<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 07 Jul 2026 12:45:54 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/news-money" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കൊലപാതകം നടന്ന സ്ഥലത്ത് സെല്‍ഫിയെടുക്കാന്‍ തിരക്ക്; എന്താണ് 3.16 ലക്ഷം കോടിയുടെ 'ഡാര്‍ക്ക് ടൂറിസം'?]]></title>
            <link>https://www.asianetnews.com/news-money/selfies-at-crime-scenes-what-is-the-massive-dark-tourism-market-articleshow-1z75p4g</link>
            <guid isPermaLink="true">https://www.asianetnews.com/news-money/selfies-at-crime-scenes-what-is-the-massive-dark-tourism-market-articleshow-1z75p4g</guid>
            <pubDate>Sat, 04 Jul 2026 17:43:11 +0530</pubDate>
            <description><![CDATA[&lt;p&gt;മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ ഒരു കൊലപാതകത്തെ തുടർന്നുണ്ടായ സന്ദർശകരുടെ വർദ്ധനവ് 'ഡാർക്ക് ടൂറിസം' എന്ന പ്രതിഭാസത്തിലേക്ക് വിരൽ ചൂണ്ടുന്നു. മരണം, ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ഈ യാത്രകൾ ഒരു ആഗോള വ്യവസായമായി മാറിയതിൻ്റെ കാരണങ്ങളും അതിനുപിന്നിലെ മനഃശാസ്ത്രപരമായ ഘടകങ്ങളും നോക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdqr7xgtff81qm16kb7ywx9t,imgname-mysterious-places-in-india--1--1767102477850.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'സിയ സ്&zwnj;പോട്ട് എവിടെയാണ്?'മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ലോഹഗഡ് കോട്ടയിലെത്തുന്ന സഞ്ചാരികള്&zwj; ഇപ്പോള്&zwj; ഗൈഡുകളോട് ആദ്യം ചോദിക്കുന്നത് ഇതാണ്. ചരിത്രാന്വേഷികളും ഫോട്ടോഗ്രാഫര്&zwj;മാരും ട്രെക്കിംഗ് പ്രിയരുമെല്ലാം രണ്ടായിരം വര്&zwj;ഷം പഴക്കമുള്ള ഈ കോട്ടയുടെ മറാഠാ പാരമ്പര്യവും മലമുകളിലെ മനോഹരമായ കാഴ്ചകളും ആസ്വദിക്കാനാണ് പണ്ട് എത്തിയിരുന്നത്. എന്നാല്&zwj; ഈയടുത്ത് ഇവിടേക്കുള്ള സന്ദര്&zwj;ശകരുടെ എണ്ണത്തില്&zwj; 25 ശതമാനം വര്&zwj;ധനവാണുണ്ടായിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം കേട്ടാല്&zwj; ആരും ഒന്ന് ഞെട്ടും.&lt;/p&gt;&lt;p&gt;സിയ എന്ന യുവതിയും കാമുകനും ചേര്&zwj;ന്ന് സിയയുടെ പ്രതിശ്രുത വരനായ കേതന്&zwj; അഗര്&zwj;വാളിനെ ഈ കോട്ടയില്&zwj; നിന്നും കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വാര്&zwj;ത്തയ്ക്ക് പിന്നാലെയാണിത്. ഈ സംഭവം നടന്ന കൃത്യം സ്ഥലത്ത് നിന്ന് ചിത്രങ്ങളെടുക്കാന്&zwj; വേണ്ടിയാണ് ആളുകള്&zwj; ഇപ്പോള്&zwj; ഇവിടേക്ക് ഒഴുകിയെത്തുന്നത്. സന്ദര്&zwj;ശകരുടെ ഈ ഭയാനകമായ കൗതുകം അതിരുവിട്ടതോടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് ഈ പ്രദേശം താത്കാലികമായി അടച്ചിടേണ്ടി വന്നു.&lt;/p&gt;&lt;p&gt;ഒരു ദുരന്തം നടന്ന വീടോ വഴിയോ കണ്ടാല്&zwj; ആളുകള്&zwj; വഴിമാറി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്&zwj; ഇന്ന് സംഭവിക്കുന്നത് നേരെ തിരിച്ചാണ്. എന്തുകൊണ്ടാണ് ചരിത്രത്തിലെ ഇത്തരം ഇരുണ്ട സംഭവങ്ങളിലേക്ക് ആളുകള്&zwj; ഇത്രയധികം ആകര്&zwj;ഷിക്കപ്പെടുന്നത്?&lt;/p&gt;&lt;h2&gt;'ഡാര്&zwj;ക്ക് ടൂറിസം' എന്ന കോടികളുടെ വ്യവസായം&lt;/h2&gt;&lt;p&gt;മരണം, ദുരന്തങ്ങള്&zwj;, യാതനകള്&zwj; എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രകളെ 'ഡാര്&zwj;ക്ക് ടൂറിസം' എന്നാണ് ഗവേഷകരായ ജോണ്&zwj; ലെന്നനും മാല്&zwj;ക്കം ഫോളിയും അക്കാദമികമായി വിശേഷിപ്പിക്കുന്നത്. ഇതൊരു പുതിയ ഇന്റര്&zwj;നെറ്റ് ട്രെന്&zwj;ഡ് ആണെന്ന് തോന്നാമെങ്കിലും, ഇതിന് വലിയൊരു ചരിത്രമുണ്ട്. 1860-കളില്&zwj; അമേരിക്കന്&zwj; ആഭ്യന്തരയുദ്ധകാലത്ത്, യുദ്ധം നടക്കുന്ന സ്ഥലത്തിന് അടുത്തുള്ള കുന്നുകളില്&zwj; സുരക്ഷിതമായ അകലത്തില്&zwj; ഇരുന്ന് ഭക്ഷണം കഴിച്ച് യുദ്ധക്കാഴ്ചകള്&zwj; നേരില്&zwj; കണ്ടിരുന്നവരുണ്ട്.&lt;/p&gt;&lt;p&gt;ഇന്നീ കൗതുകം ആഗോളതലത്തില്&zwj; തന്നെ വലിയൊരു വ്യവസായമായി മാറിയിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങള്&zwj; കണ്ടെത്താന്&zwj; ടൂറിസ്റ്റുകളെ സഹായിക്കുന്ന പ്രത്യേക വെബ്&zwnj;സൈറ്റുകള്&zwj; വരെയുണ്ട്. 2025-ല്&zwj; ആഗോള ഡാര്&zwj;ക്ക് ടൂറിസം വിപണി 32.8 ബില്യണ്&zwj; ഡോളര്&zwj; (ഏകദേശം 3.16 ലക്ഷം കോടി രൂപ) ആകുമെന്നാണ് കണക്കാക്കുന്നത്. 2030-കളുടെ തുടക്കത്തില്&zwj; ഇത് 40 ബില്യണ്&zwj; ഡോളറായി (4 ലക്ഷം കോടി രൂപ) ഉയരുമെന്നും പ്രതീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;ലോകമെമ്പാടുമുള്ള കണക്കുകള്&zwj; നോക്കിയാല്&zwj;, ഏറ്റവും കൂടുതല്&zwj; ആളുകള്&zwj; സന്ദര്&zwj;ശിക്കുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളും വലിയ ദുരന്തങ്ങളുടെ പശ്ചാത്തലമുള്ളവയാണ്. 2024-ല്&zwj; മാത്രം ഇറ്റലിയിലെ പോംപെയ് ആര്&zwj;ക്കിയോളജിക്കല്&zwj; പാര്&zwj;ക്കില്&zwj; അഗ്&zwnj;നിപര്&zwj;വ്വത സ്&zwnj;ഫോടനത്തില്&zwj; തകര്&zwj;ന്ന നഗരം കാണാന്&zwj; 40 ലക്ഷത്തിലധികം സന്ദര്&zwj;ശകരാണ് എത്തിയത്. ഇതോടെ സന്ദര്&zwj;ശകരുടെ എണ്ണം പ്രതിദിനം 20,000 ആയി ചുരുക്കാന്&zwj; അധികൃതര്&zwj; നിര്&zwj;ബന്ധിതരായി. അമേരിക്കയിലെ 9/11 മെമ്മോറിയല്&zwj; ആന്&zwj;ഡ് മ്യൂസിയത്തില്&zwj; ഭീകരാക്രമണം നടന്ന സ്ഥലം കാണാന്&zwj; ആകെ 1.4 കോടിയിലധികം സന്ദര്&zwj;ശകരെത്തി. ലോകത്തിലാദ്യമായി അണുബോംബ് വര്&zwj;ഷിക്കപ്പെട്ട ജപ്പാനിലെ ഹിരോഷിമ പീസ് മെമ്മോറിയല്&zwj; മ്യൂസിയത്തില്&zwj; ആദരമര്&zwj;പ്പിക്കാന്&zwj; 20 ലക്ഷം പേര്&zwj; എത്തിയപ്പോള്&zwj;, പോളണ്ടിലെ ഓഷ്വിറ്റ്&zwnj;സ്- ബിര്&zwj;ക്കനൗ മെമ്മോറിയലിലെ മുന്&zwj; കോണ്&zwj;സെന്&zwj;ട്രേഷന്&zwj; ക്യാമ്പില്&zwj; 18.3 ലക്ഷം സന്ദര്&zwj;ശകരുണ്ടായി. അമേരിക്കയിലെ പേള്&zwj; ഹാര്&zwj;ബര്&zwj; നാഷണല്&zwj; മെമ്മോറിയലില്&zwj; ഏകദേശം 16 ലക്ഷം പേരാണ് സന്ദര്&zwj;ശകരായി എത്തിയത്.&lt;/p&gt;&lt;h3&gt;ദുരന്തഭൂമികള്&zwj; കാണാന്&zwj; ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?&lt;/h3&gt;&lt;p&gt;മരണത്തോടുള്ള ക്രൂരമായ ആസക്തി കൊണ്ടാണ് ആളുകള്&zwj; ഇത്തരം സ്ഥലങ്ങള്&zwj; സന്ദര്&zwj;ശിക്കുന്നതെന്ന് പെട്ടെന്ന് തോന്നാം. എന്നാല്&zwj; കൗതുകം, വൈകാരികമായ ആശ്വാസം, മനുഷ്യന്റെ അതിജീവന വാസന എന്നിവയുടെ സങ്കീര്&zwj;ണ്ണമായ മിശ്രിതമാണ് ഇതിന് പിന്നിലെ യഥാര്&zwj;ത്ഥ കാരണമെന്ന് മനഃശാസ്ത്രജ്ഞര്&zwj; പറയുന്നു. 2025-ല്&zwj; യൂണിവേഴ്&zwnj;സിറ്റി ഓഫ് ടെന്നസി നടത്തിയ പഠനപ്രകാരം, മനുഷ്യര്&zwj;ക്ക് സ്വന്തം മരണത്തെക്കുറിച്ച് ശക്തമായ അവബോധമുണ്ട്. ഇതിനെ 'ടെറര്&zwj; മാനേജ്&zwnj;മെന്റ് തിയറി' എന്നാണ് മനഃശാസ്ത്രജ്ഞര്&zwj; വിളിക്കുന്നത്. സുരക്ഷിതമായ ഒരു ചുറ്റുപാടില്&zwj; നിന്ന് മരണത്തിന്റെ ഇടങ്ങള്&zwj; സന്ദര്&zwj;ശിക്കുന്നതിലൂടെ, ഭൂമിയിലെ നമ്മുടെ അസ്ഥിരമായ നിലനില്&zwj;പ്പിനെ മനസ്സിലാക്കാന്&zwj; നാം ശ്രമിക്കുന്നു. മരണത്തെ നേരിട്ട് അഭിമുഖീകരിക്കുന്നത് പലപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ വില മനസ്സിലാക്കാന്&zwj; ആളുകളെ സഹായിക്കുന്നു.&lt;/p&gt;&lt;p&gt;ഇതുകൂടാതെ, 2016-ല്&zwj; നടന്ന ഒരു പഠനം പറയുന്നത് മരണത്തോടുള്ള നേരിട്ടുള്ള താല്പര്യം ഇവിടങ്ങള്&zwj; സന്ദര്&zwj;ശിക്കുന്നതിനുള്ള ഏറ്റവും ചെറിയ കാരണം മാത്രമാണെന്നാണ്. ഭൂരിഭാഗം ആളുകളും ചരിത്രം പഠിക്കാനും, ഇരകള്&zwj;ക്ക് ആദരമര്&zwj;പ്പിക്കാനും, അതല്ലെങ്കില്&zwj; ഇത്തരം ഭയാനകമായ സംഭവങ്ങള്&zwj; യഥാര്&zwj;ത്ഥത്തില്&zwj; നടന്നതാണോ എന്ന് നേരില്&zwj; കണ്ട് ബോധ്യപ്പെടാനും വേണ്ടിയാണ് ഈ യാത്രകള്&zwj; ചെയ്യുന്നത് എന്നാണ്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/selfies-at-crime-scenes-what-is-the-massive-dark-tourism-market-articleshow-1z75p4g"/>
        </item>
        <item>
            <title><![CDATA[ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒളിഞ്ഞിരിക്കുന്നത് വൻ ചതിക്കുഴികൾ; 'ഡാർക്ക് പാറ്റേൺസ്' കെണിയിൽ വീഴുന്നത് പത്തിൽ എട്ടുപേരെന്ന് പഠനങ്ങൾ]]></title>
            <link>https://www.asianetnews.com/news-money/ott-subscription-frauds-dark-patterns-complaints-hidden-charges-in-india-articleshow-2qpsmip</link>
            <guid isPermaLink="true">https://www.asianetnews.com/news-money/ott-subscription-frauds-dark-patterns-complaints-hidden-charges-in-india-articleshow-2qpsmip</guid>
            <pubDate>Thu, 02 Jul 2026 17:44:26 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തെ ഒടിടി പ്ലാറ്റ്&zwnj;ഫോമുകൾ 'ഡാർക്ക് പാറ്റേൺസ്' എന്ന തന്ത്രം ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്നതായി പുതിയ സർവേ റിപ്പോർട്ട്. സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ പ്രയാസമുണ്ടാക്കിയും, അധിക ചാർജുകൾ ഈടാക്കിയും, നിരന്തരം ശല്യപ്പെടുത്തിയും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി 'ലോക്കൽ സർക്കിൾസ്' നടത്തിയ സർവേ വെളിപ്പെടുത്തുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwhc0mqh89b018ves5ztpamh,imgname-ott-platforms-1782994457329.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇഷ്ടമുള്ള സിനിമയോ ഫുട്&zwnj;ബോള്&zwj; മത്സരമോ ഒടിടിയില്&zwj; കാണാന്&zwj; ഒരുങ്ങുകയാണോ? എന്നാല്&zwj; അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങള്&zwj; അറിയാതെ തന്നെ നിങ്ങളുടെ പോക്കറ്റില്&zwj; നിന്ന് പണം ചോരുന്നുണ്ടാകാം. രാജ്യത്തെ ഒടിടി പ്ലാറ്റ്ഫോമുകള്&zwj; ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്നതായി പുതിയ സര്&zwj;വേ റിപ്പോര്&zwj;ട്ട്. കണ്&zwj;സ്യൂമര്&zwj; പ്ലാറ്റ്ഫോമായ 'ലോക്കല്&zwj; സര്&zwj;ക്കിള്&zwj;സ്' നടത്തിയ രാജ്യവ്യാപക സര്&zwj;വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്&zwj; പുറത്തുവന്നത്. രാജ്യത്തെ 324 ജില്ലകളില്&zwj; നിന്നുള്ള 1.18 ലക്ഷം ഉപയോക്താക്കളാണ് സര്&zwj;വേയില്&zwj; പങ്കെടുത്തത്. ഇതില്&zwj; പത്തില്&zwj; എട്ടുപേരും 'ഡാര്&zwj;ക്ക് പാറ്റേണ്&zwj;സ്' എന്നറിയപ്പെടുന്ന ചതിക്കുഴികളില്&zwj; വീഴുന്നതായി സര്&zwj;വേ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്&zwj; പണം ചിലവാക്കാനും, സബ്സ്&zwnj;ക്രിപ്ഷന്&zwj; തുടരാനും നിര്&zwj;ബന്ധിതരാക്കുന്ന തന്ത്രമാണിത്. 2023-ല്&zwj; സെന്&zwj;ട്രല്&zwj; കണ്&zwj;സ്യൂമര്&zwj; പ്രൊട്ടക്ഷന്&zwj; അതോറിറ്റി ഇത്തരം രീതികള്&zwj; നിരോധിച്ചുകൊണ്ട് മാര്&zwj;​ഗനിര്&zwj;ദ്ദേശങ്ങള്&zwj; പുറപ്പെടുവിച്ചിരുന്നു. എന്നാല്&zwj; ഈ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്ന് സര്&zwj;വേ അടിവരയിടുന്നു.&lt;/p&gt;&lt;h2&gt;ഉപയോക്താക്കളുടെ പ്രധാന പരാതികള്&zwj;&lt;/h2&gt;&lt;p&gt;&lt;strong&gt;നിരന്തരമുള്ള ശല്യപ്പെടുത്തല്&zwj;:&lt;/strong&gt; വേണ്ടെന്ന് പറഞ്ഞാലും സബ്സ്&zwnj;ക്രിപ്ഷന്&zwj; അപ്ഗ്രേഡ് ചെയ്യാനോ പുതിയത് എടുക്കാനോ ആവശ്യപ്പെട്ട് 77% പേര്&zwj;ക്കും നിരന്തരം മെസേജുകള്&zwj; വരുന്നുണ്ട്. ഇതില്&zwj; 58% പേരും അതിരൂക്ഷമായ രീതിയില്&zwj; ഇത്തരം ശല്യപ്പെടുത്തലുകള്&zwj; നേരിടുന്നവരാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;കൊടുത്ത പണം പോരാ: &lt;/strong&gt;പണം കൊടുത്ത് സബ്സ്&zwnj;ക്രിപ്ഷന്&zwj; എടുത്തതിന് ശേഷം ചില സിനിമകളോ ഷോകളോ കാണാന്&zwj; വീണ്ടും അധിക വാടക നല്&zwj;കേണ്ടി വരുന്നു എന്നാണ് 72% പേരുടെ പരാതി. പ്ലാനില്&zwj; എല്ലാം ഉള്&zwj;പ്പെട്ടിട്ടുണ്ട് എന്ന് കരുതിയെടുക്കുന്നവര്&zwj;ക്കാണ് ഈ അബദ്ധം പിണയുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഒളിഞ്ഞിരിക്കുന്ന ചാര്&zwj;ജുകള്&zwj;:&lt;/strong&gt; പണം അടയ്ക്കുന്ന അവസാന നിമിഷം മാത്രം അധിക ചാര്&zwj;ജുകള്&zwj; കാണിക്കുന്ന തന്ത്രം 65% ഉപയോക്താക്കളും നേരിട്ടിട്ടുണ്ട്.&lt;/p&gt;&lt;h3&gt;ഒഴിവാകാന്&zwj; ശ്രമിച്ചാലും കുരുക്ക് മുറുകും!&lt;/h3&gt;&lt;p&gt;സബ്സ്&zwnj;ക്രിപ്ഷന്&zwj; അവസാനിപ്പിക്കാന്&zwj; ശ്രമിക്കുമ്പോഴാണ് യഥാര്&zwj;ത്ഥ കെണി മനസ്സിലാകുക. 'കാന്&zwj;സല്&zwj;' ചെയ്യാനുള്ള ഓപ്ഷന്&zwj; ഒളിപ്പിച്ചുവെക്കുകയോ, കണ്ടുപിടിക്കാന്&zwj; ബുദ്ധിമുട്ടുള്ള രീതിയിലാക്കുകയോ ചെയ്യുന്നുവെന്ന് 60% പേര്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;സബ്സ്&zwnj;ക്രിപ്ഷന്&zwj; റദ്ദാക്കിയ ശേഷം വീണ്ടും ലോഗിന്&zwj; ചെയ്താല്&zwj; തനിയെ സബ്സ്&zwnj;ക്രിപ്ഷന്&zwj; ആരംഭിക്കുമെന്ന് 43% പേര്&zwj; സാക്ഷ്യപ്പെടുത്തുന്നു. സബ്സ്&zwnj;ക്രിപ്ഷന്&zwj; റദ്ദാക്കിയിട്ടും അക്കൗണ്ടില്&zwj; നിന്ന് പണം ഈടാക്കുന്നു എന്നാണ് 40% പേരുടെ പരാതി. കൂടാതെ, സബ്സ്&zwnj;ക്രിപ്ഷന്&zwj; വേണ്ടെന്ന് വെക്കാനുള്ള ഓപ്ഷനുകള്&zwj; എളുപ്പത്തില്&zwj; കാണാന്&zwj; കഴിയാത്ത വിധം നല്&zwj;കുകയും, എന്നാല്&zwj; 'സബ്&zwnj;സ്&zwnj;ക്രൈബ്' അല്ലെങ്കില്&zwj; 'ആക്&zwnj;സപ്റ്റ്' ബട്ടണുകള്&zwj; വലുതായി കാണിക്കുകയും ചെയ്യുന്ന കെണികളില്&zwj; 65% പേരും വീണിട്ടുണ്ട്.&lt;/p&gt;&lt;h3&gt;ഉപയോക്താക്കള്&zwj; ശ്രദ്ധിക്കുക&lt;/h3&gt;&lt;p&gt;2025ല്&zwj; ഇന്ത്യയിലെ ഒടിടി ഉപയോക്താക്കളുടെ എണ്ണം 60 കോടി പിന്നിട്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ട്രീമിംഗ് മാര്&zwj;ക്കറ്റുകളിലൊന്നാണിത്. 2025ല്&zwj; ഒടിടി പ്ലാറ്റ്ഫോമുകള്&zwj;ക്കെതിരെയുള്ള പരാതികള്&zwj; പത്തിരട്ടിയായി വര്&zwj;ദ്ധിച്ചുവെന്ന് സര്&zwj;ക്കാര്&zwj; കണക്കുകള്&zwj; വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;സബ്സ്&zwnj;ക്രിപ്ഷന്&zwj; എടുക്കുന്നതിന് മുന്&zwj;പ് പ്ലാനുകള്&zwj; കൃത്യമായി വായിച്ചുനോക്കാനും, പണം നല്&zwj;കുന്നതിന് മുന്&zwj;പ് മറ്റ് ചാര്&zwj;ജുകള്&zwj; ഉണ്ടോ എന്ന് പരിശോധിക്കാനും, ഓട്ടോ-റിന്യൂവല്&zwj; സെറ്റിങ്സുകള്&zwj; ഓഫ് ചെയ്യാനും ഉപയോക്താക്കള്&zwj; പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്&zwj;വേ ഓര്&zwj;മ്മിപ്പിക്കുന്നു. വഞ്ചനാപരമായ ഇത്തരം രീതികളില്&zwj; നിന്ന് ഒടിടി പ്ലാറ്റ്ഫോമുകളെ മുക്തമാക്കാന്&zwj; സര്&zwj;ക്കാര്&zwj; നിയമങ്ങള്&zwj; കര്&zwj;ശനമായി നടപ്പിലാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/ott-subscription-frauds-dark-patterns-complaints-hidden-charges-in-india-articleshow-2qpsmip"/>
        </item>
        <item>
            <title><![CDATA[കച്ചവടത്തിലും'ഖിലാഡി', വാങ്ങിയ വിലയുടെ ഇരട്ടി ലാഭമുണ്ടാക്കി അക്ഷയ് കുമാർ; വിറ്റഴിച്ചത് 4 ലക്ഷ്വറി ഫ്ലാറ്റുകൾ]]></title>
            <link>https://www.asianetnews.com/news-money/bollywood-actor-akshay-kumar-sells-4-luxuary-flats-at-mumbai-deal-crores-articleshow-3gi2znk</link>
            <guid isPermaLink="true">https://www.asianetnews.com/news-money/bollywood-actor-akshay-kumar-sells-4-luxuary-flats-at-mumbai-deal-crores-articleshow-3gi2znk</guid>
            <pubDate>Thu, 02 Jul 2026 15:12:38 +0530</pubDate>
            <description><![CDATA[ബോളിവുഡ് താരം അക്ഷയ് കുമാർ മുംബൈയിലെ മുലുണ്ട് വെസ്റ്റ്, ബോറിവാലി എന്നിവിടങ്ങളിലായുള്ള നാല് ആഡംബര അപ്പാർട്ട്മെന്റുകൾ വൻ ലാഭത്തിൽ വിറ്റഴിച്ചു. 2017-ൽ വാങ്ങിയ ഫ്ലാറ്റുകൾക്ക് ഏകദേശം 99% വരെ ലാഭമാണ് താരത്തിന് നിലവിലെ വിൽപ്പനയിലൂടെ ലഭിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwh37vhfwch6pvfa0an6hthm,imgname-akshay-kumar-1782985256495.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈയിലെ ആഡംബര ഫ്ലാറ്റുകൾ വൻ ലാഭത്തിൽ വിറ്റഴിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മുംബൈയിലെ മുലുണ്ട് വെസ്റ്റ്, ബോറിവാലി എന്നീ പ്രദേശങ്ങളിലായുള്ള നാല് ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് താരം അടുത്തിടെ വിറ്റഴിച്ചത്. പ്രമുഖ പ്രോപ്പർട്ടി രജിസ്ട്രേഷൻ ഡാറ്റാ വെബ്&zwnj;സൈറ്റായ 'സിആർഇ മാട്രിക്സ്' (CRE Matrix) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യമുള്ളത്.&lt;/p&gt;&lt;p&gt;മുലുണ്ട് വെസ്റ്റിലെ 'ഒബറോയ് എനിഗ്മ' ഡീൽ, മുലുണ്ട് വെസ്റ്റിലെ എൽബിഎസ് റോഡിലുള്ള 'ഒബറോയ് എനിഗ്മ' (Oberoi Enigma) എന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റിലെ രണ്ട് ആഡംബര ഫ്ലാറ്റുകളാണ് അക്ഷയ് കുമാർ വിറ്റത്. ഓരോ ഫ്ലാറ്റിനും 6.19 കോടി രൂപ വീതം വച്ച് 2.38 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ കൈകളിലെത്തിയത്. ബി ടവറിലെ പതിനെട്ടാം നിലയിലുള്ള രണ്ട് ഫ്ലാറ്റുകൾക്കും 1,886 ചതുരശ്ര അടി വീതമാണ് (RERA കാർപെറ്റ് ഏരിയ) വിസ്തീർണം.ഓരോ ഇടപാടിനും 37.14 ലക്ഷം രൂപ വീതം ആകെ 74.28 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;മൂന്ന് കാറുകൾ ഒരുമിച്ച് പാർക്ക് ചെയ്യാവുന്ന തരത്തിലുള്ള പാർക്കിംഗ് സൗകര്യങ്ങൾ വീതം ഈ ഫ്ലാറ്റുകൾക്കുണ്ട്. സണ്ണി ഹോം കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ രണ്ട് ഫ്ലാറ്റുകളും വാങ്ങിയത്. 2017 ഒക്ടോബറിലാണ് അക്ഷയ് കുമാർ ഒബറോയ് കൺസ്ട്രക്ഷൻസിൽ നിന്ന് ഈ പ്രോപ്പർട്ടി വാങ്ങിയത്.&lt;/p&gt;&lt;p&gt;മുംബൈയിലെ ബോറിവാലിയിലെ സ്കൈ സിറ്റി പ്രോജക്റ്റിലെ രണ്ട് ഫ്ലാറ്റുകളും താരം നേരത്തെ വിറ്റഴിച്ചിരുന്നു. 7.1 കോടി രൂപയ്ക്കാണ് ഇത് വിറ്റു പോയത്. 35-ാം നിലയിലുള്ള ഈ ഫ്ലാറ്റുകളിൽ വലിയതിന് (1,101 ചതുരശ്ര അടി) 5.75 കോടി രൂപയും, ചെറിയതിന് (252 ചതുരശ്ര അടി) 1.35 കോടി രൂപയുമാണ് വില ലഭിച്ചത്. ഇതിനായി 35.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചു. 2017 നവംബറിൽ ഏകദേശം 3.68 കോടി രൂപയ്ക്കാണ് അക്ഷയ് കുമാർ ഈ ഫ്ലാറ്റുകൾ വാങ്ങിയത്. നിലവിലെ വിൽപ്പനയിലൂടെ ഏകദേശം 99% ശതമാനത്തോളം ലാഭമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ വർഷം ജൂണിലും ഇതേ സ്കൈ സിറ്റി പ്രോജക്റ്റിലെ മറ്റ് രണ്ട് ഫ്ലാറ്റുകൾ അക്ഷയ് കുമാർ 7.1 കോടി രൂപയ്ക്ക് വിറ്റിരുന്നു. കൊവിഡിന് ശേഷം മുംബൈയിലെ സബർബൻ മേഖലകളിൽ ആഡംബര വീടുകൾക്ക് വൻ ഡിമാൻഡും വിലവർദ്ധനവും ഉണ്ടായതാണ് താരത്തിന് ഈ വൻ ലാഭം നേടിക്കൊടുത്തത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/bollywood-actor-akshay-kumar-sells-4-luxuary-flats-at-mumbai-deal-crores-articleshow-3gi2znk"/>
        </item>
        <item>
            <title><![CDATA['നമുക്ക് നഗരങ്ങളിൽച്ചെന്ന് രാപ്പാർക്കാം', കൂട്ടത്തോടെ ആളുകളുടെ ഒഴുക്ക്; സാധാരണക്കാർക്ക് താങ്ങാനാകാതെ ടയർ-2 നഗരങ്ങളും!]]></title>
            <link>https://www.asianetnews.com/news-money/crisil-report-housing-demand-grows-in-tier-2-cities-kerala-articleshow-44spnx8</link>
            <guid isPermaLink="true">https://www.asianetnews.com/news-money/crisil-report-housing-demand-grows-in-tier-2-cities-kerala-articleshow-44spnx8</guid>
            <pubDate>Mon, 06 Jul 2026 12:44:31 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിലെ ടയർ-2 നഗരങ്ങളിൽ ഭവന ആവശ്യകതയിൽ 14% വാർഷിക വളർച്ചയുണ്ടായതായി ക്രിസിൽ റിപ്പോർട്ട്. പ്രീമിയം വീടുകളോടുള്ള താല്പര്യം വർധിക്കുകയും വിലകൾ കുതിച്ചുയരുകയും ചെയ്യുന്നത് ഈ മേഖലയിൽ പുതിയ അവസരങ്ങളും സാധാരണക്കാർക്ക് ആശങ്കകളും സൃഷ്ടിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks7xmwwqby3kqka7ttsrmtfp,imgname-thumb-19-1779456177047.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ ടയർ- 2 നഗരങ്ങളിലേക്ക് വീടുകൾ വാങ്ങാൻ ആളുകൾ ഓടിയെത്തുന്നുവെന്ന് കണക്കുകൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും വലിയ തോതിൽ ആളുകൾ ചേക്കേറുകയാണ്. മൊത്തത്തിൽ ഭവന ആവശ്യകതയിൽ 14% വാർഷിക വളർച്ച രേഖപ്പെടുത്തിയതായി ക്രിസിൽ ഇന്റലിജൻസിന്റെ (Crisil Intelligence) റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ, വീടുകളുടെ വില വർദ്ധിക്കുന്നതും സാധാരണക്കാർക്ക് താങ്ങാനാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതും വരും ദിവസങ്ങളിൽ ഈ മേഖലയെ ബാധിച്ചേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.&lt;/p&gt;&lt;h2&gt;പ്രധാന കണ്ടെത്തലുകൾ&lt;/h2&gt;&lt;p&gt;&lt;strong&gt;പ്രീമിയം വീടുകളോട് പ്രിയം: &lt;/strong&gt;കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിപണിയിലെത്തിയ പുതിയ വീടുകളിൽ 75 ശതമാനത്തിലധികവും 2 BHK, 3 BHK കാറ്റഗറിയിൽ ഉള്ളവയാണ്. വലിയ വീടുകളോടുള്ള താല്പര്യം കാരണം ഭുവനേശ്വർ, ഇൻഡോർ, ലഖ്&zwnj;നൗ എന്നീ നഗരങ്ങളിൽ ശരാശരി വീടിന്റെ വില 1 കോടി രൂപയ്ക്ക് മുകളിലായി.&lt;/p&gt;&lt;p&gt;&lt;strong&gt;വില ഉയർന്ന നഗരങ്ങൾ:&lt;/strong&gt; ഇൻഡോർ, ലഖ്&zwnj;നൗ, സൂററ്റ് എന്നീ നഗരങ്ങളിൽ ലഭ്യമായ ഭവനങ്ങളിൽ 20%-ത്തിലധികവും 2 കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള പ്രീമിയം വീടുകളാണ്. ഐടി മേഖലയുടെ വളർച്ചയും വ്യവസായ സംരംഭകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് ഇതിന് കാരണം.&lt;/p&gt;&lt;p&gt;&lt;strong&gt;ചതുരശ്ര അടിക്ക് 10,000 രൂപ:&lt;/strong&gt; ഭുവനേശ്വർ, കോയമ്പത്തൂർ, ലഖ്&zwnj;നൗ എന്നീ നഗരങ്ങളിലെ ശരാശരി ഭവന വില ടയർ-1 നഗരങ്ങൾക്ക് സമാനമായി ചതുരശ്ര അടിക്ക് 10,000 രൂപയ്ക്ക് മുകളിലെത്തി.&lt;/p&gt;&lt;p&gt;അതേ സമയം, എല്ലാ ടയർ- 2 നഗരങ്ങളിലും വില ഒരുപോലെയല്ല വർദ്ധിക്കുന്നതെന്നതും ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;ഇത് കൂടാതെ, 2020- നും 2025- നും ഇടയിൽ റീട്ടെയിൽ ഹോം ലോൺ വിതരണത്തിൽ 15 ശതമാനത്തിലധികം വളർച്ചയുണ്ടായി. ഇൻഡോർ, നാഗ്&zwnj;പൂർ, ജയ്&zwnj;പൂർ എന്നീ നഗരങ്ങളാണ് ഇതിൽ മുന്നിൽ. സൂററ്റ്, വഡോദര, ഭുവനേശ്വർ, നാസിക് എന്നീ നഗരങ്ങളിൽ പുതിയ അപ്പാർട്ടുമെന്റുകൾ വാങ്ങാനാണ് ആളുകൾ പ്രധാനമായും വായ്പ എടുക്കുന്നത്. എന്നാൽ ഇൻഡോർ, കോയമ്പത്തൂർ, ജയ്&zwnj;പൂർ, ലഖ്&zwnj;നൗ എന്നിവിടങ്ങളിൽ സ്വന്തമായി വീട് നിർമ്മിക്കുന്നതിനും (Self-construction), നവീകരണത്തിനും (Renovation), റീസെയിൽ (Secondary-market) വീടുകൾ വാങ്ങുന്നതിനുമാണ് വായ്പകൾ കൂടുതൽ ഉപയോഗിക്കുന്നത്.&lt;/p&gt;&lt;h3&gt;വീട് വാങ്ങുന്നവർ ശ്രദ്ധിക്കേണ്ടത്&lt;/h3&gt;&lt;p&gt;വില അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർ തങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്രിസിൽ മുന്നറിയിപ്പ് നൽകുന്നു. വിപണിയിലെ വിലക്കയറ്റം, പ്രീമിയം വീടുകളുടെ വിറ്റഴിക്കൽ നിരക്ക്, ഡെവലപ്പർമാരുടെ സാമ്പത്തിക ഭദ്രത എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം വേണം ടയർ-2 നഗരങ്ങളിൽ നിക്ഷേപം നടത്താൻ.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/crisil-report-housing-demand-grows-in-tier-2-cities-kerala-articleshow-44spnx8"/>
        </item>
        <item>
            <title><![CDATA[ലഗേജ് കുറവാണോ? കുറഞ്ഞ ചിലവിൽ പറക്കാം; പുതിയ 'ഇൻഡിഗോ ലൈറ്റ്' നിരക്കുകളുമായി ഇൻഡിഗോ]]></title>
            <link>https://www.asianetnews.com/india-news/indigo-launches-indigo-lite-fare-for-cabin-baggage-only-passengers-articleshow-6plqc82</link>
            <guid isPermaLink="true">https://www.asianetnews.com/india-news/indigo-launches-indigo-lite-fare-for-cabin-baggage-only-passengers-articleshow-6plqc82</guid>
            <pubDate>Wed, 01 Jul 2026 12:48:39 +0530</pubDate>
            <description><![CDATA[ചെക്ക്-ഇൻ ലഗേജില്ലാതെ, ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രക്കാർക്കായി ഇൻഡിഗോ 'ഇൻഡിഗോ ലൈറ്റ്' എന്ന പേരിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചു. ജൂലൈ 15 മുതലുള്ള ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിരക്ക് അവതരിപ്പിച്ചിരിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw8s0r21zrysr1vepf7wwrhe,imgname-indigo-flight-1782706102337.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ചെക്ക്- ഇൻ ലഗേജുകൾ ഇല്ലാതെ, ഹാന്റ് ല​ഗേജ് അഥവാ ക്യാബിൻ ബാഗേജുമായി (Cabin Baggage) മാത്രം യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. 'ഇൻഡിഗോ ലൈറ്റ്' (IndiGo Lite) എന്ന പേരിലാണ് കമ്പനി ഈ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എൻട്രി ലെവൽ ടിക്കറ്റ് നിരക്കുകൾ ഇൻഡിഗോ നിശ്ചയിച്ചിട്ടുള്ളത്. ചെക്ക്-ഇൻ ബാഗേജ് ആവശ്യമില്ലാത്ത യാത്രക്കാർക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടും.&lt;/p&gt;&lt;p&gt;ഇന്ന് മുതൽ ഔദ്യോഗിക വെബ്&zwnj;സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെന്റർ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ജൂലൈ 15 മുതലുള്ള യാത്രകൾക്കാണ് ഈ നിരക്ക് ബാധകമാകുക. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ നേരിട്ടുള്ള (Non-stop) സർവീസുകൾക്ക് ഈ ഓഫർ ലഭ്യമാകും. വൺ-വേ, റൗണ്ട് ട്രിപ്പ്, മൾട്ടിസിറ്റി യാത്രകൾക്കും ഇത് ബാധകമാകും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ 'ഇൻഡിഗോ ലൈറ്റ്' നിരക്കിൽ ടിക്കറ്റ് എടുക്കാവുന്നതാണ്.&lt;/p&gt;&lt;p&gt;നിലവിൽ 440ലധികം വിമാനങ്ങളാണ് ഇൻഡിഗോക്ക് സ്വന്തമായുള്ളത്. പ്രതിദിനം 2200 ലധികം സർവീസുകളാണ് നടത്തുന്നത്. 45 അന്താരാഷ്ട്ര ഡെസ്റ്റിനേഷൻ ഉൾപ്പെടെ ആകെ 141 ഇടങ്ങളിലേക്കാണ് ഇൻഡിഗോ നിലവിൽ സർവീസ് നടത്തുന്നത്. പുതിയ നിരക്കുകൾ സാധാരണക്കാരായ യാത്രികർക്ക് വലിയ രീതിയിൽ ആശ്വാസമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/india-news/indigo-launches-indigo-lite-fare-for-cabin-baggage-only-passengers-articleshow-6plqc82"/>
        </item>
        <item>
            <title><![CDATA[താപനില 40 ഡിഗ്രി കടന്നു; എഐ സെർവറുകൾ പണിമുടക്കുമോ? കാലാവസ്ഥാ വ്യതിയാനം ഡാറ്റാ സെന്ററുകളെ ബാധിക്കുന്നത് എങ്ങനെ?]]></title>
            <link>https://www.asianetnews.com/news-money/extreme-heatwave-threatens-ai-data-centers-cooling-crisis-articleshow-910vykq</link>
            <guid isPermaLink="true">https://www.asianetnews.com/news-money/extreme-heatwave-threatens-ai-data-centers-cooling-crisis-articleshow-910vykq</guid>
            <pubDate>Mon, 06 Jul 2026 17:43:35 +0530</pubDate>
            <description><![CDATA[ഇന്ത്യയിലും യൂറോപ്പിലും അനുഭവപ്പെടുന്ന കൊടും ചൂട് എഐ ഡാറ്റാ സെന്ററുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. വർധിച്ച താപനില കൂളിങ് സിസ്റ്റങ്ങളുടെ കാര്യക്ഷമത കുറയ്ക്കുകയും വൈദ്യുതി ഉപഭോഗം വർധിപ്പിക്കുകയും, ഇത് സേവനങ്ങളെ തടസ്സപ്പെടുത്താൻ കാരണമായേക്കാം. ഈ വെല്ലുവിളി നേരിടാൻ ടെക് കമ്പനികൾ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvn8ywc54dmrj74dqv8as8y,imgname-data-centre-1783339711372.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലും യൂറോപ്പിലും ഈ വര്&zwj;ഷം കൊടും ചൂടാണ് അനുഭവപ്പെടുന്നത്. താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്&zwj;ന്നുകഴിഞ്ഞു. ഈ പ്രതികൂല കാലാവസ്ഥ ഫാക്ടറികള്&zwj;, ആണവനിലയങ്ങള്&zwj; എന്നിവയ്&zwnj;ക്കൊപ്പം എഐ ഡാറ്റാ സെന്ററുകളുടെയും പ്രവര്&zwj;ത്തനത്തെ സാരമായി ബാധിക്കുകയാണ്. വലിയ ഡാറ്റാ സെന്ററുകളില്&zwj; ആയിരക്കണക്കിന് സെര്&zwj;വറുകളാണ് രാപ്പകലില്ലാതെ പ്രവര്&zwj;ത്തിക്കുന്നത്. അതിനാല്&zwj; സാധാരണ അവസ്ഥയില്&zwj; തന്നെ ഇവ വലിയ തോതില്&zwj; ചൂട് പുറത്തുവിടും. പുറത്തെ ചൂട് വര്&zwj;ധിക്കുമ്പോള്&zwj; ഇവയിലെ കൂളിങ് സിസ്റ്റം കൂടുതല്&zwj; കാര്യക്ഷമമായി പ്രവര്&zwj;ത്തിക്കേണ്ടി വരും. ഇത് വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടാനും, കൂളിങ് സിസ്റ്റം പരാജയപ്പെട്ടാല്&zwj; മെഷീനുകള്&zwj; അമിതമായി ചൂടാകാനും കാരണമാകും.&lt;/p&gt;&lt;h2&gt;കാലാവസ്ഥാ വ്യതിയാനം ഡാറ്റാ സെന്ററുകളെ ബാധിക്കുന്നത് എങ്ങനെ?&lt;/h2&gt;&lt;p&gt;ഫസ്റ്റ് സ്ട്രീറ്റ് നടത്തിയ ഒരു പഠനമനുസരിച്ച്, ലോകത്തെ 79 ശതമാനം ഡാറ്റാ സെന്ററുകളും പ്രകൃതി ദുരന്തങ്ങളുടെ നിഴലിലാണ്. ഇത്തരം ദുരന്തങ്ങള്&zwj; ഡാറ്റാ സെന്ററുകളുടെ പ്രവര്&zwj;ത്തനം പൂര്&zwj;ണ്ണമായി നിലയ്ക്കാനും, ഓണ്&zwj;ലൈന്&zwj; സേവനങ്ങളെ സാരമായി ബാധിക്കാനും ഇടയാക്കും. കൂടാതെ തകരാറുകള്&zwj; പരിഹരിക്കാനുള്ള വലിയ ചെലവുകള്&zwj;ക്കും ഇത് കാരണമാകും. പുതിയ വിപണികള്&zwj; തേടി കമ്പനികള്&zwj; ഇറങ്ങിയതോടെ, ലോകത്തെ 64 ശതമാനം പുതിയ ഡാറ്റാ സെന്ററുകളും നിലവിലുള്ള പ്രധാന ഹബ്ബുകള്&zwj;ക്ക് പുറത്താണ് നിര്&zwj;മ്മിക്കുന്നത്. ബ്രസീല്&zwj; പോലെയുള്ള രാജ്യങ്ങളില്&zwj; ഡാറ്റാ സെന്റര്&zwj; നിര്&zwj;മ്മാണം ഇപ്പോള്&zwj; അതിവേഗം വര്&zwj;ധിക്കുകയാണ്.&lt;/p&gt;&lt;h3&gt;കൊടും ചൂടിനെ ഡാറ്റാ സെന്ററുകള്&zwj; നേരിടുന്നത് എങ്ങനെ?&lt;/h3&gt;&lt;p&gt;വര്&zwj;ധിച്ചുവരുന്ന ചൂടില്&zwj; ഡാറ്റാ സെന്ററുകള്&zwj; തണുപ്പിച്ച് നിര്&zwj;ത്തുക എന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. ഇതിനായി കടുത്ത കാലാവസ്ഥയെ നേരിടാന്&zwj; പാകത്തില്&zwj; ടെക് കമ്പനികള്&zwj; അവരുടെ കൂളിങ് സിസ്റ്റം പുനര്&zwj;രൂപകല്&zwj;പ്പന ചെയ്യുകയാണ്. എന്നാല്&zwj; ഇത് വൈദ്യുതിയുടെ ആവശ്യകത വലിയ തോതില്&zwj; വര്&zwj;ധിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;റിപ്പോര്&zwj;ട്ടുകള്&zwj; പ്രകാരം, സാധാരണ അവസ്ഥയില്&zwj; തന്നെ ഒരു ഡാറ്റാ സെന്ററിന്റെ ആകെ വൈദ്യുതിയുടെ 40 ശതമാനവും ഉപയോഗിക്കുന്നത് കൂളിങ് സിസ്റ്റമാണ്. കൊടും ചൂടുള്ള സമയങ്ങളില്&zwj; ഇവയ്ക്ക് കൂടുതല്&zwj; പ്രവര്&zwj;ത്തിക്കേണ്ടി വരുന്നതിനാല്&zwj; വൈദ്യുതി ഉപഭോഗം വീണ്ടും കൂടും. ഇത് പലപ്പോഴും വൈദ്യുതി ക്ഷാമത്തിലേക്കോ പൂര്&zwj;ണമായ പവര്&zwj;കട്ടിലേക്കോ നയിച്ചേക്കാം. ഇതുകൊണ്ടുതന്നെ ഡാറ്റാ സെന്ററുകള്&zwj; സ്ഥാപിക്കാന്&zwj; ടെക് കമ്പനികള്&zwj; ഇപ്പോള്&zwj; കാലാവസ്ഥാ വ്യതിയാനം അധികം ബാധിക്കാത്ത സുരക്ഷിതമായ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്. പ്രവര്&zwj;ത്തനങ്ങള്&zwj; തടസപ്പെടാതിരിക്കാന്&zwj; പകരമുള്ള സംവിധാനങ്ങള്&zwj; ഒരുക്കുന്നതിനൊപ്പം, ഉപകരണങ്ങളുടെ താപനില, വൈദ്യുതി ഉപയോഗം, മെഷീനുകളുടെ തകരാറുകള്&zwj; എന്നിവ തത്സമയം നിരീക്ഷിക്കാനും കമ്പനികള്&zwj; ഇപ്പോള്&zwj; പ്രത്യേക ശ്രദ്ധ നല്&zwj;കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/extreme-heatwave-threatens-ai-data-centers-cooling-crisis-articleshow-910vykq"/>
        </item>
        <item>
            <title><![CDATA[പൊള്ളുന്ന ചൂടിൽ നിന്ന്  ഒരു 'എസ്കേപ്പ്' വേണം, ചെലവും കുറവ്; കൂട്ടത്തോടെ ഏറ്റവും കൂടുതൽ നേപ്പാളിലേക്ക് ഒഴുകിയെത്തിയത് ഇന്ത്യക്കാർ]]></title>
            <link>https://www.asianetnews.com/yatra/indians-flock-to-nepal-in-large-numbers-for-budget-friendly-summer-escape-articleshow-9qgkqwe</link>
            <guid isPermaLink="true">https://www.asianetnews.com/yatra/indians-flock-to-nepal-in-large-numbers-for-budget-friendly-summer-escape-articleshow-9qgkqwe</guid>
            <pubDate>Sat, 04 Jul 2026 13:27:22 +0530</pubDate>
            <description><![CDATA[നേപ്പാള്&zwj; ടൂറിസം ബോര്&zwj;ഡിന്റെ കണക്കനുസരിച്ച്, ജൂണ്&zwj; മാസത്തില്&zwj; ഏറ്റവും കൂടുതല്&zwj; വിദേശ വിനോദസഞ്ചാരികള്&zwj; എത്തിയത് ഇന്ത്യയില്&zwj; നിന്നാണ്. കനത്ത ചൂട്, കുറഞ്ഞ യാത്രാ ചെലവ്, മികച്ച ടൂറിസം പ്രമോഷനുകള്&zwj; എന്നിവയാണ് ഇന്ത്യക്കാരെ നേപ്പാളിലേക്ക് ആകര്&zwj;ഷിച്ച പ്രധാന ഘടകങ്ങള്&zwj;.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwp20zs0mdbvm5a32kwxtpzd,imgname-nepal-1783151755040.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കനത്ത ചൂടില്&zwj; നിന്ന് രക്ഷ നേടാനും അവധിക്കാലം ആഘോഷിക്കാനും ഇന്ത്യക്കാര്&zwj; കൂടുതലായി തിരഞ്ഞെടുത്തത് അയല്&zwj;രാജ്യമായ നേപ്പാളിനെ. നേപ്പാള്&zwj; ടൂറിസം ബോര്&zwj;ഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്&zwj; പ്രകാരം ജൂണ്&zwj; മാസത്തില്&zwj; നേപ്പാളിലെത്തിയ വിദേശ വിനോദസഞ്ചാരികളില്&zwj; ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ജൂണില്&zwj; മാത്രം 41,809 ഇന്ത്യക്കാരാണ് വിമാനമാര്&zwj;ഗം നേപ്പാളില്&zwj; എത്തിയത്. കഴിഞ്ഞ വര്&zwj;ഷം ജൂണില്&zwj; ഇത് 32,662 ആയിരുന്നു. അതായത് മുന്&zwj;വര്&zwj;ഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വര്&zwj;ധന. ജൂണ്&zwj; മാസത്തില്&zwj; വിമാനമാര്&zwj;ഗം നേപ്പാളിലെത്തിയ ആകെ വിദേശികളുടെ എണ്ണം 91,363 ആണ്.&lt;/p&gt;&lt;p&gt;ജൂണ്&zwj; മാസത്തിലെ കണക്കുകള്&zwj; പ്രകാരം ഇന്ത്യ കഴിഞ്ഞാല്&zwj; അമേരിക്കയില്&zwj; നിന്നാണ് കൂടുതല്&zwj; സഞ്ചാരികള്&zwj; എത്തിയത് (11,836). മൂന്നാം സ്ഥാനത്ത് ചൈനയാണ് (9,995). ബംഗ്ലാദേശ് (4,322), ബ്രിട്ടന്&zwj; (2,500) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്&zwj;. ഈ വര്&zwj;ഷം ജനുവരി മുതല്&zwj; ജൂണ്&zwj; വരെയുള്ള കാലയളവില്&zwj; മൊത്തം 6,20,426 വിദേശ സഞ്ചാരികളാണ് നേപ്പാള്&zwj; സന്ദര്&zwj;ശിച്ചത്. 2025-നെ അപേക്ഷിച്ച് 7 ശതമാനമാണ് വര്&zwj;ധനവ്.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് ഇന്ത്യക്കാര്&zwj; നേപ്പാളിലേക്ക് ഇത്രയധികം ആകര്&zwj;ഷിക്കപ്പെടുന്നത്?&lt;/h2&gt;&lt;p&gt;കടുത്ത ചൂടും അവധിയും: ഇന്ത്യന്&zwj; നഗരങ്ങളിലെ ചുട്ടുപൊള്ളുന്ന ചൂടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നീണ്ട അവധിക്കാലവും നേപ്പാള്&zwj; യാത്രയ്ക്ക് ആളുകളെ പ്രേരിപ്പിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ചെലവ് കുറഞ്ഞ യാത്ര: &lt;/strong&gt;മിഡില്&zwj; ഈസ്റ്റിലെ സംഘര്&zwj;ഷങ്ങളും തുടര്&zwj;ന്നുള്ള ഉയര്&zwj;ന്ന വിമാന നിരക്കും കാരണം, കുറഞ്ഞ ചെലവില്&zwj; എളുപ്പത്തില്&zwj; പോയിവരാവുന്ന നേപ്പാളിനെ ഇന്ത്യക്കാര്&zwj; കൂടുതലായി ആശ്രയിച്ചു.&lt;/p&gt;&lt;p&gt;കൂടാതെ നേപ്പാള്&zwj; ടൂറിസം വകുപ്പിന്റെ മികച്ച പ്രമോഷനുകള്&zwj;, വിപുലമായ സോഷ്യല്&zwj; മീഡിയ ക്യാംപെയിനുകള്&zwj;, ഇന്ത്യന്&zwj; ട്രാവല്&zwj; വ്&zwnj;ലോഗര്&zwj;മാരും ഇന്&zwj;ഫ്&zwnj;ലുവന്&zwj;സര്&zwj;മാരും തയ്യാറാക്കിയ യാത്രാ വീഡിയോകള്&zwj; എന്നിവയും സഞ്ചാരികളുടെ എണ്ണം വര്&zwj;ധിപ്പിക്കാന്&zwj; സഹായിച്ചിട്ടുണ്ട്.&lt;/p&gt;&lt;h3&gt;റോഡ് മാര്&zwj;ഗവും വന്&zwj;തിരക്ക്&lt;/h3&gt;&lt;p&gt;വിമാനമാര്&zwj;ഗം എത്തിയവരുടെ കണക്കുകള്&zwj;ക്ക് പുറമെ, റോഡ് മാര്&zwj;ഗവും നിരവധി ഇന്ത്യക്കാര്&zwj; ഈ വര്&zwj;ഷം നേപ്പാളിലെത്തിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളില്&zwj; തീര്&zwj;ഥാടനത്തിനും കാഴ്ചകള്&zwj; കാണാനും സാഹസിക യാത്രകള്&zwj;ക്കുമായി പോഖ്റ, മുക്തിനാഥ്, ഗാന്ദ്രുക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആളുകള്&zwj; പ്രധാനമായും എത്തിയത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/yatra/indians-flock-to-nepal-in-large-numbers-for-budget-friendly-summer-escape-articleshow-9qgkqwe"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുമോ? കേന്ദ്രമന്ത്രിയുടെ പ്രതികരണം ഇങ്ങനെ]]></title>
            <link>https://www.asianetnews.com/india-news/union-minister-hardeep-singh-puri-on-petrol-diesel-price-reduction-articleshow-9qkp64f</link>
            <guid isPermaLink="true">https://www.asianetnews.com/india-news/union-minister-hardeep-singh-puri-on-petrol-diesel-price-reduction-articleshow-9qkp64f</guid>
            <pubDate>Thu, 02 Jul 2026 20:23:28 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനവിലയിൽ ഉടനടി കുറവ് ഉണ്ടായേക്കില്ലെന്ന് സൂചിപ്പിച്ച മന്ത്രി, ആഗോളതലത്തിൽ എണ്ണവില കുറയുന്നത് തുടരുകയാണെങ്കിൽ പരിഗണിക്കുമെന്ന് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxa0qtk16mvagc8etv2jkjfm,imgname-gettyimages-2198288253-612x612-1749461756513.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉടനടി കുറവ് ഉണ്ടായേക്കില്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഇന്ധനവില കുറയ്ക്കുമോ എന്ന ചോദ്യത്തോട് വരും ആഴ്ചകളിലും ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞുതന്നെ തുടരുകയാണെങ്കിൽ അത് ന്യായമായ ചോദ്യമായിരിക്കുമെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു.&lt;/p&gt;&lt;p&gt;പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോള വിപണിയിൽ അസംസ്&zwnj;കൃത എണ്ണവില കുതിച്ചുയർന്നപ്പോൾ, ജൂൺ 30 വരെയുള്ള കാലയളവിൽ പെട്രോളും ഡീസലും എൽപിജിയും അടക്കമുള്ളവ ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിറ്റതുവഴി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടമുണ്ടായി. ആഗോള വിപണിയിൽ ഇപ്പോൾ എണ്ണവില കുറഞ്ഞിട്ടുണ്ടെങ്കിലും പശ്ചിമേഷ്യൻ പ്രതിസന്ധി അതിന്റെ പരകോടിയിൽ നിന്നിരുന്ന സമയത്ത് വാങ്ങിയ എണ്ണയാണ് കമ്പനികൾ ഇപ്പോഴും സംസ്&zwnj;കരിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;രണ്ട് മാസം മുമ്പ് അന്നത്തെ വിലയ്ക്ക് വാങ്ങിയ അസംസ്&zwnj;കൃത എണ്ണശേഖരമാണ് നമ്മൾ ഇന്ന് ഉപയോഗിക്കുന്നത്. എണ്ണവിലയിലെ കുറവ് അടുത്ത രണ്ടുമൂന്ന് മാസത്തേക്ക് കൂടി തുടരുകയാണെങ്കിൽ നമുക്ക് നോക്കാം. എന്നാൽ നിലവിൽ ഇതൊരു സാങ്കൽപ്പിക സാഹചര്യം മാത്രമാണ്. ആഗോള പ്രതിസന്ധിയുടെ ഘട്ടത്തിൽ വികസിത രാജ്യങ്ങളിൽ പെട്രോൾ വിലയിൽ ഏകദേശം 20 ശതമാനവും ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ 35 ശതമാനത്തോളവും വർധനവുണ്ടായപ്പോൾ, ഇന്ത്യയിൽ പെട്രോൾ വിലവർധനവ് വെറും 5.58 ശതമാനം മാത്രമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;കഴിഞ്ഞ നാല് മാസത്തിനിടയിൽ രാജ്യത്തെ 1,07,000 പെട്രോൾ പമ്പുകളിൽ ഒന്നുപോലും അടച്ചിടുകയോ ഇന്ധനം തീർന്നുപോവുകയോ ചെയ്യാതെ മികച്ച രീതിയിൽ മുന്നോട്ടുപോകാൻ നമുക്ക് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോൾ, ഡീസൽ വില കുറച്ചതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ലിറ്ററിന് അഞ്ചു രൂപ വർധിപ്പിച്ചിരുന്നതിനാലാണ് നയാര ഇപ്പോൾ പെട്രോൾ വില കുറച്ചിരിക്കുന്നത്. അവർ അന്ന് കൂട്ടിയ വില ഇപ്പോൾ പിൻവലിക്കുക മാത്രമാണ് ചെയ്തത്. പൊതുമേഖലാ എണ്ണക്കമ്പനികൾ ആ സമയത്ത് വില വർധിപ്പിച്ചിരുന്നില്ല എന്ന കാര്യം ഓർക്കണമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/union-minister-hardeep-singh-puri-on-petrol-diesel-price-reduction-articleshow-9qkp64f"/>
        </item>
        <item>
            <title><![CDATA[സ്വർണ വില ഇനിയും കുറയുമോ? പഴയത് വിറ്റഴിക്കാൻ ജനങ്ങളുടെ നെട്ടോട്ടം! ഡിമാന്റ് കുറഞ്ഞു, പുതിയ സ്വർണം വാങ്ങാൻ ആളില്ല]]></title>
            <link>https://www.asianetnews.com/news-money/gold-prices-crash-indians-rush-to-sell-old-gold-as-demand-drops-articleshow-ad9rkv0</link>
            <guid isPermaLink="true">https://www.asianetnews.com/news-money/gold-prices-crash-indians-rush-to-sell-old-gold-as-demand-drops-articleshow-ad9rkv0</guid>
            <pubDate>Wed, 01 Jul 2026 15:53:10 +0530</pubDate>
            <description><![CDATA[&lt;p&gt;റെക്കോര്&zwj;ഡ് വിലയില്&zwj; നിന്ന് സ്വര്&zwj;ണവില കുറഞ്ഞതോടെ മൂല്യം ഇനിയും കുറയുമെന്ന ഭയത്തില്&zwj; ഇന്ത്യക്കാര്&zwj; പഴയ സ്വര്&zwj;ണാഭരണങ്ങള്&zwj; വിറ്റഴിക്കുന്നു. ഇറക്കുമതി തീരുവ വര്&zwj;ദ്ധിപ്പിച്ചത് പുതിയ സ്വര്&zwj;ണത്തിന്റെ ഡിമാന്&zwj;ഡ് കുറക്കുകയും, ഈ സാഹചര്യം പഴയ സ്വര്&zwj;ണത്തിന്റെ വില്&zwj;പ്പന വര്&zwj;ദ്ധിപ്പിക്കുകയും ചെയ്തു. സ്വര്&zwj;ണത്തിനൊപ്പം വെള്ളി വിലയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmvpvgmbd3q5c0azzstxe4ga,imgname-gold-price-today-29-march-2026-india-24k-22k-rate-delhi-mumbai-chennai-bangalore-hyderabad-gold-price-update-4---copy-1774751433355.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റെക്കോര്&zwj;ഡ് വിലയില്&zwj; നിന്നും സ്വര്&zwj;ണവില താഴേക്ക് പോകുന്ന സാഹചര്യത്തില്&zwj; കൈവശമുള്ള പഴയ സ്വര്&zwj;ണാഭരണങ്ങള്&zwj; വിറ്റഴിക്കാന്&zwj; തിരക്കുകൂട്ടി ഇന്ത്യക്കാര്&zwj;. വരും ദിവസങ്ങളില്&zwj; വില വീണ്ടും ഇടിഞ്ഞാല്&zwj; തങ്ങളുടെ കൈവശമുള്ള സ്വര്&zwj;ണത്തിന്റെ മൂല്യം കുറയുമെന്ന ആശങ്കയാണ് ഇതിന് കാരണം. ഇന്ത്യ ബുള്ളിയന്&zwj; ആന്&zwj;ഡ് ജ്വല്ലേഴ്&zwnj;സ് അസോസിയേഷന്റെ കണക്കുകള്&zwj; പ്രകാരം ഏപ്രില്&zwj;- ജൂണ്&zwj; പാദത്തില്&zwj; ഏകദേശം 50 ടണ്&zwj; പഴയ സ്വര്&zwj;ണമാണ് ജനങ്ങള്&zwj; വിറ്റഴിച്ചത്. കഴിഞ്ഞ വര്&zwj;ഷം ഇതേ സമയത്തേക്കാള്&zwj; 43 മുതല്&zwj; 50 ശതമാനം വരെ കൂടുതലാണിത്.&lt;/p&gt;&lt;h2&gt;ആവശ്യക്കാരില്&zwj; വലിയ ഇടിവ്&lt;/h2&gt;&lt;p&gt;സ്വര്&zwj;ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്&zwj;ക്കാര്&zwj; കുത്തനെ കൂട്ടിയതോടെ രാജ്യത്ത് പുതിയ സ്വര്&zwj;ണം വാങ്ങുന്നവരുടെ എണ്ണത്തില്&zwj; വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. തീരുവ വര്&zwj;ദ്ധിപ്പിച്ചതിന് ശേഷം വിപണിയില്&zwj; സ്വര്&zwj;ണത്തിന്റെ ഡിമാന്&zwj;ഡ് 70 ശതമാനത്തിലധികം കുറഞ്ഞതായി ഐബിജെഎ അറിയിച്ചു. മെയ് 13നാണ് കേന്ദ്രം ഇറക്കുമതി തീരുവ 6 ശതമാനത്തില്&zwj; നിന്ന് 15 ശതമാനമായി ഉയര്&zwj;ത്തിയത്. ഒരു വര്&zwj;ഷത്തേക്ക് സ്വര്&zwj;ണം വാങ്ങുന്നത് മാറ്റിവെക്കാന്&zwj; പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്&zwj;ത്ഥിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഈ വര്&zwj;ദ്ധനവ്. പുതിയ സാഹചര്യത്തില്&zwj; പഴയ സ്വര്&zwj;ണം വില്&zwj;ക്കാന്&zwj; ജനങ്ങള്&zwj; തയ്യാറാകുമ്പോള്&zwj;, സ്വര്&zwj;ണം വാങ്ങാന്&zwj; ഉദ്ദേശിക്കുന്നവര്&zwj; വളരെ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്. കൂടാതെ, വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്&zwj; സ്വര്&zwj;ണ്ണപ്പണയങ്ങളിലും വലിയ വര്&zwj;ധനവാണ് ഉണ്ടായിട്ടുള്ളത്.&lt;/p&gt;&lt;h2&gt;റെക്കോര്&zwj;ഡ് വിലയില്&zwj; നിന്ന് 30% ഇടിവ്&lt;/h2&gt;&lt;p&gt;തുടര്&zwj;ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്&zwj;ണവില ഇടിയുന്നത്. ഓഗ്മോണ്ട് ഗോള്&zwj;ഡ് ഫോര്&zwj; ഓള്&zwj; പുറത്തുവിട്ട റിപ്പോര്&zwj;ട്ട് പ്രകാരം, 2026 ജനുവരിയിലെ റെക്കോര്&zwj;ഡ് വിലയായ 5,597 ഡോളറില്&zwj; നിന്ന് ഏകദേശം 30 ശതമാനത്തോളം ഇടിവാണ് സ്വര്&zwj;ണത്തിന് ഉണ്ടായിട്ടുള്ളത്.&lt;/p&gt;&lt;h3&gt;വെള്ളിക്കും കനത്ത തിരിച്ചടി&lt;/h3&gt;&lt;p&gt;സ്വര്&zwj;ണത്തിനൊപ്പം വെള്ളിയുടെ വിലയിലും വലിയ ഇടിവുണ്ടായി. കോമെക്&zwnj;സില്&zwj; വെള്ളിയുടെ വില ഏകദേശം 10% കുറഞ്ഞ് ഔണ്&zwj;സിന് 58.87 ഡോളറിലെത്തി. വ്യവസായിക മേഖലയില്&zwj; നിന്നുള്ള ഡിമാന്&zwj;ഡ് കുറയുമെന്ന ആശങ്കയാണ് വെള്ളിക്ക് പ്രധാനമായും തിരിച്ചടിയായത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/gold-prices-crash-indians-rush-to-sell-old-gold-as-demand-drops-articleshow-ad9rkv0"/>
        </item>
        <item>
            <title><![CDATA[ച‍ർച്ചകളിൽ ട്രംപിന്റെ 'പാകിസ്ഥാൻ കണക്ഷന്‍'! കടുത്ത ശത്രുക്കൾ പെട്ടെന്നെങ്ങനെ സ്നേഹിതരായി? കണ്ണുകളെല്ലാം ആ കരാറിലേക്ക്]]></title>
            <link>https://www.asianetnews.com/international-news/donald-trump-income-disclosure-crypto-business-pakistan-connection-articleshow-ea18ixc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/donald-trump-income-disclosure-crypto-business-pakistan-connection-articleshow-ea18ixc</guid>
            <pubDate>Thu, 02 Jul 2026 16:32:14 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കന്&zwj; പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ വരുമാന കണക്കുകൾ പ്രകാരം, അദ്ദേഹത്തിന്റെ കോടികളുടെ ക്രിപ്&zwnj;റ്റോ വരുമാനത്തിന് പാകിസ്ഥാനുമായി ഔദ്യോഗിക ബിസിനസ് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്നു. മുൻപ് കടുത്ത നിലപാടെടുത്തിരുന്ന പാകിസ്ഥാനുമായി ട്രംപിന്റെ കുടുംബ ബിസിനസ് സഹകരിക്കുന്നത് അമേരിക്കൻ നയതന്ത്രത്തിൽ പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwh7mfpb628s2xvvvwhb7x45,imgname-donald-trump--shehbaz-sherif-1782989864651.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കന്&zwj; പ്രസിഡന്റ് ഡോണള്&zwj;ഡ് ട്രംപിന്റെ 2025 ലെ വരുമാന കണക്കുകള്&zwj; കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ വര്&zwj;ഷം മാത്രം കുറഞ്ഞത് 19,200 കോടി രൂപയുടെ വരുമാനമാണ് ട്രംപ് സ്വന്തമാക്കിയത്. ഇതില്&zwj; സിംഹഭാഗവും വന്നത് ക്രിപ്&zwnj;റ്റോകറന്&zwj;സി ഇടപാടുകളില്&zwj; നിന്നാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. എന്നാല്&zwj;, ട്രംപ് സമര്&zwj;പ്പിച്ച 927 പേജുകളുള്ള രേഖകളില്&zwj; ഒളിഞ്ഞിരിക്കുന്ന മറ്റൊരു വിവരമാണ് ഇപ്പോള്&zwj; അമേരിക്കയ്ക്ക് പുറത്തും വലിയ ചര്&zwj;ച്ചകള്&zwj;ക്ക് വഴിവെച്ചിരിക്കുന്നത്. ട്രംപിന്റെ ക്രിപ്&zwnj;റ്റോ ബിസിനസിന് പാകിസ്ഥാനുമായി ഔദ്യോഗിക ബന്ധമുണ്ടെന്ന വിവരമാണത്. ഇത് ആഗോള രാഷ്ട്രീയത്തിലും വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലും പുതിയ ചോദ്യങ്ങള്&zwj; ഉയര്&zwj;ത്തുകയാണ്. ഈ സാഹചര്യത്തില്&zwj; എല്ലാവരും ഉറ്റുനോക്കുന്നത് ഒരേയൊരു കാര്യമാണ്, &amp;nbsp;പാകിസ്ഥാനുമായുള്ള ഈ ക്രിപ്&zwnj;റ്റോ ഇടപാടുകളില്&zwj; നിന്ന് ട്രംപ് യഥാര്&zwj;ത്ഥത്തില്&zwj; എത്ര രൂപ സമ്പാദിച്ചു?&lt;/p&gt;&lt;h2&gt;ട്രംപിന്റെ വമ്പന്&zwj; പണപ്പെട്ടി 'ക്രിപ്&zwnj;റ്റോ'&lt;/h2&gt;&lt;p&gt;യുഎസ് ഓഫീസ് ഓഫ് ഗവണ്&zwj;മെന്റ് എത്തിക്സില്&zwj; സമര്&zwj;പ്പിച്ച രേഖകള്&zwj; പ്രകാരം, ട്രംപിന്റെ പേരിലുള്ള ട്രസ്റ്റുകള്&zwj; വഴി ക്രിപ്&zwnj;റ്റോ കറന്&zwj;സി സംരംഭങ്ങളില്&zwj; നിന്ന് മാത്രം അദ്ദേഹം നേടിയത് ഏകദേശം 13,440 കോടി രൂപയാണ്. തന്റെ ആദ്യ ടേമിൽ ക്രിപ്&zwnj;റ്റോ കറന്&zwj;സികളെ രൂക്ഷമായി എതിര്&zwj;ത്ത ആളായിരുന്നു ട്രംപ് എന്നത് ഓര്&zwj;ക്കണം. എന്നാല്&zwj; വൈറ്റ് ഹൗസിലേക്ക് വീണ്ടുമെത്തിയതോടെ കളി മാറി. മുന്&zwj; സര്&zwj;ക്കാര്&zwj; കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്&zwj; പലതും അദ്ദേഹം എടുത്തുമാറ്റിയെന്ന് മാത്രമല്ല, അമേരിക്കയെ ലോകത്തിന്റെ 'ക്രിപ്&zwnj;റ്റോ തലസ്ഥാനം' ആക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്രംപ് സഹസ്ഥാപകനായ ഈ ഡിസെന്&zwj;ട്രലൈസ്ഡ് ഫിനാന്&zwj;സ് കമ്പനിയില്&zwj; നിന്നാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതല്&zwj; പണം ലഭിച്ചത്. ഏകദേശം 7,670.4 കോടി രൂപയാണ് ഇതിലൂടെ ലഭിച്ച വരുമാനം. ട്രംപിന്റെ മക്കളായ ഡോണള്&zwj;ഡ് ട്രംപ് ജൂനിയര്&zwj;, എറിക് ട്രംപ് എന്നിവരാണ് ഈ കമ്പനി നിയന്ത്രിക്കുന്നത്. ഈ കമ്പനി വഴിയാണ് പാകിസ്ഥാൻ കണക്ഷന്&zwj; ഉണ്ടാകുന്നത്.&lt;/p&gt;&lt;h3&gt;'പാകിസ്ഥാന്&zwj;' കണക്ഷന്&zwj;&lt;/h3&gt;&lt;p&gt;പാകിസ്ഥാന്റെ ധനകാര്യ മന്ത്രാലയവും പാകിസ്താന്&zwj; വെര്&zwj;ച്വല്&zwj; അസറ്റ്&zwnj;സ് റെഗുലേറ്ററി അതോറിറ്റിയും ചേര്&zwj;ന്ന് 'വേള്&zwj;ഡ് ലിബര്&zwj;ട്ടി ഫിനാന്&zwj;ഷ്യലിന്റെ' ഒരു അനുബന്ധ സ്ഥാപനവുമായി ധാരണാപത്രത്തില്&zwj; ഒപ്പുവെച്ചിരുന്നു. ട്രംപിന്റെ കമ്പനിയുടെ ഡോളര്&zwj; അധിഷ്ഠിത സ്റ്റേബിള്&zwj;കോയിന്&zwj; പാകിസ്ഥാന്റെ ഔദ്യോഗിക പേയ്മെന്റ് സംവിധാനവുമായി സംയോജിപ്പിക്കുന്നതാണിത്. കോടിക്കണക്കിന് ഡോളറിന്റെ വിദേശ ഇടപാടുകളും അതിര്&zwj;ത്തി കടന്നുള്ള ഇടപാടുകളും എളുപ്പമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതോടെ പാകിസ്ഥാൻ ട്രംപിന്റെ ക്രിപ്&zwnj;റ്റോ ബിസിനസിന്റെ പ്രധാന വിപണിയായി മാറി.&lt;/p&gt;&lt;h3&gt;ഇസ്ലാമാബാദിലെ ആഡംബര ചടങ്ങ്&lt;/h3&gt;&lt;p&gt;ഈ കരാര്&zwj; ഒപ്പിടുന്ന ചടങ്ങില്&zwj; പാകിസ്താന്&zwj; പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, പാകിസ്താന്&zwj; ആര്&zwj;മി ചീഫ് ഫീല്&zwj;ഡ് മാര്&zwj;ഷല്&zwj; അസിം മുനീര്&zwj; എന്നിവര്&zwj; പങ്കെടുത്തു. ട്രംപിന്റെ മിഡില്&zwj; ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ മകനും വേള്&zwj;ഡ് ലിബര്&zwj;ട്ടി ഫിനാന്&zwj;ഷ്യല്&zwj; ചീഫ് എക്സിക്യൂട്ടീവുമായ സക്കറി വിറ്റ്കോഫും ചടങ്ങില്&zwj; സന്നിഹിതനായിരുന്നു. മുന്&zwj;പ് ട്രംപിന്റെ കമ്പനിയില്&zwj; ഉപദേശകനായിരുന്ന, നിലവില്&zwj; പാകിസ്താന്റെ ക്രിപ്&zwnj;റ്റോ റെഗുലേറ്റര്&zwj; ചെയര്&zwj;മാനുമായ ബ്രിട്ടീഷ്- പാകിസ്താനി വ്യവസായി ബിലാല്&zwj; ബിന്&zwj; സാഖിബാണ് ഈ കൂട്ടുകെട്ടിന് വഴിയൊരുക്കിയത്.&lt;/p&gt;&lt;h3&gt;ട്രംപിന്റെ നിലപാട് മാറ്റം&lt;/h3&gt;&lt;p&gt;ഈ പുതിയ ബിസിനസ് ബന്ധം എല്ലാവരെയും അത്ഭുതപ്പെടുത്താന്&zwj; ഒരു കാരണമുണ്ട്. 2017 മുതല്&zwj; 2021 വരെയുള്ള തന്റെ ആദ്യ ഭരണകാലത്ത് പാകിസ്താനെതിരെ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരുന്നത്. പാകിസ്ഥാന്&zwj; അമേരിക്കയ്ക്ക് 'കള്ളവും ചതിയും' മാത്രമാണ് നല്&zwj;കിയതെന്നായിരുന്നു അന്ന് ട്രംപിന്റെ ആരോപണം. അന്ന് പാകിസ്ഥാനുള്ള കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം ട്രംപ് നിര്&zwj;ത്തലാക്കുകയും ഭീകരവാദത്തിനെതിരെയുള്ള ഇസ്ലാമാബാദിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്&zwj; ഈ അടുത്ത കാലത്തായി പാകിസ്താനോടുള്ള ട്രംപിന്റെ മനോഭാവം സൗമ്യമായി. പാക് ആര്&zwj;മി ചീഫ് ഫീല്&zwj;ഡ് മാര്&zwj;ഷല്&zwj; അസിം മുനീര്&zwj; ഉള്&zwj;പ്പെടെയുള്ള അവിടുത്തെ നേതാക്കളെ ട്രംപ് പുകഴ്ത്തുകയും സുരക്ഷാ-സാമ്പത്തിക സഹകരണങ്ങളെ പ്രശംസിക്കുകയും ചെയ്തു. നിലവില്&zwj; അമേരിക്കയും ഇറാനും തമ്മിലുള്ള ചര്&zwj;ച്ചകളില്&zwj; പാകിസ്ഥാന്&zwj; മധ്യസ്ഥത വഹിക്കുന്നുമുണ്ട്.&lt;/p&gt;&lt;h3&gt;വൈറ്റ് ഹൗസിന്റെ മറുപടി&lt;/h3&gt;&lt;p&gt;അതേ സമയം, ബിസിനസ് ബന്ധങ്ങള്&zwj; അമേരിക്കയുടെ നയങ്ങളെ ബാധിക്കുമെന്ന തരത്തിലുള്ള ആരോപണങ്ങളെ വൈറ്റ് ഹൗസ് പൂര്&zwj;ണമായും തള്ളി. ട്രംപിന്റെ ബിസിനസുകള്&zwj; അദ്ദേഹത്തിന്റെ മക്കള്&zwj; നിയന്ത്രിക്കുന്ന ട്രസ്റ്റുകളുടെ കീഴിലാണെന്നും, എല്ലാ സര്&zwj;ക്കാര്&zwj; തീരുമാനങ്ങളും അമേരിക്കയുടെ ദേശീയ താല്പര്യം മാത്രം മുന്&zwj;നിര്&zwj;ത്തിയാണ് എടുക്കുന്നതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപിന് ക്രിപ്&zwnj;റ്റോയിലൂടെ കോടികളുടെ ലാഭമുണ്ടായെങ്കിലും സാധാരണക്കാരായ നിക്ഷേപകര്&zwj;ക്ക് ഈ ബിസിനസ് വലിയ തിരിച്ചടിയാണ് നല്&zwj;കിയത്. കാരണം, രേഖകള്&zwj; പുറത്തുവന്നതിന് പിന്നാലെ വേള്&zwj;ഡ് ലിബര്&zwj;ട്ടി ടോക്കണുകളുടെയും ട്രംപ് മെംകോയിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു. വിശ്വസിച്ച് പണം ഇറക്കിയ ചെറുകിട നിക്ഷേപകര്&zwj;ക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ട്രംപിന്റെ പ്രസിഡന്&zwj;സി കാലത്തെ ഏറ്റവും ശ്രദ്ധേയമായ സാമ്പത്തിക വെളിപ്പെടുത്തലായി ഇത് മാറിക്കഴിഞ്ഞു. വരുമാനത്തിന്റെ വലിപ്പം കൊണ്ട് മാത്രമല്ല, അമേരിക്കന്&zwj; വിദേശനയങ്ങളെപ്പോലും സ്വാധീനിക്കാന്&zwj; പോന്ന തരത്തില്&zwj; പാകിസ്താനെ ട്രംപിന്റെ കുടുംബ ബിസിനസിന്റെ കേന്ദ്രമാക്കി മാറ്റിയതിനാലാണ് ഈ രേഖകള്&zwj; ഇപ്പോള്&zwj; ലോകം ചര്&zwj;ച്ച ചെയ്യുന്നത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/international-news/donald-trump-income-disclosure-crypto-business-pakistan-connection-articleshow-ea18ixc"/>
        </item>
        <item>
            <title><![CDATA[പഴയ പോലെയല്ല കാര്യങ്ങൾ! ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കീറും; ജൂലൈ മുതൽ വൻ പിഴ, ഇന്ത്യൻ റെയിൽവേയിലെ പുതിയ നിയമങ്ങൾ അറിയാം]]></title>
            <link>https://www.asianetnews.com/news-money/indian-railway-new-rules-rs-2500-fine-for-entering-ladies-coach-articleshow-ipft3ud</link>
            <guid isPermaLink="true">https://www.asianetnews.com/news-money/indian-railway-new-rules-rs-2500-fine-for-entering-ladies-coach-articleshow-ipft3ud</guid>
            <pubDate>Thu, 02 Jul 2026 11:45:47 +0530</pubDate>
            <description><![CDATA[ട്രെയിൻ യാത്രയിലെ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക റെയിൽവേ കുത്തനെ കൂട്ടി. ടിക്കറ്റില്ലാത്ത യാത്ര, വനിതാ കോച്ചുകളിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജൂലൈ മുതൽ ഭീമമായ തുക നൽകേണ്ടിവരും. ജൻ വിശ്വാസ് ഭേദഗഗതി നിയമത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt31x002f35r72n6m3ej59d9,imgname-indian-railways-1780366606338.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ട്രെയിൻ യാത്രകളിൽ ഇനി നിയമം തെറ്റിച്ചാൽ കൈപൊള്ളും. റെയിൽവേ നിയമത്തിലെ ഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതോടെ, വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി. ടിക്കറ്റില്ലാത്ത യാത്ര, റിസർവ്ഡ് കോച്ചുകളിലെ അനധികൃത പ്രവേശനം, റെയിൽവേ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യൽ എന്നിവയ്ക്കാണ് ജൂലൈ മുതൽ ഭീമമായ തുക പിഴയായി ഈടാക്കുക. ചെറിയ കുറ്റകൃത്യങ്ങൾക്ക് ക്രിമിനൽ നടപടികൾ ഒഴിവാക്കി, പകരം സാമ്പത്തിക പിഴ ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ 'ജൻ വിശ്വാസ് (ഭേദഗതി) ആക്ട്, 2026' ന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.&lt;/p&gt;&lt;h2&gt;പ്രധാന മാറ്റങ്ങൾ&lt;/h2&gt;&lt;p&gt;&lt;strong&gt;ടിക്കറ്റില്ലാത്ത യാത്രയ്ക്ക് കുറഞ്ഞത് 500 രൂപ പിഴ:&lt;/strong&gt; ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ഇനിമുതൽ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയായി ഈടാക്കും (റെയിൽവേ ആക്ട് സെക്ഷൻ 137).&lt;/p&gt;&lt;p&gt;&lt;strong&gt;ലേഡീസ് കോച്ചിൽ കയറിയാൽ 2500 രൂപ പിഴ:&lt;/strong&gt; വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിലോ ബെർത്തുകളിലോ പുരുഷന്മാർ അതിക്രമിച്ചു കയറിയാൽ റെയിൽവേ ആക്ട് സെക്ഷൻ 162 പ്രകാരം 2500 രൂപ പിഴയടക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥർക്ക് ഇവരെ ഉടൻ തന്നെ കോച്ചിൽ നിന്നും പുറത്താക്കാനും അധികാരമുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;കോടതിയിലെത്തിയാൽ പിഴ ഇരട്ടി:&lt;/strong&gt; ലേഡീസ് കോച്ചിൽ കയറിയതിനുള്ള പിഴ റെയിൽവെയ്ക്ക് ഒടുക്കാൻ തയ്യാറാകാത്ത പക്ഷം കേസ് കോടതിയിലേക്ക് കൈമാറും. കോടതിയിലെത്തിയാൽ പിഴത്തുക 5000 രൂപ വരെയായി ഉയരാം. അതേസമയം, ട്രാൻസ്&zwnj;ജെൻഡർ വ്യക്തികളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റെയിൽവേ സൗകര്യങ്ങളുടെ ദുരുപയോഗം തടയുന്നതിനും വേണ്ടിയാണ് പിഴത്തുകകൾ കുത്തനെ ഉയർത്തിക്കൊണ്ടുള്ള ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/indian-railway-new-rules-rs-2500-fine-for-entering-ladies-coach-articleshow-ipft3ud"/>
        </item>
        <item>
            <title><![CDATA[അറിഞ്ഞിരിക്കണം ഈ വമ്പൻ മാറ്റങ്ങൾ! റെയിൽവേ പിഴ തുക കൂടും, പാസ്‌പോർട്ട് നിരക്കുകൾ ഉയരും; ഇന്ന് മുതൽ രാജ്യത്തുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇതാ]]></title>
            <link>https://www.asianetnews.com/india-news/railway-fines-will-increase-passport-fees-will-increase-here-are-the-major-changes-in-the-country-from-today-articleshow-laoviql</link>
            <guid isPermaLink="true">https://www.asianetnews.com/india-news/railway-fines-will-increase-passport-fees-will-increase-here-are-the-major-changes-in-the-country-from-today-articleshow-laoviql</guid>
            <pubDate>Wed, 01 Jul 2026 00:15:33 +0530</pubDate>
            <description><![CDATA[ജൂലൈ 1 മുതൽ രാജ്യത്ത് നിരവധി സാമ്പത്തിക മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. ട്രെയിൻ യാത്രയിലെ പിഴ വർദ്ധന, പുതിയ പാസ്&zwnj;പോർട്ട് നിരക്കുകൾ, എൽപിജി വിലയിലെ മാറ്റങ്ങൾ, ആധാർ സൗജന്യ അപ്&zwnj;ഡേറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മാറ്റങ്ങൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി അറിയാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwbs26nnyqmj56wtv6a8rrat,imgname-passport-indian-railway-aadhar-card-1782806813365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽ രാജ്യത്തെ വിവിധ മേഖലകളിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. റെയിൽവേ പിഴത്തുക, പാസ്&zwnj;പോർട്ട് നിരക്കുകൾ, എൽപിജി വില, ആധാർ അപ്&zwnj;ഡേറ്റ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലാണ് നിർണായകമായ ഈ പരിഷ്&zwnj;കാരങ്ങൾ ഉണ്ടാകുന്നത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:&lt;/p&gt;&lt;h2&gt;ട്രെയിൻ യാത്രക്കാർക്ക് കനത്ത പിഴ&lt;/h2&gt;&lt;p&gt;ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടാൽ ഈടാക്കുന്ന പിഴത്തുക ജൂലൈ 1 മുതൽ 250 രൂപയിൽ നിന്നും 500 രൂപയായി ഉയരും. സ്ത്രീകൾക്കായി റിസർവ് ചെയ്തിട്ടുള്ള കോച്ചുകളിൽ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാർക്ക് 2500 രൂപ വരെ പിഴ ചുമത്തും. ഇതിനുപുറമേ, മറ്റൊരാളുടെ പേരിൽ എടുത്ത ടിക്കറ്റുമായി യാത്ര ചെയ്യുക, ട്രെയിനിൽ ബഹളം വയ്ക്കുക, നിയമവിരുദ്ധമായി സാധനങ്ങൾ വിൽക്കുക എന്നിവയും കനത്ത പിഴ ഈടാക്കുന്നതിന് കാരണമാകും.&lt;/p&gt;&lt;h2&gt;പാസ്&zwnj;പോർട്ട് നിരക്കുകൾ വർദ്ധിക്കും&lt;/h2&gt;&lt;p&gt;ഇന്ന് മുതൽ പുതിയ പാസ്&zwnj;പോർട്ട് എടുക്കുന്നതിനുള്ള ചെലവ് വർദ്ധിക്കും. 36 പേജുള്ള സാധാരണ പാസ്&zwnj;പോർട്ടിനുള്ള അപേക്ഷാ ഫീസ് നിലവിലെ 1,500 രൂപയിൽ നിന്നും 2,500 രൂപയായി കൂടും. 60 പേജുള്ള പാസ്&zwnj;പോർട്ടിന്റെ നിരക്ക് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി ഉയരും. തത്കാൽ വിഭാഗത്തിൽ 36 പേജുള്ള പാസ്&zwnj;പോർട്ടിന് 5,000 രൂപയും, 60 പേജുള്ള തത്കാൽ പാസ്&zwnj;പോർട്ടിന് 6,000 രൂപയുമാണ് പുതിയ നിരക്ക്.&lt;/p&gt;&lt;h3&gt;ഇന്ധന-എൽപിജി വിതരണത്തിലെ മാറ്റങ്ങൾ&lt;/h3&gt;&lt;p&gt;പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ഇന്ന് മുതൽ പിൻവലിക്കും. ഇനി മുതൽ 200 ലിറ്റർ ഡീസൽ പരിധി ഉണ്ടായിരിക്കില്ല. ആഭ്യന്തര - വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില പുതുക്കി നിശ്ചയിക്കും. ഇതോടൊപ്പം സിഎൻജി, പിഎൻജി, എടിഎഫ് വിലകളിലും പരിഷ്കരണങ്ങൾ ഉണ്ടായേക്കാം.&lt;/p&gt;&lt;h3&gt;ആധാർ കാർഡ് സൗജന്യ അപ്&zwnj;ഡേറ്റ്&lt;/h3&gt;&lt;p&gt;ആധാർ കാർഡിൽ ഇ-മെയിൽ വിലാസം അപ്&zwnj;ഡേറ്റ് ചെയ്യാത്തവർക്ക് ജൂലൈ 1 മുതൽ ഡിസംബർ വരെ അത് സൗജന്യമായി ചെയ്യാൻ അവസരമുണ്ട്. മുൻപ് ഇതിനായി 75 രൂപ ഫീസ് ഈടാക്കിയിരുന്നു.&lt;/p&gt;&lt;h3&gt;ആദായ നികുതി റിട്ടേൺ സമയപരിധി&lt;/h3&gt;&lt;p&gt;2025-26 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2026 ജൂലൈ 31-ന് മുൻപായി റിട്ടേൺ സമർപ്പിക്കേണ്ടതാണ്. ഈ നിശ്ചിത തീയതിക്കുള്ളിൽ ഫയൽ ചെയ്യാത്തവരിൽ നിന്ന് പിഴ ഈടാക്കും.&lt;/p&gt;&lt;h3&gt;പുതിയ തൊഴിലുറപ്പ് പദ്ധതി&lt;/h3&gt;&lt;p&gt;നിലവിലുള്ള തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് 'വിബിജി രാംജി' എന്ന പേരിലുള്ള പുതിയ പദ്ധതി ജൂലൈ 1 മുതൽ രാജ്യത്ത് ആരംഭിക്കുകയാണ്.&lt;/p&gt;&lt;h3&gt;ദേശീയ സെൻസസ് നടപടികൾ&lt;/h3&gt;&lt;p&gt;ദേശീയ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സമയം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. നാളെ മുതൽ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്തും.&lt;/p&gt;&lt;h3&gt;പിഎം കിസാൻ ഇ-കെവൈസി&lt;/h3&gt;&lt;p&gt;പിഎം കിസാൻ പദ്ധതി വഴി ലഭിക്കുന്ന 6,000 രൂപയുടെ ആനുകൂല്യം മുടങ്ങാതെ ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ തങ്ങളുടെ ഇ-കെവൈസി സ്റ്റാറ്റസ് ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/india-news/railway-fines-will-increase-passport-fees-will-increase-here-are-the-major-changes-in-the-country-from-today-articleshow-laoviql"/>
        </item>
        <item>
            <title><![CDATA[സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിം തള്ളുന്നത് ശരിയാണോ? നിർണായക ഉത്തരവുമായി ഉപഭോക്തൃ കമ്മീഷൻ]]></title>
            <link>https://www.asianetnews.com/news-money/consumer-court-orders-insurance-company-to-pay-rejected-medical-claim-articleshow-m92lhpv</link>
            <guid isPermaLink="true">https://www.asianetnews.com/news-money/consumer-court-orders-insurance-company-to-pay-rejected-medical-claim-articleshow-m92lhpv</guid>
            <pubDate>Sat, 04 Jul 2026 17:06:23 +0530</pubDate>
            <description><![CDATA[സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ തള്ളാനാകില്ലെന്ന് ഛത്തീസ്ഗഡ് ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് 3 ലക്ഷം രൂപയുടെ ക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തിയ കമ്മീഷൻ, തുക നൽകാനും നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwkmbs8hspvkc9qvp0qs45he,imgname-pexels-leeloothefirst-7163956-1783070319888.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സാങ്കേതിക കാരണങ്ങള്&zwj; നിരത്തി ആരോഗ്യ ഇന്&zwj;ഷുറന്&zwj;സ് ക്ലെയിം തള്ളാനാകില്ലെന്ന് ഛത്തീസ്ഗഡ് ജില്ലാ ഉപഭോക്തൃ കമ്മീഷന്&zwj;. ഭാവിയിലെ അടിയന്തര ആവശ്യങ്ങള്&zwj;ക്കാണ് ആളുകള്&zwj; തങ്ങള്&zwj;ക്കും കുടുംബത്തിനും വേണ്ടി ഇന്&zwj;ഷുറന്&zwj;സ് പോളിസികള്&zwj; എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്&zwj;, പോളിസി ഉടമയുടെ മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ ക്ലെയിം തള്ളിയ സ്വകാര്യ ഇന്&zwj;ഷുറന്&zwj;സ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് വിധിച്ചു.&lt;/p&gt;&lt;p&gt;യഥാര്&zwj;ത്ഥ ക്ലെയിമുകള്&zwj; നിസാര സാങ്കേതിക കാരണങ്ങള്&zwj; പറഞ്ഞ് ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്ക് നിഷേധിക്കാന്&zwj; കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മാനസിക ബുദ്ധിമുട്ടുകള്&zwj;ക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി 20,000 രൂപ നഷ്ടപരിഹാരം നല്&zwj;കാനും ഉത്തരവിട്ടിട്ടുണ്ട്. പോളിസികള്&zwj; വില്&zwj;ക്കാനുള്ള വ്യഗ്രതയില്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; പലപ്പോഴും വ്യവസ്ഥകളും നിബന്ധനകളും പൂര്&zwj;ണമായി വെളിപ്പെടുത്താറില്ലെന്നും പകരം പോളിസിയുടെ നേട്ടങ്ങള്&zwj; മാത്രമാണ് ഉപഭോക്താക്കളെ ധരിപ്പിക്കുന്നതെന്നും ബെഞ്ച് കൂട്ടിച്ചേര്&zwj;ത്തു. ആവശ്യാനുസരണം ഉപയോഗിക്കാമെന്ന വിശ്വാസത്തിലാണ് ആളുകള്&zwj; പോളിസി എടുക്കുന്നത്. എന്നാല്&zwj; ഇവിടെ കൃത്യമായ രേഖകള്&zwj; സമര്&zwj;പ്പിച്ചിട്ടും അടിസ്ഥാനരഹിതമായ കാരണങ്ങള്&zwj; പറഞ്ഞ് ക്ലെയിം തള്ളിയത് തികച്ചും അന്യായമായ വ്യാപാര രീതിയാണെന്ന് ജൂണ്&zwj; 18-ന് പുറപ്പെടുവിപ്പിച്ച ഉത്തരവില്&zwj; കമ്മീഷന്&zwj; നിരീക്ഷിച്ചു.&lt;/p&gt;&lt;h2&gt;ഹൃദ്രോഗ ചികിത്സാ ക്ലെയിം അന്യായമായി തള്ളി&lt;/h2&gt;&lt;p&gt;ഛത്തീസ്ഗഡിലെ കോര്&zwj;ബ സ്വദേശിയായ 67-കാരനാണ് നിവ ബൂപ്പ ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് കമ്പനിയില്&zwj; നിന്ന് 41,004 രൂപ വാര്&zwj;ഷിക പ്രീമിയം അടച്ച് പോളിസി എടുത്തത്. 2024 ഡിസംബര്&zwj; 21 മുതല്&zwj; 2025 ഡിസംബര്&zwj; 20 വരെയുള്ള കാലയളവിലേക്കായിരുന്നു പോളിസി. 2024 ഒക്ടോബര്&zwj; അഞ്ചിന് കടുത്ത നെഞ്ചുവേദനയും ഛര്&zwj;ദിയും അനുഭവപ്പെട്ടതിനെ തുടര്&zwj;ന്ന് ഇദ്ദേഹത്തെ കോര്&zwj;ബയിലെ ഇന്ദിരാഗാന്ധി ജില്ലാ ആശുപത്രിയില്&zwj; പ്രവേശിപ്പിച്ചു. എന്നാല്&zwj; അവിടെ ആന്&zwj;ജിയോഗ്രഫി സൗകര്യം ഇല്ലാത്തതിനാല്&zwj; ഡോക്ടര്&zwj;മാര്&zwj; അദ്ദേഹത്തെ ബിലാസ്പൂരിലെ ഗൗരവ് ആശുപത്രിയിലേക്ക് മാറ്റാന്&zwj; നിര്&zwj;ദ്ദേശിച്ചു. അവിടെ ആന്&zwj;ജിയോഗ്രഫി ഉള്&zwj;പ്പെടെയുള്ള ചികിത്സകള്&zwj;ക്കായി ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ചെലവായി.&lt;/p&gt;&lt;p&gt;ചികിത്സയ്ക്ക് ശേഷം ഇന്&zwj;ഷുറന്&zwj;സ് തുക ലഭിക്കുന്നതിനായി പോളിസി ഉടമ കമ്പനിയെ സമീപിച്ചു. എന്നാല്&zwj; ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയുടെ ചില രേഖകള്&zwj; ഹാജരാക്കിയില്ലെന്ന് കാണിച്ച് നിവ ബൂപ്പ ക്ലെയിം നിരസിച്ചു. ലഭ്യമായ എല്ലാ രേഖകളും താന്&zwj; സമര്&zwj;പ്പിച്ചിട്ടുണ്ടെന്നും, ഒരു ദിവസം മാത്രമാണ് ജില്ലാ ആശുപത്രിയില്&zwj; കഴിഞ്ഞതെന്നതിനാല്&zwj; കൂടുതല്&zwj; രേഖകള്&zwj; ഇല്ലെന്നും പരാതിക്കാരന്&zwj; വ്യക്തമാക്കി. ആവശ്യമായ രേഖകള്&zwj; നല്&zwj;കിയിട്ടും അന്യായമായി ക്ലെയിം തള്ളിയ കമ്പനിക്കെതിരെ വക്കീല്&zwj; നോട്ടീസ് അയച്ചതിന് ശേഷമാണ് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ചികിത്സാ ചെലവിനൊപ്പം മാനസിക ക്ലേശത്തിനും യാത്രാ-നിയമ നടപടികള്&zwj;ക്കുമുള്ള നഷ്ടപരിഹാരവും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;h3&gt;കേവലം സാങ്കേതിക കാരണങ്ങള്&zwj; മാത്രമെന്ന് ഉത്തരവ്&lt;/h3&gt;&lt;p&gt;കേവലം സാങ്കേതിക കാരണങ്ങളുടെ പേരില്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനി മുഴുവന്&zwj; ക്ലെയിമും നിഷേധിക്കാന്&zwj; പാടില്ലായിരുന്നുവെന്ന് കമ്മീഷന്&zwj; വിലയിരുത്തി. ആശുപത്രിയില്&zwj; പ്രവേശിപ്പിക്കുന്നതിന് മുന്&zwj;പുള്ള നെഞ്ചുവേദനയുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോര്&zwj;ട്ടുകള്&zwj; കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാല്&zwj;, നെഞ്ചുവേദനയെ തുടര്&zwj;ന്നാണ് അഡ്മിറ്റ് ചെയ്തതെന്ന് രേഖപ്പെടുത്തിയ ജില്ലാ ആശുപത്രിയിലെ ഡിസ്ചാര്&zwj;ജ് ടിക്കറ്റ് പരാതിക്കാരന്&zwj; നേരത്തെ തന്നെ ഹാജരാക്കിയിട്ടുണ്ടായിരുന്നു. അതിനാല്&zwj;, ആശുപത്രി വാസത്തിന് മുന്&zwj;പുള്ള ചികിത്സാ വിവരങ്ങള്&zwj; നിര്&zwj;ബന്ധമായും വേണമെന്ന കമ്പനിയുടെ നിലപാട് അനാവശ്യമാണെന്ന് കമ്മീഷന്&zwj; കണ്ടെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;വിധിയുടെ പ്രാധാന്യം&lt;/strong&gt;&lt;/p&gt;&lt;p&gt;ചികിത്സയും അതിനായുള്ള ചെലവുകളും തെളിയിക്കപ്പെട്ടുകഴിഞ്ഞാല്&zwj;, അമിതമായ സാങ്കേതിക കാരണങ്ങള്&zwj; പറഞ്ഞ് ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്ക് യഥാര്&zwj;ത്ഥ മെഡിക്കല്&zwj; ക്ലെയിമുകള്&zwj; നിരസിക്കാന്&zwj; കഴിയില്ലെന്ന് ഈ വിധി ഉറപ്പിക്കുന്നു. ആരോഗ്യ ഇന്&zwj;ഷുറന്&zwj;സിന്റെ ഉപഭോക്തൃ കേന്ദ്രീകൃതമായ ലക്ഷ്യം ഊന്നിപ്പറയുന്ന ഈ വിധി, ചെറിയ രേഖകളുടെ അഭാവം പറഞ്ഞ് ക്ലെയിമുകള്&zwj; അന്യായമായി നിഷേധിക്കുന്നതിനെതിരെ ശക്തമായ താക്കീതാണ് നല്&zwj;കുന്നത്. കൂടാതെ, ന്യായമായ രീതിയില്&zwj; ക്ലെയിമുകള്&zwj; തീര്&zwj;പ്പാക്കുന്നതില്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്കുള്ള ഉത്തരവാദിത്തം ഇത് വര്&zwj;ദ്ധിപ്പിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;സമാനമായ പരാതികള്&zwj; നേരിടുന്ന ഉപഭോക്താക്കള്&zwj;ക്ക് സഹായത്തിനായി അതത് സംസ്ഥാനങ്ങളിലെ കണ്&zwj;സ്യൂമര്&zwj; ഹെല്&zwj;പ്പ്ലൈനിലോ നാഷണല്&zwj; കണ്&zwj;സ്യൂമര്&zwj; ഹെല്&zwj;പ്പ്ലൈനായ 1915-ലോ ബന്ധപ്പെടാവുന്നതാണ്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/consumer-court-orders-insurance-company-to-pay-rejected-medical-claim-articleshow-m92lhpv"/>
        </item>
        <item>
            <title><![CDATA[ഓറിയോ ബിസ്‌കറ്റിന്റെ രുചിക്കും ലോറിയൽ ഷാംപൂവിന്റെ തിരിച്ചുവരവിനും പിന്നിൽ എഐ! കൺസ്യൂമർ മാർക്കറ്റിൽ വിപ്ലവം തീർത്ത് നിർമിതബുദ്ധി]]></title>
            <link>https://www.asianetnews.com/news-money/how-global-brands-like-nestle-and-loreal-use-ai-for-product-development-articleshow-mpzcq5c</link>
            <guid isPermaLink="true">https://www.asianetnews.com/news-money/how-global-brands-like-nestle-and-loreal-use-ai-for-product-development-articleshow-mpzcq5c</guid>
            <pubDate>Mon, 06 Jul 2026 17:59:38 +0530</pubDate>
            <description><![CDATA[&lt;p&gt;ലോറിയല്&zwj;, മൊണ്ടെലെസ്, നെസ്ലെ തുടങ്ങിയ വന്&zwj;കിട കമ്പനികള്&zwj; പുതിയ ഉല്&zwj;പ്പന്നങ്ങള്&zwj; വേഗത്തില്&zwj; വികസിപ്പിക്കാനും നിര്&zwj;മ്മാണച്ചെലവ് കുറയ്ക്കാനും ഇപ്പോള്&zwj; എഐയെ ആശ്രയിക്കുന്നു. ചര്&zwj;മ്മസംരക്ഷണ തന്മാത്രകള്&zwj; ഷാംപൂവിലും ഉപയോഗിക്കാമെന്ന് ലോറിയലിന് കാട്ടിക്കൊടുത്തതും, ഒറിയോയുടെ പുതിയ റെസിപ്പികള്&zwj; കണ്ടെത്താന്&zwj; മൊണ്ടെലെസിനെ സഹായിച്ചതും എഐ ആണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvpf1p48a3r4venqxwx9n8w,imgname-oreo-biscuit-1783340959428.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ അഭിരുചികള്&zwj; അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ഓടിയെത്താന്&zwj; പുതിയ വഴികള്&zwj; തേടുകയാണ് വന്&zwj;കിട കമ്പനികള്&zwj;. പുതിയ ഉല്&zwj;പ്പന്നങ്ങള്&zwj; വളരെ വേഗം വിപണിയില്&zwj; എത്തിക്കാനും നിര്&zwj;മ്മാണ ചിലവ് കുറയ്ക്കാനും കമ്പനികള്&zwj; ഇപ്പോള്&zwj; പ്രധാനമായും ആശ്രയിക്കുന്നത് എഐയെ ആണ്. സൗന്ദര്യവര്&zwj;ദ്ധക രംഗത്തെ മുന്&zwj;നിരക്കാരായ ലോറിയല്&zwj; മുതല്&zwj; ചോക്ലേറ്റ് നിര്&zwj;മ്മാതാക്കളായ മൊണ്ടെലെസ്, നെസ്ലെ വരെയുള്ള വമ്പന്മാര്&zwj; തങ്ങളുടെ ഉല്&zwj;പ്പന്ന നിര്&zwj;മ്മാണത്തില്&zwj; എഐയുടെ സഹായം തേടിക്കഴിഞ്ഞു. ജൂണ്&zwj; അവസാനവാരം വിയന്നയില്&zwj; നടന്ന കണ്&zwj;സ്യൂമര്&zwj; ഗുഡ്&zwnj;സ് ഫോറം ഗ്ലോബല്&zwj; ഉച്ചകോടിയിലാണ് കമ്പനി പ്രതിനിധികള്&zwj; ഇക്കാര്യങ്ങള്&zwj; വെളിപ്പെടുത്തിയത്.&lt;/p&gt;&lt;h2&gt;ലോറിയലിന്റെ വേഗത 4 മടങ്ങ് കൂടി!&lt;/h2&gt;&lt;p&gt;കഴിഞ്ഞ 4 വര്&zwj;ഷമായി ലോറിയല്&zwj; തങ്ങളുടെ ലാബുകളില്&zwj; ഉല്&zwj;പ്പന്ന നിര്&zwj;മ്മാണത്തിനായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ചര്&zwj;മ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന മോളിക്യൂളുകള്&zwj; ഷാംപൂവിലും ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തിയത് എഐ ആണ്. മുടിക്ക് കൂടുതല്&zwj; കരുത്തും കട്ടിയും നല്&zwj;കുന്ന കൊളാജന്&zwj; ഷാംപൂ ഇതിനൊരു ഉദാഹരണമാണ്. പുതിയ തന്മാത്രകളുടെ സംയോജനവും അവയുടെ ഗുണങ്ങളും അതിവേഗം കണ്ടെത്താന്&zwj; കഴിയുന്നതിനാല്&zwj;, ഉല്&zwj;പ്പന്നങ്ങള്&zwj; നിര്&zwj;മ്മിക്കുന്നതിന്റെ വേഗത നാല് മടങ്ങ് വര്&zwj;ദ്ധിച്ചുവെന്ന് ലോറിയല്&zwj; പറയുന്നു. പുതിയ തന്മാത്രകള്&zwj; ചര്&zwj;മ്മത്തിലും മുടിയിലും എന്ത് മാറ്റം വരുത്തുമെന്ന് മുന്&zwj;കൂട്ടി പ്രവചിക്കാന്&zwj; എഐയ്ക്ക് സാധിക്കും. വില്&zwj;പ്പനയിലുണ്ടായ ഇടിവിനെ തുടര്&zwj;ന്ന് നഷ്ടം നികത്താനും പുത്തന്&zwj; മാറ്റങ്ങള്&zwj;ക്കുമായി ലോറിയല്&zwj; സിഇഒ നിക്കോളാസ് ഹീറോണിമസ് കഴിഞ്ഞ വര്&zwj;ഷം ഒരു 'ബ്യൂട്ടി സ്റ്റിമുലസ് പ്ലാന്&zwj;' പ്രഖ്യാപിച്ചിരുന്നു. ഇതിന് വലിയ രീതിയില്&zwj; കരുത്തുപകരുന്നതാണ് എഐയുടെ കടന്നുവരവ്.&lt;/p&gt;&lt;h3&gt;ഒറിയോ ബിസ്&zwnj;കറ്റിന്റെ രുചിക്ക് പിന്നിലും എഐ&lt;/h3&gt;&lt;p&gt;സെന്&zwj;സോഡൈന്&zwj; ടൂത്ത്പേസ്റ്റ് നിര്&zwj;മ്മാതാക്കളായ ഹാലിയോണ്&zwj;, പ്രശസ്തമായ നെസ്&zwnj;കഫേയുടെ ഉടമകളായ നെസ്ലെ തുടങ്ങിയ കമ്പനികളും ചേരുവകള്&zwj; വേഗത്തില്&zwj; പരിശോധിക്കാനും പുതിയ റെസിപ്പികള്&zwj; കണ്ടെത്താനും വിതരണ ശൃംഖലയിലെ പോരായ്മകള്&zwj; പരിഹരിക്കാനും എഐ ഉപയോഗിക്കുന്നുണ്ട്. കാഡ്ബറി, ടോബ്ലെറോണ്&zwj; തുടങ്ങിയ പ്രശസ്ത ചോക്ലേറ്റുകളുടെ നിര്&zwj;മ്മാതാക്കളായ മൊണ്ടെലെസിന്റെ കാര്യവും വ്യത്യസ്തമല്ല. മനുഷ്യന്റെ കഴിവിനൊപ്പം എഐ കൂടി ചേരുന്നത് ഉല്&zwj;പ്പന്ന നിര്&zwj;മ്മാണ രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കുകയാണെന്ന് മൊണ്ടെലെസ് പറയുന്നു.&lt;/p&gt;&lt;p&gt;എഐയുടെ സഹായത്തോടെ തികച്ചും വ്യത്യസ്തമായ ഐഡിയകളും റെസിപ്പികളും കണ്ടെത്താന്&zwj; സാധിക്കുന്നുണ്ട്. ഇത് പിന്നീട് വിദഗ്ധര്&zwj; പരിശോധിച്ച് ഉറപ്പുവരുത്തും. കമ്പനിയുടെ ജനപ്രിയ ഉല്&zwj;പ്പന്നങ്ങളായ 'ഗ്ലൂട്ടന്&zwj; ഫ്രീ ഗോള്&zwj;ഡന്&zwj; ഒറിയോ' കുക്കീസും, 'ചിപ്സ് അഹോയ്'കുക്കീസിന്റെ പുതിയ റെസിപ്പിയും വികസിപ്പിച്ചെടുത്തത് എഐ ടൂളിന്റെ സഹായത്തോടെയാണ്. ബിസ്&zwnj;കറ്റ് നിര്&zwj;മ്മാണത്തില്&zwj;, എഐ ഉപയോഗിച്ച് തയ്യാറാക്കിയ 60% റെസിപ്പികളും പോഷകഗുണം, ചിലവ്, സുസ്ഥിരത എന്നീ കാര്യങ്ങളില്&zwj; മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരീക്ഷണങ്ങള്&zwj;ക്കായി നിര്&zwj;മ്മിക്കുന്ന സാമ്പിളുകളുടെ എണ്ണം കുറയ്ക്കാനും ഇതുവഴി കമ്പനിക്ക് സാധിച്ചു.&lt;/p&gt;&lt;p&gt;അസംസ്&zwnj;കൃത വസ്തുക്കള്&zwj;ക്കായി ഒരിടത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും, ഉപഭോക്താക്കളുടെ മാറുന്ന രുചികള്&zwj;ക്കനുസരിച്ച് ഉല്&zwj;പ്പന്നങ്ങളില്&zwj; വേഗത്തില്&zwj; മാറ്റങ്ങള്&zwj; വരുത്താനും എഐ സഹായിക്കുന്നുണ്ട്. മുന്&zwj;പ് മാസങ്ങളോ വര്&zwj;ഷങ്ങളോ എടുത്തിരുന്ന ഉല്&zwj;പ്പന്ന നിര്&zwj;മ്മാണം ഇപ്പോള്&zwj; വെറും ആഴ്ചകള്&zwj; കൊണ്ടോ മാസങ്ങള്&zwj; കൊണ്ടോ പൂര്&zwj;ത്തിയാക്കാന്&zwj; കഴിയുന്നുണ്ടെന്നും മൊണ്ടെലെസ് പ്രതിനിധി വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/how-global-brands-like-nestle-and-loreal-use-ai-for-product-development-articleshow-mpzcq5c"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യൻ കനലിലും ഒരു തരി കെട്ടില്ല! വിലയിടിവും തളർത്തിയില്ല; യൂറോപ്പിന് പ്രിയം ഇന്ത്യൻ കാപ്പി, രാജ്യാന്തര വിപണിയിൽ റെക്കോർഡ് കുതിപ്പ്]]></title>
            <link>https://www.asianetnews.com/news-money/indian-coffee-exports-grow-28-percent-q1-record-revenue-articleshow-n7xl0rv</link>
            <guid isPermaLink="true">https://www.asianetnews.com/news-money/indian-coffee-exports-grow-28-percent-q1-record-revenue-articleshow-n7xl0rv</guid>
            <pubDate>Sat, 04 Jul 2026 15:05:20 +0530</pubDate>
            <description><![CDATA[പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യൻ കാപ്പി കയറ്റുമതിയിൽ 28 ശതമാനത്തിന്റെ വൻ വളർച്ച രേഖപ്പെടുത്തി. യൂറോപ്പിലെ വിപണികളിൽ നിന്നുള്ള ഉയർന്ന ആവശ്യകതയും റോബസ്റ്റ കാപ്പിയുടെ മികച്ച വിളവെടുപ്പുമാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwp7p2eetxv953zp9qyz8j29,imgname-indian-coffee-1783157688782.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പശ്ചിമേഷ്യന്&zwj; പ്രതിസന്ധിയും അത് മൂലമുണ്ടായ ചരക്ക് കടത്തിലെ തടസങ്ങളും സൃഷ്ടിച്ച അനിശ്ചിതാവസ്ഥകള്&zwj;ക്കിടയിലും ഇന്ത്യന്&zwj; കാപ്പി കയറ്റുമതിയില്&zwj; വന്&zwj; മുന്നേറ്റം. നടപ്പ് സാമ്പത്തിക വര്&zwj;ഷത്തിന്റെ ആദ്യ പാദത്തില്&zwj; കാപ്പി കയറ്റുമതിയില്&zwj; 28 ശതമാനത്തിന്റെ ശക്തമായ വളര്&zwj;ച്ചയാണ് രേഖപ്പെടുത്തിയത്. യൂറോപ്പിലെ പരമ്പരാഗത വിപണികളില്&zwj; നിന്നുള്ള ഉയര്&zwj;ന്ന ആവശ്യകതയാണ് പ്രതിസന്ധികള്&zwj;ക്കിടയിലും ഇന്ത്യയ്ക്ക് തുണയായത്.&lt;/p&gt;&lt;h2&gt;കണക്കുകളിലെ 'കാപ്പി തിളക്കം'&lt;/h2&gt;&lt;p&gt;ഈ വര്&zwj;ഷത്തെ ആദ്യ പാദത്തില്&zwj; 1.3 ലക്ഷം ടണ്&zwj; കാപ്പിയാണ് ഇന്ത്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വര്&zwj;ഷം ഇതേ കാലയളവില്&zwj; ഇത് 1.01 ലക്ഷം ടണ്&zwj; മാത്രമായിരുന്നു. വരുമാനത്തിലും വലിയ വര്&zwj;ധനവാണ് ഉണ്ടായിരിക്കുന്നത് ഡോളര്&zwj; മൂല്യത്തില്&zwj; കയറ്റുമതി വരുമാനം 12 ശതമാനം വര്&zwj;ധിച്ച് 603 ദശലക്ഷം ഡോളറില്&zwj; നിന്ന് 678 ദശലക്ഷം ഡോളറിലെത്തി. രൂപയുടെ മൂല്യത്തില്&zwj; 24 ശതമാനം റെക്കോര്&zwj;ഡ് വളര്&zwj;ച്ചയോടെ വരുമാനം 5,162 കോടി രൂപയില്&zwj; നിന്ന് 6,412 കോടി രൂപയായി ഉയര്&zwj;ന്നു.&lt;/p&gt;&lt;p&gt;ആഗോള വിപണിയില്&zwj; വിലയിടിഞ്ഞതിനെ തുടര്&zwj;ന്ന് കയറ്റുമതിക്കാര്&zwj;ക്ക് ഒരു ടണ്ണിന് ലഭിച്ച ശരാശരി വില 5.09 ലക്ഷം രൂപയില്&zwj; നിന്ന് 4.91 ലക്ഷം രൂപയായി നേരിയ തോതില്&zwj; കുറഞ്ഞിട്ടുണ്ട്. എങ്കിലും അന്താരാഷ്ട്ര വിപണിയില്&zwj; രൂപയുടെ മൂല്യം ഇടിഞ്ഞത് ഈ നഷ്ടം ഒരു പരിധി വരെ നികത്താന്&zwj; കയറ്റുമതിക്കാരെ സഹായിച്ചു. ഇറാന്&zwj; പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കില്&zwj; കയറ്റുമതി വളര്&zwj;ച്ച കുറഞ്ഞത് 10 ശതമാനം കൂടി ഉയര്&zwj;ന്നേനെ. ഇന്ത്യന്&zwj; കാപ്പിയുടെ വില അന്താരാഷ്ട്ര വിപണിയേക്കാള്&zwj; അല്പം കുറവായിരുന്നതിനാല്&zwj; യൂറോപ്യന്&zwj; വിപണിയില്&zwj; മികച്ച മത്സരം കാഴ്ചവെക്കാന്&zwj; ഇന്ത്യക്ക് കഴിഞ്ഞു. റോബസ്റ്റ കാപ്പിയുടെ മികച്ച വിളവെടുപ്പും ഈ വളര്&zwj;ച്ചയ്ക്ക് കാരണമായിട്ടുണ്ട്.&lt;/p&gt;&lt;h3&gt;വര്&zwj;ഷത്തിന്റെ തുടക്കത്തിലും മികച്ച മുന്നേറ്റം&lt;/h3&gt;&lt;p&gt;സര്&zwj;ക്കാര്&zwj; കണക്കുകള്&zwj; പ്രകാരം, ഈ വര്&zwj;ഷം ജനുവരി മുതല്&zwj; ഏപ്രില്&zwj; വരെയുള്ള കാലയളവിലും കാപ്പി കയറ്റുമതിയില്&zwj; 26.6 ശതമാനം വര്&zwj;ധനവ് രേഖപ്പെടുത്തിയിരുന്നു. മുന്&zwj;വര്&zwj;ഷത്തെ 1.37 ലക്ഷം ടണ്ണില്&zwj; നിന്ന് 1.74 ലക്ഷം ടണ്ണായാണ് അന്ന് കയറ്റുമതി ഉയര്&zwj;ന്നത്. റോബസ്റ്റ കാപ്പിയുടെയും ഇന്&zwj;സ്റ്റന്റ് കാപ്പിയുടെയും ഉയര്&zwj;ന്ന കയറ്റുമതിയാണ് അന്നും നേട്ടത്തിന് പിന്നില്&zwj; പ്രവര്&zwj;ത്തിച്ചത്. അറേബ്യക, റോബസ്റ്റ ഇനങ്ങളും ഇന്&zwj;സ്റ്റന്റ് കാപ്പിയുമാണ് ഇന്ത്യ പ്രധാനമായും കയറ്റി അയക്കുന്നത്.&lt;/p&gt;&lt;h3&gt;ഇന്ത്യന്&zwj; കാപ്പിയുടെ പ്രധാന വിപണികള്&zwj;&lt;/h3&gt;&lt;p&gt;ഇന്ത്യയില്&zwj; ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനത്തിലധികവും വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. ഇതില്&zwj; 70 ശതമാനവും വാങ്ങുന്നത് യൂറോപ്യന്&zwj; വിപണിയാണ്. ഇന്ത്യന്&zwj; കാപ്പിക്കുരു ഏറ്റവും കൂടുതല്&zwj; വാങ്ങുന്ന രാജ്യം ഇറ്റലിയാണ്. ബെല്&zwj;ജിയം, റഷ്യ എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന രാജ്യങ്ങള്&zwj;. കൂടാതെ മിഡില്&zwj; ഈസ്റ്റിലും വലിയ വിപണിയുണ്ട്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/indian-coffee-exports-grow-28-percent-q1-record-revenue-articleshow-n7xl0rv"/>
        </item>
        <item>
            <title><![CDATA[വമ്പൻമാർ വരെ വീഴുന്ന കാലം! രക്ഷകനായി അവതരിച്ച് ഇന്ത്യ; 11 ടൈം സോണുകളിലും ഇന്ധനക്ഷാമം, ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ]]></title>
            <link>https://www.asianetnews.com/international-news/russia-imports-gasoline-petrol-from-india-us-removes-sanctions-on-indian-companies-articleshow-s9key26</link>
            <guid isPermaLink="true">https://www.asianetnews.com/international-news/russia-imports-gasoline-petrol-from-india-us-removes-sanctions-on-indian-companies-articleshow-s9key26</guid>
            <pubDate>Thu, 02 Jul 2026 13:18:19 +0530</pubDate>
            <description><![CDATA[യുക്രൈൻ ഡ്രോൺ ആക്രമണങ്ങളെ തുടർന്നുണ്ടായ രൂക്ഷമായ ഇന്ധനക്ഷാമം മറികടക്കാൻ റഷ്യ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യുന്നു. ഇതിനിടെ, റഷ്യയെ സഹായിച്ചുവെന്നാരോപിച്ച് ഉപരോധം ഏർപ്പെടുത്തിയിരുന്ന നാല് ഇന്ത്യൻ കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwgwn4295wq9jt4xaqgv4abk,imgname-narendra-modi--vladimir-putin-1782978351176.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മോസ്കോ: &lt;/strong&gt;യുക്രൈനുമായുള്ള യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയിൽ, ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നിന്ന് പെട്രോൾ (Gasoline) ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ ലക്ഷ്യമിട്ട് യുക്രൈൻ കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണങ്ങളാണ് റഷ്യയെ കടുത്ത ഇന്ധന പ്രതിസന്ധിയിലാക്കിയത്. ഇതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് ഇന്ത്യയിൽ നിന്ന് കടൽമാർഗം ഇന്ധനം എത്തിക്കേണ്ടി വരുന്നത്.&lt;/p&gt;&lt;h2&gt;റഷ്യയിൽ 11 ടൈം സോണുകളിലും ഇന്ധനക്ഷാമം; രക്ഷകനായി ഇന്ത്യ&lt;/h2&gt;&lt;p&gt;യുക്രൈന്റെ ആക്രമണങ്ങളെത്തുടർന്ന് റഷ്യയിലെ വിവിധ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ വൻ ക്യൂവാണ് അനുഭവപ്പെടുന്നത്. പെട്രോൾ വില സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നതോടെ രാജ്യം ഇന്ധന റേഷനിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലെ 11 ടൈം സോണുകളിലും ഈ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യയിൽ നിന്നുള്ള വിതരണം:&lt;/strong&gt; ഇതിനകം തന്നെ ഇന്ത്യയിൽ നിന്ന് രണ്ട് കൂറ്റൻ ടാങ്കറുകളിലായി കുറഞ്ഞത് 60,000 മെട്രിക് ടൺ പെട്രോൾ റഷ്യയിലേക്ക് അയച്ചതായാണ് വിവരം.&lt;/p&gt;&lt;p&gt;&lt;strong&gt;റഷ്യയുടെ പ്ലാൻ: &lt;/strong&gt;അയൽരാജ്യമായ ബെലാറസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നായി പ്രതിമാസം 4,00,000 ടൺ പെട്രോൾ ഇറക്കുമതി ചെയ്യാനാണ് റഷ്യ പദ്ധതിയിടുന്നത്. വേനൽക്കാലത്ത് റഷ്യയിലെ പ്രതിദിന പെട്രോൾ ഉപഭോഗം 1,10,000 ടണ്ണിലേക്ക് ഉയരാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;പുടിന്റെ സമ്മതപത്രം: &lt;/strong&gt;എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മന്ത്രിമാരുടെ യോഗത്തിൽ സമ്മതിച്ചു. പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ പാർലമെന്റ് നികുതി നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ഇന്ത്യയിലെ നിരക്കുകൾക്ക് അനുസൃതമായി ഇന്ധന ഇറക്കുമതിക്ക് സബ്&zwnj;സിഡി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇന്ത്യ റഷ്യയിൽ നിന്നുള്ള അസംസ്&zwnj;കൃത എണ്ണ ഇറക്കുമതി റെക്കോർഡ് നിരക്കിലേക്ക് ഉയർത്തിയതിന് പിന്നാലെയാണ് റഷ്യ ഇന്ത്യയിൽ നിന്ന് പെട്രോൾ വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.&lt;/p&gt;&lt;h3&gt;4 ഇന്ത്യൻ കമ്പനികളുടെ വിലക്ക് നീക്കി അമേരിക്ക&lt;/h3&gt;&lt;p&gt;ഇതേ സമയ്, റഷ്യൻ സൈന്യത്തിന് അത്യാധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും നൽകി യുക്രൈൻ യുദ്ധത്തെ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്ന നാല് ഇന്ത്യൻ കമ്പനികളെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കി. യു.എസ് ട്രഷറി ഡിപ്പാർട്ട്&zwnj;മെന്റിന്റെ കീഴിലുള്ള 'ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ' (OFAC) ആണ് തങ്ങളുടെ വിലക്കുള്ളവരുടെ പട്ടികയിൽ (SDN List) നിന്ന് ഇവരെ നീക്കിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;വിലക്ക് നീക്കിയ കമ്പനികൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ആർ.ആർ.ജി എഞ്ചിനീയറിംഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ഹൈദരാബാദ്)&lt;/p&gt;&lt;p&gt;ലോകേഷ് മെഷീൻസ് ലിമിറ്റഡ് (ഹൈദരാബാദ്)&lt;/p&gt;&lt;p&gt;ഗാലക്സി ബെയറിംഗ്സ് ലിമിറ്റഡ് (അഹമ്മദാബാദ്)&lt;/p&gt;&lt;p&gt;ശൗര്യ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ് (ദില്ലി)&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/international-news/russia-imports-gasoline-petrol-from-india-us-removes-sanctions-on-indian-companies-articleshow-s9key26"/>
        </item>
        <item>
            <title><![CDATA[നമ്മൾ ദിവസവും തെറ്റിച്ചു പറയുന്ന ആ പേരുകൾ! ബ്രാൻഡുകൾ ഉൽപ്പന്നങ്ങളുടെ പേരായി മാറിയതെങ്ങനെ? എന്താണ് ജെനറിസൈസ്ഡ് ട്രേഡ്മാർക്ക്?]]></title>
            <link>https://www.asianetnews.com/news-money/why-indians-call-products-by-brand-names-generic-trademarks-articleshow-tugxd8n</link>
            <guid isPermaLink="true">https://www.asianetnews.com/news-money/why-indians-call-products-by-brand-names-generic-trademarks-articleshow-tugxd8n</guid>
            <pubDate>Tue, 07 Jul 2026 12:45:50 +0530</pubDate>
            <description><![CDATA[&lt;p&gt;നമ്മൾ പലപ്പോഴും ഉൽപ്പന്നങ്ങളുടെ യഥാർത്ഥ പേരിന് പകരം ബാൻഡ് എയ്ഡ്, സെറോക്സ് പോലുള്ള ബ്രാൻഡ് പേരുകളാണ് ഉപയോഗിക്കുന്നത്. 'ജെനറിസൈസ്ഡ് ട്രേഡ്മാർക്ക്' എന്നാണ് ഇത് അറിയപ്പെടുന്നത്. മാഗി, ഉജാല, ഹാർപിക് തുടങ്ങിയ ബ്രാൻഡുകൾ നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്നതിന് തെളിവാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwxpxhze5nkze94q4kr0nn6x,imgname-noodles-1783408543726.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു ചെറിയ മുറിവുണ്ടായെന്ന് കരുതുക. ഒരു മെഡിക്കൽ ഷോപ്പിൽ നമ്മൾ കയറിച്ചെന്ന് ആദ്യം ചോദിക്കുക ബാൻഡ് എയ്ഡ് ഉണ്ടോ എന്നായിരിക്കും. കടയിൽ നിൽക്കുന്നയാൾ സന്തോഷത്തോടെ അത് എടുത്ത് തരികയുെ ചെയ്യും. എന്നാൽ എടുത്ത് തരുന്നത് ബാൻഡ് എയ്ഡ് എന്ന കമ്പനിയുടെ അഡ്ഹസീവ് ബാന്റേജ് ആണമെന്ന് നിർബന്ധമില്ല. അതേ പോലെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കടയിൽപ്പോകുമ്പോൾ ആദ്യം സെറോക്സ് എടുക്കാൻ എന്നാണ് മിക്കവരും പറയാറുള്ളത്.&lt;/p&gt;&lt;p&gt;ഉൽപ്പന്നങ്ങളുടെ യഥാർത്ഥ പേര് മറന്ന്, അവ വിപണിയിലെത്തിക്കുന്ന കമ്പനികളുടെ പേരുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിന്റെ തെളിവാണിത്. മാർക്കറ്റിംഗ് രംഗത്ത് ഇതിനെ 'ജെനറിസൈസ്ഡ് ട്രേഡ്മാർക്ക്' (Genericized Trademark) എന്നാണ് വിളിക്കുന്നത്. ഒരു ബ്രാൻഡ് വിപണിയിൽ അത്രമേൽ സ്വാധീനം ചെലുത്തുമ്പോഴാണ് ഉൽപ്പന്നത്തിന്റെ പേരിന് പകരം ജനങ്ങൾ ആ ബ്രാൻഡ് നാമം ഉപയോഗിക്കാൻ തുടങ്ങുന്നത്. ഇത്തരത്തിൽ നമുക്കിടയിൽ ഏറെ പ്രചാരത്തിലുള്ള ഇത്തരം ബ്രാന്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മാഗി (Maggi):&lt;/strong&gt; ഇൻസ്റ്റന്റ് നൂഡിൽസ് എന്ന് നമ്മളിൽ എത്രപേർ പറയാറുണ്ട്? കടയിൽ പോയി 'മാഗി' എന്ന് ചോദിച്ചാൽ അവരവർക്ക് ഇഷ്ടമുള്ള ഏത് കമ്പനിയുടെ നൂഡിൽസും വാങ്ങിപ്പോരുന്നതാണ് നമ്മുടെ രീതി.&lt;/p&gt;&lt;p&gt;&lt;strong&gt;ഉജാല (Ujala): &lt;/strong&gt;ലിക്വിഡ് ഫാബ്രിക് വൈറ്റ്നർ (Fabric Whitener) എന്ന നീലമുക്കി അലക്കുന്ന ലായനിയെ മലയാളികൾക്ക് 'ഉജാല' എന്ന് പറഞ്ഞാലേ മനസ്സിലാകൂ. ജ്യോതി ലാബ്&zwnj;സിന്റെ ഈ ബ്രാൻഡ് പേര് ഇന്ന് ആ വിഭാഗത്തിന്റെ മൊത്തം പേരാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഹാർപിക് (Harpic): &lt;/strong&gt;ടോയ്&zwnj;ലറ്റ് ക്ലീനർ എന്ന് പറയുന്നതിനേക്കാൾ ഇന്ത്യൻ വീടുകളിൽ ഉപയോഗിക്കുന്നത് 'ഹാർപിക്' എന്ന പേരാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഡെറ്റോൾ (Dettol): &lt;/strong&gt;ലിക്വിഡ് ആന്റിസെപ്റ്റികിന് പലരും ഡെറ്റോൾ എന്ന് മാത്രമേ പറയാറുള്ളൂ. മുറിവ് ഉണക്കാനും അണുവിമുക്തമാക്കാനും ഉപയോഗിക്കുന്ന ഏത് കമ്പനിയുടെ ലായനിയും നമുക്ക് ഇന്നും 'ഡെറ്റോൾ' തന്നെ.&lt;/p&gt;&lt;p&gt;&lt;strong&gt;ബാൻഡ് എയ്ഡ് (Band-Aid): &lt;/strong&gt;ചെറിയ മുറിവുകളിൽ ഒട്ടിക്കുന്ന 'അഡ്ഹെസീവ് ബാൻഡേജ്' (Adhesive Bandage) എന്ന യഥാർത്ഥ പേര് ആർക്കുമറിയില്ല. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ 'ബാൻഡ് എയ്ഡ്' എന്ന പേരാണ് നമ്മൾ സാർവത്രികമായി ഉപയോഗിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;സെല്ലോ ടേപ്പ് (Cello Tape): &lt;/strong&gt;സുതാര്യമായ പ്ലാസ്റ്റിക് ടേപ്പുകളുടെ (Clear Adhesive Tape) പൊതുവായ പേര് ഇന്ന് 'സെല്ലോ ടേപ്പ്' എന്നാണ്. സെല്ലോപ്ലാസ്റ്റ് എന്ന കമ്പനിയുടെ പേരിൽ നിന്നാണ് ഇത് ജനകീയമായത്.&lt;/p&gt;&lt;p&gt;&lt;strong&gt;വാസ്ലിൻ (Vaseline): &lt;/strong&gt;പെട്രോളിയം ജെല്ലി (Petroleum Jelly) എന്നാണ് ഇതിന്റെ യഥാർത്ഥ പേര്. എന്നാൽ മഞ്ഞുകാലത്ത് ചുണ്ടിലും മുഖത്തും തേക്കാൻ നമ്മൾ വാങ്ങുന്നത് ഏത് ബ്രാൻഡായാലും അതിനെ 'വാസ്ലിൻ' എന്നേ വിളിക്കൂ.&lt;/p&gt;&lt;p&gt;&lt;strong&gt;സെറോക്സ് (Xerox):&lt;/strong&gt; ഡോക്യുമെന്റുകൾ ഫോട്ടോകോപ്പി ചെയ്യുന്ന മെഷീൻ നിർമ്മിച്ച കമ്പനിയാണ് സിറോക്സ്. എന്നാൽ ഇന്ന് 'ഫോട്ടോകോപ്പി' എന്ന വാക്കിന് പകരം നമ്മൾ 'സെറോക്സ്' എന്ന വാക്കാണ് ഉപയോഗിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;കോൾഗേറ്റ് (Colgate): &lt;/strong&gt;ടൂത്ത്പേസ്റ്റ് എന്ന വിഭാഗത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന പേരായി കോൾഗേറ്റ് മാറി. &quot;കോൾഗേറ്റ് തരുമോ&quot; എന്ന് ചോദിക്കുന്ന ഉപഭോക്താക്കൾ വരെ ഇന്ത്യയിലുണ്ടെന്നത് ഈ ബ്രാൻഡിന്റെ സ്വാധീനം വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഡാൽഡ (Dalda) &amp;amp; സർഫ് (Surf): &lt;/strong&gt;വനസ്പതിക്ക് പകരം 'ഡാൽഡ' എന്നും, അലക്കുപൊടിക്ക് പകരം 'സർഫ്' എന്നും നമ്മൾ ഇന്നും വിളിച്ചുപോരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ബിസ്&zwnj;ലേരി (Bisleri): &lt;/strong&gt;പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ എന്നതിന് പകരം മലയാളി ഉൾപ്പെടെയുള്ള ഏതൊരു ഇന്ത്യക്കാരനും ആദ്യം പറയുന്ന പേര് 'ബിസ്&zwnj;ലേരി' എന്നാണ്.&lt;/p&gt;&lt;h3&gt;കമ്പനികൾക്ക് ഇതൊരു നേട്ടമാണോ?&lt;/h3&gt;&lt;p&gt;തുടക്കത്തിൽ ഇത് വലിയൊരു ബിസിനസ് വിജയമായി തോന്നാമെങ്കിലും, നിയമപരമായി കമ്പനികൾക്ക് ഇത് വലിയൊരു തലവേദനയാണ്. ഒരു ബ്രാൻഡ് നാമം പൊതുവായ വാക്കായി മാറുമ്പോൾ (Genericization), ആ പേരിന്മേലുള്ള പ്രത്യേക ട്രേഡ്മാർക്ക് അവകാശം കമ്പനികൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, 'എസ്കലേറ്റർ' (Escalator), 'തെർമോസ്' (Thermos) എന്നിവ പണ്ട് വൻകിട കമ്പനികളുടെ ബ്രാൻഡ് പേരുകളായിരുന്നുവെങ്കിലും ഇന്നവ വെറും പൊതുവായ വാക്കുകൾ മാത്രമാണ്. ഇത്തരത്തിൽ തങ്ങൾക്കും സംഭവിക്കാതിരിക്കാൻ, പ്രതിരോധിക്കാൻ 'ഗൂഗിൾ' (Google), 'സിറോക്സ്' (Xerox) തുടങ്ങിയ ആഗോള ഭീമന്മാർ തങ്ങളുടെ പേര് ഒരു ക്രിയയായി (Verb) ഉപയോഗിക്കരുതെന്ന് കാണിച്ച് പലപ്പോഴും ക്യാമ്പയിനുകൾ നടത്താറുള്ളത് ഇതിന് ഉദാഹരണമാണ്.&lt;/p&gt;&lt;p&gt;എന്തായാലും, ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിലേക്ക് ഒരു ബ്രാൻഡ് എത്രത്തോളം ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഈ വാക്കുകൾ. ഉൽപ്പന്നം മാറിയാലും ഇന്ത്യക്കാരുടെ നാവിലെ ഈ ബ്രാൻഡ് പേരുകൾ അത്ര പെട്ടെന്നൊന്നും മാറില്ലെന്ന് ഉറപ്പാണ്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/why-indians-call-products-by-brand-names-generic-trademarks-articleshow-tugxd8n"/>
        </item>
        <item>
            <title><![CDATA[പൊതുജനത്തിന് ആശ്വാസം, വില കൂടിയില്ലെങ്കിലും ഉള്ളിൽ 'പൊള്ളി' എണ്ണക്കമ്പനികൾ; ഡീസലിന് 19 രൂപയും പെട്രോളിന് 6 രൂപയും നഷ്ടം!]]></title>
            <link>https://www.asianetnews.com/news-money/why-oil-companies-are-losing-money-despite-stable-fuel-prices-articleshow-u1nxgod</link>
            <guid isPermaLink="true">https://www.asianetnews.com/news-money/why-oil-companies-are-losing-money-despite-stable-fuel-prices-articleshow-u1nxgod</guid>
            <pubDate>Sat, 04 Jul 2026 15:33:11 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുമ്പോഴും പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് വൻ നഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നിട്ടും ആഭ്യന്തരമായി വില വർദ്ധിപ്പിക്കാത്തതാണ് ഇതിന് കാരണം. ക്രൂഡ് ഓയിൽ വിലയെ മാത്രം ആശ്രയിച്ചല്ല ഇന്ധനവില നിർണ്ണയിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksekk6xczranbhw9xp4zsbyp,imgname-petrol-price--5--1779680517036.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ്യത്ത് പെട്രോള്&zwj;, ഡീസല്&zwj; വിലയില്&zwj; മാറ്റമില്ലാതെ തുടരുമ്പോഴും പൊതുമേഖലാ എണ്ണക്കമ്പനികള്&zwj;ക്ക് വന്&zwj; നഷ്ടം. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്&zwj;ട്ട് പ്രകാരം, ഏപ്രില്&zwj;- ജൂണ്&zwj; പാദത്തില്&zwj; വിറ്റഴിച്ച ഓരോ ലിറ്റര്&zwj; ഡീസലിനും 18.9 രൂപയും പെട്രോളിന് 6 രൂപയുമാണ് എണ്ണക്കമ്പനികള്&zwj;ക്ക്&zwnj; നഷ്ടമുണ്ടായത്. അന്താരാഷ്ട്ര വിപണിയില്&zwj; അസംസ്&zwnj;കൃത എണ്ണയുടെ വില മാത്രം നോക്കിയല്ല കമ്പനികളുടെ ലാഭവും നഷ്ടവും തീരുമാനിക്കുന്നത് എന്നത് കാരണമാണിത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ വര്&zwj;ഷം ഇതേ പാദത്തില്&zwj; ഡീസലിന് ലിറ്ററിന് 8.2 രൂപയും പെട്രോളിന് 10.3 രൂപയും കമ്പനികള്&zwj;ക്ക് ലാഭമുണ്ടായിരുന്നു. എന്നാല്&zwj;, ഈ പാദത്തില്&zwj; അന്താരാഷ്ട്ര വിപണിയില്&zwj; അസംസ്&zwnj;കൃത എണ്ണയുടെയും ശുദ്ധീകരിച്ച ഇന്ധനത്തിന്റെയും വില കുതിച്ചുയര്&zwj;ന്നിട്ടും, അതനുസരിച്ച് ആഭ്യന്തര വിപണിയില്&zwj; വില കൂട്ടാത്തതാണ് കമ്പനികളെ വലിയ നഷ്ടത്തിലേക്ക് തള്ളിയിട്ടത്.&lt;/p&gt;&lt;h2&gt;പെട്രോള്&zwj;, ഡീസല്&zwj; വില നിശ്ചയിക്കുന്നത് എങ്ങനെ?&lt;/h2&gt;&lt;p&gt;ഉപഭോക്താക്കള്&zwj; പമ്പുകളില്&zwj; നല്&zwj;കുന്ന ഇന്ധനവില നിരവധി ഘടകങ്ങള്&zwj; ചേര്&zwj;ന്നതാണ്. അന്താരാഷ്ട്ര വിപണിയിലെ ശുദ്ധീകരിച്ച ഇന്ധനവിലയെ അടിസ്ഥാനമാക്കിയാണ് റിഫൈനറി വില നിശ്ചയിക്കുന്നത്. ഇന്ധനം ഡിപ്പോകളിലും പമ്പുകളിലും എത്തിക്കുന്നതിനുള്ള ഗതാഗത ചെലവുകളാണ് ഫ്രൈറ്റ് ആന്&zwj;ഡ് ലോജിസ്റ്റിക്&zwnj;സ് എന്ന വിഭാഗത്തില്&zwj; വരുന്നത്. ഇതിനുപുറമെ എണ്ണക്കമ്പനികളുടെ പ്രവര്&zwj;ത്തന ചെലവുകളായ മാര്&zwj;ക്കറ്റിംഗ് ആന്&zwj;ഡ് ഡിസ്ട്രിബ്യൂഷന്&zwj;, പമ്പുടമകള്&zwj;ക്ക് നല്&zwj;കുന്ന ഡീലര്&zwj; കമ്മീഷന്&zwj;, കേന്ദ്ര എക്&zwnj;സൈസ് ഡ്യൂട്ടി, സംസ്ഥാന സര്&zwj;ക്കാരിന്റെ വാറ്റ് എന്നിവ ഉള്&zwj;പ്പെടുന്ന നികുതികള്&zwj; എന്നിവയും ഇന്ധനവിലയുടെ ഭാഗമാണ്. ഈ ചെലവുകളെല്ലാം കഴിഞ്ഞ് എണ്ണക്കമ്പനികള്&zwj;ക്ക് ലഭിക്കുന്ന ലാഭമോ നഷ്ടമോ ആണ് റീട്ടെയില്&zwj; മാര്&zwj;ജിന്&zwj; എന്ന് അറിയപ്പെടുന്നത്.&lt;/p&gt;&lt;p&gt;അന്താരാഷ്ട്ര വിപണിയില്&zwj; ഇന്ധനവില ഉയരുകയും ആഭ്യന്തര വിപണിയില്&zwj; വില കൂട്ടാതിരിക്കുകയും ചെയ്യുമ്പോള്&zwj; എണ്ണക്കമ്പനികളുടെ റീട്ടെയില്&zwj; മാര്&zwj;ജിന്&zwj; കുറയുന്നു. നേരെമറിച്ച്, ആഗോളതലത്തില്&zwj; വില കുറയുകയും ഇവിടെ വില മാറ്റമില്ലാതെ തുടരുകയും ചെയ്താല്&zwj; കമ്പനികള്&zwj;ക്ക് ഉയര്&zwj;ന്ന ലാഭം ലഭിക്കും.&lt;/p&gt;&lt;h3&gt;എന്തുകൊണ്ടാണ് നഷ്ടം പെരുകുന്നത്?&lt;/h3&gt;&lt;p&gt;ഏപ്രില്&zwj;- ജൂണ്&zwj; കാലയളവില്&zwj; അന്താരാഷ്ട്ര വിപണിയില്&zwj; ഇന്ധനവില ഉയര്&zwj;ന്നപ്പോഴും ഇന്ത്യയില്&zwj; വില സ്ഥിരമായി നിന്നതാണ് ഈ നഷ്ടത്തിന് കാരണമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കുന്നു. പെട്രോള്&zwj;, ഡീസല്&zwj;, പാചകവാതകം, വിമാന ഇന്ധനം എന്നിവ വിപണി വിലയേക്കാള്&zwj; കുറഞ്ഞ നിരക്കില്&zwj; വിറ്റതിലൂടെ ഈ പാദത്തില്&zwj; എണ്ണക്കമ്പനികള്&zwj;ക്ക് ഏകദേശം 75,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്&zwj;ദീപ് സിങ് പുരി അടുത്തിടെ വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞ രണ്ട് സാമ്പത്തിക വര്&zwj;ഷങ്ങളില്&zwj; കമ്പനികള്&zwj;ക്ക് മികച്ച ലാഭമുണ്ടായിരുന്ന സ്ഥാനത്താണിപ്പോള്&zwj; വലിയ തിരിച്ചടി നേരിടുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ കണക്കുകള്&zwj; പ്രകാരം, 2026 ഏപ്രില്&zwj;- ജൂണ്&zwj; പാദത്തില്&zwj; ഡീസലിന് 18.9 രൂപയും പെട്രോളിന് 6 രൂപയുമാണ് കമ്പനികളുടെ നഷ്ടം. എന്നാല്&zwj; 2025 ലെ ഏപ്രില്&zwj;- ജൂണ്&zwj; കാലയളവില്&zwj; ഡീസലിന് 8.2 രൂപയും പെട്രോളിന് 10.3 രൂപയും ലാഭമുണ്ടായിരുന്നു. 2025 സാമ്പത്തിക വര്&zwj;ഷത്തിന്റെ ജൂണ്&zwj; പാദത്തില്&zwj; ഡീസലിന് 2.5 രൂപയും പെട്രോളിന് 4.4 രൂപയുമായിരുന്നു മാര്&zwj;ജിന്&zwj;. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്&zwj;ഷങ്ങളിലെ ഏറ്റവും ഉയര്&zwj;ന്ന മാര്&zwj;ജിന്&zwj; നിരക്ക് പരിശോധിച്ചാല്&zwj;, 2026 സാമ്പത്തിക വര്&zwj;ഷത്തിന്റെ ഒന്നാം പാദത്തില്&zwj; ഡീസലിന് 8.2 രൂപയും, 2025 സാമ്പത്തിക വര്&zwj;ഷത്തിന്റെ മൂന്നാം പാദത്തില്&zwj; പെട്രോളിന് 12 രൂപയും ലാഭം ലഭിച്ചിരുന്നതായി കാണാം.&lt;/p&gt;&lt;p&gt;&lt;strong&gt;ക്രൂഡ് ഓയില്&zwj; വില മാത്രമല്ല ഘടകം&lt;/strong&gt;&lt;/p&gt;&lt;p&gt;ക്രൂഡ് ഓയില്&zwj; വില കുറയുമ്പോഴെല്ലാം പെട്രോള്&zwj;, ഡീസല്&zwj; വില ഉടന്&zwj; കുറയണമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്&zwj; യാഥാര്&zwj;ത്ഥ്യത്തില്&zwj;, ക്രൂഡ് ഓയിലിന് പുറമെ അന്താരാഷ്ട്ര വിപണിയിലെ ശുദ്ധീകരിച്ച പെട്രോളിയം ഉല്&zwj;പ്പന്നങ്ങളുടെ വിലയും ഇന്ത്യയിലെ ഇന്ധനവിലയെ സ്വാധീനിക്കുന്നുണ്ട്. സിംഗപ്പൂര്&zwj;, ദുബായ് തുടങ്ങിയ വിപണികളിലെ ശുദ്ധീകരിച്ച ഇന്ധനവിലയാണ് എണ്ണക്കമ്പനികള്&zwj; മാനദണ്ഡമാക്കുന്നത്. ഗതാഗത ചെലവുകള്&zwj;, ഇന്&zwj;ഷുറന്&zwj;സ് തുക, വിനിമയ നിരക്കിലെ മാറ്റങ്ങള്&zwj; എന്നിവയും വില നിര്&zwj;ണയത്തില്&zwj; നിര്&zwj;ണായകമാണ്.&lt;/p&gt;&lt;p&gt;ഇന്ന് പമ്പുകളില്&zwj; വില്&zwj;ക്കുന്ന ഇന്ധനം ആഴ്ചകള്&zwj;ക്ക് മുന്&zwj;പ് വാങ്ങിയ ക്രൂഡ് ഓയിലില്&zwj; നിന്ന് ഉല്&zwj;പ്പാദിപ്പിച്ചതാണെന്നും, അതിനാല്&zwj; ഇപ്പോഴത്തെ വിലയല്ല, മറിച്ച് നേരത്തെ വാങ്ങിയപ്പോഴുള്ള ചെലവാണ് നിലവിലെ വിലയില്&zwj; പ്രതിഫലിക്കുന്നതെന്നും പെട്രോളിയം മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;വിദഗ്ധര്&zwj;ക്കിടയിലെ ഭിന്നത&lt;/strong&gt;&lt;/p&gt;&lt;p&gt;കമ്പനികളുടെ ലാഭനഷ്ടങ്ങള്&zwj; കണക്കാക്കുന്ന രീതിയെച്ചൊല്ലി സാമ്പത്തിക വിദഗ്ധര്&zwj;ക്കിടയില്&zwj; വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഏപ്രില്&zwj;- ജൂണ്&zwj; പാദത്തില്&zwj; വന്&zwj; നഷ്ടമുണ്ടായെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുമ്പോള്&zwj;, ബ്രെന്റ് ക്രൂഡ് വില ബാരലിന് 72-73 ഡോളറിലേക്ക് താഴ്ന്നതിനാല്&zwj; കമ്പനികളുടെ ലാഭം പിന്നീട് മെച്ചപ്പെട്ടുവെന്ന് ചില വിദഗ്ധര്&zwj; വാദിക്കുന്നു.&lt;/p&gt;&lt;p&gt;ഇന്ധനം വാങ്ങിയ സമയം, അന്താരാഷ്ട്ര വിപണിയിലെ ശുദ്ധീകരിച്ച ഇന്ധനവില, ശേഖരണച്ചെലവുകള്&zwj; എന്നിവ കണക്കാക്കുന്നതിലെ വ്യത്യാസങ്ങളാണ് ഈ ഭിന്നതയ്ക്ക് കാരണം.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/why-oil-companies-are-losing-money-despite-stable-fuel-prices-articleshow-u1nxgod"/>
        </item>
        <item>
            <title><![CDATA[ശമ്പളമല്ല പ്രധാനം; ഇന്ത്യയിലെ 'ജെന്‍ സി'ക്കാര്‍ക്ക് ജോലിയില്‍ വേണ്ടത് എന്തൊക്കെ? റിപ്പോര്‍ട്ട് പുറത്ത്]]></title>
            <link>https://www.asianetnews.com/news-money/beyond-salary-what-indian-gen-z-wants-in-jobs-report-articleshow-wffktt4</link>
            <guid isPermaLink="true">https://www.asianetnews.com/news-money/beyond-salary-what-indian-gen-z-wants-in-jobs-report-articleshow-wffktt4</guid>
            <pubDate>Tue, 30 Jun 2026 17:05:17 +0530</pubDate>
            <description><![CDATA[&lt;p&gt;നൗക്രിയുടെ 'ദ ജെന്&zwj; സി വര്&zwj;ക്ക് കോഡ് 2026' റിപ്പോര്&zwj;ട്ട് പ്രകാരം, പുതിയ തലമുറയിലെ ജീവനക്കാര്&zwj; ഉയര്&zwj;ന്ന ശമ്പളത്തേക്കാള്&zwj; വര്&zwj;ക്ക്-ലൈഫ് ബാലന്&zwj;സ്, നിരന്തര പഠനം, കരിയര്&zwj; വളര്&zwj;ച്ച എന്നിവയ്ക്ക് പ്രാധാന്യം നല്&zwj;കുന്നു. നൈപുണ്യ വികസനത്തില്&zwj; ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവര്&zwj;, വളര്&zwj;ച്ചാ അവസരങ്ങള്&zwj; ഇല്ലെങ്കില്&zwj; ജോലി ഉപേക്ഷിക്കാനും മടിക്കുന്നില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwc4ntrzfbym7dytk7g25rq0,imgname-gen-z-job-1782818990877.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലെ പുതിയ തലമുറയ്ക്ക്, അതായത് 'ജെന്&zwj; സി' ജീവനക്കാര്&zwj;ക്ക് വലിയൊരു ശമ്പളം നല്&zwj;കിയാല്&zwj; അവരെ കമ്പനിയില്&zwj; പിടിച്ചുനിര്&zwj;ത്താം എന്ന് കരുതിയെങ്കില്&zwj; തെറ്റി! ശമ്പളത്തേക്കാള്&zwj; ഉപരി അവര്&zwj;ക്ക് ജോലിയില്&zwj; മറ്റ് പലതുമാണ് ആവശ്യം. ജോലിയില്&zwj; അവര്&zwj; യഥാര്&zwj;ത്ഥത്തില്&zwj; എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് നൗക്രി പുറത്തുവിട്ട ഏറ്റവും പുതിയ 'ദ ജെന്&zwj; സി വര്&zwj;ക്ക് കോഡ് 2026' റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;p&gt;ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ, നിരന്തരമുള്ള പഠനം, മികച്ച കരിയര്&zwj; വളര്&zwj;ച്ച എന്നിവയ്ക്കാണ് ഇവര്&zwj; പ്രാധാന്യം നല്&zwj;കുന്നത്. ഒരു ജോലി തിരഞ്ഞെടുക്കുമ്പോള്&zwj;, ശമ്പളത്തിന് പുറമെ 50 ശതമാനം ജെന്&zwj; സി ജീവനക്കാരും ഏറ്റവും കൂടുതല്&zwj; പരിഗണിക്കുന്നത് വര്&zwj;ക്ക്- ലൈഫ് ബാലന്&zwj;സാണ്. ഇതിന് പിന്നാലെ വരുന്ന കാര്യങ്ങള്&zwj; താഴെ പറയുന്നവയാണ്:&lt;/p&gt;&lt;ul&gt; &lt;li&gt;മികച്ച കരിയര്&zwj; വളര്&zwj;ച്ചാ സാധ്യത: 31%&lt;/li&gt; &lt;li&gt;കമ്പനിയുടെ മൂല്യങ്ങള്&zwj; : 12%&lt;/li&gt; &lt;li&gt;ലീഡര്&zwj;ഷിപ്പ് രീതികള്&zwj;: 7%&lt;/li&gt;&lt;/ul&gt;&lt;p&gt;ജോലിയില്&zwj; പ്രവൃത്തിപരിചയം കൂടുന്തോറും വര്&zwj;ക്ക്- ലൈഫ് ബാലന്&zwj;സിനോടുള്ള താല്പര്യവും വര്&zwj;ദ്ധിക്കുന്നതായി പഠനം പറയുന്നു. 5 മുതല്&zwj; 8 വര്&zwj;ഷം വരെ പ്രവൃത്തിപരിചയമുള്ളവരില്&zwj; 60 ശതമാനം പേരും ഇതിനാണ് ഏറ്റവും വലിയ മുന്&zwj;ഗണന നല്&zwj;കുന്നത്. അതുകൊണ്ട് തന്നെ മികച്ച യുവാക്കളെ കമ്പനിയിലേക്ക് ആകര്&zwj;ഷിക്കാനും നിലനിര്&zwj;ത്താനും വാരാന്ത്യ അവധികളും ജോലി സമയങ്ങളിലെ ഇളവുകളും നല്&zwj;കണമെന്ന് റിപ്പോര്&zwj;ട്ട് നിര്&zwj;ദ്ദേശിക്കുന്നു.&lt;/p&gt;&lt;h2&gt;പ്രൊമോഷനേക്കാള്&zwj; വലുത് നൈപുണ്യ വികസനം&lt;/h2&gt;&lt;p&gt;പുതിയ കാര്യങ്ങള്&zwj; പഠിക്കാനും നൈപുണ്യം വര്&zwj;ദ്ധിപ്പിക്കാനുമാണ് പുതിയ തലമുറയ്ക്ക് താല്പര്യം. 57 ശതമാനം പേരും കരിയര്&zwj; വളര്&zwj;ച്ചയായി കാണുന്നത് പുതിയ സ്&zwnj;കില്ലുകള്&zwj; പഠിക്കുന്നതിനെയാണ്. ശമ്പള വര്&zwj;ദ്ധനവിനോ സ്ഥാനക്കയറ്റത്തിനോ ഇവര്&zwj; അത്ര പ്രാധാന്യം നല്&zwj;കുന്നില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;മറ്റ് കാര്യങ്ങള്&zwj;ക്കുള്ള മുന്&zwj;ഗണന ഇങ്ങനെ:&lt;/strong&gt;&lt;/p&gt;&lt;ul&gt; &lt;li&gt;ശമ്പള വര്&zwj;ദ്ധനവ്: 21%&lt;/li&gt; &lt;li&gt;സ്ഥാനക്കയറ്റം: 12%&lt;/li&gt; &lt;li&gt;പ്രോജക്ടുകള്&zwj;ക്ക് നേതൃത്വം നല്&zwj;കല്&zwj;: 10%&lt;/li&gt;&lt;/ul&gt;&lt;p&gt;ക്രിയേറ്റീവ് മേഖലകളിലാണ് പഠനത്തോടുള്ള ഈ താല്പര്യം കൂടുതലായി കാണുന്നത്. ആനിമേഷന്&zwj;, ഡിസൈന്&zwj;, പരസ്യ മേഖലകളില്&zwj; ജോലി ചെയ്യുന്നവരില്&zwj; 78 ശതമാനം പേര്&zwj;ക്കും പുതിയ സ്&zwnj;കില്ലുകള്&zwj; പഠിക്കുന്നതാണ് കരിയര്&zwj; വളര്&zwj;ച്ച. എന്നാല്&zwj;, പ്രവൃത്തിപരിചയം കൂടുമ്പോള്&zwj; ശമ്പളത്തിനും അവര്&zwj; പ്രാധാന്യം നല്&zwj;കുന്നുണ്ട്. 5-8 വര്&zwj;ഷം പരിചയമുള്ളവരില്&zwj; 25 ശതമാനം പേര്&zwj; പുതിയ കാര്യങ്ങള്&zwj; പഠിക്കുന്നതിന് തൊട്ടുപിന്നാലെ ശമ്പള വര്&zwj;ദ്ധനവിനും പ്രാധാന്യം നല്&zwj;കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;വളര്&zwj;ച്ചയില്ലെങ്കില്&zwj; ജോലി വിടും!&lt;/strong&gt;&lt;/p&gt;&lt;p&gt;ജോലിയില്&zwj; വളര്&zwj;ച്ചയ്ക്കുള്ള അവസരങ്ങള്&zwj; കാണുന്നില്ലെങ്കില്&zwj; ഒരു വര്&zwj;ഷത്തിനുള്ളില്&zwj; തന്നെ ജോലി ഉപേക്ഷിക്കാന്&zwj; 14 ശതമാനം ജെന്&zwj; സി ജീവനക്കാരും തയ്യാറാണ്. എന്നാല്&zwj; മുന്&zwj; തലമുറയായ മില്ലേനിയല്&zwj;സില്&zwj; വെറും 3 ശതമാനം പേര്&zwj; മാത്രമാണ് ഇങ്ങനെ പെട്ടെന്ന് ജോലി വിടാന്&zwj; തയ്യാറാകുന്നത്. അതേസമയം ഉയര്&zwj;ന്ന ശമ്പളം ഇവരെ കമ്പനിയില്&zwj; പിടിച്ചുനിര്&zwj;ത്താന്&zwj; സഹായിക്കുന്നുണ്ട്. വര്&zwj;ഷത്തില്&zwj; 15 മുതല്&zwj; 25 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവരില്&zwj; 56 ശതമാനം പേരും അഞ്ച് വര്&zwj;ഷമെങ്കിലും ഒരേ കമ്പനിയില്&zwj; തുടരാന്&zwj; തയ്യാറാണ്. എന്നാല്&zwj; 2-5 ലക്ഷം രൂപ വരെ പ്രതിവര്&zwj;ഷ ശമ്പളമുള്ളവരില്&zwj; ഇത് 37 ശതമാനം മാത്രമാണ്. കരിയര്&zwj; വളര്&zwj;ച്ചയും ഒപ്പം മികച്ച ശമ്പളവും നല്&zwj;കിയാല്&zwj; മാത്രമേ യുവാക്കളെ ദീര്&zwj;ഘകാലം നിലനിര്&zwj;ത്താനാകൂ എന്ന് ഇതില്&zwj; നിന്ന് വ്യക്തമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;കരിയര്&zwj; ഉപദേശങ്ങള്&zwj;ക്ക് ആശ്രയിക്കുന്നത് ആരെ?&lt;/strong&gt;&lt;/p&gt;&lt;p&gt;കരിയര്&zwj; സംബന്ധമായ തീരുമാനങ്ങള്&zwj; എടുക്കാന്&zwj; ജെന്&zwj; സി ഏതെങ്കിലും ഒരു മാധ്യമത്തെയല്ല ആശ്രയിക്കുന്നത്. 43 ശതമാനം പേരും സുഹൃത്തുക്കളുടെയും മെന്റര്&zwj;മാരുടെയും ഉപദേശങ്ങള്&zwj; തേടുന്നു.&lt;/p&gt;&lt;ul&gt; &lt;li&gt;പ്രൊഫഷണല്&zwj; നെറ്റ്വര്&zwj;ക്കിംഗ് സൈറ്റുകള്&zwj;: 40%&lt;/li&gt; &lt;li&gt;പോഡ്കാസ്റ്റുകള്&zwj; : 13%&lt;/li&gt; &lt;li&gt;ഇന്&zwj;സ്റ്റാഗ്രാം: 4%&lt;/li&gt;&lt;/ul&gt;&lt;p&gt;അതുകൊണ്ട് കമ്പനികള്&zwj; ജീവനക്കാര്&zwj;ക്ക് മികച്ച മെന്റര്&zwj;ഷിപ്പ് നല്&zwj;കണമെന്നും മുതിര്&zwj;ന്ന ജീവനക്കാരെ പ്രൊഫഷണല്&zwj; നെറ്റ്വര്&zwj;ക്കിംഗ് പ്ലാറ്റ്ഫോമുകളില്&zwj; സജീവമാകാന്&zwj; പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്&zwj;ട്ട് പറയുന്നു.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/beyond-salary-what-indian-gen-z-wants-in-jobs-report-articleshow-wffktt4"/>
        </item>
        <item>
            <title><![CDATA[ലോണിന് കരാറിലുള്ളതിനേക്കാൾ അധിക പലിശ ഈടാക്കി; കയ്യോടെ പിടിച്ച് ആർബിഐ, ബാങ്ക് ഓഫ് ബറോഡയ്ക്ക് 63.6 ലക്ഷം രൂപ പിഴ]]></title>
            <link>https://www.asianetnews.com/news-money/rbi-penalises-bank-of-baroda-for-charging-higher-interest-rates-articleshow-y22rkpy</link>
            <guid isPermaLink="true">https://www.asianetnews.com/news-money/rbi-penalises-bank-of-baroda-for-charging-higher-interest-rates-articleshow-y22rkpy</guid>
            <pubDate>Mon, 06 Jul 2026 13:39:41 +0530</pubDate>
            <description><![CDATA[&lt;p&gt;വായ്പ നൽകുന്നതിനുള്ള നിയമങ്ങളും കെവൈസി മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡയ്ക്ക് 63.6 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകൾ മുൻനിർത്തിയാണ് ഈ നടപടിയെന്ന് ആർബിഐ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktbkmeh3kwg2r1pry5at5c8g,imgname-rbi--1--1779352490568-1780653636131.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ്യത്തെ പ്രമുഖ ബാങ്കിങ് ശൃംഖലയായ ബാങ്ക് ഓഫ് ബറോഡയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 63.6 ലക്ഷം രൂപയാണ് പിഴയിനത്തിൽ ചുമത്തിയിരിക്കുന്നത്. വായ്പ നൽകുന്നവർക്കായുള്ള 'ഫെയർ പ്രാക്ടീസസ് കോഡ്' (Fair Practices Code for Lenders), 'കെവൈസി' (KYC) മാനദണ്ഡങ്ങൾ എന്നിവ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ഇതോടൊപ്പം കെവൈസി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജിഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന് (GIC Housing Finance Ltd) 3.1 ലക്ഷം രൂപയും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;2025 മാർച്ച് 31 വരെയുള്ള തീയതികളിലെ ധന വിനിമയം സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. തുടർന്ന് ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ബാങ്ക് നൽകിയ മറുപടി പരിശോധിച്ച ശേഷം ആർബിഐ നിയമ ലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു. ചില വായ്പാ അക്കൗണ്ടുകളിൽ നിന്ന് കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ ബാങ്ക് പലിശ ഈടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ചില ഉപഭോക്താക്കളുടെ കെവൈസി (KYC) രേഖകൾ സെൻട്രൽ കെവൈസി റെക്കോർഡ്സ് രജിസ്ട്രിയിലേക്ക് (CKYCR) അപ്&zwnj;ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;h2&gt;ജിഐസി ഹൗസിംഗ് ഫിനാൻസ്&lt;/h2&gt;&lt;p&gt;നാഷണൽ ഹൗസിംഗ് ബാങ്ക് (NHB), ജിഐസി ഹൗസിംഗ് ഫിനാൻസിന്റെ 2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി വിലയിരുത്തി നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. ഉപഭോക്തൃ അക്കൗണ്ടുകളുടെ റിസ്ക് കാറ്റഗറൈസേഷൻ (Risk Categorisation) ആറ് മാസത്തിലൊരിക്കലെങ്കിലും കൃത്യമായി അവലോകനം ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്ന് ആർബിഐ വ്യക്തമാക്കി.&lt;/p&gt;&lt;h3&gt;ആർബിഐയുടെ വിശദീകരണം&lt;/h3&gt;&lt;p&gt;നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകൾ മുൻനിർത്തി മാത്രമാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ തങ്ങളുടെ ഉപഭോക്താക്കളുമായി ഒപ്പുവെച്ചിട്ടുള്ള ഇടപാടുകളുടെയോ കരാറുകളുടെയോ സാധുതയെ ഈ നടപടി ബാധിക്കില്ലെന്ന് ആർബിഐ ബാങ്ക് വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/rbi-penalises-bank-of-baroda-for-charging-higher-interest-rates-articleshow-y22rkpy"/>
        </item>
    </channel>
</rss>
