<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 27 Jun 2026 12:59:50 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/money-economy" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['ധവളപത്രം ഉമ്മാക്കിയല്ല, എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടി'; പ്രതിപക്ഷത്തിന് മറുപടിയുമായി വി.ഡി. സതീശന്‍]]></title>
            <link>https://www.asianetnews.com/kerala-news/vd-satheesan-reply-on-allegation-of-opposition-on-white-paper-articleshow-0lf8wsd</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vd-satheesan-reply-on-allegation-of-opposition-on-white-paper-articleshow-0lf8wsd</guid>
            <pubDate>Thu, 04 Jun 2026 13:56:58 +0530</pubDate>
            <description><![CDATA[&lt;p&gt;ധവളപത്രം ഉമ്മാക്കിയില്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി. സതീശന്&zwj;. കിഫ്ബി വായ്പയുടെ ഉയർന്ന പലിശനിരക്കിനെയും സംസ്ഥാനത്തിന്റെ മോശം സാമ്പത്തികാവസ്ഥയെയും അദ്ദേഹം വിമർശിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt8vw69v23g0x2n3mf2hk938,imgname-vd-satheesan--4--1780561615163.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ധവളപത്രം ഉമ്മാക്കിയല്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്ന പിണറായി വിജയനറെ പരാമർശത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മെയിൽ ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും വിഡി സതീശൻ സഭയിൽ പറഞ്ഞു സാമ്പത്തികാവസ്ഥയ്ക്ക് മാറ്റം വേണം. കേരളം വളരെ മോശം അവസ്ഥയിലാണെന്നും സതീശന്&zwj; പറഞ്ഞു. കിഫ്ബി കൊണ്ടുവന്നപ്പോൾ എതിർത്തയാളാണ് ഞാൻ. കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങും. സംസ്ഥാനത്തിന്റെ ഗ്യാരന്റിയിലാണ് വായ്പ. കിഫ്ബി കടം ഞങ്ങളുടെ തലയിലാണ് വന്നത്. കിഎഫ്ബി ഒരു പ്രത്യേക സാമ്രാജ്യമായിരുന്നു. ധന വകുപ്പുമായി ബന്ധം ഉണ്ടായിരുന്നില്ല. ജി.സുധാകരൻ കിഫ്ബി കുറവുകൾ മനസ്സിലാക്കിയ ആളാണെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;കിഫ്ബിയിൽ വിദഗ്ദാഭിപ്രായം തേടും. ആർക്കും ദോഷകരമല്ലാത്ത തരത്തിൽ തീരുമാനെടുക്കും. ബിജെപി അദ്ധ്യക്ഷൻ നയപ്രഖ്യാനത്തിൽ നല്ലത് പറഞ്ഞെങ്കിൽ അദ്ദേഹത്തിന് നന്ദിയെന്നും നേമത്ത് എൽഡിഎഫിന്റെ വോട്ടും കുറഞ്ഞുവെന്നും സതീശന്&zwj; പറഞ്ഞു. ചാത്തന്നൂരിൽ യുഡിഎഫിന് വോട്ട് കൂടി. എൽഡിഎഫിന് കുറഞ്ഞു. കഴകൂട്ടത്ത് എൽഡിഎഫിന് വോട്ട് കുത്തനെ കുറഞ്ഞു. പിണറായി പറയുന്ന വാദം ശരിയെങ്കിൽ സിപിഎം വെള്ളിത്താലത്തിൽ ബിജെപിക്ക് സീറ്റുകൾ നൽകിയെന്നും സതീശന്&zwj; പറഞ്ഞു. ക്വിറ്റ് ഇന്ത്യ കാലത്ത് കമ്മ്യൂണിസ്റ്റുകാർ ഒറ്റുകാർ ആയിരുന്നെന്ന് വി ഡി സതീശന്&zwj; ആരോപിച്ചു. സർക്കാരിനെ സൂക്ഷ്മമായി എംഎൽഎമാർ നിരീക്ഷണം നടത്തുന്നു. തെറ്റ് ബോധ്യപ്പെട്ടാൽ തിരുത്തും. വിട്ടുവീഴ്ചയില്ലാത്ത മതേത്വരത്തെ നിലപാട് ആണ് യുഡിഎഫ് സ്വീകരിച്ചത്. വർഗീയത പറയരുതെന്ന് മുഖം നോക്കി പറഞ്ഞു. അതിനുള്ള മറുപടിയാണ് ജനം നൽകിയ വിജയമെന്നും സതീശന്&zwj; വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vd-satheesan-reply-on-allegation-of-opposition-on-white-paper-articleshow-0lf8wsd"/>
        </item>
        <item>
            <title><![CDATA[കീറില്ല, നനയില്ല, കള്ളനോട്ടടി നടക്കില്ല! വീണ്ടും 'പോളിമർ' പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷിക്കാൻ ആർബിഐ]]></title>
            <link>https://www.asianetnews.com/money-economy/reserve-bank-of-india-to-test-plastic-polymer-notes-for-10-and-20-rupees-articleshow-355tzve</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/reserve-bank-of-india-to-test-plastic-polymer-notes-for-10-and-20-rupees-articleshow-355tzve</guid>
            <pubDate>Mon, 01 Jun 2026 14:02:09 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്ത് പോളിമർ പ്ലാസ്റ്റിക് നോട്ടുകൾ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). കൂടുതൽ ഈടുനിൽക്കുന്നതും, സുരക്ഷിതവും, പരിസ്ഥിതി സൗഹൃദപരവുമായ ഈ നോട്ടുകൾ അച്ചടി, പരിപാലന ചിലവുകൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ 10, 20 രൂപ നോട്ടുകളാകും പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt14z8xcjstsaad79pah3ynf,imgname-indian-currency-1780302717868.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ്യത്തെ കറൻസിയുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഒരു പതിറ്റാണ്ട് മുൻപ് പാതി വഴിയിൽ ഉപേക്ഷിച്ച ഒരു പദ്ധതി തിരികെ പൊടി തട്ടിയെടുക്കൽ അണിയറയിൽ നടക്കുകയാണ്. 'പോളിമർ പ്ലാസ്റ്റിക് നോട്ടുകൾ' പുറത്തിറക്കാൻ വീണ്ടും ശ്രമിക്കുകയാണ് ആർബിഐ. ഇതിന്റെ ആദ്യ ഘട്ടം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിനിമയം ചെയ്യപ്പെടുന്നതും പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുന്നതുമായ 10, 20 രൂപ നോട്ടുകളാകും ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പോളിമർ രൂപത്തിൽ പുറത്തിറക്കുക.&lt;/p&gt;&lt;h2&gt;എന്താണ് പോളിമർ നോട്ടുകൾ?&lt;/h2&gt;&lt;p&gt;സാധാരണ പേപ്പർ നോട്ടുകൾ കോട്ടൺ, ലിനൻ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നതെങ്കിൽ, പോളിമർ നോട്ടുകൾ നിർമ്മിക്കുന്നത് 'ബൈയാക്സിലി ഓറിയന്റഡ് പോളിപ്രൊപ്പിലീൻ' (BOPP) എന്ന പ്രത്യേക തരം പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ചാണ്. സാധാരണ നോട്ടുകളെപ്പോലെ തന്നെ ഭാരക്കുറവുള്ളതും മടക്കാൻ കഴിയുന്നതുമാണ് ഇവ. ഇനി ഇവ കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ നോക്കാം.&lt;/p&gt;&lt;p&gt;ഈടുനിൽക്കും: പേപ്പർ നോട്ടുകളേക്കാൾ 2 മുതൽ 4 മടങ്ങ് വരെ കൂടുതൽ കാലം ഇവ കേടുപാടുകൂടാതെ ഇരിക്കും. സാധാരണ നോട്ടുകൾ ഒന്നര- രണ്ട് വർഷം കൊണ്ട് നശിക്കുമ്പോൾ, പോളിമർ നോട്ടുകൾ 7 വർഷത്തിലധികം ഈടുനിൽക്കും.&lt;/p&gt;&lt;p&gt;വെള്ളവും കറയും : പൂർണ്ണമായും വാട്ടർപ്രൂഫ് ആയതിനാൽ മഴയത്തോ അലക്കുമ്പോഴോ ഇവ നശിക്കില്ല. ചെളിയും എണ്ണമയവും ഇവയിൽ പിടിക്കില്ല.&lt;/p&gt;&lt;p&gt;കള്ളനോട്ട് തടയാം: അത്യാധുനിക ഹോളോഗ്രാമുകൾ ഉൾപ്പെടെ ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കള്ളനോട്ടുകൾ എത്തുന്നത് തടയാൻ സഹായിക്കും.&lt;/p&gt;&lt;p&gt;പരിസ്ഥിതിക്ക് അനുയോജ്യം: നശിച്ചുപോയ നോട്ടുകൾ റീസൈക്കിൾ ചെയ്ത് മറ്റ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സാധിക്കും.&lt;/p&gt;&lt;h3&gt;ആർബിഐയെ ചിന്തിപ്പിച്ച 'കോടികളുടെ' കണക്ക്!&lt;/h3&gt;&lt;p&gt;രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാണെങ്കിലും കറൻസിയുടെ ഉപയോഗം വർധിച്ചുവരികയാണ്. ഇതാണ് പുതിയ നീക്കത്തിന് ആർബിഐയെ പ്രേരിപ്പിച്ചത്. ചില പ്രധാന കണക്കുകളാണ്. 2026 മാർച്ച് അവസാനത്തോടെ രാജ്യത്ത് വിനിമയത്തിലുള്ള ആകെ കറൻസി 41.23 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 11.8% ന്റെ വർധനവാണിത്. നോട്ടുകൾ അച്ചടിക്കുന്നതിനായി മാത്രം 2025 സാമ്പത്തിക വർഷത്തിൽ ആർബിഐ ചിലവഴിച്ചത് 6,372.8 കോടി രൂപയാണ്. എന്നാൽ 2026 ൽ വലിയ നോട്ടുകളുടെ അച്ചടിക്ക് മുൻഗണന നൽകിയതോടെ ഇത് 4,875.2 കോടിയായി കുറഞ്ഞു. കറൻസി അഴുക്കാവുന്നതും കീറുന്നതും വഴി 2025 സാമ്പത്തിക വർഷത്തിൽ മാത്രം 2,380 കോടി നോട്ടുകളാണ് ആർബിഐ വിപണിയിൽ നിന്ന് പിൻവലിച്ച് നശിപ്പിച്ചത്. ഇതിൽ ഭൂരിഭാഗവും 500, 100 രൂപ നോട്ടുകളായിരുന്നു. ഈ ഭീമമായ അച്ചടി ചെലവും നോട്ടുകൾ നശിച്ചുപോകുന്നതും ഒഴിവാക്കാൻ പോളിമർ നോട്ടുകൾക്ക് സാധിക്കും. അച്ചടി ചെലവ് കൂടുതലാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ലാഭകരമാണെന്നാണ് ആർബിഐ പറയുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ചരിത്ര പരീക്ഷണങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഇന്ത്യയിൽ 2012ൽ അഞ്ച് നഗരങ്ങളിലായി 10 രൂപയുടെ 100 കോടി പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയിരുന്നു. എന്നാൽ പ്ലാസ്റ്റിക് നോട്ടുകളുടെ കനം കാരണം അന്ന് എടിഎം മെഷീനുകൾ തകരാറിലായതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അത്തരം സാങ്കേതിക തടസങ്ങൾ പരിഹരിച്ചാകും പോളിമർ നോട്ടുകളുടെ പുതിയ വരവ്.&lt;/p&gt;&lt;p&gt;ലോകത്താദ്യമായി 1980-കളിൽ ഹെയ്തി, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങൾ 'ടൈവെക്' (Tyvek) എന്ന പ്ലാസ്റ്റിക് മെറ്റീരിയൽ ഉപയോഗിച്ച് നോട്ടിറക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് 1988-ൽ ഓസ്&zwnj;ട്രേലിയയാണ് ആധുനിക പോളിമർ നോട്ടുകൾ വിജയകരമായി പുറത്തിറക്കിയത്. 1996-ഓടെ ഓസ്&zwnj;ട്രേലിയ കറൻസി പൂർണ്ണമായും പ്ലാസ്റ്റിക്കാക്കി മാറ്റി. 2016-ൽ ബ്രിട്ടൻ വിൻസ്റ്റൺ ചർച്ചിലിന്റെ ചിത്രം പതിച്ച 5 പൗണ്ടിന്റെ പോളിമർ നോട്ട് പുറത്തിറക്കിയപ്പോൾ അതിന് പ്ലാസ്റ്റിക്കിന്റെയും മറ്റഅ രാസ വസ്തുക്കളുടെയും മണമുണ്ടെന്ന് പറഞ്ഞ് ജനങ്ങൾ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money-economy/reserve-bank-of-india-to-test-plastic-polymer-notes-for-10-and-20-rupees-articleshow-355tzve"/>
        </item>
        <item>
            <title><![CDATA[എന്തായിരിക്കും സർക്കാർ ജീവനക്കാർക്കായി സതീശൻ ബജറ്റിൽ ഒരുക്കുന്ന വിസ്മയം, ആദ്യ​ ഗഡു ഡിഎ മുൻകാല പ്രാബല്യത്തോടെ നൽകുമോ?]]></title>
            <link>https://www.asianetnews.com/kerala-news/what-will-be-the-surprise-that-satheesan-is-preparing-in-the-budget-for-government-employees-articleshow-3a6yw25</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/what-will-be-the-surprise-that-satheesan-is-preparing-in-the-budget-for-government-employees-articleshow-3a6yw25</guid>
            <pubDate>Sat, 13 Jun 2026 18:04:40 +0530</pubDate>
            <description><![CDATA[സർക്കാർ ജീവനക്കാർക്കായി ബജറ്റിൽ വിസ്മയം ഒരുക്കുമെന്ന വി.ഡി. സതീശൻ സർക്കാരിന്റെ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് ജീവനക്കാർ. പെൻഷൻ പ്രായം വർധിപ്പിക്കില്ലെങ്കിലും, ഒരു ഗഡു ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ നൽകാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടായേക്കുമെന്നാണ് സൂചന.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv0fkk6230kmrq5vqwkqgqqj,imgname-vd-satheesan--5--1781354056898.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സർക്കാർ ജീവനക്കാർക്കായി ബജറ്റിൽ യുഡിഎഫ് സർക്കാർ വിസ്മയം ഒരുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശൻ സർക്കാർ ജീവനക്കാർക്ക് നൽകിയ വാ​ഗ്ദാനം. എന്നാൽ, പിന്നാലെയിറക്കിയ ധവള പത്രമാകട്ടെ ജീവനക്കാരെ ആശങ്കയിലാക്കുകയും ചെയ്തു. പെൻഷൻ പ്രായം വർധന, ശമ്പള പരിഷ്കരണം, കേന്ദ്രമാതൃകയിൽ പെൻഷൻ, 10 വർഷത്തിലൊരിക്കലാക്കൽ തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്. എന്നാൽ, പെൻഷൻ പ്രായം കൂട്ടുന്നതിൽ സ്വന്തം മുന്നണിയിൽ നിന്ന് തന്നെ എതിർപ്പുയരുന്നതോടെ പിന്മാറാനാണ് സർക്കാർ തീരുമാനം. അതുകൊണ്ട് തന്നെ ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ കൂട്ടാനിടയില്ല. മെയ് 31 ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചതിനാൽ പെൻഷൻ പ്രായം കൂട്ടിയാലും ഈ വ&zwnj;ർഷം അതിൻറെ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ, ആശ്വാസമായി ക്ഷാമബത്ത പ്രഖ്യാപനം വരും. ഒരു ഗഡു ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ നൽകാനുള്ള പ്രഖ്യാപനം ആദ്യ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. സർക്കാർ ജീവനക്കാർക്ക് 8 ഗഡു ഡി.എ. കുടിശ്ശിക നൽകാനാണ് സർക്കാർ 2026-ൽ ഉത്തരവിറക്കിയത്. 2021 മുതൽ 2025 വരെ അനുവദിച്ച ഡി.എ. വർധനകളുടെ കുടിശ്ശികയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ കുടിശ്ശിക 2026&ndash;27 സാമ്പത്തിക വർഷം മുതൽ ഘട്ടംഘട്ടമായി നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.&lt;/p&gt;&lt;p&gt;പെൻഷൻ പ്രായം കൂട്ടിയാൽ പ്രതിവർഷം ആറായിരം കോടി സർക്കാറിന് നേട്ടമാണമെന്നാണ് ധവളപത്രം പറയുന്നത്. വിരമിച്ചവർക്കുള്ള ആനുകൂല്യം കൊടുക്കുന്നത് ഒഴിവാകും. എന്നാൽ ഇത്തവണ മെയ് 31ന് പിരിഞ്ഞത് 12,360 പേർ. ഇനി പെൻഷൻ പ്രായം 60 ആക്കിയാലും ഇത്തവണ നേട്ടമാകില്ല. പെൻഷൻ് പ്രതിവർഷം വേണ്ടത് റവന്യു വരുമാനത്തിൻറെ 21.5 ശതമാനം. 5.23 ലക്ഷം ജീവനക്കാരിൽ പകുതി സ്റ്റാറ്റ്യൂട്ടറി പെൻഷൻ കാർ . സംസ്ഥാനത്തെ ആയുർ ദൈർഘ്യവും വർദ്ധിപ്പിച്ച ക്ഷാമബത്ത കൊടുക്കേണ്ടതിൻറെ ബാധ്യതയും കണക്കിലെത്താണ് വൈറ്റ് പേപ്പർ ശുപാർശ. ഒപ്പം യുവാക്കളെ വിശ്വാസത്തിലെടുക്കാതെ പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം ഉയരുമെന്നതും സർക്കാർ മനസ്സിലാക്കുന്നു. കർണ്ണാടകയിലെ ഡികെ സർക്കാർ മോഡലിൽ യുവാക്കൾക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കായി പ്രത്യേക എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും പരിഗണിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/what-will-be-the-surprise-that-satheesan-is-preparing-in-the-budget-for-government-employees-articleshow-3a6yw25"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യന്‍ എഫക്ട്; ഡോളറിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ രൂപ, റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച]]></title>
            <link>https://www.asianetnews.com/money-economy/rupee-slumps-to-all-time-low-of-92-18-against-us-dollar-amid-mideast-crisis-articleshow-9qlqeb7</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/rupee-slumps-to-all-time-low-of-92-18-against-us-dollar-amid-mideast-crisis-articleshow-9qlqeb7</guid>
            <pubDate>Wed, 04 Mar 2026 10:50:42 +0530</pubDate>
            <description><![CDATA[യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചതിനാൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഇതോടൊപ്പം സംസ്ഥാനത്ത് സ്വർണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി, ഇത് പെട്രോൾ, ഡീസൽ വിലവർദ്ധനവിനും കാരണമായേക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kchdjb52w9x1fmx7cd5w3epd,imgname-indian-rupee--1--1765816216738.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;രൂപയുടെ മൂല്യത്തില്&zwj; റെക്കോര്&zwj;ഡ് ഇടിവ്. &amp;nbsp;ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് മൂല്യത്തില്&zwj; ഇത്രയധികം ഇടിവുണ്ടായത്. ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുള്ള വർധനവ് നിക്ഷേപകരുടെ സ്വാധീനിച്ചതാണ് മൂല്യമിടിയാന്&zwj; പ്രധാന കാരണമെന്ന് പറയുന്നു. ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് കാരണം ആഭ്യന്തര കറൻസി കടുത്ത സമ്മർദ്ദത്തിലാണെന്നും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 82 യുഎസ് ഡോളർ എന്ന നിലയിലേക്ക് ഉയർന്നു. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ, രൂപ 92.05 ൽ വ്യാപാരം ആരംഭിച്ചു. തുടർന്ന് അമേരിക്കൻ കറൻസിക്കെതിരെ 92.18 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 91.49 ൽ ക്ലോസ് ചെയ്തിരുന്നു. ഹോളി കാരണം ചൊവ്വാഴ്ച ഫോറെക്സ് മാർക്കറ്റ് പ്രവര്&zwj;ത്തിച്ചില്ല.&amp;nbsp;&lt;/p&gt;&lt;h2&gt;സ്വര്&zwj;ണവിലയും താഴ്ന്നു&lt;/h2&gt;&lt;p&gt;സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഇന്നലെ വൈകീട്ട് 122920 രൂപയായിരുന്നു പവന് വില. എന്നാൽ, ഇന്ന് രാവിലെ 1,20,640 രൂപയായി കുറഞ്ഞു. 2280 രൂപയുടെ കുറവാണ് ഉണ്ടായത്. ​ഗ്രാമിന് 285 രൂപ കുറഞ്ഞു. ഇന്നലെ രാവിലെ 124680 രൂപയായിരുന്നു പവന് വില. 24 മണിക്കൂറിൽ 4040 രൂപയുടെ കുറവുണ്ടായി. ആഗോള തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോൾ, ഡീസൽ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. സ്വർണം, വെള്ളി വില വർധനയേക്കാൾ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുക ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ തന്നെയായിരിക്കും.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/money-economy/rupee-slumps-to-all-time-low-of-92-18-against-us-dollar-amid-mideast-crisis-articleshow-9qlqeb7"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യയിലെ യുദ്ധം കാരണം; ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; 100 കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ]]></title>
            <link>https://www.asianetnews.com/money-economy/crude-oil-price-impact-on-indian-economy-rupee-seen-sliding-to-100-per-dollar-articleshow-9s9wzg5</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/crude-oil-price-impact-on-indian-economy-rupee-seen-sliding-to-100-per-dollar-articleshow-9s9wzg5</guid>
            <pubDate>Wed, 01 Apr 2026 08:52:36 +0530</pubDate>
            <description><![CDATA[അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 100 എന്ന ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ മൂല്യത്തകർച്ച ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയും രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kchdjb52w9x1fmx7cd5w3epd,imgname-indian-rupee--1--1765816216738.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു ഡോളറിന് നൂറ് രൂപയെന്ന ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് മൂല്യം എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്&zwnj;കൃത എണ്ണവില വർദ്ധിക്കുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാൽ ക്രൂഡ് ഓയിൽ വില വർധന ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.&lt;/p&gt;&lt;p&gt;ആഗോള വിപണിയിലെ അനിശ്ചിതത്വം മൂലം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് വേഗം കൂട്ടുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് വിദേശനാണ്യ ശേഖരം ഉപയോഗിച്ച് വിപണിയിൽ ഇടപെടുന്നുണ്ട്. എന്നാൽ ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നത് പ്രതിസന്ധി സങ്കീർണ്ണമാക്കുന്നു. രൂപയുടെ മൂല്യം 100-ലേക്ക് എത്തുന്നതോടെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ (ഇലക്ട്രോണിക്സ്, പാചകവാതകം, സ്വർണം) വില ഉയരുകയും രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കുകയും ചെയ്യും. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം വരും ആഴ്ചകളിൽ തന്നെ 98-100 പരിധിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇന്നത്തെ തത്സമയ നിരക്കനുസരിച്ച് 93-94 രൂപ നിലവാരത്തിലാണ് വിനിമയം നടക്കുന്നത്. എന്നാൽ വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/crude-oil-price-impact-on-indian-economy-rupee-seen-sliding-to-100-per-dollar-articleshow-9s9wzg5"/>
        </item>
        <item>
            <title><![CDATA[പൊരുതുവാൻ 'ഊർജ്ജമില്ല'; ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് താഴ്ന്നു; അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 96-ലേക്ക് അടുത്തു]]></title>
            <link>https://www.asianetnews.com/money-economy/dollar-vs-rupee-declines-to-all-time-low-nears-96-articleshow-9wxqasi</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/dollar-vs-rupee-declines-to-all-time-low-nears-96-articleshow-9wxqasi</guid>
            <pubDate>Thu, 14 May 2026 17:02:59 +0530</pubDate>
            <description><![CDATA[ആഗോള ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 96-ന് അടുത്ത് എത്തി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി. ക്രൂഡ് ഓയിൽ വില വർദ്ധനവും വിദേശ നിക്ഷേപം പിൻവലിച്ചതുമാണ് പ്രധാന കാരണങ്ങൾ. ഈ മൂല്യത്തകർച്ച രാജ്യത്ത് പണപ്പെരുപ്പം വർദ്ധിപ്പിക്കുമെങ്കിലും കയറ്റുമതി മേഖലയ്ക്ക് നേട്ടമായേക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krk3vag6e6afs96pxepqfwap,imgname-rupee-decilnes-1778758035974.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ആഗോള വിപണിയിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 96-ന് അടുത്തെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു ഡോളറിന് 95.74 ഇന്ത്യൻ രൂപയാണ് മൂല്യം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ വില വർദ്ധിച്ചതും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിച്ചതുമാണ് രൂപയ്ക്ക് കനത്ത തിരിച്ചടിയായത്.&lt;/p&gt;&lt;p&gt;ഈ വർഷത്തിൻ്റെ തുടക്കത്തിൽ ഡോളറിനെതിരെ 90 എന്ന നിലയിലായിരുന്ന രൂപ. അഞ്ചാം മാസത്തിലേക്ക് എത്തിയപ്പോൾ ആറ് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറി. ക്രൂഡ് ഓയിൽ വില ബാരലിന് 106 ഡോളറിന് മുകളിൽ തുടരുന്നതും ഇറാൻ-യുഎസ് തർക്കം മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതും ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടിയിട്ടുണ്ട്. രൂപയുടെ മൂല്യത്തകർച്ച തടയാൻ സ്വർണ്ണം, വെള്ളി ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഡോളറിനുള്ള ഡിമാൻഡ് കുറയാത്തത് വെല്ലുവിളിയാണ്. എണ്ണവില ഈ നിലയിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം വൈകാതെ തന്നെ 100-ലേക്ക് എത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;&lt;p&gt;രൂപ ദുർബലമാകുന്നത് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമാകും. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വില വർദ്ധിക്കുന്നത് സാധാരണക്കാരെയും ബാധിക്കും. എന്നാൽ രൂപയുടെ മൂല്യം കുറയുന്നത് ഐടി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകൾക്ക് നേട്ടമാകും. ഇതിനിടയിലും ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/dollar-vs-rupee-declines-to-all-time-low-nears-96-articleshow-9wxqasi"/>
        </item>
        <item>
            <title><![CDATA[വിഡി സതീശൻ സര്‍ക്കാറിന്റെ പുതിയ ബജറ്റിലെ മുഴുവൻ പ്രഖ്യാപനങ്ങളും അറിയാം!]]></title>
            <link>https://www.asianetnews.com/kerala-news/explaining-full-announcements-in-the-new-budget-2026-articleshow-bsdvnkb</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/explaining-full-announcements-in-the-new-budget-2026-articleshow-bsdvnkb</guid>
            <pubDate>Fri, 19 Jun 2026 11:23:53 +0530</pubDate>
            <description><![CDATA[കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച് വിഡി സതീശൻ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചു. മുൻ സർക്കാരിന്റെ തെറ്റായ കണക്കുകൾ തിരുത്തി, ജനങ്ങൾക്ക് അധികഭാരം നൽകാതെ നികുതി സംവിധാനം കാര്യക്ഷമമാക്കാനും വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിടുന്ന ബജറ്റിൽ കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്കായി നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvf71twdfpe8nm8718347t7x,imgname-kerala-budget-2026--1--1781848402828.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയതെന്ന് ആമുഖമായി വ്യക്തമാക്കിയാണ് വിഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത് . കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ കൂടി ഉൾപ്പെടുത്തി കബളിപ്പിക്കുകയായിരുന്നു എന്ന് ബജറ്റ് ആമുഖത്തിൽ കുറ്റപ്പെടുത്തുന്നു. നിലവിൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള ആകെ സാമ്പത്തിക ബാധ്യത 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെൻഷൻ പരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാൽ ഇതിലും വലിയ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടി വരുമെന്നും ബജറ്റ് ആമുഖത്തിൽ പറയുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. കടുത്ത ധനപ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;p&gt;കടുത്ത സാമ്പത്തിക പരാധീനതകൾക്കിടയിലും 'ഇന്ദിര ഗ്യാരണ്ടി'യിലെ രണ്ട് ഗ്യാരണ്ടികൾ സർക്കാർ നടപ്പിലാക്കി. കൂടാതെ ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരുടെ വേതനവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡീമോഗ്രാഫിക് ഡിവിഡന്റ് ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നിലവിൽ സംസ്ഥാനം കടന്നുപോകുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും വയോജനങ്ങൾക്ക് കൃത്യമായ കൈത്താങ്ങാകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സമ്പദ്&zwnj;വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, വിവിധ മേഖലകളിൽ വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുക, ഖജനാവിലേക്ക് പണം സമാഹരിക്കുക എന്നിവയിലൂടെ ആ സമ്പത്തിന്റെ നീതിപൂർവ്വകമായ വിതരണം ഉറപ്പാക്കുക എന്നതാണ് ഈ പുതുക്കിയ ബജറ്റിന്റെ ലക്ഷ്യം. ഇതിനായി നിരവധി സ്വപ്ന പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നതെന്നും ബജറ്റ് ആമുഖത്തിൽ വ്യക്തമാക്കുന്നു...&lt;/p&gt;&lt;h2&gt;വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളുടെ പൂര്&zwj;ണരൂപം1. അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക പദ്ധതികളും&lt;/h2&gt;&lt;p&gt;മിഷൻ സമുദ്ര: കേരളത്തെ റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവയുമായി ബന്ധിപ്പിച്ചു തുറമുഖ നഗരമാക്കാനുള്ള സമഗ്ര പദ്ധതി. ഇതിലൂടെയുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും.&lt;/p&gt;&lt;p&gt;സതേൺ കേരളാ ഇക്കണോമിക് കോറിഡോർ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ചു തന്ത്രപരമായ ഏകീകൃത സാമ്പത്തിക മേഖല സൃഷ്ടിക്കും.&lt;/p&gt;&lt;p&gt;ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബ്: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഹബ്ബാക്കും.&lt;/p&gt;&lt;p&gt;ഇൻവെസ്റ്റ് കേരളം സെൽ: നിക്ഷേപകർക്ക് ഭൂമി, നിയമപരമായ അനുമതികൾ, നിക്ഷേപാനന്തര പിന്തുണ എന്നിവ നൽകുന്ന ഏകജാലക സംവിധാനം.&lt;/p&gt;&lt;p&gt;കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്കീം: സംസ്ഥാനത്തുടനീളം പതിനായിരത്തോളം പുതിയ എം.എസ്.എം.ഇ സംരംഭങ്ങൾക്ക് റിവോൾവിംഗ് ഫണ്ടും ടെക്നോ-മെന്റർമാരുടെ സഹായവും നൽകും.&lt;/p&gt;&lt;p&gt;സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ: ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനൽകുന്ന പ്രത്യേക സാമ്പത്തിക മേഖല.&lt;/p&gt;&lt;p&gt;ലൈറ്റ് മെട്രോ: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും.&lt;/p&gt;&lt;p&gt;സാമ്പത്തിക വിഹിതം: 2026-27 വർഷത്തെ പദ്ധതി അടങ്കൽ തുക 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയർത്തി.&lt;/p&gt;&lt;p&gt;പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് ഇക്കോണിയായി മാറാൻ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും.&lt;/p&gt;&lt;p&gt;വ്യവസായ ഹബ്ബുകൾ: പെരുമ്പാവൂരിൽ ഫർണിച്ചർ ഹബ്ബും, അതോടൊപ്പം സ്വർണ്ണ വിനിമയ കേന്ദ്രവും ആഭരണ നിർമ്മാണ പാർക്കും സ്ഥാപിക്കും.&lt;/p&gt;&lt;p&gt;ലാന്റ് മാനേജ്&zwnj;മെന്റ് നയം: ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പഴയ ഭൂനിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കും.&lt;/p&gt;&lt;h2&gt;2. കാർഷിക, ക്ഷീര, തീരദേശ മേഖലകൾ&lt;/h2&gt;&lt;p&gt;റബർ താങ്ങുവില: റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർദ്ധിപ്പിക്കും.&lt;/p&gt;&lt;p&gt;ക്ഷീരവികസനം: മൂന്ന് വർഷത്തിനുള്ളിൽ പാലിന്റെ പ്രതിദിന ഉൽപാദനം ഒരു കോടി ലിറ്ററായി ഉയർത്തും.&lt;/p&gt;&lt;p&gt;തീരദേശ ക്ഷേമം: മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് സബ് പ്ലാൻ ആവിഷ്&zwnj;കരിക്കും. മണ്ണെണ്ണ സബ്&zwnj;സിഡി 75 രൂപയായി ഉയർത്തും. അപകട ഇൻഷുറൻസ് പുതുക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്&zwnj;ക്യൂ ബോട്ടുകളും വനിതകൾക്ക് മത്സ്യ വിപണനത്തിന് 'ഷീ സ്കൂട്ടറുകളും' അനുവദിക്കും. എല്ലാ തീരദേശവാസികൾക്കും പട്ടയം ലഭ്യമാക്കും. മുതലപ്പൊഴി ഹാർബറിന്റെ അപാകതകൾ പരിഹരിക്കും.&lt;/p&gt;&lt;p&gt;കൃഷി സഖി: വനിതാ കർഷക വികസനത്തിനായി പ്രത്യേക പരിപാടി നടപ്പാക്കും.&lt;/p&gt;&lt;p&gt;മറ്റ് പദ്ധതികൾ: മലയോര മേഖലയിൽ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും, പട്ടയവിതരണ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി കൊണ്ടുവരും.&lt;/p&gt;&lt;h2&gt;3. വിദ്യാഭ്യാസം, തൊഴിൽ, യുവജന ക്ഷേമം&lt;/h2&gt;&lt;p&gt;കേരള നോളജ് വാലി: വിദേശത്തെ ലെഗസി യൂണിവേഴ്&zwnj;സിറ്റികളെ ഉൾപ്പെടെ ആകർഷിച്ചു കേരളത്തെ ഉന്നതവിദ്യാഭ്യാസ ലക്ഷ്യസ്ഥാനമാക്കും.&lt;/p&gt;&lt;p&gt;വയനാട് ട്രൈബൽ സർവകലാശാല: ആദിവാസി സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാനവും സംരക്ഷിക്കാൻ തദ്ദേശീയ വിജ്ഞാന മേഖലയോടു കൂടി ആരംഭിക്കും.&lt;/p&gt;&lt;p&gt;ഗ്ലോബൽ ജോബ് വാച്ച് ടവർ: മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ മേഖലയെക്കുറിച്ച് പഠിച്ചു യുവജനങ്ങളെ സജ്ജരാക്കും.&lt;/p&gt;&lt;p&gt;റാഗിങ് വിരുദ്ധ നടപടികൾ: റാഗിങ് തടയാൻ 'Sidharthan Student Distress App', വിദ്യാർത്ഥി ക്ഷേമത്തിനായി 'Sidharthan Anti Ragging &amp;amp; Student Welfare Act' എന്നിവ നടപ്പാക്കും. അക്കാദമിക് വിഷയങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ അക്കാദമിക് കൗൺസിൽ രൂപീകരിക്കും.&lt;/p&gt;&lt;p&gt;ബഹിരാകാശ ഗവേഷണം: സാറ്റലൈറ്റ് സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകിയുള്ള ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ/വിക്ഷേപണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകും.&lt;/p&gt;&lt;p&gt;മറ്റ് വിദ്യാഭ്യാസ പദ്ധതികൾ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസർച്ച് സംവിധാനങ്ങൾ ഐഐടി മദ്രാസ് റിസർച്ച് പാർക്ക് മാതൃകയിൽ വിപുലീകരിക്കും. ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ ബ്രിഡ്ജ് പ്രോഗ്രാമുകൾ കൊണ്ടുവരും. 'സെമസ്റ്റർ ഇൻ കേരള' പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും. കാമ്പസുകളിൽ വിദ്യാർത്ഥി വൈവിധ്യവൽക്കരണത്തിന് പരിഗണന നൽകും. ജവഹർലാൽ നെഹ്&zwnj;റു സെന്റർ ഫോർ സയന്റിഫിക് ടെംബർ പദ്ധതി ആവിഷ്കരിക്കും.&lt;/p&gt;&lt;h2&gt;4. ആരോഗ്യം, സാമൂഹിക സുരക്ഷ, വയോജന ക്ഷേമം&lt;/h2&gt;&lt;p&gt;ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കും.&lt;/p&gt;&lt;p&gt;കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കേരളത്തെ പ്രമുഖ മെഡിക്കൽ ഡെസ്റ്റിനേഷനാക്കും. ചികിത്സാ ചെലവുകൾ കുറയ്ക്കാൻ സർക്കാർ ഇടപെടും.&lt;/p&gt;&lt;p&gt;മെഡിക്കൽ കോളേജുകൾ: കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക തീർക്കും.&lt;/p&gt;&lt;p&gt;പ്രത്യേക ഹെൽത്ത് ക്ലസ്റ്ററുകൾ: ആദിവാസി മേഖലകളിൽ ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശത്ത് കോസ്റ്റൽ കെയർ യൂണിറ്റുകളും സ്ഥാപിക്കും.&lt;/p&gt;&lt;p&gt;അപൂർവ്വ രോഗങ്ങൾക്കുള്ള സഹായം: എസ്.എം.എ. അടക്കമുള്ള അപൂർവ്വ രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കും. ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും, ഇൻസുലിൻ പമ്പും, ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറുകളും നൽകും.&lt;/p&gt;&lt;p&gt;സിൽവർ ഇക്കോണമി: വയോജനങ്ങൾക്ക് ആവശ്യമായ സ്ഥാപനങ്ങൾ, സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉൾപ്പെടുന്ന പദ്ധതി വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയിൽ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്&zwnj;സുകൾ ആരംഭിക്കും.&lt;/p&gt;&lt;p&gt;പരമ്പരാഗത വ്യവസായങ്ങൾ: സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് വേതന സഹായം (Income support scheme) നൽകും. പൂട്ടി കിടക്കുന്ന ഫാക്ടറികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ഗിഗ്, ഓൺലൈൻ പ്ലാറ്റ്&zwnj;ഫോം തൊഴിലാളികൾക്ക് പ്രത്യേക പദ്ധതികൾ കൊണ്ടുവരും.&lt;/p&gt;&lt;p&gt;മറ്റ് പദ്ധതികൾ: വൺ കേരള കരുതൽ മിഷൻ വഴി ഗുരുതര രോഗബാധിതർക്കും പാവപ്പെട്ടവർക്കും നേരിട്ട് സഹായം എത്തിക്കും. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, സ്നേഹപൂർവ്വം, താലോലം, ക്യാൻസർ സുരക്ഷ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കും. എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും.&lt;/p&gt;&lt;h2&gt;5. വിനോദസഞ്ചാരം, കല, സംസ്&zwnj;കാരം&lt;/h2&gt;&lt;p&gt;ടൂറിസത്തിന് വ്യവസായ പദവി: ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കും. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും.&lt;/p&gt;&lt;p&gt;തീർത്ഥാടന ടൂറിസം സർക്യൂട്ട്: അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു പദ്ധതി നടപ്പാക്കും.&lt;/p&gt;&lt;p&gt;അന്തർദേശീയ മാരിടൈം മ്യൂസിയം: സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.&lt;/p&gt;&lt;p&gt;ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി: കൊച്ചിയിൽ 'ചിത്രനഗരം' സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകും.&lt;/p&gt;&lt;p&gt;സ്മാരകങ്ങളും സാംസ്കാരിക പാർക്കുകളും:&lt;/p&gt;&lt;p&gt;കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക്.&lt;/p&gt;&lt;p&gt;തൃശ്ശൂരിൽ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമി.&lt;/p&gt;&lt;p&gt;കോഴിക്കോട് ഗായകൻ ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമി.&lt;/p&gt;&lt;p&gt;ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയം.&lt;/p&gt;&lt;p&gt;ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്&zwnj;കാരിക കേന്ദ്രവും.&lt;/p&gt;&lt;p&gt;എറണാകുളത്ത് നടൻ സലിംകുമാറിന് സ്മാരകം.&lt;/p&gt;&lt;p&gt;തിരുവനന്തപുരം പട്ടത്ത് മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് സ്മാരക മന്ദിരം.&lt;/p&gt;&lt;p&gt;ചാലക്കുടിയിൽ പനമ്പള്ളി ഗോവിന്ദ മേനോൻ സ്മാരകം.&lt;/p&gt;&lt;p&gt;മറ്റ് പദ്ധതികൾ: കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ പാചകകലാ ഇന്റസ്റ്റിറ്റ്യൂട്ട് (Culinary Institute) സ്ഥാപിക്കും. അതിരപ്പള്ളിയിൽ ഇക്കോ-ഫ്രണ്ട്&zwnj;ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കും. മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്&zwnj;ബോൾ സ്റ്റേഡിയം നിർമ്മിക്കും. 'ബ്രാൻഡ് കേരളം' വഴി സുഗന്ധവ്യഞ്ജനങ്ങൾ, കയർ, ഹാൻഡ്&zwnj;ലൂം ഉൽപ്പന്നങ്ങൾ എന്നിവ ബ്രാൻഡ് ചെയ്യും.&lt;/p&gt;&lt;h2&gt;6. ക്രമസമാധാനം, സുരക്ഷ, പരിസ്ഥിതി&lt;/h2&gt;&lt;p&gt;സ്ത്രീ-ശിശു സുരക്ഷ: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറൻസ് നിലപാട്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ 'മകൾക്കൊപ്പം' പദ്ധതി നടപ്പാക്കും.&lt;/p&gt;&lt;p&gt;ലഹരിവിരുദ്ധ നടപടികൾ: പുതുതലമുറ ലഹരി വസ്തുക്കൾ തിരിച്ചറിയാൻ എല്ലാ എക്&zwnj;സൈസ് ഓഫീസുകളിലും ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ലഭ്യമാക്കും. 'ഓപ്പറേഷൻ തൂഫാൻ' വ്യാപിപ്പിക്കും.&lt;/p&gt;&lt;p&gt;കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ: പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ, കാലാവസ്ഥാ മോഡലിംഗ്, ജിയോ സ്പേഷ്യൽ ഇന്റലിജൻസ് എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.&lt;/p&gt;&lt;p&gt;വന്യജീവി സംഘർഷം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും, ബജറ്റ് വിഹിതം ഉയർത്തും.&lt;/p&gt;&lt;p&gt;കാർബൺ ന്യൂട്രൽ കേരളം: 2050-ഓടു കൂടി കേരളത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിച്ചു കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കും.&lt;/p&gt;&lt;p&gt;റോഡ് സംസ്&zwnj;കാരം: കാൽനട യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും.&lt;/p&gt;&lt;h2&gt;7. ഭരണനിർവ്വഹണം, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, ജീവനക്കാരുടെ ആനുകൂല്യങ്ങൾ&lt;/h2&gt;&lt;p&gt;പ്രത്യേക സാമ്പത്തിക വിഹിതം: പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപയും പട്ടികവർഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപയും കൂടുതലായി അനുവദിച്ചു. മത്സ്യബന്ധന മേഖലയ്ക്ക് 50 കോടി രൂപ അധികമായി നൽകി.&lt;/p&gt;&lt;p&gt;നിയമ നിർമ്മാണം: എസ്&zwnj;സി/എസ്ടി വിഭാഗങ്ങൾക്കായി വകയിരുത്തിയ തുക കൃത്യമായി സമയബന്ധിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിയമം കൊണ്ടുവരും. ഇവർക്കായി പുതിയ ഭവന നിർമ്മാണ പദ്ധതിയും സ്പെഷ്യൽ റിക്രൂട്ട്മെന്റും നടത്തും.&lt;/p&gt;&lt;p&gt;ജീവനക്കാരുടെ ആനുകൂല്യങ്ങൾ: സർക്കാർ ജീവനക്കാരുടെ ഡി.എ/ ഡി.ആർ മുടക്കം കൂടാതെ നൽകും. മെഡിസെപ് പരിഷ്&zwnj;ക്കരിക്കും. അഷ്വേഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തത പരിശോധിച്ച് എൻ.പി.എസ് സംവിധാനം പരിഷ്&zwnj;ക്കരിക്കും. കെ.യു.ഡബ്ല്യു.ജെ ക്ഷേമപ്രവർത്തനങ്ങൾക്ക് സഹായം നൽകും, നോൺ ജേണലിസ്റ്റ് പെൻഷൻ തുക വർദ്ധിപ്പിക്കും.&lt;/p&gt;&lt;p&gt;തദ്ദേശ ഭരണം &amp;amp; മറ്റു സഹായങ്ങൾ: ഗ്രാമസഭയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ സൗകര്യം ഒരുക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയർത്തും. സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നൽകാൻ നിക്ഷേപ ഗ്യാരന്റി സ്കീമിൽ മാറ്റം വരുത്തും. ഇ-ഗ്രാന്റ് കുടിശ്ശിക സമയബന്ധിതമായി തീർപ്പാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കും.&lt;/p&gt;&lt;h2&gt;8. പ്രാദേശിക വികസന പാക്കേജുകൾ&lt;/h2&gt;&lt;p&gt;വിലങ്ങാട് പാക്കേജ്: ഉരുൾപൊട്ടലിലുണ്ടായ വിലങ്ങാടിന്റെ പുനർനിർമ്മിതിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.&lt;/p&gt;&lt;p&gt;ജില്ലാ പാക്കേജുകൾ: വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകൾക്കായുള്ള പ്രത്യേക വികസന പാക്കേജുകൾ ഊർജ്ജിതമായി നടപ്പാക്കും.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/explaining-full-announcements-in-the-new-budget-2026-articleshow-bsdvnkb"/>
        </item>
        <item>
            <title><![CDATA['പേടിക്കാനൊന്നുമില്ല'; എല്ലാം സെറ്റാണെന്ന് കേന്ദ്ര സർക്കാർ, രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയം]]></title>
            <link>https://www.asianetnews.com/india-news/india-has-sufficient-fuel-supplies-says-union-govt-articleshow-c9wxa3g</link>
            <guid isPermaLink="true">https://www.asianetnews.com/india-news/india-has-sufficient-fuel-supplies-says-union-govt-articleshow-c9wxa3g</guid>
            <pubDate>Thu, 21 May 2026 17:15:38 +0530</pubDate>
            <description><![CDATA[രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ ശേഖരവും വിതരണവും തൃപ്തികരമാണെന്നും എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആഗോള സംഘർഷങ്ങൾക്കിടയിലും പൗരന്മാരുടെ ഭാരം കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krbfcd1exw01tv9v0f2xxbp5,imgname-thumb-2-1778501694510.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രം​ഗത്ത്. പെട്രോളിയം മന്ത്രാലയമാണ് രാജ്യത്ത് ഇന്ധന കമ്മിയില്ലെന്നും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ ശേഖരവും വിതരണവും തൃപ്&zwnj;തികരമാണെന്നും എൽപിജി ഉത്പാദനം കൂട്ടിയിട്ടുണ്ടെന്നും ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൻതോതിലുള്ള ഡീസലിനുള്ള ആവശ്യം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും രാജ്യത്ത് ആവശ്യം നിറവേറ്റാൻ ആവശ്യമായ ഇന്ധനമുണ്ടെന്ന് പെട്രോളിയം, സുജാത ശർമ്മ വ്യക്തമാക്കി. ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇറക്കുമതിയെ ബാധിച്ചിട്ടും ഇന്ത്യയിൽ നിലവിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി, പ്രകൃതിവാതകം എന്നിവയുണ്ടെന്നും പൗരന്മാരുടെ മേലുള്ള ഭാരം കുറയ്ക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ആ​ഗോള പ്രതിസന്ധി ഇറക്കുമതിയെ ബാധിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;പക്ഷേ പൗരന്മാരുടെ മേലുള്ള ഭാരം കുറയ്ക്കാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിച്ചുവെന്നും അവർ വ്യക്തമാക്കി. എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഏകദേശം 1.34 കോടി എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. ഇതിൽ വാണിജ്യ എൽപിജി വിൽപ്പന 23,588 ടൺ ആണെന്നും ഇവർ അറിയിച്ചു. പ്രകൃതിവാതക മേഖലയിൽ 7.99 ലക്ഷം പുതിയ ഉപഭോക്താക്കളെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഇന്ധന വിതരണം നിരീക്ഷിക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി സ്വീകരിച്ചുവരുന്ന എൻഫോഴ്&zwnj;സ്&zwnj;മെന്റ് നടപടികളെക്കുറിച്ചും ഉദ്യോഗസ്ഥൻ വിശദീകരിച്ചു. അതേസമയം, ഇന്ധനവില വര്&zwj;ധന ചൂണ്ടിക്കാട്ടി രാജ്യം ഇന്ധന ക്ഷാമത്തിലാണെന്നും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും രാഹുല്&zwj; ഗാന്ധി ആരോപിച്ചിരുന്നു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/india-has-sufficient-fuel-supplies-says-union-govt-articleshow-c9wxa3g"/>
        </item>
        <item>
            <title><![CDATA[മുകേഷ് അംബാനിക്ക് പിഴച്ചതിവിടെ, അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍; ആസ്തിയില്‍ വന്‍ കുതിപ്പ്]]></title>
            <link>https://www.asianetnews.com/money-economy/adani-again-asias-richest-man-surpassed-ambani-articleshow-cthq8cv</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/adani-again-asias-richest-man-surpassed-ambani-articleshow-cthq8cv</guid>
            <pubDate>Fri, 17 Apr 2026 16:08:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്ന് വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം, അദാനി ഗ്രൂപ്പ് ഓഹരികളിലെ മുന്നേറ്റം അദ്ദേഹത്തിന്റെ ആസ്തി 8.61 ലക്ഷം കോടി രൂപയായി ഉയർത്തിയപ്പോൾ, റിലയൻസ് ഓഹരികളിലെ ഇടിവ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hh6z5d926kcpqq9dfndsx8x5,imgname-fotojet---2023-12-09t150909.397.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യന്&zwj; വ്യവസായ ലോകത്തെ കരുത്തര്&zwj; തമ്മിലുള്ള പോരാട്ടത്തില്&zwj; മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്&zwj;. ബ്ലൂംബെര്&zwj;ഗ് ശതകോടീശ്വര പട്ടികയിലെ പുതിയ കണക്കുകള്&zwj; പ്രകാരം, അദാനിയുടെ ആസ്തിയില്&zwj; വന്&zwj; വര്&zwj;ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്&zwj; 8.61 ലക്ഷം കോടി രൂപയാണ് (92.6 ബില്യണ്&zwj; ഡോളര്&zwj;) അദാനിയുടെ ആസ്തി. ഇതോടെ അദ്ദേഹം ഏഷ്യയില്&zwj; ഒന്നാമതും ലോക സമ്പന്നരുടെ പട്ടികയില്&zwj; 19-ാം സ്ഥാനത്തും എത്തി. ദീര്&zwj;ഘകാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിലയന്&zwj;സ് ഇന്&zwj;ഡസ്ട്രീസ് തലവന്&zwj; മുകേഷ് അംബാനി 8.44 ലക്ഷം കോടി രൂപയുടെ (90.8 ബില്യണ്&zwj; ഡോളര്&zwj;) ആസ്തിയുമായി ഏഷ്യയില്&zwj; രണ്ടാം സ്ഥാനത്തായി. ലോകപട്ടികയില്&zwj; അദ്ദേഹം 20-ാമതാണ്.&lt;/p&gt;&lt;p&gt;ഈ വര്&zwj;ഷത്തെ ഓഹരി വിപണിയിലെ പ്രകടനമാണ് അദാനിക്ക് നേട്ടമായത്. ഈ വര്&zwj;ഷം മാത്രം അദാനിയുടെ സമ്പാദ്യത്തില്&zwj; 75,330 കോടി രൂപയുടെ (8.1 ബില്യണ്&zwj; ഡോളര്&zwj;) വര്&zwj;ധനവുണ്ടായി. അദാനി ഗ്രൂപ്പ് ഓഹരികളുടെ സ്ഥിരതയാര്&zwj;ന്ന പ്രകടനമാണ് കരുത്തായത്. ഇതേ കാലയളവില്&zwj; മുകേഷ് അംബാനിയുടെ ആസ്തിയില്&zwj; 1.57 ലക്ഷം കോടി രൂപയുടെ (16.9 ബില്യണ്&zwj; ഡോളര്&zwj;) കുറവുണ്ടായി. റിലയന്&zwj;സ് ഓഹരികളിലെ ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ച മാത്രം അദാനിയുടെ സമ്പാദ്യം 33,108 കോടി രൂപ (3.56 ബില്യണ്&zwj; ഡോളര്) വര്&zwj;ധിച്ചു. ഇതേസമയം അംബാനിയുടെ ആസ്തിയില്&zwj; 713 കോടി രൂപയുടെ നേരിയ മാറ്റം മാത്രമാണുണ്ടായത്.&lt;/p&gt;&lt;p&gt;2026-ല്&zwj; ലോകത്തെ വമ്പന്&zwj; ധനികരില്&zwj; പലര്&zwj;ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രമുഖ വ്യവസായി ബെര്&zwj;ണാഡ് അര്&zwj;നോള്&zwj;ട്ടിന് മാത്രം 4.09 ലക്ഷം കോടി രൂപയാണ് ഈ വര്&zwj;ഷം നഷ്ടപ്പെട്ടത്. ബില്&zwj; ഗേറ്റ്&zwnj;സ്, വാരന്&zwj; ബഫറ്റ് എന്നിവരും നഷ്ടം നേരിട്ടവരുടെ പട്ടികയിലുണ്ട്. അതേസമയം, ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ടെസ്ല തലവന്&zwj; ഇലോണ്&zwj; മസ്&zwnj;ക് നിലനിര്&zwj;ത്തി. 65,600 കോടി ഡോളറാണ് മസ്കിന്റെ ആസ്തി. ലാറി പേജിന്റെ 28,600 കോടി ഡോളറായി. ജെഫ് ബെസോസ്, സെര്&zwj;ജി ബ്രിന്&zwj;, മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗ് തുടങ്ങിയവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്&zwj;. അദാനിയും അംബാനിയും തമ്മിലുള്ള ആസ്തി വ്യത്യാസം നിലവില്&zwj; കുറവായതിനാല്&zwj;, വരും ദിവസങ്ങളിലെ ഓഹരി വിപണിയിലെ മാറ്റങ്ങള്&zwj;ക്കനുസരിച്ച് റാങ്കിംഗില്&zwj; ഇനിയും മാറ്റങ്ങള്&zwj; വരാം.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/money-economy/adani-again-asias-richest-man-surpassed-ambani-articleshow-cthq8cv"/>
        </item>
        <item>
            <title><![CDATA[കടുത്ത സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി: 'സ്മാര്‍ട്ട് ലോക്ക്ഡൗണ്‍' ഉള്‍പ്പെടെ കര്‍ശന നടപടികളിലേക്ക് നീങ്ങി പാക് സർക്കാർ]]></title>
            <link>https://www.asianetnews.com/money-economy/pak-govt-to-impose-smart-lockdown-over-middle-east-war-lead-financial-power-crisis-articleshow-d568zr0</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/pak-govt-to-impose-smart-lockdown-over-middle-east-war-lead-financial-power-crisis-articleshow-d568zr0</guid>
            <pubDate>Wed, 01 Apr 2026 12:56:31 +0530</pubDate>
            <description><![CDATA[ഇറാനിൽ തുടരുന്ന യുദ്ധം പാകിസ്താനെ കടുത്ത സാമ്പത്തിക, ഊര്&zwj;ജ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇന്ധനക്ഷാമം രൂക്ഷമായതോടെ, ഉപഭോഗം കുറയ്ക്കുന്നതിനായി 'സ്മാര്&zwj;ട്ട് ലോക്ക്ഡൗണ്&zwj;' പോലുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുകയാണ്. ഇത് വ്യാപാര സ്ഥാപനങ്ങളെയും പൊതുചടങ്ങുകളെയും ബാധിക്കുമെങ്കിലും അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcbdkmxk68k7fa82qmxp5ynh,imgname-bengaluru-rapido-auto--1--1765614932915.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഇറാനില്&zwj; തുടരുന്ന യുദ്ധം പാകിസ്താനെ കടുത്ത സാമ്പത്തിക-ഊര്&zwj;ജ പ്രതിസന്ധിയിലാക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യം സ്തംഭിക്കാതിരിക്കാന്&zwj; 'സ്മാര്&zwj;ട്ട് ലോക്ക്ഡൗണ്&zwj;' ഉള്&zwj;പ്പെടെയുള്ള കര്&zwj;ശനമായ നടപടികളിലേക്ക് പാക് സർക്കാർ നീങ്ങിയേക്കും. കോവിഡ് കാലത്തിന് ശേഷം രാജ്യം വീണ്ടും നിയന്ത്രണങ്ങളിലേക്ക് പോകുന്നത് ജനങ്ങളെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഏപ്രില്&zwj; ആദ്യവാരത്തിൽ തന്നെ വാരാന്ത്യ ലോക്ക്ഡൗണ്&zwj; നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. കോവിഡ് കാലത്ത് കണ്ടതുപോലെ രാജ്യം മുഴുവനായി അടച്ചിടുന്ന രീതിയാവില്ല ഇത്. മറിച്ച്, ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി തിരഞ്ഞെടുത്ത മേഖലകളില്&zwj; മാത്രം നിയന്ത്രണങ്ങള്&zwj; ഏര്&zwj;പ്പെടുത്തുന്ന രീതിയാണിത്. ഇറാന്&zwj; യുദ്ധം മൂലം ഗള്&zwj;ഫ് രാജ്യങ്ങളില്&zwj; നിന്നുള്ള അസംസ്&zwnj;കൃത എണ്ണയുടെയും എല്&zwj;.എന്&zwj;.ജി യുടെയും വരവ് നിലച്ചതാണ് പാകിസ്താനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഹോര്&zwj;മുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയില്&zwj; എണ്ണവില കുതിച്ചുയർന്നതും തിരിച്ചടിയായി.&lt;/p&gt;&lt;p&gt;ഏപ്രില്&zwj; 4 മുതല്&zwj; വ്യാപാര സ്ഥാപനങ്ങള്&zwj;, ചന്തകള്&zwj;, വ്യവസായ ശാലകള്&zwj;, സര്&zwj;വീസ് സെന്ററുകള്&zwj; എന്നിവ പ്രവര്&zwj;ത്തിക്കില്ലെന്നാണ് വിവരം. വിവാഹങ്ങള്&zwj; ഉള്&zwj;പ്പെടെയുള്ള പൊതുചടങ്ങുകള്&zwj;ക്കും അനുമതി നല്&zwj;കില്ല. ദേശീയ പാതകളും മറ്റ് റോഡുകളും ഭാഗികമായി അടയ്ക്കും. ആശുപത്രികള്&zwj;, മരുന്നുകടകള്&zwj;, വിമാനത്താവളങ്ങള്&zwj;, തുറമുഖങ്ങള്&zwj;, റെയില്&zwj;വേ സ്റ്റേഷനുകള്&zwj; എന്നിവയ്ക്ക് നിയന്ത്രണമില്ല. പൊതുഗതാഗത സംവിധാനങ്ങളെ ലോക്ക്ഡൗണില്&zwj; നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുദ്ധം തുടങ്ങിയത് മുതല്&zwj; പാകിസ്താന്&zwj; കടുത്ത നിയന്ത്രണങ്ങളിലായിരുന്നു. ഇന്ധനം ലാഭിക്കുന്നതിനായി നേരത്തെ തന്നെ സര്&zwj;ക്കാര്&zwj; ജീവനക്കാര്&zwj;ക്ക് 'വര്&zwj;ക്ക് ഫ്രം ഹോം' ഏര്&zwj;പ്പെടുത്തിയിരുന്നു. സ്&zwnj;കൂളുകള്&zwj; അടക്കുകയും ചെയ്തിരുന്നു. സര്&zwj;ക്കാര്&zwj; പരിപാടികള്&zwj; വെട്ടിക്കുറച്ചെങ്കിലും പ്രതിസന്ധി പരിഹരിക്കാന്&zwj; ഇതൊന്നും മതിയാകാത്ത സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നത്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/pak-govt-to-impose-smart-lockdown-over-middle-east-war-lead-financial-power-crisis-articleshow-d568zr0"/>
        </item>
        <item>
            <title><![CDATA['ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും'; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/international-news/irgc-warns-under-sea-internet-cable-may-cut-articleshow-e0v8v47</link>
            <guid isPermaLink="true">https://www.asianetnews.com/international-news/irgc-warns-under-sea-internet-cable-may-cut-articleshow-e0v8v47</guid>
            <pubDate>Thu, 23 Apr 2026 10:45:15 +0530</pubDate>
            <description><![CDATA[ഹോർമുസ് കടലിടുക്കിലെ ഡാറ്റാ കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകുന്നു. ഇത് ആഗോള ആശയവിനിമയത്തെയും സമ്പദ്&zwnj;വ്യവസ്ഥയെയും തകിടം മറിക്കുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്റർനെറ്റ്, ഡിജിറ്റൽ സേവനങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpw5bj9hfcmv4a6by09wream,imgname-data-war-risk-hormuz-strait-subsea-cables-internet-disruption-gulf-region-iran-report-1-1776914123057.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധി പ്രധാന കേബിളുകൾക്ക് ഒരേസമയം കേടുപാടുകൾ സംഭവിക്കുന്നത് പേർഷ്യൻ ഗൾഫിലുടനീളം തടസ്സങ്ങൾക്ക് കാരണമായേക്കാമെന്ന് തസ്നിം വാർത്താ ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;p&gt;ആഗോള ആശയവിനിമയത്തിനുള്ള നട്ടെല്ലായി വർത്തിക്കുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകളുടെ വലിയൊരു ഭാ​ഗം ഹോർമൂസ് കടലിൽ ഉള്ളതിനാൽ സുപ്രധാന ഡിജിറ്റൽ ആർട്ടറിയായും ഹോർമുസ് കടലിടുക്ക് അറിയപ്പെടുന്നു. ഈ കേബിളുകൾ പൊട്ടുകയാണെങ്കിൽ, അതിന്റെ ആഘാതം മിഡിൽ ഈസ്റ്റിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കും. ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രാദേശിക ഇന്റർനെറ്റ് ട്രാഫിക്കിന്റെ ഏകദേശം 17% മുതൽ 30% വരെ ഈ ലൈനുകൾ വഹിക്കുന്നു. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയുള്ള യുഎഇയിലെയും സൗദി അറേബ്യയിലെയും വൻതോതിലുള്ള ഇൻഫ്രാസ്ട്രക്ചർ ഹബ്ബുകൾ ഈ കേബിളുകളെയാണ് ആശ്രയിക്കുന്നത്. ആഗോള സാമ്പത്തിക ഇടപാടുകളുടെയും കേന്ദ്രബിന്ദുവാണ് ഈ കേബിളുകൾ. ഇമെയിലുകൾ മുതൽ ക്ലൗഡ് സേവനങ്ങൾ ഈ അണ്ടർവാട്ടർ നെറ്റ്&zwnj;വർക്കിനെ ആശ്രയിച്ചിരിക്കുന്നു.&lt;/p&gt;&lt;p&gt;ഒമാൻ, യുഎഇ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ നിലവിൽ സംഘർഷ മേഖലയോട് ചേർന്നുള്ള നിരവധി രാജ്യങ്ങളിലെ ലാൻഡിംഗ് സ്റ്റേഷനുകൾ വഴിയാണ് അണ്ടർസീ നെറ്റ്&zwnj;വർക്ക് പ്രവർത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്&zwnj;വ്യവസ്ഥ കണക്ഷനുകളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഈ കേബിളുകളിലെ തടസ്സം ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് വേഗത കുറയ്ക്കുന്നതിനും ക്ലൗഡ് സേവനങ്ങളിലും ഡിജിറ്റൽ പേയ്&zwnj;മെന്റ് സംവിധാനങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുന്നതിനും കാരണമാകും. ഐടി, എഐ-പവർഡ് സേവന മേഖലകൾക്ക് സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും കാരണമാകും.&lt;/p&gt;&lt;p&gt;മുമ്പ്, കേബിൾ സ്ഥാപിക്കുന്നതിന് ഉത്തരവാദിത്തം വഹിക്കുന്ന ഫ്രഞ്ച് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ അൽകാറ്റെൽ സബ്മറൈൻ നെറ്റ്&zwnj;വർക്കുകൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവം കാരണം, അവരുടെ ചുമതലകൾ നിറവേറ്റുന്നതിൽ അവരെ തടയുന്നുവെന്ന് കരാർ പങ്കാളിയെ അറിയിച്ചിട്ടുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, സൗദി അറേബ്യയിലെ ദമ്മാം തീരത്ത് കമ്പനിയുടെ ഇൻസ്റ്റലേഷൻ കപ്പലായ ഐൽ ഡി ബാറ്റ്സ് കുടുങ്ങിയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെറ്റ ഇതിനകം തന്നെ കടലിനടിയിലൂടെയുള്ള കേബിളുകളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണെന്ന് ബ്ലൂംബെർഗ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/irgc-warns-under-sea-internet-cable-may-cut-articleshow-e0v8v47"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയ്ക്ക് മുന്നിൽ വലിയ കടമ്പ, കടന്നുകിട്ടിയാൽ 2047-ഓടെ വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്]]></title>
            <link>https://www.asianetnews.com/money-economy/world-bank-says-india-can-be-developed-nation-by-2047-articleshow-fg6oq3o</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/world-bank-says-india-can-be-developed-nation-by-2047-articleshow-fg6oq3o</guid>
            <pubDate>Fri, 10 Apr 2026 11:02:18 +0530</pubDate>
            <description><![CDATA[2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമായി മാറാൻ കഴിയുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. എട്ട് ശതമാനത്തിന് മുകളിൽ ജിഡിപി വളർച്ച നിലനിർത്തുകയും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ഉൾപ്പെടെയുള്ള ഘടനാപരമായ മാറ്റങ്ങൾ ഇതിന് ആവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള വെല്ലുവിളികൾക്കിടയിലും ശക്തമായ ആഭ്യന്തര വിപണി ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knty00rhsek7hhkqq00m5vpc,imgname-nirmala-sitaraman--pm-modi-1775799108368.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കൃത്യമായ സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ട് പോയാൽ 2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമായി മാറാൻ കഴിയുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളർച്ചാ നിരക്ക് ശുഭസൂചകമാണെന്നും എന്നാൽ ലക്ഷ്യത്തിലെത്താൻ ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത രണ്ട് പതിറ്റാണ്ടുകളിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എട്ട് ശതമാനത്തിന് മുകളിൽ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും എങ്കിൽ മാത്രമേ വികസിത രാജ്യമായി ഉയരാൻ സാധിക്കൂവെന്നും റിപ്പോർട്ട് പറയുന്നു.&lt;/p&gt;&lt;p&gt;സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് വലിയ കരുത്തേകും. നിലവിൽ ഈ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉൽപ്പാദന മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കണം. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കുന്നത് ഗുണകരമാകും. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തണം. നവസാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.&lt;/p&gt;&lt;p&gt;ആഗോളതലത്തിലെ സാമ്പത്തിക അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം. എങ്കിലും ശക്തമായ ആഭ്യന്തര വിപണിയും യുവജനതയുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് അനുകൂല ഘടകങ്ങളാണെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞാൽ, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്&zwnj;വ്യവസ്ഥയായി മാറുന്നതിനൊപ്പം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും ഇന്ത്യയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/world-bank-says-india-can-be-developed-nation-by-2047-articleshow-fg6oq3o"/>
        </item>
        <item>
            <title><![CDATA[യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണം, കുതിച്ചുയര്‍ന്ന് ഇന്ധനവില]]></title>
            <link>https://www.asianetnews.com/money-economy/global-aviation-hit-by-war-gulf-airspace-restrictions-fuel-prices-surge-articleshow-g5vhxo5</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/global-aviation-hit-by-war-gulf-airspace-restrictions-fuel-prices-surge-articleshow-g5vhxo5</guid>
            <pubDate>Thu, 12 Mar 2026 16:12:27 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രധാന വ്യോമപാതകൾ അടച്ചതോടെ വിമാനയാത്ര ദുഷ്കരവും ചെലവേറിയതുമായി. യാത്രാസമയം കൂടുന്നതും ഇന്ധനവില വർധിക്കുന്നതും ഗൾഫ് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയപ്പോൾ, മറ്റ് എയർലൈനുകൾ ഈ അവസരം മുതലെടുക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkegfr3m9vf5cfd532cb3j7p,imgname-fotojet---2026-03-11t184029.702-1773234806900.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യയില്&zwj; അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്&zwj; നടക്കുന്ന യുദ്ധം ആഗോള വ്യോമയാന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. സുരക്ഷാ ഭീഷണികളെത്തുടര്&zwj;ന്ന് പ്രധാന വ്യോമപാതകള്&zwj; പലതും അടച്ചതോടെ വിമാനക്കമ്പനികളുടെ പ്രവര്&zwj;ത്തനവും ദീര്&zwj;ഘകാല പദ്ധതികളും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;വഴിമാറി വിമാനങ്ങള്&zwj;; യാത്രാസമയം കൂടുന്നു&lt;/h2&gt;&lt;p&gt;യൂറോപ്പില്&zwj; നിന്ന് ഏഷ്യയിലേക്കുള്ള വിമാനയാത്ര ഇപ്പോള്&zwj; ദുഷ്&zwnj;കരവും ചെലവേറിയതുമായി മാറിയിരിക്കുകയാണ്. 2022-ലെ യുക്രൈന്&zwj; യുദ്ധത്തെത്തുടര്&zwj;ന്ന് വിമാനങ്ങള്&zwj; റഷ്യന്&zwj; വ്യോമപാത ഒഴിവാക്കിയിരുന്നു. ഇതിനുപുറമെ ഇപ്പോള്&zwj; ഇറാനിലെയും ഗള്&zwj;ഫിലെയും പ്രധാന പാതകളും അടഞ്ഞതോടെ ജോര്&zwj;ജിയ, അസര്&zwj;ബൈജാന്&zwj; എന്നീ രാജ്യങ്ങള്&zwj;ക്ക് മുകളിലൂടെയുള്ള വളരെ ഇടുങ്ങിയ വ്യോമപാതയിലൂടെയാണ് വിമാനങ്ങള്&zwj; പറക്കുന്നത്. ഇതിനിടെ അസര്&zwj;ബൈജാന്&zwj; കൂടി വ്യോമപാതയില്&zwj; നിയന്ത്രണം കൊണ്ടുവന്നതോടെ വിമാനങ്ങള്&zwj;ക്ക് കടന്നുപോകാന്&zwj; വെറും 50 മൈല്&zwj; വീതിയുള്ള പാത മാത്രമായി ചുരുങ്ങി.&lt;/p&gt;&lt;p&gt;പാകിസ്താന്&zwj; വ്യോമപാത ഒഴിവാക്കുന്നതിനാല്&zwj; ഇന്ത്യയില്&zwj; നിന്നുള്ള വിമാനങ്ങളെയാണ് ഈ നിയന്ത്രണങ്ങള്&zwj; ഏറ്റവും കൂടുതല്&zwj; ബാധിച്ചത്. ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്&zwnj;സിന് ഗള്&zwj;ഫ്, ഇറാന്&zwj;, ഇറാഖ് വ്യോമപാതകള്&zwj; ഒഴിവാക്കേണ്ടി വരുന്നതിനാല്&zwj; മിക്ക സര്&zwj;വീസുകള്&zwj;ക്കും ലക്ഷ്യസ്ഥാനത്തെത്താന്&zwj; ഒരു മണിക്കൂറിലേറെ അധികം സമയമെടുക്കുന്നു. യാത്രാസമയം കൂടുമ്പോള്&zwj; വിമാനത്തില്&zwj; കൂടുതല്&zwj; ഇന്ധനം കരുതേണ്ടി വരുന്നത് കമ്പനികള്&zwj;ക്ക് വന്&zwj; ബാധ്യതയാകുന്നുണ്ട്. അതിനിടെ, യുഎഇയും ഖത്തറും സുരക്ഷിതമായ ചില വ്യോമപാതകള്&zwj; ഒരുക്കിയതായി അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ആഗോള എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോര്&zwj;മുസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയില്&zwj;, ഡീസല്&zwj;, വിമാന ഇന്ധനം എന്നിവയുടെ വില കുതിച്ചുയര്&zwj;ന്നു. ഇന്ധനവിലയിലുണ്ടായ ഈ ചാഞ്ചാട്ടം ഇന്ത്യയുടെ ഇന്&zwj;ഡിഗോ, ചൈനയിലെ പ്രധാന വിമാനക്കമ്പനികള്&zwj; എന്നിവയെ വലിയ തോതില്&zwj; ബാധിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്&zwj;ഗ് ഇന്റലിജന്&zwj;സ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. ലോകത്തെ പ്രധാന കണക്റ്റിങ് ഹബ്ബുകളായ ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിലെ വിമാന സര്&zwj;വീസുകള്&zwj; പൂര്&zwj;ണ്ണമായും താളം തെറ്റിയിരിക്കുകയാണ്. സിറിയം ലിമിറ്റഡിന്റെ കണക്കുകള്&zwj; പ്രകാരം ഫെബ്രുവരി 28 മുതല്&zwj; മാര്&zwj;ച്ച് 11 വരെ ഗള്&zwj;ഫ് മേഖലയില്&zwj; നിന്നുള്ള 46,000-ത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളങ്ങളില്&zwj; കുടുങ്ങിയ ആയിരക്കണക്കിന് യാത്രക്കാര്&zwj; റോഡ് മാര്&zwj;ഗ്ഗവും മറ്റും സൗദി, ഒമാന്&zwj; തുടങ്ങിയ രാജ്യങ്ങളിലെത്തിയാണ് പിന്നീട് യാത്ര തുടര്&zwj;ന്നത്.&lt;/p&gt;&lt;h3&gt;പ്രതിസന്ധി അവസരമാക്കി മറ്റ് കമ്പനികള്&zwj;&lt;/h3&gt;&lt;p&gt;ഗള്&zwj;ഫ് എയര്&zwj;ലൈനുകള്&zwj; പ്രതിസന്ധിയിലായതോടെ യാത്രക്കാരെ ആകര്&zwj;ഷിക്കാന്&zwj; യൂറോപ്യന്&zwj;, ഏഷ്യന്&zwj; എയര്&zwj;ലൈനുകള്&zwj; ഈ അവസരം ഉപയോഗിക്കുകയാണ്. ബ്രിട്ടീഷ് എയര്&zwj;വേയ്സ്, ലുഫ്താന്&zwj;സ തുടങ്ങിയവര്&zwj; ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും കൂടുതല്&zwj; സര്&zwj;വീസുകള്&zwj; തുടങ്ങി. എയര്&zwj; ഫ്രാന്&zwj;സ്-കെഎല്&zwj;എം മുംബൈ, ടോക്കിയോ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വലിയ വിമാനങ്ങള്&zwj; സര്&zwj;വീസിനിറക്കി. എയര്&zwj; ഇന്ത്യയും കാത്തേ പസഫിക്കും അധിക സര്&zwj;വീസുകള്&zwj; നടത്തുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money-economy/global-aviation-hit-by-war-gulf-airspace-restrictions-fuel-prices-surge-articleshow-g5vhxo5"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്; പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്]]></title>
            <link>https://www.asianetnews.com/money-economy/india-defence-export-reaches-new-high-articleshow-gdiiagd</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/india-defence-export-reaches-new-high-articleshow-gdiiagd</guid>
            <pubDate>Thu, 02 Apr 2026 17:42:39 +0530</pubDate>
            <description><![CDATA[ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38424 കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തി. കയറ്റുമതിയിൽ സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ മുന്നിലെത്തി, നിലവിൽ 80-ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jtw0mtbswxfkvbmwka9bjr9q,imgname-akash-missile-1746844412281.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഉയരത്തിൽ. 2025-26 സാമ്പത്തിക വർഷത്തിൽ 38424 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 23622 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിൻ്റെ വർധനവാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. ഇസ്രായേലും അമേരിക്കയും അടക്കം 80 ഓളം രാജ്യങ്ങളിലേക്ക് നടത്തിയ കയറ്റുമതിയിലൂടെയാണ് 14802 കോടി രൂപയുടെ അധിക വരുമാനം നേടാനായത്.&lt;/p&gt;&lt;p&gt;പശ്ചിമേഷ്യയിൽ ഇറാനുമായി അമേരിക്ക-ഇസ്രായേൽ സഖ്യം യുദ്ധം തുടങ്ങിയത് ഫെബ്രുവരി 28 നായിരുന്നു. ഒരു മാസത്തിലേറെയായി ഏറ്റുമുട്ടൽ തുടരുകയാണ്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളാണ് 151 ശതമാനം വളർച്ച നേടിയത്. 2025 സാമ്പത്തിക വർഷത്തെ 8389 കോടി രൂപയിൽ നിന്ന് 21071 കോടി രൂപയായി കയറ്റുമതി വളർന്നു. സ്വകാര്യ കമ്പനികളും വളർച്ച നേടി. 15233 കോടിയായിരുന്ന മുൻവർഷത്തെ കയറ്റുമതി ഇക്കുറി 17353 കോടി രൂപയായി ഉയർന്നു. കയറ്റുമതിയിൽ മുന്നിലായിരുന്ന സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ കമ്പനികൾ മുന്നിലെത്തിയതും സവിശേഷതയാണ്. നിലവിൽ വിപണി വിഹിതത്തിൻ്റെ 54.84 ശതമാനം പൊതുമേഖലാ കമ്പനികൾക്കാണ്.&lt;/p&gt;&lt;p&gt;അതേസമയം പ്രതിരോധ കയറ്റുമതിക്കാരുടെ എണ്ണം 128 ൽ നിന്ന് 145 ആയി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വളർച്ചയാണ് രജിസ്റ്റർ ചെയ്ത കയറ്റുമതിക്കാരുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച വൻ സ്വീകാര്യതയായാണ് ഈ കണക്കുകളെ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിൽ 80 രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന രാജ്യമായി മാറിയെന്ന നേട്ടവും കേന്ദ്ര പ്രതിരോധ മന്ത്രി ഉയർത്തിക്കാട്ടി.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/india-defence-export-reaches-new-high-articleshow-gdiiagd"/>
        </item>
        <item>
            <title><![CDATA[വീട്ടിലിരിക്കുന്ന സ്വർണം രാജ്യത്തിന്റെ ഭാവി തന്നെ മാറ്റും! പുറത്തേക്കെത്തിയാൽ രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി വേണ്ട, വന്‍ അഴിച്ചുപണി വേണമെന്ന് ആവശ്യം]]></title>
            <link>https://www.asianetnews.com/money-economy/india-may-stop-gold-imports-for-two-years-if-household-gold-enters-market-articleshow-hhlwpth</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/india-may-stop-gold-imports-for-two-years-if-household-gold-enters-market-articleshow-hhlwpth</guid>
            <pubDate>Tue, 12 May 2026 12:12:57 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തെ സ്വർണ്ണ നിക്ഷേപ പദ്ധതി പരിഷ്കരിക്കണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെടുന്നു. വീടുകളിലിരിക്കുന്ന സ്വർണ്ണം വിപണിയിലെത്തിച്ചാൽ ഏകദേശം 7.5 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാകുമെന്നും, ഇതിനായി പദ്ധതി കാര്യക്ഷമമാക്കാനുള്ള പ്രധാന നിർദ്ദേശങ്ങളും അവർ മുന്നോട്ട് വെക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k74428yydenf46z69hc1yzfq,imgname-gold-rate-today-9-october-1760001336285.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ്യത്തെ സ്വര്&zwj;ണ്ണ നിക്ഷേപ പദ്ധതി (ഗോള്&zwj;ഡ് മോണിറ്റൈസേഷന്&zwj; സ്&zwnj;കീം) അടിമുടി പരിഷ്&zwnj;കരിക്കണമെന്ന ആവശ്യവുമായി സ്വര്&zwj;ണ്ണവ്യാപാരികളുടെയും സ്വര്&zwj;ണ്ണപ്പണിക്കാരുടെയും സംഘടനകള്&zwj; രംഗത്ത്. വീടുകളില്&zwj; വെറുതെ ഇരിക്കുന്ന സ്വര്&zwj;ണ്ണം കൃത്യമായി വിനിയോഗിച്ചാല്&zwj; ഏകദേശം 90 ബില്യണ്&zwj; ഡോളര്&zwj; (ഏകദേശം 7.5 ലക്ഷം കോടി രൂപ) വിപണിയിലെത്തിക്കാന്&zwj; സാധിക്കുമെന്നാണ് വിലയിരുത്തല്&zwj;.&lt;/p&gt;&lt;p&gt;സ്വര്&zwj;ണ്ണം വാങ്ങുന്നത് ഒരു വര്&zwj;ഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭ്യര്&zwj;ത്ഥിച്ചിരുന്നു. എന്നാല്&zwj; ഇത് രാജ്യത്തെ സ്വര്&zwj;ണ്ണ വിപണിയെയും അനുബന്ധ മേഖലകളെയും ആശ്രയിച്ചു കഴിയുന്ന 3.5 കോടി ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് ഓള്&zwj; ഇന്ത്യ ജെം ആന്&zwj;ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്&zwj;സില്&zwj;, ഓള്&zwj; ഇന്ത്യ ജ്വല്ലേഴ്&zwnj;സ് ആന്&zwj;ഡ് ഗോള്&zwj;ഡ് സ്മിത്ത് ഫെഡറേഷന്&zwj; എന്നിവര്&zwj; ചൂണ്ടിക്കാട്ടുന്നു. ഇതിന് പകരമായാണ് സ്വര്&zwj;ണ്ണ നിക്ഷേപ പദ്ധതി കാര്യക്ഷമമാക്കാന്&zwj; ഇവര്&zwj; നിര്&zwj;ദ്ദേശിക്കുന്നത്.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് നിലവിലെ പദ്ധതി പരാജയപ്പെട്ടു?&lt;/h2&gt;&lt;p&gt;2015-ലാണ് സ്വര്&zwj;ണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജി.എം.എസ് അവതരിപ്പിച്ചത്. കൈവശമുള്ള സ്വര്&zwj;ണ്ണം ബാങ്കില്&zwj; നിക്ഷേപിച്ച് 2.25 മുതല്&zwj; 2.5 ശതമാനം വരെ പലിശ നേടാനുള്ള അവസരമായിരുന്നു ഇത്. എന്നാല്&zwj; പത്ത് വര്&zwj;ഷത്തിന് ശേഷം 2025 മാര്&zwj;ച്ചിലെ കണക്കുകള്&zwj; പ്രകാരം വെറും 38 ടണ്&zwj; സ്വര്&zwj;ണ്ണം മാത്രമാണ് പദ്ധതിയുടെ ഭാഗമായത്. ഇന്ത്യക്കാരുടെ കൈവശം ഏകദേശം 25,000 ടണ്&zwj; സ്വര്&zwj;ണ്ണമുണ്ടെന്നാണ് കണക്ക്. പാരമ്പര്യമായി ലഭിച്ച ആഭരണങ്ങള്&zwj; ഉരുക്കി നിക്ഷേപിക്കാന്&zwj; ഇന്ത്യന്&zwj; കുടുംബങ്ങള്&zwj; മടിക്കുന്നുവെന്നും സ്വര്&zwj;ണ്ണത്തിന്റെ ഉറവിടം സംബന്ധിച്ച ആദായനികുതി പരിശോധനകളും രേഖാമൂലമുള്ള നൂലാമാലകളും ആളുകളെ അകറ്റി നിര്&zwj;ത്തിയെന്നും പദ്ധതി പരാജയപ്പെടാന്നുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്വര്&zwj;ണ്ണ നിക്ഷേപം കൈകാര്യം ചെയ്യുന്നത് ബാങ്കുകള്&zwj;ക്ക് വലിയ ലാഭകരമല്ലാത്തതിനാല്&zwj; അവര്&zwj; ഇതിന് വലിയ പ്രോത്സാഹനം നല്&zwj;കിയില്ലെന്നും സ്വര്&zwj;ണ്ണവില വര്&zwj;ദ്ധിക്കുമ്പോഴുണ്ടാകുന്ന അധിക ബാധ്യത സര്&zwj;ക്കാര്&zwj; ഏറ്റെടുക്കേണ്ടി വന്നതും പദ്ധതിക്ക് തിരിച്ചടിയായി.&lt;/p&gt;&lt;p&gt;എന്നാൽ, നിലവിലെ ഈ പ്രതിസന്ധി മറികടക്കാനും ചില നിര്&zwj;ദ്ദേശങ്ങള്&zwj; സംഘടനകള്&zwj; മുന്നോട്ടുവെക്കുന്നുണ്ട്. അംഗീകൃത ജ്വല്ലറികളെ സ്വര്&zwj;ണ്ണം സ്വീകരിക്കാനും പരിശുദ്ധി പരിശോധിക്കാനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റണം. ആഭരണങ്ങള്&zwj; ഉരുക്കാതെ തന്നെ ഡിജിറ്റല്&zwj; സര്&zwj;ട്ടിഫിക്കറ്റ് നല്&zwj;കുകയും പലിശ ലഭ്യമാക്കുകയും ചെയ്യുന്ന രീതി കൊണ്ടുവരണം. ഒരു നിശ്ചിത സമയപരിധിക്കുള്ളില്&zwj; വെളിപ്പെടുത്തുന്ന സ്വര്&zwj;ണ്ണത്തെ ആദായനികുതി പരിശോധനയില്&zwj; നിന്ന് ഇളവ് നല്&zwj;കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.&lt;/p&gt;&lt;p&gt;ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്&zwj;ണ്ണത്തിന്റെ അഞ്ച് ശതമാനമെങ്കിലും ഇത്തരത്തില്&zwj; നിക്ഷേപമായി മാറ്റാന്&zwj; സാധിച്ചാല്&zwj; അത് രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കും. ഏകദേശം രണ്ട് വര്&zwj;ഷത്തേക്ക് സ്വര്&zwj;ണ്ണ ഇറക്കുമതി പൂര്&zwj;ണ്ണമായും നിര്&zwj;ത്താന്&zwj; സാധിച്ചേക്കും. ഇറക്കുമതി കുറയുന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തിപ്പെടും. വീടുകളില്&zwj; വെറുതെ കിടക്കുന്ന സ്വര്&zwj;ണം രാജ്യത്തിന്റെ വികസനത്തിന് ഉതകുന്ന മൂലധനമായി മാറും. പദ്ധതി പ്രായോഗികമായാല്&zwj; സ്വര്&zwj;ണ്ണ വിപണിയെ തളര്&zwj;ത്താതെ തന്നെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്&zwj; കഴിയുമെന്നാണ് വിദഗ്ദ്ധര്&zwj; പറയുന്നത്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money-economy/india-may-stop-gold-imports-for-two-years-if-household-gold-enters-market-articleshow-hhlwpth"/>
        </item>
        <item>
            <title><![CDATA['ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല'; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന് കണക്കുകൾ]]></title>
            <link>https://www.asianetnews.com/kerala-news/figures-show-that-the-previous-government-had-left-behind-rs-5263-crore-in-treasury-articleshow-lp6fxgc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/figures-show-that-the-previous-government-had-left-behind-rs-5263-crore-in-treasury-articleshow-lp6fxgc</guid>
            <pubDate>Thu, 04 Jun 2026 11:22:35 +0530</pubDate>
            <description><![CDATA[മുൻ സർക്കാർ ഖജനാവ് കാലിയാക്കിയെന്ന വാദം തെറ്റ്; 2026 ഏപ്രിലിൽ 5263 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് ധവളപത്രം സ്ഥിരീകരിക്കുന്നു. വരുമാനത്തിന്റെ 80% ശമ്പളത്തിനും പെൻഷനുമായി പോകുന്നതിനാൽ, ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krxsyq3kr4x9v09yn6xzcj4k,imgname-kn-balagopal-1779116760179.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ, ഖജനാവിൽ 5263 കോടി രൂപ ബാലൻസ് ഉണ്ടെന്ന് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാല​ഗോപാൽ പറഞ്ഞിരുന്നു. ഈ വാദം സാധൂകരിക്കുന്നതാണ് ധവളപത്രത്തിൽ പുറത്തുവന്ന കണക്കുകൾ. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നതെന്ന് ധവളപത്രം. ഈ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി നിലനിൽക്കുന്നതല്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാരിന്റെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന് നിർദേശം മുന്നോട്ടുവയ്ക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രായത്തിലാണു വിരമിക്കുന്നത്. വിരമിക്കൽ പ്രായം ഒരു വർഷം വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കൽ ആനുകൂല്യച്ചെലവ് ലാഭിക്കാനാകുമെന്നും റിപ്പോർട്ട് പറയുന്നു.&lt;/p&gt;&lt;p&gt;കേന്ദ്രസർക്കാരിനെപ്പോലെ പത്തുവർഷത്തിലൊരിക്കൽ മാത്രം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതും പരിഗണിക്കാവുന്ന നിർദേശമാണ്. അതോടൊപ്പം സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/figures-show-that-the-previous-government-had-left-behind-rs-5263-crore-in-treasury-articleshow-lp6fxgc"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനി എന്ന് കുറയും? ട്രംപിന്റെ 'സമാധാനത്തിന്' പിന്നാലെ ലോകത്ത് സംഭവിക്കുന്നതെന്ത്?]]></title>
            <link>https://www.asianetnews.com/money-economy/when-will-petrol-diesel-prices-drop-in-india-donald-trump-peace-deal-articleshow-wogvh3l</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/when-will-petrol-diesel-prices-drop-in-india-donald-trump-peace-deal-articleshow-wogvh3l</guid>
            <pubDate>Tue, 16 Jun 2026 16:40:14 +0530</pubDate>
            <description><![CDATA[അമേരിക്ക-ഇറാന്&zwj; സമാധാന കരാറിനെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഈ വിലയിടിവ് ഹ്രസ്വകാലത്തേക്ക് ചാഞ്ചാട്ടങ്ങൾക്ക് വഴിവെക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുറയ്ക്കാനും സമ്പദ്&zwnj;വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krnvdbsm3w8qtm1vj5tjkjrm,imgname-petrol-price--4--1778849853236.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കന്&zwj; പ്രസിഡന്റ് ഡോണള്&zwj;ഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്ക- ഇറാന്&zwj; സമാധാന കരാറിന് പിന്നാലെ ആഗോള വിപണിയില്&zwj; ക്രൂഡ് ഓയില്&zwj; വില കുത്തനെ ഇടിഞ്ഞു. ഫെബ്രുവരി 28ന് ആരംഭിച്ച സംഘര്&zwj;ഷത്തെ തുടര്&zwj;ന്ന് ബാരലിന് 126 ഡോളര്&zwj; വരെ ഉയര്&zwj;ന്ന ബ്രെന്റ് ക്രൂഡ് വില, കരാര്&zwj; വാര്&zwj;ത്ത പുറത്തുവന്നതിന് പിന്നാലെ മണിക്കൂറുകള്&zwj;ക്കകം 83 ഡോളറിലേക്ക് കൂപ്പുകുത്തി. വില 85 ഡോളറില്&zwj; താഴെ എത്തിയെങ്കിലും വരും ആഴ്ചകളില്&zwj; ഇത് പതുക്കെ 90 ഡോളറിന് മുകളിലേക്ക് പോകാന്&zwj; സാധ്യതയുണ്ടെന്ന് എംകെ ഗ്ലോബലിന്റെ ചീഫ് ഇക്കണോമിസ്റ്റ് മാധവി അറോറ പറയുന്നു.&lt;/p&gt;&lt;p&gt;സംഘര്&zwj;ഷം കാരണം വിതരണം സാധാരണ നിലയിലാകാന്&zwj; എടുക്കുന്ന കാലതാമസവും, പെട്ടെന്നുണ്ടായ ആവശ്യക്കാരുടെ വര്&zwj;ധനവുമാണ് ഇതിന് കാരണം. അതിനാല്&zwj; ഹ്രസ്വകാലത്തേക്ക് വില വര്&zwj;ധിക്കാന്&zwj; തന്നെയാണ് സാധ്യതയെന്ന് അവര്&zwj; വ്യക്തമാക്കി. വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ഒഴിഞ്ഞെങ്കിലും ക്രൂഡ് ഓയില്&zwj;, എല്&zwj;എന്&zwj;ജി വിപണികള്&zwj; പഴയ നിലയിലാകാന്&zwj; ഇനിയും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്ന് ക്രിസില്&zwj; ഇന്റലിജന്&zwj;സ് പ്രതികരിച്ചു. സമാധാന കരാര്&zwj; നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകള്&zwj; വിപണിയില്&zwj; ഇനിയും ചാഞ്ചാട്ടങ്ങള്&zwj;ക്ക് കാരണമാകുമെന്നാണ് സൂചന.&lt;/p&gt;&lt;h2&gt;ഇന്ത്യക്കാര്&zwj;ക്ക് എന്നാണ് ആശ്വാസം ലഭിക്കുക?&lt;/h2&gt;&lt;p&gt;2026- 27 സാമ്പത്തിക വര്&zwj;ഷത്തിന്റെ രണ്ടാം പകുതിയോടെ മാത്രമേ വിലയില്&zwj; കാര്യമായ കുറവുണ്ടാകൂ എന്നാണ് വിദഗ്ധര്&zwj; വ്യക്തമാക്കുന്നത്. സാമ്പത്തിക വര്&zwj;ഷത്തിന്റെ അവസാനത്തോടെ ക്രൂഡ് ഓയില്&zwj; വില ബാരലിന് 70 ഡോളറിലേക്ക് എത്തിയേക്കാം. നിലവില്&zwj; 90 ഡോളര്&zwj; എന്ന നിരക്കില്&zwj; തന്നെ തുടരാനാണ് സാധ്യത. 2026 മാര്&zwj;ച്ചില്&zwj; തുടങ്ങി മേയ് വരെ പെട്രോള്&zwj;, ഡീസല്&zwj;, പാചകവാതകം എന്നിവയിലുണ്ടായ നഷ്ടം ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. ക്രൂഡ് വില 90 ഡോളറില്&zwj; താഴെ നില്&zwj;ക്കുകയാണെങ്കില്&zwj; ഈ നഷ്ടം ഇനിയും വലിയ രീതിയില്&zwj; വര്&zwj;ധിക്കില്ല. ക്രൂഡ് വില കുറയുന്നത് ഊര്&zwj;ജ ഇറക്കുമതി ചെലവും ഇന്ധനം വഴിയുള്ള പണപ്പെരുപ്പവും കുറയ്ക്കാന്&zwj; സഹായിക്കും&lt;/p&gt;&lt;h3&gt;ഇറക്കുമതി ചെലവ് കുറയും, സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടം&lt;/h3&gt;&lt;p&gt;ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയില്&zwj; വില 70 ഡോളറിലേക്ക് എത്തുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. അമേരിക്ക- ഇറാന്&zwj; കരാര്&zwj;, ഹോര്&zwj;മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസ്സമില്ലാതെ നടക്കുക, ഒപെക് പ്ലസ് രാജ്യങ്ങള്&zwj; ഉല്&zwj;പ്പാദനം നിലനിര്&zwj;ത്തുക എന്നിവയെ ആശ്രയിച്ചിരിക്കും ഇത്. വിലക്കുറവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും വ്യാപാരക്കമ്മി കുറയ്ക്കാന്&zwj; സഹായിക്കുകയും ചെയ്യും. ഭൗമരാഷ്ട്രീയ ആശങ്കകള്&zwj; കുറഞ്ഞതോടെ ക്രൂഡ് വില 83 ഡോളറിലേക്ക് എത്തിയപ്പോള്&zwj; തന്നെ രൂപയുടെ മൂല്യം മെച്ചപ്പെട്ടിരുന്നു. ഗതാഗതം, നിര്&zwj;മ്മാണം, എഫ്.എം.സി.ജി തുടങ്ങിയ മേഖലകളിലെ വിലക്കയറ്റം നിയന്ത്രിക്കാനും ഇത് സര്&zwj;ക്കാരിനും റിസര്&zwj;വ് ബാങ്കിനും സാമ്പത്തിക ഇളവുകള്&zwj; നല്&zwj;കാനും സഹായിക്കും. എണ്ണക്കമ്പനികള്&zwj;ക്കും ഇത് വലിയ നേട്ടമാണ്.&lt;/p&gt;&lt;p&gt;ഫെബ്രുവരിയെ അപേക്ഷിച്ച് ജൂണില്&zwj; ചൈനയുടെ എണ്ണ ഇറക്കുമതിയില്&zwj; 50 ശതമാനം ഇടിവുണ്ടായി. ഇത് വിപണിയില്&zwj; ഒരു വലിയ കരുതല്&zwj; ശേഖരം നിലനിര്&zwj;ത്താന്&zwj; സഹായിച്ചു. കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ ഈ എണ്ണ ചൈനീസ് വിപണിയിലേക്ക് പോകും. മാത്രമല്ല, മറ്റ് രാജ്യങ്ങളും തങ്ങളുടെ കരുതല്&zwj; ശേഖരം വര്&zwj;ധിപ്പിക്കാന്&zwj; തുടങ്ങും. അതിനാല്&zwj; 2026-ല്&zwj; ഉല്&zwj;പ്പാദനത്തേക്കാള്&zwj; കൂടുതല്&zwj; ആവശ്യക്കാര്&zwj; എണ്ണയ്ക്ക് ഉണ്ടാകും. 2026-27 സാമ്പത്തിക വര്&zwj;ഷത്തിന്റെ രണ്ടാം പകുതിയോടെ മാത്രമേ വിപണിയില്&zwj; ആവശ്യത്തിലധികം എണ്ണ ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകൂ.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money-economy/when-will-petrol-diesel-prices-drop-in-india-donald-trump-peace-deal-articleshow-wogvh3l"/>
        </item>
        <item>
            <title><![CDATA[ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്, വമ്പന്മാർക്കിടയിൽ കരുത്തോടെ ഇന്ത്യയും; ഏറ്റവും മുന്നിൽ അമേരിക്ക]]></title>
            <link>https://www.asianetnews.com/money-economy/top-countries-with-highest-gold-reserves-india-ranks-in-8th-position-articleshow-z12b0nv</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/top-countries-with-highest-gold-reserves-india-ranks-in-8th-position-articleshow-z12b0nv</guid>
            <pubDate>Sat, 27 Jun 2026 12:58:47 +0530</pubDate>
            <description><![CDATA[ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ലോകത്തെ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണ്ണശേഖരം വർദ്ധിപ്പിക്കുകയാണ്. അമേരിക്ക ഈ പട്ടികയിൽ ഒന്നാമതാണെങ്കിലും, ഇന്ത്യയും ചൈനയും പോലുള്ള വളർന്നുവരുന്ന സമ്പദ്&zwnj;വ്യവസ്ഥകൾ തങ്ങളുടെ ശേഖരം ഗണ്യമായി ഉയർത്തി ഈ മഞ്ഞലോഹത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k30zwszwwzv1j03q7g2p8bhn,imgname-tamil-news---2025-08-19t162755.500-1755601332220.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡിജിറ്റല്&zwj; ഇടപാടുകളുടെയും ക്രിപ്&zwnj;റ്റോ കറന്&zwj;സികളുടെയും കടന്നുകയറ്റത്തിനിടയിലും, ലോകരാജ്യങ്ങള്&zwj;ക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോള്&zwj; വിശ്വസിച്ച് അഭയം പ്രാപിക്കാന്&zwj; ഇന്നും സ്വര്&zwj;ണം തന്നെയാണ് ആശ്രയം. ആഗോളതലത്തില്&zwj; സാമ്പത്തിക അനിശ്ചിതാവസ്ഥകള്&zwj; വര്&zwj;ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്&zwj;, ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകള്&zwj; തങ്ങളുടെ സ്വര്&zwj;ണ്ണശേഖരം വീണ്ടും വന്&zwj;തോതില്&zwj; ഉയര്&zwj;ത്തുകയാണ്. ആഗോളതലത്തിലെ ഔദ്യോഗിക സ്വര്&zwj;ണ്ണശേഖരത്തിന്റെ പുതിയ റാങ്കിങ് വിവരങ്ങള്&zwj; വ്യക്തമാക്കുന്നത് രാജ്യങ്ങളുടെ സാമ്പത്തിക തന്ത്രങ്ങളുടെ പ്രധാന കേന്ദ്രം ഇന്നും ഈ മഞ്ഞലോഹം തന്നെയാണ് എന്നാണ്.&lt;/p&gt;&lt;h2&gt;അമേരിക്കയുടെ ആധിപത്യം, ഒപ്പം യൂറോപ്പും&lt;/h2&gt;&lt;p&gt;ഈ പട്ടികയില്&zwj; അമേരിക്കയാണ് ഏറ്റവും മുന്നില്&zwj;. 8,133.5 ടണ്&zwj; സ്വര്&zwj;ണ്ണ ശേഖരമാണ് അമേരിക്കയ്ക്കുള്ളത്. ഇത് രണ്ടാം സ്ഥാനത്തുള്ള ജര്&zwj;മ്മനിയുടെ ശേഖരത്തിന്റെ ഇരട്ടിയിലധികമാണ്. മാത്രമല്ല ജര്&zwj;മ്മനി, ഇറ്റലി, ഫ്രാന്&zwj;സ് എന്നീ രാജ്യങ്ങളുടെ ആകെ ശേഖരത്തിന് ഏകദേശം തുല്യവുമാണിത്. അമേരിക്കയും യൂറോപ്പും ചേര്&zwj;ന്നാല്&zwj; മാത്രം ലോകത്തെ ഔദ്യോഗിക സ്വര്&zwj;ണ്ണശേഖരത്തിന്റെ 60 ശതമാനത്തിലധികം വരും.&lt;/p&gt;&lt;p&gt;പണപ്പെരുപ്പം, കറന്&zwj;സികളുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്&zwj;, ഭൗമരാഷ്ട്രീയ പ്രതിസന്ധികള്&zwj; എന്നിവയ്ക്കെതിരെയുള്ള ഒരു സുരക്ഷിത കവചമായാണ് രാജ്യങ്ങള്&zwj; സ്വര്&zwj;ണ്ണത്തെ നിലനിര്&zwj;ത്തുന്നത്. ഏറ്റവും വലിയ ശേഖരം പാശ്ചാത്യ രാജ്യങ്ങളിലാണെങ്കിലും, വളര്&zwj;ന്നുവരുന്ന മറ്റ് സമ്പദ്വ്യവസ്ഥകളും ഇപ്പോള്&zwj; സ്വര്&zwj;ണ്ണം വലിയ തോതില്&zwj; വാങ്ങിക്കൂട്ടുന്നുണ്ട്.&lt;/p&gt;&lt;h3&gt;ഏറ്റവും കൂടുതല്&zwj; സ്വര്&zwj;ണ്ണശേഖരമുള്ള 10 രാജ്യങ്ങള്&zwj;&lt;/h3&gt;&lt;p&gt;1. അമേരിക്ക: 8,133.5 ടണ്&zwj;&lt;/p&gt;&lt;p&gt;2. ജര്&zwj;മ്മനി: 3,351.6 ടണ്&zwj;&lt;/p&gt;&lt;p&gt;3. ഇറ്റലി: 2,451.9 ടണ്&zwj;&lt;/p&gt;&lt;p&gt;4. ഫ്രാന്&zwj;സ്: 2,437.0 ടണ്&zwj;&lt;/p&gt;&lt;p&gt;5. റഷ്യ: 2,333.5 ടണ്&zwj;&lt;/p&gt;&lt;p&gt;6. ചൈന: 2,279.6 ടണ്&zwj;&lt;/p&gt;&lt;p&gt;7. സ്വിറ്റ്സര്&zwj;ലന്&zwj;ഡ്: 1,040.1 ടണ്&zwj;&lt;/p&gt;&lt;p&gt;8. ഇന്ത്യ: 876.2 ടണ്&zwj;&lt;/p&gt;&lt;p&gt;9. ജപ്പാന്&zwj;: 845.9 ടണ്&zwj;&lt;/p&gt;&lt;p&gt;10. തുര്&zwj;ക്കി : 615.0 ടണ്&zwj;&lt;/p&gt;&lt;p&gt;&lt;strong&gt;കരുത്തോടെ ഇന്ത്യയും ചൈനയും&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ ആഗോള മത്സരത്തില്&zwj; ഇന്ത്യയും ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. 876.2 ടണ്&zwj; സ്വര്&zwj;ണ്ണശേഖരവുമായി ഇന്ത്യ ആഗോളതലത്തില്&zwj; എട്ടാം സ്ഥാനത്താണ്. പല വികസിത രാജ്യങ്ങളെയും പിന്നിലാക്കിയാണ് ഇന്ത്യയുടെ ഈ നേട്ടം. പരമ്പരാഗത കരുതല്&zwj; ആസ്തികളെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും നിക്ഷേപങ്ങള്&zwj; വൈവിധ്യവത്കരിക്കാനുമായി അടുത്ത കാലത്തായി ഇന്ത്യ സ്വര്&zwj;ണ്ണശേഖരം ഗണ്യമായി വര്&zwj;ദ്ധിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം ചൈനയുടെ സ്വര്&zwj;ണ്ണശേഖരണവും വലിയ രീതിയില്&zwj; ശ്രദ്ധിക്കപ്പെടുന്നുണ്ട്. 2019 നും 2024 നും ഇടയില്&zwj; മാത്രം 331 ടണ്&zwj; സ്വര്&zwj;ണ്ണമാണ് ചൈന തങ്ങളുടെ ശേഖരത്തിലേക്ക് കൂട്ടിച്ചേര്&zwj;ത്തത്. ഇതോടെ ചൈനയുടെ ആകെ ശേഖരം ഏകദേശം 2,280 ടണ്ണായി ഉയര്&zwj;ന്നു. സാമ്പത്തിക- രാഷ്ട്രീയ ആഘാതങ്ങളില്&zwj; നിന്ന് സംരക്ഷണം നേടാനായി പോളണ്ട്, തുര്&zwj;ക്കി എന്നീ രാജ്യങ്ങളും തങ്ങളുടെ സ്വര്&zwj;ണ്ണശേഖരം വലിയ തോതില്&zwj; വര്&zwj;ദ്ധിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;വലിയ രാജ്യങ്ങള്&zwj; മാത്രമല്ല, ട്രെന്&zwj;ഡ് മാറുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;വന്&zwj;കിട സാമ്പത്തിക ശക്തികള്&zwj; മാത്രമല്ല ഇപ്പോള്&zwj; സ്വര്&zwj;ണ്ണം വാങ്ങിക്കൂട്ടുന്നത്. ഉസ്&zwnj;ബെക്കിസ്ഥാന്&zwj;, സൗദി അറേബ്യ, കസാക്കിസ്ഥാന്&zwj;, തായ്ലന്&zwj;ഡ്, സിംഗപ്പൂര്&zwj; തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ സ്വര്&zwj;ണ്ണശേഖരം ക്രമമായി ഉയര്&zwj;ത്തുന്നുണ്ട്. മൂല്യം ചോര്&zwj;ന്നുപോകാത്ത ഏറ്റവും മികച്ച സമ്പത്തായി തന്നെയാണ് ഇന്നും ലോകം സ്വര്&zwj;ണ്ണത്തെ കാണുന്നത്. ശക്തമായ വിലയും കേന്ദ്ര ബാങ്കുകളില്&zwj; നിന്നുള്ള നിരന്തരമായ ആവശ്യകതയും കാരണം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കരുതല്&zwj; ആസ്തിയായി സ്വര്&zwj;ണ്ണം മാറിയെന്നാണ് സമീപകാല അന്താരാഷ്ട്ര വിലയിരുത്തലുകള്&zwj; വ്യക്തമാക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money-economy/top-countries-with-highest-gold-reserves-india-ranks-in-8th-position-articleshow-z12b0nv"/>
        </item>
        <item>
            <title><![CDATA[80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രം]]></title>
            <link>https://www.asianetnews.com/kerala-news/80-percent-is-spent-on-salaries-pensions-and-interest-the-retirement-age-should-be-raised-says-the-white-paper-articleshow-zrm5gd6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/80-percent-is-spent-on-salaries-pensions-and-interest-the-retirement-age-should-be-raised-says-the-white-paper-articleshow-zrm5gd6</guid>
            <pubDate>Thu, 04 Jun 2026 10:35:22 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചെലവഴിക്കുന്നുവെന്ന് ഒരു ധവളപത്രം വെളിപ്പെടുത്തുന്നു. സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തുക, പത്തു വർഷത്തിലൊരിക്കൽ ശമ്പള കമ്മീഷൻ നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt8g9pzn4p8c6b3zjqpweqya,imgname-vd-satheesan--3--1780549475317.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നതെന്ന് ധവളപത്രം. ഈ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി നിലനിൽക്കുന്നതല്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാരിന്റെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന് നിർദേശം മുന്നോട്ടുവയ്ക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രായത്തിലാണു വിരമിക്കുന്നത്. വിരമിക്കൽ പ്രായം ഒരു വർഷം വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കൽ ആനുകൂല്യച്ചെലവ് ലാഭിക്കാനാകുമെന്നും റിപ്പോർട്ട് പറയുന്നു.&lt;/p&gt;&lt;p&gt;കേന്ദ്രസർക്കാരിനെപ്പോലെ പത്തുവർഷത്തിലൊരിക്കൽ മാത്രം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതും പരിഗണിക്കാവുന്ന നിർദേശമാണ്. അതോടൊപ്പം സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;ഡിജിറ്റലൈസേഷൻ എന്ന പേരിൽ പഴയ ഫോമുകളും നടപടിക്രമങ്ങളും ഓൺലൈനിലേക്ക് മാറ്റുന്നതു മാത്രം പോര. നടപടിക്രമങ്ങൾ ലളിതമാക്കിയും ഉപയോക്തൃസൗഹൃദമാക്കിയും യഥാർത്ഥ ഡിജിറ്റൽ പരിഷ്കാരം നടപ്പാക്കണം. ഇതിനായി എല്ലാ വകുപ്പുകൾക്കും മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ ലളിതമാക്കി സമ്പൂർണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാൻ ലക്ഷ്യം നിശ്ചയിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/80-percent-is-spent-on-salaries-pensions-and-interest-the-retirement-age-should-be-raised-says-the-white-paper-articleshow-zrm5gd6"/>
        </item>
        <item>
            <title><![CDATA[ഒറ്റയടിക്ക് കേന്ദ്രത്തിന് നഷ്‌ടമാവുക 1.55 ലക്ഷം കോടി; എണ്ണക്കമ്പനികൾ കൊള്ളലാഭം കൊയ്യാതിരിക്കാൻ ഇന്ധന കയറ്റുമതിക്ക് വിൻഡ്‌ഫാൾ ടാക്‌സ്]]></title>
            <link>https://www.asianetnews.com/money-economy/fuel-excise-tax-cut-how-it-shields-omcs-and-what-investors-should-know-articleshow-zxyq5g8</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/fuel-excise-tax-cut-how-it-shields-omcs-and-what-investors-should-know-articleshow-zxyq5g8</guid>
            <pubDate>Fri, 27 Mar 2026 11:46:20 +0530</pubDate>
            <description><![CDATA[ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനിടെ, കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറച്ചു. ഈ തീരുമാനം എണ്ണക്കമ്പനികൾക്ക് ആശ്വാസം നൽകുമെങ്കിലും സർക്കാർ ഖജനാവിന് 1.55 ലക്ഷം കോടിയുടെ ഭാരമുണ്ടാക്കും. ഇന്ധന കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തിയതോടെ എണ്ണക്കമ്പനികളുടെ ഓഹരികളിൽ സമ്മിശ്ര പ്രതികരണമാണ് വിപണിയിൽ ദൃശ്യമായത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmn4k9hx12zkcs5ekrn98407,imgname-untitled-design--37--1774530963005.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ആഗോള വിപണിയില്&zwj; ക്രൂഡ് ഓയില്&zwj; വില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്&zwnj;സൈസ് ഡ്യൂട്ടി വെട്ടിക്കുറക്കാനുള്ള തീരുമാനം രാജ്യത്തെ എണ്ണക്കമ്പനികള്&zwj;ക്ക് വലിയ ആശ്വാസമായി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം മൂലം എണ്ണക്കമ്പനികള്&zwj;ക്കുണ്ടാകുന്ന നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനും അതേസമയം ജനത്തിന് മേൽ അധികഭാരം അടിച്ചേൽപ്പിച്ചുവെന്ന പ്രതീതി ഒഴിവാക്കാനും കേന്ദ്രസർക്കാരിന് ഈ നീക്കത്തിലൂടെ സഹായിക്കും. പുതിയ ഉത്തരവ് പ്രകാരം ഒരു ലിറ്റർ പെട്രോളിന് എക്&zwnj;സൈസ് ഡ്യൂട്ടി 3 രൂപയാണ്, 10 രൂപ കുറച്ചു. ഡീസലിന്റെ കാര്യത്തിൽ, എക്&zwnj;സൈസ് ഡ്യൂട്ടി പൂർണമായി ഒഴിവാക്കി. ഇതോടെ ഒരു ലിറ്റർ പെട്രോൾ-ഡീസൽ വിൽക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് പത്ത് രൂപ അധികം ലഭിക്കും.&lt;/p&gt;&lt;p&gt;ഈ നീക്കം കേന്ദ്ര സർക്കാരിൻ്റെ ഖജനാവിന് 1.55 ലക്ഷം കോടിയുടെ ഭാരമാകുമെന്നാണ് കരുതുന്നത്. നികുതി കുറയ്ക്കാനുള്ള തീരുമാനം സര്&zwj;ക്കാരിന്റെ വരുമാനത്തെ കാര്യമായി ബാധിക്കും. പ്രതിവര്&zwj;ഷം ഏകദേശം 1.55 ലക്ഷം കോടി രൂപയുടെ ധനനഷ്ടമാണ് ഇതിലൂടെ സര്&zwj;ക്കാരിനുണ്ടാകുക. കൂടാതെ, വിൻഡ്ഫോൾ ടാക്സിലും മാറ്റം വരുത്തും. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ കമ്പനികൾ അധിക ലാഭം കൊയ്യുന്നത് തടയാനുള്ള സർക്കാരിൻ്റെ ആയുധമായി വിലയിരുത്തുന്നതാണ് വിൻഡ്ഫോൾ ടാക്&zwnj;സ്. ഡീസല്&zwj; കയറ്റുമതിക്ക് മേലെ ലിറ്ററിന് 21.5 രൂപ വിൻഡ്ഫോൾ ടാക്&zwnj;സ് നിശ്ചയിച്ചിട്ടുണ്ട്. പ്രത്യേക അധിക എക്&zwnj;സൈസ് ഡ്യൂട്ടിയില്&zwj; നിന്ന് വിമാന ഇന്ധനത്തെ പൂര്&zwj;ണ്ണമായും ഒഴിവാക്കി. എന്നാല്&zwj; കയറ്റുമതി ചെയ്യുമ്പോള്&zwj; ലിറ്ററിന് 29.5 രൂപ നികുതി നല്&zwj;കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ പരമാവധി ഇന്ധനം ഇന്ത്യൻ വിപണിയിൽ തന്നെ വിറ്റഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കയറ്റുമതിയിലൂട കമ്പനികൾ നേടുന്ന അധിക ലാഭത്തിൻ്റെ വിഹിതം സർക്കാർ ഖജനാവിലെത്തുന്നു എന്ന് ഉറപ്പിക്കാനും സാധിക്കും.&lt;/p&gt;&lt;p&gt;എക്സൈസ് തീരുവ ഒഴിവാക്കിയ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണക്കമ്പനികളുടെയെല്ലാം ഓഹരികൾ വിപണിയിൽ മികച്ച പ്രകടനം കാഴ്&zwnj;ചവച്ചു. നിക്ഷേപകർ ഓഹരി വാങ്ങിക്കൂട്ടാൻ തിടുക്കം കാട്ടിയതോടെ എച്ച്.പി.സി.എല്&zwj; ഓഹരി മൂല്യം 1.26% വര്&zwj;ധിച്ച് 348.35 രൂപയിലെത്തി. ബി.പി.സി.എല്&zwj; ഓഹരി മൂല്യം 1.14% നേട്ടത്തോടെ 287.80 രൂപയായി. ഒ.എൻ.ജി.സി ഓഹരി മൂല്യം 0.61% വര്&zwj;ധിച്ച് 271.85 രൂപയിലെത്തി. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (0.92%), മഹാനഗര്&zwj; ഗ്യാസ് (0.75%), പെട്രോനെറ്റ് എല്&zwj;.എന്&zwj;.ജി (0.42%) എന്നിവയും നേട്ടമുണ്ടാക്കി. നികുതി ഇളവ് പ്രഖ്യാപിച്ചിട്ടും ചില പ്രമുഖ ഓഹരികള്&zwj; ഇടിവ് രേഖപ്പെടുത്തി. റിലയന്&zwj;സ് ഇന്&zwj;ഡസ്ട്രീസ് 1.41% ഇടിഞ്ഞ് 1,393.20 രൂപയിലെത്തി. ഗുജറാത്ത് ഗ്യാസ് (1.28%), അദാനി ടോട്ടല്&zwj; ഗ്യാസ് (0.86%), ഐ.ഒ.സി (0.05%) എന്നിവയും നഷ്ടം നേരിട്ടു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/fuel-excise-tax-cut-how-it-shields-omcs-and-what-investors-should-know-articleshow-zxyq5g8"/>
        </item>
    </channel>
</rss>
