<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 12 Aug 2026 13:41:50 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/my-money" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[രാവിലെ 8 മുതൽ വൈകീട്ട് 7 വരെ മാത്രം ഉപഭോക്താക്കളെ ഫോൺ വിളിക്കാം! വായ്പ തിരിച്ചടവ് ഭീഷണികൾക്ക് കർശന നിയന്ത്രണവുമായി ആർബിഐ]]></title>
            <link>https://www.asianetnews.com/my-money/rbi-issues-strict-guidelines-for-loan-recovery-agents-fair-practice-code-articleshow-431wnre</link>
            <guid isPermaLink="true">https://www.asianetnews.com/my-money/rbi-issues-strict-guidelines-for-loan-recovery-agents-fair-practice-code-articleshow-431wnre</guid>
            <pubDate>Sat, 08 Aug 2026 17:38:48 +0530</pubDate>
            <description><![CDATA[&lt;p&gt;വായ്പാ സ്ഥാപനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം കർശനമാക്കി റിസർവ് ബാങ്ക്. വായ്പ തിരിച്ചുപിടിക്കുമ്പോൾ ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും രാവിലെ 8-നും വൈകിട്ട് 7-നും ഇടയിൽ മാത്രമേ ബന്ധപ്പെടാവൂ എന്നും നിർദ്ദേശമുണ്ട്. ഈ പുതിയ നിയമങ്ങൾ അടുത്ത ജനുവരി മുതൽ പ്രാബല്യത്തിൽ വരും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzggjk1007v19mc56g8kepk2,imgname-rbi--1786186910752.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: രാജ്യത്തെ വായ്പാ സ്ഥാപനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം കർശനമാക്കി ആർ ബി ഐ. വായ്പത്തുക തിരിച്ചുപിടിക്കുമ്പോൾ ഉപഭോക്താക്കളോട് സ്ഥാപനങ്ങൾ മാന്യമായി പെരുമാറണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. ഉപഭോക്താക്കളെ ഫോണിൽ വിളിക്കുന്നതും വീട്ടിൽ പോകുന്നതും രാവിലെ എട്ടിനും വൈകീട്ട് ഏഴിനും ഇടയിലാകണം. വിളിച്ചാൽ മോശം ഭാഷ ഉപയോഗിക്കരുതെന്നും ഉള്ളടക്കം റെക്കോഡുചെയ്ത് സൂക്ഷിക്കണമെന്നും പുതിയ നിയമത്തിലുണ്ട്. മൊബൈൽ ഫോൺ, ലാപ്ടോപ്പ്&zwnj;, ടാബ്&zwnj;ലറ്റ് പോലുള്ള ഉപകരണങ്ങൾക്കായി വാങ്ങിയ വായ്പകൾ തിരിച്ചുപിടിക്കുമ്പോൾ ഉപകരണത്തിൽ ഘട്ടംഘട്ടമായി നിയന്ത്രണം ഏർപ്പെടുത്താം. എന്നാൽ നടപടികൾ മുൻകൂറായി ഉപഭോക്താക്കളെ അറിയിക്കണം. നിയന്ത്രണം കൊണ്ടുവന്നാലും ഇൻകമിങ് കോളുകൾ, എസ്.എം.എസ്., എമർജൻസി കോളുകൾ എന്നിവയ്ക്കു വിലക്കു പാടില്ല. വാണിജ്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ വായ്പാ സ്ഥാപനങ്ങൾക്കാണ് നിർദേശം. അടുത്തവർഷം ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/rbi-issues-strict-guidelines-for-loan-recovery-agents-fair-practice-code-articleshow-431wnre"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ബിൽ വെവ്വേറെ! കോർപ്പറേറ്റ് ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ പ്രതിഷേധം]]></title>
            <link>https://www.asianetnews.com/my-money/kerala-healthcare-sector-policyholders-urge-government-action-over-dual-pricing-in-hospitals-articleshow-6pme44q</link>
            <guid isPermaLink="true">https://www.asianetnews.com/my-money/kerala-healthcare-sector-policyholders-urge-government-action-over-dual-pricing-in-hospitals-articleshow-6pme44q</guid>
            <pubDate>Mon, 10 Aug 2026 13:36:54 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഇൻഷുറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി പരാതി. വിദേശ നിക്ഷേപവും മത്സരവും കാരണം കോർപ്പറേറ്റ്, ഇടത്തരം ആശുപത്രികളിൽ ചികിത്സാച്ചെലവ് വർധിക്കുകയാണ്. ചികിത്സാ നിരക്കുകൾ ഏകീകരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് പോളിസി ഉടമകൾ ആവശ്യപ്പെടുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz9d811fd9zvx2a7qetwhxar,imgname-health-insurance-1785948537902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ വിദേശ നിക്ഷേപത്തിന്റെ സാഹചര്യത്തിൽ ഇൻഷുറൻസ് അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പോളിസി ഉടമകൾ. സ്വകാര്യമേഖലയിൽ ആശുപത്രികൾ ഇൻഷുറസ് ഇല്ലാത്തവർക്കും ഉള്ളവർക്കും പലനിരക്കുകൾ ഈടാക്കുന്നുണ്ടെന്നാണ് പരാതി. കോർപ്പറേറ്റ് ആശുപത്രികൾക്കൊപ്പം മത്സരിക്കാൻ വലിയ ലോൺ എടുത്ത് ഇടത്തരം ആശുപത്രികൾ നിക്ഷേപം നടത്തുന്നതോടെ സാധാരണക്കാർക്കും സമീപഭാവിയിൽ ചികിത്സ ചിലവ് ഉയരാനാണ് സാധ്യത. ചികിത്സാ രീതികൾ മുതൽ സേവന മനോഭാവത്തിൽ വരെ ഇൻഷുറൻസ് പോളിസി ഉള്ളവർക്കും ഇല്ലാത്തവർക്കും കോർപ്പറേറ്റ് ആശുപത്രികളിൽ രണ്ട് തട്ടിലാണ് കാര്യങ്ങൾ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇൻഷുറൻസ് തുക അനുവദിക്കുന്നതിൽ വലിയ കാലതാമസവുമുണ്ട്. ശസ്ത്രക്രിയകൾക്ക് അടക്കം സർക്കാർ ആശുപത്രികളിൽ സൗകര്യം കുറഞ്ഞാൽ ഇടത്തരം ആശുപത്രികളിലേക്കാകും രോഗികളെത്തുക. എന്നാൽ നഴ്സുമാരുടെ സമരത്തെ തുടർന്ന് ശമ്പള വർധനവ് നടപ്പാക്കിയതോടെ ഇത്തരം ആശുപത്രികൾക്ക് ലാഭം കുറഞ്ഞു. പ്രീമിയം കോർപ്പറേറ്റ് ആശുപത്രികൾ റോബോട്ടിക് സർജറിയടക്കം അവതരിപ്പിച്ച് നിലവാരം ഉയർത്തിയതോടെ മത്സരത്തിൽ പിടിച്ച് നിൽക്കാൻ വലിയ നിക്ഷേപം നടത്തുകയാണ് ഇടത്തരം മാനേജ്മെന്റ് ആശുപത്രികൾ. വലിയ ടേം ലോണുകളിലെ തിരിച്ചടവിൽ സാമ്പത്തിക പ്രതിസന്ധിയിൽ നിരക്ക് ഉയർത്തേണ്ട സമ്മർദ്ദത്തിലാണ് ഇത്തരം ആശുപത്രികൾ.&lt;/p&gt;&lt;p&gt;വിദേശനിക്ഷേപം എത്തുന്നതോടെ പ്രീമിയം കോർപ്പറേറ്റ് ആശുപത്രികളിൽ ചികിത്സാ ചിലവ് കൂടും. സർക്കാർ മേഖലയിലെ ചികിത്സ രീതികൾ മെച്ചപ്പെട്ടില്ലെങ്കിൽ കൂടുതൽ പേർ ഇൻഷുറൻസിനെ ആശ്രയിക്കേണ്ടതായി വരും. സമീപഭാവിയിൽ ആരോഗ്യമേഖലയിൽ സംഭവിക്കുക വലിയ മാറ്റങ്ങൾ ആയിരിക്കും. ഇൻഷുറൻസ് സേവനം ഉപയോഗപ്പെടുത്തുന്നവർ കൂടുതൽ കരുതലെടുത്താൽ ചികിത്സ ചിലവിലും കുറവ് വരും.&lt;/p&gt;&lt;p&gt;ആശുപത്രിയിലെ പരിശോധനകൾ,ശസ്ത്രക്രിയകൾ നിലവാരം അനുസരിച്ച് ഏകീകരിച്ച നിരക്ക് കൊണ്ട് വരാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് പോളിസി ഉടമകളുടെ ആവശ്യം. ഇല്ലെങ്കിൽ സർക്കാർ ആശുപത്രികളിലൊഴികെ ഇടത്തരം മാനേജ്മെന്റ് കോർപ്പറേറ്റ് ആശുപത്രികളെല്ലാം സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാകും ചിലവ്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/kerala-healthcare-sector-policyholders-urge-government-action-over-dual-pricing-in-hospitals-articleshow-6pme44q"/>
        </item>
        <item>
            <title><![CDATA[മറന്നു പോകല്ലേ! ആഗസ്റ്റ് 1 മുതല്‍ വരുന്നത് വലിയ മാറ്റങ്ങള്‍, തത്കാല്‍ ടിക്കറ്റും ക്രെഡിറ്റ് കാര്‍ഡും മുതല്‍ ബാങ്കിങ് വരെ; അറിയേണ്ട 3 കാര്യങ്ങള്‍]]></title>
            <link>https://www.asianetnews.com/my-money/august-1-rule-changes-tatkal-booking-credit-cards-ckyc-articleshow-7lws70b</link>
            <guid isPermaLink="true">https://www.asianetnews.com/my-money/august-1-rule-changes-tatkal-booking-credit-cards-ckyc-articleshow-7lws70b</guid>
            <pubDate>Fri, 31 Jul 2026 17:39:23 +0530</pubDate>
            <description><![CDATA[&lt;p&gt;ആഗസ്റ്റ് ഒന്നു മുതല്&zwj; തത്കാല്&zwj; ടിക്കറ്റ് ബുക്കിങ്, ക്രെഡിറ്റ് കാര്&zwj;ഡ് നിയമങ്ങള്&zwj;, ബാങ്കിങ് കെവൈസി എന്നിവയില്&zwj; സുപ്രധാന മാറ്റങ്ങള്&zwj; വരുന്നു. റെയില്&zwj;വേ കൗണ്ടറുകളിലെ ബുക്കിങ് എളുപ്പമാകുകയും ക്രെഡിറ്റ് കാര്&zwj;ഡ് നിരക്കുകളില്&zwj; മാറ്റം വരികയും ചെയ്യും. സി-കെവൈസി 2.0 സംവിധാനം ബാങ്കിങ് ഇടപാടുകള്&zwj; ലളിതമാക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyw15rcykrtm7j2dyj88s542,imgname-financial-changes-from-august-1-1785499672990.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗസ്റ്റ് ഒന്നു മുതല്&zwj; നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചേക്കാവുന്ന ചില പ്രധാന നിയമ മാറ്റങ്ങള്&zwj; നിലവില്&zwj; വരികയാണ്. തീവണ്ടി യാത്രക്കാരായാലും ക്രെഡിറ്റ് കാര്&zwj;ഡ് ഉപയോഗിക്കുന്നവരായാലും ബാങ്കിങ്, ധനകാര്യ ഇടപാടുകള്&zwj; നടത്തുന്നവരായാലും ഈ മാറ്റങ്ങള്&zwj; അറിഞ്ഞിരിക്കേണ്ടതുണ്ട്.&lt;/p&gt;&lt;h2&gt;തത്കാല്&zwj; ടിക്കറ്റ് ബുക്കിങ്ങിൽ പരിഷ്&zwnj;കാരം&lt;/h2&gt;&lt;p&gt;റെയില്&zwj;വേ റിസര്&zwj;വേഷന്&zwj; കൗണ്ടറുകളിലൂടെയുള്ള തത്കാല്&zwj; ടിക്കറ്റ് ബുക്കിങ് കൂടുതല്&zwj; സുഗമമാക്കാൻ ഇന്ത്യന്&zwj; റെയില്&zwj;വേ ചില മാറ്റങ്ങള്&zwj; വരുത്തിയിട്ടുണ്ട്. ആഗസ്റ്റ് 1 മുതല്&zwj; തത്കാല്&zwj; ബുക്കിങ് ആരംഭിക്കുന്ന സമയത്തിന് അനുസൃതമായിരിക്കും ടോക്കണ്&zwj; വിതരണ സമയം. നേരത്തെ യാത്രക്കാര്&zwj; ആദ്യം ടോക്കണ്&zwj; ലഭിക്കുന്നതിനായി ഒരു ക്യൂവിലും, തുടര്&zwj;ന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി മറ്റൊരു ക്യൂവിലും നില്&zwj;ക്കേണ്ടി വന്നിരുന്നു. പുതിയ സംവിധാനം വരുന്നതോടെ കൗണ്ടറുകളിലെ തിരക്ക് കുറയുകയും, കാത്തിരിപ്പ് സമയം ലാഭിക്കാനും ബുക്കിങ് പ്രക്രിയ കൂടുതല്&zwj; ലളിതമാകാനും സാധിക്കും.&lt;/p&gt;&lt;h2&gt;ക്രെഡിറ്റ് കാര്&zwj;ഡ് റിവാര്&zwj;ഡുകളിലും നിരക്കുകളിലും മാറ്റം&lt;/h2&gt;&lt;p&gt;നിരവധി ബാങ്കുകള്&zwj; തങ്ങളുടെ ക്രെഡിറ്റ് കാര്&zwj;ഡ് നയങ്ങളില്&zwj; ആഗസ്റ്റ് 1 മുതല്&zwj; മാറ്റങ്ങള്&zwj; വരുത്തുന്നുണ്ട്. റിവാര്&zwj;ഡ് പോയിന്റ് പ്രോഗ്രാമുകള്&zwj;, വാര്&zwj;ഷിക മെയിന്റനന്&zwj;സ് ചാര്&zwj;ജുകള്&zwj;, മറ്റ് സേവന നിരക്കുകള്&zwj; എന്നിവയിലായിരിക്കും ഈ മാറ്റങ്ങള്&zwj; വരുന്നത്. മാറ്റങ്ങള്&zwj; ഓരോ ബാങ്കിനും വ്യത്യസ്തമായതിനാല്&zwj;, ഉപഭോക്താക്കള്&zwj; തങ്ങളുടെ ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള പുതിയ നിരക്കുകളും നിബന്ധനകളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം ചെറിയ മാറ്റങ്ങള്&zwj; പോലും പ്രതിമാസ ക്രെഡിറ്റ് കാര്&zwj;ഡ് ബില്ലിനെ സ്വാധീനിച്ചേക്കാം.&lt;/p&gt;&lt;h2&gt;ബാങ്കിങ് എളുപ്പമാക്കാന്&zwj; 'സി-കെവൈസി 2.0'&lt;/h2&gt;&lt;p&gt;ബാങ്കിങ്, ഇന്&zwj;ഷുറന്&zwj;സ്, മ്യൂച്വല്&zwj; ഫണ്ട് മേഖലകളില്&zwj; ആഗസ്റ്റ് 1 മുതല്&zwj; നവീകരിച്ച സെന്&zwj;ട്രല്&zwj; നോ യുവര്&zwj; കസ്റ്റമര്&zwj; സംവിധാനം നിലവില്&zwj; വരികയാണ്. ഉപഭോക്താവിന്റെ അനുമതിയോടെ ഒരു സെന്&zwj;ട്രല്&zwj; ഡാറ്റാബേസില്&zwj; നിന്ന് സാമ്പത്തിക സ്ഥാപനങ്ങള്&zwj;ക്കാവശ്യമായ തിരിച്ചറിയല്&zwj; വിവരങ്ങള്&zwj; ലഭ്യമാകും. ഇത് വഴി ഓരോ തവണ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോഴോ, ഇന്&zwj;ഷുറന്&zwj;സ് പോളിസി എടുക്കുമ്പോഴോ മറ്റ് ധനകാര്യ ഇടപാടുകള്&zwj; നടത്തുമ്പോഴോ ഉപഭോക്താക്കള്&zwj; വീണ്ടും വീണ്ടും കെവൈസി രേഖകള്&zwj; സമര്&zwj;പ്പിക്കേണ്ടി വരില്ല. കടലാസ് ജോലികള്&zwj; കുറയ്ക്കാനും ഡിജിറ്റല്&zwj; പ്രക്രിയകള്&zwj; വേഗത്തിലാക്കാനും സുരക്ഷ വര്&zwj;ദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/august-1-rule-changes-tatkal-booking-credit-cards-ckyc-articleshow-7lws70b"/>
        </item>
        <item>
            <title><![CDATA[വ്യാജ ക്ലെയിമുകള്‍ വര്‍ധിക്കുന്നു: തട്ടിപ്പുകാര്‍ക്ക് പൂട്ടിടാന്‍ ഇന്‍ഷുറന്‍സ് കമ്പനികൾ, പ്രീമിയം കൂട്ടാനും സാധ്യത]]></title>
            <link>https://www.asianetnews.com/my-money/insurance-companies-crackdown-on-fake-claims-premium-hike-likely-articleshow-7shvu29</link>
            <guid isPermaLink="true">https://www.asianetnews.com/my-money/insurance-companies-crackdown-on-fake-claims-premium-hike-likely-articleshow-7shvu29</guid>
            <pubDate>Tue, 11 Aug 2026 16:11:39 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യാജ തേര്&zwj;ഡ് പാര്&zwj;ട്ടി ഇന്&zwj;ഷുറന്&zwj;സ് ക്ലെയിമുകള്&zwj; വര്&zwj;ധിക്കുന്നത് തടയാന്&zwj; മോട്ടോര്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; കര്&zwj;ശന നടപടികള്&zwj; സ്വീകരിക്കാനൊരുങ്ങുന്നു. കോടതി വിധികളും വ്യാജ ക്ലെയിമുകളും കമ്പനികള്&zwj;ക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാല്&zwj;, ഭാവിയില്&zwj; വാഹന ഇന്&zwj;ഷുറന്&zwj;സ് പ്രീമിയം ഉയരാന്&zwj; സാധ്യതയുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz7w37nmdk6f1d1dkwxr0zxs,imgname-supreme-court-no-insurance-no-fuel-rule-third-party-motor-insurance-india-pilot-project-1785897000628.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തേര്&zwj;ഡ് പാര്&zwj;ട്ടി ഇന്&zwj;ഷുറന്&zwj;സ് ക്ലെയിമുകളിലെ തട്ടിപ്പുകള്&zwj; തടയാന്&zwj; കര്&zwj;ശന നടപടികളുമായി മോട്ടോര്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; രംഗത്ത്. വ്യാജ ക്ലെയിമുകള്&zwj; പെരുകുന്നതും, ഇന്&zwj;ഷുറന്&zwj;സ് ഇല്ലാത്ത വാഹനങ്ങള്&zwj; നിരത്തിലിറങ്ങുന്നതും, കോടതികള്&zwj; വിധിക്കുന്ന ഉയര്&zwj;ന്ന നഷ്ടപരിഹാര തുകയും ഇന്&zwj;ഷുറന്&zwj;സ് മേഖലയ്ക്ക് വലിയ ബാധ്യതയാവുകയാണ്. ഇത്തരം തട്ടിപ്പുകള്&zwj; തുടര്&zwj;ന്നാല്&zwj;, ഭാവിയില്&zwj; സാധാരണക്കാരുടെ വാഹന ഇന്&zwj;ഷുറന്&zwj;സ് പ്രീമിയം തുക വര്&zwj;ധിക്കാന്&zwj; ഇടയാക്കുമെന്നാണ് സൂചന.&lt;/p&gt;&lt;h2&gt;ഇന്&zwj;ഷുറന്&zwj;സ് മേഖല നേരിടുന്ന വെല്ലുവിളി&lt;/h2&gt;&lt;p&gt;മോട്ടോര്&zwj; തേര്&zwj;ഡ് പാര്&zwj;ട്ടി വിഭാഗം ഇതിനകം തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന സമയത്ത് വ്യാജ ക്ലെയിമുകള്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്ക് വലിയ വെല്ലുവിളിയാകുകയാണെന്ന് വ്യവസായ പ്രമുഖര്&zwj; പറയുന്നു. ഇന്ത്യയില്&zwj; വാഹന ഉടമകള്&zwj;ക്ക് തേര്&zwj;ഡ് പാര്&zwj;ട്ടി ഇന്&zwj;ഷുറന്&zwj;സ് നിര്&zwj;ബന്ധമാണ്. അപകടങ്ങളില്&zwj; പരിക്കേല്&zwj;ക്കുന്നവര്&zwj;ക്കോ മരിക്കുന്നവര്&zwj;ക്കോ ഇന്&zwj;ഷുറന്&zwj;സ് കമ്പനികളാണ് നഷ്ടപരിഹാരം നല്&zwj;കുന്നത്. ഇത്തരം വ്യാജ ക്ലെയിമുകള്&zwj; കമ്പനികളുടെ സാമ്പത്തിക ഭാരം വര്&zwj;ധിപ്പിക്കുകയാണ് ചെയ്യുന്നത്.&lt;/p&gt;&lt;h2&gt;സുപ്രീം കോടതി വിധിയും കമ്പനികളുടെ ബാധ്യതയും&lt;/h2&gt;&lt;p&gt;ഗാര്&zwj;ഹിക പരിചരണം നഷ്ടപ്പെടുന്നതിനുള്ള നഷ്ടപരിഹാരം പ്രത്യേകമായി നല്&zwj;കണമെന്ന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; മാറ്റിവെക്കേണ്ട തുകയുടെ അളവ് വീണ്ടും വര്&zwj;ധിപ്പിച്ചു. പുതിയ വിധി പ്രകാരം, പ്രതിമാസം 30,000 രൂപ വരുമാനം കണക്കാക്കിയാണ് ഈ നഷ്ടപരിഹാരം നല്&zwj;കേണ്ടത്. പണപ്പെരുപ്പവും സാമൂഹിക- സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് ഇതില്&zwj; കാലാകാലങ്ങളില്&zwj; മാറ്റങ്ങള്&zwj; വരുത്തുകയും ചെയ്യും.&lt;/p&gt;&lt;p&gt;മുന്&zwj;കാലങ്ങളില്&zwj; അപകടത്തില്&zwj;പ്പെട്ട വ്യക്തിയുടെ വരുമാനത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത് കണക്കാക്കിയിരുന്നത്. കോടതികള്&zwj; വിധിക്കുന്ന ഉയര്&zwj;ന്ന നഷ്ടപരിഹാര തുകകളും, വ്യാജമായി കെട്ടിച്ചമയ്ക്കുന്ന ക്ലെയിമുകളും ഇന്&zwj;ഷുറന്&zwj;സ് കമ്പനികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനാല്&zwj; തേര്&zwj;ഡ് പാര്&zwj;ട്ടി ക്ലെയിമുകളില്&zwj; കൂടുതല്&zwj; കര്&zwj;ശനമായ പരിശോധനകള്&zwj; നടത്താനാണ് ഇന്&zwj;ഷുറന്&zwj;സ് കമ്പനികളുടെ തീരുമാനം.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/insurance-companies-crackdown-on-fake-claims-premium-hike-likely-articleshow-7shvu29"/>
        </item>
        <item>
            <title><![CDATA[ശമ്പളം മാത്രം പോരാ, ജെൻ സികൾക്ക് വരുമാനം വരുന്നത് പലവഴിക്ക്; 76% ചെറുപ്പക്കാര്‍ക്കും ഒന്നിലധികം വരുമാനമാര്‍ഗങ്ങള്‍]]></title>
            <link>https://www.asianetnews.com/my-money/76-percent-gen-z-rely-on-multiple-income-sources-report-articleshow-8160fsz</link>
            <guid isPermaLink="true">https://www.asianetnews.com/my-money/76-percent-gen-z-rely-on-multiple-income-sources-report-articleshow-8160fsz</guid>
            <pubDate>Sat, 01 Aug 2026 16:32:23 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യക്കാർ, പ്രത്യേകിച്ച് ജെന്&zwj; സി, ശമ്പളത്തെ മാത്രം ആശ്രയിക്കാതെ നിക്ഷേപങ്ങൾ, ഫ്രീലാന്&zwj;സിങ്, ബിസിനസ് എന്നിവയിലൂടെ ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതായി ക്ലിയർടാക്&zwnj;സ് റിപ്പോർട്ട്. ഈ പുതിയ സാമ്പത്തിക മാറ്റം മുതിർന്ന പൗരന്മാരിലും പ്രകടമാണ്. ഇത് രാജ്യത്തെ മൂലധന നേട്ടത്തിലും ബിസിനസ് വരുമാനത്തിലും വലിയ വർദ്ധനവിന് കാരണമായിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwc4ntrzfbym7dytk7g25rq0,imgname-gen-z-job-1782818990877.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യക്കാരുടെ സാമ്പത്തിക ശീലങ്ങളിലും വരുമാന മാര്&zwj;ഗങ്ങളിലും വലിയ മാറ്റങ്ങള്&zwj; സംഭവിക്കുന്നതായി പുതിയ റിപ്പോര്&zwj;ട്ടുകള്&zwj;. ശമ്പളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നതിന് പകരം നിക്ഷേപങ്ങള്&zwj;, ഫ്രീലാന്&zwj;സിങ്, ബിസിനസ് തുടങ്ങിയവയിലൂടെ ഒന്നിലധികം വരുമാനങ്ങള്&zwj; കണ്ടെത്തുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുകയാണ്. പ്രമുഖ ടാക്&zwnj;സ് ഫയലിങ് പ്ലാറ്റ്ഫോമായ 'ക്ലിയര്&zwj;ടാക്&zwnj;സ്'പുറത്തുവിട്ട 2026-27 അസസ്മെന്റ് വര്&zwj;ഷത്തെ പ്രാഥമിക കണക്കുകളാണ് ഈ സുപ്രധാന മാറ്റം വ്യക്തമാക്കുന്നത്.&lt;/p&gt;&lt;h2&gt;മാറ്റത്തിന് ചുക്കാന്&zwj; പിടിച്ച് ജെന്&zwj; സി&lt;/h2&gt;&lt;p&gt;ഈ മാറ്റത്തില്&zwj; ഏറ്റവും മുന്&zwj;പന്തിയിലുള്ളത് 25 വയസിന് താഴെയുള്ള പുതിയ തലമുറയാണ്. ജൂലൈ 20 വരെ ഫയല്&zwj; ചെയ്ത ആദായനികുതി റിട്ടേണുകള്&zwj; പ്രകാരം, 25 വയസിന് താഴെയുള്ള 76 ശതമാനം നികുതിദായകരും തങ്ങള്&zwj;ക്ക് ഒന്നിലധികം വരുമാന മാര്&zwj;ഗങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2022-23 കാലയളവില്&zwj; ഇത് വെറും 14 ശതമാനം മാത്രമായിരുന്നു എന്നറിയുമ്പോഴാണ് ഈ മാറ്റത്തിന്റെ വ്യാപ്തി മനസ്സിലാകുക. ശമ്പളമുള്ള ജോലിക്ക് പുറമെ ഓഹരി വിപണിയിലെ നിക്ഷേപം, ക്യാപിറ്റല്&zwj; ഗെയിന്&zwj;സ്, ഫ്രീലാന്&zwj;സ് ജോലികള്&zwj;, സ്വന്തം സംരംഭങ്ങള്&zwj; എന്നിവയിലൂടെയാണ് ഇവര്&zwj; അധിക വരുമാനം കണ്ടെത്തുന്നത്.&lt;/p&gt;&lt;h2&gt;നിക്ഷേപങ്ങളും ബിസിനസും സജീവം&lt;/h2&gt;&lt;p&gt;മൂലധന നേട്ടം വഴി വരുമാനം കണ്ടെത്തുന്നവരും വലിയ തോതില്&zwj; വര്&zwj;ദ്ധിച്ചിട്ടുണ്ട്. നാല് വര്&zwj;ഷം മുന്&zwj;പ് 9 ശതമാനമായിരുന്ന ഇത് ഇപ്പോള്&zwj; 39 ശതമാനമായി ഉയര്&zwj;ന്നു. ഓഹരി വിപണിയിലടക്കം സാധാരണക്കാരുടെ പങ്കാളിത്തം കൂടുന്നതിന്റെ സൂചനയാണിത്. അതുപോലെ, ബിസിനസ് വരുമാനം കാണിച്ചവരുടെ എണ്ണം 4 ശതമാനത്തില്&zwj; നിന്ന് 26 ശതമാനമായി വര്&zwj;ദ്ധിച്ചു. ഗിഗ് സമ്പദ്വ്യവസ്ഥ, ഫ്രീലാന്&zwj;സിങ് എന്നിവയുടെ ജനപ്രീതിയാണ് ഇത് കാണിക്കുന്നത്.&lt;/p&gt;&lt;h2&gt;മുതിര്&zwj;ന്ന പൗരന്മാരും ഉയര്&zwj;ന്ന വരുമാനക്കാരും പിന്നിലല്ല&lt;/h2&gt;&lt;p&gt;ചെറുപ്പക്കാര്&zwj; മാത്രമല്ല, മുതിര്&zwj;ന്ന പൗരന്മാരും വരുമാനം കണ്ടെത്താന്&zwj; പുതിയ വഴികള്&zwj; തേടുന്നുണ്ട്. 53 ശതമാനം മുതിര്&zwj;ന്ന പൗരന്മാരാണ് ഇത്തവണ ഒന്നിലധികം വരുമാനങ്ങള്&zwj; രേഖപ്പെടുത്തിയത് (നാല് വര്&zwj;ഷം മുന്&zwj;പ് ഇത് 28% ആയിരുന്നു). ഓഹരി വിപണിയിലും ഇവര്&zwj; സജീവമാണ്; ക്യാപിറ്റല്&zwj; ഗെയിന്&zwj;സ് കാണിച്ച മുതിര്&zwj;ന്ന പൗരന്മാര്&zwj; 15 ശതമാനത്തില്&zwj; നിന്ന് 42 ശതമാനമായി കുതിച്ചുയര്&zwj;ന്നു. ഉയര്&zwj;ന്ന വരുമാനക്കാരുടെ എണ്ണത്തിലും വര്&zwj;ദ്ധനവുണ്ട്. 20 ലക്ഷത്തിന് മുകളില്&zwj; വരുമാനം കാണിച്ചവര്&zwj; 32 ശതമാനമായി ഉയര്&zwj;ന്നു (2023-24 ല്&zwj; ഇത് 22% ആയിരുന്നു). മികച്ച നിക്ഷേപങ്ങളും ബിസിനസ്സ് വരുമാനവുമാണ് ഇതിന് കാരണമായത്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/76-percent-gen-z-rely-on-multiple-income-sources-report-articleshow-8160fsz"/>
        </item>
        <item>
            <title><![CDATA['നോക്കാം/കാണാം' ഇവിടെ നടപ്പില്ല! യുവാക്കൾ പഠിച്ചിരിക്കേണ്ട യു എസ് വർക്ക് കൾച്ചറിലെ 5 കാര്യങ്ങൾ ഇങ്ങനെ, ഇന്ത്യക്കാരന്റെ വൈറൽ പോസ്റ്റ്]]></title>
            <link>https://www.asianetnews.com/my-money/indian-techies-viral-linkedin-post-highlights-5-key-lessons-from-us-work-culture-articleshow-859qi1h</link>
            <guid isPermaLink="true">https://www.asianetnews.com/my-money/indian-techies-viral-linkedin-post-highlights-5-key-lessons-from-us-work-culture-articleshow-859qi1h</guid>
            <pubDate>Wed, 12 Aug 2026 13:41:46 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രൊഫഷണൽ അവിടുത്തെ തൊഴിൽ സംസ്കാരത്തെക്കുറിച്ച് പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് ശ്രദ്ധേയമാകുന്നു. കൃത്യനിഷ്ഠ, ഉത്തരവാദിത്തം അടക്കം 5 പ്രധാന ഗുണങ്ങളാണ് അദ്ദേഹം പോസ്റ്റിൽ എടുത്തുപറയുന്നത്. അമേരിക്കൻ പ്രൊഫഷണലിസവും ഇന്ത്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും ചേർന്നാൽ വലിയ വിജയം നേടാമെന്ന് നിരീക്ഷിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztgdvqexz3sbhaq48ttrjtj,imgname-laptop-1786522300142.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കയിലെ ജോലി സ്ഥലങ്ങളിലെ തൊഴിൽ സംസ്കാരത്തെയും രീതികളെയും കുറിച്ചുള്ള ഒരു ഇന്ത്യൻ പ്രൊഫഷണലിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ലിങ്ക്ഡ്ഇൻ (LinkedIn) പ്ലാറ്റ്ഫോമിലാണ് അനുഷ്ക് എസ് എന്ന യുവാവിന്റെ പ്രതികരണം. ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയതാണ് അനുഷ്ക്. വർഷങ്ങളായുള്ള തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ യു.എസ് വർക്ക് കൾച്ചറിലെ 5 പ്രധാന ഗുണങ്ങളെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇന്ത്യയിലെയും അമേരിക്കയിലെയും തൊഴിൽ രീതികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അവിടെ എത്തിയപ്പോൾ ആദ്യഘട്ടത്തിൽ തനിക്ക് 'കൾച്ചർ ഷോക്ക്' അനുഭവപ്പെട്ടെന്നും അനുഷ്ക് പറയുന്നു. ലോകമെമ്പാടുമുള്ള തൊഴിൽ മേഖലയ്ക്ക് മാതൃകയാക്കാവുന്ന 5 കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;സമയം :&lt;/strong&gt; കൃത്യനിഷ്ഠ പ്രൊഫഷണലിസത്തിന്റെ ലക്ഷണമാണ്. യോഗങ്ങൾ കൃത്യസമയത്ത് ആരംഭിക്കുകയും ഡെഡ്&zwnj;ലൈനുകൾ പാലിക്കപ്പെടുകയും ചെയ്യുന്നു. എത്താൻ വൈകുന്നതടക്കം വളരെ ഗൗരവകരമായ വിഷയമാണെന്നും കുറിപ്പിൽ പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;കൃത്യമായ തയ്യാറെടുപ്പ് : &lt;/strong&gt;&quot;നോക്കാം/കാണാം&quot; എന്ന മനോഭാവം അവിടെ നടപ്പില്ല. മീറ്റിംഗുകൾക്ക് മുൻപ് കാര്യങ്ങൾ വ്യക്തമായി പഠിക്കാനും ചോദ്യങ്ങൾ മുൻകൂട്ടി കണ്ട് ഉത്തരങ്ങൾ കണ്ടെത്താനും ജീവനക്കാർ ശ്രദ്ധിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഉത്തരവാദിത്തം : &lt;/strong&gt;ഒരു പ്രോജക്റ്റിൽ ആർക്കാണ് അന്തിമ ഉത്തരവാദിത്തമെന്നും, തീരുമാനങ്ങൾ എടുക്കേണ്ടത് ആരാണെന്നും കൃത്യമായ ധാരണയുണ്ടാകും.&lt;/p&gt;&lt;p&gt;&lt;strong&gt;ഫീഡ്&zwnj;ബാക്ക്: &lt;/strong&gt;വ്യക്തികളെ അധിക്ഷേപിക്കുന്നതിന് പകരം, ജോലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന കൃത്യമായ നിർദ്ദേശങ്ങളാണ് നൽകുന്നത്. ഇത് വ്യക്തിപരമായി നൽകാൻ ശ്രദ്ധിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ധൈര്യത്തോടെ മുന്നോട്ട് പോകുക: &lt;/strong&gt;എല്ലാ പ്ലാനുകളും നൂറ് ശതമാനം പൂർത്തിയാകാൻ കാത്തുനിൽക്കാതെ, വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിൽ ആശയം നടപ്പിലാക്കാൻ തുടങ്ങുക എന്നതാണ് രീതി.&lt;/p&gt;&lt;p&gt;അമേരിക്കൻ തൊഴിൽ രീതികളെ പ്രശംസിക്കുമ്പോഴും ഇന്ത്യ നൽകിയ പാഠങ്ങളെ അനുഷ്ക് മറക്കുന്നില്ല. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കാനും, സാഹചര്യങ്ങൾക്കനുസരിച്ച് മാറാനും (Adaptability) ഇന്ത്യ തനിക്ക് കരുത്ത് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഈ കഴിവും അമേരിക്കയുടെ പ്രൊഫഷണൽ രീതികളും ചേരുമ്പോൾ അത് വലിയ വിജയമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. നിരവധി ആളുകളാണ് ലിങ്ക്ഡ്ഇനിൽ ഈ പോസ്റ്റിനോട് യോജിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നത്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/indian-techies-viral-linkedin-post-highlights-5-key-lessons-from-us-work-culture-articleshow-859qi1h"/>
        </item>
        <item>
            <title><![CDATA[എഫ്‍ഡി പലിശനിരക്കിൽ പുതിയ ചട്ടം; ആർബിഐയുടെ തീരുമാനം ബാങ്ക് നിക്ഷേപകരെ എങ്ങനെ ബാധിക്കും?]]></title>
            <link>https://www.asianetnews.com/my-money/rbi-new-rules-fd-interest-rates-impact-on-bank-depositors-articleshow-9lauqrn</link>
            <guid isPermaLink="true">https://www.asianetnews.com/my-money/rbi-new-rules-fd-interest-rates-impact-on-bank-depositors-articleshow-9lauqrn</guid>
            <pubDate>Mon, 03 Aug 2026 13:01:40 +0530</pubDate>
            <description><![CDATA[&lt;p&gt;മൂന്ന് കോടി രൂപയോ അതിൽ കൂടുതലോ ഉള്ള ബൾക്ക് ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഈ മാറ്റങ്ങൾ ബാങ്കുകൾക്ക് പലിശനിരക്ക് നിശ്ചയിക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. 2026 ഒക്ടോബർ 1 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyw2s4rwxs47rmhsgx87qgey,imgname-fix-deposit-1785501356828.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബാങ്കുകളിലെ വലിയ നിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിലും വെളിപ്പെടുത്തുന്നതിലും സുപ്രധാന മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മൂന്ന് കോടി രൂപയോ അതിൽ കൂടുതലോ വരുന്ന ബൾക്ക് ടേം ഡെപ്പോസിറ്റുകൾക്ക് പലിശനിരക്ക് നിശ്ചയിക്കുന്നതിൽ ബാങ്കുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ നിർദേശം. പുതുക്കിയ ചട്ടങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;&lt;p&gt;ആർബിഐയുടെ നിർദേശപ്രകാരം, മൂന്ന് കോടി രൂപയും അതിന് മുകളിലുമുള്ള ഒറ്റ ടേം ഡെപ്പോസിറ്റുകളെയാണ് ബൾക്ക് ഡെപ്പോസിറ്റായി പരിഗണിക്കുന്നത്. സാധാരണയായി മൂന്ന് കോടിയിൽ താഴെയുള്ള റീട്ടെയിൽ നിക്ഷേപങ്ങൾക്കും ബൾക്ക് നിക്ഷേപങ്ങൾക്കും ബാങ്കുകൾ വ്യത്യസ്&zwj;ത പലിശനിരക്കുകളാണ് നൽകുന്നത്.&lt;/p&gt;&lt;p&gt;പുതിയ ചട്ടമനുസരിച്ച്, സമാന സ്വഭാവമുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് ഏകീകൃത പലിശനിരക്ക് ഉറപ്പാക്കുന്നതിനൊപ്പം, ചില സാഹചര്യങ്ങളിൽ വ്യത്യസ്&zwj;ത പലിശനിരക്കുകൾ നൽകാൻ ബാങ്കുകൾക്ക് അവസരമുണ്ടാകും. ആഭ്യന്തര നിക്ഷേപങ്ങൾക്കും പ്രവാസികളുടെ രൂപ നിക്ഷേപങ്ങൾക്കും ബാധകമായ ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) ചട്ടക്കൂടിലെ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ബാങ്കുകൾക്ക് പലിശനിരക്കിൽ വ്യത്യാസം വരുത്താൻ കഴിയുക. ഇതിലൂടെ ബൾക്ക് നിക്ഷേപങ്ങളുടെ വിലനിർണയത്തിൽ ബാങ്കുകൾക്ക് കൂടുതൽ സൗകര്യം ലഭിക്കുമെന്നാണ് ആർബിഐ വിലയിരുത്തുന്നത്.&lt;/p&gt;&lt;p&gt;അതേസമയം, ഒരേ ദിവസം സ്വീകരിക്കുന്ന ഒരേ തുകയിലുള്ള സമാന നിക്ഷേപങ്ങൾക്ക് രാജ്യത്തെ എല്ലാ ശാഖകളിലും ഒരേ പലിശനിരക്കായിരിക്കണം എന്ന നിബന്ധന ആർബിഐ വീണ്ടും ആവർത്തിച്ചു. സമാന തുകയും സ്വഭാവവുമുള്ള നിക്ഷേപങ്ങൾക്കിടയിൽ യാതൊരു തരത്തിലുള്ള വിവേചനവും പാടില്ലെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കി. മറ്റൊരു പ്രധാന മാറ്റം ബൾക്ക് നിക്ഷേപങ്ങളുടെ പലിശനിരക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യമാക്കുന്നതിലാണ്. ഇനി മുതൽ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണിക്ക്, പരമാവധി 10 മിനിറ്റ് ഇളവിനുള്ളിൽ, ബൾക്ക് ഡെപ്പോസിറ്റുകൾക്കുള്ള പലിശനിരക്ക് ബാങ്കുകൾ അവരുടെ ഔദ്യോഗിക വെബ്&zwnj;സൈറ്റിൽ പ്രസിദ്ധീകരിക്കണം. മുൻകൂട്ടി വെബ്&zwnj;സൈറ്റിൽ പ്രസിദ്ധീകരിച്ച നിരക്കുകൾ അനുസരിച്ചായിരിക്കണം എല്ലാ നിക്ഷേപങ്ങൾക്കും പലിശ നൽകേണ്ടതെന്നും ആർബിഐ നിർദേശിച്ചു.&lt;/p&gt;&lt;p&gt;2026 ഒക്ടോബർ ഒന്നുമുതൽ ഈ പുതുക്കിയ മാർഗനിർദേശങ്ങൾ രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകൾക്കും ബാധകമാകും. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ബൾക്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് കൂടുതൽ സുതാര്യമാകുന്നതിനൊപ്പം, വിപണി സാഹചര്യങ്ങൾക്കനുസരിച്ച് നിരക്കുകൾ നിശ്ചയിക്കാൻ ബാങ്കുകൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യവും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/rbi-new-rules-fd-interest-rates-impact-on-bank-depositors-articleshow-9lauqrn"/>
        </item>
        <item>
            <title><![CDATA[സമയം നീട്ടിത്തരുമെന്ന് കരുതി മാത്രം ഇരിക്കേണ്ട, ഇന്നാണ് അവസാന തീയതി! ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന ദിവസം ഇന്ന്]]></title>
            <link>https://www.asianetnews.com/my-money/itr-filing-deadline-today-31-july-2026-late-fine-rules-key-points-to-know-articleshow-c1bx2b1</link>
            <guid isPermaLink="true">https://www.asianetnews.com/my-money/itr-filing-deadline-today-31-july-2026-late-fine-rules-key-points-to-know-articleshow-c1bx2b1</guid>
            <pubDate>Fri, 31 Jul 2026 14:29:22 +0530</pubDate>
            <description><![CDATA[&lt;p&gt;ആദായനികുതി റിട്ടേണ്&zwj; (ITR) സമര്&zwj;പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. വൈകി സമർപ്പിക്കുന്നവർക്ക് 5000 രൂപ വരെ പിഴയും അധിക നികുതിക്ക് പലിശയും നൽകേണ്ടിവരും. ശരിയായ ഫോം തിരഞ്ഞെടുക്കുന്നതും റിട്ടേൺ വെരിഫൈ ചെയ്യുന്നതും ഉൾപ്പെടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt8ytmc024cc2zj7g1f5gdq3,imgname-indian-rupee-1780564709760.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആദായനികുതി റിട്ടേണ്&zwj; അഥവാ ഐടിആർ (ITR) സമര്&zwj;പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അഞ്ച് കോടിയിലേറെപ്പേര്&zwj; ആണ് 2025 -26 ഫിനാൻഷ്യൽ ഇയറിൽ ആദായനികുതി റിട്ടേണ്&zwj; ഇതുവരെ ഫയൽ ചെയ്തത്. കഴിഞ്ഞ വർഷം ഐടിആർ സമര്&zwj;പ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകിയിരുന്നു. നികുതിദായകര്&zwj; സമാനമായ സാങ്കേതിക തടസ്സങ്ങള്&zwj; നേരിട്ടത്തോടെ രണ്ട് തവണയാണ് സമയപരിധി നീട്ടിയത്. ജൂലൈ 31ല്&zwj; നിന്ന് സെപ്റ്റംബര്&zwj; 15ലേക്കും തുടര്&zwj;ന്ന് സെപ്റ്റംബര്&zwj; 16ലേക്കുമാണ് നീട്ടിയത്. എന്നാൽ ഇത്തവണ അത്തരത്തിൽ സമയപരിധി നീട്ടാൻ സാധ്യതയില്ല. സാങ്കേതിക തടസങ്ങളൊന്നും ഇല്ലാത്തപക്ഷം ഐടിആർ സമര്&zwj;പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.&lt;/p&gt;&lt;p&gt;അവസാന നിമിഷം ഐടിആർ സമർപ്പിക്കാനായി ഒരുങ്ങുന്നവർക്ക് പലപ്പോഴും വെബ്സൈറ്റ് ഒരു വിനയായി മാറാറുണ്ട്. എന്നാൽ ഇത്തവണ അവസാന നിമിഷത്തെ തിരക്ക് കൈകാര്യം ചെയ്യാന്&zwj; വരെ വെബ്&zwnj;സൈറ്റ് സജ്ജമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.&lt;/p&gt;&lt;p&gt;ഐടിആർ സമർപ്പിക്കുന്ന വ്യക്തികൾ ജൂലൈ 31 നകം റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ പിന്നീട് പിഴയോട് കൂടി മാത്രമേ അപേക്ഷ സമർപ്പിക്കാനാവൂ. വാർഷിക വരുമാനം 5 ലക്ഷം വരെയുള്ളവർക്ക് 1000 രൂപയും അതിലധികം വരുമാനത്തിന് 5000 രൂപയും പിഴ ഈടാക്കും. റിട്ടേൺ പ്രകാരം അധികനികുതി അടയ്ക്കാനുണ്ടെങ്കിൽ അതിനു പലിശയും നൽകണം. പഴയ റെജീം വേണ്ടവർ ജൂലൈ 31 നകം തന്നെ റിട്ടേൺ നൽകണം. അതിനു ശേഷം പഴയത് ഓട്ടോമാറ്റിക്കായി ഓഫാകും. പിന്നെ പുതിയതിലേ റിട്ടേൺ സമർപ്പിക്കാനാകൂ. വൈകിയുള്ള റിട്ടേണ്&zwj; സമര്&zwj;പ്പിക്കാന്&zwj; ഡിസംബര്&zwj; 31വരെ സമയം ലഭിക്കും.ശമ്പളക്കാരായ വ്യക്തികള്&zwj;, പെന്&zwj;ഷന്&zwj;കാര്&zwj;, ടാക്സ് ഓഡിറ്റിന് വിധേയരാകേണ്ടതില്ലാത്ത മറ്റുള്ളവര്&zwj; എന്നിവര്&zwj;ക്കാണ് ജൂലൈ 31 വരെയുള്ള ഐടിആര്&zwj; ഫയലിങ് തീയതി ബാധകമാകുന്നത്.&lt;/p&gt;&lt;p&gt;എന്തെല്ലാമാണ് ആദായനികുതി റിട്ടേണ്&zwj; സമര്&zwj;പ്പിക്കുന്നവർ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ശരിയായ ഫോം തെരഞ്ഞെടുക്കുക. തെരഞ്ഞെടുത്ത ഫോം കൃത്യമല്ലെങ്കിൽ നിങ്ങളുടെ റിട്ടേണ്&zwj; അസാധുവാകും. വ്യക്തിഗത ആദായനികുതിദായകര്&zwj;ക്ക് വരുമാന സ്രോതസ്സുകള്&zwj;ക്കനുസരിച്ച് ഐടിആര്&zwj; ഒന്നുമുതല്&zwj; നാലുവരെയുള്ള ഫോമുകളില്&zwj; ഉചിതമായത് തെര&zwj;ഞ്ഞെടുക്കാം. റിട്ടേണ്&zwj; വെരിഫൈ ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വെരിഫൈ ചെയ്യാത്ത റിട്ടേണ്&zwj; ഫയൽ ചെയ്യാത്തതായിട്ടാണ് കണക്കാക്കുക. നിർദിഷ്ട സമയപരിധിക്കുള്ളിൽ ആധാർ ഒടിപി വഴിയോ നെറ്റ്&zwnj;ബാങ്കിങ് വഴിയോ റിട്ടേണ്&zwj; ഇ -വെരിഫൈ ചെയ്യണം. മറ്റൊന്ന് കൃത്യമായ രേഖകളില്ലാതെ നികുതിയിളവുകൾ ക്ലെയിം ചെയ്യരുത് എന്നുള്ളതാണ്. ഓരോ സ്റ്റെപ്പും കൃത്യമായി ഉറപ്പുവരുത്തിയ ശേഷം മാത്രം അടുത്ത സ്റ്റെപ്പിലേയ്ക്ക് പോകുക.&lt;/p&gt;&lt;p&gt;ആദായനികുതി റിട്ടേൺ നൽകുന്നത് വരുമാനത്തിന് അനുസരിച്ച് നിങ്ങൾ നികുതി നൽകിയിട്ടുണ്ടോ എന്നു അധികൃതർക്ക് പരിശോധിച്ച് ഉറപ്പാക്കാനാണ്. നിശ്ചിത സമയത്ത് റിട്ടേൺ ശരിയായി സമർപ്പിച്ചാൽ ആദായനികുതി വകുപ്പിൽനിന്നും യാതൊരു വിധ ശിക്ഷാ നടപടികളും ഉണ്ടാകില്ല എന്നുറപ്പാക്കാം.ഐടിആര്&zwj; വ്യക്തിജീവിതത്തിലെ പല ആവശ്യങ്ങള്&zwj;ക്കുമുള്ള ഒരു ആധികാരിക സര്&zwj;ക്കാര്&zwj; രേഖയായും ഉപയോഗിക്കാവുന്നതാണ്&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/itr-filing-deadline-today-31-july-2026-late-fine-rules-key-points-to-know-articleshow-c1bx2b1"/>
        </item>
        <item>
            <title><![CDATA[ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരാണോ? നന്നായി ശ്രദ്ധിക്കേണ്ട കാലം! ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക]]></title>
            <link>https://www.asianetnews.com/my-money/monsoon-car-care-essential-insurance-tips-for-electric-vehicle-owners-articleshow-e0q1k3d</link>
            <guid isPermaLink="true">https://www.asianetnews.com/my-money/monsoon-car-care-essential-insurance-tips-for-electric-vehicle-owners-articleshow-e0q1k3d</guid>
            <pubDate>Sat, 01 Aug 2026 15:36:16 +0530</pubDate>
            <description><![CDATA[&lt;p&gt;ഇലക്ട്രിക് വാഹനങ്ങൾക്ക് സാധാരണ പോളിസികൾ മതിയാവില്ല, കാരണം വാഹന വിലയുടെ പകുതിയോളം വരുന്ന ബാറ്ററിക്ക് അവ പരിരക്ഷ നൽകാറില്ല. അതിനാൽ, ബാറ്ററിക്ക് പ്രത്യേക പരിരക്ഷ നൽകുന്ന 'ഇ.വി ഷീൽഡ്', 'സീറോ ഡിപ്രീസിയേഷൻ' പോലുള്ള ആഡ്-ഓണുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyyc703gax624qzacyt27p0s,imgname-electric-vehicle--1--1785578356847.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നിങ്ങളൊരു ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്ന ആളാണോ? എങ്കില്&zwj; തീര്&zwj;ച്ചയായും വാഹനത്തിന്റെ ബാറ്ററിക്ക് കൂടി പരിരക്ഷ നല്&zwj;കുന്ന ഇന്&zwj;ഷുറന്&zwj;സ് പോളിസി തന്നെ തെരഞ്ഞെടുക്കാന്&zwj; ശ്രദ്ധിക്കണം. വാഹനത്തിന്റെ മൊത്തം വിലയുടെ പകുതിയോളം വരുന്നത് ബാറ്ററിയുടെ വിലയാണ് എന്നതാണ് ഇതിന് കാരണം. സാധാരണ പെട്രോള്&zwj;, ഡീസല്&zwj; വാഹനങ്ങളേക്കാള്&zwj; ഇ.വി ഇന്&zwj;ഷുറന്&zwj;സുകള്&zwj;ക്ക് ചെലവേറും. മിക്ക ഇന്&zwj;ഷുറന്&zwj;സ് പോളിസികളും ബാറ്ററികള്&zwj;ക്ക് പരിരക്ഷ നല്&zwj;കുന്നില്ല. ആഡ്- ഓണ്&zwj; ആയി മാത്രമേ പോളിസികളില്&zwj; ബാറ്ററി കവര്&zwj; ഉള്&zwj;പ്പെടുത്താനാകൂ.&lt;/p&gt;&lt;p&gt;ഇ.വിയുടെ യഥാര്&zwj;ത്ഥ സുരക്ഷയുള്ളത് 'ഇ.വി ഷീല്&zwj;ഡ്' പോലെയുള്ള പ്രത്യേക കവറുകളിലാണ്. ബാറ്ററി, ഇലക്ട്രിക് പാനല്&zwj;, വാള്&zwj; ചാര്&zwj;ജറുകള്&zwj;, കേബിളുകള്&zwj; ഉള്&zwj;പ്പെടെയുള്ള ചാര്&zwj;ജിങ് ഉപകരണങ്ങള്&zwj; എന്നിവയ്ക്ക് പൂര്&zwj;ണ പരിരക്ഷ നല്&zwj;കാന്&zwj; ഇത് അത്യാവശ്യമാണ്. ബാറ്ററി പ്രൊട്ടക്ഷന്&zwj;, ഇലക്ട്രിക് മോട്ടോര്&zwj; കവര്&zwj;, ചാര്&zwj;ജിങ് ഉപകരണങ്ങള്&zwj;ക്കുള്ള കവര്&zwj; എന്നിവയ്ക്ക് പുറമെ വെള്ളം കയറല്&zwj;, ഷോര്&zwj;ട്ട് സര്&zwj;ക്യൂട്ട്, പവര്&zwj; സര്&zwj;ജ്ജ്, മറ്റു അപകടങ്ങള്&zwj; എന്നിവയില്&zwj; നിന്നുള്ള സംരക്ഷണവും ഇ.വി ഷീല്&zwj;ഡ് ഉറപ്പാക്കുന്നു.&lt;/p&gt;&lt;p&gt;യാത്രാമധ്യേ ബാറ്ററി പൂര്&zwj;ണമായും തീര്&zwj;ന്നുപോയാല്&zwj; എമര്&zwj;ജന്&zwj;സി ബാറ്ററി സ്വാപ്പിംഗ് അല്ലെങ്കില്&zwj; മൊബൈല്&zwj; ചാര്&zwj;ജിംഗ് ലഭ്യമാക്കുന്ന 'റോഡ്സൈഡ് അസിസ്റ്റന്&zwj;സ്' ആഡ്-ഓണും ഇ.വി ഉടമകള്&zwj; തീര്&zwj;ച്ചയായും പരിഗണിക്കണം. ഇന്&zwj;ഷുറന്&zwj;സ് എടുക്കുമ്പോള്&zwj; ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്&zwj; താഴെ പറയുന്നവയാണ്:&lt;/p&gt;&lt;h2&gt;ഏറ്റവും പ്രധാനം ബാറ്ററി&lt;/h2&gt;&lt;p&gt;വാഹനത്തിന്റെ മൂല്യത്തിന്റെ 40- 60% ബാറ്ററിയായതിനാല്&zwj;, സാധാരണ പെട്രോള്&zwj; വാഹനങ്ങളെ അപേക്ഷിച്ച് ഇ.വികള്&zwj;ക്ക് ഇന്&zwj;ഷുറന്&zwj;സ് കമ്പനി നിശ്ചയിക്കുന്ന മൂല്യം അഥവാ ഐ.ഡി.വി കൂടുതലായിരിക്കും. ബാറ്ററിയെ മറ്റ് പാര്&zwj;ട്&zwnj;സുകളെ പോലെ കണക്കാക്കുന്ന സാധാരണ പോളിസികള്&zwj;ക്ക് പകരം, ബാറ്ററിക്ക് പ്രത്യേക കവറേജ് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം.&lt;/p&gt;&lt;h2&gt;സീറോ ഡിപ്രീസിയേഷന്&zwj; നിര്&zwj;ബന്ധം&lt;/h2&gt;&lt;p&gt;സീറോ- ഡിപ്രീസിയേഷന്&zwj; കവര്&zwj; ഇല്ലെങ്കില്&zwj;, ബാറ്ററിയുടെ കാര്യത്തില്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്ക് 50% വരെ ഡിപ്രീസിയേഷന്&zwj; കണക്കാക്കാന്&zwj; കഴിയും. ബാറ്ററിയുടെ ഉയര്&zwj;ന്ന വില പരിഗണിക്കുമ്പോള്&zwj; ഇത് വലിയൊരു ബാധ്യതയാകും. റിപ്പയര്&zwj; സമയത്ത് മാറ്റിവെക്കുന്ന പാര്&zwj;ട്&zwnj;സിന് പോക്കറ്റില്&zwj; നിന്ന് പണം മുടക്കാതിരിക്കാന്&zwj; സീറോ ഡിപ്രീസിയേഷന്&zwj; പോളിസി നിര്&zwj;ബന്ധമാണ്.&lt;/p&gt;&lt;p&gt;വാഹനം പൂര്&zwj;ണമായി നശിച്ചു പോകുകയോ മോഷണം പോകുകയോ ചെയ്താല്&zwj; വാഹനത്തിന്റെ യഥാര്&zwj;ത്ഥ ഇന്&zwj;വോയ്&zwnj;സ് തുക മുഴുവനായും ലഭിക്കുന്നതിനായി 'റിട്ടേണ്&zwj; ടു ഇന്&zwj;വോയ്&zwnj;സ്' ആഡ്-ഓണ്&zwj; ആയി തിരഞ്ഞെടുക്കാം. ഇതിനുപുറമെ, കൂളന്റുകള്&zwj;, ബ്രേക്ക് ഫ്&zwnj;ലൂയിഡുകള്&zwj;, ടയര്&zwj; എന്നിവയുടെ സംരക്ഷണത്തിനായി 'കണ്&zwj;സ്യൂമബിള്&zwj;സ് ആന്&zwj;ഡ് ടയര്&zwj; പ്രൊട്ടക്ട്' കവറുകളും പരിഗണിക്കാവുന്നതാണ്.&lt;/p&gt;&lt;h2&gt;ഓണ്&zwj;-ഡാമേജ് കവറും ചാര്&zwj;ജിങ് ഉപകരണങ്ങളും&lt;/h2&gt;&lt;p&gt;ഇ.വി ഉടമകള്&zwj; തീര്&zwj;ച്ചയായും സ്വന്തം വാഹനത്തിന് പരിരക്ഷ നല്&zwj;കുന്ന 'ഓണ്&zwj;-ഡാമേജ്' കവര്&zwj; എടുത്തിരിക്കണം. തേര്&zwj;ഡ് പാര്&zwj;ട്ടി പ്രീമിയത്തില്&zwj; ഇ.വികള്&zwj;ക്ക് 15% ഇളവ് ലഭിക്കുമെങ്കിലും, ഓണ്&zwj;-ഡാമേജ് പ്രീമിയം പെട്രോള്&zwj; വാഹനങ്ങളേക്കാള്&zwj; 20%-40% കൂടുതലാണ്. ചെറിയൊരു അപകടത്തില്&zwj; ബാറ്ററി കേസിംഗിന് കേടുപാടുകള്&zwj; സംഭവിച്ചാല്&zwj; പോലും അത് ലക്ഷങ്ങളുടെ ബാധ്യത വരുത്തിവയ്ക്കും എന്നതാണ് കാരണം. കൂടാതെ, പവര്&zwj; സര്&zwj;ജ്, മോഷണം തുടങ്ങിയവ മൂലം വീട്ടിലെ ചാര്&zwj;ജിങ് ഉപകരണങ്ങള്&zwj;ക്ക് ഉണ്ടാകുന്ന കേടുപാടുകള്&zwj;ക്ക് ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; പ്രത്യേക ആഡ്-ഓണുകള്&zwj; നല്&zwj;കുന്നുണ്ട്.&lt;/p&gt;&lt;h2&gt;മഴക്കാലത്ത് ഇന്&zwj;ഷുറന്&zwj;സ് ക്ലെയിമുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്&zwj;&lt;/h2&gt;&lt;p&gt;മഴക്കാലത്തെ വെള്ളക്കെട്ടുകള്&zwj; ഇ.വി ഉടമകൾക്ക് വലിയൊരു പേടി സ്വപ്നമാണ്. എന്തൊക്കെയാണ് ഇന്&zwj;ഷുറന്&zwj;സ് കവര്&zwj; ചെയ്യുന്നതെന്നും, എപ്പോഴാണ് ക്ലെയിം നിരസിക്കപ്പെടുകയെന്നും നോക്കാം.&lt;/p&gt;&lt;h3&gt;എന്തൊക്കെ കവര്&zwj; ചെയ്യും?&lt;/h3&gt;&lt;p&gt;വെള്ളപ്പൊക്കം, മണ്ണിടിച്ചില്&zwj;, ആലിപ്പഴ വീഴ്ച, മരം വീഴുക, മഴയുമായി ബന്ധപ്പെട്ട മറ്റ് അപകടങ്ങള്&zwj; എന്നിവയ്ക്ക് സമഗ്ര മോട്ടോര്&zwj; ഇന്&zwj;ഷുറന്&zwj;സ്&zwnj; കവറേജ് നല്&zwj;കുന്നുണ്ട്. വാഹനം അപകടത്തില്&zwj; പെടുകയോ വെള്ളം കയറുകയോ തീപിടിക്കുകയോ ചെയ്താല്&zwj; വാഹനത്തിന് 'ഓണ്&zwj; ഡാമേജ്' പോളിസി പരിരക്ഷ നല്&zwj;കും. മറ്റൊരാള്&zwj;ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്&zwj; പരിഹരിക്കാന്&zwj; നിയമപരമായി നിര്&zwj;ബന്ധമുള്ള തേര്&zwj;ഡ് പാര്&zwj;ട്ടി കവര്&zwj; സഹായിക്കും.&lt;/p&gt;&lt;h3&gt;ക്ലെയിം നിരസിക്കപ്പെടുന്നത് എപ്പോള്&zwj;?&lt;/h3&gt;&lt;p&gt;&lt;strong&gt;വെള്ളക്കെട്ടിലൂടെ വണ്ടി ഓടിച്ചാല്&zwj;: &lt;/strong&gt;പോളിസിയില്&zwj; അനുവദിച്ചിട്ടുള്ളതിലും കൂടുതല്&zwj; ആഴത്തിലുള്ള വെള്ളത്തിലൂടെ വാഹനം ഓടിച്ചാല്&zwj; ക്ലെയിം ലഭിക്കില്ല. ഉദാഹരണത്തിന്, 150 എം.എം ആണ് പരിധിയെങ്കില്&zwj; ഒരടി വെള്ളത്തിലൂടെ വാഹനം ഓടിച്ച് പണിമുടക്കിയാല്&zwj; ക്ലെയിം നിരസിക്കപ്പെടും.&lt;/p&gt;&lt;p&gt;&lt;strong&gt;വെള്ളത്തില്&zwj; വച്ച് വാഹനം സ്റ്റാര്&zwj;ട്ട് ചെയ്യാന്&zwj; ശ്രമിച്ചാല്&zwj;: &lt;/strong&gt;വെള്ളക്കെട്ടില്&zwj; വാഹനം നിന്നുപോയാല്&zwj; വീണ്ടും സ്റ്റാര്&zwj;ട്ട് ചെയ്യാന്&zwj; ശ്രമിക്കുന്നതാണ് ഉടമകള്&zwj; ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. ഇത് ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; ഒഴിവാക്കുന്ന 'ഹൈഡ്രോസ്റ്റാറ്റിക് ലോക്കിന്' കാരണമാകും. ഈ കേടുപാടുകള്&zwj; ഒഴിവാക്കാമായിരുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്ക് ക്ലെയിം നിരസിക്കാം. അതിനാല്&zwj; വാഹനം വെള്ളത്തില്&zwj; നിന്നുപോയാല്&zwj; ഉടന്&zwj; തന്നെ ഇഗ്&zwnj;നിഷന്&zwj; ഓഫ് ചെയ്യുകയും ഒരു സര്&zwj;വേയര്&zwj; പരിശോധിക്കുന്നതുവരെ സുരക്ഷിതമായി വര്&zwj;ക്ക്&zwnj;ഷോപ്പിലേക്ക് മാറ്റുകയും ചെയ്യുക.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/monsoon-car-care-essential-insurance-tips-for-electric-vehicle-owners-articleshow-e0q1k3d"/>
        </item>
        <item>
            <title><![CDATA[എസ്ഐപി ദിവസവും ചെയ്യണോ അതോ മാസത്തിലൊരിക്കല്‍ മതിയോ? നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍]]></title>
            <link>https://www.asianetnews.com/my-money/daily-vs-monthly-sip-investment-guide-articleshow-flfgb4v</link>
            <guid isPermaLink="true">https://www.asianetnews.com/my-money/daily-vs-monthly-sip-investment-guide-articleshow-flfgb4v</guid>
            <pubDate>Thu, 06 Aug 2026 11:14:26 +0530</pubDate>
            <description><![CDATA[&lt;p&gt;മാസത്തിലൊരിക്കൽ എസ്ഐപി ചെയ്യുന്നതിനേക്കാൾ ദിവസവും നിക്ഷേപിക്കുന്നത് കൂടുതൽ ലാഭകരമാണോ എന്ന സംശയത്തിന് വൈറ്റ്ഓക്ക് ക്യാപിറ്റൽ നടത്തിയ പഠനം ഉത്തരം നൽകുന്നു. പ്രതിദിന, പ്രതിവാര, പ്രതിമാസ എസ്ഐപികൾ തമ്മിൽ വരുമാനത്തിൽ കാര്യമായ വ്യത്യാസമില്ലെന്ന് പഠനം വ്യക്തമാക്കുന്നു. നിക്ഷേപത്തിന്റെ ഇടവേളകളേക്കാൾ പ്രധാനം നിക്ഷേപത്തിലെ കൃത്യതയും ദീർഘകാല കാഴ്ചപ്പാടുമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kys8ghe8ysqgbgc21mdavfrq,imgname-whatsapp-image-2026-07-30-at-15.05.34-1785406703048.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാസത്തിലൊരിക്കല്&zwj; എസ്ഐപി ചെയ്യുന്നതിന് പകരം ദിവസവും നിക്ഷേപിച്ചാല്&zwj; കൂടുതല്&zwj; ലാഭം കിട്ടുമോ? നിക്ഷേപകര്&zwj;ക്കിടയില്&zwj; എക്കാലത്തുമുള്ള ഒരു സംശയമാണിത്. ദിവസവും നിക്ഷേപിച്ചാല്&zwj; വിപണിയിലെ ഏറ്റക്കുറച്ചിലുകളില്&zwj; നിന്ന് കൂടുതല്&zwj; നേട്ടമുണ്ടാക്കാനും മികച്ച റിട്ടേണ്&zwj; നേടാനും സാധിക്കുമെന്ന് പലരും വിശ്വസിക്കുന്നു. അടുത്ത കാലത്തായി ദിവസേനയുള്ള എസ്ഐപികള്&zwj;ക്ക് ജനപ്രീതി ഏറാനുള്ള പ്രധാന കാരണവും ഇതാണ്. എന്നാല്&zwj; എസ്ഐപിയുടെ ഇടവേളകള്&zwj;ക്ക് അത്ര പ്രാധാന്യമില്ല എന്നതാണ് സത്യം. എത്ര ഇടവേളകളില്&zwj; നിക്ഷേപിക്കുന്നു എന്നതിനല്ല, എത്ര കൃത്യമായി നിക്ഷേപത്തില്&zwj; തുടരുന്നു എന്നതിനാണ് കാര്യം എന്ന് തെളിയിക്കുകയാണ് പുതിയൊരു പഠനം.&lt;/p&gt;&lt;h2&gt;വൈറ്റ്ഓക്ക് ക്യാപിറ്റല്&zwj; പഠനം പറയുന്നത് എന്ത്?&lt;/h2&gt;&lt;p&gt;ബിഎസ്ഇ സെന്&zwj;സെക്&zwnj;സ് ടോട്ടല്&zwj; റിട്ടേണ്&zwj; ഇന്&zwj;ഡക്&zwnj;സിനെ അടിസ്ഥാനമാക്കി വൈറ്റ്ഓക്ക് ക്യാപിറ്റല്&zwj; മ്യൂച്വല്&zwj; ഫണ്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1996 ഓഗസ്റ്റ് മുതല്&zwj; 2026 ജൂണ്&zwj; വരെയുള്ള എസ്ഐപി നിക്ഷേപങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. പ്രതിദിന, പ്രതിവാര, പ്രതിമാസ നിക്ഷേപങ്ങളില്&zwj; ഒരേ തുക തന്നെയാണ് നിക്ഷേപിച്ചതെന്ന് ഉറപ്പുവരുത്തിയിരുന്നു.&lt;/p&gt;&lt;p&gt;പഠന റിപ്പോര്&zwj;ട്ട് അനുസരിച്ച്, പ്രതിദിന, വീക്ക്ലി എസ്ഐപികളിലൂടെ ലഭിച്ച തുക 12.33 കോടി രൂപയാണ്. അതേസമയം പതിമാസ എസ്ഐപിയിലൂടെ ലഭിച്ചത് 12.45 കോടി രൂപയും. ഈ മൂന്ന് രീതികളിലും ലഭിച്ച വാര്&zwj;ഷിക റിട്ടേണ്&zwj; 13.47 ശതമാനമാണ്. അതായത്, മാസത്തില്&zwj; ഒരിക്കല്&zwj; നിക്ഷേപിക്കുന്നതിനേക്കാള്&zwj; വലിയൊരു നേട്ടം ദിവസവും നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്നില്ലെന്ന് ചുരുക്കം. അതിനാല്&zwj; ഏത് ദിവസമാണ് നിക്ഷേപിക്കുന്നത് എന്നതിനേക്കാള്&zwj; എത്രം വര്&zwj;ഷം നിക്ഷേപം തുടരുന്നു എന്നതിനാണ് കൂടുതല്&zwj; പ്രാധാന്യം. വൈറ്റ്ഓക്ക് പഠനവും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്.&lt;/p&gt;&lt;h2&gt;ഏത് എസ്ഐപി തിരഞ്ഞെടുക്കണം?&lt;/h2&gt;&lt;p&gt;ഏറ്റവും സൗകര്യപ്രദമായതും മുടങ്ങാതെ കൊണ്ടുപോകാന്&zwj; സാധിക്കുന്നതുമായ രീതി തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ശമ്പളക്കാരായ ആളുകള്&zwj;ക്ക് മാസത്തില്&zwj; ശമ്പളം അക്കൗണ്ടില്&zwj; എത്തുന്നതിനനുസരിച്ച് മന്ത്ലി എസ്ഐപി ചെയ്യുന്നതാണ് കൂടുതല്&zwj; സൗകര്യം. എന്നാല്&zwj; സ്ഥിരവരുമാനമില്ലാത്ത ഫ്രീലാന്&zwj;സര്&zwj;മാര്&zwj;ക്കോ ബിസിനസുകാര്&zwj;ക്കോ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് വീക്ക്ലി അല്ലെങ്കില്&zwj; ഡെയ്ലി എസ്ഐപികള്&zwj; തിരഞ്ഞെടുക്കാം.&lt;/p&gt;&lt;p&gt;നിരന്തരമായി നിക്ഷേപിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ദീര്&zwj;ഘകാലാടിസ്ഥാനത്തില്&zwj; സമ്പത്ത് കെട്ടിപ്പടുക്കാന്&zwj; സാധിക്കൂ. ഡെയ്ലി എസ്ഐപിയും മന്ത്ലി എസ്ഐപിയും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് ശ്രദ്ധ ആകര്&zwj;ഷിച്ചേക്കാം. എന്നാല്&zwj; സമ്പത്ത് വര്&zwj;ധിപ്പിക്കുന്നത് നിങ്ങളുടെ നിക്ഷേപത്തിന്റെ ഇടവേളകളല്ല, മറിച്ച് നിക്ഷേപത്തിലെ കൃത്യതയാണ്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/daily-vs-monthly-sip-investment-guide-articleshow-flfgb4v"/>
        </item>
        <item>
            <title><![CDATA[അറിയിപ്പില്ലാതെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തു; ഉപഭോക്താവിന് 1.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാങ്കിനോട് ഉത്തരവിട്ട് ഉപഭോക്തൃ കോടതി]]></title>
            <link>https://www.asianetnews.com/my-money/bank-ordered-to-pay-compensation-debit-card-blocked-without-notice-articleshow-i093qbd</link>
            <guid isPermaLink="true">https://www.asianetnews.com/my-money/bank-ordered-to-pay-compensation-debit-card-blocked-without-notice-articleshow-i093qbd</guid>
            <pubDate>Fri, 07 Aug 2026 09:46:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാതെ അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഫെഡറൽ ബാങ്കിന് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് കാർഡ് ബ്ലോക്ക് ചെയ്തെങ്കിലും ഉപഭോക്താവിനെ കൃത്യസമയത്ത് അറിയിക്കാത്തത് സേവനത്തിലെ വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzd737xct66c8xfzm7mbdtb4,imgname-master-debit-card-1786076307372.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാതെ അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഫെഡറൽ ബാങ്ക് ₹1.25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. സുരക്ഷയുടെ പേരിൽ കാർഡ് ബ്ലോക്ക് ചെയ്യാമെങ്കിലും ഉപഭോക്താവിനെ കൃത്യസമയത്ത് അറിയിക്കാതെ അത്തരമൊരു നടപടി സ്വീകരിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കമ്മിഷൻ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;2015 മുതൽ ഫെഡറൽ ബാങ്കിന്റെ ഉപഭോക്താവായിരുന്ന പരാതിക്കാരൻ 2021 സെപ്റ്റംബറിൽ കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിസന്ധി നേരിട്ടത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഡ് ഉപയോഗിച്ച് ലോഞ്ചിൽ പ്രവേശിക്കാനോ സാധനങ്ങൾ വാങ്ങാനോ കഴിഞ്ഞില്ല. കൊച്ചിയിലെത്തിയ ശേഷവും ഡ്യൂട്ടി ഫ്രീ ഷോപ്പിലും എടിഎമ്മിലും കാർഡ് പ്രവർത്തിക്കാതിരുന്നതോടെ അക്കൗണ്ടിൽ പണമുണ്ടായിട്ടും അത് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.&lt;/p&gt;&lt;p&gt;കാർഡ് ബ്ലോക്ക് ചെയ്തതിനെ കുറിച്ച് തനിക്കോ കുടുംബാംഗങ്ങൾക്കോ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. യാത്രാ ചെലവുകൾക്കായി പ്രധാനമായും ഈ കാർഡിനെയാണ് ആശ്രയിച്ചിരുന്നതെന്നും ഇതുമൂലം കുടുംബം കടുത്ത മാനസിക വിഷമവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നെന്നും പരാതിയിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കാർഡ് വിവരങ്ങൾ ചോർന്നിരിക്കാമെന്ന മാസ്റ്റർ കാർഡിന്റെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് കാർഡ് ബ്ലോക്ക് ചെയ്തതെന്നാണ് ബാങ്കിന്റെ വിശദീകരണം. ഉപഭോക്താവിന് പകരം പുതിയ കാർഡ് തയ്യാറാക്കിയിരുന്നെന്നും എസ്എംഎസ് വഴി വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം സന്ദേശം ലഭിച്ചില്ലെന്നും ബാങ്ക് അറിയിച്ചു.&lt;/p&gt;&lt;p&gt;എന്നാൽ ബാങ്കിന്റെ വാദം കമ്മിഷൻ അംഗീകരിച്ചില്ല. കാർഡ് ബ്ലോക്ക് ചെയ്ത സമയവും പുതിയ കാർഡ് തയ്യാറാക്കിയ സമയവും സംബന്ധിച്ച രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്ന് കമ്മിഷൻ കണ്ടെത്തി. ഉപഭോക്താവ് വിദേശത്ത് ബുദ്ധിമുട്ട് നേരിടുമ്പോൾ പകരം കാർഡ് ശാഖയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അത് കൈമാറാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;സേവനത്തിലെ വീഴ്ചയും അന്യായ വ്യാപാര രീതിയും നടന്നതായി വിലയിരുത്തിയ കമ്മിഷൻ മാനസിക വിഷമത്തിനും പ്രയാസങ്ങൾക്കും ₹1 ലക്ഷം നഷ്ടപരിഹാരവും , ₹25,000 കേസ് ചെലവായും നൽകാൻ ബാങ്കിന് നിർദേശം നൽകി. ആകെ ₹1.25 ലക്ഷം 45 ദിവസത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം വാർഷികം ഒൻപത് ശതമാനം പലിശ നൽകേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;സാങ്കേതിക തകരാർ ചൂണ്ടിക്കാണിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും എസ്എംഎസ് ലഭിക്കാത്ത സാഹചര്യത്തിൽ ഫോൺ വിളി, ഇ-മെയിൽ തുടങ്ങിയ മറ്റ് മാർഗങ്ങളിലൂടെ ഉപഭോക്താവിനെ അറിയിക്കേണ്ടത് ബാങ്കിന്റെ ബാധ്യതയാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. സുരക്ഷാ നടപടികളും ഉപഭോക്തൃ അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വിധി വീണ്ടും വ്യക്തമാക്കുന്നതെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/bank-ordered-to-pay-compensation-debit-card-blocked-without-notice-articleshow-i093qbd"/>
        </item>
        <item>
            <title><![CDATA[എൽ പി ജി ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഇനി ദിവസങ്ങൾ മാത്രം, ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡിയില്ല, ഓൺലൈനായി എങ്ങനെ ചെയ്യാം?]]></title>
            <link>https://www.asianetnews.com/my-money/lpg-e-kyc-deadline-august-16-how-to-complete-online-articleshow-la64rv3</link>
            <guid isPermaLink="true">https://www.asianetnews.com/my-money/lpg-e-kyc-deadline-august-16-how-to-complete-online-articleshow-la64rv3</guid>
            <pubDate>Tue, 11 Aug 2026 14:10:02 +0530</pubDate>
            <description><![CDATA[&lt;p&gt;എൽ പി ജി സബ്&zwnj;സിഡി ആനുകൂല്യങ്ങൾ നഷ്ടമാകാതിരിക്കാൻ ഓഗസ്റ്റ് 16-നകം ഇ-കെ വൈ സി പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ചെയ്യാത്തപക്ഷം സബ്&zwnj;സിഡി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ഗ്യാസ് സിലിണ്ടറിന് വാണിജ്യ നിരക്ക് നൽകേണ്ടി വരികയും ചെയ്യും. മൊബൈൽ ആപ്പ് വഴി ഓൺലൈനായി ഇ-കെവൈസി എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്ന് നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwea10qws93q5pvn93t79r8r,imgname-gas-main-1782891709180.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നമ്മുടെ അടുക്കളകളിൽ വളരെ സാധാരണമായി കണ്ടു വരുന്ന, അത്യന്താപേക്ഷിതമായ ഒന്നാണ് എൽ പി ജി സിലിണ്ടറുകൾ. സാധാരണക്കാരുടെ അടുക്കളകളിൽ ഏറ്റവും വലിയ ചെലവ് വരുന്ന ഒരു ബിൽ കൂടിയാണ് എൽ പി ജിയുടേത്. ഈ ഓ​ഗസ്റ്റ് 16 നകം ഇ-കെ വൈ സി പൂർത്തിയാക്കേണ്ടതുണ്ട്. കൃത്യസമയത്ത് ഇ- കെ വൈ സി പൂർത്തിയാക്കിയില്ലെങ്കിൽ സബ്&zwnj;സിഡി ആനുകൂല്യങ്ങൾ നഷ്ടമാകുകയും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ നിരക്കിൽ വാങ്ങേണ്ടി വരികയും ചെയ്തേക്കാം. ഇതിനായി ഓഗസ്റ്റ് 16 വരെ മാത്രമാണ് സമയമുള്ളത് എന്ന് കാണിച്ച് ഇൻഡേൻ ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചു തുടങ്ങിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾക്ക് 'IndianOil ONE' മൊബൈൽ ആപ്പ് വഴിയോ, ഡിസ്ട്രിബ്യൂട്ടർ ഏജൻസി സന്ദർശിച്ചോ, സിലിണ്ടർ വിതരണത്തിന് എത്തുന്ന ഡെലിവറി ജീവനക്കാർ മുഖേനെയോ ഇത് പൂർത്തിയാക്കാവുന്നതാണ്. ഇൻഡേൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് ഓൺലൈനായി ഇ-കെവൈസി ചെയ്യാം. ഇതിനുള്ള ഘട്ടങ്ങൾ നോക്കാം.&lt;/p&gt;&lt;ul&gt; &lt;li&gt;ആപ്പ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ ഗ്യാസ് ഏജൻസിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.&lt;/li&gt; &lt;li&gt;ലോഗിൻ ചെയ്യുക: അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിലേക്ക് പ്രവേശിക്കുക.&lt;/li&gt; &lt;li&gt;ഒടിപി വെരിഫിക്കേഷൻ: രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) നൽകി വിവരങ്ങൾ ഉറപ്പുവരുത്തുക.&lt;/li&gt; &lt;li&gt;അക്കൗണ്ട് ലിങ്ക് ചെയ്യുക: ഇൻഡേൻ ഉപഭോക്താക്കൾ തങ്ങളുടെ 16 അക്ക എൽപിജി ഐഡി (LPG ID) നൽകി അക്കൗണ്ട് ബന്ധിപ്പിക്കുക. ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ആപ്പുകളിൽ ഇതിനുള്ള ഓപ്ഷൻ നേരിട്ട് ലഭ്യമാണ്.&lt;/li&gt; &lt;li&gt;ഇ-കെവൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക.&lt;/li&gt; &lt;li&gt;പെ&zwj;&zwj;&zwnj;ർമിഷൻ നൽകുക: നിബന്ധനകൾ അംഗീകരിച്ച ശേഷം ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷനായി (Face Authentication) പെ&zwj;&zwj;&zwnj;ർമിഷൻ നൽകുക.&lt;/li&gt; &lt;li&gt;ഫെയ്സ് സ്കാനിംഗ് നടത്തുക:'AadhaarFaceRD' ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ പൂർത്തിയാക്കുന്നതോടെ ഇ-കെവൈസി പ്രക്രിയ പൂ&zwj;&zwnj;ർത്തിയാകും.&lt;/li&gt;&lt;/ul&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/lpg-e-kyc-deadline-august-16-how-to-complete-online-articleshow-la64rv3"/>
        </item>
        <item>
            <title><![CDATA[എന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തത്? ഈ കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ആശുപത്രി ബില്‍ കീശ കാലിയാക്കും]]></title>
            <link>https://www.asianetnews.com/my-money/important-health-insurance-rules-to-avoid-unexpected-hospital-bills-articleshow-ozd3alx</link>
            <guid isPermaLink="true">https://www.asianetnews.com/my-money/important-health-insurance-rules-to-avoid-unexpected-hospital-bills-articleshow-ozd3alx</guid>
            <pubDate>Mon, 10 Aug 2026 17:21:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിൽ ചികിത്സാ ചെലവുകൾ കുത്തനെ ഉയരുന്നതിനാൽ, വർഷങ്ങൾക്ക് മുൻപെടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഇന്നത്തെ ആവശ്യങ്ങൾക്ക് മതിയാകാതെ വരാം. പ്രായം, ജീവിത സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയ്ക്കനുസരിച്ച് പോളിസി കവറേജ് വർദ്ധിപ്പിക്കേണ്ടതുണ്ട്. തൊഴിലുടമ നൽകുന്ന ഇൻഷുറൻസിനെ മാത്രം ആശ്രയിക്കുന്നതിലെ അപകടങ്ങളും നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfj6a3rkaermqe9cbh090vv3,imgname-health-insurance--5--1769063386899.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പലരും ആരോഗ്യ ഇന്&zwj;ഷുറന്&zwj;സ് ഒരു തവണ എടുത്തതിന് ശേഷം പിന്നീട് അതിനെക്കുറിച്ച് ചിന്തിക്കാറേയില്ല. എല്ലാ വര്&zwj;ഷവും കൃത്യമായി പ്രീമിയം അടയ്ക്കും, പോളിസി പുതുക്കും... എല്ലാം ഭദ്രമാണെന്ന് കരുതി സമാധാനിക്കും. എന്നാല്&zwj; സ്വയം ചോദിക്കേണ്ട ഒരു പ്രധാന ചോദ്യമുണ്ട്: 'നിങ്ങളുടെ പോളിസിയുടെ തുക ഇന്നത്തെ കാലത്തെ ആശുപത്രി ചെലവുകള്&zwj;ക്ക് മതിയാകുമോ?' ഇന്ത്യയിലുടനീളം ആശുപത്രി ചിലവുകള്&zwj; കുത്തനെ ഉയരുന്ന സാഹചര്യത്തില്&zwj;, അഞ്ചോ ആറോ വര്&zwj;ഷം മുന്&zwj;പ് മികച്ചതെന്ന് കരുതി എടുത്ത പോളിസി കവറേജ് അത്യാവശ്യ ഘട്ടങ്ങളില്&zwj; തികയാതെയും വന്നേക്കാം.&lt;/p&gt;&lt;h2&gt;കൂടുന്ന ചികിത്സാ ചെലവ്&lt;/h2&gt;&lt;p&gt;പൊതുവായ പണപ്പെരുപ്പത്തേക്കാള്&zwj; വളരെ കൂടുതലാണ് ഇന്ത്യയിലെ മെഡിക്കല്&zwj; പണപ്പെരുപ്പം. പ്രതിവര്&zwj;ഷം 12 മുതല്&zwj; 14 ശതമാനം വരെയാണ് ചികിത്സാ ചെലവുകളിലെ വര്&zwj;ധനവെന്നാണ് വ്യവസായ മേഖലയിലെ കണക്കുകള്&zwj; സൂചിപ്പിക്കുന്നത്. അതായത് ശസ്ത്രക്രിയകള്&zwj;, തീവ്രപരിചരണ വിഭാഗം, രോഗനിര്&zwj;ണയ പരിശോധനകള്&zwj; തുടങ്ങി കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിന് പോലും വലിയ തുക ചെലവാകും. മുന്&zwj;പ് വലിയൊരു ചികിത്സയ്ക്ക് 5 ലക്ഷം രൂപയുടെ പോളിസി ധാരാളമായിരുന്നുവെങ്കില്&zwj;, ഇന്നത് മതിയാകാതെ വരികയും നിങ്ങളുടെ കയ്യില്&zwj; നിന്ന് വലിയൊരു തുക ആശുപത്രിയില്&zwj; അടയ്&zwnj;ക്കേണ്ടതായും വന്നേക്കാം.&lt;/p&gt;&lt;h2&gt;പഴയ പോളിസി പോരാത്തത് എന്തുകൊണ്ട്?&lt;/h2&gt;&lt;p&gt;പ്രായം, താമസിക്കുന്ന നഗരം, കുടുംബാംഗങ്ങളുടെ എണ്ണം, ആരോഗ്യ പശ്ചാത്തലം എന്നിവയെല്ലാം ശരിയായ ഇന്&zwj;ഷുറന്&zwj;സ് തുക നിശ്ചയിക്കുന്നതില്&zwj; പ്രധാനമാണ്. ഗ്രാമങ്ങളില്&zwj; നിന്ന് മെട്രോ നഗരങ്ങളിലേക്കുള്ള താമസം മാറ്റം, ഫാമിലി ഫ്&zwnj;ലോട്ടര്&zwj; പോളിസി വഴി കുടുംബാംഗങ്ങളെ ഉള്&zwj;പ്പെടുത്തുന്നത്, ജീവിതശൈലിയിലെ മാറ്റങ്ങള്&zwj; എന്നിവയെല്ലാം നിങ്ങളുടെ ഇന്&zwj;ഷുറന്&zwj;സ് ആവശ്യങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇനി എപ്പോഴാണ് പോളിസിയിൽ മാറ്റം വരുത്തേണ്ടുന്ന സന്ദർഭങ്ങളെന്ന് നോക്കാം.&lt;/p&gt;&lt;ul&gt; &lt;li&gt;വിവാഹം കഴിയുമ്പോള്&zwj;&lt;/li&gt; &lt;li&gt;കുട്ടികള്&zwj; ജനിക്കുമ്പോള്&zwj;&lt;/li&gt; &lt;li&gt;ഫാമിലി ഫ്&zwnj;ലോട്ടര്&zwj; പോളിസി എടുക്കുമ്പോള്&zwj;&lt;/li&gt; &lt;li&gt;40 അല്ലെങ്കില്&zwj; 50 വയസ് പിന്നിടുമ്പോള്&zwj;&lt;/li&gt; &lt;li&gt;വരുമാനത്തില്&zwj; വലിയ വര്&zwj;ധനവ് ഉണ്ടാകുമ്പോള്&zwj;&lt;/li&gt;&lt;/ul&gt;&lt;h2&gt;ഓഫീസില്&zwj; നിന്നുള്ള ഇന്&zwj;ഷുറന്&zwj;സ് മാത്രം മതിയോ?&lt;/h2&gt;&lt;p&gt;തൊഴിലുടമ നല്&zwj;കുന്ന ഗ്രൂപ്പ് ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് മികച്ചതാണെങ്കിലും, ജോലി മാറുകയോ വിരമിക്കുകയോ ചെയ്യുമ്പോള്&zwj; ആ കവറേജ് ഇല്ലാതാകും. അതിനാല്&zwj;, ആവശ്യത്തിന് തുകയുള്ള ഒരു വ്യക്തിഗത പോളിസി സ്വന്തമായി ഉണ്ടായിരിക്കുന്നത് എപ്പോഴും ഗുണകരമാണ്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/important-health-insurance-rules-to-avoid-unexpected-hospital-bills-articleshow-ozd3alx"/>
        </item>
        <item>
            <title><![CDATA[സ്വന്തമായി ഒരു വീട് വാങ്ങാന്‍ പ്ലാനുണ്ടോ? റെഡി ടു മൂവ് ആണോ നിര്‍മാണത്തിലുള്ളതാണോ ലാഭം?]]></title>
            <link>https://www.asianetnews.com/my-money/buying-a-home-ready-to-move-vs-under-construction-property-pros-and-cons-articleshow-pf0xz6e</link>
            <guid isPermaLink="true">https://www.asianetnews.com/my-money/buying-a-home-ready-to-move-vs-under-construction-property-pros-and-cons-articleshow-pf0xz6e</guid>
            <pubDate>Sat, 08 Aug 2026 18:07:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നത്തെക്കാലത്ത് വീട് വാങ്ങാനും വയ്ക്കാനും ആളുകൾ ഒരു പോലെ ഇഷ്ടപ്പെടുന്നു. രണ്ടിനും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട് താനും. ഇക്കാര്യത്തിൽ ശരിയായ തീരുമാനമെടുക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks7xmwwqby3kqka7ttsrmtfp,imgname-thumb-19-1779456177047.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വീട് വാങ്ങുക എന്നത് വില മാത്രം നോക്കി തീരുമാനിക്കേണ്ട കാര്യമല്ല. താമസം തുടങ്ങാന്&zwj; പാകത്തിലുള്ള വീടുകള്&zwj; സുരക്ഷിതത്വവും ഉറപ്പും നല്&zwj;കുമ്പോള്&zwj;, നിര്&zwj;മാണത്തിലുള്ളവ കുറഞ്ഞ വിലയും കൂടുതല്&zwj; ഓപ്ഷനുകളും നല്&zwj;കുന്നു. ഇതില്&zwj; ഏതാണ് നിങ്ങള്&zwj;ക്ക് അനുയോജ്യം? നിങ്ങളുടെ ആവശ്യങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങള്&zwj; നേരിടാനുള്ള പാകവും അടിസ്ഥാനമാക്കിയാണ് ഇത് തീരുമാനിക്കേണ്ടത്.&lt;/p&gt;&lt;h2&gt;താമസിക്കാന്&zwj; പാകത്തിലുള്ള വീടുകളുടെ ഗുണങ്ങള്&zwj;&lt;/h2&gt;&lt;p&gt;എന്താണ് വാങ്ങുന്നതെന്ന് നേരിട്ട് കണ്ട് മനസിലാക്കാം എന്നതാണ് റെഡി-ടു-മൂവ് വീടുകളുടെ ഏറ്റവും വലിയ ഗുണം. ഫ്&zwnj;ലാറ്റ്, നിര്&zwj;മാണ നിലവാരം, ചുറ്റുപാട്, ബില്&zwj;ഡിങ്ങിലെ മറ്റ് സൗകര്യങ്ങള്&zwj; എന്നിവ പണം നല്&zwj;കുന്നതിന് മുന്&zwj;പ് തന്നെ നേരിട്ട് പരിശോധിക്കാം. സ്വന്തം ആവശ്യത്തിനാണ് വാങ്ങുന്നതെങ്കില്&zwj;, നിര്&zwj;മാണം പൂര്&zwj;ത്തിയാകാന്&zwj; കാത്തുനില്&zwj;ക്കാതെ ഉടന്&zwj; തന്നെ താമസം മാറുകയും ചെയ്യാം.&lt;/p&gt;&lt;p&gt;സാമ്പത്തികമായും ഇത് ഏറെ ഗുണകരമാണ്. നിര്&zwj;മാണം പൂര്&zwj;ത്തിയാകുന്നത് വരെ വാടകയും ഭവനവായ്പയുടെ ഇഎംഐയും ഒരേസമയം അടയ്&zwnj;ക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഇവിടെ ഒഴിവാക്കാം. രജിസ്&zwnj;ട്രേഷന്&zwj; ചാര്&zwj;ജുകള്&zwj;, മെയിന്റനന്&zwj;സ് ഡെപ്പോസിറ്റ്, ഇന്റീരിയര്&zwj; തുടങ്ങിയവയ്ക്കുള്ള ചെലവുകള്&zwj; ഉണ്ടെങ്കിലും, വീടിന് ആകെ എത്ര രൂപയാകും എന്നതിനെക്കുറിച്ച് നിങ്ങള്&zwj;ക്ക് കൃത്യമായ ധാരണയുണ്ടാകും.&lt;/p&gt;&lt;h2&gt;കാത്തിരിക്കാന്&zwj; തയ്യാറാണെങ്കില്&zwj;..&lt;/h2&gt;&lt;p&gt;കാത്തിരിക്കാന്&zwj; മനസുള്ളവര്&zwj;ക്ക് നിര്&zwj;മാണത്തിലുള്ള പ്രോജക്റ്റുകള്&zwj; മികച്ചൊരു ഓപ്ഷനാണ്. തുടക്കത്തില്&zwj; തന്നെ ബുക്ക് ചെയ്യുന്നവര്&zwj;ക്ക് ഫ്&zwnj;ലോര്&zwj; പ്ലാനും ഇഷ്ടമുള്ള യൂണിറ്റും തിരഞ്ഞെടുക്കാന്&zwj; കൂടുതല്&zwj; അവസരമുണ്ടാകും. നിര്&zwj;മാണത്തിന്റെ ഓരോ ഘട്ടങ്ങള്&zwj; പൂര്&zwj;ത്തിയാകുന്നതിനനുസരിച്ച് പണം അടച്ചാല്&zwj; മതിയാകും എന്നത് സാമ്പത്തിക ഭാരം കുറയ്ക്കാന്&zwj; സഹായിക്കുന്നു. എന്നാല്&zwj;, ഭാവിയില്&zwj; ലഭിക്കാനിരിക്കുന്ന ഒരു വീടിനാണ് നിങ്ങള്&zwj; പണം നല്&zwj;കുന്നത് എന്നതാണ് ഇതിലെ പ്രധാന പോരായ്മ. നിര്&zwj;മാണം പ്രതീക്ഷിച്ചതിലും നീണ്ടുപോയാല്&zwj; അത് നിങ്ങളുടെ ബജറ്റിനെയും പ്ലാനുകളെയും കാര്യമായി ബാധിക്കും.&lt;/p&gt;&lt;p&gt;ഇവിടെയാണ് റെറയുടെ പാധാന്യം. പ്രോജക്ട് രജിസ്&zwnj;ട്രേഷന്&zwj;, വാങ്ങുന്നവരില്&zwj; നിന്ന് ലഭിക്കുന്ന തുകയുടെ 70 ശതമാനം പ്രോജക്റ്റിന്റെ പ്രത്യേക അക്കൗണ്ടില്&zwj; സൂക്ഷിക്കല്&zwj; തുടങ്ങിയ നിയമങ്ങളിലൂടെ റെറ ഉപഭോക്താക്കള്&zwj;ക്ക് സുരക്ഷയൊരുക്കുന്നു. നിര്&zwj;മാണം വൈകിയാലോ മറ്റ് വീഴ്ചകള്&zwj; ഉണ്ടായാലോ പരിഹാരം കണ്ടെത്താനും റെറ സഹായിക്കും.&lt;/p&gt;&lt;h2&gt;ബില്&zwj;ഡറെക്കുറിച്ചറിയണം..&lt;/h2&gt;&lt;p&gt;നിര്&zwj;മാണത്തിലുള്ള ഒരു വീട് ബുക്ക് ചെയ്യുന്നതിന് മുന്&zwj;പ് ബില്&zwj;ഡറുടെ മുന്&zwj;കാല ചരിത്രം പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. റെറ രജിസ്&zwnj;ട്രേഷന്&zwj;, പൂര്&zwj;ത്തിയാക്കുമെന്ന് ഉറപ്പ് നല്&zwj;കിയ തീയതി, മറ്റ് അനുമതികള്&zwj;, പ്രോജക്ട് അപ്ഡേറ്റുകള്&zwj;, അവര്&zwj;ക്കെതിരെയുള്ള പരാതികള്&zwj; എന്നിവ പരിശോധിക്കണം. ഉപഭോക്താക്കള്&zwj;ക്ക് വിവരങ്ങള്&zwj; മനസ്സിലാക്കുന്നതിനായി റെറ പോര്&zwj;ട്ടലില്&zwj; പ്രോജക്ട് വിവരങ്ങള്&zwj; നല്&zwj;കണമെന്ന് നിയമമുണ്ട്. ഏത് വീട് വാങ്ങണം എന്ന് തീരുമാനിക്കുന്നതില്&zwj; നികുതിക്കും പങ്കുണ്ട്. കംപ്ലീഷന്&zwj; സര്&zwj;ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്&zwj;പുള്ള നിര്&zwj;മാണത്തിലുള്ള റെസിഡന്&zwj;ഷ്യല്&zwj; പ്രോജക്റ്റുകള്&zwj;ക്ക് ജിഎസ്ടി ബാധകമാണ്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/buying-a-home-ready-to-move-vs-under-construction-property-pros-and-cons-articleshow-pf0xz6e"/>
        </item>
        <item>
            <title><![CDATA[ജി പേയും ഫോൺപേയും ഉപയോഗിക്കുന്നവരാണോ? സെപ്റ്റംബർ 4 മുതൽ വരുന്നത് വമ്പൻ മാറ്റം, ഫോൺ നമ്പർ ഇനി സീക്രട്ടാക്കി വയ്ക്കാം]]></title>
            <link>https://www.asianetnews.com/my-money/upi-payments-phone-number-masking-npci-privacy-rules-articleshow-qireucy</link>
            <guid isPermaLink="true">https://www.asianetnews.com/my-money/upi-payments-phone-number-masking-npci-privacy-rules-articleshow-qireucy</guid>
            <pubDate>Wed, 29 Jul 2026 12:28:45 +0530</pubDate>
            <description><![CDATA[&lt;p&gt;ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ യുപിഐ പേയ്&zwnj;മെന്റുകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ പേയ്&zwnj;മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ഈ മാറ്റം വരുന്നതോടെ, പണമിടപാടുകൾ നടത്തുമ്പോൾ ഉപയോക്താക്കളുടെ ഫോൺ നമ്പർ പൂർണ്ണമായി കാണാനാകില്ല. ഇത് തട്ടിപ്പുകൾ കുറയ്ക്കാനും സഹായിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k098ref8hp1bz4qxh47y9701,imgname-wrong-upi-transaction-refund-process-1752657836519.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ്യത്തെ ഡിജിറ്റലൈസേഷന്റെ ഏറ്റവും വലിയ തെളിവ് നമുക്ക് കാണാനാകുക യുപിഐ പേയ്മെന്റുകളുടെ വളർച്ചയിലാണ്. വീട്ടിലുള്ള വയസായ ആളുകൾ മുതൽ പെട്ടിക്കടകളിൽ കച്ചവടം നടത്തുന്നവർ വരെ ഇന്ന് ഉപയോഗിക്കുന്നത് യുപിഐ പേയ്മെന്റ് രീതിയാണ്. ഇതിൽ മിക്കവരും ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകൾ ആണ് ഉപയോഗിക്കുന്നതും. യുപിഐ ഉപയോക്താക്കൾക്ക് മുന്നിലേക്ക് വളരെ വലിയൊരു മാറ്റമാണ് ഇനി വരാൻ പോകുന്നത്. ഇനി മുതൽ യുപിഐ വഴി പണമടയ്ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ നിങ്ങളുടെ ഫോൺ നമ്പർ മറ്റുള്ളവർക്ക് കാണാൻ സാധിക്കില്ല.&lt;/p&gt;&lt;p&gt;ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി നാഷണൽ പേയ്&zwnj;മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആപ്പുകൾക്കും ബാങ്കുകൾക്കും കർശന നിർദേശം നൽകിയിരിക്കുകയാണ്. സെപ്റ്റംബർ 4-നകം ഈ പുതിയ മാറ്റങ്ങൾ നടപ്പിലാക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന സമയപരിധി.&lt;/p&gt;&lt;h2&gt;പ്രധാന മാറ്റങ്ങൾ എന്തൊക്കെ?&lt;/h2&gt;&lt;p&gt;&lt;strong&gt;ഫോൺ നമ്പർ പൂർണമായി കാണില്ല (Masking): &lt;/strong&gt;പണമടയ്ക്കുമ്പോഴോ സ്റ്റേറ്റ്&zwnj;മെന്റുകളിലോ ഇനി മൊബൈൽ നമ്പർ പൂർണമായി പ്രദർശിപ്പിക്കില്ല. പകരം നമ്പറിന്റെ അവസാനത്തെ 4 അക്കങ്ങൾ മാത്രമായിരിക്കും കാണാനാവുക.&lt;/p&gt;&lt;p&gt;&lt;strong&gt;ക്യുആർ കോഡ് (QR Code) ഇടപാടുകൾ: &lt;/strong&gt;കടകളിലോ മറ്റോ ക്യുആർ കോഡ് സ്&zwnj;കാൻ ചെയ്ത് പണമടച്ചു കഴിഞ്ഞാൽ, പണം അയച്ചയാളുടെയോ ലഭിച്ചയാളുടെയോ ഫോൺ നമ്പർ സ്ക്രീനിൽ തെളിയുകയില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;യൂസർനെയിം ഐഡികൾ ഡിഫോൾട്ടാകും:&lt;/strong&gt; ഫോൺ നമ്പറിന് പകരം ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള യൂസർനെയിം (ഉദാഹരണത്തിന്: username@bank) ഉപയോഗിച്ച് യുപിഐ ഐഡി ഉണ്ടാക്കാനുള്ള ഓപ്ഷൻ മുൻഗണനാടിസ്ഥാനത്തിൽ (Default) ആപ്പുകൾ നൽകേണ്ടി വരും.&lt;/p&gt;&lt;h2&gt;എന്തുകൊണ്ടാണ് ഈ മാറ്റം?&lt;/h2&gt;&lt;p&gt;&lt;strong&gt;ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം (DPDP Act):&lt;/strong&gt; രാജ്യത്ത് നിലവിൽ വന്ന പുതിയ വിവരസംരക്ഷണ നിയമപ്രകാരം (Digital Personal Data Protection Act) വ്യക്തിഗത വിവരങ്ങൾ ആവശ്യമില്ലാതെ പരസ്യമാക്കുന്നത് കുറ്റകരമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സുരക്ഷയും സ്വകാര്യതയും:&lt;/strong&gt; അപരിചിതർക്ക് പണമയക്കുമ്പോഴും കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും ഫോൺ നമ്പർ പരസ്യമാകുന്നത് തട്ടിപ്പുകൾക്കും ശല്യപ്പെടുത്തലുകൾക്കും വഴിവെച്ചിരുന്നു. പ്രത്യേകിച്ച് വനിതാ ഉപയോക്താക്കൾ തങ്ങളുടെ സുരക്ഷയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി പരാതികൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് എൻപിസിഐയുടെ നിർണായക ചുവടുവെപ്പ്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/upi-payments-phone-number-masking-npci-privacy-rules-articleshow-qireucy"/>
        </item>
        <item>
            <title><![CDATA[വീട്ടില്‍ എപ്പോഴും എത്ര രൂപ വരെ സൂക്ഷിക്കാം? പണം വെറുതെയിരുന്നാല്‍ പണി കിട്ടും!]]></title>
            <link>https://www.asianetnews.com/my-money/how-much-cash-should-you-keep-at-home-expert-guide-articleshow-rgawlk1</link>
            <guid isPermaLink="true">https://www.asianetnews.com/my-money/how-much-cash-should-you-keep-at-home-expert-guide-articleshow-rgawlk1</guid>
            <pubDate>Fri, 07 Aug 2026 14:40:50 +0530</pubDate>
            <description><![CDATA[&lt;p&gt;വീട്ടില്&zwj; സൂക്ഷിക്കേണ്ട പണത്തിന് കൃത്യമായ ഒരു കണക്കില്ല. ഇത് ഓരോ വ്യക്തിയുടെയും സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. കുറച്ചു ദിവസത്തെ അത്യാവശ്യ ചെലവുകള്&zwj;ക്കുള്ള തുക കൈവശം വെക്കുകയും, വലിയ തുകകള്&zwj; മോഷണം, പണപ്പെരുപ്പം തുടങ്ങിയ നഷ്ടസാധ്യതകള്&zwj; ഒഴിവാക്കാന്&zwj; സുരക്ഷിതമായി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് ഉചിതം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt8ytmc024cc2zj7g1f5gdq3,imgname-indian-rupee-1780564709760.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അത്യാവശ്യങ്ങള്&zwj;ക്ക് എടുക്കാന്&zwj; വീട്ടില്&zwj; കുറച്ചു പണം സൂക്ഷിക്കുന്നവരാണ് നമ്മളില്&zwj; പലരും. എന്നാല്&zwj; ഇതിനൊരു കണക്കുണ്ടോ? വീട്ടില്&zwj; എത്ര രൂപ വരെ സൂക്ഷിക്കാം? വല്ലാതെ കുറഞ്ഞുപോയാല്&zwj; പെട്ടെന്നൊരു എടിഎം തകരാറോ ബാങ്ക് പണിമുടക്കോ വന്നാല്&zwj; നമ്മള്&zwj; ശരിക്കും കുടുങ്ങും. ഇനി ആവശ്യത്തില്&zwj; കൂടുതല്&zwj; പണം സൂക്ഷിച്ചാലോ? അത് വെറുതെ ഇരിക്കുകയേ ഉള്ളൂ. മോഷണം പോകാനോ നഷ്ടപ്പെടാനോ പണപ്പെരുപ്പം മൂലം മൂല്യം ഇടിയാനോ ഉള്ള സാധ്യതയും കൂടുതലാണ്.&lt;/p&gt;&lt;p&gt;ഇതിന് എല്ലാവര്&zwj;ക്കും യോജിച്ച ഒരൊറ്റ കണക്കില്ല. നഗരങ്ങളില്&zwj; ജീവിക്കുന്നവര്&zwj;ക്ക് എടിഎമ്മുകളും ഓണ്&zwj;ലൈന്&zwj; പേയ്മെന്റുകളും എളുപ്പത്തില്&zwj; ഉപയോഗിക്കാന്&zwj; സാധിക്കും. അതിനാല്&zwj; അവര്&zwj;ക്ക് വീട്ടില്&zwj; വലിയ തുക സൂക്ഷിക്കേണ്ട ആവശ്യമില്ല. എന്നാല്&zwj; ഗ്രാമപ്രദേശങ്ങളില്&zwj; താമസിക്കുന്നവര്&zwj;ക്കോ പൂര്&zwj;ണ്ണമായും പണമിടപാടുകളെ ആശ്രയിക്കുന്നവര്&zwj;ക്കോ അല്&zwj;പ്പം കൂടുതല്&zwj; തുക കൈവശം വെക്കേണ്ടി വരും.&lt;/p&gt;&lt;h2&gt;എത്ര തുക വേണമെന്ന് എങ്ങനെ തീരുമാനിക്കാം?&lt;/h2&gt;&lt;p&gt;നിങ്ങളുടെ ഫോണോ ഇന്റര്&zwj;നെറ്റ് കണക്ഷനോ ബാങ്കിങ് സേവനങ്ങളോ പെട്ടെന്ന് പണിമുടക്കിയാല്&zwj; എന്ത് ചെയ്യുമെന്ന് ചിന്തിക്കുക. ആ സമയത്ത് ആവശ്യമായി വരുന്ന പലചരക്ക് സാധനങ്ങള്&zwj;, മരുന്നുകള്&zwj;, യാത്രാച്ചെലവുകള്&zwj; അല്ലെങ്കില്&zwj; പ്രാദേശിക സേവനങ്ങള്&zwj;ക്കുള്ള പണം എന്നിവ അടിസ്ഥാനമാക്കിയാണ് വീട്ടില്&zwj; സൂക്ഷിക്കേണ്ട തുക തീരുമാനിക്കേണ്ടത്.&lt;/p&gt;&lt;p&gt;മിക്ക കുടുംബങ്ങള്&zwj;ക്കും ഏതാനും ദിവസത്തെ ചെലവുകള്&zwj;ക്ക് ആവശ്യമായ പണം കൈവശം വെക്കുന്നത് പ്രായോഗികമാണ്. കുടുംബത്തിന്റെ വലിപ്പം, ചെലവുകള്&zwj;, എളുപ്പത്തില്&zwj; എടിഎം വഴി പണം എടുക്കാനുള്ള സൗകര്യം എന്നിവയെ ആശ്രയിച്ചിരിക്കും ഇത്. ഇതൊരു അടിയന്തര ആവശ്യങ്ങള്&zwj;ക്കുള്ള കരുതല്&zwj; ധനം മാത്രമായിരിക്കണം; അല്ലാതെ ഇതൊരിക്കലും രണ്ടാമതൊരു സേവിങ്&zwnj;സ് അക്കൗണ്ട് പോലെ ആകരുത്.&lt;/p&gt;&lt;h2&gt;വലിയ തുക ബാങ്കിലിരിക്കട്ടെ&lt;/h2&gt;&lt;p&gt;വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്&zwj; നേരിടാനുള്ള വലിയ തുകകള്&zwj; വീട്ടില്&zwj; നോട്ടുകളായി സൂക്ഷിക്കുന്നതിന് പകരം സുരക്ഷിതമായതും പെട്ടെന്ന് എടുക്കാന്&zwj; സാധിക്കുന്നതുമായ മറ്റ് മാര്&zwj;ഗങ്ങളില്&zwj; സൂക്ഷിക്കുന്നതാണ് നല്ലത്. അപ്രതീക്ഷിത ചെലവുകള്&zwj; നേരിടാന്&zwj; ഒരു എമര്&zwj;ജന്&zwj;സി ഫണ്ട് രൂപീകരിക്കണമെന്നാണ് നിക്ഷേപകര്&zwj;ക്ക് സെബിനല്&zwj;കുന്ന നിര്&zwj;ദേശം. ദീര്&zwj;ഘകാല നിക്ഷേപങ്ങള്&zwj; തുടങ്ങുന്നതിന് മുമ്പ് ഇത്തരത്തില്&zwj; പെട്ടെന്ന് പണമാക്കി മാറ്റാന്&zwj; കഴിയുന്ന ഫണ്ടുകള്&zwj; ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും സെബി വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;അലമാരയിലോ ലോക്കറിലോ വെക്കുന്ന പണത്തില്&zwj; നിന്നും വ്യത്യസ്തമാണ് ഈ വലിയ എമര്&zwj;ജന്&zwj;സി ഫണ്ട്. മാസങ്ങളോളം നീളുന്ന അത്യാവശ്യ ചെലവുകള്&zwj;ക്കായി ഇത് ഉപയോഗിക്കാം. ഒരു ജോലി നഷ്ടപ്പെടുകയോ പെട്ടെന്നുള്ള മെഡിക്കല്&zwj; ആവശ്യങ്ങള്&zwj; വരികയോ ചെയ്യുമ്പോള്&zwj;, വലിയ നിക്ഷേപങ്ങള്&zwj; അനുയോജ്യമല്ലാത്ത സമയത്ത് പിന്&zwj;വലിക്കേണ്ടി വരാതിരിക്കാന്&zwj; ഇത്തരം ഫണ്ടുകള്&zwj; സഹായിക്കും.&lt;/p&gt;&lt;h2&gt;കൂടുതല്&zwj; പണം വേണ്ടി വരുന്ന സാഹചര്യങ്ങള്&zwj;&lt;/h2&gt;&lt;p&gt;ചില പ്രത്യേക സാഹചര്യങ്ങളില്&zwj; വീട്ടില്&zwj; കുറച്ചു കൂടുതല്&zwj; പണം താല്&zwj;ക്കാലികമായി സൂക്ഷിക്കേണ്ടി വരും. ബാങ്കിങ് സൗകര്യങ്ങള്&zwj; കുറവുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര, പെട്ടെന്നുള്ള സാമ്പത്തിക തടസ്സങ്ങള്&zwj; മുന്നില്&zwj; കാണുമ്പോള്&zwj;, അല്ലെങ്കില്&zwj; അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഒരാളെ പരിചരിക്കുമ്പോള്&zwj; കുറച്ചു കൂടുതല്&zwj; പണം കയ്യില്&zwj; കരുതുന്നത് ബുദ്ധിയാണ്.&lt;/p&gt;&lt;p&gt;അതേസമയം, വന്&zwj;തുക വീട്ടില്&zwj; സൂക്ഷിക്കുന്നത് അപകടമാണ്. അത് മോഷ്ടിക്കപ്പെടാനോ നശിച്ചുപോകാനോ സാധ്യതയുണ്ട്. മാത്രമല്ല, വീട്ടിലിരിക്കുന്ന പണത്തിന് യാതൊരു ആദായവും ലഭിക്കില്ല. പണപ്പെരുപ്പം കാരണം കാലക്രമേണ അതിന്റെ മൂല്യം കുറയുകയും ചെയ്യും.അതുകൊണ്ട് ഹ്രസ്വകാല ആവശ്യങ്ങള്&zwj;ക്കായി ചെറിയൊരു തുക വീട്ടില്&zwj; സൂക്ഷിക്കുകയും, വലിയ തുകകള്&zwj; എളുപ്പത്തില്&zwj; പിന്&zwj;വലിക്കാവുന്ന രീതിയില്&zwj; നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും മികച്ച വഴി. നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, മാസച്ചെലവ്, വരുമാനം എന്നിവ മാറുമ്പോള്&zwj; ഈ കരുതല്&zwj; തുകയിലും മാറ്റങ്ങള്&zwj; വരുത്തണം.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/how-much-cash-should-you-keep-at-home-expert-guide-articleshow-rgawlk1"/>
        </item>
        <item>
            <title><![CDATA[കോർപ്പറേറ്റ് ജീവനക്കാരുടെ ഏറ്റവും വലിയ പേടിയെന്താണ്? ജോലി പോകുന്നതിനേക്കാൾ ഭയം ഭീമൻ ആശുപത്രി ബില്ലുകളെ! സർവ്വേ ഫലം പുറത്ത്]]></title>
            <link>https://www.asianetnews.com/my-money/rising-healthcare-costs-top-financial-worry-for-corporate-employees-tata-aig-survey-articleshow-ro4whf7</link>
            <guid isPermaLink="true">https://www.asianetnews.com/my-money/rising-healthcare-costs-top-financial-worry-for-corporate-employees-tata-aig-survey-articleshow-ro4whf7</guid>
            <pubDate>Wed, 12 Aug 2026 13:20:24 +0530</pubDate>
            <description><![CDATA[&lt;p&gt;തൊഴിൽ നഷ്ടത്തേക്കാൾ ഇന്ത്യയിലെ കോർപ്പറേറ്റ് ജീവനക്കാരെ അലട്ടുന്ന പ്രധാന സാമ്പത്തിക ആശങ്ക കുതിച്ചുയരുന്ന ചികിത്സാച്ചെലവുകളാണെന്ന് പുതിയ സർവേ വെളിപ്പെടുത്തുന്നു. ടാറ്റ എ.ഐ.ജിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഭൂരിഭാഗം പേരും കമ്പനി ഇൻഷുറൻസ് അപര്യാപ്തമാണെന്ന് കരുതുന്നുണ്ടെങ്കിലും പലർക്കും സ്വന്തമായി ഹെൽത്ത് ഇൻഷുറൻസ് പോളിസികളില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztf5vjqd1c3vhpjk0h1dt46,imgname-hospital--1786520989271.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെടുന്നതോ ഇഎംഐ മുടങ്ങിപ്പോകുന്നതോ ഒക്കെയാണ് സാധാരണയായി ശമ്പളക്കാരായ ജീവനക്കാരെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന സാമ്പത്തിക ആശങ്കകൾ. എന്നാൽ ഇന്ത്യയിലെ കോർപ്പറേറ്റ് ജീവനക്കാരെ ഇതിലും വലിയൊരു ആശങ്ക വേട്ടയാടുന്നുണ്ടെന്നാണ് പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കുതിച്ചുയരുന്ന മെഡിക്കൽ ചികിത്സാച്ചെലവുകളാണ് യുവാക്കളെ വെട്ടിലാക്കുന്ന നിലവിലെ വലിയ പ്രശ്നം.&lt;/p&gt;&lt;p&gt;ടാറ്റ എ.ഐ.ജി ജനറൽ ഇൻഷുറൻസ് കമ്പനി (Tata AIG) നടത്തിയ 'ദ കോർപ്പറേറ്റ് ഹെൽത്ത് പ്രൊട്ടക്ഷൻ പൾസ് 2026' സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സർവേയിൽ പങ്കെടുത്ത 94% ആളുകളും വ്യക്തമാക്കിയത് പെട്ടെന്നുണ്ടാകുന്ന ഉയർന്ന ആശുപത്രി ചെലവുകൾ തങ്ങളുടെ സാമ്പത്തിക നിലയെ താളം തെറ്റിക്കുമെന്നാണ്. മുംബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലെ 28 മുതൽ 55 വയസ് വരെയുള്ള 748-ലധികം കോർപ്പറേറ്റ് ജീവനക്കാരിലാണ് പഠനം നടത്തിയത്.&lt;/p&gt;&lt;p&gt;കമ്പനികൾ നൽകുന്ന ഗ്രൂപ്പ് മെഡിക്കൽ കവർ (GMC) മാത്രം ഒരു വലിയ മെഡിക്കൽ എമർജൻസി നേരിടാൻ തികയില്ലെന്നാണ് 75% പേരും അഭിപ്രായപ്പെട്ടത്. കമ്പനി ഇൻഷുറൻസിന് പുറമെ സ്വന്തമായി പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് പോളിസി വേണമെന്ന് 84% പേരും ആഗ്രഹിക്കുമ്പോഴും, 45% പേർക്കും നിലവിൽ സ്വന്തമായി ഇൻഷുറൻസ് പോളിസികളില്ല. ജോലി ചെയ്യുന്ന കമ്പനി നൽകുന്ന മെഡിക്കൽ ഇൻഷുറൻസിന്റെ പരിധികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും 41% ജീവനക്കാർക്ക് മാത്രമാണ് കൃത്യമായ ധാരണയുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് തടസമില്ലാതെ തുടരുന്നത് പ്രധാനമാണെന്ന് 88% പേരും കരുതുന്നു. എന്നാൽ ഇതിനുള്ള വഴികളെക്കുറിച്ച് 40% പേർക്ക് മാത്രമേ അറിവുള്ളൂ. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ ആറുമാസമോ അതിൽ കുറവോ സമയം മാത്രമേ സമ്പാദ്യം കൊണ്ട് മുന്നോട്ട് പോകാൻ കഴിയൂ എന്ന് 70% പേരും സമ്മതിക്കുന്നു. 12% പേർക്ക് മാത്രമാണ് ഒരു വർഷത്തിലധികം പിടിച്ചുനിൽക്കാനുള്ള കരുതൽ ധനമുള്ളതെന്നും സർവ്വേ ഫലം പറയുന്നു.&lt;/p&gt;&lt;p&gt;പ്രത്യേകിച്ച് 28 മുതൽ 34 വയസ് വരെയുള്ള ചെറുപ്പക്കാരിൽ &quot;പിന്നീട് ഇൻഷുറൻസ് എടുക്കാം&quot; എന്ന മനോഭാവവും അവബോധമില്ലായ്മയും കൂടുതലായി കാണപ്പെടുന്നു. ചെറുപ്പത്തിൽ രോഗസാധ്യത കുറവാണെന്ന് കരുതി ഇൻഷുറൻസ് വൈകിപ്പിക്കുന്നത് പെട്ടെന്നൊരു ആശുപത്രി വാസം വന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. വെറും സമ്പാദ്യമോ ഇ.എം.ഐ കൃത്യമായി അടയ്ക്കുന്നതോ മാത്രമല്ല ഫിനാൻഷ്യൽ പ്ലാനിംഗ്. സ്വന്തം ആരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്നതും സാമ്പത്തിക ഭദ്രതയ്ക്ക് അത്യാവശ്യമാണെന്ന് പഠനം ഓർമ്മിപ്പിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/rising-healthcare-costs-top-financial-worry-for-corporate-employees-tata-aig-survey-articleshow-ro4whf7"/>
        </item>
        <item>
            <title><![CDATA[സ്വന്തമായി ഒരു വീടുണ്ട്, ഇനി നിക്ഷേപമായി രണ്ടാമതൊരു വീട് വാങ്ങണോ? തീരുമാനിക്കും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ]]></title>
            <link>https://www.asianetnews.com/my-money/is-buying-a-second-home-a-good-investment-pros-cons-tax-tips-articleshow-xegqdhi</link>
            <guid isPermaLink="true">https://www.asianetnews.com/my-money/is-buying-a-second-home-a-good-investment-pros-cons-tax-tips-articleshow-xegqdhi</guid>
            <pubDate>Tue, 04 Aug 2026 12:32:39 +0530</pubDate>
            <description><![CDATA[&lt;p&gt;നിക്ഷേപത്തിനായി രണ്ടാമതൊരു വീട് വാങ്ങുന്നത് വെല്ലുവിളികൾ നിറഞ്ഞ ഒരു കാര്യമാണ്. വാടക വരുമാനം, ഇ.എം.ഐ, നികുതി, അറ്റകുറ്റപ്പണികൾ, സ്ഥലം, പെട്ടെന്ന് പണമാക്കി മാറ്റാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം പരിഗണിക്കണം. എല്ലാ കണക്കുകൂട്ടലുകളും അനുകൂലമാണെങ്കിൽ മാത്രം ഈ നിക്ഷേപവുമായി മുന്നോട്ട് പോകുന്നതാണ് ഉചിതം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxz6zws5da35mtp8tgdmrb05,imgname-chatgpt-image-jul-20--2026--12-58-56-pm-1784532693796.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വരും തലമുറയ്ക്ക് കൈമാറാന്&zwj; സാധിക്കുന്ന ഒരു സുരക്ഷിത സമ്പാദ്യമായാണ് നമ്മള്&zwj; വീടിനെ കാണുന്നത്. എന്നാല്&zwj; താമസിക്കാന്&zwj; സ്വന്തമായി ഒരു വീട് വാങ്ങുന്നതും, കേവലം 'നിക്ഷേപം' എന്ന ലക്ഷ്യത്തോടെ മറ്റൊരു വീട് വാങ്ങുന്നതും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്. നിക്ഷേപത്തിനായി രണ്ടാമതൊരു വീട് വാങ്ങാന്&zwj; ഒരുങ്ങുമ്പോള്&zwj; ചില കാര്യങ്ങള്&zwj; തീര്&zwj;ച്ചയായും ശ്രദ്ധിക്കണം.&lt;/p&gt;&lt;h2&gt;വാടകയില്&zwj; നിന്ന് മാത്രം ലാഭം കിട്ടുമോ?&lt;/h2&gt;&lt;p&gt;ഈ നിക്ഷേപത്തില്&zwj; നിന്ന് മികച്ചൊരു വരുമാനം ലഭിക്കുമോ എന്നതാണ് ആദ്യത്തെ ചോദ്യം. വാടകയില്&zwj; നിന്നുള്ള വരുമാനമാണ് ഇതിലെ പ്രധാന ആകര്&zwj;ഷണം. എന്നാല്&zwj; വീട് വാങ്ങാന്&zwj; ചിലവായ മൊത്തം തുകയും ലഭിക്കുന്ന വാടകയും തമ്മില്&zwj; താരതമ്യം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, 1 കോടി രൂപ വിലയുള്ള ഒരു വീട്ടില്&zwj; നിന്ന് മാസം 25,000 രൂപ വാടക ലഭിക്കുന്നത് ഒറ്റനോട്ടത്തില്&zwj; ആകര്&zwj;ഷകമായി തോന്നാം. എന്നാല്&zwj; അറ്റകുറ്റപ്പണികള്&zwj;, നികുതി, മറ്റ് ചിലവുകള്&zwj; എന്നിവയ്ക്ക് മുന്&zwj;പുള്ള കണക്കെടുത്താല്&zwj; തന്നെ വാടകയില്&zwj; നിന്നുള്ള വരുമാനം വെറും 3 ശതമാനം മാത്രമാണ്.&lt;/p&gt;&lt;h2&gt;ഇ.എം.ഐയും വാടകയും തമ്മിലുള്ള അന്തരം&lt;/h2&gt;&lt;p&gt;ഭവന വായ്പ എടുത്താണ് വീട് വാങ്ങുന്നതെങ്കില്&zwj; കാര്യങ്ങള്&zwj; കുറച്ചുകൂടി സങ്കീര്&zwj;ണമാകും. പലപ്പോഴും ലഭിക്കുന്ന വാടകയേക്കാള്&zwj; വളരെ കൂടുതലായിരിക്കും ബാങ്കിലടക്കേണ്ട പ്രതിമാസ ഇ.എം.ഐ. ഈ കുറവ് നികത്താന്&zwj; ഉടമയ്ക്ക് തന്റെ ശമ്പളത്തില്&zwj; നിന്നോ മറ്റ് സമ്പാദ്യങ്ങളില്&zwj; നിന്നോ പണം കണ്ടെത്തേണ്ടി വരും. ഇത് താങ്ങാന്&zwj; കഴിഞ്ഞേക്കാമെങ്കിലും, ഈ നിക്ഷേപം സ്വയം പര്യാപ്തമല്ല എന്നതാണ് യാഥാര്&zwj;ഥ്യം.&lt;/p&gt;&lt;h2&gt;വീടിനേക്കാള്&zwj; പ്രധാനം വീടിരിക്കുന്ന സ്ഥലം&lt;/h2&gt;&lt;p&gt;നിക്ഷേപത്തിനായി വീട് വാങ്ങുമ്പോള്&zwj; കെട്ടിടത്തേക്കാള്&zwj; പ്രാധാന്യം കൊടുക്കേണ്ടത് അതിരിക്കുന്ന സ്ഥലത്തിനാണ്. തൊഴിലവസരങ്ങള്&zwj;, മികച്ച ഗതാഗത സൗകര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങള്&zwj; എന്നിവയുള്ള മേഖലകളില്&zwj; വാടകയ്ക്ക് ആളുകളെ ലഭിക്കാന്&zwj; എളുപ്പമായിരിക്കും. എന്നാല്&zwj; നാളെ അവിടെയൊരു പുതിയ റോഡോ മെട്രോയോ വരും എന്ന 'പ്രതീക്ഷയുടെ' പുറത്ത് മാത്രം വീട് വാങ്ങുന്നത് റിസ്&zwnj;കാണ്. ആ പദ്ധതികള്&zwj; വൈകുകയോ നടക്കാതിരിക്കുകയോ ചെയ്താല്&zwj; നിങ്ങളുടെ നിക്ഷേപം അവതാളത്തിലാകും.&lt;/p&gt;&lt;h2&gt;പെട്ടെന്ന് പണമാക്കി മാറ്റാന്&zwj; കഴിയില്ല&lt;/h2&gt;&lt;p&gt;വസ്തുക്കളില്&zwj; നിക്ഷേപിക്കുന്നവര്&zwj; പലപ്പോഴും മറന്നുപോകുന്ന ഒന്നാണിത്. പെട്ടെന്നൊരു സാമ്പത്തിക ആവശ്യം വന്നാല്&zwj; മറ്റ് നിക്ഷേപങ്ങളെപ്പോലെ ഒരു ക്ലിക്കില്&zwj; വീടോ വസ്തുവോ വിറ്റ് പണമാക്കാന്&zwj; കഴിയില്ല. മാര്&zwj;ക്കറ്റ് മന്ദഗതിയിലാണെങ്കിലോ നിങ്ങള്&zwj;ക്ക് അത്യാവശ്യമായി പണം വേണ്ടിവരുമ്പോഴോ വില്&zwj;ക്കാന്&zwj; ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഇതിന് പുറമെ വസ്തു വാങ്ങുമ്പോഴും വില്&zwj;ക്കുമ്പോഴുമുള്ള ചിലവുകളും വലുതാണ്.&lt;/p&gt;&lt;h2&gt;നികുതി ബാധ്യതകള്&zwj; മറക്കരുത്&lt;/h2&gt;&lt;p&gt;നിക്ഷേപത്തിന്റെ കണക്കുകൂട്ടലുകളില്&zwj; നികുതിയും ഉള്&zwj;പ്പെടുത്തണം. നിലവിലെ നിയമപ്രകാരം, വാടകയ്ക്ക് നല്&zwj;കിയിരിക്കുന്ന വീടിന് എടുത്ത വായ്പയുടെ പലിശയ്ക്ക് നികുതിയിളവ് ലഭിച്ചേക്കാം. എന്നാല്&zwj; വാടകയായി ലഭിക്കുന്ന തുക നികുതി നല്&zwj;കേണ്ട വരുമാനത്തോടൊപ്പം കൂട്ടിച്ചേര്&zwj;ക്കപ്പെടും. ഏത് നികുതി വ്യവസ്ഥയാണ് നിങ്ങള്&zwj; തിരഞ്ഞെടുക്കുന്നത് എന്നതിനെയും നിങ്ങളുടെ സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും ഇതിന്റെ യഥാര്&zwj;ത്ഥ ഗുണം ലഭിക്കുന്നത്.&lt;/p&gt;&lt;h2&gt;സമ്പാദ്യമെല്ലാം ഒരിടത്ത് മാത്രമാക്കരുത്&lt;/h2&gt;&lt;p&gt;നിങ്ങളുടെ മൊത്തം സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഇതിനകം തന്നെ റിയല്&zwj; എസ്റ്റേറ്റിലാണ് ഉള്ളതെങ്കില്&zwj;, വീണ്ടും ഒരു വീട് കൂടി വാങ്ങുന്നത് നിക്ഷേപ വൈവിധ്യവല്&zwj;ക്കരണത്തെ ബാധിക്കും. നിങ്ങളുടെ പണം മുഴുവന്&zwj; വസ്തുവകകളില്&zwj; കുടുങ്ങിക്കിടക്കുന്നത് പെട്ടെന്നുള്ള ആവശ്യങ്ങള്&zwj;ക്ക് പണം കണ്ടെത്താന്&zwj; കഴിയാത്ത അവസ്ഥയുണ്ടാക്കും.&lt;/p&gt;&lt;h2&gt;ഉടമസ്ഥനാകുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്&zwj;&lt;/h2&gt;&lt;p&gt;വീട് വാടകയ്ക്ക് നല്&zwj;കുക എന്നത് കേള്&zwj;ക്കുന്നത്ര എളുപ്പമല്ല. നല്ല വാടകക്കാരെ കണ്ടെത്തുക, അറ്റകുറ്റപ്പണികള്&zwj; നടത്തുക, പേപ്പര്&zwj; വര്&zwj;ക്കുകള്&zwj; ശരിയാക്കുക, വീട് ഒഴിഞ്ഞു കിടക്കുന്ന സമയത്തെ കാര്യങ്ങള്&zwj; കൈകാര്യം ചെയ്യുക എന്നിവയൊക്കെ സമയമെടുക്കുന്ന കാര്യങ്ങളാണ്. ഇതിനായി പ്രൊഫഷണല്&zwj; പ്രോപ്പര്&zwj;ട്ടി മാനേജ്&zwnj;മെന്റ് ഏജന്&zwj;സികളെ ഏല്&zwj;പ്പിക്കാമെങ്കിലും അതിനും അധിക ചിലവ് വരും.&lt;/p&gt;&lt;h2&gt;നിക്ഷേപത്തിനായി വീട് വാങ്ങണോ?&lt;/h2&gt;&lt;p&gt;നിങ്ങള്&zwj;ക്ക് മികച്ച സാമ്പത്തിക ഭദ്രതയും പെട്ടെന്ന് പണമാക്കി മാറ്റാൻ കഴിയുന്ന മറ്റ് നിക്ഷേപങ്ങളുമുണ്ടെങ്കില്&zwj; രണ്ടാമതൊരു വീട് വാങ്ങാം. കൂടാതെ വ്യക്തമായ നിക്ഷേപ ലക്ഷ്യങ്ങളും, ചിലവുകള്&zwj;ക്ക് ആനുപാതികമായി വാടകയും വസ്തുവിന് വിലയും വര്&zwj;ദ്ധിക്കുമെന്നും ഉറപ്പുണ്ടെങ്കില്&zwj; മാത്രം ഈ തീരുമാനവുമായി മുന്നോട്ട് പോകാം.&lt;/p&gt;&lt;p&gt;എന്നാല്&zwj; 'വസ്തുവിന്റെ വില എപ്പോഴും കൂടും' എന്ന ഒരൊറ്റ വിശ്വാസത്തില്&zwj; മാത്രം വീട് വാങ്ങാന്&zwj; ഇറങ്ങിപ്പുറപ്പെടരുത്. അതൊരു നിക്ഷേപ തന്ത്രമല്ല. വസ്തുവിന്റെ രേഖകളില്&zwj; ഒപ്പിടുന്നതിന് മുന്&zwj;പ് പ്രതീക്ഷിക്കുന്ന വാടക, വായ്പാ പലിശ, നികുതി, അറ്റകുറ്റപ്പണികള്&zwj;ക്കുള്ള ചിലവ്, വീട് വില്&zwj;ക്കുമ്പോഴുള്ള ചിലവ് എന്നിവ കൃത്യമായി കണക്കുകൂട്ടുക. അമിതപ്രതീക്ഷകള്&zwj; ഇല്ലാതെ തന്നെ ഈ കണക്കുകള്&zwj; നിങ്ങള്&zwj;ക്ക് അനുകൂലമാണെങ്കില്&zwj; രണ്ടാമതൊരു വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാം. അല്ലെങ്കില്&zwj; ആ പണം മറ്റെവിടെയെങ്കിലും നിക്ഷേപിക്കുന്നതാണ് ബുദ്ധി.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/is-buying-a-second-home-a-good-investment-pros-cons-tax-tips-articleshow-xegqdhi"/>
        </item>
        <item>
            <title><![CDATA[നിക്ഷേപങ്ങൾ ഒരുമിച്ചോ അതോ വെവ്വേറെയോ? വിവാഹശേഷം സാമ്പത്തിക കാര്യം പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ]]></title>
            <link>https://www.asianetnews.com/my-money/couples-financial-planning-joint-vs-individual-investments-guide-articleshow-ygqy6wh</link>
            <guid isPermaLink="true">https://www.asianetnews.com/my-money/couples-financial-planning-joint-vs-individual-investments-guide-articleshow-ygqy6wh</guid>
            <pubDate>Fri, 31 Jul 2026 13:21:43 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാഹശേഷം ദമ്പതികള്&zwj;ക്ക് നിക്ഷേപങ്ങള്&zwj; ഒരുമിച്ച് വേണോ അതോ വെവ്വേറെ മതിയോ എന്നത് പലർക്കും ഇപ്പോഴും സംശയമുള്ള കാര്യമാണ്. ജോയിന്റ് നിക്ഷേപങ്ങളുടെ സൗകര്യങ്ങളും നികുതി ബാധ്യത പോലുള്ള കാര്യങ്ങളും ഒപ്പം നോമിനേഷന്റെ പ്രാധാന്യവും എല്ലാം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ പരിഗണിക്കണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyvjg3a4fjqacers33wtrxdc,imgname-married-couple--1785484283202.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിവാഹശേഷം ദമ്പതികള്&zwj; ഒരുമിച്ച് സാമ്പത്തിക കാര്യങ്ങള്&zwj; പ്ലാന്&zwj; ചെയ്യുമ്പോള്&zwj; ഉയരുന്ന പ്രധാന ചോദ്യമാണ് നിക്ഷേപങ്ങള്&zwj; ഒരുമിച്ച് ചെയ്യണോ അതോ സ്വന്തം പേരില്&zwj; മതിയോ എന്നത്. ഇതിന് എല്ലാവര്&zwj;ക്കും അനുയോജ്യമായ ഒരൊറ്റ ഉത്തരമില്ല. ചിലര്&zwj; സാമ്പത്തിക കാര്യങ്ങള്&zwj; പൂര്&zwj;ണ്ണമായും വേര്&zwj;തിരിച്ച് കൈകാര്യം ചെയ്യാന്&zwj; ഇഷ്ടപ്പെടുന്നു. മറ്റു ചിലരാകട്ടെ ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും വസ്തുവകകളും ജോയിന്റ് ആയി സ്വന്തമാക്കുന്നു. ഇവ രണ്ടും കലര്&zwj;ന്ന രീതി പിന്തുടരുന്നവരുമുണ്ട്. എന്നാല്&zwj;, നിക്ഷേപം തുടങ്ങുന്നതിന് മുന്&zwj;പ് ഈ തീരുമാനങ്ങള്&zwj; ഭാവിയില്&zwj; എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി മനസ്സിലാക്കുക എന്നതാണ് പ്രധാനം.&lt;/p&gt;&lt;h2&gt;നിക്ഷേപങ്ങള്&zwj; കൂട്ടായി നടത്തുമ്പോള്&zwj;&lt;/h2&gt;&lt;p&gt;&lt;strong&gt;കൈകാര്യം ചെയ്യാനുള്ള എളുപ്പം: &lt;/strong&gt;ജോയിന്റ് അക്കൗണ്ട് തിരഞ്ഞെടുക്കുന്നതിന്റെ ഏറ്റവും വലിയ കാരണം അതിന്റെ സൗകര്യമാണ്. പങ്കാളികളില്&zwj; ഒരാള്&zwj;ക്ക് എന്തെങ്കിലും സംഭവിച്ചാല്&zwj;, നിക്ഷേപങ്ങളും അക്കൗണ്ടുകളും വലിയ നിയമക്കുരുക്കുകള്&zwj; ഇല്ലാതെ തന്നെ കൈകാര്യം ചെയ്യാന്&zwj; മറ്റൊരാള്&zwj;ക്ക് എളുപ്പത്തില്&zwj; സാധിക്കും. സാമ്പത്തിക കാര്യങ്ങളില്&zwj; രണ്ടുപേര്&zwj;ക്കും പങ്കാളിത്തമുള്ളതിനാല്&zwj; ഇത് കൂടുതല്&zwj; സുതാര്യതയും നല്&zwj;കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;നികുതി ബാധ്യതകള്&zwj;:&lt;/strong&gt; സൗകര്യം മാത്രം നോക്കി തീരുമാനമെടുക്കരുത്. പങ്കാളിയെ ജോയിന്റ് ഹോള്&zwj;ഡര്&zwj; ആക്കിയാല്&zwj; നികുതി ബാധ്യത പകുതിയായി കുറയുമെന്നത് ഒരു തെറ്റിദ്ധാരണയാണ്. പണത്തിന്റെ ഉറവിടം, ആരാണ് യഥാര്&zwj;ത്ഥത്തില്&zwj; നിക്ഷേപം നടത്തുന്നത് എന്നിവയെ ആശ്രയിച്ചായിരിക്കും നികുതി നിശ്ചയിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;നോമിനേഷനും വില്&zwj;പത്രവും:&lt;/strong&gt; നിക്ഷേപം ജോയിന്റ് ആയി തുടങ്ങിയാല്&zwj; പിന്നെ നോമിനിയെ വെക്കേണ്ടതില്ലോ വില്&zwj;പത്രം തയ്യാറാക്കേണ്ടതില്ലോ എന്ന് പലരും കരുതുന്നു. എന്നാല്&zwj; ഇത് ശരിയല്ല. നിക്ഷേപം ഒറ്റയ്ക്കായാലും കൂട്ടായാലും കൃത്യമായ നോമിനേഷന്&zwj; നല്&zwj;കുന്നതും വില്&zwj;പത്രം തയ്യാറാക്കുന്നതും വളരെ പ്രധാനമാണ്.&lt;/p&gt;&lt;p&gt;ചില ദമ്പതികള്&zwj; നിക്ഷേപങ്ങള്&zwj; പ്രത്യേകം സൂക്ഷിക്കുമെങ്കിലും, പൊതുവായ സാമ്പത്തിക ലക്ഷ്യങ്ങള്&zwj;ക്കായി ഒരുമിച്ച് പ്രവര്&zwj;ത്തിക്കാറുണ്ട്. എന്നാല്&zwj; മറ്റു ചിലര്&zwj;, ഒരേ ലക്ഷ്യത്തിനായി പണം നിക്ഷേപിക്കുമെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നിലനിര്&zwj;ത്താന്&zwj; സ്വന്തം പേരില്&zwj; തന്നെ നിക്ഷേപം തുടരുന്നു. ഇതില്&zwj; ശരിയോ തെറ്റോ ഇല്ല. നിങ്ങളുടെ കുടുംബത്തിന് ഏറ്റവും അനുയോജ്യമായത് നിങ്ങള്&zwj;ക്ക് തിരഞ്ഞെടുക്കാം.&lt;/p&gt;&lt;p&gt;പങ്കാളികളില്&zwj; ഒരാള്&zwj; ജോലിയില്&zwj; നിന്ന് ഇടവേള എടുക്കുകയോ അല്ലെങ്കില്&zwj; വരുമാനം ഇല്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളും നിക്ഷേപ രീതിയെ സ്വാധീനിച്ചേക്കാം. സാമ്പ്രദായിക രീതികള്&zwj; പിന്തുടരുന്നതിന് പകരം കുടുംബത്തിന്റെ പൊതുവായ സാമ്പത്തിക സ്ഥിതിയും ദീര്&zwj;ഘകാല ലക്ഷ്യങ്ങളും പരിഗണിക്കുന്നതാണ് നല്ലത്. ഓര്&zwj;ക്കുക 'മറ്റുള്ളവര്&zwj; അങ്ങനെയാണ് ചെയ്യുന്നത്' എന്നത് മാത്രം നോക്കി സാമ്പത്തിക തീരുമാനങ്ങള്&zwj; എടുക്കാതിരിക്കുക.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/couples-financial-planning-joint-vs-individual-investments-guide-articleshow-ygqy6wh"/>
        </item>
        <item>
            <title><![CDATA[ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി മതിയോ? രണ്ടാമതൊന്ന് കൂടി എടുക്കുന്നത് ലാഭകരമാണോ? അറിയാം ഇക്കാര്യങ്ങള്‍]]></title>
            <link>https://www.asianetnews.com/my-money/is-one-health-insurance-policy-enough-benefits-of-having-a-second-policy-articleshow-zslyf7a</link>
            <guid isPermaLink="true">https://www.asianetnews.com/my-money/is-one-health-insurance-policy-enough-benefits-of-having-a-second-policy-articleshow-zslyf7a</guid>
            <pubDate>Fri, 07 Aug 2026 14:53:36 +0530</pubDate>
            <description><![CDATA[&lt;p&gt;വർധിച്ചുവരുന്ന ചികിത്സാ ചെലവുകൾ കാരണം ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി മാത്രം മതിയാകാതെ വരാം. കമ്പനി നൽകുന്ന ഇൻഷുറൻസിനൊപ്പം വ്യക്തിഗത പോളിസി എടുക്കുന്നതും, ഒന്നിലധികം പോളിസികളിൽ നിന്ന് എങ്ങനെ ക്ലെയിം ചെയ്യാമെന്നും നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz9d811fd9zvx2a7qetwhxar,imgname-health-insurance-1785948537902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് പോളിസി എടുത്തുകഴിഞ്ഞാല്&zwj; പിന്നെ അതിനെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. അത് കമ്പനി നല്&zwj;കുന്ന ഇന്&zwj;ഷുറന്&zwj;സാവാം, അല്ലെങ്കില്&zwj; വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് എടുത്ത വ്യക്തിഗത പോളിസിയാവാം. എന്നാല്&zwj; ചികിത്സാ ചെലവുകള്&zwj; കുതിച്ചുയരുന്ന ഇന്നത്തെ കാലത്ത് മിക്കവരുടെയും മനസിലുള്ള ഒരു ചോദ്യമുണ്ട്. ഒരു പോളിസി മാത്രം മതിയോ? അതോ ഒന്നിലധികം പോളിസികള്&zwj; എടുക്കുന്നതാണോ ബുദ്ധി?&lt;/p&gt;&lt;p&gt;ഉത്തരം 'വേണം' എന്നാണ്. 2026 ജൂലൈയിലെ നിയമപ്രകാരം, ഒന്നിലധികം ആരോഗ്യ ഇന്&zwj;ഷുറന്&zwj;സ് പോളിസികള്&zwj; എടുക്കുന്നതിന് യാതൊരു വിലക്കുമില്ല. വര്&zwj;ധിച്ചുവരുന്ന ചികിത്സാ ചെലവുകള്&zwj; നേരിടാനും, കമ്പനി നല്&zwj;കുന്ന ഇന്&zwj;ഷുറന്&zwj;സിലെ പരിമിതികള്&zwj; മറികടക്കാനും, കവറേജ് തുക വര്&zwj;ധിപ്പിക്കാനുമായി പലരും ഇപ്പോള്&zwj; ഒന്നിലധികം പോളിസികള്&zwj; എടുക്കാറുണ്ട്.&lt;/p&gt;&lt;h2&gt;എപ്പോഴാണ് രണ്ട് പോളിസികള്&zwj; വേണ്ടിവരുന്നത്?&lt;/h2&gt;&lt;p&gt;ഉദാഹരണത്തിന്, ജോലി ചെയ്യുന്ന കമ്പനി നല്&zwj;കുന്ന ഗ്രൂപ്പ് ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സിനൊപ്പം സ്വന്തമായി മറ്റൊരു പോളിസി കൂടി എടുക്കുന്നവരുണ്ട്. കമ്പനി നല്&zwj;കുന്ന ഇന്&zwj;ഷുറന്&zwj;സ് അവിടെ ജോലി ചെയ്യുന്ന കാലത്ത് മാത്രമേ ലഭിക്കൂ. ജോലി മാറുമ്പോള്&zwj; ആ പരിരക്ഷ ഇല്ലാതാകും. അത്തരം സാഹചര്യങ്ങളില്&zwj; രണ്ടാമതൊരു പോളിസി ഗുണം ചെയ്യും.&lt;/p&gt;&lt;p&gt;കൂടാതെ, നിലവിലുള്ള ഇന്&zwj;ഷുറന്&zwj;സ് തുക മതിയാകാതെ വരുമ്പോഴും പുതിയ പോളിസി എടുക്കാം. വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് എടുത്ത 5 ലക്ഷം രൂപയുടെ കവറേജ് ഇന്നത്തെ കാലത്ത് തികയാതെ വരാം. പ്രത്യേകിച്ചും നഗരങ്ങളിലെ ആശുപത്രികളില്&zwj; ബില്ലുകള്&zwj; അതിവേഗം ലക്ഷങ്ങള്&zwj; കടക്കുന്ന സാഹചര്യത്തില്&zwj;.&lt;/p&gt;&lt;h2&gt;രണ്ട് പോളിസികള്&zwj; ഉണ്ടെങ്കില്&zwj; ക്ലെയിം ചെയ്യുന്നത് എങ്ങനെ?&lt;/h2&gt;&lt;p&gt;രണ്ട് പോളിസികള്&zwj; ഉണ്ടെന്ന് കരുതി ഒരേ ആശുപത്രി ബില്ല് രണ്ടുതവണ ക്ലെയിം ചെയ്യാന്&zwj; കഴിയില്ല. നിങ്ങളുടെ യഥാര്&zwj;ത്ഥ ചികിത്സാ ചെലവിനേക്കാള്&zwj; കൂടുതല്&zwj; തുക ക്ലെയിം ചെയ്യാനുമാകില്ല. ചികിത്സാ ചെലവ് നിങ്ങളുടെ ആദ്യത്തെ പോളിസിയുടെ കവറേജ് പരിധി കഴിഞ്ഞെങ്കില്&zwj;, ബാക്കി വരുന്ന തുക നിങ്ങള്&zwj;ക്ക് രണ്ടാമത്തെ കമ്പനിയില്&zwj; നിന്ന് ക്ലെയിം ചെയ്യാം.&lt;/p&gt;&lt;p&gt;കുറച്ചുവര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് ഇന്&zwj;ഷുറന്&zwj;സ് റെഗുലേറ്ററി ആന്&zwj;ഡ് ഡെവലപ്മെന്റ് അതോറിറ്റി കൊണ്ടുവന്ന മാറ്റങ്ങള്&zwj; പ്രകാരം, ഏത് ഇന്&zwj;ഷുറന്&zwj;സ് കമ്പനിയെ ആദ്യം സമീപിക്കണം എന്ന് തീരുമാനിക്കാന്&zwj; പോളിസി ഉടമയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ഒരു കമ്പനി അവരുടെ വിഹിതം നല്&zwj;കിക്കഴിഞ്ഞാല്&zwj;, ബാക്കി വരുന്ന തുക നിബന്ധനകള്&zwj;ക്ക് വിധേയമായി രണ്ടാമത്തെ കമ്പനിയില്&zwj; നിന്ന് നേടാം.&lt;/p&gt;&lt;h2&gt;രേഖകള്&zwj; കൃത്യമായി സൂക്ഷിക്കുക&lt;/h2&gt;&lt;p&gt;ഒന്നിലധികം പോളിസികള്&zwj; കൈകാര്യം ചെയ്യുമ്പോള്&zwj; അവ പുതുക്കേണ്ട തീയതികള്&zwj;, പോളിസി രേഖകള്&zwj;, ക്ലെയിം ചെയ്യുന്ന രീതികള്&zwj; എന്നിവ കൃത്യമായി ഓര്&zwj;മിക്കണം. പുതിയ പോളിസി എടുക്കുമ്പോള്&zwj; നിലവിലുള്ള പോളിസിയെക്കുറിച്ചുള്ള വിവരങ്ങള്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനിയെ സത്യസന്ധമായി അറിയിക്കുക. വിവരങ്ങള്&zwj; മറച്ചുവെക്കുന്നത് പിന്നീട് ക്ലെയിം ചെയ്യുന്ന സമയത്ത് വലിയ പ്രശ്&zwnj;നങ്ങള്&zwj;ക്ക് കാരണമാകും.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/is-one-health-insurance-policy-enough-benefits-of-having-a-second-policy-articleshow-zslyf7a"/>
        </item>
    </channel>
</rss>
