<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 04 Jun 2026 07:16:12 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ദില്ലി തീപിടുത്തം: വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ; ഇവരെത്തിയത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോ​ഗിയെ കാണാൻ]]></title>
            <link>https://www.asianetnews.com/india-news/eight-members-of-a-family-were-among-those-killed-in-a-fire-at-a-hotel-in-delhi-articleshow-ckv1mu1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/eight-members-of-a-family-were-among-those-killed-in-a-fire-at-a-hotel-in-delhi-articleshow-ckv1mu1</guid>
            <pubDate>Thu, 04 Jun 2026 07:16:08 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ. വിവേക് അഗർവാൾ (42), ഭാര്യ തരജനി, ഇവരുടെ രണ്ടു പെൺകുട്ടികൾ, വിവേകിന്റെ അമ്മ പ്രേമലത, വിവേകിന്റെ അമ്മാവൻ അശോക് അഗർവാൾ, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭർത്താവ് എന്നിവർ അപകടത്തിൽ കൊല്ലപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt84y61aennh3q6tx2n3s2rq,imgname-fotojet---2026-06-04t071546.780-1780537563177.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ. വിവേക് അഗർവാൾ (42), ഭാര്യ തരജനി, ഇവരുടെ രണ്ടു പെൺകുട്ടികൾ, വിവേകിന്റെ അമ്മ പ്രേമലത, വിവേകിന്റെ അമ്മാവൻ അശോക് അഗർവാൾ, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭർത്താവ് എന്നിവർ അപകടത്തിൽ കൊല്ലപ്പെട്ടു. വിവേകിന്റെ പിതാവ് രാധേ ശ്യാം മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്നാണ് മറ്റു ബന്ധുക്കളും ഇവിടെയൊക്കെ എത്തിയത്.&lt;/p&gt;&lt;p&gt;സൗത്ത് ദില്ലിയിലെ മാളവ്യ ന​ഗറിലുള്ള ഹോട്ടലാണ് അ​ഗ്നിക്കിരയായത്. ബുധനാഴ്ച രാവിലെ ആണ് സംഭവം. മരണപ്പെട്ടവരിൽ 18 പേർ വിദേശ പൗരന്മാരാണ്. ആഫ്രിക്കൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ പൗരന്മാരാണ് മരണപ്പെട്ടവരിൽ ഉൾപ്പെടുന്നത്. ഒറ്റനില മാത്രമായിരുന്ന കെട്ടിടത്തിൽ കൂടുതൽ നിലകൾ പണിതെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നില്ല. ആറ് മുറികൾക്ക് മാത്രം അനുമതി ഉള്ളന്നിരിക്കെ, 24 മുറികളാണ് ഹോട്ടലിൽ പ്രവർത്തിച്ചിരുന്നത്. മാളവ്യ ന​ഗറിലെ ദ പ്രസ് എൻക്ലേവ് റോഡിലുള്ള ഹോട്ടലിനാണ് തീപിടിച്ചത്. ഇതടക്കം നിരവധി ഹോട്ടലുകളും ​ഗസ്റ്റ് ഹൗസുകളും ഈ മേഖലയിലുണ്ട്. സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരാണ് ഹോട്ടലുകളിലെ പ്രധാന താമസക്കാർ. ഇതിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നുണ്ട്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നി​ഗമനം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/eight-members-of-a-family-were-among-those-killed-in-a-fire-at-a-hotel-in-delhi-articleshow-ckv1mu1"/>
        </item>
        <item>
            <title><![CDATA[കാഫിർ സ്ക്രീൻ ഷോട്ട് വിവാദം: പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം നേതാവ്; പരാതിയിൽ കേസെടുക്കാതെ പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/cpm-leader-does-not-remove-post-from-social-media-despite-kafir-screenshot-controversy-articleshow-ttwryfq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-leader-does-not-remove-post-from-social-media-despite-kafir-screenshot-controversy-articleshow-ttwryfq</guid>
            <pubDate>Thu, 04 Jun 2026 06:54:53 +0530</pubDate>
            <description><![CDATA[&lt;p&gt;കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്&zwnj; സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം നേതാവ്. പയ്യോളി ഏരിയാ സെക്രട്ടറി എംപി ഷിബുവിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇപ്പോഴും തുടരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jc5vd88y9ypbxf7ysqept49a,imgname-fotojet--35-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്&zwnj; സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം നേതാവ്. പയ്യോളി ഏരിയാ സെക്രട്ടറി എംപി ഷിബുവിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇപ്പോഴും തുടരുന്നുണ്ട്. പൊലീസ് കേസിന് പിറകെ സിപിഎം നേതാക്കൾ പോസ്റ്റ്&zwnj; പിൻവലിച്ചിരുന്നു. എന്നാൽ, രണ്ട് വർഷം ആയിട്ടും എംപി ഷിബു പോസ്റ്റ്&zwnj; പിൻവലിച്ചിട്ടില്ല. ഇതുസംബന്ധിച്ച പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല.&lt;/p&gt;&lt;p&gt;യൂത്ത് കോൺഗ്രസ്&zwnj; നേതാവ് ദുൽകിഫിൽ രണ്ട് വർഷം മുൻപാണ് പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറി എങ്കിലും തുടർ നടപടി എടുത്തില്ല. വീണ്ടും ദുൽകിഫിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യം എസ്ഐടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്നാണ് ആവശ്യം. അതേസമയം, കാഫിർ സ്ക്രീൻഷോട്ട് കേസിൽ തുടർനടപടികളിലേക്ക് കടക്കുകയാണ് എസ്ഐടി. ഉടൻ യോഗം ചേരും. മെറ്റയിൽ നിന്നും വിവരങ്ങൾ തേടും. യഥാർത്ഥ കുറ്റവാളികളെ ഇനിയെങ്കിലും കണ്ടെത്താൻ ആകുമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. ആശ്വാസമെന്ന് ആരോപണ വിധേയനായ യൂത്ത് ലീഗ് നേതാവ് മുഹമ്മദ്&zwnj; കാസിം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-leader-does-not-remove-post-from-social-media-despite-kafir-screenshot-controversy-articleshow-ttwryfq"/>
        </item>
        <item>
            <title><![CDATA[കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/monsoon-may-arrive-in-kerala-today-articleshow-7xihxf3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/monsoon-may-arrive-in-kerala-today-articleshow-7xihxf3</guid>
            <pubDate>Thu, 04 Jun 2026 06:27:01 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും. 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt8247rh7wb6gdamcm954v7c,imgname-fotojet---2026-06-04t062635.204-1780534615825.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കേരളതീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്.&lt;/p&gt;&lt;p&gt;&zwnj;നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ കാലവർഷം എത്തുന്നതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്&zwnj;നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കാനാണ് സാധ്യത. തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.&lt;/p&gt;&lt;h2&gt;പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം&lt;/h2&gt;&lt;p&gt;ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.&lt;/p&gt;&lt;p&gt;ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്.&lt;/p&gt;&lt;p&gt;ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/monsoon-may-arrive-in-kerala-today-articleshow-7xihxf3"/>
        </item>
        <item>
            <title><![CDATA[ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു; ആളപായമില്ല, നിലംപൊത്തിയത് നിർമാണത്തിൽ ഇരുന്ന കെട്ടിടം]]></title>
            <link>https://www.asianetnews.com/kerala-news/five-storey-building-collapses-in-pambanar-idukki-articleshow-1921u3e</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/five-storey-building-collapses-in-pambanar-idukki-articleshow-1921u3e</guid>
            <pubDate>Thu, 04 Jun 2026 06:13:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഇടുക്കി പാമ്പനാറിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞുവീണു. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. പാമ്പനാർ സ്വദേശി ആഗ്നൽ എന്ന ആളുടെ കെട്ടിടമാണിത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt81axgdr701561b6pbeysn1,imgname-fotojet---2026-06-04t061240.062-1780533786125.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്. സംഭവത്തിൽ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. പാമ്പനാർ സ്വദേശി ആഗ്നൽ എന്ന ആളുടെ കെട്ടിടമാണിത്. നിർമാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്നാണ് നിഗമനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/five-storey-building-collapses-in-pambanar-idukki-articleshow-1921u3e"/>
        </item>
        <item>
            <title><![CDATA[ഇറാൻ യുദ്ധത്തിനിടെ ട്രംപിന് തിരിച്ചടി; പ്രമേയം പാസാക്കി അമേരിക്കൻ ജനപ്രതിനിധിസഭ,`കോൺ​ഗ്രസിൻ്റെ അനുമതിയില്ലാതെ യുദ്ധം പാടില്ല']]></title>
            <link>https://www.asianetnews.com/international-news/the-us-house-of-representatives-passed-a-resolution-against-the-war-articleshow-y1713zx</link>
            <guid isPermaLink="true">https://www.asianetnews.com/international-news/the-us-house-of-representatives-passed-a-resolution-against-the-war-articleshow-y1713zx</guid>
            <pubDate>Thu, 04 Jun 2026 05:59:23 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാൻ യുദ്ധത്തിനിടെ ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ അമേരിക്കൻ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി. കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിർദേശം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjqzbnrdb65vp4zmtvsp4m8w,imgname-thumb--8--1772478650125.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ അമേരിക്കൻ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി. ഇറാനെതിരായ യുദ്ധനടപടികൾക്ക് നിയന്ത്രണം ആവശ്യപ്പെട്ട വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയമാണ് പാസാക്കിയത്. കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിർദേശം.&lt;/p&gt;&lt;p&gt;208നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു. പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വെക്കും. പാസായാൽ ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങൾക്ക് പരിധി വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/international-news/the-us-house-of-representatives-passed-a-resolution-against-the-war-articleshow-y1713zx"/>
        </item>
        <item>
            <title><![CDATA[പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും]]></title>
            <link>https://www.asianetnews.com/kerala-news/crisis-intensifies-in-the-left-front-over-the-post-of-deputy-leader-opposition-articleshow-zsafl49</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/crisis-intensifies-in-the-left-front-over-the-post-of-deputy-leader-opposition-articleshow-zsafl49</guid>
            <pubDate>Thu, 04 Jun 2026 05:30:36 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം. സിപിഐയുടെ നിർണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt7ywyfm4xgjeb1kkgg91wzm,imgname-fotojet---2026-06-04t053002.503-1780531231220.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ നിർണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി കഴിഞ്ഞു. മുന്നണിയിൽ ധാരണയാകും മുമ്പ് ഉപ നേതൃപദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിന്റെ നടപടിയിലും സിപിഐയിൽ അമർഷമുണ്ട്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. മുന്നണി ഐക്യം കൂടി കണക്കിലെടുക്കണമെന്ന് ആവശ്യവും സിപിഐയിൽ ഉണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/crisis-intensifies-in-the-left-front-over-the-post-of-deputy-leader-opposition-articleshow-zsafl49"/>
        </item>
        <item>
            <title><![CDATA[10 ദിനം മാത്രം ബാക്കി! കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും; തീരുമാനമെടുക്കാൻ മന്ത്രിസഭ]]></title>
            <link>https://www.asianetnews.com/kerala-news/which-buses-will-be-free-of-charge-in-ksrtc-and-how-will-they-be-implemented-cabinet-to-decide-articleshow-e7koydi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/which-buses-will-be-free-of-charge-in-ksrtc-and-how-will-they-be-implemented-cabinet-to-decide-articleshow-e7koydi</guid>
            <pubDate>Thu, 04 Jun 2026 03:32:23 +0530</pubDate>
            <description><![CDATA[കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര, നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം എന്നിവയിൽ മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച നിയമസഭയിൽ തുടരുകയാണ്, ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച ആരോപണങ്ങളും സഭയിൽ ഉയർന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks0emxd06tdwsp5q8qyskmrj,imgname-ksrtc-free-1779205567904.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഓർ&zwj;ഡിനറി- ഫാസ്റ്റ് പാസഞ്ചറുകളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതിനായി 90 കോടി രൂപയാണ് വേണ്ടത്. ഇത് എങ്ങനെ കണ്ടെത്തുമെന്നതടക്കം മന്ത്രിസഭ ചർച്ച ചെയ്യും. നവീൻ ബാബുവിന്&zwj;റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടുന്നതിലും കാബിനറ്റ് തീരുമാനമെടുക്കും.&lt;/p&gt;&lt;p&gt;അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ പൂർത്തിയാകും. പ്രതിപക്ഷ നേതാവിന്&zwj;റെ പ്രസംഗവും ചർച്ചക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ഇന്നത്തെ ആകർഷണം. പുതുയുഗത്തിന്&zwj;റെ തുടക്കമാണ് നയപ്രഖ്യാപനമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ നയരാഹിത്യ പ്രസംഗമെന്നായിരുന്നു പ്രതിപക്ഷനേതാവിന്&zwj;റെ പ്രതികരണം. രാവിലെ 9ന് അടിയന്തിരപ്രമേയ നോട്ടീസോടെയാകും ഇന്ന് സഭ തുടങ്ങുക. ഇന്ന് പിരിഞ്ഞ ശേഷം സഭ 19ന് സംസ്ഥാന ബജറ്റ് അവതരണത്തിനായി വീണ്ടും സമ്മേളിക്കും.&lt;/p&gt;&lt;p&gt;ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീര്&zwj;ക്കാന്&zwj; ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് ഇന്നലെ അനുമതി ലഭിച്ചിരുന്നില്ല. വി ജോയ് ആണ് വിഷയം സഭയില്&zwj; ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകൾ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കിൽ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;സ്ഥലം മാറ്റം ഒരു മാനദണ്ഡവും പാലിക്കാതെയാണെന്ന് വി ജോയ് ആരോപിച്ചു. വേണ്ടപ്പെട്ടവർക്ക് അവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്&zwj;കി. 33 വകുപ്പുകളിലായി 207 ഉത്തരവ് ഇറങ്ങി. 310 വനിതകൾക്ക് അടക്കം ദൂരസ്ഥലങ്ങളിലേക്ക് മാറ്റി. സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതി കൊടുത്താൽ സ്ഥലംമാറ്റം നടക്കുന്ന കാലം മുൻപില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്&zwj; മെയ് മാസം വിരമിക്കൽ കാലമാണെന്ന് മന്ത്രി പറഞ്ഞു. പല തസ്തികകളും അതിനനുസരിച്ച് മാറും. ഒരു തസ്തികിൽ ആള് മാറുമ്പോൾ 14 ഇടത്ത് മാറ്റം വരുമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. 2016-ൽ അനധികൃത സ്ഥലംമാറ്റം സഭയിൽ ഉന്നയിച്ച പി.ടി. തോമസിന് നൽകിയ മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്&zwj;റെ അടിസ്ഥാനത്തില്&zwj; സഭ നിർത്തി ചർച്ച വേണ്ടെന്ന് സ്പീക്കര്&zwj; പറഞ്ഞു. സണ്ണി ജോസഫിന്റെ അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/which-buses-will-be-free-of-charge-in-ksrtc-and-how-will-they-be-implemented-cabinet-to-decide-articleshow-e7koydi"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രി പറഞ്ഞ നിർണായക ദിനം, ഉമ്മാക്കിയെന്ന് മറുപടി പറഞ്ഞത് പിണറായി; ധവളപത്രം ഇന്ന് സഭയിൽ വയ്ക്കും, സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അറിയാം]]></title>
            <link>https://www.asianetnews.com/kerala-news/chief-minister-satheesan-said-that-the-crucial-day-white-paper-will-be-tabled-in-the-house-today-articleshow-71023n9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/chief-minister-satheesan-said-that-the-crucial-day-white-paper-will-be-tabled-in-the-house-today-articleshow-71023n9</guid>
            <pubDate>Thu, 04 Jun 2026 02:51:14 +0530</pubDate>
            <description><![CDATA[കെ എം ചന്ദ്രശേഖര്&zwj; സമിതി തയ്യാറാക്കിയ സംസ്ഥാനത്തിന്&zwj;റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക സ്ഥിതി, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ എന്നിവ റിപ്പോർട്ടിൽ വിശദീകരിക്കും. സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിർദ്ദേശങ്ങളും ധവളപത്രത്തിൽ ഉണ്ടാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j1yphwdaqwwxvnkd8cfs287c,imgname-satheesan-pinarayi.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്തിന്&zwj;റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും. കെ എം ചന്ദ്രശേഖര്&zwj; അധ്യക്ഷനായ സമിതി തയ്യാറാക്കിയ ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്&zwj;ദ്ദേശങ്ങളുമുണ്ടാകും. രാവിലെ എട്ടിന് ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. സെന്&zwj;റർ ഫോർ ഡെവലപ്&zwnj;മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ മറ്റ് അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സമിതിയുടെ കൺവീനർ.&lt;/p&gt;&lt;p&gt;സംസ്ഥാനത്തിന്&zwj;റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്&zwj;റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ രൂപീകരണത്തിന് പിന്നാലെ ധനവകുപ്പിന്&zwj;റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാരിന്&zwj;റെ വരുമാന-ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. വിവിധ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;എൽഡിഎഫ് കാലത്തെ ധനസ്ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ ധവളപത്രം ഇറക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്&zwj;റെ സഭയിലെ പരാമർശത്തിന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നു. ധവള പത്രം വരുമ്പോൾ നമുക്ക് കാണാമെന്നും, ആ ഉമ്മാക്കി കാണിച്ച് വായടപ്പിക്കാൻ നോക്കേണ്ടെന്നും പിണറായി പറഞ്ഞു. നിയമസഭയിൽ വിലക്കയറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 'ധവളപത്രം വരുന്നുണ്ടെന്ന് പറഞ്ഞു, അത് വരുമ്പോൾ നമുക്ക് കാണാം. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് ഞങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കരുത്'പിണറായി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/chief-minister-satheesan-said-that-the-crucial-day-white-paper-will-be-tabled-in-the-house-today-articleshow-71023n9"/>
        </item>
        <item>
            <title><![CDATA[ലോകത്തെ ഞെട്ടിച്ച് ഇറാന്‍റെ വൻ നീക്കം, ഹോർമുസിൽ അമേരിക്കൻ പടക്കപ്പൽ ആക്രമിച്ചെന്ന് അവകാശവാദം; പച്ചക്കള്ളമെന്ന് അമേരിക്ക]]></title>
            <link>https://www.asianetnews.com/international-news/iran-big-move-shocked-the-world-claiming-to-have-attacked-a-us-warship-in-hormuz-articleshow-gl550em</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-big-move-shocked-the-world-claiming-to-have-attacked-a-us-warship-in-hormuz-articleshow-gl550em</guid>
            <pubDate>Thu, 04 Jun 2026 02:18:18 +0530</pubDate>
            <description><![CDATA[ഹോര്&zwj;മുസിൽ അമേരിക്കൻ പടക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ വാദം പൂർണ്ണമായും തള്ളിയ അമേരിക്ക, ഇറാൻ വ്യാജപ്രചാരണം നടത്തുകയാണെന്ന് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ മേഖലയിലെ സംഘർഷം വർദ്ധിപ്പിച്ചിരിക്കുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr630tn9pe3cw211c6rfjwyh,imgname-hormuz-1778320960169.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഹോര്&zwj;മുസിൽ അമേരിക്കൽ പടക്കപ്പൽ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ. ഒമാൻ ഉൾക്കടലിൽ ഇറാന്&zwj;റെ പ്രാദേശിക അതിർത്തിയോട് അടുക്കാൻ ശ്രമിച്ച, അമേരിക്കയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്&zwj;റർ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലിനെ തങ്ങളുടെ നാവികസേന വിജയകരമായി ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്&zwj;റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് സൈന്യത്തെ ഉദ്ധരിച്ച് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ തങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്ക നിരന്തരം നടത്തുന്ന ആക്രമണങ്ങൾക്കും ഹോർമുസ് കടലിടുക്കിലെ രാജ്യാന്തര ചട്ടങ്ങൾ യുഎസ് ലംഘിച്ചതിനുമുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് ഇറാൻ സൈന്യം പ്രസ്താവിച്ചു.&lt;/p&gt;&lt;p&gt;എന്നാൽ ഇറാന്റെ ഈ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) അടിയന്തരമായി രംഗത്തെത്തി. ഒമാൻ ഉൾക്കടലിൽ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പൽ ഇറാൻ ആക്രമിച്ചു എന്ന വാർത്ത തികച്ചും വ്യാജമാണെന്നും ഇറാൻ ലോകത്തിന് മുന്നിൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും അമേരിക്കൻ സൈനിക വക്താക്കൾ ഔദ്യോഗികമായി പ്രതികരിച്ചു. കടലിലുള്ള അമേരിക്കൻ സൈനിക സംവിധാനങ്ങളും കപ്പലുകളും യാതൊരുവിധ തടസങ്ങളുമില്ലാതെ പൂർണ്ണ സുരക്ഷിതമായി തങ്ങളുടെ ദൗത്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യുഎസ് സൈന്യം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ കടുത്ത യുദ്ധഭീതി ഉയർത്തുന്നതിനിടയിലാണ് പരസ്പരവിരുദ്ധമായ ഇത്തരം പ്രസ്താവനകൾ പുറത്തുവരുന്നത്. ഇറാന്റെ അവകാശവാദവും അതിനെതിരെയുള്ള അമേരിക്കയുടെ കടുത്ത നിഷേധവും അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-big-move-shocked-the-world-claiming-to-have-attacked-a-us-warship-in-hormuz-articleshow-gl550em"/>
        </item>
        <item>
            <title><![CDATA[അതിനിർണായക അവകാശവാദവുമായി ഇറാൻ, കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല; 'പതിച്ചത് യുഎസിന്‍റെ പ്രതിരോധ മിസൈൽ']]></title>
            <link>https://www.asianetnews.com/international-news/iran-makes-a-bold-claim-saying-it-had-no-role-in-attacking-kuwait-it-was-a-us-defensive-missile-that-hit-it-articleshow-8avq5a7</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-makes-a-bold-claim-saying-it-had-no-role-in-attacking-kuwait-it-was-a-us-defensive-missile-that-hit-it-articleshow-8avq5a7</guid>
            <pubDate>Thu, 04 Jun 2026 01:31:29 +0530</pubDate>
            <description><![CDATA[കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കൻ നിർമ്മിത പേട്രിയറ്റ് മിസൈൽ സംവിധാനത്തിലെ തകരാറാണ് നാശനഷ്ടത്തിന് കാരണമെന്ന് അവർ ആരോപിച്ചു. അതോടൊപ്പം, ബെയ്റൂട്ടിനെതിരായ ഏത് ഇസ്രായേലി ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6jxkqj1sa6trgg5mw79v07,imgname-fotojet---2026-06-03t164138.774-1780485115634.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്&zwj;റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാൻ. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണം തങ്ങളുടെ ആക്രമണമല്ലെന്നും മറിച്ച് കുവൈറ്റിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ നിർമ്മിത പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്നും ഐആർജിസി വക്താവ് അവകാശപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;മേഖലയിൽ കടുത്ത യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതും ഇതേത്തുടർന്ന് വലിയ രീതിയിലുള്ള അന്താരാഷ്ട്ര ചർച്ചകൾക്ക് ഇത് വഴിവെച്ചതും. തങ്ങളുടെ സൈന്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളെല്ലാം ഇറാൻ പൂർണ്ണമായി നിഷേധിക്കുകയാണ്. ശത്രു മിസൈലുകളെ പ്രതിരോധിക്കാൻ സ്ഥാപിച്ച അമേരിക്കൻ സിസ്റ്റത്തിന്റെ തന്നെ പിഴവാണ് വിമാനത്താവളത്തിൽ പതിക്കാൻ കാരണമായതെന്നാണ് ഇറാന്റെ പുതിയ വാദം. എന്നാൽ ഈ വാദം അമേരിക്ക നിഷേധിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;ബെയ്റൂട്ടിനെ ആക്രമിക്കാൻ അനുവദിക്കില്ല&lt;/h2&gt;&lt;p&gt;അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് നേരെ ഇസ്രായേലിന്&zwj;റെ ഭാഗത്തുനിന്ന് യാതൊരുവിധ ആക്രമണവും അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങൾക്ക് മുന്നിൽ ഇറാൻ ഒരിക്കലും നിശബ്&zwj;ദമായിരിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ലെബനൻ മാധ്യമമായ അൽ മായാദീന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ഈ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. ബെയ്റൂട്ടിന് നേരെയുണ്ടാകുന്ന ഏത് ആക്രമണവും അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അത് മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധം വീണ്ടും ആരംഭിക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.&lt;/p&gt;&lt;p&gt;ലെബനനിലേക്കുള്ള സൈനിക അധിനിവേശം ശക്തമാക്കുന്നതിന്റെ ഭാഗമായി ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ബോംബാക്രമണം നടത്തുമെന്ന് ഇസ്രായേൽ കടുത്ത ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാൻ തങ്ങളുടെ ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. ഇസ്രായേൽ ഭീഷണി ഉയർത്തിയ ആ നിമിഷം തന്നെ തങ്ങൾ കൃത്യമായ തീരുമാനമെടുത്തതായും തിരിച്ചടിക്കാൻ തക്കവണ്ണം ഇറാന്റെ സായുധ സേനയെ പൂർണ്ണ സജ്ജമാക്കി നിർത്തിയിരുന്നതായും വിദേശകാര്യ മന്ത്രി വെളിപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-makes-a-bold-claim-saying-it-had-no-role-in-attacking-kuwait-it-was-a-us-defensive-missile-that-hit-it-articleshow-8avq5a7"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ മുഴുവൻ വൈറലായ സൈനികന്‍റെ പ്രണയാഭ്യർത്ഥന, കടുത്ത നടപടി നേരിടാൻ പോകുന്നതായി റിപ്പോർട്ട്; സൈനിക ചട്ടങ്ങളുടെ ലംഘനമെന്ന് ചർച്ച]]></title>
            <link>https://www.asianetnews.com/india-news/soldier-love-proposal-goes-viral-across-india-reports-suggest-he-will-face-strict-action-articleshow-3eh1pgx</link>
            <guid isPermaLink="true">https://www.asianetnews.com/india-news/soldier-love-proposal-goes-viral-across-india-reports-suggest-he-will-face-strict-action-articleshow-3eh1pgx</guid>
            <pubDate>Thu, 04 Jun 2026 00:52:52 +0530</pubDate>
            <description><![CDATA[&lt;p&gt;നാസിക്കിലെ പാസിംഗ് ഔട്ട് പരേഡിന് ശേഷം ഹെലികോപ്റ്ററിന് മുന്നിൽ വെച്ച് പ്രതിശ്രുത വധുവിനോട് പ്രണയാഭ്യർത്ഥന നടത്തിയ സൈനിക ഉദ്യോഗസ്ഥൻ അച്ചടക്ക നടപടി നേരിട്ടേക്കും. സാമൂഹ്യ മാധ്യമങ്ങളിൽ പ്രശംസ നേടിയ ഈ സംഭവം, സൈനിക ചട്ടങ്ങളുടെ ലംഘനമായാണ് അധികൃതർ കാണുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt7eptqw4g94bxmrs5jt4m89,imgname-army-viral-proposal-1780514253564.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: മഹാരാഷ്ട്രയിലെ നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ നടന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പ്രതിശ്രുത വധുവിനോട് ഹെലികോപ്റ്ററിന് മുന്നിൽ വെച്ച് പ്രണയാഭ്യർത്ഥന നടത്തിയ കരസേനാ ഉദ്യോഗസ്ഥൻ കടുത്ത അച്ചടക്ക നടപടി നേരിടാൻ പോകുന്നതായി റിപ്പോർട്ട്. സൈനിക പൈലറ്റായുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ക്യാപ്റ്റൻ ഭരത് ഭരദ്വാജിനാണ് സൈനിക ചട്ടങ്ങളുടെയും മര്യാദകളുടെയും ലംഘനം ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അധികൃതർ ആലോചിക്കുന്നത്.&lt;/p&gt;&lt;p&gt;ട്രെയിനി പൈലറ്റുമാരുടെ കഠിനമായ പരിശീലനം പൂർത്തിയായതിന്&zwj;റെ ഭാഗമായി നടന്ന പാസിംഗ് ഔട്ട് പരേഡിനും കോൺവൊക്കേഷൻ ചടങ്ങിനും തൊട്ടുപിന്നാലെയായിരുന്നു നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നോക്കിനിൽക്കെ ഭരത് ഭരദ്വാജ് തന്&zwj;റെ പ്രതിശ്രുത വധു ആരുഷിയെ വേദിയിൽ നിർത്തിയിട്ടിരുന്ന സൈനിക ഹെലികോപ്റ്ററിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അദ്ദേഹം മുട്ടുകുത്തി നിന്ന് മോതിരം സമ്മാനിച്ച് പ്രണയം തുറന്നുപറയുകയും ആരുഷി അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. വികാരനിർഭരമായ ഈ നിമിഷങ്ങൾ അവിടെയുണ്ടായിരുന്ന മറ്റുള്ളവർ കയ്യടികളോടെയാണ് വരവേറ്റത്.&lt;/p&gt;&lt;p&gt;ഈ പ്രണയാഭ്യർത്ഥനയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ അതിവേഗം വൈറലാവുകയും വ്യക്തിജീവിതത്തിലെ സന്തോഷവും ഔദ്യോഗിക നേട്ടവും ഒത്തുചേർന്ന അപൂർവ്വ നിമിഷമെന്ന് പറഞ്ഞ് നിരവധി ആളുകൾ ഇതിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഔദ്യോഗികമായ ഒരു സൈനിക ചടങ്ങ് നടക്കുന്ന വേദിയിലും അവിടുത്തെ സുരക്ഷാ ഉപകരണങ്ങൾക്ക് മുന്നിലും വെച്ച് ഇത്തരമൊരു വ്യക്തിപരമായ ആഘോഷം നടത്തിയത് കടുത്ത അച്ചടക്കലംഘനമായാണ് സൈനിക അധികൃതർ വിലയിരുത്തുന്നത്. വിഷയത്തിൽ സൈന്യത്തിന്&zwj;റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും, ഔദ്യോഗിക ചടങ്ങുകളിലെ വ്യക്തിപരമായ ആഘോഷങ്ങളുടെ അതിർവരമ്പുകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/soldier-love-proposal-goes-viral-across-india-reports-suggest-he-will-face-strict-action-articleshow-3eh1pgx"/>
        </item>
        <item>
            <title><![CDATA[മാറ്റം ആഗ്രഹിച്ച് പിന്തുണച്ചവർ തുറന്നടിക്കുന്നു, തുടക്കം തന്നെ തെറ്റുകൾ; ബന്ധു നിയമനത്തിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്]]></title>
            <link>https://www.asianetnews.com/kerala-news/mistakes-were-made-from-the-beginning-geevarghese-coorilos-against-the-appointment-of-relatives-articleshow-6ehimp8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mistakes-were-made-from-the-beginning-geevarghese-coorilos-against-the-appointment-of-relatives-articleshow-6ehimp8</guid>
            <pubDate>Wed, 03 Jun 2026 23:48:42 +0530</pubDate>
            <description><![CDATA[അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നടത്തിയ ബന്ധു നിയമനം കോൺഗ്രസിന് തിരിച്ചടിയാകുന്നു. മന്ത്രിയുടെ സഹോദരീ ഭർത്താവിനെ അഡീഷണല്&zwj; പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനെതിരെ യാക്കോബായ സഭാ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തിയതോടെ വിവാദം ശക്തമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmd3qc63dfkzgtpcedx8hmnd,imgname-mar-coorilos-1774261612739.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: അധികാരമേറ്റ് ഒരു മാസം പോലും തികയും മുമ്പ് ഉയർന്ന ബന്ധു നിയമന വിവാദം കോണ്&zwj;ഗ്രസിന് തിരിച്ചടിയാകുന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭർത്താവിനെ അഡീഷണല്&zwj; പ്രൈവറ്റ് സെക്രട്ടറിയാക്കിയതിൽ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തി. ജനങ്ങൾ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിന് ആയിരുന്നു. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാൻ ആയിരുന്നില്ല എന്നാണ് കൂറിലോസിന്&zwj;റെ ഫേസ്ബുക്ക് പോസ്റ്റ്.&lt;/p&gt;&lt;p&gt;തുടക്കത്തിൽ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്. ബന്ധു നിയമനം പ്രതിഷേധാർഹം എന്ന് യാക്കോബായ മെത്രാപ്പോലീത്ത വ്യക്തമാക്കി. മാറ്റത്തിന് വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികൾ. നടപടി ഉടൻ പിൻവലിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിനെ പരസ്യമായി പിന്തുണയാളാണ് ഗീവർഗീസ് മാർ കൂറിലോസ്. നിലവിലെ ഭരണത്തിൽ മാറ്റം വേണമെന്നുള്ള അദ്ദേഹത്തിന്&zwj;റെ തുറന്ന പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.&lt;/p&gt;&lt;h2&gt;മന്ത്രി മൗനത്തിൽ&lt;/h2&gt;&lt;p&gt;സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നില്ല. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധ നിയമനം പ്രതിപക്ഷം ഉയർത്തിയത്. പ്രതികാരത്തോടെ ജീവനക്കാരെ സ്ഥലം മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചപ്പോൾ എല്ലാം സ്വാഭാവിക മാറ്റമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിശദീകരണം.&lt;/p&gt;&lt;p&gt;മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദം. ഇടത് കാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നാണ് പ്രതിപക്ഷത്തിന്&zwj;റെ വിമർശനം. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ വി ജോയ് ആണ് വിവാദം സഭയില്&zwj; ഉന്നയിച്ചത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയതിനാൽ പാർലമെൻ്ററി കാര്യമന്ത്രിയാണ് ഇതിന് മറുപടി നൽകിയത്. പക്ഷെ ബന്ധു നിയമനത്തിൽ സണ്ണി ജോസഫ് വിശദീകരണം നൽകിയില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mistakes-were-made-from-the-beginning-geevarghese-coorilos-against-the-appointment-of-relatives-articleshow-6ehimp8"/>
        </item>
        <item>
            <title><![CDATA[ഇത്രയും പ്രശ്നങ്ങളുണ്ടാകുമ്പോൾ മഹുവ മൊയ്ത്ര എവിടെ? മമതാ ബാനർജിക്ക് തിരിച്ചടി, യോ​ഗത്തിനെത്തിയത് രണ്ടേ രണ്ടുപേർ]]></title>
            <link>https://www.asianetnews.com/kerala-news/setback-for-mamata-banerjee-only-two-leaders-attended-the-meeting-mahua-not-attend-articleshow-2is131h</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/setback-for-mamata-banerjee-only-two-leaders-attended-the-meeting-mahua-not-attend-articleshow-2is131h</guid>
            <pubDate>Wed, 03 Jun 2026 23:34:48 +0530</pubDate>
            <description><![CDATA[പാർട്ടിക്കുള്ളിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ മമത ബാനർജി വിളിച്ച യോഗത്തിൽ രണ്ടുപേർ മാത്രം പങ്കെടുത്തത് തിരിച്ചടിയായി. ഇതിനിടെ, മമതയുടെ പക്ഷത്തെ അവഗണിച്ച് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിക്കുകയും പാർട്ടി എല്ലാ സംസ്ഥാന കമ്മിറ്റികളും പിരിച്ചുവിടുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jn1t5eqn9242hp45pj9c5v9d,imgname-photo-5-1740596493045.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊൽക്കത്ത:&lt;/strong&gt; പാർട്ടിക്കുള്ളിലെ അപ്രതീക്ഷിത പ്രഹരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലും മമത ബാനർജിക്ക് തിരിച്ചടി. കാളിഘട്ടിലെ വീട്ടിൽ രാത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത് കുനാൽഘോഷും അഭിഷേക് ബാനർജിയും മാത്രം. ആളില്ലാത്തതിനാൽ മഹാരാഷ്ട്ര മോഡൽ പ്രതിസന്ധി ചർച്ച ചെയ്യാതെ യോഗം പിരിഞ്ഞു. അതേസമയം, തൃണമൂൽ പ്രതിസന്ധിയിൽ മഹുവ മൊയ്ത്രയടക്കമുള്ള വനിതാ എംപിമാരെ കാണാനില്ലെന്ന പ്രചാരണവുമായി ബിജെപി രം​ഗത്തെത്തി.&lt;/p&gt;&lt;p&gt;അതേസമയം, ഋതബ്രത ബാനർജിയെ ബംഗാൾ പ്രതിപക്ഷ നേതാവായി സ്പീക്കർ അം​ഗീകരിച്ചു. മതാ വിഭാ​ഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയത്. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എല്&zwj; എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്&zwj;ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവാക്കിയത്. അതേസമയം ശോഭന്&zwj; ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്&zwj;ജി പക്ഷം സ്പീക്കര്&zwj;ക്ക് നല്&zwj;കിയ കത്ത് സ്പീക്കർ പരി​ഗണിച്ചില്ല.&amp;nbsp;&lt;/p&gt;&lt;p&gt;അതിനിടെ നീക്കങ്ങള്&zwj; ചടുലമാക്കിയ ബിജെപി, മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും, സ്പീക്കറേയും ദില്ലിക്ക് വിളിപ്പിച്ച് ചര്&zwj;ച്ച നടത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വ്യക്തമാക്കി. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും അറിയിച്ചു. എന്നാൽ, മമത ബാനർജിയെ നിയമസഭകക്ഷിയുടെ ഉപദേഷ്ടാവാകാൻ ക്ഷണിക്കുമെന്ന് ഋതബ്രത ബാനർജി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/setback-for-mamata-banerjee-only-two-leaders-attended-the-meeting-mahua-not-attend-articleshow-2is131h"/>
        </item>
        <item>
            <title><![CDATA[കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ; 'അന്വേഷണം നടക്കട്ടെ, പ്രതികൾ ആരെന്ന് കണ്ടുപിടിക്കട്ടെ']]></title>
            <link>https://www.asianetnews.com/kerala-news/kk-shailaja-responds-to-sit-investigation-into-kafir-screenshot-let-the-investigation-take-place-articleshow-t0ddrq5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kk-shailaja-responds-to-sit-investigation-into-kafir-screenshot-let-the-investigation-take-place-articleshow-t0ddrq5</guid>
            <pubDate>Wed, 03 Jun 2026 23:18:33 +0530</pubDate>
            <description><![CDATA[കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിനെ തുടർന്ന് പുനരന്വേഷണം നടക്കട്ടെയെന്ന് കെ കെ ശൈലജ പ്രതികരിച്ചു. അതേസമയം, വർഗീയ ചേരിതിരിവുണ്ടാക്കാൻ സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് വ്യാജ സ്ക്രീൻഷോട്ടെന്നും ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hwae5vkq0yfjr1b5qvrwg7mq,imgname-mixcollage-25-apr-2024-04-20-pm-8061.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ കെ ശൈലജ. കാഫിർ സ്ക്രീൻഷോട്ടിൽ പുനർ അന്വേഷണം നടക്കട്ടെയെന്നും പ്രതികൾ ആരെന്ന് കണ്ടുപിടിക്കട്ടെയെന്നും ശൈലജ പറഞ്ഞു. താൻ വടകരയിൽ ഒരു സ്ഥാനാർത്ഥി മാത്രമായിരുന്നു. വർഗീയ ദ്രുവീകരണം നടന്നിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ടീച്ചര്&zwj; പ്രതികരിച്ചു. നേരത്തെ, കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ച സർക്കാർ തീരുമാനത്തെ വ&zwnj;ടകര എംപി ഷാഫി പറമ്പിൽ സ്വാ​ഗതം ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞ ലോക്&zwnj;സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കാനും, വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് 'കാഫിർ' എന്ന വ്യാജ സ്&zwnj;ക്രീൻഷോട്ടെന്നും ഈ വന്യമായ നുണപ്രചാരണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സർക്കാർ നടപടിയെ ഞാൻ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ലളിതവും ദുർബലവുമായ വാദമുയർത്തി മുൻപ് കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസിന്&zwj;റെയും ആഭ്യന്തര വകുപ്പിന്&zwj;റെയും നടപടി തികച്ചും പ്രതിഷേധാർഹമായിരുന്നുവെന്നും യഥാർത്ഥ കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സിപിഎം നേതാക്കളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്&zwj;റെ നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണത്തെ വഴിതിരിച്ചുവിടുകയും തടസപ്പെടുത്തുകയുമാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kk-shailaja-responds-to-sit-investigation-into-kafir-screenshot-let-the-investigation-take-place-articleshow-t0ddrq5"/>
        </item>
        <item>
            <title><![CDATA[നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ, ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം നേതാവ്]]></title>
            <link>https://www.asianetnews.com/kerala-news/naveen-babu-committed-suicide-due-to-guilt-cpm-leader-supports-pp-divya-articleshow-4svw13r</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/naveen-babu-committed-suicide-due-to-guilt-cpm-leader-supports-pp-divya-articleshow-4svw13r</guid>
            <pubDate>Wed, 03 Jun 2026 23:14:59 +0530</pubDate>
            <description><![CDATA[&lt;p&gt;പെട്രോൾ പമ്പ് വിഷയത്തിൽ അനഭിലഷണീയമായ മാർഗ്ഗത്തിലൂടെയാണ് നവീൻ ബാബു അനുമതി നൽകിയതെന്നും സിബിഐ അന്വേഷണം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jaysjyp2tzgs34y78dd65s4p,imgname-pp-divya--naveen-babu.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട:&lt;/strong&gt; നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും പത്തനംതിട്ടയിലെ സിപിഎം നേതാവ് രം​ഗത്ത്. നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ടാണെന്നും യാത്രയയപ്പ് യോഗത്തിൽ അനുവാദം ഇല്ലാതെ കയറിച്ചെന്നു എന്ന തെറ്റു മാത്രമാണ് ദിവ്യ ചെയ്തതെന്നും ദിവ്യ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം ഒരാൾ ആത്മഹത്യ ചെയ്യില്ലെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹർഷകുമാർ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം. ദിവ്യ തെറ്റുകാരി അല്ല. പെട്രോൾ പമ്പിനായി പി പി ദിവ്യ ശുപാർശ ചെയ്തു.&amp;nbsp;&lt;/p&gt;&lt;p&gt;ശുപാർശയിൽ നവീൻ ബാബു തീരുമാനമെടുത്തില്ല. ഒരു സുപ്രഭാതത്തിൽ പെട്രോൾ പമ്പ് വിഷയത്തിൽ തീരുമാനമെടുത്തു. അനഭിലഷണീയമായ മാർഗ്ഗത്തിലൂടെ അനുമതി നൽകിയതായി ദിവ്യ അറിഞ്ഞുവെന്നും സിബിഐ അന്വേഷണം കൊണ്ട് ഒരു കാര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായാൽ ഭരണകർത്താക്കൾ ചോദ്യം ചെയ്യും. വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളും ഒരു ജനതയും ആണ് ഇന്ന് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/naveen-babu-committed-suicide-due-to-guilt-cpm-leader-supports-pp-divya-articleshow-4svw13r"/>
        </item>
        <item>
            <title><![CDATA[വെന്തുമരിച്ചത് 21 പേർ, അടിമുടി അനധികൃതം; ദില്ലിയിൽ ഹോട്ടലിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടലുടമ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/india-news/police-arrested-hotel-owner-in-delhi-fire-accident-articleshow-mn50c4f</link>
            <guid isPermaLink="true">https://www.asianetnews.com/india-news/police-arrested-hotel-owner-in-delhi-fire-accident-articleshow-mn50c4f</guid>
            <pubDate>Wed, 03 Jun 2026 23:07:02 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിൽ ഹോട്ടലിൽ തീപിടിച്ചു 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ. ലോകേഷ് ബജാജ് ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ സൗത്ത് ദില്ലിയിലെ മാളവ്യ ന​ഗറിലുള്ള ഹോട്ടലിനാണ് തീപിടിച്ചത്. അനധികൃതമായാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6dmjf5bk8vx2dpnggt8map,imgname-untitled-design---2026-06-03t145416.186-1780479576549.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിലായി. ലോകേഷ് ബജാജ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് സ&zwj;ർക്കുലർ പുറത്തിറക്കിയിരുന്നു. ഇയാളുടെ വീടുകളടക്കം ഒന്നിലധികം സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹോട്ടലിന് ഫയ&zwj;ർ സേഫ്റ്റി ക്ലിയറൻസ് ഉണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ കൂടുതൽ നിലകൾ നിർമിച്ചാണ് ഹോട്ടൽ പ്രവ&zwj;ർത്തിച്ചിരുന്നതെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.&lt;/p&gt;&lt;p&gt;സൗത്ത് ദില്ലിയിലെ മാളവ്യ ന​ഗറിലുള്ള ഹോട്ടലാണ് അ​ഗ്നിക്കിരയായത്. ബുധനാഴ്ച രാവിലെ ആണ് സംഭവം. മരണപ്പെട്ടവരിൽ 18 പേർ വിദേശ പൗരന്മാരാണ്. ആഫ്രിക്കൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ പൗരന്മാരാണ് മരണപ്പെട്ടവരിൽ ഉൾപ്പെടുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം അതത് എംബസികളുമായി ബന്ധപ്പെട്ടുവരികയാണ്.&lt;/p&gt;&lt;p&gt;ഒറ്റനില മാത്രമായിരുന്ന കെട്ടിടത്തിൽ കൂടുതൽ നിലകൾ പണിതെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നില്ല. ആറ് മുറികൾക്ക് മാത്രം അനുമതി ഉള്ളന്നിരിക്കെ, 24 മുറികളാണ് ഹോട്ടലിൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിൻ്റെ ഉടമ ലോകേഷ് ബജാജ് ആണെങ്കിലും ടൂറിസം വകുപ്പിൻ്റെ ലൈസൻസ് ജയ് മിശ്ര എന്നയാളുടെ പേരിലാണ് അനുവദിച്ചിരിക്കുന്നത്. മൂന്നുപേർ ചേർന്നാണ് ​ഹോട്ടൽ നടത്തിയിരുന്നത്. ഇവർക്ക് ദില്ലിയിലുടനീളം മറ്റിടങ്ങളിലും ഹോട്ടലുകളും ​ഗസ്റ്റ് ഹൗസുകളും ഉണ്ടെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.&lt;/p&gt;&lt;p&gt;മാളവ്യ ന​ഗറിലെ ദ പ്രസ് എൻക്ലേവ് റോഡിലുള്ള ഹോട്ടലിനാണ് തീപിടിച്ചത്. ഇതടക്കം നിരവധി ഹോട്ടലുകളും ​ഗസ്റ്റ് ഹൗസുകളും ഈ മേഖലയിലുണ്ട്. സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരാണ് ഹോട്ടലുകളിലെ പ്രധാന താമസക്കാർ. ഇതിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നുണ്ട്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ നരഹത്യക്കുറ്റത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലി ലഫ്. ​ഗവർണർ രാജ്യതലസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളിലും പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/police-arrested-hotel-owner-in-delhi-fire-accident-articleshow-mn50c4f"/>
        </item>
        <item>
            <title><![CDATA[കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരിക്കേറ്റവരിൽ മലയാളികളുമെന്ന് റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/international-news/keralites-injured-in-iran-kuwait-attack-articleshow-gkf19fg</link>
            <guid isPermaLink="true">https://www.asianetnews.com/international-news/keralites-injured-in-iran-kuwait-attack-articleshow-gkf19fg</guid>
            <pubDate>Wed, 03 Jun 2026 22:43:44 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാർക്ക് പരിക്കേറ്റു. അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രം ലക്ഷ്യമിട്ട ആക്രമണത്തെ തുടർന്ന് കുവൈത്ത് ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6jxkqj1sa6trgg5mw79v07,imgname-fotojet---2026-06-03t164138.774-1780485115634.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കുവൈത്ത് സിറ്റി:&lt;/strong&gt; കുവൈത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്ക് പറ്റിയവരിൽ മലയാളികളും. ആകെ 12 ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് മലയാളികൾ ഉണ്ടെന്നാണ് സൂചന. കുവൈത്തിൽ അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. അലി അൽ സലീം എയർ ബേസിൽ വിമാനങ്ങളെയും ലക്ഷ്യമിട്ടുവെന്നും ഇറാൻ അറിയിച്ചു. ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചുവെന്നും റിപ്പോർട്ട് വന്നിരുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപിനെ തള്ളി ഇറാൻ രം​ഗത്തെത്തി. കഴിഞ്ഞ കുറെ ദിവസമായി ചർച്ച നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ച മുന്നോട്ടു പോകുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസിസി രാജ്യങ്ങൾ ഇറാനെതിരെ കടുത്ത നിലപാടിലേക്ക് ക&zwnj;ന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി സി സി കൂട്ടായ്മയും രംഗത്തെത്തി.&lt;/p&gt;&lt;p&gt;അതേസമയം ചർച്ചകൾ സ്തംഭിച്ചു നിൽക്കുന്നതിനിടെ അമേരിക്ക - ഇറാൻ സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്&zwj;റെ ആശങ്കിലാണ് ഗൾഫ് രാജ്യങ്ങൾ. അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ രൂക്ഷ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടമുണ്ടായി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/keralites-injured-in-iran-kuwait-attack-articleshow-gkf19fg"/>
        </item>
        <item>
            <title><![CDATA[വയോധികയുടെ റൂട്ട് മനസ്സിലാക്കി റോഷൻ, പള്ളിയിലേക്ക് പോകുന്നതിനിടെ ആക്രമണം, സ്വര്‍ണ വളകള്‍ കവര്‍ന്നു; ഒടുവിൽ അറസ്റ്റ്]]></title>
            <link>https://www.asianetnews.com/local-news/police-arrested-man-who-robbed-golden-bangles-of-old-woman-in-thrissur-articleshow-9161g33</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-arrested-man-who-robbed-golden-bangles-of-old-woman-in-thrissur-articleshow-9161g33</guid>
            <pubDate>Wed, 03 Jun 2026 22:34:19 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശൂരിൽ വയോധികയെ ആക്രമിച്ച് മൂന്ന് പവന്&zwj; തൂക്കമുള്ള സ്വര്&zwj;ണ വളകള്&zwj; കവര്&zwj;ന്നയാൾ പിടിയിലായി. കണ്ണൂര്&zwj; തലശ്ശേരി സ്വദേശി റോഷന്&zwj; ആണ് അറസ്റ്റിലായത്. മെയ് 30 പുലര്&zwj;ച്ചെ ആണ് തൃശൂർ വാഴക്കുന്ന് സ്വദേശിയായ വയോധികയെ ആക്രമിച്ച് സ്വർണം കവർന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt7723en6195gdpt26w73rgd,imgname-ks-1-1780506234325.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്&zwj; തൂക്കമുള്ള സ്വര്&zwj;ണ വളകള്&zwj; കവര്&zwj;ന്ന പ്രതി അറസ്റ്റില്&zwj;. കണ്ണൂര്&zwj; തലശ്ശേരി തിരുവങ്കാട് ഗീതം നിവാസില്&zwj; റോഷന്&zwj; (46) ആണ് അറസ്റ്റിലായത്. കണ്ണൂരിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തില്&zwj; ഓണ്&zwj;ലൈന്&zwj; ലോണ്&zwj; അപ്രൂവല്&zwj; ഓഫീസറായി ജോലി നോക്കുന്ന പ്രതി ആര്&zwj;ഭാട ജീവിതം നയിക്കാനാണ് സ്വര്&zwj;ണം കവര്&zwj;ന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്&zwj;ഷമായി പ്രതി പോട്ട വാഴക്കുന്നിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.&lt;/p&gt;&lt;p&gt;മെയ് 30 പുലര്&zwj;ച്ചെ 5:25 ഓടെയാണ് കവര്&zwj;ച്ച നടന്നത്. വാഴക്കുന്ന് സ്വദേശിയായ വയോധിക പോട്ട ലിറ്റില്&zwj; ഫ്ലവര്&zwj; പള്ളിയിലേക്ക് ഉറുമ്പന്&zwj;കുന്ന് - എഡി കറന്റ് റോഡ് വഴിയാണ് സ്ഥിരമായി പോകുന്നത്. ഇത് മനസ്സിലാക്കിയ പ്രതി വാഴക്കുന്നിന് സമീപമുള്ള വിജനമായ സ്ഥലത്തുവെച്ച് വൃദ്ധയെ ആക്രമിച്ച് മുഖം പൊത്തിപിടിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.&lt;/p&gt;&lt;p&gt;തുടര്&zwj;ന്ന് ക്രൂരമായി ഉപദ്രവിച്ച് അബോധാവസ്ഥയിലാക്കുകയും കൈയ്യിലെ ഒരു പവന്&zwj; വീതം തൂക്കമുള്ള മൂന്ന് സ്വര്&zwj;ണ വളകള്&zwj; കവര്&zwj;ന്നെടുത്ത് കടന്നുകളയുകയും ചെയ്തു. ആര്&zwj;ഭാട ജീവിതം മൂലമുണ്ടായ സാമ്പത്തിക ബാധ്യത തീര്&zwj;ക്കാനാണ് കവര്&zwj;ച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. വയോധിക നൽകിയ സൂചനകള്&zwj; മനസിലാക്കി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.&lt;/p&gt;&lt;p&gt;ചാലക്കുടി ഡിവൈഎസ്പി കെ പി ബെന്നി, ഇന്&zwj;സ്പെക്ടര്&zwj; ടി ശശികുമാര്&zwj;, പ്രൊബേഷന്&zwj; എസ് ഐ വൈശാഖ്, ഡാന്&zwj;സാഫ് ടീം അംഗങ്ങളായ സതീശന്&zwj; മടപ്പാട്ടില്&zwj;, പി എം മൂസ, വി യു സില്&zwj;ജോ, എ യു റെജി, എം ജെ ബിനു തുടങ്ങിയവരും ഉണ്ടായിരുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-arrested-man-who-robbed-golden-bangles-of-old-woman-in-thrissur-articleshow-9161g33"/>
        </item>
        <item>
            <title><![CDATA['വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു'; കാഫിർ സ്ക്രീൻ ഷോട്ടിൽ എസ്ഐടി അന്വേഷണത്തെ സ്വാ​ഗതം ചെയ്ത് ഷാഫി പറമ്പിൽ]]></title>
            <link>https://www.asianetnews.com/india-news/shafi-parambil-welcome-sit-inquiry-in-kafir-screen-shot-case-articleshow-bpd51nh</link>
            <guid isPermaLink="true">https://www.asianetnews.com/india-news/shafi-parambil-welcome-sit-inquiry-in-kafir-screen-shot-case-articleshow-bpd51nh</guid>
            <pubDate>Wed, 03 Jun 2026 22:03:19 +0530</pubDate>
            <description><![CDATA[&lt;p&gt;കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്ത് വടകര എംപി ഷാഫി പറമ്പിൽ. വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് വ്യാജ സ്ക്രീൻഷോട്ടെന്ന് അദ്ദേഹം ആരോപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmew0syz50y2tw47jj32vxq7,imgname-fotojet--6--1774320642015.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;​&lt;strong&gt;കോഴിക്കോട്:&lt;/strong&gt; കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ച സർക്കാർ തീരുമാനത്തെ സ്വാ​ഗതം വ&zwnj;ടകര എംപി ഷാഫി പറമ്പിൽ. കഴിഞ്ഞ ലോക്&zwnj;സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കാനും, വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് 'കാഫിർ' എന്ന വ്യാജ സ്&zwnj;ക്രീൻഷോട്ടെന്നും ഈ വന്യമായ നുണപ്രചാരണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സർക്കാർ നടപടിയെ ഞാൻ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ലളിതവും ദുർബലവുമായ വാദമുയർത്തി മുൻപ് കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും നടപടി തികച്ചും പ്രതിഷേധാർഹമായിരുന്നുവെന്നും യഥാർത്ഥ കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സി.പി.എം നേതാക്കളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണത്തെ വഴിതിരിച്ചുവിടുകയും തടസ്സപ്പെടുത്തുകയുമാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/shafi-parambil-welcome-sit-inquiry-in-kafir-screen-shot-case-articleshow-bpd51nh"/>
        </item>
        <item>
            <title><![CDATA[നെതന്യാഹുവിന്റെ പുതിയ വെളിപ്പെടുത്തൽ, 'ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിച്ചിട്ടില്ല, ട്രംപുമായി ബന്ധം പുലർത്തുന്നു']]></title>
            <link>https://www.asianetnews.com/international-news/its-not-over-in-iran-says-benjamin-netanyahu-israel-president-articleshow-hgwpang</link>
            <guid isPermaLink="true">https://www.asianetnews.com/international-news/its-not-over-in-iran-says-benjamin-netanyahu-israel-president-articleshow-hgwpang</guid>
            <pubDate>Wed, 03 Jun 2026 21:58:26 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt39d21g9060pcdscr48zh3f,imgname-trump-netanyahu-leaked-phone-call-lebanon-iran-talks-israel-us-relations-crisis-9-1780374472752.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെൽ അവീവ്: &lt;/strong&gt;ഇറാനെതിരെയുള്ള ഇസ്രായേലിന്റെ സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അന്താരാഷ്ട്ര മാധ്യമമായ സി.എൻ.ബി.സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നെതന്യാഹു ഇസ്രായേലിന്റെ ഭാവി നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;തുടർച്ചയായ വ്യോമാക്രമണങ്ങളിലൂടെയും മറ്റ് സുരക്ഷാ നടപടികളിലൂടെയും ഇറാന്റെ ഭരണകൂടത്തെയും സൈനിക ശേഷിയെയും വലിയ തോതിൽ തളർത്താൻ ഇസ്രായേലിന് കഴിഞ്ഞിട്ടുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു.&lt;/p&gt;&lt;p&gt;അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി. തന്ത്രപരമായ ചില സുപ്രധാന വിഷയങ്ങളിൽ അമേരിക്കയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ചർച്ചകളിലൂടെ ഒന്നിച്ച് അതിനെല്ലാം കൃത്യമായ പരിഹാരം കണ്ടെത്താൻ സാധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ട് ബോംബെറിഞ്ഞ് തകർക്കുമെന്ന നെതന്യാഹുവിന്റെ ഭീഷണിക്കെതിരെ ട്രംപ് ഫോൺ കോളിലൂടെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഈ വിശദീകരണം.&lt;/p&gt;&lt;p&gt;ഇറാൻ-ഇസ്രായേൽ സംഘർഷം വരും ദിവസങ്ങളിലും കടുക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന നൽകുന്നത്. അമേരിക്കയുടെ പിന്തുണയോടെയുള്ള ഇസ്രായേലിന്റെ അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന ഉത്കണ്ഠയിലാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/its-not-over-in-iran-says-benjamin-netanyahu-israel-president-articleshow-hgwpang"/>
        </item>
        <item>
            <title><![CDATA[ഡി കെ എഫക്ട്! ക‍ർണാടകത്തിൽ വി​ദ്യാ‍ർത്ഥികൾക്ക് കോളടിച്ചു, ഇനി എല്ലാവർക്കും സൗജന്യ യാത്ര]]></title>
            <link>https://www.asianetnews.com/india-news/free-bus-pass-for-all-students-in-karnataka-dk-shivakumar-first-cabinet-decision-articleshow-8evd605</link>
            <guid isPermaLink="true">https://www.asianetnews.com/india-news/free-bus-pass-for-all-students-in-karnataka-dk-shivakumar-first-cabinet-decision-articleshow-8evd605</guid>
            <pubDate>Wed, 03 Jun 2026 21:50:28 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനം. മുഖ്യമന്ത്രി ഡി കെ ശിവകുമാ&zwj;റിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോ​ഗത്തിൻ്റേതാണ് തീരുമാനം. നേരത്തെ വിദ്യാർത്ഥിനികൾക്ക് മാത്രമുണ്ടായിരുന്ന സൗജന്യ ബസ് പാസാണ് മുഴുവൻ വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt74fdcrxncmg3ak3ahfby8c,imgname-karnataka-student-free-bus-pass-1780503524760.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരൂ: കർണാടകത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മുഖ്യമന്ത്രി ഡി കെ ശിവകുമാ&zwj;റിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോ​ഗത്തിൻ്റെ തീരുമാനം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ബസ് യാത്ര സൗജന്യമാകും. സൗജന്യ ബസ് പാസ് വിദ്യാർത്ഥിനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് നിരവധി പേർ ചോദ്യംചെയ്തുവെന്നും അതിനാലാണ് മുഴുവൻ വിദ്യാർത്ഥികൾക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും ഡി കെ ശിവകുമാർ അറിയിച്ചു.&lt;/p&gt;&lt;p&gt;ഇത് യുവത്വത്തിന്റെ കാലഘട്ടമാണെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. പെൺകുട്ടികൾക്ക് മാത്രം എന്തിനാണ് സൗജന്യ ബസ് യാത്ര എന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നുണ്ടായിരുന്നു. തങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും യാതൊരു നിരക്കും ഈടാക്കാതെ സൗജന്യ ബസ് പാസ് നൽകുകയാണ്. എല്ലാ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും ബസ് പാസ് സൗജന്യമായിരിക്കും. ഡി കെ ശിവകുമാർ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതുണ്ട്. ഗതാഗത വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡി കെ ശിവകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.&lt;/p&gt;&lt;p&gt;യുവാക്കളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. ഈ നാട്ടിലെ ജനങ്ങൾ എന്നിൽ വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നത്. മുൻപ് അവർ എന്നെ വിമർശിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ പുകഴ്ത്തിയിട്ടുണ്ടാകാം. തനിക്ക് രാഷ്ട്രീയമായ അനുഭവസമ്പത്തിന്റെ പശ്ചാത്തലമുണ്ട്. കഷ്ടപ്പാടുകളും സന്തോഷവും കണ്ടിട്ടുണ്ട്. ചെറുപ്പത്തിൽത്തന്നെ അധികാരവും കണ്ടതാണ്. തന്റെ വിശ്വാസം ജനങ്ങളിലാണ് അർപ്പിച്ചിരിക്കുന്നതെന്നും ശിവകുമാ&zwj;ർ പറഞ്ഞു.&lt;/p&gt;&lt;p&gt;തൊഴിൽ അന്വേഷിക്കുന്നവർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും ഡി കെ ശിവകുമാ&zwj;ർ ആവശ്യപ്പെട്ടു. കമ്പനികളുമായി സംസാരിച്ചു ജോലി നൽകുന്നതിന് ക്രമീകരണങ്ങൾ ചെയ്യുമെന്നും ഡി കെ ശിവകുമാർ കൂട്ടിച്ചേർത്തു. കർണാടകത്തിൻ്റെ 24-ാമത് മുഖ്യമന്ത്രി ബെം​ഗളൂരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് ഡി കെ ശിവകുമാ&zwj;ർ സത്യപ്രതിജ്ഞ ചെയ്തത്. ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/free-bus-pass-for-all-students-in-karnataka-dk-shivakumar-first-cabinet-decision-articleshow-8evd605"/>
        </item>
        <item>
            <title><![CDATA[ഡികെക്ക് പിൻ​​ഗാമിയായി, പ്രഖ്യാപിച്ചത് കെ.സി. വേണു​ഗോപാൽ; കർണാടക പിസിസി അധ്യക്ഷനായി ബി.കെ. ഹരികുമാറിനെ നിയമിച്ചു]]></title>
            <link>https://www.asianetnews.com/india-news/bk-harikumar-appointed-as-karnataka-pcc-president-articleshow-gory1gk</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bk-harikumar-appointed-as-karnataka-pcc-president-articleshow-gory1gk</guid>
            <pubDate>Wed, 03 Jun 2026 21:33:40 +0530</pubDate>
            <description><![CDATA[&lt;p&gt;ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് നിയമനം നടന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt73kpxwn0xjgv08y9x99jm6,imgname-bk-harikumar--1--1780502617020.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെം​ഗളൂരു:&lt;/strong&gt; ബി.കെ. ഹരിപ്രസാദ് കർണാടക കോൺഗ്രസ് അധ്യക്ഷൻ. പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഡി.കെ. ശിവകുമാറിന് പകരക്കാരൻ ആയാണ് നിയമനം. ഡി.കെ. ശിവകുമാറിന് പകരക്കാരനായാണ് ബി കെ ഹരിപ്രസാദിനെ കെപിസിസി പ്രസിഡന്റായി നിയമിച്ചത്. കർണാടക മുഖ്യമന്ത്രിയായി ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് നിയമനം നടന്നത്. പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ തുടർന്ന് വ്യാഴാഴ്ചയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. എഐസിസി ജനറൽ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാലാണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;സ്ഥാനമൊഴിയുന്ന പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ സംഭാവനകളെ പാർട്ടി വിലമതിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. മുതിർന്ന കോൺഗ്രസ് നേതാവായ ഹരിപ്രസാദ് നിരവധി സംസ്ഥാനങ്ങളിൽ സംഘടനാ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ അദ്ദേഹം ഹരിയാനയുടെ പാർട്ടിയുടെ ചുമതലയുള്ളയാളാണ്. ഉടൻ തന്നെ ആ ചുമതലയേൽക്കും.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/bk-harikumar-appointed-as-karnataka-pcc-president-articleshow-gory1gk"/>
        </item>
        <item>
            <title><![CDATA['കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്നത്​ ഒഴിവാക്കണം'; ശ്രീറാം വെങ്കിട്ടരാമനെ വാർത്താസമ്മേളനത്തിനൊപ്പം കൂട്ടിയ നടപടിക്കെതിരെ മാധ്യമപ്രവർത്തകരുടെ സംഘടന]]></title>
            <link>https://www.asianetnews.com/kerala-news/kuwj-opposes-sriram-venkitaramans-inclusion-in-press-conference-articleshow-fpg4q9x</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kuwj-opposes-sriram-venkitaramans-inclusion-in-press-conference-articleshow-fpg4q9x</guid>
            <pubDate>Wed, 03 Jun 2026 20:39:11 +0530</pubDate>
            <description><![CDATA[&lt;p&gt;മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയും കേസിൽനിന്നു രക്ഷപ്പെടാൻ കപടനാട്യങ്ങൾ നടത്തുകയും വ്യാജങ്ങൾ ചമക്കുകയും ചെയ്​ത ശ്രീറാം വെങ്കിട്ടരാമനുമൊത്ത്​ മന്ത്രി ടി. സീദ്ദീഖ്​ വാർത്താസമ്മേളനത്തിന്​ എത്താൻ പാടില്ലായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6fez407rng8ndfsddaxxfx,imgname-sreeram-protest-1780481490047.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: ​&lt;/strong&gt;ക്രിമിനൽ കേസ്​ പ്രതികളായ ഉദ്യോഗസ്ഥർ അടക്കം കളങ്കിത വ്യക്​തികളെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്​ഠിക്കുകയും പ്രാമുഖ്യം നൽകുകയും ചെയ്യുന്നതിൽനിന്ന്​ സർക്കാർ വിട്ടുനിൽക്കണമെന്ന്​ കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയും കേസിൽനിന്നു രക്ഷപ്പെടാൻ കപടനാട്യങ്ങൾ നടത്തുകയും വ്യാജങ്ങൾ ചമക്കുകയും ചെയ്​ത ശ്രീറാം വെങ്കിട്ടരാമനുമൊത്ത്​ മന്ത്രി ടി. സീദ്ദീഖ്​ വാർത്താസമ്മേളനത്തിന്​ എത്താൻ പാടില്ലായിരുന്നു. ഇതിനെതിരെ ശക്​തമായ പ്രതിഷേധം ഉയർത്തിയ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക്​ അഭിവാദ്യങ്ങൾ.&amp;nbsp;&lt;/p&gt;&lt;p&gt;മാധ്യമ സമൂഹത്തിന്&zwj;റെയാകെ ആത്മാഭിമാനം ഉണർത്തുന്നതായി ഈ പ്രതിഷേധം. കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്ന ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ മന്ത്രിമാർ അടക്കമുള്ള ഭരണനേതൃത്വം ജാഗ്രത കാണിക്കണമെന്നും ​ യൂണിയൻ പ്രസിഡന്&zwj;റ്​ കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും ആവശ്യപ്പെട്ടു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kuwj-opposes-sriram-venkitaramans-inclusion-in-press-conference-articleshow-fpg4q9x"/>
        </item>
        <item>
            <title><![CDATA[കഴിഞ്ഞിട്ടില്ല, വടകര കാഫിർ സ്ക്രീൻഷോട്ടിലും കുരുക്ക് മുറുക്കി ആഭ്യന്തര വകുപ്പ്; തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/vadakara-kafir-screenshot-case-home-minister-chennithala-appoints-7-member-sit-for-re-investigation-articleshow-w22gr7t</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vadakara-kafir-screenshot-case-home-minister-chennithala-appoints-7-member-sit-for-re-investigation-articleshow-w22gr7t</guid>
            <pubDate>Wed, 03 Jun 2026 20:10:17 +0530</pubDate>
            <description><![CDATA[&lt;p&gt;വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പുനരന്വേഷണത്തിനായി ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ എസ്ഐടി ഇതിനായി രൂപീകരിച്ചു. മുൻപ് പ്രതികളെ കണ്ടെത്താനായില്ലെന്ന് കാണിച്ച് അവസാനിപ്പിച്ച കേസാണിത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6ypvzhpvjtm3xdk6n8dcgx,imgname-kafir-screenshot-case-1780497477617.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ് ഐ ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി മനോഹരനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഈ കേസ്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് കനത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുതിയ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ അടിയന്തര നീക്കം. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായിയുടെ ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനത്തിൽ' പുനരന്വേഷണം നടക്കുന്നതിനിടയിലാണ് വടകരയിലെ കാഫി&zwnj;ർ സ്ക്രീൻഷോട്ട് കേസിലും ആഭ്യന്തര വകുപ്പ് എസ് ഐ ടി രൂപീകരിച്ചിരിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'രക്ഷാ പ്രവർത്തന'ത്തിൽ വിശദവാദം&lt;/strong&gt;&lt;/h2&gt;&lt;p&gt;നവകേരള സദസിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന 'രക്ഷാപ്രവർത്തന' കേസിൽ പ്രതികളായ അഞ്ച് ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിശദമായ വാദം കേൾക്കുന്നു. കേസ് ഇന്ന് പരിഗണിച്ച ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ശനിയാഴ്ചയും വാദം കേൾക്കുമെന്ന് വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി സുരക്ഷാ ചുമതല മാത്രമാണ് തങ്ങൾ നിർവഹിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. കരിങ്കൊടി ഉയർത്തി വാഹനത്തിന് മുന്നിലേക്ക് ചാടിയടുത്ത പ്രതിഷേധക്കാരിൽ നിന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല സുരക്ഷാ ജീവനക്കാർക്കായിരുന്നുവെന്നും, ആ സമയം മുഖ്യമന്ത്രി വലിയ സുരക്ഷാഭീഷണി നേരിട്ടിരുന്നതായും വ്യക്തമാക്കുന്ന അന്നത്തെ ഇന്റലിജൻസ് റിപ്പോർട്ട് പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. നിലവിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പൂർണ്ണമല്ലെന്നും മർദ്ദനത്തിന് തൊട്ടുമുമ്പുള്ള കാര്യങ്ങൾ അതിലില്ലെന്നും പരാതിക്കാരും പ്രോസിക്യൂഷനും ഈ വിഷ്വൽസിനെ മാത്രമാണ് ആശ്രയിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടായാൽ വാഹനത്തിൽ നിന്ന് ഇറങ്ങാമെന്നും അക്രമികളെ നേരിടാമെന്നും വ്യക്തമാക്കുന്ന 2011 ലെ സർക്കുലറും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vadakara-kafir-screenshot-case-home-minister-chennithala-appoints-7-member-sit-for-re-investigation-articleshow-w22gr7t"/>
        </item>
        <item>
            <title><![CDATA[ഐപിസി 308 ൽ രൂക്ഷവാദം, മരണം സംഭവിക്കാവുന്ന മർദ്ദനമെന്ന് ഡോക്ടർ ആദ്യ റിപ്പോർട്ടിൽ കുറിച്ചില്ലല്ലോ? ഗൺമാൻ കേസിൽ സുപ്രധാന ചോദ്യങ്ങളുമായി കോടതി]]></title>
            <link>https://www.asianetnews.com/kerala-news/former-cm-pinarayi-gunmens-navakerala-sadas-attack-case-court-hears-anticipatory-bail-pleas-medical-report-clearities-articleshow-k2or5hg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/former-cm-pinarayi-gunmens-navakerala-sadas-attack-case-court-hears-anticipatory-bail-pleas-medical-report-clearities-articleshow-k2or5hg</guid>
            <pubDate>Wed, 03 Jun 2026 12:50:29 +0530</pubDate>
            <description><![CDATA[&lt;p&gt;നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിശദമായ വാദം കേട്ടു. ഔദ്യോഗിക കൃത്യനിർവഹണമാണ് നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ, കേസിൽ നരഹത്യശ്രമം (ഐപിസി 308) ചുമത്തിയതിനെയും ആദ്യ മെഡിക്കൽ റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളെയും കോടതി ചോദ്യം ചെയ്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kshqmh8vgrw3ktprh5xde4rw,imgname-gunman-attack--1--1779785418010.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: നവകേരള സദസിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന 'രക്ഷാപ്രവർത്തന' കേസിൽ പ്രതികളായ അഞ്ച് ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിശദമായ വാദം കേൾക്കുന്നു. ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് കേസ് പരിഗണിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി സുരക്ഷാ ചുമതല മാത്രമാണ് തങ്ങൾ നിർവഹിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. കരിങ്കൊടി ഉയർത്തി വാഹനത്തിന് മുന്നിലേക്ക് ചാടിയടുത്ത പ്രതിഷേധക്കാരിൽ നിന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല സുരക്ഷാ ജീവനക്കാർക്കായിരുന്നുവെന്നും, ആ സമയം മുഖ്യമന്ത്രി വലിയ സുരക്ഷാഭീഷണി നേരിട്ടിരുന്നതായും വ്യക്തമാക്കുന്ന അന്നത്തെ ഇന്റലിജൻസ് റിപ്പോർട്ട് പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. നിലവിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പൂർണ്ണമല്ലെന്നും മർദ്ദനത്തിന് തൊട്ടുമുമ്പുള്ള കാര്യങ്ങൾ അതിലില്ലെന്നും പരാതിക്കാരും പ്രോസിക്യൂഷനും ഈ വിഷ്വൽസിനെ മാത്രമാണ് ആശ്രയിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടായാൽ വാഹനത്തിൽ നിന്ന് ഇറങ്ങാമെന്നും അക്രമികളെ നേരിടാമെന്നും വ്യക്തമാക്കുന്ന 2011 ലെ സർക്കുലറും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.&lt;/p&gt;&lt;h2&gt;&lt;strong&gt;ഐ പി സി 308 ചോദ്യം ചെയ്ത് പ്രതിഭാഗം&lt;/strong&gt;&lt;/h2&gt;&lt;p&gt;കേസിൽ പ്രതികൾക്കെതിരെ നരഹത്യശ്രമം (ഐ പി സി 308) ചുമത്തിയതിനെ പ്രതിഭാഗം ശക്തമായി ചോദ്യം ചെയ്തു. കൃത്യമായ തെളിവുകളില്ലാതെയാണ് ഈ വകുപ്പ് ചുമത്തിയതെന്നും, അടിക്കും മുൻപ് തലയിൽ കൈ വെച്ചില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നു എന്ന വാദം വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും അവർ വാദിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) റിപ്പോർട്ടിലെ വൈരുധ്യങ്ങളും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മെയ് 30 ന് രാവിലെയാണ് ഐ പി സി 308 ചേർത്ത് എസ് ഐ ടി കോടതിയിൽ റിപ്പോർട്ട് നൽകിയത്, എന്നാൽ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പരിശോധിച്ചത് അന്നേ ദിവസം വൈകുന്നേരമാണ്. ആയുധം പരിശോധിക്കുന്നതിന് മുൻപ് എങ്ങനെ നരഹത്യശ്രമം ചുമത്തി റിപ്പോർട്ട് നൽകാൻ കഴിയുമെന്നും പ്രതിഭാഗം കോടതിയിൽ ചോദിച്ചു. അന്ന് ഇല്ലാത്ത പല കാര്യങ്ങളും ഇപ്പോൾ അഭിഭാഷകരുടെ സഹായത്തോടെ പൊലിപ്പിച്ച് ആരോപിക്കുകയാണെന്നും പരിക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടില്ലെന്നും ജനറൽ ആശുപത്രിയിലാണ് പോയതെന്നും പ്രതിഭാഗം വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;കോടതിയുടെ സുപ്രധാന ചോദ്യങ്ങൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;വാദം കേൾക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാനമായ ചോദ്യങ്ങളും നിരീക്ഷണങ്ങളും ഉണ്ടായി. ഗൺമാൻമാരുടെ ചുമതല മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കൽ മാത്രമല്ലേയെന്നും പുറത്തെ പ്രതിഷേധങ്ങളെ നേരിടാൻ അങ്ങനെയൊരു പ്രോട്ടോക്കോൾ ഉണ്ടോയെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. എന്നാൽ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും ഫൈനൽ റിപ്പോർട്ട് ആയിട്ടില്ലല്ലോ എന്നും കോടതി ഓർമ്മിപ്പിച്ചു. തുടർന്ന് വാദിഭാഗത്തോട് ചോദ്യങ്ങൾ ഉന്നയിച്ച കോടതി, പരിക്കുകൾ നിസ്സാരമല്ലേയെന്ന് ആരാഞ്ഞു. ആദ്യ മെഡിക്കൽ റിപ്പോർട്ടിൽ ഗുരുതര പരിക്കുകൾ ഉള്ളതായി പരാമർശമില്ലെന്നും തലയിൽ ഏത് ഭാഗത്താണ് മുറിവെന്ന് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. സുരക്ഷാ ജീവനക്കാർ പുറത്തിറങ്ങിയത് ജോലിയുടെ ഭാഗമായാണെന്നും മർദ്ദിക്കാൻ ഉപയോഗിച്ചത് അവർക്ക് അനുവദിച്ചു നൽകിയ വസ്തുവാണെന്നും പറഞ്ഞ കോടതി, മരണം സംഭവിച്ചേക്കാവുന്ന തരത്തിലുള്ള മർദ്ദനമാണെന്ന് ഡോക്ടർ അന്ന് എന്തുകൊണ്ട് പറഞ്ഞില്ലെന്നും ചോദിച്ചു. അത് ഡോക്ടർ മറച്ചുവെച്ചതാണെങ്കിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കേണ്ടതല്ലേ എന്നും, നിലവിലെ പരാതി അഭിഭാഷക സഹായത്തോടെ പൊലിപ്പിച്ച നിലയിലാണെന്ന തരത്തിലും കോടതി പരാമർശം നടത്തി. ദൃശ്യങ്ങൾ കാണാൻ തീരുമാനിച്ച കോടതി പൊലീസ് പകർത്തിയ മർദന ദൃശ്യങ്ങൾ ഹാജരാക്കാൻ നിർദേശിച്ചു. അഞ്ച് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ശനിയാഴ്ച വാദം തുടരുമെന്നും കോടതി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/former-cm-pinarayi-gunmens-navakerala-sadas-attack-case-court-hears-anticipatory-bail-pleas-medical-report-clearities-articleshow-k2or5hg"/>
        </item>
        <item>
            <title><![CDATA[സോഷ്യല്‍മീഡിയയില്‍ പടവെട്ടുന്ന സ്വന്തക്കാരനെ ദേശീയ ഇന്റലിജന്‍സ് മേധാവിയാക്കി ട്രംപ്,  ഇന്റലിജന്‍സ് രംഗത്ത് മുന്‍പരിചയമില്ലെന്ന് ആക്ഷേപം]]></title>
            <link>https://www.asianetnews.com/international-news/trump-names-loyalist-bill-pulte-for-top-intel-post-despite-no-security-background-articleshow-6p9fttm</link>
            <guid isPermaLink="true">https://www.asianetnews.com/international-news/trump-names-loyalist-bill-pulte-for-top-intel-post-despite-no-security-background-articleshow-6p9fttm</guid>
            <pubDate>Wed, 03 Jun 2026 19:41:04 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്റലിജന്&zwj;സ്, പ്രതിരോധം, ദേശീയ സുരക്ഷ എന്നീ മേഖലകളില്&zwj; മുന്&zwj;പരിചയമില്ലാത്ത ആളാണ് ഇദ്ദേഹം. ട്രംപിന്റെ ശത്രുക്കള്&zwj;ക്കെതിരെ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ട ആളാണ് പുല്&zwj;റ്റെ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6x5frqerhqzsez9t5p0exd,imgname-gettyimages-2201635919-1780495859479.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടണ്&zwj;: അമേരിക്കന്&zwj; ഇന്റലിജന്&zwj;സ് മേധാവിയായി രഹസ്യാന്വേഷണ രംഗത്ത് യാതൊരു മുന്&zwj;പരിചയവുമില്ലാത്ത സ്വന്തക്കാരനെ നിയമിച്ച് പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപ്. നിലവിലെ ഇന്റലിജന്&zwj;സ് മേധാവി തുളസി ഗാബാര്&zwj;ഡ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ്, നാഷണല്&zwj; ഇന്റലിജന്&zwj;സ് ആക്ടിംഗ് ഡയറക്ടര്&zwj; ആയി തന്റെ കടുത്ത അനുയായിയും വിശ്വസ്ഥനുമായ ബില്&zwj; പുല്&zwj;റ്റെയെ ട്രംപ് നിയമിച്ചത്. നിലവില്&zwj; ഫെഡറല്&zwj; ഹൗസിംഗ് ഫിനാന്&zwj;സ് മേധാവിയാണ് പുല്&zwj;റ്റെ. ഇന്റലിജന്&zwj;സ്, പ്രതിരോധം, ദേശീയ സുരക്ഷ എന്നീ മേഖലകളില്&zwj; മുന്&zwj;പരിചയമില്ലാത്ത ആളാണ് ഇദ്ദേഹം.&lt;/p&gt;&lt;p&gt;ട്രംപിന്റെ ശത്രുക്കള്&zwj;ക്കെതിരെ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ട ആളാണ് പുല്&zwj;റ്റെ. സോഷ്യല്&zwj; മീഡിയയില്&zwj; ട്രംപിന്റെ രാഷ്ട്രീയ ശത്രുക്കള്&zwj;ക്കെതിരെ കടുത്ത ആക്രമണം നടത്തിയതിലൂടെയാണ് പുല്&zwj;റ്റെ ട്രംപിന്റെ വിശ്വസ്ഥനായത്. പ്രസിഡന്റിന്റെ മൂത്ത മകന്&zwj; ഡൊണാള്&zwj;ഡ് ട്രംപ് ജൂനിയറിന്റെ സുഹൃത്ത് കൂടിയാണ് പുല്&zwj;റ്റെ.&lt;/p&gt;&lt;p&gt;സെപ്തംബര്&zwj; 11-ഭീകരാക്രമണത്തിന് ശേഷം നിലവില്&zwj; വന്നതാണ് നാഷണല്&zwj; ഇന്റലിജന്&zwj;സ് ഡയറക്ടര്&zwj; പദവി. സി.ഐ.എ ഉള്&zwj;പ്പടെ നിരവധി ഏജന്&zwj;സികളുടെ പ്രവര്&zwj;ത്തനങ്ങള്&zwj; ഏകോപിപ്പിക്കുകയാണ് മുഖ്യചുമതല. 18 ഇന്റലിജന്&zwj;സ് ഏജന്&zwj;സികളുടെ മേല്&zwj;നോട്ടം വഹിക്കുക, ഇന്റലിജന്&zwj;സ് വിശകലനങ്ങള്&zwj; അവതരിപ്പിക്കുന്ന ഡെയ്ലി ബ്രീഫ് തയ്യാറാക്കുന്നതിന് മേല്&zwj;നോട്ടം വഹിക്കുക തുടങ്ങിയവ കൈകാര്യം ചെയ്യുന്ന കാബിനറ്റ് പദവിയാണ് നാഷണല്&zwj; ഇന്റലിജന്&zwj;സ് ഡയറക്ടര്&zwj;. ആക്ടിംഗ് അടിസ്ഥാനത്തിലാണ് പുല്&zwj;റ്റെയെ നിയമിച്ചത്. സെനറ്റിന്റെ അംഗീകാരം നേടുക എന്ന കടമ്പ ഒഴിവാക്കാനുള്ള തന്ത്രമാണ് ഇതെന്ന് കരുതുന്നു.&lt;/p&gt;&lt;p&gt;പടിയിറങ്ങിയ ഇന്റലിജന്&zwj;സ് മേധാവി തുളസി ഗാബാര്&zwj;ഡുമായി ട്രംപ് നീരസത്തിലാണെന്ന് പലവട്ടം വാര്&zwj;ത്തകള്&zwj; വന്നിരുന്നു. എന്നാല്&zwj; 2016-ലെ തിരഞ്ഞെടുപ്പില്&zwj; ട്രംപിന് അനുകൂലമായി റഷ്യ ഇടപെട്ടെന്ന ആരോപണങ്ങള്&zwj; പൊളിക്കുന്ന രേഖകള്&zwj; പുറത്തുവിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോഴും, ഒബാമ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ട്രംപ് ആരോപിച്ചപ്പോഴും ഗാബാര്&zwj;ഡ പ്രസിഡന്റിനൊപ്പം കട്ടയ്ക്കുനിന്നു. എന്നാലും ഗാബാര്&zwj;ഡ് മെല്ലെപ്പോക്കുകാരിയാണെന്ന ആക്ഷേപം ട്രംപിനുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;പുതിയ നിയമനത്തിനെതിരെ ഡെമോക്രാറ്റുകള്&zwj; രംഗത്തുവന്നിട്ടുണ്ട്. നിയമപ്രകാരമുള്ള ദേശീയ സുരക്ഷാ പരിചയമില്ലാത്ത ആളെ നിയമിച്ചത് അപലപനീയമാണെന്ന് ഡെമോക്രാറ്റുകള്&zwj; വ്യക്തമാക്കി. മുതിര്&zwj;ന്ന ചില റിപ്പബ്ലിക്കന്&zwj; നേതാക്കളും ഈ നിയമനത്തില്&zwj; സന്ദേഹം പ്രകടിപ്പിച്ചു. ഈ നിയമനം ഇന്റലിജന്&zwj;സ് മേല്&zwj;നോട്ടത്തിനല്ല ട്രംപിന്റെ പ്രതികാര അജണ്ടയ്ക്കു വേണ്ടിയാണെന്നാണ് ഇന്റലിജന്&zwj;സ് കമ്മിറ്റിയിലെ മുതിര്&zwj;ന്ന ഡെമോക്രാറ്റ് സെനറ്റര്&zwj; മാര്&zwj;ക്ക് വാര്&zwj;ണര്&zwj; പറഞ്ഞത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/trump-names-loyalist-bill-pulte-for-top-intel-post-despite-no-security-background-articleshow-6p9fttm"/>
        </item>
        <item>
            <title><![CDATA[കളിയ്ക്കുന്നതിനിടെ അബദ്ധത്തിൽ ഇലക്ട്രിക് ഓട്ടോ ഓണാക്കി, നേരെ കിണറ്റിലേക്ക്, നാല് വയസ്സുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി]]></title>
            <link>https://www.asianetnews.com/kerala-news/four-year-old-girl-miraculously-escapes-after-accidentally-turning-on-electric-auto-while-playing-falling-into-well-articleshow-igpavqc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/four-year-old-girl-miraculously-escapes-after-accidentally-turning-on-electric-auto-while-playing-falling-into-well-articleshow-igpavqc</guid>
            <pubDate>Wed, 03 Jun 2026 19:38:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം നടന്നത്. അയൽവാസി കിണറ്റിൽ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6vdmf55ks025a2z4svsbga,imgname-electric-auto-1780494029285.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട നാല് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്ക്. കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശി ബിന്നി സീമ ദമ്പതികളുടെ മകൾ എൽസി എന്ന നാലുവയസ്സുകാരിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം നടന്നത്. അയൽവാസി കിണറ്റിൽ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;&lt;p&gt;ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വന്ന സമയത്താണ് അപകടം നടന്നത്. വീട്ടിലെത്തിയ അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാൻ മറന്നിരുന്നു. ഈ സമയത്താണ് നാല് വയസ്സുകാരിയായ എൽസി ഓട്ടോറിക്ഷയിൽ കയറി കളിക്കാൻ തുടങ്ങിയത്. കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഹനത്തിന്റെ ആക്സിലേറ്റർ കൊടുക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങുകയും വീടിന്റെ മൂലയിലുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റിൽ അകപ്പെട്ടു.&lt;/p&gt;&lt;p&gt;സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അയൽവാസി കിണറ്റിൽ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ വിദഗ്ദ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി കിണറ്റിൽ കിടക്കുന്ന ഓട്ടോറിക്ഷ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് സംഘം ആരംഭിച്ചിട്ടുണ്ട്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/four-year-old-girl-miraculously-escapes-after-accidentally-turning-on-electric-auto-while-playing-falling-into-well-articleshow-igpavqc"/>
        </item>
        <item>
            <title><![CDATA[ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്, 24 മണിക്കൂറിൽ ഇറാനിയൻ നയതന്ത്രജ്ഞർ രാജ്യം വിടണമെന്ന് ഉത്തരവിട്ടു; ഇറാൻ ആക്രമണത്തെ അപലപിച്ച് ജിസിസി]]></title>
            <link>https://www.asianetnews.com/international-news/kuwait-strong-stand-agaist-iran-expels-iranian-diplomats-gives-24-hour-ultimatum-over-airport-attack-articleshow-9c1q9iu</link>
            <guid isPermaLink="true">https://www.asianetnews.com/international-news/kuwait-strong-stand-agaist-iran-expels-iranian-diplomats-gives-24-hour-ultimatum-over-airport-attack-articleshow-9c1q9iu</guid>
            <pubDate>Wed, 03 Jun 2026 19:21:49 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ ഉത്തരവിട്ടു. ജിസിസി രാജ്യങ്ങളും ഇറാനെതിരെ രംഗത്തെത്തിയിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6w1v2jmaygd4s879zcg10q,imgname-kuwait-iran-1780494691410.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജി സി സി രാജ്യങ്ങൾ ഇറാനെതിരെ കടുത്ത നിലപാടിലേക്ക്. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി സി സി കൂട്ടായ്മയും രംഗത്തെത്തി.&lt;/p&gt;&lt;h2&gt;&lt;strong&gt;കൊല്ലപ്പെട്ടത് ഇന്ത്യാക്കാരൻ&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം ചർച്ചകൾ സ്തംഭിച്ചു നിൽക്കുന്നതിനിടെ അമേരിക്ക - ഇറാൻ സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്&zwj;റെ ആശങ്കിലാണ് ഗൾഫ് രാജ്യങ്ങൾ. അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ രൂക്ഷ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടമുണ്ടായി. ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യാക്കാരനാണെന്നും സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബഹറൈനിലേക്കും ഇറാൻ ആക്രമണം നടത്തി. ഇറാന്റെ എണ്ണക്കപ്പലും ഖഷേം ദ്വീപിലെ ടെലി കമ്മ്യുണിക്കേഷൻ ടവറും അമേരിക്ക ആക്രമിച്ചു. വിമാനഗതാഗതത്തെ ആക്രമണം ബാധിച്ചു. സമാധാനത്തോടെ ഉറങ്ങിയ നീളുകൾക്ക് ശേഷം പ്രവാസികൾക്കും തലയ്ക്കു മീതെ ആശങ്കയാണ് കനക്കുന്നത്. ഇറാൻ - അമേരിക്ക ഉരസൽ കേവലം മുന്നറിയിപ്പ് നൽകുന്ന ആക്രമണ രീതികളിൽ നിന്ന് മാറി കനത്ത നാശനഷ്ടമുണ്ടാക്കുന്ന സംഘർഷത്തിലേക്ക് നീങ്ങുകയാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;ആക്രമണം കനക്കുന്നു&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇറാൻ തീരത്തേക്ക് പോയ എണ്ണക്കപ്പൽ അമേരിക്ക വെടിവെച്ചു നിശ്ചലമാക്കി. ഇതിന്റെ ദൃശ്യവും പുറത്തുവിട്ടു. ഖഷം ദ്വീപിൽ ടെലി കമ്മ്യുണിക്കേഷൻ ടവർ ആക്രമിച്ച അമേരിക്കൻ നീക്കത്തിനാണ് ബഹറൈനിലും കുവൈത്തിലും ഇറാൻ തിരിച്ചടിച്ചത്. ബഹറൈനിൽ അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയെ ആഖ്രമിച്ചെന്ന് അവകാശവാദം. കുവൈത്തിൽ അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതായാണ് അവകാശപ്പെട്ടത്. എന്നാൽ ഈയിടെ പ്രവർത്തനം പുനരാരംഭിച്ച ടെർമിനൽ ഒന്നിൽ കനത്ത നാശനഷ്ടവും നിരവധി പേർക്കും ഉണ്ടായതായി കുവൈത്ത് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. കുവൈത്തിലേക്ക് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉൾപ്പടെ വിമാനങ്ങൾ തിരിച്ചുവിട്ടു. സംഘർഷം തുടരുന്നത് വ്യോമഗതാഗതത്തെ താറുമാറാക്കും. അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയുള്ള ആക്രമണം അമേരിക്കയും കുവൈത്ത് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ജി സി സി രാജ്യങ്ങളും ഗൗരവമായി എടുത്തേക്കും. ചർച്ചകൾ അനിശ്ചിതാവസ്ഥയിൽ നിൽക്കവേയാണ് ഇതെല്ലാം എന്നത് ആശങ്ക വർധിപ്പിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/kuwait-strong-stand-agaist-iran-expels-iranian-diplomats-gives-24-hour-ultimatum-over-airport-attack-articleshow-9c1q9iu"/>
        </item>
        <item>
            <title><![CDATA['കേന്ദ്രം കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും'; ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി മോദി]]></title>
            <link>https://www.asianetnews.com/india-news/pm-narendra-modi-congratulates-karnataka-new-cm-dk-shivakumar-articleshow-45fxhvk</link>
            <guid isPermaLink="true">https://www.asianetnews.com/india-news/pm-narendra-modi-congratulates-karnataka-new-cm-dk-shivakumar-articleshow-45fxhvk</guid>
            <pubDate>Wed, 03 Jun 2026 19:11:45 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകത്തിൽ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രം കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6vemhvgythmyvhweww3xpc,imgname-modi-congratulates-d-k-shivakumar-1780494062139.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: കർണാടകത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;&quot;കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും&quot;- പ്രധാനമന്ത്രി കുറിച്ചു.&lt;/p&gt;&lt;p&gt;ബെംഗളൂരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് സംസ്ഥാനത്തിൻ്റെ 24-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭരണഘടനയുടെ ചെറു പകർപ്പ് കൈയിൽ പിടിച്ചാണ് ശിവകുമാർ സത്യവാചകം ചൊല്ലിയത്. 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര കർണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, മലയാളികളായ യു ടി ഖാദ&zwj;ർ, കെ ജെ ജോർജ് എന്നിവരും മന്ത്രിസഭയിൽ ഉൾപ്പെടുന്നു. സിദ്ധരാമയ്യ ചടങ്ങിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്&zwj;വിന്ദർ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരള മുഖ്യമന്ത്രി വി ഡി സതീശൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദേശീയഗീതമായ വന്ദേമാതരവും ദേശീയഗാനവും കർണാടകത്തിൻ്റെ സംസ്ഥാന ഗീതവും ചടങ്ങിൽ ആലപിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/pm-narendra-modi-congratulates-karnataka-new-cm-dk-shivakumar-articleshow-45fxhvk"/>
        </item>
        <item>
            <title><![CDATA[പാർലമെന്‍റ് അംഗത്വം വേണ്ടെന്ന് വച്ച് വിജയിന്‍റെ ടിവികെയുടെ സുപ്രധാന പ്രഖ്യാപനം, രാജ്യസഭ എംപി സ്ഥാനം കോൺഗ്രസിന്, പ്രവീൺ ചക്രവർത്തിക്ക് സാധ്യത]]></title>
            <link>https://www.asianetnews.com/india-news/tamil-nadu-rajya-sabha-polls-cm-vijay-tvk-allots-lone-seat-to-ally-congress-articleshow-86yq7uh</link>
            <guid isPermaLink="true">https://www.asianetnews.com/india-news/tamil-nadu-rajya-sabha-polls-cm-vijay-tvk-allots-lone-seat-to-ally-congress-articleshow-86yq7uh</guid>
            <pubDate>Wed, 03 Jun 2026 18:46:19 +0530</pubDate>
            <description><![CDATA[&lt;p&gt;തമിഴ്നാട്ടിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിക്കേണ്ട സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകാൻ വിജയിന്&zwj;റെ ടിവികെ തീരുമാനിച്ചു. എഐസിസി നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ഇതോടെ പ്രവീൺ ചക്രവർത്തി രാജ്യസഭ എംപിയാകാനാണ് സാധ്യത&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6sxzeykg9cpmv0z515kstb,imgname-vijay-congress-1780492467678.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്നാട്ടിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിക്കേണ്ട ഏക സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകാൻ തമിഴക വെട്രി കഴകം (ടി വി കെ.) തീരുമാനിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയിനെ കോൺഗ്രസ് സംസ്ഥാന നേതാക്കൾ കണ്ടതിന് പിന്നാലെയാണ് ടി വി കെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. എ ഐ എ ഡി എം കെ പാർട്ടി എം പി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്നതും 2028 വരെ കാലാവധിയുള്ളതുമായ സീറ്റാണ് കോൺഗ്രസിന് നൽകിയത്. ടി വി കെ സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചതിന് പിന്നാലെ രാജ്യസഭാ സീറ്റും സ്വന്തമാക്കാൻ കഴിഞ്ഞത് കോൺഗ്രസിന് വലിയ രാഷ്ട്രീയ നേട്ടമായി മാറി. സാധാരണ ഗതിയിൽ ലഭിക്കുമായിരുന്ന പാർലമെന്റ് അംഗത്വം വേണ്ടെന്ന് വച്ച് ടി വി കെ, കോൺഗ്രസിനെ കൂടുതൽ ചേർത്ത് പിടിക്കുന്നതിലെ രാഷ്ട്രീയവും വലിയ തോതിൽ ചർച്ചയാകുന്നുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;പ്രവീൺ ചക്രവർത്തിക്ക് സാധ്യത?&lt;/strong&gt;&lt;/h2&gt;&lt;p&gt;സീറ്റിനായി കോൺഗ്രസ് നേതൃത്വം ടി വി കെയ്ക്കുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. കോൺഗ്രസ് നേതാവ് പി ചിദംബരവും വിജയ്&zwnj;യും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലും എ ഐ സി സി ഇൻ ചാർജ് ഗിരീഷ് ചോദാങ്കർ, ടൂറിസം മന്ത്രി രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നടത്തിയ ചർച്ചയിലുമാണ് സീറ്റ് കാര്യത്തിൽ അന്തിമ തീരുമാനമായത്. ഇതോടെ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിക്കാണ് രാജ്യസഭ എം പി സ്ഥാനം ലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്നത്. ജൂൺ ഏഴാം തീയതിയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/tamil-nadu-rajya-sabha-polls-cm-vijay-tvk-allots-lone-seat-to-ally-congress-articleshow-86yq7uh"/>
        </item>
        <item>
            <title><![CDATA[മലയിടംതുരുത്തിൽ കുടിയൊഴുപ്പിക്കൽ ഒമ്പതിനകം നടപ്പാക്കണമെന്ന് മുൻസിഫ് കോടതി, ഹൈക്കോടതിയെ സമീപിച്ച് സർക്കാർ]]></title>
            <link>https://www.asianetnews.com/kerala-news/malayidomthuruth-eviction-order-to-be-implemented-within-june-9-government-approaches-high-court-articleshow-rb9hr51</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/malayidomthuruth-eviction-order-to-be-implemented-within-june-9-government-approaches-high-court-articleshow-rb9hr51</guid>
            <pubDate>Wed, 03 Jun 2026 18:23:24 +0530</pubDate>
            <description><![CDATA[&lt;p&gt;ചര്&zwj;ച്ചയിലൂടെ പരിഹരിക്കാന്&zwj; സര്&zwj;ക്കാര്&zwj; ശ്രമങ്ങള്&zwj; നടക്കുന്നതിനിടെയാണ് കുടിയൊഴിപ്പിക്കല്&zwj; വേഗത്തിലാക്കണമെന്ന നിര്&zwj;ദേശം കോടതി ആവര്&zwj;ത്തിച്ചത്. കുടിയൊഴിപ്പിക്കലിനായി&amp;nbsp;മറ്റന്നാള്&zwj; വീണ്ടും മലയിടംതുരുത്തിലെത്താനാണ് അഭിഭാഷക കമ്മീഷന്&zwj;റെ നീക്കം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt60cketcm44b4bvvdh92wex,imgname-malayidamthuruth-eviction-1780465683930.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; എറണാകുളം മലയിടംതുരുത്തില്&zwj; ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന പെരുമ്പാവൂര്&zwj; മുന്&zwj;സിഫ് കോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഒമ്പതിനകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. ഹൈക്കോടതി സാവകാശം അനുവദിച്ച കേസിൽ അന്തിമ നിർദേശം നൽകിയതിനെതിരെയാണ് ഹർജി. മുൻസിഫ് കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന് സർക്കാർ പ്രശ്നം ചര്&zwj;ച്ചയിലൂടെ പരിഹരിക്കാന്&zwj; സര്&zwj;ക്കാര്&zwj; ശ്രമങ്ങള്&zwj; നടക്കുന്നതിനിടെയാണ് കുടിയൊഴിപ്പിക്കല്&zwj; വേഗത്തിലാക്കണമെന്ന നിര്&zwj;ദേശം കോടതി ആവര്&zwj;ത്തിച്ചത്. കുടിയൊഴിപ്പിക്കലിനായി&amp;nbsp;മറ്റന്നാള്&zwj; വീണ്ടും മലയിടംതുരുത്തിലെത്താനാണ് അഭിഭാഷക കമ്മീഷന്&zwj;റെ നീക്കം.&lt;/p&gt;&lt;p&gt;അതേസമയം, മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമാണെന്ന് &amp;nbsp;കേരള ദരിദ്ര ഭൂരഹിത കർഷക തൊഴിലാളി സംഘടനയുടെ പ്രവർത്തകന്&zwj; അഷറഫ് അറിയിച്ചു. &amp;nbsp;റവന്യു മന്ത്രിയും പിന്നോക്ക ക്ഷേമ മന്ത്രിയുമായാണ് ചർച്ച നടത്തിയത്. പുറംപോക്ക് അളക്കാനുള്ള നടപടി എടുക്കാമെന്ന് ഉറപ്പ് നൽകി. സർക്കാർ തലത്തിൽ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. കുടിയൊഴിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/malayidomthuruth-eviction-order-to-be-implemented-within-june-9-government-approaches-high-court-articleshow-rb9hr51"/>
        </item>
        <item>
            <title><![CDATA[രണ്ട് ചക്രവാതച്ചുഴികൾ, കാലവർഷം നാളെയോടെ കേരളത്തിലെത്താനും സാധ്യത, 50 കി.മി വേഗതയിൽ കാറ്റും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/monsoon-knocks-kerala-imd-expect-heavy-rainfall-across-kerala-issued-heavy-rain-thunderstorm-alerts-articleshow-kvld42x</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/monsoon-knocks-kerala-imd-expect-heavy-rainfall-across-kerala-issued-heavy-rain-thunderstorm-alerts-articleshow-kvld42x</guid>
            <pubDate>Wed, 03 Jun 2026 18:15:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7q032zxd9kkdnn40xdn222p,imgname-kerala-rain--1760634702845.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ് തമിഴ്&zwnj;നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ.ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ മധ്യ - കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കർണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു. വടക്കൻ ആൻഡമാൻ കടലിനും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന അഞ്ചാം തീയതി മുതൽ ഏഴാം തീയതി വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.&amp;nbsp;&lt;/p&gt;&lt;p&gt;ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴാം തീയതി വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടും ശക്തമായ കാറ്റോടും ഒറ്റപ്പെട്ട അതിശക്തമായ മഴയുമുണ്ടാകുമെന്നാണ് പ്രവചനം.&amp;nbsp;&lt;/p&gt;&lt;p&gt;ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും, അഞ്ചാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ആറാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഏഴിന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ&lt;/h2&gt;&lt;p&gt;03/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്&lt;/p&gt;&lt;p&gt;04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്&lt;/p&gt;&lt;p&gt;05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം&lt;/p&gt;&lt;p&gt;06/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം&lt;/p&gt;&lt;p&gt;07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/monsoon-knocks-kerala-imd-expect-heavy-rainfall-across-kerala-issued-heavy-rain-thunderstorm-alerts-articleshow-kvld42x"/>
        </item>
        <item>
            <title><![CDATA[എസ്എഫ്ഐയിലൂടെ വളർന്നു, സിപിഎം പുറത്താക്കിയപ്പോൾ മമതയ്ക്കൊപ്പം, ഒടുവിൽ തൃണമൂലിന് തലവേദന; ആരാണ് ഋതബ്രത ബാനർജി?]]></title>
            <link>https://www.asianetnews.com/india-news/who-is-ritabrata-banerjee-leader-of-opposition-of-west-bengal-articleshow-zzbsiwt</link>
            <guid isPermaLink="true">https://www.asianetnews.com/india-news/who-is-ritabrata-banerjee-leader-of-opposition-of-west-bengal-articleshow-zzbsiwt</guid>
            <pubDate>Wed, 03 Jun 2026 18:25:28 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ സ്പീക്കർ അംഗീകരിച്ചിരിക്കുകയാണ്. ഭരണം നഷ്ടപ്പെട്ടതിന് പുറമേ, പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിമതശബ്ദമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഋതബ്രത ബാനർജി എത്തിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6rg9fzq0nexqzfkvbbvk1a,imgname--who-is-ritabrata-banerjee-1780490970623.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഭരണം നഷ്ടപ്പെട്ടതിന് പുറമേ, പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിമതശബ്ദം, തൃണമൂൽ കോൺഗ്രസിൻ്റെ പിളർപ്പിൽ കലാശിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത് മമത ബാനർജിക്ക് കനത്ത പ്രഹരമായിരിക്കുകയാണ്. 60 തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണക്കത്ത് ലഭിച്ചതോടെ ബംഗാൾ നിയമസഭാ സ്പീക്കർ രജീന്ദ്ര ബോസ് ആണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്.&lt;/p&gt;&lt;h2&gt;ആരാണ് ഋതബ്രത ബാനർജി?&lt;/h2&gt;&lt;p&gt;ബംഗാളിലെ ഉലുബേരിയ പുർബ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഋതബ്രത ബാനർജി ബിജെപി സ്ഥാനാർഥിയെ 11,838 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചു ഋതബ്രത ബാനർജി പുറത്താക്കപ്പെടുന്നത് ഇതാദ്യമല്ല. എസ്എഫ്ഐയിലൂടെ വളർന്ന ഋതബ്രത ബാനർജി, 2017 വരെ സിപിഎമ്മിൻ്റെ രാജ്യസഭാ എംപിയായിരുന്നു. എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന ഋതബ്രത ബാനർജി, അന്തരിച്ച സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അടുപ്പക്കാരിൽ ഒരാൾ കൂടിയായിരുന്നു.&lt;/p&gt;&lt;p&gt;34-ാം വയസ്സിലാണ് ഋതബ്രതയെ രാജ്യസഭയിലേക്ക് അയയ്ക്കുന്നത്. എന്നാൽ 2017ൽ ഋതബ്രത ബാനർജിയെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് സിപിഎം പുറത്താക്കി. പിന്നീട് തൃണമൂൽ കോൺഗ്രസിൻ്റെ ഭാഗമാകുകയായിരുന്നു. 2024ൽ തൃണമൂൽ കോൺഗ്രസിൻ്റെ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 15 മാസം രാജ്യസഭാ എംപിയായി.&lt;/p&gt;&lt;h2&gt;തൃണമൂലിലെ കലഹങ്ങൾക്ക് കാരണം&lt;/h2&gt;&lt;p&gt;തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് സോഹൻദേബ് ചത്തോപാധ്യായയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ശുപാർശ ചെയ്തുള്ള കത്ത് സ്പീക്കർക്ക് നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കം. കത്തിൽ എംഎൽഎമാർ രേഖപ്പെടുത്തിയെന്ന് പറയുന്ന ഒപ്പുകൾ വ്യാജമാണെന്നന്ന ആരോപണം ഉയർന്നതോടെ സ്പീക്കർ ശുപാർശ സ്വീകരിക്കാൻ തയ്യാറായില്ല.&lt;/p&gt;&lt;p&gt;ഇതിനിടെ, വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎമാരായ ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നിവർ സ്പീക്കർക്ക് രേഖാമൂലം പരാതി നൽകി. ഇതോടെ ഇരുവരെയും തൃണമൂൽ കോൺഗ്രസ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കി. തുടർന്നാണ് മറ്റ് എംഎൽഎമാർ ഇരുവരുടെയും കീഴിലേക്ക് എത്തിയത്. വ്യാജ ഒപ്പ് കേസ് നിലവിൽ സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അന്വേഷിച്ചു വരികയാണ്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/who-is-ritabrata-banerjee-leader-of-opposition-of-west-bengal-articleshow-zzbsiwt"/>
        </item>
        <item>
            <title><![CDATA[മമതാ വിഭാഗത്തെ വെട്ടി സ്പീക്കർ, ബം​ഗാളിൽ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്, തൃണമൂല്‍ പിളര്‍പ്പിന്‍റെ വക്കില്‍]]></title>
            <link>https://www.asianetnews.com/india-news/ritabrata-banerjee-is-the-leader-of-the-opposition-in-bengal-articleshow-vxi8fuo</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ritabrata-banerjee-is-the-leader-of-the-opposition-in-bengal-articleshow-vxi8fuo</guid>
            <pubDate>Wed, 03 Jun 2026 17:55:11 +0530</pubDate>
            <description><![CDATA[&lt;p&gt;ബംഗാളിൽ മമത ബാനർജിയുടെ പക്ഷത്തെ മറികടന്ന് ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയോടെ സ്പീക്കർ ഈ തീരുമാനം അംഗീകരിച്ചതോടെ, 28 വർഷം പഴക്കമുള്ള തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kncadkn5peghx9bdbfse78tf,imgname-ritabrata5-1775308820133.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊൽക്കത്ത:&lt;/strong&gt; ഋതബ്രത ബാനർജി ബംഗാൾ പ്രതിപക്ഷ നേതാവ്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ അംഗീകരിച്ച് സ്പീക്കർ. മമതാ വിഭാ​ഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയത്. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എല്&zwj; എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്&zwj;ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവാക്കിയത്. അതേസമയം ശോഭന്&zwj; ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്&zwj;ജി പക്ഷം സ്പീക്കര്&zwj;ക്ക് നല്&zwj;കിയ കത്ത് സ്പീക്കർ പരി​ഗണിച്ചില്ല. അതിനിടെ നീക്കങ്ങള്&zwj; ചടുലമാക്കിയ ബിജെപി, മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും, സ്പീക്കറേയും ദില്ലിക്ക് വിളിപ്പിച്ച് ചര്&zwj;ച്ച നടത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വ്യക്തമാക്കി. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും അറിയിച്ചു.&lt;/p&gt;&lt;h2&gt;പിളരുമോ തൃണമൂൽ, ജീവൻ മരണ പോരാട്ടത്തിൽ മമത&lt;/h2&gt;&lt;p&gt;രാഷട്രീയ വൃത്തങ്ങളില്&zwj; ബംഗാള്&zwj; കടുവയെന്നറിയപ്പെടുന്ന മമത ബാനര്&zwj;ജി അവര്&zwj; പറഞ്ഞത് പോലെ തന്നെ ജീവൻ മരണ പോരാട്ടത്തിലാണ്. മമത സ്ഥാപിച്ച 28 വര്&zwj;ഷം പഴക്കമുള്ള തൃണമൂല്&zwj; കോണ്&zwj;ഗ്രസ് പിളര്&zwj;പ്പിന്&zwj;റെ വക്കിലാണ്. നിയമസഭ തെരഞ്ഞെടുപ്പിലേറ്റ വമ്പൻ പരാജയത്തോടെ ദുര്&zwj;ബലമായ പാര്&zwj;ട്ടി, പുറത്താക്കപ്പെട്ട രണ്ട് എം എല്&zwj; എമാര്&zwj; ഉയര്&zwj;ത്തുന്ന വെല്ലുവിളിയില്&zwj; ആടിയുലയുകയാണ്. എണ്&zwj;പതില്&zwj; അന്&zwj;പത്തിയൊന്&zwj;പത് എം എല്&zwj; എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി വിമത എം എല്&zwj; എ ഋതബൃത ബാനര്&zwj;ജി നിയമസഭ സ്പീക്കറെ സമീപിച്ചതോടെ മമത പക്ഷം കടുത്ത പ്രതിസന്ധിയിലായി. പ്രതിപക്ഷ നേതാവായി തന്നെ അംഗീകരിക്കണമെന്നും എം എല്&zwj; എമാരുടെ ഭൂരിപക്ഷത്തില്&zwj; യഥാര്&zwj;ത്ഥ തൃണമൂല്&zwj; കോണ്&zwj;ഗ്രസാണെന്ന അവകാശവുമായാണ് ഋതബൃതയുടെ നീക്കം. പാര്&zwj;ട്ടിയില്&zwj; നിന്ന് പുറത്താക്കപ്പെട്ട സന്ദീപന്&zwj; സാഹ എം എല്&zwj; എയും ഋതബൃതക്കൊപ്പമുണ്ട്. യഥാര്&zwj;ത്ഥ തൃണമൂല്&zwj; കോണ്&zwj;ഗ്രസാണെന്നും മമതയുടെയും, അഭിഷേക് ബാനര്&zwj;ജിയുടെയും നേതൃത്വം അംഗീകരിക്കാനാവില്ലെന്നും ഋതബ്രത വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അതേ സമയം ശോഭന്&zwj;ദേബ് ചതോപാധ്യയെയാണ് പാര്&zwj;ട്ടി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്തെന്നും അദ്ദേഹത്തെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുമുള്ള കത്ത് മമത ബാനര്&zwj;ജി പക്ഷം സ്പീക്കര്&zwj;ക്ക് കൈമാറിയിരുന്നു. ഋതബ്രത പിന്തുണ കത്തുമായി നിയമസഭയിലെത്തിയതിന് പിന്നാലെ സ്പീക്കര്&zwj;ക്ക് നല്&zwj;കിയ കത്ത് തൃണമൂല്&zwj; കോണ്&zwj;ഗ്രസ് പുറത്ത് വിട്ടു. ഇന്നലെ മമത ബാനര്&zwj;ജി നേരിട്ട് പങ്കെടുത്ത പ്രതിഷേധ യോഗത്തില്&zwj; എണ്&zwj;പതില്&zwj; വെറും എട്ട് എം എല്&zwj; എമാര്&zwj; മാത്രമാണ് പങ്കെടുത്തത്. 42 എം പിമാരില്&zwj; 6 പേർ മാത്രമേ യോഗത്തിന് എത്തിയുള്ളു എന്നതും ശ്രദ്ധേയമായി. മമത പക്ഷം ശുഷ്കമാണെന്ന് വ്യക്തമായതോടെയാണ് വിമത പക്ഷം നീക്കങ്ങള്&zwj;ക്ക് വേഗം കൂട്ടിയത്. പാര്&zwj;ട്ടി പിളര്&zwj;ത്താന്&zwj; 53 എം എല്&zwj; എമാരുടെ പിന്തുണ മതിയാകും. ചിഹ്നത്തിലടക്കം അവകാശവാദം ഉന്നയിച്ച് നിയമസഭയില്&zwj; പ്രത്യേക ബ്ലോക്കായി ഇരിക്കാനാകും ആദ്യ നീക്കം. നിലവില്&zwj; പ്രതിസന്ധികളില്ലാതെ ഭരിക്കുന്ന ബി ജെ പിയും ആ നീക്കങ്ങളെ പിന്തുണക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയും, സ്പീക്കര്&zwj; രതീന്ദ്രബോസും ദില്ലിയിലെത്തി അമിത് ഷായുമായി ചര്&zwj;ച്ച നടത്തിയത് ഈ സാഹചര്യത്തിലാണ്. ഋതബ്രതയുടെ നീക്കങ്ങളെ പിന്തുണച്ച് മമത ബാനര്&zwj;ജിയുടെ രാഷ്ട്രീയ അടിത്തറ തകര്&zwj;ക്കാനാണ് ബി ജെ പി കരുക്കള്&zwj; നീക്കുന്നതെന്ന് വ്യക്തം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/ritabrata-banerjee-is-the-leader-of-the-opposition-in-bengal-articleshow-vxi8fuo"/>
        </item>
        <item>
            <title><![CDATA[ഇറാനിയൻ ആക്രമണത്തിൽ കുവൈത്തിൽ പരിക്കേറ്റത് 63 പേർക്ക്, കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം]]></title>
            <link>https://www.asianetnews.com/international-news/one-indian-killed-and-63-people-injured-in-iranian-attack-on-kuwait-airport-articleshow-1zmrhxv</link>
            <guid isPermaLink="true">https://www.asianetnews.com/international-news/one-indian-killed-and-63-people-injured-in-iranian-attack-on-kuwait-airport-articleshow-1zmrhxv</guid>
            <pubDate>Wed, 03 Jun 2026 17:45:38 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്തിൽ നടന്ന ഇറാനിയൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലയം അടിയന്തര ആരോഗ്യ ജാഗ്രത പ്രഖ്യാപിക്കുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തതായി ഔദ്യോഗിക വക്താവ് അറിയിച്ചു. യുഎഇയും ലെബനനും ആക്രമണത്തെ അപലപിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6jxkqj1sa6trgg5mw79v07,imgname-fotojet---2026-06-03t164138.774-1780485115634.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: ഇറാനിയൻ ആക്രമണത്തെ തുടർന്ന് കുവൈത്തിൽ 63 പേർക്ക് പരിക്കേറ്റതായും ഏഴ് പ്രധാന അടിയന്തര ശസ്ത്രക്രിയകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു. ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകൾ മുതൽ തന്നെ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തര ആരോഗ്യ ജാഗ്രത പ്രഖ്യാപിക്കുകയും ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക ജീവനക്കാർ എന്നിവരെ സജ്ജമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഭവസ്ഥലത്തേക്ക് 25 ആംബുലൻസുകളും അടിയന്തര മെഡിക്കൽ സംഘങ്ങളും അയച്ചതായും പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരിൽ സാധാരണ പൗരന്മാർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒടിവുകൾ, തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ, മസ്തിഷ്ക രക്തസ്രാവം, അവയവങ്ങൾ നഷ്ടമായ കേസുകൾ, സ്ഫോടന പരിക്കുകൾ, പുക ശ്വസിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ ഗുരുതര പരിക്കുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.&lt;/p&gt;&lt;p&gt;അതേസമയം കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കുവൈത്തിന് നേരെയുള്ള ഇറാനിയൻ ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ കുവൈത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലെബനൻ പ്രസിഡന്&zwj;റും കുവൈത്തിനും ബഹ്റൈനുമെതിരായ ആക്രമണങ്ങളെ അപലപിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/one-indian-killed-and-63-people-injured-in-iranian-attack-on-kuwait-airport-articleshow-1zmrhxv"/>
        </item>
        <item>
            <title><![CDATA['കല്ല് കണ്ണിൽ കണ്ടിരുന്നെങ്കിൽ കാഴ്ച നഷ്ടപ്പെട്ടേനെ, എല്ലാം ജനം കണ്ടതാണ്'; എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ ജാമ്യം തള്ളിയ ഉത്തരവ് പുറത്ത്]]></title>
            <link>https://www.asianetnews.com/kerala-news/order-rejecting-bail-of-sfi-district-president-in-ed-officers-attack-case-released-articleshow-cwmb6dl</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/order-rejecting-bail-of-sfi-district-president-in-ed-officers-attack-case-released-articleshow-cwmb6dl</guid>
            <pubDate>Wed, 03 Jun 2026 17:08:55 +0530</pubDate>
            <description><![CDATA[&lt;p&gt;ജനം ഇതെല്ലാം മുഴുവൻ മാധ്യമങ്ങളിലൂടെ കണ്ടതാണ്. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുക. പ്രതിക്കെതിരെ നിരവധി സ്റ്റേഷണുകളിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും ജാമ്യത്തിൽ വിട്ടാൽ ഇത്തരം കുറ്റങ്ങൾ ആവർത്തിക്കുമെന്നും കോടതി വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6fht6mgpzvnq1as9gq4mqz,imgname-vijay-vimal-sfi-1780481583316.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; തിരുവനന്തപുരത്ത് ഇഡി റെയ്ഡിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്&zwnj; വിജയ് വിമലിന്റെ ജാമ്യം തള്ളിയ ഉത്തരവ് പുറത്ത്. പ്രതി പോലീസിനെ ആക്രമിച്ചതിനു തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി. പൊലീസുകാരനെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ട്. കല്ലേറിൽ പൊലീസുകാരന്റെ കൺപുരികത്തിനു പരിക്കേറ്റു. കല്ല് കണ്ണിൽ കണ്ടിരുന്നെങ്കിൽ കാഴ്ച നഷ്ടപ്പെട്ടേനെയെന്ന് മെഡിക്കൽ രേഖകളിൽ വ്യക്തമാണ്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് വിജയ് വിമൽ ശ്രമിച്ചതെന്നും അത് കൊണ്ടാണ് തടയാൻ ചെന്ന പോലീസുകാരെ പ്രതി ആക്രമിച്ചതെന്നും ഉത്തരവിൽ പറയുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;ജനം ഇതെല്ലാം മുഴുവൻ മാധ്യമങ്ങളിലൂടെ കണ്ടതാണ്. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുക. പ്രതിക്കെതിരെ നിരവധി സ്റ്റേഷണുകളിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും ജാമ്യത്തിൽ വിട്ടാൽ ഇത്തരം കുറ്റങ്ങൾ ആവർത്തിക്കുമെന്നും കോടതി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/order-rejecting-bail-of-sfi-district-president-in-ed-officers-attack-case-released-articleshow-cwmb6dl"/>
        </item>
        <item>
            <title><![CDATA[പഴയ ട്രക്കുകളും ബസുകളും മാറ്റാം, വമ്പൻ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര സർക്കാർ; വായു മലിനീകരണം കുറയ്ക്കാൻ സുപ്രധാന നീക്കം]]></title>
            <link>https://www.asianetnews.com/india-news/union-government-launches-new-scheme-to-replace-older-trucks-and-buses-in-delhi-ncr-articleshow-bfc0pd5</link>
            <guid isPermaLink="true">https://www.asianetnews.com/india-news/union-government-launches-new-scheme-to-replace-older-trucks-and-buses-in-delhi-ncr-articleshow-bfc0pd5</guid>
            <pubDate>Wed, 03 Jun 2026 17:21:01 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലി - എൻസിആർ മേഖലയിൽ കാലപ്പഴക്കം വന്ന ട്രക്കുകളും ബസുകളും മാറ്റാൻ വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. പഴയ വാഹനങ്ങളിൽനിന്ന് ബിഎസ് 6, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ 5,041 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k608ncb9f80pyzwxz2ahq4rk,imgname-truck-1758798197097.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യതലസ്ഥാനം നേരിടുന്ന വായു മലിനീകരണത്തിന് അറുതിവരുത്താൻ വമ്പൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ദില്ലി - എൻസിആർ മേഖലയിലെ കാലപ്പഴക്കം വന്ന ട്രക്കുകളും ബസുകളും മാറ്റാൻ 5,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പഴയ വാഹനങ്ങളിൽനിന്ന് ബിഎസ് 6, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ വാഹന ഉടമകൾക്ക് സാമ്പത്തിക സഹായം അടക്കം നൽകുന്നതാണ് പുതിയ പദ്ധതി. മേഖലയിൽ ഓടുന്ന 1.9 ലക്ഷത്തിലധികം ട്രക്കുകളെയും 16,000 ബസുകളെയും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്.&lt;/p&gt;&lt;p&gt;ദില്ലിയിൽ അതിരൂക്ഷമായി തുടരുന്ന വായു മലിനീകരണത്തിന് കാലപ്പഴക്കം ചെന്ന ഡീസൽ വാഹനങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. ഇതിൻ്റെ ഭാഗമായി യോഗ്യരായ വാഹന ഉടമകൾക്ക് പുതിയ വാഹനം സ്വന്തമാക്കുന്നതിനടക്കം കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം അനുവദിക്കും. ഇതിൽ അഞ്ച് വർഷത്തേക്ക് അഞ്ച് ശതമാനം പലിശ സബ്സിഡി, 4800 രൂപ വരെ പ്രതിമാസ ഫ്യുവൽ വൗച്ചർ എന്നിവ ഉൾപ്പെടുന്നു. പദ്ധതി മുഖേന വാഹനം വാങ്ങുന്നവർക്ക് വാഹന നിർമാതാക്കൾ എക്സ് ഷോറൂം വിലയിൽനിന്ന് എട്ട് ശതമാനം കിഴിവും നൽകും.&lt;/p&gt;&lt;p&gt;ദില്ലി എൻസിആറിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത ഉടമകൾക്ക് മാത്രമാണ് പദ്ധതിക്ക് യോ​ഗ്യരാകുക. അം​ഗീകൃത സ്ക്രാപ്പിങ് സ്ഥാപനങ്ങൾ മുഖേന പഴയ വാഹനങ്ങൾ നശിപ്പിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ ലഭ്യമാകൂ. ബിഎസ് 4 വാഹനങ്ങൾ ​നാഷണൽ ക്ലീൻ എയ&zwj;ർ പ്രോ​ഗ്രാം പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടാത്ത ന​ഗരങ്ങളിൽ ഉള്ളവർക്ക് വിൽക്കാനും അനുമതിയുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് ദില്ലി, ഹരിയാന, രാജസ്ഥാൻ, ഉത്ത&zwj;ർ പ്രദേശ് സർക്കാരുകൾ രജിസ്ട്രേഷൻ ഫീസിലും ടാക്സിലും ഇളവ് ചെയ്യും.&lt;/p&gt;&lt;p&gt;ബിഎസ് 1 മുതൽ ബിഎസ് 4 വരെയുള്ള വാഹനങ്ങൾ 67 ശതമാനം കാർബൺ മോണോക്സൈഡ് പുറന്തള്ളുന്നുവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കൂടാതെ, ബിഎസ് 6 വാഹനങ്ങളേക്കാൾ 97 ശതമാനം സൂക്ഷ്മ വസ്തുക്കളും ഇവയിൽനിന്ന് പുറന്തള്ളുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ നിർണായക മാറ്റം കൈവരിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ പ്രതീക്ഷ. രണ്ട് ലക്ഷത്തിലധികം പഴയ വാഹനങ്ങൾ വരെ മാറ്റാനുള്ള വഴിയൊരുങ്ങുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/union-government-launches-new-scheme-to-replace-older-trucks-and-buses-in-delhi-ncr-articleshow-bfc0pd5"/>
        </item>
        <item>
            <title><![CDATA[വമ്പൻ പ്രഖ്യാപനവുമായി ട്രംപ്, 'ഇറാൻ പരമോന്നത നേതാവ് അമേരിക്കയുമായുള്ള ചർച്ചകളിൽ ഇടപെടുന്നുണ്ട്, ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാൻ സമ്മതിച്ചു']]></title>
            <link>https://www.asianetnews.com/international-news/trump-claims-iran-agrees-not-to-build-nuclear-weapons-supreme-leader-engaging-in-talks-articleshow-1gyzhcs</link>
            <guid isPermaLink="true">https://www.asianetnews.com/international-news/trump-claims-iran-agrees-not-to-build-nuclear-weapons-supreme-leader-engaging-in-talks-articleshow-1gyzhcs</guid>
            <pubDate>Wed, 03 Jun 2026 17:16:05 +0530</pubDate>
            <description><![CDATA[&lt;p&gt;ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും പരമോന്നത നേതാവ് ചർച്ചകളിൽ ഇടപെടുന്നുണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. അതേസമയം, സമാധാന ചർച്ചകൾക്കിടയിലും അമേരിക്ക-ഇറാൻ സംഘർഷം ഗൾഫ് മേഖലയിൽ രൂക്ഷമാകുകയാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhwfvfmbrvah2x5zd747n04,imgname-trump-mojtaba-1775495540212.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: ഇറാൻ - അമേരിക്ക സമാധാന ചർച്ചകൾ അലസിയതിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും അശാന്തമാകുന്നതിനിടെ വമ്പൻ അവകാശവാദവുമായി പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപ്. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് അമേരിക്കയുമായി ചർച്ചകളിൽ നേരിട്ട് ഇടപെടുന്നുണ്ടെന്നുമുള്ള അവകാശവാദവുമായാണ് ട്രംപ് രംഗത്തെത്തിയത്. ആണവ പദ്ധതികളെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് സമാധാന ചർച്ചകൾ വഴിമുട്ടിയതിന് പിന്നാലെ ഇരുപക്ഷവും ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയുള്ള ട്രംപിന്&zwj;റെ അവകാശവാദം ലോകം അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഗൾഫിലേക്ക് വ്യാപിച്ച് സംഘർഷം&lt;/strong&gt;&lt;/h2&gt;&lt;p&gt;അതേസമയം ചർച്ചകൾ സ്തംഭിച്ചു നിൽക്കുന്നതിനിടെ അമേരിക്ക - ഇറാൻ സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നു. അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ രൂക്ഷ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടമുണ്ടായി. ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബഹറൈനിലേക്കും ഇറാൻ ആക്രമണം നടത്തി. ഇറാന്റെ എണ്ണക്കപ്പലും ഖഷേം ദ്വീപിലെ ടെലി കമ്മ്യുണിക്കേഷൻ ടവറും അമേരിക്ക ആക്രമിച്ചു. വിമാനഗതാഗതത്തെ ആക്രമണം ബാധിച്ചു. സമാധാനത്തോടെ ഉറങ്ങിയ നീളുകൾക്ക് ശേഷം പ്രവാസികൾക്കും തലയ്ക്കു മീതെ ആശങ്കയാണ് കനക്കുന്നത്. ഇറാൻ - അമേരിക്ക ഉരസൽ കേവലം മുന്നറിയിപ്പ് നൽകുന്ന ആക്രമണ രീതികളിൽ നിന്ന് മാറി കനത്ത നാശനഷ്ടമുണ്ടാക്കുന്ന സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഇറാൻ തീരത്തേക്ക് പോയ എണ്ണക്കപ്പൽ അമേരിക്ക വെടിവെച്ചു നിശ്ചലമാക്കി. ഇതിന്റെ ദൃശ്യവും പുറത്തുവിട്ടു. ഖഷം ദ്വീപിൽ ടെലി കമ്മ്യുണിക്കേഷൻ ടവർ ആക്രമിച്ച അമേരിക്കൻ നീക്കത്തിനാണ് ബഹറൈനിലും കുവൈത്തിലും ഇറാൻ തിരിച്ചടിച്ചത്. ബഹറൈനിൽ അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയെ ആഖ്രമിച്ചെന്ന് അവകാശവാദം. കുവൈത്തിൽ അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതായാണ് അവകാശപ്പെട്ടത്. എന്നാൽ ഈയിടെ പ്രവർത്തനം പുനരാരംഭിച്ച ടെർമിനൽ ഒന്നിൽ കനത്ത നാശനഷ്ടവും നിരവധി പേർക്കും ഉണ്ടായതായി കുവൈത്ത് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. കുവൈത്തിലേക്ക് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉൾപ്പടെ വിമാനങ്ങൾ തിരിച്ചുവിട്ടു. സംഘർഷം തുടരുന്നത് വ്യോമഗതാഗതത്തെ താറുമാറാക്കും. അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയുള്ള ആക്രമണം അമേരിക്കയും കുവൈത്ത് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ജി സി സി രാജ്യങ്ങളും ഗൗരവമായി എടുത്തേക്കും. ചർച്ചകൾ അനിശ്ചിതാവസ്ഥയിൽ നിൽക്കവേയാണ് ഇതെല്ലാം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/trump-claims-iran-agrees-not-to-build-nuclear-weapons-supreme-leader-engaging-in-talks-articleshow-1gyzhcs"/>
        </item>
        <item>
            <title><![CDATA[ഇൻഡിഗോ എയർലൈൻസിന്‍റെ അടിയന്തര അറിയിപ്പ്; ഇറാന്‍റെ ആക്രമണത്തിന് പിന്നാലെ കുവൈത്തിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ നിർത്തിവെച്ചു]]></title>
            <link>https://www.asianetnews.com/international-news/indigo-airlines-suspended-its-flight-operations-to-and-from-kuwait-articleshow-dck900p</link>
            <guid isPermaLink="true">https://www.asianetnews.com/international-news/indigo-airlines-suspended-its-flight-operations-to-and-from-kuwait-articleshow-dck900p</guid>
            <pubDate>Wed, 03 Jun 2026 17:04:39 +0530</pubDate>
            <description><![CDATA[കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇൻഡിഗോ എയർലൈൻ കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും താൽക്കാലികമായി നിർത്തിവെച്ചു. ജൂൺ 4 വരെ സർവ്വീസുകൾ റദ്ദാക്കിയതായും, യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ യാത്രാ തീയതി സൗജന്യമായി മാറ്റുകയോ ചെയ്യാമെന്നും കമ്പനി അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbv83gph53ma7rvz96f2znyk,imgname-indigo-flights-network-reboot-operations-update-95-percent-connectivity-1765072290513.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിന് പിന്നാലെ, കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും താല്ക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് എയർലൈൻ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.&lt;/p&gt;&lt;p&gt;പുതിയ അറിയിപ്പ് പ്രകാരം ജൂൺ 4-ാം തീയതി ഉച്ചയ്ക്ക് 12 മണി വരെ കുവൈത്തിലേക്കും തിരിച്ചുളളതുമായ എല്ലാ ഇൻഡിഗോ സർവ്വീസുകളും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഇൻഡിഗോ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;പെട്ടെന്നുണ്ടായ ഈ വിമാന സർവ്വീസ് തടസ്സം യാത്രക്കാരുടെ പദ്ധതികളെ ബാധിക്കുമെന്നറിയാമെന്നും ഇതിലുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും എയർലൈൻ അറിയിച്ചു. നിലവിലെ അടിയന്തര സാഹചര്യം സിവിൽ ഏവിയേഷൻ അധികൃതരുമായി ചേർന്ന് കമ്പനി നിരന്തരം നിരീക്ഷിച്ചുവരികയാണ്. വ്യോമപാത സുരക്ഷിതമാകുന്ന മുറയ്ക്ക് സർവ്വീസുകൾ പുനരാരംഭിക്കും.&lt;/p&gt;&lt;h2&gt;ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകും&lt;/h2&gt;&lt;p&gt;യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദ്ദേശിച്ചു. സർവ്വീസുകൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകളാണ് എയർലൈൻ മുന്നോട്ട് വെക്കുന്നത്. യാത്രാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് മറ്റ് സുരക്ഷിത തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നൽകും. യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകും. ഇതിനായി യാത്രക്കാർക്ക് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാർ കാണിക്കുന്ന ക്ഷമയ്ക്ക് എയർലൈൻ നന്ദി അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/indigo-airlines-suspended-its-flight-operations-to-and-from-kuwait-articleshow-dck900p"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു, കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ]]></title>
            <link>https://www.asianetnews.com/international-news/indian-native-killed-in-kuwait-iran-attack-articleshow-0wx6wte</link>
            <guid isPermaLink="true">https://www.asianetnews.com/international-news/indian-native-killed-in-kuwait-iran-attack-articleshow-0wx6wte</guid>
            <pubDate>Wed, 03 Jun 2026 16:49:39 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6jxkqj1sa6trgg5mw79v07,imgname-fotojet---2026-06-03t164138.774-1780485115634.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കുവൈത്ത് സിറ്റി: &lt;/strong&gt;കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേര്&zwj;ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരക്കേറ്റവരിൽ 7 പേർക്ക് അടിയന്തര ശാസ്ത്രക്രിയ വേണ്ടി വന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചടിക്കുമെന്ന സൂചന നൽകി. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/indian-native-killed-in-kuwait-iran-attack-articleshow-0wx6wte"/>
        </item>
        <item>
            <title><![CDATA[സാക്ഷിയായി രാഹുലും ഖർ​ഗെയും കെസിയും വിഡിയും; ഭരണഘടനയെ ഉയര്‍ത്തി സത്യവാചകം, കർണാടകയിൽ ഇനി ഡി.കെ യു​ഗം]]></title>
            <link>https://www.asianetnews.com/india-news/dk-shivakumar-oath-ceremony-rahul-gandhi-kc-venugopal-vd-satheesan-present-articleshow-5v9ea7z</link>
            <guid isPermaLink="true">https://www.asianetnews.com/india-news/dk-shivakumar-oath-ceremony-rahul-gandhi-kc-venugopal-vd-satheesan-present-articleshow-5v9ea7z</guid>
            <pubDate>Wed, 03 Jun 2026 16:45:50 +0530</pubDate>
            <description><![CDATA[ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവരുൾപ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6k4nppzbxpv3e8exevr1bt,imgname-dk-shivakumar-1780485347030.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെം​ഗളൂരു:&lt;/strong&gt; കർണാടകയിൽ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേറ്റു. ലോക്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ​ഗവർണർ തവാർചന്ദ് ​ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവകുമാർ ഭരണഘടനയെ തൊട്ട് സത്യവാചകം ചൊല്ലി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെക്കും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമൊപ്പമാണ് ശിവകുമാർ എത്തിയത്. കെ.സി. വേണുഗോപാലും സുർജെവാലയും ലോക്ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും ചുമതലയേറ്റു. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേറ്റു. കേരള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് ചുമതലയേൽക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തരായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പം പ്രിയങ്ക് ഖർഗെയും എംബി പാട്ടീലും സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്. ഈശ്വ&zwj;&zwj;&zwj;ർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധ&zwnj;ർ എന്നിവരുടെ പേരുകളും ദില്ലിയിൽ നിന്ന് അംഗീകരിച്ച് കിട്ടിയവരുടെ കൂട്ടത്തിലുണ്ട്. അതേസമയം ശബ്ദ വിവാദത്തിൽ കുടുങ്ങിയ മുൻ മന്ത്രി സമീർ അഹമ്മദിന്റെ പേര് പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്. ഡി കെയുടെ വിശ്വസ്തനും മലയാളിയായ എൻ എ ഹാരിസിന്റെ പേരും ഈ പട്ടികയിലില്ല.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/dk-shivakumar-oath-ceremony-rahul-gandhi-kc-venugopal-vd-satheesan-present-articleshow-5v9ea7z"/>
        </item>
        <item>
            <title><![CDATA[ഇറാന്‍റെ ആക്രമണം; താൽക്കാലികമായി നിർത്തിവെച്ച കുവൈത്ത് എയർവേയ്സ് സർവീസുകൾ പുനരാരംഭിച്ചു]]></title>
            <link>https://www.asianetnews.com/international-news/kuwait-airways-resume-services-from-t4-terminal-articleshow-e5etbgk</link>
            <guid isPermaLink="true">https://www.asianetnews.com/international-news/kuwait-airways-resume-services-from-t4-terminal-articleshow-e5etbgk</guid>
            <pubDate>Wed, 03 Jun 2026 16:43:38 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി1 ടെർമിനലിന് നേരെയുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു. ടി4 യാത്രാ ടെർമിനൽ വഴിയുള്ള കുവൈത്ത് എയർവേയ്സിന്&zwj;റെ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അറിയിച്ചു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6jxkqj1sa6trgg5mw79v07,imgname-fotojet---2026-06-03t164138.774-1780485115634.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 യാത്രാ ടെർമിനൽ വഴി കുവൈത്ത് എയർവേയ്സിന്&zwj;റെ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ടി1 ടെർമിനലിന് നേരെയുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണത്തെ തുടർന്ന് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് സാങ്കേതിക വിദഗ്ധ സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും നാശനഷ്ടങ്ങൾ വിലയിരുത്തി ആവശ്യമായ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സർവീസുകൾ വീണ്ടും ആരംഭിച്ചത്.&lt;/p&gt;&lt;p&gt;വിമാനത്താവളത്തിന്&zwj;റെ പ്രവർത്തനസജ്ജത ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് വിശദമായ പരിശോധനകളും സാങ്കേതിക വിലയിരുത്തലുകളും നടത്തിയതായി സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. യാത്ര തുടരാൻ ആഗ്രഹിക്കുന്ന യാത്രക്കാർ തങ്ങളുടെ വിമാന സമയവും യാത്രാ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനായി നേരിട്ട് കുവൈത്ത് എയർവേയ്സുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നും വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും ഡിജിസിഎ അറിയിച്ചു.&lt;/p&gt;&lt;p&gt;ഇന്ന് പുലർച്ചെ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങളാണ് വീണ്ടും ലക്ഷ്യമാക്കപ്പെട്ടത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്&zwj;റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്&zwj;റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/kuwait-airways-resume-services-from-t4-terminal-articleshow-e5etbgk"/>
        </item>
        <item>
            <title><![CDATA[ഇതാ മൂന്നാമത്തെ തുരങ്കവും തയ്യാ‍ർ; ഒരു നിർണായക കടമ്പ കൂടി പിന്നിട്ട് മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി]]></title>
            <link>https://www.asianetnews.com/india-news/mumbai-ahmedabad-bullet-train-third-mountain-tunnel-work-completed-articleshow-c2uobek</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mumbai-ahmedabad-bullet-train-third-mountain-tunnel-work-completed-articleshow-c2uobek</guid>
            <pubDate>Wed, 03 Jun 2026 16:38:28 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മൂന്നാമത്തെ തുരങ്കത്തിൻ്റെ നിർമാണം പൂർത്തീകരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിലുള്ള ദഹനു താലൂക്കിലെ അംബേസരി ഗ്രാമത്തിലാണ് 417 മീറ്റർ നീളവും 14.4 മീറ്റർ വീതിയുമുള്ള തുരങ്കം നിർമിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6jnya8a5rs5s9d7ekr8n3h,imgname-bullet-train-india-1780484864328.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: രാജ്യം കാത്തിരിക്കുന്ന നിർദിഷ്ട മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഒരു നിർണായക കടമ്പ കൂടി പിന്നിട്ടു. പദ്ധതിയുടെ മൂന്നാമത്തെ തുരങ്കം (Mountain Tunnel-07) മഹാരാഷ്ട്രയിൽ യാഥാർഥ്യമായി. മഹാരാഷ്ട്രയിലെ പാൽഘറിലുള്ള ദഹനു താലൂക്കിലെ അംബേസരി ഗ്രാമത്തിലാണ് തുരങ്കം നിർമിച്ചത്. 417 മീറ്റർ നീളമുള്ള തുരങ്കത്തിൻ്റെ വീതി 14.4 മീറ്ററാണ്. ബുള്ളറ്റ് ട്രെയിനിൻ്റെ രണ്ട് പാതകളെ (അപ്, ഡൗൺ) ഉൾക്കൊള്ളാനാകുന്ന വിധത്തിലാണ് തുരങ്കത്തിൻ്റെ രൂപകൽപന നടത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ക&zwj;ർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആധുനിക ഉപകരണങ്ങൾ ഉപയോ​ഗിച്ച് അഞ്ച് മാസം കൊണ്ടാണ് തുരങ്ക നി&zwj;ർമാണം പൂർത്തീകരിച്ചത്. തുരങ്കത്തിൻ്റെ ഇരു കവാടങ്ങളിലും നിയന്ത്രിത ഡ്രില്ലിങ്, സ്ഫോടനങ്ങൾ നടത്തിയാണ് മല തുരക്കൽ പ്രവൃത്തി നടത്തിയത്. പദ്ധതിയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ ഒന്നുകൂടിയാണ് യാഥാ&zwj;ർഥ്യമായതെന്നത് ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ തുരങ്കം ഈ വ&zwj;ർഷം ജനുവരിയിൽ മഹാരാഷ്ട്രയിലെ സഫലെയിൽ പൂർത്തിയായിരുന്നു. 1.5 കിലോമീറ്റർ ആണ് തുരങ്കത്തിൻ്റെ നീളം. ഫെബ്രുവരിയിൽ 454 മീറ്റർ നീളമുള്ള രണ്ടാമത്തെ തുരങ്കം പുർത്തീകരിച്ചിരുന്നു. ന്യൂ ഓസ്ട്രിയൻ ടണലിങ് മെതേഡ് ഉപയോ​ഗിച്ചാണ് ഈ തുരങ്കം യാഥാർഥ്യമാക്കിയത്. മൂന്നു തുരങ്കങ്ങളും വാപി, ബോയ്സർ സ്റ്റേഷനുകൾക്ക് ഇടയിലാണ് സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിലാകെ ഏഴ് തുരങ്കങ്ങളാണ് നിർമിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിന്റെ നിർമാണമാണ് ഇതുവരെ പൂർത്തീകരിച്ചത്. മറ്റ് തുരങ്കങ്ങളുടെ നിർമാണം അതിവേ​ഗം പുരോ​ഗമിക്കുകയാണ്.&lt;/p&gt;&lt;p&gt;ജപ്പാൻ സർക്കാരിൻ്റെ സാമ്പത്തിക, സാങ്കേതിക പിന്തുണയോടെ ആണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം പുരോ​ഗമിക്കുന്നത്. 508 കിലോമീറ്റർ നീളുമുള്ള പദ്ധതി, മഹാരാഷ്ട്ര, ​ഗുജറാത്ത്, ദാദ്ര, നാ​ഗർ ഹവേലി എന്നിവിടങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. പദ്ധതിയിലാകെ 12 സ്റ്റേഷനുകളാണ് ഉൾപ്പെടുക. ഇതിൽ എട്ട് സ്റ്റേഷനുകളുടെ ഫൗണ്ടേഷൻ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. 2017 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമാണ് അഹമ്മദാബാദിൽ പദ്ധതിയുടെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. 2027ൽ പദ്ധതിയുടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/mumbai-ahmedabad-bullet-train-third-mountain-tunnel-work-completed-articleshow-c2uobek"/>
        </item>
        <item>
            <title><![CDATA[ദുരൂഹസാഹചര്യത്തില്‍ ഒരു കട, പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കടത്താനുള്ള വമ്പന്‍ തുരങ്കം, പിടിച്ചത് ഒരു ടണ്ണിലേറെ കൊക്കെയിന്‍!]]></title>
            <link>https://www.asianetnews.com/international-news/massive-drug-smuggling-tunnel-discovered-connecting-us-and-mexico-articleshow-u5lfae6</link>
            <guid isPermaLink="true">https://www.asianetnews.com/international-news/massive-drug-smuggling-tunnel-discovered-connecting-us-and-mexico-articleshow-u5lfae6</guid>
            <pubDate>Wed, 03 Jun 2026 16:22:51 +0530</pubDate>
            <description><![CDATA[&lt;p&gt;കടയിലെ ഒരു സ്റ്റോറേജ് റൂമിന്റെ തറയ്ക്കടിയില്&zwj; ആരും ശ്രദ്ധിക്കാത്ത വിധത്തിലുള്ള ഒരു വാതില്&zwj; തുറന്നപ്പോള്&zwj; കണ്ടത് ഒരു വലിയ തുരങ്കം. ഇറങ്ങിച്ചെല്ലാന്&zwj; കോണ്&zwj;ക്രീറ്റ് പടികള്&zwj;. പാറ തുരന്ന് നിര്&zwj;മ്മിച്ചതുപോലെയുള്ള തുരങ്കത്തിന് കോണ്&zwj;ക്രീറ്റ് തറ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6hnwnpfdj2axd0gkx65djp,imgname-weweweq-1780483814069.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കയിലെ കാലിഫോര്&zwj;ണിയ സ്&zwnj;റ്റേറ്റിലെ സാന്&zwj; ഡീഗോ അതിര്&zwj;ത്തി നഗരത്തിലായിരുന്നു ആ കട. ഒറ്റനോട്ടത്തില്&zwj; ഒരു ഹോള്&zwj;സെയില്&zwj; കട. കണ്ടാല്&zwj;, ഒരു ഗോഡൗണ്&zwj;. പേര് ബൈ ഫോര്&zwj; ലെസ്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്&zwj; വില്&zwj;ക്കുന്ന കട എന്ന് ബോര്&zwj;ഡ്. പക്ഷേ, അവിടെ കാര്യമായ കച്ചവടമൊന്നും നടന്നിരുന്നില്ല. ആള്&zwj;ത്തിരക്കുമില്ല. കുറച്ച് ജോലിക്കാര്&zwj; മാത്രം സാധനങ്ങള്&zwj; കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്തു.&lt;/p&gt;&lt;p&gt;മെക്&zwnj;സിക്കോയിലെ ടിജുവാനയ്ക്ക് തൊട്ടപ്പുറം, യുഎസിലെ സാന്&zwj; ഡീഗോയിലുള്ള ഒട്ടായ് മേസ പോര്&zwj;ട്ട് ഓഫ് എന്&zwj;ട്രിക്ക് സമീപമായിരുന്നു ആ കട. 2005 മുതല്&zwj; യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്&zwj; ഈ കട നിരീക്ഷിച്ചു വരികയായിരുന്നു. അവസാനം, ഇക്കഴിഞ്ഞ ദിവസം അവര്&zwj; അവിടെയൊരു തിരച്ചില്&zwj; നടത്തി. അന്വേഷണത്തില്&zwj; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്&zwj;. കടയില്&zwj;നിന്ന് 45 മില്യണ്&zwj; ഡോളറിലധികം വിലവരുന്ന 1,029 കിലോഗ്രാം കൊക്കെയ്ന്&zwj; പിടിച്ചെടുത്തു. നാല് പേരെ ഇവിടെനിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരില്&zwj; രണ്ടു പേര്&zwj; അമേരിക്കക്കാരും രണ്ട് പേര്&zwj; മെക്&zwnj;സിക്കോക്കാരുമാണ്.&lt;/p&gt;&lt;p&gt;മെക്&zwnj;സിക്കോ-അമേരിക്ക അതിര്&zwj;ത്തിയിലുള്ള ആ കട ഇരുരാജ്യങ്ങള്&zwj;ക്കുമിടയില്&zwj; മയക്കുമരുന്നും ആയുധങ്ങളും കടത്താനുള്ള മറയായിരുന്നു. കടയിലെ ഒരു സ്റ്റോറേജ് റൂമിന്റെ തറയ്ക്കടിയില്&zwj; ആരും ശ്രദ്ധിക്കാത്ത വിധത്തിലുള്ള ഒരു വാതില്&zwj; തുറന്നപ്പോള്&zwj; കണ്ടത് ഒരു വലിയ തുരങ്കം. ഇറങ്ങിച്ചെല്ലാന്&zwj; കോണ്&zwj;ക്രീറ്റ് പടികള്&zwj;. പാറ തുരന്ന് നിര്&zwj;മ്മിച്ചതുപോലെയുള്ള തുരങ്കത്തിന് കോണ്&zwj;ക്രീറ്റ് തറ.&lt;/p&gt;&lt;p&gt;മെക്&zwnj;സിക്കോ അതിര്&zwj;ത്തിയില്&zwj;നിന്ന് യുഎസ് അതിര്&zwj;ത്തിയിലേക്ക് നീണ്ട തുരങ്കത്തിന് 1,933 അടി (590 മീറ്റര്&zwj;) നീളമുണ്ട്. 55 അടി (16.8 മീറ്റര്&zwj;) ആഴം, 4.5 അടി (1.4 മീറ്റര്&zwj;) വരെ ഉയരം. അതിര്&zwj;ത്തിയുടെ മെക്&zwnj;സിക്കന്&zwj; ഭാഗത്തേക്ക് വീണ്ടും 800 അടിയിലധികം ഈ തുരങ്കം നീളുന്നു. ഉറപ്പുള്ള ചുവരുകള്&zwj;. റെയില്&zwj;, വായുസഞ്ചാര സംവിധാനങ്ങള്&zwj;, വൈദ്യുതി എന്നിവയുമുണ്ട്. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ചാണ് ഇതിലേക്ക് പ്രവേശിച്ചിരുന്നത്. ഇതിലൂടെ കോടിക്കണക്കിന് ഡോളര്&zwj; വിലവരുന്ന ടണ്&zwj; കണക്കിന് മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തിയിരുന്നതായി അമേരിക്കന്&zwj;-മെക്&zwnj;സിക്കന്&zwj; ഉദ്യോഗസ്ഥര്&zwj; കണ്ടെത്തി. കുപ്രസിദ്ധ മെക്&zwnj;സിക്കന്&zwj; മയക്കുമരുന്ന് സംഘമായ ജാലിസ്&zwnj;കോ ന്യൂ ജനറേഷന്&zwj; കാര്&zwj;ട്ടല്&zwj; നടത്തുന്നതാണ് ഈ തുരങ്കവും മയക്കുമരുന്ന് വില്&zwj;പ്പനയുമെന്നാണ് പ്രാഥമിക വിവരം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/massive-drug-smuggling-tunnel-discovered-connecting-us-and-mexico-articleshow-u5lfae6"/>
        </item>
        <item>
            <title><![CDATA[മമതക്ക് ഇരട്ടി പ്രഹരം, 58 ടിഎംസി എംഎൽഎമാർ സ്പീക്കറെ കണ്ടതിന് പിന്നാലെ അപ്രതീക്ഷിത നടപടി; എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ട് ടിഎംസി]]></title>
            <link>https://www.asianetnews.com/india-news/tmc-announces-dissolution-of-all-party-committees-across-west-bengal-after-internal-rift-articleshow-7onf7td</link>
            <guid isPermaLink="true">https://www.asianetnews.com/india-news/tmc-announces-dissolution-of-all-party-committees-across-west-bengal-after-internal-rift-articleshow-7onf7td</guid>
            <pubDate>Wed, 03 Jun 2026 16:03:26 +0530</pubDate>
            <description><![CDATA[&lt;p&gt;പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksz1mgarhjfjnz4qjj04rdk3,imgname-chatgpt-image-may-31--2026--06-22-50-pm-1780232110424.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ഇന്ന് മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമാണ്. ഇപ്പോഴിതാ ആഭ്യന്തര കലഹംകൊണ്ട് പൊറുതിമുട്ടിയതോടെ പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. . തോൽവിക്ക് പിന്നാലെ ഒന്നിനുപിറകെ ഒന്നായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ടിഎംഎസി ഇപ്പോൾ. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്.&lt;/p&gt;&lt;p&gt;പാർട്ടിക്ക് ആകെയുള്ളത് 80 എംഎൽഎമാരാണ്. എന്നാൽ മമതയുടെ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രവും. ഭൂരിപക്ഷം എംപിമാരും യോഗത്തിൽ നിന്നും വിട്ടുനിന്നിരുന്നു. ലോക്സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തത് 6 എംപിമാർ മാത്രമാണ്. ഈ തിരിച്ചടിക്ക് തൊട്ടു പിന്നാലെയാണ് സംഘടനാ കമ്മിറ്റികൾ പിരിച്ചുവിട്ടതായി ടിഎംസി &lsquo;എക്&zwnj;സി&rsquo;ലൂടെ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്. 'ശ്രദ്ധാപൂർവ്വമായ പരിഗണനയ്ക്ക് ശേഷം, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പശ്ചിമ ബംഗാളിലെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടാൻ തീരുമാനിച്ചു.' ടിഎംസി അറിയിച്ചു.&lt;/p&gt;&lt;p&gt;എല്ലാ തലങ്ങളിലും സമഗ്രമായ ആത്മപരിശോധനയും പ്രകടന അവലോകനവും സംഘടനാപരമായ വിലയിരുത്തലും പാർട്ടി നടത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ അവലോകനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, മാതൃസംഘടനയുടെയും പോഷക സംഘടനകളുടെയും ഘടന പുനഃസംഘടിപ്പിക്കും, അത് യഥാസമയം പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഈ അപ്രതീക്ഷിത നടപടിയെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നിലെ കാരണങ്ങൾ പാർട്ടി പ്രസ്താവനയിൽ വിശദീകരിച്ചിട്ടില്ല. ടിഎംസി രൂപീകരിച്ചതിനുശേഷം എടുത്ത ഏറ്റവും വലിയ സംഘടനാ തീരുമാനങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തുന്നത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/india-news/tmc-announces-dissolution-of-all-party-committees-across-west-bengal-after-internal-rift-articleshow-7onf7td"/>
        </item>
        <item>
            <title><![CDATA[കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം, വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ അനുവദിച്ചു]]></title>
            <link>https://www.asianetnews.com/india-news/aviation-fuel-price-stabilization-fund-india-articleshow-e3873cp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/aviation-fuel-price-stabilization-fund-india-articleshow-e3873cp</guid>
            <pubDate>Wed, 03 Jun 2026 15:53:53 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ വകയിരുത്തിയതായി കേന്ദ്രം അറിയിച്ചു&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6g430qcd6pjvfcz9esen1j,imgname-flight--3--1780482182167.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി &lt;/strong&gt;: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധന വില ക്രമീകരിക്കുന്നതിനായി കേന്ദ്ര ഇടപെടൽ. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ കേന്ദ്ര സര്&zwj;ക്കാര്&zwj; വകയിരുത്തി. പശ്ചിമേഷ്യയിലെ സംഘര്&zwj;ഷങ്ങളെ തുടര്&zwj;ന്ന് വിമാന ഇന്ധന വില 2.5 മടങ്ങ് വര്&zwj;ദ്ധിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലെന്ന് കേന്ദ്ര വാര്&zwj;ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന നിരക്ക് മേയ്&zwnj; ആയപ്പോഴേക്കും 142 രൂപയായി ഉയർന്നിരുന്നു. ആഭ്യന്തര സർവീസുകൾക്കായി വിമാന ഇന്ധന നിരക്ക് ലിറ്ററിന് 75.6 രൂപയായി കേന്ദ്രം പരിമിതപ്പെടുത്തി. ആഭ്യന്തര വ്യോമയാന മേഖലയെയും വിമാന യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാൻ പുതിയ തീരുമാനം സഹായിക്കും. &amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/aviation-fuel-price-stabilization-fund-india-articleshow-e3873cp"/>
        </item>
        <item>
            <title><![CDATA[എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് വിജയ് വിമലിന് ജാമ്യമില്ല; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷ തള്ളി]]></title>
            <link>https://www.asianetnews.com/kerala-news/court-rejects-bail-application-of-sfi-district-president-vijay-vimal-articleshow-7con4bc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/court-rejects-bail-application-of-sfi-district-president-vijay-vimal-articleshow-7con4bc</guid>
            <pubDate>Wed, 03 Jun 2026 15:43:56 +0530</pubDate>
            <description><![CDATA[&lt;p&gt;പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യമില്ല. വിജയ് വിമലിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - 3 തള്ളി. വീട്ടിൽ നിന്നാണ് പൊലീസ് വിജയ്&zwj;യെ കസ്റ്റഡിയിലെടുത്തത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6fht6mgpzvnq1as9gq4mqz,imgname-vijay-vimal-sfi-1780481583316.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - 3 ജഡ്ജി താനിയ മറിയം ജോസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവ&zwj;ർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെ വിജയ് ആക്രമിച്ചുവെന്നാണ് കേസ്.&lt;/p&gt;&lt;p&gt;തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചുവെന്നാണ് വിജയ്&zwj;ക്കെതിരായ കേസ്. വിജയ്&zwj;യെ സ്വന്തം വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റ&zwj;ഡിയിലെടുത്തത്.&lt;/p&gt;&lt;p&gt;വിജയ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്നു പ്രതിഭാ​ഗത്തിൻ്റെ വാദം. എന്നാൽ ഇത് പ്രോസിക്യൂഷൻ ശക്തമായി എതി&zwj;&zwj;ർത്തു. സംഭവസ്ഥലത്ത് വിജയ് ഉണ്ടായിരുന്നുവെന്നും പൊലീസുകാരെ ആക്രമിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി വിജയ്&zwj;യ്ക്ക് ജാമ്യം നിഷേധിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയ&zwj;ർമാൻ കൂടിയാണ് വിജയ് വിമൽ.&lt;/p&gt;&lt;p&gt;നേരത്തെ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. നിതിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീ&zwnj;ൻ എന്നിവ&zwj;ർക്കാണ് ജാമ്യം നിഷേധിച്ചത്. ജോലിക്കിടെ ഇഡി ഉദ്യോ​ഗസ്ഥ&zwj;രെ ആക്രമിക്കുന്നത് നിസ്സാരമായി കാണാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/court-rejects-bail-application-of-sfi-district-president-vijay-vimal-articleshow-7con4bc"/>
        </item>
        <item>
            <title><![CDATA['കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്', സിദ്ദിഖിന്‍റെ വാർത്താസമ്മേളനത്തിൽ പ്രതിഷേധമുയർത്തി മാധ്യമ പ്രവർത്തകർ; ശ്രീറാം വെങ്കിട്ടരാമൻ പുറത്തിറങ്ങി]]></title>
            <link>https://www.asianetnews.com/kerala-news/journalists-protest-during-minister-t-siddique-press-meet-sriram-venkitaraman-steps-out-articleshow-7fbh47p</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/journalists-protest-during-minister-t-siddique-press-meet-sriram-venkitaraman-steps-out-articleshow-7fbh47p</guid>
            <pubDate>Wed, 03 Jun 2026 15:45:15 +0530</pubDate>
            <description><![CDATA[&lt;p&gt;കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാടില്ലെന്ന പ്രതിഷേധം കാരണം ശ്രീറാം വെങ്കിട്ടരാമൻ പുറത്തുപോയി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6fez407rng8ndfsddaxxfx,imgname-sreeram-protest-1780481490047.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമപ്രവർത്തകർ ശക്തമായ നിലപാടെടുത്തു. 'കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്' എന്നാവശ്യപ്പെട്ട് വാർത്താസമ്മേളന ഹാളിൽ പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമൻ ഹാളിൽ നിന്നും പുറത്തിറങ്ങിപ്പോകാൻ നിർബന്ധിതനായി.&lt;/p&gt;&lt;h2&gt;&lt;strong&gt;വാർത്ത കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/journalists-protest-during-minister-t-siddique-press-meet-sriram-venkitaraman-steps-out-articleshow-7fbh47p"/>
        </item>
        <item>
            <title><![CDATA[ബഹ്റൈനിലെ ഇറാൻ ആക്രമണം; 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കി]]></title>
            <link>https://www.asianetnews.com/kerala-news/air-india-express-flight-from-kochi-to-bahrain-cancelled-after-iranian-attacks-articleshow-3hwtrxs</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/air-india-express-flight-from-kochi-to-bahrain-cancelled-after-iranian-attacks-articleshow-3hwtrxs</guid>
            <pubDate>Wed, 03 Jun 2026 15:23:16 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാൻ ബഹ്&zwnj;റൈനിൽ നടത്തിയ ആക്രമണത്തെ തുടർന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്&zwj;പ്രസ് വിമാനം റദ്ദാക്കി. &amp;nbsp;നെടുമ്പാശ്ശേരിയിൽ നിന്ന് 122 യാത്രക്കാരുമായി പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0x5sebqehyhttkz6d2e4kxw,imgname-air-india-express--1--1753325812087.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ബഹ്റൈൻ വിമാനത്താവളം അടച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. ബഹ്&zwnj;റൈനിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് വീണ്ടും ഇറാന്&zwj;റെ ആക്രമണം ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയത്. പിന്നാലെ തുടരെ ആക്രമണമുണ്ടായി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെയും യുഎസ് ബേസ് ലക്ഷ്യമിട്ടും നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്&zwnj;റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യമാക്കിയെത്തിയത്. അവയെല്ലാം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തടയുകയായിരുന്നു. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ &amp;nbsp;ലംഘനമാണെന്ന് ബഹ്&zwnj;റൈൻ പ്രതിരോധ സേന വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കുവൈത്തിലും ഇന്ന് ആക്രമണങ്ങൾ ഉണ്ടായി. &amp;nbsp;ഇന്ന് പുലർച്ചെ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങളാണ് വീണ്ടും ലക്ഷ്യമാക്കപ്പെട്ടത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്&zwj;റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/air-india-express-flight-from-kochi-to-bahrain-cancelled-after-iranian-attacks-articleshow-3hwtrxs"/>
        </item>
        <item>
            <title><![CDATA[കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ ഒരു മരണം; തിരിച്ചും പ്രതികരിക്കാൻ അവകാശമുണ്ടെന്ന് രാജ്യം]]></title>
            <link>https://www.asianetnews.com/international-news/one-killed-in-kuwait-international-airport-attack-articleshow-t8nh0x0</link>
            <guid isPermaLink="true">https://www.asianetnews.com/international-news/one-killed-in-kuwait-international-airport-attack-articleshow-t8nh0x0</guid>
            <pubDate>Wed, 03 Jun 2026 14:54:06 +0530</pubDate>
            <description><![CDATA[കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ടി1 ടെർമിനലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്ന് യുഎഇയും ആവശ്യപ്പെട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6cfdny9hcaapk26a0vwf1k,imgname-fotojet---2026-06-03t144852.829-1780478359230.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരു മരണം. ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചും പ്രതികരിക്കാൻ അവകാശം ഉണ്ടെന്നും വ്യക്തമാക്കി. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് പൂർണ തോതിൽ നവീകരണം പൂർത്തിയാക്കി എയർപോർട്ട് തുറന്നത്. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം ആക്രമണത്തെ തുടർന്ന് തടസ്സപ്പെട്ട കുവൈത്ത് വിമാനത്താവളത്തിന്&zwj;റെ പ്രവർത്തനം പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങളാണ് വീണ്ടും ലക്ഷ്യമാക്കപ്പെട്ടത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്&zwj;റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്&zwj;റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;ആക്രമണങ്ങളെ ശക്തമായി അപലപിച്ച കുവൈത്ത്, ഈ ആക്രമണങ്ങൾ പ്രദേശത്തിന്&zwj;റെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്&zwj;റെയും സുരക്ഷാ കൗൺസിൽ പ്രമേയത്തിന്&zwj;റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. കുവൈത്തിന്&zwj;റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും &lsquo;ചുവപ്പ് രേഖ&rsquo; ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിന് ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.അതേസമയം ആക്രമണങ്ങൾ ഒന്നിച്ച് നേരിടണം എന്ന് യുഎഇ പ്രസിഡന്&zwj;റിന്&zwj;റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/one-killed-in-kuwait-international-airport-attack-articleshow-t8nh0x0"/>
        </item>
        <item>
            <title><![CDATA[സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു; പാർട്ടി വിട്ടത് രീതികളിലെ മടുപ്പ് കാരണമെന്ന് എസ് എസ് ബിജു]]></title>
            <link>https://www.asianetnews.com/kerala-news/former-kazhakoottam-cpm-area-secretary-ss-biju-joins-bjp-articleshow-m9bqobb</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/former-kazhakoottam-cpm-area-secretary-ss-biju-joins-bjp-articleshow-m9bqobb</guid>
            <pubDate>Wed, 03 Jun 2026 15:02:42 +0530</pubDate>
            <description><![CDATA[&lt;p&gt;സിപിഎം മുൻ ഏരിയ സെക്രട്ടറി എസ് എസ് ബിജു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് എസ് എസ് ബിജു അംഗത്വം സ്വീകരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6d7pny0m159e16tfgyjt38,imgname-fotojet---2026-06-03t150159.965-1780479154878.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കഴക്കൂട്ടം സിപിഎം മുൻ ഏരിയ സെക്രട്ടറി എസ് എസ് ബിജു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു. മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് എസ് എസ് ബിജു അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജു പൂർണമായും വിട്ടുനിന്നതിൽ സിപിഎമ്മിൽ വിമർശനമുയർന്നിരുന്നു. കടകംപള്ളി സുരേന്ദ്രനെ തോൽപ്പിക്കാൻ പ്രവർത്തിച്ചെന്നും ആരോപണമുയർന്നിരുന്നു. പാർട്ടി രീതികളിലെ മടുപ്പ് കാരണമാണ് ബിജെപിയിൽ ചേർന്നതെന്നാണ് ബിജു പറയുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/former-kazhakoottam-cpm-area-secretary-ss-biju-joins-bjp-articleshow-m9bqobb"/>
        </item>
        <item>
            <title><![CDATA[തൃണമൂൽ കോൺഗ്രസിന്‍റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു, ഞെട്ടിക്കുന്ന നടപടിയുമായി നേതൃത്വം; പിളർപ്പ് ഒഴിവാക്കാൻ രക്ഷാ തന്ത്രം മെനഞ്ഞ് പാർട്ടി]]></title>
            <link>https://www.asianetnews.com/india-news/mamatha-shocking-decision-tmc-dissolves-all-committees-in-west-bengal-amid-split-threat-articleshow-kyqqspy</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mamatha-shocking-decision-tmc-dissolves-all-committees-in-west-bengal-amid-split-threat-articleshow-kyqqspy</guid>
            <pubDate>Wed, 03 Jun 2026 14:59:25 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പ് ഭീഷണി നേരിടുകയാണ്. ഇതിനെത്തുടർന്ന്, പിളർപ്പ് ഒഴിവാക്കാനുള്ള രക്ഷാ തന്ത്രമെന്ന നിലയിൽ പാർട്ടിയുടെ എല്ലാ കമ്മിറ്റികളും നേതൃത്വം പിരിച്ചുവിട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6d1fe6azkcddby4m58j4t4,imgname-mamata-banerjee-1780478950854.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: പശ്ചിമബംഗാളില്&zwj; തൃണമൂല്&zwj; കോണ്&zwj;ഗ്രസ് പിളർപ്പിന്&zwj;റെ വക്കിലെത്തി നിൽക്കവെ രക്ഷാ തന്ത്രം മെനഞ്ഞ് പാർട്ടി നേതൃത്വം. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വ്യക്തമാക്കി. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും അറിയിച്ചു. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എല്&zwj; എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്&zwj;ജി നിയമസഭ സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് നേതൃത്വത്തിന്&zwj;റെ നടപടി. അതേസമയം ശോഭന്&zwj; ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്&zwj;ജി പക്ഷം സ്പീക്കര്&zwj;ക്ക് നല്&zwj;കിയ കത്തും നേതൃത്വം പുറത്ത് വിട്ടു. അതിനിടെ നീക്കങ്ങള്&zwj; ചടുലമാക്കിയ ബി ജെ പി, മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും, സ്പീക്കറേയും ദില്ലിക്ക് വിളിപ്പിച്ച് ചര്&zwj;ച്ച നടത്തിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;പിളരുമോ തൃണമൂൽ, ജീവൻ മരണ പോരാട്ടത്തിൽ മമത&lt;/strong&gt;&lt;/h2&gt;&lt;p&gt;രാഷട്രീയ വൃത്തങ്ങളില്&zwj; ബംഗാള്&zwj; കടുവയെന്നറിയപ്പെടുന്ന മമത ബാനര്&zwj;ജി അവര്&zwj; പറഞ്ഞത് പോലെ തന്നെ ജീവൻ മരണ പോരാട്ടത്തിലാണ്. മമത സ്ഥാപിച്ച 28 വര്&zwj;ഷം പഴക്കമുള്ള തൃണമൂല്&zwj; കോണ്&zwj;ഗ്രസ് പിളര്&zwj;പ്പിന്&zwj;റെ വക്കിലാണ്. നിയമസഭ തെരഞ്ഞെടുപ്പിലേറ്റ വമ്പൻ പരാജയത്തോടെ ദുര്&zwj;ബലമായ പാര്&zwj;ട്ടി, പുറത്താക്കപ്പെട്ട രണ്ട് എം എല്&zwj; എമാര്&zwj; ഉയര്&zwj;ത്തുന്ന വെല്ലുവിളിയില്&zwj; ആടിയുലയുകയാണ്. എണ്&zwj;പതില്&zwj; അന്&zwj;പത്തിയൊന്&zwj;പത് എം എല്&zwj; എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി വിമത എം എല്&zwj; എ ഋതബൃത ബാനര്&zwj;ജി നിയമസഭ സ്പീക്കറെ സമീപിച്ചതോടെ മമത പക്ഷം കടുത്ത പ്രതിസന്ധിയിലായി. പ്രതിപക്ഷ നേതാവായി തന്നെ അംഗീകരിക്കണമെന്നും എം എല്&zwj; എമാരുടെ ഭൂരിപക്ഷത്തില്&zwj; യഥാര്&zwj;ത്ഥ തൃണമൂല്&zwj; കോണ്&zwj;ഗ്രസാണെന്ന അവകാശവുമായാണ് ഋതബൃതയുടെ നീക്കം. പാര്&zwj;ട്ടിയില്&zwj; നിന്ന് പുറത്താക്കപ്പെട്ട സന്ദീപന്&zwj; സാഹ എം എല്&zwj; എയും ഋതബൃതക്കൊപ്പമുണ്ട്. യഥാര്&zwj;ത്ഥ തൃണമൂല്&zwj; കോണ്&zwj;ഗ്രസാണെന്നും മമതയുടെയും, അഭിഷേക് ബാനര്&zwj;ജിയുടെയും നേതൃത്വം അംഗീകരിക്കാനാവില്ലെന്നും ഋതബ്രത വ്യക്തമാക്കി. അതേ സമയം ശോഭന്&zwj;ദേബ് ചതോപാധ്യയെയാണ് പാര്&zwj;ട്ടി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്തെന്നും അദ്ദേഹത്തെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുമുള്ള കത്ത് മമത ബാനര്&zwj;ജി പക്ഷം സ്പീക്കര്&zwj;ക്ക് കൈമാറിയിരുന്നു. ഋതബ്രത പിന്തുണ കത്തുമായി നിയമസഭയിലെത്തിയതിന് പിന്നാലെ സ്പീക്കര്&zwj;ക്ക് നല്&zwj;കിയ കത്ത് തൃണമൂല്&zwj; കോണ്&zwj;ഗ്രസ് പുറത്ത് വിട്ടു. ഇന്നലെ മമത ബാനര്&zwj;ജി നേരിട്ട് പങ്കെടുത്ത പ്രതിഷേധ യോഗത്തില്&zwj; എണ്&zwj;പതില്&zwj; വെറും എട്ട് എം എല്&zwj; എമാര്&zwj; മാത്രമാണ് പങ്കെടുത്തത്. 42 എം പിമാരില്&zwj; 6 പേർ മാത്രമേ യോഗത്തിന് എത്തിയുള്ളു എന്നതും ശ്രദ്ധേയമായി. മമത പക്ഷം ശുഷ്കമാണെന്ന് വ്യക്തമായതോടെയാണ് വിമത പക്ഷം നീക്കങ്ങള്&zwj;ക്ക് വേഗം കൂട്ടിയത്. പാര്&zwj;ട്ടി പിളര്&zwj;ത്താന്&zwj; 53 എം എല്&zwj; എമാരുടെ പിന്തുണ മതിയാകും. ചിഹ്നത്തിലടക്കം അവകാശവാദം ഉന്നയിച്ച് നിയമസഭയില്&zwj; പ്രത്യേക ബ്ലോക്കായി ഇരിക്കാനാകും ആദ്യ നീക്കം. നിലവില്&zwj; പ്രതിസന്ധികളില്ലാതെ ഭരിക്കുന്ന ബി ജെ പിയും ആ നീക്കങ്ങളെ പിന്തുണക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയും, സ്പീക്കര്&zwj; രതീന്ദ്രബോസും ദില്ലിയിലെത്തി അമിത് ഷായുമായി ചര്&zwj;ച്ച നടത്തിയത് ഈ സാഹചര്യത്തിലാണ്. ഋതബ്രതയുടെ നീക്കങ്ങളെ പിന്തുണച്ച് മമത ബാനര്&zwj;ജിയുടെ രാഷ്ട്രീയ അടിത്തറ തകര്&zwj;ക്കാനാണ് ബി ജെ പി കരുക്കള്&zwj; നീക്കുന്നതെന്ന് വ്യക്തം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/mamatha-shocking-decision-tmc-dissolves-all-committees-in-west-bengal-amid-split-threat-articleshow-kyqqspy"/>
        </item>
        <item>
            <title><![CDATA['അവരുടെ കരച്ചിലായിരുന്നു ഉള്ളുനിറയെ, നാല് വർഷമായി ആരുമറിയാതെ ചെയ്തുവന്ന കാര്യം'; മേഴ്സിയെന്ന പേര് അന്വർത്ഥമാക്കി ബാങ്ക് ഉദ്യോഗസ്ഥ]]></title>
            <link>https://www.asianetnews.com/kerala-news/bank-officer-who-repay-loan-of-poor-family-for-last-four-years-return-their-title-deeds-before-retirement-reveal-reason-articleshow-0wyqq5k</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bank-officer-who-repay-loan-of-poor-family-for-last-four-years-return-their-title-deeds-before-retirement-reveal-reason-articleshow-0wyqq5k</guid>
            <pubDate>Wed, 03 Jun 2026 14:40:16 +0530</pubDate>
            <description><![CDATA[&lt;p&gt;2022 മാർച്ച് മുതൽ ഓരോ മാസവും 1500 രൂപ വച്ച് മേഴ്&zwnj;സി ചെറിയാൻ അടച്ചുകൊണ്ടിരുന്നു. വിരമിക്കാറായതോടെ എങ്ങനെ ലോണ്&zwj; ക്ലോസ് ചെയ്യുമെന്ന ചിന്തയായി. അവരുടെ കരച്ചിലായിരുന്നു ഉള്ളുനിറയെ എന്ന് ആ ബാങ്ക് ഉദ്യോഗസ്ഥ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6brf5se5w5efx2hwdy8tax,imgname-bank-officer-1780477607097.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: നാല് വർഷം ആരുമറിയാതെ ചെയ്തുവന്ന സദ്പ്രവൃത്തി പെട്ടെന്നൊരു ദിവസം നാടാകെ അറിഞ്ഞതോടെ ആ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ജപ്തിയുടെ നിഴലിലായ നിർധന കുടുംബത്തിന്&zwj;റെ ബാധ്യത, വിരമിക്കുന്നതിന് തലേദിവസം അടച്ചുതീർത്ത് ആധാരം തിരികെ നൽകി സഹജീവി സ്നേഹത്തിന്&zwj;റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥയായ മേഴ്&zwnj;സി ചെറിയാൻ. സ്വന്തം കുടുംബക്കാർ പോലും ചെയ്യാത്ത കാര്യമാണ് അവർ ചെയ്തതെന്ന് ആധാരം തിരികെ ലഭിച്ച ബാലുശ്ശേരി സ്വദേശിയായ ജാനകി നിറകണ്ണുകളോടെ പറഞ്ഞു. ഒരിക്കലും മറക്കാനാവില്ലെന്നും എന്നും ഉറങ്ങാൻ കിടക്കുമ്പോൾ പോലും ആ നല്ല മനസ്സിന് നന്ദി പറയാറുണ്ടെന്നും ജാനകി പറഞ്ഞു.&lt;/p&gt;&lt;h2&gt;&lt;strong&gt;പേര് അന്വർത്ഥമാക്കിയ മേഴ്സ് ചെറിയാൻ&lt;/strong&gt;&lt;/h2&gt;&lt;p&gt;&quot;75000 രൂപയുടെ ലോണ്&zwj; ആയിരുന്നു ബാലുശ്ശേരി സ്വദേശിയായ ജാനകി എടുത്തത്. തിരിച്ചടവ് മുടങ്ങിയപ്പോൾ 2022ൽ അദാലത്ത് വിളിച്ചു. വായ്പക്കാരി ജാനകിയുടെ മകൾ പ്രമീളയാണ് അദാലത്തിൽ പങ്കെടുത്തത്. എത്രത്തോളം കിഴിവ് കൊടുക്കാൻ പറ്റുമെന്ന റിപ്പോർട്ട് തയ്യാറാക്കിയത് ഞാനാണ്. ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നവരാണെന്ന് മുൻപ് മാനേജരായി ഇരിക്കുമ്പോൾ തന്നെ അറിയാമായിരുന്നു. തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ പ്രമീള വാവിട്ടു നിലവിളിച്ചു. കിഴിവും കഴിഞ്ഞ് 80,000 രൂപയാണ് അവർ അടയ്ക്കേണ്ടിയിരുന്നത്. അവരെ സഹായിക്കണമെന്ന് കരുതി അന്ന് ആ ലോണ്&zwj;&zwnj; പുതുക്കി. 2022 മാർച്ച് മുതൽ ഞാൻ ഓരോ മാസവും 1500 രൂപ വച്ച് അടച്ചുകൊണ്ടിരുന്നു. വിരമിക്കാറായതോടെ എങ്ങനെ ലോണ്&zwj; ക്ലോസ് ചെയ്യുമെന്ന ചിന്തയായി. അവരുടെ കരച്ചിലായിരുന്നു ഉള്ളുനിറയെ. അങ്ങനെയാണ് ബാക്കി തുക ഒരുമിച്ച് അടയ്ക്കാൻ തീരുമാനിച്ചത്. തുടർന്ന് ആധാരം കൈമാറുന്ന ഫോട്ടോ സഹപ്രവർത്തകർ എടുത്തിരുന്നു. അത് ബാങ്കിന്&zwj;റെ ഗ്രൂപ്പിൽ മാത്രം ഷെയർ ചെയ്യുമെന്നാണ് കരുതിയത്. നാല് വർഷം ആരുമറിയാതെ ചെയ്ത കാര്യം പക്ഷേ എല്ലാവരും അറിഞ്ഞു. മൂന്ന് ദിവസമായി ഫോണിന് വിശ്രമമില്ല&quot;- മേഴ്സി ചെറിയാൻ പറഞ്ഞു. കൊയിലാണ്ടി കാർഷിക വികസന ബാങ്കിലെ അസിസ്റ്റന്&zwj;റ് സെക്രട്ടറിയായിട്ടാണ് മേഴ്സി ചെറിയാൻ വിരമിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bank-officer-who-repay-loan-of-poor-family-for-last-four-years-return-their-title-deeds-before-retirement-reveal-reason-articleshow-0wyqq5k"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയ്ക്ക് വീണ്ടും '8 ന്റെ പണി'; കടുത്ത തീരുമാനവുമായി ഡോണൾഡ് ട്രംപ്, ഇറക്കുമതി തീരുവ കൂട്ടാന്‍ യുഎസ് നീക്കം]]></title>
            <link>https://www.asianetnews.com/international-news/us-plans-new-tariffs-on-india-china-uk-over-labor-laws-articleshow-zt76zf4</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-plans-new-tariffs-on-india-china-uk-over-labor-laws-articleshow-zt76zf4</guid>
            <pubDate>Wed, 03 Jun 2026 14:37:32 +0530</pubDate>
            <description><![CDATA[നിര്&zwj;ബന്ധിത തൊഴില്&zwj; ചൂഷണം തടയുന്നതില്&zwj; പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇന്ത്യയുള്&zwj;പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികള്&zwj;ക്ക് മേല്&zwj; അമേരിക്ക പുതിയ ഇറക്കുമതി തീരുവ ചുമത്താന്&zwj; ആലോചിക്കുന്നു. ഇന്ത്യയില്&zwj; നിന്നുള്ള ഉല്&zwj;പ്പന്നങ്ങള്&zwj;ക്ക് 12.5% വരെ അധിക തീരുവ ചുമത്താനാണ് യുഎസ് നീക്കം. മറ്റ് ചില രാജ്യങ്ങള്&zwj;ക്ക് 10% തീരുവയും നിര്&zwj;ദ്ദേശിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt3z6g6thzgdtzdmp25gw5c6,imgname-donald-trump--3--1780397326554.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യ ഉള്&zwj;പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികള്&zwj;ക്ക് മേല്&zwj; പുതിയ തീരുവ ചുമത്താന്&zwj; അമേരിക്കയുടെ ആലോചന. നിര്&zwj;ബന്ധിത തൊഴില്&zwj; ചൂഷണത്തിലൂടെ നിര്&zwj;മ്മിക്കുന്ന ഉല്&zwj;പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്&zwj; പരാജയപ്പെട്ടു എന്നാരോപിച്ചാണ് യുഎസ് നീക്കം. ഇന്ത്യയില്&zwj; നിന്നുള്ള ഉല്&zwj;പ്പന്നങ്ങള്&zwj;ക്ക് 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താനാണ് യുഎസ് ശ്രമം നടത്തുന്നത്. മറ്റ് രാജ്യങ്ങളില്&zwj; നിന്ന് കുറഞ്ഞത് 10 ശതമാനമെങ്കിലും തീരുവ ഈടാക്കാനും ആലോചനയുണ്ട്.&lt;/p&gt;&lt;h2&gt;ഇന്ത്യയും മറ്റ് രാജ്യങ്ങളും: തീരുവ നിരക്കുകള്&zwj; ഇങ്ങനെ&lt;/h2&gt;&lt;p&gt;നിര്&zwj;ബന്ധിത തൊഴില്&zwj; രീതികള്&zwj; ഫലപ്രദമായി നിരോധിക്കുകയോ നടപ്പാക്കുകയോ ചെയ്യാത്ത 54 രാജ്യങ്ങള്&zwj;ക്ക് 12.5 ശതമാനം തീരുവ ചുമത്താനാണ് യുണൈറ്റഡ് സ്റ്റേറ്റ്&zwnj;സ് ട്രേഡ് റെപ്രസെന്റേറ്റീവ് ശുപാര്&zwj;ശ ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;12.5% തീരുവ നേരിടുന്ന രാജ്യങ്ങള്&zwj;:&lt;/strong&gt; ഇന്ത്യ, ചൈന, വിയറ്റ്&zwnj;നാം, തായ്വാന്&zwj;, യുണൈറ്റഡ് കിംഗ്ഡം , ജപ്പാന്&zwj;, ദക്ഷിണ കൊറിയ, ബ്രസീല്&zwj;, സ്വിറ്റ്&zwnj;സര്&zwj;ലന്&zwj;ഡ്.&lt;/p&gt;&lt;p&gt;&lt;strong&gt;10% തീരുവ ഈ രാജ്യങ്ങള്&zwj;ക്ക്: &lt;/strong&gt;നിര്&zwj;ദ്ദേശങ്ങള്&zwj; ഫലപ്രദമായി നടപ്പാക്കാത്ത കാനഡ, ഇക്വഡോര്&zwj;, യൂറോപ്യന്&zwj; യൂണിയന്&zwj; , ഇന്തോനേഷ്യ, മെക്&zwnj;സിക്കോ, പാകിസ്ഥാന്&zwj; എന്നീ 6 രാജ്യങ്ങള്&zwj;ക്ക് 10 ശതമാനം തീരുവയായിരിക്കും ചുമത്തുക.&lt;/p&gt;&lt;h3&gt;ഇളവുകള്&zwj; ആര്&zwj;ക്കൊക്കെ?&lt;/h3&gt;&lt;p&gt;പുതിയ നികുതി നിര്&zwj;ദ്ദേശത്തില്&zwj; ചില ഉല്&zwj;പ്പന്നങ്ങള്&zwj;ക്ക് ഇളവുകള്&zwj; പ്രഖ്യാപിച്ചിട്ടുണ്ട്. ബീഫ്, കോഫി, ചില പ്രത്യേക പഴവര്&zwj;ഗ്ഗങ്ങള്&zwj;, അണ്ടിപ്പരിപ്പുകള്&zwj; എന്നിവയെ തീരുവയില്&zwj; നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വടക്കേ അമേരിക്കന്&zwj; സ്വതന്ത്ര വ്യാപാര കരാര്&zwj; പാലിക്കുന്ന കാനഡ, മെക്&zwnj;സിക്കോ എന്നിവിടങ്ങളില്&zwj; നിന്നുള്ള സാധനങ്ങള്&zwj;ക്കും ചില തുണിത്തരങ്ങള്&zwj;ക്കും വസ്ത്രങ്ങള്&zwj;ക്കും ഇളവ് ലഭിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് ഈ നീക്കത്തിന് പിന്നില്&zwj;?&lt;/strong&gt;&lt;/p&gt;&lt;p&gt;യുഎസ് പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപ് മുന്&zwj;പ് ചുമത്തിയ ചില തീരുവകള്&zwj; ഫെബ്രുവരിയില്&zwj; സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരമായ തീരുവ ചുമത്താനുള്ള വഴികള്&zwj; യുഎസ് തേടാന്&zwj; ആരംഭിച്ചത്. യുഎസിന്റെ ഈ പുതിയ നീക്കത്തോട് മറ്റ് രാജ്യങ്ങള്&zwj; എങ്ങനെ പ്രതികരിക്കുമെന്നത് നിര്&zwj;ണായകമാണ്. ഇതുവരെ മറ്റ് രാജ്യങ്ങള്&zwj; തിരിച്ചടികള്&zwj;ക്ക് മുതിരാതെ, ചര്&zwj;ച്ചകളിലൂടെ തീരുവ കുറയ്ക്കാനാണ് ശ്രമിച്ചിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഈ നികുതി നിര്&zwj;ദ്ദേശത്തിന്മേല്&zwj; ജൂലൈ 6 വരെ പൊതുജനങ്ങള്&zwj;ക്ക് രേഖാമൂലം അഭിപ്രായങ്ങള്&zwj; അറിയിക്കാവുന്നതാണ്. തുടര്&zwj;ന്ന് ജൂലൈ 7 മുതല്&zwj; 'സെക്ഷന്&zwj; 301' പാനലിന്റെ പരസ്യ ഹിയറിംഗുകള്&zwj; ആരംഭിക്കും. നിര്&zwj;ബന്ധിത തൊഴില്&zwj; ചൂഷണത്തിന് പുറമെ, രാജ്യങ്ങളിലെ അമിത വ്യവസായ ശേഷിയെക്കുറിച്ചും യുഎസ് വ്യാപാര പ്രതിനിധി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-plans-new-tariffs-on-india-china-uk-over-labor-laws-articleshow-zt76zf4"/>
        </item>
        <item>
            <title><![CDATA[ജൂൺ ആറ് സമരത്തിന് മുന്നോടിയായി മൂന്ന് സുപ്രധാന നിയമനം നടത്തി കോക്രോച് ജനത പാർടി; നിലപാടുകൾ അറിയിക്കാൻ വക്താക്കളെ നിയമിച്ചു]]></title>
            <link>https://www.asianetnews.com/india-news/cockroach-janta-party-has-officially-appointed-three-spokespersons-ahead-of-june-6-delhi-protest-articleshow-kt5z4mm</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cockroach-janta-party-has-officially-appointed-three-spokespersons-ahead-of-june-6-delhi-protest-articleshow-kt5z4mm</guid>
            <pubDate>Wed, 03 Jun 2026 14:26:57 +0530</pubDate>
            <description><![CDATA[നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്ന കോക്രോച്ച് ജനതാ പാർട്ടി, തങ്ങളുടെ നിലപാടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മൂന്ന് പുതിയ ദേശീയ വക്താക്കളെ നിയമിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ ആറിന് ജന്തർ മന്തറിൽ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks9phtvrjhda170fcnj2w54g,imgname-cockroach-janta-party-founder-abhijeet-dipke-instagram-account-hacked-cjp-x-handle-suspension-1779515845496.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ തകർച്ചയ്ക്കും നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കുമെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങുന്ന കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ പുതിയ ദേശീയ വക്താക്കളെ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ തരംഗമായ, അഭിജീത് ദിപ്കെ രൂപീകരിച്ച സംഘടന ജൂൺ ആറിനാണ് ജന്തർ മന്തറിൽ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി പാർട്ടിയുടെ നിലപാടുകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരായ മൂന്ന് പേരെ വക്താക്കളായി നിയമിച്ചിരിക്കുന്നത്. പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ സൗരവ് ദാസാണ് മുഖ്യ വക്താവ്. 2025 നവംബറിൽ ഇന്ത്യ ഗേറ്റിൽ നടന്ന മലിനീകരണ വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് ഇദ്ദേഹം.&lt;/p&gt;&lt;p&gt;രാഷ്ട്രീയ ഗവേഷകൻ, എഴുത്തുകാരൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ വിജേത ദാഹിയയാണ് രണ്ടാമൻ. ദില്ലി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, ഹരിയാൻവി ഭാഷയിൽ 'ദരാരേൻ', 'ഓപ്രി പറായി' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പവർ ഓഫ് യൂണിവേഴ്&zwnj;സ്, ടു ഹെൽ വിത്ത് ദാറ്റ് ജോബ് എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്. ഐഐടി കാൺപൂർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് (LSE) എന്നിവടങ്ങളിലെ പഠനത്തിന് ശേഷം ലണ്ടനിലെ പ്രശസ്തമായ മക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്&zwnj;മെന്റ് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്ന അശുതോഷ് റാങ്കയാണ് മൂന്നാമൻ. കഴിഞ്ഞ വർഷം ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം, ജയ്പൂരിൽ പരിസ്ഥിതി, വിദ്യാഭ്യാസം, നീറ്റ് പരീക്ഷാ വിവാദം എന്നിവയുമായി ബന്ധപ്പെട്ട ജനകീയ പ്രചാരണങ്ങളിൽ സജീവമാണ്.&lt;/p&gt;&lt;p&gt;ജൂൺ 6-ന് അഭിജീത് ദിപ്കെ ഇന്ത്യയിൽ തിരിച്ചെത്തുന്നതോടെ ദില്ലിയിൽ സമാധാനപരമായ പ്രതിഷേധ പരിപാടികൾക്ക് തുടക്കമാകും. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ സിസ്റ്റത്തിലെ പാളിച്ചകൾ എന്നിവയ്ക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ ചർച്ചകളുടെ സ്വഭാവം മാറ്റിയെഴുതാൻ പുതിയ തലമുറയിലെ നേതാക്കൾക്ക് കഴിയുമെന്ന് നിയമനങ്ങൾക്ക് പിന്നാലെ സംഘടന വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/cockroach-janta-party-has-officially-appointed-three-spokespersons-ahead-of-june-6-delhi-protest-articleshow-kt5z4mm"/>
        </item>
        <item>
            <title><![CDATA[ആ 'ഒറ്റ കാര്യം', അധികാരമേൽക്കും മുന്നേ ഡികെ ശിവകുമാറിന് സോണിയ ഗാന്ധിയുടെ നിർണായക സന്ദേശം; 'എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകണം']]></title>
            <link>https://www.asianetnews.com/india-news/sonia-gandhi-calls-dk-shivakumar-ahead-of-oath-taking-urges-to-take-everyone-together-articleshow-p58gk7u</link>
            <guid isPermaLink="true">https://www.asianetnews.com/india-news/sonia-gandhi-calls-dk-shivakumar-ahead-of-oath-taking-urges-to-take-everyone-together-articleshow-p58gk7u</guid>
            <pubDate>Wed, 03 Jun 2026 14:17:17 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകയിൽ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ്, നിയുക്ത മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഫോണിൽ വിളിച്ചു. പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകണമെന്ന നിർണായക നിർദ്ദേശം നൽകി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6akacykg5g64azrp9r6wfx,imgname-dk-sonia-1780476389790.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: കർണാടകയിൽ പുതിയ ഭരണനേതൃത്വം അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി കെ ശിവകുമാറിനെ നേരിട്ട് ഫോണിൽ വിളിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് രാവിലെയാണ് സോണിയ ഗാന്ധി ഡി കെയെ വിളിച്ച് സുപ്രധാന നിർദ്ദേശം നൽകിയത്. പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒത്തൊരുമിച്ചും ഒരേ മനസ്സോടെയും മുന്നോട്ട് കൊണ്ടുപോകണമെന്ന 'ഒറ്റ കാര്യമാണ്' അവർ പ്രധാനമായും ആവശ്യപ്പെട്ടത്. ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണ അറിയിച്ചുള്ള ഈ ഫോൺ കോളിന് ഡി കെ ശിവകുമാർ, സോണിയ ഗാന്ധിയോട് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;4 മണിക്ക് ഡി കെ അധികാരമേൽക്കും&lt;/strong&gt;&lt;/h2&gt;&lt;p&gt;കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേൽക്കും. വൈകിട്ട് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമടക്കമുള്ളവരും ചടങ്ങിൽ പങ്കെടുക്കും. കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായിയായിട്ടാണ് ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ദില്ലിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്നലെയാണ് ശിവകുമാറിനൊപ്പം ചുമതലയേൽക്കുന്നവരുടെ പട്ടിക പുറത്തുവന്നത്. രണ്ട് മലയാളികൾ ഉൾപ്പെടെ 11 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കെ ജെ ജോർജും മുൻ സ്പീക്കർ യു ടി ഖാദറുമാണ് ഡി കെ മന്ത്രിസഭയിലേക്കെത്തുന്ന മലയാളികൾ. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് ചുമതലയേൽക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തരായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പം പ്രിയങ്ക് ഖർഗെയും എംബി പാട്ടീലും സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്. ഈശ്വ&zwj;&zwj;&zwj;ർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധ&zwnj;ർ എന്നിവരുടെ പേരുകളും ദില്ലിയിൽ നിന്ന് അംഗീകരിച്ച് കിട്ടിയവരുടെ കൂട്ടത്തിലുണ്ട്. അതേസമയം ശബ്ദ വിവാദത്തിൽ കുടുങ്ങിയ മുൻ മന്ത്രി സമീർ അഹമ്മദിന്റെ പേര് പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്. ഡി കെയുടെ വിശ്വസ്തനും മലയാളിയായ എൻ എ ഹാരിസിന്റെ പേരും ഈ പട്ടികയിലില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/sonia-gandhi-calls-dk-shivakumar-ahead-of-oath-taking-urges-to-take-everyone-together-articleshow-p58gk7u"/>
        </item>
        <item>
            <title><![CDATA[അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം]]></title>
            <link>https://www.asianetnews.com/kerala-news/mvd-announces-that-there-is-no-such-directive-no-directive-not-to-send-children-in-autos-articleshow-2o9hz3v</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mvd-announces-that-there-is-no-such-directive-no-directive-not-to-send-children-in-autos-articleshow-2o9hz3v</guid>
            <pubDate>Wed, 03 Jun 2026 14:16:39 +0530</pubDate>
            <description><![CDATA[ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് വിലക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ലെന്നും അധികൃതർ വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcxcmx49vc6za4cj3t8nxpta,imgname-mvd--1--1766217905289.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. ഇത്തരത്തിൽ യാതൊരു നിർദേശവും മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും വകുപ്പ് അറിയിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ലെന്നും അധികൃതർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കുട്ടികളെ സ്&zwnj;കൂള്&zwj; ബസുകളില്&zwj; തന്നെ അയക്കണമെന്നും ഓട്ടോയില്&zwj; സ്&zwnj;കൂളില്&zwj; അയക്കുന്നത് ഒഴിവാക്കണമെന്നും എംവിഡി നിര്&zwj;ദേശച്ചതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ഔദ്യോഗിക വിശദീകരണം. ഓട്ടോറിക്ഷകളില്&zwj; പരിധിയില്&zwj; കൂടുതല്&zwj; കുട്ടികളെ കയറ്റരുതെന്നും നിർദേശമുണ്ട്. ഇത് അപകടങ്ങള്&zwj;ക്ക് കാരണമാകുമെന്നും എംവിഡി വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ വരുന്നു&lt;/h2&gt;&lt;p&gt;അതേസമയം, സംസ്ഥാനത്ത് ഉടൻ 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അറിയിച്ചു.. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. വാഹനങ്ങളുടെ ഫിറ്റ്നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്സോഴ്സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സേവനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ ദേശീയതലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായി. വാഹൻ, സാരഥി പ്ലാറ്റ്ഫോമുകളിൽ നിരവധി മെച്ചപ്പെടുത്തലുകൾ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കി. ആദ്യ കമ്പ്യൂട്ടറൈസ്ഡ് വാഹന പരിശോധനയും ഡ്രൈവർ പരിശോധനയും കേരളത്തിലാണ് നടപ്പിലാക്കിയത്. ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mvd-announces-that-there-is-no-such-directive-no-directive-not-to-send-children-in-autos-articleshow-2o9hz3v"/>
        </item>
        <item>
            <title><![CDATA[ഉടമ അപകടത്തിൽ മരിച്ചു; പൊലീസ് സ്റ്റേഷന് അടുത്ത് തുരുമ്പിച്ച് കിടന്ന ബൈക്ക് ആരുമറിയാതെ വിറ്റ് പണം കൈപ്പറ്റി എഎസ്ഐ; സസ്പെൻ്റ് ചെയ്‌തു]]></title>
            <link>https://www.asianetnews.com/kerala-news/asi-who-sold-bike-main-evidence-in-accident-case-as-scrap-suspended-at-ernakulam-articleshow-6yd9bu5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/asi-who-sold-bike-main-evidence-in-accident-case-as-scrap-suspended-at-ernakulam-articleshow-6yd9bu5</guid>
            <pubDate>Wed, 03 Jun 2026 13:57:19 +0530</pubDate>
            <description><![CDATA[&lt;p&gt;മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ എഎസ്ഐ സജുമോനെ തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റതിന് സസ്പെൻഡ് ചെയ്തു. വാഹനാപകടത്തിൽ ഉടമ മരിച്ച കേസിൽ ഉൾപ്പെട്ട ബൈക്കാണ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ അനുമതിയില്ലാതെ വിറ്റത്. സംഭവം വിവാദമായതോടെ ബൈക്ക് തിരിച്ചെത്തിക്കുകയും റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന അപകടക്കേസിലെ തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ അഡിഷണൽ എസ്ഐക്ക് സസ്&zwnj;പെൻഷൻ. എറണാകുളം മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്ഐ സജുമോനെയാണ് റൂറൽ എസ്പി സസ്&zwnj;പെൻഡ് ചെയ്തത്. സ്റ്റേഷൻ ഇൻസ്പെക്ടറുടെ പോലും അനുമതിയില്ലാതെയായിരുന്നു എഎസ്ഐയുടെ ഈ രഹസ്യ വിൽപന. വാഹനാപകടത്തെ തുടർന്ന് ഒൻപത് മാസത്തോളമായി മുളന്തുരുത്തി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് എഎസ്ഐ വിറ്റത്. അപകടത്തിൽ ബൈക്ക് ഉടമ മരണപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;സ്റ്റേഷനിൽ ആരും അറിയാതെയാണ് എഎസ്ഐ ബൈക്ക് വിറ്റ് ആക്രിക്കടക്കാരനിൽ നിന്ന് പണം കൈപ്പറ്റിയത്. തൊണ്ടിമുതൽ വിറ്റ സംഭവം പുറത്തായതോടെ സ്പെഷൽ ബ്രാഞ്ച് ഇതിനെക്കുറിച്ച് രഹസ്യമായി അന്വേഷിച്ചു. പിന്നീട് റിപ്പോർട്ട് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഭവം വിവാദമായതോടെ വിറ്റ ബൈക്ക് സ്റ്റേഷനിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച വാഹന ഉടമയുടെ ബന്ധുക്കളുടെ പൂർണ്ണമായ അറിവോടെയും സമ്മതത്തോടെയുമാണ് ബൈക്ക് വിറ്റതെന്നായിരുന്നു സജുമോൻ പോലീസിന് നൽകിയ വിശദീകരണം. എന്നാൽ കേസിലെ തൊണ്ടിമുതൽ സ്റ്റേഷന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ പുറത്തേക്ക് വിൽക്കാൻ പാടില്ലെന്നിരിക്കെ, എഎസ്ഐയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും നിയമലംഘനവും ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇയാൾക്കെതിരെ ഉടനടി സസ്&zwnj;പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും തുടരുകയാണ്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/asi-who-sold-bike-main-evidence-in-accident-case-as-scrap-suspended-at-ernakulam-articleshow-6yd9bu5"/>
        </item>
        <item>
            <title><![CDATA[രക്ഷയുണ്ടാകില്ല! കാലവർഷം എത്തും മുന്നേ അതിശക്ത മഴ, കേരളത്തിൽ 5 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് 3 ജില്ലകളിൽ; 11 ജില്ലകളിൽ യെല്ലോ അലർട്ടും]]></title>
            <link>https://www.asianetnews.com/kerala-news/kerala-braces-for-heavy-pre-monsoon-rains-orange-alert-issued-for-various-districts-over-next-5-days-articleshow-i6ydpl1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-braces-for-heavy-pre-monsoon-rains-orange-alert-issued-for-various-districts-over-next-5-days-articleshow-i6ydpl1</guid>
            <pubDate>Wed, 03 Jun 2026 13:55:11 +0530</pubDate>
            <description><![CDATA[&lt;p&gt;കാലവർഷം എത്തുന്നതിന് മുന്നോടിയായി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4j2eekkfpmebw34vgefj041,imgname-kerala-rain-1757248174707.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും, ജൂൺ അഞ്ചിന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂൺ ഏഴിന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;strong&gt;ഓറഞ്ച് അലർട്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;03/06/2026: ആലപ്പുഴ, കോട്ടയം, എറണാകുളം&lt;/p&gt;&lt;p&gt;04/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ&lt;/p&gt;&lt;p&gt;05/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്&lt;/p&gt;&lt;p&gt;06/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്&lt;/p&gt;&lt;p&gt;07/06/2026: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;മഞ്ഞ അലർട്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;03/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്&lt;/p&gt;&lt;p&gt;04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്&lt;/p&gt;&lt;p&gt;05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം&lt;/p&gt;&lt;p&gt;06/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം&lt;/p&gt;&lt;p&gt;07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-braces-for-heavy-pre-monsoon-rains-orange-alert-issued-for-various-districts-over-next-5-days-articleshow-i6ydpl1"/>
        </item>
        <item>
            <title><![CDATA[പരീക്ഷണത്തിൽ തന്നെ പാളിയ ഒഎസ്എം, പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിദഗ്ധ സമിതി റിപ്പോർട്ട്; എല്ലാം അവഗണിച്ച് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കി സിബിഎസ്ഇ]]></title>
            <link>https://www.asianetnews.com/india-news/osm-system-failed-in-trial-expert-report-highlighted-issues-but-cbse-ignore-everything-putting-students-future-at-stake-articleshow-9cs3bth</link>
            <guid isPermaLink="true">https://www.asianetnews.com/india-news/osm-system-failed-in-trial-expert-report-highlighted-issues-but-cbse-ignore-everything-putting-students-future-at-stake-articleshow-9cs3bth</guid>
            <pubDate>Wed, 03 Jun 2026 13:46:44 +0530</pubDate>
            <description><![CDATA[&lt;p&gt;വിദഗ്ധ സമിതിയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് സിബിഎസ്ഇ ധൃതിപിടിച്ച് ഓൺ-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനം നടപ്പാക്കിയത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായെന്ന് റിപ്പോർട്ടുകൾ. ട്രയൽ റണ്ണിൽ കണ്ടെത്തിയ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കണമെന്ന ശുപാർശ ബോർഡ് തള്ളുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt693g7geb1v5fss9p5pjrhx,imgname-cbse-osm-1780474822896.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഒഎസ്എം മാർക്കിംഗ് രീതി (ഓണ്&zwj; സ്ക്രീൻ മാർക്കിങ്) നടപ്പാക്കുന്നത് ഒരു കൊല്ലത്തേക്ക് മാറ്റിവയ്ക്കണം എന്ന വിദഗ്ധരുടെ റിപ്പോർട്ട് സിബിഎസ്ഇ തളളിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് വ്യക്തമായി. പ്രധാന സ്കൂളുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി നല്കിയ ശുപാർശ അവഗണിച്ചാണ് പുതിയ പരീക്ഷണം നടപ്പാക്കിയത്. കേന്ദ്രം നിയോഗിച്ച രാധ ചൗഹാൻ സമിതി സിബിഎസ്ഇ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.&lt;/p&gt;&lt;p&gt;പരീക്ഷണത്തിൽ തന്നെ പാളിയ ഒഎസ്എം സംവിധാനമാണ്, ധൃതിപ്പിടിച്ച് സിബിഎസ്ഇ നടപ്പാക്കിയത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് നിലവിൽ പുറത്തു വരുന്നത്. പ്ലസ്ടു പരീക്ഷയ്ക്ക് ഒരു മാസം മുൻപാണ് ദില്ലിയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒഎസ്എം പരിഷ്ക്കരണത്തിനുള്ള ട്രയൽ റൺ നടത്തിയത്. സ്വകാര്യ സ്കൂളുകൾ, ദില്ലി സർക്കാർ നടത്തുന്ന സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൾമാർ അടക്കം പ്രതിനിധികൾ അടങ്ങുന്ന സമിതിയെയും ഇതിനായി നിയോഗിച്ചു. ഉത്തക്കടലാസുകൾ തയ്യാറാക്കി ഓൺ സ്ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണ്ണയം നടത്തുന്ന രീതി പരീക്ഷിച്ചു നോക്കി. എന്നാൽ തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങളാണ് ഉണ്ടായത്.&amp;nbsp;&lt;/p&gt;&lt;p&gt;ചില ഉത്തരങ്ങൾക്ക് മാർക്ക് കൂട്ടി നൽകുമ്പോൾ അത് കുറവായി രേഖപ്പെടുത്തുന്നു, നൽകിയ മാർക്ക് യഥാർത്ഥമായി സ്ക്രീനീൽ രേഖപ്പെടുത്തുന്നില്ല, ഒരു ചോദ്യത്തിൽ രണ്ട് ഭാഗങ്ങളായി ഉത്തരമുണ്ടെങ്കിൽ ഒന്നിന് മാത്രമേ മാർക്ക് നൽകാൻ സാധിക്കുന്നുള്ളൂ, സിസ്റ്റം ഇടയ്ക്ക് ഹാങ് ആവുന്നു, മാർക്ക് എല്ലാം രേഖപ്പെടുത്തിയാലും കംപ്യൂട്ടറിൽ ചിലത് വിട്ടുപോകുന്നു, ബ്ലാങ്കായ പേജുകൾക്ക് വരെ മാർക്ക് ഇടാൻ കഴിയുന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അന്ന് രേഖപ്പെടുത്തി. ഇക്കാര്യങ്ങൾ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി ബോർഡിനെ ധരിപ്പിച്ചു. ഒപ്പം ഒഎസ്എം ഒരു കൊല്ലമെങ്കിലും നീട്ടിവെയ്ക്കണമെന്ന ശുപാർശയും ഇവർ നൽകി. എന്നാൽ ബോർഡ് ഇതിന് തയ്യാറായില്ല. പരീക്ഷണാടിസ്ഥാനത്തിൽ ചില മേഖലകളിൽ മാത്രം ഒഎസ്എം നടപ്പാക്കണം എന്ന നിർദ്ദേശവും സിബിഎസ്ഇ ചെയർമാനും സെക്രട്ടറിയും അംഗീകരിച്ചില്ല.&lt;/p&gt;&lt;p&gt;ഇതിനിടെ സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള പുതിയ വെബ്സൈറ്റിനെതിരായ സൈബർ ആക്രമണത്തിൽ സൈബർ ക്രൈം കോഡിനേഷൻ സെൻറർ നടപടി തുടങ്ങി. പോർട്ടലിൽ കടന്നുകയറാൻ പല തവണ ശ്രമം നടന്നു എന്നാണ് കണ്ടെത്തൽ. കേന്ദ്രം നിയോഗിച്ച രാധാ ചൗഹാൻ സമിതി സിബിഎസ്ഇ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ഒഎസ്എം കരാർ നൽകിയതിലെ ടെൻഡർ നടപടികളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. പരീക്ഷ വീഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉറച്ചു നിൽക്കുകയാണ്. കോക്ക്റോച്ച് ജനത പാർട്ടി ശനിയാഴ്ച പ്രഖ്യാപിച്ച പ്രതിഷേധത്തിന് പൗരവകാശ പ്രവർത്തകൻ സോനം വാങ്ചുക്ക് പിന്തുണ അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി എടുത്ത് തൽക്കാലം വിദ്യാഭ്യാസ മന്ത്രിയെ ഭരണ നേതൃത്വം സംരക്ഷിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/osm-system-failed-in-trial-expert-report-highlighted-issues-but-cbse-ignore-everything-putting-students-future-at-stake-articleshow-9cs3bth"/>
        </item>
        <item>
            <title><![CDATA[11500 രൂപ, കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ പിഴ! മുഖ്യമന്ത്രിയുടെ ബോർഡിന്‍റെ പേരിലെ നടപടി മരട് സെക്രട്ടറി വക]]></title>
            <link>https://www.asianetnews.com/kerala-news/congress-ruled-maradu-municipality-fines-local-congress-committee-for-erecting-welcome-board-for-cm-vd-satheesan-articleshow-74hgrfn</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/congress-ruled-maradu-municipality-fines-local-congress-committee-for-erecting-welcome-board-for-cm-vd-satheesan-articleshow-74hgrfn</guid>
            <pubDate>Wed, 03 Jun 2026 13:42:34 +0530</pubDate>
            <description><![CDATA[&lt;p&gt;മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് ബോർഡ് സ്ഥാപിച്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കോൺഗ്രസ് ഭരിക്കുന്ന മരട് നഗരസഭ പിഴ ചുമത്തി. നഗരസഭാ സെക്രട്ടറി അനധികൃത ബോർഡുകൾ നീക്കം ചെയ്തതിന് പിന്നാലെയാണ് 11,500 രൂപ പിഴയടക്കാൻ നോട്ടീസ് നൽകിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt4r4vqjqjknabzwtmae5srg,imgname-vd-board-1780423487218.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് ബോർഡ് സ്ഥാപിച്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കോൺഗ്രസ് തന്നെ ഭരിക്കുന്ന നഗരസഭയിൽ നിന്ന് പിഴ. മുഖ്യമന്ത്രിയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന എറണാകുളത്തെ മരട് മുൻസിപ്പാലിറ്റിയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് 11,500 രൂപ പിഴ ഈടാക്കാനുള്ള നോട്ടീസ് നൽകിയത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ കഴിഞ്ഞദിവസം നഗരസഭാ സെക്രട്ടറി ജീവനക്കാരെ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തിന് പിഴ ഒടുക്കാനുള്ള നോട്ടീസും സെക്രട്ടറി കൈമാറിയത്. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ കോൺഗ്രസിന്റെ തന്നെ ബോർഡുകൾ നീക്കം ചെയ്ത സെക്രട്ടറിയുടെ നടപടിക്കെതിരെ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ മുൻ നഗരസഭാ ചെയർമാൻ കഴിഞ്ഞദിവസം അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിക്ക് പിന്നാലെയാണ് ബോർഡ് വെച്ചതിന്&zwj;റെ പേരിൽ പിഴ ചുമത്തിക്കൊണ്ട് നഗരസഭാ സെക്രട്ടറി വീണ്ടും നോട്ടീസ് നൽകിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/congress-ruled-maradu-municipality-fines-local-congress-committee-for-erecting-welcome-board-for-cm-vd-satheesan-articleshow-74hgrfn"/>
        </item>
        <item>
            <title><![CDATA[കൊല്ലത്ത് പത്തു വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു; പൊളളലേൽപ്പിച്ചത് അച്ഛനെന്ന് കുട്ടിയുടെ മൊഴി, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ]]></title>
            <link>https://www.asianetnews.com/kerala-news/a-ten-year-old-boy-suffered-burns-in-mainagappally-kollam-articleshow-kdnbuqi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/a-ten-year-old-boy-suffered-burns-in-mainagappally-kollam-articleshow-kdnbuqi</guid>
            <pubDate>Wed, 03 Jun 2026 13:32:10 +0530</pubDate>
            <description><![CDATA[&lt;p&gt;പത്ത് വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു. അച്ഛനാണ് പൊളളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, ചൂട് വെള്ളം വീണതെന്നാണ് ബന്ധുക്കളുടെ വാദം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6820jdgmf0mzwcb1pjcrzw,imgname-fotojet---2026-06-03t133141.228-1780473725517.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ പത്ത് വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു. അച്ഛനാണ് പൊളളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, ചൂട് വെള്ളം വീണതെന്നാണ് ബന്ധുക്കളുടെ വാദം. സംഭവത്തിൽ ശാസ്താംകോട്ട പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;മെയ് 31നാണ് കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ, ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകി കുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിട്ടു. തുടർന്ന് വീട്ടിലെത്തി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്ന് വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ നേരത്തെയും കുട്ടിയ്ക്ക് വീട്ടിൽ വെച്ച് പൊള്ളലേറ്റിട്ടുണ്ട് എന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/a-ten-year-old-boy-suffered-burns-in-mainagappally-kollam-articleshow-kdnbuqi"/>
        </item>
        <item>
            <title><![CDATA[കുവൈത്ത് വിമാനത്താവളത്തിലെ ആക്രമണം; സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ച് കുവൈത്ത് എയർവേയ്സ്]]></title>
            <link>https://www.asianetnews.com/international-news/kuwait-airways-suspended-flight-services-after-iranian-attack-articleshow-yfz79xv</link>
            <guid isPermaLink="true">https://www.asianetnews.com/international-news/kuwait-airways-suspended-flight-services-after-iranian-attack-articleshow-yfz79xv</guid>
            <pubDate>Wed, 03 Jun 2026 13:23:35 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്&zwj;റെ ആക്രമണത്തെ തുടർന്ന് കുവൈത്ത് എയർവേയ്സ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt67em0xaz3r0j5azqykf4gp,imgname-fotojet---2026-06-03t132105.004-1780473090077.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്സ്. നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;കമ്പനിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ റദ്ദാക്കപ്പെട്ട സർവീസുകൾ പുനഃക്രമീകരിക്കുമെന്നും പുതിയ യാത്രാ തീയതികൾ യാത്രക്കാരെ അവരുടെ ബുക്കിംഗിൽ നൽകിയിട്ടുള്ള ബന്ധപ്പെടൽ വിവരങ്ങളിലൂടെ നേരിട്ട് അറിയിക്കുമെന്നും വ്യക്തമാക്കി. യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈത്ത് എയർവേയ്സിന്&zwj;റെ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും കമ്പനി അഭ്യർഥിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്&zwj;റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്&zwj;റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.&lt;/p&gt;&lt;p&gt;ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്&zwj;റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി 1 ടെർമിനൽ ജൂൺ 1ന് ആണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/kuwait-airways-suspended-flight-services-after-iranian-attack-articleshow-yfz79xv"/>
        </item>
        <item>
            <title><![CDATA[സ്വർണം കട്ടവൻ ആരപ്പാ  സഖാക്കളാണേ അയ്യപ്പാ എന്നയിരുന്നു വിമർശനം,ഭരണത്തിൽ വന്നപ്പോൾ അതേപ്പറ്റി മിണ്ടുന്നില്ല, സർക്കാരിനെതിരെ ബിജെപി നിയമസഭയിൽ]]></title>
            <link>https://www.asianetnews.com/news/bjp-criticism-against-udf-goverment-in-assembly-articleshow-h06vmu7</link>
            <guid isPermaLink="true">https://www.asianetnews.com/news/bjp-criticism-against-udf-goverment-in-assembly-articleshow-h06vmu7</guid>
            <pubDate>Wed, 03 Jun 2026 11:35:06 +0530</pubDate>
            <description><![CDATA[&lt;p&gt;കാലാകാലങ്ങളായി യുഡിഎഫും എല്&zwj;ഡിഎഫും &amp;nbsp;ഒരേ മനസ്സോടെ പ്രവർത്തിക്കുന്നുവെന്ന് &amp;nbsp;ബി ബി ഗോപകുമാർ നിയമസഭയില്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6199f8nk4xesvcfyeeh4tz,imgname-fotojet---2026-06-03t113302.204-1780466623975.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: &amp;nbsp;: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണത്തില്&zwj; സർക്കാരിനെതിരെ ബിജെപി നിയമസഭയിൽ സ്വർണം കട്ടവൻ ആരപ്പാ സഖാക്കളാണേ അയ്യപ്പാ എന്നയിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് &amp;nbsp; വിമർശനം എന്നാല്&zwj; ഭരണത്തിൽ വന്നപ്പോൾ അതേപ്പറ്റി മിണ്ടുന്നില്ല കാലാകാലങ്ങളായി &amp;nbsp;യുഡിഎഫും എല്&zwj;ഡിഎഫും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു ഇരു കൂട്ടരും &amp;nbsp;ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കും തെളിയിക്കാനുള്ള ഭരണപരമായ ഉത്തരവാദിത്വം യുഡിഎഫ് സര്&zwj;ക്കാര്&zwj; &amp;nbsp;കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്എഞു&amp;nbsp;&lt;/p&gt;&lt;p&gt;CMRL വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു നിലപാടുകളുടെ രാജകുമാരൻ എന്നാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത് CMRL - ഡയറിയിൽ ഉള്ള പേരുകളിലേക്കും അന്വേഷണം നീളണമെന്ന ആവശ്യം ശക്തമാണ് &amp;nbsp;നിലപാടുകളുടെ രാജകുമാരൻ ഈ വിഷയത്തിൽ നിലപാട് അറിയിക്കുന്നത് നല്ലതായിരിക്ികുുമെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു&lt;/p&gt;&lt;p&gt;ഗവർണറുടെ നയപ്രഖ്യാപനം പൊള്ളയാണ് &amp;nbsp;രണ്ട് മുന്നണിയും പരസ്പരം കുറ്റപ്പെടുത്തുന്നു കേരളത്തിന്റെ ഇന്നത്തെ സാമ്പത്തികാവസ്ഥയ്ക്ക് കാരണം ഈ മുന്നണികളാണ് &amp;nbsp;നിയമസഭയിൽ എൽഡിഎഫും യുഡിഎഫും ഒരു പോലെ ഭയക്കുന്നത് സംഘപരിവാറിനെയാണെന്നും അദ്ദേഹം പറഞ്ഞു&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/news/bjp-criticism-against-udf-goverment-in-assembly-articleshow-h06vmu7"/>
        </item>
        <item>
            <title><![CDATA[രൂപ തകരാതെ കാക്കാൻ രാജ്യത്തിന്റെ കയ്യിലുള്ള സ്വർണം മുഴുവൻ വിറ്റോ റിസർവ് ബാങ്ക് ? കേന്ദ്രസർക്കാരിന്റെ പ്രതികരണമിങ്ങനെ]]></title>
            <link>https://www.asianetnews.com/india-news/rbi-denies-selling-gold-to-save-economy-fake-news-clarifies-centre-articleshow-o9o6c37</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rbi-denies-selling-gold-to-save-economy-fake-news-clarifies-centre-articleshow-o9o6c37</guid>
            <pubDate>Wed, 03 Jun 2026 12:33:49 +0530</pubDate>
            <description><![CDATA[&lt;p&gt;രൂപയുടെ മൂല്യത്തകര്&zwj;ച്ച തടയാന്&zwj; റിസര്&zwj;വ് ബാങ്ക് സ്വര്&zwj;ണം വിറ്റുവെന്ന വാര്&zwj;ത്തകള്&zwj; തള്ളി സര്&zwj;ക്കാര്&zwj; വൃത്തങ്ങള്&zwj;. പശ്ചിമേഷ്യന്&zwj; സംഘര്&zwj;ഷം മൂലം എണ്ണവില വര്&zwj;ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് ഈ അഭ്യൂഹങ്ങള്&zwj; പ്രചരിച്ചത്. ഇന്ത്യയുടെ സ്വര്&zwj;ണശേഖരം രാജ്യത്തിനകത്ത് സുരക്ഷിതമാണെന്നും റിപ്പോര്&zwj;ട്ട് വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt64p4frm94ex10jtmr3t0fn,imgname-indian-rupee--gold--1780470190584.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രൂപയുടെ മൂല്യത്തകര്&zwj;ച്ച തടയാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമായി റിസര്&zwj;വ് ബാങ്ക് സ്വര്&zwj;ണശേഖരം വിറ്റുവെന്ന വാര്&zwj;ത്തകള്&zwj; തള്ളി സര്&zwj;ക്കാര്&zwj; വൃത്തങ്ങള്&zwj;. സിഎന്&zwj;ബിസി-ടിവി18 ആണ് ഈ വാര്&zwj;ത്ത റിപ്പോര്&zwj;ട്ട് ചെയ്തത്. പശ്ചിമേഷ്യയിലെ സംഘര്&zwj;ഷങ്ങളുടെ പശ്ചാത്തലത്തില്&zwj; വിദേശനാണ്യ ശേഖരം സുരക്ഷിതമാക്കാന്&zwj; ആര്&zwj;.ബി.ഐ സ്വര്&zwj;ണം വിറ്റുവെന്ന് ബ്ലൂംബര്&zwj;ഗ് കഴിഞ്ഞ ദിവസം റിപ്പോര്&zwj;ട്ട് ചെയ്തിരുന്നു.&lt;/p&gt;&lt;h2&gt;ബ്ലൂംബര്&zwj;ഗ് റിപ്പോര്&zwj;ട്ടിലെ വാദങ്ങള്&zwj;&amp;nbsp;&lt;/h2&gt;&lt;p&gt;രണ്ടാഴ്ചയ്ക്കുള്ളില്&zwj; റിസര്&zwj;വ് ബാങ്ക് ഏകദേശം 1200 കോടി ഡോളറിന്റെ സ്വര്&zwj;ണം വിറ്റുവെന്നാണ് ബ്ലൂംബര്&zwj;ഗ് തയ്യാറാക്കിയ റിപ്പോര്&zwj;ട്ടില്&zwj; പറയുന്നത്. ഇതില്&zwj; നിന്നുള്ള തുക ഉപയോഗിച്ച് ഏകദേശം 750 കോടി ഡോളറിന്റെ വിദേശനാണ്യ ആസ്തികള്&zwj; രാജ്യത്തിനായി വാങ്ങിയെന്നും റിപ്പോര്&zwj;ട്ടില്&zwj; പറയുന്നു. സ്വര്&zwj;ണത്തിന്റെ ഇറക്കുമതി തീരുവ അടുത്തിടെ വര്&zwj;ധിപ്പിച്ചിരുന്നു. ഇതുപ്രകാരം ആര്&zwj;.ബി.ഐയുടെ പക്കലുള്ള സ്വര്&zwj;ണശേഖരത്തിന്റെ മൂല്യവും സ്വാഭാവികമായി വര്&zwj;ധിക്കേണ്ടതായിരുന്നു. എന്നാല്&zwj; നിലവില്&zwj; ലഭ്യമായ കണക്കുകള്&zwj; പ്രകാരം ഇതില്&zwj; ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വര്&zwj;ണം വിറ്റതിനാലാണ് ഈ മൂല്യത്തകര്&zwj;ച്ച ഉണ്ടായതെന്നാണ് ബ്ലൂംബര്&zwj;ഗ് വിലയിരുത്തല്&zwj;.&lt;/p&gt;&lt;h3&gt;എണ്ണവിലയും രൂപയുടെ തകര്&zwj;ച്ചയും&lt;/h3&gt;&lt;p&gt;അമേരിക്ക- ഇറാന്&zwj; സംഘര്&zwj;ഷവും, സുപ്രധാന കപ്പല്&zwj; പാതയായ ഹോര്&zwj;മുസ് കടലിടുക്കിലെ ഗതാഗതത്തിലുണ്ടായ തടസ്സങ്ങളും ആഗോളതലത്തില്&zwj; ക്രൂഡ് ഓയില്&zwj; വില വര്&zwj;ധിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്&zwj; എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് എണ്ണവില വര്&zwj;ധിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്&zwj; കടുത്ത സമ്മര്&zwj;ദ്ദമുണ്ടാക്കുകയും രൂപയുടെ മൂല്യം ഇടിയാന്&zwj; കാരണമാകുകയും ചെയ്യും.&lt;/p&gt;&lt;p&gt;രൂപയുടെ മൂല്യത്തകര്&zwj;ച്ച പിടിച്ചുനിര്&zwj;ത്താനും വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാനും ആര്&zwj;.ബി.ഐ വിദേശവിനിമയ വിപണിയില്&zwj; സജീവമായി ഇടപെടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 96.96 എന്ന റെക്കോര്&zwj;ഡ് തകര്&zwj;ച്ചയിലേക്ക് അടുത്തിടെ എത്തിയിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ആര്&zwj;.ബി.ഐ ഗവര്&zwj;ണറുടെ നീക്കങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;രൂപയ്ക്ക് കരുത്തുപകരാന്&zwj; പലിശനിരക്ക് വര്&zwj;ധിപ്പിക്കുക, വിദേശ നിക്ഷേപകരില്&zwj; നിന്ന് കൂടുതല്&zwj; ഡോളര്&zwj; രാജ്യത്തേക്ക് ആകര്&zwj;ഷിക്കുക തുടങ്ങി നിരവധി മാര്&zwj;ഗങ്ങള്&zwj; ആര്&zwj;.ബി.ഐ ഗവര്&zwj;ണര്&zwj; സഞ്ജയ് മല്&zwj;ഹോത്ര പരിഗണിക്കുന്നതായി നേരത്തെ വാര്&zwj;ത്തകളുണ്ടായിരുന്നു. വരും നാളുകളില്&zwj; രൂപയെ പിന്തുണയ്ക്കുന്നതിനുള്ള കൂടുതല്&zwj; പ്രഖ്യാപനങ്ങള്&zwj; ഉണ്ടാകുമെന്നാണ് വിപണി വിദഗ്ധരും പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;ആഗോളതലത്തില്&zwj; സാമ്പത്തിക അനിശ്ചിതത്വം നിലനില്&zwj;ക്കുന്നതിനാല്&zwj; കൈവശം ആവശ്യത്തിന് വിദേശനാണ്യ ശേഖരം നിലനിര്&zwj;ത്താനാണ് റിസര്&zwj;വ് ബാങ്ക് ഇപ്പോള്&zwj; ശ്രദ്ധിക്കുന്നത്. ഡോളര്&zwj; ദുര്&zwj;ബലമാകുകയോ, വിദേശ നിക്ഷേപം രാജ്യത്തേക്ക് തിരിച്ചെത്തുകയോ, എണ്ണവില കുറയുകയോ ചെയ്യുന്ന അനുകൂല സാഹചര്യം വരുമ്പോള്&zwj; വിദേശനാണ്യ ശേഖരം വീണ്ടും വര്&zwj;ധിപ്പിക്കാന്&zwj; സാധിക്കുമെന്നാണ് റിപ്പോര്&zwj;ട്ടുകള്&zwj; സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;സ്വര്&zwj;ണം സുരക്ഷിതമായി നാട്ടില്&zwj; തന്നെ&lt;/strong&gt;&lt;/p&gt;&lt;p&gt;2026 മാര്&zwj;ച്ചിലെ കണക്കുകള്&zwj; പ്രകാരം 880.52 മെട്രിക് ടണ്&zwj; സ്വര്&zwj;ണമാണ് ആര്&zwj;.ബി.ഐയുടെ പക്കലുള്ളത്. ഇതിന്റെ 77 ശതമാനവും ഇന്ത്യയില്&zwj; തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. റഷ്യയ്ക്ക് മേല്&zwj; പാശ്ചാത്യ രാജ്യങ്ങള്&zwj; ഉപരോധം ഏര്&zwj;പ്പെടുത്തിയതിന് പിന്നാലെ, വിദേശത്ത് കരുതല്&zwj; ശേഖരം സൂക്ഷിക്കുന്നതിലെ അപകടസാധ്യതകള്&zwj; മറ്റ് രാജ്യങ്ങള്&zwj; തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&zwj; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്&zwj; തങ്ങളുടെ സ്വര്&zwj;ണശേഖരം നാട്ടിലേക്ക് തന്നെ മാറ്റാന്&zwj; തുടങ്ങി. കഴിഞ്ഞ കുറച്ച് വര്&zwj;ഷങ്ങളായി ഇന്ത്യയ്ക്കുള്ളില്&zwj; സൂക്ഷിച്ചിരിക്കുന്ന സ്വര്&zwj;ണത്തിന്റെ അളവില്&zwj; വലിയ വര്&zwj;ധനവാണ് ഉണ്ടായിട്ടുള്ളത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/india-news/rbi-denies-selling-gold-to-save-economy-fake-news-clarifies-centre-articleshow-o9o6c37"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയ്ക്ക് ട്രംപിന്റെ 'പൂട്ട്'; ജൂണ്‍ 17-ഓടെ ഇളവുകള്‍ അവസാനിച്ചേക്കും, റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തേണ്ടി വരുമോ?]]></title>
            <link>https://www.asianetnews.com/international-news/trump-admin-russian-oil-waiver-ends-june-17-will-india-stop-buying-articleshow-pobicd4</link>
            <guid isPermaLink="true">https://www.asianetnews.com/international-news/trump-admin-russian-oil-waiver-ends-june-17-will-india-stop-buying-articleshow-pobicd4</guid>
            <pubDate>Wed, 03 Jun 2026 13:00:52 +0530</pubDate>
            <description><![CDATA[റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് നൽകിയ ഉപരോധ ഇളവുകൾ നീട്ടാൻ സാധ്യതയില്ലെന്ന് അമേരിക്കൻ ഭരണകൂടം സൂചന നൽകി. ജൂൺ 17-ന് ഇളവ് അവസാനിക്കുന്നതോടെ, റഷ്യൻ എണ്ണയ്ക്ക് പകരം വെനസ്വേല പോലുള്ള രാജ്യങ്ങളെ ആശ്രയിക്കാൻ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksf5fdsqjezrpzftc42cfq0x,imgname-copy-of-untitled--10--1779699267383.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റഷ്യയില്&zwj; നിന്നുള്ള അസംസ്&zwnj;കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്&zwj; ഇന്ത്യയ്ക്ക് മുന്നില്&zwj; വീണ്ടും അനിശ്ചിതത്വം. ഇന്ത്യയ്ക്ക് നല്&zwj;കിയിട്ടുള്ള ഉപരോധ ഇളവുകള്&zwj; ഇനി നീട്ടി നല്&zwj;കാന്&zwj; കഴിയില്ലെന്ന ശക്തമായ സൂചനയുമായി ഡോണാള്&zwj;ഡ് ട്രംപ് ഭരണകൂടം രംഗത്തെത്തി. ഇളവുകള്&zwj; എത്രയും വേഗം അവസാനിപ്പിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്&zwj;ക്കോ റൂബിയോ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന സെനറ്റ് ഫോറിന്&zwj; റിലേഷന്&zwj;സ് കമ്മിറ്റി യോഗത്തിലാണ് റൂബിയോ ഇക്കാര്യം അറിയിച്ചത്.&lt;/p&gt;&lt;h2&gt;ജൂണ്&zwj; 17 നിര്&zwj;ണായകം; ഇളവുകള്&zwj; അവസാനിപ്പിക്കാന്&zwj; യുഎസ്&lt;/h2&gt;&lt;p&gt;യുക്രെയ്ന്&zwj; യുദ്ധം തുടങ്ങിയത് മുതല്&zwj; റഷ്യയില്&zwj; നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ അമേരിക്ക ശക്തമായി എതിര്&zwj;ക്കുന്നുണ്ട്. എണ്ണ വില്&zwj;പനയിലൂടെ ലഭിക്കുന്ന വരുമാനം റഷ്യ സൈനിക ആവശ്യങ്ങള്&zwj;ക്കായി ഉപയോഗിക്കുന്നു എന്നാണ് യുഎസിന്റെ വാദം. എന്നാല്&zwj;, അമേരിക്കയും ഇസ്രായേലും ചേര്&zwj;ന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധം മൂലം ആഗോള ഊര്&zwj;ജ്ജ വിപണിയില്&zwj; വലിയ പ്രതിസന്ധി ഉണ്ടായപ്പോള്&zwj; ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് താല്&zwj;ക്കാലികമായി ഇളവുകള്&zwj; അനുവദിച്ചിരുന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞ മാര്&zwj;ച്ചില്&zwj; ആദ്യമായി അനുവദിച്ച ഈ ഇളവ് പിന്നീട് രണ്ട് തവണ നീട്ടി നല്&zwj;കി. എന്നാല്&zwj; ഇതിന്റെ കാലാവധി വരും ജൂണ്&zwj; 17-ന് അവസാനിക്കുകയാണ്. ഇളവുകളുടെ കാലാവധി നീട്ടിനല്&zwj;കാതെ അത് അവസാനിപ്പിക്കാന്&zwj; ഭരണകൂടം തയ്യാറാകുമോ എന്ന സെനറ്റര്&zwj; ജീന്&zwj; ഷഹീന്റെ ചോദ്യത്തിന് മറുപടിയായാണ്, എത്രയും വേഗം ഇത് നിര്&zwj;ത്തലാക്കാനാണ് ശ്രമിക്കുന്നതെന്ന് റൂബിയോ വ്യക്തമാക്കിയത്. ആഗോള വിപണിയില്&zwj; എണ്ണവില കുതിച്ചുയരുന്നത് തടയാന്&zwj; വേണ്ടിയാണ് താല്&zwj;ക്കാലികമായി ഈ ഇളവുകള്&zwj; നല്&zwj;കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;h3&gt;വ്യാപാര കരാറും നികുതി തര്&zwj;ക്കവും&lt;/h3&gt;&lt;p&gt;റഷ്യയ്ക്ക് മേല്&zwj; പാശ്ചാത്യ രാജ്യങ്ങള്&zwj; ഉപരോധം ഏര്&zwj;പ്പെടുത്തിയതോടെ, കുറഞ്ഞ നിരക്കില്&zwj; റഷ്യ ലഭ്യമാക്കിയ ക്രൂഡ് ഓയില്&zwj; ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കി നല്&zwj;കിയിരുന്നു. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും താല്പര്യങ്ങള്&zwj;ക്കും അനുസരിച്ച് എവിടെ നിന്ന് വേണമെങ്കിലും എണ്ണ വാങ്ങാന്&zwj; അവകാശമുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.&lt;/p&gt;&lt;p&gt;എന്നാല്&zwj;, റഷ്യന്&zwj; എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്ന്&zwj; യുദ്ധത്തിന് പണം നല്&zwj;കുകയാണെന്ന് ആരോപിച്ച് ട്രംപ് മുന്&zwj;പ് ഇന്ത്യന്&zwj; ഉല്&zwj;പ്പന്നങ്ങള്&zwj;ക്ക് മേല്&zwj; 25 ശതമാനം അധിക നികുതി ചുമത്തിയിരുന്നു. റഷ്യയില്&zwj; നിന്നുള്ള എണ്ണ വാങ്ങല്&zwj; ഇന്ത്യ ഘട്ടംഘട്ടമായി നിര്&zwj;ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനല്&zwj;കിയതായി ട്രംപ് പലതവണ അവകാശപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്&zwj; ഒപ്പുവെച്ച വ്യാപാര കരാറിന് ശേഷം പുറത്തിറക്കിയ രേഖയില്&zwj;, റഷ്യന്&zwj; എണ്ണ നേരിട്ടോ അല്ലാതെയോ വാങ്ങുന്നത് നിര്&zwj;ത്താമെന്ന് ഇന്ത്യ സമ്മതിച്ചതിനെ തുടര്&zwj;ന്നാണ് 25 ശതമാനം അധിക നികുതി ട്രംപ് പിന്&zwj;വലിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;അമേരിക്കയുടെ ലക്ഷ്യം വെനസ്വേലയോ?&lt;/strong&gt;&lt;/p&gt;&lt;p&gt;റഷ്യന്&zwj; എണ്ണ വാങ്ങുന്നത് വഴി ആവശ്യത്തിനുള്ള എണ്ണ ലഭ്യമാക്കാനും അതുവഴി വലിയൊരു ഊര്&zwj;ജ്ജ പ്രതിസന്ധി ഒഴിവാക്കാനും ഇന്ത്യയ്ക്ക് സാധിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്&zwj;. എങ്കിലും, റഷ്യയെ സാമ്പത്തികമായി തളര്&zwj;ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ റഷ്യന്&zwj; എണ്ണയെ ആശ്രയിക്കുന്നത് പൂര്&zwj;ണ്ണമായും കുറയ്ക്കണമെന്നാണ് വാഷിംഗ്ടണിന്റെ ആവശ്യം. റഷ്യയ്ക്ക് പകരം വെനസ്വേല ഉള്&zwj;പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്&zwj; നിന്ന് എണ്ണ വാങ്ങാനാണ് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുന്നത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/international-news/trump-admin-russian-oil-waiver-ends-june-17-will-india-stop-buying-articleshow-pobicd4"/>
        </item>
        <item>
            <title><![CDATA[ദില്ലിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 മരണം, രക്ഷാപ്രവർത്തനം തുടരുന്നു]]></title>
            <link>https://www.asianetnews.com/india-news/massive-fire-at-delhi-restaurant-ten-killed-rescue-operation-continue-articleshow-ftsrkxt</link>
            <guid isPermaLink="true">https://www.asianetnews.com/india-news/massive-fire-at-delhi-restaurant-ten-killed-rescue-operation-continue-articleshow-ftsrkxt</guid>
            <pubDate>Wed, 03 Jun 2026 12:46:35 +0530</pubDate>
            <description><![CDATA[&lt;p&gt;ദില്ലിയിലെ മാളവ്യ നഗറിലുള്ള റെസ്റ്റോറന്റിൽ വൻ തീപിടിത്തം. അപകടത്തിൽ 10 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയുമാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt64dwpv0hv563f4rjk174yz,imgname-delhi-hotel-fire-1780469920475.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം. ഹോട്ടലിൽ നിരവധി പേർ ഉണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.&amp;nbsp;&lt;/p&gt;&lt;p&gt;ആദ്യ ഘട്ടത്തിൽ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഇടുങ്ങിയ തെരുവിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ആദ്യ ഘട്ടത്തിൽ ദുഷ്കരമായിരുന്നു. അഞ്ച് നിലകളുള്ള കെട്ടിടത്തിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ആളിക്കത്തുന്ന തീയിൽ നിന്നും പുകയിൽ നിന്നും രക്ഷപ്പെടാനായി ചിലർ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി. പ്രാദേശികവാസികൾ നൽകുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലിൽ അപകടം നടക്കുമ്പോൾ നിരവധി താമസക്കാരുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു. രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഇതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ഹോട്ടലിന്&zwj;റെ താഴത്തെ നിലയിൽ ഒരു റെസ്റ്റോറന്&zwj;റും പ്രവർത്തിക്കുന്നുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;&quot;ഹോട്ടലിന് തീപിടിച്ച വിവരം ഞാൻ ഉടൻ തന്നെ അറിയിച്ചു. പുറത്തിറങ്ങി നോക്കുമ്പോൾ ഹോട്ടൽ മുഴുവൻ തീ വിഴുങ്ങുന്നതാണ് കണ്ടത്. എങ്ങനെയാണെന്ന് അറിയില്ല, ഞാൻ എങ്ങനെയൊക്കെയോ അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു&quot;- ഒരു ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്&zwj;റെ കാരണം വ്യക്തമായിട്ടില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/massive-fire-at-delhi-restaurant-ten-killed-rescue-operation-continue-articleshow-ftsrkxt"/>
        </item>
        <item>
            <title><![CDATA[കുറഞ്ഞ ശമ്പളം 69,000 രൂപ! ശമ്പള പരിഷ്കരണത്തിൽ നിർണായക നീക്കം; എട്ടാം ശമ്പള കമ്മീഷൻ അന്തിമ സമയപരിധി വീണ്ടും നീട്ടി]]></title>
            <link>https://www.asianetnews.com/india-news/minimum-salary-of-rs-69000-crucial-move-in-salary-reform-eighth-pay-commission-final-deadline-extended-articleshow-fr6ardk</link>
            <guid isPermaLink="true">https://www.asianetnews.com/india-news/minimum-salary-of-rs-69000-crucial-move-in-salary-reform-eighth-pay-commission-final-deadline-extended-articleshow-fr6ardk</guid>
            <pubDate>Wed, 03 Jun 2026 08:41:46 +0530</pubDate>
            <description><![CDATA[എട്ടാം ശമ്പള കമ്മീഷന് മുന്നിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 15 വരെ അന്തിമമായി നീട്ടി. നിലവിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ചകൾ ആരംഭിച്ച കമ്മീഷൻ, 2027 പകുതിയോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയാക്കണമെന്നും ഫിറ്റ്&zwnj;മെന്റ് ഫാക്ടർ 3.83 ആയിരിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01keevzq8dq0mkbbps12nmsfv8,imgname-is-the-rbi-going-to-demonetize-rs500-notes-in-a-few-months-1767878155533.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: ലക്ഷക്കണക്കിന് വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവി സുരക്ഷിതത്വവുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷൻ നടപടികളിൽ നിർണ്ണായകമായ പുതിയ മാറ്റങ്ങൾ പുറത്തുവന്നു. കമ്മീഷന് മുന്നിൽ നിർദ്ദേശങ്ങളും ആവശ്യങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടിനൽകിയിരിക്കുകയാണ്. വിവിധ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ യൂണിയനുകൾക്കും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷന് മുന്നിൽ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിനായി ഇത് രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്.&lt;/p&gt;&lt;h2&gt;ജൂണ്&zwj; 15 വരെ സമയം&lt;/h2&gt;&lt;p&gt;പുതിയ ഉത്തരവ് പ്രകാരം തങ്ങളുടെ മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15 വരെയാണ് കമ്മീഷൻ നീട്ടിയിരിക്കുന്നത്. ഇത് അന്തിമ സമയപരിധിയാണെന്നും ഇതിന് ശേഷം ഇനി ഒരു തരത്തിലും സമയം നീട്ടിനൽകില്ലെന്നും കമ്മീഷൻ പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ '8cpc.gov.in' വഴി മാത്രമേ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഹാർഡ് കോപ്പികളോ ഇമെയിലുകളോ പിഡിഎഫ് ഫയലുകളോ യാതൊരു കാരണവശാലും പരിഗണിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു. മുൻപ് മെയ് 31 വരെ നീട്ടിയിരുന്ന സമയപരിധിയാണ് ഇപ്പോൾ ജൂൺ പകുതി വരെ വീണ്ടും നീട്ടിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;നിലവിൽ രാജ്യത്തിന്&zwj;റെ വിവിധ ഭാഗങ്ങളിലുള്ള ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻ അസോസിയേഷനുകളുമായും കമ്മീഷൻ നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. ശമ്പളം, പെൻഷൻ, മറ്റ് അലവൻസുകൾ എന്നിവയെക്കുറിച്ചുള്ള ജീവനക്കാരുടെ കൃത്യമായ അഭിപ്രായങ്ങൾ ശേഖരിച്ചുവരികയാണ്. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതനുസരിച്ച് അടുത്ത വർഷം (2027) പകുതിയോടെ കമ്മീഷന്&zwj;റെ അന്തിമ റിപ്പോർട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ ശമ്പള നിരക്കുകൾക്ക് ഈ വർഷം ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം ഉണ്ടാകുമെന്നതിനാൽ, കമ്മീഷൻ നടപടികൾ വൈകുന്നത് ജീവനക്കാരുടെ ശമ്പള കുടിശ്ശിക വർദ്ധിക്കുന്നതിനും കേന്ദ്ര സർക്കാരിന്&zwj;റെ സാമ്പത്തിക ബാധ്യത ഉയരുന്നതിനും കാരണമാകും. അതിനാൽ തന്നെ വരും മാസങ്ങളിലെ കമ്മീഷന്&zwj;റെ ഓരോ നീക്കങ്ങളും കേന്ദ്ര സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.&lt;/p&gt;&lt;p&gt;2026 ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നാണ് ആവശ്യം. നിലവിൽ 18,000 രൂപയായ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്താൻ ശുപാർശ വന്നിട്ടുണ്ട്. ശമ്പള നിർണ്ണയത്തിനായി 3.83 ഫിറ്റ്&zwnj;മെന്റ് ഫാക്ടർ ഉപയോഗിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, വാർഷിക ശമ്പള വർദ്ധനവ് നിലവിലെ നിരക്കിൽ നിന്നും ആറ് ശതമാനമായി ഉയർത്തണമെന്നും ആവശ്യമുണ്ട്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/minimum-salary-of-rs-69000-crucial-move-in-salary-reform-eighth-pay-commission-final-deadline-extended-articleshow-fr6ardk"/>
        </item>
        <item>
            <title><![CDATA[കടുത്ത വിമർശനവുമായി വീണ്ടും ടികെ ഗോവിന്ദൻ: 'സിപിഎം പരാജയത്തിന് കാരണം അന്ധത ബാധിച്ച നേതൃത്വം, പാർട്ടി അണികൾ തന്നെയാണ് എതിർത്ത് വോട്ട് ചെയ്‌തത്']]></title>
            <link>https://www.asianetnews.com/kerala-news/tk-govindan-mla-against-cpim-kerala-articleshow-ctb2q3w</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/tk-govindan-mla-against-cpim-kerala-articleshow-ctb2q3w</guid>
            <pubDate>Wed, 03 Jun 2026 12:15:12 +0530</pubDate>
            <description><![CDATA[&lt;p&gt;നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ അഹങ്കാരവും ജനവിരുദ്ധ സമീപനവുമാണെന്ന് മുൻ നേതാവ് ടികെ ഗോവിന്ദൻ. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരായ അണികൾ തന്നെയാണ് പാർട്ടിക്ക് എതിരെ വോട്ട് ചെയ്തതെന്നും, തെറ്റുകളിൽ നിന്ന് പാഠം പഠിക്കാൻ നേതൃത്വം ഇപ്പോഴും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqvkxancw730zwckztwrt9tn,imgname-screenshot--989--1777969572524.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വിട്ട മുൻ നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ടി.കെ. ഗോവിന്ദൻ. യഥാർത്ഥ പരാജയ കാരണങ്ങളാണോ സിപിഎം ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. പരാജയങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം ചില 'അഭ്യാസങ്ങൾ' മുൻപും സിപിഎം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. അന്യരല്ല, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരായ പാർട്ടി അണികൾ തന്നെയാണ് ഇത്തവണ സിപിഎമ്മിനെതിരെ വോട്ട് ചെയ്തത്. നേതൃത്വത്തിന്റെ അഹങ്കാരത്തിനും ജനവിരുദ്ധ സമീപനത്തിനുമെതിരെയാണ് ജനങ്ങൾ വിധി എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;സിപിഎമ്മിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ പയ്യന്നൂരിലും, നിരവധി രക്തസാക്ഷികളുടെ വീരചരിത്രമുള്ള തളിപ്പറമ്പിലുമാണ് ഇത്തവണ ഇടതുപക്ഷം പരാജയപ്പെട്ടത്. ഇത് പാർട്ടിയെ സംബന്ധിച്ച് വലിയ ആത്മപരിശോധനയ്ക്ക് വഴിതുറക്കേണ്ടതാണ്. എന്നാൽ പള്ളിയിൽ നിന്നുള്ള നിർദ്ദേശം കാരണമാണ് ഇടതുപക്ഷം പരാജയപ്പെട്ടതെന്ന് ചില വിദഗ്ധന്മാർ പറയുന്നു. ന്യൂനപക്ഷ വർഗ്ഗീയത ഉറഞ്ഞുതുള്ളിയതാണ് പരാജയത്തിന് കാരണമെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പറയുന്നത്. ഇതൊന്നുമല്ല യഥാർത്ഥ വസ്തുതയെന്ന് ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;സിപിഎമ്മിനെ നയിക്കുന്നത് അന്ധത ബാധിച്ച നേതൃത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ മര്യാദകൾ അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. താഴെത്തട്ടിലുള്ള പാർട്ടി അണികളുടെയോ ജനങ്ങളുടെയോ ചർച്ചകളും ആവശ്യങ്ങളും കേൾക്കാൻ ഒട്ടും തയ്യാറാകാതിരുന്നതാണ് ഈ വലിയ പരാജയത്തിന് കാരണം. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നല്ല കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ടാണ് ജനങ്ങൾ ഇത്രയും വലിയ തിരിച്ചടി നൽകിയതെന്ന് പാർട്ടി ചിന്തിക്കണം. പാർട്ടിയുടെ നട്ടെല്ലായ അടിസ്ഥാന വർഗ്ഗത്തെ പൂർണ്ണമായും മറന്നു പ്രവർത്തിച്ചതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇത്രയും വലിയ തിരിച്ചടി നേരിട്ടിട്ടും ഈ തെറ്റുകളിൽ നിന്ന് പാഠം പഠിക്കാൻ സിപിഎം നേതൃത്വം ഇപ്പോഴും തയ്യാറാകുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/tk-govindan-mla-against-cpim-kerala-articleshow-ctb2q3w"/>
        </item>
        <item>
            <title><![CDATA[`ആഹാരം കഴിക്കാത്തതിന് കുഞ്ഞിനെ അഷ്കർ ചവിട്ടാറുണ്ട്'; നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ അഷ്കറിന്റെ ഉമ്മ]]></title>
            <link>https://www.asianetnews.com/kerala-news/ashkar-mother-against-accused-in-nedumangad-murder-of-boy-articleshow-zb2sel3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ashkar-mother-against-accused-in-nedumangad-murder-of-boy-articleshow-zb2sel3</guid>
            <pubDate>Wed, 03 Jun 2026 12:09:35 +0530</pubDate>
            <description><![CDATA[&lt;p&gt;അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അഷ്കറിന്റെ ഉമ്മ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt63aqa707qwk4f3j1r12f5r,imgname-fotojet---2026-06-03t120905.852-1780468768071.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്ക് എതിരെ വെളിപ്പെടുത്തലുമായി അഷ്കറിന്റെ ഉമ്മ. അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പറഞ്ഞു. ആഹാരം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ അഷ്കർ ഉപദ്രവിച്ചിരുന്നു. ആഹാരം കഴിക്കാത്തതിന് അഷ്കർ കുഞ്ഞിനെ ചവിട്ടാറുണ്ട്. ആ മർദനത്തിലാകാം കുഞ്ഞ് മരിച്ചതെന്നും അഷ്കറിന്റെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;ഒന്നരവയസ്സുകാരൻ അർഷിദ് നേരിട്ടത് അതിക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്&zwj; കണ്ടെത്തി. മർദ്ദനം മൂലമുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. അഷ്ക്കറും കുട്ടിയുടെ അമ്മ അഖിലയും ഒരുമിച്ചുള്ള താമസത്തിന് ഒന്നരവയസ്സുകാരൻ തടസ്സമായി മാറിയതിനെ തുടർന്നാണ് കുട്ടിയെ ഉപദ്രവിച്ച് തുടങ്ങിയത്. അഷ്ക്കർ മർദ്ദിക്കുകയും കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയും ചെയ്യുമ്പോള്&zwj; അമ്മ അഖിലെ തടയുകയോ പൊലീസിനെ വിവരം അറിയിക്കുകയോ ചെയ്തില്ല. കുഞ്ഞിന്&zwj;റെ രണ്ട് കൈകളും ഒടിഞ്ഞ് മരിക്കുന്നതിന് ആഴ്ചകള്&zwj;ക്ക് മുമ്പ് ചികിത്സ തേടിയിരുന്നു. പടിയിൽ നിന്നും വീണതെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. പക്ഷെ മർദ്ദനത്തിൽ കൈകള്&zwj;ക്ക് പരിക്കേറ്റുവെന്നാണ് പൊലീസിന്&zwj;റെ സംശയം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ashkar-mother-against-accused-in-nedumangad-murder-of-boy-articleshow-zb2sel3"/>
        </item>
        <item>
            <title><![CDATA[ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചത് ബിജെപി സ്ഥാനാർത്ഥി, അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/bjp-candidate-accused-of-stealing-money-in-palakkad-articleshow-aq6uu6y</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bjp-candidate-accused-of-stealing-money-in-palakkad-articleshow-aq6uu6y</guid>
            <pubDate>Wed, 03 Jun 2026 11:27:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാർത്ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt60xn5werrjr8g0dh4r6vbt,imgname-fotojet---2026-06-03t112704.037-1780466242748.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: പാലക്കാട് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാർത്ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്. നെന്മാറ കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. തുടർന്ന് ക്ഷേത്ര കമ്മിറ്റിക്കാർ നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രഭാവതി പിടിയിലായത്. നേരത്തെ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലും ഇവർ പ്രതിയാണ്. തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നതായി ബിജെപി നേതൃത്വം അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bjp-candidate-accused-of-stealing-money-in-palakkad-articleshow-aq6uu6y"/>
        </item>
        <item>
            <title><![CDATA[ഇനി സഹയാത്രികനല്ലെന്ന് പ്രഖ്യാപിച്ച് കെ ടി ജലീൽ; വലിയ ദൗത്യം, ഭാര്യക്കൊപ്പം സിപിഎം അംഗമായതായി കുറിപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/kt-jaleel-announces-he-is-no-longer-a-cpm-companion-he-has-become-a-cpm-member-along-with-his-wife-articleshow-xws55f4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kt-jaleel-announces-he-is-no-longer-a-cpm-companion-he-has-become-a-cpm-member-along-with-his-wife-articleshow-xws55f4</guid>
            <pubDate>Wed, 03 Jun 2026 11:45:31 +0530</pubDate>
            <description><![CDATA[&lt;p&gt;മുൻ മന്ത്രി കെ ടി ജലീൽ സിപിഎം അംഗത്വം എടുത്തതായി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചു. വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്നും, താനും ഭാര്യയും പാർട്ടിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt61n46ppgg7a22a1nnrkm8g,imgname-kt-jaleel-with-wife-1780467011798.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: തവനൂർ മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ ടി ജലീൽ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ പാർട്ടിയുടെ സഹയാത്രികനായാണ് ജലീൽ പ്രവർത്തിച്ചിരുന്നത്. തന്&zwj;റെ പൊതുജീവിതത്തിൽ വലിയ പിന്തുണയും കരുത്തും നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം എന്ന് ജലീൽ കുറിപ്പിൽ പറഞ്ഞു. 2006 മുതൽ പാർട്ടിയുമായി ആത്മബന്ധം നിലനിന്നിരുന്നുവെന്നും ആ ബന്ധം ഒരിക്കലും ദുർബലമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികനായിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്ന പിണറായി വിജയനും എം വി ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളിൽ അംഗമാക്കിയത് പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന്&zwj;റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി നാല് തവണ എംഎൽഎയായും അഞ്ച് വർഷം മന്ത്രിയായും പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും ജലീൽ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, വർഗീയവും ഫാഷിസ്റ്റ് ശക്തികളും ശക്തിപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;ദുർബല വിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും സംരക്ഷണം നൽകുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് നിർണായകമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദുർബലമാകുന്നത് സമൂഹത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജലീൽ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെ ഉദാഹരിച്ചുകൊണ്ട് കേരളത്തിൽ സമാന സാഹചര്യം ഉണ്ടാകാതിരിക്കാൻ സിപിഎം ശക്തമായി നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും പൊതുജീവിതത്തിൽ ധാർമ്മികതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവരാണെന്ന വിലയിരുത്തലും ജലീൽ നടത്തി. അപവാദങ്ങൾ ഉണ്ടാകാമെങ്കിലും, തെറ്റുകൾ കണ്ടെത്തുമ്പോൾ അവരെ മാറ്റിനിർത്താൻ മടിക്കാത്ത രാഷ്ട്രീയ സംസ്കാരമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;മതവിശ്വാസികൾക്ക് സിപിഎം അംഗത്വം സ്വീകരിക്കാൻ കഴിയില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചില വർഗീയ ശക്തികൾ നടത്തുന്നുണ്ടെന്നും ജലീൽ ആരോപിച്ചു. ഹൈന്ദവ, മുസ്ലിം, ക്രൈസ്തവ വിശ്വാസികളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് അകറ്റാനുള്ള ഇത്തരം നീക്കങ്ങൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസിയും കമ്മ്യൂണിസ്റ്റുകാരനും ഒരേസമയം ആകാൻ കഴിയുമെന്ന് നിരവധി വ്യക്തികൾ ജീവിതത്തിലൂടെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;തന്&zwj;റെയും ഭാര്യയുടെയും പാർട്ടി പ്രവേശനം വർഗീയതയ്ക്കും മതത്തിന്റെ പേരിലുള്ള ചൂഷണ രാഷ്ട്രീയത്തിനുമെതിരായ നിലപാടിന്റെ ഭാഗമാണെന്നും ജലീൽ വ്യക്തമാക്കി. പാർട്ടി പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ അതിനൊപ്പം നിൽക്കുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതിനാലാണ് അംഗത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, യുവാക്കൾ, പ്രവാസികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന വിശാല കൂട്ടായ്മയാണ് സിപിഎം എന്നും ആ കൂട്ടായ്മയുടെ ഭാഗമാകുന്നതിലൂടെ ഒരു വലിയ സാമൂഹിക ദൗത്യത്തിലാണ് താൻ പങ്കുചേരുന്നതെന്നും ജലീൽ കുറിപ്പിൽ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kt-jaleel-announces-he-is-no-longer-a-cpm-companion-he-has-become-a-cpm-member-along-with-his-wife-articleshow-xws55f4"/>
        </item>
        <item>
            <title><![CDATA[കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ചു]]></title>
            <link>https://www.asianetnews.com/international-news/kuwait-airport-attack-flights-suspended-and-many-injured-articleshow-8o1m3xl</link>
            <guid isPermaLink="true">https://www.asianetnews.com/international-news/kuwait-airport-attack-flights-suspended-and-many-injured-articleshow-8o1m3xl</guid>
            <pubDate>Wed, 03 Jun 2026 11:55:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാന്&zwj;റെ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി1 ടെർമിനലിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. അമേരിക്കൻ സൈന്യം ക്വിഷം ദ്വീപിൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായി കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmhpf700z7r3g2psfsryxbhn,imgname-kuwait-airport-1774415485952.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്&zwj;റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്&zwj;റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.&lt;/p&gt;&lt;p&gt;ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്&zwj;റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി 1 ടെർമിനൽ ജൂൺ 1ന് ആണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;ഹോർമുസ് കടലിടുക്കിലെ ഇറാന്&zwj;റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്&zwnj;റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചിരുന്നു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്&zwnj;ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. 'അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/kuwait-airport-attack-flights-suspended-and-many-injured-articleshow-8o1m3xl"/>
        </item>
        <item>
            <title><![CDATA[സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം;  നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം, മൗനം പാലിച്ച് സണ്ണി ജോസഫ്]]></title>
            <link>https://www.asianetnews.com/kerala-news/personal-staff-appointment-controversy-minister-sunny-joseph-not-respond-in-kerala-assembly-articleshow-g9hnm7o</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/personal-staff-appointment-controversy-minister-sunny-joseph-not-respond-in-kerala-assembly-articleshow-g9hnm7o</guid>
            <pubDate>Wed, 03 Jun 2026 11:54:45 +0530</pubDate>
            <description><![CDATA[&lt;p&gt;പേഴ്സണൽ സ്റ്റാഫിൽ സഹോദരി ഭർത്താവിനെ നിയമിച്ച സണ്ണി ജോസഫിന്റെ നടപടി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. ബന്ധു നിയമന വിവാദത്തിൽ മന്ത്രി പ്രതികരിച്ചില്ലെങ്കിലും ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt629p3w798cq50rv0m4csee,imgname-sunny-joseph--2--1780467685499.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധ നിയമനം പ്രതിപക്ഷം ഉയർത്തിയത്. പ്രതികാരത്തോടെ ജീവനക്കാരെ സ്ഥലം മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചപ്പോൾ എല്ലാം സ്വാഭാവിക മാറ്റമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിശദീകരണം.&lt;/p&gt;&lt;p&gt;മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദം. ഇടത് കാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നാണ് പ്രതിപക്ഷത്തിന്&zwj;റെ വിമർശനം. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ വി ജോയ് ആണ് വിവാദം സഭയില്&zwj; ഉന്നയിച്ചത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയതിനാൽ പാർലമെൻ്ററി കാര്യമന്ത്രിയാണ് ഇതിന് മറുപടി നൽകിയത്. പക്ഷെ ബന്ധു നിയമനത്തിൽ സണ്ണി ജോസഫ് വിശദീകരണം നൽകിയില്ല.&lt;/p&gt;&lt;p&gt;''ഭരണാനുകൂല സംഘനകളുടെ അപേക്ഷയിൽ ജീവനക്കാരെ തെരഞ്ഞ് പിടിച്ചുമാറ്റുന്നു, രോഗികളെയും വിടുന്നില്ല. വിരമിക്കാൻ നാളുകൾ മാത്രമുള്ളവരെയും ദൂരേക്ക് മാറ്റുന്നു, സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ വരെ നടപടി''- എന്നൊക്കയായിരുന്നു പ്രതിപക്ഷ വിമർശനം. ഇടത് കാലത്ത് കോൺഗ്രസ് സംഘടനയിൽപ്പെട്ടവരുടെ സ്ഥലംമാറ്റ പട്ടിക എടുത്തായിരുന്നു സണ്ണി ജോസഫിൻ്റെ മറുപടി. ഇടത് നയമാകില്ല യുഡിഎഫിനെന്നും സണ്ണി ജോസഫ് വിശദീകരിച്ചു. പ്രശ്നം സഭനിർത്തി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.&lt;/p&gt;&lt;h2&gt;സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് നിയമനം&lt;/h2&gt;&lt;p&gt;എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം. പികെ ശ്രീമതിയും ഇ പി ജയരാജനും കെ ടി ജലീലും നടത്തിയ ബന്ധുനിയമനത്തിന് സമാനമാണ് വൈദ്യുതി മന്ത്രിയുടെ സഹോദരി ഭർത്താവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് എന്നാണ് വിമർശനം. കെപിസിസി പ്രസിഡന്റ്&zwnj; ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടേ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ്&zwnj; നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്. മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചരണം ഇടത് കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/personal-staff-appointment-controversy-minister-sunny-joseph-not-respond-in-kerala-assembly-articleshow-g9hnm7o"/>
        </item>
        <item>
            <title><![CDATA[കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ]]></title>
            <link>https://www.asianetnews.com/india-news/g-parameshwara-will-be-the-deputy-chief-minister-in-karnataka-articleshow-90406tr</link>
            <guid isPermaLink="true">https://www.asianetnews.com/india-news/g-parameshwara-will-be-the-deputy-chief-minister-in-karnataka-articleshow-90406tr</guid>
            <pubDate>Wed, 03 Jun 2026 11:49:06 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗവും ചേരും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt6258q0v8332arxeq4emxb7,imgname-fotojet---2026-06-03t114847.056-1780467540704.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരു: കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ മന്ത്രിസഭയിൽ ഒരൊറ്റ ഉപ മുഖ്യമന്ത്രി മാത്രമാണുള്ളത്. സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗവും ചേരും. അതേസമയം, യു ടി ഖാദർ സ്പീക്കർ പദവി ഒഴിഞ്ഞു.&lt;/p&gt;&lt;p&gt;സിദ്ധരാമയ്യ നടത്തിയ സമ്മർദമാണ് ഒടുവിൽ ഫലം കണ്ടിരിക്കുന്നത്. ജി പരമേശ്വര മാത്രമായിരിക്കും ഉപ മുഖ്യമന്ത്രി. മന്ത്രിസഭായോ​ഗത്തിൽ സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് സഹപ്രവർത്തകരോട് ഡി കെ ശിവകുമാർ അറിയിച്ചു. ഇപ്പോൾ ഡികെയും ജി പരമേശ്വരയും സിദ്ധരാമയ്യയെ സന്ദർശിക്കുകയാണ്.&lt;/p&gt;&lt;p&gt;ഇന്ന് വൈകിട്ടാണ് കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. ലോക്ഭവനിൽ ആണ് ചടങ്ങുകൾ നടക്കുന്നത്. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേൽക്കും. ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി ഡി സതീശനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/g-parameshwara-will-be-the-deputy-chief-minister-in-karnataka-articleshow-90406tr"/>
        </item>
        <item>
            <title><![CDATA[മകൻ മരിച്ചതോടെ കുറ്റബോധം വേട്ടയാടി, ഉറങ്ങാൻ കഴിഞ്ഞില്ലെന്നും മുഹമ്മദലി; 40 വർഷം മുൻപ് നടത്തിയ കൊലപാതകങ്ങളിൽ പ്രതികരണം]]></title>
            <link>https://www.asianetnews.com/kerala-news/man-who-confess-2-murders-40-years-back-says-he-couldnt-sleep-after-son-demise-articleshow-5xd5ais</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/man-who-confess-2-murders-40-years-back-says-he-couldnt-sleep-after-son-demise-articleshow-5xd5ais</guid>
            <pubDate>Wed, 03 Jun 2026 11:41:51 +0530</pubDate>
            <description><![CDATA[&lt;p&gt;നാൽപ്പത് വർഷങ്ങൾക്ക് മുൻപ് താൻ നടത്തിയ രണ്ട് കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് കടുത്ത കുറ്റബോധത്തെ തുടർന്നാണെന്ന് വേങ്ങര സ്വദേശി മുഹമ്മദലി വെളിപ്പെടുത്തി. ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jzh6q3zm7f2ad89z2ny0vqxq,imgname-muhammadali-1751850389492.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;താൻ കൊലപ്പെടുത്തിയ ആളെ ഇത്രയും വർഷങ്ങൾക്ക് ശേഷം പോലീസ് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വേങ്ങര സ്വദേശി മുഹമ്മദലി. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് താൻ നടത്തിയ രണ്ട് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയ മുഹമ്മദലി, ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. ഏതു ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും മുഹമ്മദലി പറഞ്ഞു. കടുത്ത കുറ്റബോധം വേട്ടയാടിയതിനെ തുടർന്നാണ് നാല് പതിറ്റാണ്ടിന് ശേഷം താൻ ചെയ്ത ക്രൂരത തുറന്നുപറയാൻ ഇയാൾ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;സ്വന്തം മകൻ മരിച്ചതോടെയാണ് മുഹമ്മദലിയെ കുറ്റബോധം അതിശക്തമായി വേട്ടയാടാൻ തുടങ്ങിയത്. ചെയ്ത പാപത്തിന്റെ ഫലമാണിതെന്ന ചിന്ത മുഹമ്മദലിയെ തളർത്തി. തുടർന്ന് രാത്രികളിൽ ഒട്ടും ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലായി. മാനസിക ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ കൊലപാതകങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. എന്നാൽ ആരും മുഹമ്മദലിയെ വിശ്വസിച്ചില്ല. എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സമാധാനം ലഭിച്ചതെന്നും മുഹമ്മദലി പറഞ്ഞു. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമായിരുന്നില്ലെന്നും യാദൃശ്ചികമായി സംഭവിച്ചുപോയതാണെന്നും ഇയാൾ പറയുന്നു. അന്ന് താൻ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി മാത്രമായിരുന്നതിനാൽ ആർക്കും ഒട്ടും സംശയം തോന്നിയിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും കാലം നിയമത്തിന് മുന്നിൽ പെടാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/man-who-confess-2-murders-40-years-back-says-he-couldnt-sleep-after-son-demise-articleshow-5xd5ais"/>
        </item>
        <item>
            <title><![CDATA[കോളേജ് യൂണിയൻ ഓഫീസിൽ ഒരു ലക്ഷത്തിലേറെ രൂപയുടെ നോട്ടുകൾ ചിതലരിച്ച നിലയിൽ, ഒരു രഹസ്യമുറിയും കണ്ടെത്തി; തൃണമൂലിനെതിരെ ബിജെപി]]></title>
            <link>https://www.asianetnews.com/india-news/termite-infested-currency-of-100-and-500-worth-more-than-one-lakh-found-in-college-union-office-kolkata-articleshow-p5gmsbv</link>
            <guid isPermaLink="true">https://www.asianetnews.com/india-news/termite-infested-currency-of-100-and-500-worth-more-than-one-lakh-found-in-college-union-office-kolkata-articleshow-p5gmsbv</guid>
            <pubDate>Wed, 03 Jun 2026 11:38:38 +0530</pubDate>
            <description><![CDATA[&lt;p&gt;കോളേജിലെ ശുചീകരണത്തിനിടെ ഒരു ലക്ഷത്തിലേറെ രൂപ ചിതലരിച്ച നിലയിൽ കണ്ടെടുത്തു. തുടർ പരിശോധനയിൽ എസി സൗകര്യങ്ങളോടുകൂടിയ ഒരു രഹസ്യ മുറിയും കണ്ടെത്തി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt4bvepb0a6r0mgrhjmnnjfp,imgname-surendranath-college-kolkata-1780410596043.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: കോളേജിലെ സ്റ്റുഡന്&zwj;റ്സ് യൂണിയൻ ഓഫീസിൽ നിന്ന് രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലേറെ രൂപ കണ്ടെടുത്തു. കറൻസി നോട്ടുകളിൽ ഭൂരിഭാഗവും ചിതലരിച്ചും ദ്രവിച്ചും പൂർണമായും നശിച്ച നിലയിലായിരുന്നു. പശ്ചിമ ബംഗാളിലെ സുരേന്ദ്രനാഥ് കോളേജിലാണ് സംഭവം. മഴക്കാല പൂർവ്വ ശുചീകരണത്തിന്&zwj;റെ ഭാഗമായി കൊൽക്കത്ത കോർപ്പറേഷന്&zwj;റെ നിർദ്ദേശപ്രകാരം കാമ്പസിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ പെട്ടികൾ കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;കൂടുതലും 100, 500 രൂപ നോട്ടുകളാണ് പെട്ടികളിൽ ഉണ്ടായിരുന്നത്. ചിതലെടുത്ത് പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായതിനാൽ കൃത്യം എത്ര തുകയുണ്ടെന്ന് വ്യക്തമല്ലെങ്കിലും ഒരു ലക്ഷത്തിലേറെ രൂപയുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെത്തി നോട്ടുകളും അനുബന്ധ രേഖകളും കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പണം കണ്ടെടുത്തതിന് പിന്നാലെ കോളേജിൽ നടത്തിയ തുടർ പരിശോധനയിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെതെന്ന് ആരോപിക്കപ്പെടുന്ന ഒരു 'രഹസ്യ മുറി'യും ഉദ്യോഗസ്ഥർ കണ്ടെത്തി. കോളേജിന്റെ ടെറസിലേക്ക് കടക്കുന്ന ഭാഗത്തായിരുന്നു അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ മുറി സജ്ജീകരിച്ചിരുന്നത്. എയർ കണ്ടീഷണറും കട്ടിലുമൊക്കെ ഉണ്ടായിരുന്ന ഈ മുറിക്കുള്ളിൽ നിന്ന് ഒരു തോക്കും പൊലീസ് കണ്ടെടുത്തു.&lt;/p&gt;&lt;p&gt;യൂണിയൻ റൂമിൽ നിന്ന് കറൻസി നോട്ടുകൾ പിടിച്ചെടുത്ത സംഭവം ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കോളേജ് യൂണിയൻ ഭാരവാഹികളായിരുന്ന തൃണമൂൽ കോൺഗ്രസിന്&zwj;റെ വിദ്യാർത്ഥി നേതാക്കൾക്കെതിരെ കടുത്ത അഴിമതി ആരോപണവുമായി ബിജെപി രംഗത്തെത്തി. കോളേജ് പ്രവേശനത്തിന്&zwj;റെ പേരിൽ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത കോഴപ്പണമാണിതെന്നും യൂണിയൻ ഓഫീസ് ദുരുപയോഗം ചെയ്ത ടിഎംസി നേതാക്കളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെടുന്നു. ആരാണ് ഈ പണം യൂണയിൻ ഓഫീസിൽ സൂക്ഷിച്ചത്, തോക്ക് കാമ്പസിനുള്ളിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ചെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/termite-infested-currency-of-100-and-500-worth-more-than-one-lakh-found-in-college-union-office-kolkata-articleshow-p5gmsbv"/>
        </item>
        <item>
            <title><![CDATA[കുറഞ്ഞ വിലയ്ക്ക് സ്കോച്ച് വിസ്കി കാത്തിരിക്കുകയാണോ? നിരാശപ്പെടേണ്ടി വരുമോ? ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി]]></title>
            <link>https://www.asianetnews.com/international-news/india-uk-fta-delay-impact-on-imported-scotch-whisky-prices-articleshow-5k6bulp</link>
            <guid isPermaLink="true">https://www.asianetnews.com/international-news/india-uk-fta-delay-impact-on-imported-scotch-whisky-prices-articleshow-5k6bulp</guid>
            <pubDate>Wed, 03 Jun 2026 11:33:56 +0530</pubDate>
            <description><![CDATA[ബ്രിട്ടന്റെ പുതിയ സ്റ്റീല്&zwj; ഇറക്കുമതി നിയന്ത്രണങ്ങളില്&zwj; ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇതില്&zwj; അയവുവരുത്തിയില്ലെങ്കില്&zwj;, സ്കോച്ച് വിസ്കി പോലുള്ള ഉൽപ്പന്നങ്ങൾക്ക് നൽകിയ നികുതിയിളവുകൾ പുനഃപരിശോധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഈ തർക്കം ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jexvj1fkdve43xg8j1amwgy6,imgname-tamil-news---2024-12-12t213342.624.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സ്റ്റീല്&zwj; ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബ്രിട്ടന്&zwj; കൊണ്ടുവരാനിരിക്കുന്ന പുതിയ നിയന്ത്രണങ്ങളില്&zwj; അയവില്ലെങ്കില്&zwj;, സ്&zwnj;കോച്ച് വിസ്&zwnj;കി ഉള്&zwj;പ്പെടെയുള്ള ഉല്&zwj;പ്പന്നങ്ങള്&zwj;ക്ക് നല്&zwj;കിയ നികുതിയിളവുകള്&zwj; ഇന്ത്യ പുനഃപരിശോധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ ഉഭയകക്ഷി വ്യാപാര ചര്&zwj;ച്ചകള്&zwj;ക്ക് മുന്നോടിയായാണ് ഇന്ത്യ ഈ മുന്നറിയിപ്പ് നല്&zwj;കിയത്. കഴിഞ്ഞ വര്&zwj;ഷം മേയില്&zwj; ഒപ്പുവെച്ച ഇന്ത്യ-യു കെ സ്വതന്ത്ര വ്യാപാര കരാറാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഈ വര്&zwj;ഷം മുതല്&zwj; ഇത് പ്രാബല്യത്തില്&zwj; വരാനിരിക്കുകയായിരുന്നു. എന്നാല്&zwj;, സ്വന്തം രാജ്യത്തെ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി സ്റ്റീല്&zwj; ഇറക്കുമതിയുടെ ക്വാട്ട വെട്ടിക്കുറയ്ക്കാനും തീരുവ വര്&zwj;ദ്ധിപ്പിക്കാനുമാണ് ബ്രിട്ടന്റെ നീക്കം. ഇതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.&lt;/p&gt;&lt;h2&gt;ചര്&zwj;ച്ചകള്&zwj;ക്കായി ബ്രിട്ടീഷ് സെക്രട്ടറി ഇന്ത്യയില്&zwj;&lt;/h2&gt;&lt;p&gt;ബ്രിട്ടീഷ് വ്യാപാര സെക്രട്ടറി പീറ്റര്&zwj; കൈല്&zwj; ഇന്ത്യന്&zwj; വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി ചര്&zwj;ച്ചകള്&zwj; നടത്തുന്നുണ്ട്. ഈ വ്യാപാര കരാര്&zwj; ഇരു രാജ്യങ്ങള്&zwj;ക്കും ഒരുപോലെ ഗുണകരമാണെന്നും, വലിയ അവസരങ്ങളാണ് ഇത് തുറന്നിടുന്നതെന്നും പീറ്റര്&zwj; കൈല്&zwj; പറഞ്ഞു. എന്നാല്&zwj; അദ്ദേഹത്തിന്റെ പ്രസ്താവനയില്&zwj; എവിടെയും സ്റ്റീല്&zwj; വിഷയത്തെക്കുറിച്ച് പരാമര്&zwj;ശിച്ചിട്ടില്ല. കൂടാതെ, സ്വതന്ത്ര വ്യാപാര കരാര്&zwj; ചര്&zwj;ച്ചകളുടെ ഭാഗമല്ല സ്റ്റീല്&zwj; എന്നാണ് ഒരു യുകെ ഉദ്യോഗസ്ഥനും വ്യക്തമാക്കിയത്.&lt;/p&gt;&lt;h3&gt;എന്തായിരുന്നു വിസ്&zwnj;കിയിലെ ഇളവ്?&lt;/h3&gt;&lt;p&gt;ഈ വ്യാപാര കരാര്&zwj; പ്രകാരം സ്&zwnj;കോച്ച് വിസ്&zwnj;കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്&zwj; നിന്ന് ഒറ്റയടിക്ക് 75 ശതമാനമായി കുറയ്ക്കാനായിരുന്നു ഇന്ത്യ സമ്മതിച്ചിരുന്നത്. തുടര്&zwj;ന്ന് അടുത്ത പത്ത് വര്&zwj;ഷത്തിനുള്ളില്&zwj; ഇത് 40 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചിരുന്നു. തുണിത്തരങ്ങള്&zwj;, കാറുകള്&zwj; തുടങ്ങി നിരവധി ഉല്&zwj;പ്പന്നങ്ങള്&zwj;ക്ക് ഇരു രാജ്യങ്ങളും ഇളവുകള്&zwj; പ്രഖ്യാപിച്ചിരുന്നു. ലോകത്തെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്വ്യവസ്ഥകളായ ഇന്ത്യയ്ക്കും ബ്രിട്ടനും ഈ കരാര്&zwj; വ്യവസായ മേഖലകളില്&zwj; വലിയ നേട്ടമാണ് ഉണ്ടാക്കുക. 2040-ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്&zwj; 25.5 ബില്യണ്&zwj; പൗണ്ടിന്റെ വര്&zwj;ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ലോക വ്യാപാര സംഘടനയില്&zwj; പരാതി&lt;/strong&gt;&lt;/p&gt;&lt;p&gt;ബ്രിട്ടന്റെ പുതിയ സ്റ്റീല്&zwj; നയങ്ങള്&zwj;ക്കെതിരെ ഇന്ത്യ ഇതിനോടകം ലോക വ്യാപാര സംഘടനയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്&zwj;, തുര്&zwj;ക്കി, ജപ്പാന്&zwj;, ദക്ഷിണ കൊറിയ, സ്വിറ്റ്&zwnj;സര്&zwj;ലന്&zwj;ഡ്, ഓസ്&zwnj;ട്രേലിയ എന്നീ രാജ്യങ്ങളും ബ്രിട്ടന്റെ നീക്കത്തില്&zwj; ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്&zwj; ഇന്ത്യന്&zwj; കയറ്റുമതിക്കാര്&zwj;ക്ക് ബ്രിട്ടീഷ് വിപണിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്നാണ് ഇന്ത്യയുടെ വാദം. നികുതിയില്ലാത്ത ക്വാട്ടകളും ചില സ്റ്റീല്&zwj; ഉല്&zwj;പ്പന്നങ്ങളുടെ ഉയര്&zwj;ന്ന തീരുവയും ഇന്ത്യന്&zwj; കയറ്റുമതിക്കാര്&zwj;ക്കിടയില്&zwj; പുതിയ അനിശ്ചിതത്വങ്ങള്&zwj; സൃഷ്ടിക്കുമെന്നും ഉദ്യോഗസ്ഥര്&zwj; ചൂണ്ടിക്കാട്ടുന്നു. ഒരൊറ്റ കരാര്&zwj; നടപ്പിലാക്കാന്&zwj; ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് ഈ പുതിയ തര്&zwj;ക്കം ഉടലെടുത്തിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/international-news/india-uk-fta-delay-impact-on-imported-scotch-whisky-prices-articleshow-5k6bulp"/>
        </item>
        <item>
            <title><![CDATA[പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്]]></title>
            <link>https://www.asianetnews.com/kerala-news/periya-double-murder-case-accused-shoots-reels-in-violation-of-parole-conditions-articleshow-oasqccf</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/periya-double-murder-case-accused-shoots-reels-in-violation-of-parole-conditions-articleshow-oasqccf</guid>
            <pubDate>Wed, 03 Jun 2026 11:29:56 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്. നിലവിൽ പരോളിലാണ് അശ്വിൻ. കൂട്ട പരോൾ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5sqr6972d95feabp11a1x5,imgname-periya-double-murder-case-1780458709193.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാസർകോട്: &lt;/strong&gt;പരോൾ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ റീൽ ഷൂട്ട്. ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്. നിലവിൽ പരോളിലാണ് അശ്വിൻ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു പരോൾ വ്യവസ്ഥയിലൊന്ന്. പെരിയ ഇരട്ടക്കൊലപാതക കേസിൽ കൂട്ട പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരോൾ വ്യവസ്ഥയുടെ ലംഘനം.&lt;/p&gt;&lt;p&gt;പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഏഴാം പ്രതി അശ്വിൻ ഇപ്പോൾ പരോളിലാണ്. ഇതിനിടയിലാണ് ഇയാൾ റീൽ ഷൂട്ട് ചെയ്ത് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്&zwnj;റ്റ് ചെയ്തത്. ഹീറോ പരിവേഷത്തോടെ മീശ പിരിക്കുന്നതും സിഗരറ്റ് വലിച്ച് പുക ഊതി വിടുന്നതുമെല്ലാമാണ് റീലിൽ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നാണ് പരോൾ വ്യവസ്ഥ. ഇതാണ് ബേഡകം കുണ്ടംകുഴി സ്വദേശിയായ അശ്വിൻ ലംഘിച്ചിരിക്കുന്നത്. റീൽ ഷൂട്ട് വാർത്തയായതോടെ ഇയാൾ ഇൻസ്റ്റഗ്രാമിൽ നിന്ന് വീഡിയോ നീക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പെരിയ ഇരട്ട കൊലക്കേസിൽ ജയിലിലുള്ള പത്ത് പ്രതികൾക്കും പരോൾ ലഭിക്കുന്നതിനുള്ള നടപടികൾ എല്&zwj;ഡിഎഫ് സർക്കാർ മാറുന്നതിന് മുമ്പ് പൂർത്തിയാക്കിയിരുന്നു. ഇതിൽ അശ്വിൻ അടക്കം ആറ് പ്രതികൾ പുറത്തിറങ്ങുകയും ചെയ്തു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് കൂട്ട പരോൾ അനുവദിച്ചത് എന്ന് വിമർശനമുയരുകയും വാർത്തയാവുകയും ചെയ്തതോടെ നാല് പ്രതികളുടെ പുറത്തിറങ്ങൾ അധികൃതർ തൽക്കാലത്തേക്ക് തടഞ്ഞിരിക്കുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ അന്വേഷണത്തിന് ശേഷമേ ഇവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.അശ്വിൻ പരോൾ വ്യവസ്ഥ ലംഘിച്ചതിനാൽ ജയിൽ അധികൃതർ നടപടി എടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/periya-double-murder-case-accused-shoots-reels-in-violation-of-parole-conditions-articleshow-oasqccf"/>
        </item>
        <item>
            <title><![CDATA[മാസവരുമാനം 10 ലക്ഷം, വാടക കൂടുതൽ കിട്ടാനായി രണ്ട് നില കൂട്ടിച്ചേർത്തു; ആറ് പേർ മരിച്ച ദില്ലി സാകേത് അപകടത്തിൽ പൊലീസിൻ്റെ കണ്ടെത്തൽ]]></title>
            <link>https://www.asianetnews.com/india-news/delhi-saket-building-collapse-owner-earned-10-lakh-monthly-in-rent-wanted-more-revenue-articleshow-oernqx9</link>
            <guid isPermaLink="true">https://www.asianetnews.com/india-news/delhi-saket-building-collapse-owner-earned-10-lakh-monthly-in-rent-wanted-more-revenue-articleshow-oernqx9</guid>
            <pubDate>Wed, 03 Jun 2026 11:02:14 +0530</pubDate>
            <description><![CDATA[ദില്ലിയിൽ നാല് നില കെട്ടിടം തകർന്ന് വീണ് ആറ് പേർ മരിച്ചു. കൂടുതൽ വാടക വരുമാനം ലക്ഷ്യമിട്ട് ഉടമ നടത്തിയ നിയമവിരുദ്ധ നിർമ്മാണമാണ് ദുരന്തത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി. കെട്ടിട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു, എന്നാൽ നിർമ്മാണം നടത്തിയ ബിൽഡർ ഒളിവിലാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5zfa8pdtrjsy4gkt9e63g8,imgname-saket-1780464724246.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം സെയ്ദുലാജാബിൽ നാല് നില കെട്ടിടം തകർന്ന് വീണ് ആറ് പേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ദുരന്തമുണ്ടായ കെട്ടിടത്തിന്റെ ഉടമ കരംബീർ സെജ്&zwnj;വാളിന് ഈ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന വിവിധ കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നുമായി മാസം തോറും 10 ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വരുമാനം കൂട്ടാൻ ലക്ഷ്യമിട്ടാണ് ഈ കെട്ടിടത്തിൽ നിയമവിരുദ്ധമായി രണ്ട് നിലകൾ കൂടി കൂട്ടിച്ചേർത്തത്. മാസം അഞ്ച് ലക്ഷം രൂപ കൂടി അധിക വരുമാനം നേടാനുള്ള ഉടമയുടെ ആർത്തിയാണ് വൻ ദുരന്തത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.&lt;/p&gt;&lt;p&gt;പ്രദേശത്ത് ഗ്രൗണ്ട് ഫ്ലോർ കൂടാതെ മൂന്ന് നിലകൾ മാത്രമേ ഒരു കെട്ടിടത്തിൽ നിർമ്മിക്കാൻ അനുമതിയുള്ളൂ. എന്നാൽ, മനീഷ് ഖത്രി എന്ന കൺസ്ട്രക്ഷൻ സംഘത്തിന് രണ്ട് നില കൂടി പണിയാൻ ഉടമ കരാർ നൽകുകയായിരുന്നു. എട്ട് വർഷം മുൻപാണ് നാല് നില കെട്ടിടം നിർമ്മിച്ചത്. ഇതിൻ്റെ അടിത്തറയ്ക്ക് അധികമായി വരുന്ന രണ്ട് നിലകളുടെ ഭാരം താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനകം ഒരു നിലയുടെ പണി പൂർത്തിയായിരുന്നു. അടുത്ത നിലയുടെ പണി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്..&lt;/p&gt;&lt;p&gt;കെട്ടിടം തകരുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനായി ഇതിന്റെ ബേസ്മെന്റിൽ മണ്ണ് തുരന്ന് വലിയ കുഴിയെടുത്തിരുന്നു. ഇതാണ് കെട്ടിടത്തിന്റെ അടിത്തറ പൂർണ്ണമായും തകരാനും കെട്ടിടം നിലംപൊത്താനും പ്രധാന കാരണമായി പോലീസ് സംശയിക്കുന്നത്. കെട്ടിട ഉടമ കരംബീർ സെജ്&zwnj;വാളിനെ വസന്ത് കുഞ്ചിലെ ഫാം ഹൗസിൽ നിന്ന് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എന്നാൽ അനധികൃത നിർമ്മാണം നടത്തിയ ബിൽഡർ മനീഷ് ഖത്രി ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. നിർമ്മാണ കരാർ ഏറ്റെടുത്ത കോൺട്രാക്ടറെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകളിൽ നിന്ന് ഓരോന്നിൽ നിന്നും 2 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയാണ് സെജ്&zwnj;വാൾ വാടക വാങ്ങിയിരുന്നത്. ഈ ഓഫീസുകളുടെ ഉടമകൾക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. വാടക കരാർ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സെജ്&zwnj;വാളിന്റെ പേരിലുള്ള നിരവധി വൈദ്യുതി, വാട്ടർ മീറ്ററുകൾ കണ്ടെടുത്തതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ആറ് പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് പേർ മത്സരപ്പരീക്ഷകൾക്കായി തയ്യാറെടുത്തിരുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ് ബിരുദധാരികളായ വിദ്യാർത്ഥികളാണ്. കെട്ടിടത്തിന് തൊട്ടടുത്ത് ഒരു സ്ത്രീ നടത്തിയിരുന്ന തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവർ. കെട്ടിടം തകർന്ന് വീണത് ഈ തട്ടുകടയുടെ മുകളിലേക്കായിരുന്നു. കട നടത്തിയിരുന്ന സ്ത്രീയും അപകടത്തിൽ മരിച്ചു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/delhi-saket-building-collapse-owner-earned-10-lakh-monthly-in-rent-wanted-more-revenue-articleshow-oernqx9"/>
        </item>
        <item>
            <title><![CDATA[മലയിടംതുരുത്തിലെ ഭൂമി തർക്കം; വീണ്ടും ചർച്ചയ്ക്കൊരുങ്ങി സർക്കാർ, സ്ഥലവും വീടും നൽകാമെന്ന് അറിയിക്കും]]></title>
            <link>https://www.asianetnews.com/kerala-news/malayidamthuruth-eviction-case-government-prepares-for-further-discussion-articleshow-ygl90i5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/malayidamthuruth-eviction-case-government-prepares-for-further-discussion-articleshow-ygl90i5</guid>
            <pubDate>Wed, 03 Jun 2026 11:20:33 +0530</pubDate>
            <description><![CDATA[&lt;p&gt;മലയിടംതുരുത്ത് ഭൂമി തർക്കത്തിൽ സർക്കാർ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലവും വീടും നൽകാമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. എന്നാൽ, താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങില്ലെന്ന നിലപാടിലാണ് ദളിത് കുടുംബങ്ങൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt60cketcm44b4bvvdh92wex,imgname-malayidamthuruth-eviction-1780465683930.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;എറണാകുളം മലയിടംതുരുത്ത് ഭൂമി തർക്കത്തിൽ വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലവും വീടും നൽകാമെന്ന ഫോർമുല മാത്രമാണ് മുന്നിലുള്ളതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇക്കാര്യം കുടിയൊഴുപ്പിക്കപ്പെടുന്നവരെ അറിയിക്കും. കുടിയൊഴിപ്പക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ ഒഴിപ്പിക്കൽ അല്ലാതെ മറ്റ് മാർഗങ്ങൾ മുന്നിലില്ലെന്ന് ദളിത് കുടുംബങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. രണ്ടുദിവസത്തിനകം ചർച്ച നടത്തും. താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങില്ലെന്ന് ദളിത് കുടുംബങ്ങൾ നിലപാട് എടുത്തിരുന്നു.&lt;/p&gt;&lt;p&gt;ഭരണത്തിലേറി മണിക്കൂറുകൾക്കകം സർക്കാരിന് മുന്നിൽ വെല്ലുവിളിയായ മലയിടംതുരുത്തിൽ പ്രശ്ന പരിഹാരത്തിന് രണ്ടാഴ്ചയുടെ സാവകാശമാണ് ഹൈക്കോടതി നല്&zwj;കിയിരിക്കുന്നത്. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്&zwj;ക്കാരിന് മറ്റ് മാര്&zwj;ഗ്ഗങ്ങളില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ആലുവ റൂറൽ എസ് പി യുടെ ഹർജി പരിഗണിച്ച കോടതി പ്രശ്നം പരിഹരിക്കാൻ സർക്കാരിന് രണ്ടാഴ്ചയാണ് സാവകാശം നൽകിയത്. കോടതി ഉത്തരവ് നടപ്പാക്കിയാൽ കുടുംബങ്ങൾക്ക് പുനരധിവാസം ഒരുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നൽകി.&lt;/p&gt;&lt;p&gt;15ആം തവണ കുടിയൊഴിപ്പിക്കലിനിടെ നടന്ന പൊലീസ് നടപടി എൽഡിഎഫ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കുന്നത്. 8 കുടുംബങ്ങൾ താമസിക്കുന്ന ഭൂമിയുടെ രേഖകളടക്കം പരിശോധിച്ച പെരുമ്പാവൂർ മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ കുടിയൊഴിപ്പിക്കൽ ശരിവെച്ചതാണ്. സാങ്കേതിക പറയാതെ വിധി അനുസരിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് പറഞ്ഞു. കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്&zwj; താമസക്കാര്&zwj; ഒന്നും ചെയ്തിട്ടില്ലെന്നും നിരീക്ഷിച്ചു. കോടതി നിരീക്ഷണത്തിന് പിന്നാലെ ഉത്തരവ് നടപ്പാക്കിയാൽ കുടുംബങ്ങൾ വഴിയാധാരമാകില്ലെന്നും സർക്കാർ അവരെ പുനരധിവസിപ്പിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ, പുനരധിവാസമല്ല, താമസിക്കുന്ന അതേ സ്ഥലത്ത് തുടരാനാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/malayidamthuruth-eviction-case-government-prepares-for-further-discussion-articleshow-ygl90i5"/>
        </item>
        <item>
            <title><![CDATA[രാഷ്ട്രീയ വൈരാഗ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റിയത് റദ്ദാക്കണമെന്ന് പിണറായി, വ്യവസ്ഥകൾ പാലിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം ഇറങ്ങിപ്പോയി]]></title>
            <link>https://www.asianetnews.com/news/opposition-allege-political-induced-transfer-articleshow-o3iiet5</link>
            <guid isPermaLink="true">https://www.asianetnews.com/news/opposition-allege-political-induced-transfer-articleshow-o3iiet5</guid>
            <pubDate>Wed, 03 Jun 2026 09:56:45 +0530</pubDate>
            <description><![CDATA[&lt;p&gt;പവർ ബ്രോക്കർമാരും ദല്ലാൾമാരും കാര്യം തീരുമാനിക്കുന്നുവെന്ന് പിണറായി .സ്ഥലം മാറ്റത്തിൽ ഇടത് സർക്കാർ നയം ആയിരിക്കില്ല ഈ സർക്കാരിനെന്ന് &amp;nbsp; സണ്ണി ജോസഫ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5vqk0vrx4mgqdys6x78qj5,imgname-fotojet---2026-06-03t095606.339-1780460801051.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീര്&zwj;ക്കാന്&zwj; ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതിയില്ല. വി ജോയ് ആണ് വിഷയം സഭയില്&zwj; ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകൾ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കിൽ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;സ്ഥലം മാറ്റം ഒരു മാനദണ്ഡവും പാലിക്കാതെയാണെന്ന് വി ജോയ് ആരോപിച്ചു. വേണ്ടപ്പെട്ടവർക്ക് അവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്&zwj;കി. 33 വകുപ്പുകളിലായി 207 ഉത്തരവ് ഇറങ്ങി. 310 വനിതകൾക്ക് അടക്കം ദൂരസ്ഥലങ്ങളിലേക്ക് മാറ്റി. സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതി കൊടുത്താൽ സ്ഥലംമാറ്റം നടക്കുന്ന കാലം മുൻപില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്&zwj; മെയ് മാസം വിരമിക്കൽ കാലമാണെന്ന് മന്ത്രി പറഞ്ഞു. പല തസ്തികകളും അതിനനുസരിച്ച് മാറും. ഒരു തസ്തികിൽ ആള് മാറുമ്പോൾ 14 ഇടത്ത് മാറ്റം വരുമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. 2016-ൽ അനധികൃത സ്ഥലംമാറ്റം സഭയിൽ ഉന്നയിച്ച പി.ടി. തോമസിന് നൽകിയ മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്&zwj;റെ അടിസ്ഥാനത്തില്&zwj; സഭ നിർത്തി ചർച്ച വേണ്ടെന്ന് സ്പീക്കര്&zwj; പറഞ്ഞു. സണ്ണി ജോസഫിന്റെ അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല.&lt;/p&gt;&lt;p&gt;എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥലം മാറ്റമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്&zwj; പറഞ്ഞു. സർക്കാർ അധികാരത്തിൽ വരും മുമ്പ് തന്നെ സ്ഥലംമാറ്റം തുടങ്ങി. പവർ ബ്രോക്കർമാരും ദല്ലാൾമാരും കാര്യം തീരുമാനിക്കുന്നു. മാനദണ്ഡം മറികടന്ന സ്ഥലംമാറ്റങ്ങൾ റദ്ദാക്കി ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്&zwj; പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്&zwj; നിന്ന് ഇറങ്ങിപ്പോയി.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/news/opposition-allege-political-induced-transfer-articleshow-o3iiet5"/>
        </item>
        <item>
            <title><![CDATA['പെൻഷൻ വീട്ടിൽ എത്തിക്കുന്നതിന് നൽകുന്ന തുക സ്വന്തം പോക്കറ്റിൽ', യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ വിതരണത്തിൽ പ്രതിഷേധിച്ച് സിപിഎം]]></title>
            <link>https://www.asianetnews.com/kerala-news/amount-given-to-deliver-pension-to-the-home-leaders-take-cpm-protests-distribution-at-udf-election-committee-office-articleshow-6u5ge9x</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/amount-given-to-deliver-pension-to-the-home-leaders-take-cpm-protests-distribution-at-udf-election-committee-office-articleshow-6u5ge9x</guid>
            <pubDate>Wed, 03 Jun 2026 11:07:47 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറം പുൽപ്പറ്റയിൽ ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്നതിന് പകരം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിതരണം ചെയ്തു. സർക്കാർ ഉത്തരവ് ലംഘിച്ച്, പ്രായമായവരെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി പണം നൽകിയെന്നും ഇതിനായി സർക്കാർ അനുവദിച്ച അധിക തുക നേതാക്കൾ കൈപ്പറ്റിയെന്നും സിപിഎം കുറ്റപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt4yk8fjaymq20exyaysrcrb,imgname-pension-distribution-1780430250482.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകണമെന്ന സർക്കാർ ഉത്തരവ് യുഡിഎഫ് കാറ്റിൽപ്പറത്തിയെന്ന് സിപിഎം. മലപ്പുറത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് പെൻഷൻ വിതരണം നടത്തിയത്. മലപ്പുറം പുൽപ്പറ്റയിലെ കാരാപ്പറമ്പിലാണ് പ്രായമായവർ ഉൾപ്പെടെയുള്ള പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി പണം വിതരണം ചെയ്തത്. ഇതിന്&zwj;റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ അക്ബർ, പഞ്ചായത്ത് പ്രസിഡന്&zwj;റ് എൻ കെ ഫൗസിയ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹി വാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് പെൻഷൻ വിതരണം നടത്തുന്നത്. പെൻഷൻ തുക ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിക്കുന്നതിനായി വിതരണ ഏജന്&zwj;റിന് 25 രൂപയും ബാങ്കിന് അഞ്ച് രൂപയും ഉൾപ്പെടെ 30 രൂപ വീതം ഓരോ പെൻഷനിലും സർക്കാർ അധികമായി അനുവദിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;എന്നാൽ ഈ തുക വാങ്ങി പോക്കറ്റിലിട്ടാണ് പെൻഷൻ വേണമെങ്കിൽ പാർട്ടി ഓഫീസിലേക്ക് വരണമെന്ന നിലപാട് ഇവർ സ്വീകരിച്ചത്. മുൻപ് എൽഡിഎഫ് ഭരണകാലത്ത് പെൻഷൻ തുക കൃത്യമായി ജനങ്ങളുടെ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുന്ന സുതാര്യമായ സംവിധാനമാണുണ്ടായിരുന്നതെന്ന് സിപിഎം വ്യക്തമാക്കി. പെരുന്നാളിന് മുന്നേ നൽകുമെന്ന് പ്രഖ്യാപിച്ച പെൻഷൻ പെരുന്നാൾ കഴിഞ്ഞിട്ടും ലഭിക്കാതിരുന്ന സാഹചര്യമുണ്ടായിരുന്നതിനാൽ, ​ഗുണഭോക്താക്കൾ മറിച്ചൊന്നും പറയാതെ പണം കൈപ്പറ്റാൻ എത്തുകയായിരുന്നു. ജനങ്ങളുടെ ഈ സാഹചര്യം മുതലെടുത്ത്, സ്വന്തം പാർട്ടി ഓഫീസിന് മുന്നിൽ ജനങ്ങളെ ക്യൂ നിർത്തിച്ച ലീഗ്-കോൺഗ്രസ് നേതാക്കളുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും സിപിഎം ആവശ്യപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/amount-given-to-deliver-pension-to-the-home-leaders-take-cpm-protests-distribution-at-udf-election-committee-office-articleshow-6u5ge9x"/>
        </item>
        <item>
            <title><![CDATA[അടിയില്ല, ചോര ചീന്തിയില്ല; 2018 ൽ പണികഴിപ്പിച്ച തൃണമൂൽ ഓഫീസ് ബിജെപിക്ക് സമ്മാനിച്ചു; ജനങ്ങളുടെ ആവശ്യം നിറവേറ്റാനെന്ന് നേതാവ്]]></title>
            <link>https://www.asianetnews.com/india-news/tmc-workers-gifted-party-office-to-bjp-in-west-bengal-articleshow-yskz8im</link>
            <guid isPermaLink="true">https://www.asianetnews.com/india-news/tmc-workers-gifted-party-office-to-bjp-in-west-bengal-articleshow-yskz8im</guid>
            <pubDate>Wed, 03 Jun 2026 10:51:42 +0530</pubDate>
            <description><![CDATA[പശ്ചിമ ബംഗാളിലെ നബദ്വീപിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പാർട്ടി ഓഫീസ് ബിജെപിക്ക് വിട്ടുനൽകി. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, പ്രദേശത്തെ ജനങ്ങളുടെ വികസനം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് വാർഡ് പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ തങ്ങൾ ബിജെപിയിൽ ചേരില്ലെന്നും അവർ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5xp4g985xke72pb83yknp5,imgname-nabadwip-1780462850569.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: ബിജെപി അധികാരത്തിലെത്തിയ പശ്ചിമ ബംഗാളിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിൽ നിന്ന് പാർട്ടി ഓഫീസുകൾ തിരിച്ചുപിടിക്കുന്ന തിരക്കിലാണ് സിപിഎം. അതിനിടെയാണ് അപൂർവമായ സംഭവം നാദിയ ജില്ലയിലെ നബദ്വീപിൽ നടന്നത്. പ്രദേശത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പാർട്ടി ഓഫീസ് ബിജെപിക്ക് വിട്ടുനൽകി. താക്കോലും ബിജെപി നേതാക്കൾക്ക് കൈമാറി.&lt;/p&gt;&lt;p&gt;തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി പിളർപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ സംഭവം. നബദ്വീപ് മോത്തിലാൽ റോഡിലുള്ള തൃണമൂൽ കോൺഗ്രസിന്റെ വാർഡ് നമ്പർ 12 ഓഫീസ് കെട്ടിടത്തിന്റെ താക്കോൽ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനങ്ങളടക്കമാണ് ബിജെപിക്ക് കൈമാറിയത്. തൃണമൂൽ നേതാവും വാർഡ് പ്രസിഡന്റുമായ പ്രബീർ കുമാർ ദാസാണ് ബിജെപിയുടെ പ്രാദേശിക നേതാവായ അയാൻ ബിശ്വാസിന് ഓഫീസ് കൈമാറിയത്.&lt;/p&gt;&lt;p&gt;സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം 2018-ൽ നിർമ്മിച്ചതാണ് ഈ ഓഫീസ് കെട്ടിടം. തൃണമൂൽ കോൺഗ്രസിന്റെ പേരിലുള്ള സ്വന്തം ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ എല്ലാ നിയമപരമായ രേഖകളും ആധാരങ്ങളും പാർട്ടിയുടെ പേരിൽ തന്നെയാണ്. ഒരു മാസം മുൻപ് വരെ ജനത്തിരക്കുണ്ടായിരുന്ന ഓഫീസിൽ, തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ആരും വരാതായി. പ്രദേശത്തെ ജനങ്ങളുടെ താല്പര്യവും വികസനവും മുൻനിർത്തിയാണ് ഓഫീസ് ബിജെപിക്ക് കൈമാറാൻ തങ്ങൾ ഒരുമിച്ച് തീരുമാനിച്ചതെന്നും പ്രബീർ കുമാർ ദാസ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഈ തീരുമാനം തികച്ചും സ്വമേധയാ എടുത്തതാണെന്നും ആരുടെയും രാഷ്ട്രീയ സമ്മർദ്ദം കൊണ്ടല്ലെന്നും ദാസ് കൂട്ടിച്ചേർത്തു. തങ്ങൾ ബിജെപിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നബദ്വീപ് മണ്ഡലത്തിൽ തൃണമൂലിന്റെ പുണ്ഡരീകാക്ഷ സാഹയെ പരാജയപ്പെടുത്തി ബിജെപിയുടെ ശ്രുതിശേഖർ ഗോസ്വാമിയാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ ചിലർ ഈ കെട്ടിടത്തിന് ഭാഗികമായി കാവി നിറം പൂശിയിരുന്നു. എന്നാൽ പിന്നീട് പുതിയ ബിജെപി എംഎൽഎ ശ്രുതിശേഖർ ഗോസ്വാമി ഇടപെട്ട് കെട്ടിടം വീണ്ടും പഴയപടിയാക്കി. ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ നബദ്വീപ് നഗരസഭാ ചെയർമാനും പ്രാദേശിക നേതാവുമായ ബിമൻ കൃഷ്ണ സാഹ അറസ്റ്റിലായതും താഴെത്തട്ടിലുള്ള ടിഎംസി പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/india-news/tmc-workers-gifted-party-office-to-bjp-in-west-bengal-articleshow-yskz8im"/>
        </item>
        <item>
            <title><![CDATA[പഹൽഗാം ഭീകരാക്രമണം; പുതിയ കണ്ടെത്തലുമായി എൻഐഎ, ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിൽ എത്തിയത്, ഹമാസ് ബന്ധത്തിലും അന്വേഷണം]]></title>
            <link>https://www.asianetnews.com/india-news/pahalgam-terror-attack-nia-new-findings-phones-used-by-terrorists-reached-pakistan-from-china-probe-on-hamas-links-articleshow-ce3heic</link>
            <guid isPermaLink="true">https://www.asianetnews.com/india-news/pahalgam-terror-attack-nia-new-findings-phones-used-by-terrorists-reached-pakistan-from-china-probe-on-hamas-links-articleshow-ce3heic</guid>
            <pubDate>Wed, 03 Jun 2026 10:48:50 +0530</pubDate>
            <description><![CDATA[&lt;p&gt;ആക്രമണം നടത്തിയ ടിആർഎഫിന് ഹമാസുമായും അൽ ഖ്വയ്ദയുമായും ബന്ധമുണ്ടെന്ന് എൻഐഎ സംശയിക്കുന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് സമാനമാണ് പഹൽഗാമിൽ നടന്നതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kprm058s6fej8bcz7kgf2r2b,imgname-pahalgam-attack-anniversary-photo-1776795260185.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ പുതിയ കണ്ടെത്തലുമായി എൻഐഎ. ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് എത്തിയതെന്ന് കുറ്റപത്രത്തിൽ പരാമർശം. ഇരു ഫോണുകളും നാലു വർഷത്തോളം ഉപയോഗിച്ചിരുന്നില്ല. ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെയാണ് ഫോണുകൾ ആദ്യമായി ഉപയോഗിച്ചത്. മൊബൈൽ കമ്പനിയിൽ നിന്ന് ശേഖരിച്ച വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്ട്.&lt;/p&gt;&lt;p&gt;2021 ജനുവരി 1-ന് കറാച്ചി ആസ്ഥാനമായുള്ള കമ്പനിയാണ് പാകിസ്ഥാനിലേക്ക് ഫോണുകൾ ഇറക്കുമതി ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫോണുകൾ പാകിസ്ഥാനിൽ എത്തിയിട്ടും വർഷങ്ങളോളം ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ. സാധാരണയുള്ള ആശയവിനിമയത്തിനല്ലാതെ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായി ഈ ഫോണുകൾ പ്രത്യേകം സൂക്ഷിച്ചു വെച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. കൂടാതെ ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ മൊബൈൽ നെറ്റ്&zwnj;വർക്കുകൾക്ക് പകരം ലോംഗ് റേഞ്ച് റേഡിയോ സംവിധാനങ്ങളാണ് ഇവർ ആശയവിനിമയത്തിനായി ഉപയോഗിച്ചതെന്നും കണ്ടെത്തി.&lt;/p&gt;&lt;p&gt;ഫോണുകളിൽ കോൾ റെക്കോർഡുകളോ സന്ദേശങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും, ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തെളിയിക്കുന്ന മറ്റ് ഡിജിറ്റൽ വിവരങ്ങൾ ഫോറൻസിക് പരിശോധനയിൽ ലഭിച്ചു. ഭീകരർ ഉപയോഗിച്ച നാവിഗേഷൻ ആപ്പിൽ ആക്രമണം നടന്ന ബൈസരൺ താഴ്&zwnj;വരയുടെ ലൊക്കേഷൻ സേവ് ചെയ്തിട്ടുണ്ടായിരുന്നു. ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്, അതായത് ഏപ്രിൽ 15, 16 തീയതികളിൽ എടുത്ത താഴ്&zwnj;വരയുടെ ഫോട്ടോകളും ഫോണിൽ നിന്ന് കണ്ടെടുത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;ടിആർഎഫിന് ഹമാസുമായും അൽ ഖ്വയ്ദയുമായും ബന്ധമെന്ന് സംശയം&lt;/strong&gt;&lt;/h2&gt;&lt;p&gt;ആക്രമണം നടത്തിയ ടിആർഎഫിന് ഹമാസുമായും അൽ ഖ്വയ്ദയുമായും ബന്ധമുണ്ടെന്ന് എൻഐഎ സംശയിക്കുന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് സമാനമാണ് പഹൽഗാമിൽ നടന്നതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളും ഹമാസും തമ്മിലുള്ള ബന്ധം എൻഐഎ പരിശോധിക്കുകയാണ്. ആക്രമണത്തിനു ശേഷം ഹമാസും ഭീകരസംഘടനങ്ങളും തമ്മിലുള്ള ആശയവിനിമയം വർദ്ധിച്ചെന്നും എൻഐഎയുടെ കണ്ടെത്തൽ.&lt;/p&gt;&lt;p&gt;25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമടക്കം 26 പേരാണ് പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പാക് സ്വദേശികളായ ഫൈസൽ ജാട്ട്, ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നിവരെ കഴിഞ്ഞ വർഷം ജൂലൈയിൽ നടത്തിയ 'ഓപ്പറേഷൻ മഹാദേവ്' എന്ന സൈനിക നീക്കത്തിലൂടെ സുരക്ഷാസേന വധിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/pahalgam-terror-attack-nia-new-findings-phones-used-by-terrorists-reached-pakistan-from-china-probe-on-hamas-links-articleshow-ce3heic"/>
        </item>
        <item>
            <title><![CDATA[വൈറൽ പെൺകുട്ടിയുടെ വിവാഹം: മുഹമ്മദ് ഫർമാന്‍റെ അറസ്റ്റ് ഒരു മാസത്തക്ക് തടഞ്ഞ് ഹൈക്കോടതി; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി]]></title>
            <link>https://www.asianetnews.com/kerala-news/high-court-stays-arrest-of-muhammad-furman-for-one-month-articleshow-aw1vzv0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/high-court-stays-arrest-of-muhammad-furman-for-one-month-articleshow-aw1vzv0</guid>
            <pubDate>Wed, 03 Jun 2026 10:43:41 +0530</pubDate>
            <description><![CDATA[&lt;p&gt;മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. മുഹമ്മദ് ഫർമാന് അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knvh9gz844sx5k4fnen2jx2z,imgname-fotojet--55--1775819342824.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. മുഹമ്മദ് ഫർമാന് അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മധ്യപ്രദേശിലെ കോടതിയെ സമീപിക്കാമെന്നും അതിനിടയിൽ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/high-court-stays-arrest-of-muhammad-furman-for-one-month-articleshow-aw1vzv0"/>
        </item>
        <item>
            <title><![CDATA[`ചട്ടം പഠിപ്പിക്കാൻ', നിയമസഭയിൽ പ്രത്യേക റൂളിം​ഗുമായി സ്പീക്കർ; പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും]]></title>
            <link>https://www.asianetnews.com/kerala-news/speaker-thiruvanchoor-radhakrishnan-issued-a-special-ruling-in-the-assembly-articleshow-oxyv5hk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/speaker-thiruvanchoor-radhakrishnan-issued-a-special-ruling-in-the-assembly-articleshow-oxyv5hk</guid>
            <pubDate>Wed, 03 Jun 2026 10:29:26 +0530</pubDate>
            <description><![CDATA[&lt;p&gt;നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ. പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ നടത്തും. സെമിനാറിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5xkbjx4ya1sczhstm43whp,imgname-fotojet---2026-06-03t102856.958-1780462759517.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയുടെ മര്യാദ എല്ലാവരും പാലിക്കണമെന്നും ജ്യേഷ്ഠ സഹോദരന്മാർ പാലിക്കുന്ന രീതി 71 പുതിയ അംഗങ്ങളും മാതൃകയാക്കണമെന്നും സ്പീക്കർ സഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ നടത്തും. സെമിനാറിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും.&lt;/p&gt;&lt;p&gt;ചട്ടം പഠിപ്പിക്കുന്നതിൻ്റെ ഭാ​ഗമായാണ് സ്പീക്കർ പ്രത്യേക റൂംളിംഗ് നൽകുന്നത്. ഇന്നലെ തുടക്കം ആയതിനാൽ പലരും സ്വാതന്ത്ര്യത്തോടെ ഇടപെട്ടുവെന്നും ചെയറിന് മുഖം മറച്ച് നിൽക്കുകയും സഭയുടെ തലങ്ങും വിലങ്ങും നടക്കുകയും ചെയ്തുവെന്നും സ്പീക്കർ പറഞ്ഞു. ജ്യേഷ്ഠ സഹോദരന്മാർ പാലിക്കുന്ന രീതി 71 പുതിയ അംഗങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/speaker-thiruvanchoor-radhakrishnan-issued-a-special-ruling-in-the-assembly-articleshow-oxyv5hk"/>
        </item>
        <item>
            <title><![CDATA[അനുയോജ്യമായ അഞ്ചു സ്ഥലങ്ങൾ കണ്ടെത്തണം,കേന്ദ്രത്തെ രേഖാമൂലം അറിയിച്ചാല്‍ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കുമെന്ന് സുരേഷ് ഗോപി]]></title>
            <link>https://www.asianetnews.com/news/suresh-gopi-on-aiims-in-kerala-articleshow-b85cdf6</link>
            <guid isPermaLink="true">https://www.asianetnews.com/news/suresh-gopi-on-aiims-in-kerala-articleshow-b85cdf6</guid>
            <pubDate>Wed, 03 Jun 2026 10:22:42 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് നിഷേധിക്കപ്പെട്ടത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kns3zdnhzxjy8drh862579m4,imgname-image-2026-04-09-180652583-1775738271409.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശ്ശൂര്&zwj;: കേരളത്തിൽ എവിടെയും എയിംസിന് സ്ഥലം അനുവദിക്കാമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി കഴിഞ്ഞ പത്തുവർഷം ഇടതു സർക്കാരിൽ നിന്ന് കേൾക്കാത്ത അഭിപ്രായമാണ് കെ. മുരളീധരൻ പങ്കുവെച്ചത് അതിൽ സന്തോഷം ഉണ്ട് അതിനെ , സ്വാഗതം ചെയ്യുന്നു അനുയോജ്യമായ അഞ്ചു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി അക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നു ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങൾ കേരളത്തിന് ഏക &amp;nbsp;ബിജെപി എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ട് സംസ്ഥാനം കേന്ദ്രത്തിന് രേഖാമൂലം പ്രൊപ്പോസൽ സമർപ്പിക്കുന്ന മുറയ്ക്ക് തീരുമാനം ഉണ്ടാകും രേഖാമൂലം കാര്യങ്ങൾ നീക്കിയാൽ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കും ഇല്ലെങ്കിൽ അടുത്തകൊല്ലം കിട്ടും കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് നിഷേധിക്കപ്പെട്ടത് ഫ്ലൈറ്റ് യാത്രയിൽ തന്നോടും ഇക്കാര്യം പറഞ്ഞു ഒരു സ്ഥലം മാത്രമേ നൽകാനുള്ളൂ എന്നും കഴിഞ്ഞ മുഖ്യമന്ത്രി പറഞ്ഞു എന്നാൽ അഞ്ച് സ്ഥലങ്ങൾ ശുപാർശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാം എന്നായിരുന്നു താൻ നൽകിയ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു&lt;/p&gt;&lt;p&gt;ഇന്ധന വില വർദ്ധനയില്&zwj; ജനങ്ങള്&zwj;ക്ക് ആശ്വാസം കിട്ടാന്&zwj; &amp;nbsp;സംസ്ഥാനം ടാക്സ് കുറയ്ക്കുന്നതിന് തയ്യാറാകണം കേന്ദ്രം നേരത്തെ ടാക്സ് കുറയ്ക്കുന്നതിന് തയ്യാറായിരുന്നു യുദ്ധസാഹചര്യം മാറി ക്രൂഡ് ഓയിൽ വില കുറഞ്ഞാൽ എണ്ണ കമ്പനികളോട് വില കുറയ്ക്കണം എന്ന് താൻ ആദ്യം ആവശ്യപ്പെടും പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ രാജ്യത്തിനു വേണ്ടിയായിരുന്നു മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വിലയുടെ കാര്യത്തിൽ മെച്ചപ്പെട്ട സ്ഥിതിയാണ് ഇന്ത്യയിലേതെന്നും അദ്ദേഹം കൂട്ടിച്ചേ&zwj;ര്&zwj;ത്തു&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/news/suresh-gopi-on-aiims-in-kerala-articleshow-b85cdf6"/>
        </item>
        <item>
            <title><![CDATA[നിരന്നുനിന്ന് സല്യൂട്ട് അടിച്ച് ഉദ്യോഗസ്ഥർ, ജോയിൻ്റ് ആർടിഒയുടെ ഓഫീസിലെ കസേരയിലിരുന്ന് കൊണ്ടോട്ടി എംഎൽഎ; റീലിന് താഴെ ചട്ടലംഘനമെന്ന് വിമർശിച്ച് കമൻ്റുകൾ]]></title>
            <link>https://www.asianetnews.com/kerala-news/kondotty-mla-tp-asharafali-at-joint-rto-office-row-articleshow-11sa1kg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kondotty-mla-tp-asharafali-at-joint-rto-office-row-articleshow-11sa1kg</guid>
            <pubDate>Wed, 03 Jun 2026 09:56:12 +0530</pubDate>
            <description><![CDATA[കൊണ്ടോട്ടി ജോയിൻ്റ് ആർടി ഓഫീസിൽ എംഎൽഎ ടി.പി.അഷ്&zwnj;റഫലി നടത്തിയ യോഗം വിവാദത്തിൽ. ഉദ്യോഗസ്ഥൻ്റെ കസേരയിലിരുന്ന് യോഗം നടത്തിയതിൻ്റെയും ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്തതിൻ്റെയും വീഡിയോ പങ്കുവെച്ചതോടെയാണ് ചട്ടലംഘനമെന്ന വിമർശനം ഉയർന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5vpmdmgbjbx0eeesyc71mx,imgname-kondotty-mla-at-joint-rto-office-row--1--1780460769716.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: കൊണ്ടോട്ടി ജോയിൻ്റ് ആർടി ഓഫീസിൽ എംഎൽഎ ടി.പി.അഷ്&zwnj;റഫലി നടത്തിയ യോഗത്തിൽ ചട്ടലംഘനമെന്ന് വിമർശനം. ഓഫീസിലെത്തിയ എംഎൽഎയെ ഉദ്യോഗസ്ഥർ നിരന്നുനിന്ന് സല്യൂട്ട് ചെയ്യുന്നതിൻ്റെയും എംഎൽഎ ഓഫീസിൽ ഉദ്യോഗസ്ഥൻ്റെ കസേരയിലിരുന്ന് യോഗം നടത്തുന്നതിൻ്റെയും വീഡിയോ റീലാക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമൻ്റുകളിൽ നിരവധി പേർ ചട്ടലംഘനം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ കസേരയിൽ എംഎൽഎമാർ ഇരിക്കാൻ പാടില്ലെന്നും ഓഫീസിൽ എത്തുന്ന ജനപ്രതിനിധികൾക്ക് ഉദ്യോഗസ്ഥർ മറ്റൊരു കസേര നൽകണമെന്നുമാണ് ചട്ടമെന്നുമാണ് കമൻ്റുകളിൽ ചൂണ്ടിക്കാട്ടുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ടിപി അഷ്&zwnj;റഫലി എംഎൽഎയുടെ ഫെയ്&zwnj;സ്ബുക് പ്രൊഫൈലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'കൊണ്ടോട്ടി ജോയൻ്റ് ആർ ടി ഒ ഓഫീസ് സന്ദർശിച്ചു. കേരളത്തിൽ തന്നെ ഏറ്റവും വലിയ ഏരിയയുള്ള, കൂടുതൽ വാഹന രജിസ്ട്രഷനുള്ള, കൂടുതൽ ആളുകൾ ലൈസൻസിന് അപേക്ഷിക്കുന്ന ജോയൻ്റ് ആർ ടി ഒ ഓഫീസുകളിൽ ഒന്നാണ് കൊണ്ടോട്ടി. എന്നിട്ടും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ ജനം ദുരിതത്തിലാവുകയാണ്. നീണ്ട കാലതാമസം മൂലം ലൈസൻസിനും മറ്റും ഇതര സംസ്ഥാനങ്ങളിലേക്കും , ജില്ലകളിലേക്കും ജനങ്ങൾ പേകേണ്ട സാഹചര്യമാണുള്ളത്. ഇടത് സർക്കാർ ഒട്ടും ശ്രദ്ധിക്കാത്തതിനാൽ വലിയ റവന്യൂ നഷ്ടമാണ് സംസ്ഥാനത്തിന് ഇത് വഴിയുണ്ടാവുന്നത്. ഈ യുഡി എഫ് സർക്കാർ ആ പ്രശ്&zwnj;നത്തിന് പരിഹാരം കാണും. ജനങ്ങൾക്ക് ആശ്വാസകരമായ മാറ്റങ്ങൾ ഈ ഓഫീസിൽ കൊണ്ടുവരും,' - എന്നും എംഎൽഎ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നു.&lt;/p&gt;&lt;p&gt;പാൻ്റും ഷർട്ടും ധരിച്ച് ഓഫീസിലെത്തിയ എംഎൽഎയെ ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്&zwnj;ത ശേഷം പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നീടാണ് ഓഫീസിനകത്തുള്ള ഉദ്യോഗസ്ഥർ ഇരിക്കുന്ന പ്രധാന കസേരയിൽ എംഎൽഎ ഇരിക്കുന്നത്. ആർടി ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം എംഎൽഎയ്ക്ക് ചുറ്റും മറ്റ് കസേരകളിൽ ഇരുന്ന് യോഗത്തിൽ പങ്കെടുക്കുന്നതും വീഡിയോയിലുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;'ഓഫീസ് ഹെഡ്ഡിൻ്റെ കസേര അവർക്ക് തന്നെ വിട്ടു കൊടുക്കുക. ഇരിക്കാൻ പകരം മറ്റ് സംവിധാനം ഒരുക്കുക. അതാണ് ഉചിതമായ രീതി'- എന്നാണ് കമൻ്റിൽ ടികെ മുഹമ്മദ് കുറിച്ചിരിക്കുന്നത്. 'എക്സിക്യൂട്ടീവിന്റെ അധികാരത്തിൽ കൈകടത്താൻ എം.എൽ.എയ്ക്ക് എന്ത് അവകാശമാണുള്ളത്? ഒരു ആർ.ടി.ഓ ഓഫീസറുടെ ഒഫീഷ്യൽ സീറ്റിൽ കയറിയിരിക്കാൻ ഇത് സിനിമയല്ല, ജനാധിപത്യ രാജ്യമാണ്. നിയമം നിർമ്മിക്കേണ്ടവർ തന്നെ അത് ലംഘിക്കുന്നത് കഷ്ടമാണ്,' - എന്ന് ജിനേഷ് കമ്പളത്തും കുറിച്ചിട്ടുണ്ട്. സമാനമായ നിരവധി കമൻ്റുകളാണ് എംഎൽഎയെ അനുകൂലിച്ചും പ്രതികൂലിച്ചും റീലിന് താഴെ വന്നിട്ടുള്ളത്.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kondotty-mla-tp-asharafali-at-joint-rto-office-row-articleshow-11sa1kg"/>
        </item>
        <item>
            <title><![CDATA[വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ഓണപരീക്ഷ, ഓണാവധി അടക്കം വിശദ വിവരങ്ങൾ; എൽപി സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കി]]></title>
            <link>https://www.asianetnews.com/kerala-news/attention-students-detailed-information-including-onam-exams-and-onam-holidays-saturdays-holiday-for-lp-schools-articleshow-gis19g3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/attention-students-detailed-information-including-onam-exams-and-onam-holidays-saturdays-holiday-for-lp-schools-articleshow-gis19g3</guid>
            <pubDate>Wed, 03 Jun 2026 10:09:39 +0530</pubDate>
            <description><![CDATA[വിദ്യാഭ്യാസ വകുപ്പ് 2026-27 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി. ഓണം, ക്രിസ്മസ്, വാർഷിക പരീക്ഷകളുടെയും അവധികളുടെയും തീയതികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൽപി സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയപ്പോൾ യുപി, എച്ച്എസ് വിഭാഗങ്ങളിൽ അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkznrgah6kew78hvb87jfg6y,imgname-eid-2026-school-holiday-1773810762065.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: 2026-27 അധ്യയന വര്&zwj;ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്&zwj;റെ അക്കാദമിക് പ്രവര്&zwj;ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്&zwj;ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര്&zwj; മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേര്&zwj;ന്നാണ് പുറത്തിറക്കിയത്.&lt;/p&gt;&lt;p&gt;എൽപി സ്കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്. യുപി, എച്ച്എസ് വിഭാഗങ്ങളിൽ അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. ഓഗസ്റ്റ് 10 മുതൽ 21 വരെയായിരിക്കും ഓണ പരീക്ഷ. ഓഗസ്റ്റ് 21ന് ഓണാവധിക്ക് സ്കൂൾ അടയ്ക്കും.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 31നായിരിക്കും അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത്. ക്രിസ്മസ് പരീക്ഷ ഡിസംബര്&zwj; 10ന് തുടങ്ങി 18ന് അവസാനിക്കും. ഡിസംബര്&zwj; 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. ഡിസംബര്&zwj; 28ന് സ്കൂൾ തുറക്കും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടക്കും. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/attention-students-detailed-information-including-onam-exams-and-onam-holidays-saturdays-holiday-for-lp-schools-articleshow-gis19g3"/>
        </item>
        <item>
            <title><![CDATA[ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ വാദം കള്ളമെന്ന് എസ്ഐടി റിപ്പോർട്ട്, ബസ് അക്രമിക്കപ്പെട്ടിട്ടില്ലെന്ന് മൊഴി]]></title>
            <link>https://www.asianetnews.com/kerala-news/ex-kerala-cm-pinarayi-vijayan-gunman-assault-case-sit-report-says-accused-claims-are-false-bus-not-attacked-articleshow-fvkx08b</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ex-kerala-cm-pinarayi-vijayan-gunman-assault-case-sit-report-says-accused-claims-are-false-bus-not-attacked-articleshow-fvkx08b</guid>
            <pubDate>Wed, 03 Jun 2026 10:03:22 +0530</pubDate>
            <description><![CDATA[&lt;p&gt;നവകേരള ബസിന് നേരെയുണ്ടായ കല്ലേറുണ്ടായി എന്ന പ്രതികളുടെ വാദം കള്ളമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഫോറൻസിക് പരിശോധനയിലും ഡ്രൈവറുടെ മൊഴിയിലും ഇത് തെളിഞ്ഞതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. മരണം വരെ സംഭവിക്കാവുന്ന മർദനമായിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയാണ് നരഹത്യശ്രമകുറ്റം ചുമത്തിയതെന്നും റിപ്പോർട്ടിലുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks6snhvzza1gjsytk4g77cz5,imgname-gunman-attack-1779418449790.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ:&lt;/strong&gt; നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്&zwnj; പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളുടെ വാദം കള്ളമെന്ന് എസ്ഐടി റിപ്പോർട്ട്. നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന് പ്രതികൾ പറഞ്ഞത് കള്ളമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴിയും പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടില്&zwj; പറയുന്നു. നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഡ്രൈവർ അഭിലാഷിന്റെ മൊഴി. കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആര്&zwj;ടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ബസിന്റെ ഒഫീഷ്യൽ രേഖകളിലും ഇല്ലെന്നും എസ്ഐടി റിപ്പോർട്ടില്&zwj; വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;308 ആം വകുപ്പ് ഉൾപ്പെടുത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. പ്രതികള്&zwj; മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ വിദഗ്ധരുടെയും അഭിപ്രായവും എസ്ഐടി സംഘം തേടി. മരണം വരെ സംഭവിക്കാവുന്ന മർദനമായിരുന്നു ഉണ്ടായതെന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. നരഹത്യശ്രമകുറ്റം ചുമത്തിയത് മെഡിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. കേസന്വേഷണം നിർണായക ഘട്ടത്തിലാണ്. പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് അന്വേഷണത്തിന് അത്യാവശ്യമാണെന്നും അന്വേഷണ സംഘം അറിയിക്കുന്നു. പ്രതികൾ സ്വാധീനം ഉള്ളവരാണെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും എസ്ഐടി റിപ്പോർട്ടില്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തില്&zwj; ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻ്റ് ചെയ്തതിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ex-kerala-cm-pinarayi-vijayan-gunman-assault-case-sit-report-says-accused-claims-are-false-bus-not-attacked-articleshow-fvkx08b"/>
        </item>
        <item>
            <title><![CDATA[കൊല്ലം നഗര മധ്യത്തിലെ കൊലപാതകം: പ്രതി സീരിയൽ കില്ലറെന്ന് സംശയം; പിടികൂടാനാകാതെ പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/suspected-serial-killer-in-kollam-city-center-murder-case-articleshow-6l9wx5u</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/suspected-serial-killer-in-kollam-city-center-murder-case-articleshow-6l9wx5u</guid>
            <pubDate>Wed, 03 Jun 2026 09:54:24 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്ലം നഗര മധ്യത്തിലെ കൊലപാതകത്തിലെ പ്രതി സീരിയൽ കില്ലറെന്ന് സംശയം. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5vk98h0vre8a3zzjqn6mk2,imgname-fotojet---2026-06-03t095403.449-1780460659985.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം നഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു. മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിന് പിന്നിലും ഇയാൾ ആണെന്നാണ് സംശയം.&lt;/p&gt;&lt;p&gt;കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടത്തിയത്. രണ്ടിടങ്ങളിലും പൊലീസ് സംശയിക്കുന്നത് തമിഴ്&zwnj;നാട് സ്വദേശിയെ ആണ്. തുടർച്ചയായ കൊലപാതകങ്ങളിൽ പ്രതിയെ പിടികൂടാൻ കൊല്ലം സിറ്റി പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കൊല്ലത്ത് മുണ്ടയ്ക്കൽ സ്വദേശിയായ വയോധികൻ രാജേന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. കടയ്ക്ക് മുന്നിൽ കിടന്നുറങ്ങി തെരുവിൽ കഴിഞ്ഞിരുന്നയാൾ ആണിത്. രവീന്ദ്രൻ എന്നയാളാണ് പാരിപ്പള്ളിയിൽ കൊല്ലപ്പെട്ടത്. ഒഴിഞ്ഞ പണി നടക്കുന്ന കെട്ടിടത്തിൽ കിടന്നുറങ്ങിയ ആൾ ആണിത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/suspected-serial-killer-in-kollam-city-center-murder-case-articleshow-6l9wx5u"/>
        </item>
        <item>
            <title><![CDATA[നഴ്സിങ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരിച്ചടയ്ക്കാത്തതിനാൽ മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബം]]></title>
            <link>https://www.asianetnews.com/kerala-news/palakkad-college-student-reported-missing-articleshow-cmkx9g2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palakkad-college-student-reported-missing-articleshow-cmkx9g2</guid>
            <pubDate>Wed, 03 Jun 2026 09:31:03 +0530</pubDate>
            <description><![CDATA[&lt;p&gt;പാലക്കാട് കോളേജ് വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി. അലൻ പുന്നൂസിനെയാണ് (20) കാണാതായത്. കോയമ്പത്തൂർ എജെകെ കോളേജ് ബിഎസ് സി നഴ്സിങ് വിദ്യാർത്ഥിയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5t8h0g20vbwstfrpszmsd9,imgname-fotojet---2026-06-03t093041.131-1780459258896.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: പാലക്കാട് കോളേജ് വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി. കല്ലടിക്കോട് പറക്കലടി വട്ടച്ചാൽ വീട്ടിൽ പുന്നൂസ് മാത്യുവിന്റെയും ബീന പുന്നൂസിന്റെയും മകൻ അലൻ പുന്നൂസിനെയാണ് (20) കാണാതായത്. ജൂൺ ഒന്ന് വൈകീട്ട് മുതലാണ് കാണാതായത്. കോയമ്പത്തൂർ എജെകെ കോളേജ് ബിഎസ് സി നഴ്സിങ് വിദ്യാർത്ഥിയാണ്. സുഹൃത്തിൽ നിന്ന് 30,000 രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചടയ്ക്കാൻ പറ്റാത്തതിൽ മനോവിഷമം ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palakkad-college-student-reported-missing-articleshow-cmkx9g2"/>
        </item>
        <item>
            <title><![CDATA[മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി; പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാരും 6 എംപിമാരും മാത്രം, തൃണമൂൽ പിളർപ്പിലേക്കെന്ന സൂചന ശക്തം]]></title>
            <link>https://www.asianetnews.com/india-news/only-8-mlas-attended-the-protest-meeting-led-by-mamata-articleshow-grq88iu</link>
            <guid isPermaLink="true">https://www.asianetnews.com/india-news/only-8-mlas-attended-the-protest-meeting-led-by-mamata-articleshow-grq88iu</guid>
            <pubDate>Wed, 03 Jun 2026 09:08:00 +0530</pubDate>
            <description><![CDATA[&lt;p&gt;മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി. മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമാണ്. ഭൂരിപക്ഷം എംപിമാരും വിട്ടുനിന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqxnnmcb0grm72f8a4tv0wsg,imgname-mamata-banerjee-resigns-refuses-mahesh-jethmalani-governor-remove-bengal-election-row-1-1778038526347.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പശ്ചിമബം​ഗാളിൽ മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി. മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമാണ്. ഭൂരിപക്ഷം എംപിമാരും വിട്ടുനിന്നു. പാർട്ടിക്ക് ആകെയുള്ളത് 80 എംഎൽഎമാരാണ്. ലോക്സഭയിലും രാജ്യസഭയിലുമായി പാർട്ടിക്കുള്ളത് 42 എംപിമാരും. പ്രതിഷേധത്തിൽ പങ്കെടുത്തത് 6 എംപിമാർ മാത്രമാണ്.&lt;/p&gt;&lt;p&gt;തൃണമൂൽ പിളർപ്പിലേക്കെന്ന സൂചന ശക്തമാകുകയാണ്. നിയമസഭ കക്ഷിയോഗം വിളിക്കാനുള്ള ഒരു വിഭാഗത്തിൻ്റെ നിർദേശം മമത ബാനർജി തള്ളി. അതേസമയം, ബംഗാളിലെ വിമത എംഎൽഎമാർ നീക്കം കടുപ്പിക്കുകയാണ്. ഭൂരിപക്ഷം അവകാശപ്പെട്ട് സ്പീക്കറെ ഉടൻ കണ്ടേക്കും. യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നർത്ഥം വരുന്ന പ്രകൃത തൃണമൂൽ കോൺഗ്രസ് എന്ന പേരും പരിഗണനയിലുണ്ട്. എംഎൽഎമാർ ഇന്ന് യോഗം ചേരുമെന്നാണ് സൂചന. തൃണമൂലിലേത് ആഭ്യന്തര പ്രശ്&zwnj;നമെന്നും ഇടപെടാനില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/only-8-mlas-attended-the-protest-meeting-led-by-mamata-articleshow-grq88iu"/>
        </item>
        <item>
            <title><![CDATA[പിലാത്തറയിലെ കാർ കവർച്ച; 25 ഗ്രാം സ്വർണം മാത്രമല്ല നഷ്ടമായത്, അന്വേഷണം സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക്, സിസിടിവി ദൃശ്യം പുറത്ത്]]></title>
            <link>https://www.asianetnews.com/kerala-news/pilathara-car-robbery-not-just-25-grams-of-gold-is-stolen-probe-tracks-gold-snatching-gangs-cctv-footage-articleshow-udhdpbp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pilathara-car-robbery-not-just-25-grams-of-gold-is-stolen-probe-tracks-gold-snatching-gangs-cctv-footage-articleshow-udhdpbp</guid>
            <pubDate>Wed, 03 Jun 2026 08:55:55 +0530</pubDate>
            <description><![CDATA[&lt;p&gt;അക്രമി സംഘം കാറിനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 25 ഗ്രാം സ്വർണം മാത്രമാണ് നഷ്ടമായതെന്ന് കാറിലുണ്ടായിരുന്നവർ. എന്നാൽ സീറ്റിനടിയിലെ രഹസ്യ അറയിൽ സൂക്ഷിച്ച 55 ലക്ഷം രൂപ കൂടി നഷ്ടമായതായി കാറിന്&zwj;റെ ഉടമ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5r7gy29yyr54v01t7pdqs3,imgname-pilathara-car-1780457128898.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: പിലാത്തറയിലെ കാർ കവർച്ചയിൽ അന്വേഷണം കണ്ണൂരും മലപ്പുറവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക്. അക്രമി സംഘം മഹാരാഷ്ട്ര സ്വദേശികളുടെ കാറിനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 25 ഗ്രാം സ്വർണം മാത്രമാണ് നഷ്ടമായതെന്ന് കാറിലുണ്ടായിരുന്ന കുമാർ ജലന്തർ നിഗം മൊഴി നൽകിയിരുന്നു. എന്നാൽ സീറ്റിനടിയിലെ രഹസ്യ അറയിൽ സൂക്ഷിച്ച 55 ലക്ഷം രൂപ കൂടി നഷ്ടമായതായി കാറിന്&zwj;റെ ഉടമയും കുമാറിന്&zwj;റെ സുഹൃത്തുമായ അശോക് യശ്വന്ത് പൊലീസിനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;ഇന്നലെ രാവിലെ ആറു മണിയോടെ പിലാത്തറ കോപ്പറേറ്റീവ് കോളേജിന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഗ്രാൻഡ് വിറ്റാര കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ അങ്ങിങ്ങായി രക്തക്കറയുണ്ടായിരുന്നു. ചില്ലുകൾ തകർന്നിരുന്നു. പുറത്ത് തുറന്ന പെട്ടികളും വലിച്ചു വാരിയിട്ട വസ്ത്രങ്ങളും കണ്ടെത്തി. പിന്നാലെ പരിയാരം പൊലീസ് സ്ഥലത്ത് എത്തി. അക്രമികളെ കുറിച്ചോ കാറിൽ ഉണ്ടായിരുന്നവരെ കുറിച്ചോ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. എന്നാൽ മണിക്കൂറുകൾക്കകം തലശ്ശേരിയിൽ നിന്ന് നിർണായക വിവരം എത്തി. സ്വർണ വ്യാപാരിയായ അശോക് യശ്വന്തിന്റെതാണ് കാർ. കാറിൽ ഉണ്ടായിരുന്നത് സുഹൃത്തും സ്വർണ വ്യാപാരിയുമായ കുമാർ ജലിന്തർ സിങും കുടുംബവുമാണ്.&lt;/p&gt;&lt;p&gt;മുൻ സീറ്റിൽ കുഞ്ഞിനെ മടിയിൽ വച്ചിരിക്കുകയായിരുന്നു കുമാറിനെ കവർച്ചക്കാർ പിടിച്ചിറക്കിയെന്നാണ് മൊഴി. ഡ്രൈവർ സച്ചിനെയും ആക്രമിച്ചു. കാറുമായി മുന്നോട്ടു നീങ്ങിയ ആക്രമികൾ പിൻസീറ്റിൽ ഉണ്ടായിരുന്ന കുമാറിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും ഇറക്കി വിട്ടു. കാറുമായി പിലാത്തറയിലെ ഒഴിഞ്ഞ പറമ്പിലെത്തിയ ആക്രമി സംഘം കാർ ഉപേക്ഷിച്ചു മടങ്ങി. നടന്നും ഓട്ടോ പിടിച്ചും കുമാറും കുടുംബവും പയ്യന്നൂർ ബസ് സ്റ്റാൻഡിൽ എത്തി. തുടർന്ന് തലശ്ശേരിയിലേക്ക് പോയി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.&lt;/p&gt;&lt;p&gt;25 ഗ്രാം സ്വർണം നഷ്ടമായെന്ന് കുമാർ ജലിന്തർ സിങ് മൊഴി നൽകിയത്. എന്നാൽ 55 ലക്ഷം രൂപ കൂടി നഷ്ടമായതായി കാറിന്&zwj;റെ ഉടമ പൊലീസിനോട് പറഞ്ഞു. പെരിന്തൽമണ്ണയിൽ സ്വർണ്ണക്കട നടത്തുന്ന കുമാർ ജലിന്ദർ നിഗത്തിന്റെയും കാർ ഉടമയായ അശോക് യശ്വന്തിന്റെയും സ്വർണ്ണ വ്യാപാരത്തെക്കുറിച്ച് അറിയുന്നവരാകാം അക്രമികൾ എന്നാണ് പൊലീസിന്&zwj;റെ പ്രാഥമിക നിഗമനം. അക്രമികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pilathara-car-robbery-not-just-25-grams-of-gold-is-stolen-probe-tracks-gold-snatching-gangs-cctv-footage-articleshow-udhdpbp"/>
        </item>
        <item>
            <title><![CDATA[പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം, ആക്രമണം ആസൂത്രിതമെന്ന് ഉദ്യോഗസ്ഥരുടെ മൊഴി]]></title>
            <link>https://www.asianetnews.com/kerala-news/against-ed-officers-in-front-pinarayi-vijayan-house-after-ef-raid-sit-probes-conspiracy-articleshow-u1nurhm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/against-ed-officers-in-front-pinarayi-vijayan-house-after-ef-raid-sit-probes-conspiracy-articleshow-u1nurhm</guid>
            <pubDate>Wed, 03 Jun 2026 08:20:41 +0530</pubDate>
            <description><![CDATA[&lt;p&gt;ആക്രമണം ആസൂത്രിതമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇഡി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകൾക്കും സന്ദേശങ്ങൾക്കും പിന്നിലുള്ളവരെ പിടികൂടും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksmjzpacd74yw8jwkeseznk9,imgname-mixcollage-27-may-2026-04-56-pm-46-1779881204044.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;മുന്&zwj; മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്&zwj;റെ വീട്ടില്&zwj; റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്&zwj;ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കും. ഇവരുടെ മൊബൈൽ സന്ദേശങ്ങളും പരിശോധിക്കും. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകൾക്കും സന്ദേശങ്ങൾക്കും പിന്നിലുള്ളവരെ പിടികൂടും. ഇതിൽ നേതാക്കൾ എന്നോ പ്രവർത്തകർ എന്നോ വ്യത്യാസം ഉണ്ടാവില്ലെന്ന് എസ്ഐടി വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം&lt;/h2&gt;&lt;p&gt;കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്&zwj;ക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊർജിതമാക്കി എസ്ഐടി. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. പിണറായി വിജയന്&zwj;റെ വീട്ടില്&zwj; റെയ്ഡ് നടത്തുന്നതിന് വേണ്ടിയുള്ള സേർച്ച്&zwnj; വാറന്റ് അടക്കമുള്ള രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡി അടക്കം 7 പേരുടെ മൊഴിയാണ് എസ്ഐടി എടുത്തത്. വീണയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയുമെടുത്തു. ആക്രമണം ആസൂത്രിതമെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇഡി ഉദ്യോഗസ്ഥർ മൊഴി നല്&zwj;കി. നിലവിൽ 26 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ എല്ലാം നേരിട്ട് അക്രമത്തിൽ പങ്കെടുത്തവരാണ്. ദൃശ്യങ്ങളിൽ നിന്ന് മൊത്തം 46 പേരെയാണ് തിരിച്ചറിഞ്ഞത്. ബാക്കി ഉള്ളവരെയും ഉടൻ പിടികൂടും.&lt;/p&gt;&lt;p&gt;പിണറായിയുടെ വീടിന് മുന്നില്&zwj; ഇഡി ഉദ്യോഗസ്ഥര്&zwj;ക്ക് നേരെയുണ്ടായ ആക്രമണത്തില്&zwj; നിലവില്&zwj; താഴെ തട്ടിലെ സിപിഎം പ്രവര്&zwj;ത്തകര്&zwj; മാത്രമാണ് പ്രതി ചേര്&zwj;ക്കപ്പെട്ടിരിക്കുന്നത്. എന്നാല്&zwj; സംസ്ഥാന സെക്രട്ടറി ഉള്&zwj;പ്പെടെയുള്ള നേതാക്കളും എംപിമാരും എംഎല്&zwj;എമാരും സ്ഥലത്ത് ഉണ്ടായിരുന്നെന്നും അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളില്&zwj; ഇവര്&zwj;ക്കും പങ്കുണ്ടെന്നുമുള്ള വാദമാണ് ഇഡി ഉന്നയിക്കുന്നത്. ഇപ്പോള്&zwj; അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സെഷന്&zwj;സ് കോടതിയില്&zwj; വരുമ്പോള്&zwj; കക്ഷി ചേരാനാണ് ഇഡി ആലോചന. ഇതിന് മുന്നോടിയായി അക്രമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്&zwj; ശേഖരിക്കുന്നതടക്കമുളള നടപടികള്&zwj; ഇഡി തുടങ്ങുകയും ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/against-ed-officers-in-front-pinarayi-vijayan-house-after-ef-raid-sit-probes-conspiracy-articleshow-u1nurhm"/>
        </item>
        <item>
            <title><![CDATA[പയ്യന്നൂർ സിപിഎമ്മിൽ വീണ്ടും പ്രശ്നം: പാർട്ടി യോഗത്തിനിടെ ഏരിയ കമ്മിറ്റിയംഗമായ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി]]></title>
            <link>https://www.asianetnews.com/kerala-news/cpm-woman-leader-allegeldy-mentally-harrased-in-party-meeting-articleshow-12hgh4i</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-woman-leader-allegeldy-mentally-harrased-in-party-meeting-articleshow-12hgh4i</guid>
            <pubDate>Wed, 03 Jun 2026 08:35:39 +0530</pubDate>
            <description><![CDATA[പയ്യന്നൂർ സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തിൽ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലെ സംഭവത്തിൽ, വോട്ട് മറിച്ചെന്ന ആരോപണത്തെ തുടർന്നുള്ള വാക്കേറ്റമാണ് അധിക്ഷേപത്തിൽ കലാശിച്ചത്. വനിതാ നേതാവ് പാർട്ടി നേതൃത്വത്തിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmafk6637h2sjdafr4dycw8z,imgname-gettyimages-125949397-594x594-1774173395139.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പയ്യന്നൂർ: സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തിനിടെ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. സിപിഎം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് സംഭവം. ഏരിയ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിനെതിരെയാണ് ലോക്കൽ കമ്മിറ്റി അംഗം മോശം പരാമർശം നടത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലെ അധിക്ഷേപത്തിനെതിരെ വനിതാ നേതാവ് പാർട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് രേഖാമൂലം പരാതി നൽകി.&lt;/p&gt;&lt;p&gt;പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണ് യോഗത്തിൽ വാക്കേറ്റത്തിലേക്ക് നയിച്ചത്. വി. കുഞ്ഞികൃഷ്ണന് അനുകൂലമായി വനിതാ നേതാവ് വോട്ട് മറിച്ചെന്ന ആരോപണം ലോക്കൽ കമ്മിറ്റി അംഗം യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. വോട്ട് മറിക്കൽ ആരോപണത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ കടുത്ത വാക്കേറ്റം ഉണ്ടാകുകയും, തുടർന്ന് ലോക്കൽ കമ്മിറ്റി അംഗം വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്തുവെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ മുന്നിൽ വച്ചുണ്ടായ അധിക്ഷേപത്തിൽ കടുത്ത അമർഷത്തിലാണ് വനിതാ നേതാവ്. പാർട്ടി വേദികളിൽ വനിതാ നേതാക്കൾ നേരിടുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അണികൾ ഉറ്റുനോക്കുന്നത്. പയ്യന്നൂരിൽ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പരസ്യമാക്കുന്നതാണ് പുതിയ വിവാദം.&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-woman-leader-allegeldy-mentally-harrased-in-party-meeting-articleshow-12hgh4i"/>
        </item>
        <item>
            <title><![CDATA[കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ, സിദ്ധരാമയ്യയുടെ മകനും മന്ത്രിസഭയിൽ]]></title>
            <link>https://www.asianetnews.com/india-news/d-k-shivakumar-swearing-in-as-karnataka-cm-today-two-malayalis-join-karnataka-cabinet-articleshow-ptugkbv</link>
            <guid isPermaLink="true">https://www.asianetnews.com/india-news/d-k-shivakumar-swearing-in-as-karnataka-cm-today-two-malayalis-join-karnataka-cabinet-articleshow-ptugkbv</guid>
            <pubDate>Wed, 03 Jun 2026 06:56:25 +0530</pubDate>
            <description><![CDATA[&lt;p&gt;&amp;nbsp;സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര ഉൾപ്പടെ 11 മന്ത്രിമാരാണ് കർണാടകയിൽ ഇന്ന് അധികാരമേൽക്കുന്നത്. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും ഡി കെ ശിവകുമാർ സർക്കാരിന്റെ മന്ത്രിസഭയിലുണ്ട്. പാർട്ടിക്ക് വഴങ്ങി മുഖ്യമന്ത്രി പദമൊഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt5a00y8g1zvdg9c2qfdge1g,imgname-----------------------2026-06-03t043419.302-1780442203080.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു: &lt;/strong&gt;കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേൽക്കും. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും മന്ത്രിസഭയിയിലുണ്ട്. വൈകിട്ട് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി ഡി സതീശനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, പാർട്ടിക്ക് വഴങ്ങി മുഖ്യമന്ത്രി പദമൊഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാക്കി.&lt;/p&gt;&lt;p&gt;കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായിയായിട്ടാണ് ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ദില്ലിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്നലെയാണ് ശിവകുമാറിനൊപ്പം ചുമതലയേൽക്കുന്നവരുടെ പട്ടിക പുറത്തുവന്നത്. രണ്ട് മലയാളികൾ ഉൾപ്പെടെ 11 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കെ ജെ ജോർജും മുൻ സ്പീക്കർ യു ടി ഖാദറുമാണ് ഡി കെ മന്ത്രിസഭയിലേക്കെത്തുന്ന മലയാളികൾ. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് ചുമതലയേൽക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തരായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പം പ്രിയങ്ക് ഖർഗെയും എംബി പാട്ടീലും സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്. ഈശ്വ&zwj;&zwj;&zwj;ർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധ&zwnj;ർ എന്നിവരുടെ പേരുകളും ദില്ലിയിൽ നിന്ന് അംഗീകരിച്ച് കിട്ടിയവരുടെ കൂട്ടത്തിലുണ്ട്. അതേസമയം ശബ്ദ വിവാദത്തിൽ കുടുങ്ങിയ മുൻ മന്ത്രി സമീർ അഹമ്മദിന്റെ പേര് പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്. ഡി കെയുടെ വിശ്വസ്തനും മലയാളിയായ എൻ എ ഹാരിസിന്റെ പേരും ഈ പട്ടികയിലില്ല.&lt;/p&gt;&lt;p&gt;ഉപമുഖ്യമന്ത്രി പദവി ഡി കെ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്നതിനാൽ ഡി കെ വിഭാഗം നിരാശരല്ല. അതേസമയം ഇന്ന് ലോക്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വളരെ കുറച്ച് പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. കർശന നിയന്ത്രണങ്ങളാണ് ലോക്ഭവൻ പരിസരത്തും വിധാൻ സൗധ പരിസരത്തും പ്രഖ്യാപിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ കേന്ദ്ര നേതാക്കൾക്ക് പുറമേ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, ഉൾപ്പെടെയുള്ളവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/d-k-shivakumar-swearing-in-as-karnataka-cm-today-two-malayalis-join-karnataka-cabinet-articleshow-ptugkbv"/>
        </item>
        <item>
            <title><![CDATA[അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു; കുവൈറ്റിലും ബഹ്റൈനിലും യുഎസ് താവളങ്ങൾക്ക് നേരെ മിസൈൽ വർഷിച്ചു]]></title>
            <link>https://www.asianetnews.com/international-news/iran-attacks-us-base-in-kuwait-and-bahrain-articleshow-gx5x8q5</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-attacks-us-base-in-kuwait-and-bahrain-articleshow-gx5x8q5</guid>
            <pubDate>Wed, 03 Jun 2026 08:19:50 +0530</pubDate>
            <description><![CDATA[ഹോർമുസ് കടലിടുക്കിലെ ക്വിഷം ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാൻ, കുവൈറ്റിലെയും ബഹ്&zwnj;റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണ ശ്രമങ്ങളെ അമേരിക്കൻ-ബഹ്&zwnj;റൈൻ പ്രതിരോധ സേനകൾ തടഞ്ഞെങ്കിലും ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk6agtv4b1e9pqgv916k1f2e,imgname-iran-missile-drone-attack-us-navy-fifth-fleet-bahrain-manama-juffair-strait-of-hormuz-war-tension-1772960115556.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈറ്റിലെയും ബഹ്&zwnj;റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്&zwnj;ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. 'അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;കുവൈറ്റിലെ യുഎസ് സൈനികരുള്ള ക്യാമ്പ് ആരിഫ്ജാൻ, അലി അൽ സലേം എയർ ബേസ് എന്നിവ ലക്ഷ്യമാക്കിയാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇറാന്റെ ആക്രമണ ശ്രമങ്ങളെ അമേരിക്കൻ-ബഹ്&zwnj;റൈൻ പ്രതിരോധ സേനകൾ വിജയകരമായി തടഞ്ഞുവെന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറഞ്ഞു.. കുവൈറ്റിലെ കേന്ദ്രത്തിന് നേരെ തൊടുത്ത ഇറാൻ്റെ രണ്ട് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തകർന്നു. ബഹ്&zwnj;റൈന് നേരെ വന്ന മൂന്ന് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം വഴി തകർത്തുവെന്നുമാണ് യുഎസ് പറയുന്നത്.&lt;/p&gt;&lt;p&gt;യുഎസ് സൈനികർക്കോ ഉദ്യോഗസ്ഥർക്കോ പരിക്കേറ്റിട്ടില്ലെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കപ്പലുകളെ ലക്ഷ്യമിട്ട് വന്ന ഇറാൻ്റെ ഡ്രോണുകളും യുഎസ് വെടിവച്ചിട്ടു. ബഹ്&zwnj;റൈനിൽ ആക്രമണത്തെ തുടർന്ന് പലയിടത്തും സ്ഫോടന ശബ്ദങ്ങൾ കേട്ടു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകി. സൗദി അറേബ്യയിലും അപായ സൈറണുകൾ മുഴങ്ങിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും ആക്രമണം നടന്നതായി ഔദ്യോഗിക സ്ഥിരീകരണമില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-attacks-us-base-in-kuwait-and-bahrain-articleshow-gx5x8q5"/>
        </item>
        <item>
            <title><![CDATA[അയത്തുള്ള അലി ഖംനഇയുടെ ഖബറടക്കം; വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, മൂന്ന് ദിവസത്തെ ചടങ്ങുകൾ]]></title>
            <link>https://www.asianetnews.com/international-news/iran-arrangements-made-for-funeral-of-late-leader-ayatollah-seyed-ali-khamenei-articleshow-a265p2i</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-arrangements-made-for-funeral-of-late-leader-ayatollah-seyed-ali-khamenei-articleshow-a265p2i</guid>
            <pubDate>Wed, 03 Jun 2026 07:19:12 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാന്&zwj;റെ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കായുള്ള വിലാപയാത്രയ്ക്ക് ഒരുങ്ങി ഇറാൻ. യാത്ര 3 ദിവസം നീളും. ചടങ്ങിന്&zwj;റെ തീയതി പിന്നീട് പ്രഖ്യാപിക്കും. അന്ത്യകർമങ്ങൾ ഖമനേയി കൊല്ലപ്പെട്ട് 3 മാസത്തിന് ശേഷം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjma5wjcam7ds9gd3hexnhsm,imgname-gettyimages-2264117016-1772355777100.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെഹ്റാൻ: &lt;/strong&gt;വധിക്കപ്പെട്ട് മൂന്ന് മാസത്തിനൊടുവിൽ, മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കായുള്ള വിലാപയാത്രയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി ഇറാൻ. മൂന്ന് ദിവസത്തെ ചടങ്ങുകൾ നടത്താനാണ് തീരുമാനം. അമേരിക്കയുമായി സമാധാന ധാരണ പ്രതീക്ഷിക്കുന്നതിനാൽ, തീയതി പ്രഖ്യാപിക്കുന്നത് ഇതിന് ശേഷമാകുമെന്നാണ് കരുതുന്നത്.&lt;/p&gt;&lt;p&gt;വധിക്കപ്പെട്ട ശേഷം ഒരു ചിത്രം പോലും പുറത്തുവന്നിട്ടില്ല. മറ്റു വിവരങ്ങളൊന്നുമില്ല. മൂന്ന് മാസത്തിനൊടുവിൽ യുദ്ധത്തിലെ ഏറ്റവും വലിയ നഷ്ടമായ പരമോന്നത നേതാവിന്റെ മരണത്തിന് മാസങ്ങൾക്ക് ശേഷം ഖബറടക്കത്തിന്റെ ഒരുക്കങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ. ഒന്നര മുതൽ രണ്ടുകോടി വരെ ആളുകൾ ഒഴുകിയെത്തുന്നതായിരിക്കും അയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്ര. മൂന്ന് ദിവസങ്ങളിലായായി തലസ്ഥാനമായ ടെഹറാൻ, ഖോം, മഷ്ഹദ് എന്നിവിടങ്ങളിൽ വിലാപയാത്ര നടക്കും. രാജ്യം കണ്ട ഏറ്റവും വലിയ വിലാപ യാത്രകളിലൊന്നാകും ഇത്. ഇറാനിൽ ആത്മീയ പശ്ചാത്തലമുള്ള നേതാക്കളുടെ സംസ്കാര ചടങ്ങുകൾ വികാരഭരിതമാകാറുണ്ട്. ഒന്നര മുതൽ 2 കോടി ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷിയാ വിഭാഗത്തിന് പ്രാധാന്യമേറിയ മുഹറത്തോട് അനുബന്ധിച്ചായിരിക്കും ചടങ്ങുകൾ. അങ്ങനെയെങ്കിൽ ഈ മാസം പകുതിയോടെ നടന്നേക്കും. അമേരിക്കയുമായി സമാധാന ധാരണ പ്രതീക്ഷിച്ചാണ് നിലവിൽ വിലാപയാത്രയെ കുറിച്ചുള്ള ഒരുക്കങ്ങൾ പ്രഖ്യാപിച്ചതെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 28നാണ് അയത്തുള്ള അലി ഖമനെയി അമേരിക്കൻ ആക്രമണത്തിൽ വധിക്കപ്പെട്ടത്. കൊല്ലപ്പെട്ട നേതാക്കളുടെ ഖബറിടങ്ങളിൽ വരെ ആക്രമണം നടന്നിരിക്കെ, ഖമനെയിയുടെ ഖബറടക്ക തിയതിയും സ്ഥലവും അതീവ പ്രധാന്യമേറിയതാണ്. മഷ്ഹദിലിയിരിക്കും ഖബറടക്കം നടക്കുകയെന്ന് കരുതുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-arrangements-made-for-funeral-of-late-leader-ayatollah-seyed-ali-khamenei-articleshow-a265p2i"/>
        </item>
    </channel>
</rss>
