<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 12 Aug 2026 16:53:19 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കോളിഫ്ലവർ കൃഷി ചെയ്യാം, ഈ അബദ്ധങ്ങൾ ഒഴിവാക്കണേ...]]></title>
            <link>https://www.asianetnews.com/webstories/agriculture/cauliflower-farming-tips-avoid-these-mistakes-8o3qygi</link>
            <guid isPermaLink="true">https://www.asianetnews.com/webstories/agriculture/cauliflower-farming-tips-avoid-these-mistakes-8o3qygi</guid>
            <pubDate>Wed, 12 Aug 2026 16:53:13 +0530</pubDate>
            <description><![CDATA[&lt;p&gt;വീട്ടിൽ കോളിഫ്ലവർ കൃഷി ചെയ്യണമെന്നുണ്ടോ? നല്ല വിളവ് തരും. പക്ഷേ, ഈ അബദ്ധങ്ങൾ പറ്റാതെ നോക്കണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg75b0ejc3grfh8e6c20c2nx,imgname-new-project---2026-01-30t152328.792-1769767010770.jpg" type="image/jpeg" height="390" width="690"/>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/webstories/agriculture/cauliflower-farming-tips-avoid-these-mistakes-8o3qygi"/>
        </item>
        <item>
            <title><![CDATA[വീട്ടുകാരുടെ 50 ലക്ഷത്തിന്റെ എഫ് ഡി പൊട്ടിച്ച് വിദേശത്ത് പോയി, ഇപ്പോള്‍ അവസ്ഥ കഷ്ടം!]]></title>
            <link>https://www.asianetnews.com/web-specials-magazine/drains-50-lakh-savings-for-sons-canada-degree-family-drains-50-lakh-savings-now-saves-very-less-articleshow-kv6vgqk</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/drains-50-lakh-savings-for-sons-canada-degree-family-drains-50-lakh-savings-now-saves-very-less-articleshow-kv6vgqk</guid>
            <pubDate>Wed, 12 Aug 2026 16:16:19 +0530</pubDate>
            <description><![CDATA[&lt;p&gt;കാനഡയിലെ എം.എസ് പഠനത്തിനായി യുവാവിന്റെ കുടുംബം 15 വർഷമായി സൂക്ഷിച്ച 50 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയാണ് ചിലവഴിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k67vp08naxwt6q357pejjrg5,imgname-new-project--15--1759053021461.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പഠനത്തിനായി വിദേശത്തേക്ക് പോകുന്നതിന്റെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാനഡയിൽ മാസ്റ്റേഴ്സ് ബിരുദത്തിനായി ഒരു കുടുംബം 15 വർഷത്തെ ഫിക്സഡ് ഡെപ്പോസിറ്റായ 50 ലക്ഷം രൂപ പിൻവലിച്ചെന്നാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ പ്രതീക്ഷിച്ച സാമ്പത്തിക സ്വാതന്ത്ര്യത്തിന് പകരം, ഉയർന്ന നികുതിയും ജീവിതച്ചെലവും കാരണം ഇന്ത്യയിൽ നിന്ന് സമ്പാദിക്കാവുന്നതിലും വളരെ കുറഞ്ഞ തുക മാത്രമാണ് ആ ചെറുപ്പക്കാരന് ഇപ്പോൾ സമ്പാദിക്കാൻ സാധിക്കുന്നത്.&lt;/p&gt;&lt;p&gt;'വിദേശപഠനം ഒരു സ്വപ്നം പോലെ തോന്നും. ഉയർന്ന വീട്ടുവാടക, നികുതി, മറ്റ് ജീവിതച്ചെലവുകൾ എന്നിവ കാരണം ഡോളറിലോ കനേഡിയൻ ഡോളറിലോ സമ്പാദിച്ചാലും നാട്ടിലെ സാധാരണ ജോലിയേക്കാൾ കുറഞ്ഞ സമ്പാദ്യം മാത്രമേ കൈയിൽ മിച്ചം കാണൂ' വ്യവസായിയായ ഹർഷ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 'എന്റെ ഒരു സുഹൃത്തിന്റെ കുടുംബം കാനഡയിലെ എം.എസ് (MS) പഠനത്തിനായി 15 വർഷത്തെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയായ 50 ലക്ഷം രൂപ പിൻവലിച്ചു. ആ പണം മുഴുവൻ തീർന്നു' അദ്ദേഹം തുടർന്നു.&lt;/p&gt;&lt;p&gt;കാനഡയിലെ എം.എസ് പഠനത്തിനായി യുവാവിന്റെ കുടുംബം 15 വർഷമായി സൂക്ഷിച്ച 50 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയാണ് ചിലവഴിച്ചത്. ടൊറന്റോയിൽ വർഷത്തിൽ 55,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നുണ്ടെങ്കിലും ഉയർന്ന നികുതി, വീട്ടുവാടക, തണുപ്പുകാലത്തെ ചെലവുകൾ എന്നിവ കാരണം കയ്യിൽ മിച്ചം ഒന്നുമില്ലാത്ത അവസ്ഥയിലാണ്. ഇന്ത്യയിലെ ഒരു സാധാരണ നഗരത്തിൽ ജോലി ചെയ്താൽ സമ്പാദിക്കാവുന്നതിലും കുറഞ്ഞ തുക മാത്രമാണ് നിലവിൽ ഇയാൾക്ക് സേവ് ചെയ്യാൻ സാധിക്കുന്നത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Harsh Gupta (@plotlandguide)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഈ പോസ്റ്റിന് താഴെ, 'ഇത്തരം മണ്ടൻ തീരുമാനങ്ങൾ എടുക്കുന്നവരോട് എനിക്ക് യാതൊരു സഹതാപവുമില്ല' എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, 'വിദേശത്ത് പോകുന്നത് തികച്ചും അർത്ഥശൂന്യമായ കാര്യമാണ്' എന്നാണ് മറ്റൊരാൾ കുറിച്ചത്. എന്നാൽ, പിന്നീട് ജീവിതം മെച്ചപ്പെടും എന്ന് പറഞ്ഞവരുമുണ്ട്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/drains-50-lakh-savings-for-sons-canada-degree-family-drains-50-lakh-savings-now-saves-very-less-articleshow-kv6vgqk"/>
        </item>
        <item>
            <title><![CDATA[ഡെൽഹിയിലെ വ്യാജ കോൾ സെന്ററിലേക്ക് 'സ്പോഞ്ച് ബോബ്' റെയ്ഡ്: വീഡിയോ വൈറലാക്കി അമേരിക്കൻ യൂട്യൂബർ]]></title>
            <link>https://www.asianetnews.com/video-cafe-magazine/spongebob-squarepants-costumes-raid-in-delhi-call-centre-justin-ho-american-content-creator-shares-video-articleshow-gfds8os</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/spongebob-squarepants-costumes-raid-in-delhi-call-centre-justin-ho-american-content-creator-shares-video-articleshow-gfds8os</guid>
            <pubDate>Wed, 12 Aug 2026 15:57:50 +0530</pubDate>
            <description><![CDATA[&lt;p&gt;ആദ്യം പരിഭ്രാന്തരായ ജീവനക്കാർ പിന്നീട് സംഭവം കണ്ട് ചിരിക്കാൻ തുടങ്ങിയതായി ജസ്റ്റിൻ പറഞ്ഞു. സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, സ്പോഞ്ച് ബോബ് വേഷധാരികളുടെ ബഹളത്തിന് മുന്നിൽ അവരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztr5phtjza14nefmrhh91x7,imgname-new-project--30--1786530421305.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വ്യാജ കോൾ സെന്ററുകൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി അമേരിക്കൻ കണ്ടന്റ് ക്രിയേറ്റർ. ഡെൽഹിയിൽ പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്ററിലേക്ക് വിചിത്രമായ രീതിയിൽ 'റെയ്ഡ്' നടത്തുന്ന വീഡിയോ പങ്കുവെച്ചാണ് 23-കാരനായ ജസ്റ്റിൻ ഹോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ 'സ്പോഞ്ച് ബോബ് സ്ക്വയർപാന്റ്സിന്റെ' വേഷമണിഞ്ഞ സംഘത്തോടൊപ്പമായിരുന്നു ജസ്റ്റിന്റെ ഈ അപ്രതീക്ഷിത സന്ദർശനം.&lt;/p&gt;&lt;p&gt;&lt;strong&gt;ഓഫീസിനുള്ളിൽ സംഗീതവും നൃത്തവും&lt;/strong&gt;&lt;/p&gt;&lt;p&gt;വിദേശ രാജ്യങ്ങളിലുള്ളവരെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ഥാപനമാണിതെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് സംഘടിപ്പിച്ചതെന്ന് തായ്&zwnj;വാനീസ്-കൊറിയൻ വംശജനായ ജസ്റ്റിൻ വ്യക്തമാക്കി. കൈയിൽ കൂറ്റൻ ബോംബ്&zwnj;ബോക്&zwnj;സ് സ്പീക്കറുമായി ഓഫീസിലേക്ക് ഇരച്ചുകയറിയ സ്പോഞ്ച് ബോബ് വേഷധാരികൾ, ഉച്ചത്തിൽ പാട്ടുവെച്ച് നൃത്തം ചെയ്യുകയും ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയുമായിരുന്നു. ആദ്യം പരിഭ്രാന്തരായ ജീവനക്കാർ പിന്നീട് സംഭവം കണ്ട് ചിരിക്കാൻ തുടങ്ങിയതായി ജസ്റ്റിൻ പറഞ്ഞു. സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, സ്പോഞ്ച് ബോബ് വേഷധാരികളുടെ ബഹളത്തിന് മുന്നിൽ അവരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഓഗസ്റ്റ് 7-നായിരുന്നു ഈ സംഭവം.&lt;/p&gt;&lt;p&gt;&lt;strong&gt;സോഷ്യൽ മീഡിയയിൽ തരംഗം&lt;/strong&gt;&lt;/p&gt;&lt;p&gt;ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഒരൊറ്റ ദിവസം കൊണ്ട് 1.7 മില്യണിലധികം കാഴ്ചക്കാരെ നേടി തരംഗമായി മാറിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്: 'ഇവിടുത്തെ പോലീസിനേക്കാൾ ഫലപ്രദമായാണ് നിങ്ങൾ തട്ടിപ്പുകാരെ തുറന്നുകാട്ടുന്നത്' എന്ന് ഒരു യൂസർ അഭിപ്രായപ്പെട്ടു. അതേസമയം, സ്വന്തം ജോലി മാത്രം ചെയ്തിരുന്ന സുരക്ഷാ ജീവനക്കാരെ വഴിതടഞ്ഞതിനെ വിമർശിച്ചുകൊണ്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Justin Ho (@iamjustinho)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;വ്യാജ കോൾ സെന്ററുകളുടെ പ്രവർത്തനം&lt;/strong&gt;&lt;/p&gt;&lt;p&gt;ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള കമ്പനികളുടെ കസ്റ്റമർ സപ്പോർട്ട് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല അനധികൃത കോൾ സെന്ററുകളും പ്രവർത്തിക്കുന്നത്. വ്യാജ പരസ്യങ്ങൾ, ഹെൽപ്പ് ലൈൻ നമ്പറുകൾ, പോപ്പ്- അപ്പ് സന്ദേശങ്ങൾ എന്നിവ വഴി വിദേശ പൗരന്മാരെ കുടുക്കി ദശലക്ഷക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/spongebob-squarepants-costumes-raid-in-delhi-call-centre-justin-ho-american-content-creator-shares-video-articleshow-gfds8os"/>
        </item>
        <item>
            <title><![CDATA[ഓട്ടോറിക്ഷയിൽ സൺറൂഫ്! ചിരിയടക്കാനാവാതെ യുവതി, വേറെ ലെവലെന്ന് നെറ്റിസൺസ്, വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-sun-roof-in-maharashtra-auto-articleshow-tgllm6i</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-sun-roof-in-maharashtra-auto-articleshow-tgllm6i</guid>
            <pubDate>Wed, 12 Aug 2026 15:24:42 +0530</pubDate>
            <description><![CDATA[&lt;p&gt;യാത്രക്കാരിലൊരാളായ യുവതി എടുത്ത സെൽഫി ദൃശ്യങ്ങളിൽ ഓട്ടോയുടെ മുകൾഭാഗം വ്യക്തമായി കാണാം. സുതാര്യമായ ഗ്ലാസോ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് നിർമ്മിച്ച ഇതിന്റെ മേൽക്കൂരയാണ് വാഹനത്തെ വേറിട്ടുനിർത്തുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztms5c9evymybv4bfpv2apd,imgname-new-project--29--1786526864777.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സാധാരണയായി ആഡംബര കാറുകളിൽ മാത്രം കണ്ടുവരാറുള്ള സൺറൂഫ് സംവിധാനവുമായി ഒരു സാധാരണ ഓട്ടോറിക്ഷ. മഹാരാഷ്ട്രയിലെ വസായിൽ നിന്നുള്ള ഈ വേറിട്ട കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുതാര്യമായ മേൽക്കൂരയുള്ള ഈ ഓട്ടോറിക്ഷയിൽ ഒരു സംഘം ആളുകൾ സന്തോഷത്തോടെ യാത്ര ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലാണ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;യാത്രക്കാരിലൊരാളായ യുവതി എടുത്ത സെൽഫി ദൃശ്യങ്ങളിൽ ഓട്ടോയുടെ മുകൾഭാഗം വ്യക്തമായി കാണാം. സുതാര്യമായ ഗ്ലാസോ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് നിർമ്മിച്ച ഇതിന്റെ മേൽക്കൂരയാണ് വാഹനത്തെ വേറിട്ടുനിർത്തുന്നത്. ഇതിലൂടെ യാത്രക്കാർക്ക് മുകളിലെ കാഴ്ചകൾ വ്യക്തമായി കാണാൻ കഴിയും.&lt;/p&gt;&lt;p&gt;വസായിയിലെ തെരുവുകളിലൂടെ ഓട്ടോ മുന്നോട്ട് പോകുമ്പോൾ സംഘം ചിരിച്ചുകൊണ്ട് യാത്ര ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. ഈ വീഡിയോ @theco.usinscrew എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തുവന്നത്. 'ഓട്ടോയിലെ സൺറൂഫ് അനുഭവം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by THE COUSINScrew (@theco.usinscrew)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഒരു ഓട്ടോറിക്ഷയിൽ ഇത്തരം ഒരു മാറ്റം വരുത്തിയത് സോഷ്യൽ മീഡിയ യൂസർമാരെ ഏറെ ആകർഷിച്ചിട്ടുണ്ട്. ഈ സുതാര്യമായ റൂഫ് ഓട്ടോയ്ക്കുള്ളിൽ കൂടുതൽ വെളിച്ചം നൽകുന്നതോടൊപ്പം ഒരു പ്രീമിയം ലുക്കും നൽകുന്നുണ്ട്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയത്. 'സൺറൂഫുള്ള പ്രീമിയം ഓട്ടോ' എന്നും 'സെമി കൺവേർട്ടിബിൾ' എന്നും ആളുകൾ ഇതിനെ തമാശയായി വിശേഷിപ്പിച്ചു. ആഡംബര കാറുകളോട് ഉപമിച്ച് 'പനോരമിക് സൺറൂഫ്' എന്ന് കമന്റ് ചെയ്തവരും കുറവല്ല.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-sun-roof-in-maharashtra-auto-articleshow-tgllm6i"/>
        </item>
        <item>
            <title><![CDATA[ഹോ, ഡോ​ഗേഷ് ഭായ് ഒരു വിഐപി തന്നെ; തിരക്കുള്ള ട്രെയിന്‍, ശാന്തമായി ഉറങ്ങുന്ന നായ, ഉണർത്താതെ യാത്രക്കാർ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-dogesh-bhai-sleeping-in-mumbai-local-train-articleshow-bpx5mw0</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-dogesh-bhai-sleeping-in-mumbai-local-train-articleshow-bpx5mw0</guid>
            <pubDate>Wed, 12 Aug 2026 14:26:18 +0530</pubDate>
            <description><![CDATA[&lt;p&gt;ട്രെയിനിൽ തിങ്ങിനിറഞ്ഞ് യാത്രക്കാർ നിൽക്കുമ്പോഴും നായ സീറ്റിൽ സുഖമായി കിടന്നുറങ്ങുന്നത് വീഡിയോയിൽ കാണാം. ആരും അതിനെ ഉണർത്താനോ മാറ്റാൻ ശ്രമിക്കാനോ തയ്യാറായില്ല. പകരം ചുറ്റുമുള്ളവർ അൽപ്പം മാറിനിന്ന് അതിന് നന്നായി ഉറങ്ങാൻ സൗകര്യമൊരുക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztgc5aaceagcm1ewk812rvz,imgname-new-project--11--1786522244426.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നായകളുടെ വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഡോ​ഗേഷ് ഭായി എന്ന പേരിൽ തുടങ്ങുന്ന പേജുകൾ വരേയുമുണ്ട്. നായപ്രേമികളും അല്ലാത്തവരുമായി ഇഷ്ടം പോലെ ആരാധകരും ഇത്തരം വീഡിയോകൾക്കുണ്ട്. ഓരോ ദിവസവുമെന്നോണം അത്തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ കാണാം. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തിരക്കേറിയ മുംബൈ ലോക്കൽ ട്രെയിനിൽ സമാധാനത്തോടെ ഉറങ്ങുന്ന നായയെ ശല്യം ചെയ്യാത്ത യാത്രക്കാരെയാണ് ഈ വീഡിയോയിൽ കാണുന്നത്. പീക്ക് അവറിലെ വലിയ തിരക്കിനിടയിലും നായയെ എഴുന്നേൽപ്പിക്കാതെ യാത്രക്കാർ സീറ്റ് വിട്ടുനൽകിയ സംഭവത്തിന്റെ വീഡിയോ ആരുടേയും ഹൃദയത്തെ സ്പർശിക്കുന്നതാണ്. കരൺ ഭാനുശാലി എന്ന യൂസറാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ട്രെയിനിൽ തിങ്ങിനിറഞ്ഞ് യാത്രക്കാർ നിൽക്കുമ്പോഴും നായ സീറ്റിൽ സുഖമായി കിടന്നുറങ്ങുന്നത് വീഡിയോയിൽ കാണാം. ആരും അതിനെ ഉണർത്താനോ മാറ്റാൻ ശ്രമിക്കാനോ തയ്യാറായില്ല. പകരം ചുറ്റുമുള്ളവർ അൽപ്പം മാറിനിന്ന് അതിന് നന്നായി ഉറങ്ങാൻ സൗകര്യമൊരുക്കുകയായിരുന്നു. 'ഡോഗേഷ് ഭായ്' എന്ന് നായയെ വിശേഷിപ്പിച്ചു കൊണ്ടുള്ള രസകരമായ ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'വിഐപി യാത്രക്കാരന് ഫസ്റ്റ് ക്ലാസ് യാത്രാനുഭവം ' എന്നും ഇതിൽ കുറിച്ചിരിക്കുന്നതായി കാണാം.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Karan Bhanushali ✨ (@safarwithsketchbook)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് സ്നേഹം നിറഞ്ഞ കമന്റുകൾ നൽകിയിരിക്കുന്നത്. 'സുരക്ഷിതമായ ഉറക്കസ്ഥലം നായ കണ്ടെത്തി', 'കടുത്ത തിരക്കിലും ഒരു ശല്യവുമില്ല', 'വിഐപി യാത്രികന് മുൻഗണനാ സീറ്റ്' എന്നിങ്ങനെയൊക്കെയാണ് ആളുകൾ കമന്റ് നൽകുന്നത്. എന്നും തിരക്കുകൾ മാത്രം നിറഞ്ഞ മുംബൈ ലോക്കൽ ട്രെയിനിൽ ഇങ്ങനെ ഒരു കാഴ്ച ശരിക്കും ആളുകളെ അമ്പരപ്പിച്ചു. മുംബൈ ലോക്കൽ ട്രെയിനുകളിലെ തിരക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-dogesh-bhai-sleeping-in-mumbai-local-train-articleshow-bpx5mw0"/>
        </item>
        <item>
            <title><![CDATA[കാറിൽ മറന്നത് ഐ ഫോൺ 16, തിരികെയെത്തിച്ച് ഷെയ്ഖ്, 2500 രൂപ നല്‍കി സന്തോഷമറിയിച്ച് യാത്രക്കാരൻ , വൈറൽ വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-ola-driver-returning-iphone-16-of-passenger-rewarded-2500-articleshow-2m3b9w3</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-ola-driver-returning-iphone-16-of-passenger-rewarded-2500-articleshow-2m3b9w3</guid>
            <pubDate>Wed, 12 Aug 2026 13:09:39 +0530</pubDate>
            <description><![CDATA[&lt;p&gt;ഓലയിലൂടെ കോളുകൾ ചെയ്യാൻ സാധിക്കാത്തതിനാൽ എനിക്ക് അവരെ വിളിക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് ആരെങ്കിലും വിളിക്കുന്നത് വരെ കാത്തിരിക്കാനാണ് ഞാൻ തീരുമാനിച്ചത് എന്ന് ഷെയ്ഖ് പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztejrn8vsv9kh8f3d8351w9,imgname-new-project--10--1786520363688.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാറിൽ യാത്രക്കാരൻ മറന്നുവെച്ച ഐഫോൺ 16 തിരികെ നൽകിയ ഒരു ഓല ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. ഉടമയെ തേടിപ്പിടിച്ച് ഫോൺ എത്തിച്ച മീർ ഷെയ്ഖ് എന്ന ഡ്രൈവർ ആർക്കും മാതൃകയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഷെയ്ഖ് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തത്.&lt;/p&gt;&lt;p&gt;'എനിക്ക് ഒരു യാത്രക്കാരന്റെ ഫോൺ കിട്ടി. ആ ഫോണിലേക്ക് ഒരൊറ്റ കോൾ പോലും വന്നില്ല. ഞാൻ അടുത്ത റൈഡ് എടുത്ത് യാത്രക്കാരനെ കയറ്റിയപ്പോൾ, അത് അദ്ദേഹത്തിന്റെ ഫോൺ ആണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഏത് യാത്രക്കാരന്റെ ഫോൺ ആണെന്നോ, അവരെ എങ്ങനെ ബന്ധപ്പെടണം എന്നോ എനിക്കറിയാൻ കഴിഞ്ഞില്ല. ഓലയിലൂടെ കോളുകൾ ചെയ്യാൻ സാധിക്കാത്തതിനാൽ എനിക്ക് അവരെ വിളിക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് ആരെങ്കിലും വിളിക്കുന്നത് വരെ കാത്തിരിക്കാനാണ് ഞാൻ തീരുമാനിച്ചത്' ഷെയ്ഖ് പറയുന്നു.&lt;/p&gt;&lt;p&gt;ഒടുവിൽ യാത്രക്കാരൻ വിളിക്കുക തന്നെ ചെയ്തു. ഫോൺ തിരികെ നൽകാനായി മലബാർ ഹില്ലിലേക്ക് പോകാനാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോൾ തന്നെ താൻ ഫോൺ നൽകുമെന്നും ഷെയ്ഖ് പറയുന്നു. തുടർന്ന് ഐഫോൺ ഉടമയ്ക്ക് കൈമാറുന്നത് വീഡിയോയിൽ കാണാം. 'ഇത്രയും ദൂരം തിരികെ വന്നതിന് നന്ദി' എന്നും യാത്രക്കാരൻ ഷെയ്ഖിനോട് പറയുന്നുണ്ട്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Meer Shaikh (@the_meer_shk)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഫോൺ തിരികെ നൽകിയതിന് ശേഷം, യാത്രക്കാരൻ സന്തോഷത്തിന് തനിക്ക് 2,500 രൂപ നൽകിയതായും ഷെയ്ഖ് വെളിപ്പെടുത്തി. 'അങ്ങനെ ഞാൻ സാറിന് ഫോൺ തിരികെ നൽകി, സാർ എനിക്ക് 2,500 രൂപ തന്നു. ഇതിനു മുൻപ് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു- സത്യസന്ധത എപ്പോഴും ഇതുപോലെ പ്രതിഫലം അർഹിക്കുന്നുണ്ട്. വളരെ നന്ദി സർ' എന്നും ഷെയ്ഖ് പറയുന്നു. ഡ്രൈവറുടെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-ola-driver-returning-iphone-16-of-passenger-rewarded-2500-articleshow-2m3b9w3"/>
        </item>
        <item>
            <title><![CDATA[മാസം 1 ലക്ഷം കിട്ടുന്ന ജോലിയുപേക്ഷിച്ച് കണ്ടന്റ് ക്രിയേഷനിലേക്ക്, ആദ്യം കിട്ടിയത് 10,000 രൂപ, ഇന്ന്...]]></title>
            <link>https://www.asianetnews.com/video-cafe-magazine/woman-quit-one-lakhs-stable-job-for-content-creation-earns-more-viral-post-articleshow-c7p7e9b</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/woman-quit-one-lakhs-stable-job-for-content-creation-earns-more-viral-post-articleshow-c7p7e9b</guid>
            <pubDate>Wed, 12 Aug 2026 12:39:03 +0530</pubDate>
            <description><![CDATA[&lt;p&gt;മാസം 1 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചു 10,000 രൂപയുടെ ജോലിയിലേക്ക് മാറിയത് വലിയൊരു റിസ്ക് ആയിരുന്നു. തുടർന്ന് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ പങ്കുവെക്കുക, ഫോട്ടോഗ്രാഫിയും സ്ട്രാറ്റജിയും പഠിക്കുക, പുസ്തകങ്ങൾ വായിക്കുക, യൂട്യൂബ് വീഡിയോകൾ കാണുക തുടങ്ങി നിരന്തരമായ പഠനത്തിലൂടെ സ്വയം വളർന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztcsngbm6dgdf8afeksn856,imgname-new-project--6--1786518492683.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിക്കുയെന്നാൽ അത്ര എളുപ്പുള്ള കാര്യമല്ല. അതുവരെ ശീലിച്ച ജീവിതരീതി തന്നെ ചിലപ്പോൾ മാറിയെന്ന് വരും. എന്നാൽ, ആ റിസ്കെടുക്കുന്നവർ ഇന്ന് കൂടിവരികയാണ്. അതുപോലെ, ഒരു യുവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ടാക്സ് ലോയർ ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേറ്ററും സോഷ്യൽ മീഡിയ സ്ട്രാറ്റേജസ്റ്റുമാവുകയായിരുന്നു മെഹർ വർമ. വെറും മൂന്ന് വർഷം മുമ്പ് മാസം 1 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലി കളഞ്ഞാണ് ഇന്ന് മുൻനിര ക്രിയേറ്ററായി അവർ മാറിയത്. നിലവിൽ പഴയതിന്റെ ഇരട്ടിയിലധികം വരുമാനമാണ് മെഹർ നേടുന്നതത്രെ.&lt;/p&gt;&lt;p&gt;2023 -ൽ ടാക്സ് ലോയർ ആയി ജോലി ചെയ്യുമ്പോൾ മാസം 1 ലക്ഷം രൂപയായിരുന്നു മെഹറിന്റെ വരുമാനം. ആദ്യ ജോലിയെന്ന നിലയിൽ താൻ ആഗ്രഹിച്ചതെല്ലാം അതിലുണ്ടായിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും നല്ല കമ്പനിയുമായിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ തിങ്കളാഴ്ചകളിലെ ജോലി ഭാരം മടുപ്പിച്ചു തുടങ്ങി. 'കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ശനിയാഴ്ചകൾക്കും ഞായറാഴ്ചകൾക്കും വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നതെന്ന് മനസ്സിലായി. തിങ്കളാഴ്ച രാവിലെകളെ ഞാൻ ഭയന്നുതുടങ്ങി' മെഹർ കുറിക്കുന്നു.&lt;/p&gt;&lt;p&gt;ഇതിനിടയിലാണ് തനിക്ക് കണ്ടന്റ് ക്രിയേഷൻ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തിൽ ജോലിക്കൊപ്പം തന്നെ കണ്ടന്റ് ക്രിയേഷനും ശ്രമിച്ചു. വാരാന്ത്യങ്ങളിൽ ഫോട്ടോഗ്രാഫി കോഴ്&zwnj;സുകൾ പഠിച്ചു. എന്നാൽ, പിന്നീട് ക്രിയേറ്റീവ് മേഖലയിലെ ജോലികൾക്കായി അപേക്ഷിച്ചെങ്കിലും ഒന്നും ശരിയായില്ല. ഒടുവിൽ 2024 ജനുവരിയിൽ ആദ്യ ഫ്രീലാൻസ് ഗിഗ് ലഭിച്ചു. 7-8 വീഡിയോകളും ചില പ്രൊഡക്റ്റ് ഫോട്ടോകളും എടുക്കുന്നതിന് 10,000 രൂപയായിരുന്നു പ്രതിഫലം. അതോടെ അതുവരെയുണ്ടായിരുന്ന ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു.&lt;/p&gt;&lt;p&gt;മാസം 1 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചു 10,000 രൂപയുടെ ജോലിയിലേക്ക് മാറിയത് വലിയൊരു റിസ്ക് ആയിരുന്നു. തുടർന്ന് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ പങ്കുവെക്കുക, ഫോട്ടോഗ്രാഫിയും സ്ട്രാറ്റജിയും പഠിക്കുക, പുസ്തകങ്ങൾ വായിക്കുക, യൂട്യൂബ് വീഡിയോകൾ കാണുക തുടങ്ങി നിരന്തരമായ പഠനത്തിലൂടെ സ്വയം വളർന്നു. 'ഞാൻ എനിക്ക് ഒരു വർഷം സമയം നൽകി. എഡിറ്റിംഗ്, സ്റ്റോറി ടെല്ലിംഗ്, ഫോട്ടോഗ്രാഫി, സ്ട്രാറ്റജി എന്നിവ പഠിച്ചു. ബ്രാൻഡുകളെ സമീപിച്ചു, പതുക്കെ ഫ്രീലാൻസ് ക്ലയന്റുകളെ ലഭിച്ചുതുടങ്ങി' മെഹർ പറഞ്ഞു. ഒടുവിൽ നിയമരംഗത്തുനിന്ന് സമ്പാദിച്ചിരുന്നതിന്റെ ഇരട്ടിയിലധികം തുക നേടാൻ സാധിച്ചു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Mehar Verma | UGC Creator | SMM (@meharverma99)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇന്ന് തനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യാനും യാത്ര ചെയ്യാനും ഹോബികൾക്കായി സമയം കണ്ടെത്താനും സാധിക്കുന്നുണ്ട്. എങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് കരുതുന്നില്ല. കണ്ടന്റ് ക്രിയേഷൻ രംഗത്ത് സ്ഥിരമായ ശമ്പളം ഉറപ്പില്ല, ചില മാസങ്ങൾ മികച്ചതായിരിക്കുമെങ്കിലും മറ്റു ചിലപ്പോൾ തിരിച്ചടികൾ ഉണ്ടായേക്കാം. എങ്കിലും, ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന ഉറച്ച ബോധ്യമുണ്ട്. 'എന്റെ ജീവിതത്തിലെ ആദ്യ 24 വർഷക്കാലം, ഞാൻ ആഗ്രഹിച്ച കരിയറിനായി പഠിക്കുമ്പോൾ പോലും ഈ അനുഭൂതി എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എനിക്കതുണ്ട്. എന്റെ ജീവിതം പൂർണ്ണമായി ഞാൻ പ്ലാൻ ചെയ്തു തീർത്തിട്ടില്ല, എങ്കിലും എന്റേതായൊരു ജീവിതം ഞാൻ കെട്ടിപ്പടുക്കുകയാണെന്ന തോന്നൽ എനിക്കിപ്പോഴുണ്ട്' എന്നും 27 -കാരിയായ മെഹർ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/woman-quit-one-lakhs-stable-job-for-content-creation-earns-more-viral-post-articleshow-c7p7e9b"/>
        </item>
        <item>
            <title><![CDATA[ട്രെയിനിൽ എസിക്ക് തണുപ്പ് പോരാ എന്ന് പരാതിപ്പെടും മുമ്പ് കാണണം, യാത്രക്കാർ ചെയ്തുവച്ചത്, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/ac-duct-packed-with-passengers-trash-railway-employee-shares-video-articleshow-qqtloxc</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/ac-duct-packed-with-passengers-trash-railway-employee-shares-video-articleshow-qqtloxc</guid>
            <pubDate>Wed, 12 Aug 2026 12:11:10 +0530</pubDate>
            <description><![CDATA[&lt;p&gt;ട്രെയിൻ കോച്ചിനുള്ളിലെ എസി ഡക്റ്റ് തുറന്ന് പരിശോധിക്കുന്ന റെയിൽവേ എസി മെയിന്റനൻസ് ജീവനക്കാരനെ കാണാം. ഡക്റ്റിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നത് എന്തൊക്കെയാണെന്ന് കണ്ടാൽ ശരിക്കും അമ്പരന്ന് പോകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzt8ys497w0mywbk7ssk58j7,imgname-new-project--5--1786514465929.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എയർ കണ്ടീഷൻ ചെയ്ത ട്രെയിൻ കോച്ചുകളിൽ കയറുമ്പോൾ തണുപ്പ് പോരല്ലോ എന്ന് ഒരിക്കലെങ്കിലും നമുക്ക് തോന്നിക്കാണും. എന്നാൽ, ഇങ്ങനെ തണുപ്പ് കുറയാനുള്ള അസാധാരണമായ ഒരു കാരണം വ്യക്തമാക്കുകയാണ് ഈ റെയിൽവേ ജീവനക്കാരൻ. യാത്രക്കാർ എസി ഡക്റ്റിൽ മാലിന്യങ്ങൾ തള്ളുന്നതിന്റെ വീഡിയോയാണ് ജീവനക്കാരൻ ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ട്രെയിൻ കോച്ചിനുള്ളിലെ എസി ഡക്റ്റ് തുറന്ന് പരിശോധിക്കുന്ന റെയിൽവേ എസി മെയിന്റനൻസ് ജീവനക്കാരനെ കാണാം. ഡക്റ്റിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നത് എന്തൊക്കെയാണെന്ന് കണ്ടാൽ ശരിക്കും അമ്പരന്ന് പോകും. ഉപയോഗിച്ച ചായക്കപ്പുകൾ, ചിപ്സ് പാക്കറ്റുകൾ, മിഠായി പൊതികൾ തുടങ്ങിയ വലിയൊരു മാലിന്യക്കൂമ്പാരമാണ് അതിനകത്തുണ്ടായിരുന്നത്.&lt;/p&gt;&lt;p&gt;സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഡക്റ്റ് തുറന്ന ജീവനക്കാരൻ ഉള്ളിലേക്ക് കയ്യിട്ട് കൂടുതൽ മാലിന്യങ്ങൾ പുറത്തെടുക്കുന്നത് വീഡിയോയിൽ കാണാം. അപ്പർ ബെർത്തുകളിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും എയർ ഔട്ലെറ്റിന് മുകളിലുള്ള ചെറിയ ഗ്രിൽ മാറ്റി കേടുവരുത്തുകയും, ഇവിടം മാലിന്യം തള്ളാൻ ഉപയോഗിക്കുകയും ചെയ്യാറുണ്ടെന്നും ജീവനക്കാരൻ പറയുന്നു. ഇങ്ങനെ ഡക്റ്റിൽ തള്ളുന്ന മാലിന്യങ്ങൾ കാലക്രമേണ അടിഞ്ഞുകൂടി വായുവിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. ഇത് കോച്ചിനുള്ളിലെ തണുപ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by k͢h͢a͢r͢w͢a͢r͢ j͢i͢i͢ (@arvindkharwarvlog)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇങ്ങനെ മാലിന്യം തള്ളുന്നതും എസിക്ക് തണുപ്പ് കുറയാൻ ഒരു കാരണമാണ് എന്നാണ് ജീവനക്കാരൻ പറയുന്നത്. നിരവധിപ്പേരാണ് തങ്ങളുടെ ആശങ്കയും അമർഷവും അറിയിച്ച് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വായുസഞ്ചാരത്തെ ബാധിക്കുന്നതിന് പുറമെ, അടഞ്ഞുകിടക്കുന്ന ഡക്റ്റിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ദുർഗന്ധത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും പലരും ചൂണ്ടിക്കാട്ടി. സീറോ സിവിക് സെൻസ് എന്നും പലരും കമന്റ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാർ ഇത്തരം കാര്യങ്ങളിൽ വച്ച് പുലർത്തുന്ന ഉദാസീനതയാണ് ഈ വീഡിയോയിൽ കാണുന്നത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/ac-duct-packed-with-passengers-trash-railway-employee-shares-video-articleshow-qqtloxc"/>
        </item>
        <item>
            <title><![CDATA[എന്റമ്മോ ഞാനില്ലേ... മുംബൈ ലോക്കൽ ട്രെയിനിൽ കയറാനെത്തി, തിരക്ക് കണ്ട് ടാക്സി വിളിച്ച് സൗത്ത് കൊറിയക്കാരൻ]]></title>
            <link>https://www.asianetnews.com/video-cafe-magazine/south-korean-man-failed-to-board-board-crowded-mumbai-train-takes-taxi-viral-video-articleshow-s0f1le2</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/south-korean-man-failed-to-board-board-crowded-mumbai-train-takes-taxi-viral-video-articleshow-s0f1le2</guid>
            <pubDate>Wed, 12 Aug 2026 11:15:16 +0530</pubDate>
            <description><![CDATA[&lt;p&gt;നിരവധി തവണ ശ്രമിച്ചിട്ടും ട്രെയിനിൽ കയറാൻ സാധിക്കാതെ വന്നതോടെ അദ്ദേഹം ഒടുവിൽ പിന്മാറുകയും ലക്ഷ്യസ്ഥാനത്ത് എത്താൻ ടാക്സിയെ ആശ്രയിക്കുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzt8181r9qknb1ap0yxbhsdb,imgname-new-project--4--1786513498168.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ ലോക്കൽ ട്രെയിനിലെ തിരക്ക് പ്രസിദ്ധമാണ്. പലപ്പോഴും ജീവൻ മരണ പോരാട്ടമാണ് ഇതിൽ കയറാൻ വേണ്ടി ആളുകൾ നടത്താറ്. ഈ തിരക്കിൽ ആകെ പെട്ടുപോയ ഒരു സൗത്ത് കൊറിയക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്ന&zwnj;ത്. ഈ കണ്ടന്റ് ക്രിയേറ്റർ മുംബൈയിലെ പ്രശസ്തമായ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് അമ്പേ പരാജയപ്പെട്ട് പോവുകയായിരുന്നു. അവസാനം അയാൾക്ക് ടാക്സി വിളിച്ച് പോകേണ്ടി വന്നു.&lt;/p&gt;&lt;p&gt;സെജിൻ എന്ന കൊറിയൻ വ്ലോഗറാണ് തന്റെ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'എങ്ങനെയാണ് ഞാൻ മുംബൈ ട്രെയിനിൽ പരാജയപ്പെട്ടത്' എന്ന കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തിരക്കേറിയ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുന്നതും, 170 രൂപ നൽകി താൻ റൗണ്ട് ട്രിപ് ടിക്കറ്റ് എടുത്തതും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;നിരവധി തവണ ശ്രമിച്ചിട്ടും ട്രെയിനിൽ കയറാൻ സാധിക്കാതെ വന്നതോടെ അദ്ദേഹം ഒടുവിൽ പിന്മാറുകയും ലക്ഷ്യസ്ഥാനത്ത് എത്താൻ ടാക്സിയെ ആശ്രയിക്കുകയും ചെയ്തു. 'മുംബൈ ലോക്കൽ ട്രെയിൻ അനുഭവം ഇവിടുത്തെ ആളുകളോട് വലിയ ആദരവ് തോന്നാനും എന്നെത്തന്നെ വിലയിരുത്താനും കാരണമായി' എന്നാണ് സെജിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.&lt;/p&gt;&lt;p&gt;വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. 'സത്യത്തിൽ നിങ്ങൾ ഈ തിരക്കൊക്കെ കണ്ട് വേ​ഗം തന്നെ പേടിച്ചുപോയതാണ്. ശരിക്കും പ്ലാറ്റ്ഫോമിലും ട്രെയിനിലും കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നില്ല' എന്നാണ് ഒരാൾ കുറിച്ചത്. 'പീക്ക് അവേഴ്സിൽ നിങ്ങൾ മുംബൈ ലോക്കൽ ട്രെയിനിൽ കയറാൻ പാടില്ലായിരുന്നു. എല്ലാവരും ഓഫീസിൽ സമയത്ത് എത്താൻ ഓടുകയാണ്' എന്ന് മറ്റൊരാൾ കുറിച്ചു. 'ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവർ ട്രെയിനിൽ കയറാൻ നിങ്ങളെ സഹായിച്ചേനെ' എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/south-korean-man-failed-to-board-board-crowded-mumbai-train-takes-taxi-viral-video-articleshow-s0f1le2"/>
        </item>
        <item>
            <title><![CDATA[രാത്രി 11 മണിക്ക് റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തു; എത്തിയത് കാർ, ഡ്രൈവർ കയറാൻ നിർബന്ധിച്ചു, പിന്തുടർന്നു, പരാതിയുമായി യുവതി]]></title>
            <link>https://www.asianetnews.com/web-specials-magazine/woman-complains-that-she-booked-rapido-bike-at-11-pm-but-driver-arrived-with-car-and-forced-her-to-get-in-articleshow-r5t7ykq</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/woman-complains-that-she-booked-rapido-bike-at-11-pm-but-driver-arrived-with-car-and-forced-her-to-get-in-articleshow-r5t7ykq</guid>
            <pubDate>Tue, 11 Aug 2026 18:01:14 +0530</pubDate>
            <description><![CDATA[ദില്ലിയിൽ റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്ത യുവതിക്ക് നേരിടേണ്ടി വന്നത് ഭയാനകമായ അനുഭവമാണ്. ബൈക്കിന് പകരം കാറിലെത്തിയ ഡ്രൈവർ വാഹനത്തിൽ കയറാൻ നിർബന്ധിക്കുകയും പിന്നീട് പിന്തുടരുകയും ചെയ്തെന്ന് യുവതി പരാതിപ്പെട്ടതോടെ റാപ്പിഡോ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kc3g03grphz6v0f2jh64t4ds,imgname-rapido-1765349002776.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;രാ&lt;/strong&gt;ത്രി വൈകി വീട്ടിലേക്ക് മടങ്ങാൻ റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തപ്പോൾ, ബൈക്കിന് പകരം കാറിലെത്തിയ ഡ്രൈവർ വാഹനത്തിൽ കയറാൻ തന്നെ നിർബന്ധിച്ചെന്ന പരാതിയുമായി ദില്ലി സ്വദേശിനിയായ കൺസൾട്ടന്&zwj;റ് മോനി ഷാൻഡില്യ. സംഭവത്തെക്കുറിച്ചുള്ള യുവതിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് ശ്രദ്ധ നേടിയതോടെ റാപ്പിഡോ ഈ വിഷയത്തിൽ പ്രതികരിച്ചു. ബന്ധപ്പെട്ട ക്യാപ്റ്റിന്&zwj;റെ അക്കൗണ്ട് സസ്പെൻ്റ് ചെയ്തെന്ന് കമ്പനി അറിയിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ബുക്ക് ചെയ്തത് ബൈക്ക് റൈഡ്, എത്തിയത് കാർ&lt;/strong&gt;&lt;/h2&gt;&lt;p&gt;രാത്രി 11.07 ഓടെ നോയിഡ സെക്ടർ 16 മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 4 -ൽ നിന്നാണ് വീട്ടിലേക്ക് പോകാൻ മോനി, റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തത്. ആപ്പിൽ കാണിച്ചിരുന്നത് ഹീറോ സ്&zwnj;പ്ലെൻഡർ ബൈക്കും അന്മോൾ മിശ്ര എന്ന റൈഡറുടെ പേരുമായിരുന്നു. എന്നാൽ, ഏതാനും മിനിറ്റുകൾക്ക് ശേഷം ബൈക്കിന് പകരം മാരുതി റിറ്റ്സ് കാറാണ് സ്ഥലത്തെത്തിയത്. കാറിലെത്തിയ ഡ്രൈവർ താൻ ഫോണിൽ സംസാരിച്ചിരുന്ന അതേ വ്യക്തിയാണെന്ന് മോനി തിരിച്ചറിഞ്ഞു. എന്നാൽ ആപ്പിലെ റൈഡറുടെ പ്രൊഫൈൽ ചിത്രവുമായി ഇയാളുടെ രൂപം പൊരുത്തപ്പെട്ടില്ലെന്ന് അവർ പറയുന്നു. ബൈക്ക് തകരാറിലായതിനാലാണ് കാറിൽ എത്തിയതെന്ന് ഇയാൾ പറഞ്ഞെന്നും മോനി കൂട്ടിച്ചേർക്കുന്നു. തുടർന്ന് ഇയാൾ തന്നോട്ട് കാറിൽ കയറാൻ ആവശ്യപ്പെട്ടെന്നും എന്നാൽ ആ ആവശ്യം നിരസിച്ചിട്ടും അയാൾ ആവർത്തിച്ച് തന്നെ നിർബന്ധിച്ചെന്നും മോനി ആരോപിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;പിന്നാലെ പിന്തുടർന്ന് കാർ, ഒടുവിൽ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഡ്രൈവറുടെ നിർബന്ധം കൂടിയപ്പോൾ ഭയന്ന് പോയ താൻ ഉറക്കെ നിലവിളിച്ചതോടെ റൈഡ് ക്യാൻസൽ ചെയ്ത് പോകാൻ അയാൾ തയ്യാറായെന്നും മോനി കൂട്ടിച്ചേർത്തു. എന്നാൽ. മുന്നോട്ട് നീങ്ങിയ കാർ മെട്രോ ഗേറ്റിന് മുന്നിലേക്ക് നീങ്ങി അവിടെ നിർത്തി. പിന്നീട് സെക്ടർ 15 വരെ കാർ തന്നെ പിന്തുടർന്നെന്നും മോനി പറയുന്നു. എന്നാൽ റോഡിലെ അമിത ഗതാഗതക്കുരുക്ക് കാരണം ഇയാൾ പിന്നീട് മടങ്ങിപ്പോയെന്നും യുവതി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;സംഭവത്തിന് പിന്നാലെ ഭയന്ന് പോയ തനിക്ക് പനി ബാധിച്ചെന്നും യുവതി എഴുതി. ഒപ്പം, സുരക്ഷിതരായിരിക്കേണ്ടത് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാർക്കും ഇത്തരമൊരു സാഹചര്യം അപകടകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം യാത്രക്കാരോട് ഇത്തരം പെരുമാറ്റങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ ആകില്ലെന്നും യുവതിയുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്നും റാപ്പിഡോ അറിയിച്ചു. ബന്ധപ്പെട്ട ഡ്രൈവറുടെ അക്കൗണ്ടിനെതിരെ അടിയന്തര നടപടി സ്വീകരിച്ചെന്നും സമാന സംഭവങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചെന്നും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;റാപ്പിഡോ കമ്പനിയുടെ പ്രതികരണം&lt;/strong&gt;&lt;/h2&gt;&lt;p&gt;റാപ്പിഡോയിൽ യാത്ര ചെയ്യുന്ന ഓരോ ഉപഭോക്താവിന്റെയും സുരക്ഷയ്ക്കും വിശ്വാസത്തിനും മുൻഗണന നൽകുന്നുവെന്നും ഇതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സംഭവത്തിൽ റാപ്പിഡോ വക്താവ് പ്രതികരിച്ചിട്ടുണ്ട്. സംഭവം പരിശോധിക്കുകയും, ആപ്പിൽ ബുക്ക് ചെയ്ത വാഹനവും യാത്രയ്ക്കായി എത്തിയ വാഹനവും വ്യത്യസ്തമെന്ന് മനസിലാക്കിയെന്ന് റാപിഡോയുടെ വാർത്താക്കുറിപ്പിൽ സ്ഥിരീകരിക്കുന്നു. ഇത് തങ്ങളുടെ നയങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും കമ്പനി വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ കുറ്റാരോപിതനായ ഡ്രൈവറുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതായി കമ്പനി അറിയിച്ചു. ഉപഭോക്താവിനെ നേരിട്ട് ബന്ധപ്പെട്ട് പിന്തുണ ഉറപ്പുനൽകി. ആശങ്കകൾ പരിഹരിച്ചു. റാപിഡോ ക്യാപ്റ്റന്റെയും വാഹനത്തിന്റെയും വിവരങ്ങൾ പരിശോധിക്കുന്നത് ഉൾപ്പെടെ സുരക്ഷാ പ്രോട്ടോക്കോളുകൾ റാപ്പിഡോയിൽ നിലവിലുണ്ട്. ഈ മാനദണ്ഡങ്ങൾ പാലിക്കാതെ വരുമ്പോൾ കർശനമായ നടപടികൾ സ്വീകരിക്കാറുണ്ടെന്നും കമ്പനി അറിയിച്ചു.&lt;/p&gt;&lt;p&gt;യാത്ര ആരംഭിക്കുന്നതിന് മുൻപ് ആപ്പിൽ കാണിച്ചിരിക്കുന്ന ക്യാപ്റ്റന്റെയും വാഹനത്തിന്റെയും വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പുവരുത്താൻ എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിക്കുന്നതായും കമ്പനി ആവശ്യപ്പെട്ടു. എന്തെങ്കിലും വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ യാത്ര റദ്ദാക്കാനും റാപ്പിഡോ സപ്പോർട്ടുമായി ബന്ധപ്പെടാനും ഞങ്ങൾ നിർദ്ദേശിക്കുന്നു. അങ്ങനെ ചെയ്താൽ കാലതാമസമില്ലാതെ സുരക്ഷിതമായ മറ്റൊരു യാത്രാസൗകര്യം ഒരുക്കി നൽകും. തങ്ങളുടെ പ്ലാറ്റ്&zwnj;ഫോമിന്റെ അടിത്തറ വിശ്വാസവും സുരക്ഷയുമാണ്. ഓരോ യാത്രയിലും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/woman-complains-that-she-booked-rapido-bike-at-11-pm-but-driver-arrived-with-car-and-forced-her-to-get-in-articleshow-r5t7ykq"/>
        </item>
        <item>
            <title><![CDATA[ലൈവ് സ്ട്രീം ആരാധകരുടെ പ്രിയങ്കരി 'ജാക്കി' വിടവാങ്ങി, വേർപാടിന്റെ വേദനയിൽ പങ്കാളി ഷാഡോ]]></title>
            <link>https://www.asianetnews.com/web-specials-magazine/bald-eagle-jackie-dies-at-14-articleshow-fcin1dg</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/bald-eagle-jackie-dies-at-14-articleshow-fcin1dg</guid>
            <pubDate>Tue, 11 Aug 2026 16:53:59 +0530</pubDate>
            <description><![CDATA[&lt;p&gt;2015-ൽ 'ഫ്രണ്ട്സ് ഓഫ് ബിഗ് ബെയർ വാലി' എന്ന സംഘടന ബിഗ് ബെയറിലെ പൈൻ മരത്തിന് മുകളിലുള്ള കൂട്ടിൽ ലൈവ് വെബ്&zwnj;ക്യാം സ്ഥാപിച്ചതോടെയാണ് ജാക്കി ലോകശ്രദ്ധ നേടുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzr8yvm24mc8dy08d5nktymw,imgname-new-project--3--1786447359618.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലിഫോർണിയയിലെ ബിഗ് ബെയർ തടാകക്കരയിലെ കൂടും തത്സമയ ലൈവ് സ്ട്രീം ദൃശ്യങ്ങളും വഴി ദശലക്ഷക്കണക്കിന് ആളുകളുടെ മനംകവർന്ന 'ജാക്കി' എന്ന ബാൾഡ് ഈഗിൾ 14 -ാം വയസ്സിൽ വിടവാങ്ങി. ആഴ്ചകൾ നീണ്ട രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ജാക്കി തിങ്കളാഴ്ച പുലർച്ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ജാക്കിയുടെ വേർപാടോടെ അവളുടെ എട്ട് വർഷത്തെ പങ്കാളിയായ 12 വയസ്സുകാരൻ 'ഷാഡോ' ഒറ്റയ്ക്കായി.&lt;/p&gt;&lt;p&gt;&lt;strong&gt;രോഗബാധയും അന്ത്യവും&lt;/strong&gt;&lt;/p&gt;&lt;p&gt;ജൂലൈ പകുതിയോടെ രണ്ട് കഴുകന്മാരുമായുണ്ടായ പോരാട്ടത്തിന് ശേഷം ബിഗ് ബെയർ തടാകത്തിന് സമീപം പറക്കാൻ കഴിയാതെ തളർന്നുവീണ നിലയിലാണ് ജാക്കിയെ കണ്ടെത്തിയത്. തുടർന്ന് അവളെ ഒജായ് റാപ്റ്റർ സെന്ററിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകി വരികയായിരുന്നു. കടുത്ത രക്തക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് മറ്റൊരു കഴുകനിൽ നിന്ന് രക്തം മാറ്റിവെക്കൽ ഉൾപ്പെടെയുള്ള തീവ്ര പരിചരണം നൽകിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. ഒജായ് റാപ്റ്റർ സെന്റർ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രിയങ്കരിയായ ഈ കഴുകന്റെ വേർപാട് വാർത്ത ലോകത്തെ അറിയിച്ചത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്റർനെറ്റിലെ താരജോഡികൾ&lt;/strong&gt;&lt;/p&gt;&lt;p&gt;2015-ൽ 'ഫ്രണ്ട്സ് ഓഫ് ബിഗ് ബെയർ വാലി' എന്ന സംഘടന ബിഗ് ബെയറിലെ പൈൻ മരത്തിന് മുകളിലുള്ള കൂട്ടിൽ ലൈവ് വെബ്&zwnj;ക്യാം സ്ഥാപിച്ചതോടെയാണ് ജാക്കി ലോകശ്രദ്ധ നേടുന്നത്. 2018-ൽ 'ഷാഡോ' എന്ന ആൺ കഴുകൻ കൂട്ടിലേക്ക് കടന്നുവരികയും പിന്നീട് ജാക്കിയുടെ സ്ഥിര പങ്കാളിയാവുകയുമായിരുന്നു. അതിശൈത്യത്തെയും കൊടുങ്കാറ്റിനെയും അതിജീവിച്ച് മുട്ടകൾക്ക് അടയിരിക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതുമെല്ലാം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ലൈവായി കണ്ടു.&lt;/p&gt;&lt;p&gt;&lt;strong&gt;ഇനി ഷാഡോയ്ക്ക് എന്ത് സംഭവിക്കും?&lt;/strong&gt;&lt;/p&gt;&lt;p&gt;ജാക്കിയും ഷാഡോയും വളർത്തിയ പുതിയ കുഞ്ഞുങ്ങളായ സാൻഡിയും ലൂണയും അടുത്തിടെ കൂടുവിട്ട് തങ്ങളുടെ പുതിയ യാത്ര ആരംഭിച്ചിരുന്നു. ഇപ്പോൾ ഷാഡോയുടെ ഭാവി ജീവിതത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകർ.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/bald-eagle-jackie-dies-at-14-articleshow-fcin1dg"/>
        </item>
        <item>
            <title><![CDATA[ഫീസ് നൽകാതിരിക്കാൻ രോഗികളുടെ തന്ത്രങ്ങൾ; വീഡിയോ പങ്കുവെച്ച് ഡോക്ടർ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-doctor-shares-experience-excuses-people-use-to-avoid-consultation-fee-articleshow-gnfxz02</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-doctor-shares-experience-excuses-people-use-to-avoid-consultation-fee-articleshow-gnfxz02</guid>
            <pubDate>Tue, 11 Aug 2026 16:40:48 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകത്തുള്ള മറ്റെല്ലാ സേവനങ്ങൾക്കും സാധനങ്ങൾക്കും ആളുകൾ കൃത്യമായി പണം നൽകുമെന്നും, എന്നാൽ, ഒരു ഡോക്ടറുടെ വിദഗ്ധ ഉപദേശത്തിന് പണം നൽകാൻ മാത്രം മടി കാണിക്കുന്നത് കഷ്ടമാണെന്നും ഡോ. പ്രഭ്&zwnj;ലീൻ കൗർ വീഡിയോയിൽ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzr3s8qj5pv5y26k3341bcb1,imgname-new-project--2--1786441933554.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡോക്ടറുടെ സേവനത്തിന് നൽകേണ്ട കൺസൾട്ടേഷൻ ഫീസ് ഒഴിവാക്കാൻ രോഗികൾ തേടുന്ന ചില വിചിത്രമായ വഴികളെ കുറിച്ച് പറഞ്ഞ് ചണ്ഡീഗഡ് ട്രൈസിറ്റിയിലെ ഡോക്ടർ പ്രഭ്&zwnj;ലീൻ കൗർ. ഡോക്ടറെ നേരിട്ട് കാണാതെ ലേസർ ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങൾ സൗജന്യമായി അറിയാൻ എത്തിയ ദമ്പതികളെ കുറിച്ചാണ് ഡോക്ടർ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;നടക്കാനിറങ്ങിയവർ ക്ലിനിക്കിലേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;ക്ലിനിക്കിൽ നടന്ന സംഭവം ഡോക്ടർ വിവരിക്കുന്നത് ഇങ്ങനെയാണ്. ഒരു ദിവസം വൈകുന്നേരം നടക്കാനിറങ്ങിയ ഒരു സ്ത്രീ ക്ലിനിക്കിലേക്ക് കയറിവന്നു. ഡോക്ടറോട് ലേസർ ചികിത്സയെക്കുറിച്ച് ചോദിച്ചറിയണമെന്നായിരുന്നു ആവശ്യം. എന്നാൽ, കൺസൾട്ടേഷൻ ഫീസ് അടച്ച ശേഷമേ ഡോക്ടറെ കാണാൻ സാധിക്കൂ എന്ന് ക്ലിനിക്ക് ജീവനക്കാർ വ്യക്തമാക്കിയതോടെ ഇവർ മടങ്ങിപ്പോയി. എന്നാൽ, അല്പസമയത്തിനകം ഇവർ ഭർത്താവിനെയും കൂട്ടി തിരിച്ചെത്തി. ഈ സമയം ഭർത്താവ് മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്. ഡോക്ടറുടെ സുഖവിവരങ്ങൾ അന്വേഷിക്കാനാണ് താൻ വന്നതെന്നും, അതിനും പണം നൽകണമെന്നുണ്ടോ എന്നുമായിരുന്നു ഇയാളുടെ ചോദ്യം. എന്നാൽ, ഡോക്ടറെ മുൻപരിചയമുണ്ടോ എന്ന ചോദ്യത്തിന് ഇയാൾ 'ഇല്ല' എന്ന് മറുപടി നൽകി. തുടർന്ന്, ഉള്ളിൽ കയറിയാൽ ലേസർ ചികിത്സയെക്കുറിച്ച് ഡോക്ടറോട് ചോദിക്കില്ലേ എന്ന് ജീവനക്കാർ ആവർത്തിച്ച് ചോദിച്ചപ്പോൾ ചോദിക്കുമെന്ന് ഇയാൾക്ക് സമ്മതിക്കേണ്ടി വന്നു.&lt;/p&gt;&lt;p&gt;ലോകത്തുള്ള മറ്റെല്ലാ സേവനങ്ങൾക്കും സാധനങ്ങൾക്കും ആളുകൾ കൃത്യമായി പണം നൽകുമെന്നും, എന്നാൽ, ഒരു ഡോക്ടറുടെ വിദഗ്ധ ഉപദേശത്തിന് പണം നൽകാൻ മാത്രം മടി കാണിക്കുന്നത് കഷ്ടമാണെന്നും ഡോ. പ്രഭ്&zwnj;ലീൻ കൗർ വീഡിയോയിൽ പറയുന്നു. ഡോക്ടറുടെ സമയത്തിനും പരിചയസമ്പത്തിനും നൽകുന്ന അർഹമായ പ്രതിഫലമാണ് കൺസൾട്ടേഷൻ ഫീസെന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Prabhleen Kaur (@dr.prabhleen.unfiltered)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ&lt;/strong&gt;&lt;/p&gt;&lt;p&gt;വീഡിയോ പുറത്തുവന്നതോടെ ഇൻസ്റ്റഗ്രാമിൽ വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഒരു വിഭാഗത്തിന്റെ അഭിപ്രായം ചികിത്സ തേടാനല്ലാതെ, ഒരു ചികിത്സയുടെ ചെലവ് എത്രയാകുമെന്ന് അറിയാൻ മാത്രം വരുന്നവരിൽ നിന്ന് കൺസൾട്ടേഷൻ ഫീസ് ഈടാക്കുന്നത് ശരിയല്ലെന്നും അവർ മെഡിക്കൽ ഉപദേശം ചോദിക്കുന്നില്ലല്ലോ എന്നുമാണ്. എന്നാൽ, ഡോക്ടർമാരുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ഇത്തരം പരാതികൾ ഉന്നയിച്ചിട്ട് കാര്യമില്ലെന്നും, ഫീസ് നൽകാൻ മടിക്കുന്നവരെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുകയാണ് വേണ്ടതെന്നുമാണ്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-doctor-shares-experience-excuses-people-use-to-avoid-consultation-fee-articleshow-gnfxz02"/>
        </item>
        <item>
            <title><![CDATA[5 കൊല്ലം അമേരിക്കയിൽ ജീവിച്ച് നാട്ടിൽ വന്നപ്പോൾ, പലതും മാറിപ്പോയി, വീഡിയോയുമായി യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-5-years-in-us-returns-home-reverse-culture-shock-articleshow-0a3wu0a</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-5-years-in-us-returns-home-reverse-culture-shock-articleshow-0a3wu0a</guid>
            <pubDate>Tue, 11 Aug 2026 14:25:41 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിൽ താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് രാത്രികാലങ്ങളിൽ യാതൊരു പ്ലാനുമില്ലാതെ ഹെഡ്സെറ്റും വെച്ച് ഒറ്റയ്ക്ക് നടക്കാനുള്ള സ്വാതന്ത്ര്യമാണ്. അഞ്ച് വർഷം സ്വയം കാര്യങ്ങൾ ചെയ്തശേഷം നാട്ടിലെത്തിയപ്പോൾ പെട്ടെന്ന് തന്നെ അമ്മയെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzr0h8s0m6zgvsw1qwq50aja,imgname-new-project---2026-08-11t142428.767-1786438525728.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കയിലെ അഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഹൈദരാബാദിലേക്ക് തിരിച്ചെത്തിയ ഇഷിക അഗർവാൾ എന്ന യുവതി പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നാട്ടിലെത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന 'റിവേഴ്സ് കൾച്ചർ ഷോക്ക്' അഥവാ തീരെ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇഷിക പങ്കുവെച്ചിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങുമ്പോൾ പഴയപോലെയുള്ള ജീവിതം ലഭിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ താൻ കരുതിയതിനേക്കാൾ താൻ മാറിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതായും ഇഷിക പറയുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം തനിക്ക് നിരന്തരം അസുഖങ്ങൾ വരുന്നുണ്ടെന്നതാണ് ആദ്യത്തെ തിരിച്ചടിയെന്ന് അവർ പറഞ്ഞു. 17 വർഷം ഇവിടെ ജീവിച്ചിട്ടും ഇന്ത്യയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ തന്റെ ശ്വാസകോശത്തിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഇഷിക പറയുന്നു.&lt;/p&gt;&lt;p&gt;കൂട്ടുകാരുമായി കൂടുന്നതിലും മാറ്റം വന്നിട്ടുണ്ട്. മുൻപ് കോളേജിൽ പഠിക്കുമ്പോൾ വലിയ പ്ലാനിങ്ങില്ലാതെ സുഹൃത്തുക്കളെ കാണാമായിരുന്നുവെങ്കിൽ, ഇപ്പോൾ അത് ഒരു വലിയ പരിപാടി സംഘടിപ്പിക്കുന്നത് പോലെയായി മാറിയിരിക്കുന്നു. അഞ്ച് വർഷം വ്യത്യസ്ത കാലാവസ്ഥയിൽ ജീവിച്ചതുകൊണ്ട് തന്റെ വാർഡ്രോബിലെ വസ്ത്രങ്ങളും ഇപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Ishika Agarwal (@ishiikaagarwaal)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അമേരിക്കയിൽ താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് രാത്രികാലങ്ങളിൽ യാതൊരു പ്ലാനുമില്ലാതെ ഹെഡ്സെറ്റും വെച്ച് ഒറ്റയ്ക്ക് നടക്കാനുള്ള സ്വാതന്ത്ര്യമാണ്. അഞ്ച് വർഷം സ്വയം കാര്യങ്ങൾ ചെയ്തശേഷം നാട്ടിലെത്തിയപ്പോൾ പെട്ടെന്ന് തന്നെ അമ്മയെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറിയെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാം പരിചിതമാണെങ്കിലും അഞ്ച് വർഷം മുൻപ് നാടുവിട്ടുപോയ അതേ വ്യക്തിയല്ല താനെന്നും അതാണ് നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ സംഭവിക്കുന്നതെന്നും വ്യക്തമാക്കിയാണ് ഇഷിക തന്റെ വീഡിയോ അവസാനിപ്പിച്ചത്. ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പ്രവാസികളാണ് തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-5-years-in-us-returns-home-reverse-culture-shock-articleshow-0a3wu0a"/>
        </item>
        <item>
            <title><![CDATA[പൈനാപ്പിൾ കൃഷി ചെയ്യാൻ പറ്റിയ മാസങ്ങളിതാണ്, ഈ അബദ്ധം പറ്റരുതേ]]></title>
            <link>https://www.asianetnews.com/webstories/agriculture/growing-pineapple-avoid-theses-mistakes-ds9e5o6</link>
            <guid isPermaLink="true">https://www.asianetnews.com/webstories/agriculture/growing-pineapple-avoid-theses-mistakes-ds9e5o6</guid>
            <pubDate>Tue, 11 Aug 2026 13:14:37 +0530</pubDate>
            <description><![CDATA[&lt;p&gt;പൈനാപ്പിൾ കൃഷി ചെയ്യാൻ പറ്റിയ മാസങ്ങളാണ് ഓ​ഗസ്റ്റും സെപ്റ്റംബറും. പക്ഷേ, കൃഷി ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ&zwnj; ഒഴിവാക്കണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktp0dwpjnxx80apy9229ychz,imgname-new-project---2026-06-09t162404.435-1781002597074.jpg" type="image/jpeg" height="390" width="690"/>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/webstories/agriculture/growing-pineapple-avoid-theses-mistakes-ds9e5o6"/>
        </item>
        <item>
            <title><![CDATA[ഗൂഗിൾ ഓഫീസ് ടൂർ വൈറൽ, സൗജന്യ ഭക്ഷണം മുതൽ കുക്കിം​ഗ് ക്ലാസ് വരെ]]></title>
            <link>https://www.asianetnews.com/video-cafe-magazine/san-francisco-google-office-tour-viral-video-articleshow-8gmfpz8</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/san-francisco-google-office-tour-viral-video-articleshow-8gmfpz8</guid>
            <pubDate>Tue, 11 Aug 2026 13:04:11 +0530</pubDate>
            <description><![CDATA[&lt;p&gt;ബ്രേക്ക് ഫാസ്റ്റിന് മുട്ട, തൈര്, പഴങ്ങൾ, ബേക്കറി പലഹാരങ്ങൾ, ക്രൊയിസന്റുകൾ എന്നിവ ലഭിക്കും. ഉച്ചഭക്ഷണത്തിന് പിസ്സ, സാലഡ് ബാറുകൾ, ചെമ്മീൻ, റിസോട്ടോ, പോക്ക് ബൗളുകൾ, റാമെൻ തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzqvvbqqrxm8e0ssze4mqrg4,imgname-new-project---2026-08-11t125853.425-1786433613559.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗൂഗിളിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിലെ കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് ഒരു യുവതി പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. കാതറിൻ എമാനുവില ക്ലിറ്റ്സ്കെ എന്ന യുവതിയാണ് ഓഫീസിലെ ആഡംബര സൗകര്യങ്ങൾ കാണിച്ച് വീഡിയോ പങ്കുവെച്ചത്. 'കഴിഞ്ഞ ആഴ്ച സാൻഫ്രാൻസിസ്കോയിൽ ആയിരുന്നപ്പോൾ ഗൂഗിൾ ഓഫീസിൽ കയറി അവരുടെ ഫ്രീ ഫുഡ് ശരിക്കും എങ്ങനെയുണ്ടെന്ന് പരിശോധിക്കാൻ തോന്നി' എന്നാണ് അവർ വീഡിയോയുടെ ക്യാപ്ഷനിൽ എഴുതിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഓഫീസിലെ പ്രധാന ആകർഷണങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;'ബാക്ക് ടു ദി ഫ്യൂച്ചർ' സിനിമയിലെ കാർ മാതൃകയിലുള്ള ഒരു മീറ്റിംഗ് റൂമാണ് ഇതിൽ പ്രധാനം. ഇത് മീറ്റിംഗ് സ്പേസ് ആയാണ് ഉപയോഗിക്കുന്നത്. എന്റർടെയ്ൻമെന്റിന് ആർട്സ് ആൻഡ് ക്രാഫ്റ്റ് ഏരിയ, ബോർഡ് ഗെയിമുകൾക്കായി പ്രത്യേകം സജ്ജീകരിച്ച മുറി എന്നിവയും ഇവിടെയുണ്ട്. ജീവനക്കാർക്ക് ഈ ഗെയിമുകൾ വീടുകളിലേക്ക് കൊണ്ടുപോകാനോ, വ്യാഴാഴ്ചകളിൽ സഹപ്രവർത്തകർക്കൊപ്പം കളിക്കാനോ സാധിക്കും.&lt;/p&gt;&lt;p&gt;ശുചിമുറിയിലെ സൗകര്യങ്ങളിൽ ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ഹാൻഡ് ലോഷൻ തുടങ്ങിയ അവശ്യ സാധനങ്ങളും ഒരുക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഓഫീസിലെ ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ, ഓരോ നിലയിലും പ്രത്യേക അടുക്കളകളുണ്ടെന്നും അവിടെ ജീവനക്കാർക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും തണുത്ത പാനീയങ്ങളും ലഭ്യമാണെന്നും കാതറിൻ പറയുന്നു. ഫ്ലേവേർഡ് വാട്ടർ, കോഫി മെഷീനുകൾ, പഴങ്ങൾ, ചിപ്സ്, ചോക്ലേറ്റ് ബാറുകൾ, ഗ്രാനോല ബാറുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. കൂടാതെ ജീവനക്കാർക്കായി സൗജന്യ പാചക ക്ലാസുകളും ഓഫീസ് നൽകുന്നുണ്ട്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Katarine Emanuela Klitzke | Tech (@katarine_emanuela_klitzke)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ബ്രേക്ക് ഫാസ്റ്റിന് മുട്ട, തൈര്, പഴങ്ങൾ, ബേക്കറി പലഹാരങ്ങൾ, ക്രൊയിസന്റുകൾ എന്നിവ ലഭിക്കും. ഉച്ചഭക്ഷണത്തിന് പിസ്സ, സാലഡ് ബാറുകൾ, ചെമ്മീൻ, റിസോട്ടോ, പോക്ക് ബൗളുകൾ, റാമെൻ തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്. 'അങ്ങനെ ഗൂഗിളിലെ ഭക്ഷണം അക്ഷരാർത്ഥത്തിൽ കേട്ടറിഞ്ഞതിനേക്കാൾ മികച്ചതാണ്' എന്ന് വീഡിയോയുടെ അവസാനം കാതറിൻ പറയുന്നത് കേൾക്കാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സൗകര്യങ്ങൾ മികച്ചതാണെങ്കിലും ജോലി ഭാരം കൂടുതലല്ലേ? വർക്ക് ലൈഫ് ബാലൻസ് ഉറപ്പ് വരുത്തുന്നുണ്ടോ എന്ന ചോദ്യങ്ങളും ഉയർന്നു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/san-francisco-google-office-tour-viral-video-articleshow-8gmfpz8"/>
        </item>
        <item>
            <title><![CDATA[കനത്ത വെള്ളക്കെട്ട്, ബോട്ടിറക്കി, 'കാർസ്24' -ന് പിഴ 50,000 രൂപ!]]></title>
            <link>https://www.asianetnews.com/web-specials-magazine/putting-a-boat-on-a-waterlogged-road-in-gurgaon-cars24-claims-getting-50000-challan-articleshow-z6w8srg</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/putting-a-boat-on-a-waterlogged-road-in-gurgaon-cars24-claims-getting-50000-challan-articleshow-z6w8srg</guid>
            <pubDate>Tue, 11 Aug 2026 12:34:25 +0530</pubDate>
            <description><![CDATA[&lt;p&gt;'മഴയെക്കുറിച്ചുള്ള ഒരു തമാശയായാണ് ഞങ്ങൾ കാർസ്24 ബോട്ട് വെള്ളത്തിലിറക്കിയത്. എന്നാൽ, നിമിഷങ്ങൾക്കകം പിഴയെത്തി. വർഷങ്ങളായി ഇവിടെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും അതുകാരണം ഇതുവരെ ആർക്കും യാതൊരു ചെലവും വന്നിട്ടില്ല' എന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzqt4bszgcap1ndpr0xr2jk7,imgname-new-project---2026-08-11t122408.625-1786431811391.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗുരുഗ്രാമിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ബോട്ടിറക്കിയ ഓൺലൈൻ യൂസ്ഡ് കാർ മാർക്കറ്റ്&zwnj;പ്ലേസായ 'കാർസ്24' -ന് 50,000 രൂപ പിഴ! കാർസ്24 എക്സിക്യൂട്ടീവായ പ്രാചി ശർമ്മയാണ് ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ തമാശയായി സ്ഥാപിച്ച ബോട്ട് പിന്നീട് യാത്രക്കാരുടെ യഥാർത്ഥ യാത്രാമാർഗ്ഗമായി മാറുകയായിരുന്നുവെന്ന് അവർ പറഞ്ഞു. 'നിയമം ലംഘിച്ചതിന് ഗുരുഗ്രാമിൽ കഴിഞ്ഞാഴ്ച ഞങ്ങൾക്ക് വന്ന ചെലവ് 50,000 രൂപയാണ്. കുറ്റം: ഒരു ബോട്ട്. സ്ഥലം: ഒരു റോഡ്. റോഡ്: ഒരു നദി' പ്രാചി ശർമ്മ ലിങ്ക്ഡ്ഇനിൽ കുറിച്ചു. 'കാർസ്24' എന്നെഴുതിയ നീല ബോട്ട് വെള്ളക്കെട്ടിലൂടെ നാല് പേർ തുഴഞ്ഞുപോകുന്ന ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;'മഴയെക്കുറിച്ചുള്ള ഒരു തമാശയായാണ് ഞങ്ങൾ കാർസ്24 ബോട്ട് വെള്ളത്തിലിറക്കിയത്. എന്നാൽ, നിമിഷങ്ങൾക്കകം പിഴയെത്തി. വർഷങ്ങളായി ഇവിടെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും അതുകാരണം ഇതുവരെ ആർക്കും യാതൊരു ചെലവും വന്നിട്ടില്ല' എന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ബോട്ട് ആളുകൾ യാത്രയ്ക്കായി ഉപയോഗിക്കാൻ തുടങ്ങിയതോടെ സ്ഥിതി മാറി. 'അക്കരെയെത്താനുള്ള ഏറ്റവും എളുപ്പവഴിയായതിനാൽ ആളുകൾ വീട്ടിലെത്താനായി ബോട്ടിൽ കയറാൻ തുടങ്ങി. ഒരു തമാശ അത് യാത്രാമാർഗ്ഗമായി മാറുന്ന നിമിഷം മുതൽ തമാശയായിരിക്കില്ല. ഞങ്ങൾ ബോട്ടിന്റെ പണം നൽകി. ഈ ആഴ്ചയും ആളുകളെ സഹായിക്കാനായി ബോട്ട് വീണ്ടും ഇറക്കേണ്ടി വന്നാൽ ഞങ്ങൾ വീണ്ടും പിഴയടക്കും. വെള്ളക്കെട്ടിന് കാരണക്കാരായവരിൽ നിന്ന് ആരെങ്കിലും പിഴ ഈടാക്കുന്നത് കാണാൻ കാത്തിരിക്കുന്നു, ഇത് അധികാരികളുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും അവർ കുറിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാമിൽ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കടുത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ദുരിതത്തിലായ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് വീടുകളിലെത്തിയത്. രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് ഈ മാസം ആദ്യം പ്രാദേശിക അധികാരികൾ താൽക്കാലിക വർക്ക് ഫ്രം ഹോം നിർദ്ദേശം പുറപ്പെടുവിക്കാൻ പോലും നിർബന്ധിതരായിരുന്നു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/putting-a-boat-on-a-waterlogged-road-in-gurgaon-cars24-claims-getting-50000-challan-articleshow-z6w8srg"/>
        </item>
        <item>
            <title><![CDATA[വന്‍ ഭൂചലനം, സകലതും ആടിയുലയുന്നു, ഓപ്പറേഷൻ തിയറ്ററിൽ രോ​ഗിക്ക് സ്വന്തം ശരീരം കൊണ്ട് സംരക്ഷണമൊരുക്കി സർജന്മാർ]]></title>
            <link>https://www.asianetnews.com/video-cafe-magazine/surgeons-shield-patient-with-their-bodies-in-japan-earthquake-viral-video-articleshow-lghiso9</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/surgeons-shield-patient-with-their-bodies-in-japan-earthquake-viral-video-articleshow-lghiso9</guid>
            <pubDate>Tue, 11 Aug 2026 12:08:08 +0530</pubDate>
            <description><![CDATA[&lt;p&gt;ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളില്&zwj; ഭൂകമ്പത്തെ തുടര്&zwj;ന്ന് ഉപകരണങ്ങളും ട്രോളികളും മറിഞ്ഞുവീഴുന്നതും ചില മെഡിക്കൽ ജീവനക്കാര്&zwj; നിലത്തു വീഴുന്നതുമെല്ലാം വീഡിയോയിൽ കാണാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzqrnc2b8rsx259bxaspk2ke,imgname-new-project---2026-08-11t120734.174-1786430271563.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭൂചലനത്തിനിടയിലും ഓപ്പറേഷൻ ടേബിളിലുണ്ടായിരുന്ന രോഗിക്ക് സ്വന്തം ശരീരംകൊണ്ട് സംരക്ഷണമൊരുക്കിയ രണ്ട് സർജന്മാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ജപ്പാനിലെ കുമാമോട്ടോ ജനറൽ ഹോസ്പിറ്റലിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ജൂലൈ 28 -ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളില്&zwj; ഭൂകമ്പത്തെ തുടര്&zwj;ന്ന് ഉപകരണങ്ങളും ട്രോളികളും മറിഞ്ഞുവീഴുന്നതും ചില മെഡിക്കൽ ജീവനക്കാര്&zwj; നിലത്തു വീഴുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഇതിനിടയില്&zwj;, മയക്കത്തിലായിരുന്ന രോഗിക്ക് മുകളിൽ സ്വന്തം ശരീരംകൊണ്ട് മറ തീര്&zwj;ത്ത് അവര്&zwj;ക്ക് സംരക്ഷണമൊരുക്കുന്ന രണ്ട് സര്&zwj;ജന്മാരെയാണ് വീഡിയോയില്&zwj; കാണുന്നത്.&lt;/p&gt;&lt;p&gt;ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്&zwj; നിരവധി പേരാണ് പങ്കുവെച്ചത്. 'കടുത്ത സമ്മർദ്ദത്തിനിടയിലും ശസ്ത്രക്രിയ നടത്തുകയെന്നാല്&zwj; ഇതാണ്. ജപ്പാനിലെ കുമാമോട്ടോ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ശസ്ത്രക്രിയക്കിടെ ഭൂചലനമുണ്ടായപ്പോള്&zwj;... ശസ്ത്രക്രിയാ സംഘം രോഗിയെ സുരക്ഷിതമായി പിടിച്ച് ശാന്തരായി നിന്നു' യുകെയിലെ ഗ്യാസ്ട്രോഎൻ്റോളജിസ്റ്റ് കീത്ത് സിയു എക്സിൽ കുറിച്ചു.&lt;/p&gt;&lt;p&gt;'ഓരോരുത്തരും സാഹചര്യം പരമാവധി മികച്ച രീതിയില്&zwj; നേരിടാന്&zwj; ശ്രമിച്ചു' എന്നാണ് ആശുപത്രി വക്താവായ ഷോട്ടാരോ യോഷിഹാറ 'ന്യൂയോർക്ക് ടൈംസിനോട്' പറഞ്ഞത്. 'ഞങ്ങളെപ്പോലെയുള്ള ഒരു വലിയ ആശുപത്രിക്ക് പരിചരണം നല്&zwj;കാന്&zwj; കഴിയാതെ വന്നാല്&zwj; അത് വലിയ ആഘാതമായിരിക്കും. ശസ്ത്രക്രിയകൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കാൻ ഞങ്ങളെല്ലാവരും പൂർണ്ണ ആത്മാർത്ഥതയോടെയാണ് പ്രവര്&zwj;ത്തിച്ചത്' എന്നും യോഷിഹാറ കൂട്ടിച്ചേർത്തു. ഭൂചലന സമയത്ത് ആശുപത്രിയില്&zwj; നാല് ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. ഭൂചലനം നിന്നയുടന്&zwj; ഇവ പൂര്&zwj;ത്തിയാക്കിയതായും വക്താവ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;This is what operating under extreme pressure looks like.Surgeons at Kumamoto General Hospital in Japan were mid-operation when a 7.1 magnitude earthquake struck on the 28th of July.&amp;nbsp;You can see the anaesthetised patient and equipment in the operating theatre swaying&hellip; pic.twitter.com/pSbJtYXiLA&lt;/p&gt;&lt;p&gt;&mdash; Keith Siau (@drkeithsiau) August 7, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;രോഗിയുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ ഡോക്ടർമാരെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തിയത്. ഭൂചലനത്തിന്&zwj;റെ തീവ്രതയെക്കുറിച്ച് ഒരാള്&zwj; കുറിച്ചത് ഇങ്ങനെ: 'ഇത് തികച്ചും അവിശ്വസനീയമാണ്, ഒരു നിമിഷത്തേക്ക് എല്ലാം ഉയര്&zwj;ന്നുപോയതുപോലെ തോന്നി. എങ്കിലും സര്&zwj;ജന്മാര്&zwj;ക്കും മെഡിക്കല്&zwj; സംഘത്തിനും വലിയ അഭിവാദ്യങ്ങള്&zwj;'.&lt;/p&gt;&lt;p&gt;ജപ്പാനിലെ ക്യൂഷു ദ്വീപില്&zwj; സ്ഥിതി ചെയ്യുന്ന കുമാമോട്ടോയില്&zwj; ഭൂചലനം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നിരവധി കെട്ടിടങ്ങള്&zwj; തകർന്നുവീഴുകയും 38 പേര്&zwj; മരിക്കുകയും ചെയ്തു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/surgeons-shield-patient-with-their-bodies-in-japan-earthquake-viral-video-articleshow-lghiso9"/>
        </item>
        <item>
            <title><![CDATA[പിന്നല്ല, ഇതൊക്കെ പുഷ്പം പോലെ; മകൾ വെല്ലുവിളിച്ചു, 44 -ാം വയസ്സിൽ എം.ബി.എ പ്രവേശനം നേടി പിതാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/daughter-challenges-father-to-take-exam-he-accepted-into-mba-programme-articleshow-yqplgtx</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/daughter-challenges-father-to-take-exam-he-accepted-into-mba-programme-articleshow-yqplgtx</guid>
            <pubDate>Tue, 11 Aug 2026 11:23:27 +0530</pubDate>
            <description><![CDATA[&lt;p&gt;തങ്ങളുടെ തലമുറ നേരിടുന്ന അത്രയും വലിയ പഠനഭാരം മുൻ തലമുറ നേരിട്ടിട്ടില്ലെന്ന് വാദിച്ച മകൾ, 'കഴിവുണ്ടെങ്കിൽ ഒരു ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ എഴുതി ജയിച്ചു കാണിക്കൂ' എന്ന് പിതാവിനെ വെല്ലുവിളിക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzqp43q2sqe6sdrsw2b5hq22,imgname-new-project---2026-08-11t112214.147-1786427608801.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മകളുമായുള്ള തർക്കത്തിനിടയിൽ ഉയർന്ന വെല്ലുവിളി ഏറ്റെടുത്ത് 44 -ാം വയസ്സിൽ രാജ്യത്തെ പ്രമുഖ സർവകലാശാലയിൽ എം.ബി.എ പ്രവേശനം നേടി പിതാവ്. ചൈനയിലെ ഷാങ്സി പ്രവിശ്യയിലുള്ള സിയാൻ സ്വദേശിയായ ഷാങ് ഷിചിയാങ് ആണ് മകൾക്ക് മാതൃകയാകാൻ കഠിനാധ്വാനത്തിലൂടെ വിജയം കൊയ്തത്. അച്ഛന്റെ ഈ അപൂർവ്വ വിജയം മകളുടെ പഠനരീതിയിലും വൻ മാറ്റത്തിന് വഴിയൊരുക്കി.&lt;/p&gt;&lt;p&gt;ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഷാങ്, ഔദ്യോഗിക ആവശ്യങ്ങൾക്കായി വർഷത്തിൽ 300 ദിവസത്തോളം യാത്ര ചെയ്യുന്നയാളാണ്. കഴിഞ്ഞ വർഷം, 15-കാരിയായ മകളെ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശന പരീക്ഷയ്ക്ക് സഹായിക്കാനായി അദ്ദേഹം തന്റെ ജോലിഭാരം കുറച്ചിരുന്നു. എന്നാൽ പഠനകാര്യങ്ങളെച്ചൊല്ലി ഉടലെടുത്ത തർക്കമാണ് സംഭവങ്ങളുടെ തുടക്കം.&lt;/p&gt;&lt;p&gt;തങ്ങളുടെ തലമുറ നേരിടുന്ന അത്രയും വലിയ പഠനഭാരം മുൻ തലമുറ നേരിട്ടിട്ടില്ലെന്ന് വാദിച്ച മകൾ, 'കഴിവുണ്ടെങ്കിൽ ഒരു ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ എഴുതി ജയിച്ചു കാണിക്കൂ' എന്ന് പിതാവിനെ വെല്ലുവിളിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഈ വാശി നെഞ്ചിലേറ്റിയ ഷാങ് പരീക്ഷയ്ക്കായി ഉടൻ രജിസ്റ്റർ ചെയ്തു. ജോലി തിരക്കുകൾക്കിടയിലും ദിവസവും 8 മണിക്കൂറിലധികം അദ്ദേഹം പഠനത്തിനായി നീക്കിവെച്ചു. രാവിലെ 6 മുതൽ 9 വരെ ഇംഗ്ലീഷ് പഠനവും, വൈകുന്നേരങ്ങളിൽ 5 മണിക്കൂർ ഗണിതശാസ്ത്രവും പഠിച്ചു. ബിസിനസ്സ് യാത്രകളിലെ അതിവേഗ ട്രെയിനുകളിലും പഠനം തുടർന്നു. അഞ്ച് മാസത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ ഡിസംബറിൽ നടന്ന ദേശീയ പ്രവേശന പരീക്ഷയിൽ ഉയർന്ന വിജയം നേടിയ ഷാങ്ങിന് നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പാർട്ട് ടൈം എം.ബി.എ പ്രോഗ്രാമിൽ പ്രവേശനം ലഭിച്ചു.&lt;/p&gt;&lt;p&gt;അച്ഛന്റെ നിശ്ചയദാർഢ്യം മകളുടെ മനോഭാവത്തെയും മാറ്റിമറിച്ചു. ലൈബ്രറിയിൽ പോകാൻ മടിച്ചിരുന്ന മകൾ സഹപാഠികളുമായി ചേർന്ന് പഠനഗ്രൂപ്പുകൾ ഉണ്ടാക്കാനും, അച്ചടക്കത്തോടെ പഠിക്കാനും തുടങ്ങി. തുടർന്ന് നടന്ന പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്കോടെ ഇഷ്ടപ്പെട്ട സ്കൂളിൽത്തന്നെ പ്രവേശനം നേടാനും മകൾക്കും സാധിച്ചു.&lt;/p&gt;&lt;p&gt;'വെറുതെ ഉപദേശങ്ങൾ നൽകുന്നതിനേക്കാൾ സ്വന്തം പ്രവർത്തികളിലൂടെ കാണിച്ചുകൊടുക്കുന്നതാണ് മികച്ച പാരന്റിം​ഗ്' എന്ന് ഷാങ് വ്യക്തമാക്കുന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ തരംഗമാണ് ഈ അച്ഛന്റെയും മകളുടെയും കഥ.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/daughter-challenges-father-to-take-exam-he-accepted-into-mba-programme-articleshow-yqplgtx"/>
        </item>
        <item>
            <title><![CDATA[ചൂടകറ്റാൻ കുമ്പളങ്ങ കെട്ടിപ്പിടിച്ചുറക്കം; പൊട്ടിത്തെറിച്ച് ചീഞ്ഞുനാറി കിടപ്പറകൾ!]]></title>
            <link>https://www.asianetnews.com/web-specials-magazine/hugging-winter-melons-for-cooling-in-summer-and-explosions-in-china-articleshow-gtdv6wf</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/hugging-winter-melons-for-cooling-in-summer-and-explosions-in-china-articleshow-gtdv6wf</guid>
            <pubDate>Tue, 11 Aug 2026 11:15:41 +0530</pubDate>
            <description><![CDATA[&lt;p&gt;കുമ്പളങ്ങയിൽ 95 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, ശരീരവുമായി സമ്പർക്കത്തിൽ വരുമ്പോൾ അത് ചൂട് വലിച്ചെടുക്കും. ഒരു ഐസ് ബാഗ് അല്ലെങ്കിൽ കോൾഡ് വാട്ടർ ബാഗ് ഉപയോഗിക്കുന്നത് പോലെ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzqnqfgax4knv91kfn4gc57j,imgname-new-project---2026-08-11t111610.937-1786427194890.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വേനൽച്ചൂടിൽ നിന്ന് ആശ്വാസം കണ്ടെത്താൻ വിചിത്രമായ മാർഗ്ഗങ്ങൾ തേടുന്നവർ ജാഗ്രതൈ! തണുപ്പ് ലഭിക്കാനായി വലിയ കുമ്പളങ്ങ കെട്ടിപ്പിടിച്ചുറങ്ങുന്ന ചൈനക്കാരുടെ പുതിയ പ്രവണത വലിയൊരു ദുരന്തത്തിലാണ് ചെന്നെത്തിയിരിക്കുന്നത്. രാത്രി ഉറക്കത്തിനിടയിൽ കുമ്പളങ്ങ പൊട്ടിത്തെറിച്ച് കിടപ്പുമുറികളിൽ ദുർഗന്ധം വമിക്കുന്ന ദ്രാവകം പടരുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് പലരും.&lt;/p&gt;&lt;p&gt;'സിചുവാൻ ഡെയ്&zwnj;ലി' റിപ്പോർട്ട് ചെയ്തതനുസരിച്ച്, തുടർച്ചയായി കുറച്ചു രാത്രികൾ കെട്ടിപ്പിടിച്ചു കിടന്നതിന് ശേഷമാണ് കുമ്പളങ്ങകൾ പൊട്ടിത്തെറിക്കുന്നത്. 'പെട്ടെന്നൊരു രാത്രിയിൽ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു ഡ്രെയിനേജ് പൈപ്പ് പൊട്ടിയതുപോലെയുള്ള കടുത്ത ദുർഗന്ധമാണ് ഉയർന്നത്' എന്ന് ഒരു സോഷ്യൽ മീഡിയ യൂസർ കുറിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;പാരമ്പര്യം, പക്ഷെ അപകടവും!&lt;/strong&gt;&lt;/p&gt;&lt;p&gt;വേനൽക്കാലത്ത് കുമ്പളങ്ങ കെട്ടിപ്പിടിച്ചുറങ്ങുന്നത് പുരാതന ചൈനയിൽ നിലനിന്നിരുന്ന ഒരു പരമ്പരാഗത രീതിയാണ്. മിങ് (1368&ndash;1644), ക്വിങ് (1644&ndash;1912) രാജവംശങ്ങളുടെ കാലത്ത് എഴുതപ്പെട്ട വിജ്ഞാനകോശങ്ങളിലും ആരോഗ്യഗ്രന്ഥങ്ങളിലും തെക്കൻ ചൈനയിലെ ജനങ്ങൾ തണുപ്പ് ലഭിക്കാനായി കുമ്പളങ്ങ ഉപയോഗിച്ചിരുന്നതായി പരാമർശിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;കുമ്പളങ്ങയിൽ 95 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, ശരീരവുമായി സമ്പർക്കത്തിൽ വരുമ്പോൾ അത് ചൂട് വലിച്ചെടുക്കും. ഒരു ഐസ് ബാഗ് അല്ലെങ്കിൽ കോൾഡ് വാട്ടർ ബാഗ് ഉപയോഗിക്കുന്നത് പോലെ. എയർ കണ്ടീഷണറുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കറന്റ് ചാർജ്ജ് ഒഴിവാക്കാനും, ജലദോഷം ഇല്ലാതിരിക്കാനുമാണ് ചെലവ് കുറഞ്ഞ ഈ രീതി ആളുകൾ വീണ്ടും പരീക്ഷിച്ചു തുടങ്ങിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;എന്തുകൊണ്ടാണ് കുമ്പളങ്ങ പൊട്ടിത്തെറിക്കുന്നത്?&lt;/strong&gt;&lt;/p&gt;&lt;p&gt;ചെങ്&zwnj;ഡു അക്കാദമി ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫോറസ്ട്രി സയൻസസിലെ മുതിർന്ന കാർഷിക വിദഗ്ദ്ധയായ ഓ ക്വിങ്&zwnj;യാൻ ഇതിനുപിന്നിലെ കാരണം വ്യക്തമാക്കുന്നത് ഇങ്ങനെ: കുമ്പളങ്ങ തുടർച്ചയായി തൊടുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ അതിൻ്റെ തൊലിപ്പുറത്തുള്ള വെളുത്ത മെഴുക് പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഈ പാളി നശിക്കുന്നതോടെ ബാക്ടീരിയകളും സൂക്ഷ്മാണുക്കളും ഉള്ളിലേക്ക് കടക്കുന്നു. സൂക്ഷ്മാണുക്കൾ കുമ്പളങ്ങയ്ക്കുള്ളിലെ പഞ്ചസാരയെ വിഘടിപ്പിച്ച് അഴുകൽ പ്രക്രിയ നടത്തുകയും, വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് വാതകം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. രാത്രി മുഴുവൻ പുതപ്പിനുള്ളിൽ വെച്ച് കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഉണ്ടാകുന്ന ചൂട് അഴുകൽ പ്രക്രിയയുടെ വേഗത വർദ്ധിപ്പിക്കുന്നു. ഉള്ളിൽ ഗ്യാസ് നിറഞ്ഞു സമ്മർദ്ദം താങ്ങാനാവാതെ വരുമ്പോൾ കുമ്പളങ്ങ പൊട്ടിത്തെറിക്കുന്നു.&lt;/p&gt;&lt;p&gt;ഇത്തരം അപകടസാധ്യതയുള്ള താത്കാലിക സൂത്രങ്ങൾ പരീക്ഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ഇപ്പോൾ വിദ​ഗ്ദർ മുന്നറിയിപ്പ് നൽകുന്നത്&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/hugging-winter-melons-for-cooling-in-summer-and-explosions-in-china-articleshow-gtdv6wf"/>
        </item>
        <item>
            <title><![CDATA[അമ്മയുടെ ശ്രദ്ധ റീൽ ഷൂട്ടിൽ, കുഞ്ഞ് ഇഴഞ്ഞെത്തിയത് പാലത്തിന്‍റെ കൈവരിയിൽ, രക്ഷകനായി യുവാവ്, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/mother-was-busy-shooting-reels-even-as-baby-crawled-towards-railing-of-bridge-viral-video-articleshow-og6p0kt</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/mother-was-busy-shooting-reels-even-as-baby-crawled-towards-railing-of-bridge-viral-video-articleshow-og6p0kt</guid>
            <pubDate>Mon, 10 Aug 2026 21:31:03 +0530</pubDate>
            <description><![CDATA[റീൽ ചിത്രീകരിക്കുന്നതിനിടെ അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ കുഞ്ഞ് പാലത്തിന്&zwj;റെ അരികിലേക്ക് ഇഴഞ്ഞുനീങ്ങി. സമീപത്തുണ്ടായിരുന്ന യുവാവ് കൃത്യസമയത്ത് ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ചതിനാൽ വലിയ അപകടം ഒഴിവായി. വീഡിയോ വൈറലായതോടെ കുട്ടിയുടെ സുരക്ഷയെക്കാൾ റീൽസിന് പ്രാധാന്യം നൽകിയ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzp6fqvy7e3h6mm29h962e89,imgname-mother-s-reel-shooting-1786377658238.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വൈ&lt;/strong&gt;റലാകാനുള്ള അഭിനിവേശത്തിൽ റീൽ ഷൂട്ട് ചെയ്യുമ്പോൾ ചുറ്റുമുള്ളതൊന്നും കണ്ടെന്ന് വരില്ല. അത്തരമൊരു സംഭവത്തിന്&zwj;റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. റീൽ ചിത്രീകരിക്കുന്നതിനിടെ അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ കുഞ്ഞ് മുട്ടുകാലിൽ ഇഴഞ്ഞ് പാലത്തിന്&zwj;റെ കൈവരിക്ക് അടുത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പാലത്തിന്&zwj;റെ അരികിലെത്തിയ കുഞ്ഞിനെ സമീപത്തുണ്ടായിരുന്ന ഒരാൾ കൃത്യസമയത്ത് എടുത്ത് മാറ്റിയതിനാൽ വലിയൊരു അപകടം ഒഴിവായി. എന്നാൽ, ഇതൊന്നും അറിയാതെ അമ്മ റീൽ ഷൂട്ടിൽ മുഴുകിയിരിക്കുന്നതും വീഡിയോയിൽ കാണാം.&lt;/p&gt;&lt;h2&gt;&lt;strong&gt;അമ്മ റീൽസിൽ, കുഞ്ഞ് പാലത്തിന്&zwj;റെ കൈവരിയിലേക്ക്...&lt;/strong&gt;&lt;/h2&gt;&lt;p&gt;എക്&zwnj;സിലും ഇൻസ്റ്റഗ്രാമിലുമാണ് വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു സ്ത്രീ സ്വയം റീൽ ചിത്രീകരിക്കുന്നതിൽ മുഴുകിയിരിക്കുന്നതായി കാണാം. ഇതിനിടെ അവരുടെ പിന്നിലായി കുഞ്ഞ് മുട്ടുകാലിൽ ഇഴഞ്ഞ് പാലത്തിന്&zwj;റെ കൈവരിക്ക് സമീപത്തേക്ക് നീങ്ങുന്നു. എന്നാൽ, കുഞ്ഞിന്&zwj;റെ അപകടകരമായ നീക്കം അറിയാതെ അമ്മ മൊബൈലിലേക്ക് മാത്രം നോക്കി റീൽസിനായി പാട്ടുപാടി അഭിനയിക്കുന്ന തിരക്കിലായിരുന്നു.&lt;/p&gt;&lt;p&gt;Social media can be good in one way, but it can also be dangerous. If you control social media, that&rsquo;s fine, but the moment social media starts controlling you, it can ruin your life.Just look at this, how can a mother put her child in the middle of the road just to shoot a&hellip; pic.twitter.com/G7WM13QAYj&lt;/p&gt;&lt;p&gt;&mdash; RiTesH (@ritesh_o2) August 8, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഈ സമയം കുഞ്ഞ് പുതിക്കെ പാലത്തിന്&zwj;റെ കൈവരിയിൽ പിടിച്ച് എഴുന്നേൽക്കാനുള്ള ശ്രമം നടത്തുന്നതും വീഡിയോയിൽ കാണാം. ഈ സമയം അമ്മയുടെ അല്പം പിന്നിലായി ഒരു ബൈക്കിൽ ചാരിയിരിക്കുകയായിരുന്ന യുവാവ് കുട്ടിയെ കാണുകയും പെട്ടെന്ന് തന്നെ ഇയാൾ കുട്ടിയെ എടുക്കുകയും ചെയ്യുന്നു. അതേസമയം അമ്മ ഇതൊന്നും അറിയാതെ റീൽസ് അഭിനയത്തിൽ മുഴുകിയിരിക്കുകയായിരുന്നു. യുവാവിന്&zwj;റെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.&lt;/p&gt;&lt;h3&gt;&lt;strong&gt;അമ്മയ്ക്കെതിരെ രൂക്ഷമായ വിമർശനം&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ വൈറലായതോടെ സ്ത്രീക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനം ഉയരുന്നു. കുട്ടിയെ ശ്രദ്ധിക്കുന്നതിനേക്കാൾ റീൽ ചിത്രീകരിക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്നാണ് പലരുടെയും വിമർശനം. സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്കും കമന്&zwj;റുകൾക്കുമായി കുട്ടിയുടെ സുരക്ഷ അപകടത്തിലാക്കരുതെന്നും ചിലർ പ്രതികരിച്ചു. ഒരു ലൈക്കിന്&zwj;റെ വില പോലും അവർ സ്വന്തം കുഞ്ഞിന് നൽകുന്നില്ലെന്നായിരുന്നു ചിലരുടെ വിമർശനം. അതേസമയം, വീഡിയോ എവിടെ വച്ച്, എപ്പോൾ ചിത്രീകരിച്ചതാണെന്നും വ്യക്തമല്ല.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/mother-was-busy-shooting-reels-even-as-baby-crawled-towards-railing-of-bridge-viral-video-articleshow-og6p0kt"/>
        </item>
        <item>
            <title><![CDATA['സ്വർഗം തോൽക്കും... ഇവിടം'; ഒന്ന് മഴ പെയ്തപ്പോൾ മലനിരകളുടെ അത്ഭുത കാഴ്ചയൊരുക്കി മുംബൈ – പുണെ മിസ്സിംഗ് ലിങ്ക്; വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/mumbai-pune-missing-link-creates-amazing-view-of-mountains-during-rains-video-viral-articleshow-xoe69ea</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/mumbai-pune-missing-link-creates-amazing-view-of-mountains-during-rains-video-viral-articleshow-xoe69ea</guid>
            <pubDate>Mon, 10 Aug 2026 21:04:10 +0530</pubDate>
            <description><![CDATA[മൺസൂൺ കാലത്ത് മുംബൈ&ndash;പുണെ എക്സ്പ്രസ് വേയിലെ ലോണാവാല &ndash; ഖണ്ഡാല മേഖല അതിമനോഹരമായ കാഴ്ചകളാൽ നിറയും. പാൽ പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും പഞ്ഞിമേഘങ്ങൾ പുതച്ച മലനിരകളും ഈ പാതയെ സ്വർഗതുല്യമാക്കുന്നു. എന്നാൽ, ഈ സൗന്ദര്യത്തോടൊപ്പം മണ്ണിടിച്ചിൽ പോലുള്ള അപകട സാധ്യതകളുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzp4yf865tntbt3a5ejjy9y0,imgname-mumbai-pune-missing-link-1786376043782.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ൺസൂൺ കാലത്ത് അതിമനോഹര കാഴ്ചകളാണ് സഹ്യപർവ്വതം നമ്മുക്ക് സമ്മാനിക്കുക. മലനിരകളിൽ നിന്നും പാൽ പോലെ ഒഴുകി വരുന്ന വെള്ളച്ചാട്ടങ്ങൾ, വെള്ള പഞ്ഞിമേഘങ്ങൾ പുതച്ച മല നിരകൾ.... ആ അത്ഭുത കാഴ്ച കാണാൻ പക്ഷേ, കാടിന്&zwj;റെ ഉള്ളകങ്ങളിലേക്ക് പോകണം. എന്നാൽ, അതേ കാഴ്ച സമ്മാനിക്കുന്നൊരിടം അങ്ങ് മുംബൈ നഗരത്തിന് സമീപത്തുണ്ട്. അതാണ് മുംബൈ&ndash;പുണെ എക്സ്പ്രസ് വേ. അതേ, ലോണാവാല &ndash; ഖണ്ഡാല മേഖലയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;'ഇവിടം സ്വർഗമാണ്'&lt;/strong&gt;&lt;/h2&gt;&lt;p&gt;പച്ചപ്പണിഞ്ഞ സഹ്യാദ്രി മലനിരകൾക്ക് മുകളിൽ മൂടൽമഞ്ഞും താഴ്ന്നിറങ്ങിയ മേഘങ്ങളും മലമുകളിലെ പാറക്കെട്ടുകളിൽനിന്ന് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും വീഡിയോയിൽ കാണുന്നത്. മഴക്കാലത്ത് റോഡിന്&zwj;റെ ഈ ഭാഗം &lsquo;സ്വർഗം&rsquo; പോലെയായെന്നാണ് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. തുടർച്ചയായ മഴയെ തുടർന്ന് മലഞ്ചെരിവുകളിൽനിന്ന് നിരവധി താത്കാലിക വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മഴയുടെ കാർ മേഘങ്ങൾ മലനിരകളെ മൂടുന്നതും മൂടൽമഞ്ഞ് റോഡിനും ചുറ്റുമുള്ള പ്രദേശങ്ങൾക്കും വ്യത്യസ്ത ഭാവം നൽകുന്നതും ദൃശ്യത്തിന് അപൂർവ്വ ഭംഗി നൽകുന്നു. സാധാരണ തിരക്കേറിയ ഹൈവേയായി മാത്രം കാണുന്ന പാത മഴക്കാലത്ത് മനോഹരമായ പ്രകൃതിദൃശ്യ വിരുന്ന് സമ്മാനിക്കുന്ന ഇടമായി മാറുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;മനോഹരം പക്ഷേ, സൂക്ഷിക്കുക&lt;/strong&gt;&lt;/h3&gt;&lt;p&gt;മാവൽ മേഖലയിലൂടെ കടന്നുപോകുന്ന മിസ്സിംഗ് ലിങ്ക്, സഹ്യാദ്രിയുടെ പച്ചപ്പും താഴ്വരകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പ്രദേശത്താണ്. പഴയ ഖണ്ഡാല &ndash; ലോണാവാല ഘട്ട് പാതയ്ക്ക് പകരമായി നിർമിച്ച പുതിയ പാതയിൽ നീളമേറിയ തുരങ്കങ്ങൾ, ഉയർന്ന പാലങ്ങൾ, കേബിൾ-സ്റ്റേയ്ഡ് പാലം തുടങ്ങിയ ആധുനിക നിർമാണങ്ങളുണ്ട്. ഖോപ്പോളി എക്സിറ്റിനെയും ലോണാവാലയ്ക്കടുത്തുള്ള കുസ്ഗാവിനെയും ബന്ധിപ്പിക്കുന്ന 13.3 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണ് മുംബൈ &ndash; പുണെ മിസ്സിംഗ് ലിങ്ക്. ഏകദേശം 6,695 കോടി രൂപ ചെലവിൽ നിർമിച്ച പാതയിൽ ആകെ 10.55 കിലോമീറ്ററോളം നീളമുള്ള രണ്ട് പ്രധാന തുരങ്കങ്ങളും 650 മീറ്റർ നീളമുള്ള കേബിൾ-സ്റ്റേയ്ഡ് പാലവും ഉൾപ്പെടുന്നു. അതേസമയം, കനത്ത മഴക്കാലത്ത് ഈ മലമ്പാതയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജൂലൈയിൽ ടണൽ രണ്ടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം 18 മണിക്കൂറിലേറെ തടസ്സപ്പെട്ടിരുന്നു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/mumbai-pune-missing-link-creates-amazing-view-of-mountains-during-rains-video-viral-articleshow-xoe69ea"/>
        </item>
        <item>
            <title><![CDATA[കഴിക്കാനായി വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പാറ്റ; വീഡിയോ വൈറൽ, സംഭവം ഇന്‍ഡോറിൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/dead-cockroach-found-in-samosa-bought-for-eating-viral-video-articleshow-99bgr43</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/dead-cockroach-found-in-samosa-bought-for-eating-viral-video-articleshow-99bgr43</guid>
            <pubDate>Mon, 10 Aug 2026 20:39:44 +0530</pubDate>
            <description><![CDATA[ഇന്&zwj;ഡോറിലെ ഒരു ഭക്ഷണശാലയിൽ നിന്നും വാങ്ങിയ സമൂസയിൽ ചത്ത പാറ്റയെ കണ്ടെത്തി. ഉപഭോക്താവ് ഇതിന്റെ വീഡിയോ പങ്കുവെച്ചതോടെ സംഭവം വൈറലായി, തുടർന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ കടയിൽ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzp3g35e7w6p58zw4kgaa6ke,imgname-cockroach-found-in-samosa-1786374524078.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വൃ&lt;/strong&gt;ത്തിയുള്ള ആരോഗ്യമുള്ള ഭക്ഷണമാണ് ഒരു സമൂഹത്തിന്&zwj;റെ ആരോഗ്യത്തെയും നിർണ്ണയിക്കുന്നത്. എന്നാൽ, പലപ്പോഴും ഭക്ഷ്യ വസ്തുക്കളിൽ നിന്നും ജീവനുള്ളതും ജീവനില്ലാത്തതുമായി പലതും ജീവികളെയാണ് കണ്ടെത്തുന്നത്. ഏറ്റവും ഒടുവിൽ ഈ ഗണത്തിലേക്കൊരു വാർത്ത വരുന്നത് ഇന്&zwj;ഡോറിൽ നിന്നാണ്. കടയിൽ നിന്നും വാങ്ങിയ ഒരു സമൂസ കഴിക്കാൻ ശ്രമിച്ചപ്പോഴാണ് അതിനുള്ളിൽ ഒരു ചത്ത പാറ്റയെ കണ്ടെത്തിയത്. സംഭവത്തിന്&zwj;റെ വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിഷയം വിവാദമായതോടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷണത്തിന്&zwj;റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;സമൂസയ്ക്കുള്ളിലെ ചത്ത പാറ്റ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇൻഡോറിലെ ചിക്മാംഗ്ലൂർ സ്&zwnj;ക്വയറിനടുത്തുള്ള രത്&zwnj;ലം നാംകീനിൽ നിന്ന് വാങ്ങിയ സമൂസയിലാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്നാണ് ഉപഭോക്താവിന്&zwj;റെ ആരോപണം. സമുസ കഴിക്കാനായി പൊളിച്ചപ്പോൾ അതിനുള്ളിൽ ഒരു ചത്ത പാറ്റയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവം മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ വീഡിയോ വൈറലായി. വീഡിയോയിൽ സമോസയ്ക്കുള്ളിൽ കിടക്കുന്ന ചത്ത പാറ്റയെ കാണാം. ഭക്ഷണം വാങ്ങി കഴിക്കുന്നതിനിടെ ഇത്തരമൊരു സംഭവം ഉണ്ടായത് ഉപഭോക്താവിനെ ഞെട്ടിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണത്തിന്&zwj;റെ ഗുണനിലവാരത്തെയും പാചകശാലയിലെ ശുചിത്വ സംവിധാനങ്ങളെയും നിരവധി പേർ ചോദ്യം ചെയ്തു.&lt;/p&gt;&lt;p&gt;इंदौर के रतलाम नमकीन के, समोसे में निकला कॉकरोच !घटना सोमवार को चिकमंगलूर चौराहा स्थित श्रम शिविर के पास रतलाम नमकीन कॉर्नर की है। इंदौर निवासी पीयूष मौर्य बारिश के दौरान यहां रुके और रतलाम नमकीन से समोसा खरीदा।#indore #mpnews #madhyapradesh pic.twitter.com/sh7VXGvXL9&lt;/p&gt;&lt;p&gt;&mdash; ACN Bharat (@acnbharat) August 10, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ഉയരുന്ന പരാതികൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഭക്ഷണശാലയിൽ പരിശോധന നടത്തി. സമൂസ ഉൾപ്പെടെയുള്ള ഭക്ഷണത്തിന്&zwj;റെ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ദ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ ഭക്ഷണത്തിൽ എങ്ങനെയാണ് പാറ്റ എത്തിയതെന്നും ഭക്ഷണശാലയുടെ ഭാഗത്ത് വീഴ്ചയുണ്ടായിരുന്നോയെന്നും വ്യക്തമാകൂവെന്ന് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷണത്തിൽ പ്രാണികളെയോ പുത്ത് നിന്നുള്ള മറ്റു വസ്തുക്കളെയോ കണ്ടെത്തുന്ന സംഭവങ്ങൾ അടുത്തിടെ വലിയതോതിൽ കൂടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/dead-cockroach-found-in-samosa-bought-for-eating-viral-video-articleshow-99bgr43"/>
        </item>
        <item>
            <title><![CDATA['കിട്ടി, മറുപടി കിട്ടി'; 109 വർഷം പഴക്കമുള്ള കടം; ഇന്ത്യൻ കുടുംബത്തിന് യുകെ ഡെബ്റ്റ് ഓഫീസിൽ നിന്നും മറുപടി]]></title>
            <link>https://www.asianetnews.com/web-specials-magazine/109-year-old-debt-uk-debt-office-responds-to-indian-family-articleshow-tego17h</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/109-year-old-debt-uk-debt-office-responds-to-indian-family-articleshow-tego17h</guid>
            <pubDate>Mon, 10 Aug 2026 19:41:07 +0530</pubDate>
            <description><![CDATA[&lt;p&gt;ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നൽകിയ 35,000 രൂപയുടെ വായ്പ തിരികെ ആവശ്യപ്പെട്ട മധ്യപ്രദേശിലെ റുഥിയ കുടുംബത്തിന് യുകെയിൽ നിന്നും മറുപടി ലഭിച്ചു. 1917-ലെ 'ഇന്ത്യൻ വാർ ലോൺ' പദ്ധതി പ്രകാരം നൽകിയ വായ്പയുടെ യഥാർത്ഥ രേഖകൾ ഹാജരാക്കാൻ യുകെയുടെ ഡെബ്റ്റ് മാനേജ്മെന്&zwj;റ് ഓഫീസ് ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj82qdt9tcxvte35cvg79hbb,imgname-109-year-old-debt-by-british-government-1771945310025.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഒ&lt;/strong&gt;ന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നൽകിയ വായ്പ പലിശ സഹിതം തിരികെ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മധ്യപ്രദേശിലെ കുടുംബത്തിന് യുകെയിൽ നിന്നും മറപുടി ലഭിച്ചു. 1917 -ൽ ഒന്നാം ലോക മഹായുദ്ധ കാലത്ത് നൽകിയ 35,000 രൂപയുടെ വായ്പ ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് അവകാശപ്പെട്ട് മധ്യപ്രദേശിലെ സീഹോറിലെ റുഥിയ കുടുംബം ബ്രീട്ടീഷ് സർക്കാറിന് പരാതി നൽകിയിരുന്നു. വായ്പ തിരികെ ആവശ്യപ്പെട്ട് കൊണ്ടുള്ള റുഥിയ കുടുംബത്തിന്&zwj;റെ ആവശ്യത്തോട് യുകെയുടെ ഡെബ്റ്റ് മാനേജ്മെന്&zwj;റ് ഓഫീസാണ് പ്രതികരിച്ചെന്ന് റിപ്പോർട്ടുകൾ.&lt;/p&gt;&lt;h2&gt;&lt;strong&gt;109 വർഷം പഴക്കമുള്ള വായ്പ&lt;/strong&gt;&lt;/h2&gt;&lt;p&gt;സീഹോറിലെ പ്രമുഖ വ്യാപാരിയായിരുന്ന സേത്ത് ജുമ്മാ ലാൽ റുഥിയയാണ് 1917 -ൽ ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് പണം നൽകിയത്. ഒന്നാം ലോകമഹായുദ്ധത്തിന്&zwj;റെ പശ്ചാത്തലത്തിൽ, സാമ്പത്തിക ബാധ്യത വന്നതിന് പിന്നാലെ ബ്രിട്ടീഷ് ഭരണകൂടം സാമ്പത്തിക സഹായം തേടിയിരുന്ന കാലമായിരുന്നു അത്. &lsquo;ഇന്ത്യൻ വാർ ലോൺ&rsquo; (Indian War Loan) പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സേത്ത് ജുമ്മാ ലാൽ റുഥിയ, ബ്രിട്ടീഷ് സർക്കാറിന് പണം കൈമാറിയതെന്നാണ് കുടുംബത്തിന്&zwj;റെ കൈവശം ഇപ്പോഴുള്ള രേഖ തെളിയിക്കുന്നത്. 1917 ജൂൺ 4 -ന് എഴുതപ്പെട്ട രേഖയിൽ 35,000 രൂപ നൽകിയതിന്&zwj;റെ തെളിവുണ്ടെന്നും കുടുംബം അവകാശപ്പെട്ടിരുന്നു. അന്നത്തെ ഭോപ്പാൽ പൊളിറ്റിക്കൽ ഏജന്&zwj;റ് ഡബ്ല്യു.എസ്. ഡേവിസിന്&zwj;റെ ഒപ്പുള്ള രേഖകളും കുടുംബം പുറത്ത് വിട്ടിരുന്നു.&lt;/p&gt;&lt;p&gt;In 1917, Nagar Seth Jumma Lal Ruthia of Sehore lent ₹35,000 to the British Empire's Political Agent W.S. Davis for WWI efforts. 109 years later, his descendants are planning to file a case in a UK court to recover the amount now worth crores with interest!#History #ColonialDebt pic.twitter.com/Po7wUZhfMI&lt;/p&gt;&lt;p&gt;&mdash; ಸನಾತನ (सनातन) (@sanatan_kannada) February 26, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;തിരിച്ച് കിട്ടാത്ത വായ്പ&lt;/strong&gt;&lt;/h3&gt;&lt;p&gt;വർഷങ്ങൾക്ക് ശേഷം കുടുംബത്തിന്&zwj;റെ കൈവശമുള്ള പഴയ രേഖകളും കുടുംബത്തിലെ വിൽപ്പത്രവും പരിശോധിച്ചപ്പോഴാണ് ബ്രിട്ടീഷ് സർക്കാറിന് നൽകിയ വായ്പയുടെ വിവരങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെട്ടതെന്ന് ജുമ്മാ ലാലിന്&zwj;റെ കൊച്ചുമകൻ വിവേക് റുഥിയ പറയുന്നു. 1937 -ൽ ജുമ്മാ ലാൽ മരിച്ചതിന് ശേഷവും തുക തിരിച്ചടച്ചതിന്&zwj;റെ രേഖ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നും കുടുംബം അവകാശപ്പെട്ടു. വായ്പയുടെ നിലവിലെ മൂല്യം സംബന്ധിച്ചും കുടുംബം ചർച്ച ഉയർത്തി. പലിശയും മറ്റ് കണക്കുകൂട്ടലുകളും പരിഗണിച്ചാൽ തുക കോടികളായി ഉയർന്നേക്കാമെന്നാണ് കുടുംബത്തിന്&zwj;റെ വാദം.&lt;/p&gt;&lt;h3&gt;&lt;strong&gt;യഥാർത്ഥ രേഖ എവിടെ?&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇതിനിടെ, 1917 -ലെ വായ്പയുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ ഹാജരാക്കണമെന്ന് യുകെ ഡെബ്റ്റ് മാനേജ്മെന്&zwj;റ് ഓഫീസ് കുടുംബത്തോട് ആവശ്യപ്പെട്ടെന്ന് കുടുംബം അവകാശപ്പെടുന്നു. ഇതോടെ 109 വർഷം പഴക്കമുള്ള അവകാശവാദത്തിന്&zwj;റെ രേഖാപരമായ പരിശോധനയ്ക്ക് വഴിതുറന്നു. റുഥിയ കുടുംബത്തിന് ഇത് പണത്തിന്&zwj;റെ മാത്രം പ്രശ്നമല്ലെന്നും ചരിത്രപരമായ ഉത്തരവാദിത്വത്തിന്&zwj;റെയും നീതിയുടെയും വിഷയമാണെന്നും വിവേക് റുഥിയ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/109-year-old-debt-uk-debt-office-responds-to-indian-family-articleshow-tego17h"/>
        </item>
        <item>
            <title><![CDATA[മുടിയിൽ പിടിച്ച് വലിച്ച് മുഖത്തടിച്ച് വീട്ടുടമ, ആഡംബര ഫ്ലാറ്റിലെ ഒരു ജോലിക്കാരിയുടെ ജീവിതം; ദൃശ്യങ്ങൾ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/video-of-houseowner-grabbing-maid-by-the-hair-and-slapping-her-in-the-face-goes-viral-articleshow-fwykcvn</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/video-of-houseowner-grabbing-maid-by-the-hair-and-slapping-her-in-the-face-goes-viral-articleshow-fwykcvn</guid>
            <pubDate>Mon, 10 Aug 2026 19:02:59 +0530</pubDate>
            <description><![CDATA[ഗുരുഗ്രാമിലെ ആഡംബര ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയെ തൊഴിലുടമ മർദിക്കുന്ന വീഡിയോ വൈറലായി. സംഭവത്തിൽ പോലീസ് ഇടപെട്ടെങ്കിലും, സ്വാധീനമുള്ള തൊഴിലുടമയെ ഭയന്ന് യുവതി പരാതി നൽകാൻ തയ്യാറായില്ലെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzny0fxspfz42wvp71tqgzv8,imgname-houseowner-slapping-maid-1786368769977.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഗു&lt;/strong&gt;രുഗ്രാമിലെ ആഡംബര റെസിഡൻഷ്യൽ സമുച്ചയത്തിൽ വീട്ടുജോലിക്കാരിയായ യുവതിയെ തൊഴിലുടമ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സെക്ടർ 42 -ലെ ഡിഎൽഎഫ് മാഗ്നോളിയസിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ വീട്ടുടമയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദീപിക നാരായൺ ഭരദ്വാജ് രംഗത്തെത്തി.&lt;/p&gt;&lt;h2&gt;&lt;strong&gt;മുടി പിടിച്ച് വലിച്ച്, മുഖത്ത് അടിച്ച്...&lt;/strong&gt;&lt;/h2&gt;&lt;p&gt;വൈറൽ വീഡിയോയിൽ അടുക്കളയെന്ന് തോന്നിക്കുന്ന സ്ഥലത്ത് നിൽക്കുന്ന വീട്ടുജോലിക്കാരിയുടെ അടുത്തേക്ക് വീട്ടുടമസ്ഥയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ എത്തുന്നതും തുടർന്ന് യുവതിയെ ആവർത്തിച്ച് തള്ളുകയും മുടിയിൽ പിടിച്ച് വലിക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ജനലിലൂടെ രഹസ്യമായി ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ ചിത്രീകരിച്ചയാൾ, യുവതിയെ തൊഴിലുടമ നിരന്തരം പീഡിപ്പിക്കുന്നുവെന്നും യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നും ആരോപിക്കുന്നു.&lt;/p&gt;&lt;p&gt;UPDATE : I reached out to authorities to seek help on the case. The owner turned out to be a bigshot liquor business owner. Police went to his house in Magnolia Gurgaon. The maid has apparently left already after giving it in writing that she doesn't want any action. This man&hellip; https://t.co/MyuQR3KPZZ&lt;/p&gt;&lt;p&gt;&mdash; Deepika Narayan Bhardwaj (@DeepikaBhardwaj) August 9, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;വീട്ടുടമയ്ക്കെതിരെ പരാതി നൽകാതെ ജോലിക്കാരി&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ എക്&zwnj;സിൽ പങ്കുവെച്ച് ദീപിക ഭരദ്വാജ് ഗുരുഗ്രാം പൊലീസിനോടും ഹരിയാന പൊലീസിനോടും സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ടു. തുടർന്ന് അധികൃതരുമായി ബന്ധപ്പെട്ടതായും പൊലീസ് മാഗ്നോളിയസിലെ വീട്ടിലെത്തിയതായും അവർ തന്&zwj;റെ കുറിപ്പിലെഴുതി. എന്നാൽ, വീട്ടുജോലിക്കാരി ഇതിനകം അവിടെനിന്ന് പോയെന്നും കേസ് നൽകാൻ താൽപര്യമില്ലെന്ന് എഴുതി നൽകിയെന്നുമാണ് ഭരദ്വാജ് പിന്നീട് അറിയിച്ചത്. മർദിച്ച സ്ത്രീ പ്രമുഖ മദ്യവ്യാപാരിയുടെ ഭാര്യയാണെന്നും അവർ കുറിപ്പിൽ പറയുന്നു. തൊഴിലുടമയുടെ സ്വാധീനത്തെക്കുറിച്ചുള്ള ഭയം കാരണം യുവതി പരാതി നൽകാൻ തയ്യാറാകാതിരുന്നതാണെന്നും ദീപിക ആരോപിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, ദേഷ്യം വന്നപ്പോൾ മർദിക്കുകയായിരുന്നുവെന്നും ആരോ സംഭവം വീഡിയോയിൽ പകർത്തുകയായിരുന്നുവെന്നുമാണ് തൊഴിലുടമ പൊലീസിനോട് നൽകിയ വിശദീകരണമെന്നും ദീപിക എഴുതി. അതേസമയം സംഭവത്തിൽ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യയിലെ വീട്ടുജോലിക്കാരുടെ സുരക്ഷയെ കുറിച്ചും സമ്പന്ന - ദരിദ്ര വിഭാഗങ്ങൾക്കിടയിലെ അധികാര അസമത്വത്തെ കുറിച്ചും നിരവധി പേരാണ് അഭിപ്രായങ്ങളെഴുതിയത്.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/video-of-houseowner-grabbing-maid-by-the-hair-and-slapping-her-in-the-face-goes-viral-articleshow-fwykcvn"/>
        </item>
        <item>
            <title><![CDATA[മുംബൈ ലോക്കൽ ട്രെയിനിൽ യുവതിയെ ബെൽറ്റ് ഉപയോഗിച്ച് ആക്രമിച്ച് യുവാവ്; നോക്കി നിന്ന് യാത്രക്കാർ, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/man-threatens-woman-with-belt-inside-moving-mumbai-local-train-viral-video-articleshow-p5xb4ru</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/man-threatens-woman-with-belt-inside-moving-mumbai-local-train-viral-video-articleshow-p5xb4ru</guid>
            <pubDate>Mon, 10 Aug 2026 17:53:50 +0530</pubDate>
            <description><![CDATA[ഓടിക്കൊണ്ടിരുന്ന മുംബൈ ലോക്കൽ ട്രെയിനിൽ വെച്ച് ഒരു യാത്രക്കാരൻ യുവതിയെ മർദിക്കുകയും ബെൽറ്റൂരി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറ്റ് യാത്രക്കാർ സംഭവത്തിൽ ഇടപെടാതെ മാറി നിന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായി. സംഭവത്തിന്&zwj;റെ കൃത്യമായ വിവരങ്ങൾ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kznt1f2jmmmp6kkt8gcxprqn,imgname-man-threatens-woman-with-belt-1786364607570.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഓ&lt;/strong&gt;ടിക്കൊണ്ടിരുന്ന മുംബൈ ലോക്കൽ ട്രെയിനിനുള്ളിൽ യുവതിയെ ഒരാൾ മർദിക്കുകയും ബെൽറ്റ് ഊരി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മുംബൈ വഡാലയ്ക്ക് സമീപം നടന്നതെന്ന് കരുതപ്പെടുന്ന സംഭവത്തിന്&zwj;റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ സംഭവത്തിന്&zwj;റെ കൃത്യമായ സമയവും സ്ഥലവും ഇതുവരെ റെയിൽവേ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;&lt;h2&gt;&lt;strong&gt;യാത്രക്കാരിയെ ബെൽറ്റൂരി അടിക്കാനോങ്ങി യാത്രക്കാരൻ&lt;/strong&gt;&lt;/h2&gt;&lt;p&gt;വീഡിയോയിൽ, ട്രെയിൻ യാത്രയ്ക്കിടെ സീറ്റിലിരുന്ന ഒരു സ്ത്രീയുമായി ഒരു യാത്രക്കാരൻ ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെടുന്നതായി കാണാം. തുടർന്ന് ഇയാൾ യുവതിയെ തല്ലാനായി പലതവണ കൈ ഓങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ തർക്കം മുറുകുന്നതിനിടെ ഇയാൾ തന്&zwj;റെ അരയിലെ ബെൽറ്റ് ഊരുകയും യുവതിയെ അത് ഉപയോഗിച്ച് അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇത്രയേറെ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടും മറ്റ് യാത്രക്കാരാരും തന്നെ ഇയാളെ ചോദ്യം ചെയ്യാനോ പിടിച്ച് മാറ്റാനോ തയ്യാറാകുന്നില്ല. വീഡിയോയുടെ അവസാനം ഇയാൾ യുവതിയിൽനിന്ന് മാറി മറ്റൊരു സീറ്റിൽ ഇരിക്കുന്നതും കാണാം.&lt;/p&gt;&lt;p&gt;Mumbai - A shocking incident of assault was reported on a Mumbai local train, where a male passenger allegedly beat a woman inside a compartment, the woman was initially sleeping on a seat when the man attacked her. He reportedly also threatened her by removing his belt.Other&hellip; pic.twitter.com/u9UCllJqxa&lt;/p&gt;&lt;p&gt;&mdash; NextMinute News (@nextminutenews7) August 7, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;പ്രതികരണ ശേഷി നഷ്ടമായ ജനത&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇത്രയേറെ സംഘർഷമുണ്ടായിട്ടും മറ്റ് യാത്രക്കാരാരും തന്നെ പ്രശ്നത്തിൽ ഇടപെടാതെ മാറി നിന്നത് സമൂഹ മാധ്യമ ഉപയോക്താക്കളുടെ വിമ&zwj;ർശനത്തിന് കാരണമായി. പൊതുസ്ഥലത്ത് ഒരാൾ, പ്രത്യേകിച്ചും ഒരു സ്ത്രീ അക്രമിക്കപ്പെടുമ്പോൾ മറ്റുള്ളവർ നിശബ്ദ കാഴ്ചക്കാരാകുന്നതിനെ വിമർശിച്ച് നിരവധി പേരെത്തി. പലരും സമൂഹത്തിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടെന്ന് കുറിച്ചു. അതേസമയം രണ്ട് യാത്രക്കാരും തമ്മിലുള്ള പ്രശ്നമെന്തെന്ന് വ്യക്തമല്ല. യുവതി സംഭവത്തിൽ റെയിൽവേയ്ക്ക് പരാതി നൽകിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കപ്പെട്ടില്ല. റെയിവേയും സംഭവത്തെ കുറിച്ച് ഒദ്ധ്യോഗികമായി പ്രതികരിച്ചിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/man-threatens-woman-with-belt-inside-moving-mumbai-local-train-viral-video-articleshow-p5xb4ru"/>
        </item>
    </channel>
</rss>
