<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 25 Jun 2026 16:20:19 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/movie-reviews" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ആദ്യം പേടിപ്പിക്കും, പിന്നെ അടുപ്പം തോന്നിപ്പിക്കും; 'കറക്കം' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/karakkam-movie-review-sreenath-bhasi-articleshow-0i8xeop</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/karakkam-movie-review-sreenath-bhasi-articleshow-0i8xeop</guid>
            <pubDate>Thu, 28 May 2026 14:49:29 +0530</pubDate>
            <description><![CDATA[&lt;p&gt;ശ്രീനാഥ് ഭാസിയുടെ കംഫര്&zwj;ട്ട് സോണിലുള്ള കഥാപാത്രമാണ് ധനുഷ്. അതിനാല്&zwj;ത്തന്നെ നമുക്ക് വേഗത്തില്&zwj; കണക്റ്റ് ചെയ്യാനാവുന്ന കഥാപാത്രവുമാണ് ഇത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kspxw5jz41hhk42cnk7mrezd,imgname-fotojet---2026-05-28t144004.274-1779959731807.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യന്&zwj; സിനിമയില്&zwj;ത്തന്നെ ഇന്ന് ഏറ്റവുമധികം മിനിമം ഗ്യാരന്&zwj;റി കല്&zwj;പ്പിക്കപ്പെടുന്നവയാണ് ഹൊറര്&zwj; കോമഡി ചിത്രങ്ങള്&zwj;. പ്രേക്ഷകര്&zwj;ക്ക് കണക്റ്റ് ആവുന്നപക്ഷം ഇത്തരം ചിത്രങ്ങള്&zwj; വലിയ വിജയങ്ങളാവാനുള്ള സാധ്യത കൂടുതലാണ്. എന്നാല്&zwj; കോമഡിയും ഹൊററും തമ്മില്&zwj; മിക്സ് ചെയ്ത് പ്രേക്ഷകരെ പിടിച്ചിരുത്തല്&zwj; അത്ര എളുപ്പമല്ലെന്ന് മാത്രം. മലയാളത്തില്&zwj; മുന്&zwj;പ് പലരും പരീക്ഷിച്ച് വിജയിച്ച ആ രസക്കൂട്ട് കണ്ടെത്താനുള്ള ശ്രമമാണ് വേറിട്ട രീതിയില്&zwj; സംവിധായകന്&zwj; സുഭാഷ് ലളിത സുബ്രഹ്&zwj;മണ്യന്&zwj; കറക്കത്തിലൂടെ നടത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ജീവിതത്തില്&zwj; ഭാരിച്ച ലക്ഷ്യങ്ങളൊന്നുമില്ലാതെ അലസമായി മുന്നോട്ട് പോകുന്ന ഒരു കൊച്ചിക്കാരനാണ് ധനുഷ്. ഒരു ഡാന്&zwj;സര്&zwj; ആയ അയാള്&zwj;ക്ക് ഒരു ഗേള്&zwj; ഫ്രണ്ടുമുണ്ട്. സാമ്പത്തികമായ പ്രയാസങ്ങളുള്ള കുടുംബത്തിന് വേണ്ടത് ചെയ്യാന്&zwj; സാധിക്കാത്ത മകനെ മൈക്കിള്&zwj; ജാസ്കണ്&zwj; എന്ന് അമ്മ വിളിക്കുന്നത് പരിഹാസച്ചുവയോടെയാണ്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ പോകുന്ന ധനുഷിന്&zwj;റെ ദിനങ്ങളിലേക്ക് അപ്രതീക്ഷിതമായി ചിലര്&zwj; കടന്നുവരികയാണ്. അവര്&zwj; ആരൊക്കെയാണെന്നും അത്തരം സാന്നിധ്യങ്ങളില്&zwj; നിന്ന് എങ്ങനെ രക്ഷപെടാമെന്നുമുള്ള അയാളുടെയും ഈ മിഷനില്&zwj; ഒപ്പം ചേരുന്ന സുഹൃത്തുക്കളുടെയും കഥയാണ് ഒരു മണിക്കൂര്&zwj; 44 മിനിറ്റില്&zwj; സുഭാഷ് ലളിത സുബ്രഹ്&zwj;മണ്യന്&zwj; ദൃശ്യവത്കരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് നായക കഥാപാത്രമായ ധനുഷിനെ അവതരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;മലയാള സിനിമയെ സംബന്ധിച്ച് ഏറെ സുപരിചിതമായ പശ്ചിമ കൊച്ചിയുടെ ഫ്രെയ്മുകളിലാണ് കറക്കത്തിന്&zwj;റെ തുടക്കം. ഒരു പുതുവത്സരത്തലേന്ന് സുഹൃത്തുക്കള്&zwj;ക്കൊപ്പം ആഘോഷിക്കാനുള്ള വട്ടം കൂട്ടുന്ന ധനുഷിലാണ് ചിത്രം ആരംഭിക്കുന്നത്. സിനിമയുടെ ഒരു പ്രധാന ഭാഗമായ അംബിക എന്ന് പേരായ ലോഡ്ജില്&zwj; ആരംഭിക്കുന്ന ന്യൂ ഇയര്&zwj; പാര്&zwj;ട്ടി പക്ഷേ ഒടുവില്&zwj; ധനുഷിനെ കൊണ്ടെത്തിക്കുന്നത് മറ്റൊരു സ്ഥലത്താണ്. അതിനിടെ അയാള്&zwj;ക്ക് ഒരു സുഹൃത്തിനെയും ലഭിക്കുന്നു. അവിടെ വച്ച് ഉണ്ടാകുന്ന ചില അതീന്ദ്രീയാനുഭവങ്ങള്&zwj; ആദ്യം തോന്നലെന്ന് കരുതി വിട്ടെങ്കിലും തങ്ങള്&zwj; ഒരു പ്രശ്നത്തിലാണെന്ന് പതിയെ അവര്&zwj; തിരിച്ചറിയുന്നു. ഇവിടെയാണ് ചിത്രത്തിന്&zwj;റെ പ്ലോട്ട് രസകരമായിത്തുടങ്ങുന്നത്.&lt;/p&gt;&lt;p&gt;സാധാരണ ഹൊറര്&zwj; കോമഡി ചിത്രങ്ങളില്&zwj; നിന്ന് ചില പ്രത്യേകതകളുണ്ട് കറക്കത്തിന്. ഭയപ്പെടുത്തുന്ന ഘടകങ്ങള്&zwj; കൊണ്ട് സാധാരണ ഭയം മാത്രമാണ് സംവിധായകരും എഴുത്തുകാരും സൃഷ്ടിക്കുന്നതെങ്കില്&zwj; ഇവിടെ അങ്ങനെയല്ല. ഭയത്തില്&zwj; നിന്ന് തുടങ്ങി അവസാനം ഇമോഷണല്&zwj; അറ്റാച്ച്മെന്&zwj;റ് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ഹൊറര്&zwj; എലമെന്&zwj;റുകള്&zwj;. ചിത്രത്തിന്&zwj;റെ കഥാപരിസരവും അതിനനുസരിച്ച് സംവിധായകന്&zwj; മാറ്റിയിട്ടുണ്ട്. പശ്ചിമ കൊച്ചിയില്&zwj; നിന്ന് തുടങ്ങുന്ന ചിത്രം യാത്ര ചെയ്ത് എത്തുന്നത് ഹൈറേഞ്ചിലെ മഞ്ഞുള്ള രാത്രികളിലേക്കാണ്.&lt;/p&gt;&lt;p&gt;ശ്രീനാഥ് ഭാസിയുടെ കംഫര്&zwj;ട്ട് സോണിലുള്ള കഥാപാത്രമാണ് ധനുഷ്. അതിനാല്&zwj;ത്തന്നെ നമുക്ക് വേഗത്തില്&zwj; കണക്റ്റ് ചെയ്യാനാവുന്ന കഥാപാത്രവുമാണ് ഇത്. ശ്രീനാഥിനൊപ്പം ചിത്രത്തില്&zwj; ഉടനീളമുള്ള മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രവീണ്&zwj; ടി ജെ ആണ്. ഫെമിന ജോര്&zwj;ജിന് ഇടവേളയ്ക്ക് ശേഷം ലഭിച്ച ശ്രദ്ധേയ കഥാപാത്രമാണ് ഇതിനെ നായിക. സുപ്രധാന തീരുമാനങ്ങള്&zwj; എടുത്ത് ധനുഷിന്&zwj;റെ മിഷനൊപ്പം ചേരുന്ന കഥാപാത്രവുമാണ് ഇത്. അഭിറാമും ഷോണ്&zwj; റോമിയും മിഥൂട്ടിയും ബിജുക്കുട്ടനുമൊക്കെ വേറിട്ട റോളുകളില്&zwj; എത്തുന്ന ചിത്രത്തില്&zwj; പ്രേക്ഷകരെ ശരിക്കും രസിപ്പിക്കുന്ന ഒരു ഇന്&zwj;ട്രോ സിദ്ധാര്&zwj;ഥി ഭരതന്&zwj;റേതാണ്. ജോലിയേക്കാള്&zwj; കൂടുതല്&zwj; സമയം റീലുകള്&zwj; കാണാന്&zwj; ഉപയോഗിക്കുന്ന കുഞ്ചന്&zwj; നമ്പ്യാര്&zwj; എന്ന എസ്ഐ കഥാപാത്രമാണ് സിദ്ധാര്&zwj;ഥിന്&zwj;റേത്.&lt;/p&gt;&lt;p&gt;സാങ്കേതിക മേഖലകളിലൊക്കെ നിലവാരം പുലര്&zwj;ത്തുന്ന ചിത്രമാണ് കറക്കം. ചിത്രത്തിന്&zwj;റെ പ്രൊഡക്ഷന്&zwj; ഡിസൈന്&zwj; ആണ് എടുത്ത് പറയാന്&zwj; തോന്നുന്ന ആദ്യ ഘടകം. വിശേഷിച്ചും ചിത്രത്തിലെ ഒരു പ്രധാന കഥാപരിസരമായ അംബിക ലോഡ്ജ്. പ്രേക്ഷകരെ എപ്പോഴും എന്&zwj;ഗേജ് ചെയ്യിച്ച് നിര്&zwj;ത്തേണ്ട ജോലിയാണ് ഒരു ഹൊറര്&zwj; കോമഡി ചിത്രത്തിന്&zwj;റെ സിനിമാറ്റോഗ്രാഫര്&zwj;ക്ക്. ബബ്ലു അജു അത് ഭംഗിയായി നിര്&zwj;വ്വഹിച്ചിട്ടുണ്ട്. സെമിത്തേരിയുടെയും ഹൈറേഞ്ചിലെ മലഞ്ചെരിവുകളുടെയുമൊക്കെ രാത്രി ദൃശ്യങ്ങള്&zwj; ചിത്രത്തിന്&zwj;റെ മൂഡ് സെറ്റ് ചെയ്യുന്നതില്&zwj; സംവിധായകന് നല്&zwj;കുന്ന പിന്തുണ എടുത്ത് പറയണം. മ്യൂസിക്കല്&zwj; ഹൊറര്&zwj; കോമഡിയെന്ന് അണിയറക്കാര്&zwj; വിശേഷിപ്പിച്ചിട്ടുള്ള ചിത്രത്തിന് സംഗീതം പകര്&zwj;ന്നിരിക്കുന്നത് സാം സി എസ് ആണ്. ഇത്തരമൊരു ചിത്രത്തിന് ചേര്&zwj;ന്ന വിധത്തിലുള്ള പശ്ചാത്തല സംഗീതമാണ് സാം നല്&zwj;കിയിരിക്കുന്നത്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എന്നാല്&zwj; എന്&zwj;റര്&zwj;ടെയ്ന്&zwj;മെന്&zwj;റ് ഗ്യാരന്&zwj;റിയോടെ എത്തിയിരിക്കുന്ന ചിത്രമാണ് കറക്കം. ഭയത്തില്&zwj; നിന്ന് രക്ഷപെടാനുള്ള നായകന്&zwj;റെയും കൂട്ടരുടെയും പെടാപ്പാട് നമ്മെ പൊട്ടിച്ചിരിപ്പിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/karakkam-movie-review-sreenath-bhasi-articleshow-0i8xeop"/>
        </item>
        <item>
            <title><![CDATA[വിചാരങ്ങൾക്കപ്പുറം സസ്പെൻസുകൾ കോർത്തിണക്കിയ മെഡിക്കൽ ത്രില്ലർ; 'ഡോസ്' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/siju-wilson-starrer-medical-crime-thriller-movie-dose-review-articleshow-1yuyrml</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/siju-wilson-starrer-medical-crime-thriller-movie-dose-review-articleshow-1yuyrml</guid>
            <pubDate>Fri, 22 May 2026 21:05:33 +0530</pubDate>
            <description><![CDATA[&lt;p&gt;ക്രൈം, ഇൻവെസ്റ്റിഗേഷൻ, സൈക്കോളജിക്കൽ ഘടകങ്ങൾ സമന്വയിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു സസ്പെൻസ് ത്രില്ലറാണിത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks855mx5ma25wfcydr0cvmab,imgname-dose-movie-1779464065956.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രെഡിക്ടബിൾ അല്ലാത്ത സാഹചര്യങ്ങളിലൂടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന സിനിമകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. ഒരു ത്രില്ലർ സിനിമയുടെ വിജയത്തെ തീരുമാനിക്കുന്ന ഘടകവും ഇത് തന്നെ. പ്രേക്ഷകർക്ക് ഒരുതരത്തിലും പിടിതരാത്ത മെഡിക്കൽ ത്രില്ലർ ചിത്രമാണ് നവാഗതനായ അഭിലാഷ് ആർ നായർ രചനയും സംവിധാനവും നിർവഹിച്ച് സിജു വിൽസൺ, അശ്വിൻ കുമാർ, ജഗദീഷ്, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ് തുടങ്ങിയവർ പ്രധാന താരങ്ങളായ ഡോസ്. ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും അവയുടെ നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്ന വിഷയം. അവിടെ നടക്കുന്ന മരണങ്ങളിലെ അസ്വഭാവികത അന്വേഷിച്ചു പോകുന്ന ചിത്രം ക്രൈം, ഇൻവെസ്റ്റിഗേഷൻ, സൈക്കോളജിക്കൽ ആസ്പെക്ടുകളിലൂടെയും സഞ്ചരിക്കുന്നു.&lt;/p&gt;&lt;p&gt;ഡോ. പ്രകാശ് ഒരു പൾമണോളജിസ്റ്റാണ്, ഭാര്യ രാഗിത ശ്വാസകോശ രോഗവുമായി മല്ലിടുന്നയാളും. ഡോ. അരുന്ധതി പ്രകാശിന്റെ അതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാർഡിയോളജി സർജനാണ്. പ്രകാശും അരുന്ധതിയും മുൻപ് പ്രണയിച്ചിരുന്നവരും ചില കാരണങ്ങളാൽ പിരിയേണ്ടി വന്നവരുമാണ്. ഇരുവരും തങ്ങളുടെ പഴയകാലത്തിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ, അവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിരവധി സംഭവങ്ങൾ നടക്കുന്നു. ഒന്നിലധികം രോഗികൾ സമാനമായ രീതിയിൽ മരണപ്പെടുന്നതും ഇതിനു പിന്നാലെയുള്ള അന്വേഷണങ്ങളാണ് ഡോസ് എന്ന് പറയാം.&lt;/p&gt;&lt;p&gt;ഒരു തരത്തിലും പിടിതരാത്ത തിരക്കഥയ്ക്ക് അഭിനേതാക്കളുടെ പ്രകടനങ്ങൾ മികവ് കൂട്ടുന്നുണ്ട്. ഡോ. പ്രകാശ് ആയി സിജു വിൽസണും അരുന്ധതിയായി ദൃശ്യയും എത്തുന്നു. കൃഷ കുറുപ്പാണ് രാഗിതയുടെ കഥാപാത്രത്തെ ആതരിപ്പിക്കുന്നത്. അശ്വിൻ ചിത്രത്തിൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആണ്. അയാൾ കണ്ടെത്തുന്ന കാര്യങ്ങളാണ് ആശുപത്രിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുന്നത്. അയാളുടെ കണ്ടെത്തലുകൾക്കൊപ്പം മാത്രമേ പ്രേക്ഷകർക്കും അതിലേക്കെത്താനാകൂ എന്നതാണ് ചിത്രത്തിൻ്റെ വിജയം.&amp;nbsp;&lt;/p&gt;&lt;p&gt;ത്രില്ലറിനെ പ്ലേസ് ചെയ്യാനുള്ള പശ്ചാത്തലം ഒരുക്കുകയാണ് ആദ്യ പകുതിയിൽ സംവിധായകൻ. പതുക്കെ തുടങ്ങി സെക്കന്റ് ഹാഫിലേക്ക് കടക്കുമ്പോൾ ആണ് സിനിമ അതിൻ്റെ മൊമെന്റം ഷിഫ്റ്റ് ചെയ്യുന്നത്. വ്യത്യസ്തമായ ദിശകളിലേയ്ക്ക് പ്രേക്ഷകരെ നയിക്കാൻ പല ട്രാക്കുകൾ സ്വീകരിച്ചിട്ടുണ്ട് തിരക്കഥ. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമകളുടെ കുത്തൊഴുക്കുള്ള മലയാള സിനിമയിൽ പുതിയ പരീക്ഷണമാണ് ഡോസ് സ്വീകരിച്ചത്.&lt;/p&gt;&lt;p&gt;വിഷ്ണു പ്രസാദ് ആണ് ഡോസിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം ശരിധരനാണ് എഡിറ്റർ. സീനുകൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ബാക്ക് ഗ്രൗണ്ട് സ്കോർ കഥാഗതിയെ കൃത്യമായ ഇംപാക്റ്റൊടെ പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. ഗോപി സുന്ദറിൻ്റെ സംഗീതത്തിൽ മനോഹരമായ ഗാനങ്ങളും ഡോസിലുണ്ട്. മെഡിക്കൽ മേഖലയിൽ നടക്കുന്ന സാധരണമെന്ന് തോന്നാവുന്ന സംഭവങ്ങളിലെ അസ്വഭാവികതകളെക്കുറിച്ച് കൂടി ചിന്തിപ്പിക്കുന്നുണ്ട് ഡോസ്. മടുപ്പിക്കാത്ത ഒരു സസ്പെൻസ് ത്രില്ലർ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് എന്തായാലും ഡോസ് തിയേറ്ററുകളിൽ പരിഗണിക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/siju-wilson-starrer-medical-crime-thriller-movie-dose-review-articleshow-1yuyrml"/>
        </item>
        <item>
            <title><![CDATA[Mollywood Times REVIEW: ഇത് അഭിനവ് സുന്ദർ നായകിന്റെ 'ലൗ ലെറ്റർ ടു സിനിമ'; മോളിവുഡ് ടൈംസിലൂടെ ഞെട്ടിച്ച് നസ്‌ലെൻ]]></title>
            <link>https://www.asianetnews.com/movie-reviews/mollywood-times-review-starring-naslen-directed-by-abhinav-sundar-nayak-articleshow-31itxxh</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/mollywood-times-review-starring-naslen-directed-by-abhinav-sundar-nayak-articleshow-31itxxh</guid>
            <pubDate>Fri, 05 Jun 2026 14:57:13 +0530</pubDate>
            <description><![CDATA[&lt;p&gt;Mollywood Times REVIEW. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്', സിനിമ സ്വപ്നം കാണുന്ന വിനീത് മാധവൻ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. നസ്&zwnj;ലെൻ നായകനാവുന്ന ചിത്രം, സിനിമാ വ്യവസായത്തിന്റെ യാഥാർത്ഥ്യങ്ങളും രാഷ്ട്രീയവും ഗ്രൂപ്പിസവും മറയില്ലാതെ തുറന്നുകാട്ടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktbh44qn2b5kq0dsw95wvd31,imgname-mollywood-times-review-1780651004661.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആദ്യ ചിത്രമായ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്&zwnj;സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് അഭിനവ് സുന്ദർ നായക്. നാല് വർഷത്തിന് ശേഷം നസ്&zwnj;ലെനെ നായകനാക്കി 'മോളിവുഡ് ടൈംസ്' എന്ന തന്റെ രണ്ടാം ചിത്രവുമായി അഭിനവ് എത്തുമ്പോൾ സ്വാഭാവികമായും പ്രേക്ഷകർക്ക് ഉണ്ടാവുന്ന പ്രതീക്ഷകൾ വാനോളമാണ്. അത്തരം പ്രതീക്ഷകളോടെല്ലാം മോളിവുഡ് ടൈംസ് എന്ന സിനിമ നീതിപുലർത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;വൈക്കം ഡേവിഡ് എന്ന എഴുത്തുകാരന്റെ ഡെവിൾസ് ഐലന്റ് എന്ന നോവൽ വായിച്ച് സ്വപ്നത്തിൽ കട്ടിലിൽ നിന്നും വീണ് കയ്യൊടിയുന്ന വിനീത് മാധവൻ എന്ന കുഞ്ഞിന്റെ സ്വപ്നവും അവന്റെ സ്വപ്നത്തിലേക്കുള്ള യാത്രകളും അതിനിടയിൽ അവൻ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. എ ഹേറ്റ് ലെറ്റർ ടു സിനിമ എന്ന ടാഗ് ലൈനിനോട് ചിത്രം പൂർണ്ണമായും നീതിപുലർത്തി എന്ന് തന്നെ പറയാം. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ചിത്രമാണ് മോളിവുഡ് ടൈംസ് എന്ന് പറയുമ്പോഴും, കേവലം കാല്പനികവത്കരിച്ച സിനിമ വ്യവസായത്തിനപ്പുറത്തേക്ക് സിനിമ എന്നതിന്റെ യാഥാർഥ്യവും രാഷ്ട്രീയവും അതിനുള്ളിലെ ഗ്രൂപ്പിസവും എത്രത്തോളം ശക്തമാണെന്നും അത് എങ്ങനെയാണ് താരങ്ങളെയും സംവിധായകരെയും സൃഷ്ടിക്കുന്നതും തകർക്കുന്നതെന്നും സിനിമ മറയില്ലാതെ പ്രേക്ഷകന് കാണിച്ച് തരുന്നു.&lt;/p&gt;&lt;p&gt;വിനീത് മാധവൻ എന്ന കഥാപാത്രമായി നസ്&zwnj;ലെന്റെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ്. വിവിധ കാലഘട്ടങ്ങളിൽ വിനീത് മാധവൻ കടന്നുപോവുന്ന മാനസിക സംഘർഷങ്ങൾ വളരെ ആഴത്തിൽ തന്നെ നസ്&zwnj;ലെൻ സ്&zwnj;ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായ വൈകാരിക തലങ്ങൾ ഗംഭീരമായാണ് നസ്&zwnj;ലെൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നല്ല സംവിധായകൻ ആവണമെങ്കിൽ ആദ്യം നല്ലൊരു മനുഷ്യൻ ആവണം എന്ന ചിന്തയിൽ നിന്നും വിനീത് മാധവൻ പിന്നീട് എത്തിപ്പെടുന്ന തലവും അതിനായി തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളും സിനിമയെ ആഴത്തിലുള്ള കലാസൃഷ്ടിയാക്കി മാറ്റുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;കലയും കലാകാരനും നൈതികതയും&lt;/h2&gt;&lt;p&gt;എങ്ങനെയാണ് ഒരു കലാസൃഷ്ടി രൂപപ്പെടുന്നത്, ആരാണ് അതിന്റെ അവകാശി, കലാസൃഷ്ടിക്ക് മുകളിൽ കലാകാരൻ ആഘോഷിക്കപ്പെടുന്നതിലെ നൈതികത, ഒരു കലാസൃഷ്ടി മറ്റൊന്നിന്ന് എങ്ങനെയൊക്കെയാണ് പ്രചോദനമാവുന്നത്, പ്രചോദനം എന്നത് സഹിത്യചോരണമായി മാറുന്നത് എപ്പോഴാണ്, ആശയത്തിലോ ശൈലിയിലോ പ്രചോദനമുൾക്കൊള്ളുമ്പോൾ ചോരണമായി കണക്കാക്കുമോ തുടങ്ങീ നിരവധി ചോദ്യങ്ങൾ കൂടി മുന്നോട്ടുവയ്ക്കുന്ന ചിത്രം കൂടിയാണ് മോളിവുഡ് ടൈംസ്.&lt;/p&gt;&lt;p&gt;ആദ്യ ചിത്രത്തിലേത് പോലെ തന്നെ വിജയം എന്നതിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയെ ആണ് മോളിവുഡ് ടൈംസ് പ്രതിനിധീകരിക്കുന്നത്. മുകുന്ദൻ ഉണ്ണി ഒരു മോശം വ്യക്തിയായിരുന്നെങ്കിൽ വിനീത് മാധവ് നല്ല വ്യക്തിയാണ്. തങ്ങളുടെ സ്വപ്നത്തിലേക്ക് ഇരുവരും തിരഞ്ഞെടുക്കുന്ന പാതകളും മാർഗ്ഗങ്ങളുമാണ് ചിന്താതലത്തിൽ ഒന്നായിപോകുന്നത്. പുറമെ കാണുന്ന സൗന്ദര്യമല്ല സിനിമയ്ക്ക് ശരിക്കുമുള്ളതെന്ന പച്ചയായ യാഥാർഥ്യം മറയില്ലാതെ പറയാൻ കാണിച്ച അഭിനവ് സുന്ദർ നായ്കിന്റെ ധൈര്യം ഇന്ന് മലയാളത്തിൽ ആർക്കും ഇല്ലെന്ന തന്നെ പറയേണ്ടി വരും. നിങ്ങൾക്ക് കഴിവ് കൊണ്ട് മാത്രം പിടിച്ച് നിൽക്കാൻ സാധിക്കില്ല, കഴിവിനൊപ്പം ആവശ്യമുള്ള ഒരുപാട് ഘടകങ്ങൾ ഉണ്ടെന്ന് സിനിമ ഓർമ്മപ്പെടുത്തുന്നു. നസ്&zwnj;ലെനൊപ്പം തന്നെ സംഗീത് പ്രതാപ്, ഷറഫുദ്ധീൻ, റോഷൻ ഷാനവാസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/mollywood-times-review-starring-naslen-directed-by-abhinav-sundar-nayak-articleshow-31itxxh"/>
        </item>
        <item>
            <title><![CDATA[സംഭവ ബഹുലമായ രാത്രി, 'മുരുകനെ' തേടിയെത്തിയ വള്ളിക്കെട്ടുകൾ; ഭീഷ്മർ റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/dhyan-sreenivasan-and-vishnu-unnikrishnan-movie-bhishmar-review-articleshow-bvvg0rv</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/dhyan-sreenivasan-and-vishnu-unnikrishnan-movie-bhishmar-review-articleshow-bvvg0rv</guid>
            <pubDate>Fri, 20 Mar 2026 15:02:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളായ ഭീഷ്മർ ചിത്രത്തിന്&zwj;റെ റിവ്യു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kks2bep9xtmahbzhnffbv405,imgname-befunky-collage--5--1773589084873.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഒ&lt;/strong&gt;രു ദിവസം രാത്രി ഇരുട്ടി വെളുക്കുന്നതിനിടയിൽ നടക്കുന്ന സംഭവങ്ങളുമായി നിരവധി സിനിമകൾ മലയാളത്തിൽ എത്തിയിട്ടുണ്ട്. ക്രൈം, ഇൻവെസ്റ്റി​ഗേഷൻ തുടങ്ങിയ ജോണറിലുള്ളതായിരിക്കും ഇത്തരം സിനിമകൾ. പാത്രിരാത്രി എന്ന സിനിമയാണ് അതിൽ ഏറ്റവും ഒടുവിലത്തേത്. എന്നാൽ ഈ ജോണറിൽ നിന്നെല്ലാം മാറി ഒരു രാത്രിയിൽ നടക്കുന്ന പ്രണയവും സംഘർഷങ്ങളും നൊമ്പരവും കോമഡിയും എല്ലാം കൂട്ടിച്ചേർത്തൊരു ചിത്രം ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളായ ഭീഷ്മർ ആണ് ആ ചിത്രം. റൊമാന്റിക്- കോമഡി-ഫാമിലി എന്റർടെയ്നർ എന്ന് ഒറ്റവാക്കിൽ ഭീഷ്മറെ വിശേഷിപ്പിക്കാം.&lt;/p&gt;&lt;p&gt;പാലക്കാട് പശ്ചാത്തലത്തിലാണ് ഭീഷ്മറിന്റെ കഥ നടക്കുന്നത്. മുരുകൻ എന്ന പച്ചക്കറിക്കടക്കാരന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു ആക്സിഡന്റ് സീനോടെയാണ് സിനിമയുടെ തുടക്കം. ശേഷം പാലക്കാട് അ​ഗ്രഹാരവും അവിടെയുള്ള മുരുകന്റേയും ​ഗൗരിയുടേയും ജീവിതത്തിലേക്ക് പ്രേക്ഷകനെ സിനിമ കൊണ്ടുപോകുന്നു. തന്റെ നഷ്ടപ്രണയവും പേറി മുന്നോട്ട് പോകുന്ന മുരുകന്റെ ജീവിതത്തിലേക്ക് ഒരു ദിവസം രാത്രി അരവിന്ദന്&zwj; എന്ന യുവാവ് കടന്നു വരുന്നു. പതിയെ ഇയാൾ സ്നേഹിക്കുന്ന റസിയ എന്ന യുവതിയും. ശേഷം മുരുകന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം.&lt;/p&gt;&lt;p&gt;മുകളിൽ പറഞ്ഞ കഥാപാത്രങ്ങൾക്കൊപ്പം മറ്റു ചിലരും കൂടി വരുന്നതോടെ സിനിമ വേറൊരു തലത്തിലേക്ക് പോകുന്നുണ്ട്. അരവിന്ദിന്&zwj;റേയും റസിയയുടേയും പ്രണയം ഒരുവശത്തു കൂടെ പോകുമ്പോൾ അതിന് സമാന്തരമായി തന്നെ മരുകന്റെ നഷ്ടപ്രണയവും പറഞ്ഞ് പോകുന്നുണ്ട്. ഏറ്റവും ഒടുവിൽ ഈ പ്രണയങ്ങൾ എവിടെ ചെന്നവസാനിക്കുന്നു എന്നതാണ് ഭീഷ്മറിലെ രസകരമായ കാര്യം. മുരുകൻ എന്ന വേഷം ചെയ്തിരിക്കുന്നത് ധ്യാന് ശ്രീനിവാസനാണ്. പച്ചക്കറിക്കടക്കാരനും പ്രണയ നൈരാശ്യമുള്ള കാമുകനും മാസ് പരിവേഷവും ധ്യാനിന്റെ കയ്യിൽ ഭ​ദ്രമായി തന്നെയുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്റെ വേഷം സസ്പെൻസ് ആണ്. ആ കഥാപാത്രത്തിന് വേണ്ടത് ഉണ്ണി നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ദിവ്യ പിള്ളയുടെ ​ഗൗരിയും അമേര അവതരിപ്പിച്ച റസിയ എന്ന കഥാപാത്രവും ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരും അവരവരുടെ വേഷങ്ങൾ ​മികച്ചതാക്കിയിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ഭീഷ്മർ. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/dhyan-sreenivasan-and-vishnu-unnikrishnan-movie-bhishmar-review-articleshow-bvvg0rv"/>
        </item>
        <item>
            <title><![CDATA[നടന്നോ ആ 'ബ്ലാസ്റ്റ്'? 'പേട്രിയറ്റ്' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/patriot-malayalam-movie-review-mammootty-mohanlal-mahesh-narayanan-fahadh-faasil-kunchacko-boban-articleshow-d2vwbig</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/patriot-malayalam-movie-review-mammootty-mohanlal-mahesh-narayanan-fahadh-faasil-kunchacko-boban-articleshow-d2vwbig</guid>
            <pubDate>Fri, 01 May 2026 14:34:30 +0530</pubDate>
            <description><![CDATA[&lt;p&gt;18 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷ കാത്തോ?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqhc7den8m3pys96m2f3yjyx,imgname-fotojet---2026-05-01t142658.941-1777625970133.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;18 വര്&zwj;ഷങ്ങള്&zwj;ക്കിപ്പുറം മലയാള സിനിമയുടെ ഏറ്റവും വലിയ താര ബ്രാന്&zwj;ഡുകള്&zwj; ഒന്നിക്കുന്ന ചിത്രം. അതും ആഖ്യാനത്തില്&zwj; സ്വന്തം സി​ഗ്നേച്ചര്&zwj; ഉള്ള പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്&zwj; മഹേഷ് നാരായണന്&zwj;റെ സംവിധാനത്തില്&zwj;. ഒപ്പം ഫഹദ് ഫാസില്&zwj;, കുഞ്ചാക്കോ ബോബന്&zwj;, നയന്&zwj;താര, രേവതി, രാജീവ് മേനോന്&zwj; എന്നിങ്ങനെ തിളക്കം കൂടുന്ന താരനിര. ഒരു ശരാശരി സിനിമാപ്രേമിക്ക് കാത്തിരിക്കാന്&zwj; ആവശ്യത്തിലധികം കാരണങ്ങള്&zwj; ഉള്ള ചിത്രമായിരുന്നു പേട്രിയറ്റ്. മലയാളത്തില്&zwj; അപൂര്&zwj;വ്വമായി മാത്രം സംഭവിക്കുന്ന ലാര്&zwj;ജ് സ്കെയില്&zwj; ക്യാന്&zwj;വാസില്&zwj; മമ്മൂട്ടിയും മോഹന്&zwj;ലാലും ഒരുമിച്ചെത്തുമ്പോള്&zwj; മഹേഷ് നാരായണന്&zwj; എന്താവും കാത്തുവച്ചിരിക്കുക എന്നതായിരുന്നു ചിത്രത്തിന്&zwj;റെ സസ്പെന്&zwj;സ്. റിലീസിന് മുന്&zwj;പ് അണിയറക്കാര്&zwj; പറഞ്ഞതൊന്നും വെറുതെ ആയിരുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് ചിത്രത്തിന്&zwj;റെ കാഴ്ചാനുഭവം.&lt;/p&gt;&lt;p&gt;നിത്യജീവിതത്തെ അനായാസമാക്കുന്ന, സാങ്കേതികവിദ്യയുടെ വളര്&zwj;ച്ച എത്തരത്തിലൊക്കെ ദുരുപയോ​ഗം ചെയ്യപ്പെടാനും സാധിക്കുന്ന ഒന്നാണെന്ന് മുന്നറിയിപ്പ് നല്&zwj;കുന്ന സിനിമയാണ് പേട്രിയറ്റ്. നമ്മുടെ മറ്റൊരു അവയവം പോലെ മാറിയിരിക്കുന്ന സ്മാര്&zwj;ട്ട് ഫോണിന്&zwj;റെ ഉപയോ​ഗം എത്രത്തോളം സുരക്ഷിതമാണെന്നും ഇന്&zwj;റര്&zwj;നെറ്റ് കാലത്ത് വിലയില്ലാതാവുന്ന സ്വകാര്യതയില്&zwj; ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് ധരിക്കുന്നത് ശരിയാണോ എന്നും തുടങ്ങി നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് ​ഗൗരവമുള്ള ചോദ്യങ്ങള്&zwj; ഉയര്&zwj;ത്തുന്ന ചിത്രമാണ് ഇത്. അണിയറക്കാര്&zwj; റിലീസിന് മുന്&zwj;പ് പറഞ്ഞിരുന്നതുപോലെ അഭിനയിക്കുന്ന താരങ്ങളെ സെലിബ്രേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം എഴുതിയിരിക്കുന്ന മസാലകളൊന്നും മഹേഷ് നാരായണന്&zwj;റെ തിരക്കഥയില്&zwj; ഇല്ല. മറിച്ച് പൂര്&zwj;ണാര്&zwj;ഥത്തില്&zwj; ഒരു പ്ലോട്ട് ഡ്രിവണ്&zwj; സിനിമയാണ് പേട്രിയറ്റ്.&lt;/p&gt;&lt;p&gt;ഒരു ​ഗാന്ധി അനുസ്മരണ പരിപാടിയില്&zwj; പങ്കെടുക്കുന്ന ഭരണ പാര്&zwj;ട്ടിയുടെ രണ്ട് ഉന്നത നേതാക്കള്&zwj; തമ്മിലുള്ള സംഭാഷണങ്ങളോടെ അടുത്ത മൂന്ന് മണിക്കൂര്&zwj; നമ്മള്&zwj; കാണാന്&zwj; പോകുന്ന വേറിട്ട ഒരു ലോകത്തേക്ക് സ്വാഭാവികമായ എന്&zwj;ട്രി ഒരുക്കുകയാണ് മ​ഹേഷ് നാരായണന്&zwj;. ഇന്ദ്രപ്രസ്ഥവും അവിടുത്തെ അധികാരത്തിന്&zwj;റെ ഇടനാളികളും കാഴ്ചയില്&zwj; അത്രയും വിശ്വസനീയതയോടെ എത്തിച്ചു എന്നത് ഒരു സംവിധായകന്&zwj; എന്ന നിലയില്&zwj; മഹേഷ് നാരായണന്&zwj;റെ ആദ്യ വിജയമാണ്. ദില്ലി മാത്രമല്ല, ചിത്രം അതിന്&zwj;റെ കഥ പറച്ചിലില്&zwj; ഷിഫ്റ്റ് ചെയ്ത് പോകുന്ന ഇടങ്ങളൊക്കെയും വിശ്വസനീയമായി പ്രേക്ഷകര്&zwj;ക്ക് മുന്നില്&zwj; അവതരിപ്പിക്കാന്&zwj; മഹേഷിന് സാധിച്ചിട്ടുണ്ട്. സ്ഥലങ്ങള്&zwj; മാത്രമല്ല, കഥാപാത്രങ്ങളായി വിശ്വസനീയത തോന്നുന്ന അഭിനേതാക്കളും അവരുടെ ബോഡി ലാം​ഗ്വേജും പെര്&zwj;ഫോമന്&zwj;സുകളുമൊക്കെയാണ് ചിത്രത്തില്&zwj;. ഒപ്പം മലയാളത്തിന്&zwj;റെ ബി​ഗ് സ്ക്രീനില്&zwj; ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില സീക്വന്&zwj;സുകളുമുണ്ട് ചിത്രത്തില്&zwj;.&lt;/p&gt;&lt;p&gt;കേന്ദ്ര സര്&zwj;ക്കാരില്&zwj; ഒരു മുന്&zwj; സയന്&zwj;റിഫിക് അഡ്വൈസര്&zwj; ആയിരുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡോ. ഡാനിയല്&zwj; ജെയിംസ്. ജോലിയില്&zwj; എപ്പോഴും എത്തിക്സ് കാത്തുസൂക്ഷിക്കുന്ന, ടെക്നോളജി ഉപയോ​ഗത്തിലെ അണ്&zwj; എത്തിക്കല്&zwj; ആയ കാര്യങ്ങളെ തടയാന്&zwj; ശ്രമിച്ചിട്ടുള്ള, ശ്രമിക്കുന്ന ഒരാള്&zwj;. എന്നാല്&zwj; രാജ്യത്തിന്&zwj;റെ പല പ്രധാന മിഷനുകളുടെയും ബുദ്ധികേന്ദ്രമായിരുന്ന അയാള്&zwj; ഒരിക്കല്&zwj; രാജ്യത്തിന് അനഭിമതനാവുകയാണ്. അധികാരകേന്ദ്രങ്ങള്&zwj; തനിക്കെതിരെ തിരിയുമ്പോള്&zwj; എങ്ങനെയുമുള്ള സ്വയരക്ഷ മാത്രമല്ല അയാള്&zwj;ക്ക് മുന്നിലുള്ള മിഷന്&zwj;, മറിച്ച് അയാളുടെ എത്തിക്സിന് ശരിയെന്ന് തോന്നുന്ന സുപ്രധാനമായ ചില കാര്യങ്ങളും അയാള്&zwj;ക്ക് പൂര്&zwj;ത്തിയാക്കാനുണ്ട്. അതിനായി ഡാനിയല്&zwj; ജെയിംസ് നടത്തുന്ന ശ്രമങ്ങളാണ് പേട്രിയറ്റിന്&zwj;റെ പ്ലോട്ട്.&lt;/p&gt;&lt;p&gt;പല താരങ്ങളെ ചേര്&zwj;ത്തുവച്ച് മറ്റൊരു ട്വന്&zwj;റി 20 ആക്കാനല്ല ഇവിടെ മഹേഷ് നാരായണന്&zwj;റെ ശ്രമം. മറിച്ച് ഒരു ചെറു കഥാപാത്രത്തിന്&zwj;റെ പോലും കാസ്റ്റിം​ഗ് സുപ്രധാനമാണ് ഈ ചിത്രത്തില്&zwj;. മമ്മൂട്ടിക്കും മോഹന്&zwj;ലാലിനും മലയാളത്തിന്&zwj;റെ ബി​ഗ് എംസ് എന്ന ബഹുമാനം കൊടുക്കുന്നുണ്ടെങ്കിലും സിനിമയില്&zwj; ആത്യന്തികമായി അവര്&zwj; ഡോ. ഡാനിയല്&zwj; ജെയിംസും കേണല്&zwj; റഹിം നായിക്കുമാണ്. മമ്മൂട്ടിയുടെ ഡാനിയലിന് ഏറ്റവും ആവശ്യമുള്ള സമയത്ത് സഹായവുമായി എത്തുന്ന ആളാണ് ആത്മസുഹൃത്തായ കേണല്&zwj; റഹിം. രേവതിയും കുഞ്ചാക്കോ ബോബനും ഫഹദുമൊക്കെ തങ്ങള്&zwj;ക്ക് അനുയോ​ജ്യമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിം​ഗ് രാജീവ് മേനോന്&zwj;റേതാണെന്ന് പറയേണ്ടിവരും. ജെ പി സുന്ദരം എന്ന പ്രമുഖ രാഷ്ട്രീയ നേതാവിനെ ആദ്യ കാഴ്ചയില്&zwj; തന്നെ രജിസ്റ്റര്&zwj; ചെയ്യുന്നുണ്ട് രാജീവ്. തുടര്&zwj;ന്നുള്ള അദ്ദേഹത്തിന്&zwj;റെ പെര്&zwj;ഫോമന്&zwj;സും അങ്ങനെ തന്നെ.&lt;/p&gt;&lt;p&gt;മമ്മൂട്ടിയെ യഥാര്&zwj;ഥ പ്രായത്തിന് ചേര്&zwj;ന്ന തരത്തില്&zwj; ഏറ്റവും മികച്ച രീതിയില്&zwj; അവതരിപ്പിച്ചിരിക്കുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. ദില്ലിയുടെ അധികാര ഇടനാഴികളില്&zwj; ജോലി ചെയ്യുന്ന ഒരാളുടെ രൂപഭാവങ്ങള്&zwj; മമ്മൂട്ടിയില്&zwj; ഭദ്രമായിരുന്നു. അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രം കൂടിയാണ് ഡാനിയല്&zwj; ജെയിംസ്. മോഹന്&zwj;ലാലിനെ സംബന്ധിച്ചും കഥാപാത്രത്തിന്&zwj;റെ ചില സവിശേഷതകള്&zwj; ആദ്യമാണ്. ആരാധകര്&zwj;ക്ക് കൈയടിക്കാനുള്ള മൊമെന്&zwj;റുകള്&zwj; കുറവാണെങ്കിലും അത്തരത്തിലുള്ള ചില നിമിഷങ്ങള്&zwj; ചിത്രത്തിലുണ്ട്. മഹേഷ് നാരായണനൊപ്പം ചിത്രത്തില്&zwj; കൈയടി അര്&zwj;ഹിക്കുന്നത് ഛായാ​ഗ്രാഹകന്&zwj; മനുഷ് നന്ദനാണ്. ഹിന്ദിയില്&zwj; വന്&zwj; പടങ്ങള്&zwj; ചെയ്തിട്ടുള്ള, തമിഴിലും തെലുങ്കിലുമൊക്കെ പ്രതിഭ തെളിയിച്ചിട്ടുള്ള മനുഷിന്&zwj;റെ മോളിവുഡ് അരങ്ങേറ്റം കൂടിയാണ് പേട്രിയറ്റ്. ആദ്യം മുതല്&zwj; അവസാനം വരെ തിരക്കഥയിലുള്ള ചടുലതയെ അതേപടി സ്ക്രീനിലേക്ക് ട്രാന്&zwj;സിലേറ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം. സംവിധായകനൊപ്പം രാഹുല്&zwj; രാധാകൃഷ്ണനും ചേര്&zwj;ന്നാണ് ഒരിക്കലും ഒഴുക്ക് തടസപ്പെടുത്താത്ത രീതിയില്&zwj; ചിത്രം കട്ട് ചെയ്തിരിക്കുന്നത്. സം​ഗീത സംവിധായകന്&zwj; എന്ന നിലയില്&zwj; സുഷിന്&zwj; ശ്യാം തന്&zwj;റെ ലെവല്&zwj; ഒരിക്കല്&zwj;ക്കൂടി അടയാളപ്പെടുത്തുകയാണ് പേട്രിയറ്റിലൂടെ. താന്&zwj; ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയ്ക്ക് സുഷിന്&zwj; നല്&zwj;കിയിരിക്കുന്ന സ്കോര്&zwj; ഈ മേഖലയിലേക്ക് കടന്നുവരാന്&zwj; ആ​ഗ്രഹിക്കുന്നവര്&zwj;ക്ക് ഒരു പാഠപുസ്തകമാണ്.&lt;/p&gt;&lt;p&gt;ആരാണ് ദേശസ്നേഹി എന്ന സമകാലിക പ്രാധാന്യമുള്ള ചോദ്യം കൂടി ഉയര്&zwj;ത്തുന്നുണ്ട് ചിത്രം. ഡിസെന്&zwj;റ്, വിമതന്&zwj; എന്നാണ് പേട്രിയറ്റ് എന്ന ടൈറ്റില്&zwj; സ്ക്രീനില്&zwj; ആദ്യമായി വരുമ്പോള്&zwj; പശ്ചാത്തലത്തിലുള്ള ഡയലോ​ഗ്. ചിത്രം പറയുന്ന രാഷ്ട്രീയവും അതുതന്നെ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/patriot-malayalam-movie-review-mammootty-mohanlal-mahesh-narayanan-fahadh-faasil-kunchacko-boban-articleshow-d2vwbig"/>
        </item>
        <item>
            <title><![CDATA[ജീത്തു ജോസഫ് സ്കൂളിൽ നിന്ന് 'ദൃഢം', ക്ലീൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/shane-nigam-starrer-malayalam-crime-thriller-movie-dridam-review-articleshow-dl3muze</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/shane-nigam-starrer-malayalam-crime-thriller-movie-dridam-review-articleshow-dl3muze</guid>
            <pubDate>Fri, 08 May 2026 15:01:03 +0530</pubDate>
            <description><![CDATA[&lt;p&gt;ട്വിസ്റ്റുകളും ടേണുകളും നിറച്ച് പോവുകയല്ല, പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവമാണ് ചിത്രം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr3esbgw1b93jh8xt6bfjyvn,imgname-dridam-movie-1778232634908.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഷെയിൻ നിഗത്തിനെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃഢം. ജീത്തു ജോസഫിൻ്റെ സഹസംവിധായകനായ മാർട്ടിൻ്റെ ആദ്യ സംവിധാന സംരഭം ഒരു പൊലീസ് കുറ്റാന്വേഷണ സിനിമയായത് യാദൃശ്ചികമാകാം. എന്നാൽ പ്രേക്ഷകനെ സംബന്ധിച്ച് ജീത്തു ജോസഫ് സ്കൂൾ ഒരു പ്രതീക്ഷയായിരുന്നു. പതിഞ്ഞ താളത്തിൽ സ്വന്തമായ ഒഴുക്ക് കണ്ടെത്തി മുന്നോട്ട് പോവുകയാണ് ചിത്രം. കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും എസ്റ്റാബ്ലിഷ് ചെയ്ത് ഘട്ടം ഘട്ടമായി ബിൽഡ് ചെയ്ത് കൊണ്ടുവരുന്ന പശ്ചാത്തലം.&lt;/p&gt;&lt;p&gt;ഒരു പൊലീസ് സ്റ്റേഷനെയും അതിൻ്റെ പരിധിയിൽ വരുന്ന കുഴിനിലം എന്ന ഗ്രാമത്തെയും ചുറ്റിപ്പറ്റിയാണ് കഥ. സ്റ്റേഷനിൽ ചാർജെടുക്കാൻ എത്തുന്ന യുവ എസ്ഐ ആണ് ഷെയിൻ നിഗം അവതരിപ്പിക്കുന്ന സച്ചിൻ രാധാകൃഷ്ണൻ എന്ന കഥാപാത്രം. കുറ്റകൃത്യങ്ങൾ കുറവുള്ള പ്രദേശമാണവിടം. ആദ്യ പോസ്റ്റിങ് അങ്ങോട്ടേക്കാണെന്നതിൽ ആശ്വാസത്തോടെയാണ് പൊതുവെ ശാന്തപ്രകൃതനായ സച്ചിൽ എത്തുന്നത്. മറ്റു പൊലിസുകാരുടെ ഇടപെടലും പെരുമാറ്റവും സച്ചിൻ എന്ന തുടക്കക്കാരന് ആശ്വാസമകുന്നുണ്ട്. ഷോബി തിലകൻ, ദിനേഷ് പ്രഭാകർ, നന്ദൻ ഉണ്ണി, കൃഷ്ണ പ്രഭ, വിനോദ് ബോസ്, കോട്ടയം രമേശ്, സാനിയ ഫാത്തിമ എന്നിവരാണ് സ്റ്റേഷനിലെ മറ്റു പൊലീസുകാർ. സച്ചിൻ്റെ പരിചയക്കുറവുകളെ പോലും മറികടക്കും വണ്ണം അയാൾക്ക് പൂർണ്ണ പിന്തുണനൽകുന്ന സഹപ്രവർത്തകർ. അങ്ങനെ സമാധാനപൂർണ്ണമായ അന്തരീക്ഷത്തിൽ മുന്നോട്ട് പോകുമ്പോഴാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ തുടർച്ചയായി കുഴിനിലത്തുണ്ടാകുന്നത്.&lt;/p&gt;&lt;p&gt;പ്രദേശത്തെ ഒരു ഒഴിഞ്ഞ പറമ്പിൽ നിന്ന് ആദ്യം ഒരു യുവാവിൻ്റെ മൃദദേഹം കിട്ടുന്നു. അതൊരു കൊലപാതകമാണെന്ന് തീർച്ചപ്പെടുത്തി അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കപ്പെടുന്നു. പിന്നാലെ മറ്റു രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തുന്നു. മൂന്നു മരണങ്ങളും ഒരേ രീതിയിൽ ഉണ്ടായതാണെന്ന നിഗമനത്തിൽ കേസന്വേഷണം മുന്നോട്ട് പോകവെ, സച്ചിൽ നേരിടുന്ന ബുദ്ധിമുട്ടുകളും കൊലപാതകങ്ങളുടെയും കൊള്ളയുടെയും ചുരുളഴിയുന്നതുമാണ് ദൃഢം. ആ ഗ്രാമവും പൊലീസ് സ്റ്റേഷനും ഒളിപ്പിച്ച രഹസ്യമെന്താണെന്ന് സച്ചിൻ കണ്ടെത്തുന്നതിനൊപ്പമാണ് പ്രേക്ഷകരുടെയും സഞ്ചാരം.&lt;/p&gt;&lt;p&gt;പ്രകടനങ്ങൾ തന്നെയാണ് സിനിമയുടെ ആദ്യ മികവ്. പൊലീസ് ജോലിയിലെ തുടക്കാരനിൽ നിന്ന് അയാളുടെ അനുഭവങ്ങൾ നൽകുന്ന പാകപ്പെടുത്തലും കഥാപാത്രത്തിൻ്റെ വളർച്ചയുമൊക്കെ ഷെയിനിൻ്റെ കൈയ്യിൽ ഭദ്രമായിരുന്നു. ഇടുക്കിയിലെ മലയോരഗ്രാമമായാണ് കുഴിനിലത്തെ സംവിധായകൻ പ്ലേസ് ചെയ്യുന്നത്. കുറ്റാന്വേഷണ സിനിമകൾക്ക് ഈ ഭൂപ്രദേശം നൽകുന്ന നിഗൂഢ സ്വഭാവത്തെ ഉപയോഗപ്പെടുത്താൻ ദൃഢത്തിനായിട്ടുണ്ട്. കഥ മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളുടെ ഗൗരവം പ്രേക്ഷകനിൽ അനുഭവപ്പെടുത്തുന്നത്തിൽ സമാധാനപൂർവ്വമായ സ്റ്റേഷൻ അന്തരീക്ഷത്തിൽ നിന്ന് ബിൽഡ് ചെയ്ത് വരുന്ന തിരക്കഥയ്ക്കായി. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് ദൃഢത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;പി എം ഉണ്ണികൃഷ്ണൻ്റെ ഫ്രെയിമുകൾ കഥയോട് നീതി പുലർത്തി. കഥയുടെ പേസിനൊപ്പമാണ് വിനായകിൻ്റെ എഡിറ്റിങ്. സംഭവങ്ങളെയും സാഹചര്യങ്ങളെയും എലവേറ്റ് ചെയ്യാൻ ശ്രീരാജ് സജിയുടെ പശ്ചാത്തല സംഗീതത്തിനായിട്ടുണ്ട്. അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് ദൃഢത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ദൃഢം പ്രേക്ഷകരിൽ എത്തിക്കുന്നത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. 'പ്രൊട്ടക്ട്, സർവ്, സർവൈവ്' എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. അത് പൂർണ്ണമായും മനസിലാകാൻ സിനിമ കണ്ടേ തീരൂ. ട്വിസ്റ്റുകളും ടേണുകളും നിറച്ച് പോവുകയല്ല, പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവമാണ് ചിത്രം. അതുകണ്ടനുഭവിക്കാൻ ദൃഢത്തിനു ടിക്കറ്റെടുക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/shane-nigam-starrer-malayalam-crime-thriller-movie-dridam-review-articleshow-dl3muze"/>
        </item>
        <item>
            <title><![CDATA[Drishyam 3 Review: മൂന്നാംവരവിലും വാക്കുപാലിച്ച് ആ നാലാം ക്ലാസുകാരൻ]]></title>
            <link>https://www.asianetnews.com/entertainment-news/drishyam-3-movie-review-starring-mohanlal-directed-by-jeethu-joseph-articleshow-h84uo19</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/drishyam-3-movie-review-starring-mohanlal-directed-by-jeethu-joseph-articleshow-h84uo19</guid>
            <pubDate>Thu, 21 May 2026 16:14:35 +0530</pubDate>
            <description><![CDATA[&lt;p&gt;മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 3 റിവ്യൂ. &amp;nbsp;Drishyam 3 movie review starring Mohanlal Jeethu Joseph&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks52204h4kw9vxfkj5q1ms60,imgname-drishyam-3-movie-review-1779360137361.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി മാറിയ ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. 2013 ൽ മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമെന്ന ചരിത്ര നേട്ടം സ്വന്തമാക്കുകയും, മലയാളത്തിലെ ക്രൈം- ത്രില്ലർ ചിത്രങ്ങളുടെ പരമ്പരാഗതമായ വാർപ്പുമാതൃകകളെ പൊളിച്ചെഴുതുകയും ചെയ്ത ദൃശ്യം ഇന്നും ആഘോഷിക്കപ്പെടാൻ ഒറ്റ കാരണമേയുള്ളൂ- സിനിമയുടെ പഴുതടച്ച&lt;/p&gt;&lt;p&gt;മേക്കിങ്. അതുകൊണ്ട് തന്നെ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും മുൻവിധികൾക്കും കുറവുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നതിനുള്ള തെളിവാണ് ദൃശ്യം 3 യ്ക്ക് ഉണ്ടായ പ്രീ സെയിൽ കണക്കുകൾ.&lt;/p&gt;&lt;p&gt;35 കോടി അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം സ്വന്തമാക്കി എന്ന് പറയുന്നത് തന്നെയാണ് മോഹൻലാൽ എന്ന താരത്തിന്റെ ഉന്നതിയെ പ്രതിഫലിപ്പിക്കുന്നത്. റിലീസിന് മുൻപ് ഉണ്ടായ എല്ലാ പ്രീ റിലീസ് ഹൈപ്പുകളെയും തൃപ്തിപ്പെടുത്തുന്ന സിനിമാനുഭവമാണ് ദൃശ്യം 3 പ്രേക്ഷകന് സമ്മാനിക്കുന്നത്. സിനിമ തുടങ്ങി ആദ്യ നിമിഷം മുതൽ പ്രേക്ഷകനും ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പം സഞ്ചരിക്കും. ജോർജ്ജുകുട്ടിയുടെ സങ്കടവും ഭയവും പ്രേക്ഷകന്റേത് കൂടിയാണ്. ജോർജ്ജുകുട്ടിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന ചിന്ത പ്രേക്ഷനിൽ സൃഷ്ടിച്ചെടുക്കാൻ സംവിധായകന് സാധിച്ചു എന്നതാണ് ദൃശ്യം ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ വിജയം. സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ മോഹൻലാൽ തന്നെ പറയുന്നുണ്ട്, ഗീത പ്രഭാകറിന് നീതി ലഭിക്കണമെന്നും ഒരു പ്രേക്ഷകന് എന്ന നിലയിൽ താൻ അവരുടെ കൂടിയാണെന്നും. അത്തരത്തിൽ ഓരോ കഥാപാത്രത്തിന്റെയും വൈകാരിക തലത്തിലൂടെയാണ് ദൃശ്യം 3 സഞ്ചരിക്കുന്നത്.&lt;/p&gt;&lt;p&gt;ദൃശ്യം 2 എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെയാണ് ദൃശ്യം 3 തുടങ്ങുന്നത്. സാമ്പത്തികപരമായി ജോർജുകുട്ടിയും കുടുംബവും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അയാൾ ഇന്നൊരു സിനിമ നിർമ്മാതാവ് കൂടിയാണ്. ആദ്യ സിനിമയുടെ വിജയം അയാളെ ഭ്രമിപ്പിക്കുന്നില്ല. അയാൾക്ക് മനസറിഞ്ഞ് സന്തോഷിക്കാൻ കൂടി സാധിക്കുന്നില്ല. ഭൂതകാലം അയാളിലെ സന്തോഷത്തെയും സമാധാനത്തെയും വേട്ടയാടാൻ തന്നെ തുനിഞ്ഞിറങ്ങിയതാണ് എന്നത് തന്നെയാണ് ദൃശ്യം 3 സിനിമ തുടങ്ങി കുറച്ച് നിമിഷങ്ങളിൽ തന്നെ പ്രേക്ഷകർക്ക് മനസിലാക്കികൊടുക്കുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾ&lt;/h2&gt;&lt;p&gt;ഓരോ കഥാപാത്രത്തിന്റെയും ഒരു ചെറിയ ഇടപെടൽ പോലും വലിയ മാറ്റമാണ് ജോർജ്ജുകുട്ടിയുടെ ജീവിതത്തിൽ കൊണ്ടുവരുന്നതെന്ന് നമ്മൾ ദൃശ്യത്തിൽ കണ്ടതാണ്. ചായക്കടക്കാരനും, ബസ് കണ്ടക്ടറും, ഹോട്ടൽ മുതലാളിയും, ലോഡ്ജിലെ ജീവനക്കാരനും അടക്കം വന്നുപോവുന്ന ഒരോ കഥാപാത്രവും അത്തരത്തിൽ സിനിമയുടെ കഥാഗതിയിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ദൃശ്യം 3 യിലേക്ക് വരുമ്പോൾ മുൻ ചിത്രങ്ങളുടെ തുടർച്ചയെന്നോണം ഓരോ കഥാപാത്രവും അവരുടെ ചെയ്തികളും തങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റിമറിച്ചതെന്ന ചിന്ത അവരെ വേട്ടയാടുന്നുണ്ട്. പലരും അതിൽ പശ്ചാത്തപിക്കുന്നുണ്ട്, പലർക്കും പല ചെയ്തികളും തെറ്റാണെന്ന് തോന്നുന്നുണ്ട്. അത്തരത്തിൽ ഓരോ കഥാപാത്രത്തിന്റെയും മാനസിക- വൈകാരിക തലങ്ങൾക്കാണ് ദൃശ്യം 3 പ്രാധാന്യം നൽകിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഭൂതകാലം തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ അയാൾ വീണ്ടും തന്റെ കുടുംബം സംരക്ഷിക്കാൻ ഇറങ്ങിത്തിരിക്കുകയാണ്. ആ നാലാം ക്ലാസുകാരൻ തന്റെ വാക്കുപാലിച്ചു. മോഹൻലാലിന്റെ സൂക്ഷ്മമായ അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ്. ജോർജ്ജുകുട്ടിയുടെ എല്ലാ വൈകാരിക തലങ്ങളും മോഹൻലാൽ എന്ന നടനിൽ ഭദ്രമായിരുന്നു. ഭയം എന്ന വികാരത്തെ ഒരു നോട്ടം കൊണ്ടും, ഞെട്ടലുകൾ കൊണ്ടും അദ്ദേഹം ഗംഭീരമാക്കുന്നു. നിസ്സഹായത, സ്നേഹം, കരുണ, ക്രൗര്യം തുടങ്ങീ എല്ലാം അയാളിൽ വന്നുപോകുന്നു.&lt;/p&gt;&lt;p&gt;എന്നിരുന്നാലും പലപ്പോഴും റിയലിസ്റ്റിക് അല്ലാത്ത പല കാര്യങ്ങൾ കൊണ്ടും സിനിമ മുന്നോട്ട് പോകുമ്പോൾ വളരെ മടുപ്പിക്കുന്നതായും തോന്നുന്നുണ്ട്. മോഹൻലാലിന്റെ പ്രകടനം മാറ്റിനിർത്തിയാൽ ഫ്രാഞ്ചൈസിയുടെ തുടർച്ചയ്ക്കായി ഒരുക്കിയ ഒരു ഇടത്തരമായ ഒരു ചിത്രമെന്നും ദൃശ്യം 3 യെ വിശേഷിപ്പിക്കാം. ഗംഭീരമായ തിരക്കഥകൊണ്ടും അതിന്റെ എക്സിക്യൂഷൻ കൊണ്ടും ഞെട്ടിച്ച സിനിമയാണ് ദൃശ്യം. എന്നാൽ അലസമായ എഴുത്തുകൊണ്ടും, തന്റെ തന്നെ സ്ഥിരം ശൈലിയുടെ ആവർത്തനം കൊണ്ടും ഗംഭീരമാവേണ്ടിയിരുന്ന ദൃശ്യം 3 യിൽ അതിന്റെ ബോക്സ് ഓഫീസ് കളക്ഷൻ മാത്രമാവാം വരും ദിവസങ്ങളിൽ ആരാധകർക്ക് ആഘോഷിക്കാനായി അവശേഷിക്കാൻ പോകുന്നത്!&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/drishyam-3-movie-review-starring-mohanlal-directed-by-jeethu-joseph-articleshow-h84uo19"/>
        </item>
        <item>
            <title><![CDATA[മനോഹരിയായ വാരണാസി, പ്രകടനങ്ങളിൽ മുന്നേറുന്ന 'ചിന്ന ചിന്ന ആസൈ'; റിവ്യൂ]]></title>
            <link>https://www.asianetnews.com/celebrity-interviews/madhubala-indrans-starrer-emotional-feel-good-drama-chinna-chinna-aasai-review-articleshow-k0s5b55</link>
            <guid isPermaLink="true">https://www.asianetnews.com/celebrity-interviews/madhubala-indrans-starrer-emotional-feel-good-drama-chinna-chinna-aasai-review-articleshow-k0s5b55</guid>
            <pubDate>Fri, 19 Jun 2026 15:40:52 +0530</pubDate>
            <description><![CDATA[&lt;p&gt;'ഹോളി ലാൻഡ് ഓഫ് ഡെത്ത്' എന്ന ഫിലോസഫിയാണ് വാരണാസി. മോക്ഷം തേടി ലക്ഷങ്ങൾ ഒഴുകിയെത്തുന്നിടം. മനുഷ്യരുടെയുള്ളിലെ 'ചിന്ന ചിന്ന ആസൈകളും' അതുപൂർത്തിയാകുമ്പോൾ ലഭിക്കുന്ന മോക്ഷവുമാണ് സിനിമയുടെ ഫിലോസഫി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvfnfej5r0gterbj8ed0wbtq,imgname-chinna-chinna-aasai-1781863529028.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് സംവിധാനം ചെയ്ത 'ചിന്ന ചിന്ന ആസൈ', മനുഷ്യ ജീവിതത്തെ പൂർണ്ണമാക്കുന്ന 'ചിന്ന ചിന്ന ആസൈ'കളെക്കുറിച്ചാണ്. വാരണാസിയിൽ ഒറ്റപ്പെട്ടുപോകുന്ന ലീല എന്ന തമിഴ് സ്ത്രീയുടെ കഥയാണ് ഒറ്റവാചകത്തിൽ ചിത്രം. ഫീൽ ഗുഡ് എന്ന ഴോൺറയിൽ ആയിരിക്കുമ്പോൾ തന്നെ വൈകാരിക നിമിഷങ്ങൾ സമ്മാനിക്കുന്ന കഥപറച്ചിൽ രീതി. മനോഹരമായ ഒരു ചെറുകഥയോ നോവലോ ഒക്കെ വായിക്കുന്നതു പോലെ മനസറിഞ്ഞു കണ്ടുതീർക്കാവുന്ന രണ്ടു മണിക്കൂർ.&lt;/p&gt;&lt;p&gt;കോഴിക്കോട്ടുകാരൻ റിട്ട. യുപി സ്കൂൾ അധ്യാപകനാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന മാധവൻ മാഷ്. ബനാറസ് യൂണിവേഴ്സിറ്റിയിൽ കഥക് പഠിക്കുന്ന മകളെ(അപർണ ബാലമുരളി) കാണാൻ വാരണായിസിൽ എത്തുക പതിവാണ്. അങ്ങെയൊരു യാത്രയിലാണ് മധു അവതരിപ്പിക്കുന്ന ലീലയെ മാധവൻ മാഷ് യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. ജീവിതത്തിൻ്റെ വലിയൊരു ഘട്ടവും കുടുംബത്തിനായി ജീവിച്ചു തീർത്തവരാണ് ഇരുവരും. ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞു കേട്ട കഥകളിലെ വാരണാസിയിലേയ്ക്ക് മധ്യവയസിൽ ലീലയെത്തുന്നത് അന്നുണ്ടായിരുന്നതു പോലെ ഒരു ദിവസം അവൾക്ക് അവളായി ജീവിക്കാനാണ്. മുമ്പൊരിക്കലും അനുഭവിക്കാത്തവിധം അന്തസ്സും സമാധാനവും പ്രണയവും കരുതലുമെല്ലാം അവളവിടെ അനുഭവിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;'ഹോളി ലാൻഡ് ഓഫ് ഡെത്ത്' എന്ന ഫിലോസഫിയാണ് വാരണാസി. മോക്ഷം തേടി ലക്ഷങ്ങൾ ഒഴുകിയെത്തുന്നിടം. ഒരു കഥാപശ്ചാത്തലം മാത്രമായല്ല സംവിധായിക വാരണാസിയെ സെറ്റ് ചെയ്തിരിക്കുന്നത്. മാധവനും ലീലയ്ക്കുമൊപ്പം ഒരു കഥാപാത്രമാണ് അവിടം. ഒറ്റപ്പെടലിൽ നിന്ന്, വേദനകളിൽ നിന്ന് ജീവിതത്തിൽ നിന്ന് തന്നെയുള്ള മോക്ഷം തേടിയാണ് ആളുകൾ വാരണാസിയിൽ എത്തുന്നത്. എന്നാൽ മനുഷ്യരുടെയുള്ളിലെ 'ചിന്ന ചിന്ന ആസൈകളും' അതുപൂർത്തിയാകുമ്പോൾ ലഭിക്കുന്ന മോക്ഷവുമാണ് സിനിമയുടെ ഫിലോസഫി.&lt;/p&gt;&lt;p&gt;മനോഹരമായി ഒപ്പിയെടുത്ത വാരണാസിയും അതിനെ പ്രേക്ഷകരിലേയ്ക്ക് അലിയിച്ച പശ്ചാത്തല സംഗീതവും ഒപ്പം അഭിനേതാക്കളുടെ പ്രകടനങ്ങളുമാണ് ചിത്രത്തെ മനോഹരമാക്കുന്നത്. വാരണാസിയിലെ ഘാട്ടുകളിലാണ് പൂർണ്ണമായും ചിന്ന ചിന്ന ആസൈ കഥപറയുന്നത്. സംഭാഷണങ്ങളിലൂടെ പോകുന്ന കഥ പറച്ചിൽ രീതിയാണ് ആദ്യപകുതിയിൽ സംവിധായിക ഉപയോഗിച്ചിരിക്കുന്നത്. ലീലയെയും മാധവനെയും പരിചയപ്പെടുത്തുകയാണവിടെ.. രണ്ടാം പകുതി നമ്മളറിഞ്ഞ ലീലയും മാധവനും നമുക്ക് മുന്നിൽ ജീവിക്കും. സൗഹൃദവും പ്രണയവും വേർതിരിച്ചെടുക്കാനാകാത്ത നിമിഷങ്ങൾ വർഷയുടെ എഴുത്തിനപ്പുറം കൊണ്ടുചെന്ന് എത്തിച്ചിട്ടുണ്ട് ഇരുവരുടെയും പ്രകടനങ്ങൾ.&lt;/p&gt;&lt;p&gt;ഇന്ദ്രൻസ്, മധുബാല എന്നിവർക്ക് പുറമെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും കഥാപാത്രങ്ങളാണ്. ജാഫർ സാദിഖ് അവതരിപ്പിക്കുന്ന ഷെട്ടി എന്ന കഥാപാത്രം ചെറിയൊരു നേരത്തേയ്ക്കേ സ്ക്രീനിൽ എത്തുന്നുള്ളൂ. എന്നാൽ മായാത്തൊരു ഇംപാറ്റ് ആ കഥാപാത്രത്തിന് നൽകാനാകുന്നുണ്ട്. അപർണയുടെയും വിഷ്ണു അഗസ്ത്യയുടെയും കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. സംവിധായിക വർഷ വാസുദേവ് തന്നെയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫയിസ് സിദ്ധിക് ആണ് ഛായാഗ്രഹണം, ഗോവിന്ദ് വസന്തയുടെ മനോഹരമായ സംഗീതം വാരണാസിക്കും ലീലയുടെയും മാധവൻ്റെയും സൗഹൃദത്തിനും ആഴം നൽകുന്നു. റെക്സൺ ജോസഫ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.&lt;/p&gt;&lt;p&gt;ആരും പറയാത്ത കഥ പറഞ്ഞുകൊണ്ടല്ല വർഷ വാസുദേവ് സിനിമയെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. പകരം ലീലയെയും മാധവനെയും പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്ന അനുഭവമായി വിട്ടു തന്നുകൊണ്ടാണ്. വാരണാസിയിൽ വന്ന് മടങ്ങുന്നവർ അവർക്ക് പ്രിയപ്പെട്ടതെന്തെങ്കിലും അവിടെയുപേക്ഷിച്ചാണ് മടങ്ങുകയെന്ന് സിനിമയുടെ ഒരു ഘട്ടത്തിൽ, ഒരു കഥാപാത്രം ലീലയോടും മാധവനോടും പറയുന്നുണ്ട്. ഇരുവരും അവർക്ക് പ്രിയപ്പെട്ട ഒന്നിനെ ഒടുക്കം അവിടെ ഉപേക്ഷിക്കുന്നുമുണ്ട്. വാരണാസിയുടെ ഫിലോസഫിയും സിനിമയുടെ ഫിലോസഫിയും ചേർന്ന് മനോഹരമായൊരു തിയേറ്റർ അനുഭവം 'ചിന്ന ചിന്ന ആസൈ' നൽകുമെന്നുറപ്പ്!&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Gowry Priya J</dc:creator>
            <atom:link href="https://www.asianetnews.com/celebrity-interviews/madhubala-indrans-starrer-emotional-feel-good-drama-chinna-chinna-aasai-review-articleshow-k0s5b55"/>
        </item>
        <item>
            <title><![CDATA[ടോട്ടൽ ഫൺ പാക്കേജ്, തിയേറ്ററുകളിൽ 'അതിരടി' തകർത്ത് ആഘോഷം; റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/tovino-thomas-basil-joseph-starrer-athiradi-movie-review-articleshow-lpytzno</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/tovino-thomas-basil-joseph-starrer-athiradi-movie-review-articleshow-lpytzno</guid>
            <pubDate>Thu, 14 May 2026 13:20:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഹ്യൂമറിനെയും ഇമോഷനേയും കൃത്യമായ അളവിൽ ചേർത്തുവച്ച തിരക്കഥയാണ് അതിരടിയുടെ ശക്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krfpa8gnsywq3n1jrtn43sf0,imgname-befunky-collage--24--1778643182101.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു എന്ന അറിയിപ്പോടെ പ്രഖ്യാപന കാലം മുതൽ മലയാളി പ്രേക്ഷകർക്കിടയിൽ ചർച്ചയായ ചിത്രമാണ് 'അതിരടി' . സംവിധായകനായും നടനായും ഒരിക്കലും മോശം പറയിച്ചിട്ടില്ലാത്ത ബേസിൽ ജോസഫ് നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ അനിരുദ്ധൻ ആണ്. പേര് കേൾക്കുമ്പോൾ ഔട്ട് ആൻഡ് ഔട്ട് ഇടിപ്പടമാകും എന്ന് തോന്നുമെങ്കിലും മാസും കോമഡിയും ആഘോഷങ്ങളും ഒക്കെയായി ഫുള്ളി പാക്ക്ഡ് തിയേറ്റർ എക്സ്പീരിയൻസ് ആണ് അതിരടി.&amp;nbsp;&lt;/p&gt;&lt;p&gt;തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ കൂടെ കൂട്ടാൻ കഥയ്ക്ക് ആകുന്നതാണ് പ്രധാന പ്ലസ് പോയിന്റ്. സിനിമ ആരംഭിക്കുന്നത് തന്നെ വലിയ ഇമോഷണൽ ഹുക്ക് പ്രേക്ഷകന് നൽകി കൊണ്ടാണ്. ഒരേപേസ് പിടിക്കാതെ ഉയർന്നും താഴ്ന്നും പതിഞ്ഞും, കരഞ്ഞും കയ്യടിച്ചും ആരവങ്ങൾ തീർത്തും കണ്ടനുഭവിക്കാൻ പക്കാ തിയേറ്റർ വാച്ച് ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;അടുത്തകാലത്ത് കൊച്ചിയിലെ പ്രശസ്തമായ ഒരു ക്യാമ്പസിൽ നടന്ന ദാരുണമായ സംഭവങ്ങളെ ഓർമിപ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അതുകൊണ്ടു തന്നെ ആദ്യ സീനുകളിൽ പ്രേക്ഷകർ സിനിമയിലേക്ക് ഇൻ ആകും. ഈ സംഭവം തന്നെയാണ് കഥയെ ക്യാമ്പസ് ട്രാക്കിൽ ഉടനീളം മുന്നോട്ടു കൊണ്ടുപോകുന്നതും. തന്റെ സഹോദരൻ പഠിച്ച സ്വകാര്യ എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആവുകയാണ് ബേസിൽ ജോസഫിന്റെ സാംകുട്ടി എന്ന കഥാപാത്രം. കോളേജിൻ്റെ അഭിമാനമായ ഒരു ഫെസ്റ്റ് ചിലകാരണങ്ങളാൽ മുടങ്ങിക്കിടക്കുന്നതും അത് നടത്തിയെടുക്കാൻ സാംകുട്ടി നടത്തുന്ന പ്രയത്നങ്ങളും ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.&lt;/p&gt;&lt;p&gt;ഫെസ്റ്റ് നടത്തുക എന്ന ആഗ്രഹം സാംകുട്ടിക്ക് അല്പം വ്യക്തിപരം കൂടിയാകുന്നത് എങ്ങനെയാണെന്നതാണ് അതിരടിയുടെ ഇമോഷണൽ ട്രാക്ക്. ഇതിന് പാരലൽ ആയാണ് ടോവിനോയുടെ തോട്ട കുട്ടൻ എന്ന കഥാപാത്രം വരുന്നത്. വലിയ കേസുകളിൽ പ്രതിയായ, നാട്ടുകാരെയും പോലീസിനെയും വിറപ്പിച്ച, ഗുണ്ടാ പശ്ചാത്തലം ഉള്ള കുട്ടൻ വിവാഹത്തിനുശേഷം കുടുംബമായി, ഗായകൻ ആകണം എന്ന മോഹവും പൊടിതട്ടിയെടുത്ത് നാട്ടിൽ അമ്പലവും പരിപാടികളുമായി കൂടിയിരിക്കുകയാണ്. ഫെസ്റ്റ് ഫ്ലാഗ് ഓൺ ചെയ്യുന്ന ദിവസം തന്നെയാണ് കുട്ടന്റെ അമ്പലത്തിലെ ഉത്സവ ഘോഷയാത്രയും തുടങ്ങുന്നത്. അതിനിടയിൽ ഉണ്ടാകുന്ന ചെറിയ അടിപിടി പിന്നീട് ഫെസ്റ്റ് മുടങ്ങാൻ കാരണമാകും എന്ന ഘട്ടത്തിൽ ആണ് സാം കുട്ടിയും തോട്ട കുട്ടനും തമ്മിൽ പ്രശ്നങ്ങൾ കനക്കുന്നത്. സംഘട്ടന രംഗങ്ങളെ പോലും ഫൺ ട്രാക്കിനൊപ്പം പ്ലേസ് ചെയ്ത് മുഴുവൻ നേരവും പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യാൻ സംവിധായകനായിട്ടുണ്ട്.&lt;/p&gt;&lt;p&gt;രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുണ്ട് ചിത്രത്തിന്. രണ്ടാം പകുതിയിൽ എത്തുമ്പോൾ ചിത്രം കൂടുതൽ സംഭവബഹുലമാവുകയും വേഗം കൈവരിക്കുകയുമാണ്. ബേസിലും ടോവിനോയും ആണ് കഥയെ മുന്നോട്ടു നയിക്കുന്നത്. രണ്ടാം പകുതിയിൽ വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും എത്തി സാഹചര്യങ്ങളെ കൂടുതൽ രസകരമാക്കുന്നു. വിഷ്ണു അഗസ്ത്യയുടെ കഥാപാത്രമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രകടനം. റിയാ ഷിബുവിന്റെ സ്വാതിയും സാംകുട്ടിയുമായുള്ള ലൗ ട്രാക്കും സിനിമയെ രസമുള്ള അനുഭവമാക്കുന്നുണ്ട്. ചില സിനിമകളുടെയും സോഷ്യൽ മീഡിയയിലെയും റഫറൻസുകളെ രസകരമായി പ്ലേസ് ചെയ്തു പോകാൻ അതിരടിക്കായി. അവയെല്ലാം തന്നെ വർക്കൗട്ട് ആകുന്നത് തിയേറ്ററിൽ തുടർച്ചയായി ചിരി പടർത്തുന്നുണ്ട്. സിനിമയുടെ താളം പതിഞ്ഞതാകുന്നു എന്ന് പ്രേക്ഷകനു തോന്നുന്ന അതേനിമിഷം പ്ലേസ് ചെയ്തിരിക്കുന്ന 'സ്പെഷ്യൽ കാമിയോ' തീയറ്ററിനെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പ് ആക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഹ്യൂമറിനെയും ഇമോഷനേയും കൃത്യമായ അളവിൽ ചേർത്തുവച്ച തിരക്കഥയാണ് അതിരടിയുടെ ശക്തി. ക്യാമ്പസ് ഗെറ്റപ്പിൽ പാളി പോകാൻ സാധ്യതയുള്ള സാംകുട്ടി എന്ന കഥാപാത്രത്തെ രക്ഷിച്ചെടുക്കുന്നത് ബേസിൽ ജോസഫിന്റെ യങ് എനർജി ആണ്. ടൊവിനോയുടെ കരിയറിലെ വ്യത്യസ്തമായ ശ്രമമാണ് ശ്രീക്കുട്ടൽ വെള്ളായനി. വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും തിയേറ്ററിൽ ചിരി പടർത്തി. ദർശന രാജേന്ദ്രൻ, സെറിൻ ശിഹാബ്, ജിയോ ബേബി, പി സുകുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അതിവേഗം സഞ്ചരിക്കുന്ന കഥാഗതിക്ക് കൃത്യമായ താളം നൽകുകയാണ് ചമൻ ചാക്കോയുടെ എഡിറ്റിംഗ്. ഗ്രാൻഡ് ആയ വിഷ്വലുകളും വൈബ്രൻസുമാണ് സാമുവൽ ഹെൻറി ചിത്രത്തിന് നൽകുന്നത്. വിഷ്ണു വിജയുടെ പശ്ചാത്തല സംഗീതവും മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്നുണ്ട്. റിയലിസ്റ്റിക് ആയി ക്യാമ്പസിനെ അവതരിപ്പിക്കുന്നതിനൊപ്പം സിനിമയുടെ ലാർജർ ഡാൻസ് ലൈഫ് മൊമന്റുകളെയും മനോഹരമായി ബ്ലെൻഡ് ചെയ്തു അതിരടി.&lt;/p&gt;&lt;p&gt;ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധാന അരങ്ങേറ്റം, ഒപ്പം കാതൽ- ദ കോർ, നെയ്മർ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് പോൾസൺ സ്&zwnj;കറിയയും സംവിധായകനും ചേർന്നാണ് അതിരടിക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസ്സും ചേർന്നാണ് നിർമ്മാണം. കോമഡിയും സ്റ്റണ്ടും ആഘോഷങ്ങളുമായി തിയേറ്ററുകളിൽ ആഘോഷിച്ചു കണ്ടിരിക്കാൻ അതിരടിക്ക് ടിക്കറ്റെടുക്കാം.&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/tovino-thomas-basil-joseph-starrer-athiradi-movie-review-articleshow-lpytzno"/>
        </item>
        <item>
            <title><![CDATA[വെറും തിരിച്ചുവരവല്ല, ഇത് പാപ്പനും പിള്ളേരും തരുന്ന സര്‍പ്രൈസ്; ആട് 3 റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/iconic-shaji-pappan-returns-in-third-part-aadu-3-one-last-ride-part-one-review-articleshow-m5h0nk8</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/iconic-shaji-pappan-returns-in-third-part-aadu-3-one-last-ride-part-one-review-articleshow-m5h0nk8</guid>
            <pubDate>Thu, 19 Mar 2026 15:12:54 +0530</pubDate>
            <description><![CDATA[&lt;p&gt;തുടർച്ചയായി ചിരിസമ്മാനിച്ച് മുന്നോട്ട് പോകുമ്പോൾ തന്നെ മൂന്ന് കഥഘട്ടങ്ങളിലെ സാഹചര്യങ്ങളെ എസ്റ്റാബ്ലിഷ് ചെയ്ത്പോവുകയാണ് ആട് 3 ആദ്യ ഭാഗത്തിൻ്റെ ധർമ്മം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2qgr8qfdahme0k6xcbagcq,imgname-aadu-3-review-1773913268503.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആട് ഫ്രാഞ്ചൈസിയുടെ തുടർകഥകളിൽ പാപ്പനും ടീമും വീണ്ടും എത്തുമ്പോൾ തിയേറ്ററുകളിൽ ചിരിയുടെ ആഘോഷം. ആദ്യ രണ്ട് ഭാഗങ്ങളുടെ തുടർ കാഴ്ചകൾ ആണ് മൂന്നാം ഭാഗം. എന്നാൽ ഭൂതവും വർത്തമാനവും ഭാവിയും പറഞ്ഞ് മൂന്ന് ടൈംലൈനുകളിൽ ആണ് ആട് 3യുടെ കഥ മുന്നോട്ട് പോകുന്നത്. 'സ്ലാപ്സ്റ്റിക് കോമഡി' എന്നതാണ് ആദ്യ ഭാഗങ്ങളുടെ കോർ എങ്കിൽ മൂന്നാം ഭാഗത്തിൽ ഫാൻ്റസി കൂടി ചേർത്ത് സ്കെയിൽ വലുതാണ്. അതുകൊണ്ട് തന്നെ നീലക്കൊടുവേലിയും കമ്മട്ടവും പോലെയല്ല ഇത്തവണ പാപ്പനും പിള്ളേർക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും.&lt;/p&gt;&lt;p&gt;രണ്ട് ഭാഗങ്ങളുള്ള മൂന്നാം ഭാഗത്തിൻ്റെ തുടക്കമായാണ് ചിത്രം. ട്രെയ്&zwnj;ലറും പ്രൊമോഷൻ മെറ്റീരിയിലുകളും നൽകിയ സൂചനകൾ പോലെ ടൈം ട്രാവൽ ആണ് ആട് 3. സമയം ഒരു നേർ രേഖയല്ലെന്നും സമയത്തിൻ്റെ പല ഡയമെൻഷനുകളിൽ പലജന്മങ്ങളിൽ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. തുടർച്ചയായി ചിരിസമ്മാനിച്ച് മുന്നോട്ട് പോകുമ്പോൾ തന്നെ മൂന്ന് കഥഘട്ടങ്ങളിലെ സാഹചര്യങ്ങളെ എസ്റ്റാബ്ലിഷ് ചെയ്ത്പോവുകയാണ് ആട് 3 ആദ്യ ഭാഗത്തിൻ്റെ ധർമ്മം. നീലക്കൊടുവേലിയും കമ്മട്ടവും പോലെ ഇത്തവണ ഇവർക്കെന്താണ് പ്രശ്നമെന്ന് ചോദിച്ചാൽ അതൊരു സ്റ്റാർ ഡസ്റ്റ് ആണ്, നക്ഷത്ര ധൂളി. പുതിയതായി ആട് യൂണിവേഴ്സിലേയ്ക്ക് എത്തിയിരിക്കുന്ന കഥാപാത്രം അലെയ ബോൺ എന്ന വിദേശ താരം അവതരിപ്പിക്കുന്ന കേറ്റ് ലാറയാണ്.&lt;/p&gt;&lt;p&gt;എഡി 1700, 2025, 2070 എന്നിങ്ങനെ മൂന്ന് കാലങ്ങളിൽ ഓരോ കഥാപാത്രങ്ങളെയും പ്ലേസ് ചെയ്തിരിക്കുന്നു. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, ശശി ആശാൻ, ക്യാപ്റ്റൻ ക്ലീറ്റസ് തുടങ്ങി ഓരോരുത്തരുടെയും ഭൂതകാലം വർത്തമാനത്തിൽ അവർ ഓരോരുത്തരും ആയിരിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. അതു പ്രേക്ഷകർക്കുണ്ടാക്കുന്ന കൗതുകവും വർക്കാകുന്ന കോമഡികളുമാണ് ആട് 3യുടെ വിജയം.&lt;/p&gt;&lt;p&gt;മൂന്ന് മണിക്കൂറോളം ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. ട്രെയ്&zwnj;ലറിൽ കണ്ടതു പോലെ പാലമാണ് കാലങ്ങളെ ബന്ധിപ്പിക്കുന്ന 'ബ്രിഡ്ജ്'. സമയവും സാഹചര്യവും അനുയോജ്യമാകുമ്പോൾ ഭൂതവും വർത്തമാനവും തമ്മിൽ ഇടകലരുന്നതും 'ടെമ്പറൽ പാരഡോക്സി'ലേയ്ക്ക്(കാലങ്ങൾ മാറി കഥാപാത്രങ്ങൾ സഞ്ചരിക്കുന്നത്) എത്തുന്നതുമായാണ് ആട് 3 ആദ്യ ഭാഗം അവസാനിക്കുന്നത്. കഥാപാത്രങ്ങൾ കാലം മാറി സഞ്ചരിച്ചാലുണ്ടാകാവുന്ന തമാശകളാകും ആട് 3യുടെ രണ്ടാം ഭാഗം.&lt;/p&gt;&lt;p&gt;ആടിലെ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ഫാൻബേസ് ഉണ്ട്. അവർക്ക് ലഭിക്കുന്ന ഇൻട്രോകൾ ആട് ഫ്രാഞ്ചിസിയുടെ നട്ടെല്ലും. കഥാപാത്രങ്ങൾക്ക് ലഭിക്കുന്ന ഹൈപ്പും സ്നേഹവും നിലനിർത്തിയെന്ന് മാത്രമല്ല അതിലെ അഭിനേതാക്കളുടെ വളർച്ചയെ കൂടി പരിഗണിച്ച് കഥാപാത്രങ്ങളെ എഴുതി വലുതാക്കാൻ മിഥുൻ മാനുവൽ തോമസിനായിട്ടുണ്ട്. കാലഘട്ടങ്ങളെ കൺവിൻസിങ് ആയി അവതരിപ്പിക്കാൻ സെറ്റ് വർക്കുകളും സിജിയും ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു, അവയെ വേർതിരിക്കാൻ മൂന്ന് കളർ ഗ്രേഡുകളിൽ അവതരിപ്പിച്ചിരിക്കുന്നു. സൗഹൃദവും ആവേശവും നിറഞ്ഞ പഴയ ചേരുവകൾ നിലനിർത്തിക്കൊണ്ടുതന്നെ വലിയ ബജറ്റിലും സാങ്കേതിക തികവിലും കാലഘട്ടങ്ങളുടെ കഥ പറയുകയാണ് ആട് 3.&lt;/p&gt;&lt;p&gt;ഷാജി പാപ്പനും സംഘവും പുതിയൊരു ക്യാൻവാസിൽ തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ് മൂന്നാം ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാ ടൈംലൈനിലും ഇനി യുദ്ധമാണ് എന്ന് പറയുന്നതുകൊണ്ട് തന്നെ വരാനിരിക്കുന്ന ആട് 3 രണ്ടാം ഭാഗത്തിൻ്റെ സ്കെയിൽ ഇനിയും ഉയരാനാണ് സാധ്യത. ഏതായാലും മുൻഭാഗങ്ങൾ പോലെ 'സിറ്റ് ബാക്ക് ആൻഡ് റിലാക്സ്' മാത്രമല്ല ആട് 3.&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Gowry Priya J</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/iconic-shaji-pappan-returns-in-third-part-aadu-3-one-last-ride-part-one-review-articleshow-m5h0nk8"/>
        </item>
        <item>
            <title><![CDATA[വെറുതെ കണ്ടു മടങ്ങാനാവില്ല, 'നിത്യ'യും 'മൈക്കിളും' കൂടെ പോരും;  'ഫെയ്‍സസ്' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/facec-malayalam-movie-review-kalesh-ramanand-hannah-reji-koshy-articleshow-msup8rw</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/facec-malayalam-movie-review-kalesh-ramanand-hannah-reji-koshy-articleshow-msup8rw</guid>
            <pubDate>Fri, 06 Mar 2026 15:47:59 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു അപകടത്തെ തുടർന്ന് പങ്കാളിയെ കാണാതാവുകയും പോസ്റ്റ് ട്രൊമാറ്റിക് സ്&zwnj;ട്രെസ് ഡിസോഡറിലേക്ക് വീഴുകയും ചെയ്യുന്ന നിത്യയുടെ കഥയാണ് ഫെയ്സസ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk1a9hwfqw30zf5ns9yg3rxv,imgname-fotojet--69--1772792104847.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നവാഗതനായ നിലേഷ് ഇ കെ സംവിധാനം ചെയ്ത് കലേഷ് രാമാനന്ദും ഹന്ന റജി കോശിയും പ്രധാന വേഷങ്ങളിൽ എത്തിയ ത്രില്ലർ ചിത്രമാണ് ഫെയ്സസ്. ലിവിങ് റിലേഷൻഷിപ്പിൽ ആയ നിത്യയും മൈക്കിളും താമസിക്കുന്ന വീട്ടിൽ ഉണ്ടാകുന്ന ഒരു അപകടത്തെ തുടർന്ന് മൈക്കിളിനെ കാണാതാകുന്നു. നിത്യയ്ക്ക് ആ സംഭവത്തെത്തുടർന്നുണ്ടാകുന്ന ട്രോമയിൽ (പോസ്റ്റ് ട്രൊമാറ്റിക് സ്&zwnj;ട്രെസ് ഡിസോഡർ) അവൾക്കു മുന്നിൽ വരുന്ന പുരുഷന്മാരുടെ മുഖങ്ങൾ തിരിച്ചറിയാനാകാതെ പോകുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട നിത്യ പിന്നീട് കാണുന്ന പുരുഷന്മാർക്കെല്ലാം മൈക്കിളിന്റെ മുഖമാണ്. ഈ പറഞ്ഞ സങ്കീര്&zwj;ണ്ണതയാണ് ഫെയ്സസ്.&lt;/p&gt;&lt;p&gt;നിത്യ ഒരു ഐടി ഉദ്യോഗസ്ഥയും മൈക്കിൾ ഒരു ചിത്രകാരനുമാണ്. ഹന്ന അവതരിപ്പിക്കുന്ന നിത്യയുടെ പെർസ്പെക്റ്റീവിൽ ആണ് കഥ നടക്കുന്നത്. അപകടത്തിന് തൊട്ടുമുൻപുള്ള ഓർമ്മകൾ നഷ്ടപ്പെട്ട നിത്യ അത് വീണ്ടെടുക്കുന്നതിനൊപ്പം തന്നെയാണ് പ്രേക്ഷകനു മുന്നിൽ നിത്യയുടെയും മൈക്കിളിന്റെയും കഥ വ്യക്തമായി വരുന്നത്. ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും മാറി മാറി സഞ്ചരിക്കുകയാണ് ചിത്രം. കോംപ്ലക്സ് ആയ കഥാപാശ്ചാത്തലം ആയതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ മാറാതെ കഥയ്ക്കൊപ്പം അവരെ മുന്നോട്ടു കൊണ്ടുപോവുക വലിയ ഉത്തരവാദിത്തമാണ് സംവിധായകന്. ആ ശ്രമം ഏതായാലും സംവിധായകന് വിജയിപ്പിച്ചെടുക്കാന്&zwj; ആയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പ്രകടനങ്ങളാണ് ഫെയ്സസിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കലേഷിന്റെ നായകനായുള്ള അരങ്ങേറ്റം മോശമായില്ല. പല കഥാപാത്രങ്ങളായി മാറേണ്ടിവരുന്ന കലേഷിന് അത് കൺവിൻസിങ് ആയി പ്രേക്ഷകനു മുന്നിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ആയിട്ടുണ്ട്. ഹന്നയുടെ കഥാപാത്രം അനുഭവിക്കുന്ന മനോവ്യഥകൾ, ഓർമ്മ നഷ്ടപ്പെട്ടതിനൊപ്പം മനുഷ്യരുടെ മുഖങ്ങൾ തിരിച്ചറിയാനാകാത്തതും താൻ പ്രണയിക്കുന്ന മൈക്കിൾ എവിടെ എന്നറിയാത്തതുമായ കഥാപാത്രത്തിന്റെ അവസ്ഥയെ ഹന്ന നന്നായി തന്നെ കൈകാര്യം ചെയ്തു.&lt;/p&gt;&lt;p&gt;അർജുൻ ഗോപാൽ അവതരിപ്പിച്ച സുഹൃത്തിന്റെ കഥാപാത്രമാണ് മൈക്കിളിന്റെ അഭാവത്തിൽ നിത്യയ്ക്ക് സഹായമാകുന്നത്. സരയു, ശിവജി ഗുരുവായൂർ, ആര്&zwj;ജെ വിജിത, ബിറ്റോ ഡേവിസ്, മെറീന മൈക്കിൾ, ലാലി, ടി എസ് സുരേഷ് ബാബു, ജയ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര. സുമൻ സുദർശനനും സംവിധായകൻ നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നു. പ്രേക്ഷകർക്ക് പ്രോഡിക്ടബിളായ സാഹചര്യങ്ങൾ ഒരുക്കാതെ ഒരു ത്രില്ലർ സിനിമയെ എഴുതി ഫലിപ്പിക്കുക എളുപ്പമല്ല. നിത്യയ്ക്കും മൈക്കിളിനും എന്ത് സംഭവിച്ചു എന്ന് കഥയ്ക്കൊപ്പം ചുരുളഴിയും വിധമാണ് എഴുത്തും എക്സിക്യൂഷനും.&lt;/p&gt;&lt;p&gt;ഫെയ്സസിനു സംഗീതം പകര്&zwj;ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ബി കെ ഹരിനാരായണന്റെതാണ് വരികൾ. നിത്യയുടെ മാനസികവും വൈകാരികവുമായ അനുഭവങ്ങളിലൂടെ കഥ പറയുന്നതുകൊണ്ടുതന്നെ സിനിമയിൽ മ്യൂസിക്കിനും ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. സൈക്കോളജിക്കൽ ത്രില്ലർ എലമെന്റുകൾ പറഞ്ഞു ഫലിപ്പിക്കുമ്പോൾ പ്രേക്ഷകന് കൗതുകവും ജിജ്ഞാസയും തോന്നാൻ പശ്ചാത്തല സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്. സീജി ഗ്രാഫിക്സ് സഹായമില്ലാതെ ചിത്രീകരിച്ചതാണ് നിത്യയുടെ ഡില്യൂഷൻ എന്നറിയുന്നത് പ്രേക്ഷകർക്ക് കൗതുകമാകും. സാങ്കേതികവിദ്യയുടെ സഹായമില്ലാതെ പൂർണമായും ക്യാമറയും എഡിറ്റിങ്ങും പ്രയോജനപ്പെടുത്തിയാണ് വ്യക്തികൾ മൈക്കിളായി മാറുന്ന സീനുകൾ ചിത്രീകരിച്ചിട്ടുള്ളത്. നിത്യയുടെ അവസ്ഥയെ പ്രേക്ഷകന് പൂർണ്ണമായും മനസ്സിലാകുംവിധം ഇടുങ്ങിയ സ്പേസും ക്ലോസപ്പുകളും ഉപയോഗിച്ചിരിക്കുന്നു.&lt;/p&gt;&lt;p&gt;സിനിമയുടെ അവസാനം നിത്യ കണ്ടെത്തുന്ന സത്യം ഫെയ്സസിനെ വെറുതെ കണ്ടു മടങ്ങാൻ പറ്റുന്ന സിനിമയല്ലാതെയാക്കുന്നു. തീയറ്റർ വിട്ടിറങ്ങിയാലും നിത്യയുടെ ജീവിതം പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും റിവൈൻഡ് അടിക്കും എന്നുറപ്പ്. ക്രൈം ത്രില്ലറുകൾ ഒരുപാട് വന്ന മലയാള സിനിമയിൽ പലതരം ചേരുവകൾ ചേർന്ന് ത്രില്ലിംഗ് ആയ എക്സ്പീരിയൻസ് ആണ് ഫെയ്സസ്. പ്രണയവും മിസ്റ്ററിയും ത്രില്ലിംഗ് മൊമെന്റുകളുമായി തിയേറ്ററിൽ പ്രേക്ഷകരെ എത്തിക്കുകയാണ് ചിത്രം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/facec-malayalam-movie-review-kalesh-ramanand-hannah-reji-koshy-articleshow-msup8rw"/>
        </item>
        <item>
            <title><![CDATA[ഗംഭീര ദൃശ്യാനുഭവം, വന്യമായ മനുഷ്യാനുഭവങ്ങളുടെ 'അനന്തൻ കാട്'; റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/malayalam-tamil-bilingual-movie-ananthan-kaadu-review-articleshow-nm04rs9</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/malayalam-tamil-bilingual-movie-ananthan-kaadu-review-articleshow-nm04rs9</guid>
            <pubDate>Thu, 25 Jun 2026 16:20:14 +0530</pubDate>
            <description><![CDATA[&lt;p&gt;ഏത് നാട്ടിലും വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും ഒരേ മുഖമാണെന്ന് പറയും പോലെയാണ് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള കഥാപാത്രങ്ങളെ അനന്തൻ കാട് അവതരിപ്പിക്കുന്നത്. ഭരണകൂടങ്ങൾ ഉപകരണങ്ങളാക്കുന്ന മനുഷ്യരുടെ കഥയാവുകയാണ് അനന്തൻ കാട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt2138xmtpmzxaexmey766cz,imgname-fotojet---2026-06-01t220819.690-1780332209076.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടിയാന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ചിത്രം, പ്രേക്ഷകരെ സംബന്ധിച്ച് അതായിരുന്നു 'അനന്തൻ കാടി'ൻ്റെ യുഎസ്പി. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കഥ സെറ്റ് ചെയ്യുമ്പോൾ തന്നെ തമിഴ് പശ്ചാത്തലവും കഥയ്ക്ക് നൽകിയിട്ടുണ്ട്. അനന്തപുരി പണ്ടൊരു വലിയ കാടായിരുന്നു. മാനും കടുവയും വിഷപാമ്പും കീരിയും വേട്ടാക്കാരനുമെല്ലാം വാണകാട്. കാലം കടന്നുപോയി കാട് നാടായപ്പോഴും ആ വന്യത പലതരത്തിൽ അവശേഷിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും നീണ്ടുനിൽക്കുന്ന പീരിയഡ് സെറ്റപ്പ് ആണ് ചിത്രത്തിന്. അധികാരത്തിലുള്ളവരുടെ ഉപകരണമായി കൂലിത്തല്ലും കൊലയും ചെയ്തിരുന്നവരാണ് ഇന്ദ്രൻസ്, മുരളി ഗോപി, അപ്പാനി ശരത്, ദേവ് മോഹൻ എന്നിവരുടെ സംഘം. ഇവർ പിന്നീട് ഗാനമേള ട്രൂപ്പ് തുടങ്ങി സ്വൈര്യ ജീവിതം നയിക്കുകയാണ്. എന്നാൽ മറ്റുള്ളവർക്കു വേണ്ടി ഇതൊക്കെ ചെയ്തുനടന്നിട്ട് ദാരിദ്ര്യം മാത്രമാണ് ബാക്കി. ഒരു ഘട്ടത്തിൽ, സംഘം മണി എന്ന ആര്യയുടെ തമിഴ് കഥാപാത്രത്തിന് അഭയം നൽകുകയാണ്. മണിയുടെ വരവിനുശേഷം ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പ്രധാനമായും ഉള്ളത്.&lt;/p&gt;&lt;p&gt;ഭരണകൂടങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മനുഷ്യരുടെ ജീവിതങ്ങൾ, അവരുടെ നിലനില്പ്, അതിജീവനം. സകലതിനെയും വളമാക്കുന്ന അധികാരവർഗമെന്ന കാട്! ശക്തമായ പ്രമേയത്തിനൊപ്പം എടുത്ത് പറയേണ്ടത് അഭിനേതാക്കളുടെ പ്രകടനങ്ങൾ ആണ്. ആര്യയെ മുഴുനീള കഥാപാത്രമായി അവതരിപ്പിക്കുമ്പോൾ തന്നെ സ്ക്രീൻ സ്പേസ് ഇന്ദ്രൻസ് നയിക്കുന്ന മുരളി ഗോപിക്കും സംഘത്തിനുമാണ്. പ്രതിനായകനായി എത്തുന്ന വിജയരാഘവൻ്റെ കഥാപാത്രവും ശാന്തി ബാലചന്ദ്രൻ, സുനിൽ, നിഖില വിമൽ, അച്യുത് കുമാർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരുടെ വേഷങ്ങളും അവർ ഭംഗിയാക്കി. അജനീഷ് ലോകനാഥിന്റെ സംഗീതവും എസ്. യുവയുടെ ഛായാഗ്രഹണവും ആർ. ശക്തി ശരവണന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന് മുതൽക്കൂട്ടായി.&lt;/p&gt;&lt;p&gt;ഏത് നാട്ടിലും വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും ഒരേ മുഖമാണെന്ന് പറയും പോലെയാണ് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള കഥാപാത്രങ്ങളെ അനന്തൻ കാട് അവതരിപ്പിക്കുന്നത്. അധികാരത്തിനൊപ്പം നിൽക്കുന്ന പൊലീസ് ഭീകരതയുടെ ചിത്രീകരണങ്ങൾ സിനിമയിൽ രണ്ടിടത്തു വരുന്നുണ്ട്. കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സെറ്റുകളും ആക്ഷൻ രംഗങ്ങളുമെല്ലാം മികവുറ്റതാണ്. മുരളി ഗോപിയുടെ മുൻ തിരക്കഥകൾക്ക് സമാനമായി യഥാർഥ സംഭവങ്ങൾ ചിത്രത്തിന് പ്രചോദനമായിട്ടുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;സിസ്റ്റത്തിൻ്റെ നിർദേശാനുസരണം സാധാരണക്കാരനുമേൽ നടത്തുന്ന പൊലീസ് അതിക്രമങ്ങൾ വിമർശനത്തിനു വിധേയമാക്കുകയാണ് സംവിധായകനും എഴുത്തുകാരനുമിവിടെ. തിരുവനന്തപുരത്തിൻ്റെ പശ്ചാത്തലത്തിൽ ഗുണ്ടാ സംഘങ്ങളുടെ കഥ മുമ്പും മലയാള സിനിമ പറഞ്ഞിട്ടുണ്ട്. എന്നാൽ ഭരണകൂടങ്ങൾ ഉപകരണങ്ങളാക്കുന്ന മനുഷ്യരുടെ കഥയാവുകയാണ് അനന്തൻ കാട്. ലീനിയർ സ്റ്റോറി ടെല്ലിങ് ആണ് ചിത്രത്തിന്. ബിഗ് ക്യാൻവാസിൽ ആക്ഷൻ രംഗങ്ങളും മാസും ഇമോഷനും ചേർന്ന് കണ്ടാസ്വദിക്കാൻ അനന്തൻ കാടിന് ടിക്കറ്റെടുക്കാം. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ കഥയും കഥാപാത്രങ്ങളും പ്രേക്ഷകർക്കൊപ്പം വരുമെന്നുറപ്പ്.&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/malayalam-tamil-bilingual-movie-ananthan-kaadu-review-articleshow-nm04rs9"/>
        </item>
        <item>
            <title><![CDATA[ഒറ്റയാൻ വേട്ട, ഒപ്പം രവി ബസ്റൂർ സംഭവം;  കാട്ടാളൻ റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/antony-varghese-peppe-cubes-entertainments-movie-kattalan-review-articleshow-oxsr11q</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/antony-varghese-peppe-cubes-entertainments-movie-kattalan-review-articleshow-oxsr11q</guid>
            <pubDate>Thu, 28 May 2026 14:46:05 +0530</pubDate>
            <description><![CDATA[&lt;p&gt;രവി ബസ്റൂറിൻ്റെ സംഗീതവും സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളും ചിത്രത്തിന് കരുത്തേകുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kspxhxmq77mp2smr7ajk4tm4,imgname-kattlan-1779959395990.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'മോസ്റ്റ് വയലൻ്റ് മൂവി ഇൻ മലയാളം സിനിമ' എന്ന ടാഗ് ലൈനോടെ വന്ന് പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റടിച്ച മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എൻ്റർടെയിന്മെൻസ് നിർമ്മിക്കുന്ന ചിത്രം എന്ന ഐഡറ്റിറ്റിയോടെയാണ് 'കാട്ടാളൻ' തിയേറ്ററുകളിൽ എത്തിയത്. മാസും ആക്ഷനും നിറഞ്ഞ പീക്ക് തിയേറ്റർ അനുഭവത്തിന് രവി ബസ്റൂർ മ്യൂസിക്കിൻ്റെ കരുത്ത്. കാടും ആനക്കൊമ്പ് വേട്ടയുമാണ് കഥാപശ്ചാത്തലം. കാട്ട് കള്ളന്മാർക്കിടയിലെ അധികാര മോഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ഒറ്റ വാചകത്തിൽ കാട്ടാളൻ.&lt;/p&gt;&lt;p&gt;ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പോൾ ജോർജ് ആണ് കാട്ടാളൻ സംവിധാനം ചെയ്തിരിക്കുന്നത്. മാസ് മസാല ആക്ഷൻ ഫ്ലിക്കിനു വേണ്ട ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. ബ്ലാക്കോ വൈറ്റോ എന്നില്ലാതെ, നായകനെന്നോ വില്ലനെന്നോ വേർതിരിക്കാനാകാതെയുള്ള ഗ്രേ ഷേഡ് കഥാപാത്രങ്ങൾ. ആനക്കൊമ്പ് കാർട്ടൽ സ്വന്തമാക്കാൻ പണത്തിനും അധികാരത്തിനു വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ. അതിനിടയിൽ ബലിയാടാകുന്ന ചില മനുഷ്യരും.&lt;/p&gt;&lt;p&gt;ആനക്കൊല്ലി എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ആനകളെ കൊന്ന് ആനക്കൊമ്പ് കടത്തുന്ന ഗ്രാമത്തെ സുനിൽ അവതരിപ്പിക്കുന്ന മാരിയുടെ ഗുണ്ടാസംഘമാണ് നിയന്ത്രിക്കുന്നത്. കബീർ ദുഹാൻ സിംഗ് അവതരിപ്പിക്കുന്ന എഡ്ഡി ഈ പ്രദേശം കൈക്കലാക്കി കാർട്ടൽ തൻ്റെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങളിൽ ആണ്. ആന്റണി വർഗീസ് അവതരിപ്പിക്കുന്ന ആൻ്റണി ഇവർക്കിടയിലേയ്ക്ക് വരുമ്പോൾ ആണ് കാട്ടാളൻ്റെ ലോകം വലുതാകുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;ജഗദീഷിൻ്റെ വിവരണത്തോടെയാണ് കഥയും പരിസരങ്ങളും പ്രേക്ഷകർക്ക് മനസിലായി തുടങ്ങുന്നത്. ആൻ്റണിക്കൊപ്പം നിൽക്കുന്ന കഥാപാത്രമാണ് ജഗദീഷിൻ്റെ അലി. സാധാരണക്കാരനിൽനിന്ന് നേതാവിലേക്കുള്ള വളർച്ചയാണ് ആൻ്റണി എന്ന കഥാപാത്രത്തിലൂടെ പെപ്പെ സാധ്യമാക്കുന്നത്. അടിച്ചമർത്തപ്പെട്ട തൊഴിലാളിളെ അവർക്കുമുന്നിൽനിന്ന് നയിച്ച് കാർട്ടലിൻ്റെ അധിപതിയാവുകയാണ് ആൻ്റനി. സിനിമയുടെ രണ്ടാം പകുതിയിലാണ് ദുഷാര വിജയൻ എത്തുന്നത്. ഹനാൻ ഷാ, ഹിപ്സ്റ്റർ, അൽഫോൺസ് പുത്രൻ, സിദ്ധിഖ്, ആൻസൺ പോൾ, ഷോൺ ജോയ്, തുടങ്ങിവരും അവരുടെ വേഷങ്ങൾ ഭംഗിയാക്കി. പിന്നെ തിയേറ്ററിൽ കൈയ്യടി തീർക്കുന്ന കാമിയോയും.&lt;/p&gt;&lt;p&gt;സാധാരണ കണ്ടുവരുന്ന മാസ്-ഗ്യാങ്സ്റ്റർ ചിത്രങ്ങളുടെ ഫോർമുല തന്നെയാണ് കാട്ടാളനും. എന്നാൽ സ്റ്റൈലിഷ് ആയ ആക്ഷൻ രംഗങ്ങൾ ആണ് സിനിമയ്ക്ക് മികവ് നൽകുന്നത്. തൻ്റെ സ്ട്രോങ് ഏരിയയായ ആക്ഷൻ രംഗങ്ങൾ പതിവുപോലെ പെപ്പെ മികച്ചതാക്കി. പോൾ ജോർജ് എന്ന നവാഗത സംവിധായകന് കരുത്ത് നൽകുന്നത് സിനിമയുടെ ടോപ്പ് നോച്ച് ടെക്നിക്കൽ ബാക്കപ്പ് ആണ്. പ്രൊഡക്ഷൻ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച തിയേറ്റർ അനുഭവം നൽകുന്നുണ്ട് കാട്ടാളൻ.&lt;/p&gt;&lt;p&gt;'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ മാർക്കോയ്ക്ക് ശേഷം വിണ്ടും മലയാളത്തിൽ. ആവർത്തന വിരസതയില്ലാത്ത യുണിക്കായ പശ്ചാത്തല സംഗീതം ഓരോ കഥാപാത്രങ്ങൾക്കും നൽകിയിട്ടുണ്ട് അദ്ദേഹം. ആക്ഷൻ സന്തോഷ്-കെച്ച ഖംഫാക്ഡീ ടീം ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ആണ് കാട്ടാളൻ്റെ മറ്റൊരു ഹൈലൈറ്റ്. രണദിവെ-ചന്ദ്രു സെൽവരാജ്-സുദീപ് എളമൺ എന്നിവരുടെ ഛായാഗ്രഹണവും ഒപ്പം ഷമീർ മുഹമ്മദിൻ്റെ എഡിറ്റിങ്ങും ചേർന്ന് തീർത്ത വിഷ്വൽ ട്രീറ്റ്. കാടിൻ്റെ പശ്ചാത്തലത്തിൽ കാട്ടാളന്മാരുടെ കഥ പറഞ്ഞ ചിത്രം തീർത്തും ഒരു തിയേറ്റർ വാച്ചാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/antony-varghese-peppe-cubes-entertainments-movie-kattalan-review-articleshow-oxsr11q"/>
        </item>
        <item>
            <title><![CDATA[വീണ്ടും 'സീന്‍ മാറ്റി' ചിദംബരം; 'ബാലന്‍' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/balan-the-boy-malayalam-movie-review-chidambaram-adhisheshan-farzana-palathingal-muhammed-zinaan-articleshow-qzllpep</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/balan-the-boy-malayalam-movie-review-chidambaram-adhisheshan-farzana-palathingal-muhammed-zinaan-articleshow-qzllpep</guid>
            <pubDate>Fri, 19 Jun 2026 15:19:33 +0530</pubDate>
            <description><![CDATA[&lt;p&gt;ആവേശം തിരക്കഥാകൃത്ത് ജിത്തു മാധവനുമായി ചേർന്ന് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം ഒരുക്കിയ ചിത്രമാണ് ബാലൻ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvfmcj7b04xpy8kgnjma93hp,imgname-fotojet--67--1781862385899.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആവേശം സംവിധായകന്&zwj;റെ തിരക്കഥയില്&zwj; മഞ്ഞുമ്മല്&zwj; ബോയ്സ് സംവിധായകന്&zwj;റെ അടുത്ത ചിത്രം. ബാലന്&zwj; എന്ന ചിത്രത്തിന് അതിന്&zwj;റെ പ്രഖ്യാപന സമയം മുതല്&zwj; പ്രേക്ഷകശ്രദ്ധ ലഭിക്കാന്&zwj; മറ്റൊരു കാരണം വേണ്ടിയിരുന്നില്ല. മഞ്ഞുമ്മല്&zwj; ബോയ്സ് പോലെ മലയാള സിനിമയുടെ സീന്&zwj; തന്നെ മാറ്റിയ ഒരു ചിത്രത്തിന് ശേഷം ചിദംബരം ചെയ്യുന്ന സിനിമയേത് എന്ന സിനിമാപ്രേമികളുടെയും കൗതുകകരമായ കാത്തിരിപ്പിനൊടുവില്&zwj; പ്രഖ്യാപിക്കപ്പെട്ട സര്&zwj;പ്രൈസ് പ്രോജക്റ്റ് ആയിരുന്നു ഇത്. ഛായാഗ്രാഹകന്&zwj;, സംഗീത സംവിധായകന്&zwj;, പ്രൊഡക്ഷന്&zwj; ഡിസൈനര്&zwj;, എഡിറ്റര്&zwj; തുടങ്ങി സാങ്കേതിക മേഖലകളില്&zwj; മഞ്ഞുമ്മലിലെ അതേ ടീമിനെ നിലനിര്&zwj;ത്തിയിരിക്കുന്ന ചിദംബരം ഇക്കുറി പക്ഷേ കേന്ദ്ര കഥാപാത്രങ്ങളാക്കിയിരിക്കുന്നത് പുതുമുഖങ്ങളെയാണ്. മഞ്ഞുമ്മലിലേതുപോലെ തന്നെ ഗണപതിയാണ് കാസ്റ്റിംഗ് ഡയറക്ടര്&zwj;. ജാന്&zwj;.എ.മന്നും മഞ്ഞുമ്മല്&zwj; ബോയ്സും പോലെ ഇത്തവണയും മനുഷ്യ വികാരങ്ങളിലേക്കാണ് ചിദംബരം ഫോക്കസ് ചെയ്യുന്നത്. അത് മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത, വേറിട്ടൊരു റൂട്ടിലൂടെയാണ് എന്ന് മാത്രം.&lt;/p&gt;&lt;p&gt;പല ദേശങ്ങളില്&zwj; പല പേരുകളില്&zwj; സ്വയം പരിചയപ്പെടുത്തുന്ന ഒരു അമ്മയും അവരുടെ കുഞ്ഞു മകനും. ആരെന്നും എന്തെന്നും ചോദിക്കുന്നവരോട് ഓരോ ഇടങ്ങളില്&zwj; ഓരോ കഥയും അമ്മ പറയുന്നുണ്ട്. അമ്മ പരിശീലിപ്പിക്കുന്നതുപോലെ മകനും. പലപ്പോഴും തൊട്ടുമുന്&zwj;പ് കണ്ട ആരുടെയെങ്കിലും ഐഡന്&zwj;റിറ്റി സ്വന്തമാക്കിയാണ് ആ സ്ത്രീ മുന്നോട്ട് പോകുന്നത്. പലവിധ തൊഴിലുകള്&zwj; ചെയ്ത്, എവിടെയും ഉറയ്ക്കാതെ ഒരു പായ്വഞ്ചി കണക്കെ മുന്നോട്ടുപോകുന്ന അവരുടെ കഥയാണ് ബാലന്&zwj;. കേന്ദ്ര കഥാപാത്രങ്ങളെ നമ്മുടെ മുന്നില്&zwj; അവതരിപ്പിച്ച്, എന്നാല്&zwj; അവരുടെ ഭൂതകാലത്തെക്കുറിച്ച് അധികം പറയാതെ, വ്യാഖ്യാന സാധ്യതകള്&zwj; തുറന്നിട്ടുകൊണ്ടാണ് ചിദംബരം ബാലന്&zwj;റെയും അവന്&zwj;റെ അമ്മയുടെയും പിന്നാലെ പോകുന്നത്. ഭൂതകാലത്തില്&zwj; നിന്നും അകലേയ്ക്ക് ഓടിക്കൊണ്ടിരിക്കുന്ന അവരുടെ ജീവിതത്തില്&zwj; അപ്രതീക്ഷിതമായി ചില സാഹചര്യങ്ങള്&zwj; വന്നുചേരുകയാണ്. അത് ആ അമ്മയുടെയും മകന്&zwj;റെയും മുന്നോട്ടുള്ള ജീവിതത്തിന്റെ ദിശ നിശ്ചയിക്കുന്നതാണ് ബാലന്&zwj; കാണിച്ചുതരുന്നത്.&lt;/p&gt;&lt;p&gt;ജാന്&zwj;.എ.മന്&zwj;, മഞ്ഞുമ്മല്&zwj; ബോയ്സ് എന്നിവയേക്കാളൊക്കെ കുറച്ചുകൂടി അടിസ്ഥാനപരമായ വികാരങ്ങളാണ് ബാലനിലൂടെ ചിദംബരം പങ്കുവെക്കുന്നത്. അമ്മ- മകന്&zwj; ബന്ധത്തിലൂന്നി ഒരു മനുഷ്യന്&zwj;റെ വളര്&zwj;ച്ചാ ഘട്ടത്തില്&zwj; സാഹചര്യങ്ങള്&zwj; എങ്ങനെയൊക്കെ സ്വാധീനം ചെലുത്തുന്നു എന്നതിന്&zwj;റെ ആവിഷ്കാരം കൂടിയാണ് ചിത്രം. വര്&zwj;ക്കിംഗ് ക്ലാസ് ലൈഫ് സിനിമകളില്&zwj; എപ്പോഴും നന്നായി അടയാളപ്പെടുത്താറുള്ള ചിദംബരം ഇക്കുറി കുറേക്കൂടി താഴേത്തട്ടിലുള്ള, സമൂഹം കൃത്യമായ അകലം പാലിക്കാന്&zwj; എപ്പോഴും ശ്രദ്ധിക്കുന്ന മനുഷ്യരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കണ്ടിരിക്കെ കാണികളുടെ ഏറ്റവും സെന്&zwj;സിറ്റീവ് ആയ ഇമോഷനെ തൊടുന്ന ചിത്രം എന്താവും അടുത്ത നിമിഷത്തില്&zwj; ഈ അമ്മയെയും മകനെയും കാത്തിരിക്കുന്നതെന്ന ഭയം കലര്&zwj;ന്ന ത്രില്ലും സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ ഇമോഷനും ത്രില്ലും അസാധാരണമാംവിധം കലര്&zwj;ത്തിയുള്ളതാണ് ജിത്തു മാധവന്&zwj;റെ തിരക്കഥ.&lt;/p&gt;&lt;p&gt;ആദ്യം കൈയടി അര്&zwj;ഹിക്കുന്ന ഘടകം ചിത്രത്തിന്&zwj;റെ കാസ്റ്റിംഗ് ആണ്. ട്രെയ്&zwj;ലര്&zwj; വന്നപ്പോഴേ പ്രേക്ഷകരുടെ കണ്ണില്&zwj; രജിസ്റ്റര്&zwj; ചെയ്ത അമ്മയും മകനുമായിരുന്നു ഇത്. ബാലനായി ആദിശേഷനും അമ്മയായി ഫര്&zwj;സാന പാലത്തിങ്കലും ഒപ്പം ബാലന്&zwj;റെ കൗമാരഘട്ടം അവതരിപ്പിക്കുന്ന മുഹമ്മദ് സിനാനും. ആദ്യ കാഴ്ചയില്&zwj;ത്തന്നെ ബോധ്യപ്പെടുത്തുക മാത്രമല്ല പ്രകടനത്തിലൂടെയും ഞെട്ടിച്ചിട്ടുണ്ട് ഇവര്&zwj; മൂന്ന് പേരും. ആഴവും ഭാരവുമുള്ള കോംപ്ലെക്സ് ഇമോഷനുകളിലൂടെ കടന്നുപോകുന്ന ചിത്രത്തെ ഈ മൂന്ന് പുതുമുഖങ്ങളും ചേര്&zwj;ന്നാണ് ഷോള്&zwj;ഡര്&zwj; ചെയിതിരിക്കുന്നത് എന്നത് അത്ഭുതകരമാണ്. ഇവര്&zwj;ക്കൊപ്പം മറ്റ് കാസ്റ്റിംഗും കൗതുകകരവും കൃത്യമായി ലക്ഷ്യത്തില്&zwj; എത്തിയവയുമാണ്. ലാല്&zwj; ജൂനിയറിന്&zwj;റെയും ഗിരീഷ് എഡിയുടെയും പൊലീസുകാര്&zwj;, ബീന ആന്&zwj;റണിയുടെ മുന്&zwj; തടവുകാരി, ടൊവിനോയുടെ കള്ളന്&zwj; എന്നിവര്&zwj;ക്കൊപ്പം ചിത്രത്തിലെ ഏറ്റവും രസകരമായ ഭാഗത്തില്&zwj; വന്നുപോകുന്ന ഒരു മുത്തശ്ശി കഥാപാത്രവും പ്രകടനത്തില്&zwj; ഞെട്ടിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഭാഷയുടെ അതിര്&zwj;വരമ്പുകള്&zwj;ക്ക് പുറത്ത് ഏതൊരു സിനിമാപ്രേമിക്കും കണക്റ്റ് ചെയ്യാന്&zwj; കഴിയുന്ന സിനിമയ്ക്കായി ഒരു ഇന്&zwj;റര്&zwj;നാഷണല്&zwj; വിഷ്വല്&zwj; ലാംഗ്വേജ് ആണ് ഷൈജു ഖാലിദ് ഒരുക്കിയിട്ടുള്ളത്. വയനാടിനെയും മറ്റും ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ലാത്ത തരത്തില്&zwj; അവതരിപ്പിച്ചിട്ടുണ്ട് ഷൈജു. ഡിജിറ്റലില്&zwj; ഇരുട്ടിനെ ഏറ്റവും നന്നായി ചിത്രീകരിച്ചിട്ടുള്ള അദ്ദേഹം ഇക്കുറി പകല്&zwj; ദൃശ്യങ്ങളിലാണ് വിസ്മയിപ്പിച്ചിരിക്കുന്നത്. ക്യാമറയുടെ സാന്നിധ്യം ഒരിക്കലും അറിയിക്കാതെ, അതേസമയം കഥ ആവശ്യപ്പെടുന്ന നിഗൂഢതയുടെ സൗന്ദര്യം ആവോളം പകരുന്നതാണ് ഷൈജുവിന്&zwj;റെ ക്യാമറ. മഞ്ഞുമ്മല്&zwj; പോലെ തന്നെ ബാലനിലും അതിന്&zwj;റെ അനുഭവത്തെ ലിഫ്റ്റ് ചെയ്യുന്ന ഒരു പ്രധാന ഘടകം സുഷിന്&zwj; ശ്യാമിന്&zwj;റെ സംഗീതമാണ്. മൂന്ന് ഗാനങ്ങളാണ് ചിത്രത്തില്&zwj;. താക്കോല്&zwj; എന്ന ഗാനമാണ് ബാലനെക്കുറിച്ച് ഓര്&zwj;ക്കുമ്പോള്&zwj; ഇനിയങ്ങോട്ട് കാണികളുടെ മനസിലേക്ക് ആദ്യം എത്തുക. പശ്ചാത്തല സംഗീതവും എടുത്ത് പറയണം. കോംപ്ലെക്സ് ആയ മൂഡ് സെറ്റിംഗും അതിന്&zwj;റെ ട്രാവലും ആവശ്യമായ ചിത്രത്തില്&zwj; സുഷിന്&zwj;റെ പശ്ചാത്തല സംഗീതം ചില്ലറയൊന്നുമല്ല ചിദംബരത്തെ സഹായിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;മറുഭാഷാ പ്രേക്ഷകരുടെയും കൈയടി നേടുന്ന മലയാള സിനിമയുടെ ഈ നവകാലത്ത് ഏറ്റവും എണ്ണപ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് ബാലനും ഇടം പിടിക്കുന്നത്. ചിദംബരത്തിന്&zwj;റെ കണ്&zwj;വിക്ഷന്&zwj; ഫിലിംമേക്കര്&zwj; എന്ന നിലയിലുള്ള അയാളുടെ വളര്&zwj;ച്ചയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ദേശാന്തരങ്ങള്&zwj; അനായാസം സഞ്ചരിക്കാനുള്ള നീക്കിയിരുപ്പ് ഉള്ള ചിത്രമാണ് ബാലന്&zwj;. ഇനി എത്ര സിനിമകള്&zwj; ചെയ്താലും ചിദംബരത്തിന്&zwj;റെ ഏറ്റവും മികച്ച സിനിമകളിലൊന്നായും വരും കാലങ്ങളില്&zwj; ബാലന്&zwj; അവിടെ ഉണ്ടാവും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/balan-the-boy-malayalam-movie-review-chidambaram-adhisheshan-farzana-palathingal-muhammed-zinaan-articleshow-qzllpep"/>
        </item>
        <item>
            <title><![CDATA[സിനിമയ്ക്കുള്ളിലെ ഒരു പുതിയ സൂപ്പർ ഹീറോ; 'റിവോൾവർ റിങ്കോ' റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/revolver-rinko-starring-vishnu-unnikrishnan-movie-review-articleshow-r2padxx</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/revolver-rinko-starring-vishnu-unnikrishnan-movie-review-articleshow-r2padxx</guid>
            <pubDate>Fri, 08 May 2026 14:59:21 +0530</pubDate>
            <description><![CDATA[&lt;p&gt;വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത റിവോവർ റിങ്കോ റിവ്യു&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr0csa6a4fyymwcecfkcm6j8,imgname-revolver-rinko--1778129873098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് 'റിവോൾവർ റിങ്കോ'. സിനിമയ്ക്കുള്ളിലെ സിനിമയെ കുറിച്ചാണ് റിവോൾവർ റിങ്കോ സംസാരിക്കുന്നത്. മിന്നൽ മുരളി സിനിമ കണ്ട് മൂന്ന് കുട്ടികൾക്ക് അവരുടെ ഇടയിലെ സുഹൃത്തിന്റെ ഒരു പ്രശ്ന പരിഹാരത്തിനായി മിന്നൽ മുരളി പോലെയൊരു സിനിമ ചെയ്ത് അവനെ മുന്നോട്ട് കൊണ്ടുവരണമെന്ന ഒരു ആശയം പങ്കുവയ്ക്കുന്നു. പക്ഷെ കുട്ടികളായ അവർക്ക് അതിനുള്ള മാർഗ്ഗമോ പരിഹാരമോ അറിയില്ലായിരുന്നു. അവിടെയാണ് പ്രിയേഷിന്റെ കടന്നുവരവ്, അത് അവർക്ക്പ്രതീക്ഷ നൽകുന്നു. പ്രിയേഷ് സിനിമ സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരനാണ്. മ്യൂസിക് ആൽബങ്ങളും മറ്റും മാത്രം ചെയ്ത് പരിചയമുള്ള പ്രിയേഷ് ആ വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതും പിന്നീടുള്ള സംഭവ വികാസങ്ങളുമാണ് റിവോൾവർ റിങ്കോയുടെ പ്രമേയം.&lt;/p&gt;&lt;p&gt;ചെറിയ ബഡ്ജറ്റിൽ സിനിമ ചെയ്യാൻ നിർബന്ധിതരാവുന്ന ചെറുപ്പക്കാർ നേരിടുന്ന വെല്ലുവിളികളും ചിത്രത്തിന്റെ പ്രധാന പ്രമേയമാണ്. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ കുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കുന്ന വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ പ്രിയേഷിനെ അവതരിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ഒരു വലിയ സ്വപ്നത്തിനൊപ്പം യുവാക്കൾ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളും മറ്റും സിനിമ പ്രമേയമാക്കുന്നുണ്ട്. സൗഹൃദങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ പ്രതിസന്ധി ഘട്ടത്തിലും സൗഹൃദങ്ങളുടെ ആഴമാണ് അതിനെല്ലാമുള്ള പരിഹാരം മുന്നോട്ട് വയ്ക്കുന്നത്. ആദ്യം ഷോയ്ക്ക് ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ റിവോൾവർ റിങ്കോ വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബാലതാരങ്ങളായി എത്തിയ കുട്ടികളുടെയും മികച്ച പ്രകടനത്തിൽ കയ്യടി നേടുന്നുണ്ട്. ഒരു സൂപ്പർ ഹീറോ എലമെന്റിന്റെ മികച്ച രീതിയിൽ തന്നെയാണ് ചിത്രത്തിൽ സംവിധായകൻ അടയാളപ്പെടുത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ശ്രീപത് യാൻ (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു) ആദിശേഷ്, വിസാദ്,ആവണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്,ബിനു ശശിറാം, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. താരക പ്രൊഡക്ഷൻ ആണ് ചിത്രത്തിന്റെ നിർമ്മാണം.&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/revolver-rinko-starring-vishnu-unnikrishnan-movie-review-articleshow-r2padxx"/>
        </item>
        <item>
            <title><![CDATA[കളി കാര്യമായി, പക്ഷേ നിർത്താതെ ചിരിക്കാം, ഡാർക്ക് ഹ്യൂമറിൽ കണ്ട് ആഘോഷിക്കാൻ മോഹിനിയാട്ടം; റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/bharathanatyam-2-mohiniyattam-movie-review-articleshow-spi656u</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/bharathanatyam-2-mohiniyattam-movie-review-articleshow-spi656u</guid>
            <pubDate>Fri, 10 Apr 2026 14:40:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഭരതനാട്യം സായി കുമാറിൻ്റെ ഭരതൻ എന്ന കഥാപാത്രത്തിൻ്റെ 'നാട്യ'വുമായി ബന്ധപ്പെട്ട കഥയായിരുന്നെങ്കിൽ രണ്ടാം ഭാഗം മോഹിനിയാട്ടമായത് എങ്ങനെയെന്നത് കൗതുകമുള്ള കാര്യമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knvaf3dg5bw80y3bn0aws2zc,imgname-mohiniyattam-review-1775812185519.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭരതനും കുടുംബവും ചിരിപ്പിച്ച ഭരതനാട്യം തിയേറ്ററുകളിൽ എത്തിയത് 2024ൽ ആയിരുന്നു. തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഒടിടിയിൽ എത്തിയ ശേഷം വലിയ വ്യൂവർഷിപ്പും സ്വീകാര്യതയും നേടി. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനു മേൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. &quot;ആദ്യ സിനിമ തിയേറ്ററിൽ ഭേഷായി പൊട്ടിക്കുകയും അതേ സിനിമയുടെ രണ്ടാം ഭാഗം സൂപ്പർഹിറ്റാക്കുകയും ചെയ്ത മിഥുൻ ആണ് ഞങ്ങളുടെ പ്രചോദനം,&quot; എന്ന ടൈറ്റിൽ ക്രെഡിറ്റോടെയാണ് മോഹിനിയാട്ടം തുടങ്ങുന്നതും. ചിരിപ്പ് രസിപ്പിച്ച ഈസി വാച്ച് ആയിരുന്നു ഭരതനാട്യമെങ്കിൽ രണ്ടാം ഭാഗമായ മോഹിനിയാട്ടം ഒരുപടി കൂടി കടന്ന് ഡാർക്ക് ഹ്യൂമറാണ് വിഷയമാക്കിയത്. ഫാമിലി ഡ്രാമ എന്ന ബേസിക്ക് ഴോണറിൽ നിൽക്കുമ്പോൾ തന്നെ അതിനുമപ്പുറം കഥപറയുകയാണ് ചിത്രം.&lt;/p&gt;&lt;p&gt;സിനിമയുടെ കഥാപശ്ചാത്തലം, 'ഭരതനാട്യ'ത്തിന്റെ തുടർച്ചയാണ്. ഭരതൻ്റെ രണ്ടാം ഭാര്യയുടെ നാടായ ശ്രീകണ്ഠാപുരത്ത് ആണ് ഇത്തവണ കഥ നടക്കുന്നത്. ഭരതൻ്റെ കുടുംബത്തിനു നേരിടേണ്ടിവരുന്ന സംഭവ വികാസങ്ങൾ ആണ് സിറ്റുവേഷണൽ കോമഡിയായി ഇവിടെയും. ഭരതനാട്യം സായി കുമാറിൻ്റെ ഭരതൻ എന്ന കഥാപാത്രത്തിൻ്റെ 'നാട്യ'വുമായി ബന്ധപ്പെട്ട കഥയായിരുന്നെങ്കിൽ രണ്ടാം ഭാഗം മോഹിനിയാട്ടമായത് എങ്ങനെയെന്നത് കൗതുകമുള്ള കാര്യമാണ്. ഭരതൻ നായരുടെ മരണത്തിനു ശേഷം രണ്ട് കുടുംബങ്ങൾ തമ്മിലെ പ്രശ്നങ്ങൾ തീർന്ന് അവർ ഒന്നാകുന്നത് കാണിച്ചാണ് ആദ്യ ഭാഗം അവസാനിച്ചത്. രുക്മിണിയമ്മയ്ക്കും മകനും വീടുവച്ച് നൽകി അവർക്കൊപ്പം കുറച്ചു ദിവസം ചെലവഴിച്ച് മടങ്ങാനിരിക്കുകയാണ് സരസ്വതിയമ്മയും കുടുംബവും. അതിനിടയിൽ അവരെ തേടിയെത്തുന്ന പ്രതിസന്ധിയും അതിനു പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മോഹിനിയാട്ടം.&lt;/p&gt;&lt;p&gt;ആദ്യ ഭാഗത്തിനു സമാനമായി അഭിനേതാക്കളുടെ പ്രകടനങ്ങൾ തന്നെയാണ് മോഹിനിയാട്ടത്തിൻ്റെയും നട്ടെല്ല്. സൈജു കുറുപ്പ്, കലാരഞ്ജിനി, ശ്രീജ രവി, ദിവ്യ എം നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, സ്വാതി ദാസ് പ്രഭു, ഇരട്ടകളായ ജിനിൽ റെക്സ്, ജിവിൻ റെക്സ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾക്ക് തുടർച്ചയായപ്പൊൾ സുരാജ് വെഞ്ഞാറമൂട്, ബേബി ജീൻ, വിജയ് ബാബു, ജഗദീഷ്, വിനയ് ഫോർട്ട്, ശ്രീരേഖ, ബാലചന്ദ്രൻ ചുള്ളിക്കാട്, നിസ്താർ സേട്ട്, സന്തോഷ് കെ നായർ അങ്ങനെ പുതിയ അഭിനേതാക്കൾ കഥാസന്ദർഭങ്ങൾക്കൊപ്പം മോഹിനിയാട്ടത്തിൽ വന്നുചേർന്നിട്ടുണ്ട്. അരുണും അജയനും കാഴ്ചയിൽ ഒരേപോലെയിരിക്കുന്നത് ഭരതനാട്യത്തിലെ പ്രധാന കോൺഫ്ലിക്ട് ആയിരുന്നെങ്കിൽ മോഹിനിയാണ് ആ തരത്തിൽ മോഹിനിയാട്ടത്തിലെ താരം.&lt;/p&gt;&lt;p&gt;സൈജു കുറുപ്പിൻ്റെ നൂറ്റിയൻപതാം ചിത്രമായാണ് മോഹിനിയാട്ടം എത്തുന്നത്. സംവിധായകൻ കൃഷ്ണദാസ് മുരളി കോമഡി എഴുതി ഫലിപ്പിക്കാനും പ്രേക്ഷകരിൽ എത്തിക്കാനുമുള്ള തൻ്റെ മികവ് ഒന്നുകൂടി ഉറപ്പിച്ചുകഴിഞ്ഞു. തരുൺ മൂർത്തി പ്രശംസിച്ചതു പോലെ ഇത്തവണയത് ഒരുപടി കൂടി കടന്ന് 'യഥാർഥ ഡാർക്ക് ഹ്യൂമർ' ആണ് മോഹിനിയാട്ടം. ബബ്ളു അജുവിന്റെ ഛായാഗ്രഹണവും ഷഫീഖ് വി ബിയുടെ എഡിറ്റിംഗും ചിരിയുടെ വേഗതയും പേസും കൃത്യമാക്കുന്നുണ്ട്. 'ഇലക്ട്രോണിക് കിളി' ഒരുക്കിയ സംഗീതവും ബേബി ജീനിൻ്റെ റാപ്പും ചിത്രത്തിന്റെ മൂഡിനോട് ചേർന്നുനിൽക്കുന്നു.&lt;/p&gt;&lt;p&gt;ആദ്യ ഭാഗത്തിനു ലഭിച്ച പ്രേക്ഷക പ്രീതി ഒരുതരി ചോരാതെ, ഴോണർ ഷിഫ്റ്റിൽ പാളാതെ ഭംഗിയായി സംവിധായകൻ മോഹിനിയാട്ടത്തെ പ്രേക്ഷകരിലെത്തിച്ചു. ലോജിക്കിനപ്പുറം കുടുംബമായി ആർത്തു ചിരിക്കാനും ഓർത്തു ചിരിക്കാനും ഈ അവധിക്കാലത്ത് മോഹിനിയാട്ടത്തിനു ടിക്കറ്റെടുക്കാം. പൂർണ്ണമായും തിയേറ്റർ മെറ്റീരിയലാണ് മോഹിനിയാട്ടം. ഭരതൻ നായരുടെ കുടുംബം ഇത്തവണയും നിരാശപ്പെടുത്തില്ല..&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/bharathanatyam-2-mohiniyattam-movie-review-articleshow-spi656u"/>
        </item>
        <item>
            <title><![CDATA[നല്ല കലക്കൻ ക്യാമ്പസ് 'തല്ലുമാല'; നിറഞ്ഞാടി ജെൻസി താരങ്ങൾ- ഡർബി റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/sagar-surya-and-al-ameen-movie-derby-review-sajil-mampad-articleshow-urenr09</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/sagar-surya-and-al-ameen-movie-derby-review-sajil-mampad-articleshow-urenr09</guid>
            <pubDate>Fri, 27 Mar 2026 15:27:11 +0530</pubDate>
            <description><![CDATA[&lt;p&gt;സജില്&zwj; മമ്പാട് സംവിധാനം ചെയ്ത ഡര്&zwj;ബി റിവ്യു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmqbj3dc9n4yv6bt3a0q81ne,imgname-befunky-collage--10--1774605372844.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;'എ&lt;/strong&gt;നിക്ക് ടെൻഷൻ ഇല്ല. ചെയ്യേണ്ടത് പക്കാ പെർഫെക്ട് ആയിട്ട് തന്നെ ചെയ്തിട്ടുണ്ട്. ഒരാളും മോശം പറയില്ലെന്ന ആത്മവിശ്വാസമുണ്ട്', കഴിഞ്ഞ ദിവസം ഡർബിയുടെ സംവിധായകൻ സജിൽ മമ്പാട് പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇന്ന് തിയറ്ററിൽ എത്തിയ സിനിമ, &amp;nbsp;പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ചതും. കോളേജ് പശ്ചാത്തലുള്ള നിരവധി സിനിമകൾ മലയാളത്തിൽ മുൻപ് വന്നിട്ടുണ്ട്. ക്യാമ്പസ് പ്രണയം, രാഷ്ട്രീയം, സൗഹൃദം തുടങ്ങിയവയായിരുന്നു അവയുടെ പ്രമേയങ്ങൾ. ഇതെല്ലാം കൂട്ടിച്ചേർത്ത്, എന്നാല്&zwj; രാഷ്ട്രീയം ഇല്ലാതെ ഇന്നത്തെ കാലത്തെ അതായത് ന്യൂ ജനറേഷൻ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ സിനിമയാണ് ഡർബി. നല്ല കലക്കൻ ക്യാമ്പസ് 'തല്ലുമാല' എന്ന് തന്നെ സിനിമയെ വിശേഷിപ്പിക്കാം.&lt;/p&gt;&lt;p&gt;എംഇഎസ് ആർട്സ് കോളേജ് മമ്പാടിലാണ് ഡർബിയുടെ കഥ നടക്കുന്നത്. ഈ ക്യാമ്പസിൽ രണ്ട് ​ഗ്യാങ്ങുകളാണുള്ളത്. വൈകിങ്സും ഹൂലികിങ്സും. ഇവരെ പരിചയപ്പെടുത്തി കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഒപ്പം ഒരു ഫ്രഷേഴ്സ് ഡേയും. ഇരു ടീമും തമ്മിൽ നടക്കുന്ന അടിയോടെ എത്തുന്ന ചിത്രം പിന്നീട് അങ്ങോട്ട് സംഘട്ടനങ്ങളുടെ മേളമാണ്. വൈകിങ്സും ഹൂലികിങ്സും ഭരിക്കുന്ന ക്യാമ്പസിലേക്കാണ് അർജുൻ, സന്ദീപ്, യൂസഫ്, ഷോൺ, മരിയ തുടങ്ങിയവർ നവാ​ഗതരായി എത്തുന്നത്. ഇവരുമായി സീനിയേഴ്സ് കൊമ്പുകോർക്കുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. എന്നാൽ സാധാരണഗതിയിൽ ജൂനിയർമാരെ വിറപ്പിക്കുന്ന സീനിയർ എന്ന ക്ലീഷേ രീതി സജിൽ മമ്പാടും സംഘവും തിരുത്തി കുറിച്ചിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന സന്ദർഭങ്ങൾക്കൊപ്പം ​ഗോപി സുന്ദറിന്റെ മ്യൂസിക് കൂടിയായപ്പോൾ ഡർബി നല്ല കലക്കൻ ക്യാമ്പസ് ചിത്രമായിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പ്രണയവും സൗഹൃദവും സ്നേഹവും സംഘട്ടനങ്ങളും സംഘർഷങ്ങളും എല്ലാം കോർത്തിണക്കിയ ഡർബിയിലെ പ്രധാന ഹൈലൈറ്റ് അഭിനേതാക്കളാണ്. യുവതാരങ്ങളെ, അതായത് ജെൻസി വൈബിലുള്ള താരങ്ങളെ ഉൾക്കൊള്ളിച്ചാണ് സജിൽ മമ്പാട് സിനിമ ഒരുക്കിയിരിക്കുന്നത്. അത് തന്നെ സിനിമയ്ക്ക് വലിയൊരു പോസിറ്റീവ് മാറിയിട്ടുണ്ട്. ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ തുടങ്ങിയ താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഓസ്ലർ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച് കയ്യടി നേടിയ ആദത്തിന്റെ പുതിയൊരു ലുക്ക് ഡർബിയിൽ കാണാൻ സാധിക്കും.&lt;/p&gt;&lt;p&gt;സെക്കന്റ് ഹാഫിലാണ് വരുന്നതെങ്കിലും സാ​ഗർ തന്റെ നെ​ഗറ്റീവ് ഷെയ്ഡ് വേഷം എപ്പോഴത്തേയും പോലെ കളറാക്കിയിട്ടുണ്ട്. ഡർബിയിലെ മെയിൻ താരം അൽ അമീൻ ആണ്. സിനിമയെ പിടിച്ചു നിർത്തിയതിൽ പ്രധാന പങ്കുവഹിച്ചത് അമീന്റെ ഷോൺ എന്ന വേഷമാണെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. പ്രകമ്പനം എന്ന സിനിമയിൽ സാ​ഗറും അമീനും സുഹൃത്തുക്കളായി വൻ വൈബിലാണ് എത്തിയതെങ്കിൽ, ഡർബിയിൽ ഓപ്പോസിറ്റ് വേഷങ്ങളിൽ കിടിലം പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മറ്റുള്ളവരും അവരവരുടെ വേഷങ്ങളെല്ലാം കൃത്യവും വ്യക്തവുമായി ചെയ്തുവച്ചിട്ടുണ്ട്. പ്രത്യേകിച്ച് വില്ലൻ വേഷങ്ങൾ ചെയ്തവരെല്ലാം. ഇവർക്കൊരു ഇടി കൂടുതൽ കിട്ടണം എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പ്രകടനങ്ങൾ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;അനു, ജസ്&zwnj;നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര തുടങ്ങിയവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;സഹ്&zwnj;റു സുഹ്റ, അമീർ സുഹൈൽ എന്നിവർ തിരക്കഥ ഒരുക്കിയ ഡർബിയുടെ ഛായാ​ഗ്രാഹകൻ അഭിനന്ദൻ രാമനുജം ആണ്. മികച്ചതും എൻ​ഗേജിങ്ങുമായിട്ടുള്ള വിഷ്വൽസ് കൊണ്ട് അഭിനന്ദൻ തന്റെ ജോലി മികച്ചതാക്കിയിട്ടുണ്ട്. ആകെ മൊത്തത്തിൽ മലയാള സിനിമയിൽ വീണ്ടും ഒരു ആവേശകരമായ ക്യാമ്പസ് പോരാട്ടത്തിന് കളമൊരുക്കിയിരിക്കുകയാണ് ഡർബി. പേരിടോട് ആദിമധ്യാന്തം നീതി പുലർത്തിയ സജിൽ മമ്പാടിന് സന്തോഷിക്കാനും വകയുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/sagar-surya-and-al-ameen-movie-derby-review-sajil-mampad-articleshow-urenr09"/>
        </item>
        <item>
            <title><![CDATA[യാഥാര്‍ഥ്യവും ഭാവനയും ഇഴചേര്‍ന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍; 'പ്രതിഛായ' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/prathichaya-malayalam-movie-review-nivin-pauly-b-unnikrishnan-balachandra-menon-articleshow-y0dwr3e</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/prathichaya-malayalam-movie-review-nivin-pauly-b-unnikrishnan-balachandra-menon-articleshow-y0dwr3e</guid>
            <pubDate>Thu, 26 Mar 2026 15:29:04 +0530</pubDate>
            <description><![CDATA[&lt;p&gt;നിവിന്&zwj; പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്&zwj; സംവിധാനം ചെയ്ത പൊളിറ്റിക്കല്&zwj; ത്രില്ലറാണ് പ്രതിഛായ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmmsaf611kz04aqvaaxas874,imgname-582232241-2352945762199608-5494299779617816358-n-1774519139521.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളത്തിന്&zwj;റെ ബിഗ് സ്ക്രീനില്&zwj; മുന്&zwj;പ് നിരവധി സിനിമകള്&zwj; വന്നിരുന്ന ജോണര്&zwj; ആണ് പൊളിറ്റിക്കല്&zwj; ത്രില്ലര്&zwj; എന്നത്. എന്നാല്&zwj; മാറിയകാലത്ത് പ്രത്യക്ഷ രാഷ്ട്രീയ പരിസരത്തുള്ള സിനിമകള്&zwj; നാമമാത്രമായി ചുരുങ്ങിയിട്ടുണ്ട്. നിവിന്&zwj; പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്&zwj; സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം പ്രതിഛായ ആ ഗണത്തില്&zwj; പെടുന്ന സിനിമയാണ്. ജീവിച്ചിരുന്നവരോ മരിച്ചുപോയവരോ ആയി ബന്ധമില്ലെന്ന ഡിസ്ക്ലൈമര്&zwj; ഏത് സിനിമയുടെയും തുടക്കത്തിലേതുപോലെ ഇവിടെയും ഉണ്ടെങ്കിലും മലയാളിയുടെ സമീപകാല രാഷ്ട്രീയ ഓര്&zwj;മ്മകളില്&zwj; മങ്ങാതെ നില്&zwj;ക്കുന്ന ചില സംഭവങ്ങളുടെ ഛായ സിനിമയുടെ പ്രധാന പ്രമേയ പരിസരത്തിന് ഉണ്ട്.&lt;/p&gt;&lt;p&gt;ഐക്യ ജനാധിപത്യ മുന്നണിയെ അനുസ്മരിപ്പിക്കുന്ന സര്&zwj;ക്കാരിന്&zwj;റെ അവസാന ഘട്ടം. പാര്&zwj;ട്ടിയുടെ ജനകീയ മുഖമായ കെ എം വര്&zwj;ഗീസ് മുഖ്യമന്ത്രി. രാഷ്ട്രീയ പ്രതിസന്ധികളെ അസാമാന്യ മെയ്വഴക്കത്തോടെ മറികടക്കാറുള്ള വര്&zwj;ഗീസിന് മുന്നിലേക്ക് പക്ഷേ ഒരു ഗുരുതര ആരോപണം വന്നെത്തുകയാണ്. അത് അയാളെ അക്ഷരാര്&zwj;ഥത്തില്&zwj; തളര്&zwj;ത്തിക്കളയുന്നു. പ്രതിപക്ഷം ആഞ്ഞടിക്കാന്&zwj; തുടങ്ങുമ്പോഴേക്കും മുഖ്യമന്ത്രി കസേരയില്&zwj; ഇരിക്കാനുള്ള നിയോഗം അയാളുടെ ഇളയ മകന്&zwj; ജോണിലേക്ക് എത്തുന്നു. അച്ഛന്&zwj;റെയും തന്&zwj;റെ കുടുംബത്തിന്&zwj;റെയും നിരപരാധിത്വം പൊതുജനസമക്ഷം തെളിയിക്കേണ്ടത് പിന്നെ ജോണിന്&zwj;റെ ഉത്തരവാദിത്തം ആവുകയാണ്. പ്രതിച്ഛായ എന്നത് ഏറ്റവും പ്രധാനമായ രാഷ്ട്രീയ രംഗത്ത് പുതുകാലത്ത് അത് എത്ര വേഗത്തില്&zwj; മാറ്റിവരയ്ക്കപ്പെടാമെന്ന് ചിത്രം പറയുന്നു. ആഴവും ഉള്&zwj;പ്പിരിവുകളുമൊക്കെയുള്ള, മുന്&zwj;പരിചയമില്ലാത്ത ഒരിടത്ത് ജോണ്&zwj; വര്&zwj;ഗീസിസിന് വിജയം കണ്ടെത്താനാവുമോ എന്നാണ് 2.42 മിനിറ്റ് ദൈര്&zwj;ഘ്യമുള്ള പ്രതിഛായ നമ്മോട് ചോദിക്കുന്നത്. കെ എം വര്&zwj;ഗീസിനെ ബാലചന്ദ്ര മേനോനും ജോണ്&zwj; വര്&zwj;ഗീസിനെ നിവിന്&zwj; പോളിയും അവതരിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;ടി ദാമോദരന്&zwj;റെയും ഐ വി ശശിയുടെയുമൊക്കെ, വലിയ സ്കെയിലില്&zwj; ഒരുങ്ങിയ രാഷ്ട്രീയ ചിത്രങ്ങള്&zwj; കണ്ടുവളര്&zwj;ന്നവരാണ് മലയാളി പ്രേക്ഷകര്&zwj;. കാഴ്ചയുടെ ആ ഓര്&zwj;മ്മ കണ്ടിരിക്കവെ ഉണര്&zwj;ത്തുന്നുണ്ട് ബി ഉണ്ണികൃഷ്ണന്&zwj; പ്രതിഛായയിലൂടെ. സമീപകാലത്ത് അത്തരമൊരു അനുഭവം മലയാളികള്&zwj;ക്ക് പകര്&zwj;ന്ന മറ്റൊരു ചിത്രം ലൂസിഫര്&zwj; ആയിരുന്നു. പ്രധാന പ്രമേയ പരിസരം നമ്മുടെ ഓര്&zwj;മ്മയിലെ ഒരു സംഭവത്തില്&zwj; നിന്ന് പ്രചോദനം ഉള്&zwj;ക്കൊണ്ടതാണെങ്കിലും അതില്&zwj; നിന്ന് ഒരു സിനിമ വിടര്&zwj;ത്തിയെടുക്കാനായി ആവോളം ഫിക്ഷനും ചേര്&zwj;ത്തിട്ടുണ്ട് ബി ഉണ്ണികൃഷ്ണന്&zwj;. എന്നാല്&zwj; അവിടവിടെ യാഥാര്&zwj;ഥ്യത്തിന്&zwj;റെ ചില മിന്നലുകള്&zwj; കാണാമെന്ന് മാത്രം. ഒപ്പം മുന്നണി രാഷ്ട്രീയത്തില്&zwj; എപ്പോഴും സംഭവിക്കാറുള്ള അധികാര വടംവലിയെ പലപ്പോഴും പരിഹസിക്കുന്നുമുണ്ട് ചിത്രം. ഫാക്റ്റും ഫിക്ഷനും ചേര്&zwj;ത്ത് ഒരു ലാര്&zwj;ജ് സ്കെയില്&zwj; നിര്&zwj;മ്മിതി നടത്തിയപ്പോഴും അത് പാളിപ്പോയില്ല എന്നതില്&zwj; ബി ഉണ്ണികൃഷ്ണന് അഭിമാനിക്കാം. മറിച്ച് അദ്ദേഹം ഇതുവരെ ചെയ്തതില്&zwj; ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്&zwj; ഇടംപിടിക്കും പ്രതിഛായ. ചിത്രത്തില്&zwj; ഉടനീളം കൈയൊതുക്കവും കൈയടക്കവും പ്രകടിപ്പിക്കുന്നുണ്ട് ബി ഉണ്ണികൃഷ്ണന്&zwj; എന്ന സംവിധായകന്&zwj;.&lt;/p&gt;&lt;p&gt;ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിം​ഗ് ബാലചന്ദ്ര മേനോന്&zwj;റേതാണ്. കെ എം വര്&zwj;​ഗീസ് ആയി ജീവിച്ചിട്ടുണ്ട് അദ്ദേഹം. ബോഡി ലാം​ഗ്വേജിലും ചലനങ്ങളിലുമൊക്കെ മിതത്വമുള്ള ഒരു കഥാപാത്രമായാണ് ബാലചന്ദ്ര മേനോന്&zwj; വര്&zwj;​ഗീസിന് സ്ക്രീനില്&zwj; എത്തിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്&zwj; നീണ്ട അഭിനയജീവിതത്തില്&zwj; ബാലചന്ദ്ര മേനോന്&zwj;റെ ഏറ്റവും ശ്രദ്ധേയ കഥാപാത്രങ്ങളുടെ കൂട്ടത്തില്&zwj; വര്&zwj;​ഗീസ് ഉണ്ടാവും. ചിത്രത്തിന്&zwj;റെ ട്രെയ്&zwj;ലര്&zwj; ഇറങ്ങിയപ്പോഴും ​ഗൗരവമുള്ള രാഷ്ട്രീയ പരിസരമുള്ള ചിത്രമെന്ന അറിവിലുമൊക്കെ നിവിന്&zwj; പോളിക്ക് ചേരുന്ന കഥാപാത്രമാണോ ഇതെന്ന സംശയം പ്രേക്ഷകരില്&zwj; ഒരു വിഭാ​ഗം പങ്കുവച്ചിരുന്നു. എന്നാല്&zwj; അത്തരം സംശയങ്ങളെ മറവിയിലാക്കുന്ന തരത്തില്&zwj; അദ്ദേഹം വര്&zwj;​ഗീസിന്&zwj;റെ മകന്&zwj; ജോണ്&zwj; ആയി മാറിയിട്ടുണ്ട്. തന്&zwj;റെ സേഫ് സോണില്&zwj; ഉള്&zwj;പ്പെടാത്ത കഥാപാത്രത്തെ അനായാസമെന്ന് തോന്നുന്ന തരത്തില്&zwj; പകര്&zwj;ന്നാടിയിട്ടുണ്ട് നിവിന്&zwj;. വര്&zwj;​ഗീസിന്&zwj;റെ മൂത്ത മകന്&zwj; ടോബിന്&zwj; വര്&zwj;​ഗീസ് ആയി നിഷാന്ദ് സാ​ഗര്&zwj;, എതിര്&zwj; പാര്&zwj;ട്ടി നേതാവ് എം വി ജയദേവനായി സായ് കുമാര്&zwj;, ഭരണ പാര്&zwj;ട്ടിയുടെ നേതാവ് പുരുഷോത്തമനായി ഹരിശ്രീ അശോകന്&zwj;, ഒരു കോര്&zwj;പറേറ്റ് നിക്ഷേപകനായി ഷറഫുദ്ദീന്&zwj;, ചാനല്&zwj; മേധാവിയായി വിഷ്ണു അ​ഗസ്ത്യ എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കാസ്റ്റിം​ഗ്. ഇതില്&zwj; ഹരിശ്രീ അശോകന്&zwj;റെ കഥാപാത്രം അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ്. മറ്റൊരു സര്&zwj;പ്രൈസ് കാസ്റ്റിം​ഗ് ആന്&zwj; അ​ഗസ്റ്റിന്&zwj;റേത് ആണ്.&lt;/p&gt;&lt;p&gt;സാങ്കേതികമായ മികവ് എല്ലാ ഡിപ്പാര്&zwj;ട്ട്മെന്&zwj;റുകളിലും പുലര്&zwj;ത്തിയിരിക്കുന്ന ചിത്രം കൂടിയാണ് പ്രതിഛായ. ഛായാ​ഗ്രഹണവും എഡിറ്റിം​ഗും പശ്ചാത്തല സം​ഗീതവും ഒക്കെ ചേര്&zwj;ന്ന് പുതുകാല രാഷ്ട്രീയ ലോകത്തിന്&zwj;റെ ചടുലതയാണ് ചിത്രം പകരുന്നത്. അധികാരത്തിന്&zwj;റെ ഇടനാഴിയില്&zwj; എല്ലാം കണ്ട് എവിടെയോ ഇരിക്കുന്നതുപോലെയുള്ള അനുഭവമാണ് പ്രതിഛായ. പ്രതിഛായാ നിര്&zwj;മ്മിതി ഇന്ന് എത്രത്തോളം പണച്ചെലവുള്ള ഒന്നാണെന്നു കൂടി ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. പ്രതിഛായയുടെ തകര്&zwj;ച്ച വ്യക്തികളെ എത്രത്തോളം ബാധിക്കാമെന്നും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/prathichaya-malayalam-movie-review-nivin-pauly-b-unnikrishnan-balachandra-menon-articleshow-y0dwr3e"/>
        </item>
        <item>
            <title><![CDATA[ഇത് ഉർവശി ഷോ, ടോട്ടൽ എന്‍റര്‍ടെയ്‍നര്‍; 'എൽ ജഗദമ്മ' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/l-jagadamma-ezhaam-class-b-movie-review-urvashi-articleshow-zixp5zr</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/l-jagadamma-ezhaam-class-b-movie-review-urvashi-articleshow-zixp5zr</guid>
            <pubDate>Fri, 27 Feb 2026 16:11:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഉർവശി കേന്ദ്രകഥാപാത്രമാകുന്ന 'എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' ഒരു സമ്പൂർണ്ണ കുടുംബചിത്രമാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjfar3k5asw24841te6zb8mn,imgname-fotojet--82--1772188601957.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഉർവശിയുടെ ഔട്ട്&zwnj; ആൻഡ് ഔട്ട് കുടുംബചിത്രമാണ് 'എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്&rsquo;. ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രം കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് ആകർഷിക്കാൻ പോന്നതാണ്. ഉദ്വേഗജനകമായ നിമിഷങ്ങൾ ഉള്ളപ്പോൾ പോലും ലൈറ്റ് ഹാർട്ടഡ് ആയി കണ്ടു തീർക്കാവുന്ന ഈസി വാച്ച് ആണിത്. ടോട്ടൽ ഉർവശി ഷോ എന്ന് വിശേഷിപ്പിക്കാം ചിത്രത്തെ.&lt;/p&gt;&lt;p&gt;എൽ ജഗദമ്മ എന്ന ഉർവശി കഥാപാത്രം നാട്ടിലെ വട്ടിപ്പലിശക്കാരിയാണ്. തൊഴിലുറപ്പ് മേറ്റ് (mate) ജോലിയും സിനിമയ്ക്കും സീരിയലിനും ഒക്കെ ജൂനിയർ ആർട്ടിസ്റ്റിനെ തരപ്പെടുത്തി കൊടുക്കലും അങ്ങനെ നാട്ടിൽ എന്തൊരു കാര്യവും ജഗദമ്മ അറിഞ്ഞേ നടക്കൂ. വ്യക്തിപരമായി ഉണ്ടാകുന്ന ഒരു പ്രശ്നത്തെ തുടർന്ന് ജഗദമ്മ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. തിരുവനന്തപുരത്തെ ഗ്രാമാന്തരീക്ഷത്തിൽ സെറ്റ് ചെയ്ത കഥാ പശ്ചാത്തലം പരിചിതമായ പല മുഖങ്ങൾക്കും ഒപ്പം പുതുമുഖങ്ങളുടെ മികച്ച പ്രകടനങ്ങളും കൂടി ചേർന്നതാണ്.&lt;/p&gt;&lt;p&gt;'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ് ഫസ്റ്റ്' എന്ന സിനിമയുടെ പേരും ഉർവശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ചിത്രത്തിലെ കൗതുകമെങ്കിൽ ഉർവശിയുടെ പ്രകടനമാണ് കഥയ്ക്കൊപ്പം സിനിമയുടെ നേടുംതൂൺ. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ സാമൂഹികമായ ചില പുനർവായനകൾ ചിത്രം നടത്തുന്നുണ്ട്. ദൃഢമായ കഥാപശ്ചാത്തലം ഉള്ള ചിത്രം ഉർവശിയുടെ പ്രകടനം കൊണ്ട് ഏറ്റവും ആസ്വാദ്യകരമായി പ്രേക്ഷകന് തിയറ്ററിൽ കണ്ടുമടങ്ങാൻ ആകും. ഉർവശിക്കുപുറമേ കലേഷ് രാമാനന്ദ്, വി കെ ബൈജു, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്. ശിവാസ് ചെറുതെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. ഏറ്റവും ചുരുക്കത്തിൽ പ്രേക്ഷകർക്ക് മനസുകൊണ്ട് കണ്ട് മടങ്ങാവുന്ന ചിത്രമാണ് എൽ ജഗദമ്മ ഏഴാം ക്ലാസ് ബി.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/l-jagadamma-ezhaam-class-b-movie-review-urvashi-articleshow-zixp5zr"/>
        </item>
        <item>
            <title><![CDATA[ആദ്യാവസാനം ചിരിച്ച് ആസ്വദിക്കാം, പ്രണയം നിറച്ചൊരു 'മധുവിധു'; റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/sharafudheen-kalyani-panicker-starrer-malayalam-movie-madhuvidhu-review-articleshow-zoqv017</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/sharafudheen-kalyani-panicker-starrer-malayalam-movie-madhuvidhu-review-articleshow-zoqv017</guid>
            <pubDate>Thu, 23 Apr 2026 17:10:14 +0530</pubDate>
            <description><![CDATA[&lt;p&gt;ഓരോ പ്രശ്നങ്ങൾക്ക് ശേഷവും നായകന് അനുകൂലമായി എല്ലാം സംഭവിക്കുന്നു എന്ന് തോന്നുന്നിടത്തെല്ലാം മറ്റൊരു പ്രശ്നത്തെക്കൂടി ശൃഷ്ടിക്കുകയാണ് എഴുത്തുകാർ. എഴുത്തിലെയും സംവിധാനത്തിലെയും മികവിനൊപ്പം ആ സീനുകളെ മികച്ചതാക്കുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpx1s3sbmtb84882gekjpmcm,imgname-madhuvidhu-1776943927083.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോമഡി ട്രാക്കിൽ കുടുംബ കഥ പറയുകയാണ് നവാഗതനായ വിഷ്ണു അരവിന്ദിൻ്റെ സംവിധാനത്തിൽ ഷറഫുദ്ദീൻ, കല്യാണി പണിക്കർ, ജഗദീഷ്, അസീസ് നെടുമങ്ങാട് തുടങ്ങിയവർ പ്രധാന കഥപാത്രങ്ങളായി തിയേറ്ററുകളിൽ എത്തിയ മധുവിധു. മധുരമുള്ള പ്രണയനിമിഷങ്ങൾക്കൊപ്പം വൈകാരികമായ കുടുംബ ബന്ധങ്ങളുടെ കൂടി കഥ പറഞ്ഞ ചിത്രം നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസ് ആണ്. അഭിനേതാക്കളുടെ പ്രകടനങ്ങളും ഫീൽഗുഡ് നിമിഷങ്ങളുമാണ് മധുവിധുവിൻ്റെ കരുത്ത്. റൊമാൻഡിക് ട്രാക്കിൽ ഷറഫുദ്ദീൻ്റെ സ്ട്രോങ് ഏരിയയായ കോമഡി കൂടിയായപ്പോൾ ചാമിങ് ആയ പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് മധുവിധു. ഷറഫുദ്ദീനൊപ്പമുള്ള കെമിസ്ട്രി വർക്കൗട്ട് ആയി എന്നു മാത്രമല്ല വൈകാരിക നിമിഷങ്ങളെ തുടക്കക്കാരിയുടെ പരിഭ്രമങ്ങൾ ഒന്നുമില്ലാത്തെ കൈയ്യടക്കത്തോടെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ടവർ.&lt;/p&gt;&lt;p&gt;ആഞ്ഞിലിമൂട്ടിൽ തറവാട്ടിലാണ് കഥ നടക്കുന്നത്. ആ വീട്ടിൽ സ്ത്രീകൾ വാഴില്ല എന്ന് നാട്ടുകാർ പറയുന്നിടത്ത് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ജഗദീഷും അസീസ് നെടുമങ്ങാടും അവതരിപ്പിക്കുന്ന രാജ്കുമാറും അംബരീഷും സഹോദരന്മാരാണ്. രാജ്കുമാറിന്റെ ഭാര്യ വളരെകാലംമുമ്പ് മരിച്ചു, അദ്ദേഹത്തിന് രണ്ട് ആൺമക്കളുണ്ട്, അമ്മു എന്ന് വിളിക്കുന്ന അമൃത് രാജും(ഷറഫുദ്ദീൻ), വിമൽ രാജും. അംബരീഷ് അവിവാഹിതനാണ്. അമ്മുവിനായി വധുവിനെ തിരയുന്നുണ്ടെങ്കിലും തുടർച്ചയായി പരാജയപ്പെടുകയാണ്. ഒരു ഘട്ടത്തിൽ സ്നേഹ മാർക്കോസ് എന്ന കല്യാണിയുടെ കഥാപാത്രത്തെ അമ്മു കണ്ടുമുട്ടുകയും അവർ പ്രണയിച്ച് വിവാഹിതരാകാൻ തീരുമാനിക്കുകയുമാണ്. എന്നാൽ നടത്താൻ തീരുമാനിച്ച വിവാഹത്തിനു പകരം തുടർച്ചയായി മൂന്ന് വിവാഹങ്ങൾ ആഞ്ഞിലിമൂട്ടിൽ നടക്കുകയാണ്. അതിലേയ്ക്ക് നയിച്ച സംഭവ വികാസങ്ങളാണ് മധുവിധു എന്ന് പറയാം.&lt;/p&gt;&lt;p&gt;ജഗദീഷിൻ്റെ അച്ഛൻ കഥാപാത്രത്തിന് കഥാഗതിയിൽ വലിയ പ്രാധാന്യമാണുള്ളത്. രസകരമായ നിമിഷങ്ങൾ ഏറെയുള്ള കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട് അദ്ദേഹം. അംബരീഷായി അസീസ് നെടുമങ്ങാടും മികച്ച പ്രകടനം കാഴ്ചവച്ചു. ഷറഫുദ്ദീനും ജഗദീഷും അസീസും സഞ്ജു മധുവുമൊക്കെ ചേരുമ്പോഴുള്ള രംഗങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കും. നായികയുടെ അച്ഛനായി ഒരല്പം ഗൗരവമുള്ള കഥാപാത്രമാണ് സായി കുമാറിൻ്റേത്. ശ്രീജയ, വിനീത് തട്ടിൽ, വിജിത, അമൽ ജോസ് തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.&amp;nbsp;&lt;/p&gt;&lt;p&gt;ആദ്യ പകുതിയിലേയ്ക്ക് അടുക്കുന്നതോടെ തുടർച്ചയായ സംഘർഷങ്ങളാണ് കഥയിലുണ്ടാകുന്നത്. അതൊക്കെയും നർമ്മം ചേർത്ത് പ്രേക്ഷകർക്ക് ബോധ്യപ്പെടുംവിധത്തിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഓരോ പ്രശ്നങ്ങൾക്ക് ശേഷവും നായകന് അനുകൂലമായി എല്ലാം സംഭവിക്കുന്നു എന്ന് തോന്നുന്നിടത്തെല്ലാം മറ്റൊരു പ്രശ്നത്തെക്കൂടി സൃഷ്ടിക്കുകയാണ് എഴുത്തുകാർ. എഴുത്തിലെയും സംവിധാനത്തിലെയും മിടുക്കിനൊപ്പം ആ സീനുകളെ മികച്ചതാക്കുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളാണ്. വൈകാരികമായ നിമിഷങ്ങളിൽ നർമ്മം ഫലിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ജോലി പൂർണ്ണാർഥത്തിൽ നിർവ്വഹിക്കാൻ ബിബിൻ മോഹന്റെയും ജയ് വിഷ്ണുവിന്റെയും എഴുത്തിനും വിഷ്ണു അരവിന്ദിൻ്റെ സംവിധാനത്തിനും ആയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഹിഷാം അബ്ദുൾ വഹാബിന്റെ ട്രാക്കുകളും പശ്ചാത്തല സംഗീതവും മധുവിധുവിൻ്റെ ജീവനാണ്. പ്രണയത്തിൻ്റെ മധുരവും കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ വൈകാരിക നിമിഷങ്ങളും അതിൻ്റെ സത്ത ചോരാതെ പ്രേക്ഷകരിൽ എത്തിക്കുന്നതിനൊപ്പം ഉടനീളം പുതുമ തോന്നിക്കുന്നതും ഈ ഈണങ്ങൾ കൊണ്ടാണ്. ഒരു ഫാമിലി- റൊമാൻസ് ചിത്രം അർഹിക്കുന്ന നിറങ്ങളുള്ള ഫ്രെയിമുകൾ ആണ് വിശ്വജിത്ത് കാണികൾക്ക് നൽകുന്നത്. ക്രിസ്റ്റി സെബസ്റ്റ്യൻ്റെ കട്ടുകൾ കഥയുടെ ഒഴുക്കിനൊപ്പവും. ദിവ്യ ജോർജ് ആണ് മധുവിധുവിൻ്റെ കോസ്റ്റിയൂം ഡിസൈനർ. ഔസേപ്പ് ജോൺ കലാസംവിധാനവും ജിതേഷ് പൊയ്യ ചമയവും നിർവ്വഹിച്ചിരിക്കുന്നു. സിറ്റുവേഷ്ണൽ കോമഡികളും രസകരമായ പ്ലോട്ട് ട്വിസ്റ്റുകളും രസമുള്ള പ്രണയ മുഹൂർത്തങ്ങളുമായി മധുവിധുവിനായി തിയേറ്ററിൽ ചെലവിടുന്ന രണ്ടുമണിക്കൂർ പാഴാകില്ല. മടുപ്പേതുമില്ലാതെ കണ്ടു മടങ്ങാൻ ചിരിപ്പിക്കുന്ന- രസിപ്പിക്കുന്ന അനുഭവമാണ് മധുവിധു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/sharafudheen-kalyani-panicker-starrer-malayalam-movie-madhuvidhu-review-articleshow-zoqv017"/>
        </item>
    </channel>
</rss>
