<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 08 Jul 2026 12:36:18 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/money" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; വെള്ളി വിലയും കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം]]></title>
            <link>https://www.asianetnews.com/gold-jewellery/kerala-gold-silver-prices-drop-today-7-july-2026-latest-rates-articleshow-128ez5t</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/kerala-gold-silver-prices-drop-today-7-july-2026-latest-rates-articleshow-128ez5t</guid>
            <pubDate>Tue, 07 Jul 2026 10:28:18 +0530</pubDate>
            <description><![CDATA[സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1000 രൂപ കുറഞ്ഞ് 1,06,520 രൂപയായി. സ്വർണത്തോടൊപ്പം വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3mttnkhyysceb5eddknw4c,imgname-gold-rate-today-india-mcx-gold-price-rise-middle-east-tension-us-iran-dollar-impact-silver-fall-0-1775017749171.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,315 രൂപയും പവന് 1,06,520 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,07,520 രൂപയായിരുന്നു വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വില ഇടിഞ്ഞിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,400 രൂപയുമാണ് വില വരുന്നത്.&lt;/p&gt;&lt;h2&gt;കഴിഞ്ഞ 10 ദിവസത്തെ സ്വ&zwj;ർണ നിരക്കുകൾ&lt;/h2&gt;&lt;p&gt;ജൂൺ 7- 1,06,520 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 6- 1,07,520 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 5- 1,07,600 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 4- 1,07,600 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 3- 1,07,800 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 2- 1,05,440 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ&lt;/p&gt;&lt;p&gt;ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ&lt;/p&gt;&lt;p&gt;ജൂൺ 29- 1,04,880 രൂപ&lt;/p&gt;&lt;p&gt;ജൂൺ 28- 1,05,560 രൂപ&lt;/p&gt;&lt;p&gt;ജൂൺ 27- 1,05,560 രൂപ&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/kerala-gold-silver-prices-drop-today-7-july-2026-latest-rates-articleshow-128ez5t"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യയിൽ യുദ്ധ ഭീതി, വിപണിയിൽ പരക്കെ ആശങ്ക; സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ കുറവ്; കൂടിയേക്കുമെന്ന് സൂചന]]></title>
            <link>https://www.asianetnews.com/gold-jewellery/kerala-gold-price-dips-amidst-middle-east-war-threat-may-rise-soon-articleshow-14sl2yk</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/kerala-gold-price-dips-amidst-middle-east-war-threat-may-rise-soon-articleshow-14sl2yk</guid>
            <pubDate>Wed, 08 Jul 2026 10:40:50 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 560 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. അതേസമയം വെള്ളി വില വർധിച്ചിട്ടുണ്ട്. പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായതോടെ വരും ദിവസങ്ങളിൽ സ്വർണ വില വർധിച്ചേക്കും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr0b6ne04gyeqkd4nc0sx8fv,imgname-us-iran-tension-gold-price-today-mcx-gold-rate-silver-price-hormuz-crisis-trump-update-00-1778128213440.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് സ്വ&zwj;&zwj;&zwnj;ർണ വിലയിൽ ഇടിവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു ​ഗ്രാം സ്വ&zwnj;ർണത്തിന് 70 രൂപയും ഒരു പവൻ സ്വ&zwj;ർണത്തിന് 560 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 245 രൂപയും 10 ഗ്രാം വെള്ളിക്ക് ഇപ്പോൾ 2450 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.&lt;/p&gt;&lt;p&gt;അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ അത്യാധുനിക 'MQ-9' ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും വീണ്ടും കൊമ്പുകോർത്തതോടെ അന്താരാഷ്ട്ര വിപണികളിലുൾപ്പെടെ ആശങ്കയുണ്ട്. ഇത് വരും ദിവസങ്ങളിൽ സ്വർണ വിലയിലും പ്രതിഫലിച്ചേക്കും.&lt;/p&gt;&lt;h2&gt;കഴിഞ്ഞ 10 ദിവസത്തെ സ്വ&zwj;ർണ നിരക്കുകൾ&lt;/h2&gt;&lt;p&gt;ജൂൺ 8- 1,05,960 രൂപ&lt;/p&gt;&lt;p&gt;ജൂൺ 7- 1,06,520 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 6- 1,07,520 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 5- 1,07,600 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 4- 1,07,600 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 3- 1,07,800 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 2- 1,05,440 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ&lt;/p&gt;&lt;p&gt;ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ&lt;/p&gt;&lt;p&gt;ജൂൺ 29- 1,04,880 രൂപ&lt;/p&gt;&lt;p&gt;ജൂൺ 28- 1,05,560 രൂപ&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/kerala-gold-price-dips-amidst-middle-east-war-threat-may-rise-soon-articleshow-14sl2yk"/>
        </item>
        <item>
            <title><![CDATA[ജോലി എപ്പോൾ വേണമെങ്കിലും പോകാമെന്ന അവസ്ഥയിലാണോ? സമ്പാദ്യം എടുത്ത് ചെലവാക്കാന്‍ വരട്ടെ, ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം]]></title>
            <link>https://www.asianetnews.com/my-money/job-loss-anxiety-financial-tips-before-spending-savings-articleshow-180mpfn</link>
            <guid isPermaLink="true">https://www.asianetnews.com/my-money/job-loss-anxiety-financial-tips-before-spending-savings-articleshow-180mpfn</guid>
            <pubDate>Mon, 06 Jul 2026 18:12:52 +0530</pubDate>
            <description><![CDATA[&lt;p&gt;ശമ്പളം നിലയ്ക്കുമ്പോൾ സാമ്പത്തിക സ്ഥിതി വിലയിരുത്തുകയും അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വായ്പകൾ കൈകാര്യം ചെയ്യുക, എമർജൻസി ഫണ്ട് ശ്രദ്ധയോടെ ഉപയോഗിക്കുക, പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നിവയിലൂടെ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ സാധിക്കും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqw16b296x0mkp2pa0pfsapc,imgname-savings-1777983499337.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശമ്പളം നിലയ്ക്കുമ്പോള്&zwj; നമ്മളെടുക്കുന്ന ഓരോ സാമ്പത്തിക തീരുമാനങ്ങള്&zwj;ക്കും വലിയ പ്രാധാന്യമുണ്ട്. എമര്&zwj;ജന്&zwj;സി ഫണ്ട് എങ്ങനെ ഉപയോഗിക്കണം, വായ്പകളുടെ തിരിച്ചടവ് എങ്ങനെ കൈകാര്യം ചെയ്യണം, അനാവശ്യ ചെലവുകള്&zwj; എങ്ങനെ വെട്ടിച്ചുരുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങള്&zwj; കൃത്യമായി തീരുമാനിക്കേണ്ടതുണ്ട്. ജോലി നഷ്ടപ്പെട്ടതിന് ശേഷമുള്ള മാസങ്ങള്&zwj; എത്രത്തോളം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാം എന്നത് ഈ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. ഇതിനായി കൃത്യമായൊരു പ്ലാനിങ് ആവശ്യമാണ്.&lt;/p&gt;&lt;h2&gt;സാമ്പത്തിക സ്ഥിതി വിലയിരുത്താം&lt;/h2&gt;&lt;p&gt;ജോലി നഷ്ടപ്പെട്ടാല്&zwj; ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി എന്താണെന്ന് വിലയിരുത്തുകയാണ്. ബാങ്ക് അക്കൗണ്ടിലുള്ള ബാക്കി തുകയും, ജോലി പോകുമ്പോള്&zwj; കമ്പനിയില്&zwj; നിന്ന് ലഭിച്ച ആനുകൂല്യങ്ങളും എത്രയുണ്ടെന്ന് കണക്കുകൂട്ടുക. ഇതിനുപുറമെ വീട്ടുവാടക, ഇഎംഐ, വൈദ്യുതി- വെള്ളം തുടങ്ങിയവയുടെ ബില്ലുകള്&zwj;, ഇന്&zwj;ഷുറന്&zwj;സ് പ്രീമിയം, മറ്റ് വീട്ടുചെലവുകള്&zwj; എന്നിവയുടെ ഒരു പട്ടിക തയ്യാറാക്കുക. വരവും ചെലവും കൃത്യമായി അറിയുന്നത് നല്ല തീരുമാനങ്ങള്&zwj; എടുക്കാനും അനാവശ്യ ചെലവുകള്&zwj; ഒഴിവാക്കാനും നിങ്ങളെ സഹായിക്കും.&lt;/p&gt;&lt;h2&gt;ആവശ്യങ്ങളും ആഡംബരങ്ങളും തിരിച്ചറിയുക&lt;/h2&gt;&lt;p&gt;വരുമാനം ഉറപ്പില്ലാത്ത അവസ്ഥയില്&zwj;, അത്യാവശ്യ കാര്യങ്ങള്&zwj; ഏതെന്നും ആഡംബരങ്ങള്&zwj; ഏതെന്നും കൃത്യമായി തിരിച്ചറിയണം. അത്യാവശ്യങ്ങള്&zwj;ക്ക് മാത്രം മുന്&zwj;ഗണന നല്&zwj;കുക. മറുവശത്ത്, അനാവശ്യ ചെലവുകള്&zwj; കുറച്ചുകാലത്തേക്ക് മാറ്റിവെക്കുക. ഇത്തരം ചെറിയ മാറ്റങ്ങള്&zwj; നിങ്ങളുടെ സമ്പാദ്യം പെട്ടെന്ന് തീര്&zwj;ന്നുപോകാതെ സംരക്ഷിക്കാനും, പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തികമായി പിടിച്ചുനില്&zwj;ക്കാനും സഹായിക്കും.&lt;/p&gt;&lt;h2&gt;വായ്പകളും ബാധ്യതകളും പരിശോധിക്കുക&lt;/h2&gt;&lt;p&gt;ജോലി പോകുന്ന സമയത്ത് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് വായ്പകളാണ്. നിങ്ങള്&zwj;ക്ക് ഇഎംഐ അടവുകള്&zwj; ബാക്കിയുണ്ടെങ്കില്&zwj;, ബാങ്കുമായോ വായ്പ നല്&zwj;കിയ സ്ഥാപനങ്ങളുമായോ സംസാരിച്ച് അവര്&zwj;ക്ക് നല്&zwj;കാന്&zwj; കഴിയുന്ന ഇളവുകളെക്കുറിച്ചോ പരിഹാരങ്ങളെക്കുറിച്ചോ ചോദിച്ചറിയുക. വായ്പാ തിരിച്ചടവ് മുടക്കുന്നത് വലിയ പ്രത്യാഘാതങ്ങള്&zwj; ഉണ്ടാക്കുകയും നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്&zwj;ട്ടിനെ മോശമായി ബാധിക്കുകയും ചെയ്യും.&lt;/p&gt;&lt;h3&gt;എമര്&zwj;ജന്&zwj;സി ഫണ്ട് ശ്രദ്ധയോടെ ഉപയോഗിക്കുക&lt;/h3&gt;&lt;p&gt;ജോലി പോകുന്നതുപോലുള്ള അടിയന്തര സാഹചര്യങ്ങളില്&zwj; ഉപയോഗിക്കാന്&zwj; വേണ്ടിയുള്ളതാണ് എമര്&zwj;ജന്&zwj;സി ഫണ്ടുകള്&zwj; അഥവാ കരുതല്&zwj; ധനം. എന്നാല്&zwj; ഈ തുക വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്&zwj;. അത്യാവശ്യ ചെലവുകള്&zwj; മാത്രം ഉള്&zwj;പ്പെടുത്തി ഒരു പ്രതിമാസ ബജറ്റ് തയ്യാറാക്കുന്നത് ഈ തുക കൂടുതല്&zwj; കാലം ഉപയോഗിക്കാന്&zwj; സഹായിക്കും. പുതിയൊരു വരുമാന മാര്&zwj;ഗ്ഗം കണ്ടെത്തുന്നതിന് മുന്&zwj;പ് തന്നെ കയ്യിലുള്ള പണം തീര്&zwj;ന്നുപോകുന്നത് തടയാന്&zwj; ബജറ്റിങ് വഴി സാധിക്കും.&lt;/p&gt;&lt;h3&gt;തിടുക്കപ്പെട്ട് തീരുമാനങ്ങള്&zwj; എടുക്കരുത്&lt;/h3&gt;&lt;p&gt;പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്&zwj; കാരണം പലരും എടുത്ത് ചാടി തീരുമാനങ്ങള്&zwj; എടുത്തേക്കാം. നിക്ഷേപങ്ങള്&zwj; എല്ലാം ഒറ്റയടിക്ക് പിന്&zwj;വലിക്കുക, വലിയ തുക വീണ്ടും കടമെടുക്കുക, അല്ലെങ്കില്&zwj; പെന്&zwj;ഷന്&zwj; ഫണ്ടില്&zwj; നിന്ന് പണം എടുക്കുക തുടങ്ങിയ കാര്യങ്ങള്&zwj; ചെയ്യുന്നതിന് മുന്&zwj;പ് അവ ഭാവിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്&zwj; കഴിയുന്ന മറ്റ് ബദല്&zwj; മാര്&zwj;ഗ്ഗങ്ങള്&zwj; എന്തൊക്കെയുണ്ടെന്ന് പരിശോധിച്ച ശേഷം മാത്രം ഇത്തരം വലിയ തീരുമാനങ്ങളിലേക്ക് കടക്കുക.&lt;/p&gt;&lt;h3&gt;വരുമാനം കണ്ടെത്താന്&zwj; ശ്രമിക്കുക&lt;/h3&gt;&lt;p&gt;പണം ലാഭിക്കുന്നതില്&zwj; മാത്രം ഒതുങ്ങുന്നതല്ല ജോലി പോകുമ്പോഴുള്ള സാമ്പത്തിക മാനേജ്&zwnj;മെന്റ്. ഈ പ്രതിസന്ധിയില്&zwj; നിന്ന് എങ്ങനെ കരകയറാം എന്നതും ഇതില്&zwj; ഉള്&zwj;പ്പെടുന്നു. ഇതിനായി നിങ്ങളുടെ വ്യക്തിപരമായ കഴിവുകള്&zwj; വര്&zwj;ദ്ധിപ്പിക്കാനും, പ്രൊഫഷണല്&zwj; ബന്ധങ്ങള്&zwj; വഴി പുതിയ അവസരങ്ങള്&zwj; തേടാനും ശ്രമിക്കുക. അനുയോജ്യമായ ഒരു ജോലി ലഭിക്കുന്നത് വരെ താല്&zwj;ക്കാലികമായി എന്തെങ്കിലും വരുമാനം കണ്ടെത്താനുള്ള വഴികളും നോക്കാവുന്നതാണ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/job-loss-anxiety-financial-tips-before-spending-savings-articleshow-180mpfn"/>
        </item>
        <item>
            <title><![CDATA[കൊലപാതകം നടന്ന സ്ഥലത്ത് സെല്‍ഫിയെടുക്കാന്‍ തിരക്ക്; എന്താണ് 3.16 ലക്ഷം കോടിയുടെ 'ഡാര്‍ക്ക് ടൂറിസം'?]]></title>
            <link>https://www.asianetnews.com/news-money/selfies-at-crime-scenes-what-is-the-massive-dark-tourism-market-articleshow-1z75p4g</link>
            <guid isPermaLink="true">https://www.asianetnews.com/news-money/selfies-at-crime-scenes-what-is-the-massive-dark-tourism-market-articleshow-1z75p4g</guid>
            <pubDate>Sat, 04 Jul 2026 17:43:11 +0530</pubDate>
            <description><![CDATA[&lt;p&gt;മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ ഒരു കൊലപാതകത്തെ തുടർന്നുണ്ടായ സന്ദർശകരുടെ വർദ്ധനവ് 'ഡാർക്ക് ടൂറിസം' എന്ന പ്രതിഭാസത്തിലേക്ക് വിരൽ ചൂണ്ടുന്നു. മരണം, ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ഈ യാത്രകൾ ഒരു ആഗോള വ്യവസായമായി മാറിയതിൻ്റെ കാരണങ്ങളും അതിനുപിന്നിലെ മനഃശാസ്ത്രപരമായ ഘടകങ്ങളും നോക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdqr7xgtff81qm16kb7ywx9t,imgname-mysterious-places-in-india--1--1767102477850.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'സിയ സ്&zwnj;പോട്ട് എവിടെയാണ്?'മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ലോഹഗഡ് കോട്ടയിലെത്തുന്ന സഞ്ചാരികള്&zwj; ഇപ്പോള്&zwj; ഗൈഡുകളോട് ആദ്യം ചോദിക്കുന്നത് ഇതാണ്. ചരിത്രാന്വേഷികളും ഫോട്ടോഗ്രാഫര്&zwj;മാരും ട്രെക്കിംഗ് പ്രിയരുമെല്ലാം രണ്ടായിരം വര്&zwj;ഷം പഴക്കമുള്ള ഈ കോട്ടയുടെ മറാഠാ പാരമ്പര്യവും മലമുകളിലെ മനോഹരമായ കാഴ്ചകളും ആസ്വദിക്കാനാണ് പണ്ട് എത്തിയിരുന്നത്. എന്നാല്&zwj; ഈയടുത്ത് ഇവിടേക്കുള്ള സന്ദര്&zwj;ശകരുടെ എണ്ണത്തില്&zwj; 25 ശതമാനം വര്&zwj;ധനവാണുണ്ടായിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം കേട്ടാല്&zwj; ആരും ഒന്ന് ഞെട്ടും.&lt;/p&gt;&lt;p&gt;സിയ എന്ന യുവതിയും കാമുകനും ചേര്&zwj;ന്ന് സിയയുടെ പ്രതിശ്രുത വരനായ കേതന്&zwj; അഗര്&zwj;വാളിനെ ഈ കോട്ടയില്&zwj; നിന്നും കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വാര്&zwj;ത്തയ്ക്ക് പിന്നാലെയാണിത്. ഈ സംഭവം നടന്ന കൃത്യം സ്ഥലത്ത് നിന്ന് ചിത്രങ്ങളെടുക്കാന്&zwj; വേണ്ടിയാണ് ആളുകള്&zwj; ഇപ്പോള്&zwj; ഇവിടേക്ക് ഒഴുകിയെത്തുന്നത്. സന്ദര്&zwj;ശകരുടെ ഈ ഭയാനകമായ കൗതുകം അതിരുവിട്ടതോടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് ഈ പ്രദേശം താത്കാലികമായി അടച്ചിടേണ്ടി വന്നു.&lt;/p&gt;&lt;p&gt;ഒരു ദുരന്തം നടന്ന വീടോ വഴിയോ കണ്ടാല്&zwj; ആളുകള്&zwj; വഴിമാറി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്&zwj; ഇന്ന് സംഭവിക്കുന്നത് നേരെ തിരിച്ചാണ്. എന്തുകൊണ്ടാണ് ചരിത്രത്തിലെ ഇത്തരം ഇരുണ്ട സംഭവങ്ങളിലേക്ക് ആളുകള്&zwj; ഇത്രയധികം ആകര്&zwj;ഷിക്കപ്പെടുന്നത്?&lt;/p&gt;&lt;h2&gt;'ഡാര്&zwj;ക്ക് ടൂറിസം' എന്ന കോടികളുടെ വ്യവസായം&lt;/h2&gt;&lt;p&gt;മരണം, ദുരന്തങ്ങള്&zwj;, യാതനകള്&zwj; എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രകളെ 'ഡാര്&zwj;ക്ക് ടൂറിസം' എന്നാണ് ഗവേഷകരായ ജോണ്&zwj; ലെന്നനും മാല്&zwj;ക്കം ഫോളിയും അക്കാദമികമായി വിശേഷിപ്പിക്കുന്നത്. ഇതൊരു പുതിയ ഇന്റര്&zwj;നെറ്റ് ട്രെന്&zwj;ഡ് ആണെന്ന് തോന്നാമെങ്കിലും, ഇതിന് വലിയൊരു ചരിത്രമുണ്ട്. 1860-കളില്&zwj; അമേരിക്കന്&zwj; ആഭ്യന്തരയുദ്ധകാലത്ത്, യുദ്ധം നടക്കുന്ന സ്ഥലത്തിന് അടുത്തുള്ള കുന്നുകളില്&zwj; സുരക്ഷിതമായ അകലത്തില്&zwj; ഇരുന്ന് ഭക്ഷണം കഴിച്ച് യുദ്ധക്കാഴ്ചകള്&zwj; നേരില്&zwj; കണ്ടിരുന്നവരുണ്ട്.&lt;/p&gt;&lt;p&gt;ഇന്നീ കൗതുകം ആഗോളതലത്തില്&zwj; തന്നെ വലിയൊരു വ്യവസായമായി മാറിയിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങള്&zwj; കണ്ടെത്താന്&zwj; ടൂറിസ്റ്റുകളെ സഹായിക്കുന്ന പ്രത്യേക വെബ്&zwnj;സൈറ്റുകള്&zwj; വരെയുണ്ട്. 2025-ല്&zwj; ആഗോള ഡാര്&zwj;ക്ക് ടൂറിസം വിപണി 32.8 ബില്യണ്&zwj; ഡോളര്&zwj; (ഏകദേശം 3.16 ലക്ഷം കോടി രൂപ) ആകുമെന്നാണ് കണക്കാക്കുന്നത്. 2030-കളുടെ തുടക്കത്തില്&zwj; ഇത് 40 ബില്യണ്&zwj; ഡോളറായി (4 ലക്ഷം കോടി രൂപ) ഉയരുമെന്നും പ്രതീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;ലോകമെമ്പാടുമുള്ള കണക്കുകള്&zwj; നോക്കിയാല്&zwj;, ഏറ്റവും കൂടുതല്&zwj; ആളുകള്&zwj; സന്ദര്&zwj;ശിക്കുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളും വലിയ ദുരന്തങ്ങളുടെ പശ്ചാത്തലമുള്ളവയാണ്. 2024-ല്&zwj; മാത്രം ഇറ്റലിയിലെ പോംപെയ് ആര്&zwj;ക്കിയോളജിക്കല്&zwj; പാര്&zwj;ക്കില്&zwj; അഗ്&zwnj;നിപര്&zwj;വ്വത സ്&zwnj;ഫോടനത്തില്&zwj; തകര്&zwj;ന്ന നഗരം കാണാന്&zwj; 40 ലക്ഷത്തിലധികം സന്ദര്&zwj;ശകരാണ് എത്തിയത്. ഇതോടെ സന്ദര്&zwj;ശകരുടെ എണ്ണം പ്രതിദിനം 20,000 ആയി ചുരുക്കാന്&zwj; അധികൃതര്&zwj; നിര്&zwj;ബന്ധിതരായി. അമേരിക്കയിലെ 9/11 മെമ്മോറിയല്&zwj; ആന്&zwj;ഡ് മ്യൂസിയത്തില്&zwj; ഭീകരാക്രമണം നടന്ന സ്ഥലം കാണാന്&zwj; ആകെ 1.4 കോടിയിലധികം സന്ദര്&zwj;ശകരെത്തി. ലോകത്തിലാദ്യമായി അണുബോംബ് വര്&zwj;ഷിക്കപ്പെട്ട ജപ്പാനിലെ ഹിരോഷിമ പീസ് മെമ്മോറിയല്&zwj; മ്യൂസിയത്തില്&zwj; ആദരമര്&zwj;പ്പിക്കാന്&zwj; 20 ലക്ഷം പേര്&zwj; എത്തിയപ്പോള്&zwj;, പോളണ്ടിലെ ഓഷ്വിറ്റ്&zwnj;സ്- ബിര്&zwj;ക്കനൗ മെമ്മോറിയലിലെ മുന്&zwj; കോണ്&zwj;സെന്&zwj;ട്രേഷന്&zwj; ക്യാമ്പില്&zwj; 18.3 ലക്ഷം സന്ദര്&zwj;ശകരുണ്ടായി. അമേരിക്കയിലെ പേള്&zwj; ഹാര്&zwj;ബര്&zwj; നാഷണല്&zwj; മെമ്മോറിയലില്&zwj; ഏകദേശം 16 ലക്ഷം പേരാണ് സന്ദര്&zwj;ശകരായി എത്തിയത്.&lt;/p&gt;&lt;h3&gt;ദുരന്തഭൂമികള്&zwj; കാണാന്&zwj; ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?&lt;/h3&gt;&lt;p&gt;മരണത്തോടുള്ള ക്രൂരമായ ആസക്തി കൊണ്ടാണ് ആളുകള്&zwj; ഇത്തരം സ്ഥലങ്ങള്&zwj; സന്ദര്&zwj;ശിക്കുന്നതെന്ന് പെട്ടെന്ന് തോന്നാം. എന്നാല്&zwj; കൗതുകം, വൈകാരികമായ ആശ്വാസം, മനുഷ്യന്റെ അതിജീവന വാസന എന്നിവയുടെ സങ്കീര്&zwj;ണ്ണമായ മിശ്രിതമാണ് ഇതിന് പിന്നിലെ യഥാര്&zwj;ത്ഥ കാരണമെന്ന് മനഃശാസ്ത്രജ്ഞര്&zwj; പറയുന്നു. 2025-ല്&zwj; യൂണിവേഴ്&zwnj;സിറ്റി ഓഫ് ടെന്നസി നടത്തിയ പഠനപ്രകാരം, മനുഷ്യര്&zwj;ക്ക് സ്വന്തം മരണത്തെക്കുറിച്ച് ശക്തമായ അവബോധമുണ്ട്. ഇതിനെ 'ടെറര്&zwj; മാനേജ്&zwnj;മെന്റ് തിയറി' എന്നാണ് മനഃശാസ്ത്രജ്ഞര്&zwj; വിളിക്കുന്നത്. സുരക്ഷിതമായ ഒരു ചുറ്റുപാടില്&zwj; നിന്ന് മരണത്തിന്റെ ഇടങ്ങള്&zwj; സന്ദര്&zwj;ശിക്കുന്നതിലൂടെ, ഭൂമിയിലെ നമ്മുടെ അസ്ഥിരമായ നിലനില്&zwj;പ്പിനെ മനസ്സിലാക്കാന്&zwj; നാം ശ്രമിക്കുന്നു. മരണത്തെ നേരിട്ട് അഭിമുഖീകരിക്കുന്നത് പലപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ വില മനസ്സിലാക്കാന്&zwj; ആളുകളെ സഹായിക്കുന്നു.&lt;/p&gt;&lt;p&gt;ഇതുകൂടാതെ, 2016-ല്&zwj; നടന്ന ഒരു പഠനം പറയുന്നത് മരണത്തോടുള്ള നേരിട്ടുള്ള താല്പര്യം ഇവിടങ്ങള്&zwj; സന്ദര്&zwj;ശിക്കുന്നതിനുള്ള ഏറ്റവും ചെറിയ കാരണം മാത്രമാണെന്നാണ്. ഭൂരിഭാഗം ആളുകളും ചരിത്രം പഠിക്കാനും, ഇരകള്&zwj;ക്ക് ആദരമര്&zwj;പ്പിക്കാനും, അതല്ലെങ്കില്&zwj; ഇത്തരം ഭയാനകമായ സംഭവങ്ങള്&zwj; യഥാര്&zwj;ത്ഥത്തില്&zwj; നടന്നതാണോ എന്ന് നേരില്&zwj; കണ്ട് ബോധ്യപ്പെടാനും വേണ്ടിയാണ് ഈ യാത്രകള്&zwj; ചെയ്യുന്നത് എന്നാണ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/selfies-at-crime-scenes-what-is-the-massive-dark-tourism-market-articleshow-1z75p4g"/>
        </item>
        <item>
            <title><![CDATA['നമുക്ക് നഗരങ്ങളിൽച്ചെന്ന് രാപ്പാർക്കാം', കൂട്ടത്തോടെ ആളുകളുടെ ഒഴുക്ക്; സാധാരണക്കാർക്ക് താങ്ങാനാകാതെ ടയർ-2 നഗരങ്ങളും!]]></title>
            <link>https://www.asianetnews.com/news-money/crisil-report-housing-demand-grows-in-tier-2-cities-kerala-articleshow-44spnx8</link>
            <guid isPermaLink="true">https://www.asianetnews.com/news-money/crisil-report-housing-demand-grows-in-tier-2-cities-kerala-articleshow-44spnx8</guid>
            <pubDate>Mon, 06 Jul 2026 12:44:31 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിലെ ടയർ-2 നഗരങ്ങളിൽ ഭവന ആവശ്യകതയിൽ 14% വാർഷിക വളർച്ചയുണ്ടായതായി ക്രിസിൽ റിപ്പോർട്ട്. പ്രീമിയം വീടുകളോടുള്ള താല്പര്യം വർധിക്കുകയും വിലകൾ കുതിച്ചുയരുകയും ചെയ്യുന്നത് ഈ മേഖലയിൽ പുതിയ അവസരങ്ങളും സാധാരണക്കാർക്ക് ആശങ്കകളും സൃഷ്ടിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks7xmwwqby3kqka7ttsrmtfp,imgname-thumb-19-1779456177047.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ ടയർ- 2 നഗരങ്ങളിലേക്ക് വീടുകൾ വാങ്ങാൻ ആളുകൾ ഓടിയെത്തുന്നുവെന്ന് കണക്കുകൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും വലിയ തോതിൽ ആളുകൾ ചേക്കേറുകയാണ്. മൊത്തത്തിൽ ഭവന ആവശ്യകതയിൽ 14% വാർഷിക വളർച്ച രേഖപ്പെടുത്തിയതായി ക്രിസിൽ ഇന്റലിജൻസിന്റെ (Crisil Intelligence) റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ, വീടുകളുടെ വില വർദ്ധിക്കുന്നതും സാധാരണക്കാർക്ക് താങ്ങാനാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതും വരും ദിവസങ്ങളിൽ ഈ മേഖലയെ ബാധിച്ചേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.&lt;/p&gt;&lt;h2&gt;പ്രധാന കണ്ടെത്തലുകൾ&lt;/h2&gt;&lt;p&gt;&lt;strong&gt;പ്രീമിയം വീടുകളോട് പ്രിയം: &lt;/strong&gt;കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിപണിയിലെത്തിയ പുതിയ വീടുകളിൽ 75 ശതമാനത്തിലധികവും 2 BHK, 3 BHK കാറ്റഗറിയിൽ ഉള്ളവയാണ്. വലിയ വീടുകളോടുള്ള താല്പര്യം കാരണം ഭുവനേശ്വർ, ഇൻഡോർ, ലഖ്&zwnj;നൗ എന്നീ നഗരങ്ങളിൽ ശരാശരി വീടിന്റെ വില 1 കോടി രൂപയ്ക്ക് മുകളിലായി.&lt;/p&gt;&lt;p&gt;&lt;strong&gt;വില ഉയർന്ന നഗരങ്ങൾ:&lt;/strong&gt; ഇൻഡോർ, ലഖ്&zwnj;നൗ, സൂററ്റ് എന്നീ നഗരങ്ങളിൽ ലഭ്യമായ ഭവനങ്ങളിൽ 20%-ത്തിലധികവും 2 കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള പ്രീമിയം വീടുകളാണ്. ഐടി മേഖലയുടെ വളർച്ചയും വ്യവസായ സംരംഭകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് ഇതിന് കാരണം.&lt;/p&gt;&lt;p&gt;&lt;strong&gt;ചതുരശ്ര അടിക്ക് 10,000 രൂപ:&lt;/strong&gt; ഭുവനേശ്വർ, കോയമ്പത്തൂർ, ലഖ്&zwnj;നൗ എന്നീ നഗരങ്ങളിലെ ശരാശരി ഭവന വില ടയർ-1 നഗരങ്ങൾക്ക് സമാനമായി ചതുരശ്ര അടിക്ക് 10,000 രൂപയ്ക്ക് മുകളിലെത്തി.&lt;/p&gt;&lt;p&gt;അതേ സമയം, എല്ലാ ടയർ- 2 നഗരങ്ങളിലും വില ഒരുപോലെയല്ല വർദ്ധിക്കുന്നതെന്നതും ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;ഇത് കൂടാതെ, 2020- നും 2025- നും ഇടയിൽ റീട്ടെയിൽ ഹോം ലോൺ വിതരണത്തിൽ 15 ശതമാനത്തിലധികം വളർച്ചയുണ്ടായി. ഇൻഡോർ, നാഗ്&zwnj;പൂർ, ജയ്&zwnj;പൂർ എന്നീ നഗരങ്ങളാണ് ഇതിൽ മുന്നിൽ. സൂററ്റ്, വഡോദര, ഭുവനേശ്വർ, നാസിക് എന്നീ നഗരങ്ങളിൽ പുതിയ അപ്പാർട്ടുമെന്റുകൾ വാങ്ങാനാണ് ആളുകൾ പ്രധാനമായും വായ്പ എടുക്കുന്നത്. എന്നാൽ ഇൻഡോർ, കോയമ്പത്തൂർ, ജയ്&zwnj;പൂർ, ലഖ്&zwnj;നൗ എന്നിവിടങ്ങളിൽ സ്വന്തമായി വീട് നിർമ്മിക്കുന്നതിനും (Self-construction), നവീകരണത്തിനും (Renovation), റീസെയിൽ (Secondary-market) വീടുകൾ വാങ്ങുന്നതിനുമാണ് വായ്പകൾ കൂടുതൽ ഉപയോഗിക്കുന്നത്.&lt;/p&gt;&lt;h3&gt;വീട് വാങ്ങുന്നവർ ശ്രദ്ധിക്കേണ്ടത്&lt;/h3&gt;&lt;p&gt;വില അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർ തങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്രിസിൽ മുന്നറിയിപ്പ് നൽകുന്നു. വിപണിയിലെ വിലക്കയറ്റം, പ്രീമിയം വീടുകളുടെ വിറ്റഴിക്കൽ നിരക്ക്, ഡെവലപ്പർമാരുടെ സാമ്പത്തിക ഭദ്രത എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം വേണം ടയർ-2 നഗരങ്ങളിൽ നിക്ഷേപം നടത്താൻ.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/crisil-report-housing-demand-grows-in-tier-2-cities-kerala-articleshow-44spnx8"/>
        </item>
        <item>
            <title><![CDATA[സ്വിസ് ചോക്ലേറ്റിനോട് കട്ടയ്ക്ക് നില്‍ക്കാന്‍ നമ്മുടെ 'കൊക്കോ': ഇന്ത്യയില്‍ പടരുന്ന 'ബീന്‍ ടു ബാര്‍' വിപ്ലവം!]]></title>
            <link>https://www.asianetnews.com/news-money/world-chocolate-day-india-bean-to-bar-artisanal-market-growth-articleshow-5xgk5af</link>
            <guid isPermaLink="true">https://www.asianetnews.com/news-money/world-chocolate-day-india-bean-to-bar-artisanal-market-growth-articleshow-5xgk5af</guid>
            <pubDate>Tue, 07 Jul 2026 17:47:55 +0530</pubDate>
            <description><![CDATA[ലോക ചോക്ലേറ്റ് ദിനത്തിൽ, പ്രീമിയം ചോക്ലേറ്റ് രംഗത്ത് ഇന്ത്യ ഒരു പുതിയ ശക്തിയായി മാറുകയാണ്. 'ബീൻ ടു ബാർ' മുന്നേറ്റത്തിലൂടെ തനത് ഇന്ത്യൻ കൊക്കോ ഉപയോഗിച്ച് നിർമ്മിക്കുന്ന ക്രാഫ്റ്റ് ചോക്ലേറ്റുകൾക്ക് ആവശ്യക്കാരേറുന്നു. ഇത് രാജ്യത്തെ ചോക്ലേറ്റ് വിപണിയുടെ വളർച്ചയ്ക്കും കർഷകരുടെ ഉന്നമനത്തിനും കാരണമാകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5pnxvx09x5cmxjnfzthgqvk,imgname-food-1758476562336.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ന് ജൂലൈ 7, ലോക ചോക്ലേറ്റ് ദിനം. 16-ാം നൂറ്റാണ്ടില്&zwj; യൂറോപ്പിലേക്ക് ചോക്ലേറ്റ് എത്തിയതിന്റെ ഓര്&zwj;മ്മപ്പെടുത്തലായാണ് എല്ലാ വര്&zwj;ഷവും ജൂലൈ 7 ആഗോള ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത്. ചോക്ലേറ്റുകള്&zwj; , പ്രത്യേകിച്ച് ലക്ഷ്വറി ചോക്കളേറ്റുകള്&zwj; എന്ന് കേള്&zwj;ക്കുമ്പോള്&zwj; സ്വിറ്റ്സര്&zwj;ലന്&zwj;ഡും ബെല്&zwj;ജിയവുമൊക്കെയാണ് സാധാരണയായി നമ്മുടെ മനസ്സിലേക്ക് ഓടിയെത്താറുള്ളത്. എന്നാല്&zwj;, ആ ആഗോള മേധാവിത്വത്തിന് മേല്&zwj; ഇപ്പോള്&zwj; ഇന്ത്യ സ്വന്തം മുദ്ര പതിപ്പിച്ചു കഴിഞ്ഞു.&lt;/p&gt;&lt;p&gt;രാജ്യത്ത് വേരൂന്നിക്കഴിഞ്ഞ 'ബീന്&zwj; ടു ബാര്&zwj;' മുന്നേറ്റത്തിലൂടെ പ്രീമിയം ചോക്ലേറ്റുകള്&zwj; പൂര്&zwj;ണ്ണമായും നമ്മുടെ നാട്ടില്&zwj; തന്നെ വിളയിച്ചെടുക്കാനും നിര്&zwj;മ്മിക്കാനും സാധിക്കുമെന്ന് ഇന്ത്യന്&zwj; ബ്രാന്&zwj;ഡുകള്&zwj; തെളിയിച്ചിരിക്കുകയാണ്. കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും കൊക്കോ തോട്ടങ്ങള്&zwj; മുതല്&zwj; രാജ്യത്തുടനീളമുള്ള ആര്&zwj;ട്ടിസാനല്&zwj; ചോക്ലേറ്റ് സ്റ്റുഡിയോകള്&zwj; വരെ ഈ വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു.&lt;/p&gt;&lt;h2&gt;എന്താണ് ഈ 'ബീന്&zwj; ടു ബാര്&zwj;' രീതി?&lt;/h2&gt;&lt;p&gt;സാധാരണ ചോക്ലേറ്റ് ബ്രാന്&zwj;ഡുകള്&zwj; ഫാക്ടറികളില്&zwj; വലിയ തോതില്&zwj; നിര്&zwj;മ്മിക്കുന്ന ചോക്ലേറ്റ് മിശ്രിതം വാങ്ങി, അത് ഉരുക്കി രൂപപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്&zwj; 'ബീന്&zwj; ടു ബാര്&zwj;' രീതി ഇതില്&zwj; നിന്നും തികച്ചും വ്യത്യസ്തമാണ്.തോട്ടങ്ങളില്&zwj; നിന്ന് നേരിട്ട് കൊക്കോ ബീന്&zwj;സ് ശേഖരിക്കുന്നത് മുതല്&zwj; അത് വറുത്തെടുക്കുന്നതും , പൊടിക്കുന്നതും പാകപ്പെടുത്തുന്നതും , ഒടുവില്&zwj; ചോക്ലേറ്റ് ബാര്&zwj; ആയി മാറ്റുന്നതും വരെയുള്ള എല്ലാ പ്രക്രിയകളും ഒരൊറ്റ നിര്&zwj;മ്മാതാവ് തന്നെ നേരിട്ട് നിയന്ത്രിക്കുന്ന രീതിയാണിത്. ഇത് ചോക്ലേറ്റിന്റെ ഗുണനിലവാരവും തനത് രുചിയും നിലനിര്&zwj;ത്താന്&zwj; സഹായിക്കുന്നു.&lt;/p&gt;&lt;h3&gt;കോടികള്&zwj; കിലുങ്ങുന്ന ഇന്ത്യന്&zwj; ചോക്ലേറ്റ് വിപണി&lt;/h3&gt;&lt;p&gt;കണക്കുകള്&zwj; പ്രകാരം ഇന്ത്യന്&zwj; ചോക്ലേറ്റ് വിപണി വലിയ കുതിച്ചുചാട്ടത്തിലാണ്.&lt;/p&gt;&lt;p&gt;2025-ലെ വിപണി മൂല്യം:ഏകദേശം 29,112 കോടി രൂപ&lt;/p&gt;&lt;p&gt;2034-ല്&zwj; പ്രതീക്ഷിക്കുന്ന മൂല്യം: ഏകദേശം 53,325 കോടി രൂപ&lt;/p&gt;&lt;p&gt;വളര്&zwj;ച്ചാ നിരക്ക് : 7.01%.&lt;/p&gt;&lt;p&gt;ഇതില്&zwj; കൈകൊണ്ട് നിര്&zwj;മ്മിക്കുന്ന ആര്&zwj;ട്ടിസാനല്&zwj;/ക്രാഫ്റ്റ് ചോക്ലേറ്റുകള്&zwj;ക്കാണ് ഏറ്റവും വേഗത്തില്&zwj; വളര്&zwj;ച്ചയുള്ളത് (11.52% ). കെമിക്കലുകള്&zwj; ഇല്ലാത്ത ഓര്&zwj;ഗാനിക് കൊക്കോ, പ്രകൃതിദത്ത മധുരങ്ങള്&zwj;, എന്നിവ ആഗ്രഹിക്കുന്ന മില്ലേനിയലുകളും ജനറേഷന്&zwj; സി വിഭാഗത്തില്&zwj;പ്പെട്ട ഉപഭോക്താക്കളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. വ്യത്യസ്തമായ സൂക്ഷ്മ കാലാവസ്ഥവയില്&zwj; വളരുന്നത് കൊണ്ട് തന്നെ ഇന്ത്യന്&zwj; കൊക്കോയ്ക്ക് വൈവിധ്യമാര്&zwj;ന്ന രുചിയാണ്. ഇന്നത്തെ ഉപഭോക്താക്കള്&zwj; ചോക്ലേറ്റ് വാങ്ങുമ്പോള്&zwj; അത് എവിടെയാണ് കൃഷി ചെയ്തത്, കൃത്യമായ രീതിയിലാണോ സംസ്&zwnj;കരിച്ചത് എന്നൊക്കെ അന്വേഷിക്കുന്നുണ്ട്. പ്രധാനമായും 30 വയസ്സിന് മുകളിലുള്ള പ്രൊഫഷണലുകള്&zwj; ആരോഗ്യകാര്യങ്ങള്&zwj;ക്കോ അല്ലെങ്കില്&zwj; മികച്ച രുചിക്കോ വേണ്ടി കൂടുതല്&zwj; പണം മുടക്കാന്&zwj; തയ്യാറാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;കര്&zwj;ഷകര്&zwj;ക്കും ഇരട്ടി ലാഭം: പരിസ്ഥിതി സൗഹൃദം&lt;/strong&gt;&lt;/p&gt;&lt;p&gt;വലിയ ബ്രാന്&zwj;ഡുകള്&zwj; ചോക്ലേറ്റുകളില്&zwj; പാം ഓയിലും എമല്&zwj;സിഫയറുകളും ഉപയോഗിക്കുമ്പോള്&zwj;, ക്രാഫ്റ്റ് ചോക്ലേറ്റ് ബ്രാന്&zwj;ഡുകള്&zwj; വളരെ കുറഞ്ഞ ചേരുവകള്&zwj; മാത്രമാണ് ഉപയോഗിക്കുന്നത്. ഇവര്&zwj; കര്&zwj;ഷകരില്&zwj; നിന്നോ കോ-ഓപ്പറേറ്റീവുകളില്&zwj; നിന്നോ നേരിട്ടാണ് കൊക്കോ ബീന്&zwj;സ് വാങ്ങുന്നത്. വരുന്ന ഏതാനും വര്&zwj;ഷങ്ങള്&zwj;ക്കുള്ളില്&zwj; ഇന്ത്യന്&zwj; ഉപഭോക്താക്കള്&zwj; വെറും മധുരത്തിനപ്പുറം ചോക്ലേറ്റിന്റെ തനിമയും നിര്&zwj;മ്മാണ രീതികളും സൂക്ഷ്മമായി മനസ്സിലാക്കുന്നവരായി മാറുമെന്ന് ഈ രംഗത്തുള്ളവര്&zwj; കരുതുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/world-chocolate-day-india-bean-to-bar-artisanal-market-growth-articleshow-5xgk5af"/>
        </item>
        <item>
            <title><![CDATA[താപനില 40 ഡിഗ്രി കടന്നു; എഐ സെർവറുകൾ പണിമുടക്കുമോ? കാലാവസ്ഥാ വ്യതിയാനം ഡാറ്റാ സെന്ററുകളെ ബാധിക്കുന്നത് എങ്ങനെ?]]></title>
            <link>https://www.asianetnews.com/news-money/extreme-heatwave-threatens-ai-data-centers-cooling-crisis-articleshow-910vykq</link>
            <guid isPermaLink="true">https://www.asianetnews.com/news-money/extreme-heatwave-threatens-ai-data-centers-cooling-crisis-articleshow-910vykq</guid>
            <pubDate>Mon, 06 Jul 2026 17:43:35 +0530</pubDate>
            <description><![CDATA[ഇന്ത്യയിലും യൂറോപ്പിലും അനുഭവപ്പെടുന്ന കൊടും ചൂട് എഐ ഡാറ്റാ സെന്ററുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. വർധിച്ച താപനില കൂളിങ് സിസ്റ്റങ്ങളുടെ കാര്യക്ഷമത കുറയ്ക്കുകയും വൈദ്യുതി ഉപഭോഗം വർധിപ്പിക്കുകയും, ഇത് സേവനങ്ങളെ തടസ്സപ്പെടുത്താൻ കാരണമായേക്കാം. ഈ വെല്ലുവിളി നേരിടാൻ ടെക് കമ്പനികൾ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvn8ywc54dmrj74dqv8as8y,imgname-data-centre-1783339711372.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലും യൂറോപ്പിലും ഈ വര്&zwj;ഷം കൊടും ചൂടാണ് അനുഭവപ്പെടുന്നത്. താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്&zwj;ന്നുകഴിഞ്ഞു. ഈ പ്രതികൂല കാലാവസ്ഥ ഫാക്ടറികള്&zwj;, ആണവനിലയങ്ങള്&zwj; എന്നിവയ്&zwnj;ക്കൊപ്പം എഐ ഡാറ്റാ സെന്ററുകളുടെയും പ്രവര്&zwj;ത്തനത്തെ സാരമായി ബാധിക്കുകയാണ്. വലിയ ഡാറ്റാ സെന്ററുകളില്&zwj; ആയിരക്കണക്കിന് സെര്&zwj;വറുകളാണ് രാപ്പകലില്ലാതെ പ്രവര്&zwj;ത്തിക്കുന്നത്. അതിനാല്&zwj; സാധാരണ അവസ്ഥയില്&zwj; തന്നെ ഇവ വലിയ തോതില്&zwj; ചൂട് പുറത്തുവിടും. പുറത്തെ ചൂട് വര്&zwj;ധിക്കുമ്പോള്&zwj; ഇവയിലെ കൂളിങ് സിസ്റ്റം കൂടുതല്&zwj; കാര്യക്ഷമമായി പ്രവര്&zwj;ത്തിക്കേണ്ടി വരും. ഇത് വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടാനും, കൂളിങ് സിസ്റ്റം പരാജയപ്പെട്ടാല്&zwj; മെഷീനുകള്&zwj; അമിതമായി ചൂടാകാനും കാരണമാകും.&lt;/p&gt;&lt;h2&gt;കാലാവസ്ഥാ വ്യതിയാനം ഡാറ്റാ സെന്ററുകളെ ബാധിക്കുന്നത് എങ്ങനെ?&lt;/h2&gt;&lt;p&gt;ഫസ്റ്റ് സ്ട്രീറ്റ് നടത്തിയ ഒരു പഠനമനുസരിച്ച്, ലോകത്തെ 79 ശതമാനം ഡാറ്റാ സെന്ററുകളും പ്രകൃതി ദുരന്തങ്ങളുടെ നിഴലിലാണ്. ഇത്തരം ദുരന്തങ്ങള്&zwj; ഡാറ്റാ സെന്ററുകളുടെ പ്രവര്&zwj;ത്തനം പൂര്&zwj;ണ്ണമായി നിലയ്ക്കാനും, ഓണ്&zwj;ലൈന്&zwj; സേവനങ്ങളെ സാരമായി ബാധിക്കാനും ഇടയാക്കും. കൂടാതെ തകരാറുകള്&zwj; പരിഹരിക്കാനുള്ള വലിയ ചെലവുകള്&zwj;ക്കും ഇത് കാരണമാകും. പുതിയ വിപണികള്&zwj; തേടി കമ്പനികള്&zwj; ഇറങ്ങിയതോടെ, ലോകത്തെ 64 ശതമാനം പുതിയ ഡാറ്റാ സെന്ററുകളും നിലവിലുള്ള പ്രധാന ഹബ്ബുകള്&zwj;ക്ക് പുറത്താണ് നിര്&zwj;മ്മിക്കുന്നത്. ബ്രസീല്&zwj; പോലെയുള്ള രാജ്യങ്ങളില്&zwj; ഡാറ്റാ സെന്റര്&zwj; നിര്&zwj;മ്മാണം ഇപ്പോള്&zwj; അതിവേഗം വര്&zwj;ധിക്കുകയാണ്.&lt;/p&gt;&lt;h3&gt;കൊടും ചൂടിനെ ഡാറ്റാ സെന്ററുകള്&zwj; നേരിടുന്നത് എങ്ങനെ?&lt;/h3&gt;&lt;p&gt;വര്&zwj;ധിച്ചുവരുന്ന ചൂടില്&zwj; ഡാറ്റാ സെന്ററുകള്&zwj; തണുപ്പിച്ച് നിര്&zwj;ത്തുക എന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. ഇതിനായി കടുത്ത കാലാവസ്ഥയെ നേരിടാന്&zwj; പാകത്തില്&zwj; ടെക് കമ്പനികള്&zwj; അവരുടെ കൂളിങ് സിസ്റ്റം പുനര്&zwj;രൂപകല്&zwj;പ്പന ചെയ്യുകയാണ്. എന്നാല്&zwj; ഇത് വൈദ്യുതിയുടെ ആവശ്യകത വലിയ തോതില്&zwj; വര്&zwj;ധിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;റിപ്പോര്&zwj;ട്ടുകള്&zwj; പ്രകാരം, സാധാരണ അവസ്ഥയില്&zwj; തന്നെ ഒരു ഡാറ്റാ സെന്ററിന്റെ ആകെ വൈദ്യുതിയുടെ 40 ശതമാനവും ഉപയോഗിക്കുന്നത് കൂളിങ് സിസ്റ്റമാണ്. കൊടും ചൂടുള്ള സമയങ്ങളില്&zwj; ഇവയ്ക്ക് കൂടുതല്&zwj; പ്രവര്&zwj;ത്തിക്കേണ്ടി വരുന്നതിനാല്&zwj; വൈദ്യുതി ഉപഭോഗം വീണ്ടും കൂടും. ഇത് പലപ്പോഴും വൈദ്യുതി ക്ഷാമത്തിലേക്കോ പൂര്&zwj;ണമായ പവര്&zwj;കട്ടിലേക്കോ നയിച്ചേക്കാം. ഇതുകൊണ്ടുതന്നെ ഡാറ്റാ സെന്ററുകള്&zwj; സ്ഥാപിക്കാന്&zwj; ടെക് കമ്പനികള്&zwj; ഇപ്പോള്&zwj; കാലാവസ്ഥാ വ്യതിയാനം അധികം ബാധിക്കാത്ത സുരക്ഷിതമായ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്. പ്രവര്&zwj;ത്തനങ്ങള്&zwj; തടസപ്പെടാതിരിക്കാന്&zwj; പകരമുള്ള സംവിധാനങ്ങള്&zwj; ഒരുക്കുന്നതിനൊപ്പം, ഉപകരണങ്ങളുടെ താപനില, വൈദ്യുതി ഉപയോഗം, മെഷീനുകളുടെ തകരാറുകള്&zwj; എന്നിവ തത്സമയം നിരീക്ഷിക്കാനും കമ്പനികള്&zwj; ഇപ്പോള്&zwj; പ്രത്യേക ശ്രദ്ധ നല്&zwj;കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/extreme-heatwave-threatens-ai-data-centers-cooling-crisis-articleshow-910vykq"/>
        </item>
        <item>
            <title><![CDATA[സോളാർ വിപണിയിൽ ഇന്ത്യക്ക് വൻ കുതിപ്പ്; പാനലുകൾ ഇവിടെ റെഡി, പക്ഷെ സെല്ലുകൾക്ക് ചൈനയെ ആശ്രയിക്കണം!]]></title>
            <link>https://www.asianetnews.com/news-money/india-solar-market-growth-china-dependency-cells-imports-articleshow-d9uz3fp</link>
            <guid isPermaLink="true">https://www.asianetnews.com/news-money/india-solar-market-growth-china-dependency-cells-imports-articleshow-d9uz3fp</guid>
            <pubDate>Tue, 07 Jul 2026 18:22:41 +0530</pubDate>
            <description><![CDATA[ഇന്ത്യ സോളാർ മൊഡ്യൂൾ നിർമ്മാണത്തിൽ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെങ്കിലും, പാനലുകൾ നിർമ്മിക്കാനാവശ്യമായ സെല്ലുകൾ, വേഫറുകൾ തുടങ്ങിയ അസംസ്കൃത വസ്തുക്കൾക്കായി ഇപ്പോഴും ചൈനയെ വലിയ തോതിൽ ആശ്രയിക്കുന്നു. മൊഡ്യൂൾ ഇറക്കുമതി കുറഞ്ഞപ്പോൾ സെല്ലുകളുടെ ഇറക്കുമതി കുത്തനെ വർധിച്ചത് ഈ ആശ്രിതത്വത്തിന് അടിവരയിടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jqxk5s50y91zemwb8jbfknzj,imgname-solar-panel.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കഴിഞ്ഞ പത്ത് വര്&zwj;ഷമായി ഇന്ത്യയിലെ സോളാര്&zwj; പവര്&zwj; ഇന്&zwj;സ്റ്റാളേഷനുകള്&zwj; അതിവേഗമാണ് കുതിക്കുന്നത്. അമേരിക്കയെയും യൂറോപ്യന്&zwj; യൂണിയനെയും പിന്നിലാക്കി, ചൈനയ്ക്ക് തൊട്ടുപിന്നില്&zwj; ലോകത്തെ രണ്ടാമത്തെ വലിയ സോളാര്&zwj; വിപണിയായി ഇന്ത്യ മാറാനൊരുങ്ങുകയാണ്. ഇത് വലിയ പ്രതീക്ഷ നല്&zwj;കുന്ന വാര്&zwj;ത്തയാണെങ്കിലും, സോളാര്&zwj; ഉല്&zwj;പ്പാദനത്തിന്റെ അടിസ്ഥാന ഘടകങ്ങള്&zwj;ക്കായി ഇന്ത്യ ഇപ്പോഴും വിദേശ രാജ്യങ്ങളെ, പ്രത്യേകിച്ച് ചൈനയെയാണ് ആശ്രയിക്കുന്നത്. 2026 സാമ്പത്തിക വര്&zwj;ഷത്തില്&zwj; സോളാര്&zwj; മൊഡ്യൂളുകളുടെ ഇറക്കുമതിയില്&zwj; 70% ഇടിവ് രേഖപ്പെടുത്തിയത് ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്.&lt;/p&gt;&lt;p&gt;ഫോസില്&zwj; ഇന്ധനങ്ങളുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും, 2070-ഓടെ സീറോ കാര്&zwj;ബണ്&zwj; എന്ന ലക്ഷ്യത്തിലെത്താനും സോളാര്&zwj; രംഗത്തെ ഈ വളര്&zwj;ച്ച ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്&zwj; സോളാര്&zwj; പാനലുകള്&zwj; നിര്&zwj;മ്മിക്കാനാവശ്യമായ സെല്ലുകള്&zwj;, വേഫറുകള്&zwj;, പോളിസിലിക്കണ്&zwj;, ഇന്&zwj;വെര്&zwj;ട്ടറുകള്&zwj; തുടങ്ങിയവയ്ക്കായി ഇന്ത്യ ഇപ്പോഴും ചൈനയെ വലിയ തോതില്&zwj; ആശ്രയിക്കുന്നുണ്ട്. ഇന്തോനേഷ്യ, എത്യോപ്യ, തായ്ലന്&zwj;ഡ്, വിയറ്റ്&zwnj;നാം തുടങ്ങിയ രാജ്യങ്ങളില്&zwj; നിന്ന് ഇവ കൊണ്ടുവരാന്&zwj; ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി പൂര്&zwj;ണമായും മാറിയിട്ടില്ല.&lt;/p&gt;&lt;h2&gt;കൂടിയത് സെല്ലുകളുടെ ഇറക്കുമതി&lt;/h2&gt;&lt;p&gt;പൂര്&zwj;ത്തിയായ സോളാര്&zwj; മൊഡ്യൂളുകളെക്കാള്&zwj;, അത് നിര്&zwj;മ്മിക്കാനുള്ള അസംസ്&zwnj;കൃത വസ്തുക്കളുടെ ഇറക്കുമതിയാണ് ഇപ്പോള്&zwj; ഇന്ത്യയില്&zwj; കൂടുതലായി നടക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്&zwj; ഇതിന് അടിവരയിടുന്നു:&lt;/p&gt;&lt;p&gt;&lt;strong&gt;മൊത്തം ഇറക്കുമതി: &lt;/strong&gt;2026 സാമ്പത്തിക വര്&zwj;ഷത്തില്&zwj; സോളാര്&zwj; സെല്ലുകളുടെയും മൊഡ്യൂളുകളുടെയും മൊത്തം ഇറക്കുമതി 11.8% വര്&zwj;ധിച്ച് 35,968.92 കോടി രൂപയായി.&lt;/p&gt;&lt;p&gt;&lt;strong&gt;സെല്ലുകളുടെ കുതിപ്പ്: &lt;/strong&gt;സോളാര്&zwj; സെല്ലുകളുടെ ഇറക്കുമതിയില്&zwj; 95% വര്&zwj;ധനവാണ് ഉണ്ടായത് (13,905.37 കോടിയില്&zwj; നിന്ന് 27,133.68 കോടിയായി ഉയര്&zwj;ന്നു). എണ്ണത്തില്&zwj; ഇത് 5.06 ബില്യണില്&zwj; നിന്ന് 58% വര്&zwj;ധിച്ച് 8.01 ബില്യണ്&zwj; സെല്ലുകളായി.&lt;/p&gt;&lt;p&gt;&lt;strong&gt;മൊഡ്യൂളുകളുടെ കുറവ്: &lt;/strong&gt;അതേസമയം, പൂര്&zwj;ത്തിയായ മൊഡ്യൂളുകളുടെ ഇറക്കുമതി 51.6% കുറഞ്ഞ് 8,835.24 കോടി രൂപയിലെത്തി. ഡോളര്&zwj; കണക്കില്&zwj; ഇത് 2.15 ബില്യണില്&zwj; നിന്ന് 994.66 ദശലക്ഷം ഡോളറായി കുറഞ്ഞു.&lt;/p&gt;&lt;p&gt;രാജ്യത്ത് സോളാര്&zwj; മൊഡ്യൂളുകള്&zwj; (പാനലുകള്&zwj;) കൂട്ടിയോജിപ്പിക്കുന്നുണ്ടെങ്കിലും അതിനുള്ള സെല്ലുകള്&zwj; പുറത്തുനിന്ന് തന്നെ കൊണ്ടുവരേണ്ട അവസ്ഥയാണിതെന്ന് ഈ കണക്കുകള്&zwj; വ്യക്തമാക്കുന്നു.&lt;/p&gt;&lt;h3&gt;ഉല്&zwj;പ്പാദന ശേഷി കൂടുന്നു, ഒപ്പം വെല്ലുവിളികളും&lt;/h3&gt;&lt;p&gt;2026-ല്&zwj; 44.6 ജിഡബ്ല്യു സോളാര്&zwj; ശേഷി കൂടി കമ്മീഷന്&zwj; ചെയ്തതോടെ ഇന്ത്യയുടെ ആകെ സോളാര്&zwj; ഇന്&zwj;സ്റ്റാളേഷന്&zwj; 150 ജിഡബ്ല്യു കടന്നു. മൊഡ്യൂള്&zwj; നിര്&zwj;മ്മാണ ശേഷി 2021-ലെ 8.2 ജിബബ്ല്യുവില്&zwj; നിന്ന് 210 ജിഡബ്ല്യു ആയി ഉയര്&zwj;ന്നിട്ടുണ്ട്. 24,000 കോടി രൂപയുടെ പ്രൊഡക്ഷന്&zwj; ലിങ്ക്ഡ് ഇന്&zwj;സെന്റീവ് സ്&zwnj;കീമും മറ്റ് സര്&zwj;ക്കാര്&zwj; ആനുകൂല്യങ്ങളുമാണ് ഈ വമ്പന്&zwj; വളര്&zwj;ച്ചയ്ക്ക് കാരണം.എന്നാല്&zwj; സോളാര്&zwj; സെല്ലുകളുടെ ഉല്&zwj;പ്പാദനമാണ് നിലവിലെ പ്രധാന തടസ്സം. നടപ്പു സാമ്പത്തിക വര്&zwj;ഷം രാജ്യത്തിന് ആവശ്യമായ 60-65 GW സെല്ലുകളുടെ പകുതിയോളം ഇന്ത്യയില്&zwj; തന്നെ ഉല്&zwj;പ്പാദിപ്പിക്കാന്&zwj; കഴിയും&lt;/p&gt;&lt;p&gt;&lt;strong&gt;ചൈനയുടെ ആധിപത്യം&lt;/strong&gt;&lt;/p&gt;&lt;p&gt;സിലിക്കണ്&zwj; വേഫറുകളുടെ കാര്യത്തില്&zwj; ഇന്ത്യയുടെ ഇറക്കുമതി ഇരട്ടിയായിട്ടുണ്ട്. ഇന്ത്യക്കാവശ്യമായ വേഫറുകളുടെ 99 ശതമാനവും നല്&zwj;കുന്നത് ചൈനയാണ്. 2024-ലെ കണക്കനുസരിച്ച് ആഗോളതലത്തില്&zwj; 93.2% പോളിസിലിക്കണ്&zwj;, 97% വേഫറുകള്&zwj;, 90% സെല്ലുകള്&zwj;, 86.5% മൊഡ്യൂളുകള്&zwj; എന്നിവ ചൈനയുടെ സംഭാവനയാണ്. 2028-ഓടെ ഇന്ത്യയില്&zwj; വേഫറുകളുടെ നിര്&zwj;മ്മാണം പ്രോത്സാഹിപ്പിക്കാന്&zwj; സര്&zwj;ക്കാര്&zwj; പദ്ധതിയിടുന്നുണ്ട്. ഇന്തോനേഷ്യ (2,186 കോടി രൂപ), എത്യോപ്യ (1,396 കോടി രൂപ) എന്നിവിടങ്ങളില്&zwj; നിന്ന് ഇന്ത്യ ഇറക്കുമതി തുടങ്ങിയിട്ടുണ്ടെങ്കിലും, ഈ രാജ്യങ്ങളും ചൈനീസ് യന്ത്രങ്ങളെയും വസ്തുക്കളെയും തന്നെയാണ് ആശ്രയിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;വിലയും സാങ്കേതികവിദ്യയും&lt;/strong&gt;&lt;/p&gt;&lt;p&gt;ഇന്ത്യയെ അപേക്ഷിച്ച് ചൈനയില്&zwj; നിര്&zwj;മ്മാണച്ചെലവ് 10% കുറവാണ്. അമേരിക്കയേക്കാള്&zwj; 20 ശതമാനവും യൂറോപ്പിനേക്കാള്&zwj; 35 ശതമാനവും കുറവാണിത്.ആഗോളതലത്തില്&zwj; സോളാര്&zwj; മൊഡ്യൂളുകളുടെ വില വാട്ടിന് 0.10 ഡോളറിലും താഴെയാണെങ്കില്&zwj;, 2025-ന്റെ തുടക്കത്തില്&zwj; ഇന്ത്യയിലെ വില ഏകദേശം 15.39 രൂപയാണ്.ഗവേഷണ രംഗത്ത് വലിയ പിന്നാക്കാവസ്ഥയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യന്&zwj; കമ്പനികള്&zwj; തങ്ങളുടെ വരുമാനത്തിന്റെ 0.1% മാത്രമാണ് ഗവേഷണത്തിനായി മാറ്റിവെക്കുന്നത്. എന്നാല്&zwj; ചൈനീസ് കമ്പനികള്&zwj; 2 മുതല്&zwj; 6 ശതമാനം വരെ ഇതിനായി ചെലവാക്കുന്നു. 2014 മുതല്&zwj; സോളാര്&zwj; ഗവേഷണത്തിനായി ഇന്ത്യ മുടക്കിയത് വെറും 13 മില്യണ്&zwj; ഡോളര്&zwj; മാത്രമാണ്.ഇന്ത്യ സോളാര്&zwj; മൊഡ്യൂള്&zwj; നിര്&zwj;മ്മാണത്തില്&zwj; സ്വയംപര്യാപ്തത കൈവരിച്ചുവെങ്കിലും സാങ്കേതികവിദ്യയിലും മറ്റ് അടിസ്ഥാന ഘടകങ്ങളുടെ നിര്&zwj;മ്മാണത്തിലും ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്&zwnj;.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/india-solar-market-growth-china-dependency-cells-imports-articleshow-d9uz3fp"/>
        </item>
        <item>
            <title><![CDATA[സക്കർബർഗിന്റെ പ്ലാൻ റെഡി; കൊമ്പുകോർക്കാൻ അംബാനിയും അദാനിയും, ഇന്ത്യയിൽ എഐ പോരാട്ടം മുറുകുന്നു]]></title>
            <link>https://www.asianetnews.com/companies/meta-compute-reliance-ambani-vs-adani-ai-cloud-race-india-articleshow-ftn8v07</link>
            <guid isPermaLink="true">https://www.asianetnews.com/companies/meta-compute-reliance-ambani-vs-adani-ai-cloud-race-india-articleshow-ftn8v07</guid>
            <pubDate>Tue, 07 Jul 2026 17:14:07 +0530</pubDate>
            <description><![CDATA[&lt;p&gt;തങ്ങളുടെ അധിക എഐ ശേഷി മറ്റ് കമ്പനികൾക്ക് വാടകയ്ക്ക് നൽകുന്ന 'മെറ്റാ കമ്പ്യൂട്ട്' എന്ന പുതിയ ക്ലൗഡ് ബിസിനസ് ആരംഭിച്ച് മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. ഇന്ത്യയിൽ റിലയൻസുമായി സഹകരിച്ച് തുടങ്ങുന്ന ഈ പദ്ധതി, മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മിലുള്ള എഐ രംഗത്തെ മത്സരത്തിന് പുതിയ തലം നൽകുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwy68pawkmdvcs4khrcmhx7f,imgname-ambani--adani--zuckerberg-1783424637276.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആര്&zwj;ട്ടിഫിഷ്യല്&zwj; ഇന്റലിജന്&zwj;സ് സാങ്കേതികവിദ്യയ്ക്കായി കോടിക്കണക്കിന് ഡോളര്&zwj; നിക്ഷേപിക്കുമെന്ന് മെറ്റാ മേധാവി മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗ് പ്രഖ്യാപിച്ചപ്പോള്&zwj;, ഇത്രയും വലിയ തുക എങ്ങനെ തിരിച്ചു പിടിക്കുമെന്ന ആശങ്കയിലായിരുന്നു സാമ്പത്തിക വിദഗ്ധര്&zwj;. എന്നാല്&zwj; അതിനുള്ള വ്യക്തമായ മറുപടി ഇപ്പോള്&zwj; പുറത്തുവന്നിരിക്കുകയാണ്. എഐക്കായി നടത്തിയ വമ്പന്&zwj; നിക്ഷേപത്തെ ഒരു പുതിയ വരുമാന മാര്&zwj;ഗമാക്കി മാറ്റാന്&zwj; ഒരുങ്ങുകയാണ് മെറ്റാ പ്ലാറ്റ്ഫോംസ്.'മെറ്റാ കമ്പ്യൂട്ട്' എന്ന പേരില്&zwj; കമ്പനിക്കുള്ളില്&zwj; ആരംഭിച്ച പുതിയ പദ്ധതിയിലൂടെ, തങ്ങളുടെ പക്കലുള്ള അധിക എഐ ശേഷി മറ്റ് വന്&zwj;കിട കമ്പനികള്&zwj;ക്ക് വാടകയ്ക്ക് നല്&zwj;കാനാണ് മെറ്റായുടെ പ്ലാന്&zwj; എന്ന് ബ്ലൂംബെര്&zwj;ഗ് ന്യൂസ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. ക്ലൗഡ് ബിസിനസ് രംഗം ഭരിച്ചു കൊണ്ടിരിക്കുന്ന മൈക്രോസോഫ്റ്റ്, ഗൂഗിള്&zwj; (ആല്&zwj;ഫബെറ്റ്), ആമസോണ്&zwj; എന്നീ വമ്പന്മാര്&zwj;ക്ക് ഇതൊരു വെല്ലുവിളിയാകുമോ എന്ന് കണ്ടറിയണം. എന്നാല്&zwj;, ഈ പുതിയ നീക്കത്തിന്റെ ആദ്യ പ്രതിഫലനങ്ങള്&zwj; ദൃശ്യമാകാന്&zwj; പോകുന്നത് ഇന്ത്യയിലാണ്.&lt;/p&gt;&lt;h2&gt;അംബാനിയും അദാനിയും നേര്&zwj;ക്കുനേര്&zwj;&lt;/h2&gt;&lt;p&gt;സക്കര്&zwj;ബര്&zwj;ഗിന്റെ ഈ ക്ലൗഡ് ബിസിനസ് പ്രവേശനം ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മിലുള്ള ബിസിനസ് മത്സരത്തെ പുതിയൊരു തലത്തിലേക്ക് എത്തിക്കുകയാണ്. ഇന്ത്യയിലെ എഐ തരംഗത്തില്&zwj; അദാനിയായിരുന്നു ഇതുവരെ മുന്നില്&zwj; നിന്നിരുന്നത്. ഗൂഗിളിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്&zwj; ഒരുക്കുന്നതിനായി വമ്പന്&zwj; സെര്&zwj;വര്&zwj; ഫാമുകള്&zwj; അദ്ദേഹം വേഗത്തില്&zwj; നിര്&zwj;മ്മിച്ചു വരികയായിരുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും പവര്&zwj; ഗ്രിഡുകളും നിയന്ത്രിക്കുന്ന അദാനി ഗ്രൂപ്പിന് ഡാറ്റാ സെന്ററുകളുടെ നിര്&zwj;മ്മാണത്തിലേക്ക് കടക്കുന്നത് സ്വാഭാവികമായ ഒരു ചുവടുവെപ്പായിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj;, ഈ പദ്ധതികള്&zwj; മുകേഷ് അംബാനിയുടെ ലക്ഷ്യങ്ങളുമായാണ് ഇപ്പോള്&zwj; കൂട്ടിമുട്ടുന്നത്. അദാനി ഡിജിറ്റല്&zwj; റിയല്&zwj; എസ്റ്റേറ്റില്&zwj; ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്&zwj;, വ്യക്തികള്&zwj;ക്കും സ്ഥാപനങ്ങള്&zwj;ക്കുമുള്ള എഐ സേവനങ്ങളിലാണ് അംബാനിയുടെ റിലയന്&zwj;സ് ഇന്&zwj;ഡസ്ട്രീസിന്റെ കണ്ണ്. തങ്ങളുടെ 10 വര്&zwj;ഷം പഴക്കമുള്ള ടെലികോം-മീഡിയ കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസിനെ ഒരു സാങ്കേതികവിദ്യാ കമ്പനിയായി മാറ്റാനാണ് റിലയന്&zwj;സ് ശ്രമിക്കുന്നത്. 2020-ല്&zwj; മെറ്റാ ജിയോയുടെ 9.99% ഓഹരികള്&zwj; വാങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്.&lt;/p&gt;&lt;h2&gt;മാറുന്ന ഇന്ത്യന്&zwj; ഐടി രംഗം&lt;/h2&gt;&lt;p&gt;ജനറേറ്റീവ് എഐയുടെ വരവോടെ ഇന്ത്യയിലെ പരമ്പരാഗത ഐടി സേവനങ്ങളുടെ രീതി തന്നെ മാറിമറിഞ്ഞു. കുറഞ്ഞ ശമ്പളത്തില്&zwj; ജോലി ചെയ്യാന്&zwj; തയ്യാറുള്ള, ഇംഗ്ലീഷ് സംസാരിക്കുന്ന യുവാക്കളായിരുന്നു ഇതുവരെ ഇന്ത്യയുടെ കരുത്തെങ്കില്&zwj;, ഇനി മുതല്&zwj; കുറഞ്ഞ ചെലവില്&zwj; സൗരോര്&zwj;ജ്ജവും കാറ്റാടിയന്ത്രങ്ങളും ഉപയോഗിച്ച് എഐ ടോക്കണുകള്&zwj; നിര്&zwj;മ്മിക്കുന്ന മുതലാളിമാര്&zwj;ക്കായിരിക്കും ഈ രംഗത്ത് മേധാവിത്വമെന്ന് ചുരുക്കം.&lt;/p&gt;&lt;p&gt;നിലവില്&zwj; ബെംഗളൂരുവിലിരുന്ന് മെറ്റാ എഞ്ചിനീയര്&zwj;മാര്&zwj; തങ്ങളുടെ സ്വന്തം സിലിക്കണ്&zwj; ചിപ്പുകള്&zwj; നിര്&zwj;മ്മിക്കുമ്പോള്&zwj;, പടിഞ്ഞാറന്&zwj; തീരത്തുള്ള ഗുജറാത്താണ് ഈ എഐ ഫാക്ടറികള്&zwj;ക്കാവശ്യമായ ഊര്&zwj;ജ്ജം ഉത്പാദിപ്പിക്കാന്&zwj; മുന്നില്&zwj; നില്&zwj;ക്കുന്നത്. അവിടെയാണ് അദാനി 100 ബില്യണ്&zwj; ഡോളറിന്റെ എഐ കമ്പ്യൂട്ട് പദ്ധതിയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്&zwj;ജ്ജ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി സിംഗപ്പൂരിന്റെ മൂന്നിരട്ടി വലുപ്പമുള്ള (550,000 ഏക്കര്&zwj;) വമ്പന്&zwj; സൗകര്യവുമായാണ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. ഇത് പൂര്&zwj;ത്തിയാകുമ്പോള്&zwj; ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവില്&zwj; 24 മണിക്കൂറും ഹരിത ഊര്&zwj;ജ്ജം നല്&zwj;കുന്ന കേന്ദ്രമായി മാറുമെന്നാണ് റിലയന്&zwj;സ് അവകാശപ്പെടുന്നത്.&lt;/p&gt;&lt;h3&gt;ജാംനഗറിലെ ഡാറ്റാ സെന്ററും ഡാറ്റാ സുരക്ഷയും&lt;/h3&gt;&lt;p&gt;കഴിഞ്ഞ മാസം ഗുജറാത്തിലെ ജാംനഗറില്&zwj; 168 മെഗാവാട്ടിന്റെ ഡാറ്റാ സെന്റര്&zwj; സ്ഥാപിക്കുന്നതിനായി മെറ്റായുമായി കൈകോര്&zwj;ക്കുന്നതായി അംബാനി പ്രഖ്യാപിച്ചിരുന്നു. പുറമെ ഇതൊരു സാധാരണ ലീസ് കരാറായി തോന്നാമെങ്കിലും ഇന്ത്യന്&zwj; കമ്പനികളെ ആകര്&zwj;ഷിക്കുന്നത് ഇതിലൂടെ ലഭിക്കുന്ന 'ഡാറ്റാ പരമാധികാരമാണ്'.ബാങ്കിങ്, ഇന്&zwj;ഷുറന്&zwj;സ്, ടെലികോം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ കര്&zwj;ശന നിയമങ്ങളുള്ള മേഖലകളില്&zwj; ഡാറ്റാ സുരക്ഷ വലിയൊരു പ്രശ്&zwnj;നമാണ്. ഉപഭോക്താക്കളുടെ നിര്&zwj;ണായക വിവരങ്ങള്&zwj; ആമസോണ്&zwj;, ഗൂഗിള്&zwj;, മൈക്രോസോഫ്റ്റ് തുടങ്ങിയ അമേരിക്കന്&zwj; ക്ലൗഡുകളിലേക്ക് മാറ്റുന്നത് പലപ്പോഴും കടുത്ത സര്&zwj;ക്കാര്&zwj; പരിശോധനകള്&zwj;ക്ക് കാരണമാകാറുണ്ട്.&lt;/p&gt;&lt;p&gt;ഇവിടെയാണ് റിലയന്&zwj;സ്-മെറ്റാ സഖ്യം നിര്&zwj;ണ്ണായകമാകുന്നത്. മുംബൈയിലുള്ള ഒരു ബാങ്കിന് തങ്ങളുടെ ഉപഭോക്താക്കളുടെ ഒരു വിവരവും രാജ്യാതിര്&zwj;ത്തി കടത്താതെ തന്നെ ജാംനഗറിലെ സെര്&zwj;വറുകള്&zwj; ഉപയോഗിച്ച് ലോണ്&zwj; അനുമതികള്&zwj; പോലുള്ള കാര്യങ്ങള്&zwj; എഐ വഴി എളുപ്പത്തില്&zwj; ചെയ്യാനാകും. ഇതിലൂടെ എഐ എഞ്ചിനും ഡാറ്റയും ഇന്ത്യന്&zwj; മണ്ണില്&zwj; തന്നെ സുരക്ഷിതമായിരിക്കും. ഈ പദ്ധതി കൈകാര്യം ചെയ്യുന്ന റിലയന്&zwj;സ് എന്റര്&zwj;പ്രൈസ് ഇന്റലിജന്&zwj;സ് ലിമിറ്റഡില്&zwj; റിലയന്&zwj;സിന് 70 ശതമാനവും മെറ്റായ്ക്ക് 30 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.&lt;/p&gt;&lt;h3&gt;ലോഞ്ച് പാഡുകള്&zwj; നിര്&zwj;മ്മിക്കുന്ന ഇന്ത്യന്&zwj; കമ്പനികള്&zwj;&lt;/h3&gt;&lt;p&gt;സ്വന്തമായി വലിയ തുക മുടക്കി ആദ്യമേ എഐ മോഡലുകള്&zwj; നിര്&zwj;മ്മിക്കാന്&zwj; അംബാനിക്കോ, അദാനിക്കോ താല്പര്യമില്ല. കനത്ത സാമ്പത്തിക ബാധ്യതയുള്ള ആ പണി അവര്&zwj; സിലിക്കണ്&zwj; വാലിക്കും ചൈനയ്ക്കും വിട്ടുകൊടുത്തിരിക്കുകയാണ്. എഐ ലോകത്ത് സ്വന്തമായി റോക്കറ്റുകള്&zwj; നിര്&zwj;മ്മിക്കുന്നതിനേക്കാള്&zwj;, അവ വിക്ഷേപിക്കാനുള്ള 'ലോഞ്ച് പാഡുകള്&zwj;' നിര്&zwj;മ്മിക്കാനാണ് ഇന്ത്യന്&zwj; കമ്പനികള്&zwj;ക്ക് താല്പര്യം.&lt;/p&gt;&lt;p&gt;ഗൂഗിളുമായി ശക്തമായ പങ്കാളിത്തമുള്ള അദാനി ഇപ്പോഴും വലിയൊരു ശക്തി തന്നെയാണ്. സൗരോര്&zwj;ജ്ജത്തിനും കാറ്റിനും പുറമെ, അടുത്തിടെ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്ത ആണവോര്&zwj;ജ്ജ രംഗത്തും അദാനിക്ക് വലിയ പ്ലാനുകളുണ്ട്. എഐ സെര്&zwj;വറുകള്&zwj;ക്ക് തടസ്സമില്ലാതെ ആവശ്യമായ വൈദ്യുതി കുറഞ്ഞ ചെലവില്&zwj; നല്&zwj;കാന്&zwj; ഇത് അദാനിയെ സഹായിച്ചേക്കും.എങ്കിലും, മെറ്റാ-റിലയന്&zwj;സ് സഖ്യം മത്സരത്തിന്റെ നിലവാരം ഏറെ ഉയര്&zwj;ത്തിക്കഴിഞ്ഞു. സക്കര്&zwj;ബര്&zwj;ഗിന് തങ്ങളുടെ ക്ലൗഡ് ബിസിനസ്സ് വിജയിപ്പിക്കാനുള്ള ഏറ്റവും മികച്ച പരീക്ഷണശാലയാണ് ഇന്ത്യ. അംബാനിയെ സംബന്ധിച്ചിടത്തോളം, വന്&zwj;കിട കൂട്ടുകെട്ടുകള്&zwj; ഉണ്ടാക്കുന്നതിലുള്ള തന്റെ അസാധ്യ മികവ് ഒരിക്കല്&zwj;ക്കൂടി തെളിയിക്കാനുള്ള അവസരവും.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/meta-compute-reliance-ambani-vs-adani-ai-cloud-race-india-articleshow-ftn8v07"/>
        </item>
        <item>
            <title><![CDATA[മാധ്യമങ്ങൾക്ക് അധികം പിടി കൊടുക്കാത്ത പെൺകരുത്ത്, ആഗോള വിപണി നിയന്ത്രിക്കാൻ ഈ 37കാരി; വെസ്റ്റ്സൈഡിന്റെ അമരത്തേക്ക് മായ ടാറ്റ]]></title>
            <link>https://www.asianetnews.com/companies/noel-tata-daughter-maya-tata-to-be-appointed-new-role-at-westside-articleshow-h1gbtzu</link>
            <guid isPermaLink="true">https://www.asianetnews.com/companies/noel-tata-daughter-maya-tata-to-be-appointed-new-role-at-westside-articleshow-h1gbtzu</guid>
            <pubDate>Mon, 06 Jul 2026 15:17:09 +0530</pubDate>
            <description><![CDATA[&lt;p&gt;രത്തൻ ടാറ്റയുടെ അനന്തരവൾ മായ ടാറ്റ, ടാറ്റ ഗ്രൂപ്പിന്റെ ഫാഷൻ ബ്രാൻഡായ വെസ്റ്റ്സൈഡിന്റെ ഓൺലൈൻ, അന്താരാഷ്ട്ര ബിസിനസ് ചുമതലകൾ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. വെസ്റ്റ്സൈഡ് ആഗോള വിപണിയിലേക്ക് കടക്കുന്ന നിർണായക ഘട്ടത്തിലാണ് ഈ നിയമനം. മായയുടെ കരിയർ, കുടുംബ പശ്ചാത്തലം, ട്രെന്റ് ലിമിറ്റഡിന്റെ മറ്റ് ബ്രാൻഡുകൾ എന്നിവ നോക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvcxkfwreefpzh5e75dedxd,imgname-maya-tata-1783330950652.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ ഫാഷൻ ബ്രാൻഡായ വെസ്റ്റ്സൈഡിന്റെ ഓൺലൈൻ ബിസിനസിന്റെയും വിദേശ ഇ-കൊമേഴ്&zwnj;സ് വിപണനത്തിന്റെയും ചുമതല മായ ടാറ്റ ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ. ട്രെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഏറ്റവും വലിയ ഫാഷൻ ശൃംഖലയാണ് വെസ്റ്റ്സൈഡ്. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ മകളും, അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ അനന്തരവളുമാണ് 37 കാരിയായ മായ ടാറ്റ.&lt;/p&gt;&lt;p&gt;വെസ്റ്റ്സൈഡ് അന്താരാഷ്ട്ര വിപണിയിലേക്ക് തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുന്ന നിർണായക സമയത്താണ് മായ ടാറ്റയുടെ ഈ പുതിയ നിയമനം. ട്രെന്റ് ലിമിറ്റഡ് ചെയർമാനായ നോയൽ ടാറ്റ ഈ വർഷം നവംബറിൽ വിരമിക്കാനിരിക്കെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. എന്നാൽ കമ്പനി ഇതുവരെ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;&lt;h2&gt;ആരാണ് മായ ടാറ്റ?&lt;/h2&gt;&lt;p&gt;നോയൽ ടാറ്റയുടെ ഏറ്റവും ഇളയ മകളാണ് മായ ടാറ്റ. പൊതുമധ്യത്തിലേക്കോ മറ്റ് പരിപാടികളിൽ നിന്നോ എല്ലാം പൊതുവിൽ ഒതുങ്ങി നിൽക്കുന്ന സ്വഭാവക്കാരിയാണ് മായ. 1989-ൽ മുംബൈയിൽ ജനിച്ച മായ യുകെയിലെ വാർവിക് സർവകലാശാലയിലും തുടർന്ന് ലണ്ടനിലും ബിസിനസ് മാനേജ്&zwnj;മെന്റ്, ഫിനാൻസ് എന്നിവയിൽ ഉന്നതപഠനം പൂർത്തിയാക്കി. കുടുംബ ബിസിനസെന്ന് പറഞ്ഞേക്കാവുന്ന ടാറ്റ ഗ്രൂപ്പിലാണ് ഇവർ തന്റെ കരിയർ ആരംഭിച്ചത്. ടാറ്റ ഡിജിറ്റലിൽ ചേരുന്നതിന് മുൻപ് ടാറ്റ കാപ്പിറ്റലിന്റെ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ പ്രവർത്തിച്ചിരുന്നു. മായയുടെ സഹോദരൻ നെവിൽ ടാറ്റ ട്രെന്റിന്റെ സ്റ്റാർ ബസാർ മേധാവിയാണ്. മൂത്ത സഹോദരി ലിയ ടാറ്റ ഗ്രൂപ്പിന്റെ ഹോട്ടൽ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;വെസ്റ്റ്സൈഡ്&lt;/strong&gt;&lt;/p&gt;&lt;p&gt;ട്രെന്റ് ലിമിറ്റഡിന്റെ ഏറ്റവും വലിയ വരുമാന സ്രോതസുകളിൽ ഒന്നാണ് വെസ്റ്റ്സൈഡ്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 40 ശതമാനവും ഈ ബ്രാൻഡിൽ നിന്നാണ് ലഭിക്കുന്നത്. പ്രതിവർഷം 50 പുതിയ വെസ്റ്റ്സൈഡ് സ്റ്റോറുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 53 പുതിയ സ്റ്റോറുകൾ തുറന്നിരുന്നു. യുഎഇയിൽ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര സ്റ്റോർ തുറന്ന് വെസ്റ്റ്സൈഡ് ആഗോള വിപണിയിലേക്ക് പ്രവേശിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇന്ത്യൻ ഫാഷൻ ബ്രാൻഡിനെ കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.&lt;/p&gt;&lt;h3&gt;ട്രെന്റ് ലിമിറ്റഡ് ഒറ്റനോട്ടത്തിൽ&lt;/h3&gt;&lt;p&gt;വെസ്റ്റ്സൈഡിന് പുറമെ ജനപ്രിയ ബ്രാൻഡുകളായ സുഡിയോ (Zudio), സ്റ്റാർ ബസാർ (Star Bazaar) എന്നിവയും ട്രെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. സാമ്പത്തിക വർഷം 2026 ന്റെ അവസാനത്തോടെ ഏകദേശം 19,700 കോടി രൂപ വരുമാനം നേടിയ കമ്പനിക്ക് ഇന്ത്യയിലെ 321 നഗരങ്ങളിലായി 1,286 സ്റ്റോറുകളുടെ ശക്തമായ ശൃംഖലയുണ്ട്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/noel-tata-daughter-maya-tata-to-be-appointed-new-role-at-westside-articleshow-h1gbtzu"/>
        </item>
        <item>
            <title><![CDATA[സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിം തള്ളുന്നത് ശരിയാണോ? നിർണായക ഉത്തരവുമായി ഉപഭോക്തൃ കമ്മീഷൻ]]></title>
            <link>https://www.asianetnews.com/news-money/consumer-court-orders-insurance-company-to-pay-rejected-medical-claim-articleshow-m92lhpv</link>
            <guid isPermaLink="true">https://www.asianetnews.com/news-money/consumer-court-orders-insurance-company-to-pay-rejected-medical-claim-articleshow-m92lhpv</guid>
            <pubDate>Sat, 04 Jul 2026 17:06:23 +0530</pubDate>
            <description><![CDATA[സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ തള്ളാനാകില്ലെന്ന് ഛത്തീസ്ഗഡ് ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് 3 ലക്ഷം രൂപയുടെ ക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തിയ കമ്മീഷൻ, തുക നൽകാനും നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwkmbs8hspvkc9qvp0qs45he,imgname-pexels-leeloothefirst-7163956-1783070319888.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സാങ്കേതിക കാരണങ്ങള്&zwj; നിരത്തി ആരോഗ്യ ഇന്&zwj;ഷുറന്&zwj;സ് ക്ലെയിം തള്ളാനാകില്ലെന്ന് ഛത്തീസ്ഗഡ് ജില്ലാ ഉപഭോക്തൃ കമ്മീഷന്&zwj;. ഭാവിയിലെ അടിയന്തര ആവശ്യങ്ങള്&zwj;ക്കാണ് ആളുകള്&zwj; തങ്ങള്&zwj;ക്കും കുടുംബത്തിനും വേണ്ടി ഇന്&zwj;ഷുറന്&zwj;സ് പോളിസികള്&zwj; എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്&zwj;, പോളിസി ഉടമയുടെ മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ ക്ലെയിം തള്ളിയ സ്വകാര്യ ഇന്&zwj;ഷുറന്&zwj;സ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് വിധിച്ചു.&lt;/p&gt;&lt;p&gt;യഥാര്&zwj;ത്ഥ ക്ലെയിമുകള്&zwj; നിസാര സാങ്കേതിക കാരണങ്ങള്&zwj; പറഞ്ഞ് ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്ക് നിഷേധിക്കാന്&zwj; കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മാനസിക ബുദ്ധിമുട്ടുകള്&zwj;ക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി 20,000 രൂപ നഷ്ടപരിഹാരം നല്&zwj;കാനും ഉത്തരവിട്ടിട്ടുണ്ട്. പോളിസികള്&zwj; വില്&zwj;ക്കാനുള്ള വ്യഗ്രതയില്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; പലപ്പോഴും വ്യവസ്ഥകളും നിബന്ധനകളും പൂര്&zwj;ണമായി വെളിപ്പെടുത്താറില്ലെന്നും പകരം പോളിസിയുടെ നേട്ടങ്ങള്&zwj; മാത്രമാണ് ഉപഭോക്താക്കളെ ധരിപ്പിക്കുന്നതെന്നും ബെഞ്ച് കൂട്ടിച്ചേര്&zwj;ത്തു. ആവശ്യാനുസരണം ഉപയോഗിക്കാമെന്ന വിശ്വാസത്തിലാണ് ആളുകള്&zwj; പോളിസി എടുക്കുന്നത്. എന്നാല്&zwj; ഇവിടെ കൃത്യമായ രേഖകള്&zwj; സമര്&zwj;പ്പിച്ചിട്ടും അടിസ്ഥാനരഹിതമായ കാരണങ്ങള്&zwj; പറഞ്ഞ് ക്ലെയിം തള്ളിയത് തികച്ചും അന്യായമായ വ്യാപാര രീതിയാണെന്ന് ജൂണ്&zwj; 18-ന് പുറപ്പെടുവിപ്പിച്ച ഉത്തരവില്&zwj; കമ്മീഷന്&zwj; നിരീക്ഷിച്ചു.&lt;/p&gt;&lt;h2&gt;ഹൃദ്രോഗ ചികിത്സാ ക്ലെയിം അന്യായമായി തള്ളി&lt;/h2&gt;&lt;p&gt;ഛത്തീസ്ഗഡിലെ കോര്&zwj;ബ സ്വദേശിയായ 67-കാരനാണ് നിവ ബൂപ്പ ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് കമ്പനിയില്&zwj; നിന്ന് 41,004 രൂപ വാര്&zwj;ഷിക പ്രീമിയം അടച്ച് പോളിസി എടുത്തത്. 2024 ഡിസംബര്&zwj; 21 മുതല്&zwj; 2025 ഡിസംബര്&zwj; 20 വരെയുള്ള കാലയളവിലേക്കായിരുന്നു പോളിസി. 2024 ഒക്ടോബര്&zwj; അഞ്ചിന് കടുത്ത നെഞ്ചുവേദനയും ഛര്&zwj;ദിയും അനുഭവപ്പെട്ടതിനെ തുടര്&zwj;ന്ന് ഇദ്ദേഹത്തെ കോര്&zwj;ബയിലെ ഇന്ദിരാഗാന്ധി ജില്ലാ ആശുപത്രിയില്&zwj; പ്രവേശിപ്പിച്ചു. എന്നാല്&zwj; അവിടെ ആന്&zwj;ജിയോഗ്രഫി സൗകര്യം ഇല്ലാത്തതിനാല്&zwj; ഡോക്ടര്&zwj;മാര്&zwj; അദ്ദേഹത്തെ ബിലാസ്പൂരിലെ ഗൗരവ് ആശുപത്രിയിലേക്ക് മാറ്റാന്&zwj; നിര്&zwj;ദ്ദേശിച്ചു. അവിടെ ആന്&zwj;ജിയോഗ്രഫി ഉള്&zwj;പ്പെടെയുള്ള ചികിത്സകള്&zwj;ക്കായി ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ചെലവായി.&lt;/p&gt;&lt;p&gt;ചികിത്സയ്ക്ക് ശേഷം ഇന്&zwj;ഷുറന്&zwj;സ് തുക ലഭിക്കുന്നതിനായി പോളിസി ഉടമ കമ്പനിയെ സമീപിച്ചു. എന്നാല്&zwj; ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയുടെ ചില രേഖകള്&zwj; ഹാജരാക്കിയില്ലെന്ന് കാണിച്ച് നിവ ബൂപ്പ ക്ലെയിം നിരസിച്ചു. ലഭ്യമായ എല്ലാ രേഖകളും താന്&zwj; സമര്&zwj;പ്പിച്ചിട്ടുണ്ടെന്നും, ഒരു ദിവസം മാത്രമാണ് ജില്ലാ ആശുപത്രിയില്&zwj; കഴിഞ്ഞതെന്നതിനാല്&zwj; കൂടുതല്&zwj; രേഖകള്&zwj; ഇല്ലെന്നും പരാതിക്കാരന്&zwj; വ്യക്തമാക്കി. ആവശ്യമായ രേഖകള്&zwj; നല്&zwj;കിയിട്ടും അന്യായമായി ക്ലെയിം തള്ളിയ കമ്പനിക്കെതിരെ വക്കീല്&zwj; നോട്ടീസ് അയച്ചതിന് ശേഷമാണ് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ചികിത്സാ ചെലവിനൊപ്പം മാനസിക ക്ലേശത്തിനും യാത്രാ-നിയമ നടപടികള്&zwj;ക്കുമുള്ള നഷ്ടപരിഹാരവും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;h3&gt;കേവലം സാങ്കേതിക കാരണങ്ങള്&zwj; മാത്രമെന്ന് ഉത്തരവ്&lt;/h3&gt;&lt;p&gt;കേവലം സാങ്കേതിക കാരണങ്ങളുടെ പേരില്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനി മുഴുവന്&zwj; ക്ലെയിമും നിഷേധിക്കാന്&zwj; പാടില്ലായിരുന്നുവെന്ന് കമ്മീഷന്&zwj; വിലയിരുത്തി. ആശുപത്രിയില്&zwj; പ്രവേശിപ്പിക്കുന്നതിന് മുന്&zwj;പുള്ള നെഞ്ചുവേദനയുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോര്&zwj;ട്ടുകള്&zwj; കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാല്&zwj;, നെഞ്ചുവേദനയെ തുടര്&zwj;ന്നാണ് അഡ്മിറ്റ് ചെയ്തതെന്ന് രേഖപ്പെടുത്തിയ ജില്ലാ ആശുപത്രിയിലെ ഡിസ്ചാര്&zwj;ജ് ടിക്കറ്റ് പരാതിക്കാരന്&zwj; നേരത്തെ തന്നെ ഹാജരാക്കിയിട്ടുണ്ടായിരുന്നു. അതിനാല്&zwj;, ആശുപത്രി വാസത്തിന് മുന്&zwj;പുള്ള ചികിത്സാ വിവരങ്ങള്&zwj; നിര്&zwj;ബന്ധമായും വേണമെന്ന കമ്പനിയുടെ നിലപാട് അനാവശ്യമാണെന്ന് കമ്മീഷന്&zwj; കണ്ടെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;വിധിയുടെ പ്രാധാന്യം&lt;/strong&gt;&lt;/p&gt;&lt;p&gt;ചികിത്സയും അതിനായുള്ള ചെലവുകളും തെളിയിക്കപ്പെട്ടുകഴിഞ്ഞാല്&zwj;, അമിതമായ സാങ്കേതിക കാരണങ്ങള്&zwj; പറഞ്ഞ് ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്ക് യഥാര്&zwj;ത്ഥ മെഡിക്കല്&zwj; ക്ലെയിമുകള്&zwj; നിരസിക്കാന്&zwj; കഴിയില്ലെന്ന് ഈ വിധി ഉറപ്പിക്കുന്നു. ആരോഗ്യ ഇന്&zwj;ഷുറന്&zwj;സിന്റെ ഉപഭോക്തൃ കേന്ദ്രീകൃതമായ ലക്ഷ്യം ഊന്നിപ്പറയുന്ന ഈ വിധി, ചെറിയ രേഖകളുടെ അഭാവം പറഞ്ഞ് ക്ലെയിമുകള്&zwj; അന്യായമായി നിഷേധിക്കുന്നതിനെതിരെ ശക്തമായ താക്കീതാണ് നല്&zwj;കുന്നത്. കൂടാതെ, ന്യായമായ രീതിയില്&zwj; ക്ലെയിമുകള്&zwj; തീര്&zwj;പ്പാക്കുന്നതില്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്കുള്ള ഉത്തരവാദിത്തം ഇത് വര്&zwj;ദ്ധിപ്പിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;സമാനമായ പരാതികള്&zwj; നേരിടുന്ന ഉപഭോക്താക്കള്&zwj;ക്ക് സഹായത്തിനായി അതത് സംസ്ഥാനങ്ങളിലെ കണ്&zwj;സ്യൂമര്&zwj; ഹെല്&zwj;പ്പ്ലൈനിലോ നാഷണല്&zwj; കണ്&zwj;സ്യൂമര്&zwj; ഹെല്&zwj;പ്പ്ലൈനായ 1915-ലോ ബന്ധപ്പെടാവുന്നതാണ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/consumer-court-orders-insurance-company-to-pay-rejected-medical-claim-articleshow-m92lhpv"/>
        </item>
        <item>
            <title><![CDATA[ഓറിയോ ബിസ്‌കറ്റിന്റെ രുചിക്കും ലോറിയൽ ഷാംപൂവിന്റെ തിരിച്ചുവരവിനും പിന്നിൽ എഐ! കൺസ്യൂമർ മാർക്കറ്റിൽ വിപ്ലവം തീർത്ത് നിർമിതബുദ്ധി]]></title>
            <link>https://www.asianetnews.com/news-money/how-global-brands-like-nestle-and-loreal-use-ai-for-product-development-articleshow-mpzcq5c</link>
            <guid isPermaLink="true">https://www.asianetnews.com/news-money/how-global-brands-like-nestle-and-loreal-use-ai-for-product-development-articleshow-mpzcq5c</guid>
            <pubDate>Mon, 06 Jul 2026 17:59:38 +0530</pubDate>
            <description><![CDATA[&lt;p&gt;ലോറിയല്&zwj;, മൊണ്ടെലെസ്, നെസ്ലെ തുടങ്ങിയ വന്&zwj;കിട കമ്പനികള്&zwj; പുതിയ ഉല്&zwj;പ്പന്നങ്ങള്&zwj; വേഗത്തില്&zwj; വികസിപ്പിക്കാനും നിര്&zwj;മ്മാണച്ചെലവ് കുറയ്ക്കാനും ഇപ്പോള്&zwj; എഐയെ ആശ്രയിക്കുന്നു. ചര്&zwj;മ്മസംരക്ഷണ തന്മാത്രകള്&zwj; ഷാംപൂവിലും ഉപയോഗിക്കാമെന്ന് ലോറിയലിന് കാട്ടിക്കൊടുത്തതും, ഒറിയോയുടെ പുതിയ റെസിപ്പികള്&zwj; കണ്ടെത്താന്&zwj; മൊണ്ടെലെസിനെ സഹായിച്ചതും എഐ ആണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvpf1p48a3r4venqxwx9n8w,imgname-oreo-biscuit-1783340959428.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ അഭിരുചികള്&zwj; അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ഓടിയെത്താന്&zwj; പുതിയ വഴികള്&zwj; തേടുകയാണ് വന്&zwj;കിട കമ്പനികള്&zwj;. പുതിയ ഉല്&zwj;പ്പന്നങ്ങള്&zwj; വളരെ വേഗം വിപണിയില്&zwj; എത്തിക്കാനും നിര്&zwj;മ്മാണ ചിലവ് കുറയ്ക്കാനും കമ്പനികള്&zwj; ഇപ്പോള്&zwj; പ്രധാനമായും ആശ്രയിക്കുന്നത് എഐയെ ആണ്. സൗന്ദര്യവര്&zwj;ദ്ധക രംഗത്തെ മുന്&zwj;നിരക്കാരായ ലോറിയല്&zwj; മുതല്&zwj; ചോക്ലേറ്റ് നിര്&zwj;മ്മാതാക്കളായ മൊണ്ടെലെസ്, നെസ്ലെ വരെയുള്ള വമ്പന്മാര്&zwj; തങ്ങളുടെ ഉല്&zwj;പ്പന്ന നിര്&zwj;മ്മാണത്തില്&zwj; എഐയുടെ സഹായം തേടിക്കഴിഞ്ഞു. ജൂണ്&zwj; അവസാനവാരം വിയന്നയില്&zwj; നടന്ന കണ്&zwj;സ്യൂമര്&zwj; ഗുഡ്&zwnj;സ് ഫോറം ഗ്ലോബല്&zwj; ഉച്ചകോടിയിലാണ് കമ്പനി പ്രതിനിധികള്&zwj; ഇക്കാര്യങ്ങള്&zwj; വെളിപ്പെടുത്തിയത്.&lt;/p&gt;&lt;h2&gt;ലോറിയലിന്റെ വേഗത 4 മടങ്ങ് കൂടി!&lt;/h2&gt;&lt;p&gt;കഴിഞ്ഞ 4 വര്&zwj;ഷമായി ലോറിയല്&zwj; തങ്ങളുടെ ലാബുകളില്&zwj; ഉല്&zwj;പ്പന്ന നിര്&zwj;മ്മാണത്തിനായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ചര്&zwj;മ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന മോളിക്യൂളുകള്&zwj; ഷാംപൂവിലും ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തിയത് എഐ ആണ്. മുടിക്ക് കൂടുതല്&zwj; കരുത്തും കട്ടിയും നല്&zwj;കുന്ന കൊളാജന്&zwj; ഷാംപൂ ഇതിനൊരു ഉദാഹരണമാണ്. പുതിയ തന്മാത്രകളുടെ സംയോജനവും അവയുടെ ഗുണങ്ങളും അതിവേഗം കണ്ടെത്താന്&zwj; കഴിയുന്നതിനാല്&zwj;, ഉല്&zwj;പ്പന്നങ്ങള്&zwj; നിര്&zwj;മ്മിക്കുന്നതിന്റെ വേഗത നാല് മടങ്ങ് വര്&zwj;ദ്ധിച്ചുവെന്ന് ലോറിയല്&zwj; പറയുന്നു. പുതിയ തന്മാത്രകള്&zwj; ചര്&zwj;മ്മത്തിലും മുടിയിലും എന്ത് മാറ്റം വരുത്തുമെന്ന് മുന്&zwj;കൂട്ടി പ്രവചിക്കാന്&zwj; എഐയ്ക്ക് സാധിക്കും. വില്&zwj;പ്പനയിലുണ്ടായ ഇടിവിനെ തുടര്&zwj;ന്ന് നഷ്ടം നികത്താനും പുത്തന്&zwj; മാറ്റങ്ങള്&zwj;ക്കുമായി ലോറിയല്&zwj; സിഇഒ നിക്കോളാസ് ഹീറോണിമസ് കഴിഞ്ഞ വര്&zwj;ഷം ഒരു 'ബ്യൂട്ടി സ്റ്റിമുലസ് പ്ലാന്&zwj;' പ്രഖ്യാപിച്ചിരുന്നു. ഇതിന് വലിയ രീതിയില്&zwj; കരുത്തുപകരുന്നതാണ് എഐയുടെ കടന്നുവരവ്.&lt;/p&gt;&lt;h3&gt;ഒറിയോ ബിസ്&zwnj;കറ്റിന്റെ രുചിക്ക് പിന്നിലും എഐ&lt;/h3&gt;&lt;p&gt;സെന്&zwj;സോഡൈന്&zwj; ടൂത്ത്പേസ്റ്റ് നിര്&zwj;മ്മാതാക്കളായ ഹാലിയോണ്&zwj;, പ്രശസ്തമായ നെസ്&zwnj;കഫേയുടെ ഉടമകളായ നെസ്ലെ തുടങ്ങിയ കമ്പനികളും ചേരുവകള്&zwj; വേഗത്തില്&zwj; പരിശോധിക്കാനും പുതിയ റെസിപ്പികള്&zwj; കണ്ടെത്താനും വിതരണ ശൃംഖലയിലെ പോരായ്മകള്&zwj; പരിഹരിക്കാനും എഐ ഉപയോഗിക്കുന്നുണ്ട്. കാഡ്ബറി, ടോബ്ലെറോണ്&zwj; തുടങ്ങിയ പ്രശസ്ത ചോക്ലേറ്റുകളുടെ നിര്&zwj;മ്മാതാക്കളായ മൊണ്ടെലെസിന്റെ കാര്യവും വ്യത്യസ്തമല്ല. മനുഷ്യന്റെ കഴിവിനൊപ്പം എഐ കൂടി ചേരുന്നത് ഉല്&zwj;പ്പന്ന നിര്&zwj;മ്മാണ രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കുകയാണെന്ന് മൊണ്ടെലെസ് പറയുന്നു.&lt;/p&gt;&lt;p&gt;എഐയുടെ സഹായത്തോടെ തികച്ചും വ്യത്യസ്തമായ ഐഡിയകളും റെസിപ്പികളും കണ്ടെത്താന്&zwj; സാധിക്കുന്നുണ്ട്. ഇത് പിന്നീട് വിദഗ്ധര്&zwj; പരിശോധിച്ച് ഉറപ്പുവരുത്തും. കമ്പനിയുടെ ജനപ്രിയ ഉല്&zwj;പ്പന്നങ്ങളായ 'ഗ്ലൂട്ടന്&zwj; ഫ്രീ ഗോള്&zwj;ഡന്&zwj; ഒറിയോ' കുക്കീസും, 'ചിപ്സ് അഹോയ്'കുക്കീസിന്റെ പുതിയ റെസിപ്പിയും വികസിപ്പിച്ചെടുത്തത് എഐ ടൂളിന്റെ സഹായത്തോടെയാണ്. ബിസ്&zwnj;കറ്റ് നിര്&zwj;മ്മാണത്തില്&zwj;, എഐ ഉപയോഗിച്ച് തയ്യാറാക്കിയ 60% റെസിപ്പികളും പോഷകഗുണം, ചിലവ്, സുസ്ഥിരത എന്നീ കാര്യങ്ങളില്&zwj; മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരീക്ഷണങ്ങള്&zwj;ക്കായി നിര്&zwj;മ്മിക്കുന്ന സാമ്പിളുകളുടെ എണ്ണം കുറയ്ക്കാനും ഇതുവഴി കമ്പനിക്ക് സാധിച്ചു.&lt;/p&gt;&lt;p&gt;അസംസ്&zwnj;കൃത വസ്തുക്കള്&zwj;ക്കായി ഒരിടത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും, ഉപഭോക്താക്കളുടെ മാറുന്ന രുചികള്&zwj;ക്കനുസരിച്ച് ഉല്&zwj;പ്പന്നങ്ങളില്&zwj; വേഗത്തില്&zwj; മാറ്റങ്ങള്&zwj; വരുത്താനും എഐ സഹായിക്കുന്നുണ്ട്. മുന്&zwj;പ് മാസങ്ങളോ വര്&zwj;ഷങ്ങളോ എടുത്തിരുന്ന ഉല്&zwj;പ്പന്ന നിര്&zwj;മ്മാണം ഇപ്പോള്&zwj; വെറും ആഴ്ചകള്&zwj; കൊണ്ടോ മാസങ്ങള്&zwj; കൊണ്ടോ പൂര്&zwj;ത്തിയാക്കാന്&zwj; കഴിയുന്നുണ്ടെന്നും മൊണ്ടെലെസ് പ്രതിനിധി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/how-global-brands-like-nestle-and-loreal-use-ai-for-product-development-articleshow-mpzcq5c"/>
        </item>
        <item>
            <title><![CDATA[ഡോക്ടറെ അകറ്റാൻ ഇനി ആപ്പിൾ കാണുമോ? ഹിമാചലിൽ വില്ലനായി കാലാവസ്ഥാ വ്യതിയാനം; ഉൽപ്പാദനത്തിൽ 40% ഇടിവ്]]></title>
            <link>https://www.asianetnews.com/money/market/climate-change-hits-himachal-apple-production-40-percent-drop-articleshow-og7ks4r</link>
            <guid isPermaLink="true">https://www.asianetnews.com/money/market/climate-change-hits-himachal-apple-production-40-percent-drop-articleshow-og7ks4r</guid>
            <pubDate>Mon, 06 Jul 2026 18:30:32 +0530</pubDate>
            <description><![CDATA[കാലാവസ്ഥാ വ്യതിയാനം ഹിമാചല്&zwj; പ്രദേശിലെ ആപ്പിള്&zwj; വിപണിയെ സാരമായി ബാധിക്കുന്നു. മഞ്ഞുവീഴ്ച കുറയുന്നതും അപ്രതീക്ഷിത മഴയും കാരണം ഈ വര്&zwj;ഷം ഉല്&zwj;പ്പാദനത്തില്&zwj; 40% ഇടിവുണ്ടാകുമെന്നാണ് കണക്ക്. ഇത് രണ്ടര ലക്ഷത്തോളം കര്&zwj;ഷക കുടുംബങ്ങളുടെ ഉപജീവനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krk0j0pw0d3ffbyb72hmae11,imgname-new-project---2026-05-14t155741.254-1778754585308.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'ദിവസവും ഒരു ആപ്പിള്&zwj; കഴിച്ചാല്&zwj; ഡോക്ടറെ അകറ്റാം' എന്നാണ് ചൊല്ല്. എന്നാല്&zwj; കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ തുടര്&zwj;ന്നാല്&zwj; ഡോക്ടറെ അകറ്റാന്&zwj; ആപ്പിളുകള്&zwj; ബാക്കിയുണ്ടാകില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഹിമാചല്&zwj; പ്രദേശിലെ 5,000 കോടി രൂപയുടെ ആപ്പിള്&zwj; വിപണിയാണ് സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നത്. താളംതെറ്റിയ കാലാവസ്ഥ കാരണം ഈ വര്&zwj;ഷം ആപ്പിള്&zwj; ഉല്&zwj;പ്പാദനത്തില്&zwj; 40 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടര ലക്ഷത്തോളം കര്&zwj;ഷക കുടുംബങ്ങളുടെ ഉപജീവനത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.&lt;/p&gt;&lt;p&gt;സംസ്ഥാന ഹോര്&zwj;ട്ടികള്&zwj;ച്ചര്&zwj; വകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്&zwj; പ്രകാരം 2026-ല്&zwj; ആപ്പിള്&zwj; ഉല്&zwj;പ്പാദനം 4.36 ലക്ഷം മെട്രിക് ടണ്ണായി (ഏകദേശം 2.15 കോടി ബോക്&zwnj;സുകള്&zwj;) കുറയും. 2025-ല്&zwj; ഇത് 6.99 ലക്ഷം മെട്രിക് ടണ്&zwj; ആയിരുന്നു. അതായത് 2.63 ലക്ഷം മെട്രിക് ടണ്ണിന്റെ വന്&zwj; കുറവ്. സ്വാഭാവികമായും സംസ്ഥാനത്തെ ആപ്പിള്&zwj; വിപണിയും ഇതിന് ആനുപാതികമായി ചുരുങ്ങും.&lt;/p&gt;&lt;h2&gt;കാരണമെന്ത്?&lt;/h2&gt;&lt;p&gt;ശൈത്യകാലത്ത് ആവശ്യത്തിന് മഞ്ഞുവീഴ്ച ലഭിക്കാത്തതും, വസന്തകാലത്തെ അപ്രതീക്ഷിത മഴയും, അടിക്കടിയുണ്ടാകുന്ന ആലിപ്പഴ വീഴ്ചയും, താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങളുമാണ് ഉല്&zwj;പ്പാദനം കുത്തനെ കുറയാന്&zwj; കാരണമെന്ന് അധികൃതര്&zwj; പറയുന്നു.കാലാവസ്ഥാ പ്രശ്&zwnj;നങ്ങള്&zwj;ക്കൊപ്പം വളം, മരുന്ന്, യന്ത്രങ്ങള്&zwj; എന്നിവയുടെ വില വര്&zwj;ധിച്ചത് കര്&zwj;ഷകര്&zwj;ക്ക് ഇരട്ടി പ്രഹരമായി. ചെലവ് കൂടുമ്പോഴും വിളവ് കുറയുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.&lt;/p&gt;&lt;h3&gt;വില്ലനായി കുറയുന്ന തണുപ്പ്&lt;/h3&gt;&lt;p&gt;പരമ്പരാഗത ആപ്പിള്&zwj; ഇനങ്ങള്&zwj;ക്ക് 7 ഡിഗ്രി സെല്&zwj;ഷ്യസില്&zwj; താഴെ താപനിലയില്&zwj; 1,200 മുതല്&zwj; 1,600 മണിക്കൂര്&zwj; വരെ നേരം തണുപ്പ് ആവശ്യമാണ്. നേരത്തെ വിളവെടുക്കുന്ന ഇനങ്ങള്&zwj;ക്ക് ഇത് ഏകദേശം 600 മണിക്കൂറാണ്. എന്നാല്&zwj; ചൂട് കൂടിയതോടെ ഇത്രയും സമയം തുടര്&zwj;ച്ചയായി തണുപ്പ് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് ഫ്രൂട്ട് വെജിറ്റബിള്&zwj; ഫ്&zwnj;ലവര്&zwj; ഗ്രോവേഴ്സ് അസോസിയേഷന്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;strong&gt;ഇനിയെന്ത്?&lt;/strong&gt;&lt;/p&gt;&lt;p&gt;നഷ്ടം നികത്താനും പിടിച്ചുനില്&zwj;ക്കാനും ജലസേചന സൗകര്യങ്ങള്&zwj; മെച്ചപ്പെടുത്തണമെന്നാണ് കര്&zwj;ഷകരുടെ പ്രധാന ആവശ്യം. ഇതിനൊപ്പം വിള ഇന്&zwj;ഷുറന്&zwj;സ് പദ്ധതികളെക്കുറിച്ച് കര്&zwj;ഷകര്&zwj;ക്കിടയില്&zwj; കൂടുതല്&zwj; അവബോധം സൃഷ്ടിക്കണമെന്നും അവര്&zwj; സര്&zwj;ക്കാരിനോട് ആവശ്യപ്പെടുന്നു. ആപ്പിളിനെ മാത്രമല്ല മറ്റ് പഴങ്ങളെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ട്. ആപ്രിക്കോട്ട്, ചെറി, പീച്ച്, പ്ലം തുടങ്ങിയ പഴങ്ങളുടെ ഉല്&zwj;പ്പാദനവും ഈ വര്&zwj;ഷം നേരിയ തോതില്&zwj; കുറയുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്&zwj;ഷം 24,622 മെട്രിക് ടണ്&zwj; ആയിരുന്ന ഉല്&zwj;പ്പാദനം ഈ വര്&zwj;ഷം 23,000 മെട്രിക് ടണ്ണായി കുറയുമെന്നാണ് വിലയിരുത്തല്&zwj;. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിനും പ്രധാന കാരണമായി ഉദ്യോഗസ്ഥര്&zwj; ചൂണ്ടിക്കാട്ടുന്നത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money/market/climate-change-hits-himachal-apple-production-40-percent-drop-articleshow-og7ks4r"/>
        </item>
        <item>
            <title><![CDATA[കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ കാര്യം മറക്കരുത്! ഇപിഎഫ് അക്കൗണ്ടിൽ നോമിനിയെ ചേ‍‌ർക്കേണ്ടത് എങ്ങനെ?]]></title>
            <link>https://www.asianetnews.com/my-money/epf-nomination-rules-importance-and-online-step-by-step-guide-articleshow-pw7a6ga</link>
            <guid isPermaLink="true">https://www.asianetnews.com/my-money/epf-nomination-rules-importance-and-online-step-by-step-guide-articleshow-pw7a6ga</guid>
            <pubDate>Wed, 08 Jul 2026 12:36:14 +0530</pubDate>
            <description><![CDATA[&lt;p&gt;ജീവനക്കാർക്ക് ഇപിഎഫ് അക്കൗണ്ടിൽ നോമിനിയെ ചേർക്കേണ്ടതുണ്ട്. അക്കൗണ്ട് ഉടമയുടെ മരണശേഷം കുടുംബത്തിന് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കാൻ ഇത് സഹായിക്കും. ഇപിഎഫ്ഒ പോർട്ടൽ വഴി ഓൺലൈനായി ഇ-നോമിനേഷൻ പൂർത്തിയാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwkx2hk6bs74fney377mdqbs,imgname-indian-currency-pti--1--1783079454310.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശമ്പളക്കാരായ ജീവനക്കാർ ഭാവിയിലേക്കായി കരുതി വക്കുന്ന ഒരു പ്രധാനപ്പെട്ട നിക്ഷേപമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF). എന്നാൽ, പലരും ഇതിൽ നോമിനിയെ ചേർക്കാൻ (EPF Nomination) വിട്ടുപോകാറുണ്ട്. ഇവിടെ അക്കൗണ്ട് ഉടമയുടെ അപ്രതീക്ഷിത വിയോഗമുണ്ടായാൽ കുടുംബാംഗങ്ങൾക്ക് പ്രൊവിഡന്റ് ഫണ്ട് (EPF), പെൻഷൻ (EPS), ഇൻഷുറൻസ് (EDLI) ആനുകൂല്യങ്ങൾ യാതൊരു തടസവുമില്ലാതെ വേഗത്തിൽ ലഭിക്കാൻ നോമിനേഷൻ പ്രക്രിയ പൂ&zwj;&zwj;ർത്തിയാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നേക്കാം.&lt;/p&gt;&lt;p&gt;1. മരണശേഷം കുടുംബാംഗങ്ങൾക്കിടയിൽ പണത്തെച്ചൊല്ലി ഉണ്ടായേക്കാവുന്ന തർക്കങ്ങളും അനാവശ്യമായ പേപ്പർവർക്കുകളും ഇത് ഇല്ലാതാക്കുന്നു.&lt;/p&gt;&lt;p&gt;2. വിവാഹം, കുട്ടികളുടെ ജനനം തുടങ്ങിയ പ്രധാന ജീവിത സാഹചര്യങ്ങളിൽ നോമിനേഷൻ പുതുക്കേണ്ടത് അനിവാര്യമാണ്.&lt;/p&gt;&lt;h2&gt;ആർക്കൊക്കെ ഇ-നോമിനേഷൻ ചെയ്യാം?&lt;/h2&gt;&lt;p&gt;ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ഉള്ള എല്ലാ ഇപിഎഫ് അംഗങ്ങൾക്കും ഓൺലൈനായി നോമിനിയെ ചേർക്കാം. ഇ-സൈൻ (e-sign) ചെയ്യുന്നതിനായി ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും ആക്ടീവായിരിക്കണം.&lt;/p&gt;&lt;p&gt;ഇത് വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണ്. നോമിനേഷൻ നൽകിയില്ലെങ്കിലോ അത് അപ്ഡേറ്റ് ചെയ്യണമെങ്കിലോ ഒന്നും ഇപ്പോൾ ഇപിഎഫ്ഒ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) തങ്ങളുടെ പോർട്ടൽ വഴി ഇതിനായി ഓൺലൈൻ 'ഇ-നോമിനേഷൻ' (e-Nomination) സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇ-നോമിനേഷൻ ചെയ്യേണ്ടത് എങ്ങനെയാണെന്ന് നോക്കാം.&lt;/p&gt;&lt;p&gt;ആദ്യം പോർട്ടലിൽ ലോഗിൻ ചെയ്യുക. ഇപിഎഫ്ഒ മെമ്പർ പോർട്ടലിൽ നിങ്ങളുടെ യുഎഎൻ നമ്പറും പാസ്&zwnj;വേഡും നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്. ഇതിന് ശേഷം ഇ-നോമിനേഷൻ വിൻഡോ തുറക്കുക. ഇതിനായി മെനുവിലെ 'Manage' എന്ന ടാബ് തിരഞ്ഞെടുത്ത് അതിൽ കാണുന്ന 'e-Nomination' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ഫാമിലി ഡിക്ലറേഷൻ ചോദിക്കുമ്പോൾ 'Yes' നൽകുക. ശേഷം നോമിനിയുടെ പേര്, ജനനത്തീയതി, ആധാർ വിവരങ്ങൾ, വിലാസം, ഫോട്ടോ എന്നിവ നൽകുക. ഒന്നിൽക്കൂടുതൽ നോമിനികളുണ്ടെങ്കിൽ ഓരോരുത്തർക്കും എത്ര ശതമാനം തുക ലഭിക്കണം (Percentage Share) എന്നും കൃത്യമായി നൽകി സേവ് ചെയ്യുക. ഇനി വിവരങ്ങൾ സേവ് ചെയ്തതുകൊണ്ട് മാത്രം നോമിനേഷൻ പൂർത്തിയാകില്ല. 'e-sign' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ആധാർ നമ്പറോ വിർച്വൽ ഐഡിയോ (VID) നൽകുക. തുടർന്ന് ആധാർ ലിങ്ക് ചെയ്ത മൊബൈലിൽ വരുന്ന ഒടിപി നൽകി വെരിഫൈ ചെയ്യുക. ഭൂരിഭാഗം പേരും വിവരങ്ങൾ സേവ് ചെയ്തതിനു ശേഷം അവസാനത്തെ 'ഇ-സൈൻ' ചെയ്യാൻ മറന്നുപോകാറുണ്ട്. ആധാർ ഒടിപി വെരിഫിക്കേഷൻ പൂർത്തിയാക്കി 'Nomination Successful' എന്ന് കാണിച്ചാൽ മാത്രമേ നോമിനേഷൻ പൂ&zwj;&zwnj;ർത്തിയാകൂ എന്ന് മനസിലാക്കുക. ഭാവിയിലെ വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇപ്പോൾത്തന്നെ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് പരിശോധിച്ച് ഇ-നോമിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/epf-nomination-rules-importance-and-online-step-by-step-guide-articleshow-pw7a6ga"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം]]></title>
            <link>https://www.asianetnews.com/gold-jewellery/gold-rate-today-6-july-2026-kerala-price-drop-articleshow-spvdyg9</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/gold-rate-today-6-july-2026-kerala-price-drop-articleshow-spvdyg9</guid>
            <pubDate>Mon, 06 Jul 2026 10:44:38 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കുറഞ്ഞത്. അതേസമയം, വെള്ളി വിലയിൽ ഇന്ന് നേരിയ വർധനവുണ്ടായിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqbypm3esc2yptv22d1gxtqp,imgname-gold-price--6--1777444016238.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് കുറച്ചിരിക്കുന്നത്. ഒരു പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,440 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 1,07,520 രൂപയാണ് നിലവിൽ വില വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,450 രൂപയുമാണ് വില വരുന്നത്.&lt;/p&gt;&lt;h2&gt;കഴിഞ്ഞ 10 ദിവസത്തെ സ്വ&zwj;ർണ നിരക്കുകൾ&lt;/h2&gt;&lt;p&gt;ജൂലൈ 6- 1,07,520 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 5- 1,07,600 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 4- 1,07,600 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 3- 1,07,800 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 2- 1,05,440 രൂപ&lt;/p&gt;&lt;p&gt;ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ&lt;/p&gt;&lt;p&gt;ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ&lt;/p&gt;&lt;p&gt;ജൂൺ 29- 1,04,880 രൂപ&lt;/p&gt;&lt;p&gt;ജൂൺ 28- 1,05,560 രൂപ&lt;/p&gt;&lt;p&gt;ജൂൺ 27- 1,05,560 രൂപ&lt;/p&gt;&lt;p&gt;ജൂൺ 26- രാവിലെ- 1,03,840 രൂപ, വൈകീട്ട്- 1,04,680 രൂപ&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/gold-rate-today-6-july-2026-kerala-price-drop-articleshow-spvdyg9"/>
        </item>
        <item>
            <title><![CDATA[നമ്മൾ ദിവസവും തെറ്റിച്ചു പറയുന്ന ആ പേരുകൾ! ബ്രാൻഡുകൾ ഉൽപ്പന്നങ്ങളുടെ പേരായി മാറിയതെങ്ങനെ? എന്താണ് ജെനറിസൈസ്ഡ് ട്രേഡ്മാർക്ക്?]]></title>
            <link>https://www.asianetnews.com/news-money/why-indians-call-products-by-brand-names-generic-trademarks-articleshow-tugxd8n</link>
            <guid isPermaLink="true">https://www.asianetnews.com/news-money/why-indians-call-products-by-brand-names-generic-trademarks-articleshow-tugxd8n</guid>
            <pubDate>Tue, 07 Jul 2026 12:45:50 +0530</pubDate>
            <description><![CDATA[&lt;p&gt;നമ്മൾ പലപ്പോഴും ഉൽപ്പന്നങ്ങളുടെ യഥാർത്ഥ പേരിന് പകരം ബാൻഡ് എയ്ഡ്, സെറോക്സ് പോലുള്ള ബ്രാൻഡ് പേരുകളാണ് ഉപയോഗിക്കുന്നത്. 'ജെനറിസൈസ്ഡ് ട്രേഡ്മാർക്ക്' എന്നാണ് ഇത് അറിയപ്പെടുന്നത്. മാഗി, ഉജാല, ഹാർപിക് തുടങ്ങിയ ബ്രാൻഡുകൾ നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്നതിന് തെളിവാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwxpxhze5nkze94q4kr0nn6x,imgname-noodles-1783408543726.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു ചെറിയ മുറിവുണ്ടായെന്ന് കരുതുക. ഒരു മെഡിക്കൽ ഷോപ്പിൽ നമ്മൾ കയറിച്ചെന്ന് ആദ്യം ചോദിക്കുക ബാൻഡ് എയ്ഡ് ഉണ്ടോ എന്നായിരിക്കും. കടയിൽ നിൽക്കുന്നയാൾ സന്തോഷത്തോടെ അത് എടുത്ത് തരികയുെ ചെയ്യും. എന്നാൽ എടുത്ത് തരുന്നത് ബാൻഡ് എയ്ഡ് എന്ന കമ്പനിയുടെ അഡ്ഹസീവ് ബാന്റേജ് ആണമെന്ന് നിർബന്ധമില്ല. അതേ പോലെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കടയിൽപ്പോകുമ്പോൾ ആദ്യം സെറോക്സ് എടുക്കാൻ എന്നാണ് മിക്കവരും പറയാറുള്ളത്.&lt;/p&gt;&lt;p&gt;ഉൽപ്പന്നങ്ങളുടെ യഥാർത്ഥ പേര് മറന്ന്, അവ വിപണിയിലെത്തിക്കുന്ന കമ്പനികളുടെ പേരുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിന്റെ തെളിവാണിത്. മാർക്കറ്റിംഗ് രംഗത്ത് ഇതിനെ 'ജെനറിസൈസ്ഡ് ട്രേഡ്മാർക്ക്' (Genericized Trademark) എന്നാണ് വിളിക്കുന്നത്. ഒരു ബ്രാൻഡ് വിപണിയിൽ അത്രമേൽ സ്വാധീനം ചെലുത്തുമ്പോഴാണ് ഉൽപ്പന്നത്തിന്റെ പേരിന് പകരം ജനങ്ങൾ ആ ബ്രാൻഡ് നാമം ഉപയോഗിക്കാൻ തുടങ്ങുന്നത്. ഇത്തരത്തിൽ നമുക്കിടയിൽ ഏറെ പ്രചാരത്തിലുള്ള ഇത്തരം ബ്രാന്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മാഗി (Maggi):&lt;/strong&gt; ഇൻസ്റ്റന്റ് നൂഡിൽസ് എന്ന് നമ്മളിൽ എത്രപേർ പറയാറുണ്ട്? കടയിൽ പോയി 'മാഗി' എന്ന് ചോദിച്ചാൽ അവരവർക്ക് ഇഷ്ടമുള്ള ഏത് കമ്പനിയുടെ നൂഡിൽസും വാങ്ങിപ്പോരുന്നതാണ് നമ്മുടെ രീതി.&lt;/p&gt;&lt;p&gt;&lt;strong&gt;ഉജാല (Ujala): &lt;/strong&gt;ലിക്വിഡ് ഫാബ്രിക് വൈറ്റ്നർ (Fabric Whitener) എന്ന നീലമുക്കി അലക്കുന്ന ലായനിയെ മലയാളികൾക്ക് 'ഉജാല' എന്ന് പറഞ്ഞാലേ മനസ്സിലാകൂ. ജ്യോതി ലാബ്&zwnj;സിന്റെ ഈ ബ്രാൻഡ് പേര് ഇന്ന് ആ വിഭാഗത്തിന്റെ മൊത്തം പേരാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഹാർപിക് (Harpic): &lt;/strong&gt;ടോയ്&zwnj;ലറ്റ് ക്ലീനർ എന്ന് പറയുന്നതിനേക്കാൾ ഇന്ത്യൻ വീടുകളിൽ ഉപയോഗിക്കുന്നത് 'ഹാർപിക്' എന്ന പേരാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഡെറ്റോൾ (Dettol): &lt;/strong&gt;ലിക്വിഡ് ആന്റിസെപ്റ്റികിന് പലരും ഡെറ്റോൾ എന്ന് മാത്രമേ പറയാറുള്ളൂ. മുറിവ് ഉണക്കാനും അണുവിമുക്തമാക്കാനും ഉപയോഗിക്കുന്ന ഏത് കമ്പനിയുടെ ലായനിയും നമുക്ക് ഇന്നും 'ഡെറ്റോൾ' തന്നെ.&lt;/p&gt;&lt;p&gt;&lt;strong&gt;ബാൻഡ് എയ്ഡ് (Band-Aid): &lt;/strong&gt;ചെറിയ മുറിവുകളിൽ ഒട്ടിക്കുന്ന 'അഡ്ഹെസീവ് ബാൻഡേജ്' (Adhesive Bandage) എന്ന യഥാർത്ഥ പേര് ആർക്കുമറിയില്ല. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ 'ബാൻഡ് എയ്ഡ്' എന്ന പേരാണ് നമ്മൾ സാർവത്രികമായി ഉപയോഗിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;സെല്ലോ ടേപ്പ് (Cello Tape): &lt;/strong&gt;സുതാര്യമായ പ്ലാസ്റ്റിക് ടേപ്പുകളുടെ (Clear Adhesive Tape) പൊതുവായ പേര് ഇന്ന് 'സെല്ലോ ടേപ്പ്' എന്നാണ്. സെല്ലോപ്ലാസ്റ്റ് എന്ന കമ്പനിയുടെ പേരിൽ നിന്നാണ് ഇത് ജനകീയമായത്.&lt;/p&gt;&lt;p&gt;&lt;strong&gt;വാസ്ലിൻ (Vaseline): &lt;/strong&gt;പെട്രോളിയം ജെല്ലി (Petroleum Jelly) എന്നാണ് ഇതിന്റെ യഥാർത്ഥ പേര്. എന്നാൽ മഞ്ഞുകാലത്ത് ചുണ്ടിലും മുഖത്തും തേക്കാൻ നമ്മൾ വാങ്ങുന്നത് ഏത് ബ്രാൻഡായാലും അതിനെ 'വാസ്ലിൻ' എന്നേ വിളിക്കൂ.&lt;/p&gt;&lt;p&gt;&lt;strong&gt;സെറോക്സ് (Xerox):&lt;/strong&gt; ഡോക്യുമെന്റുകൾ ഫോട്ടോകോപ്പി ചെയ്യുന്ന മെഷീൻ നിർമ്മിച്ച കമ്പനിയാണ് സിറോക്സ്. എന്നാൽ ഇന്ന് 'ഫോട്ടോകോപ്പി' എന്ന വാക്കിന് പകരം നമ്മൾ 'സെറോക്സ്' എന്ന വാക്കാണ് ഉപയോഗിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;കോൾഗേറ്റ് (Colgate): &lt;/strong&gt;ടൂത്ത്പേസ്റ്റ് എന്ന വിഭാഗത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന പേരായി കോൾഗേറ്റ് മാറി. &quot;കോൾഗേറ്റ് തരുമോ&quot; എന്ന് ചോദിക്കുന്ന ഉപഭോക്താക്കൾ വരെ ഇന്ത്യയിലുണ്ടെന്നത് ഈ ബ്രാൻഡിന്റെ സ്വാധീനം വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഡാൽഡ (Dalda) &amp;amp; സർഫ് (Surf): &lt;/strong&gt;വനസ്പതിക്ക് പകരം 'ഡാൽഡ' എന്നും, അലക്കുപൊടിക്ക് പകരം 'സർഫ്' എന്നും നമ്മൾ ഇന്നും വിളിച്ചുപോരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ബിസ്&zwnj;ലേരി (Bisleri): &lt;/strong&gt;പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ എന്നതിന് പകരം മലയാളി ഉൾപ്പെടെയുള്ള ഏതൊരു ഇന്ത്യക്കാരനും ആദ്യം പറയുന്ന പേര് 'ബിസ്&zwnj;ലേരി' എന്നാണ്.&lt;/p&gt;&lt;h3&gt;കമ്പനികൾക്ക് ഇതൊരു നേട്ടമാണോ?&lt;/h3&gt;&lt;p&gt;തുടക്കത്തിൽ ഇത് വലിയൊരു ബിസിനസ് വിജയമായി തോന്നാമെങ്കിലും, നിയമപരമായി കമ്പനികൾക്ക് ഇത് വലിയൊരു തലവേദനയാണ്. ഒരു ബ്രാൻഡ് നാമം പൊതുവായ വാക്കായി മാറുമ്പോൾ (Genericization), ആ പേരിന്മേലുള്ള പ്രത്യേക ട്രേഡ്മാർക്ക് അവകാശം കമ്പനികൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, 'എസ്കലേറ്റർ' (Escalator), 'തെർമോസ്' (Thermos) എന്നിവ പണ്ട് വൻകിട കമ്പനികളുടെ ബ്രാൻഡ് പേരുകളായിരുന്നുവെങ്കിലും ഇന്നവ വെറും പൊതുവായ വാക്കുകൾ മാത്രമാണ്. ഇത്തരത്തിൽ തങ്ങൾക്കും സംഭവിക്കാതിരിക്കാൻ, പ്രതിരോധിക്കാൻ 'ഗൂഗിൾ' (Google), 'സിറോക്സ്' (Xerox) തുടങ്ങിയ ആഗോള ഭീമന്മാർ തങ്ങളുടെ പേര് ഒരു ക്രിയയായി (Verb) ഉപയോഗിക്കരുതെന്ന് കാണിച്ച് പലപ്പോഴും ക്യാമ്പയിനുകൾ നടത്താറുള്ളത് ഇതിന് ഉദാഹരണമാണ്.&lt;/p&gt;&lt;p&gt;എന്തായാലും, ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിലേക്ക് ഒരു ബ്രാൻഡ് എത്രത്തോളം ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഈ വാക്കുകൾ. ഉൽപ്പന്നം മാറിയാലും ഇന്ത്യക്കാരുടെ നാവിലെ ഈ ബ്രാൻഡ് പേരുകൾ അത്ര പെട്ടെന്നൊന്നും മാറില്ലെന്ന് ഉറപ്പാണ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/why-indians-call-products-by-brand-names-generic-trademarks-articleshow-tugxd8n"/>
        </item>
        <item>
            <title><![CDATA[ഒരാഴ്ച കഴിഞ്ഞാല്‍ സ്കോച്ച് വിസ്‌കിക്ക് വില കുറയുമോ? 400 രൂപ വരെ ലാഭിക്കാം! ഇന്ത്യ-യുകെ വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നത് പതിനഞ്ചാം തീയതി മുതല്‍]]></title>
            <link>https://www.asianetnews.com/news-money/johnnie-walker-chivas-regal-to-get-cheaper-india-uk-trade-deal-articleshow-wrk0gzg</link>
            <guid isPermaLink="true">https://www.asianetnews.com/news-money/johnnie-walker-chivas-regal-to-get-cheaper-india-uk-trade-deal-articleshow-wrk0gzg</guid>
            <pubDate>Tue, 07 Jul 2026 17:37:01 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്&zwj; പ്രകാരം വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ 150 ശതമാനത്തില്&zwj; നിന്ന് 75 ശതമാനമായി കുറയും. ഇത് തുടക്കത്തില്&zwj; 5 മുതല്&zwj; 10 ശതമാനം വരെ വിലക്കുറവിന് കാരണമായേക്കാമെങ്കിലും, സംസ്ഥാന നികുതികളും മറ്റ് ഘടകങ്ങളും കാരണം പുതിയ വില പ്രാബല്യത്തില്&zwj; വരാന്&zwj; ആറുമാസം മുതല്&zwj; ഒരു വര്&zwj;ഷം വരെ സമയമെടുത്തേക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksshhx7hspnb97tva7es1p8v,imgname-scotch-whiskey-1780047475953.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്&zwj; വരുന്ന 15ആം തീയതി പ്രാബല്യത്തില്&zwj; വരുന്നതോടെ വിദേശ മദ്യത്തിന്റെ വിലയില്&zwj; കാര്യമായ കുറവുണ്ടാകാന്&zwj; പോകുന്നു. വിസ്&zwnj;കിയുടെയും ജിന്നിന്റെയും നിലവിലെ ഇറക്കുമതി തീരുവയായ 150 ശതമാനത്തില്&zwj; നിന്ന് തുടക്കത്തില്&zwj; 75 ശതമാനമായും, കരാറിന്റെ പത്താം വര്&zwj;ഷത്തോടെ 40 ശതമാനമായും കുറയ്ക്കാനാണ് തീരുമാനം.&lt;/p&gt;&lt;p&gt;എന്നാല്&zwj;, ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വലിയൊരു വിലക്കുറവ് വിപണിയില്&zwj; പെട്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഉപഭോക്താക്കള്&zwj; നല്&zwj;കുന്ന അന്തിമ വിലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇറക്കുമതി തീരുവ. സംസ്ഥാനങ്ങളിലെ എക്&zwnj;സൈസ് ഡ്യൂട്ടി, വാറ്റ്, വിതരണക്കാരുടെയും വ്യാപാരികളുടെയും ലാഭവിഹിതം, പാക്കേജിങ്, മാര്&zwj;ക്കറ്റിംഗ് തുടങ്ങിയവയാണ് വിലയുടെ വലിയൊരു ശതമാനവും. അതിനാല്&zwj; വിലക്കുറവ് ഒറ്റയടിക്ക് ഉണ്ടാകില്ലെന്നും ഓരോ സംസ്ഥാനത്തും ഇത് വ്യത്യസ്തമായിരിക്കുമെന്നും വിദഗ്ധര്&zwj; പറയുന്നു&lt;/p&gt;&lt;h2&gt;എത്ര രൂപയുടെ കുറവുണ്ടാകും?&lt;/h2&gt;&lt;p&gt;താമസിക്കുന്ന സംസ്ഥാനത്തെയും വാങ്ങുന്ന സ്&zwnj;കോച്ചിനെയും ആശ്രയിച്ചായിരിക്കും ലാഭം എത്രയെന്ന് തീരുമാനിക്കപ്പെടുക. തുടക്കത്തില്&zwj; വിലയില്&zwj; 5 മുതല്&zwj; 10 ശതമാനം വരെ കുറവുണ്ടായേക്കാം. സ്&zwnj;കോട്ട്ലന്&zwj;ഡില്&zwj; തന്നെ നിർമിച്ച്, ലേബല്&zwj; ചെയ്ത് കുപ്പിയിലാക്കി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 'ബോട്ടില്&zwj;ഡ്-ഇന്&zwj;-ഒറിജിന്&zwj;' സ്&zwnj;കോച്ച് വിസ്&zwnj;കികള്&zwj;ക്കാണ് ഈ കരാറിലൂടെ ഏറ്റവും കൂടുതല്&zwj; വില കുറയുക. എന്നാല്&zwj;, ബള്&zwj;ക്കായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്&zwj; വെച്ച് കുപ്പിയിലാക്കുന്നവയ്ക്ക് വലിയ മാറ്റമുണ്ടാകില്ല. ഇന്ത്യയില്&zwj; കുപ്പിയിലാക്കുന്ന സ്&zwnj;കോച്ചിന്റെ അതേ വിലയില്&zwj; കൂടുതല്&zwj; വിദേശ ബ്രാന്&zwj;ഡുകള്&zwj; വിപണിയില്&zwj; എത്തിയേക്കും.&lt;/p&gt;&lt;p&gt;ഉദാഹരണത്തിന്, 750 മില്ലിലീറ്ററിന്റെ ജോണി വാക്കര്&zwj; ബ്ലാക്ക് ലേബല്&zwj; (12 വര്&zwj;ഷം പഴക്കമുള്ളത്), ഷിവാസ് റീഗല്&zwj; (12 വര്&zwj;ഷം പഴക്കമുള്ളത്) എന്നീ സ്&zwnj;കോച്ച് വിസ്&zwnj;കികള്&zwj;ക്ക് നിലവില്&zwj; വിപണിയില്&zwj; 3,888 രൂപയാണ് വില. 5-10 ശതമാനം വില കുറയുന്നതോടെ ഇതിന്റെ വില 3,499 രൂപയ്ക്കും 3,694 രൂപയ്ക്കും ഇടയിലാകും. അതായത് ഒരു കുപ്പിക്ക് 194 രൂപ മുതല്&zwj; 389 രൂപ വരെ ഉപഭോക്താക്കള്&zwj;ക്ക് ലാഭിക്കാം.&lt;/p&gt;&lt;h3&gt;പുതിയ വില എപ്പോള്&zwj; മുതല്&zwj; പ്രാബല്യത്തില്&zwj; വരും?&lt;/h3&gt;&lt;p&gt;വിലക്കുറവുള്ള മദ്യം കടകളില്&zwj; എത്താന്&zwj; ഉപഭോക്താക്കള്&zwj; ഇനിയും കാത്തിരിക്കേണ്ടി വരും. കരാര്&zwj; നടപ്പിലാക്കി ആറുമാസം മുതല്&zwj; ഒരു വര്&zwj;ഷം വരെ സമയമെടുത്തേക്കാം ഈ മാറ്റങ്ങള്&zwj; പ്രകടമാകാന്&zwj;. പഴയ സ്റ്റോക്കുകള്&zwj; വിറ്റുതീര്&zwj;ക്കുകയും, പുതിയ എം.ആര്&zwj;.പി സംസ്ഥാനങ്ങളില്&zwj; രജിസ്റ്റര്&zwj; ചെയ്യുകയും ചെയ്തതിന് ശേഷം മാത്രമേ ഉപഭോക്താക്കള്&zwj;ക്ക് ഇതിന്റെ ഗുണം ലഭിച്ചു തുടങ്ങുകയുള്ളൂ.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/johnnie-walker-chivas-regal-to-get-cheaper-india-uk-trade-deal-articleshow-wrk0gzg"/>
        </item>
        <item>
            <title><![CDATA[ലോണിന് കരാറിലുള്ളതിനേക്കാൾ അധിക പലിശ ഈടാക്കി; കയ്യോടെ പിടിച്ച് ആർബിഐ, ബാങ്ക് ഓഫ് ബറോഡയ്ക്ക് 63.6 ലക്ഷം രൂപ പിഴ]]></title>
            <link>https://www.asianetnews.com/news-money/rbi-penalises-bank-of-baroda-for-charging-higher-interest-rates-articleshow-y22rkpy</link>
            <guid isPermaLink="true">https://www.asianetnews.com/news-money/rbi-penalises-bank-of-baroda-for-charging-higher-interest-rates-articleshow-y22rkpy</guid>
            <pubDate>Mon, 06 Jul 2026 13:39:41 +0530</pubDate>
            <description><![CDATA[&lt;p&gt;വായ്പ നൽകുന്നതിനുള്ള നിയമങ്ങളും കെവൈസി മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡയ്ക്ക് 63.6 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകൾ മുൻനിർത്തിയാണ് ഈ നടപടിയെന്ന് ആർബിഐ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktbkmeh3kwg2r1pry5at5c8g,imgname-rbi--1--1779352490568-1780653636131.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ്യത്തെ പ്രമുഖ ബാങ്കിങ് ശൃംഖലയായ ബാങ്ക് ഓഫ് ബറോഡയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 63.6 ലക്ഷം രൂപയാണ് പിഴയിനത്തിൽ ചുമത്തിയിരിക്കുന്നത്. വായ്പ നൽകുന്നവർക്കായുള്ള 'ഫെയർ പ്രാക്ടീസസ് കോഡ്' (Fair Practices Code for Lenders), 'കെവൈസി' (KYC) മാനദണ്ഡങ്ങൾ എന്നിവ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ഇതോടൊപ്പം കെവൈസി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജിഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന് (GIC Housing Finance Ltd) 3.1 ലക്ഷം രൂപയും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;2025 മാർച്ച് 31 വരെയുള്ള തീയതികളിലെ ധന വിനിമയം സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. തുടർന്ന് ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ബാങ്ക് നൽകിയ മറുപടി പരിശോധിച്ച ശേഷം ആർബിഐ നിയമ ലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു. ചില വായ്പാ അക്കൗണ്ടുകളിൽ നിന്ന് കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ ബാങ്ക് പലിശ ഈടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ചില ഉപഭോക്താക്കളുടെ കെവൈസി (KYC) രേഖകൾ സെൻട്രൽ കെവൈസി റെക്കോർഡ്സ് രജിസ്ട്രിയിലേക്ക് (CKYCR) അപ്&zwnj;ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;h2&gt;ജിഐസി ഹൗസിംഗ് ഫിനാൻസ്&lt;/h2&gt;&lt;p&gt;നാഷണൽ ഹൗസിംഗ് ബാങ്ക് (NHB), ജിഐസി ഹൗസിംഗ് ഫിനാൻസിന്റെ 2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി വിലയിരുത്തി നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. ഉപഭോക്തൃ അക്കൗണ്ടുകളുടെ റിസ്ക് കാറ്റഗറൈസേഷൻ (Risk Categorisation) ആറ് മാസത്തിലൊരിക്കലെങ്കിലും കൃത്യമായി അവലോകനം ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്ന് ആർബിഐ വ്യക്തമാക്കി.&lt;/p&gt;&lt;h3&gt;ആർബിഐയുടെ വിശദീകരണം&lt;/h3&gt;&lt;p&gt;നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകൾ മുൻനിർത്തി മാത്രമാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ തങ്ങളുടെ ഉപഭോക്താക്കളുമായി ഒപ്പുവെച്ചിട്ടുള്ള ഇടപാടുകളുടെയോ കരാറുകളുടെയോ സാധുതയെ ഈ നടപടി ബാധിക്കില്ലെന്ന് ആർബിഐ ബാങ്ക് വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/rbi-penalises-bank-of-baroda-for-charging-higher-interest-rates-articleshow-y22rkpy"/>
        </item>
        <item>
            <title><![CDATA[ഇപിഎഫ് സ്കീം 2026: കൈയിൽ കിട്ടുന്ന ശമ്പളം കൂടുമോ? നേട്ടം ജീവനക്കാർക്കോ തൊഴിലുടമക്കോ?]]></title>
            <link>https://www.asianetnews.com/my-money/new-epf-scheme-2026-will-take-home-salary-increase-employee-vs-employer-articleshow-yzehg7z</link>
            <guid isPermaLink="true">https://www.asianetnews.com/my-money/new-epf-scheme-2026-will-take-home-salary-increase-employee-vs-employer-articleshow-yzehg7z</guid>
            <pubDate>Tue, 07 Jul 2026 16:41:59 +0530</pubDate>
            <description><![CDATA[&lt;p&gt;2026 ൽ നിലവിൽ വന്ന പുതിയ ഇപിഎഫ് സ്കീം അനുസരിച്ച് നിർബന്ധിത പിഎഫ് വിഹിതം 15,000 രൂപയുടെ വേതന പരിധിയിൽ നിജപ്പെടുത്തുന്നു. ഈ മാറ്റം ചിലർക്ക് ടേക്ക്-ഹോം ശമ്പളം വർദ്ധിപ്പിക്കുമെങ്കിലും, വിരമിക്കൽ ഫണ്ടിനെ പ്രതികൂലമായി ബാധിച്ചേക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwh0bn5dmtk89ztyp12xdahf,imgname-epf-benefits-1782982235309.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജീവനക്കാരെ സംബന്ധിച്ച് വലിയൊരു മാറ്റത്തിനാണ് 2026 സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന 1952-ലെ ഇപിഎഫ് പദ്ധതിക്ക് പകരമായി 'എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) സ്കീം 2026' വിജ്ഞാപനം ചെയ്തിരിക്കുകയാണ്. പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ, നിർബന്ധിത നിക്ഷേപങ്ങൾ എന്നിവയിലാണ് സുപ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്. ഇപിഎഫ്ഒ കുറേക്കൂടി യൂസർ ഫ്രണ്ട്ലി ആയി, ഡിജിറ്റലായി മാറുമെന്ന സൂചനയുമുണ്ട്.&lt;/p&gt;&lt;p&gt;എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) സ്കീം 2026 വിജ്ഞാപനം ചെയ്തത് മുതൽ ഏറ്റവും കൂടുതൽ ഇതിൽ ചർച്ച നടന്നിട്ടുള്ള ഒരു വിഷയം പിഎഫ് നിർബന്ധിത വിഹിതം സംബന്ധിച്ചാണ്. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനമാണ് നിലവിൽ പിഎഫ് അക്കൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് ശമ്പളമനുസരിച്ച് മാറുന്ന ഒരു തുകയാണ്. എന്നാൽ, എത്ര കൂടുതൽ ശമ്പളം വാങ്ങിക്കുന്നയാൾക്കും വേതന പരിധിയായ 15,000 രൂപയുടെ 12 ശതമാനം തന്നെ പിഎഫ് തുകയായി നിർബന്ധിത അടവ് മതിയെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഇത് 1800 രൂപയാണ്. പ്രത്യേകം ശ്രദ്ധിക്കണം, ഇത് നിർബന്ധിത നിക്ഷേപ തുകയാണ്. ഇതിൽക്കൂടുതൽ പണം അടക്കാൻ താൽപര്യമുള്ളർക്ക് അതും സംഭാവന ചെയ്യാം. തീരുമാനമെടുക്കേണ്ടത് ജീവനക്കാരും തൊഴിലുടമയുമാണെന്ന് മാത്രം. ഇതിന് തൊഴിലുടമയുടെ സമ്മതം ആവശ്യമാണ്.&lt;/p&gt;&lt;p&gt;ഉയർന്ന ശമ്പളമുള്ളവരുടെ പിഎഫ് വിഹിതം കണക്കാക്കുന്നതിൽ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും എല്ലാ സ്ഥാപനങ്ങളിലും ഒരേ രീതിയിലുള്ള പിഎഫ് സിസ്റ്റം കൊണ്ട് വരാനും ഇതിലൂടെ സാധിക്കും. ഇനി പ്രധാനപ്പെട്ട കാര്യം, തൊഴിലുടമയും ജീവനക്കാരനും മിനിമം നിർബന്ധിത വിഹിതം മാത്രം തിരഞ്ഞെടുക്കുകയാണെങ്കിൽ ചില ജീവനക്കാർക്ക് ടേക്ക്- ഹോം സാലറി വർധിച്ചേക്കാമെന്നതാണ്. ഉയർന്ന ശമ്പളം വാങ്ങിക്കുന്നവർ പിഎഫ് തുക അടയ്ക്കുന്ന തുക കുറയുന്നതോടെ ശമ്പളത്തിൽ ആ മാറ്റം പ്രകടമാകും. ഈ തുക ലോൺ അടവുകൾക്കോ, മറ്റ് വ്യക്തിഗത ആവശ്യങ്ങൾക്കോ ഉപകരിക്കും.&lt;/p&gt;&lt;p&gt;എന്നാൽ, തിരിച്ച് മറ്റൊരു രീതിയിൽ ചിന്തിച്ച് നോക്കാം. അപ്പപ്പോൾ കയ്യിൽക്കിട്ടുന്ന ശമ്പളത്തിൽ വരുമാനമുണ്ടാകുമെന്നത് ശരിയാണ്. എന്നാൽ, ഭാവിയിലെ പെൻഷൻ ഫണ്ടിനെ ഇത് നല്ല രീതിയിൽ ബാധിക്കും. പിഎഫ് വിഹിതം കുറയ്ക്കുമ്പോൾ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കിട്ടുന്ന ആകെ തുകയിൽ അതായത് റിട്ടയർമെന്റ് കോർപ്പസിൽ ആനുപാതികമായ കുറവുണ്ടാകും.&lt;/p&gt;&lt;p&gt;ഇനി, തൊഴിലുടമകൾക്ക് എന്താണ് ഇതിലൂടെ നേട്ടമെന്ന് നോക്കാം. കമ്പനികളെ സംബന്ധിച്ച് തങ്ങളുടെ ജീവനക്കാരുടെ ശമ്പള ഇനത്തിലുള്ള ചെലവുകൾ (Payroll Costs) കൃത്യമായി ഡിവൈഡ് ചെയ്യാനും പ്ലാൻ ചെയ്യാനും ഈ തീരുമാനം സഹായിക്കും. ഓരോ ജീവനക്കാരന്റെയും ശമ്പളത്തിനനുസരിച്ച് പിഎഫ് വിഹിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടാത്തതിനാൽ കമ്പനികളുടെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ലളിതമാകും. കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് ഇത് നിയമനടപടികളും പിഎഫുമായി ബന്ധപ്പെട്ട തർക്കങ്ങളും ഒഴിവാക്കാൻ സഹായിക്കും.&lt;/p&gt;&lt;p&gt;ഈ മാറ്റം ആർക്കാണ് കൂടുതൽ നേട്ടമുണ്ടാക്കുന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അത് നമ്മളെങ്ങനെ സാമ്പത്തികം വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറയാം. ഉദാഹരണത്തിന് ഇപ്പോൾ മ്യൂച്വൽ ഫണ്ട് പോലെയുള്ളവയിൽ നിക്ഷേപങ്ങൾ നടത്തുന്നവർ, കൂടുതൽ ഇഎംഐകൾ അടച്ചു തീർക്കാനുള്ളവർ, സ്കിൽ ഡെവലെപ്മെന്റിനോ ആരോഗ്യത്തിനോ വേണ്ടി പണം മാറ്റി വക്കുന്നവർ തുടങ്ങിയ വിഭാഗക്കാർക്ക് ഈ പണം ഇപ്പോൾ വിനിയോഗിക്കാം. ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ കൂടുതൽ പണം കൈയിൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക്. കൃത്യമായ പേറോൾ ആസൂത്രണം ചെയ്യാൻ പറ്റുന്നതിലൂടെ കമ്പനികൾക്കും ഇത് അനുകൂലമായ തീരുമാനമാണ്. എന്നാൽ, റിട്ടയർമെന്റ് കാലം മുന്നിൽക്കണ്ട് പിഎഫ് പ്ലാൻ ചെയ്യുന്നവർക്ക് ഈ മാറ്റം അത്ര പോസിറ്റീവല്ല. വർഷങ്ങളായി സംഭാവന ചെയ്യുന്ന പിഎഫ് വിഹിതം കുറയുന്നതോടെ വിരമിക്കുമ്പോൾ ലഭിക്കുന്ന ആകെ പിഎഫ് കോർപ്പസ് ഗണ്യമായി കുറയും. അപ്പോൾ നമ്മുടെ സാമ്പത്തിക സ്ഥിതിയും, ഭാവിയും മുന്നിൽക്കണ്ട് കാര്യങ്ങൾ പ്ലാൻ ചെയ്യാം...&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/new-epf-scheme-2026-will-take-home-salary-increase-employee-vs-employer-articleshow-yzehg7z"/>
        </item>
        <item>
            <title><![CDATA[കൂട്ടപ്പിരിച്ചുവിടലിൽ കടുംപിടുത്തവുമായി കോറോ ഹെൽത്ത്, ജീവനക്കാരോട് ഓഫീസിൽ കയറരുതെന്ന് കമ്പനി]]></title>
            <link>https://www.asianetnews.com/local-news/corrohealth-layoffs-assurances-of-resolution-company-didnt-allow-employees-enter-office-articleshow-zpnmzia</link>
            <guid isPermaLink="true">https://www.asianetnews.com/local-news/corrohealth-layoffs-assurances-of-resolution-company-didnt-allow-employees-enter-office-articleshow-zpnmzia</guid>
            <pubDate>Mon, 06 Jul 2026 10:20:14 +0530</pubDate>
            <description><![CDATA[&lt;p&gt;എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ചയാണ് കമ്പനി പെട്ടെന്ന് ജോലിയിൽ നിന്ന് ഒഴിവാക്കിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwnsnfm980b4h6txn4swmky1,imgname-mixcollage-04-jul-2026-10-59-am-3177-1783142989449.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി:കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടർന്ന് യു എസ് കമ്പനി കോറോ ഹെൽത്ത്.ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം. പത്താം തീയതി വരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. ജീവനക്കാർക്ക് പിന്തുണയുമായി എഐടിയുസി നേതാക്കളും ഓഫീസിൽ എത്തിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ചയാണ് കമ്പനി പെട്ടെന്ന് ജോലിയിൽ നിന്ന് ഒഴിവാക്കിയത്.&lt;/p&gt;&lt;p&gt;സാധാരണ പോലെ ജോലിക്ക് എത്തിയ ജീവനക്കാരോട് പെട്ടെന്ന് സിസ്റ്റത്തിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ ആവശ്യപ്പെടുകയും, തുടർന്ന് കേരളത്തിലെ ഓഫീസുകൾ സ്ഥിരമായി പൂട്ടുകയാണെന്ന് മാനേജ്&zwnj;മെന്റ് അറിയിക്കുകയുമായിരുന്നു. ആശങ്കയിലായ ജീവനക്കാർ വിവരം എംഎൽഎ അടക്കമുള്ളവരെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ജില്ലാ ലേബർ ഓഫീസർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ ഇടപെട്ടത്. പിന്നാലെ തുടർചർച്ചകൾക്കായി പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ലേബർ സെക്രട്ടറി തലത്തിൽ തിങ്കളാഴ്ച കമ്പനി പ്രതിനിധികളും ജീവനക്കാരുമായി ഒത്തുതീർപ്പ് ചർച്ച നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ ധാരണകൾ തെറ്റിച്ചുകൊണ്ട്&lt;/p&gt;&lt;p&gt;കമ്പനി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് മുതൽ രണ്ടര മാസത്തെ ശമ്പളം 'നഷ്ടപരിഹാരം' എന്ന പേരിൽ നിക്ഷേപിച്ചിരുന്നു. ഈ തുക കൈപ്പറ്റുന്നതോടെ കമ്പനിക്കെതിരെ ഭാവിയിൽ നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം ജീവനക്കാർക്ക് നഷ്ടപ്പെടുമെന്ന നിബന്ധനയോടെയാണ് ഈ തുക നൽകിയിരിക്കുന്നത്. പുതിയ ലേബർ കോഡ് അനുസരിച്ചാണ് തങ്ങളുടെ നടപടിയെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും, പുതിയ ലേബർ കോഡുകൾ പൂർണ്ണമായി പ്രാബല്യത്തിൽ വരാത്തതിനാൽ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് (1947) പ്രകാരം 300ൽ കൂടുതൽ ജീവനക്കാരുള്ള ഒരു സ്ഥാപനത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/corrohealth-layoffs-assurances-of-resolution-company-didnt-allow-employees-enter-office-articleshow-zpnmzia"/>
        </item>
    </channel>
</rss>
