<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 09 May 2026 18:33:49 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/music" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കിടിലൻ ഡാൻസും ആക്ഷനുമായി നസ്ലിൻ; മോളിവുഡ് ടൈംസിലെ 'അപ്ന ഫ്രൈഡേ ആയേഗാ' എത്തി]]></title>
            <link>https://www.asianetnews.com/music/actor-naslen-movies-mollywood-times-apna-friday-aayega-video-song-articleshow-0mry56d</link>
            <guid isPermaLink="true">https://www.asianetnews.com/music/actor-naslen-movies-mollywood-times-apna-friday-aayega-video-song-articleshow-0mry56d</guid>
            <pubDate>Sat, 11 Apr 2026 07:42:19 +0530</pubDate>
            <description><![CDATA[&lt;p&gt;അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിലെ 'അപ്ന ഫ്രൈഡേ ആയേഗാ' എന്ന ഗാനം നസ്ലിന്റെ പുതിയ ലുക്ക് കാരണം പ്രേക്ഷകപ്രതീക്ഷ വർദ്ധിപ്പിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knx4zb8hcs0aer7zxrqy1rxe,imgname-befunky-collage--13--1775873535249.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;ഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിലെ ആദ്യ ഗാനം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് പ്രേക്ഷകർ നസ്ലനെ 'അപ്ന ഫ്രൈഡേ ആയേഗാ' എന്ന ഗാനത്തിൽ കാണുന്നത്. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ആരാധകർക്ക് വർദ്ധിക്കുകയാണ്.&lt;/p&gt;&lt;p&gt;നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. നസ്ലിൻ ക്യാമറയിലൂടെ നോക്കുന്ന ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങൾ കാമിയോ വേഷങ്ങളിൽ എത്തുമെന്നാണ് അറിയുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lsquo;മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്&rsquo; എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ &amp;amp; ഡയറക്ടർ, സൗണ്ട് ഡിസൈൻ &amp;amp; മിക്&zwnj;സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്&zwnj;സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്&zwnj;സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്&zwnj;സ്&zwnj;ക്യൂറ എന്റർടൈൻമെന്റ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/actor-naslen-movies-mollywood-times-apna-friday-aayega-video-song-articleshow-0mry56d"/>
        </item>
        <item>
            <title><![CDATA[3 മിനിറ്റ് 22 സെക്കന്റിലൊരു സിനിമാനുഭവം, പാടിയത് എഐ ! ശ്രദ്ധേനേടി ജേക്കബ് ബ്രദേഴ്സിന്റെ 'ദ ക്വീൻ']]></title>
            <link>https://www.asianetnews.com/music/jacob-brothers-tamil-love-story-music-video-called-the-queen-articleshow-539ushg</link>
            <guid isPermaLink="true">https://www.asianetnews.com/music/jacob-brothers-tamil-love-story-music-video-called-the-queen-articleshow-539ushg</guid>
            <pubDate>Sun, 19 Apr 2026 15:59:14 +0530</pubDate>
            <description><![CDATA[&lt;p&gt;സിനിമാറ്റിക് ദൃശ്യങ്ങളും സംഗീതവും സമന്വയിപ്പിച്ച ഈ ഗാനം പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpjmjknpn4f63g15rsq6h727,imgname-befunky-collage--22--1776594538166.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഷോ&lt;/strong&gt;ർട് ഫിലിമുകളിലൂടെ ശ്രദ്ധനേടിയ ജേക്കബ് ബ്രദേഴ്സിന്റെ പുതിയ തമിഴ് സം​ഗീത വീഡിയോ ശ്രദ്ധനേടുന്നു. 'ദ ക്വീൻ' എന്ന് പേര് നൽകിയിരിക്കുന്ന ​ഗാനം, എഐ സാങ്കേതിക വിദ്യയുടേയും വിഎഫ്എക്സിന്റെയും സഹായത്തോടെയാണ് അണിയിച്ച് ഒരുക്കിയിരിക്കുന്നത്. സിനിമാറ്റിക് ദൃശ്യങ്ങളും സംഗീതവും സമന്വയിപ്പിച്ച ഈ ഗാനം പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. എഐയിലൂടെയാണ് ഓഡിയോയും സെറ്റ് ചെയ്തിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;ജേക്കബ് ബ്രദേഴ്സിലെ ഷാനു എസ് ജേക്കബ് ആണ് ഈ ദൃശ്യാവിഷ്കാരം ഒരുക്കിയത്. അദ്ദേഹത്തിന്റെ ഭാര്യയായ ആൽബി ആന്റണി ആണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ഇന്നത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വലിയ ബജറ്റ് ഇല്ലാതെയും ഉയർന്ന നിലവാരത്തിലുള്ളതുമായ സിനിമാറ്റിക് ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയുന്നുവെന്നും ഇത്തരത്തിലുള്ള സൃഷ്ടികൾ ഭാവിയിലെ സിനിമയേയും സംഗീത വീഡിയോ മേഖലയേയും പുതിയ രീതിയിൽ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തിരുവനന്തപുരത്തെ ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷനിൽ വിഎഫ്എക്സ് ഫാക്കൽറ്റി കൂടിയായ ഷാനു ജേക്കബ് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഷോർട് ഫിലിമിനോടുള്ള ആഗ്രഹം കാരണം ഇതുവരെ മുപ്പതോളം ചിത്രങ്ങൾ ഒരുക്കിയവരാണ് ജേക്കബ് ബ്രദേഴ്സ്. എല്ലാ ഷോർട് ഫിലിമുകളിലും ഈ സഹോദരങ്ങൾ തന്നെയാണ് സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്. സകൂടുംബം എന്ന പേരിൽ ഒരു സിരീസും ഇവർ പുറത്തിറക്കിയിരുന്നു. ജേക്കബ് ബ്രദേഴ്സിൽ ഷാനു എസ് ജേക്കബ് ഒരുക്കിയ ഷോർട് ഫിലിം ആയിരുന്നു തഹാറൂഷ് ജമായ്&zwnj;. സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി ഒരുക്കിയ ഷോർട് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് ഫോർ എക്സലൻസ് ലഭിച്ചു. കൂടാതെ മീഡിയ സിറ്റി ഷോർട് ഫിലിം ഫെസ്റ്റിവലിലും അവാർഡും ഈ സഹോദരങ്ങൾ കരസ്ഥമാക്കി. ജേക്കബ് ബ്രദേഴ്സ് അണിയിച്ചൊരുക്കിയ 'വേൾഡ് എന്&zwj;ഡ്'എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/jacob-brothers-tamil-love-story-music-video-called-the-queen-articleshow-539ushg"/>
        </item>
        <item>
            <title><![CDATA['സെരിപ്പ് കയട്ടി അടിച്ചിരിക്കണം', സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് പാർട്ടി ക്ലാസ് എടുക്കണം: രൂക്ഷ പ്രതികരണവുമായി ചിന്മയി]]></title>
            <link>https://www.asianetnews.com/music/singer-chinmayi-sripada-strong-criticism-against-congress-leader-cherian-philip-who-trying-to-hug-bindhu-krishna-articleshow-6h1yhzu</link>
            <guid isPermaLink="true">https://www.asianetnews.com/music/singer-chinmayi-sripada-strong-criticism-against-congress-leader-cherian-philip-who-trying-to-hug-bindhu-krishna-articleshow-6h1yhzu</guid>
            <pubDate>Sat, 09 May 2026 18:33:46 +0530</pubDate>
            <description><![CDATA[&lt;p&gt;കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്, ബിന്ദു കൃഷ്ണയെ സമ്മതമില്ലാതെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതിനെ ഗായിക ചിന്മയി ശ്രീപദ വിമർശിച്ചു. അതിക്രമങ്ങൾക്കെതിരെ സ്ത്രീകൾക്ക് ശക്തമായി പ്രതികരിക്കാൻ കഴിയാത്തതിൻ്റെ ചിന്മയി വിശദീകരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr6dbx8xgt4gqbx59y4m1cf3,imgname-befunky-collage--2--1778331809053.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോ&lt;/strong&gt;ൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ വീഡിയോ ഏറെ വൈറലായിരുന്നു. ഒപ്പം വിവാദവും വിമർശനങ്ങളും ചെറിയാനെതിരെ ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ​ഗായിക ചിന്മയി ശ്രീപദ. സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ തടയാനുള്ള ആഭ്യന്തര കമ്മിറ്റികൾ രാഷ്ട്രീയ പാർട്ടികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന ക്ലാസ് പാർട്ടി എടുത്തുകൊടുക്കണമെന്നും ചിന്മയി പരിഹാസത്തോടെ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;ചിന്മയി ശ്രീപദയുടെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;കേരളത്തിലെ ഒരു പുരുഷ കോൺഗ്രസുകാരനും ഒരു സ്ത്രീ കോൺ​ഗ്രസുകാരിയും തമ്മിലുള്ളൊരു വീഡിയോയെ കുറിച്ചാണ് ഞാൻ പറയുന്നത്. ഈ വീഡിയോ കൺസെന്റ് എന്താണ് എന്നത് നിങ്ങളെ പഠിപ്പിക്കും. തന്നെ കെട്ടിപ്പിടിക്കാൻ വന്ന ആളെ(ചെറിയാൻ ഫിലിപ്പ്) അവർ(ബിന്ദു കൃഷ്ണ) തള്ളിമാറ്റുന്നുണ്ട്. അവർക്ക് അതിനോട് താല്പര്യമില്ലെന്ന സൂചന വളരെ വ്യക്തവും കൃത്യവുമായി തന്നെ അതിലൂടെ നൽകി. എന്നിട്ടും അയാൾ അവരെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റൊരാൾ ഇയാളോട് എന്തിന് ഇങ്ങനെ ചെയ്യുന്നു എന്നോ മറ്റോ പറയുന്നത് കാണാം. അതിൽ എനിക്ക് വ്യക്തതയില്ല.&lt;/p&gt;&lt;p&gt;അവർ(ബിന്ദു കൃഷ്ണ) ദേഷ്യപ്പെടുന്നില്ല, ചിരിക്കുക​യാണല്ലോ, അത്രയും വിനയമൊന്നും കാണിക്കേണ്ടിയിരുന്നില്ല, ചെരുപ്പ് ഊരി അടിച്ചൂടായിരുന്നോ എന്നൊക്കെ സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾ ഇങ്ങനെ ഒക്കെ ചെയ്യണമെന്നാണ് കമന്റിടുന്നവർ കരുതുന്നത്. എന്നാൽ ഇതൊന്നും യഥാർത്ഥ ജീവിതത്തിൽ നടക്കാൻ പോകുന്നില്ല. ഇനി സ്ത്രീകൾ രൂക്ഷമായി പ്രതികരിച്ചാൽ തന്നെ കൊലചെയ്യപ്പെട്ടേക്കാം, ആസിഡ് ആ​ക്രമണം നേരിട്ടേക്കാം, കഷണങ്ങളാക്കി ആസിഡ് വീപ്പയിൽ ലയിപ്പിച്ചേക്കാം, കൂട്ട ബലാത്സം​ഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കിൽ ജോലിയിൽ നിന്നും പുറത്താക്കും. പ്രതികരിക്കുന്ന സ്ത്രീകൾ ഇങ്ങനെ പലതരത്തിലുള്ള ഒരുപാട് ക്രൂരതകൾ അനുഭവിക്കേണ്ടിയും നേരിടേണ്ടിയും വരും.&lt;/p&gt;&lt;p&gt;സമാധനത്തോടെ ജീവിക്കാൻ ഞങ്ങൾക്ക് ചിലതൊക്കെ മനഃപൂർവ്വം ഒഴിവാക്കേണ്ടി വരും. അല്ലാതെ സിനിമാ രം​ഗങ്ങളേ പോലുള്ള പ്രതികരണങ്ങളൊന്നും സ്ത്രീകളിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കരുത്. 'സെരിപ്പ് കയട്ടി അടിച്ചിരിക്കണം' എന്ന രീതിയിലാണ് പ്രതികരിക്കേണ്ടതെന്ന് ആരും കരുതരുത്. അതാണ് ആ സ്ത്രീയോട് കാണിക്കേണ്ട മിനിമം മര്യാദ.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Chinmayi Sripada (@chinmayi.sripada)&lt;/p&gt;&lt;p&gt;സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ തടയാനുള്ള ആഭ്യന്തര കമ്മിറ്റികൾ രാഷ്ട്രീയ പാർട്ടികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന ക്ലാസ് പാർട്ടി എടുത്തുകൊടുക്കണം. ഇത്തരക്കാരാണ് നമുക്ക് വേണ്ടി നയങ്ങൾ രൂപീകരിക്കുന്നതെന്നത് അത്ഭുതത്തോടെ ഞാൻ നോക്കുകയാണ്. ഇവരൊക്കെ ഇന്ത്യയിലെ റേപ്പ് കൾച്ചറിനെതിരെ എങ്ങനെ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്? ടഫ് ആയ കാര്യമാണത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/singer-chinmayi-sripada-strong-criticism-against-congress-leader-cherian-philip-who-trying-to-hug-bindhu-krishna-articleshow-6h1yhzu"/>
        </item>
        <item>
            <title><![CDATA[ഇറങ്ങിയത് 26 വർഷം മുൻപ് ! ഇന്ന് മില്യൺ കണക്കിന് റീലുകളിൽ താരം; 'മയിലാട്ടം' ഒരു ഫോക്ക് സേം​ഗ്]]></title>
            <link>https://www.asianetnews.com/spice-entertainment/mayilattam-adanumnu-michael-jackson-song-goes-viral-after-26-years-of-release-articleshow-7dnm11x</link>
            <guid isPermaLink="true">https://www.asianetnews.com/spice-entertainment/mayilattam-adanumnu-michael-jackson-song-goes-viral-after-26-years-of-release-articleshow-7dnm11x</guid>
            <pubDate>Thu, 30 Apr 2026 12:04:48 +0530</pubDate>
            <description><![CDATA[&lt;p&gt;സോഷ്യൽ മീഡിയ റീലുകളിൽ തരംഗമായ 'മയിലാട്ടം' എന്ന ഗാനം 1999-ൽ പുറത്തിറങ്ങിയ ഒരു തമിഴ് നാടൻ പാട്ടാണ്. പുഷ്പവനം കുപ്പുസാമി ആലപിച്ച ഇതിന്റെ യഥാർത്ഥ തുടക്കം 'കാക്കാ.. ഇല്ല സീമയിലേ..' എന്നാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqehhhn0vherdssdsq8086t6,imgname-befunky-collage--4--1777530881696.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സോ&lt;/strong&gt;ഷ്യൽ മീഡിയയിലുടെ അതിപ്രസരമുള്ള ഈ കാലത്ത് ഞൊടിയിട കൊണ്ടാണ് ഓരോ കാര്യങ്ങളും വൈറലായി മാറുന്നത്. വ്യക്തികളും പാട്ടും സംഭവങ്ങളും ഡയലോ​ഗുകളുമെല്ലാം ഇക്കൂട്ടത്തിൽപെടും. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ​ഗാനങ്ങൾ ഇപ്പോൾ വൈറലായി മാറുന്ന, റീലുകൾ ഭരിക്കുന്ന കാഴ്ചകൾ നമ്മൾ ദിനംപ്രതി കാണുന്നതുമാണ്. അത്തരത്തിലൊരു ​ഗാനം ഇപ്പോൾ ഇൻസ്റ്റാ​ഗ്രാമിൽ ട്രെന്റിം​ഗ് ആണ്. 'മയിലാട്ടം..' എന്ന് തുടങ്ങുന്ന ​ഗാനമാണിത്. മില്യൺ കണക്കിന് പേരാണ് ഈ പാട്ടിന് ചുവടുവച്ച് റീലുകൾ ചെയ്തിരിക്കുന്നത്. തതവസരത്തിൽ 'മയിലാട്ടം..' പാട്ടിന്റെ പശ്ചാത്തലം എന്താണെന്ന് നമുക്ക് നോക്കാം.&lt;/p&gt;&lt;p&gt;1999 ജൂണിൽ റിലീസ് ചെയ്ത പാട്ടാണിത്. മയിലാട്ടം എന്ന് തുടങ്ങുന്ന ഭാ​ഗമാണ് റീലുകളിൽ നിറയുന്നതെങ്കിലും പാട്ടിന്റെ തുടക്കം അങ്ങനെയല്ല. 'കാക്കാ.. ഇല്ല സീമയിലേ..', എന്നാണ് തുടക്കം. തമിഴ് ഫോക്ക് ​ഗാനമാണിത്. തമിഴ് ഫോക്ക് ഗായകൻ, പിന്നണി ഗായകൻ, ഗാനരചയിതാവ്, എഴുത്തുകാരൻ, സംഗീതസംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പുഷ്പവനം കുപ്പുസാമിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അജയ് ആണ് സം​ഗീത സംവിധാനം നിർവഹിച്ചത്. അംബികാപതിയുടേതാണ് വരികൾ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;26 വർഷം മുൻപാണ് ​ഗാനം പുറത്തിറങ്ങിയതെങ്കിലും യുട്യൂബിൽ പാട്ടെത്തിയിട്ട് മൂന്ന്- നാല് വർഷം ആകുന്നതെ ഉള്ളൂ. തമിഴ് നാട്ടിൽ രണ്ട് മൂന്ന് വർഷം മുൻപ് തന്നെ ഈ പാട്ട് തരം​ഗമായിരുന്നു. വിവിധ പരിപാടികളിൽ ​ഗ്രൂപ്പ് ഡാൻസുകളിൽ നിറയാൻ ഈ പാട്ടിന് സാധിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം 'കാക്കാ.. ഇല്ല സീമയിലേ..' റീലുകളിൽ ഇടം പിടിച്ചതിന് പിന്നാലെ യഥാർത്ഥ പാട്ട് സെർച്ച് ചെയ്ത് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ മലയാളികൾ ആണെന്ന് യുട്യൂബ് കമന്റുകളിൽ നിന്നും വ്യക്തമാണ്. 'കേരളക്കരയിൽ എങ്ങും മയിലാട്ടം', എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/spice-entertainment/mayilattam-adanumnu-michael-jackson-song-goes-viral-after-26-years-of-release-articleshow-7dnm11x"/>
        </item>
        <item>
            <title><![CDATA[സൈജു കുറുപ്പിന്റെ 150-ാം ചിത്രം; മോഹിനിയാട്ടത്തിലെ രണ്ടാം ​ഗാനം എത്തി, റിലീസ് ഏപ്രിൽ 10ന്]]></title>
            <link>https://www.asianetnews.com/music/saiju-kurup-movie-mohiniyattam-lyrical-video-articleshow-9qasuik</link>
            <guid isPermaLink="true">https://www.asianetnews.com/music/saiju-kurup-movie-mohiniyattam-lyrical-video-articleshow-9qasuik</guid>
            <pubDate>Sat, 04 Apr 2026 11:36:02 +0530</pubDate>
            <description><![CDATA[&lt;p&gt;സൈജു കുറുപ്പിന്റെ 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തും. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knbhj7twd7fxwv71d6t3zp3w,imgname-befunky-collage--8--1775282757468.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'ഭരതനാട്യം 2: മോഹിനിയാട്ടം' രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഇലക്ട്രോണിക്ക് കിളി സംഗീത സംവിധാനം നിർവഹിച്ച് ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുത്തു. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്&zwnj;സിന്റെയും ബാനറിൽ ഒരുങ്ങുന്ന മോഹിനിയാട്ടം ഏപ്രിൽ 10ന് തീയറ്ററുകളിൽ എത്തും.&lt;/p&gt;&lt;p&gt;കൃഷ്ണദാസ് മുരളിയാണ് മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ പ്രൊഡക്ഷൻ കമ്പനി കൂടിയാകുമ്പോൾ ചിത്രം അണിയറയിൽ വലുതായി എന്തോ കരുതിവെച്ചിട്ടുണ്ട് എന്ന് ഉറപ്പാണ്. സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്&zwnj;. ഛായാഗ്രഹണം : ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് &amp;amp; കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/saiju-kurup-movie-mohiniyattam-lyrical-video-articleshow-9qasuik"/>
        </item>
        <item>
            <title><![CDATA['സമ്മതിദായകൻ്റെ മുഖത്തെ കടുത്ത തീരുമാനം, അതാണ് ഭൂരിപക്ഷങ്ങളിലും തകർന്നടിഞ്ഞ കോട്ടകളിലും ദൃശ്യമാകുന്നത്']]></title>
            <link>https://www.asianetnews.com/music/singer-g-venugopal-about-kerala-assembly-election-2026-result-udf-and-ldf-articleshow-c5fia2b</link>
            <guid isPermaLink="true">https://www.asianetnews.com/music/singer-g-venugopal-about-kerala-assembly-election-2026-result-udf-and-ldf-articleshow-c5fia2b</guid>
            <pubDate>Tue, 05 May 2026 14:51:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഗായകൻ ജി. വേണുഗോപാലിന്റെ നിരീക്ഷണത്തിൽ, ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം സാധാരണ വോട്ടർമാരുടെ ഉറച്ച തീരുമാനത്തിന്റെ പ്രതിഫലനമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqvq2hh7hywhkh8jy7ybthj2,imgname-befunky-collage--7--1777972889127.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കേ&lt;/strong&gt;രളത്തിൽ കോൺ​ഗ്രസ് മിന്നും വിജയം നേടിയിരിക്കുകയാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലേറിയതിന്റെ ആവേശത്തിലാണ് മുന്നണി. ആരാകും കേരളം ഭരിക്കാൻ പോകുന്ന മുഖ്യമന്ത്രി എന്ന കാത്തിരിപ്പിലാണ് ജനങ്ങൾ ഇപ്പോൾ. തതവസരത്തിൽ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ​ഗായകൻ ജി വേണു​ഗോപാൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.&lt;/p&gt;&lt;p&gt;ഇലക്ഷൻ ദിനത്തിൽ അങ്ങേയറ്റത്തെ അച്ചടക്കത്തോടെ വളരെ വൈകുവോളം വരി നിന്ന് വോട്ട് രേഖപ്പെടുത്തിയ സാധാരണ സമ്മതിദായകൻ്റെ മുഖത്ത് കണ്ട കടുത്ത തീരുമാനമാണ്, ഈ ഫലപ്രഖ്യാപന ദിനത്തിലെ വിജയങ്ങളിലും തോൽവികളിലും മാത്രമല്ല, വിജയികളുടെ അഭൂതപൂർവ്വമായ ഭൂരിപക്ഷങ്ങളിലും തകർന്നടിഞ്ഞ പാർട്ടി കോട്ടകളിലും ദൃശ്യമാകുന്നതെന്ന് വേണു​ഗോപാൽ പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ജി വേണു​ഗോപാലിന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;വയസ്സ് 21 മുതൽ മുടങ്ങാതെ ഇലക്ഷനുകൾക്ക് വോട്ട് ചെയ്യാറുണ്ട്. ഒന്നൊഴിയാതെ ! ഇലക്ഷന് വരി നിന്ന് വോട്ട് ചെയ്യുമ്പോൾ കൂടെ നിൽക്കുന്നവരുടെയും, അന്നത്തെ ടി വി മാധ്യമങ്ങളിലൂടെ കാണുന്നവരുടെയും മുഖങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. മുഖം പലപ്പോഴും മനസ്സിൻ്റെ കണ്ണാടിയാണ്. വോട്ടിൻ്റെ ഗതിയുടേയും ആകാം അത്! ഒരു പാർട്ടി പ്രവർത്തകൻ്റെ മേലങ്കിയോ അന്ധമായ ആത്മവിശ്വാസമോ കൈമുതലില്ലാതെ നിഷ്പക്ഷനും തിരിച്ചറിവുമുളള ഒരു സാദാ വോട്ടറുടെ ബുദ്ധി, സാധാരണ മനുഷ്യ മനസ്സുകളുടെ ഗതിവിഗതികളുടെ ഒരു എകദേശ ധാരണ, ഇത് രണ്ടും ഉണ്ടെങ്കിൽ ഇതെങ്ങോട്ടേയ്ക്കാണ് പോകുന്നത് എന്ന് പിടി കിട്ടും. വലിയ ക്രാന്തദർശിയൊന്നും ആകേണ്ട കാര്യമില്ല. വോട്ടിങ്ങ് ദിനത്തിൽ ഞാൻ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു. വോട്ടേർസിൻ്റെ മുഖത്ത് കണ്ട തീവ്രമായ നിശ്ചയദാർഢ്യത്തെക്കുറിച്ച്&zwnj;. ആഴക്കടലിൽ സ്ഥിരമായി മീൻ പിടിക്കുന്നവൻ, മീനിൻ്റെ സാന്നിദ്ധ്യവും വലിപ്പവും മനസ്സിൽ അളന്ന് കുറിച്ച് തിട്ടപ്പെടുത്തി ചൂണ്ടയും ഇരയും കൃത്യമായി നിക്ഷേപിക്കുന്ന ഒരു ലക്ഷണം! ഇലക്ഷൻ ദിനത്തിലെ വോട്ടർമാരുടെ മുഖത്തെ നിശ്ചയദാർഢ്യവും കൂടിയ പോളിംഗ് ശതമാനവും പത്തു വർഷം തുടർച്ചയായി ഭരിക്കുന്ന ഏതൊരു ഗവൺമെൻ്റിൻ്റേയും മുട്ട് ഇടിപ്പിക്കും, ചങ്കിടിപ്പ് കൂട്ടും! ആത്മവിശ്വാസത്തിന് മേലെ വേറെയെന്തെങ്കിലും കൈവശമുണ്ടെങ്കിലേ , ഈ ചിഹ്നങ്ങൾ ഭരണപക്ഷത്തിൻ്റെ വിജയമായി കണക്കാക്കാൻ സാധിക്കുകയുള്ളൂ.&lt;/p&gt;&lt;p&gt;ഇലക്ഷൻ ദിനത്തിൽ അങ്ങേയറ്റത്തെ അച്ചടക്കത്തോടെ വളരെ വൈകുവോളം വരി നിന്ന് വോട്ട് രേഖപ്പെടുത്തിയ ആ സാധാരണ സമ്മതിദായകൻ്റെ മുഖത്ത് കണ്ട കടുത്ത തീരുമാനമുണ്ടല്ലോ? അതാണ് ഇന്ന് ഈ ഫലപ്രഖ്യാപന ദിനത്തിലെ വിജയങ്ങളിലും തോൽവികളിലും മാത്രമല്ല, വിജയികളുടെ അഭൂതപൂർവ്വമായ ഭൂരിപക്ഷങ്ങളിലും തകർന്നടിഞ്ഞ പാർട്ടി കോട്ടകളിലും ദൃശ്യമാകുന്നത്.&lt;/p&gt;&lt;p&gt;തിരിച്ച് പിടിക്കാനാകാത്ത പരാജയങ്ങളൊന്നുമില്ല. തകർത്തു തരിപ്പണമാക്കാൻ സാധിക്കാത്ത അപാര വിജയങ്ങളുമില്ല. രാഷ്ട്രീയത്തിലും പൊതു പ്രവർത്തനത്തിലും പുതുരക്തം ഉദയം ചെയ്യട്ടെ. വിനയത്തോടെ, ഉൾക്കാഴ്ചയോടെ പരാജയം വിശകലനം ചെയ്യപ്പെടട്ടെ. എളിമയോടെ വിജയികൾ പ്രവർത്തിക്കട്ടെ. അവരുടെ പ്രവർത്തനങ്ങൾക്ക് വിലയിടാൻ ഇനി അഞ്ചു വർഷം മാത്രം. ഓരോ ചൂണ്ടുവിരലിലും പടരുന്ന മഷി എന്നും അവരെ കാത്തിരിക്കുന്നുണ്ട്!&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/singer-g-venugopal-about-kerala-assembly-election-2026-result-udf-and-ldf-articleshow-c5fia2b"/>
        </item>
        <item>
            <title><![CDATA[കയാല്‍ ചന്ദ്രനൊപ്പം മലയാളി നായികമാര്‍; 'സിന്‍ഗ'യിലെ വീഡിയോ ഗാനം എത്തി]]></title>
            <link>https://www.asianetnews.com/music/singha-movie-video-song-out-kayal-chandran-articleshow-dxqugz4</link>
            <guid isPermaLink="true">https://www.asianetnews.com/music/singha-movie-video-song-out-kayal-chandran-articleshow-dxqugz4</guid>
            <pubDate>Tue, 05 May 2026 23:14:00 +0530</pubDate>
            <description><![CDATA[&lt;p&gt;കയാൽ ചന്ദ്രൻ നായകനാകുന്ന സിൻഗ എന്ന തമിഴ് ചിത്രത്തിലെ 'മുത്തേ' എന്ന വീഡിയോ ഗാനം റിലീസായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqwkr37tngndfj9mqnwkfhw7,imgname-fotojet---2026-05-05t231127.280-1778002955513.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന സിൻഗ എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. മണി അമുതവൻ എഴുതിയ വരികൾക്ക് മനോജ് ചിന്നസ്വാമി സംഗീതം പകർന്ന് സത്യ പ്രകാശ് ആലപിച്ച മുത്തേ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു.&lt;/p&gt;&lt;p&gt;ആദിത്യ കതിർ, പ്രശസ്ത മലയാള നടൻ അരിസ്റ്റോ സുരേഷ് എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രണയത്തിന്റെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ഈ ഗാനത്തിലൂടെ ദൃശ്യവൽക്കരിക്കുന്നത്. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായുള്ള ബന്ധം പണ്ടേ ചരിത്രത്താളുകളിൽ എഴുതപ്പെട്ടവയാണ്. വൈകാരികമായി സമ്പന്നമായ ആഖ്യാനത്തിലൂടെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ ഈ ചിത്രത്തിന് കഴിയും. രുദ്രം സിനിമാസ്, എസ്. ആർ ഫിലിംസ് എന്നീ ബാനറുകളില്&zwj; വേലായുധം രാജേന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അശോക് കുമാർ രാജ് നിർവ്വഹിച്ചിരിക്കുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകരായ വസന്ത്, സർക്കുണം എന്നിവരുടെ കീഴിൽ തന്റെ കരിയർ തുടങ്ങിയ രാജദുരൈ സിൻഗം ഒരുക്കിയ ഈ ചിത്രം തികച്ചും മനോഹരമായ ഒരു കുടുംബചിത്രമാണ്.&lt;/p&gt;&lt;p&gt;നേരത്തെ പുറത്തിറങ്ങിയ 'സിൻഗ'ത്തിലെ കാതുകുള്ളക്കുരുവി എന്ന പാട്ട് സൂപ്പർ ഹിറ്റാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജ്കുമാർ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-ആർ.ശരവണൻ,എഡിറ്റർ-എ. ആർ ശിവരാജ് രാജാമണി,കോസ്റ്റും ഡിസൈനർ-നടരാജ് കെ, ലിറിക്സ്-മണി അമുതവൻ,ആർട്ട് - കാലൈ മുത്തമിഴൻ, കൊറിയോഗ്രാഫി -ബോബി ആന്റണി, ഓഡിയോഗ്രാഫി- ആനന്ദ് രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ- രഞ്ജിത്ത് കെന്നഡി, ഡി ഐ-വർണ്ണ ഡിജിറ്റൽ സ്റ്റുഡിയോ, കളറിസ്റ്റ്-ആർ.നന്ദകുമാർ,സ്റ്റിൽസ്- ചന്ദ്രു, മേക്കപ്പ്-ഭൂബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- രാമചന്ദ്രമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദുരൈ അഭിമന്യു,വി എഫ് എക്സ്-എം കെ വി മീഡിയ,പബ്ലിസിറ്റി ഡിസൈൻ കുമാരൻ കെ, പി ആർ ഒ-എ എസ് ദിനേശ്, മനു ശിവൻ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/music/singha-movie-video-song-out-kayal-chandran-articleshow-dxqugz4"/>
        </item>
        <item>
            <title><![CDATA[8 പതിറ്റാണ്ട്, 9 ഭാഷകൾ, പതിനായിരത്തിലേറെ പാട്ടുകൾ; സിരകളിൽ പടർന്ന് കയറുന്ന ആശ മാജിക്..]]></title>
            <link>https://www.asianetnews.com/music/legendary-singer-asha-bhosle-is-no-more-her-eight-decade-music-journey-articleshow-e3nl9wg</link>
            <guid isPermaLink="true">https://www.asianetnews.com/music/legendary-singer-asha-bhosle-is-no-more-her-eight-decade-music-journey-articleshow-e3nl9wg</guid>
            <pubDate>Sun, 12 Apr 2026 15:16:50 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ സം​ഗീത ലോകത്തെ നിത്യവിസ്മയം ആശാ ഭോസ്&zwnj;ലെ &amp;nbsp;വിടപറയുമ്പോൾ ഇന്ത്യൻ സിനിമയിലെ, പിന്നണി ​ഗാനരം​ഗത്തെ ഒരു യുഗമാണ് അവസാനിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp0hbps451ckh9q97em1b54c,imgname-36dff364-491f-4bab-93f2-0d580e4bf9e4-1775987186468.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;ശാ ഭോസ്&zwnj;ലെ, ഇന്ത്യൻ സം​ഗീത ലോകത്തെ നിത്യവിസ്മയം. തലമുറകളെ തന്റെ സ്വരം കൊണ്ട് വിസ്മയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ആശ. ഭാവസാന്ദ്രമായ മെലഡികളാലും 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ' തുടങ്ങി ആവേശം നിറയ്ക്കുന്ന ഫാസ്റ്റ് നമ്പറുകളാലും ​ഗാനാസ്വാദകരെ ഒന്നടങ്കം ത്രസിപ്പിച്ച ​ഗായിക. 92-ാം വയസിൽ അവർ വിടപറയുമ്പോൾ ഇന്ത്യൻ സിനിമയിലെ, പിന്നണി ​ഗാനരം​ഗത്തെ ഒരു യുഗമാണ് അവസാനിക്കുന്നത്.&lt;/p&gt;&lt;p&gt;സിരകളിൽ പടർന്ന് കയറുന്ന ആശ മാജിക്. അതെന്നും കാതുകൾക്ക് ഇൻമ്പമേകുന്നതായിരുന്നു. ചിരിയും നിശ്വാസവും നെടുവീ&zwj;ർപ്പ് പോലും ആശയോളം പാട്ടിൽ ലയിപ്പിച്ച മറ്റൊരാളില്ലെന്ന് തന്നെ പറയാം. 'ആശ വെറുമൊരു പാട്ടുകാരിയല്ല, മേളം തന്നെ'എന്ന് പങ്കാളിയായ ആർഡി ബർമ്മൻ പറഞ്ഞതിൽ തന്നെയുണ്ട് എല്ലാം. മാസ്മരിക ശബ്ദത്തിലൂടെ പതിറ്റാണ്ടുകളോളം ഇന്ത്യയെ ആവേശം കൊള്ളിച്ച ആശ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;സഹോദരി ലത മങ്കേഷ്കറുടെ ചിറകിനടിയിൽ നിന്ന് സ്വന്തം വഴിവെട്ടിയാണ് ആശ ഭോസ്&zwnj;ലെ പറന്നുയർന്നത്. സാംഗ്ലിയിൽ ജനിച്ച ആശക്ക്, അച്ഛൻ ദിനാനാഥ് മങ്കേഷ്കറുടെ സഞ്ചരിക്കുന്ന നാടക കമ്പനി ആയിരുന്നു ആദ്യ പഠന കളരി. അച്ഛൻ മരിച്ചതോടെ ചേച്ചിക്കൊപ്പം കുടുംബം പോറ്റാൻ ഇറങ്ങി. 1943ൽ പത്താം വയസിൽ മറാഠി ചിത്രത്തിലൂടെ സിനിമാ അങ്ങേറ്റം. പിന്നാലെ ബോളിവുഡിലേക്ക്. ഗീതാദത്തും ഷംഷാദ് ബീഗവും ലതയും കത്തിനിന്ന അക്കാലത്ത് ആശ പരിഗണിക്കപ്പെട്ടത് അവർക്ക് ശേഷം മാത്രമായിരുന്നു.&lt;/p&gt;&lt;p&gt;&lsquo;ക്യാബറെ ഗായിക&rsquo; എന്ന ഇമേജിൽ നിന്ന് ആശയെ മോചിപ്പിച്ചത് സംഗീത സംവിധായകനായ ഒപി നയ്യാർ ആയിരുന്നു. ലതയുമായി നയ്യാർക്കും എസ്ഡി ബർമനും ഉണ്ടായ അകൽച്ച ആശയ്ക്ക് നേട്ടമായി. പിന്നീടുണ്ടായത് സുവർണഗാനങ്ങളുടെ കാലം. ബർമ്മന്റെ വരവ് ആശയുടെയും ഇന്ത്യൻ സിനിമാ സംഗീതത്തിന്റെയും തലവര തന്നെ മാറ്റി മറിച്ചു. പഞ്ചം ദായുടെ ഈണങ്ങളും ആശയുടെ ശബ്ദവും, ഹെലന്റെ മാദക നൃത്തവും ചേർന്നപ്പോൾ ബോളിവുഡിൽ പിറന്നത് ക്ലാസിക് ഡാൻസ് നമ്പറുകളായിരുന്നു. കേട്ട് പഠിക്കാൻ റെക്കോർഡിംഗ് സെഷനുകളിൽ ആശയെ അനുഗമിച്ച ഹെലന്റെ കാലവും ഉണ്ടായി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഇതിനിടെ ആശ- ലത ഈഗോകൾ ഗോസിപ്പുകളായി സിനിമാലോകത്ത് പരന്നെങ്കിലും പരസ്പര ബഹുമാനം ഇരുവരും മരണം വരെ കാത്തുസൂക്ഷിച്ചിരുന്നു. മെലഡികളുടെ രാജ്ഞി ആയി ലതയെ ശ്രോതാക്കൾ പ്രതിഷ്ഠിച്ചപ്പോൾ, അതിരുകളില്ലാതെ ഒഴുകി ആശയുടെ ശബ്ദം. അതിൽ പ്രണയവും മെല&zwj;ഡിയും ഭക്തിയും ഖവാലിയും മുജ്റയും ക്യാബറയും റോക്ക് ആന്റ് റോളുമെല്ലാം ആ ശബ്ദത്തിൽ തന്നെ വഴങ്ങി.&lt;/p&gt;&lt;p&gt;സിനിമയും ടെക്നോളജിയും മാറിയപ്പോഴും സ്വയം നവീകരിച്ച് വിസ്മയിപ്പിക്കാണ് ആശയിലെ ​ഗായികയ്ക്ക് കഴിഞ്ഞു. 90കളിൽ യുവാക്കളെ ത്രസിപ്പിച്ച രംഗീലയിൽ ഊർമ്മിളക്കായി പാടുമ്പോൾ ആശക്ക് പ്രായം 62 ആയിരുന്നു. എട്ട് പതിറ്റാണ്ട് നീണ്ടുിനിന്ന സം​ഗീത യാത്രയിൽ ഒൻപത് ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ ആശയുടെ ശബ്ദത്തിൽ ലോക സം​ഗീതാസ്വാദകരും സിനിമാക്കാരും കേട്ടു. മലയാളത്തിൽ പാടിയതും ഹിറ്റായി. ഏറ്റവും അധികം ഗാനങ്ങൾ റെക്കോഡ് ചെയ്യപ്പെട്ട ഗായിക, ഫാൽക്കെ അവാർഡ്, ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാരി എന്നിങ്ങനെ റെക്കോർഡുകളുടെ രാജ്ഞിയായി ആശ മാറി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പുതിയ കാലത്തോടും പുതിയ തലമുറയോടും അതിവേഗം ഇണങ്ങാൻ കഴിഞ്ഞ അവർ എആർ റഹ്മാൻ അടങ്ങുന്ന സംഗീതജ്ഞർക്കും പ്രിയങ്കരിയായി. സ്കൂളിൽ പോകാത്ത, ഇംഗ്ലീഷ് പഠിക്കാത്ത ആശ, വിദേശ കലാകാരൻമാരുമായി ചേർന്നൊരുക്കിയ ഫ്യൂഷൻ ആൽബങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. 90 വയസ് പിന്നിട്ടപ്പോഴും ആശ സ്റ്റേജ് ഷോകളിൽ കൗമാരക്കാരിയുടെ ചുറുചുറുക്കോടെ എത്തിയിരുന്നു. സം​ഗീതാസ്വാദകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഒടുവിൽ പാട്ടിനോടുള്ള ആശ അടങ്ങിയിട്ടില്ലെന്ന് പറഞ്ഞ് ആശ ഭോസ്&zwnj;ലെ മടങ്ങി. കാലമെത്ര മാറിവന്നാലും മറക്കില്ല ആശ എന്ന നിത്യവിസ്മയത്തെ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/legendary-singer-asha-bhosle-is-no-more-her-eight-decade-music-journey-articleshow-e3nl9wg"/>
        </item>
        <item>
            <title><![CDATA[മാവീരനായി ടൊവിനോ തോമസ്; വമ്പൻ വിഷു റിലീസിന് ഒരുങ്ങി 'പള്ളിച്ചട്ടമ്പി', പുതിയ ഗാനം എത്തി]]></title>
            <link>https://www.asianetnews.com/music/tovino-thomas-movie-pallichattambi-release-on-vishu-2026-new-song-out-now-articleshow-fivuotk</link>
            <guid isPermaLink="true">https://www.asianetnews.com/music/tovino-thomas-movie-pallichattambi-release-on-vishu-2026-new-song-out-now-articleshow-fivuotk</guid>
            <pubDate>Tue, 31 Mar 2026 18:37:59 +0530</pubDate>
            <description><![CDATA[&lt;p&gt;ടൊവിനോ തോമസ് നായകനാകുന്ന പീരീയിഡ് ഡ്രാമ ത്രില്ലർ 'പള്ളിച്ചട്ടമ്പി'യിലെ 'മാവീരൻ' എന്ന പുതിയ ഗാനം പുറത്തിറങ്ങി. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn20409bvfwn6pwg9qn65qk5,imgname-befunky-collage--32--1774962475307.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടൊ&lt;/strong&gt;വിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്&zwnj; ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ &lsquo;പള്ളിച്ചട്ടമ്പി&lsquo;യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരൻ എന്ന പേരിൽ പുറത്തിറങ്ങിയ ഗാന രംഗത്തിൽ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷ പെടുന്നത്. ഗാനം ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും.&lt;/p&gt;&lt;p&gt;ജേക്ക്സ് ബിജോയ്&zwnj; സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. &lsquo;കാട്ടുച്ചെമ്പകം&lsquo; എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന ചിത്രത്തിലെ ആദ്യഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ മുൻനിരയിൽ നിൽക്കുകയാണ്. യൂട്യൂബിൽ പതിനഞ്ച് മില്ല്യണും, ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷം റീൽസുമായി മുൻപിട്ട് നിൽക്കുന്ന കാട്ടുചെമ്പകം എന്ന സോങ്ങിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ മാവീരനും പുറത്തെത്തിയിരിക്കുന്നത്. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് &lsquo;പള്ളിച്ചട്ടമ്പി' പറയുന്നത്.&lt;/p&gt;&lt;p&gt;സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് &lsquo;പള്ളിച്ചട്ടമ്പി&rsquo;. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്&zwnj;ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്&zwnj; തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- റെനിത് രാജ് &amp;amp; കിരൺ റാഫേൽ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആർട്ട് ഡയറക്&zwnj;ടർ- രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻസ്- യെല്ലോടൂത്ത്സ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/tovino-thomas-movie-pallichattambi-release-on-vishu-2026-new-song-out-now-articleshow-fivuotk"/>
        </item>
        <item>
            <title><![CDATA[പിക്കപ്പ് ലൈൻ മാത്രമല്ല, ചെക്കന് നല്ല ഒന്നാന്തരം പാട്ടെഴുതാനും അറിയാം; ട്രെന്റായി ഹേയ് കാർത്തി എന്ന കാർത്തിക്]]></title>
            <link>https://www.asianetnews.com/music/bumper-chiri-show-contestant-pick-up-lines-karthik-aka-hey-karthi-become-a-lyricist-in-trending-song-articleshow-guzd36k</link>
            <guid isPermaLink="true">https://www.asianetnews.com/music/bumper-chiri-show-contestant-pick-up-lines-karthik-aka-hey-karthi-become-a-lyricist-in-trending-song-articleshow-guzd36k</guid>
            <pubDate>Fri, 17 Apr 2026 17:33:55 +0530</pubDate>
            <description><![CDATA[&lt;p&gt;കോമഡി ഷോയിലൂടെ പിക്കപ്പ് ലൈനുകളുമായി ശ്രദ്ധേയനായ 'ഹെയ് കാർത്തി' എന്ന കാർത്തിക്, ഇന്ന് മലയാള സിനിമയിലെ ഒരു ബഹുമുഖ പ്രതിഭയായി മാറിയിരിക്കുന്നു. 'പ്രേമവതി', 'വാഴ 2'-ലെ 'അട ബൊമ്മാളെ' എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdn6vy4jrmydq5qjj49sj6c,imgname-befunky-collage--11--1776427429828.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഏ&lt;/strong&gt;താനും മാസങ്ങൾക്ക് മുൻപൊരു കോമഡി ടിവി ഷോയിൽ ഒരു പയ്യൻ വന്നു. തലയിൽ തൊപ്പിയും വച്ച് വളരെ കൂളായി സ്റ്റേജിലെത്തിയ പയ്യൻ, പിന്നീട് അങ്ങോട്ട് സോളോ പെർഫോമൻസ് കാഴ്ചവച്ച് പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്തു. ഒപ്പം പിക്കപ്പ് ലൈനുകളും. ആദ്യമെല്ലാം കുറച്ചൊന്ന് വെറുപ്പിച്ചോന്ന് തോന്നിപ്പിച്ച ആ പയ്യൻ ഇന്ന് മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് ​ഗാനങ്ങൾ രചിച്ചിരിക്കുകയാണ്. മറ്റാരുമല്ല ഹേയ് കാർത്തി എന്ന കാർത്തിക്. ആദ്യം കേൾക്കുമ്പോൾ ഒരു ഞെട്ടൽ തോന്നുമെങ്കിലും സമീപകാലത്ത് പ്രേമവതി എന്ന ഹിറ്റ് ​ഗാനമടക്കം വാഴ 2ലെ ബൊമ്മാളെ എന്ന പാട്ടും എഴുതി ട്രെന്റിങ്ങിൽ നിൽക്കുകയാണ് കാർത്തിക് ഇപ്പോൾ.&lt;/p&gt;&lt;p&gt;തനിക്ക് പിക്കപ്പ് ലൈൻ മാത്രമല്ല പാട്ടെഴുത്തും വശമാണെന്ന് 'പ്രേമവതി' എന്ന ആദ്യ​ഗാനത്തോടെ തെളിയിച്ച കാർത്തി ഇതിനകം എഴുതിയത് നാല് പാട്ടുകളാണ്. ഇവ നാലും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റിലും ഇടംപിടിച്ചു കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. പ്രേമവതി (അതി ഭീകര കാമുകൻ), ഡെലുലു ഡെലുലു (അതി ഭീകര കാമുകൻ ) ലോക്കൽ സിഗ്മ ബോയ്സ് (പ്രകമ്പനം) അട ബൊമ്മളെ (വാഴ 2) തുടങ്ങിയ ​ഗാനങ്ങളാണ് കാർത്തിക് ഇതിനകം എഴുതിയത്.&lt;/p&gt;&lt;p&gt;എന്നാൽ ഈ ​ഗാനങ്ങൾ എഴുതിയത് കാർത്തിക് ആണെന്ന് പുറംലോകം അറിയുന്നത് വാഴ 2 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ 'അട ബൊമ്മാളെ' വന്നതോടെയാണ്. കാർത്തിക് ആണ് ഈ ട്രെന്റിം​ഗ് ​ഗാനങ്ങൾ എഴുതിയതെന്ന് അറിഞ്ഞപ്പോൾ അത്ഭുതവും അതോടൊപ്പം അഭിമാനവും പങ്കുവയ്ക്കുന്നവരും ധാരാളമാണ്. 'പിക്കപ്പ് ലൈൻ പരിപാടി മാത്രം അല്ല. അതിനെക്കാൾ കഴിവ് പാട്ട് പരിപാടിക്ക് ഉണ്ട്. അടുത്ത ട്രെന്റിം​ഗ് ഐറ്റം വരാൻ വെയിറ്റിംഗ് ആണ്', എന്നാണ് മലയാളികൾ പറയുന്നത്. പാട്ടെഴുത്ത് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ കാർത്തിക് തെളിയിച്ചിട്ടുണ്ട്. ആലപ്പുഴ ജിംഖാന എന്ന സിനിമയിൽ ക്രിസ്റ്റഫർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടാൻ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്. പാട്ടെഴുത്തിനൊപ്പം ലുക് മാന്റെ സുഹൃത്തായി അതിഭീകര കാമുകനിലും കാർത്തിക് എത്തിയിരുന്നു.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Karthik (@heykarthiii)&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/bumper-chiri-show-contestant-pick-up-lines-karthik-aka-hey-karthi-become-a-lyricist-in-trending-song-articleshow-guzd36k"/>
        </item>
        <item>
            <title><![CDATA['അണ്ണാ ഇതിലൊക്കെ എന്തോന്ന് കുറ്റവും ശിക്ഷയും? പാട്ട് പാടിയതിൻ്റെ പ്രതിഫലം അവരെനിക്കന്തസ്സായി തന്നു']]></title>
            <link>https://www.asianetnews.com/music/singer-g-venugopal-shared-sweet-memory-of-kallara-gopan-articleshow-kvefmus</link>
            <guid isPermaLink="true">https://www.asianetnews.com/music/singer-g-venugopal-shared-sweet-memory-of-kallara-gopan-articleshow-kvefmus</guid>
            <pubDate>Tue, 28 Apr 2026 18:05:53 +0530</pubDate>
            <description><![CDATA[&lt;p&gt;പത്താമത് സംസ്ഥാന പ്രൊഫഷണൽ നാടക സംഗീത പുരസ്കാരം നേടിയ കല്ലറ ഗോപനെ കുറിച്ച് ഗായകൻ ജി. വേണുഗോപാൽ. തന്നേക്കാൾ സംഗീതജ്ഞാനവും സാധനയുമുണ്ടായിരുന്ന ഗോപന്, സിനിമയിൽ തനിക്ക് ലഭിച്ച ഭാഗ്യം കിട്ടിയില്ലെന്ന് വേണുഗോപാൽ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqa1db15fjnnbws7twrkb0mg,imgname-befunky-collage--6--1777379748901.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ&lt;/strong&gt;ത്താമത് കേരള സംസ്ഥാന സർക്കാറിൻ്റെ പ്രൊഫഷണൽ നാടക സംഗീത അവാർഡ് നേടിയ കല്ലറ ഗോപനെ കുറിച്ചുള്ള അനുഭവം പങ്കിട്ട് ​ഗായകൻ ജി വേണു​ഗോപാൽ. കല്ലറ ​ഗോപന് തന്നെക്കാൾ സംഗീത വിദ്വത്തവും, സാധനയുമുണ്ടെന്നും, പക്ഷേ സിനിമയിൽ ആവശ്യത്തിലധികം തനിക്ക് കിട്ടിയ ഭാഗ്യദേവതയുടെ കടാക്ഷം ഗോപന് കുറവായിരുന്നുവെന്നും വേണു​ഗോപാൽ പറഞ്ഞു. ഒൻപത് പ്രാവശ്യം നാടക ഗായകനുള്ള അവാർഡും, ഇത്തവണ സംഗീത സംവിധായകനുള്ള അവാർഡുമാണ് ​ഗോപന് ലഭിച്ചതെന്നും അത്ര എളുപ്പമൊന്നും ഈ റെക്കോർഡ് മറ്റൊരാൾക്ക് തിരുത്താനാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;ജി വേണു​ഗോപാലിന്റെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;ഗോപന് ( കല്ലറ ഗോപൻ) പത്താമത് കേരള സംസ്ഥാന സർക്കാറിൻ്റെ പ്രൊഫഷണൽ നാടക സംഗീത അവാർഡ്. ഒൻപത് പ്രാവശ്യം നാടക ഗായകനുള്ള അവാർഡും, ഇത്തവണ സംഗീത സംവിധായകനുള്ള അവാർഡും. അത്ര എളുപ്പമൊന്നും ഈ റിക്കാർഡ് മറ്റൊരാൾക്ക് തിരുത്താനാകുമെന്ന് കരുതുന്നില്ല. ഓർമ്മകളെ അനുഗമിച്ച് ഞാൻ ഒന്ന് പിൻ തിരിഞ്ഞ് നടന്നു.&lt;/p&gt;&lt;p&gt;രണ്ടായിരമാണ്ടിൻ്റെ ആദ്യ പകുതിയിലെപ്പൊഴോ ആണു് &quot;ഹൃദയവൃന്ദാവനിയിൽ &quot; റെക്കാർഡ് ചെയ്യുന്നത്. കഥാവശേഷൻ എന്ന സിനിമയുടെ സംഗീത ആൽബത്തോടൊപ്പം ചേർക്കാനുള്ള ഫില്ലർ സോങ് ആണ്. തിരുവനന്തപുരത്ത് എസ്.എസ്. ഡിജിറ്റലിലാണ് റിക്കാർഡിങ്. കൺസോളിൽ എൻ്റെ പാട്ട് കേട്ട് മതിമയങ്ങി നിൽക്കുമ്പോൾ ഗാനസൃഷ്ടാക്കൾ ചെവിയിൽ മന്ത്രിച്ചു. &quot;ഇത് കല്ലറ ഗോപൻ ആദ്യം പാടിയതാ.&quot; മനസ്സൊന്ന് പിടഞ്ഞു. ഓർത്തെടുക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല ഗോപനെ. എൺപതുകളുടെ ആദ്യം ഓൾഡ് ഈസ് ഗോൾഡ് എന്ന സംഗീത പരിപാടികളിൽ കെ.പി. ഉദയഭാനു അഭിമാനത്തോടെ, രംഗത്ത് നാളെയുടെ വാഗ്ദാനങ്ങൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നതായിരുന്നു ഞങ്ങൾ രണ്ട് പേരെയും . സമപ്രായക്കാരായ രണ്ട് പാട്ടുകാർ. സ്വഭാവങ്ങൾക്കും സാമ്യതയുണ്ടായിരുന്നു രണ്ട് പേർക്കും . തിരുവനന്തപുരത്തെ സജീവമായ സിനിമാ ശക്തി ദുർഗ്ഗങ്ങൾക്കും, ബെൽററുകൾക്കും, കോക്കസുകൾക്കും പിടികൊടുക്കാതെ മാറി നടക്കുകയായിരുന്നു ഞങ്ങൾ രണ്ടും. സംഗീതകോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഗോപന് എന്നെക്കാൾ സംഗീത വിദ്വത്തവും, സാധനയുമുണ്ടായിരുന്നു. പക്ഷേ സിനിമയിൽ ആവശ്യത്തിലധികം എനിക്ക് കിട്ടിയ ഭാഗ്യദേവതയുടെ കടാക്ഷം ഗോപന് കുറവായിരുന്നു.&lt;/p&gt;&lt;p&gt;ഞാനീ ഗാനം പാടിയില്ലെങ്കിൽ വേറെയേതെങ്കിലുമൊരു ഗായകൻ അത് പാടും എന്നെനിക്കറിയാമായിരുന്നു. അതാണ് സിനിമയുടെ അലിഖിത നിയമം. അതിനാരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. 'ഹൃദയ വൃന്ദാവനിയിൽ &quot; പാടി കഴിഞ്ഞ് വെളിയിലിറങ്ങി ഞാൻ ഗോപനെ വിളിച്ച് ഇതൊരു അപരാധമാണെങ്കിൽ പൊറുക്കണം എന്നപേക്ഷിച്ചു. ഉത്തരം ഒരു ചിരിയായിരുന്നു. &quot; അണ്ണാ ഇതിലൊക്കെയെന്തോന്ന് കുറ്റവും ശിക്ഷയും? ഈ പാട്ട് പാടിയതിൻ്റെ പ്രതിഫലം അവരെനിക്കന്തസ്സായി തന്നു. പിന്നീടത് നിങ്ങൾ പാടി. നിങ്ങളും പ്രതിഫലം വാങ്ങിക്കാണും. അങ്ങനെ കണ്ടാൽ മതി ഇതൊക്കെ &quot; . അതിശയത്തോടെ, ആരാധനയോടെ ഞാൻ നിശ്ശബ്ദനായ് മൂകനായ് കേട്ട് നിന്നു!&lt;/p&gt;&lt;p&gt;അതാണ് ഗോപൻ. ഇത്തരം വ്യക്തിത്വങ്ങളെ സംഗീതത്തിൻ്റെ ഇടനാഴികളിലെങ്ങും കണ്ടുമുട്ടുക അസാധ്യം. ഇന്നും എന്നും എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് ഗോപൻ. ഞങ്ങൾ അധികം അങ്ങോട്ടുമിങ്ങോട്ടും ഫോണിൽ സംസാരിക്കാറില്ല. പക്ഷേ കാണുമ്പോൾ രണ്ടാൾക്കും മറയില്ലാണ്ട് ഒരുപാട് സംസാരിക്കാനുണ്ടാകും. ഗോപൻ്റെ മകൾ നാരായണി പുതിയ തലമുറയിലെ വളരെ ശ്രദ്ധേയയായ ഗായികയാണ്. ഹിന്ദുസ്ഥാനി , ഹിപ് ഹോപ്പ്, വെസ്&zwnj;റ്റേൺ, ശുദ്ധ മലയാളം മെലഡികൾ, ഇതെല്ലാം അവൾക്ക് ഭംഗിയായി വഴങ്ങും. ഞങ്ങൾ രണ്ട് തലമുറകൾ ചേർന്ന്, ഞാനും മകനും, ഗോപനും നാരായണിയും, രണ്ട് സംഗീത പരിപാടികൾ ചെയ്തിട്ടുണ്ട്. ഗോപനും, ഷർമ്മിളയും, നാരായണിയും, മഹാദേവനും, സംതൃപ്തരായ്, സന്തോഷത്തോടെ, തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ വസിക്കുന്നു.&lt;/p&gt;&lt;p&gt;അണ്ണാ, പോരട്ടെ, ഇനിയും ഇനിയും അവാർഡുകളും പാട്ടുകളും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/singer-g-venugopal-shared-sweet-memory-of-kallara-gopan-articleshow-kvefmus"/>
        </item>
        <item>
            <title><![CDATA['അന്ന് ബാലരമയിൽ പത്ത് വട്ടം നേക്കിയിട്ടും അവന്റെ കവിത കണ്ടില്ല, ഇന്നവന്റെ പാട്ട് കൊറേ ആൾക്കാർ കേൾക്കുന്നു']]></title>
            <link>https://www.asianetnews.com/music/pickup-line-karthi-become-a-lyricist-in-malayalam-cinema-he-share-heart-touching-note-about-his-journey-articleshow-mf46mvm</link>
            <guid isPermaLink="true">https://www.asianetnews.com/music/pickup-line-karthi-become-a-lyricist-in-malayalam-cinema-he-share-heart-touching-note-about-his-journey-articleshow-mf46mvm</guid>
            <pubDate>Thu, 30 Apr 2026 10:22:57 +0530</pubDate>
            <description><![CDATA[&lt;p&gt;റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ കാർത്തിക് ഇന്ന് മലയാള സിനിമയിലെ ഗാനരചയിതാവാണ്. 'പ്രേമവതി', 'ഡെലുലു ഡെലുലു' തുടങ്ങിയ നിരവധി ട്രെൻഡിംഗ് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqebq3a345y71aphkeznj9xm,imgname-befunky-collage--3--1777524772163.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ജീ&lt;/strong&gt;വിതം അങ്ങനെയാണ്. ഒട്ടും പ്രതീക്ഷ നൽകാതെ ഒരു നിമിഷത്തിലങ്ങ് മാറിമറിയും. അത്തരത്തിലൊരാളാണ് കാർത്തിക്. ഒരു റിയാലിറ്റ് ഷോയിൽ പിക്കപ്പ് ലൈനുകൾ കൊണ്ട് അമ്മാനമാടിയ കാർത്തിക് ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന ​ഗാനരചയിതാവ് കൂടിയാണ്. പ്രേമവതി (അതി ഭീകര കാമുകൻ), ഡെലുലു ഡെലുലു (അതി ഭീകര കാമുകൻ ) ലോക്കൽ സിഗ്മ ബോയ്സ് (പ്രകമ്പനം) അട ബൊമ്മളെ (വാഴ 2) തുടങ്ങിയ ട്രെന്റിം​ഗ് ​ഗാനങ്ങളാണ് കാർത്തിക്കിന്റെ തൂലികയിൽ നിന്നും പിറന്നത്. തന്റെ ​ഗാനം ഏവരും ആസ്വദിക്കുന്നതിനിടെ കാർത്തിക് പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.&lt;/p&gt;&lt;p&gt;പണ്ട് ബാലരമയിലേക്ക് താൻ കവിതകൾ അയച്ചു കൊടുക്കുമായിരുന്നുവെന്നും എന്നാൽ അത് അച്ചടിച്ച് വന്നില്ലെന്നും കാർത്തിക് പറയുന്നു. അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന ആ അഞ്ചാം ക്ലാസുകാരൻ എഴുതിയ പാട്ട് ഇന്ന് ഒരുപാട് ആളുകൾ കേൾക്കുന്നുണ്ടെന്ന് കാർത്തിക് പറയുന്നു. കാർത്തിക്കിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രശംസയും ആശംസയുമൊക്കെ ആയി രം​ഗത്ത് എത്തിയത്.&lt;/p&gt;&lt;p&gt;&ldquo;അമ്മാ.. ഞാൻ അയച്ചു കൊടുത്ത കവിത ഇന്ന് ബാലരമയിൽ വരും. കൊറേ പിള്ളേർടെ പേരും അവർ എഴുതിയ ചെറിയ പൂച്ചെന്റെയോ തവളെടെയോ ഒക്കെ കവിത എല്ലാ ആഴ്ചയും ബാലരമേടെ ലാസ്റ്റ് പേജിൽ വരുന്നത് കണ്ട 5 ആം ക്ലാസുകാരന്റെ മനസ്സിലും തോന്നി അവന്റെ കവിതേം നാല് പേരു വായ്ക്കണമെന്നു. അങ്ങനെ 7 തലതെറിച്ച പുള്ളേർ ഉണ്ടായിരുന്ന അമ്മു പൂച്ചെയെ പറ്റി അവൻ എഴുതി അയച്ചു. അടുത്ത ലക്കം ബാലരമയിൽ 100 പേജ് പത്തു വട്ടം മറിച്ചു നോക്കിട്ടും അവന്റെ കവിത അതിൽ കണ്ടില്ല. അടുത്ത ആഴ്ച വരും എന്ന് 2 മാസം കാത്തിരുന്നു. അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന 5ആം ക്ലാസ്സുകാരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാവും. അവൻ എഴുതിയ പാട്ട് കൊറേ ആൾക്കാർ ഇപ്പോ കേക്കുന്നുണ്ട്&quot;, എന്നാണ് കാർത്തിക് സോഷ്യൽ മീഡിയയിൽ കുറിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/pickup-line-karthi-become-a-lyricist-in-malayalam-cinema-he-share-heart-touching-note-about-his-journey-articleshow-mf46mvm"/>
        </item>
        <item>
            <title><![CDATA[പാടിയതും വരികളെഴുതിയതും ധനുഷ്, സംഗീതം ജി.വി പ്രകാശ് കുമാർ; 'കര'യിലെ ഏറ്റവും പുതിയ ഗാനം പുറത്ത്]]></title>
            <link>https://www.asianetnews.com/music/kara-starring-dhanush-and-mamitha-baiju-kannamma-en-kannamma-lyrical-video-music-by-gv-prakashkumar-articleshow-oc5m7e0</link>
            <guid isPermaLink="true">https://www.asianetnews.com/music/kara-starring-dhanush-and-mamitha-baiju-kannamma-en-kannamma-lyrical-video-music-by-gv-prakashkumar-articleshow-oc5m7e0</guid>
            <pubDate>Wed, 08 Apr 2026 16:53:36 +0530</pubDate>
            <description><![CDATA[&lt;p&gt;. ജി.വി പ്രകാശ് സംഗീതം നൽകിയ ചിത്രത്തിലെ, ധനുഷ് തന്നെ എഴുതി ആലപിച്ച 'കണ്ണമ്മ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തിറങ്ങി. Kannamma En Kannamma Lyrical video Kara movie starring dhanush and mamitha baiju&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhjt37fgmh73chn3ydr85x4,imgname-kara-movie-starring-dhanush-and-mamitha-baiju-1775485390063.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ധനുഷ് നായകനായി റിലീസിനൊരുങ്ങുന്നു ചിത്രമാണ് 'കര'. 'പോർ തൊഴിൽ' എന്ന ചിത്രത്തിന് ശേഷം വിഘ്&zwnj;നേശ് രാജ സംവിധാനം ചിത്രമാണിത്. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കണ്ണമ്മ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജി.വി പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും ധനുഷ് തന്നെയാണ്.&lt;/p&gt;&lt;p&gt;പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്&zwj;ഷിച്ചിരുന്നു. 2026 ഏപ്രില്&zwj; 30ന് ചിത്രം തിയറ്ററുകളില്&zwj; എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കരയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോയിലാണ് ചിത്രത്തിന്റെ റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനവുമായി സുരാജ് വെഞ്ഞാറമൂടുമുണ്ടാകുമെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നു. ജയറാമും കരയില്&zwj; നിര്&zwj;ണായക വേഷത്തിലെത്തുന്നു.&lt;/p&gt;&lt;p&gt;വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സമവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;ഇഡ്&zwj;ലി കടൈ ആണ് ധനുഷിന്റേതായി അവസാനമിറങ്ങിയ തമിഴ് ചിത്രം. ധനുഷ് രചനയും സംവിധാനവും നിര്&zwj;വഹിച്ച് നായകനായെത്തിയ ചിത്രമാണ് ഇഡ്&zwj;ലി കടൈ. നിത്യ മേനന്&zwj; ആയിരുന്നു ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിച്ച ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായിരുന്നു ഇഡ്&zwj;ലി കടൈ. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വണ്ടര്&zwj;ബാര്&zwj; ഫിലിംസ്, ഡ&zwj;ോണ്&zwj; പിക്ചേഴ്സ് എന്നീ ബാനറുകളില്&zwj; ആകാശ് ഭാസ്കരനും ധനുഷും ചേര്&zwj;ന്നാണ് ചിത്രത്തിന്&zwj;റെ നിര്&zwj;മ്മാണം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/music/kara-starring-dhanush-and-mamitha-baiju-kannamma-en-kannamma-lyrical-video-music-by-gv-prakashkumar-articleshow-oc5m7e0"/>
        </item>
        <item>
            <title><![CDATA[വീണ്ടും ആവേശം കൊള്ളിക്കാന്‍ രവി ബസ്രൂര്‍; 'കാട്ടാളന്‍' തീം മ്യൂസിക് എത്തി]]></title>
            <link>https://www.asianetnews.com/music/kattalan-malayalam-movie-theme-music-ravi-basrur-articleshow-pdorrm6</link>
            <guid isPermaLink="true">https://www.asianetnews.com/music/kattalan-malayalam-movie-theme-music-ravi-basrur-articleshow-pdorrm6</guid>
            <pubDate>Sun, 05 Apr 2026 17:47:27 +0530</pubDate>
            <description><![CDATA[&lt;p&gt;ആൻ്റണി വർഗീസ് പെപ്പെ നായകനാകുന്ന 'കാട്ടാളൻ' സിനിമയ്ക്കായി കെജിഎഫ്, സലാർ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് പുറത്തിറങ്ങി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knes3tb8q87pqt7dtsb1zrp6,imgname-fotojet--95--1775391336808.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ക്യൂബ്സ് എൻ്റർടെയ്ൻമെന്&zwj;റ്സിന്&zwj;റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് പുറത്ത്. 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എൻ്റർടെയ്ൻമെന്&zwj;റ്സുമായുള്ള രവി ബസ്രൂറിൻ്റെ സഹകരണം. പാൻ ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ കാട്ടാളനിലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിൻ്റെ വന്യമായ ഈണവുമായുള്ള തീം മ്യൂസിക് നൽകുന്നത്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് മാസമാണ്.&lt;/p&gt;&lt;p&gt;''വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്&zwj;ദമുണ്ടാകും. കാടകം കുലുക്കുന്ന ശബ്&zwj;ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്&zwj;ദം, സംഗീതം മാത്രമല്ല, ഒരു ശക്തി, ഒരു കൊടുങ്കാറ്റ്. ഇതിഹാസങ്ങൾ പിറവിയെടുത്ത ഭൂമികയിൽ നിന്നും, കെജിഎഫിന്&zwj;റേയും മാർക്കോയുടേയും ഗർജനങ്ങള്&zwj;ക്ക് പിന്നിലെ മനുഷ്യൻ, ശക്തിയുടെ താളം രവി ബസ്രൂർ 'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ് എന്&zwj;റർടെയ്ൻമെന്&zwj;റ്സുമായി വീണ്ടും കൈകോർക്കുന്നു'', എന്ന വാചകങ്ങളുമായാണ് കഴിഞ്ഞ ദിവസം രവി ബസ്രൂറിനെ കാട്ടാളനിലേക്ക് സ്വാഗതം ചെയ്തുള്ള വീഡിയോ പുറത്തിറങ്ങിയിരുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഇന്ത്യൻ സിനിമാ സംഗീതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് രവി ബസ്രൂർ. ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കാണേണ്ട ആക്ഷൻ രംഗങ്ങൾക്ക് അദ്ദേഹം നൽകുന്ന ശബ്&zwj;ദവിന്യാസം അതിശയം ജനിപ്പിക്കുന്നതാണ്. കന്നഡ സിനിമയെ ആഗോളതലത്തിൽ എത്തിച്ചതിൽ രവിയുടെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്. കെ.ജി.എഫ്, സലാർ തുടങ്ങിയ സിനിമകളിലെ സംഗീതം തന്നെ അതിന് ഉദാഹരണമാണ്. 'മാർക്കോ'യിലൂടെ മലയാളത്തിലും വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചു. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന യഷ് ചിത്രമായ 'ടോക്സിക്' ആണ് അദ്ദേഹത്തിൻ്റെ മറ്റൊരു വരാനിരിക്കുന്ന വമ്പൻ പ്രോജക്റ്റ്.&lt;/p&gt;&lt;p&gt;ക്യൂബ്സ് എൻ്റർടൈൻമെൻ്റുമായുള്ള രവി ബസ്രൂറിൻ്റെ രണ്ടാമത്തെ സഹകരണമാണിത് എന്ന പ്രത്യേകതയുമുണ്ട്. രവി ബസ്രൂറിൻ്റെ സംഗീതം 'കാട്ടാളൻ' സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കും, എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സംഗീത പ്രേമികൾ ഒന്നടങ്കം ഈ മാന്ത്രിക സംഗീതത്തിനായി കാത്തിരിക്കുകയുമാണ്. ദീർഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളൻ' പാക്കപ്പായത്. കാടിന്&zwj;റെ വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' എന്ന ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നു കഴിഞ്ഞു. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയിൽ വൈറലായിരുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ.&lt;/p&gt;&lt;p&gt;നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്&zwj;ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്മാണ്ഡമായിരുന്നു. ടീസർ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങള്&zwj; വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്&zwj;റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.&lt;/p&gt;&lt;p&gt;പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്&zwj;, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ&zwj; പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്&zwj; എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.&lt;/p&gt;&lt;p&gt;സിനിമയുടെ ചിത്രീകരണത്തിന് തായ്&zwnj;ലൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. ലോക പ്രശസ്ത തായ്&zwnj;ലൻഡ് മാർഷ്യൽ ആ&zwj;ർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്&zwj;റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്&zwj;റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്&zwj;റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്&zwnj;നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/music/kattalan-malayalam-movie-theme-music-ravi-basrur-articleshow-pdorrm6"/>
        </item>
        <item>
            <title><![CDATA['എനിക്ക് തിരിച്ചുവരണമെന്നേ ഇല്ല, ഒരമ്പലത്തിലും പോകണ്ട, ആരെയും കാണണ്ട..'; മകളുടെ വിയോ​ഗത്തെ കുറിച്ച് കെ എസ് ചിത്ര]]></title>
            <link>https://www.asianetnews.com/music/ks-chithra-remember-her-daughter-nandhana-passes-away-moment-and-how-she-come-out-that-tragic-incident-articleshow-s17u8cd</link>
            <guid isPermaLink="true">https://www.asianetnews.com/music/ks-chithra-remember-her-daughter-nandhana-passes-away-moment-and-how-she-come-out-that-tragic-incident-articleshow-s17u8cd</guid>
            <pubDate>Sat, 18 Apr 2026 20:45:31 +0530</pubDate>
            <description><![CDATA[&lt;p&gt;മകൾ നന്ദനയുടെ മരണശേഷം താൻ അനുഭവിച്ച കടുത്ത മാനസികാഘാതത്തെക്കുറിച്ച് &amp;nbsp;കെ.എസ്. ചിത്ര. സംഗീതലോകത്തുനിന്നും ദൈവത്തിൽ നിന്നും അകന്ന തനിക്ക്, ഇളയരാജയെയും ലതാ മങ്കേഷ്&zwnj;കറെയും പോലുള്ളവരുടെ പിന്തുണയാണ് തിരികെ വരാൻ സഹായകമായതെന്ന് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpgjjez9w5v5hx1by1p62d1f,imgname-befunky-collage--19--1776525327337.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികളുടെ പ്രിയപ്പെട്ട ​ഗായികയാണ് കെ എസ് ചിത്ര. അവരുടേതായൊരു പാട്ടെങ്കിലും കേൾക്കാതെ മലയാളികൾക്ക് ഒരുദിവസമെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. പല ഭാഷകളിലും പല ഭാവത്തിലും ഒട്ടനവധി ​ഗാനങ്ങൾ പാടിയിട്ടുള്ള ചിത്രയുടെ മകൾ നന്ദന വിട പറഞ്ഞിട്ട് 15 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണായിരുന്നു നന്ദന മരണപ്പെട്ടത്. അന്ന് ഒൻപത് വയസായിരുന്നു. ഇപ്പോഴിതാ ആ ആഘാതത്തിൽ നിന്നും താൻ തിരിച്ചുവന്നതിനെ കുറിച്ചും അമ്പലത്തിലേക്ക് പോകാൻ തോന്നാതിരുന്ന നിമിഷങ്ങളെ കുറിച്ചും കെ എസ് ചിത്ര പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.&lt;/p&gt;&lt;p&gt;&quot;എന്നെ കൊണ്ടുവരാന്&zwj; ഏറ്റവും കൂടുതല്&zwj; പരിശ്രമിച്ചവര്&zwj; രഞ്ജിനി ഹരിദാസും വിജയ് ടിവിയിലെ റൗഫ തുടങ്ങിയവരൊക്കെയാണ്. ഞാന്&zwj; വന്നാലെ ഷൂട്ട് തുടങ്ങുള്ളൂവെന്ന് പറഞ്ഞു. ഏഷ്യാനെറ്റില്&zwj; നിന്ന് എല്ലാമാസവും രഞ്ജിനിയെ എന്&zwj;റെ അടുത്തേക്ക് അയക്കുമായിരുന്നു. അപ്പോഴൊന്നും എനിക്ക് തിരിച്ച് വരണമെന്നേ ഉണ്ടായിരുന്നില്ല. ആ സമയത്താണ് ലതാ ജിയുടെ പേരിലൊരു അവാര്&zwj;ഡ് എനിക്ക് കിട്ടുന്നത്. ഹൈദരാബാദില്&zwj; പോയി അത് ഞാന്&zwj; വാങ്ങിക്കണം. അങ്ങനെ പുറത്തൊന്നും പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്&zwj;. അങ്ങനെയാണ് ലതാ ജി എന്നെ ഫോണില്&zwj; വിളിച്ച് വരണം എന്ന് പറയുന്നത്. എനിക്ക് ഒത്തിരി പേര്&zwj; കൗണ്&zwj;സിലിങ്ങിന് വന്നു. പരിചയം ഉള്ളവരും ഇല്ലാത്തവരുമായ ഒരുപാട് പേര് വന്നിരുന്നു&quot;, എന്ന് ചിത്ര പറയുന്നു.&lt;/p&gt;&lt;p&gt;&quot;വലിയൊരു ഗ്യാപ്പിന് ശേഷമാണ് പിന്നീട് ഞാന്&zwj; പാടിത്തുടങ്ങിയത്. രാജാ സാറിന്റെ പരിപാടിയാണ്. എനിക്ക് പാടാന്&zwj; പറ്റില്ലെന്ന് രാജ സാറിനോട് പറഞ്ഞിരുന്നു. പക്ഷേ ഞാന്&zwj; വന്നില്ലെങ്കില്&zwj; ആ പരിപാടി ഞാന്&zwj; ക്യാന്&zwj;സല്&zwj; ചെയ്യുമെന്നാണ് സാറ് പറഞ്ഞത്. ആ സമയത്ത് മൂന്ന് മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്&zwj;റെ ഭാര്യ മരിച്ചിട്ട്. എന്&zwj;റെ കൂടെ 33 വര്&zwj;ഷം കൂടെ ജീവിച്ച ആള് പോയിട്ട് ഞാന്&zwj; പ്രോഗ്രാമിന് ഇറങ്ങി വന്നില്ലേ. അങ്ങനെ നീ വിചാരിക്കാന്&zwj; പാടില്ല. നീ വരണം എന്നൊക്കെ പറഞ്ഞു&quot;, എന്നും കെ എസ് ചിത്ര കൂട്ടിച്ചേർത്തു. ധന്യ വർമയുമായുള്ള അഭിമുഖത്തിലായിരുന്നു ചിത്രയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;ദൈവവുമായി അകന്നൊരു സമയമായിരുന്നു അതെന്നും ചിത്ര പറഞ്ഞു. &quot;ഇങ്ങനെ ഒക്കെ വരാന്&zwj; ഞാന്&zwj; എന്ത് തെറ്റാണ് ചെയ്തത്. ആരെയെങ്കിലും ഞാന്&zwj; ദ്രോഹിച്ചോ? റിയാലിറ്റി ഷോകളില്&zwj; കുട്ടികളോട് എന്തെങ്കിലും പറഞ്ഞ് അവര്&zwj;ക്ക് വിഷമമുണ്ടാക്കിയോ? അവരുടെ ശാപമായിരിക്കോ ? അങ്ങനെ പലതും നമ്മള്&zwj; ചിന്തിക്കും. കാടുകേറി ചിന്ത പോകും. നമുക്കെന്ന് എഴുതി വച്ചിരിക്കുന്ന കാര്യം നടക്കും. ഏത് ഭഗവാനെ വിളിച്ചാലും പരീക്ഷണങ്ങള്&zwj; ഉണ്ടാകും. അതിനെ ഓവര്&zwj;കം ചെയ്യാനുള്ള ശക്തിയാണ് ദൈവം തരുന്നത്. ആരുടെ എങ്കിലും മെസേജായിട്ടോ ഏതെങ്കിലും വഴി നമുക്ക് അയച്ച് തരും. കുറച്ച് കാലം അമ്പലത്തില്&zwj; പോകണമെന്ന തോന്നലെ എനിക്ക് ഇല്ലായിരുന്നു. ഒരമ്പലത്തിലും പോകണ്ട, ആരെയും കാണണ്ട.. ആ സമയത്തൊരു പ്രോഗ്രാം തൃശൂര് വച്ചായിരുന്നു. താമസിക്കാനായി റൂം നോക്കി നോക്കി ഗുരുവായൂരമ്പല നടയിലെത്തി. ഭഗവന്&zwj; എന്നെ തിരിച്ചുവിളിച്ചെന്നാണ് എനിക്ക് തോന്നിയത്. ഞാനന്ന് അമ്പലത്തിലും പോയി. കുറേ നേരം കരഞ്ഞിട്ട് തിരിച്ച് വന്നു&quot;, എന്നായിരുന്നു ചിത്രയുടെ വാക്കുകൾ.&lt;/p&gt;&lt;p&gt;&quot;ഇങ്ങനെ മൂടി അകത്തിരുന്നിട്ട് കൂടെ ഉള്ളവരുടെ ജീവിതം ദയനീയം ആകുന്നതല്ലാതെ നമുക്ക് നഷ്ടപ്പെട്ടത് തിരിച്ച് കിട്ടാനും പോകുന്നില്ല. അതൊരു റിയലൈസേഷന്&zwj; അല്ലേ. എന്നെ ചുറ്റിപ്പറ്റി ഒരുപാട് പേരുണ്ട്. ഞാന്&zwj; തളര്&zwj;ന്ന് പോയാല്&zwj; അവരുടെ ജീവിതവും തളര്&zwj;ന്ന് പോകില്ലേ. നമ്മള്&zwj; പലതും സ്വപ്നം കാണും. അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ. ഒരു നിമിഷം മതി അതെല്ലാം മാറി മറിയാന്&zwj;. ദൈവത്തിന്&zwj;റെ തീരുമാനം ആണ് ഫൈനല്&zwj;. അതിന് ശേഷം പ്ലാന്&zwj; ചെയ്യല്&zwj; ഞാന്&zwj; നിര്&zwj;ത്തി. എന്ത് വരുന്നോ അതപ്പോള്&zwj; ഫേസ് ചെയ്യുക. പിന്നത്തേക്ക് എന്ന് പറഞ്ഞ് കരുതി വയ്ക്കുന്നതില്&zwj; ഒന്നുമില്ല. സ്വപ്നം കണ്ടിരുന്നിട്ട് കാര്യമില്ല&quot;, എന്നും ചിത്രം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/ks-chithra-remember-her-daughter-nandhana-passes-away-moment-and-how-she-come-out-that-tragic-incident-articleshow-s17u8cd"/>
        </item>
        <item>
            <title><![CDATA['കാൻസർ വേദ​നയിലും ചിരിക്കാൻ പഠിപ്പിച്ച ചേച്ചി' എന്ന് പോസ്റ്റ്; 'ഇതിൽ കൂടുതൽ എന്തെനിക്ക് വേണ'മെന്ന് റിമി ടോമി]]></title>
            <link>https://www.asianetnews.com/music/cancer-survivor-arun-appu-post-about-singer-rimi-tomy-her-reply-goes-viral-articleshow-t22477d</link>
            <guid isPermaLink="true">https://www.asianetnews.com/music/cancer-survivor-arun-appu-post-about-singer-rimi-tomy-her-reply-goes-viral-articleshow-t22477d</guid>
            <pubDate>Mon, 20 Apr 2026 10:45:51 +0530</pubDate>
            <description><![CDATA[&lt;p&gt;കാൻസർ അതിജീവിതനായ അരുൺ അപ്പു എന്നയാൾ ഗായിക റിമി ടോമിയെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ചികിത്സയുടെ കഠിനമായ നാളുകളിൽ ചിരിക്കാനും വേദനകൾ മറക്കാനും സഹായിച്ചത് റിമിയുടെ ഊർജ്ജവും പോസിറ്റീവ് മനോഭാവവുമാണെന്ന് അരുൺ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmn1we8b0w9bzz5vyeysnse,imgname-befunky-collage--5--1776662147528.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലയാളികളുടെ പ്രിയപ്പെട്ട ​ഗായികയാണ് റിമി ടോമി. ആയിരിക്കണക്കിന് കാണികൾ വരുന്നൊരു സ്റ്റേജ് പ്രോ​ഗ്രാമിൽ റിമി ഉണ്ടെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല, ഷോ ഉഷാറും കളറും ആകും. തന്റെ എനർജി കാണികൾക്കും സമ്മാനിച്ച് റിമി സ്റ്റേജിൽ തകർക്കുന്നത് കാണാൻ തന്നെ എന്തൊരു ചേലാണ്. എപ്പോഴും സന്തോഷത്തോടെ മറ്റുള്ളവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന റിമി ടോമിയെ കുറിച്ചുള്ളൊരു പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. അരുൺ അപ്പു എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് വന്നത്. കാൻസർ സർവൈവറായ അരുൺ, തന്റെ വേദനകളിലിലും ചിരിക്കാൻ പഠിപ്പിച്ച ആളാണ് റിമി ടോമി എന്ന് പറയുന്നു.&lt;/p&gt;&lt;p&gt;&quot;ഒരു കാൻസർ സർവൈവറായ എന്നെ, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടായ സമയങ്ങളിലും ചിരിക്കാൻ പഠിപ്പിച്ച ഒരാളാണ് റിമ ചേച്ചി. ചേച്ചിയുടെ എനർജിയും പുഞ്ചിരിയും, എപ്പോഴും പോസിറ്റീവ് ആയി നിൽക്കുന്ന മനോഭാവവും എനിക്ക് വലിയൊരു ആശ്വാസമായി. ചികിത്സയുടെ വേദനകളുടെ നടുവിൽ പോലും, ചേച്ചിയുടെ പാട്ടുകളും സംസാര ശൈലിയും കണ്ടപ്പോൾ ഞാൻ എന്റെ വേദനകൾ കുറച്ച് നേരത്തേക്കെങ്കിലും മറന്നു. ജീവിതം എത്ര കഠിനമായാലും, ഒരു പുഞ്ചിരി നമ്മളെ വീണ്ടും ഉയർത്താൻ കഴിയും എന്ന് ഞാൻ ചേച്ചിയിലൂടെ മനസ്സിലാക്കി. ഞാൻ തളർന്ന നിമിഷങ്ങളിൽ പോലും, വീണ്ടും ചിരിക്കാൻ ധൈര്യം നൽകിയ ആ പ്രചോദനത്തിന് ഞാൻ എപ്പോഴും നന്ദിയുണ്ട്.&lt;/p&gt;&lt;p&gt;റിമി ടോമി ചേച്ചിയുടെ കോമഡിയും, തഗ് ഡയലോഗുകളും എപ്പോഴും ഫുൾ എന്റർടെയിൻമെന്റ് തന്നെയാണ്. കോമഡി സ്റ്റൈൽ, എന്നെ കണ്ടാൽ സീരിയസ് ആണെന്ന് തോന്നും. പക്ഷേ ഞാൻ ഫുൾ കോമഡി ആണ്! ചിരിക്കാൻ വന്നവരെ ഞാൻ കരയിപ്പിക്കില്ല. ചിരിപ്പിച്ചിട്ട് മാത്രമേ വിടൂ! തഗ് ഡയലോഗുകൾ: എന്നെ underestimate ചെയ്&zwnj;താൽ. അതാണ് നിനക്ക് biggest mistake! ഞാൻ silent ആണെന്ന് കരുതണ്ട. time വന്നാൽ reply കൊടുക്കും! എന്റെ vibe match ആയാൽ. ഞാൻ super, ഇല്ലെങ്കിൽ ignore!. ഒരിക്കൽ എങ്കിലും നേരിൽ കണ്ടു സ്നേഹവും നന്ദിയും പറയാൻ കഴിയട്ടെ&quot;, എന്നാണ് അരുൺ കുറിച്ചത്.&lt;/p&gt;&lt;p&gt;പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട റിമി ടോമി മറുപടിയുമായി എത്തി. &quot;ഒരുപാട് സന്തോഷം മോനെ.. ഇത് കേട്ടപ്പോൾ. ഇതിൽ കൂടുതൽ എന്താണ് എനിക്ക് കിട്ടേണ്ടത്&quot;, എന്നാണ് റിമി ടോമി കമന്റായി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് റിമിയെ പ്രശംസിച്ചും അരുണിന് എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞ് രം​ഗത്ത് എത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/cancer-survivor-arun-appu-post-about-singer-rimi-tomy-her-reply-goes-viral-articleshow-t22477d"/>
        </item>
        <item>
            <title><![CDATA['ദൈവപുത്രന്‍റെ യാഗം'; ദു:ഖവെള്ളി ദിനത്തില്‍ ക്രിസ്‍തീയ ഭക്തിഗാനവുമായി സുരേഷ് ഗോപി]]></title>
            <link>https://www.asianetnews.com/music/daiva-puthrante-yagam-christian-devotional-song-by-suresh-gopi-articleshow-u2ve8kc</link>
            <guid isPermaLink="true">https://www.asianetnews.com/music/daiva-puthrante-yagam-christian-devotional-song-by-suresh-gopi-articleshow-u2ve8kc</guid>
            <pubDate>Fri, 03 Apr 2026 15:53:23 +0530</pubDate>
            <description><![CDATA[&lt;p&gt;ദു:ഖവെള്ളി ദിനത്തിൽ നടൻ സുരേഷ് ഗോപി 'ദൈവപുത്രന്&zwj;റെ യാഗം' എന്ന പേരിൽ ഒരു ക്രിസ്തീയ ഭക്തിഗാനം പുറത്തിറക്കി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9dqrd6ff3qh0sp14n45k0p,imgname-fotojet--82--1775211635110.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദു:ഖവെള്ളി ദിനത്തില്&zwj; ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് പുറത്തിറക്കി സുരേഷ് ഗോപി. ദൈവപുത്രന്&zwj;റെ യാഗം എന്ന പേരില്&zwj; എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്&zwj;ന്നിരിക്കുന്നത് ജേക്സ് ബിജോയ്&zwj;യും മനീഷ് ഷാജിയുമാണ്. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്&zwj;ന്നാണ് പാടിയിരിക്കുന്നത്. ഫാ. ജോയല്&zwj; പണ്ടാരപ്പറമ്പില്&zwj; ആണ് വരികള്&zwj; എഴുതിയിരിക്കുന്നത്. അഖില്&zwj; ജെ ചന്ദ്, മിലന്&zwj;, അമല്&zwj;, സൂര്യ ശ്യാം ഗോപാല്&zwj;, ആവണി മല്&zwj;ഹാര്&zwj;, സോണി മോഹന്&zwj;, അജ്മല്&zwj; ഫാത്തിമ പര്&zwj;വീണ്&zwj; എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഗാനം പങ്കുവച്ചുകൊണ്ട് സുരേഷ് ​ഗോപി സോഷ്യല്&zwj; മീഡിയയില്&zwj; കുറിച്ചിരിക്കുന്നത് ഇങ്ങനെ- മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രൻ കാൽവരിയിൽ സ്വയം ബലിയായി മാറിയ ഈ പുണ്യദിനത്തിൽ, പ്രാർത്ഥനാപൂർവ്വം ഒരു സംഗീത സമർപ്പണം നിങ്ങളിലേക്ക് എത്തിക്കുന്നു. ഞാനും രാധികയും ചേർന്ന് ആലപിച്ച ദൈവപുത്രന്റെ യാഗം ഇന്ന് റിലീസ് ചെയ്യുകയാണ്. &quot;ഗോൽഗോഥാ തൻ മുകളിൽ ബലി തൻ പീഠമൊരുങ്ങി മർത്യ പാപം നീക്കാനായി ദൈവപുത്രന്റെ യാഗം...&quot;. ​ലോകത്തിന്റെ നോവുകൾ നീങ്ങാനും സ്നേഹവും സമാധാനവും പുലരാനുമുള്ള ഈ പ്രാർത്ഥന നിങ്ങളിലേക്കും പകരട്ടെ എന്ന് ആശംസിക്കുന്നു, സുരേഷ് ​ഗോപിയുടെ വാക്കുകള്&zwj;.&lt;/p&gt;&lt;p&gt;​ഗാനത്തിന് സം​ഗീതോപകരണങ്ങള്&zwj; വായിച്ചിരിക്കുന്നത് ഇവരാണ്- തബല ഷാജി മുതലക്കോടം, ഫ്ലൂട്ട് ജോസി ആലപ്പുഴ, സ്ട്രിം​ഗ്സ് ഫ്രാന്&zwj;സിസ് സേവ്യര്&zwj;, ഡാനി, വോക്കല്&zwj; ഡ്യൂണിം​ഗ് ഉന്മേഷ് ഉണ്ണികൃഷ്ണന്&zwj;, മിക്സിം​ഗ്, മാസ്റ്ററിം​ഗ് രഞ്ജിത്ത് രാജന്&zwj;, വീഡിയോയുടെ ചീഫ് അസോസിയേറ്റ് അഖില്&zwj; ജെ ചന്ദ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/music/daiva-puthrante-yagam-christian-devotional-song-by-suresh-gopi-articleshow-u2ve8kc"/>
        </item>
        <item>
            <title><![CDATA[രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ പുതിയ ചിത്രം; 'ഒരു ദുരൂഹ സാഹചര്യത്തില്‍' ആദ്യ ഗാനം എത്തി]]></title>
            <link>https://www.asianetnews.com/music/oru-durooha-saahacharyathil-movie-song-released-ratheesh-balakrishnan-poduval-articleshow-udo450a</link>
            <guid isPermaLink="true">https://www.asianetnews.com/music/oru-durooha-saahacharyathil-movie-song-released-ratheesh-balakrishnan-poduval-articleshow-udo450a</guid>
            <pubDate>Fri, 27 Mar 2026 22:54:03 +0530</pubDate>
            <description><![CDATA[&lt;p&gt;കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmr52dtsmjxcznx8ymsk51cc,imgname-fotojet--73--1774632122201.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിര്&zwj;വ്വഹിക്കുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വളരെ രസകരമായ ഒരു തുടക്കമാണ് ഗാനരംഗത്തിന്. റേഡിയോയിലൂടെ കേൾക്കുന്ന ഗാനം ആരിലും നൊസ്റ്റാൾജിയ ഉണർത്തും. പാട്ടായാൽ ഡാൻസ് വേണമല്ലോ.,. കുഞ്ചാക്കോ ബോബനും സജിൻ ഗോപുവും ഡോൺ വിൻസെന്റിന്റെ പാട്ടിനൊത്ത് ചുവടുകൾ വെക്കുന്നുണ്ട് ഗാനത്തില്&zwj;. ദിലീഷ് പോത്തനും ഗാനരംഗങ്ങളിലുണ്ട്. സംവിധായകന്റേതാണ് വരികൾ. പാടിയിരിക്കുന്നത് കപിൽ കപിലനും നേഹ നായരും.&lt;/p&gt;&lt;p&gt;മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.&lt;/p&gt;&lt;p&gt;ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ, ക്യാമറ അർജുൻ സേതു, എഡിറ്റർ മനോജ് കണ്ണോത്ത്, സംഗീതം ഡോൺ വിൻസന്റ്, ആർട്ട് ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം മെൽവി ജെ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ, സ്റ്റണ്ട്സ് വിക്കി നന്ദഗോപാൽ, ഡിഐ സപ്ത വിഷൻ, കളറിസ്റ്റ് ജോയ്നർ തോമസ്, കാസ്റ്റിംഗ് ഡയറക്ടേഴ്സ് തോമസ് ജോർജ്, നൗഫൽ വി എം, വൈശാഖ് മനോഹരൻ, കൊറിയോഗ്രഫി ഡാൻസിങ് നിഞജ, പി ആർ ഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ, അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്. അഡ്വെര്&zwj;ടൈസിംഗ് ബ്രിങ് ഫോര്&zwj;ത്ത്. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഏപ്രിലിൽ തീയറ്ററുകളിൽ എത്തും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/music/oru-durooha-saahacharyathil-movie-song-released-ratheesh-balakrishnan-poduval-articleshow-udo450a"/>
        </item>
        <item>
            <title><![CDATA[ട്രെൻഡിം​ഗ് ആകാൻ ഹനാൻ ഷായും; 'കാട്ടാളനി'ൽ ഞെട്ടിക്കുന്ന ലുക്കിൽ താരം, റിലീസ് മെയ്യിൽ]]></title>
            <link>https://www.asianetnews.com/music/singer-hanan-shah-debut-movie-kattalan-character-look-articleshow-wigur3b</link>
            <guid isPermaLink="true">https://www.asianetnews.com/music/singer-hanan-shah-debut-movie-kattalan-character-look-articleshow-wigur3b</guid>
            <pubDate>Tue, 28 Apr 2026 22:40:19 +0530</pubDate>
            <description><![CDATA[&lt;p&gt;പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' മെയ് മാസം വേൾഡ് വൈഡ് റിലീസിനെത്തും. ആൻ്റണി വർഗീസ് നായകനാവുന്ന ചിത്രം, ആനവേട്ടയുടെയും പകയുടെയും കഥ പറയുന്ന ഒരു ആക്ഷൻ ത്രില്ലറാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqag5g9f7qc0m62fkejeafj8,imgname-befunky-collage--9--1777395220783.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക്യൂ&lt;/strong&gt;ബ്സ് എൻ്റർടെയ്ൻമെന്&zwj;റ്സ് നിർമിക്കുന്ന പുതിയ ചിത്രം കാട്ടാളന്റെ പുതിയ ക്യാരക്ടർ ലുക്ക് റിലീസ് ചെയ്തു. ഹനാൻ ഷായുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ഹനാൻ ഷാ ഇതാദ്യമായാണ് അഭിനയ രംഗത്തേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രം മെയ് മാസം വേൾഡ് വൈഡ് റിലീസിനെത്തും. ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പോൾ ജോർജ്ജ് ആണ്.&lt;/p&gt;&lt;p&gt;സിനിമയുടേതായി ഇതിനകം പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ജംഗീൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലാണ് ട്രെയിലർ പുറത്തിറങ്ങിയിരുന്നത്. രവി ബസ്രൂർ ഒരുക്കിയിരിക്കുന്ന സംഗീതമാണ് ട്രെയിലറിലെ ഹൈലൈറ്റ്. ആനക്കൊമ്പ് കള്ളക്കടത്തിന്&zwj;റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.&lt;/p&gt;&lt;p&gt;ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്&zwj;റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് ലഭിക്കുന്ന സൂചന. മെയ് മാസത്തിലെ ചൂടിൽ തിയേറ്ററുകളിൽ ആവേശത്തിന്&zwj;റെ തീപ്പൊരി പാറിക്കാൻ 'കാട്ടാളൻ' എത്താനൊരുങ്ങുമ്പോള്&zwj; പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. 'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളൻ' പാക്കപ്പായത്. കാടിന്&zwj;റെ വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' എന്ന ലിറിക്കൽ ശ്രദ്ധ നേടിയിരുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്&zwj;റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്&zwj;, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും സിനിമയിലുണ്ട്.&lt;/p&gt;&lt;p&gt;സിനിമയുടെ ചിത്രീകരണത്തിന് തായ്&zwnj;ലൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്.&lt;/p&gt;&lt;p&gt;ഐഡന്&zwj;റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്&zwnj;നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്&zwnj;നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/singer-hanan-shah-debut-movie-kattalan-character-look-articleshow-wigur3b"/>
        </item>
        <item>
            <title><![CDATA['ഏയ്.. എലിസബത്ത് വേണ്ട'; കലാലയ വൈബിൽ ബേസിൽ ജോസഫിന്റെ അതിരടി ​ഗാനം]]></title>
            <link>https://www.asianetnews.com/music/basil-joseph-movie-athiradi-song-articleshow-zslh8xl</link>
            <guid isPermaLink="true">https://www.asianetnews.com/music/basil-joseph-movie-athiradi-song-articleshow-zslh8xl</guid>
            <pubDate>Wed, 29 Apr 2026 22:42:48 +0530</pubDate>
            <description><![CDATA[&lt;p&gt;ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന 'അതിരടി' എന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ഈ മാസ്സ് കോമഡി ക്യാമ്പസ് എന്റർടെയ്&zwnj;നർ മെയ് 14-ന് റിലീസ് ചെയ്യും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqd3mzg21pg74j5v2xgcthxn,imgname-befunky-collage--16--1777482759682.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബേ&lt;/strong&gt;സിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം &lsquo;അതിരടി&rsquo;യുടെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ഫെജോയും പൂർണിമ കണ്ണനും ചേർന്ന് ആലപിച്ച ​ഗാനത്തിന് സം​ഗീതം നൽകിയത് വിഷ്ണു വിജയ് ആണ്. സുഹൈൽ കോയയുടേതാണ് വരികൾ. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും.&lt;/p&gt;&lt;p&gt;ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.&lt;/p&gt;&lt;p&gt;സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ഈ ചിത്രത്തിലഭിനയിക്കുന്നത്. ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകനായി ടോവിനോ തോമസ് എത്തുമ്പോൾ, വിനീത് ശ്രീനിവാസൻ ആയി തന്നെയാണ് വിനീത് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലെ നായികയായ റിയ ഷിബുവിന്റെ കഥാപാത്രത്തിന്റെ പേര് സ്വാതി ആർ കൃഷ്ണ എന്നാണ്. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ബേസിൽ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീമിൻ്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് സൂചന. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ കഥാപാത്രങ്ങൾക്ക് തകർപ്പൻ അവതരണം നൽകിയ, ചിത്രത്തിന്റെ ടൈറ്റിൽ ടീസറും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസിൽ ജോസഫിൻ്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുണ്&zwj; അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>music</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/basil-joseph-movie-athiradi-song-articleshow-zslh8xl"/>
        </item>
    </channel>
</rss>
