<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 05 Sep 2026 11:56:29 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കെട്ടിടം വാടകയ്ക്കെടുത്തത് ആയുർവേദ ഡോക്ടർ, പരിശോധന നടത്തിയത് ഹോമിയോ ഡോക്ടർ, ചികിത്സ അലോപ്പതി; വ്യാജ ആശുപത്രി പൂട്ടി പഞ്ചായത്ത്]]></title>
            <link>https://www.asianetnews.com/kerala-news/fake-hospital-shut-down-in-thiruvananthapuram-after-health-department-inspection-articleshow-b9hcpik</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fake-hospital-shut-down-in-thiruvananthapuram-after-health-department-inspection-articleshow-b9hcpik</guid>
            <pubDate>Sat, 05 Sep 2026 11:56:23 +0530</pubDate>
            <description><![CDATA[&lt;p&gt;അ​മ്പൂ​രി ജം​ഗ്ഷ​ന് സ​മീ​പ​ത്ത് വ​ര്&zwj;ഷ​ങ്ങ​ളാ​യി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അ​ധി​കൃ​ത​ര്&zwj; പൂ​ട്ടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1r3y5jwvfffcqffa2xv7qk5,imgname-fotojet---2026-09-05t115601.524-1788589577820.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: അ​മ്പൂ​രി ജം​ഗ്ഷ​ന് സ​മീ​പ​ത്ത് വ​ര്&zwj;ഷ​ങ്ങ​ളാ​യി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അ​ധി​കൃ​ത​ര്&zwj; പൂ​ട്ടി. ഡോക്ടറും നഴ്സുമടക്കം ആശുപത്രി സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്ന ഇവിടെ പ​രി​ശോ​ധ​ന​യി​ല്&zwj; അ​ലോ​പ്പ​തി ഡോ​ക്ട​ര്&zwj;ക്ക് പ​ക​രം ഹോ​മി​യോ ഡോ​ക്ട​റു​ടെ സേ​വ​ന​മാ​ണ് ക​ണ്ട​ത്. ആ​ശു​പ​ത്രി ന​ട​ത്തി​പ്പു​കാ​ര​നും അലോപ്പതി ലൈസൻസില്ലാത്ത വ്യാ​ജ ഡോ​ക്ട​റാ​ണെ​ന്ന് ക​ണ്ടെ​ത്തിയതോടെയാണ് പഞ്ചായത്ത് ഹെൽത് വിഭാഗം നടപടിയെടുത്തത്. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ല്&zwj; നി​ന്നു​ള്ള അ​നു​മ​തി​യോ ആ​ശു​പ​ത്രി​യി​ല്&zwj; നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്&zwj; സം​സ്&zwnj;​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മോ​ ഇവിടെയി​ല്ല. ലാ​ബി​ല്&zwj; നി​ല​വാ​ര​മു​ള്ള ടെ​സ്റ്റിം​ഗ് സാ​ധ​ന​ങ്ങ​ളുമില്ലാ​യി​രു​ന്നു.&lt;/p&gt;&lt;p&gt;വ​ര്&zwj;ഷ​ങ്ങ​ളാ​യി പ്ര​വ​ര്&zwj;ത്തി​ച്ചി​രു​ന്ന ഈ ​ആ​ശു​പ​ത്രി​യി​ല്&zwj; കാ​ലാ​കാ​ല​ങ്ങ​ളി​ല്&zwj; വ്യാ​ജ ഡോ​ക്ട​റാ​ണ് പ്ര​വ​ര്&zwj;ത്തി​ച്ചി​രു​ന്ന​തെ​ന്ന് ഹെ​ല്&zwj;ത്ത് അ​ധി​കൃ​ത​ര്&zwj;ക്ക് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്&zwj;ന്നാ​യി​രു​ന്നു മി​ന്ന​ല്&zwj; പ​രി​ശോ​ധ​ന. രാത്രികാലങ്ങളിലടക്കം അടിയന്തര ചികിത്സയും കുത്തിവയ്പ്പുകളുമുൾപ്പടെ നൽകിയത് ഹോമിയോ - ആയുർവേദ ഡോക്ടറായിരുന്നെന്ന് കണ്ടെത്തിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. അമ്പൂരി പ​ഞ്ചാ​യ​ത്തി​ന്&zwj;റെ​യും ഹെ​ല്&zwj;ത്തി​ന്&zwj;റെ​യും സം​യു​ക്ത​മാ​യി​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ല്&zwj; ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി. ഹെ​ല്&zwj;ത്ത് ഇ​ന്&zwj;സ്&zwnj;​പെ​ക്ട​ര്&zwj; പ്ര​ദീപി​ന്&zwj;റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊലീസിനും വിവരം കൈമാറിയെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fake-hospital-shut-down-in-thiruvananthapuram-after-health-department-inspection-articleshow-b9hcpik"/>
        </item>
        <item>
            <title><![CDATA[സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു, ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ, അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു]]></title>
            <link>https://www.asianetnews.com/kerala-news/b-tech-student-arrested-in-ettumanoor-for-morphing-classmates-photos-released-on-bail-articleshow-o8rtkxc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/b-tech-student-arrested-in-ettumanoor-for-morphing-classmates-photos-released-on-bail-articleshow-o8rtkxc</guid>
            <pubDate>Sat, 05 Sep 2026 11:47:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഇയാൾ ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തി. ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥി അജ്മലാണ് പിടിയിലായത്. ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. വിദ്യാർത്ഥികൾ ചിത്രങ്ങൾ കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. അജ്മലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇയാൾ ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തി. ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇയാൾ ഏറ്റവും പുതിയ മോഡൽ ഫോണാണ് ഉപയോ​ഗിച്ചിരുന്നത്. അതിനാൽ തന്നെ ഫോട്ടോയെടുക്കാനായി ഇയാളെ മിക്കവരും സമീപിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന മൊഴി. ക്യാംപുകളിൽ ഒക്കെ പങ്കെടുക്കുന്ന സമയത്തും മറ്റ് കോളേജുകളിലെ കുട്ടികളുടെ അടക്കം ചിത്രങ്ങൾ ഇയാൾ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാളുടെ ലാപ്ടോപ് വിദ്യാർത്ഥികളിലൊരാൾ എടുത്തപ്പോഴാണ് ഇത്തരത്തിൽ ഫോട്ടോകൾ ദുരുപയോ​ഗം ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;പിന്നീട് വിദ്യാർത്ഥികൾ ഇത് പരസ്പരം അറിയിക്കുകയും മാതാപിതാക്കളെ അറിയിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് ഇന്നലെ കോളേജിലെത്തി ഇയാളെ പൊലീസ് ചോദ്യം ചെയ്ത് ലാപ്ടോപ്പും ഫോണും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഐറ്റി ആക്റ്റ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/b-tech-student-arrested-in-ettumanoor-for-morphing-classmates-photos-released-on-bail-articleshow-o8rtkxc"/>
        </item>
        <item>
            <title><![CDATA[പാകിസ്ഥാന് ശക്തമായ നയതന്ത്ര സന്ദേശം നൽകി ഇന്ത്യ, സിന്ധു നദിക്ക് കുറുകെ ആദ്യ പാറക്കെട്ടുകൾ കൊണ്ടുള്ള അണക്കെട്ട്; കർഷകർക്ക് ആശ്വാസം]]></title>
            <link>https://www.asianetnews.com/india-news/india-sends-strong-diplomatic-message-to-pakistan-builds-first-rock-dam-across-indus-river-articleshow-6zg6vxi</link>
            <guid isPermaLink="true">https://www.asianetnews.com/india-news/india-sends-strong-diplomatic-message-to-pakistan-builds-first-rock-dam-across-indus-river-articleshow-6zg6vxi</guid>
            <pubDate>Sat, 05 Sep 2026 11:30:25 +0530</pubDate>
            <description><![CDATA[ലഡാക്കിലെ ഉപ്ഷിയിൽ സിന്ധു നദിക്ക് കുറുകെ ഇന്ത്യ ആദ്യമായി പാറക്കെട്ടുകൾ ഉപയോഗിച്ച് തടയണ നിർമ്മിച്ചു. സിമൻ്റ് ഉപയോഗിക്കാതെ നിർമ്മിച്ച ഈ തടയണ മേഖലയിലെ കർഷകർക്ക് ജലസേചനത്തിന് സഹായകമാവുകയും, സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ശക്തമായ നയതന്ത്ര സന്ദേശം നൽകുകയും ചെയ്യുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1r23wmwpy9sx8bwsscpmde2,imgname-sindu-river-dam-1788587668124.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജമ്മു: ലഡാക്കിലെ അതിർത്തി മേഖലകളിൽ കുടിവെള്ള വിതരണവും കൃഷിയും സുഗമമാക്കുന്നതിനായി സിന്ധു നദിക്ക് കുറുകെ ഇന്ത്യ ആദ്യമായി പാറക്കെട്ടുകൾ ഉപയോഗിച്ച് തടയണ നിർമ്മിച്ചു. ലേയിലെ ഉപ്ഷിയിലാണ് തികച്ചും പ്രകൃതിദത്തമായ രീതിയിൽ സിമന്&zwj;റ് ഉപയോഗിക്കാതെ കൂറ്റൻ പാറക്കല്ലുകൾ മാത്രം അടുക്കിവെച്ച് ഈ തടയണ നിർമ്മിച്ചിരിക്കുന്നത്. ഈ തടയണ ഉയർന്നതോടെ നദിയിലെ ജലനിരപ്പ് ഏകദേശം 10 അടിയോളം ഉയരുകയും, വസന്തകാലത്തെ വിതയ്ക്കൽ സമയത്ത് ജലക്ഷാമം കാരണം ബുദ്ധിമുട്ടിയിരുന്ന കർഷകർക്ക് ഇനി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ സാധിക്കുകയും ചെയ്യും.&lt;/p&gt;&lt;p&gt;&lt;strong&gt;പദ്ധതിയുടെ പ്രധാന സവിശേഷതകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഏകദേശം 4 കോടി ലിറ്റർ (40 ദശലക്ഷം ലിറ്റർ) വെള്ളമാണ് ഈ പുതിയ തടയണയിൽ സംഭരിക്കുന്നത്. സംഭരിക്കുന്ന വെള്ളം 'ഇഗൂ ഫേ' ഇറിഗേഷൻ കനാൽ വഴി വറ്റിവരണ്ട ഗ്രാമീണ കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നു. മുൻപ് നദിയിലെ ജലനിരപ്പ് താഴ്ന്ന് ആഴമേറിയ മലയിടുക്കുകളിലൂടെ ഒഴുകിയിരുന്നതിനാൽ വിതയ്ക്കൽ സമയത്ത് പമ്പുകൾ ഉപയോഗിച്ച് വെള്ളമെടുക്കാൻ കർഷകർക്ക് സാധിച്ചിരുന്നില്ല. ഇത് മേഖലയിലെ കാർഷിക രംഗത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു.&lt;/p&gt;&lt;h2&gt;പാകിസ്ഥാനുള്ള നയതന്ത്ര സന്ദേശം&lt;/h2&gt;&lt;p&gt;സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ, ഈ പദ്ധതിക്ക് വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്. സിന്ധു നദി ഒഴുകി പാകിസ്ഥാനിലേക്ക് എത്തുന്നതിന് മുൻപ് തന്നെ, സ്വന്തം അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്കും കൃഷിക്കുമായി നദീജലം ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ സജീവമായി നിർമ്മിക്കുന്നു എന്ന ശക്തമായ സന്ദേശമാണ് ഈ പദ്ധതി നൽകുന്നത്. ലഡാക്ക് ഭരണകൂടം കൂടുതൽ തടയണകൾ നദിക്ക് കുറുകെ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ജലസുരക്ഷ ഉറപ്പാക്കുന്നതിനും ജലസേചന ശേഷി വർദ്ധിപ്പിക്കുന്നതിനുമായി ലഡാക്കിൽ ആകെ 36 ചെക്ക് ഡാം പദ്ധതികൾ നിർമ്മിക്കാനുള്ള നിർദ്ദേശം കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഏകദേശം 56 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ നിർദ്ദേശത്തിൽ ലേ മേഖലയിൽ നിർമ്മിക്കുന്ന നാല് ഹിമാലയൻ റോക്ക് ചെക്ക് ഡാമുകളും കാർഗിൽ മേഖലയിലെ 29 ചെക്ക് ഡാമുകളും ഉൾപ്പെടുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/india-sends-strong-diplomatic-message-to-pakistan-builds-first-rock-dam-across-indus-river-articleshow-6zg6vxi"/>
        </item>
        <item>
            <title><![CDATA[തമിഴ്‌നാട്ടിൽ കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം: പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു]]></title>
            <link>https://www.asianetnews.com/kerala-news/tamil-nadu-panchayat-president-killed-with-brick-over-drinking-water-dispute-articleshow-wapr277</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/tamil-nadu-panchayat-president-killed-with-brick-over-drinking-water-dispute-articleshow-wapr277</guid>
            <pubDate>Sat, 05 Sep 2026 11:26:52 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്&zwnj;നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്&zwj;റിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxvsdtvybtt3p7wq6hpawymg,imgname-fotojet--68--1750058068861.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുനെൽവേലി: തമിഴ്&zwnj;നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്&zwj;റിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. കന്നനല്ലൂർ പഞ്ചായത്ത് പ്രസിഡന്&zwj;റായ മഹാരാജൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് കഴിഞ്ഞ ഒരു ആഴ്ചയായി കുടിവെള്ള വിതരണം ക്രമമായി നടക്കാത്തതിൽ പ്രതി പ്രകോപിതനായിരുന്നു.&lt;/p&gt;&lt;p&gt;കുടിവെള്ള പ്രശ്നത്തിൽ പ്രതിഷേധിച്ച ആളുകളുമായി പഞ്ചായത്ത് പ്രസിഡന്&zwj;റായ മഹാരാജൻ ചർച്ച നടത്തുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് പ്രതി മഹാരാജനെ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഹാരാജൻ പിന്നീട് മരണത്തിന് കീഴടങ്ങി.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/tamil-nadu-panchayat-president-killed-with-brick-over-drinking-water-dispute-articleshow-wapr277"/>
        </item>
        <item>
            <title><![CDATA[ചിറയിൻകീഴ് കൈയാങ്കളി: ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്, സ്വാഭാവിക പ്രതികരണമെന്ന് വിശദീകരണം]]></title>
            <link>https://www.asianetnews.com/kerala-news/ramya-haridas-responds-to-allegations-explains-it-was-a-natural-reaction-articleshow-9rk70kv</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ramya-haridas-responds-to-allegations-explains-it-was-a-natural-reaction-articleshow-9rk70kv</guid>
            <pubDate>Sat, 05 Sep 2026 11:16:55 +0530</pubDate>
            <description><![CDATA[ചിറയിൻകീഴിലെ കൈയേറ്റ ആരോപണത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്&zwnj;നങ്ങളാണ് ഇതിന് പിന്നിലെന്നും, നിരന്തരമായ സൈബർ ആക്രമണത്തിനും അപവാദ പ്രചരണത്തിനുമുള്ള സ്വാഭാവിക പ്രതികരണമാണ് തൻ്റെ ഭാഗത്തുനിന്നുണ്ടായതെന്നും അവർ വിശദീകരിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1r1nd5em5qnhrfyp3291wbk,imgname-vlcsnap-2026-09-05-11h16m03s114-1788587193518.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്&zwnj;നങ്ങളാണ് പിന്നിലെന്നും പാർട്ടി എടുത്ത നിലപാടിനൊപ്പം നിന്നുവെന്നും അവർ പറഞ്ഞു. ഇതിന് ശേഷം വാട്സ് ആപ്പ് വഴി വളരെ മോശമായി സജിത് ഉൾപ്പെടെ പ്രചരണം നടത്തി. സജിത്തും വിശ്വനാഥൻ നായരും ചായക്കടയിൽ ഉൾപ്പെടെ അപവാദപ്രചരണം നടത്തി. എല്ലാ നേതാക്കളോടും പരാതി നൽകിയിരുന്നു. എത്രയോ കാലമായി സൈബർ ആക്രമണം നേരിടുന്നുവെന്നും അവർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കോഴിക്കടയ്ക്ക് സമീപം സജാദിനെ കണ്ടു. നേതാക്കൾ പറഞ്ഞതുകൊണ്ടാണ് പോസ്&zwnj;റ്റിട്ടതെന്ന് സജാദ് സമ്മതിച്ചു. സജാദാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അതിനുശേഷം നടന്നതെല്ലാം ആസൂത്രിതമായിട്ടാണെന്നും പെൺകുട്ടിയെ കൊണ്ട് വായിപ്പിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. പാളയം പ്രദീപ് എന്റെ സ്&zwnj;റ്റാഫാണെന്നും എന്നാൽ, അഡിഷണൽ പി.എ ആണോ എന്നതിന് അവർ മറുപടി നൽകിയില്ല. ആഭ്യന്തരവകുപ്പിൽ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സജാദിന്റെ വീട്ടിലേക്ക് പോയപ്പോൾ ഇവർ എവിടെ നിന്ന് വന്നു? നിങ്ങളെ അസഭ്യം പറഞ്ഞാൽ പ്രതികരിക്കില്ലേ? സജിത്തിനെതിരെയുള്ള പ്രതികരണം സ്വാഭാവിക പ്രതികരണമെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ramya-haridas-responds-to-allegations-explains-it-was-a-natural-reaction-articleshow-9rk70kv"/>
        </item>
        <item>
            <title><![CDATA[കോഴിക്കോട് മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു; ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു]]></title>
            <link>https://www.asianetnews.com/kerala-news/lorry-overturns-onto-railway-tracks-at-mukkali-kozhikode-train-traffic-disrupted-articleshow-r958lsk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/lorry-overturns-onto-railway-tracks-at-mukkali-kozhikode-train-traffic-disrupted-articleshow-r958lsk</guid>
            <pubDate>Sat, 05 Sep 2026 11:15:47 +0530</pubDate>
            <description><![CDATA[&lt;p&gt;മുക്കാളി റെയിൽവേ സ്റ്റേഷനിൽ നവീകരണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി മണ്ണുമായി എത്തിയ മിനി ലോറിയാണ് പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് മറിഞ്ഞത്. സംഭവസമയം കോഴിക്കോട് ഭാ​ഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിൻ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1r1jer0vczr60eg12dtvg26,imgname-kozhikode-mukkali-railway-lorry-accident-1788587096832.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വടകരയ്ക്ക് സമീപം മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. അപകടത്തെത്തുടർന്ന് കണ്ണൂരിൽനിന്ന് കോഴിക്കോട് ഭാ​ഗത്തേക്കുള്ള ട്രെയിൻ ​ഗതാ​ഗതം 45 മിനിറ്റോളം തടസപ്പെട്ടു.&lt;/p&gt;&lt;p&gt;മുക്കാളി റെയിൽവേ സ്റ്റേഷനിൽ നവീകരണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി മണ്ണുമായി എത്തിയ മിനി ലോറിയാണ് പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് മറിഞ്ഞത്. സംഭവസമയം കോഴിക്കോട് ഭാ​ഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിൻ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടർന്ന് കോഴിക്കോട് ഭാ​ഗത്തേക്കുള്ള പരശുറാം എക്സ്പ്രസ്, വന്ദേഭാരത് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ക്രെയിൻ ഉപയോ​ഗിച്ച് ലോറി ട്രാക്കിൽനിന്ന് മാറ്റിയശേഷമാണ് കോഴിക്കോട് ഭാ​ഗത്തേക്കുള്ള ട്രെയിൻ ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്.&lt;/p&gt;&lt;p&gt;മുക്കാളിയിലെ അപകടം കാരണം മം​ഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് 45 മിനിറ്റോളവും മം​ഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരുമണിക്കൂറിലേറെയും വൈകിയാണ് ഓടുന്നത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/lorry-overturns-onto-railway-tracks-at-mukkali-kozhikode-train-traffic-disrupted-articleshow-r958lsk"/>
        </item>
        <item>
            <title><![CDATA[നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി]]></title>
            <link>https://www.asianetnews.com/kerala-news/kottayam-medical-college-needle-incident-investigation-committee-articleshow-en91frc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kottayam-medical-college-needle-incident-investigation-committee-articleshow-en91frc</guid>
            <pubDate>Sat, 05 Sep 2026 10:58:46 +0530</pubDate>
            <description><![CDATA[&lt;p&gt;ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1r0efqqxq1ka14d1dxjspd5,imgname-kottayam-medical-college-needle-incident-1788585918199.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായുള്ള സമിതിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ആക്ഷേപങ്ങളും സമിതി വിശദമായി പരിശോധിക്കും.&lt;/p&gt;&lt;p&gt;കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. 2025 ജൂൺ 24നായിരുന്നു അഞ്ജുവിന്റെ പ്രസവം. കുഞ്ഞിന് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് രണ്ടാം ദിവസം എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.&lt;/p&gt;&lt;p&gt;രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി&lt;/p&gt;&lt;p&gt;തുടർന്ന് കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചെങ്കിലും, ഫലം വന്നപ്പോൾ നോർമലാണെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ തടിപ്പുള്ള ഭാഗത്തല്ല സ്കാനിംഗ് നടത്തിയതെന്നും പിന്നീട് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയെന്നും മാതാപിതാക്കൾ പറയുന്നു.&lt;/p&gt;&lt;p&gt;കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ പ്രയാസമുണ്ടാവുകയും ചില സമയങ്ങളിൽ കഠിനമായ വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെടുകയും ചെയ്തിരുന്നു. എൻ.ഐ.സി.യുവിലേക്ക് മാറ്റിയപ്പോഴാണ് ചികിത്സാപിഴവ് സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anusree A</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kottayam-medical-college-needle-incident-investigation-committee-articleshow-en91frc"/>
        </item>
        <item>
            <title><![CDATA[കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ, പ്രതികരിക്കാതെ എം.വി. ​ഗോവിന്ദൻ]]></title>
            <link>https://www.asianetnews.com/kerala-news/p-jayarajan-calls-for-a-purge-within-the-communist-party-m-v-govindan-remains-silent-articleshow-tdysbqz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/p-jayarajan-calls-for-a-purge-within-the-communist-party-m-v-govindan-remains-silent-articleshow-tdysbqz</guid>
            <pubDate>Sat, 05 Sep 2026 10:54:20 +0530</pubDate>
            <description><![CDATA[&lt;p&gt;പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന ജയരാജന്റെ പ്രസ്താവനയോട് സെക്രട്ടറി എം.വി. ​ഗോവിന്ദൻ പ്രതികരിച്ചില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1r09n4msnk8t3n4fp7xvfhd,imgname-p-jayarajan-1788585759892.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. അണികളുടെ അഭിപ്രായം കേട്ട് തിരുത്തൽ നടത്തും. രാഷ്&zwnj;ട്രീയ സ്വാധീനത്തിൽ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി. തെറ്റ് തിരുത്തി ഇടത്പക്ഷം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വി. കുഞ്ഞികൃഷ്&zwnj;ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പോയത് പാർട്ടി ഗൗരവത്തോടെ പരിശോധിക്കണം.&lt;/p&gt;&lt;p&gt;പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയിലായിരുന്നു. പകരം സിപിഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിച്ചു. അവരുടേത് താൽക്കാലിക വിജയം മാത്രമാണെന്നും കെ.കെ. രാഗേഷിനെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും ജയരാജൻ പറഞ്ഞു. അതേസമയം, പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന ജയരാജന്റെ പ്രസ്താവനയോട് സെക്രട്ടറി എം.വി. ​ഗോവിന്ദൻ പ്രതികരിച്ചില്ല.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/p-jayarajan-calls-for-a-purge-within-the-communist-party-m-v-govindan-remains-silent-articleshow-tdysbqz"/>
        </item>
        <item>
            <title><![CDATA[വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണി; മോചിപ്പിച്ചത് പൊലീസ്, രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/india-news/bengaluru-woman-stripped-and-assaulted-over-loan-repayment-four-arrested-articleshow-d2y0w7n</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bengaluru-woman-stripped-and-assaulted-over-loan-repayment-four-arrested-articleshow-d2y0w7n</guid>
            <pubDate>Sat, 05 Sep 2026 10:41:39 +0530</pubDate>
            <description><![CDATA[&lt;p&gt;ബെം​ഗളൂരുവിൽ താമസിക്കുന്ന യുവതിയാണ് ക്രൂരമർദനത്തിനിരയായത്. രണ്ടുവർഷം മുൻപ് യുവതി രേഷ്മയിൽനിന്ന് ഒരുലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. നസ്രത്തിൽനിന്ന് 50,000 രൂപയും വായ്പയെടുത്തു. എന്നാൽ, കഴിഞ്ഞ ആറുമാസമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലിശ അടയ്ക്കുന്നത് മുടങ്ങി. ഇതോടെ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qzpm1gsxp6md50zhdwyk0d,imgname-karnataka-police-1788585136175.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി. പ്രതികൾ ബന്ദിയാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്.&lt;/p&gt;&lt;p&gt;ബെം​ഗളൂരുവിൽ താമസിക്കുന്ന യുവതിയാണ് ക്രൂരമർദനത്തിനിരയായത്. രണ്ടുവർഷം മുൻപ് യുവതി രേഷ്മയിൽനിന്ന് ഒരുലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. നസ്രത്തിൽനിന്ന് 50,000 രൂപയും വായ്പയെടുത്തു. എന്നാൽ, കഴിഞ്ഞ ആറുമാസമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലിശ അടയ്ക്കുന്നത് മുടങ്ങി. ഇതോടെ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി. ഭീഷണി ഭയന്ന് യുവതി താമസം മാറ്റുകയും രേഷ്മയുടെ നമ്പർ ഫോണിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് നസ്രത്ത് യുവതിയെ ഫോണിൽ വിളിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. പുതിയ ജോലി സംഘടിപ്പിച്ച് നൽകാമെന്നും വാ​ഗ്ദാനംചെയ്തു. ഇതനുസരിച്ച് നസ്രത്തിന്റെ വീട്ടിൽപോയ യുവതിയെ സുഹൈൽ ക്രൂരമായി മർദിച്ചെന്നാണ് പരാതി.&lt;/p&gt;&lt;p&gt;വീട്ടിൽവെച്ചുള്ള മർദനത്തിന് പിന്നാലെ യുവതിയെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി. രേഷ്മയും നസ്രത്തുമാണ് യുവതിയുടെ സമീപത്തായി ഇരുന്നത്. സുഹൈലും സെയ്ഫും ഓട്ടോയിലുണ്ടായിരുന്നു. തുടർന്ന് ഇവർ യുവതിയെ കുമ്പാല​ഗൊഡുവിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ യുവതിയെ ബന്ദിയാക്കിയശേഷം വിവസ്ത്രയാക്കുകയും മർദിക്കുകയും ഇത് ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.&lt;/p&gt;&lt;p&gt;സംഭവത്തിൽ മകളെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തി യുവതിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>അഫീഫ്. എം</dc:creator>
            <atom:link href="https://www.asianetnews.com/india-news/bengaluru-woman-stripped-and-assaulted-over-loan-repayment-four-arrested-articleshow-d2y0w7n"/>
        </item>
        <item>
            <title><![CDATA[നാഥനില്ലാ കളരിയായി കോൺ​ഗ്രസ്; കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ ഇനിയും തുറക്കാതെ എഐസിസി]]></title>
            <link>https://www.asianetnews.com/kerala-news/aicc-yet-to-open-the-file-on-the-kpcc-president-post-articleshow-ubpfmp7</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/aicc-yet-to-open-the-file-on-the-kpcc-president-post-articleshow-ubpfmp7</guid>
            <pubDate>Sat, 05 Sep 2026 10:04:37 +0530</pubDate>
            <description><![CDATA[കെപിസിസി അധ്യക്ഷ പദവിയിൽ പുതിയൊരാളെ നിയമിക്കുന്നതിൽ എഐസിസി തീരുമാനം വൈകുകയാണ്. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി കൂടിയായതിനാൽ പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യം ശക്തമാണെങ്കിലും, കോൺഗ്രസിന് ഇതുവരെ ഒരു പൊതു സ്ഥാനാർത്ഥിയിൽ എത്താൻ സാധിച്ചിട്ടില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1jaj39xhsrxc8fzkz70s96r,imgname-fotojet---2026-09-03t055617.017-1788395195709.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;കെപിസിസി അധ്യക്ഷ പദത്തിൽ &quot;ഫയൽ&quot; ഇനിയും തുറക്കാതെ എഐസിസി. ചർച്ച എപ്പോൾ തുടങ്ങുമെന്നതിൽ വ്യക്തതയില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടന വിഷയങ്ങൾക്കാണ് എഐസിസി ഇപ്പോൾ മുൻഗണന നൽകുന്നത്. ചർച്ചകളിൽ ഇടപെടാതെ കെ.സി. വേണുഗോപാൽ ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിലാണ് കെ.സി. വേണു​ഗോപാൽ. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സണ്ണി ജോസഫ് തുടരുകയാണ്. നിലവിൽ വൈദ്യുതി മന്ത്രിയാണ് സണ്ണി ജോസഫ്. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് പല നേതാക്കളുടെയും ആവശ്യം. എന്നാൽ ഒറ്റപ്പേരിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേർന്നിരുന്നു.&lt;/p&gt;&lt;p&gt;മന്ത്രി സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒന്നിച്ചു കൊണ്ടുപോകാന്&zwj; പറ്റുമെങ്കിലും ഒരാള്&zwj;ക്ക് ഒരു പദവി നല്&zwj;കുന്നതിനോടാണ് യോജിപ്പെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ്&zwnj; ന്യൂസിനോട് പറഞ്ഞിരുന്നു. ഏത് പദവി ഒഴിയണം എന്നു ഹൈക്കമാൻഡ് പറഞ്ഞാല്&zwj; ഒഴിയാൻ തയാറാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പുതിയ പ്രസിഡന്റ് വൈകുന്ന സാഹചര്യത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. തലസ്ഥാനത്തുള്ളപ്പോൾ സണ്ണി ജോസഫ് കൂടുതൽ സമയം ഇന്ദിരാഭവനിൽ തങ്ങാൻ ആണ് ധാരണ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/aicc-yet-to-open-the-file-on-the-kpcc-president-post-articleshow-ubpfmp7"/>
        </item>
        <item>
            <title><![CDATA[രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി]]></title>
            <link>https://www.asianetnews.com/kerala-news/scuffle-between-ramya-haridas-and-party-workers-kpcc-expresses-strong-displeasure-articleshow-2ma2ms8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/scuffle-between-ramya-haridas-and-party-workers-kpcc-expresses-strong-displeasure-articleshow-2ma2ms8</guid>
            <pubDate>Sat, 05 Sep 2026 10:29:50 +0530</pubDate>
            <description><![CDATA[&lt;p&gt;സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്&zwj;സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1q4cqbdyby1dqtt33p1pfry,imgname-ramya-haridas-news-1788556500333.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ചിറയിൻകീഴിലെ എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള കൈയാങ്കളിയിൽ കടുത്ത അതൃപ്തിയിൽ കെപിസിസി. ചിറയിൻകീഴിലെ സംഭവവികാസങ്ങളെ കുറിച്ച് പാർട്ടി അന്വേഷിക്കും. രമ്യ ഹരിദാസിന് ഒപ്പം ഉള്ള പാളയം പ്രദീപിനെതിരെ ആലത്തൂരിലും പരാതി ഉയർന്നിരുന്നു. പരാതിയുമായി രമ്യ ഹരിദാസും നേതൃത്വത്തെ സമീപിക്കും.&lt;/p&gt;&lt;p&gt;സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്&zwj;സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറിയെന്നും കൈയിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/scuffle-between-ramya-haridas-and-party-workers-kpcc-expresses-strong-displeasure-articleshow-2ma2ms8"/>
        </item>
        <item>
            <title><![CDATA[ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി]]></title>
            <link>https://www.asianetnews.com/kerala-news/bharat-mata-college-morphing-controversy-investigation-extends-to-alumni-says-acp-articleshow-kwx6a4t</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bharat-mata-college-morphing-controversy-investigation-extends-to-alumni-says-acp-articleshow-kwx6a4t</guid>
            <pubDate>Sat, 05 Sep 2026 10:17:54 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതി ശ്രീഹരി ചിത്രങ്ങൾ സ്വയം മോർഫ് ചെയ്തെന്നാണ് നിഗമനം. എഐ ടൂളുകൾ ഉപയോഗിച്ച് മോർഫ് ചെയ്തതാകാം എന്നും എസിപി വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qxrv6f6f8w0sekjk40znv1,imgname-mixcollage-05-sep-2026-10-07-am-9310-1788583111887.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: എറണാകുളം ഭാരത്&zwj;മാതാ കോളേജിലെ മോർഫിം​ഗ് വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണം പൂർവ്വ വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിക്കുന്നുവെന്നും കോളേജിന് പുറത്തുള്ളവരും അന്വേഷണപരിധിയിലുള്ളതായി തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ വ്യക്തമാക്കി. പ്രതി ശ്രീഹരി ചിത്രങ്ങൾ സ്വയം മോർഫ് ചെയ്തെന്നാണ് നിഗമനം. എഐ ടൂളുകൾ ഉപയോഗിച്ച് മോർഫ് ചെയ്തതാകാം എന്നും എസിപി വ്യക്തമാക്കി. അതേ സമയം പണത്തിനായി ചിത്രങ്ങൾ വിറ്റെന്നതും കുട്ടികളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്തു എന്നതിനും തെളിവുകള്&zwj; ലഭിച്ചിട്ടില്ലെന്നും എസിപി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bharat-mata-college-morphing-controversy-investigation-extends-to-alumni-says-acp-articleshow-kwx6a4t"/>
        </item>
        <item>
            <title><![CDATA[വൻ എംഡിഎംഎ വേട്ട; റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി, സംഭവം കൊച്ചിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/kochi-mdma-bust-drugs-worth-over-rs-1-crore-seized-from-car-articleshow-6868519</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kochi-mdma-bust-drugs-worth-over-rs-1-crore-seized-from-car-articleshow-6868519</guid>
            <pubDate>Sat, 05 Sep 2026 10:11:01 +0530</pubDate>
            <description><![CDATA[&lt;p&gt;കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി മട്ടാഞ്ചേരി പൊലീസ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qxx4jva32hf0zpc47zfsac,imgname-fotojet---2026-09-05t101040.010-1788583252571.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി മട്ടാഞ്ചേരി പൊലീസ്. തോപ്പുംപടിയിലെ വീട്ടിൽ നിന്നും കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിന് എതിർ വശത്തെ റോഡിൽ കിടന്നിരുന്ന കാറിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയറോഡ് സ്വദേശി നൗഫൽ(32) ആണ് പിടിയിലായത്. തോപ്പുംപടിയിലെ നൗഫലിന്&zwj;റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആദ്യം 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്&zwj;റെ അടിസ്ഥാനത്തിലായിരുന്നു തുടർ പരിശോധന. കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിന് എതിർവശത്തെ റോഡിൽ കിടന്നിരുന്ന നൗഫലിന്&zwj;റെ കാറിലും പൊലീസ് പരിശോധന നടത്തി.&lt;/p&gt;&lt;p&gt;കാറിൽ നിന്ന് രണ്ട് കിലോഗ്രാം തൂക്കം വരുന്ന എംഡിഎംഎയാണ് കണ്ടെത്തിയത്. കാറിൽ പുതിയ കൂളറും ടവർ ഫാനും ഉണ്ടായിരുന്നു. പുതിയ ഉപകരണങ്ങളായതിനാൽ കാർഡ്ബോർഡ് പായ്ക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കൂളറിനും ടവർ ഫാനിനുമുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നൗഫൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് കാറ് പാർക്ക് ചെയ്തിരുന്നത്. നിലവിലെ വിലയനുസരിച്ച് പിടികൂടിയ എംഡിഎംഎയ്ക്ക് ഒരു കോടി രൂപയിലേറെ മൂല്യമുണ്ട്. ഓപ്പറേഷൻ തുഫാൻ നടന്നു കൊണ്ടിരിക്കുമ്പോഴും മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി മേഖലകളിൽ കാര്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് കൊച്ചിയിലെ ജനജാഗ്രതാ സമിതി സമരം നടത്തിയിരുന്നു. ഈ ഘട്ടത്തിലാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്ന് കൊച്ചിയിൽ നടന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kochi-mdma-bust-drugs-worth-over-rs-1-crore-seized-from-car-articleshow-6868519"/>
        </item>
        <item>
            <title><![CDATA['രമ്യ ഹരിദാസ് എംഎൽഎയെ ആരും കൈയേറ്റം ചെയ്തിട്ടില്ല, പ്രശ്നങ്ങളുണ്ടാക്കുന്നത് പാളയം പ്രദീപ്'; പ്രതികരണവുമായി സജിത് മുട്ടപ്പലം]]></title>
            <link>https://www.asianetnews.com/kerala-news/no-one-manhandled-mla-ramya-haridas-palayam-pradeep-creating-trouble-says-sajith-muttambalam-articleshow-lpombty</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/no-one-manhandled-mla-ramya-haridas-palayam-pradeep-creating-trouble-says-sajith-muttambalam-articleshow-lpombty</guid>
            <pubDate>Sat, 05 Sep 2026 09:12:51 +0530</pubDate>
            <description><![CDATA[രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാൽ, എംഎൽഎയെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്നും പ്രശ്നങ്ങളുണ്ടാക്കുന്നത് പാളയം പ്രദീപാണെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടമ്പലം ആരോപിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qtjpnvkxya5v0dpcfatjrw,imgname-sajith-muttambalam-1788579764923.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനെതിരെയുള്ള കൈയേറ്റത്തിൽ പ്രതികരണവുമായി ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം. എംഎൽഎ പ്രകോപിതയായി പ്രശ്&zwnj;നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും ആരും എംഎൽഎ കൈയേറ്റം ചെയ്തിട്ടില്ലെന്നും സജിത് പറഞ്ഞു. ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെ വീട്ടിലേക്ക് കുട്ടികൊണ്ടുപോയത് എംഎൽഎയും പാളയം പ്രദീപുമാണ്. പാളയം പ്രദീപാണ് കുറേ നാളുകളായി പ്രശ്&zwnj;നങ്ങൾ ഉണ്ടാക്കുന്നതെന്നും സജിത് ആരോപിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്&zwj;സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറിയെന്നും കൈയിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/no-one-manhandled-mla-ramya-haridas-palayam-pradeep-creating-trouble-says-sajith-muttambalam-articleshow-lpombty"/>
        </item>
        <item>
            <title><![CDATA[സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ടേക്ക് ; എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്]]></title>
            <link>https://www.asianetnews.com/kerala-news/district-panchayat-president-protests-sudden-shift-of-state-school-sports-meet-venue-to-kozhikode-articleshow-c5uf9u5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/district-panchayat-president-protests-sudden-shift-of-state-school-sports-meet-venue-to-kozhikode-articleshow-c5uf9u5</guid>
            <pubDate>Sat, 05 Sep 2026 10:08:13 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ ശക്തമായ എതിർപ്പുമായി വേദി മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ ഇതിനകം തുടങ്ങിയിരുന്നുവെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qxky9dc90182ne7whe19cn,imgname-kannur-district-panchayat-protests-sudden-shift-of-state-school-sports-meet-venue-to-kozhikode-1788582951213.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ ശക്തമായ എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ രംഗത്ത്. വേദി മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ ഇതിനകം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;സർക്കാരിന്റെ ഈ അപ്രതീക്ഷിത തീരുമാനം കണ്ണൂരുകാരെ വലിയതോതിൽ നിരാശപ്പെടുത്തിയിട്ടുണ്ടെന്നും, എന്തുതുകൊണ്ടാണ് വേദി മാറ്റിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ബിനോയ് കുര്യൻ ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്ത മേള കണ്ണൂരിൽ നടക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചതും, തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും ഡി.ഡി ഷൈനിക്കും മേളയുടെ പതാക കൈമാറിയതും.&lt;/p&gt;&lt;p&gt;സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി&lt;/p&gt;&lt;p&gt;ഈ തീരുമാനത്തെ മറികടന്നാണ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് വെച്ച് നടക്കുമെന്ന് ഇന്നലെയാണ് പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു വാർത്താസമ്മേളനത്തിൽ അറിയിച്ചത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anusree A</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/district-panchayat-president-protests-sudden-shift-of-state-school-sports-meet-venue-to-kozhikode-articleshow-c5uf9u5"/>
        </item>
        <item>
            <title><![CDATA[അവധി ആഘോഷിക്കാനുള്ള യാത്ര ദുരന്തമായി, പൊലിഞ്ഞത് എട്ടുജീവനുകൾ; അപകടത്തിന് പിന്നാലെ ദേശീയപാതയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/thrissur-kaipamangalam-accident-eight-tamil-nadu-students-killed-articleshow-ycnh8tq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/thrissur-kaipamangalam-accident-eight-tamil-nadu-students-killed-articleshow-ycnh8tq</guid>
            <pubDate>Sat, 05 Sep 2026 10:03:53 +0530</pubDate>
            <description><![CDATA[&lt;p&gt;വെള്ളിയാഴ്ച അർധരാത്രി 11.42-ഓടെയാണ് ദേശീയപാത 66-ൽ കയ്പമം​ഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കാർ യാത്രക്കാരായ എട്ടുപേർ മരിച്ചത്. മരിച്ചവരെല്ലാം തമിഴ്നാട് ദിണ്ടി​ഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ്. ഇവരിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qxgm9phb631drj5nqgwb9h,imgname-thrissur-kaipamangalam-accident-1788582842678.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശ്ശൂർ: എട്ടുവിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിന് പിന്നാലെ ദേശീയപാത 66-ൽ കയ്പമം​ഗലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. അപകടമുണ്ടായ സ്ഥലത്തിന് ഏതാനും മീറ്ററുകൾക്ക് മുൻപായാണ് വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിഞ്ഞുപോകാനുള്ള സൂചന നൽകി ബാരിക്കേഡുകൾ സ്ഥാപിച്ചത്. അതേസമയം, നേരത്തേ തന്നെ ഇത്തരത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിൽ കഴിഞ്ഞദിവസം രാത്രിയിലെ അപകടം ഉണ്ടാകില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച അർധരാത്രി 11.42-ഓടെയാണ് ദേശീയപാത 66-ൽ കയ്പമം​ഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കാർ യാത്രക്കാരായ എട്ടുപേർ മരിച്ചത്. മരിച്ചവരെല്ലാം തമിഴ്നാട് ദിണ്ടി​ഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ്. ഇവരിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ദേശീയപാതയിൽ നിർമാണം നടക്കുന്ന പുതിയ പാതയിലാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർ ഭാ​ഗത്തുനിന്ന് വരികയായിരുന്ന അമിതവേ​ഗത്തിലെത്തി റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് നാട്ടുകാർ പറയുന്നത്. രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.&lt;/p&gt;&lt;p&gt;ദേശീയപാതയിൽ ലോറികളുടെ അനധികൃത പാർക്കിങ്ങും പ്രധാനറോഡിൽനിന്ന് സർവീസ് റോഡിലേക്ക് തിരിയേണ്ടതിന് സൂചനാ ബോർഡുകളും ബാരിക്കേഡുകളും ഇല്ലാതിരുന്നതുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. പുതിയ ആറുവരിപ്പാതയുടെ ചില ഭാ​ഗങ്ങൾ മാത്രമാണ് ഇവിടെ ​ഗതാ​ഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. ഈ പുതിയ പാതയിലൂടെയാണ് കാർ വേ​ഗത്തിലെത്തിയത്. എന്നാൽ, പ്രധാനറോഡിന്റെ ഇടയ്ക്കുവെച്ച് ​ഇതിലൂടെയുള്ള ​ഗതാ​ഗതം സർവീസ് റോഡ് വഴി തിരിച്ചുവിട്ടിരുന്നു. ഈ ഭാ​ഗത്താണ് മൂന്ന് ലോറികൾ അനധികൃതമായി നിർത്തിയിട്ടിരുന്നത്. ഇതിൽ ഒരു ലോറിയിലേക്കാണ് കാർ ഇടിച്ചുകയറിയത്. സർവീസ് റോഡിലേക്ക് തിരിയേണ്ട ഭാ​ഗത്ത് മാത്രമാണ് കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. അപകടത്തിന് പിന്നാലെ ഇവിടെ അനധികൃതമായി നിർത്തിയിട്ടിരുന്ന ബാക്കി രണ്ട് ലോറികളുമായി ഡ്രൈവർമാർ പോയെന്നും നാട്ടുകാർ പറഞ്ഞു.&lt;/p&gt;&lt;h2&gt;അവധി ആഘോഷിക്കാനിറങ്ങിയതെന്ന് വിവരം...&lt;/h2&gt;&lt;p&gt;അപകടത്തിൽ മരിച്ച വിദ്യാർഥികൾ അവധി ആഘോഷിക്കാനായാണ് തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തിയതെന്നാണ് കരുതുന്നത്. വിദ്യാർഥികളിൽ ഒരാൾ മാത്രമാണ് കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നതെന്നാണ് കോളേജ് പിആർഒ പറയുന്നത്. ഈ വിദ്യാർഥി കഴിഞ്ഞദിവസം ഹോസ്റ്റലിൽനിന്ന് പുറത്തുപോകാൻ രക്ഷിതാക്കളുടെയും ഹോസ്റ്റൽ അധികൃതരുടെയും അനുമതി വാങ്ങിയിരുന്നു. ബാക്കി ഏഴ് വിദ്യാർഥികളും ഹോസ്റ്റലിൽ താമസിക്കുന്നവരല്ലെന്നും ഇവർ എങ്ങോട്ടാണ് യാത്രപോയതെന്ന് അറിയില്ലെന്നും കോളേജ് അധികൃതർ പറഞ്ഞു.&lt;/p&gt;&lt;p&gt;മരിച്ച യുവസഞ്ജിത് ആണ് അപകടസമയത്ത് കാറോടിച്ചിരുന്നതെന്നാണ് വിവരം. നാലാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ് യുവസഞ്ജിത്. എന്നാൽ, കാർ വിദ്യാർഥികളുടെ ആരുടെയങ്കിലും ഉടമസ്ഥതയിലുള്ളതല്ലെന്നാണ് കരുതുന്നത്. മൂന്നുദിവസത്തെ അവധി ആഘോഷിക്കാനായി കാർ വാടകയ്ക്കെടുത്ത് വിദ്യാർഥികൾ യാത്രചെയ്തതാണെന്നും കരുതുന്നു. യാത്രയ്ക്കിടെ ചില വിദ്യാർഥികൾ യാത്രയുമായി ബന്ധപ്പെട്ട വാട്സാപ്പ് സ്റ്റാറ്റസുകൾ പങ്കുവെച്ചിരുന്നു. എന്നാൽ, എവിടേക്കാണ് യാത്രപോയിരുന്നതെന്ന് സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അറിയില്ല. അപകടവിവരമറിഞ്ഞ് വിദ്യാർഥികളുടെ ബന്ധുക്കൾ തൃശ്ശൂരിലെത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒൻപതുമണിയോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/thrissur-kaipamangalam-accident-eight-tamil-nadu-students-killed-articleshow-ycnh8tq"/>
        </item>
        <item>
            <title><![CDATA[ഉത്തരാഖണ്ഡ് ബിജെപി നേതാക്കൾക്കെതിരെ ബെംഗളൂരുവിൽ ‘സീറോ എഫ്‌ഐആർ’; ഹൽദ്വാനി ശുദ്ധീകരണ വിവാദത്തിൽ നടപടി]]></title>
            <link>https://www.asianetnews.com/india-news/zero-fir-against-uttarakhand-bjp-leaders-in-bengaluru-action-taken-in-haldwani-sanitation-controversy-articleshow-g4fv5gt</link>
            <guid isPermaLink="true">https://www.asianetnews.com/india-news/zero-fir-against-uttarakhand-bjp-leaders-in-bengaluru-action-taken-in-haldwani-sanitation-controversy-articleshow-g4fv5gt</guid>
            <pubDate>Sat, 05 Sep 2026 10:03:24 +0530</pubDate>
            <description><![CDATA[കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ഉത്തരാഖണ്ഡിലെ പൊതുസമ്മേളന വേദിയിൽ 'ശുദ്ധീകരണ ക്രിയ' നടത്തിയ ബിജെപി പ്രവർത്തകർക്കെതിരെ ബെംഗളൂരു പൊലീസ് സീറോ എഫ്&zwnj;ഐആർ രജിസ്റ്റർ ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട ഖാർഗെയോടുള്ള ജാതീയ അപമാനമാണിതെന്ന് പരാതിയിൽ പറയുന്നു. തുടർനടപടികൾക്കായി കേസ് ഉത്തരാഖണ്ഡ് പൊലീസിന് കൈമാറും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m18c6ra32a7mj9dgq00nqvke,imgname-fotojet---2026-08-30t091239.267-1788061376835.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ 'ശുദ്ധീകരണ ക്രിയകൾ' നടത്തിയ സംഭവത്തിൽ ഉത്തരാഖണ്ഡ് ബിജെപി പ്രവർത്തകർക്കെതിരെ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു വിധാനസൗധ പൊലീസാണ് സംഭവത്തിൽ 'സീറോ എഫ്&zwnj;ഐആർ' രജിസ്റ്റർ ചെയ്തത്. ആദിവാസി കോൺഗ്രസ് മുൻ ദേശീയ ഉപാധ്യക്ഷൻ ടി ആർ രാമപ്പ ഓഗസ്റ്റ് 31-ന് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.&lt;/p&gt;&lt;p&gt;കൃത്യമായ നിയമോപദേശം തേടിയ ശേഷമാണ് എഫ്&zwnj;ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു സിറ്റി പൊലീസ് തീരുമാനിച്ചത്. ദളിത് വിഭാഗത്തിൽപ്പെട്ട ഖർഗെ പങ്കെടുത്തതുകൊണ്ട് വേദി അശുദ്ധമായി എന്ന തരത്തിലുള്ള പ്രചാരണവും ശുദ്ധീകരണ ചടങ്ങുകളും അദ്ദേഹത്തിന് നേരെ നടന്ന ജാതീയ അപമാനമാണെന്ന് എഫ്&zwnj;ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര ഭട്ടിനെതിരെയും കേസിൽ പരാമർശമുണ്ട്. ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ നടപടിയെ മഹേന്ദ്ര ഭട്ട് മാധ്യമങ്ങളിലൂടെ പരസ്യമായി ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പൗരാവകാശ സംരക്ഷണ നിയമം, പട്ടികജാതി/പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196(1)(ബി) എന്നിവ പ്രകാരമാണ് കേസ്.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് സീറോ എഫ്&zwnj;ഐആർ?&lt;/h2&gt;&lt;p&gt;സംഭവം നടന്നത് ഉത്തരാഖണ്ഡിലാണെങ്കിലും, കുറ്റകൃത്യത്തിന്&zwj;റെ ഗുരുതരാവസ്ഥ കണക്കിലെടുത്തും അധികാരപരിധി കേസ് രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമാകാതിരിക്കാനുമാണ് ബെംഗളൂരു പൊലീസ് സീറോ എഫ്&zwnj;ഐആർ രജിസ്റ്റർ ചെയ്തത്. തുടർനടപടികൾക്കായി ഈ കേസ് ഉത്തരാഖണ്ഡിലെ ഹൽദ്വാനി പൊലീസിന് കൈമാറും.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/zero-fir-against-uttarakhand-bjp-leaders-in-bengaluru-action-taken-in-haldwani-sanitation-controversy-articleshow-g4fv5gt"/>
        </item>
        <item>
            <title><![CDATA[സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി]]></title>
            <link>https://www.asianetnews.com/kerala-news/state-school-sports-meet-shifted-to-kozhikode-due-to-lack-of-facilities-in-kannur-ministers-clarify-articleshow-fiz4tcw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/state-school-sports-meet-shifted-to-kozhikode-due-to-lack-of-facilities-in-kannur-ministers-clarify-articleshow-fiz4tcw</guid>
            <pubDate>Sat, 05 Sep 2026 09:15:08 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ് . കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qtmnjt291md7w1waws3sas,imgname-state-school-sports-meet-shifted-to-kozhikode-due-to-lack-of-facilities-in-kannur--ministers-clarify-1788579829338.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ് . കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂർ ജില്ലയെ ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണം അദ്ദേഹം തള്ളി. ഒരു സർക്കാർ എടുത്ത തീരുമാനം മറ്റൊരു സർക്കാർ മാറ്റാൻ പാടില്ല എന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;അതേസമയം, കായികമേളയുടെ വേദി മാറ്റിയത് അറിഞ്ഞില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. കണ്ണൂരിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പരാതികൾ ഉണ്ടെങ്കിൽ അടുത്ത തവണത്തെ സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിൽ നടത്തുന്ന കാര്യം പരിഗണിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വിസിമാരെ വിമർശിച്ച് മന്ത്രി റോജി എം ജോൺ&lt;/p&gt;&lt;p&gt;2025 ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അടുത്ത കായികമേള കണ്ണൂരിൽ വെച്ചായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി, ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് വെച്ച് നടക്കുമെന്നും ചാത്തമംഗലം എൻ.ഐ.ടി ഗ്രൗണ്ടാണ് മുഖ്യവേദിയെന്നും പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anusree A</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/state-school-sports-meet-shifted-to-kozhikode-due-to-lack-of-facilities-in-kannur-ministers-clarify-articleshow-fiz4tcw"/>
        </item>
        <item>
            <title><![CDATA[വിസിമാരെ വിമർശിച്ച് മന്ത്രി റോജി എം ജോൺ, ചില‍ർ സംഘപരിവാർ വേദിയിലേക്ക് ചുരുങ്ങുന്നു; വിഭജന രാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/minister-roji-m-john-criticizes-vcs-some-are-shrinking-to-the-sangh-parivar-platform-articleshow-9ge22lg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-roji-m-john-criticizes-vcs-some-are-shrinking-to-the-sangh-parivar-platform-articleshow-9ge22lg</guid>
            <pubDate>Sat, 05 Sep 2026 09:04:44 +0530</pubDate>
            <description><![CDATA[അധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന മന്ത്രി റോജി എം. ജോൺ, വിദ്യാഭ്യാസ രംഗത്തെ വർധിച്ചുവരുന്ന രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കും എതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. അറിവുകൊണ്ട് ഇരുട്ടിനെ അകറ്റി മാനവികതയും ഭരണഘടനാ മൂല്യങ്ങളും നെഞ്ചോട് ചേർക്കാൻ പഠിപ്പിക്കുന്ന അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzc7xk6d2s5nrkxm3sp8rycm,imgname-roji-m-john-1786043616461.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം, വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്&zwj;റെ പ്രതികരണം. അധികാരത്തിന്&zwj;റെ ഉന്നതപീഠങ്ങളേക്കാൾ അധ്യാപനത്തിന്&zwj;റെ നന്മയിൽ വിശ്വസിച്ച മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണ പുതുക്കിയാണ് റോജി എം. ജോൺ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;രവീന്ദ്രനാഥ് ടാഗോറിന്&zwj;റെ ശാന്തിനികേതനും വിശ്വഭാരതിയും മുതൽ എപിജെ അബ്&zwj;ദുൾ കലാം വരെയുള്ളവർ തലമുറകൾക്ക് പകർന്നുനൽകിയത് സ്വപ്നം കാണാനും ആകാശത്തോളം ചിറകടിച്ചുയരാനുമുള്ള ധൈര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സുകുമാർ അഴീക്കോട്, ഒഎൻവി കുറുപ്പ്, എംജിഎസ്. നാരായണൻ, പ്രൊഫ. എം. ലീലാവതി തുടങ്ങിയ പ്രഗല്ഭരായ അധ്യാപകർ കേരളത്തിന്&zwj;റെ പൊതുമണ്ഡലത്തിൽ ചോദ്യം ചെയ്യാനും കലഹിക്കാനും തിരുത്താനുമുള്ള ആർജവമാണ് തലമുറകൾക്ക് പകർന്നുനൽകിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;h2&gt;വർഗീയ അജണ്ടകൾക്കും വിവേചനങ്ങൾക്കുമെതിരെ വിമർശനം&lt;/h2&gt;&lt;p&gt;വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നെഗറ്റീവ് പ്രവണതകളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. സ്റ്റാഫ് റൂമിലിരുന്ന് വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവർ അധ്യാപനത്തിന്റെ അന്തസ്സത്ത തിരിച്ചറിയാത്തവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവേചനമില്ലാതെ വിദ്യാർത്ഥികളെ ചേർത്തുപിടിക്കുകയാണ് അധ്യാപകരുടെ പ്രഥമ ചുമതല.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഭരണഘടനാ മൂല്യങ്ങൾ മറന്ന് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലെന്നും അക്കാദമിക് സ്വയംഭരണത്തെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്നത് വിദ്യാഭ്യാസ മേഖലയോടുള്ള അനീതിയാണെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.അറിവുകൊണ്ട് ഇരുട്ടിനെ അകറ്റി മാനവികതയും ഭരണഘടനാ മൂല്യങ്ങളും നെഞ്ചോട് ചേർക്കാൻ പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും അദ്ദേഹം ദിനാശംസകൾ നേർന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-roji-m-john-criticizes-vcs-some-are-shrinking-to-the-sangh-parivar-platform-articleshow-9ge22lg"/>
        </item>
        <item>
            <title><![CDATA[മൂന്നാം ക്ലാസുകാരിയെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു, തമിഴ്നാട് സ്വദേശി പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/aluva-man-arrested-for-alleged-attempt-to-take-third-standard-girl-away-articleshow-6yvvy9z</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/aluva-man-arrested-for-alleged-attempt-to-take-third-standard-girl-away-articleshow-6yvvy9z</guid>
            <pubDate>Sat, 05 Sep 2026 08:59:14 +0530</pubDate>
            <description><![CDATA[&lt;p&gt;മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ ഒരാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ ഒരാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വേളാങ്കണ്ണി സ്വദേശി സെൽവകുമാർ (50) ആണ് പിടിയിലായത്. ആലുവയിൽ രണ്ട് വർഷത്തോളമായി താമസിച്ചിരുന്ന ഇയാൾ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിന് സമീപത്തുണ്ടായിരുന്ന പെൺകുട്ടിയെ സെൽവകുമാർ തന്റെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.&lt;/p&gt;&lt;p&gt;സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞ് നിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ആലുവ പൊലീസ് ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/aluva-man-arrested-for-alleged-attempt-to-take-third-standard-girl-away-articleshow-6yvvy9z"/>
        </item>
        <item>
            <title><![CDATA[പിഎം ശ്രീയിൽ പുതുതായി തീരുമാനം എടുത്തിട്ടില്ല, എടുത്താല്‍ അറിയിക്കാം: മന്ത്രി എൻ. ഷംസുദ്ദീൻ]]></title>
            <link>https://www.asianetnews.com/kerala-news/no-new-decision-has-been-taken-regarding-pm-shri-says-minister-n-shamsuddeen-articleshow-c02cism</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/no-new-decision-has-been-taken-regarding-pm-shri-says-minister-n-shamsuddeen-articleshow-c02cism</guid>
            <pubDate>Sat, 05 Sep 2026 08:54:01 +0530</pubDate>
            <description><![CDATA[പിഎം ശ്രീ പദ്ധതിയിൽ പുതുതായി തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ഫണ്ട് ലഭിക്കാൻ പദ്ധതിയിൽ ചേരണമെന്ന് കേന്ദ്രം ആവർത്തിക്കുമ്പോൾ, യൂത്ത് ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ എതിർപ്പുമായി രംഗത്തെത്തിയതോടെ സർക്കാർ സമ്മർദ്ദത്തിലാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwv18zs5h1e6g68r86kprf4h,imgname-n-shamsudheen-on-pm-shri-1783318740773.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. തീരുമാനം എടുത്താൽ എല്ലാവരേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീ​ഗ്, യുഡിഎഫ്, കെപിസിസി യോഗങ്ങളിലെ വിമർശനത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളം പിഎം ശ്രീയുടെ ഭാഗമായി തുടരണമെന്ന് വീണ്ടും കേന്ദ്രം കത്തയക്കുന്നതോടെ ഒരിടവേളക്ക് ശേഷം ചർച്ചയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾ ഒഴികെയുള്ള എസ്എസ്കെ ഫണ്ട് ലഭിക്കാൻ പദ്ധതിയുടെ ഭാഗമാകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കിയാണ് കത്തയക്കുക. ദില്ലിയിൽ എസ്എസ് കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് ആവർത്തിച്ചത്. അതേസമയം പിഎം ശ്രീ വിഷയത്തിൽ ലീഗിന് പിന്നാലെ കോൺഗ്രസിലും ഭിന്നത രൂക്ഷമായതോടെയാണ് സർക്കാറിന് അന്തിമ തീരുമാനമെടുക്കൽ കടുത്ത വെല്ലുവിളിയായി.&lt;/p&gt;&lt;p&gt;പി എം ശ്രീയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ് രം​ഗത്തെത്തിയിരുന്നു. പി എംശ്രീ നടപ്പിലാക്കരുതെന്നാണ് നിലപാടെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാൽ അത് പറയാന്&zwj; യൂത്ത് ലീഗ് ഉണ്ടാകുമെന്നും സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്&zwnj;ഘാടനം ചെയ്തു കൊണ്ട് മുനവ്വറലി ശിഹാബ് തങ്ങളാണ് നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ സർക്കാരാണ് പി എം ശ്രീയിൽ ഒപ്പുവെച്ചത്. അന്ന് യൂത്ത് ലീഗായിരുന്നു ഏറ്റവും കൂടുതൽ എതിർത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എം ശ്രീ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. സർക്കാർ അതിൽ ഉപസമിതി ഉണ്ടാക്കി തീരുമാനത്തിന് കാത്തിരിക്കുകയാണ്. ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ അഭിപ്രായം പറയുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/no-new-decision-has-been-taken-regarding-pm-shri-says-minister-n-shamsuddeen-articleshow-c02cism"/>
        </item>
        <item>
            <title><![CDATA['ഇനി പിക്ആക്സ് മൗണ്ടൈൻ'; ഇറാനിലെ ഭൂ​ഗർഭ ആണവനിലയം ഉടൻ ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/international-news/donald-trump-warns-us-will-hit-iran-pickaxe-mountain-nuclear-site-soon-articleshow-gww9gzo</link>
            <guid isPermaLink="true">https://www.asianetnews.com/international-news/donald-trump-warns-us-will-hit-iran-pickaxe-mountain-nuclear-site-soon-articleshow-gww9gzo</guid>
            <pubDate>Sat, 05 Sep 2026 08:45:39 +0530</pubDate>
            <description><![CDATA[&lt;p&gt;ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇറാന്റെ അതീവസുരക്ഷിത ഭൂ​ഗർഭ ആണവനിലയം ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ മാസങ്ങളായി തുടരുന്ന സൈനികനടപടിയെയും അദ്ദേഹം ന്യായീകരിച്ചു. ആണവായുധം കൈവശംവെയ്ക്കുന്നതിൽനിന്ന് ഇറാനെ തടയുക എന്നതാണ് യുഎസ് സൈനികനടപടിയുടെ ലക്ഷ്യമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kytzxdxhjearr2pexv47ym30,imgname-donald-trump-1785464797102.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഇറാനിലെ ഭൂ​ഗർഭ ആണവനിലയമായ 'പിക്ആക്സ് മൗണ്ടൈൻ'(Pickaxe Mountain) ഉടൻ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇറാന്റെ അതീവസുരക്ഷിത ഭൂ​ഗർഭ ആണവനിലയം ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ മാസങ്ങളായി തുടരുന്ന സൈനികനടപടിയെയും അദ്ദേഹം ന്യായീകരിച്ചു. ആണവായുധം കൈവശംവെയ്ക്കുന്നതിൽനിന്ന് ഇറാനെ തടയുക എന്നതാണ് യുഎസ് സൈനികനടപടിയുടെ ലക്ഷ്യമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;'ഇപ്പോൾ അഞ്ചുമാസമായി. ഈ അഞ്ചുമാസം ഞങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയുമോ? ഇറാന് ആണവായുധം ലഭിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ഈ കാലയളവിൽ ഞങ്ങൾ ചെയ്തത്. ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകില്ല. ഉണ്ടായിരുന്നെങ്കിൽ നിങ്ങളൊന്നും ഇവിടെ ഇങ്ങനെ നിൽക്കുമായിരുന്നില്ല. ഇനി ഞങ്ങൾ ഉടൻതന്നെ പിക്ആക്സ് മൗണ്ടൈൻ ആക്രമിച്ചേക്കും. യുഎസ് ഇന്റലിജൻസ് അവിടത്തെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. പിക്ആക്സിലെ എല്ലാ നീക്കങ്ങളും ഞങ്ങൾക്കറിയാം. ഇറാനിലെ മുഴുവൻ നീക്കങ്ങളും ഞങ്ങൾ അറിയുന്നുണ്ട്. എന്തെങ്കിലും മോശമായി ഉണ്ടായാൽ ഞങ്ങൾ അവരെ ആക്രമിക്കും. അതിശക്തമായി തന്നെ ആക്രമിക്കും', ട്രംപ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഇറാനെതിരായ അമേരിക്കയുടെ സൈനികനടപടി മേഖലയിൽ വലിയൊരു സംഘർഷം ഒഴിവാക്കാൻ കാരണമായെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്ക ഇടപെട്ടിരുന്നില്ലെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യയും ​ഗുരുതരമായ ഭീഷണി നേരിടേണ്ടിവന്നേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞങ്ങൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യയും ഇന്ന് അവശേഷിക്കില്ലായിരുന്നു. അത് കഴിഞ്ഞാൽ അവർ യൂറോപ്യൻ ന​ഗരങ്ങളെയും യുഎസിലെ ന​ഗരങ്ങളെയും ലക്ഷ്യമിടുമായിരുന്നു. പക്ഷേ, അവരെ ഞങ്ങൾ തടഞ്ഞു. അഞ്ചുമാസം കൊണ്ട് ആണവായുധം കൈവശപ്പെടുത്തുന്നതിൽനിന്ന് അവരെ തടയാനായി', ട്രംപ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;നഥാൻസിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപത്തായാണ് പിക്ആക്സ് മൗണ്ടൈൻ സ്ഥിതിചെയ്യുന്നത്. രണ്ട് തുരങ്കസംവിധാനങ്ങളുള്ള അതീവസുരക്ഷിതമായ ഭൂ​​ഗർഭ സമുച്ചയമാണിത്. സാധാരണ​രീതിയിലുള്ള വ്യോമാക്രമണങ്ങളിൽനിന്നടക്കം സുരക്ഷിതമായ കേന്ദ്രമാണിത്. അടുത്തിടെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഈ ഭൂ​ഗർഭനിലയത്തിലേക്ക് ഇറാൻ മാറ്റിയതായി ഇസ്രേയേൽ ഇന്റലിജൻസ് വിഭാ​ഗം കണ്ടെത്തിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/donald-trump-warns-us-will-hit-iran-pickaxe-mountain-nuclear-site-soon-articleshow-gww9gzo"/>
        </item>
        <item>
            <title><![CDATA[കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല്: രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്]]></title>
            <link>https://www.asianetnews.com/news/case-registered-against-7-congress-workers-based-on-ramya-haridass-complaint-articleshow-ln7lxko</link>
            <guid isPermaLink="true">https://www.asianetnews.com/news/case-registered-against-7-congress-workers-based-on-ramya-haridass-complaint-articleshow-ln7lxko</guid>
            <pubDate>Sat, 05 Sep 2026 08:30:12 +0530</pubDate>
            <description><![CDATA[&lt;p&gt;ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ&zwnj;ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qqsav5apwnp2mm9cbxtncj,imgname-mixcollage-05-sep-2026-08-23-am-6646-1788576836453.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ&zwnj;ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്&zwj;സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;അതേ സമയം, തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കുന്നു. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/news/case-registered-against-7-congress-workers-based-on-ramya-haridass-complaint-articleshow-ln7lxko"/>
        </item>
        <item>
            <title><![CDATA[വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം, പിഎം ശ്രീയിൽ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി]]></title>
            <link>https://www.asianetnews.com/kerala-news/vd-satheesan-needs-to-swallow-all-his-old-words-somehow-john-brittas-mp-criticizes-pm-shree-articleshow-12e882f</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vd-satheesan-needs-to-swallow-all-his-old-words-somehow-john-brittas-mp-criticizes-pm-shree-articleshow-12e882f</guid>
            <pubDate>Sat, 05 Sep 2026 08:09:46 +0530</pubDate>
            <description><![CDATA[പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ വി ഡി സതീശൻ നിലപാട് മാറ്റുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. ലീഗിലും കോൺഗ്രസിലും പദ്ധതിക്കെതിരെ എതിർപ്പുയർന്നതോടെ യുഡിഎഫിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. രാഷ്ട്രീയ സമവായമില്ലാത്തത് സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv0jwz6mzvj4z85vy9kshj96,imgname-john-brittas-1781357509844.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം ശ്രീയുടെ ഭാഗമാകമായാൽ മതിയെന്ന് ജോൺ ബ്രിട്ടാസ് എംപി. എന്നാൽ അത് സംഭവിച്ചാൽ ജനമധ്യത്തിൽ തങ്ങളുടെ പൊയ്മുഖം അഴിഞ്ഞുവീഴുമെന്ന് യുഡിഎഫിലെ ചിലർക്കെങ്കിലും മനസിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് കൃത്യമായ ഒരു നിലപാടെടുക്കാൻ പറ്റുന്നില്ല. യുഡിഎഫിന്&zwj;റെ എംപിമാർ രാജ്യസഭയിൽ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിൽ, പിഎം ശ്രീയിൽ നിന്ന് പിന്മാറാം എന്ന കാര്യങ്ങളെല്ലാം കൃത്യമായി തന്നെയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ഈ മലക്കംമറിച്ചിൽ നടത്തേണ്ട ആവശ്യമില്ല. കേരള സമൂഹത്തോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ യുഡിഎഫ് മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. സതീശൻ സർക്കാരിന്&zwj;റെ നിലപാട് എന്താണെന്ന് നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും നാണംകെട്ട സമീപനം സ്വീകരിച്ച ഒരു സർക്കാർ കേരളത്തിന്&zwj;റെ ചരിത്രത്തിൽ വേറെയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഇതിനിടെ പിഎം ശ്രീയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. പിഎം ശ്രീ നടപ്പിലാക്കരുതെന്നാണ് നിലപാടെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാൽ അത് പറയാന്&zwj; യൂത്ത് ലീഗ് ഉണ്ടാകുമെന്നും സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്&zwnj;ഘാടനം ചെയ്തു കൊണ്ട് മുനവ്വറലി ശിഹാബ് തങ്ങളാണ് നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ സർക്കാരാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്. അന്ന് യൂത്ത് ലീഗായിരുന്നു ഏറ്റവും കൂടുതൽ എതിർത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എം ശ്രീ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. സർക്കാർ അതിൽ ഉപസമിതി ഉണ്ടാക്കി തീരുമാനത്തിന് കാത്തിരിക്കുകയാണ്. ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ അഭിപ്രായം പറയുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;h2&gt;ലീഗിന് പിന്നാലെ കോൺഗ്രസ്സിലും ഭിന്നത&lt;/h2&gt;&lt;p&gt;ലീഗിലെ പൊട്ടിത്തെറിക്ക് പിന്നാലെ ഇന്നലെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും പിഎം ശ്രീ പദ്ധതിക്കെതിരെ എതിർപ്പ് ഉയര്&zwj;ന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കം വിമർശനം ഉന്നയിച്ചു. പിന്മാറ്റം പ്രയാസമാണെന്ന നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും ഒറ്റയടിക്ക് തീരുമാനത്തിലേക്ക് പോകൽ സർക്കാറിന് പ്രയാസമാവും. മന്ത്രിസഭാ ഉപസമിതി ഇതുവരെ രണ്ട് തവണയാണ് യോഗം ചേർന്നത്. മൂന്നാം യോഗത്തോടെ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു ധാരണ. പക്ഷെ രാഷ്ട്രീയ സമവായമാകാത്തതാണ് പ്രശ്നം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vd-satheesan-needs-to-swallow-all-his-old-words-somehow-john-brittas-mp-criticizes-pm-shree-articleshow-12e882f"/>
        </item>
        <item>
            <title><![CDATA[വാഹനത്തിന്‍റെ പണയ തുക സംബന്ധിച്ച തർക്കം, യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി]]></title>
            <link>https://www.asianetnews.com/kerala-news/kochi-man-allegedly-abducted-and-assaulted-over-vehicle-pledge-dispute-articleshow-q6a9twg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kochi-man-allegedly-abducted-and-assaulted-over-vehicle-pledge-dispute-articleshow-q6a9twg</guid>
            <pubDate>Sat, 05 Sep 2026 08:02:39 +0530</pubDate>
            <description><![CDATA[&lt;p&gt;വാഹനം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി മർദിക്കുകയും പിന്നീട് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്തതായി പരാതി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: വാഹനം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി മർദിക്കുകയും പിന്നീട് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ പച്ചാളം സ്വദേശി കെവിൻ ജോസഫിന്&zwj;റെ പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തു. വിവേക് രവീന്ദ്രൻ, ശരത്, ജെഫിൻ എന്നിവരടക്കം കണ്ടാലറിയാവുന്ന ആറ് പേരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. ഇടപ്പള്ളി പള്ളിയുടെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് സംഭവമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. കെവിൻ ജോസഫിന്&zwj;റെ കൈവശമുണ്ടായിരുന്ന വാഹനത്തിന്&zwj;റെ പണയ തുകയായ 1,35,000 രൂപ നൽകുന്നതിനായി പ്രതികൾ എത്തിയതായിരുന്നു. എന്നാൽ തുക കൈമാറിയതിന് ശേഷം വാഹനത്തിന്&zwj;റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രതികളും കെവിനും തമ്മിൽ വാക്കുതർക്കമുണ്ടായി.&lt;/p&gt;&lt;p&gt;ഇതിനു പിന്നാലെ പ്രതികൾ കെവിനെ മർദിക്കുകയും മറ്റ് പ്രതികളുടെ സഹായത്തോടെ ബലമായി കാറിൽ കയറ്റി കളമശേരി ഭാഗത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യാത്രയ്ക്കിടെ വാഹനത്തിനുള്ളിൽ വച്ച് ഇടി വള ഉപയോഗിച്ച് കെവിന്&zwj;റെ തലയിലും ശരീരത്തിലും മർദിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kochi-man-allegedly-abducted-and-assaulted-over-vehicle-pledge-dispute-articleshow-q6a9twg"/>
        </item>
        <item>
            <title><![CDATA[മെസിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണ സംഘം ഫയലുകൾ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിന് കത്ത് നൽകും]]></title>
            <link>https://www.asianetnews.com/kerala-news/fraud-involving-messis-name-investigation-team-to-write-to-the-government-today-seeking-files-articleshow-4c08sk8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fraud-involving-messis-name-investigation-team-to-write-to-the-government-today-seeking-files-articleshow-4c08sk8</guid>
            <pubDate>Sat, 05 Sep 2026 07:57:13 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നലെ എസ്ഐടി ആദ്യ യോഗം ചേ&zwj;ന്നിരുന്നു. അഞ്ചു ഉദ്യോഗസ്ഥരിൽ എഡിജിപി പി.വിജയൻ, ഐജി സതീഷ് ബിനോ എന്നിവരാണ് നേരിട്ട് യോഗത്തിൽ പങ്കെടുത്തത്. മറ്റ് മൂന്ന് ഉദ്യോഗസ്ഥർ ഓണ്&zwj; ലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. ഫയലുകള്&zwj; ലഭിച്ച ശേഷം എസ്ഐടി വീണ്ടും യോഗം ചേർന്ന് കാര്യങ്ങള്&zwj; വിലയിരുത്തും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qp1v59d1zhqnq4pr6qyt6n,imgname-mixcollage-05-sep-2026-07-53-am-8423-1788575018153.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഫയലുകള്&zwj; ആവശ്യപ്പെട്ട് ഇന്ന് സർക്കാരിലേക്ക് കത്ത് നൽകും. കായിക, ധനസെക്രട്ടറിമാർക്ക് അന്വേഷണ സംഘ തലവൻ പി വിജയൻ കത്ത് നൽകും. മെസ്സിയെ കൊണ്ടുവരുന്നുവെന്ന പ്രചരിപ്പിച്ച് നടത്തിയ സർക്കാരിൻെറയും സ്വകാര്യ കമ്പനിയുടെയും കത്ത് ഇടപാടുകളും, ജിഎസ്ടി ഈടാക്കുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ചുള്ള ഫയലുകളും ഉള്&zwj;പ്പെടെയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. അന്വേഷണത്തിന് ആവശ്യമായ ഫയലുകള്&zwj; സർക്കാരിൽ നിന്നും വാങ്ങാനും അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയാൽ കേസെടുത്ത് മുന്നോട്ടുപോകാനും അനുവാദം നൽകിയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ എസ്ഐടി ആദ്യ യോഗം ചേ&zwj;ന്നിരുന്നു. അഞ്ചു ഉദ്യോഗസ്ഥരിൽ എഡിജിപി പി.വിജയൻ, ഐജി സതീഷ് ബിനോ എന്നിവരാണ് നേരിട്ട് യോഗത്തിൽ പങ്കെടുത്തത്. മറ്റ് മൂന്ന് ഉദ്യോഗസ്ഥർ ഓണ്&zwj; ലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. ഫയലുകള്&zwj; ലഭിച്ച ശേഷം എസ്ഐടി വീണ്ടും യോഗം ചേർന്ന് കാര്യങ്ങള്&zwj; വിലയിരുത്തും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fraud-involving-messis-name-investigation-team-to-write-to-the-government-today-seeking-files-articleshow-4c08sk8"/>
        </item>
        <item>
            <title><![CDATA[വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു, വാരിയെല്ല് ചവിട്ടിയൊടിച്ചു; പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/man-attacked-over-pet-dog-dispute-in-pathanamthitta-articleshow-necbhu0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/man-attacked-over-pet-dog-dispute-in-pathanamthitta-articleshow-necbhu0</guid>
            <pubDate>Sat, 05 Sep 2026 07:40:23 +0530</pubDate>
            <description><![CDATA[&lt;p&gt;വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്&zwj;റെ വാരിയെല്ല് ചവിട്ടി ഒടിച്ചയാൾ പിടിയിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qn7gatv9pwvmmkgn8g4nkd,imgname-fotojet---2026-09-05t073859.214-1788574155098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്&zwj;റെ വാരിയെല്ല് ചവിട്ടി ഒടിച്ചയാൾ പിടിയിൽ. പത്തനംതിട്ട ഓമല്ലൂർ സ്വദേശി സന്തോഷി(50)നെയാണ് ഇളയ സഹോദരനായ ഷാജി (45) ആക്രമിച്ചത്. താക്കോൽക്കൂട്ടം കൊണ്ട് മുഖത്തും ശരീരത്തും ഇടിച്ച് ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 29 ശനിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നുകേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഷാജിയുടെ വളർത്തു നായയെ ആരോ അഴിച്ച് വിട്ടിരുന്നു. തിരികെ വന്ന നായയുടെ ശരീരത്ത് മുറിവുകൾ കാണപ്പെട്ടു. സന്തോഷാണ് പട്ടിയെ അഴിച്ചുവിട്ടതെന്ന് ആരോപിച്ചായിരുന്നു ആക്രമണം.&lt;/p&gt;&lt;p&gt;പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്&zwnj; മജിസ്&zwnj;ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി അരുൺ, എസ്ഐ അനീഷ് എബ്രഹാം, എസ്ഐ ആൻസുദീൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/man-attacked-over-pet-dog-dispute-in-pathanamthitta-articleshow-necbhu0"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം, തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും]]></title>
            <link>https://www.asianetnews.com/kerala-news/operation-toofan-second-phase-begins-today-articleshow-tn0z4uo</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/operation-toofan-second-phase-begins-today-articleshow-tn0z4uo</guid>
            <pubDate>Sat, 05 Sep 2026 07:19:06 +0530</pubDate>
            <description><![CDATA[&lt;p&gt;ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qkjpc0m3kh59wvh4kf7mpk,imgname-mixcollage-05-sep-2026-07-09-am-3311-1788572424576.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഓപ്പറേഷന്&zwj; തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്&zwj;ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്&zwj; നേരിട്ടും രഹസ്യമായും കൈമാറാന്&zwj; സൗകര്യമൊരുക്കും. ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/operation-toofan-second-phase-begins-today-articleshow-tn0z4uo"/>
        </item>
        <item>
            <title><![CDATA[വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്]]></title>
            <link>https://www.asianetnews.com/kerala-news/case-regarding-the-alleged-attack-on-veena-george-by-ksu-activists-articleshow-71z5t52</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/case-regarding-the-alleged-attack-on-veena-george-by-ksu-activists-articleshow-71z5t52</guid>
            <pubDate>Sat, 05 Sep 2026 06:51:00 +0530</pubDate>
            <description><![CDATA[&lt;p&gt;മന്ത്രിയുടേയും ഗൺമാന്&zwj;റേയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തും. കെഎസ്&zwj;യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിൽ ഉന്നത തലത്തിലുള്ള ഗൂഡാലോചന നടന്നതായി കെഎസ്&zwj;യു ആരോപിച്ചിരുന്നു. ഇതിലും അന്വേഷണം ഉണ്ടാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qj9sczz8zh9jegqsby1g8n,imgname-mixcollage-05-sep-2026-06-45-am-9370-1788571084190.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്&zwj;യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്&zwj;റെ ആദ്യയോഗം ഇന്ന് ചേരും. കെഎപി നാലാം ബറ്റാലിയന്&zwj;റെ ആസ്ഥാനമായ കണ്ണൂരിലെ ധർമ്മശാലയിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്&zwj;റ് യു. പ്രേമന്&zwj;റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂർ എസിപി എം.പി. ആസാദ്, റെയിൽവേ സിഐ ജി.എസ്. സജി എന്നിവരുൾപ്പെടെ 8 പേരാണ് സംഘത്തിലുള്ളത്. ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിനെ കെഎസ്&zwj;യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.&lt;/p&gt;&lt;p&gt;മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്&zwj;റെ പരാതിയിൽ കെഎസ്&zwj;യു കണ്ണൂർ ജില്ലാ പ്രസിഡന്&zwj;റ് എം.സി. അതുൽ ഉൾപ്പെടെ 5 പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പും ചുമത്തിയിരുന്നു. പിന്നീട് ഇത് ഒഴിവാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മന്ത്രിയുടേയും ഗൺമാന്&zwj;റേയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തും. കെഎസ്&zwj;യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിൽ ഉന്നത തലത്തിലുള്ള ഗൂഡാലോചന നടന്നതായി കെഎസ്&zwj;യു ആരോപിച്ചിരുന്നു. ഇതിലും അന്വേഷണം ഉണ്ടാകും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/case-regarding-the-alleged-attack-on-veena-george-by-ksu-activists-articleshow-71z5t52"/>
        </item>
        <item>
            <title><![CDATA[ദേശീയപാതയിൽ പതിയിരുന്ന ദുരന്തം, അർധരാത്രിയിൽ പൊലിഞ്ഞത് എട്ട് വിദ്യാർത്ഥികളുടെ ജീവൻ; അപകടം കാർ ലോറിയിലേക്ക് ഇടിച്ചുകയറി]]></title>
            <link>https://www.asianetnews.com/kerala-news/eight-college-students-from-dindigul-killed-in-kaipamangalam-car-accident-articleshow-ygpnpfm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/eight-college-students-from-dindigul-killed-in-kaipamangalam-car-accident-articleshow-ygpnpfm</guid>
            <pubDate>Sat, 05 Sep 2026 06:04:49 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശൂർ കയ്പമംഗലം കാർ അപകടത്തിൽ മരിച്ചത് വിദ്യാർത്ഥികൾ. ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്. വിനോദസഞ്ചാരത്തിനായി കേരളത്തിൽ എത്തിയതായിരുന്നു ഇവർ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1qfpe5nxykby12rcq06hp87,imgname-kaipamangalam-car-accident-news-1788568352949.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ. വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.&lt;/p&gt;&lt;p&gt;കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42നായിരുന്നു അപകടം. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് എട്ടംഗ സംഘം സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ ഒൻപതുമണിയോടെ പോസ്റ്റ്മോർട്ടം ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വിദ്യാർത്ഥികളുടെ മുഖം പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് അപകടസമയത്ത് സ്ഥലത്തെത്തിയ നാട്ടുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇടിയുടെ ആഘാതത്തതിൽ വിദ്യാർത്ഥികളിൽ ഒരാൾ കാറിൽനിന്ന് തെറിച്ച് ലോറിയുടെ പുറത്തേക്ക് വീണുവെന്ന് മറ്റൊരാൾ പറഞ്ഞു. ദുരന്തകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാതയിൽ മതിയായ സൂചനാ ബോർഡുകൾ ഇല്ലാതിരുന്നതും ലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ പാർക്ക് ചെയ്തതും അപകടകാരണമായി പറയുന്നു. നേരത്തെ നടൻ കൊല്ലം സുധി കൊല്ലപ്പെട്ട അപകടമുണ്ടായത് ഇപ്പോൾ അപകടമുണ്ടായതിന് 100 മീറ്റർ മാത്രം അകലെയാണ്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/eight-college-students-from-dindigul-killed-in-kaipamangalam-car-accident-articleshow-ygpnpfm"/>
        </item>
        <item>
            <title><![CDATA['വീട്ടിലേക്ക് പോയത് ക്ഷണിച്ചത് കൊണ്ട്, സംഘർഷത്തിന് കാരണം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ';  പരാതി നൽകിയെന്ന് രമ്യ ഹരിദാസ്]]></title>
            <link>https://www.asianetnews.com/kerala-news/ramya-haridas-mla-on-clash-with-local-congress-leaders-at-chirayinkeezhu-articleshow-ulvh5w7</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ramya-haridas-mla-on-clash-with-local-congress-leaders-at-chirayinkeezhu-articleshow-ulvh5w7</guid>
            <pubDate>Sat, 05 Sep 2026 02:47:46 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരിച്ച് രമ്യ ഹരിദാസ് എംഎൽഎ. വീട്ടിലേക്ക് പോയത് ക്ഷണിച്ചത് കൊണ്ടെന്നും സംഘർഷത്തിന് കാരണം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്നും രമ്യ ഹരിദാസ് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1q4cqbdyby1dqtt33p1pfry,imgname-ramya-haridas-news-1788556500333.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എംഎൽഎ. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു. തന്നെ ക്ഷണിച്ചത് കൊണ്ടാണ് സജാദ് എന്ന ആളുടെ വീട്ടിലേക്ക് പോയത്. വീട്ടിൽ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം സജാദും സുഹൃത്തുക്കളും തന്നെ ആക്രമിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.&lt;/p&gt;&lt;p&gt;ബ്ലോക്ക് പഞ്ചായത്തിൽ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. സജാദ് തനിക്കെതിരെ മോശമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്ന ആളാണെന്നും രമ്യ ഹരിദാസ് ആരോപിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രമ്യ ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അതേസമയം രമ്യ ഹരിദാസിനും പാളയം പ്രദീപിനും എതിരെ പരാതി കോൺഗ്രസ് നേതാവ് സജാദ് പരാതി നൽകി. വീട് കയറി ആക്രമിച്ചുവെന്നാണ് ആരോപണം. കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് ആണ് പരാതി നൽകിയത്. പൊലീസ് സംരക്ഷണവും തേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് വിളിച്ചുചേർത്ത കരാറുകാരുടെയും ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെൻ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പാളയം പ്രദീപ് സംസാരിച്ചത് ചോദ്യംചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ചോദ്യംചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് രംഗത്തെത്തി. ഇത് ചോദ്യംചെയ്ത് എംഎൽഎ ഉൾപ്പെടെ ഉള്ളവർ ഇദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയതിനിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ഇരുവിഭാഗങ്ങളും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 'എൻ്റെ കൈ വിടടാ' എന്ന് എംഎൽഎ പറയുന്നതും 'നീയാരാടാ' എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ramya-haridas-mla-on-clash-with-local-congress-leaders-at-chirayinkeezhu-articleshow-ulvh5w7"/>
        </item>
        <item>
            <title><![CDATA['വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം, ഇതാണ് 7.8 ശതമാനം വളർച്ച'; ദില്ലി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം]]></title>
            <link>https://www.asianetnews.com/india-news/congress-and-cjp-mocks-union-government-over-waterlogging-in-delhi-airport-articleshow-x8f349g</link>
            <guid isPermaLink="true">https://www.asianetnews.com/india-news/congress-and-cjp-mocks-union-government-over-waterlogging-in-delhi-airport-articleshow-x8f349g</guid>
            <pubDate>Sat, 05 Sep 2026 02:02:25 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച് ജനതാ പാർട്ടിയും രംഗത്ത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത പെരുമഴയെ തുടർന്നാണ് വിമാനത്താവളത്തിൽ വെള്ളം കയറിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1q1w7nzne138qnfbjhk95tb,imgname-delhi-airport-waterlogging-1788553862847.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച് ജനതാ പാർട്ടിയും. വിമാനത്താവളത്തിൽ തന്നെ സർക്കാർ ബീച്ചിന്റെ അനുഭവം നൽകുകയാണെന്നാണ് കോൺഗ്രസിന്റെ പരിഹാസം. ഇതാണ് 7.8 ശതമാനം വളർച്ചയെന്ന് വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് അഭിജിത് ദീപ്കെയും പരിഹസിച്ചു.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത പെരുമഴയെ തുടർന്നാണ് ദില്ലി വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂക്ഷമായത്. വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിൽ രണ്ടിടത്തും വെള്ളം കയറിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വെള്ളക്കെട്ടിനെ തുടർന്ന് ദില്ലിയിൽ ഇറങ്ങേണ്ടിയിരുന്ന ഒരു രാജ്യാന്തര വിമാനമടക്കം 11 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അഞ്ച് വിമാനങ്ങൾ ജയ്പു&zwj;ർ വിമാനത്താവളത്തിലേക്കും നാല് വിമാനങ്ങൾ ലക്നൗവിലേക്കും ഓരോ വിമാനങ്ങൾ അഹമ്മദാബാദ്, ചണ്ഡീ​ഗഡ് എന്നിവിടങ്ങളിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.&lt;/p&gt;&lt;p&gt;കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. വെള്ളം കയറിയ ടെർമിനലിലൂടെ ബാഗുകളുമായി നടന്നുനീങ്ങുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആദ്യമായാണ് ഇത്രയും വെള്ളക്കെട്ട് കാണുന്നതെന്നും അറൈവൽ ഗേറ്റുകളിലേക്ക് പോകാൻ വേണ്ടി വെള്ളപ്പൊക്കം കുറയുന്നതും കാത്ത് നിൽക്കുകയാണെന്നും യാത്രക്കാരി വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.&lt;/p&gt;&lt;p&gt;#WATCH | Delhi: Waterlogging witnessed at Indira Gandhi International Airport after heavy rainfall lashed the national capital. pic.twitter.com/vejJpM2W2l&lt;/p&gt;&lt;p&gt;&mdash; ANI (@ANI) September 4, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വെള്ളക്കെട്ടിനെ തുടർന്ന് ദില്ലിയിലേക്ക് വരേണ്ടതും പുറപ്പെടേണ്ടതുമായ നൂറുകണക്കിന് വിമാനങ്ങൾ 90 മിനിറ്റോളം വരെ വൈകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ദില്ലിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായ തോതിലുള്ള മഴയ്ക്കും ചിലയിടങ്ങളിൽ 50-100 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമുണ്ട്. ഇതോടൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ പരമാവധി 60 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കാവുന്ന ശക്തമായ കാറ്റും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. മഴ മൂലം താഴ്ന്ന പ്രദേശങ്ങളിലും അടിപ്പാതകളിലും വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചുകൊണ്ട് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/congress-and-cjp-mocks-union-government-over-waterlogging-in-delhi-airport-articleshow-x8f349g"/>
        </item>
        <item>
            <title><![CDATA[തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/kerala-news/8-dies-in-car-lorry-collision-at-kaipamangalam-of-thrissur-articleshow-0y4fbgx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/8-dies-in-car-lorry-collision-at-kaipamangalam-of-thrissur-articleshow-0y4fbgx</guid>
            <pubDate>Sat, 05 Sep 2026 01:40:15 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശൂ&zwj;ർ കയ്പമംഗലത്ത് വൻ അപകടം. നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലാണ് സംഭവം. ണ്ടിഗൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്ന് വിവരം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1q0kpkq0qbez1h278h5sh87,imgname-kaipamangalam-car-accident-death-1788552534647.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം.&lt;/p&gt;&lt;p&gt;നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ദിണ്ടിഗൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/8-dies-in-car-lorry-collision-at-kaipamangalam-of-thrissur-articleshow-0y4fbgx"/>
        </item>
        <item>
            <title><![CDATA['എൻ്റെ കൈ വിടടാ...',  'നീയാരാടാ...'; രമ്യ ഹരിദാസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും]]></title>
            <link>https://www.asianetnews.com/kerala-news/dispute-between-ramya-haridas-mla-and-local-congress-leaders-articleshow-e58ah76</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dispute-between-ramya-haridas-mla-and-local-congress-leaders-articleshow-e58ah76</guid>
            <pubDate>Fri, 04 Sep 2026 23:45:02 +0530</pubDate>
            <description><![CDATA[&lt;p&gt;ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റം. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്. എംഎൽഎ ആക്രമിച്ചുവെന്ന് ജില്ലാ പഞ്ചായത്തംഗം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1pt261r5t275dveq9hqm52q,imgname-ramya-haridas-mla--1--1788545669176.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എംഎൽഎ ആക്രമിച്ചുവെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപിച്ചു. രമ്യ ഹരിദാസ് എംഎൽഎ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 'എൻ്റെ കൈ വിടടാ' എന്ന് എംഎൽഎ പറയുന്നതും 'നീയാരാടാ' എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെൻ്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗത്തിൽ രമ്യ ഹരിദാസിൻ്റെ പിഎ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എംഎൽഎയും പിഎയും അടക്കം പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി ചോദ്യംചെയ്തതിനിടെ ആണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;എംഎൽഎ തങ്ങളെ ആക്രമിച്ചു എന്ന് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെ ആരോപിച്ചു. കൈയ്ക്ക് പരിക്കേറ്റതായും അവർ പറഞ്ഞു. എന്നാൽ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ ഉള്ള പ്രാദേശിക കോൺഗ്രസ് നേതാക്കൾ തങ്ങളെ ആക്രമിച്ചുവെന്നാണ് എംഎൽഎയുടെ ആരോപണം. സംഭവത്തിൽ പൊലീസ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dispute-between-ramya-haridas-mla-and-local-congress-leaders-articleshow-e58ah76"/>
        </item>
        <item>
            <title><![CDATA[താൽക്കാലിക വെടിനിർത്തലിന് തയ്യാർ, ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം]]></title>
            <link>https://www.asianetnews.com/international-news/ukraine-president-volodymyr-zelensky-proposes-temporary-ceasefire-with-russia-articleshow-24nzxgo</link>
            <guid isPermaLink="true">https://www.asianetnews.com/international-news/ukraine-president-volodymyr-zelensky-proposes-temporary-ceasefire-with-russia-articleshow-24nzxgo</guid>
            <pubDate>Sat, 05 Sep 2026 00:40:13 +0530</pubDate>
            <description><![CDATA[&lt;p&gt;റഷ്യയുമായി താൽക്കാലിക വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ച് യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. യുഎസ് പ്രതിനിധികൾ ഇരുരാജ്യങ്ങളിലും സന്ദർശനം നടത്തുന്നതിന് മുന്നോടിയായാണ് സെലൻസ്കിയുടെ വെടിനിർത്തൽ നിർദേശം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdq1wpamyc3c8xv7ytb7erh3,imgname-volodymyr-zelensky-1767079041362.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി താൽക്കാലിക വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ച് യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. തങ്ങളുടെ ഭാഗത്തുനിന്ന് വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്നും വ്യോമാക്രമണങ്ങൾ ഒഴിവാക്കിക്കൊണ്ട് സമാധാനം ഉറപ്പാക്കി റഷ്യയും ഇത് പിന്തുടരേണ്ടതുണ്ടെന്നും സെലൻസ്കി പറഞ്ഞു. യുഎസ് പ്രതിനിധികൾ റഷ്യയിലും യുക്രൈനിലും എത്തുന്ന പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് സെലൻസ്കിയുടെ നിർദേശം. യുക്രൈൻ്റെ ഇൻ്റലിജൻസ് സർവീസ് ആസ്ഥാനത്തിന് നേരെ റഷ്യ പട്ടാപ്പകൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ആണ് സെലൻസ്കിയുടെ നിർദേശമെന്നതും ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;യുഎസ് പ്രതിനിധികളായ ജെറെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് ശനി, ഞായർ ദിവസങ്ങളിലായി മോസ്കോ, കീവ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നത്. വർഷങ്ങൾ നീണ്ട റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തും. ട്രംപിൻ്റെ പ്രതിനിധികളുടെ സന്ദർശനം സെലൻസ്കി ടെലഗ്രാമിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;സ്റ്റീവ് വിറ്റ്കോഫും ജെറെഡ് കുഷ്നറും ഇന്ന് മോസ്കോ സന്ദർശിക്കുമെന്നും ഞായറാഴ്ച അവർ കീവിൽ എത്തുമെന്ന് സെലൻസ്കി അറിയിച്ചു. യുഎസ് പ്രതിനിധികൾ സുരക്ഷിതമായി എത്തിച്ചേരുന്നതിനായി റഷ്യൻ വ്യോമാതിർത്തിയുടെ സാധാരണ പ്രവർത്തനം നിലനിർത്താൻ തീരുമാനിച്ചതായും സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾക്കായി യുക്രെയ്ൻ നയതന്ത്രജ്ഞർ യോഗം ചേർന്നതായും സെലൻസ്കി പറഞ്ഞു.&lt;/p&gt;&lt;p&gt;റഷ്യയെയല്ല, തങ്ങൾക്ക് ദൂതന്മാരെക്കുറിച്ചാണ് ആശങ്കയെന്ന് സെലൻസ്കി വ്യക്തമാക്കി. നാലര വർഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ രാജ്യം യഥാർത്ഥ ബദലുകൾ ആഗ്രഹിക്കുന്നു. സ്റ്റീവിനും ജെറെഡിനും എന്തൊക്കെ നിർദേശങ്ങളാണ് ഉള്ളതെന്നും അതിനോട് മോസ്കോ എങ്ങനെ പ്രതികരിക്കുമെന്നും നമുക്ക് കാണാമെന്നും സെലൻസ്കി പറഞ്ഞു. അടുത്തിടെ, റഷ്യ യുക്രൈൻ നഗരങ്ങളിൽ പകൽ സമയത്തുള്ള ആക്രമണം കടുപ്പിച്ചിരുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/ukraine-president-volodymyr-zelensky-proposes-temporary-ceasefire-with-russia-articleshow-24nzxgo"/>
        </item>
        <item>
            <title><![CDATA[തെരഞ്ഞെടുപ്പ് തോല്‍വി: 'പിണറായി പറഞ്ഞത് ഒരു മണ്ഡലത്തിലെ കാര്യം', സ്വയം വിമർശനമാണ് പ്രധാനമെന്ന് എം എ ബേബി]]></title>
            <link>https://www.asianetnews.com/kerala-news/ma-baby-response-over-pinarayi-vijayan-s-political-explanation-on-election-defeat-articleshow-g0euues</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ma-baby-response-over-pinarayi-vijayan-s-political-explanation-on-election-defeat-articleshow-g0euues</guid>
            <pubDate>Fri, 04 Sep 2026 23:59:47 +0530</pubDate>
            <description><![CDATA[&lt;p&gt;പിണറായി പറഞ്ഞത് ഒരു മണ്ഡലത്തിലെ സാഹചര്യം മാത്രമെന്ന് ദില്ലിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിന് തൊട്ടുമുമ്പ് എം എ ബേബി പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മേൽ മാത്രം ചാരാൻ ആകില്ലെന്ന് പി ബി അംഗം എ വിജയരാഘവനും പ്രതികരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1ptxg4573zsha8vytg96aex,imgname-ma-baby-1788546564229.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ജനങ്ങൾക്ക് തെറ്റ് പറ്റി എന്ന പിണറായി വിജയന്റെ പ്രസ്താവന വിവാദമായിരിക്കെ പാർട്ടി ഊന്നൽ നൽകുന്നത് സ്വയം വിമർശനത്തിനാണെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി എം എ ബേബി. പിണറായി പറഞ്ഞത് ഒരു മണ്ഡലത്തിലെ സാഹചര്യം മാത്രമെന്ന് ദില്ലിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിന് തൊട്ടുമുമ്പ് എം എ ബേബി പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മേൽ മാത്രം ചാരാൻ ആകില്ലെന്ന് പി ബി അംഗം എ വിജയരാഘവനും പ്രതികരിച്ചു.&lt;/p&gt;&lt;p&gt;പിണറായി വിജയന്റെ പ്രസ്താവന തള്ളാത്തപ്പോഴും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ തെറ്റ് തിരുത്തൽ രേഖകളിലെ ഊന്നൽ അതിനല്ല എന്ന സന്ദേശമാണ് എം എ ബേബി നൽകുന്നത്. കണ്ണൂരിലെ മണ്ഡലങ്ങളിലെ സാഹചര്യമാണ് പിണറായി പറഞ്ഞതെന്ന് വ്യക്തമാക്കിക്കൊണ്ട് പാർട്ടിക്ക് സർക്കാരിനും പറ്റിയ തെറ്റുകൾ നിരത്തുന്ന സിസി അവലോകനത്തിലേക്ക് ബേബി ശ്രദ്ധ തിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം ഉന്നത നേതൃത്വത്തിനും നോട്ടക്കുറവുണ്ടായി എന്നാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയത്. വിശാല സംസ്ഥാന സമിതി യോഗത്തിൽ സ്വയം വിമർശനത്തിന് പ്രാധാന്യം നല്&zwj;കണമെന്ന പരോക്ഷ നിർദ്ദേശവും ജനറൽ സെക്രട്ടറി നല്&zwj;കുന്നു. പിണറായിയുടെ പ്രസ്താവനയെ പിബി അംഗം എ വിജയരാഘവൻ ന്യായീകരിച്ചു. തോൽവിക്ക് സംഘടനവീഴ്ചയും ഭരണവീഴ്ചയും കാരണമാണ്. എന്നാൽ ഒരു വ്യക്തിയിലേക്ക് ഇത് ഒതുക്കുന്നത് മാധ്യമ വ്യാഖ്യാനമെന്നും വിജയരാഘവൻ പറഞ്ഞു.&lt;/p&gt;&lt;p&gt;എം എ ബേബി, വിജു കൃഷ്ണൻ, അശോക് ധാവ്ലെ, ബി വി രാഘവലു തുടങ്ങിയ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല യോഗത്തിനായി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇന്നും നാളെയുമായി ചേരുന്ന പി ബി യോഗത്തിൽ ഇക്കാര്യത്തിൽ കാര്യമായ ചർച്ചയുണ്ടാകില്ല എന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. വിശാല യോഗത്തിൽ ഉയരുന്ന അഭിപ്രായങ്ങൾക്ക് അനുസരിച്ചാകും പിബിയുടെ തുടർനീക്കം. കേന്ദ്ര കമ്മിറ്റി അവലോകനം ജനറൽ സെക്രട്ടറി വിശാല യോഗത്തിൽ വിശദീകരിക്കും. നേതൃമാറ്റത്തിനുള്ള നിർദ്ദേശം കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകളിൽ ഉയർന്നു വന്നില്ലെങ്കിലും വിശാല സമിതി യോഗത്തിലെ അന്തരീക്ഷം ഇക്കാര്യത്തിൽ അടക്കം നിർണ്ണായകമാകും.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ma-baby-response-over-pinarayi-vijayan-s-political-explanation-on-election-defeat-articleshow-g0euues"/>
        </item>
        <item>
            <title><![CDATA[ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കൈക്കൂലി കേസ്; വിരമിച്ച ഡെപ്യൂട്ടി കളക്ടർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/kerala-news/bribery-case-retired-deputy-collector-arrested-in-kochi-articleshow-fuvnqie</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bribery-case-retired-deputy-collector-arrested-in-kochi-articleshow-fuvnqie</guid>
            <pubDate>Fri, 04 Sep 2026 23:48:01 +0530</pubDate>
            <description><![CDATA[&lt;p&gt;കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ വിജിലൻസ് പിടിയിൽ. കടവന്ത്ര സ്വദേശി കൃപ എൻ കെയാണ് അറസ്റ്റിലായത്. വിജിലൻസ് പ്രോജക്ട് സീറോ ദൗത്യത്തിന്റെ ഭാഗമായിലായിരുന്നു അറസ്റ്റ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1pt55n80gffs056yb2870q9,imgname-bribery-case-1788545767080.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; എറണാകുളത്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ വിജിലൻസ് പിടിയിൽ. കടവന്ത്ര സ്വദേശി കൃപ എൻ കെയാണ് വിജിലൻസിന്&zwj;റെ പിടിയിലായത്. കലൂർ സ്വദേശിയുടെ വസ്തു തരം മാറ്റുന്നതിന് 10 ലക്ഷം കൈക്കൂലി വാങ്ങിയതിന് കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി പിടിയിലായിരുന്നു. വിജിലൻസ് പ്രോജക്ട് സീറോ ദൗത്യത്തിന്റെ ഭാഗമായിലായിരുന്നു അറസ്റ്റ്. ഇതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതോടെയാണ് റിട്ടേർഡ് ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bribery-case-retired-deputy-collector-arrested-in-kochi-articleshow-fuvnqie"/>
        </item>
        <item>
            <title><![CDATA[ബാലഗോകുലത്തിന്റെ ശോഭായാത്ര ഉദ്ഘാടനം ചെയ്ത് കാർഷിക സർവകലാശാല വൈസ് ചാൻസലർ; വീണ്ടും വിവാദം]]></title>
            <link>https://www.asianetnews.com/kerala-news/kerala-agricultural-university-vc-sajitha-rani-inaugurates-balagokulam-shobhayatra-controversy-articleshow-bohg39y</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-agricultural-university-vc-sajitha-rani-inaugurates-balagokulam-shobhayatra-controversy-articleshow-bohg39y</guid>
            <pubDate>Fri, 04 Sep 2026 23:39:11 +0530</pubDate>
            <description><![CDATA[&lt;p&gt;ബാലഗോകുലത്തിന്റെ ശോഭായാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാൻസിലർ. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ സജിതാ റാണിയാണ് ബാലഗോകുലം വേദിയിൽ എത്തിയത്. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലും ശോഭാ യാത്രയുടെ ഭാഗമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1pska809y04eg9crdfb0wev,imgname-vc-balagokulam-1788545181952.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശ്ശൂർ: &lt;/strong&gt;ബാലഗോകുലത്തിന്റെ ശോഭാ യാത്രയിൽ പങ്കെടുത്ത് സർവകലാശാല വിസിമാർ. തൃശ്ശൂർ നഗരത്തിൽ നടന്ന ബാലഗോകുലത്തിന്റെ മഹാശോഭാ യാത്ര കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സജിത റാണിയാണ് ഉദ്ഘാടനം ചെയ്തത്. കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മലും ശോഭാ യാത്രയുടെ ഭാഗമായി. വിസി മാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് ആർഎസ്എസ് അനുബന്ധ സംഘടനയായ ബാലഗോകുലത്തിന്റെ ഘോഷയാത്രയിൽ വിസിമാർ എത്തുന്നത്. ബിജെപിയുടെ അധ്യാപക സംഘടനയായ അധ്യാപക പരിഷത്തിന്റെ നേതാവായിരുന്ന സജിത റാണിയെ, സർക്കാർ പാനലിനെ തള്ളിയാണ് കാര്&zwj;ഷിക സര്&zwj;വ്വകലാശാല വിസിയായി ഗവർണർ നിയമിച്ചതെന്ന ആരോപണം ഉയർന്നുവന്നിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-agricultural-university-vc-sajitha-rani-inaugurates-balagokulam-shobhayatra-controversy-articleshow-bohg39y"/>
        </item>
        <item>
            <title><![CDATA['പിഎംശ്രീ നടപ്പാക്കരുത്'; സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്]]></title>
            <link>https://www.asianetnews.com/kerala-news/youth-league-warns-state-government-do-not-implement-pm-shri-scheme-articleshow-ugwhcu3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/youth-league-warns-state-government-do-not-implement-pm-shri-scheme-articleshow-ugwhcu3</guid>
            <pubDate>Fri, 04 Sep 2026 23:14:51 +0530</pubDate>
            <description><![CDATA[&lt;p&gt;പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി യൂത്ത് ലീഗ്. ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനമെടുത്താൽ ശക്തമായി എതിർക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1pr7wweej53dfdvfbxsjp97,imgname-youth-league-1788543759246.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;പി എം ശ്രീയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പി എം ശ്രീ നടപ്പിലാക്കരുതെന്നാണ് നിലപാടെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാൽ അത് പറയാന്&zwj; യൂത്ത് ലീഗ് ഉണ്ടാകുമെന്നും സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്&zwnj;ഘാടനം ചെയ്തു കൊണ്ട് മുനവ്വറലി ശിഹാബ് തങ്ങളാണ് നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ സർക്കാരാണ് പി എം ശ്രീയിൽ ഒപ്പുവെച്ചത്. അന്ന് യൂത്ത് ലീഗായിരുന്നു ഏറ്റവും കൂടുതൽ എതിർത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എം ശ്രീ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. സർക്കാർ അതിൽ ഉപസമിതി ഉണ്ടാക്കി തീരുമാനത്തിന് കാത്തിരിക്കുകയാണ്. ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ അഭിപ്രായം പറയുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;h2&gt;ലീഗിന് പിന്നാലെ കോൺഗ്രസ്സിലും ഭിന്നത&lt;/h2&gt;&lt;p&gt;ലീഗിലെ പൊട്ടിത്തെറിക്ക് പിന്നാലെ ഇന്നലെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും പിഎം ശ്രീ പദ്ധതിക്കെതിരെ എതിർപ്പ് ഉയര്&zwj;ന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കം വിമർശനം ഉന്നയിച്ചു. പിന്മാറ്റം പ്രയാസമാണെന്ന നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും ഒറ്റയടിക്ക് തീരുമാനത്തിലേക്ക് പോകൽ സർക്കാറിന് പ്രയാസമാവും. മന്ത്രിസഭാ ഉപസമിതി ഇതുവരെ രണ്ട് തവണയാണ് യോഗം ചേർന്നത്. മൂന്നാം യോഗത്തോടെ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു ധാരണ. പക്ഷെ രാഷ്ട്രീയ സമവായമാകാത്തതാണ് പ്രശ്നം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/youth-league-warns-state-government-do-not-implement-pm-shri-scheme-articleshow-ugwhcu3"/>
        </item>
        <item>
            <title><![CDATA[ജപ്പാനിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം; സംഭവിച്ചതെന്ത്?]]></title>
            <link>https://www.asianetnews.com/kerala-news/malayali-woman-dies-after-being-hit-by-train-in-japan-articleshow-ywdcxbn</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/malayali-woman-dies-after-being-hit-by-train-in-japan-articleshow-ywdcxbn</guid>
            <pubDate>Fri, 04 Sep 2026 21:52:18 +0530</pubDate>
            <description><![CDATA[&lt;p&gt;കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിയാണ് മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.20നാണ് സംഭവം. മൃതദേഹച്ചിന് സമീപത്തുനിന്ന് കിട്ടിയ ഐഡി കാർഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-9c6563a1-b058-42b4-bd78-5e5d2fcab5bd,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;ജപ്പാനിലെ കകമിഗാഹാരയിൽ മലയാളി യുവതി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിയാണ് മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.20നാണ് സംഭവം. മൃതദേഹച്ചിന് സമീപത്തുനിന്ന് കിട്ടിയ ഐഡി കാർഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. പെൺകുട്ടി മരിച്ചെന്ന വിവരം ഇന്നാണ് വീട്ടുകാർ വിവരം അറിയുന്നത്. നഴ്സിംഗ് കെയർ ജോലിക്കായി 6 മാസം മുമ്പാണ് യുവതി ജപ്പാനിൽ എത്തിയത്. ചിന്നിച്ചിതറിയ നിലയിലായതിനാൽ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ബന്ധുക്കൾ ജപ്പാനിൽ എത്തിയശേഷം അവിടെ സംസ്കാരം നടത്തുന്നതും ആലോചിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/malayali-woman-dies-after-being-hit-by-train-in-japan-articleshow-ywdcxbn"/>
        </item>
        <item>
            <title><![CDATA[പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ]]></title>
            <link>https://www.asianetnews.com/international-news/us-job-growth-surpasses-expectations-in-august-articleshow-cql6lbl</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-job-growth-surpasses-expectations-in-august-articleshow-cql6lbl</guid>
            <pubDate>Fri, 04 Sep 2026 20:36:39 +0530</pubDate>
            <description><![CDATA[അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ വൻ മുന്നേറ്റം. പ്രതീക്ഷകളെ മറികടന്ന് 1,62,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. റെസ്റ്റോറൻ്റ്, വിദ്യാഭ്യാസ മേഖലകളിലാണ് പ്രധാനമായും വളർച്ച രേഖപ്പെടുത്തിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ab6h9b5zcfps7jvysxe6st,imgname-donald-trump--6--1787053688107.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ അപ്രതീക്ഷിത കുതിപ്പ്. ഈ മാസം 1,62,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് വിപണി പ്രതീക്ഷിച്ചതിലും മികച്ച കണക്കാണ്. രാജ്യത്തെ സമ്പദ്&zwnj;വ്യവസ്ഥയുടെ ആരോഗ്യസ്ഥിതി സൂചിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് തൊഴിൽ വളർച്ചാ നിരക്ക്. അതിനാൽ തന്നെ ഈ കണക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. തൊഴിലില്ലായ്മ നിരക്കിലെ മാറ്റങ്ങളും ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള നയ രൂപീകരണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.&lt;/p&gt;&lt;h2&gt;വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച് സേവന മേഖല&lt;/h2&gt;&lt;p&gt;പുതിയ തൊഴിലുകളിൽ ഭൂരിഭാഗവും സേവന മേഖലയുടെ സംഭാവനയാണ്. പ്രധാനമായും റെസ്റ്റോറൻ്റ്, ബാർ ശൃംഖലകളിലാണ് കാര്യമായ വളർച്ച രേഖപ്പെടുത്തിയത്. ഇത് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയിലും ആത്മവിശ്വാസത്തിലും വർധനവുണ്ടായെന്നതിൻ്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. സേവന മേഖലയ്ക്ക് പുറമെ, വിദ്യാഭ്യാസ രംഗത്തും വലിയ മുന്നേറ്റമുണ്ടായി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം ഈ മേഖലയിൽ സങ്കോചം രേഖപ്പെടുത്തിയിരുന്നു. എന്നാൽ അവിടെ നിന്ന് ശക്തമായ തിരിച്ചുവരവാണ് ഓഗസ്റ്റിൽ പ്രാദേശിക സർക്കാർ വിദ്യാഭ്യാസ മേഖല കാഴ്ചവെച്ചത്.&lt;/p&gt;&lt;p&gt;ഈ രണ്ടു സുപ്രധാന മേഖലകളിലെയും വളർച്ചയാണ് ഓഗസ്റ്റിലെ തൊഴിൽ കണക്കുകളെ പ്രതീക്ഷിച്ചതിലും മുകളിലെത്തിച്ചത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാഭ്യാസ മേഖല വീണ്ടും വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയത് ഈ രംഗത്തെ ആശങ്കകൾ അകറ്റുന്നുണ്ട്. അമേരിക്കൻ സമ്പദ്&zwnj;വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് അടിവരയിടുന്നതാണ് ഈ കണക്കുകൾ.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-job-growth-surpasses-expectations-in-august-articleshow-cql6lbl"/>
        </item>
        <item>
            <title><![CDATA[മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അന്വേഷണ സംഘം, ആദ്യ യോഗം ചേർന്നു]]></title>
            <link>https://www.asianetnews.com/kerala-news/messi-visit-row-investigation-team-holds-first-meeting-to-discuss-scope-of-inquiry-articleshow-6o04tsp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/messi-visit-row-investigation-team-holds-first-meeting-to-discuss-scope-of-inquiry-articleshow-6o04tsp</guid>
            <pubDate>Fri, 04 Sep 2026 20:34:06 +0530</pubDate>
            <description><![CDATA[&lt;p&gt;മുൻ കായിക മന്ത്രി വി അബ്ദുറഹ്മാന്&zwj;റെ വഴിവിട്ട ഇടപെടലുകളും സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കിട്ടിയതും ഉൾപ്പെടെ എസ്ഐടി അന്വേഷിക്കും. അഴിമതിക്കും വിശ്വാസ വഞ്ചനയ്ക്കും കേസെടുക്കാവുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m028tn43y7k4cn4zwv9f32es,imgname-lionel-messi-1786782766211.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്&zwj;റെ ആദ്യ യോഗം ചേര്&zwj;ന്നു. ഓണ്&zwj;ലൈനായി ചേര്&zwj;&zwj;ന്ന യോഗത്തില്&zwj; അന്വേഷണ വിഷയങ്ങള്&zwj; സംബന്ധിച്ച ചര്&zwj;ച്ചയാണ് പ്രധാനമായും നടന്നത്. മുൻ കായിക മന്ത്രി വി അബ്ദുറഹ്മാന്&zwj;റെ വഴിവിട്ട ഇടപെടലുകളും സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കിട്ടിയതും ഉൾപ്പെടെ എസ്ഐടി അന്വേഷിക്കും. അഴിമതിക്കും വിശ്വാസ വഞ്ചനയ്ക്കും കേസെടുക്കാവുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശം.&lt;/p&gt;&lt;p&gt;എഡിജിപി നേതൃത്വം നൽകുന്ന അന്വേഷണ സംഘം വൈകീട്ട് നാലരക്കാണ് എസ്ഐടി ആദ്യയോഗം ചേര്&zwj;ന്നത്. സംഘത്തലവനായ എഡിജിപി പി വിജയൻ, ഐജി സതീഷ് ബിനോ, എസ് പി വിക്രം, ഡിവൈഎസ്പിമാരായ ഷൈജു, മാത്യു എന്നിവര്&zwj; യോഗത്തില്&zwj; പങ്കെടുത്തു. അന്വേഷണ വിഷയങ്ങള്&zwj; സംബന്ധിച്ച ചര്&zwj;ച്ചയാണ് പ്രധാനമായും യോഗത്തില്&zwj; നടന്നത്. അടുത്ത് തന്നെ ടീം വിപുലീകരിക്കും. വിജിലൻസ് ഉദ്യോഗസ്ഥരെ ഉള്&zwj;പ്പടെ ചേര്&zwj;ത്ത് ടീം വികസിപ്പിക്കാനുള്ള അധികാരം എഡിജിപി പി വിജയന് നല്&zwj;കിയിട്ടുണ്ട്. മുഴുവൻ ടീം ആയ ശേഷം ഓരോ ഉദ്യോഗസ്ഥര്&zwj;ക്കുമുള്ള ചുമതലകള്&zwj; വീതിച്ച് നല്&zwj;കും. സർക്കാർ രേഖകൾ കിട്ടാൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകും. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിക്കും. ഒൻപത് കാര്യങ്ങളിലൂന്നിയുള്ള അന്വേഷണത്തിനാണ് നിർദേശം. പ്രാഥമിക അന്വേഷത്തിന് ശേഷമാകും ഏതൊക്കെ കേസുകൾ എടുക്കണം എന്നതിൽ എസ്ഐടി തീരുമാനമെടുക്കുക.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/messi-visit-row-investigation-team-holds-first-meeting-to-discuss-scope-of-inquiry-articleshow-6o04tsp"/>
        </item>
        <item>
            <title><![CDATA[ഫുക്കറ്റ്-ദില്ലി എയര്‍ ഇന്ത്യ വിമാനാപകടം; ലഹരി ഉപയോഗം തെളിഞ്ഞതിന് പിന്നാലെ പൈലറ്റിനെ പിരിച്ചുവിട്ടു]]></title>
            <link>https://www.asianetnews.com/india-news/phuket-delhi-flight-incident-air-india-terminates-pilot-who-tested-positive-for-drugs-articleshow-1k0mxke</link>
            <guid isPermaLink="true">https://www.asianetnews.com/india-news/phuket-delhi-flight-incident-air-india-terminates-pilot-who-tested-positive-for-drugs-articleshow-1k0mxke</guid>
            <pubDate>Fri, 04 Sep 2026 20:15:45 +0530</pubDate>
            <description><![CDATA[&lt;p&gt;അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് അക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോർട്ടുകളും അന്വേഷണ സംഘം ശരിവച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzt0h71nbg0fwhjzsek8wbgz,imgname-air-india-ai2379-pilot-marijuana-test-positive-phuket-delhi-flight-turbulence-1786505632821.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;അപകടത്തില്&zwj;പ്പെട്ട ഫുക്കറ്റ്&ndash;ദില്ലി വിമാനത്തിന്&zwj;റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് അക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോർട്ടുകളും അന്വേഷണ സംഘം ശരിവച്ചു.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് നാലിന് തായ്&zwnj;ലന്&zwj;ഡിലെ ഫുക്കറ്റില്&zwj; നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി എയർക്രാഫ്റ്റ് ആക്&zwnj;സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ഉള്ളിലാണ് പൈലറ്റിനെ എയർ ഇന്ത്യ പുറത്താക്കിയത്. സുരക്ഷയാണ് എയർ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മുൻഗണന വ്യക്തമാക്കിയാണ് നടപടി. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയ എഎഐബി പൈലറ്റിനെതിരെ കർശന നടപടിയെടുക്കാൻ ഡിജിസിഎയോട് ശുപാർശ ചെയ്തിരുന്നു. ലഹരി പരിശോധനാഫലം പോസിറ്റീവായതിന് പിന്നാലെ പൈലറ്റിനെ ജോലിയില്&zwj; നിന്ന് മാറ്റിനിര്&zwj;ത്തിയിരിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;വിമാനം 36,000 അടി ഉയരത്തിൽ സഞ്ചരിക്കവേ 4 സെക്കൻഡ് നേരത്തേക്ക് വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരുമിച്ച് പ്രവർത്തനരഹിതമായെന്നും, ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം നിലച്ച് വിമാനം 300 അടിയോളം താഴേക്ക് പതിച്ചെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടത്തൽ. ഇതെങ്ങനെ സംഭവിച്ചു എന്നതിലും പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും എഎഐബി വ്യക്തമാക്കി. വിമാന അപകട അന്വേഷണവുമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/phuket-delhi-flight-incident-air-india-terminates-pilot-who-tested-positive-for-drugs-articleshow-1k0mxke"/>
        </item>
        <item>
            <title><![CDATA[എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്, പൈലറ്റിനെതിരെ നടപടിക്ക് ശുപാർശ]]></title>
            <link>https://www.asianetnews.com/india-news/air-india-phuket-delhi-flight-sudden-drop-preliminary-probe-points-to-hydraulic-failure-and-pilot-misconduct-articleshow-ceyhgn6</link>
            <guid isPermaLink="true">https://www.asianetnews.com/india-news/air-india-phuket-delhi-flight-sudden-drop-preliminary-probe-points-to-hydraulic-failure-and-pilot-misconduct-articleshow-ceyhgn6</guid>
            <pubDate>Fri, 04 Sep 2026 17:43:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ആകാശത്തുവെച്ച് താഴേക്ക് പതിച്ച സംഭവത്തിൽ ഹൈഡ്രോളിക് തകരാറും പൈലറ്റിന്റെ ലഹരി ഉപയോഗവും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പൈലറ്റിനെതിരെ കർശന നടപടിക്ക് ശുപാർശ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nkx8kdgmfwcwg63mav72ah,imgname-air-india-1788505662061.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: തായ്ലൻ്റിലെ ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ എയർക്രാഫ്റ്റ് ആക്&zwnj;സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. അപകട സമയം വിമാനത്തിൻ്റെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന കണ്ടത്തൽ സ്ഥിരീകരിച്ച അന്വേഷണ സംഘം പൈലറ്റിനെതിരെ കർശന നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചു എന്ന റിപ്പോർട്ടുകളും അന്വേഷണ സംഘം ശരിവച്ചു. എ എ ഐ ബി പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ട് അംഗീകരിക്കുന്നുവെന്ന് എയര്&zwj; ഇന്ത്യ അറിയിച്ചു.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് പെട്ടെന്ന് മുന്നൂറടി താഴേക്ക് പതിച്ചത്. വിമാനത്തിന്&zwj;റെ ക്യാമ്പിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റിരുന്നു. ആദ്യം വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. എന്നാൽ സാങ്കേതിക തകരാറാണ് കാരണമെന്ന് പൈലറ്റുമാരുടെ സംഘടന ആരോപിച്ചു. വിമാനത്തിലെ പൈലറ്റുമാരെ നിർബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്&zwj;റെ പ്രാഥമിക ഫലം നോൺ - നെഗറ്റീവ് ആയതിനെ തുടർന്ന് രക്തസാമ്പിളുകൾ വിശദമായ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് പൈലറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചത്. അതേസമയം കോ - പൈലറ്റിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. വിമാനത്തിന്&zwj;റെ ക്യാപ്റ്റനെതിരെ ക്യാമ്പിൻ ക്രൂ അംഗങ്ങളും പരാതി നൽകിയിരുന്നു. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്ന എ എ ഐ ബി റിപ്പോർട്ടിൽ പൈലറ്റിനെതിരെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അടിയന്തരമായി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തു. വിമാനം 36,000 അടി ഉയരത്തിൽ സഞ്ചരിക്കവേ 4 സെക്കൻഡ് നേരത്തേക്ക് വിമാനത്തിന്&zwj;റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരുമിച്ച് പ്രവർത്തന രഹിതമായെന്നും, ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം നിലച്ച് വിമാനം 300 അടിയോളം താഴേക്ക് പതിച്ചെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടത്തൽ. ഇതെങ്ങനെ സംഭവിച്ചു എന്നതിലും പൈലറ്റിന്&zwj;റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും എ എ ഐ ബി വ്യക്തമാക്കി. വിമാന അപകട അന്വേഷണവുമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. അന്വേഷണത്തിൽ ലഭിക്കുന്ന ശുപാർശകൾ നടപ്പാക്കുമെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;പൈലറ്റുമാർക്ക് ലഹരി പരിശോധന&lt;/strong&gt;&lt;/h2&gt;&lt;p&gt;നേരത്തെ ഫുക്കറ്റ് ദില്ലി വിമാന അപകടത്തിന്&zwj;റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയിൽ മുഴുവൻ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. 300 ലേറെ പൈലറ്റുമാരുടെ പരിശോധനാഫലം ലഭിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനുമായി ആകെ അയ്യായിരത്തോളം പൈലറ്റുമാരാണുള്ളത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/air-india-phuket-delhi-flight-sudden-drop-preliminary-probe-points-to-hydraulic-failure-and-pilot-misconduct-articleshow-ceyhgn6"/>
        </item>
        <item>
            <title><![CDATA[ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു, ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിമാനത്താവളങ്ങളിലടക്കം വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു]]></title>
            <link>https://www.asianetnews.com/india-news/heavy-rain-lashes-north-india-red-alert-in-delhi-flights-diverted-and-flooding-in-up-bihar-articleshow-camh4n1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/heavy-rain-lashes-north-india-red-alert-in-delhi-flights-diverted-and-flooding-in-up-bihar-articleshow-camh4n1</guid>
            <pubDate>Fri, 04 Sep 2026 19:21:14 +0530</pubDate>
            <description><![CDATA[&lt;p&gt;ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1pa1zjc3betj264rc98gkry,imgname-delhi-rain-1788528885324.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി നഗര മേഖലയിൽ കനത്തമഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു. പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പല രാജ്യാന്തര സർവീസുകളെയും മഴ ബാധിച്ചു. ഉത്തർപ്രദേശിലും, ബീഹാറിലും കനത്തമഴയെത്തുടർന്ന് നിരവധിപ്പേരെ മാറ്റി പാർപ്പിച്ചു. പ്രളയ മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകി.&lt;/p&gt;&lt;h2&gt;&lt;strong&gt;ദില്ലിയിൽ റെഡ് അലർട്ട്&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം ദില്ലിയിലെ പല പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. നഗരത്തിലെ പ്രധാന റോഡുകളിൽ എല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസം നേരിട്ടു. മഴയിലും കാറ്റിലും നിരവധി തെരുവ് വിളക്കുകൾ തകർന്നു. ദില്ലി വിമാനത്താവത്തിലെ മൂന്നാമത്തെ ടെർമിനലിൽ വെള്ളം കയറിയതോടെ വിമാന സർവീസുകളെ ബാധിച്ചു. 9 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. നിരവധി ആഭ്യന്തര സർവീസുകളെ മഴ ബാധിച്ചു. ദില്ലിക്ക് പുറമെ ബീഹാറിലും ഉത്തർപ്രദേശിലും മഴ കനക്കുകയാണ്. ബിഹാറിലെ 20 ലധികം ജില്ലകളിൽ മഴക്കെടുതി രൂക്ഷം എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഉത്തർപ്രദേശിൽ വീടുകൾക്ക് പുറമെ ക്ഷേത്രങ്ങളും ശ്മശാനങ്ങളും വെള്ളത്തിനടിയിലായി. ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനങ്ങളിലെ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ ഓറഞ്ച് അലട്ടുകളും ദില്ലിയിൽ റെഡ് അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖാപിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം&lt;/strong&gt;&lt;/h2&gt;&lt;p&gt;കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (04/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;പ്രത്യേക ജാഗ്രത നിർദേശം&lt;/strong&gt;&lt;/h2&gt;&lt;p&gt;04/09/2026 &amp;amp; 05/09/2026: സോമാലിയ തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ &amp;amp; തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.&lt;/p&gt;&lt;p&gt;06/09/2026 മുതൽ 08/09/2026 വരെ: സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ &amp;amp; വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/heavy-rain-lashes-north-india-red-alert-in-delhi-flights-diverted-and-flooding-in-up-bihar-articleshow-camh4n1"/>
        </item>
        <item>
            <title><![CDATA[ജമ്മുകശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു]]></title>
            <link>https://www.asianetnews.com/india-news/encounter-between-security-forces-and-a-terrorist-in-budgam-jammu-and-kashmir-articleshow-99hpxqc</link>
            <guid isPermaLink="true">https://www.asianetnews.com/india-news/encounter-between-security-forces-and-a-terrorist-in-budgam-jammu-and-kashmir-articleshow-99hpxqc</guid>
            <pubDate>Fri, 04 Sep 2026 18:27:59 +0530</pubDate>
            <description><![CDATA[&lt;p&gt;പുൽവാമ ജില്ലയിലെ പഖേർപോരയിൽനിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ തുടങ്ങിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1p7vf1wsy6saeew7x686naj,imgname-mixcollage-04-sep-2026-06-25-pm-3753-1788526574652.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പോലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്. 'ഓപ്പറേഷൻ അഷ്ദർ' എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽനിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ തുടങ്ങിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/encounter-between-security-forces-and-a-terrorist-in-budgam-jammu-and-kashmir-articleshow-99hpxqc"/>
        </item>
        <item>
            <title><![CDATA[കൊല്ലം കുണ്ടറയിൽ ലോക്കപ്പ് പൂട്ടാൻ മറന്നു, കസ്റ്റഡിയിലെടുത്തയാൾ ചാടിപ്പോയ സംഭവം, ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും]]></title>
            <link>https://www.asianetnews.com/kerala-news/district-crime-branch-dysp-will-investigate-incident-accused-escape-from-custody-articleshow-mvbxy3c</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/district-crime-branch-dysp-will-investigate-incident-accused-escape-from-custody-articleshow-mvbxy3c</guid>
            <pubDate>Fri, 04 Sep 2026 18:21:16 +0530</pubDate>
            <description><![CDATA[&lt;p&gt;വിശദമായ അന്വേഷണത്തിനാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. സ്&zwnj;റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 3 പേർക്കെതിരെ നടപടിക്ക് സാധ്യത&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം കുണ്ടറയിൽ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തയാൾ ചാടിപ്പോയ സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. സ്&zwnj;റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവ് ഉണ്ടായെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിശദമായ അന്വേഷണത്തിനാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. സ്&zwnj;റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 3 പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ചാടിപ്പോയ ആള്&zwj;ക്കായി അന്വേഷണം ഊര്&zwj;ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച അര്&zwj;ദ്ധരാത്രി ഒന്നരയോടെയാണ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ സംഭവം നടക്കുന്നത്. ഒരു വീട്ടി നിന്ന് വയറിംഗ് സാമഗ്രികള്&zwj; മോഷ്ടിച്ചെന്ന പരാതിയിലാണ് വൈജേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച് സെല്ലിലടച്ചു. എന്നാൽ സെൽ പൂട്ടാൻ മറന്നു. പൊലീസുകാരുടെ ശ്രദ്ധ മാറിയ സമയത്ത് വൈജേഷ് സെല്ലിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് അയാളെക്കുറിച്ച് വിവരമില്ല. വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/district-crime-branch-dysp-will-investigate-incident-accused-escape-from-custody-articleshow-mvbxy3c"/>
        </item>
        <item>
            <title><![CDATA[മഹാരാഷ്ട്രയിൽ വനിത ​ഗുസ്തിതാരം കുഞ്ഞുങ്ങൾക്കൊപ്പം ജീവനൊടുക്കി, ഒരു കുട്ടിയുടെ നില ​ഗുരുതരം, ആരോപണവുമായി യുവതിയുടെ കുടുംബം]]></title>
            <link>https://www.asianetnews.com/crime-news/female-wrestler-in-maharashtra-ends-her-life-along-with-her-children-articleshow-p48wf0g</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/female-wrestler-in-maharashtra-ends-her-life-along-with-her-children-articleshow-p48wf0g</guid>
            <pubDate>Fri, 04 Sep 2026 18:12:47 +0530</pubDate>
            <description><![CDATA[&lt;p&gt;മഹാരാഷ്ടയുടെ പെണ്&zwj;പുലിയെന്നറിയപ്പെടുന്ന ഗുസ്തിതാരമാണ് അശ്വനി. ഭർതൃവീട്ടിൽ നിന്നും മാനസികപീഢനം ഉണ്ടായതായി അശ്വനിയുടെ കുടുംബം ആരോപിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1p6kpc8k4an03qj5yy5v0r6,imgname-mixcollage-04-sep-2026-06-01-pm-7133-1788525271432.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ വനിതാ ഗുസ്തിതാരം കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്തു. മുപ്പതുകാരി അശ്വിനി മനോഹർ പോൾ ആണ് നാൽദുർഗ് കോട്ടയിൽ നിന്ന് ചാടിമരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. കോട്ടയിലെ ഏറ്റവും ഉയരമുളള ഭാഗത്ത് നിന്നുമാണ് ഇവർ ചാടിയത്. ഗുരുതരമായി പരിക്കേറ്റ അശ്വനിയും അഞ്ചര വയസും രണ്ടരവയസുമുളള കുട്ടികളും മരിച്ചു. രണ്ടര വയസുളള മറ്റൊരു കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. ഗുസ്തിയിൽ മഹാരാഷ്ട്രയുടെ പെണ്&zwj;പുലിയെന്ന് അറിയപ്പെട്ടിരുന്ന അശ്വനി കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്നാണ് സൂചന. ഭർതൃവീട്ടിൽ നിന്നും മാനസികപീഡനം ഉണ്ടായതായി കുടുംബവും ആരോപിച്ചു. ദേശീയ മത്സരങ്ങളിൽ അഞ്ച് സ്വർണ്ണമെഡലുകളും നാല് വെളളിമെഡലുകളും സ്വന്തമാക്കിയ താരം മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സിൽ നിന്നും നാല് മാസം മുൻപ് രാജിവച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/female-wrestler-in-maharashtra-ends-her-life-along-with-her-children-articleshow-p48wf0g"/>
        </item>
        <item>
            <title><![CDATA[സിജെപി സമരത്തിനിടെ ക്രൂര മർദനം; തീവ്രഹിന്ദു സംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് പൊലീസ് കസ്റ്റഡിയിൽ]]></title>
            <link>https://www.asianetnews.com/india-news/brutal-assault-during-cjp-protest-swatantra-bharadwaj-under-police-cutody-articleshow-twp8m0e</link>
            <guid isPermaLink="true">https://www.asianetnews.com/india-news/brutal-assault-during-cjp-protest-swatantra-bharadwaj-under-police-cutody-articleshow-twp8m0e</guid>
            <pubDate>Fri, 04 Sep 2026 18:11:29 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലി ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റ് നിഷുവിന്റെ പിതാവിനെ മർദ്ദിച്ച തീവ്രഹിന്ദു പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1p0fy1rk5cy3f86sez5b9ry,imgname-swatantra-bhardwaj-arrest-1788518856760.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റ് നിഷുവിന്റെ പിതാവ് സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചെന്ന് വെളിപ്പെടുത്തിയ തീവ്രഹിന്ദു സംഘടനയുടെ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിലെ ധമേര നൈര ഗ്രാമത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനിയുടെ അച്ഛനെ മർദിച്ചതിൽ ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ദില്ലി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് നടപടിയെടുക്കാൻ തയാറായത്. 72 മണിക്കൂറിനുള്ളിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പ് നൽകി.&lt;/p&gt;&lt;p&gt;ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റ് നിഷുവിൻറെ പിതാവ് സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചെന്ന് തീവ്രഹിന്ദു സംഘടനയുടെ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജ് വെളിപ്പെടുത്തുന്ന വിഡിയോ പുറത്തു വന്നിരുന്നു. മന്ത്രി കപിൽ മിശ്രയടക്കം ബിജെപി നേതാക്കളുടെ സ്വാധീനം മൂലം ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്ന് ഇയാൾ പറഞ്ഞത് ചർച്ചയായതോടെയാണ് പാറ്റകൾ വീണ്ടും തെരുവിലിറങ്ങിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേൽപ്പിച്ചിട്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി സിജെപി പ്രവർത്തകർ പാർലമെൻറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇരുന്നതോടെ ദില്ലിയിൽ വീണ്ടും സംഘർഷത്തിന് സാധ്യതയേറി.&lt;/p&gt;&lt;p&gt;സിജെപി നേതാക്കളായ അഷുതോഷ് രൻഗ, സൗരവ് ദാസ് ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥി നേതാവ് നിഷുവിനും പിതാവിനും ഒപ്പം പൊലീസ് ഉദ്യോഗസ്ഥരെ കാണാൻ അകത്തേക്ക്. പിന്നാലെ ചന്ദ്രശേഖർ ആസാദ് എംപിയും, പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കളും എത്തി. പ്രതിഷേധം കണക്കിലെടുത്ത് കനത്ത് പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്, മൂന്ന് മണിക്കൂറോളം റോഡ് ഉപരോധിച്ച് പ്രവർത്തകർ മുദ്രവാക്യം വിളിച്ചു. വധശ്രമത്തിനും എസ്&zwj;സി- എസ്ടി വിഭാഗത്തിന് എതിരായ അതിക്രമത്തിനും കേസ് എടുക്കാമെന്ന് ഒടുവിൽ പൊലീസ് സമ്മതിച്ചു. അറസ്റ്റിന് മൂന്നു ദിവസത്തെ സമയമാണ് പൊലീസ് ചോദിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/brutal-assault-during-cjp-protest-swatantra-bharadwaj-under-police-cutody-articleshow-twp8m0e"/>
        </item>
        <item>
            <title><![CDATA['കാന്തപുരത്തിൻ്റെ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പ്'; നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി]]></title>
            <link>https://www.asianetnews.com/kerala-news/jamaat-kerala-amir-p-mujeeb-rahman-rejects-kanthapuram-a-p-aboobacker-musliyar-anti-women-statement-articleshow-fsyh0qn</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/jamaat-kerala-amir-p-mujeeb-rahman-rejects-kanthapuram-a-p-aboobacker-musliyar-anti-women-statement-articleshow-fsyh0qn</guid>
            <pubDate>Fri, 04 Sep 2026 17:58:24 +0530</pubDate>
            <description><![CDATA[&lt;p&gt;കാന്തപുരത്തിൻ്റെ പ്രസ്താവനയോട് മുസ്&zwnj;ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്&zwnj;ലാമി കേരള അമീർ പി മുജീബുറഹ്&zwnj;മാൻ. ഇസ്&zwnj;ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1p67k42hs9zzh4vmd33eack,imgname-p-mujeeb-rahman-kanthapuram-1788524874882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി. നിലവിൽ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്നും കാന്തപുരത്തിൻ്റെ പ്രസ്താവനയെ മറയാക്കി ഇസ്&zwnj;ലാമിനെ പൈശ്ചികവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും ജമാഅത്തെ ഇസ്&zwnj;ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പ്രസ്താവനയോട് മുസ്&zwnj;ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്നും പി മുജീബുറഹ്&zwnj;മാൻ വ്യക്തമാക്കി. ഇസ്&zwnj;ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;കാന്തപുരത്തെ തള്ളി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും രം​ഗത്തെത്തി. ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാം മതം സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് വെള്ളിയാഴ്ചയിലെ ജുമാ പ്രഭാഷണത്തിൽ പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി പുറത്തിറങ്ങാമെന്നും സാമൂഹിക ഇടപെടലുകൾ യാഥാസ്ഥിതികർ വ്യാഖ്യാനിക്കുന്നതുപോലെ പരിമിതപ്പെടുത്തപ്പെട്ടതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നതായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഫേസ്ബുക്ക് കുറുപ്പിലൂടെ പ്രതികരിച്ചു. മുൻ സ്പീക്കർ എ എൻ ഷംസീറും ബ്രിന്ദ കാരാട്ടും കാന്തപുരത്തെ തള്ളി രംഗത്തുവന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/jamaat-kerala-amir-p-mujeeb-rahman-rejects-kanthapuram-a-p-aboobacker-musliyar-anti-women-statement-articleshow-fsyh0qn"/>
        </item>
        <item>
            <title><![CDATA[പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി സി.ഐ.ഒ നിയമനം: നാലു വർഷം കഴിഞ്ഞിട്ടും കോടതി ഉത്തരവ് നടപ്പാക്കാതെ സർക്കാർ; വീണ്ടും പൊതുതാൽപര്യ ഹർജി]]></title>
            <link>https://www.asianetnews.com/kerala-news/police-complaint-authority-cio-appointment-government-fails-to-implement-court-order-even-after-four-years-articleshow-erfoe5g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/police-complaint-authority-cio-appointment-government-fails-to-implement-court-order-even-after-four-years-articleshow-erfoe5g</guid>
            <pubDate>Fri, 04 Sep 2026 18:09:55 +0530</pubDate>
            <description><![CDATA[സംസ്ഥാന പോലീസ് കംപ്ലയിന്&zwj;റ് അതോറിറ്റിയിൽ സ്വതന്ത്ര ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെ വീണ്ടും പൊതുതാൽപര്യ ഹർജി. അതോറിറ്റിയുടെ സുഗമമായ പ്രവർത്തനത്തിനും പോലീസിനെതിരായ പരാതികളിൽ വിശ്വസനീയമായ അന്വേഷണം ഉറപ്പാക്കാനും സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥൻ അനിവാര്യമാണെന്ന് ഹർജിയിൽ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1p6jh34d2q4azewtkh2g439,imgname-police-complaint-authority-1788525233252.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാന പോലീസ് കംപ്ലയിന്&zwj;റ് അതോറിറ്റിയിൽ സ്വതന്ത്ര ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാത്ത സംസ്ഥാന സർക്കാരിന്&zwj;റെ നടപടിക്കെതിരെ വീണ്ടും നിയമപോരാട്ടം. സർക്കാരിന്&zwj;റെ തുടർച്ചയായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ജാഫർ ഖാനാണ് ഹൈക്കോടതിയിൽ വീണ്ടും പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. പൊലീസ് കംപ്ലയിന്&zwj;റ് അതോറിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥൻ അത്യാവശ്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ഗുരുതരമായ പരാതികളും കസ്റ്റഡി മരണങ്ങളും അന്വേഷിക്കേണ്ട അതോറിറ്റി, നിലവിൽ ശക്തമായ അന്വേഷണ സംവിധാനമില്ലാതെ നിഷ്ക്രിയമായ അവസ്ഥയിലാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായ പരാതികൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്നത് പലപ്പോഴും ഇത്തരം അന്വേഷണങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. ഈ വിഷയത്തിൽ ഹർജിക്കാരൻ മുൻപ് നൽകിയ ഹർജിയിൽ 2022 ജൂൺ 7-ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.&lt;/p&gt;&lt;p&gt;ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ തിരഞ്ഞെടുപ്പ് നടപടികൾ 60 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ നാലു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. മുൻപ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ ഒരു വർഷത്തെ താല്ക്കാലിക കരാർ അടിസ്ഥാനത്തിലും 75,000 രൂപ പ്രതിമാസ ശമ്പളത്തിലുമാണ് സി.ഐ.ഒ തസ്തിക വിഭാവനം ചെയ്തിരുന്നത്. എന്നാൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കസ്റ്റഡി പീഡനങ്ങൾക്കെതിരെയും സ്വതന്ത്രവും ശക്തവുമായ അന്വേഷണം നടത്താൻ ഇത്തരം താല്ക്കാലിക സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന് ഹർജിയിൽ പറയുന്നു.&lt;/p&gt;&lt;p&gt;പൊലീസ് സംവിധാനത്തിന്&zwj;റെ സ്വാധീനവലയത്തിന് പുറത്തുള്ള, ക്രിമിനോളജി, ഫോറൻസിക് തത്വങ്ങൾ എന്നിവയിൽ വൈദഗ്ധ്യമുള്ള സ്വതന്ത്ര പ്രൊഫഷണലുകളെ ആകർഷിക്കാൻ ഈ വ്യവസ്ഥകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സിഐഒ തസ്തിക കരാർ അടിസ്ഥാനത്തിലാക്കാതെ കൂടുതൽ സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഒരു സ്ഥാപന സംവിധാനമായി മാറ്റണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.&lt;/p&gt;&lt;p&gt;അന്വേഷണ ഉദ്യോഗസ്ഥന് നിലവിലുള്ള പൊലീസ് അധികാരശ്രേണിയിൽ നിന്ന് പൂർണ്ണമായ സ്വാതന്ത്ര്യം ഉറപ്പാക്കുക, ക്രിമിനോളജി, ക്രിമിനൽ ജസ്റ്റിസ്, ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ എന്നിവയിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരെ പരിഗണിക്കുക, തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/police-complaint-authority-cio-appointment-government-fails-to-implement-court-order-even-after-four-years-articleshow-erfoe5g"/>
        </item>
        <item>
            <title><![CDATA[വി.ഇ.ഒ റാണി ലക്ഷ്മിയുടെ ലൈഫ് ഫണ്ട് തട്ടിപ്പ്: രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന സംശയത്തിൽ പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/veo-rani-lakshmis-life-fund-fraud-police-suspect-political-and-bureaucratic-help-articleshow-bb4hi3l</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/veo-rani-lakshmis-life-fund-fraud-police-suspect-political-and-bureaucratic-help-articleshow-bb4hi3l</guid>
            <pubDate>Fri, 04 Sep 2026 17:51:17 +0530</pubDate>
            <description><![CDATA[പത്തനംതിട്ടയിൽ വി.ഇ.ഒ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിന് പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വ്യാജരേഖകളുണ്ടാക്കി കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം നീളുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1grm1evy5mhdcbmdn5p1x7b,imgname-mixcollage-02-sep-2026-03-21-pm-4923-1788342830555.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട:&lt;/strong&gt; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളും. റിമാൻഡിലുള്ള റാണി ലക്ഷ്മിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്&zwj;റെ തീരുമാനം.&lt;/p&gt;&lt;p&gt;വി.ഇ.ഒ റാണി ലക്ഷ്മി നടത്തിയ തട്ടിപ്പിന്&zwj;റെ വ്യാപ്തി ഒരു കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകൾക്ക് പുറമെ അരുവാപ്പുലത്തും തദ്ദേശവകുപ്പിന്&zwj;റെ പരിശോധന തുടരുകയാണ്. ലൈഫ് ഗുണഭോക്ത പട്ടിക അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരുകികയറ്റി അവരുടെ അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റി. നാളുകളായുള്ള ഈ തട്ടിപ്പ് റാണി ലക്ഷ്മി എന്ന ജീവനക്കാരി മാത്രം വിചാരിച്ചാൽ നടക്കില്ലെന്നാണ് പൊലീസ് നി​ഗമനം.&lt;/p&gt;&lt;p&gt;തട്ടിപ്പിന് പിന്നിൽ വ്യക്തമായ ആസൂത്രണവും ഒത്താശയുമുണ്ടെന്ന് പൊലീസ് കരുതുന്നു. അരക്കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടന്ന സീതത്തോട് പഞ്ചായത്തിൽ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്&zwj;റെ പങ്ക് കൂടി അന്വേഷിക്കും. തണ്ണിത്തോട്ടിലും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലൈഫ് പദ്ധതിക്ക് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം മുൻപ് ഉയർന്നുവന്ന പ്രദേശങ്ങളാണിത്. അനർഹർക്ക് ലൈഫ് പദ്ധതിയിൽ വീട് നൽകിയെന്ന പരാതിയും വന്നിരുന്നു. റാണി ലക്ഷ്മി തട്ടിയെടുത്ത പണം എന്തിനൊക്കെ ചെലവിട്ടുവെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നു. നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇനി സീതത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ പരാതിയിലും അറസ്റ്റ് ഉണ്ടാകും.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/veo-rani-lakshmis-life-fund-fraud-police-suspect-political-and-bureaucratic-help-articleshow-bb4hi3l"/>
        </item>
        <item>
            <title><![CDATA[സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം, നിലപാട് പ്രഖ്യാപിച്ച് ഐഎസ്എം; 'മുഖ്യമന്ത്രിയുടെ നിലപാട് ശരി']]></title>
            <link>https://www.asianetnews.com/kerala-news/ism-rejects-kanthapuram-remarks-urges-revision-of-anti-women-stance-articleshow-0vcb3wa</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ism-rejects-kanthapuram-remarks-urges-revision-of-anti-women-stance-articleshow-0vcb3wa</guid>
            <pubDate>Fri, 04 Sep 2026 17:50:24 +0530</pubDate>
            <description><![CDATA[&lt;p&gt;കാന്തപുരത്തിന്&zwj;റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ് വിദ്യാർത്ഥി വിഭാഗമായ ഐഎസ്എം രംഗത്ത്. സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണമെന്നും ഇത് വ്യക്തിപരമായ അവകാശലംഘനമാണെന്നും ഐഎസ്എം അഭിപ്രായപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1m2mg7mhbhnydtabmttc57z,imgname-vlcsnap-2026-09-03-22h15m57s113-1788453994740.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് വിദ്യാർത്ഥി വിഭാഗമായ ഐ എസ് എം (ISM) രംഗത്തെത്തി. തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ രാജ്യത്തെ ഭരണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ടെന്നും എന്നാൽ സ്ത്രീകൾ വീട്ടിൽത്തന്നെ ഇരിക്കണമെന്ന് പറയാൻ കാന്തപുരത്തിന് യാതൊരു അർഹതയുമില്ലെന്നും ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി വ്യക്തമാക്കി. വ്യക്തിപരമായ അവകാശലംഘനങ്ങൾ ആരു നടത്തിയാലും അത് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ഇപ്പോഴും പിന്തുടരുന്നത് പിന്തിരിപ്പൻ ആശയങ്ങളാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് പൊതുജന ശ്രദ്ധ തിരിച്ചുവിടാനാണ് കാന്തപുരം ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വിമർശിച്ചു. കാന്തപുരത്തിന് സ്വന്തം അനുയായികൾക്ക് ഉപദേശങ്ങൾ നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്. മതപരമായ കാര്യങ്ങൾ വ്യക്തമാക്കിയതിന്റെ പേരിൽ അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെങ്കിലും, സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന അദ്ദേഹം തിരുത്തുക തന്നെ വേണം. സ്വന്തമായി ലോ കോളേജ് അടക്കം നടത്തുന്ന കാന്തപുരം, അവിടെ പഠിച്ചിറങ്ങുന്ന പെൺകുട്ടികൾ പ്രവർത്തിക്കുന്നത് ഈ പൊതുസമൂഹത്തിലാണെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇസ്ലാം മതത്തിനെതിരായ പ്രചരണം ശരിയല്ല&lt;/strong&gt;&lt;/h2&gt;&lt;p&gt;സ്ത്രീകൾക്ക് സമത്വവും സ്വാതന്ത്ര്യവും നൽകാത്ത മതമാണ് ഇസ്ലാം എന്ന തരത്തിലുള്ള ഇടതുപക്ഷ നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കിയ ഷുക്കൂർ സ്വലാഹി, ഇടതുപക്ഷത്തിന്റെ നേതൃനിരയിൽ എത്ര സ്ത്രീകളുണ്ടെന്നും ചോദിച്ചു. അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും സ്വീകരിച്ച നിലപാട് ശരിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പറഞ്ഞ ചരിത്രപരമായ വിവരങ്ങളിൽ ചില തെറ്റുകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തമായ നിലപാടിനെ പിന്തുണയ്ക്കുന്നു. സ്ത്രീകൾ പുറത്തിറങ്ങരുത് എന്ന് ആഹ്വാനം ചെയ്താൽ ജനാധിപത്യ സമൂഹത്തിൽ അതിനെതിരെ പ്രതികരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഓർമ്മിപ്പിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ism-rejects-kanthapuram-remarks-urges-revision-of-anti-women-stance-articleshow-0vcb3wa"/>
        </item>
        <item>
            <title><![CDATA[ഇറാൻ ഭരണകൂടം നിലംപൊത്താൻ ദിവസങ്ങൾ മാത്രം മതിയെന്ന് ബെഞ്ചമിൻ നെതന്യാഹു; തുടച്ചുനീക്കാൻ ഇസ്രയേലിന് കഴിയുമെന്നും ഭീഷണി]]></title>
            <link>https://www.asianetnews.com/international-news/benjamin-netanyahu-says-it-will-take-only-days-for-the-iranian-regime-to-collapse-articleshow-phuxn09</link>
            <guid isPermaLink="true">https://www.asianetnews.com/international-news/benjamin-netanyahu-says-it-will-take-only-days-for-the-iranian-regime-to-collapse-articleshow-phuxn09</guid>
            <pubDate>Fri, 04 Sep 2026 17:42:29 +0530</pubDate>
            <description><![CDATA[അമേരിക്കൻ ആക്രമണം ശക്തമായതോടെ ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഈ ഭീഷണി തുടച്ചുനീക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ഇസ്രായേലിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ ഈ പരാമർശം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyy1wsfgc6a1jv3rh1mqe7zn,imgname-benjamin-netanyahu-and-donald-trump-1785567536624.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെൽ അവീവ്: അമേരിക്ക ആക്രമണം പുനരാരംഭിച്ചതോടെ ഇറാന്&zwj;റെ നിലവിലെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും ഉടൻ തന്നെ നിലംപൊത്തുമെന്നും അവകാശപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ വാരാന്ത്യത്തിൽ യുഎസ് ആക്രമണങ്ങൾ ശക്തമാക്കിയതോടെ ഇറാൻ ഭരണകൂടം മുൻപെങ്ങുമില്ലാത്തവിധം ദുർബലമായ അവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ സൈനിക തലവന്മാർ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്&zwj;റെ ഈ പ്രതികരണം.&lt;/p&gt;&lt;p&gt;ഇറാൻ ഭരണകൂടം നിലവിൽ സ്വന്തം നിലനിൽപ്പിനായി പതറുകയാണെന്ന് നെതന്യാഹു പറഞ്ഞു. ഈ ഭീഷണി എന്നെന്നേക്കുമായി തുടച്ചുനീക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ഇസ്രായേലിന് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇതാണ് തങ്ങൾക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നും അത് അസാധ്യമല്ലെന്ന് മാത്രമല്ല, കൈയെത്തും ദൂരത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 27-ന് ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്&zwj;റെ ഈ പരാമർശം. ഇറാൻ വിഷയത്തിൽ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ ആരോപണത്തെ തുടർന്ന് ചില അഭിപ്രായ സർവേകളിൽ നെതന്യാഹു പിന്നിലാണെന്ന് റിപ്പോർട്ടുകളുണ്ട്.&lt;/p&gt;&lt;p&gt;ഇറാൻ മറ്റെല്ലാവരെയും ആക്രമിക്കുമ്പോഴും ഇസ്രായേലിനെ തൊടാത്തത് യാദൃച്ഛികമല്ലെന്നും തങ്ങളുടെ സൈനിക കരുത്തും നിശ്ചയദാർഢ്യവും അവർക്ക് നന്നായി അറിയാമെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28-ന് ഇസ്രായേലുമായി ചേർന്ന് ആരംഭിച്ച യുദ്ധത്തിൽ ഭരണമാറ്റമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പലപ്പോഴും യുഎസ് പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;യുഎസ്-ഇസ്രായേൽ ആക്രമണത്തിന്&zwj;റെ ആദ്യദിനം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവിന്&zwj;റെ മകൻ അധികാരമേൽക്കുകയും അദ്ദേഹം കൂടുതൽ കടുത്ത നിലപാടുകാരനായി വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ രാജ്യത്ത് ഇതിനകം ഭരണകൂട മാറ്റം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ട്രംപിന്റെ അവകാശവാദം. പരാജയപ്പെട്ട രാജ്യമായ ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് യുദ്ധത്തിൽ തങ്ങളുടെ പ്രധാന ലക്ഷ്യമെന്നാണ് ട്രംപ് ഒടുവിലായി വ്യക്തമാക്കിയിട്ടുള്ളത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/international-news/benjamin-netanyahu-says-it-will-take-only-days-for-the-iranian-regime-to-collapse-articleshow-phuxn09"/>
        </item>
        <item>
            <title><![CDATA[കടം വാങ്ങിയ പണം തിരികെ നൽകിയില്ലന്ന് ആരോപിച്ച് യുവതിക്ക് മർദനം, ന​ഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി, 3 പേരെ അറസ്റ്റ് ചെയ്തു]]></title>
            <link>https://www.asianetnews.com/crime-news/woman-assaulted-over-alleged-failure-to-repay-loan-complaint-alleges-she-was-stripped-naked-and-filmed-articleshow-z0k0nau</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/woman-assaulted-over-alleged-failure-to-repay-loan-complaint-alleges-she-was-stripped-naked-and-filmed-articleshow-z0k0nau</guid>
            <pubDate>Fri, 04 Sep 2026 17:41:07 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് യുവതിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പൊലീസ്, രേഷ്മ ബാനു, നജത്ത്, സുഹൈൽ എന്നിവരെ അറസ്റ്റ് ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1p54z056qapmp4pf968p1kk,imgname-mixcollage-04-sep-2026-05-38-pm-4785-1788523740165.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരൂ: ബെംഗളൂരൂ ചന്ദ്ര ലേഔട്ടിൽ കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് യുവതിയെ മർദിച്ച് നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി. യുവതിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ദമ്പതിമാർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി.&lt;/p&gt;&lt;p&gt;പരാതിക്കാരിയായ യുവതിയും രേഷ്മ ബാനു എന്ന സ്ത്രീയും നേരത്തെ പരിചയക്കാരായിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷം മുൻപ് രേഷ്മയിൽ നിന്ന് യുവതി ഒരു ലക്ഷം രൂപ കടം വാങ്ങി. രേഷ്മ വഴി പരിചയപ്പെട്ട നജത്ത് എന്ന സ്ത്രീയിൽ നിന്ന് അമ്പതിനായിരവും. ഈയിനത്തിൽ നജത്തിന് പ്രതിമാസം 5,000 രൂപ വീതം തവണകളായും രേഷ്മയ്ക്ക് പലിശയിനത്തിലും പണം നൽകിയിരുന്നു എന്നാണ് യുവതി പറയുന്നത്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി പലിശയും, രണ്ട് മാസമായി തവണയും നൽകാൻ കഴിഞ്ഞില്ല. ഇതോടെ രേഷ്മ നിരന്തരം ശല്യം ചെയ്തിരുന്നതായും യുവതി രേഷ്മയുടെ നമ്പർ ബ്ലോക്ക് ചെയ്തതായും പൊലീസ് പറയുന്നു. തുടർന്ന് വീടൊഴിഞ്ഞ് യുവതി അമ്മയുടെ വീട്ടിലേക്ക് മാറി.&lt;/p&gt;&lt;p&gt;ഇതിനിടെയാണ് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് നജത്ത് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവതി എത്തിയതിന് പിന്നാലെ രേഷ്മയും ഭർത്താവ് സുഹൈലും അവിടെയെത്തി ഇവരെ മർദിച്ചു. തുടർന്ന് നി&zwj;ർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി കുമ്പളഗോഡിന് സമീപത്തെ ഒരു വീട്ടിലെത്തിച്ച് യുവതിയെ നഗ്നയാക്കി വീഡിയോ ചിത്രീകരിക്കുകയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. യുവതിയെ കാണാതായതിനെ തുടർന്ന് അമ്മ ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് യുവതിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പൊലീസ്, രേഷ്മ ബാനു, നജത്ത്, സുഹൈൽ എന്നിവരെ അറസ്റ്റ് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/woman-assaulted-over-alleged-failure-to-repay-loan-complaint-alleges-she-was-stripped-naked-and-filmed-articleshow-z0k0nau"/>
        </item>
        <item>
            <title><![CDATA[ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്തു: താമസക്കാരന്റെ വിരൽ കടിച്ചുമുറിച്ച് ലോഡ്ജ് ഉടമ]]></title>
            <link>https://www.asianetnews.com/kerala-news/kochi-north-railway-station-lodge-owner-bites-tenant-finger-articleshow-5y906sn</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kochi-north-railway-station-lodge-owner-bites-tenant-finger-articleshow-5y906sn</guid>
            <pubDate>Fri, 04 Sep 2026 17:38:50 +0530</pubDate>
            <description><![CDATA[&lt;p&gt;എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ ചൂണ്ടുവിരൽ ലോഡ്ജ് ഉടമ കടിച്ചുമുറിച്ചു. ചെറുവിരലിൽ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പരാതി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1p54anzwrb1sw0wp0r1rrbj,imgname-kochi-north-railway-station-lodge-attack-1788523719359.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എറണാകുളം: നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ ചൂണ്ടുവിരൽ ലോഡ്ജ് ഉടമ കടിച്ചുമുറിച്ചു. ചെറുവിരലിൽ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പരാതി.&lt;/p&gt;&lt;p&gt;സംഭവത്തിൽ 'ബെൻ ടൂറിസ്റ്റ് ഹോം' ഉടമ ബെൻജോ ബേബിക്കെതിരെയും കൂട്ടാളിക്കെതിരെയും പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.ലോഡ്ജിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് താമസക്കാരൻ ചോദ്യം ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലഇതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് പിന്നീട് കയ്യേറ്റത്തിലും ആക്രമണത്തിലും കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ താമസക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നോർത്ത് എസ്ഐ ആയിരുന്ന പ്രതാപചന്ദ്രൻ ഗർഭിണിയുടെ മുഖത്തടിച്ച കേസിലെ പരാതിക്കാരിയുടെ ഭർത്താവാണ് ഈ കേസിലെ പ്രതിയായ ബെഞ്ചോ ബേബി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anusree A</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kochi-north-railway-station-lodge-owner-bites-tenant-finger-articleshow-5y906sn"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് സംഘടനാ തലത്തിൽ സമഗ്ര മാറ്റവുമായി ബിജെപി, വടക്കൻ-തെക്കൻ ക്ലസ്റ്ററുകളാക്കി വിഭജിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/the-bjp-implementing-organizational-changes-in-the-state-dividing-it-into-northern-and-southern-clusters-articleshow-ptg5ruy</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/the-bjp-implementing-organizational-changes-in-the-state-dividing-it-into-northern-and-southern-clusters-articleshow-ptg5ruy</guid>
            <pubDate>Fri, 04 Sep 2026 17:33:29 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് സംഘടനാ തലത്തിൽ ബിജെപി സമഗ്രമായ മാറ്റങ്ങൾ വരുത്തി. പാർട്ടിയെ വടക്കൻ, തെക്കൻ മേഖല ക്ലസ്റ്ററുകളായി വിഭജിച്ച് എംടി രമേശിനും എസ്. സുരേഷിനും ചുമതല നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1p4sadz818r3yfxypzrmr8p,imgname-mt-ramesh-1788523358655.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സംസ്ഥാനത്ത് സംഘടനാ തലത്തിൽ സമഗ്ര മാറ്റവുമായി ബിജെപി. സംസ്ഥാനത്തെ രണ്ട് മേഖല ക്ലസ്റ്റർ ആക്കി വിഭജിച്ചു. വടക്കൻ മേഖല ചുമതല മുതിർന്ന നേതാവ് എംടി രമേശിനും തെക്കൻ മേഖല ചുമതല എസ്&zwnj; സുരേഷിനും നൽകി. ശോഭ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇൻ ചാർജ് ആയും ചുമതലപ്പെടുത്തി. അനൂപ് ആന്റണിയെ സംസ്ഥാന സെൽ പ്രഭാരിയായും നിയമിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മാറ്റങ്ങൾ.&lt;/p&gt;&lt;p&gt;ഒ.ബി.സി മോർച്ച പ്രഭാരിയായി അഡ്വ. കെ.കെ. അനീഷ്&zwnj;കുമാർ, എസ്.സി മോർച്ച പ്രഭാരി കെ. സോമൻ, എസ്.ടി മോർച്ച പ്രഭാരിപി. ശ്യാംരാജ്, മൈനോറിറ്റി മോർച്ച-സംസ്ഥാന മീഡിയ, സോഷ്യൽ മീഡിയ പ്രഭാരിയായി അഡ്വ. ഷോൺ ജോർജ്, കിസാൻ മോർച്ച പ്രഭാരിയായി സി. കൃഷ്ണകുമാർ, യുവ മോർച്ച പ്രഭാരിയായി അഡ്വ. പി. സുധീർ, മഹിള മോർച്ച പ്രഭാരിയായി അഡ്വ. ബി. ഗോപാലകൃഷ്&zwnj;ണൻ റിസർച്ച്, ട്രെയിനിങ്, വികസിത കേരളം ഹെൽപ് ഡെസ്ക് ചുമതല അഡ്വ. എസ്. ജയസൂര്യൻ എന്നിവർക്കും നൽകി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/the-bjp-implementing-organizational-changes-in-the-state-dividing-it-into-northern-and-southern-clusters-articleshow-ptg5ruy"/>
        </item>
        <item>
            <title><![CDATA[സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല : കാന്തപുരത്തെ തള്ളി പാളയം ഇമാം]]></title>
            <link>https://www.asianetnews.com/kerala-news/palayam-imam-vs-kanthapuram-women-controversy-articleshow-5eabzqs</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palayam-imam-vs-kanthapuram-women-controversy-articleshow-5eabzqs</guid>
            <pubDate>Fri, 04 Sep 2026 17:25:51 +0530</pubDate>
            <description><![CDATA[&lt;p&gt;കാന്തപുരം നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി പാളയം ഇമാം . ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1p4c5xwy4dhpcdt4cb77crf,imgname-palayam-imam-vs-kanthapuram-women-controversy-1788522928060.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിലാണ് ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് ഇമാം നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി പുറത്തിറങ്ങാമെന്നും സാമൂഹിക ഇടപെടലുകൾ യാഥാസ്ഥിതികർ വ്യാഖ്യാനിക്കുന്നതുപോലെ പരിമിതപ്പെടുത്തപ്പെട്ടതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നബിയുടെ കാലത്ത് തന്നെ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടുണ്ടെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുവാദമുണ്ടെന്ന് പ്രവാചകൻ തന്നെ വിശദീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;പ്രവാചകന്റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചതും യുദ്ധത്തിൽ പങ്കെടുത്തതും അദ്ദേഹം എടുത്തുപറഞ്ഞു. അതുപോലെ ഉമർ ഖലീഫയുടെ ഭരണകാലത്ത് കമ്പോളങ്ങളുടെ മേൽനോട്ടം വഹിക്കുന്നതുപോലെയുള്ള പ്രധാനപ്പെട്ട ചുമതലകൾ സ്ത്രീകൾക്ക് ഏൽപിച്ചുകൊടുത്തിരുന്നുവെന്നും ഇമാം വ്യക്തമാക്കി. സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെയും നേതൃനിരയിലേക്ക് വരുന്നതിനെയും യാഥാസ്ഥിതിക വാദികൾ എതിർക്കുന്ന പശ്ചാത്തലത്തിൽ, പാളയം ഇമാമിന്റെ പ്രസ്താവന&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anusree A</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palayam-imam-vs-kanthapuram-women-controversy-articleshow-5eabzqs"/>
        </item>
        <item>
            <title><![CDATA[ഇന്ധനവില കുതിച്ചുയരുന്നു, ഡീസൽ വിലയിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ഇറാൻ യുദ്ധത്തിനിടെ അമേരിക്കയിൽ ഗുരുതര പ്രതിസന്ധി]]></title>
            <link>https://www.asianetnews.com/international-news/fuel-prices-soar-diesel-prices-hit-all-time-high-us-faces-serious-crisis-amid-iran-war-articleshow-gi6u78f</link>
            <guid isPermaLink="true">https://www.asianetnews.com/international-news/fuel-prices-soar-diesel-prices-hit-all-time-high-us-faces-serious-crisis-amid-iran-war-articleshow-gi6u78f</guid>
            <pubDate>Fri, 04 Sep 2026 17:22:16 +0530</pubDate>
            <description><![CDATA[ലേബർ ഡേ വാരാന്ത്യത്തിന് മുന്നോടിയായി അമേരിക്കയിൽ ഡീസൽ വില ഗാലന് 5.85 ഡോളർ എന്ന ചരിത്ര റെക്കോർഡിലെത്തി. ഇറാനുമായുള്ള യുദ്ധം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയതാണ് ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കാൻ കാരണം. ഇതോടെ അവധിക്കാല യാത്രക്കാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവില നൽകേണ്ടി വരും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksgrw4v3cyttskjrmayx8pgn,imgname-----------------------2026-05-26t052156.693-1779753161571.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: ലേബർ ഡേ വാരാന്ത്യത്തിന് മുന്നോടിയായി അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. വെള്ളിയാഴ്ച ഡീസൽ വില ഗാലന് 5.85 ഡോളറിലെത്തി പുതിയ ചരിത്ര റെക്കോർഡ് കുറിച്ചു. 2022 ജൂണിൽ കുറിച്ച 5.81 ഡോളർ എന്ന മുൻ റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്. ഇറാനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കാൻ കാരണമായത്.&lt;/p&gt;&lt;p&gt;ഇതോടെ അവധി ദിനങ്ങളിൽ യാത്ര ചെയ്യുന്ന ജനങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവില നേരിടേണ്ടി വരുമെന്ന് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (എഎഎ) മുന്നറിയിപ്പ് നൽകി. സാധാരണ പെട്രോളിന്&zwj;റെ ദേശീയ ശരാശരി വില വെള്ളിയാഴ്ച ഗാലന് 4.15 ഡോളറിനടുത്തെത്തി. ഇത് തൊട്ടുമുൻപത്തെ ആഴ്ചയേക്കാൾ 6 സെന്&zwj;റ് കൂടുതലാണ്. ലേബർ ഡേയിൽ പെട്രോൾ വില ഗാലന് നാല് ഡോളറിന് മുകളിലെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമായാണെന്നും അസോസിയേഷൻ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വർഷത്തിലെ ഈ സമയത്ത് പെട്രോൾ ആവശ്യകത കുറയുന്നതിലൂടെ സാധാരണയായി ഇന്ധനവില കുറയാറാണ് പതിവെങ്കിലും ക്രൂഡ് ഓയിലിന്&zwj;റെ ഉയർന്ന വില കാരണം ഇത്തവണ സ്ഥിതി വൻ പ്രതിസന്ധിയിലാണെന്ന് എഎഎ റിപ്പോർട്ടിൽ പറയുന്നു. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായതോടെ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്&zwj;റ് ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളറിലേക്ക് ഉയരുകയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ഉയർന്ന നിലവാരത്തിൽ തുടരുകയുമാണ്. യുദ്ധത്തിന് മുൻപ് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വിലയേക്കാൾ 45 ശതമാനത്തോളം വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/international-news/fuel-prices-soar-diesel-prices-hit-all-time-high-us-faces-serious-crisis-amid-iran-war-articleshow-gi6u78f"/>
        </item>
        <item>
            <title><![CDATA[എഎഐബിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കുന്നു; അന്വേഷണത്തോട് പൂർണമായും സഹകരിക്കും : എയർ ഇന്ത്യ]]></title>
            <link>https://www.asianetnews.com/news/air-india-phuket-delhi-flight-aaib-report-pilot-drug-test-safety-articleshow-nriogq1</link>
            <guid isPermaLink="true">https://www.asianetnews.com/news/air-india-phuket-delhi-flight-aaib-report-pilot-drug-test-safety-articleshow-nriogq1</guid>
            <pubDate>Fri, 04 Sep 2026 16:33:51 +0530</pubDate>
            <description><![CDATA[&lt;p&gt;പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ.അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzsxpb01sr3zqbezjs2swwj0,imgname-air-india-ai-2379-phuket-delhi-flight-300-feet-drop-pilot-drug-test-aaib-probe-1786502654977.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ.അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ ഇന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നത്. പ്രവർത്തനപരവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടതുമായ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നത്. ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങൾക്ക് വിധേയമായി കർശന പരിശീലനങ്ങളും മെഡിക്കൽ പരിശോധനകളും മറ്റ് നിയന്ത്രണ വിലയിരുത്തലുകളും പൂർത്തിയാക്കിയാണ് കമ്പനിയിലെ പൈലറ്റുമാരെ നിയോഗിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, സമീപകാല സംഭവങ്ങളെ തുടർന്ന് എല്ലാ പൈലറ്റുമാരുടെയും പരിശോധനകൾ എയർ ഇന്ത്യ സ്വമേധയാ ആരംഭിച്ചിട്ടുണ്ട് എന്നും എയ&zwnj;ർ ഇന്ത്യ അധികൃതർ.&amp;nbsp;എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്സുരക്ഷാ മാനദണ്ഡങ്ങളിലോ ശാരീരികക്ഷമതയിലോ ചട്ടങ്ങളിലോ ഉണ്ടാകുന്ന വീഴ്ചകൾ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം സന്ദർഭങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരുന്ന ഏത് ശുപാർശകളും നടപ്പിലാക്കാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമണമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anusree A</dc:creator>
            <atom:link href="https://www.asianetnews.com/news/air-india-phuket-delhi-flight-aaib-report-pilot-drug-test-safety-articleshow-nriogq1"/>
        </item>
        <item>
            <title><![CDATA[ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം: ഒരാൾ മരിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/pathanamthitta-86-year-old-man-killed-after-srikrishna-jayanthi-announcement-jeep-reverses-into-him-articleshow-1t79uxw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pathanamthitta-86-year-old-man-killed-after-srikrishna-jayanthi-announcement-jeep-reverses-into-him-articleshow-1t79uxw</guid>
            <pubDate>Fri, 04 Sep 2026 15:32:11 +0530</pubDate>
            <description><![CDATA[&lt;p&gt;ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് പ്രചാരണ വാഹനമിടിച്ച് വയോധികൻ മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം സ്വദേശി കൃഷ്ണനാണ് മരിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nxv87kwsvxv4trf14xawbb,imgname-new-project-1788516081907.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. .അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടയിലാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anusree A</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pathanamthitta-86-year-old-man-killed-after-srikrishna-jayanthi-announcement-jeep-reverses-into-him-articleshow-1t79uxw"/>
        </item>
        <item>
            <title><![CDATA[ചെക്ക് കേസിൽ മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലയ്ക്ക് ആകെ അപമാനം, എംഎൽഎ സ്ഥാനം രാജിവയ്ക്കണോയെന്ന് കാപ്പൻ തീരുമാനിക്കട്ടെയെന്നും ജോസ് കെ മാണി]]></title>
            <link>https://www.asianetnews.com/kerala-news/jose-k-mani-terms-mani-c-kappan-conviction-in-cheque-case-an-insult-to-pala-articleshow-xalrz20</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/jose-k-mani-terms-mani-c-kappan-conviction-in-cheque-case-an-insult-to-pala-articleshow-xalrz20</guid>
            <pubDate>Fri, 04 Sep 2026 14:30:21 +0530</pubDate>
            <description><![CDATA[&lt;p&gt;ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ശിക്ഷ ലഭിച്ചത് പാലായ്ക്ക് അപമാനമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന് കാപ്പൻ തീരുമാനിക്കണമെന്നും, വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1ntab7nkny94g7e0w170yrw,imgname-mani-c-kappan-1788512382197.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ചെക്ക് കേസിൽ പാലാ എം എൽ എ മാണി സി കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണ് ഇതെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്. കോടതി ശിക്ഷക്ക് വിധിച്ച മാണി സി കാപ്പൻ, എം എൽ എ സ്ഥാനം രാജിവെക്കണോ എന്ന കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെയെന്നും പാലയിലെ സ്ഥാനാർഥി കൂടിയായിരുന്ന ജോസ് കെ മാണി കൂട്ടിച്ചേർക്കു. സംഭവത്തിൽ യു ഡി എഫ് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെറുമൊരു കോടതി പരാമർശത്തിന്റെ പേരിൽ മുമ്പ് കെ എം മാണി രാജി വെച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി ഇക്കാര്യം യു ഡി എഫിനോട് ആവശ്യപ്പെട്ടത്.&lt;/p&gt;&lt;h2&gt;&lt;strong&gt;കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും&lt;/strong&gt;&lt;/h2&gt;&lt;p&gt;കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസിലാണ് പാലാ എം എൽ എ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും ശിക്ഷ ലഭിച്ചത്. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിടേതായിരുന്നു വിധി. ഒരു മാസത്തിനകം പണം നല്&zwj;കണമെന്നാണ് കോടതി വിധിയില്&zwj; പറയുന്നത്. ഇല്ലെങ്കില്&zwj; മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് നടപടി. തടവ് ശിക്ഷ ഒരു വർഷമായതിനാല്&zwj; എം എല്&zwj; എ സ്ഥാനത്തിന് ഭീഷണിയില്ല. അതേസമയം ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി കാപ്പന്&zwj; ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി. താൻ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പന്&zwj; ചോദിച്ചു. കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാൻ ഇല്ലെന്നുമാണ് മാണി സി കാപ്പൻ്റെ വാദം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/jose-k-mani-terms-mani-c-kappan-conviction-in-cheque-case-an-insult-to-pala-articleshow-xalrz20"/>
        </item>
        <item>
            <title><![CDATA[ഫുക്കറ്റ്-ദില്ലി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്; പൈലറ്റ് ലഹരി ഉപയോ​ഗിച്ചെന്ന് സ്ഥിരീകരണം]]></title>
            <link>https://www.asianetnews.com/india-news/phuket-delhi-flight-descent-incident-preliminary-investigation-report-released-articleshow-9u98rzk</link>
            <guid isPermaLink="true">https://www.asianetnews.com/india-news/phuket-delhi-flight-descent-incident-preliminary-investigation-report-released-articleshow-9u98rzk</guid>
            <pubDate>Fri, 04 Sep 2026 14:28:52 +0530</pubDate>
            <description><![CDATA[&lt;p&gt;പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്ന എഎഐബി റിപ്പോർട്ടിൽ പൈലറ്റിനെതിരെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അടിയന്തരമായി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nstzs6trvpvj2f2hkabp8d,imgname-vlcsnap-2026-09-04-14h16m52s123-1788511878950.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: തായ്ലൻ്റിലെ ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകട സമയം വിമാനത്തിൻ്റെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന കണ്ടത്തൽ സ്ഥിരീകരിച്ച അന്വേഷണ സംഘം പൈലറ്റിനെതിരെ നടപടിയെടുക്കണമെന്നും നിർദ്ദേശിിച്ചു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചു എന്ന റിപ്പോർട്ടുകളും അന്വേഷണ സംഘം ശരിവച്ചു.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് നാലിന് പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് പെട്ടെന്ന് മുന്നൂറടി താഴേക്ക് പതിച്ചത്. വിമാനത്തിൻ്റെ ക്യാമ്പിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റിരുന്നു. ആദ്യം വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. എന്നാൽ സാങ്കേതിക തകരാറാണ് കാരണമെന്ന് പൈലറ്റുമാരുടെ സംഘടന ആരോപിച്ചു. വിമാനത്തിലെ പൈലറ്റുമാരെ നിർബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റൻ്റെ പ്രാഥമിക ഫലം നോൺ-നെഗറ്റീവ് ആയതിനെ തുടർന്ന് രക്തസാമ്പിളുകൾ വിശദമായ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു.&lt;/p&gt;&lt;p&gt;ഈ പരിശോധനയിലാണ് പൈലറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചത്. അതേസമയം കോ-പൈലറ്റിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. വിമാനത്തിൻ്റെ ക്യാപ്റ്റനെതിരെ ക്യാമ്പിൻ ക്രൂ അംഗങ്ങളും പരാതി നൽകിയിരുന്നു. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്ന എഎഐബി റിപ്പോർട്ടിൽ പൈലറ്റിനെതിരെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അടിയന്തരമായി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തു.&lt;/p&gt;&lt;p&gt;വിമാനം 36,000 അടി ഉയരത്തിൽ സഞ്ചരിക്കവേ 4 സെക്കൻഡ് നേരത്തേക്ക് വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരുമിച്ച് പ്രവർത്തനരഹിതമായെന്നും, ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം നിലച്ച് വിമാനം 300 അടിയോളം താഴേക്ക് പതിച്ചെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടത്തൽ. ഇതെങ്ങനെ സംഭവിച്ചു എന്നതിലും പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും എഎഐബി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/phuket-delhi-flight-descent-incident-preliminary-investigation-report-released-articleshow-9u98rzk"/>
        </item>
        <item>
            <title><![CDATA[രണ്ട് കിലോ സ്വർണം, ആറരക്കിലോ വെള്ളി, 12 ലക്ഷം രൂപ; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തിരുപ്പതി തിരുമല ക്ഷേത്രം ഡെ. എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/india-news/tirumala-tirupati-devasthanams-temple-deputy-executive-officer-arrested-articleshow-8cv56ht</link>
            <guid isPermaLink="true">https://www.asianetnews.com/india-news/tirumala-tirupati-devasthanams-temple-deputy-executive-officer-arrested-articleshow-8cv56ht</guid>
            <pubDate>Fri, 04 Sep 2026 14:18:38 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകനാദത്തിന്റെ വീട്ടിലും മറ്റും നടത്തിയ റെയ്ഡിൽ രണ്ട് കിലോ സ്വർണം, ആറരക്കിലോ വെള്ളി, 12 ലക്ഷം രൂപ എന്നിവ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. ഇതിനുപുറമേ രണ്ട് കെട്ടിടങ്ങൾ, നാല് പുരയിടങ്ങൾ, നാല് സ്ഥിരനിക്ഷേപങ്ങളുടെ രേഖകൾ തുടങ്ങിയവയും കണ്ടെത്തി. ഇതെല്ലാം ലോകനാദം അനധികൃതമായി സമ്പാദിച്ചതാണെന്നാണ് എസിബിയുടെ കണ്ടെത്തൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nsq6q9b6qfyqdrs1fe621w,imgname-tirumala-temple-executive-officer-lokanadham-1788511754985.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുപ്പതി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തിരുമല തിരുപ്പതി ക്ഷേത്രം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിൽ. തിരുമല തിരുപ്പതി ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസറായ എം. ലോകനാദത്തെയാണ് സംസ്ഥാന അഴിമതിവിരുദ്ധ ബ്യൂറോ(എസിബി) അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ലോകനാദത്തിന്റെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും എസിബി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിന് പിന്നാലെ വ്യാഴാഴ്ചയാണ് ലോകനാദത്തെ എസിബി കസ്റ്റഡിയിലെടുത്തത്.&lt;/p&gt;&lt;p&gt;ലോകനാദത്തിന്റെ വീട്ടിലും മറ്റും നടത്തിയ റെയ്ഡിൽ രണ്ട് കിലോ സ്വർണം, ആറരക്കിലോ വെള്ളി, 12 ലക്ഷം രൂപ എന്നിവ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. ഇതിനുപുറമേ രണ്ട് കെട്ടിടങ്ങൾ, നാല് പുരയിടങ്ങൾ, നാല് സ്ഥിരനിക്ഷേപങ്ങളുടെ രേഖകൾ തുടങ്ങിയവയും കണ്ടെത്തി. ഇതെല്ലാം ലോകനാദം അനധികൃതമായി സമ്പാദിച്ചതാണെന്നാണ് എസിബിയുടെ കണ്ടെത്തൽ. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നെല്ലൂർ എസിബി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;അതിനിടെ, ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിലായതിന് പിന്നാലെ പകരം ഉദ്യോ​ഗസ്ഥനെ നിയമിക്കാനുള്ള നീക്കങ്ങൾ തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ ആരംഭിച്ചു. ക്ഷേത്രത്തിലെ ഉത്സവങ്ങളും മറ്റും നടക്കുന്ന സമയമായതിനാൽ എത്രയുംവേ​ഗം പകരം ആളെ നിയമിക്കാനാണ് അധികൃതരുടെ തീരുമാനം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/tirumala-tirupati-devasthanams-temple-deputy-executive-officer-arrested-articleshow-8cv56ht"/>
        </item>
        <item>
            <title><![CDATA['പൊതുവേദിയിൽ ഉന്നയിക്കേണ്ടതല്ല', പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി]]></title>
            <link>https://www.asianetnews.com/kerala-news/jose-k-mani-downplays-ldf-opposition-leadership-rift-terms-mani-c-kappan-cheque-case-an-insult-to-pala-articleshow-ndy823k</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/jose-k-mani-downplays-ldf-opposition-leadership-rift-terms-mani-c-kappan-cheque-case-an-insult-to-pala-articleshow-ndy823k</guid>
            <pubDate>Fri, 04 Sep 2026 14:16:36 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ടുള്ള സി പി എം - സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ ജോസ് കെ മാണി അതൃപ്തി പ്രകടിപ്പിച്ചു. ഇത് മുന്നണിക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1ns67nyg54pbm6cdq5z6vnr,imgname-jose-k-mani-1788511198910.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ടുള്ള സി പി എം - സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. എൽ ഡി എഫിന് പരിഹരിക്കാവുന്ന വിഷയമേ ഇതിലുള്ളുവെന്ന് ചൂണ്ടിക്കാട്ടിയ ജോസ് കെ മാണി, തർക്കം പൊതുവേദിയിൽ ഉന്നയിക്കേണ്ടതല്ലെന്നും കൂട്ടിച്ചേർത്തു. ഇപ്പോഴും ഇത്തരും വിഷയങ്ങൾ ഇടത് മുന്നണിക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം വിവരിച്ചു. വികസന - ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുക എന്നതാണ് എൽ ഡി എഫിന്റെ പ്രധാന നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ യു ഡി എഫ് സർക്കാർ ഭരണം തുടങ്ങിയിട്ടേയുള്ളൂവെന്നും പ്രതിപക്ഷമെന്ന നിലയിൽ ഇടപടേണ്ട നിരവധി വിഷയങ്ങൾ മുന്നിലുണ്ടെന്നും പറഞ്ഞ ജോസ് കെ മാണി, തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പലതരത്തിലുള്ള കാരണങ്ങളുണ്ടെന്നും കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നു&lt;/strong&gt;&lt;/h2&gt;&lt;p&gt;ഉപനേതൃസ്ഥാനത്തിനായുള്ള സി പി എം - സി പി ഐ തർക്കത്തിലെ പരസ്യ പോരിൽ ഇന്നലെ ജോസ് കെ മാണി കടുത്ത വിമർശനം നടത്തിയിരുന്നു. ഈ തർക്കം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് തുറന്നടിക്കുകയായിരുന്നു അദ്ദേഹം. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു. ജനങ്ങളുടെ വികാരം മാനിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു. പുറം തൊലിയിൽ മരുന്ന് കൊടുത്താൽ പോര, അകത്ത് എന്താണ് എന്ന് ആഴത്തിൽ പരിശോധിക്കണം. പദവിയെക്കാൾ കൂടുതൽ പ്രശ്നങ്ങൾ മുന്നണിക്ക് ഏറ്റെടുക്കാനുണ്ട്. ഉപനേതൃപദവി സംബന്ധിച്ച് കേരള കോൺഗ്രസിന് എതിർപ്പോ വിയോജിപ്പോ ഇല്ല. വിഷയത്തില്&zwj; സി പി എമ്മും സി പി ഐയും തമ്മിൽ ആലോചിച്ച് തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട ജോസ് കെ മാണി, മുന്നണി മാറ്റം ഇല്ലെന്നും എൽ ഡി എഫിൽ തുടരുമെന്നും വ്യക്തമാക്കി. അതേസമയം ഉപനേതൃപദവി വിവാദത്തിൽ സമവായ നിർദ്ദേശങ്ങൾ ഒരുവശത്തുണ്ടെങ്കിലും പ്രശ്നപരിഹാരത്തിലേക്ക് ചർച്ചകളെത്തിയിട്ടില്ല. വിഷയത്തില്&zwj; ദേശീയ നേതൃത്വം ഇടപെട്ടുണ്ടാക്കിയ ശുപാർശയിൽ തുടർ നിലപാടും സ്വീകരിക്കേണ്ടത് സി പി എം - സി പി ഐ സംസ്ഥാന നേതൃത്വങ്ങളാണ്. തുറന്ന ചർച്ചകൾക്ക് സിപിഐ സന്നദ്ധമെന്നാണ് ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/jose-k-mani-downplays-ldf-opposition-leadership-rift-terms-mani-c-kappan-cheque-case-an-insult-to-pala-articleshow-ndy823k"/>
        </item>
        <item>
            <title><![CDATA[സുഡാൻ ആഭ്യന്തര യുദ്ധത്തിൽ പങ്കില്ല; യുഎൻ റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി യുഎഇ]]></title>
            <link>https://www.asianetnews.com/international-news/uae-denies-involvement-in-sudan-civil-war-articleshow-d29dh2h</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-denies-involvement-in-sudan-civil-war-articleshow-d29dh2h</guid>
            <pubDate>Fri, 04 Sep 2026 14:04:23 +0530</pubDate>
            <description><![CDATA[സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കുണ്ടെന്ന യുഎൻ റിപ്പോർട്ടിലെ ആരോപണങ്ങൾ യുഎഇ നിഷേധിച്ചു. തങ്ങൾ ഉപരോധങ്ങൾ പാലിക്കുന്നുണ്ടെന്നും അനധികൃത ആയുധക്കടത്തിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കിയ യുഎഇ, സുഡാനിൽ ഉടനടി വെടിനിർത്തലിനും സിവിലിയൻ ഭരണത്തിനും ആഹ്വാനം ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jygatttqbvsw07f32wnec4t9,imgname-fotojet---2025-06-24t121252.223-1750747409239.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ. സുഡാൻ വിഷയം അന്വേഷിക്കുന്ന യുഎൻ അന്താരാഷ്ട്ര ഫാക്ട് ഫൈൻഡിംഗ് മിഷന്റെ പുതിയ റിപ്പോർട്ടിൽ യുഎഇക്കെതിരെ ഉയർത്തിയ ആരോപണങ്ങളോടാണ് ഐക്യരാഷ്ട്രസഭയിലെ യുഎഇ മിഷൻ വിയോജിപ്പ് വ്യക്തമാക്കിയത്. തങ്ങൾ അന്വേഷണ ഏജൻസിയുമായി സുതാര്യമായി സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ യുഎഇക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം വിഷയങ്ങൾ വിലയിരുത്താവൂ എന്നും യുഎഇ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് യുഎഇ വ്യക്തമാക്കി. സുഡാനിലേക്കുള്ള ആയുധ ഉപരോധം നീട്ടണമെന്നും ഇരുവിഭാഗങ്ങൾക്കുമുള്ള എല്ലാവിധ ബാഹ്യ സൈനിക പിന്തുണയും ഉടനടി അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഈ വർഷം ഏപ്രിലിൽ സുഡാനിലെ അനധികൃത ആയുധക്കടത്ത് ശൃംഖലയെക്കുറിച്ച് യുഎഇ അന്വേഷണം നടത്തുകയും കേസ് അബുദാബി ഫെഡറൽ അപ്പീൽ കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;അനധികൃത ആയുധവ്യാപാരം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി 13 വ്യക്തികൾക്കും 6 കമ്പനികൾക്കുമെതിരെ യു.എ.ഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പോർട്ട് സുഡാൻ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ ഇടപാടുകൾ നടന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;സുഡാനിൽ ഉടനടി നിബന്ധനകളില്ലാത്ത വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തണമെന്ന് യുഎഇ വീണ്ടും ആവശ്യപ്പെട്ടു. അടിയന്തര മാനുഷിക താൽക്കാലിക വെടിനിർത്തലും, ഇരു സൈനിക വിഭാഗങ്ങളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും സ്വാധീനമില്ലാത്ത സിവിലിയൻ നേതൃത്വത്തിലുള്ള രാഷ്ട്രീയ പരിഹാരവുമാണ് സുഡാന് ആവശ്യമെന്നും യു.എ.ഇ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-denies-involvement-in-sudan-civil-war-articleshow-d29dh2h"/>
        </item>
        <item>
            <title><![CDATA[അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൻ്റെ ആദ്യ സിഇഒ: പ്രതികരണവുമായി റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര]]></title>
            <link>https://www.asianetnews.com/india-news/retired-air-marshal-jeetendra-mishra-on-his-new-role-as-ayodhya-ram-temple-trust-ceo-articleshow-7vgglbi</link>
            <guid isPermaLink="true">https://www.asianetnews.com/india-news/retired-air-marshal-jeetendra-mishra-on-his-new-role-as-ayodhya-ram-temple-trust-ceo-articleshow-7vgglbi</guid>
            <pubDate>Fri, 04 Sep 2026 13:48:37 +0530</pubDate>
            <description><![CDATA[&lt;p&gt;അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൻ്റെ ആദ്യ സിഇഒ ആയതിൽ പ്രതികരണവുമായി റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര. ട്രസ്റ്റിന്റെ നിർദേശങ്ങൾ സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം കാര്യങ്ങളെല്ലാം പഠിച്ചുവരുന്നതേയുള്ളൂ എന്നും അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nqws46abd64sxcczq8qa9n,imgname--jeetendra-mishra-ayodhya-trust-ceo-1788509840518.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിതനായതിൽ പ്രതികരണവുമായി റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര. നിലവിൽ താൻ ഇവിടുത്തെ സംവിധാനങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് പഠിച്ചുവരികയാണെന്നും ട്രസ്റ്റിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ പൂർണമായി മനസ്സിലാക്കിയ ശേഷം, ട്രസ്റ്റിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് തന്റെ ടീമുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ജിതേന്ദ്ര മിശ്ര വ്യക്തമാക്കി. അയോധ്യയിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;/p&gt;&lt;p&gt;&quot;ഇപ്പോൾ ഞാൻ ഇവിടുത്തെ കാര്യങ്ങളെല്ലാം പഠിച്ചുവരുന്നതേയുള്ളൂ. എല്ലാം മനസ്സിലാക്കിക്കഴിഞ്ഞാൽ, ട്രസ്റ്റിന്റെ നിർദേശങ്ങൾ സ്വീകരിക്കും. ഞങ്ങളുടെ ടീമിന്റെ സഹകരണത്തോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. പുതിയ പദ്ധതികളോ തന്ത്രങ്ങളോ രൂപീകരിച്ചാലുടൻ നിങ്ങളെ അറിയിക്കുന്നതായിരിക്കും&quot;- ജിതേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;ഓപ്പറേഷൻ സിന്ദൂർ സമയത്ത് വെസ്റ്റേൺ എയർ കമാൻഡിന് നേതൃത്വം നൽകിയ മിശ്രയെ ബുധനാഴ്ചയാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി നിയമിച്ചത്. അയോധ്യയിൽ ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. സിഇഒയെ തിരഞ്ഞെടുക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടെ ശുപാർശ പ്രകാരമായിരുന്നു മിശ്രയുടെ നിയമനം. അയ്യായിരത്തിലധികം അപേക്ഷകരിൽനിന്ന് കർശനമായ പരിശോധനകൾക്ക് ശേഷമാണ് സിഇഒയെ തിരഞ്ഞെടുത്തത്. ഇതിനായി നിയോഗിച്ച സെർച്ച് കമ്മിറ്റി ചൊവ്വാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യൻ വ്യോമസേനയുടെ വിവിധ വിഭാഗങ്ങളിലായി 39 വർഷത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ജിതേന്ദ്ര മിശ്ര. മികച്ച നേതൃപാടവത്തിന് ഉടമയായ മിശ്രയ്ക്ക് ഉത്തം യുദ്ധ് സേവാ മെഡലും ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച ചേർന്ന യോഗത്തിൽ ട്രസ്റ്റിമാരുടെ ഒഴിവുള്ള തസ്തികകൾ നികത്തുന്നതിനെക്കുറിച്ചും 2025-26 സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾക്ക് അംഗീകാരം നൽകുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ട്രസ്റ്റിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പുരോഗതിയും സുപ്രീം കോടതിയിലെ നടപടികളും യോഗത്തിൽ വിലയിരുത്തി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/retired-air-marshal-jeetendra-mishra-on-his-new-role-as-ayodhya-ram-temple-trust-ceo-articleshow-7vgglbi"/>
        </item>
        <item>
            <title><![CDATA[വിവാദങ്ങൾക്ക് വിട, സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്നു, 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' നവംബർ 10 ന് എത്തും]]></title>
            <link>https://www.asianetnews.com/india-news/harpercollins-to-publish-sonia-gandhi-memoir-belonging-a-journey-of-love-in-india-on-november-10-articleshow-c9iszfg</link>
            <guid isPermaLink="true">https://www.asianetnews.com/india-news/harpercollins-to-publish-sonia-gandhi-memoir-belonging-a-journey-of-love-in-india-on-november-10-articleshow-c9iszfg</guid>
            <pubDate>Fri, 04 Sep 2026 13:49:35 +0530</pubDate>
            <description><![CDATA[&lt;p&gt;കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' എന്ന ഓർമ്മക്കുറിപ്പ് നവംബർ 10ന് ഹാർപ്പർ കോളിൻസ് ഇന്ത്യയിൽ പുറത്തിറക്കും. പെൻഗ്വിൻ ഹൗസ് പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറിയത് നേരത്തെ വിവാദമായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nqz2mk1t0hbttf1msckcq7,imgname-sonia-gandhi-1788509915795.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. നവംബർ 10 ന് 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' എന്ന പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും പുസ്തകം നൽകുമെന്ന് പ്രസാധകർ വ്യക്തമാക്കി. നേരത്തെ പെൻഗ്വിൻ ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ചില ഭാഗങ്ങൾ മാറ്റാൻ സോണിയ ഗാന്ധി വിസമ്മതിച്ച സാഹചര്യത്തിലാണ് പെൻഗ്വിൻ ഹൗസ് പിന്മാറിയത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സോണിയ ഗാന്ധിയുമായി പുസ്തകത്തിലെ വസ്തുതകളെക്കുറിച്ച് സംസാരിച്ചെന്ന് സ്ഥിരീകരിച്ച പെൻഗ്വിൻ പ്രസിദ്ധീകരണം ഏറ്റെടുക്കാത്തതിന് പിന്നിലെ കാരണം ഇതല്ല എന്നായിരുന്നു വിശദീകരിച്ചത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ&lt;/strong&gt;&lt;/h2&gt;&lt;p&gt;ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ എന്ന പേരിൽ സോണിയ ഗാന്ധി എഴുതുന്ന പുസ്തകം ഇതിനകം വലിയ ചർച്ചയായി മാറിയിരുന്നു. തന്റെ ജീവിതത്തിലെ പല നിർണ്ണായക സംഭവങ്ങളും സോണിയ ഗാന്ധി ഇതിൽ കുറിച്ചിട്ടുണ്ട് എന്നാണ് സൂചന. പുസ്തകത്തിലെ ഒരു ഭാഗത്ത് പ്രസാധകരായ പെൻഗ്വിൻ മാറ്റങ്ങൾ നിർദ്ദേശിച്ചെങ്കിലും സോണിയ ഗാന്ധി ഇത് അംഗീകരിച്ചില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതും വലിയ ചർച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ എസ് എസിനെയും കുറിച്ചുള്ള ചില ഭാഗങ്ങൾ നീക്കാനാണ് പെൻഗ്വിൻ ഹൗസ് പ്രസാധകർ ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് അശോക് ഗലോട്ട് അടക്കം ആരോപിച്ചിരുന്നു. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു എന്നും അശോക് ഗലോട്ട് വ്യക്തമാക്കിയിരുന്നു. 2015 ൽ സോണിയ ഗാന്ധിയും മൻമോഹൻ സിംഗും ചേർന്ന് നരേന്ദ്ര മോദിയെ കണ്ടതിനെക്കുറിച്ചുള്ള ഭാഗത്തും മാറ്റം വരുത്തണമെന്ന് പ്രസാധകർ ആവശ്യപ്പെട്ടു എന്നടക്കം പ്രചാരണം ഉണ്ടെങ്കിലും കോൺഗ്രസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിഷയത്തിൽ പിന്നീട് പ്രതികരിക്കാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം അമേരിക്കൻ ആസ്ഥാനമായുള്ള, പെൻഗ്വിന്&zwj;റെ സഹസ്ഥാപനം ആൽഫ്രഡ് എ നോഫ് ആണ് അന്താരാഷ്ട്ര തലത്തിൽ സോണിയയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/harpercollins-to-publish-sonia-gandhi-memoir-belonging-a-journey-of-love-in-india-on-november-10-articleshow-c9iszfg"/>
        </item>
        <item>
            <title><![CDATA[രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവുമധികം കാലം ഇറ്റലിയുടെ ഭരണചക്രത്തിൽ, ചരിത്രനേട്ടം കൈവരിച്ച ജോർജിയ മെലോണിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി മോദി]]></title>
            <link>https://www.asianetnews.com/international-news/pm-modi-praises-friend-giorgia-meloni-as-italy-longest-continuously-serving-post-war-prime-minister-articleshow-ebdctvs</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pm-modi-praises-friend-giorgia-meloni-as-italy-longest-continuously-serving-post-war-prime-minister-articleshow-ebdctvs</guid>
            <pubDate>Fri, 04 Sep 2026 13:36:56 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും കൂടുതൽ കാലം ഇറ്റലിയുടെ പ്രധാനമന്ത്രിയായി തുടരുന്ന ജോർജിയ മെലോണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മെലോണിയുടെ നേതൃത്വം ഇന്ത്യ-ഇറ്റലി തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തിയെന്ന് മോദി ചൂണ്ടിക്കാട്ടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nq849xsy7dyc795773jjvx,imgname-meloni--1788509163837.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നേതാവെന്ന നേട്ടം കൈവരിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട സുഹൃത്തായ മെലോണിക്ക് ആശംസകൾ അറിയിക്കുന്നുവെന്ന് വ്യക്തമാക്കിയ മോദി, ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ ചരിത്രനേട്ടത്തിലൂടെ പ്രകടമാകുന്നതെന്നും എക്സിൽ കുറിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം (Special Strategic Partnership) ശക്തമാക്കുന്നതിൽ മെലോണിയുടെ സൗഹൃദവും നേതൃത്വവും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ഇറ്റലിയിലെയും ജനങ്ങളുടെ സമൃദ്ധിക്കായി സഹകരണം കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ മോദി, വരും വർഷങ്ങളിലും മെലോണിക്ക് തുടർച്ചയായ വിജയം ആശംസിക്കുകയും ചെയ്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/pm-modi-praises-friend-giorgia-meloni-as-italy-longest-continuously-serving-post-war-prime-minister-articleshow-ebdctvs"/>
        </item>
        <item>
            <title><![CDATA[പാർക്കിം​ഗിനിടെ ഇൻഡി​ഗോ വിമാനം തൂണിലിടിച്ച് അപകടം; സംഭവം ശ്രീന​ഗർ വിമാനത്താവളത്തിൽ, യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ]]></title>
            <link>https://www.asianetnews.com/india-news/indigo-flight-hits-pillar-while-parking-at-srinagar-airport-passengers-and-crew-safe-articleshow-3iecuie</link>
            <guid isPermaLink="true">https://www.asianetnews.com/india-news/indigo-flight-hits-pillar-while-parking-at-srinagar-airport-passengers-and-crew-safe-articleshow-3iecuie</guid>
            <pubDate>Fri, 04 Sep 2026 13:30:07 +0530</pubDate>
            <description><![CDATA[&lt;p&gt;അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചു സമയം തടസപ്പെട്ടെങ്കിലും പിന്നീട് പൂർവ സ്ഥിതിയിലായതായും അധികൃതർ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1np8rtenzsz3s8mqrgrzssa,imgname-mixcollage-04-sep-2026-01-12-pm-7097-1788508136270.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശ്രീന​ഗർ: ജമ്മു കശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ ഇ&zwj;ൻഡിഗോ വിമാനം തൂണിലിടിച്ച് അപകടം. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഇൻഡിഗോ വിമാനം ബേ നമ്പർ 6ൽ പാർക്ക് ചെയ്യുന്നതിനിടെ വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സിസ്റ്റം പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തൂൺ ഒരു വശത്തേക്ക് ചരിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിൽപെട്ട വിമാനത്തിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചു സമയം തടസപ്പെട്ടെങ്കിലും പിന്നീട് പൂർവ സ്ഥിതിയിലായതായും അധികൃതർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/indigo-flight-hits-pillar-while-parking-at-srinagar-airport-passengers-and-crew-safe-articleshow-3iecuie"/>
        </item>
        <item>
            <title><![CDATA[വിവാദങ്ങളിൽ പ്രതികരിച്ച് കാന്തപുരം, 'ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുന്നു, വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാൻ ശ്രമം']]></title>
            <link>https://www.asianetnews.com/kerala-news/kanthapuram-clarifies-anti-women-remarks-alleges-intentional-stir-up-of-controversy-articleshow-wmk16bo</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kanthapuram-clarifies-anti-women-remarks-alleges-intentional-stir-up-of-controversy-articleshow-wmk16bo</guid>
            <pubDate>Fri, 04 Sep 2026 13:12:51 +0530</pubDate>
            <description><![CDATA[&lt;p&gt;സ്ത്രീകൾക്കെതിരായ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nnwrnq997z7y1eqqyhvbcx,imgname-kanthapuram-1788507742903.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്നാണ് കാന്തപുരത്തിന്&zwj;റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കാന്തപുരത്തിന്റെ പരാമർശം. അണികളോട് സംയമനം പാലിക്കാനും കാന്തപുരത്തിന്റെ ആഹ്വാനം. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുകയാണ്. ഇതിലൂടെ വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നു. നിക്ഷിപ്ത താൽപര്യം തിരിച്ചറിയണം. അറിവന്വേഷണം അട്ടിമറിക്കുന്ന ദുഷ്ടലാക്കാണ്. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ തൃശൂരിലെ വേദിയിൽ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ല എന്ന് കാന്തപുരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ വിഷയത്തിൽ കാന്തപുരം കൂടുതൽ വിശദീകരണങ്ങൾ നൽകും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;കാന്തപുരത്തിന്&zwj;റെ കുറിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ. പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവർക്കും നന്മകൾക്കു തൗഫീഖ് നൽകട്ടെ&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kanthapuram-clarifies-anti-women-remarks-alleges-intentional-stir-up-of-controversy-articleshow-wmk16bo"/>
        </item>
        <item>
            <title><![CDATA[നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല; 'രാസലഹരിയാണ് ഇന്ന് ലോകം ഭരിക്കുന്നത്']]></title>
            <link>https://www.asianetnews.com/kerala-news/minister-ramesh-chennithala-says-drug-network-will-be-rooted-out-through-innovative-investigation-methods-articleshow-qm5p2s1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-ramesh-chennithala-says-drug-network-will-be-rooted-out-through-innovative-investigation-methods-articleshow-qm5p2s1</guid>
            <pubDate>Fri, 04 Sep 2026 13:02:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഇടുക്കിയിൽ 'ഓപ്പറേഷന്&zwj; തൂഫാന്&zwj;' ലഹരി വിരുദ്ധ പരിപാടിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടക്കം കുറിച്ചു. നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ ഉറവിടം കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും, 'തൂഫാന്&zwj; ജാഗരണ്&zwj;' വഴി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzzanfgp6w5r494fmfb0t2je,imgname-vlcsnap-2026-08-14-09h35m32s67-1786684030486.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്&zwj; തൂഫാന്&zwj; ദ നാര്&zwj;ക്കോ ഹണ്ട് - തൂഫാന്&zwj; ജാഗരണ്&zwj; -ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇന്&zwj;ഡോര്&zwj; സ്റ്റേഡിയത്തില്&zwj; നിര്&zwj;വഹിക്കുകയായിരുന്നു മന്ത്രി. രാസലഹരിയാണ് ഇന്ന് ലോകം ഭരിക്കുന്നത്. ഇവയുടെ വിതരണക്കാര്&zwj;ക്ക് കുട്ടികളുടെ ഭാഷ അറിയാം, അവരുടെ സൗഹൃദവലയങ്ങളും താല്പര്യങ്ങളും അറിയാം. പുതിയ സാങ്കേതികവിദ്യയും ലഹരി വിതരണക്കാര്&zwj;ക്ക് അറിയാം.&lt;/p&gt;&lt;p&gt;അതിനാല്&zwj; പൊലീസിന്&zwj;റെ അന്വേഷണ രീതികളും മാറ്റിക്കൊണ്ടിരിക്കുകയാണ്. ലഹരിയുടെ ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പൊലീസ് ഡോഗ് സ്&zwnj;ക്വാഡിന് ലഹരി വസ്തുക്കള്&zwj; കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നല്&zwj;കി വരികയാണ്. ലഹരി വ്യാപനത്തിന്റെ നൂതന വഴികള്&zwj; തടയാന്&zwj; പൊലീസ് പുതിയ സംവിധാനം ആവിഷ്&zwnj;കരിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി 'ഓപ്പറേഷന്&zwj; തൂഫാന്&zwj;' മാറി.&lt;/p&gt;&lt;p&gt;ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്&zwnj;നമോ നിയമ പ്രശ്&zwnj;നമോ അല്ല. സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്&zwnj;നമാണ്. ഈ പ്രശ്&zwnj;നം പരിഹരിക്കേണ്ട ഉത്തരവാദിത്തം കേരളാ പൊലീസിന് മാത്രമല്ലെന്നും ഓരോ കുടുംബവും വ്യക്തിയും ഈ പോരാട്ടത്തില്&zwj; പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. തൂഫാന്&zwj;റെ മറ്റൊരു മുഖമായ തൂഫാന്&zwj; ജാഗരണാണ് ഇപ്പോള്&zwj; നടക്കുന്നത്. ലഹരി ഉണ്ടാക്കുന്ന ദുസ്സഹമായ സാമൂഹ്യ പ്രശ്&zwnj;നങ്ങളെ ഓരോ വ്യക്തിയുടെയും മനസ്സിലേക്ക് എത്തിക്കുകവഴി അവരെ അതില്&zwj; നിന്ന് മോചിപ്പിക്കുകയാണ് തൂഫാന്&zwj; ജാഗരണിന്റെ ലക്ഷ്യം. കുടുംബങ്ങളിലും കോളേജുകളിലും സ്&zwnj;കൂളുകളിലും കൃത്യമായ ജാഗ്രത ആവശ്യമാണ്.&lt;/p&gt;&lt;p&gt;അയല്&zwj; സംസ്ഥാനങ്ങളില്&zwj; നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയാന്&zwj; അയല്&zwj; സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെ യോഗം വിളിച്ചു. ഓരോ മുഖ്യമന്ത്രിമാരെയും നേരിട്ടു കണ്ടു. കര്&zwj;ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരെ കണ്ടു. ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരെയും ഉടന്&zwj; കാണും. അയല്&zwj; സംസ്ഥാനങ്ങളുടെ സഹായത്തെ തുടര്&zwj;ന്ന് കൂടുതല്&zwj; പേരെ ഇപ്പോള്&zwj; പിടിക്കാന്&zwj; കഴിയുന്നുണ്ട്. പാലക്കാട്, കോഴിക്കോട് ഉള്&zwj;പ്പെടെ ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്&zwj; കണ്ടെത്താന്&zwj; ഇഡി റെയ്ഡും നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-ramesh-chennithala-says-drug-network-will-be-rooted-out-through-innovative-investigation-methods-articleshow-qm5p2s1"/>
        </item>
        <item>
            <title><![CDATA[കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല, ഭരണഘടനയും സ്ത്രീയും പുരുഷനും തുല്യരാണെന്നും അംഗീകരിക്കാൻ തയ്യാറാകണമെന്നും ഷംസീർ]]></title>
            <link>https://www.asianetnews.com/kerala-news/an-shamseer-slams-kanthapuram-over-anti-women-remarks-demands-respect-for-constitution-articleshow-rhtoifx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/an-shamseer-slams-kanthapuram-over-anti-women-remarks-demands-respect-for-constitution-articleshow-rhtoifx</guid>
            <pubDate>Fri, 04 Sep 2026 13:02:18 +0530</pubDate>
            <description><![CDATA[&lt;p&gt;സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങുന്നത് നാശമുണ്ടാക്കുമെന്ന കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ഷംസീർ രൂക്ഷവിമർശനം ഉന്നയിച്ചു. സ്ത്രീയും പുരുഷനും തുല്യരാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണമെന്നും മുൻ സ്പീക്കർ ആവശ്യപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nna0ar1kkwaw3m5tventfx,imgname-an-shamseer--1788507128152.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്&zwj;റെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് മുൻ സ്പീക്കർ എ എൻ ഷംസീർ രംഗത്ത്. കാന്തപുരത്തിന്&zwj;റെ സ്ത്രീവിരുദ്ധ പ്രസ്താവന പൊതുസമൂഹത്തിന് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഷംസീർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലിരുന്ന് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീയും പുരുഷനും തുല്യരാണെന്ന വസ്തുത അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണമെന്നും, രാജ്യത്തെ ഭരണഘടനയും ലിംഗസമത്വവും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും സി പി എം തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി കൊളശേരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഷംസീർ തുറന്നടിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;കാന്തപുരത്തെ വിമർശിച്ച് മുഖ്യമന്ത്രി&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം കാന്തപുരത്തിന്&zwj;റെ സ്ത്രീ വിരുദ്ധ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 -ാം നൂറ്റാണ്ടിലെ നിലപാട് എന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഭരണഘടനാപരമായ തുല്യത റദ്ദ് ചെയ്യാനുള്ള ലൈസൻസ് ആർക്കുമില്ലെന്നാണ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രതികരിച്ചത്. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരമാണ്. മാറുമറയ്ക്കാനുള്ള അവകാശത്തിനായി ഉജ്ജ്വല പോരാട്ടം നടന്ന നാടാണ് കേരളമെന്നും റോജി ചൂണ്ടിക്കാട്ടി. രാജ്യം നിലനിൽക്കുന്നത് ഭരണഘടനാപരമായ തുല്യനീതിയിലാണ്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ്. ചരിത്രത്തിന്&zwj;റെ ചക്രത്തെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയുമെന്നും റോജി ഫേസ്ബുക്കിൽ കുറിച്ചു. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കം കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കഴിഞ്ഞ ദിവസമാണ് കാന്തപുരം അഭിപ്രായപ്പെട്ടത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/an-shamseer-slams-kanthapuram-over-anti-women-remarks-demands-respect-for-constitution-articleshow-rhtoifx"/>
        </item>
        <item>
            <title><![CDATA[ഇറാന് കുരുക്ക് മുറുകുന്നു; സാമ്പത്തിക ഉപരോധത്തിൽ പങ്കുചേർന്ന് യുറോപ്യൻ യൂണിയനും]]></title>
            <link>https://www.asianetnews.com/international-news/european-union-joins-in-economic-sanctions-against-iran-articleshow-7nv0u4k</link>
            <guid isPermaLink="true">https://www.asianetnews.com/international-news/european-union-joins-in-economic-sanctions-against-iran-articleshow-7nv0u4k</guid>
            <pubDate>Fri, 04 Sep 2026 12:55:29 +0530</pubDate>
            <description><![CDATA[ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ നടപടികളിൽ യൂറോപ്യൻ യൂണിയനും പങ്കുചേർന്നു. ഇതിനെ യഥാർത്ഥ യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m11h6tmqcsz317txbqy3rp30,imgname-iran-flag--3--1787831741079.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദുബൈ:&lt;/strong&gt; ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നടപടികളിൽ പങ്കു ചേർന്ന് യൂറോപ്യൻ യൂണിനും. അമേരിക്കൻ ട്രഷറി സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തിയത്. വിവാഹച്ചടങ്ങിലേക്ക് അമേരിക്ക നടത്തിയത് ആസൂത്രിത ആക്രമണമാണെന്ന് ഇറാൻ ആരോപിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിലധികമായി പുതിയ സംഘർഷങ്ങളില്ല.&lt;/p&gt;&lt;p&gt;സാമ്പത്തിക യുദ്ധത്തിൽ പങ്കുചേരുന്നത് യഥാർഥ യുദ്ധം തന്നെയായി കണക്കാക്കി തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ കൂടി ഔദ്യോഗികമായി ഇറാനെതിരായ സാമ്പത്തിക നടപടികൾ പങ്കുചേർന്നെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇതോടെ സാമ്പത്തികമായ തിരിച്ചടി കനക്കും. അമേരിക്ക നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് ഇതെല്ലാമെന്ന് ഇറാൻ തിരിച്ചടിക്കുന്നു. റിസർവ് എണ്ണ ശേഖരം താഴുകയും ബോണ്ടിലും എണ്ണവിലയിലും ഉള്ള പ്രതിസന്ധി ഉയരുകയും ചെയ്തതോടെ അമേരിക്കൻ സമ്പദ് വ്യവസ്ഥയാണ് തളരുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു.&lt;/p&gt;&lt;p&gt;അമേരിക്കൻ ഉപരോധം മറികടന്ന് തങ്ങൾ എണ്ണ വിറ്റെന്നും ഇറാൻ അവകാശപ്പെടുന്നു. സെപ്തംബർ 2 വരെയുള്ള 11 ദിവസത്തിനുള്ളിൽ 100 കോടി ഡോളർ എണ്ണ വരുമാനം മാത്രമായി ലഭിച്ചെന്ന് ഇറാൻ പറഞ്ഞു. വിവാഹച്ചടങ്ങിലേക്ക് അമേരിക്ക നടത്തിയത് ബോധപൂർവമുള്ള ആക്രമണമാണെന്ന് നൂതന ഗൈഡഡ് ബോബംബിന്റെ ചിത്രങ്ങൾ സഹിതമാണ് ഇറാൻ ആരോപിക്കുന്നത്. എന്നാൽ അമേരിക്ക ഇത് നിഷേധിച്ചു. പ്രത്യക്ഷത്തിൽ കാര്യമായ ഇടപെടലുകൾ ഇല്ലാതെത്തന്നെ സംഘർഷം കഴിഞ്ഞ 24 മണിക്കൂറായി നിലച്ച നിലയിലാണ്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/european-union-joins-in-economic-sanctions-against-iran-articleshow-7nv0u4k"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യൻ സംഘർഷം; യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി സംസാരിച്ച് ഡൊണാൾഡ് ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/uae-president-receives-phone-call-from-us-president-donald-trump-articleshow-zfgcfi2</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-president-receives-phone-call-from-us-president-donald-trump-articleshow-zfgcfi2</guid>
            <pubDate>Fri, 04 Sep 2026 12:52:32 +0530</pubDate>
            <description><![CDATA[&lt;p&gt;യുഎഇ പ്രസിഡന്&zwj;റ് ശൈഖ് മുഹമ്മദുമായി സംസാരിച്ച് യുഎസ് പ്രസിഡന്&zwj;റ് ഡൊണാൾഡ് ട്രംപ്. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള നയതന്ത്ര നീക്കങ്ങളും സംഭാഷണത്തിൽ പ്രധാന വിഷയമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nmhxb0qem59bqfwy7rcaw6,imgname-fotojet--1--1788506338656.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: യുഎഇ പ്രസിഡന്&zwj;റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പരസ്പര താല്പര്യമുള്ള വിവിധ മേഖലകളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള നയതന്ത്ര നീക്കങ്ങളും സംഭാഷണത്തിൽ പ്രധാന വിഷയമായി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഎഇ ലക്ഷ്യമിട്ട് ഇറാന്&zwj;റെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-president-receives-phone-call-from-us-president-donald-trump-articleshow-zfgcfi2"/>
        </item>
        <item>
            <title><![CDATA[നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട 5 സ്കൂട്ടറുകളും 2 കാറുകളും ഇടിച്ചു തെറിപ്പിച്ചു, അപകടം കൊടുവളളിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/koduvally-accident-5-scooter-and-one-car-collapsed-articleshow-oyssvvi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/koduvally-accident-5-scooter-and-one-car-collapsed-articleshow-oyssvvi</guid>
            <pubDate>Fri, 04 Sep 2026 12:51:24 +0530</pubDate>
            <description><![CDATA[&lt;p&gt;പള്ളിയുടെ തൊട്ടുമുന്നിലായി 5 സ്കൂട്ടറുകളും 2 കാറുകളുമാണ് ഉണ്ടായിരുന്നത്. വാഹനങ്ങൾ പൂർണമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nkw7zpgafksybwkps1y6vb,imgname-mixcollage-04-sep-2026-12-35-pm-2272-1788505628662.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട &zwnj;&zwnj;കാറിടിച്ച് 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു. കൊടുവള്ളി പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിലാണ് പുലർച്ചെ അപകടം നടന്നത്. പള്ളിയിൽ നമസ്കാരത്തിന് എത്തിയവർ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിലേക്കാണ് കാർ ഇടിച്ചുകയറിയത്. ആറങ്ങാട് സ്വദേശിയുടെ ഉടസ്ഥതയിലുള്ള ടയോട്ട ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കൊടുവള്ളിയിൽ നിന്ന് കോഴിക്കോട് ഭാ​ഗത്തേക്ക് പോകുകയായിരുന്നു കാർ. പള്ളിയുടെ തൊട്ടുമുന്നിലായി 5 സ്കൂട്ടറുകളും 2 കാറുകളുമാണ് ഉണ്ടായിരുന്നത്. വാഹനങ്ങൾ പൂർണമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/koduvally-accident-5-scooter-and-one-car-collapsed-articleshow-oyssvvi"/>
        </item>
        <item>
            <title><![CDATA[ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: കൂടുതൽ പേർക്ക് പങ്കെന്ന് വിദ്യാർത്ഥികൾ; അന്വേഷണത്തിന് പ്രത്യേക സംഘം]]></title>
            <link>https://www.asianetnews.com/kerala-news/bharata-mata-college-morphing-case-investigation-special-team-articleshow-h91443x</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bharata-mata-college-morphing-case-investigation-special-team-articleshow-h91443x</guid>
            <pubDate>Fri, 04 Sep 2026 12:43:23 +0530</pubDate>
            <description><![CDATA[&lt;p&gt;അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘം.അന്വേഷണത്തിന്. തൃക്കാക്കര എ.സി.പി മേൽനോട്ടം വഹിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1kcvg4yh9aq24fzwwnt0ajz,imgname-morphing-case-1788431155358.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി:അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തൃക്കാക്കര എ.സി.പിയാണ് മേൽനോട്ടം വഹിക്കുന്നത്.&lt;/p&gt;&lt;p&gt;സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ശ്രീഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, കേസിൽ ഉൾപ്പെട്ടിട്ടുള്ള ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം&lt;/p&gt;&lt;p&gt;അതിനിടെ, കേസിൽ പ്രതിയായ ശ്രീഹരിക്ക് പുറമെ മറ്റു പലർക്കും പങ്കുണ്ടെന്ന് സഹപാഠികൾ ആരോപിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിറ്റഴിച്ചതിന്റെ തെളിവുകൾ പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള ഈ റാക്കറ്റിൽ മറ്റ് കണ്ണികൾ കൂടി ഉണ്ടോയെന്ന് പൊലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്. ഡിജിറ്റൽ തെളിവുകൾ പൂർണ്ണമായി ശേഖരിച്ച ശേഷം വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.&lt;/p&gt;&lt;p&gt;https://www.asianetnews.com/india-news/air-india-phuket-delhi-flight-sudden-drop-preliminary-probe-points-to-hydraulic-failure-and-pilot-misconduct-articleshow-ceyhgn6&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anusree A</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bharata-mata-college-morphing-case-investigation-special-team-articleshow-h91443x"/>
        </item>
        <item>
            <title><![CDATA[വിപണിയെ അതിന്‍റെ വഴിക്ക് വിടില്ലെന്ന് സർക്കാർ; സവാള വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടലെന്ന് മന്ത്രി]]></title>
            <link>https://www.asianetnews.com/kerala-news/minister-says-strong-intervention-to-control-onion-prices-articleshow-hx21zcz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-says-strong-intervention-to-control-onion-prices-articleshow-hx21zcz</guid>
            <pubDate>Fri, 04 Sep 2026 12:45:27 +0530</pubDate>
            <description><![CDATA[സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുന്നു. എൻ.സി.സി.എഫ്. വഴി 100 ടൺ സവാള സംഭരിച്ച് ഹോർട്ടികോർപ്പ്, സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ കിലോയ്ക്ക് 35 രൂപ നിരക്കിൽ വിതരണം ചെയ്യും. വിപണിയിലെ വിലക്കയറ്റം തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7m7xmrrjng5r11mcb2sdn19,imgname-onion-price-hike-1760542249752.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സവാള വിലവർധനയിൽ ജനങ്ങൾക്ക് ആശ്വാസമൊരുക്കാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും.&lt;/p&gt;&lt;p&gt;ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സവാള വിലവർധനയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് പി.ആർ. ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.&lt;/p&gt;&lt;p&gt;സംസ്ഥാനത്തെ വിവിധ വിപണികളിൽ സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 വരെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വിപണികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടൽ വ്യാപിപ്പിക്കും.&lt;/p&gt;&lt;p&gt;നാസിക്, കർണാടക ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവർധനയ്ക്ക് കാരണമായതായി മന്ത്രി പറഞ്ഞു. ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഹോർട്ടികോർപ്പും സപ്ലൈകോയും സംയുക്തമായാണ് വിതരണം ഏകോപിപ്പിക്കുക. ഹോർട്ടികോർപ്പിന്റെ മൊബൈൽ ഔട്ട്ലെറ്റുകളും വിൽപ്പനയ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സൗകര്യങ്ങൾ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകൾ നടത്തിയിരുന്നു. വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയിൽ 38 ശതമാനം വരെ കുറവ് വരുത്താൻ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണയായി ഓണത്തിന് ശേഷം വില കുറയുന്ന സാഹചര്യമാണുള്ളതെങ്കിലും ഇത്തവണ പ്രധാന ഉൽപാദന കേന്ദ്രങ്ങളിൽ പോലും വില ഉയർന്നുനിൽക്കുന്നതിനാലാണ് സർക്കാർ അടിയന്തര ഇടപെടലിലേക്ക് കടന്നതെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;പ്രളയബാധിത കർഷകർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.പ്രളയബാധയുടെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച കെഎസ്&zwj;ഡിഎംഎ നോട്ടിഫിക്കേഷൻ പുറത്തുവന്നശേഷം തുടർ സാമ്പത്തിക സഹായ നടപടികളിലേക്ക് കടക്കും.&lt;/p&gt;&lt;p&gt;വിളനാശത്തിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും നിലവിൽ ഫിസിക്കൽ വെരിഫിക്കേഷനായി പ്രത്യേക ഡ്രൈവ് നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. പരിശോധനയിലൂടെ നഷ്ടത്തിന്റെ തോത് നിർണയിച്ചശേഷം അർഹരായ കർഷകർക്ക് വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭ വിളനാശത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ സഹായം ലഭ്യമാക്കും. കർഷകർക്കുണ്ടായ ആസ്തിനഷ്ടവും പരിശോധനയുടെ ഭാഗമായി വിലയിരുത്തിവരികയാണ്.&lt;/p&gt;&lt;p&gt;കുട്ടനാട്ടിൽ പ്രളയത്തിൽ മോട്ടോറുകൾ, മോട്ടോർ ഷെഡുകൾ, അവയുടെ തറകൾ ഉൾപ്പെടെയുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ KSDMAയുമായും ദുരന്തനിവാരണ വകുപ്പുമായും ഏകോപിപ്പിച്ച് സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കമ്മ്യൂണിറ്റി അസറ്റ് ഡെവലപ്&zwnj;മെന്റുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രയോജനപ്പെടുത്തി സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.&lt;/p&gt;&lt;p&gt;പ്രളയബാധിത മേഖലകളിലെ മടവീഴ്ച പരിഹരിക്കുന്നതിനും ബണ്ടുകൾ ശക്തിപ്പെടുത്തുന്നതിനും വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്യുന്നതിനുമുള്ള നടപടികളും സ്വീകരിക്കും . പുനർകൃഷിക്കാവശ്യമായ വിത്തും നടീൽ വസ്തുക്കളും കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും .&lt;/p&gt;&lt;p&gt;കഴിഞ്ഞ അഞ്ച് വർഷമായി പ്രകൃതിക്ഷോഭ വിളനാശവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള ഏകദേശം 120 കോടി കുടിശ്ശിക ഘട്ടംഘട്ടമായി നൽകുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു.&lt;/p&gt;&lt;p&gt;നിലവിലെ കൃഷിനാശത്തിന്റെ പശ്ചാത്തലത്തിൽ 110 കോടി അടിയന്തര സഹായം അനുവദിക്കണമെന്നും കേന്ദ്രസംഘത്തെ ഉടൻ കേരളത്തിലേക്ക് അയക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ നടപടികൾക്കായി കാത്തിരിക്കുന്നതിനൊപ്പം സംസ്ഥാന സർക്കാർ സ്വന്തം നിലയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കേരളത്തിലെ നാളികേര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 500 കോടിയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി രൂപവത്കരിക്കാൻ നിർദേശം നൽകിയതായും പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായും കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂറുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തി കേന്ദ്രത്തിന്റെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക നാളികേര ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയതല ദിനാഘോഷം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയും ഇക്കാര്യം പ്രത്യേകമായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. നാളികേര മേഖലയുടെ സമഗ്ര വികസനവും മൂല്യവർധനയും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ നാളികേര വികസന പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഓണക്കാലത്ത് ഹോർട്ടികോർപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ 20,65,500 കിലോഗ്രാം കാർഷികോൽപ്പന്നങ്ങൾ, ഏകദേശം 14.25 കോടി മൂല്യമുള്ളത്, സംഭരിച്ച് വിപണിയിലെത്തിച്ചതായി മന്ത്രി അറിയിച്ചു. ഓണവിപണി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ഏകോപിപ്പിച്ചതിനാൽ ഉൽപ്പന്നങ്ങൾ നൽകിയ കർഷകർക്ക് അന്നുതന്നെയോ പിറ്റേന്ന് രാവിലെയോ പണം നൽകാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകയുടെ ഏറിയ പങ്കും വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി അറിയിച്ചു. പി.ആർ.എസ്. ഉൾപ്പെടെയുള്ള നടപടികൾ മുന്നോട്ടുപോയിട്ടുണ്ടെന്നും അടുത്ത നെല്ല് സംഭരണത്തിനായുള്ള കൂടിയാലോചനകൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-says-strong-intervention-to-control-onion-prices-articleshow-hx21zcz"/>
        </item>
        <item>
            <title><![CDATA[ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്]]></title>
            <link>https://www.asianetnews.com/india-news/cm-vijay-announces-reward-for-drug-free-villages-in-tamil-nadu-articleshow-7b3s75o</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cm-vijay-announces-reward-for-drug-free-villages-in-tamil-nadu-articleshow-7b3s75o</guid>
            <pubDate>Fri, 04 Sep 2026 12:15:03 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്നാട്ടിൽ ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് മുഖ്യമന്ത്രി വിജയ്&zwj;യുടെ പ്രഖ്യാപനം. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1njh5ny968p2tp4sgg1eff1,imgname-tamil-nadu-drug-free-villages-reward-1788504217278.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ സമ്മാനമായി നൽകും. വ്യാഴാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി ഓരോ വർഷവും അഞ്ച് കോടി രൂപ വകയിരുത്തും. ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം.&lt;/p&gt;&lt;p&gt;സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ മാസം ചെന്നൈയിലെ കോളേജിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വിജയ്, 'ലഹരിമുക്ത തമിഴ്നാട്' എന്ന ക്യാംപെയിന് തുടക്കം കുറിച്ചിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിന് സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, യുവാക്കൾ എന്നിവരടങ്ങുന്ന കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പരിപാടിയിൽവെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തിരുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന ലഹരിവിരുദ്ധ ബോധവൽകരണ ഓട്ടത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് നിർമാണം, കടത്തൽ, വിപണനം എന്നിവയ്&zwnj;ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിൽ തമിഴ്&zwnj;നാട് മുൻപന്തിയിൽ നിൽക്കുക മാത്രമല്ല, പൊതുജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;29,108 പുതിയ പൊലീസ് പോസ്റ്റുകൾ സ്ഥാപിക്കും&lt;/h2&gt;&lt;p&gt;സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനകം 29,108 പുതിയ പൊലീസ് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. ഈ വർഷം 10,000 പുതിയ പൊലീസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുമെന്നും ഇതിൽ പകുതിയും വനിതകളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 22 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്ക് ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/cm-vijay-announces-reward-for-drug-free-villages-in-tamil-nadu-articleshow-7b3s75o"/>
        </item>
        <item>
            <title><![CDATA[`ഭരണഘടനക്ക് മുകളിലല്ല ഒരു മതശാസനയും'; കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബൃന്ദ കാരാട്ട്]]></title>
            <link>https://www.asianetnews.com/india-news/brinda-karat-responds-to-kanthapuram-controversial-remarks-articleshow-wq4q310</link>
            <guid isPermaLink="true">https://www.asianetnews.com/india-news/brinda-karat-responds-to-kanthapuram-controversial-remarks-articleshow-wq4q310</guid>
            <pubDate>Fri, 04 Sep 2026 12:04:58 +0530</pubDate>
            <description><![CDATA[&lt;p&gt;കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബൃന്ദ കാരാട്ട്. കാന്തപുരത്തിൻ്റെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഭരണഘടനയ്ക്ക് മുകളിൽ അല്ല മത ശാസനയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nj18gd759hp1ngwfjm56q5,imgname-fotojet---2026-09-04t120431.725-1788503695885.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കാന്തപുരത്തിൻ്റെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഭരണഘടനയ്ക്ക് മുകളിൽ അല്ല മത ശാസനയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. മതവിശ്വാസികളോട് മാത്രമാണ് പ്രസ്താവന എന്ന കാന്തപുരം വിഭാ​ഗം നേതാക്കളുടെ ന്യായീകരണവും മുതിർന്ന നേതാവ് തള്ളി. വിവാഹത്തിന് മുൻപ് എച്ച്ഐവി പരിശോധന നടത്തണം എന്ന ക്രൈസ്തവ പുരോഹിതൻ്റെ പ്രസ്താവന അംഗീകരിക്കാൻ ആവില്ലെന്നും ബൃന്ദ പ്രതികരിച്ചു.&lt;/p&gt;&lt;h2&gt;കാന്തപുരത്തിൻ്റെ വിവാദ പരമാർശം&lt;/h2&gt;&lt;p&gt;പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് കാന്തപുരം കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ പറഞ്ഞത്. ഖുറാൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷന്മാർക്കിടയിൽ അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു. തന്റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമർശിച്ചാലോ പേടിച്ച് ഓടില്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കാന്തപുരത്തിന് എന്താണ് അധികാരം എന്ന് മറ്റു ചില സംഘടനകൾ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും അതിനാൽ മുസ്ലിം സമുദായത്തോട് ഇക്കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു.&lt;/p&gt;&lt;h2&gt;മാർത്തോമസഭാ വൈദിക ട്രസ്റ്റിയുടെ പരമാർശം&lt;/h2&gt;&lt;p&gt;സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശമാണ് മാർത്തോമസഭാ വൈദിക ട്രസ്റ്റി നടത്തിയത്. വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നാണ് റവ.ഡോ.കെ തോമസ് തിരുവനന്തപുരത്ത് മാർത്തോമസഭ കുടുംബസംഗമത്തിൽ പറഞ്ഞത്. വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്നായിരുന്നു പരാമർശം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/brinda-karat-responds-to-kanthapuram-controversial-remarks-articleshow-wq4q310"/>
        </item>
        <item>
            <title><![CDATA[സർക്കാറിന് മുകളിൽ വീണ്ടും പിഎം ശ്രീ വാൾ; ഒപ്പിട്ടില്ലെങ്കിൽ ഫണ്ടില്ലെന്ന ഭീഷണി, ഒപ്പിട്ടാൽ 'അറബിക്കടൽ' നാണക്കേട്]]></title>
            <link>https://www.asianetnews.com/india-news/pm-shri-issue-looms-over-the-government-again-articleshow-ltvgqmr</link>
            <guid isPermaLink="true">https://www.asianetnews.com/india-news/pm-shri-issue-looms-over-the-government-again-articleshow-ltvgqmr</guid>
            <pubDate>Fri, 04 Sep 2026 12:04:28 +0530</pubDate>
            <description><![CDATA[&lt;p&gt;പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ലെങ്കിൽ എസ്എസ്കെ ഫണ്ടുകൾ നൽകില്ലെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയതോടെ കേരള സർക്കാർ കടുത്ത പ്രതിസന്ധിയിലാണ്. ഫണ്ട് വേണ്ടെന്നുവെച്ച് മുൻ നിലപാടിൽ ഉറച്ചുനിൽക്കണോ അതോ രാഷ്ട്രീയ എതിർപ്പുകൾ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന ആശങ്കയിലാണ് സർക്കാർ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nhzjgdff9bnkpze26zgqtm,imgname-vd-satheesan--2--1788503640589.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; കേരളം പിഎം ശ്രീയുടെ ഭാഗമായി തുടരണമെന്ന് വീണ്ടും കേന്ദ്രം കത്തയക്കുന്നതോടെ ഒരിടവേളക്ക് ശേഷം ചർച്ചയുയരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾ ഒഴികെയുള്ള എസ്എസ്കെ ഫണ്ട് ലഭിക്കാൻ പദ്ധതിയുടെ ഭാഗമാകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കിയാണ് കത്തയക്കുക. ദില്ലിയിൽ എസ്എസ് കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് ആവർത്തിച്ചത്. അതേസമയം പിഎം ശ്രീ വിഷയത്തിൽ ലീഗിന് പിന്നാലെ കോൺഗ്രസിലും ഭിന്നത രൂക്ഷമായതോടെയാണ് സർക്കാറിന് അന്തിമ തീരുമാനമെടുക്കൽ കടുത്ത വെല്ലുവിളിയായി.&lt;/p&gt;&lt;p&gt;ഫണ്ട് വേണമെങ്കിൽ പിഎം ശ്രീക്കൊപ്പം തുടരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള കുടിശ്ശിക 1500 കോടി രൂപയാണ്. ഈ വർഷം എസ്എസ്കെ ഇനത്തിൽ കിട്ടാനുള്ളത് 350 കോടി രൂപയും. ഇതിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള പദ്ധതികൾ ഒഴികെയുള്ള പദ്ധതികളുടെ ഫണ്ട് കിട്ടാൻ പിഎം ശ്രീ വേണമെന്നാണ് കേന്ദ്രം പറയുന്നത്. കേരളം എന്താണ് നയപരമായ നിലപാട് എടുക്കാത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി എസ്എസ് കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിൽ ചോദിച്ചു. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്രം വീണ്ടും ചീഫ് സെക്രട്ടറിക്ക് കത്തയക്കും.&lt;/p&gt;&lt;p&gt;പിഎം ശ്രീ വേണ്ടെന്ന മുൻ നിലപാടിൽ ഉറച്ചുനിന്ന് ഫണ്ട് വേണ്ടെന്ന് വെക്കണോ, അതോ എതിർപ്പുകൾ തള്ളി പദ്ധതിയിൽ തുടർന്ന് പോകണോ എന്ന ആശങ്കയിലാണ് സർക്കാർ. ലീഗിലെ പൊട്ടിത്തെറിക്ക് പിന്നാലെ ഇന്നലെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും പദ്ധതിക്കെതിരെ എതിർപ്പ് കനത്തും. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കം വിമർശിച്ചു. പിന്മാറ്റം പ്രയാസമാണെന്ന നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും ഒറ്റയടിക്ക് തീരുമാനത്തിലേക്ക് പോകൽ പ്രയാസമുണ്ടാക്കും.&lt;/p&gt;&lt;p&gt;മന്ത്രിസഭാ ഉപസമിതി ഇതുവരെ രണ്ട് തവണയാണ് യോഗം ചേർന്നത്. മൂന്നാം യോഗത്തോടെ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു ധാരണ. പക്ഷെ രാഷട്രീയ സമവായമാകാത്തതാണ് പ്രശ്നം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസവകുപ്പിനും ഇളവോടെ പദ്ധതിയിൽ തുടന്ന് ഫണ്ട് നേടിയെടുക്കണമെന്ന അഭിപ്രായമാണ്. കരാർ അറബിക്കടലിൽ വലിച്ചെറിയുമെന്നതടക്കം പണ്ട് പറഞ്ഞ വാക്കുകളടക്കം ഭീഷണി. തീരുമാനം നീട്ടി വിവാദം അവസാനിപ്പിക്കാനായിരുന്നു സർക്കാർ ശ്രമം. കേന്ദ്രത്തിന്റെ കത്ത് വരുന്നതോടെ വീണ്ടും ചർച്ചകൾ സജീവമാക്കാനാണ് നീക്കം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/pm-shri-issue-looms-over-the-government-again-articleshow-ltvgqmr"/>
        </item>
        <item>
            <title><![CDATA[പ്രതിപക്ഷ ഉപനേതൃപദവി തർക്കം; പ്രശ്നം കേരളത്തിൽ പരിഹരിക്കും; ചർച്ചകളിലൂടെ പരിഹാരം കാണുമെന്ന് എംഎ ബേബി]]></title>
            <link>https://www.asianetnews.com/kerala-news/dispute-over-post-of-deputy-leader-of-the-opposition-issue-will-be-resolved-in-kerala-says-m-a-baby-articleshow-lbntngx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dispute-over-post-of-deputy-leader-of-the-opposition-issue-will-be-resolved-in-kerala-says-m-a-baby-articleshow-lbntngx</guid>
            <pubDate>Fri, 04 Sep 2026 11:45:15 +0530</pubDate>
            <description><![CDATA[&lt;p&gt;പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഒരു മണ്ഡലത്തിൽ സംസാരിച്ചപ്പോൾ അവിടുത്തെ പ്രശ്നം ഊന്നിപ്പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nbpx4a31t1k5ymw7erkmvm,imgname-mixcollage-04-sep-2026-10-13-am-5728-1788497065098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും എംഎ ബേബി പ്രതികരിച്ചു. പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഒരു മണ്ഡലത്തിൽ സംസാരിച്ചപ്പോൾ അവിടുത്തെ പ്രശ്നം ഊന്നിപ്പറഞ്ഞു. പിബിയിൽ രാജ്യത്തെ രാഷ്ട്രീയ സ്ഥിതി ആണ് ചർച്ച ചെയ്യുന്നത്. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കുകയാണെങ്കിൽ അതിൽ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നും എംഎ ബേബി വിശദമാക്കി. സിപിഐയുമായി നല്ല നിലയിലാണ് പോകുന്നത്. ഇടത് പാർട്ടികളുടെ ഐക്യം ശക്തമാക്കാൻ ആണ് നീക്കം നടക്കുന്നത്. കേരളത്തിൽ തന്നെ ഉപനേതൃപദവി സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് വ്യക്തമാക്കിയ എംഎ ബേബി ദേശീയ തലത്തിൽ ചർച്ച വേണ്ട നില ഇല്ലെന്നും കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;വിഡി സതീശൻ സർക്കാരിന് എതിരായ പോരാട്ടത്തെ തർക്കം ബാധിക്കില്ല. പ്രതിപക്ഷം ഇല്ലാതെ തന്നെ വിഡി സതീശൻ സര്&zwj;ക്കാര്&zwj; തുറന്നു കാട്ടപ്പെടും എന്ന നിലയാണ്. പിണറായിയുടെ പ്രസ്താവന മാധ്യമങ്ങളുടെ വ്യാഖ്യാനം എന്നും ബേബി പറഞ്ഞു. പിണറായി പ്രത്യേക മണ്ഡലത്തെ ഉദ്ദേശിച്ച് നടത്തിയ പ്രസ്താവനയാണ്. പിണറായി അടക്കം ഇരുന്ന് സംസ്ഥാന സമിതി തയ്യാറാക്കിയ രേഖയിലും കേന്ദ്ര കമ്മറ്റി രേഖയിലും സ്വയം വിമർശനം ഉണ്ട്. പാർട്ടിയുടെ പൊതു സമീപനം അത് തന്നെയാണ്, നേതാക്കൾ അതാണ് വിശദീകരിച്ചിട്ടുള്ളത്. പ്രത്യേക മണ്ഡലത്തിലെ കാര്യത്തിൽ ചിലതിന് ഊന്നൽ കൊടുത്തിട്ടുണ്ടാകാമെന്നും എംഎ ബേബി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dispute-over-post-of-deputy-leader-of-the-opposition-issue-will-be-resolved-in-kerala-says-m-a-baby-articleshow-lbntngx"/>
        </item>
        <item>
            <title><![CDATA[ജന്മാഷ്ടമി നേർന്ന് വിജയ്, പെരിയാറിനെ പിന്തുടരുന്ന പാർട്ടിക്ക് ചേരുന്നതല്ലെന്ന് ഡിഎംകെ]]></title>
            <link>https://www.asianetnews.com/india-news/vijay-extends-janmashtami-greetings-dmk-attacks-tvk-ideology-articleshow-rgiq5s3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/vijay-extends-janmashtami-greetings-dmk-attacks-tvk-ideology-articleshow-rgiq5s3</guid>
            <pubDate>Fri, 04 Sep 2026 11:40:43 +0530</pubDate>
            <description><![CDATA[&lt;p&gt;അതേസമയം, വിജയ്&zwj;ക്കെതിരെ ഡിഎംകെ സൈബർ ഹാൻഡിലുകൾ രം​ഗത്തെത്തി. പെരിയാറിനെ പിന്തുടരുന്ന പാർട്ടിക്ക് ചേരുന്ന നിലപാട് അല്ലെന്നാണ് വിമർശനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1ngmvfsrgm9qq1e6d3nsghy,imgname-cm-vijay-1788502240761.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; ശ്രീകൃഷ്ണ ജയന്തിയിൽ ജന്മാഷ്ടമി ആശംസകൾ നേർന്നു തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ധർമ്മത്തിന്റെ വഴിയിൽ മുന്നോട്ടുപോകണമെന്ന ശ്രീകൃഷ്ണന്റെ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തെ നിർമ്മിക്കാമെന്ന് വിജയ് ആശംസ നേർന്നു. മുൻ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഹൈന്ദവ ഉത്സവങ്ങളിൽ ആശംസാ സന്ദേശം പുറത്തിറക്കിയിരുന്നില്ല. പെരിയാർ ടിവികെയുടെ മാർഗനിർദേശിയെങ്കിലും വിശ്വാസ വിഷയങ്ങളിൽ വിയോജിപ്പ് ഉണ്ടെന്ന് വിജയ് പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, വിജയ്&zwj;ക്കെതിരെ ഡിഎംകെ സൈബർ ഹാൻഡിലുകൾ രം​ഗത്തെത്തി. പെരിയാറിനെ പിന്തുടരുന്ന പാർട്ടിക്ക് ചേരുന്ന നിലപാട് അല്ലെന്നാണ് വിമർശനം. ശ്രീകൃഷ്ണന് തമിഴ്നാടുമായി എന്ത് ബന്ധമെന്നും ചോദ്യമുന്നയിച്ചു. എന്നാൽ വിജയ്&zwj;യെ പിന്തുണച്ചും വാദങ്ങൾ ഉയർന്നു. ഡിഎംകെയെ പോലെ പ്രീണനനയം വിജയ്ക്ക് ഇല്ലെന്ന് വലതുപക്ഷ ഹാൻഡിലുകൾ ന്യായീകരണവുമായി രം​ഗത്തെത്തി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/vijay-extends-janmashtami-greetings-dmk-attacks-tvk-ideology-articleshow-rgiq5s3"/>
        </item>
        <item>
            <title><![CDATA[പൂവച്ചലിൽ യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയതെന്ന് വിവരം]]></title>
            <link>https://www.asianetnews.com/kerala-news/woman-found-dead-at-home-in-poovachal-reports-suggest-she-took-her-own-life-due-to-distress-over-not-receiving-a-uk-visa-articleshow-v4ygaux</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/woman-found-dead-at-home-in-poovachal-reports-suggest-she-took-her-own-life-due-to-distress-over-not-receiving-a-uk-visa-articleshow-v4ygaux</guid>
            <pubDate>Fri, 04 Sep 2026 11:07:14 +0530</pubDate>
            <description><![CDATA[&lt;p&gt;പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജന(25)യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nepjrd0xsmqd1ywjbbtvny,imgname-thiruvananthapuram-poovachal-anjana-suicide-1788500200205.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജന(25)യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/woman-found-dead-at-home-in-poovachal-reports-suggest-she-took-her-own-life-due-to-distress-over-not-receiving-a-uk-visa-articleshow-v4ygaux"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷൻ തൂഫാൻ: കൊച്ചി മ‍‍ട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട, പിടികൂടിയത് രണ്ടുകിലോ എംഡിഎംഎ]]></title>
            <link>https://www.asianetnews.com/kerala-news/operation-toofan-two-kg-mdma-seized-from-mattancherry-kochi-articleshow-4bw8thw</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/operation-toofan-two-kg-mdma-seized-from-mattancherry-kochi-articleshow-4bw8thw</guid>
            <pubDate>Fri, 04 Sep 2026 11:25:03 +0530</pubDate>
            <description><![CDATA[&lt;p&gt;ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ(36) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nfts16a2bdqtyfyspyhb7j,imgname-mattancherry-mdma-1788501386278.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട. രണ്ടുകിലോ എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ(36) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. എന്നാൽ, ഇയാളുടെ വിവരങ്ങൾ പൊലീസ് ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല.&lt;/p&gt;&lt;p&gt;നൗഫലിൽനിന്ന് ആദ്യം 15 ​ഗ്രാം എംഡിഎംഎയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇതിനുപിന്നാലെ ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോയോളം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത നൗഫലിനെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/operation-toofan-two-kg-mdma-seized-from-mattancherry-kochi-articleshow-4bw8thw"/>
        </item>
        <item>
            <title><![CDATA[‘ഹബീബി, അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; അമേരിക്കയെ പരിഹസിച്ച് ഇറാൻ, ഹോർമുസ് കടലിടുക്ക് പശ്ചാത്തലമാക്കി മൈൻസ്വീപ്പർ വീഡിയോ, ഭീഷണിയുമായി ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/iran-taunts-us-with-minesweeper-video-on-transit-via-strait-of-hormuz-articleshow-eow3cgu</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-taunts-us-with-minesweeper-video-on-transit-via-strait-of-hormuz-articleshow-eow3cgu</guid>
            <pubDate>Fri, 04 Sep 2026 11:00:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോർമുസ് കടലിടുക്കിന്റെ 3D ഭൂപടത്തിൽ മൈൻസ്വീപ്പർ ഗെയിമിലെ ഗ്രിഡുകൾ ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. യുഎസും ഇറാനും തമ്മിൽ ആക്രമണം വീണ്ടും ശക്തമായതിനു പിന്നാലെയാണ് യുഎസിനെ പരിഹസിച്ചുകൊണ്ടുള്ള ഇറാന്റെ പോസ്റ്റ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1ndsecvd298fksbsmjn77xe,imgname-iran-against-america-1788499245467.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ കടൽമൈൻ ഭീഷണിയെ അമേരിക്കയ്ക്കെതിരെയുള്ള പരിഹാസായുധമാക്കി മാറ്റി ഇറാൻ. യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി. &lsquo;ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ&rsquo; എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിനു പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇതിനൊപ്പം സിയറ ലിയോണിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ചിട്ടുള്ളത്. ഗെയിമിന്റെ മാതൃകയിലുള്ള വീഡിയോ പങ്കുവെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും യു.എസ് സൈന്യത്തെയും ഇറാനിലേക്ക് ക്ഷണിച്ച് പരിഹസിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&quot;ഹബീബി (അങ്കിൾ സാം), ഇറാനിലേക്ക് വരൂ!&quot; എന്ന അടിക്കുറിപ്പോടെയാണ് വ്യാഴാഴ്ച 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എംബസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഹോർമുസ് കടലിടുക്കിന്റെ 3D ഭൂപടത്തിൽ മൈൻസ്വീപ്പർ ഗെയിമിലെ ഗ്രിഡുകൾ ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. യുഎസും ഇറാനും തമ്മിൽ ആക്രമണം വീണ്ടും ശക്തമായതിനു പിന്നാലെയാണ് യുഎസിനെ പരിഹസിച്ചുകൊണ്ടുള്ള ഇറാന്റെ പോസ്റ്റ്. അമേരിക്കയെ മനുഷ്യരൂപത്തിൽ പ്രതിനിധീകരിക്കുന്ന കാർട്ടൂൺ ചിത്രത്തിന്റെ പേരാണ് അങ്കിൾ സാം.&lt;/p&gt;&lt;p&gt;ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ ഇറാൻ സ്ഥാപിച്ചിരുന്ന റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. അടുത്തിടെ അന്താരാഷ്ട്ര കപ്പൽച്ചാലുകളിൽ നിന്ന് ഇറാന്റെ കടൽമൈനുകൾ നീക്കം ചെയ്യുന്ന വലിയൊരു ദൗത്യം യു.എസ് പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് ഈ സംഭവം. ഹോർമുസ് കപ്പൽപ്പാതയിൽ മൈനുകൾ നിക്ഷേപിക്കാൻ ഇറാൻ ലാറക് ദ്വീപ് ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു യുഎസിന്റെ ആക്രമണം.&lt;/p&gt;&lt;p&gt;Habibi (Uncle Sam), come to Iran! pic.twitter.com/Ay6FdpwF8E&lt;/p&gt;&lt;p&gt;&mdash; Iran Embassy in Sierra Leone (@IRANinSalone) September 3, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. എട്ട് മിസൈലുകൾ പ്രതിരോധിച്ചതായി ജോർദാൻ സൈന്യം അറിയിച്ചു. ഇതോടെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഇറാന്റെ വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ താവളങ്ങൾ, മൈൻ നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങൾ എന്നിവയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ അമേരിക്കയുടെ ആക്രമണത്തിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന നാല് സിവിലിയന്മാർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. എന്നാൽ ഈ ആരോപണം യു.എസ് സൈന്യം തള്ളി.&lt;/p&gt;&lt;h2&gt;ഭീഷണിയുമായി ട്രംപ്&lt;/h2&gt;&lt;p&gt;ഇറാൻ ഇനിയും തിരിച്ചടിച്ചാൽ ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. &quot;ന്യായമായ ഈ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചാൽ, അവർക്ക് ഇതിലും ശക്തമായ പ്രഹരം നേരിടേണ്ടി വരും. അതോടെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ശേഷി തന്നെ ഇല്ലാതാകും,&quot; ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-taunts-us-with-minesweeper-video-on-transit-via-strait-of-hormuz-articleshow-eow3cgu"/>
        </item>
        <item>
            <title><![CDATA[ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു, അപകടം വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ; യാത്രക്കാർ സുരക്ഷിതർ]]></title>
            <link>https://www.asianetnews.com/india-news/indigo-flight-hits-pole-in-srinagar-airport-articleshow-ovb2082</link>
            <guid isPermaLink="true">https://www.asianetnews.com/india-news/indigo-flight-hits-pole-in-srinagar-airport-articleshow-ovb2082</guid>
            <pubDate>Fri, 04 Sep 2026 11:17:44 +0530</pubDate>
            <description><![CDATA[&lt;p&gt;ശ്രീനഗർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം പാർക്ക് ചെയ്യുന്നതിനിടെ ആണ് അപകടം. നവി മുംബൈയിൽനിന്ന് വന്ന വിമാനമാണ് അപകടത്തിൽപെട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nf8ep1ndaxe8802sg3fda7,imgname-indigo-flight--hit-pole-1788500785857.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. ശ്രീനഗർ വിമാനത്താവളത്തിലാണ് സംഭവം. നവി മുംബൈയിൽനിന്ന് ശ്രീനഗറിൽ ലാൻഡ് ചെയ്ത ഇൻഡിഗോ 6ഇ 225 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അപകടം വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ ആണ് സംഭവം. വിമാനത്താവളത്തിലെ ബേ നമ്പർ ആറിൽ പാർക്ക് ചെയ്യുന്നതിനിടെ ആണ് വിമാനത്തിൻ്റെ മുൻഭാഗം വിഡിജിഎസ് പോസ്റ്റിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. അപകടത്തിന് ശേഷം യാത്രക്കാരെ എയർക്രാഫ്റ്റ് സ്റ്റെയറിലൂടെ സുരക്ഷിതമായി പുറത്തിറക്കി. അപകടകാരണം സംബന്ധിച്ചു വ്യക്തതയില്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/indigo-flight-hits-pole-in-srinagar-airport-articleshow-ovb2082"/>
        </item>
        <item>
            <title><![CDATA[പഞ്ചാബിലെ എസ്ഐആർ: കോൺ​ഗ്രസ് എംപിയും കുടുംബവും കരട് വോട്ടർപട്ടികയിൽനിന്ന് പുറത്ത്, വിവാദം]]></title>
            <link>https://www.asianetnews.com/india-news/punjab-sir-congress-mp-dr-dharamvira-gandhi-and-family-removed-from-draft-voters-list-articleshow-u94qpq6</link>
            <guid isPermaLink="true">https://www.asianetnews.com/india-news/punjab-sir-congress-mp-dr-dharamvira-gandhi-and-family-removed-from-draft-voters-list-articleshow-u94qpq6</guid>
            <pubDate>Fri, 04 Sep 2026 10:56:02 +0530</pubDate>
            <description><![CDATA[&lt;p&gt;2000 മുതൽ നിലവിലുള്ള വിലാസത്തിലാണ് താമസിക്കുന്നത്. മൂന്നുവട്ടം ലോക്സഭയിലേക്ക് മത്സരിച്ചതും രണ്ടുവട്ടം എംപിയായതും ഇതേ വീട്ടിൽ താമസിക്കുമ്പോഴാണ്. എല്ലാ ഔദ്യോ​ഗിക രേഖകളിലും ഇതുതന്നെയാണ് തന്റെ സ്ഥിരമേൽവിലാസം. എന്നിട്ടും തന്റെ പേരും കുടുംബാം​ഗങ്ങളുടെ പേരുകളും കരട് പട്ടികയിൽ ഇല്ലെന്നും ധരംവീര ​ഗാന്ധി വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1ne5vzcnj4nbr9w5etzntva,imgname-dr-dharamvira-gandhi-1788499652588.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചണ്ഡീ​ഗഢ്: പഞ്ചാബിലെ തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്(എസ്ഐആർ) ശേഷം പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽനിന്ന് കോൺ​ഗ്രസ് എംപിയും പുറത്ത്. രണ്ടുവട്ടം പട്യാലയിൽനിന്ന് ലോക്സഭാം​ഗമായ മുതിർന്ന കോൺ​ഗ്രസ് നേതാവ് ഡോ. ധരംവീര ​ഗാന്ധിയാണ് കരട് പട്ടികയിൽനിന്ന് പുറത്തായത്. തന്റെ പേരിനൊപ്പം കുടുംബാം​ഗങ്ങളുടെ പേരുകളും കരട് വോട്ടർ പട്ടികയിൽ ഇല്ലെന്നും എംപി പറഞ്ഞു.&lt;/p&gt;&lt;p&gt;2000 മുതൽ നിലവിലുള്ള വിലാസത്തിലാണ് താമസിക്കുന്നത്. മൂന്നുവട്ടം ലോക്സഭയിലേക്ക് മത്സരിച്ചതും രണ്ടുവട്ടം എംപിയായതും ഇതേ വീട്ടിൽ താമസിക്കുമ്പോഴാണ്. എല്ലാ ഔദ്യോ​ഗിക രേഖകളിലും ഇതുതന്നെയാണ് തന്റെ സ്ഥിരമേൽവിലാസം. എന്നിട്ടും തന്റെ പേരും കുടുംബാം​ഗങ്ങളുടെ പേരുകളും കരട് പട്ടികയിൽ ഇല്ലെന്നും ധരംവീര ​ഗാന്ധി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;2003-ലെ വോട്ടർപട്ടികയിലെ വിവരങ്ങളുമായി തിരിച്ചറിയൽ രേഖകളിലെ വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിയുടെയും കുടുംബാം​ഗങ്ങളുടെയും പേരുകൾ വെട്ടിപ്പോയതെന്നാണ് അദ്ദേഹത്തിന് ലഭിച്ച വിവരം. കരട് വോട്ടർപട്ടികയിൽനിന്ന് പുറത്തായതോടെ ധരംവീര ​ഗാന്ധി പരാതിയുമായി അധികൃതരെ സമീപിച്ചിട്ടുണ്ട്. അന്തിമ പട്ടികയിൽ പേര് ഉൾപ്പെടുത്താനായി പാസ്പോർട്ടും പത്താംക്ലാസ് സർട്ടിഫിക്കറ്റും മറ്റ് രേഖകളും സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ബിജെപി എംപി രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ കരട് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതിൽ നേരത്തേ വിവാദമുയർന്നിരുന്നു. പഞ്ചാബിൽനിന്ന് സ്ഥിരമായി താമസംമാറിയെന്നാണ് രാഘവ് ഛദ്ദയുടെ പേര് ഒഴിവാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ആംആദ്മി സർക്കാർ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ രാഷ്ട്രീയവൈരാ​ഗ്യം തീർക്കാൻ ഉപയോ​ഗിക്കുകയാണെന്നാണ് മുൻ ആംആദ്മി നേതാവ് കൂടിയായ രാഘവ് ഛദ്ദ ആരോപിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് കോൺ​ഗ്രസ് എംപിയായ ധരംവീര ​ഗാന്ധിയുടെ പേര് വെട്ടിയതിലും വിവാദമുയർന്നിരിക്കുന്നത്.&lt;/p&gt;&lt;p&gt;മുൻ ആംആദ്മി നേതാവായ ധരംവീര ​ഗാന്ധി 2024-ലാണ് കോൺ​ഗ്രസിൽ ചേർന്നത്. ആം ആദ്മി നേതാവായിരിക്കെ 2014-ലാണ് അദ്ദേഹം ആദ്യമായി പട്യാലയിൽനിന്ന് ലോക്സഭയിലെത്തിയത്. 2016-ൽ പഞ്ചാബ് മുന്നണിയും പിന്നീട് 2019-ൽ നവാൻ പഞ്ചാബ് പാർട്ടിയും അദ്ദേഹം രൂപവത്കരിച്ചു. ഇതിനിടെ 2019-ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 2024-ലാണ് അദ്ദേഹം കോൺ​ഗ്രസ് ടിക്കറ്റിൽ പട്യാലയിൽനിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/punjab-sir-congress-mp-dr-dharamvira-gandhi-and-family-removed-from-draft-voters-list-articleshow-u94qpq6"/>
        </item>
        <item>
            <title><![CDATA[തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് എ വിജയരാഘവൻ]]></title>
            <link>https://www.asianetnews.com/kerala-news/cpm-leader-a-vijayaraghavan-on-ldf-setback-in-assembly-election-articleshow-vcac3l8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-leader-a-vijayaraghavan-on-ldf-setback-in-assembly-election-articleshow-vcac3l8</guid>
            <pubDate>Fri, 04 Sep 2026 10:54:58 +0530</pubDate>
            <description><![CDATA[&lt;p&gt;തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തിരിച്ചടിക്ക് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് എ വിജയരാഘവൻ. വലതുപക്ഷ സാധ്യതകളും വർഗീയ കൂട്ടുകെട്ടും ഉൾപ്പെടെ പരാജയ കാരണമാണെന്ന് പറഞ്ഞ അദ്ദേഹം, പരിശോധിച്ച ശേഷം വിശദീകരിക്കാമെന്നും അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmz7cc53hbgd457wdb52xswm,imgname-fotojet---2026-03-30t164636.921-1774869426339.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ഭരണത്തിലെ പരിമിതി ഉൾപ്പെടെ പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട്. പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് പരിശോധിക്കുന്നത് പാർട്ടിയുടെ പണിയല്ലെന്നും മാധ്യമങ്ങളെടുക്കുന്ന പണിയാണെന്നും വിജയരാഘവൻ പറഞ്ഞു.&lt;/p&gt;&lt;p&gt;മാധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി പറയേണ്ടതില്ല. അണികളും നേതാക്കളും പങ്കുവെക്കേണ്ടത് മാത്രമല്ല വിഷയങ്ങൾ. പരാജയത്തിന് ഒട്ടേറെ ഘടകങ്ങൾ ഉണ്ട്. പത്രക്കാർക്ക് പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് നോക്കിയാൽ മതി. ഭരണപരമായ സംഘടനാപരമായ പരിമിതികൾ ഉണ്ട്, വലതുപക്ഷ സാധ്യതകളുണ്ട്, വർഗീയ കൂട്ടുകെട്ട് ഉണ്ട്, ഇതെല്ലാം പരാജയ കാരണമാണെന്ന് എ വിജയരാഘവൻ പറഞ്ഞു.&lt;/p&gt;&lt;p&gt;പാർട്ടി നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്തുന്നതിൽ സംഘടനാപരമായി വീഴ്ചയുണ്ടായി. ആ വീഴ്ച പാർട്ടി നിലപാട് കാരണമെന്ന് പറയാൻ പറ്റില്ല. മാധ്യമങ്ങൾ കുറച്ചുദിവസം ഒന്ന് ക്ഷമിക്കണം. തങ്ങൾ പരിശോധിച്ച് വീണ്ടും മാധ്യമങ്ങളോട് വിശദീകരിക്കാമെന്നും എ വിജയരാഘവൻ പറഞ്ഞു.&lt;/p&gt;&lt;p&gt;കാന്തപുരത്തിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തോട്, സ്ത്രീപക്ഷ നിലപാട് എന്നും ഉയർത്തിപ്പിടിക്കണമെന്ന് എ വിജയരാഘവൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് രണ്ട് നിലപാടാണ്. വന്ദേമാതരത്തിൽ മുഖ്യമന്ത്രി അവസരവാദ നിലപാട് കാണിച്ചു. കാന്തപുരത്തിൻ്റെ പ്രസ്&zwnj;താവനയിലും രണ്ട് നിലപാടുണ്ട്. മുഖ്യമന്ത്രിക്ക് രാവിലെയും വൈകിട്ടും ഓരോ നിലപാട്. നിലപാട് എടുത്താൽ മുഖ്യമന്ത്രി ഉറച്ച് നിൽക്കണം. മുഖ്യമന്ത്രി ബുദ്ധിയോടെ കളിക്കുന്നതിൽ വിദഗ്ധനാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-leader-a-vijayaraghavan-on-ldf-setback-in-assembly-election-articleshow-vcac3l8"/>
        </item>
        <item>
            <title><![CDATA['അത്ഭുതം, അതിജീവനം'; പത്താംദിവസം അവർ ജീവിതത്തിലേക്ക്; നേപ്പാളിലെ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി]]></title>
            <link>https://www.asianetnews.com/international-news/nepal-floods-two-rescued-alive-from-tunnel-articleshow-1m03x0c</link>
            <guid isPermaLink="true">https://www.asianetnews.com/international-news/nepal-floods-two-rescued-alive-from-tunnel-articleshow-1m03x0c</guid>
            <pubDate>Fri, 04 Sep 2026 10:14:33 +0530</pubDate>
            <description><![CDATA[&lt;p&gt;രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാ​ഗമായുള്ള തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മെക്കാനിക്കൽ ഫോർമാനായ സഞ്ജയ് ഷാ, മെക്കാനിക്കൽ സൂപ്പർവൈസർ കബിർ മഹർജാൻ എന്നിവരെയാണ് രക്ഷിച്ചതെന്ന് നേപ്പാളിലെ സ്വതന്ത്ര പാർട്ടി നേതാവ് ശ്രീറാം ന്യുപണും രക്ഷാദൗത്യത്തിൽ പങ്കാളിയായ എൻജിനീയറും സ്ഥിരീകരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1nbranntttq9205bgdgxm0a,imgname-nepal-tunnel-rescue-1788497111733.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ദുരന്തം സംഭവിച്ച് ഒൻപതുദിവസത്തിന് ശേഷമാണ് രണ്ടുപേരെ തുരങ്കത്തിനുള്ളിൽനിന്ന് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.&lt;/p&gt;&lt;p&gt;രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാ​ഗമായുള്ള തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മെക്കാനിക്കൽ ഫോർമാനായ സഞ്ജയ് ഷാ, മെക്കാനിക്കൽ സൂപ്പർവൈസർ കബിർ മഹർജാൻ എന്നിവരെയാണ് രക്ഷിച്ചതെന്ന് നേപ്പാളിലെ സ്വതന്ത്ര പാർട്ടി നേതാവ് ശ്രീറാം ന്യുപണും രക്ഷാദൗത്യത്തിൽ പങ്കാളിയായ എൻജിനീയറും സ്ഥിരീകരിച്ചു. സഞ്ജയ് ഷായെയാണ് ആദ്യം തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ചത്. പിന്നാലെയാണ് കബിർ മഹർജാനെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തുരങ്കത്തിനുള്ളിൽനിന്ന് കൂടുതൽപേരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും ഇത് പോസിറ്റീവായ അടയാളമാണെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നേപ്പാൾ സൈന്യവും പൊലീസും വിദ​ഗ്ധ സംഘങ്ങളും ഉൾപ്പെടെയാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.&lt;/p&gt;&lt;p&gt;NEPAL HYDROPOWER TUNNEL: 2 BODIES RECOVERED, 41 PEOPLE REMAIN UNCONTACTEDTwo bodies have been recovered from a tunnel at the Rasuwa Langtang Khola Hydropower Project in Nepal.Rescue teams have entered around 150 metres into the tunnel, while 41 people remain uncontacted. pic.twitter.com/TepV6SXQKW&lt;/p&gt;&lt;p&gt;&mdash; Subodh Kumar (@kumarsubodh_) September 4, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 26-നുണ്ടായ മിന്നൽപ്രളയത്തിൽ ഏകദേശം 40-ഓളം തൊഴിലാളികളെയാണ് ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കാണാതായത്. രാജ്യത്തെ ആറ് ജലവൈദ്യുത പദ്ധതികളെ തകർത്തെറിഞ്ഞ പ്രളയത്തിൽ ഏകദേശം 900-ഓളം തൊഴിലാളികളെ കാണാതായിരുന്നു. നേപ്പാളിലെ മിന്നൽപ്രളയത്തിൽ ഇതുവരെ 1259 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 5000-ഓളം പേർ ഇപ്പോഴും കാണാമറയത്താണ്. ദുരന്തമേഖലകളിൽ പത്താംദിവസവും രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.&lt;/p&gt;&lt;p&gt;TWO MEN RESCUED ALIVE AFTER 9 DAYS IN NEPAL TUNNELSanjay Sah and Kabir Maharjan were rescued alive from the Trishuli 3A hydropower tunnel, nine days after the August 26 flash flood.&amp;nbsp;Rescuers heard voices inside and are continuing the search for others who may remain trapped. pic.twitter.com/ttV3RKbdtd&lt;/p&gt;&lt;p&gt;&mdash; Subodh Kumar (@kumarsubodh_) September 4, 2026&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/nepal-floods-two-rescued-alive-from-tunnel-articleshow-1m03x0c"/>
        </item>
        <item>
            <title><![CDATA[പുഴുവരിച്ച കോഴിമുട്ട ഓൺലൈനിൽ വിതരണം ചെയ്തു; മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടച്ചുപൂട്ടി]]></title>
            <link>https://www.asianetnews.com/india-news/blinkit-warehouse-in-mangaluru-has-been-shut-down-articleshow-cvxfdmg</link>
            <guid isPermaLink="true">https://www.asianetnews.com/india-news/blinkit-warehouse-in-mangaluru-has-been-shut-down-articleshow-cvxfdmg</guid>
            <pubDate>Fri, 04 Sep 2026 09:53:38 +0530</pubDate>
            <description><![CDATA[&lt;p&gt;മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി. ഓൺലൈനിൽ വിതരണം ചെയ്തത് പുഴുവരിച്ച കോഴിമുട്ടയെന്നായിരുന്നു പരാതി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzr8m5m6zys97arvdfdgh4xm,imgname-blinkit-1786447009414.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരു: മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി. ഓൺലൈനിൽ വിതരണം ചെയ്തത് പുഴുവരിച്ച കോഴിമുട്ടയെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചത് കണ്ടെത്തി.&lt;/p&gt;&lt;p&gt;ബെംഗളൂരു നഗരത്തിലെ പ്രമുഖ ക്ലബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. തുടർന്ന് വൃത്തിഹീനമായ സാഹചര്യത്തിലുള്ള ക്ലബ്ബുകളിലെ അടുക്കളകളും അടച്ചുപൂട്ടി. അടുക്കളകളിൽ പാറ്റകളും മാലിന്യവും കണ്ടെത്തുകയും ചെയ്തു. ഡോളേഴ്സ് കോളനിയിലെ ക്ലബ്ബിന്റെ അടുക്കള അടച്ചിച്ചു. ഇവിടെ സമൂസ ഉൾപ്പെടെയുള്ള പലഹാരങ്ങൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് ഉണ്ടാക്കിയിരുന്നത്. ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികളാണ് ഇതിനായി ഉപയോ​ഗിച്ചിരുന്നത്. കാർ ഷെഡ്ഡിനകത്ത് ആയിരുന്നു സമൂസ പരത്തുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും തൊഴിലാളികൾ താമസിക്കുന്നതും ഒരേ ഇടത്താണെന്നും പരിശോധനയിൽ കണ്ടെത്തി. ഇവിടെ സമൂസ ഉണ്ടാക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദിവസവും പതിനായിരത്തോളം സമൂസകൾ ആയിരുന്നു ഇവിടെ ഉണ്ടാക്കിയിരുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/blinkit-warehouse-in-mangaluru-has-been-shut-down-articleshow-cvxfdmg"/>
        </item>
        <item>
            <title><![CDATA[വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! വാർഷിക ഫീസ് 15,000 മുതൽ 25,000 രൂപ വരെ, നിർദേശങ്ങൾ തേടി ജിബിഎ]]></title>
            <link>https://www.asianetnews.com/india-news/bangalore-gba-new-parking-policy-and-interstate-bus-restrictions-articleshow-x65vsy0</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bangalore-gba-new-parking-policy-and-interstate-bus-restrictions-articleshow-x65vsy0</guid>
            <pubDate>Fri, 04 Sep 2026 09:37:53 +0530</pubDate>
            <description><![CDATA[&lt;p&gt;പുതിയ പാർക്കിംഗ് നയം അവതരിപ്പിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതിന് വാർഷിക ഫീസ് ഈടാക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്ക് നഗരത്തിൽ പ്രവേശിക്കുന്നതിനും സർവീസ് നടത്തുന്നതിനും സമയ നിയന്ത്രണം ഏർപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1n7ftsc72jsa3255a3bpt68,imgname-bengaluru-airport-flyover--1--1788492639020.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു:&lt;/strong&gt; പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി (ജിബിഎ). വീടിന് മുന്നിൽ വാഹനം നിർത്തിയിടാൻ പണം ഈടാക്കും. വാർഷിക ഫീസ് 15,000 മുതൽ 25,000 രൂപ വരെയാണ് ഈടാക്കുക. പൗരന്മാരിൽ നിന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിർദേശങ്ങൾ തേടിയിട്ടുണ്ട്. വാണിജ്യ മേഖലകളിൽ പാർക്കിങ്ങിന് പ്രത്യേകം ചാർജ് ഈടാക്കും. കാറുകൾക്ക് മണിക്കൂറിന് 40 മുതൽ 80 രൂപ വരെയായിരിക്കും. ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 20 മുതൽ 40 രൂപ വരെയും ഈടാക്കും. അതേ സമയം, ഒഴിഞ്ഞു കിടക്കുന്ന ഭൂമി പാർക്കിങ്ങിനായി നൽകുന്നവർക്ക് ഇളവുണ്ടാകും. സ്ഥലമുടമകൾക്ക് 100 ശതമാനം വരെ നികുതിയിളവും പരിഗണയിൽ. ജിബിഎ നിർദേശങ്ങളിൽ പൊതുജനത്തിന് അഭിപ്രായം അറിയിക്കാം.&lt;/p&gt;&lt;p&gt;ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിൽ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്ക് നിയന്ത്രണം. രാവിലെ 8 മണി കഴിഞ്ഞ് നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും തീരുമാനം. രാത്രി 8 മണിക്ക് മുൻപ് സർവീസ് നടത്തുന്നതും തടയും. നിയന്ത്രണം കേരളത്തിൽ നിന്നുൾപ്പെടെ എത്തുന്ന സ്വകാര്യ ബസുകൾക്കായിരിക്കും. നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്കും വിലക്ക് പ്രഖ്യാപിച്ചു. പുതിയ ട്രാഫിക് പരിഷ്കാരം പ്രാബല്യത്തിൽ വന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/india-news/bangalore-gba-new-parking-policy-and-interstate-bus-restrictions-articleshow-x65vsy0"/>
        </item>
        <item>
            <title><![CDATA['ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ ചരിത്ര നേട്ടം, ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്നത്': അഭിനന്ദനവുമായി പ്രധാനമന്ത്രി]]></title>
            <link>https://www.asianetnews.com/india-news/historic-achievement-in-indias-space-sector-says-prime-minister-extends-congratulations-articleshow-aysx4zr</link>
            <guid isPermaLink="true">https://www.asianetnews.com/india-news/historic-achievement-in-indias-space-sector-says-prime-minister-extends-congratulations-articleshow-aysx4zr</guid>
            <pubDate>Fri, 04 Sep 2026 09:48:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയുമായുള്ള വളർന്നുവരുന്ന സഹകരണം അനിവാര്യമാണെന്ന് പറഞ്ഞ മോദി രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും കൂട്ടിച്ചേർത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1n9wst5x16r22rs7d6j44n7,imgname-mixcollage-04-sep-2026-09-42-am-986-1788495161157.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം' എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബഹിരാകാശ മേഖലയിലെ മികവ്, നൂതന സാങ്കേതികവിദ്യ, ശേഷി എന്നിവയുടെ തെളിവാണിത്. ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയുമായുള്ള വളർന്നുവരുന്ന സഹകരണം അനിവാര്യമാണെന്ന് പറഞ്ഞ മോദി രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും കൂട്ടിച്ചേർത്തു. ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/historic-achievement-in-indias-space-sector-says-prime-minister-extends-congratulations-articleshow-aysx4zr"/>
        </item>
        <item>
            <title><![CDATA['25 പാക് സൈനികരെ കൊലപ്പെടുത്തി, മൂന്ന് സൈനിക വാഹനങ്ങൾ തകർത്തു'; അവകാശവാദവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി]]></title>
            <link>https://www.asianetnews.com/international-news/balochistan-liberation-army-claims-responsibility-for-attack-on-pakistan-military-articleshow-9s0r90b</link>
            <guid isPermaLink="true">https://www.asianetnews.com/international-news/balochistan-liberation-army-claims-responsibility-for-attack-on-pakistan-military-articleshow-9s0r90b</guid>
            <pubDate>Fri, 04 Sep 2026 09:38:35 +0530</pubDate>
            <description><![CDATA[&lt;p&gt;പാകിസ്ഥാൻ സൈന്യത്തിനെതിരായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. രണ്ട് ആക്രമണങ്ങളിലായി 25 പാക് സൈനികരെ കൊലപ്പെടുത്തിയെന്ന് അവകാശവാദം. മൂന്ന് സൈനിക വാഹനങ്ങൾ തകർത്തുവെന്നും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5gcrh19989sjh8s7pebtcdt,imgname-image---2025-09-19t123429.029--1--1758265623593.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് ആക്രമണങ്ങളിലായി 25 പാക് സൈനികരെ കൊലപ്പെടുത്തിയെന്നും മൂന്ന് സൈനിക വാഹനങ്ങൾ തകർത്തുവെന്നും ബിഎൽഎ അവകാശപ്പെട്ടു. ആക്രമണത്തിൻ്റെ ഒരു മിനിറ്റും 11 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയും ബിഎൽഎ പുറത്തുവിട്ടു.&lt;/p&gt;&lt;p&gt;സിയാറത്ത് ക്രോസിൽവെച്ച് ഫൈറ്റർമാർ സൈനിക വാഹനവ്യൂഹം ലക്ഷ്യമിട്ടതായി ബിഎൽഎ വക്താവിനെ ഉദ്ധരിച്ച് ദ ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ സൈനിക ട്രക്ക് ഉൾപ്പെടെ രണ്ട് വാഹനങ്ങൾ തകർത്തതായും ബിഎൽഎ വക്താവ് അവകാശപ്പെട്ടു. ആദ്യം 18 പേർ കൊലപ്പെട്ടുവെന്ന് അവകാശപ്പെട്ട ബിഎൽഎ, പിന്നീട് മരണസംഖ്യ 25 ആയി ഉയർന്നുവെന്ന് അവകാശപ്പെട്ടു.&lt;/p&gt;&lt;p&gt;ബിഎൽഎയുടെ മീഡിയ വിഭാഗമായ ഹക്കലിലൂടെ ആണ് ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഒരു മിനിറ്റും 11 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ, പാകിസ്ഥാൻ്റെ സൈനിക വാഹനങ്ങൾ കത്തിയമരുന്നതും സമീപത്തായി മൃതദേഹങ്ങൾ കിടക്കുന്നതും കാണാമെന്നാണ് റിപ്പോർട്ട്. ആയുധങ്ങൾ പിടിച്ചെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിൽ മുഴുവൻ ദൃശ്യങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ബിഎൽഎ അറിയിച്ചു.&lt;/p&gt;&lt;p&gt;അതേസമയം മറ്റൊരു സ്ഥലത്ത് നടത്തിയ ഓപ്പറേഷനിൽ സൈനിക വാഹനം തകർത്തതായും ഏഴ് സൈനികരെ കൊലപ്പെടുത്തിയതായും ബിഎൽഎ പ്രസ്താവനയിലൂടെ അവകാശപ്പെട്ടു. സുറബിലെ ഹജ്ക മേഖലയിൽ ബിഎൽഎയുടെ സ്പെഷ്യൽ ടാക്ടിക്കൽ ഓപ്പറേഷൻ സ്ക്വാഡ് സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രസ്താവനയിൽ പറയുന്നത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/balochistan-liberation-army-claims-responsibility-for-attack-on-pakistan-military-articleshow-9s0r90b"/>
        </item>
        <item>
            <title><![CDATA[ലൈഫ് ഫണ്ട് തട്ടിപ്പ്: റാണി ലക്ഷ്മിക്ക് സഹായം ലഭിച്ചെന്ന സംശയത്തിൽ പൊലീസ്, പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം]]></title>
            <link>https://www.asianetnews.com/kerala-news/life-fund-fraud-police-suspect-rani-lakshmi-received-assistance-articleshow-i985rkh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/life-fund-fraud-police-suspect-rani-lakshmi-received-assistance-articleshow-i985rkh</guid>
            <pubDate>Fri, 04 Sep 2026 09:20:56 +0530</pubDate>
            <description><![CDATA[&lt;p&gt;നാളുകളായി ഉള്ള വലിയ തട്ടിപ്പ് ജീവനക്കാരിക്ക് ഒറ്റയ്ക്ക് നടത്താൻ ആകില്ലെന്ന നി​ഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. റിമാൻഡിൽ ഉള്ള റാണിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1grm1evy5mhdcbmdn5p1x7b,imgname-mixcollage-02-sep-2026-03-21-pm-4923-1788342830555.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: പത്തനംതിട്ടയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ രാഷ്ട്രീയ ഉദ്യോ​ഗസ്ഥ ഒത്താശ ലഭിച്ചെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തിലെ പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. മൂന്ന് പഞ്ചായത്തുകളിലെ തട്ടിപ്പിന്റെ വ്യാപ്തി ഒരു കോടിയിലേക്ക് എത്തിച്ചേർന്നതായും പൊലീസ് വ്യക്തമാക്കുന്നു. നാളുകളായി ഉള്ള വലിയ തട്ടിപ്പ് ജീവനക്കാരിക്ക് ഒറ്റയ്ക്ക് നടത്താൻ ആകില്ലെന്ന നി​ഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. റിമാൻഡിൽ ഉള്ള റാണിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/life-fund-fraud-police-suspect-rani-lakshmi-received-assistance-articleshow-i985rkh"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ കമ്പനിയുമായുള്ള 768 കോടിയുടെ ആയുധ കരാറിൽ വിവാദം; എസ്റ്റോണിയയിലെ പ്രതിരോധ മന്ത്രി രാജിവെച്ചു]]></title>
            <link>https://www.asianetnews.com/international-news/estonia-defence-minister-hanno-pevkur-resigned-over-ammunition-deal-with-an-indian-firm-articleshow-vg1275v</link>
            <guid isPermaLink="true">https://www.asianetnews.com/international-news/estonia-defence-minister-hanno-pevkur-resigned-over-ammunition-deal-with-an-indian-firm-articleshow-vg1275v</guid>
            <pubDate>Fri, 04 Sep 2026 09:11:17 +0530</pubDate>
            <description><![CDATA[&lt;p&gt;2022 മുതൽ പ്രതിരോധ മന്ത്രി സ്ഥാനത്തുള്ള ഹാന്നോ പെവ്കുർ ബുധനാഴ്ചയാണ് രാജി സമർപ്പിച്ചത്. ആയുധ ഇടപാടിൽ ക്രമക്കേടുകൾ നടന്നതായി എസ്റ്റോണിയൻ നാഷണൽ ഓഡിറ്റ് ഓഫീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1n83ev1vhrww4g3q1atstd4,imgname-estonia-defence-minister-1788493282145.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടാല്ലിൻ: ഇന്ത്യൻ കമ്പനിയുമായുള്ള 70 മില്യൺ യൂറോയുടെ(ഏകദേശം 768.50 കോടി രൂപ) ആയുധ കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ എസ്റ്റോണിയയിലെ പ്രതിരോധ മന്ത്രി ഹാന്നോ പെവ്കുർ രാജിവെച്ചു. 2022 മുതൽ പ്രതിരോധ മന്ത്രി സ്ഥാനത്തുള്ള ഹാന്നോ പെവ്കുർ ബുധനാഴ്ചയാണ് രാജി സമർപ്പിച്ചത്. ആയുധ ഇടപാടിൽ ക്രമക്കേടുകൾ നടന്നതായി എസ്റ്റോണിയൻ നാഷണൽ ഓഡിറ്റ് ഓഫീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെച്ചത്.&lt;/p&gt;&lt;p&gt;രാജ്യത്തിന്റെ സുരക്ഷ ഒരാൾ മാത്രം കൈകാര്യം ചെയ്യുന്ന ഒന്നല്ലെന്നും അത് കൂട്ടായ ഉത്തരവാദിത്വമാണെന്നും പെവ്കുർ സാമൂഹികമാധ്യമത്തിൽ കുറിച്ചു. അതുകൊണ്ടാണ് പ്രതിരോധ മേഖലയുടെ മുഴുവൻ രാഷ്ട്രീയ ഉത്തരവാദിത്വവും ഏറ്റെടുത്ത് താൻ രാജിവെയ്ക്കുന്നതെന്നും പ്രധാനമന്ത്രിക്ക് വകുപ്പ് കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വെടിക്കോപ്പുകളും ആയുധങ്ങളും നൽകി പിന്തുണയ്ക്കാനായാണ് എസ്റ്റോണിയ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ആയുധ കമ്പനിയുമായി കരാറിലേർപ്പെട്ടത്. യുക്രൈൻ കടുത്ത ആയുധ ക്ഷാമം നേരിട്ടതോടെയാണ് ആയുധങ്ങൾ നൽകാൻ എസ്റ്റോണിയ തീരുമാനിച്ചത്. ഇതിനായി 2024-ൽ 'എസ്റ്റോണിയ സെന്റർ ഫോർ ഡിഫൻസ് ഇൻവെസ്റ്റ്മെന്റ്സ്' 'ഡാറ്റസെൽ എസ്ആർഎൽ' എന്ന കമ്പനിയുമായി കരാറിലൊപ്പിട്ടു. ഇറ്റലിയിൽ രജിസ്റ്റർ ചെയ്ത ഡാറ്റസെൽ കമ്പനിയെ അതേവർഷമാണ് ഇന്ത്യൻ കമ്പനിയായ 'നെകോ ഡിഫൻസ്' ഏറ്റെടുത്തത്. കരാറിന്റെ ഭാ​ഗമായി ഈ കമ്പനിക്ക് 70 മില്യൺ യൂറോയും മുൻകൂറായി നൽകി. യൂറോപ്യൻ യൂണിയന്റെ 'യൂറോപ്യൻ പീസ് ഫെസിലിറ്റി'യിൽനിന്നുള്ള പണമാണ് ഇതിനായി എസ്റ്റോണിയ ചെലവഴിച്ചത്. എന്നാൽ, കരാർ പ്രകാരം വെടിക്കോപ്പുകളും മറ്റും സമയബന്ധിതമായി നൽകാൻ കമ്പനിക്കായില്ല. ഒടുവിൽ 2025-ൽ വെടിക്കോപ്പുകൾ ലഭിച്ചെങ്കിലും ഇതിന് ​ഗുണനിലവാരമില്ലെന്നും കണ്ടെത്തി. മാത്രമല്ല, കരാറിലേർപ്പെട്ട കമ്പനിക്ക് വെടിക്കോപ്പ് നിർമാണത്തിൽ മുൻപരിചയമില്ലെന്നും ആരോപണമുയർന്നു. ഇതോടെ കരാർ റദ്ദാക്കുകയും ചെയ്തു. ഈ വിവാദങ്ങളാണ് പ്രതിരോധ മന്ത്രിയുടെ രാജിയിൽ കലാശിച്ചത്. അതേസമയം, എസ്റ്റോണിയയുടെ ആരോപണങ്ങൾ ഡാറ്റസെൽ കമ്പനി നിഷേധിച്ചു. എസ്റ്റോണിയ കരാർ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നും ഇതുകാരണം കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കമ്പനിയുടെ വാദം. വെടിക്കോപ്പുകൾ വിതരണം ചെയ്യുന്നതിൽ കാലതാമസമുണ്ടായെങ്കിലും ​ഗുണനിലവാരമില്ലെന്ന ആരോപണങ്ങൾ തെറ്റാണെന്നും കമ്പനി അവകാശപ്പെട്ടു. 58 മില്യൺ യൂറോയുടെ വെടിക്കോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തതെന്നും കമ്പനി കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>അഫീഫ്. എം</dc:creator>
            <atom:link href="https://www.asianetnews.com/international-news/estonia-defence-minister-hanno-pevkur-resigned-over-ammunition-deal-with-an-indian-firm-articleshow-vg1275v"/>
        </item>
        <item>
            <title><![CDATA[എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പൊലീസ്; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും]]></title>
            <link>https://www.asianetnews.com/kerala-news/police-to-arrest-more-sfi-workers-in-cases-registered-over-protest-in-thiruvananthapuram-articleshow-s8mele9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/police-to-arrest-more-sfi-workers-in-cases-registered-over-protest-in-thiruvananthapuram-articleshow-s8mele9</guid>
            <pubDate>Fri, 04 Sep 2026 08:54:02 +0530</pubDate>
            <description><![CDATA[&lt;p&gt;എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പൊലീസിൻ്റെ തീരുമാനം. വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും. വ്യാഴാഴ്ച രാത്രി രണ്ട് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം ഉണ്ടായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1n7246pzhfbp3x1ymm91j2x,imgname-sfi-workers-arrest-1788492189910.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പൊലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ചത് വധശ്രമത്തിന് എഫ്ഐആറിൽ പേരുചേർത്ത 30ലധികം പേരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. എസ്എഫ്ഐ പ്രവർത്തകർ പലരും സിപിഎം കേന്ദ്രങ്ങളിൽ സംരക്ഷണത്തിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തു. പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ഉപരോധിക്കാനാണ് സിപിഎം - ഡിവൈഎഫ് തീരുമാനം.&lt;/p&gt;&lt;p&gt;തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നത്. വ്യാഴാഴ്ച രാത്രിയോടെ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൻ്റോൺമെൻ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. എഴുപതോളം പ്രവർത്തകർ ഉൾപ്പെട്ട മാർച്ച് പൊലീസ് സ്റ്റേഷന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/police-to-arrest-more-sfi-workers-in-cases-registered-over-protest-in-thiruvananthapuram-articleshow-s8mele9"/>
        </item>
        <item>
            <title><![CDATA['തലയടിച്ച് പൊട്ടിച്ചു, ബിജെപി മന്ത്രി വിളിച്ചതോടെ വിട്ടയച്ചു'; സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; സിജെപി സംഘം ഇന്ന് സ്റ്റേഷനിലേക്ക്]]></title>
            <link>https://www.asianetnews.com/india-news/right-wing-worker-swatantra-bhardwaj-reveals-nishu-aazad-father-attack-case-cjp-protest-delhi-articleshow-83eteis</link>
            <guid isPermaLink="true">https://www.asianetnews.com/india-news/right-wing-worker-swatantra-bhardwaj-reveals-nishu-aazad-father-attack-case-cjp-protest-delhi-articleshow-83eteis</guid>
            <pubDate>Fri, 04 Sep 2026 08:37:40 +0530</pubDate>
            <description><![CDATA[&lt;p&gt;തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാണ് സിജെപിയുടെ ആവശ്യം. ഭരദ്വാജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിജെപി സംഘം വെള്ളിയാഴ്ച ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ എത്തും. സമരത്തിൽ പങ്കെടുത്ത നിഷു ആസാദും ആക്രമണത്തിനിരയായ നിഷുവിന്റെ അച്ഛൻ സഞ്ജയും സിജെപി നേതാക്കൾക്കൊപ്പമുണ്ടാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1n66ksjrajtnpc1m1qqcfwr,imgname-swatantra-bhardwaj-cjp-nishu-azad-1788491288370.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: ജന്തർമന്തറിലെ സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചെന്ന തുറന്നുപറച്ചിലിൽ അറസ്റ്റ് ആവശ്യപ്പെട്ട് സിജെപി. തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാണ് സിജെപിയുടെ ആവശ്യം. ഭരദ്വാജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിജെപി സംഘം വെള്ളിയാഴ്ച ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ എത്തും. സമരത്തിൽ പങ്കെടുത്ത നിഷു ആസാദും ആക്രമണത്തിനിരയായ നിഷുവിന്റെ അച്ഛൻ സഞ്ജയും സിജെപി നേതാക്കൾക്കൊപ്പമുണ്ടാകും. സിജെപി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ന​ഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.&lt;/p&gt;&lt;p&gt;അതിനിടെ, സംഭവത്തിൽ സിജെപി ആരോപണങ്ങളെല്ലാം തള്ളി ഡൽഹി പൊലീസ് രം​ഗത്തെത്തി. ജന്തർമന്തറിലെ സമരത്തിനിടെ ​ഗാസിയാബാദ് സ്വദേശിയായ സഞ്ജയ് കുമാറിനെ കൈവള കൊണ്ടാണ് ആക്രമിച്ചതെന്നും ഇദ്ദേഹത്തിന്റെ പരിക്ക് നിസ്സാരമായിരുന്നുവെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാർ സഞ്ജയ് കുമാറിനെ പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് നിസ്സാരമായിരുന്നു. തലയോട്ടിക്ക് പൊട്ടലുണ്ടായെന്നത് തെറ്റായ പ്രചാരണമാണ്. ഇതിന് യാതൊരു മെഡിക്കൽ റിപ്പോർട്ടുകളുടെയും പിൻബലമില്ല. ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണ്. സംഭവവുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഭരദ്വാജ്(21) സുരാജ് കുമാർ(24) എന്നിവരെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. നിയമപ്രകാരം ഇവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യംചെയ്തു. ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരേ കേസെടുത്തു. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിച്ചു. വിഷയത്തിൽ അനാവശ്യമായ ഇടപെടലുകളോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നും ഇത്തരം വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഡൽഹി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, ഡൽഹി പൊലീസിന്റെ വിശദീകരണം സിജെപി പൂർണമായും തള്ളി. സ്വതന്ത്ര ഭരദ്വാജിന്റെയും സംഘത്തിന്റെയും ആക്രമണത്തിൽ നിഷുവിന്റെ അച്ഛന് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ, ​ഗുരുതരവകുപ്പ് ചുമത്താൻ പൊലീസ് തയ്യാറായില്ല. ഇത് അറസ്റ്റ് ഒഴിവാക്കാനായിരുന്നുവെന്നും സിജെപി നേതാവ് സൗരവ് ദാസ് ആരോപിച്ചു. ഇക്കാര്യം ചോദ്യംചെയ്തപ്പോൾ കോടതി ഉത്തരവ് നേടിവരാനാണ് ഡൽഹി ഡിസിപി സതീശ് ശർമ, എസിപി അജയ് ശർമ എന്നിവർ പറഞ്ഞത്. കേസിൽ ബിജെപി മന്ത്രി കപിൽ മിശ്ര ഇടപെട്ടതിന് നടപടി വേണം. മന്ത്രി രാജിവെക്കണമെന്നും ബിജെപി നേതൃത്വം ഇതിനെയെല്ലാം പിന്തുണയ്ക്കുന്നുണ്ടോയെന്നും സൗരവ് ദാസ് ചോദിച്ചു.&lt;/p&gt;&lt;p&gt;തീവ്ര ഹിന്ദുസംഘടനാ നേതാവായ സ്വതന്ത്ര ഭരദ്വാജ് ഒരു വീഡിയോ അഭിമുഖത്തിലാണ് ജന്തർമന്തറിലെ സമരത്തിനിടെ സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചതിനെക്കുറിച്ച് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. നിഷുവിന്റെ അച്ഛന്റെ തലയടിച്ച് പൊട്ടിച്ചുവെന്നും അദ്ദേഹത്തിന് മാരകമായി മുറിവേറ്റെന്നും ഏഴോളം സ്റ്റിച്ചുകളിടേണ്ടിവന്നെന്നും ബിജെപി മന്ത്രി കപിൽ മിശ്ര ഇടപെട്ടാണ് പൊലീസ് തങ്ങളെ വിട്ടയച്ചതെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. ഇത് വിവാദമായതോടെ നിഷു ആസാദും സിജെപി നേതാക്കളും ഭരദ്വാജിനെതിരേ നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തി. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും സംഭവത്തിൽ നിഷുവിനും അച്ഛനും പിന്തുണ അറിയിച്ചിരുന്നു.&lt;/p&gt;&lt;p&gt;निशु, घबराने की ज़रूरत नहीं है। मैं तुम्हारे साथ हूँ।साफ है कि तुम्हें इसलिए निशाना बनाया गया क्योंकि तुम अपने समुदाय और छात्रों के हक़ की आवाज़ उठाती हो।अमित शाह की दिल्ली पुलिस एक तरफ़ छात्रों के साथ अमानवीय बर्बरता करती है। दूसरी तरफ़ एक दलित लड़की के पिता का सिर फोड़ने&hellip; https://t.co/m1mgH655hw&lt;/p&gt;&lt;p&gt;&mdash; Rahul Gandhi (@RahulGandhi) September 3, 2026&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/right-wing-worker-swatantra-bhardwaj-reveals-nishu-aazad-father-attack-case-cjp-protest-delhi-articleshow-83eteis"/>
        </item>
        <item>
            <title><![CDATA['നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ'; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ]]></title>
            <link>https://www.asianetnews.com/kerala-news/thrikkakara-bharat-mata-college-morphing-case-student-arrest-more-details-articleshow-ob5pbac</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/thrikkakara-bharat-mata-college-morphing-case-student-arrest-more-details-articleshow-ob5pbac</guid>
            <pubDate>Fri, 04 Sep 2026 08:24:42 +0530</pubDate>
            <description><![CDATA[&lt;p&gt;അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽനിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1n5cf9engr27q27n396gjy6,imgname-sreehari-morphing-case-1788490431790.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികളാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ കണ്ടത്. ഫോൺ പരിശോധിച്ച പെൺകുട്ടികളുടെ അടക്കം ചിത്രങ്ങൾ പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. നഗ്നചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും വിദ്യാർത്ഥികൾ കണ്ടെത്തി.&lt;/p&gt;&lt;p&gt;പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നൽകിയ ശേഷം മോർഫ് ചെയ്ത ഫോട്ടോകൾ ടെലഗ്രാം ചാറ്റിൽ തിരിച്ച് അയച്ച് കിട്ടുന്നതായിരുന്നു രീതി. ടീച്ച&zwj;ർമാരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തി. ക്ലാസ്മുറിയിൽ ടീച്ചർമാർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയാണ് മോർഫിങ് നടന്നത്. ഹോസ്റ്റലിൽ നിന്നും ചിത്രങ്ങൾ പകർത്തിയതായി സംശയമുണ്ട്. ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂം ദൃശ്യങ്ങങ്ങൾ വിദ്യാർത്ഥികൾ കണ്ടെത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h2&gt;'പ്രചരിപ്പിച്ചത് തങ്ങൾക്ക് ഒപ്പമുള്ളവരുടെ അടക്കം വിദ്യാർത്ഥികൾ'&lt;/h2&gt;&lt;p&gt;തങ്ങൾക്ക് ഒപ്പമുള്ളവരുടെ അടക്കമുള്ള ചിത്രങ്ങളാണ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് കെഎസ്&zwnj;&zwj;യു പ്രവർത്തകരായ കോളേജിലെ വിദ്യാർത്ഥികൾ പറഞ്ഞു. ശ്രീഹരിയെ കെഎസ്&zwj;യു മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ഒരു മാസം മുമ്പാണ്. ആരുടെയും ചരിത്രം പരിശോധിച്ച ശേഷമല്ല മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത്. വീഡിയോ എടുക്കാൻ കഴിവുള്ളവരെയാണ് മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സംഭവം അറിഞ്ഞ ഉടൻതന്നെ ശ്രീഹരിയെ പുറത്താക്കിയെന്നും അവർ പറഞ്ഞു.&lt;/p&gt;&lt;p&gt;ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികൾക്ക് പത്ത് മിനിറ്റ് പോലും അത് കണ്ട് നിൽക്കാൻ കഴിഞ്ഞില്ലെന്നും അത്രയും അശ്ലീലമായ രീതിയിൽ ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. ശ്രീഹരിക്ക് പുറമേ ആരൊക്കെയാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നത് സംബന്ധിച്ച വ്യക്തത വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. കോളേജിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്നാണ് അവർ സംശയിക്കുന്നത്. അതേസമയം ശ്രീഹരിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. അറസ്റ്റിലായ ശ്രീഹരിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയാണ് ശ്രീഹരി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/thrikkakara-bharat-mata-college-morphing-case-student-arrest-more-details-articleshow-ob5pbac"/>
        </item>
        <item>
            <title><![CDATA[ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്, ഭീഷണി കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം]]></title>
            <link>https://www.asianetnews.com/india-news/bomb-threat-note-on-saudi-delhi-air-india-flight-aix-crew-member-under-scanner-after-handwriting-probe-articleshow-u4dmgt3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bomb-threat-note-on-saudi-delhi-air-india-flight-aix-crew-member-under-scanner-after-handwriting-probe-articleshow-u4dmgt3</guid>
            <pubDate>Fri, 04 Sep 2026 08:17:28 +0530</pubDate>
            <description><![CDATA[&lt;p&gt;വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് കണ്ടെത്തിയ ഭീഷണി കത്തിന് ഒരു ക്യാബിൻ ക്രൂ അംഗത്തിന്&zwj;റേയും ഒരു യാത്രക്കാരന്&zwj;റേയും കയ്യക്ഷരവുമായി സാമ്യമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി-ദമാം എയ&zwj;ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvyd01y4dget23gyz4s5bwpg,imgname-air-india-flight-pakistan-airspace-breach-amritsar-go-around-dgca-action-reporting-lapse-1782357952452.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലി-ദമാം എയ&zwj;ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് കണ്ടെത്തിയ ഭീഷണി കത്തിന് ഒരു ക്യാബിൻ ക്രൂ അംഗത്തിന്&zwj;റേയും ഒരു യാത്രക്കാരന്&zwj;റേയും കയ്യക്ഷരവുമായി സാമ്യമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി-ദമാം എയ&zwj;ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുട&zwj;ർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് എന്ന് ഇംഗ്ലീഷിൽ എഴുതിയ ടിഷ്യു പേപ്പർ കാബിൻ ക്രൂ അംഗം കണ്ടെത്തിയതോടെയാണ് വിമാനം അടിയന്തരമായി ഹൈദരാബാദിൽ ലാൻഡ് ചെയ്തത്.&lt;/p&gt;&lt;p&gt;സംശയകരമായ പേപ്പർ കണ്ടയുടൻ കാബിൻ ക്രൂ വിവരം പൈലറ്റിനെ അറിയിക്കുകയും എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. ലാന്&zwj;റിംഗിന് പിന്നാലെ വിമാനം പ്രധാന ടെർമിനലിൽ നിന്ന് അകലെയുള്ള ഐസൊലേറ്റഡ് ബേയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയിരുന്നില്ല.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/india-news/bomb-threat-note-on-saudi-delhi-air-india-flight-aix-crew-member-under-scanner-after-handwriting-probe-articleshow-u4dmgt3"/>
        </item>
    </channel>
</rss>
