<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 23 May 2026 16:17:54 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/money" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കാർ ഉടമകളൊക്കെ നോക്കി വച്ചോളൂ! വണ്ടി മാറുമ്പോൾ ഇക്കാര്യം വിട്ടുപോകരുതേ, പുതിയ കാറിന്റെ ഇന്‍ഷുറന്‍സില്‍ 50% വരെ ഇളവ് നേടാം !]]></title>
            <link>https://www.asianetnews.com/my-money/transfer-no-claim-bonus-to-new-car-insurance-save-50-percent-articleshow-4xn2q20</link>
            <guid isPermaLink="true">https://www.asianetnews.com/my-money/transfer-no-claim-bonus-to-new-car-insurance-save-50-percent-articleshow-4xn2q20</guid>
            <pubDate>Sat, 23 May 2026 14:48:57 +0530</pubDate>
            <description><![CDATA[പഴയ കാർ വിറ്റ് പുതിയത് വാങ്ങുമ്പോൾ, പഴയ കാറിന്റെ നോ-ക്ലെയിം ബോണസ് (NCB) പുതിയ കാറിന്റെ ഇൻഷുറൻസിലേക്ക് മാറ്റാൻ സാധിക്കും. ഇത് പുതിയ കാറിന്റെ ഓൺ-ഡാമേജ് പ്രീമിയത്തിൽ 50% വരെ ഇളവ് നേടിത്തന്ന് വലിയ സാമ്പത്തിക ലാഭം നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4w01fp9gg799hzpxhm1mp62,imgname-acko-policy-zero-dep-car-insurance-1757581197001.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പഴയ കാര്&zwj; വിറ്റ് പുതിയ കാര്&zwj; വാങ്ങാന്&zwj; ഒരുങ്ങുകയാണോ നിങ്ങള്&zwj;? എങ്കില്&zwj; ഇന്&zwj;ഷുറന്&zwj;സ് തുകയില്&zwj; വലിയ ലാഭം നേടാന്&zwj; ഒരു വഴിയുണ്ട്. പഴയ കാറിന്റെ 'നോ-ക്ലെയിം ബോണസ്' പുതിയ കാറിലേക്ക് മാറ്റുന്നതിലൂടെ ഇന്&zwj;ഷുറന്&zwj;സ് പ്രീമിയം ഇനത്തില്&zwj; വന്&zwj; തുക ലാഭിക്കാന്&zwj; സാധിക്കും. തുടര്&zwj;ച്ചയായി അഞ്ച് വര്&zwj;ഷം ഒരൊറ്റ ക്ലെയിം പോലും ഫയല്&zwj; ചെയ്യാത്ത വ്യക്തിക്ക് പുതിയ കാറിന്റെ 'ഓണ്&zwj;-ഡാമേജ്' പ്രീമിയത്തില്&zwj; (വണ്ടിക്കുണ്ടാകുന്ന കേടുപാടുകള്&zwj; തീര്&zwj;ക്കുന്നതിനുള്ള ഇന്&zwj;ഷുറന്&zwj;സ് തുക) 50 ശതമാനം വരെ ഇളവ് ലഭിക്കും.&lt;/p&gt;&lt;h2&gt;എന്താണ് നോ- ക്ലെയിം ബോണസ്?&lt;/h2&gt;&lt;p&gt;അപകടങ്ങളൊന്നും വരുത്താതെ, ഇന്&zwj;ഷുറന്&zwj;സ് കമ്പനിയില്&zwj; നിന്ന് ക്ലെയിമുകളൊന്നും വാങ്ങാതെ സുരക്ഷിതമായി വണ്ടിയോടിക്കുന്നവര്&zwj;ക്ക് ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; നല്&zwj;കുന്ന സമ്മാനമാണ് നോ- ക്ലെയിം ബോണസ്. ഈ ബോണസ് വാഹനത്തിനല്ല, മറിച്ച് അത് ഓടിക്കുന്ന ഉടമയ്ക്കാണ് ഇത് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പഴയ കാര്&zwj; വില്&zwj;ക്കുന്നതിന് മുന്&zwj;പായി ഈ ആനുകൂല്യം സ്വന്തമാക്കി വെക്കാന്&zwj; വാഹന ഉടമകള്&zwj; ശ്രദ്ധിക്കണം.&lt;/p&gt;&lt;p&gt;പഴയ കാര്&zwj; വില്&zwj;ക്കുമ്പോള്&zwj; എന്&zwj;സിബി സുരക്ഷിതമാക്കിയില്ലെങ്കില്&zwj; ഈ ആനുകൂല്യം പൂര്&zwj;ണ്ണമായും നഷ്ടപ്പെടും. കൂടാതെ, ഈ ഇളവ് വണ്ടിയുടെ കേടുപാടുകള്&zwj; തീര്&zwj;ക്കാനുള്ള 'ഓണ്&zwj; ഡാമേജ്' പ്രീമിയത്തിന് മാത്രമേ ലഭിക്കൂ, നിയമപരമായി നിര്&zwj;ബന്ധമുള്ള 'തേര്&zwj;ഡ് പാര്&zwj;ട്ടി' ഇന്&zwj;ഷുറന്&zwj;സ് പ്രീമിയത്തിന് ഇത് ബാധകമല്ല.&lt;/p&gt;&lt;h3&gt;ക്ലെയിം ഇല്ലാത്ത ഓരോ വര്&zwj;ഷവും ഇളവ് കൂടും&lt;/h3&gt;&lt;p&gt;തുടര്&zwj;ച്ചയായി ക്ലെയിം ഇല്ലാത്ത ഓരോ വര്&zwj;ഷം കഴിയുമ്പോഴും ഓണ്&zwj; ഡാമേജ് പ്രീമിയത്തില്&zwj; ലഭിക്കുന്ന ഇളവിന്റെ ശതമാനം കൂടിവരും:&lt;/p&gt;&lt;p&gt;ആദ്യ വര്&zwj;ഷത്തിന് ശേഷം: 20%&lt;/p&gt;&lt;p&gt;രണ്ടാം വര്&zwj;ഷത്തിന് ശേഷം: 25%&lt;/p&gt;&lt;p&gt;മൂന്നാം വര്&zwj;ഷത്തിന് ശേഷം: 35%&lt;/p&gt;&lt;p&gt;നാലാം വര്&zwj;ഷത്തിന് ശേഷം: 45%&lt;/p&gt;&lt;p&gt;അഞ്ച് വര്&zwj;ഷത്തിന് ശേഷം: 50%&lt;/p&gt;&lt;p&gt;പരമാവധി 50 ശതമാനം വരെയാണ് ഇങ്ങനെ ബോണസ് ആയി ലഭിക്കുക. ശ്രദ്ധയോടെ വണ്ടിയോടിക്കുന്നവര്&zwj;ക്ക് ദീര്&zwj;ഘകാലത്തേക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്.&lt;/p&gt;&lt;p&gt;&lt;strong&gt;ബോണസ് എങ്ങനെ പുതിയ വണ്ടിയിലേക്ക് മാറ്റാം?&lt;/strong&gt;&lt;/p&gt;&lt;p&gt;പഴയ വാഹനം വിറ്റതിന് ശേഷം നിലവിലുള്ള ഇന്&zwj;ഷുറന്&zwj;സ് കമ്പനിയില്&zwj; നിന്ന് 'എന്&zwj;സിബി റീറ്റെന്&zwj;ഷന്&zwj;' അല്ലെങ്കില്&zwj; 'ട്രാന്&zwj;സ്ഫര്&zwj; സര്&zwj;ട്ടിഫിക്കറ്റ്' ആവശ്യപ്പെടണം. വര്&zwj;ഷങ്ങളായി നിങ്ങള്&zwj; നേടിയെടുത്ത ബോണസിന്റെ തെളിവാണിത്. ഒരേ തരത്തിലുള്ള വാഹനങ്ങള്&zwj; തമ്മില്&zwj; മാത്രമേ ഈ ബോണസ് കൈമാറാന്&zwj; സാധിക്കൂ. അതായത്, ഒരു സ്വകാര്യ കാറില്&zwj; നിന്ന് മറ്റൊരു സ്വകാര്യ കാറിലേക്കോ, അല്ലെങ്കില്&zwj; ഒരു ഇരുചക്ര വാഹനത്തില്&zwj; നിന്ന് മറ്റൊരു ഇരുചക്ര വാഹനത്തിലേക്കോ മാത്രമേ ഇത് മാറ്റാനാകൂ. ഇത് പെട്രോള്&zwj;, ഡീസല്&zwj;, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്&zwj;ക്കെല്ലാം ബാധകമാണ്. വാഹനം മാറിയാലും ആനുകൂല്യം തുടര്&zwj;ന്നും ലഭിക്കാന്&zwj; ഇത് സഹായിക്കുന്നു.&lt;/p&gt;&lt;p&gt;പുതിയ കാറിന് ഇന്&zwj;ഷുറന്&zwj;സ് എടുക്കുമ്പോള്&zwj; ഈ സര്&zwj;ട്ടിഫിക്കറ്റ് ഇന്&zwj;ഷുറന്&zwj;സ് കമ്പനിക്ക് സമര്&zwj;പ്പിച്ചാല്&zwj; മതിയാകും. പുതിയ കാറിനായി മറ്റൊരു ഇന്&zwj;ഷുറന്&zwj;സ് കമ്പനിയെയാണ് നിങ്ങള്&zwj; തിരഞ്ഞെടുക്കുന്നതെങ്കിലും ഈ സര്&zwj;ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇളവ് നേടാം. ഈ സര്&zwj;ട്ടിഫിക്കറ്റിന് ഇഷ്യൂ ചെയ്ത തീയതി മുതല്&zwj; 3 വര്&zwj;ഷം വരെ കാലാവധിയുണ്ടാകും.&lt;/p&gt;&lt;p&gt;&lt;strong&gt;പഴയ വണ്ടി വാങ്ങിയ ആളുടെ പേരില്&zwj; ഇന്&zwj;ഷുറന്&zwj;സ് മാറ്റണം&lt;/strong&gt;&lt;/p&gt;&lt;p&gt;പഴയ വണ്ടി വില്&zwj;ക്കുന്നയാള്&zwj; എന്&zwj;സിബി സര്&zwj;ട്ടിഫിക്കറ്റ് കൈവശം വെക്കുമ്പോള്&zwj; തന്നെ, വണ്ടി വാങ്ങിയ പുതിയ ആളുടെ പേരിലേക്ക് ഇന്&zwj;ഷുറന്&zwj;സ് മാറ്റിയെന്ന് ഉറപ്പുവരുത്തണം. വണ്ടി വിറ്റ് 14 ദിവസത്തിനകം ഇത് ചെയ്യേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;കാറിന്റെ രജിസ്&zwnj;ട്രേഷന്&zwj; സര്&zwj;ട്ടിഫിക്കറ്റ് മാറ്റിയ രേഖകള്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനിക്ക് സമര്&zwj;പ്പിച്ചാണ് ഇത് ചെയ്യേണ്ടത്. നിയമപരമായ ആവശ്യങ്ങള്&zwj; നിറവേറ്റുന്നതിനും ഇന്&zwj;ഷുറന്&zwj;സ് പരിരക്ഷ തടസ്സമില്ലാതെ തുടരുന്നതിനും ഇത് അത്യാവശ്യമാണ്.&lt;/p&gt;&lt;p&gt;വാഹനം വില്&zwj;ക്കുമ്പോള്&zwj; തേര്&zwj;ഡ് പാര്&zwj;ട്ടി ഇന്&zwj;ഷുറന്&zwj;സ് പുതിയ ഉടമയുടെ പേരിലേക്ക് തനിയെ മാറും. മോട്ടോര്&zwj; വാഹന നിയമപ്രകാരം റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങള്&zwj;ക്കും തേര്&zwj;ഡ് പാര്&zwj;ട്ടി ഇന്&zwj;ഷുറന്&zwj;സ് നിര്&zwj;ബന്ധമാണ്. വിവിധ തരം വാഹനങ്ങളുടെ ക്ലെയിമുകള്&zwj; വിലയിരുത്തി ഇന്&zwj;ഷുറന്&zwj;സ് റെഗുലേറ്ററാണ് ഇതിന്റെ നിരക്കുകള്&zwj; നിശ്ചയിക്കുന്നത്.&lt;/p&gt;&lt;p&gt;ഇക്കാലത്ത് ആളുകള്&zwj; വളരെ പെട്ടെന്ന് തന്നെ പഴയ വാഹനങ്ങള്&zwj; മാറ്റി പുതിയവ വാങ്ങാറുണ്ട്. അതുകൊണ്ട് വണ്ടി വില്&zwj;ക്കുമ്പോള്&zwj; നോ-ക്ലെയിം ബോണസ് പുതിയ കാറിലേക്ക് മാറ്റുന്നത് വഴി ഓണ്&zwj; ഡാമേജ് പ്രീമിയത്തില്&zwj; വലിയൊരു തുക ലാഭിക്കാനും സാധിക്കും.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/transfer-no-claim-bonus-to-new-car-insurance-save-50-percent-articleshow-4xn2q20"/>
        </item>
        <item>
            <title><![CDATA[ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക]]></title>
            <link>https://www.asianetnews.com/international-news/indians-with-h-1b-visa-struggling-to-survive-afetr-lay-off-60-days-or-leave-huge-crisis-articleshow-60qd442</link>
            <guid isPermaLink="true">https://www.asianetnews.com/international-news/indians-with-h-1b-visa-struggling-to-survive-afetr-lay-off-60-days-or-leave-huge-crisis-articleshow-60qd442</guid>
            <pubDate>Thu, 21 May 2026 12:42:22 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളായ മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയവയിൽ അടുത്തിടെയുണ്ടായ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hrrbmah1chhrhajwa4fnxwts,imgname-lay-offs-1710214490657.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: അമേരിക്കയിൽ ദീർഘകാലം ജോലി ചെയ്ത് ഗ്രീൻ കാർഡിനായുള്ള കാത്തിരിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് തിരിച്ചടിയായി ലേ ഓഫ്. എച്ച് 1 ബി വിസയിൽ അമേരിക്കയിൽ കഴിയുന്ന ഇവർക്ക് വിസ ചട്ടങ്ങൾ പ്രകാരം ജോലി നഷ്ടപ്പെട്ടാൽ പുതിയൊരു ജോലി കണ്ടെത്താനോ അല്ലെങ്കിൽ രാജ്യം വിടാനോ വെറും 60 ദിവസത്തെ സമയം മാത്രമാണ് യുഎസ് ഇമിഗ്രേഷൻ വകുപ്പ് അനുവദിക്കുന്നത്. വർഷങ്ങളായി അമേരിക്കയിൽ താമസിച്ച് വായ്പയെടുത്ത് വീട് വാങ്ങിയവരും മക്കൾ ജനിച്ചതും വളർന്നതും അമേരിക്കയിലായതുമായ നിരവധി കുടുംബങ്ങൾ ഇതോടെ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണുള്ളത്. ജോലി ഇല്ലാതായതോടെ കുട്ടികളുടെ സ്കൂൾ പ്രവേശനം, കനത്ത ഭവന വായ്പ തിരിച്ചടവുകൾ, ഇമിഗ്രേഷൻ രേഖകൾ ശരിയാക്കൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയെല്ലാം ഈ കുടുംബങ്ങൾക്ക് പെട്ടെന്ന് നഷ്ടമാകുന്ന സ്ഥിതിയാണ്.&lt;/p&gt;&lt;p&gt;അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളായ മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയവയിൽ അടുത്തിടെയുണ്ടായ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു. ലേ ഓഫ് സംബന്ധിയായ ഒറ്റ ഇമെയിൽ വഴി ഇവരുടെ വർഷങ്ങളായുള്ള കരിയർ, സ്വന്തമാക്കിയ വീടുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, രാജ്യത്ത് തുടരാനുള്ള നിയമപരമായ അവകാശം എന്നിവയെല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.എന്നാൽ നിലവിലെ മന്ദഗതിയിലുള്ള തൊഴിൽ വിപണിയിൽ ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയൊരു സ്പോൺസറെ കണ്ടെത്തുക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്. ഈ 60 ദിവസത്തെ സമയപരിധി കഴിഞ്ഞിട്ടും ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇവർക്ക് അമേരിക്ക വിടേണ്ടി വരും. ഈ പ്രതിസന്ധി മറികടക്കാനും അമേരിക്കയിൽ തുടരാൻ കൂടുതൽ സമയം സമ്പാദിക്കാനുമായി പല ജീവനക്കാരും താൽക്കാലികമായി ബി 2 വിസിറ്റർ വിസയിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ട്. ഈ വിസയിലേക്ക് മാറാൻ സാധിച്ചാൽ ആറ് മാസം വരെ അമേരിക്കയിൽ തുടരാൻ അനുവാദം ലഭിക്കും. എന്നാൽ നിലവിലെ കർശനമായ ഇമിഗ്രേഷൻ അന്തരീക്ഷത്തിൽ ഈ വഴിയും വലിയ പ്രതിസന്ധിയിലാണ്.&lt;/p&gt;&lt;p&gt;ഇമിഗ്രേഷൻ വിദഗ്ധർ വ്യക്തമാക്കുന്നതനുസരിച്ച്, എച്ച് 1ബി വിസയിൽ നിന്ന് ബി2 വിസയിലേക്ക് മാറാൻ അപേക്ഷിക്കുന്നവരോട് അമേരിക്കൻ അധികൃതർ മുൻപില്ലാത്ത വിധം കടുത്ത രേഖകളും അധിക പേപ്പർവർക്കുകളും ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഇത്തരം അപേക്ഷകൾ നിരസിക്കപ്പെടുന്നതും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഈ പ്രക്രിയ നിയമപരമാണെങ്കിൽ പോലും നിലവിലെ സാഹചര്യത്തിൽ ഇതിന് അനുമതി ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുന്നു. സാങ്കേതിക മേഖലയിലെ വൻതോതിലുള്ള പ്രതിസന്ധിയാണ് ഈ വിസ പ്രശ്നം ഇത്രത്തോളം രൂക്ഷമാക്കിയത്. ഈ വർഷം ഇതുവരെ മാത്രം ലോകമെമ്പാടുമുള്ള 144ലധികം പ്രമുഖ കമ്പനികളിൽ നിന്നായി 110000-ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും എച്ച്1ബി വിസയുള്ളവരും അതിൽ തന്നെ ഭൂരിപക്ഷവും ഇന്ത്യക്കാരുമാണ്.&lt;/p&gt;&lt;p&gt;യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്കുകൾ പ്രകാരം എച്ച് 1ബി വിസ അപേക്ഷകളിൽ ഭൂരിഭാഗവും നേടുന്നത് ഇന്ത്യക്കാരാണ്. സാങ്കേതിക വിദ്യമേഖലയിലെ എഐ ആശ്രയത്വമാണ് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുന്നത്. കൂടുതൽ സുസ്ഥിരമായ ഇമിഗ്രേഷൻ വ്യവസ്ഥകളുള്ള കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്ക് മാറാനാണ് ഇപ്പോൾ പലരും മുൻഗണന നൽകുന്നത്. കാനഡയുടെ എക്സ്പ്രസ് എൻട്രി, ഗ്ലോബൽ ടാലന്റ് സ്ട്രീം തുടങ്ങിയ പദ്ധതികൾ വഴി അങ്ങോട്ട് മാറാൻ പലരും തയ്യാറെടുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി മെറ്റ പോലെയുള്ള വൻകിട കമ്പനികൾ തങ്ങളുടെ എഞ്ചിനീയറിംഗ്, പ്രൊഡക്ട് ഡിവിഷനുകൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ലേ-ഓഫുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/indians-with-h-1b-visa-struggling-to-survive-afetr-lay-off-60-days-or-leave-huge-crisis-articleshow-60qd442"/>
        </item>
        <item>
            <title><![CDATA[ഓഫര്‍ പെരുമഴ; വിൽപന വർധിപ്പിക്കാൻ 'ബൈ വൺ ഗെറ്റ് വൺ വൈന്‍ ഓഫര്‍'; വിപണി തകരുമെന്ന മുന്നറിയിപ്പ് നൽകി സുല]]></title>
            <link>https://www.asianetnews.com/companies/sula-vineyards-warns-of-casualties-over-buy-one-get-one-wine-offers-articleshow-72r0h9r</link>
            <guid isPermaLink="true">https://www.asianetnews.com/companies/sula-vineyards-warns-of-casualties-over-buy-one-get-one-wine-offers-articleshow-72r0h9r</guid>
            <pubDate>Sat, 23 May 2026 16:17:50 +0530</pubDate>
            <description><![CDATA[ഇന്ത്യൻ വൈൻ വിപണിയിലെ 'ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം' പോലുള്ള ഓഫറുകൾ മേഖലയെ അസ്ഥിരമാക്കുകയാണെന്ന് സുല വൈൻയാർഡ്സ് മുന്നറിയിപ്പ് നൽകുന്നു. ഈ മത്സരം ചെറുകിട നിർമ്മാതാക്കൾക്ക് ഭീഷണിയാകുമ്പോഴും, ഇന്ത്യൻ വൈൻ വിപണി അതിവേഗം വളരുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksa69xncp18wn7xd3w12y0bh,imgname-wine-1779532363436.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യന്&zwj; വൈന്&zwj; വിപണിയില്&zwj; ഇപ്പോള്&zwj; ഓഫറുകളുടെ പെരുമഴയാണ്. 'ഒന്ന് വാങ്ങിയാല്&zwj; ഒന്ന് സൗജന്യം' എന്ന രീതിയിലുള്ള ഓഫറുകള്&zwj; വൈന്&zwj; നിര്&zwj;മാണ മേഖലയെത്തന്നെ അസ്ഥിരമാക്കുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ വൈന്&zwj; നിര്&zwj;മ്മാതാക്കളായ സുല വൈന്&zwj;യാര്&zwj;ഡ്സ് മുന്നറിയിപ്പ് നല്&zwj;കുന്നു. ഈ രീതി തുടര്&zwj;ന്നാല്&zwj; പല ചെറുകിട വൈന്&zwj; നിര്&zwj;മ്മാതാക്കളും കടുത്ത പ്രതിസന്ധിയിലാകുമെന്നും, ചിലര്&zwj; വിപണിയില്&zwj; നിന്ന് പുറത്തുപോയേക്കാമെന്നും സുലയുടെ സ്ഥാപകനും സിഇഒയുമായ രാജീവ് സാമന്ത് പറഞ്ഞു.&lt;/p&gt;&lt;h2&gt;ഓഫറുകള്&zwj;ക്ക് പിന്നിലെ കാരണം&lt;/h2&gt;&lt;p&gt;ആഹാര സാധനങ്ങള്&zwj; മുതല്&zwj; ഫാഷന്&zwj; വരെ എല്ലാ മേഖലകളിലും ഇപ്പോള്&zwj; ഉപഭോക്താക്കള്&zwj; വലിയ ഓഫറുകളാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രവണത വൈന്&zwj; വിപണിയിലും ശക്തമാണ്. പ്രത്യേകിച്ച് 300 രൂപ മുതല്&zwj; 500 രൂപ വരെ വിലയുള്ള വൈനുകള്&zwj; വില്&zwj;ക്കുന്നവര്&zwj; തമ്മില്&zwj; കടുത്ത മത്സരമാണ് നടക്കുന്നത്. ലാഭം വളരെ കുറവാണെങ്കിലും വില്&zwj;പന വര്&zwj;ദ്ധിപ്പിക്കാന്&zwj; പല കമ്പനികളും 'ബൈ വണ്&zwj; ഗെറ്റ് വണ്&zwj;' പോലുള്ള ഓഫറുകള്&zwj; നല്&zwj;കാന്&zwj; നിര്&zwj;ബന്ധിതരാകുന്നു.&lt;/p&gt;&lt;h3&gt;വില വര്&zwj;ദ്ധനവും വിനോദസഞ്ചാരവും&lt;/h3&gt;&lt;p&gt;പശ്ചിമേഷ്യയിലെ സംഘര്&zwj;ഷങ്ങള്&zwj; കാരണം പാക്കേജിംഗ് ചെലവ് വര്&zwj;ദ്ധിച്ചതിനാല്&zwj;, ചില വൈനുകളുടെ വില ഈ വര്&zwj;ഷം വര്&zwj;ദ്ധിപ്പിക്കാന്&zwj; സുല പദ്ധതിയിടുന്നുണ്ട്. എന്നാല്&zwj; യൂറോപ്യന്&zwj; വൈനുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്&zwj; സാധ്യതയുള്ളതിനാല്&zwj;, 1,200 രൂപയ്ക്ക് മുകളില്&zwj; വിലയുള്ള വൈനുകളുടെ വിലയില്&zwj; വലിയ വര്&zwj;ദ്ധന വരുത്തില്ല.&lt;/p&gt;&lt;p&gt;അതിവേഗം വളരുന്ന ഒരു മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ വൈന്&zwj; വിപണി. നിലവില്&zwj; 500 മില്യണ്&zwj; യുഎസ് ഡോളറിലധികം (ഏകദേശം 5,150 കോടിയിലധികം രൂപ) മൂല്യമുള്ള ഈ വിപണി, ഓരോ വര്&zwj;ഷവും 20 ശതമാനത്തിലധികം വാര്&zwj;ഷിക വളര്&zwj;ച്ചാ നിരക്കോടെ 2030-ഓടെ ഏകദേശം 1 ബില്യണ്&zwj; ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള പ്രീമിയം ഉല്&zwj;പ്പന്നങ്ങളോടുള്ള താല്&zwj;പര്യം, യുവാക്കളുടെ എണ്ണത്തിലെ വര്&zwj;ദ്ധനവ്, മദ്യപാനത്തോടുള്ള സാമൂഹിക മനോഭാവത്തിലെ മാറ്റം എന്നിവയാണ് ഈ വളര്&zwj;ച്ചയ്ക്ക് പിന്നില്&zwj;. ഇതോടെ വൈന്&zwj; ഒരു ചെറിയ വിഭാഗം ആളുകള്&zwj; മാത്രം ഉപയോഗിക്കുന്ന ഒന്നെന്ന നിലയില്&zwj; നിന്ന് മാറി, വിപണിയിലെ ഒരു പ്രധാന ഉല്&zwj;പ്പന്നമായി മാറിക്കൊണ്ടിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/sula-vineyards-warns-of-casualties-over-buy-one-get-one-wine-offers-articleshow-72r0h9r"/>
        </item>
        <item>
            <title><![CDATA[പെട്രോൾ വില ഇനിയും കൂടുമോ? ലിറ്ററിന് 17 മുതല്‍ 18 രൂപ വരെ നഷ്ടമെന്ന് എണ്ണക്കമ്പനികൾ]]></title>
            <link>https://www.asianetnews.com/news-money/will-petrol-prices-rise-further-omcs-face-heavy-losses-per-litre-articleshow-7xgnzdh</link>
            <guid isPermaLink="true">https://www.asianetnews.com/news-money/will-petrol-prices-rise-further-omcs-face-heavy-losses-per-litre-articleshow-7xgnzdh</guid>
            <pubDate>Sat, 23 May 2026 13:24:34 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്ത് ഇന്ധനവില പലതവണയാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധനവും എണ്ണക്കമ്പനികളുടെ ഭീമമായ നഷ്ടവും കാരണം വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 രൂപ വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krmp73xmxh7xk493cf1r9yn6,imgname-india-fuel-price-hike-us-iran-war-petrol-diesel-crude-oil-supply-crisis-hormuz-rates-0-1778810851252.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്&zwj;ദ്ധിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും വില ഇനിയും ഉയര്&zwj;ന്നേക്കുമെന്നാണ് സൂചന. പശ്ചിമേഷ്യന്&zwj; രാജ്യങ്ങളിലെ സംഘര്&zwj;ഷത്തെ തുടര്&zwj;ന്ന് അന്താരാഷ്ട്ര വിപണിയില്&zwj; ഇന്ധന വില ഉയര്&zwj;ന്നതോടെയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്&zwj; വില വര്&zwj;ദ്ധിപ്പിച്ചു തുടങ്ങിയത്. മെയ് 15-നാണ് വില കൂട്ടാന്&zwj; തുടങ്ങിയത്. മെയ് 15 ന് ലിറ്ററിന് 3 രൂപയും, മെയ് 19 ന് 90 പൈസയും വര്&zwj;ദ്ധിപ്പിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 10 ദിവസത്തിനിടെ മൊത്തം വില വര്&zwj;ദ്ധനവ് ലിറ്ററിന് അഞ്ച് രൂപയോടടുത്തു.&lt;/p&gt;&lt;h2&gt;വില ഇനിയും കൂടുമോ?&lt;/h2&gt;&lt;p&gt;എണ്ണ വിപണന കമ്പനികള്&zwj; നിലവില്&zwj; നേരിടുന്ന നഷ്ടം കണക്കിലെടുക്കുമ്പോള്&zwj; പെട്രോള്&zwj;, ഡീസല്&zwj; വില വര്&zwj;ധന അനിവാര്യമായിരുന്നുവെന്നും ഇപ്പോഴത്തെ വര്&zwj;ധന കമ്പനികളുടെ നഷ്ടം പൂര്&zwj;ണമായി പരിഹരിക്കാന്&zwj; പര്യാപ്തമല്ലാത്തതിനാല്&zwj; വില ഇനിയും ഉയര്&zwj;ന്നേക്കുമെന്നാണ് വിലയിരുത്തല്&zwj;&lt;/p&gt;&lt;h3&gt;എത്ര രൂപ വരെ കൂടാം?&lt;/h3&gt;&lt;p&gt;സാമ്പത്തിക സേവന കമ്പനിയായ എംകെ ഗ്ലോബലിന്റെ റിപ്പോര്&zwj;ട്ട് അനുസരിച്ച്, വരും ദിവസങ്ങളില്&zwj; പെട്രോള്&zwj;, ഡീസല്&zwj; വില ലിറ്ററിന് 10 രൂപ വരെ ഉയര്&zwj;ന്നേക്കാം. ഉയര്&zwj;ന്ന ക്രൂഡ് ഓയില്&zwj; വില കമ്പനികള്&zwj;ക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് ഈ ശ്രമം. കമ്പനികള്&zwj;ക്കുണ്ടാകുന്ന നഷ്ടത്തിന്റെ ഏകദേശം 50 ശതമാനമെങ്കിലും നികത്താന്&zwj; ലിറ്ററിന് 10 രൂപ വരെ കൂട്ടേണ്ടി വരുമെന്നാണ് മെയ് 15 ന് പുറത്തുവിട്ട റിപ്പോര്&zwj;ട്ടില്&zwj; എംകെ ഗ്ലോബല്&zwj; വ്യക്തമാക്കുന്നത്. ഇത് ഒറ്റയടിക്കോ അല്ലെങ്കില്&zwj; രണ്ട് മൂന്ന് ആഴ്ചകള്&zwj; കൊണ്ട് ഘട്ടം ഘട്ടമായോ നടപ്പിലാക്കിയേക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;എണ്ണക്കമ്പനികള്&zwj;ക്ക് വന്&zwj; നഷ്ടം&lt;/strong&gt;&lt;/p&gt;&lt;p&gt;ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളുടെ എക്&zwnj;സൈസ് ഡ്യൂട്ടിയില്&zwj; 2026 മാര്&zwj;ച്ച് 27-ന് കേന്ദ്ര സര്&zwj;ക്കാര്&zwj; 10 രൂപ കുറവ് വരുത്തിയിട്ടുണ്ടായിരുന്നു. എന്നാല്&zwj; ഇതിന് ശേഷവും എണ്ണക്കമ്പനികള്&zwj;ക്ക് ഓരോ ലിറ്റര്&zwj; ഇന്ധനം വില്&zwj;ക്കുമ്പോഴും 17 മുതല്&zwj; 18 രൂപ വരെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്&zwj;ട്ട്. ഈ പാദത്തില്&zwj; എണ്ണക്കമ്പനികളുടെ ആകെ നഷ്ടം 57,000 കോടി മുതല്&zwj; 58,000 കോടി രൂപ വരെ ആയേക്കാമെന്നാണ് കണക്കാക്കുന്നത്. ഇത് ബിസിനസിന്റെ നിലനില്&zwj;പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഉയര്&zwj;ന്ന വില ഈടാക്കിയിട്ടും ഡീസലിന് ലിറ്ററിന് 25 മുതല്&zwj; 30 രൂപ വരെയും പെട്രോളിന് 10 മുതല്&zwj; 14 രൂപ വരെയും വരുമാന നഷ്ടം ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്ന് ഭാരത് പെട്രോളിയം ചെയര്&zwj;മാന്&zwj; വ്യക്തമാക്കിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/will-petrol-prices-rise-further-omcs-face-heavy-losses-per-litre-articleshow-7xgnzdh"/>
        </item>
        <item>
            <title><![CDATA['പേടിക്കാനൊന്നുമില്ല'; എല്ലാം സെറ്റാണെന്ന് കേന്ദ്ര സർക്കാർ, രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയം]]></title>
            <link>https://www.asianetnews.com/india-news/india-has-sufficient-fuel-supplies-says-union-govt-articleshow-c9wxa3g</link>
            <guid isPermaLink="true">https://www.asianetnews.com/india-news/india-has-sufficient-fuel-supplies-says-union-govt-articleshow-c9wxa3g</guid>
            <pubDate>Thu, 21 May 2026 17:15:38 +0530</pubDate>
            <description><![CDATA[രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ ശേഖരവും വിതരണവും തൃപ്തികരമാണെന്നും എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആഗോള സംഘർഷങ്ങൾക്കിടയിലും പൗരന്മാരുടെ ഭാരം കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krbfcd1exw01tv9v0f2xxbp5,imgname-thumb-2-1778501694510.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രം​ഗത്ത്. പെട്രോളിയം മന്ത്രാലയമാണ് രാജ്യത്ത് ഇന്ധന കമ്മിയില്ലെന്നും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ ശേഖരവും വിതരണവും തൃപ്&zwnj;തികരമാണെന്നും എൽപിജി ഉത്പാദനം കൂട്ടിയിട്ടുണ്ടെന്നും ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൻതോതിലുള്ള ഡീസലിനുള്ള ആവശ്യം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും രാജ്യത്ത് ആവശ്യം നിറവേറ്റാൻ ആവശ്യമായ ഇന്ധനമുണ്ടെന്ന് പെട്രോളിയം, സുജാത ശർമ്മ വ്യക്തമാക്കി. ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇറക്കുമതിയെ ബാധിച്ചിട്ടും ഇന്ത്യയിൽ നിലവിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി, പ്രകൃതിവാതകം എന്നിവയുണ്ടെന്നും പൗരന്മാരുടെ മേലുള്ള ഭാരം കുറയ്ക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ആ​ഗോള പ്രതിസന്ധി ഇറക്കുമതിയെ ബാധിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;പക്ഷേ പൗരന്മാരുടെ മേലുള്ള ഭാരം കുറയ്ക്കാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിച്ചുവെന്നും അവർ വ്യക്തമാക്കി. എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഏകദേശം 1.34 കോടി എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. ഇതിൽ വാണിജ്യ എൽപിജി വിൽപ്പന 23,588 ടൺ ആണെന്നും ഇവർ അറിയിച്ചു. പ്രകൃതിവാതക മേഖലയിൽ 7.99 ലക്ഷം പുതിയ ഉപഭോക്താക്കളെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഇന്ധന വിതരണം നിരീക്ഷിക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി സ്വീകരിച്ചുവരുന്ന എൻഫോഴ്&zwnj;സ്&zwnj;മെന്റ് നടപടികളെക്കുറിച്ചും ഉദ്യോഗസ്ഥൻ വിശദീകരിച്ചു. അതേസമയം, ഇന്ധനവില വര്&zwj;ധന ചൂണ്ടിക്കാട്ടി രാജ്യം ഇന്ധന ക്ഷാമത്തിലാണെന്നും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും രാഹുല്&zwj; ഗാന്ധി ആരോപിച്ചിരുന്നു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/india-has-sufficient-fuel-supplies-says-union-govt-articleshow-c9wxa3g"/>
        </item>
        <item>
            <title><![CDATA[ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം]]></title>
            <link>https://www.asianetnews.com/news-money/kerala-mla-salary-allowance-structure-details-including-basic-salary-articleshow-clsvknq</link>
            <guid isPermaLink="true">https://www.asianetnews.com/news-money/kerala-mla-salary-allowance-structure-details-including-basic-salary-articleshow-clsvknq</guid>
            <pubDate>Thu, 21 May 2026 12:33:33 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിലെ ഒരു എംഎൽഎക്ക് ശമ്പളമായും വിവിധ അലവൻസുകളായും പ്രതിമാസം 70,000 രൂപ ലഭിക്കുന്നു. ഇത് കൂടാതെ യാത്രാബത്ത, ഇൻഷുറൻസ്, പലിശ രഹിത വാഹന ലോൺ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് സർക്കാർ നൽകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളത്തെ അനുസരിച്ച് വളരെ കുറവാണിത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4ndh7pfadn0e02925nc83d,imgname-mla-salary-1779346883830.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്. ഓരോ മണ്ഡലത്തിലെയും ജനപ്രതിനിധി എന്ന നിലയിൽ ഇവ&zwj;&zwnj;ർക്ക് ഒരുപാട് രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും ഏൽക്കേണ്ടി വരുന്ന 5 വ&zwj;ർഷങ്ങളാണ് ഇനി വരുന്നത്. എംഎൽഎമാരുടെ വ്യക്തിപരമായ ജീവിതത്തെ സംബന്ധിച്ചും ഇനി ഒരുപാട് മാറ്റങ്ങളുടെ കാലമാണ്. മണ്ഡലങ്ങളിൽ ജനപ്രതിനിധികളുടെ ശബ്ദമാകുന്നതിന് എംഎൽഎമാ&zwj;ർക്ക് സ&zwj;ർക്കാ&zwj;രിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. അതെന്തൊക്കെയാണെന്ന് നോക്കാം.&lt;/p&gt;&lt;p&gt;എംഎൽഎമാ&zwj;ർക്ക് അടിസ്ഥാന ശമ്പളമായി 2000 രൂപയാണ് ലഭിക്കുക. മാസാമാസം മണ്ഡല അലവൻസ് ആയി 25000 രൂപയും ലഭിക്കും. ടെലിഫോൺ അലവൻസ് ആയി 11,000 രൂപയും ഇൻഫ&zwj;&zwnj;ർമേഷൻ അലവൻസ് ആയി 4000 രൂപയും സ&zwj;ർക്കാ&zwj;&zwnj;ർ അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ അതിഥി സൽക്കാ&zwj;ര അലവൻസ് ആയി 8000 രൂപ എംഎൽഎമാ&zwj;രുടെ കീശയിലേക്കെത്തും. മാസം തോറും യാത്രാബത്തയായി 2000 രൂപയും ഉണ്ട്. ഇങ്ങനെ, ആകെ ഒരു എംഎൽഎക്ക് ഒരു മാസം ശമ്പളമായി ലഭിക്കുക 70,000 രൂപയാണ്.&lt;/p&gt;&lt;p&gt;ഇനി, ഇത് കൂടാതെ കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ പോകുന്നതിന് പെട്രോൾ അലവൻസായി കിലോമിറ്ററിന് 10 രൂപ വെച്ചും ലഭിക്കും. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 40 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും, സ്റ്റാഫ് അലവൻസായി 20,000 രൂപയും, പലിശ രഹിത വാഹന ലോണുകൾ എന്നിവയാണ് ലഭിക്കുക.&lt;/p&gt;&lt;p&gt;അതേസമയം തമിഴ്നാട്ടിൽ പ്രതിപക്ഷ ഭരണപക്ഷ ഐക്യത്തിൽ എംഎൽഎമാരുടെ മാസശമ്പളം 55000 രൂപയിൽ നിന്നും ഉയർത്തി 105000 രൂപയിലേക്ക് ഉയർത്തിയിരുന്നു. തെലങ്കാനയിലാണ് എംഎൽഎമാർക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത്. 250,000 രൂപയാണ് പ്രതിമാസ ശമ്പളം. ഏറ്റവും കുറഞ്ഞ ശമ്പളം ത്രിപുരയിലും മേഘാലയിലുമാണ്. 20,000 രൂപ മാത്രമാണ് ഈ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ ശമ്പളം. ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 2,10,00 രൂപയും, ബിഹാറിൽ 1,65,000 രൂപയും, മഹാരാഷ്ട്ര 1,60,000 രൂപയുമാണ് ലഭിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/kerala-mla-salary-allowance-structure-details-including-basic-salary-articleshow-clsvknq"/>
        </item>
        <item>
            <title><![CDATA[അംബാനിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി! വില്ലനായി അമേരിക്ക-ഇറാന്‍ സംഘര്‍ഷം, റിലയന്‍സ് ജിയോയുടെ വമ്പന്‍ ഐപിഒ വൈകുന്നു]]></title>
            <link>https://www.asianetnews.com/money/market/us-iran-conflict-delays-reliance-jio-mega-ipo-blow-to-ambani-articleshow-dki76gf</link>
            <guid isPermaLink="true">https://www.asianetnews.com/money/market/us-iran-conflict-delays-reliance-jio-mega-ipo-blow-to-ambani-articleshow-dki76gf</guid>
            <pubDate>Sat, 23 May 2026 11:48:16 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്ക- ഇറാൻ സംഘർഷവും ആഗോള വിപണിയിലെ അനിശ്ചിതത്വവും കാരണം റിലയൻസ് ജിയോയുടെ ഐപിഒ പദ്ധതികൾ മന്ദഗതിയിലായി. ഏകദേശം 38,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ കമ്പനി തങ്ങളുടെ പദ്ധതികൾ പുനഃപരിശോധിക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7gssxsekmz843bkn0s9ccc0,imgname-mukesh-1760426784558.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ്യത്തെ ഏറ്റവും വലിയ ഐപിഒക്ക് തയ്യാറെടുക്കുന്ന റിലയന്&zwj;സ് ഇന്&zwj;ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോംസിന് തിരിച്ചടി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്&zwj;ഷവും ആഗോള വിപണിയിലെ അനിശ്ചിതത്വവും കാരണം ജിയോയുടെ ഐപിഒ പദ്ധതികള്&zwj; മന്ദഗതിയിലായെന്ന് ബ്ലൂംബെര്&zwj;ഗ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. നാല് ബില്യണ്&zwj; ഡോളര്&zwj; (ഏകദേശം 38,000 കോടി രൂപയിലേറെ) സമാഹരിക്കാനാണ് റിലയന്&zwj;സ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്&zwj;, നിലവിലെ സാഹചര്യത്തില്&zwj; കമ്പനി തങ്ങളുടെ പദ്ധതികള്&zwj; പുനഃപരിശോധിക്കുകയാണ്.&lt;/p&gt;&lt;h2&gt;എന്തുകൊണ്ടാണ് ഐപിഒ വൈകുന്നത്?&lt;/h2&gt;&lt;p&gt;മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്&zwj;സ് ഐപിഒയ്ക്കായുള്ള പ്രാഥമിക രേഖകള്&zwj; സമര്&zwj;പ്പിക്കാന്&zwj; തയ്യാറെടുക്കുന്നുണ്ടെങ്കിലും, ഇതുവരെ കൃത്യമായ തീയതി തീരുമാനിച്ചിട്ടില്ല. ഈ വര്&zwj;ഷം ആദ്യ പകുതിക്കുള്ളില്&zwj; ഐപിഒ പൂര്&zwj;ത്തിയാക്കുമെന്ന അംബാനിയുടെ പ്രഖ്യാപനമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.&lt;/p&gt;&lt;h3&gt;ഇറാനിലെ യുദ്ധം വിപണിയെ പല രീതിയിലാണ് ബാധിച്ചിരിക്കുന്നത്&lt;/h3&gt;&lt;p&gt;വിപണിയിലെ ഇടിവ്: ഇന്ത്യന്&zwj; ഓഹരി വിപണിയിലെ തളര്&zwj;ച്ചയും വിദേശ നിക്ഷേപകര്&zwj; പണം പിന്&zwj;വലിക്കുന്നതും കമ്പനിയെ പ്രതികൂലമായി ബാധിക്കുന്നു.&lt;/p&gt;&lt;p&gt;എണ്ണവിലയും സാമ്പത്തിക പ്രതിസന്ധിയും: ഇറാന്&zwj; യുദ്ധത്തെത്തുടര്&zwj;ന്ന് എണ്ണവില വര്&zwj;ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കൂട്ടുന്നു. ഇത് വിദേശ നാണ്യശേഖരത്തെ ബാധിക്കാം&lt;/p&gt;&lt;p&gt;&lt;strong&gt;വിപണി മൂല്യവും ആശങ്കകളും&lt;/strong&gt;&lt;/p&gt;&lt;p&gt;ഐപിഒയില്&zwj; നിക്ഷേപകര്&zwj; പ്രതീക്ഷിക്കുന്ന ലാഭവും, ഓഹരി വിപണിയില്&zwj; എത്തുമ്പോള്&zwj; ലഭിക്കേണ്ട സ്വീകാര്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്&zwj;ത്താന്&zwj; റിലയന്&zwj;സിന് ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. വിപണിയിലെ തളര്&zwj;ച്ച തുടര്&zwj;ന്നാല്&zwj;, ജിയോയുടെ ഓഹരി മൂല്യം എതിരാളിയായ ഭാരതി എയര്&zwj;ടെലിനേക്കാള്&zwj; കുറഞ്ഞുപോകുമോ എന്ന ആശങ്കയും നിരീക്ഷകര്&zwj; പങ്കുവെക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഐപിഒയിലെ പ്രത്യേകതകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഏകദേശം രണ്ട് പതിറ്റാണ്ടിനിടയില്&zwj; റിലയന്&zwj;സ് ഗ്രൂപ്പില്&zwj; നിന്നുണ്ടാകുന്ന വലിയൊരു ഓഹരി വിപണി പ്രവേശനമാണിത്. നേരത്തെ ഉണ്ടായിരുന്ന പദ്ധതികള്&zwj; മാറ്റി, നിലവിലെ നിക്ഷേപകര്&zwj; ഓഹരികള്&zwj; വില്&zwj;ക്കുന്നതിന് പകരം, പുതിയ ഓഹരികള്&zwj; മാത്രം വിപണിയിലിറക്കി മൂലധനം സമാഹരിക്കാനാണ് കമ്പനി ഇപ്പോള്&zwj; ആലോചിക്കുന്നത്.&lt;/p&gt;&lt;p&gt;മെറ്റ, ഗൂഗിള്&zwj;, സൗദി പബ്ലിക് ഇന്&zwj;വെസ്റ്റ്മെന്റ് ഫണ്ട്, അബുദാബി ഇന്&zwj;വെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയ വമ്പന്&zwj; നിക്ഷേപകര്&zwj; ജിയോയിലുണ്ട്. ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, ഗോള്&zwj;ഡ്മാന്&zwj; സാക്&zwnj;സ്, മോര്&zwj;ഗന്&zwj; സ്റ്റാന്&zwj;ലി തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളാണ് ഐപിഒയുമായി ബന്ധപ്പെട്ട നടപടികള്&zwj;ക്ക് നേതൃത്വം നല്&zwj;കുന്നത്.&lt;/p&gt;&lt;p&gt;മുന്നറിയിപ്പ്: ഈ വാര്&zwj;ത്ത വിവരങ്ങള്&zwj; നല്&zwj;കുന്നതിന് മാത്രമുള്ളതാണ്. ഇത് നിക്ഷേപത്തിനായുള്ള ഉപദേശമല്ല. നിക്ഷേപ തീരുമാനങ്ങള്&zwj; എടുക്കുന്നതിന് മുന്&zwj;പ് സാമ്പത്തിക വിദഗ്ധരുമായി ആലോചിക്കേണ്ടതാണ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money/market/us-iran-conflict-delays-reliance-jio-mega-ipo-blow-to-ambani-articleshow-dki76gf"/>
        </item>
        <item>
            <title><![CDATA[റോക്കറ്റും ഉപഗ്രഹ ഇന്റർനെറ്റും തുണച്ചു, സമ്പന്നരിൽ ലോകത്ത് ആരും എത്തിപ്പെടാത്ത 'ട്രില്ല്യണയർ' നേട്ടത്തിനരികെ മസ്ക്]]></title>
            <link>https://www.asianetnews.com/international-news/elon-musk-net-worth-to-cross-1-trillion-after-spacex-listing-articleshow-g4nrurt</link>
            <guid isPermaLink="true">https://www.asianetnews.com/international-news/elon-musk-net-worth-to-cross-1-trillion-after-spacex-listing-articleshow-g4nrurt</guid>
            <pubDate>Thu, 21 May 2026 16:49:08 +0530</pubDate>
            <description><![CDATA[&lt;p&gt;ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാൻ ഒരുങ്ങുന്നു. സ്പേസ് എക്സ് ഐപിഒ പൂർത്തിയാകുന്നതോടെ മസ്കിൻ്റെ സമ്പത്ത് ഒരു ട്രില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കമ്പനി നഷ്ടത്തിലാണെങ്കിലും, സ്പേസ് എക്സിൻ്റെ ഭാവി സാധ്യതകൾ വളരെ വലുതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kms22t1ph22rh311v4rvphjx,imgname-elon-musk-joins-trump-modi-call-iran-war-discussion-hormuz-strait-geopolitics-us-india-relations-4-1774662543414.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാൻ ഇലോൺ മസ്ക്. സ്പേസ് എക്സ് ഐപിഒ പൂർത്തിയായാൽ മസ്കിൻ്റെ സമ്പത്തിൽ വൻ കുതിപ്പുണ്ടാകും. 1.25 ട്രില്യൺ ഡോളറാണ് സ്പേസ് എക്സ് സ്വയം കണക്കാക്കുന്ന മൂല്യം. മസ്കിൻ്റെ കൈയ്യിലുള്ള ഓഹരികളുടെ മൂല്യം 600 ബില്യൺ ഡോളറാകും. ടെസ്ലയുടെ കൂടി ഉടമയായ മസ്കിന് ഇതിന് പുറമേ 500 ബില്യൺ ഡോളർ ആസ്തിയുണ്ട്. സ്പേസ് എക്സ് ഓഹരിമൂല്യവും ചേരുമ്പോൾ ആകെ സമ്പത്ത് ഒരു ട്രില്യണിന് മുകളിലേക്ക് കടക്കുകയാണ്. റോക്കറ്റ് നിർമ്മാണം, സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം എന്നിവയ്ക്ക് പുറമെ മസ്&zwnj;കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ xAI-യും ഇപ്പോൾ സ്&zwnj;പേസ് എക്&zwnj;സിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.&lt;/p&gt;&lt;p&gt;അതേ സമയം, രഹസ്യമായി സൂക്ഷിച്ചിരുന്ന കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ ഐപിഒ രേഖകളിലൂടെ ആദ്യമായി പുറത്തുവന്നു. കഴിഞ്ഞ വർഷം 18.6 ബില്യൺ ഡോളർ വരുമാനം നേടിയെങ്കിലും 4.9 ബില്യൺ ഡോളറിന്റെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 4.7 ബില്യൺ ഡോളറിന്റെ വിൽപ്പന നടത്തിയെങ്കിലും 4.3 ബില്യൺ ഡോളർ നഷ്ടം തുടരുകയാണ്. നിലവിൽ റോക്കറ്റുകളും മറ്റ് ഉപകരണങ്ങളുമായി 102 ബില്യൺ ഡോളറിന്റെ ആസ്തി കമ്പനിക്കുണ്ടെങ്കിലും, 60.5 ബില്യൺ ഡോളറിന്റെ കടബാധ്യതയുമുണ്ട്. എന്നാൽ ഇത്തരം വൻകിട പദ്ധതികൾ ഐപിഒ ഘട്ടത്തിൽ പോലും നഷ്ടത്തിലാകുന്നത് സ്വാഭാവികമാണെന്നും കമ്പനിയുടെ ഭാവി സാധ്യതകൾ വളരെ വലുതാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/international-news/elon-musk-net-worth-to-cross-1-trillion-after-spacex-listing-articleshow-g4nrurt"/>
        </item>
        <item>
            <title><![CDATA[കടം നേരത്തെ വീട്ടി ഭാരം ഒഴിവാക്കാൻ പ്ലാനുണ്ടോ? പ്രീപെയ്മെന്റ് പെനാല്‍റ്റി കീശ ചോര്‍ത്തിയേക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍]]></title>
            <link>https://www.asianetnews.com/my-money/loan-prepayment-penalty-charges-rules-to-know-before-closing-debt-early-articleshow-kkpec0i</link>
            <guid isPermaLink="true">https://www.asianetnews.com/my-money/loan-prepayment-penalty-charges-rules-to-know-before-closing-debt-early-articleshow-kkpec0i</guid>
            <pubDate>Sat, 23 May 2026 12:13:23 +0530</pubDate>
            <description><![CDATA[&lt;p&gt;വായ്പ കാലാവധിക്ക് മുൻപ് അടച്ചുതീർക്കുന്നത് പലിശഭാരം കുറയ്ക്കുമെങ്കിലും, ചിലപ്പോൾ പ്രീപെയ്മെന്റ് പെനാൽറ്റി നൽകേണ്ടി വന്നേക്കാം. ഫിക്സഡ് പലിശ നിരക്കിലുള്ള വായ്പകൾക്കാണ് സാധാരണയായി ഈ പിഴ ഈടാക്കുന്നത്. അതിനാൽ, വായ്പ നേരത്തെ അടയ്ക്കുന്നത് ലാഭകരമാണോ എന്ന് പലിശയിനത്തിലെ ലാഭവും പിഴയും താരതമ്യം ചെയ്ത് ഉറപ്പുവരുത്തണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjfac5jbawag5ft1r8gnqm29,imgname-personal-loan-vs-credit-card-1772188210763.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു വീട് വാങ്ങാനോ, കാര്&zwj; വാങ്ങാനോ, ഉന്നത വിദ്യാഭ്യാസത്തിനോ അല്ലെങ്കില്&zwj; പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക അടിയന്തരാവസ്ഥകളിലോ നമ്മളില്&zwj; പലരും വായ്പകളെ ആശ്രയിക്കാറുണ്ട്. എന്നാല്&zwj; വിചാരിച്ചതിലും വേഗത്തില്&zwj; നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും, വായ്പയുടെ വലിയൊരു പങ്ക് നേരത്തെ അടച്ചുതീര്&zwj;ത്ത് കടബാധ്യത വേഗത്തില്&zwj; കുറയ്ക്കാന്&zwj; സാധിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്&zwj; ജീവിതത്തില്&zwj; ഉണ്ടായേക്കാം.&lt;/p&gt;&lt;p&gt;വായ്പ നിശ്ചിത കാലാവധിക്ക് മുന്&zwj;പ് തന്നെ അടച്ചുതീര്&zwj;ക്കുന്നത് മൊത്തം നല്&zwj;കേണ്ടി വരുന്ന പലിശഭാരം കുറയ്ക്കാനും കടത്തില്&zwj; നിന്ന് വേഗത്തില്&zwj; മുക്തരാകാനും സഹായിക്കും. എന്നാല്&zwj; കൈയില്&zwj; അധികമായി വന്ന പണവുമായി ബാങ്കിലേക്ക് ഓടും മുന്&zwj;പ് ചില പ്രധാന കാര്യങ്ങള്&zwj; അറിഞ്ഞിരിക്കേണ്ടതുണ്ട്. തിരിച്ചടവ് വൈകിയാല്&zwj; പിഴയീടാക്കുന്ന കാര്യം എല്ലാവര്&zwj;ക്കും അറിയാം, എന്നാല്&zwj; വായ്പ നേരത്തെ അടച്ചുതീര്&zwj;ത്താലും ചില ധനകാര്യ സ്ഥാപനങ്ങള്&zwj; ഫീസ് ഈടാക്കാറുണ്ട്.&lt;/p&gt;&lt;h2&gt;എന്താണ് പ്രീപെയ്മെന്റ് പെനാല്&zwj;റ്റി?&lt;/h2&gt;&lt;p&gt;ഫ്&zwnj;ലോട്ടിങ് പലിശ നിരക്കിലുള്ള വായ്പകള്&zwj;ക്ക്, കാലാവധിക്ക് മുന്&zwj;പ് അടച്ചുതീര്&zwj;ക്കുന്നതിനുള്ള പ്രീപെയ്മെന്റ് അല്ലെങ്കില്&zwj; ഫോര്&zwj;ക്ലോഷര്&zwj; ചാര്&zwj;ജുകള്&zwj; ഈടാക്കാന്&zwj; പാടില്ല എന്ന് റിസര്&zwj;വ് ബാങ്ക്, ബാങ്കുകള്&zwj;ക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്&zwj;ക്കും കര്&zwj;ശന നിര്&zwj;ദ്ദേശം നല്&zwj;കിയിട്ടുണ്ട്. വായ്പ എടുത്തത് എന്ത് ആവശ്യത്തിനാണെങ്കിലും ഈ നിയമം ബാധകമാണ്. എന്നാല്&zwj; ഫിക്&zwnj;സഡ് പലിശ നിരക്കിലുള്ള വായ്പകള്&zwj;ക്ക് പ്രീപെയ്മെന്റ് പെനാല്&zwj;റ്റി ഈടാക്കാന്&zwj; ബാങ്കുകള്&zwj;ക്ക് ഇപ്പോഴും അനുവാദമുണ്ട്.&lt;/p&gt;&lt;p&gt;പേര് സൂചിപ്പിക്കുന്നത് പോലെ, ബാങ്കുമായി ഒപ്പിട്ട നിശ്ചിത കാലാവധി അവസാനിക്കുന്നതിന് മുന്&zwj;പ് വായ്പ തുക തിരിച്ചടയ്ക്കുമ്പോള്&zwj; ബാങ്കുകള്&zwj; ഈടാക്കുന്ന പിഴയാണിത്. നിങ്ങളുടെ ലോണ്&zwj; കരാറില്&zwj; പ്രീപെയ്മെന്റ് വ്യവസ്ഥയുണ്ടെങ്കില്&zwj;, കാലാവധിക്ക് മുന്&zwj;പ് വായ്പ തീര്&zwj;ക്കുമ്പോള്&zwj; നിങ്ങള്&zwj; ഈ പിഴ ഒടുക്കേണ്ടി വരും.&lt;/p&gt;&lt;p&gt;പണം നേരത്തെ തിരികെ ലഭിക്കുമ്പോള്&zwj; ബാങ്കുകള്&zwj; എന്തിനാണ് പിഴ ഈടാക്കുന്നത് എന്ന് തോന്നാം. ബാങ്കുകള്&zwj; പ്രധാനമായും ലാഭമുണ്ടാക്കുന്നത് വായ്പാ കാലാവധിയിലുടനീളം ഉപഭോക്താവ് നല്&zwj;കുന്ന പലിശയിലൂടെയാണ്. വായ്പ നേരത്തെ അടച്ചുതീര്&zwj;ക്കുമ്പോള്&zwj; ബാങ്കിന് ലഭിക്കേണ്ടിയിരുന്ന പലിശ വരുമാനം നഷ്ടപ്പെടുന്നു. ഈ നഷ്ടം നികത്താനാണ് ചില ബാങ്കുകള്&zwj; പ്രീപെയ്മെന്റ് ചാര്&zwj;ജ് ഈടാക്കുന്നത്.&lt;/p&gt;&lt;p&gt;ഈ പിഴ തുക ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. കൂടാതെ എല്ലാ വായ്പകള്&zwj;ക്കും ഇത് ബാധകമാകണമെന്നില്ല. ഇത് പൂര്&zwj;ണ്ണമായും വായ്പാ കരാറിലെ നിബന്ധനകളെ ആശ്രയിച്ചിരിക്കുന്നു. അതിനാല്&zwj; വായ്പാ രേഖകളില്&zwj; ഒപ്പുവെക്കുന്നതിന് മുന്&zwj;പ് അതിലെ ചെറിയ അക്ഷരത്തിലുള്ള നിബന്ധനകള്&zwj; പോലും ശ്രദ്ധിച്ചു വായിക്കണം.&lt;/p&gt;&lt;h3&gt;നേരത്തെ അടച്ചുതീര്&zwj;ക്കുന്നത് ലാഭമാണോ എന്ന് എങ്ങനെ അറിയാം?&lt;/h3&gt;&lt;p&gt;നിങ്ങളുടെ ബാങ്ക് പ്രീപെയ്മെന്റ് ഫീസ് ഈടാക്കുന്നില്ലെങ്കില്&zwj;, വായ്പ നേരത്തെ അടച്ചുതീര്&zwj;ക്കുന്നത് വഴി വലിയ തുക ലാഭിക്കാന്&zwj; സാധിക്കും. ഇനി പിഴയുണ്ടെങ്കില്&zwj; പോലും, പലിശയിനത്തില്&zwj; ലഭിക്കുന്ന ലാഭവും വായ്പയുടെ ബാക്കി കാലാവധിയും കണക്കിലെടുക്കുമ്പോള്&zwj; നേരത്തെ അടയ്ക്കുന്നത് തന്നെയായിരിക്കും സാമ്പത്തികമായി ഗുണം ചെയ്യുക.&lt;/p&gt;&lt;p&gt;ഇതിനായി ആദ്യം ചെയ്യേണ്ടത് വായ്പ നേരത്തെ അടയ്ക്കുന്നത് വഴി പലിശയിനത്തില്&zwj; എത്ര തുക ലാഭിക്കാം എന്ന് കണക്കുകൂട്ടുകയാണ്. ബാക്കി കാലാവധിയിലേക്ക് അടയ്&zwnj;ക്കേണ്ടി വരുമായിരുന്ന പലിശയും മറ്റ് ചാര്&zwj;ജുകളും ചേര്&zwj;ത്താണ് ഇത് കണ്ടെത്തേണ്ടത്. ഈ തുകയാണ് വായ്പ പെട്ടെന്ന് തീര്&zwj;ക്കുമ്പോള്&zwj; ലാഭിക്കാന്&zwj; കഴിയുന്നത്.&lt;/p&gt;&lt;p&gt;തുടര്&zwj;ന്ന് ഈ ലാഭത്തില്&zwj; നിന്നും പ്രീപെയ്മെന്റ് പെനാല്&zwj;റ്റിയും മറ്റ് അധിക ചാര്&zwj;ജുകളും കുറയ്ക്കുക. ഈ പിഴ കൃത്യമായ ഒരു നിശ്ചിത തുകയാണോ അതോ വായ്പയുടെ ബാക്കി നില്&zwj;ക്കുന്ന തുകയുടെ നിശ്ചിത ശതമാനമാണോ എന്നും വായ്പക്കാര്&zwj; പരിശോധിക്കണം. ഇവ കുറച്ച ശേഷം കിട്ടുന്ന തുകയാണ് നിങ്ങളുടെ യഥാര്&zwj;ത്ഥ ലാഭം. ഈ മൂല്യം മൈനസ് ആണെങ്കില്&zwj;, നേരത്തെ അടയ്ക്കുന്നത് കൊണ്ടുള്ള ലാഭത്തേക്കാള്&zwj; കൂടുതല്&zwj; ചെലവ് പിഴയിനത്തില്&zwj; വരുന്നു എന്നാണ് അര്&zwj;ത്ഥം.&lt;/p&gt;&lt;p&gt;&lt;strong&gt;നേട്ടങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;പലിശ കുറയുന്നത് വഴി കൂടുതല്&zwj; പണം ലാഭിക്കാം. കടബാധ്യത നേരത്തെ തീര്&zwj;ക്കുന്നത് ക്രെഡിറ്റ് സ്&zwnj;കോര്&zwj; മെച്ചപ്പെടുത്താന്&zwj; സഹായിക്കും. കൈയില്&zwj; വരുന്ന അധിക പണം മറ്റ് നിക്ഷേപങ്ങള്&zwj;ക്കോ വ്യക്തിഗത ആവശ്യങ്ങള്&zwj;ക്കോ ഉപയോഗിക്കാം. കുറഞ്ഞ പലിശ നിരക്കില്&zwj; പുതിയ വായ്പകള്&zwj; എടുക്കാനുള്ള അവസരം ലഭിക്കുന്നു. കൃത്യമായി നല്&zwj;കേണ്ടി വരുന്ന മെയിന്റനന്&zwj;സ് അല്ലെങ്കില്&zwj; പ്രൊസസിങ് ചാര്&zwj;ജുകള്&zwj; ഒഴിവാക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;കോട്ടങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ബിസിനസ് വായ്പകള്&zwj;ക്ക് നല്&zwj;കുന്ന പലിശയ്ക്ക് നികുതിയിളവ് ലഭിക്കാറുണ്ട്. വായ്പ നേരത്തെ തീര്&zwj;ക്കുമ്പോള്&zwj; ഈ ആനുകൂല്യം നഷ്ടപ്പെടാം. പ്രീപെയ്മെന്റ് പെനാല്&zwj;റ്റി ചിലപ്പോള്&zwj; നേരത്തെ അടയ്ക്കുന്നത് വഴി ലഭിക്കുന്ന ലാഭത്തെ വലിയ തോതില്&zwj; കുറച്ചേക്കാം.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/loan-prepayment-penalty-charges-rules-to-know-before-closing-debt-early-articleshow-kkpec0i"/>
        </item>
        <item>
            <title><![CDATA[ലക്ഷങ്ങൾ ഫീസ്, ആഡംബര ജീവിതത്തിലേക്കുള്ള 'ആക്സസ് കാ‍‌ർഡ്'; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ക്രെഡിറ്റ് കാർഡുകൾ]]></title>
            <link>https://www.asianetnews.com/my-money/super-premium-credit-cards-for-luxury-lifestyle-in-india-articleshow-pr728dv</link>
            <guid isPermaLink="true">https://www.asianetnews.com/my-money/super-premium-credit-cards-for-luxury-lifestyle-in-india-articleshow-pr728dv</guid>
            <pubDate>Thu, 21 May 2026 11:30:56 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ അതിസമ്പന്നർ ഉപയോഗിക്കുന്ന, ലക്ഷങ്ങൾ വാർഷിക ഫീസ് ഈടാക്കുന്ന സൂപ്പർ പ്രീമിയം ക്രെഡിറ്റ് കാർഡുകളുണ്ട്. സാധാരണ ആനുകൂല്യങ്ങൾക്ക് പകരം പ്രൈവറ്റ് ജെറ്റ് ഡിസ്&zwnj;കൗണ്ടുകൾ, എലൈറ്റ് ഹോട്ടൽ മെമ്പർഷിപ്പുകൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളാണ് ഈ 'ഇൻവൈറ്റ്-ഒൺലി' കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4hyj8986g4p1qejf0g6nr2,imgname-credit-card-1779343247625.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗ്രാമി അവാർഡ്&zwnj;സ് പ്രീ-സെയിൽ ടിക്കറ്റുകൾ, പ്രൈവറ്റ് ചാർട്ടർ വിമാനങ്ങളിൽ ഡിസ്&zwnj;കൗണ്ട്, എയർപോർട്ടുകളിൽ ടാർമാക് ട്രാൻസ്ഫർ (tarmac transfers), സൗജന്യ ലക്ഷ്വറി ക്രൂയിസ് യാത്രകൾ...സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ഈ സൗകര്യങ്ങൾ ക്രെഡിറ്റ് കാ&zwj;&zwnj;ർഡ് ഓഫറായി നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. സം​ഗതി സത്യമാണ്. ഇന്ത്യയിൽ പണക്കാ&zwnj;ർ ഉപയോ​ഗിക്കുന്നുണ്ട് ഇത്തരം ക്രെഡിറ്റ് കാ&zwj;&zwnj;ർഡുകൾ. ക്രെഡിറ്റ് കാർഡുകൾ ഇന്ന് പണമിടപാടുകൾ നടത്താനുള്ള ഒരു സാമ്പത്തിക ഉപകരണം മാത്രമല്ല അതിസമ്പന്നരുടെ ആഡംബര ജീവിതത്തിലേക്കുള്ള ഒരു 'ആക്സസ് പാസ്' കൂടിയാണ്.&lt;/p&gt;&lt;p&gt;അതിസമ്പന്ന&zwj;&zwnj;ർ, ബിസിനസ് മാ​ഗ്നറ്റുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് ലക്ഷക്കണക്കിന് രൂപ വാർഷിക ഫീസ് ഈടാക്കുന്ന ഈ കാർഡുകൾ ഇറക്കുന്നത്. പലതും 'ഇൻവൈറ്റ്-ഒൺലി' (ബാങ്ക് നേരിട്ട് ക്ഷണിക്കുന്നവർക്ക് മാത്രം) വിഭാഗത്തിൽപ്പെടുന്നവയാണ്. സാധാരണ കാർഡുകളിലെപ്പോലെ ക്യാഷ്ബാക്കുകൾ നൽകുന്നതിന് പകരം, എലൈറ്റ് ഹോട്ടൽ മെമ്പർഷിപ്പുകൾ, ഗോൾഫ് പ്രിവിലേജുകൾ തുടങ്ങിയ സേവനങ്ങളിന്മേലാണ് ബാങ്കുകൾ ഇപ്പോൾ മത്സരിക്കുന്നത്.&lt;/p&gt;&lt;p&gt;ഉയർന്ന വരുമാനമുള്ളവർക്കും ബാങ്കുകളിൽ വലിയ നിക്ഷേപമുള്ളവർക്കും വേണ്ടിയാണ് ഇത്തരം സൂപ്പർ പ്രീമിയം ക്രെഡിറ്റ് കാർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പൈസാബസാർ (Paisabazaar) സിഇഒ സന്തോഷ് അഗർവാൾ പറയുന്നു. ഈ കാർഡുകളിലെ യാത്രാ-ആഡംബര ആനുകൂല്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയുന്നവർക്ക് മാത്രമേ വലിയ വാർഷിക ഫീസ് നൽകുന്നത് ലാഭകരമാകൂ എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചില ക്രെഡിറ്റ് കാർഡുകളും അവ നൽകുന്ന ആഡംബര സൗകര്യങ്ങളും നോക്കാം.&lt;/p&gt;&lt;h2&gt;1. ആക്സിസ് പ്രൈമസ് ക്രെഡിറ്റ് കാർഡ് (Axis Primus Credit Card)&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ തന്നെ ഏറ്റവും എക്സ്ക്ലൂസീവ് ആയ കാർഡുകളിൽ ഒന്നാണിത്. കാ&zwj;&zwnj;ർഡിന്റെ ജോയിനിംഗ് ഫീസ് 5 ലക്ഷം രൂപയും, വാർഷിക ഫീസ് 3 ലക്ഷം രൂപയുമാണ്. പാർട്ണർ എയർലൈൻസുകളിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ എടുക്കുമ്പോൾ നാല് സൗജന്യ കമ്പാനിയൻ ടിക്കറ്റുകൾ (കൂടെ യാത്ര ചെയ്യുന്നവർക്കുള്ള ടിക്കറ്റ്) ലഭിക്കും. കൂടാതെ അൺലിമിറ്റഡ് ഇന്റ&zwj;&zwnj;ർനാഷണൽ ഗോൾഫ് ആക്സസ്, സീറോ ഫോറെക്സ് മാർക്കപ്പ് ഫീ എന്നിവയും ഓഫറായി ലഭിക്കും.&lt;/p&gt;&lt;h3&gt;2. എച്ച്എസ്ബിസി താജ് ക്രെഡിറ്റ് കാർഡ് (HSBC Taj Credit Card)&lt;/h3&gt;&lt;p&gt;ആഡംബര താമസ സൗകര്യങ്ങൾക്കും പ്രീമിയം യാത്രകൾക്കുമാണ് ഈ കാർഡ് പ്രാധാന്യം നൽകുന്നത്. ഇതിന്റെ വാർഷിക ഫീസ് 1.1 ലക്ഷം രൂപയാണ്. കാ&zwj;&zwnj;ർഡ് കയ്യിലുണ്ടെങ്കിൽ 'താജ് ഇന്നർ സർക്കിൾ പ്ലാറ്റിനം നൂപാസ്' മെമ്പർഷിപ്പ് ലഭിക്കും. ഇതിലൂടെ താജ് ഹോട്ടലുകളിൽ റൂം അപ്&zwnj;ഗ്രേഡുകളും മുൻഗണനാ ചെക്ക്-ഇന്നുകളും സാധ്യമാകും. കൂടാതെ താജ് പ്രോപ്പർട്ടികളിലെ ബുക്കിംഗുകൾക്ക് 25 ശതമാനം വരെ ഇളവും ലഭിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;3. അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റിനം കാർഡ് (American Express Platinum Card)&lt;/strong&gt;&lt;/p&gt;&lt;p&gt;ആഗോളതലത്തിലുള്ള പ്രീമിയം അനുഭവങ്ങൾക്കും വിഐപി പരിപാടികൾക്കുമാണ് ഈ കാർഡ് പ്രശസ്തമാകുന്നത്. 66,000 രൂപയാണ് ഇതിന്റെ വാർഷിക ഫീസ്. ഫാഷൻ വീക്കുകൾ, വലിയ കൺസേർട്ടുകൾ, ഗ്രാമി അവാർഡ്സ് (Grammy Awards) തുടങ്ങിയ അന്താരാഷ്ട്ര പരിപാടികളുടെ പ്രീ-സെയിൽ ടിക്കറ്റുകളും വിഐപി പാസുകളും ഇതിലൂടെ സ്വന്തമാക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;4. ആക്സിസ് ബാങ്ക് ബർഗണ്ടി പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് (Axis Bank Burgundy Private)&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ കാർഡിന്റെ വാർഷിക ഫീസ് 50,000 രൂപയാണ് (ബർഗണ്ടി പ്രൈവറ്റ് അക്കൗണ്ട് ഉടമകൾക്ക് ഇത് സൗജന്യമാണ്). എയ&zwj;ർപോ&zwnj;ർട്ടുകളിൽ അൺലിമിറ്റഡ് ലോഞ്ച് ആക്സസ്, സീറോ ഫോറെക്സ് മാർക്കപ്പ് ഫീ എന്നിവ ലഭിക്കും. കൂടാതെ ക്ലബ് മാരിയറ്റ്, ആക്കോർ പ്ലസ്, താജ് എപ്പിക്യൂർ എന്നിവയിലേക്ക് സൗജന്യ അംഗത്വവും ലഭിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;5. ഐഡിഎഫ്സി ഫസ്റ്റ് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് (IDFC FIRST Private)&lt;/strong&gt;&lt;/p&gt;&lt;p&gt;യാത്രകൾക്കും ഉയർന്ന ലൈഫ്സ്റ്റൈൽ അനുഭവങ്ങൾക്കുമായി 50,000 രൂപ വാർഷിക ഫീസോടെ സ്വന്തമാക്കാവുന്ന കാർഡാണിത്. അൺലിമിറ്റഡ് ഇന്റ&zwj;ർനാഷണൽ എയർപോർട്ട് ലോഞ്ച്, സ്പാ (Spa) ആക്സസ് എന്നിവ ലഭിക്കും. ആദ്യ 6 മാസത്തിനുള്ളിൽ 15 ലക്ഷം രൂപ ചിലവഴിച്ചാൽ 'താജ് എക്സ്പീരിയൻസ് സിഗ്നേച്ചർ' ഡൈനിംഗ് വൗച്ചറും സ്വന്തമാക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;6. ആക്സിസ് റിസർവ് ക്രെഡിറ്റ് കാർഡ് (Axis Reserve Credit Card)&lt;/strong&gt;&lt;/p&gt;&lt;p&gt;50,000 രൂപ വാർഷിക ഫീസുള്ള ഈ കാർഡ് പ്രീമിയം യാത്രാ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് ലോഞ്ച് ആക്സസ്, വർഷത്തിൽ 50 സൗജന്യ ഗോൾഫ് റൗണ്ടുകൾ, ഐടിസി കുലിനെയർ, ക്ലബ് മാരിയറ്റ് ഏഷ്യ പസഫിക് എന്നിവയിലേക്ക് സൗജന്യ അംഗത്വം കൂടാതെ അന്താരാഷ്ട്ര ചെലവുകൾക്ക് 1.5% മാത്രമാണ് ഫോറെക്സ് മാർക്കപ്പ് ഫീയും വാ​ഗ്ദാനങ്ങളിൽപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;7. യെസ് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് (YES Private Credit Card)&lt;/strong&gt;&lt;/p&gt;&lt;p&gt;50,000 രൂപ ജോയിനിംഗ് ഫീസും 10,000 രൂപ വാർഷിക ഫീസുമുള്ള ഈ കാർഡ് ആഡംബര യാത്രകൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.'എയർപോർട്ട് ബൈ ഇൻവിറ്റേഷൻ' എന്ന സർവീസ് വഴി വിമാനത്താവളങ്ങളിൽ പ്രൈവറ്റ് ലോഞ്ചുകളും ടാർമാക് ട്രാൻസ്ഫറും (വിമാനത്തിനടുത്തേക്ക് നേരിട്ടുള്ള വാഹനം) ലഭ്യമാകും. കൂടാതെ പ്രൈവറ്റ് ചാർട്ടർ വിമാന ബുക്കിംഗുകളിൽ 1,000 ഡോളർ വരെ ലാഭിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;ആഡംബരത്തിന് പിന്നിലെ യാഥാർത്ഥ്യം&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ കാർഡുകൾ ആഡംബരത്തിന്റെ അടയാളമായി മാത്രം കാണരുതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിലൂടെ ലഭിക്കുന്ന വൻ ആനുകൂല്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണമെങ്കിൽ വലിയ തുകകൾ വർഷത്തിൽ ചിലവഴിക്കേണ്ടതുണ്ട്. അതിസമ്പന്നരായ ഉപഭോക്താക്കൾക്കായി ബാങ്കുകൾ മത്സരിക്കുമ്പോൾ, ക്രെഡിറ്റ് ലിമിറ്റിനേക്കാൾ ഉപരി എക്സ്ക്ലൂസീവ് അനുഭവങ്ങളാണ് ഇവിടെ വിൽക്കപ്പെടുന്നത്. എന്നാൽ ഈ ആനുകൂല്യങ്ങൾ നിങ്ങൾ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ കാർഡുകളുടെ യഥാർത്ഥ മൂല്യം.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/super-premium-credit-cards-for-luxury-lifestyle-in-india-articleshow-pr728dv"/>
        </item>
        <item>
            <title><![CDATA[എൽപിജി ഉപഭോക്താക്കളുടെ ഏജൻസി മാറ്റാൻ എണ്ണ കമ്പനികൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി]]></title>
            <link>https://www.asianetnews.com/kerala-news/high-court-says-oil-companies-have-power-to-change-lpg-customers-agency-articleshow-r0tp53p</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/high-court-says-oil-companies-have-power-to-change-lpg-customers-agency-articleshow-r0tp53p</guid>
            <pubDate>Wed, 20 May 2026 17:03:15 +0530</pubDate>
            <description><![CDATA[&lt;p&gt;വിതരണക്കാരുടെ സാമ്പത്തിക താൽപ്പര്യങ്ങളേക്കാൾ ഉപഭോക്താക്കളുടെ സൗകര്യത്തിനും ഗ്യാസ് വിതരണത്തിന്റെ കാര്യക്ഷമതയ്ക്കും മുൻഗണന നൽകണമെന്നും, വിതരണക്കാരുടെ ഹർജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqk3ty4xr6n0613eznqd9z84,imgname-----------------------2026-05-02t064056.526-1777684281501.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ എണ്ണക്കമ്പനികൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതക വിതരണം ഉറപ്പാക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും കോടതി നിരീക്ഷിച്ചു. എൽപിജി വിതരണക്കാർ എണ്ണ കമ്പനികളുടെ ഏജന്റുമാരാണെന്നും വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി കമ്പനികൾക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാമെന്നും ജസ്റ്റിസ് എംഎ അബ്ദുൾ ഹക്കിം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഉപഭോക്താക്കളെ വിവിധ ഏജൻസികൾക്കിടയിൽ പുനർവിതരണം ചെയ്യുന്നതിനായി എണ്ണ കമ്പനികൾ കഴിഞ്ഞ വർഷം രൂപവത്കരിച്ച നയം ചോദ്യം ചെയ്ത് ഓൾ ഇന്ത്യ എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കേരള സർക്കിൾ നൽകിയ ഹർജികളിലാണ് കോടതി വിധി. സിംഗിൾ ബെഞ്ച് ഹർജികൾ തള്ളിക്കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;ഒരു ഏജൻസിക്ക് കീഴിൽ സിലിണ്ടർ റീഫില്ലിങ്ങിന് പരിധി നിശ്ചയിക്കുകയും അധികമുള്ള ഉപഭോക്താക്കളെ സമീപ ഏജൻസികളിലേക്ക് മാറ്റുകയും ചെയ്യുന്നതായിരുന്നു പുതിയ നയം. ഇത് തങ്ങളുടെ ലാഭത്തെ ബാധിക്കുമെന്നായിരുന്നു വിതരണക്കാരുടെ വാദം.എന്നാൽ വിതരണക്കാരുടെ സാമ്പത്തിക താത്പര്യങ്ങളേക്കാൾ ഉപഭോക്താക്കളുടെ സൗകര്യവും ഗ്യാസ് വിതരണത്തിന്റെ കാര്യക്ഷമതയുമാണ് മുൻഗണന ലഭിക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/high-court-says-oil-companies-have-power-to-change-lpg-customers-agency-articleshow-r0tp53p"/>
        </item>
        <item>
            <title><![CDATA['കുറച്ച് മാസത്തേക്ക് പ്രശ്‌നമില്ല, അത് കഴിഞ്ഞാൽ...', ഇന്ത്യയിലും ഗര്‍ഭനിരോധന ഉറകളുടെ വില കൂടിയേക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ]]></title>
            <link>https://www.asianetnews.com/news-money/condom-prices-in-india-may-rise-as-war-hits-production-articleshow-sviusmp</link>
            <guid isPermaLink="true">https://www.asianetnews.com/news-money/condom-prices-in-india-may-rise-as-war-hits-production-articleshow-sviusmp</guid>
            <pubDate>Sat, 23 May 2026 12:31:20 +0530</pubDate>
            <description><![CDATA[&lt;p&gt;ആഗോള കമ്പനികൾക്ക് പിന്നാലെ ഗർഭനിരോധന ഉറകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മാൻകൈൻഡ് ഫാർമ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളും. മധ്യേഷ്യയിലെ സംഘർഷം മൂലം എണ്ണവില കുതിച്ചുയർന്നതാണ് ഇതിന് പ്രധാന കാരണം. ലൂബ്രിക്കന്റുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയുടെ നിർമ്മാണച്ചെലവ് കൂടിയതിനാൽ ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരുമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpwzqfev4s9z0zra8q2zfsr4,imgname-condom--1776941776347.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗര്&zwj;ഭ നിരോധന ഉറകളുടെ വില കൂട്ടാനുള്ള ആഗോള കമ്പനികളുടെ തീരുമാനത്തിന് പിന്നാലെ വില വര്&zwj;ധന പ്രഖ്യാപിച്ച് ഇന്ത്യന്&zwj; കമ്പനികളും. മധ്യേഷ്യയിലെ സംഘര്&zwj;ഷം തുടരുകയും എണ്ണവില ഉയര്&zwj;ന്നുനില്&zwj;ക്കുകയും ചെയ്താല്&zwj; ഗര്&zwj;ഭ നിരോധന ഉറകളുടെ വില വര്&zwj;ദ്ധിപ്പിക്കേണ്ടി വരുമെന്ന് മാന്&zwj;കൈന്&zwj;ഡ് ഫാര്&zwj;മ വ്യക്തമാക്കി. നിലവില്&zwj; ആവശ്യത്തിനുള്ള സ്റ്റോക്ക് കയ്യിലുണ്ടെന്നും ഏതാനും മാസത്തേക്ക് പ്രശ്&zwnj;നമില്ലെന്നും മാന്&zwj;കൈന്&zwj;ഡ് ഫാര്&zwj;മ അറിയിച്ചു. എന്നാല്&zwj; എണ്ണവില ഇനിയും ഉയര്&zwj;ന്നാല്&zwj; വര്&zwj;ധിച്ച ഉല്&zwj;പ്പാദനച്ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടിവരുമെന്ന് കമ്പനി വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;എണ്ണവിലയും നിര്&zwj;മ്മാണച്ചെലവും&lt;/h2&gt;&lt;p&gt;ഗര്&zwj;ഭ നിരോധന ഉറകളുടെ നിര്&zwj;മ്മാണത്തില്&zwj; പ്രധാന അസംസ്&zwnj;കൃത വസ്തു ലാറ്റക്&zwnj;സ് ആണെങ്കിലും, അനുബന്ധ സാമഗ്രികള്&zwj;ക്ക് എണ്ണയെയാണ് ആശ്രയിക്കുന്നത്. ലൂബ്രിക്കന്റുകള്&zwj;, കെമിക്കലുകള്&zwj;, പാക്കിങ് വസ്തുക്കള്&zwj; എന്നിവ നിര്&zwj;മ്മിക്കാന്&zwj; പെട്രോളിയം അധിഷ്ഠിത ഉല്&zwj;പ്പന്നങ്ങള്&zwj; ആവശ്യമാണ്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതല്&zwj; ആഗോള വിപണിയില്&zwj; എണ്ണവിലയില്&zwj; 50 ശതമാനത്തോളം വര്&zwj;ധനയാണുണ്ടായത്. ബാരലിന് 100 ഡോളറിലധികമാണ് നിലവിലെ വില. ഇത് കോണ്ടം നിര്&zwj;മ്മാണച്ചെലവിനെ വലിയ തോതില്&zwj; ബാധിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇന്ത്യയില്&zwj; ഏറ്റവും കൂടുതല്&zwj; വിറ്റഴിക്കപ്പെടുന്ന ബ്രാന്&zwj;ഡുകളില്&zwj; ഒന്നാണ് മാന്&zwj;ഫോഴ്&zwnj;സ്. 10 എണ്ണമടങ്ങുന്ന ഒരു പാക്കറ്റിന് സാധാരണയായി 100 മുതല്&zwj; 150 രൂപ വരെയാണ് വില. ഡ്യൂറക്&zwnj;സ് ഉള്&zwj;പ്പെടെയുള്ള പ്രമുഖ ബ്രാന്&zwj;ഡുകള്&zwj;ക്ക് കോണ്ടം വിതരണം ചെയ്യുന്ന മലേഷ്യന്&zwj; കമ്പനിയായ ക്യാറെക്സ്, കഴിഞ്ഞ മാസം തന്നെ വില 30 ശതമാനം വര്&zwj;ദ്ധിപ്പിച്ചിരുന്നു. സിന്തറ്റിക് റബ്ബര്&zwj;, നൈട്രൈല്&zwj;, പാക്കിങ് മെറ്റീരിയലുകള്&zwj; (അലുമിനിയം ഫോയില്&zwj;, സിലിക്കണ്&zwj; ഓയില്&zwj;) എന്നിവയുടെയെല്ലാം വില കുതിച്ചുയര്&zwj;ന്നതാണ് ഇതിന് കാരണം.&lt;/p&gt;&lt;p&gt;ഇന്ത്യയിലെ കോണ്ടം വിപണി വളരെ വലുതാണ്. ഇന്ത്യയില്&zwj; പ്രതിവര്&zwj;ഷം 400 കോടിയിലധികം കോണ്ടം ഉത്പാദിപ്പിക്കുന്നുണ്ട്. 860 മുതല്&zwj; 8,170 കോടി രൂപ വരെ മൂല്യമുള്ളതാണ് വിപണി. സര്&zwj;ക്കാര്&zwj; ഉടമസ്ഥതയിലുള്ള എച്ച്എല്&zwj;എല്&zwj; ലൈഫ്&zwnj;കെയര്&zwj; ലിമിറ്റഡ് മാത്രം പ്രതിവര്&zwj;ഷം 221 കോടി കോണ്ടം നിര്&zwj;മ്മിക്കുന്നുണ്ട്. മാന്&zwj;കൈന്&zwj;ഡ് ഫാര്&zwj;മ, ക്യുപിഡ് ലിമിറ്റഡ് തുടങ്ങിയ സ്വകാര്യ കമ്പനികളും ആഭ്യന്തര, അന്താരാഷ്ട്ര വിപണിയില്&zwj; സജീവമാണ്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/condom-prices-in-india-may-rise-as-war-hits-production-articleshow-sviusmp"/>
        </item>
        <item>
            <title><![CDATA[പടിയിറങ്ങുന്ന ലക്ഷണമില്ല, മുകളിലേക്ക് തന്നെ! സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്]]></title>
            <link>https://www.asianetnews.com/gold-jewellery/kerala-gold-price-increases-again-know-todays-rates-23-may-2026-articleshow-t9yu4kx</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/kerala-gold-price-increases-again-know-todays-rates-23-may-2026-articleshow-t9yu4kx</guid>
            <pubDate>Sat, 23 May 2026 10:26:09 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് സ്വർണവിലയിൽ ഗ്രാമിന് 40 രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,580 രൂപയും ഒരു പവന് 1,16,640 രൂപയുമായി. കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ വ്യാപാരികൾ രംഗത്ത് വന്നിട്ടുണ്ട്. &amp;nbsp;ഇത് കള്ളക്കടത്ത് വർധിപ്പിക്കുമെന്ന് അവർ ആശങ്കപ്പെടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3mttnm547xysw3y1t5yv1m,imgname-gold-rate-today-india-mcx-gold-price-rise-middle-east-tension-us-iran-dollar-impact-silver-fall-2-1775017749172.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 40 രൂപയുടെ നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 14,580 രൂപയായി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,16,640 രൂപയായി രേഖപ്പെടുത്തിയ വില. ഇന്നലെ രാവിലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,16,920 രൂപയായിരുന്നു വില. ഇന്ത്യയിൽ സ്വ&zwj;&zwnj;ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ&zwj;ർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ&zwj;&zwnj;ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ&zwj;ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.&lt;/p&gt;&lt;p&gt;കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.&lt;/p&gt;&lt;p&gt;ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ&lt;/p&gt;&lt;p&gt;മെയ് 1- രാവിലെ 1,11,720 രൂപ | ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ&lt;/p&gt;&lt;p&gt;മെയ് 2- 1,10,680 രൂപ&lt;/p&gt;&lt;p&gt;മെയ് 3- 1,10,680 രൂപ&lt;/p&gt;&lt;p&gt;മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ&lt;/p&gt;&lt;p&gt;മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)&lt;/p&gt;&lt;p&gt;മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ&lt;/p&gt;&lt;p&gt;മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ&lt;/p&gt;&lt;p&gt;മെയ് 8- 1,11,960 രൂപ&lt;/p&gt;&lt;p&gt;മെയ് 9- 1,11,720 രൂപ&lt;/p&gt;&lt;p&gt;മെയ് 10- 1,11,720 രൂപ&lt;/p&gt;&lt;p&gt;മെയ് 11- രാവിലെ 1,11,560 രൂപ| വൈകീട്ട് 1,12,520 രൂപ&lt;/p&gt;&lt;p&gt;മെയ് 12- 1,12,920 രൂപ&lt;/p&gt;&lt;p&gt;മെയ് 13- രാവിലെ 1,23,220 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചയ്ക്ക് 1,18,800 രൂപ&lt;/p&gt;&lt;p&gt;മെയ് 14- 1,19,040 രൂപ&lt;/p&gt;&lt;p&gt;മെയ് 15- രാവിലെ 1,17,400 രൂപ| ഉച്ചയ്ക്ക് 1,15,600 രൂപ&lt;/p&gt;&lt;p&gt;മെയ് 16- 1,14,800 രൂപ&lt;/p&gt;&lt;p&gt;മെയ് 17- 1,14,800 രൂപ&lt;/p&gt;&lt;p&gt;മെയ് 18- 1,14,400 രൂപ&lt;/p&gt;&lt;p&gt;മെയ് 19- 1,15,000 രൂപ&lt;/p&gt;&lt;p&gt;മെയ് 20- 1,16,120 രൂപ&lt;/p&gt;&lt;p&gt;മെയ് 21- 1,17,280 രൂപ&lt;/p&gt;&lt;p&gt;മെയ് 22- 1,16,920 രൂപ&lt;/p&gt;&lt;p&gt;മെയ് 23- 1,16,640 രൂപ&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/kerala-gold-price-increases-again-know-todays-rates-23-may-2026-articleshow-t9yu4kx"/>
        </item>
        <item>
            <title><![CDATA[സകല വഴിയും തേടി ആർബിഐ, ലക്ഷ്യം രൂപയുടെ തകര്‍ച്ച തടയുക; പലിശ നിരക്കിൽ മാറ്റം വരുമോ?]]></title>
            <link>https://www.asianetnews.com/news-money/rbi-measures-to-stop-rupee-fall-interest-rate-hike-articleshow-tb5gxis</link>
            <guid isPermaLink="true">https://www.asianetnews.com/news-money/rbi-measures-to-stop-rupee-fall-interest-rate-hike-articleshow-tb5gxis</guid>
            <pubDate>Thu, 21 May 2026 14:04:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്&zwj;ച്ച നേരിടുന്ന സാഹചര്യത്തില്&zwj;, ഇതിനെ പ്രതിരോധിക്കാന്&zwj; റിസര്&zwj;വ് ബാങ്ക് സജീവമായി ഇടപെടുന്നു. പലിശ നിരക്ക് വര്&zwj;ധിപ്പിക്കുക, പ്രവാസി നിക്ഷേപം ആകര്&zwj;ഷിക്കുക, കറന്&zwj;സി സ്വാപ്പുകള്&zwj; നടത്തുക തുടങ്ങിയ നിര്&zwj;ണായക നടപടികള്&zwj; ആര്&zwj;ബിഐയുടെ പരിഗണനയിലുണ്ട്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks4trmj8hzxctmy0294rmj2g,imgname-rbi--1--1779352490568.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്&zwj;ച്ച നേരിടുന്ന സാഹചര്യത്തില്&zwj;, രൂപയെ പിടിച്ചുനിര്&zwj;ത്താന്&zwj; ലഭ്യമായ എല്ലാ വഴികളും തേടി റിസര്&zwj;വ് ബാങ്ക്. പലിശ നിരക്ക് വര്&zwj;ധിപ്പിക്കുക, കറന്&zwj;സി സ്വാപ്പുകള്&zwj; വ്യാപിപ്പിക്കുക, വിദേശ നിക്ഷേപകരില്&zwj; നിന്നും പ്രവാസി ഇന്ത്യക്കാരില്&zwj; നിന്നും കൂടുതല്&zwj; ഡോളര്&zwj; ആകര്&zwj;ഷിക്കുക തുടങ്ങിയ നിര്&zwj;ണായക തീരുമാനങ്ങള്&zwj; ആര്&zwj;ബിഐയുടെ സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്&zwj;ട്ടുകള്&zwj;.&lt;/p&gt;&lt;p&gt;ഈയാഴ്ച ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 97-ന് അടുത്തെത്തിയിരുന്നു. ഈ അടിയന്തര സാഹചര്യത്തില്&zwj; ആര്&zwj;ബിഐ ഗവര്&zwj;ണര്&zwj; സഞ്ജയ് മല്&zwj;ഹോത്രയുടെ നേതൃത്വത്തില്&zwj; ഉന്നത ഉദ്യോഗസ്ഥര്&zwj; തുടര്&zwj;ച്ചയായി യോഗങ്ങള്&zwj; ചേര്&zwj;ന്ന് സ്ഥിതിഗതികള്&zwj; വിലയിരുത്തിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങള്&zwj; പുറത്തുവിട്ടിട്ടില്ലെങ്കിലും, രൂപയുടെ തകര്&zwj;ച്ച എത്രയും വേഗം തടയുക എന്നതാണ് ആര്&zwj;ബിഐയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും ഇതിനായി എന്ത് നടപടിയെടുക്കാനും ബാങ്ക് തയ്യാറാണെന്നുമാണ് അടുത്ത വൃത്തങ്ങള്&zwj; നല്&zwj;കുന്ന സൂചന.&lt;/p&gt;&lt;h2&gt;പലിശ നിരക്ക് ഉടന്&zwj; കൂട്ടിയേക്കും&lt;/h2&gt;&lt;p&gt;പലിശ നിരക്കുകള്&zwj; വര്&zwj;ധിപ്പിക്കുക എന്നതാണ് പരിഗണനയിലുള്ള പ്രധാന മാര്&zwj;ഗങ്ങളിലൊന്ന്. നിലവില്&zwj; 5.25 ശതമാനമാണ് അടിസ്ഥാന പലിശ നിരക്ക് (റിപ്പോ നിരക്ക്). ജൂണ്&zwj; 3 മുതല്&zwj; 5 വരെയാണ് ആര്&zwj;ബിഐയുടെ പണനയ സമിതിയുടെ അടുത്ത യോഗം നടക്കേണ്ടത്. എന്നാല്&zwj; 2022 മേയ് മാസത്തില്&zwj; ചെയ്തതുപോലെ, യോഗത്തിന് കാത്തുനില്&zwj;ക്കാതെ അടിയന്തരമായി പലിശ നിരക്കില്&zwj; മാറ്റം വരുത്താന്&zwj; സാധ്യതയുണ്ട്. വിലക്കയറ്റം രൂക്ഷമാകുന്നതിനാല്&zwj; വരും മാസങ്ങളില്&zwj; പലിശ നിരക്ക് കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്&zwj;കൂട്ടി കാണുന്നുണ്ട്.&lt;/p&gt;&lt;p&gt;അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പലിശ നിരക്കുകളിലെ വ്യത്യാസം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. കടമെടുപ്പ് നിരക്കുകള്&zwj; ഉയര്&zwj;ത്തിയാല്&zwj; അത് കൂടുതല്&zwj; വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്&zwj;ഷിക്കാന്&zwj; സഹായിക്കും. ഈ വര്&zwj;ഷം ഇന്ത്യന്&zwj; ഓഹരി വിപണിയില്&zwj; നിന്ന് വിദേശ നിക്ഷേപകര്&zwj; വന്&zwj;തോതില്&zwj; പണം പിന്&zwj;വലിക്കുകയാണ്. കഴിഞ്ഞ വര്&zwj;ഷം അവര്&zwj; പിന്&zwj;വലിച്ച 1900 കോടി ഡോളര്&zwj; എന്ന റെക്കോര്&zwj;ഡ് തുക ഈ വര്&zwj;ഷം ഇതിനോടകം തന്നെ മറികടന്നിട്ടുണ്ട്.&lt;/p&gt;&lt;h3&gt;പ്രവാസികളില്&zwj; പ്രതീക്ഷ; ലക്ഷ്യം 5000 കോടി ഡോളര്&zwj;&lt;/h3&gt;&lt;p&gt;വിദേശത്തുനിന്ന് ഡോളര്&zwj; സമാഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസി ഇന്ത്യക്കാര്&zwj;ക്കായി പ്രത്യേക ബാങ്ക് നിക്ഷേപ പദ്ധതികള്&zwj; കൊണ്ടുവരാനും ആര്&zwj;ബിഐ ആലോചിക്കുന്നുണ്ട്. 2013-ല്&zwj; സമാനമായ രീതിയില്&zwj; വിദേശ നിക്ഷേപം ആകര്&zwj;ഷിക്കാന്&zwj; ഇന്ത്യ പ്രത്യേക പദ്ധതികള്&zwj; പ്രഖ്യാപിച്ചിരുന്നു. അന്ന് ഏകദേശം 3000 കോടി ഡോളറാണ് സമാഹരിച്ചതെങ്കില്&zwj;, ഇത്തവണ പുതിയ പദ്ധതികളിലൂടെ 5000 കോടി ഡോളറെങ്കിലും സമാഹരിക്കാനാകുമെന്നാണ് ആര്&zwj;ബിഐയുടെ കണക്കുകൂട്ടല്&zwj;. ഇതിനുപുറമെ സര്&zwj;ക്കാരിന്റെ തീരുമാനപ്രകാരം വിദേശ വിപണിയില്&zwj; സോവറിന്&zwj; ഡോളര്&zwj; ബോണ്ടുകള്&zwj; ഇറക്കാനും പദ്ധതിയുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യന്&zwj; സമ്പദ്വ്യവസ്ഥ ഭദ്രം&lt;/strong&gt;&lt;/p&gt;&lt;p&gt;രൂപയുടെ മൂല്യം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇടിയുന്നത്. എന്നാല്&zwj; ഇന്ത്യയുടെ സാമ്പത്തിക അടിത്തറയും ബാങ്കിംഗ് സംവിധാനവും വളരെ ശക്തമാണെന്നും, ഈ കരുത്ത് വിനിമയ നിരക്കില്&zwj; വേണ്ടവിധം പ്രതിഫലിക്കുന്നില്ലെന്നുമാണ് വിലയിരുത്തല്&zwj;. ഇതിനിടെ, ബാങ്കിംഗ് മേഖലയില്&zwj; പണലഭ്യത ഉറപ്പാക്കാനും ഡോളര്&zwj; കരുതല്&zwj; ശേഖരം വര്&zwj;ധിപ്പിക്കാനുമായി ബുധനാഴ്ച ആര്&zwj;ബിഐ 500 കോടി ഡോളറിന്റെ കറന്&zwj;സി സ്വാപ്പ് ലേലം പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളില്&zwj; ഇത്തരം കൂടുതല്&zwj; ലേലങ്ങള്&zwj; നടന്നേക്കാമെന്നും വിവരമുണ്ട്. വാര്&zwj;ത്തകളോട് പ്രതികരിക്കാന്&zwj; ആര്&zwj;ബിഐ ഇതുവരെ ഔദ്യോഗികമായി തയ്യാറായിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/rbi-measures-to-stop-rupee-fall-interest-rate-hike-articleshow-tb5gxis"/>
        </item>
        <item>
            <title><![CDATA[വാങ്ങുന്നത് ഫ്രൂട്ട് ജ്യൂസ് എന്ന് കരുതി, ഉള്ളില്‍ വോഡ്ക! ടെട്രാ പാക്കുകളിലെ മദ്യവില്‍പ്പനയ്ക്കെതിരെ സുപ്രീം കോടതി]]></title>
            <link>https://www.asianetnews.com/india-news/sc-warns-alcohol-tetra-packs-mislead-minors-seeks-govt-reply-articleshow-v20w0wl</link>
            <guid isPermaLink="true">https://www.asianetnews.com/india-news/sc-warns-alcohol-tetra-packs-mislead-minors-seeks-govt-reply-articleshow-v20w0wl</guid>
            <pubDate>Thu, 21 May 2026 16:21:31 +0530</pubDate>
            <description><![CDATA[&lt;p&gt;ഗ്ലാസ് ബോട്ടിലുകളുടെ ക്ഷാമം മറികടക്കാൻ മദ്യ കമ്പനികൾ ടെട്രാ പാക്കുകളെ ആശ്രയിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളോട് സാമ്യമുള്ള ഈ പാക്കേജിംഗ് പ്രായപൂർത്തിയാകാത്തവരെ മദ്യപാനത്തിലേക്ക് ആകർഷിക്കുമെന്നും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks528gxbw0bx61j2z2dsze8b,imgname-alcohol-in-tetra-pack-1779360351147.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗ്ലാസ് ബോട്ടിലുകളുടെ ക്ഷാമം മറികടക്കാന്&zwj; മറ്റ് വഴികള്&zwj; തേടുന്ന മദ്യ കമ്പനികളുടെ ശ്രമങ്ങള്&zwj;ക്ക് തുടക്കത്തില്&zwj; തന്നെ തിരിച്ചടി. ഇത്തരം പാക്കേജിംഗുകള്&zwj; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും പ്രായപൂര്&zwj;ത്തിയാകാത്തവരില്&zwj; മദ്യപാന ശീലം കൂട്ടാന്&zwj; കാരണമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കാണുമ്പോള്&zwj; ഫ്രൂട്ട് ജ്യൂസ് പാക്കറ്റ് പോലെ തോന്നിപ്പിക്കുന്ന 'ടെട്രാ പാക്കുകളിലും' ചെറിയ സാഷെകളിലും മദ്യം വില്&zwj;ക്കുന്നത് നിരോധിക്കണമെന്ന ഹര്&zwj;ജിയില്&zwj; കേന്ദ്ര സര്&zwj;ക്കാരിന്റെ മറുപടി തേടിയിരിക്കുകയാണ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്&zwj;ക്കാരിനും വിവിധ സംസ്ഥാനങ്ങളിലെ എക്&zwnj;സൈസ് വകുപ്പുകള്&zwj;ക്കും നോട്ടീസ് അയച്ചത്. 'കമ്മ്യൂണിറ്റി എഗെയ്ന്&zwj;സ്റ്റ് ഡ്രങ്കണ്&zwj; ഡ്രൈവിംഗ്' എന്ന സന്നദ്ധ സംഘടന നല്&zwj;കിയ ഹര്&zwj;ജിയിലാണ് സുപ്രീം കോടതിയുടെ ഈ നടപടി.&lt;/p&gt;&lt;h2&gt;ജ്യൂസ് പാക്കറ്റോ അതോ മദ്യമോ?&lt;/h2&gt;&lt;p&gt;പുകയില ഉല്&zwj;പന്നങ്ങളില്&zwj; നല്&zwj;കുന്നത് പോലെ ഇത്തരം മദ്യപാനീയങ്ങളില്&zwj; വ്യക്തമായ മുന്നറിയിപ്പുകള്&zwj; ഉണ്ടാകാറില്ലെന്ന് ഹര്&zwj;ജിക്കാര്&zwj;ക്ക് വേണ്ടി ഹാജരായ അഡ്വ. വിപിന്&zwj; നായര്&zwj; കോടതിയെ ബോധിപ്പിച്ചു. പുറത്തുനിന്ന് നോക്കിയാല്&zwj; സാധാരണ ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകള്&zwj; പോലെയാണ് ഇവ ഇരിക്കുന്നത്. ആപ്പിളിന്റെ ചിത്രങ്ങളും 'ചില്ലി മാംഗോ വോഡ്ക' പോലുള്ള ആകര്&zwj;ഷകമായ ലേബലുകളുമാണ് ഇവയില്&zwj; ഉണ്ടാകുക. എന്നാല്&zwj; ഉള്ളില്&zwj; വോഡ്ക പോലെയുള്ള വീര്യമേറിയ മദ്യമായിരിക്കും. ഇത് ഉപഭോക്താക്കളെ പൂര്&zwj;ണ്ണമായും വഴിതെറ്റിക്കാന്&zwj; ലക്ഷ്യമിട്ടുള്ള രൂപകല്&zwj;പ്പനയാണെന്ന് ഹര്&zwj;ജിക്കാര്&zwj; വാദിച്ചു.&lt;/p&gt;&lt;h3&gt;ഹര്&zwj;ജിയിലെ പ്രധാന ആവശ്യങ്ങള്&zwj;&lt;/h3&gt;&lt;p&gt;ടെട്രാ പാക്കുകളിലും സാഷെകളിലും മദ്യം വില്&zwj;ക്കുന്നത് നിരോധിക്കാന്&zwj; എല്ലാ സംസ്ഥാനങ്ങള്&zwj;ക്കും കേന്ദ്രഭരണ പ്രദേശങ്ങള്&zwj;ക്കും ബാധകമായ ഒരു ഏകീകൃത നയം കൊണ്ടുവരാന്&zwj; കേന്ദ്ര സര്&zwj;ക്കാരിന് നിര്&zwj;ദ്ദേശം നല്&zwj;കണമെന്ന് ഹര്&zwj;ജിയില്&zwj; ആവശ്യപ്പെടുന്നു.കൂടാതെ, മദ്യം കുപ്പികളിലാക്കുന്ന പ്രക്രിയയ്ക്ക് കൃത്യമായ ഒരു മാനദണ്ഡം കൊണ്ടുവരണം. മദ്യവില്&zwj;പ്പന ഗ്ലാസ് കുപ്പികളിലോ അല്ലെങ്കില്&zwj; മദ്യമാണെന്ന് വ്യക്തമായി തിരിച്ചറിയാന്&zwj; കഴിയുന്ന മറ്റ് കണ്ടെയ്&zwnj;നറുകളിലോ മാത്രമായി പരിമിതപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;ടെട്രാ പാക്കുകളിലെ മദ്യവില്&zwj;പ്പനയെ സുപ്രീം കോടതി വിമര്&zwj;ശിക്കുന്നത് ഇതാദ്യമായല്ല. മുന്&zwj;പ് 2025 നവംബറില്&zwj; രണ്ട് വിസ്&zwnj;കി ബ്രാന്&zwj;ഡുകള്&zwj; തമ്മിലുള്ള ട്രേഡ്മാര്&zwj;ക്ക് തര്&zwj;ക്കം പരിഗണിക്കുന്നതിനിടയിലും കോടതി സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിപണിയില്&zwj; ടെട്രാ പാക്കുകളില്&zwj; മദ്യം വില്&zwj;ക്കുന്നത് വ്യാപകമാകുന്നതിനെ അന്ന് വിമര്&zwj;ശിച്ച കോടതി, ഈ പാക്കറ്റുകള്&zwj;ക്ക് ഫ്രൂട്ട് ജ്യൂസ് കാര്&zwj;ട്ടണുകളോട് സാദൃശ്യമുണ്ടെന്ന് പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/india-news/sc-warns-alcohol-tetra-packs-mislead-minors-seeks-govt-reply-articleshow-v20w0wl"/>
        </item>
        <item>
            <title><![CDATA[സൗദിയും ഇറാഖും പിറകിലായി, ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റിയ അയയ്ക്കുന്ന മൂന്നാമത്തെ രാജ്യമായി വെനസ്വേല]]></title>
            <link>https://www.asianetnews.com/india-news/venezuela-becomes-indias-third-largest-oil-supplier-beating-saudi-iraq-articleshow-vo8dtaq</link>
            <guid isPermaLink="true">https://www.asianetnews.com/india-news/venezuela-becomes-indias-third-largest-oil-supplier-beating-saudi-iraq-articleshow-vo8dtaq</guid>
            <pubDate>Sat, 23 May 2026 10:56:38 +0530</pubDate>
            <description><![CDATA[സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്&zwj; വിതരണക്കാരായി മാറി. കുറഞ്ഞ വിലയും മറ്റ് വിപണികളിലെ പ്രതിസന്ധികളുമാണ് ഈ മാറ്റത്തിന് കാരണം. റഷ്യയും യുഎഇയുമാണ് ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാർ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks774sx5yn8vct8w7rmggmxr,imgname-venezuela-oil-india-imports-saudi-arabia-us-crude-supply-energy-crisis-hormuz-disruption-1779432581029.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്&zwj; നിര്&zwj;ണായകമായ മാറ്റം. സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്&zwj; വിതരണക്കാരായി മാറി. മെയ് മാസത്തിലെ കണക്കുകളാണ് ഈ അപ്രതീക്ഷിത മാറ്റം വ്യക്തമാക്കുന്നത്. ആഗോള വിപണിയിലെ എണ്ണ വിതരണത്തിലുണ്ടായ തടസങ്ങളും വിലയിലെ വ്യത്യാസങ്ങളുമാണ് ഇന്ത്യയെ ഇത്തരമൊരു മാറ്റത്തിലേക്ക് നയിച്ചത്. റഷ്യയും യുഎഇയുമാണ് വെനസ്വേലയ്ക്ക് മുന്നിലുള്ളത്&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് വെനസ്വേല?&lt;/h2&gt;&lt;p&gt;മെയ് മാസത്തില്&zwj; മാത്രം പ്രതിദിനം 4,17,000 ബാരല്&zwj; എണ്ണയാണ് വെനസ്വേല ഇന്ത്യയിലെത്തിച്ചത്. ഏപ്രിലില്&zwj; ഇത് 2,83,000 ബാരല്&zwj; ആയിരുന്നു. കഴിഞ്ഞ ഒന്&zwj;പതു മാസമായി വെനസ്വേലയില്&zwj; നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്&zwj; ഒട്ടും എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്&zwj; ഇവയാണ്:&amp;nbsp;&lt;/p&gt;&lt;p&gt;കുറഞ്ഞ വില: മറ്റ് വിപണികളെ അപേക്ഷിച്ച് വെനസ്വേലയില്&zwj; നിന്നുള്ള എണ്ണയ്ക്ക് വില കുറവാണ്. ആഗോളതലത്തില്&zwj; എണ്ണവില ഉയര്&zwj;ന്നുനില്&zwj;ക്കുന്ന സാഹചര്യത്തില്&zwj; ഇത് ഇന്ത്യന്&zwj; കമ്പനികള്&zwj;ക്ക് വലിയ ആശ്വാസമാണ്.&lt;/p&gt;&lt;p&gt;സൗകര്യപ്രദമായ റിഫൈനറികള്&zwj;: വെനസ്വേലയിലെ 'ഹെവി' അഥവാ ഉയര്&zwj;ന്ന സള്&zwj;ഫര്&zwj; അടങ്ങിയ എണ്ണ, റിലയന്&zwj;സ് ഇന്&zwj;ഡസ്ട്രീസിന്റെ ഗുജറാത്തിലെ ജാംനഗര്&zwj; റിഫൈനറി പോലുള്ള അത്യാധുനിക സംസ്&zwnj;കരണ സംവിധാനങ്ങള്&zwj;ക്ക് വളരെ അനുയോജ്യമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇറാന്&zwj; യുദ്ധവും വിപണിയിലെ പ്രതിസന്ധികളും&lt;/strong&gt;&lt;/p&gt;&lt;p&gt;ഇറാനുമായുള്ള യുദ്ധം, ഹോര്&zwj;മുസ് കടലിടുക്കിലെ ഗതാഗത തടസങ്ങള്&zwj; എന്നിവ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേത്തുടര്&zwj;ന്ന് ഇന്ത്യ തങ്ങളുടെ എണ്ണ ഉറവിടങ്ങള്&zwj; മാറ്റി ചിന്തിക്കാന്&zwj; നിര്&zwj;ബന്ധിതരായി. യുഎസ് ഉപരോധങ്ങളില്&zwj; അയവുണ്ടായതിനെത്തുടര്&zwj;ന്ന് ഈ വര്&zwj;ഷം ഏപ്രിലില്&zwj; ഇറാനില്&zwj; നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചിരുന്നു. എന്നാല്&zwj; യുഎസിന്റെ നാവിക ഉപരോധം മൂലം അത് വീണ്ടും തടസ്സപ്പെട്ടു. മെയ് മാസത്തില്&zwj; ഇറാനില്&zwj; നിന്ന് ഒരു കപ്പലും ഇന്ത്യയിലെത്തിയിട്ടില്ല. ഫെബ്രുവരിയില്&zwj; 9,69,000 ബാരല്&zwj; ഉണ്ടായിരുന്ന ഇറാഖി എണ്ണ വരവ് മെയ് മാസത്തില്&zwj; 51,000 ബാരലായി വന്&zwj;തോതില്&zwj; കുറഞ്ഞു.എണ്ണവില അമിതമായി വര്&zwj;ധിപ്പിച്ചത് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായി. ഏപ്രിലില്&zwj; 6,70,000 ബാരല്&zwj; ആയിരുന്ന സൗദി എണ്ണ ഇറക്കുമതി മെയ് മാസത്തില്&zwj; 3,40,000 ബാരലായി പകുതിയായി കുറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യയുടെ നിലവിലെ സാഹചര്യം&lt;/strong&gt;&lt;/p&gt;&lt;p&gt;മെയ് മാസത്തില്&zwj; ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ഏപ്രിലിനെ അപേക്ഷിച്ച് 8% വര്&zwj;ധിച്ച് പ്രതിദിനം 4.9 ദശലക്ഷം ബാരലിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇറാന്&zwj; യുദ്ധത്തിന് മുന്&zwj;പ് ഫെബ്രുവരിയില്&zwj; ഉണ്ടായിരുന്ന 5.2 ദശലക്ഷം ബാരല്&zwj; എന്ന നിലയിലേക്ക് ഇത് എത്തിയിട്ടില്ല. രാജ്യത്ത് പെട്രോള്&zwj;, ഡീസല്&zwj; വിലവര്&zwj;ദ്ധനവ്, രൂപയുടെ മൂല്യത്തകര്&zwj;ച്ച, പണപ്പെരുപ്പം എന്നീ വെല്ലുവിളികള്&zwj; നിലനില്&zwj;ക്കുന്ന സാഹചര്യത്തില്&zwj;, വെനിസ്വേലയില്&zwj; നിന്നുള്ള കുറഞ്ഞ വിലയിലുള്ള എണ്ണ ഇന്ത്യന്&zwj; എണ്ണക്കമ്പനികള്&zwj;ക്ക് വിപണിയിലെ സമ്മര്&zwj;ദ്ദം കുറയ്ക്കാന്&zwj; സഹായകമാകും.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/india-news/venezuela-becomes-indias-third-largest-oil-supplier-beating-saudi-iraq-articleshow-vo8dtaq"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്? ഇന്ധന വില ഇനിയും കൂടുമോ? ഡോളര്‍ 100 കടക്കാനും സാധ്യത; മുന്നറിയിപ്പുമായി ഗീതാ ഗോപിനാഥ്]]></title>
            <link>https://www.asianetnews.com/india-news/economist-gita-gopinath-warns-dollar-could-cross-100-rupees-articleshow-vtk064h</link>
            <guid isPermaLink="true">https://www.asianetnews.com/india-news/economist-gita-gopinath-warns-dollar-could-cross-100-rupees-articleshow-vtk064h</guid>
            <pubDate>Thu, 21 May 2026 15:39:18 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടർന്നാൽ ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുമെന്നും ഇത് വിലക്കയറ്റത്തിനും സാമ്പത്തിക വളർച്ചാ നിരക്ക് കുറയുന്നതിനും കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് . ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളറിലേക്ക് ഉയർന്നേക്കാമെന്നും, പ്രതിസന്ധി ഘട്ടത്തിൽ പാവപ്പെട്ടവർക്കും ചെറുകിട സംരംഭകർക്കും സർക്കാർ സഹായം നൽകണമെന്നും നിർദ്ദേശിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0s609mr1qc1995pk449k1en,imgname-gettyimages-2184382167-1753191818904.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യയിലെ സംഘര്&zwj;ഷങ്ങള്&zwj; ജൂണ്&zwj; മാസത്തിലും തുടര്&zwj;ന്നാല്&zwj; ഇന്ത്യയില്&zwj; ഇന്ധനവില ഇനിയും കുതിച്ചുയര്&zwj;ന്നേക്കുമെന്ന് മുന്&zwj; ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥ്. ഇത് രാജ്യത്ത് ഉയര്&zwj;ന്ന വിലക്കയറ്റത്തിനും സാമ്പത്തിക വളര്&zwj;ച്ചാ നിരക്ക് കുറയുന്നതിനും കാരണമായേക്കുമെന്നും അവര്&zwj; മുന്നറിയിപ്പ് നല്&zwj;കി. പശ്ചിമേഷ്യന്&zwj; പ്രതിസന്ധി കേവലം വിലവര്&zwj;ധനവില്&zwj; ഒതുങ്ങുന്നില്ലെന്നും, ഇത് ആഗോളതലത്തില്&zwj; ഇന്ധനം, എല്&zwj;പിജി, എല്&zwj;എന്&zwj;ജി, വളം എന്നിവയുടെ വിതരണത്തെത്തന്നെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും അവര്&zwj; ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;ആവശ്യത്തിന് സാധനങ്ങള്&zwj; കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്ധനത്തിനായി മിഡില്&zwj; ഈസ്റ്റിനെ ഏറെ ആശ്രയിക്കുന്ന ഇന്ത്യയെ ഈ ക്ഷാമം കാര്യമായി ബാധിക്കുന്നുണ്ടെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ഹോര്&zwj;മുസ് കടലിടുക്കിലെ തര്&zwj;ക്കങ്ങള്&zwj; കാരണം ആഗോള ഇന്ധന വിതരണം തടസപ്പെട്ടിരിക്കുകയാണ്. ഇത് പല രാജ്യങ്ങളെയും തങ്ങളുടെ കരുതല്&zwj; ശേഖരത്തെ ആശ്രയിക്കാന്&zwj; നിര്&zwj;ബന്ധിതരാക്കുന്നു.&lt;/p&gt;&lt;h2&gt;ക്രൂഡ് ഓയില്&zwj; വില 140 ഡോളറിലേക്ക്?&lt;/h2&gt;&lt;p&gt;നിലവിലെ സാഹചര്യത്തില്&zwj; വിതരണ തടസം ജൂണ്&zwj; മാസത്തിലും തുടരുകയാണെങ്കില്&zwj; കാര്യങ്ങള്&zwj; കൂടുതല്&zwj; സങ്കീര്&zwj;ണമാകും. നിലവില്&zwj; അന്താരാഷ്ട്ര വിപണിയില്&zwj; ക്രൂഡ് ഓയില്&zwj; വില ബാരലിന് 110 ഡോളര്&zwj; എന്ന നിരക്കിലാണ്. ഈ വിലയില്&zwj; തന്നെ തുടരണമെങ്കില്&zwj; പോലും വിപണിയില്&zwj; വലിയ തോതില്&zwj; ഡിമാന്&zwj;ഡ് കുറയേണ്ടതുണ്ട്. എന്നാല്&zwj; ജൂണ്&zwj; മാസത്തോടെ ക്രൂഡ് ഓയില്&zwj; വില ബാരലിന് 140 ഡോളറിനടുത്തേക്ക് ഉയരാനാണ് സാധ്യതയെന്ന് ഗീതാ ഗോപിനാഥ് വിലയിരുത്തുന്നു. അമേരിക്ക ഇടപെട്ട് ഹോര്&zwj;മുസ് കടലിടുക്ക് തുറക്കുമെന്ന് പല രാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇപ്പോള്&zwj; ഒരു ധാരണയിലെത്തിയാല്&zwj; പോലും വിതരണം സാധാരണ നിലയിലാകാന്&zwj; രണ്ടോ മൂന്നോ മാസമെടുക്കും.&lt;/p&gt;&lt;h3&gt;പെട്രോള്&zwj;, ഡീസല്&zwj; വില ഇനിയും കൂടും&lt;/h3&gt;&lt;p&gt;ഇന്ത്യയില്&zwj; ഇനിയും ഇന്ധനവില കൂടുമോ എന്ന ചോദ്യത്തിന്, ഇത് ഇന്ത്യയുടെ നിയന്ത്രണത്തിലല്ലാത്ത ബാഹ്യ പ്രതിസന്ധിയായതിനാല്&zwj; സര്&zwj;ക്കാരിന് മറ്റ് വഴികളില്ലെന്നായിരുന്നു അവരുടെ മറുപടി. വില കൂടുന്നത് ആളുകളുടെ ഇന്ധന ഉപയോഗത്തില്&zwj; സ്വാഭാവികമായ മാറ്റം വരുത്താന്&zwj; സഹായിക്കും. എന്നാല്&zwj; ഈ പ്രതിസന്ധിയുടെ ഭാരം സര്&zwj;ക്കാര്&zwj; മാത്രം ചുമക്കേണ്ടതില്ല. ഒരു വശത്ത് ധനക്കമ്മി അല്പം കൂടുന്നത് സഹിച്ചും, മറുവശത്ത് വിലവര്&zwj;ധനവിന്റെ ഒരു പങ്ക് ജനങ്ങളിലേക്കും കമ്പനികളിലേക്കും പങ്കുവെച്ചും വേണം സര്&zwj;ക്കാര്&zwj; മുന്നോട്ട് പോകാന്&zwj;. വരും മാസങ്ങളില്&zwj; വിലക്കയറ്റത്തിന്റെ നിരക്ക് രാജ്യത്ത് ക്രമേണ ഉയരുമെന്നും അവര്&zwj; മുന്നറിയിപ്പ് നല്&zwj;കി.&lt;/p&gt;&lt;p&gt;&lt;strong&gt;രൂപയുടെ മൂല്യം 100 കടന്നാലും ഭയക്കേണ്ടതില്ല&lt;/strong&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ ഫെബ്രുവരിയില്&zwj; ഡോളറിനെതിരെ 91 എന്ന നിലയിലായിരുന്ന ഇന്ത്യന്&zwj; രൂപയുടെ മൂല്യം ഇപ്പോള്&zwj; 97-ന് അടുത്തെത്തിയിരിക്കുകയാണ്. എന്നാല്&zwj; രൂപയുടെ മൂല്യം 100 തൊടുമോ എന്ന കാര്യത്തില്&zwj; അമിതമായി ആശങ്കപ്പെടേണ്ടതില്ലെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. വിനിമയ നിരക്കിന്റെ കൃത്യമായ സംഖ്യയല്ല പ്രധാനം. മറിച്ച് രാജ്യത്തെ തൊഴിലവസരങ്ങള്&zwj;, വിലക്കയറ്റം, ഉല്&zwj;പ്പാദനം എന്നിവയ്ക്കാണ് പ്രാധാന്യം നല്&zwj;കേണ്ടതെന്നും അവർ പറയുന്നു.&lt;/p&gt;&lt;p&gt;രൂപയുടെ മൂല്യം ഇടിയുന്നത് വിദേശ സാധനങ്ങളുടെ വില കൂട്ടുമെങ്കിലും, അത് ഇറക്കുമതി കുറയ്ക്കാന്&zwj; ഇന്ത്യയെ സഹായിക്കും. വിപണിയില്&zwj; ആര്&zwj;ബിഐ അമിതമായി ഇടപെടുന്നത് നല്ലതല്ല. ഇന്ത്യയ്ക്ക് നിലവില്&zwj; 70,000 കോടി ശക്തമായ വിദേശനാണ്യ കരുതല്&zwj; ശേഖരമുണ്ടെങ്കിലും അത് പരിമിതമാണ്. വിപണി നിലനിര്&zwj;ത്താന്&zwj; ഡോളര്&zwj; അമിതമായി ഒഴുക്കിയാല്&zwj; കരുതല്&zwj; ശേഖരം നഷ്ടപ്പെടുകയേ ഉള്ളൂവെന്നും അവര്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;strong&gt;പാവപ്പെട്ടവര്&zwj;ക്കും ചെറുകിട സംരംഭകര്&zwj;ക്കും സഹായം നല്&zwj;കണം&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രതിസന്ധി ഘട്ടങ്ങളില്&zwj; ജനങ്ങള്&zwj; സ്വയം നിയന്ത്രണം പാലിക്കണമെന്ന സര്&zwj;ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുമ്പോഴും, ഇതിന്റെ മുഴുവന്&zwj; ഭാരവും സാധാരണക്കാരുടെ മേല്&zwj; അടിച്ചേല്&zwj;പ്പിക്കരുതെന്ന് ഗീതാ ഗോപിനാഥ് ഓര്&zwj;മ്മിപ്പിച്ചു. പ്രതിസന്ധി നേരിടുന്ന പാവപ്പെട്ട കുടുംബങ്ങള്&zwj;ക്കും ഇടത്തരം കുടുംബങ്ങള്&zwj;ക്കും നേരിട്ട് പണം ബാങ്ക് അക്കൗണ്ടുകളില്&zwj; എത്തിക്കുന്ന പദ്ധതികള്&zwj; സര്&zwj;ക്കാര്&zwj; നടപ്പിലാക്കണം. ഉയര്&zwj;ന്ന ഇന്ധനച്ചെലവ് കാരണം പ്രതിസന്ധിയിലായ ചെറുകിട സംരംഭങ്ങള്&zwj;ക്ക് സാമ്പത്തിക സഹായവും സര്&zwj;ക്കാര്&zwj; ഗ്യാരന്റിയുള്ള വായ്പകളും നല്&zwj;കണമെന്നും അവര്&zwj; നിര്&zwj;ദ്ദേശിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യയ്ക്ക് കരുത്തുണ്ട്; പരിഭ്രാന്തി വേണ്ട&lt;/strong&gt;&lt;/p&gt;&lt;p&gt;വലിയ വെല്ലുവിളികള്&zwj; മുന്നിലുണ്ടെങ്കിലും ഇന്ത്യ കടുത്ത സാമ്പത്തിക തകര്&zwj;ച്ചയിലേക്ക് പോവുകയാണെന്ന വാദങ്ങളെ ഗീതാ ഗോപിനാഥ് തള്ളി. ഇന്ത്യയില്&zwj; ഇപ്പോഴും ആഭ്യന്തര ആവശ്യങ്ങള്&zwj; ശക്തമാണ്. പൊതു അടിസ്ഥാന സൗകര്യ വികസനങ്ങള്&zwj;ക്കായുള്ള ചെലവഴിക്കലുകളും വലിയ വിദേശനാണ്യ ശേഖരവും ഇന്ത്യയുടെ കരുത്താണ്. എങ്കിലും, വിദേശ നിക്ഷേപം ആകര്&zwj;ഷിക്കുന്നതില്&zwj; ഇന്ത്യ ഇപ്പോഴും ചില വെല്ലുവിളികള്&zwj; നേരിടുന്നുണ്ട്. കോവിഡ് കാലത്തെ പ്രതിസന്ധികളുമായി ഇതിനെ താരതമ്യം ചെയ്യുന്നത് പൂര്&zwj;ണമായും തെറ്റാണെന്ന് പറയാനാകില്ല. എണ്ണവില 140 ഡോളറില്&zwj; തുടര്&zwj;ന്നാല്&zwj; അത് ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ വലിയ പ്രതിസന്ധിയാണ്. എങ്കിലും നിലവില്&zwj; പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, പ്രധാനമന്ത്രി പറഞ്ഞതുപോലെ മാറ്റങ്ങളോട് പൊരുത്തപ്പെടേണ്ട സമയമാണിതെന്നും അവര്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;strong&gt;ആരാണ് ഗീതാ ഗോപിനാഥ്?&lt;/strong&gt;&lt;/p&gt;&lt;p&gt;ആഗോള തലത്തില്&zwj; അറിയപ്പെടുന്ന മലയാളിയായ സാമ്പത്തിക വിദഗ്ധയാണ് ഗീതാ ഗോപിനാഥ്. ഹാര്&zwj;വാര്&zwj;ഡ് പ്രൊഫസറായ ഗീത മുന്&zwj; ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമാണ്. 2016-ല്&zwj; ഒന്നാം പിണറായി വിജയന്&zwj; സര്&zwj;ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശകയായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടിരുന്നു. ആഗോളതലത്തിലുള്ള സാമ്പത്തിക വികസന മാതൃകകള്&zwj; കേരളത്തിന് അനുയോജ്യമായ രീതിയില്&zwj; നടപ്പിലാക്കാന്&zwj; സഹായിക്കുക എന്നതായിരുന്നു ഈ പദവിയിലൂടെ ലക്ഷ്യമിട്ടത്. രണ്ട് വര്&zwj;ഷത്തോളം അവര്&zwj; ഈ പദവിയില്&zwj; തുടര്&zwj;ന്നു. 2018 ഒക്ടോബറില്&zwj; അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായതിനെ തുടര്&zwj;ന്ന് അവര്&zwj; കേരള മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/india-news/economist-gita-gopinath-warns-dollar-could-cross-100-rupees-articleshow-vtk064h"/>
        </item>
        <item>
            <title><![CDATA[ഒരു രക്ഷയുമില്ല! സ്വർണത്തിന്റെ ട്രെന്റ് മുകളിലേക്ക് തന്നെ, മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 1160 രൂപ]]></title>
            <link>https://www.asianetnews.com/gold-jewellery/gold-price-hike-kerala-rate-increases-by-1160-rupees-articleshow-xe0x0ua</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/gold-price-hike-kerala-rate-increases-by-1160-rupees-articleshow-xe0x0ua</guid>
            <pubDate>Thu, 21 May 2026 10:04:12 +0530</pubDate>
            <description><![CDATA[സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപ വർധിച്ച് 1,17,280 രൂപയായി. ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് ഈ മാസത്തിൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3mttnkhyysceb5eddknw4c,imgname-gold-rate-today-india-mcx-gold-price-rise-middle-east-tension-us-iran-dollar-impact-silver-fall-0-1775017749171.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,17,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയാകട്ടെ 14, 660 രൂപയുമായി. ഇന്നലെ രാവിലെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,16,120 രൂപയായിരുന്നു വില. ഇന്നലെ വൈകുന്നേരത്തോടെ വില വർധിച്ച് 1,16,920 രൂപയായിരുന്നു. 24 മണിക്കൂറിനുള്ളിൽ വിലയിൽ 1160 രൂപയാണ് കൂടിയിരിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലും ഒരു പവൻ വെള്ളിക്ക് 2850 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.&lt;/p&gt;&lt;p&gt;ഇന്ത്യയിൽ സ്വ&zwj;&zwnj;ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ&zwj;ർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ&zwj;&zwnj;ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ&zwj;ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.&lt;/p&gt;&lt;p&gt;കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.&lt;/p&gt;&lt;h2&gt;ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ&lt;/h2&gt;&lt;p&gt;മെയ് 1- രാവിലെ 1,11,720 രൂപ | ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ&lt;/p&gt;&lt;p&gt;മെയ് 2- 1,10,680 രൂപ&lt;/p&gt;&lt;p&gt;മെയ് 3- 1,10,680 രൂപ&lt;/p&gt;&lt;p&gt;മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ&lt;/p&gt;&lt;p&gt;മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)&lt;/p&gt;&lt;p&gt;മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ&lt;/p&gt;&lt;p&gt;മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ&lt;/p&gt;&lt;p&gt;മെയ് 8- 1,11,960 രൂപ&lt;/p&gt;&lt;p&gt;മെയ് 9- 1,11,720 രൂപ&lt;/p&gt;&lt;p&gt;മെയ് 10- 1,11,720 രൂപ&lt;/p&gt;&lt;p&gt;മെയ് 11- രാവിലെ 1,11,560 രൂപ| വൈകീട്ട് 1,12,520 രൂപ&lt;/p&gt;&lt;p&gt;മെയ് 12- 1,12,920 രൂപ&lt;/p&gt;&lt;p&gt;മെയ് 13- രാവിലെ 1,23,220 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചയ്ക്ക് 1,18,800 രൂപ&lt;/p&gt;&lt;p&gt;മെയ് 14- 1,19,040 രൂപ&lt;/p&gt;&lt;p&gt;മെയ് 15- രാവിലെ 1,17,400 രൂപ| ഉച്ചയ്ക്ക് 1,15,600 രൂപ&lt;/p&gt;&lt;p&gt;മെയ് 16- 1,14,800 രൂപ&lt;/p&gt;&lt;p&gt;മെയ് 17- 1,14,800 രൂപ&lt;/p&gt;&lt;p&gt;മെയ് 18- 1,14,400 രൂപ&lt;/p&gt;&lt;p&gt;മെയ് 19- 1,15,000 രൂപ&lt;/p&gt;&lt;p&gt;മെയ് 20- 1,16,120 രൂപ&lt;/p&gt;&lt;p&gt;മെയ് 21- 1,17,280 രൂപ&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/gold-price-hike-kerala-rate-increases-by-1160-rupees-articleshow-xe0x0ua"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍: യാഥാർത്ഥ്യമാക്കാൻ തിടുക്കം കൂട്ടി യുകെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍]]></title>
            <link>https://www.asianetnews.com/international-news/uk-scotch-whisky-association-urges-fast-tracking-of-india-uk-trade-deal-articleshow-y17v492</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uk-scotch-whisky-association-urges-fast-tracking-of-india-uk-trade-deal-articleshow-y17v492</guid>
            <pubDate>Wed, 20 May 2026 16:40:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്&zwj; വേഗത്തിലാക്കാന്&zwj; ആവശ്യപ്പെട്ട് യുകെയിലെ സ്കോച്ച് വിസ്കി അസോസിയേഷൻ. കരാര്&zwj; പ്രകാരം വിസ്കിയുടെ ഇറക്കുമതി നികുതി കുറയുമെങ്കിലും, യുകെയുടെ പുതിയ സ്റ്റീൽ ഇറക്കുമതി നിയന്ത്രണങ്ങൾ കരാറിന് തടസമായി നിൽക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks2h8rbh24txpqbgkbgd3q9k,imgname-whisky--1779275424113.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്&zwj; എത്രയും വേഗം യാഥാര്&zwj;ത്ഥ്യമാക്കണമെന്ന ആവശ്യവുമായി യുകെയിലെ സ്&zwnj;കോച്ച് വിസ്&zwnj;കി അസോസിയേഷന്&zwj;. കരാര്&zwj; പ്രാബല്യത്തില്&zwj; വരുന്നതോടെ വരും വര്&zwj;ഷങ്ങളില്&zwj; ഇന്ത്യയിലേക്ക് വന്&zwj;തോതില്&zwj; വിസ്&zwnj;കി കയറ്റുമതി ചെയ്യാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ വര്&zwj;ഷം ജൂലൈയില്&zwj; ഇന്ത്യന്&zwj; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്&zwj;ശന വേളയിലാണ് 'ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിന്' ഇരുരാജ്യങ്ങളും അംഗീകാരം നല്&zwj;കിയത്. ഈ വര്&zwj;ഷം ഇത് യുകെ പാര്&zwj;ലമെന്റിന്റെ അനുമതി നേടുകയും ചെയ്തു. കരാര്&zwj; പ്രകാരം ഇന്ത്യയില്&zwj; നിന്നുള്ള 99 ശതമാനം ഉല്&zwj;പ്പന്നങ്ങള്&zwj;ക്കും ബ്രിട്ടീഷ് വിപണിയില്&zwj; നികുതി ഒഴിവാക്കുമ്പോള്&zwj;, പകരമായി ബ്രിട്ടനില്&zwj; നിന്നുള്ള കാറുകള്&zwj;ക്കും വിസ്&zwnj;കിക്കും ഇന്ത്യ നികുതി ഇളവ് നല്&zwj;കും.&lt;/p&gt;&lt;h2&gt;വിസ്&zwnj;കിക്ക് വില കുറയും; യുകെയ്ക്ക് വന്&zwj; നേട്ടം&lt;/h2&gt;&lt;p&gt;വ്യാപാര കരാര്&zwj; യാഥാര്&zwj;ത്ഥ്യമാകുന്നതോടെ ഇന്ത്യ ചുമത്തുന്ന ഉയര്&zwj;ന്ന ഇറക്കുമതി നികുതിയില്&zwj; വന്&zwj; കുറവുണ്ടാകും. നിലവില്&zwj; 150 ശതമാനമുള്ള ഇറക്കുമതി നികുതി കരാര്&zwj; വരുന്നതോടെ പകുതിയായി കുറയും. അടുത്ത 10 വര്&zwj;ഷത്തിനുള്ളില്&zwj; ഇത് 40 ശതമാനമായി വീണ്ടും താഴുമെന്നാണ് കണക്കുകള്&zwj;.&lt;/p&gt;&lt;h3&gt;സ്റ്റീല്&zwj; ഇറക്കുമതിയിലെ 'കുരുക്ക്'&lt;/h3&gt;&lt;p&gt;വരാനിരിക്കുന്ന ജൂലൈ മാസം മുതല്&zwj; യുകെ നടപ്പിലാക്കാന്&zwj; പോകുന്ന സ്റ്റീല്&zwj; ഇറക്കുമതി നിയന്ത്രണങ്ങളാണ് ഇപ്പോള്&zwj; കരാറിന് തടസമായിരിക്കുന്നത്. ഈ നിയന്ത്രണം അനുസരിച്ച് നികുതിയില്ലാതെ യുകെയിലേക്ക് സ്റ്റീല്&zwj; ഇറക്കുമതി ചെയ്യുന്നതിന് പരിധിയുണ്ടാകും. കരാര്&zwj; ചര്&zwj;ച്ച ചെയ്യുന്ന സമയത്ത് യുകെയുടെ ഈ പുതിയ സ്റ്റീല്&zwj; നയം കണക്കിലെടുത്തിരുന്നില്ലെന്ന് ഇന്ത്യന്&zwj; വാണിജ്യ സെക്രട്ടറി രാജേഷ് അഗര്&zwj;വാള്&zwj; വ്യക്തമാക്കി. എങ്കിലും, ഇന്ത്യ-യുകെ വ്യാപാര കരാര്&zwj; എത്രയും വേഗം ഔദ്യോഗികമായി യാഥാര്&zwj;ത്ഥ്യമാക്കാന്&zwj; സ്റ്റീല്&zwj; വിഷയത്തില്&zwj; ഇരുരാജ്യങ്ങളും ചേര്&zwj;ന്ന് വ്യത്യസ്തവും ക്രിയാത്മകവുമായ ഒരു പരിഹാരം കണ്ടെത്താന്&zwj; ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/international-news/uk-scotch-whisky-association-urges-fast-tracking-of-india-uk-trade-deal-articleshow-y17v492"/>
        </item>
        <item>
            <title><![CDATA[ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം തുക മുഴുവന്‍ തിരിച്ചുപിടിക്കാമെന്നറിയാമോ? ഇതാണ് വഴി]]></title>
            <link>https://www.asianetnews.com/my-money/how-to-get-health-insurance-premium-refund-if-no-claim-articleshow-zfmx6dk</link>
            <guid isPermaLink="true">https://www.asianetnews.com/my-money/how-to-get-health-insurance-premium-refund-if-no-claim-articleshow-zfmx6dk</guid>
            <pubDate>Thu, 21 May 2026 15:49:12 +0530</pubDate>
            <description><![CDATA[&lt;p&gt;ആദിത്യ ബിര്&zwj;ള ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സിന്&zwj;റെ വെല്&zwj;നസ് പ്രോഗ്രാമിലൂടെ ആരോഗ്യം സംരക്ഷിക്കുന്നവര്&zwj;ക്ക് അടച്ച പ്രീമിയം തുകയുടെ 100% വരെ തിരികെ നേടാം. 2026-ല്&zwj; ഒന്&zwj;പതിനായിരത്തിലധികം പേര്&zwj;ക്ക് മുഴുവന്&zwj; തുകയും തിരികെ ലഭിച്ചപ്പോള്&zwj;, രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കള്&zwj;ക്ക് ഭാഗികമായ റീഫണ്ട് ലഭിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpayteer6dcqsxxnb9myas75,imgname-thumb-12-1776336845272.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വ്യായാമം ചെയ്യാനും ആരോഗ്യം സംരക്ഷിക്കാനും മടിക്കുന്നവരാണോ നിങ്ങള്&zwj;? എങ്കില്&zwj; കേട്ടോളൂ, ആരോഗ്യം കൃത്യമായി പരിപാലിച്ചാല്&zwj; ഇന്&zwj;ഷുറന്&zwj;സ് പ്രീമിയം തുക പൂര്&zwj;ണമായും കൈയ്യില്&zwj; തിരികെ കിട്ടുന്ന കാലമാണിത്. ആദിത്യ ബിര്&zwj;ള ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് കമ്പനിയുടെ വെല്&zwj;നസ് ഇന്&zwj;ഷുറന്&zwj;സ് പ്രോഗ്രാമിലൂടെ 2026 സാമ്പത്തിക വര്&zwj;ഷത്തില്&zwj; ഒന്&zwj;പതിനായിരത്തിലധികം ഉപഭോക്താക്കള്&zwj;ക്കാണ് തങ്ങള്&zwj; അടച്ച വാര്&zwj;ഷിക പ്രീമിയം തുകയുടെ 100 ശതമാനവും തിരികെ ലഭിച്ചത്.&lt;/p&gt;&lt;h2&gt;പണം തിരികെ നേടിയത് രണ്ട് ലക്ഷത്തിലേറെ ഉപഭോക്താക്കള്&zwj;&lt;/h2&gt;&lt;p&gt;കമ്പനിയുടെ കണക്കുകള്&zwj; അനുസരിച്ച് ആകെ 2.03 ലക്ഷത്തോളം ഉപഭോക്താക്കള്&zwj;ക്കാണ് ഇത്തവണ പ്രീമിയം തുകയുടെ 6% മുതല്&zwj; 100% വരെ റീഫണ്ടായി തിരികെ ലഭിച്ചത്. ഈ ആനുകൂല്യത്തിന് അര്&zwj;ഹത നേടിയവരുടെ എണ്ണത്തില്&zwj; ഓരോ വര്&zwj;ഷവും വലിയ വര്&zwj;ദ്ധനവാണ് ഉണ്ടാകുന്നത്:&lt;/p&gt;&lt;p&gt;2024 സാമ്പത്തിക വര്&zwj;ഷത്തില്&zwj;: ഏകദേശം 6% ഉപഭോക്താക്കള്&zwj;&lt;/p&gt;&lt;p&gt;2025 സാമ്പത്തിക വര്&zwj;ഷത്തില്&zwj;: 8.5% ഉപഭോക്താക്കള്&zwj;&lt;/p&gt;&lt;p&gt;2026 സാമ്പത്തിക വര്&zwj;ഷത്തില്&zwj;: ഏകദേശം 11% ഉപഭോക്താക്കള്&zwj; (2.03 ലക്ഷം പേര്&zwj;)&lt;/p&gt;&lt;p&gt;ഇത്തരം വെല്&zwj;നസ് പ്രോഗ്രാമുകളില്&zwj; സജീവമായി പങ്കെടുക്കുന്ന ഉപഭോക്താക്കളുടെ ക്ലെയിം അനുപാതത്തില്&zwj; 8 ശതമാനത്തിലധികം പുരോഗതിയുണ്ടായതായും പോളിസി പുതുക്കുന്നവരുടെ എണ്ണത്തില്&zwj;11 ശതമാനത്തിലധികം വര്&zwj;ദ്ധനവുണ്ടായതായും കമ്പനി അറിയിച്ചു. സാധാരണയായി 35 വയസിന് മുകളിലുള്ളവരാണ് ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് വാങ്ങാറുള്ളത്. ലൈഫ് ലോങ് റിന്യൂവബിലിറ്റി ഉള്ളതിനാല്&zwj; പ്രായമാകുന്തോറും പോളിസികളുടെ ചെലവ് കൂടും. ഇത് ഒഴിവാക്കാനാണ് 2016-ല്&zwj; കമ്പനി 'ഹെല്&zwj;ത്ത് ഫസ്റ്റ്' മാതൃകയ്ക്ക് തുടക്കമിട്ടത്.&lt;/p&gt;&lt;h3&gt;ചികിത്സാ രംഗത്തെ വിലക്കയറ്റം കടുത്ത വെല്ലുവിളി&lt;/h3&gt;&lt;p&gt;നിലവില്&zwj; ആരോഗ്യ ഇന്&zwj;ഷുറന്&zwj;സ് രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രതിവര്&zwj;ഷം 12 മുതല്&zwj; 14 ശതമാനം വരെ കൂടുന്ന മെഡിക്കല്&zwj; ഇന്&zwj;ഫ്&zwnj;ലേഷന്&zwj; അഥവാ ചികിത്സാ ചെലവുകളിലെ വിലക്കയറ്റമാണ്. ചികിത്സാ ചെലവ് ഇത്തരത്തില്&zwj; ഉയര്&zwj;ന്നാല്&zwj; കമ്പനികള്&zwj;ക്ക് പ്രീമിയം തുകയും വര്&zwj;ദ്ധിപ്പിക്കേണ്ടി വരും. അതിനിടെയാണ് ആരോഗ്യം സംരക്ഷിച്ചാല്&zwj; പ്രീമിയം തുക പൂര്&zwj;ണ്ണമായും കൈയ്യില്&zwj; തിരികെ കിട്ടുന്ന പദ്ദതികള്&zwj; വിജയകരമാകുന്നത്.&lt;/p&gt;]]></content:encoded>
            <category>money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/how-to-get-health-insurance-premium-refund-if-no-claim-articleshow-zfmx6dk"/>
        </item>
    </channel>
</rss>
