<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 20 Jun 2026 15:35:15 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/malayalam-books" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[തോരാമഴയിലും കത്തുന്ന മഴക്കാടുകളില്‍; ഒരു നല്ല വായനക്കാരന്റെ ആത്മകഥയില്‍നിന്ന്]]></title>
            <link>https://www.asianetnews.com/malayalam-books/the-geography-of-my-bookshelves-an-autobiographical-journey-by-jayan-madathil-articleshow-1nb4nv3</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/the-geography-of-my-bookshelves-an-autobiographical-journey-by-jayan-madathil-articleshow-1nb4nv3</guid>
            <pubDate>Sat, 20 Jun 2026 15:35:11 +0530</pubDate>
            <description><![CDATA[&lt;p&gt;വായിക്കുമ്പോള്&zwj; നാം ചിന്തിക്കുകയും ചിന്തിക്കുമ്പോള്&zwj; നാം എല്ലാ സിദ്ധാന്തങ്ങള്&zwj;ക്കും പുറത്ത് കടക്കുകയും ചെയ്യുന്നു. എല്ലാ സിദ്ധാന്തങ്ങള്&zwj;ക്കും അപ്പുറമാണ് ജീവിതം എന്ന തിരിച്ചറിവ് നല്ല പുസ്തകങ്ങള്&zwj;, ഒരു നല്ല വായനക്കാരന് നല്&zwj;കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvj7j55hqbb6jh5gz778kfy5,imgname-ef6cb0d0-cd68-4fcb-99e4-693fcdc2c267-1781949600945.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പുസ്തകങ്ങള്&zwj; നമ്മോട് മൗനമായി സംവദിക്കുന്നു. മൗനത്തിന് ആത്മീയമായൊരു ഭാഷയുണ്ട്. എഴുത്തുകാരന്&zwj; വാക്കുകള്&zwj;ക്കിടയില്&zwj; ചില മൗനങ്ങള്&zwj; അവശേഷിപ്പിക്കുന്നുണ്ടാവും. ആ മൗനങ്ങളെ പൂരിപ്പിക്കുകയാണ് വായനക്കാരന്&zwj; ചെയ്യേണ്ടത്. വായനക്കാരന്&zwj; കൃതിയുടെ ഉപഭോക്താവല്ല മറിച്ച് സ്രഷ്ടാവാണ്.&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;വായന ഒരു രഹസ്യമാണ്. ഒരാള്&zwj; ഒറ്റയ്ക്ക് ചെയ്യുന്ന പ്രവൃത്തിയാണത്. ഏകാന്തതയുടെ തീരത്തു നിന്ന് അയാള്&zwj; മറ്റാരുടെയൊക്കെയോ ജീവിതത്തിലേക്ക് രഹസ്യമായി നടത്തുന്ന യാത്ര.&lt;/p&gt;&lt;p&gt;വായനക്കാരന്&zwj; അവന്റെ ഹൃദയത്തില്&zwj; നിന്ന് എഴുത്തുകാരന്റെ ഹൃദയത്തിലേക്ക് ഒരു രഹസ്യ വാതായനം തുറന്നിടുന്നു. വീട്ടിലെ വായനാമുറിയിലായാലും പൊതു ലൈബ്രറിയില്&zwj; ഇരുന്നുകൊണ്ടുള്ള വായനയായാലും അതില്&zwj; ഒരു നിഗൂഢ സ്വഭാവമുണ്ട്. പുസ്തകങ്ങള്&zwj; നിര്&zwj;ജീവമായ വസ്തുക്കളല്ല, അവയ്ക്കും ആത്മാവുണ്ട്. നമ്മള്&zwj; വായനയ്ക്ക് എടുക്കുന്നതുവരെ അവ നിര്&zwj;ജീവ വസ്തുക്കളാണ്. വായന ആരംഭിക്കുന്നതോടെ അതിന് ജീവന്&zwj; വയ്ക്കുന്നു. അതിലെ കഥാപാത്രങ്ങള്&zwj; പുസ്തകത്താളുകളില്&zwj; നിന്ന് ഇറങ്ങി വന്ന് നമ്മോട് സംവദിക്കുന്നു. അതോടെ ഓരോ പുസ്തകത്താളുകള്&zwj;ക്കും ജീവന്റെ തുടിപ്പുകള്&zwj; ഉണ്ടാകുന്നു. ഇതോടെ നിഗൂഢമായ ഒരു സൗന്ദര്യം നമ്മള്&zwj; ആസ്വദിക്കുന്നു.&lt;/p&gt;&lt;p&gt;ഓര്&zwj;ക്കുക, പുസ്തകങ്ങളെ അലക്ഷ്യമായി വലിച്ചെറിയരുത് അവയ്ക്കും ആത്മാവുണ്ട്, ജീവനുണ്ട്. ഒരു പുസ്തകം നന്നായി വായിക്കാന്&zwj; ഒരാള്&zwj; അത് എഴുതുന്നതുപോലെ വായിക്കണമെന്ന് വെര്&zwj;ജീനിയ വൂള്&zwj;ഫ് പറയുന്നുണ്ട്. പൗരസ്ത്യ മീമാംസകര്&zwj; പറയുന്ന സഹൃദയത്വമാണത്. ഒരു നല്ല സഹൃദയന് മാത്രമേ നല്ലൊരു വായനക്കാരനാകാന്&zwj; കഴിയൂ. സഹൃദയന്&zwj; എന്നാല്&zwj; എഴുത്തുകാരന്റെ സമാനഹൃദയം ഉള്ളവന്&zwj; എന്ന് അര്&zwj;ത്ഥം. ചിലപ്പോള്&zwj; എഴുത്തുകാരന്&zwj; ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് പുസ്തകത്തിന്റെ വായനയെ കൊണ്ടുപോകുന്നവനാണ് നല്ല വായനക്കാരന്&zwj;. എഴുത്ത് അതിന്റെ ലക്ഷ്യം പൂര്&zwj;ത്തീകരിക്കുന്നത് വായനക്കാരന്&zwj; പുസ്തകത്തിലെ വ്യംഗ്യാര്&zwj;ത്ഥങ്ങള്&zwj; തിരിച്ചറിഞ്ഞ് ആസ്വദിക്കുമ്പോഴാണ് എന്ന് ആചാര്യന്മാര്&zwj; പറഞ്ഞു വച്ചിട്ടുണ്ട്. കാവ്യരസം നുകരുമ്പോള്&zwj; വിറകില്&zwj; അഗ്&zwnj;നി എന്ന പോലെ അവന്റെ ഹൃദയത്തിലാകെ അഗ്&zwnj;നി പകരും എന്ന് ഭരതമുനി നാട്യശാസ്ത്രത്തില്&zwj; പറയുന്നു. ഹെരാക്ലീറ്റസ് നിരീക്ഷിച്ചപോലെ, ലോകത്തുള്ളതെല്ലാം വാക്കുകളില്&zwj; ഉത്ഭവിക്കുന്നു. വായനക്കാരായ നമ്മള്&zwj;, വാക്കുകളെ ഖനിജം ചെയ്ത് പ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങളെ കണ്ടെത്താന്&zwj; ശ്രമിക്കുന്നു. അതേ, വായന ഒറ്റയ്ക്കുള്ള ഒരു രഹസ്യയാത്രയാണ്.&lt;/p&gt;&lt;p&gt;ഓരോ വായനയും ഒരര്&zwj;ത്ഥത്തില്&zwj; അവനവനെത്തന്നെ തേടലാണ്. ഓരോ വായനക്കാരനും കത്തിച്ചു പിടിച്ച റാന്തല്&zwj; വിളക്കുമായി അവനവനിലേക്ക് രഹസ്യയാത്ര നടത്തുന്നു. ഇത് ഒറ്റയ്ക്കുള്ള ഒരു യാത്രയാണ്. യാത്രയിലെ അനുഭവങ്ങളെ, അറിവുകളെ അവന്&zwj; സ്വന്തം ജീവിതവുമായി ചേര്&zwj;ത്തു വായിക്കുന്നു. വായിക്കുമ്പോള്&zwj; നാം ചിന്തിക്കുകയും ചിന്തിക്കുമ്പോള്&zwj; നാം എല്ലാ സിദ്ധാന്തങ്ങള്&zwj;ക്കും പുറത്ത് കടക്കുകയും ചെയ്യുന്നു. എല്ലാ സിദ്ധാന്തങ്ങള്&zwj;ക്കും അപ്പുറമാണ് ജീവിതം എന്ന തിരിച്ചറിവ് നല്ല പുസ്തകങ്ങള്&zwj;, ഒരു നല്ല വായനക്കാരന് നല്&zwj;കുന്നു. ഇത്തരം പുസ്തകങ്ങള്&zwj; വായനകാരന്റെ ശിരസിലേക്ക് ചുറ്റിക പ്രയോഗം നടത്തുന്നു. കസന്&zwj;ദ്&zwnj;സാക്കീസിന്റെ ഫ്രാന്&zwj;സിസ് ക്രിസ്തുവിനോട് പരാതിപ്പെടുന്നു;&lt;/p&gt;&lt;p&gt;'നിനക്ക് ഉത്ഥാനമുണ്ടായിരുന്നു. ഞാനാകട്ടെ എപ്പോഴും കുരിശില്&zwj;.'&lt;/p&gt;&lt;p&gt;ക്രിസ്തു പുഞ്ചിരിച്ചു കൊണ്ട് പറയുന്നുണ്ട്;&lt;/p&gt;&lt;p&gt;'നിന്റെ കുരിശാരോഹണം തന്നെ നിന്റെ ഉത്ഥാനം'&lt;/p&gt;&lt;p&gt;ഭാഷയ്ക്ക് കേള്&zwj;ക്കാന്&zwj; കഴിയാത്തത് കേള്&zwj;ക്കുന്ന ചെവിയും കാണാന്&zwj; കഴിയാത്തത് കാണുന്ന കണ്ണുമായി ഇവിടെ പുസ്തക വായന മാറുന്നു. ചില പുസ്തകങ്ങള്&zwj; വായനക്കാരന് മുന്നില്&zwj; നൃത്തം ചെയ്യും. അക്ഷരങ്ങളുടെ നൃത്തച്ചുവടുകള്&zwj; കൊണ്ട് വായനക്കാരനും അപ്പോള്&zwj; ചുവടു വച്ചു തുടങ്ങും. അപ്പോള്&zwj; നിഗൂഢ സൗന്ദര്യങ്ങള്&zwj; ഒന്നൊന്നായി വായനക്കാരന്റെ മുന്നില്&zwj; ഇതളുകള്&zwj; വിരിക്കും. അപ്പോള്&zwj; ലാവണ്യാനുഭൂതിയുടെ സഹസ്ര പദ്മദളങ്ങള്&zwj; വിടരുന്നത് അയാള്&zwj;ക്ക് അനുഭവപ്പെട്ടു തുടങ്ങും. ചിലപ്പോള്&zwj; വായന പൊട്ടിത്തെറിച്ച സംഗീതമാകും. വായനക്കാരന്&zwj; അതുവരെ കേള്&zwj;ക്കാത്ത സംഗീതമായി വായന അപ്പോള്&zwj; മാറും.&lt;/p&gt;&lt;p&gt;'ആയിരം പൂക്കളുള്ള റീത്തുമായി&lt;/p&gt;&lt;p&gt;ആര്&zwj;ത്തു കരഞ്ഞ് നീയെത്തും&lt;/p&gt;&lt;p&gt;ഞാന്&zwj; മരിച്ചു കിടക്കുമ്പോള്&zwj;&lt;/p&gt;&lt;p&gt;അതിലൊരു പൂ മതിയായിരുന്നു&lt;/p&gt;&lt;p&gt;ജീവിച്ചിരിക്കുമ്പോള്&zwj; എനിക്ക് വസന്തമാകാന്&zwj;'&lt;/p&gt;&lt;p&gt;എന്ന് സോമന്&zwj; കടലൂര്&zwj; എഴുതുമ്പോള്&zwj; പൊട്ടിത്തെറിച്ച സംഗീതത്തിന്റെ വന്യമായ സൗന്ദര്യം നാം ആസ്വദിക്കുന്നു. വാക്കുകള്&zwj; തേടിയിറങ്ങിയ ദൈവത്തിന് ലഭിച്ചത് നക്ഷത്രങ്ങളായിരുന്നു എന്നും ദൈവം അത് കവികള്&zwj;ക്കായി വീതിച്ചു കൊടുത്തതായും സില്&zwj;വിയാ പ്ലാത്ത് എഴുതിയത് ഓര്&zwj;മ്മയിലേക്ക് വരുന്നു.&lt;/p&gt;&lt;p&gt;വായന ഒരു തീര്&zwj;ത്ഥാടനമാണ്. അപരന്റെ ലോകത്തിലേക്ക് നാം നടത്തുന്ന തീര്&zwj;ത്ഥാടനം. ഈ യാത്രയുടെ വളവു തിരിവുകളിലെവിടെയൊക്കെയോ വച്ച് നാം നമ്മെ തന്നെ കണ്ടുമുട്ടും. ഈ തീര്&zwj;ത്ഥാടനം ആരംഭിച്ചത് എന്നാണെന്ന് കൃത്യമായി ഓര്&zwj;മ്മയില്ല. കുട്ടിക്കാലത്ത് വീട്, പൂമ്പാറ്റയും ബാലരമയും അമര്&zwj;ചിത്രകഥകളും കൊണ്ട് നിറഞ്ഞിരുന്നു. മാമനും അച്ഛനും നന്നായി വായിക്കുമായിരുന്നു.&lt;/p&gt;&lt;p&gt;മാമന്റെ വീട് നിറയെ പുസ്തകങ്ങളായിരുന്നു. വീട്ടില്&zwj; വരുമ്പോഴൊക്കെ മാമന്&zwj; വായിക്കാന്&zwj; എന്തെങ്കിലുമൊക്കെ കൊണ്ടുവരുമായിരുന്നു. യുറീക്കയും ബാലമാസികകളും വീട്ടില്&zwj; വരുത്തിച്ച് എന്റെ വായനാ കൗതുകത്തെ മാമന്&zwj; ജ്വലിപ്പിച്ചു. ബാലരമയും പൂമ്പാറ്റയും യുറീക്കയും അമര്&zwj;ചിത്രക്രഥകളും എനിക്ക് അനുവദിച്ചു തന്ന ഭിത്തിയിലെ തടിയലമാരയില്&zwj; വായന കഴിഞ്ഞ് കൃത്യമായി അടുക്കിവച്ചു. ഇടയ്ക്കിടെ ആ പുസ്തകങ്ങളെ നോക്കി ഞാന്&zwj; അഭിമാനിയായി. പിന്നീട് സ്&zwnj;കൂളില്&zwj; കൊണ്ടുപോകുന്ന അലൂമിനിയം പെട്ടിയില്&zwj; അവ ഒളിച്ചുകടത്തി. കൂട്ടുകാരെ കാണിച്ച് കൊതിപ്പിച്ചു.&lt;/p&gt;&lt;p&gt;ഒരിക്കല്&zwj; സാമൂഹ്യപാഠം പഠിപ്പിക്കുന്ന സത്യാനന്ദന്&zwj; സാര്&zwj; കയ്യോടെ പിടിവീണു. അടി പ്രതീക്ഷിച്ച ഞാന്&zwj; പക്ഷേ, സാറിന്റെ കൊമ്പന്&zwj; മീശയ്ക്ക് താഴെ ഒളിച്ചിരുന്ന ചുണ്ടുകളില്&zwj; വാത്സല്യച്ചിരി വിടരുന്നത് കണ്ട് ദീര്&zwj;ഘനിശ്വാസം വിട്ടു. പിന്നീട് സാര്&zwj; എന്നെ കാത്തിരിക്കാന്&zwj; തുടങ്ങി. കുട്ടികളെക്കൊണ്ട് പാഠപുസ്തകം വായിപ്പിക്കുമ്പോള്&zwj; സാറ് എന്റെ പെട്ടിയിലെ പൂമ്പാറ്റയും ബാലരമയും വായിച്ച് രസിച്ചിരുന്നു.&lt;/p&gt;&lt;p&gt;വൈകുന്നേരങ്ങളില്&zwj; ഞാന്&zwj; പഠിച്ചിരുന്ന കുന്നുംതറ യുപി സ്&zwnj;കൂളില്&zwj; നിന്ന് കന്നിട്ടക്കടവിലുള്ള പ്രോഗ്രസീവ് ഗ്രന്ഥശാലയിലേക്ക് ഓടും. അതൊരു ഡ്രാക്കുള കോട്ടയായിരുന്നു. ലൈബ്രേറിയന്&zwj; സുദര്&zwj;ശനന്&zwj; അണ്ണന്&zwj; എത്തുന്നതും പ്രതീക്ഷിച്ച് വരാന്തയില്&zwj; നില്&zwj;ക്കും. പേടിപ്പെടുത്തുന്ന ശബ്ദത്തോടെ വാതിലും ജനാലയും തുറക്കുന്നതോടെ ഉള്ളില്&zwj; നിന്ന് വവ്വാലുകളും നരിച്ചീറുകളും ബഹളമുണ്ടാക്കി പുറത്തേക്ക് പോകും. മരപ്പട്ടിയുടെ മൂത്രം ഖനീഭവച്ചു കിടക്കുന്ന വായനശാലയിലെ അലമാര തുറക്കുമ്പോള്&zwj; പുസ്തകത്തിന്റെ ഉന്മത്ത ഗന്ധം ഉള്ളിലേക്ക് അരിച്ചരിച്ച് കയറും. മണത്തും തലോടിയുമാണ് പുസ്തകങ്ങള്&zwj; എന്റെ ബാല്യകാല ചങ്ങാതികളായത്.&lt;/p&gt;&lt;p&gt;ഏകാന്തതയുടെ അമാവാസിയിലെ തുള്ളി വെളിച്ചമായിരുന്നു എനിക്ക് പുസ്തകങ്ങള്&zwj;. കുറ്റാന്വേഷണ നോവലുകള്&zwj; പല തവണ ആവര്&zwj;ത്തിച്ചു വായിച്ചു. പ്രണാബും പരമാരയും തോമസ് ടി അമ്പാട്ടും കോട്ടയം പുഷ്പനാഥും ഷെര്&zwj;ലക് ഹോംസും അഗതാ ക്രിസ്റ്റിയും ഉള്ളിലെ ആകാംക്ഷയെ വളര്&zwj;ത്തി. കഥയേക്കാള്&zwj; നോവലിലെ യുക്തിപരമായ നിരീക്ഷണങ്ങളാണ് എന്നെ സ്വാധീനിച്ചത്. രാത്രിയിലെ ഏകാന്തതകളില്&zwj; ഉദ്വേഗഭരിതമായ മിടിക്കുന്ന ഹൃദയത്തോടെ ഓരോ പുസ്തകവും വായിച്ചു തീര്&zwj;ത്തു. പ്രണാബിന്റെ നോവലിലെ ഡിക്ടക്ടീവ് ഡോ. ബ്ലീറ്റ് എന്റെ ആദര്&zwj;ശപുരുഷനായി. പുസ്തകങ്ങളിലും നോട് ബുക്കുകളിലും ഡോ. ബ്ലീറ്റിന്റെ രഹസ്യപ്പേരായ OBBO6 എന്ന് എന്റെ പേരിന്റെ സ്ഥാനത്ത് എഴുതി ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;ഒരിക്കല്&zwj; ബ്രോംസ്&zwnj;ട്രോക്കറുടെ ഡ്രാക്കുള എന്ന തടിച്ച പുസ്തകം വായിക്കാനെടുത്തു. രാത്രിനിശബ്ദതയില്&zwj; വായിച്ചു തുടങ്ങിയ എന്നെ ഭയം വന്ന് മൂടാന്&zwj; തുടങ്ങി. പുസ്തകത്തിന്റെ നാലിലൊന്ന് ഭാഗം മാത്രമേ വായിക്കാന്&zwj; കഴിഞ്ഞിഉളൂ. പിന്നെ സന്ധ്യയായാല്&zwj; പുറത്തിറങ്ങാന്&zwj; കഴിയാത്ത തരത്തിലുള്ള ഭയം കരിമ്പടം പോലെ മൂടാന്&zwj; തുടങ്ങി. ഇരുളും നിലാവും ചേര്&zwj;ന്ന രാത്രികളില്&zwj; വാഴയിലയുടെ നിഴലനക്കം പോലും എന്നെ അസ്വസ്ഥനാക്കി. ഡ്രാക്കുളക്കോട്ടയില്&zwj; ഒറ്റപ്പെട്ടപോലെ ഞാന്&zwj; നിലവിളിച്ചു. പിന്&zwj;കഴുത്തില്&zwj; രക്തക്കറ പറ്റിയിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ തൊട്ടു നോക്കി. ഒടുവില്&zwj; വായന ഉപേക്ഷിച്ച് പുസ്തകം തിരികെ കൊടുത്തു. രഹസ്യ വാതിലുകളിലൂടെ പുസ്തകങ്ങളിലെ കഥാപാത്രങ്ങള്&zwj; വായനക്കാരനിലേക്ക് ഒളിച്ചു കടക്കാറുണ്ട് എന്ന് കുട്ടിയായിരുന്ന ഞാന്&zwj; അന്ന് തിരിച്ചറിഞ്ഞിരുന്നില്ല.&lt;/p&gt;&lt;p&gt;പുസ്തകം ചാരി നില്&zwj;ക്കാനുള്ളതല്ല ചവച്ചു തിന്നാനുള്ളതാണെന്ന് എനിക്ക് പറഞ്ഞു തന്നത് പ്രൊഫ. എം. എന്&zwj;. വിജയനാണ്. വായനയുടെ ഒരു വലിയ കെമിസ്ട്രി വിജയന്&zwj; മാഷിന്റെ വാക്കുകളില്&zwj; ഉണ്ടായിരുന്നു. വായന ഒരു ലഹരിപോലെ എന്നെ പിടികൂടിയിരുന്നു. വേനല്&zwj; അവധിക്കാലത്ത് നാട്ടിലെ ലൈബ്രറികള്&zwj; തോറും ഒരു അവധൂതനെ പോലെ അലഞ്ഞു. ഒട്ടേറെ എഴുത്തുകാര്&zwj; എന്റെ വായനയുടെ ലോകത്തിലേക്ക് അഭിജാത ഗൗരവത്തോടെ കടന്നുവന്നു. അക്ഷരങ്ങളുടെ മാന്ത്രിക വെളിച്ചം എന്നിലേക്ക് പ്രവേശിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഹൈസ്&zwnj;കൂള്&zwj; പഠനകാലത്ത് സ്&zwnj;കൂളില്&zwj; അടഞ്ഞു കിടന്ന ലൈബ്രറി മലയാളം അധ്യാപകന്&zwj; ഓമനക്കുട്ടന്&zwj;പിള്ള സാര്&zwj; തുറന്നു തന്നു. ഏറെക്കാലം അടച്ചിട്ടിരുന്ന ലൈബ്രറിയില്&zwj; മാറാലയും നരിച്ചീറും നിറഞ്ഞിരുന്നു. പുസ്തകങ്ങളുടെ ഗന്ധം അവിടെയും എന്നെ ഉന്മത്തനാക്കി. എംടിയെയും മാധവിക്കുട്ടിയെയും മുകുന്ദനെയും ബഷീറിനെയും ആവേശത്തോടെ വായിച്ചു. വായനയുടെ നിഗൂഢമായ ലോകം പിന്നീട് എനിക്ക് മുമ്പില്&zwj; തുറന്നു തന്നത് പ്രിഡിഗ്രിക്ക് മലയാളം പഠിപ്പിച്ച തെക്കുംഭാഗം സുരേഷ് സാറാണ്. മഹത്തായ സാഹിത്യം ഊമയുടെ നാക്കിന് അയവുവരുത്തുമെന്നും അന്ധന്റെ കണ്ണ് തുറപ്പിക്കുമെന്നും സാറ് ബോധ്യപ്പെടുത്തി തന്നു. ഒ.വി. വിജയന്റെ ഖസാക്കിലേക്ക് സാര്&zwj; ഞങ്ങളെ കൊണ്ടുപോയി. ഏകാധ്യാപക വിദ്യാലയത്തില്&zwj; രവി കുട്ടികളോട് പറഞ്ഞ പരിണാമ കഥ ഞങ്ങള്&zwj;ക്കു മുമ്പില്&zwj; വളരെ നാടകീയമായി അവതരിപ്പിച്ചു. വായന എന്നത് വാക്കുകള്&zwj;ക്ക് മുകളിലൂടെയുള്ള നടത്തയല്ലെന്നും അവയുടെ ആത്മാവിനെ ഗ്രഹിക്കലാണെന്നും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. പുസ്തകം തുറക്കാതെ ഇംഗ്ലീഷ് പഠിപ്പിച്ച താജുദ്ദീന്&zwj; സാറും എന്റെ വായനയെ വഴിതിരിച്ചു വിടുകയായിരുന്നു. പാഠപുസ്തകം വായിക്കുന്നതില്&zwj; നിന്ന് വഴിമാറി ക്ലാസില്&zwj; ഇവര്&zwj; പറയുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്&zwj; തേടിപ്പിടിച്ചു വായിക്കാനായിരുന്നു എനിക്ക് താല്പര്യം.&lt;/p&gt;&lt;p&gt;ബിരുദ പഠനത്തിന് കൊല്ലം ശ്രീ നാരായണ കോളജില്&zwj; എത്തിയതോടെ കേരളത്തിലെ ഏറ്റവും സമ്പന്നമായ കൊല്ലം പബ്ലിക് ലൈബ്രറിയും കോളജിലെ ജനറല്&zwj; ലൈബ്രറിയും എനിക്ക് ഇഷ്ടപ്പെട്ട ഇടമായി മാറി. എഴുതപ്പെട്ട സംഗീതമായ പുസ്തകങ്ങളെ ഞാന്&zwj; ആസ്വദിക്കുകയായിരുന്നു. മനോജ്, ജയകൃഷ്ണന്&zwj;, സജിമോഹന്&zwj; തുടങ്ങിയ നാട്ടിലെ സുഹൃത്തുക്കള്&zwj; വായിക്കുന്നവരും വായനശാലയിലെ നിത്യസന്ദര്&zwj;ശകരുമായിരുന്നു. വായിച്ച പുസ്തകങ്ങളെപ്പറ്റി ഞങ്ങള്&zwj; പരസ്പരം ചര്&zwj;ച്ച ചെയ്തും വായനയുടെ പുതിയ വഴികള്&zwj; തേടി. ഒരാള്&zwj; ഒരു പുസ്തകം വായിച്ച മാതിരിയാകില്ല മറ്റുള്ളവര്&zwj; ആ പുസ്തകം വായിക്കുന്നത്.&lt;/p&gt;&lt;p&gt;ഒരു പുസ്തകത്തിന് പല വായനകള്&zwj; നടത്തിയ ഞങ്ങള്&zwj; വായനയുടെ ബഹുസ്വരത കണ്ടെത്തി. ഒരു പുസ്തകം പലരോട് ഒരു കാര്യമല്ല സംസാരിക്കുന്നത്. കാഫ്കയുടെ മെറ്റമോര്&zwj;ഫോസിസ് അദ്ദേഹത്തിന്റെ സുഹൃത്ത് ഗുസ്തവ് യനോവ് വായിച്ചത് ആത്മീയവും ധാര്&zwj;മ്മികവുമായ ഉള്ളടക്കത്തോടെയുള്ള അന്യാപദേശ കഥയായിട്ടാണ്. ബത്രോള്&zwj;ഡ് ബ്രഹ്ത് അതില്&zwj; ദര്&zwj;ശിച്ചത് ബോള്&zwj;ഷെവിസമാണ്. വിമര്&zwj;ശകനായ ജോര്&zwj;ജ് ലൂക്കാച്ച്, ജീര്&zwj;ണിച്ച ബൂര്&zwj;ഷ്വാമൂല്യങ്ങളുടെ ഉപോല്പന്നമായാണ് വായിച്ചത്. വായനയുടെ വ്യത്യസ്ത രസനകളായിരുന്നു അവ ഓരോന്നും.&lt;/p&gt;&lt;p&gt;ഗ്രന്ഥകര്&zwj;ത്താവിന്റെ സഹായത്തോടെ വായനക്കാരന്&zwj; നടത്തുന്ന പുന:സൃഷ്ടിയാണ് വായന എന്ന് നിര്&zwj;വചിച്ചുകൊണ്ട് സാര്&zwj;ത്ര് വായനയെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകുന്നു. വായനയിലൂടെ യാഥാര്&zwj;ത്ഥ്യത്തിന്റെ പിന്നിലെ വലിയ യാഥാര്&zwj;ത്ഥ്യങ്ങളെയും നമ്മുടെ ഉള്ളിലെ സത്യത്തെയുമാണ് നമ്മള്&zwj; തിരിച്ചറിയുന്നത്. സാഹിത്യത്തെ തകര്&zwj;ക്കാന്&zwj; കഴിയില്ലെങ്കില്&zwj; എഴുത്തുകാരനെക്കൊണ്ട് എന്ത് പ്രയോജനം എന്ന കോര്&zwj;ത്തസാറിന്റെ വാക്കുകളെ ഓര്&zwj;മ്മിപ്പിച്ചുകൊണ്ട് സാഹിത്യം എനിക്ക് കൂടുതല്&zwj; മനസിലാക്കിത്തന്നത് കെ. പി. അപ്പന്&zwj; സാറാണ്. അപ്പന്&zwj; സാറിന്റെ എം.എ. മലയാളം ക്ലാസുകള്&zwj; വായനയുടെയും സംവാദത്തിന്റെയും വനമഹോത്സവമായിരുന്നു. എഴുത്തുകാരനാണ് ആദ്യം മനുഷ്യ മനസിന്റെ രഹസ്യങ്ങള്&zwj; മനസിലാക്കുന്നതെന്നും തന്റെ അന്വേഷണങ്ങള്&zwj;ക്ക് സാഹിത്യകൃതികള്&zwj; വളരെ പ്രയോജനപ്പെട്ടിട്ടുണ്ടെന്നും ഫ്രോയ്ഡ് പറഞ്ഞിട്ടുണ്ടെന്ന് ഞങ്ങള്&zwj;ക്ക് പറഞ്ഞു തന്നു. അതുവരെ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളിലൂടെ സാഹസികമായി യാത്ര ചെയ്യാന്&zwj; അപ്പന്&zwj; സാറിന്റെയും സൂര്&zwj;ദാസ് സാറിന്റെയും ക്ലാസുകള്&zwj; ഞങ്ങളെ പ്രാപ്തരാക്കി.&lt;/p&gt;&lt;p&gt;വായന ഒരര്&zwj;ത്ഥത്തില്&zwj; നമ്മള്&zwj; നമ്മളെ തന്നെ ബലി കൊടുക്കലാണ്. എഴുത്തു പോലെ തന്നെ ഏകാന്തതയും ഏകാഗ്രത്രയും ആവശ്യമുള്ള ഒന്നാണ് വായനയും. വായനയില്&zwj; നമ്മള്&zwj; കഥാപാത്രങ്ങളായി മാറുന്നു. എഴുത്തുകാരന്&zwj; സൃഷ്ടി നടത്തുമ്പോള്&zwj; അനുഭവിച്ച അതേ മാനസിക സംഘര്&zwj;ഷങ്ങളിലൂടെ വായനക്കാരനും കടന്നുപോകുന്നു. പ്രകമ്പിതമായ ഹൃദയത്തോടെയേ നമുക്ക് ദസ്തയേവ്സ്&zwnj;കിയുടെ കൃതികള്&zwj; വായിക്കാന്&zwj; കഴിയൂ. നാം എന്ത് ചെയ്യുന്നുവോ അതിനെല്ലാം അവസാനം നാം തന്നെയാണ് ഉത്തരവാദി എന്ന ദസ്തയേവ്സ്&zwnj;കിയുടെ വാക്കുകള്&zwj; നിരന്തരം നമ്മുടെ ചെവിയില്&zwj; മുഴങ്ങിക്കൊണ്ടിരിക്കുന്നു. ദസ്തയേവ്സ്&zwnj;കിയും ദാലിയും ദൈവവുമായി നടത്തിയ സംവാദങ്ങള്&zwj; വളരെ കൗതുകത്തോടെയാണ് ഞാന്&zwj; വായിച്ചത്. ഭ്രാന്ത്രിന്റെ സൗന്ദര്യാത്മകമായ ഒരു ഭാഷ ആ സംവാദങ്ങള്&zwj;ക്ക് ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ഉന്മാദികള്&zwj; വിളിച്ചു പറയുന്നതില്&zwj; സത്യത്തിന്റെ സൗന്ദര്യമുണ്ട്. ഈ വെളിച്ചത്തിന് എന്ത് വെളിച്ചം എന്ന ബഷീര്&zwj; പറയുന്നു. ഭ്രാന്തിന്റെ ഭാഷ സാഹിത്യത്തിലും ചിത്രകലയിലും കേള്&zwj;ക്കണമെന്ന് മിഷേല്&zwj; ഫ്യൂക്കോ പറഞ്ഞത് പിന്നീട് ഞാന്&zwj; വായിച്ചു. ഒരാള്&zwj;ക്ക് ഭ്രാന്തു വരുമ്പോള്&zwj; സത്യമേ പറയൂ എന്നും ലേഡി മാക്ബത്ത് സത്യം പറഞ്ഞത് ഭ്രാന്ത് വന്നപ്പോഴായിരുന്നു എന്നും ഫ്യൂക്കോ തുടര്&zwj;ന്ന് പറയുന്നുണ്ട്. ഈ ഉന്മാദങ്ങള്&zwj;ക്ക് സ്വാതന്ത്ര്യത്തിന്റെ വിശാലമായ തലമുണ്ടായിരുന്നു. നിര്&zwj;ഭയത്വമായിരുന്നു അവരുടെ മുതല്&zwj;മുടക്ക്. ഉള്ളില്&zwj; കലാപമുള്ള എഴുത്തുകാരാണ് നൃത്തം ചെയ്യുന്ന എഴുത്തുകാരായി നമുക്ക് അനുഭവപ്പെടുന്നത്. തെരുവില്&zwj; നടക്കുന്നതു പോലുള്ള കലാപം ഇവരുടെ ഉള്ളിലും കത്തിപ്പടര്&zwj;ന്നിരുന്നു.&lt;/p&gt;&lt;p&gt;ഇത്തരം എഴുത്തുകാര്&zwj; വാക്കുകളുടെ വന്&zwj;കരകള്&zwj; തേടിയവരാണ്. വായനയുടെ തീര്&zwj;ത്ഥാടനത്തിലെ വളവുകളിലെവിടെയോ വച്ചാണ് ഞാന്&zwj; ജിബ്രാനെയും റൂമിയെയും ഓഷോയെയും കണ്ടെത്തുന്നത്. പ്രണയത്തെയും ധ്യാനത്തെയും വാക്കിന്റെ ആത്മാവില്&zwj; കൊരുത്തെടുത്ത അവരുടെ വാക്കുകള്&zwj; വായനയുടെ സ്വര്&zwj;ഗീയാനന്ദമാണ് എനിക്ക് തന്നത്. ആത്മീയതയുടെ ആകാശത്തേക്ക് പറന്നു കയറാനുള്ള ചിറകുകളാണ് അവര്&zwj; എനിക്ക് തന്നത്. എന്റെ ജീവിതത്തിന്റെ ഭംഗിയെ തിരിച്ചറിയാനുള്ള യഥാര്&zwj;ത്ഥ ആത്മീയതയെ ഞാന്&zwj; ഈ ത്രയത്തിന്റെ വായനയിലൂടെ തിരിച്ചറിയുകയായിരുന്നു. അവരുടെ ആത്മഭാഷണങ്ങള്&zwj; എന്റെ ചിന്തകളെയും ഭാഷയെയും ചിന്തേരിട്ട് മിനുക്കിയെടുത്തു. ആത്മഭാഷണങ്ങള്&zwj; കൊണ്ട് നിറച്ച വിചിത്രമായ തുകല്&zwj;പ്പെട്ടിയാണ് എന്റെ ഹൃദയം എന്ന് വെര്&zwj;ജീനിയാ വൂള്&zwj;ഫ് ഒരു പുസ്തകത്തിന്റെ ആമുഖത്തില്&zwj; എഴുതുന്നത് പിന്നീട് ഞാന്&zwj; വായിച്ചു.&lt;/p&gt;&lt;p&gt;വായന എനിക്ക് പലപ്പോഴും സ്വയം പീഡനമാണ്. എന്റെ എല്ലാ സ്വാസ്ഥ്യവും കെടുത്തുന്ന ഇടമായി ഞാന്&zwj; എന്റെ വായനാമുറിയെ കണ്ടു. കത്തുന്ന ഗ്രന്ഥപ്പുര എന്ന് വായനാ മുറിക്ക് ഞാന്&zwj; പേരിട്ടു. വായന നല്&zwj;കിയ ഓരോ മുറിവുകളും കൂടുതല്&zwj; ജാഗ്രത്രയോടെ, കരുത്തോടെ മുന്നോട്ട് പോകുവാന്&zwj; എനിക്ക് ഊര്&zwj;ജമായി. നിരന്തരമായ ഓഷോ വായന എന്റെ ഉള്ളിലെ റിബലിനെ ഉണര്&zwj;ത്തി. ധ്യാനത്തില്&zwj; നിന്നും നിഷേധത്തില്&zwj; നിന്നുമാണ് ധിഷണ ഉണ്ടാകുന്നതെന്ന ഓഷോയുടെ വാക്കുകള്&zwj; ഒരു മന്ത്രം പോലെ ഉച്ചരിച്ചു. ഞാന്&zwj; അറിഞ്ഞിട്ടുള്ള ഏറ്റവും വലിയ വായനക്കാരനായിരുന്നു ഓഷോ രജനീഷ്. ഓഷോ വായിച്ച പുസ്തകങ്ങളെപ്പറ്റിയുള്ള കൗതുകകരമായ അന്വേഷണത്തിലാണ് ഞാന്&zwj; സ്&zwnj;നേഹിച്ച പുസ്തകങ്ങള്&zwj; എന്ന ഓഷോയുടെ പുസ്തകം കിട്ടുന്നത്. പ്രിയപ്പെട്ട പുസ്തകങ്ങളെപറ്റിയും എഴുത്തുകാരെപ്പറ്റിയുമുള്ള ഓഷോയുടെ പ്രഭാഷണങ്ങളുടെ പുസ്തകമായിരുന്നു അത്. ഏതൊരു പുസ്തക കൊതിയനും ആഗ്രഹിക്കുന്ന ആ പുസ്തകം ഞാന്&zwj; സ്വന്തമാക്കി വായിച്ചു. ലോകത്തുള്ള സര്&zwj;വ റിബലുകളും അതില്&zwj; ഉണ്ടായിരുന്നു. പുസ്തകങ്ങളില്&zwj; ചിലതൊക്കെ മുമ്പു വായിച്ചിട്ടുള്ളതായിരുന്നു. ബാക്കിയുള്ളവ തേടിപ്പിടിച്ചു വായിക്കാന്&zwj; ശ്രമിച്ചു. തോരാമഴയിലും നിന്ന് കത്തുന്നൊരു കാടായിരുന്നു ഓഷോ രജനീഷ്.&lt;/p&gt;&lt;p&gt;പുസ്തകങ്ങള്&zwj; നമ്മോട് മൗനമായി സംവദിക്കുന്നു. മൗനത്തിന് ആത്മീയമായൊരു ഭാഷയുണ്ട്. എഴുത്തുകാരന്&zwj; വാക്കുകള്&zwj;ക്കിടയില്&zwj; ചില മൗനങ്ങള്&zwj; അവശേഷിപ്പിക്കുന്നുണ്ടാവും. ആ മൗനങ്ങളെ പൂരിപ്പിക്കുകയാണ് വായനക്കാരന്&zwj; ചെയ്യേണ്ടത്. വായനക്കാരന്&zwj; കൃതിയുടെ ഉപഭോക്താവല്ല മറിച്ച് സ്രഷ്ടാവാണ്.&lt;/p&gt;&lt;p&gt;ഒരാള്&zwj; പുസ്തകം വായിക്കുമ്പോള്&zwj; പുസ്തകവും അയാളെ വായിക്കുന്നു എന്ന് റൊളാങ് ബാര്&zwj;ഥ് പറയുന്നുണ്ട്. രഹസ്യമായ ചിലത് അവിടെ ഒളിച്ചു കടത്തുന്നുണ്ട്. ഇവിടെ എഴുത്തുകാരന്&zwj; മരിക്കുന്നു, പുസ്തകം ജീവിക്കുന്നു. ഓരോ പുസ്തകത്തെയും വിവേകമുള്ള വായനക്കാരാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത് വായനയുടെ സൗന്ദര്യവും പുസ്തകത്തിന്റെ കാലാതിവര്&zwj;ത്തിത്വവുമാണ്. 'വിവേകശാലിയായ വായനക്കാരാ' എന്നാണ് വായനക്കാരെ കെ. പി. അപ്പന്&zwj; സംബോധന ചെയ്തത്. ആ സംബോധനയില്&zwj; വായനക്കാരോടുള്ള സര്&zwj;വ ആദരവും ഉണ്ടായിരുന്നു. എഴുത്തുകാരനും വായനക്കാരനും തുല്യ പ്രാധാന്യമാണ് പൗരസ്ത്യ സാഹിത്യ മീംമാംസകര്&zwj; നല്&zwj;കുന്നത്. ഒരു കൃതി പൂര്&zwj;ണമാകുന്നത് അത് വായനക്കാരന്&zwj; വായിക്കുമ്പോഴാണ്. കടലിന്നഗാധതയില്&zwj; ചിപ്പിക്കുള്ളിലെ മുത്തുകള്&zwj; തേടി പോകുന്ന മുക്കുവനെപോലെയാണ് ഒരു നല്ല വായനക്കാരന്&zwj;. അവന്&zwj; നല്ല പുസ്തകങ്ങള്&zwj; കണ്ടെത്താന്&zwj; സാഹസികമായും രഹസ്യമായും സഞ്ചരിച്ചു കൊണ്ടേയിരിക്കും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Jayan Madathil</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/the-geography-of-my-bookshelves-an-autobiographical-journey-by-jayan-madathil-articleshow-1nb4nv3"/>
        </item>
        <item>
            <title><![CDATA[ചരിത്രത്തിന്റെ ചോരയ്ക്ക് പല കാലങ്ങളുടെ അടിക്കുറിപ്പ്: ഒരു കഥാസമാഹാരം തുറക്കുന്ന അകവാതിലുകള്‍! ]]></title>
            <link>https://www.asianetnews.com/malayalam-books/reading-cocos-nucifera-a-collection-of-short-stories-by-shajahan-kaliyath-sx7zpc</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/reading-cocos-nucifera-a-collection-of-short-stories-by-shajahan-kaliyath-sx7zpc</guid>
            <pubDate>Mon, 02 Jun 2025 14:02:00 +0530</pubDate>
            <description><![CDATA[&lt;p&gt;പുസ്തകപ്പുഴയില്&zwj; ഇന്ന് ഷാജഹാന്&zwj; കാളിയത്ത് എഴുതിയ കൊക്കോസ് ന്യൂസിഫെറ എന്ന കഥാസമാഹാരത്തിന്റെ വായന. ജാസ്മിന്&zwj; ജോയ് എഴുതുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jwqvspebzjcnh3x4ex8vp4gc,imgname-33025fc1-0635-4bd9-84d2-6648f6fcace3--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വ്യത്യസ്ത ഭൂപടങ്ങള്&zwj; നിവര്&zwj;ത്തുന്ന, ചരിത്രത്തിന്റെ ഗതിയെ മനസ്സിലാക്കാന്&zwj; ശ്രമിക്കുന്ന, &amp;nbsp;പരമ്പരാഗത&amp;nbsp; കഥാശൈലികളെ മാറ്റിയെഴുതുന്ന, സ്ത്രീപക്ഷത്ത് നില്&zwj;ക്കുന്ന, മനുഷ്യാവസ്ഥകളെ ആഴത്തില്&zwj; വിശകലനം ചെയ്യാന്&zwj; ശ്രമിക്കുന്ന കഥാസമാഹാരമാണ് 'കൊക്കോസ് ന്യൂസിഫെറ.'&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;കഥകള്&zwj;ക്ക് മാത്രം നല്&zwj;കാന്&zwj; കഴിയുന്ന അനുഭൂതിയും ആഴമേറിയ ജീവിതാവബോധവുമുണ്ട്. കഥകള്&zwj;ക്ക് സഹജമായ ആ കഴിവ് കൂടുതലുള്ളത് മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മചരിത്രം ആലേഖനം ചെയ്യുന്ന കഥകളിലാണ്. ആ ഗണത്തില്&zwj;പ്പെടുത്താവുന്ന സവിശേഷമായ കഥാ സമാഹാരമാണ് ഷാജഹാന്&zwj; കാളിയത്തിന്റെ 'കൊക്കോസ് ന്യൂസിഫെറ.' &amp;nbsp;&lt;/p&gt; &lt;p&gt;11 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പല കഥകളും സര്&zwj;ഗാത്മകതയുടെ അസാധാരണമായ സ്പര്&zwj;ശമുള്ളവയാണ്. ജീവിതാവസ്ഥയുടെ ആഴങ്ങളും അടിയൊഴുക്കുകളും ഉള്&zwj;ച്ചേര്&zwj;ന്നവ. മികച്ച ആഖ്യാനം കൊണ്ട് &amp;nbsp;വിഭിന്നങ്ങളായ &amp;nbsp;ഇതിവൃത്തങ്ങളെ പുസ്തകം സൂക്ഷ്മമായി പരിചരിക്കുന്നു. അവ രാഷ്ട്രീയമായ ഔന്നത്യങ്ങള്&zwj; എത്തിപ്പിടിക്കുന്നു. ലോക സിനിമയും ഗസലും ചിത്രകലയും സ്വഭാവിക ഭംഗിയോടെ ഈ കഥകളില്&zwj; ലയിച്ചുറങ്ങുന്നു. ചരിത്ര സംഭവങ്ങളെയും ചരിത്രപുരുഷന്&zwj;മാരെയും വര്&zwj;ത്തമാന ജീവിതവും സംഘര്&zwj;ഷങ്ങളുമായി സവിശേഷരീതിയില്&zwj; അവ ബ്ലെന്&zwj;ഡ് ചെയ്യുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;മാന്ത്രികതയുടെ താക്കോല്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;പ്രശസ്ത മാധ്യമപ്രവര്&zwj;ത്തകനും സിനിമാനിരൂപകനും സംഗിതാസ്വാദകനും കൂടിയായ ഷാജഹാന്&zwj;, കഥ മെനഞ്ഞെടുക്കാനുള്ള വൈഭവം തന്റെ ഉമ്മാമയില്&zwj; നിന്ന് ലഭിച്ചതാകാമെന്ന് ആമുഖത്തില്&zwj; സൂചിപ്പിക്കുന്നുണ്ട്. ഭാവനയുടെയും കഥകളുടെയും ലോകത്ത് ജീവിച്ചിരുന്ന ഉമ്മാമ കഥാപാത്രമായി വരുന്ന കഥയാണ് 'ഉമ്മാമയുടെ ജിന്നുകള്&zwj;.' മാജിക്കലായ പരിസരമാണ് ഈ കഥയ്ക്കുള്ളത്. കാഴ്ചകളിലും സ്വപ്നങ്ങളിലും നിറയെ ജിന്നുകളും മഴരാത്രികളും കൊമ്പുള്ള മീനുകളും മാണിക്യവും ഉള്ള ഉമ്മാമ. ഭാവനാജീവിയായ ഉമ്മാമ അപരലോകത്താണ് ജീവിക്കുന്നത്. മറ്റാളുകള്&zwj; അതിനെ ഉന്മാദം എന്നു വിളിച്ചു. ഉമ്മാമയുടെ ഉന്മാദമാണ് പത്തായപ്പുരയുടെ താക്കോലിലൂടെ കഥാകാരന് കൈമാറുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ചരിത്രത്തിന്റെ ചോര&lt;/strong&gt;&lt;/p&gt; &lt;p&gt;കടത്തനാടാണ് കഥാകൃത്തിന്റെ കഥാദേശം. കടത്തനാടന്&zwj; കളരിയും പകയും പൊയ്ത്തും ഉറങ്ങാതെ കിടക്കുന്ന ഭൂമി. പകയുടെയും രക്തത്തിന്റെയും മരണത്തിന്റെയും ഗന്ധമുള്ള കടത്തനാടന്&zwj; ചരിത്രത്തെ വര്&zwj;ത്തമാനകാല രാഷ്ട്രീയവുമായി ബന്ധിപ്പിക്കുകയാണ് ആദ്യ കഥയായ 'പൂഴിക്കടകന്&zwj;.' ഭൂത-ഭാവി-വര്&zwj;ത്തമാനങ്ങളെ ചരിത്രത്തിന്റെ ഇഴകളിലേക്ക് ബന്ധിപ്പിക്കുകയാണ് കഥാകൃത്ത് ഈ കഥയില്&zwj;. വടക്കന്&zwj; പാട്ടുകളുടെ രക്തം പുരണ്ട ചരിത്രത്തെ ബംഗാളിലെയും കേരളത്തിലെയും ആധുനിക ചരിത്രവുമായി ഇഴചേര്&zwj;ക്കുന്ന കഥാ മികവ് 'പൂഴിക്കടക'നില്&zwj; കാണാം. 'തെറ്റുകള്&zwj; തിരുത്താന്&zwj; പ്രേരിപ്പിക്കുന്നത് കാലമല്ലെങ്കിലും നാമതിനെ കാലത്തിന്റെ ആവശ്യമായി വ്യാഖ്യാനിക്കുകയാണെന്ന നിഗമനം ഇക്കഥയുടെ അവസാനം നാം വായിക്കുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;പഴകിയ ആണ്&zwj;മീശകള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;സ്ത്രീയുടെ മേല്&zwj; അധിനിവേശം നടത്തുന്ന ആണത്തബോധത്തിനെതിരായ ശക്തമായ കഥയാണ് 'ചീനി കം'. സിനിമയുടെ ബിംബങ്ങള്&zwj; മികവോടെ ഈ കഥ ഉപയോഗപ്പെടുത്തുന്നു. ബഡേ ഗുലാം അലിഖാനെ മൂളുന്ന, കാര്&zwj;ട്ടിയര്&zwj; സണ്&zwj;ഗ്ലാസണിഞ്ഞ, ബ്രാഡ്പിറ്റ്മാനെപ്പറ്റി സംസാരിക്കുന്ന, ഷ്വാര്&zwj;സനഗറെ ഓര്&zwj;മപ്പെടുത്തുന്ന, ഹാര്&zwj;ലി ഡേവിഡ്&zwnj;സണ്&zwj; ബൈക്കില്&zwj; പാഞ്ഞുവരുന്ന കഥാനായകന്&zwj; ഒടുവില്&zwj; ബദു ഗോത്രക്കാരെക്കാള്&zwj; പ്രാകൃതനാണെന്ന് കഥാനായിക മനസ്സിലാക്കുന്നു. അയാള്&zwj;ക്കുവേണ്ടി മത വേഷങ്ങള്&zwj; കെട്ടിയ അവള്&zwj; കടല്&zwj;ക്കാറ്റില്&zwj; അതെല്ലാം പറത്തിവിടുന്നു. സ്വതന്ത്രയായ ആധുനിക സ്ത്രീയുടെ മറുപടി. മലയാള കഥാസാഹിത്യത്തിലെ മികച്ച സ്ത്രീപക്ഷ രചനകളുടെ പട്ടികയിലേക്ക് ചേര്&zwj;ക്കാവുന്ന കഥയാണിത്.&lt;/p&gt; &lt;p&gt;&lt;strong&gt;ദുരൂഹതയുടെ അകമുറിവ്&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;പ്രണയത്തെയും ഏകാന്തതയേയും പിന്തുടരുന്ന കഥയാണ് 'ഫെര്&zwj;മിന/ അഹല്യ ഫ്&zwnj;ളാറ്റ് നമ്പര്&zwj; 12 ബി.'&amp;nbsp; നിഴല്&zwj; പോലെ വീശുന്ന ദുരൂഹതയാണ് ഇതിന്റെ പശ്ചാത്തലം. ഫ്&zwnj;ലാറ്റില്&zwj; താമസിക്കുന്ന ഏകാകിനിയായ വൃദ്ധയാണ് &amp;nbsp;കഥാനായിക. അവര്&zwj;ക്കു ചുറ്റും ദുരൂഹതയുടെ കഥാനിമിഷമുണ്ട്. കഥാനായികയെ 'കോളറക്കാലത്തെ പ്രണയം' എന്ന മാര്&zwj;കേസിന്റെ വിഖ്യാത നോവലിലെ നായിക ഫെര്&zwj;മിനയുമായി കൂട്ടിയിണക്കുകയാണ് കഥാകൃത്ത്. ദ്വൃശ്യഭരിതമാണ് ഈ കഥ. വാക്കുകള്&zwj; തീര്&zwj;ക്കുന്ന &amp;nbsp;സുന്ദരമായ ഫ്രെയിമുകള്&zwj; ഈ രചനയിലുണ്ട്. നിഗൂഢത &amp;nbsp;ചൂഴ്ന്നു നില്&zwj;ക്കുന്ന ചലച്ചിത്രത്തിന്റെ ഭാഷയിലേക്ക് &amp;nbsp;ഇക്കഥ സ്വയം പരിഭാഷപ്പെടുന്നുണ്ട്.&lt;/p&gt; &lt;p&gt;&lt;strong&gt;സെവന്&zwj;സ് ഉന്&zwj;മാദങ്ങള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;ഫുട്&zwnj;ബോള്&zwj; ജിന്ന് ആവേശിച്ച മൊയ്തിന്റെ കഥയാണ് 'കുഞ്ഞിമൊയ്തീനും കുഞ്ഞായിഷയ്ക്കുമിടയില്&zwj; പെലെ.' &amp;nbsp;മലബാറിലെ &amp;nbsp;സെവന്&zwj;സ് ഫുട്&zwnj;ബോള്&zwj; ഭ്രാന്ത്രിന്റെ സൗന്ദര്യം മനസ്സിലുള്ള ഒരാള്&zwj;ക്കേ ഇക്കഥ എഴുതാന്&zwj; സാധിക്കൂ. ഫുട്&zwnj;ബോള്&zwj; കളിയിലെ പ്രയോഗങ്ങള്&zwj; കഥയുടലില്&zwj; നന്നായി വിളക്കിച്ചേര്&zwj;ത്തിരിക്കുന്നു.&amp;nbsp;ആദ്യരാത്രി മണിയറയില്&zwj;നിന്ന് മുങ്ങി സെവന്&zwj;സ് ഗ്യാലറിയിലേക്ക് പൊങ്ങിയ കുഞ്ഞിമൊയ്തീന്&zwj; ഫുട്&zwnj;ബോള്&zwj; മതമാക്കിയ നിഷ്&zwnj;കളങ്ക സമൂഹത്തിന്റെ പ്രതിനിധിയാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;ചരിത്രത്തിന്റെ കഴുതകളി&lt;/strong&gt;&lt;/p&gt; &lt;p&gt;ഒരുകാലത്ത് ചെയര്&zwj;മാന്&zwj; മാവോയ്ക്ക് ലോകരക്ഷക പരിവേഷമായിരുന്നു. മാവോയുടെ റെഡ്ബുക് അവര്&zwj;ക്ക് വേദപുസ്തകവും മാവോ സൂക്തങ്ങള്&zwj; വേദവാക്യങ്ങളുമായിരുന്നു. 'മാവോ സേതുംഗ്' എന്ന&amp;nbsp;കഥയിലെ അച്ഛന് മാവോ ദൈവതുല്യനാണ് . ചരിത്രത്തിന്റെ ഗതിയില്&zwj; വിഗ്രഹങ്ങള്&zwj; ഉടയുന്നതും അനുയായികള്&zwj; കോമാളികളായി മാറുന്നതും മികച്ച കയ്യടക്കത്തോടെ ഈ കഥ അവതരിപ്പിക്കുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;തെങ്ങുകളുടെ വിമോചനസമരം&lt;/strong&gt;&lt;/p&gt; &lt;p&gt;മറ്റ് കഥകളില്&zwj;നിന്ന് വേറിട്ട് നില്&zwj;ക്കുന്ന കഥയാണ് 'റിപ്പബ്ലിക്ക് ഓഫ് കൊക്കോസ് ന്യൂസിഫെറ.' തെങ്ങിന്റെ ശാസ്ത്രീയ &amp;nbsp;നാമമാണ് കൊക്കോസ് ന്യൂസിഫെറ. രാഘവന്റെ &amp;nbsp;തെങ്ങിന്&zwj; പുരയിടം വെറുമൊരു പറമ്പ് മാത്രമല്ല, അയാളുടെ അസ്തിത്വം തന്നെയാണ്. അതൊരു ചരിത്ര ഭൂമികയുമാണ്. മാത്രമല്ല, നാട്ടിലെ ഒരോ തെങ്ങും അയാളുടെ തെങ്ങുകളുടെ മക്കളാണ്. തലമുറകള്&zwj; കൈമാറി രാഘവന്റേതായി മാറിയ തെങ്ങിന്&zwj; പറമ്പ് നാടിന്റെ ചരിത്രവുമായാണ് യാത്ര ചെയ്തത്. സ്വന്തം തട്ടകത്തിന്റെ നിലനില്&zwj;പ്പ് ഭീഷണി നേരിട്ടപ്പോള്&zwj; &amp;nbsp;ഓരോ തെങ്ങിനെയും നാട്ടിലെ ഒരോ വ്യക്തിയുമായും അയാളുടെ ജീവിതവുമായും രാഘവന്&zwj; ബന്ധിപ്പിച്ചു. മാത്രമല്ല, പറമ്പിന്റെ ഭൂഗര്&zwj;ഭത്തില്&zwj; നിന്ന് ലാവ പോലെ താപം പുറത്തേയ്ക്ക് ഒഴുകാന്&zwj; തുടങ്ങി. &amp;nbsp;ചരിത്രവും കഥകളും ദുരൂഹതകളും അസ്ഥിത്തറകളും മീസാന്&zwj; കല്ലുകളും പുറത്തേക്ക് പ്രവഹിച്ചു. മറ്റുള്ളവര്&zwj; ഭയന്നു പിന്&zwj;മാറി. അപ്പോള്&zwj; അയാളുടെ തെങ്ങുകള്&zwj; പുതിയ റിപ്പബ്ലിക്കിന്റെ പതാകകള്&zwj;&amp;nbsp; ഉയര്&zwj;ത്തുന്നു. പുരയിടം സ്വതന്ത്ര റിപ്പബ്ലിക്ക് ആവുന്നു. തെങ്ങുകള്&zwj; പൗരരും. ജൈവരാഷ്ട്രീയത്തിന്റെ വീക്ഷണത്തിലൂടെ വായിക്കുമ്പോള്&zwj; 'കൊക്കോസ് ന്യൂസിഫെറ' ജൈവനീതിയുടെയും പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തിന്റെയും പല തലങ്ങളെ സ്പര്&zwj;ശിക്കുന്നത് കാണാം.&lt;/p&gt; &lt;p&gt;&lt;strong&gt;ദില്ലിയുടെ ഞരമ്പുകള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;ഈ സമാഹാരത്തില്&zwj; വ്യക്തിപരമായി എന്നെ ഏറ്റവും സ്പര്&zwj;ശിച്ച കഥയാണ് 'ദില്ലി - 19.' പ്രണയ ദമ്പതിമാരും ദില്ലിയുടെ പരിസരവും ചിത്രകലയും ബീഗം അക്തറും കോവിഡ് ഭീതിയും മരണത്തിന്റെ ഗന്ധവും ആകര്&zwj;ഷകമായ ഭാഷയും &amp;nbsp;നിരീക്ഷണങ്ങളുമെല്ലാം ഉള്ള കഥ. &amp;nbsp;നൊമ്പരവും ശൂന്യതയും അവശേഷിപ്പിക്കുന്ന മനോഹര രചന.&amp;nbsp;&lt;/p&gt; &lt;p&gt;വ്യത്യസ്ത ഭൂപടങ്ങള്&zwj; നിവര്&zwj;ത്തുന്ന, ചരിത്രത്തിന്റെ ഗതിയെ മനസ്സിലാക്കാന്&zwj; ശ്രമിക്കുന്ന, &amp;nbsp;പരമ്പരാഗത&amp;nbsp; കഥാശൈലികളെ മാറ്റിയെഴുതുന്ന, സ്ത്രീപക്ഷത്ത് നില്&zwj;ക്കുന്ന, മനുഷ്യാവസ്ഥകളെ ആഴത്തില്&zwj; വിശകലനം ചെയ്യാന്&zwj; ശ്രമിക്കുന്ന കഥാസമാഹാരമാണ് 'കൊക്കോസ് ന്യൂസിഫെറ.'&lt;/p&gt; &lt;p&gt; &lt;strong&gt;കോഴിക്കോട്ടെ ലിപി ബുക്&zwnj;സ് പ്രസിദ്ധീകരിച്ച 'കൊക്കോസ് ന്യൂസിഫെറ' ഓണ്&zwj;ലൈനായി വാങ്ങാം. നമ്പര്&zwj;: 98472 62583&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Pusthakappuzha Book Shelf</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/reading-cocos-nucifera-a-collection-of-short-stories-by-shajahan-kaliyath-sx7zpc"/>
        </item>
        <item>
            <title><![CDATA[പുറം ലഘുവും അകം വിപുലവുമായ ആത്മഹത്യാമുനമ്പ്; വായിപ്പിക്കാന്‍ ഒട്ടേറെ ഹുക്കുകള്‍ ഉള്ള ഒരു പുസ്തകം!]]></title>
            <link>https://www.asianetnews.com/malayalam-books/reading-udalmunamb-a-a-novel-by-p-sivaprasad-swx4s9</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/reading-udalmunamb-a-a-novel-by-p-sivaprasad-swx4s9</guid>
            <pubDate>Tue, 27 May 2025 17:18:09 +0530</pubDate>
            <description><![CDATA[&lt;p&gt;പുസ്തകപ്പുഴയില്&zwj; ഇന്ന് പി ശിവപ്രസാദ് എഴുതിയ ഉടല്&zwj;മുനമ്പ് എന്ന നോവലിന്റെ വായന. ശ്രീലക്ഷ്മി മങ്ങാട്ട് എഴുതുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jw8rn5996r7f9wew0tctxjzt,imgname-9d0704c7-8d5e-4957-a3da-37237e49ccbf.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇന്&zwj;വെസ്റ്റിഗേറ്റീവ് ആയ ഒരു പ്രമേയം ദാര്&zwj;ശനിക തലമുള്ള നോവലായി എഴുതി വിജയിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമുള്ള സംഗതിയല്ല. പക്ഷേ എന്താണ് അടുത്തത് എന്ന ഉദ്വേഗം നിലനിര്&zwj;ത്തി നമ്മളെക്കൊണ്ട് ഈ പുസ്തകം അവസാനം വരെ വായിപ്പിക്കാനുള്ള ചാതുരി എഴുത്തുകാരന്റെ ശൈലിക്കുണ്ട്.&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;&lt;img&gt;&lt;/strong&gt;  'മരണത്തിലേക്കുള്ള വരിനില്&zwj;ക്കലല്ലാതെ മറ്റെന്താണ് ജീവിതം?'&amp;nbsp;&lt;/p&gt; &lt;p&gt;ഇതൊരു കവിതയല്ല. അനുഭവങ്ങളുടെ വേവ് മുഴുവന്&zwj; ആവാഹിച്ച ഈ വരി ഒരു നോവലില്&zwj;നിന്നാണ്. ശിവപ്രസാദ് പി. എഴുതിയ പുതിയ നോവല്&zwj; 'ഉടല്&zwj;മുനമ്പ്. അത് വായിച്ചവസാനിപ്പിക്കുമ്പോള്&zwj; എന്റെ മനസ്സില്&zwj; ആദ്യം വന്ന വാചകം ഇതാണ്: 'നോക്കൂ, ഒരു നോവല്&zwj; നിറയെ കവിത!'&amp;nbsp;&lt;/p&gt; &lt;p&gt;പിന്നീടാലോചിച്ചപ്പോള്&zwj; അതെന്തൊരു വിരോധാഭാസമാണ് എന്നുതോന്നി. എങ്കിലും, എന്തിനാണ് കവിത എഴുതാതെ ഇതൊരു ഒരു നോവലായി എഴുതിയത് എന്ന് മനസ്സിന്റെ ഒരു ഭാഗം ആലോചിച്ചുകൊണ്ടേ ഇരുന്നു. ഒരു കാരണവുമില്ലെങ്കില്&zwj; പിന്നെന്താണിങ്ങനെ?&lt;/p&gt; &lt;p&gt;എന്താണ് ഉടല്&zwj; മുനമ്പിന്റെ അകം? പുറം?&lt;/p&gt; &lt;p&gt;ശിവപ്രസാദ് എഴുതിയ 'ഓര്&zwj;മ്മച്ചാവ്' എന്ന ആദ്യനോവല്&zwj; വൈകിയാണ് വായിച്ചത്. അത്ര സാധാരണമായിരുന്നില്ല അതിന്റെ വായനാനുഭവം. പണ്ടെന്നോ വായിച്ചു മറന്ന ഒരു സ്റ്റേറ്റ്&zwnj;മെന്റ് പുനര്&zwj;വായിക്കും പോലെ. നേര്&zwj;മയുള്ള വിഷാദം വീണ്ടും വീണ്ടും അനുഭവിക്കും പോലെ.&lt;/p&gt; &lt;p&gt;എളുപ്പത്തില്&zwj; ഡികോഡ് ചെയ്യാന്&zwj; അനുവദിക്കാത്ത, ഓരോ കഥയിലും മറ്റനേകം കഥകളുള്ള, തിരിഞ്ഞുനോക്കുമ്പോള്&zwj; മുന്&zwj;പേ ഈ കാഴ്ച കണ്ടില്ലല്ലോ എന്ന് തോന്നിപ്പിക്കും വിധമുള്ള റൈറ്റര്&zwj; ബ്രില്ല്യന്&zwj;സ് ആയിരുന്നു അത്. വളരെ ഗൗരവതരമായ വായനയിലൂടെ മാത്രം അഴിച്ചെടുക്കാന്&zwj; സാധിക്കുന്നതായിരുന്നു ഓര്&zwj;മച്ചാവിന്റെ സത്ത. ആ വായനാനുഭവം തന്ന ഉദ്വേഗവും സങ്കീര്&zwj;ണ്ണതയും ഓര്&zwj;ത്തുതന്നെയാണ് 'ഉടല്&zwj;മുനമ്പ് വായിക്കാന്&zwj; തുടങ്ങിയത്.&amp;nbsp;&lt;/p&gt; &lt;p&gt;പക്ഷേ, തുടര്&zwj;ച്ചയായിരുന്നില്ല ഇത്തവണ. തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകം. ഒരു ട്രെയിന്&zwj; യാത്രയിലോ മറ്റോ വായിച്ചവസാനിപ്പിക്കാവുന്ന, കനമില്ലാത്ത കുഞ്ഞുനോവലാണ് എന്ന് എഴുത്തുകാരന്&zwj; തുടക്കത്തിലേ പറയുന്നുണ്ട്. പക്ഷേ, അത്ര ലഘുവാണോ ഈ പുസ്തകം?&lt;/p&gt; &lt;p&gt;അല്ല.&lt;/p&gt; &lt;p&gt;120-ല്&zwj; താഴെ പേജുകളുള്ള ഒരു ചെറുപുസ്തകം. ഒന്നോ രണ്ടോ മണിക്കൂറില്&zwj; വായിച്ചു തീര്&zwj;ക്കാം. പക്ഷേ ഈ പേജുകള്&zwj; അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്&zwj; അഴിച്ചെടുക്കാന്&zwj; നിങ്ങള്&zwj;ക്ക് ആ സമയം ഒന്നും മതിയാവില്ല.&amp;nbsp;&lt;/p&gt; &lt;p&gt;ഒരപൂര്&zwj;ണ്ണതയും ഇല്ലാതെ എല്ലാ മുനമ്പുകളും കൊട്ടിയടച്ചുതന്നെയാണ് നോവലിസ്റ്റ് എഴുത്ത് അവസാനിപ്പിക്കുന്നത്. എന്നാല്&zwj; ജീവിതത്തെക്കുറിച്ച്, മനുഷ്യരുടെ ബോധ്യങ്ങളെയും ആശകളെയും സ്&zwnj;നേഹബന്ധങ്ങളെയും കുറിച്ച് ഈ പുസ്തകം ദാര്&zwj;ശനികമായ ചില ചോദ്യങ്ങള്&zwj; അവശേഷിപ്പിക്കും. ഒറ്റ വാചകത്തില്&zwj; പറഞ്ഞാല്&zwj; പുറം ലഘുവും അകം വിപുലവുമായ ഒരു ആത്മഹത്യാമുനമ്പാണ് ഈ നോവല്&zwj;.&lt;/p&gt; &lt;p&gt;ഇതു പുതിയ കാലത്തിന്റെ കഥയാണ്, അതുവഴി പഴയകാലത്തിന്റെയും. 2025 -ന്റെ യുക്തികളില്&zwj; നിന്നുകൊണ്ട് ഇരുപതോ മുപ്പതോ വര്&zwj;ഷം മുന്&zwj;പുള്ള ചില സമസ്യകള്&zwj; അഴിച്ചെടുക്കുന്നു ഈ നോവല്&zwj;. പ്രശ്&zwnj;നം പുതിയതും തിരച്ചില്&zwj;രീതി പഴയതും എന്നൊരു അസാധാരണ രീതി. നാം കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമുള്ള പോപ്പുലര്&zwj; അനുഭവങ്ങളുടെ ചട്ടക്കൂടില്&zwj; നിന്നുകൊണ്ടുതന്നെ അത്ര പോപ്പുലര്&zwj; അല്ലാത്ത ഒരു പുതിയ ആഖ്യാനം ഉണ്ടാക്കാന്&zwj; ഉള്ള ശ്രമമുണ്ട് ഈ നോവലില്&zwj;.&lt;/p&gt; &lt;p&gt;തുടക്കത്തില്&zwj; പറഞ്ഞതുപോലെ ഈ പുസ്തകം നിറയെ കവിതകള്&zwj; ഉണ്ടാവാന്&zwj; രണ്ട് കാരണങ്ങളുണ്ടെന്ന് ഞാന്&zwj; കരുതുന്നു. ഒന്ന്, &amp;nbsp;കഥകളും നോവലുകളും പഠന ലേഖനങ്ങളും നിരന്തരം എഴുതുമ്പോളും ശിവപ്രസാദ് ആത്യന്തികമായി ഒരു കവിയാണ്. ഒട്ടും വലിച്ച് നീട്ടാത്ത ഒതുക്കമുള്ള വാചകങ്ങളില്&zwj;, അര്&zwj;ത്ഥവത്തായ അനേകം വരികളില്&zwj; കാണാവുന്നത് ഒരു കവിയുടെ കാച്ചിക്കുറുക്കലാണ് എന്ന് തോന്നുന്നു.&lt;/p&gt; &lt;p&gt;രണ്ട്, &amp;nbsp;ഉടല്&zwj;മുനമ്പിലെ അനേകം മുനമ്പുകളില്&zwj; വായനക്കാരെ തനിച്ചുനിര്&zwj;ത്തി, &amp;nbsp;അവരെക്കൊണ്ട് ഉത്തരം അന്വേഷിപ്പിക്കുകയാണ് ഈ നോവലിന്റെ രീതി. ബ്രോക്കണ്&zwj; ആയ സൂചകങ്ങള്&zwj;,അപൂര്&zwj;ണ്ണമായ കവിതാശകലങ്ങള്&zwj;, &amp;nbsp;നിരതെറ്റിയ പല വലിപ്പത്തിലുള്ള വരികളുടെ അലൈന്&zwj;മെന്റ് - ഇവയൊക്കെ ആ ചോദ്യങ്ങളുടെ സംഘര്&zwj;ഷത്തെ പരമാവധിയിലെത്തിക്കുന്നു. ഗദ്യമാണെങ്കില്&zwj; കൂടി കവിതയുടെ ഈ മട്ട് നോവലാഖ്യാനത്തിന്റെ തിരഞ്ഞെടുത്ത ചേരുവയാണെന്ന് &amp;nbsp;ഞാന്&zwj; കരുതുന്നു.&lt;/p&gt; &lt;p&gt;ശിവപ്രസാദിന്റെ എഴുത്തുകളിലെല്ലാം ഒരു ഭാഷാധ്യാപകന്റെ സാന്നിധ്യം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് &amp;nbsp;തോന്നാറുണ്ട്. മുന്&zwj;പ് പുറത്തിറങ്ങിയ 'ശ്ലേഷം', 'ബെഡിങ് സെറിമണി' പോലെയുള്ള കഥകളില്&zwj;, തലക്കെട്ടില്ലാത്ത കവിതകള്&zwj; എന്ന കവിതാസമാഹാരത്തില്&zwj;, പദപ്രശ്&zwnj;നങ്ങളില്&zwj; എന്ന ഭാഷാപഠനത്തില്&zwj;, ആദ്യ നോവല്&zwj; 'ഓര്&zwj;മ്മച്ചാവി'ല്&zwj;, ഇപ്പോഴിതാ &amp;nbsp;'ഉടല്&zwj;മുനമ്പി'ല്&zwj;- &amp;nbsp;എല്ലാം ഈ രീതിയുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;അപ്പ് മാര്&zwj;ക്കറ്റ് ഫിക്ഷന്റെ പുതിയകാലത്ത് ഉടല്&zwj;മുനമ്പ് ഒട്ടനേകം ഹുക്കുകള്&zwj; ഉള്ള ഒരു പുസ്തകമായിക്കൂടി വായിക്കാന്&zwj; പറ്റും. പിടിച്ചിരുത്തുന്ന വിഷ്വലുകളില്&zwj; ആദ്യത്തെ നാലോ അഞ്ചോ സെക്കന്&zwj;ഡില്&zwj; ഒരു ഹുക്ക് ഉണ്ടാവും എന്ന ഇന്&zwj;സ്റ്റാഗ്രാം യുക്തി പോലെ, &amp;nbsp;ഓരോ അധ്യായത്തിന്റെയും തുടക്കത്തില്&zwj;, പ്രധാനപ്പെട്ട ട്വിസ്റ്റുകളിലേയ്ക്ക് വഴുതിമാറുന്നതിന് മുമ്പ്, കൃത്യമായ ചില കൊളുത്തുകള്&zwj; എഴുത്തുകാരന്&zwj; ഒളിപ്പിച്ചുവെയ്ക്കുന്നുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;'9 ദിവസങ്ങള്&zwj;.' എന്ന ആദ്യവാചകം തന്നെ ഉദാഹരണം. വിരാമങ്ങളെക്കാള്&zwj; എണ്ണത്തില്&zwj; അധികമുണ്ടായേക്കാവുന്ന ചോദ്യചിഹ്നങ്ങളും ഒരു ഹുക്ക് തന്നെ. &amp;nbsp; ഇന്&zwj;വെസ്റ്റിഗേറ്റീവ് ആയ ഒരു പ്രമേയം ദാര്&zwj;ശനിക തലമുള്ള നോവലായി എഴുതി വിജയിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമുള്ള സംഗതിയല്ല. പക്ഷേ എന്താണ് അടുത്തത് എന്ന ഉദ്വേഗം നിലനിര്&zwj;ത്തി നമ്മളെക്കൊണ്ട് ഈ പുസ്തകം അവസാനം വരെ വായിപ്പിക്കാനുള്ള ചാതുരി എഴുത്തുകാരന്റെ ശൈലിക്കുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;'പരല്&zwj;പേര്' എന്ന സങ്കല്പം തന്നെ എന്താണിത് എന്നന്വേഷിക്കാനുള്ള ഒരു കൗതുകത്തിലേക്ക് നമ്മളെ ആദ്യം തന്നെ കൊണ്ടെത്തിക്കും. ചോദ്യങ്ങളുടെയും കവിതാ ശകലങ്ങളുടെയും കാര്യം നേരത്തെ പറഞ്ഞതുപോലെ ടൈംലെസ്സ് (timeless) വാചകങ്ങളുടെയും വിളനിലമാണ് ഉടല്&zwj;മുനമ്പ്.&lt;/p&gt; &lt;p&gt;'ജീവിച്ചിരിക്കുന്ന മകളെപ്പോലെയല്ല മരിച്ച മകള്&zwj;. അവളെ ഭയക്കേണ്ടിവരുന്നു.'&lt;/p&gt; &lt;p&gt;'രതിയുടെ ആനന്ദത്തിന് നിമിഷങ്ങളേ ആയുസ്സുള്ളൂ. വിരതിയാണ് ജീവിതം.'&lt;/p&gt; &lt;p&gt;'പ്രണയം മറ്റൊരാളോടല്ല എന്നതാണ് സത്യം.'&lt;/p&gt; &lt;p&gt;ഇങ്ങനെ അകത്തും പുറത്തുമായി അവ നമ്മുടെ കൂടെ നടക്കും. വായിച്ചുകഴിഞ്ഞാലും ഉടനെ ഇറങ്ങിപ്പോരാന്&zwj; കഴിയാത്ത എന്തോ ഒന്നിന്റെ വിളുമ്പാണ് ഈ മുനമ്പ്. പ്രണയത്തിന്റെ ഉടല്&zwj;മുനമ്പ്.&lt;/p&gt; &lt;p&gt; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Pusthakappuzha Book Shelf</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/reading-udalmunamb-a-a-novel-by-p-sivaprasad-swx4s9"/>
        </item>
        <item>
            <title><![CDATA['വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്?'; കെ. ആർ മീരയുടെ പോസ്റ്റിന് ഹരിത സാവിത്രിയുടെ പ്രതികരണം]]></title>
            <link>https://www.asianetnews.com/malayalam-books/zin-kalachi-controversy-haritha-savithris-response-to-kr-meeras-post-articleshow-5tip4kw</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/zin-kalachi-controversy-haritha-savithris-response-to-kr-meeras-post-articleshow-5tip4kw</guid>
            <pubDate>Wed, 03 Jun 2026 14:42:58 +0530</pubDate>
            <description><![CDATA[&lt;p&gt;കെ. ആർ മീരയുടെ 'കലാച്ചി', ഹരിത സാവിത്രിയുടെ 'സിൻ' എന്നീ നോവലുകളെച്ചൊല്ലിയുള്ള ചര്&zwj;ച്ച തുടരുന്നതിനിടെ കെ ആര്&zwj; മീരയുടെ പോസ്റ്റിന് പ്രതികരണവുമായി ഹരിത സാവിത്രി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt3myenvt3vcjxz9w8f7rqnh,imgname-new-project---2026-06-02t131317.556-1780386577083.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കെ. ആർ മീര രചിച്ച 'കലാച്ചി', ഹരിത സാവിത്രിയുടെ 'സിൻ' എന്നീ നോവലുകൾ തമ്മിലുള്ള സാമ്യത്തെ ചൊല്ലി ചർച്ചകൾ മുറുകവെ പ്രതികരണവുമായി ഇന്നലെ എഴുത്തുകാരി കെ. ആർ മീര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹരിത സാവിത്രി. '2019 -ലെ പൌരത്വപ്രക്ഷോഭവും തുടർന്നു വന്ന മഹാമാരിയുമാണു 'കലാച്ചി'യുടെ പശ്ചാത്തലം. 2025 -ലാണ് 'കലാച്ചി' പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂർവ്വം പലരും ഒളിച്ചുവയ്ക്കുന്നു. 2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ, 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കുക' എന്നായിരുന്നു മീരയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;'2026 ജനുവരിയിൽ 'കലാച്ചി' വായിച്ച് ആത്മഹർഷംപൂണ്ടയാളാണ് എഴുത്തുകാരി. നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട് എന്നും, കോട്ടയത്തെ വീട്ടിൽ വന്ന്, അനുവദിച്ചാൽ ആ വിരലുകളിൽ ഉമ്മ വയ്ക്കണം എന്നും 'കലാച്ചി' നോവലിലെ പല രംഗങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു എന്നും ഒന്നുകൂടി വായിക്കാൻ ആഗ്രഹിക്കുന്നു എന്നും വോയ്സ് മെസേജ് ഇടുകയും അതിനുശേഷം തിരുവനന്തപുരത്ത് നടന്ന സാഹിത്യോൽസവത്തിൽവച്ചു കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തപ്പോഴൊന്നും 'കലാച്ചി'യെക്കുറിച്ച് സംശയംതോന്നാത്ത എഴുത്തുകാരിക്ക് മേയ് മാസമാകേണ്ടി വന്നു, ആരോപണം ഉന്നയിക്കാൻ' എന്നും മീര പ്രതികരിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഇപ്പോഴിതാ ഈ പോസ്റ്റിനോട് പ്രതികരിക്കുകയാണ് ഹരിത സാവിത്രി. 'ഈ എഴുത്തുകാരിയെ എന്നെങ്കിലും കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കണം എന്നും വിരലുകളിൽ ഉമ്മ വയ്ക്കണം എന്നൊക്കെ പണ്ട് കഥകൾ വായിച്ച കാലം മുതൽ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പുതിയ നോവൽ കയ്യിൽ കിട്ടിയപ്പോൾ ആവേശത്തോടെ ഫോട്ടോ എടുത്ത് ഇട്ടതും അത് കൊണ്ടുതന്നെയാണ്. പക്ഷെ, വായിച്ചപ്പോൾ ആവേശം തണുത്തു. എന്താണ് അനുഭവപ്പെട്ടത് എന്ന് എഴുത്തുകാരിയുടെ ഭർത്താവിനോട് ജനുവരി &zwnj;എട്ടാം തീയതി ഒരു മറയും ഇല്ലാതെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് മറന്നു കാണാൻ സാധ്യതയില്ല എന്നാണ് ഹരിത എഴുതുന്നത്. ഒപ്പം തന്നെ നിരൂപകനായ പി. കെ രാജശേഖരനും രാധിക സി. നായരുമാണ് ഈ വിഷയം ഇങ്ങനെയാക്കിത്തീർത്തത് എന്നും ഹരിത പ്രതികരിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഹരിത സാവിത്രിയുടെ പോസ്റ്റ് വായിക്കാം;&lt;/strong&gt;&lt;/p&gt;&lt;p&gt;1.&lt;/p&gt;&lt;p&gt;&quot;2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചു വന്ന ഒരു നോവൽ, 2022 ൽ മാത്രം പുറത്തിറങ്ങിയ കഥയിൽ നിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022 ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽ നിന്ന് ആശയം ഉൾക്കൊണ്ടതാണോ എന്ന് നിങ്ങൾ ചിന്തിക്കുക.&quot;&lt;/p&gt;&lt;p&gt;ഇത് ഇന്ന് കണ്ട വാചകമാണ്. അതായത് 2022 ൽ പുറത്തു വന്ന എന്റെ പുസ്തകം 2020 ൽ പുറത്ത് വന്ന പുസ്തകത്തിലെ ആശയം ഉപയോഗിച്ചു എന്നർത്ഥം. 2020 ൽ പ്രസിദ്ധീകരിച്ചത് ആദ്യത്തെ ആറു അധ്യായങ്ങൾ മാത്രമാണ് എന്ന സത്യം മറച്ചു വയ്ക്കുന്നതിലൂടെ, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്?&lt;/p&gt;&lt;p&gt;2.&lt;/p&gt;&lt;p&gt;വായന കുറച്ചേ ആയിട്ടുള്ളൂ എന്ന് പുസ്തകം വായിക്കുന്ന ചിത്രവുമായി ഇട്ട പോസ്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫിദയുടെ യാത്ര ആരംഭിച്ചപ്പോഴാണ് സാമ്യം അനുഭവപ്പെട്ടു തുടങ്ങിയത് എന്ന് ഞാൻ പല തവണ പറഞ്ഞ് കഴിഞ്ഞു. അതായത് വായന കുറച്ചു മുന്നോട്ട് പോയപ്പോൾ.&lt;/p&gt;&lt;p&gt;അതും ബേസിക് ത്രെഡിൽ മാത്രം.&lt;/p&gt;&lt;p&gt;3.&lt;/p&gt;&lt;p&gt;ഈ എഴുത്തുകാരിയെ എന്നെങ്കിലും കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കണം എന്നും വിരലുകളിൽ ഉമ്മ വയ്ക്കണം എന്നൊക്കെ പണ്ട് കഥകൾ വായിച്ച കാലം മുതൽ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പുതിയ നോവൽ കയ്യിൽ കിട്ടിയപ്പോൾ ആവേശത്തോടെ ഫോട്ടോ എടുത്ത് ഇട്ടതും അത് കൊണ്ടു തന്നെയാണ്.&lt;/p&gt;&lt;p&gt;പക്ഷെ വായിച്ചപ്പോൾ ആവേശം തണുത്തു. എന്താണ് അനുഭവപ്പെട്ടത് എന്ന് എഴുത്തുകാരിയുടെ ഭർത്താവിനോട് ജനുവരി എട്ടാം തീയതി ഒരു മറയും ഇല്ലാതെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് മറന്നു കാണാൻ സാധ്യതയില്ല.&lt;/p&gt;&lt;p&gt;പുസ്തകം കയ്യിൽ കിട്ടിയപ്പോൾ തന്നെ സന്തോഷത്തോടെ ഫോട്ടോ പോസ്റ്റ്&zwnj; ചെയ്ത ഞാൻ എന്തുകൊണ്ട് വായിച്ചതിന് ശേഷം ഒരു പോസ്റ്റ്&zwnj; പോലും ഇട്ടില്ല എന്ന് അദ്ദേഹത്തിന് എങ്കിലും എന്റെ ആ പ്രതികരണത്തിലൂടെ മനസ്സിലായിക്കാണും.&lt;/p&gt;&lt;p&gt;എന്തായിരുന്നു ആ പ്രതികരണം എന്ന് ഞാൻ ഇവിടെ പറയുന്നില്ല.&lt;/p&gt;&lt;p&gt;അത് കേട്ടതിനു ശേഷം ഒന്നുകൂടി ആ നോവൽ വായിച്ചു നോക്കണം എന്ന് അദ്ദേഹമാണ് എന്നോട് പറഞ്ഞത്. വായിക്കാം എന്ന് ഞാൻ മറുപടി പറയുകയും ചെയ്തു.&lt;/p&gt;&lt;p&gt;ശ്രീമതി മീരയുടെ നമ്പർ എന്റെ കയ്യിലില്ല. ഞാൻ സംസാരിച്ചിരുന്നത് അവരുടെ ഭർത്താവിനോടാണ്. വീണ്ടും വായിച്ചു നോക്കാൻ അദ്ദേഹം പറഞ്ഞപ്പോൾ വായിക്കാം എന്ന് ഞാൻ മറുപടി പറഞ്ഞത് ഒരു ഫോൺ സംഭാഷണത്തിലായിരുന്നു എന്നാണ് ഓർക്കുന്നത്. കയ്യിലുള്ള വോയ്സ് മെസ്സേജുകൾ പരതിയപ്പോൾ വീണ്ടും വായിക്കാം എന്ന് ഞാൻ പറയുന്ന ഒന്ന് ശ്രദ്ധയിൽ പെട്ടില്ല.&lt;/p&gt;&lt;p&gt;4.&lt;/p&gt;&lt;p&gt;ത്രെഡുകളിലെ സാമ്യം എന്റെ തോന്നലാണ് എന്ന് കരുതി അവഗണിക്കാനാണ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ വായനയ്ക്കു ശേഷം 'ക' ഫെസ്റ്റിവലിൽ കണ്ടപ്പോൾ വളരെ സൗഹൃദത്തോടെ പെരുമാറുകയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് ചിന്തിക്കാതിരിക്കാനായിരുന്നു ശ്രമം.&lt;/p&gt;&lt;p&gt;പക്ഷെ പിന്നീട് നിരവധി വായനക്കാർ അവർക്ക് ഈ പുസ്തകങ്ങൾ തമ്മിൽ അനുഭവപ്പെട്ട സാമ്യങ്ങളെ പറ്റി എന്നോട് നിരന്തരം സംസാരിക്കാൻ തുടങ്ങി.&lt;/p&gt;&lt;p&gt;മനസ്സിൽ അനുഭവപ്പെട്ട അസ്വസ്ഥത വളർന്നു വരികയായിരുന്നു.&lt;/p&gt;&lt;p&gt;ആരുടേയും പേരോ പുസ്തകങ്ങളുടെ പേരോ പറയാതെ സാഹിത്യ മോഷണങ്ങളുടെ പൊതു സ്വഭാവങ്ങളെ കുറിച്ചു പറഞ്ഞ് കൊണ്ടുള്ള ഒരു ഫേസ്ബുക് പോസ്റ്റ്&zwnj; ഇടുന്നതിലൂടെ എനിക്ക് അനുഭവപ്പെട്ട വേദനയിൽ നിന്ന് പുറത്ത് കടക്കുകയായിരുന്നു ലക്ഷ്യം. എന്നെ സംബന്ധിച്ച് അത് അവസാനിച്ചിരുന്നു.&lt;/p&gt;&lt;p&gt;ആ പോസ്റ്റിനു താഴെ വായനക്കാർ ഈ നോവലുകൾ തമ്മിലുള്ള സാമ്യത്തെ കുറിച്ച് സംസാരിച്ചിട്ട് പോലും ഞാൻ വ്യക്തമായ മറുപടി നൽകിയില്ല.&lt;/p&gt;&lt;p&gt;5. കുറച്ചു ദിവസങ്ങൾക്കു ശേഷം ബിജി ഡാനിയൽ എന്ന പ്രൊഫൈൽ രണ്ടു പുസ്തകങ്ങളുടെയും ത്രെഡിൽ ഉള്ള സാമ്യങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്റെ ശ്രദ്ധയിൽ പെട്ടു എങ്കിലും ചില സുഹൃത്തുക്കളോട് സംസാരിക്കുന്നതിനപ്പുറം അതു ഷെയർ ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക് ചെയ്യാനോ ഞാൻ ശ്രമിച്ചില്ല. വായനക്കാരന്റെ സ്വാതന്ത്ര്യം. അതിൽ ഞാനെന്ത് പറയാനാണ്?&lt;/p&gt;&lt;p&gt;6. ബിജി ഡാനിയലിന്റെ പോസ്റ്റിനു ശേഷം രാധിക സി നായർ എന്ന പ്രൊഫൈൽ വിഷയം ഏറ്റെടുത്തപ്പോഴാണ് കാര്യങ്ങൾ വഷളായത്. അവരുടെ ആദ്യത്തെ പോസ്റ്റിലെ പുൽക്കൊടി നക്ഷത്ര താരതമ്യത്തിന് ശേഷം രണ്ടാമത്തെ പോസ്റ്റിൽ കലാച്ചി 2020 നവംബറിൽ ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ്, സിൻ ഇറങ്ങിയത് 2022 ൽ ആണ് എന്ന് രാധിക സി നായർ വാദിച്ചു.&lt;/p&gt;&lt;p&gt;ശ്രദ്ധിക്കേണ്ടത് ആ പോസ്റ്റിലും ട്രൂ കോപ്പിയിൽ ആദ്യത്തെ ആറു അധ്യായങ്ങൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ എന്ന് പറഞ്ഞിട്ടില്ല എന്നതാണ്.&lt;/p&gt;&lt;p&gt;അതോടെ 2020ൽ ഇറങ്ങിയ നോവൽ ഞാൻ മോഷ്ടിച്ചു 2022 ൽ സിൻ എന്ന പേരിൽ പ്രസിദ്ധീകരിച്ചു എന്ന മട്ടിൽ ആക്രമണം തുടങ്ങി. എനിക്ക് കാര്യങ്ങൾ വ്യക്തമാക്കേണ്ട അവസ്ഥ ഉണ്ടായി. അങ്ങനെ വിശദീകരണവുമായി ഒരു പോസ്റ്റ്&zwnj; കൂടി ഇടേണ്ടി വന്നു. അതിലും പുസ്തകങ്ങൾ തമ്മിൽ അടിസ്ഥാനപരമായി സാമ്യമുണ്ട്. അത് ഒഴിവാക്കാമായിരുന്നു എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത് എന്ന് വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;2022 ൽ ഒരെഴുത്തുകാരി പ്രസിദ്ധീകരിക്കുന്ന അവരുടെ ആദ്യ പുസ്തകത്തിൽ നിന്ന് പ്രചോദനം കൊള്ളേണ്ട കാര്യം ഇല്ല എന്ന് പോസ്റ്റിൽ കണ്ടു. നക്ഷത്ര പുൽക്കൊടി താരതമ്യത്തിന്റെ മറ്റൊരു വേർഷൻ.&lt;/p&gt;&lt;p&gt;എഴുത്തുകാർ സമാനമായി ചിന്തിക്കുന്നത് പുതിയ കാര്യമല്ല.&lt;/p&gt;&lt;p&gt;പക്ഷെ, സിൻ ഇറങ്ങിയപ്പോൾ തന്നെ അവരത് വായിച്ചു എന്ന് എനിക്കറിയാം. അതിൽ എന്താണ് ഉള്ളത് എന്ന് അറിയാവുന്ന സ്ഥിതിയ്ക്ക് കടന്നു കൂടിയ അടിസ്ഥാനപരമായ സാമ്യങ്ങൾ ഒഴിവാക്കാമായിരുന്നു, അതിലൂടെ ഇത്തരം വിവാദങ്ങളും എന്നാണ് എന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.&lt;/p&gt;&lt;p&gt;അധികമാരും ശ്രദ്ധിക്കാതിരുന്ന ബിജി ഡാനിയൽ എന്ന പ്രൊഫൈലിൽ നിന്ന് വന്ന പോസ്റ്റ്&zwnj; ഞാൻ ഏറ്റെടുക്കാതിരുന്നിടത്തോളം ചില ഫേസ്ബുക് ചർച്ചകൾക്കപ്പുറം ആ വിഷയം മുന്നോട്ട് പോവില്ലായിരുന്നു.&lt;/p&gt;&lt;p&gt;അത് കുത്തിപ്പൊക്കി, അതിനെക്കുറിച്ച് വീണ്ടും വീണ്ടും പോസ്റ്റുകൾ ഇട്ട്, എന്നെ ഇകഴ്ത്തി, എന്നെക്കൊണ്ട് മറുപടി പറയിച്ച രാധികാ സി നായരാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ നാടകത്തിന്റെ സംവിധായിക.&lt;/p&gt;&lt;p&gt;അവരെയും സിനിനെ രാഹുൽ മാങ്കൂട്ടത്തിനോട് പോലും ഉപമിച്ച് നാട് നീളെ ആക്ഷേപിച്ചു നടക്കുന്ന അവരുടെ ഭർത്താവ് നിരൂപകനെയും അഭിനന്ദിക്കുക.&lt;/p&gt;&lt;p&gt;Credit goes to them&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;കെ. ആർ മീരയുടെ പോസ്റ്റ് വായിക്കാം;&lt;/strong&gt;&lt;/p&gt;&lt;p&gt;കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ൽ മനസ്സിൽ വേരുപിടിച്ചതാണു 'കലാച്ചി' എന്ന നോവലിന്റെ കഥാബീജം.&lt;/p&gt;&lt;p&gt;2019ൽ ഞാൻ 'കലാച്ചി' എഴുതിത്തുടങ്ങുകയും 2020 നവംബർ 16 മുതൽ 'ട്രൂ കോപ്പി തിങ്ക് 'വെബ് സീനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. &lsquo; കലാച്ചി' എന്ന ശീർഷകത്തിൽനിന്നു തന്നെ, കഥാഗതി ഏതു രാജ്യത്തേക്കാണു സഞ്ചരിക്കുന്നതെന്നു വ്യക്തമാണ്.&lt;/p&gt;&lt;p&gt;2020 നവംബർ പതിനാറിനു പ്രസിദ്ധീകരിച്ച ആദ്യ അധ്യായത്തിൽ, കലാച്ചിയിൽ ജയിലിലായ ഗവേഷകനായ ഇജാസ് അലിയെത്തേടി യാത്ര പുറപ്പെടാൻ തീരുമാനിക്കുന്ന, ഡോ. ഫിദ മുഹമ്മദിനെ കാത്തിരിക്കുന്ന നീണ്ടതും മായികവുമായ യാത്രയെ കേന്ദ്രീകരിക്കുന്ന പൂർണമായ ഇതിവൃത്തം വ്യക്തമാക്കിയിട്ടുമുണ്ട്.&lt;/p&gt;&lt;p&gt;2019ലെ പൌരത്വപ്രക്ഷോഭവും തുടർന്നു വന്ന മഹാമാരിയുമാണു 'കലാച്ചി'യുടെ പശ്ചാത്തലം.&lt;/p&gt;&lt;p&gt;2025ലാണ് 'കലാച്ചി' പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂർവ്വം പലരും ഒളിച്ചുവയ്ക്കുന്നു.&lt;/p&gt;&lt;p&gt;2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ, 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കുക.&lt;/p&gt;&lt;p&gt;സംശയമുള്ളവർ രണ്ടു നോവലുകളുടെയും പ്രമേയവും കാലഘട്ടവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും കഥ നടക്കുന്ന രാജ്യങ്ങളും താരതമ്യം ചെയ്തു വിലയിരുത്തുക.&lt;/p&gt;&lt;p&gt;ഒരു നോവലോ കഥയോ എഴുതിയാൽ അതിന്റെ ഭൂമിശാസ്ത്രം കൃത്യമാക്കുക എന്നത് എന്റെ എഡിറ്റിങ്ങിന്റെ ഭാഗമാണ്. 'ആരാച്ചാർ' ആകട്ടെ, 'മീരാസാധു' ആകട്ടെ, 'യൂദാസിന്റെ സുവിശേഷം' ആകട്ടെ, 'ഘാതകൻ' ആകട്ടെ, 'എല്ലാവിധ പ്രണയവും' ആകട്ടെ, പരാമർശവിധേയമാകുന്ന ഭൂമിക നേരിൽക്കണ്ടിട്ടേ ഞാൻ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളൂ.&lt;/p&gt;&lt;p&gt;ഭാവനയിൽക്കണ്ട 'കലാച്ചി' നേരിൽക്കാണണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. 2020ൽ പോകാനുള്ള ശ്രമം കോവിഡ് കാരണം വിജയിച്ചില്ല. 2021ൽ ഫ്ലൈറ്റ് സർവീസ് പുനരാരംഭിച്ചപ്പോൾ വീണ്ടും ശ്രമിച്ചു. ആഭ്യന്തരകലാപം കാരണം കസഖ് അതിർത്തി അടച്ചതിനാൽ അതും പരാജയപ്പെട്ടു. 2022ൽ കസഖ്സ്ഥാൻ ഫ്ലൈറ്റ് സർവീസ് പുനരാരംഭിച്ചു നാളുകൾക്കുള്ളിൽ ഞാൻ യാത്ര പുറപ്പെട്ടു.&lt;/p&gt;&lt;p&gt;അല്ലാതെ, 2022 ൽ ഒരെഴുത്തുകാരി അവരുടെ ആദ്യ നോവൽ പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിച്ച് അതു വായിച്ച് പ്രചോദനംകൊള്ളാമെന്നു ഞാൻ സ്വപ്നംകാണുകയായിരുന്നില്ല.&lt;/p&gt;&lt;p&gt;അസ്തനയിൽനിന്ന് ആറു മണിക്കൂർ കാർ മാർഗം മാത്രമേ കലാച്ചി എന്ന ഗ്രാമത്തിലേക്കു പോകാൻ കഴിയൂ. മഴയും മഞ്ഞും നിറഞ്ഞ ആ കാലാവസ്ഥയിൽ, വിശാലമായ പുൽമേടിന്റെ നടുവിലുള്ള വിജനമായ പാതയിലൂടെയുള്ള കാർ യാത്രയെക്കുറിച്ചു 'കലാച്ചി'യുടെ അനുബന്ധത്തിൽ ഞാൻ വിശദമായി എഴുതിയിട്ടുണ്ട്. ഡാമീർ കസെൻബയേവ് എത്രയോ അന്വേഷിച്ചിട്ടാണ് അവിടേക്ക് ഒരു കാർ കിട്ടിയതുതന്നെ.&lt;/p&gt;&lt;p&gt;'കലാച്ചി'ക്കു വേണ്ടി കസഖ്സ്ഥാനിൽ മാത്രമല്ല, ഇജാസിന്റെ വേരുകൾ തേടി അസമിലും പോയിട്ടുണ്ട്.&lt;/p&gt;&lt;p&gt;2024ൽ കവർ പ്രകാശനം ചെയ്യുകയും അഞ്ചാമത്തെ അധ്യായം അച്ചടിച്ച വായനക്കാർക്കു നൽകുകയും ചെയ്തു. മുൻമന്ത്രി അഡ്വ. പി. രാജീവ്, പ്രശസ്ത എഴുത്തുകാരൻ പി. കെ. പാറക്കടവ്, ഡോ. സുനിൽ പി ഇളയിടം, ഡോ പി കെ രാജശേഖരൻ, ദ് ടെലിഗ്രാഫ് പത്രാധിപർ ആർ രാജഗോപാൽ, സോണിയ റഫീക്ക്, മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ വി ജയകുമാർ, ഡോ. ധന്യലക്ഷ്മി, ഡോ. രശ്മി ഭാസ്കരൻ, അഡ്വ മോഹൻരാജ് തുടങ്ങി പ്രശസ്തരായ പത്തിലേറെപ്പേർ പുസ്തകമാകുന്നതിനു മുമ്പ് ഇതിന്റെ ഡ്രാഫ്റ്റ് വായിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;അവരിൽ ഒരാൾക്കും ഈ നോവലിന് മറ്റേതെങ്കിലും രചനയുമായി സാമ്യമുള്ളതായി തോന്നിയില്ല.&lt;/p&gt;&lt;p&gt;2026 ജനുവരിയിൽ 'കലാച്ചി' വായിച്ച് ആത്മഹർഷംപൂണ്ടയാളാണ് എഴുത്തുകാരി.&lt;/p&gt;&lt;p&gt;&quot;നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട്&quot; എന്നും, കോട്ടയത്തെ വീട്ടിൽ വന്ന്, &quot;അനുവദിച്ചാൽ ആ വിരലുകളിൽ ഉമ്മ വയ്ക്കണം&quot; എന്നും 'കലാച്ചി' നോവലിലെ പല രംഗങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു&quot; എന്നും &quot;ഒന്നുകൂടി വായിക്കാൻ ആഗ്രഹിക്കുന്നു&quot; എന്നും വോയ്സ് മെസേജ് ഇടുകയും അതിനുശേഷം തിരുവനന്തപുരത്ത് നടന്ന സാഹിത്യോൽസവത്തിൽവച്ചു കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തപ്പോഴൊന്നും 'കലാച്ചി'യെക്കുറിച്ച് സംശയംതോന്നാത്ത എഴുത്തുകാരിക്ക് മേയ് മാസമാകേണ്ടി വന്നു, ആരോപണം ഉന്നയിക്കാൻ.&lt;/p&gt;&lt;p&gt;സത്യസന്ധതയില്ലാത്ത ആരോപണങ്ങളും ആത്മാർത്ഥതയില്ലാത്ത അഭിനന്ദനങ്ങളും എന്നെ ബാധിക്കാറില്ല.&lt;/p&gt;&lt;p&gt;കാരണം, 'ആരാച്ചാർ' എന്ന നോവലും വായനക്കാർ ഏറ്റെടുത്തപ്പോഴാണ് ആരോപണവിധേയമായത്. ഈ ആരോപണത്തിന്റെ പ്രഭവസ്ഥാനവും ഇപ്പോൾ വ്യക്തമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/zin-kalachi-controversy-haritha-savithris-response-to-kr-meeras-post-articleshow-5tip4kw"/>
        </item>
        <item>
            <title><![CDATA[പതിനൊന്നാം നൂറ്റാണ്ടിൽ ഒരു മുസ്ലിം സഞ്ചാരി കണ്ട ഇന്ത്യ]]></title>
            <link>https://www.asianetnews.com/malayalam-books/pusthakappuzha-india-seen-by-a-muslim-traveller-in-the-11th-century-su52mq</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/pusthakappuzha-india-seen-by-a-muslim-traveller-in-the-11th-century-su52mq</guid>
            <pubDate>Thu, 03 Apr 2025 16:31:38 +0530</pubDate>
            <description><![CDATA[&lt;p&gt;&lt;span&gt;&lt;strong&gt;പ&lt;/strong&gt;&lt;/span&gt;തിനൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തി സംസ്കൃതം പഠിച്ച്, ഇന്ത്യന്&zwj; സംസ്കാരത്തെ കുറിച്ചും മതങ്ങളെ കുറിച്ചും പഠിച്ച അല്&zwj; ബിറൂനി, താന്&zwj; കണ്ട് മനസിലാക്കിയ ഇന്ത്യയെ കുറിച്ചാണ് 'കിതാബുല്&zwj; ഹിന്ദ്&zwnj;' എന്ന പുസ്തകത്തില്&zwj; എഴുതിയത്. &amp;nbsp;ഡോ. മുഹ്&zwnj;യുദ്ധീൻ ആലുവായ് ഈ പുസ്തകം മലയാളത്തിലേക്ക് വിവര്&zwj;ത്തനം ചെയ്തു. അല്&zwj; ബിറൂനി കണ്ട ആ ഇന്ത്യയെ കുറിച്ച് എഴുതുകയാണ് ഷഫീഖ് പാതാറമ്മല്&zwj;.&amp;nbsp; &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jqxmmadjzsfs7wavv410ph3c,imgname-486503454-1195210915587123-7406643915150369357-n.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt; &lt;span&gt;&lt;strong&gt;അ&lt;/strong&gt;&lt;/span&gt;ല്&zwj; ബിറൂനി, ലോകത്തിന്&zwj;റെ പലഭാഗങ്ങിലും യാത്ര ചെയ്ത തത്വചിന്തകന്&zwj;, വൈദ്യപണ്ഡിതന്&zwj;, കവി, ചരിത്രകാരന്&zwj;.. കൂടാതെ ഭൂമിശാസ്ത്രം, പ്രകൃതിശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, കര്&zwj;മശാസ്ത്രം, എന്നിങ്ങനെ പല വിഷയങ്ങളിലായി 180 -ല്&zwj; പരം പുസ്തകങ്ങളുടെ രചയിതാവ്, ഇബ്നു സീനയുടെ (അവിസന്ന) സമകാലികന്&zwj;. പാര്&zwj;സി ഭാഷയ്ക്ക് പുറമെ അറബിയിലും നൈപുണ്യം തെളിയിച്ച പണ്ഡിതന്&zwj;. പിന്നീട് ഗ്രീക്ക് ഭാഷ പഠിച്ചു. ഗ്രീക്ക് പുസ്തകങ്ങളും മറ്റും അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യയിലേക്ക് വന്ന് ബ്രാഹ്മണ പണ്ഡിതരില്&zwj; നിന്നും സംസ്കൃതം പഠിച്ചു. പ്രസിദ്ധമായ &quot;കിതാബുല്&zwj; ഹിന്ദ്&zwnj;&quot; എന്ന ഗ്രന്ഥം രചിച്ചു. ഇത് കൂടാതെ തിബത്തിനെ കുറിച്ചും കാശ്മീരിനെ കുറിച്ചും അദ്ദേഹം പുസ്തകങ്ങള്&zwj; എഴുതിയിട്ടുണ്ട്. വേദങ്ങളുടെ ഗഹനമായ പഠനങ്ങളും വീക്ഷണങ്ങളും അറബികള്&zwj;ക്കും മറ്റും പരിചയപ്പെടുത്തി, വേദങ്ങളുടെ വക്താവായിട്ടാണ് ഇന്ത്യയില്&zwj; നിന്നും ബിറൂനി തിരിച്ചു പോയത് എന്നും ചിലര്&zwj; അഭിപ്രായപ്പെട്ടിട്ടുണ്ട്.&lt;/p&gt; &lt;p&gt;അതി ഗഹനവും ദുർഗ്രഹവുമായ ഈ ഗ്രന്ഥം ഡോ. മുഹ്&zwnj;യുദ്ധീൻ ആലുവായ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഒരു അത്ഭുതം തന്നെയാണ്. വിവർത്തനത്തിന് എളുപ്പം വഴങ്ങാത്ത രചന. അത്രക്കും പ്രയാസമേറിയ ജോലി തന്നെയാണ് മലയാളികള്&zwj;ക്ക് വേണ്ടി ഡോ. മുഹ്&zwnj;യുദ്ധീൻ ആലുവായ് നിര്&zwj;വഹിച്ചത്. &amp;nbsp; ആത്മാവിനെ കുറിച്ച് വിശാലമായൊരു താരതമ്യപഠനം തന്നെ ബിറൂനി വായനക്കാര്&zwj;ക്ക്&zwnj; സമര്&zwj;പ്പി&zwj;ക്കുന്നു. &amp;nbsp;ആകാശത്ത് നിന്നും പെയ്തിറങ്ങുന്ന മഴ പോലെ ആത്മാവ്, അത് ശേഖരിക്കപ്പെടുന്ന സ്ഥലവും പാത്രങ്ങളും അനുസരിച്ച് നിറവും രുചിയും മാറുന്നു. ആത്മാവിന്ന് പൂര്&zwj;ണത കൈവരിക്കാന്&zwj; എത്രയോ തവണ ജനനവും മരണവും വേണ്ടി വരുന്നു. ഈ ലോകം ഉറങ്ങുന്ന ആത്മാക്കളുടെയും പരലോകം ഉണര്&zwj;ന്ന ആത്മാക്കളുടെതുമാണെന്ന പണ്ഡിത വചനം ഇവിടെ സ്മരണീയമാണ്. &amp;nbsp; ബിറൂനി തുടരുന്നു: ഗീതയില്&zwj; പറയുന്നു, അറിയാനാണ് മനുഷ്യനെ സൃഷ്ടിച്ചത്. പക്ഷേ അറിവിന്&zwj;റെ ശത്രുവായ ശരീരം പ്രകൃത്യാ തന്നെ പ്രവര്&zwj;ത്തനത്തില്&zwj; ആഗ്രഹം പ്രകടിപ്പിക്കുന്നു. അറിവ് ഇത്തരം ആഗ്രഹങ്ങളെ ഒരു ഭാഗത്തേക്ക്&zwnj; തള്ളിനീക്കിക്കൊണ്ട് ആത്മാവിനെ ഇരുട്ടില്&zwj; നിന്നും രക്ഷിക്കുന്നു. ഇത് തന്നെയാണ് സോക്രടീസ് പറഞ്ഞതും: 'ആത്മാവ് ശരീരത്തിലാവുമ്പോള്&zwj; എന്തിനെയെങ്കിലും സംബന്ധിച്ച് ചര്&zwj;ച്ച നടത്താന്&zwj; ഉദ്ദേശിച്ചാല്&zwj; ശരീരം ആത്മാവിനെ വഞ്ചിക്കുന്നു. വിഷമങ്ങളും, അവയവങ്ങള്&zwj; ഉപയോഗിക്കാനുള്ള ഭാരവും ഒഴിഞ്ഞാല്&zwj; തത്വചിന്തകന്&zwj;റെ ആത്മാവ് ശരീരത്തെ ഉപേക്ഷിക്കുന്നതാണ്&quot;. ഇന്ദ്രിയങ്ങൾ അഞ്ചും വര്&zwj;ത്തമാനകാലത്തെ മാത്രമറിയുമ്പോള്&zwj;, ഹൃദയം വര്&zwj;ത്തമാന കാലത്തെയും ഭൂതകാലത്തെയും കുറിച്ച് ചിന്തിക്കുന്നു. &amp;nbsp;&zwj; &amp;nbsp; &lt;span&gt;&lt;strong&gt;ശരീരേച്ഛകളെയും, ലൌകീകതയെയും കുറിച്ച്:&lt;/strong&gt;&lt;/span&gt;&lt;/p&gt; &lt;p&gt;ശരീര സുഖങ്ങളില്&zwj; ശ്രദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരാളോട് ഗ്രീക്ക് തത്വചിന്തകനായ പൈതഗോറസ് പറയുന്നു 'നീ നിന്&zwj;റെ ജയിലിന്ന് ശക്തിപകരുകയും ബന്ധനം ഉറപ്പിക്കുകയുമായാണ് ചെയ്യുന്നത്'. ഗീതയില്&zwj; പറയുന്നു, മരണ സമയത്ത് എന്തിനെ കുറിച്ചാണോ ചിന്തിക്കുന്നത് ആത്മാവ് അതിലേക്ക് ലയിക്കുന്നു. ദൈവമാണ് എല്ലാറ്റിനും കാരണഭൂതന്&zwj; എന്ന വിചാരമാണ് മരണവേളയില്&zwj; ഒരാളെ പുല്&zwj;കുന്നതെങ്കില്&zwj; ആത്മാവിന്ന് മോക്ഷം ലഭിക്കുന്നു. നീ മോക്ഷം നേടുക, ശരീരത്തെ നീ സൂക്ഷിക്കുക. ശരീരത്തിലേക്കാണ് നിന്&zwj;റെ ആഗ്രഹമെങ്കില്&zwj; അത് നിന്&zwj;റെ ശത്രുവും അല്ലെങ്കില്&zwj; അത് നിന്&zwj;റെ മിത്രവുമാണ്. വധശിക്ഷയെ അവഗണിച്ചും ദൈവവുമായി ചേരാന്&zwj; ആഗ്രഹം പ്രകടിപ്പിച്ചും സോക്രട്ടീസ് പറഞ്ഞതും ഇതുതന്നെ. &amp;nbsp; &amp;nbsp; എല്ലാറ്റിനും മുകളിൽ നാല് തലകളുള്ള ബ്രഹ്മാവ്. പിന്നെ ദേവന്മാരെന്ന് ഇന്ത്യക്കാര്&zwj; വിളിക്കുന്ന മാലാഖമാർ. ആകെ ദേവന്മാര്&zwj; മുപ്പത്തിമൂന്ന്. അതില്&zwj; മഹാദേവന്മാര്&zwj; പതിനൊന്ന്. ആകെ ദേവതകള്&zwj; മുപ്പത്തിമൂന്ന് കോടി. ഇവര്&zwj;ക്കൊക്കെ ജനനം, മരണം എന്നിവയുണ്ടെന്നും അവരൊക്കെ ഈ പദവിയിലെത്തിയത് കര്&zwj;മം കൊണ്ട് മാത്രമാണ്, അല്ലാതെ അറിവ് കൊണ്ടല്ല എന്നുമാണ് വിശ്വാസം. ശിവന്&zwj; ആദിയില്ലാത്തവനും ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്യാത്തവനും സൃഷ്ടികള്&zwj;ക്കുള്ള എല്ലാ ഗുണങ്ങള്&zwj;ക്കും അധീനനുമാണ്. ഇന്ത്യാക്കാരുടെ ഈദൃശ വിശ്വാസങ്ങളിലേക്ക് &amp;nbsp;ബിറൂനി വെളിച്ചം വീശുന്നു.&lt;/p&gt; &lt;p&gt;'നാരായണന്&zwj;' എന്നത് ഇന്ത്യക്കാരുടെ അഭിപ്രായത്തില്&zwj; ഒരു മഹാശക്തിയാണ്. നല്ലതിനെ കൂടുതല്&zwj; നല്ലത് കൊണ്ടും, ചീത്തയെ ചീത്ത കൊണ്ടും നേരിടുന്ന രീതി അദ്ദേഹത്തിനില്ല. ചീത്തയെ ആവുന്നത്ര തടയുക എന്നതാണ് അദ്ദേഹത്തിന്&zwj;റെ സ്വഭാവം. ഇതിന് കഴിഞ്ഞില്ലെങ്കില്&zwj; മാത്രം നാശത്തെ നാശം കൊണ്ട് നേരിടേണ്ടി വരാറുണ്ട്. ഒരു കൃഷിയിടത്തിന്&zwj;റെ മധ്യത്തിൽ അബദ്ധത്തിൽ പ്രവേശിച്ച അശ്വഭടൻ താൻ ചെയ്ത അവിവേകം ഓർത്ത്, ആ തെറ്റ് തിരുത്താൻ ശ്രമിക്കുകയാണെങ്കിൽ അശ്വത്തെ തിരിച്ചു നടത്തി പ്രവേശിച്ച സ്ഥലത്ത് കൂടി തന്നെ പുറത്ത് പോവുകയല്ലാതെ അയാൾക്ക് ഗത്യന്തരമില്ലല്ലോ. എങ്കിൽ പ്രവേശിച്ചപ്പോൾ സംഭവിച്ചത് പോലെയോ അതിലധിതികമോ നാശം കൃഷിക്ക് സംഭവിച്ചേക്കാൻ വഴിയുമുണ്ട്. പക്ഷേ, അത് ഒഴിച്ച് കൂടാനാവാത്ത ഒരു തിന്മയാണല്ലോയെന്നും അദ്ദേഹം പറയുന്നു. &amp;nbsp;&lt;/p&gt; &lt;p&gt;വിഷ്ണു പുരാണത്തില്&zwj; വിഷ്ണു എന്നറിയപ്പെടുന്ന നാരായണന്&zwj; പല അവതാരങ്ങളായി യുഗങ്ങള്&zwj; തോറും അവതരിക്കുന്നതും ബിറൂനി വിശധീകരിക്കുന്നു.&lt;/p&gt; &lt;p&gt;കൃതയുഗം = കപില ത്രേതായുഗം = രാമന്&zwj; ദ്വാപരയുഗം = &amp;nbsp;വ്യാസന്&zwj;&lt;/p&gt; &lt;p&gt;ദ്വാപരയുഗത്തിന്&zwj;റെ അവസാനത്തില്&zwj; വാസുദേവന്&zwj;&zwnj;. പിന്നെ കലിയുഗത്തില്&zwj; ബ്രാഹ്മണനായ കലിയുടെ രൂപത്തിലും അവതരിക്കും.&lt;/p&gt; &lt;p&gt;തേനീച്ച, പ്രവര്&zwj;ത്തിക്കാതെ ഭക്ഷിച്ചു മാത്രം അവരുടെ കൂട്ടത്തില്&zwj; കഴിഞ്ഞുകൂടുന്ന ഈച്ചകളെ നശിപ്പിക്കുന്നു. അപ്രകാരം പ്രകൃതി ചിലതിനെ നശിപ്പിക്കുകയും ചിലതിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു ഇക്കൂട്ടത്തില്&zwj; പെട്ട ഒരു ശക്തിയാണ് വാസുദേവന്&zwj;&zwnj;.&lt;/p&gt; &lt;p&gt;ഇരുപത്തി മൂന്ന് ത്രേതായുഗങ്ങൾ ഇതിനകം കഴിഞ്ഞിട്ടുണ്ട്, ഇരുപത്തി നാലില്&zwj; ആണ് രാമന്&zwj; രാവണനെ വധിച്ചത്. രാമന്&zwj;റെ സഹോദരനാണ് രാവണന്&zwj;റെ സഹോദരന്&zwj; കുംഭകര്&zwj;ണനെ വധിച്ചതെന്നും ഐതിഹ്യമുണ്ട്. പിന്നെ അവര്&zwj; രണ്ടുപേരും കൂടി രാക്ഷസന്മാരെ മുഴുവനും കീഴടക്കി. അനന്തരം വാല്മീകി മഹര്&zwj;ഷി രാമായണ കഥ എഴുതി ആ ചരിത്ര സംഭവത്തെ അനശ്വരമാക്കി.&lt;/p&gt; &lt;p&gt;ബിറൂനി വിഷ്ണു ധർമ്മത്തില്&zwj; നിന്നും പറയുന്നു: സദ്&zwnj;കര്&zwj;മം ചെയ്ത ആത്മാക്കള്&zwj; ഉപരിലോകത്ത് ഉന്നത സ്ഥാനം നേടുന്നു. അനന്തരം പ്രകാശിക്കാന്&zwj; തുടങ്ങിയാല്&zwj; നക്ഷത്രങ്ങളുടെ കൂട്ടത്തില്&zwj; എണ്ണപ്പെടുന്നു. പ്രതിഫലം നേടി ഉന്നത പദവിയിലെത്തിയ മഹാത്മാക്കളായി ഇവര്&zwj; മാറുന്നു. അദ്ദേഹം മറ്റൊരിടത്ത് പറയുന്നത്, ആകാശം നക്ഷത്രങ്ങള്&zwj; കൊണ്ടെന്നപോലെ സമുദ്രം രത്നങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നുവെന്നാണ്.&lt;/p&gt; &lt;p&gt;മഹാബലി രാജാവിനെ പാതാളത്തിലേക്ക് താഴ്ത്തിയതിനെ കുറിച്ച് 'നാരായണ'ന്&zwj;റെ വാക്കുകള്&zwj; ഇങ്ങനെ: &quot;ഞാനിങ്ങനെ ചെയ്യുന്നത്, മഹാബലി ഉദ്ദേശിക്കുന്നത് പോലെയുള്ള മനുഷ്യസമത്വം ഇല്ലാതാക്കാനും മനുഷ്യരുടെ നിലവാരങ്ങള്&zwj; വ്യത്യസ്തമാക്കാനും തദ്വാരാ ലോകവ്യവസ്ഥ നടപ്പില്&zwj;വരാനും ജനങ്ങള്&zwj; മഹാബലിയെ ആരാധിക്കുന്നതിന് പകരം എന്നെ ആരാധിക്കുവാനും വേണ്ടിയാണ്&quot;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&lt;span&gt;&lt;strong&gt;വർഗ്ഗവും ജാതിയും&lt;/strong&gt;&lt;/span&gt;&lt;/p&gt; &lt;p&gt;വര്&zwj;ഗ്ഗങ്ങളും ജാതികളും ഉണ്ടായതിനെ കുറിച്ച് ബിറൂനിയുടെ നിരീക്ഷണം ഇങ്ങനെയാണ്: തൊഴിലുകളുടെ അഭിവൃദ്ധിക്ക് &amp;nbsp;വേണ്ടി ശ്രദ്ധിച്ചിരുന്ന രാജാക്കന്മാരുടെ പ്രധാന ശ്രദ്ധ ആളുകളെ പല വര്&zwj;ഗങ്ങളും ജാതികളുമാക്കിത്തിരിക്കുന്നതിലായിരുന്നു. അവയ്ക്ക് അന്യോന്യം കൂടിക്കലരാന്&zwj; പാടുണ്ടായിരുന്നില്ല. ഓരോ വിഭാഗക്കാര്&zwj;ക്കും പ്രത്യേകം പ്രത്യേകം ജോലികള്&zwj; നിശ്ചയിക്കപ്പെട്ടു. ജാതിയുടെ അതിർ വരമ്പുകൾ ലംഘിച്ച് &amp;nbsp;മറ്റേതെങ്കിലും വിഭാഗത്തില്&zwj; ചേരുന്നവരെ ശിക്ഷിച്ചിരുന്നു. ഇത് തന്നെയായിരുന്നു പേര്&zwj;ഷ്യന്&zwj; രാജാക്കന്മാരുടെയും അവസ്ഥ. അര്&zwj;ദശീര്&zwj;, പേര്&zwj;ഷ്യന്&zwj; ഭരണം പുതുക്കി പരിഷ്കരിച്ചപ്പോള്&zwj; ആളുകളെ വര്&zwj;ഗങ്ങളായി തിരിക്കുകയുണ്ടായി. രാജപുത്രന്മാരെയും രാജകുടുംബങ്ങളെയും ഉയര്&zwj;ന്നവരായും, സന്യാസികള്&zwj;, അഗ്നിപൂജാരികള്&zwj;, മത നേതാക്കന്&zwj;മാര്&zwj; എന്നിവരെ രണ്ടാം തരക്കാരായും, ജോത്സ്യര്&zwj; പണ്ഡിതര്&zwj;, വൈദ്യര്&zwj; എന്നിവരെ മൂന്നാം തരക്കാരായും, തൊഴിലാളികള്&zwj;, കര്&zwj;ഷകര്&zwj;, എന്നിവരെ നാലാം തരക്കാരായും വിഭജിച്ചു. അവർക്കായി വിവിധ വകുപ്പുകള്&zwj; സൃഷ്ടിച്ചു. നമ്മുടെ കാലത്തും (ബിറൂനിയുടെ സന്ദർശന കാലത്ത്) ഇന്ത്യക്കാര്&zwj; ഇതേ രീതിയില്&zwj; വിവിധ വര്&zwj;ഗ്ഗങ്ങളും ജാതികളുമായി തിരിഞ്ഞിരിക്കയാണ്. പക്ഷേ, എല്ലാവരും മനുഷ്യരാണ്. ജാതിയുടെയും വര്&zwj;ഗ്ഗത്തിന്&zwj;റെയും അടിസ്ഥാനത്തില്&zwj; മനുഷ്യരെ വേര്&zwj;തിരിക്കാന്&zwj; പാടില്ല.&lt;/p&gt; &lt;p&gt;ബിറൂനി തുടരുന്നു: ഇന്ത്യന്&zwj; ജാതിവ്യവസ്ഥയില്&zwj; നാല് വിഭാഗക്കാരില്&zwj; മോക്ഷം ബ്രാഹ്മണര്&zwj;ക്കും, ക്ഷത്രിയര്&zwj;ക്കും മാത്രമേയുള്ളൂ എന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. എന്നാല്&zwj;, കാര്യബോധമുള്ള മറ്റൊരു കൂട്ടരുടെ അഭിപ്രായം എല്ലാ വിഭാഗക്കാര്&zwj;ക്കും ഉദ്ദേശ്യ ശുദ്ധിയോടെ പ്രവര്&zwj;ത്തിക്കുന്ന പക്ഷം മോക്ഷം നേടാമെന്നാണ്. ഇരുപത്തഞ്ച് കാര്യങ്ങള്&zwj; നല്ലത് പോലെ മനസ്സിലാക്കിയാല്&zwj; പിന്നെ ഏത് മതം സ്വീകരിച്ചാലും മോക്ഷം നേടാനാവുമെന്നാണ് വ്യാസന്&zwj; പ്രസ്താവിച്ചത്.&lt;/p&gt; &lt;p&gt;ദ്വാപര കാലത്ത് ഇന്ത്യക്കാരുടെ മതപരവും ലൌകികാവുമായ എല്ലാ കാര്യങ്ങളും നശിച്ച കൂട്ടത്തില്&zwj; വേദവും നശിച്ചു പോയി. പരാശരുടെ &amp;nbsp;മകന്&zwj; വ്യാസനാണ് പിന്നീടതിനെ പുനരുദ്ധരിച്ചത്. വ്യാസന്&zwj; വേദത്തെ ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർ&zwnj;വവേദം എന്നിങ്ങനെ നാലായി ഭാഗിച്ചു. അദ്ദേഹത്തിന്&zwj;റെ നാല് ശിഷ്യന്മാരില്&zwj; ഓരോരുത്തരെയും അതില്&zwj; ഓരോ ഭാഗം പഠിപ്പിക്കുകയും അതവരെ ഏല്പിക്കുകയും ചെയ്തു. വ്യാസന്&zwj; രചിച്ച ഭാരതം (മഹാഭാരതം) എന്ന ഗ്രന്ഥത്തെ ഇന്ത്യാക്കാർ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ജ്യോതിഷമാണ് ഇന്ത്യക്കാരുടെയിടയില്&zwj; കൂടുതല്&zwj; പ്രസിദ്ധിയാര്&zwj;ജിച്ച ശാസ്ത്രം. അതിന് മതവുമായി കൂടുതല്&zwj; ബന്ധവുമുണ്ട്. ലോക കാര്യങ്ങള്&zwj; നക്ഷത്രങ്ങള്&zwj; വഴി അറിയുന്നതിനെ 'സംഹിത' എന്നവര്&zwj; പറയുന്നു. ജാതക ശാസ്ത്രത്തില്&zwj; &quot;സാരാവലി&quot; (തെരഞ്ഞെടുക്കപ്പെട്ടവ) എന്നൊരു ഗ്രന്ഥമുണ്ട്. വൈദ്യശാസ്ത്രത്തിലും 'ചരക' എന്ന ഗ്രന്ഥമുണ്ട്.&lt;/p&gt; &lt;p&gt;നാവ് മനസിന്&zwj;റെ, ആശയങ്ങളുടെ പരിഭാഷകര്&zwj; മാത്രമാണെന്നാണ് ബിറൂനി പറയുന്നത്. ഭൂതകാല വിവരങ്ങള്&zwj; ഭാവി തലമുറക്ക് കൈമാറാൻ എഴുത്തിലൂടെ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. പണ്ടൊക്കെ മൃഗങ്ങളുടെ തോലുകളിലും ഓലകളിലും മറ്റുമായി അവര്&zwj; അറിവുകള്&zwj; കുറിച്ച് വെച്ച് സന്ദേശങ്ങള്&zwj; കൈമാറി. പിന്നീട് സമര്&zwj;ഖന്ദിലെ ഒരു ചൈനാ തടവുകാരന്&zwj; കടലാസ് നിര്&zwj;മിച്ചു.&lt;/p&gt; &lt;p&gt;പലിശയോടുള്ള ഇന്ത്യക്കാരുടെ നിലപാട് ബിറൂനി നിരീക്ഷിക്കുന്നു: 'സ്വത്തിടപാടില്&zwj; പലിശ ഈടാക്കല്&zwj; നിരോധിക്കപ്പെട്ടിരുന്നു. മൂലധനത്തെക്കാള്&zwj; കൂടുതലാവുന്ന പലിശയുടെ തോതനുസരിച്ച് അതിന്&zwj;റെ കുറ്റം വര്&zwj;ദ്ധിച്ചുകൊണ്ടിരിക്കും. മൂലധനത്തിന്&zwj;റെ 1/50 -ല്&zwj; കവിയാത്ത പലിശ ശൂദ്രര്&zwj;ക്ക് മാത്രം അനുവദനീയമാണ്'.&lt;/p&gt; &lt;p&gt;ബ്രാഹ്മണരുടെ പ്രത്യേകതകളും രീതികളും വളരെ വിശദമായി തന്നെ പറയുന്നുണ്ട് ഈ പുസ്തകം. അളവുകള്&zwj;, തൂക്കങ്ങള്&zwj;, ദൂരങ്ങള്&zwj;, വേലിയേറ്റവും ഇറക്കവും, സൂര്യ - ചന്ദ്ര ഗ്രഹണങ്ങള്&zwj; എന്ന് വേണ്ട മനസ്സിലാവുന്നതും മനസ്സിലാവാത്തതുമായ എത്രയോ പഠനങ്ങളാണ് ഈ അഞ്ഞൂറ് പേജോളം വരുന്ന ഈ പുസ്തകം ഉൾക്കൊള്ളുന്നത്. &amp;nbsp; &amp;nbsp; അറബി ഭാഷയെ പോലെ അതിവിശാലവും ഗഹനവുമാണ്&zwnj; സംസ്കൃത ഭാഷ എന്നാണ് ബിറൂനി വിലയിരുത്തുന്നത്. പലതിനും ഒരു പേര് മാത്രമേയുള്ളൂ എന്ന് വരുന്നത് ഒരു ഭാഷയുടെ അപൂര്&zwj;ണതയെ കുറിക്കുന്നു. അറബിയില്&zwj; സിംഹത്തിന് അസംഖ്യം പേരുകളുള്ളത് പോലെ ഇന്ത്യക്കാര്&zwj; സൂര്യന് എത്രയോ പേരുകള്&zwj; പറയുന്നു. അതേസമയം ബ്രാഹ്മണ പണ്ഡിതന്മാരിലെ ചില വീക്ഷണങ്ങളോട് വിയോജിക്കുകയും ചെയ്യുന്നുണ്ട് ബിറൂനി: 'ശരിയായ രാജ്യം തങ്ങളുടെതാണെന്നും ലോക നേതൃത്വം തങ്ങള്&zwj;ക്കുള്ളതാണെന്നും തങ്ങള്&zwj; അറിവിന്&zwj;റെ കേദാരമാണെന്നും യഥാര്&zwj;ത്ഥ മതം തങ്ങളുടേത് മാത്രമാണെന്നും അവര്&zwj; ബലമായി വിശ്വസിക്കുന്നു. ഖുറാസാനിലും പേര്&zwj;ഷ്യയിലും പണ്ഡിതന്മാര്&zwj; ഉണ്ടെന്ന് പറഞ്ഞാല്&zwj; അവര്&zwj;ക്ക് ദേഷ്യം വരുന്നു'. ഭൂമിശാസ്ത്രത്തിലും, ഗണിതശാസ്ത്രത്തിലും മറ്റു ശാസ്ത്രങ്ങളിലും മറ്റുമുള്ള തന്&zwj;റെ അറിവ് ഇന്ത്യയിലെ പണ്ഡിതന്മാരുമായി പങ്ക് വെക്കുമ്പോള്&zwj; ഏത് ബ്രാഹ്മണ പണ്ഡിതരില്&zwj; നിന്നാണ് പഠിച്ചതെന്ന ചോദ്യം പലപ്പോഴും കേള്&zwj;കേണ്ടി വന്ന കാര്യവും ബിറൂനി പറയുന്നുണ്ട്. അന്നത്തെ ഇന്ത്യന്&zwj; പണ്ഡിതന്മാരുടെ കടല്&zwj; യാത്രയോടും മറ്റുമുള്ള വിലക്കായിരുന്നു, മറ്റുള്ള ഭാഷകളെയും പ്രസ്തുത ഭാഷകളിലുള്ള ഗ്രന്ഥങ്ങളേയും കുറിച്ച് അറിയുന്നതിൽ നിന്ന് ഇന്ത്യക്കാരെ തടഞ്ഞതെന്ന് ബിറൂനി നിരീക്ഷിക്കുന്നു. &amp;nbsp; ഏത് സംസ്കാരങ്ങളെയും മതങ്ങളെയും സ്വീകരിച്ച പാരമ്പര്യമാണ് നമ്മുടെതെന്ന് ഇന്ത്യക്കാര്&zwj; അഭിമാനിക്കാറുള്ളതാണല്ലോ, പക്ഷേ ഗഹനമായ ഇന്ത്യന്&zwj; വേദവും മറ്റും ലോകര്&zwj;ക്ക് പരിചയപ്പെടുത്തി കൊടുക്കാന്&zwj; വിദേശികള്&zwj; തന്നെ വേണ്ടിവന്നതെന്ത് കൊണ്ട് എന്ന ചോദ്യം എന്&zwj;റെ മനസ്സില്&zwj; ബാക്കിയാക്കിയാണ് വായന അവസാനിച്ചത്. പലതും പൂര്&zwj;ണമായും മനസ്സിലാവാതെയും പുസ്തകം വായിച്ചു തീര്&zwj;ത്തെന്ന് പറയാം. ഒപ്പം കൂടുതല്&zwj; പഠനങ്ങളും ചര്&zwj;ച്ചകളും നടക്കേണ്ട ഗ്രന്ഥമാണിതെന്ന് നിസ്സംശയം പറയാം. പ്രത്യേകിച്ചും ഇത് എതെഴുതപ്പെട്ടത് പതിനൊന്നാം നൂറ്റാണ്ടിലാണെന്നത് തീര്&zwj;ത്തും എടുത്ത് പറയേണ്ട വസ്തുത തന്നെയാണ്. ആ കാലത്തുള്ള പന്ധിതന്മാർ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കി ഗ്രഹങ്ങളേയും മറ്റും എങ്ങിനെ മനസ്സിലാക്കി എന്നത് എത്ര ചിന്തിച്ചാലും പിടികിട്ടില്ല!&lt;/p&gt; &lt;p&gt; &amp;nbsp;&lt;/p&gt; &lt;p&gt;അല്&zwj; ബിറൂനി കണ്ട ഇന്ത്യ അബു റയ്ഹാന്&zwj; മുഹമ്മദുബ്നു ആഹ് മദ് അല്&zwj; ബിറൂനീ (973 - 1048) വിവര്&zwj;ത്തകന്&zwj; : ഡോ. മുഹ് യുദ്ദീന്&zwj; അലുവായ്. - പ്രസാധകര്&zwj; : വിചാരം ബുക്സ് &amp;nbsp;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/pusthakappuzha-india-seen-by-a-muslim-traveller-in-the-11th-century-su52mq"/>
        </item>
        <item>
            <title><![CDATA[മുന്നൂറിലേറെ പ്രസാധകരുടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ, അക്ഷര മേള 2025 ന് നാളെ തുടക്കം]]></title>
            <link>https://www.asianetnews.com/malayalam-books/akshara-mela-2025-begins-tomorrow-with-over-one-lakh-books-from-over-300-publishers/articleshow-8lfdpnn</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/akshara-mela-2025-begins-tomorrow-with-over-one-lakh-books-from-over-300-publishers/articleshow-8lfdpnn</guid>
            <pubDate>Thu, 19 Jun 2025 18:54:27 +0530</pubDate>
            <description><![CDATA[&lt;p&gt;മുന്നൂറിലേറെ പ്രസാധകരുടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന 'അക്ഷര മേള 2025' സാഹിത്യോത്സവത്തിന് നാളെ തുടക്കമാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jh37f83fdza5fd7gzpp42ng5,imgname-mixcollage-08-jan-2025-08-40-pm-458.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മുന്നൂറിലേറെ പ്രസാധകരുടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന 'അക്ഷര മേള 2025' സാഹിത്യോത്സവത്തിന് നാളെ തുടക്കമാകും. വൈ എം സി എ യും കേരള ബുക്ക് സ്റ്റോറും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഉദ്ഘാടനം ചെയ്യും.&lt;/p&gt;&lt;p&gt;വൈ എം സി എ യിൽ രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംവാദവും ക്വിസ് മത്സരവും സംഘടിപ്പിക്കും. വൈകിട്ട് 5.30 ന് സൈറ ദ ബാൻഡിൻ്റെ സംഗീത വിരുന്നുമുണ്ട്. ജൂണ്&zwj; 21 ന് കുട്ടികൾക്കായുള്ള സാഹിത്യ മത്സരങ്ങൾ, കഥപറയൽ മത്സരം, സാഹിത്യ ശില്പശാല, എഴുത്തുകാരനായ അമൽദേവുമായി കൂടിക്കാഴ്ച്ച എന്നിവ നടക്കും.&lt;/p&gt;&lt;p&gt;ജൂൺ 22 ഞായറാഴ്ച്ച വർക്ക് ഷോപ്പും എഴുത്തുകാരനായ എസ് കെ ഹരിനാഥുമായി കൂടിക്കാഴ്ച്ചയും സംഘടിപ്പിക്കും. മൂന്ന് ദിവസമായി സംഘടിപ്പിക്കുന്ന അക്ഷര മേള ജൂൺ 22നാണ് സമാപിക്കുക. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ ബുക്ക് സ്റ്റോറായ കേരള ബുക്ക് സ്റ്റോർ, മലയാള പുസ്തകങ്ങളുടെ വിപുലമായ ശ്രേണിയുമായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വായനക്കാർക്ക് ഒപ്പമുണ്ട്.&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/akshara-mela-2025-begins-tomorrow-with-over-one-lakh-books-from-over-300-publishers/articleshow-8lfdpnn"/>
        </item>
        <item>
            <title><![CDATA[Book Review: അടിമയില്‍ നിന്ന് ഗിഗ് വര്‍ക്കറിലേക്കുള്ള സഞ്ചാരം, മനുഷ്യരുടെ അവസാനിക്കാത്ത ഗാഥ]]></title>
            <link>https://www.asianetnews.com/malayalam-books/pusthakappuzha-rahul-radhakrishnan-reading-veru-a-novel-by-mini-pc-sto5zd</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/pusthakappuzha-rahul-radhakrishnan-reading-veru-a-novel-by-mini-pc-sto5zd</guid>
            <pubDate>Tue, 25 Mar 2025 13:27:09 +0530</pubDate>
            <description><![CDATA[&lt;p&gt;പുസ്തകപ്പുഴയില്&zwj; ഇന്ന് മിനി പി സി എഴുതിയ വേര് എന്ന നോവലിന്റെ വായന. രാഹുല്&zwj; രാധാകൃഷ്ണന്&zwj; എഴുതുന്നു &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jq61w26z933ccmvtjjk0s488,imgname-2f3f3ee9-58de-48a4-a01e-151c98990ba9.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്രകൃതിയുടെയും ഭൂമിയുടെയും മനുഷ്യവംശത്തിന്റെയും പുറംതോടും ആവരണവും കാമ്പും വെളിപ്പെടുത്തിയും വിശകലനം ചെയ്തും കഥാപാത്രങ്ങളുടെ ആന്തരികമായ &amp;nbsp;ഖര-ദ്രവ രൂപങ്ങളുടെ വ്യാപ്തി അനുയോജ്യമായ വിധത്തില്&zwj; തിരിച്ചറിഞ്ഞും ആഖ്യാനം മുന്നോട്ടുപോകുന്നു. അതുവഴി &amp;nbsp;വേരുകളിലൂടെ &amp;nbsp;പ്രവഹിക്കുന്ന സങ്കീര്&zwj;ണ &amp;nbsp;വ്യവഹാരങ്ങളെ അടയാളപ്പെടുത്തുന്ന നോവലായി 'വേര്' മണ്ണില്&zwj; ഉറച്ചു നില്&zwj;ക്കുകയും ചെയ്യുന്നു. &amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;&lt;img&gt;&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;രാഹുല്&zwj; രാധാകൃഷ്ണന്&zwj; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനില്&zwj; എഴുതിയ ലേഖനങ്ങള്&zwj; ഇവിടെ വായിക്കാം.&amp;nbsp;&lt;/strong&gt; &amp;nbsp;&lt;/p&gt; &lt;p&gt;'Fiction is a hypothesis that is always testing itself': James Wood&lt;/p&gt; &lt;p&gt;'വേര്' എന്ന വാക്ക് ഓര്&zwj;മിപ്പിക്കുന്നത് സങ്കീര്&zwj;ണമായ ഘടനയില്&zwj; പടര്&zwj;ന്നും &amp;nbsp;പിണഞ്ഞും കിടക്കുന്ന അനവധി ശാഖകളുള്ള വംശാവലിയെയാണ്. കാലത്തിന്റെ പെരുംപാതയോരത്ത് ജീവിതം നെയ്തുകൂട്ടിയ മനുഷ്യവംശം &amp;nbsp;വേരുകളായി പിരിഞ്ഞു പോകുകയും പിന്നീട് യോജിക്കുകയും ചെയ്യുന്നു. വേര്&zwj;പാടിന്റെ വിഷാദവും സംഗമത്തിന്റെ ആനന്ദവും വേരുകളിലൂടെ പരസ്പരം സംവദിക്കുന്നു. ജീവിതക്രമത്തിന്റെ താളബോധവും കുടുംബവ്യവസ്ഥയുടെ അനിവാര്യതകളും സാമൂഹികധര്&zwj;മത്തിന്റെ ഉത്തരവാദിത്തവും മനുഷ്യവര്&zwj;ഗ്ഗത്തിന്റെ പരിണാമവികാസങ്ങളില്&zwj; പ്രധാനമാണ്. ഇത്തരം മാനദണ്ഡങ്ങളിലൂടെ മുന്നോട്ടു പോകുന്ന മനുഷ്യചരിത്രത്തിന്റെ ഇടര്&zwj;ച്ചകളെയാണ് 'വേര്' എന്ന നോവലില്&zwj; മിനി പി സി അവതരിപ്പിക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;ഈ നോവലിന് ഇതിലും മികച്ച പേര് സാധ്യമല്ല എന്ന ആലോചന 'വേര്' വായിച്ചു &amp;nbsp;കഴിയുമ്പോള്&zwj; ഉണ്ടാകുമെന്ന് ഉറപ്പാണ്. നൂറ്റാണ്ടുകളിലായി പരന്നു കിടക്കുന്ന മനുഷ്യരുടെ ഗൂഢ സംജ്ഞകളെ നിര്&zwj;ധാരണം ചെയ്യാനുള്ള ശ്രമമാണ് ഈ ആഖ്യാനം. മറ്റൊരു തരത്തില്&zwj;, മനുഷ്യരുടെ അവസാനിക്കാത്ത ഗാഥയാണ് 'വേര്'. തായ്വേരിലൂടെ ഉറവയെടുക്കുന്ന സര്&zwj;ഗ്ഗാത്മകവും ഭാവോജ്വലവുമായ &amp;nbsp;സാരാംശത്തിന്റെ സാന്നിധ്യം സംവേദനക്ഷമതയുള്ള &amp;nbsp;ആഖ്യാനത്തെ നിര്&zwj;മിക്കുന്നു. അടിമയില്&zwj; നിന്ന് ഗിഗ് വര്&zwj;ക്കറിലേക്കുള്ള ദൂരം ഏകാന്തമായി സഞ്ചരിക്കുന്ന കഥാപാത്രങ്ങളുടെ മാനസിക വ്യഥകളുടെ പ്രതിഫലനം 'വേരി'ലെ ഓരോ താളിലും കാണാം. സ്വച്ഛവും സ്വതന്ത്രവുമായ &amp;nbsp;ജീവിതം കാംക്ഷിച്ചു കൊണ്ട് അതിജീവനത്തിന്റെ സുവര്&zwj;ണാനുപാത (Golden Ratio) വഴികള്&zwj; തേടുന്ന മനുഷ്യരാണ് നോവലിന്റെ ബലം. സ്&zwnj;നേഹത്തിന്റെയും കരുണയുടെയും പ്രണയത്തിന്റെയും വഞ്ചനയുടെയും അധ്യായങ്ങള്&zwj;ക്ക് അതിരുകളില്ല എന്ന് തെളിയിച്ചുകൊണ്ട്, അതിരുകളില്&zwj; അലിഞ്ഞില്ലാതാകാത്ത വികാരവിചാരങ്ങളെ എഴുത്തുകാരി ആവിഷ്&zwnj;കരിക്കുന്നു. സ്ഥലത്തിലും കാലത്തിലും വിന്യസിച്ച മനുഷ്യബന്ധങ്ങളിലൂടെ കരുത്തുറ്റതും &amp;nbsp;എന്നാല്&zwj; പരമ്പരാഗതമായ നോവലിന്റെ ഘടനയില്&zwj; ഉറപ്പിച്ചതുമായ ആഖ്യാനം സാക്ഷാത്കരിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. സ്ഥലത്തിന്റെ പ്രാദേശിക മാനങ്ങളിലും വ്യവഹാരങ്ങളിലും അങ്ങേയറ്റത്തെ ആര്&zwj;ജവത്തോടെ ഇടപെടലുകള്&zwj; നടത്തുന്ന എഴുത്താള്&zwj; പുരാണ-ഐതിഹ്യങ്ങളിലെ എണ്ണമറ്റ കഥകളിലൂടെ പ്രാദേശികതന്മയ്ക്ക് മിഴിവുണ്ടാക്കുന്നതില്&zwj; വിജയിക്കുന്നുണ്ട്. മൂകവും വാചാലവുമായ പ്രണയത്തിന്റെ സ്പന്ദനങ്ങള്&zwj; &amp;nbsp;മഞ്ഞുതുള്ളികള്&zwj; &amp;nbsp;പൊഴിയുന്ന പോലെ നോവലിലെ സവിശേഷ രംഗങ്ങളുടെ &amp;nbsp;ഉള്ളൊഴുക്കാവുകയാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;മണ്ണിന്റെ ആഖ്യാനം&lt;/strong&gt;&lt;/p&gt; &lt;p&gt;യാഥാര്&zwj;ഥ്യത്തെ പ്രയോഗികബോധ്യത്തോടെ സംബോധന ചെയ്യുമ്പോഴും അടുക്കുകളായുള്ള ഉപകഥകളുടെ കെട്ടഴിക്കുന്ന തരത്തിലാണ് എഴുത്തുകാരി നോവലിനെ സമീപിക്കുന്നത്. ഒരു ചൈനീസ് ബോക്&zwnj;സ് ഘടനയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ശൈലിയിലൂടെ ആഖ്യാനം മനോഹരമാവുന്നുണ്ട്. &amp;nbsp;ഒരു കഥയ്ക്കുള്ളില്&zwj; &amp;nbsp;മറ്റൊരു കഥ അവിടെ മറ്റൊന്ന് എന്ന നിലയിലുള്ള അനന്തവലയങ്ങളെയാണ് ആഖ്യാനം വിഭാവനം ചെയ്യുന്നത്. &amp;nbsp;ഇടുക്കി അണക്കെട്ടുമായി ബന്ധപ്പെട്ട ചരിത്രം വിവരിക്കുന്ന ഭാഗത്ത്, &amp;nbsp;ഭാവനാത്മകമായ ചില കെട്ടുകഥകളെ &amp;nbsp; ചേര്&zwj;ത്തു വെക്കുന്നുണ്ട്. ശ്രീരാമന്റെയും &amp;nbsp;സീതയുടെയും &amp;nbsp;പ്രണയമുഹൂര്&zwj;ത്തവുമായി ബന്ധപ്പെട്ട കഥയാണ് നോവലിസ്റ്റ് ഇവിടെ പറയുന്നത്. കാട്ടാറില്&zwj; കുളിക്കാനിറങ്ങിയ സീതാദേവിയുടെ സൗന്ദര്യം അവിചാരിതമായി കാണാനിടയായ ഒരു കുറവനെയും ഒരു കുറത്തിയെയും ശ്രീരാമന്&zwj; ശപിച്ചു രണ്ടു മലകളാക്കുകയായിരുന്നു. കലിയുഗത്തില്&zwj; അവരെ ഒന്നിപ്പിക്കാനായി &amp;nbsp;ഒരു മനുഷ്യന്&zwj; അവിടെ വരുമെന്ന ശാപമോക്ഷവും രാമന്&zwj; കൊടുത്തിരുന്നു. കാലങ്ങള്&zwj;ക്ക് ശേഷം അണക്കെട്ട് നിര്&zwj;മിക്കാനായി വന്ന സംഘത്തിന്റെ തലവന്&zwj; ജോണ്&zwj; സായിപ്പ് ഈ കെട്ടുകഥയുടെ സാധ്യതയെ ചൂഷണം ചെയ്തു. അയാളുടെ വാക്കുകള്&zwj; വിശ്വസിച്ച ആദിവാസികള്&zwj;ക്ക് മലയിറങ്ങേണ്ടി വന്നു. ആദിമവാസികളുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും ഹനിച്ച ആധുനികമനുഷ്യരുടെ നിക്ഷിപ്ത താല്പര്യത്തെയാണ് നോവലിസ്റ്റ് ശ്രദ്ധയില്&zwj; കൊണ്ടുവരുന്നത്. &amp;nbsp;അതുപോലെ മറ്റൊരു കഥാപാത്രമായ &amp;nbsp;കുഞ്ഞിത്തേയി നീലവെളിച്ചമായി ഇരുന്നിടത്തുനിന്നും പൊങ്ങിപ്പൊങ്ങി പോകുന്നതും ആ വെളിച്ചം ആകാശം തൊടുന്നതും ഒക്കെ പുരാവൃത്തങ്ങളുടെ അജ്ഞേയത വ്യക്തമാക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;അലക്&zwnj;സ് ഹാലി എഴുതിയ വിഖ്യാത നോവലായ&amp;nbsp; Roots :The Saga of an American Family പതിനെട്ടാം നൂറ്റാണ്ടില്&zwj; പടിഞ്ഞാറേ ആഫ്രിക്കയിലെ ആദിമവര്&zwj;ഗ്ഗത്തിലെ &amp;nbsp;കൗമാരപ്രായത്തിലുള്ളവരെ അടിമകളായി വടക്കേ അമേരിക്കയിലേക്ക് കൊണ്ടുപോയ ചരിതത്തെയാണ് പിന്തുടരുന്നത്. ഉര്&zwj;വ്വരമായ മണ്ണുപേക്ഷിക്കേണ്ടി വരുന്ന മനുഷ്യരുടെ വ്യഥ അനുഭവിച്ചവരുടെ ഹൃദയത്തിലൂടെ പറഞ്ഞു വെയ്ക്കാനുള്ള ധീരശ്രമമായിരുന്നു &amp;nbsp;ഹാലിയുടേത്. മണ്ണിന്റെ യഥാര്&zwj;ത്ഥ ഉടയോരുടെ കാഴ്ചപ്പാടുകളെ അന്വേഷിക്കുന്ന രീതിയാണ് 'വേരി'ലും &amp;nbsp;സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്&zwj; നോവലിസ്റ്റിന്റെ കാഴ്ചകളേക്കാള്&zwj; മണ്ണില്&zwj; ചുവടുറപ്പിച്ചു നില്&zwj;ക്കുന്ന മനുഷ്യരുടെ അനുഭവജ്ഞാനത്തിനു മുന്&zwj;ഗണന ലഭിക്കുന്നു. 'വേര്' മണ്ണിന്റെ ആഖ്യാനമാവുന്നത് അത്തരം നിലപാടുകളുടെ രാഷ്ട്രീയം മുന്&zwj;നിര്&zwj;ത്തിയാണ് &amp;nbsp;എന്നതില്&zwj; സംശയമില്ല.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ബന്ധങ്ങളുടെ പശിമ&lt;/strong&gt; പ്രാഥമികമായി മൂന്ന് സഹോദരിമാരുടെ വേര്&zwj;പിരിയലിന്റെയും അതിജീവനത്തിന്റെയും കഥയാണെന്ന് പറയാമെങ്കിലും അടരുകളിലൂടെ ആവാഹിക്കുന്ന ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പാരിസ്ഥിതികബോധത്തിന്റെയും ആഖ്യായിക കൂടിയായി 'വേര്' വികസിക്കുന്നു. ഭൂഗര്&zwj;ഭത്തിന്റെ കാണായ്മകളിലേക്കും ആകാശത്തിന്റെ അനന്ത വിസ്തൃതിയിലേക്കും ആഴത്തിലും പരപ്പിലും വ്യാപിക്കുന്ന നോവല്&zwj; ആത്യന്തികമായി മനുഷ്യബന്ധങ്ങളുടെ അടിമണ്ണിന്റെ പശിമയെയാണ് അവതരിപ്പിക്കുന്നത്. കുടിയേറ്റത്തിന്റെ തിക്തതകളെയും കുടിയൊഴിക്കലിന്റെ വ്യഥകളെയും ആത്മനിരാസത്തിന്റെ മുദ്രകളെയും പ്രണയത്തിന്റെ ആസക്തികളെയും വേര്&zwj;പാടിന്റെ വിതുമ്പലുകളെയും ആഗിരണം ചെയ്യുന്ന വേരിലൂടെ മനുഷ്യസത്തയുടെ അസ്തിത്വവും സ്വത്വബോധത്തിന്റെ സന്ദര്&zwj;ഭങ്ങളും വിരിയുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;കാരോത്ത്പറമ്പ് എന്ന ഗ്രാമത്തിന്റെ ചുറ്റുപാടില്&zwj; നിന്ന് പല ശാഖകളായി പടര്&zwj;ന്നു പന്തലിക്കുന്ന &amp;nbsp;കുടിയേറ്റവും &amp;nbsp;ആന്തരിക പലായനവുമാണ് നോവലിന്റെ പ്രധാനപ്പെട്ട ഇതിവൃത്തം. കുറവന്&zwj;താഴം ദാനിയേലിന്റെയും മാര്&zwj;ത്തയുടെയും മൂന്നു പെണ്മക്കളായ ജാസ്മിന്&zwj;, റോസ, ലില്ലി എന്നിവരിലൂടെയാണ് വേരുകള്&zwj; പടരുന്നത്. ചില സന്ദര്&zwj;ഭങ്ങള്&zwj; സന്ദേഹങ്ങള്&zwj; സൃഷ്ടിക്കുന്നതോടെ കുടുംബത്തോട് മുഖം തിരിച്ചു നില്&zwj;ക്കേണ്ടി വന്ന സഹോദരിമാര്&zwj; പിന്നീട് വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷമാണ് കണ്ടുമുട്ടുന്നത്. ഓരോ ഭൂഖണ്ഡങ്ങളായി നില നിന്നിരുന്ന വിധത്തില്&zwj; അവര്&zwj; ഓരോരുത്തരുടെയും അതിരുകളും മൂലകളും വിഭിന്നവും സംഘര്&zwj;ഷഭരിതവും ആവുകയായിരുന്നു. ഒറ്റപ്പെട്ടതും അതിര്&zwj;ത്തികള്&zwj; പങ്കു വെയ്ക്കാത്തതുമായ &amp;nbsp; ഭൂപടങ്ങള്&zwj; വരച്ചു കൊണ്ട് അവര്&zwj; വേറിട്ടവരായി. തകര്&zwj;ച്ചയില്&zwj; നിന്ന് ഉയിര്&zwj;ത്തെഴുന്നേല്&zwj;ക്കാനുള്ള ആര്&zwj;ജവം അവരുടെ ജീവരക്തത്തില്&zwj; ഉണ്ടായിരുന്നു. &amp;nbsp;സ്വന്തം കാലുകളില്&zwj; നിന്ന് ഉറച്ച ചുവടുവെയ്പുകളോടെ മുന്നോട്ടു പോകുന്നതിനുള്ള മനോബലവും ഉണര്&zwj;വും പ്രകടമാക്കുന്ന സ്ത്രീകളാണ് 'വേരി'നെ വ്യത്യസ്തമാക്കുന്നത്. റോസയും ലില്ലിയും അയാനയും ജാസ്മിനും രാധച്ചേച്ചിയും എല്ലാം പുതുലോകത്തെ പ്രതിനിധീകരിക്കുന്ന വനിതകളാണ്. ചുരുക്കത്തില്&zwj; മനുഷ്യബന്ധത്തിന്റെ പ്രവചിക്കാനാവാത്ത സന്ദിഗ്ധതകള്&zwj;, സാമ്പത്തികമായ പ്രതിസന്ധികള്&zwj;, സ്ഥലവുമായി ബന്ധപ്പെട്ട അസ്ഥിരതകള്&zwj;, കാലാവസ്ഥയുടെ അനിശ്ചിതത്വങ്ങള്&zwj; എന്നിവയൊക്കെ ചര്&zwj;ച്ച ചെയ്യുന്ന ഇടമായി നോവലിലെ ഭൂമിക പരിവര്&zwj;ത്തനം ചെയ്യുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;സ്ത്രീയും പ്രകൃതിയും&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;ഭൂമി, വീട്, ജൈവവ്യവസ്ഥ എന്നിങ്ങനെയുള്ള സംവര്&zwj;ഗങ്ങളെ സ്ത്രീയുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങള്&zwj; പാരിസ്ഥിതിക സൗന്ദര്യ ശാസ്ത്രത്തില്&zwj; ധാരാളമുണ്ടായിട്ടുണ്ട്. സ്ത്രീയും പ്രകൃതിയും കേന്ദ്രസ്ഥാനത്ത് &amp;nbsp;അവരോധിക്കപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങള്&zwj; ആവോളം 'വേരി'ലുണ്ട്. റോസ സൃഷ്ടിച്ച രൂപരേഖ പ്രകാരമുള്ള ആവാസവ്യവസ്ഥയില്&zwj; &amp;nbsp;സസ്യജാലങ്ങളും ഇഴജന്തുക്കളും മൃഗങ്ങളും ഒത്തൊരുമിച്ച് ജീവിക്കുന്നു. പല തരത്തിലുള്ള മീനുകളും മുയലും പെരുമ്പാമ്പും അവിടെ അന്യരല്ല. മുയലുകള്&zwj; അവളുടെയടുത്ത് വന്നു പ്രസവിക്കുന്നത് വളരെയധികം സ്വാഭാവികതയോടെയാണ്. അവര്&zwj;ക്ക് എപ്പോഴും തീറ്റയും വെള്ളവും കൊടുക്കാന്&zwj; അവള്&zwj; ഏറെ ഔല്&zwj;സുക്യം കാണിച്ചു. &amp;nbsp;പയറുവള്ളികള്&zwj;ക്ക് മുകളില്&zwj; വെയിലും കാത്തു കിടന്നുറങ്ങുകയായിരുന്ന പച്ചിലപ്പാമ്പിന്റെ തലയ്ക്ക് മുകളിലൂടെയാണ് മുയല്&zwj; പ്രസവാനന്തരം ചാടിപ്പോയത്. ഇടയ്ക്കിടെ പാമ്പുമായി സമ്പര്&zwj;ക്കമുണ്ടാവുന്ന റോസ ക്രമേണ അതിനെ അതിഥി എന്ന് വിളിച്ചു തുടങ്ങി. ഇങ്ങനെ പരസ്പരം സമ്പര്&zwj;ക്കം പുലര്&zwj;ത്തുന്ന ജൈവവ്യവസ്ഥ നോവലിലെ മിഴിവുറ്റ ഭാഗമാണ്. കനത്ത മഴയെ തുടര്&zwj;ന്ന് ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിലായ ദാരുണസ്ഥിതിയെ കുറിച്ചും നോവലില്&zwj; വിവരിക്കുന്നുണ്ട്. പ്രളയക്കെടുതികളെ സംയമനത്തോടെ നേരിടാന്&zwj; കഴിയുന്നത് പ്രകൃതിയെ ഉപാധികളില്ലാതെ വിശ്വസിക്കുന്നത് കൊണ്ടുകൂടിയാണ്. എന്നാല്&zwj; അണക്കെട്ടു പൊട്ടുമെന്ന ഭീതിയില്&zwj; സ്ഥാവര-ജംഗമ വസ്തുക്കളെ ചേര്&zwj;ത്തുപിടിച്ചു വിലപിക്കുന്ന മനുഷ്യരും 'വേരില്&zwj; പ്രത്യക്ഷപ്പെടുന്നു. ചിറയില്&zwj; &amp;nbsp;കുളിക്കാനിറങ്ങിയ റോസയുടെ മേല്&zwj; ഒരു പാമ്പ് വരിഞ്ഞു മുറുകുന്നതും അതിനെ തത്സമയ ദൃശ്യമായി &amp;nbsp;പ്രചരിപ്പിക്കുന്ന നാട്ടുകാരും ഇക്കാലത്തെ 'സാമൂഹിക' ദൗത്യത്തെ തുറന്നുകാണിക്കുന്ന ഉദാഹരണമാണ്. മൊബൈല്&zwj; ആപ്പുകളും സാമൂഹിക മാധ്യമങ്ങളും മനുഷ്യരെ ഏതെല്ലാം തരത്തില്&zwj; ബാധിക്കുന്നുവെന്ന് ഇതില്&zwj; നിന്ന് വ്യക്തമാണ്.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;കുടിയേറ്റ പ്രതിസന്ധികള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;ഗോവ, വില്ലിങ്ടണ്&zwj; ഐലന്&zwj;ഡ്, ബംഗാള്&zwj;, ഇന്&zwj;ഡോ-ചൈന അതിര്&zwj;ത്തി പ്രദേശം എന്നിങ്ങനെ ഭൂപ്രകൃതിയുടെ വൈവിധ്യം നോവലില്&zwj; സന്നിവേശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിങ് പ്രസ് സ്ഥാപിതമായ ഡെന്മാര്&zwj;ക്കില്&zwj; ഇന്ത്യയിലെ ഒരേയൊരു കോളനിയായിരുന്ന തരംഗംപാടിയും നോവലില്&zwj; ഇടം കണ്ടെത്തുന്നു. ബനിയന്&zwj; നഗരം എന്ന പേരിലറിയപ്പെടുന്ന തിരുപ്പൂരിലെ വസ്ത്രനിര്&zwj;മാണം ഏറെ പ്രസിദ്ധമാണ്. അവിടേക്കാണ് ലൂയിസിനൊപ്പം റോസ ഒളിച്ചോടുന്നത്. ഗോവയിലേക്ക് &amp;nbsp; സൂരജിനൊപ്പം ലില്ലി പോയപ്പോള്&zwj; ജാസ്മിന്&zwj; നാരായണിന്റെ കൈപിടിച്ചു അരുണാചല്&zwj;പ്രദേശിലെ ബോമിയില്&zwj; എത്തിച്ചേര്&zwj;ന്നു. ആന്തരിക കുടിയേറ്റത്തിന്റെ വിവിധ വശങ്ങളെ പറ്റിയും കുടിയേറ്റം ചെയ്യുന്ന മനുഷ്യര്&zwj; നേരിടുന്ന ഭാഷാപരവും സാംസ്&zwnj;കാരികവുമായ പ്രതിസന്ധികളും നോവലില്&zwj; വെളിപ്പെടുന്നുണ്ട്. &amp;nbsp;സ്ഥലത്തിന്റെ നാനാവിധത്തിലുള്ള സാദ്ധ്യതകള്&zwj;ക്ക് സമാനമായി 'വേരി'ലെ &amp;nbsp;കാലവും ചര്&zwj;ച്ച ചെയ്യേണ്ട ഒരു &amp;nbsp;ഘടകമാണ്.&amp;nbsp;&lt;/p&gt; &lt;p&gt;പ്രാചീന യുഗം &amp;nbsp;മുതല്&zwj; കോവിഡാനന്തര &amp;nbsp;നാളുകള്&zwj; &amp;nbsp;വരെ നീളുന്ന &amp;nbsp;കാലത്തെ &amp;nbsp;കൂട്ടിയിണക്കുന്ന അംശമായി കുടിയേറ്റം എന്ന പ്രക്രിയയുടെ വിവിധ ഘട്ടങ്ങളെ കാണാം. &amp;nbsp;പുരാണങ്ങളിലെ ചില സന്ദര്&zwj;ഭങ്ങള്&zwj; ഉള്&zwj;പ്പെടുത്തിക്കൊണ്ട് പ്രത്യേക രംഗങ്ങള്&zwj;ക്ക് കൂടുതല്&zwj; തെളിച്ചം നല്&zwj;കാന്&zwj; നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ട് നിര്&zwj;മാണ സമയത്തെ കുടിയൊഴിക്കലും പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് മതദ്രോഹവിചാരണയുടെ അനന്തര ഫലമായ ഗോവയിലെ തദ്ദേശീയരുടെ പലായനവും തുടങ്ങിയ ചരിത്രസന്ധികളുടെ സമകാല പ്രാധാന്യം കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചത് തീര്&zwj;ത്തും ഉചിതമായി. &amp;nbsp;ഇരുപതാം നൂറ്റാണ്ടില്&zwj; &amp;nbsp; ഗൂര്&zwj;ഖകളും മറ്റു സംസ്ഥാനവാസികളും ജോലിക്കായി കേരളത്തില്&zwj; എത്തിച്ചേര്&zwj;ന്നതും എണ്&zwj;പതുകളുടെ തുടക്കത്തിലെ മലയാളികളുടെ &amp;nbsp;തൊഴിലന്വേഷണ യാത്രകളും ഈ നൂറ്റാണ്ടിലെ വലിയ രീതിയിലുള്ള അന്യദേശ തൊഴിലാളികളുടെ കുടിയേറ്റവുമൊക്കെ &amp;nbsp;നോവലില്&zwj; സംവാദവിഷയങ്ങളാവുന്നു. അപരിചിതമായ ഭൂവിടങ്ങളിലേക്ക് അസ്വാഭാവികമായ &amp;nbsp;തരത്തില്&zwj; എത്തിപ്പെടുന്ന കഥാപാത്രങ്ങളുടെ മാനസിക വിനിമയങ്ങളില്&zwj; രൂപപ്പെടുന്ന വ്യതിയാനവും വിച്ഛേദവും തള്ളിക്കളയാനാവില്ല. ആധുനികത, വ്യവസായവല്&zwj;ക്കരണം, ആഗോളീകരണം, പ്രകൃതിനശീകരണം, പാരിസ്ഥിതിക/കമ്പോള ദൃശ്യങ്ങള്&zwj;, ആന്ത്രോപോസീന്&zwj; എന്നിങ്ങനെയുള്ള തുറസ്സുകളിലൂടെ സഞ്ചരിക്കുന്ന ആഖ്യാനം ആവാസവ്യവസ്ഥയുടെ ഭൗതികവും മാനസികവുമായ ഉള്&zwj;ക്കഥകളുടെ ഊര്&zwj;ജ്ജപ്രവാഹം നിറഞ്ഞ യാനപാത്രത്തെയാണ് &amp;nbsp;നീറ്റിലിറക്കുന്നത്. പുതിയ ലോകത്തെ സംബോധന ചെയ്യാനായി അടിസ്ഥാനപരമായി സ്വായത്തമാവേണ്ടത് സാങ്കേതിക-രാഷ്ട്രീയ-സാംസ്&zwnj;കാരിക ചലനത്തെ സ്വാഗതം ചെയ്യലാണ് എന്ന ഗുണദോഷവിവേചനം ആഖ്യാനം മുന്നോട്ടുവെക്കുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;കൊളോണിയല്&zwj; പാതകള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;കൊളോണിയല്&zwj; അധിനിവേശത്തിന്റെ സന്ദിഗ്ധ സന്ധികളെ ബ്രിട്ടിഷുകാര്&zwj; &amp;nbsp;നേരിട്ട വിധം നോവലില്&zwj; സൂചിപ്പിക്കുന്നുണ്ട്. &amp;nbsp; നാണ്യവിള വലിയ രീതില്&zwj; കയറ്റുമതി ചെയ്യാനായി ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില്&zwj; സംവിധാനം മൂന്നാറില്&zwj; 1902-ല്&zwj; ആരംഭിച്ചു. കാളയെ പൂട്ടിയായിരുന്നു ഈ മോണോ റെയില്&zwj; പ്രവര്&zwj;ത്തിച്ചിരുന്നത്. &amp;nbsp;1924-ലെ വെള്ളപ്പൊക്കത്തില്&zwj; ഇത് പൂര്&zwj;ണമായി നശിക്കുകയും ചെയ്തു. സാവധാനം മോണോറെയില്&zwj; വികസിച്ച് ആവി എഞ്ചിന്&zwj; വലിക്കുന്ന ചരക്ക് ബോഗികള്&zwj; ഉണ്ടായി. തേയിലച്ചാക്കുകള്&zwj; കൊണ്ടു പോകുന്നതിന് ഇത് ഏറെ സഹായകമായി. ഈ ചരിത്രത്തോടൊപ്പം &amp;nbsp;ഒരു സാങ്കല്&zwj;പ്പിക കഥ വിദഗ്ധമായി തുന്നിവെയ്ക്കുന്ന നോവലിസ്റ്റ് അഭിനന്ദനം അര്&zwj;ഹിക്കുന്നു. മോണോറയിലിന്റെ മാതൃക രൂപപ്പെടുത്തിയ എഞ്ചിനീയര്&zwj; സായിപ്പിന്റെ മകന്&zwj; എഡ്മണ്ട് സായിപ്പിന്റെയും അയാളെ പ്രണയിച്ച അഴകിയുടെയും കുയിലിയുടെയും ഹൃദയസ്പര്&zwj;ശിയായ &amp;nbsp;കഥയാണ് ആഖ്യാനത്തില്&zwj; ചേര്&zwj;ത്തിട്ടുള്ളത്. ഈ സന്ദര്&zwj;ഭത്തില്&zwj; നീലക്കുറിഞ്ഞിയെ പറ്റിയുള്ള ഒരു ഉപകഥ &amp;nbsp;കൂടി പരാമര്&zwj;ശിക്കുന്നുണ്ട്. രണ്ടു വിദേശികളായ സസ്യശാസ്ത്രജ്ഞരെ കൂട്ടി എഡ്മന്&zwj;ഡും കുയിലിയും അഴകിയും നീണ്ടു പരന്നു കിടക്കുന്ന പച്ചക്കാട് സന്ദര്&zwj;ശിക്കുന്ന അവസരത്തിലാണ് പഞ്ചപാണ്ഡവരും ദ്രൗപദിയുമായി ബന്ധപ്പെടുത്തിയുള്ള ഐതിഹ്യം കുയിലി പറഞ്ഞു കൊടുക്കുന്നത്. അങ്ങനെ നാം അറിഞ്ഞതും &amp;nbsp;അറിയാത്തതുമായ ജൈവമണ്ഡലത്തെ വിന്യസിക്കാനായി നോവലിനെ കരുവാക്കുന്ന എഴുത്തുരീതിയാണ് പൊതുവെ 'വേരി'ല്&zwj; അവലംബിച്ചിട്ടുള്ളത്.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt; &lt;strong&gt;കുടിയേറ്റ/പലായന/ജീവിത ചരിത്രം&lt;/strong&gt;&lt;/p&gt; &lt;p&gt;പോര്&zwj;ച്ചുഗീസ് അധിനിവേശത്തിനു ശേഷമുള്ള ഗോവയുടെ അവസ്ഥ ചരിത്രപുസ്തകങ്ങളില്&zwj; കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊച്ചിയില്&zwj; എത്തിപ്പെട്ട ഗൗഡ സരസ്വത ബ്രാഹ്മണര്&zwj; പല വ്യവഹാരങ്ങളിലും ഏര്&zwj;പ്പെട്ടു. സ്വര്&zwj;ണപ്പണി കുലത്തൊഴിലായ ദൈവജ്ഞ ബ്രാഹ്മണ വിഭാഗത്തിലുള്ള നോവലിലെ കഥാപാത്രമായ സൂരജിന്റെ പൂര്&zwj;വികര്&zwj; പോര്&zwj;ച്ചുഗീസുകാരുടെ &amp;nbsp;ഉപദ്രവം മൂലം പതിനാറാം നൂറ്റാണ്ടില്&zwj; &amp;nbsp;കൊച്ചി രാജാവിനെ അഭയം പ്രാപിച്ചവരായിരുന്നു. &amp;nbsp;കൊങ്കിണി സമുദായത്തിലെ ദൈവജ്ഞ ബ്രാഹ്മണ വിഭാഗത്തില്&zwj; പെട്ട ഭാനുമതിയമ്മയാണ് സൂരജിന്റെ മുത്തശി. ലില്ലിക്കൊപ്പം സൂരജ് ഗോവയിലേക്ക് പോയതും ഈ വേരിന്റെ ബലത്തില്&zwj; തന്നെയായിരുന്നു. 1790-ല്&zwj; രാജാവായി അധികാരമേറ്റ രാമവര്&zwj;മ ശക്തന്&zwj; തമ്പുരാന് കൊച്ചിയുടെ സാമ്പത്തിക സ്ഥിതി തകരാറിലായിരുന്നുവെന്നു വ്യക്തമായി. ഇതിന് ഒരു പോംവഴി എന്ന നിലയ്ക്ക് 1791-ല്&zwj; മുപ്പതിനായിരം വരാഹന്&zwj; ഖജനാവിലടയ്ക്കാന്&zwj; കൊങ്കിണികളോട് രാജാവ് ആവശ്യപ്പെട്ടു. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായി. കൊച്ചിയിലും വൈപ്പിനിലും വ്യാപാരം ചെയ്തിരുന്ന കൊങ്കിണികള്&zwj; സ്ഥാപനങ്ങള്&zwj; അടച്ചിട്ട് പ്രതിഷേധിക്കുകയും ചെയ്തു. &amp;nbsp;ഭരണത്തിനെതിരെയുള്ള കേരളത്തിലെ ആദ്യകാല പ്രതിഷേധങ്ങളിലൊന്നായി ഈ സമരം മാറി. ഇങ്ങനെ കേരളത്തിന്റെ വ്യവസായ ചരിത്രത്തിലേക്ക് കൊങ്കിണിമാര്&zwj; തങ്ങളുടെ അടയാളപ്പെടുത്തല്&zwj; ശക്തമായി രേഖപ്പെടുത്തിയ കാലത്തിനു തുടക്കം കുറിച്ചു. എന്നാല്&zwj; ഇത് രണ്ടുകൂട്ടരും തമ്മിലുള്ള സ്പര്&zwj;ദ്ധ ക്രമാതീതമായി അധികരിപ്പിക്കാനേ &amp;nbsp; ഉതകിയുള്ളു. ശക്തന്&zwj;തമ്പുരാന്റെ പട്ടാളക്കാര്&zwj; എല്ലാ കൊങ്കിണിവ്യാപാരികളെ കൊന്നൊടുക്കി സ്വത്തുവകകള്&zwj; കൈവശപ്പെടുത്തുകയാണുണ്ടായത്. ഗത്യന്തരമില്ലാതെ, തങ്ങളുടെ ക്ഷേത്രത്തിലെ വിഗ്രഹവുമെടുത്തുകൊണ്ട് &amp;nbsp;ജീവന്&zwj; അവശേഷിച്ച കൊങ്കിണിമാര്&zwj; കൊച്ചിയില്&zwj; നിന്ന് തിരുവിതാംകൂറിലോട്ട് പലായനം ചെയ്യുകയായിരുന്നു. എന്നാല്&zwj; ഭാനുമതിയമ്മയുടെ &amp;nbsp;പൂര്&zwj;വികര്&zwj;ക്ക് എന്തുകൊണ്ടോ അന്ന് രക്ഷപെടാന്&zwj; പറ്റിയില്ല. അങ്ങനെ &amp;nbsp;അവരുടെ &amp;nbsp;പരമ്പര കൊച്ചിയില്&zwj; തന്നെ ജീവിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;പുറമേ കാണുമ്പോള്&zwj; ശാന്തമെന്നു അനുഭവപ്പെടുകയും എന്നാല്&zwj; ദുഷ്&zwnj;കരമായ അനേകം ഘടനകളാല്&zwj; ചുറ്റപ്പെട്ടു കിടക്കുകയും &amp;nbsp;ചെയ്യുന്ന മനുഷ്യവര്&zwj;ഗ്ഗത്തിന്റെ കുടിയേറ്റ/പലായന/ജീവിത ചരിത്രത്തെ 'വേര്' ഉജ്വലമാക്കുന്നത് &amp;nbsp;ഇതുപോലെയുള്ള ഒട്ടനവധി രംഗങ്ങളിലൂടെ നം വായിച്ചറിയുന്നു. സത്യമുള്ള ലോഹമായ സ്വര്&zwj;ണത്തെ പോലെയാകണം മനുഷ്യരും എന്നാണ് ഭാനുമതിയമ്മ കരുതുന്നത്. &amp;nbsp;പലായനചരിത്രത്തിലൂടെ സ്ഫുടം ചെയ്ത വേരുകള്&zwj; അവരെ തത്വചിന്തകയാക്കുന്നു 'ഭൂമിയുടെ അടിത്തട്ടില്&zwj; എല്ലാ മാലിന്യങ്ങളും പുതച്ചു കറുത്തു കിടന്ന പാളികളാണ്. ഉരുക്കിത്തിരിച്ചെടുത്തപ്പോള്&zwj; എന്തു ഭംഗി! എന്ത് തിളക്കം! അതുപോലെയാണ് നമ്മള്&zwj; മനുഷ്യരും. ഉള്ളിലുള്ള അസൂയയും അഹംഭാവവുമൊക്കെ ഉരുക്കിക്കളഞ്ഞാലേ ആത്മാവ് പ്രകാശിക്കൂ. ആ പ്രകാശം നമ്മുടെ മുഖത്ത് കാണാന്&zwj; പറ്റും' എന്ന ഭാനുമതിയമ്മയുടെ വാക്കുകളിലെ &amp;nbsp;ദര്&zwj;ശനം ഊതിക്കാച്ചിയ പൊന്ന് പോലെ തിളങ്ങുന്നു.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;&lt;img&gt; മെറ്റാമോഡേണിസം&lt;/strong&gt;&lt;/p&gt; &lt;p&gt;ആധുനികതയുടെ കാലത്ത് &amp;nbsp;ഉയര്&zwj;ന്നു വന്ന അടിസ്ഥാന സൗകര്യങ്ങളുടെ ആന്തരികലോകവും &amp;nbsp;പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗിഗ് ജോലിയുടെ സൗകര്യവും വിശകലനം ചെയ്യേണ്ടതുണ്ട്. ഇവയെ &amp;nbsp;രണ്ടും തമ്മില്&zwj; ഇണക്കുന്ന ദൃശ്യവും അദൃശ്യവുമായ &amp;nbsp;ചങ്ങലക്കണ്ണികള്&zwj; 'വേരി'ല്&zwj; ഭദ്രമായ തരത്തില്&zwj; &amp;nbsp;കൊടുക്കല്&zwj;വാങ്ങലുകള്&zwj; &amp;nbsp;നടത്തുന്നു. കാളകളെ ഉപയോഗിച്ച് ഓടിച്ചിരുന്ന മോണോറെയില്&zwj; സംവിധാനത്തില്&zwj; നിന്ന് ഓണ്&zwj;ലൈന്&zwj; ടാക്&zwnj;സിയിലേക്കുള്ള ദൂരം കേവലം വര്&zwj;ഷങ്ങളുടെ കണക്കല്ല. &amp;nbsp;മനുഷ്യശാസ്ത്രത്തിലെ മൂല്യങ്ങളുടെ പ്രസക്തിയുടെയും &amp;nbsp;അതിന്റെ &amp;nbsp;സ്ഥാനത്തെ &amp;nbsp;പുനര്&zwj;മൂല്യനിര്&zwj;ണയം ചെയ്ത് ഉപയോഗപ്രദമാക്കുന്നതിന്റെയും &amp;nbsp;ദൃഷ്ടാന്തമാണ് ഇവയ്ക്കിടയിലെ വളര്&zwj;ച്ചയും വികാസവും. ഓണ്&zwj;ലൈന്&zwj; ആപ്പുകള്&zwj; ഉപയോഗിച്ചുള്ള ടാക്&zwnj;സി ബുക്കിങ്ങും ഭക്ഷണം &amp;nbsp;വാങ്ങിക്കുന്നതും കോവിഡിന് ശേഷമാണ് &amp;nbsp;കേരളത്തില്&zwj; സജീവമായത്.&amp;nbsp;&lt;/p&gt; &lt;p&gt;പുരാണകഥകളുമായി ബന്ധമുള്ള വിശ്വാസപ്രമാണങ്ങളില്&zwj; നിന്ന് മൊബൈല്&zwj; ആപ്പുകളുടെ കാലത്തേക്കുള്ള &amp;nbsp;യാത്ര സുഗമമായി വിവരിക്കാന്&zwj; സാധിക്കുന്നത് നാം കാണാത്ത വേരുകളാല്&zwj; അവ ബന്ധിതമാകുന്നത് കൊണ്ടാണ്. &amp;nbsp;ഒപ്പം യന്ത്രങ്ങളുപയോഗിച്ച് പ്രകൃതിയെ ചൂഷണം ചെയ്യാന്&zwj; തുടങ്ങിയത് &amp;nbsp;മനുഷ്യനാശത്തിന്റെ വഴിയൊരുക്കുന്നുവെന്ന ലളിതതത്വത്തെയും നോവല്&zwj; മുറുകെ പിടിക്കുന്നു. ഉത്തരാധുനികതയില്&zwj; നിന്നുള്ള വിച്ഛേദം ഈ ശൈലിയില്&zwj; കാണാം. അങ്ങനെ ആധുനികതയുടെയും ഉത്തരാധുനികതയുടെയും രീതികളെ ചേര്&zwj;ത്തുവെയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ &amp;nbsp;ഈ നൂറ്റാണ്ടില്&zwj; ഉദയം കൊണ്ട സാംസ്&zwnj;കാരിക വ്യവഹാരമായ മെറ്റാമോഡേണിസത്തിന്റെ സ്വഭാവസവിശേഷതകളായ പ്രതീക്ഷയുടെയും നിരാശാവാദത്തിന്റെയും ആവേശത്തിന്റെയും നിസ്സംഗതയുടെയും ആത്മാര്&zwj;ത്ഥതയുടെയും വിരോധാഭാസത്തിന്റെയും മുന്നോട്ടും പിന്നോട്ടുമുള്ള ഉലച്ചില്&zwj; നോവലിലെ സന്ദര്&zwj;ഭങ്ങളില്&zwj; പ്രകടമാകുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;ചൂഷണങ്ങളില്&zwj; നിന്ന് സ്വയം മോചനം നേടിക്കൊണ്ട് സ്വയംപര്യാപ്തമായ ജീവിതം കെട്ടിയുയര്&zwj;ത്താന്&zwj; &amp;nbsp;ജാതി/ലിംഗ ഭേദമില്ലാതെ മനുഷ്യര്&zwj;ക്ക് &amp;nbsp;ഇവ്വിധം കഴിയുമെന്ന് ചുറ്റുമുള്ള ലോകം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഗിഗ് സമ്പദ് വ്യവസ്ഥയെ &amp;nbsp;മുതലാളിത്തത്തിനുള്ളിലെ ഒരു പുതിയ തൊഴില്&zwj;രൂപമായി കാണാന്&zwj; കഴിയുന്നതോടെ, സാമ്പത്തിക വിവേചനങ്ങള്&zwj;ക്ക് കുറച്ചൊക്കെ മാറ്റം വരും. ബഹുരാഷ്ട്രകുത്തകകളുടെ &amp;nbsp; ചൂഷണം തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നതെങ്കിലും പ്രാദേശികമായ സര്&zwj;ക്കാര്&zwj; ഉടമസ്ഥതയിലുള്ള &amp;nbsp;മറ്റൊരു സംവിധാനം നടപ്പിലാക്കുന്നത് വരെ ഉപജീവനത്തിനും സ്വതന്ത്രമായി ജീവിക്കാനും ലില്ലിക്കും അയാനയ്ക്കും &amp;nbsp;ഈ ഒരു മാര്&zwj;ഗമേ ഉണ്ടായിരുന്നുള്ളു. തൊഴിലില്ലായ്മയുടെ അധ്യായങ്ങളെ മറികടക്കാനായി, &amp;nbsp;സ്വയംഭരണ തൊഴിലിന്റെ ഇക്കാലത്തെ (വരുംകാലങ്ങളിലെയും) മാതൃകയായ &amp;nbsp;'ഗിഗ് വര്&zwj;ക്ക്' സാമാന്യമായ &amp;nbsp;തൊഴില്&zwj; മേഖലയിലെ ഞെരുക്കങ്ങളെ ദൂരീകരിക്കാനുള്ള ഉപാധിയാണ്. മുതലാളി-തൊഴിലാളി സമവാക്യത്തിന്റെ പരമ്പരാഗത നിയന്ത്രണങ്ങള്&zwj;ക്ക് അവയെ സ്വാധീനിക്കാനാവുകയുമില്ല. ഇത്തരം പുതിയ നയങ്ങളെ സാഹിത്യകൃതികളില്&zwj; ഉള്&zwj;പ്പെടുത്തുക വഴി സാഹിത്യത്തിന്റെ &amp;nbsp;സാമൂഹികമായ ചായ്വുകള്&zwj; തീര്&zwj;ത്തും നവീകരിക്കപ്പെട്ടതാണെന്ന &amp;nbsp;സൂചന പകര്&zwj;ന്നു നല്&zwj;കുന്നു.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt; &lt;strong&gt;ഭാഷ എന്ന അമ്മ&lt;/strong&gt;&lt;/p&gt; &lt;p&gt;ഭാഷയുടെ വൈവിധ്യം പ്രതിഫലിക്കുന്നത് നാനാവിധത്തിലുള്ള ശൈലികളുടെ കൂടിച്ചേരലുകളെയാണ്. ഭാഷയുടെ കലരല്&zwj; സംസ്&zwnj;കാരത്തിന്റെ സംയോജനത്തിനു വഴിയൊരുക്കുന്നു. ഭാഷാശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ പെഗ്ഗി മോഹന്റെ പ്രസക്തമായ ഒരു നിരീക്ഷണം ഈ അവസരത്തില്&zwj; &amp;nbsp;എടുത്തു പറയണം.(Wanderers, Kings, Merchants: Peggy Mohan) 'ഭാഷകള്&zwj;, അവ ആരംഭിച്ച അതേ മരത്തില്&zwj; നിന്ന് നാമ്പിടുന്ന &amp;nbsp;പുതിയ ശാഖകള്&zwj; പോലെ തുടര്&zwj;ച്ചയായി മുളയ്ക്കുക മാത്രമല്ല; അവ ശാഖകള്&zwj; നീട്ടുകയും പരസ്പരം സ്പര്&zwj;ശിക്കുകയും ഘടന പങ്കിടുകയും ചെയ്യുന്ന അയല്&zwj;വാസികളായ വ്യത്യസ്ത മരങ്ങള്&zwj; പോലെയാണെന്ന് തോന്നി. ഇത്തരത്തിലുള്ള കലരല്&zwj; &amp;nbsp;നിരവധി ഭാഷകള്&zwj; ഒരേ സ്ഥലത്ത് ഒത്തു ചേര്&zwj;ന്ന മറ്റ് ഇടങ്ങളിലും &amp;nbsp;സംഭവിക്കുമോ?' എന്നാണ് അവര്&zwj; മുന്നോട്ടുവെയ്ക്കുന്ന ചിന്ത. നോവലിലെ ഭാഷകളുടെ സാന്നിധ്യം ഇതേ ആശയത്തിന്റെ ബഹിര്&zwj;സ്ഫുരണമായി തോന്നാം.&amp;nbsp;&lt;/p&gt; &lt;p&gt;ഭാഷയെ കുറിച്ചുള്ള പുതിയ ഒരു തിരിച്ചറിവ് &amp;nbsp;ഗോവയിലെ താമസത്തിനിടയിലാണ് ലില്ലി നേടുന്നത്. ഗോവയില്&zwj; കൊങ്കിണിയിലെ എഴുത്തുകാരിയായ പ്രൊഫസര്&zwj; അമൃത ഗഡേക്കര്&zwj;ക്കൊപ്പം &amp;nbsp;ആയിരുന്നു ലില്ലിയുടെ വാസം. പ്രൊഫസര്&zwj; അമൃത കൊങ്കിണിയെ 'കൊങ്കിണിയമ്മ' എന്ന പേരിലാണ് സംബോധന ചെയ്യുന്നത്. അത്രയ്ക്ക് സ്&zwnj;നേഹവും ബഹുമാനവുമാണ് അവര്&zwj;ക്ക് ഭാഷയോടുള്ളതെന്നും അമൃത പറയുന്നുണ്ട്. അധിനിവേശവര്&zwj;ഗ്ഗത്തിന്റെ ചവിട്ടടിയില്&zwj; ആയിരുന്നത് കൊണ്ട് കാലങ്ങളോളം സ്വന്തം മാതൃഭാഷ സംസാരിക്കാന്&zwj; കഴിയാത്തതിന്റെ അമര്&zwj;ഷവും വേദനയും നെഞ്ചിലേറ്റിയ ജനതയായിരുന്നു കൊങ്കിണികള്&zwj;. അവര്&zwj; അനുഭവിച്ച വേദനയുടെ ദൃഷ്ടാന്തമെന്നോണം കാക്കയുടെയും കുരുവിയുടെയും അന്യാപദേശകഥ &amp;nbsp;അമൃത പറയുന്നുണ്ട്. കുരുവിയുടെ കൂട്ടില്&zwj; കള്ളം പറഞ്ഞു വന്ന സമര്&zwj;ത്ഥനായ കാക്ക ഒടുവില്&zwj; കുരുവിക്കുഞ്ഞിന്റെ &amp;nbsp;കണ്ണ് കൊത്തിത്തിന്ന കല്പിതകഥയാണ് അവര്&zwj; ഓര്&zwj;മയുടെ സഞ്ചയത്തില്&zwj; നിന്ന് മടക്കിക്കൊണ്ടു വരുന്നത്. കൊങ്കിണി പോലെ ബീഹാറിയും നേപ്പാളിയും തമിഴും ഹിന്ദിയുമൊക്കെ ആഖ്യാനത്തില്&zwj; പരാമര്&zwj;ശിക്കുന്നുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;പല ഭാഷക്കാരായ ഇടനിലക്കാരിലൂടെ കേരളത്തിലെത്തിച്ചേര്&zwj;ന്ന നിര്&zwj;മാണത്തൊഴിലാളികള്&zwj; മലയാളം പഠിക്കുന്നുമുണ്ട്. വിവിധ ഭാഷകളുമായി &amp;nbsp;കൂടിക്കുഴഞ്ഞു സ്വന്തം ഭാഷ പോലും അവര്&zwj;ക്ക് നഷ്ടമാവുന്നു. കേരളത്തില്&zwj; ജോലി ചെയ്യാന്&zwj; തുടങ്ങിയതോടെ മൈഥിലി ഭാഷ മാത്രം അറിയാവുന്ന ബൈശാഖിയുടെ &amp;nbsp;അവസ്ഥയും ഇത് തന്നെയായി. ഇവിടെയാണ് ദേശീയന്&zwj; എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം. കേരളത്തില്&zwj; നിന്ന് ബംഗാളിലേക്ക് നീളുന്ന വേരിലെ ഒരു കണ്ണിയാണ് ദേശീയന്&zwj;. ചണവ്യവസായവുമായി ബന്ധപ്പെട്ട ബംഗാളിലെത്തിയ അയാളുടെ മുത്തശ്ശന്&zwj; ഒരു ബംഗാളി സ്ത്രീയെയായിരുന്നു വിവാഹം കഴിച്ചത്. 1943-ലെ ക്ഷാമം, 1946-ലെ ആഭ്യന്തര കലാപം, ഇന്ത്യ-പാകിസ്താന്&zwj; വിഭജനം, ഹിന്ദു- മുസ്ലിം ലഹള എന്നിങ്ങനെയുള്ള പ്രക്ഷുബ്ധമായ സ്ഥിതിഗതികളെ നേരിട്ട് കൊണ്ട് കേരളത്തിലേക്ക് പ്രാണരക്ഷാര്&zwj;ത്ഥം അഭയാര്&zwj;ഥികളായി അയാളുടെ അച്ഛനമ്മമാര്&zwj; &amp;nbsp;എത്തിച്ചേര്&zwj;ന്നു. സ്&zwnj;നേഹം കൊണ്ടേ ലോകത്തെ കാല്&zwj;ക്കീഴിലാക്കാനാവുകയുള്ളു എന്ന തത്വത്തില്&zwj; വിശ്വസിച്ച ദേശീയന് മുന്നില്&zwj; സ്&zwnj;നേഹത്തിനു ഭാഷകളുടെ അന്തരമില്ലായിരുന്നു. എല്ലാ ഭാഷകളും അയാള്&zwj;ക്ക് &amp;nbsp;സ്&zwnj;നേഹിക്കാനുള്ള വഴികളായി പരിണമിച്ചു. അഭയം തേടിയെത്തുന്നവരെ ആശ്ലേഷിക്കാനുള്ള സിദ്ധി അയാളില്&zwj; രൂപം കൊള്ളുന്നത് ഭാഷ എന്ന അമ്മയിലൂടെയാണെന്ന് തീര്&zwj;ച്ചപ്പെടുത്താം.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ലയങ്ങളുടെ ജാതി&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;സാമൂഹിക വ്യവസ്ഥിതി മാറുന്നതോടെ വ്യവസായവല്&zwj;ക്കരണത്തിന്റെയും സാങ്കേതികതയുടെയും &amp;nbsp;രൂപഭാവങ്ങള്&zwj;ക്ക് വ്യതിയാനമുണ്ടാവുകയാണ്. സമകാലത്ത് ജീവിതശൈലിയിലും അവലോകനത്തിലും സാരവത്തായ പരിവര്&zwj;ത്തനം സംജാതമാവുന്നുണ്ട്. &amp;nbsp;തേയിലത്തോട്ടവുമായി ബന്ധപ്പെട്ട ലയത്തിലായിരുന്നു നോവലിലെ സഹോദരിമാരുടെ കുട്ടിക്കാലം. &amp;nbsp;അവിടത്തെ അനുഭവങ്ങള്&zwj;, കൃഷിയുടെ അക്കാലത്തെ രീതികള്&zwj; എന്നിവയൊക്കെ കാലാന്തരങ്ങളില്&zwj; പരിഷ്&zwnj;കരിക്കുകയോ ഇല്ലാതാകുകയോ ചെയ്തു. കേരളത്തിലെ തോട്ടവ്യവസായവുമായി &amp;nbsp;ബന്ധപ്പെട്ട &amp;nbsp;വ്യവസ്ഥയില്&zwj; ജാതിയ്ക്കനുസൃതമായ ലയങ്ങളാണ് തൊഴിലാളികള്&zwj;ക്ക് പാര്&zwj;ക്കാനായി &amp;nbsp;കൊടുത്തിരുന്നത്. &amp;nbsp;ഇവര്&zwj;ക്ക് പുറംപണികള്&zwj; അനുവദിച്ച് &amp;nbsp;കൊടുക്കുമ്പോഴും ഇതേ സമ്പ്രദായം തന്നെ പിന്തുടര്&zwj;ന്നിരുന്നു. &amp;nbsp;ജാതിയുടെയും മതത്തിന്റെയും വൈജാത്യം തൊഴിലാളികള്&zwj;ക്കിടയിലെ വര്&zwj;ഗ്ഗനിര്&zwj;മ്മാണ പ്രക്രിയയ്ക്ക് ഊര്&zwj;ജ്ജിതമായ തടസ്സമായി പ്രവര്&zwj;ത്തിക്കുകയും ഇത് പലപ്പോഴും വിവിധ സമുദായങ്ങള്&zwj;ക്കിടയില്&zwj; അക്രമം പൊട്ടിപ്പുറപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്തു എന്ന് കെ രവിരാമന്&zwj; (Global Capital and Peripheral Labour) ചൂണ്ടിക്കാട്ടിയത് ദാനിയേലിന്റെ കുടുംബത്തിന് ബാധകമായിരുന്നു&lt;/p&gt; &lt;p&gt;അധിനിവേശ &amp;nbsp;ഭരണത്തില്&zwj; നിന്നുള്ള മോചനം ഭൂതകാലത്തിന്റെ വേദനകളെയും വിവേചനങ്ങളെയും അപഗ്രഥിക്കാന്&zwj; മനുഷ്യരെ പ്രേരിപ്പിച്ചു. പുതിയ സ്വത്വബോധം രൂപീകരിക്കുക എന്നതും അനിവാര്യമായി. ക്രമേണ &amp;nbsp;ഭാവിയെ തീവ്രമായ ഉല്&zwj;ക്കര്&zwj;ഷച്ഛയോടെ വിഭാവനം ചെയ്യാനും ആരംഭിച്ചു. ചരിത്രത്തെയും &amp;nbsp;പുരാണത്തെയും &amp;nbsp;കാലോചിതമായി മാറ്റിയെഴുതുക എന്നാല്&zwj; അവയെ റദ്ദുചെയ്യുകയോ നിരാകരിക്കുകയോ എന്നല്ല അര്&zwj;ത്ഥമാക്കുന്നത്. ചായ്വുകളെയും വളവുകളെയും വ്യക്തമാക്കിക്കൊണ്ട് നവീകരിക്കാനുള്ള &amp;nbsp;പരിശ്രമങ്ങള്&zwj;ക്ക് പ്രസക്തിയുണ്ട്. സാഹിത്യാഖ്യാനങ്ങള്&zwj; അത്തരം ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഉത്തരാധുനികതയ്ക്ക് ശേഷമുള്ള ഒരു ശൈലീവിശേഷം കൂടിയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;സങ്കീര്&zwj;ണ &amp;nbsp;വ്യവഹാരങ്ങള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;മിനി പി സി യുടെ 'വേര്' അത്തരത്തില്&zwj; ഒരു ഉദ്യമം ആണെന്ന് പറയാതെ വയ്യ. വല്യപ്പച്ചനായ കറുമ്പന്റെയും &amp;nbsp; അപ്പനായ പറങ്കിയുടെയും കഥ, കുറവന്മലയുടെ താഴ്&zwnj;വാാരത്തില്&zwj; നിന്നുള്ള അവരുടെ പലായനത്തിന് കഥ, കുറവന്മലയെയും കുറത്തിമലയെയും കൂട്ടിയിണക്കാന്&zwj; എന്ന പേരില്&zwj; ചിലര്&zwj; നടത്തിയ ചതി മൂലം അണക്കെട്ടിനുള്ളില്&zwj; പെട്ടു പോയ കുടുമിയുടെയും കൂട്ടരുടെയും കഥ, എണ്ണമില്ലാത്ത ഊരുവിലക്കുകളുടെയും കുടിയേറ്റങ്ങളുടെയും കഥകള്&zwj;, അതിജീവനത്തിന്റെ നവശ്രമങ്ങള്&zwj;. അങ്ങനെ കഥകളതിസാഗരമായി 'വേരി'ലെ ശാഖകള്&zwj; പടര്&zwj;ന്നു പന്തലിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;പ്രകൃതിയുടെയും ഭൂമിയുടെയും മനുഷ്യവംശത്തിന്റെയും പുറംതോടും ആവരണവും കാമ്പും വെളിപ്പെടുത്തിയും വിശകലനം ചെയ്തും കഥാപാത്രങ്ങളുടെ ആന്തരികമായ &amp;nbsp;ഖര-ദ്രവ രൂപങ്ങളുടെ വ്യാപ്തി അനുയോജ്യമായ വിധത്തില്&zwj; തിരിച്ചറിഞ്ഞും ആഖ്യാനം മുന്നോട്ടുപോകുന്നു. അതുവഴി &amp;nbsp;വേരുകളിലൂടെ &amp;nbsp;പ്രവഹിക്കുന്ന സങ്കീര്&zwj;ണ &amp;nbsp;വ്യവഹാരങ്ങളെ അടയാളപ്പെടുത്തുന്ന നോവലായി 'വേര്' മണ്ണില്&zwj; ഉറച്ചു നില്&zwj;ക്കുകയും ചെയ്യുന്നു. &amp;nbsp;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Rahul Radhakrishnan</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/pusthakappuzha-rahul-radhakrishnan-reading-veru-a-novel-by-mini-pc-sto5zd"/>
        </item>
        <item>
            <title><![CDATA[പ്രണയവും മരണവും തോരാതെ പെയ്ത് ഒരു പുസ്തകപ്രകാശനം, പാട്ടുമെഴുത്തും ഇഴകലര്‍ന്ന് രണ്ട് പുസ്തകങ്ങള്‍!  ]]></title>
            <link>https://www.asianetnews.com/malayalam-books/book-release-two-books-of-love-death-writings-and-music-sx11c3</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/book-release-two-books-of-love-death-writings-and-music-sx11c3</guid>
            <pubDate>Thu, 29 May 2025 19:56:22 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം പ്രസ് ക്ലബിലെ ടി എന്&zwj; ജി ഹാളിലാണ് പാട്ടുകൊണ്ടും എഴുത്തു കൊണ്ടും പ്രണയമരണങ്ങളെ പൂരിപ്പിക്കുന്ന രണ്ട് പുസ്തകങ്ങള്&zwj; ഒരുമിച്ച് പുറത്തിറങ്ങിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jwe6f0az7z9tar91n6bbtj0s,imgname-fotojet--14-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പ്രണയം, മരണം. മനുഷ്യാവസ്ഥകളെ ആഴത്തില്&zwj; ചെന്ന് തൊടുന്ന ഈ രണ്ട് അവസ്ഥകളെയും കുറിച്ച് തോരാതെ പറഞ്ഞുപറഞ്ഞ് ഒരു പുസ്തക്രപകാശനം. തിരുവനന്തപുരം പ്രസ് ക്ലബിലെ ടി എന്&zwj; ജി ഹാളിലാണ് പാട്ടുകൊണ്ടും എഴുത്തു കൊണ്ടും പ്രണയമരണങ്ങളെ പൂരിപ്പിക്കുന്ന രണ്ട് പുസ്തകങ്ങള്&zwj; ഒരുമിച്ച് പുറത്തിറങ്ങിയത്. മാധ്യമപ്രവര്&zwj;ത്തകനായ ജയന്&zwj; മഠത്തില്&zwj; എഴുതിയ 'പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ' എന്ന പുസ്തകമായിരുന്നു അതിലൊന്ന്. സംസ്ഥാന അഡീഷണല്&zwj; ചീഫ് ഇലക്ടറല്&zwj; ഓഫീസറും എഴുത്തുകാരിയുമായ ഷര്&zwj;മിള സി നായര്&zwj; എഴുതിയ 'പാട്ട്, പ്രണയം, ജീവിതം' എന്ന പുസ്തകം അടുത്തത്. എഴുത്തുകാരായ കെ വി മോഹന്&zwj; കുമാര്&zwj;, ജി ആര്&zwj; ഇന്ദുഗോപന്&zwj; എന്നിവരാണ് രണ്ട് പുസ്തകങ്ങളും ഒരുമിച്ച് പ്രകാശനം ചെയ്തത്.&amp;nbsp;&lt;/p&gt; &lt;p&gt;്രപകാശന ചടങ്ങില്&zwj; ചടങ്ങില്&zwj; കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം ഡോ. സാബു കോട്ടുക്കല്&zwj; അധ്യക്ഷത വഹിച്ചു. അജിത്ത് എസ്. ആര്&zwj;. ആമുഖപ്രഭാഷണം നടത്തി. സി. ആര്&zwj;. ജോസ് പ്രകാശ് സംസാരിച്ചു. ഷര്&zwj;മിള സി. നായര്&zwj; മറുപടി പ്രസംഗം നടത്തി. പി.എസ്. സുരേഷ് സ്വാഗതവും ജയന്&zwj; മഠത്തില്&zwj; നന്ദിയും പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായിക പ്രമീളയാണ് ഏകോപനം നിര്&zwj;വഹിച്ചത്. സൈകതം ബുക്&zwnj;സാണ് ഇരു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt; &lt;strong&gt;'പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ'&lt;/strong&gt;&lt;/p&gt; &lt;p&gt;എഴുത്തിന്റെയും ചിന്തയുടെയും പ്രണയത്തിന്റെയും ലോകങ്ങളില്&zwj; അലയുകയും ആത്മഹത്യ കൊണ്ട് സ്വജീവിതങ്ങള്&zwj;ക്ക് ഫുള്&zwj; സ്&zwnj;റ്റോപ്പിടുകയും ചെയ്ത 11 പ്രതിഭകളുടെ ജീവിതത്തിന്റെ സവിശേഷമായ പകര്&zwj;ത്തെഴുത്താണ് ജയന്&zwj; മഠത്തില്&zwj; എഴുതിയ 'പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ' എന്ന പുസ്തകം. അല്&zwj;ഫോണ്&zwj;സിന സ്&zwnj;റ്റോണി, സാഫോ, വിസ്&zwnj;വാസ ഷിംബോസ്&zwnj;ക, എമിലി ഡിക്കിന്&zwj;സണ്&zwj;, വെര്&zwj;ജീനിയ വൂള്&zwj;ഫ്, സില്&zwj;വിയ പ്ലാത്ത്, സൂസന്&zwj; സൊന്റാഗ്, മായാ ആഞ്ചലോ, ടോണി മോറിസണ്&zwj;, രാജലക്ഷ്മി, നന്ദിത എന്നീ എഴുത്തുകാരികളുടെ ജീവിതവും പ്രണയവും മരണവുമാണ് ഈ പുസ്തകത്തില്&zwj;. പ്രണയമരണങ്ങള്&zwj;ക്കിടയില്&zwj; ഉഴറിനടന്ന ജീവിതാഖ്യാനങ്ങളെ കവിതയുടെയും നിശിതവായനയുടെയും അച്ചിലിട്ട് ജീവിതത്തിന്റെ ഭാഷയിലേക്ക് വിവര്&zwj;ത്തനം ചെയ്യുന്നു, ഈ പുസ്തകം. 'ഒരേ സമയം പ്രണയോപനിഷത്തും മരണോപനിഷത്തുമാവുന്ന പുസ്തകം' എന്നാണ് നിരൂപകനായ ഡോ. സാബു കോട്ടുക്കല്&zwj; ആമുഖക്കുറിപ്പില്&zwj; ഈ ലേഖനസമാഹാരത്തെ വിശേഷിപ്പിക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&lt;strong&gt;'പാട്ട്, പ്രണയം, ജീവിതം'&lt;/strong&gt;&lt;/p&gt; &lt;p&gt;ജീവിതങ്ങളെ മാറ്റിയെഴുതിയ ചലച്ചിത്ര ഗാനങ്ങളുടെ കഥ എന്നോ പാട്ടു കൊണ്ട് അടിവരയിടുന്ന ജീവിതങ്ങളുടെ ആഖ്യാനമെന്നോ പറയാവുന്ന പുസ്തകമാണ് ഷര്&zwj;മിള സി നായര്&zwj; എഴുതിയ &amp;nbsp;'പാട്ട്, പ്രണയം, ജീവിതം' എന്ന പുസ്തകം. പാട്ടോര്&zwj;മ്മകളുടെ സമാഹാരം എന്ന് ഒറ്റ നോട്ടത്തില്&zwj; വിശേഷിപ്പിക്കാം. പക്ഷേ, അതിനപ്പുറവുംആഴക്കലക്കങ്ങളുണ്ട് ഈ പുസ്തകം പറയുന്ന ജീവിതാവസ്ഥകളുടെ ഉള്&zwj;ക്കടലുകള്&zwj;ക്ക്. പ്രണയത്തിനും മരണത്തിനും തീഴെറുതിയ ജീവിതങ്ങള്&zwj;. ആനന്ദവും അഴലുകളും മാറിമാറിക്കൊത്തുന്ന അനുഭവങ്ങള്&zwj;. ഉന്&zwj;മാദത്തിനും വിഷാദത്തിനുമിടയില്&zwj; പാട്ടിന്റെ കൈ പിടിച്ച് ജീവിതത്തെ മുറുക്കിപ്പിടിക്കുന്ന മനുഷ്യവ്യസനഗാഥകള്&zwj;. ജീവിതത്തിന്റെ കടലിളക്കങ്ങളെ പാട്ടുകൊണ്ട് അടയാളപ്പെടുത്തുന്ന ആഖ്യാനങ്ങള്&zwj;. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനില്&zwj; 'പാട്ടോര്&zwj;മ്മ' എന്ന കോളം എഴുതുന്ന ഷര്&zwj;മിള സി നായര്&zwj; ഈ പുസ്തകത്തിലൂടെ നമുക്ക് പ്രിയപ്പെട്ട പാട്ടുകളുടെ അകംപുറം കാണിച്ചുതരികയാണ്. പാട്ടുകള്&zwj; ജീവശ്വാസമായി ജീവിച്ച വാണി ജയറാം, ബോംബെ രവി, പീര്&zwj; മുഹമ്മദ്, ശ്രീകുമാരന്&zwj; തമ്പി, കെ ജയകുമാര്&zwj; എന്നിവരുടെ സംഗീതലോകങ്ങളെ ആത്മാവ് കൊണ്ട് അടയാളപ്പെടുത്തുന്ന അഞ്ച് കുറിപ്പുകളും ഈ പുസ്തകത്തിലുണ്ട്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/book-release-two-books-of-love-death-writings-and-music-sx11c3"/>
        </item>
        <item>
            <title><![CDATA[ആ നിര്‍ഭയത്വത്തിന്റെ പേരായിരുന്നു സൂസന്‍ സൊന്റാഗ്, ന്യൂയോര്‍ക്കിലിരുന്ന് അവര്‍ യുഎസിനെ ആക്രമിച്ചു! ]]></title>
            <link>https://www.asianetnews.com/malayalam-books/life-controversies-and-struggles-of-susan-sontag-by-jayan-madathil-stu119</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/life-controversies-and-struggles-of-susan-sontag-by-jayan-madathil-stu119</guid>
            <pubDate>Fri, 28 Mar 2025 17:25:54 +0530</pubDate>
            <description><![CDATA[&lt;p&gt;മേഘഗര്&zwj;ജനംപോലെയുള്ള ആ ശബ്ദം തെല്ലൊന്നുമല്ല വൈറ്റ് ഹൗസിനെയും പെന്റഗണിനെയും പിടിച്ചുകുലുക്കിയത്. അമേരിക്കന്&zwj; വിരുദ്ധ വികാരത്തിന്റെ 'പെണ്&zwj;വെളിച്ചപ്പാട്' എന്നു വിളിച്ച് പത്രങ്ങള്&zwj; അവരെ ആക്ഷേപിച്ചു. എന്നാല്&zwj; അമേരിക്കയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്&zwj;ക്കെതിരെ ശക്തമായ നിലപാടുമായി അവര്&zwj; മുന്നോട്ടു പോയി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jqe8ckj908pqxh5kjfvn6zf5,imgname-d148950f-ffd3-4d76-9db4-9901e096293a.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;2001 സെപ്റ്റംബര്&zwj; 11. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന അമേരിക്കയിലെ വേള്&zwj;ഡ് ട്രേഡ് സെന്ററും പെന്റഗണ്&zwj; ടവറും ഭീകരാക്രമണത്തില്&zwj; തകര്&zwj;ന്നു. പ്രപഞ്ചം മുഴുവന്&zwj; നിരീക്ഷിക്കാന്&zwj; നക്ഷത്രക്കണ്ണുകളുള്ള, ലോകം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന് അഹങ്കരിച്ചിരുന്ന അമേരിക്കയുടെ മുഖത്തിനേറ്റ ഒരടിയായിരുന്നു അത്. ലോകജനത ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്&zwj; അപലപിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;അക്ഷരങ്ങള്&zwj;ക്ക് തീപിടിച്ചൊരു കാലത്ത് ന്യൂയോര്&zwj;ക്കിലിരുന്നുകൊണ്ട് ഒരാള്&zwj;, അമേരിക്കയെ അതിശക്തമായ ഭാഷയില്&zwj; വിമര്&zwj;ശിച്ചു. 'നിങ്ങളുടെ തീവ്രവാദി മറ്റൊരാളിന്റെ സ്വാതന്ത്ര്യഭടനാകുന്നു' (One man's terrorist is another man's freedom fighter) എന്ന് ന്യൂയോര്&zwj;ക്കില്&zwj; നിന്ന് അവര്&zwj; വിളിച്ചു പറഞ്ഞു. അമേരിക്കയുടെ ഏറ്റവും സുരക്ഷിതവും തന്ത്രപ്രധാനവുമായ രണ്ട് കേന്ദ്രങ്ങള്&zwj; തകര്&zwj;ത്തവര്&zwj; ഭീരുക്കളല്ലെന്നും അവരുടെ ആക്രമണം നാഗരികതയ്ക്ക് നേരെയോ സമൂഹത്തിന്റെ നേരെയോ അല്ല എന്നും അവര്&zwj; വാദിച്ചു. ആക്രമണം അമേരിക്കയുടെ ഗുണ്ടായിസത്തിനെതിരെയുള്ള പ്രതികരണമാണ് എന്നവര്&zwj; നിര്&zwj;ഭയത്തോടെ വിളിച്ചുപറഞ്ഞു. ആ നിര്&zwj;ഭയത്വത്തിന്റെ പേരായിരുന്നു സൂസന്&zwj; സൊന്റാഗ്.&amp;nbsp;&lt;/p&gt; &lt;p&gt;മേഘഗര്&zwj;ജനംപോലെയുള്ള ആ ശബ്ദം തെല്ലൊന്നുമല്ല വൈറ്റ് ഹൗസിനെയും പെന്റഗണിനെയും പിടിച്ചുകുലുക്കിയത്. അമേരിക്കന്&zwj; വിരുദ്ധ വികാരത്തിന്റെ 'പെണ്&zwj;വെളിച്ചപ്പാട്' എന്നു വിളിച്ച് പത്രങ്ങള്&zwj; അവരെ ആക്ഷേപിച്ചു. എന്നാല്&zwj; അമേരിക്കയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്&zwj;ക്കെതിരെ ശക്തമായ നിലപാടുമായി അവര്&zwj; മുന്നോട്ടു പോയി.&amp;nbsp;&lt;/p&gt; &lt;p&gt;ചൂഷക വര്&zwj;ഗത്തോടുള്ള ശക്തമായ പോരാട്ടമായിരുന്നു സൂസന്&zwj; സൊന്റാഗിന്റേത്. മനുഷ്യചരിത്രത്തിലെ അര്&zwj;ബുദമാണ് വെള്ളക്കാര്&zwj; എന്ന് അവര്&zwj; എഴുതി. പരിസ്ഥിതിയെ നശിപ്പിക്കുന്നതും മാനവ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതും വെള്ളക്കാരും അവരുടെ ആശയങ്ങളുമാണെന്ന് അവര്&zwj; വിശദീകരിച്ചു. വിയറ്റ്&zwnj;നാം യുദ്ധകാലത്തും അമേരിക്കക്കെതിരെ കടുത്ത ഭാഷയില്&zwj; അവര്&zwj; പ്രതികരിച്ചു. യുദ്ധകാലത്ത് സൂസന്&zwj; ഹാനോയിലേക്ക് പോയി. 'ട്രിപ് ടു ഹാനോയ്' എന്ന പുസ്തകമെഴുതി. യൂഗോസ്ലാവിയുടെ ശിഥിലീകണ കാലത്ത് സരയേവോ ഉപരോധത്തില്&zwj; പങ്കെടുത്ത് അമേരിക്കക്കെതിരെ സംസാരിച്ചു. 'സെയ്റ്റനിക് വേഴ്&zwnj;സസ്' എഴുതിയതിന്റെ പേരില്&zwj; സല്&zwj;മന്&zwj; റുഷ്ദി ആക്രമണം നേരിട്ടപ്പോള്&zwj; നോവലിസ്റ്റിന് പിന്തുണയുടെ കൂടാരമൊരുക്കി അവര്&zwj; ആദ്യം എത്തി. വാക്കുകള്&zwj; അഗ്&zwnj;നിയാണെന്നും അതിന് സര്&zwj;വതിനെയും ഭസ്മീകരിക്കാനുള്ള കഴിവുണ്ടെന്നും സൂസന്&zwj; സൊന്റാഗ് തന്റെ രചനകളിലൂടെ തെളിയിക്കുകയായിരുന്നു. മഞ്ഞലപോലെയും വാള്&zwj;ത്തലപോലെയും സൂസന്റെ അക്ഷരങ്ങള്&zwj; തിളങ്ങി. അര്&zwj;ബുദത്തിന്റെ ഞണ്ടുകള്&zwj; തന്റെ ശരീരത്തെ ഭീകരമായി കാര്&zwj;ന്നു തിന്നപ്പോഴും ലോകത്തിലെ വേദനിക്കുന്നവര്&zwj;ക്കും ഒറ്റപ്പെട്ടവര്&zwj;ക്കും പാരതന്ത്ര്യത്തില്&zwj; അമര്&zwj;ന്നു കിടന്നവര്&zwj;ക്കും വേണ്ടി അവര്&zwj; ശബ്ദിച്ചുകൊണ്ടേയിരുന്നു. മരണത്തോടും രോഗത്തോടും അവര്&zwj; നാക്കുകൊണ്ടും വാക്കുകൊണ്ടും പൊരുതി. ജീവിതത്തെ അതിന്റെ സത്യസന്ധതയോടും നേര്&zwj;രേഖയിലും കാണാനായിരുന്നു സൂസന് ഇഷ്ടം. കപടസദാചാരങ്ങള്&zwj;ക്കെതിരെ അവര്&zwj; ശക്തമായ നിലപാടെടുത്തു.&amp;nbsp;&lt;/p&gt; &lt;p&gt; &lt;strong&gt;തീവ്രപ്രണയത്തിന്റെ വഴികള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;സൂസന്റെ ജീവിതം തുറന്നുവച്ച ഒരു പുസ്തകമായിരുന്നു. ചൈനയില്&zwj; വ്യാപാരിയായിരുന്ന ജാക്ക് റോസന്&zwj; ബ്ലട്ടിന്റെയും മില്&zwj;ഡ്രസിന്റെയും മകളായി 1933 ജനുവരി 16-ന് ന്യൂയോര്&zwj;ക്ക് സിറ്റിയിലാണ് സൂസന്&zwj; ജനിച്ചത്. അഞ്ചാമത്തെ വയസില്&zwj; അവളുടെ പിതാവ് മരിച്ചു. എട്ടു വര്&zwj;ഷത്തിനു ശേഷം മാതാവ് മില്&zwj;ഡ്രസ് ആര്&zwj;മി ക്യാപ്റ്റനായിരുന്ന നാതന്&zwj; സൊന്റാഗിനെ വിവാഹം കഴിച്ചു. ഇതോടെ രണ്ടാനച്ഛന്റെ കുലനാമമായ സൊന്റാഗ് സൂസന്&zwj; സ്വീകരിച്ചു. അരിസോണയില്&zwj; ബാല്യകൗമാരങ്ങള്&zwj; കഴിച്ച സൂസന്&zwj; പഠിക്കാന്&zwj; മിടുക്കിയായിരുന്നു. ഉപരിപഠനത്തിനായി അവള്&zwj; ഷിക്കാഗോയിലേക്ക് പോയി. ഓക്&zwnj;സ്ഫഡ് യൂനിവേഴ്&zwnj;സിറ്റിയിലും തുടര്&zwj;ന്ന് പാരീസിലും ഗവേഷക വിദ്യാര്&zwj;ത്ഥിയായി. പഠനശേഷം അമേരിക്കയിലെ വിവിധ സര്&zwj;വകലാശാലകളില്&zwj; അധ്യാപികയായി. 1950ല്&zwj; ഷിക്കാഗോ യൂനിവേഴ്&zwnj;സിറ്റിയിലെ അധ്യാപകനും എഴുത്തുകാരനുമായിരുന്ന ഫിലിപ് റീഫിനെ വിവാഹം കഴിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;അന്നവള്&zwj;ക്ക് വയസ് 17. അധികകാലം ആ കുടുംബജീവിതം നീണ്ടു നിന്നില്ല. ഉഭയലൈംഗികതയുള്ള സ്ത്രീയായിരുന്നു സൂസന്&zwj;. ഒമ്പതു പേരുമായി താന്&zwj; പ്രണയബന്ധത്തിലായിരുന്നു എന്ന് സൂസന്&zwj; കുമ്പസരിക്കുന്നുണ്ട്. അതില്&zwj; അഞ്ചു പേരും സ്ത്രീകളായിരുന്നു. തന്റെ ലെസ്ബിയന്&zwj; താല്പര്യത്തെ പതിനഞ്ചു വയസില്&zwj; തന്നെ അവള്&zwj; തിരിച്ചറിഞ്ഞിരുന്നു. ലൈംഗികത എന്നത് സ്വകാര്യമായ കാര്യമാണെന്നും സമൂഹം അതില്&zwj; ഇടപെടേണ്ടതില്ലെന്നും സൂസന്&zwj; പ്രഖ്യാപിച്ചു. ഐറിനെ ഫോംസ് എന്ന വനിതാ നാടകകൃത്തുമായി അവള്&zwj; ഒന്നിച്ചു താമസിച്ചു. ലൂസിന്&zwj;ഡ ചൈല്&zwj;ഡ്&zwnj;സ് എന്ന സംവിധായികയുമായി അടുപ്പത്തിലായി. ആഗ്രഹങ്ങളുടെ ഒരു ശേഖരമാണ് തന്റെ ലൈബ്രറി എന്ന് അവര്&zwj; ഒരിക്കല്&zwj; എഴുതി. സ്&zwnj;നേഹിക്കുക എന്നാല്&zwj; വേദനിപ്പിക്കുക എന്നാണെന്നും അത് സ്വയം തൊലിയുരിയുന്നതിന് തുല്യമാണെന്നും സൂസന്&zwj; വിശ്വസിച്ചിരുന്നു. ഏതു നിമിഷവും ഒരാള്&zwj; നിങ്ങളുടെ ചര്&zwj;മ്മത്തില്&zwj; നിന്ന് ഇറങ്ങിപോയേക്കാം എന്നറിയുന്നതു പോലെയാണെന്നും സൂസന്&zwj; തുടര്&zwj;ന്ന് പറയുന്നു.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;സൂസന്&zwj; സെന്റാഗ്&amp;nbsp; ഫോട്ടോ:ഗെറ്റി ഇമേജസ്&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;സൗന്ദര്യത്തിന്റെ ചരിത്രനിര്&zwj;മ്മിതി&lt;/strong&gt;&lt;/p&gt; &lt;p&gt;നോവലിസ്റ്റ് എന്ന നിലയില്&zwj; അറിയപ്പെടാനാണ് സൂസന്&zwj; ആഗ്രഹിച്ചത്. എന്നാല്&zwj; സാംസ്&zwnj;കാരിക വിമര്&zwj;ശകയായിട്ടാണ് ലോകം അവരെ തോളിലേറ്റിയത്. ശുദ്ധ സൗന്ദര്യ വാദിയായിരുന്നു സൂസന്&zwj; സൊന്റാഗ്. ഉന്മത്തയായ സൗന്ദര്യവാദി എന്ന് അവര്&zwj; സ്വയം വിശേഷിപ്പിച്ചു. നിശബ്ദതയില്&zwj; നിന്ന് അവര്&zwj; സൗന്ദര്യത്തിന്റെ ശുദ്ധ സംഗീതത്തെ സൃഷ്ടിച്ചു. കലയുടെ ഏറ്റവും വലിയ തലം അതിലെ നിശബ്ദത അല്ലെങ്കില്&zwj; മൗനമാണെന്ന് സൂസന്&zwj; നിരീക്ഷിച്ചു. തന്റെ എഴുത്ത് സ്വാതന്ത്ര്യത്തെയും സ്വയം വെളിപ്പെടുത്തലിനെയും അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് അവര്&zwj; പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;ഫെമിനിസത്തിനോട് സൂസന് താല്പര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും ലേബലിലേക്ക് ചുരുങ്ങാന്&zwj; അവര്&zwj; ഇഷ്ടപ്പെട്ടിരുന്നില്ല. തികഞ്ഞ ഭൗതികവാദിയായ സൂസന്&zwj; മരണാനന്തര ജീവിതത്തെ മികച്ച ഫലിതങ്ങളിലൊന്നായി കണ്ടു. ഇമ്മാനുവല്&zwj; കാന്റ്, ഹെഗല്&zwj;, അന്ദ്രേ ഴീത്, കാഫ്ക എന്നിവരുടെ കൃതികളും ദര്&zwj;ശനങ്ങളും സൂസനെ സ്വാധീനിച്ചതായി അവര്&zwj; പറഞ്ഞിട്ടുണ്ട്. കാല്&zwj;പനികവാദികളെപോലെ വ്യക്തിയുടെ സ്വകാര്യതയായിരുന്നില്ല സൂസന്&zwj; സൊന്റാഗ് എഴുത്തിന് വിഷയമാക്കിയത്. സൗന്ദര്യത്തിന്റെ പുതിയ നിര്&zwj;വചനങ്ങള്&zwj; നിര്&zwj;മ്മിക്കാനാണ് സൂസന്&zwj; കലാസൃഷ്ടികളിലൂടെ ശ്രമിച്ചത്. എവിടെയും സൗന്ദര്യം അന്വേഷിക്കുക, ഏതിലും സൗന്ദര്യം കണ്ടെത്തുക എന്നതാണ് സാഹിത്യത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്ന് സൂസന്&zwj; എഴുതി. മറ്റൊരര്&zwj;ത്ഥത്തില്&zwj; സൗന്ദര്യത്തിന്റെ ചരിത്രം നിര്&zwj;മ്മിക്കാനാണ് സൂസന്&zwj; ശ്രമിച്ചത്. അത് സാഹിത്യ ചരിത്രത്തില്&zwj; അനിവാര്യമായ ഒരു കാലത്താണ് സൂസന്&zwj; സാഹിത്യരചനാരംഗത്തേക്ക് കടന്നുവന്നത്. ധാര്&zwj;മ്മിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മതത്തിന്റെ നിലനില്&zwj;പ്പ് എന്ന കാന്റിന്റെ ദര്&zwj;ശനത്തെയും ഫ്രഡറിക് നെഗറിന്റെ താര്&zwj;ക്കിക ബുദ്ധിയെയും ഒരുപോലെ സൂസന്&zwj; തന്റെ സൗന്ദര്യബോധത്തിലേക്ക് സ്വീകരിച്ചു. സ്വാതന്ത്ര്യം എന്ന വാക്ക് പ്രാണവായു പോലെ അവര്&zwj; ഉള്ളിലേക്കെടുത്തു.&amp;nbsp;&lt;/p&gt; &lt;p&gt;സ്വാതന്ത്ര്യത്തിലേക്കുള്ള ഏതു വഴിയും സൂസന്&zwj; സൊന്റാഗിന് സൗന്ദര്യത്തിലേക്ക് തുറന്നിട്ട കവാടമായിരുന്നു. സാഹിത്യം സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പേരാണ് എന്ന് ജിയോ ഫ്രിമോവിസുമായി നടത്തിയ അഭിമുഖത്തില്&zwj; അവര്&zwj; പറഞ്ഞു. എഴുത്തുകാരന്&zwj; ലോകത്തെ നിരന്തരം നിരീക്ഷിക്കുന്ന ഒരാളാണ്, അങ്ങനെ ആയിരിക്കുകയും വേണം എന്ന് സൂസന്&zwj; മറ്റൊരിക്കല്&zwj; പറഞ്ഞു. എല്ലാറ്റിലും താല്പര്യമുള്ള ഒരാളാണ് (One who is interested in everything) സാഹിത്യകാരന്&zwj; എന്ന് എഴുത്തുകാരെ സൂസന്&zwj; നിര്&zwj;വചിച്ചു. 'അറ്റ് ദ സെയിം ടൈം' എന്ന പുസ്തകത്തില്&zwj; സൂസന്&zwj; തന്റെ സൗന്ദര്യശാസ്ത്രം അവതരിപ്പിക്കുന്നുണ്ട്. സാമൂഹ്യ ജീവിതത്തോട് ഒരു എഴുത്തുകാരി എന്ന നിലയിലുള്ള സൂസന്&zwj; സൊന്റാഗിന്റെ ജാഗ്രത നമുക്ക് ഈ പുസ്തകത്തില്&zwj; കാണാം. ജാഗ്രതക്ക് രണ്ട് അവസ്ഥകളുണ്ടെന്ന് സൂസന്&zwj; പറയുന്നു. ഉറക്കം നടിച്ചിരിക്കുന്ന അവസ്ഥയും, ഉറങ്ങുന്നു എന്ന തോന്നല്&zwj; നിലനിറുത്തിക്കൊണ്ട് ഉറങ്ങുന്ന അവസ്ഥയും. ഇവയ്ക്കിടയിലാണ് തന്റെ ജാഗ്രതയെന്നും താന്&zwj; ഉറങ്ങുന്നില്ലെന്നും ഉറങ്ങാനാകാത്ത വിധം സമൂഹം ഉണര്&zwj;ന്നിരിക്കുമ്പോള്&zwj; തനിക്കെങ്ങനെയാണ് ഉറങ്ങാന്&zwj; കഴിയുക എന്നും സൂസന്&zwj; തുടര്&zwj;ന്നു പറയുന്നുണ്ട്.&lt;/p&gt; &lt;p&gt;&lt;strong&gt;എഴുത്തിന്റെ പാതകള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;സിറ്റി യൂണിവേഴ്&zwnj;സിറ്റി ഓഫ് ന്യൂയോര്&zwj;ക്കില്&zwj; ഫിലോസഫി അധ്യാപികയായിരിക്കുമ്പോഴാണ് 'ദ ബെനിഫാക്ടര്&zwj;' എന്ന ആദ്യ നോവല്&zwj; സൂസന്&zwj; പ്രസിദ്ധീകരിക്കുന്നത്. അഞ്ചു വര്&zwj;ഷത്തിനുള്ളില്&zwj; 'ഡെത്ത് കിറ്റ്' എന്ന രണ്ടാമത്തെ നോവല്&zwj; പ്രസിദ്ധീകരിച്ചു. തുടര്&zwj;ന്ന്, എഴുത്തില്&zwj; സജീവമാകാന്&zwj; അവര്&zwj; അധ്യാപന ജോലി ഉപേക്ഷിച്ചു. ദ വേ വീ ലൈവ് ഉള്&zwj;പ്പെടെയുള്ള ശ്രദ്ധേയമായ പല കഥകളും അച്ചടിച്ചു വന്നത് ഈ കാലത്താണ്. ഈ കഥയുടെ ആഖ്യാനകലയില്&zwj; സൂസന്&zwj; ചില പരീക്ഷണങ്ങള്&zwj; നടത്തുന്നുണ്ട്. ദ വോല്&zwj;ക്കാനോ ലവര്&zwj;, ഇന്&zwj; അമേരിക്ക എന്നീ നോവലുകളും പിന്നീട് പ്രസിദ്ധീകരിച്ചു.&amp;nbsp;&lt;/p&gt; &lt;p&gt;നോവലുകളും കഥകളും നാടകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും സാംസ്&zwnj;കാരിക വിമര്&zwj;ശക എന്ന നിലയിലാണ് സൂസന്&zwj; സൊന്റാഗിനെ ലോകം അറിയുന്നത്. എല്ലാ പ്രധാനപ്പെട്ട ആനുകാലികങ്ങളിലും സൂസന്റെ രചനകള്&zwj; മുഖ്യസ്ഥാനം പിടിച്ചു. 'നോട്&zwnj;സ് ഓണ്&zwj; ക്യാമ്പ്' എന്ന ദീര്&zwj;ഘമായ പ്രബന്ധം ദ ന്യൂയോര്&zwj;ക്ക് റിവ്യൂ ഓഫ് ബുക്&zwnj;സില്&zwj; പ്രസിദ്ധീകരിച്ചതോടെ ബുദ്ധിജീവികളുടെ നിരയിലേക്ക് സൂസന്&zwj; സൊന്റാഗ് ഉയര്&zwj;ന്നു. പിന്നീട് ഈ പ്രബന്ധം 'എഗന്&zwj;സ്റ്റ് ഇന്റര്&zwj;പ്രെറ്റേഷന്&zwj; ആന്റ് അദര്&zwj; എസേസ്' എന്ന ആദ്യ ലേഖന സമാഹാരത്തില്&zwj; ചേര്&zwj;ത്തു. 1966-ല്&zwj; പ്രസിദ്ധീകരിച്ച പുസ്തകത്തിന് ചുരുങ്ങിയ കാലം കൊണ്ട് നിരവധി പതിപ്പുകള്&zwj; ഉണ്ടായി.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;സൂസന്&zwj; സെന്റാഗ്&amp;nbsp; ഫോട്ടോ:ഗെറ്റി ഇമേജസ്&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ഫോട്ടോഗ്രാഫി എന്ന കൊലപാതകം&lt;/strong&gt;&lt;/p&gt; &lt;p&gt;'ഓണ്&zwj; ഫോട്ടോഗ്രഫി' എന്ന കൃതി പ്രസിദ്ധീകരിച്ചതോടെ സംസ്&zwnj;കാരിക വിമര്&zwj;ശന രംഗത്തെ ധീരതയുള്ള ശബ്ദമായി സൂസന്&zwj; സെന്റാഗ് മാറി. ഒരാളുടെ ഫോട്ടോ എടുക്കുക എന്നത് കൊലപാതകം പോലെയാണെന്നും, മൃദുവായ കൊലപാതകമാണതെന്നും സൂസന്&zwj; എഴുതി. യാഥാര്&zwj;ത്ഥ്യത്തെ തടവിലാക്കാനുള്ള മാര്&zwj;ഗമാണ് ഫോട്ടോഗ്രാഫുകള്&zwj; എന്നു പറഞ്ഞുകൊണ്ട് മുതലാളിത്ത ഉപഭോക്തൃ സമൂഹം നേരിടുന്ന പ്രശ്&zwnj;നങ്ങളെ വളരെ ഗൗരവത്തോടെ സൂസന്&zwj; തന്റെ പുസ്തകത്തില്&zwj; അന്വേഷിക്കുന്നു. ചിത്രം എടുക്കുമ്പോള്&zwj; യഥാര്&zwj;ത്ഥത്തില്&zwj; നാം അവരെ ബലാല്&zwj;ക്കാരം ചെയ്യുകയാണ്. മറ്റൊരാളുടെ സ്വകാര്യതകളിലേക്ക്, അസ്തിത്വത്തിലേക്ക് കടന്നുകയറുകയാണ്. ഇതൊരു സൗന്ദര്യാത്മക ഉപഭോക്തൃത്വമാണ്. അതിന് എല്ലാവരും അടിമകളാകുന്നു. വ്യാവസായിക സമൂഹം അവരുടെ പൗരന്മാരെ പ്രതിച്ഛായാ ഭ്രാന്തന്മാരാക്കി മാറ്റുന്നു. മാനസിക മലിനീകരണത്തിന്റെ ഏറ്റവും അപ്രതിരോധ്യ രൂപമാണ് ഫോട്ടോഗ്രാഫിയെന്നും സൂസന്&zwj; വിശദീകരിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;'ഓണ്&zwj; ഫോട്ടോഗ്രഫി'യില്&zwj; അവതരിപ്പിച്ച തന്റെ കാഴ്ചപ്പാടിന് കൂടുതല്&zwj; കരുത്തുപകരാനും ആശയങ്ങള്&zwj;ക്ക് കൂടുതല്&zwj; ബലം നല്&zwj;കാനുമാണ് അവസാന രചനയായ 'റിഗാഡിംഗ് ദ പെയ്ന്&zwj; ഓഫ് അദേഴ്&zwnj;സി'ല്&zwj; സൂസന്&zwj; ശ്രമിക്കുന്നത്. ഈ പുസ്തകം 'ഓണ്&zwj; ഫോട്ടോഗ്രഫി'യുടെ തുടര്&zwj;ച്ചയായി വായിക്കാവുന്നതാണ്. വര്&zwj;ത്തമാനകാല ദുരന്തങ്ങളെ നാം ഫോട്ടോഗ്രഫിയിലൂടെയും ടെലിവിഷന്&zwj; സ്&zwnj;ക്രീനിലൂടെയും കാണുന്നു. ഇങ്ങനെ ഹിംസയുടെ, കൂട്ടക്കുരുതിയുടെ, പീഡനങ്ങളുടെ പ്രകൃതി ദുരന്തങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും നാം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. കാമറയ്ക്ക് മുന്നില്&zwj; സമസ്തവും കീഴടങ്ങുന്ന ഒരവസ്ഥ. ഈ ദൃശ്യങ്ങളെ ആഗോള മുതലാളിമാര്&zwj; കച്ചവടം ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരുടെ വേദനകള്&zwj; എങ്ങനെ വിപണിവല്&zwj;ക്കരിക്കാമെന്ന പാഠം നമ്മള്&zwj; പഠിക്കുന്നു എന്നു പറഞ്ഞുകൊണ്ട് മുതലാളിത്തത്തിന്റെയും കമ്പോളവല്&zwj;ക്കരണത്തിന്റെയും സാംസ്&zwnj;കാരിക ജീര്&zwj;ണതയെ തന്റെ മൂര്&zwj;ച്ചയേറിയ നിരീക്ഷണങ്ങള്&zwj; കൊണ്ട് സൂസന്&zwj; വിമര്&zwj;ശനവിധേയമാക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകളെ ഫോട്ടോഗ്രഫി എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ രണ്ടു കൃതികളിലൂടെയും സൂസന്&zwj; വിശദമായി ചര്&zwj;ച്ച ചെയ്യുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;കാമറാക്കണ്ണുകള്&zwj; പകര്&zwj;ത്തിയെടുക്കുന്ന മനുഷ്യരാശിയുടെ വേദനകളുടെ ലോകത്തെ സൂസന്&zwj; വായനക്കാര്&zwj;ക്കു മുന്നില്&zwj; തുറന്നിടുന്നു. ചിത്രങ്ങള്&zwj; എങ്ങനെയാണ് ഹിംസയും അഭിപ്രായ ഭിന്നതയും പരിപോഷിപ്പിക്കുന്നത് എന്ന് അവര്&zwj; അന്വേഷിക്കുന്നു. ഇതിനായി ഗോയയുടെ പ്രസിദ്ധമായ ചിത്രം, 'യുദ്ധക്കെടുതികള്&zwj;' മുതല്&zwj; അമേരിക്കന്&zwj; ആഭ്യന്തര യുദ്ധത്തിന്റെയും നാസി തടവറയുടെയും ലോക മഹായുദ്ധങ്ങളുടെയും ചിത്രങ്ങള്&zwj;വരെ വിശദമായ പഠനത്തിന് സൂസന്&zwj; വിധേയമാക്കുന്നുണ്ട്. സൂസന്&zwj; എഴുതി: 'ഫോട്ടോഗ്രാഫ് ഒരു ഉദ്ധരണി പോലെയാണ്. അല്ലെങ്കില്&zwj; നീതിവാക്യം പോലെയോ പഴഞ്ചൊല്ലുപോലെയോ ആണ്. യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങള്&zwj; കാണുമ്പോള്&zwj; അതനുഭവിച്ച മനുഷ്യരുടെ വേദനകള്&zwj; നമ്മുടെ വേദനയായി മാറുകയാണ്. ഫോട്ടോഗ്രഫി പോലെ വേദനയുടെ സ്പന്ദനങ്ങള്&zwj; ഉള്&zwj;ക്കൊള്ളാന്&zwj; കഴിയുന്ന മറ്റൊരു മാധ്യമമില്ല. മനുഷ്യയാതനകളുടെ രേഖപ്പെടുത്തലാണ് ഫോട്ടോഗ്രഫി.'&lt;/p&gt; &lt;p&gt; &lt;strong&gt;അരികുകളിലെ സഞ്ചാരങ്ങള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;കാലം അവഗണിച്ച എഴുത്തുകാരെ വീണ്ടെടുക്കുക എന്നത് ചരിത്രം നിരൂപകരെ ഏല്&zwj;പ്പിക്കുന്ന ദൗത്യമാണ്. ഇത്തരം ചരിത്രപരമായ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് സൂസന്&zwj; ഇറ്റാലിയന്&zwj; എഴുത്തുകാരി അന്ന ബാന്&zwj;ടിയെയും റഷ്യന്&zwj; എഴുത്തുകാരന്&zwj; വിക്ടര്&zwj; സെര്&zwj;ജിയെയും ആവേശത്തോടെ വീണ്ടെടുക്കുന്നത്. അന്നയുടെ 'ആര്&zwj;ടിമിസിയ' എന്ന നോവലിനെയും സെര്&zwj;ജിയുടെ 'ദ കേസ് ഓഫ് കൊമ്രേഡ് ടുലായ് വ്' എന്ന കൃതിയെയും സൂസന്&zwj; വിശദമായ പഠനത്തിന് വിധേയമാക്കുന്നു. സെര്&zwj;ജിയുടെ പുസ്തകം സൗന്ദര്യത്തിന്റെ വന്യമായൊരു വഴിയാണെന്നും അന്നയുടെ പുസ്തകം ദാരുണമായ ജീവിതത്തിന്റെ കലാപരമായ പര്യായമാണെന്നും സൂസന്&zwj; നിരീക്ഷിക്കുന്നു. അരികുവല്&zwj;കരിക്കുകയോ അവഗണിക്കുകയോ ചെയ്ത രണ്ട് എഴുത്തുകാരെ 'അറ്റ് ദ സെയിം ടൈം' എന്ന കൃതിയിലൂടെ സൂസന്&zwj; വിണ്ടെടുക്കുന്നു. അവര്&zwj; എഴുതി: 'നഷ്ടപ്പെടുന്നതില്&zwj; നിന്നു തന്നെ പുതിയൊരു സൃഷ്ടി ഉണ്ടാകുന്നു. സൗന്ദര്യത്തിന്റെ മറ്റൊരു വേദിയാണത്. എല്ലാം നഷ്ടപ്പെടുമ്പോഴും എന്തൊക്കെയോ ബാക്കിയാകുന്നു.'&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;രോഗം എന്ന രൂപകം&lt;/strong&gt;&lt;/p&gt; &lt;p&gt;'രോഗങ്ങള്&zwj; ജീവിതത്തിന്റെ ഇരുണ്ട ഭാഗമാണെ'ന്ന് സൂസന്&zwj; തന്റെ ഹൃദയരക്തം കൊണ്ട് കുറിച്ചിട്ടു. അങ്ങനെ കുറിക്കുമ്പോള്&zwj; അവര്&zwj; അര്&zwj;ബുദത്തിന്റെ പിടിയില്&zwj; അമര്&zwj;ന്നിരുന്നു. സ്തനാര്&zwj;ബുദം പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 'നിന്ദ്യമായ അര്&zwj;ബുദം' എന്ന് സൂസന്&zwj; അതിനെ വിശേഷിപ്പിച്ചു. ഉത്കണ്ഠയുടെയും മാനസിക തകര്&zwj;ച്ചയുടെയും നാളുകളായിരുന്നു പിന്നീട് സൂസന്. മറ്റൊരര്&zwj;ത്ഥത്തില്&zwj; അര്&zwj;ബുദം അവര്&zwj;ക്ക് സര്&zwj;ഗാത്മകലഹരിയുടെ വീഞ്ഞായിരുന്നു. ഇതില്&zwj; നിന്നാണ് സൂസന്&zwj; സൊന്റാഗിന്റെ മികച്ച രണ്ട് രചനകള്&zwj; പിറന്നത്. രോഗികള്&zwj;ക്ക്, രോഗികളുടെയും അരോഗികളുടെയും നാടുകളില്&zwj; ഇരട്ട പൗരത്വമാണുള്ളതെന്ന് സൂസന്&zwj; എഴുതി. അരോഗികളുടെ നാട്ടിലെ പാസ്&zwnj;പോര്&zwj;ട്ടിലാണ് എല്ലാവര്&zwj;ക്കും താല്പര്യം. എന്നാല്&zwj; മറ്റൊരു നാട്ടിലെ പൗരന്മാര്&zwj; കൂടിയാണ് നാമെന്ന് എപ്പോഴെങ്കിലുമൊരിക്കല്&zwj; തിരിച്ചറിയാതെ പറ്റില്ല എന്ന് സൂസന്&zwj; തുടര്&zwj;ന്ന് പറഞ്ഞു. രോഗം ഒരു രൂപകമായി സമൂഹത്തിന് മുന്നിലെത്തുന്നു. അതോടെ രോഗി അന്യവല്&zwj;ക്കരിക്കപ്പെടുന്നു. ഇത് രോഗിയില്&zwj; കടുത്ത മാനസിക സംഘര്&zwj;ഷമുണ്ടാക്കുന്നു. മറ്റൊരര്&zwj;ത്ഥത്തില്&zwj; രോഗിക്ക് രോഗമല്ല പ്രശ്&zwnj;നം, തന്നെ രോഗിയായിക്കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടാണ്.&amp;nbsp;&lt;/p&gt; &lt;p&gt;രോഗത്തിന്റെ ഈ രൂപകവല്&zwj;ക്കരണത്തിനെതിരെ ശക്തമായ ഭാഷയില്&zwj; സൂസന്&zwj; എഴുതിയ 'ഇല്&zwj;നസ് ആന്റ് മെറ്റഫര്&zwj;', 'എയ്ഡ്&zwnj;സ് ആന്റ് ഇറ്റ്&zwnj;സ് മെറ്റഫേഴ്&zwnj;സ്' എന്നീ പുസ്തകങ്ങള്&zwj; ലോകം വളരെ ഗൗരവത്തോടെ ചര്&zwj;ച്ചചെയ്തു. രോഗം ഭഗവതി കോപമാണെന്ന് അപരിഷ്&zwnj;കൃത സമൂഹം വിശ്വസിക്കുന്നു. ഒരാളുടെ സ്വഭാവമാണ് അയാള്&zwj;ക്ക് രോഗമുണ്ടാകാന്&zwj; കാരണമെന്ന വിശ്വാസം പരിഷ്&zwnj;കൃത സമൂഹത്തെപോലും ബാധിച്ചിട്ടുണ്ട്. ഇത്തരം സമൂഹത്തില്&zwj; രോഗി കടുത്ത മാനസിക സംഘര്&zwj;ഷം അനുഭവിക്കേണ്ടിവരുന്നു. ക്ഷയം, അര്&zwj;ബുദം, എയ്ഡ്&zwnj;സ് എന്നീ രോഗങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗത്തിന്റെ രൂപവല്&zwj;ക്കരണം എന്ന ആശയത്തെ വിശാലമായ തലത്തില്&zwj; ഈ കൃതികളിലൂടെ ചര്&zwj;ച്ച ചെയ്യുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;ദൈവത്തിന്റെ ശിക്ഷയായിട്ടാണ് ക്ഷയരോഗത്തെ ഒരു കാലത്ത് സമൂഹം കണ്ടിരുന്നത്. ഗ്വെയ്&zwnj;ഥേ, കീറ്റ്&zwnj;സ്, ദസ്തയേവ്&zwnj;സ്&zwnj;കി, ചെഖോവ്, ജിബ്രാന്&zwj; എന്നിവരൊക്കെ ക്ഷയരോഗികളായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കാല്പനിക രോഗം എന്നാണ് ക്ഷയരോഗത്തെ വിശേഷിപ്പിച്ചത്. ഇങ്ങനെ കാല്പനികവല്&zwj;ക്കരിക്കപ്പെട്ട ക്ഷയരോഗത്തിന്റെ രൂപകങ്ങളില്&zwj; ഒടുവിലത്തേതാണ് ഇരുപതാം നൂറ്റാണ്ടിലെ മെലിഞ്ഞ ശരീരമുള്ള പെണ്&zwj;കുട്ടികള്&zwj; എന്ന് സൂസന്&zwj; നിരീക്ഷിക്കുന്നു. മെലിഞ്ഞ ഇത്തരം പെണ്&zwj;കുട്ടികളെ ക്ഷയരോഗികളായി കരുതി സമൂഹം ഒറ്റപ്പെടുത്തി. കാന്&zwj;സര്&zwj; മരണവാറണ്ടാണെന്ന വിശ്വാസത്തെ സൂസന്&zwj; ചോദ്യം ചെയ്യുന്നുണ്ട്. ഒളിച്ചു വയ്&zwnj;ക്കേണ്ടതും ലജ്ജിക്കേണ്ടതുമായ ഒരു രോഗമല്ല കാന്&zwj;സര്&zwj;. ആത്മവിശ്വാസത്തോടെയും സമചിത്തതയോടെയും നമുക്ക് അതിനെ എതിരിട്ട് പരാജയപ്പെടുത്തേണ്ടതുണ്ട്. എയ്ഡ്&zwnj;സ് രോഗം ലോകത്തെ ഭീതിയിലാഴ്ത്തിയപ്പോഴും അതിന്റെ രൂപകവല്&zwj;ക്കരണത്തിനെതിരെ സൂസന്&zwj; ശക്തമായി പ്രതികരിച്ചു.&lt;/p&gt; &lt;p&gt; &lt;strong&gt;മരണത്തെക്കുറിച്ചുള്ള പാഠങ്ങള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;കാന്&zwj;സര്&zwj; രോഗം തന്റെ ശരീരത്തെ വളരെ വേഗത്തില്&zwj; കാര്&zwj;ന്നു തിന്നു കൊണ്ടിരുന്ന കാലത്താണ് രോഗം രൂപകമാകുന്നതിന്റെ ഭവിഷ്യത്തിനെപ്പറ്റിയുള്ള പുസ്തകങ്ങള്&zwj; സൂസന്&zwj; രചിക്കുന്നത്. ഞണ്ടുകളുടെ ലോകത്തിരുന്നുകൊണ്ട് തന്റെ വേദനകളിലൂടെ സമൂഹത്തില്&zwj; രോഗികള്&zwj; അനുഭവിക്കുന്ന വേദനകളെയാണ് സൂസന്&zwj; നോക്കിക്കണ്ടത്. അത്തരം വേദനയില്&zwj; നിന്നും രൂപപ്പെട്ട പുസ്തകങ്ങള്&zwj;ക്ക് ഹൃദയത്തില്&zwj; തൊടാനുള്ള സാധ്യത കൂടുതലാണ്. ഒരിക്കല്&zwj; ആശുപത്രിക്കിടക്കയില്&zwj; കിടന്നുകൊണ്ട് അവര്&zwj; എഴുതി: 'ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ദ്വീപിലായിരുന്നു ഞാന്&zwj;. അവിടെവച്ച് രോഗം എന്നെ പലതും പഠിപ്പിച്ചു. ഞാന്&zwj; നന്നായി പഠിച്ചു. മരണത്തെക്കുറിച്ച് മറ്റാരേക്കാളും നന്നായി പഠിപ്പിക്കുവാന്&zwj; അതെന്നെ പ്രാപ്തയാക്കി.'&lt;/p&gt; &lt;p&gt;ലോകത്തെക്കുറിച്ച് ശരിയായ രീതിയില്&zwj; ചിന്തിക്കാനാണ് സൂസന്&zwj; പഠിപ്പിച്ചത്. സ്വയം പരിവര്&zwj;ത്തനത്തില്&zwj; ഏര്&zwj;പ്പെടുന്ന ആളുകളില്&zwj; മാത്രമേ തനിക്ക് താല്&zwj;പ്പര്യമുള്ളൂ എന്ന് അവര്&zwj; പറഞ്ഞു. സ്തനാര്&zwj;ബുദം പതിയെ ലുക്കീമിയയായി സൂസനെ കീഴ്&zwnj;പ്പെടുത്തി. ഈ കാലയളവില്&zwj; സൂസന്&zwj; സാഹിത്യചരിത്രത്തിന്റെ രചനയിലായിരുന്നു. എന്നാല്&zwj; അത് പൂര്&zwj;ത്തീകരിക്കാന്&zwj; അവര്&zwj;ക്ക് കഴിഞ്ഞില്ല. തനിക്ക് ഭൂമിയില്&zwj; ജീവിക്കാന്&zwj; അനുവദിച്ചു കിട്ടിയ അധിക കാലത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് എഴുപത്തിയൊന്നാം വയസില്&zwj; ഈ ലോകത്തില്&zwj; നിന്ന് സൂസന്&zwj; സൊന്റാഗ് യാത്രയായത്. മരിക്കുമ്പോള്&zwj; അവര്&zwj; ആനി ലെബോവിറ്റ്&zwnj;സ് എന്ന സ്വവര്&zwj;ഗാനുരാഗിയോടൊപ്പമായിരുന്നു താമസം. ജീവിതാവസാനം വരെ വിവാദങ്ങളുടെ നടുക്കടലില്&zwj; ജീവിക്കാനായിരുന്നു സൂസന്&zwj; സൊന്റാഗിന് താല്പര്യം.&lt;/p&gt; &lt;p&gt; (മാധ്യമപ്രവര്&zwj;ത്തകനായ ജയന്&zwj; മഠത്തില്&zwj; എഴുതിയ, ഉടന്&zwj; പുറത്തിറങ്ങാനിരിക്കുന്ന 'പ്രണയമേ, മരണമേ എന്നെയൊന്ന് പുണരൂ' എന്ന പുസ്തകത്തിലെ ഒരധ്യായമാണ് ഈ കുറിപ്പ്.)&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Jayan Madathil</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/life-controversies-and-struggles-of-susan-sontag-by-jayan-madathil-stu119"/>
        </item>
        <item>
            <title><![CDATA['കലാച്ചിയിലെ സാമ്യം ഞെട്ടിച്ചു, തന്‍റെ നോവലിനെ രാഹുൽ മാങ്കൂട്ടത്തിലുമായി ഉപമിച്ചത് ഒട്ടും ഇഷ്ടപ്പെട്ടില്ല'; ഹരിത സാവിത്രി]]></title>
            <link>https://www.asianetnews.com/malayalam-books/haritha-savithri-on-kr-meeras-kalachi-and-sin-novels-similarity-articleshow-bg5vp5m</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/haritha-savithri-on-kr-meeras-kalachi-and-sin-novels-similarity-articleshow-bg5vp5m</guid>
            <pubDate>Tue, 02 Jun 2026 13:21:32 +0530</pubDate>
            <description><![CDATA[&lt;p&gt;കെ. ആർ മീരയുടെ 'കലാച്ചി' എന്ന നോവലിന് തൻ്റെ 'സിൻ' എന്ന നോവലുമായുള്ള സാമ്യം ഞെട്ടിച്ചുവെന്ന് എഴുത്തുകാരി ഹരിത സാവിത്രി. നിരൂപകനായ പി. കെ രാജശേഖരൻ തൻ്റെ നോവലിനെ രാഹുൽ മാങ്കൂട്ടത്തിലുമായി ഉപമിച്ചത് വലിയ അപമാനമായി തോന്നിയെന്നും ഹരിത പ്രതികരിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt3myenvt3vcjxz9w8f7rqnh,imgname-new-project---2026-06-02t131317.556-1780386577083.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കെ. ആർ മീര എഴുതിയ 'കലാച്ചി'ക്ക് താനെഴുതിയ 'സിൻ' എന്ന നോവലുമായുള്ള സാമ്യം കണ്ടപ്പോൾ ഞെട്ടിപ്പോയി എന്ന് ഹരിത സാവിത്രി. ഇരുനോവലുകളെയും ചൊല്ലിയുള്ള ചർച്ചകൾക്കിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഹരിത സാവിത്രി. പേര് പരാമർശിക്കാതെ ഹരിത സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് ഇരുനോവലുകളെ കുറിച്ചും ചർച്ചകളുയർന്നത്. ഏറെ പ്രതീക്ഷയോടെ വായിക്കാൻ തുടങ്ങിയ നോവലാണ് കലാച്ചി. എന്നാൽ, വളരെ വിഷമമാണ് അതുണ്ടാക്കിയത്. നിരൂപകനായ പി. കെ രാജശേഖരൻ തന്റെ നോവലിനെ രാഹുൽ മാങ്കൂട്ടത്തിലിനോട് ഉപമിച്ചത് വലിയ പ്രയാസമുണ്ടാക്കിയതായും ഹരിത ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.&lt;/p&gt;&lt;p&gt;'എങ്ങനെയാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത് എന്ന് തനിക്കറിയില്ല. വളരെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് കലാച്ചി വാങ്ങി വായിക്കാൻ തുടങ്ങിയത്. വായിച്ച് തുടങ്ങി ഫിദയുടെ യാത്രയുടെ അടുത്തെത്തിയപ്പോൾ തനിക്ക് ഞെട്ടലാണുണ്ടായത്. താൻ മറ്റ് വായനക്കാരെ പോലെയല്ലല്ലോ, സിൻ എഴുതിയത് ഞാനല്ലേ? എങ്ങനെയോ ഞാനത് വായിച്ചു തീർത്തു. അതേക്കുറിച്ചൊന്നും സംസാരിക്കേണ്ടതില്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. മീരച്ചേച്ചി തന്റെ പുസ്തകം വായിച്ചിട്ടുണ്ടെന്ന് തനിക്കറിയാം. പുസ്തകം ഇറങ്ങിയപ്പോൾ തന്നെ വായിച്ചിട്ടുണ്ടെന്ന് അവരോട് വളരെ അടുപ്പമുള്ള ഒരാൾ തന്നെ തന്നോട് പറഞ്ഞിരുന്നു. 2022 -ലാണ് 'സിൻ' ഇറങ്ങിയത്. 2022 -ലാണ് മീരച്ചേച്ചി കസാക്കിസ്ഥാനിലേക്ക് പോകുന്നത്. ഇതിന്റെ പിന്നിലെന്താണ് എന്നൊന്നും എനിക്ക് അറിയില്ല. തന്റെ പുസ്തകത്തിന്റെ ത്രെഡിന് അവരുടെ പുസ്തകവുമായി സാമ്യമുണ്ട്' എന്നായിരുന്നു ഹരിതയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;നിരൂപകനായ പി. കെ രാജശേഖരൻ തന്റെ പുസ്തകത്തെ രാഹുൽ മാങ്കൂട്ടത്തിലുമായി ഉപമിച്ചതിനെതിരെയും ഹരിത സാവിത്രി രൂക്ഷമായി പ്രതികരിച്ചു. 'കലാച്ചി'യെയും 'സിൻ' നെയും താരതമ്യപ്പെടുത്തിയത് മഹാത്മാഗാന്ധിയെയും രാഹുൽ മാങ്കൂട്ടത്തിലിനെയും താരതമ്യപ്പെടുത്തുന്നതിനു തുല്യമാണ് എന്നായിരുന്നു ഒരു പരിപാടിയിൽ പി. കെ രാജശേഖരൻ പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;'രാഹുൽ മാങ്കൂട്ടവുമായി തന്റെ പുസ്തകത്തെ ഉപമിച്ചത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതൊരു അപമാനമായിട്ടാണ് തോന്നിയത്. അത്രയും വൃത്തികെട്ട, സ്ത്രീകളെ ഉപദ്രവിക്കുന്ന, നിർബന്ധിതമായി ​ഗർഭച്ഛിദ്രം ചെയ്യുന്ന ഒരാൾ, അത്രമാത്രം സമൂഹത്തിനോട് അപമാനമായ ഒരാളോട് കൂടി തന്റെ പുസ്തകം ഉപമിച്ചത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല' എന്നും ഹരിത പ്രതികരിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, സംഭവത്തിൽ എഴുത്തുകാരിയായ കെ. ആർ മീര ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഇരുപുസ്തകങ്ങളും തമ്മിൽ സാമ്യമുണ്ട് എന്നും, യാദൃച്ഛികമായി സംഭവിച്ച സാമ്യമാകാമെന്നും, അല്ല എന്നും തുടങ്ങിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും നടക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/haritha-savithri-on-kr-meeras-kalachi-and-sin-novels-similarity-articleshow-bg5vp5m"/>
        </item>
        <item>
            <title><![CDATA[വി എസിനെ മല്‍സരിപ്പിക്കുന്നില്ലെന്ന തീരുമാനം, ജനരോഷം, പ്രതിഷേധം, പിബിയുടെ അടിയന്തിരയോഗം!]]></title>
            <link>https://www.asianetnews.com/malayalam-books/excerpts-from-vs-rashtreeya-jeevitham-a-political-biography-by-k-balakrishnan-articleshow-c7yafsy</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/excerpts-from-vs-rashtreeya-jeevitham-a-political-biography-by-k-balakrishnan-articleshow-c7yafsy</guid>
            <pubDate>Tue, 23 Sep 2025 16:50:10 +0530</pubDate>
            <description><![CDATA[&lt;p&gt;പുസ്തകപ്പുഴയില്&zwj; ഇന്ന് &amp;nbsp;മാധ്യമപ്രവര്&zwj;ത്തകന്&zwj; കെ ബാലകൃഷ്ണന്&zwj; എഴുതിയ 'വി.എസ് രാഷ്ട്രീയജീവിതം' എന്ന പുസ്തകത്തിലെ ഒരധ്യായം. Excerpts from VS Achuthanandan's Political biography by K Balakrishnan&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5v2sjyxdkrm4xv4psmy2zkj,imgname-11358f34-cfe7-4f6e-be6b-3b4d0e348379-1758624271325.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;മാതൃഭൂമി ബുക്&zwnj;സ് പ്രസിദ്ധീകരിച്ച പുസ്തകം ഓണ്&zwj;ലെനില്&zwj; വാങ്ങാന്&zwj; &lt;/strong&gt;&lt;strong&gt;ഇവിടെ ക്ലിക്ക് &lt;/strong&gt;&lt;strong&gt;ചെയ്യാം&lt;/strong&gt;&lt;/p&gt;&lt;p&gt;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;&hellip;...&lt;/p&gt;&lt;p&gt;&lt;strong&gt;മുഖ്യമന്ത്രി സ്ഥാനത്തേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;2004-ല്&zwj; നടന്ന ലോകസഭാതിരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിലെ വലിയ അടിയൊഴുക്കുകളെയാണ് പ്രതിഫലിപ്പിച്ചത്. 20-ല്&zwj; 18 സീറ്റും എല്&zwj;.ഡി.എഫ് ജയിക്കുകയെന്ന സര്&zwj;വ്വകാല റെക്കോഡ്, അതിശയംതന്നെ സംഭവിച്ചു. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്&zwj;ക്കാരാണ് അന്നു നിലവിലുണ്ടായിരുന്നത്. മാറാട് വര്&zwj;ഗ്ഗീയകലാപവുമായി ബന്ധപ്പെട്ട് എ.കെ. ആന്റണി നടത്തിയ ഒരു പരാമര്&zwj;ശം മുസ്ലിം ജനവിഭാഗത്തിനിടയില്&zwj; പൊതുവിലും മുസ്ലിം ലീഗില്&zwj; പ്രത്യേകിച്ചും, അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. കോണ്&zwj;ഗ്രസ്സില്&zwj; വിഭാഗീയത അതിരൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കു വീണത്. പൊന്നാനിയില്&zwj; മാത്രമാണ് യു.ഡി.എഫ് ജയിച്ചത്. മൂവാറ്റുപുഴയില്&zwj; ബി.ജെ.പി പിന്തുണയോടെ മത്സരിച്ച കേരളാ കോണ്&zwj;ഗ്രസ് വിമതനേതാവ് പി.സി. തോമസാണ് ജയിച്ചത്. കെ. കരുണാകരന്റെ മകന്&zwj; കെ. മുരളീധരന്&zwj;, നേരത്തേ ഗ്രൂപ്പുകള്&zwj;ക്ക് അധികാരം പങ്കുവെക്കലിന്റെ ഭാഗമായി കെ.പി.സി.സി. പ്രസിഡന്റായിരുന്നു. എന്നാല്&zwj;, രൂക്ഷമായ തര്&zwj;ക്കം തീര്&zwj;ക്കുന്നതിന്റെ ഭാഗമായി മുരളീധരനെ മന്ത്രിസഭയിലെടുത്തു. നിയമസഭാംഗമല്ലാത്ത മുരളീധരന്&zwj; വടക്കാഞ്ചേരിയില്&zwj; വി. ബാലറാമിനെ രാജിവെപ്പിച്ച് ആ സീറ്റില്&zwj; മത്സരിച്ചു.&lt;/p&gt;&lt;p&gt;ലോകസഭാതിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പും നടന്നത്. കരുണാകരന്റെ മകള്&zwj; പത്മജാ വേണുഗോപാല്&zwj; കോണ്&zwj;ഗ്രസ്സിന്റെ എക്കാലത്തെയും ഉറച്ച മണ്ഡലമായ മുകുന്ദപുരത്ത് ലോകസഭാസ്ഥാനാര്&zwj;ത്ഥി. കോണ്&zwj;ഗ്രസ്സിലെ എ വിഭാഗം കാലുവാരിയതുകൊണ്ടാകാം മുരളീധരന്&zwj; വടക്കാഞ്ചേരിയില്&zwj; സി.പി.ഐ.എമ്മിലെ എ.സി. മൊയ്തീനോട് വലിയ വ്യത്യാസത്തില്&zwj; പരാജയപ്പെട്ടു. പത്മജാ വേണുഗോപാല്&zwj; മുകുന്ദപുരത്ത് ലോനപ്പന്&zwj; നമ്പാടനോട് പരാജയപ്പെട്ടത് ഒരു ലക്ഷത്തില്&zwj;പ്പരം വോട്ടിനാണ്.&lt;/p&gt;&lt;p&gt;ഈ സംഭവങ്ങള്&zwj; കോണ്&zwj;ഗ്രസ്സിനെയും യു.ഡി.എഫിനെയും പിടിച്ചുകുലുക്കി. 1995-ല്&zwj; കെ. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാന്&zwj; എ.കെ. ആന്റണിയും ഉമ്മന്&zwj;ചാണ്ടിയും ലീഗിന്റെ സഹായത്തോടെ നടത്തിയ പ്രതിച്ഛായാചര്&zwj;ച്ചപോലെയൊരു സാഹചര്യം 2004-ലെ ലോകസഭാതിരഞ്ഞെടുപ്പിനു ശേഷവും ഉണ്ടായി. ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റി തല്&zwj;സ്ഥാനത്ത് ഉമ്മന്&zwj;ചാണ്ടിയെ അവരോധിക്കുന്നതിനുള്ള ചരടുവലികള്&zwj;. ഒരുഭാഗത്ത് അത് വിജയിക്കുമ്പോഴേക്കുതന്നെ മറ്റൊരു പ്രശ്&zwnj;നമുണ്ടായി. ഒഴിവുവരുന്ന രാജ്യസഭാസീറ്റിലേക്ക് ഐ ഗ്രൂപ്പിലെ കോടോത്ത് ഗോവിന്ദന്&zwj; നായരെ മത്സരിപ്പിക്കണമെന്ന് കരുണാകരന്&zwj; വാശിപിടിച്ചു. കോണ്&zwj;ഗ്രസ് ഹൈക്കമാന്&zwj;ഡ് വഴങ്ങിയില്ല. കോടോത്തിനെ കരുണാകരന്&zwj; രാജ്യസഭയിലേക്ക് മത്സരിപ്പിച്ചു. കോടോത്ത് ജയിച്ചില്ലെങ്കിലും കോണ്&zwj;ഗ്രസ്സിലെ പോര് രൂക്ഷമായി. അതാണ് ഡമോക്രാറ്റിക് ഇന്ദിരാ കോണ്&zwj;ഗ്രസ് എന്ന ഒരു പാര്&zwj;ട്ടിയുണ്ടാക്കുന്നതിലേക്ക് കരുണാകരനെ നയിച്ചത്.&lt;/p&gt;&lt;p&gt;2005-ല്&zwj; തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പാണ് ഡി.ഐ.സി. പ്രവര്&zwj;ത്തനം സജീവമാക്കിയത്. ഡി.ഐ.സിയുമായി തിരഞ്ഞെടുപ്പുധാരണയാവാം എന്ന നിലപാടിലേക്ക് സി.പി.ഐ.എമ്മില്&zwj; ഒരുവിഭാഗം എത്തി. 2000-ല്&zwj; നടന്ന തദ്ദേശസ്വയംഭരണസമിതി തിരഞ്ഞെടുപ്പില്&zwj; മുസ്ലിം ലീഗുമായി പ്രാദേശികധാരണയുണ്ടാക്കാന്&zwj; സി.പി.ഐ.എം. സംസ്ഥാനകമ്മിറ്റി തീരുമാനിക്കുകയും കേന്ദ്രകമ്മിറ്റി അതിന് അംഗീകാരം നല്&zwj;കുകയും ചെയ്തിരുന്നു. ആവശ്യമായ സ്ഥലങ്ങളില്&zwj; ലീഗുമായി പ്രാദേശികധാരണയാവാം എന്നാണ് കേന്ദ്രകമ്മിറ്റി സമ്മതിച്ചത്. എന്നാല്&zwj;, ലീഗിലും സി.പി.ഐ.എമ്മിലും ശക്തമായ എതിരഭിപ്രായങ്ങളുണ്ടായിരുന്നു. 1985-86ല്&zwj; മുസ്ലിം ലീഗുമായി ബന്ധം വേണ്ടെന്ന് തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട തര്&zwj;ക്കവും ബദല്&zwj;രേഖയും സി.എം.പി. രൂപീകരണവുമടക്കമുള്ള പ്രശ്&zwnj;നങ്ങള്&zwj; ലീഗുമായി 2000-ല്&zwj; അടവുനയമുണ്ടാക്കുമ്പോള്&zwj; വിവാദമായി ഉയര്&zwj;ന്നുവന്നു. വി.എസ്. ഈ അടവുനയത്തെ ശക്തമായി എതിര്&zwj;ക്കുകയാണെന്ന വിവരവും പുറത്തുവന്നു.&lt;/p&gt;&lt;p&gt;2001-ല്&zwj; നിയമസഭാതിരഞ്ഞെടുപ്പ് അടുത്തപ്പോള്&zwj; ഈ വിഷയം വീണ്ടും ഉയര്&zwj;ന്നുവരികയും ലീഗുമായി ഒരുതരത്തിലുള്ള ബന്ധവും വേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയും ചെയ്തതാണ്. ലീഗിന്റെ മറ്റൊരു ചെറുരൂപമായ ഐ.എന്&zwj;.എല്ലിനെ എല്&zwj;.ഡി.എഫുമായി സഹകരിപ്പിക്കുന്നതില്&zwj;പ്പോലും അഭിപ്രായവ്യത്യാസം നിലനിന്നിരുന്നതാണ്. മെല്ലമെല്ലെ അത് മാഞ്ഞുപോവുകയായിരുന്നു.&lt;/p&gt;&lt;p&gt;2000-ലെ തദ്ദേശതിരഞ്ഞെടുപ്പിന്റെ അതേ സാഹചര്യമാണ് 2005-ലെ തദ്ദേശതിരഞ്ഞെടുപ്പുവേളയില്&zwj; കെ. കരുണാകരന്റെ ഡി.ഐ.സിയുമായി ബന്ധപ്പെട്ടുണ്ടായത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്&zwj; ഡി.ഐ.സി.യുമായി സഖ്യമാവാമെന്ന് സി.പി.ഐ.എം. സംസ്ഥാനകമ്മിറ്റി ധാരണയിലെത്തി. കേന്ദ്രകമ്മിറ്റി അംഗീകരിച്ചാല്&zwj; മാത്രമേ അടവുനയത്തില്&zwj; തീരുമാനമെടുക്കാനാവൂ. പരിമിതമായ നിലയില്&zwj; സീറ്റ് ധാരണയാവാമെന്ന് കേന്ദ്രകമ്മിറ്റി അനുവദിച്ചു. പലേടത്തും ധാരണയുണ്ടായി. ഒന്നിച്ചു ഭരണം പങ്കിടുന്ന സാഹചര്യമുണ്ടായി. എന്നാല്&zwj;, സി.പി.ഐ.എമ്മിന്റെ പ്രവര്&zwj;ത്തകരിലും അനുഭാവികളിലും വലിയൊരു വിഭാഗം ഇതിനെതിരായിരുന്നു. അടിയന്തരാവസ്ഥാശക്തികളായ കരുണാകരനെയും കൂട്ടരെയും ഒന്നിച്ചുകൂട്ടുന്നതില്&zwj; അവര്&zwj;ക്ക് വലിയ എതിര്&zwj;പ്പും സങ്കടവും. 2006-ലെ നിയമസഭാതിരഞ്ഞെടുപ്പ് അടുത്തപ്പോള്&zwj; ഈ പ്രശ്&zwnj;നം പ്രധാന വിഷയമായി. പാര്&zwj;ട്ടി അണികള്&zwj; മാത്രമല്ല, പാര്&zwj;ട്ടിയെ എക്കാലത്തും പിന്തുണയ്ക്കുന്ന പൊതുസമൂഹത്തിലെ പ്രമുഖവ്യക്തികളും കരുണാകരബന്ധത്തിനെതിരായിരുന്നു. സംസ്ഥാനകമ്മിറ്റിയുടെ നിര്&zwj;ദ്ദേശം പുനഃപരിശോധിക്കാന്&zwj; കേന്ദ്രകമ്മിറ്റി നിര്&zwj;ദ്ദേശിക്കുകയും ഡി.ഐ.സി. ബന്ധം വേണ്ടെന്ന് സംസ്ഥാനകമ്മിറ്റി അന്തിമമായി തീരുമാനിക്കുകയുമായിരുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വിഭാഗീയചര്&zwj;ച്ചകളും അതില്&zwj; ഓരോരുത്തര്&zwj; സ്വീകരിക്കുന്ന നിലപാടുകളുമെല്ലാം അക്കാലത്തെ പ്രധാന വാര്&zwj;ത്തകളായി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കോണ്&zwj;ഗ്രസിലും സി.പി.ഐ.എമ്മിലും വിഭാഗീയത രൂക്ഷമായ സാഹചര്യമാണ് 2001-2006ല്&zwj; ഉണ്ടായത്. 2004-05ല്&zwj; സി.പി.ഐ.എമ്മിന്റെ സമ്മേളനങ്ങള്&zwj; നടക്കുമ്പോള്&zwj; പ്രശ്&zwnj;നങ്ങള്&zwj; രൂക്ഷമായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്തും പുരോഗമനകലാസാഹിത്യസംഘനേതൃത്വത്തിലെ ഒരു വിഭാഗവും പരസ്പരം പോരിലായിരുന്നു. വര്&zwj;ഗ്ഗസമരത്തിനുപകരം 'നാലാംലോകം' എന്ന സങ്കല്&zwj;പ്പനം എം.പി. പരമേശ്വരന്&zwj; മുന്നോട്ടുവെച്ചിരുന്നു. പരിഷത്താണ് അതിന്റെ പ്രചാരകരെന്ന് ആരോപണമുയര്&zwj;ന്നു. പാര്&zwj;ട്ടിയിലെ ഒരു വിഭാഗം ഇതിനൊപ്പമാണെന്ന വിമര്&zwj;ശനമാണ് എം.എന്&zwj;. വിജയന്റെ നേതൃത്വത്തിലുള്ള പു.ക.സ. വിഭാഗം ഉയര്&zwj;ത്തിയത്. ജനകീയാസൂത്രണമാണ് കേരളത്തില്&zwj; 2001-ലെ പരാജയത്തിനു കാരണമെന്നും, വര്&zwj;ഗ്ഗസമരത്തിനുപകരം പൗരസമൂഹരാഷ്ട്രീയം എന്ന പരികല്&zwj;പ്പന പരിഷത്ത് മന്നോട്ടുവെക്കുകയാണെന്നും, ഡി.പി.ഇ.പി. കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തെ തകര്&zwj;ക്കുകയാണെന്നുമെല്ലാം എം.എന്&zwj;. വിജയന്&zwj;, എസ്. സുധീഷ് എന്നിവര്&zwj; വാദിച്ചു. ദേശാഭിമാനി വാരികയുടെ പത്രാധിപരായ എം.എന്&zwj;. വിജയന്&zwj; ആ സ്ഥാനത്തു തുടര്&zwj;ന്നുകൊണ്ടുതന്നെ പാര്&zwj;ട്ടിയെ രൂക്ഷമായി ആക്ഷേപിക്കുന്ന പാഠം മാസികയുടെ പത്രാധിപരുമായി പ്രവര്&zwj;ത്തിക്കുകയാണ് അന്ന്. ഐസ്&zwnj;ക്രീം പെണ്&zwj;വാണിഭസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളില്&zwj; വേണ്ടവിധം നടപടിയെടുക്കുന്നതില്&zwj; നായനാര്&zwj; സര്&zwj;ക്കാര്&zwj; പരാജയപ്പെട്ടു എന്ന ആക്ഷേപവും ചില മേഖലകളില്&zwj;നിന്നുയര്&zwj;ന്നു.&lt;/p&gt;&lt;p&gt;ഇത്തരത്തില്&zwj; കലുഷമായ സാഹചര്യത്തിലാണ് മലപ്പുറത്ത് 2005 ആദ്യം പാര്&zwj;ട്ടി സംസ്ഥാനസമ്മേളനം നടന്നത്. 2002ല്&zwj; കണ്ണൂരില്&zwj; നടന്ന സംസ്ഥാനസമ്മേളനത്തില്&zwj; വിഭാഗീയതയുണ്ടായില്ലെന്നു മാത്രമല്ല, നേരത്തേയുണ്ടായിരുന്ന വിഭാഗീയത ഇല്ലാതാക്കുന്നതില്&zwj; വലിയൊരളവോളം മുന്നോട്ടുപോവാനും കഴിഞ്ഞിരുന്നു. എന്നാല്&zwj;, മലപ്പുറത്ത് പരസ്യമായ വെല്ലുവിളി ഉയരുന്ന തരത്തില്&zwj; വിഭാഗീയത വളര്&zwj;ന്നു. പല ജില്ലകളിലും അതേ അനുഭവമുണ്ടായതാണ്. സമ്മേളനത്തില്&zwj; വിഭാഗീയമായി തിരിഞ്ഞ് ചര്&zwj;ച്ചയും അതിന്റെ പരിമസമാപ്തിയായി സംഘടനാതിരഞ്ഞെടുപ്പില്&zwj; മത്സരവുമുണ്ടായി. എന്നാല്&zwj;, മത്സരിച്ച ആരും വിജയിച്ചില്ല. 1998-ല്&zwj; പാലക്കാട്ടു നടന്നതുപോലുള്ള അത്യാചാരങ്ങള്&zwj;ക്ക് കളമൊരുങ്ങിയിരുന്നെങ്കിലും പാനല്&zwj;തന്നെ വിജയിക്കുകയായിരുന്നു. മലപ്പുറം സമ്മേളനവും അതിനു മുമ്പ് നടന്ന താഴേത്തലങ്ങളിലുള്ള സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് നിരവധിപേര്&zwj;ക്കെതിരേ നടപടികളുണ്ടായി.&lt;/p&gt;&lt;p&gt;ഇത്തരമൊരു പശ്ചാത്തലത്തിലാണ് 2006-ലെ നിയമസഭാതിരഞ്ഞെടുപ്പു വന്നത്. തിരഞ്ഞെടുപ്പില്&zwj; പാര്&zwj;ട്ടിയുടെ പോളിറ്റ് ബ്യൂറോയില്&zwj;നിന്ന് ആരെങ്കിലും മത്സരിക്കണമോ എന്ന പ്രശ്&zwnj;നം വന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങളിലും സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളിലും ആരൊക്കെ മത്സരിക്കണമെന്ന പ്രശ്&zwnj;നമുണ്ടായി. കേരളത്തില്&zwj;നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുമായി പി.ബി. അംഗങ്ങള്&zwj; ജനറല്&zwj; സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്&zwj; ചര്&zwj;ച്ച നടത്തി. കാലാനുസൃതമായ വികസനകാര്യങ്ങളില്&zwj; പ്രതിപക്ഷനേതാവും പി.ബി. അംഗവുമായ വി.എസ്സിന്റെ നിലപാട് നിഷേധാത്മകമാണന്നും അതിനാല്&zwj; വി.എസ്. മത്സരിക്കുന്നത് മുന്നണിയുടെ സാദ്ധ്യത ഇല്ലാതാക്കുമെന്നുമാണ് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഈ ആശയവിനിമയത്തെ തുടര്&zwj;ന്ന് പി.ബി. യോഗത്തില്&zwj; നടന്ന ചര്&zwj;ച്ചയില്&zwj; വി.എസ്. തിരഞ്ഞെടുപ്പില്&zwj; മത്സരിക്കേണ്ടതില്ലെന്ന് പി.ബി. തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായ പിണറായി വിജയന്&zwj; മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. ഈ നിലപാടോടെ സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനകമ്മിറ്റിയും ചേര്&zwj;ന്ന് സ്ഥാനാര്&zwj;ത്ഥിനിര്&zwj;ണ്ണയം നടത്താന്&zwj; പി.ബി. നിര്&zwj;ദ്ദേശിച്ചു.&lt;/p&gt;&lt;p&gt;എന്നാല്&zwj;, വി.എസ്സിനെ മത്സരിപ്പിക്കുന്നില്ലെന്ന തീരുമാനം പുറത്തുവന്നതോടെ പാര്&zwj;ട്ടിക്കകത്ത് ശക്തമായ പ്രതിഷധമുയര്&zwj;ന്നു. പലേടത്തും പ്രകടനങ്ങള്&zwj; നടന്നു. ജനവികാരം പാര്&zwj;ട്ടിയുടെ തീരുമാനത്തിനെതിരാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാവാം പാര്&zwj;ട്ടി പി.ബി. വീണ്ടും അടിയന്തരമായി യോഗം ചേരുകയും കേരളത്തിലെ പൊതുസമൂഹത്തില്&zwj; ഉരുത്തിരിയുന്ന വൈകാരികകാര്യങ്ങള്&zwj; അവതരിപ്പിക്കുകയും തിരഞ്ഞെടുപ്പില്&zwj; സംഭവിക്കാവുന്ന വൈകാരികതരംഗത്തെക്കുറിച്ച് ചര്&zwj;ച്ച ചെയ്യുകയും ചെയ്തു. പാര്&zwj;ട്ടി തീരുമാനിച്ചാല്&zwj; മത്സരിക്കാമെന്ന നിലപാടില്&zwj; വി.എസ്. എത്തി. മത്സരിക്കാനില്ലെന്ന നിലപാടില്&zwj; പിണറായി ഉറച്ചുനിന്നു. പി.ബിയുടെ ഈ ധാരണ പിറ്റേന്നുതന്നെ ചേര്&zwj;ന്ന സംസ്ഥാനകമ്മിറ്റി അംഗീകരിക്കുകയും വി.എസ്. മലമ്പുഴയില്&zwj;ത്തന്നെ സ്ഥാനാര്&zwj;ത്ഥിയാവുകയും ചെയ്തു. സ്ഥാനാര്&zwj;ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രശ്&zwnj;നങ്ങള്&zwj;, തര്&zwj;ക്കം, അതുമായി ബന്ധപ്പെട്ടുണ്ടായ വൈകാരികപ്രശ്&zwnj;നങ്ങള്&zwj; എന്നിവ പ്രചാരണപ്രവര്&zwj;ത്തനങ്ങളില്&zwj; തരംഗസ്വഭാവമാര്&zwj;ജ്ജിച്ചു. തിരഞ്ഞെടുപ്പില്&zwj; ഇടതുപക്ഷജനാധിപത്യമുന്നണി 99 സീറ്റ് നേടി അധികാരത്തിലെത്തി.&lt;/p&gt;&lt;p&gt;തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടവും അതീവഗുരുതരമായ സംഘടനാപ്രശ്&zwnj;നങ്ങളില്&zwj; മുങ്ങിയിരുന്നതിനാല്&zwj; അതേക്കുറിച്ച് പാര്&zwj;ട്ടി കേന്ദ്രകമ്മിറ്റി പ്രസിദ്ധപ്പെടുത്തിയ റിപ്പോര്&zwj;ട്ടാണ് ചരിത്രപരമായി രേഖപ്പെടുത്തേണ്ടതെന്നതിനാല്&zwj; അതിലെ പ്രസക്തഭാഗങ്ങള്&zwj; ചുവടെ കൊടുക്കുന്നു:&lt;/p&gt;&lt;p&gt;'പി.ബി. യോഗത്തിനു മുമ്പ് കേരളത്തില്&zwj;നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെ വിളിക്കുകയും പി.ബി. അവരുടെ കാഴ്ചപ്പാടുകള്&zwj; കേള്&zwj;ക്കുകയും ചെയ്തിരുന്നു. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തങ്ങള്&zwj; മത്സരിക്കാന്&zwj; ഉദ്ദേശിക്കുന്നില്ലെന്ന് പി.ബിയില്&zwj; പറഞ്ഞു. സംസ്ഥാനകമ്മിറ്റി മത്സരിക്കുന്ന ടീമിന്റെ നേതാവിനെ നിശ്ചയിക്കണമെന്നും പി.ബി. തീരുമാനിച്ചു. ഈ തീരുമാനം സംസ്ഥാനസെക്രട്ടേറിയറ്റിനെയും സംസ്ഥാനകമ്മിറ്റിയെയും അറിയിച്ചു. സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം ചില ജില്ലാ കമ്മിറ്റികളും കീഴ്ക്കമ്മിറ്റികളും വി.എസ്. അച്യുതാനന്ദനെ സ്ഥാനാര്&zwj;ത്ഥിയാക്കാത്തത് പാര്&zwj;ട്ടി അംഗങ്ങള്&zwj;ക്കും അനുഭാവികള്&zwj;ക്കുമിടയില്&zwj; ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും അത് പാര്&zwj;ട്ടിയുടെ തിരഞ്ഞെടുപ്പുവിജയത്തെ ബാധിക്കാനിടയുണ്ടെന്നും കാണിച്ച് പാര്&zwj;ട്ടി സെന്ററിലേക്ക് കത്തെഴുതി. പാര്&zwj;ട്ടിയെ പിന്തുണയ്ക്കുന്ന നിരവധിപേരും മറ്റു വ്യക്തികളും ഇതേപോലുള്ള കത്തുകള്&zwj; പാര്&zwj;ട്ടികേന്ദ്രത്തിനെഴുതി. വി.എസ്. അച്യുതാനന്ദന് നീതിരഹിതമായി സ്ഥാനാര്&zwj;ത്ഥിത്വം നിഷേധിക്കുകയാണ് പാര്&zwj;ട്ടി ചെയ്തതെന്ന് മാദ്ധ്യമങ്ങള്&zwj; സംഘടിതമായ പ്രചാരവേല നടത്തി. ഇതെല്ലാം ഈ വിഷയത്തില്&zwj; പാര്&zwj;ട്ടി അംഗങ്ങള്&zwj;ക്കും അഭ്യുദയകാംക്ഷികള്&zwj;ക്കും പൊതുജനങ്ങള്&zwj;ക്കുമിടയില്&zwj; ആശയക്കുഴപ്പം വര്&zwj;ദ്ധിക്കുന്നതിനിടയാക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;'കേരളസ്ഥിതിഗതികള്&zwj; ചര്&zwj;ച്ചചെയ്യുന്നതിനും ഉചിതമായ തീരുമാനമെടുക്കുന്നതിനുമായി ഡല്&zwj;ഹിയില്&zwj;വെച്ച് പോളിറ്റ് ബ്യൂറോയുടെ ഒരു അടിയന്തരയോഗം വിളിച്ചുകൂട്ടി. മുന്&zwj;തീരുമാനം ആശയക്കുഴപ്പം ഉണ്ടാക്കിയ അന്നത്തെ സ്ഥിതിവിശേഷത്തില്&zwj; വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം അത് തിരഞ്ഞെടുപ്പുഫലത്തെ ദോഷകരമായി ബാധിക്കുമെന്നും പി.ബി. തീരുമാനിച്ചു. ഈ ചര്&zwj;ച്ചയ്ക്കിടയില്&zwj; തന്റെ മുന്&zwj;നിലപാടില്&zwj; മാറ്റംവരുത്തുകയാണെന്നും തിരഞ്ഞെടുപ്പില്&zwj; മത്സരിക്കാന്&zwj; സന്നദ്ധനാണെന്നും വി.എസ്. അച്യുതാനന്ദന്&zwj; പറഞ്ഞു. പിണറായി വിജയന്&zwj; തന്റെ നിലപാടില്&zwj; മാറ്റംവരുത്താന്&zwj; ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. പി.ബി. അതിന്റെ മുന്&zwj;തീരുമാനത്തില്&zwj; മാറ്റംവരുത്തുകയും അച്യുതാനന്ദന്&zwj; മത്സരിക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു. മുഖ്യമന്ത്രി ആരാകണമെന്ന വിഷയം തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കാമെന്ന് നിശ്ചയിച്ചു. മാദ്ധ്യമങ്ങള്&zwj; പാര്&zwj;ട്ടിയെ ആക്രമിക്കുകയും പാര്&zwj;ട്ടിതീരുമാനത്തിനെതിരേ പ്രകടനങ്ങള്&zwj; സംഘടിപ്പിക്കപ്പെടുകയും ചെയ്തപ്പോള്&zwj; വി.എസ്. അച്യുതാനന്ദന്&zwj; ഒരു പ്രസ്താവന പുറപ്പെടുവിക്കേണ്ടതായിരുന്നുവെന്ന് പി.ബി. ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;'തിരഞ്ഞെടുപ്പില്&zwj; വന്&zwj;വിജയം-99 സീറ്റ് -നേടിയശേഷം വീണ്ടും പി.ബി. യോഗം ചേര്&zwj;ന്നാണ് മുഖ്യമന്ത്രിയായി വി.എസ്. അച്യുതാന്ദനെ തീരുമാനിച്ചത്. ഡി.ഐ.സി.കെയുമായി തിരഞ്ഞെടുപ്പുസഖ്യമോ നീക്കുപോക്കോ ഉണ്ടാക്കേണ്ടതില്ലെന്നും വി.എസ്. അച്യുതാനന്ദനെ മത്സരിപ്പിക്കാന്&zwj; തീരുമാനിച്ചതും തിരഞ്ഞെടുപ്പില്&zwj; വിജയിക്കുന്നതിന് സഹായകമായതായും പാര്&zwj;ട്ടി വിലയിരുത്തി'&lt;/p&gt;&lt;p&gt;(19ാം പാര്&zwj;ട്ടി കോണ്&zwj;ഗ്രസ് രേഖകള്&zwj;).&lt;/p&gt;&lt;p&gt;2006-ലെ തിരഞ്ഞെടുപ്പുഫലത്തില്&zwj; പല സവിശേഷതകളുണ്ടായിരുന്നു. ഐസ്&zwnj;ക്രീം പാര്&zwj;ലര്&zwj; കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് കെ.ടി. ജലീലിനോടു തോറ്റത് ലീഗിനെ മാത്രമല്ല, യു.ഡി.എഫിനെയാകെ നടുക്കി. തൊണ്ണൂറുകളുടെ ആദ്യം പ്രതിപക്ഷനേതാവായതുമുതല്&zwj; ഇടമലയാര്&zwj; കേസില്&zwj; വി.എസ്. രാഷ്ട്രീയമായും നിയമപരമായും ആര്&zwj;. ബാലകൃഷ്ണപിള്ളയ്&zwnj;ക്കെതിരേ സന്ധിയില്ലാസമരം നടത്തുകയായിരുന്നു. ബാലകൃഷ്ണപിള്ളയുടെ ജീവിതത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പുപരാജയം ഈ തിരഞ്ഞെടുപ്പിലുണ്ടായി. സി.പി.ഐ.എമ്മിലെ അയിഷാ പോറ്റിയോട് കൊട്ടാരക്കരയില്&zwj; പിള്ള തോറ്റു. എത്രയോ കാലം കൈവിടാതെ കാത്ത അരൂര്&zwj; ഗൗരിയമ്മയെ കൈവിട്ടു. അത്തരത്തില്&zwj; വമ്പിച്ച എല്&zwj;.ഡി.എഫ്. തരംഗമാണ് സംഭവിച്ചത്.&lt;/p&gt;&lt;p&gt;വമ്പിച്ച ഭൂരിപക്ഷം ലഭിച്ചെങ്കിലും മന്ത്രിസഭാരൂപീകരണം വെല്ലുവിളിനിറഞ്ഞതായിരുന്നു. പോളിറ്റ്ബ്യൂറോ തീരുമാനപ്രകാരം വി.എസ്സിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചു; ആഭ്യന്തരമന്ത്രിയായി കോടിയേരി ബാലകൃഷ്ണനെയും. എന്നാല്&zwj;, വിജിലന്&zwj;സ് തനിക്കു വേണമെന്ന് വി.എസ്. ആവശ്യപ്പെട്ടത് വകുപ്പുവിഭജനം ആദ്യഘട്ടത്തില്&zwj; പ്രശ്&zwnj;നം സങ്കീര്&zwj;ണ്ണമാക്കി. അക്കാര്യത്തിലും പി.ബി. ഇടപെട്ടാണ് വ്യക്തതവരുത്തിയത്.&lt;/p&gt;&lt;p&gt;കേന്ദ്രകമ്മിറ്റി അംഗങ്ങളില്&zwj; കോടിയേരിക്കു പുറമെ പാലോളി മുഹമ്മദ്കുട്ടി, പി.കെ. ഗുരുദാസന്&zwj;, പി.കെ. ശ്രീമതി ടീച്ചര്&zwj;, എം.എ. ബേബി, സംസ്ഥാനസെക്രട്ടേറിയറ്റംഗങ്ങളായ എളമരം കരീം, എ.കെ. ബാലന്&zwj;, തോമസ് ഐസക് എന്നിവരും മന്ത്രിമാരായി. 2005ലെ സംസ്ഥാനസമ്മേളനത്തിനുശേഷം സെക്രട്ടേറിയറ്റില്&zwj;നിന്ന് ഒഴിവായ എസ്. ശര്&zwj;മ്മ മന്ത്രിസഭയില്&zwj; ഇടം നേടി. തിരുവനന്തപുരത്തുനിന്ന് എം. വിജയകുമാറിനെയും ആലപ്പുഴയില്&zwj;നിന്ന് ജി. സുധാകരനെയും മന്ത്രിസഭയിലുള്&zwj;പ്പെടുത്തി. സി.പി.ഐയില്&zwj;നിന്ന് സി. ദിവാകരന്&zwj;, കെ.പി. രാജേന്ദ്രന്&zwj;, ബിനോയ് വിശ്വം, മുല്ലക്കര രത്&zwnj;നാകരന്&zwj; എന്നിവര്&zwj; മന്ത്രിമാരായി. ജനതാദളില്&zwj;നിന്ന് മാത്യു ടി. തോമസ്, ആര്&zwj;.എസ്.പിയില്&zwj;നിന്ന് എന്&zwj;.കെ. പ്രേമചന്ദ്രന്&zwj;, കേരളാ കോണ്&zwj;ഗ്രസ് ജോസഫ് ഗ്രൂപ്പില്&zwj;നിന്ന് പി.ജെ. ജോസഫ് എന്നിവര്&zwj; മന്ത്രിമാരായി. കെ. രാധാകൃഷ്ണന്&zwj; സ്പീക്കറും ജോസ് ബേബി ഡപ്യൂട്ടി സ്പീക്കറും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മാതൃഭൂമി ബുക്&zwnj;സ് പ്രസിദ്ധീകരിച്ച പുസ്തകം ഓണ്&zwj;ലെനില്&zwj; വാങ്ങാന്&zwj; &lt;/strong&gt;&lt;strong&gt;ഇവിടെ ക്ലിക്ക് ചെയ്യാം&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Pusthakappuzha Book Shelf</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/excerpts-from-vs-rashtreeya-jeevitham-a-political-biography-by-k-balakrishnan-articleshow-c7yafsy"/>
        </item>
        <item>
            <title><![CDATA[Book Review: പട്ടുനൂല്‍പ്പുഴു: ഭാവനയെ ചൂഴുന്ന സാംസ്‌കാരിക അനുഭവങ്ങളുടെ നെയ്ത്തുവിദ്യ]]></title>
            <link>https://www.asianetnews.com/malayalam-books/reading-pattunoolpuzhu-a-malayalam-novel-by-s-hareesh-book-review-by-kp-jayaumar/articleshow-cxay5l8</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/reading-pattunoolpuzhu-a-malayalam-novel-by-s-hareesh-book-review-by-kp-jayaumar/articleshow-cxay5l8</guid>
            <pubDate>Tue, 01 Jul 2025 18:45:23 +0530</pubDate>
            <description><![CDATA[&lt;p&gt;പുസ്തകപ്പുഴയില്&zwj; ഇന്ന് എസ് ഹരീഷ് എഴുതിയ 'പട്ടുനൂല്&zwj;പ്പുഴു' എന്ന നോവലിന്റെ വായന. കെ. പി ജയകുമാര്&zwj; എഴുതുന്നു&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jz31jcn6b9s0927cde62wkc9,imgname-2d4ccd8b-1e49-4d48-99f1-45419b4b82a7-1751375229606.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സാംസയുടെയും നാടാഷയുടെയും പുഴുനില മരണത്തിലും സ്വപ്നത്തിലും പുലരാനാകുന്ന പ്രതിജീവിതമാണ്. അതിന് അസ്തിത്വത്തിന്റെ ഭാരമില്ല. എന്നാല്&zwj; ശലഭം എന്ന കാമനയില്&zwj; അദൃശ്യമയി മുറുകുന്ന കെട്ടുകളുണ്ട്. വിപരീത സംഘര്&zwj;ഷങ്ങളാല്&zwj; വരിഞ്ഞുചുറ്റുന്ന നൂലുകൊണ്ടാണ് മനുഷ്യസ്വത്വം അവരുടെ പുഴുനിലയെ ആവരണം ചെയ്യുന്നത്. അങ്ങനെ പട്ട് ചിറകുകള്&zwj;ക്ക് താങ്ങാനാവുന്നതിലും അധികം ഭാരവുമായി പിറവിയെടുക്കുന്ന പരിണാമ സന്ധികളെയാണ് ഹരീഷിന്റെ പട്ടുനൂല്&zwj;പ്പുഴു കണ്ടെടുക്കുന്നത്. ഭാവനയെ ചൂഴുന്ന അനേക സാംസ്&zwnj;കാരിക അനുഭവങ്ങളുടെ നെയ്ത്തുവിദ്യ നോവലിന്റെ ആഖ്യാനഗതിയെ പൊതിഞ്ഞ് നില്&zwj;ക്കുന്നു.&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സാംസ എന്ന കൗമാരക്കാരനിലൂടെ കാണാനാകുന്ന ലോകമാണ് എസ് ഹരീഷിന്റെ പട്ടുനൂല്&zwj;പ്പുഴു. സ്വപ്നത്തിലേയ്ക്കും ഭാവനയിലേയ്ക്കും തുറന്നു ചെല്ലാനാകുന്ന ഭാഷയുടെ താക്കോല്&zwj; സാംസയിലുണ്ട്. വ്യക്തിയുടെ സാമൂഹ്യാനുഭവങ്ങളും ഇന്ദ്രിയാനുഭവങ്ങളും ഭാവനയും തത്വചിന്തയും ഭാഷയെ ഭാരപ്പെടുത്തുന്നില്ല. സാംസയുടെ ഭാഷയ്ക്ക് അതിരുകളില്ല. അവന്റെ കൗമാര കൗതുകംപോലെ, നേര്&zwj;വഴികളിലൂടെയും പറമ്പുകളിലൂടെയും വിജനതകളിലൂടെയും പട്ടണങ്ങളിലൂടെയും കളി മൈതാനങ്ങളിലൂടെയും വായനശാലയിലൂടെയും ഇടിഞ്ഞുപൊളിഞ്ഞ വീടുകളുടെ സ്മരണകളിലൂടെയും അതിന് അനായാസം ഒഴുകാനാകും. യുക്തിയുടെ സന്ദേഹങ്ങളഴിയുകയാല്&zwj; ഇലു എന്ന നായയോടും സ്റ്റീഫന്റെ ഉന്&zwj;മാദത്തോടും മരിച്ചുപോയ പെണ്&zwj;കുട്ടിയോടും മരണം കാത്തുനില്&zwj;ക്കുന്ന മുട്ടനാടിനോടും അവന് വിനിമയം സാധ്യമാണ്. അതിനാല്&zwj;, സമകാലിക നോവല്&zwj; ഭാഷയില്&zwj; അതീവ സൂക്ഷ്മമായി ചെയ്യുന്ന ഒരെഴുത്തുവിദ്യയാണ് പട്ടുനൂല്&zwj;പ്പുഴു.&lt;/p&gt;&lt;p&gt;ഭാവനയ്ക്ക് ചരിത്രമുണ്ടോ? സാംസ കടന്നുവരുന്നത് ചരിത്രത്തില്&zwj; നിന്നാണല്ലോ. ഫ്രാന്&zwj;സ് കാഫ്കയുടെ 'മെറ്റമോര്&zwj;ഫസീസ്' (The Metamorphosis) എന്ന നോവലിലെ കഥാപാത്രമായ ഗ്രിഗര്&zwj; സാംസ നോവല്&zwj; ചരിത്രത്തില്&zwj;നിന്ന് ദേശഭാവനയിലേയ്ക്ക് അടര്&zwj;ന്നുവീണതാണ്. അവന്റെ സ്വപ്നത്തിലും ഏകാന്തതകളിലും കൂട്ടുകൂടുന്ന കൗമാരത്തിലേ മരിച്ചുപോയ പെണ്&zwj;കുട്ടിയ്ക്ക് അവന്&zwj; കണ്ടെത്തുന്ന പേര് നടാഷ എന്നാണ്. ടോള്&zwj;സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന നോവലില്&zwj; നിന്നാകണം ആ പേരിന്റെ വരവ്. മനുഷ്യര്&zwj; ചരിത്രത്താല്&zwj; ചുറ്റപ്പെട്ടവരാണ്. അതിനാല്&zwj; ബഹുസാംസ്&zwnj;കാരിക പാഠങ്ങള്&zwj; വ്യക്തി ഭാവനയില്&zwj; കലരും.&lt;/p&gt;&lt;p&gt;വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും തെരഞ്ഞെടുപ്പുകളെയും വൈകാരികവും ബൗദ്ധികവുമായ നിലകളെയും നിലപാടുകളെയും സ്വാധീനിക്കുകയും നിര്&zwj;ണ്ണയിക്കുകയും ചെയ്യുന്ന സാംസ്&zwnj;കാരിക നിര്&zwj;മ്മിതിയാണ് ഭാവന. ഭാവനയുടെ ഉള്ളടക്കം എന്താണ്? ഭാവനയുടെ ഫലങ്ങള്&zwj; എന്തൊക്കെ, എങ്ങനെയൊക്കെ വ്യക്തിയെ-സമൂഹത്തെ അത് രൂപാന്തരപ്പെടുത്തുന്നു? ഒരു സാംസ്&zwnj;കാരിക രൂപം എന്ന നിലയില്&zwj; മലയാള ഭാവനയുടെ ചിരിത്രത്തില്&zwj; വ്യക്തി കടന്നുപോകുന്ന അനേക അനുഭവങ്ങളുടെ ശകലങ്ങള്&zwj; വീണുകിടപ്പുണ്ട്. പട്ടുനൂല്&zwj;പ്പുഴുവിന്റെ ഭൂമികയില്&zwj; മലയാളി ഭാവനയുടെ ഭൂപടമുണ്ട്. ദേശം എന്ന ആശയത്തെ മായ്ച്ച് വരയ്ക്കുന്ന അനേക കളങ്ങളുള്ള അതിന്റെ ഭൂപരപ്പില്&zwj; ക്രമവും കാലവും തെറ്റിയ്ക്കുന്ന കാലാള്&zwj; സഞ്ചാരം അനുഭവിക്കാനാകും. വായന ഒരു ഇന്ദ്രിയാനുഭവമാണ്!&lt;/p&gt;&lt;p&gt;പട്ടുനൂല്&zwj;പ്പുഴു എന്ന ശീര്&zwj;ഷകം അവസ്ഥയുടെ സൂചകമാണ്. ശലഭമോ പുല്&zwj;ച്ചാടിയോ ആയി മാറിയേക്കാവുന്ന ഭാവനയുടെ 'വിപരിണാമത്തെ' (The Metamorphosis), അതിനുമുമ്പുള്ള അന്തരാള ഘട്ടത്തില്&zwj; നിര്&zwj;ത്തുകയാണ് നോവല്&zwj;. പരിണാമത്തിന്റെ ഈ അപൂര്&zwj;ണ്ണത അഥവാ അകാലം വിപരിണാമത്തിന്റെ അസ്തിത്വവാദപരവും ദാര്&zwj;ശനികവുമായ ചരിത്രത്തെ പ്രശ്&zwnj;നഭരിതമാക്കുന്നു. ചരിത്രത്തിലെ ഈ ദാര്&zwj;ശനിക ഭൂതകാലത്തെ കടന്ന് പോകാന്&zwj; ഒരു പുതിയ നോട്ടം ആവശ്യമാണ്. അതാണ് ഉണര്&zwj;വിലും സ്വപ്നത്തിന്റെ തരികള്&zwj; ബാക്കി നില്&zwj;ക്കുന്ന സാംസയുടെ കാഴ്ച. ഒരു പുതിയ ഭാഷ ആവശ്യമായിരുന്നു. അതിനാണ് കൗമാരത്തിന്റെ ഭാരക്കുറവ് തോന്നുന്ന ആഖ്യാന ഭാഷ നോവല്&zwj; സ്വീകരിക്കുന്നത്. അങ്ങനെ സ്ഥലകാലങ്ങളിലൂടെ വികസിച്ചുവരുന്ന അനുഭവങ്ങളിലൂടെ പൂര്&zwj;വപാഠങ്ങളെ കടന്ന് പോകാന്&zwj; പട്ടുനൂല്&zwj;പ്പുഴു എന്ന രൂപകത്തിന് സാധിക്കുന്നു.&lt;/p&gt;&lt;p&gt;നോവലിന്റെ ഭൂമികയാകട്ടെ ആഗോളതയുടെ ഒരു തുള്ളിയാണ്. കേരളം എന്ന ഭാഷാദേശം അനവധി ദേശകാലങ്ങളുടെയും അനുഭവങ്ങളുടെയും സംസ്&zwnj;കാരങ്ങളുടെയും ഭൂപടങ്ങളുടെ കലര്&zwj;പ്പാണ്. ഈന്തും തെങ്ങും പൊങ്ങല്യവും വെള്ളക്കെട്ടും ഇടത്തോടുകളും പറമ്പുകള്&zwj; മുറിച്ച് കടന്ന് പോകാവുന്ന അയല്&zwj; അടുപ്പങ്ങളുമുള്ള ദേശം. അരമണിക്കൂര്&zwj; യാത്രചെയ്താല്&zwj; എത്തുന്നിടത്ത് തട്ടുതട്ടായി കൃഷി ചെയ്യാനാകുന്ന അയല്&zwj;ദേശം. ഗ്രാമീണ വായനശാലയും റേഷന്&zwj;കടയും La Puerta എന്ന മ്യൂസിക് ഷോപ്പും ചാരായക്കടയും വൈദ്യശാലയും അജമാംസ രസായനമുണ്ടാക്കുന്ന വാണിഭക്കാരും കലര്&zwj;ന്ന് പുലരുന്ന ഗ്രാമകേന്ദ്രം. നടന്ന് പോകാവുന്ന ദൂരത്തില്&zwj; പട്ടണം. സിനിമാശാലയും ചന്തയും. അതിസങ്കീര്&zwj;ണ്ണമായ യന്ത്രങ്ങളുടെ അവയവ ഛേദത്തില്&zwj; ആനന്ദം പങ്കിടുന്ന ആക്രിക്കട. വോളിബോളിലും ക്രിക്കറ്റിലും ഫുട്&zwnj;ബോളിലും വിയര്&zwj;ക്കുകയും വിലസുകയും ചെയ്യുന്ന കൗമാരവും യൗവനവും; പ്രണയവും ഭ്രാന്തും മതവും ഒളിച്ചോട്ടവും; ഗ്രിഗര്&zwj; സാംസയും നടാഷയും; ഫ്രാന്&zwj;സ് കാഫ്കയും ടോള്&zwj;സ്റ്റോയിയും; വിപരിണാമവും യുദ്ധവും സമാധാനവും; ജീവിതവും അസ്തിത്വവും മരണവും; സ്വപ്നവും യഥാര്&zwj;ത്ഥ്യവും; എന്നിങ്ങനെ ഒറ്റ എന്ന അനുഭവത്തെ നിരസിക്കുന്ന പലമയുടെ, പലതിന്റെ, അനേക ശകലങ്ങളുടെ നോവല്&zwj; പ്രദേശമാണ് പട്ടുനൂല്&zwj;പ്പുഴു.&lt;/p&gt;&lt;p&gt;അപ്പോഴും ഒറ്റയാകലിന്റെ അഴല്&zwj; പേറുന്നവരാണ് സാംസയും നടാഷയും വിജയനും ആനിയും സ്റ്റീഫനും ശ്യാമയും. വീട്ടിലും ആള്&zwj;ക്കൂട്ടത്തിലും സാംസ അദൃശ്യനാണ്. കുട്ടികളെ ചൂഴുന്ന അദൃശ്യതയെക്കുറിച്ച് നോവല്&zwj; സംസാരിക്കുന്നുണ്ട്. മുതിരുമ്പോള്&zwj; മാത്രം ദൃശ്യമാകുന്ന അസ്തിത്വത്തിന്റെ പൊരുളെന്താണ്? കുട്ടികളുടെ സ്വത്വത്തെ അഭിസംബോധന ചെയ്യാന്&zwj; കാലം വിമുഖത കാട്ടുന്നത് എന്തുകൊണ്ട്? മുതിര്&zwj;ന്നവരുടെയും കുട്ടികളുടെയും തന്&zwj;മയില്&zwj; ലീനമായിരിക്കുന്ന സാമൂഹികതയുടെ സംഘര്&zwj;ഷമാണ് പട്ടുനൂല്&zwj;പ്പുഴുവിലെ സാംസയുടെ അദൃശ്യത.&lt;/p&gt;&lt;p&gt;ജീവിതം എന്ന ഭൗതിക യാഥാര്&zwj;ത്ഥ്യത്തെയാണ് നോവല്&zwj; അതിന്റെ സങ്കീര്&zwj;ണതകളോടെ അഭിസംബോധന ചെയ്യുന്നത്. ഒരിക്കലും അവസാനിക്കാത്ത ഓട്ടമത്സരത്തില്&zwj; പങ്കെടുക്കുന്നതുപോലെയാണ് ജീവിതം. ഓരോരുത്തരായി കാഴ്ചയില്&zwj; നിന്ന് മറയുന്നു. പിന്നീട് കണ്ട് മുട്ടിയേക്കാം. കണ്ടില്ലെന്നും വരാം. വ്യക്തി കാമനയും ഭൗതിക യാഥാര്&zwj;ത്ഥ്യവും തമ്മിലുള്ള ഈ സംഘര്&zwj;ഷം പട്ടുനൂല്&zwj;പ്പുഴുവിന്റെ അടരുകളിലൊന്നാണ്.&lt;/p&gt;&lt;p&gt;സ്വന്തം ശരീരത്തെ നൂറ്റെടുക്കുന്ന നൂല്&zwj;ക്കെട്ടിനുള്ളിലെ പട്ട് പുഴുവിന്റെ സമാധിയില്&zwj; ശലഭമായിത്തീരാനുള്ള അഭിലാഷമുണ്ട്. തൃഷ്ണയുടെ നെയ്ത്തുശാലയാണത്. നിശാശലഭമായി അത് പുറത്ത് വരുമ്പോള്&zwj; പട്ടുനൂലുകള്&zwj; പലപാട് മുറിഞ്ഞുപോകും. നെയ്&zwnj;തെടുക്കാന്&zwj; ആവാത്തവിധം ശിഥിലമാകുന്ന നൂല്&zwj;ചന്തം. അതൊരു ദുര്യോഗമാണ്. ഒരു ഉല്&zwj;പ്പന്നം എന്ന നിലയില്&zwj; പട്ടിന്റെ ഭൗതിക മൂല്യത്തിന് ഏല്&zwj;ക്കുന്ന തകര്&zwj;ച്ച. കടംവാങ്ങിവാങ്ങി നൂല്&zwj;ക്കെട്ടുകളെല്ലാം പൊട്ടുന്ന, അഭിമാനത്തിന്റെ ചന്തങ്ങളെല്ലാം അഴിയുന്ന വിജയനില്&zwj; ശലഭജീവിതത്തിന്റെ നിര്&zwj;ത്ഥകതയെക്കുറിച്ചുള്ള ഭൗതിക സംവാദമുണ്ട്. വ്യക്തി ഒരു സാമ്പത്തിക സ്ഥാപനവും ജീവിതം വിപണി യാഥാര്&zwj;ഥ്യവും ആകുന്ന സമകാലികതയില്&zwj; വിജയന്&zwj; ഒരു രൂപകമാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പട്ട് എന്ന ഭൗതിക യാഥാര്&zwj;ത്ഥ്യത്തിനും ശലഭം എന്ന ജൈവ സത്യത്തിനും ഇടയിലെ അപരസ്ഥലമാണ് പുഴുനില. പട്ടുശലഭങ്ങളുടെ ജീവിതചക്രത്തിലെ അന്തരാള ഘട്ടം. മരണത്തിനും ജീവിതത്തിനുമിടയിലെ കാമനയുടെ ഇടനേരം. ഭ്രാന്തില്&zwj; നിന്ന് അടരുന്ന മനസ്സ് സ്വാഭാവികതയില്&zwj; പതിയ്ക്കുന്നതിന് മുമ്പുള്ള ആയം. സ്വപ്നത്തില്&zwj; നിന്ന് പുറപ്പെട്ട് ജീവിതത്തിന്റെ ഭ്രമണപഥത്തില്&zwj; തിരികെ പ്രവേശിക്കുന്നതിനു് മുമ്പുള്ള ഭ്രമനേരം. സാംസയുടെ കൗമാര ജീവിതത്തിലും നടാഷയുടെ കൗമാര വിയോഗത്തിലും പട്ടുനൂല്&zwj;പ്പുഴുവിന്റെ ഈ ഉപമയുടെ അടരുകളുണ്ട്. വിജയനിലും ആനിയിലും സ്റ്റീഫനിലും ശ്യാമയിലും മാര്&zwj;ക്ക് സാറിലും ശലഭജീവിതങ്ങളുടെ മോഹഭംഗങ്ങളും കാണാം.&lt;/p&gt;&lt;p&gt;സാംസയുടെയും നാടാഷയുടെയും പുഴുനില മരണത്തിലും സ്വപ്നത്തിലും പുലരാനാകുന്ന പ്രതിജീവിതമാണ്. അതിന് അസ്തിത്വത്തിന്റെ ഭാരമില്ല. എന്നാല്&zwj; ശലഭം എന്ന കാമനയില്&zwj; അദൃശ്യമയി മുറുകുന്ന കെട്ടുകളുണ്ട്. വിപരീത സംഘര്&zwj;ഷങ്ങളാല്&zwj; വരിഞ്ഞുചുറ്റുന്ന നൂലുകൊണ്ടാണ് മനുഷ്യസ്വത്വം അവരുടെ പുഴുനിലയെ ആവരണം ചെയ്യുന്നത്. അങ്ങനെ പട്ട് ചിറകുകള്&zwj;ക്ക് താങ്ങാനാവുന്നതിലും അധികം ഭാരവുമായി പിറവിയെടുക്കുന്ന പരിണാമ സന്ധികളെയാണ് ഹരീഷിന്റെ പട്ടുനൂല്&zwj;പ്പുഴു കണ്ടെടുക്കുന്നത്. ഭാവനയെ ചൂഴുന്ന അനേക സാംസ്&zwnj;കാരിക അനുഭവങ്ങളുടെ നെയ്ത്തുവിദ്യ നോവലിന്റെ ആഖ്യാനഗതിയെ പൊതിഞ്ഞ് നില്&zwj;ക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>K P Jayakumar</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/reading-pattunoolpuzhu-a-malayalam-novel-by-s-hareesh-book-review-by-kp-jayaumar/articleshow-cxay5l8"/>
        </item>
        <item>
            <title><![CDATA[പ്രണയിച്ചവള്‍, കൊടുങ്കാട്ടില്‍ പ്രിയതമനാല്‍ ഉപേക്ഷിക്കപ്പെട്ടവള്‍, പക്ഷേ, ഈ ദമയന്തി നാമറിയുന്ന കഥാപാത്രമല്ല! ]]></title>
            <link>https://www.asianetnews.com/malayalam-books/reading-akheda-a-malayalam-novel-by-os-priyadarshan-ss16f5</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/reading-akheda-a-malayalam-novel-by-os-priyadarshan-ss16f5</guid>
            <pubDate>Fri, 21 Feb 2025 16:55:53 +0530</pubDate>
            <description><![CDATA[&lt;p&gt;പുസ്തകപ്പുഴയില്&zwj; ഇന്ന് ഒ എസ് പ്രിയദര്&zwj;ശന്&zwj; എഴുതിയ 'അഖേദ' എന്ന നോവലിന്റെ വായന. നിഷാകുമാരി ടി എഴുതുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jmm2x6tsh8d9wv3ajspntxrs,imgname-3a6895f8-e83e-4de1-b88e-ad8013a13407.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഭാഷയുടെ മനോഹാരിതയാണ് നോവലിലെ ശ്രദ്ധേയമായ ഒരു ഘടകം. ഒഴുക്കുള്ള ആഖ്യാനം. വിപുലമായ അര്&zwj;ത്ഥതലങ്ങള്&zwj; വായനക്കാരിലേയ്ക്ക് പകര്&zwj;ന്നു നല്&zwj;കുന്നതാണ് എഴുത്തിന്റെ ശൈലി. ഉറപ്പായും എല്ലാ കാലത്തെയും പെണ്ണിന്റെ ചരിത്രമാണിത്.&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;നളദമയന്തി കഥയുടെ ഊര്&zwj;ജസ്രോതസ്സുകളില്&zwj;നിന്നും ഉയിര്&zwj;ത്തുവന്ന പുതു നോവല്&zwj;. ഒ എസ് പ്രിയദര്&zwj;ശന്&zwj; എഴുതിയ 'അഖേദ' എന്ന പുതിയ നോവലിനെ ഒറ്റവാചകത്തില്&zwj; ഇങ്ങനെ വിശേഷിപ്പിക്കാം. എന്നാല്&zwj;, കേട്ടുമറിഞ്ഞും വായിച്ചും നമ്മള്&zwj; കാലങ്ങളായി കൊണ്ടുനടന്ന നളദമയന്തി കഥയെ നാട്ടുനടപ്പനുസരിച്ച് ക്ലാസിക്കല്&zwj; കാഴ്ചപ്പാടിലൂടെ പുനരവലോകനം ചെയ്യുന്നൊരു പുസ്തകമല്ല അത്. പകരം, പരമ്പരാഗത ആഖ്യാനങ്ങളിലെ ഇരുള്&zwj;വീണ നിശ്ശബ്ദതകള്&zwj;ക്കും നിഴലുകള്&zwj;ക്കും പുതുസ്വരം നല്&zwj;കി, കാണാത്ത ഇടങ്ങളെ പ്രകാശിപ്പിക്കുകയാണ് അത്. ആണ്&zwj;കോയ്മയുടെ ചട്ടക്കൂടില്&zwj; വാര്&zwj;ത്തെടുത്ത പെണ്ണനുഭവങ്ങളെ പുതുകാലത്തിന്റെ സ്ത്രീവാദ രാഷ്ട്രീയ പ്രിസങ്ങളിലൂടെ കടത്തിവിട്ട് കാലികമായ വായനാനുഭവം സൃഷ്ടിക്കുന്ന നോവല്&zwj;. പ്രമേയതലത്തിലും ആഖ്യാനത്തിലും രചനാചാതുരിയിലും അത് പുതിയ കാഴ്ച നല്&zwj;കുന്നു. &amp;nbsp;അതിനാലാവണം, ഈ ആഖ്യായികയിലെ കഥാപാത്രങ്ങളും അവരുടെ അനുഭവങ്ങളും അസാധാരണമായ ആഴങ്ങളെയും സങ്കീര്&zwj;ണ്ണതകളെയും പുല്&zwj;കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt; &lt;strong&gt;ആഖ്യാനകേന്ദ്രം മാറുമ്പോള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;മഹാഭാരതത്തിലെ വനപര്&zwj;വത്തില്&zwj; പറയുന്ന നളദമയന്തി കഥയില്&zwj; നളനാണ് പ്രധാനകഥാപാത്രം. നളന്റെ കാഴ്ചപ്പാടിലാണ് ആ കഥ നീങ്ങുന്നത്. നളന്റെ മനസ്സിനൊത്താണ് അതിന്റെ ആഖ്യാനം പടര്&zwj;ന്നുപന്തലിക്കുന്നത്. എന്നാല്&zwj; 'അഖേദ'യില്&zwj; ആഖ്യാനകേന്ദ്രം ദമയന്തിയാണ്. എന്നാലത് നാമറിയുന്ന ദമയന്തിയല്ല. സ്വന്തം അഭിപ്രായങ്ങളുള്ളവള്&zwj;. നിലപാടുള്ളവള്&zwj;. കഷ്ടപ്പാടുകള്&zwj;ക്ക് മുന്നില്&zwj; അടിയറവു പറയാത്തവള്&zwj;. ആണ്&zwj;നോട്ടങ്ങള്&zwj;ക്കപ്പുറം ചിന്താശേഷിയും സ്വതന്ത്ര വീക്ഷണവുമുള്ളവള്&zwj;. അവളുടെ കാഴ്ചപ്പാടിലൂടെ കഥ മുന്നോട്ടുപോവുമ്പോള്&zwj; നളന്&zwj; കഥയോരത്തേക്ക് വകഞ്ഞുമാറ്റപ്പെടുകയും ദമയന്തി പച്ചജീവിതത്തിന്റെ തീവ്രസാധ്യതയുമായി കേന്ദ്രസ്ഥാനത്തേക്ക് കടന്നുവരികയും ചെയ്യുന്നു. അങ്ങനെയാണ് 'അഖേദ'യിലെ ദമയന്തി സമകാലീന സ്ത്രീയവസ്ഥകളുടെ ആത്മവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രകാശനമാവുന്നത്. പഴങ്കഥയിലെ ദമയന്തിയല്ല അവിടെ. കാലിക ജീവിതാവസ്ഥകളുടെ പദപ്രശ്&zwnj;നങ്ങള്&zwj; പൂരിപ്പിക്കാന്&zwj; ശേഷിയുള്ളവളാണ്. സ്ത്രീപക്ഷ വീക്ഷണത്തിലൂടെ ദമയന്തിയുടെ പുതിയമുഖം അനാവരണം ചെയ്യുകയാണ് ഈ നോവല്&zwj;.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;പെണ്ണനുഭവങ്ങളുടെ പദപ്രശ്&zwnj;നങ്ങള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;നളദമയന്തി കഥയില്&zwj; ദമയന്തി പരമ്പരാഗത സ്&zwnj;നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ്. 'അഖേദ'യിലെ ദമയന്തിയാവട്ടെ, സാമ്പ്രദായിക മൂല്യങ്ങളുടെ കെട്ടുപൊട്ടിക്കുന്ന, അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉദാത്തരൂപമാണ്. ഈ ദമയന്തി ബുദ്ധിമതിയാണ്. ജീവിതത്തെ നേര്&zwj;ക്കുനേര്&zwj; അഭിമുഖീകരിക്കാന്&zwj; കെല്&zwj;പ്പുള്ളവള്&zwj;. വൈതരണികളൊന്നും അവളെ തടയുന്നില്ല. ഖേദയാക്കുന്നില്ല. മറിച്ച്, ചിന്താശേഷിയും തീരുമാനങ്ങളും ചേര്&zwj;ന്ന് അവളെ ശക്തിയുള്ളവളാക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;രാജകൊട്ടാരത്തില്&zwj; നിന്നും നിഷ്&zwnj;കാസിതനായ ഭര്&zwj;ത്താവിനൊപ്പം ഇറങ്ങി പുറപ്പെട്ടവളാണ് ദമയന്തി. പ്രണയമാണ് അവളുടെ വിശ്വാസബലം. പക്ഷേ &amp;nbsp;വിശ്വസിച്ച ഭര്&zwj;ത്താവിനാല്&zwj; കൊടുംകാട്ടില്&zwj; ഉപേക്ഷിക്കപ്പെട്ടവളായി അവള്&zwj; മാറുന്നു. തീര്&zwj;ച്ചയായും അതൊരു ദുരന്തമാണ്. പ്രിയപ്പെട്ടവനാല്&zwj; തിരസ്&zwnj;കരിക്കപ്പെടുക. പ്രണയത്തില്&zwj;നിന്നും മുറിഞ്ഞുപോവുക. കാലുറപ്പിച്ച മണ്ണ് അടര്&zwj;ന്നു മാറുക. ഇത്തരമൊരു സന്ദര്&zwj;ഭം സൃഷ്ടിക്കുന്ന &amp;nbsp;ഖേദത്തെ ആത്മബലം കൊണ്ട് അതിജീവിക്കുകയാണ് നോവലിലെ ദമയന്തി. സ്ത്രീത്വത്തിന്റെ കരുത്ത് കൊണ്ട് ജീവിതത്തിന്റെ ബലതന്ത്രങ്ങളെ മറികടക്കുകയാണ് അവള്&zwj;. ആത്മസംഘര്&zwj;ഷത്തിന്റെയും ആഗ്രഹതിരസ്&zwnj;കരണത്തിന്റെയും ഇടയില്&zwj;, വിശ്വാസങ്ങളില്&zwj; സംഭവിച്ച ഇടര്&zwj;ച്ചയുടെ വീഴ്ചയില്&zwj;പ്പെടുമ്പോഴും ഇടറാതെനില്&zwj;ക്കുന്ന സ്ത്രീയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും സമകാലിക യാഥാര്&zwj;ത്ഥ്യമായി കഥ മാറുകയാണ് ഇവിടെ. പുരാണ കഥയുടെ സങ്കല്&zwj;പങ്ങളെ, പുതുജീവിത യാഥാര്&zwj;ത്ഥ്യങ്ങളിലേക്ക് പറിച്ചുനട്ട് ആധുനിക സ്ത്രീത്വത്തിന്റെ യഥാര്&zwj;ത്ഥ്യങ്ങളിലൂടെ, കാലഘട്ടത്തിന്റെ പരിവര്&zwj;ത്തന ദിശയ്ക്ക് അനുകൂലമായി ആവിഷ്&zwnj;കരിക്കുകയാണ് 'അഖേദ.'&lt;/p&gt; &lt;p&gt;&lt;strong&gt;പുതുകാലത്തിന്റെ മണ്ണടരുകള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;ദമയന്തിയുടെ കാഴ്ചപ്പാടിലൂടെ പ്രണയം, സ്വയംവരം, ദാമ്പത്യം, ചൂതുകളി, രാജ്യനഷ്ടം, വനവാസം, വിരഹം എന്നീ അവസ്ഥകളെ മാറ്റിയെഴുതുകയാണ് ഈ നോവല്&zwj;. ഭാരതീയ പൗരാണിക ശാഖകളില്&zwj; നിന്നും പ്രചോദനം ഉള്&zwj;ക്കൊണ്ട് രചിക്കപ്പെടുമ്പോഴും ആധുനികജീവിതമൂല്യങ്ങളുടെ മണ്ണുറപ്പുകളിലാണ് ഇതിലെ കഥാപാത്രങ്ങള്&zwj; നില്&zwj;ക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;കഥാനായികയായ ഭൈമി എന്ന ദമയന്തിയുടെ ജീവിതാനുഭവങ്ങള്&zwj; വിവിധ ഘട്ടങ്ങളിലായി സമര്&zwj;ത്ഥമായി അവതരിപ്പിക്കുന്നതിലൂടെ അഖേദയുടെ ആന്തരികതീവ്രത അതേ ആഴത്തില്&zwj; വായനക്കാരിലേക്ക് പ്രവഹിക്കുന്നു. സ്&zwnj;നേഹത്തിന്റെയും ദുഃഖത്തിന്റെയും സവിശേഷാവസ്ഥകളില്&zwj; കഥയുടെ ആഖ്യാനം പുതുവഴികള്&zwj; തിരയുന്നു. വായനക്കാരെ അവരുടേതായ സാധ്യതകളിലേക്ക് നടത്തുന്നു. അഖേദയുടെ കഥാന്ത്യം വായനക്കാരുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഉന്നമിടുന്നത്. ഓരോരുത്തര്&zwj;ക്കും അവരുടേതായ വായന സാധ്യം. അവരുടേതായ ആഖ്യാനത്തിലേക്കുള്ള തുറസ്സുകള്&zwj; സാധ്യം.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;വായനയുടെ പുതുസാധ്യതകള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;അഖേദയുടെ അവസാന താളുകളില്&zwj; ഈ സാധ്യതകള്&zwj; ചിറകുകുടയുന്നുണ്ട്:&amp;nbsp;&lt;/p&gt; &lt;p&gt;'പന്ത്രണ്ട് വര്&zwj;ഷം ഒന്നായി പൊറുത്തവന് എങ്ങനെയാണ് &amp;nbsp;ഒരു നിമിഷത്തെ ചിന്തയില്&zwj; വേര്&zwj;പ്പെട്ടു പോകാനാവുക?' സുദേവന്റെ ചോദ്യത്തിന് ഭൈമിയുടെ മറുപടി ഇങ്ങനെ: 'കഴിയും സുദേവാ. കഴിയില്ലെന്നാണ് ഞാനും കരുതിയത് പന്ത്രണ്ട് വര്&zwj;ഷമല്ല പന്ത്രണ്ട് ദശകം ഒന്നായി കഴിഞ്ഞാലും മനുവിലും തനുവിലും ഒരാള്&zwj; മറ്റൊരാള്&zwj;ക്ക് അപരിചിതമായാല്&zwj; &amp;nbsp;വേര്&zwj;പാട് എന്നത് ഒരിക്കലും ഒരു അത്ഭുതമല്ല'&lt;/p&gt; &lt;p&gt;ഭൈമി വീണ്ടും പറയുന്നു: 'പ്രതീക്ഷയാണ് ജീവിതം പ്രതീക്ഷ അറ്റുപോകുന്നിടത്ത് ജീവിതം സ്തംഭിക്കും, അത് മരണ തുല്യമാണ്', 'കാലം തീര്&zwj;ക്കുന്ന മുറിവ് കാലം തന്നെ ഉണക്കും.'&lt;/p&gt; &lt;p&gt;ഭാഷയുടെ മനോഹാരിതയാണ് നോവലിലെ ശ്രദ്ധേയമായ ഒരു ഘടകം. ഒഴുക്കുള്ള ആഖ്യാനം. വിപുലമായ അര്&zwj;ത്ഥതലങ്ങള്&zwj; വായനക്കാരിലേയ്ക്ക് പകര്&zwj;ന്നു നല്&zwj;കുന്നതാണ് എഴുത്തിന്റെ ശൈലി. ഉറപ്പായും എല്ലാ കാലത്തെയും പെണ്ണിന്റെ ചരിത്രമാണിത്.&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Pusthakappuzha Book Shelf</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/reading-akheda-a-malayalam-novel-by-os-priyadarshan-ss16f5"/>
        </item>
        <item>
            <title><![CDATA['കടലിന്റെ ദാഹം' ഇനി അറബിയില്‍, കടല്‍കടന്ന് പി. കെ. പാറക്കടവിന്റെ മിന്നല്‍ക്കഥകള്‍]]></title>
            <link>https://www.asianetnews.com/malayalam-books/kadalinte-daham-a-collection-of-short-stories-by-pk-parakkadav-is-now-in-arabic-articleshow-i0v18g6</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/kadalinte-daham-a-collection-of-short-stories-by-pk-parakkadav-is-now-in-arabic-articleshow-i0v18g6</guid>
            <pubDate>Tue, 30 Dec 2025 13:35:29 +0530</pubDate>
            <description><![CDATA[&lt;p&gt;2021-ല്&zwj; പ്രസിദ്ധീകരിച്ച 66 മിനിക്കഥകളുടെ സമാഹാരമായ 'കടലിന്റെ ദാഹം' എന്ന പുസ്തകമാണ് 'ബഹറുല്&zwj; അത്വീശ്' എന്ന പേരില്&zwj; അറബിയില്&zwj; പുറത്തിറങ്ങിയത്. PK Parakkadav | Arabic&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdq486fzja2xy7vtzf23m5hb,imgname-fotojet-1767081515519.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുഞ്ഞുകഥകളാല്&zwj; മലയാള ചെറുകഥയുടെ ഭാവനാലോകങ്ങള്&zwj; ആകാശത്തോളം വലുതാക്കിയ പ്രമുഖ കഥാകൃത്ത് പി. കെ. പാറക്കടവിന്റെ മിന്നല്&zwj;ക്കഥകള്&zwj; ഇനി അറബി ഭാഷയിലും. 2021-ല്&zwj; പ്രസിദ്ധീകരിച്ച 66 മിനിക്കഥകളുടെ സമാഹാരമായ 'കടലിന്റെ ദാഹം' എന്ന പുസ്തകമാണ് 'ബഹറുല്&zwj; അത്വീശ്' എന്ന പേരില്&zwj; അറബിയില്&zwj; പുറത്തിറങ്ങിയത്. കുവൈത്തിലെ ദാറുല്&zwj; ഹികായ എന്ന പ്രസാധകരാണ് ഈ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്. മുഹമ്മദ് റാഫിഹ് ആണ് 'കടലിന്റെ ദാഹം' അറബിയിലേക്ക് മൊഴിമാറ്റിയത്.&lt;/p&gt;&lt;p&gt;മിന്നല്&zwj;പ്പിണര്&zwj;പോലെ, ക്ഷണനേരം കൊണ്ട് ചുറ്റുപാടുകള്&zwj; കാണിച്ചുതന്ന് മാഞ്ഞുപോവുന്നതാണ് പാറക്കടവിന്റെ മിന്നല്&zwj;ക്കഥകള്&zwj;. മിന്നല്&zwj;പ്പിണര്&zwj; ക്ഷണനേരംകൊണ്ട് മാഞ്ഞുപോവുമ്പോള്&zwj;, മിന്നല്&zwj;ക്കഥകള്&zwj; ഉള്ളിനുള്ളില്&zwj; സൃഷ്ടിക്കുന്ന വെളിച്ചം ആയുഷ്&zwnj;കാലം ബാക്കിനില്&zwj;ക്കും എന്നതാണ് വ്യത്യസം. ലോകത്തെ ഇത്തിരിച്ചെപ്പിലൊതുക്കുന്ന മാന്ത്രികതയാണ് ആ എഴുത്തിന്റെ സൗന്ദര്യം. ഒറ്റ വരിയില്&zwj;പോലും കഥ വിരിയിക്കുന്ന മാന്ത്രികത.&lt;/p&gt;&lt;p&gt;പി. കെ പാറക്കടവിന്റ കഥാ സമാഹാരങ്ങള്&zwj; നേരത്തെ ഇംഗ്ലീഷിലും ബംഗാളിയിലും തമിഴിലും ഉറുദുവിലും തെലുഗിലും വിവര്&zwj;ത്തനം ചെയ്തുവന്നിട്ടുണ്ട്. തമിഴിലെ പ്രശസ്ത എഴുത്തുകാരന്&zwj; തോപ്പില്&zwj; മുഹമ്മദ് മീരാനാണ് 'മീസാന്&zwj; കല്ലുകളുടെ കാവല്&zwj;' എന്ന പികെ പാറക്കടവിന്റെ നോവല്&zwj; തമിഴിലേക്ക് മൊഴി മാറ്റിയത്. ബംഗാളിലെ പ്രശസ്ത എഴുത്തുകാരി തൃഷ്ണ ബാസക് ആണ് പി കെ പാറക്കടവിന്റ തിരഞ്ഞെടുത്ത കഥകള്&zwj; ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;'എന്റെ ചെറിയ വലിയ കഥകള്&zwj; കടല്&zwj; കടന്ന് പലയിടങ്ങളിലും എത്തുന്നു എന്നതും ഈ മിന്നല്&zwj;ക്കഥകള്&zwj; പല ഭാഷകള്&zwj; സംസാരിക്കുന്നു എന്നതും സന്തോഷകരമാണെന്ന് പി.കെ പറക്കടവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിനോട് പറഞ്ഞു. പഴയ കാര്&zwj;കൂന്തലും കാച്ചെണ്ണയുടെ മണവും അല്ല സാര്&zwj;വ്വലൗകികമായ ചിലത് ഈ കുഞ്ഞു കഥകളിലുള്ളത് കൊണ്ടാണ് അത് സ്വീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/kadalinte-daham-a-collection-of-short-stories-by-pk-parakkadav-is-now-in-arabic-articleshow-i0v18g6"/>
        </item>
        <item>
            <title><![CDATA[കാമിനിപുരത്തെ കാഴ്ചകളും,‌ എഴുത്തിലെ സൂക്ഷ്മരാഷ്ട്രീയവും]]></title>
            <link>https://www.asianetnews.com/malayalam-books/pusthakappuzha-reading-kaminipuram-b-n-roy-by-jagadeesh-kovalam-articleshow-iitvd9b</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/pusthakappuzha-reading-kaminipuram-b-n-roy-by-jagadeesh-kovalam-articleshow-iitvd9b</guid>
            <pubDate>Mon, 18 Aug 2025 22:25:54 +0530</pubDate>
            <description><![CDATA[&lt;p&gt;ബി.എൻ. റോയി എഴുതിയ കാമനപുരം എന്ന നോവലിന്&zwj;റെ വായന. ജഗദീഷ് കോവളം എഴുതുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k2z1f59sacf067cnaybavnwf,imgname-533515581-1516086843106179-8742718043465663666-n-1755535873337.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാമിനിപുരത്തിലൂടെ കേരളത്തിന്റെ ഭൂപടത്തിൽ കുര്യൻ കടവ് എന്നൊരു ഭൂമിക വരച്ചുചേർത്ത കഥാകാരനാണ് ബി.എൻ. റോയി. അഗസ്ത്യാർകൂട മലനിരകളിൽ നിന്നും ഉത്ഭവിച്ച് വിവിധ പേരുകളിലൂടെ ഭൂമിയെ പിളർന്നുകൊണ്ട് കുതിച്ചൊഴുകുന്നത് സമുദ്രത്തിൽ പതിക്കാനാവും എന്ന മുൻധാരണ തിരുത്തപ്പെടുന്നത് കാമിനിപ്പുഴയൊഴുകി ഉള്ളിൽ പതിക്കുമ്പോൾ മാത്രമാണ്.&lt;/p&gt;&lt;p&gt;കാല-ദേശങ്ങളുടെ അടയാളപ്പെടുത്തലുകൾ കൂടിയാവണം നോവലുകൾ. കാരണം നോവൽ എന്ന ശിൽപ്പം ചമയ്ക്കപ്പെടുന്നത് വലുപ്പമേറിയ ക്യാൻവാസുകളിലാണ്. ചിതലിയുടെ താഴ്വരയിൽ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളാൽ നെടുകെ പകുക്കപ്പെട്ട മലയാള നോവൽ ഭൂമികയുടെ ഇങ്ങേക്കരയിൽ കാമിനിപുരം എന്നൊരു ദേശം പുതിയതായി ഉരുത്തിരിയുകയോ, ഉയർന്നു വരികയോ ചെയ്യുന്നില്ല. അതവിടെ നിലകൊണ്ടിരുന്നതാണ്. ജീവനുകളും ജീവിതങ്ങളും അവിടെയുണ്ടായിരുന്നു. അവരെക്കുറിച്ച് നാമറിഞ്ഞില്ലെന്ന് മാത്രം, അത് അവരുടെ തെറ്റല്ല.&lt;/p&gt;&lt;p&gt;കീരി, ചോരയൂറ്റിക്കുടിച്ച് കൊന്ന ദാനമ്മയുടെ പതിനേഴു കോഴികളുടെ ജീവനറ്റ ഉടലുകൾക്കിടയിലൂടെ വേണം കമിനിപുരത്തേക്ക് കയറേണ്ടത്. ചത്തകോഴികളെ പൊരിച്ചും, കൊന്ന കീരിയെ തോരനാക്കിയും മരച്ചീനി പുഴുങ്ങിയതിനോടൊപ്പം വയറുവീർക്കെ തീറ്റിച്ച ശേഷമാണ് ദാനമ്മയും മകൻ സെൽവരാജും നമ്മെ കാമിനിപുരം കാണിക്കാൻ കൊണ്ടുപോകുന്നത്.&lt;/p&gt;&lt;p&gt;ഒരു പുറ്റുപോലെ കാമിനിപുരം നമ്മെ മൂടുന്ന കാഴ്ചയാണ് തുടർച്ച. കോടമഞ്ഞിറക്കമാണ് പിന്നെ വായനക്കാരെ വർത്തമാനത്തിലേക്ക് എത്തിക്കുന്നത്. മഞ്ഞിന്റെ മറയിലൂടെ സെൽവരാജ് മാഞ്ഞുപോകുമ്പോൾ, മഴയിലൂടെ ഊർന്നിറങ്ങി മഹർഷിയുടെ തപം മുടക്കാനെത്തിയ മോഹിനിക്ക് 'നീയൊരു പുഴയായൊഴുകിയലയട്ടെ' എന്ന താപസശാപം ലഭിച്ച് കാമിനിപ്പുഴയായി അവൾ ഒഴുകുന്നപോലെ അനുവാചകരും കഥയിലൂടെ ഒഴുകാൻ തുടങ്ങുന്നു. അങ്ങനെ കാമിനിപുരം നമ്മുടെ പരിചിതഭൂമികയായി മാറുന്നു.&lt;/p&gt;&lt;p&gt;അനുവാചകർക്ക് ആവോളം ഇടം നൽകുന്ന പതിവ് ശൈലി, കമിനിപുരത്തിലും നോവലിസ്റ്റ് അനുവർത്തിക്കുന്നുണ്ട്. വയനാനന്തരം ഓരോ കഥാപാത്രങ്ങളും അനുവാചകരിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ വ്യാപ്തി ഏറെയാണ്. പാർശ്വവത്കൃത ജീവിതങ്ങൾക്ക് ലോകമാകമാനം സംഭവിക്കുന്ന ഏകദാനതയെ നോവൽ സൂക്ഷ്മ പഠനത്തിന് വിധേയപ്പെടുത്തുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;നീരുറവകൾ കേന്ദ്രീകരിച്ച് രൂപപ്പെട്ടിട്ടുള്ള സംസ്കാരങ്ങളിൽ തുടങ്ങുന്ന മനുഷ്യചരിത്രത്തോളം പുറകിലോട്ടും, ചൊവ്വയിൽ പിറവികൊള്ളുന്ന ആദ്യശിശുവിന്റെ ചരിത്രത്തോളം മുന്നിലോട്ടും ഒരേസമയം നോവൽ സഞ്ചരിക്കുന്നു. താഴ്ചയിലേക്ക് മാത്രം ഒഴുകുന്ന ജലം പോലെ, അരികുവത്കരിക്കപ്പെട്ട ജനതയിലേക്ക് മാത്രം ഒഴുകിയിറങ്ങുന്ന അധികാര ദുഷ്പ്രഭുത്വത്തിന്റെ കൊടിയ പീഢകൾ ലോകത്തെവിടെയും സമാനതയുള്ളതാണ്. കേട്ടുകഥകളിലും, മിത്തുകളിലും കപട വാഗ്ദാനങ്ങളിലും നിത്യ ദുരിതത്തിലും കുടുങ്ങിക്കിടക്കുന്ന ജീവിതങ്ങൾ. ദാരിദ്ര്യം അവരുടെ ജീവിതത്തേയും, മാനത്തേയും, മരണത്തെയും നിർദാഷണ്യം കവർന്നെടുക്കുമ്പോഴും, ഭരണവർഗ്ഗം വെച്ചുനീട്ടുന്ന വാഗ്ദാനങ്ങളിൽ വശംവദരായി അരികുജീവിതം നയിക്കാൻ വിധിപ്പെട്ടവരുടെ ചരിത്രം കലാതിവർത്തികളായി മന്വന്തരങ്ങൾ താണ്ടി ഇന്നിലെത്തി നിലകൊള്ളുന്നു.&lt;/p&gt;&lt;p&gt;ഭൗതികവും ആത്മീയവുമായ സ്വത്വപ്രതിസന്ധികൾ ഉള്ളുലയ്ക്കുമ്പോളും, നാളെയെന്ന ദൂരത്തിൽ പ്രതീക്ഷയുടെ വെട്ടം തേടുന്നവർ. അവർ സ്വപ്നം കാണുന്ന നാളെകളുടെ കടന്നുവരവ്, ലോകമൊട്ടാകെ സംഭവിക്കാൻ സാധ്യതയുള്ള രാഷ്ട്രീയ മുന്നേറ്റം ഇവയൊക്കെ നോവലിന്റെ സൂക്ഷ്മ വായനയിൽ അനാവൃതമാകുന്നു.&lt;/p&gt;&lt;p&gt;ഫിക്ഷന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കുമ്പോഴും യുക്തിഭദ്രതയ്ക്ക് ഊന്നൽ നൽകുന്നതിൽ ജാഗ്രത്തായിരിക്കണം എന്ന ഉൾവിളി നോവലിസ്റ്റ് ഉൾക്കൊള്ളുന്നുണ്ട്. അതിനാൽത്തന്നെ മാജിക്കൽ റിയലിസം നിലവിട്ട് രചനയെ സ്വാധീനിക്കുന്നുമില്ല. ഒളിച്ചുകടത്തലുകളോട് ആഭിമുഖ്യമോ, അനുഭാവമോ നോവലിസ്റ്റ് പ്രകടിപ്പിക്കാതിരിക്കുന്നതുപോലെ, അതിബൗദ്ധികതയോട് സമരസപ്പെടാത്ത ശൈലിയും നോവൽ അനുവർത്തിക്കുന്നു.&lt;/p&gt;&lt;p&gt;കാമിനിപുരം ഒരു സങ്കല്പഭൂമികയല്ല. പ്രപഞ്ചത്തിലാകമാനം കാമിനിപുരങ്ങൾ നിലകൊള്ളുന്നുണ്ട്. അവയെ ഒളിപ്പിച്ചിരിക്കുന്ന, നിറം പൂശിയ ദുർബല മറകൾക്ക് മേൽ കാലം പ്രളയമായി അവതരിക്കുമ്പോൾ കാമിനിപുരങ്ങൾ നമുക്കുമുന്നിൽ തെളിഞ്ഞുവരും പല പേരുകളിൽ. അപ്പോഴും ഉഷമാരുടെ നിലവിളികൾ ഉയർന്നുകേൾക്കും. പ്രളയം ആ ഒച്ചയെ നമ്മുടെ കാതുകളിൽ നിന്നും മറച്ചു പിടിക്കും. ഭരണകൂടം കാമിനിപുരങ്ങളെ വേലികെട്ടി മറയ്ക്കുന്ന പോലെ.&lt;/p&gt;&lt;p&gt;മാൻകൈന്റ് ലിറ്ററേച്ചർ പുറത്തിറക്കിയിരിക്കുന്ന കാമിനിപുരം എന്ന നോവൽ എന്നും പ്രസക്തമായ 'ഇന്നു'കളുടെ കഥയാണ് പറയുന്നത്.&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Pusthakappuzha Book Shelf</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/pusthakappuzha-reading-kaminipuram-b-n-roy-by-jagadeesh-kovalam-articleshow-iitvd9b"/>
        </item>
        <item>
            <title><![CDATA[എം മുകുന്ദന് ഇന്ന് ജന്മദിനം, പരിചയപ്പെടാം 5 പുസ്തകങ്ങൾ]]></title>
            <link>https://www.asianetnews.com/webstories/malayalam-books/m-mukundan-writer-birthday-books-ke39du5</link>
            <guid isPermaLink="true">https://www.asianetnews.com/webstories/malayalam-books/m-mukundan-writer-birthday-books-ke39du5</guid>
            <pubDate>Wed, 10 Sep 2025 12:36:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ന് മലയാളത്തിന്&zwj;റെ പ്രിയപ്പെട്ട എഴുത്തുകാരന്&zwj; എം മുകുന്ദന് ജന്മദിനം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4s6sag5n5tah48499mx1ybj,imgname-new-project--29--1757487606277.jpg" type="image/jpeg" height="390" width="690"/>
            <category>malayalam-books</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/webstories/malayalam-books/m-mukundan-writer-birthday-books-ke39du5"/>
        </item>
        <item>
            <title><![CDATA[സ്‌കൂള്‍ കാലത്ത് ഇംഗ്ലീഷ് കണ്ടാല്‍ വിറച്ചൊരു കുട്ടി പില്‍ക്കാലത്ത് കുടിച്ചുവറ്റിച്ച ലോകസാഹിത്യസമുദ്രങ്ങള്‍]]></title>
            <link>https://www.asianetnews.com/malayalam-books/mujeebulla-kv-reading-a-book-on-books-and-spiritual-journeys-by-m-luqman-articleshow-meq428g</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/mujeebulla-kv-reading-a-book-on-books-and-spiritual-journeys-by-m-luqman-articleshow-meq428g</guid>
            <pubDate>Wed, 01 Oct 2025 16:42:05 +0530</pubDate>
            <description><![CDATA[&lt;p&gt;പുസ്തകപ്പുഴയില്&zwj; ഇന്ന് എം. ലുഖ്മാന്&zwj; എഴുതിയ 'വാക്കുകളുടെ കര, കടല്&zwj;, ആകാശം-ഒരു പുസ്തകസ്&zwnj;നേഹിയുടെ ആത്മ രഹസ്യങ്ങള്&zwj;' എന്ന പുസ്തകത്തിന്റെ വായന. മുജീബുല്ല. കെ. വി എഴുതുന്നു| &amp;nbsp;Mujeebulla KV Reading a book on books and spiritual journeys by M Luqman&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6fna9ztvfx7dfsf90h88mhr,imgname-552376830-4266736483558734-81627642373094686-n-1759314782202.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മിലന്&zwj; കുന്ദേരയും ആനി എര്&zwj;ണോയും ലൂയിസ് ഗ്ലക്കും ഏകാധിപത്യത്തിനെതിരെ എഴുതിയ അല്&zwj;ബേനിയന്&zwj; എഴുത്തുകാരന്&zwj; ഇസ്മായില്&zwj; ഖാദരെയും ആലിസ് മണ്&zwj;റോയും തുടര്&zwj;ന്നുള്ള അധ്യായങ്ങളില്&zwj; കടന്നുവരുന്നു. ചിന്തയും അക്ഷരങ്ങളുമെന്ന രണ്ടാം ഭാഗത്തില്&zwj; നോം ചോംസ്&zwnj;കിയും ജോര്&zwj;ജ്ജ് ഓര്&zwj;വെല്ലും ഈഡിത് ഗ്രോസ്മാനും ഗാന്ധിജിയുമുണ്ട്..&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;എം. ലുഖ്മാന്&zwj; എഴുതിയ 'വാക്കുകളുടെ കര, കടല്&zwj;, ആകാശം' എന്ന പുസ്തകം ഓണ്&zwj;ലൈനായി വാങ്ങാന്&zwj; ഇവിടെ ക്ലിക്ക് ചെയ്യാം&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;'സാലിം' എന്നാല്&zwj; രക്ഷപ്പെട്ടവന്&zwj;. പൂര്&zwj;ണ്ണ ഗര്&zwj;ഭിണിയായിരിക്കെ കിണറ്റില്&zwj; വീണു മരിച്ച തന്റെ ഉമ്മയുടെ വയറ് അനങ്ങുന്നത് കണ്ട് ആരൊക്കെയോ കീറിയെടുത്ത്, ജീവിതത്തിലേക്ക് കൊണ്ടുവന്ന അവന് നല്&zwj;കാന്&zwj; അതിലും നല്ല പേര് എന്താണ്?'&lt;/p&gt;&lt;p&gt;2023-ലെ അറബ് ബുക്കര്&zwj; പ്രൈസ് നേടിയ ഒമാനി എഴുത്തുകാരന്&zwj; സഹറാന്&zwj; അല്&zwj; ഖാസിമിയുടെ നോവലിലെ മുഖ്യ കഥാപാത്രമാണ് സാലിം.&lt;/p&gt;&lt;p&gt;കുഞ്ഞുനാള്&zwj; മുതലേ സാലിം ചില പ്രദേശങ്ങളില്&zwj; എത്തിയാല്&zwj; 'ദേ വെള്ളം, വെള്ളം' എന്നു പറയും. ഈ ശീലം കാരണം, അവന് എന്തോ കുഴപ്പമുണ്ടോ എന്ന് ആളുകള്&zwj; സംശയിച്ചു. എന്നാല്&zwj; ഒരു കടുത്ത വരള്&zwj;ച്ച കാലത്ത്, ഒരു മൊട്ടക്കുന്നിനുമുകളില്&zwj; വച്ച് സാലിം 'വെള്ളം, വെള്ളം' എന്നു പറഞ്ഞപ്പോള്&zwj;, ഒരാള്&zwj; അവിടെ കുഴിച്ചു നോക്കാന്&zwj; തന്നെ തീരുമാനിച്ചു. അധികം കുഴിക്കാതെ തന്നെ അതാ വരുന്നു വെള്ളം!&lt;/p&gt;&lt;p&gt;മണ്ണില്&zwj; തല വെച്ചാല്&zwj; ജലസ്വരം മനസ്സിലാക്കാനാവുന്ന സാലിം അതോടെ തിരക്കുള്ളവനായി.&lt;/p&gt;&lt;p&gt;തുടര്&zwj;ന്നങ്ങോട്ടുള്ള അവന്റെ 'ജലയാത്രകള്&zwj;' ആണത്രേ നോവല്&zwj;.&lt;/p&gt;&lt;p&gt;വെള്ളം പ്രമേയമായി വരുന്ന നോവലിന്റെ പേര് 'തഗ്റിബതുല്&zwj; ഖാഫിര്&zwj;'. തന്റെ 'വാക്കുകളുടെ കര കടല്&zwj; ആകാശം' എന്ന കൃതിയിലെ 'അറബ് മുസ്ലിം ആവിഷ്&zwnj;കാരങ്ങള്&zwj;' എന്ന ഭാഗത്ത് സഹറാന്&zwj; അല്&zwj; ഖാസിമിയെ കൂടാതെ ത്വയ്യിബ് സാലിഹ്, ഖാസിം ഹദ്ദാദി, കനഫാനി തുടങ്ങിയ അറബ് എഴുത്തുകാരെയും ലുഖ്മാന്&zwj; പരിചയപ്പെടുത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;ഏതാനും ഫലസ്തീനി കവികളുടെ കവിതകളുടെ സ്വതന്ത്ര വിവര്&zwj;ത്തനവും ചേര്&zwj;ത്തിട്ടുണ്ട്. അതില്&zwj; ഒരു കവിതയിലെ ഏതാനും വരികള്&zwj; ഇവിടെ ചേര്&zwj;ക്കാം.&lt;/p&gt;&lt;p&gt;ഇസ്രായേല്&zwj; പട്ടാളക്കാരന്റെ റബ്ബര്&zwj; ബുള്ളറ്റ് കൊണ്ട് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ കുറിച്ചാണ് ഹനാന്&zwj; മിഖായേല്&zwj; അശ്&zwnj;റാവിയുടെ കവിത. ഒരു നാലു വയസ്സുകാരിയും 9 മാസം മാത്രം പ്രായമുള്ള മറ്റൊരു കുഞ്ഞും:&lt;/p&gt;&lt;p&gt;'നാളെ ബാന്&zwj;ഡേജുകള്&zwj;&lt;/p&gt;&lt;p&gt;എടുത്തുമാറ്റും&lt;/p&gt;&lt;p&gt;ഞാന്&zwj; കാണുക ഒരു ഓറഞ്ചിന്റെ പാതിയാകുമോ?&lt;/p&gt;&lt;p&gt;ആപ്പിളിന്റെ പാതിയാകുമോ?&lt;/p&gt;&lt;p&gt;ഉമ്മയുടെ മുഖത്തിന്റെ പാതിയാകുമോ?&lt;/p&gt;&lt;p&gt;.....&lt;/p&gt;&lt;p&gt;എനിക്ക് നാല് വയസ്സായി&lt;/p&gt;&lt;p&gt;ആവശ്യത്തിന് പ്രായമായി&lt;/p&gt;&lt;p&gt;ഞാന്&zwj; ലോകം വേണ്ടത്ര കണ്ടു കഴിഞ്ഞു&lt;/p&gt;&lt;p&gt;അവള്&zwj; ചെറിയൊരു കുഞ്ഞായിരുന്നില്ലേ?..'&lt;/p&gt;&lt;p&gt;അറബി ഭാഷ പഠിച്ചവര്&zwj; പോലും അറബ് സാഹിത്യത്തെ ഗൗരവത്തില്&zwj; എടുക്കാത്ത അവസ്ഥ കേരളത്തില്&zwj; ഉണ്ടെന്നും, മലയാളികള്&zwj; ധാരാളമായി ഇടപഴകുന്ന ഇടങ്ങളില്&zwj; നിന്നുള്ള അറബ് സാഹിത്യകൃതികള്&zwj; പോലും നമുക്ക് വലിയ തോതില്&zwj; അന്യമാണെന്നും ലുഖ്മാന്&zwj; എഴുതുന്നു. കൗതുകത്തോടെ ലോകസാഹിത്യം വായിക്കുന്ന മലയാളികള്&zwj;ക്ക് അറബ് സാഹിത്യത്തിന്റെ വിപുലമായ ലോകം അപരിചിതമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;...........&lt;/strong&gt;&lt;/p&gt;&lt;p&gt;വിശ്വസാഹിത്യത്തിലെ പ്രതിഭാധനരായ ഒട്ടേറെ എഴുത്തുകാരെ, അവരുടെ രചനകളെ, ഇംഗ്ലീഷ്, അറബി സാഹിത്യ ലോകത്തെ, ലളിതസുന്ദരമായി വായനക്കാര്&zwj;ക്ക് പരിചയപ്പെടുത്തുന്ന രചനയാണ്, എം. ലുഖ്മാന്&zwj; എഴുതിയ 'വാക്കുകളുടെ കര, കടല്&zwj;, ആകാശം'. എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ ഉദ്ദേശിച്ചെഴുതിയ ലേഖനങ്ങളുടെ സമാഹാരം. വായനക്കാര്&zwj;ക്ക്, ആധുനികരും സമകാലികരുമായ ഇംഗ്&zwnj;ളീഷ്, അറബി എഴുത്തുകാരെയും അവരുടെ രചനകളെയും പരിചയപ്പെടാനും, സര്&zwj;ഗ്ഗാത്മക രചനകളില്&zwj; ഏര്&zwj;പ്പെടുന്നവര്&zwj;ക്ക്, പ്രമുഖ എഴുത്തുകാരുടെ എഴുത്തു വായനാ രീതികളും രചനാ കൗശലങ്ങളുമൊക്കെ മനസ്സിലാക്കാനും ഉപകരിക്കുന്ന രചന. തന്റെ തന്നെ എഴുത്തുവായനാ ജീവിതാനുഭവങ്ങളിലൂടെയാണ് ഇതിലെ മുഴുവന്&zwj; രചനകളും കടന്നുപോകുന്നത് എന്നതാണ് കൃതിയുടെ സവിശേഷത. വായനക്കാരനെ കൂടെക്കൂട്ടാനുള്ള വിരുത് ലുഖ്മാന്റെ എഴുത്തിനുണ്ട്.&lt;/p&gt;&lt;p&gt;അവതാരികയില്&zwj; ജി. പി. രാമചന്ദ്രന്&zwj; പറയുന്നതുപോലെ, പുസ്തകത്തിന്റെ അകത്തുകൂടെയുള്ള വായനാ സഞ്ചാരമാണ് ലുഖ്മാന്റേത്. അതുപോലെ, താന്&zwj; പരിചയപ്പെടുത്തുന്ന എഴുത്തുകാരുടെ ജീവിതവും രചനകളും സംക്ഷിപ്തമായി അവതരിപ്പിക്കുന്നതില്&zwj; ലുഖ്മാന്&zwj; കാണിക്കുന്ന മിടുക്ക് ശ്രദ്ധേയമാണ്. സാഹിത്യ, ഗദ്യ രചനകള്&zwj; മാത്രമല്ല, എഡിറ്റിങ്ങും അഭിമുഖവും, എന്തിനധികം, ചരമ കോളങ്ങള്&zwj; വരെ ഇതിലെ അധ്യായങ്ങളില്&zwj; കടന്നുവരുന്നു.&lt;/p&gt;&lt;p&gt;ഏഴു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗം, ലോക സാഹിത്യം, ആരംഭിക്കുന്നത് 2021-ലെ നോബല്&zwj; സമ്മാന ജേതാവായ അബ്ദുറസാഖ് ഗുര്&zwj;ണയുടെ രചനകളെക്കുറിച്ച ലേഖനത്തിലൂടെയാണ്. ടാന്&zwj;സാനിയയിലെ ബ്രിട്ടീഷ്, ജര്&zwj;മന്&zwj; അധിനിവേശം പശ്ചാത്തലമാക്കി അദ്ദേഹമെഴുതിയ നോവല്&zwj; 'ആഫ്റ്റര്&zwj; ലൈവ്&zwnj;സ്' പരാമര്&zwj;ശിക്കുമ്പോള്&zwj;, അധിനിവേശവിരുദ്ധ പോരാട്ടങ്ങള്&zwj;ക്ക് ഏറെ വേദിയായ മലബാറില്&zwj;നിന്ന് അത്തരമൊരു നോവല്&zwj; പിറന്നില്ലല്ലോ എന്ന നിരാശ ലുഖ്മാന്&zwj; പങ്കുവയ്ക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;മിലന്&zwj; കുന്ദേരയും ആനി എര്&zwj;ണോയും ലൂയിസ് ഗ്ലക്കും ഏകാധിപത്യത്തിനെതിരെ എഴുതിയ അല്&zwj;ബേനിയന്&zwj; എഴുത്തുകാരന്&zwj; ഇസ്മായില്&zwj; ഖാദരെയും ആലിസ് മണ്&zwj;റോയും തുടര്&zwj;ന്നുള്ള അധ്യായങ്ങളില്&zwj; കടന്നുവരുന്നു.&lt;/p&gt;&lt;p&gt;ചിന്തയും അക്ഷരങ്ങളുമെന്ന രണ്ടാം ഭാഗത്തില്&zwj; നോം ചോംസ്&zwnj;കിയും ജോര്&zwj;ജ്ജ് ഓര്&zwj;വെല്ലും ഈഡിത് ഗ്രോസ്മാനും ഗാന്ധിജിയുമുണ്ട്..&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;എം. ലുഖ്മാന്&zwj;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;...........&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കാഫ്ക്കയുടെ 'മെറ്റമോര്&zwj;ഫോസിസ്' പരാമര്&zwj;ശിക്കവേ ലുഖ്മാന്&zwj; പറയുന്ന ഒരു വാചകമുണ്ട്, 'നിരൂപണങ്ങളിലെ ഭീമന്&zwj; പദാവലികള്&zwj; കണ്ടു ഒരു പുസ്തകവും വായിക്കാതിരിക്കരുത്'. ഇംഗ്&zwnj;ളീഷില്&zwj; സങ്കീര്&zwj;ണ്ണതകള്&zwj; ഒട്ടുമില്ലാതെ വായിച്ചുപോകാന്&zwj; പറ്റുന്ന ഈ പുസ്തകം, കേരളത്തില്&zwj; കാഫ്ക്കയെക്കുറിച്ചും, പിന്നെ 'മെറ്റമോര്&zwj;ഫോസിസ്' എന്ന പേരിനെച്ചൊല്ലിയുമുള്ള മുന്&zwj;വിധികളാല്&zwj; വായിക്കപ്പെടാതെ പോകരുത് എന്നാണ് ഗ്രന്ഥകാരന്&zwj; സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ഭാഷ പഠനത്തിന്റെ കാര്യത്തില്&zwj; ഇതേ വരികള്&zwj; ഏറ്റവും ചേരുക ഗ്രന്ഥകാരന് തന്നെയാണ്. അഥവാ ഇങ്ങിനെ എഴുതാന്&zwj; ഏറ്റവും അര്&zwj;ഹതയുള്ള ഒരാള്&zwj;. കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ഇംഗ്ലീഷ് ഭാഷയെയും ഒരു തപസ്യയെന്നോണം നടത്തിയ നിരന്തര വായനയിലൂടെ സാഹിത്യത്തെയും ആഴത്തില്&zwj; വരുതിയിലാക്കിയ വായനക്കാരനാണ് ലുഖ്മാന്&zwj;. അതിനായി അദ്ദേഹം പിന്നിട്ട വഴികള്&zwj; കഠിനമാണ്. സ്&zwnj;കൂള്&zwj; പഠനകാലത്ത് ഇംഗ്ലീഷിനെ പേടിച്ചിരുന്ന, എസ്എസ്എല്&zwj;സിക്ക് ഏറ്റവും കുറവ് മാര്&zwj;ക്ക് ഇംഗ്&zwnj;ളീഷിന് വാങ്ങിയ, രവീന്ദ്രന്റെ 'ഇംഗ്&zwnj;ളീഷ് പഠിക്കാന്&zwj; ഒരു ഫോര്&zwj;മുല'യോടും സുല്ലിട്ട വിദ്യാര്&zwj;ത്ഥി.&lt;/p&gt;&lt;p&gt;പിന്നീട് കഠിന ശ്രമമായി. ഇംഗ്&zwnj;ളീഷ് വ്യാകരണത്തിലൂടെ, വെട്ടം മാണിയുടെ 'ഇംഗ്&zwnj;ളീഷ് ഗുരുനാഥനി'ലൂടെ, 'ഹിന്ദു'വിലൂടെ, ഫ്രണ്ട്&zwnj;ലൈനിലൂടെ ഭാഷയുടെ പടവുകള്&zwj; കയറിത്തുടങ്ങി. പിന്നെ ഇംഗ്&zwnj;ളീഷ് പുസ്തകങ്ങളിലൂടെ, മാഗസിനുകളിലൂടെ ഒരു കുതിപ്പായിരുന്നു. ദി ന്യൂയോര്&zwj;ക്കര്&zwj;, ദി അറ്റ്&zwnj;ലാന്റിക്, ടൈം, ദി ന്യൂയോര്&zwj;ക് ടൈംസ്, വാഷിങ്ടണ്&zwj; പോസ്റ്റ്, വാള്&zwj;സ്ട്രീറ്റ് ജേര്&zwj;ണല്&zwj; തുടങ്ങി, പാരീസ് റിവ്യൂ, ഗ്രന്ത മാഗസിന്&zwj; മുതലായവ വരിചേര്&zwj;ന്ന് സ്ഥിരമായി വായിച്ചു. വലിയ ചിലവുള്ളതിനാല്&zwj;, പലതും കൂട്ടുകാരോടൊപ്പം പങ്കാളികളായാണ് വരുത്തിയത്. 'ഓരോ ഭാഷയും അഴകോടെ മനസ്സിലാക്കാന്&zwj; അവ രൂപപ്പെടുകയും വികസിക്കുകയും ഇപ്പോഴും പ്രധാന ഭാഷയായി ഉപയോഗിക്കുകയും ചെയ്യുന്ന നാടുകളില്&zwj;നിന്നുള്ള പുസ്തകങ്ങള്&zwj; വായിക്കണം'.&lt;/p&gt;&lt;p&gt;അറബിയോടും അതേ പ്രിയം കാത്തുസൂക്ഷിക്കുന്ന ഗ്രന്ഥകാരന്&zwj;, വിവിധ രാജ്യങ്ങളില്&zwj;നിന്നുള്ള ഇംഗ്&zwnj;ളീഷ്, അറബി എഴുത്തുകാരുടെ എത്രയെത്ര ഗ്രന്ഥങ്ങള്&zwj; വായിച്ചിട്ടുണ്ടെന്നതിന് ഈ പുസ്തകം സാക്ഷി.&lt;/p&gt;&lt;p&gt;അക്കാലത്തെ തന്റെ വായനാരീതിയെക്കുറിച്ച് ലുഖ്മാന്&zwj; ഇങ്ങിനെ കുറിക്കുന്നു:&lt;/p&gt;&lt;p&gt;'വായനയുടെ സ്വഭാവം, ബോറടിപ്പിക്കില്ല എന്ന് കരുതുന്നതിനാല്&zwj; വിവരിക്കട്ടെ. ഓഫീസ് ജോലി വൈകുന്നേരം അഞ്ചുമണിക്ക് കഴിഞ്ഞാല്&zwj; രാത്രിഭക്ഷണവും ആരാധനകളുമൊക്കെ കഴിഞ്ഞ് എട്ടര മണിയാകുമ്പോഴേക്ക് വായനക്കായി ഇരിക്കുമായിരുന്നു. ആ വായന പുലര്&zwj;ച്ചെ മൂന്ന്, നാല് മണി വരെയൊക്കെ പോകുമായിരുന്നു. ഒരു പുസ്തകമോ, അതിന്റെ പകുതിയോ ഒക്കെ തീര്&zwj;ക്കുമായിരുന്നു..'&lt;/p&gt;&lt;p&gt;ചെറുപ്പം തൊട്ടേ, പുസ്തകം കൈയിലെടുത്താല്&zwj; തീരുവോളം വായിച്ചാണ് ശീലം.&lt;/p&gt;&lt;p&gt;&lt;strong&gt;...........&lt;/strong&gt;&lt;/p&gt;&lt;p&gt;അരമണിക്കൂര്&zwj; പോലും പുസ്തകം വായിക്കാതെ വെറുതെയിരുന്നാല്&zwj; തനിക്ക് ഭ്രാന്ത്പിടിക്കുന്നതുപോലെ തോന്നുമായിരുന്നെന്ന ലാറ്റിനമേരിക്കന്&zwj; എഴുത്തുകാരന്&zwj; ലൂയിസ് ബോര്&zwj;ഹസിന്റെ വാക്കുകള്&zwj; തന്റെയും അനുഭവമാണെന്ന ലുഖ്മാന്റെ വാക്കുകളെ തീര്&zwj;ത്തും ശരിവെക്കുന്നു ഈ പുസ്തകം.&lt;/p&gt;&lt;p&gt;പുസ്തകത്തില്&zwj;നിന്ന് ഖലീല്&zwj; ജിബ്രാന്റെ ഒരു വാചകം ഉദ്ധരിച്ച് അല്&zwj;പ്പം നീണ്ടു പോയ ഈ കുറിപ്പ് അവസാനിപ്പിക്കാം:&lt;/p&gt;&lt;p&gt;നിങ്ങള്&zwj; കൊടുക്കുന്നത്, നിങ്ങള്&zwj;ക്ക് ഉള്ളതില്&zwj;നിന്ന് കുറച്ചു കൊടുക്കുമ്പോഴാണ്. നിങ്ങള്&zwj; നിങ്ങളെത്തന്നെ നല്&zwj;കുമ്പോഴാണ്, നിങ്ങള്&zwj; യഥാര്&zwj;ത്ഥത്തില്&zwj; സമര്&zwj;പ്പിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Pusthakappuzha Book Shelf</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/mujeebulla-kv-reading-a-book-on-books-and-spiritual-journeys-by-m-luqman-articleshow-meq428g"/>
        </item>
        <item>
            <title><![CDATA[പല കാലങ്ങള്‍, ഒരു നോവല്‍; 'മഞ്ഞ്' വായനയിലെ ഋതുഭേദങ്ങള്‍!]]></title>
            <link>https://www.asianetnews.com/malayalam-books/reading-manju-a-novel-by-mt-vasudevan-nair-articleshow-mpk4ifx</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/reading-manju-a-novel-by-mt-vasudevan-nair-articleshow-mpk4ifx</guid>
            <pubDate>Tue, 12 Aug 2025 16:42:42 +0530</pubDate>
            <description><![CDATA[&lt;p&gt;പുസ്തകപ്പുഴയില്&zwj; ഇന്ന് എം ടി വാസുദേവന്&zwj; നായര്&zwj; എഴുതിയ 'മഞ്ഞ്' നോവലിന്റെ പുനര്&zwj;വായന. ദിവ്യ ദാമോദരന്&zwj; എഴുതുന്നു&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k2eznxhce2qz33ng6rb5tjyz,imgname-ffe6b9cc-85b8-4538-adc5-b70d964b4667-1754997126700.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൗമാര വായനയുടെ വലിഞ്ഞുമുറുകലുകളില്ലാതെ കടന്നുപോയി ഇന്നത്തെ ഈ വായന. വാക്കുകളുടെ മാന്ത്രികതയാല്&zwj; പൊലിപ്പിച്ചെടുത്ത ദുര്&zwj;ബലമായ ഒരു കഥാതന്തു, മനുഷ്യവിധിയുടെ, ബന്ധങ്ങളുടെ നിരര്&zwj;ഥകതയിലുള്ള അമിത ഊന്നലുകള്&zwj;, ഉപചാരങ്ങളില്&zwj; മാത്രമൊതുങ്ങുന്ന സുഹൃദ്ബന്ധങ്ങളുടെ നായിക, ഏകപക്ഷീയ ഗാര്&zwj;ഹിക വിചാരണകള്&zwj; എന്നിവ ദൈനംദിന ജീവിതത്തിലെ മടുപ്പ് പോലെ, ലോലമായ നെടുവീര്&zwj;പ്പുകളിലെ നിസ്സഹായത പോലെ ഇടയ്ക്ക് അരോചകമായും അനുഭവപ്പെട്ടു..&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;കാത്തിരിപ്പിന്റെ കഥയെന്ന് മലയാള സാഹിത്യത്തില്&zwj; ആഘോഷിക്കപ്പെട്ട കൃതിയാണ് മഞ്ഞ്. കവിതപോലെ മഞ്ഞ് മുഴുവനും കാണാതെ പറയുന്നവരെ കണ്ടിട്ടുണ്ട്. 1964 -ല്&zwj; പുറത്തിറങ്ങിയ തന്റെയീ കൃതി നോവലല്ല നോവെല്ലയാണെന്ന് എം ടി തന്നെ പറയുന്നുണ്ട്. പരത്തി എഴുതാമായിരുന്നതിനെ കുറുക്കി എടുത്തത്.&lt;/p&gt;&lt;p&gt;ചുരുക്കിമുറുക്കിയെടുത്തത് പോരാഞ്ഞ് ഉരുളക്കിഴങ്ങ് ഗവേഷണവുമായി ബന്ധപ്പെട്ട സൂചനകള്&zwj; മുഴച്ചു നില്&zwj;ക്കുന്നതായി തോന്നിയിരുന്നത്രേ എംടിക്ക്. മഞ്ഞിനു ശേഷവും ഒരുപാട് ആവര്&zwj;ത്തിക്കപ്പെട്ടിട്ടുണ്ട് ഈ ശൈലി.&lt;/p&gt;&lt;p&gt;&lt;strong&gt;ആദ്യവായന&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാനെന്റെ പതിമൂന്നാമത്തെയോ പതിനാലാമത്തെയോ വയസ്സിലാണ് ആദ്യമായി മഞ്ഞ് വായിക്കുന്നത്. വിഷാദത്തിന്റെയും പ്രതീക്ഷയുടെയും നേര്&zwj;ത്ത ഛവിയുള്ള സാന്ദ്രമൗനത്തിന്റേതായ ഒരനുഭവം ആ വായന സമ്മാനിച്ചത് ഓര്&zwj;ക്കുകയാണ്. കാവ്യാത്മകതയുടെ രഹസ്യങ്ങളായ അന്തര്&zwj;മുഖമായ അവതരണത്തിലും ആത്മാവിഷ്&zwnj;കാര ശൈലിയിലും മുങ്ങി പോയതും ഓര്&zwj;മവരുന്നു.&lt;/p&gt;&lt;p&gt;രംഗബോധമില്ലാത്ത മരണത്തെക്കുറിച്ചും ഒന്നിന്നുവേണ്ടിയുമല്ലാതെ തോന്നുന്ന പ്രണയത്തെക്കുറിച്ചുമൊക്കെ എഴുതിയ വരികള്&zwj; ജീവിതത്തില്&zwj; പലവുരു കടന്നുവന്നിട്ടുണ്ട്. 'വരുവാനില്ലാരുമിങ്ങൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും' എന്ന വരികള്&zwj; ശോഭനയുടേതുപോലെ ഒരു വിമല ടീച്ചറുടെ മുഖവും മനസ്സില്&zwj; നിറച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;വീണ്ടും വായിക്കുമ്പോള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;അങ്ങനെയുള്ള 'മഞ്ഞാ'ണിപ്പോള്&zwj; കണ്&zwj;മുന്നില്&zwj;. ഏറെ കാലങ്ങള്&zwj;ക്കുശേഷം, ഏറെ മാറിയൊരാളായി 'മഞ്ഞ്' വീണ്ടും വായിക്കുന്നു. ഈ പുനര്&zwj;വായന തീര്&zwj;ത്തും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. പതിവ് വള്ളുവനാടന്&zwj; പശ്ചാത്തലത്തില്&zwj; നിന്നും മാറി, മഞ്ഞുപെയ്യുന്ന കുമയൂണ്&zwj; കുന്നിനു കീഴിലെ താഴ്&zwnj;വരയെന്ന കഥാപരിസരത്തെ, കഥാതന്തുവുമായി എം ടി എങ്ങനെ ഇഴചേര്&zwj;ത്തിരിക്കുന്നു എന്ന ഒരു പരിശോധന..&lt;/p&gt;&lt;p&gt;എം ടി യുടെ ഭാഷയുടെ, രചനാശൈലിയുടെ വശ്യത തുളുമ്പുന്ന 80 പേജുകള്&zwj;. ഒന്&zwj;പത് വര്&zwj;ഷങ്ങള്&zwj;ക്കിപ്പുറവും കാമുകനെ കാത്തിരിക്കുന്ന വിമല എന്ന മുപ്പത്തിയൊന്നുകാരിക്കിണങ്ങുംവിധം ഏകാന്തതയുടെ ജാലകവിരികളിട്ട ഒരു ഹോസ്റ്റല്&zwj; മുറിയും വാര്&zwj;ഡന്&zwj; പദവിയും ചുറ്റിനും ചില കാത്തിരിപ്പിന്റെ കൂട്ടുകാരും.&lt;/p&gt;&lt;p&gt;പേരറിയാത്തൊരു അച്ഛനെ കാത്തിരിക്കുന്ന ബുദ്ദുവും മഞ്ഞില്&zwj; വെയില്&zwj;നാളം പോലെ വന്നത്തുന്ന സര്&zwj;ദാര്&zwj;ജിയും പ്രതീക്ഷകള്&zwj;ക്ക് തത്വശാസ്ത്രത്തിന്റേതായ ഒരു തലമൊരുക്കുന്നുണ്ട്- 'വരും വരാതിരിക്കില്ല' എന്ന വാക്യം പോലെ. തന്റേതില്&zwj;നിന്ന് വ്യത്യസ്തമായ ചില സ്&zwnj;നേഹ സങ്കല്പങ്ങള്&zwj;- അമ്മ, ഗോമസ്, രശ്മി ബാജ്&zwnj;പേയ്, പുഷ്പ സര്&zwj;ക്കാര്&zwj;- ശരിതെറ്റുകളുടെ കെട്ടുപാടുകള്&zwj; വിട്ട് വായിക്കുമ്പോള്&zwj; ചില തിരുത്തുകള്&zwj; ചുണ്ടിലൊരു ചിരിയായി വിരിയുന്നത് അറിയുന്നു..&lt;/p&gt;&lt;p&gt;ഒ വി വിജയന്&zwj; ഖസാക്കിലെന്നതുപോലെ എം ടി മഞ്ഞിനായി കരുതിവച്ച ചില കാലസ്ഥലികളും കഥാപാത്രങ്ങളും രൂപകങ്ങളും അതിനെ വേറിട്ടതാക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ, സംത്രാസങ്ങളെ പലപ്പോഴും സംഭാഷണങ്ങളായല്ല, സമീപപ്രകൃതിയോട് ചേര്&zwj;ക്കുന്ന രൂപകങ്ങളായാണ് അവതരിപ്പിച്ചു കാണുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;വായനയിലെ ഋതുഭേദങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;നൈനിറ്റാളിലെ തടാകവും ബോട്ട് യാത്രയും കഥയുടെ ഒഴുക്കിനെ തീരുമാനിക്കുന്നതായി കാണാം. തടാകത്തിലെ ജലം പോലെ തളം കെട്ടിക്കിടക്കുന്ന കാലമെന്നുണ്ട്- വിമലയുടെ മനസ്സിലെ സ്മൃതിയുടെ ഓളങ്ങള്&zwj; പോലെ തുഴ താളത്തില്&zwj; വീഴുമ്പോള്&zwj; ആഴത്തെ ഓര്&zwj;മ്മിപ്പിച്ച് ജലനിരപ്പില്&zwj; ശബ്ദം ഉയരുന്നുണ്ട്. ജീവിതത്തിന്റെ അന്യഥാ ഭാവം സൂചിപ്പിക്കുമ്പോലെയുണ്ട് ഓളങ്ങളില്&zwj; ഒഴുകിയെത്തുന്ന ബഹു വര്&zwj;ണ്ണങ്ങള്&zwj; പൂശിയ പൊങ്ങുതടികളെന്ന എഴുത്ത്. നിശബ്ദതയുടെ സാന്നിധ്യമാണ് മഞ്ഞില്&zwj; എടുത്തു പറയേണ്ടുന്ന മറ്റൊന്ന്! നിശബ്ദത ഒരു സംഗീതമാണെന്നാണ് സര്&zwj;ദാര്&zwj;ജിഭാഷ്യം.&lt;/p&gt;&lt;p&gt;'അടഞ്ഞു കിടക്കുന്ന ജാലകം തുറന്നിട്ടപ്പോള്&zwj; ആവേശത്തോടെ വന്നു കെട്ടിപ്പിടിച്ച ശേഷം മുറിയില്&zwj; കുറ്റബോധത്തോടെ പതുങ്ങിനിന്ന തണുത്ത വായു' എന്നും 'വെയില്&zwj; തെളിയുമ്പോള്&zwj; കുന്നിന്&zwj;ചെരുവുകളില്&zwj; മഞ്ഞുരുകിയ വെള്ളിയൊഴുക്കുകള്&zwj; കാണാവുന്നു- ഇന്നലെയുടെ കണ്ണീര്&zwj;ച്ചാലുകള്&zwj;' എന്നുമൊക്കെ വിമലയുടെ മനസ്സിനെ എത്ര കാവ്യാത്മകമായാണ് വരച്ചിടുന്നത്!&lt;/p&gt;&lt;p&gt;പകലുറക്കത്തില്&zwj; കണ്ട സ്വപ്നം പോലെ പാറിനടക്കുന്ന ഇളം മഞ്ഞും അന്തരീക്ഷത്തിന്റെ മാറിലേക്ക് തറച്ചു നില്&zwj;ക്കുന്ന ഒടിഞ്ഞ അസ്ത്രം പോലെ പാറക്കെട്ടും ഒരു ജലച്ചായച്ചിത്രം പോലെ അനുഭവപ്പെടും. ടൂറിസ്റ്റുകള്&zwj;ക്കായി പല ഋതുഭേദങ്ങളിലും കാത്തിരിക്കുന്ന നൈനിറ്റാള്&zwj; പോലെ!&lt;/p&gt;&lt;p&gt;അപ്പോഴും, കൗമാര വായനയുടെ വലിഞ്ഞുമുറുകലുകളില്ലാതെ കടന്നുപോയി ഇന്നത്തെ ഈ വായന. വാക്കുകളുടെ മാന്ത്രികതയാല്&zwj; പൊലിപ്പിച്ചെടുത്ത ദുര്&zwj;ബലമായ ഒരു കഥാതന്തു, മനുഷ്യവിധിയുടെ, ബന്ധങ്ങളുടെ നിരര്&zwj;ഥകതയിലുള്ള അമിത ഊന്നലുകള്&zwj;, ഉപചാരങ്ങളില്&zwj; മാത്രമൊതുങ്ങുന്ന സുഹൃദ്ബന്ധങ്ങളുടെ നായിക, ഏകപക്ഷീയ ഗാര്&zwj;ഹിക വിചാരണകള്&zwj; എന്നിവ ദൈനംദിന ജീവിതത്തിലെ മടുപ്പ് പോലെ, ലോലമായ നെടുവീര്&zwj;പ്പുകളിലെ നിസ്സഹായത പോലെ ഇടയ്ക്ക് അരോചകമായും അനുഭവപ്പെട്ടു..&lt;/p&gt;&lt;p&gt;വായനയിലെ ഋതുഭേദങ്ങളാവാം, ജീവിതത്തിലെയും! എങ്കിലും വായനയുടെ ആകാശത്തിലേക്ക് ചിറകുതുന്നിയ ഒരു കാലത്തിന് മഞ്ഞിനോടും എം ടിയോടും കടപ്പെട്ടിരിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Pusthakappuzha Book Shelf</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/reading-manju-a-novel-by-mt-vasudevan-nair-articleshow-mpk4ifx"/>
        </item>
        <item>
            <title><![CDATA[കെ. ആർ മീരയുടെ 'കലാച്ചി'യും ഹരിത സാവിത്രിയുടെ 'സിന്നും' തമ്മിൽ സാമ്യം? സോഷ്യൽ മീഡിയയിൽ ചർച്ച]]></title>
            <link>https://www.asianetnews.com/malayalam-books/kr-meera-kalachi-haritha-savithri-zin-novel-similarities-social-media-debate-articleshow-w8q9u05</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/kr-meera-kalachi-haritha-savithri-zin-novel-similarities-social-media-debate-articleshow-w8q9u05</guid>
            <pubDate>Mon, 01 Jun 2026 12:48:33 +0530</pubDate>
            <description><![CDATA[&lt;p&gt;കെ.ആർ മീരയുടെ 'കലാച്ചി', ഹരിത സാവിത്രിയുടെ 'സിൻ' എന്നീ നോവലുകളുടെ പ്രമേയത്തിലെ സാമ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വിഷയത്തില്&zwj; ഹരിത സാവിത്രി പങ്കുവച്ച പോസ്റ്റും ചര്&zwj;ച്ചയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt10ng1qh9v5ct5j3v6d44wt,imgname-new-project---2026-06-01t124155.767-1780298203191.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കെ. ആർ മീരയുടെ 'കലാച്ചി'യും ഹരിത സാവിത്രിയുടെ 'സിന്നും' തമ്മിൽ സാമ്യം? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. 2022 -ലാണ് ഹരിത സാവിത്രിയുടെ നോവൽ 'സിൻ' പുറത്തിറങ്ങുന്നത്. 2025 -ലാണ് കെ ആർ മീരയുടെ 'കലാച്ചി' പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത്. ഇവയുടെ ഉള്ളടക്കങ്ങൾ തമ്മിൽ സാമ്യമുണ്ട് എന്നാണ് വിമർശനമുയരുന്നത്. കുറച്ച് ദിവസം മുമ്പ് ഹരിത സാവിത്രി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിന് പിന്നാലെ പലതരം ചർച്ചകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കാമുകനെ തേടി വിദേശത്തുള്ള പ്രശ്നബാധിതമായ പ്രദേശത്തേക്ക് പോകുന്ന യുവതിയാണ് രണ്ട് നോവലുകളിലെയും പ്രധാന കഥാപാത്രം. ഇതോടെയാണ്, പ്രമേയത്തിൽ ഇരുനോവലുകളും തമ്മിൽ സാമ്യമുണ്ടെന്ന ചർച്ചയ്ക്ക് കാരണമായി തീർന്നത്.&lt;/p&gt;&lt;p&gt;ഹരിത സാവിത്രിയുടെ ആദ്യ പോസ്റ്റിൽ ഇതേക്കുറിച്ച് നേരിട്ട് പരാമർശങ്ങളൊന്നും തന്നെയില്ലെങ്കിലും സാഹിത്യപ്രേമികൾ ഇരു പുസ്തകങ്ങളുമായി സാമ്യമുണ്ടെന്നും, ഇല്ലെന്നും, യാദൃച്ഛികമായി സംഭവിച്ച സാമ്യമാകാം എന്നുമുള്ള വാദങ്ങളാണ് ഉയർത്തുന്നത്. 'നിങ്ങൾ വര്&zwj;ഷങ്ങള്&zwj; എടുത്ത് എഴുതിയ നോവൽ. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ. നിങ്ങളുടെ കണ്ണീരും വിയർപ്പും. വേറൊരാൾ എഴുതിയ പുസ്തകത്തിൽ ആ കഥ തന്നെ എന്ന് നിങ്ങള്&zwj;ക്ക് വ്യക്തമാകുന്നു. പക്ഷെ നിങ്ങൾക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. എന്തുകൊണ്ട്' എന്നാണ് ഹരിതയുടെ പോസ്റ്റിൽ ചോദിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അതേസമയം, കലാച്ചിയെ പറ്റി നേരിട്ട് പരാമർശമില്ലെങ്കിലും ഇത് കലാച്ചിയെ കുറിച്ചാണ് എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ഉയർന്നു. പിന്നാലെയാണ്, ഇതുമായി ബന്ധപ്പെട്ട വിശദമായ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പിന്നാലെ കലാച്ചിയെയും സിന്നിനെയും സാമ്യപ്പെടുത്തിയും വിമർശിച്ചുമെല്ലാം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ ഇന്നലെ വീണ്ടും ഹരിത ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പോസ്റ്റ് കൂടി പങ്കുവച്ചു.&lt;/p&gt;&lt;p&gt;'പ്രിയപ്പെട്ടവരെ,&lt;/p&gt;&lt;p&gt;നടന്നു വരുന്ന വിവാദത്തെ കുറിച്ച് പറയാനുള്ളത് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.&lt;/p&gt;&lt;p&gt;കുറച്ച് നാളുകൾക്കു മുൻപാണ് സിനിനോട് സാമ്യം ഉണ്ടെന്ന് തോന്നിയ ഒരു പുസ്തകം വായിച്ചത്.&lt;/p&gt;&lt;p&gt;വളരെ പ്രതീക്ഷയോടെ കയ്യിലെടുത്ത പുസ്തകം ആദ്യത്തെ കുറച്ചു അധ്യായങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. വിദേശത്തെ ഒരു പ്രശ്നബാധിതപ്രദേശത്തേക്ക് കാമുകനെ അന്വേഷിച്ചു പോകുന്ന കാമുകി. തന്റെ സുഹൃത്തുക്കളുടെ വിലക്ക് അവഗണിച്ച്, അവരുടെ കണ്ണ് വെട്ടിച്ച് അവൾ ദൂരെയുള്ള കാമുകന്റെ ഗ്രാമത്തിലേക്ക് യാത്രയാകുന്നു. കാറിലുള്ള ദുരിതമയമായ, നീണ്ട യാത്ര. അവസാനം കാമുകന്റെ ഗ്രാമത്തിൽ എത്തിച്ചേരുന്നു. അപരിചിതമായ ചുറ്റുപാടുകളിലെ താമസം.&lt;/p&gt;&lt;p&gt;അവസാനം കാമുകനുമായുള്ള ബന്ധത്തിൽ വ്യക്തമായ ക്ലോഷർ ഇല്ലാതെയുള്ള മടക്കം.&lt;/p&gt;&lt;p&gt;ഈ ത്രെഡിന് സിൻ എന്ന എന്റെ നോവലിന്റെതുമായി വളരെയധികം സാമ്യം അനുഭവപ്പെട്ടു. ഇതിനിടയിൽ രണ്ടു നോവലുകളിലും വ്യത്യസ്തമായ പല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. കഥകൾ, ഉപകഥകൾ... പല അടരുകളുള്ള പുസ്തകങ്ങളാണ് രണ്ടും.&lt;/p&gt;&lt;p&gt;പക്ഷെ മേൽപ്പറഞ്ഞ കാര്യങ്ങളിലെ സാമ്യം മനസ്സിൽ ഒരു കരടായി അവശേഷിച്ചു.&lt;/p&gt;&lt;p&gt;എന്റെ മാത്രം തോന്നൽ ആണിത് എന്ന് കരുതി അവഗണിക്കാൻ ശ്രമിച്ചു. പക്ഷെ ധാരാളം വായനക്കാർ ഈ സാമ്യത്തെ കുറിച്ച് എന്നോട് സംസാരിക്കുകയുണ്ടായി.&lt;/p&gt;&lt;p&gt;ഇതിനെ കുറിച്ച് എല്ലാവരോടും അവസാനമായി പറയാനുള്ളത് ഇതാണ്.&lt;/p&gt;&lt;p&gt;എന്റെ പുസ്തകം ആരും കോപ്പി പേസ്റ്റ് ചെയ്തിട്ടില്ല.&lt;/p&gt;&lt;p&gt;പക്ഷെ ഈ പറഞ്ഞ അടിസ്ഥാനപരമായ സാമ്യങ്ങൾ നില നിൽക്കുന്നു.&lt;/p&gt;&lt;p&gt;ഒഴിവാക്കാമായിരുന്നു. അത്രേയുള്ളൂ. മറ്റു ചില കാര്യങ്ങൾ കൂടി ഈ അവസരത്തിൽ പറയേണ്ടതുണ്ട്. വിദേശ രാജ്യത്ത് വച്ചു നടക്കുന്ന കഥ എന്ന് പറഞ്ഞ് സിനിനെ കിട്ടുന്ന വേദികളിലെല്ലാം ആക്ഷേപിച്ചു നടക്കുന്ന ഒരു നിരൂപകന്റെ പുകഴ്ത്തൽ മേൽപ്പറഞ്ഞ പുസ്തകത്തിന്റെ പിന്നിൽ കണ്ടു. അയാളുടെ ഭാര്യ ഈ വിഷയം പുകഞ്ഞു തുടങ്ങിയപ്പോൾ ആ എഴുത്തുകാരിയെ ആകാശത്തിലെ നക്ഷത്രത്തോടും എന്നെ പുൽക്കൊടിയോടും ഉപമിച്ചു കൊണ്ട് ഒരു പോസ്റ്റ്&zwnj; ഇട്ടതും ശ്രദ്ധയിൽ പെട്ടു. എല്ലാ മനുഷ്യരും തുല്യരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെയുള്ള ഒരു അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്.&lt;/p&gt;&lt;p&gt;മനുഷ്യരെ ജാതീയമായും സോഷ്യൽ ക്ലാസ് അനുസരിച്ചും ഇകഴ്ത്തിയും അധിക്ഷേപിച്ചും നടക്കുന്നവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല. പുൽക്കൊടി ആകാൻ വിരോധമില്ല. പക്ഷെ, എന്റെ ഇലകളുടെ പച്ചനിറവും പുതുനാമ്പുകളും എന്റേതാണ്.&lt;/p&gt;&lt;p&gt;എന്റെ വേരുകളും എന്റെ ആകാശവും എന്റേതാണ്. എന്റെ ഇലകളിൽ തങ്ങി നിൽക്കുന്ന മഞ്ഞുതുള്ളികളും തലനീട്ടുന്ന ചെറുപൂക്കളും എന്റേതാണ്, എന്റേത് മാത്രമാണ്.&lt;/p&gt;&lt;p&gt;നന്ദി.'&lt;/p&gt;&lt;p&gt;എന്നായിരുന്നു പോസ്റ്റ്. അതേസമയം, എഴുത്തുകാരും വായനക്കാരുമായി നിരവധിപ്പേർ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ, കെ ആർ മീര വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/kr-meera-kalachi-haritha-savithri-zin-novel-similarities-social-media-debate-articleshow-w8q9u05"/>
        </item>
        <item>
            <title><![CDATA[പക കാട്ടുതീ പോലെയാണ് കത്തിത്തുടങ്ങിയാല്‍ തീ ആളിപ്പടര്‍ന്ന് എല്ലാം വിഴുങ്ങും..-'മരണവംശം' വായന  ]]></title>
            <link>https://www.asianetnews.com/malayalam-books/reading-maranavamsam-a-novel-by-pv-shajikumar-review-by-mujeebulla-kv-sr00z7</link>
            <guid isPermaLink="true">https://www.asianetnews.com/malayalam-books/reading-maranavamsam-a-novel-by-pv-shajikumar-review-by-mujeebulla-kv-sr00z7</guid>
            <pubDate>Sat, 01 Feb 2025 15:27:07 +0530</pubDate>
            <description><![CDATA[&lt;p&gt;പുസ്തകപ്പുഴയില്&zwj; പി. വി.ഷാജികുമാര്&zwj; എഴുതിയ 'മരണവംശം' എന്ന പുസ്തകത്തിന്റെ വായനാനുഭവം. മുജീബുല്ല കെ വി എഴുതുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jk0efnectxrc3496bme83zas,imgname-475761096-488172607659749-4915180236880942627-n.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഒരു ദേശത്തിന്റെ കഥ തന്നെയാണ് മരണവംശം. കാസര്&zwj;കോട് - കര്&zwj;ണ്ണാടക അതിര്&zwj;ത്തിയിലെ ഏര്&zwj;ക്കാനാ എന്ന സങ്കല്&zwj;പദേശം. തനി കാസര്&zwj;കോടന്&zwj; മലയോര ഗ്രാമം. കഥ പക്ഷെ, തീരാസങ്കടമാണ്. പകയുടെ, കുടിപ്പകയുടെ, തലമുറകളിലൂടെ കൈമാറിയ തീരാപ്പക തീര്&zwj;ക്കുന്ന പ്രതികാരത്തിന്റെ, കഥ.&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;'ഒറ്റയ്ക്ക് നടക്കുന്ന കാട്ടുമൃഗമാണ് മനസ്സ്. മെരുക്കിയെടുക്കല്&zwj; പ്രയാസം. സ്വന്തം ഇഷ്ടത്തിന് അതിനെ കെട്ടിയിടുന്നവര്&zwj; നിലനില്&zwj;ക്കും. അല്ലാത്തവര്&zwj; നശിക്കും..'&lt;/p&gt; &lt;p&gt;കഥകളില്&zwj; നമ്മളറിയുന്ന ദേശങ്ങളും പ്രദേശങ്ങളും നാട്ടിന്&zwj;പുറങ്ങളും ആളുകളെയുമൊക്കെ കാണുന്നതും കഥാപാത്രങ്ങളില്&zwj; നമുക്ക് സുപരിചിതമായ ഭാഷ കേള്&zwj;ക്കുന്നതും അവരുടെ വര്&zwj;ത്തമാനങ്ങള്&zwj; വായിച്ചുപോകുന്നതും എപ്പോഴും ഒരു സുഖമാണ്. വായനയോടൊപ്പം നമ്മളറിയാതെ നമ്മളാ കഥകളിലൂടെ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. കഥാപാത്രങ്ങളോടൊപ്പം നമ്മളും അവിടെയൊക്കെയുണ്ടാവും. നമ്മളതിനെ റിലേറ്റ് ചെയ്യാന്&zwj; നോക്കും. &amp;nbsp;&lt;/p&gt; &lt;p&gt;ആ ഒരു സുഖമുണ്ടെനിക്ക് 'മരണവംശം' വായനയ്ക്ക്. ഒരു ദേശത്തിന്റെ കഥ തന്നെയാണ് മരണവംശം. കാസര്&zwj;കോട് - കര്&zwj;ണ്ണാടക അതിര്&zwj;ത്തിയിലെ ഏര്&zwj;ക്കാനാ എന്ന സങ്കല്&zwj;പദേശം. തനി കാസര്&zwj;കോടന്&zwj; മലയോര ഗ്രാമം. കഥ പക്ഷെ, തീരാസങ്കടമാണ്. പകയുടെ, കുടിപ്പകയുടെ, തലമുറകളിലൂടെ കൈമാറിയ തീരാപ്പക തീര്&zwj;ക്കുന്ന പ്രതികാരത്തിന്റെ, കഥ.&amp;nbsp;&lt;/p&gt; &lt;p&gt;പറയുമ്പോള്&zwj; ഒരൊറ്റ കുടുംബമാണ്. ഉടപ്പിറപ്പുകളുടെ, സഹോദരങ്ങളുടെ മക്കളാണ്. ഒറ്റ മനസ്സായി ജീവിക്കേണ്ട മനുഷ്യരാണ്. ഒന്നിച്ച് പഠിച്ചും കളിച്ചും വളര്&zwj;ന്നവരാണ്. കുഞ്ഞമ്മാറിന്റെ പേരക്കുട്ടികളാണ്. എന്നാലവരിലൊരാള്&zwj;ക്ക്, ചന്ദ്രന് 'താവഴി'യായിക്കിട്ടിയത് വെറുപ്പും വിദ്വേഷവുമാണ്. കുശുമ്പും കുന്നായ്മയും ഓതിക്കൊടുത്തു കൊണ്ടേയിരുന്ന് പകയും പ്രതികാരവും നിരന്തരം മകനില്&zwj; ഊട്ടിയുറപ്പിക്കുന്നത് സ്വന്തം അച്ഛനും വല്യമ്മയുമാണ്, കൃഷ്ണനും ജാനകിയും. അനങ്ങാനാവാതെ കിടപ്പിലായപ്പോഴും അയാളില്&zwj; നിറയുന്നത്, നുരയുന്നത് പ്രതികാരമാണ്. ഭാസ്&zwnj;കരന്റെ തോക്കിനിരയായ ചന്ദ്രന്&zwj; തന്നെ ഒടുവില്&zwj; ഖേദത്തോടെ പറയുന്നുണ്ടല്ലോ: 'എന്റെ ദുഷ്ടത ഞാനുണ്ടാക്കിയതല്ല വടക്കേന്&zwj; വാതിലേ. അച്ഛനില്&zwj; നിന്നും അച്ഛന്റെ അമ്മയില്&zwj; നിന്നും ജന്മം കിട്ടിയത്. മാറ്റാന്&zwj; നോക്കിയിട്ടുണ്ട് ഞാന്&zwj;. നല്ല വയിക്ക് നടക്കുംതോറും തെറ്റ് ചെയ്യാന്&zwj; ഓറ് ചെവി തിന്നും. ചോരേലുള്ളത് മായ്ക്കാന്&zwj; കയ്യൂല. ഓറുടെ ദുഷ്ട് എനിക്ക് കിട്ടിയത് എന്റെ കുറ്റാണോ... ഓറെ ദുഷ്ട് ഓര്&zwj;ക്ക് കിട്ട്യത് ഓറെ കുറ്റാണോ...'&lt;/p&gt; &lt;p&gt;ചന്ദ്രന്&zwj; പോയപ്പോള്&zwj; അരവിന്ദനിലൂടെ, അവനും പോയപ്പോള്&zwj; ഭാസ്&zwnj;കരന്റെ തന്നെ പെണ്ണായിരുന്ന നളിനിയിലൂടെ, തങ്ങളുടെ പ്രതികാര സ്വപ്നത്തിന് പൂര്&zwj;ത്തീകരണം തേടുകയാണ് കൃഷ്ണനും, ഒടുവില്&zwj; ജാനകിയും. അവരിരുവരും നിരന്തരം തന്റെ ചെവിതിന്നതിനൊപ്പം, ഭാസ്&zwnj;കരന്&zwj; തന്റെ പെങ്ങളെ പ്രേമിച്ചതും കാമിച്ചതുമാണ് ചന്ദ്രനെ ഭാസ്&zwnj;കരന്റെ ശത്രുവാക്കുന്നത്. മറുഭാഗത്ത്, ചന്ദ്രന്റെ കൊലയ്ക്ക് പ്രതികാരത്തിനിറങ്ങിയ അരവിന്ദന്റെയും കൂട്ടരുടെയും തോക്കിനും വെട്ടിനും ഇരയായി ശവമായെന്ന് കരുതി ഉപേക്ഷിക്കപ്പെട്ട ഭാസ്&zwnj;കരന്&zwj; മംഗലാപുരത്ത് ആശുപത്രിയില്&zwj; ഡോക്ടറോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം, തന്റെ കാഞ്ചി വലിക്കുന്ന ചൂണ്ടുവിരല്&zwj; ബാക്കിവെക്കണമെന്നാണ്!&amp;nbsp;&lt;/p&gt; &lt;p&gt;'ഒരാളോട് ശത്രുത തോന്നിയാല്&zwj; അതു കൂട്ടാനുള്ള കാരണങ്ങള്&zwj; സ്വയം കണ്ടെത്തിക്കൊണ്ടേയിരിക്കും. ദേഷ്യത്തിന്റെ കനല്&zwj; കെടാതിരിക്കാന്&zwj; കുറ്റങ്ങള്&zwj; മാത്രം കണ്ണില്&zwj; തെളിയും. വെറുക്കാനുള്ള കാരണങ്ങള്&zwj; തേടിയെടുക്കും..'&lt;/p&gt; &lt;p&gt;&lt;strong&gt;ഏര്&zwj;ക്കാനയുടെ&amp;nbsp;രക്തസ്&zwnj;നാനങ്ങള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;റാക്കും പെണ്ണും ജീവിതത്തിന്റെ ഭാഗമായ കുറേയേറെ മനുഷ്യരുള്ള ഏര്&zwj;ക്കാന. കോമന്&zwj; നായര്&zwj; എന്ന തനി തോന്ന്യാസിയായ ജന്മിയുടെ വിലാസഭൂമി. രാഷ്ട്രീയം കൂട്ടുപിടിച്ച് പഞ്ചായത്ത് പ്രസിഡണ്ടായി വാഴുന്നുണ്ടയാള്&zwj;. ഒന്നിച്ച് കുരുത്തക്കേടുകള്&zwj; ചെയ്തുകൂട്ടി, പിന്നീട് തമ്മില്&zwj; തെറ്റിയപ്പോള്&zwj; ചന്ദ്രന്&zwj; ഗാങ്ങും ഭാസ്&zwnj;കരന്&zwj; ഗ്യാങ്ങുമായ ഇരു കൂട്ടങ്ങളിലും പകയുടെ വിഷവിത്തുകള്&zwj; നട്ടുമുളപ്പിച്ചതിലും വെള്ളവും വളവും നല്&zwj;കി പോഷിപ്പിച്ചതിലും അയാളുടെ പങ്ക് വലുതാണ്. കഥയുടെ കാവ്യനീതിയെന്നോണം, ഒടുക്കം അതിന്റെ ഫലം അയാള്&zwj; അനുഭവിക്കുന്നുണ്ട്, മറ്റൊരു രീതിയിലാണെങ്കിലും.&lt;/p&gt; &lt;p&gt;രാഷ്ട്രീയം ഇരുപക്ഷത്തും കക്ഷി ചേര്&zwj;ന്നപ്പോള്&zwj;, കൊലപാതങ്ങള്&zwj; പാര്&zwj;ട്ടി രാഷ്ട്രീയവുമായി. ഭാസ്&zwnj;കരന്&zwj; കമ്മ്യൂണിസ്റ്റും ചന്ദ്രനും അരവിന്ദനുമൊക്കെ കോണ്&zwj;ഗ്രസുമായി. ഒന്നിനുമില്ലാതെ, എല്ലാം വിഫലമായി തടയാന്&zwj; നോക്കുന്ന അവരുടെ സഹോദരന്&zwj; രാജേന്ദ്രന്&zwj;പോലും 'പാര്&zwj;ട്ടി'ക്ക് ശത്രുമാത്രം. എങ്ങിനെയാണ് പകയുടെ വിത്തുവിതച്ചവര്&zwj;ക്കുപോലും ഊഹിക്കാനോ ഒരാള്&zwj;ക്കും തടുക്കാനോ ആകാത്തവിധത്തില്&zwj; പാര്&zwj;ട്ടികളിലൂടെ പകയുടെ വിഷം പടര്&zwj;ന്നു പന്തലിക്കുന്നതെന്ന്, അറപ്പോ മടിയോ മനസ്താപമോ ലവലേശമില്ലാതെ കൂടപ്പിറപ്പുകളെ, കൂട്ടുകാരെ 'ശത്രു'വായ മനുഷ്യരെ വെട്ടിയരിയാനാവുന്നതും തോക്കിനിരയാക്കുന്നതുമെങ്ങിനെയെന്ന് 'മരണവംശം' അനുഭവിപ്പിക്കുന്നുണ്ട്. 'പക കാട്ടുതീ പോലെയാണ് കത്തിത്തുടങ്ങിയാല്&zwj; തീ ആളിപ്പടര്&zwj;ന്ന് എല്ലാം വിഴുങ്ങും..' &amp;nbsp;&lt;/p&gt; &lt;p&gt;കഥയുടെ സ്വപ്നാടനങ്ങള്&zwj;&lt;/p&gt; &lt;p&gt;പകയുടെ കൊടുംപെയ്ത്തിനപ്പുറം, കുളിയനും അണങ്ങും തെയ്യവും മാജിക്കും സ്വപ്നവും സ്വപ്നാടനവുമൊക്കെ നിറഞ്ഞു നില്&zwj;ക്കുന്ന നൂറുനൂറു കഥകളുടെ, അതിലേറെ കഥാപാത്രങ്ങളുടെ ഒരു പകര്&zwj;ന്നാട്ടം തന്നെയാണ് നോവല്&zwj;. അവിടെ, ജീവിച്ചിരിക്കുന്നവരോടൊപ്പം മരിച്ചവരും പക്ഷികളും മൃഗങ്ങളും മരങ്ങളുമൊക്കെ വന്ന് കഥപറയും. കഥയില്&zwj; ഇടപെടും.&amp;nbsp;&lt;/p&gt; &lt;p&gt;അതീവ ഹൃദ്യവും പാരായണക്ഷമവുമാണ് ഷാജികുമാറിന്റെ ഭാഷ. 'കുന്നുകള്&zwj; ഉച്ചമയക്കത്തിലേക്ക് കണ്ണടച്ചുകിടക്കവേ വന്നുപോയ വേനല്&zwj;മഴയില്&zwj; മണ്ഡലി വാ പിളര്&zwj;ത്തുന്നതിന്റെ മണം മണലില്&zwj;നിന്ന് മഴപ്പുകയുടെ പിടച്ചലില്&zwj; കാറ്റിലേക്ക് ഇഴുകിച്ചേര്&zwj;ന്നിട്ടുണ്ട്. കറുത്ത ശ്വാസം പുറത്തേക്ക് ചുരുട്ടിവിട്ട് ആടിയുലഞ്ഞ് കുന്നുകയറുന്നു വരദരാജ പൈ എന്ന ബസ്. കുന്നിന്പുറത്തെ പാറകള്&zwj;ക്കിടയില്&zwj;നിന്ന് സ്വര്&zwj;ണ്ണക്കുപ്പായമിട്ട മുളിപ്പുല്ലുകള്&zwj; തലയുയര്&zwj;ത്തി ബസ്സിനെ നോക്കി. കുന്നുകയറിവന്ന കാറ്റിന്റെ പാട്ടിനൊത്ത് മൂളിക്കൊണ്ട് മുളിപ്പുല്ല് നൃത്തംചെയ്തുതുടങ്ങി..'&amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>malayalam-books</category>
            <dc:creator>Mujeebulla KV</dc:creator>
            <atom:link href="https://www.asianetnews.com/malayalam-books/reading-maranavamsam-a-novel-by-pv-shajikumar-review-by-mujeebulla-kv-sr00z7"/>
        </item>
    </channel>
</rss>
