<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 14 May 2026 11:31:19 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['അവരതിനെ കൊല്ലും'; ബീഹാറിൽ ചപ്രയിൽ ഡോൾഫിൻ കുഞ്ഞുമായി കളിക്കുന്ന കുട്ടികൾ, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-children-playing-with-baby-dolphin-in-chapra-bihar-articleshow-avbxz13</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-children-playing-with-baby-dolphin-in-chapra-bihar-articleshow-avbxz13</guid>
            <pubDate>Thu, 14 May 2026 11:31:14 +0530</pubDate>
            <description><![CDATA[ബീഹാറിലെ ചപ്രയിൽ കരയ്ക്കടിഞ്ഞ ഡോൾഫിൻ കുഞ്ഞുമായി കുട്ടികൾ കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇന്ത്യയുടെ ദേശീയ ജലജീവിയും വംശനാശഭീഷണി നേരിടുന്നതുമായ ഗംഗാ ഡോൾഫിനുകളോടുള്ള ക്രൂരത, വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krjh1eywv1sc2gg6axzmnge7,imgname-children-playing-with-baby-dolphin-1778738314204.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ബീ&lt;/strong&gt;ഹാറിലെ ചപ്ര തീരത്ത് ഡോൾഫിൻ കുഞ്ഞുമായി കളിക്കുന്ന കുട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി നെറ്റിസെൺസ്. അബദ്ധവശാൽ തീരത്ത് അകപ്പെട്ട് പോയെന്ന് കരുതുന്ന ഡോൾഫിൻ കുഞ്ഞുമായി കളിക്കുന്ന കുട്ടികളുടെ വീഡിയോ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. വന്യജീവി അവബോധത്തെയും വംശനാശഭീഷണി നേരിടുന്ന ജീവികളോടുള്ള പൊതു ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ വീഡിയോ വീണ്ടും തുടക്കമിട്ടു. ഡോൾഫിന് ശ്വാസം മുട്ടുന്നതായി നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ദേശീയ ജലജീവി സംരക്ഷിക്കപ്പെടേണ്ടതുണ്ട്&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ നദിയിലെ ഡോൾഫിനുകൾ. മാലിന്യം നിറഞ്ഞ ഗംഗാ നദിയിൽ അതിജീവിക്കാനായി ഏറെ കഷ്ടപ്പെടുന്ന ജീവി വർഗ്ഗം കൂടിയാണ് ഇവ. കുട്ടികൾ വംശനാശ ഭീഷണിക്ക് മുന്നിലുള്ള ഡോൾഫിന്&zwj;റെ കുഞ്ഞുമായി കളിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് സർക്കാറിന്&zwj;റെ നിസംഗതയെയും പ്രദേശവാസികളുടെ അജ്ഞതയെയും കുറിച്ച് സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെ എഴുതി. കരയോട് വളരെ അടുത്തെത്തിയ ശേഷം ഒറ്റപ്പെട്ടുപോവുകയോ അല്ലെങ്കിൽ ദിശ തെറ്റിപോയതോ ആകാം. എന്നാൽ, അധികൃതരെ വിവരം അറിയിച്ച് അതിന് തിരിച്ച് നദിയിലേക്ക് വിടുന്നതിന് പകരം ആ മൃഗവുമായി വിനോദത്തിൽ ഏർപ്പെടുന്ന കുട്ടികൾ. ഡോൾഫിനുകൾക്ക് വെള്ളത്തിന് പുറത്ത് കൂടുതൽ നേരം അതിജീവിക്കാൻ കഴിയില്ല, കൂടാതെ മനുഷ്യന്&zwj;റെ ഇടപെടൽ അവയുടെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും ഇത് അവയുടെ അതിജീവന സാധ്യത കുറയ്ക്കുമെന്നും കുറിപ്പിൽ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by StreetdogsofBombay (@streetdogsofbombay)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;വിമർശനവുമായി നെറ്റിസെൺസും&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ വൈറലായതിന് പിന്നാലെ വിമ&zwj;ർശനവുമായി നിരവധി പേരാണ് എത്തിയത്. മാതാപിതാക്കളും മുതിർന്നവരും കുട്ടികളെ മൃഗപീഡനത്തെക്കുറിച്ച് ബോധവൽക്കരിക്കേണ്ടതുണ്ട്. ഇത് ഹൃദയഭേദകമാണ്. ഡോൾഫിൻ വായുവിനും വെള്ളത്തിനും വേണ്ടി ശ്വാസംമുട്ടുന്നു. വളരെ സങ്കടകരമാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. ഈ അവബോധമില്ലായ്മയാണ് ഇന്ത്യയുടെ വർത്തമാനകാലമെന്നായിരുന്നു മറ്റൊരു കുറിപ്പ്. സഹജീവികളോട് സഹാനുഭൂതിയുടെ അഭാവം, മറ്റുള്ളവരുടെ ദുരിതത്തിലെ വിനോദം. ദയവായി ഇതിനെ നിഷ്കളങ്കതയെന്ന് വിളിക്കരുതെന്നായിരുന്നു മറ്റൊരു കുറിപ്പ്. കരയിലോ കടലിലോ ഉള്ള വന്യജീവികളെ തൊടാനോ മറ്റെന്തെങ്കിലും തരത്തിൽ ഉപദ്രവിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. അത്തരത്തിൽ എന്തെങ്കിലും ജീവികളെ കണ്ടു കിട്ടുകയാണെങ്കിൽ വനം വകുപ്പിനെ വിവരം അറിയിക്കണമെന്ന് നിയമം അനുശാസിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-children-playing-with-baby-dolphin-in-chapra-bihar-articleshow-avbxz13"/>
        </item>
        <item>
            <title><![CDATA[35 വർഷം മിൽ തൊഴിലാളി; ഇന്ന് കോക്ക് സ്റ്റുഡിയോ ഭാരതിലെ പാട്ടുകാർ, ഇത് അശോക് മസ്‌കീൻ!]]></title>
            <link>https://www.asianetnews.com/video-cafe-magazine/mill-worker-for-35-years-today-singers-at-coke-studio-bharat-this-is-ashok-maskeen-articleshow-t5tf69d</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/mill-worker-for-35-years-today-singers-at-coke-studio-bharat-this-is-ashok-maskeen-articleshow-t5tf69d</guid>
            <pubDate>Thu, 14 May 2026 10:36:47 +0530</pubDate>
            <description><![CDATA[പഞ്ചാബിലെ മില്ലുകളിൽ 35 വർഷം ജോലി ചെയ്ത അശോക് മസ്&zwnj;കീൻ എന്ന സാധാരണക്കാരൻ ഇന്ന് ഏറെ ആരാധകരുള്ള പാട്ടുകാരനാണ്. സഹപ്രവർത്തകൻ പകർത്തിയ ഒരു സോഷ്യൽ മീഡിയ റീൽ വൈറലായതോടെയാണ് അദ്ദേഹത്തിൻ്റെ ജീവിതം മാറിയത്. ഇത് അദ്ദേഹത്തിന് കോക്ക് സ്റ്റുഡിയോ ഭാരതിൽ പാടാനുള്ള അവസരം നേടിക്കൊടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krje14q8nmbqnmpcrypfma43,imgname-ashok-maskeen-1778735157992.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;പ&lt;/strong&gt;ഞ്ചാബിലെ മില്ലുകളിൽ ഷിഫ്റ്റ് അനുസരിച്ച് 35 വർഷത്തോളം ജോലി ചെയ്തു. സാധാരണഗതിയിൽ ആരാരും അറിയാതെ അവസാനിക്കുമായിരുന്ന ഒരു ജീവിതം. എന്നാൽ. അശോക് മസ്&zwnj;കീൻ അങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്നില്ല. അദ്ദേഹം ഇന്ന് ഏറെ ആരാധകരുള്ള പാട്ടുകാരനാണ്. കോക്ക് സ്റ്റുഡിയോ ഭാരതുമായതാണ് അദ്ദേഹം കരാർ ഒപ്പിട്ടിരിക്കുന്നത്! കുടുംബ നോക്കാൻ ഏറെ പാടുപെട്ടിരുന്ന കാലം. ഗോതമ്പ്, അരി മില്ലുകളിൽ നിന്നുള്ള വരുമാനം കൊണ്ട് ഒരു കുടുംബം പോറ്റാൻ വലിയ കഷ്ടപ്പാടാണ്. എന്നാൽ, ആ കഷ്ടപ്പാടുകൾക്കിടയിലും തന്&zwj;റെ ഏക ആശ്രയമായ സംഗീതത്തെ കൈവിടാൻ അദ്ദേഹം തയ്യാറായില്ല. സംഗീതവുമായുള്ള ആ ആത്മബന്ധം ഇന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു പാട്ടുകാരനായി അദ്ദേഹത്തെ മാറ്റിയിരിക്കുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;മില്ല് തൊഴിലാളിയിൽ നിന്നും പാട്ടുകാരനിലേക്ക്&lt;/strong&gt;&lt;/h2&gt;&lt;p&gt;ജലന്ധറിലെ ഫാക്ടറിയിൽ നിന്ന് സംഗീത രംഗത്തേക്ക് എത്തിയ അശോകിന്&zwj;റെ യാത്ര ഇന്ന് ഓൺലൈനിൽ പലർക്കും പ്രചോദനമാണ്. പതിറ്റാണ്ടുകളോളം കഷ്ടപ്പാടിനിടെയിലും ക്ഷമയോടെ സംഗീതത്തിനായി മാറ്റിവച്ച നിമിഷങ്ങളെയോർത്ത് അദ്ദേഹം ഇന്ന് ഏറെ സന്തുഷ്ടനാണ്. പഞ്ചാബിലെ ജലന്ധറിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഒരു കുടുംബത്തിലായിരുന്നു അശോക് മസ്കീന്&zwj;റെ ജനനം. അശോകിന്&zwj;റെ പിതാവ് ദിവസ വേതന ജോലിക്കാരനായിരുന്നു. വീട്ടിലെ സാമ്പത്തിക പരാധീനത കാരണം ആറാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പിന്നാലെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായി അദ്ദേഹം മില്ലുകളിൽ ജോലിക്ക് പോയി. 35 വർഷത്തോളം. ഏറെ പ്രതിസന്ധിക്കിടെയിലും അദ്ദേഹം സംഗീതം ഉപേക്ഷിച്ചില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;കുടുംബ പശ്ചാത്തലം&lt;/strong&gt;&lt;/h3&gt;&lt;p&gt;പഞ്ചാബി ഗായകൻ സബർ കോടി സാബ് ജിയുടെ പാട്ടുകളാണ് അശോകിനെ സംഗീത ലോകത്ത് എത്തിച്ചത്. അദ്ദേഹത്തിന്&zwj;റെ അച്ഛനും മൂത്ത സഹോദരനും ജാഗ്രാൻസിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. കുടുംബത്തിലെ ഈ പാരമ്പര്യം സംഗീതത്തോടുള്ള അദ്ദേഹത്തിന്&zwj;റെ ആത്മബന്ധം ഊട്ടിയുറപ്പിച്ചു. 17 -ാം വയസിൽ സംഗീതത്തെ ഗൗരവമായി കണ്ട് അശോക് വീട്ട് വിട്ടിറങ്ങി. തന്&zwj;റെ ഉസ്താദിന് കീഴിൽ പാട്ടു പടിക്കാൻ! എന്നാൽ, അദ്ദേഹം തന്&zwj;റെ മില്ലിലെ ജോലി ഉപേക്ഷിച്ചില്ല. സംഗീത പഠനം കഴിഞ്ഞ് അടുത്തുള്ള മില്ലുകളിൽ അദ്ദേഹം തന്&zwj;റെ ഷിഫ്റ്റുകളിൽ ജോലി ചെയ്തു. രാവിലെ സംഗീത പഠനം പകൽ മില്ലിലെ ജോലി. രാത്രി വീണ്ടും സംഗീത ലോകത്തേക്ക്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഒരു റീൽ മാറ്റിയ ജീവിതം&lt;/strong&gt;&lt;/h3&gt;&lt;p&gt;തന്&zwj;റെ സമൂഹ മാധ്യമ പേജിലിടാൻ അശോകിന്&zwj;റെ ഒരു റീൽ ചിത്രീകരിച്ച സഹപ്രവ&zwj;ത്തകനാണ് അശോകിന്&zwj;റെ ജീവിതം അടിമുടി മാറ്റി മറിച്ചത്. പതുക്കെയാണെങ്കിലും ആ വീഡിയോ നിരവധി പേരിലേക്കെത്തി. തികച്ചും അസംസ്കൃതവും വൈകാരികവുമായ ആ ശബ്ദം കേട്ടവരിൽ പലും വീണ്ടും വീണ്ടും പങ്കുവച്ചു. ഇത് അശോകിന്&zwj;റെ റീൽ കൂടുതൽ പേരിലേക്കെത്താൻ സഹായിച്ചു. അങ്ങനെയാണ് സംഗീത നിർമ്മാതാവ് തനിഷ്&zwnj;ക് ബാഗ്ചിയും അശോകിന്&zwj;റെ റീൽ കാണുന്നത്. അദ്ദേഹം അശോകിനെ 'ബുള്ളേയ വേ' എന്ന പാട്ട് പാടാനായി കോക് സ്റ്റുഡിയോ ഭാരതിലേക്ക് ക്ഷണിച്ചു. പിന്നീടൊരു തിരിച്ച് പോക്കുണ്ടായിട്ടില്ലെന്ന് അശോകിന്&zwj;റെ ജീവിതം തെളിവ് നൽകുന്നു. അദ്ദേഹത്തിന്&zwj;റെ ലളിതവും മിനുസമില്ലാത്തതുമായ ആലാപന ശൈലി ഏറെ ആരാധകരെ സൃഷ്ടിച്ചു. ഇന്ന് ഇന്ത്യയിലെ സിനിമാ നിർമ്മാതാക്കളും സംഗീതസംവിധായകരും അശോകിന്&zwj;റ സമയത്തിന് വേണ്ടി ക്യൂ നിൽക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/mill-worker-for-35-years-today-singers-at-coke-studio-bharat-this-is-ashok-maskeen-articleshow-t5tf69d"/>
        </item>
        <item>
            <title><![CDATA[രാജ്യം വിടാൻ 38,000 രൂപ കൈയിൽ കാണിക്കണം; ലാവോസിൽ നേരിട്ട അനുഭവം വെളിപ്പെടുത്തി ഇന്ത്യക്കാരി, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/indian-woman-reveals-experience-in-laos-where-she-had-to-show-rs-38000-to-leave-country-articleshow-5vg15v5</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/indian-woman-reveals-experience-in-laos-where-she-had-to-show-rs-38000-to-leave-country-articleshow-5vg15v5</guid>
            <pubDate>Thu, 14 May 2026 09:14:51 +0530</pubDate>
            <description><![CDATA[&lt;p&gt;കിഴക്കനേഷ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഒരു ഇന്ത്യൻ യുവതി വെളിപ്പെടുത്തി. ലാവോസിലെ വിമാനത്താവളത്തിൽ വെച്ച്, കംബോഡിയയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് 400 ഡോളർ പണമായി കാണിക്കാൻ അധികൃതർ ആവശ്യപ്പെട്ടെന്നും നിയമവിരുദ്ധ കുടിയേറ്റക്കാരായി സംശയിക്കപ്പെട്ടെന്നും യുവതി പറയുന്നു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krj9ce82rc1bvdbsbrn620s8,imgname-indian-traveller-1778730285314.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കു&lt;/strong&gt;റഞ്ഞ ചെലവിൽ സഞ്ചരിക്കാൻ കഴിയുന്ന കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് നിരവധി ഇന്ത്യക്കാരാണ് ഓരോ വർഷവും സഞ്ചരിക്കുന്നത്. എന്നാൽ, അത്ര സുഖകരമല്ലാത്ത അനുഭവങ്ങളാണ് കിഴക്കനേഷ്യൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നേരിടേണ്ടിവരുന്നതെന്ന ഇന്ത്യക്കാരിയുടെ വെളിപ്പെടുത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതുവരെ നേരിട്ടത്തിൽ വച്ച് ഏറ്റവും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്ന് യുവതി തന്&zwj;റെ വീഡിയോയിൽ പറയുന്നു. ലാവോസിൽ വച്ച് വിമാനം കയറുന്നതിന് മുമ്പ് 400 ഡോളർ (ഏതാണ്ട് 38,000 രൂപ) അക്കൗണ്ടിൽ കാണിക്കണമെന്നാണ് വിമാനത്താവളം അധികൃതർ ആവശ്യപ്പെട്ടതെന്ന് യുവതി തന്&zwj;റെ വീഡിയോയിൽ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ തെക്കുകിഴക്കൻ ഏഷ്യയിൽ യാത്ര ചെയ്യുമ്പോൾ സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;കൈയിൽ പണം വേണം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്&zwj;സ്റ്റാഗ്രാം ഉള്ളടക്ക സൃഷ്ടാവായ അന്നപൂർണയാണ് ലാവോസിൽ വച്ച് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ചത്. 'ഏറ്റവും മോശം, ആഘാതകരമായ അനുഭവം' എന്നാണ് അന്നപൂർണ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 'നിങ്ങൾ ഒരു ഇന്ത്യക്കാരനാണെങ്കിൽ, തെക്കുകിഴക്കൻ ഏഷ്യയിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഈ വീഡിയോ ഒഴിവാക്കരുത്,' എന്ന് പറഞ്ഞു കൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചത്. ലാവോസിലെ ലുവാങ് പ്രബാംഗിലുള്ള എയർലൈൻ ജീവനക്കാർ 400 ഡോളർ പണമായി കാണിച്ചില്ലെങ്കിൽ കംബോഡിയയിലേക്കുള്ള വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ബാങ്കോക്കിൽ നിന്ന് കംബോഡിയയിലേക്ക് യാത്ര ചെയ്തപ്പോൾ പ്രശ്&zwnj;നങ്ങളൊന്നുമുണ്ടായിരുന്നല്ല. താൻ കാർഡ് ഉപയോഗിച്ചാണ് വിസയ്ക്കുള്ള പണം അടച്ചത്. എന്നാൽ ലാവോസിൽ നിന്നും കംബോഡിയയിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Annapurna | Solo traveler (@lalatrails)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;നിയമ വിരുദ്ധ കുടിയേറ്റക്കാർ&lt;/strong&gt;&lt;/h3&gt;&lt;p&gt;പണം നൽകിയതിന്&zwj;റെ തെളിവ് കാണിക്കണമെന്ന് വിമാനത്താവളം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഒരു സഞ്ചാരിയാണെന്നും നിയമവിരുദ്ധ വ്യക്തിയല്ലെന്നും തെളിയിക്കാൻ കുറച്ച് പണം കൈയിൽ കരുതണമെന്നും അന്നപൂർണ വീഡിയോയിൽ പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്&zwnj;മെന്&zwj;റുകൾ, മുൻ യാത്രാ ചരിത്രം, കംബോഡിയയിൽ പ്രവേശിച്ചതിന്&zwj;റെ തെളിവ് എന്നിവ കാണിച്ചിട്ടും ബോർഡിംഗ് നിഷേധിക്കപ്പെട്ടെന്നും അന്നപൂർണ പറയുന്നു. അതേസമയം രാജ്യത്ത് ഇത്തരമൊരു നിയമം ഉള്ളതിന്&zwj;റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു വാട്സാപ്പ് ചാറ്റാണ് കാണിച്ചത്. അതിന്&zwj;റെ തന്&zwj;റെ യാത്രയെ കുറിച്ച് ചിലർ വിവരങ്ങൾ പങ്കുവച്ചത് കണ്ട് അമ്പരന്നെന്നും യുവതി പറയുന്നു. കംബോഡിയയിൽ നിന്ന് കര അതിർത്തി വഴി ലാവോസിലേക്ക് പ്രവേശിച്ചപ്പോഴും സമാനമായ പരിശോധന നേരിട്ടിരുന്നു. സഞ്ചാരികൾ എന്ന വ്യാജേന ആളുകൾ ജോലിക്കായി രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുമെന്ന ഭയന്നാണ് അധികൃതർ മടക്ക വിമാന ടിക്കറ്റിന്&zwj;റെ തെളിവ് ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു. അതേസമയം വീഡിയോയ്ക്ക് താഴെ ചൈനക്കാർ അടക്കമുള്ളവർ തങ്ങൾക്കും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/indian-woman-reveals-experience-in-laos-where-she-had-to-show-rs-38000-to-leave-country-articleshow-5vg15v5"/>
        </item>
        <item>
            <title><![CDATA[ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത് 20,000 നാവീകർ, 1,500 കപ്പലുകൾ; പ്രതിസന്ധി രൂക്ഷമാകും]]></title>
            <link>https://www.asianetnews.com/web-specials-magazine/20000-sailors-1500-ships-stranded-in-strait-of-hormuz-articleshow-zb89us6</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/20000-sailors-1500-ships-stranded-in-strait-of-hormuz-articleshow-zb89us6</guid>
            <pubDate>Thu, 14 May 2026 07:57:55 +0530</pubDate>
            <description><![CDATA[ഇറാൻ-യുഎസ് യുദ്ധഭീതിയെ തുടർന്ന് ഹോർമൂസ് കടലിടുക്ക് അടച്ചത് ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. 15,000 ചരക്ക് കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്ന ഈ സാഹചര്യം എണ്ണ, വാതക വിലകൾ കുതിച്ചുയരാനും ആഗോള സമ്പദ്&zwnj;വ്യവസ്ഥയ്ക്ക് കനത്ത ഭീഷണി ഉയർത്താനും കാരണമായിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr373p7t2bgndte35fgxyran,imgname-strait-of-hormuz-blockade-1778224584954.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;റാൻ - യുഎസ് യുദ്ധത്തോടെ ലോകമെങ്ങും വലിയ ആശങ്കയിലായിരുന്നു. ആ ആശങ്ക പതുക്കെ പതുക്കെയെങ്കിലും യാഥാർത്ഥ്യമാകാൻ പോകുന്നുവെന്ന് സൂചന. നിലവിൽ എണ്ണ ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളുടെ കൈവശമുണ്ടായിരുന്ന എണ്ണ സംഭരണം പുതിയ ഇറക്കുമതി സാധ്യമാകാതായതോടെ വലിയ തോതിൽ ഇടിഞ്ഞു. ഇതോടെ പല രാജ്യങ്ങളിലും പാചകവാതക, പെട്രോൾ തുടങ്ങിയവയുടെ ലഭ്യതയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതോടെ പെട്രോൾ, പചകവാതക വില കുതിച്ചുയരുകയാണ്. ഇവയുടെ കരിഞ്ചന്തകളും സജീവമായി. അതേസമയം യുദ്ധം നിർത്താൻ തയ്യാറാകാത്ത അമേരിക്ക പ്രതിസന്ധി ഇനിയും രൂക്ഷമാക്കുമെന്ന റിപ്പോര്&zwj;ട്ടാണ് പുറത്ത് വരുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;1,500 ചരക്ക് കപ്പൽ, 20,000 നാവികർ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ആഗോള ഷിപ്പിംഗ് തടസപ്പെട്ടു. ഹോർമൂസിന് സമീപത്തായി ഏതാണ്ട് 15,000 ചരക്ക് കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഏതാണ്ട് 20,000 -ത്തോളം നാവീകരും ഈ കപ്പലുകളിൽ കുടുങ്ങിക്കിടക്കുയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സമുദ്ര വകുപ്പ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മെയ് 8 -ന് പനാമയിൽ നടന്ന അമേരിക്കകളുടെ മാരിടൈം കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ഇന്&zwj;റർനാഷണൽ മാരിടൈം ഓർഗനൈസേഷന്&zwj;റെ (IMO) തലവൻ ആർസെനിയോ ഡൊമിംഗ്വസ് സ്ഥിതി വിവരക്കണക്കുകൾ വെളിപ്പെടുത്തി. ഹോർമൂസിൽ കുടുങ്ങിക്കിടക്കുന്ന നാവികർ നിരപരാധികാളെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. യുദ്ധം തുടങ്ങിയതിന് പിന്നാലെ ഈ മേഖലയിൽ വാണിജ്യ കപ്പലുകൾക്കെതിരെ 30-ലധികം അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും അക്രമണങ്ങളിൽ കുറഞ്ഞത് 10 നാവികർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ഹോർമൂസ് കടലിടുക്ക്&lt;/strong&gt;&lt;/h3&gt;&lt;p&gt;ലോകത്തെ ഏറ്റവും നിർണ്ണായകമായ സമുദ്രപാതയാണ് ഹോർമൂസ്. ലോകമെമ്പാടും എണ്ണ, വാതക വിതരത്തിന്&zwj;റെ ഏകദേശം അഞ്ചിലൊന്നും ( 20% ) ഇതുവഴിയാണ് കടന്ന് പോയിരുന്നത്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി 28 -ന് അപ്രതീക്ഷിതമായി ഇസ്രയേലും യുഎസും സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം പ്രതിസന്ധിയിലായി, പിന്നാലെ ഇറാൻ ഹോർമൂസ് അടച്ചതോടെ ചരക്ക് നീക്കം എതാണ്ട് പൂർണ്ണമായും തടസപ്പെട്ടു. ഡ്രോൺ, മിസൈൽ. ആക്രമണങ്ങളോടൊപ്പം ഇറാൻറെ നാവിക സേനയും വാണിജ്യ കപ്പലുകൾക്ക് നേരെ അക്രമണം അഴിച്ച് വിട്ടതോടെ ഇതുവഴിയുള്ള ചരക്ക് കപ്പൽ നീക്കം ഏതാണ്ട് പൂർണ്ണമായും തടസപ്പെട്ടു. ലോകമെമ്പാടും വിപണിയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന്&zwj;റെ 80 ശതമാനത്തിൽ അധികവും കപ്പൽ ഗതാഗതത്തിലൂടെയാണ് എന്നതിനാൽ തന്നെ പുതിയ സാഹചര്യം ആഗോള സമ്പദ് വ്യവസ്ഥയ്ക്കും ഊ&zwj;ർജ്ജ സ്രോതസുകൾക്കും ഗണ്യമായ ഭീഷണിയാണ് ഉയർത്തുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/20000-sailors-1500-ships-stranded-in-strait-of-hormuz-articleshow-zb89us6"/>
        </item>
        <item>
            <title><![CDATA[ചിദാകാശത്തില്‍ നൃത്തം ചെയ്യുന്ന ആത്മാവുകള്‍; ജീവന്റെ വിത്തെറിഞ്ഞ കുംഭകോണം; ചോളനാട്ടിലേയ്ക്ക് ഒരു യാത്ര]]></title>
            <link>https://www.asianetnews.com/culture-magazine/travelogue-nataraja-temple-chidambaram-and-temples-in-kumbhakonam-by-baladevi-tp-articleshow-1iegfsl</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/travelogue-nataraja-temple-chidambaram-and-temples-in-kumbhakonam-by-baladevi-tp-articleshow-1iegfsl</guid>
            <pubDate>Wed, 13 May 2026 18:17:02 +0530</pubDate>
            <description><![CDATA[&lt;p&gt;യാത്രയ്ക്കു മാത്രം നല്&zwj;കാനാവുന്ന അനുഭൂതിയെ അക്ഷരങ്ങളില്&zwj; പകര്&zwj;ത്തിയ യാത്രാനുഭവം. ചിദംബരം നടരാജ ക്ഷേത്രം, കുംഭകോണത്തെ ക്ഷേത്രങ്ങള്&zwj; എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്ര. കലയും ആത്മീയതയും ചരിത്രവും ഇഴകലര്&zwj;ന്ന അസാധാരണമായ കുറിപ്പ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krgn2m78nbg0p4z72jtbh6t5,imgname-e26a9001-7ad8-455e-8ef2-0348ae6c5765-1778675437799.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;എല്ലാ തിരക്കുകള്&zwj;ക്കിടയിലും, ഒതുങ്ങിയൊതുങ്ങി ഒരാള്&zwj;ക്ക് നൂഴ്ന്ന് പോകാവുന്ന പഴുത് തമിഴിന്റെ വഴികളില്&zwj;, ആ ഭാഷയുടെ വഴക്കം പോലെ ഉണ്ട് താനും. തമിഴ് പേച്ചുകള്&zwj; കേട്ട്, മണങ്ങളില്&zwj; നിറഞ്ഞ്, പച്ചജീവിതത്തിന്റെ ചൂടുംചുരമുള്ള ഒരു തമിഴ് തെരുവുരാത്രി.&amp;nbsp;&lt;/strong&gt;&lt;/p&gt;&lt;p&gt;'Que sera, seraWhatever will be, will beThe future's not ours to seeQue sera, seraWhat will be, will be'&lt;/p&gt;&lt;p&gt;&lt;strong&gt;Que Sera, Sera/ Doris Day&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;രാജരാജ ചോളന്റെയും രാജനായ നടരാജന്റെ നാടായ ചിദംബരത്തേക്കുള്ള യാത്ര. ആദ്യം എതിരേറ്റത് ചായക്കൂട്ടുകള്&zwj; വാരി വിതറിയ വാനം. ചിദംബരനാഥനെ തേടുന്ന യാത്രികരെ വരവേല്&zwj;ക്കാന്&zwj; ആകാശത്തെക്കാള്&zwj; നല്ല ആതിഥേയനുണ്ടോ?&lt;/p&gt;&lt;p&gt;പൗര്&zwj;ണമി നാളായിരുന്നു. രാവിലെ പൗര്&zwj;ണമി ചന്ദ്രന്&zwj; ഒരു വശത്തും ബാലസൂര്യന്&zwj; മറു വശത്തും നിന്ന് എതിരേറ്റാണ് ചോള രാജാവായ പരാന്തകന്റെ തലസ്ഥാനത്ത്, നടരാജന്റെ മണ്ണില്&zwj; കാല്&zwj; കുത്തിയത്. യാത്രയ്ക്കായി ഇങ്ങനെയൊരു നാള്&zwj; തിരഞ്ഞെടുത്തതും രാത്രി യാത്രയില്&zwj; ആകാശത്തില്&zwj; കണ്ണും മനസ്സും നട്ടതും ചിത്തും അംബരവും തമ്മിലുള്ള ഇഴയടുപ്പം കൂടുതല്&zwj; ആഴത്തില്&zwj; അറിയാനായിരുന്നുവോ!&lt;/p&gt;&lt;p&gt;പ്രകൃതിയില്&zwj; കല അതിന്റെ ശുദ്ധതയില്&zwj; ആസ്വദിക്കാന്&zwj; ആവില്ല എന്ന് അരിസ്റ്റോട്ടില്&zwj; പറയും പോലെ ഇവിടെയും. മധുര പോലെ, രാമേശ്വരം പോലെ ചേതോഹരമായ പ്രകൃതിയെ മറയ്ക്കുംവിധം കടകളും ജന്തുക്കളും ഭിക്ഷ തൊഴില്&zwj; ആക്കിയവരും വാഹനങ്ങളും ഇവിടെയുമുണ്ട്. എങ്കിലും, അതിനെ മറികടക്കുന്ന എന്തോ ഒന്ന് നാട്യശാസ്ത്രത്തിന്റെ അധിപനായ തില്ലെ നടരാജന്റെ സവിധത്തിലുണ്ട് .&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ചിദംബരം നടരാജ ക്ഷേത്രം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കലയും ആത്മീയതയും ഒന്നാകുന്ന ശില്&zwj;പമാന്ത്രികത&lt;/strong&gt;&lt;/p&gt;&lt;p&gt;അംബരത്തെ ചുംബിക്കുന്ന കൊത്തു പണികളാല്&zwj; അലംകൃതമായ ഗോപുരവാതില്&zwj;. ഉള്ളില്&zwj; കടന്നാല്&zwj; കലയും ആത്മീയതയും ആവിഷ്&zwnj;കാരവും ദൈവികതയും ഒന്നാകുന്ന ശില്&zwj;പമാന്ത്രികത. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ 108 കരണങ്ങളുടെ 108 ശില്&zwj;പങ്ങള്&zwj;, അഞ്ച് സഭകള്&zwj;-കനകസഭ, ചിത് സഭ, നൃത്ത സഭ, ദേവ സഭ, രാജസഭ.&lt;/p&gt;&lt;p&gt;'കനകസഭയില്&zwj; ആനന്ദ നടന'മാടുന്ന സദാശിവന്റെ ചിന്മയ രൂപം. ശിവകാമി സുന്ദരി, തില്ലൈ ഗോവിന്ദ രാജനായി സ്വന്തം 'പപ്പനാവന്&zwj;', സൂര്യന്&zwj;, മറ്റു ദേവതകള്&zwj;. ശൈവ, വൈഷ്ണവ, ശക്തി പ്രസ്ഥാനങ്ങള്&zwj; ഒന്നാവുന്ന അപൂര്&zwj;വ്വത.&lt;/p&gt;&lt;p&gt;നൃത്തത്തിനിടയില്&zwj; താഴെ വീണു പോകുമായിരുന്ന തന്റെ കുണ്ഡലം കാല്&zwj; കൊണ്ട് തടുത്തു നില്&zwj;ക്കുന്ന മഹാനര്&zwj;ത്തകന്റെ ശില്പം അനുപമം, അദ്വിതീയം. ശരീരത്തിന്റെ നവദ്വാരങ്ങള്&zwj; പോലെ ക്ഷേത്രത്തിന് ഒമ്പത് വാതിലുകള്&zwj;. ഓരോന്നും ശില്പഭംഗിയാല്&zwj; സമൃദ്ധം. നവദ്വാരങ്ങളും കടന്ന് വെളിയിലെത്തുന്ന പ്രാണന്&zwj; ബ്രഹ്മത്തില്&zwj; ലയിക്കുന്നതാവുമോ ഈ ക്ഷേത്രത്തിന്റെ സങ്കല്&zwj;പം! പഞ്ചഭൂതങ്ങളെ കുറിക്കുന്ന (പൃഥ്വ്യപ് തേജോ വായുവാകാശ...) ക്ഷേത്രങ്ങളില്&zwj; ആകാശത്തിന്റെ പ്രതീകമത്രേ തില്ലെ ചിദംബര ക്ഷേത്രം.&lt;/p&gt;&lt;p&gt;നടരാജ രൂപത്തില്&zwj; നിന്നും വൈത്തീശ്വര രൂപത്തിന്റെ അടുത്തേയ്ക്കു കാറില്&zwj;. വഴിയില്&zwj; കൊടിയ ചൂടിലും കൃഷി ചെയ്യുന്ന തമിഴ് മക്കള്&zwj;. ഓലക്കൂരകള്&zwj;. കാവേരി.&lt;/p&gt;&lt;p&gt;കോവിലില്&zwj; മഹാലിംഗ രൂപത്തില്&zwj; എല്ലാ ദീനങ്ങളും ഓടിക്കുന്ന വൈത്തീശ്വരന്&zwj;. ഒപ്പം, മുത്ത് കുമാര സ്വാമി, നടരാജന്&zwj;, അംഗാരകന്&zwj; എന്ന ചൊവ്വ, ദുര്&zwj;ഗ ദേവി, സൂര്യന്&zwj;, ജടായു. സമ്പാതി, ധന്വന്തരി എന്നിവരുടെ മനോഹരമായ വിഗ്രഹങ്ങള്&zwj;. കൊത്ത് പണികളാല്&zwj; അലംകൃതമായ മണ്ഡപങ്ങള്&zwj;.&lt;/p&gt;&lt;p&gt;&lt;strong&gt;തെരുക്കൂത്തുകള്&zwj;, തെരുവു മണങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;വൈകുന്നേരം ഡിഎംകെ നേതാവ് മന്നൈ ശിവ അണ്ണന്റെ ഓട്ടോയില്&zwj; തില്ലൈ അമ്മന്&zwj; കോവിലും അണ്ണാമലൈ യൂണിവേഴ്&zwnj;സിറ്റിയും ശിവപുരിയും പാര്&zwj;ത്ഥിവപുരവും കണ്ടു. ഓട്ടോയില്&zwj; മുന്&zwj;വശത്ത് യാത്ര ചെയ്തും പോംപോ അടിച്ചും ചായ കുടിച്ചും വൈകുന്നേരത്തെ തമിഴ് തെരുവ് അറിഞ്ഞു. കണ്&zwj;കളില്&zwj; വര്&zwj;ണ്ണങ്ങള്&zwj;. കാതുകളില്&zwj; സ്വരങ്ങള്&zwj;. മൂക്കില്&zwj; ഗന്ധങ്ങള്&zwj;. നാവില്&zwj; രുചികള്&zwj;. ഊഷ്മളതയുടെ ലയമായി ചോളനാട് ഉള്ളിലാകെ നിറഞ്ഞു; അവഗണിക്കാന്&zwj; പറ്റാത്ത ആലിംഗനമായി.&lt;/p&gt;&lt;p&gt;ഘടാകാശം ചിദാകാശത്തില്&zwj; (ചിദംബരത്തില്&zwj;) ലയിക്കുന്നതാണല്ലോ ഭാരതീയ തത്വചിന്തയുടെ കാതല്&zwj;. വേദാന്തം ഒന്നുമറിയില്ലെങ്കിലും ചിദംബരം തൊഴുതിറങ്ങുമ്പോള്&zwj; അഞ്ച് ഭൂതങ്ങളെയും സ്വതന്ത്രമാക്കിയ, യാതൊരു ബന്ധനങ്ങളുമില്ലാത്ത ആത്മാവ് ചിദാകാശത്തില്&zwj; നൃത്തം ചെയ്യുന്ന ആനന്ദം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കുംഭകോണത്തേക്കുള്ള വഴികള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ചിദംബരത്ത് നിന്ന് വൈകുന്നേരം കുംഭകോണത്തേയ്ക്കു വണ്ടി കയറി. ഓര്&zwj;മ്മകള്&zwj; പോലെ എല്ലാറ്റിനെയും പിന്നിലേക്കാക്കി പാഞ്ഞുപോകുന്ന തീവണ്ടി. ജീവിതത്തിന്റെ യാഥാര്&zwj;ത്ഥ്യം തുളുമ്പുന്ന ഫ്രെയിമുകള്&zwj;. ഇരുവശത്തേയും കാഴ്ചകള്&zwj;ക്കായി കണ്ണുനട്ടിരിക്കുമ്പോള്&zwj; വശങ്ങളിലേക്ക് ഇടറി നടക്കുന്ന മദ്യപാനിയെ പോലെ ആടിയുലയുന്ന ചന്ദ്രന്&zwj;.&lt;/p&gt;&lt;p&gt;ആകസ്മികതകളാണ് ജീവിതത്തിന്റെ ആനന്ദം. ആലോചിച്ചുറപ്പിച്ച് ചെയ്യുന്നതിനേക്കാള്&zwj; ആകസ്മികതയുടെ ആദൃശ്യകരങ്ങള്&zwj; കൂടി ഉണ്ടാവുമ്പോഴാണ് എല്ലാം പൂര്&zwj;ണമാവൂ എന്ന് തോന്നിയിട്ടുണ്ട്; അഥവാ, എന്തെങ്കിലും പൂരിപ്പിക്കപ്പെടാതെ ഉണ്ടെങ്കില്&zwj; ആ അപൂര്&zwj;ണതയിലാണ് അതിന്റെ സൗന്ദര്യം എന്നും.&lt;/p&gt;&lt;p&gt;ക്ഷേത്രങ്ങളെ ചുറ്റി വളര്&zwj;ന്ന നഗരങ്ങളെ ക്ഷേത്ര നഗരം എന്ന് വിളിക്കാറുണ്ട്. പക്ഷേ കുംഭകോണം ക്ഷേത്രങ്ങളുടെ നഗരമാണ്. എവിടെ തിരിഞ്ഞു നോക്കിയാലും കല്ലോട് കല്ല് ചേര്&zwj;ത്ത് കെട്ടിയുയര്&zwj;ത്തിയ മഹാഗോപുരങ്ങള്&zwj;. ശിലകളില്&zwj; കൊത്തിയെടുത്ത കലാവിസ്മയങ്ങള്&zwj;. ഒപ്പം കഥകളും ഉപകഥകളുമായി നൂറ്റാണ്ടുകളുടെ ആഖ്യാനങ്ങള്&zwj;.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഐരാവതേശ്വര ക്ഷേത്രം&lt;/p&gt;&lt;p&gt;&lt;strong&gt;ജീവന്റെ വിത്ത്: കുംഭകോണം&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രളയത്തില്&zwj; മുങ്ങിയ പ്രപഞ്ചത്തിന്, ബ്രഹ്മാവിന്റെ കുംഭത്തെ 12 ആയി പിളര്&zwj;ത്തി ശിവന്&zwj; ജീവന്റെ വിത്തുകള്&zwj; നല്&zwj;കിയത്രേ. ആദ്യം ഭൂമിയില്&zwj; തെളിഞ്ഞ സ്ഥലമായതിനാല്&zwj; അവിടം കുംഭകോണം എന്നറിയപ്പെട്ടു. 12 ഭാഗങ്ങള്&zwj; വീണ ഇടങ്ങള്&zwj; 12 ശിവ ക്ഷേത്രങ്ങളായി. അതിലൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ഗംഗ, യമുന തുടങ്ങിയ 9 നദികള്&zwj; (നവ കന്നിയാര്&zwj;), പാപം കളയാനായി ശിവനെ ആരാധിക്കുന്ന ക്ഷേത്രമാകയാല്&zwj; നവകന്യാര്&zwj; ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഒമ്പത് നദികള്&zwj; സ്&zwnj;നാനം ചെയ്ത് പാപം കളഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന മഹാമഗം കുളം ഇവിടുത്തെ പ്രധാന ആകര്&zwj;ഷണമാണ്. 12 വര്&zwj;ഷം കൂടുമ്പോഴുള്ള മഹാമഹം സ്&zwnj;നാനത്തിന് മുപ്പത്തി മുക്കോടി ദേവന്മാരും വരുന്നുവെന്ന് ഐതിഹ്യം. ഇത്രയും പുണ്യം നിറഞ്ഞ ഒരു സ്ഥലത്ത് പോലും പാപം ചെയ്യുന്നവന്&zwj; മറ്റെങ്ങ് പോയിട്ടും കാര്യമില്ല എന്നത് കൊണ്ടാവും 'കുംഭകോണേ കൃതം പാപം കുംഭകോണേ വിനശ്യതി' എന്ന ചൊല്ലുണ്ടായത്.&lt;/p&gt;&lt;p&gt;&lt;strong&gt;ശാരംഗപാണി കോവില്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;'താമരയല്ലികള്&zwj;ക്കിടയില്&zwj; കോമളവല്ലി' ആയി ഭൂമിയില്&zwj; പിറന്ന മഹാലക്ഷ്മിയെ വേള്&zwj;ക്കാന്&zwj; രഥമേറി വന്ന ശാരംഗപാണിയായ വിഷ്ണു രൂപത്തിലാണ് ശാരംഗപാണി കോവില്&zwj; പ്രതിഷ്ഠ. ആനയും കുതിരയും വലിയ്ക്കുന്ന മഹാരഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം. ഇവിടത്തെ ഗോപുരം കുംഭകോണത്തിലെ ഏറ്റവും വലിയ ഗോപുരമാണ്. കൊത്തുപണികളും അതിമനോഹരം. രതിയെ 64 കലയായി അംഗീകരിച്ചത് കൊണ്ടാവാം കാമസൂത്ര ശില്പങ്ങളും ഇവിടെ ഇടം പിടിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഐരാവതേശ്വര ക്ഷേത്രം&lt;/p&gt;&lt;p&gt;&lt;strong&gt;ഐരാവതേശ്വര ക്ഷേത്രം&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രസിദ്ധമായ മൂന്ന് ചോള മഹാക്ഷേത്രങ്ങളില്&zwj; ഒന്നാണ് ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം. യുനസ്&zwnj;കോയുടെ ലോക പൈതൃക പട്ടികയില്&zwj; ഇടംപിടിച്ച ക്ഷേത്രം. കല്ലില്&zwj; കൊത്തിയ കവിത എന്ന് സംശയമില്ലാതെ വിളിക്കാം ഈ മഹാക്ഷേത്രത്തെ കൊത്തുപണികളുടെ ശില്&zwj;പ്പചാരുതയാണ് നമ്മളെ മറ്റൊരു ലോകത്തെത്തിക്കുക. കണ്ടാലും കണ്ടാലും മതിവരാത്ത ശില്&zwj;പ്പങ്ങള്&zwj;. കാറ്റും വെളിച്ചവും ചേര്&zwj;ന്ന് ഒരുക്കുന്ന മാന്ത്രികമായ അന്തരീക്ഷം.&lt;/p&gt;&lt;p&gt;ഇവിടെയും ശിവന്&zwj; തന്നെ പ്രതിഷ്ഠ. മറ്റനേകം ഉപപ്രതിഷ്ഠകളും. ഐരാവതേശ്വരന്&zwj;' എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. പുരാണങ്ങളില്&zwj; പരാമര്&zwj;ശിക്കുന്ന വെളുത്ത നിറത്തിലുള്ള ആനയാണ് ഐരാവതം. ദുര്&zwj;വാസാവിന്റെ ശാപം കാരണം ഐരാവതത്തിന് വെളുപ്പ് നിറം നഷ്ടപ്പെട്ടു. നിറം തിരിച്ചുകിട്ടാന്&zwj; ഐരാവതം ശിവനെ തപസ്സു ചെയ്തു. ശിവന്റെ നിര്&zwj;ദ്ദേശപ്രകാരം ഇവിടുത്തെ കുളത്തില്&zwj; ഇറങ്ങിയ ഐരാവതത്തിന് നിറം തിരികെക്കിട്ടി എന്നാണ് കഥ. ശരീരം മുഴുവന്&zwj; ചുട്ടുപൊള്ളട്ടെ' എന്ന മുനിശാപത്തില്&zwj; നിന്ന് മുക്തി ലഭിക്കാന്&zwj; മരണത്തിന്റെ ദേവനായ യമനും ഇവിടെ വച്ച് ശിവനെ തപസ്സു ചെയ്തിരുന്നതായാണ് ഐതിഹ്യം. കുളത്തില്&zwj; കുളിച്ചു കയറിയ യമദേവന് ശാപമോക്ഷം ലഭിച്ചുവെന്നാണ് വിശ്വാസം. ഈ കുളത്തെ യമതീര്&zwj;ത്ഥം എന്നും വിളിക്കാറുണ്ട്. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണ്് പെരിയ നായകി അമ്മന്&zwj; കോവില്&zwj;. പാര്&zwj;വ്വതി ദേവിയാണ് പ്രതിഷ്ഠ. ഐരാവതേശ്വര ക്ഷേത്രത്തില്&zwj; നിന്ന് ഒറ്റപ്പെട്ടാണ് അതിന്റെ നില്&zwj;പ്പ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഗംഗൈ കൊണ്ട ചോളപുരവും ക്ഷേത്രവും&lt;/strong&gt;&lt;/p&gt;&lt;p&gt;പാല വംശത്തെ തോല്&zwj;പ്പിച്ച് ഗംഗ വരെ കീഴടക്കിയ രാജേന്ദ്ര ചോളന്&zwj; ഒന്നാമന്&zwj; നിര്&zwj;മ്മിച്ചതാണ് ഗംഗൈ കൊണ്ട ചോളപുരവും ക്ഷേത്രവും. ശിവനും പാര്&zwj;വതിയും ചേര്&zwj;ന്ന് കിരീടധാരണം നടത്തുന്ന രാജേന്ദ്ര ചോളന്റെ ശില്പം അതിമനോഹരം. മൂവര്&zwj;ക്കും മൂന്ന് നിറങ്ങള്&zwj;. മൂവരുടെയും ഭാവങ്ങളും വിഭിന്നം, ആകര്&zwj;ഷകം, കൃത്യും. കലയ്ക്ക് ഇത്രയും പൂര്&zwj;ണ്ണത കൈവരിയ്ക്കുവാനാകുമോ എന്നുതോന്നും. അവിടെ പൊരി വെയിലത്തിരുന്ന് ഒരു ചിത്രകാരന്&zwj; ആ ശില്പം പകര്&zwj;ത്താന്&zwj; ശ്രമിയ്ക്കുന്നത് കണ്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;തമിഴ് തെരുവുരാത്രികള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രഭാതവും രാത്രിയുമാണ് ഒരു സ്ഥലത്തിന്റെ ചലനങ്ങളെ അടയാളപ്പെടുത്തുക. &amp;nbsp;നിത്യജീവിതപ്പെരുക്കങ്ങളിലേക്കുള്ള ഇടതടവില്ലാത്ത പരംക്കംപാച്ചിലുകളുടേതാണ് തമിഴകത്തെ പ്രഭാതങ്ങള്&zwj;. ജീവിതത്തിലേക്കുള്ള തിരിച്ച് വരവുകളുടെ നിര്&zwj;ത്തിയും നീങ്ങിയും ഉള്ള വേഗതയാണ് രാത്രികള്&zwj;ക്ക്. സാമ്പ്രാണിയും പിച്ചിയും മുല്ലയും കനാകംബരവും കൊഴുന്നും മസാല കൂട്ടുകളും ചേരുന്ന രാമണങ്ങള്&zwj;. ശബ്ദഘോഷങ്ങള്&zwj;. ദ്രുതതാള നിബദ്ധം. ഒറ്റമുറികളിലെ റേഡിയോകളില്&zwj;നിന്നുണരുന്ന പഴന്തമിഴ് സിനിമാപ്പാട്ടുകള്&zwj;.&lt;/p&gt;&lt;p&gt;എല്ലാ തിരക്കുകള്&zwj;ക്കിടയിലും, ഒതുങ്ങിയൊതുങ്ങി ഒരാള്&zwj;ക്ക് നൂഴ്ന്ന് പോകാവുന്ന പഴുത് തമിഴിന്റെ വഴികളില്&zwj;, ആ ഭാഷയുടെ വഴക്കം പോലെ ഉണ്ട് താനും. തമിഴ് പേച്ചുകള്&zwj; കേട്ട്, മണങ്ങളില്&zwj; നിറഞ്ഞ്, പച്ചജീവിതത്തിന്റെ ചൂടുംചുരമുള്ള ഒരു തമിഴ് തെരുവുരാത്രി. രാവേറെ ചെന്നിട്ടും എന്തെന്ന് ആരും കണ്ണ് കൂര്&zwj;പ്പിക്കാത്ത നാട്.&lt;/p&gt;&lt;p&gt;പഞ്ചേന്ദ്രിയങ്ങളെയും അതിന്റെ ഉച്ചസ്ഥായിയില്&zwj; അനുഭവിപ്പിക്കാന്&zwj; തമിഴകത്തിനുള്ള മായാജാലം മറ്റേതെങ്കിലും നാടിനുണ്ടോ എന്ന് സംശയമാണ്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/travelogue-nataraja-temple-chidambaram-and-temples-in-kumbhakonam-by-baladevi-tp-articleshow-1iegfsl"/>
        </item>
        <item>
            <title><![CDATA[40 -ാം വയസ്സിലും ഒമ്പതുകാരന്റെ രൂപം, വെല്ലുവിളികളെ അഭിനയമികവ് കൊണ്ട് കീഴടക്കി ചൈനീസ് താരം]]></title>
            <link>https://www.asianetnews.com/web-specials-magazine/ageless-man-hou-xiang-winning-praises-for-his-acting-with-a-childhood-condition-that-halted-his-physical-growth-articleshow-oym2n7p</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/ageless-man-hou-xiang-winning-praises-for-his-acting-with-a-childhood-condition-that-halted-his-physical-growth-articleshow-oym2n7p</guid>
            <pubDate>Wed, 13 May 2026 16:45:56 +0530</pubDate>
            <description><![CDATA[&lt;p&gt;40 വയസ്സായിട്ടും ഒമ്പത് വയസ്സുകാരന്റെ രൂപം. എന്നാല്&zwj;, അഭിനയമികവ് കൊണ്ട് അഭിനന്ദനങ്ങളേറ്റു വാങ്ങി ചൈനീസ് നടൻ ഹൗ സിയാങ്ങ്. അഭിനയരംഗത്ത് ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റേതായ ഇടം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചിരിക്കയാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krgb3r9ar749pxmaet27sn6h,imgname-new-project---2026-05-13t150015.548-1778664988970.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രായം നാൽപ്പതിനോട് അടുക്കുമ്പോഴും രൂപം കൊണ്ടും ശബ്ദം കൊണ്ടും ഒമ്പത് വയസ്സുകാരനായി തുടരുന്ന ചൈനീസ് നടൻ ഹൗ സിയാങ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ശൈശവാവസ്ഥയിൽ വളർച്ച നിലച്ചുപോയ തന്റെ ശാരീരികാവസ്ഥയെ പരിമിതിയായല്ല, മറിച്ച് തന്റെ കരിയറിലെ കരുത്താക്കി മാറ്റിയിരിക്കുകയാണ് ഈ താരം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഹൗ സിയാങ്ങിന്റെ വിസ്മയിപ്പിക്കുന്ന ജീവിതകഥ വീണ്ടും പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ബെയ്ജിംഗ് സ്വദേശിയായ ഹൗ സിയാങ് മാസം തികയാതെ ജനിച്ച കുഞ്ഞായിരുന്നു. ഗർഭകാലത്ത് മാതാവിനുണ്ടായ കടുത്ത പോഷകാഹാരക്കുറവ് ഹൗവിന്റെ വളർച്ചയെ ബാധിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒമ്പത് വയസ്സായതോടെ അദ്ദേഹത്തിന്റെ ശാരീരിക വളർച്ചയും ശബ്ദ വികാസവും പൂർണ്ണമായും നിലച്ചു. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് കാണുന്നവർ ഹൗവിനെ ഒരു സ്കൂൾ വിദ്യാർത്ഥിയാണെന്ന് കരുതി വിശേഷങ്ങൾ ചോദിക്കുന്നത് പതിവാണ്.&lt;/p&gt;&lt;p&gt;തന്റെ ശാരീരികാവസ്ഥയെ ഒരു ശാപമായി കാണാതെ, അതിനെ തന്റെ അഭിനയ ജീവിതത്തിനുള്ള അവസരമായി ഹൗ മാറ്റി. 2005 -ൽ 'ഹോം വിത്ത് കിഡ്&zwnj;സ്' (Home with Kids) എന്ന ജനപ്രിയ പരമ്പരയിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് 19 വയസ്സായിരുന്നു പ്രായം. എന്നാൽ, രൂപം കൊണ്ട് ഒറ്റനോട്ടത്തിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയാണെന്നേ ആർക്കും തോന്നുമായിരുന്നുള്ളൂ. സ്റ്റെപ്പ് ഫാദർ (Stepfather), ചുവാങ് ഗ്വാങ്&zwnj;ഡോംഗ് (Chuang Guandong), ടണൽ വാർഫെയർ (Tunnel Warfare) തുടങ്ങിയ പ്രശസ്ത ചൈനീസ് ഡ്രാമകളിൽ ഹൗ സിയാങ് മികച്ച പ്രകടനം കാഴ്ചവെച്ചു. കുട്ടികളുടെ വേഷം ചെയ്യുമ്പോഴും ഒരു മുതിർന്ന നടന്റെ പക്വതയും വൈകാരികമായ ആഴവും പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നു എന്നതാണ് ഹൗവിനെ സംവിധായകരുടെ പ്രിയങ്കരനാക്കുന്നത്.&lt;/p&gt;&lt;p&gt;&quot;എന്റെ രൂപം കാരണം എനിക്ക് ലഭിക്കുന്ന വേഷങ്ങളിൽ പരിമിതികളുണ്ടാകാം. പക്ഷേ ലഭിക്കുന്ന ഓരോ വേഷവും അതിന്റെ പൂർണ്ണതയിൽ എത്തിക്കുക എന്നതാണ് ഒരു നടനെന്ന നിലയിൽ എന്റെ ലക്ഷ്യം. അതിലാണ് എന്റെ വിജയം&quot; ഹൗ സിയാങ് പറയുന്നു. ശാരീരിക വെല്ലുവിളികളോട് പൊരുതി മുന്നേറുന്ന ഹൗ സിയാങ്ങിന്റെ നിശ്ചയദാർഢ്യത്തെയും ആത്മാർത്ഥതയെയും അഭിനന്ദിക്കുകയാണ് ചൈനയിലെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സിനിമാ പ്രേമികൾ. 'പ്രായമാകാത്ത മനുഷ്യൻ' (Ageless man) എന്നാണ് ഓൺലൈൻ ലോകം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/ageless-man-hou-xiang-winning-praises-for-his-acting-with-a-childhood-condition-that-halted-his-physical-growth-articleshow-oym2n7p"/>
        </item>
        <item>
            <title><![CDATA['നമ്മൾക്ക് നാം തന്നെയല്ലേ...'; പൊന്നാങ്ങളമാരുടെ സര്‍പ്രൈസ്, പൊട്ടിക്കരഞ്ഞ് പെങ്ങൾ, ഹൃദയം നിറയ്ക്കുന്ന വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/brothers-surprise-gift-to-sister-a-new-home-emotional-video-articleshow-y24zdh4</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/brothers-surprise-gift-to-sister-a-new-home-emotional-video-articleshow-y24zdh4</guid>
            <pubDate>Wed, 13 May 2026 15:32:01 +0530</pubDate>
            <description><![CDATA[&lt;p&gt;തങ്ങളുടെ ഏക സഹോദരിക്ക് ലുധിയാനയിലെ രണ്ട് സഹോദരങ്ങളുടെ സര്&zwj;പ്രൈസ് സമ്മാനം. അച്ഛന്റെ മരണശേഷം കുടുംബത്തിന് താങ്ങായ സഹോദരിക്കുള്ള സ്നേഹസമ്മാനം കൂടിയാണിത്. സഹോദരങ്ങളെ കെട്ടിപ്പിടിച്ച് കരയുന്ന സഹോദരിയുടെ ഹൃദയം തൊടുന്ന വീഡിയോ കാണാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krgc6b5bytt4zm21bjhvyw15,imgname-new-project---2026-05-13t152446.745-1778666122411.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള ഈ സഹോദരങ്ങളുടെ സ്നേഹപ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കുകയാണ്. തങ്ങളുടെ ഏക സഹോദരിക്ക് സർപ്രൈസായി 50 ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമ്മിച്ച് നൽകിയിരിക്കുകയാണ് രണ്ട് സഹോദരങ്ങൾ. അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം കണ്ട് വികാരാധീനയായി സഹോദരങ്ങളെ കെട്ടിപ്പിടിച്ചു കരയുന്ന സഹോദരിയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.&lt;/p&gt;&lt;p&gt;അമർ ദേവ്ഗൺ, ദേവ് ദേവ്ഗൺ എന്നീ സഹോദരങ്ങൾ കഴിഞ്ഞ അഞ്ച് വർഷമായി ഈ സ്വപ്ന പദ്ധതിയുടെ പിന്നാലെയായിരുന്നു. ഇതൊരു വെറും വീടല്ലെന്നും, തങ്ങളുടെ സഹോദരി എപ്പോഴും സുരക്ഷിതയായും കുടുംബത്തോട് ചേർന്നും ഇരിക്കണമെന്ന് ആഗ്രഹിച്ചാണ് ഇങ്ങനെയൊരു സമ്മാനം ഒരുക്കിയതെന്നും അവർ പറയുന്നു. 2007-ൽ അച്ഛന്റെ മരണശേഷം തളർന്നുപോയ കുടുംബത്തെ താങ്ങിനിർത്താൻ സഹോദരി മൻപ്രീത് കൗർ ബിർദി നൽകിയ പിന്തുണയ്ക്കുള്ള നന്ദിസൂചകമായാണ് ഈ വീട് സഹോദരങ്ങൾ നിർമ്മിച്ച് നൽകിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഒരു മതപരമായ ചടങ്ങിന് ശേഷം നടന്ന കുടുംബസംഗമത്തിനിടെയാണ് സഹോദരങ്ങൾ ഈ സർപ്രൈസ് വെളിപ്പെടുത്തിയത്. ലുധിയാനയിലെ കോട്ട് മംഗൾ സിംഗ് ഏരിയയിലുള്ള വീടിന് മുന്നിലേക്ക് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ബന്ധുക്കൾ മൻപ്രീതിനെ കൂട്ടിക്കൊണ്ടുപോയി. വീടിന് മുന്നിലെ നെയിംപ്ലേറ്റിൽ മൻപ്രീതിന്റെ പേര് തെളിഞ്ഞതോടെ അവൾ വികാരഭരിതയായി. സഹോദരങ്ങളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ മൻപ്രീതിന്റെ ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ പോലും കണ്ണ് നിറയിക്കുന്നതായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Amarpal Singh (@amar_devgan_)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lsquo;എന്റെ സഹോദരിക്ക് വേണ്ടി ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും അവളുടെ പാദങ്ങളിൽ കൊണ്ടുവെക്കാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കില്&zwj; എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ ഒരുപാട് സ്നേഹിക്കുന്നു സഹോദരി&rsquo; എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്&zwj; കുറിച്ചിരിക്കുന്നത്. സഹോദരസ്നേഹം കാണിക്കുന്ന മനോഹരമായ ഈ വീഡിയോ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിക്കഴിഞ്ഞു. 'ലോകത്തിലെ ഏറ്റവും മനോഹരമായ വീഡിയോ', 'മനസ്സ് നിറഞ്ഞുപോയി' എന്നിങ്ങനെ നൂറുകണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. കുടുംബമൂല്യങ്ങളുടെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സഹോദരങ്ങളെന്ന് നെറ്റിസൺസ് പുകഴ്ത്തുന്നു. വരുന്ന ജൂൺ 13 -ന്, മൻപ്രീതിന്റെ ജന്മദിനത്തിൽ തന്നെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങും നടത്താനാണ് ഈ കുടുംബം തീരുമാനിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/brothers-surprise-gift-to-sister-a-new-home-emotional-video-articleshow-y24zdh4"/>
        </item>
        <item>
            <title><![CDATA['ഗെയിം ഓഫ് ത്രോൺസി'ലെ കണ്ണീർ മായ്ക്കാൻ AI; നെഡ് സ്റ്റാർക്കും ബ്രാനും ഇനി സുരക്ഷിതം, വൈറലായി വീഡിയോ!]]></title>
            <link>https://www.asianetnews.com/video-cafe-magazine/its-healing-man-using-ai-to-fix-game-of-thrones-watch-video-articleshow-r9cwrua</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/its-healing-man-using-ai-to-fix-game-of-thrones-watch-video-articleshow-r9cwrua</guid>
            <pubDate>Wed, 13 May 2026 14:59:59 +0530</pubDate>
            <description><![CDATA[&lt;p&gt;ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 'ഗെയിം ഓഫ് ത്രോൺസി'ലെ ദുരന്ത നിമിഷങ്ങൾ തിരുത്തിയെഴുതുന്ന വീഡിയോ പങ്കുവച്ച് കണ്ടന്റ് ക്രിയേറ്ററായ ഹകം കിക്കി. ഏറ്റെടുത്ത് ആരാധകര്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krgacmkd1ra3nn5bfp3jy7jw,imgname-new-project---2026-05-13t144338.796-1778664231533.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എട്ടു വർഷം നീണ്ടുനിന്ന ഗെയിം ഓഫ് ത്രോൺസ് (GoT) പരമ്പരയിൽ തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ ദാരുണമായി കൊല്ലപ്പെടുന്നത് കണ്ട് വിങ്ങിപ്പൊട്ടിയ ആരാധകർക്ക് ആശ്വാസമായി ഒരു എഐ (AI) വീഡിയോ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വെസ്റ്ററോസിന്റെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് പ്രമുഖ കണ്ടന്റ് ക്രിയേറ്ററായ ഹകം കിക്കി. ഷോയിലെ ഏറ്റവും ക്രൂരവും വേദനാജനകവുമായ രംഗങ്ങളിൽ നേരിട്ട് ഇടപെട്ട് 'നല്ലവരായ' കഥാപാത്രങ്ങളെ രക്ഷിക്കുന്ന രീതിയിലാണ് കിക്കി ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 'ഗെയിം ഓഫ് ത്രോൺസിലെ പ്രശ്നങ്ങൾ ഞാൻ പരിഹരിച്ചു' എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകമാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.&lt;/p&gt;&lt;p&gt;രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ആധുനിക വസ്ത്രധാരണത്തോടെ കഥാപരിസരങ്ങളിലേക്ക് കടന്നുചെല്ലുന്ന കിക്കി ആരാധകരുടെ ഹൃദയം തകർത്ത പല നിമിഷങ്ങളും മാറ്റിമറിക്കുന്നു. വിന്റർഫെൽ ഗോപുരത്തിന് മുകളിൽ നിന്നും വീഴുന്ന ബ്രാൻ സ്റ്റാർക്കിനെ താഴെ വീഴാതെ പിടിച്ചുനിർത്തുന്നതിലൂടെ അവന് സംഭവിക്കുന്ന അപകടം ഒഴിവാക്കുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് നെഡ് സ്റ്റാർക്കിനെ വാളിന് മുന്നിൽ നിന്നും മാറ്റുന്നു. ആരാധകർ വെറുക്കുന്ന ജോഫ്രി ബറാത്തിയോണിനെ തല്ലുന്നതും, 'ദി മൗണ്ടൻ' ഗ്രിഗർ ക്ലീഗെയ്&zwnj;നെ നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയിലുണ്ട്. തകർന്നുപോയ ഒബെറിൻ മാർട്ടലിനെ ആലിംഗനം ചെയ്യുന്നതിലൂടെ ആ ദുരന്ത രംഗത്തിനും കിക്കി അറുതി വരുത്തുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Hakam Kiki | حكم القيقي (@advkiki)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;65 ലക്ഷത്തിലധികം കാഴ്ചക്കാരുമായി കുതിക്കുന്ന വീഡിയോയ്ക്ക് താഴെ വികാരാധീനമായ കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തുന്നത്. 'എന്റെ ഉള്ളിലെ ഉണങ്ങാത്ത ഒരു മുറിവാണ് നിങ്ങൾ സുഖപ്പെടുത്തിയത്' എന്ന് ഒരു ആരാധകൻ കുറിച്ചു. മുമ്പും പല ക്രിയേറ്റർമാരും എഐ ഉപയോഗിച്ച് ദൃശ്യങ്ങൾ പുനർനിർമ്മിച്ചിട്ടുണ്ടെങ്കിലും, ഒറിജിനൽ അഭിനേതാക്കളുടെ പ്രകടനം നിലനിർത്തിക്കൊണ്ട് കിക്കി നടത്തിയ എഡിറ്റിംഗ് അത്ഭുതപ്പെടുത്തുന്ന സ്വാഭാവികതയാണ് നൽകുന്നത്. ആരാധകർ ആഗ്രഹിച്ച ഒരു ബദൽ ലോകം എഐയിലൂടെ സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ ക്രിയേറ്റർ.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/its-healing-man-using-ai-to-fix-game-of-thrones-watch-video-articleshow-r9cwrua"/>
        </item>
        <item>
            <title><![CDATA[ഇത് ശിക്ഷയോ, കൊടുംക്രൂരതയോ? കുട്ടികളുടെ മുതുകിൽ 2.5 കിലോ ഗ്രാം ഭാരമുള്ള പാവകളെ കെട്ടിവച്ച് സ്കൂൾ, വിചിത്രമായ കാരണം ഇങ്ങനെ]]></title>
            <link>https://www.asianetnews.com/web-specials-magazine/to-learn-parenting-struggle-this-chinese-school-makes-teens-carry-baby-dolls-articleshow-mu9228z</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/to-learn-parenting-struggle-this-chinese-school-makes-teens-carry-baby-dolls-articleshow-mu9228z</guid>
            <pubDate>Wed, 13 May 2026 14:29:26 +0530</pubDate>
            <description><![CDATA[&lt;p&gt;മാതാപിതാക്കൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബോധ്യപ്പെടുത്താനായി ചൈനയിലെ ഒരു സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് ചുമപ്പിച്ചത് 2.5 കിലോ ഭാരമുള്ള പാവകളെ. ക്ലാസിലിരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഒരു കുഞ്ഞിനെയെന്നപോലെ ഈ പാവകളെ പരിപാലിക്കണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krg8y46xa4p0sjge3cddf808,imgname-new-project---2026-05-13t142522.580-1778662707421.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാതാപിതാക്കൾ കുട്ടികളെ വളർത്താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബോധ്യപ്പെടുത്തുന്നതിനായി ചൈനയിലെ ഒരു സ്കൂൾ നടപ്പിലാക്കിയ വിചിത്രമായ ശിക്ഷാരീതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കിഴക്കൻ ചൈനയിലെ സുഷൗവിലുള്ള 'യുവാൻഷോങ് സ്പെഷ്യൽ എഡ്യൂക്കേഷൻ സ്കൂളാ'ണ് തങ്ങളുടെ വിദ്യാർത്ഥികളെക്കൊണ്ട് ദിവസം മുഴുവൻ ഭാരമേറിയ പാവകളെ എടുപ്പിച്ചത്. നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള കൗമാരക്കാരെ തിരുത്തിയെടുക്കാനായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. പഠനത്തിൽ താല്പര്യമില്ലാത്തവർ, ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടവർ, ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തവർ തുടങ്ങിയ വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.&lt;/p&gt;&lt;p&gt;ക്ലാസിലിരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കുട്ടികൾ പാവകളെ മുതുകിൽ കെട്ടിവെക്കണം. ഏകദേശം 2.5 കിലോ ഗ്രാം ഭാരമുള്ള പാവകളെയാണ് ഇവർക്ക് നൽകുന്നത്. വെറുതെ ചുമക്കുക മാത്രമല്ല, ഒരു യഥാർത്ഥ കുഞ്ഞിനെ എന്നപോലെ പാവയുടെ ഉറക്കവും മറ്റ് കാര്യങ്ങളും ഒരു ആഴ്ച മുഴുവൻ വിദ്യാർത്ഥികൾ നോക്കണം. കുഞ്ഞുങ്ങളെ വയറ്റിൽ ചുമക്കുന്ന അമ്മമാരുടെ പ്രയാസം മനസ്സിലാക്കാൻ, പാവയെ കെട്ടിവെച്ച് മുട്ടുകുത്തി നടക്കാനും കുട്ടികളെ നിർബന്ധിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;'ഇത്തരത്തിൽ ഒരു കിലോമീറ്റർ നടന്നപ്പോഴേക്കും എന്റെ കാലുകൾ മരവിച്ചു. മാതാപിതാക്കൾ എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് ഇപ്പോൾ മനസ്സിലാകുന്നു' എന്ന് വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി പ്രതികരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;കുട്ടികളിൽ മാതാപിതാക്കളോട് നന്ദിയും ബഹുമാനവും വളർത്താനാണ് ഈ പ്രായോഗിക പരിശീലനമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡു പറഞ്ഞു. ചില മാതാപിതാക്കൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. എന്നാൽ, ഇതിനെതിരെ പരിഹാസവും ഉയരുന്നുണ്ട്. പാവകൾ യഥാർത്ഥ കുഞ്ഞുങ്ങളെപ്പോലെ കരയുകയോ വാശിപിടിക്കുകയോ ചെയ്യാത്തതിനാൽ ഈ രീതി തികച്ചും അപ്രായോഗികമാണെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു. ഇത്തരം കഠിനമായ രീതികൾ കുട്ടികളിൽ ഭാവിയിൽ മാതാപിതാക്കളാകുന്നതിനോട് വിരക്തിയുണ്ടാക്കാൻ കാരണമാകുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;ചൈനയിലെ ഇത്തരം സ്കൂളുകൾ വൻതുകയാണ് ഫീസായി ഈടാക്കുന്നത്. പ്രതിമാസം 8,000 മുതൽ 20,000 യുവാൻ വരെ (ഏകദേശം 90,000 മുതൽ 2.3 ലക്ഷം ഇന്ത്യൻ രൂപ വരെ) ഇത്തരം സ്ഥാപനങ്ങൾ ഈടാക്കാറുണ്ട്. സ്കൂളുകളിലെ ഇത്തരം രീതികൾ പലപ്പോഴും മനുഷ്യാവകാശ ലംഘനമാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/to-learn-parenting-struggle-this-chinese-school-makes-teens-carry-baby-dolls-articleshow-mu9228z"/>
        </item>
        <item>
            <title><![CDATA[ഹോ, എന്തൊരു ബഹളം; വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക്, 'റിവേഴ്സ് കൾച്ചർ ഷോക്കി'ൽ യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/heat-honking-and-chaos-indian-woman-shares-reverse-culture-shock-after-returning-from-finland-articleshow-fcbhggv</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/heat-honking-and-chaos-indian-woman-shares-reverse-culture-shock-after-returning-from-finland-articleshow-fcbhggv</guid>
            <pubDate>Wed, 13 May 2026 14:03:51 +0530</pubDate>
            <description><![CDATA[&lt;p&gt;വർഷങ്ങളോളം ഫിൻലൻഡിൽ താമസിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ആയുഷി നഗ്&zwnj;വംശി എന്ന യുവതി തനിക്കുണ്ടായ 'റിവേഴ്സ് കൾച്ചർ ഷോക്കി'നെ കുറിച്ച് തുറന്നുപറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; ശ്രദ്ധിക്കപ്പെടുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krg5ft9rpsze7ateya6p4tek,imgname-new-project---2026-05-13t132630.784-1778659092792.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിദേശരാജ്യങ്ങളെ അപേക്ഷിച്ച് പല വ്യത്യാസങ്ങളും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇതിൽ പ്രധാനമാണ് ഇന്ത്യയിലെ ബഹളങ്ങൾ. മൊത്തത്തിൽ ബഹളം നിറഞ്ഞ ഒരു അന്തരീക്ഷമാണ് പലയിടങ്ങളിലും. കുറേയേറെ വർഷങ്ങൾ ശാന്തമായ ജീവിതരീതിയുള്ള വിദേശനാടുകളിൽ താമസിച്ച് ഇന്ത്യയിലേക്ക് വരുന്ന പലരിലും ഇത് വലിയ പ്രശ്നമുണ്ടാക്കാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഈ യുവതിക്കും ഉണ്ടായിരിക്കുന്നത്. വർഷങ്ങളോളം ഫിൻലൻഡിൽ താമസിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ആയുഷി നഗ്&zwnj;വംശി എന്ന യുവതിയാണ് ഈ 'റിവേഴ്സ് കൾച്ചർ ഷോക്കി'നെ കുറിച്ച് തുറന്ന് പറയുന്നത്.&lt;/p&gt;&lt;p&gt;ഇന്ത്യയിലെ കഠിനമായ ചൂടും റോഡുകളിലെ ഹോൺ അടിയും ജനത്തിരക്കും കണ്ട് അന്തംവിട്ടിരിക്കുന്ന ആയുഷിയെ വീഡിയോയിൽ കാണാം. 'നിങ്ങൾ ഫിൻലൻഡിൽ വളരെക്കാലം താമസിച്ചു, ഇന്ത്യ എത്രത്തോളം തീവ്രമാണെന്ന് നിങ്ങൾ മറന്നുപോയിരിക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ചൂടും ഹോൺ അടിയും സാഹചര്യങ്ങളും താൻ മറന്നുപോയെന്ന് ആയുഷി പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by ayushi nagwanshi (@ayushi_nagwanshi)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;തന്റെ ശരീരം ഇപ്പോഴും ഫിൻലൻഡിലെ തണുപ്പിനോടും അവിടുത്തെ നിശബ്ദതയോടും പൊരുത്തപ്പെട്ടാണ് ഇരിക്കുന്നതെന്നും യുവതി പറഞ്ഞു. ഓരോ ചെറിയ ബുദ്ധിമുട്ട് നേരിടുമ്പോഴും, 'ഇവർക്ക് ഇന്ത്യയിലേക്ക് തന്നെ വരണമായിരുന്നല്ലോ' എന്ന് സ്വന്തം മനസ്സ് ചോദിക്കുന്നതായിട്ടാണ് തമാശയായി ആയുഷി പറയുന്നത്. നിരവധി പ്രവാസികളാണ് ആയുഷിയുടെ വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;'യൂറോപ്പിലെ താമസത്തിന് ശേഷം ഇന്ത്യയിലെ ഹോൺ അടി കേൾക്കുമ്പോൾ ഒരു മ്യൂസിക് കൺസേർട്ട് പോലെ തോന്നും' എന്നായിരുന്നു ഒരാളുടെ കമന്റ്. 'നാട്ടിലില്ലാത്തപ്പോൾ നമ്മൾ ഇന്ത്യയെ മിസ്സ് ചെയ്യും, തിരികെ എത്തുമ്പോൾ എന്തിനാണ് പോയതെന്ന് ഇന്ത്യ നമ്മളെ ഓർമ്മിപ്പിക്കും' എന്നും ആളുകൾ കമന്റ് നൽകി. അതേസമയം, 'ചൂടും ചായയും ബഹളവുമുള്ള നാട്ടിലേക്ക് സ്വാഗതം' എന്നും ആളുകൾ കമന്റ് നൽകുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/heat-honking-and-chaos-indian-woman-shares-reverse-culture-shock-after-returning-from-finland-articleshow-fcbhggv"/>
        </item>
        <item>
            <title><![CDATA[അയ്യോ, വിവാഹച്ചടങ്ങിനിടെ ഹോമത്തിനുള്ള വിറകില്ല, അവസാന നിമിഷം പരിഭ്രാന്തി, രക്ഷകരായി സ്വി​ഗി ഇൻസ്റ്റാമാർട്ട്]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-swiggy-instamart-emergency-wedding-delivery-firewood-for-the-havan-articleshow-g157u00</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-swiggy-instamart-emergency-wedding-delivery-firewood-for-the-havan-articleshow-g157u00</guid>
            <pubDate>Wed, 13 May 2026 13:22:15 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാഹച്ചടങ്ങിനിടെ ഹോമത്തിന് ആവശ്യമായ വിറകില്ല. ഉടനടി എത്തിച്ച് സ്വി​ഗി ഇൻസ്റ്റാമാർട്ട്. വൈറലായി യുവതി ഷെയര്&zwj; ചെയ്തിരിക്കുന്ന വീഡിയോ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krg4epph9aay1aza0s7qs2ts,imgname-new-project---2026-05-13t130704.361-1778658007761.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിവാഹ ചടങ്ങുകൾക്കിടയിൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുവില്ലെന്ന് വന്നാൽ എന്ത് ചെയ്യും? പലപ്പോഴും പല വിവാഹവേദികളിലും ഇത്തരം മറവികൾ വെപ്രാളത്തിനിടയിൽ സംഭവിച്ചു പോകാറുണ്ട്. എന്നാൽ, ഇന്ന് അതിനൊക്കെ വഴിയുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവാഹച്ചടങ്ങിനിടെ അത്യാവശ്യമായി വേണ്ടിവന്ന ഒരു സാധനം മിനിറ്റുകൾക്കുള്ളിൽ എത്തിച്ച് സോഷ്യൽ മീഡിയയുടെ കൈയടി നേടിയിരിക്കുന്നത് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടാണ്. സുപ്രിയ മട്ടപ്പള്ളി എന്ന യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഹിന്ദു വിവാഹങ്ങളിൽ പല സ്ഥലങ്ങളിലും വളരെ പ്രധാനപ്പെട്ട ചടങ്ങാണ് ഹോമം. ​ഹോമം നടത്താൻ നോക്കുമ്പോൾ വിറകില്ലെങ്കിൽ എന്ത് ചെയ്യും? അത്തരം സാഹചര്യത്തിലാണ് ഇവിടെ ഇൻസ്റ്റാമാർട്ട് തുണയായി മാറിയത്.&lt;/p&gt;&lt;p&gt;'എമർജൻസി വെഡ്ഡിങ് ഡെലിവറി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'വിവാഹം 10 മിനിറ്റ് ഡെലിവറിയെ ആശ്രയിച്ചിരിക്കുന്നു' എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്. വിവാഹചടങ്ങുകൾക്കിടയിൽ ഒരു യുവതി വേ​ഗത്തിൽ ചെന്ന് ഡെലിവറി ബോയിയുടെ അടുത്ത് നിന്നും വിറക് വാങ്ങുന്നതും അത് വാങ്ങി തിരികെ പൂജാരിക്കരികിലേക്ക് ചെല്ലുന്നതും അത് നൽകുന്നതും കാണാം. എന്തായാലും, വീഡിയോ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ ശ്രദ്ധയിലും പെട്ടു. അവർ, രസകരമായ കമന്റും നൽകിയിട്ടുണ്ട്. 'ഇനി വേറെന്തെങ്കിലും വേണോ? ഇപ്പോൾ തന്നെ എത്തിച്ചുതരാം' എന്നായിരുന്നു കമന്റ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Supriya Mattapalli (@diamond_clouds_.__)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇതാണ് യഥാർത്ഥ ഇന്ത്യൻ ജുഗാഡ്' എന്ന് ആളുകൾ കമന്റ് നൽകി. 'ഹോമത്തിനുള്ള സാധനങ്ങൾ വരെ ക്വിക്ക് കൊമേഴ്&zwnj;സ് വഴി എത്തുന്നത് ഇന്ത്യയിൽ മാത്രമായിരിക്കും' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. എന്തായാലും, ഇത്തരത്തിലുള്ള അതിവേ​ഗ ഡെലിവറി ഇങ്ങനെ പെട്ടുപോകുന്ന സാഹചര്യങ്ങളിൽ വലിയ ആശ്വാസം തന്നെയാണ് അല്ലേ?&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-swiggy-instamart-emergency-wedding-delivery-firewood-for-the-havan-articleshow-g157u00"/>
        </item>
        <item>
            <title><![CDATA[145 വർഷത്തിനിടെ ആദ്യമായി വനിതാ പ്രിൻസിപ്പൽ, ചരിത്രം തിരുത്തി സെന്റ് സ്റ്റീഫൻസ്, ആരാണ് പ്രൊഫസർ സൂസൻ ഏലിയാസ്?]]></title>
            <link>https://www.asianetnews.com/web-specials-magazine/professor-susan-elias-first-woman-principal-in-st-stephens-colleges-145-year-history-articleshow-2snnrvz</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/professor-susan-elias-first-woman-principal-in-st-stephens-colleges-145-year-history-articleshow-2snnrvz</guid>
            <pubDate>Wed, 13 May 2026 12:42:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഡെൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രിൻസിപ്പല്&zwj;. പ്രൊഫസർ സൂസൻ ഏലിയാസാണ് കോളേജിന്റെ 14-ാമത് പ്രിൻസിപ്പലായി നിയമിക്കപ്പെടുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krg2pak0xfnnjdtyjr8sntn6,imgname-new-project---2026-05-13t123706.305-1778656160352.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെൽഹി സർവ്വകലാശാലയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ കലാലയങ്ങളിൽ ഒന്നാണ് സെന്റ് സ്റ്റീഫൻസ് കോളേജ്. ഇപ്പോഴിതാ, കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രിൻസിപ്പൽ ചുമതലയേൽക്കുന്നതാണ് വാർത്തയാവുന്നത്. പ്രൊഫസർ സൂസൻ ഏലിയാസിനെയാണ് കോളേജിന്റെ 14 -ാമത് പ്രിൻസിപ്പലായി നിയമിച്ചിരിക്കുന്നത്. 2026 ജൂൺ 1 മുതലാണ് ആദ്യ വനിതാ പ്രിൻസിപ്പൽ ചാർജ്ജെടുക്കുക. കോളേജ് സുപ്രീം കൗൺസിൽ ചെയർമാനും ഡൽഹി ബിഷപ്പുമായ റൈറ്റ് റവ. ഡോ. പോൾ സ്വരൂപാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 1881 -ൽ സ്ഥാപിതമായ കോളേജിന്റെ ചരിത്രത്തിലെ ആദ്യത്തെ 'ലേഡി പ്രിൻസിപ്പൽ' എന്ന വിശേഷണം ഇനി പ്രൊഫസർ സൂസൻ ഏലിയാസിന് സ്വന്തമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ആരാണ് പ്രൊഫസർ സൂസൻ ഏലിയാസ്?&lt;/strong&gt;&lt;/p&gt;&lt;p&gt;അക്കാദമിക്, ഗവേഷണ മേഖലകളിൽ 30 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ആളാണ് പ്രൊഫസർ സൂസൻ ഏലിയാസ്. ദക്ഷിണേന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലായിരുന്നു അവരുടെ കരിയറിലെ ഭൂരിഭാഗം വർഷങ്ങളും ചെലവഴിച്ചത്. ചണ്ഡീഗഡ് സർവ്വകലാശാലയുടെ (ഉത്തർപ്രദേശ്) റിസർച്ച് പ്രോ വൈസ് ചാൻസലറായും, ഹിന്ദുസ്ഥാൻ സർവ്വകലാശാലയിൽ റിസർച്ച് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ, ഡീൻ, ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ സുപ്രധാന തസ്തികകൾ വഹിച്ചു.&lt;/p&gt;&lt;p&gt;സെന്റ് സ്റ്റീഫൻസിലെ ഈ മാറ്റത്തെ സോഷ്യൽ മീഡിയ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. 'കോളേജിന്റെ അഭിമാന നിമിഷം' എന്നാണ് പലരും ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. കോളേജിലെ പൂർവ വിദ്യാർത്ഥികളടക്കം പലരും വലിയ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വിശേഷം പങ്കുവയ്ക്കുകയും കമന്റുകൾ നൽകുകയും ചെയ്യുന്നത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/professor-susan-elias-first-woman-principal-in-st-stephens-colleges-145-year-history-articleshow-2snnrvz"/>
        </item>
        <item>
            <title><![CDATA[വേറെ ആളെ നോക്കണം, ഈ തലമുറയെ അതിന് കിട്ടില്ല; പരസ്യമായി അപമാനിച്ച് ബോസ്, ജോലി രാജിവെച്ച് 26 -കാരി]]></title>
            <link>https://www.asianetnews.com/video-cafe-magazine/requesting-overtime-pay-26-year-old-resigned-after-boss-shouts-at-her-publicly-articleshow-nd8x6iv</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/requesting-overtime-pay-26-year-old-resigned-after-boss-shouts-at-her-publicly-articleshow-nd8x6iv</guid>
            <pubDate>Wed, 13 May 2026 12:16:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഓവർടൈം പേ ചോദിച്ചതിന് ബോസിന്&zwj;റെ വക പരസ്യമായി അപമാനം. പിന്നാലെ, ജോലി രാജിവെച്ച് 26 -കാരി. ആത്മാഭിമാനം പണയപ്പെടുത്തി ജോലി ചെയ്യാൻ പുതുതലമുറ തയ്യാറല്ലെന്നാണ് ധ്രുപദി എന്ന യുവതി പറയുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krg1asc0k31vmzykpkr3mz3a,imgname-new-project---2026-05-13t121147.546-1778654733696.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജോലിസ്ഥലങ്ങളിൽ വച്ച് കാലങ്ങളോളം എല്ലാതരം ചൂഷണങ്ങളും അനുഭവിക്കേണ്ടി വരുന്ന അനേകം പേരുണ്ട്. ജോലി നഷ്ടപ്പെടുമോ, നഷ്ടപ്പെട്ടാൽ ജീവിക്കാൻ എന്ത് ചെയ്യും, മറ്റൊരു ജോലി കിട്ടിയില്ലെങ്കിലോ തുടങ്ങിയ ആശങ്കകളാണ് പലരേയും ഈ അപമാനങ്ങളും ചൂഷണങ്ങളും സഹിക്കാൻ നിർബന്ധിതരാക്കുന്നത്. എന്നാൽ, ഇന്ന് പലരും ഇതിനെതിരെ പ്രതികരിക്കുന്നുണ്ട്. പ്രത്യേകിച്ചും പുതുതലമുറയിലുള്ളവർ. അതിനുവേണ്ടി ആ ജോലി ഉപേക്ഷിച്ച് പോകാനും പുതുവഴികൾ തേടാനും പലർക്കും മടിയില്ല. അതുപോലെ, ഒരു 26 -കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ സ്വദേശിനിയായ ധ്രുപദി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ മ്യൂസിക് എഡ്-ടെക് കമ്പനിയിലെ വോക്കൽ കോച്ചായിരുന്നു. തന്റെ മേലധികാരി മറ്റുള്ളവരുടെ മുന്നിൽ വെച്ച് തന്നെ ആക്ഷേപിച്ചതിനെ തുടർന്ന് അവൾ ജോലി രാജിവെക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ് ധ്രുപദി. തന്റെ ജോലി സമയത്തിന് പുറമെ ജോലി ചെയ്ത ഓവർ ടൈമിന് അർഹതപ്പെട്ട കൂലി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നമായത്. ബോസ് വളരെ മോശമായിട്ടാണ് ധ്രുപദിയോട് പ്രതികരിച്ചത്. 'ഇവിടെ എല്ലാവരും എന്റെ നിയമങ്ങളും നിബന്ധനകളും അനുസരിക്കേണ്ടി വരകും. നിങ്ങൾക്ക് അത് ഇഷ്ടപ്പെടുന്നില്ലായെങ്കിൽ നാളെത്തന്നെ ഇവിടെനിന്ന് പോകാം. അതെനിക്കൊരു പ്രശ്നമല്ല' എന്നാണ് ധ്രുപദിയുടെ ബോസ് പറഞ്ഞത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by VYLA | Dhrupadi (@vyla.world)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പിന്നാലെ, ധ്രുപദി മാന്യമായ രീതിയിൽ ഈ വിഷയം കമ്പനിയുടെ അകത്ത് തന്നെ ഉന്നയിക്കുകയും തന്റെ പരാതിയിൽ ഔദ്യോഗികമായി ഒരു ക്ഷമാപണം വേണ്ടതുണ്ട് എന്ന് പറയുകയും ചെയ്തു. എന്നാൽ, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായില്ല. പിന്നാലെ, ധ്രുപദി തന്റെ രാജി സമർപ്പിക്കുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ധ്രുപദി ഈ അനുഭവം പങ്കുവെച്ചത്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ താൻ തയ്യാറായിരുന്നു, എന്നാൽ, തന്റെ അന്തസ്സ് പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു ജോലിക്കും തന്നെ കിട്ടില്ല എന്നാണ് അവൾ പറയുന്നത്. ഇന്നത്തെ തലമുറ അതിന് തയ്യാറല്ലെന്നും ഇവിടെ ഒരു മാറ്റം വേണ്ടതുണ്ട് എന്നും അവൾ പറയുന്നു. ധ്രുപദിയെ അഭിനന്ദിച്ചുകൊണ്ടാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/requesting-overtime-pay-26-year-old-resigned-after-boss-shouts-at-her-publicly-articleshow-nd8x6iv"/>
        </item>
        <item>
            <title><![CDATA[കണ്ടാല്‍ സഹിക്കില്ല; ട്യൂഷന്‍ സെന്‍ററില്‍ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ, വൈറലായതോടെ പുതിയ വിശദീകരണം]]></title>
            <link>https://www.asianetnews.com/video-cafe-magazine/teacher-beating-student-in-class-shocking-video-viral-later-call-it-skit-articleshow-6z47er9</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/teacher-beating-student-in-class-shocking-video-viral-later-call-it-skit-articleshow-6z47er9</guid>
            <pubDate>Wed, 13 May 2026 11:48:08 +0530</pubDate>
            <description><![CDATA[&lt;p&gt;ഡെൽഹിയിലെ ട്യൂഷൻ സെന്ററിൽ ഒരു അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയാണ് സോഷ്യല്&zwj; മീഡിയയെ ഞെട്ടിക്കുന്നത്. വലിയ വിമര്&zwj;ശനം ഉയര്&zwj;ന്നതോടെ അധ്യാപകനും വിദ്യാര്&zwj;ത്ഥിയും വിശദീകരണവുമായി രംഗത്ത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krfzmsgqaqhb44xmbq238v52,imgname-new-project---2026-05-13t114032.851-1778652964375.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെൽഹിയിലെ ഒരു ട്യൂഷൻ സെന്ററിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. ഡെൽഹിയിലെ കൽക്കാജിയിലുള്ള 'സുമിത് അക്കാദമി' എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതത്രെ. സുമിത് സെഗാൾ എന്ന അധ്യാപകൻ വിദ്യാർത്ഥിയെ തറയിലിരുത്തി മർദ്ദിക്കുന്നതും ചീത്ത പറയുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്. സംഭവം വിവാദമായതോടെ, വിശദീകരണവുമായി അധ്യാപകനും മർദ്ദനമേറ്റ വിദ്യാർത്ഥിയും രംഗത്തെത്തി. വൈറലായ വീഡിയോ വെറും അഭിനയം മാത്രമാണെന്നാണ് ഇവരുടെ വാദം. പഴയകാലത്ത് അധ്യാപകർ കുട്ടികളെ എങ്ങനെയായിരുന്നു ശിക്ഷിച്ചിരുന്നത് എന്ന് കാണിക്കാനാണ് ഇങ്ങനെയൊരു വീഡിയോ എടുത്തതെന്നും ഇവർ അവകാശപ്പെടുന്നു.&lt;/p&gt;&lt;p&gt;&quot;സുമിത് സാർ വളരെ നല്ല വ്യക്തിയാണ്. പഴയകാലത്തെ അധ്യാപകരുടെ പെരുമാറ്റം അഭിനയിച്ചു കാണിക്കുകയായിരുന്നു ഞങ്ങൾ. ഇത് വ്യാജ വീഡിയോയാണ്, ആരും വിശ്വസിക്കരുത്&quot; എന്ന് വിദ്യാർത്ഥി പറയുന്നു. അധ്യാപകനായ സുമിത് സെഗാൾ പറയുന്നത്, &quot;കുട്ടിക്ക് ഒരു പരിക്കും പറ്റിയിട്ടില്ല. എന്റെ വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ എനിക്ക് കഴിയില്ല. അവരെല്ലാം സന്തോഷത്തോടെയാണ് ഇവിടെ പഠിക്കുന്നത്&quot; എന്നാണ്. അധ്യാപകനെ പിന്തുണച്ച് കുട്ടിയുടെ പിതാവും വീഡിയോയിൽ സംസാരിക്കുന്നത് കാണാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;जो शिक्षक इस प्रकार हि/सक हो जाते हैं उन्हें पढ़ाना आता ही नहीं.!Teaching is art ये सबके बस की बात नहींमैं खुद टीचर हूं बच्चों के साथ कभी ऐसा व्यवहार नहीं किया थोड़ी डाट डपट ठीक है लेकिन ये बहुत गलत&amp;nbsp;पता नहीं ऐसे लोग टीचर कैसे बन जाते है&amp;nbsp;ये frustrated इंसान है जो अपना&hellip; pic.twitter.com/vyftq0v453&lt;/p&gt;&lt;p&gt;&mdash; Rebellious 2.0️ (@RebelliousPari8) May 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;എന്നാൽ, ഇവർ മൂവരും വിശദീകരണവുമായി രം​ഗത്തെത്തിയെങ്കിലും സോഷ്യൽ മീഡിയ ഇതൊന്നും വിശ്വസിക്കാൻ തയ്യാറായിട്ടില്ല. മർദ്ദനമേറ്റ വിദ്യാർത്ഥിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയോ പണം നൽകിയോ ആയിരിക്കാം ഇത്തരമൊരു വിശദീകരണം നൽകിപ്പിച്ചതെന്നാണ് പലരും പറയുന്നത്. ഇത് അഭിനയമാണെങ്കിൽ പോലും, സഹപാഠികൾക്കിടയിൽ ഇത് വലിയ മാനസികാഘാതം ഉണ്ടാക്കില്ലേ എന്നും പലരും ചോദിക്കുന്നു. വീഡിയോ കണ്ട പലരും ഡെൽഹി പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് അധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/teacher-beating-student-in-class-shocking-video-viral-later-call-it-skit-articleshow-6z47er9"/>
        </item>
        <item>
            <title><![CDATA[വീണുകിടക്കുന്ന മാമ്പഴം എടുക്കാൻ വരട്ടെ, പണിയാണ്, 3.74 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും! സിംഗപ്പൂരിലെ നിയമം]]></title>
            <link>https://www.asianetnews.com/video-cafe-magazine/three-lakhs-fine-for-fallen-mango-indian-woman-warns-about-singapore-law-articleshow-7reyfgh</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/three-lakhs-fine-for-fallen-mango-indian-woman-warns-about-singapore-law-articleshow-7reyfgh</guid>
            <pubDate>Wed, 13 May 2026 10:55:43 +0530</pubDate>
            <description><![CDATA[&lt;p&gt;വഴിയരികില്&zwj; വീണു കിടക്കുന്ന മാങ്ങയെടുത്താല്&zwj; പണി കിട്ടുമോ? സിംഗപ്പൂരിലെ പൊതുവിടങ്ങളിലാണെങ്കില്&zwj; ചിലപ്പോള്&zwj; കിട്ടിയെന്ന് വരും. വെറും പണിയല്ല, ലക്ഷങ്ങളുടെ പണി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krfwk9kbcc3k3cj564yjxnsa,imgname-new-project---2026-05-13t105032.762-1778649769579.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വഴിയരികിൽ നല്ലൊരു മാങ്ങ കേടുപാടുകളൊന്നും ഇല്ലാതെ വീണു കിടക്കുന്നത് കണ്ടാൽ ആരായാലും എടുത്തുപോകും. അതിപ്പോൾ വലിയ തല പോകുന്ന കേസൊന്നും അല്ലല്ലോ. എന്നാൽ, എല്ലായിടത്തും ഇത് അങ്ങനെ ആയിക്കൊള്ളണം എന്നില്ല. ഉദാഹരണത്തിന് കർശനമായ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് സിം​ഗപ്പൂർ. സിം​ഗപ്പൂരിൽ വീണുകിടക്കുന്ന മാങ്ങ എടുത്താൽ വൻ തുകയാണ് പിഴ. സിംഗപ്പൂരിൽ താമസിക്കുന്ന പ്രിയങ്ക സിൻഹ എന്ന ഇന്ത്യൻ യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;റോഡരികിൽ നിൽക്കുന്ന നിറയെ മാങ്ങയുള്ള ഒരു മാവും താഴെ വീണുകിടക്കുന്ന മാമ്പഴങ്ങളുമാണ് പ്രിയങ്ക വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ, മാമ്പഴം കാണുമ്പോൾ വായിൽ വെള്ളമൂറിയിട്ട് കാര്യമില്ല. മാമ്പഴങ്ങളിൽ ഒന്ന് തൊട്ടാൽ പോലും 5,000 സിംഗപ്പൂർ ഡോളർ അതായത്, ഏകദേശം 3.74 ലക്ഷം ഇന്ത്യൻ രൂപ പിഴ ഒടുക്കേണ്ടി വരും എന്നാണ് പ്രിയങ്ക മുന്നറിയിപ്പ് നൽകുന്നത്. മരത്തിൽ നിന്ന് പറിച്ചാലും നിലത്തു വീണത് എടുത്താലും ശിക്ഷ ഒരുപോലെ തന്നെ.&lt;/p&gt;&lt;p&gt;എന്തായാലും, പ്രിയങ്ക വീഡിയോ പങ്കുവച്ചതോടെ ഇത് ശരിയാണോ, തെറ്റാണോ തുടങ്ങിയ ചർച്ചകൾ ഉയർന്നു കഴിഞ്ഞു. എന്തൊരു വിചിത്രമായ നിയമം, എന്തിനാണ് ഈ പഴങ്ങൾ പാഴാക്കി കളയുന്നത് തുടങ്ങിയ കമന്റുകളാണ് ആളുകൾ നൽകുന്നത്. അതേസമയം, ശരിക്കും സിം​ഗപ്പൂരിൽ ഇങ്ങനെ ഒരു നിയമമുണ്ടോ എന്നും ആളുകൾ ചോദിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Priyanka Sinha (@ppriyankasinha)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് നിയമം?&lt;/strong&gt;&lt;/p&gt;&lt;p&gt;സിംഗപ്പൂർ മിനിസ്ട്രി ഓഫ് നാഷണൽ ഡെവലപ്&zwnj;മെന്റ് നൽകുന്ന വിശദീകരണം പ്രകാരം, പൊതുസ്ഥലങ്ങളിലോ സർക്കാർ ഭൂമിയിലോ ഉള്ള മരങ്ങളും അവയിലെ പഴങ്ങളുമെല്ലാം സർക്കാരിന്റെ സ്വത്താണ്. നാഷണൽ പാർക്ക് ബോർഡിന്റെ അനുമതിയില്ലാതെ പഴങ്ങൾ പറിക്കാനോ ശേഖരിക്കാനോ പാടില്ല. അനുമതിയില്ലാതെ പഴങ്ങൾ ശേഖരിച്ചാൽ $5,000 വരെ പിഴ നൽകേണ്ടി വരും. സംരക്ഷിത മേഖലകളിൽ നിന്നാണ് പഴങ്ങൾ എടുക്കുന്നതെങ്കിൽ ശിക്ഷ കടുക്കും. $50,000 വരെ പിഴയോ അല്ലെങ്കിൽ 6 മാസം വരെ തടവോ (അല്ലെങ്കിൽ രണ്ടും കൂടിയോ) ലഭിക്കാം.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/three-lakhs-fine-for-fallen-mango-indian-woman-warns-about-singapore-law-articleshow-7reyfgh"/>
        </item>
        <item>
            <title><![CDATA[വിരല്‍ത്തുമ്പില്‍ തൂങ്ങി പഠിച്ച നടത്തം, ഒന്നിച്ചുള്ള വളര്‍ച്ച; ഒരമ്മ മകനില്‍നിന്നു പഠിച്ച വളര്‍ത്തുപാഠങ്ങള്‍]]></title>
            <link>https://www.asianetnews.com/culture-magazine/a-mothers-journey-the-life-lessons-i-learned-from-my-son-articleshow-92rqufr</link>
            <guid isPermaLink="true">https://www.asianetnews.com/culture-magazine/a-mothers-journey-the-life-lessons-i-learned-from-my-son-articleshow-92rqufr</guid>
            <pubDate>Tue, 12 May 2026 18:49:49 +0530</pubDate>
            <description><![CDATA[&lt;p&gt;എന്റെ ഉള്ളിലെ 'ഞാന്&zwj;' എന്ന ബിംബത്തെ ഉടച്ചുവാര്&zwj;ത്തത് അവനായിരുന്നു. അവനെ മാത്രമല്ല, എനിക്ക് എന്നെയും എടുത്തു നടക്കാനാവുമെന്നും, എന്നെത്തന്നെ ബഹുമാനിക്കാന്&zwj; വകയുണ്ടെന്നും അവന്&zwj; എന്നെ പഠിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kre2vedegm0qchxb35npfw81,imgname-99cbb41d-4090-4819-935b-a8658871b46b--1--1778589219246.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ്വന്തം വികാരങ്ങളെ വിശ്വസിക്കാന്&zwj; കഴിയാത്ത, തീരുമാനങ്ങള്&zwj; എടുക്കാന്&zwj; ഭയക്കുന്ന, എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനായി (External Validatioി) ദാഹിക്കുന്ന ഒരു ലോകത്തേക്ക് നാം അവനെ അങ്ങനെ തള്ളിവിടേണ്ടതുണ്ടോ? തന്റെ ആന്തരിക ശബ്ദത്തെക്കാള്&zwj; മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കാന്&zwj; കുട്ടി നിര്&zwj;ബന്ധിതനാകുന്ന ഈ അവസ്ഥ, അവന്റെ ആത്മവിശ്വാസത്തിന്റെ വേരറുക്കുന്നു.&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;യഥാര്&zwj;ത്ഥത്തില്&zwj; അവനാണ്' എന്നിലെ 'ഞാന്&zwj;' എന്ന വ്യക്തിയെ വളര്&zwj;ത്തിത്തുടങ്ങിയത്. അവന്&zwj; വന്ന നാളുകളിലാണ് ഞാന്&zwj; എന്നെത്തന്നെ ശരിയായി കണ്ടുതുടങ്ങിയത്. അവന്&zwj; കൂരവ് കുറുക്ക് ഇറക്കുന്ന ലാഘവത്തോടെ ജീവിതത്തെ വിഴുങ്ങാനിരുന്ന എന്റെ ഉള്ളിലെ 'ഞാന്&zwj;' എന്ന ബിംബത്തെ ഉടച്ചുവാര്&zwj;ത്തത് അവനായിരുന്നു. അവനെ മാത്രമല്ല, എനിക്ക് എന്നെയും എടുത്തു നടക്കാനാവുമെന്നും, എന്നെത്തന്നെ ബഹുമാനിക്കാന്&zwj; വകയുണ്ടെന്നും അവന്&zwj; എന്നെ പഠിപ്പിച്ചു. എന്റെ വിരല്&zwj;ത്തുമ്പില്&zwj; തൂങ്ങിയ ആ കൊച്ചു നടത്തങ്ങള്&zwj;, പരിമിതികള്&zwj; നാം തന്നെ തീര്&zwj;ത്ത വേലികളാണെന്നും അവ കടന്നുപോകാനുള്ളതാണെന്നും എനിക്ക് കാണിച്ചുതന്നു.&lt;/p&gt;&lt;p&gt;അവന്&zwj; വളരുകയാണ്. വിവിധ വഴികളിലൂടെ അവന്&zwj; തന്റെ നടത്തങ്ങള്&zwj; തുടരുന്നു. ചിലയിടങ്ങളില്&zwj; അവന്&zwj; എന്നെയും കൂട്ടുന്നു, മറ്റു ചിലയിടങ്ങളില്&zwj; ഒറ്റയ്ക്ക് നടക്കാനും വ്യാപിക്കുവാനും എന്നെ പ്രേരിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;'മന്നില്&zwj;പ്പരക്കും വെളിച്ചമെന്&zwj; കണ്ണിനു&lt;/p&gt;&lt;p&gt;നിന്നിളം പുഞ്ചിരിത്തൂമതാനാകണം.&lt;/p&gt;&lt;p&gt;ഓരോ ദളമര്&zwj;മ്മരത്തിലും ഞാന്&zwj; കേള്&zwj;പ്പ-&lt;/p&gt;&lt;p&gt;തോടിയെത്തും നിന്റെ കാലൊച്ചയാവണം.'&lt;/p&gt;&lt;p&gt;ബാലാമണിയമ്മയുടെ ഈ വരികളിലൂടെ ലോകത്തിന് അമ്മയാകാന്&zwj; കവിത എന്നെ പ്രേരിപ്പിക്കുമ്പോഴും, എന്റെ ഉള്ളില്&zwj; ഒരു വിചാരണ നടക്കുകയാണ്. എന്റെ കുട്ടിക്കാലത്തെ ഭീതിയുടെ നിഴലുകള്&zwj; അറിയാതെ ഞാനും അവന് നല്&zwj;കിയിട്ടുണ്ടോ? എന്നിലെ മുറിവുകളുടെ ബാക്കിപത്രങ്ങള്&zwj; അവനിലേക്ക് പകര്&zwj;ന്നുപോയിട്ടുണ്ടോ? ചിന്തകള്&zwj; ഓരോന്നായി മനസ്സില്&zwj; വിങ്ങുകയാണ്. പരിപൂര്&zwj;ണ്ണത എന്നൊന്ന് രക്ഷാകര്&zwj;ത്തൃത്വത്തില്&zwj; ഇല്ലെന്ന സത്യം ചുറ്റും നോക്കുമ്പോള്&zwj; ഞാന്&zwj; തിരിച്ചറിയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;'അതൊന്നുമില്ല, തോന്നിയതാവും'&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു കുട്ടി തന്റെ കൊച്ചു സങ്കടങ്ങളും സത്യങ്ങളും പങ്കുവെക്കുമ്പോള്&zwj;, 'അതൊന്നുമില്ല, തോന്നിയതാവും' എന്ന് നാം പറയുമ്പോള്&zwj; മായ്ച്ചു കളയുന്നത് അവന്റെ വൈകാരിക യാഥാര്&zwj;ത്ഥ്യങ്ങളെയാണ്. 'നിനക്ക് തോന്നിയതാണ്' എന്ന നമ്മുടെ വാക്കുകള്&zwj; അവന്റെ ഉള്ളില്&zwj; ഒരു നിശശ്ബ്ദമായ ആഭ്യന്തരയുദ്ധം സൃഷ്ടിക്കുന്നു. മനഃശാസ്ത്രം ഇതിനെ ഗ്യാസ്ലൈറ്റിംഗ് (Gaslighting) എന്ന് വിളിക്കുന്നു.&lt;/p&gt;&lt;p&gt;സ്വന്തം വികാരങ്ങളെ വിശ്വസിക്കാന്&zwj; കഴിയാത്ത, തീരുമാനങ്ങള്&zwj; എടുക്കാന്&zwj; ഭയക്കുന്ന, എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനായി (External Validatioി) ദാഹിക്കുന്ന ഒരു ലോകത്തേക്ക് നാം അവനെ അങ്ങനെ തള്ളിവിടേണ്ടതുണ്ടോ? തന്റെ ആന്തരിക ശബ്ദത്തെക്കാള്&zwj; മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കാന്&zwj; കുട്ടി നിര്&zwj;ബന്ധിതനാകുന്ന ഈ അവസ്ഥ, അവന്റെ ആത്മവിശ്വാസത്തിന്റെ വേരറുക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സ്&zwnj;നേഹം ഒരു പ്രതിഫലം&lt;/strong&gt;&lt;/p&gt;&lt;p&gt;കുട്ടികള്&zwj;ക്ക് നാം നല്&zwj;കുന്ന സ്&zwnj;നേഹം വിജയങ്ങള്&zwj;ക്കുള്ള ഒരു 'പ്രതിഫലം' മാത്രമായി അവര്&zwj;ക്ക് അനുഭവപ്പെടുന്നുണ്ടോ? കുട്ടി ആരാണ് എന്നതിനേക്കാള്&zwj;, അവന്&zwj; എന്ത് നേടി എന്നതിനാണ് നാം വില നല്&zwj;കുന്നതെങ്കില്&zwj;, അത് സ്വന്തം അസ്തിത്വത്തെക്കുറിച്ച് അവനില്&zwj; വലിയ അപകര്&zwj;ഷതാബോധം ഉണ്ടാകും. സ്&zwnj;നേഹം എന്നത് അധ്വാനിച്ചു നേടിയെടുക്കേണ്ട ഒന്നാണെന്ന തോന്നല്&zwj; അവന്റെ സ്വത്വത്തെത്തന്നെ ബാധിച്ചേക്കാം (Conditional Positive Regard).&lt;/p&gt;&lt;p&gt;ഇത് പിന്നീട് ജീവിതത്തില്&zwj; സന്തോഷം കണ്ടെത്താന്&zwj; കഴിയാത്ത അവസ്ഥയിലേക്കും (Anhedonia), സ്വന്തം വിജയങ്ങളെ സംശയിക്കുന്ന ഇംപോസ്റ്റര്&zwj; സിന്&zwj;ഡ്രോമിലേക്കും അവനെ നയിക്കാം. വെറുതെ 'ആയിരിക്കുന്നതിലൂടെ' (Being) സംതൃപ്തി കണ്ടെത്താതെ, എപ്പോഴും എന്തെങ്കിലും 'ചെയ്യുന്നതിലൂടെയും ബോധിപ്പിക്കുന്നതിലൂടെയും' (Doing) മാത്രം സ്വന്തം മൂല്യം അളക്കുന്ന ഒരു കെണിയില്&zwj; അവന്&zwj; അകപ്പെട്ടുപോയേക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഉത്കണ്ഠകളുടെ പകര്&zwj;ന്നാട്ടം&lt;/strong&gt;&lt;/p&gt;&lt;p&gt;മാതാപിതാക്കളുടെ ഉത്കണ്ഠകള്&zwj; പലപ്പോഴും കുട്ടിയുടെ സ്വാതന്ത്ര്യത്തിന് വേലിക്കെട്ടുകള്&zwj; തീര്&zwj;ക്കാറുണ്ട്. സ്വന്തം ഇഷ്ടങ്ങള്&zwj; കുട്ടിയുടെ ആഗ്രഹങ്ങളായി വേഷം മാറ്റി അടിച്ചേല്&zwj;പ്പിക്കുന്നത് അവരുടെ വ്യക്തിത്വത്തെ തളര്&zwj;ത്തും. മാതാപിതാക്കളുടെ മൂഡ് മാറ്റങ്ങള്&zwj; മുന്&zwj;കൂട്ടി വായിച്ചെടുത്ത്, അതിനനുസരിച്ച് മാത്രം സംസാരിക്കാനും പ്രവര്&zwj;ത്തിക്കാനും കുട്ടി നിര്&zwj;ബന്ധിതനാകുമ്പോള്&zwj; അവന്റെ മസ്തിഷ്&zwnj;കം നിരന്തരം ഒരു Hyperarousal അവസ്ഥയിലായിപ്പോകുന്നു.&lt;/p&gt;&lt;p&gt;കലഹങ്ങള്&zwj; ഒഴിവാക്കാനായി സ്വന്തം ആവശ്യങ്ങള്&zwj; ബലികഴിക്കുന്ന (Fawn Response) എന്ന രീതിയിലേക്ക് ഇത് കുട്ടിയെ നയിക്കുന്നു. ഫലമോ, സ്വന്തം അവകാശങ്ങള്&zwj; ഉറപ്പിച്ചു പറയാന്&zwj; കഴിയാത്ത, അമിതചിന്തയുടെ നിഴലിലായ ഒരാളായി കുട്ടി വളരാന്&zwj; ഇത് കാരണമാകുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;കടപ്പാടുകളുടെ ഭാരം&lt;/strong&gt;&lt;/p&gt;&lt;p&gt;'നീ എനിക്ക് കടപ്പെട്ടിരിക്കുന്നു' എന്ന ബോധ്യം കുട്ടിയുടെ മേല്&zwj; അടിച്ചേല്&zwj;പ്പിക്കുമ്പോള്&zwj;, അത് അവന്റെ സ്വത്വത്തിന് വലിയൊരു ഭാരമായി മാറുന്നു. കുട്ടിയെ വളര്&zwj;ത്താന്&zwj; മാതാപിതാക്കള്&zwj; എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം 'കടപ്പാടായി' തലയില്&zwj; കെട്ടിവെക്കുന്നത് അവനെ മാനസികമായി തളര്&zwj;ത്തും. ഇത്തരമൊരു സാഹചര്യത്തില്&zwj;, ചുറ്റുമുള്ളവരുടെ സാമ്പത്തിക-വൈകാരികാവസ്ഥകള്&zwj;ക്ക് താനാണ് ഉത്തരവാദി എന്ന് വിശ്വസിക്കാന്&zwj; കുട്ടി നിര്&zwj;ബന്ധിതനാകുന്നു.&lt;/p&gt;&lt;p&gt;'സ്&zwnj;നേഹം നിലനിര്&zwj;ത്താന്&zwj;' മറ്റുള്ളവരുടെ മോശം പെരുമാറ്റങ്ങള്&zwj; പോലും സഹിക്കണമെന്ന ചിന്താഗതി അവനില്&zwj; രൂപപ്പെടാന്&zwj; ഇത് കാരണമാകും. ഈ മനോഭാവം പില്&zwj;ക്കാലത്ത് ചൂഷകരുടെ ദുര്&zwj;ബലനായ ഇരയാക്കി അവനെ മാറ്റിയേക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;കുറ്റപ്പെടുത്തലുകള്&zwj;, കളിയാക്കലുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;മറ്റുള്ളവരുടെ പരിഹാസങ്ങള്&zwj;ക്കും കുറ്റപ്പെടുത്തലുകള്&zwj;ക്കും ഒപ്പം ചേര്&zwj;ന്ന് മാതാപിതാക്കളും കുട്ടിയെ കളിയാക്കുമ്പോള്&zwj; അത് അവനില്&zwj; വലിയ മുറിവുകള്&zwj; സൃഷ്ടിക്കുന്നു. നാണക്കേട് (Shame) എന്ന തന്ത്രം ഉപയോഗിച്ച് കുട്ടിയെ വളര്&zwj;ത്താന്&zwj; ശ്രമിക്കുമ്പോള്&zwj;, 'ഞാന്&zwj; ചെയ്തത് തെറ്റാണ്' എന്നതിനേക്കാള്&zwj; 'ഞാന്&zwj; മോശമാണ്' എന്ന സന്ദേശമാണ് അവന് ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;സ്വന്തം വ്യക്തിത്വത്തെയും ശരീരത്തെയും ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള വിമര്&zwj;ശനങ്ങള്&zwj; അവനില്&zwj; Toxic Internalized Shame ആയി മാറുന്നു. ഇത് ആജീവനാന്തം നീണ്ടുനില്&zwj;ക്കുന്ന സ്വയംവിമര്&zwj;ശനത്തിന്റെ കടുത്ത ഭാരമായി മാറും. ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത പൂര്&zwj;ണ്ണതയ്ക്കുവേണ്ടിയുള്ള അടിമത്തം (Perfectionism) കാരണം, ജീവിതത്തില്&zwj; ഒന്നിനും അവനെ തൃപ്തിപ്പെടുത്താന്&zwj; കഴിയാതെ വരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഇനിയും ഒരുമിച്ച് വളരാന്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;മാതാപിതാക്കളില്&zwj; നിന്നും ഒരു കുട്ടി അര്&zwj;ഹിക്കുന്നത് നിരുപാധിക സ്&zwnj;നേഹത്തിന്റെ സുരക്ഷാകവചവും വ്യക്തിത്വത്തോടുള്ള ബഹുമാനവുമാണ്. കുറ്റബോധത്തിന്റെയോ ഭയത്തിന്റെയോ ഇരുണ്ട നിഴലുകള്&zwj;ക്ക് ആ ലോകത്ത് സ്ഥാനമുണ്ടാകരുത്.&lt;/p&gt;&lt;p&gt;പരിപൂര്&zwj;ണ്ണതയല്ലല്ലോ നമ്മുടെ ലക്ഷ്യം; മറിച്ച്, തെറ്റുകള്&zwj; സംഭവിക്കാവുന്ന, എന്നാല്&zwj; സ്&zwnj;നേഹിക്കാനും സ്&zwnj;നേഹിക്കപ്പെടാനും അറിയാവുന്ന, ആത്മാര്&zwj;ത്ഥതയുള്ള മനുഷ്യനാവുക എന്നതും മനുഷ്യനെ വളര്&zwj;ത്തിയെടുക്കുക എന്നതുമല്ലേ.&lt;/p&gt;&lt;p&gt;മകനിലൂടെയാണ് ഞാന്&zwj; എന്നിലെ വ്യക്തിയെ വീണ്ടെടുത്തതും വളര്&zwj;ത്തിയെടുത്തതും. എന്റെ വീഴ്ചകളെ അംഗീകരിച്ചുകൊണ്ടും അവനോട് ഹൃദയം തുറന്ന് സംസാരിച്ചുകൊണ്ടും ഞങ്ങള്&zwj;ക്ക് ഒരുമിച്ച് ഇനിയും വളരാം. കാരണം, മാതൃത്വം എന്നത് ഒരു ലക്ഷ്യമല്ല, അത് ഒരു നിരന്തരമായ പരിണാമമാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/culture-magazine/a-mothers-journey-the-life-lessons-i-learned-from-my-son-articleshow-92rqufr"/>
        </item>
        <item>
            <title><![CDATA['എസ്ബിഐ എടിഎമ്മിലൊരു മുടി വെട്ട്'; ചൂട് കൂടി ഹെയർ സലൂൺ എസ്ബിടി എടിഎമ്മിലേക്ക് മാറ്റി? വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/hair-salon-was-moved-to-sbt-atm-due-to-heat-truth-behind-viral-video-articleshow-1ip83dg</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/hair-salon-was-moved-to-sbt-atm-due-to-heat-truth-behind-viral-video-articleshow-1ip83dg</guid>
            <pubDate>Tue, 12 May 2026 11:35:04 +0530</pubDate>
            <description><![CDATA[കനത്ത ചൂടിൽ നിന്നും രക്ഷനേടാൻ ബീഹാറിലെ ദാനാപൂരിലെ ഒരു സലൂൺ ഉടമ അടഞ്ഞുകിടന്ന എസ്ബിടി എടിഎം കൗണ്ടർ വാടകയ്&zwnj;ക്കെടുത്തു. എടിഎം ബോർഡിന് താഴെ മുടിവെട്ടുന്നതിന്&zwj;റെ വീഡിയോ വൈറലായതോടെ സംഭവം ചർച്ചയാവുകയും ബാങ്ക് അധികൃതർ ബോർഡ് നീക്കം ചെയ്യുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdckqqd3qa8gdstzc2d3df5,imgname-sbi-atm-1778565897965.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;സഹനീയമായ ചൂടാണ് ഈ വർഷം ഇന്ത്യയിലെമ്പാടും അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ ആളുകൾ പുറത്തിറങ്ങാൻ പോലും മടിച്ച് തുടങ്ങി. എന്നാൽ, ചൂടിനെ പ്രതിരോധിക്കാനും കസ്റ്റമേഴ്സിനെ ആകർഷിക്കാനും ബീഹാറിലെ ദാനാപൂരിലെ ഒരു ഹെയർ സലൂൺ ഉടമ തന്&zwj;റെ ബുദ്ധിയുപയോഗിച്ചു. തന്&zwj;റെ സലൂണിന് സമീപത്തായി അട&zwnj;ഞ്ഞ് കിടന്ന ഒരു എസ്ബിഐയുടെ എടിഎം സെന്&zwj;റ വാടകയ്ക്ക് എടുത്ത് കട അങ്ങോട്ട് മാറ്റി. അതാകുമ്പോൾ പുതിയ എസി ഘടിപ്പിക്കേണ്ട ആവശ്യവുമില്ല. കസ്റ്റമേഴ്സിനും ആശ്വാസം. ചൂട് കാലത്ത് എസിയുടെ കുളിലിൽ ഒരു മുടിവെട്ട്. പക്ഷേ, സംഗതി സീരിയസായത് എസ്ബിഐ എടിഎമ്മിലെ മുടിവെട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ.&lt;/p&gt;&lt;h2&gt;&lt;strong&gt;വീഡിയോയിലെ കാഴ്ച&lt;/strong&gt;&lt;/h2&gt;&lt;p&gt;ബീഹാറിലെ ദാനാപൂരിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ, എസ്ബിഐ എടിഎം എന്നെഴുതിയ ഒരു ബോർഡ് കാണാം. എസ്ബിഐയുടെ നീലയിലും വെള്ളയിലും വരച്ച ലോഗോയും കാണാം. പക്ഷേ, അകത്ത് എസ്ബിടിയുടെ എടിഎമ്മിന് പകരം ഒരു കസേരയിൽ ഇരിക്കുന്ന ആളിന്&zwj;റെ മുടി മറ്റൊരാൾ വെട്ടുന്ന കാഴ്ചയാകും നിങ്ങൾ കാണുക. ആദ്യ കാഴ്ചയിൽ നിങ്ങളൊന്ന് അമ്പരക്കും. എസ്ബിഐയുടെ എടിഎം സെന്&zwj;റർ കൈയേറി ഒരാൾ സലൂൺ തുടങ്ങിയെന്നാകും നിങ്ങളുടെ ആദ്യ ചിന്ത. എന്നാൽ വീഡിയോയ്ക്കൊമുള്ള കുറിപ്പിൽ മറ്റൊന്നാണ് എഴുതിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;In Patna&rsquo;s Danapur, a closed SBI ATM has been turned into a hair salon. The bank rented out the space, but kept all the ATM signage outside leaving customers shocked to find barbers cutting hair inside! pic.twitter.com/d4CdbpKwME&lt;/p&gt;&lt;p&gt;&mdash; Ghar Ke Kalesh (@gharkekalesh) May 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ATM- AnyTime Makeover&lt;/strong&gt;&lt;/h3&gt;&lt;p&gt;'പട്&zwnj;നയിലെ ദാനാപൂരിൽ, അടച്ചിട്ടിരുന്ന ഒരു എസ്&zwnj;ബി&zwnj;ഐ എ&zwnj;ടി&zwnj;എം ഒരു ഹെയർ സലൂണാക്കി മാറ്റി. ബാങ്ക് സ്ഥലം വാടകയ്&zwnj;ക്കെടുത്തു, പക്ഷേ, എല്ലാ എ&zwnj;ടി&zwnj;എം സൈനേജുകളും പുറത്ത് സൂക്ഷിച്ചു, അകത്ത് മുടി മുറിക്കുന്ന ബാർബർമാർ ഉപഭോക്താക്കളെ ഞെട്ടിച്ചു!' എക്സിൽ വീഡിയോ പങ്കുവച്ച് കൊണ്ട് ഘർ കെ കലേഷ് കുറിച്ചു. എടിഎം സെന്&zwj;ററിൽ നിന്നും എടിഎം മിഷ്യൻ നീക്കം ചെയ്ത ശേഷം എസ്ബിഐ തന്നെയാണ് മുറി വാടകയ്ക്ക് കൊടുത്തത്. പക്ഷേ, എസ്ബിഐ എടിഎം എന്ന ബോർഡ് നീക്കിയില്ല. അതോടെ എസ്ബിഐ എടിഎം ബോർഡിന് കീഴിൽ ഒരു ഹെയർ സലൂൺ പ്രവർത്തിച്ചു. വീഡിയോ വൈറലായി, സംഭവം നാട്ടുകാർ അറിഞ്ഞതോടെ എസ്ബിഐ ഉദ്യോഗസ്ഥരെത്തി തങ്ങളുടെ ബോർഡ് നീക്കിയെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു. പക്ഷേ, വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഒരു തമാശയായി മാറി. AI-ക്ക് ബീഹാറിൽ പ്രവേശിക്കാൻ പോലും കഴിയില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ നിരീക്ഷണം. 'കേശ് (മുടി) പിൻവലിക്കൽ സെൻറർ' എന്ന് മറ്റൊരു കാഴ്ചക്കാരൻ പേരുമിട്ടു. ATM- AnyTime Makeover എന്നായിരുന്നു മറ്റൊരു ഉപഭോക്താവിന്&zwj;റെ ഭാവന കുറിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/hair-salon-was-moved-to-sbt-atm-due-to-heat-truth-behind-viral-video-articleshow-1ip83dg"/>
        </item>
        <item>
            <title><![CDATA[ബംഗളൂരുവിൽ ഒരു ദിവസം കഫേയിലിരുന്ന് ജോലി ചെയ്താൽ ചിലവ് എത്രയാകും? യുവതി പങ്കുവെച്ച വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-how-much-does-it-cost-to-work-in-cafe-for-a-day-in-bengaluru-articleshow-bzwp9tp</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-how-much-does-it-cost-to-work-in-cafe-for-a-day-in-bengaluru-articleshow-bzwp9tp</guid>
            <pubDate>Tue, 12 May 2026 15:59:34 +0530</pubDate>
            <description><![CDATA[ബംഗളൂരുവിലെ ഒരു കഫേയിലിരുന്ന് ജോലി ചെയ്യാൻ ഒരു ദിവസം 800 രൂപയോളം ചിലവായെന്ന് വെളിപ്പെടുത്തി ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ. കഫേയിലെ സൗകര്യങ്ങളെ പ്രശംസിച്ച യുവതിയുടെ വീഡിയോ, നഗരങ്ങളിലെ വർധിച്ച ജീവിതച്ചെലവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdvr28297q5844jcd1zgg28,imgname-cafe-for-a-day-in-bengalurul-1778581768450.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഐ&lt;/strong&gt;ടി നഗരമായ ബംഗളൂരുവിൽ ഓഫീസിലിരുന്നോ വീട്ടിലിരുന്നോ ഉള്ള ജോലിക്ക് പകരം ഒരു ദിവസം കഫേയിലിരുന്ന് ജോലി ചെയ്താൽ പോക്കറ്റ് എത്ര കാലിയാകും? ഇതിന്&zwj;റെ കൃത്യമായ കണക്കുകൾ പങ്കുവെച്ച ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ഹർലീൻ എൻ. ആണ് തന്&zwj;റെ ഒരു ദിവസത്തെ 'വർക്ക് ഫ്രം കഫേ' അനുഭവം ദൃശ്യങ്ങൾ സഹിതം പങ്കുവെച്ചത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ചെലവ് കണക്ക്&lt;/strong&gt;&lt;/h2&gt;&lt;p&gt;ഏകദേശം 800 രൂപയാണ് ഒരു ദിവസം കഫേയിലിരുന്ന് ജോലി ചെയ്യാൻ തനിക്ക് ചിലവായതെന്ന് ഹർലീൻ വ്യക്തമാക്കുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങിയത് മുതൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നത് വരെയുള്ള കാര്യങ്ങൾ വീഡിയോയിൽ ഹർലീൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ കഫേയിലേക്ക് പോകാനായി ചിലവായത് 85 രൂപ. പകൽ മുഴുവൻ കഫേയിലിരുന്ന് ജോലി ചെയ്യുന്നതിനിടയിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനും കോഫിക്കുമായി 700 രൂപ ചിലവായി. മൊത്തം ചിലവ് ഏകദേശം 800 രൂപയ്ക്കടുത്താണെന്ന് ഹർലീൻ വീഡിയോയിൽ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Harleen N (@harrys_wandering_mind)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;എന്തുകൊണ്ട് കഫേ?&lt;/strong&gt;&lt;/h3&gt;&lt;p&gt;കഫേയിലെ ജോലിയുടെ മെച്ചങ്ങളെക്കുറിച്ചും ഹർലീൻ വാചാലയാകുന്നുണ്ട്. മികച്ച എയർകണ്ടീഷനിംഗ് സൗകര്യം, ജോലിയെ തടസ്സപ്പെടുത്താത്ത ശാന്തമായ അന്തരീക്ഷം, മനോഹരമായ പശ്ചാത്തല സംഗീതം എന്നിവ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. ലാപ്ടോപ്പിൽ ജോലി ചെയ്യുന്നതിനിടയിൽ ഇടവേളകൾ എടുക്കാനും കഫേയിലെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും തനിക്ക് സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. &quot;എന്ത് സംഭവിച്ചാലും ജോലി തടസ്സപ്പെടരുത്&quot; എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. ചിലർ ഈ രീതിയെ പ്രോത്സാഹിപ്പിക്കുമ്പോൾ, ഒരു ദിവസത്തെ ജോലിക്ക് 800 രൂപ ചിലവാക്കുന്നത് അമിതഭാരമാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന ജീവിതചിലവിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ വീഡിയോ തുടക്കമിട്ടു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-how-much-does-it-cost-to-work-in-cafe-for-a-day-in-bengaluru-articleshow-bzwp9tp"/>
        </item>
        <item>
            <title><![CDATA[ഷാവോയുടെ സ്നേഹക്കട; രക്താർബുദം ബാധിച്ച മൂന്ന് വയസുകാരന് സ്റ്റെം സെൽ ദാനം ചെയ്യാൻ ഒരാഴ്ച കടയടച്ചു, തിരിച്ചെത്തിയപ്പോൾ കടയിൽ തിരക്കോട് തിരക്ക്!]]></title>
            <link>https://www.asianetnews.com/video-cafe-magazine/barbecue-shop-owner-returns-home-to-give-life-to-a-strangers-baby-articleshow-qe0cqv4</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/barbecue-shop-owner-returns-home-to-give-life-to-a-strangers-baby-articleshow-qe0cqv4</guid>
            <pubDate>Tue, 12 May 2026 15:39:05 +0530</pubDate>
            <description><![CDATA[രക്താർബുദം ബാധിച്ച മൂന്ന് വയസ്സുകാരന് സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി ചൈനീസ് ബാർബിക്യൂ കടയുടമയായ ഷാവോ സാൻഹു തന്&zwj;റെ ബിസിനസ്സ് താൽക്കാലികമായി നിർത്തിവെച്ചു. ഈ സൽപ്രവൃത്തിക്ക് ശേഷം കട വീണ്ടും തുറന്നപ്പോൾ, അദ്ദേഹത്തെ തേടിയെത്തിയത് അഭൂതപൂർവമായ ജനപിന്തുണയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdth9k2rz08s7gpnc404t6t,imgname-barbecue-stall-1778580498018.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മ&lt;/strong&gt;നുഷ്യത്വത്തിന്&zwj;റെ ഹൃദയസ്പർശിയായ ഒരു വാർത്തയാണ് ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്ന് പുറത്തുവരുന്നത്. രക്താർബുദം ബാധിച്ച മൂന്ന് വയസ്സുകാരന് സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി സ്വന്തം ബിസിനസ്സ് താൽക്കാലികമായി ഉപേക്ഷിച്ച ബാർബിക്യൂ കടയുടമ ഷാവോ സാൻഹു ആണ് ഇപ്പോൾ ചൈനീസ് സമൂഹ മാധ്യമങ്ങളിലെ താരം.&lt;/p&gt;&lt;h2&gt;&lt;strong&gt;'കുടുംബപരമായ ആവശ്യങ്ങൾക്ക്'&lt;/strong&gt;&lt;/h2&gt;&lt;p&gt;ഏപ്രിൽ 18 -നാണ് 33 -കാരനായ ഷാവോ തന്&zwj;റെ കടയുടെ മുന്നിൽ &quot;കുടുംബപരമായ ആവശ്യങ്ങൾക്കായി ഒരാഴ്ചത്തേക്ക് അടച്ചിടുന്നു&quot; എന്ന ബോർഡ് തൂക്കിയത്. എന്നാൽ, താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കൊച്ചുകുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. മജ്ജ മാറ്റിവെക്കൽ പ്രക്രിയയുടെ ഭാഗമായി സ്റ്റെം സെൽ ദാനം ചെയ്യാൻ ഷാവോ തെരഞ്ഞെടുത്തത് തന്&zwj;റെ ഉപജീവനത്തേക്കാൾ വലുത് ഒരു കുഞ്ഞിന്&zwj;റെ ജീവനാണെന്ന ഉറച്ച തീരുമാനമായിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;വൻ സാമ്പത്തിക നഷ്ടം, പക്ഷേ...&lt;/strong&gt;&lt;/h3&gt;&lt;p&gt;കട അടച്ചിട്ട ദിവസങ്ങളിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ജീവനക്കാർക്കുള്ള ശമ്പളവും വാടകയും ഉൾപ്പെടെ ഏകദേശം 2.3 ലക്ഷത്തോളം രൂപ (20,000 യുവാൻ) നഷ്ടമായെങ്കിലും അതൊന്നും അദ്ദേഹം കണക്കിലെടുത്തില്ല. ഏപ്രിൽ 27 -ന് ഹെഫീ നഗരത്തിലെ ആശുപത്രിയിൽ വെച്ച് അദ്ദേഹം വിജയകരമായി സ്റ്റെം സെൽ ദാനം ചെയ്തു. വിശ്രമത്തിന് ശേഷം മെയ് ഒന്നിന് കട വീണ്ടും തുറന്ന ഷാവോയെ കാത്തിരുന്നത് വലിയൊരു ജനക്കൂട്ടമായിരുന്നു. അദ്ദേഹത്തിന്&zwj;റെ ഈ സൽപ്രവൃത്തിയെക്കുറിച്ച് വാർത്തകൾ അറിഞ്ഞ 60 -ഓളം ആളുകളാണ് ഒരേസമയം ഭക്ഷണം കഴിക്കാൻ വരിനിന്നത്. പലരും അയൽ പ്രവിശ്യകളിൽ നിന്ന് മണിക്കൂറുകളോളം യാത്ര ചെയ്താണ് ഷാവോയുടെ കൈപ്പുണ്യം നുകരാൻ എത്തിയതെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;നന്ദി, ഷാവോ നന്ദി&lt;/strong&gt;&lt;/h3&gt;&lt;p&gt;തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്ന് ഒരാൾ ഏഴ് മണിക്കൂർ വിമാനത്തിലും കാറിലുമായി സഞ്ചരിച്ച് ഇവിടെയെത്തിയത് ഷാവോയെ നേരിട്ട് കണ്ട് നന്ദി അറിയിക്കാനായിരുന്നു. തിരക്ക് വർദ്ധിച്ചതോടെ പ്രദേശത്തെ ഹോട്ടൽ അസോസിയേഷൻ ഷാവോയ്ക്ക് സഹായവുമായി എത്തി. പാചകക്കാരെയും വിളമ്പുകാരെയും അവർ തന്നെ സൗജന്യമായി വിട്ടുനൽകി. അയൽക്കാർക്ക് തിരക്ക് മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ തന്&zwj;റെ തട്ടുകട ഉടൻ തന്നെ ഒരു വലിയ ഷോപ്പിലേക്ക് മാറ്റാൻ ഷാവോ തീരുമാനിച്ചിരിക്കുകയാണ്. ഒരു കൊച്ചുകുഞ്ഞിന് ജീവന്&zwj;റെ തണലേകിയ ഷാവോയ്ക്ക് ഇപ്പോൾ സ്നേഹം കൊണ്ട് നന്ദി പറയുകയാണ് അദ്ദേഹത്തിന്&zwj;റെ നാട്ടുകാർ.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/barbecue-shop-owner-returns-home-to-give-life-to-a-strangers-baby-articleshow-qe0cqv4"/>
        </item>
        <item>
            <title><![CDATA[തെരുവിൽ, മനുഷ്യർക്ക് മുന്നിൽ ഇണയ്ക്ക് വേണ്ടി കൊമ്പുകോർത്ത് രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമ‍ൃഗങ്ങൾ, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-two-one-horned-rhinos-clashing-horns-for-a-mate-articleshow-d01a65u</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-two-one-horned-rhinos-clashing-horns-for-a-mate-articleshow-d01a65u</guid>
            <pubDate>Tue, 12 May 2026 13:33:11 +0530</pubDate>
            <description><![CDATA[&lt;p&gt;നേപ്പാളിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സൗരഹയിൽ രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ പൊതുനിരത്തിൽ ഏറ്റുമുട്ടിയത് ജനങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ അമ്പരപ്പിച്ചു. ചിത്വാൻ നാഷണൽ പാർക്കിന് സമീപം നടന്ന ഈ ഉഗ്രൻ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ, വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdkc2y5nhdx40bpvzcev6mv,imgname-one-horned-rhinos-fight-1778572987333.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നേ&lt;/strong&gt;പ്പാളിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ സൗരഹയിൽ പൊതുനിരത്തിൽ രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ ഏറ്റുമുട്ടിയത് പ്രദേശവാസികളെയും വിദേശ വിനോദ സഞ്ചാരികളെയും ഒരുപോലെ അമ്പരപ്പിച്ചു. ചിത്വാൻ നാഷണൽ പാർക്കിന്&zwj;റെ അതിർത്തിയിലുള്ള തുറസ്സായ ഒരു സ്ഥലത്ത് വച്ച് മനുഷ്യരുടെ സാന്നിധ്യത്തിലാണ് ഈ വമ്പൻ മൃഗങ്ങൾ പരസ്പരം ആക്രമിച്ചത്. ഇരുവരുടെയും പോരാട്ടം കണ്ട് നിന്നവർ ചിത്രീകരിച്ച ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;പേടി സ്വപ്നമായ പോരാട്ടം&lt;/strong&gt;&lt;/h2&gt;&lt;p&gt;ജംഗിൾ സഫാരിക്കും വന്യജീവി കാഴ്ചകൾക്കും പേരുകേട്ട ഇടമാണ് സൗരഹ. റോഡരികിൽ തടിച്ചുകൂടിയ ആളുകൾ നോക്കിനിൽക്കെയായിരുന്നു കാണ്ടാമൃഗങ്ങളുടെ ഈ ഉഗ്രൻ പോരാട്ടം. പരസ്പരം കുത്തി കരുത്ത് തെളിയിക്കാൻ ശ്രമിക്കുന്ന മൃഗങ്ങളെ കണ്ട് കാഴ്ചക്കാർ അല്പനേരം സ്തംഭിച്ചുപോയി. &quot;ഞാൻ ചിത്വാനിൽ വന്നത് വന്യജീവികളെ കാണാനാണ്. എന്നാൽ, വന്യജീവികൾ എന്നെ തേടി വരുമെന്നും അതൊരു പോരാട്ടമായി മാറുമെന്നും കരുതിയില്ല. രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളാണ് നഗരത്തിലേക്ക് ഇരച്ചുകയറി തെരുവിൽ ഏറ്റുമുട്ടിയത്. ആർക്കും പരിക്കേറ്റിട്ടില്ല, എങ്കിലും ആ കാഴ്ച കണ്ട എല്ലാവരും നിശബ്ദരായിപ്പോയി,&quot; ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Krishna Das (@sachintha108)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;അവർ പോരാടും പക്ഷേ, നമ്മൾ അകലം പാലിക്കണം&lt;/strong&gt;&lt;/h3&gt;&lt;p&gt;സംഭവം വൈറലായതോടെ, വന്യമൃഗങ്ങളെ കാണുമ്പോൾ അവയുടെ അടുത്തേക്ക് പോകുന്നതിനും ചിത്രങ്ങളും വീഡിയോകളും പകർത്താൻ ശ്രമിക്കുന്നതിനും എതിരെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ കർശന മുന്നറിയിപ്പ് നൽകി. വന്യജീവികൾ ഈ പ്രദേശത്തെ പ്രധാന ആകർഷണമാണെങ്കിലും, മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷയ്ക്കായി കൃത്യമായ അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് അവയുടെ പെരുമാറ്റത്തിൽ പ്രവചനാതീതമായ മാറ്റങ്ങൾ വരുത്താൻ കാരണമാകുമെന്നും, അതിനാൽ സുരക്ഷാ നി&zwj;&zwj;ർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ടൂറിസ്റ്റുകൾക്ക് നിർദ്ദേശം നൽകി. തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനോ ഇണയെ സ്വന്തമാക്കാനോ വേണ്ടിയുള്ള അതിരൂക്ഷമായ 'അതിർത്തി തർക്ക'മാണ് ഈ പോരാട്ടത്തിന് പിന്നിലെന്ന് വന്യജീവി വിദഗ്ധർ അഭിപ്രായപ്പെട്ടുന്നു. കണ്ടാമൃഗങ്ങൾക്കിടയിൽ ഇത്തരം പോരാട്ടങ്ങൾ സ്വാഭാവികമാണെങ്കിലും മനുഷ്യർക്ക് ഇത്ര അടുത്ത് നിന്ന് അത് കാണാൻ സാധിക്കുന്നത് അപൂർവ്വമാണ്. ചില സന്ദർഭങ്ങളിൽ ഇത്തരം പോരാട്ടങ്ങൾ അങ്ങേയറ്റം മാരകമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-two-one-horned-rhinos-clashing-horns-for-a-mate-articleshow-d01a65u"/>
        </item>
        <item>
            <title><![CDATA['ഒരു കോടി, പിന്നൊരു ബിഎംഡബ്യുവും'; സ്ത്രീധനം നിരോധിച്ച ഇന്ത്യയിൽ കിട്ടിയ സ്ത്രീധനം വിളിച്ച് പറഞ്ഞൊരു വിവാഹം, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-marriage-that-was-announced-dowry-in-india-where-dowry-is-banned-articleshow-5qtp2yh</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-marriage-that-was-announced-dowry-in-india-where-dowry-is-banned-articleshow-5qtp2yh</guid>
            <pubDate>Tue, 12 May 2026 15:05:20 +0530</pubDate>
            <description><![CDATA[ഉത്തർപ്രദേശിലെ ഒരു മുസ്ലീം വിവാഹത്തിൽ വരന് കോടികളും ബിഎംഡബ്ല്യു കാറും സ്ത്രീധനമായി നൽകുന്നതിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടായിട്ടും പരസ്യമായി നടന്ന ഈ കൈമാറ്റം വലിയ പ്രതിഷേധത്തിന് കാരണമായി. മുസ്ലീം വ്യക്തിനിയമത്തിലെ മഹറും സ്ത്രീധനവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് വഴിവച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdrbq9gdxt52gr1z8emxpsd,imgname-dowry-announced-marriage-1778578218288.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അറുപത്തി നാല് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1961 -ലാണ് ഇന്ത്യയിൽ സ്ത്രീധനം നിരോധിച്ച് കൊണ്ട് കേന്ദ്രസർക്കാർ നിയമം നടപ്പാക്കിയത്. പിന്നീട് '84 ലും '86 ലും നിയമത്തിൽ ഭേദഗതികൾ കൂട്ടിച്ചേർക്കപ്പെട്ടു. എന്നാൽ, ഇന്നും ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിന്&zwj;റെ പേരിൽ വിവാഹ ബന്ധം വേർപെടുത്തുന്ന പുരുഷന്മാരുടെയും കൊല്ലപ്പെടുന്ന ഭാര്യമാരുടെയും വാർത്തകൾ കേരളത്തിൽ നിന്നടക്കം ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിനിടെയാണ് യുപിയിൽ നിന്നൊരു വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒരു മുസ്ലീം വിവാഹത്തിനിടെ ഒരാൾ വരന് സ്ത്രീധനമായി കിട്ടിയ തുകയും സമ്മാനങ്ങളും വിളിച്ച് പറയുന്നതാണ് വീഡിയോ. വീഡിയോ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തന്നെ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു വിവാഹത്തിനിടെയാണ് പരസ്യമായി സ്ത്രീധനമായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടത്. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. വരന്&zwj;റെ കുടുംബത്തിന് ലഭിച്ച ആഡംബര സമ്മാനങ്ങളിൽ ഒരു ബിഎംഡബ്ല്യു കാറും ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയും ഉൾപ്പെടുന്നെന്ന് വിളിച്ച് പറയുന്നയാൾ ഉച്ചത്തിൽ പല തവണ വിളിച്ച് പറയുന്നത് വീഡിയോയിൽ കേൾക്കാം. വരനും വിളിച്ച് പറയുന്നയാളും പണം അടങ്ങിയ ബാഗിന്&zwj;റെ സിബ്ബ് തുറന്ന് അതിഥികളെ കാണിക്കുന്നതും വീഡിയോയിൽ കാണാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;1 BMW 1 करोड़ 1 लाख 11 हजार नगद लड़की वाले ने लड़के को दहेज में दिए।कौम की बर्बादी यही से शुरू होती है, दहेज लेने की या देने की कुछ तो हद होती होगी..! pic.twitter.com/R5B1BPqdmr&lt;/p&gt;&lt;p&gt;&mdash; Aas Mohd Saifi (@yuva_aas) May 10, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;മുസ്ലീം വ്യക്തി നിയമവും മഹറും&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ പങ്കുവച്ച് കൊണ്ട് ആസ് മുഹമ്മദ് സൈഫി ഇങ്ങനെ എഴുതി. &quot;1 ബിഎംഡ്യു, ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പണമായി പെൺകുട്ടിയുടെ കുടുംബം ആൺകുട്ടിക്ക് സ്ത്രീധനമായി നൽകി. സമൂഹത്തിന്&zwj;റെ നാശം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും ഒരു പരിധി ഉണ്ടായിരിക്കണം..!&quot; പിന്നാലെ സ്ത്രീധനം ഇസ്ലാമിന് നിഷിദ്ധമാണെന്നും എന്നിട്ടും ഒരു മതവിശ്വാസിയാണ് അഭിമാനത്തോടെ അതിന് കൂട്ടുനിൽക്കുന്നതെന്നും മറ്റൊരു കാഴ്ചക്കാരൻ എഴുതി. മറ്റ് ചിലർ '61 ലെ സ്ത്രീധന നിരോധന നിയമം ചൂണ്ടിക്കാട്ടി രംഗത്തെത്തി. നിയമപരമായി സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും തെറ്റാണെന്നും ശിക്ഷാർഹമായ കുറ്റമാണെന്നും ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും സാമ്പത്തിക പിഴകളും ലഭിക്കുമെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി. അതേസമയം. മുസ്ലീം വ്യക്തി നിയമങ്ങളെ (ശരീയത്ത്) അടിസ്ഥാനമാക്കി സ്ത്രീധനം അല്ലെങ്കിൽ മഹർ നൽകുന്നതിൽ നിന്നും നിയമം, മുസ്ലീങ്ങളെ ഒഴിവാക്കുന്നുവെന്നും എന്നാൽ, സ്ത്രീധനത്തിന്&zwj;റെ പേരിൽ ഒരു മുസ്ലീം സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ നിയമം ആ സ്ത്രീയെ സംരക്ഷിക്കുമെന്നും മറ്റ് ചില&zwj;രും ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-marriage-that-was-announced-dowry-in-india-where-dowry-is-banned-articleshow-5qtp2yh"/>
        </item>
        <item>
            <title><![CDATA[കുടിക്കാനായി വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വന്ന തംസ് അപ്പ് കുപ്പിക്കുള്ളിൽ 'ചത്ത പല്ലി'; വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-dead-lizard-found-inside-a-thumbs-up-bottle-taken-for-a-drink-articleshow-tixc94s</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-dead-lizard-found-inside-a-thumbs-up-bottle-taken-for-a-drink-articleshow-tixc94s</guid>
            <pubDate>Tue, 12 May 2026 13:42:17 +0530</pubDate>
            <description><![CDATA[സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, അടച്ച തംസ് അപ്പ് കുപ്പിക്കുള്ളിൽ ചത്ത പല്ലിയെ കാണിക്കുന്നു. സംഭവത്തിന്&zwj;റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കുപ്പി തുറക്കുമ്പോൾ ഗ്യാസ് ഇല്ലാത്തത് പോലുള്ള കാരണങ്ങളാൽ വീഡിയോ വ്യാജമാണോ എന്നതിനെക്കുറിച്ച് നെറ്റിസൺസ്ക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdkwn34dvn4bbqkcmbrmwav,imgname-dead-lizard-found-inside-a-thumbs-up-bottle-1778573530211.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മാ&lt;/strong&gt;യം കലർന്ന ഭക്ഷണ സാധാനങ്ങളുടെ വില്പന ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ടൂത്ത് പേസ്റ്റ് മുതൽ പച്ചക്കറികൾ വരെ മായം കലർത്തി വില്പന നടക്കി കൊള്ള ലാഭം കൊയ്യുന്നവർ ഒരു ഭാഗത്ത്. ഇത്തരം ഹാനീകരമായ ഭക്ഷണങ്ങൾ കഴിച്ച് രോഗാതുരമാകുന്ന തലമുറ മറുഭാഗത്ത്. ഉത്തരേന്ത്യയിൽ നിന്നും ഓരോ ദിവസവും ഓരോ മായം കലർത്തൽ വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിനിടെയാണ് മറ്റൊരു ഞെട്ടിക്കുന്ന വീഡിയോ കൂടി പങ്കുവയ്ക്കപ്പെട്ടത്. കുടിക്കാനായി വാങ്ങിയ തംസ് അപ്പ് കുപ്പിക്കുള്ളിൽ ചത്ത് അലി&zwnj;ഞ്ഞ് തുടങ്ങിയ ഒരു പല്ലി!&lt;/p&gt;&lt;h2&gt;&lt;strong&gt;അടച്ച കുപ്പിക്കുള്ളിൽ ചത്ത പല്ലി&lt;/strong&gt;&lt;/h2&gt;&lt;p&gt;സംഭവത്തിന്&zwj;റെ സ്ഥലവും ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീഡിയോയിൽ ഒരു തംസ് അപ്പ് കുപ്പി തുറന്ന് പാത്രത്തിലേക്ക് ഒഴിക്കുമ്പോൾ, കറുത്ത ദ്രാവകത്തിനുള്ളിൽ അലി&zwnj;ഞ്ഞ് തുടങ്ങിയ ഒരു പല്ലിയുടെ അവശിഷ്ടം കാണാം. &quot;ഒരു മനുഷ്യൻ തംസ് അപ്പിന്&zwj;റെ ഒരു ചെറിയ കുപ്പി വാങ്ങി, തുറക്കുന്നതിന് മുമ്പ് അതിനുള്ളിൽ എന്തോ അസാധാരണമായി ശ്രദ്ധിച്ചു. അത് പൊട്ടിച്ച് ഒഴിച്ചപ്പോൾ, അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, ഒരു ചത്ത പല്ലിയെ അതിനുള്ളിൽ കണ്ടെത്തി.' വീഡിയോ പങ്കുവെച്ചു കൊണ്ട് ജെഎൻയു സ്റ്റുഡന്&zwj;റ് എന്ന എക്സ് അക്കൗണ്ടിൽ കുറിച്ചു. എന്നാൽ, സംഭവം എപ്പോൾ എവിടെ വച്ച് നടന്നുവെന്ന വിവരങ്ങളൊന്നും കുറിപ്പിലില്ല. വീഡിയോ വൈറലായെങ്കിലും കമ്പനി ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും ഫ്രീ പ്രസ് ജേർണൽ റിപ്പോര്&zwj;ട്ട് ചെയ്യുന്നു. കമ്പനിക്കോ ഭക്ഷ്യ സുരക്ഷാ അധികാരികൾക്കോ ​​ഉപഭോക്താവ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോയെന്നും വ്യക്തമല്ല,&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A man bought a small bottle of Thums Up and noticed something unusual inside it before opening.When it was poured out, a dead lizard was found inside, shocking everyone present. pic.twitter.com/t1LU4oFxbT&lt;/p&gt;&lt;p&gt;&mdash; JNU Students (@StudentsJnu) May 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;വ്യാജമെന്ന് നെറ്റിസെൺസ്&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം വീഡിയോയ്ക്ക് എതിരെയും അനുകൂലിച്ചും നിരവധി പേ&zwj;ർ രംഗത്തെത്തി. ഇതൊരു അസാധാരണമായ സാഹചര്യമല്ലെന്നും. സോഫ്റ്റ് ഡ്രിങ്ക് കുപ്പികളിൽ നിന്നും പല തവണ പല്ലിയെ പോലുളള ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നുമായിരുന്നു ഒരു കാഴ്ചക്കാരൻറെ കുറിപ്പ്. അതേസമയം വീഡിയോ വ്യാജമായി നിർമ്മിക്കപ്പെട്ടതാണെന്ന് മറ്റ് ചിലരെഴുതി. കുപ്പി കണ്ടാൽ ഫ്രിഡ്ജിൽ നിന്നും എടുത്തതായി തോന്നുമെന്നും. എന്നാൽ അത് തുറക്കുമ്പോൾ ശക്തമായ ഗ്യാസ് പുറത്തേക്ക് വരുന്നില്ല. മാത്രമല്ല, കുപ്പിയിൽ നിന്നും പാനീയം പാത്രത്തിലേക്ക് ഒഴിക്കുമ്പോഴും പതയോ നുരയോ ഇല്ല. ഇത് ശാസ്ത്രീയമായി തെറ്റാണ്. ഇത്തരം സോഫ്റ്റ് ഡ്രിങ്കുകൾ തുറക്കുമ്പോൾ എപ്പോഴും നുരയും പതയും വരും. എന്നാൽ ഇവിടെ അത് സംഭവിക്കുന്നില്ല. അതായത്, കുപ്പി നേരത്തെ തുറക്കപ്പെട്ടു. പിന്നീട് അതിൽ കൃത്രിമത്വം കാണിച്ചു. പിന്നെ ചിത്രീകരിച്ചു വെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-dead-lizard-found-inside-a-thumbs-up-bottle-taken-for-a-drink-articleshow-tixc94s"/>
        </item>
        <item>
            <title><![CDATA[ലണ്ടന്‍റെ ഉറക്കം കെടുത്തി, വഴിതെറ്റി ഇടുങ്ങിയ തെരുവിൽ കുടുങ്ങുന്ന 'ഗൂഗിൾ' കാറുകൾ]]></title>
            <link>https://www.asianetnews.com/video-cafe-magazine/google-cars-getting-lost-and-stuck-in-narrow-streets-are-keeping-londoners-awake-articleshow-mdfw700</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/google-cars-getting-lost-and-stuck-in-narrow-streets-are-keeping-londoners-awake-articleshow-mdfw700</guid>
            <pubDate>Tue, 12 May 2026 12:06:47 +0530</pubDate>
            <description><![CDATA[ഗൂഗിളിന്റെ വെയ്&zwnj;മോ സെൽഫ് ഡ്രൈവിംഗ് കാറുകൾ ലണ്ടനിലെ ഒരു ഇടുങ്ങിയ തെരുവിൽ വഴിതെറ്റി കുടുങ്ങുന്നത് പതിവായിരിക്കുന്നു. തിരിയാൻ കഴിയാതെ റിവേഴ്സ് എടുക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചത്തിലുള്ള അലാറം ശബ്ദം പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പരാതികളെ തുടർന്ന് കമ്പനി ഈ റൂട്ടിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdec7ax0smy4hzmbraefhs1,imgname-self-driving-google-cars-1778567748957.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കത്തിന് മുന്നിൽ അത്ഭുതമായി അവതരിപ്പിച്ച സെൽഫ് ഡ്രൈവിംഗ് കാറുകൾ ഇപ്പോൾ ലണ്ടനിലെ ജനവാസ മേഖലയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഗൂഗിളിന്&zwj;റെ മാതൃകമ്പനിയായ ആൽഫബെറ്റിന്&zwj;റെ ഉടമസ്ഥതയിലുള്ള 'വെയ്&zwnj;മോ' (Waymo) കാറുകളാണ് വഴിതെറ്റി ഇടുങ്ങിയ തെരുവിൽ കുടുങ്ങി നാട്ടുകാരെ വട്ടംചുറ്റിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'ഹൈടെക്' വില്ലന്മാർ&lt;/strong&gt;&lt;/h2&gt;&lt;p&gt;കിഴക്കൻ ലണ്ടനിലെ ഷോർഡിച്ച് മേഖലയിലുള്ള എൽഡർ സ്ട്രീറ്റിലാണ് ഈ 'ഹൈടെക്' വില്ലന്മാർ സർവത്ര കുഴപ്പങ്ങളുമുണ്ടാക്കുന്നത്. ഒരു വശം അടഞ്ഞ ഈ തെരുവിൽ (Cul-de-sac) പ്രവേശിക്കുന്ന വെയ്&zwnj;മോ കാറുകൾക്ക് തടസം കാരണം മുന്നോട്ട് പോകാൻ കഴിയാതെ വരുന്നു. വഴി അവസാനിക്കുന്നുവെന്ന ബോർഡുകൾ വകവെക്കാതെ തെരുവിന് ഉള്ളിലേക്ക് കയറുന്ന വാഹനങ്ങൾ പിന്നീട് പുറകോട്ട് എടുക്കാൻ (Reverse) ശ്രമിക്കുമ്പോഴാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇടുങ്ങിയ തെരുവിൽ കുടുങ്ങുന്ന കാറുകൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;തെരുവ് വളരെ ഇടുങ്ങിയതായതിനാൽ കാറുകൾക്ക് അവിടെ നിന്ന് തിരിക്കാൻ സാധിക്കില്ല. ഇതോടെ കിലോമീറ്ററുകളോളം വാഹനം റിവേഴ്സ് എടുക്കേണ്ടി വരുന്നു. ഈ സമയത്ത് കാറിൽ നിന്ന് പുറപ്പെടുന്ന അതിശക്തമായ സൈറൺ പോലുള്ള അലാറം പരിസരവാസികളുടെ ഉറക്കം കെടുത്തുകയാണ്. പലപ്പോഴും പുലർച്ചെ നാല് മണിക്കും മറ്റും മുഴങ്ങുന്ന ഈ ശബ്ദം കുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;'സോറി, എന്&zwj;റെ ആദ്യ ദിവസം'&lt;/strong&gt;&lt;/h3&gt;&lt;p&gt;ബ്രിട്ടീഷ് നിയമമനുസരിച്ച്, പരീക്ഷണ ഓട്ടത്തിനിടെ ഡ്രൈവർ സീറ്റിൽ ഒരാൾ ഇരിക്കണം. ശബ്ദ ശല്യം സഹിക്കാതെ പ്രദേശവാസിയായ ജെന്നി ബ്ലാക്ക് എന്ന സ്ത്രീ ഇതിലൊരു ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു. കാർ സ്വയം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ പഠിക്കാനാണ് താൻ ഇരിക്കുന്നതെന്നും, ഇന്ന് തന്&zwj;റെ 'ആദ്യ ദിവസമാണ്' എന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണം. പ്രദേശവാസിയായ ക്രിസ് ലോയ്ഡ് ഉൾപ്പെടെയുള്ളവർ വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നതിന്&zwj;റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കാറിലെ സെൻസറുകൾക്ക് മുന്നിലുള്ള തടസ്സം തിരിച്ചറിയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നാണ് പ്രദേശവാസികളുടെ ചോദ്യം.&lt;/p&gt;&lt;h3&gt;&lt;strong&gt;താത്കാലികമായി നിർത്തിയെന്ന് കമ്പനി&lt;/strong&gt;&lt;/h3&gt;&lt;p&gt;സംഭവം വിവാദമായതോടെ വെയ്&zwnj;മോ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ലണ്ടനിലെ റോഡുകളിൽ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന്&zwj;റെ ഭാഗമായാണ് വാഹനങ്ങൾ ഓടിക്കുന്നതെന്നും, പരാതി ഉയർന്ന സാഹചര്യത്തിൽ എൽഡർ സ്ട്രീറ്റിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചെന്നും കമ്പനി അറിയിച്ചു. വരും മാസങ്ങളിൽ ബ്രിട്ടനിൽ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങാനിരിക്കെയുണ്ടായ ഈ സാങ്കേതിക തകരാർ കമ്പനിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/google-cars-getting-lost-and-stuck-in-narrow-streets-are-keeping-londoners-awake-articleshow-mdfw700"/>
        </item>
    </channel>
</rss>
