗ് സൈക്കോളജി പഠിപ്പിക്കുന്നുണ്ട്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/sugarcane-juice-vendor-pricing-strategy-linkedin-viral-news-articleshow-cgy61a6"/>
        </item>
        <item>
            <title><![CDATA[ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; വളർത്തുനായക്കൊപ്പം നടക്കാനിറങ്ങിയ യുവതി, പാഞ്ഞടുത്ത് കൂറ്റൻ കരടി]]></title>
            <link>https://www.asianetnews.com/video-cafe-magazine/woman-dog-narrow-escape-grizzly-bear-alberta-shocking-video-viral-articleshow-dvywg6b</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/woman-dog-narrow-escape-grizzly-bear-alberta-shocking-video-viral-articleshow-dvywg6b</guid>
            <pubDate>Sat, 27 Jun 2026 16:50:58 +0530</pubDate>
            <description><![CDATA[&lt;p&gt;വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്കു നേരെ പാഞ്ഞടുത്ത് കൂറ്റൻ കരടി. ഭയന്നോടാതെ ധൈര്യത്തോടെ ഉറച്ചുനിന്ന് യുവതി. ഞെട്ടിക്കുന്ന വീഡിയോ വൈറല്&zwj;. മുന്നറിയിപ്പുമായി അധികൃതര്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw4bxp8x54y7h1eccahv98bz,imgname-new-project---2026-06-27t163201.428-1782558152989.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാവിലെ വളർത്തുനായ്ക്കൊപ്പം പ്രകൃതിഭംഗി ആസ്വദിച്ച് നടക്കാനിറങ്ങിയതാണ് ആ യുവതി. എന്നാൽ, ഏതാനും നിമിഷങ്ങൾക്കകം മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. കാനഡയിലെ ആൽബർട്ടയിൽ നിന്നുള്ള, ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 180 കിലോഗ്രാം ഭാരമുള്ള ഒരു കൂറ്റൻ കരടിയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഒരു യുവതിയും അവരുടെ വളർത്തുനായയും രക്ഷപ്പെട്ടത്.&lt;/p&gt;&lt;p&gt;ആൽബർട്ടയിലെ 'മൗണ്ട് എൻഗഡിൻ ലോഡ്ജിന്' സമീപമുള്ള വനപാതയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു മിനിറ്റും 21 സെക്കൻഡും ദൈർഘ്യമുള്ള വൈറൽ വീഡിയോയിൽ, യുവതിയെയും നായയെയും ഒരു കൂറ്റൻ കരടി പിന്തുടരുന്നതും പലതവണ ആക്രമിക്കാൻ പാഞ്ഞുവരുന്നതും വ്യക്തമായി കാണാം. കരടിയെ കണ്ട് ഭയന്നോടാതെ, അസാധാരണമായ ആത്മസംയമനത്തോടെയാണ് യുവതി സാഹചര്യത്തെ നേരിട്ടത്. നായ കരടിക്ക് നേരെ തിരിയുമ്പോഴെല്ലാം യുവതി ശാന്തത കൈവിടാതെ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;'ഇല്ല, പോകൂ...' എന്ന് യുവതി ഉറക്കെ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും, പെട്ടെന്ന് വേഗത കൂട്ടിയ കരടി ഭയപ്പെടുത്തുന്ന രീതിയിൽ അവർക്ക് നേരെ പാഞ്ഞടുത്തു. യുവതി ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ഓടാൻ നിൽക്കാതെ ഉറച്ചുനിന്നു. ഇതോടെ ആക്രമണത്തിൽ നിന്ന് പിന്മാറിയ കരടി കാട്ടിലേക്ക് കയറി അവരെത്തന്നെ നിരീക്ഷിക്കാൻ തുടങ്ങി. ഈ സമയം, യുവതി നായയുമായി പാർക്കിംഗ് ഏരിയ ലക്ഷ്യമാക്കി വേഗത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ആൽബർട്ട ഫോറസ്ട്രി ആൻഡ് പാർക്ക്സ് വകുപ്പ് ഈ പ്രദേശത്തും സമീപത്തുള്ള മൗണ്ട് ഷാർക്ക് റോഡ്, റമ്മൽ തടാക പാത എന്നിവിടങ്ങളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A woman hiking in Canada nearly became a grizzly&rsquo;s next meal and the video circulating right now is genuinely one of the most intense wildlife encounters you will ever watch - her dog is with her, a massive grizzly is right there, and somehow she kept her head together long&hellip; pic.twitter.com/VutSzXLeXM&lt;/p&gt;&lt;p&gt;&mdash; Tony Lane  (@TonyLaneNV) June 26, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്: 'ഒരു കൈയിൽ നായയുടെ ലീഷും മറുകൈയിൽ ഫോണുമായി ഒരു ഗ്രീസ്ലി കരടിയെ നേരിടുക! ഈ സ്ത്രീയുടെ ധൈര്യം സമ്മതിക്കണം. ഞാനായിരുന്നെങ്കിൽ പേടിച്ചു വിറച്ചുപോയേനെ' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. 'അത്രയും വലിയൊരു കരടി തൊട്ടുമുന്നിൽ വന്നിട്ടും അവർ ഓടിയില്ല. ഓടിയിരുന്നെങ്കിൽ ജീവൻ അപകടത്തിലായേനെ. അവരുടെ ധൈര്യത്തിന് ബിഗ് സല്യൂട്ട്' എന്നും കമന്റുകൾ വരുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/woman-dog-narrow-escape-grizzly-bear-alberta-shocking-video-viral-articleshow-dvywg6b"/>
        </item>
        <item>
            <title><![CDATA[യുവതിക്ക് ഊബർ ഡ്രൈവറുടെ അധിക്ഷേപ മെസ്സേജുകൾ, പരാതി നൽകിയിട്ടും നടപടിയില്ല]]></title>
            <link>https://www.asianetnews.com/web-specials-magazine/uber-driver-sent-abusive-messages-woman-shares-viral-post-articleshow-eurb3p1</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/uber-driver-sent-abusive-messages-woman-shares-viral-post-articleshow-eurb3p1</guid>
            <pubDate>Sun, 28 Jun 2026 11:35:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഊബറില്&zwj; ടാക്സി ബുക്ക് ചെയ്തതിന് പിന്നാലെ ഡ്രൈവര്&zwj; തെറ്റായ ദിശയിലേക്ക് വണ്ടിയോടിച്ചു പോയി. ചോദ്യം ചെയ്തപ്പോള്&zwj; ഡ്രൈവര്&zwj; അധിക്ഷേപകരമായ മെസ്സേജുകള്&zwj; അയച്ചതായി യുവതി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8n48shhn09yvwx55rf9kpht,imgname-new-project--26--1761645717041.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഊബർ, ഓല പോലെയുള്ള ടാക്സിയിലെ ഡ്രൈവർമാർ മോശമായി പെരുമാറിയതിന്റെ അനേകം അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിൽ തർക്കത്തിന് പിന്നാലെ ഊബർ ഡ്രൈവർ, ആപ്പ് വഴി അധിക്ഷേപ സന്ദേശമയച്ചതായിട്ടാണ് യാത്രക്കാരിയുടെ പോസ്റ്റ്. കനത്ത മഴയുള്ള സമയത്ത് തന്റെ അമ്മയ്ക്കായി ഊബർ ബ്ലാക്ക് റൈഡ് ബുക്ക് ചെയ്തപ്പോഴാണ് ഈ ദുരനുഭവമുണ്ടായതെന്ന് അങ്കിത പഥക് എന്ന യുവതി ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു. സുരക്ഷയും വിശ്വാസ്യതയും മുൻനിർത്തിയാണ് താൻ ഊബർ ബ്ലാക്ക് തിരഞ്ഞെടുത്തതെന്നും അവർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ജൂൺ 24 -നാണ് സംഭവം. ബുക്കിംഗ് കൺഫേം ചെയ്ത ശേഷം ഡ്രൈവർ അങ്ങോട്ട് വരാതെ എതിർദിശയിലേക്ക് വണ്ടി ഓടിച്ചുപോയി. ഫോൺ വിളിച്ചപ്പോൾ പ്രതികരിച്ചതുമില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'എന്ത് വേണമെങ്കിലും ചെയ്തോളൂ', 'എന്നെ വിട്ടേക്കൂ, എനിക്ക് ഒരു കുഴപ്പവുമില്ല' എന്ന രീതിയിലായിരുന്നു ഡ്രൈവറുടെ മറുപടി. ഇതിന് പിന്നാലെ ഊബർ ആപ്പിൽ തന്നെ ഡ്രൈവർ അധിക്ഷേപകരമായ സന്ദേശം അയച്ചതായി അങ്കിത ആരോപിക്കുന്നു.&lt;/p&gt;&lt;p&gt;സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകിയിട്ടും 48 മണിക്കൂറോളം ഊബറിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും അങ്കിത പറയുന്നു. ഇത്തരം ഗുരുതരമായ പരാതികൾ അവഗണിക്കപ്പെടുകയാണെന്നും, സ്വന്തം ആപ്പിലൂടെ ഇത്തരം സന്ദേശങ്ങൾ അയക്കാൻ അനുവദിച്ചിട്ട് പ്ലാറ്റ്ഫോം മൗനം പാലിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ കമ്പനി ബന്ധപ്പെട്ടതായി അങ്കിത പിന്നീട് കമന്റിലൂടെ അറിയിച്ചു. ഡ്രൈവറെ പ്ലാറ്റ്&zwnj;ഫോമിൽ നിന്ന് നീക്കം ചെയ്തതായി ഊബർ സ്ഥിരീകരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'പിന്തുണച്ചവർക്കും പോസ്റ്റ് പങ്കുവെച്ചവർക്കും നന്ദി. പരസ്യമായി എഴുതാൻ മടിയുണ്ടായിരുന്നുവെങ്കിലും മറ്റ് വഴികളില്ലായിരുന്നു' എന്നും അങ്കിത കുറിച്ചു. എങ്കിലും പരാതി നൽകിയപ്പോഴല്ല മറിച്ച് പോസ്റ്റിട്ടപ്പോഴാണ് നടപടിയുണ്ടായതെന്ന കാര്യത്തിലെ നിരാശയും അവർ പങ്കുവച്ചു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സമാനമായ അനുഭവം പങ്കുവച്ചുതന്നെ ഒരുപാടുപേർ കമന്റ് നല്&zwnj;കി.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/uber-driver-sent-abusive-messages-woman-shares-viral-post-articleshow-eurb3p1"/>
        </item>
        <item>
            <title><![CDATA[ബോസിനെ കാണിക്കാൻ ഓവർടൈമില്ല, ഒരു കോംപ്രമൈസുമില്ല; 'ജെൻ സി' ജീവനക്കാരുടെ ഓഫീസ് വിപ്ലവം വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/gen-z-refuses-to-stay-late-to-impress-managers-viral-post-articleshow-fgp7ozn</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/gen-z-refuses-to-stay-late-to-impress-managers-viral-post-articleshow-fgp7ozn</guid>
            <pubDate>Sat, 27 Jun 2026 15:52:45 +0530</pubDate>
            <description><![CDATA[&lt;p&gt;വര്&zwj;ക്ക് ലൈഫ് ബാലന്&zwj;സിന് പ്രാധാന്യം കൊടുക്കുന്ന ജെന്&zwj; സി. ബോസിനെ കാണിക്കാന്&zwj; ഓഫീസില്&zwj; അധികനേരമിരിക്കില്ല, അവധി ദിവസങ്ങളില്&zwj; വിളിച്ചാല്&zwj; ഫോണെടുക്കില്ല&hellip; വൈറലായി ഒരു പോസ്റ്റ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw49j1prh3aw6hz1qszsp7a6,imgname-new-project---2026-06-27t154252.048-1782555674328.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അധികസമയം ജോലി ചെയ്ത് കമ്പനി മേധാവികളെ പ്രീതിപ്പെടുത്തുന്ന പഴയ രീതികൾ തള്ളിപ്പറഞ്ഞ് പുതിയ തലമുറ. ജോലിക്ക് കൃത്യമായ സമയവും ജീവിതത്തിന് സ്വന്തം സ്വാതന്ത്ര്യവും വേണമെന്ന 'ജെൻ സി' (Gen Z) ജീവനക്കാരുടെ പുതിയ ഓഫീസ് ശീലങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.&lt;/p&gt;&lt;p&gt;ശീതൾ റിജ്&zwnj;വാനി എന്ന എക്സ് (ട്വിറ്റർ) യൂസർ തന്റെ ബന്ധു പങ്കുവെച്ച ഓഫീസ് അനുഭവം എക്സിൽ കുറിച്ചതോടെയാണ് ഈ വിഷയം വലിയ ചർച്ചയായത്. ബോസിനെ കാണിക്കാൻ വേണ്ടി മാത്രം അധികസമയം ജോലി ചെയ്യുന്ന 'മില്ലേനിയൽ' തലമുറയ്ക്ക് ഇതിനെതിരെ പ്രതികരിക്കാൻ ധൈര്യമില്ലെന്നും, അവർ ചൂഷണങ്ങൾ സഹിച്ച് ശീലിച്ചവരാണെന്നും പോസ്റ്റിൽ പറയുന്നു. ഓഫീസിലെ ജെൻ സി ജീവനക്കാരെല്ലാം ഒരേ ചിന്താഗതിക്കാരാണ്. ജോലിസമയം കഴിഞ്ഞാൽ ആരും മാനേജർമാരെ കാണിക്കാൻ വേണ്ടി ഓഫീസിൽ ഇരിക്കാറില്ല. എല്ലാവരും ഒന്നിച്ച് കൃത്യസമയത്ത് ഇറങ്ങും.&lt;/p&gt;&lt;p&gt;ജോലിസമയം കഴിഞ്ഞാലോ വാരാന്ത്യങ്ങളിലോ ഓഫീസിൽ നിന്നുള്ള ഫോൺ കോളുകൾക്ക് മറുപടി നൽകാൻ ഇവർ തയ്യാറാകാറില്ല. മാനേജർമാർ മോശമായി പെരുമാറിയാൽ ഈ ജീവനക്കാർ നേരിട്ട് എച്ച്.ആറിന് (HR) പരാതി നൽകും. ഇവരുടെ ശക്തമായ കൂട്ടായ്മ കാരണം എച്ച്.ആറിന് മാനേജർമാർക്കെതിരെ നടപടിയെടുക്കേണ്ടി വരുന്നു. ഓഫീസിലെ എയർ കണ്ടീഷണർ പ്രവർത്തിക്കാതിരുന്ന ഒരു ദിവസം, എച്ച്.ആറിനെ വിവരമറിയിച്ച ശേഷം ഓഫീസിൽ നിന്നും പുറത്തുപോയ ജെൻ സി ജീവനക്കാർ എസി നന്നാക്കിയ ശേഷം മാത്രമാണ് ഓഫീസിലേക്ക് മടങ്ങി വന്നതെന്നും പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;p&gt;യുവതിയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. മില്ലേനിയലുകൾക്ക് ധൈര്യമില്ലെന്ന പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: 'മില്ലേനിയലുകൾക്ക് ഹോം ലോണുകളും കുടുംബ ഉത്തരവാദിത്തങ്ങളും ഉള്ളതിനാലാണ് അവർ ഇത്തരം റിസ്കുകൾ എടുക്കാത്തത്, അല്ലാതെ ധൈര്യമില്ലാത്തത് കൊണ്ടല്ല'.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Gen Z might actually be the generation that changes toxic work culture.My Gen Z cousin told me they have a group at work with only Gen Z employees.They all leave the office together, on time. Nobody stays late just to impress the manager. Nobody answers work calls on&hellip;&lt;/p&gt;&lt;p&gt;&mdash; Sheetal Rijhwani (@RijhwaniSheetal) June 26, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം, എ.ഐ (AI) മൂലം തൊഴിലില്ലായ്മ വർദ്ധിക്കുന്ന ഈ കാലത്ത് ഇത്തരം പിടിവാശികൾ കരിയറിനെ ബാധിക്കുമെന്നും, ജോലി കൃത്യമായി തീർക്കാൻ ചിലപ്പോഴൊക്കെ അധികസമയം നൽകേണ്ടി വരുമെന്നും ഒരുവിഭാഗം വാദിക്കുന്നു. എങ്കിലും, കൃത്യമായ വർക്ക്-ലൈഫ് ബാലൻസിന് വേണ്ടിയുള്ള ജെൻ സിയുടെ ഈ മാറ്റത്തെ ഭൂരിഭാഗം പേരും സ്വാഗതം ചെയ്യുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/gen-z-refuses-to-stay-late-to-impress-managers-viral-post-articleshow-fgp7ozn"/>
        </item>
        <item>
            <title><![CDATA[ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ; 4 ദിവസം മുമ്പ് മറന്നുവച്ചതാണ്, പക്ഷേ തിരികെ കിട്ടി, അനുഭവം പങ്കുവച്ച് പോളിഷ് യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/chemist-keeps-forgotten-medicines-for-four-days-in-india-polish-woman-shares-experience-viral-video-articleshow-g84309b</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/chemist-keeps-forgotten-medicines-for-four-days-in-india-polish-woman-shares-experience-viral-video-articleshow-g84309b</guid>
            <pubDate>Sun, 28 Jun 2026 12:52:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിൽ താമസിക്കുന്ന ഡോമിനിക എന്ന പോളിഷ് യുവതി ഷെയര്&zwj; ചെയ്ത അനുഭവം ശ്രദ്ധേയമാകുന്നു. ഒരു മെഡിക്കൽ ഷോപ്പിൽ മറന്നുവെച്ച മരുന്നുകൾ നാല് ദിവസത്തിന് ശേഷം തിരികെ ലഭിച്ച ഹൃദയസ്പർശിയായ അനുഭവമാണ് ഡോമിനിക പറയുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw6hnt0cfb2p3j1p29b44evs,imgname-new-project---2026-06-28t125117.541-1782631294988.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിൽ താമസിക്കുന്ന ഡോമിനിക പടാലസ് കൽറ എന്ന പോളിഷ് യുവതിയുടെ ഹൃദ്യമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താൻ മെഡിക്കൽ ഷോപ്പിൽ മറന്നുവെച്ച മരുന്നുകൾ നാല് ദിവസത്തിന് ശേഷവും അവിടെ സുരക്ഷിതമായി സൂക്ഷിച്ചുവെച്ചതിന്റെ ഹൃദയസ്പർശിയായ അനുഭവമാണ് ഡോമിനിക്ക പങ്കുവെച്ചിരിക്കുന്നത്. ഈ സംഭവം തന്നെ സന്തോഷിപ്പിച്ചതായും അതിശയിപ്പിച്ചതായും ഡോമിനിക ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിൽ പറയുന്നു.&lt;/p&gt;&lt;p&gt;ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നുകൾ വാങ്ങിയെങ്കിലും അത് ബാഗിൽ വെക്കാൻ താൻ മറന്നുപോയതായി ഡോമിനിക പറയുന്നു. നാല് ദിവസത്തിന് ശേഷമാണ് അവർ കടയിലേക്ക് തിരിച്ചെത്തിയത്. '4 ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഒരു കെമിസ്റ്റിൽ നിന്ന് കുറച്ച് മരുന്നുകൾ വാങ്ങി, പക്ഷേ അത് ബാഗിൽ വെക്കാൻ മറന്ന് അവിടെത്തന്നെ വച്ചു. 4 ദിവസത്തിന് ശേഷം അവ ഇപ്പോഴും അവിടെയുണ്ടോ എന്ന് നോക്കാനായി ഞാൻ പോവുകയാണ്. ഇത് അവരുടെ തെറ്റല്ല, ഞങ്ങളാണത് എടുക്കാൻ മറന്നത്. അതിനാൽ അവ അവിടെയുണ്ടോ എന്ന് നോക്കാം' വീഡിയോയിൽ ഡോമിനിക്ക പറയുന്നത് കേൾക്കാം.&lt;/p&gt;&lt;p&gt;തുടർന്ന് അവർ കടയിൽ കയറി മരുന്നുകളെക്കുറിച്ച് ചോദിക്കുന്നത് വീഡിയോയിൽ കാണാം. 'നിങ്ങൾ പാക്ക് ചെയ്ത ഒരു പേപ്പർ ബാഗ്...' എന്ന് അവർ ചോദിച്ചപ്പോൾ തന്നെ, 'അതെ, അതെ, അതെ' എന്ന് കടയുടമ മറുപടി നൽകി. പിന്നാലെ പാക്കറ്റ് അവർക്ക് നൽകി. പാക്കറ്റ് ലഭിച്ച ശേഷം അവർ നന്ദി പറഞ്ഞ് അതീവ സന്തോഷത്തോടെ കടയിൽ നിന്ന് ഇറങ്ങുന്നതും കാണാം.&lt;/p&gt;&lt;p&gt;കടയ്ക്ക് പുറത്തിറങ്ങിയ ഡോമിനിക, മരുന്നുകൾ തനിക്കായി സുരക്ഷിതമായി സൂക്ഷിച്ചുവെച്ചതിൽ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞു. 'എനിക്ക് എന്റെ മരുന്നുകൾ കിട്ടി. 4 ദിവസമായി അവ അവിടെ എനിക്കായി കാത്തിരിക്കുകയായിരുന്നു. ഇത് എന്നെ സംബന്ധിച്ച് വളരെ ഞെട്ടിക്കുന്നതാണ്. ഇന്ത്യ വളരെ വലിയൊരു രാജ്യമാണ്, ഇത്രയധികം ജനസംഖ്യയുമുണ്ട്, എന്നിട്ടും 4 ദിവസത്തിന് ശേഷം ഞാൻ അവിടെ ചെന്നപ്പോൾ ഇവ അവിടെ കാത്തിരിപ്പുണ്ടായിരുന്നു, വാവ്' അവർ പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Dominika Patalas-Kalra (@domipatalas)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'ഇതിനാലാണ് ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നത്. ഞാൻ കുറച്ച് മരുന്നുകൾ വാങ്ങി, അത് ബാഗിൽ വെക്കാൻ മറന്ന് അവിടെ തന്നെ വച്ചിട്ട് പോന്നു. ഞാൻ നഗരത്തിൽ ഇല്ലാതിരുന്നതിനാൽ 4 ദിവസത്തിന് ശേഷമാണ് അത് വാങ്ങാൻ പോയത്, ഇത് സംഭവിക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിച്ചില്ല. എന്റെ മരുന്നുകൾ ഒരു വശത്ത് മാറ്റിവെച്ച് എനിക്കായി കാത്തിരിക്കുകയായിരുന്നു അവർ. ഇത്രയും വലിയ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഇപ്പോഴും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു എന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു' എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/chemist-keeps-forgotten-medicines-for-four-days-in-india-polish-woman-shares-experience-viral-video-articleshow-g84309b"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ- ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം, മോര് വരെ കുപ്പിയിലാക്കി തന്നു, കണ്ണ് നിറഞ്ഞ് വിദേശിയായ യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/stranded-american-woman-praises-kind-indian-stranger-viral-video-articleshow-grabmzs</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/stranded-american-woman-praises-kind-indian-stranger-viral-video-articleshow-grabmzs</guid>
            <pubDate>Sat, 27 Jun 2026 17:52:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഡെൽഹിയിൽ വെച്ച് ബസ് കേടായി, ഫോണിലെ ചാർജ്ജും തീര്&zwj;ന്നു. ഒറ്റപ്പെട്ടുപോയ വിദേശി യുവതിക്ക് രക്ഷകനായി ഒരു അപരിചിതൻ. ഇന്ത്യ, ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് ഞാൻ കരുതുന്നതിന് മറ്റൊരു കാരണം കൂടിയാണ് ഈ അനുഭവമെന്ന് യുവതി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw4d9gmdhx7gkpxbq3b7d374,imgname-new-project---2026-06-27t165450.094-1782559589005.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിൽ വെച്ച് ഒരു അപരിചിതനിൽ നിന്ന് തനിക്ക് ലഭിച്ച ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയുടെ മനസ്സ് കവരുകയാണ് ഒരു അമേരിക്കൻ യുവതി. 'ഡെൽഹിയിൽ ഒറ്റയ്ക്ക് വഴിമുട്ടി നിന്നു. ഇന്ത്യക്കാരുടെ സ്നേഹത്താൽ രക്ഷപ്പെട്ടു' എന്ന തലക്കെട്ടോടെ &amp;nbsp;അമേരിക്കന്&zwj; യുവതിയായ സിയറ ലിലിയൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.&lt;/p&gt;&lt;p&gt;ഋഷികേശിലേക്ക് മടങ്ങാൻ താൻ ബുക്ക് ചെയ്ത സ്ലീപ്പർ ബസ് വഴിയിൽ വെച്ച് കേടായതിനെ തുടർന്ന്, യാത്ര തുടരാനായി സിയറ ഒരു ക്യാബ് വിളിക്കുകയായിരുന്നു. എന്നാൽ, ടാക്സി എത്തുന്നതിനായി കാത്തിരിക്കുന്നതിനിടയിൽ സിയറയുടെ ഫോണിലെ ചാർജ് പൂർണ്ണമായും തീർന്നുപോയി. ലക്ഷ്യസ്ഥാനത്ത് എങ്ങനെ എത്തുമെന്നറിയാതെ, എന്തുചെയ്യുമെന്ന ഭയത്തിൽ ഒറ്റപ്പെട്ടുപോയ ആ നിമിഷത്തെക്കുറിച്ച് അവർ ഓർക്കുന്നു.&lt;/p&gt;&lt;p&gt;'ഞാൻ പൂർണ്ണമായും ഭയന്നുപോയിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞാൻ റോഡരികിൽ ഇരിക്കുകയായിരുന്നു. ആ സമയത്താണ് പെട്ടെന്ന് ഒരാൾ എന്റെ അരികിലേക്ക് വന്ന് അവരുടെ ഓഫീസിനുള്ളിൽ വന്നിരിക്കുന്നോ എന്ന് ചോദിക്കുന്നത്' സിയറ പറഞ്ഞു.&lt;/p&gt;&lt;p&gt;അദ്ദേഹം സിയറയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി കുടിക്കാൻ ചായ നൽകുകയും ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കുകയും ചെയ്തു. ഫോൺ ഓൺ ആയപ്പോൾ, ഊബർ ഡ്രൈവറോട് സംസാരിച്ച് അവർ നിൽക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞുകൊടുക്കാനും അദ്ദേഹം സഹായിച്ചു. ടാക്സി വരുന്നത് കാത്തിരിക്കുന്നതിനിടയിൽ, തന്റെ പശുക്കളെ കാണാൻ താല്പര്യമുണ്ടോ എന്ന് ആ വ്യക്തി സിയറയോട് ചോദിച്ചു. തുടർന്ന്, തൊട്ടടുത്തുള്ള ഒരു തൊഴുത്തിലേക്ക് അദ്ദേഹം സിയറയെ കൂട്ടിക്കൊണ്ടുപോയി രണ്ട് മണിക്കൂർ മുമ്പ് മാത്രം ജനിച്ച ഒരു പശുക്കിടാവിനെ കാണിച്ചുകൊടുത്തു.&lt;/p&gt;&lt;p&gt;'പിന്നീട് തന്റെ ഹനുമാൻ ക്ഷേത്രവും അദ്ദേഹം വളർത്തുന്ന ചെടികളുടെ നഴ്സറിയും എന്നെ കാണിച്ചുതന്നു. ആ നിമിഷത്തിൽ, സ്നേഹവും കൃതജ്ഞതയും കൊണ്ട് എന്റെ ഹൃദയം നിറഞ്ഞുപോയിരുന്നു' സിയറ വീഡിയോയിൽ വ്യക്തമാക്കുന്നു. ഒടുവിൽ ടാക്സി എത്തിയപ്പോൾ വീട്ടിൽ ഉണ്ടാക്കിയ മോരും ഒരു കുപ്പിയിലാക്കി നൽകിയാണ് അദ്ദേഹം സിയറയെ യാത്രയാക്കിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Sierra Liliann ॐ (@sierraliliann)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'ഇന്ത്യയിലേക്ക് പോകാൻ ഭയമില്ലേ എന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ എനിക്ക് ചിരിയാണ് വരാറുള്ളത്. കാരണം, എന്റെ ജീവിതത്തിൽ ഇന്നുവരെ ഭാരതീയരിൽ നിന്ന് ലഭിച്ചത്രയും സ്നേഹവും ഔദാര്യവും എനിക്ക് മറ്റൊരിടത്തുനിന്നും ലഭിച്ചിട്ടില്ല. അവർ എപ്പോഴും നിങ്ങളെ സഹായിക്കാൻ തയ്യാറാണ്. ഇന്ത്യ, ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് ഞാൻ കരുതുന്നതിന് മറ്റൊരു കാരണം കൂടിയാണ് ഈ അനുഭവം. ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം. രാം രാം' സിയറ പറഞ്ഞു.&lt;/p&gt;&lt;p&gt;ഈ വീഡിയോയ്ക്ക് താഴെ ഭാരതീയരുടെ നന്മയെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ലോകമെമ്പാടും ഇന്ത്യക്കാർക്കെതിരെ വെറുപ്പ് പ്രചരിക്കുന്ന ഈ സമയത്ത്, യഥാർത്ഥ ഇന്ത്യയുടെ സ്നേഹവും കാരുണ്യവും ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/stranded-american-woman-praises-kind-indian-stranger-viral-video-articleshow-grabmzs"/>
        </item>
        <item>
            <title><![CDATA['ക്ഷമിക്കണം, ഞാൻ നിങ്ങളുടെ കാറിലിടിച്ചു; വാഹനത്തിലൊരു കുറിപ്പ്, ബസ് ഡ്രൈവറുടെ സത്യസന്ധത, പ്രശംസിച്ച് യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/indian-woman-shares-new-zealand-bus-driver-honesty-viral-news-articleshow-hhndbvm</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/indian-woman-shares-new-zealand-bus-driver-honesty-viral-news-articleshow-hhndbvm</guid>
            <pubDate>Sun, 28 Jun 2026 16:07:00 +0530</pubDate>
            <description><![CDATA[&lt;p&gt;അബദ്ധത്തില്&zwj; കാറിലിടിച്ചു, കുറിപ്പെഴുതി വച്ച് ബസ് ഡ്രൈവര്&zwj;. സഹായം വാഗ്ദ്ധാനം ചെയ്ത് അപരിചിതനും. ഹൃദയം തൊടുന്ന അനുഭവം പങ്കുവച്ച് ന്യൂസിലാന്&zwj;ഡില്&zwj; നിന്നും ഇന്ത്യന്&zwj; യുവതി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw6wrn7tansx65p4c3m030ja,imgname-new-project---2026-06-28t160334.791-1782642922746.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബദ്ധത്തിൽ കാറിലിടിച്ച് കേടുപാടുകൾ വരുത്തിയ ബസ് ഡ്രൈവറുടെ സത്യസന്ധതയും, ഒപ്പം ഒരു അപരിചിതൻ കാണിച്ച കരുണയും പങ്കുവയ്ക്കുകയാണ് ന്യൂസിലൻഡിലെ ഒരു ഇന്ത്യൻ യുവതി. മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ച ഈ അപൂർവ്വ അനുഭവം ശ്രീയ ഗുപ്തെ എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വാർത്തയായതും സോഷ്യൽ മീഡിയയിൽ വൈറലായതും.&lt;/p&gt;&lt;p&gt;ന്യൂസിലൻഡിൽ താമസിക്കുന്ന ശ്രീയ, രാവിലെ തന്റെ സർവകലാശാലയ്ക്ക് സമീപമാണ് കാർ പാർക്ക് ചെയ്തിരുന്നത്. വൈകുന്നേരം അഞ്ച് മണിയോടെ തിരിച്ചെത്തിയപ്പോൾ കാറിന്റെ വിൻഡ്ഷീൽഡ് വൈപ്പറിന് അടിയിൽ ഒരു കുറിപ്പ് ഇരിക്കുന്നത് കണ്ട് അവർ ആദ്യം പരിഭ്രാന്തയായി. 'ക്ഷമിക്കണം, ഞാൻ നിങ്ങളുടെ കാറിലിടിച്ചു' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. ഇതൊരു 'ഹിറ്റ്-ആൻഡ്-റൺ' (ഇടിച്ചിട്ട് നിർത്താതെ പോയ) കേസ് ആയിരിക്കുമെന്നാണ് താൻ കരുതിയതെന്ന് ശ്രീയ വീഡിയോയിൽ പറയുന്നു. എന്നാൽ, ആ കുറിപ്പിൽ അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബസ് ഡ്രൈവർ തന്റെ പേരും ഫോൺ നമ്പറും നൽകിയിരുന്നു. കൂടാതെ വാഹനത്തിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായി ബസ് ഡിപ്പോയുമായി ബന്ധപ്പെടാനും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;ഡ്രൈവറുടെ ഈ സത്യസന്ധത ശ്രീയയെ അത്ഭുതപ്പെടുത്തിയെങ്കിലും, തൊട്ടുപിന്നാലെ കണ്ട മറ്റൊരു കാഴ്ചയാണ് അവരുടെ മനസ്സ് നിറച്ചത്. അപകടം നേരിട്ട് കണ്ട ഒരു വഴിയാത്രക്കാരൻ, ശ്രീയയ്ക്ക് സാമ്പത്തിക നഷ്ടം വരാതിരിക്കാൻ സമയം കണ്ടെത്തി ഒരു കാർഡ്ബോർഡ് കഷ്ണവും മാർക്കറും സംഘടിപ്പിച്ച് മറ്റൊരു കുറിപ്പ് കൂടി അവിടെ വെച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച അദ്ദേഹം, താൻ ഇതിന് സാക്ഷിയാണെന്നും ആവശ്യമെങ്കിൽ ബന്ധപ്പെടാമെന്നും കാണിച്ച് സ്വന്തം വിവരങ്ങളും അതിൽ ചേർത്തു.&lt;/p&gt;&lt;p&gt;'തികച്ചും അപരിചിതനായ വ്യക്തി എനിക്കായി ഒരു കുറിപ്പ് എഴുതിവെക്കാൻ സമയവും ക്ഷമയും കാണിച്ചു. മനുഷ്യർ എത്രയോ ദയയുള്ളവരാണ്! എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായി മാറേണ്ടിയിരുന്ന ഒന്നാണ് ന്യൂസിലൻഡിലെ എറ്റവും മനോഹരമായ അനുഭവമായി മാറിയത്' ശ്രീയ തന്റെ വീഡിയോയുടെ അടിക്കുറിപ്പിൽ എഴുതി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Shreeya Gupte | Between India &amp;amp; Aotearoa (@shreeya_gupte21)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;20 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബസ് ഡ്രൈവറുടെയും വഴിയാത്രക്കാരന്റെയും മാതൃകാപരമായ പെരുമാറ്റത്തെയും സത്യസന്ധതയെയും നിരവധി ആളുകൾ പ്രശംസിച്ചു. 'ന്യൂസിലൻഡ് സത്യസന്ധതയ്ക്ക് ഏറെ വില നൽകുന്ന രാജ്യമാണ്, അതുകൊണ്ടാണ് ഈ നാടിനെ സ്നേഹിക്കുന്നത്' എന്നും, 'ഇക്കാലത്ത് ലോകത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഇത്തരം നല്ല പ്രവൃത്തികളാണെന്നും' ആളുകൾ കമന്റ് ചെയ്തു.&lt;/p&gt;&lt;p&gt;ഉത്തരവാദിത്തത്തോടെയുള്ള ചെറിയ പ്രവൃത്തികൾക്കും കാരുണ്യത്തിനും സമൂഹത്തിൽ എത്രത്തോളം വലിയ സ്വാധീനം ചെലുത്താനാകുമെന്നതിന്റെ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ സംഭവം.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/indian-woman-shares-new-zealand-bus-driver-honesty-viral-news-articleshow-hhndbvm"/>
        </item>
        <item>
            <title><![CDATA[നമ്മളേക്കാൾ ധൈര്യമുണ്ട് ദാദാജിക്ക്, 18,000 അടി ഉയരത്തിൽ നിന്നും മുത്തശ്ശന്റെ സ്കൈ ഡൈവിം​ഗ്!]]></title>
            <link>https://www.asianetnews.com/web-specials-magazine/indian-grandfather-skydiving-in-australia-viral-video-articleshow-lcw76s4</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/indian-grandfather-skydiving-in-australia-viral-video-articleshow-lcw76s4</guid>
            <pubDate>Sat, 27 Jun 2026 13:49:14 +0530</pubDate>
            <description><![CDATA[&lt;p&gt;ഓസ്&zwnj;ട്രേലിയയിൽ 18,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവിംഗ് നടത്തുന്ന ഇന്ത്യക്കാരനായ ഒരു മുത്തശ്ശന്റെ വീഡിയോയാണ് ഇപ്പോള്&zwj; സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw42gxpy9qvzdjpafwbxqj3j,imgname-new-project---2026-06-27t134652.958-1782548297438.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓസ്&zwnj;ട്രേലിയയിൽ സ്കൈഡൈവിംഗ് നടത്തുന്ന തന്റെ മുത്തശ്ശന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കയാണ് ഒരു ഇന്ത്യൻ യുവാവ്. സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ മനം കവർന്നു കഴിഞ്ഞു ഈ വീഡിയോ. അങ്കിത് എന്ന് പേരുള്ള യുവാവാണ് 18,000 അടി ഉയരത്തിൽ നിന്നുള്ള മുത്തശ്ശന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. അങ്കിത് പറയുന്നതനുസരിച്ച്, മുത്തശ്ശൻ സ്കൈഡൈവിംഗ് പരീക്ഷിക്കുന്നത് ഇത് ആദ്യമായിട്ടല്ല. ഇതിന് മുൻപ് മുത്തശ്ശൻ 15,000 അടി ഉയരത്തിൽ നിന്ന് വിജയകരമായി ചാടിയിട്ടുണ്ട്. എന്നാൽ, ഇത്തവണ ഓസ്&zwnj;ട്രേലിയയിൽ വെച്ച് ആ അനുഭവം ഒന്നുകൂടി മികച്ചതാക്കാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്നും അങ്കിത് വെളിപ്പെടുത്തി.&lt;/p&gt;&lt;p&gt;'ഞങ്ങൾ ഞങ്ങളുടെ മുത്തശ്ശനെ ഓസ്&zwnj;ട്രേലിയയിൽ സ്കൈഡൈവിംഗിനായി കൊണ്ടുവന്നിരിക്കുകയാണ്. കഴിഞ്ഞ തവണ അദ്ദേഹം 15,000 അടിയിൽ നിന്നാണ് സ്കൈ ഡൈവിം​ഗ് ചെയ്തത്, ഇത്തവണ ഞങ്ങൾ അദ്ദേഹത്തെക്കൊണ്ട് 18,000 അടിയിൽ നിന്ന് ചെയ്യിക്കുന്നു, അതും ഓസ്&zwnj;ട്രേലിയയിൽ വെച്ച്' എന്നാണ് കുറിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ചാടുന്നതിന് തൊട്ടുമുമ്പ്, അങ്കിത് മുത്തശ്ശനോട് 'പേടിയുണ്ടോ' എന്ന് ചോദിക്കുന്നുണ്ട്. അതിന് മുത്തശ്ശന്റെ പൂർണ്ണ ആത്മവിശ്വാസത്തോടെയുള്ള മറുപടി ഇങ്ങനെ, 'ആർക്കാണ് പേടി? എനിക്കോ?'. സ്കൈഡൈവിംഗിനിടെ അദ്ദേഹം 'ജയ് ഹിന്ദ്, ജയ് ഭാരത്, ജയ് ഹരിയാന' എന്ന് ഉറക്കെ വിളിച്ചുപറയുന്നതും കേൾക്കാം. 'ദാദാ ജി സ്കൈഡൈവിംഗ്, 18,000 ഫീറ്റ് ഇൻ ഓസ്&zwnj;ട്രേലിയ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Ankit Big Mouth (@ankitranabigmouth)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധിപ്പേർ കമന്റുകൾ നൽകി. മുത്തശ്ശന്റെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും. 'ജീവിതത്തിൽ ഇത്രയും ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നെങ്കിൽ' എന്നായിരുന്നു ഒരാളുടെ കമന്റ്. പല യുവാക്കളെക്കാളും ധൈര്യമുണ്ട് ദാദാജിക്ക് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/indian-grandfather-skydiving-in-australia-viral-video-articleshow-lcw76s4"/>
        </item>
        <item>
            <title><![CDATA[1 ലക്ഷം രൂപ വാടകയുള്ള ഫ്ലാറ്റ്, ഒരു മഴ പെയ്താൽ 30 നിലകൾ നടന്നു കയറണം; പോസ്റ്റുമായി യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/viral-video-mumbai-man-shares-monsoon-struggle-climbs-30-floors-articleshow-m3bm55y</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/viral-video-mumbai-man-shares-monsoon-struggle-climbs-30-floors-articleshow-m3bm55y</guid>
            <pubDate>Sat, 27 Jun 2026 15:22:44 +0530</pubDate>
            <description><![CDATA[&lt;p&gt;താമസിക്കുന്നത് മുംബൈയിലെ ആഡംബര ഫ്ലാറ്റില്&zwj;. ഒരു മഴ പെയ്താല്&zwj; സകല ലിഫ്റ്റും പ്രവര്&zwj;ത്തിക്കാതെയാവും. 30 നിലകള്&zwj; നടന്നു കയറണം. പോസ്റ്റുമായി യുവാവ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw47w7nr86q43qsxv33b1c71,imgname-new-project---2026-06-27t152132.425-1782553910967.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വലിയ വലിയ ന​ഗരമാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അടിസ്ഥാനസൗകര്യങ്ങൾ ചിലപ്പോൾ വേണ്ടവിധമുണ്ടാകണമെന്നില്ല. അതുപോലെ, ഒരനുഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിൽ മൺസൂൺ കാലത്ത് താമസക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാവുന്ന ഒരു പോസ്റ്റാണ് ഈ യുവാവ് ഷെയർ ചെയ്തിരിക്കുന്നത്. മോഹിത് ഹിരാനന്ദാനി എന്ന യുവാവ് ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത്, മഴയെത്തുടർന്ന് തന്റെ റെസിഡൻഷ്യൽ കെട്ടിടത്തിലെ അഞ്ച് ലിഫ്റ്റുകളും പ്രവർത്തനരഹിതമായി എന്നും തുടർന്ന് സ്റ്റെയർകേസ് കയറേണ്ടി വന്നു എന്നുമാണ്. പടികൾ കയറുന്ന വീഡിയോയാണ് യുവാവ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;ആഡംബര വസതി എന്നു പറഞ്ഞെടുത്ത കെട്ടിടമാണ്, ഉയർന്ന വാടക നൽകുന്നുണ്ട്. എന്നിട്ടും, കാലാവസ്ഥ മോശമായാൽ ഒരു ലിഫ്റ്റ് പോലും പ്രവർത്തിക്കില്ലെന്ന് യുവാവ് പറയുന്നു. 'ഒരു ആഡംബര കെട്ടിടത്തിൽ താമസിക്കാൻ മാസം ഏകദേശം 1 ലക്ഷം രൂപ നൽകുന്നു, പക്ഷേ, മഴ പെയ്യുന്ന നിമിഷം 5 ലിഫ്റ്റുകളും പണിമുടക്കും, അതിനാൽ ഇപ്പോൾ നിങ്ങൾ ഒരു ട്രെക്കിംഗ് പോലെ 30 നിലകൾ കയറുകയാണ്' എന്നാണ് വീഡിയോയ്ക്ക് മുകളിൽ എഴുതിയിരുന്നത്.&lt;/p&gt;&lt;p&gt;എങ്ങനെയൊക്കെയോ അകത്തെത്തി. എന്നാൽ, അതിനുശേഷം തന്നെ കാത്തിരുന്ന മറ്റൊരു പ്രശ്നത്തെക്കുറിച്ചും ഹിരാനന്ദാനി പറയുന്നു. 'നിങ്ങൾ വീട്ടിലെത്തുമ്പോൾ. വെള്ളവുമില്ല. വാഹ് മുംബൈ ലൈഫ്' എന്നാണ് അദ്ദേഹം ക്യാപ്ഷനിൽ എഴുതിയത്. മുംബൈയിലെയും മറ്റ് മെട്രോ നഗരങ്ങളിലെയും ഹൈറൈസ് അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവരുടെ ശ്രദ്ധ വീഡിയോ ആകർഷിച്ചു കഴിഞ്ഞു. സമാനമായ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി അനേകരാണ് കമന്റ് ബോക്സിൽ പറഞ്ഞിരിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Mohit Hiranandani (@mohit_hiranandani93)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'ഇതുകൊണ്ടാണ് മുംബൈയിലെ ആഡംബര കെട്ടിടങ്ങൾ ബ്രോഷറുകളിൽ മാത്രം ആഡംബരമായിരിക്കുന്നത്' എന്നാണ് ഒരാൾ എഴുതിയത്. 'ഒരു നീണ്ട ദിവസത്തിന് ശേഷം 30 നിലകൾ കയറുന്നത് ഒരു ശിക്ഷ പോലെയാണ് തോന്നുന്നത്, അല്ലാതെ വീട്ടിലേക്കുള്ള മടങ്ങിവരവല്ല' എന്നായിരുന്നു മറ്റൊരു കമന്റ്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/viral-video-mumbai-man-shares-monsoon-struggle-climbs-30-floors-articleshow-m3bm55y"/>
        </item>
        <item>
            <title><![CDATA[വിസ കുടുക്ക്; അമ്മയ്ക്ക് കാൻസർ, നാട്ടിലേക്ക് പോകാൻ ഭയന്ന് ഐടി ദമ്പതികൾ]]></title>
            <link>https://www.asianetnews.com/web-specials-magazine/h1b-visa-fears-indian-couple-worried-travel-mother-in-law-cancer-articleshow-ttvigti</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/h1b-visa-fears-indian-couple-worried-travel-mother-in-law-cancer-articleshow-ttvigti</guid>
            <pubDate>Sat, 27 Jun 2026 16:08:48 +0530</pubDate>
            <description><![CDATA[&lt;p&gt;വിസ സ്റ്റാമ്പിങ് പ്രതിസന്ധി കാരണം നാട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥയില്&zwj; യുഎസിലെ ഇന്ത്യൻ ദമ്പതികൾ. അമ്മയ്ക്ക് ഗുരുതരമായ കാൻസർ രോഗം ബാധിച്ചതിനാൽ അടിയന്തരമായി നാട്ടിലെത്തേണ്ടതുണ്ട്, എന്നാൽ വിസ സ്റ്റാമ്പ് ചെയ്ത് തിരികെ വരാൻ വൈകിയാൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഇവർ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4nca6schwfqa3mt0vve1cr,imgname-new-project---2026-05-21t122636.646-1779346843865.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യുഎസിലെ കടുത്ത ഇമിഗ്രേഷൻ പരിശോധനകളും വിസ സ്റ്റാമ്പിങ് പ്രതിസന്ധിയും കാരണം നാട്ടിലേക്ക് വരാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ദമ്പതികളുടെ നിസ്സഹായാവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഗുരുതരമായ കാൻസർ ബാധിച്ച് നാട്ടിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാൻ രണ്ടുപേർക്കും ഒന്നിച്ച് പോകാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ചാണ് ഒരു ഇന്ത്യൻ എച്ച്- വൺ ബി (H-1B) വിസ ഉടമ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഈ ദമ്പതികൾക്ക് മിഡിൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയും ഒരു ചെറിയ കുഞ്ഞുമുണ്ട്. ഭാര്യയുടെ അമ്മയ്ക്ക് കാൻസർ രോഗം അവസാന ഘട്ടത്തിലായതിനാൽ അടിയന്തരമായി നാട്ടിലെത്തേണ്ടതുണ്ട്. എന്നാൽ ഇരുവരുടെയും എച്ച്- വൺ ബി വിസകൾ പാസ്&zwnj;പോർട്ടിൽ സ്റ്റാമ്പ് ചെയ്യേണ്ട കാലാവധി കഴിഞ്ഞിരിക്കുകയാണ്. നിലവിലെ നിയമപ്രകാരം യുഎസിന് പുറത്തുപോയാൽ തിരികെ വരണമെങ്കിൽ എംബസിയിലോ കോൺസുലേറ്റിലോ പോയി വിസ സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;എന്നാൽ ട്രംപ് ഭരണകൂടം സോഷ്യൽ മീഡിയ സ്ക്രീനിംഗും കർശനമായ ബാക്ക് ​ഗ്രൗണ്ട് പരിശോധനകളും നിർബന്ധമാക്കിയതോടെ വിസ അപ്പോയിന്റ്മെന്റുകൾ ലഭിക്കാൻ മാസങ്ങളുടെ താമസം നേരിടുന്നുണ്ട്. നാട്ടിൽ എത്തിയാൽ വിസ സ്റ്റാമ്പ് ചെയ്ത് കൃത്യസമയത്ത് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടുപേരുടെയും ജോലി നഷ്ടപ്പെടുമെന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്. ഭാര്യയെ തനിച്ചയക്കണോ അതോ രണ്ട് കുട്ടികളെയും കൂട്ടി രണ്ടുപേരും ഒന്നിച്ച് പോകണോ എന്ന ആശയക്കുഴപ്പത്തിലാണ് ഈ യുവാവ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Emergency Travel to India and no stamping appointmentby u/ExplorerHistorical22 in h1b&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഈ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രവാസികളിൽ നിന്നും ഉണ്ടാകുന്നത്. ചിലർ പറയുന്നത് ജോലി നഷ്ടപ്പെട്ടാലും അമ്മയെ കാണാൻ ഒന്നിച്ച് പോകണമെന്നാണ്. പുലർച്ചെ 2 മണിക്കും 3 മണിക്കും ഒക്കെ വെബ്&zwnj;സൈറ്റ് പരിശോധിച്ച് അടിയന്തര അപ്പോയിന്റ്മെന്റുകൾ കണ്ടെത്താൻ ശ്രമിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു. എന്നാൽ മറ്റ് ചിലർ നൽകുന്ന ഉപദേശം റിസ്ക് എടുക്കരുതെന്നും, ഭാര്യ മാത്രം നാട്ടിലേക്ക് പോകുകയും ഭർത്താവ് കുട്ടികളോടൊപ്പം യുഎസിൽ തുടരുകയുമാണ് ബുദ്ധിയെന്നുമാണ്. ഒരാൾക്ക് വിസ അപ്പോയിന്റ്മെന്റ് ലഭിക്കാൻ കൂടുതൽ എളുപ്പമാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;അതേസമയം, നിയമങ്ങൾ കർശനമാണെങ്കിലും രേഖകൾ കൃത്യമാണെങ്കിൽ പേടിക്കേണ്ടതില്ലെന്നും സുരക്ഷിതമായി തിരികെ വരാൻ കഴിയുമെന്നും അനുഭവിച്ചറിഞ്ഞ ചിലർ ആശ്വാസം പങ്കുവെക്കുന്നുമുണ്ട്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/h1b-visa-fears-indian-couple-worried-travel-mother-in-law-cancer-articleshow-ttvigti"/>
        </item>
        <item>
            <title><![CDATA[നോർത്ത് ഇന്ത്യ പോലെയല്ല സൗത്ത് ഇന്ത്യ, ക്ലീൻ, അച്ചടക്കമുള്ള മനുഷ്യർ; അനുഭവം പങ്കിട്ട് യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/man-praises-south-indias-cleanliness-and-calm-public-behavior-viral-post-articleshow-v7iif8g</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/man-praises-south-indias-cleanliness-and-calm-public-behavior-viral-post-articleshow-v7iif8g</guid>
            <pubDate>Sat, 27 Jun 2026 12:40:19 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ ആദ്യത്തെ സൗത്ത് ഇന്ത്യ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നോർത്ത് ഇന്ത്യയിൽ ജീവിച്ച ഒരു 27-കാരൻ. സൗത്ത് ഇന്ത്യ ശാന്തവും വൃത്തിയുള്ളതും തിരക്കുകൾ കുറഞ്ഞതുമാണെന്നും ഇവിടുത്തെ മനുഷ്യർ കൂടുതൽ അച്ചടക്കമുള്ളവരാണെന്നുമാണ് യുവാവിന്&zwj;റെ നിരീക്ഷണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw3yfxp11smssbyjt6pjxhtz,imgname-new-project---2026-06-27t123732.731-1782544070337.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൗത്ത് ഇന്ത്യ പലപ്പോഴും നോർത്ത് ഇന്ത്യയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പറയാറുണ്ട്. സംസ്കാരത്തിന്റെ കാര്യത്തിലാണെങ്കിലും വൃത്തിയുടെ കാര്യത്തിലാണെങ്കിലും ഒക്കെ അതെ. അതുപോലെ, നോർത്ത് ഇന്ത്യയിൽ ജീവിച്ച ഒരു 27-കാരൻ സൗത്ത് ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സൗത്ത് ഇന്ത്യ ശാന്തവും വൃത്തിയുള്ളതും തിരക്കുകൾ കുറഞ്ഞതുമാണെന്നാണ് പേഴ്&zwnj;സണൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റായ അവിജീത് എക്സിൽ (ട്വിറ്റർ) കുറിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;'ചെന്നൈയിൽ ഇപ്പോൾ ലാൻഡ് ചെയ്തതേയുള്ളൂ. ഡെൽഹിയിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസമുണ്ട് ഇവിടെ. എന്റെ 27 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായാണ് ഞാൻ സൗത്ത് ഇന്ത്യയിലേക്ക് വരുന്നത്' എന്നാണ് യുവാവ് പറയുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;പോസ്റ്റ് പൂർണമായും വായിക്കാം;&lt;/strong&gt;&lt;/p&gt;&lt;p&gt;ചെന്നൈയിൽ ഇപ്പോൾ ലാൻഡ് ചെയ്തതേയുള്ളൂ. ഡെൽഹിയിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസമുണ്ട് ഇവിടെയെന്ന് പറയാതിരിക്കാൻ വയ്യ. 27 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായാണ് ഞാൻ ദക്ഷിണേന്ത്യയിലേക്ക് വരുന്നത്. ഇതിനുമുമ്പ് മുംബൈയ്ക്കപ്പുറം പോയിട്ടേയില്ല. അതുകൊണ്ട് തന്നെ ഇവിടെയുള്ള ഓരോ അനുഭവവും എനിക്ക് പുതിയതായിരിക്കും , നല്ലതായാലും, ചീത്തയായാലും, മോശമായാലും.&lt;/p&gt;&lt;p&gt;എന്റെ ആദ്യത്തെ നിരീക്ഷണം ഇവിടുത്തെ ശാന്തരായ മനുഷ്യരാണ്. ആളുകൾ ഒന്നിലും അത്ര തിരക്ക് കൂട്ടുന്നില്ല. നല്ല തിരക്കുണ്ടായിട്ടും എല്ലാവരും വളരെ റിലാക്സ്ഡ് ആണ്. പരസ്പരം മുട്ടാതെയും മറ്റും ഒരേ വരിയിലൂടെ അവർ പതുക്കെ നടന്നുപോകുന്നു.&lt;/p&gt;&lt;p&gt;മാത്രമല്ല, ഇന്നലെ രാവിലെ ഞാൻ പോയ ഭോപ്പാലുമായി താരതമ്യം ചെയ്യുമ്പോൾ റെയിൽവേ സ്റ്റേഷന്റെ അകവും പുറവും വളരെ വൃത്തിയുള്ളതായി തോന്നി.&lt;/p&gt;&lt;p&gt;ക്യാബ് ഡ്രൈവർമാരെ അവർക്കായി നിശ്ചയിച്ചിട്ടുള്ള വരിക്ക് അപ്പുറത്തേക്ക് വരാൻ അനുവദിക്കുന്നില്ല. അവർ ഒരു തവണ ചോദിക്കും, നമ്മൾ വേണ്ടെന്ന് പറഞ്ഞാൽ പിന്നെ വാശിപിടിക്കാനോ വിലപേശാനോ നിൽക്കാതെ അവർ അവിടുന്ന് പോകും.&lt;/p&gt;&lt;p&gt;മൊത്തത്തിൽ, തികച്ചും അച്ചടക്കമുള്ളതാണ് ആദ്യത്തെ മണിക്കൂർ!&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Just landed in Chennai and I must say things are different here than Delhi.I am coming to the south for the first time in my 27 years of existence. Never been below Mumbai.So every experience will be new for me: the good, the bad, the ugly.My first observation is, non&hellip; pic.twitter.com/yJG3NAa28n&lt;/p&gt;&lt;p&gt;&mdash; Avijeet | Personal Branding Strategist (@avijeet_writes) June 25, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി വന്നത്. നിരവധിപ്പേരാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് സത്യമാണ് എന്ന് സ്വന്തം അനുഭവങ്ങളിലൂടെ സ്ഥിരീകരിച്ചത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/man-praises-south-indias-cleanliness-and-calm-public-behavior-viral-post-articleshow-v7iif8g"/>
        </item>
        <item>
            <title><![CDATA[കോൺക്രീറ്റ് മുറ്റത്തും കുരുമുളക് വിളയും; പ്രിയമേറി 'ബുഷ് പെപ്പർ']]></title>
            <link>https://www.asianetnews.com/gallery/magazine/bush-pepper-how-to-grow-y8gd5go</link>
            <guid isPermaLink="true">https://www.asianetnews.com/gallery/magazine/bush-pepper-how-to-grow-y8gd5go</guid>
            <pubDate>Fri, 26 Jun 2026 17:50:59 +0530</pubDate>
            <description><![CDATA[&lt;p&gt;സാധാരണ കുരുമുളക് വർഷത്തിൽ ഒരു നിശ്ചിത സീസണിൽ മാത്രം കായ്ക്കുമ്പോൾ, ബുഷ് പെപ്പറിന്റെ പ്രത്യേകത ഇതിൽ വർഷം മുഴുവൻ കുരുമുളക് ഉണ്ടാകും എന്നതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjrhsawb9rad0x6wzwsbswp,imgname-new-project---2026-04-19t170525.189-1776598705500.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സാധാരണ കുരുമുളക് വർഷത്തിൽ ഒരു നിശ്ചിത സീസണിൽ മാത്രം കായ്ക്കുമ്പോൾ, ബുഷ് പെപ്പറിന്റെ പ്രത്യേകത ഇതിൽ വർഷം മുഴുവൻ കുരുമുളക് ഉണ്ടാകും എന്നതാണ്.&lt;/p&gt;&lt;img&gt;&lt;p&gt;സ്ഥലപരിമിതിയുള്ള നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വീടുകളിൽ അടുക്കളത്തോട്ടമൊരുക്കുന്ന വീട്ടമ്മമാർക്കിടയിൽ 'ബുഷ് പെപ്പർ' അഥവാ കുറ്റിക്കുരുമുളക് കൃഷിക്ക് പ്രിയമേറുന്നു. വലിയ മരങ്ങളോ താങ്ങുകാലുകളോ ഇല്ലാതെ വീടിൻ്റെ മുറ്റത്തോ ടെറസിലോ ചട്ടികളിൽ വളർത്താം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. പരമ്പരാഗത കുരുമുളക് കൃഷിയിൽ നിന്ന് വ്യത്യസ്തമായി വർഷം മുഴുവൻ വിളവ് തരുമെന്നതും, മികച്ച രീതിയിൽ പരിചരിച്ചാൽ 15 വർഷം വരെ ഇതിൽ നിന്ന് ആദായം ലഭിക്കുമെന്നതും കുറ്റികുരുമുളകിനെ ജനപ്രിയമാക്കുന്നു.&lt;/p&gt;&lt;p&gt;സാധാരണ കുരുമുളക് വള്ളിയുടെ മുകളിലോട്ട് പടരുന്ന ഭാഗമല്ല ഇതിനായി എടുക്കുന്നത്. വശങ്ങളിലേക്ക് വളരുന്ന പാർശ്വ ശാഖകൾ പ്രത്യേക രീതിയിൽ വേരുപിടിപ്പിച്ചാണ് ബുഷ് പെപ്പർ തൈകൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇവ വള്ളിപോലെ പടരില്ല, ഒരു ചെറിയ ചെടിപോലെ നിൽക്കും.&lt;/p&gt;&lt;img&gt;&lt;p&gt;സാധാരണ കുരുമുളക് വർഷത്തിൽ ഒരു നിശ്ചിത സീസണിൽ മാത്രം കായ്ക്കുമ്പോൾ, ബുഷ് പെപ്പറിന്റെ പ്രത്യേകത ഇതിൽ വർഷം മുഴുവൻ കുരുമുളക് ഉണ്ടാകും എന്നതാണ്. ഒരു കുഞ്ഞു ചെടിയിൽ നിറയെ കുരുമുളക് കുലകൾ തൂങ്ങി നിൽക്കുന്നത് വീടിന് ഭംഗിയും നൽകും.&lt;/p&gt;&lt;img&gt;&lt;p&gt;നഴ്സറിയിൽ നിന്ന് തൈകൾ വാങ്ങുമ്പോൾ നല്ല ആരോഗ്യമുള്ള, ഒന്നിലധികം ശാഖകളുള്ള തൈകൾ നോക്കി തിരഞ്ഞെടുക്കുക. പാർശ്വ ശാഖകളിൽ നിന്ന് തന്നെ വികസിപ്പിച്ചെടുത്തതാണെന്ന് ഉറപ്പുവരുത്തണം; അല്ലാത്തപക്ഷം ഇത് പടർന്നു കയറാൻ തുടങ്ങും.&lt;/p&gt;&lt;img&gt;&lt;p&gt;കുറഞ്ഞത് 12 ഇഞ്ചെങ്കിലും വലിപ്പമുള്ള ചട്ടികളോ വലിയ ഗ്രോ ബാഗുകളോ വേണം ഉപയോഗിക്കാൻ. ചട്ടിയുടെ അടിയിൽ വെള്ളം വാർന്നുപോകാൻ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. വേരുകളിൽ വെള്ളം കെട്ടിക്കിടന്നാൽ ചെടി ചീഞ്ഞുപോകും.&lt;/p&gt;&lt;img&gt;&lt;p&gt;ചട്ടി നിറയ്ക്കാൻ മണ്ണും വളവും ചേർത്ത മികച്ചൊരു മിശ്രിതം വേണം. അതിനായി മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാം. തൈകൾ ചട്ടിയിലേക്ക് മാറ്റുമ്പോൾ അതിന്റെ വേരുകൾക്ക് കേടുപാടുകൾ വരാത്ത രീതിയിൽ കവർ കീറി വേണം നടാൻ. നട്ടതിന് ശേഷം തൈയുടെ ചുവട്ടിലെ മണ്ണ് നന്നായി അമർത്തുക. മുറ്റത്തോ ടെറസിലോ നല്ലതുപോലെ വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം ഈ ചട്ടി വെക്കേണ്ടത്.&lt;/p&gt;&lt;img&gt;&lt;p&gt;മണ്ണിലെ ഈർപ്പം നോക്കി മാത്രം നനയ്ക്കുക. വേനൽക്കാലത്ത് ദിവസവും നനയ്ക്കണം, എന്നാൽ, മഴക്കാലത്ത് ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ചെടി നന്നായി ബുഷ് ആയി വളരാൻ ഇടയ്ക്കിടെ ചെറുതായി പ്രൂൺ (തുമ്പ് നുള്ളി കൊടുക്കുക) ചെയ്യുന്നത് നല്ലതാണ്.&lt;/p&gt;&lt;img&gt;&lt;p&gt;മാസത്തിലൊരിക്കൽ അല്പം ചാണകപ്പൊടിയോ, വെർമി കമ്പോസ്റ്റോ ഇട്ടുകൊടുക്കാം. കഞ്ഞി വെള്ളം പുളിപ്പിച്ചതോ, കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളമോ ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് ചെടി വേഗത്തിൽ വളരാനും കൂടുതൽ തിരികൾ ഉണ്ടാകാനും സഹായിക്കും.&lt;/p&gt;&lt;p&gt;നട്ട് കഴിഞ്ഞ ആദ്യ വർഷം മുതൽ തന്നെ ഇതിൽ കായ്കൾ ഉണ്ടാകാൻ തുടങ്ങും. വീട്ടമ്മമാർക്ക് കറി വെയ്ക്കാൻ ആവശ്യത്തിന് അനുസരിച്ച് എപ്പോൾ വേണമെങ്കിലും ഫ്രഷ് കുരുമുളക് പറിച്ചെടുക്കാം. പൂർണ്ണമായും വിഷമില്ലാത്ത കുരുമുളക് അടുക്കളയിൽ ഉറപ്പാക്കാൻ ഇതിലും മികച്ച മറ്റൊരു മാർഗ്ഗമില്ല.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/gallery/magazine/bush-pepper-how-to-grow-y8gd5go"/>
        </item>
    </channel>
</rss>
