<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 14 May 2026 13:20:26 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/movie-reviews" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[പോർക്കളത്തിൽ കൊമ്പുകോർക്കുന്ന മുട്ടനാടുകൾ; പ്രേക്ഷകാവേശം നിറച്ച് ജോക്കി- റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/jockey-tamil-movie-review-madurai-culture-goat-fight-articleshow-2qwxagp</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/jockey-tamil-movie-review-madurai-culture-goat-fight-articleshow-2qwxagp</guid>
            <pubDate>Fri, 23 Jan 2026 21:52:25 +0530</pubDate>
            <description><![CDATA[&lt;p&gt;മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ, പരമ്പരാഗതമായ ആട് പോരാട്ടം (കെഡ സണ്ടൈ) എന്ന സാംസ്&zwnj;കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfntkh5dvm9ve2p6arkzandt,imgname-befunky-collage--28--1769185330349.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ&lt;/strong&gt;ലതരം വിനോദങ്ങളെ, കായിക ഇനങ്ങളെ കേന്ദ്രമാക്കിയുള്ള നിരവധി സിനിമകൾ ഇതിനകം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ് ഇന്റസ്ട്രിയിൽ. അക്കൂട്ടത്തിലേക്കൊരു സിനിമ കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ന് തിയറ്ററുകളിൽ എത്തിയ'ജോക്കി' ആണ് ആ ചിത്രം. ആടുകൾ തമ്മിലുള്ള പോരാട്ടത്തിന്റെ(കെഡാ സണ്ടൈ) കഥ പറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് ജോക്കി എന്ന് ഒറ്റ വാക്കിൽ പറയാം. 'മഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡോ. പ്രഗഭാൽ സംവിധാനം ചെയ്ത ജോക്കി, മധുരയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിരിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ജെല്ലിക്കെട്ടും കോഴിപ്പോരും പോലെ മധുര മേഖലയിൽ ആട് പോരും പണ്ടേയുള്ള പാരമ്പര്യ കായിക ഇനമാണ്. പൂർണമായും ഈ കായിക വിനോദത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ സിനിമ എന്നതാണ് ജോക്കിയുടെ ഏറ്റവും വലിയ പ്രത്യേകത. നാട്ടിൻ പുറത്തെ മനോഹാരിത ഒപ്പിയെടുത്ത ചിത്രത്തിൽ രണ്ട് കെഡാ സണ്ടൈ ടീമുകളാണ് ഉള്ളത്. അവരുടെ വീറും വാശിയുമെല്ലാം അതി ​ഗംഭീരമായി ചിത്രത്തിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്. നാട്ടിൻപുറത്തെ മനുഷ്യരേയും അവരുടെ ജീവിത രീതികളേയും ഒപ്പിയെടുക്കുന്നതിലും ചിത്രം നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവരാണ് ജോക്കിയിലെ പ്രധാന താരങ്ങൾ. ഓട്ടോ ഡ്രൈവറായ രാമർ എന്ന കഥാപാത്രത്തെയാണ് യുവൻ അവതരിപ്പിക്കുന്നത്. 'കാളി' എന്ന ആടാണ് അവന്റെ ലോകം. എല്ലാ വർഷവും മത്സരത്തിൽ മെഡലുകൾ വാരിക്കൂട്ടുന്ന, ചാമ്പ്യനാണ് കാർത്തിക്. ഇവർ രണ്ടുപേരും തമ്മിൽ ഏറ്റുമുട്ടുന്നിടത്ത് കഥ വലിയൊരു വഴിത്തിരിവിലേക്ക് കടക്കുന്നു. അപ്രതീക്ഷിതമായി, കാളി മത്സരത്തിൽ ജയിക്കുകയും ചെയ്തു. എന്നാൽ തോൽവി അംഗീകരിക്കാൻ കഴിയാതെ കാർത്തിക് പ്രതികാരം വീട്ടാൻ ശ്രമിക്കുന്നതാണ് പ്രമേയം. സംഘട്ടനങ്ങളും പ്രതികാര ശ്രമങ്ങളുമൊക്കെയായി ഒരു പക്കാ ആക്ഷൻ എന്റർടെയ്നറാണ് ജോക്കി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സംഘർഷങ്ങൾക്കൊപ്പം പ്രണയവും ഒഴുക്കിനനുസരിച്ച് ചിത്രത്തിൽ വന്നു പോകുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മൂന്നുവർഷത്തെ നിരീക്ഷണത്തിന് ഒടുവിലാണ് പ്രഗഭാൽ, ജോക്കിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മധുരയുടെ യാഥാർത്ഥ്യവും അംശവും ഓരോ സീനിലും മിന്നിത്തിളങ്ങുന്നുണ്ട്. സിനിമയിൽ ഒരു സീനിൽ വന്നു പോകുന്നവർ വരെ അതി മനോഹരമായ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. യുവൻ കൃഷ്ണയും റിദാൻ കൃഷ്ണാസും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ട്. നായികയായ അമ്മു അഭിരാമിയും കഥാപാത്രത്തോട് നീതി പുലർത്തിയിരിക്കുന്നു.&lt;/p&gt;&lt;p&gt;പി.കെ. സെവൻ സ്റ്റുഡിയോസാണ് ജോക്കിയുടെ നിർമാണം. ശക്തി ബാലാജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആർ. പി. ബാലയും, പ്രൊഡക്ഷൻ കൺട്രോളറായി എസ്. ശിവകുമാറും പ്രവർത്തിക്കുന്നു. കലാസംവിധാനം : സി. ഉദയകുമാർ, ഓഡിയോഗ്രാഫി : എം. ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി : ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്സ്വെൽ ജെ, മേക്കപ്പ് :പാണ്ട്യരാജൻ , കളറിസ്റ്റ് : രംഗ, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/jockey-tamil-movie-review-madurai-culture-goat-fight-articleshow-2qwxagp"/>
        </item>
        <item>
            <title><![CDATA['മരണത്തിന്റെ സമവാക്യങ്ങൾ'; ത്രില്ലർ സിനിമകളുടെ പുത്തൻ ദൃശ്യാനുഭവം; ഭാവനയുടെ 'അനോമി' റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/anomie-movie-review-starring-bhavana-rahman-articleshow-5uurd3v</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/anomie-movie-review-starring-bhavana-rahman-articleshow-5uurd3v</guid>
            <pubDate>Fri, 06 Feb 2026 16:51:12 +0530</pubDate>
            <description><![CDATA[&lt;p&gt;Anomie movie review starring Bhavana and Rahman പതിവ് ത്രില്ലർ ശൈലികളിൽ നിന്ന് മാറി, ആകാംഷ നിറഞ്ഞ കഥപറച്ചിലിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും അനോമി വേറിട്ടുനിൽക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke8hhbb4bp3nrw7gh9m1acwz,imgname-anomie-starring-bhavana-1767665872228.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നവാഗതനായ റിയാസ് മാരത്ത് സംവിധാനം ചെയ്ത്, ഭാവനയും റഹ്&zwnj;മാനും പ്രധാന വേഷങ്ങളിലെത്തിയ 'അനോമി' വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് നൽകുന്നത്. മലയാള സിനിമ കണ്ടു ശീലിച്ച പരമ്പരാഗത ത്രില്ലർ സിനിമകളിൽ നിന്നെല്ലാം മാറി, സയൻസ് ഫിക്ഷന്റെ സാധ്യതകൾ ഒരു കുറ്റാന്വേഷണ സിനിമയിൽ അതിഗംഭീരമായി സംവിധായകൻ ഉൾച്ചേർത്തിട്ടുണ്ട്. പ്രധാന താരങ്ങളായി എത്തിയ ഭാവനയുടെയും, റഹ്മാന്റെയും മികവുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്.&lt;/p&gt;&lt;p&gt;ഫോറൻസിക് ഉദ്യോഗസ്ഥയായ സേറ എന്ന കഥാപാത്രമായി ഭാവന എത്തിയപ്പോൾ, ജിബ്രാൻ എന്ന പോലീസ് കഥാപാത്രമായാണ് റഹ്മാൻ ചിത്രത്തിലെത്തിയത്. നഗരത്തിൽ അരങ്ങേറുന്ന മൂന്ന് ആത്മഹത്യകൾ എങ്ങനെയാണ് മറ്റ് പലതിലേക്കും കൊണ്ടുചെന്നെത്തിക്കുന്നത് എന്നതാണ് സിനിമയുടെ തുടക്കം. എന്തിനായിരിക്കും മൂന്ന് പേർ ആത്മഹത്യ തിരഞ്ഞെടുത്തത്? ആ ചോദ്യം പ്രേക്ഷകരും ചോദിച്ചുത്തുടങ്ങുമ്പോൾ അനോമി അതിന്റെ ഓരോ ഉത്തരങ്ങൾ നൽകിത്തുടങ്ങുന്നു. പൊതുവെ കണ്ടുശീലിച്ചിട്ടുള്ള, കുറ്റാന്വേഷണ സിനിമകളിൽ എല്ലാത്തിലും ഉള്ളപോലെ കുറ്റവാളിയുടെ മോട്ടീവ് അനോമിയിലും അവസാനം തന്നെയാണ് വെളിപ്പെടുത്തുന്നത്. എന്നാൽ അതിന് തൊട്ടുമുൻപ് പോലും പ്രേക്ഷകർ ചിന്തിക്കുന്ന എല്ലാ സാധ്യതകളും ഈ സിനിമ തള്ളിക്കളയുന്നു എന്നത് തന്നെയാണ് അനോമിയെ ഗംഭീര സിനിമയാക്കി മാറ്റുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഒരോ കഥാപാത്രത്തിനും കൃത്യമായ ബാക്ക്സ്റ്റോറികൾ നൽകികൊണ്ട് അവരുടെ ഓരോ ചെയ്തികളെയും, അതിന്റെ പരിണിതഫലങ്ങളെയും സിനിമ മികച്ച രീതിയിൽ അടയാളപ്പെടുത്തുന്നുണ്ട്. സേറയും അനിയനും തമ്മിലുള്ള ബന്ധം, ജിബ്രാനും അയാളുടെ തൊഴിലിനോടുള്ള ആത്മാർത്ഥതയും കുറ്റവാളിക്ക് അയാളുടെ ലക്ഷ്യത്തോടുള്ള ബോധ്യവും സിനിമ നല്ല പോലെ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;കുറ്റാന്വേഷണം എന്ന് പറയുമ്പോഴും മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത, സയൻസ് ഫിക്ഷന്റെ സാധ്യതകളും ഒരു ത്രില്ലർ സിനിമയുടെ ഫ്രെയിംവർക്കിനകത്ത് സംവിധായകൻ വളരെ ഭംഗിയായി പ്ലേസ് ചെയ്തിട്ടുണ്ട്. അതുതന്നെയാണ് അനോമി എന്ന സിനിമയെ ആദ്യം മുതൽ അവസാനം വരെ ആകാംക്ഷയുണർത്തുന്ന ഒന്നാക്കി മാറ്റുന്നത്. കേവലം അവസാന ഷോട്ടിൽ അവസാനിക്കാത്ത നിരവധി ചോദ്യങ്ങളാണ് സിനിമ പ്രേക്ഷകന് മുന്നിലേക്ക് വയ്ക്കുന്നത്. എങ്ങനെയാണ് പലതും ഉത്തരമില്ലാത്ത കാര്യങ്ങളായി ഇവിടെ അവശേഷിക്കുന്നത് എന്നതിന് ചുരുളഴിയാത്ത പല കാര്യങ്ങളും ഉണ്ടെന്ന് തോന്നിക്കും വിധമാണ് സിനിമയുടെ ആകെയുള്ള ട്രീറ്റ്മെന്റ്. മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ ത്രില്ലർ സിനിമകളിൽ അനോമി ഏറ്റവും മികച്ചുനിൽക്കുന്നതും അതുകൊണ്ട് തന്നെയാണ്.&lt;/p&gt;&lt;p&gt;ഒരു നവാഗത സംവിധായകന്റെ പതർച്ചകൾ ഒന്നും തന്നെയില്ലാതെയാണ് നിയാസ് മാരത്ത് തന്റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. കരിയറിലെ തൊണ്ണൂറാം സിനിമ അതിഗംഭീരമാക്കി എന്ന് ഭാവനയ്ക്കും ഉറപ്പിക്കാം. അഭിനയത്തിന് പുറമേ പ്രൊഡക്ഷനിലും ഭാവന അനോമിയുടെ ഭാഗമായയുണ്ട്. ജിബ്രാൻ എന്ന പോലീസ് കഥാപാത്രം റഹ്&zwnj;മാനിൽ ഭദ്രമായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം റഹ്മാന്റെ മികച്ച പ്രകടനം കൂടിയായിരുന്നു അനോമിയിലേത്. ഈ പ്രായത്തിലും താൻ ഒരു സ്റ്റാർ മെറ്റീരിയൽ ആണെന്ന് അയാൾ അനോമിയിലെ പ്രകടനം കൊണ്ട് അടിവരയിടുന്നു. മികച്ച സിനിമാട്ടോഗ്രഫിയും പശ്ചാത്തല സംഗീതവും എഡിറ്റിങ്ങും എടുത്ത് പറയേണ്ടതാണ്. അനോമി ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കുന്നു, സിനിമയെ കുറിച്ചുള്ളതല്ല, നമ്മുടെ നിലനില്പിനെയും മനുഷ്യന്റെ ചിന്തകളെയും കുറിച്ചുള്ളത്. അത് ഇനിയും ഉത്തരമില്ലാത്തെ ഒരു അന്വേഷണം പോലെ തുടർന്നുകൊണ്ടേയിരിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/anomie-movie-review-starring-bhavana-rahman-articleshow-5uurd3v"/>
        </item>
        <item>
            <title><![CDATA[സംഭവ ബഹുലമായ രാത്രി, 'മുരുകനെ' തേടിയെത്തിയ വള്ളിക്കെട്ടുകൾ; ഭീഷ്മർ റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/dhyan-sreenivasan-and-vishnu-unnikrishnan-movie-bhishmar-review-articleshow-bvvg0rv</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/dhyan-sreenivasan-and-vishnu-unnikrishnan-movie-bhishmar-review-articleshow-bvvg0rv</guid>
            <pubDate>Fri, 20 Mar 2026 15:02:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളായ ഭീഷ്മർ ചിത്രത്തിന്&zwj;റെ റിവ്യു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kks2bep9xtmahbzhnffbv405,imgname-befunky-collage--5--1773589084873.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഒ&lt;/strong&gt;രു ദിവസം രാത്രി ഇരുട്ടി വെളുക്കുന്നതിനിടയിൽ നടക്കുന്ന സംഭവങ്ങളുമായി നിരവധി സിനിമകൾ മലയാളത്തിൽ എത്തിയിട്ടുണ്ട്. ക്രൈം, ഇൻവെസ്റ്റി​ഗേഷൻ തുടങ്ങിയ ജോണറിലുള്ളതായിരിക്കും ഇത്തരം സിനിമകൾ. പാത്രിരാത്രി എന്ന സിനിമയാണ് അതിൽ ഏറ്റവും ഒടുവിലത്തേത്. എന്നാൽ ഈ ജോണറിൽ നിന്നെല്ലാം മാറി ഒരു രാത്രിയിൽ നടക്കുന്ന പ്രണയവും സംഘർഷങ്ങളും നൊമ്പരവും കോമഡിയും എല്ലാം കൂട്ടിച്ചേർത്തൊരു ചിത്രം ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളായ ഭീഷ്മർ ആണ് ആ ചിത്രം. റൊമാന്റിക്- കോമഡി-ഫാമിലി എന്റർടെയ്നർ എന്ന് ഒറ്റവാക്കിൽ ഭീഷ്മറെ വിശേഷിപ്പിക്കാം.&lt;/p&gt;&lt;p&gt;പാലക്കാട് പശ്ചാത്തലത്തിലാണ് ഭീഷ്മറിന്റെ കഥ നടക്കുന്നത്. മുരുകൻ എന്ന പച്ചക്കറിക്കടക്കാരന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു ആക്സിഡന്റ് സീനോടെയാണ് സിനിമയുടെ തുടക്കം. ശേഷം പാലക്കാട് അ​ഗ്രഹാരവും അവിടെയുള്ള മുരുകന്റേയും ​ഗൗരിയുടേയും ജീവിതത്തിലേക്ക് പ്രേക്ഷകനെ സിനിമ കൊണ്ടുപോകുന്നു. തന്റെ നഷ്ടപ്രണയവും പേറി മുന്നോട്ട് പോകുന്ന മുരുകന്റെ ജീവിതത്തിലേക്ക് ഒരു ദിവസം രാത്രി അരവിന്ദന്&zwj; എന്ന യുവാവ് കടന്നു വരുന്നു. പതിയെ ഇയാൾ സ്നേഹിക്കുന്ന റസിയ എന്ന യുവതിയും. ശേഷം മുരുകന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം.&lt;/p&gt;&lt;p&gt;മുകളിൽ പറഞ്ഞ കഥാപാത്രങ്ങൾക്കൊപ്പം മറ്റു ചിലരും കൂടി വരുന്നതോടെ സിനിമ വേറൊരു തലത്തിലേക്ക് പോകുന്നുണ്ട്. അരവിന്ദിന്&zwj;റേയും റസിയയുടേയും പ്രണയം ഒരുവശത്തു കൂടെ പോകുമ്പോൾ അതിന് സമാന്തരമായി തന്നെ മരുകന്റെ നഷ്ടപ്രണയവും പറഞ്ഞ് പോകുന്നുണ്ട്. ഏറ്റവും ഒടുവിൽ ഈ പ്രണയങ്ങൾ എവിടെ ചെന്നവസാനിക്കുന്നു എന്നതാണ് ഭീഷ്മറിലെ രസകരമായ കാര്യം. മുരുകൻ എന്ന വേഷം ചെയ്തിരിക്കുന്നത് ധ്യാന് ശ്രീനിവാസനാണ്. പച്ചക്കറിക്കടക്കാരനും പ്രണയ നൈരാശ്യമുള്ള കാമുകനും മാസ് പരിവേഷവും ധ്യാനിന്റെ കയ്യിൽ ഭ​ദ്രമായി തന്നെയുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്റെ വേഷം സസ്പെൻസ് ആണ്. ആ കഥാപാത്രത്തിന് വേണ്ടത് ഉണ്ണി നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ദിവ്യ പിള്ളയുടെ ​ഗൗരിയും അമേര അവതരിപ്പിച്ച റസിയ എന്ന കഥാപാത്രവും ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരും അവരവരുടെ വേഷങ്ങൾ ​മികച്ചതാക്കിയിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ഭീഷ്മർ. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/dhyan-sreenivasan-and-vishnu-unnikrishnan-movie-bhishmar-review-articleshow-bvvg0rv"/>
        </item>
        <item>
            <title><![CDATA[നടന്നോ ആ 'ബ്ലാസ്റ്റ്'? 'പേട്രിയറ്റ്' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/patriot-malayalam-movie-review-mammootty-mohanlal-mahesh-narayanan-fahadh-faasil-kunchacko-boban-articleshow-d2vwbig</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/patriot-malayalam-movie-review-mammootty-mohanlal-mahesh-narayanan-fahadh-faasil-kunchacko-boban-articleshow-d2vwbig</guid>
            <pubDate>Fri, 01 May 2026 14:34:30 +0530</pubDate>
            <description><![CDATA[&lt;p&gt;18 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷ കാത്തോ?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqhc7den8m3pys96m2f3yjyx,imgname-fotojet---2026-05-01t142658.941-1777625970133.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;18 വര്&zwj;ഷങ്ങള്&zwj;ക്കിപ്പുറം മലയാള സിനിമയുടെ ഏറ്റവും വലിയ താര ബ്രാന്&zwj;ഡുകള്&zwj; ഒന്നിക്കുന്ന ചിത്രം. അതും ആഖ്യാനത്തില്&zwj; സ്വന്തം സി​ഗ്നേച്ചര്&zwj; ഉള്ള പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്&zwj; മഹേഷ് നാരായണന്&zwj;റെ സംവിധാനത്തില്&zwj;. ഒപ്പം ഫഹദ് ഫാസില്&zwj;, കുഞ്ചാക്കോ ബോബന്&zwj;, നയന്&zwj;താര, രേവതി, രാജീവ് മേനോന്&zwj; എന്നിങ്ങനെ തിളക്കം കൂടുന്ന താരനിര. ഒരു ശരാശരി സിനിമാപ്രേമിക്ക് കാത്തിരിക്കാന്&zwj; ആവശ്യത്തിലധികം കാരണങ്ങള്&zwj; ഉള്ള ചിത്രമായിരുന്നു പേട്രിയറ്റ്. മലയാളത്തില്&zwj; അപൂര്&zwj;വ്വമായി മാത്രം സംഭവിക്കുന്ന ലാര്&zwj;ജ് സ്കെയില്&zwj; ക്യാന്&zwj;വാസില്&zwj; മമ്മൂട്ടിയും മോഹന്&zwj;ലാലും ഒരുമിച്ചെത്തുമ്പോള്&zwj; മഹേഷ് നാരായണന്&zwj; എന്താവും കാത്തുവച്ചിരിക്കുക എന്നതായിരുന്നു ചിത്രത്തിന്&zwj;റെ സസ്പെന്&zwj;സ്. റിലീസിന് മുന്&zwj;പ് അണിയറക്കാര്&zwj; പറഞ്ഞതൊന്നും വെറുതെ ആയിരുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് ചിത്രത്തിന്&zwj;റെ കാഴ്ചാനുഭവം.&lt;/p&gt;&lt;p&gt;നിത്യജീവിതത്തെ അനായാസമാക്കുന്ന, സാങ്കേതികവിദ്യയുടെ വളര്&zwj;ച്ച എത്തരത്തിലൊക്കെ ദുരുപയോ​ഗം ചെയ്യപ്പെടാനും സാധിക്കുന്ന ഒന്നാണെന്ന് മുന്നറിയിപ്പ് നല്&zwj;കുന്ന സിനിമയാണ് പേട്രിയറ്റ്. നമ്മുടെ മറ്റൊരു അവയവം പോലെ മാറിയിരിക്കുന്ന സ്മാര്&zwj;ട്ട് ഫോണിന്&zwj;റെ ഉപയോ​ഗം എത്രത്തോളം സുരക്ഷിതമാണെന്നും ഇന്&zwj;റര്&zwj;നെറ്റ് കാലത്ത് വിലയില്ലാതാവുന്ന സ്വകാര്യതയില്&zwj; ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് ധരിക്കുന്നത് ശരിയാണോ എന്നും തുടങ്ങി നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് ​ഗൗരവമുള്ള ചോദ്യങ്ങള്&zwj; ഉയര്&zwj;ത്തുന്ന ചിത്രമാണ് ഇത്. അണിയറക്കാര്&zwj; റിലീസിന് മുന്&zwj;പ് പറഞ്ഞിരുന്നതുപോലെ അഭിനയിക്കുന്ന താരങ്ങളെ സെലിബ്രേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം എഴുതിയിരിക്കുന്ന മസാലകളൊന്നും മഹേഷ് നാരായണന്&zwj;റെ തിരക്കഥയില്&zwj; ഇല്ല. മറിച്ച് പൂര്&zwj;ണാര്&zwj;ഥത്തില്&zwj; ഒരു പ്ലോട്ട് ഡ്രിവണ്&zwj; സിനിമയാണ് പേട്രിയറ്റ്.&lt;/p&gt;&lt;p&gt;ഒരു ​ഗാന്ധി അനുസ്മരണ പരിപാടിയില്&zwj; പങ്കെടുക്കുന്ന ഭരണ പാര്&zwj;ട്ടിയുടെ രണ്ട് ഉന്നത നേതാക്കള്&zwj; തമ്മിലുള്ള സംഭാഷണങ്ങളോടെ അടുത്ത മൂന്ന് മണിക്കൂര്&zwj; നമ്മള്&zwj; കാണാന്&zwj; പോകുന്ന വേറിട്ട ഒരു ലോകത്തേക്ക് സ്വാഭാവികമായ എന്&zwj;ട്രി ഒരുക്കുകയാണ് മ​ഹേഷ് നാരായണന്&zwj;. ഇന്ദ്രപ്രസ്ഥവും അവിടുത്തെ അധികാരത്തിന്&zwj;റെ ഇടനാളികളും കാഴ്ചയില്&zwj; അത്രയും വിശ്വസനീയതയോടെ എത്തിച്ചു എന്നത് ഒരു സംവിധായകന്&zwj; എന്ന നിലയില്&zwj; മഹേഷ് നാരായണന്&zwj;റെ ആദ്യ വിജയമാണ്. ദില്ലി മാത്രമല്ല, ചിത്രം അതിന്&zwj;റെ കഥ പറച്ചിലില്&zwj; ഷിഫ്റ്റ് ചെയ്ത് പോകുന്ന ഇടങ്ങളൊക്കെയും വിശ്വസനീയമായി പ്രേക്ഷകര്&zwj;ക്ക് മുന്നില്&zwj; അവതരിപ്പിക്കാന്&zwj; മഹേഷിന് സാധിച്ചിട്ടുണ്ട്. സ്ഥലങ്ങള്&zwj; മാത്രമല്ല, കഥാപാത്രങ്ങളായി വിശ്വസനീയത തോന്നുന്ന അഭിനേതാക്കളും അവരുടെ ബോഡി ലാം​ഗ്വേജും പെര്&zwj;ഫോമന്&zwj;സുകളുമൊക്കെയാണ് ചിത്രത്തില്&zwj;. ഒപ്പം മലയാളത്തിന്&zwj;റെ ബി​ഗ് സ്ക്രീനില്&zwj; ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില സീക്വന്&zwj;സുകളുമുണ്ട് ചിത്രത്തില്&zwj;.&lt;/p&gt;&lt;p&gt;കേന്ദ്ര സര്&zwj;ക്കാരില്&zwj; ഒരു മുന്&zwj; സയന്&zwj;റിഫിക് അഡ്വൈസര്&zwj; ആയിരുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡോ. ഡാനിയല്&zwj; ജെയിംസ്. ജോലിയില്&zwj; എപ്പോഴും എത്തിക്സ് കാത്തുസൂക്ഷിക്കുന്ന, ടെക്നോളജി ഉപയോ​ഗത്തിലെ അണ്&zwj; എത്തിക്കല്&zwj; ആയ കാര്യങ്ങളെ തടയാന്&zwj; ശ്രമിച്ചിട്ടുള്ള, ശ്രമിക്കുന്ന ഒരാള്&zwj;. എന്നാല്&zwj; രാജ്യത്തിന്&zwj;റെ പല പ്രധാന മിഷനുകളുടെയും ബുദ്ധികേന്ദ്രമായിരുന്ന അയാള്&zwj; ഒരിക്കല്&zwj; രാജ്യത്തിന് അനഭിമതനാവുകയാണ്. അധികാരകേന്ദ്രങ്ങള്&zwj; തനിക്കെതിരെ തിരിയുമ്പോള്&zwj; എങ്ങനെയുമുള്ള സ്വയരക്ഷ മാത്രമല്ല അയാള്&zwj;ക്ക് മുന്നിലുള്ള മിഷന്&zwj;, മറിച്ച് അയാളുടെ എത്തിക്സിന് ശരിയെന്ന് തോന്നുന്ന സുപ്രധാനമായ ചില കാര്യങ്ങളും അയാള്&zwj;ക്ക് പൂര്&zwj;ത്തിയാക്കാനുണ്ട്. അതിനായി ഡാനിയല്&zwj; ജെയിംസ് നടത്തുന്ന ശ്രമങ്ങളാണ് പേട്രിയറ്റിന്&zwj;റെ പ്ലോട്ട്.&lt;/p&gt;&lt;p&gt;പല താരങ്ങളെ ചേര്&zwj;ത്തുവച്ച് മറ്റൊരു ട്വന്&zwj;റി 20 ആക്കാനല്ല ഇവിടെ മഹേഷ് നാരായണന്&zwj;റെ ശ്രമം. മറിച്ച് ഒരു ചെറു കഥാപാത്രത്തിന്&zwj;റെ പോലും കാസ്റ്റിം​ഗ് സുപ്രധാനമാണ് ഈ ചിത്രത്തില്&zwj;. മമ്മൂട്ടിക്കും മോഹന്&zwj;ലാലിനും മലയാളത്തിന്&zwj;റെ ബി​ഗ് എംസ് എന്ന ബഹുമാനം കൊടുക്കുന്നുണ്ടെങ്കിലും സിനിമയില്&zwj; ആത്യന്തികമായി അവര്&zwj; ഡോ. ഡാനിയല്&zwj; ജെയിംസും കേണല്&zwj; റഹിം നായിക്കുമാണ്. മമ്മൂട്ടിയുടെ ഡാനിയലിന് ഏറ്റവും ആവശ്യമുള്ള സമയത്ത് സഹായവുമായി എത്തുന്ന ആളാണ് ആത്മസുഹൃത്തായ കേണല്&zwj; റഹിം. രേവതിയും കുഞ്ചാക്കോ ബോബനും ഫഹദുമൊക്കെ തങ്ങള്&zwj;ക്ക് അനുയോ​ജ്യമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിം​ഗ് രാജീവ് മേനോന്&zwj;റേതാണെന്ന് പറയേണ്ടിവരും. ജെ പി സുന്ദരം എന്ന പ്രമുഖ രാഷ്ട്രീയ നേതാവിനെ ആദ്യ കാഴ്ചയില്&zwj; തന്നെ രജിസ്റ്റര്&zwj; ചെയ്യുന്നുണ്ട് രാജീവ്. തുടര്&zwj;ന്നുള്ള അദ്ദേഹത്തിന്&zwj;റെ പെര്&zwj;ഫോമന്&zwj;സും അങ്ങനെ തന്നെ.&lt;/p&gt;&lt;p&gt;മമ്മൂട്ടിയെ യഥാര്&zwj;ഥ പ്രായത്തിന് ചേര്&zwj;ന്ന തരത്തില്&zwj; ഏറ്റവും മികച്ച രീതിയില്&zwj; അവതരിപ്പിച്ചിരിക്കുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. ദില്ലിയുടെ അധികാര ഇടനാഴികളില്&zwj; ജോലി ചെയ്യുന്ന ഒരാളുടെ രൂപഭാവങ്ങള്&zwj; മമ്മൂട്ടിയില്&zwj; ഭദ്രമായിരുന്നു. അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രം കൂടിയാണ് ഡാനിയല്&zwj; ജെയിംസ്. മോഹന്&zwj;ലാലിനെ സംബന്ധിച്ചും കഥാപാത്രത്തിന്&zwj;റെ ചില സവിശേഷതകള്&zwj; ആദ്യമാണ്. ആരാധകര്&zwj;ക്ക് കൈയടിക്കാനുള്ള മൊമെന്&zwj;റുകള്&zwj; കുറവാണെങ്കിലും അത്തരത്തിലുള്ള ചില നിമിഷങ്ങള്&zwj; ചിത്രത്തിലുണ്ട്. മഹേഷ് നാരായണനൊപ്പം ചിത്രത്തില്&zwj; കൈയടി അര്&zwj;ഹിക്കുന്നത് ഛായാ​ഗ്രാഹകന്&zwj; മനുഷ് നന്ദനാണ്. ഹിന്ദിയില്&zwj; വന്&zwj; പടങ്ങള്&zwj; ചെയ്തിട്ടുള്ള, തമിഴിലും തെലുങ്കിലുമൊക്കെ പ്രതിഭ തെളിയിച്ചിട്ടുള്ള മനുഷിന്&zwj;റെ മോളിവുഡ് അരങ്ങേറ്റം കൂടിയാണ് പേട്രിയറ്റ്. ആദ്യം മുതല്&zwj; അവസാനം വരെ തിരക്കഥയിലുള്ള ചടുലതയെ അതേപടി സ്ക്രീനിലേക്ക് ട്രാന്&zwj;സിലേറ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം. സംവിധായകനൊപ്പം രാഹുല്&zwj; രാധാകൃഷ്ണനും ചേര്&zwj;ന്നാണ് ഒരിക്കലും ഒഴുക്ക് തടസപ്പെടുത്താത്ത രീതിയില്&zwj; ചിത്രം കട്ട് ചെയ്തിരിക്കുന്നത്. സം​ഗീത സംവിധായകന്&zwj; എന്ന നിലയില്&zwj; സുഷിന്&zwj; ശ്യാം തന്&zwj;റെ ലെവല്&zwj; ഒരിക്കല്&zwj;ക്കൂടി അടയാളപ്പെടുത്തുകയാണ് പേട്രിയറ്റിലൂടെ. താന്&zwj; ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയ്ക്ക് സുഷിന്&zwj; നല്&zwj;കിയിരിക്കുന്ന സ്കോര്&zwj; ഈ മേഖലയിലേക്ക് കടന്നുവരാന്&zwj; ആ​ഗ്രഹിക്കുന്നവര്&zwj;ക്ക് ഒരു പാഠപുസ്തകമാണ്.&lt;/p&gt;&lt;p&gt;ആരാണ് ദേശസ്നേഹി എന്ന സമകാലിക പ്രാധാന്യമുള്ള ചോദ്യം കൂടി ഉയര്&zwj;ത്തുന്നുണ്ട് ചിത്രം. ഡിസെന്&zwj;റ്, വിമതന്&zwj; എന്നാണ് പേട്രിയറ്റ് എന്ന ടൈറ്റില്&zwj; സ്ക്രീനില്&zwj; ആദ്യമായി വരുമ്പോള്&zwj; പശ്ചാത്തലത്തിലുള്ള ഡയലോ​ഗ്. ചിത്രം പറയുന്ന രാഷ്ട്രീയവും അതുതന്നെ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/patriot-malayalam-movie-review-mammootty-mohanlal-mahesh-narayanan-fahadh-faasil-kunchacko-boban-articleshow-d2vwbig"/>
        </item>
        <item>
            <title><![CDATA[ജീത്തു ജോസഫ് സ്കൂളിൽ നിന്ന് 'ദൃഢം', ക്ലീൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/shane-nigam-starrer-malayalam-crime-thriller-movie-dridam-review-articleshow-dl3muze</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/shane-nigam-starrer-malayalam-crime-thriller-movie-dridam-review-articleshow-dl3muze</guid>
            <pubDate>Fri, 08 May 2026 15:01:03 +0530</pubDate>
            <description><![CDATA[&lt;p&gt;ട്വിസ്റ്റുകളും ടേണുകളും നിറച്ച് പോവുകയല്ല, പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവമാണ് ചിത്രം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr3esbgw1b93jh8xt6bfjyvn,imgname-dridam-movie-1778232634908.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഷെയിൻ നിഗത്തിനെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃഢം. ജീത്തു ജോസഫിൻ്റെ സഹസംവിധായകനായ മാർട്ടിൻ്റെ ആദ്യ സംവിധാന സംരഭം ഒരു പൊലീസ് കുറ്റാന്വേഷണ സിനിമയായത് യാദൃശ്ചികമാകാം. എന്നാൽ പ്രേക്ഷകനെ സംബന്ധിച്ച് ജീത്തു ജോസഫ് സ്കൂൾ ഒരു പ്രതീക്ഷയായിരുന്നു. പതിഞ്ഞ താളത്തിൽ സ്വന്തമായ ഒഴുക്ക് കണ്ടെത്തി മുന്നോട്ട് പോവുകയാണ് ചിത്രം. കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും എസ്റ്റാബ്ലിഷ് ചെയ്ത് ഘട്ടം ഘട്ടമായി ബിൽഡ് ചെയ്ത് കൊണ്ടുവരുന്ന പശ്ചാത്തലം.&lt;/p&gt;&lt;p&gt;ഒരു പൊലീസ് സ്റ്റേഷനെയും അതിൻ്റെ പരിധിയിൽ വരുന്ന കുഴിനിലം എന്ന ഗ്രാമത്തെയും ചുറ്റിപ്പറ്റിയാണ് കഥ. സ്റ്റേഷനിൽ ചാർജെടുക്കാൻ എത്തുന്ന യുവ എസ്ഐ ആണ് ഷെയിൻ നിഗം അവതരിപ്പിക്കുന്ന സച്ചിൻ രാധാകൃഷ്ണൻ എന്ന കഥാപാത്രം. കുറ്റകൃത്യങ്ങൾ കുറവുള്ള പ്രദേശമാണവിടം. ആദ്യ പോസ്റ്റിങ് അങ്ങോട്ടേക്കാണെന്നതിൽ ആശ്വാസത്തോടെയാണ് പൊതുവെ ശാന്തപ്രകൃതനായ സച്ചിൽ എത്തുന്നത്. മറ്റു പൊലിസുകാരുടെ ഇടപെടലും പെരുമാറ്റവും സച്ചിൻ എന്ന തുടക്കക്കാരന് ആശ്വാസമകുന്നുണ്ട്. ഷോബി തിലകൻ, ദിനേഷ് പ്രഭാകർ, നന്ദൻ ഉണ്ണി, കൃഷ്ണ പ്രഭ, വിനോദ് ബോസ്, കോട്ടയം രമേശ്, സാനിയ ഫാത്തിമ എന്നിവരാണ് സ്റ്റേഷനിലെ മറ്റു പൊലീസുകാർ. സച്ചിൻ്റെ പരിചയക്കുറവുകളെ പോലും മറികടക്കും വണ്ണം അയാൾക്ക് പൂർണ്ണ പിന്തുണനൽകുന്ന സഹപ്രവർത്തകർ. അങ്ങനെ സമാധാനപൂർണ്ണമായ അന്തരീക്ഷത്തിൽ മുന്നോട്ട് പോകുമ്പോഴാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ തുടർച്ചയായി കുഴിനിലത്തുണ്ടാകുന്നത്.&lt;/p&gt;&lt;p&gt;പ്രദേശത്തെ ഒരു ഒഴിഞ്ഞ പറമ്പിൽ നിന്ന് ആദ്യം ഒരു യുവാവിൻ്റെ മൃദദേഹം കിട്ടുന്നു. അതൊരു കൊലപാതകമാണെന്ന് തീർച്ചപ്പെടുത്തി അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കപ്പെടുന്നു. പിന്നാലെ മറ്റു രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തുന്നു. മൂന്നു മരണങ്ങളും ഒരേ രീതിയിൽ ഉണ്ടായതാണെന്ന നിഗമനത്തിൽ കേസന്വേഷണം മുന്നോട്ട് പോകവെ, സച്ചിൽ നേരിടുന്ന ബുദ്ധിമുട്ടുകളും കൊലപാതകങ്ങളുടെയും കൊള്ളയുടെയും ചുരുളഴിയുന്നതുമാണ് ദൃഢം. ആ ഗ്രാമവും പൊലീസ് സ്റ്റേഷനും ഒളിപ്പിച്ച രഹസ്യമെന്താണെന്ന് സച്ചിൻ കണ്ടെത്തുന്നതിനൊപ്പമാണ് പ്രേക്ഷകരുടെയും സഞ്ചാരം.&lt;/p&gt;&lt;p&gt;പ്രകടനങ്ങൾ തന്നെയാണ് സിനിമയുടെ ആദ്യ മികവ്. പൊലീസ് ജോലിയിലെ തുടക്കാരനിൽ നിന്ന് അയാളുടെ അനുഭവങ്ങൾ നൽകുന്ന പാകപ്പെടുത്തലും കഥാപാത്രത്തിൻ്റെ വളർച്ചയുമൊക്കെ ഷെയിനിൻ്റെ കൈയ്യിൽ ഭദ്രമായിരുന്നു. ഇടുക്കിയിലെ മലയോരഗ്രാമമായാണ് കുഴിനിലത്തെ സംവിധായകൻ പ്ലേസ് ചെയ്യുന്നത്. കുറ്റാന്വേഷണ സിനിമകൾക്ക് ഈ ഭൂപ്രദേശം നൽകുന്ന നിഗൂഢ സ്വഭാവത്തെ ഉപയോഗപ്പെടുത്താൻ ദൃഢത്തിനായിട്ടുണ്ട്. കഥ മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളുടെ ഗൗരവം പ്രേക്ഷകനിൽ അനുഭവപ്പെടുത്തുന്നത്തിൽ സമാധാനപൂർവ്വമായ സ്റ്റേഷൻ അന്തരീക്ഷത്തിൽ നിന്ന് ബിൽഡ് ചെയ്ത് വരുന്ന തിരക്കഥയ്ക്കായി. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് ദൃഢത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;പി എം ഉണ്ണികൃഷ്ണൻ്റെ ഫ്രെയിമുകൾ കഥയോട് നീതി പുലർത്തി. കഥയുടെ പേസിനൊപ്പമാണ് വിനായകിൻ്റെ എഡിറ്റിങ്. സംഭവങ്ങളെയും സാഹചര്യങ്ങളെയും എലവേറ്റ് ചെയ്യാൻ ശ്രീരാജ് സജിയുടെ പശ്ചാത്തല സംഗീതത്തിനായിട്ടുണ്ട്. അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് ദൃഢത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ദൃഢം പ്രേക്ഷകരിൽ എത്തിക്കുന്നത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. 'പ്രൊട്ടക്ട്, സർവ്, സർവൈവ്' എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. അത് പൂർണ്ണമായും മനസിലാകാൻ സിനിമ കണ്ടേ തീരൂ. ട്വിസ്റ്റുകളും ടേണുകളും നിറച്ച് പോവുകയല്ല, പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവമാണ് ചിത്രം. അതുകണ്ടനുഭവിക്കാൻ ദൃഢത്തിനു ടിക്കറ്റെടുക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/shane-nigam-starrer-malayalam-crime-thriller-movie-dridam-review-articleshow-dl3muze"/>
        </item>
        <item>
            <title><![CDATA[ജെൻസി പിള്ളേരുടെ അഴിഞ്ഞാട്ടം, സ്കോർ ചെയ്ത് സാ​ഗർ; ഇത് പൊട്ടിച്ചിരിയുടെ 'പ്രകമ്പനം'- റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/malayalam-movie-prakambanam-review-sagar-surya-ganpathi-al-ameen-articleshow-ghxk3yo</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/malayalam-movie-prakambanam-review-sagar-surya-ganpathi-al-ameen-articleshow-ghxk3yo</guid>
            <pubDate>Fri, 30 Jan 2026 14:18:48 +0530</pubDate>
            <description><![CDATA[&lt;p&gt;വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത 'പ്രകമ്പനം' ചിരിയും ഭയവും ഒരുപോലെ നൽകുന്ന ഒരു ക്യാമ്പസ് ഹൊറർ-കോമഡി ചിത്രമാണ്. ഒരു കോളേജ് ഹോസ്റ്റലിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷത്തില്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg71bsc7ktgpbj0v5tyzdf1k,imgname-befunky-collage--2--1769762841991.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സി&lt;/strong&gt;നിമാസ്വാദകർക്ക് ഏറെ ഇഷ്ടമുള്ള ജോണറാണ് ഹൊറർ- കോമഡി. ഹൊറർ പടങ്ങൾ കാണാൻ താല്പര്യമില്ലാത്തവർ വരെ ഈ സിനിമകൾ കാണാൻ എത്തും. അത്തരത്തിലുള്ള ഒരുപിടി മികച്ച സിനിമകൾ മലയാളികൾക്ക് ലഭിച്ചിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയ എൻട്രി നടത്തിയിരിക്കുകയാണ് പ്രകമ്പനം. വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് 'പൊട്ടിച്ചിരിയുടെ പ്രകമ്പനം' ആയിരുന്നു.&lt;/p&gt;&lt;p&gt;ഒരു പക്കാ ക്യാമ്പസ് ഹൊറർ- കോമഡി ത്രില്ലറാണ് പ്രകമ്പനം എന്ന് ഒറ്റ വാക്കിൽ പറയാം. ചെമ്പകത്ത് വീട്ടിലേക്കാണ് പ്രേക്ഷകര&zwj;െ ആദ്യം സിനിമ കൂട്ടിക്കൊണ്ടുപോകുന്നത്. ഇവിടുത്തെ അമ്മയാണ് ചെമ്പകത്ത് രു​ഗ്മിണി എന്ന ചെമ്പോത്തമ. ഭർത്താവ് മാധവൻ. കടുത്ത ഈശ്വരവിശ്വാസിയാണ് ചെമ്പകത്തമ്മ. എന്നാൽ ഇവരുടെ മക്കളാകട്ടെ കടുത്ത രാഷ്ട്രീയക്കാരും നിരീശ്വരവാദികളുമാണ്. ആ വീട്ടിലെ ചുറ്റുപാടുകൾ പരിചയപ്പെട്ട ശേഷം നേരെ കോളേജിലേക്കാണ് പ്രേക്ഷകർ എത്തുന്നത്. ഇന്നത്തെ കാലത്തെ കോളേജ് പിള്ളേരുടെ എല്ലാകാര്യങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള കോളേജ് ഹോസ്റ്റലാണ് പ്രധാന സ്ഥലം. സിദ്ധു, പുണ്യാളൻ, ശങ്കു എന്നിവരാണ് ഇവരിൽ പ്രധാനികൾ. കോളേജ് കാലം അടിച്ച് പൊളിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഇവരെ തേടി ചില അസ്വഭാവിക കാര്യങ്ങൾ നടക്കുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളെ ഭയത്തിന്റേയും നർമത്തിന്റേയും മെമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പ്രകമ്പനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അഭിനേതാക്കളാണ് എന്ന് നിസംശയം പറയാം. മികച്ച കാസ്റ്റിം​ഗ് ആണ് പടത്തിന് വേണ്ടി അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്. സിദ്ധു, പുണ്യാളൻ, ശങ്കു എന്നിവരെ യഥാക്രമം ​ഗണപതി, സാ​ഗർ സൂര്യ, അൽ അമീൻ എന്നിവരാണ് അവതരിപ്പിക്കുന്നത്. ഇവരാണ് ഈ സിനിമയെ കൊണ്ടു പോകുന്നതെന്നത് വ്യക്തം. ഇക്കൂട്ടത്തിൽ സ്കോർ ചെയ്തത് സാ​ഗർ സൂര്യയാണ്. രണ്ട് ക്യാരക്ടറുകളെ അതി​ഗംഭീരവും മികവോടും കൂടെ പ്രകമ്പനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. തനിക്ക് വില്ലൻ കഥാപാത്രം മാത്രമല്ല ഏത് വേഷവും ചെയ്യാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സാ​ഗർ പ്രകമ്പനത്തിലൂടെ കാട്ടിത്തരുന്നത്. സിനിമയിൽ ത്രൂ ഔട്ട് ക്യാരക്ടർ മെയിന്റയിൻ ചെയ്തതിൽ സാ​ഗർ വലിയൊരു കയ്യടി അർഹിക്കുന്നുമുണ്ട്.&lt;/p&gt;&lt;p&gt;നിരീശ്വരവാദിയും കോളേജ് രാഷ്ട്രീയത്തിൽ സജീവവുമായ കണ്ണൂർകാരനാണ് ​ഗണപതിയുടെ സിദ്ധു. ഈ വേഷം വളരെ കയ്യടക്കത്തോടെ തന്നെ ​ഗണപതി അവതരിപ്പിച്ചിട്ടുണ്ട്. നമ്മൾ പലപ്പോഴും ക്യാമ്പസുകളിൽ കണ്ടുമറന്നൊരു വേഷമാണിതെന്ന് ഉറപ്പ്. സോഷ്യൽ മീഡിയയിൽ സ്ക്റ്റുകൾ ചെയ്ത് തിളങ്ങിയ അൽ അമീനും ​ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. താനൊരു സിനിമാ മെറ്റീയലാണെന്ന് ശങ്കുവിലൂടെ അമീൻ തെളിയിച്ചു. എവിടെയൊക്കെയോ അജു വർ​ഗീസിനെ ഓർമപ്പെടുത്തുന്ന തരത്തിലായിരുന്നു അഭിനയം. ഇവർക്ക് പുറമെ മല്ലിക സുകുമാർ(ചെമ്പകത്തമ്മ), അസീസ്&zwj;(രമേശ്), കലാഭവൻ നവാസ് (സഖാവ് രാഘവൻ), രാജേഷ് മാധവൻ, സുബിൻ ടാർസൻ (ദിനിൽ ശശി), പിപി കുഞ്ഞികൃഷ്ണൽ(മാധവൻ) എന്നിവരും തങ്ങളുടെ വേഷങ്ങൾ ​ഗംഭീരമാക്കി. കലാഭവൻ നവാസിന്റെ അവസാന സിനിമ കൂടിയായിരുന്നു പ്രകമ്പനം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഹൊറർ ഫാമിലി കോമഡി എന്റർടൈനറിന്റെ എല്ലാ ചേരുവകളും കോർത്തിണക്കി ​ഗംഭീര സിനിമാനുഭവം സമ്മാനിച്ച സംവിധായകൻ വിജേഷ് പാണത്തൂരും തിരക്കഥാകൃത്ത് ശ്രീഹരി വടക്കനും കയ്യടി അർഹിക്കുന്നുണ്ട്. വിജേഷിന്റേതാണ് കഥ. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുന്റെ അംശവും ക്യാമറ കണ്ണുകളിൽ ഒപ്പിയൊടുത്ത ആൽബി ആന്റണിയും സ്കോർ ചെയ്തിട്ടുണ്ട്. ബിബിൻ അശോകിന്റെ സം​ഗീതവും ശങ്കർ ശർമ്മയുടെ പശ്ചാത്തല സം​ഗീതവും പ്രകമ്പനത്തിന്റെ മാറ്റ് ഏറെ കൂട്ടിയിട്ടുണ്ട്. ആദ്യം മുതൽ അവസാനം വരെ കോമഡിയും ഹൊററും സമ്മാനിച്ച ചിത്രത്തിൽ ട്വിസ്റ്റും സസ്പെൻസും പ്രണയവും എല്ലാം കടന്നു വരുന്നുണ്ട്. ആകെ മൊത്തത്തിൽ എല്ലാവത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന സിനിമാനുഭവവമാണ് പ്രകമ്പനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/malayalam-movie-prakambanam-review-sagar-surya-ganpathi-al-ameen-articleshow-ghxk3yo"/>
        </item>
        <item>
            <title><![CDATA[പട്ടടയിലെ മനുഷ്യരും മൃഗങ്ങളും; 'പെണ്ണും പൊറാട്ടും' റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/pennum-porattum-movie-review-directed-by-rajesh-madhavan-articleshow-hezw3yo</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/pennum-porattum-movie-review-directed-by-rajesh-madhavan-articleshow-hezw3yo</guid>
            <pubDate>Fri, 13 Feb 2026 15:01:33 +0530</pubDate>
            <description><![CDATA[&lt;p&gt;Pennum Porattum Movie Review. പുരുഷ കാമനകളുടെ ലോകത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന പെണ്ണും പൊറാട്ടും മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷകന് നൽകുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kh06y5w3q0ptm5h61drdvt16,imgname-pennum-porattum-ott-1770607548291.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പട്ടട എന്ന സാങ്കല്പിക ഗ്രാമത്തിൽ ഒരുകാലത്ത് പരസ്&zwj;പരം സംഘർഷത്തിലേർപ്പെട്ട മനുഷ്യരെ ഒന്നിപ്പിച്ച്, ആയുധങ്ങൾ ഉപേക്ഷിക്കാൻ പഠിപ്പിച്ച ഗോപാലൻ മാഷിൽ നിന്നാണ് രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' എന്ന സിനിമ തുടങ്ങുന്നത്. വളരെ അബ്സ്വേഡ് ആയ ഒരു ലാൻഡ്സ്കേപ്പിലാണ് രാജേഷ് മാധവൻ തന്റെ കഥാപാത്രങ്ങളെയും ചിന്തകളെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗോപാലൻ മാഷ് ഗ്രാമത്തിലെ മനുഷ്യരെയെല്ലാം അഹിംസയുടെ പാതയിൽ എത്തിച്ചെങ്കിലും, ആരും ശ്രദ്ധിക്കാതെ പുതുതലമുറയിലെ ഒരു കുട്ടി പട്ടടയിൽ വളരുന്നുണ്ടായിരുന്നു. പട്ടടയിൽ പിന്നീടുണ്ടാവുന്ന പല കാര്യങ്ങളിലും പ്രധാന തീരുമാനങ്ങളെടുക്കുന്നത് ഈ കുട്ടിയാണെന്ന് കാണാൻ കഴിയും. അത്തരത്തിലൊരു സമൂഹത്തിന്റെ കഥയാണ് പെണ്ണും പൊറാട്ടും. എന്നാൽ പെണ്ണും പൊറാട്ടും സുട്ടു എന്ന നായയുടെ കഥയാണെന്നും പറയേണ്ടിവരും. അതെ, സുട്ടുവാണ് സിനിമയിലെ നായകൻ. സുട്ടുവിന് തന്റെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിയും, അതിനെ അവൻ എങ്ങനെയാണ് തരണം ചെയ്യാൻ ശ്രമിക്കുന്നത് എന്നുമാണ് ചിത്രത്തിൻറെ പ്രമേയം. സുട്ടുവിനെ കൂടാതെ താറാവ്, കോഴികൾ, പശുക്കൾ, ആടുകൾ, ആന തുടങ്ങീ നിരവധി മൃഗങ്ങളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുള്ളത്.&lt;/p&gt;&lt;p&gt;പാലക്കാടിലെ ഒരു ഉൾനാടൻ പ്രദേശത്താണ് പട്ടട എന്ന ഗ്രാമത്തെ രാജേഷ് മാധവൻ പ്ലേസ് ചെയ്തിരിക്കുന്നത്. പട്ടടയിലെ മനുഷ്യരെല്ലാം പല രീതിയിൽ വ്യത്യസ്&zwj;തരാണ് ഓരോ വീട്ടിലും പല രീതിയിലുള്ള മൃഗങ്ങളെ ഉപജീവനത്തിന്റെ ഭാഗമായും മറ്റും എല്ലാവരും വളർത്തുന്നുണ്ട്. ആധുനികമായ കാലത്തും ചില മൃഗങ്ങളെ ഉപയോഗിച്ച് യന്ത്രം പ്രവൃത്തിപ്പിക്കുന്നതും സ്വാഭാവികമായ കാര്യമാണ്. പുരുഷ കാമനകളുടെ ആവിഷ്കാരമാണ് പെണ്ണും പൊറാട്ടും. കുമാർ എന്ന ചെറുപ്പക്കാരന് കല്യാണം കഴിക്കാൻ താല്പര്യമില്ല എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടണം. അതുകൊണ്ട് തന്നെ സ്വന്തം വീട്ടിൽ വച്ച നടക്കുന്ന പണം പയറ്റ് ചടങ്ങിനിടെ അവൻ ഇത്തരമൊരു കാര്യത്തോട് താല്പര്യമില്ലെന്ന് പറഞ്ഞുകൊണ്ട് കുമാർ പുറത്തിറങ്ങുന്നു. മലബാറിൽ നിലവിലുള്ള ഒരു അനൗപചാരിക സാമ്പത്തിക ഇടപാടാണ് പണം പയറ്റ്. പണപ്പയറ്റ്, കുറിക്കല്യാണം, തേയിലസല്ക്കാരം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ജാതി, മതം, സാമ്പത്തികസ്ഥിതി തുടങ്ങിയ ഭേദങ്ങളില്ലാതെ ഒരു ദേശത്തെ മുഴുവൻ ആളുകളും ഒത്തുചേർന്ന് അവരിൽ ഓരോരുത്തരെയും സഹായിക്കുന്ന സംവിധാനമാണ് ഇത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;മലബാറിലും കേരളത്തിന്റെ മറ്റ് പലഭാഗത്തും ഇത് പലരീതിയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. പയറ്റിലെ ഹാസ്യത്തിന്റെ സാധ്യതയെ രാജേഷ് മാധവൻ നല്ല രീതിയിൽ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. തന്റെ പേരിൽ പണം പയറ്റുന്നതിൽ താലപര്യമില്ലാതെ പുറത്തിറങ്ങുന്ന കുമാറിന് കൂട്ടുകാരനൊത്തുള്ള സംഭാഷണത്തിനിടെ നാട്ടിലെ അവന്റെ മറ്റൊരു സുഹൃത്തായ ചാരു ഹാസന്റെ പെങ്ങളായ ചാരുലതയോട് 'കാമം' തോന്നുന്നു. ഈ കാമ പൂർത്തീകരണത്തിനായി ചാരുലതയോട് അക്കാര്യം അവൻ വാട്ട്സ് ആപ് വഴി വോയ്&zwnj;സ് മെസേജ് ആയി ചോദിക്കുന്നു. ഇതിനിടയിൽ സുട്ടു എന്ന നായയുടെ ജീവിതത്തിലും ചില മാറ്റങ്ങൾ സംഭവിക്കുന്നു. ജീവിതത്തിന്റെ തുടക്കം മുതൽ ഒരു നല്ല ജീവിതം കിട്ടുമെന്ന് ആഗ്രഹിച്ചിരുന്ന അവന് സ്നേഹമോ സ്വാതന്ത്ര്യമോ ലഭിക്കുന്നില്ല. മുഴുവൻ സമയവും ചങ്ങലയിൽ കഴിയാനായിരുന്നു അവന്റെ വിധി. എന്നാൽ കിട്ടിയ ഒരവസരത്തിൽ അവൻ ചങ്ങല പൊട്ടിച്ച് പുറത്തിറങ്ങുന്നു. എന്നാൽ നാട്ടുകാർ അവനെ പേപ്പട്ടി എന്ന നിലയിൽ മുദ്രകുത്തി വേട്ടയാടാനായി പുറത്തിറങ്ങുന്നു.&lt;/p&gt;&lt;h2&gt;പുരുഷ കാമനകളുടെ ലോകം&lt;/h2&gt;&lt;p&gt;പെണ്ണും പൊറാട്ടും പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പെണ്ണിന്റെ പേരിൽ പുരുഷന്മാർ ചെയ്തുകൂട്ടുന്ന അർത്ഥമില്ലാത്ത പ്രവൃത്തികളുടെ ആകെത്തുകയാണ്. അത് പുരുഷന്റെ കേവലമായ ആഗ്രഹത്തിന്റെ പുറത്ത് രൂപപ്പെടുന്ന വളരെ എക്സെൻട്രികും വയലൻസും നിറഞ്ഞതാണ്. ആൺലോകത്തിന്റെ തീരുമാനങ്ങളാണ് സിനിമയുടെ ഗതിയെ നിയന്ത്രിക്കുന്നത്. ഓവർ ദി ടോപ് ആയിട്ടുള്ള കഥാപാത്ര നിർമ്മിതിയാണ് ചിത്രത്തിൽ രൂപകൽപന ചെയ്തിരിക്കുന്നത്. പട്ടടയിൽ എല്ലാ മനുഷ്യരും പല രീതിയിൽ വ്യത്യസ്തരാണ്. തൊട്ടടുത്ത നിമിഷം അവരെന്താണ് ചിന്തിക്കുന്നതെന്നോ പ്രവൃത്തിക്കുന്നതെന്നോ പ്രേക്ഷകന് സൂചനകൾ ലഭിക്കുന്നില്ല. ഏതൊരു സമൂഹത്തിലും ഉള്ള പോലെ ഒരു കാര്യം പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്നത് പട്ടടയിലും പതിവ് കാര്യമാണ്. ബ്ലാക്ക് ഹ്യൂമറിന്റെ കൃത്യമായ ഉപയോഗം ചിത്രത്തിൽ കാണാം. കൺസെന്റ്, സ്ത്രീയുടെ സ്വാതന്ത്ര്യം, പുരുഷാധിപത്യം, പൊതുസമൂഹത്തിൽ മനുഷ്യൻ അണിയുന്ന മുഖം മൂടികൾ തുടങ്ങീ നിരവധി കാര്യങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ചിത്രത്തിലെ രാജേഷ് മാധവനും, റൈന രാധാകൃഷ്&zwnj;ണനും ഒഴികെ ബാക്കിയെല്ലാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. എല്ലാവരുടെയും ആദ്യ സിനിമയാണ് പെണ്ണും പൊറാട്ടും എന്ന തോന്നൽ പ്രേക്ഷകന് ഒരിക്കൽ പോലും ലഭിക്കുന്നില്ല എന്നത് തന്നെയാണ് ചിത്രത്തിന്റെ കാസ്റ്റിങ്ങിന്റെ പ്രത്യേകത. പാലക്കാടൻ ഉൾനാടൻ ഭാഷയും അതിന്റെ ഭൂപ്രകൃതിയും മനുഷ്യരുടെ വിചിത്രമായ ചിന്തകളും പ്രവൃത്തികളും വിശ്വസിനീയമാകാൻ കാസ്റ്റിങ് വളരെ ഗുണം ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയത്തേക്ക് പോലും സ്&zwnj;ക്രീനിൽ വന്നുപോകുന്ന കഥാപാത്രങ്ങൾ പോലും പ്രേക്ഷകരിൽ ഉണർത്തുന്നത് വലിയ പൊട്ടിച്ചിരികളായിരുന്നു.&lt;/p&gt;&lt;p&gt;അസാധ്യമായ കോമഡി ടൈമിങ്ങും റിയാക്ഷനുകളും സിനിമയുടെ ഓരോ സാഹചര്യത്തെയും എലവേറ്റ് ചെയ്യുന്നതായിരുന്നു. കെട്ടുകഥകൾ/ അപവാദ പ്രചരണങ്ങൾ രൂപപ്പെടുന്ന രീതിയും, ആക്ഷേപഹാസ്യത്തിന്റെ ലെയറുകളിൽ സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അന്തിമ തീരുമാനം എങ്ങനെയാണ് ഭൂരിപക്ഷ പുരുഷ തീരുമാനമായി മാറുന്നതെന്ന വിമർശനവും സിനിമയിലൂടെ രാജേഷ് മാധവൻ ഉന്നയിക്കുന്നുണ്ട്. സിനിമ കഴിയുമ്പോൾ ആർക്കാണ് പേ പിടിച്ചതെന്ന കാര്യത്തിൽ പ്രേക്ഷകന് കൃത്യമായ ഉത്തരവും സിനിമ നൽകുന്നു.&lt;/p&gt;&lt;p&gt;രണ്ട് തരം ലോകങ്ങളാണ് ചിത്രത്തിലുള്ളത്, വളരെ ഹിംസാത്മകമായ മനുഷ്യരുടെ ലോകവും, വേർതിരിവുകളില്ലാത്ത സ്നേഹവും സ്വാതന്ത്ര്യവും മാത്രമുള്ള മൃഗങ്ങളുടെ ലോകവും. മനുഷ്യന്റെ തന്നെ ഏറ്റവും നീചമായ പ്രവൃത്തികളെ കുറിക്കാൻ മനുഷ്യൻ തന്നെ ഉപയോഗിക്കുന്ന 'മൃഗീയത' എന്ന വാക്ക് എത്രത്തോളം വൈരുദ്ധ്യം നിറഞ്ഞതാണെന്ന് പെണ്ണും പൊറാട്ടും ചൂണ്ടികാണിക്കുന്നു. സുട്ടു എന്ന നായയോടൊപ്പം കോഴികളും പശുക്കളും താറാവുകളുമെല്ലാം സിനിമയിൽ കഥാപാത്രങ്ങളാണ്. അവർക്ക് കൃത്യമായ ഐഡന്റിറ്റിയും, ബോധ്യങ്ങളും സംവിധായകൻ നൽകുന്നു. ആദ്യം മുതൽ അവസാനം വരെ വളരെ ലൗഡ് ആയ സംഭാഷണങ്ങളും തമാശകളും കൊണ്ട് നിറഞ്ഞുനിൽക്കുന്ന പെണ്ണും പൊറാട്ടും മലയാളത്തിൽ അധികമാരും ഉപയോഗിക്കാത്ത ആഖ്യാനമാണ് പിന്തുടർന്നിരിക്കുന്നത്.&lt;/p&gt;&lt;p&gt;അതുകൊണ്ട് തന്നെ സിനിമ നൽകുന്ന പുതുമ വളരെ മനോഹരമാണ്. തിയേറ്ററിന് വേണ്ടി തന്നെ ഡിസൈൻ ചെയ്ത ചിത്രമാണിത്. ആദ്യ സംവിധാന ചിത്രത്തിലൂടെ മലയാളത്തിൽ എല്ലാ കാലത്തും ചർച്ച ചെയാൻ പോകുന്ന ഒരു സിനിമ ചെയ്യാൻ കഴിഞ്ഞു എന്നതിൽ രാജേഷ് മാധവന് തീർച്ചയായും അഭിമാനിക്കാം. പണി അറിയാവുന്ന സംവിധായകനാണ് അയാൾ എന്നത് ആദ്യ സിനിമകൊണ്ട് തന്നെ ഉറപ്പായിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/pennum-porattum-movie-review-directed-by-rajesh-madhavan-articleshow-hezw3yo"/>
        </item>
        <item>
            <title><![CDATA[കഥാപാത്രങ്ങളുടെ സൂക്ഷ്മ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ; 'ബേബി ഗേൾ' റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/baby-girl-movie-review-directed-by-arun-varma-nivin-pauly-sangeeth-lijomol-articleshow-hfy8c4k</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/baby-girl-movie-review-directed-by-arun-varma-nivin-pauly-sangeeth-lijomol-articleshow-hfy8c4k</guid>
            <pubDate>Fri, 23 Jan 2026 14:42:36 +0530</pubDate>
            <description><![CDATA[&lt;p&gt;ജനിച്ച് മൂന്ന് ദിവസം പ്രായമായ ഒരു കുഞ്ഞിന്റെ തിരോധാനവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് അരുൺ വർമ്മ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ബേബി ഗേൾ സംസാരിക്കുന്നത്. സിനിമയുടെ റിവ്യു വായിക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfn1r24980kbc1mabc44g9nc,imgname-baby-girl-movie-review-1769159264393.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗരുഡന് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'ബേബി ഗേൾ' ആദ്യാവസാനം മുതൽ ത്രില്ലർ മൂഡിലാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ. തിരുവനന്തപുരത്തെ ഗൗരീശപട്ടം ആശുപത്രിയിൽ നിന്നും ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതാവുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നിവിൻ പോളിയുടെയും ലിജോ മോളുടെയും സംഗീത് പ്രതാപിന്റെയും മറ്റ് കഥാപാത്രങ്ങളുടെയും ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്.&lt;/p&gt;&lt;p&gt;മൂന്ന് കുടുംബങ്ങളെയാണ് ബേബി ഗേളിൽ സംവിധായകൻ അരുൺ വർമ്മ പ്രേക്ഷകർക്ക് മുന്നിലേക്ക് കൊണ്ടുവരുന്നത്. മൂന്ന് കുടുംബങ്ങളും സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലാണ് ജീവിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു കുഞ്ഞിന്റെ തിരോധാനമാണ് ഈ കുടുംബങ്ങളിലെയെല്ലാം യഥാർത്ഥ സാമൂഹികാവസ്ഥ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. കുഞ്ഞുങ്ങളെ ഓരോ മനുഷ്യരും എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് സിനിമ നമ്മോട് സംസാരിക്കുന്നു.&lt;/p&gt;&lt;p&gt;ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരത്തിലാണ് സിനിമ ഫോക്കസ് ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രവും തനിക്ക് മുന്നിൽ വരുന്ന ഒരു സാഹചര്യത്തെ എങ്ങനെയാണ് നേരിടുന്നത് എന്നതാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. പ്രതിസന്ധികളിൽ നിന്നാണ് യഥാർത്ഥ നായകന്മാർ ഉദയം ചെയ്യുന്നതെന്ന് പറയും പോലെ ഇതിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഓരോ സാഹചര്യത്തിലും നായകന്മാരും നായികമാരുമായി മാറുന്നുണ്ട്. ഏതാണ് സിനിമയുടെ വിജയം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;സർവ്വം മായ്ക്ക് ശേഷം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ഒന്നടങ്കം ബേബി ഗേൾ എന്ന സിനിമയെ നോക്കിക്കണ്ടത്. അത്തരമൊരു പ്രതീക്ഷ തെറ്റിക്കാത്ത പ്രകടനം തന്നെയായിരുന്നു നിവിൻ പോളിയുടേത്. വളരെ സൂക്ഷ്മമായ ഭാവ വ്യത്യാസങ്ങളും ശരീര ചലനങ്ങളും കൊണ്ട് സനൽ എന്ന ഹോസ്പിറ്റൽ അറ്റൻഡറുടെ വേഷം നിവിൻ ഗംഭീരമാക്കി. അതുപോലെ തന്നെ എടുത്ത് പറയാനായുള്ള പ്രകടനമായിരുന്നു ലിജോമോളുടെത്. ഋതു എന്ന കഥാപാത്രം ലിജോ മോളുടെ കയ്യിൽ ഭദ്രമായിരുന്നു. പൊന്മാനിലെ സ്റ്റെഫി എന്ന കഥാപാത്രത്തിന് ശേഷം ലിജോമോളുടെ പക്വതയാർന്ന പ്രകടനം തന്നെയായിരുന്നു ബേബി ഗേളിലേത്. ഒരമ്മയുടെ വൈകാരിക നിമിഷങ്ങൾ വളരെ മനോഹരമായാണ് അവർ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;വിവാഹ ബന്ധവും അതിൽ നിന്നും നേരിട്ട അതിക്രമങ്ങളും ഒരു കഥാപാത്രത്തെ എങ്ങനെയൊക്കെയാണ് വൈകാരികമായും മറ്റും ബാധിച്ചിരിക്കുന്നതെന്ന് സംവിധായകൻ കൃത്യമായി പറയുന്നുണ്ട്. സംഗീത് പ്രതാപ് അവതരിപ്പിച്ച ഋഷി എന്ന കഥാപാത്രവും മികച്ചുനിന്നു. പലപ്പോഴും സിനിമയെ മുന്നോട്ട് നയിക്കുന്നത് ഋഷി ആണെന്ന് കാണാൻ കഴിയും. സംഗീത് പ്രതാപ് എന്ന നടൻ കേവലം കോമഡി കഥാപാത്രങ്ങളിൽ മാത്രമായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടേണ്ട നടനല്ല എന്ന് ബേബി ഗേളിലെ പ്രകടനം അടിവരയിടുന്നു. പൊലീസ് കഥാപാത്രമായി എത്തിയ അഭിമന്യു ഷമ്മി തിലകനും തന്റെ റോൾ ഗംഭീരമാക്കി.&lt;/p&gt;&lt;p&gt;എല്ലാ കുടുംബവും ഒരുപോലെയല്ല, എല്ലാ കുട്ടികളും ഒരുപോലെയല്ല, എല്ലാ മനുഷ്യരും ലോകത്തെ കാണുന്നത് ഒരുപോലെയല്ല എന്ന് സിനിമ അടിവരയിടുന്നു. തിരുവനന്തപുരം എന്ന നഗരത്തിന്റെ വേഗതയും താളവും ചിത്രത്തിൽ നല്ല പോലെ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ക്രൈം ത്രില്ലർ അല്ലാതിരുന്നിട്ട് കൂടി, ഓരോ പ്രേക്ഷകനെയും ആകാംക്ഷയുടെയും പ്രതീക്ഷയുടെയും മുൾമുനയിൽ നിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഗരുഡൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ്മ വീണ്ടും തന്റെ മികച്ച മറ്റൊരു സിനിമ കൂടിയാണ് ബേബി ഗേളിലൂടെ പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത്. മലയാളത്തിന് പ്രതീക്ഷയർപ്പിക്കാവുന്ന മറ്റൊരു സംവിധായകൻ കൂടിയുണ്ടെന്ന് ഈ ചിത്രത്തിലൂടെ ഉറപ്പിക്കാം. സാം സിഎസ്സിന്റെ പശ്ചാത്തലസംഗീതവും, ഫായിസ് സിദ്ധിഖിന്റെ സിനിമാറ്റോഗ്രഫിയും മികച്ചുനിന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/baby-girl-movie-review-directed-by-arun-varma-nivin-pauly-sangeeth-lijomol-articleshow-hfy8c4k"/>
        </item>
        <item>
            <title><![CDATA[ഇന്ദ്രൻസ് എന്ന മാജിക്കല്‍ പെര്‍ഫോര്‍മര്‍- ആശാൻ റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/indrans-starrer-ashaan-review-articleshow-la8tv9h</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/indrans-starrer-ashaan-review-articleshow-la8tv9h</guid>
            <pubDate>Thu, 05 Feb 2026 15:15:45 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ദ്രൻസ് നായകനായ ആശാന്റെ റിവ്യു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgpjzk2pq6e3djazs4jyy1zq,imgname-indrans-starrer-ashaan-review-1770284633173.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് ആശാൻ. ഒപ്പം ആശാൻ എന്ന ടൈറ്റില്&zwj; കഥാപാത്രത്തിന്റെ വൈകാരിക സഞ്ചാരവും സിനിമ പകര്&zwj;ത്തുന്നു. ഇന്ദ്രൻസിന്റെ മാസ്&zwj;മരിക പ്രകടനമാണ് സിനിമയുടെ നട്ടെല്ലെന്ന് പറയാവുന്നത്. കാമ്പുള്ള ഒരു സിനിമയാകുന്നു ആശാൻ.&lt;/p&gt;&lt;p&gt;സിനിമാ സ്വപ്&zwj;നവുമായി നടക്കുന്ന അനന്തു എന്ന ചെറുപ്പക്കാരിന്റെ ജീവിത പശ്ചാത്തലത്തിലൂന്നിയാണ് ചിത്രത്തിന്റെ തുടക്കം. കെഎസ്&zwj;ആര്&zwj; എന്ന ഒരുകാലത്തെ ഹിറ്റ് സംവിധായകന്റെ ചിത്രത്തിന്റെ ഭാഗമാകാൻ അനന്തുവിന് അവസരം ലഭിക്കുന്നു. ഷൂട്ടിംഗിനായി ഒരു ഫ്ലാറ്റ് സംഘടിപ്പിക്കുന്നതോടെയാണ് സിനിമയില്&zwj; അനന്തുവിന് അവസരം ലഭിക്കുന്നത്. ആ ഫ്ലാറ്റിന്റെ എല്ലാമെല്ലാമാണ് ആശാൻ.&lt;/p&gt;&lt;p&gt;ഫ്ലാറ്റിലുള്ളവരുടെ അവസാന വാക്കാണ് ആശാൻ. ആശാൻ വിചാരിക്കുന്നതേ അവിടെ നടക്കൂ. ഫ്ലാറ്റ് അസോസിയേഷൻ പ്രസിഡന്റുമാണ് ആശാൻ. ആശാന് ഒരു വേഷം തരപ്പെടുത്താമെന്ന് പറഞ്ഞാണ് അനനന്തുവിന് ആ ഫ്ലാറ്റ് ഷൂട്ടിംഗിനായി വിട്ടുനല്&zwj;കുന്നത്. ആശാന് ഒരു ചെറു വേഷവും നല്&zwj;കാൻ സംവിധായകൻ കെഎസ്ആര്&zwj; തയ്യാറാകുന്നുണ്ട്. എന്നാല്&zwj; പല ടേക്കുകള്&zwj; പോകേണ്ടി വരുന്നു. സൂപ്പര്&zwj;സ്റ്റാര്&zwj; കരണ്&zwj;ചന്ദാണ് അതിന് കാരണക്കാരൻ. ഒടുവില്&zwj; സഹികെട്ട് കെഎസ്ആര്&zwj; ആശാനെ തല്ലുകയും ചെയ്യുന്നു. ഇത് ഫ്ലാറ്റില്&zwj; വലിയ കോലാഹാലങ്ങള്&zwj;ക്ക് കാരണമാകുകയും ചെയ്യുന്നു. തുടര്&zwj;ന്ന് ഷൂട്ടിംഗ് നടത്തണമെങ്കില്&zwj; ആശാൻ ഒരു നിബന്ധന അനന്തുവിനു മുന്നില്&zwj; വയ്&zwj;ക്കുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമയുടെ മുന്നോട്ടുപോക്ക്.&lt;/p&gt;&lt;p&gt;സിനിമാ ഷൂട്ടിംഗ് എന്നും പ്രേക്ഷകര്&zwj;ക്ക് കൗതുകമുള്ള ഒരു കാര്യമാണ്. ഷൂട്ടിംഗ് സെറ്റിലെ രസകരമായ സംഭവങ്ങളും കൗതുകങ്ങളുമൊക്കെ ചേര്&zwj;ത്താണ് ആശാന്റെ ആദ്യ പകുതി മുന്നോട്ടുപോകുന്നത്. ചിരിക്കാനുള്ള നിരവധി സന്ദര്&zwj;ഭങ്ങളും സിനിമയുടെ ആദ്യ പകുതിയിലുണ്ട്. ഷൂട്ടിംഗ് സെറ്റില്&zwj; മുഴുവൻ ആശാൻ നിറഞ്ഞുനില്&zwj;ക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങള്&zwj;ക്ക് ശേഷം ജോണ്&zwj; പോള്&zwj; ജോര്&zwj;ജ് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ആശാൻ. കേവലം കഥ പറച്ചിലിനു പകരം സിനിമ അനുഭവിപ്പിക്കുകയാണ് ആശാനിലൂടെ ജോണ്&zwj; പോള്&zwj; ജോര്&zwj;ജ് ചെയ്&zwj;തിരിക്കുന്നത്. ഫാന്റസി അനുഭവങ്ങളും ആശാനില്&zwj; ഇടകലരുന്നുണ്ട്. ഇരുത്തം വന്ന സംവിധായകനാണ് താൻ എന്ന് ആശാനിലൂടെ അടിവരയിടുന്നുണ്ട് തിരക്കഥാകൃത്ത് കൂടിയായ ജോണ്&zwj; പോള്&zwj; ജോര്&zwj;ജ്.&lt;/p&gt;&lt;p&gt;ആശാൻ എന്ന ടൈറ്റില്&zwj; റോളില്&zwj; എത്തിയിരിക്കുന്നത് ഇന്ദ്രൻസാണ്. ആദ്യ പകുതിയില്&zwj; ചിരിക്കൊപ്പമാണ് ഇന്ദ്രൻസിന്റെ നടനമെങ്കില്&zwj;&zwnj; മറുപകുതിയില്&zwj; പകര്&zwj;ന്നാട്ടിന്റെ മാസ്&zwj;മകരിക സൗന്ദര്യമാണ് ഇന്ദ്രൻസ് അനുഭവിപ്പിക്കുന്നത്. ഓരോ സിനിമയിലും സ്വയം പുതുക്കുന്ന ഇന്ദ്രൻസിനെ ആശാനിലും കാണാം. പല അടരുകളുള്ള കഥാപാത്രമായ ആശാനോട് ഇന്ദ്രൻസ് തന്റെ ഉടല്&zwj; സഞ്ചാരങ്ങള്&zwj; ചേരുംപടി ചേര്&zwj;ത്തുവെച്ചിരിക്കുന്നു. വിസ്&zwj;മയിപ്പിക്കുന്ന മറ്റൊരു പ്രകടം കാഴ്&zwj;ചവെച്ചിരിക്കുന്നത് അനന്തനായ ജോമോൻ ജ്യോതിര്&zwj; ആണ്. ഹാസ്യ നടന്റെ ലേബലില്&zwj; ചേര്&zwj;ത്തുവയ്&zwj;ക്കപ്പെട്ട ജോമോൻ ജ്യോതിറിന്റെ മറ്റൊരു തലത്തിലുള്ള വൈകാരിക പ്രകടനങ്ങള്&zwj; ആശാനില്&zwj; കാണാം. കെഎസ്ആര്&zwj; ആയി ആശാനില്&zwj; എത്തിയ ഷോബി തിലകൻ ചിലപ്പോഴൊക്കെ തിലകനെ ഓര്&zwj;മപ്പെടുത്തും. മദൻ ഗൗരി, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവരും ചിത്രത്തില്&zwj; വേഷമിട്ടിരിക്കുന്നു.&lt;/p&gt;&lt;p&gt;സിനിമയുടെ പ്രമേയത്തിനൊപ്പം ചേരുന്നതാണ് സംഗീതവും, ജോണ്&zwj; പോള്&zwj; ജോര്&zwj;ജ് തന്നെയാണ് സംഗീത സംവിധാനവും നിര്&zwj;വഹിച്ചിരിക്കുന്നത്. അജീഷ് ആന്റോയുടേതാണ് പശ്ചാത്തല സംഗീതം. സിനിമയുടെ വിവിധ അടരുകളെ പ്രതിഫലിപ്പിക്കും വിധം വേറിട്ട കളര്&zwj;ടോണുകളിലാണ് വിമല്&zwj; ജോസ് തച്ചിലിന്റെ ഛായാഗ്രാഹണം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/indrans-starrer-ashaan-review-articleshow-la8tv9h"/>
        </item>
        <item>
            <title><![CDATA[ടോട്ടൽ ഫൺ പാക്കേജ്, തിയേറ്ററുകളിൽ 'അതിരടി' തകർത്ത് ആഘോഷം; റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/tovino-thomas-basil-joseph-starrer-athiradi-movie-review-articleshow-lpytzno</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/tovino-thomas-basil-joseph-starrer-athiradi-movie-review-articleshow-lpytzno</guid>
            <pubDate>Thu, 14 May 2026 13:20:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഹ്യൂമറിനെയും ഇമോഷനേയും കൃത്യമായ അളവിൽ ചേർത്തുവച്ച തിരക്കഥയാണ് അതിരടിയുടെ ശക്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krfpa8gnsywq3n1jrtn43sf0,imgname-befunky-collage--24--1778643182101.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു എന്ന അറിയിപ്പോടെ പ്രഖ്യാപന കാലം മുതൽ മലയാളി പ്രേക്ഷകർക്കിടയിൽ ചർച്ചയായ ചിത്രമാണ് 'അതിരടി' . സംവിധായകനായും നടനായും ഒരിക്കലും മോശം പറയിച്ചിട്ടില്ലാത്ത ബേസിൽ ജോസഫ് നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ അനിരുദ്ധൻ ആണ്. പേര് കേൾക്കുമ്പോൾ ഔട്ട് ആൻഡ് ഔട്ട് ഇടിപ്പടമാകും എന്ന് തോന്നുമെങ്കിലും മാസും കോമഡിയും ആഘോഷങ്ങളും ഒക്കെയായി ഫുള്ളി പാക്ക്ഡ് തിയേറ്റർ എക്സ്പീരിയൻസ് ആണ് അതിരടി.&amp;nbsp;&lt;/p&gt;&lt;p&gt;തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ കൂടെ കൂട്ടാൻ കഥയ്ക്ക് ആകുന്നതാണ് പ്രധാന പ്ലസ് പോയിന്റ്. സിനിമ ആരംഭിക്കുന്നത് തന്നെ വലിയ ഇമോഷണൽ ഹുക്ക് പ്രേക്ഷകന് നൽകി കൊണ്ടാണ്. ഒരേപേസ് പിടിക്കാതെ ഉയർന്നും താഴ്ന്നും പതിഞ്ഞും, കരഞ്ഞും കയ്യടിച്ചും ആരവങ്ങൾ തീർത്തും കണ്ടനുഭവിക്കാൻ പക്കാ തിയേറ്റർ വാച്ച് ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;അടുത്തകാലത്ത് കൊച്ചിയിലെ പ്രശസ്തമായ ഒരു ക്യാമ്പസിൽ നടന്ന ദാരുണമായ സംഭവങ്ങളെ ഓർമിപ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അതുകൊണ്ടു തന്നെ ആദ്യ സീനുകളിൽ പ്രേക്ഷകർ സിനിമയിലേക്ക് ഇൻ ആകും. ഈ സംഭവം തന്നെയാണ് കഥയെ ക്യാമ്പസ് ട്രാക്കിൽ ഉടനീളം മുന്നോട്ടു കൊണ്ടുപോകുന്നതും. തന്റെ സഹോദരൻ പഠിച്ച സ്വകാര്യ എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആവുകയാണ് ബേസിൽ ജോസഫിന്റെ സാംകുട്ടി എന്ന കഥാപാത്രം. കോളേജിൻ്റെ അഭിമാനമായ ഒരു ഫെസ്റ്റ് ചിലകാരണങ്ങളാൽ മുടങ്ങിക്കിടക്കുന്നതും അത് നടത്തിയെടുക്കാൻ സാംകുട്ടി നടത്തുന്ന പ്രയത്നങ്ങളും ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.&lt;/p&gt;&lt;p&gt;ഫെസ്റ്റ് നടത്തുക എന്ന ആഗ്രഹം സാംകുട്ടിക്ക് അല്പം വ്യക്തിപരം കൂടിയാകുന്നത് എങ്ങനെയാണെന്നതാണ് അതിരടിയുടെ ഇമോഷണൽ ട്രാക്ക്. ഇതിന് പാരലൽ ആയാണ് ടോവിനോയുടെ തോട്ട കുട്ടൻ എന്ന കഥാപാത്രം വരുന്നത്. വലിയ കേസുകളിൽ പ്രതിയായ, നാട്ടുകാരെയും പോലീസിനെയും വിറപ്പിച്ച, ഗുണ്ടാ പശ്ചാത്തലം ഉള്ള കുട്ടൻ വിവാഹത്തിനുശേഷം കുടുംബമായി, ഗായകൻ ആകണം എന്ന മോഹവും പൊടിതട്ടിയെടുത്ത് നാട്ടിൽ അമ്പലവും പരിപാടികളുമായി കൂടിയിരിക്കുകയാണ്. ഫെസ്റ്റ് ഫ്ലാഗ് ഓൺ ചെയ്യുന്ന ദിവസം തന്നെയാണ് കുട്ടന്റെ അമ്പലത്തിലെ ഉത്സവ ഘോഷയാത്രയും തുടങ്ങുന്നത്. അതിനിടയിൽ ഉണ്ടാകുന്ന ചെറിയ അടിപിടി പിന്നീട് ഫെസ്റ്റ് മുടങ്ങാൻ കാരണമാകും എന്ന ഘട്ടത്തിൽ ആണ് സാം കുട്ടിയും തോട്ട കുട്ടനും തമ്മിൽ പ്രശ്നങ്ങൾ കനക്കുന്നത്. സംഘട്ടന രംഗങ്ങളെ പോലും ഫൺ ട്രാക്കിനൊപ്പം പ്ലേസ് ചെയ്ത് മുഴുവൻ നേരവും പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യാൻ സംവിധായകനായിട്ടുണ്ട്.&lt;/p&gt;&lt;p&gt;രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുണ്ട് ചിത്രത്തിന്. രണ്ടാം പകുതിയിൽ എത്തുമ്പോൾ ചിത്രം കൂടുതൽ സംഭവബഹുലമാവുകയും വേഗം കൈവരിക്കുകയുമാണ്. ബേസിലും ടോവിനോയും ആണ് കഥയെ മുന്നോട്ടു നയിക്കുന്നത്. രണ്ടാം പകുതിയിൽ വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും എത്തി സാഹചര്യങ്ങളെ കൂടുതൽ രസകരമാക്കുന്നു. വിഷ്ണു അഗസ്ത്യയുടെ കഥാപാത്രമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രകടനം. റിയാ ഷിബുവിന്റെ സ്വാതിയും സാംകുട്ടിയുമായുള്ള ലൗ ട്രാക്കും സിനിമയെ രസമുള്ള അനുഭവമാക്കുന്നുണ്ട്. ചില സിനിമകളുടെയും സോഷ്യൽ മീഡിയയിലെയും റഫറൻസുകളെ രസകരമായി പ്ലേസ് ചെയ്തു പോകാൻ അതിരടിക്കായി. അവയെല്ലാം തന്നെ വർക്കൗട്ട് ആകുന്നത് തിയേറ്ററിൽ തുടർച്ചയായി ചിരി പടർത്തുന്നുണ്ട്. സിനിമയുടെ താളം പതിഞ്ഞതാകുന്നു എന്ന് പ്രേക്ഷകനു തോന്നുന്ന അതേനിമിഷം പ്ലേസ് ചെയ്തിരിക്കുന്ന 'സ്പെഷ്യൽ കാമിയോ' തീയറ്ററിനെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പ് ആക്കുകയായിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഹ്യൂമറിനെയും ഇമോഷനേയും കൃത്യമായ അളവിൽ ചേർത്തുവച്ച തിരക്കഥയാണ് അതിരടിയുടെ ശക്തി. ക്യാമ്പസ് ഗെറ്റപ്പിൽ പാളി പോകാൻ സാധ്യതയുള്ള സാംകുട്ടി എന്ന കഥാപാത്രത്തെ രക്ഷിച്ചെടുക്കുന്നത് ബേസിൽ ജോസഫിന്റെ യങ് എനർജി ആണ്. ടൊവിനോയുടെ കരിയറിലെ വ്യത്യസ്തമായ ശ്രമമാണ് ശ്രീക്കുട്ടൽ വെള്ളായനി. വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും തിയേറ്ററിൽ ചിരി പടർത്തി. ദർശന രാജേന്ദ്രൻ, സെറിൻ ശിഹാബ്, ജിയോ ബേബി, പി സുകുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അതിവേഗം സഞ്ചരിക്കുന്ന കഥാഗതിക്ക് കൃത്യമായ താളം നൽകുകയാണ് ചമൻ ചാക്കോയുടെ എഡിറ്റിംഗ്. ഗ്രാൻഡ് ആയ വിഷ്വലുകളും വൈബ്രൻസുമാണ് സാമുവൽ ഹെൻറി ചിത്രത്തിന് നൽകുന്നത്. വിഷ്ണു വിജയുടെ പശ്ചാത്തല സംഗീതവും മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്നുണ്ട്. റിയലിസ്റ്റിക് ആയി ക്യാമ്പസിനെ അവതരിപ്പിക്കുന്നതിനൊപ്പം സിനിമയുടെ ലാർജർ ഡാൻസ് ലൈഫ് മൊമന്റുകളെയും മനോഹരമായി ബ്ലെൻഡ് ചെയ്തു അതിരടി.&lt;/p&gt;&lt;p&gt;ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധാന അരങ്ങേറ്റം, ഒപ്പം കാതൽ- ദ കോർ, നെയ്മർ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് പോൾസൺ സ്&zwnj;കറിയയും സംവിധായകനും ചേർന്നാണ് അതിരടിക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസ്സും ചേർന്നാണ് നിർമ്മാണം. കോമഡിയും സ്റ്റണ്ടും ആഘോഷങ്ങളുമായി തിയേറ്ററുകളിൽ ആഘോഷിച്ചു കണ്ടിരിക്കാൻ അതിരടിക്ക് ടിക്കറ്റെടുക്കാം.&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/tovino-thomas-basil-joseph-starrer-athiradi-movie-review-articleshow-lpytzno"/>
        </item>
        <item>
            <title><![CDATA[വെറും തിരിച്ചുവരവല്ല, ഇത് പാപ്പനും പിള്ളേരും തരുന്ന സര്‍പ്രൈസ്; ആട് 3 റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/iconic-shaji-pappan-returns-in-third-part-aadu-3-one-last-ride-part-one-review-articleshow-m5h0nk8</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/iconic-shaji-pappan-returns-in-third-part-aadu-3-one-last-ride-part-one-review-articleshow-m5h0nk8</guid>
            <pubDate>Thu, 19 Mar 2026 15:12:54 +0530</pubDate>
            <description><![CDATA[&lt;p&gt;തുടർച്ചയായി ചിരിസമ്മാനിച്ച് മുന്നോട്ട് പോകുമ്പോൾ തന്നെ മൂന്ന് കഥഘട്ടങ്ങളിലെ സാഹചര്യങ്ങളെ എസ്റ്റാബ്ലിഷ് ചെയ്ത്പോവുകയാണ് ആട് 3 ആദ്യ ഭാഗത്തിൻ്റെ ധർമ്മം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2qgr8qfdahme0k6xcbagcq,imgname-aadu-3-review-1773913268503.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആട് ഫ്രാഞ്ചൈസിയുടെ തുടർകഥകളിൽ പാപ്പനും ടീമും വീണ്ടും എത്തുമ്പോൾ തിയേറ്ററുകളിൽ ചിരിയുടെ ആഘോഷം. ആദ്യ രണ്ട് ഭാഗങ്ങളുടെ തുടർ കാഴ്ചകൾ ആണ് മൂന്നാം ഭാഗം. എന്നാൽ ഭൂതവും വർത്തമാനവും ഭാവിയും പറഞ്ഞ് മൂന്ന് ടൈംലൈനുകളിൽ ആണ് ആട് 3യുടെ കഥ മുന്നോട്ട് പോകുന്നത്. 'സ്ലാപ്സ്റ്റിക് കോമഡി' എന്നതാണ് ആദ്യ ഭാഗങ്ങളുടെ കോർ എങ്കിൽ മൂന്നാം ഭാഗത്തിൽ ഫാൻ്റസി കൂടി ചേർത്ത് സ്കെയിൽ വലുതാണ്. അതുകൊണ്ട് തന്നെ നീലക്കൊടുവേലിയും കമ്മട്ടവും പോലെയല്ല ഇത്തവണ പാപ്പനും പിള്ളേർക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും.&lt;/p&gt;&lt;p&gt;രണ്ട് ഭാഗങ്ങളുള്ള മൂന്നാം ഭാഗത്തിൻ്റെ തുടക്കമായാണ് ചിത്രം. ട്രെയ്&zwnj;ലറും പ്രൊമോഷൻ മെറ്റീരിയിലുകളും നൽകിയ സൂചനകൾ പോലെ ടൈം ട്രാവൽ ആണ് ആട് 3. സമയം ഒരു നേർ രേഖയല്ലെന്നും സമയത്തിൻ്റെ പല ഡയമെൻഷനുകളിൽ പലജന്മങ്ങളിൽ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. തുടർച്ചയായി ചിരിസമ്മാനിച്ച് മുന്നോട്ട് പോകുമ്പോൾ തന്നെ മൂന്ന് കഥഘട്ടങ്ങളിലെ സാഹചര്യങ്ങളെ എസ്റ്റാബ്ലിഷ് ചെയ്ത്പോവുകയാണ് ആട് 3 ആദ്യ ഭാഗത്തിൻ്റെ ധർമ്മം. നീലക്കൊടുവേലിയും കമ്മട്ടവും പോലെ ഇത്തവണ ഇവർക്കെന്താണ് പ്രശ്നമെന്ന് ചോദിച്ചാൽ അതൊരു സ്റ്റാർ ഡസ്റ്റ് ആണ്, നക്ഷത്ര ധൂളി. പുതിയതായി ആട് യൂണിവേഴ്സിലേയ്ക്ക് എത്തിയിരിക്കുന്ന കഥാപാത്രം അലെയ ബോൺ എന്ന വിദേശ താരം അവതരിപ്പിക്കുന്ന കേറ്റ് ലാറയാണ്.&lt;/p&gt;&lt;p&gt;എഡി 1700, 2025, 2070 എന്നിങ്ങനെ മൂന്ന് കാലങ്ങളിൽ ഓരോ കഥാപാത്രങ്ങളെയും പ്ലേസ് ചെയ്തിരിക്കുന്നു. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, ശശി ആശാൻ, ക്യാപ്റ്റൻ ക്ലീറ്റസ് തുടങ്ങി ഓരോരുത്തരുടെയും ഭൂതകാലം വർത്തമാനത്തിൽ അവർ ഓരോരുത്തരും ആയിരിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. അതു പ്രേക്ഷകർക്കുണ്ടാക്കുന്ന കൗതുകവും വർക്കാകുന്ന കോമഡികളുമാണ് ആട് 3യുടെ വിജയം.&lt;/p&gt;&lt;p&gt;മൂന്ന് മണിക്കൂറോളം ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. ട്രെയ്&zwnj;ലറിൽ കണ്ടതു പോലെ പാലമാണ് കാലങ്ങളെ ബന്ധിപ്പിക്കുന്ന 'ബ്രിഡ്ജ്'. സമയവും സാഹചര്യവും അനുയോജ്യമാകുമ്പോൾ ഭൂതവും വർത്തമാനവും തമ്മിൽ ഇടകലരുന്നതും 'ടെമ്പറൽ പാരഡോക്സി'ലേയ്ക്ക്(കാലങ്ങൾ മാറി കഥാപാത്രങ്ങൾ സഞ്ചരിക്കുന്നത്) എത്തുന്നതുമായാണ് ആട് 3 ആദ്യ ഭാഗം അവസാനിക്കുന്നത്. കഥാപാത്രങ്ങൾ കാലം മാറി സഞ്ചരിച്ചാലുണ്ടാകാവുന്ന തമാശകളാകും ആട് 3യുടെ രണ്ടാം ഭാഗം.&lt;/p&gt;&lt;p&gt;ആടിലെ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ഫാൻബേസ് ഉണ്ട്. അവർക്ക് ലഭിക്കുന്ന ഇൻട്രോകൾ ആട് ഫ്രാഞ്ചിസിയുടെ നട്ടെല്ലും. കഥാപാത്രങ്ങൾക്ക് ലഭിക്കുന്ന ഹൈപ്പും സ്നേഹവും നിലനിർത്തിയെന്ന് മാത്രമല്ല അതിലെ അഭിനേതാക്കളുടെ വളർച്ചയെ കൂടി പരിഗണിച്ച് കഥാപാത്രങ്ങളെ എഴുതി വലുതാക്കാൻ മിഥുൻ മാനുവൽ തോമസിനായിട്ടുണ്ട്. കാലഘട്ടങ്ങളെ കൺവിൻസിങ് ആയി അവതരിപ്പിക്കാൻ സെറ്റ് വർക്കുകളും സിജിയും ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു, അവയെ വേർതിരിക്കാൻ മൂന്ന് കളർ ഗ്രേഡുകളിൽ അവതരിപ്പിച്ചിരിക്കുന്നു. സൗഹൃദവും ആവേശവും നിറഞ്ഞ പഴയ ചേരുവകൾ നിലനിർത്തിക്കൊണ്ടുതന്നെ വലിയ ബജറ്റിലും സാങ്കേതിക തികവിലും കാലഘട്ടങ്ങളുടെ കഥ പറയുകയാണ് ആട് 3.&lt;/p&gt;&lt;p&gt;ഷാജി പാപ്പനും സംഘവും പുതിയൊരു ക്യാൻവാസിൽ തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ് മൂന്നാം ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാ ടൈംലൈനിലും ഇനി യുദ്ധമാണ് എന്ന് പറയുന്നതുകൊണ്ട് തന്നെ വരാനിരിക്കുന്ന ആട് 3 രണ്ടാം ഭാഗത്തിൻ്റെ സ്കെയിൽ ഇനിയും ഉയരാനാണ് സാധ്യത. ഏതായാലും മുൻഭാഗങ്ങൾ പോലെ 'സിറ്റ് ബാക്ക് ആൻഡ് റിലാക്സ്' മാത്രമല്ല ആട് 3.&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Gowry Priya J</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/iconic-shaji-pappan-returns-in-third-part-aadu-3-one-last-ride-part-one-review-articleshow-m5h0nk8"/>
        </item>
        <item>
            <title><![CDATA[വെറുതെ കണ്ടു മടങ്ങാനാവില്ല, 'നിത്യ'യും 'മൈക്കിളും' കൂടെ പോരും;  'ഫെയ്‍സസ്' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/facec-malayalam-movie-review-kalesh-ramanand-hannah-reji-koshy-articleshow-msup8rw</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/facec-malayalam-movie-review-kalesh-ramanand-hannah-reji-koshy-articleshow-msup8rw</guid>
            <pubDate>Fri, 06 Mar 2026 15:47:59 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു അപകടത്തെ തുടർന്ന് പങ്കാളിയെ കാണാതാവുകയും പോസ്റ്റ് ട്രൊമാറ്റിക് സ്&zwnj;ട്രെസ് ഡിസോഡറിലേക്ക് വീഴുകയും ചെയ്യുന്ന നിത്യയുടെ കഥയാണ് ഫെയ്സസ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk1a9hwfqw30zf5ns9yg3rxv,imgname-fotojet--69--1772792104847.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നവാഗതനായ നിലേഷ് ഇ കെ സംവിധാനം ചെയ്ത് കലേഷ് രാമാനന്ദും ഹന്ന റജി കോശിയും പ്രധാന വേഷങ്ങളിൽ എത്തിയ ത്രില്ലർ ചിത്രമാണ് ഫെയ്സസ്. ലിവിങ് റിലേഷൻഷിപ്പിൽ ആയ നിത്യയും മൈക്കിളും താമസിക്കുന്ന വീട്ടിൽ ഉണ്ടാകുന്ന ഒരു അപകടത്തെ തുടർന്ന് മൈക്കിളിനെ കാണാതാകുന്നു. നിത്യയ്ക്ക് ആ സംഭവത്തെത്തുടർന്നുണ്ടാകുന്ന ട്രോമയിൽ (പോസ്റ്റ് ട്രൊമാറ്റിക് സ്&zwnj;ട്രെസ് ഡിസോഡർ) അവൾക്കു മുന്നിൽ വരുന്ന പുരുഷന്മാരുടെ മുഖങ്ങൾ തിരിച്ചറിയാനാകാതെ പോകുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട നിത്യ പിന്നീട് കാണുന്ന പുരുഷന്മാർക്കെല്ലാം മൈക്കിളിന്റെ മുഖമാണ്. ഈ പറഞ്ഞ സങ്കീര്&zwj;ണ്ണതയാണ് ഫെയ്സസ്.&lt;/p&gt;&lt;p&gt;നിത്യ ഒരു ഐടി ഉദ്യോഗസ്ഥയും മൈക്കിൾ ഒരു ചിത്രകാരനുമാണ്. ഹന്ന അവതരിപ്പിക്കുന്ന നിത്യയുടെ പെർസ്പെക്റ്റീവിൽ ആണ് കഥ നടക്കുന്നത്. അപകടത്തിന് തൊട്ടുമുൻപുള്ള ഓർമ്മകൾ നഷ്ടപ്പെട്ട നിത്യ അത് വീണ്ടെടുക്കുന്നതിനൊപ്പം തന്നെയാണ് പ്രേക്ഷകനു മുന്നിൽ നിത്യയുടെയും മൈക്കിളിന്റെയും കഥ വ്യക്തമായി വരുന്നത്. ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും മാറി മാറി സഞ്ചരിക്കുകയാണ് ചിത്രം. കോംപ്ലക്സ് ആയ കഥാപാശ്ചാത്തലം ആയതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ മാറാതെ കഥയ്ക്കൊപ്പം അവരെ മുന്നോട്ടു കൊണ്ടുപോവുക വലിയ ഉത്തരവാദിത്തമാണ് സംവിധായകന്. ആ ശ്രമം ഏതായാലും സംവിധായകന് വിജയിപ്പിച്ചെടുക്കാന്&zwj; ആയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പ്രകടനങ്ങളാണ് ഫെയ്സസിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കലേഷിന്റെ നായകനായുള്ള അരങ്ങേറ്റം മോശമായില്ല. പല കഥാപാത്രങ്ങളായി മാറേണ്ടിവരുന്ന കലേഷിന് അത് കൺവിൻസിങ് ആയി പ്രേക്ഷകനു മുന്നിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ആയിട്ടുണ്ട്. ഹന്നയുടെ കഥാപാത്രം അനുഭവിക്കുന്ന മനോവ്യഥകൾ, ഓർമ്മ നഷ്ടപ്പെട്ടതിനൊപ്പം മനുഷ്യരുടെ മുഖങ്ങൾ തിരിച്ചറിയാനാകാത്തതും താൻ പ്രണയിക്കുന്ന മൈക്കിൾ എവിടെ എന്നറിയാത്തതുമായ കഥാപാത്രത്തിന്റെ അവസ്ഥയെ ഹന്ന നന്നായി തന്നെ കൈകാര്യം ചെയ്തു.&lt;/p&gt;&lt;p&gt;അർജുൻ ഗോപാൽ അവതരിപ്പിച്ച സുഹൃത്തിന്റെ കഥാപാത്രമാണ് മൈക്കിളിന്റെ അഭാവത്തിൽ നിത്യയ്ക്ക് സഹായമാകുന്നത്. സരയു, ശിവജി ഗുരുവായൂർ, ആര്&zwj;ജെ വിജിത, ബിറ്റോ ഡേവിസ്, മെറീന മൈക്കിൾ, ലാലി, ടി എസ് സുരേഷ് ബാബു, ജയ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര. സുമൻ സുദർശനനും സംവിധായകൻ നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നു. പ്രേക്ഷകർക്ക് പ്രോഡിക്ടബിളായ സാഹചര്യങ്ങൾ ഒരുക്കാതെ ഒരു ത്രില്ലർ സിനിമയെ എഴുതി ഫലിപ്പിക്കുക എളുപ്പമല്ല. നിത്യയ്ക്കും മൈക്കിളിനും എന്ത് സംഭവിച്ചു എന്ന് കഥയ്ക്കൊപ്പം ചുരുളഴിയും വിധമാണ് എഴുത്തും എക്സിക്യൂഷനും.&lt;/p&gt;&lt;p&gt;ഫെയ്സസിനു സംഗീതം പകര്&zwj;ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ബി കെ ഹരിനാരായണന്റെതാണ് വരികൾ. നിത്യയുടെ മാനസികവും വൈകാരികവുമായ അനുഭവങ്ങളിലൂടെ കഥ പറയുന്നതുകൊണ്ടുതന്നെ സിനിമയിൽ മ്യൂസിക്കിനും ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. സൈക്കോളജിക്കൽ ത്രില്ലർ എലമെന്റുകൾ പറഞ്ഞു ഫലിപ്പിക്കുമ്പോൾ പ്രേക്ഷകന് കൗതുകവും ജിജ്ഞാസയും തോന്നാൻ പശ്ചാത്തല സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്. സീജി ഗ്രാഫിക്സ് സഹായമില്ലാതെ ചിത്രീകരിച്ചതാണ് നിത്യയുടെ ഡില്യൂഷൻ എന്നറിയുന്നത് പ്രേക്ഷകർക്ക് കൗതുകമാകും. സാങ്കേതികവിദ്യയുടെ സഹായമില്ലാതെ പൂർണമായും ക്യാമറയും എഡിറ്റിങ്ങും പ്രയോജനപ്പെടുത്തിയാണ് വ്യക്തികൾ മൈക്കിളായി മാറുന്ന സീനുകൾ ചിത്രീകരിച്ചിട്ടുള്ളത്. നിത്യയുടെ അവസ്ഥയെ പ്രേക്ഷകന് പൂർണ്ണമായും മനസ്സിലാകുംവിധം ഇടുങ്ങിയ സ്പേസും ക്ലോസപ്പുകളും ഉപയോഗിച്ചിരിക്കുന്നു.&lt;/p&gt;&lt;p&gt;സിനിമയുടെ അവസാനം നിത്യ കണ്ടെത്തുന്ന സത്യം ഫെയ്സസിനെ വെറുതെ കണ്ടു മടങ്ങാൻ പറ്റുന്ന സിനിമയല്ലാതെയാക്കുന്നു. തീയറ്റർ വിട്ടിറങ്ങിയാലും നിത്യയുടെ ജീവിതം പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും റിവൈൻഡ് അടിക്കും എന്നുറപ്പ്. ക്രൈം ത്രില്ലറുകൾ ഒരുപാട് വന്ന മലയാള സിനിമയിൽ പലതരം ചേരുവകൾ ചേർന്ന് ത്രില്ലിംഗ് ആയ എക്സ്പീരിയൻസ് ആണ് ഫെയ്സസ്. പ്രണയവും മിസ്റ്ററിയും ത്രില്ലിംഗ് മൊമെന്റുകളുമായി തിയേറ്ററിൽ പ്രേക്ഷകരെ എത്തിക്കുകയാണ് ചിത്രം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/facec-malayalam-movie-review-kalesh-ramanand-hannah-reji-koshy-articleshow-msup8rw"/>
        </item>
        <item>
            <title><![CDATA[സിനിമയ്ക്കുള്ളിലെ ഒരു പുതിയ സൂപ്പർ ഹീറോ; 'റിവോൾവർ റിങ്കോ' റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/revolver-rinko-starring-vishnu-unnikrishnan-movie-review-articleshow-r2padxx</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/revolver-rinko-starring-vishnu-unnikrishnan-movie-review-articleshow-r2padxx</guid>
            <pubDate>Fri, 08 May 2026 14:59:21 +0530</pubDate>
            <description><![CDATA[&lt;p&gt;വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത റിവോവർ റിങ്കോ റിവ്യു&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr0csa6a4fyymwcecfkcm6j8,imgname-revolver-rinko--1778129873098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് 'റിവോൾവർ റിങ്കോ'. സിനിമയ്ക്കുള്ളിലെ സിനിമയെ കുറിച്ചാണ് റിവോൾവർ റിങ്കോ സംസാരിക്കുന്നത്. മിന്നൽ മുരളി സിനിമ കണ്ട് മൂന്ന് കുട്ടികൾക്ക് അവരുടെ ഇടയിലെ സുഹൃത്തിന്റെ ഒരു പ്രശ്ന പരിഹാരത്തിനായി മിന്നൽ മുരളി പോലെയൊരു സിനിമ ചെയ്ത് അവനെ മുന്നോട്ട് കൊണ്ടുവരണമെന്ന ഒരു ആശയം പങ്കുവയ്ക്കുന്നു. പക്ഷെ കുട്ടികളായ അവർക്ക് അതിനുള്ള മാർഗ്ഗമോ പരിഹാരമോ അറിയില്ലായിരുന്നു. അവിടെയാണ് പ്രിയേഷിന്റെ കടന്നുവരവ്, അത് അവർക്ക്പ്രതീക്ഷ നൽകുന്നു. പ്രിയേഷ് സിനിമ സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരനാണ്. മ്യൂസിക് ആൽബങ്ങളും മറ്റും മാത്രം ചെയ്ത് പരിചയമുള്ള പ്രിയേഷ് ആ വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതും പിന്നീടുള്ള സംഭവ വികാസങ്ങളുമാണ് റിവോൾവർ റിങ്കോയുടെ പ്രമേയം.&lt;/p&gt;&lt;p&gt;ചെറിയ ബഡ്ജറ്റിൽ സിനിമ ചെയ്യാൻ നിർബന്ധിതരാവുന്ന ചെറുപ്പക്കാർ നേരിടുന്ന വെല്ലുവിളികളും ചിത്രത്തിന്റെ പ്രധാന പ്രമേയമാണ്. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ കുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കുന്ന വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ പ്രിയേഷിനെ അവതരിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ഒരു വലിയ സ്വപ്നത്തിനൊപ്പം യുവാക്കൾ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളും മറ്റും സിനിമ പ്രമേയമാക്കുന്നുണ്ട്. സൗഹൃദങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ പ്രതിസന്ധി ഘട്ടത്തിലും സൗഹൃദങ്ങളുടെ ആഴമാണ് അതിനെല്ലാമുള്ള പരിഹാരം മുന്നോട്ട് വയ്ക്കുന്നത്. ആദ്യം ഷോയ്ക്ക് ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ റിവോൾവർ റിങ്കോ വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബാലതാരങ്ങളായി എത്തിയ കുട്ടികളുടെയും മികച്ച പ്രകടനത്തിൽ കയ്യടി നേടുന്നുണ്ട്. ഒരു സൂപ്പർ ഹീറോ എലമെന്റിന്റെ മികച്ച രീതിയിൽ തന്നെയാണ് ചിത്രത്തിൽ സംവിധായകൻ അടയാളപ്പെടുത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ശ്രീപത് യാൻ (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു) ആദിശേഷ്, വിസാദ്,ആവണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്,ബിനു ശശിറാം, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. താരക പ്രൊഡക്ഷൻ ആണ് ചിത്രത്തിന്റെ നിർമ്മാണം.&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/revolver-rinko-starring-vishnu-unnikrishnan-movie-review-articleshow-r2padxx"/>
        </item>
        <item>
            <title><![CDATA[ബ്രാന്‍ഡ് ജീത്തു ജോസഫ്, മത്സരിച്ച് അഭിനയിച്ച് ബിജു മേനോന്‍, ജോജു ജോര്‍ജ്; 'വലതുവശത്തെ കള്ളന്‍' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/valathu-vashathe-kallan-movie-review-jeethu-joseph-biju-menon-joju-george-articleshow-rw1qdek</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/valathu-vashathe-kallan-movie-review-jeethu-joseph-biju-menon-joju-george-articleshow-rw1qdek</guid>
            <pubDate>Fri, 30 Jan 2026 14:13:30 +0530</pubDate>
            <description><![CDATA[&lt;p&gt;ജീത്തു ജോസഫിന്&zwj;റെ സംവിധാനത്തിൽ ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം ഡ്രാമയാണ് 'വലതുവശത്തെ കള്ളൻ'.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg70a0x7x1wp722tca7w843w,imgname-befunky-collage--1--1769761735591.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജീത്തു ജോസഫിന്&zwj;റെ സംവിധാനത്തില്&zwj; ബിജു മേനോനും ജോജു ജോര്&zwj;ജും തുല്യ പ്രാധാന്യമുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം. വലതുവശത്തെ കള്ളന്&zwj; എന്ന പേരിനൊപ്പം ജീത്തുവിന്&zwj;റെ ഏറ്റവും പുതിയ ചിത്രത്തിന് റിലീസിന് മുന്&zwj;പ് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത പ്രധാന ഘടകം അതായിരുന്നു. വൈകാരികതയുടെ ഘടകങ്ങള്&zwj; ഉള്ള ക്രൈം ഡ്രാമയാണ് ചിത്രമെന്നാണ് റിലീസിന് മുന്&zwj;പ് സംവിധായകന്&zwj; ചിത്രത്തെക്കുറിച്ച് പറഞ്ഞത്. സിനിമയുടെ കാഴ്ചാനുഭവം എങ്ങനെയുണ്ടെന്ന് നോക്കാം.&amp;nbsp;&lt;/p&gt;&lt;p&gt;ബിജു മേനോന്&zwj; വീണ്ടും പൊലീസ് വേഷത്തില്&zwj; എത്തുന്ന ചിത്രമാണ് ഇത്. സിഐ ആന്&zwj;റണി സേവ്യര്&zwj; എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. നേരായ മാര്&zwj;ഗത്തില്&zwj; ഈ തൊഴിലിനെ കാണുന്നയാളല്ല ആന്&zwj;റണിയെന്ന് ആദ്യ സീനില്&zwj;ത്തന്നെ സംവിധായകന്&zwj; എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്. പിന്നീട് ആന്&zwj;റണിയുടെ പശ്ചാത്തലം കുറേക്കൂടി വിശദമാക്കുന്നു ജീത്തു ജോസഫ്. അതിലേക്ക് അയാളുടെ മകനും കടന്നുവരുന്നു. ഭൂമിശാസ്ത്രപരമായും തൊഴില്&zwj;പരമായും കാഴ്ചപ്പാടിന്&zwj;റെ കാര്യത്തിലുമൊക്കെ ആന്&zwj;റണി സേവ്യറില്&zwj; നിന്ന് തികച്ചും വേറിട്ട ഒരാള്&zwj; കൂടി കഥയിലേക്ക് കടന്നുവരുന്നതോടെയാണ് വലതുവശത്തെ കള്ളന്&zwj;റെ ഫ്രെയ്മുകള്&zwj;ക്ക് ഉദ്വേഗവും ചടുലതയും വര്&zwj;ധിക്കുന്നത്. ജോജു ജോര്&zwj;ജിന്&zwj;റെ സാമുവല്&zwj; ജോസഫ് ആണ് ആ കഥാപാത്രം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പതിവുപോലെ കഥാപശ്ചാത്തലം എസ്റ്റാബ്ലിഷ് ചെയ്യാന്&zwj; അല്&zwj;പം സമയമെടുക്കുന്നുണ്ട് ജീത്തു ജോസഫ്. ധൃതി കൂട്ടാതെയാണ് സംവിധായകന്&zwj; ഇരുകഥാപാത്രങ്ങളെയും തുടക്കത്തില്&zwj; പ്രേക്ഷകര്&zwj; അറിയേണ്ടുന്ന അവരുടെ മറ്റ് കാര്യങ്ങളും അവതരിപ്പിക്കുന്നത്. എന്നാല്&zwj; ഒരു പ്രത്യേക ഘട്ടമെത്തുമ്പോള്&zwj; ചിത്രം ചടുലതയിലേക്ക് ഗിയര്&zwj; മാറ്റുന്നുമുണ്ട്. ആദ്യം പറഞ്ഞതുപോലെ മികച്ച രണ്ട് നടന്മാര്&zwj; നേര്&zwj;ക്ക് നേര്&zwj; വരുന്നത് തന്നെയായിരുന്നു ചിത്രത്തിന്&zwj;റെ യുഎസ്&zwj;പി. അത് കാണുമ്പോഴുള്ള ഫ്രെഷ്നസ് ചിത്രം തരുന്നുണ്ട്. പൊലീസ് വേഷങ്ങള്&zwj; ബിജു മേനോന്&zwj; നിരവധി ചെയ്തിട്ടുണ്ടെങ്കിലും അതില്&zwj; നിന്നൊക്കെ വേറിട്ട ഒരാളാണ് സിഐ ആന്&zwj;റണി സേവ്യര്&zwj;. അടുത്ത് നില്&zwj;ക്കുന്നവര്&zwj;ക്ക് പോലും പെട്ടെന്നൊന്നും പിടി കൊടുക്കാത്ത ഒരാള്&zwj;. ജോജു ജോര്&zwj;ജിന് വേണ്ടി ഡിസൈന്&zwj; ചെയ്തതുപോലെയുള്ള, എന്നാല്&zwj; അദ്ദേഹം ഇതുവരെ ചെയ്തിട്ടുള്ളതില്&zwj; നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് സാമുവല്&zwj; ജോസഫ്. അനാഥത്വത്തില്&zwj; വളര്&zwj;ന്ന, മികവ് കൊണ്ട് പഠിച്ച് മുന്നേറിയ ഒരാള്&zwj;. ഇപ്പോള്&zwj; കുടുംബം മാത്രമാണ് അയാളുടെ സമ്പാദ്യമെങ്കിലും സാങ്കേതിക മേഖലയില്&zwj; അയാള്&zwj;ക്കുള്ള പ്രാഗത്ഭ്യം എങ്ങും പോയിട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും കഥാപാത്രത്തെ ഇത്രയും എസ്റ്റാബ്ലിഷ് ചെയ്യുന്ന, ഡെപ്ത് ഉണ്ടാക്കുന്ന അദ്ദേഹത്തിന്&zwj;റെ അഭിനയ പ്രതിഭ ഒരിക്കല്&zwj;ക്കൂടി വെളിപ്പെടുന്നു. കെ ആര്&zwj; ഗോകുല്&zwj;, ലെന, വൈഷ്ണവി രാജ്, ഇര്&zwj;ഷാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഡിനു തോമസ് ഈലൻ ആണ് ഈ ജീത്തു ജോസഫ് ചിത്രത്തിന്&zwj;റെ രചന നിര്&zwj;വ്വഹിച്ചിരിക്കുന്നത്. ജീത്തുവിന്&zwj;റെ സ്ഥിരം ഛായാഗ്രാഹകനായ സതീഷ് കുറുപ്പ് ആണ് വലതുവശത്തെ കള്ളന്&zwj;റെ ഛായാഗ്രഹണം നിര്&zwj;വ്വഹിച്ചിരിക്കുന്നത്. സംവിധായകന്&zwj;റെ മനസറിയുന്ന ഛായാഗ്രാഹകന്&zwj; അദ്ദേഹത്തിന് ആവശ്യമുള്ളത് എന്താണോ അത് നല്&zwj;കിയിട്ടുണ്ട്. വി എസ് വിനായക് ആണ് എഡിറ്റര്&zwj;. വിഷ്ണു ശ്യാമിന്&zwj;റേതാണ് സംഗീതം. സ്റ്റൈല്&zwj; ഓവര്&zwj; സബ്സ്റ്റന്&zwj;സ് എന്ന പേരുദോഷം ഒരിക്കലും കേള്&zwj;പ്പിച്ചിട്ടില്ലാത്ത ജീത്തു ജോസഫിന്&zwj;റെ പുതിയ ചിത്രത്തിലും കഥ പറച്ചിലിന് തന്നെയാണ് പ്രാധാന്യം. തനിക്ക് പറയാനുള്ള കഥ, പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള വികാരങ്ങള്&zwj; ഒക്കെ ലളിതമായി എത്തിച്ചിട്ടുണ്ട് ഇത്തവണയും അദ്ദേഹം. ഒപ്പം പുതിയ കാലത്ത് കുടുംബ ജീവിതത്തില്&zwj; ഏറ്റവും പ്രാധാന്യമുള്ള ഒന്നിനെക്കൂടി ഓര്&zwj;മ്മിപ്പിക്കുന്നുണ്ട് ചിത്രം. ചിത്രത്തില്&zwj; നിന്നുള്ള ടേക്ക് എവേയും അത് തന്നെയാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/valathu-vashathe-kallan-movie-review-jeethu-joseph-biju-menon-joju-george-articleshow-rw1qdek"/>
        </item>
        <item>
            <title><![CDATA[കളി കാര്യമായി, പക്ഷേ നിർത്താതെ ചിരിക്കാം, ഡാർക്ക് ഹ്യൂമറിൽ കണ്ട് ആഘോഷിക്കാൻ മോഹിനിയാട്ടം; റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/bharathanatyam-2-mohiniyattam-movie-review-articleshow-spi656u</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/bharathanatyam-2-mohiniyattam-movie-review-articleshow-spi656u</guid>
            <pubDate>Fri, 10 Apr 2026 14:40:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഭരതനാട്യം സായി കുമാറിൻ്റെ ഭരതൻ എന്ന കഥാപാത്രത്തിൻ്റെ 'നാട്യ'വുമായി ബന്ധപ്പെട്ട കഥയായിരുന്നെങ്കിൽ രണ്ടാം ഭാഗം മോഹിനിയാട്ടമായത് എങ്ങനെയെന്നത് കൗതുകമുള്ള കാര്യമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knvaf3dg5bw80y3bn0aws2zc,imgname-mohiniyattam-review-1775812185519.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭരതനും കുടുംബവും ചിരിപ്പിച്ച ഭരതനാട്യം തിയേറ്ററുകളിൽ എത്തിയത് 2024ൽ ആയിരുന്നു. തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഒടിടിയിൽ എത്തിയ ശേഷം വലിയ വ്യൂവർഷിപ്പും സ്വീകാര്യതയും നേടി. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനു മേൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. &quot;ആദ്യ സിനിമ തിയേറ്ററിൽ ഭേഷായി പൊട്ടിക്കുകയും അതേ സിനിമയുടെ രണ്ടാം ഭാഗം സൂപ്പർഹിറ്റാക്കുകയും ചെയ്ത മിഥുൻ ആണ് ഞങ്ങളുടെ പ്രചോദനം,&quot; എന്ന ടൈറ്റിൽ ക്രെഡിറ്റോടെയാണ് മോഹിനിയാട്ടം തുടങ്ങുന്നതും. ചിരിപ്പ് രസിപ്പിച്ച ഈസി വാച്ച് ആയിരുന്നു ഭരതനാട്യമെങ്കിൽ രണ്ടാം ഭാഗമായ മോഹിനിയാട്ടം ഒരുപടി കൂടി കടന്ന് ഡാർക്ക് ഹ്യൂമറാണ് വിഷയമാക്കിയത്. ഫാമിലി ഡ്രാമ എന്ന ബേസിക്ക് ഴോണറിൽ നിൽക്കുമ്പോൾ തന്നെ അതിനുമപ്പുറം കഥപറയുകയാണ് ചിത്രം.&lt;/p&gt;&lt;p&gt;സിനിമയുടെ കഥാപശ്ചാത്തലം, 'ഭരതനാട്യ'ത്തിന്റെ തുടർച്ചയാണ്. ഭരതൻ്റെ രണ്ടാം ഭാര്യയുടെ നാടായ ശ്രീകണ്ഠാപുരത്ത് ആണ് ഇത്തവണ കഥ നടക്കുന്നത്. ഭരതൻ്റെ കുടുംബത്തിനു നേരിടേണ്ടിവരുന്ന സംഭവ വികാസങ്ങൾ ആണ് സിറ്റുവേഷണൽ കോമഡിയായി ഇവിടെയും. ഭരതനാട്യം സായി കുമാറിൻ്റെ ഭരതൻ എന്ന കഥാപാത്രത്തിൻ്റെ 'നാട്യ'വുമായി ബന്ധപ്പെട്ട കഥയായിരുന്നെങ്കിൽ രണ്ടാം ഭാഗം മോഹിനിയാട്ടമായത് എങ്ങനെയെന്നത് കൗതുകമുള്ള കാര്യമാണ്. ഭരതൻ നായരുടെ മരണത്തിനു ശേഷം രണ്ട് കുടുംബങ്ങൾ തമ്മിലെ പ്രശ്നങ്ങൾ തീർന്ന് അവർ ഒന്നാകുന്നത് കാണിച്ചാണ് ആദ്യ ഭാഗം അവസാനിച്ചത്. രുക്മിണിയമ്മയ്ക്കും മകനും വീടുവച്ച് നൽകി അവർക്കൊപ്പം കുറച്ചു ദിവസം ചെലവഴിച്ച് മടങ്ങാനിരിക്കുകയാണ് സരസ്വതിയമ്മയും കുടുംബവും. അതിനിടയിൽ അവരെ തേടിയെത്തുന്ന പ്രതിസന്ധിയും അതിനു പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മോഹിനിയാട്ടം.&lt;/p&gt;&lt;p&gt;ആദ്യ ഭാഗത്തിനു സമാനമായി അഭിനേതാക്കളുടെ പ്രകടനങ്ങൾ തന്നെയാണ് മോഹിനിയാട്ടത്തിൻ്റെയും നട്ടെല്ല്. സൈജു കുറുപ്പ്, കലാരഞ്ജിനി, ശ്രീജ രവി, ദിവ്യ എം നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, സ്വാതി ദാസ് പ്രഭു, ഇരട്ടകളായ ജിനിൽ റെക്സ്, ജിവിൻ റെക്സ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾക്ക് തുടർച്ചയായപ്പൊൾ സുരാജ് വെഞ്ഞാറമൂട്, ബേബി ജീൻ, വിജയ് ബാബു, ജഗദീഷ്, വിനയ് ഫോർട്ട്, ശ്രീരേഖ, ബാലചന്ദ്രൻ ചുള്ളിക്കാട്, നിസ്താർ സേട്ട്, സന്തോഷ് കെ നായർ അങ്ങനെ പുതിയ അഭിനേതാക്കൾ കഥാസന്ദർഭങ്ങൾക്കൊപ്പം മോഹിനിയാട്ടത്തിൽ വന്നുചേർന്നിട്ടുണ്ട്. അരുണും അജയനും കാഴ്ചയിൽ ഒരേപോലെയിരിക്കുന്നത് ഭരതനാട്യത്തിലെ പ്രധാന കോൺഫ്ലിക്ട് ആയിരുന്നെങ്കിൽ മോഹിനിയാണ് ആ തരത്തിൽ മോഹിനിയാട്ടത്തിലെ താരം.&lt;/p&gt;&lt;p&gt;സൈജു കുറുപ്പിൻ്റെ നൂറ്റിയൻപതാം ചിത്രമായാണ് മോഹിനിയാട്ടം എത്തുന്നത്. സംവിധായകൻ കൃഷ്ണദാസ് മുരളി കോമഡി എഴുതി ഫലിപ്പിക്കാനും പ്രേക്ഷകരിൽ എത്തിക്കാനുമുള്ള തൻ്റെ മികവ് ഒന്നുകൂടി ഉറപ്പിച്ചുകഴിഞ്ഞു. തരുൺ മൂർത്തി പ്രശംസിച്ചതു പോലെ ഇത്തവണയത് ഒരുപടി കൂടി കടന്ന് 'യഥാർഥ ഡാർക്ക് ഹ്യൂമർ' ആണ് മോഹിനിയാട്ടം. ബബ്ളു അജുവിന്റെ ഛായാഗ്രഹണവും ഷഫീഖ് വി ബിയുടെ എഡിറ്റിംഗും ചിരിയുടെ വേഗതയും പേസും കൃത്യമാക്കുന്നുണ്ട്. 'ഇലക്ട്രോണിക് കിളി' ഒരുക്കിയ സംഗീതവും ബേബി ജീനിൻ്റെ റാപ്പും ചിത്രത്തിന്റെ മൂഡിനോട് ചേർന്നുനിൽക്കുന്നു.&lt;/p&gt;&lt;p&gt;ആദ്യ ഭാഗത്തിനു ലഭിച്ച പ്രേക്ഷക പ്രീതി ഒരുതരി ചോരാതെ, ഴോണർ ഷിഫ്റ്റിൽ പാളാതെ ഭംഗിയായി സംവിധായകൻ മോഹിനിയാട്ടത്തെ പ്രേക്ഷകരിലെത്തിച്ചു. ലോജിക്കിനപ്പുറം കുടുംബമായി ആർത്തു ചിരിക്കാനും ഓർത്തു ചിരിക്കാനും ഈ അവധിക്കാലത്ത് മോഹിനിയാട്ടത്തിനു ടിക്കറ്റെടുക്കാം. പൂർണ്ണമായും തിയേറ്റർ മെറ്റീരിയലാണ് മോഹിനിയാട്ടം. ഭരതൻ നായരുടെ കുടുംബം ഇത്തവണയും നിരാശപ്പെടുത്തില്ല..&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/bharathanatyam-2-mohiniyattam-movie-review-articleshow-spi656u"/>
        </item>
        <item>
            <title><![CDATA[നല്ല കലക്കൻ ക്യാമ്പസ് 'തല്ലുമാല'; നിറഞ്ഞാടി ജെൻസി താരങ്ങൾ- ഡർബി റിവ്യു]]></title>
            <link>https://www.asianetnews.com/movie-reviews/sagar-surya-and-al-ameen-movie-derby-review-sajil-mampad-articleshow-urenr09</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/sagar-surya-and-al-ameen-movie-derby-review-sajil-mampad-articleshow-urenr09</guid>
            <pubDate>Fri, 27 Mar 2026 15:27:11 +0530</pubDate>
            <description><![CDATA[&lt;p&gt;സജില്&zwj; മമ്പാട് സംവിധാനം ചെയ്ത ഡര്&zwj;ബി റിവ്യു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmqbj3dc9n4yv6bt3a0q81ne,imgname-befunky-collage--10--1774605372844.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;'എ&lt;/strong&gt;നിക്ക് ടെൻഷൻ ഇല്ല. ചെയ്യേണ്ടത് പക്കാ പെർഫെക്ട് ആയിട്ട് തന്നെ ചെയ്തിട്ടുണ്ട്. ഒരാളും മോശം പറയില്ലെന്ന ആത്മവിശ്വാസമുണ്ട്', കഴിഞ്ഞ ദിവസം ഡർബിയുടെ സംവിധായകൻ സജിൽ മമ്പാട് പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇന്ന് തിയറ്ററിൽ എത്തിയ സിനിമ, &amp;nbsp;പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ചതും. കോളേജ് പശ്ചാത്തലുള്ള നിരവധി സിനിമകൾ മലയാളത്തിൽ മുൻപ് വന്നിട്ടുണ്ട്. ക്യാമ്പസ് പ്രണയം, രാഷ്ട്രീയം, സൗഹൃദം തുടങ്ങിയവയായിരുന്നു അവയുടെ പ്രമേയങ്ങൾ. ഇതെല്ലാം കൂട്ടിച്ചേർത്ത്, എന്നാല്&zwj; രാഷ്ട്രീയം ഇല്ലാതെ ഇന്നത്തെ കാലത്തെ അതായത് ന്യൂ ജനറേഷൻ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ സിനിമയാണ് ഡർബി. നല്ല കലക്കൻ ക്യാമ്പസ് 'തല്ലുമാല' എന്ന് തന്നെ സിനിമയെ വിശേഷിപ്പിക്കാം.&lt;/p&gt;&lt;p&gt;എംഇഎസ് ആർട്സ് കോളേജ് മമ്പാടിലാണ് ഡർബിയുടെ കഥ നടക്കുന്നത്. ഈ ക്യാമ്പസിൽ രണ്ട് ​ഗ്യാങ്ങുകളാണുള്ളത്. വൈകിങ്സും ഹൂലികിങ്സും. ഇവരെ പരിചയപ്പെടുത്തി കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഒപ്പം ഒരു ഫ്രഷേഴ്സ് ഡേയും. ഇരു ടീമും തമ്മിൽ നടക്കുന്ന അടിയോടെ എത്തുന്ന ചിത്രം പിന്നീട് അങ്ങോട്ട് സംഘട്ടനങ്ങളുടെ മേളമാണ്. വൈകിങ്സും ഹൂലികിങ്സും ഭരിക്കുന്ന ക്യാമ്പസിലേക്കാണ് അർജുൻ, സന്ദീപ്, യൂസഫ്, ഷോൺ, മരിയ തുടങ്ങിയവർ നവാ​ഗതരായി എത്തുന്നത്. ഇവരുമായി സീനിയേഴ്സ് കൊമ്പുകോർക്കുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. എന്നാൽ സാധാരണഗതിയിൽ ജൂനിയർമാരെ വിറപ്പിക്കുന്ന സീനിയർ എന്ന ക്ലീഷേ രീതി സജിൽ മമ്പാടും സംഘവും തിരുത്തി കുറിച്ചിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന സന്ദർഭങ്ങൾക്കൊപ്പം ​ഗോപി സുന്ദറിന്റെ മ്യൂസിക് കൂടിയായപ്പോൾ ഡർബി നല്ല കലക്കൻ ക്യാമ്പസ് ചിത്രമായിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പ്രണയവും സൗഹൃദവും സ്നേഹവും സംഘട്ടനങ്ങളും സംഘർഷങ്ങളും എല്ലാം കോർത്തിണക്കിയ ഡർബിയിലെ പ്രധാന ഹൈലൈറ്റ് അഭിനേതാക്കളാണ്. യുവതാരങ്ങളെ, അതായത് ജെൻസി വൈബിലുള്ള താരങ്ങളെ ഉൾക്കൊള്ളിച്ചാണ് സജിൽ മമ്പാട് സിനിമ ഒരുക്കിയിരിക്കുന്നത്. അത് തന്നെ സിനിമയ്ക്ക് വലിയൊരു പോസിറ്റീവ് മാറിയിട്ടുണ്ട്. ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ തുടങ്ങിയ താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഓസ്ലർ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച് കയ്യടി നേടിയ ആദത്തിന്റെ പുതിയൊരു ലുക്ക് ഡർബിയിൽ കാണാൻ സാധിക്കും.&lt;/p&gt;&lt;p&gt;സെക്കന്റ് ഹാഫിലാണ് വരുന്നതെങ്കിലും സാ​ഗർ തന്റെ നെ​ഗറ്റീവ് ഷെയ്ഡ് വേഷം എപ്പോഴത്തേയും പോലെ കളറാക്കിയിട്ടുണ്ട്. ഡർബിയിലെ മെയിൻ താരം അൽ അമീൻ ആണ്. സിനിമയെ പിടിച്ചു നിർത്തിയതിൽ പ്രധാന പങ്കുവഹിച്ചത് അമീന്റെ ഷോൺ എന്ന വേഷമാണെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. പ്രകമ്പനം എന്ന സിനിമയിൽ സാ​ഗറും അമീനും സുഹൃത്തുക്കളായി വൻ വൈബിലാണ് എത്തിയതെങ്കിൽ, ഡർബിയിൽ ഓപ്പോസിറ്റ് വേഷങ്ങളിൽ കിടിലം പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മറ്റുള്ളവരും അവരവരുടെ വേഷങ്ങളെല്ലാം കൃത്യവും വ്യക്തവുമായി ചെയ്തുവച്ചിട്ടുണ്ട്. പ്രത്യേകിച്ച് വില്ലൻ വേഷങ്ങൾ ചെയ്തവരെല്ലാം. ഇവർക്കൊരു ഇടി കൂടുതൽ കിട്ടണം എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പ്രകടനങ്ങൾ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;അനു, ജസ്&zwnj;നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര തുടങ്ങിയവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;സഹ്&zwnj;റു സുഹ്റ, അമീർ സുഹൈൽ എന്നിവർ തിരക്കഥ ഒരുക്കിയ ഡർബിയുടെ ഛായാ​ഗ്രാഹകൻ അഭിനന്ദൻ രാമനുജം ആണ്. മികച്ചതും എൻ​ഗേജിങ്ങുമായിട്ടുള്ള വിഷ്വൽസ് കൊണ്ട് അഭിനന്ദൻ തന്റെ ജോലി മികച്ചതാക്കിയിട്ടുണ്ട്. ആകെ മൊത്തത്തിൽ മലയാള സിനിമയിൽ വീണ്ടും ഒരു ആവേശകരമായ ക്യാമ്പസ് പോരാട്ടത്തിന് കളമൊരുക്കിയിരിക്കുകയാണ് ഡർബി. പേരിടോട് ആദിമധ്യാന്തം നീതി പുലർത്തിയ സജിൽ മമ്പാടിന് സന്തോഷിക്കാനും വകയുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/sagar-surya-and-al-ameen-movie-derby-review-sajil-mampad-articleshow-urenr09"/>
        </item>
        <item>
            <title><![CDATA[ചിരിയും ഇമോഷനും സമാസമം; 'സുഖമാണോ സുഖമാണ്' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/sukhamano-sukhamann-malayalam-movie-review-mathew-thomas-devika-sanjay-jagadish-articleshow-v8p76sa</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/sukhamano-sukhamann-malayalam-movie-review-mathew-thomas-devika-sanjay-jagadish-articleshow-v8p76sa</guid>
            <pubDate>Fri, 13 Feb 2026 13:18:42 +0530</pubDate>
            <description><![CDATA[&lt;p&gt;അരുൺലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത 'സുഖമാണോ സുഖമാണ്' ഡാർക്ക് ഹ്യൂമറും ഫീൽ ഗുഡ് ഇമോഷണൽ ഡ്രാമയും സമന്വയിപ്പിക്കുന്ന ഒരു ഫാമിലി എന്&zwj;റര്&zwj;ടെയ്&zwj;നര്&zwj; ആണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khaz53qszx9randp4t5qsfdb,imgname-fotojet--88--1770968485625.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബിഗ് സ്ക്രീനില്&zwj; എഫക്റ്റീവ് ആയി കൊണ്ടുവരാന്&zwj; പ്രയാസമുള്ള ഒന്നാണ് ഡാര്&zwj;ക്ക് ഹ്യൂമര്&zwj;. അതിനൊപ്പം ഫീല്&zwj; ഗുഡ് ഇമോഷണല്&zwj; ഡ്രാമ കൂടി ആയാലോ? സാധാരണ എളുപ്പത്തില്&zwj; ചേരാത്ത പല ജോണറുകള്&zwj; ചേര്&zwj;ത്ത് ഒരുക്കിയിരിക്കുന്ന ഫാമിലി എന്&zwj;റര്&zwj;ടെയ്നര്&zwj; ആണ് സുഖമാണോ സുഖമാണ്. പേരിലെ ലാളിത്യം ഉള്ളപ്പോള്&zwj; തന്നെ വൈകാരികതയുടെ സുഖമുള്ള നോവ് ഉടനീളം പേറുന്ന ചിത്രമാണ് ഇത്. അരുണ്&zwj;ലാല്&zwj; രാമചന്ദ്രന്&zwj; രചനയും സംവിധാനവും നിര്&zwj;വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ നായകന്&zwj; മാത്യു തോമസ് ആണ്. ദേവിക സഞ്ജയ് ആണ് നായിക. ജഗദീഷ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ അവരവരുടെ ജീവിതത്തില്&zwj; ഒറ്റപ്പെട്ടു പോയവരാണ്. അത്തരത്തിലുള്ള മനുഷ്യരുടെ കൂടിച്ചേരലില്&zwj; അവര്&zwj; അനുഭവിക്കുന്ന ആനന്ദമാണ് സിനിമയുടെ കാതല്&zwj;. സ്നേഹത്തിന്&zwj;റെ തണലിലല്ലാതെ വളരേണ്ടിവന്ന ആളാണ് ചിത്രത്തിലെ നായകനായ തിയോ. അപ്പൂപ്പന്&zwj;റെ കൂടി മരണശേഷം വീട്ടില്&zwj; ഒറ്റയ്ക്കായിപ്പോയ തിയോയ്ക്ക് മറ്റ് ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ഒന്നുമില്ല. നാട്ടിലെ സമപ്രായക്കാരില്&zwj; നിന്നൊക്കെ അകന്നുകഴിയുന്ന, മാനസികമായ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന തിയോയെ മെന്&zwj;റല്&zwj; എന്നാണ് നാട്ടിലെ മറ്റ് കുട്ടികള്&zwj; കളിയാക്കി വിളിക്കുന്നത്. ഒരു സമ്പന്നന്&zwj;റെ ഡ്രൈവര്&zwj; ആയി ജോലി നോക്കിവന്ന തിയോയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തില്&zwj; ആ ജോലി നഷ്ടപ്പെടുന്നു. ജോലി അന്വേഷിച്ച് നടന്ന അയാള്&zwj;ക്ക് ഒരു ആംബുലന്&zwj;സ് ഡ്രൈവറുടെ വേഷം യാദൃശ്ചികമായി ലഭിക്കുകയാണ്. വൈദ്യുതി ശ്മശാനം ജീവനക്കാരനായ ഐപ്പ് വഴിയാണ് അയാള്&zwj;ക്ക് ആ ജോലി ലഭിക്കുന്നത്. ആംബുലന്&zwj;സ് ഡ്രൈവറുടെ ജോലി ലഭിച്ചതിന് ശേഷം തിയോയുടെ ചലനങ്ങളിലാതിരുന്ന ജീവിതം മാറിമറിയുകയാണ്. അസാധാരണ വഴികളിലൂടെയുള്ള തിയോയുടെ പിന്നീടുള്ള ദൈനംദിന ജീവിതത്തെയാണ് ചിത്രം പിന്തുടരുന്നത്. തിയോയെ മാത്യു തോമസും ഐപ്പിനെ ജഗദീഷും അവതരിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;ഡാര്&zwj;ക്ക് ഹ്യൂമറും ഇമോഷണല്&zwj; ഡ്രാമയും ചേര്&zwj;ത്തുള്ള മിശ്രണം തന്നെയാണ് ചിത്രത്തിന്&zwj;റെ ഹൈലൈറ്റ്. ചിരിക്ക് ചിരിയും വൈകാരികതയ്ക്ക് അതുമുണ്ട് 1.47 മണിക്കൂര്&zwj; ദൈര്&zwj;ഘ്യമുള്ള ചിത്രത്തില്&zwj; ഉടനീളം. അതില്&zwj; രസകരമായ കാസ്റ്റിംഗ് കൂടി ചേരുമ്പോള്&zwj; മുല്ലപ്പൂവിന് സുഗന്ധമെന്ന പോലെ ആകര്&zwj;ഷണീയത വര്&zwj;ധിപ്പിക്കുന്നു ചിത്രം. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കോമ്പിനേഷനുകളുണ്ട് കാസ്റ്റിംഗില്&zwj;. മാത്യുവിനും ദേവികയ്ക്കും ജഗദീഷിനുമൊര്രം സ്ഫടികം ജോര്&zwj;ജ്, കുടശ്ശനാട് കനകം, നോബി മാര്&zwj;ക്കോസ്, അഖില്&zwj; കവലയൂര്&zwj;, മണിക്കുട്ടന്&zwj;, അബിന്&zwj; ബിനോ എന്നിങ്ങനെ പോകുന്നു ചിത്രത്തിന്&zwj;റെ താരനിര. ചിത്രത്തിന്&zwj;റെ കോമഡി ട്രാക്ക് സംവിധായകന്&zwj; വര്&zwj;ക്ക് ചെയ്തിരിക്കുന്നത് ഇവരിലൂടെയാണ്. സീരിയസ് മോഡില്&zwj; തുടങ്ങി, കോമഡി ട്രാക്കിലൂടെ കൊണ്ടുപോയി, വീണ്ടും ഇമോഷണല്&zwj; ആക്കുന്ന എന്&zwj;ഡിംഗിലൂടെയാണ് അരുണ്&zwj;ലാല്&zwj; രാമചന്ദ്രന്&zwj; പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ദേവിക സഞ്ജയ്&zwj;യെ സംബന്ധിച്ച് കരിയര്&zwj; അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്&zwj;റെ തുടക്കമായും ഈ ചിത്രത്തിലെ കഥാപാത്രത്തെ കാണാം.&lt;/p&gt;&lt;p&gt;ജോണര്&zwj; മിക്സിംഗ് ഉള്ളതിനാല്&zwj;ത്തന്നെ ട്രിക്കി ആണ് ഈ ചിത്രത്തിന്&zwj;റെ ഛായാഗ്രഹണം. ആ ചലഞ്ച് മനോഹരമായി പൂര്&zwj;ത്തിയാക്കിയിട്ടുണ്ട് ടോബിന്&zwj; തോമസ്. ഒട്ടും ലൗഡ് ആവാതെ സംവിധായകന്&zwj;റെ വിഷന്&zwj; യാഥാര്&zwj;ഥ്യമാക്കി എന്നതില്&zwj; ടോബിന് അഭിമാനിക്കാം. നിപിന്&zwj; ബെസെന്&zwj;റ് ആണ് ചിത്രത്തിന്&zwj;റെ സംഗീത സംവിധായകന്&zwj;. ചിത്രത്തിന്&zwj;റെ പ്ലെസന്&zwj;റ് മൂഡ് നിലനിര്&zwj;ത്തുന്നതില്&zwj; ഛായാഗ്രാഹകനൊപ്പം നിപിന്&zwj;റെ സംഗീതവും പങ്ക് വഹിച്ചിട്ടുണ്ട്. ഒരു ഫീല്&zwj; ഗുഡ് റിലാക്സ്ഡ് വാച്ചിന് പ്രേക്ഷകരെ ക്ഷണിക്കുന്ന ചിത്രമാണ് സുഖമാണോ സുഖമാണ്. പറയുന്ന കാര്യത്തിന്&zwj;റെ ജെനുവിനിറ്റിയും ലാളിത്യവും ഈ ഫാമിലി എന്&zwj;റര്&zwj;ടെയ്നറിനെ വേറിട്ട് നിര്&zwj;ത്തുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/sukhamano-sukhamann-malayalam-movie-review-mathew-thomas-devika-sanjay-jagadish-articleshow-v8p76sa"/>
        </item>
        <item>
            <title><![CDATA[യാഥാര്‍ഥ്യവും ഭാവനയും ഇഴചേര്‍ന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍; 'പ്രതിഛായ' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/prathichaya-malayalam-movie-review-nivin-pauly-b-unnikrishnan-balachandra-menon-articleshow-y0dwr3e</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/prathichaya-malayalam-movie-review-nivin-pauly-b-unnikrishnan-balachandra-menon-articleshow-y0dwr3e</guid>
            <pubDate>Thu, 26 Mar 2026 15:29:04 +0530</pubDate>
            <description><![CDATA[&lt;p&gt;നിവിന്&zwj; പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്&zwj; സംവിധാനം ചെയ്ത പൊളിറ്റിക്കല്&zwj; ത്രില്ലറാണ് പ്രതിഛായ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmmsaf611kz04aqvaaxas874,imgname-582232241-2352945762199608-5494299779617816358-n-1774519139521.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളത്തിന്&zwj;റെ ബിഗ് സ്ക്രീനില്&zwj; മുന്&zwj;പ് നിരവധി സിനിമകള്&zwj; വന്നിരുന്ന ജോണര്&zwj; ആണ് പൊളിറ്റിക്കല്&zwj; ത്രില്ലര്&zwj; എന്നത്. എന്നാല്&zwj; മാറിയകാലത്ത് പ്രത്യക്ഷ രാഷ്ട്രീയ പരിസരത്തുള്ള സിനിമകള്&zwj; നാമമാത്രമായി ചുരുങ്ങിയിട്ടുണ്ട്. നിവിന്&zwj; പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്&zwj; സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം പ്രതിഛായ ആ ഗണത്തില്&zwj; പെടുന്ന സിനിമയാണ്. ജീവിച്ചിരുന്നവരോ മരിച്ചുപോയവരോ ആയി ബന്ധമില്ലെന്ന ഡിസ്ക്ലൈമര്&zwj; ഏത് സിനിമയുടെയും തുടക്കത്തിലേതുപോലെ ഇവിടെയും ഉണ്ടെങ്കിലും മലയാളിയുടെ സമീപകാല രാഷ്ട്രീയ ഓര്&zwj;മ്മകളില്&zwj; മങ്ങാതെ നില്&zwj;ക്കുന്ന ചില സംഭവങ്ങളുടെ ഛായ സിനിമയുടെ പ്രധാന പ്രമേയ പരിസരത്തിന് ഉണ്ട്.&lt;/p&gt;&lt;p&gt;ഐക്യ ജനാധിപത്യ മുന്നണിയെ അനുസ്മരിപ്പിക്കുന്ന സര്&zwj;ക്കാരിന്&zwj;റെ അവസാന ഘട്ടം. പാര്&zwj;ട്ടിയുടെ ജനകീയ മുഖമായ കെ എം വര്&zwj;ഗീസ് മുഖ്യമന്ത്രി. രാഷ്ട്രീയ പ്രതിസന്ധികളെ അസാമാന്യ മെയ്വഴക്കത്തോടെ മറികടക്കാറുള്ള വര്&zwj;ഗീസിന് മുന്നിലേക്ക് പക്ഷേ ഒരു ഗുരുതര ആരോപണം വന്നെത്തുകയാണ്. അത് അയാളെ അക്ഷരാര്&zwj;ഥത്തില്&zwj; തളര്&zwj;ത്തിക്കളയുന്നു. പ്രതിപക്ഷം ആഞ്ഞടിക്കാന്&zwj; തുടങ്ങുമ്പോഴേക്കും മുഖ്യമന്ത്രി കസേരയില്&zwj; ഇരിക്കാനുള്ള നിയോഗം അയാളുടെ ഇളയ മകന്&zwj; ജോണിലേക്ക് എത്തുന്നു. അച്ഛന്&zwj;റെയും തന്&zwj;റെ കുടുംബത്തിന്&zwj;റെയും നിരപരാധിത്വം പൊതുജനസമക്ഷം തെളിയിക്കേണ്ടത് പിന്നെ ജോണിന്&zwj;റെ ഉത്തരവാദിത്തം ആവുകയാണ്. പ്രതിച്ഛായ എന്നത് ഏറ്റവും പ്രധാനമായ രാഷ്ട്രീയ രംഗത്ത് പുതുകാലത്ത് അത് എത്ര വേഗത്തില്&zwj; മാറ്റിവരയ്ക്കപ്പെടാമെന്ന് ചിത്രം പറയുന്നു. ആഴവും ഉള്&zwj;പ്പിരിവുകളുമൊക്കെയുള്ള, മുന്&zwj;പരിചയമില്ലാത്ത ഒരിടത്ത് ജോണ്&zwj; വര്&zwj;ഗീസിസിന് വിജയം കണ്ടെത്താനാവുമോ എന്നാണ് 2.42 മിനിറ്റ് ദൈര്&zwj;ഘ്യമുള്ള പ്രതിഛായ നമ്മോട് ചോദിക്കുന്നത്. കെ എം വര്&zwj;ഗീസിനെ ബാലചന്ദ്ര മേനോനും ജോണ്&zwj; വര്&zwj;ഗീസിനെ നിവിന്&zwj; പോളിയും അവതരിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;ടി ദാമോദരന്&zwj;റെയും ഐ വി ശശിയുടെയുമൊക്കെ, വലിയ സ്കെയിലില്&zwj; ഒരുങ്ങിയ രാഷ്ട്രീയ ചിത്രങ്ങള്&zwj; കണ്ടുവളര്&zwj;ന്നവരാണ് മലയാളി പ്രേക്ഷകര്&zwj;. കാഴ്ചയുടെ ആ ഓര്&zwj;മ്മ കണ്ടിരിക്കവെ ഉണര്&zwj;ത്തുന്നുണ്ട് ബി ഉണ്ണികൃഷ്ണന്&zwj; പ്രതിഛായയിലൂടെ. സമീപകാലത്ത് അത്തരമൊരു അനുഭവം മലയാളികള്&zwj;ക്ക് പകര്&zwj;ന്ന മറ്റൊരു ചിത്രം ലൂസിഫര്&zwj; ആയിരുന്നു. പ്രധാന പ്രമേയ പരിസരം നമ്മുടെ ഓര്&zwj;മ്മയിലെ ഒരു സംഭവത്തില്&zwj; നിന്ന് പ്രചോദനം ഉള്&zwj;ക്കൊണ്ടതാണെങ്കിലും അതില്&zwj; നിന്ന് ഒരു സിനിമ വിടര്&zwj;ത്തിയെടുക്കാനായി ആവോളം ഫിക്ഷനും ചേര്&zwj;ത്തിട്ടുണ്ട് ബി ഉണ്ണികൃഷ്ണന്&zwj;. എന്നാല്&zwj; അവിടവിടെ യാഥാര്&zwj;ഥ്യത്തിന്&zwj;റെ ചില മിന്നലുകള്&zwj; കാണാമെന്ന് മാത്രം. ഒപ്പം മുന്നണി രാഷ്ട്രീയത്തില്&zwj; എപ്പോഴും സംഭവിക്കാറുള്ള അധികാര വടംവലിയെ പലപ്പോഴും പരിഹസിക്കുന്നുമുണ്ട് ചിത്രം. ഫാക്റ്റും ഫിക്ഷനും ചേര്&zwj;ത്ത് ഒരു ലാര്&zwj;ജ് സ്കെയില്&zwj; നിര്&zwj;മ്മിതി നടത്തിയപ്പോഴും അത് പാളിപ്പോയില്ല എന്നതില്&zwj; ബി ഉണ്ണികൃഷ്ണന് അഭിമാനിക്കാം. മറിച്ച് അദ്ദേഹം ഇതുവരെ ചെയ്തതില്&zwj; ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്&zwj; ഇടംപിടിക്കും പ്രതിഛായ. ചിത്രത്തില്&zwj; ഉടനീളം കൈയൊതുക്കവും കൈയടക്കവും പ്രകടിപ്പിക്കുന്നുണ്ട് ബി ഉണ്ണികൃഷ്ണന്&zwj; എന്ന സംവിധായകന്&zwj;.&lt;/p&gt;&lt;p&gt;ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിം​ഗ് ബാലചന്ദ്ര മേനോന്&zwj;റേതാണ്. കെ എം വര്&zwj;​ഗീസ് ആയി ജീവിച്ചിട്ടുണ്ട് അദ്ദേഹം. ബോഡി ലാം​ഗ്വേജിലും ചലനങ്ങളിലുമൊക്കെ മിതത്വമുള്ള ഒരു കഥാപാത്രമായാണ് ബാലചന്ദ്ര മേനോന്&zwj; വര്&zwj;​ഗീസിന് സ്ക്രീനില്&zwj; എത്തിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്&zwj; നീണ്ട അഭിനയജീവിതത്തില്&zwj; ബാലചന്ദ്ര മേനോന്&zwj;റെ ഏറ്റവും ശ്രദ്ധേയ കഥാപാത്രങ്ങളുടെ കൂട്ടത്തില്&zwj; വര്&zwj;​ഗീസ് ഉണ്ടാവും. ചിത്രത്തിന്&zwj;റെ ട്രെയ്&zwj;ലര്&zwj; ഇറങ്ങിയപ്പോഴും ​ഗൗരവമുള്ള രാഷ്ട്രീയ പരിസരമുള്ള ചിത്രമെന്ന അറിവിലുമൊക്കെ നിവിന്&zwj; പോളിക്ക് ചേരുന്ന കഥാപാത്രമാണോ ഇതെന്ന സംശയം പ്രേക്ഷകരില്&zwj; ഒരു വിഭാ​ഗം പങ്കുവച്ചിരുന്നു. എന്നാല്&zwj; അത്തരം സംശയങ്ങളെ മറവിയിലാക്കുന്ന തരത്തില്&zwj; അദ്ദേഹം വര്&zwj;​ഗീസിന്&zwj;റെ മകന്&zwj; ജോണ്&zwj; ആയി മാറിയിട്ടുണ്ട്. തന്&zwj;റെ സേഫ് സോണില്&zwj; ഉള്&zwj;പ്പെടാത്ത കഥാപാത്രത്തെ അനായാസമെന്ന് തോന്നുന്ന തരത്തില്&zwj; പകര്&zwj;ന്നാടിയിട്ടുണ്ട് നിവിന്&zwj;. വര്&zwj;​ഗീസിന്&zwj;റെ മൂത്ത മകന്&zwj; ടോബിന്&zwj; വര്&zwj;​ഗീസ് ആയി നിഷാന്ദ് സാ​ഗര്&zwj;, എതിര്&zwj; പാര്&zwj;ട്ടി നേതാവ് എം വി ജയദേവനായി സായ് കുമാര്&zwj;, ഭരണ പാര്&zwj;ട്ടിയുടെ നേതാവ് പുരുഷോത്തമനായി ഹരിശ്രീ അശോകന്&zwj;, ഒരു കോര്&zwj;പറേറ്റ് നിക്ഷേപകനായി ഷറഫുദ്ദീന്&zwj;, ചാനല്&zwj; മേധാവിയായി വിഷ്ണു അ​ഗസ്ത്യ എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കാസ്റ്റിം​ഗ്. ഇതില്&zwj; ഹരിശ്രീ അശോകന്&zwj;റെ കഥാപാത്രം അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ്. മറ്റൊരു സര്&zwj;പ്രൈസ് കാസ്റ്റിം​ഗ് ആന്&zwj; അ​ഗസ്റ്റിന്&zwj;റേത് ആണ്.&lt;/p&gt;&lt;p&gt;സാങ്കേതികമായ മികവ് എല്ലാ ഡിപ്പാര്&zwj;ട്ട്മെന്&zwj;റുകളിലും പുലര്&zwj;ത്തിയിരിക്കുന്ന ചിത്രം കൂടിയാണ് പ്രതിഛായ. ഛായാ​ഗ്രഹണവും എഡിറ്റിം​ഗും പശ്ചാത്തല സം​ഗീതവും ഒക്കെ ചേര്&zwj;ന്ന് പുതുകാല രാഷ്ട്രീയ ലോകത്തിന്&zwj;റെ ചടുലതയാണ് ചിത്രം പകരുന്നത്. അധികാരത്തിന്&zwj;റെ ഇടനാഴിയില്&zwj; എല്ലാം കണ്ട് എവിടെയോ ഇരിക്കുന്നതുപോലെയുള്ള അനുഭവമാണ് പ്രതിഛായ. പ്രതിഛായാ നിര്&zwj;മ്മിതി ഇന്ന് എത്രത്തോളം പണച്ചെലവുള്ള ഒന്നാണെന്നു കൂടി ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. പ്രതിഛായയുടെ തകര്&zwj;ച്ച വ്യക്തികളെ എത്രത്തോളം ബാധിക്കാമെന്നും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/prathichaya-malayalam-movie-review-nivin-pauly-b-unnikrishnan-balachandra-menon-articleshow-y0dwr3e"/>
        </item>
        <item>
            <title><![CDATA[ഇത് ഉർവശി ഷോ, ടോട്ടൽ എന്‍റര്‍ടെയ്‍നര്‍; 'എൽ ജഗദമ്മ' റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/l-jagadamma-ezhaam-class-b-movie-review-urvashi-articleshow-zixp5zr</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/l-jagadamma-ezhaam-class-b-movie-review-urvashi-articleshow-zixp5zr</guid>
            <pubDate>Fri, 27 Feb 2026 16:11:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഉർവശി കേന്ദ്രകഥാപാത്രമാകുന്ന 'എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' ഒരു സമ്പൂർണ്ണ കുടുംബചിത്രമാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjfar3k5asw24841te6zb8mn,imgname-fotojet--82--1772188601957.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഉർവശിയുടെ ഔട്ട്&zwnj; ആൻഡ് ഔട്ട് കുടുംബചിത്രമാണ് 'എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്&rsquo;. ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രം കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് ആകർഷിക്കാൻ പോന്നതാണ്. ഉദ്വേഗജനകമായ നിമിഷങ്ങൾ ഉള്ളപ്പോൾ പോലും ലൈറ്റ് ഹാർട്ടഡ് ആയി കണ്ടു തീർക്കാവുന്ന ഈസി വാച്ച് ആണിത്. ടോട്ടൽ ഉർവശി ഷോ എന്ന് വിശേഷിപ്പിക്കാം ചിത്രത്തെ.&lt;/p&gt;&lt;p&gt;എൽ ജഗദമ്മ എന്ന ഉർവശി കഥാപാത്രം നാട്ടിലെ വട്ടിപ്പലിശക്കാരിയാണ്. തൊഴിലുറപ്പ് മേറ്റ് (mate) ജോലിയും സിനിമയ്ക്കും സീരിയലിനും ഒക്കെ ജൂനിയർ ആർട്ടിസ്റ്റിനെ തരപ്പെടുത്തി കൊടുക്കലും അങ്ങനെ നാട്ടിൽ എന്തൊരു കാര്യവും ജഗദമ്മ അറിഞ്ഞേ നടക്കൂ. വ്യക്തിപരമായി ഉണ്ടാകുന്ന ഒരു പ്രശ്നത്തെ തുടർന്ന് ജഗദമ്മ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. തിരുവനന്തപുരത്തെ ഗ്രാമാന്തരീക്ഷത്തിൽ സെറ്റ് ചെയ്ത കഥാ പശ്ചാത്തലം പരിചിതമായ പല മുഖങ്ങൾക്കും ഒപ്പം പുതുമുഖങ്ങളുടെ മികച്ച പ്രകടനങ്ങളും കൂടി ചേർന്നതാണ്.&lt;/p&gt;&lt;p&gt;'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ് ഫസ്റ്റ്' എന്ന സിനിമയുടെ പേരും ഉർവശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ചിത്രത്തിലെ കൗതുകമെങ്കിൽ ഉർവശിയുടെ പ്രകടനമാണ് കഥയ്ക്കൊപ്പം സിനിമയുടെ നേടുംതൂൺ. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ സാമൂഹികമായ ചില പുനർവായനകൾ ചിത്രം നടത്തുന്നുണ്ട്. ദൃഢമായ കഥാപശ്ചാത്തലം ഉള്ള ചിത്രം ഉർവശിയുടെ പ്രകടനം കൊണ്ട് ഏറ്റവും ആസ്വാദ്യകരമായി പ്രേക്ഷകന് തിയറ്ററിൽ കണ്ടുമടങ്ങാൻ ആകും. ഉർവശിക്കുപുറമേ കലേഷ് രാമാനന്ദ്, വി കെ ബൈജു, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്. ശിവാസ് ചെറുതെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. ഏറ്റവും ചുരുക്കത്തിൽ പ്രേക്ഷകർക്ക് മനസുകൊണ്ട് കണ്ട് മടങ്ങാവുന്ന ചിത്രമാണ് എൽ ജഗദമ്മ ഏഴാം ക്ലാസ് ബി.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/l-jagadamma-ezhaam-class-b-movie-review-urvashi-articleshow-zixp5zr"/>
        </item>
        <item>
            <title><![CDATA[ആദ്യാവസാനം ചിരിച്ച് ആസ്വദിക്കാം, പ്രണയം നിറച്ചൊരു 'മധുവിധു'; റിവ്യൂ]]></title>
            <link>https://www.asianetnews.com/movie-reviews/sharafudheen-kalyani-panicker-starrer-malayalam-movie-madhuvidhu-review-articleshow-zoqv017</link>
            <guid isPermaLink="true">https://www.asianetnews.com/movie-reviews/sharafudheen-kalyani-panicker-starrer-malayalam-movie-madhuvidhu-review-articleshow-zoqv017</guid>
            <pubDate>Thu, 23 Apr 2026 17:10:14 +0530</pubDate>
            <description><![CDATA[&lt;p&gt;ഓരോ പ്രശ്നങ്ങൾക്ക് ശേഷവും നായകന് അനുകൂലമായി എല്ലാം സംഭവിക്കുന്നു എന്ന് തോന്നുന്നിടത്തെല്ലാം മറ്റൊരു പ്രശ്നത്തെക്കൂടി ശൃഷ്ടിക്കുകയാണ് എഴുത്തുകാർ. എഴുത്തിലെയും സംവിധാനത്തിലെയും മികവിനൊപ്പം ആ സീനുകളെ മികച്ചതാക്കുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpx1s3sbmtb84882gekjpmcm,imgname-madhuvidhu-1776943927083.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോമഡി ട്രാക്കിൽ കുടുംബ കഥ പറയുകയാണ് നവാഗതനായ വിഷ്ണു അരവിന്ദിൻ്റെ സംവിധാനത്തിൽ ഷറഫുദ്ദീൻ, കല്യാണി പണിക്കർ, ജഗദീഷ്, അസീസ് നെടുമങ്ങാട് തുടങ്ങിയവർ പ്രധാന കഥപാത്രങ്ങളായി തിയേറ്ററുകളിൽ എത്തിയ മധുവിധു. മധുരമുള്ള പ്രണയനിമിഷങ്ങൾക്കൊപ്പം വൈകാരികമായ കുടുംബ ബന്ധങ്ങളുടെ കൂടി കഥ പറഞ്ഞ ചിത്രം നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസ് ആണ്. അഭിനേതാക്കളുടെ പ്രകടനങ്ങളും ഫീൽഗുഡ് നിമിഷങ്ങളുമാണ് മധുവിധുവിൻ്റെ കരുത്ത്. റൊമാൻഡിക് ട്രാക്കിൽ ഷറഫുദ്ദീൻ്റെ സ്ട്രോങ് ഏരിയയായ കോമഡി കൂടിയായപ്പോൾ ചാമിങ് ആയ പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് മധുവിധു. ഷറഫുദ്ദീനൊപ്പമുള്ള കെമിസ്ട്രി വർക്കൗട്ട് ആയി എന്നു മാത്രമല്ല വൈകാരിക നിമിഷങ്ങളെ തുടക്കക്കാരിയുടെ പരിഭ്രമങ്ങൾ ഒന്നുമില്ലാത്തെ കൈയ്യടക്കത്തോടെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ടവർ.&lt;/p&gt;&lt;p&gt;ആഞ്ഞിലിമൂട്ടിൽ തറവാട്ടിലാണ് കഥ നടക്കുന്നത്. ആ വീട്ടിൽ സ്ത്രീകൾ വാഴില്ല എന്ന് നാട്ടുകാർ പറയുന്നിടത്ത് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ജഗദീഷും അസീസ് നെടുമങ്ങാടും അവതരിപ്പിക്കുന്ന രാജ്കുമാറും അംബരീഷും സഹോദരന്മാരാണ്. രാജ്കുമാറിന്റെ ഭാര്യ വളരെകാലംമുമ്പ് മരിച്ചു, അദ്ദേഹത്തിന് രണ്ട് ആൺമക്കളുണ്ട്, അമ്മു എന്ന് വിളിക്കുന്ന അമൃത് രാജും(ഷറഫുദ്ദീൻ), വിമൽ രാജും. അംബരീഷ് അവിവാഹിതനാണ്. അമ്മുവിനായി വധുവിനെ തിരയുന്നുണ്ടെങ്കിലും തുടർച്ചയായി പരാജയപ്പെടുകയാണ്. ഒരു ഘട്ടത്തിൽ സ്നേഹ മാർക്കോസ് എന്ന കല്യാണിയുടെ കഥാപാത്രത്തെ അമ്മു കണ്ടുമുട്ടുകയും അവർ പ്രണയിച്ച് വിവാഹിതരാകാൻ തീരുമാനിക്കുകയുമാണ്. എന്നാൽ നടത്താൻ തീരുമാനിച്ച വിവാഹത്തിനു പകരം തുടർച്ചയായി മൂന്ന് വിവാഹങ്ങൾ ആഞ്ഞിലിമൂട്ടിൽ നടക്കുകയാണ്. അതിലേയ്ക്ക് നയിച്ച സംഭവ വികാസങ്ങളാണ് മധുവിധു എന്ന് പറയാം.&lt;/p&gt;&lt;p&gt;ജഗദീഷിൻ്റെ അച്ഛൻ കഥാപാത്രത്തിന് കഥാഗതിയിൽ വലിയ പ്രാധാന്യമാണുള്ളത്. രസകരമായ നിമിഷങ്ങൾ ഏറെയുള്ള കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട് അദ്ദേഹം. അംബരീഷായി അസീസ് നെടുമങ്ങാടും മികച്ച പ്രകടനം കാഴ്ചവച്ചു. ഷറഫുദ്ദീനും ജഗദീഷും അസീസും സഞ്ജു മധുവുമൊക്കെ ചേരുമ്പോഴുള്ള രംഗങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കും. നായികയുടെ അച്ഛനായി ഒരല്പം ഗൗരവമുള്ള കഥാപാത്രമാണ് സായി കുമാറിൻ്റേത്. ശ്രീജയ, വിനീത് തട്ടിൽ, വിജിത, അമൽ ജോസ് തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.&amp;nbsp;&lt;/p&gt;&lt;p&gt;ആദ്യ പകുതിയിലേയ്ക്ക് അടുക്കുന്നതോടെ തുടർച്ചയായ സംഘർഷങ്ങളാണ് കഥയിലുണ്ടാകുന്നത്. അതൊക്കെയും നർമ്മം ചേർത്ത് പ്രേക്ഷകർക്ക് ബോധ്യപ്പെടുംവിധത്തിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഓരോ പ്രശ്നങ്ങൾക്ക് ശേഷവും നായകന് അനുകൂലമായി എല്ലാം സംഭവിക്കുന്നു എന്ന് തോന്നുന്നിടത്തെല്ലാം മറ്റൊരു പ്രശ്നത്തെക്കൂടി സൃഷ്ടിക്കുകയാണ് എഴുത്തുകാർ. എഴുത്തിലെയും സംവിധാനത്തിലെയും മിടുക്കിനൊപ്പം ആ സീനുകളെ മികച്ചതാക്കുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളാണ്. വൈകാരികമായ നിമിഷങ്ങളിൽ നർമ്മം ഫലിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ജോലി പൂർണ്ണാർഥത്തിൽ നിർവ്വഹിക്കാൻ ബിബിൻ മോഹന്റെയും ജയ് വിഷ്ണുവിന്റെയും എഴുത്തിനും വിഷ്ണു അരവിന്ദിൻ്റെ സംവിധാനത്തിനും ആയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഹിഷാം അബ്ദുൾ വഹാബിന്റെ ട്രാക്കുകളും പശ്ചാത്തല സംഗീതവും മധുവിധുവിൻ്റെ ജീവനാണ്. പ്രണയത്തിൻ്റെ മധുരവും കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ വൈകാരിക നിമിഷങ്ങളും അതിൻ്റെ സത്ത ചോരാതെ പ്രേക്ഷകരിൽ എത്തിക്കുന്നതിനൊപ്പം ഉടനീളം പുതുമ തോന്നിക്കുന്നതും ഈ ഈണങ്ങൾ കൊണ്ടാണ്. ഒരു ഫാമിലി- റൊമാൻസ് ചിത്രം അർഹിക്കുന്ന നിറങ്ങളുള്ള ഫ്രെയിമുകൾ ആണ് വിശ്വജിത്ത് കാണികൾക്ക് നൽകുന്നത്. ക്രിസ്റ്റി സെബസ്റ്റ്യൻ്റെ കട്ടുകൾ കഥയുടെ ഒഴുക്കിനൊപ്പവും. ദിവ്യ ജോർജ് ആണ് മധുവിധുവിൻ്റെ കോസ്റ്റിയൂം ഡിസൈനർ. ഔസേപ്പ് ജോൺ കലാസംവിധാനവും ജിതേഷ് പൊയ്യ ചമയവും നിർവ്വഹിച്ചിരിക്കുന്നു. സിറ്റുവേഷ്ണൽ കോമഡികളും രസകരമായ പ്ലോട്ട് ട്വിസ്റ്റുകളും രസമുള്ള പ്രണയ മുഹൂർത്തങ്ങളുമായി മധുവിധുവിനായി തിയേറ്ററിൽ ചെലവിടുന്ന രണ്ടുമണിക്കൂർ പാഴാകില്ല. മടുപ്പേതുമില്ലാതെ കണ്ടു മടങ്ങാൻ ചിരിപ്പിക്കുന്ന- രസിപ്പിക്കുന്ന അനുഭവമാണ് മധുവിധു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>movie-reviews</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/movie-reviews/sharafudheen-kalyani-panicker-starrer-malayalam-movie-madhuvidhu-review-articleshow-zoqv017"/>
        </item>
    </channel>
</rss>
