<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 14 May 2026 17:03:03 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/money-economy" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[പശ്ചിമേഷ്യന്‍ എഫക്ട്; ഡോളറിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ രൂപ, റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച]]></title>
            <link>https://www.asianetnews.com/money-economy/rupee-slumps-to-all-time-low-of-92-18-against-us-dollar-amid-mideast-crisis-articleshow-9qlqeb7</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/rupee-slumps-to-all-time-low-of-92-18-against-us-dollar-amid-mideast-crisis-articleshow-9qlqeb7</guid>
            <pubDate>Wed, 04 Mar 2026 10:50:42 +0530</pubDate>
            <description><![CDATA[യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചതിനാൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഇതോടൊപ്പം സംസ്ഥാനത്ത് സ്വർണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി, ഇത് പെട്രോൾ, ഡീസൽ വിലവർദ്ധനവിനും കാരണമായേക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kchdjb52w9x1fmx7cd5w3epd,imgname-indian-rupee--1--1765816216738.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;രൂപയുടെ മൂല്യത്തില്&zwj; റെക്കോര്&zwj;ഡ് ഇടിവ്. &amp;nbsp;ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് മൂല്യത്തില്&zwj; ഇത്രയധികം ഇടിവുണ്ടായത്. ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുള്ള വർധനവ് നിക്ഷേപകരുടെ സ്വാധീനിച്ചതാണ് മൂല്യമിടിയാന്&zwj; പ്രധാന കാരണമെന്ന് പറയുന്നു. ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് കാരണം ആഭ്യന്തര കറൻസി കടുത്ത സമ്മർദ്ദത്തിലാണെന്നും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 82 യുഎസ് ഡോളർ എന്ന നിലയിലേക്ക് ഉയർന്നു. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ, രൂപ 92.05 ൽ വ്യാപാരം ആരംഭിച്ചു. തുടർന്ന് അമേരിക്കൻ കറൻസിക്കെതിരെ 92.18 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 91.49 ൽ ക്ലോസ് ചെയ്തിരുന്നു. ഹോളി കാരണം ചൊവ്വാഴ്ച ഫോറെക്സ് മാർക്കറ്റ് പ്രവര്&zwj;ത്തിച്ചില്ല.&amp;nbsp;&lt;/p&gt;&lt;h2&gt;സ്വര്&zwj;ണവിലയും താഴ്ന്നു&lt;/h2&gt;&lt;p&gt;സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഇന്നലെ വൈകീട്ട് 122920 രൂപയായിരുന്നു പവന് വില. എന്നാൽ, ഇന്ന് രാവിലെ 1,20,640 രൂപയായി കുറഞ്ഞു. 2280 രൂപയുടെ കുറവാണ് ഉണ്ടായത്. ​ഗ്രാമിന് 285 രൂപ കുറഞ്ഞു. ഇന്നലെ രാവിലെ 124680 രൂപയായിരുന്നു പവന് വില. 24 മണിക്കൂറിൽ 4040 രൂപയുടെ കുറവുണ്ടായി. ആഗോള തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോൾ, ഡീസൽ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. സ്വർണം, വെള്ളി വില വർധനയേക്കാൾ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുക ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ തന്നെയായിരിക്കും.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/money-economy/rupee-slumps-to-all-time-low-of-92-18-against-us-dollar-amid-mideast-crisis-articleshow-9qlqeb7"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യയിലെ യുദ്ധം കാരണം; ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; 100 കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ]]></title>
            <link>https://www.asianetnews.com/money-economy/crude-oil-price-impact-on-indian-economy-rupee-seen-sliding-to-100-per-dollar-articleshow-9s9wzg5</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/crude-oil-price-impact-on-indian-economy-rupee-seen-sliding-to-100-per-dollar-articleshow-9s9wzg5</guid>
            <pubDate>Wed, 01 Apr 2026 08:52:36 +0530</pubDate>
            <description><![CDATA[അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 100 എന്ന ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ മൂല്യത്തകർച്ച ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയും രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kchdjb52w9x1fmx7cd5w3epd,imgname-indian-rupee--1--1765816216738.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു ഡോളറിന് നൂറ് രൂപയെന്ന ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് മൂല്യം എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്&zwnj;കൃത എണ്ണവില വർദ്ധിക്കുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാൽ ക്രൂഡ് ഓയിൽ വില വർധന ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.&lt;/p&gt;&lt;p&gt;ആഗോള വിപണിയിലെ അനിശ്ചിതത്വം മൂലം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് വേഗം കൂട്ടുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് വിദേശനാണ്യ ശേഖരം ഉപയോഗിച്ച് വിപണിയിൽ ഇടപെടുന്നുണ്ട്. എന്നാൽ ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നത് പ്രതിസന്ധി സങ്കീർണ്ണമാക്കുന്നു. രൂപയുടെ മൂല്യം 100-ലേക്ക് എത്തുന്നതോടെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ (ഇലക്ട്രോണിക്സ്, പാചകവാതകം, സ്വർണം) വില ഉയരുകയും രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കുകയും ചെയ്യും. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം വരും ആഴ്ചകളിൽ തന്നെ 98-100 പരിധിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇന്നത്തെ തത്സമയ നിരക്കനുസരിച്ച് 93-94 രൂപ നിലവാരത്തിലാണ് വിനിമയം നടക്കുന്നത്. എന്നാൽ വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/crude-oil-price-impact-on-indian-economy-rupee-seen-sliding-to-100-per-dollar-articleshow-9s9wzg5"/>
        </item>
        <item>
            <title><![CDATA[പൊരുതുവാൻ 'ഊർജ്ജമില്ല'; ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് താഴ്ന്നു; അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 96-ലേക്ക് അടുത്തു]]></title>
            <link>https://www.asianetnews.com/money-economy/dollar-vs-rupee-declines-to-all-time-low-nears-96-articleshow-9wxqasi</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/dollar-vs-rupee-declines-to-all-time-low-nears-96-articleshow-9wxqasi</guid>
            <pubDate>Thu, 14 May 2026 17:02:59 +0530</pubDate>
            <description><![CDATA[ആഗോള ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 96-ന് അടുത്ത് എത്തി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി. ക്രൂഡ് ഓയിൽ വില വർദ്ധനവും വിദേശ നിക്ഷേപം പിൻവലിച്ചതുമാണ് പ്രധാന കാരണങ്ങൾ. ഈ മൂല്യത്തകർച്ച രാജ്യത്ത് പണപ്പെരുപ്പം വർദ്ധിപ്പിക്കുമെങ്കിലും കയറ്റുമതി മേഖലയ്ക്ക് നേട്ടമായേക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krk3vag6e6afs96pxepqfwap,imgname-rupee-decilnes-1778758035974.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ആഗോള വിപണിയിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 96-ന് അടുത്തെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു ഡോളറിന് 95.74 ഇന്ത്യൻ രൂപയാണ് മൂല്യം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ വില വർദ്ധിച്ചതും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിച്ചതുമാണ് രൂപയ്ക്ക് കനത്ത തിരിച്ചടിയായത്.&lt;/p&gt;&lt;p&gt;ഈ വർഷത്തിൻ്റെ തുടക്കത്തിൽ ഡോളറിനെതിരെ 90 എന്ന നിലയിലായിരുന്ന രൂപ. അഞ്ചാം മാസത്തിലേക്ക് എത്തിയപ്പോൾ ആറ് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറി. ക്രൂഡ് ഓയിൽ വില ബാരലിന് 106 ഡോളറിന് മുകളിൽ തുടരുന്നതും ഇറാൻ-യുഎസ് തർക്കം മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതും ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടിയിട്ടുണ്ട്. രൂപയുടെ മൂല്യത്തകർച്ച തടയാൻ സ്വർണ്ണം, വെള്ളി ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഡോളറിനുള്ള ഡിമാൻഡ് കുറയാത്തത് വെല്ലുവിളിയാണ്. എണ്ണവില ഈ നിലയിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം വൈകാതെ തന്നെ 100-ലേക്ക് എത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;&lt;p&gt;രൂപ ദുർബലമാകുന്നത് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമാകും. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വില വർദ്ധിക്കുന്നത് സാധാരണക്കാരെയും ബാധിക്കും. എന്നാൽ രൂപയുടെ മൂല്യം കുറയുന്നത് ഐടി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകൾക്ക് നേട്ടമാകും. ഇതിനിടയിലും ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/dollar-vs-rupee-declines-to-all-time-low-nears-96-articleshow-9wxqasi"/>
        </item>
        <item>
            <title><![CDATA[കേന്ദ്ര ബജറ്റിലേക്ക് കണ്ണുനട്ട് കാർഷിക മേഖല; കയറ്റുമതിക്കാർക്കും പ്രതീക്ഷയേറെ; വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യതയെന്ന് വിലയിരുത്തൽ]]></title>
            <link>https://www.asianetnews.com/money-economy/union-budget-2026-agri-export-sector-expects-projects-to-boost-indian-economy-articleshow-aqi1ln7</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/union-budget-2026-agri-export-sector-expects-projects-to-boost-indian-economy-articleshow-aqi1ln7</guid>
            <pubDate>Fri, 30 Jan 2026 10:19:56 +0530</pubDate>
            <description><![CDATA[&lt;p&gt;കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, പിഎം കിസാൻ സമ്മാൻ നിധി തുക വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. വനിതാ കർഷകർക്ക് പ്രത്യേക പരിഗണനയും, വിള സംഭരണത്തിന് കൂടുതൽ സബ്&zwnj;സിഡികളും പ്രതീക്ഷിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jk013jprxn3vsyrtjzzgcys8,imgname-photo-123456789-1738389179096.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ നൽകുന്ന തുക ഉയർത്തുമോ എന്ന് ആകാംഷയിൽ രാജ്യത്തെ കാർഷിക മേഖല. നിലവിൽ 6000 രൂപയാണ് 3 ഗഡുക്കളായി ഈ പദ്ധതിയിലൂടെ നൽകുന്നത്. വിവിധ കാർഷിക പദ്ധതികൾക്കും കൂടുതൽ തുക വകയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ കർഷിക മേഖലയ്ക്ക് ഒന്നേകാൽ ലക്ഷം കോടി രൂപയാണ് ആകെ വകയിരുത്തിയത്. ഇത്തവണ ഇത് കൂട്ടുമെന്നാണ് പ്രതീക്ഷ. അതേസമയം കയറ്റുമതി മേഖലയും പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കുന്നത്. സ്വതന്ത്ര വ്യാപാര കരാർ അടക്കം അനുകൂല ഘടകങ്ങൾ നിൽക്കുന്ന സാഹചര്യത്തിൽ കയറ്റുമതി മേഖലയെ പരിപോഷിപ്പിക്കാൻ കൂടുതൽ വകയിരുത്തലും പിന്തുണയും അനിവാര്യമെന്നാണ് വിദഗ്&zwnj;ധർ അഭിപ്രായപ്പെടുന്നത്. എക്സ്പോർട്ട് ലിങ്ക്ഡ് ഇൻസെൻ്റീവ്, സാങ്കേതിക സഹായം, കാർഷിക മേഖലയിലെ ആധുനിക സംവിധാനങ്ങൾ എന്നിവയ്ക്കായി ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.&lt;/p&gt;&lt;p&gt;വനിതാ കർഷകർക്ക് പ്രതിവർഷം നൽകുന്ന തുക 6000 രൂപയിൽ നിന്ന് 10,000 രൂപയോടടുത്ത് ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഗ്രാമീണ സമ്പദ്&zwnj;വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. വിളവെടുപ്പിന് ശേഷം വിളകൾ സുരക്ഷിതമായി സംഭരിക്കുന്നതിനും നഷ്ടം കുറയ്ക്കുന്നതിനും കോൾഡ് സ്റ്റോറേജ് ശൃംഖലകൾക്കും ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾക്കും കൂടുതൽ സബ്&zwnj;സിഡികൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കാർഷിക വൃത്തിയിൽ ഡ്രോണുകളുടെ ഉപയോഗം പരിപോഷിപ്പിക്കുക, ആധുനിക കൃഷി രീതികൾ അവലംബിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.&lt;/p&gt;&lt;p&gt;ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. കയറ്റുമതി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇത്തരമൊരു പ്രതീക്ഷയുടെ കാരണം. 'പിഎം ഗതിശക്തി' പദ്ധതിയുമായി ബന്ധിപ്പിച്ച് ചരക്ക് നീക്കത്തിനുള്ള ചെലവ് കുറയ്ക്കാൻ പുതിയ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചേക്കും. ഒപ്പം തുറമുഖങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികളും ഉണ്ടാകും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കും. വികസിത ഭാരതം എന്ന പ്രഖ്യാപിത മുദ്രാവാക്യവുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ വൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/union-budget-2026-agri-export-sector-expects-projects-to-boost-indian-economy-articleshow-aqi1ln7"/>
        </item>
        <item>
            <title><![CDATA[മുകേഷ് അംബാനിക്ക് പിഴച്ചതിവിടെ, അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍; ആസ്തിയില്‍ വന്‍ കുതിപ്പ്]]></title>
            <link>https://www.asianetnews.com/money-economy/adani-again-asias-richest-man-surpassed-ambani-articleshow-cthq8cv</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/adani-again-asias-richest-man-surpassed-ambani-articleshow-cthq8cv</guid>
            <pubDate>Fri, 17 Apr 2026 16:08:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്ന് വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം, അദാനി ഗ്രൂപ്പ് ഓഹരികളിലെ മുന്നേറ്റം അദ്ദേഹത്തിന്റെ ആസ്തി 8.61 ലക്ഷം കോടി രൂപയായി ഉയർത്തിയപ്പോൾ, റിലയൻസ് ഓഹരികളിലെ ഇടിവ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hh6z5d926kcpqq9dfndsx8x5,imgname-fotojet---2023-12-09t150909.397.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യന്&zwj; വ്യവസായ ലോകത്തെ കരുത്തര്&zwj; തമ്മിലുള്ള പോരാട്ടത്തില്&zwj; മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്&zwj;. ബ്ലൂംബെര്&zwj;ഗ് ശതകോടീശ്വര പട്ടികയിലെ പുതിയ കണക്കുകള്&zwj; പ്രകാരം, അദാനിയുടെ ആസ്തിയില്&zwj; വന്&zwj; വര്&zwj;ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്&zwj; 8.61 ലക്ഷം കോടി രൂപയാണ് (92.6 ബില്യണ്&zwj; ഡോളര്&zwj;) അദാനിയുടെ ആസ്തി. ഇതോടെ അദ്ദേഹം ഏഷ്യയില്&zwj; ഒന്നാമതും ലോക സമ്പന്നരുടെ പട്ടികയില്&zwj; 19-ാം സ്ഥാനത്തും എത്തി. ദീര്&zwj;ഘകാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിലയന്&zwj;സ് ഇന്&zwj;ഡസ്ട്രീസ് തലവന്&zwj; മുകേഷ് അംബാനി 8.44 ലക്ഷം കോടി രൂപയുടെ (90.8 ബില്യണ്&zwj; ഡോളര്&zwj;) ആസ്തിയുമായി ഏഷ്യയില്&zwj; രണ്ടാം സ്ഥാനത്തായി. ലോകപട്ടികയില്&zwj; അദ്ദേഹം 20-ാമതാണ്.&lt;/p&gt;&lt;p&gt;ഈ വര്&zwj;ഷത്തെ ഓഹരി വിപണിയിലെ പ്രകടനമാണ് അദാനിക്ക് നേട്ടമായത്. ഈ വര്&zwj;ഷം മാത്രം അദാനിയുടെ സമ്പാദ്യത്തില്&zwj; 75,330 കോടി രൂപയുടെ (8.1 ബില്യണ്&zwj; ഡോളര്&zwj;) വര്&zwj;ധനവുണ്ടായി. അദാനി ഗ്രൂപ്പ് ഓഹരികളുടെ സ്ഥിരതയാര്&zwj;ന്ന പ്രകടനമാണ് കരുത്തായത്. ഇതേ കാലയളവില്&zwj; മുകേഷ് അംബാനിയുടെ ആസ്തിയില്&zwj; 1.57 ലക്ഷം കോടി രൂപയുടെ (16.9 ബില്യണ്&zwj; ഡോളര്&zwj;) കുറവുണ്ടായി. റിലയന്&zwj;സ് ഓഹരികളിലെ ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ച മാത്രം അദാനിയുടെ സമ്പാദ്യം 33,108 കോടി രൂപ (3.56 ബില്യണ്&zwj; ഡോളര്) വര്&zwj;ധിച്ചു. ഇതേസമയം അംബാനിയുടെ ആസ്തിയില്&zwj; 713 കോടി രൂപയുടെ നേരിയ മാറ്റം മാത്രമാണുണ്ടായത്.&lt;/p&gt;&lt;p&gt;2026-ല്&zwj; ലോകത്തെ വമ്പന്&zwj; ധനികരില്&zwj; പലര്&zwj;ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രമുഖ വ്യവസായി ബെര്&zwj;ണാഡ് അര്&zwj;നോള്&zwj;ട്ടിന് മാത്രം 4.09 ലക്ഷം കോടി രൂപയാണ് ഈ വര്&zwj;ഷം നഷ്ടപ്പെട്ടത്. ബില്&zwj; ഗേറ്റ്&zwnj;സ്, വാരന്&zwj; ബഫറ്റ് എന്നിവരും നഷ്ടം നേരിട്ടവരുടെ പട്ടികയിലുണ്ട്. അതേസമയം, ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ടെസ്ല തലവന്&zwj; ഇലോണ്&zwj; മസ്&zwnj;ക് നിലനിര്&zwj;ത്തി. 65,600 കോടി ഡോളറാണ് മസ്കിന്റെ ആസ്തി. ലാറി പേജിന്റെ 28,600 കോടി ഡോളറായി. ജെഫ് ബെസോസ്, സെര്&zwj;ജി ബ്രിന്&zwj;, മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗ് തുടങ്ങിയവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്&zwj;. അദാനിയും അംബാനിയും തമ്മിലുള്ള ആസ്തി വ്യത്യാസം നിലവില്&zwj; കുറവായതിനാല്&zwj;, വരും ദിവസങ്ങളിലെ ഓഹരി വിപണിയിലെ മാറ്റങ്ങള്&zwj;ക്കനുസരിച്ച് റാങ്കിംഗില്&zwj; ഇനിയും മാറ്റങ്ങള്&zwj; വരാം.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/money-economy/adani-again-asias-richest-man-surpassed-ambani-articleshow-cthq8cv"/>
        </item>
        <item>
            <title><![CDATA[കടുത്ത സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി: 'സ്മാര്‍ട്ട് ലോക്ക്ഡൗണ്‍' ഉള്‍പ്പെടെ കര്‍ശന നടപടികളിലേക്ക് നീങ്ങി പാക് സർക്കാർ]]></title>
            <link>https://www.asianetnews.com/money-economy/pak-govt-to-impose-smart-lockdown-over-middle-east-war-lead-financial-power-crisis-articleshow-d568zr0</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/pak-govt-to-impose-smart-lockdown-over-middle-east-war-lead-financial-power-crisis-articleshow-d568zr0</guid>
            <pubDate>Wed, 01 Apr 2026 12:56:31 +0530</pubDate>
            <description><![CDATA[ഇറാനിൽ തുടരുന്ന യുദ്ധം പാകിസ്താനെ കടുത്ത സാമ്പത്തിക, ഊര്&zwj;ജ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇന്ധനക്ഷാമം രൂക്ഷമായതോടെ, ഉപഭോഗം കുറയ്ക്കുന്നതിനായി 'സ്മാര്&zwj;ട്ട് ലോക്ക്ഡൗണ്&zwj;' പോലുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുകയാണ്. ഇത് വ്യാപാര സ്ഥാപനങ്ങളെയും പൊതുചടങ്ങുകളെയും ബാധിക്കുമെങ്കിലും അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcbdkmxk68k7fa82qmxp5ynh,imgname-bengaluru-rapido-auto--1--1765614932915.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഇറാനില്&zwj; തുടരുന്ന യുദ്ധം പാകിസ്താനെ കടുത്ത സാമ്പത്തിക-ഊര്&zwj;ജ പ്രതിസന്ധിയിലാക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യം സ്തംഭിക്കാതിരിക്കാന്&zwj; 'സ്മാര്&zwj;ട്ട് ലോക്ക്ഡൗണ്&zwj;' ഉള്&zwj;പ്പെടെയുള്ള കര്&zwj;ശനമായ നടപടികളിലേക്ക് പാക് സർക്കാർ നീങ്ങിയേക്കും. കോവിഡ് കാലത്തിന് ശേഷം രാജ്യം വീണ്ടും നിയന്ത്രണങ്ങളിലേക്ക് പോകുന്നത് ജനങ്ങളെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഏപ്രില്&zwj; ആദ്യവാരത്തിൽ തന്നെ വാരാന്ത്യ ലോക്ക്ഡൗണ്&zwj; നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. കോവിഡ് കാലത്ത് കണ്ടതുപോലെ രാജ്യം മുഴുവനായി അടച്ചിടുന്ന രീതിയാവില്ല ഇത്. മറിച്ച്, ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി തിരഞ്ഞെടുത്ത മേഖലകളില്&zwj; മാത്രം നിയന്ത്രണങ്ങള്&zwj; ഏര്&zwj;പ്പെടുത്തുന്ന രീതിയാണിത്. ഇറാന്&zwj; യുദ്ധം മൂലം ഗള്&zwj;ഫ് രാജ്യങ്ങളില്&zwj; നിന്നുള്ള അസംസ്&zwnj;കൃത എണ്ണയുടെയും എല്&zwj;.എന്&zwj;.ജി യുടെയും വരവ് നിലച്ചതാണ് പാകിസ്താനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഹോര്&zwj;മുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയില്&zwj; എണ്ണവില കുതിച്ചുയർന്നതും തിരിച്ചടിയായി.&lt;/p&gt;&lt;p&gt;ഏപ്രില്&zwj; 4 മുതല്&zwj; വ്യാപാര സ്ഥാപനങ്ങള്&zwj;, ചന്തകള്&zwj;, വ്യവസായ ശാലകള്&zwj;, സര്&zwj;വീസ് സെന്ററുകള്&zwj; എന്നിവ പ്രവര്&zwj;ത്തിക്കില്ലെന്നാണ് വിവരം. വിവാഹങ്ങള്&zwj; ഉള്&zwj;പ്പെടെയുള്ള പൊതുചടങ്ങുകള്&zwj;ക്കും അനുമതി നല്&zwj;കില്ല. ദേശീയ പാതകളും മറ്റ് റോഡുകളും ഭാഗികമായി അടയ്ക്കും. ആശുപത്രികള്&zwj;, മരുന്നുകടകള്&zwj;, വിമാനത്താവളങ്ങള്&zwj;, തുറമുഖങ്ങള്&zwj;, റെയില്&zwj;വേ സ്റ്റേഷനുകള്&zwj; എന്നിവയ്ക്ക് നിയന്ത്രണമില്ല. പൊതുഗതാഗത സംവിധാനങ്ങളെ ലോക്ക്ഡൗണില്&zwj; നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുദ്ധം തുടങ്ങിയത് മുതല്&zwj; പാകിസ്താന്&zwj; കടുത്ത നിയന്ത്രണങ്ങളിലായിരുന്നു. ഇന്ധനം ലാഭിക്കുന്നതിനായി നേരത്തെ തന്നെ സര്&zwj;ക്കാര്&zwj; ജീവനക്കാര്&zwj;ക്ക് 'വര്&zwj;ക്ക് ഫ്രം ഹോം' ഏര്&zwj;പ്പെടുത്തിയിരുന്നു. സ്&zwnj;കൂളുകള്&zwj; അടക്കുകയും ചെയ്തിരുന്നു. സര്&zwj;ക്കാര്&zwj; പരിപാടികള്&zwj; വെട്ടിക്കുറച്ചെങ്കിലും പ്രതിസന്ധി പരിഹരിക്കാന്&zwj; ഇതൊന്നും മതിയാകാത്ത സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നത്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/pak-govt-to-impose-smart-lockdown-over-middle-east-war-lead-financial-power-crisis-articleshow-d568zr0"/>
        </item>
        <item>
            <title><![CDATA['ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും'; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/international-news/irgc-warns-under-sea-internet-cable-may-cut-articleshow-e0v8v47</link>
            <guid isPermaLink="true">https://www.asianetnews.com/international-news/irgc-warns-under-sea-internet-cable-may-cut-articleshow-e0v8v47</guid>
            <pubDate>Thu, 23 Apr 2026 10:45:15 +0530</pubDate>
            <description><![CDATA[ഹോർമുസ് കടലിടുക്കിലെ ഡാറ്റാ കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകുന്നു. ഇത് ആഗോള ആശയവിനിമയത്തെയും സമ്പദ്&zwnj;വ്യവസ്ഥയെയും തകിടം മറിക്കുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്റർനെറ്റ്, ഡിജിറ്റൽ സേവനങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpw5bj9hfcmv4a6by09wream,imgname-data-war-risk-hormuz-strait-subsea-cables-internet-disruption-gulf-region-iran-report-1-1776914123057.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധി പ്രധാന കേബിളുകൾക്ക് ഒരേസമയം കേടുപാടുകൾ സംഭവിക്കുന്നത് പേർഷ്യൻ ഗൾഫിലുടനീളം തടസ്സങ്ങൾക്ക് കാരണമായേക്കാമെന്ന് തസ്നിം വാർത്താ ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;p&gt;ആഗോള ആശയവിനിമയത്തിനുള്ള നട്ടെല്ലായി വർത്തിക്കുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകളുടെ വലിയൊരു ഭാ​ഗം ഹോർമൂസ് കടലിൽ ഉള്ളതിനാൽ സുപ്രധാന ഡിജിറ്റൽ ആർട്ടറിയായും ഹോർമുസ് കടലിടുക്ക് അറിയപ്പെടുന്നു. ഈ കേബിളുകൾ പൊട്ടുകയാണെങ്കിൽ, അതിന്റെ ആഘാതം മിഡിൽ ഈസ്റ്റിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കും. ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രാദേശിക ഇന്റർനെറ്റ് ട്രാഫിക്കിന്റെ ഏകദേശം 17% മുതൽ 30% വരെ ഈ ലൈനുകൾ വഹിക്കുന്നു. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയുള്ള യുഎഇയിലെയും സൗദി അറേബ്യയിലെയും വൻതോതിലുള്ള ഇൻഫ്രാസ്ട്രക്ചർ ഹബ്ബുകൾ ഈ കേബിളുകളെയാണ് ആശ്രയിക്കുന്നത്. ആഗോള സാമ്പത്തിക ഇടപാടുകളുടെയും കേന്ദ്രബിന്ദുവാണ് ഈ കേബിളുകൾ. ഇമെയിലുകൾ മുതൽ ക്ലൗഡ് സേവനങ്ങൾ ഈ അണ്ടർവാട്ടർ നെറ്റ്&zwnj;വർക്കിനെ ആശ്രയിച്ചിരിക്കുന്നു.&lt;/p&gt;&lt;p&gt;ഒമാൻ, യുഎഇ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ നിലവിൽ സംഘർഷ മേഖലയോട് ചേർന്നുള്ള നിരവധി രാജ്യങ്ങളിലെ ലാൻഡിംഗ് സ്റ്റേഷനുകൾ വഴിയാണ് അണ്ടർസീ നെറ്റ്&zwnj;വർക്ക് പ്രവർത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്&zwnj;വ്യവസ്ഥ കണക്ഷനുകളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഈ കേബിളുകളിലെ തടസ്സം ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് വേഗത കുറയ്ക്കുന്നതിനും ക്ലൗഡ് സേവനങ്ങളിലും ഡിജിറ്റൽ പേയ്&zwnj;മെന്റ് സംവിധാനങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുന്നതിനും കാരണമാകും. ഐടി, എഐ-പവർഡ് സേവന മേഖലകൾക്ക് സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും കാരണമാകും.&lt;/p&gt;&lt;p&gt;മുമ്പ്, കേബിൾ സ്ഥാപിക്കുന്നതിന് ഉത്തരവാദിത്തം വഹിക്കുന്ന ഫ്രഞ്ച് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ അൽകാറ്റെൽ സബ്മറൈൻ നെറ്റ്&zwnj;വർക്കുകൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവം കാരണം, അവരുടെ ചുമതലകൾ നിറവേറ്റുന്നതിൽ അവരെ തടയുന്നുവെന്ന് കരാർ പങ്കാളിയെ അറിയിച്ചിട്ടുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, സൗദി അറേബ്യയിലെ ദമ്മാം തീരത്ത് കമ്പനിയുടെ ഇൻസ്റ്റലേഷൻ കപ്പലായ ഐൽ ഡി ബാറ്റ്സ് കുടുങ്ങിയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെറ്റ ഇതിനകം തന്നെ കടലിനടിയിലൂടെയുള്ള കേബിളുകളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണെന്ന് ബ്ലൂംബെർഗ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/irgc-warns-under-sea-internet-cable-may-cut-articleshow-e0v8v47"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയ്ക്ക് മുന്നിൽ വലിയ കടമ്പ, കടന്നുകിട്ടിയാൽ 2047-ഓടെ വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്]]></title>
            <link>https://www.asianetnews.com/money-economy/world-bank-says-india-can-be-developed-nation-by-2047-articleshow-fg6oq3o</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/world-bank-says-india-can-be-developed-nation-by-2047-articleshow-fg6oq3o</guid>
            <pubDate>Fri, 10 Apr 2026 11:02:18 +0530</pubDate>
            <description><![CDATA[2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമായി മാറാൻ കഴിയുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. എട്ട് ശതമാനത്തിന് മുകളിൽ ജിഡിപി വളർച്ച നിലനിർത്തുകയും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ഉൾപ്പെടെയുള്ള ഘടനാപരമായ മാറ്റങ്ങൾ ഇതിന് ആവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള വെല്ലുവിളികൾക്കിടയിലും ശക്തമായ ആഭ്യന്തര വിപണി ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knty00rhsek7hhkqq00m5vpc,imgname-nirmala-sitaraman--pm-modi-1775799108368.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കൃത്യമായ സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ട് പോയാൽ 2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമായി മാറാൻ കഴിയുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളർച്ചാ നിരക്ക് ശുഭസൂചകമാണെന്നും എന്നാൽ ലക്ഷ്യത്തിലെത്താൻ ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത രണ്ട് പതിറ്റാണ്ടുകളിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എട്ട് ശതമാനത്തിന് മുകളിൽ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും എങ്കിൽ മാത്രമേ വികസിത രാജ്യമായി ഉയരാൻ സാധിക്കൂവെന്നും റിപ്പോർട്ട് പറയുന്നു.&lt;/p&gt;&lt;p&gt;സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് വലിയ കരുത്തേകും. നിലവിൽ ഈ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉൽപ്പാദന മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കണം. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കുന്നത് ഗുണകരമാകും. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തണം. നവസാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.&lt;/p&gt;&lt;p&gt;ആഗോളതലത്തിലെ സാമ്പത്തിക അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം. എങ്കിലും ശക്തമായ ആഭ്യന്തര വിപണിയും യുവജനതയുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് അനുകൂല ഘടകങ്ങളാണെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞാൽ, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്&zwnj;വ്യവസ്ഥയായി മാറുന്നതിനൊപ്പം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും ഇന്ത്യയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/world-bank-says-india-can-be-developed-nation-by-2047-articleshow-fg6oq3o"/>
        </item>
        <item>
            <title><![CDATA[യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണം, കുതിച്ചുയര്‍ന്ന് ഇന്ധനവില]]></title>
            <link>https://www.asianetnews.com/money-economy/global-aviation-hit-by-war-gulf-airspace-restrictions-fuel-prices-surge-articleshow-g5vhxo5</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/global-aviation-hit-by-war-gulf-airspace-restrictions-fuel-prices-surge-articleshow-g5vhxo5</guid>
            <pubDate>Thu, 12 Mar 2026 16:12:27 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രധാന വ്യോമപാതകൾ അടച്ചതോടെ വിമാനയാത്ര ദുഷ്കരവും ചെലവേറിയതുമായി. യാത്രാസമയം കൂടുന്നതും ഇന്ധനവില വർധിക്കുന്നതും ഗൾഫ് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയപ്പോൾ, മറ്റ് എയർലൈനുകൾ ഈ അവസരം മുതലെടുക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkegfr3m9vf5cfd532cb3j7p,imgname-fotojet---2026-03-11t184029.702-1773234806900.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യയില്&zwj; അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്&zwj; നടക്കുന്ന യുദ്ധം ആഗോള വ്യോമയാന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. സുരക്ഷാ ഭീഷണികളെത്തുടര്&zwj;ന്ന് പ്രധാന വ്യോമപാതകള്&zwj; പലതും അടച്ചതോടെ വിമാനക്കമ്പനികളുടെ പ്രവര്&zwj;ത്തനവും ദീര്&zwj;ഘകാല പദ്ധതികളും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;വഴിമാറി വിമാനങ്ങള്&zwj;; യാത്രാസമയം കൂടുന്നു&lt;/h2&gt;&lt;p&gt;യൂറോപ്പില്&zwj; നിന്ന് ഏഷ്യയിലേക്കുള്ള വിമാനയാത്ര ഇപ്പോള്&zwj; ദുഷ്&zwnj;കരവും ചെലവേറിയതുമായി മാറിയിരിക്കുകയാണ്. 2022-ലെ യുക്രൈന്&zwj; യുദ്ധത്തെത്തുടര്&zwj;ന്ന് വിമാനങ്ങള്&zwj; റഷ്യന്&zwj; വ്യോമപാത ഒഴിവാക്കിയിരുന്നു. ഇതിനുപുറമെ ഇപ്പോള്&zwj; ഇറാനിലെയും ഗള്&zwj;ഫിലെയും പ്രധാന പാതകളും അടഞ്ഞതോടെ ജോര്&zwj;ജിയ, അസര്&zwj;ബൈജാന്&zwj; എന്നീ രാജ്യങ്ങള്&zwj;ക്ക് മുകളിലൂടെയുള്ള വളരെ ഇടുങ്ങിയ വ്യോമപാതയിലൂടെയാണ് വിമാനങ്ങള്&zwj; പറക്കുന്നത്. ഇതിനിടെ അസര്&zwj;ബൈജാന്&zwj; കൂടി വ്യോമപാതയില്&zwj; നിയന്ത്രണം കൊണ്ടുവന്നതോടെ വിമാനങ്ങള്&zwj;ക്ക് കടന്നുപോകാന്&zwj; വെറും 50 മൈല്&zwj; വീതിയുള്ള പാത മാത്രമായി ചുരുങ്ങി.&lt;/p&gt;&lt;p&gt;പാകിസ്താന്&zwj; വ്യോമപാത ഒഴിവാക്കുന്നതിനാല്&zwj; ഇന്ത്യയില്&zwj; നിന്നുള്ള വിമാനങ്ങളെയാണ് ഈ നിയന്ത്രണങ്ങള്&zwj; ഏറ്റവും കൂടുതല്&zwj; ബാധിച്ചത്. ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്&zwnj;സിന് ഗള്&zwj;ഫ്, ഇറാന്&zwj;, ഇറാഖ് വ്യോമപാതകള്&zwj; ഒഴിവാക്കേണ്ടി വരുന്നതിനാല്&zwj; മിക്ക സര്&zwj;വീസുകള്&zwj;ക്കും ലക്ഷ്യസ്ഥാനത്തെത്താന്&zwj; ഒരു മണിക്കൂറിലേറെ അധികം സമയമെടുക്കുന്നു. യാത്രാസമയം കൂടുമ്പോള്&zwj; വിമാനത്തില്&zwj; കൂടുതല്&zwj; ഇന്ധനം കരുതേണ്ടി വരുന്നത് കമ്പനികള്&zwj;ക്ക് വന്&zwj; ബാധ്യതയാകുന്നുണ്ട്. അതിനിടെ, യുഎഇയും ഖത്തറും സുരക്ഷിതമായ ചില വ്യോമപാതകള്&zwj; ഒരുക്കിയതായി അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ആഗോള എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോര്&zwj;മുസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയില്&zwj;, ഡീസല്&zwj;, വിമാന ഇന്ധനം എന്നിവയുടെ വില കുതിച്ചുയര്&zwj;ന്നു. ഇന്ധനവിലയിലുണ്ടായ ഈ ചാഞ്ചാട്ടം ഇന്ത്യയുടെ ഇന്&zwj;ഡിഗോ, ചൈനയിലെ പ്രധാന വിമാനക്കമ്പനികള്&zwj; എന്നിവയെ വലിയ തോതില്&zwj; ബാധിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്&zwj;ഗ് ഇന്റലിജന്&zwj;സ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. ലോകത്തെ പ്രധാന കണക്റ്റിങ് ഹബ്ബുകളായ ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിലെ വിമാന സര്&zwj;വീസുകള്&zwj; പൂര്&zwj;ണ്ണമായും താളം തെറ്റിയിരിക്കുകയാണ്. സിറിയം ലിമിറ്റഡിന്റെ കണക്കുകള്&zwj; പ്രകാരം ഫെബ്രുവരി 28 മുതല്&zwj; മാര്&zwj;ച്ച് 11 വരെ ഗള്&zwj;ഫ് മേഖലയില്&zwj; നിന്നുള്ള 46,000-ത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളങ്ങളില്&zwj; കുടുങ്ങിയ ആയിരക്കണക്കിന് യാത്രക്കാര്&zwj; റോഡ് മാര്&zwj;ഗ്ഗവും മറ്റും സൗദി, ഒമാന്&zwj; തുടങ്ങിയ രാജ്യങ്ങളിലെത്തിയാണ് പിന്നീട് യാത്ര തുടര്&zwj;ന്നത്.&lt;/p&gt;&lt;h3&gt;പ്രതിസന്ധി അവസരമാക്കി മറ്റ് കമ്പനികള്&zwj;&lt;/h3&gt;&lt;p&gt;ഗള്&zwj;ഫ് എയര്&zwj;ലൈനുകള്&zwj; പ്രതിസന്ധിയിലായതോടെ യാത്രക്കാരെ ആകര്&zwj;ഷിക്കാന്&zwj; യൂറോപ്യന്&zwj;, ഏഷ്യന്&zwj; എയര്&zwj;ലൈനുകള്&zwj; ഈ അവസരം ഉപയോഗിക്കുകയാണ്. ബ്രിട്ടീഷ് എയര്&zwj;വേയ്സ്, ലുഫ്താന്&zwj;സ തുടങ്ങിയവര്&zwj; ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും കൂടുതല്&zwj; സര്&zwj;വീസുകള്&zwj; തുടങ്ങി. എയര്&zwj; ഫ്രാന്&zwj;സ്-കെഎല്&zwj;എം മുംബൈ, ടോക്കിയോ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വലിയ വിമാനങ്ങള്&zwj; സര്&zwj;വീസിനിറക്കി. എയര്&zwj; ഇന്ത്യയും കാത്തേ പസഫിക്കും അധിക സര്&zwj;വീസുകള്&zwj; നടത്തുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money-economy/global-aviation-hit-by-war-gulf-airspace-restrictions-fuel-prices-surge-articleshow-g5vhxo5"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്; പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്]]></title>
            <link>https://www.asianetnews.com/money-economy/india-defence-export-reaches-new-high-articleshow-gdiiagd</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/india-defence-export-reaches-new-high-articleshow-gdiiagd</guid>
            <pubDate>Thu, 02 Apr 2026 17:42:39 +0530</pubDate>
            <description><![CDATA[ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38424 കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തി. കയറ്റുമതിയിൽ സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ മുന്നിലെത്തി, നിലവിൽ 80-ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jtw0mtbswxfkvbmwka9bjr9q,imgname-akash-missile-1746844412281.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഉയരത്തിൽ. 2025-26 സാമ്പത്തിക വർഷത്തിൽ 38424 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 23622 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിൻ്റെ വർധനവാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. ഇസ്രായേലും അമേരിക്കയും അടക്കം 80 ഓളം രാജ്യങ്ങളിലേക്ക് നടത്തിയ കയറ്റുമതിയിലൂടെയാണ് 14802 കോടി രൂപയുടെ അധിക വരുമാനം നേടാനായത്.&lt;/p&gt;&lt;p&gt;പശ്ചിമേഷ്യയിൽ ഇറാനുമായി അമേരിക്ക-ഇസ്രായേൽ സഖ്യം യുദ്ധം തുടങ്ങിയത് ഫെബ്രുവരി 28 നായിരുന്നു. ഒരു മാസത്തിലേറെയായി ഏറ്റുമുട്ടൽ തുടരുകയാണ്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളാണ് 151 ശതമാനം വളർച്ച നേടിയത്. 2025 സാമ്പത്തിക വർഷത്തെ 8389 കോടി രൂപയിൽ നിന്ന് 21071 കോടി രൂപയായി കയറ്റുമതി വളർന്നു. സ്വകാര്യ കമ്പനികളും വളർച്ച നേടി. 15233 കോടിയായിരുന്ന മുൻവർഷത്തെ കയറ്റുമതി ഇക്കുറി 17353 കോടി രൂപയായി ഉയർന്നു. കയറ്റുമതിയിൽ മുന്നിലായിരുന്ന സ്വകാര്യ മേഖലയെ മറികടന്ന് പൊതുമേഖലാ കമ്പനികൾ മുന്നിലെത്തിയതും സവിശേഷതയാണ്. നിലവിൽ വിപണി വിഹിതത്തിൻ്റെ 54.84 ശതമാനം പൊതുമേഖലാ കമ്പനികൾക്കാണ്.&lt;/p&gt;&lt;p&gt;അതേസമയം പ്രതിരോധ കയറ്റുമതിക്കാരുടെ എണ്ണം 128 ൽ നിന്ന് 145 ആയി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വളർച്ചയാണ് രജിസ്റ്റർ ചെയ്ത കയറ്റുമതിക്കാരുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച വൻ സ്വീകാര്യതയായാണ് ഈ കണക്കുകളെ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിൽ 80 രാജ്യങ്ങളിലേക്ക് ആയുധം കയറ്റി അയക്കുന്ന രാജ്യമായി മാറിയെന്ന നേട്ടവും കേന്ദ്ര പ്രതിരോധ മന്ത്രി ഉയർത്തിക്കാട്ടി.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/india-defence-export-reaches-new-high-articleshow-gdiiagd"/>
        </item>
        <item>
            <title><![CDATA[വീട്ടിലിരിക്കുന്ന സ്വർണം രാജ്യത്തിന്റെ ഭാവി തന്നെ മാറ്റും! പുറത്തേക്കെത്തിയാൽ രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി വേണ്ട, വന്‍ അഴിച്ചുപണി വേണമെന്ന് ആവശ്യം]]></title>
            <link>https://www.asianetnews.com/money-economy/india-may-stop-gold-imports-for-two-years-if-household-gold-enters-market-articleshow-hhlwpth</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/india-may-stop-gold-imports-for-two-years-if-household-gold-enters-market-articleshow-hhlwpth</guid>
            <pubDate>Tue, 12 May 2026 12:12:57 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തെ സ്വർണ്ണ നിക്ഷേപ പദ്ധതി പരിഷ്കരിക്കണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെടുന്നു. വീടുകളിലിരിക്കുന്ന സ്വർണ്ണം വിപണിയിലെത്തിച്ചാൽ ഏകദേശം 7.5 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാകുമെന്നും, ഇതിനായി പദ്ധതി കാര്യക്ഷമമാക്കാനുള്ള പ്രധാന നിർദ്ദേശങ്ങളും അവർ മുന്നോട്ട് വെക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k74428yydenf46z69hc1yzfq,imgname-gold-rate-today-9-october-1760001336285.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ്യത്തെ സ്വര്&zwj;ണ്ണ നിക്ഷേപ പദ്ധതി (ഗോള്&zwj;ഡ് മോണിറ്റൈസേഷന്&zwj; സ്&zwnj;കീം) അടിമുടി പരിഷ്&zwnj;കരിക്കണമെന്ന ആവശ്യവുമായി സ്വര്&zwj;ണ്ണവ്യാപാരികളുടെയും സ്വര്&zwj;ണ്ണപ്പണിക്കാരുടെയും സംഘടനകള്&zwj; രംഗത്ത്. വീടുകളില്&zwj; വെറുതെ ഇരിക്കുന്ന സ്വര്&zwj;ണ്ണം കൃത്യമായി വിനിയോഗിച്ചാല്&zwj; ഏകദേശം 90 ബില്യണ്&zwj; ഡോളര്&zwj; (ഏകദേശം 7.5 ലക്ഷം കോടി രൂപ) വിപണിയിലെത്തിക്കാന്&zwj; സാധിക്കുമെന്നാണ് വിലയിരുത്തല്&zwj;.&lt;/p&gt;&lt;p&gt;സ്വര്&zwj;ണ്ണം വാങ്ങുന്നത് ഒരു വര്&zwj;ഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭ്യര്&zwj;ത്ഥിച്ചിരുന്നു. എന്നാല്&zwj; ഇത് രാജ്യത്തെ സ്വര്&zwj;ണ്ണ വിപണിയെയും അനുബന്ധ മേഖലകളെയും ആശ്രയിച്ചു കഴിയുന്ന 3.5 കോടി ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് ഓള്&zwj; ഇന്ത്യ ജെം ആന്&zwj;ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്&zwj;സില്&zwj;, ഓള്&zwj; ഇന്ത്യ ജ്വല്ലേഴ്&zwnj;സ് ആന്&zwj;ഡ് ഗോള്&zwj;ഡ് സ്മിത്ത് ഫെഡറേഷന്&zwj; എന്നിവര്&zwj; ചൂണ്ടിക്കാട്ടുന്നു. ഇതിന് പകരമായാണ് സ്വര്&zwj;ണ്ണ നിക്ഷേപ പദ്ധതി കാര്യക്ഷമമാക്കാന്&zwj; ഇവര്&zwj; നിര്&zwj;ദ്ദേശിക്കുന്നത്.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് നിലവിലെ പദ്ധതി പരാജയപ്പെട്ടു?&lt;/h2&gt;&lt;p&gt;2015-ലാണ് സ്വര്&zwj;ണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജി.എം.എസ് അവതരിപ്പിച്ചത്. കൈവശമുള്ള സ്വര്&zwj;ണ്ണം ബാങ്കില്&zwj; നിക്ഷേപിച്ച് 2.25 മുതല്&zwj; 2.5 ശതമാനം വരെ പലിശ നേടാനുള്ള അവസരമായിരുന്നു ഇത്. എന്നാല്&zwj; പത്ത് വര്&zwj;ഷത്തിന് ശേഷം 2025 മാര്&zwj;ച്ചിലെ കണക്കുകള്&zwj; പ്രകാരം വെറും 38 ടണ്&zwj; സ്വര്&zwj;ണ്ണം മാത്രമാണ് പദ്ധതിയുടെ ഭാഗമായത്. ഇന്ത്യക്കാരുടെ കൈവശം ഏകദേശം 25,000 ടണ്&zwj; സ്വര്&zwj;ണ്ണമുണ്ടെന്നാണ് കണക്ക്. പാരമ്പര്യമായി ലഭിച്ച ആഭരണങ്ങള്&zwj; ഉരുക്കി നിക്ഷേപിക്കാന്&zwj; ഇന്ത്യന്&zwj; കുടുംബങ്ങള്&zwj; മടിക്കുന്നുവെന്നും സ്വര്&zwj;ണ്ണത്തിന്റെ ഉറവിടം സംബന്ധിച്ച ആദായനികുതി പരിശോധനകളും രേഖാമൂലമുള്ള നൂലാമാലകളും ആളുകളെ അകറ്റി നിര്&zwj;ത്തിയെന്നും പദ്ധതി പരാജയപ്പെടാന്നുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്വര്&zwj;ണ്ണ നിക്ഷേപം കൈകാര്യം ചെയ്യുന്നത് ബാങ്കുകള്&zwj;ക്ക് വലിയ ലാഭകരമല്ലാത്തതിനാല്&zwj; അവര്&zwj; ഇതിന് വലിയ പ്രോത്സാഹനം നല്&zwj;കിയില്ലെന്നും സ്വര്&zwj;ണ്ണവില വര്&zwj;ദ്ധിക്കുമ്പോഴുണ്ടാകുന്ന അധിക ബാധ്യത സര്&zwj;ക്കാര്&zwj; ഏറ്റെടുക്കേണ്ടി വന്നതും പദ്ധതിക്ക് തിരിച്ചടിയായി.&lt;/p&gt;&lt;p&gt;എന്നാൽ, നിലവിലെ ഈ പ്രതിസന്ധി മറികടക്കാനും ചില നിര്&zwj;ദ്ദേശങ്ങള്&zwj; സംഘടനകള്&zwj; മുന്നോട്ടുവെക്കുന്നുണ്ട്. അംഗീകൃത ജ്വല്ലറികളെ സ്വര്&zwj;ണ്ണം സ്വീകരിക്കാനും പരിശുദ്ധി പരിശോധിക്കാനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റണം. ആഭരണങ്ങള്&zwj; ഉരുക്കാതെ തന്നെ ഡിജിറ്റല്&zwj; സര്&zwj;ട്ടിഫിക്കറ്റ് നല്&zwj;കുകയും പലിശ ലഭ്യമാക്കുകയും ചെയ്യുന്ന രീതി കൊണ്ടുവരണം. ഒരു നിശ്ചിത സമയപരിധിക്കുള്ളില്&zwj; വെളിപ്പെടുത്തുന്ന സ്വര്&zwj;ണ്ണത്തെ ആദായനികുതി പരിശോധനയില്&zwj; നിന്ന് ഇളവ് നല്&zwj;കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.&lt;/p&gt;&lt;p&gt;ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്&zwj;ണ്ണത്തിന്റെ അഞ്ച് ശതമാനമെങ്കിലും ഇത്തരത്തില്&zwj; നിക്ഷേപമായി മാറ്റാന്&zwj; സാധിച്ചാല്&zwj; അത് രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കും. ഏകദേശം രണ്ട് വര്&zwj;ഷത്തേക്ക് സ്വര്&zwj;ണ്ണ ഇറക്കുമതി പൂര്&zwj;ണ്ണമായും നിര്&zwj;ത്താന്&zwj; സാധിച്ചേക്കും. ഇറക്കുമതി കുറയുന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തിപ്പെടും. വീടുകളില്&zwj; വെറുതെ കിടക്കുന്ന സ്വര്&zwj;ണം രാജ്യത്തിന്റെ വികസനത്തിന് ഉതകുന്ന മൂലധനമായി മാറും. പദ്ധതി പ്രായോഗികമായാല്&zwj; സ്വര്&zwj;ണ്ണ വിപണിയെ തളര്&zwj;ത്താതെ തന്നെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്&zwj; കഴിയുമെന്നാണ് വിദഗ്ദ്ധര്&zwj; പറയുന്നത്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money-economy/india-may-stop-gold-imports-for-two-years-if-household-gold-enters-market-articleshow-hhlwpth"/>
        </item>
        <item>
            <title><![CDATA[ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ]]></title>
            <link>https://www.asianetnews.com/india/what-nirmala-sitharamans-surprise-on-february-1st-kerala-waits-big-projects-articleshow-i7b93np</link>
            <guid isPermaLink="true">https://www.asianetnews.com/india/what-nirmala-sitharamans-surprise-on-february-1st-kerala-waits-big-projects-articleshow-i7b93np</guid>
            <pubDate>Thu, 22 Jan 2026 21:52:04 +0530</pubDate>
            <description><![CDATA[&lt;p&gt;വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ ബജറ്റിനെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ, എയിംസ്, ശബരി റെയിൽപാത, പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയെങ്കിലും പരിഗണിക്കുമോയെന്ന് കേരളം കാത്തിരിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j7bxn86s1ewjeajjndz5qh7y,imgname-nirmala-sitaraman--1-.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഉറ്റുനോക്കി സാമ്പത്തിക രംഗം. ആഗോള സാമ്പത്തിക സ്ഥിതിയും ട്രംപിന്&zwj;റെ താരിഫ് ശിക്ഷയും മറികടക്കാന്&zwj; എന്തൊക്കെ ആശയങ്ങളാകും ധനമന്ത്രി അവതരിപ്പിക്കുക എന്നതിനൊപ്പം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കുമെന്നുറപ്പ്. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് 2026 ലെ ബജറ്റ് അവതരിപ്പിക്കുന്നതെന്ന വെല്ലുവിളിയും ധനമന്ത്രി നേരിടുന്നു. പ്രാദേശിക, തെരഞ്ഞെടുപ്പ് പരിഗണിച്ച് ജനപ്രിയമായ ക്ഷേമ പദ്ധതികളിലൂന്നുകയും ആഗോള സാമ്പത്തിക സാഹചര്യങ്ങള്&zwj; കണക്കിലെടുത്ത് മാക്രോ ഇക്കണോമിക് മുൻഗണനകൾ ഉള്&zwj;പ്പെടുത്തുകയും ചെയ്യുക എന്ന സമ്മര്&zwj;ദമാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്.&lt;/p&gt;&lt;p&gt;ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം, വരുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്&zwj; പ്രധാനമാണ്. അസമിലെ ഭരണം നിലനിര്&zwj;ത്തുക എന്നതിനൊപ്പം ബംഗാളില്&zwj; ഭരണം പിടിക്കുകയെന്നതും ബിജെപി പ്രധാനമായി കാണുന്നു. കേരളം, തമിഴ്&zwnj;നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താനും ബിജെപി ശ്രമിക്കും. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ബജറ്റില്&zwj; എന്തൊക്കെ കാത്തുവെച്ചിട്ടുണ്ടാകുമെന്നും ഉറ്റുനോക്കുന്നു. ദില്ലിയിലും ബീഹാറിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച 2025 ലെ ബജറ്റിലായിരുന്നു ആദായനികുതി ഇളവ് ഉള്&zwj;പ്പെടെയുള്ള വാഗ്ദാനങ്ങള്&zwj;. അതോടൊപ്പം ബിഹാര്&zwj;, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്&zwj;ക്ക് നിരവധി പദ്ധതികള്&zwj; പ്രഖ്യാപിച്ചു. തുടര്&zwj;ന്ന് ദില്ലിയില്&zwj; ഭരണം പിടിച്ചെടുക്കാനും ബിഹാറില്&zwj; ഭരണത്തുടര്&zwj;ച്ചക്കും സഹായകമായി.&lt;/p&gt;&lt;p&gt;പ്രാദേശിക വികസന മുൻഗണനകൾക്കൊപ്പം തൊഴിൽ, വൈദഗ്ധ്യം, യുവാക്കളെ കേന്ദ്രീകരിച്ചുള്ള പദ്ധതികൾ എന്നിവയിലും ബജറ്റ് ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റ് ഒരു സാമ്പത്തിക മാർഗരേഖയായി മാത്രമല്ല, സർക്കാരിന്റെ രാഷ്ട്രീയ മുൻഗണനകളുടെ സൂചനയായും മാറാന്&zwj; സാധ്യതയുണ്ട്.&lt;/p&gt;&lt;h2&gt;ഇക്കുറി കേരളം ചോദിക്കുന്നത് കിട്ടുമോ&lt;/h2&gt;&lt;p&gt;എയിംസ്, ശബരി റെയില്&zwj; പദ്ധതി, റബറിന്&zwj;റെ താങ്ങു വില വര്&zwj;ധനവ്, വിഴിഞ്ഞത്ത് പ്രത്യേക പദ്ധതികള്&zwj; എന്നിവയാണ് കേരളം ഇത്തവണ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം പലപ്പോഴായി വെട്ടിക്കുറച്ച 21000 കോടി രൂപ പ്രത്യേക പാക്കേജ് ആയി അനുവദിക്കണമെന്നും കേരളത്തിന്&zwj;റെ ആവശ്യമാണ്. കാലങ്ങളായി എയിംസ്, ശബരി റെയിൽപാത തുടങ്ങിയ പ്രധാന ആവശ്യങ്ങള്&zwj; പല കാരണങ്ങൾ പറഞ്ഞ് അവഗണിക്കുകയാണെന്നാണ് കേരളത്തിന്&zwj;റെ പരാതി.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india/what-nirmala-sitharamans-surprise-on-february-1st-kerala-waits-big-projects-articleshow-i7b93np"/>
        </item>
        <item>
            <title><![CDATA[ഉയർന്ന പലിശ വേണ്ട; ലക്ഷക്കണക്കിന് യുഎസ് പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന തീരുമാനവുമായി ട്രംപ്]]></title>
            <link>https://www.asianetnews.com/magazine/column/trump-decision-that-will-directly-affect-the-lives-of-millions-of-us-citizens-articleshow-lawh5lk</link>
            <guid isPermaLink="true">https://www.asianetnews.com/magazine/column/trump-decision-that-will-directly-affect-the-lives-of-millions-of-us-citizens-articleshow-lawh5lk</guid>
            <pubDate>Sun, 11 Jan 2026 13:07:37 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്രെഡിറ്റ് കാർഡ് പലിശ ഒരു വർഷത്തേക്ക് 10 ശതമാനമായി പരിമിതപ്പെടുത്താൻ നിർദ്ദേശിക്കുന്നു. റെക്കോർഡ് കടബാധ്യതയിൽ വലയുന്ന അമേരിക്കൻ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസം നൽകുമെങ്കിലും ബാങ്കിംഗ് മേഖലയിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kenzfgb4cq571rmgj0exwr5b,imgname-6f776ec2-4992-4812-ac41-e59a480a0832--1--1768116699492.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ല&lt;/strong&gt;ക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുകയാണ്. ക്രെഡിറ്റ് കാർഡ് പലിശ ഒരു വർഷത്തേക്ക് 10 ശതമാനമായി ചുരുക്കുക അതുവഴി ക്രെഡിറ്റ് കാർഡ് പലിശക്ക് ഒരു നിശ്ചിത പരിധി നിശ്ചയിക്കുക എന്നതാണ് ട്രംപിന്&zwj;റെ നിർദ്ദേശം. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ, 20 മുതൽ 30 ശതമാനം വരെ പലിശ ഈടാക്കുന്ന ക്രെഡിറ്റ് കാർഡ് കമ്പനികൾ ഇനി ജനങ്ങളെ 'കബളിപ്പിക്കരുത്' എന്നാണ് ട്രംപ് പറഞ്ഞത്. താൻ അധികാരമേറ്റിട്ട് ഒരു വർഷം പൂർത്തിയാകുന്ന ജനുവരി 20 മുതൽ ഈ പരിധി പ്രാബല്യത്തിൽ വരണം എന്നാണ് അദ്ദേഹത്തിന്&zwj;റെ ആഗ്രഹം. എന്നാൽ, ഇത് എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണോ നിയമത്തിലൂടെയാണോ നടപ്പാക്കുകയെന്നത് ഇപ്പോഴും വ്യക്തമല്ല.&lt;/p&gt;&lt;h2&gt;&lt;strong&gt;ക്രെഡിറ്റ് കാർഡ് കടം 1.23 ട്രില്യൺ ഡോളർ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇത് കടബാധ്യതയിൽ നീറുന്ന ഒരു രാജ്യത്തെ ജനങ്ങൾക്ക് ഗുണകരമാകുന്ന വിപ്ലവകരമായ നിർദേശമാണ്. 2024 -ൽ ഏകദേശം 195 ദശലക്ഷം അമേരിക്കക്കാർക്ക് ക്രെഡിറ്റ് കാർഡുകളുണ്ടായിരുന്നു. അവരിൽ നിന്ന് ഈടാക്കിയ പലിശ മാത്രം 160 ബില്യൺ ഡോളറായിരുന്നുവെന്ന് കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോ പറയുന്നു. മൊത്തം ക്രെഡിറ്റ് കാർഡ് കടം ഇപ്പോൾ ഏകദേശം 1.23 ട്രില്യൺ ഡോളറാണ്, ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന നില. ശരാശരി പലിശ നിരക്ക് 19.6 മുതൽ 21.5 ശതമാനം വരെയാണ്. 1990 -കളിൽ നിരക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുകളോടടുത്തതാണ് ഇത്. പത്ത് വർഷങ്ങൾക്ക് മുമ്പ് ഇത് ഏകദേശം 12 ശതമാനമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്&zwj;റെ വാദം പലർക്കും സ്വീകാര്യമാകുന്നത്. ഇത് ഒരു സങ്കീർണ്ണ നയസമീപനമല്ല. മറിച്ച് , സാധാരണക്കാർ നേരിടുന്ന യാഥാർഥ്യമാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ട്രംപിന്&zwj;റെ 10 ശതമാനത്തിന്&zwj;റെ പരിധി അമേരിക്കക്കാർക്ക് വർഷം തോറും ഏകദേശം 100 ബില്യൺ ഡോളർ പലിശയിൽ ലാഭമുണ്ടാക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷം മാത്രമായാലും ആധുനിക സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യത്തെ സാമ്പത്തിക ഘടനയിലെ സുപ്രധാന മാറ്റമായിരിക്കും ഇത്. ആ പണം കുടുംബങ്ങളുടെ കൈയ്യിൽ തന്നെ നിലനിൽക്കും. വീട്, ആരോഗ്യചികിത്സ, ഭക്ഷണം തുടങ്ങിയ ചെലവുകൾ മൂലം സമ്മർദത്തിലായിരിക്കുന്ന കുടുംബങ്ങൾക്ക് അത് വലിയ ആശ്വാസമാകും.&lt;/p&gt;&lt;h3&gt;&lt;strong&gt;ബാങ്കുകളുടെ വാദം&lt;/strong&gt;&lt;/h3&gt;&lt;p&gt;ബാങ്കിംഗ് മേഖലയിലെ പ്രതികരണം പ്രതീക്ഷിച്ചതായിരുന്നു. അത് വേഗത്തിൽ വന്നു. പലിശ കുറച്ചാൽ, പ്രത്യേകിച്ച് ഉയർന്ന കടബാധ്യതയും കുറഞ്ഞ വരുമാനവും തിരിച്ചടക്കാനുള്ള ശേഷി കുറഞ്ഞവർക്കും വായ്പ നൽകുന്നത് കുറയ്ക്കേണ്ടിവരുമെന്നും അവർ പേഡേ ലോൺ, പണയ സ്ഥാപനങ്ങൾ തുടങ്ങിയ ഉയർന്ന ചെലവുള്ള വഴികളിലേക്ക് തള്ളപ്പെടുമെന്നും ബാങ്കുകൾ വാദിക്കുന്നു. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് ഡെബിറ്റ് കാർഡ് ഫീസ് പരിധിപെടുത്തിയപ്പോൾ ബാങ്കുകൾ റിവാർഡുകളും ആനുകൂല്യങ്ങളും ഒഴിവാക്കി. വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് അവ തിരിച്ചെത്തിയത്.&lt;/p&gt;&lt;p&gt;ഇത്തവണയും ക്രെഡിറ്റ് കാർഡ് കമ്പനികൾ റിവാർഡ് പദ്ധതികൾ കുറയ്ക്കാനും വായ്പാ മാനദണ്ഡങ്ങൾ കടുപ്പിക്കാനും മറ്റു ആനുകൂല്യങ്ങൾ ചുരുക്കാനുമുള്ള സാധ്യതയുണ്ട്. ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് വരുമാനം ലഭിക്കുന്നത് മൂന്ന് വഴികളിലൂടെയാണ്. വ്യാപാരികളിൽ നിന്നുള്ള ഫീസ്, ഉപഭോക്താക്കളിൽ നിന്നുള്ള ഫീസ്, ബാക്കി തുകയ്ക്കുള്ള പലിശ. ഒരു വർഷത്തെ പരിധി വ്യാപകമായി അക്കൗണ്ടുകൾ അടയ്ക്കാൻ കാരണമാകുമെന്ന വാദം തെളിവുകളേക്കാൾ ഉപഭോക്താക്കൾക്ക് മേലുള്ള അധികാരം ഉറപ്പിക്കാൻ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രെഡിറ്റ് നയങ്ങൾ ബാങ്കുകൾ പലപ്പോഴും രാഷ്ട്രീയ ആയുധമായും ഉപയോഗിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം അമേരിക്കയിൽ ഇതിനകം തന്നെ ചില മേഖലകളിൽ പലിശ പരിധികൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സൈനികർക്കായുള്ള മിലിറ്ററി ലെൻഡിംഗ് ആക്റ്റ്, പലിശ പരിധിപ്പെടുത്തുന്നു. ക്രെഡിറ്റ് യൂണിയൻ കാർഡുകൾക്കും ഫെഡറൽ നിയന്ത്രണങ്ങളുണ്ട്. ഈ നയങ്ങൾ ക്രെഡിറ്റ് വിപണിയെ തകർത്തിട്ടില്ല. പലിശ പരിധികൾ അമേരിക്കൻ സാമ്പത്തിക സംവിധാനത്തിന് എതിരായതല്ലെന്നും ഉപഭോക്തൃ സംരക്ഷണത്തിന്&zwj;റെ ഭാഗമാണെന്നും ഇവ തെളിയിക്കുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;യഥാർത്ഥ പ്രതിസന്ധി&lt;/strong&gt;&lt;/h3&gt;&lt;p&gt;യഥാർത്ഥ സാമ്പത്തിക ചോദ്യം ബാങ്കുകൾക്ക് പ്രതിസന്ധി ഉണ്ടാകുമോയെന്നതല്ല. അത് താൽക്കാലികമായെങ്കിലും ഉണ്ടാകും. എന്നാൽ, ആ പ്രതിസന്ധി സാധാരണ ജനങ്ങളെ ദോഷപ്പെടുത്താതെ സംവിധാനത്തിന് സഹിക്കാനാകുമോയെന്നതാണ്. നിലവിലുള്ള ഗവേഷണങ്ങൾ പറയുന്നത് അത് സാധ്യമാണെന്നതാണ്. ഒരു വർഷത്തെ പരിധി ഉപഭോക്തൃ ധനകാര്യത്തിന്&zwj;റെ സ്ഥിരമായ പുനർനിർമ്മാണമല്ല. ചരിത്രപരമായി ഉയർന്ന കടബാധ്യതയുള്ള കാലത്ത് ഒരു അയവാകുമത്. ചെറിയ തോതിൽ വായ്പ കടുപ്പിച്ചാലും, ബില്യൺ കണക്കിന് ഡോളർ ലാഭം ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരതയെ മെച്ചപ്പെടുത്തും.&lt;/p&gt;&lt;h3&gt;&lt;strong&gt;അവ്യക്തത നിലനിൽക്കുന്നു&lt;/strong&gt;&lt;/h3&gt;&lt;p&gt;രാഷ്ട്രീയമായി നോക്കുമ്പോൾ, ട്രംപിന്&zwj;റെ ഈ നീക്കം ശ്രദ്ധേയമാണ്, കാരണം ഇത് അദ്ദേഹത്തിന്&zwj;റെ പൊതുവേ വ്യവസായ സൗഹൃദ സമീപനത്തിൽ നിന്നുള്ള ഒരു മാറ്റമാണ്. വലിയ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാടുകളും, കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോയെ അവഗണിക്കുന്ന സമീപനവും അദ്ദേഹത്തിന്&zwj;റെ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഈ പരിധി, അദ്ദേഹത്തിന്&zwj;റെ ജനകീയ പ്രവണതയും വാൾ സ്ട്രീറ്റിലെ പിന്തുണക്കാരും തമ്മിലുള്ള സംഘർഷം തുറന്നുകാട്ടുന്നു. അതുകൊണ്ടാവാം ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നത്.&lt;/p&gt;&lt;p&gt;സാമ്പത്തികമായി, ഈ നിർദ്ദേശം വളരെ കാലമായി ഒഴിവാക്കപ്പെട്ട ഒരു ചോദ്യത്തെ മുന്നിലെത്തിക്കുന്നു: ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്തിൽ, സാധാരണ ജീവിതത്തിനുള്ള ക്രെഡിറ്റിന് സബ്&zwnj;പ്രൈം വായ്പകളെപ്പോലെയുള്ള പലിശനിരക്കുകൾ സാധാരണമായിരിക്കണമോ? 10 ശതമാനത്തിന്&zwj;റെ താൽക്കാലിക പരിധി അമേരിക്കയുടെ കടസംസ്&zwnj;കാരം മാറ്റില്ല. പക്ഷേ, 20 ശതമാനത്തിലധികം പലിശ 'നോർമൽ' ആണ് എന്ന ധാരണയെ അത് ചോദ്യം ചെയ്യും. കുടുംബങ്ങൾ കടുത്ത സമ്മർദത്തിലായിരിക്കുന്ന ഈ കാലത്ത്, ആ ചോദ്യം തന്നെ അലയൊലികൾ സൃഷ്ടിക്കാൻ മതിയാകും. ട്രംപിന്&zwj;റെ നിർദേശം മറ്റ് രാജ്യങ്ങളും ഏറ്റെടുക്കുമോയെന്ന കാര്യവും ഏറെ പ്രസക്തമാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Dr Krishna Kishore</dc:creator>
            <atom:link href="https://www.asianetnews.com/magazine/column/trump-decision-that-will-directly-affect-the-lives-of-millions-of-us-citizens-articleshow-lawh5lk"/>
        </item>
        <item>
            <title><![CDATA['ശുചീകരണ തൊഴിലാളിയുടെ ശമ്പളം രണ്ട് ലക്ഷമായി, എൻജിനീയർക്ക് 7 ലക്ഷം'; ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൻബാധ്യതയെന്ന് തെലങ്കാന ചീഫ് സെക്രട്ടറി]]></title>
            <link>https://www.asianetnews.com/india-news/salary-of-sweeper-increased-to-rs-2-lakh-engineer-to-rs-7-lakh-telangana-chief-secretary-says-articleshow-nouy13o</link>
            <guid isPermaLink="true">https://www.asianetnews.com/india-news/salary-of-sweeper-increased-to-rs-2-lakh-engineer-to-rs-7-lakh-telangana-chief-secretary-says-articleshow-nouy13o</guid>
            <pubDate>Fri, 27 Feb 2026 12:32:30 +0530</pubDate>
            <description><![CDATA[&lt;p&gt;തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാകുന്നുവെന്ന് ചീഫ് സെക്രട്ടറി. വൈദ്യുതി മേഖലയിലെ എഞ്ചിനീയർമാർക്ക് 7 ലക്ഷം രൂപയും മുതിർന്ന ശുചീകരണ തൊഴിലാളികൾക്ക് 2 ലക്ഷം രൂപ വരെയും ശമ്പളമുണ്ടെന്നാണ് വാദം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjeyd7sx8wmp937j3cgq3gm6,imgname-k.-ramakrishna-rao-1772175662909.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹൈദരാബാദ്: &lt;/strong&gt;കഴിഞ്ഞ ദശകത്തിൽ തെലങ്കാനയുടെ ശമ്പള, പെൻഷൻ ഭാരം കുത്തനെ വർധിച്ചതായി തെലങ്കാന സംസ്ഥാന ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു. സംസ്ഥാന സര്&zwj;ക്കാര്&zwj; പ്രതിമാസം ഏകദേശം 6,000 കോടി രൂപ ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നുവെന്നും 2014 ൽ സംസ്ഥാന രൂപീകരണ സമയത്ത് ചെലവഴിച്ചതിന്റെ നാലിരട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മേഖലയിലെ ഉന്നത സർക്കാർ എഞ്ചിനീയർമാർക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ടെന്നും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ (ജിഎച്ച്എംസി) മുതിർന്ന ശുചീകരണ തൊഴിലാളികൾക്ക് ശമ്പള പരിഷ്കരണങ്ങൾക്ക് ശേഷം പ്രതിമാസം രണ്ട് ലക്ഷം രൂപയോളം ശമ്പളം ലഭിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലങ്ങളിൽ സമയബന്ധിതമായി നടത്തിയ ശമ്പള പരിഷ്കരണങ്ങളാണ് ഉയർന്ന വേതനം ലഭിക്കാൻ കാരണമെന്നും ഇദ്ദേഹം പറയുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TGGENCO), തെലങ്കാന സ്റ്റേറ്റ് ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TGTRANSCO), തെലങ്കാന സതേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ്, തെലങ്കാന നോർത്തേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് എന്നിവയിലെ ചീഫ് എഞ്ചിനീയർമാരുൾപ്പെടെയുള്ളവർക്കാണ് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത്. ഈ സ്ഥാപനങ്ങളിലെ സീനിയർ തലത്തിൽ നാല് വർഷത്തെ തുടർച്ചയായ പരിഷ്കാരങ്ങൾ പ്രതിമാസ ശമ്പളം ഏഴ് ലക്ഷം രൂപയാക്കി ഉയർത്തി. ഹൈദരാബാദ് നഗരം നിയന്ത്രിക്കുന്ന ജിഎച്ച്എംസിയിൽ, സ്ഥിരപ്പെടുത്തിയ ശുചിത്വ തൊഴിലാളികൾക്ക് പ്രതിമാസം ശരാശരി 70,000 രൂപ വേതനം ലഭിക്കുമ്പോൾ, എൻട്രി ലെവൽ മുനിസിപ്പൽ ജീവനക്കാർക്ക് ഏകദേശം 28,000 രൂപയും, ദീർഘകാല സേവനമുള്ള സീനിയർ ക്ലാസ് -4 തൊഴിലാളികൾക്ക് പ്രതിമാസം 2 ലക്ഷം രൂപയും വേതനം ലഭിക്കുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;മിക്ക ജീവനക്കാരും ദേശീയ പെൻഷൻ സംവിധാനത്തിന് (NPS) കീഴിലായതിനാല്&zwj; ബാധ്യതകൾ വർദ്ധിപ്പിക്കുന്നു. ഭാരിച്ച വേതനചെലവ് കൂടിയിട്ടും സംസ്ഥാനത്തിന്&zwj;റെ മികച്ച വരുമാനം ഇതുവരെ ശമ്പള പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 2023-24-ൽ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 45% ശമ്പളം, പെൻഷൻ, കടത്തിന്റെ പലിശ എന്നിവ നൽകുന്നതിനാണ് ഉപയോഗിച്ചതെന്ന് കംപ്ൺട്രോളർ &amp;amp; ഓഡിറ്റർ ജനറൽ റിപ്പോർട്ട് വ്യക്തമാക്കി.&amp;nbsp;&lt;/p&gt;&lt;p&gt;വെല്ലുവിളികൾക്കിടയിലും, തെലങ്കാനയുടെ സമ്പദ്&zwnj;വ്യവസ്ഥ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും പറയുന്നു. ജി&zwnj;എസ്&zwnj;ഡി&zwnj;പി വളർച്ച 10% ൽ കൂടുതലും പ്രതിശീർഷ വരുമാനവും ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് സി&zwnj;എം&zwnj;ഒയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2025-26 ലെ തെലങ്കാന ബജറ്റ് പ്രകാരം, സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 2.30 ലക്ഷം കോടി രൂപയായിരുന്നു. ബജറ്റ് വിഹിതമായ ഏകദേശം 3.05 ലക്ഷം കോടി രൂപയിൽ 2.27 ലക്ഷം കോടി രൂപ റവന്യൂ ചെലവ് ആയിരുന്നു. സാമ്പത്തിക പദ്ധതിയിൽ 2738 കോടി രൂപയുടെ മിതമായ മിച്ചം പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്&zwj; പറഞ്ഞു.&lt;/p&gt;&lt;h2&gt;ചീഫ് സെക്രട്ടറിയുടെ വാദം അടിസ്ഥാന രഹിതമെന്ന് തൊഴിലാളി സംഘടനകള്&zwj;&lt;/h2&gt;&lt;p&gt;ചീഫ് സെക്രട്ടറിയുടെ ഈ വാദം തെറ്റാണെന്ന് സെന്റർ ഫോർ ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) സംസ്ഥാന സെക്രട്ടറിയും മുനിസിപ്പൽ തൊഴിലാളികളുടെ മുതിർന്ന നേതാവുമായ പാലഡുഗു ഭാസ്&zwnj;കര്&zwj; പറഞ്ഞു. ഏകദേശം 20,000 ശുചീകരണ തൊഴിലാളികളിൽ 2,500 പേരെ മാത്രമേ സ്ഥിരപ്പെടുത്തുന്നുള്ളൂ. എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ പരമാവധി 80,000 രൂപ വരെയാകാമെന്നും &amp;nbsp;അദ്ദേഹം പറഞ്ഞു. 1992 ൽ സർക്കാർ റെഗുലറൈസേഷൻ നിർത്തിവച്ചിരുന്നു. ഇത്രയും ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു തൂപ്പുകാരനും ഇല്ലെന്ന് ഭാരതീയ മസ്ദൂർ സംഘത്തിന്റെ നേതാവായ നന്ദ കിഷോറും സ്ഥിരീകരിച്ചു. തൂപ്പുകാർ ഗ്രേഡ് IV ജീവനക്കാരാണ്, ഏകദേശം 28,000 രൂപ ശമ്പളത്തിൽ തുടങ്ങുന്നു. സമീപകാലത്ത് ഞങ്ങൾക്ക് സ്ഥിരവൽക്കരണം നടത്തിയിട്ടില്ല. ഒരു തൂപ്പുകാരന് 40 വർഷത്തെ സേവനമുണ്ടെങ്കിൽ പോലും, പരമാവധി 80,000-90,000 രൂപ വരെ സ്കെയില്&zwj; എത്തും. ഇത്രയും വലിയ ശമ്പളം വാങ്ങുന്ന ഒരു തൂപ്പുകാരനെയും ഞങ്ങൾ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/salary-of-sweeper-increased-to-rs-2-lakh-engineer-to-rs-7-lakh-telangana-chief-secretary-says-articleshow-nouy13o"/>
        </item>
        <item>
            <title><![CDATA[സിഗരറ്റ് വില കൂടും; പുകയില കമ്പനികളുടെ ഓഹരി കൂപ്പുകുത്തി; ഐടിസിക്ക് ആറു വര്‍ഷത്തിനിടയിലെ വലിയ തിരിച്ചടി]]></title>
            <link>https://www.asianetnews.com/money-economy/indian-tobacco-stocks-tank-as-government-levies-new-tax-on-cigarettes-articleshow-stlcf47</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/indian-tobacco-stocks-tank-as-government-levies-new-tax-on-cigarettes-articleshow-stlcf47</guid>
            <pubDate>Fri, 02 Jan 2026 17:12:26 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രമുഖ കമ്പനിയായ ഐടിസിയുടെ ഓഹരി വില 9.2 ശതമാനം ഇടിഞ്ഞപ്പോള്&zwj; ഗോഡ്&zwnj;ഫ്രെ ഫിലിപ്സ് 14.1 ശതമാനം തകര്&zwj;ച്ച നേരിട്ടു. കേന്ദ്ര ധനമന്ത്രാലയം പുതിയ എക്&zwnj;സൈസ് ഡ്യൂട്ടി പ്രഖ്യാപിച്ചതാണ് വിപണിയില്&zwj; പ്രതിഫലിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdyz6v8bzbcsdt142dztranz,imgname-cigarette-price-1767344663818.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പുകയില ഉല്&zwj;പ്പന്നങ്ങള്&zwj;ക്ക് അധിക എക്&zwnj;സൈസ് ഡ്യൂട്ടിയും പാന്&zwj; മസാലയ്ക്ക് പ്രത്യേക ആരോഗ്യ സെസ്സും ഏര്&zwj;പ്പെടുത്താനുള്ള കേന്ദ്ര സര്&zwj;ക്കാര്&zwj; തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയില്&zwj; പുകയില കമ്പനികള്&zwj;ക്ക് വന്&zwj; തകര്&zwj;ച്ച. ഫെബ്രുവരി 1 മുതല്&zwj; പുതിയ നികുതി ഘടന നിലവില്&zwj; വരുമെന്ന് ധനമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചതോടെ നിക്ഷേപകര്&zwj; കൂട്ടത്തോടെ ഓഹരികള്&zwj; വിറ്റൊഴിഞ്ഞു വ്യാപാരം ആരംഭിച്ചത് മുതല്&zwj; പുകയില ഓഹരികള്&zwj; കനത്ത നഷ്ടം രേഖപ്പെടുത്തി. പ്രമുഖ കമ്പനിയായ ഐടിസിയുടെ ഓഹരി വില 9.2 ശതമാനം ഇടിഞ്ഞപ്പോള്&zwj; ഗോഡ്&zwnj;ഫ്രെ ഫിലിപ്സ് 14.1 ശതമാനം തകര്&zwj;ച്ച നേരിട്ടു. കേന്ദ്ര ധനമന്ത്രാലയം പുതിയ എക്&zwnj;സൈസ് ഡ്യൂട്ടി പ്രഖ്യാപിച്ചതാണ് വിപണിയില്&zwj; പ്രതിഫലിച്ചത്. ഐടിസി ഓഹരി നിക്ഷേപകര്&zwj;ക്ക് 50,000 കോടി രൂപയയുടെ നഷ്ടമാണ് ഇന്ന് ഉണ്ടായത്.&lt;/p&gt;&lt;p&gt;ഓഹരി വിപണിയിലെ ആഘാതം ഇങ്ങനെ:&lt;/p&gt;&lt;p&gt;ഐടിസി : ഓഹരി വില 363 രൂപയിലേക്ക് താഴ്ന്നു. 2023 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരമാണിത്. കഴിഞ്ഞ ആറു വര്&zwj;ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന തകര്&zwj;ച്ചയാണ് ഐടിസി ഓഹരികളിലുണ്ടായത്.&lt;/p&gt;&lt;p&gt;ഗോഡ്&zwnj;ഫ്രെ ഫിലിപ്സ് : മള്&zwj;ബറോ സിഗരറ്റുകളുടെ വിതരണക്കാരായ ഇവരുടെ ഓഹരികള്&zwj;ക്ക് 2016 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്.&lt;/p&gt;&lt;p&gt;നിഫ്റ്റി 50 ഇന്&zwj;ഡക്&zwnj;സിലും എഫ്എംസിജി ഇന്&zwj;ഡക്&zwnj;സിലും ഏറ്റവും കൂടുതല്&zwj; നഷ്ടമുണ്ടാക്കിയതും പുകയില ഓഹരികളാണ്.&lt;/p&gt;&lt;p&gt;പുകയില ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സര്&zwj;ക്കാര്&zwj; നികുതി കൂട്ടുമ്പോള്&zwj;, അത് വില്&zwj;പ്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്&zwj;. കൂടാതെ, നികുതി കൂടുമ്പോള്&zwj; അനധികൃത പുകയില വിപണി സജീവമാകാന്&zwj; സാധ്യതയുണ്ടെന്ന് 'ജെഫറീസ്' പോലുള്ള സാമ്പത്തിക വിശകലന ഏജന്&zwj;സികള്&zwj; മുന്നറിയിപ്പ് നല്&zwj;കുന്നു. കമ്പനികളുടെ മൊത്തത്തിലുള്ള ഉല്&zwj;പ്പാദനച്ചെലവില്&zwj; 22 മുതല്&zwj; 28 ശതമാനം വരെ വര്&zwj;ദ്ധനവ് ഉണ്ടായേക്കാം. നിലവില്&zwj; ഇന്ത്യയില്&zwj; സിഗരറ്റിന്റെ വില്പന വിലയുടെ 53 ശതമാനമാണ് നികുതിയായി ഈടാക്കുന്നത്. ഇത് ലോകാരോഗ്യ സംഘടന ശുപാര്&zwj;ശ ചെയ്യുന്ന 75 ശതമാനത്തേക്കാള്&zwj; കുറവാണെന്നും, ഉപയോഗം കുറയ്ക്കാന്&zwj; നികുതി ഇനിയും വര്&zwj;ദ്ധിപ്പിക്കണമെന്നുമാണ് സര്&zwj;ക്കാര്&zwj; നിലപാട്.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Aavani P K</dc:creator>
            <atom:link href="https://www.asianetnews.com/money-economy/indian-tobacco-stocks-tank-as-government-levies-new-tax-on-cigarettes-articleshow-stlcf47"/>
        </item>
        <item>
            <title><![CDATA[ഇറാന്‍ കത്തിയാല്‍ ഇന്ത്യക്ക് പൊള്ളുമോ? ഇന്ത്യയുടെ ബസുമതി അരിക്ക് എന്ത് സംഭവിക്കും? ചബഹാ‍‌ർ സ്വാധീനം എങ്ങനെ?]]></title>
            <link>https://www.asianetnews.com/money-economy/what-is-indias-stand-on-iran-israel-war-after-ali-khamenei-india-on-alert-over-trade-energy-west-asia-stability-articleshow-ts2td91</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/what-is-indias-stand-on-iran-israel-war-after-ali-khamenei-india-on-alert-over-trade-energy-west-asia-stability-articleshow-ts2td91</guid>
            <pubDate>Mon, 02 Mar 2026 16:17:22 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാനിലെ അധികാരമാറ്റം പശ്ചിമേഷ്യയില്&zwj; സൃഷ്ടിക്കുന്ന അസ്ഥിരത ഇന്ത്യയുടെ സാമ്പത്തിക, നയതന്ത്ര മേഖലകളെ സാരമായി ബാധിക്കുന്നു. ചബഹാര്&zwj; തുറമുഖം പോലുള്ള തന്ത്രപ്രധാന പദ്ധതികള്&zwj;ക്കായി ഇറാനെ ആശ്രയിക്കേണ്ടി വരുന്ന ഇന്ത്യയും കടുത്ത പ്രതിസന്ധിയിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjq2k7zpm5d64sbff97xtbxk,imgname-chabahar-port-1772448489462.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യയില്&zwj; യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്&zwj; ഇന്ത്യയും കടുത്ത ആശങ്കയിലാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണം സൃഷ്ടിച്ച അധികാര ശൂന്യത ടെഹ്റാനെ മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക- നയതന്ത്ര മേഖലകളെയും ഉലയ്ക്കുകയാണ്. പശ്ചിമേഷ്യയുമായി ഇന്ത്യയ്ക്കുള്ള ആഴത്തിലുള്ള വ്യാപാര-ഊര്&zwj;ജ്ജ ബന്ധങ്ങളാണ് ഈ ആശങ്കയ്ക്ക് പിന്നില്&zwj;. 86-കാരനായ ഖമേനിയുടെ വിയോഗത്തിന് പിന്നാലെ ഇറാന്റെ ഭരണം ആര് ഏറ്റെടുക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണ്. ഖമേനിയുടെ രണ്ടാമത്തെ മകന്&zwj; മുജ്താബ ഖമനെയി അധികാരത്തിലേക്ക് വരുമെന്ന് സൂചനകളുണ്ടെങ്കിലും, ആഭ്യന്തര കലഹങ്ങള്&zwj;ക്കും അസ്ഥിരതയ്ക്കും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്&zwj; കരുതുന്നു. ഇറാനിലുണ്ടാകുന്ന ഏത് മാറ്റവും പശ്ചിമേഷ്യയുടെ മൊത്തം രാഷ്ട്രീയ ഗതിയെ മാറ്റാന്&zwj; പോന്നതാണ്.&lt;/p&gt;&lt;h2&gt;നയതന്ത്ര ലോകത്തെ 'ബാലന്&zwj;സിങ് ആക്ട്'&lt;/h2&gt;&lt;p&gt;ഇറാനിലെ സ്ഥിതിഗതികള്&zwj; ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ഖമനെയിയുടെ മരണത്തിന് തൊട്ടുമുന്&zwj;പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്&zwj; സന്ദര്&zwj;ശിച്ചത്. ഇസ്രായേല്&zwj; പാര്&zwj;ലമെന്റായ നെസെറ്റില്&zwj; പ്രസംഗിക്കുന്ന ആദ്യ ഇന്ത്യന്&zwj; പ്രധാനമന്ത്രിയായി മോദി മാറി. ഇരുരാജ്യങ്ങളും തമ്മില്&zwj; 'സ്&zwnj;പെഷ്യല്&zwj; സ്ട്രാറ്റജിക് പാര്&zwj;ട്ണര്&zwj;ഷിപ്പ്' പ്രഖ്യാപിക്കുകയും 10 ബില്യണ്&zwj; ഡോളറിന്റെ പ്രതിരോധ കരാറുകളില്&zwj; ഒപ്പിടുകയും ചെയ്തു.&lt;/p&gt;&lt;p&gt;എന്നാല്&zwj;, ഇസ്രായേലിനോട് അടുക്കുമ്പോഴും ഇറാനെ ഇന്ത്യയ്ക്ക് തള്ളിക്കളയാനാവില്ല. മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായ 'ചബഹാര്&zwj;' തുറമുഖം ഇറാനിലാണ്. പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മറ്റും വ്യാപാരം നടത്താന്&zwj; ഇന്ത്യയ്ക്ക് ഇറാന്&zwj; അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ, ഒരു വശത്ത് ഇസ്രായേലിനൊപ്പം നില്&zwj;ക്കുമ്പോഴും ഇറാന്റെ കാര്യത്തില്&zwj; വളരെ സൂക്ഷിച്ചാണ് ഇന്ത്യ ചുവടുവെക്കുന്നത്.&lt;/p&gt;&lt;h3&gt;വിപണിയെ വരിഞ്ഞുമുറുക്കി ആശങ്കകള്&zwj;:&lt;/h3&gt;&lt;p&gt;&lt;strong&gt;എണ്ണവില കുതിക്കുന്നു: &lt;/strong&gt;ഹോര്&zwj;മുസ് കടലിടുക്കിലെ സംഘര്&zwj;ഷം കാരണം ക്രൂഡ് ഓയില്&zwj; വില ഏഴ് മാസത്തെ ഏറ്റവും ഉയര്&zwj;ന്ന നിരക്കായ ബാരലിന് 73 ഡോളറിലെത്തി. ഇത് ഇന്ത്യയില്&zwj; ഇന്ധനവില വര്&zwj;ധനയ്ക്കും വിലക്കയറ്റത്തിനും കാരണമായേക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;ബസുമതി അരിക്ക് തിരിച്ചടി: &lt;/strong&gt;ഇന്ത്യയുടെ ബസുമതി അരിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇറാന്&zwj;. യുദ്ധം കാരണം കയറ്റുമതി നിലച്ചതോടെ വിപണിയില്&zwj; ബസുമതി അരിക്ക് കിലോയ്ക്ക് 4 മുതല്&zwj; 5 രൂപ വരെ കുറഞ്ഞു. ഹരിയാനയിലെ കര്&zwj;ഷകരെയും വ്യാപാരികളെയുമാണ് ഇത് ഏറ്റവും കൂടുതല്&zwj; ബാധിച്ചത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഷിപ്പിംഗ് നിരക്കുകള്&zwj; ഏറുന്നു:&lt;/strong&gt; ചരക്ക് നീക്കത്തിനുള്ള ഇന്&zwj;ഷുറന്&zwj;സ് തുകയും ഷിപ്പിംഗ് നിരക്കുകളും വര്&zwj;ധിക്കുന്നത് ഇന്ത്യന്&zwj; കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുന്നു. യുദ്ധസാഹചര്യം മാറുന്നത് വരെ കയറ്റുമതി ചെയ്ത ചരക്കുകള്&zwj; തുറമുഖങ്ങളില്&zwj; കെട്ടിക്കിടക്കും. ഇത് പേയ്മെന്റുകള്&zwj; വൈകാനും വിപണിയെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കും.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/money-economy/what-is-indias-stand-on-iran-israel-war-after-ali-khamenei-india-on-alert-over-trade-energy-west-asia-stability-articleshow-ts2td91"/>
        </item>
        <item>
            <title><![CDATA[സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ]]></title>
            <link>https://www.asianetnews.com/gallery/money/gold-to-reach-historic-price-in-short-time-know-the-villain-causing-price-rise-ux9n7xz</link>
            <guid isPermaLink="true">https://www.asianetnews.com/gallery/money/gold-to-reach-historic-price-in-short-time-know-the-villain-causing-price-rise-ux9n7xz</guid>
            <pubDate>Mon, 15 Dec 2025 15:17:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു പവന് ഒരു ലക്ഷം രൂപയെന്ന വിലയിലേക്ക് എത്താൻ ഏറെ അകലമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വെള്ളിയാഴ്ച ഒരു ദിവസം തന്നെ മൂന്ന് തവണയാണ് സ്വർണവില കുതിച്ചുയർന്നത്. സ്വർണവില ഇത്തരത്തിൽ പിടിവിട്ട് പോവുന്നതിലെ വില്ലൻ ഇവരാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcgpgn91s51hkye6b55bntwv,imgname-gold9-1765792044321.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു പവന് ഒരു ലക്ഷം രൂപയെന്ന വിലയിലേക്ക് എത്താൻ ഏറെ അകലമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വെള്ളിയാഴ്ച ഒരു ദിവസം തന്നെ മൂന്ന് തവണയാണ് സ്വർണവില കുതിച്ചുയർന്നത്. സ്വർണവില ഇത്തരത്തിൽ പിടിവിട്ട് പോവുന്നതിലെ വില്ലൻ ഇവരാണ്&lt;/p&gt;&lt;img&gt;&lt;p&gt;അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്കിൽ വരുന്ന മാറ്റമാണ് മൂല്യമേറിയ ലോഹങ്ങളുടെ വില കുത്തനെ ഉയരുന്നതിലെ കാരണങ്ങളിലൊന്ന്. കഴിഞ്ഞ ദിവസം അടിസ്ഥാന പലിശ നിരക്കിൽ കാൽ ശതമാനം കുറവാണ് ഫെഡറൽ റിസ&zwj;ർവ്വ് ബാങ്ക് വരുത്തിയത്. അടുത്ത വർഷവും പലിശ കുറയ്ക്കുമെന്ന സൂചനയാണ് ഫെഡറൽ റിസർവ് ബാങ്ക് വിശദമാക്കിയത്. ഇത് ഇനിയും സ്വർണ വില ഉയരുമെന്ന സൂചനയാണ് നൽകുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഇടിയുന്നതോടെ സുരക്ഷിത നിക്ഷേപമായി കാണുന്നത് സ്വർണത്തെയാണ്. ഈ ഡിമാൻഡ് വെള്ളിക്കും സ്വർണത്തിനും ആവശ്യക്കാരെ കൂട്ടുന്നു. ആഗോള വിപണിയിൽ ഉൾപ്പെടെ യുഎസ് ഡോളറിന്റെ ഉപയോഗം കുറയുകയും ചെയ്യുന്നത് സ്വർണത്തിൽ നിക്ഷേപിക്കുക എന്ന സേഫ് സോണിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്&lt;/p&gt;&lt;img&gt;&lt;p&gt;ഇന്ത്യയിൽ സ്വർണ വില കുതിച്ചുയരുന്നതിൽ ഇന്ത്യ യുഎസ് വ്യാപാര കരാർ വൈകുന്നതും കാരണമാകുന്നത്. വിദേശ നിക്ഷേപം പിൻവലിക്കുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ലോകത്ത് സ്വർണ ഉൽപാദനത്തിൽ ഒന്നാമതുള്ള ചൈന മറ്റ് രാജ്യങ്ങളിൽ നിന്ന് ഭീമമായ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. ഇത് വിപണിയിൽ സ്വർണത്തിന്റെ ലഭ്യത കുറയ്ക്കുകും ഡിമാൻഡ് കൂടാനും കാരണമാകുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ഇലക്ട്രിക് വാഹനങ്ങൾക്കുൾപ്പെടെ വ്യാവസായിക ആവശ്യങ്ങൾക്ക് വ്യാപകമായി വെള്ളി ഉപയോഗിക്കുന്നതാണ് വെള്ളി വില കുതിച്ചുയരാൻ കാരണമാകുന്നത്. നിക്ഷേപകർ വ്യാപകമായി വെള്ളി ഇടിഎഫ് വാങ്ങുന്നതിലൂടെ വെള്ളിയുടെ ഡിമാൻഡ് ഉയരുന്നുണ്ട്. ഇതും വെള്ളി വില വർധനയ്ക്ക് കാരണമാകുന്നു&lt;/p&gt;&lt;img&gt;&lt;p&gt;വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2025ലെ കണക്കുകൾ പ്രകാരം ആഗോള സ്വർണ്ണ വിതരണത്തിന്റെ 60 ശതമാനത്തിലധികവും വഹിക്കുന്നന്നത് 10 രാജ്യങ്ങളാണ്. ചൈന, റഷ്യ, ഓസ്ട്രേലിയ, കാനഡ, ഘാന, മെക്സിക്കോ, ഇന്തോനേഷ്യ, പെറു, ഉസ്ബെസ്കിസ്ഥാൻ എന്നിവയാണ് ഈ പത്ത് രാജ്യങ്ങൾ&lt;/p&gt;&lt;img&gt;&lt;p&gt;സ്വർണവിലയിൽ അഞ്ചു വർഷം കൊണ്ടാണ് ഇരട്ടിയിലധികം വർധനയുണ്ടായത്. 2024 മാർച്ചിൽ 50000 കടന്ന ഒരു പവന്റെ വിലയിൽ വെറും 21 മാസം കൊണ്ട് 48,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. വിപണിയിലെ നിലവിലെ സാഹചര്യം തുടർന്നാൽ ഉടനെതന്നെ സ്വർണവില ഒരു ലക്ഷം കടന്നേക്കും&lt;/p&gt;&lt;img&gt;&lt;p&gt;ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10205 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 7945 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5125 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. വെള്ളിയുടെ വില ഇന്ന് 190 രൂപയായി. ഇന്ന് രണ്ട് തവണായാണ് സ്വർണം, വെള്ളി വില കൂടിയത്&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/gallery/money/gold-to-reach-historic-price-in-short-time-know-the-villain-causing-price-rise-ux9n7xz"/>
        </item>
        <item>
            <title><![CDATA[പുതുവർഷത്തിലേക്ക് കടന്ന ഇന്ത്യക്ക് സന്തോഷ വാർത്ത, ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥ, മറികടന്നത് ജപ്പാനെ, ഇനി ലക്ഷ്യം ജർമനി]]></title>
            <link>https://www.asianetnews.com/india-news/india-surpass-japan-and-became-fourth-largest-economy-articleshow-wvw5pgr</link>
            <guid isPermaLink="true">https://www.asianetnews.com/india-news/india-surpass-japan-and-became-fourth-largest-economy-articleshow-wvw5pgr</guid>
            <pubDate>Thu, 01 Jan 2026 15:47:22 +0530</pubDate>
            <description><![CDATA[ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്&zwnj;വ്യവസ്ഥയായി മാറി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജർമ്മനിയെയും പിന്തള്ളി മൂന്നാം സ്ഥാനത്തെത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, 2030-ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രതീക്ഷിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdhzyd09b7pskyyrta7fewze,imgname-pm-modi-mann-ki-baat-last-episode-2025-youth-innovation-digital-india-vision-01-1766909228041.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; പുതുവർഷത്തിലേക്ക് കടന്ന ഇന്ത്യക്ക് സന്തോഷ വാർത്ത. ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്&zwnj;വ്യവസ്ഥയായി ഉയർന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ജർമ്മനിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സർക്കാരിന്റെ വർഷാവസാന സാമ്പത്തിക അവലോകനത്തിൽ പറയുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.18 ട്രില്യൺ ഡോളറിലെത്തിയെന്നും ഇന്ത്യ ഇനി അമേരിക്ക, ചൈന, ജർമ്മനി എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്തെത്തിയെന്നും ഡാറ്റ പറയുന്നു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം 2026-ൽ അന്തിമ വാർഷിക ജിഡിപി കണക്കുകൾ പുറത്തുവിടുമ്പോൾ ലഭിക്കുന്ന ഡാറ്റയെ ആശ്രയിച്ചായിരിക്കും. അന്താരാഷ്ട്ര നാണയ നിധി (IMF) കണക്കുകൾ പ്രകാരം ഇന്ത്യ ഈ വർഷം ജപ്പാനെ മറികടക്കും.&amp;nbsp;&lt;/p&gt;&lt;p&gt;2026-ലെ ഐഎംഎഫ് പ്രവചനങ്ങൾ ഇന്ത്യയുടെ സമ്പദ്&zwnj;വ്യവസ്ഥ 4.51 ട്രില്യൺ ഡോളറായി കണക്കി. 4.46 ട്രില്യൺ ഡോളറാണ് ജപ്പാന്റെ ജി&zwj;ഡിപി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്&zwnj;വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. വരു വർഷങ്ങളിലും ഈ വേഗത നിലനിർത്താൻ ഇന്ത്യൻ സാമ്പത്തിക രം​ഗം സജ്ജമാണെന്നും പറയുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജർമ്മനിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തും. 2030 ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രതീക്ഷിക്കുന്നുവെന്ന് സർക്കാർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക അമിത തീരുവ ചുമത്തിയതിനെത്തുടർന്നുണ്ടായ ആശങ്കകൾക്കിടയിലും ഇന്ത്യയുടെ വളർച്ച രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് സർക്കാർ പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;ഐഎംഎഫ് കണക്കുകൾ പ്രകാരം, 2022-ൽ ഇന്ത്യയുടെ ജിഡിപി ബ്രിട്ടനെ മറികടന്നിരുന്നു. അതേസമയം, ജനസംഖ്യയുടെ കാര്യത്തിൽ, 2023-ൽ ഇന്ത്യ ചൈനയെ മറികടന്ന് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024-ൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2,694 ഡോളർ ആയിരുന്നു. എന്നാൽ 32,487 ഡോളറാണ് ജപ്പാന്റെ പ്രതിശീർഷ വരുമാനം. 56,103 ഡോളറാണ് ജർമനിയുടെ പ്രതിശീർഷ വരുമാനം. 2026 ൽ ലോകബാങ്ക് 6.5 ശതമാനം ഇന്ത്യയുടെ വളർച്ച പ്രവചിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/india-surpass-japan-and-became-fourth-largest-economy-articleshow-wvw5pgr"/>
        </item>
        <item>
            <title><![CDATA[ഒറ്റയടിക്ക് കേന്ദ്രത്തിന് നഷ്‌ടമാവുക 1.55 ലക്ഷം കോടി; എണ്ണക്കമ്പനികൾ കൊള്ളലാഭം കൊയ്യാതിരിക്കാൻ ഇന്ധന കയറ്റുമതിക്ക് വിൻഡ്‌ഫാൾ ടാക്‌സ്]]></title>
            <link>https://www.asianetnews.com/money-economy/fuel-excise-tax-cut-how-it-shields-omcs-and-what-investors-should-know-articleshow-zxyq5g8</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/fuel-excise-tax-cut-how-it-shields-omcs-and-what-investors-should-know-articleshow-zxyq5g8</guid>
            <pubDate>Fri, 27 Mar 2026 11:46:20 +0530</pubDate>
            <description><![CDATA[ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനിടെ, കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറച്ചു. ഈ തീരുമാനം എണ്ണക്കമ്പനികൾക്ക് ആശ്വാസം നൽകുമെങ്കിലും സർക്കാർ ഖജനാവിന് 1.55 ലക്ഷം കോടിയുടെ ഭാരമുണ്ടാക്കും. ഇന്ധന കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തിയതോടെ എണ്ണക്കമ്പനികളുടെ ഓഹരികളിൽ സമ്മിശ്ര പ്രതികരണമാണ് വിപണിയിൽ ദൃശ്യമായത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmn4k9hx12zkcs5ekrn98407,imgname-untitled-design--37--1774530963005.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ആഗോള വിപണിയില്&zwj; ക്രൂഡ് ഓയില്&zwj; വില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്&zwnj;സൈസ് ഡ്യൂട്ടി വെട്ടിക്കുറക്കാനുള്ള തീരുമാനം രാജ്യത്തെ എണ്ണക്കമ്പനികള്&zwj;ക്ക് വലിയ ആശ്വാസമായി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം മൂലം എണ്ണക്കമ്പനികള്&zwj;ക്കുണ്ടാകുന്ന നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനും അതേസമയം ജനത്തിന് മേൽ അധികഭാരം അടിച്ചേൽപ്പിച്ചുവെന്ന പ്രതീതി ഒഴിവാക്കാനും കേന്ദ്രസർക്കാരിന് ഈ നീക്കത്തിലൂടെ സഹായിക്കും. പുതിയ ഉത്തരവ് പ്രകാരം ഒരു ലിറ്റർ പെട്രോളിന് എക്&zwnj;സൈസ് ഡ്യൂട്ടി 3 രൂപയാണ്, 10 രൂപ കുറച്ചു. ഡീസലിന്റെ കാര്യത്തിൽ, എക്&zwnj;സൈസ് ഡ്യൂട്ടി പൂർണമായി ഒഴിവാക്കി. ഇതോടെ ഒരു ലിറ്റർ പെട്രോൾ-ഡീസൽ വിൽക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് പത്ത് രൂപ അധികം ലഭിക്കും.&lt;/p&gt;&lt;p&gt;ഈ നീക്കം കേന്ദ്ര സർക്കാരിൻ്റെ ഖജനാവിന് 1.55 ലക്ഷം കോടിയുടെ ഭാരമാകുമെന്നാണ് കരുതുന്നത്. നികുതി കുറയ്ക്കാനുള്ള തീരുമാനം സര്&zwj;ക്കാരിന്റെ വരുമാനത്തെ കാര്യമായി ബാധിക്കും. പ്രതിവര്&zwj;ഷം ഏകദേശം 1.55 ലക്ഷം കോടി രൂപയുടെ ധനനഷ്ടമാണ് ഇതിലൂടെ സര്&zwj;ക്കാരിനുണ്ടാകുക. കൂടാതെ, വിൻഡ്ഫോൾ ടാക്സിലും മാറ്റം വരുത്തും. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ കമ്പനികൾ അധിക ലാഭം കൊയ്യുന്നത് തടയാനുള്ള സർക്കാരിൻ്റെ ആയുധമായി വിലയിരുത്തുന്നതാണ് വിൻഡ്ഫോൾ ടാക്&zwnj;സ്. ഡീസല്&zwj; കയറ്റുമതിക്ക് മേലെ ലിറ്ററിന് 21.5 രൂപ വിൻഡ്ഫോൾ ടാക്&zwnj;സ് നിശ്ചയിച്ചിട്ടുണ്ട്. പ്രത്യേക അധിക എക്&zwnj;സൈസ് ഡ്യൂട്ടിയില്&zwj; നിന്ന് വിമാന ഇന്ധനത്തെ പൂര്&zwj;ണ്ണമായും ഒഴിവാക്കി. എന്നാല്&zwj; കയറ്റുമതി ചെയ്യുമ്പോള്&zwj; ലിറ്ററിന് 29.5 രൂപ നികുതി നല്&zwj;കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ പരമാവധി ഇന്ധനം ഇന്ത്യൻ വിപണിയിൽ തന്നെ വിറ്റഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കയറ്റുമതിയിലൂട കമ്പനികൾ നേടുന്ന അധിക ലാഭത്തിൻ്റെ വിഹിതം സർക്കാർ ഖജനാവിലെത്തുന്നു എന്ന് ഉറപ്പിക്കാനും സാധിക്കും.&lt;/p&gt;&lt;p&gt;എക്സൈസ് തീരുവ ഒഴിവാക്കിയ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണക്കമ്പനികളുടെയെല്ലാം ഓഹരികൾ വിപണിയിൽ മികച്ച പ്രകടനം കാഴ്&zwnj;ചവച്ചു. നിക്ഷേപകർ ഓഹരി വാങ്ങിക്കൂട്ടാൻ തിടുക്കം കാട്ടിയതോടെ എച്ച്.പി.സി.എല്&zwj; ഓഹരി മൂല്യം 1.26% വര്&zwj;ധിച്ച് 348.35 രൂപയിലെത്തി. ബി.പി.സി.എല്&zwj; ഓഹരി മൂല്യം 1.14% നേട്ടത്തോടെ 287.80 രൂപയായി. ഒ.എൻ.ജി.സി ഓഹരി മൂല്യം 0.61% വര്&zwj;ധിച്ച് 271.85 രൂപയിലെത്തി. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (0.92%), മഹാനഗര്&zwj; ഗ്യാസ് (0.75%), പെട്രോനെറ്റ് എല്&zwj;.എന്&zwj;.ജി (0.42%) എന്നിവയും നേട്ടമുണ്ടാക്കി. നികുതി ഇളവ് പ്രഖ്യാപിച്ചിട്ടും ചില പ്രമുഖ ഓഹരികള്&zwj; ഇടിവ് രേഖപ്പെടുത്തി. റിലയന്&zwj;സ് ഇന്&zwj;ഡസ്ട്രീസ് 1.41% ഇടിഞ്ഞ് 1,393.20 രൂപയിലെത്തി. ഗുജറാത്ത് ഗ്യാസ് (1.28%), അദാനി ടോട്ടല്&zwj; ഗ്യാസ് (0.86%), ഐ.ഒ.സി (0.05%) എന്നിവയും നഷ്ടം നേരിട്ടു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/fuel-excise-tax-cut-how-it-shields-omcs-and-what-investors-should-know-articleshow-zxyq5g8"/>
        </item>
        <item>
            <title><![CDATA[ഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: ഒരു വർഷം കൊണ്ട് നിക്ഷേപക്കുതിപ്പ്; 55000 കോടി രൂപയുടെ പദ്ധതികൾ നിർമാണം തുടങ്ങിയെന്ന് മന്ത്രി]]></title>
            <link>https://www.asianetnews.com/money-economy/invest-kerala-global-summit-54908-crore-projects-take-off-in-one-year-says-p-rajeev-articleshow-zybfa3s</link>
            <guid isPermaLink="true">https://www.asianetnews.com/money-economy/invest-kerala-global-summit-54908-crore-projects-take-off-in-one-year-says-p-rajeev-articleshow-zybfa3s</guid>
            <pubDate>Sat, 21 Feb 2026 14:13:07 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്' ഒരു വര്&zwj;ഷം പിന്നിട്ടപ്പോൾ 54,908.22 കോടി രൂപയുടെ പദ്ധതികൾക്ക് നിർമ്മാണം ആരംഭിച്ചു. 115 പദ്ധതികളിലൂടെ 66,073 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k9n9z4f35wgzfkrygr1y2bf6,imgname-p-rajeev-with-pinarayi-vijayan-1762725433827.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: സംസ്ഥാന സര്&zwj;ക്കാര്&zwj; സംഘടിപ്പിച്ച 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഒരു വര്&zwj;ഷം പിന്നിടുമ്പോള്&zwj; 54,908.22 കോടി രൂപയുടെ പദ്ധതികൾ നിര്&zwj;മ്മാണം തുടങ്ങിയെന്ന് മന്ത്രി പി രാജീവ്. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയുടെ നാല്&zwj;പത് ശതമാനത്തിലധികമാണ് യാഥാര്&zwj;ത്ഥ്യമായ നിക്ഷേപങ്ങള്&zwj;. 449 നിക്ഷേപകരില്&zwj; നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപ താല്പര്യ പത്രങ്ങളാണ് (ഇഒഐ) സർക്കാരിന് ലഭിച്ചത്. ഇതില്&zwj; നിർമ്മാണം ആരംഭിച്ചതും പ്രവർത്തനങ്ങൾ ആരംഭിച്ചതുമായ 115 പദ്ധതികളാണുള്ളത്. 66,073 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. ടൂറിസം, ഭക്ഷ്യ സംസ്കരണം, ഐടി, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്കെയർ തുടങ്ങി 22 മുൻ മേഖലകളിലാണ് സംസ്ഥാന സര്&zwj;ക്കാര്&zwj; ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ലഭിച്ച നിക്ഷേപ താല്പര്യ പത്രങ്ങൾ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുന്നതിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 100 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾ വ്യവസായ വാണിജ്യ ഡയറക്ടറേറ്റും, അതിനു മുകളിലുള്ള പദ്ധതികൾ കെ.എസ്.ഐ.ഡി.സിയുമാണ് നിരീക്ഷിക്കുന്നത്. നിക്ഷേപകർക്ക് ആവശ്യമായ വിവിധ അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി വ്യവസായ വകുപ്പ് പ്രത്യേക സംവിധാനം രൂപീകരിച്ച്, കൃത്യമായ ഇടവേളകളിൽ പദ്ധതി അവലോകനങ്ങൾ നടത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;ആകെ 4,97,800 തൊഴിലവസര സാധ്യതയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. 285 പദ്ധതികൾക്ക് ഭൂമി ലഭ്യമാക്കി. നിർമ്മാണം ആരംഭിച്ച പദ്ധതികളിൽ പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങൾ 66,073 ആണെന്നും വ്യവസായ വകുപ്പ് വ്യക്തമാക്കി. നിക്ഷേപ പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനത്തിന് സർക്കാർ രൂപം നൽകി. നോഡൽ ഓഫീസർമാരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനും നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനും ഈ പോർട്ടൽ സഹായിക്കും. പദ്ധതി നിർവ്വഹണത്തിലെ തടസ്സങ്ങൾ നീക്കാനായി വ്യവസായ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായി ഉപദേശക സമിതിയും നിലവിൽ വന്നു.&lt;/p&gt;]]></content:encoded>
            <category>money-economy</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/money-economy/invest-kerala-global-summit-54908-crore-projects-take-off-in-one-year-says-p-rajeev-articleshow-zybfa3s"/>
        </item>
    </channel>
</rss>
