<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 14 May 2026 12:29:44 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/my-money" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[75 കഴിഞ്ഞവര്‍ക്ക് ഇനി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടേ? പുതിയ നിയമങ്ങള്‍ പറയുന്നത് ഇങ്ങനെ!]]></title>
            <link>https://www.asianetnews.com/my-money/no-itr-filing-for-senior-citizen-above-75-here-is-what-the-new-rules-say-articleshow-0g5b4y2</link>
            <guid isPermaLink="true">https://www.asianetnews.com/my-money/no-itr-filing-for-senior-citizen-above-75-here-is-what-the-new-rules-say-articleshow-0g5b4y2</guid>
            <pubDate>Tue, 28 Apr 2026 18:25:39 +0530</pubDate>
            <description><![CDATA[&lt;p&gt;2026 ഏപ്രില്&zwj; 1 മുതല്&zwj;, 75 വയസ്സിന് മുകളിലുള്ള മുതിര്&zwj;ന്ന പൗരന്മാര്&zwj;ക്ക് നിബന്ധനകളോടെ ആദായനികുതി റിട്ടേണ്&zwj; സമര്&zwj;പ്പിക്കുന്നതില്&zwj; നിന്ന് ഇളവ് ലഭിക്കും. പെന്&zwj;ഷനും പലിശയും മാത്രം വരുമാനമുള്ളവര്&zwj;ക്ക് 'ഫോം 125' ഉപയോഗിച്ച് ബാങ്കുകള്&zwj; വഴി നികുതി നടപടികള്&zwj; ലഘൂകരിക്കാം. ഈ മാറ്റത്തിനൊപ്പം നിലവിലുള്ള മറ്റ് നികുതി ആനുകൂല്യങ്ങളെന്തൊക്കെയെന്ന് നോക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5gkxrjjes9m7stm7vgbhef0,imgname-3-1758273135186.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുതിര്&zwj;ന്ന പൗരന്മാര്&zwj;ക്ക് ആദായനികുതി നടപടികള്&zwj; ലഘൂകരിച്ചുകൊണ്ട് കേന്ദ്ര സര്&zwj;ക്കാരിന്റെ പുതിയ പരിഷ്&zwnj;കാരം 2026 ഏപ്രില്&zwj; 1 മുതല്&zwj; പ്രാബല്യത്തില്&zwj; വന്നിരിക്കുകയാണ്. പുതിയ നിയമപ്രകാരം, നിശ്ചിത മാനദണ്ഡങ്ങള്&zwj; പാലിക്കുന്ന 75 വയസ്സിന് മുകളിലുള്ളവര്&zwj;ക്ക് ഇനി ആദായനികുതി റിട്ടേണ്&zwj; സമര്&zwj;പ്പിക്കേണ്ടതില്ല. നികുതി നടപടികള്&zwj; പൂര്&zwj;ണ്ണമായും ബാങ്കുകള്&zwj; വഴി ലളിതമാക്കുന്ന 'ഫോം 125' ആണ് ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;2026-27 സാമ്പത്തിക വര്&zwj;ഷത്തില്&zwj; മുതിര്&zwj;ന്ന പൗരന്മാര്&zwj; അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങളും നിലവിലുള്ള നികുതി ആനുകൂല്യങ്ങളും താഴെ പറയുന്നവയാണ്:&lt;/p&gt;&lt;h2&gt;എന്താണ് ഫോം 125?&lt;/h2&gt;&lt;p&gt;മുതിര്&zwj;ന്ന പൗരന്മാരെ ഐടിആര്&zwj; ഫയല്&zwj; ചെയ്യുന്നതില്&zwj; നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രത്യേക പ്രഖ്യാപന രേഖയാണിത്. നേരത്തെ ഉണ്ടായിരുന്ന 'ഫോം 12BBA' പരിഷ്&zwnj;കരിച്ചാണ് 'ഫോം 125' (ആദായനികുതി നിയമം, 2025 പ്രകാരം) നിലവില്&zwj; വന്നത്.&lt;/p&gt;&lt;h3&gt;ആര്&zwj;ക്കൊക്കെ ഉപയോഗിക്കാം?&lt;/h3&gt;&lt;p&gt;പ്രായം: 75 വയസ്സോ അതിനു മുകളിലോ പ്രായമുള്ള ഇന്ത്യയില്&zwj; താമസിക്കുന്നവര്&zwj;ക്ക്.&lt;/p&gt;&lt;p&gt;വരുമാനം: പെന്&zwj;ഷന്&zwj; തുകയോ അല്ലെങ്കില്&zwj; നിശ്ചിത ബാങ്കിലെ നിക്ഷേപത്തില്&zwj; നിന്നുള്ള പലിശയോ മാത്രം വരുമാനമുള്ളവര്&zwj;ക്ക്.&lt;/p&gt;&lt;p&gt;നിബന്ധന: പെന്&zwj;ഷന്&zwj; ലഭിക്കുന്ന അതേ ബാങ്കില്&zwj; തന്നെയായിരിക്കണം നിക്ഷേപങ്ങളും ഉണ്ടാവേണ്ടത്. വാടക വരുമാനം, ബിസിനസ് ലാഭം, ഓഹരി വിപണിയില്&zwj; നിന്നുള്ള ലാഭം എന്നിവ ഉള്ളവര്&zwj;ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ലഭ്യമായ പ്രധാന നികുതി ഇളവുകള്&zwj; (പഴയ വ്യവസ്ഥയില്&zwj;)&lt;/strong&gt;&lt;/p&gt;&lt;p&gt;പഴയ നികുതി വ്യവസ്ഥ തുടരുന്നവര്&zwj;ക്ക് വിവിധ വകുപ്പുകള്&zwj; പ്രകാരം ഇളവുകള്&zwj; നേടാം:&lt;/p&gt;&lt;ul&gt; &lt;li&gt;സെക്ഷന്&zwj; 80C: പിപിഎഫ് (PPF), ടാക്&zwnj;സ് സേവിങ് എഫ്ഡി എന്നിവയിലെ നിക്ഷേപങ്ങള്&zwj;ക്ക് 1.5 ലക്ഷം രൂപ വരെ ഇളവ്.&lt;/li&gt; &lt;li&gt;സെക്ഷന്&zwj; 80TTB: ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്&zwj; നിന്നുള്ള പലിശയ്ക്ക് 50,000 രൂപ വരെ നികുതി ഇളവ് ലഭിക്കും.&lt;/li&gt; &lt;li&gt;സെക്ഷന്&zwj; 80D: മുതിര്&zwj;ന്ന പൗരന്മാര്&zwj;ക്ക് ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് പ്രീമിയത്തിന് 50,000 രൂപ വരെ ഇളവ് ലഭിക്കും. ഇന്&zwj;ഷുറന്&zwj;സ് ഇല്ലെങ്കില്&zwj; മെഡിക്കല്&zwj; ചെലവുകള്&zwj;ക്കും ഈ തുക ക്ലെയിം ചെയ്യാം.&lt;/li&gt; &lt;li&gt;സെക്ഷന്&zwj; 80DDB: ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വരെ ഇളവ് ലഭിക്കും.&lt;/li&gt;&lt;/ul&gt;&lt;p&gt;&lt;strong&gt;സീനിയര്&zwj; സിറ്റിസണ്&zwj; സേവിങ്സ് സ്&zwnj;കീം&lt;/strong&gt;&lt;/p&gt;&lt;p&gt;മുതിര്&zwj;ന്ന പൗരന്മാര്&zwj;ക്ക് ഏറ്റവും മികച്ച നിക്ഷേപ മാര്&zwj;ഗങ്ങളിലൊന്നായ എസ്സിഎസ്എസ് പദ്ധതിയില്&zwj; 2026-27 സാമ്പത്തിക വര്&zwj;ഷത്തെ ആദ്യ പാദത്തില്&zwj; (ഏപ്രില്&zwj;-ജൂണ്&zwj;) 8.2% പലിശ ലഭിക്കും. ഈ പദ്ധതിയിലെ നിക്ഷേപത്തിന് സെക്ഷന്&zwj; 80C പ്രകാരം നികുതി ഇളവ് ലഭിക്കും (പഴയ വ്യവസ്ഥയില്&zwj; മാത്രം). ഒരു വര്&zwj;ഷം ലഭിക്കുന്ന ആകെ പലിശ ഒരു ലക്ഷം രൂപയില്&zwj; കൂടുതലാണെങ്കില്&zwj; ടിഡിഎസ് (TDS) ഈടാക്കുന്നതാണ്. ഫോം 125 എന്ന പുതിയ ലളിതമായ മാര്&zwj;ഗ്ഗം ഒഴിച്ചുനിര്&zwj;ത്തിയാല്&zwj;, ബാക്കിയുള്ള നികുതി ഇളവുകളും സ്ലാബുകളും നിലവിലുള്ള രീതിയില്&zwj; തന്നെ തുടരും.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/no-itr-filing-for-senior-citizen-above-75-here-is-what-the-new-rules-say-articleshow-0g5b4y2"/>
        </item>
        <item>
            <title><![CDATA[പുതിയ കാര്‍ സ്വപ്നം കാണുകയാണോ? ലോണ്‍ എടുക്കും മുന്‍പ് ബാങ്കുകളിലെ പലിശ നിരക്കുകള്‍ അറിയാം; എവിടെയാണ് ലാഭം?]]></title>
            <link>https://www.asianetnews.com/my-money/planning-to-buy-a-new-car-check-bank-loan-interest-rates-and-find-the-best-deal-articleshow-0kfly13</link>
            <guid isPermaLink="true">https://www.asianetnews.com/my-money/planning-to-buy-a-new-car-check-bank-loan-interest-rates-and-find-the-best-deal-articleshow-0kfly13</guid>
            <pubDate>Wed, 06 May 2026 16:33:00 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വന്തമായി ഒരു കാര്&zwj; വാങ്ങാന്&zwj; ലോണ്&zwj; എടുക്കുന്നതിന് മുന്&zwj;പ് കൃത്യമായ സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ നിലവിലെ പലിശ നിരക്കുകളും, സിബില്&zwj; സ്കോര്&zwj;, തിരിച്ചടവ് കാലാവധി പോലുള്ള എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7eeqe95198q7wxebywa3jnm,imgname-2-1760348059941.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സ്വന്തമായി ഒരു കാര്&zwj; വാങ്ങുക എന്നത് ഏതൊരു കുടുംബത്തിന്റെയും വലിയ ആഗ്രഹമാണ്. എന്നാല്&zwj; ആവേശം മൂത്ത് പ്ലാനിംഗ് ഇല്ലാതെ ലോണ്&zwj; എടുത്താല്&zwj; അത് പിന്നീട് വലിയ സാമ്പത്തിക ബാധ്യതയാകാന്&zwj; സാധ്യതയുണ്ട്. അതിനാല്&zwj; ലോണ്&zwj; എടുക്കുന്നതിന് മുന്&zwj;പ് കൃത്യമായ ഒരു തിരിച്ചടവ് പദ്ധതി തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഈ മാസത്തെ കണക്കുകള്&zwj; പ്രകാരം രാജ്യത്തെ പ്രമുഖ ബാങ്കുകള്&zwj; കാര്&zwj; ലോണുകള്&zwj;ക്ക് നല്&zwj;കുന്ന പലിശ നിരക്കുകള്&zwj; ഇങ്ങനെയാണ്&lt;/p&gt;&lt;h2&gt;പൊതുമേഖലാ ബാങ്കുകളിലെ നിരക്കുകള്&zwj;&lt;/h2&gt;&lt;p&gt;പൊതുമേഖലാ ബാങ്കുകളാണ് നിലവില്&zwj; ഏറ്റവും കുറഞ്ഞ പലിശ നിരക്കുകള്&zwj; വാഗ്ദാനം ചെയ്യുന്നത്. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്കായ 7.60 ശതമാനം പലിശയില്&zwj; യൂണിയന്&zwj; ബാങ്കും ബാങ്ക് ഓഫ് ബറോഡയും കാര്&zwj; ലോണുകള്&zwj; നല്&zwj;കുന്നുണ്ട്. പഞ്ചാബ് നാഷണല്&zwj; ബാങ്കില്&zwj; 7.65 ശതമാനമാണ് പലിശ നിരക്ക്. കാനറ ബാങ്ക് 7.95 ശതമാനം നിരക്ക് ഈടാക്കുമ്പോള്&zwj;, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്&zwj; 8.90 ശതമാനമാണ് പലിശ.&lt;/p&gt;&lt;p&gt;സ്വകാര്യ ബാങ്കുകളിലെ നിരക്കുകള്&zwj; സ്വകാര്യ ബാങ്കുകളിലേക്ക് നോക്കിയാല്&zwj;, ഐഡിബിഐ ബാങ്കാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്; 7.75 ശതമാനമാണ് ഇവിടെ നിരക്ക്. ഐസിഐസിഐ ബാങ്ക് 8.50 ശതമാനവും, ആക്&zwnj;സിസ് ബാങ്ക് 8.95 ശതമാനവും പലിശ ഈടാക്കുന്നു. എച്ച്ഡിഎഫ്&zwnj;സി ബാങ്കില്&zwj; 9.00 ശതമാനമാണ് നിരക്ക് വരുന്നത്. എന്നാല്&zwj; ഐഡിഎഫ്&zwnj;സി ഫസ്റ്റ് ബാങ്കില്&zwj; പലിശ നിരക്ക് താരതമ്യേന കൂടുതലാണ്, 9.99 ശതമാനമാണ് ഇവിടെ ഈടാക്കുന്നത്.&lt;/p&gt;&lt;h3&gt;ലോണ്&zwj; എടുക്കുമ്പോള്&zwj; ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങള്&zwj;&lt;/h3&gt;&lt;p&gt;&lt;strong&gt;യഥാര്&zwj;ത്ഥ ചിലവ് കണക്കാക്കുക:&lt;/strong&gt; പലിശ നിരക്കിന് പുറമെ ബാങ്കുകള്&zwj; ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസും മറ്റ് ചാര്&zwj;ജുകളും എത്രയാണെന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക.&lt;/p&gt;&lt;p&gt;&lt;strong&gt;സിബില്&zwj; സ്&zwnj;കോര്&zwj; പ്രധാനം:&lt;/strong&gt; നിങ്ങളുടെ സിബില്&zwj; സ്&zwnj;കോര്&zwj; 750-ന് മുകളില്&zwj; ആണെങ്കില്&zwj; ബാങ്കുകള്&zwj; നല്&zwj;കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കില്&zwj; ലോണ്&zwj; ലഭിക്കാന്&zwj; സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;തിരിച്ചടവ് കാലാവധി:&lt;/strong&gt; കാലാവധി കൂടുമ്പോള്&zwj; മാസം അടയ്&zwnj;ക്കേണ്ട ഇഎംഐ തുക കുറയുമെങ്കിലും ബാങ്കിന് നല്&zwj;കേണ്ടി വരുന്ന മൊത്തം പലിശ കൂടുമെന്ന് ഓര്&zwj;ക്കുക.&lt;/p&gt;&lt;p&gt;&lt;strong&gt;ഫോര്&zwj;ക്ലോഷര്&zwj; ചാര്&zwj;ജുകള്&zwj;: &lt;/strong&gt;ലോണ്&zwj; കാലാവധി കഴിയുന്നതിന് മുന്&zwj;പ് തുക അടച്ചു തീര്&zwj;ക്കുകയാണെങ്കില്&zwj; എത്ര രൂപ അധികമായി നല്&zwj;കേണ്ടി വരുമെന്ന് മുന്&zwj;കൂട്ടി അറിയുക.&lt;/p&gt;&lt;p&gt;&lt;strong&gt;പലിശയിലെ മാറ്റങ്ങള്&zwj;: &lt;/strong&gt;പലിശ നിരക്ക് സ്ഥിരമായി തുടരുന്ന 'ഫിക്&zwnj;സഡ്' ലോണ്&zwj; ആണോ അതോ വിപണിക്ക് അനുസരിച്ച് മാറുന്ന 'ഫ്&zwnj;ലോട്ടിംഗ്' ലോണ്&zwj; ആണോ എന്ന് ഉറപ്പുവരുത്തുക.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/planning-to-buy-a-new-car-check-bank-loan-interest-rates-and-find-the-best-deal-articleshow-0kfly13"/>
        </item>
        <item>
            <title><![CDATA[ജീവിതകാലം കുടുംബത്തോടൊപ്പം കഷ്ടപ്പാടില്ലാതെ കൂടാം, ഈ റൂൾ അറിഞ്ഞാൽ മതി; ലളിതമായ സൂത്രം]]></title>
            <link>https://www.asianetnews.com/my-money/3-6-9-rule-for-financial-security-and-emergency-planning-in-life-articleshow-3ud4tim</link>
            <guid isPermaLink="true">https://www.asianetnews.com/my-money/3-6-9-rule-for-financial-security-and-emergency-planning-in-life-articleshow-3ud4tim</guid>
            <pubDate>Tue, 12 May 2026 10:37:26 +0530</pubDate>
            <description><![CDATA[&lt;p&gt;അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങളെ നേരിടാനുള്ള കരുതൽ ധനം കരുതേണ്ടത് ഇന്നത്തെക്കാലത്ത് വളരെ അത്യാവശ്യമാണ്. ഒരാളുടെ ജീവിത സാഹചര്യത്തിനനുസരിച്ച് 3, 6, അല്ലെങ്കിൽ 9 മാസത്തെ ചെലവ് മാറ്റിവെക്കേണ്ടതിന്റെ പ്രാധാന്യം പറയുന്ന '3-6-9' നിയമമാണ് ഇതിൽ പ്രധാനം. ഈ ഫണ്ട് എങ്ങനെ കണക്കാക്കാമെന്നും എവിടെ സുരക്ഷിതമായി നിക്ഷേപിക്കാമെന്നും ഇതിൽ വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jt3jyvk1c4b6mr4m98bxmjgr,imgname-indian-rupee-1746024754785.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സാമ്പത്തിക ഭദ്രതയെക്കുറിച്ച് ചിന്തിക്കുമ്പോള്&zwj; നമ്മള്&zwj; ആദ്യം കേള്&zwj;ക്കുന്ന ഒന്നാണ് 'എമര്&zwj;ജന്&zwj;സി ഫണ്ട്' അല്ലെങ്കില്&zwj; 'കരുതല്&zwj; ധനം'. അപ്രതീക്ഷിതമായി വരുന്ന ചികിത്സാ ചെലവുകള്&zwj;, ജോലി നഷ്ടപ്പെടല്&zwj; തുടങ്ങി പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങളെ നേരിടാന്&zwj; ഈ കരുതല്&zwj; ശേഖരം അത്യാവശ്യമാണ്. എന്നാല്&zwj; എത്ര രൂപയാണ് ഇത്തരത്തില്&zwj; കരുതി വെക്കേണ്ടത്? ഇതിനായി വിദഗ്ധര്&zwj; നിര്&zwj;ദ്ദേശിക്കുന്ന '3-6-9' എന്ന ലളിതമായ സൂത്രം പരിചയപ്പെടാം.&lt;/p&gt;&lt;h2&gt;എന്താണ് ഈ 3-6-9 റൂള്&zwj;?&lt;/h2&gt;&lt;p&gt;ഒരാളുടെ ജീവിത സാഹചര്യത്തിനനുസരിച്ച് എത്ര മാസത്തെ ചെലവ് കരുതി വെക്കണം എന്നതാണ് ഈ നിയമം പറയുന്നത്. നിങ്ങള്&zwj; വിവാഹിതരല്ലെങ്കില്&zwj; കുറഞ്ഞത് 3 മാസത്തെ ജീവിതച്ചെലവിന് തുല്യമായ തുക കരുതല്&zwj; ധനമായി സൂക്ഷിക്കണം. നിങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങള്&zwj; ഉണ്ടെങ്കില്&zwj; 6 മാസത്തെ ചെലവ് കയ്യിലുണ്ടാകണം. നിങ്ങള്&zwj;ക്ക് സ്ഥിരമായ വരുമാനമില്ലാത്ത തൊഴിലാണെങ്കില്&zwj; 9 മുതല്&zwj; 12 മാസം വരെയുള്ള ചെലവുകള്&zwj;ക്കായി പണം മാറ്റിവെക്കണം.&lt;/p&gt;&lt;h3&gt;എമര്&zwj;ജന്&zwj;സി ഫണ്ട് എങ്ങനെ കണക്കാക്കാം?&lt;/h3&gt;&lt;p&gt;ആദ്യം നിങ്ങളുടെ ഒരു മാസത്തെ അത്യാവശ്യ ചെലവുകള്&zwj; എത്രയാണെന്ന് കണ്ടെത്തുക. വീട്ടുവാടക/ലോണ്&zwj; ഇഎംഐ, കറന്റ് ബില്ല്, വാട്ടര്&zwj; ബില്ല്, ഭക്ഷണം, പലചരക്ക് സാധനങ്ങള്&zwj;, കുട്ടികളുടെ പഠനച്ചെലവ്, ഇന്&zwj;ഷുറന്&zwj;സ് പ്രീമിയം തുടങ്ങിയ നിങ്ങളുടെ ചെലവുകൾക്കായി ആകെ എത്ര രൂപ വേണ്ടി വരുമെന്ന് കണക്കാക്കി വക്കുക. ഈ തുകയെ 3 കൊണ്ടോ 6 കൊണ്ടോ (നിങ്ങളുടെ സാഹചര്യം പോലെ) ഗുണിച്ചാല്&zwj; എത്ര രൂപ കരുതണം എന്ന് മനസിലാക്കാം. ഉദാഹരണത്തിന്, മാസചെലവ് 25,000 രൂപയാണെങ്കില്&zwj; 6 മാസത്തേക്ക് 1.5 ലക്ഷം രൂപ കരുതല്&zwj; വേണം.&lt;/p&gt;&lt;p&gt;&lt;strong&gt;പണം എങ്ങനെ സ്വരൂപിക്കാം?&lt;/strong&gt;&lt;/p&gt;&lt;p&gt;ഒറ്റയടിക്ക് വലിയ തുക മാറ്റിവെക്കാന്&zwj; കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ടതില്ല. ചെറിയ തുകകളില്&zwj; തുടങ്ങാം. മാസം 500 രൂപയോ 1000 രൂപയോ മാറ്റിവെച്ചു തുടങ്ങുക. ബാങ്ക് അക്കൗണ്ടില്&zwj; നിന്ന് നിശ്ചിത തുക തനിയെ എസ്.ഐ.പി ആയോ സ്ഥിര നിക്ഷേപമായോ മാറുന്ന രീതി ക്രമീകരിക്കാം. ബോണസ്, ടാക്&zwnj;സ് റീഫണ്ട് തുടങ്ങിയ അധിക വരുമാനം ലഭിക്കുമ്പോള്&zwj; അത് എമര്&zwj;ജന്&zwj;സി ഫണ്ടിലേക്ക് മാറ്റുക.&lt;/p&gt;&lt;p&gt;&lt;strong&gt;ഈ പണം എവിടെ നിക്ഷേപിക്കണം?&lt;/strong&gt;&lt;/p&gt;&lt;p&gt;എമര്&zwj;ജന്&zwj;സി ഫണ്ട് എളുപ്പത്തില്&zwj; എടുക്കാന്&zwj; കഴിയുന്നതും എന്നാല്&zwj; സുരക്ഷിതവുമായിരിക്കണം. ഇതിനായി തുക താഴെ പറയുന്ന രീതിയില്&zwj; വിഭജിക്കാം:&lt;/p&gt;&lt;p&gt;ഉടന്&zwj; ലഭ്യമാകുന്നത് (30-40%): ഈ തുക സേവിങ്&zwnj;സ് അക്കൗണ്ടിലോ ബാങ്ക് ഫിക്&zwnj;സഡ് ഡെപ്പോസിറ്റിലോ സൂക്ഷിക്കാം. അടിയന്തര സാഹചര്യത്തില്&zwj; പെട്ടെന്ന് പിന്&zwj;വലിക്കാന്&zwj; ഇത് സഹായിക്കും.&lt;/p&gt;&lt;p&gt;സുരക്ഷിത നിക്ഷേപം (60-70%): ബാക്കി തുക ലിക്വിഡ് ഫണ്ടുകളിലോ ഓവര്&zwj;നൈറ്റ് മ്യൂച്വല്&zwj; ഫണ്ടുകളിലോ നിക്ഷേപിക്കാം. സേവിങ്&zwnj;സ് അക്കൗണ്ടിനേക്കാള്&zwj; അല്പം കൂടി മെച്ചപ്പെട്ട ലാഭം ഇതില്&zwj; നിന്ന് ലഭിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;ശ്രദ്ധിക്കുക: ഓഹരി വിപണിയിലോ റിസ്&zwnj;ക് കൂടുതലുള്ള ഇടങ്ങളിലോ എമര്&zwj;ജന്&zwj;സി ഫണ്ട് നിക്ഷേപിക്കരുത്. പണം അത്യാവശ്യം വരുമ്പോള്&zwj; വിപണി ഇടിഞ്ഞാല്&zwj; അത് വലിയ നഷ്ടമുണ്ടാക്കും. സ്ഥിരമായി നിങ്ങളുടെ ചെലവുകള്&zwj; പരിശോധിക്കുകയും കരുതല്&zwj; ധനം കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് സാമ്പത്തികമായി എന്നും സുരക്ഷിതരായിരിക്കാന്&zwj; നിങ്ങളെ സഹായിക്കും.&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/my-money/3-6-9-rule-for-financial-security-and-emergency-planning-in-life-articleshow-3ud4tim"/>
        </item>
        <item>
            <title><![CDATA['ശമ്പളം കൂടിയാലേ എല്ലാം നടക്കൂ' എന്നാണോ? ഇടത്തരം വരുമാനക്കാര്‍ വരുത്തുന്ന ഏറ്റവും വലിയ തെറ്റ് ഇതാ; മുന്നറിയിപ്പുമായി വിദഗ്ധന്‍]]></title>
            <link>https://www.asianetnews.com/my-money/salary-hike-alone-wont-fix-finances-middle-class-biggest-money-mistake-expert-warning-articleshow-4af05ef</link>
            <guid isPermaLink="true">https://www.asianetnews.com/my-money/salary-hike-alone-wont-fix-finances-middle-class-biggest-money-mistake-expert-warning-articleshow-4af05ef</guid>
            <pubDate>Thu, 14 May 2026 11:23:44 +0530</pubDate>
            <description><![CDATA[ശമ്പളം കൂടുമ്പോൾ സമ്പാദ്യം തുടങ്ങാമെന്ന് കരുതുന്നത് തെറ്റായ ധാരണയാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് നിതിൻ കൗശിക് പറയുന്നു. വരുമാനം വർധിക്കുന്നതിനനുസരിച്ച് ചെലവുകളും കൂടുന്ന 'ലൈഫ്&zwnj;സ്&zwnj;റ്റൈൽ ഇൻഫ്&zwnj;ലേഷൻ' എന്ന കെണിയിൽ പലരും വീഴുന്നു. സാമ്പത്തിക ഭദ്രതയ്ക്ക്, ചെറിയ തുകയാണെങ്കിലും നേരത്തെ തന്നെ സമ്പാദ്യശീലം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jt3jyvk1c4b6mr4m98bxmjgr,imgname-indian-rupee-1746024754785.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'അടുത്ത തവണ ശമ്പളം ഒന്ന് കൂടട്ടെ, അപ്പോള്&zwj; തുടങ്ങാം സമ്പാദ്യം.' ശമ്പളക്കാരായി ജോലി ചെയ്യുന്ന മിക്കവരും സ്ഥിരമായി പറയുന്ന ഒരു വാചകമാണിത്. എന്നാല്&zwj; ഈ കാത്തിരിപ്പ് വലിയൊരു കെണിയാണെന്ന് മുന്നറിയിപ്പ് നല്&zwj;കുകയാണ് പ്രശസ്ത ചാര്&zwj;ട്ടേഡ് അക്കൗണ്ടന്റായ നിതിന്&zwj; കൗശിക്. ശമ്പളം കൂടുമ്പോള്&zwj; സമ്പാദ്യവും കൂടുമെന്ന ഇടത്തരം വരുമാനക്കാരുടെ ധാരണ തെറ്റാണെന്നും അദ്ദേഹം സോഷ്യല്&zwj; മീഡിയയിൽ പങ്കുവെച്ച കുറിപ്പില്&zwj; വ്യക്തമാക്കുന്നു. പലപ്പോഴും വരുമാനം കൂടുന്നതിനൊപ്പം നമ്മുടെ സാമ്പത്തിക സമ്മര്&zwj;ദ്ദവും കൂടുകയാണ് പതിവ്.&lt;/p&gt;&lt;h2&gt;ശീലങ്ങളാണ് പ്രധാനം, വരുമാനമല്ല&lt;/h2&gt;&lt;p&gt;നല്ല വരുമാനം ഉണ്ടാകുമ്പോള്&zwj; സ്വാഭാവികമായും സാമ്പത്തിക അച്ചടക്കം വരുമെന്നാണ് പലരുടെയും ധാരണ. എന്നാല്&zwj; വരുമാനത്തേക്കാള്&zwj; വേഗത്തില്&zwj; വളരുന്നത് മനുഷ്യന്റെ ശീലങ്ങളാണെന്ന് നിതിന്&zwj; കൗശിക് പറയുന്നു. കുറഞ്ഞ വരുമാനമുള്ളപ്പോള്&zwj; ചെറിയ തുക പോലും മാറ്റിവെക്കാന്&zwj; കഴിയാത്ത ഒരാള്&zwj;ക്ക്, ശമ്പളം കൂടുമ്പോള്&zwj; പെട്ടെന്ന് സാമ്പത്തിക അച്ചടക്കം ഉണ്ടാകാന്&zwj; സാധ്യത കുറവാണ്.&lt;/p&gt;&lt;h3&gt;വരുമാനം കൂടുമ്പോള്&zwj; കൂടെവരുന്ന 'ലൈഫ്&zwnj;സ്&zwnj;റ്റൈല്&zwj; ഇന്&zwj;ഫ്&zwnj;ലേഷന്&zwj;'&lt;/h3&gt;&lt;p&gt;ശമ്പളം കൂടുമ്പോള്&zwj; പലരും ആദ്യം ചെയ്യുന്നത് ജീവിതസൗകര്യങ്ങള്&zwj; വര്&zwj;ധിപ്പിക്കുകയാണ്. വലിയ വീടുകളിലേക്ക് മാറുന്നതോടെ വാടകയോ അല്ലെങ്കിൽ ഇഎംഐയോ വര്&zwj;ധിക്കുന്നു. ഒന്നിനുപുറകെ ഒന്നായി ഒടിടി പ്ലാറ്റ്ഫോമുകളുടെയും മറ്റും സബ്സ്&zwnj;ക്രിപ്ഷനുകള്&zwj; വന്നുചേരുന്നു. ഭക്ഷണരീതികളും യാത്രകളും ചെലവേറിയതാകുന്നു. ഇത്തരത്തില്&zwj; വരുമാനം കൂടുന്നതിനൊപ്പം ചെലവുകളും വര്&zwj;ധിക്കുന്നതിനെയാണ് 'ലൈഫ്&zwnj;സ്&zwnj;റ്റൈല്&zwj; ഇന്&zwj;ഫ്&zwnj;ലേഷന്&zwj;' എന്ന് വിളിക്കുന്നത്. ഫലത്തില്&zwj;, പഴയതിനേക്കാള്&zwj; കൂടുതല്&zwj; ശമ്പളം കിട്ടുമ്പോഴും മാസാവസാനം കയ്യില്&zwj; പണമില്ലാത്ത അവസ്ഥ തുടരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;50,000 രൂപയില്&zwj; നിന്നും 5,000 രൂപ മാറ്റിവെക്കാന്&zwj; പറ്റുന്നില്ലേ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു ലളിതമായ ഉദാഹരണത്തിലൂടെ അദ്ദേഹം ഇത് വിശദീകരിക്കുന്നു. ഒരാള്&zwj;ക്ക് 50,000 രൂപ ശമ്പളമുള്ളപ്പോള്&zwj; അതില്&zwj; നിന്നും 5,000 രൂപ സമ്പാദിക്കാന്&zwj; കഴിയുന്നില്ലെങ്കില്&zwj;, അയാളുടെ ശമ്പളം വര്&zwj;ധിച്ചാലും മാറ്റമൊന്നും ഉണ്ടാകാന്&zwj; പോകുന്നില്ല. കാരണം ശമ്പളം കൂടുന്നതിനൊപ്പം തന്നെ അയാളുടെ ചെലവുകളും വര്&zwj;ധിച്ചിട്ടുണ്ടാകും.&lt;/p&gt;&lt;p&gt;&lt;strong&gt;സമ്പാദ്യം തുടങ്ങാന്&zwj; 'മികച്ച സമയം' എന്നൊന്നില്ല&lt;/strong&gt;&lt;/p&gt;&lt;p&gt;സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ഒറ്റയടിക്ക് ഉണ്ടാകുന്ന ഒന്നല്ല. മറിച്ച് വര്&zwj;ഷങ്ങളോളം ചെറിയ തുകകള്&zwj; കൃത്യമായി മാറ്റിവെക്കുന്നതിലൂടെ രൂപപ്പെടുന്ന ശീലമാണത്. നിക്ഷേപങ്ങളില്&zwj; കൂട്ടുപലിശയുടെ ഗുണം ലഭിക്കണമെങ്കില്&zwj; നേരത്തെ നിക്ഷേപം തുടങ്ങേണ്ടത് അത്യാവശ്യമാണ്. ശമ്പളം കൂടാന്&zwj; കാത്തിരിക്കുന്നതിലൂടെ വിലപ്പെട്ട വര്&zwj;ഷങ്ങളാണ് പാഴാക്കുന്നത്. ചെറിയ തുകയാണെങ്കിലും ശമ്പളം കിട്ടുമ്പോള്&zwj; തന്നെ കൃത്യമായി മാറ്റിവെക്കുന്ന ശീലം വളര്&zwj;ത്തിയെടുക്കുകയാണ് സാമ്പത്തിക ഭദ്രതയിലേക്കുള്ള ഏക വഴിയെന്നും നിതിന്&zwj; കൗശിക് ഓര്&zwj;മ്മിപ്പിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/salary-hike-alone-wont-fix-finances-middle-class-biggest-money-mistake-expert-warning-articleshow-4af05ef"/>
        </item>
        <item>
            <title><![CDATA[10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 10.83 ലക്ഷം വരെ തിരികെക്കിട്ടും! വെറും 444 ദിവസം മതി, എസ്ബിഐയിലും കാനറയിലും പിഎൻബിയിലും സ്കീം]]></title>
            <link>https://www.asianetnews.com/my-money/444-days-special-fd-schemes-banks-offering-sbi-pnb-canara-articleshow-647af5m</link>
            <guid isPermaLink="true">https://www.asianetnews.com/my-money/444-days-special-fd-schemes-banks-offering-sbi-pnb-canara-articleshow-647af5m</guid>
            <pubDate>Wed, 13 May 2026 15:17:49 +0530</pubDate>
            <description><![CDATA[&lt;p&gt;444 ദിവസത്തെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതികൾ അവതരിപ്പിച്ച് പൊതുമേഖലാ ബാങ്കുകൾ. എസ്ബിഐ, പിഎൻബി, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് 7.40% വരെ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. സുരക്ഷിതമായ വരുമാനം തേടുന്ന നിക്ഷേപകർക്ക് ഈ പദ്ധതികൾ മികച്ച അവസരമാണ് നൽകുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmt1yn6akh4jxzwq8j761q1y,imgname-indian-rupee-1774695961801.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സ്വർണം വാങ്ങിക്കുന്നത് ഒരു വർഷത്തേക്ക് നിർത്തി വയ്ക്കണമെന്നും, വർക്ക് ഫ്രം ഹോം അടക്കമുള്ള കാര്യങ്ങൾ കമ്പനികൾ ആലോചിച്ചു തുടങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു. എന്തായാലും സാമ്പത്തികമായി ഞെരുക്കം നേരിടാൻ നമ്മൾ റെഡി ആയിരിക്കണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനിടക്ക് പണം എവിടെ നിക്ഷേപിക്കണം, എങ്ങനെ നിക്ഷേപിക്കണമെന്ന ചോദ്യങ്ങളുയരുകയാണ്. ഇപ്പോൾ സുരക്ഷിതമായ വരുമാനം തേടുന്ന നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് പൊതുമേഖലാ ബാങ്കുകളുടെ (PSU Banks) 444 ദിവസത്തെ സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ് (FD) പദ്ധതികൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക് തുടങ്ങിയ ബാങ്കുകൾ സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. സീനിയർ സിറ്റിസൺസിനും സൂപ്പർ സീനിയർ സിറ്റിസൺസിനും പലിശനിരക്ക് ഇതിലും കൂടുതലാണ്. ചില ബാങ്കുകൾ 7.40 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.&lt;/p&gt;&lt;h2&gt;എസ്ബിഐ&lt;/h2&gt;&lt;p&gt;എസ്ബിഐയുടെ &lsquo;അമൃത് വൃഷ്ഠി&rsquo; പദ്ധതിയിൽ സാധാരണ നിക്ഷേപകർക്ക് 6.45 ശതമാനം പലിശയാണ് ലഭിക്കുക. സീനിയർ സിറ്റിസൺസിന് 6.95 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.05 ശതമാനവും ലഭിക്കും. 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 10,81,423 വരെ മെച്ച്യൂരിറ്റി തുകയായി ലഭിക്കും. അതായത് പലിശയായി ലഭിക്കുന്ന വരുമാനം 81,423 രൂപയായിരിക്കും&lt;/p&gt;&lt;h2&gt;പിഎൻബി&lt;/h2&gt;&lt;p&gt;പിഎൻബിയിൽ 444 ദിവസത്തെ സ്പെഷ്യൽ എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനം പലിശ ലഭിക്കും. സീനിയർ സിറ്റിസൺസിന് 7.10 ശതമാനവും 80 വയസ്സിന് മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 7.40 ശതമാനവും ലഭിക്കും.10 ലക്ഷം രൂപ നിക്ഷേപിച്ചാൽ മെച്ച്യൂരിറ്റി തുക ഏകദേശം 10,83,382 രൂപ ആയിരിക്കും. അതായത് പലിശ വരുമാനം ഏകദേശം 83,382 രൂപയോളം വരും.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യൻ ബാങ്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;ഇന്ത്യൻ ബാങ്കിന്റെ &lsquo;Ind Secure Product&rsquo; പദ്ധതിയിലും സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനം പലിശയാണ് ലഭിക്കുക. സീനിയർ സിറ്റിസൺസിന് 7.10 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.35 ശതമാനവും ലഭിക്കും.10 ലക്ഷം നിക്ഷേപിച്ചാൽ ഏകദേശം 10,83,382 വരെ റിട്ടേൺ ലഭിക്കാമെന്നാണ് കണക്കുകൾ.&lt;/p&gt;&lt;p&gt;&lt;strong&gt;ബാങ്ക് ഓഫ് ബറോഡ&lt;/strong&gt;&lt;/p&gt;&lt;p&gt;ബാങ്ക് ഓഫ് ബറോഡയുടെ &lsquo;ബോബ് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം&rsquo; പ്രകാരം സാധാരണ നിക്ഷേപകർക്ക് 6.45 ശതമാനം പലിശയാണ് ലഭിക്കുക. സീനിയർ സിറ്റിസൺസിന് 6.95 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.05 ശതമാനവും ലഭിക്കും.10 ലക്ഷം നിക്ഷേപിച്ചാൽ ഏകദേശം 10,81,423 രൂപ തിരികെ ലഭിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;കാനറ ബാങ്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;കാനറ ബാങ്കിൽ 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 444 ദിവസത്തെ സ്ഥിരനിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശയാണ് നൽകുന്നത്. സീനിയർ സിറ്റിസൺസിന് 7 ശതമാനം പലിശ ലഭിക്കും.10 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഏകദേശം 10,82,076 വരെ മെച്ച്യൂരിറ്റി തുകയായി ലഭിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്&lt;/strong&gt;&lt;/p&gt;&lt;p&gt;444 ദിവസത്തെ ഈ സ്പെഷ്യൽ എഫ്ഡി പദ്ധതികൾ സുരക്ഷിത നിക്ഷേപ മാർഗം തേടുന്നവർക്കായി മികച്ച ഓപ്ഷനാണ്. പലിശനിരക്കുകൾ കാലാനുസൃതമായി മാറാൻ സാധ്യതയുള്ളതിനാൽ നിക്ഷേപത്തിന് മുമ്പ് ബന്ധപ്പെട്ട ബാങ്കുകളിൽ നിന്ന് പുതിയ നിരക്കുകൾ ചോദിച്ചറിയുകയും സാമ്പത്തിക ഉപദേഷ്ടാവിന്റെ നിർദേശം തേടുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/444-days-special-fd-schemes-banks-offering-sbi-pnb-canara-articleshow-647af5m"/>
        </item>
        <item>
            <title><![CDATA[ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാന്‍ പോകുന്നോ? പ്രീമിയം 25% വരെ വര്‍ധിച്ചേക്കാം; കീശ കീറുന്ന കാരണങ്ങളറിയാം]]></title>
            <link>https://www.asianetnews.com/my-money/health-insurance-renewal-premiums-may-rise-up-to-25-percent-reasons-explained-articleshow-6zcndv8</link>
            <guid isPermaLink="true">https://www.asianetnews.com/my-money/health-insurance-renewal-premiums-may-rise-up-to-25-percent-reasons-explained-articleshow-6zcndv8</guid>
            <pubDate>Sat, 25 Apr 2026 14:49:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ വര്&zwj;ഷം ആരോഗ്യ ഇന്&zwj;ഷുറന്&zwj;സ് പ്രീമിയത്തില്&zwj; 25 ശതമാനം വരെ വര്&zwj;ധനയുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ചികിത്സാ ചെലവുകളിലെ വർധന, കൂടിയ ക്ലെയിമുകൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ. പ്രീമിയം വര്&zwj;ധന നേരിടാന്&zwj; എന്തുചെയ്യാമെന്ന് നോക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpayteer6dcqsxxnb9myas75,imgname-thumb-12-1776336845272.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നിങ്ങളുടെ ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് പോളിസി പുതുക്കാന്&zwj; സമയമായോ? എങ്കില്&zwj; പ്രീമിയം തുക കണ്ട് ഞെട്ടാന്&zwj; തയ്യാറായിക്കൊള്ളൂ. ഈ വര്&zwj;ഷം ആരോഗ്യ ഇന്&zwj;ഷുറന്&zwj;സ് പ്രീമിയത്തില്&zwj; 25 ശതമാനം വരെ വര്&zwj;ധനയുണ്ടാകുമെന്നാണ് റിപ്പോര്&zwj;ട്ടുകള്&zwj;. രാജ്യത്തുടനീളമുള്ള പോളിസി ഉടമകള്&zwj; തങ്ങളുടെ ഇന്&zwj;ഷുറന്&zwj;സ് തുക പ്രതീക്ഷിച്ചതിലും അധികമായി വര്&zwj;ധിക്കുന്നത് കണ്ട് ആശങ്കയിലാണ്. ചികിത്സാ ചെലവുകളിലുണ്ടായ അമിതമായ വര്&zwj;ധനയും ഇന്&zwj;ഷുറന്&zwj;സ് ക്ലെയിമുകളുടെ എണ്ണം കൂടിയതുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്&zwj; ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;h2&gt;വര്&zwj;ധന എത്രത്തോളം?&lt;/h2&gt;&lt;p&gt;എല്ലാവര്&zwj;ക്കും ഒരേ തോതിലല്ല പ്രീമിയം വര്&zwj;ധിക്കുന്നത്. പ്രായം, താമസിക്കുന്ന സ്ഥലം, പോളിസി തുക, മുന്&zwj;വര്&zwj;ഷങ്ങളിലെ ക്ലെയിമുകള്&zwj; എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക് നിശ്ചയിക്കുന്നത്.&lt;/p&gt;&lt;p&gt;35 വയസ്സില്&zwj; താഴെയുള്ളവര്&zwj;: 5 മുതല്&zwj; 10 ശതമാനം വരെ വര്&zwj;ധന.&lt;/p&gt;&lt;p&gt;35 - 50 വയസ്സ്: 10 മുതല്&zwj; 15 ശതമാനം വരെ വര്&zwj;ധന.&lt;/p&gt;&lt;p&gt;46, 51, 56, 61 വയസ്സുകാര്&zwj;: പ്രായപരിധി മാറുന്നതിനനുസരിച്ചുള്ള റിസ്&zwnj;ക് കൂടി പരിഗണിക്കുമ്പോള്&zwj; ഇവര്&zwj;ക്ക് 20 മുതല്&zwj; 30 ശതമാനം വരെ പ്രീമിയം തുക കൂടിയേക്കാം.&lt;/p&gt;&lt;p&gt;എന്നാല്&zwj; മുതിര്&zwj;ന്ന പൗരന്മാര്&zwj;ക്ക് ചെറിയൊരു ആശ്വാസമുണ്ട്. ഐആര്&zwj;ഡിഎഐ നിയമപ്രകാരം, പ്രത്യേക അനുമതിയില്ലാതെ മുതിര്&zwj;ന്ന പൗരന്മാരുടെ പ്രീമിയം വര്&zwj;ഷത്തില്&zwj; 10 ശതമാനത്തിലധികം വര്&zwj;ധിപ്പിക്കാന്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്ക് കഴിയില്ല.&lt;/p&gt;&lt;h3&gt;&lt;strong&gt;എന്തുകൊണ്ട് ഈ പ്രീമിയം വര്&zwj;ധന?&lt;/strong&gt;&lt;/h3&gt;&lt;p&gt;പ്രീമിയം കൂടാന്&zwj; പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:&lt;/p&gt;&lt;p&gt;&lt;strong&gt;ചികിത്സാരംഗത്തെ പണപ്പെരുപ്പം: &lt;/strong&gt;സാധാരണ സാധനസാമഗ്രികളുടെ വിലക്കയറ്റത്തേക്കാള്&zwj; മൂന്നിരട്ടിയാണ് ചികിത്സാ രംഗത്തെ വിലക്കയറ്റം. ഇന്ത്യയില്&zwj; ഇത് ഏകദേശം 12-14 ശതമാനമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ആശുപത്രി ചെലവുകള്&zwj;: &lt;/strong&gt;മുറി വാടക, ഡോക്ടര്&zwj;മാരുടെ ഫീസ്, പരിശോധനകള്&zwj;, ശസ്ത്രക്രിയകള്&zwj; എന്നിവയ്ക്ക് വന്&zwj;തോതില്&zwj; പണം ചെലവാകുന്നുണ്ട്. ആധുനിക ചികിത്സാ രീതികള്&zwj; വരുന്നതും ചെലവ് വര്&zwj;ധിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;മാറുന്ന ജീവിതശൈലീ രോഗങ്ങള്&zwj;:&lt;/strong&gt; പ്രമേഹം, ഹൃദ്രോഗം, കാന്&zwj;സര്&zwj; തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്&zwj; വര്&zwj;ധിക്കുന്നത് ഇന്&zwj;ഷുറന്&zwj;സ് കമ്പനികളുടെ ബാധ്യത കൂട്ടുന്നു. ദീര്&zwj;ഘകാല ചികിത്സ ആവശ്യമായി വരുന്നത് പ്രീമിയം വര്&zwj;ധിക്കാന്&zwj; കാരണമാകുന്നു.&lt;/p&gt;&lt;p&gt;ഇക്കാര്യം വ്യക്തമാക്കി പ്രമുഖ കമ്പനിയായ എച്ച്ഡിഎഫ്&zwnj;സി എര്&zwj;ഗോ തങ്ങളുടെ ഉപഭോക്താക്കള്&zwj;ക്ക് കത്തയച്ചു കഴിഞ്ഞു. സാധാരണ പണപ്പെരുപ്പത്തേക്കാള്&zwj; എത്രയോ മുകളിലാണ് ചികിത്സാ പണപ്പെരുപ്പമെന്നും അതിനാല്&zwj; പോളിസി പ്രീമിയം പുതുക്കുകയാണെന്നും അവര്&zwj; കത്തില്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രീമിയം വര്&zwj;ധന നേരിടാന്&zwj; എന്തുചെയ്യാം?&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രീമിയം തുക പെട്ടെന്ന് കൂടുമ്പോള്&zwj; പരിഭ്രാന്തരായി പോളിസി റദ്ദാക്കരുത്. പകരം താഴെ പറയുന്ന കാര്യങ്ങള്&zwj; ശ്രദ്ധിക്കുക:&lt;/p&gt;&lt;p&gt;പ്രീമിയം തുക കുറയ്ക്കുന്നതിനായി പോളിസിയില്&zwj; ഉയര്&zwj;ന്ന ഡിഡക്റ്റബിള്&zwj; തിരഞ്ഞെടുക്കാം. ഇന്&zwj;ഷുറന്&zwj;സ് പരിരക്ഷ നിലനിര്&zwj;ത്തിക്കൊണ്ടുതന്നെ പ്രീമിയം ഭാരം കുറയ്ക്കാന്&zwj; സഹായിക്കും. ഇന്&zwj;ഷുറന്&zwj;സ് ക്ലെയിം വരുമ്പോള്&zwj; പോളിസി ഉടമ സ്വന്തം കയ്യില്&zwj; നിന്ന് നല്&zwj;കേണ്ടി വരുന്ന നിശ്ചിത തുകയാണ് ഡിഡക്റ്റബിള്&zwj;.&lt;/p&gt;&lt;p&gt;നിലവിലുള്ള ഇന്&zwj;ഷുറന്&zwj;സ് പ്ലാനില്&zwj; മാറ്റം വരുത്തി അതേ കമ്പനിയുടെ തന്നെ കുറഞ്ഞ നിരക്കിലുള്ള പ്ലാനിലേക്ക് മാറാവുന്നതാണ്. പോളിസിയുടെ ആനുകൂല്യങ്ങള്&zwj; നഷ്ടപ്പെടാതെ തന്നെ ഇന്&zwj;ഷുറന്&zwj;സ് കൂടുതല്&zwj; താങ്ങാനാവുന്നതാക്കാന്&zwj; ഇത് സഹായിക്കും.&lt;/p&gt;&lt;p&gt;അടിസ്ഥാന പോളിസിയോടൊപ്പം ഒരു സൂപ്പര്&zwj; ടോപ്പ്-അപ്പ് പ്ലാന്&zwj; കൂടി ചേര്&zwj;ക്കാവുന്നതാണ്. ഇത് കുറഞ്ഞ മൊത്തം ചിലവില്&zwj; ഉയര്&zwj;ന്ന ഇന്&zwj;ഷുറന്&zwj;സ് പരിരക്ഷ ഉറപ്പാക്കാന്&zwj; സഹായിക്കുന്നു.&lt;/p&gt;&lt;p&gt;മികച്ച നിരക്കുകള്&zwj;ക്കായി നിലവിലെ ഇന്&zwj;ഷുറന്&zwj;സ് കമ്പനിയില്&zwj; നിന്നും മറ്റൊരു കമ്പനിയിലേക്ക് പോളിസി മാറ്റാം . ഇതുവഴി പഴയ പോളിസിയില്&zwj; നിന്ന് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്&zwj; (ഉദാഹരണത്തിന് വെയിറ്റിംഗ് പീരിയഡ്) നഷ്ടപ്പെടാതെ തന്നെ മികച്ച സേവനത്തിലേക്ക് മാറാന്&zwj; സാധിക്കും.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/health-insurance-renewal-premiums-may-rise-up-to-25-percent-reasons-explained-articleshow-6zcndv8"/>
        </item>
        <item>
            <title><![CDATA[പൊള്ളുന്ന ചൂടിലുരുകി നാട്; നമ്മളറിയാതെ പോക്കറ്റ് കാലിയാകുന്നത് എങ്ങനെയൊക്കെ?]]></title>
            <link>https://www.asianetnews.com/my-money/scorching-heat-wave-hits-hard-how-your-money-drains-without-you-knowing-articleshow-9f50o0o</link>
            <guid isPermaLink="true">https://www.asianetnews.com/my-money/scorching-heat-wave-hits-hard-how-your-money-drains-without-you-knowing-articleshow-9f50o0o</guid>
            <pubDate>Sat, 02 May 2026 20:59:34 +0530</pubDate>
            <description><![CDATA[ഈ വർഷത്തെ കഠിനമായ വേനൽച്ചൂട് ശാരീരികമായി മാത്രമല്ല, സാമ്പത്തികമായും നമ്മളെ ബാധിക്കുന്നു. വൈദ്യുതി ഉപഭോഗം, കാർഷിക ഉത്പാദനം, തൊഴിൽ ഉത്പാദനക്ഷമത എന്നിവയിലെ ആഘാതങ്ങൾ വിലക്കയറ്റത്തിനും സാധാരണക്കാരുടെ ബജറ്റ് താളം തെറ്റുന്നതിനും കാരണമാകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqmn1nsq0vztfx4arnsb7e75,imgname-heat-wave--personal-finance-1777735882551.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഈ വ&zwj;&zwj;&zwnj;ർഷം പതിവിലും നേരത്തെയാണ് കേരളത്തിലുൾപ്പെടെ വേനൽക്കാലമെത്തിയത്. അത്യന്തം കഠിനമായ ചൂടാണ് നമുക്ക് അനുഭവിക്കേണ്ടി വരുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരത്തിലെത്തിയെന്നാണ് ഐഎംഡിയുടെ കണക്ക്. ഈ വർഷം സാധാരണത്തേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എൽ നിനോ പ്രതിഭാസത്തിന് ശേഷമുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, പൊള്ളുന്ന ഈ ചൂട് നമ്മുടെ ശാരീരിക അവസ്ഥകളിൽ മാത്രമല്ല മാറ്റമുണ്ടാക്കിയിരിക്കുന്നത്. സാമ്പത്തിക മേഖലയിലും ഇത് വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുകയാണ്.ഇത് നമ്മളെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് നോക്കാം.&lt;/p&gt;&lt;h2&gt;വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നു&lt;/h2&gt;&lt;p&gt;ചൂട് കൂടുന്നതിനൊപ്പം രാജ്യത്തെ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നു. കേരളത്തിലടക്കം പീക്ക് ടൈമിൽ നിയന്ത്രണം വക്കേണ്ട അവസ്ഥയിൽ വരെയെത്തി. സാധാരണയായി മെയ് മാസത്തിലാണ് ഇത്രയും കൂടുതൽ വൈദ്യുതി ഉപഭോ​ഗം ഉണ്ടാകാറുള്ളത്. എയർ കണ്ടീഷണറുകൾ, കൂളറുകൾ, ഫ്രിഡ്ജുകൾ എന്നിവയുടെ ഉപയോഗം വർധിച്ചതോടെ വീടുകളിലും ഓഫീസുകളിലും വൈദ്യുതി ബിൽ കൂടുന്ന സ്ഥിതിയാണ്. ആവശ്യകത വിതരണത്തെ മറികടക്കുമ്പോൾ, വൈദ്യുതി വിതരണ കമ്പനികൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. ഇതിന്റെ ഭാരം അവസാനം ഉപഭോക്താക്കൾക്കാണ്.&lt;/p&gt;&lt;h3&gt;കൃഷിയിലും ഭക്ഷ്യവിലയിലും ചൂടിന്റെ ആഘാതം&lt;/h3&gt;&lt;p&gt;ഉഷ്ണ തരം​ഗത്തിന്റെ അടുത്ത വലിയ ആഘാതമുള്ളത് കാ&zwj;&zwnj;ർഷിക മേഖലയിലാണ്. 2022ൽ ഗോതമ്പ് ഉൽപ്പാദനം കുറഞ്ഞതും കയറ്റുമതി നിയന്ത്രണങ്ങൾ വരുത്തേണ്ടിവന്നതും ഇതിന് ഉദാഹരണമാണ്. പഴങ്ങൾ, പച്ചക്കറികൾ, പാലുത്പന്നങ്ങൾ പഴങ്ങൾ, പച്ചക്കറികൾ, പാലുത്പന്നങ്ങൾ പോലുള്ള നാശനഷ്ട സാധ്യത കൂടുതലുള്ള ഉൽപ്പന്നങ്ങളിൽ ആദ്യം തന്നെ വിലവർധന കാണാം. ചൂട് കാരണം ഇവയുടെ ഷെൽഫ് ലൈഫ് കുറയുകയും ഡിമാന്റ് ഉയരുകയും ചെയ്യും.&lt;/p&gt;&lt;p&gt;&lt;strong&gt;ഗതാഗതച്ചെലവും ലോജിസ്റ്റിക്സും&lt;/strong&gt;&lt;/p&gt;&lt;p&gt;ചൂട് വിതരണ ശൃംഖലകളെയും ബാധിക്കുന്നു. കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നു. സാധനങ്ങളുടെ ഗതാഗതം വേഗത്തിൽ നടത്തേണ്ടി വരുന്നതിനാൽ ചെലവ് കൂടുന്നു. ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിൽ ചൂട് വിതരണ സംവിധാനത്തെ ബാധിച്ച് ഭക്ഷ്യവില ഉയരാൻ കാരണമാകുന്നുവെന്ന് വേൾഡ് ബാങ്ക് നടത്തിയ പഠനങ്ങൾ പറയുന്നു. ഇന്ധനക്ഷമത കുറയുകയും വാഹനങ്ങൾ കൂടുതൽ വേഗത്തിൽ കേടാകുകയും ചെയ്യുന്നതും ഗതാഗതച്ചെലവ് ഉയർത്തുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;തൊഴിൽ മണിക്കൂറുകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ചൂട് തൊഴിലാളികളുടെ ഉൽപാദനക്ഷമതയെയും ബാധിക്കുന്നു. നിർമ്മാണം, ലോജിസ്റ്റിക്സ്, ഫാക്ടറികൾ തുടങ്ങിയ മേഖലകളിൽ ജോലി സമയങ്ങൾ കുറയുകയും കാര്യക്ഷമത ഇടിയുകയും ചെയ്യുന്നു. ഇന്റ&zwj;&zwnj;ർനാഷണൽ ലേബ&zwj;&zwnj;ർ ഓ&zwj;ർ​ഗനൈസേഷൻ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ചൂട് കാരണം ഓരോ വർഷവും കോടിക്കണക്കിന് തൊഴിൽ മണിക്കൂറുകളാണ് നഷ്ടമാകുന്നത്. ഉൽപാദനം കുറയുമ്പോഴും ആവശ്യകതയിൽ മാറ്റമില്ലാതെ തുടരുന്നത് വിലവർധനയ്ക്ക് കാരണമാകുന്നു.&lt;/p&gt;&lt;p&gt;മുകളിൽപ്പറഞ്ഞ കാരണങ്ങളൊക്കെ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ഓരോ മേഖലയിലും ഉണ്ടാകുന്ന വിലക്കയറ്റവും മറ്റു മാറ്റങ്ങളും സാധരാണക്കാരുടെ ബജറ്റിൽ വലിയ ആഘാതമുണ്ടാക്കും.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/scorching-heat-wave-hits-hard-how-your-money-drains-without-you-knowing-articleshow-9f50o0o"/>
        </item>
        <item>
            <title><![CDATA[പഴയത് പോലെയല്ല! പാൻ കാർഡിന് പവർ കൂടി, ഇനി ഈ ഇടപാടുകൾക്ക് പാൻ നിർബന്ധം, നിയമങ്ങൾ കർശനമാക്കി കേന്ദ്രം]]></title>
            <link>https://www.asianetnews.com/my-money/pan-card-mandatory-for-bank-accounts-property-purchases-high-value-transactions-india-articleshow-9fm4ayl</link>
            <guid isPermaLink="true">https://www.asianetnews.com/my-money/pan-card-mandatory-for-bank-accounts-property-purchases-high-value-transactions-india-articleshow-9fm4ayl</guid>
            <pubDate>Sun, 10 May 2026 15:05:07 +0530</pubDate>
            <description><![CDATA[&lt;p&gt;പണ്ട് ഇൻകംടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിന് മാത്രം ഉപയോഗിച്ചിരുന്ന പാൻ കാർഡ് ഇന്ന് ഏതൊരു സാധാരണക്കാരനും അത്യാവശ്യ രേഖയായി മാറിയിരിക്കുകയാണ്. ഇതു സംബന്ധിച്ച നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്. നികുതി വെട്ടിപ്പ് തടയാനും സുതാര്യത ഉറപ്പാക്കാനുമാണ് കേന്ദ്രസർക്കാർ നിയമങ്ങൾ കടുപ്പിച്ചത്. കൂടാതെ, പാൻ കാർഡ് അപേക്ഷാ നടപടികളിലും പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdnj0zvn1kvfzmg2asnwf261,imgname-whatsapp-image-2025-12-27-at-11.43.33-am-1767028850549.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നേരത്തെ, ഇൻകം ടാക്&zwnj;സ് റിട്ടേൺ സമർപ്പിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഒരു രേഖയായിരുന്നു പാൻ കാർഡ്. എന്നാൽ ഇന്ന് പാൻ കാർഡ് ഇന്ത്യയിലെ പ്രധാന സാമ്പത്തിക തിരിച്ചറിയൽ രേഖകളിലൊന്നായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുറക്കുക, സ്വത്ത് വാങ്ങുക, ഉയർന്ന മൂല്യമുള്ള ഇടപാടുകൾ തുടങ്ങി നിരവധി കാര്യങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണെന്ന് പറയാം. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും നികുതി വെട്ടിപ്പ് തടയാനുമായി കേന്ദ്രസർക്കാർ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം ചില ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് പാൻ വിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;പാൻ നിർബന്ധമായ 7 പ്രധാന ഇടപാടുകൾ&lt;/h2&gt;&lt;p&gt;&lt;strong&gt;1. ബാങ്ക് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും തുറക്കൽ&lt;/strong&gt;&lt;/p&gt;&lt;p&gt;ബാങ്ക് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും തുറക്കാൻ ഇനി പാൻ നിർബന്ധമാണ്. നിക്ഷേപങ്ങളും ബാങ്കിംഗ് ഇടപാടുകളും നിരീക്ഷിക്കാൻ സാമ്പത്തിക സ്ഥാപനങ്ങൾ പാൻ ഉപയോഗിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;2. വായ്പയും ക്രെഡിറ്റ് കാർഡും&lt;/strong&gt;&lt;/p&gt;&lt;p&gt;ഹോം ലോൺ, വ്യക്തിഗത വായ്പ, കാർ ലോൺ, ക്രെഡിറ്റ് കാർഡ് തുടങ്ങി ഏത് സാമ്പത്തിക സേവനത്തിനും അപേക്ഷിക്കുമ്പോഴും പാൻ വിവരങ്ങൾ നൽകണം. അപേക്ഷകന്റെ സാമ്പത്തിക പശ്ചാത്തലവും തിരിച്ചടവ് ശേഷിയും വിലയിരുത്താൻ ബാങ്കുകൾ പാൻ ഉപയോഗിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;3. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഒറ്റ ഇടപാടിൽ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പർച്ചേസിനും മറ്റും പാൻ നിർബന്ധമാണ്. ആഭരണങ്ങൾ, ആഡംബര വസ്തുക്കൾ, ചില യാത്രാചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടും.&lt;/p&gt;&lt;p&gt;&lt;strong&gt;4. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വലിയ കാഷ് പേയ്&zwnj;മെന്റുകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഹോട്ടലുകളിലോ റസ്റ്റോറന്റുകളിലോ 50,000 രൂപയ്ക്ക് മുകളിലുള്ള കാഷ് പേയ്&zwnj;മെന്റുകൾ നടത്തിയാൽ പാൻ വിവരങ്ങൾ നൽകണം. വലിയ തുകകൾക്ക് മേലെയുള്ള കാഷ് ഇടപാടുകൾ നിരീക്ഷിക്കാനാണ് ഈ നീക്കം.&lt;/p&gt;&lt;p&gt;&lt;strong&gt;5. ബാങ്ക് ഡ്രാഫ്റ്റും പേ ഓർഡറും&lt;/strong&gt;&lt;/p&gt;&lt;p&gt;50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ എന്നിവ കാഷായി വാങ്ങുമ്പോഴും പാൻ നിർബന്ധമാണ്. ഇടപാടുകളുടെ വിവരങ്ങൾ ബാങ്കുകൾ രേഖപ്പെടുത്തണം.&lt;/p&gt;&lt;p&gt;&lt;strong&gt;6. സ്വത്ത് ഇടപാടുകളും വലിയ വാങ്ങലുകളും&lt;/strong&gt;&lt;/p&gt;&lt;p&gt;10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി- വീട് ഇടപാടുകളിൽ വാങ്ങുന്നവരും വിൽക്കുന്നവരും പാൻ വിവരങ്ങൾ നൽകണം. സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം 10 ലക്ഷം രൂപയ്ക്ക് മുകളിലായാലും ഇത് ബാധകമാണ്. അതുപോലെ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സാധനങ്ങളുടേയോ സേവനങ്ങളുടേയോ വാങ്ങലുകൾക്കും പാൻ ആവശ്യമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;7. ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വാങ്ങൽ- വിൽപ്പന&lt;/strong&gt;&lt;/p&gt;&lt;p&gt;1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള അൺലിസ്റ്റഡ് ഷെയറുകളുടെ വാങ്ങലിനും വിൽപ്പനയ്ക്കും പാൻ നിർബന്ധമാക്കി. സ്റ്റോക്ക് മാർക്കറ്റിന് പുറത്തുള്ള ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങൾ നിരീക്ഷിക്കാനാണ് ഈ നടപടി.&lt;/p&gt;&lt;h3&gt;പാൻ അപേക്ഷാ നിയമങ്ങളിലും മാറ്റം&lt;/h3&gt;&lt;p&gt;അതേസമയം, പാൻ കാർഡിനായുള്ള അപേക്ഷാ നടപടികളിലും ആദായനികുതി വകുപ്പ് മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 2026 ഏപ്രിൽ 1 മുതൽ ആധാർ മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാനാകില്ല. ജനനത്തീയതി തെളിയിക്കുന്ന പ്രത്യേക രേഖ കൂടി ഇനി സമർപ്പിക്കണം. ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പാസ്&zwnj;പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നൽകാം.&lt;/p&gt;&lt;p&gt;നികുതി ഫയലിംഗിൽ മാത്രം ഒതുങ്ങുന്നതല്ല ഇനി പാനിന്റെ പ്രാധാന്യം. ബാങ്കിംഗ്, നിക്ഷേപം, സ്വത്ത് ഇടപാട്, ഉയർന്ന മൂല്യമുള്ള പർച്ചേസുകൾ തുടങ്ങി നിരവധി സാമ്പത്തിക പ്രവർത്തനങ്ങളുമായി ഇത് ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്നു. നിർബന്ധമായ ഇടപാടുകളിൽ പാൻ നൽകാത്ത പക്ഷം ഇടപാടുകൾ നിരസിക്കപ്പെടാനും വൈകാനും പിഴ ചുമത്തപ്പെടാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/pan-card-mandatory-for-bank-accounts-property-purchases-high-value-transactions-india-articleshow-9fm4ayl"/>
        </item>
        <item>
            <title><![CDATA[വാഹനാപകടമുണ്ടായാൽ എത്ര സമയം വരെ ഇൻഷുറൻസ് കമ്പനിയെ വിവരമറിയിക്കാം? സമയ പരിധിയുണ്ടോ ?]]></title>
            <link>https://www.asianetnews.com/my-money/vehicle-accident-insurance-claim-reporting-time-limit-rules-explained-articleshow-cpp0486</link>
            <guid isPermaLink="true">https://www.asianetnews.com/my-money/vehicle-accident-insurance-claim-reporting-time-limit-rules-explained-articleshow-cpp0486</guid>
            <pubDate>Sun, 10 May 2026 10:52:52 +0530</pubDate>
            <description><![CDATA[&lt;p&gt;വാഹനാപകടം സംഭവിച്ച് &amp;nbsp;അപകടവിവരം അറിയിക്കാൻ വൈകിയാൽ ക്ലെയിം തള്ളിപ്പോകുമോയെന്നത് പലരുടെയും സംശയമാണ്. പോളിസിയിലെ വ്യവസ്ഥകൾ എന്തൊക്കെയാണ് ക്ലെയിം തള്ളിയാൽ എന്തുചെയ്യണം?&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jb8tsgk510j3gv4btg63brx2,imgname-tamil-news---2024-10-28t111932.703.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഹനാപകടം സംഭവിച്ചതിന് പിന്നാലെ ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ചില്ലെങ്കിൽ ക്ലെയിം തള്ളിപ്പോകുമോ? പല&zwj;&zwnj;ർക്കും ഉള്ള സംശയമാണിത്. ഇതിന് ഉത്തരം നൽകുന്നതാണ് ഡീഷ സ്വദേശിയായ ദേബാനന്ദ പ്രുസ്തിയുടെ അനുഭവം. അദ്ദേഹത്തിന്റെ ഈ അനുഭവം പുതിയ ഒരു ച&zwnj;&zwj;ർച്ചയിലേക്ക് കൂടിയാണ് വഴി തുറക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ദേബാനന്ദ പ്രുസ്തിയുടെ ഹോണ്ട ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. സൈലൻസറും ചേംബറും കേടായതോടെ ഏകദേശം 17,500 രൂപയുടെ നഷ്ടമുണ്ടായി. എന്നാൽ വാഹനത്തിനുണ്ടായ നാശനഷ്ടത്തേക്കാൾ വലിയ പ്രശ്നമായി മാറിയത് ഇൻഷുറൻസ് ക്ലെയിം നടപടികളായിരുന്നു.&lt;/p&gt;&lt;p&gt;അപകടം നടന്നതിന് 68 ദിവസങ്ങൾക്ക് ശേഷമാണ് പ്രുസ്തി ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ചത്. മകൻ സെമസ്റ്റർ പരീക്ഷകളിൽ തിരക്കിലായിരുന്നതിനാലും ക്ലെയിം നടപടികൾ ഉടൻ പൂർത്തിയാക്കാനാകാതിരുന്നതിനാലുമാണ് വൈകിയതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. എന്നാൽ അപകടവിവരം ഉടൻ അറിയിക്കണമെന്ന പോളിസി വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ക്ലെയിം തള്ളി. വൈകിയതിനാൽ അപകടത്തിലുണ്ടായ നാശനഷ്ടം ശരിയായി പരിശോധിക്കാനുള്ള അവസരം നഷ്ടമായെന്നും കമ്പനി വാദിച്ചു.&lt;/p&gt;&lt;p&gt;തുടർന്ന് പ്രുസ്തി ഇൻഷുറൻസ് ഒംബുഡ്സ്മാനെ സമീപിച്ചു. കേസ് പരിശോധിച്ച ഒംബുഡ്സ്മാൻ വൈകിയതിനുള്ള വിശദീകരണം ന്യായമാണെന്ന് കണ്ടെത്തി. മാത്രമല്ല, ഇൻഷുറൻസ് കമ്പനി നേരത്തേ തന്നെ സർവേ നടത്തി ഏകദേശം 17,400 രൂപ നഷ്ടമുണ്ടെന്ന് വിലയിരുത്തിയതും ഒംബുഡ്സ്മാൻ പരിഗണിച്ചു. ഒടുവിൽ ക്ലെയിം തീർപ്പാക്കാൻ കമ്പനിയോട് നിർദേശം നൽകുകയായിരുന്നു.&lt;/p&gt;&lt;h2&gt;അപകടവിവരം അറിയിക്കാൻ സമയ പരിധിയുണ്ടോ ?&lt;/h2&gt;&lt;p&gt;മിക്ക വാഹന ഇൻഷുറൻസ് പോളിസികളിലും അപകടവിവരം &ldquo;ഉടൻ&rdquo; അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ &ldquo;ഉടൻ&rdquo; എന്നതിന്റെ കൃത്യമായ സമയപരിധി വ്യക്തമാക്കിയിട്ടില്ല. ഇതാണ് പല തർക്കങ്ങൾക്കും കാരണം. സാധാരണയായി 24 മുതൽ 72 മണിക്കൂറിനുള്ളിൽ വിവരം അറിയിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഡിജിറ്റൽ ഇൻഷുറൻസ് പ്ലാറ്റ്ഫോമായ കവർഷ്യൂറിന്റെ സ്ഥാപകനും സിഇഒയുമായ സൗരഭ് വിജയ്വെ&zwnj;ർജിയ പറയുന്നു. ക്യാഷ്&zwnj;ലെസ് ഗാരേജ് ക്ലെയിമുകൾ സാധാരണ 24 മണിക്കൂറിനുള്ളിലും, വലിയ അപകടങ്ങൾ അതേ ദിവസം അല്ലെങ്കിൽ അടുത്ത പ്രവൃത്തി ദിവസവും റിപ്പോർട്ട് ചെയ്യാറുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം, വൈകിയെന്ന കാരണമാത്രം ചൂണ്ടിക്കാട്ടി എല്ലാ ക്ലെയിമുകളും തള്ളുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. അപകടത്തിൽ വന്ന നഷ്ടം പരിശോധിക്കാൻ വൈകിയത് തടസമായോയെന്നതാണ് ഇൻഷുറൻസ് കമ്പനികൾ പ്രധാനമായി നോക്കുന്നത്. വാഹനം മുൻകൂട്ടി റിപ്പയ&zwj;&zwnj;ർ ചെയ്തിട്ടുണ്ടോ, അപകടസ്ഥലം മാറിയിട്ടുണ്ടോ, രേഖകളിൽ വൈരുധ്യമുണ്ടോയെന്നതും പരിശോധിക്കും.&lt;/p&gt;&lt;p&gt;അതേസമയം, ആശുപത്രിവാസം, അകന്ന പ്രദേശങ്ങളിൽ കുടുങ്ങിപ്പോയത്, നെറ്റ്&zwnj;വർക്ക് ഇല്ലായ്മ തുടങ്ങിയ സാഹചര്യങ്ങൾ വൈകിയതിന് ശക്തമായ ന്യായീകരണങ്ങളായി കണക്കാക്കപ്പെടുന്നു. എന്നാൽ ചെറിയ അപകടങ്ങൾ, യാത്ര, പരീക്ഷകൾ തുടങ്ങിയവ ശക്തമല്ലാത്ത കാരണങ്ങൾ ആയി വിലയിരുത്തപ്പെടാമെന്നും വിദഗ്ധർ പറയുന്നു.&lt;/p&gt;&lt;h3&gt;ക്ലെയിം തള്ളാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ&lt;/h3&gt;&lt;p&gt;അപകടത്തിന് പിന്നാലെ ഇൻഷുറൻസ് സർവേയർ പരിശോധന നടത്തുന്നതിന് മുമ്പ് ഒരിക്കലും വാഹനം റിപ്പയ&zwj;&zwj;ർ ചെയ്യരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് നഷ്ടം സ്വതന്ത്രമായി പരിശോധിക്കാനുള്ള സാധ്യത ഇല്ലാതാക്കും. അപകടസ്ഥലത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തുന്നതും പ്രധാനമാണ്. എഫ്ഐആർ വൈകുന്നത്, മൊഴികളിൽ വൈരുധ്യമുണ്ടാകുന്നത് തുടങ്ങിയവയെല്ലാം ക്ലെയിമിനെ ദുർബലപ്പെടുത്തും.&lt;/p&gt;&lt;p&gt;&lt;strong&gt;ക്ലെയിം തള്ളിയാൽ എന്ത് ചെയ്യാം?&lt;/strong&gt;&lt;/p&gt;&lt;p&gt;വൈകിയെന്ന കാരണത്താൽ ക്ലെയിം തള്ളിയാൽ ആദ്യം ഇൻഷുറൻസ് കമ്പനിയുടെ ഗ്രീവൻസ് റെഡ്രസൽ ഓഫീസറെ സമീപിക്കാം. പരിഹാരമില്ലെങ്കിൽ ഐആർഡിഎഐയുടെ ഇൻഷുറൻസ് റെ​ഗുലേറ്ററി ആന്റ് ഡെവലെപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, ബിമ ഭാരോസ പ്ലാറ്റ്ഫോം, ഇൻഷുറൻസ് ഒംബുഡ്സ്മാൻ, ഉപഭോക്തൃ കോടതികൾ എന്നിവ വഴിയും പരാതി നൽകാം.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/vehicle-accident-insurance-claim-reporting-time-limit-rules-explained-articleshow-cpp0486"/>
        </item>
        <item>
            <title><![CDATA[റിട്ടയ‍‌ർമെന്റിന് ശേഷം വിശ്രമജീവിതത്തിന് 40 കോടി രൂപ കരുതണോ? കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട, കണക്കുകള്‍ ഇങ്ങനെ!]]></title>
            <link>https://www.asianetnews.com/my-money/retirement-corpus-need-40-crore-india-calculation-explained-articleshow-d66utto</link>
            <guid isPermaLink="true">https://www.asianetnews.com/my-money/retirement-corpus-need-40-crore-india-calculation-explained-articleshow-d66utto</guid>
            <pubDate>Fri, 01 May 2026 17:04:34 +0530</pubDate>
            <description><![CDATA[&lt;p&gt;മെട്രോ നഗരങ്ങളിൽ വിരമിച്ച ശേഷം ജീവിക്കാൻ 40 കോടി രൂപ വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഉയർന്ന പണപ്പെരുപ്പം, വർധിച്ച ആയുർദൈർഘ്യം എന്നിവയാണ് ഇതിന് കാരണം. എന്നാൽ, ജീവിതശൈലിയും താമസസ്ഥലവും അനുസരിച്ച് ഈ തുകയിൽ മാറ്റം വരും. നേരത്തെ നിക്ഷേപം തുടങ്ങേണ്ടതും പ്രധാനമാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqhn6hrba0kfy1hdf2dxphc8,imgname-mixcollage-01-may-2026-05-05-pm-2219-1777635378955.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജോലിയില്&zwj; നിന്ന് വിരമിച്ച ശേഷം സമാധാനമായി ജീവിക്കാന്&zwj; എത്ര രൂപ സമ്പാദ്യമായി വേണം? സാധാരണക്കാരോട് ചോദിച്ചാല്&zwj; ഒരുപക്ഷേ 'ഒരു കോടി' എന്നാകും മറുപടി. എന്നാല്&zwj;, വന്&zwj;നഗരങ്ങളില്&zwj; താമസിക്കുന്നവര്&zwj;ക്ക് ജീവിക്കാന്&zwj; 40 കോടി രൂപയെങ്കിലും റിട്ടയര്&zwj;മെന്റ് ഫണ്ടായി വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധര്&zwj; പറയുന്നത്. കേള്&zwj;ക്കുമ്പോള്&zwj; അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ഇതിനു പിന്നിലെ കണക്കുകള്&zwj; പരിശോധിച്ചാല്&zwj; ആരും ഒന്ന് ചിന്തിച്ചുപോകും. പ്രമുഖ വെല്&zwj;ത്ത് മാനേജ്മെന്റ് സ്ഥാപനമായ 'ഡിസെര്&zwj;വ്' സഹസ്ഥാപകന്&zwj; സന്ദീപ് ജെത്വാനിയാണ് ഈ 'ബിഗ് നമ്പറി'ന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് 40 കോടി?&lt;/h2&gt;&lt;p&gt;നിലവില്&zwj; ഒരു മെട്രോ നഗരത്തില്&zwj; മാസം 1 മുതല്&zwj; 2 ലക്ഷം രൂപ വരെ ചെലവുള്ള ഒരു കുടുംബത്തിന്റെ കണക്കാണ് വിദഗ്ധര്&zwj; ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം വീട്, കാര്&zwj; എന്നിവ ഒഴിവാക്കിയുള്ള ജീവിതച്ചെലവ് മാത്രമാണിത്. ഇതില്&zwj; പ്രധാനമായും മൂന്ന് ഘടകങ്ങളാണ് വില്ലനാകുന്നത്:&lt;/p&gt;&lt;p&gt;&lt;strong&gt;1. പണപ്പെരുപ്പം&lt;/strong&gt;&lt;/p&gt;&lt;p&gt;നമ്മള്&zwj; സാധാരണ കേള്&zwj;ക്കുന്ന 5-6% പണപ്പെരുപ്പമല്ല ജീവിതശൈലിയില്&zwj; സംഭവിക്കുന്നത്. നഗരങ്ങളില്&zwj; ഇത് ഏകദേശം 9% ആണ്. ചികിത്സാ ചെലവാകട്ടെ വര്&zwj;ഷംതോറും 12-14% വര്&zwj;ധിക്കുന്നു. വീട്ടുജോലിക്കാരുടെ ശമ്പളം 10-12%വരെ കൂടുന്നുണ്ട്. യാത്രക്കും മറ്റ് വിനോദങ്ങൾക്കുമായി ചെലവിൽ 8-10% വര്&zwj;ധനവ് ഉണ്ടായേക്കും. ഇന്ന് മാസം 2 ലക്ഷം രൂപ ചെലവാക്കുന്ന ഒരാള്&zwj;ക്ക് 20 വര്&zwj;ഷം കഴിയുമ്പോള്&zwj; (അതായത് 60-ാം വയസ്സില്&zwj;) അതേ ജീവിതനിലവാരം പുലര്&zwj;ത്താന്&zwj; മാസം 11.2 ലക്ഷം രൂപ വേണ്ടിവരും. അതായത് വര്&zwj;ഷം ഏകദേശം 1.34 കോടി രൂപ!&lt;/p&gt;&lt;p&gt;&lt;strong&gt;2. ആയുര്&zwj;ദൈര്&zwj;ഘ്യം&lt;/strong&gt;&lt;/p&gt;&lt;p&gt;ആരോഗ്യരംഗത്തെ പുരോഗതി കാരണം ഇന്ത്യക്കാരുടെ ആയുര്&zwj;ദൈര്&zwj;ഘ്യം വര്&zwj;ധിച്ചിട്ടുണ്ട്. 60 ല്&zwj; വിരമിച്ചാലും 85 അല്ലെങ്കില്&zwj; 90 വയസ് വരെ ജീവിച്ചിരിക്കാന്&zwj; സാധ്യതയുണ്ട്. അതായത് 30 വര്&zwj;ഷത്തെ ജീവിതത്തിന് വലിയൊരു തുക കരുതി വെക്കേണ്ടി വരും. 40 കോടി രൂപ എന്ന് കേള്&zwj;ക്കുമ്പോള്&zwj; വലിയ തുകയായി തോന്നുമെങ്കിലും കൃത്യമായ നിക്ഷേപത്തിലൂടെ ഇത് സാധ്യമാണ്. 12% വാര്&zwj;ഷിക ലാഭം കിട്ടുന്ന രീതിയില്&zwj; നിക്ഷേപിച്ചാല്&zwj;, 20 വര്&zwj;ഷം കഴിഞ്ഞ് ലഭിക്കേണ്ട 40 കോടി എന്നത് ഇന്നത്തെ മൂല്യത്തില്&zwj; ഏകദേശം 4 മുതൽ 5 കോടി രൂപയ്ക്ക് തുല്യമാണ്. അതായത് നേരത്തെ നിക്ഷേപം തുടങ്ങി കൂട്ടുപലിശയുടെ ഗുണം പ്രയോജനപ്പെടുത്തിയാല്&zwj; ഈ ലക്ഷ്യത്തിലെത്താമെന്ന് സാരം.&lt;/p&gt;&lt;h3&gt;എല്ലാവര്&zwj;ക്കും 40 കോടി വേണോ?&lt;/h3&gt;&lt;p&gt;ഈ കണക്കിനോട് എല്ലാ വിദഗ്ധരും പൂര്&zwj;ണമായി യോജിക്കുന്നില്ല. ജീവിതശൈലിയും താമസിക്കുന്ന സ്ഥലവും അനുസരിച്ച് ഈ തുകയില്&zwj; മാറ്റം വരും. മെട്രോ നഗരങ്ങളായ മുംബൈ, ദില്ലി തുടങ്ങിയ ഇടങ്ങളില്&zwj; ഉയര്&zwj;ന്ന തുക തന്നെ വേണ്ടിവരും. ചെറിയ നഗരങ്ങള്&zwj;/ഗ്രാമങ്ങളിൽ ജീവിതച്ചെലവ് പൊതുവേ കുറവായതിനാല്&zwj; 1.5 മുതല്&zwj; 2 കോടി രൂപ വരെ റിട്ടയര്&zwj;മെന്റ് ഫണ്ട് ഉണ്ടെങ്കില്&zwj; തന്നെ ജീവിക്കാന്&zwj; സാധിക്കും. റിട്ടയര്&zwj;മെന്റ് പ്ലാനിംഗ് എന്നത് വെറുമൊരു സംഖ്യയല്ല. ഓരോരുത്തരുടെയും ആവശ്യങ്ങളും താമസിക്കുന്ന സ്ഥലവും ചികിത്സാ സൗകര്യങ്ങളും കണക്കിലെടുത്ത് വേണം നിക്ഷേപം തുടങ്ങാന്&zwj;. നേരത്തെ തുടങ്ങുക, കൃത്യമായി നിക്ഷേപിക്കുക എന്നതാണ് ഇതിലെ വിജയമന്ത്രം.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/retirement-corpus-need-40-crore-india-calculation-explained-articleshow-d66utto"/>
        </item>
        <item>
            <title><![CDATA[സ്വപ്നവീട് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണോ? ചതിക്കുഴികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട 5 സുപ്രധാന കാര്യങ്ങള്‍]]></title>
            <link>https://www.asianetnews.com/my-money/home-buying-tips-legal-financial-checklist-india-property-guide-articleshow-laclxco</link>
            <guid isPermaLink="true">https://www.asianetnews.com/my-money/home-buying-tips-legal-financial-checklist-india-property-guide-articleshow-laclxco</guid>
            <pubDate>Fri, 24 Apr 2026 11:07:13 +0530</pubDate>
            <description><![CDATA[ഒരു വീട് വാങ്ങുന്നത് വലിയ സാമ്പത്തിക തീരുമാനമാണ്. നിയമപരമായ രേഖകൾ പരിശോധിക്കുക, സാമ്പത്തിക ആസൂത്രണം നടത്തുക, ബിൽഡറുടെ വിശ്വാസ്യത ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യതകൾക്കും നിയമക്കുരുക്കുകൾക്കും ഇത് കാരണമായേക്കാം. സുരക്ഷിതമായ നിക്ഷേപത്തിന് ഈ കാര്യങ്ങൾ കൃത്യമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2rnqzxc6hwky1pzpbhsjwz,imgname-thumb-8-1773914480637.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക തീരുമാനങ്ങളിലൊന്നാണ് ഒരു വീട് വാങ്ങുക എന്നത്. എന്നാല്&zwj; വീടിന്റെ വില മാത്രം നോക്കി പണം മുടക്കുന്നത് വലിയ സാമ്പത്തിക ബാധ്യതകള്&zwj;ക്കും നിയമക്കുരുക്കുകള്&zwj;ക്കും കാരണമായേക്കാമെന്ന് വിദഗ്ധര്&zwj; മുന്നറിയിപ്പ് നല്&zwj;കുന്നു. വസ്തുവിന്റെ നിയമപരമായ വശങ്ങള്&zwj; മുതല്&zwj; സാമ്പത്തിക ആസൂത്രണം വരെ കൃത്യമായി വിലയിരുത്തിയാല്&zwj; മാത്രമേ നിക്ഷേപം സുരക്ഷിതമാകൂ.&lt;/p&gt;&lt;p&gt;വീട് വാങ്ങുന്നവര്&zwj; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്&zwj; താഴെ പറയുന്നവയാണ്:&lt;/p&gt;&lt;h2&gt;1. രേഖകള്&zwj; കൃത്യമാണോ? (നിയമ പരിശോധന)&lt;/h2&gt;&lt;p&gt;വീടിന്റെ ഉടമസ്ഥാവകാശം വ്യക്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.&lt;/p&gt;&lt;p&gt;ആധാരം : വസ്തുവിന്റെ ഉടമസ്ഥാവകാശം ആര്&zwj;ക്കാണെന്നും അതില്&zwj; തര്&zwj;ക്കങ്ങളില്ലെന്നും ഉറപ്പാക്കുക.&lt;/p&gt;&lt;p&gt;അനുമതി പത്രങ്ങള്&zwj;: തദ്ദേശ സ്ഥാപനങ്ങളില്&zwj; നിന്നുള്ള അംഗീകാരം, കംപ്ലീഷന്&zwj; സര്&zwj;ട്ടിഫിക്കറ്റ്, ഒക്യുപ്പന്&zwj;സി സര്&zwj;ട്ടിഫിക്കറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം.&lt;/p&gt;&lt;p&gt;അഭിഭാഷകന്റെ സഹായം: നിയമക്കുരുക്കുകള്&zwj; ഒഴിവാക്കാന്&zwj; ഒരു വിദഗ്ധ അഭിഭാഷകനെക്കൊണ്ട് രേഖകള്&zwj; പരിശോധിപ്പിക്കുന്നത് ഭാവിയിലെ വലിയ തലവേദനകള്&zwj; ഒഴിവാക്കാന്&zwj; സഹായിക്കും.&lt;/p&gt;&lt;h3&gt;2. സാമ്പത്തിക ആസൂത്രണം മറക്കരുത്&lt;/h3&gt;&lt;p&gt;അധിക ചെലവുകള്&zwj;: മുദ്രപ്പത്ര വില രജിസ്&zwnj;ട്രേഷന്&zwj; ചാര്&zwj;ജുകള്&zwj;, മെയിന്റനന്&zwj;സ് ഫീ എന്നിവ കൂടി കണക്കിലെടുത്ത് വേണം ബജറ്റ് നിശ്ചയിക്കാന്&zwj;.&lt;/p&gt;&lt;p&gt;വായ്പയും തിരിച്ചടവും: വായ്പാ യോഗ്യത, ഡൗണ്&zwj; പേയ്മെന്റ് നല്&zwj;കാനുള്ള ശേഷി, പ്രതിമാസ തിരിച്ചടവ് എന്നിവ മുന്&zwj;കൂട്ടി പ്ലാന്&zwj; ചെയ്യണം.&lt;/p&gt;&lt;p&gt;&lt;strong&gt;3. ബില്&zwj;ഡറുടെ വിശ്വാസ്യത&lt;/strong&gt;&lt;/p&gt;&lt;p&gt;നിര്&zwj;മ്മാണത്തിലിരിക്കുന്ന വീടോ ഫ്&zwnj;ലാറ്റോ ആണ് വാങ്ങുന്നതെങ്കില്&zwj; ബില്&zwj;ഡറുടെ മുന്&zwj;കാല ചരിത്രം പരിശോധിക്കണം.&lt;/p&gt;&lt;p&gt;റെറ : പദ്ധതിക്ക് റെറ രജിസ്ട്രേഷന്&zwj; ഉണ്ടെന്ന് ഉറപ്പാക്കുക.&lt;/p&gt;&lt;p&gt;നിര്&zwj;മ്മാണം കൃത്യസമയത്ത് പൂര്&zwj;ത്തിയാക്കുമോ എന്നും ഗുണനിലവാരം ഉണ്ടോ എന്നും ബില്&zwj;ഡറുടെ പഴയ പ്രോജക്റ്റുകള്&zwj; സന്ദര്&zwj;ശിച്ച് വിലയിരുത്താവുന്നതാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;4. നേരിട്ടുള്ള പരിശോധന&lt;/strong&gt;&lt;/p&gt;&lt;p&gt;അന്തിമ തീരുമാനം എടുക്കുന്നതിന് മുന്&zwj;പ് പല സമയങ്ങളിലായി ആ പ്രദേശം സന്ദര്&zwj;ശിക്കണം. യാത്ര സൗകര്യം, സുരക്ഷിതത്വം, അയല്&zwj;പക്കത്തെ സൗകര്യങ്ങള്&zwj; എന്നിവ നേരിട്ട് കണ്ട് ബോധ്യപ്പെടണം. കെട്ടിടത്തിന്റെ നിര്&zwj;മ്മാണ പിഴവുകളോ മറ്റ് തകരാറുകളോ ഉണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്താനാകും.&lt;/p&gt;&lt;p&gt;&lt;strong&gt;5. കരാറും ഇന്&zwj;ഷുറന്&zwj;സും&lt;/strong&gt;&lt;/p&gt;&lt;p&gt;വീട് കൈമാറുന്ന കാലാവധി, വൈകിയാല്&zwj; നല്&zwj;കേണ്ട പിഴ, തര്&zwj;ക്ക പരിഹാരം എന്നിവയെക്കുറിച്ചുള്ള നിബന്ധനകള്&zwj; കരാറില്&zwj; വ്യക്തമാണെന്ന് ഉറപ്പുവരുത്തുക. കൂടാതെ, വീടിന് സമഗ്രമായ ഇന്&zwj;ഷുറന്&zwj;സ് പരിരക്ഷ ഉറപ്പാക്കുന്നത് അപകടങ്ങളില്&zwj; നിന്നും വലിയ നഷ്ടങ്ങളില്&zwj; നിന്നും സംരക്ഷണം നല്&zwj;കുമെന്ന് വിദഗ്ധര്&zwj; പറയുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/home-buying-tips-legal-financial-checklist-india-property-guide-articleshow-laclxco"/>
        </item>
        <item>
            <title><![CDATA[ലോണ്‍ കിട്ടാന്‍ ഇനി മിനിറ്റുകള്‍ മതി; പക്ഷേ 'പണി' വരുന്നുണ്ട്! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വായ്പകളില്‍ ജാഗ്രത വേണമെന്ന് റിപ്പോര്‍ട്ട്]]></title>
            <link>https://www.asianetnews.com/my-money/instant-loans-in-minutes-ai-loan-apps-risks-report-warns-borrowers-articleshow-oghb44o</link>
            <guid isPermaLink="true">https://www.asianetnews.com/my-money/instant-loans-in-minutes-ai-loan-apps-risks-report-warns-borrowers-articleshow-oghb44o</guid>
            <pubDate>Thu, 30 Apr 2026 12:30:59 +0530</pubDate>
            <description><![CDATA[ഇന്ത്യൻ ബാങ്കിങ് മേഖലയിൽ എഐ അധിഷ്ഠിത വായ്പകൾക്ക് പ്രചാരം വർധിക്കുകയാണ്. ഇത് വായ്പകൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുമെങ്കിലും, തൊഴിൽ നഷ്ടം, കിട്ടാക്കടം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വലിയ അപകടസാധ്യതകൾ ഇതിനു പിന്നിലുണ്ടെന്ന് കനറാ ബാങ്കിന്റെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbd84fp0tw36kctjhheevz3a,imgname-mobile-phones-1764602560192.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇമെയിലുകള്&zwj; എഴുതിത്തരാനും ചിത്രങ്ങള്&zwj; വരയ്ക്കാനും മാത്രമായിരുന്ന എഐ ഇപ്പോള്&zwj; ബാങ്ക് അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്&zwj; എഐ അധിഷ്ഠിത വായ്പകള്&zwj;ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്&zwj;, ഈ മുന്നേറ്റത്തിനൊപ്പം വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കനറാ ബാങ്ക് റിസര്&zwj;ച്ചിന്റെ പുതിയ റിപ്പോര്&zwj;ട്ട് മുന്നറിയിപ്പ് നല്&zwj;കുന്നു. ബാങ്കുകള്&zwj; വായ്പ നല്&zwj;കുന്ന രീതിയെയും റിസ്&zwnj;ക് കണക്കാക്കുന്ന രീതിയെയും എഐ അടിമുടി മാറ്റിക്കഴിഞ്ഞു. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.&lt;/p&gt;&lt;h2&gt;നേട്ടങ്ങള്&zwj;: വായ്പ ഇനി വേഗത്തില്&zwj;&lt;/h2&gt;&lt;p&gt;മുമ്പ് ഒരു വായ്പ അനുവദിക്കാന്&zwj; രേഖകള്&zwj; പരിശോധിച്ച് 3 മുതല്&zwj; 10 ദിവസം വരെ എടുത്തിരുന്നെങ്കില്&zwj;, എഐ സഹായത്തോടെ ഇപ്പോള്&zwj; നിമിഷങ്ങള്&zwj;ക്കുള്ളില്&zwj; വായ്പ ലഭിക്കും. വെറും സിബില്&zwj; സ്&zwnj;കോറിന് പകരം നിങ്ങളുടെ യുപിഐ ഇടപാടുകള്&zwj;, ജിഎസ്ടി കണക്കുകള്&zwj;, ഡിജിറ്റല്&zwj; ഇടപാടുകള്&zwj; എന്നിവ നോക്കിയാണ് എഐ വായ്പാ യോഗ്യത നിശ്ചയിക്കുന്നത്. ഇത് ചെറുകിട സംരംഭകര്&zwj;ക്കും, ഗിഗ് തൊഴിലാളികള്&zwj;ക്കും ബാങ്ക് വായ്പകള്&zwj; എളുപ്പമാക്കുന്നു. എഐ ഉപയോഗിക്കുന്ന വായ്പാ പോര്&zwj;ട്ട്ഫോളിയോകള്&zwj;ക്ക് സാധാരണയേക്കാള്&zwj; രണ്ടിരട്ടി വളര്&zwj;ച്ചാ സാധ്യതയുണ്ടെന്നും റിപ്പോര്&zwj;ട്ട് ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;എന്നാൽ ഇതിന് റിസ്ക് വളരെക്കൂടുതലാണ്. എഐ വായ്പകള്&zwj;ക്ക് വളര്&zwj;ച്ചാ സാധ്യത കൂടുതലാണെങ്കിലും, ഇവയില്&zwj; 1.5 മുതല്&zwj; 2 മടങ്ങ് വരെ അധികം റിസ്&zwnj;ക് ഉണ്ടെന്ന് ആര്&zwj;ബിഐയും ക്രിസിലും വ്യക്തമാക്കുന്നു. പ്രധാന ഭീഷണികൾ എന്തൊക്കെയാണെന്ന് നോക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;തൊഴില്&zwj; നഷ്ടവും കിട്ടാക്കടവും: &lt;/strong&gt;ഇന്ത്യയിലെ ഏകദേശം 280 ബില്യണ്&zwj; ഡോളര്&zwj; മൂല്യമുള്ള ഐടി/ബിപിഒ മേഖലയില്&zwj; എഐ വലിയ മാറ്റങ്ങള്&zwj; വരുത്തുകയാണ്. ബെംഗളൂരു, ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലെ ഐടി ജീവനക്കാരുടെ തൊഴില്&zwj; എഐ മൂലം നഷ്ടപ്പെടാന്&zwj; സാധ്യതയുണ്ട്. ഇത് ബാങ്കുകളില്&zwj; നിന്നുള്ള വായ്പകള്&zwj; തിരിച്ചടയ്ക്കാന്&zwj; കഴിയാത്ത സാഹചര്യം സൃഷ്ടിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;2008-നേക്കാള്&zwj; വലിയ പ്രതിസന്ധി?:&lt;/strong&gt; 2025-26 സാമ്പത്തിക സര്&zwj;വേ നല്&zwj;കുന്ന സൂചന പ്രകാരം, വൈറ്റ് കോളര്&zwj; ജോലികളില്&zwj; എഐ വരുത്തുന്ന ആഘാതം 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്&zwj; രൂക്ഷമായേക്കാം. ഇത് ബാങ്കിങ് മേഖലയെ ഗുരുതരമായി ബാധിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;ബ്ലാക്ക് ബോക്&zwnj;സ് ഭീഷണി: &lt;/strong&gt;എഐ എങ്ങനെയാണ് തീരുമാനങ്ങള്&zwj; എടുക്കുന്നതെന്ന് പലപ്പോഴും ബാങ്കുകള്&zwj;ക്കോ ഉദ്യോഗസ്ഥര്&zwj;ക്കോ വ്യക്തമാകില്ല. സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോള്&zwj; എഐ പെട്ടെന്ന് വായ്പകള്&zwj; നിര്&zwj;ത്തലാക്കുന്നത് വിപണിയില്&zwj; വലിയ സ്തംഭനത്തിന് കാരണമായേക്കാം.&lt;/p&gt;&lt;p&gt;ചുരുക്കത്തില്&zwj;, സാങ്കേതികവിദ്യ വായ്പകള്&zwj; എളുപ്പമാക്കുമ്പോഴും, സുരക്ഷിതമായ ഒരു സാമ്പത്തിക വ്യവസ്ഥയ്ക്കായി ബാങ്കുകള്&zwj; കൂടുതല്&zwj; കരുതലോടെ നീങ്ങണമെന്നാണ് കനറാ ബാങ്കിന്റെ റിപ്പോര്&zwj;ട്ട് നല്&zwj;കുന്ന പാഠം.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/instant-loans-in-minutes-ai-loan-apps-risks-report-warns-borrowers-articleshow-oghb44o"/>
        </item>
        <item>
            <title><![CDATA[ശ്വേതയുടെ മാറ്റത്തിന് പിന്നിലെ വലിയ കഥ! ഒരു കോടി രൂപ ശമ്പളം വിട്ട് തെരഞ്ഞെടുത്തത് സ്വീപ്പർജോലി, ഒരു ലണ്ടൻ- മെൽബൺ സ്റ്റോറി]]></title>
            <link>https://www.asianetnews.com/my-money/from-rs-1-crore-salary-in-london-to-sweeper-job-in-melbourne-inspiring-story-of-shwetha-articleshow-ozd2old</link>
            <guid isPermaLink="true">https://www.asianetnews.com/my-money/from-rs-1-crore-salary-in-london-to-sweeper-job-in-melbourne-inspiring-story-of-shwetha-articleshow-ozd2old</guid>
            <pubDate>Sat, 09 May 2026 16:59:51 +0530</pubDate>
            <description><![CDATA[ലണ്ടനിലെ ഒരു കോടിയുടെ ജോലി ഉപേക്ഷിച്ച് മെല്&zwj;ബണില്&zwj; എയര്&zwj; ബിഎന്&zwj;ബി അപ്പാര്&zwj;ട്ട്മെന്റുകള്&zwj; വൃത്തിയാക്കുന്ന ജോലി സ്വീകരിച്ച ശ്വേത ദേശായിയുടെ കഥയാണിത്. ഈ കരിയര്&zwj; മാറ്റം തന്നെ യഥാര്&zwj;ത്ഥ സന്തോഷവും സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടും നല്&zwj;കിയെന്ന് ശ്വേത പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr683x8cp2yypdr5bf94sc0y,imgname-shwetha--1778326304012.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടനിലെ ഒരു വലിയ ബിസിനസ് വെബ്സൈറ്റില്&zwj; ഹെഡ് ഓഫ് പ്രോഡക്റ്റ് ആയി ജോലി ചെയ്യുക. പ്രതിവര്&zwj;ഷം ഒരു കോടി രൂപയോളം ശമ്പളം. ബ്രാന്&zwj;ഡഡ് വസ്ത്രങ്ങളും ഷൂസുകളും ബാഗുകളുമായി ലണ്ടനില്&zwj; സുഖ ജീവിതം. എന്നാല്&zwj; ഇന്ന് ഇതേ യുവതി ഓസ്ട്രേലിയയിലെ മെല്&zwj;ബണില്&zwj; വിദേശികള്&zwj; താമസിക്കുന്ന അപ്പാര്&zwj;ട്ട്മെന്റുകള്&zwj; വൃത്തിയാക്കുന്നു, അലക്കാനിട്ട വസ്ത്രങ്ങള്&zwj; മാറ്റുന്നു, അതിഥികളുടെ പരാതികള്&zwj;ക്ക് മറുപടി നല്&zwj;കുന്നു. മുംബൈ സ്വദേശിനിയായ ശ്വേത ദേശായിയുടെ ഈ മാറ്റം കേട്ട് നെറ്റിചുളിക്കുന്നവരുണ്ടാകാം. എന്നാല്&zwj; താന്&zwj; എന്നത്തേക്കാളും സന്തോഷവതിയാണെന്നും തന്നെത്തന്നെ തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്നുമാണ് ശ്വേത പറയുന്നത്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Shweta (@shweta_lifecoach)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;ലണ്ടനില്&zwj; നിന്ന് മെല്&zwj;ബണിലേക്ക്&lt;/h2&gt;&lt;p&gt;2008-ലാണ് ഉപരിപഠനത്തിനായി ശ്വേത മുംബൈയില്&zwj; നിന്ന് ലണ്ടനിലെത്തിയത്. 15 വര്&zwj;ഷം കൊണ്ട് അവിടെ മികച്ചൊരു കരിയര്&zwj; കെട്ടിപ്പടുത്തു. എന്നാല്&zwj; 2023 അവസാനത്തോടെ ഭര്&zwj;ത്താവിന് മെല്&zwj;ബണില്&zwj; ജോലി ലഭിച്ചതോടെ ശ്വേതയ്ക്കും ലണ്ടന്&zwj; വിടേണ്ടി വന്നു. മെല്&zwj;ബണിലെത്തിയപ്പോള്&zwj; അവിടെ തന്റെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒരു ജോലി കണ്ടെത്താന്&zwj; ശ്വേതയ്ക്ക് കഴിഞ്ഞില്ല.&lt;/p&gt;&lt;p&gt;'മെല്&zwj;ബണിലെ തൊഴില്&zwj; വിപണി തികച്ചും വ്യത്യസ്തമായിരുന്നു. ജോലിയില്ലാതെ ഇരുന്നപ്പോള്&zwj; എന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടതുപോലെ തോന്നി. പുറത്തുപോകുമ്പോള്&zwj; ആളുകള്&zwj; 'എന്താണ് ചെയ്യുന്നത്?' എന്ന് ചോദിക്കുമ്പോള്&zwj; മറുപടി നല്&zwj;കാന്&zwj; എനിക്ക് കഴിയുമായിരുന്നില്ല,' ശ്വേത പറയുന്നു.&lt;/p&gt;&lt;h3&gt;മാറ്റത്തിന്റെ തുടക്കം&lt;/h3&gt;&lt;p&gt;ഒടുവില്&zwj; കിട്ടിയ ആദ്യത്തെ അവസരം തന്നെ സ്വീകരിക്കാന്&zwj; ശ്വേത തീരുമാനിച്ചു. അതായിരുന്നു എയര്&zwj; ബിഎന്&zwj;ബി അപ്പാര്&zwj;ട്ട്മെന്റുകളുടെ മാനേജ്മെന്റ്. ഇതില്&zwj; മുറി വൃത്തിയാക്കലും ബെഡ്ഷീറ്റുകള്&zwj; മാറലുമെല്ലാം ഉള്&zwj;പ്പെടുന്നു. ഒരു വലിയ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന ആള്&zwj; മുറി തൂത്തുതുടയ്ക്കാന്&zwj; തുടങ്ങിയപ്പോള്&zwj; ആദ്യം മാനസികമായി വലിയ ബുദ്ധിമുട്ടുകള്&zwj; തോന്നിയിരുന്നു. എന്നാല്&zwj; ആ ജോലി തന്നെ തിരികെ കൊണ്ടുവരാന്&zwj; സഹായിച്ചുവെന്ന് ശ്വേത വിശ്വസിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;പണം എന്നാല്&zwj; വെറും സംഖ്യയല്ല&lt;/strong&gt;&lt;/p&gt;&lt;p&gt;സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് ശ്വേതയ്ക്ക് ഇപ്പോള്&zwj; പുതിയൊരു കാഴ്ചപ്പാടാണുള്ളത്. 'പണം എന്നാല്&zwj; വെറുമൊരു അക്കൗണ്ട് ബാലന്&zwj;സല്ല, അതൊരു സ്വാതന്ത്ര്യമാണ്. എനിക്കിഷ്ടമുള്ള ഒരു ലിപ് ബാം വാങ്ങാന്&zwj; മറ്റൊരാളോട് വിശദീകരണം നല്&zwj;കേണ്ടി വരരുത്. പണം എന്നാല്&zwj; അവസരങ്ങളാണ്, സ്വാതന്ത്ര്യമാണ്, ചിലപ്പോള്&zwj; അത് സന്തോഷം കൂടിയാണ്,' ശ്വേതയുടെ വാക്കുകളില്&zwj; ആത്മവിശ്വാസം നിറയുന്നു.&lt;/p&gt;&lt;p&gt;ഇന്ന് അപ്പാര്&zwj;ട്ട്മെന്റ് മാനേജ്മെന്റിന് പുറമെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും സ്വന്തമായി ഒരു കോച്ചിങ് ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്യുകയാണ് ഈ മുബൈക്കാരി. ഒരു വലിയ പദവി ഇല്ലാതാകുമ്പോഴാണ് നമ്മള്&zwj; യഥാര്&zwj;ത്ഥത്തില്&zwj; ആരാണെന്ന് തിരിച്ചറിയുകയെന്നും ആ പുതിയ തന്നെ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ശ്വേത പറയുന്നു. ഇന്&zwj;സ്റ്റാഗ്രാമിലൂടെ ശ്വേത പങ്കുവെച്ച ഈ ജീവിതാനുഭവം ഇപ്പോള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; വലിയ ചര്&zwj;ച്ചയായി മാറിയിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/from-rs-1-crore-salary-in-london-to-sweeper-job-in-melbourne-inspiring-story-of-shwetha-articleshow-ozd2old"/>
        </item>
        <item>
            <title><![CDATA[കുടുംബാംഗത്തിന്റെ മരണം; സാമ്പത്തിക കാര്യങ്ങളിൽ ഇനി ശ്രദ്ധ വേണം, കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?]]></title>
            <link>https://www.asianetnews.com/my-money/financial-checklist-after-death-of-family-member-how-to-secure-family-future-articleshow-pyxvoos</link>
            <guid isPermaLink="true">https://www.asianetnews.com/my-money/financial-checklist-after-death-of-family-member-how-to-secure-family-future-articleshow-pyxvoos</guid>
            <pubDate>Sat, 09 May 2026 15:12:30 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു കുടുംബത്തിലെ വരുമാന മാർഗ്ഗമായ വ്യക്തി മരണപ്പെട്ടാൽ സാമ്പത്തികമായി കുടുംബം സാമ്പത്തികമായി കൂടി തളരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് എന്താക്കെയാണെന്ന് നോക്കാം. &amp;nbsp;മരണ സർട്ടിഫിക്കറ്റ് എടുക്കുന്നത് മുതൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുക, ആസ്തികൾ കൈമാറുക, ഭാവിയിലേക്കായി സാമ്പത്തിക ആസൂത്രണം നടത്തുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr61za2mkcban5kj19b5aefm,imgname-death-representative-image--1--1778319861844.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു അംഗത്തിന്റെ മരണം ഒരു കുടുംബത്തിലുണ്ടാക്കുന്നത് വലിയ വിടവും മാനസിക ആഘാതവുമാണ്. മരണപ്പെടുന്നത് കുടുംബത്തിന്റെ അത്താണിയായ ആൾ ആണെങ്കിൽ പിന്നീട് മാനസിക ആഘാതത്തിൽ നിന്ന് കരകയറിയാലും കുടുംബത്തിൽ സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം സംഭവങ്ങൾക്ക് ശേഷം സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്താത്തത് കുടുംബത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ശരിയായ സമയത്ത് കൃത്യമായി നീങ്ങുന്നതും സാമ്പത്തിക തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് കുടുംബത്തിന് സ്ഥിരത കൈവരിക്കാൻ സഹായമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;h2&gt;ആദ്യം മരണ സർട്ടിഫിക്കറ്റ്&lt;/h2&gt;&lt;p&gt;കുടുംബത്തിലെ വരുമാന മാ&zwj;&zwnj;ർ​ഗമായൊരാൾ മരണപ്പെട്ടു കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ട കാര്യമാണ് മരണ സർട്ടിഫിക്കറ്റ് (Death Certificate) എടുക്കുക എന്നുള്ളത്. മരിച്ച വ്യക്തിയുടെ മരണ തീയതി, സമയം, കാരണം എന്നിവ ഉൾപ്പെടുന്ന ഈ രേഖ സർക്കാർ മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്കാണ് കൈമാറുക. സാധാരണയായി 10 പകർപ്പുകൾ വരെ ലഭിക്കും. ആസ്തി, ബാധ്യതകൾ, ബില്ലുകൾ തുടങ്ങിയവയെല്ലാം കണക്കാക്കി വക്കുകയാണ് അടുത്ത ഘട്ടം. മരണപ്പെട്ട വ്യക്തിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കണം. അതോടൊപ്പം ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വായ്പകൾ, ഇഎംഐ, നികുതി ബാധ്യതകൾ, ബില്ലുകൾ എന്നിവയും പ്രത്യേകം രേഖപ്പെടുത്തണം. ശേഷം ഈ ആസ്തികൾ നിയമാനുസൃതമായി അടുത്ത ബന്ധുക്കളുടെ പേരിലേക്ക് മാറ്റുകയും ബാധ്യതകൾ വേഗത്തിൽ തീർപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.&lt;/p&gt;&lt;h3&gt;ഇൻഷുറൻസ് ക്ലെയിം&lt;/h3&gt;&lt;p&gt;ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നെങ്കിൽ, മരണ വിവരം ഇൻഷുറൻസ് കമ്പനിയെ ഉടൻ അറിയിക്കണം. സാധാരണയായി 30 മുതൽ 60 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാണ് നിബന്ധന. ക്ലെയിം നടപടികൾക്ക് സമയം വേണ്ടിവരുന്നതിനാൽ വൈകാതെ നടപടികൾ ആരംഭിക്കുന്നത് അനാവശ്യ തടസങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;വിൽപത്രം&amp;nbsp;&lt;/strong&gt;&lt;/p&gt;&lt;p&gt;കുടുംബത്തിന്റെ സാമ്പത്തിക കൈമാറ്റ നടപടികളെ വളരെ എളുപ്പമാക്കുന്ന പ്രധാന രേഖയാണിത്. ഇതിന് സ്റ്റാംപ് പേപ്പ&zwj;&zwj;&zwnj;ർ പോലും നി&zwj;&zwnj;ർബന്ധമില്ല. സാധാരണ പേപ്പറിൽ പോലും വിൽ തയ്യാറാക്കാം. എന്നാൽ അത് തയ്യാറാക്കുന്ന വ്യക്തിയുടെ ഒപ്പും രണ്ട് സാക്ഷികളുടെ ഒപ്പും ഇതിന് ഉണ്ടായിരിക്കണം.&lt;/p&gt;&lt;p&gt;&lt;strong&gt;മുന്നോട്ട് സാമ്പത്തികം എങ്ങനെ ?&amp;nbsp;&lt;/strong&gt;&lt;/p&gt;&lt;p&gt;ആസ്തി കൈമാറ്റങ്ങളും ഇൻഷുറൻസ് ക്ലെയിമുകളും പൂർത്തിയായതിന് ശേഷം കുടുംബത്തിന്റെ സാമ്പത്തിക പദ്ധതി വീണ്ടും തയ്യാറാക്കുന്നത് നിർണായകമാണ്. ജീവനോപാധി വഹിച്ചിരുന്ന വ്യക്തിയുടെ മരണത്തോടെ കുടുംബ വരുമാനത്തിൽ വലിയ കുറവ് ഉണ്ടാകാം. അതിനാൽ ഇൻഷുറൻസ് തുകയും മറ്റ് നിക്ഷേപ വരുമാനങ്ങളും സൂക്ഷ്മമായി വിനിയോഗിക്കുകയും ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്ന രീതിയിൽ പുനർനിക്ഷേപം നടത്തുകയും വേണം. ജീവിതച്ചെലവുകൾ നിയന്ത്രിതമായി മുന്നോട്ട് കൊണ്ടുപോകുകയും ഇൻഷുറൻസ് തുകയും മറ്റ് സമ്പാദ്യങ്ങളും ബുദ്ധിപരമായി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള പ്രധാന മാർഗമെന്ന് സെബി രജിസ്റ്റേർഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറും സഹജ് മണി സ്ഥാപകനുമായ അഭിഷേക് കുമാർ വ്യക്തമാക്കുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/financial-checklist-after-death-of-family-member-how-to-secure-family-future-articleshow-pyxvoos"/>
        </item>
        <item>
            <title><![CDATA[ഇതുവരെ ചേർന്നത് 9 കോടിയിലധികം പേർ! മാസം 210 രൂപ മുതല്‍ നിക്ഷേപിക്കാം, 5000 പെന്‍ഷന്‍ ഉറപ്പ്; വന്‍ ജനപ്രീതി നേടി അടല്‍ പെന്‍ഷന്‍ യോജന]]></title>
            <link>https://www.asianetnews.com/my-money/atal-pension-yojana-crosses-9-crore-enrolments-invest-rs-210-monthly-get-rs-5000-pension-articleshow-q33wboh</link>
            <guid isPermaLink="true">https://www.asianetnews.com/my-money/atal-pension-yojana-crosses-9-crore-enrolments-invest-rs-210-monthly-get-rs-5000-pension-articleshow-q33wboh</guid>
            <pubDate>Sat, 25 Apr 2026 17:25:27 +0530</pubDate>
            <description><![CDATA[കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള അടൽ പെൻഷൻ യോജന (APY) അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർധക്യകാലത്ത് സാമ്പത്തിക സുരക്ഷ നൽകുന്നു. 60 വയസ്സ് മുതൽ മാസം 1,000 മുതൽ 5,000 രൂപ വരെ ഉറപ്പുള്ള പെൻഷൻ ഇതിലൂടെ ലഭിക്കും. ചേരുന്ന പ്രായത്തിനനുസരിച്ച് നിക്ഷേപ തുകയിൽ വ്യത്യാസം വരും, നേരത്തെ ചേരുന്നവർക്ക് കുറഞ്ഞ തുക അടച്ചാൽ മതിയാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmpn1z88gttrfsa65w33jn9k,imgname-8th-pay-commission-timeline-salary-hike-arrears-fitment-factor-central-government-employees-pension-update-india-4-1774581775624.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാർധക്യം അടുക്കുമ്പോഴേക്കും വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ നേരത്തെ തന്നെ ആസൂത്രണം തുടങ്ങേണ്ടതുണ്ട്. ഈ സാഹചര്യത്തെ മറികടക്കാനായി സാധാരണക്കാർക്ക് അനുയോജ്യമായ പല മാർഗങ്ങളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കേന്ദ്ര സര്&zwj;ക്കാര്&zwj; പിന്തുണയോടെ പ്രവര്&zwj;ത്തിക്കുന്ന അടൽ പെൻഷൻ യോജന Atal Pension Yojana (APY). 2026 ഏപ്രില്&zwj; 21വരെയുള്ള കണക്കുകള്&zwj; പ്രകാരം പദ്ധതിയില്&zwj; ചേര്&zwj;ന്നവരുടെ എണ്ണം 9 കോടി കടന്നതോടെ ഇതിന്റെ ജനപ്രീതിയും ചർച്ചയാവുകയാണ്.&lt;/p&gt;&lt;h2&gt;എന്താണ് എ പി വൈ?&lt;/h2&gt;&lt;p&gt;അടൽ പെൻഷൻ യോജന പ്രധാനമായും അസംഘടിത മേഖലയില്&zwj; ജോലി ചെയ്യുന്നവര്&zwj;ക്കായി രൂപകല്&zwj;പന ചെയ്ത പെന്&zwj;ഷന്&zwj; പദ്ധതിയാണ്. ഇത് നിയന്ത്രിക്കുന്നത് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലെപ്മെന്റ് അതോറിറ്റി ആണ്. ഈ പദ്ധതി വഴി മാസം 1,000 മുതല്&zwj; 5,000 വരെ ഉറപ്പുള്ള പെന്&zwj;ഷന്&zwj; ലഭിക്കും. 60-ാം വയസ് മുതലാണ് പെന്&zwj;ഷന്&zwj; ലഭിക്കുക. സംഭാവന തുക നിങ്ങളുടെ പ്രായവും തിരഞ്ഞെടുക്കുന്ന പെന്&zwj;ഷന്&zwj; തുകയും അനുസരിച്ച് വ്യത്യാസപ്പെടും. ബാങ്ക് അക്കൗണ്ടില്&zwj; നിന്ന് ഓട്ടോ-ഡെബിറ്റ് രീതിയിലാണ് തുക അടയ്ക്കേണ്ടത്.&lt;/p&gt;&lt;p&gt;ഇനി 5000 രൂപ പെൻഷൻ ലഭിക്കാൻ എത്ര തുക നിക്ഷേപിക്കണമെന്ന് കണക്കാക്കി നോക്കാം.&lt;/p&gt;&lt;h3&gt;&lt;strong&gt;18 വയസിൽ ആരംഭിച്ചാൽ:&amp;nbsp;&lt;/strong&gt;&lt;/h3&gt;&lt;p&gt;നിക്ഷേപകാലം: 42 വര്&zwj;ഷം&lt;/p&gt;&lt;p&gt;മാസം നൽകേണ്ടത്: 210 രൂപ&lt;/p&gt;&lt;p&gt;നോമിനിക്ക് ലഭിക്കുന്ന തുക: 8.5 ലക്ഷം രൂപ&lt;/p&gt;&lt;p&gt;&lt;strong&gt;30 വയസ്സില്&zwj; ആരംഭിച്ചാല്&zwj;:&lt;/strong&gt;&lt;/p&gt;&lt;p&gt;നിക്ഷേപകാലം: 30 വര്&zwj;ഷം&lt;/p&gt;&lt;p&gt;മാസം നൽകേണ്ടത്: 577 രൂപ&lt;/p&gt;&lt;p&gt;നോമിനിക്ക് ലഭിക്കുന്ന തുക: 8.5 ലക്ഷം രൂപ&lt;/p&gt;&lt;p&gt;&lt;strong&gt;40 വയസ്സില്&zwj; ആരംഭിച്ചാല്&zwj;:&lt;/strong&gt;&lt;/p&gt;&lt;p&gt;നിക്ഷേപകാലം: 20 വര്&zwj;ഷം&lt;/p&gt;&lt;p&gt;മാസം നൽകേണ്ടത്: 1,454 രൂപ&lt;/p&gt;&lt;p&gt;നോമിനിക്ക് ലഭിക്കുന്ന തുക: 8.5 ലക്ഷം രൂപ&lt;/p&gt;&lt;p&gt;നേരത്തെ നിക്ഷേപിച്ച് തുടങ്ങിയാൽ മാസം കുറഞ്ഞ തുക നൽകിയാൽ മതിയാകും. വൈകിയാല്&zwj; മാസാമാസം നൽകേണ്ട തുകയും കുത്തനെ കൂടും. പെന്&zwj;ഷന്&zwj; ആയി മാത്രം അല്ല കുടുംബത്തിനും ഈ പദ്ധതി സുരക്ഷ നല്&zwj;കുന്നു. പദ്ധതിയിൽ ചേർന്നയാൾ മരിച്ചാൽ ഭാര്യ/ഭര്&zwj;ത്താവിന് പെന്&zwj;ഷന്&zwj; ലഭിക്കും. ഇരുവരും മരണപ്പെട്ടാല്&zwj; സമ്പൂര്&zwj;ണ നിക്ഷേപ തുകയും നോമിനികൾക്ക് ലഭിക്കും.&lt;/p&gt;&lt;p&gt;18 മുതല്&zwj; 40 വയസ് വരെ പ്രായമുള്ള ഏത് ഇന്ത്യന്&zwj; പൗരനും പദ്ധതിയിൽ ചേരാം. ബാങ്ക് അല്ലെങ്കില്&zwj; പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് നിര്&zwj;ബന്ധമാണ്. ആധാര്&zwj;, മൊബൈല്&zwj; നമ്പര്&zwj; നല്&zwj;കിയാല്&zwj; സൗകര്യം കൂടുതല്&zwj; ലളിതമാകും. 60 വയസ് കഴിഞ്ഞാൽ നിങ്ങള്&zwj; തിരഞ്ഞെടുത്ത പെന്&zwj;ഷന്&zwj; തുക ലഭിക്കും. ശേഷം പങ്കാളിക്ക് അതേ പെന്&zwj;ഷന്&zwj; തുടരും. അവസാനം നിക്ഷേപം നോമിനിക്കും ലഭിക്കും. വര്&zwj;ഷത്തില്&zwj; ഒരിക്കല്&zwj; (സാധാരണ ഏപ്രിലില്&zwj;) പെന്&zwj;ഷന്&zwj; തുക ഉയര്&zwj;ത്താനും കുറയ്ക്കാനും കഴിയും. സ്ഥിരമായ വരുമാനവും കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപവും ഉറപ്പാക്കാന്&zwj; ആഗ്രഹിക്കുന്നവര്&zwj;ക്ക് അടൽ പെൻഷൻ മികച്ചൊരു വഴിയാണ്. ചെറിയ തുകയിലൂടെ ശാസ്ത്രീയമായ സമ്പാദ്യം രൂപപ്പെടുത്താന്&zwj; ഇത് സഹായിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/atal-pension-yojana-crosses-9-crore-enrolments-invest-rs-210-monthly-get-rs-5000-pension-articleshow-q33wboh"/>
        </item>
        <item>
            <title><![CDATA[ശ്രദ്ധിക്കുക, ഉപയോക്താക്കൾക്ക് ലിങ്ക്ഡ്ഇൻ നൽകുന്ന സുപ്രധാന മുന്നറിയിപ്പ്; ജോലി അന്വേഷിക്കുന്ന പുത്തൻ തലമുറക്കാർ തട്ടിപ്പുകാരുടെ പ്രധാന ഇരകൾ]]></title>
            <link>https://www.asianetnews.com/my-money/linkedin-job-search-warning-platform-alerts-young-professionals-targeted-by-job-scams-articleshow-rhizdfb</link>
            <guid isPermaLink="true">https://www.asianetnews.com/my-money/linkedin-job-search-warning-platform-alerts-young-professionals-targeted-by-job-scams-articleshow-rhizdfb</guid>
            <pubDate>Wed, 06 May 2026 17:19:13 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണ്&zwj;ലൈന്&zwj; വഴി ജോലി അന്വേഷിക്കുന്ന യുവാക്കള്&zwj;ക്കിടയില്&zwj; തട്ടിപ്പുകള്&zwj; വര്&zwj;ധിക്കുന്നതായി ലിങ്ക്ഡ്ഇന്&zwj; റിപ്പോര്&zwj;ട്ട്. ഇന്ത്യയിലെ ജെന്&zwj; സി പ്രൊഫഷണലുകളാണ് ഇത്തരം കെണികളില്&zwj; പെടാന്&zwj; സാധ്യതയേറെയെന്നും, മികച്ച അവസരം നഷ്ടപ്പെടുമോ എന്ന ഭയം തട്ടിപ്പുകാര്&zwj; മുതലെടുക്കുന്നുവെന്നും റിപ്പോര്&zwj;ട്ട് വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdyhgz9ccy3yt381g3srswjn,imgname-linkedin-1767330315564.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓണ്&zwj;ലൈന്&zwj; വഴി ജോലി അന്വേഷിക്കുന്ന യുവാക്കള്&zwj;ക്കിടയില്&zwj; തട്ടിപ്പുകള്&zwj; വര്&zwj;ധിക്കുന്നതായി പ്രമുഖ പ്രൊഫഷണല്&zwj; നെറ്റ്വര്&zwj;ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ ജെന്&zwj; സി പ്രൊഫഷണലുകളാണ് ഇത്തരം കെണികളില്&zwj; പെടാന്&zwj; ഏറ്റവും കൂടുതല്&zwj; സാധ്യതയുള്ളവരെന്നാണ് ലിങ്ക്ഡ്ഇന്&zwj; പുറത്തുവിട്ട 'ജോബ് സെര്&zwj;ച്ച് സേഫ്റ്റി പള്&zwj;സ്' റിപ്പോര്&zwj;ട്ട് വ്യക്തമാക്കുന്നത്. തൊഴിലന്വേഷകര്&zwj;ക്കിടയില്&zwj; തട്ടിപ്പുകളെ കുറിച്ച് അവബോധം വര്&zwj;ധിക്കുന്നുണ്ടെങ്കിലും, തട്ടിപ്പുകാരുടെ വലയില്&zwj; കുടുങ്ങുന്നവരുടെ എണ്ണത്തില്&zwj; കുറവില്ലെന്ന വിരോധാഭാസവും റിപ്പോര്&zwj;ട്ട് ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;h2&gt;യുവതലമുറ നേരിടുന്ന ഭീഷണി&lt;/h2&gt;&lt;p&gt;സര്&zwj;വേയില്&zwj; പങ്കെടുത്ത ജെന്&zwj; സി തലമുറയിലെ 49 ശതമാനം പേരും തങ്ങള്&zwj; ജോലി തട്ടിപ്പിന്റെ വക്കോളമെത്തിയതായും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും സമ്മതിക്കുന്നു. മികച്ച അവസരങ്ങള്&zwj; നഷ്ടപ്പെടുമോ എന്ന ഭയം കാരണം പലപ്പോഴും അപകടസൂചനകള്&zwj; അവഗണിക്കാറുണ്ടെന്ന് 54 ശതമാനം യുവാക്കളും പറഞ്ഞു. കരിയറിന്റെ തുടക്കത്തിലുള്ള കടുത്ത മത്സരവും വേഗത്തില്&zwj; ജോലി വേണമെന്ന ആഗ്രഹവുമാണ് പലപ്പോഴും തട്ടിപ്പുകാര്&zwj; മുതലെടുക്കുന്നത്.&lt;/p&gt;&lt;h3&gt;റിപ്പോര്&zwj;ട്ടിലെ പ്രധാന വിവരങ്ങള്&zwj;:&lt;/h3&gt;&lt;p&gt;&lt;strong&gt;അവബോധം: &lt;/strong&gt;82 ശതമാനം ഉദ്യോഗാര്&zwj;ത്ഥികളും ഒരു ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അത് വ്യാജമാണോ എന്ന് പരിശോധിക്കാറുണ്ട്. കഴിഞ്ഞ വര്&zwj;ഷത്തെ അപേക്ഷിച്ച് 53 ശതമാനം പേര്&zwj; തട്ടിപ്പുകളെ കുറിച്ച് കൂടുതല്&zwj; ജാഗരൂകരാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;തട്ടിപ്പിന്റെ വഴി:&lt;/strong&gt; വ്യാജ ജോലി പരസ്യങ്ങള്&zwj; നല്&zwj;കിയ ശേഷം ഉദ്യോഗാര്&zwj;ത്ഥികളെ വാട്&zwnj;സാപ്പ് പോലുള്ള പേഴ്&zwnj;സണല്&zwj; മെസേജിങ് പ്ലാറ്റ്ഫോമുകളിലേക്ക് എത്തിച്ചാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. റിപ്പോര്&zwj;ട്ട് ചെയ്യപ്പെട്ട 90 ശതമാനം കേസുകളിലും ഇത്തരത്തിലാണ് ഉദ്യോഗാര്&zwj;ത്ഥികളെ വലയിലാക്കാന്&zwj; ശ്രമിച്ചത്. ഇതില്&zwj; പകുതിയിലധികം കേസുകളിലും ആദ്യ മെസേജില്&zwj; തന്നെ വ്യക്തിഗത പ്ലാറ്റ്ഫോമുകളിലേക്ക് മാറാന്&zwj; ആവശ്യപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;വിഭാഗം തിരിച്ചുള്ള വ്യത്യാസം:&lt;/strong&gt; യുവാക്കളില്&zwj; 49 ശതമാനം പേര്&zwj; തട്ടിപ്പിന് ഇരയാകാന്&zwj; സാധ്യതയുള്ളപ്പോള്&zwj;, മുതിര്&zwj;ന്ന തലമുറയില്&zwj; ഇത് 36 ശതമാനം മാത്രമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സൂക്ഷിക്കേണ്ട ഘട്ടങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ജോലി തേടുന്ന പ്രക്രിയയുടെ ആദ്യ ഘട്ടങ്ങളിലാണ് ഏറ്റവും കൂടുതല്&zwj; ജാഗ്രത വേണ്ടതെന്ന് ലിങ്ക്ഡ്ഇന്&zwj; ഓര്&zwj;മ്മിപ്പിക്കുന്നു. ഇന്ത്യ, അമേരിക്ക, യുകെ, ജര്&zwj;മ്മനി, ബ്രസീല്&zwj; എന്നീ രാജ്യങ്ങളിലെ 18 വയസ്സിന് മുകളിലുള്ള 8,512 പ്രൊഫഷണലുകള്&zwj;ക്കിടയിലാണ് ഈ പഠനം നടത്തിയത്. സുരക്ഷിതമായ തൊഴില്&zwj; അന്തരീക്ഷം ഉറപ്പാക്കാന്&zwj; പ്ലാറ്റ്ഫോമുകള്&zwj;ക്കും തൊഴിലുടമകള്&zwj;ക്കും ഒപ്പം ഉദ്യോഗാര്&zwj;ത്ഥികളും ജാഗ്രത പാലിക്കണമെന്ന് റിപ്പോര്&zwj;ട്ട് നിര്&zwj;ദ്ദേശിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/linkedin-job-search-warning-platform-alerts-young-professionals-targeted-by-job-scams-articleshow-rhizdfb"/>
        </item>
        <item>
            <title><![CDATA[നികുതി ഭാരം കുറയ്ക്കാം, സമ്പാദ്യം വര്‍ദ്ധിപ്പിക്കാം: 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം]]></title>
            <link>https://www.asianetnews.com/my-money/reduce-tax-burden-increase-savings-financial-year-2026-to-2027-tips-articleshow-tz87g6x</link>
            <guid isPermaLink="true">https://www.asianetnews.com/my-money/reduce-tax-burden-increase-savings-financial-year-2026-to-2027-tips-articleshow-tz87g6x</guid>
            <pubDate>Thu, 30 Apr 2026 17:34:22 +0530</pubDate>
            <description><![CDATA[&lt;p&gt;പുതിയ സാമ്പത്തിക വര്&zwj;ഷം ആരംഭിച്ചു കഴിഞ്ഞു. ഈ സമയത്ത് ആദായനികുതി സംബന്ധിച്ച കാര്യങ്ങൾ നേരത്തെ ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. സെക്ഷന്&zwj; 80C, 80D പോലുള്ള ഇളവുകള്&zwj; പ്രയോജനപ്പെടുത്തുന്നതും ശരിയായ നികുതി ഘടന തിരഞ്ഞെടുക്കുന്നതും നികുതി ഭാരം കുറയ്ക്കാൻ സഹായിക്കും. അവസാന നിമിഷത്തെ നിക്ഷേപം പോലുള്ള സാധാരണ പിഴവുകൾ ഒഴിവാക്കുന്നതിലൂടെ വലിയൊരു തുക ലാഭിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kchdjb52w9x1fmx7cd5w3epd,imgname-indian-rupee--1--1765816216738.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പുതിയ സാമ്പത്തിക വര്&zwj;ഷം (2026-27) ആരംഭിച്ചതോടെ, ആദായനികുതി കൃത്യമായി ആസൂത്രണം ചെയ്യേണ്ട സമയമായിരിക്കുകയാണ്. അവസാന നിമിഷം തിരക്ക് കൂട്ടി നിക്ഷേപങ്ങള്&zwj; നടത്തുന്നതിന് പകരം, തുടക്കം മുതലേ ശരിയായ പ്ലാനിംഗ് നടത്തിയാല്&zwj; നികുതി ഇളവുകള്&zwj; പരമാവധി പ്രയോജനപ്പെടുത്താനും വലിയൊരു തുക ലാഭിക്കാനും സാധിക്കും. മുന്&zwj;കൂട്ടി പ്ലാന്&zwj; ചെയ്തില്ലെങ്കില്&zwj; നികുതി കുറയ്ക്കാനുള്ള സുവര്&zwj;ണ്ണാവസരങ്ങള്&zwj; പലതും നഷ്ടമായേക്കാം. അവസാന നിമിഷം നികുതി ലാഭിക്കാനായി മാത്രം പണം നിക്ഷേപിക്കുന്നത് പലപ്പോഴും ശരിയായ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാറില്ല&lt;/p&gt;&lt;h2&gt;നികുതി ലാഭിക്കാന്&zwj; ഈ തന്ത്രങ്ങള്&zwj; പരീക്ഷിക്കാം&lt;/h2&gt;&lt;p&gt;ഇളവുകള്&zwj; പരമാവധി പ്രയോജനപ്പെടുത്തുക: സെക്ഷന്&zwj; 80C, 80D എന്നിവ പ്രകാരം ആരോഗ്യ ഇന്&zwj;ഷുറന്&zwj;സ്, ലൈഫ് ഇന്&zwj;ഷുറന്&zwj;സ്, പി.പി.എഫ് , ഇ.എല്&zwj;.എസ്.എസ് തുടങ്ങിയവയില്&zwj; നിക്ഷേപിച്ച് വലിയൊരു തുക നികുതിയില്&zwj; നിന്ന് ഒഴിവാക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;നികുതി ഘടന തിരഞ്ഞെടുക്കുമ്പോള്&zwj; ശ്രദ്ധിക്കുക: &lt;/strong&gt;പഴയ നികുതി ഘടനയും പുതിയ നികുതി ഘടനയും താരതമ്യം ചെയ്യുക. സാധാരണയായി 10 ലക്ഷം രൂപയില്&zwj; താഴെ വാര്&zwj;ഷിക വരുമാനമുള്ളവര്&zwj;ക്ക് പുതിയ നികുതി ഘടനയായിരിക്കും കൂടുതല്&zwj; ലാഭകരം.&lt;/p&gt;&lt;p&gt;&lt;strong&gt;ശമ്പള ഘടന പുനഃക്രമീകരിക്കാം:&lt;/strong&gt; എച്ച്.ആര്&zwj;.എ, എല്&zwj;.ടി.എ മറ്റ് അലവന്&zwj;സുകള്&zwj; എന്നിവ ശരിയായ രീതിയില്&zwj; ക്രമീകരിക്കുന്നത് വഴി ടാക്&zwnj;സ് ബാധ്യത കുറയ്ക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;ക്യാപിറ്റല്&zwj; ഗെയിന്&zwj;സ്: &lt;/strong&gt;ഓഹരികളോ മറ്റ് ആസ്തികളോ വില്&zwj;ക്കുമ്പോള്&zwj; ടാക്&zwnj;സ് ഹാര്&zwj;വെസ്റ്റിംഗ് പോലുള്ള രീതികള്&zwj; ഉപയോഗിച്ച് നികുതി ലാഭിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;ബിസിനസ് ചെലവുകള്&zwj;:&lt;/strong&gt; ഫ്രീലാന്&zwj;സര്&zwj;മാരും ബിസിനസ്സ് ഉടമകളും തങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട ചെലവുകള്&zwj; കൃത്യമായി രേഖപ്പെടുത്തുകയും അത് വഴി നികുതി കുറയ്ക്കുകയും ചെയ്യണം.&lt;/p&gt;&lt;h3&gt;വരുത്തുന്ന പ്രധാന പിശകുകള്&zwj; ഒഴിവാക്കാം&lt;/h3&gt;&lt;p&gt;നികുതി ലാഭിക്കാനുള്ള ശ്രമത്തിനിടയില്&zwj; പലരും വരുത്തുന്ന സാധാരണ തെറ്റുകളെക്കുറിച്ച് വിദഗ്ധര്&zwj; മുന്നറിയിപ്പ് നല്&zwj;കുന്നു:&lt;/p&gt;&lt;p&gt;&lt;strong&gt;അവസാന നിമിഷത്തെ നിക്ഷേപം: &lt;/strong&gt;മാര്&zwj;ച്ച് മാസത്തില്&zwj; ധൃതി പിടിച്ച് നിക്ഷേപം നടത്തുമ്പോള്&zwj; കുറഞ്ഞ ലാഭം നല്&zwj;കുന്ന പദ്ധതികളില്&zwj; പണം കുടുങ്ങിപ്പോകാന്&zwj; സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;രേഖകളുടെ അഭാവം:&lt;/strong&gt; കൃത്യമായ ബില്ലുകളും രേഖകളും സൂക്ഷിക്കാത്തത് കാരണം അര്&zwj;ഹമായ പല ഇളവുകളും (ഉദാഹരണത്തിന് വിദ്യാഭ്യാസ വായ്പ പലിശ, ഹോം ലോണ്&zwj; പലിശ) ക്ലെയിം ചെയ്യാന്&zwj; കഴിയാതെ വരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സാമ്പത്തിക ഉപദേശങ്ങൾ: &lt;/strong&gt;നികുതി നിയമങ്ങള്&zwj; ഓരോ വര്&zwj;ഷവും മാറിക്കൊണ്ടിരിക്കും. പഴയ അറിവുകളോ തെറ്റായ ഉപദേശങ്ങളോ പിന്തുടരുന്നത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;പുതിയ നികുതി ഘടന: &lt;/strong&gt;ലളിതമാണെന്ന കാരണത്താല്&zwj; പലരും പുതിയ നികുതി ഘടന തിരഞ്ഞെടുക്കാറുണ്ട്. എന്നാല്&zwj; പഴയ ഘടനയില്&zwj; ലഭിക്കുമായിരുന്ന വലിയ ഇളവുകള്&zwj; ഇവര്&zwj;ക്ക് നഷ്ടമായേക്കാം.&lt;/p&gt;&lt;p&gt;കൃത്യമായ രേഖകള്&zwj; സൂക്ഷിക്കുന്നതും നിയമപരമായ വഴികളിലൂടെ നികുതി ആസൂത്രണം ചെയ്യുന്നതുമാണ് ബുദ്ധിപൂര്&zwj;വ്വമായ നീക്കമെന്ന് വിദഗ്ധര്&zwj; ഓര്&zwj;മ്മിപ്പിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/reduce-tax-burden-increase-savings-financial-year-2026-to-2027-tips-articleshow-tz87g6x"/>
        </item>
        <item>
            <title><![CDATA[ഇതിനൊക്കെ കൃത്യമായ കണക്കുണ്ട്! അല്ലെങ്കിൽ പണി പാളും, വീട്ടിൽ എത്ര പവൻ സ്വർണം സൂക്ഷിക്കാം?]]></title>
            <link>https://www.asianetnews.com/my-money/how-much-gold-keep-at-home-gold-ownership-rules-cbdt-limit-income-tax-guidelines-articleshow-vq29cs4</link>
            <guid isPermaLink="true">https://www.asianetnews.com/my-money/how-much-gold-keep-at-home-gold-ownership-rules-cbdt-limit-income-tax-guidelines-articleshow-vq29cs4</guid>
            <pubDate>Thu, 14 May 2026 12:29:40 +0530</pubDate>
            <description><![CDATA[ഇന്ത്യയിൽ സ്വർണം കൈവശം വെക്കുന്നതിന് നിയമപരമായ പരിധികളില്ലെങ്കിലും, ആദായനികുതി റെയ്ഡ് സമയത്ത് പിടിച്ചെടുക്കാവുന്ന സ്വർണ്ണത്തിന് CBDT മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാമും, അവിവാഹിതർക്ക് 250 ഗ്രാമും, പുരുഷന്മാർക്ക് 100 ഗ്രാമും വരെയാണ് പരിധി. കൃത്യമായ രേഖകളില്ലാത്ത സ്വർണത്തിന് കനത്ത നികുതിയും പിഴയും നൽകേണ്ടിവരും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k96t8fghv7v491wy9sdhyng6,imgname-gold-ornaments-1762239200785.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വരുന്ന ഒരു വർഷം സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ സ്വർണം കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും വീണ്ടും ചർച്ചയാകുകയാണ്. അനാവശ്യ ഇറക്കുമതി കുറച്ച് രാജ്യത്തിന്റെ സമ്പദ്&zwnj;വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ഈ നീക്കം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ സ്വർണം കൈവശം വെക്കുന്നതിന് നിയമപരമായി പ്രത്യേക പരിധികളൊന്നുമില്ല. എന്നാൽ ആദായനികുതി റെയ്ഡ് പോലുള്ളവ നടക്കുന്ന സമയത്ത് കണ്ടെടുക്കുന്ന സ്വർണത്തിന്റെ അളവ് സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം വരെ കൈവശം വക്കാമെന്നാണ്. അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം വരെ കൈവശം വക്കാൻ സിബിഡിടി അനുവാദം നൽകുന്നുണ്ട്. വിവാഹിതരോ അവിവാഹിതരോ ആയ പുരുഷന്മാർക്ക് 100 ഗ്രാം വരെ സൂക്ഷിക്കാവുന്നതാണ്. കുടുംബത്തിന്റെ സാമൂഹിക നിലവാരമോ വരുമാനമോ പരിഗണിക്കാതെ തന്നെ ഈ പരിധിയിലുള്ള ആഭരണങ്ങൾ പിടിച്ചെടുക്കരുതെന്നാണ് നിർദ്ദേശം.&lt;/p&gt;&lt;p&gt;നിർദ്ദിഷ്ട പരിധിയിൽ കൂടുതൽ സ്വർണം കൈവശം വെക്കുന്നവർക്ക് ചില സാഹചര്യങ്ങളിൽ ഇളവ് ലഭിക്കും. വെൽത്ത് ടാക്സ് റിട്ടേണിൽ സ്വർണ്ണത്തിന്റെ വിവരം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇളവ് അനുവദിക്കും. സ്വർണം വാങ്ങാനുപയോഗിച്ച പണത്തിന്റെ കൃത്യമായ സ്രോതസ് (Income Source) വ്യക്തമാക്കാൻ സാധിച്ചാലും രക്ഷ നേടാം. കുടുംബത്തിലെ ആചാരങ്ങളും പാരമ്പര്യങ്ങളും കണക്കിലെടുത്ത് കൂടുതൽ അളവ് സ്വർണം അനുവദിക്കാൻ ഉദ്യോഗസ്ഥർക്ക് വിവേചനാധികാരമുണ്ട്. അതേ സമയം, ഈ ഇളവുകൾ ആഭരണങ്ങൾക്ക് മാത്രമാണ് ബാധകം. സ്വർണ്ണ നാണയങ്ങൾക്കോ ഗോൾഡ് ബാറുകൾക്കോ (Gold Bars) ഈ പരിരക്ഷ ലഭിക്കില്ല.&lt;/p&gt;&lt;p&gt;ഇനി സ്രോതസ് വ്യക്തമാക്കാൻ സാധിച്ചില്ലെങ്കിലോ? കൈവശമുള്ള സ്വർണ്ണത്തിന്റെ സ്രോതസ് കാണിക്കുന്നതിൽ പരാജയപ്പെട്ടാൽ ഭീമമായ നികുതി നൽകേണ്ടി വരും. 60% നികുതി, 25% സർചാർജ്, 4% സെസ് എന്നിവയുൾപ്പെടെ ഏകദേശം 78% വരെ നികുതി അടയ്&zwnj;ക്കേണ്ടി വരുമെന്ന് ക്ലിയർടാക്സ് (ClearTax) റിപ്പോർട്ട് പറയുന്നു. ഇതിനുപുറമെ, നികുതി തുകയുടെ മേൽ 10% പിഴയും ഈടാക്കാവുന്നതാണ്. ചുരുക്കത്തിൽ, കൃത്യമായ രേഖകളും വരുമാന സ്രോതസും ഉണ്ടെങ്കിൽ എത്ര സ്വർണം വേണമെങ്കിലും കൈവശം വെക്കാം. എന്നാൽ, രേഖകളില്ലാത്ത സ്വർണം പിടിച്ചെടുത്താൽ കനത്ത വില നൽകേണ്ടി വരും.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/how-much-gold-keep-at-home-gold-ownership-rules-cbdt-limit-income-tax-guidelines-articleshow-vq29cs4"/>
        </item>
        <item>
            <title><![CDATA[എൽപിജിക്ക് പകരക്കാരൻ! വീടുകളിൽ സിംപിളായി നിർമിക്കാം, ചെലവ് കുറവ്, പ്രായോഗികം; 7 സിലിണ്ടര്‍ വരെ ലാഭിക്കാമെന്ന് കണക്കുകൾ, താരമായി ബയോഗ്യാസ്]]></title>
            <link>https://www.asianetnews.com/my-money/low-cost-lpg-alternative-bio-gas-for-homes-can-help-save-up-to-seven-gas-cylinders-a-year-articleshow-vymqh6p</link>
            <guid isPermaLink="true">https://www.asianetnews.com/my-money/low-cost-lpg-alternative-bio-gas-for-homes-can-help-save-up-to-seven-gas-cylinders-a-year-articleshow-vymqh6p</guid>
            <pubDate>Tue, 12 May 2026 17:24:12 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ, കാർഷിക അവശിഷ്ടങ്ങളും കന്നുകാലി സമ്പത്തും ഉപയോഗിച്ച് ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന ബയോഗ്യാസിന്റെ സാധ്യതകൾ രാജ്യം പരിശോധിച്ചു വരികയാണ്. മാലിന്യ നിർമ്മാർജ്ജനം, തൊഴിലവസരങ്ങൾ, ഊർജ്ജ സുരക്ഷ എന്നിവ ഉറപ്പാക്കാൻ ബയോഗ്യാസിന് കഴിയും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kng4h77hg31mfy4hc89c6dra,imgname-bio-gas-1775436864753.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യയില്&zwj; യുദ്ധാന്തരീക്ഷം മുറുകുമ്പോള്&zwj; ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റുന്നത് രാജ്യത്തിന്റെ ഇന്ധന ഇറക്കുമതിക്കുള്ള ചെലവാണ്. ഏകദേശം 143 ബില്യണ്&zwj; ഡോളറാണ് (ഏകദേശം 12 ലക്ഷം കോടി രൂപ!) എണ്ണ ഇറക്കുമതിക്കായി മാത്രം പ്രതിവര്&zwj;ഷം ഇന്ത്യ ചിലവാക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന ബയോഗ്യാസിലേക്ക് രാജ്യം ഉറ്റുനോക്കുന്നത്.&lt;/p&gt;&lt;p&gt;മറ്റ് ശുദ്ധമായ ഊര്&zwj;ജ്ജ സ്രോതസ്സുകള്&zwj;ക്ക് (സോളാര്&zwj;, ഇലക്ട്രിക്) വിദേശത്തുനിന്നുള്ള ഉപകരണങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്&zwj;, ബയോഗ്യാസിന്റെ കാര്യത്തില്&zwj; ഇന്ത്യ പൂര്&zwj;ണ്ണമായും സ്വയംപര്യാപ്തമാണ്. രാജ്യത്തെ കാര്&zwj;ഷിക അവശിഷ്ടങ്ങളും കന്നുകാലി സമ്പത്തും തന്നെയാണ് ഇതിന്റെ കരുത്ത്.&lt;/p&gt;&lt;h2&gt;പശുക്കള്&zwj; നല്&zwj;കും പവര്&zwj;: 7 സിലിണ്ടര്&zwj; വരെ ലാഭം!&lt;/h2&gt;&lt;p&gt;ബയോഗ്യാസ് പ്ലാന്റുകള്&zwj; വഴി അടുക്കള ബജറ്റിലും വലിയ മാറ്റം കൊണ്ടുവരാന്&zwj; സാധിക്കും. 'സ്&zwnj;മോള്&zwj;കെയ്&zwnj;സ്', 'സി.ഇ.ഇ.ഡബ്ല്യു' എന്നിവയുടെ റിപ്പോര്&zwj;ട്ടുകള്&zwj; പ്രകാരം മൂന്ന് പശുക്കളുള്ള ഒരു കുടുംബത്തിന് ചാണകത്തില്&zwj; നിന്ന് മാത്രം വര്&zwj;ഷം 100 കിലോ എല്&zwj;.പി.ജിക്ക് തുല്യമായ ബയോഗ്യാസ് ഉത്പാദിപ്പിക്കാം. അതായത് ഏകദേശം 7 ഗ്യാസ് സിലിണ്ടറുകള്&zwj; ലാഭിക്കാം!. ഇന്ത്യയില്&zwj; മൂന്നോ അതിലധികമോ പശുക്കളുള്ള ഏകദേശം 4 കോടി കുടുംബങ്ങളുണ്ട്. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്&zwj;, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്&zwj;പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്&zwj;ക്ക് ബയോഗ്യാസ് ഉത്പാദനത്തിന്റെ കേന്ദ്രങ്ങളായി മാറാനുള്ള സാഹചര്യമുണ്ട്.&lt;/p&gt;&lt;h3&gt;മാലിന്യത്തില്&zwj; നിന്ന് പണം; വായു മലിനീകരണത്തിനും പരിഹാരം&lt;/h3&gt;&lt;p&gt;പ്രതിവര്&zwj;ഷം 500 ദശലക്ഷം ടണ്ണിലധികം കാര്&zwj;ഷിക അവശിഷ്ടങ്ങളാണ് ഇന്ത്യയിലുണ്ടാകുന്നത്. ഇവ പലപ്പോഴും കത്തിച്ചുകളയുകയാണ് പതിവ് (ഉദാഹരണത്തിന് പഞ്ചാബിലെ വൈക്കോല്&zwj; കത്തിക്കല്&zwj;). എന്നാല്&zwj; ഇവ കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റിയാല്&zwj; രാജ്യത്തിന് പ്രതിവര്&zwj;ഷം 62 ദശലക്ഷം മെട്രിക് ടണ്&zwj; ഇന്ധനം ലഭിക്കും. നിലവില്&zwj; ഇതിന്റെ ഒരു ശതമാനം പോലും ഇന്ത്യ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത.&lt;/p&gt;&lt;p&gt;ചുരുക്കത്തില്&zwj;, മാലിന്യ നിര്&zwj;മ്മാര്&zwj;ജ്ജനത്തോടൊപ്പം ഗ്രാമീണ മേഖലയില്&zwj; തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കാനും, വിദേശ നാണ്യം ലാഭിക്കാനും ബയോഗ്യാസ് വിപ്ലവത്തിലൂടെ ഇന്ത്യക്ക് സാധിക്കും. അടുത്ത പത്ത് വര്&zwj;ഷത്തിനുള്ളില്&zwj; ഇന്ത്യയുടെ ഊര്&zwj;ജ്ജ മേഖലയുടെ മുഖച്ഛായ മാറ്റാന്&zwj; ഈ 'നാടന്&zwj;' സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്&zwj;.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/low-cost-lpg-alternative-bio-gas-for-homes-can-help-save-up-to-seven-gas-cylinders-a-year-articleshow-vymqh6p"/>
        </item>
        <item>
            <title><![CDATA[ഇന്‍ഷുറന്‍സ് പോളിസികൾക്ക് ആശ്വാസമായി വിധി! ക്ലെയിം അപേക്ഷ നല്‍കാന്‍ വൈകിയോ? തുക നിഷേധിക്കാനാവില്ലെന്ന് കോടതി]]></title>
            <link>https://www.asianetnews.com/my-money/court-rules-insurance-claim-cannot-deny-claims-due-to-delay-policyholders-get-relief-articleshow-z7au8fa</link>
            <guid isPermaLink="true">https://www.asianetnews.com/my-money/court-rules-insurance-claim-cannot-deny-claims-due-to-delay-policyholders-get-relief-articleshow-z7au8fa</guid>
            <pubDate>Thu, 30 Apr 2026 13:28:36 +0530</pubDate>
            <description><![CDATA[ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം അപേക്ഷകൾ വൈകിയെന്ന കാരണം പറഞ്ഞ് നിരസിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ക്ലെയിം യഥാർത്ഥമാണെങ്കിൽ പോളിസി ഉടമയ്ക്ക് ആനുകൂല്യം ലഭിക്കണമെന്നും കോടതി വ്യക്തമാക്കി. ഈ വിധി ലക്ഷക്കണക്കിന് പോളിസി ഉടമകൾക്ക് വലിയ ആശ്വാസം നൽകുന്നതാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpayteer6dcqsxxnb9myas75,imgname-thumb-12-1776336845272.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് ക്ലെയിം അപേക്ഷകള്&zwj; കൃത്യസമയത്ത് സമര്&zwj;പ്പിച്ചില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് തുക നിഷേധിക്കുന്ന ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്ക് കനത്ത തിരിച്ചടി. ക്ലെയിം അപേക്ഷ നല്&zwj;കാന്&zwj; വൈകിയാലും അത് നിരസിക്കാന്&zwj; പാടില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അര്&zwj;ഹമായ ആനുകൂല്യം പോളിസി ഉടമയ്ക്ക് ലഭിക്കണമെന്നും ഇത്തരം സമയപരിധി നിബന്ധനകള്&zwj;ക്ക് നിയമസാധുതയില്ലെന്നും കോടതി വ്യക്തമാക്കി. അര്&zwj;ഹമായ തുക എട്ട് ആഴ്ചയ്ക്കുള്ളില്&zwj; പോളിസി ഉടമയ്ക്ക് നല്&zwj;കാനും വൈകിയ ഓരോ ദിവസത്തിനും ആറ് ശതമാനം പലിശ നല്&zwj;കാനും കോടതി ഇന്&zwj;ഷുറന്&zwj;സ് കമ്പനിക്ക് നിര്&zwj;ദ്ദേശം നല്&zwj;കി.&lt;/p&gt;&lt;h2&gt;കേസിന് പിന്നിലെ സാഹചര്യം&lt;/h2&gt;&lt;p&gt;എക്സിം ബാങ്ക് ജീവനക്കാരനായിരുന്ന സി.പി. രവീന്ദ്രനാഥ് മേനോന്&zwj; സമര്&zwj;പ്പിച്ച ഹര്&zwj;ജിയിലാണ് വിധി. 2021 ഏപ്രില്&zwj; മുതല്&zwj; 2022 മാര്&zwj;ച്ച് വരെ കാലാവധിയുള്ള ഗ്രൂപ്പ് ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് പോളിസിയാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. പോളിസി കാലയളവില്&zwj; ചികിത്സയ്ക്കായി ചെലവായ 1.13 ലക്ഷം രൂപയുടെ ക്ലെയിം 2022 മെയ് മാസത്തില്&zwj; അദ്ദേഹം സമര്&zwj;പ്പിച്ചു. എന്നാല്&zwj;, ചികിത്സ കഴിഞ്ഞ് 90 ദിവസത്തിനുള്ളില്&zwj; അപേക്ഷ നല്&zwj;കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്&zwj;ഷുറന്&zwj;സ് കമ്പനി ഈ ക്ലെയിം തള്ളി. പോളിസിയിലെ വ്യവസ്ഥ പ്രകാരം നിശ്ചിത സമയത്തിനുള്ളില്&zwj; അപേക്ഷിക്കാത്തതിനാല്&zwj; തുക നല്&zwj;കാനാവില്ലെന്നായിരുന്നു കമ്പനിയുടെ വാദം.&lt;/p&gt;&lt;h3&gt;കോടതിയുടെ നിരീക്ഷണം&lt;/h3&gt;&lt;p&gt;ഇന്&zwj;ഷുറന്&zwj;സ് കമ്പനിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരം സമയപരിധി നിബന്ധനകള്&zwj; പോളിസി ഉടമയ്ക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങളെ തടയുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യന്&zwj; കരാര്&zwj; നിയമത്തിലെ സെക്ഷന്&zwj; 28(ബി) പ്രകാരം ഇത്തരം വ്യവസ്ഥകള്&zwj; അസാധുവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;ലളിതമായി പറഞ്ഞാല്&zwj;, ചികിത്സ നടന്നത് സത്യമാണെങ്കില്&zwj; അപേക്ഷ നല്&zwj;കാന്&zwj; വൈകി എന്ന കാരണത്താല്&zwj; മാത്രം ആനുകൂല്യം നിഷേധിക്കുന്നത് നിയമപരമായി നിലനില്&zwj;ക്കില്ല. സാങ്കേതിക കാരണങ്ങളെക്കാള്&zwj; ക്ലെയിമിന്റെ സത്യാവസ്ഥയ്ക്കാണ് പ്രാധാന്യം നല്&zwj;കേണ്ടതെന്ന് കോടതി ഓര്&zwj;മ്മിപ്പിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;പോളിസി ഉടമകള്&zwj;ക്ക് എന്ത് ഗുണം?&lt;/strong&gt;&lt;/p&gt;&lt;p&gt;ലക്ഷക്കണക്കിന് ഇന്&zwj;ഷുറന്&zwj;സ് പോളിസി ഉടമകള്&zwj;ക്ക് വലിയ ആശ്വാസം നല്&zwj;കുന്നതാണ് ഈ വിധി. അസുഖമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ കാരണം ക്ലെയിം അപേക്ഷ നല്&zwj;കാന്&zwj; വൈകുന്നവര്&zwj;ക്ക് ഇനി ആത്മവിശ്വാസത്തോടെ ഇന്&zwj;ഷുറന്&zwj;സ് കമ്പനിയെ സമീപിക്കാം.&lt;/p&gt;&lt;p&gt;ഈ വിധി ഇന്&zwj;ഷുറന്&zwj;സ് മേഖലയില്&zwj; വലിയ മാറ്റങ്ങള്&zwj; കൊണ്ടുവരുമെന്ന് നിയമവിദഗ്ധര്&zwj; കരുതുന്നു. കമ്പനികള്&zwj; ഇനിമുതല്&zwj; സാങ്കേതിക നൂലാമാലകള്&zwj; പറഞ്ഞ് ക്ലെയിമുകള്&zwj; തള്ളുന്ന രീതി അവസാനിപ്പിക്കേണ്ടി വരും. എങ്കിലും, തര്&zwj;ക്കങ്ങള്&zwj; ഒഴിവാക്കാന്&zwj; അപേക്ഷകള്&zwj; പരമാവധി വേഗത്തില്&zwj; സമര്&zwj;പ്പിക്കുന്നതാണ് ഉചിതമെന്നും ഇവര്&zwj; ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/court-rules-insurance-claim-cannot-deny-claims-due-to-delay-policyholders-get-relief-articleshow-z7au8fa"/>
        </item>
    </channel>
</rss>
