<?xml version="1.0" encoding="UTF-8" standalone="yes"?>
<rss version="2.0" xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/">
    <channel>
        <title>Asianet News</title>
        <link>https://www.asianetnews.com</link>
        <description>Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.</description>
        <image>
            <url>https://static.asianetnews.com/images/logos/malayalam.asianetnews.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News</title>
        </image>
        <lastBuildDate>Thu, 26 Sep 2019 13:37:00 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/opinion" rel="self" type="application/rss+xml"/>
        <item>
            <title>പിറവം പള്ളിയില്‍ നാടകീയ രംഗങ്ങള്‍: ഗേറ്റ് പൊളിച്ച് പൊലീസ് അകത്ത് കയറി, കളക്ടര്‍ സ്ഥലത്ത് എത്തി</title>
            <link>https://www.asianetnews.com/blogs/dramatic-scenes-from-piravom-church-pyfi6n</link>
            <guid>https://www.asianetnews.com/blogs/dramatic-scenes-from-piravom-church-pyfi6n</guid>
            <pubDate>Thu, 26 Sep 2019 13:29:00 +0530</pubDate>
            <description>1.45 നുള്ളില്‍ പള്ളിയില്‍ നിന്നും മുഴുവന്‍ പേരുയം ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി  സ്ഥലത്ത് സംഘര്‍ഷാവസ്ഥ  എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് സ്ഥലത്ത് എത്തി  യാക്കോബായ വിഭാഗം നേതാക്കളുമായി കളക്ടര്‍ ചര്‍ച്ച നടത്തുന്നു  പള്ളിക്ക് പുറത്ത് ഓര്‍ത്തഡോക്സ് വിഭാഗം സംഘടിക്കുന്നു, ഇവരെ തടയാനായി കൂടുതല്‍ യാക്കോബായക്കാരും എത്തുന്നു  തങ്ങള്‍ സ്ഥാപിച്ച പള്ളിയില്‍ നിന്നും പുറത്തു പോകില്ലെന്നു കോടതി നീതി തന്നില്ലെന്നും യാക്കോബായ വിഭാഗം </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dnp9a40j21295vtfc339y3ea/befunky-sample--1--jpg_760x400.jpg"/>
        </item>
        <item>
            <title>'പക്ഷേ, ഇന്നാട്ടില്‍ ജാതിയില്ല!'</title>
            <link>https://www.asianetnews.com/column-opinion/speak-up-a-special-series-for-quick-responses-pw87b2</link>
            <guid>https://www.asianetnews.com/column-opinion/speak-up-a-special-series-for-quick-responses-pw87b2</guid>
            <pubDate>Wed, 14 Aug 2019 17:43:00 +0530</pubDate>
            <description>ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.    1. ഇന്നലെ കൂടി ക്‌ളാസില്‍ ഊണു കഴിക്കാന്‍ ഇരുന്നപ്പോള്‍ കേട്ടതാണ്.  എന്നോടാണ്.  ''ജനറല്‍ അല്ലേ''? ''അല്ല''. ''അപ്പൊ നായരല്ലേ''? ''അല്ല''. ''പിന്നേതാ''? ''ഓബീസി.'' ''അപ്പൊ പിന്നെ പേടിയ്ക്കാനില്ല്യ.... റിസര്‍വേഷന്‍ ഉണ്ടല്ലോ.... ഞങ്ങള്‍ടെ കാര്യാ കഷ്ടം.... ജനറലായിപ്പോയി.''  കോംപറ്റേറ്റിവ് പരീക്ഷകളേയും ജോലി സാധ്യതകളേയും കുറിച്ചാണ് ഇപ്പൊ പറഞ്ഞത്. മുമ്പ് പല തവണ ഇത് കേട്ടിട്ടുണ്ടെങ്കിലും ഇത്തവണത്തേത് കുറച്ചൂടെ ദാര്‍ഷ്ട്യത്തോട് കൂടിയാണോ? എല്ലാവരും പറയുന്നതാണെങ്കില്‍ കൂടി അതിലൊരല്‍പ്പം സവര്‍ണ മുന്‍വിധി മനോഭാവം ഇല്ലേ? ഞങ്ങള്‍ ജനറല്‍ ആണ്...അല്ലെങ്കില്‍ ഞങ്ങള്‍ നായരാണ് എന്ന് പറയപ്പെടുമ്പോഴുള്ള ഒരു തരം 'വര്‍ഗ്ഗബോധം'. കൂടെയുള്ളവന്റെ യോഗ്യതയെ സംശയിക്കുംവണ്ണമുള്ള മുന്‍വിധികള്‍. ഇന്നും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും.&amp;nbsp;  (ലഞ്ച് ബ്രേക്ക് കഴിഞ്ഞ ഒരു പരിചയപ്പെടല്‍ സെഷനില്‍ സ്വയം പരിചയപ്പെടുത്തിയ ശേഷം എനിക്ക് അടുത്ത ചോദ്യം നേരിടേണ്ടി വന്നു....'ഹോബീസ്'?  ഒരു മണിക്കൂര്‍ മുന്‍പത്തെ 'ജോലി സാധ്യത, ജാതി അന്വേഷണം' കഴിഞ്ഞ ഹാങ് ഓവറില്‍ ഞാന്‍ നിര്‍ഭാഗ്യവശാല്‍ കേട്ടത് 'ഓബീസി ആണോ' എന്നാണ്. മനസ്സില്‍.  'ഇതെന്തോന്ന്....ഇവറ്റോള്‍ ഇപ്പൊ ഇന്നോടെന്തിനാ ഇതൊക്കെ ചോദിക്കുന്നെ? ഇങ്ങനൊരു കീഴ് വഴക്കമുണ്ടോ? മുമ്പൊന്നും ഇങ്ങനെ കണ്ടില്ല്യാലോ?'  നിമിഷനേരം കൊണ്ട് ഇതൊക്കെ ആലോചിച്ച ശേഷം ഒന്നൂടെ ഞാന്‍ 'ഏ' ന്നു ചോദിച്ചു. ഭാഗ്യം.അപ്പോള്‍ അങ്ങനെ ചോദിക്കാന്‍ തോന്നിയത്.അടുത്തു നില്‍ക്കുന്ന ടീച്ചര്‍ പറഞ്ഞു തന്നു...'ഹോബീസ് എന്തൊക്കെയാണ് എന്നാണ്'  ഹോ....അപ്പോഴുണ്ടായ വികാരം ഏതാണെന്നു ഇന്നേ വരെ തിരിച്ചറിയാനായിട്ടില്ല. അതിനു മുമ്പ്് അങ്ങാനൊന്ന് ഉണ്ടായിട്ടെ ഇല്ല.)  2 പതിവ് പോലെ വാട്സ് ആപ്പ് സ്റ്റാറ്റസുകള്‍ നോക്കുകയാണ്. അപ്പോഴാണ് ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒരു പഴയസുഹൃത്തിന്റെ എന്‍ഗേജ്‌മെന്റ് ഫോട്ടോ കാണാന്‍ ഇടയായത്. പയ്യനാണ് എന്റെ പരിചയക്കാരന്‍. പക്ഷെ പെണ്‍കുട്ടിയുടെ സുഹൃത്ത് എന്റെ കൂടി സുഹൃത്തായതുകൊണ്ട് കാണാന്‍ ഇടയായതാണ്. റിപ്ലേ എന്ന വണ്ണം രണ്ടു വായ തുറന്ന ഇമോജികള്‍ അയച്ചു. നിമിഷനേരം കൊണ്ട് തന്നെ മറുപടി വന്നു.  'ഇവനെ നിനക്കറിയോ? ഇവന്‍ ഏതാ കാസ്റ്റ് എന്നു അറിയുവോ?'  ചോദ്യം കേട്ട് മുഖത്ത് അതുവരെ ഉണ്ടായിരുന്ന ആകാംക്ഷ മാറി ദേഷ്യവും പുച്ഛവും ദയനീയതയും കൂടിക്കലര്‍ന്ന ഒരു വികാരമായി മാറി. 'ഇല്ല....അറിയില്ല'  ഇതിനൊക്കെ എന്താണ് പേര്? എന്ത് പറഞ്ഞാണ് ഇതിനെയൊക്കെ ന്യായീകരിക്കേണ്ടത്?  3.&amp;nbsp;  ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞ ഒരു അനുഭവം ഓര്‍ക്കുന്നു.  ബസിലാണ് സംഭവം. ഒരു സോണല്‍ കലോല്‍സവം കണ്ടു മടങ്ങുന്ന രണ്ടു ടീച്ചര്‍മാര്‍.  'ഒപ്പനടെ മണവാട്ടിയെ കാണാന്‍ നല്ല ഭംഗിണ്ടാര്‍ന്നു ല്ലേ'  'ആ...അതേ...കുട്ടി നമ്പൂതിരിയോ നായരോ ആയിരിക്കും...അതൊറപ്പാ..'  'സോ കോള്‍ഡ്' സൗന്ദര്യബോധം പോലും ജാതിയുടെ, മതത്തിന്റെ നിഴലില്‍ ആഖ്യാനിക്കപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ മേല്‍ക്കോയ്മ മുന്തി നില്‍ക്കുമ്പോഴും മനസ്സിന്റെ 'യഥാര്‍ത്ഥ' കണ്ടുപിടുത്തങ്ങള്‍ പുറത്തുവരുന്നു.&amp;nbsp;  4. പ്ലസ്ടു കാലം. ഇന്റര്‍വെല്ലിന് ക്ലാസ്സിനു പുറത്തു വരാന്തയില്‍ നിന്ന് ചിലര്‍ ഭാവികാര്യങ്ങളെ കുറിച്ച് ആശങ്കാകുലരാവുകയാണ്. പൊതുവേ ലക്ഷ്യബോധങ്ങളൊന്നും ഇല്ലാതിരുന്ന ഞാനും അതിനിടയില്‍ പെട്ടു. ഒരാള്‍ പറഞ്ഞു.  'വല്ല റിസര്‍വേഷന്‍ കാറ്റഗറിയും ആയി ജനിച്ചാല്‍ മത്യാര്‍ന്നു. ഇതിപ്പോ പഠിച്ചാലും ജോലി കിട്ടും ന്ന് എന്തേലും &amp;nbsp;ഒറപ്പുണ്ടോ? ഇല്ല്യാലോ...ഈ റിസര്‍വേഷന്‍ ഒക്കെ എടുത്തുകളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....'(പ്രാകുന്നു.)  5 ബിഗ്‌സ്‌ക്രീനില്‍ സിനിമകള്‍ കാണാന്‍ പൊതുവെ സാധ്യതകള്‍ കുറഞ്ഞ ഞാന്‍ ഈയിടെയാണ് 'ഉണ്ട' കണ്ടത്. ബിജുവിന്റെ മുഖത്തെ നിസ്സംഗത ഒരിക്കലും മായ്ക്കാന്‍ പറ്റാത്ത ഒന്നാണ്. അയാളുടെ മുഖത്തെ നിസ്സഹായതതയും മ്ലാനതയും അയാളുടെ അനുഭവങ്ങളുടെ പരിണിതഫലമാണ്.&amp;nbsp;  'നമ്മളെ പോലെയല്ല...നിന്നെപ്പോലെ....ആദിവാസി'  മേലുദ്യോഗസ്ഥന്റെ ആട്ടില്‍ നിന്നും മാറ്റപ്പെട്ടവന്റെ.അല്ലെങ്കില്‍ മാറ്റിനിര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നവന്റെ ദയനീയ ഭാവമാണ് കാണാന്‍ കഴിഞ്ഞത്. സിനിമയിലാണ് എങ്കില്‍ പോലും യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചമാണ് ഇതിന്റെ സത്ത. സ്വന്തം നിഴല്‍ പോലെ കൂടെയുള്ള ഒരുവനെ എങ്ങനെയാണ് ഇതുപോലെ.  6 ഇപ്പൊ മനസ്സിലായി. മതം/ജാതി/വര്‍ഗം. കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇതൊക്കെ തന്നെയാണ്.&amp;nbsp;   </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dj82vfxbky2bvy96gsxrze8r/radhika-1-png_760x400.jpg"/>
        </item>
        <item>
            <title>മികവിന്റെ മാതൃകകളായി മാറുന്ന നമ്മുടെ സർക്കാർ സ്‌കൂളുകൾ..!</title>
            <link>https://www.asianetnews.com/web-exclusive-opinion/kerala-s-public-sector-schools-becoming-centers-of-academic-excellence-pso3fw</link>
            <guid>https://www.asianetnews.com/web-exclusive-opinion/kerala-s-public-sector-schools-becoming-centers-of-academic-excellence-pso3fw</guid>
            <pubDate>Thu, 06 Jun 2019 13:27:00 +0530</pubDate>
            <description>സർക്കാർ സ്‌കൂൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ദ്രവിച്ചു തുടങ്ങിയ കഴുക്കോലുകളും, ഇടിഞ്ഞു വീഴാറായ ഓല ഷെഡ്ഡുകളും, ദുർഗന്ധം വമിക്കുന്ന മൂത്രപ്പുരകളും ഒക്കെയുള്ള വളരെ പരിതാപകരമായ ഒരു അധ്യയന അന്തരീക്ഷമാണ്. നമ്മുടെ മുഖ്യധാരാ സിനിമകളിൽ പലതിലും നമ്മൾ കണ്ടുപരിചയിച്ചിട്ടുള്ള പൊതുവിദ്യാലയങ്ങൾ അങ്ങനെയാണ്. ചുവപ്പുനാടയുടെ കുരുക്കിൽ കുടുങ്ങി വേണ്ട സമയത്ത് ഒരിക്കലും ഫണ്ട് കിട്ടാത്തതുകൊണ്ട് വളരെ ശോചനീയമായ സൗകര്യങ്ങളുള്ള, വേണ്ടത്ര അധ്യാപകരില്ലാത്ത, ഒരു വിധം സാമ്പത്തികമുള്ള ആരും തന്നെ തങ്ങളുടെ കുട്ടികളെ പറഞ്ഞുവിടാത്ത സ്‌കൂളുകൾ എന്ന ഇമേജിൽ നിന്നും നമ്മുടെ പൊതു വിദ്യാലയങ്ങൾ ഏറെ പുരോഗമിച്ചിട്ടുണ്ട്. &amp;nbsp;  ഇന്ന് ഒരു പക്ഷേ, ചുറ്റുവട്ടത്തുള്ള ഏതൊരു പ്രൈവറ്റ്, ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെക്കാളും മികച്ച നിലവാരമാണ് നമ്മുടെ പല സർക്കാർ സ്‌കൂളുകൾക്കും ഉള്ളത്. അവിടെ വിശാലമായ കളിസ്ഥലങ്ങളുണ്ട്, ഇന്റർലോക്ക് പതിപ്പിച്ച അസംബ്ലി ഏരിയയുണ്ട്, ഓരോ വിഷയത്തിനും കൃത്യമായ യോഗ്യതയുള്ള മിടുക്കരായ അധ്യാപകരുണ്ട്, എല്ലാ സൗകര്യങ്ങളും തികഞ്ഞ ലബോറട്ടറികളും, കമ്പ്യൂട്ടർ ലാബുകളും ഒക്കെയുണ്ട്. അവർ സ്ഥിരമായി ശാസ്ത്ര മേളകൾക്ക് കുട്ടികളെ അയക്കുന്നു. സ്‌കൂൾ പരിസരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചും, പച്ചക്കറി കൃഷി നടത്തിച്ചും കുട്ടികളെ അവർ &amp;nbsp;പ്രകൃതിയോടിണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്നു. കാടിന്റെ സൗന്ദര്യം അടുത്തറിയാൻ സാങ്ച്വറികളിലേക്ക് അവർ പഠനയാത്ര പോവുന്നു. യുവജനോത്സവങ്ങളും, കായിക മേളകളും ഒക്കെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യത്തോടെ നടത്തപ്പെടുന്നു.&amp;nbsp;  ചുമ്മാ അങ്ങനെ നടത്തപ്പെടുന്നു എന്ന് കാടടക്കി പറഞ്ഞു പോവുന്നില്ല. ഇതൊക്കെ കൃത്യമായി നടക്കുന്ന ഒരു പൊതു വിദ്യാലയത്തെ നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്താം. നൂറിലധികം വർഷത്തെ &amp;nbsp;പാരമ്പര്യമുള്ള ആ പൊതുവിദ്യാലയത്തെപ്പറ്റി, അവിടെ പഠിച്ചിറങ്ങി ഇന്ന് &amp;nbsp;സമൂഹത്തിന്റെ വിവിധ തുറകളിൽ ഏറെ സ്തുത്യർഹമായ നിലകളിൽ സേവനമനുഷ്ഠിക്കുന്ന ചിലരുടെ സാക്ഷ്യങ്ങളും ആവാം. &amp;nbsp;പറയാൻ പോവുന്നത്, നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് ഏതു നിലയ്ക്ക്കും ഒരു മാതൃകയായി സ്വീകരിക്കാവുന്ന ഒരു ഹയർ സെക്കൻഡറി സ്‌കൂളിനെപ്പറ്റിയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി എന്നസ്ഥലത്താണ് ഈ സ്‌കൂൾ. പേര് എ വി ഹയർ സെക്കൻഡറി സ്കൂൾ. അച്ചുത വാര്യർ ഹൈസ്കൂൾ എന്നാണ് പൂർണ്ണ നാമം.&amp;nbsp;     എ വി സ്‌കൂളിന്റെ ചരിത്ര വഴികൾ&amp;nbsp;  'ഒരു വിദ്യാലയം തുറക്കുകവഴി ഒരു കാരാഗ്രഹം അടച്ചു പൂട്ടുവാൻ കഴിയുന്നു' എന്ന് പറയപ്പെട്ടിട്ടുണ്ട് . ഒരു വിദ്യാലയം ആരംഭിക്കുന്നത് വാഴ്ത്തപ്പെടേണ്ട &amp;nbsp;ഒരു സാമൂഹിക സേവനമായാണ് മുൻ കാലങ്ങളിൽ കരുതിയിരുന്നത് . അഞ്ചാം ക്ലാസിനപ്പുറം വിദ്യാഭ്യാസം സ്വപ്നപ്രായമായിരുന്ന ഒരു കാലഘട്ടത്തിൽ ഉപരിപഠനത്തിന് സൗകര്യം ഏർപ്പെടുത്തുക എന്നത് വിശേഷിച്ചും അങ്ങനെത്തന്നെയായിരുന്നു . പറയത്തക്ക മൂലധനമില്ലാതെ ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിക്കുക എന്നത് സാഹസികതയാണ് . പൊന്നാനിയിലെ ഏ .വി .ഹൈസ്കൂളിന്റെ സ്ഥാപനം അങ്ങനെയൊരു സാഹസികതയുടെ കഥയാണ്.  സി &amp;nbsp;വി ചെറിയാൻ ഉൽപതിഷ്ണുവായ ഒരു അദ്ധ്യാപകൻ ആയിരുന്നു. അന്ന് പൊന്നാനിയിൽ കുട്ടികൾക്ക് പഠിക്കാൻ നല്ലൊരു സ്‌കൂളില്ല. കൊള്ളാവുന്ന ഒരു സ്‌കൂളിൽ ചേർന്ന് പഠിക്കണമെങ്കിൽ&amp;nbsp; നടന്നോ സൈക്കിൾ ചവിട്ടിയോ ഒക്കെ കിലോമീറ്ററുകളോളംപോവണം. ഈ ദുർഘട സന്ധ്യയ്ക്ക് ഒരു പരിഹാരം തേടി അദ്ദേഹം, നാട്ടിലെ ചില മാന്യവ്യക്തികളെ സമീപിച്ചു. നാട്ടിന്റ പുരോഗതിയിൽ ആഹ്‌ളാദം കൊള്ളുന്നവരും നാടിനുവേണ്ടി സേവനം ചെയ്യാൻ സന്നദ്ധയുള്ളവരുമായ ചിലർ അന്ന് പൊന്നാനിയിലുണ്ടായിരുന്നു - ഹരിഹര മംഗലത്ത് കെ &amp;nbsp;അച്യുത വാരിയർ , പി പി കരുണാകര മേനോൻ, കെ വി ശങ്കുണ്ണി മേനോൻ,പി .അച്യുത മേനോൻ, കരുവാട്ട് &amp;nbsp;പരമേശ്വരൻ നമ്പൂതിരി, പരുത്തുള്ളി താമു മേനോൻ,വക്കീൽ ദുരിസാമി അയ്യർ, പി കെ രാവുണ്ണി മേനോൻ എന്നിങ്ങനെ ചിലരാണ് അന്ന് ചെറിയാന്റെ ആശയത്തെ സാമ്പത്തികമായി പിന്തുണയ്ക്കാൻ വേണ്ടി സന്നദ്ധത പ്രകടിപ്പിച്ചത്. അന്ന് അങ്ങനെ സമാഹരിച്ച മൂലധനത്തിലാണ് ഈ സ്‌കൂളിന്റെ അടിസ്ഥാന ശിലാ സ്ഥാപിക്കപ്പെടുന്നത്. പിന്നീടിങ്ങോട്ട് പൊന്നാനി എന്ന വള്ളുവനാടൻ ഗ്രാമത്തെ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടുന്നത് അച്യുതവാര്യർ ഹൈസ്‌കൂൾ എന്ന എ വി സ്‌കൂളിന്റെ കൂടി ഇന്ധനത്തിലാണ്.&amp;nbsp;  പലരും ചേർന്ന് തുടങ്ങിയ സ്‌കൂൾ അച്യുതവാരിയർ സ്‌കൂളായി ചുരുങ്ങിയതിനും ഒരു ചരിത്രമുണ്ട്. അച്യുത വാരിയർ ആയിരുന്നു 'സ്‌കൂൾ നിർമാണ' കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട്. രാവുണ്ണി മേനോൻ ആദ്യ സെക്രട്ടറി ആയിരുന്നു. 1895 ഫെബ്രുവരി 20-ന് &amp;nbsp;തീയതി "നേറ്റീവ് മിഡിൽ സ്കൂൾ, പൊന്നാനി" എന്ന പേരോടുകൂടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സി.വി.ചെറിയാൻ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. അധികം വൈകാതെ സ്കൂളിനു സർക്കാറിന്റെ അനുമതിയും ലഭിച്ചു. പക്ഷേ , 1909 ആയപ്പോഴേക്കും &amp;nbsp;സാമ്പത്തിക പരാധീനതകൾ കാരണം സ്കൂളിന്റെ പ്രവർത്തനം വഴിമുട്ടി. പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ &amp;nbsp;കമ്മിറ്റി കൂടി. ഇനിയും ബാധ്യതകൾ ഏറ്റെടുക്കാൻ വയ്യെന്ന് കമ്മിറ്റിയിലെ മറ്റുള്ളവരെല്ലാം കയ്യൊഴിഞ്ഞു, ഒടുവിൽ 1909 മാർച്ചിൽ സ്‌കൂളിന്റെ മുഴുവൻ ചുമതലയും നിരുപാധികം അച്യുത വാരിയരിൽ നിക്ഷിപ്തമായി.&amp;nbsp;    1917ൽ പൊന്നാനി താലൂക്ക് തഹസീൽദാർ നാരായണ കിനി മുൻകൈയെടുത്ത് ഇത് ഒരു ഹൈ സ്ക്കൂൾ ആയി ഉയർത്തി."ദി ഹിന്ദു സെക്കണ്ടറി സ്കൂൾ" എന്നായിരുന്നു അന്നത്തെ നാമധേയം. 1919-ൽ അത് 'ദി ഹൈസ്ക്കൂൾ ,പൊന്നാനി' എന്നാക്കി.1935-ൽ അച്ചുത വാരിയരുടെ മരണശേഷം സ്കൂളിന്റെ പേര് ' എ വി എജുക്കേഷണൽ സൊസൈറ്റി, പൊന്നാനി" എന്ന പേരിൽ ഒരു ട്രസ്റ്റ് രജിസ്റ്റർ ചെയ്ത് സർവാധികാരങ്ങളും അതിൽ നിക്ഷിപ്തമാക്കി. &amp;nbsp;അന്നുതൊട്ട് സ്കൂളിന് &amp;nbsp;"എ വി ഹൈസ്ക്കൂൾ, പൊന്നാനി" എന്നു പേരും വന്നു.&amp;nbsp;അതിനു ശേഷവും രണ്ടു വട്ടം , സാമ്പത്തികനില മോശമെന്ന് ചൂണ്ടിക്കാട്ടി &amp;nbsp;മദിരാശി സർക്കാർ &amp;nbsp;എ വി സ്‌കൂളിന്റെ &amp;nbsp;അംഗീകാരം റദ്ദ് ചെയ്യാൻ പുറപ്പെട്ടിരുന്നു. എന്നാൽ അതിനേയൊക്കെ ഈ പൊതുവിദ്യാലയം അതിജീവിച്ചു.&amp;nbsp;  ഏറെ പ്രഗല്ഭരായ പ്രധാന അധ്യാപകരുടെ ഒരു നീണ്ട നിര ഈ വിദ്യാലയത്തിനു എന്നും ഒരു അനുഗ്രഹമായിരുന്നു. കേരളത്തിലെ സാംസ്കാരിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന കെ കേളപ്പൻ ഇവിടെ ഭൗതിക ശാസ്ത്രം അധ്യാപകനായിരുന്നു. പ്രസിദ്ധകവി ഇടശ്ശേരി ഇവിടത്തെ പിടിഎ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും ഇവിടെയാണ് പഠിച്ചതും.&amp;nbsp;അതുപോലെ തന്നെ പ്രഗത്ഭരായ &amp;nbsp;പൂർവ വിദ്യാർത്ഥികളുടെ ഒരു നിരയും ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.മലബാർ കളക്ടറും പിന്നീട് കേരള ഗവർണരുടെ ഉപദേഷ്ടാവും ആയിരുന്ന എൻ എസ്‌ രാഘവാചാരി, മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ &amp;nbsp;എസ്‌ ജഗന്നാഥൻ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി കുഞ്ഞുമുഹമ്മദ് കുട്ടി ഹാജി,മുൻ കേരള ഹൈക്കോടതി ജഡ്ജി ചേറ്റൂർ ശങ്കരൻ നായർ,മുൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ചിത്രൻ നമ്പൂതിരിപ്പാട്‌, ലോക ബാങ്ക് ഓഡിറ്റർ ടി സേതുമാധവൻ, മുൻ മലബാർ ജില്ലാ ബോർഡ് പ്രസിഡണ്ട് കെ വി നൂറുദ്ദീൻ,മുൻ മന്ത്രി ഇ കെ &amp;nbsp;ഇമ്പിച്ചി ബാവ, മുൻ പാര്ലമെന്റേറിയൻ സി ഹരിദാസ്, കവിയും നിരൂപകനുമായ എം ഗോവിന്ദൻ, ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ എം ജി എസ്. നാരായണൻ, പ്രശസ്ത എഴുത്തുകാരായ &amp;nbsp;ഉറൂബ്, കടവനാട് കുട്ടികൃഷ്ണൻ,സി &amp;nbsp;രാധാകൃഷ്ണൻ, ഇ ഹരികുമാർ, കലോപാസകരായ കെ സി എസ്. പണിക്കർ,&amp;nbsp; ടി.കെ. പത്മിനി എന്നിങ്ങനെ നീളുന്നു ആ നിര.  ഏകദേശം സ്‌കൂളിനോളം തന്നെ പഴക്കമുള്ള ഒരു മാവിന്റെ പേരിലും മാധ്യമങ്ങളിൽ എ വി സ്‌കൂൾ നിറഞ്ഞു നിന്നിരുന്നു ഇടയ്ക്കൊക്കെ . ഈ മുറ്റത്ത് വളർന്നു നിൽക്കുന്ന ശർക്കരമാവിന് 101 വയസ്സായി. പല കാലങ്ങളായി ഈ മാവിൻചുവട്ടിൽ നടന്നിട്ടുള്ള സാഹിത്യസല്ലാപങ്ങൾക്കും സാംസ്കാരിക സദസ്സുകൾക്കും ഈ മാവ് ഒരു മൂകസാക്ഷിയാണ്.അനശ്വരരായ വി ടി ഭട്ടതിരിപ്പാട്, കുട്ടികൃഷ്ണമാരാർ, നാലപ്പാടൻ, ഉറൂബ്, ഇടശ്ശേരി, എം ഗോവിന്ദൻ, എൻ വി കൃഷ്ണവാരിയർ, കടവനാട്ടു കുട്ടികൃഷ്ണൻ, എൻ പി ദാമോദരൻ എന്നിവർ ഈ മാവിൻചുവട്ടിൽ പലകുറി സമ്മേളിച്ചിട്ടുണ്ട്. അതുപോലെ തന്നെ എം ആർ ബി, പ്രേംജി,മഹാകവി അക്കിത്തം, എം ടി വാസുദേവൻ നായർ, സി രാധാകൃഷ്ണൻ,ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർ ഈ തേന്മാവിന്റെ തണലിൽ തങ്ങളുടെ ആശയങ്ങൾ പങ്കിട്ടവരാണ്. രാഷ്ടീയ പ്രതിഭകളായ ഇ കെ ഇമ്പിച്ചിബാവ, കൊളാടി ഗോവിന്ദൻ കുട്ടി, പി ടി മോഹനകൃഷ്ണൻ, പി പി രാമചന്ദ്രൻ, പി സി ചോയുണ്ണി എന്നിവർക്ക് പ്രസംഗവേദിയായും ഈ മാവ് മാറിയിട്ടുണ്ട്. ഒന്നിലധികം തവണ 'ഇടശ്ശേരി സ്മാരക പുരസ്കാര ദാന ചടങ്ങ്' നടന്നത് ഇവിടെ ആയതിനാൽ ഈ പടുവൃക്ഷം 'ഇടശ്ശേരിമാവ്' എന്ന പേരിലും ഇന്ന് അറിയപ്പെടുന്നുണ്ട്.   &amp;nbsp; 1995 - ൽ ശതാബ്ദി ആഘോഷിച്ച ഈ പൊതു വിദ്യാലയത്തിന് മൂന്ന് ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ കാമ്പസും കളിസ്ഥലങ്ങളുമാണുള്ളത്. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള 3500 -ൽ പരം കുട്ടികൾ ഇന്നിവിടെ പഠിക്കുന്നു. അവർക്ക് വിദ്യ പകർന്നുനൽകാൻ നൂറിലധികം അധ്യാപകരുമിവിടെയുണ്ട്. ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണത്തിൽ ഏകദേശം &amp;nbsp;20 ശതമാനത്തോളം വർദ്ധനവ് ദൃശ്യമാണ്. സമീപ പ്രദേശങ്ങളിലുള്ള പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ നിന്നും മാതാപിതാക്കൾ കുട്ടികളെ ടിസി വാങ്ങി ഇവിടെ കൊണ്ട് ചേർക്കുക പതിവാണെന്ന് പിടിഎ പ്രസിഡന്റ് ശൈലജ&amp;nbsp;മണികണ്ഠൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.&amp;nbsp;  എന്റെ കുട്ടിയെ എന്തിന് ഇവിടെ ചേർത്തു&amp;nbsp;  സ്വന്തം മകനെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം പ്രൈവറ്റ് സ്‌കൂളിൽ നിന്നും മാറ്റി എ വി സ്‌കൂളിലേക്ക് ചേർത്ത് അവിടെ ഇപ്പോൾ മൂന്നാം വർഷവും തുടരുന്ന എംഇഎസ് പൊന്നാനി കോളേജിലെ ജയകൃഷ്ണൻ എന്ന ഫിസിക്സ് പ്രൊഫസർ ഇങ്ങനെ പറഞ്ഞു, " &amp;nbsp;ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കഴിഞ്ഞ ഒരു കോളേജ് അധ്യാപകനാണ് ഞാൻ. എന്റെ മകനെ എനിക്ക് ചുറ്റുമുള്ള എല്ലാവരെയും പോലെ ഞാനും&amp;nbsp; കൊണ്ടു ചേർത്തത് ഒരു പ്രൈവറ്റ് സെക്ടറിലുള്ള ഒരു അറിയപ്പെടുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്. എന്നാൽ, വളരെ പെട്ടെന്ന് തന്നെ സങ്കടകരമായ പല സത്യങ്ങളും ഞാൻ തിരിച്ചറിഞ്ഞു. അധ്യാപനം(pedagogy) എന്ന ശാസ്ത്രീയപ്രക്രിയയെപ്പറ്റി യാതൊരു വിധത്തിലുള്ള ബോധവും സിദ്ധിച്ചിട്ടില്ലാത്തവരായിരുന്നു അവിടത്തെ പല അധ്യാപകരും. എന്റെ അഭിപ്രായത്തിൽ പിടിഎ അഥവാ അധ്യാപക-രക്ഷാകർത്തൃ സംഘടന( PTA) യ്ക്കാണ് ഒരു വിദ്യാലയത്തിന്റെ നടത്തിപ്പിൽ ഏറെ സ്വാധീനം ചെലുത്താനാവുക. എന്നാൽ പ്രസ്തുത സംഘടനയ്ക്ക് ആ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ യാതൊരു അധികാരവും പ്രസക്തിയുമുണ്ടായിരുന്നില്ല. പൂർണ്ണമായും മാനേജ്‌മന്റിന്റെ നിയന്ത്രണത്തിൽ മാത്രമായിരുന്നു ആ സ്‌കൂളിലെ കാര്യങ്ങൾ നടന്നിരുന്നത്. അധ്യാപനത്തെപ്പറ്റി കാര്യവിവരമുള്ള രക്ഷിതാക്കളുടെ അഭിപ്രായങ്ങൾക്ക് അവർ യാതൊരു പരിഗണനയും നൽകിയിരുന്നില്ല. എന്നാൽ, &amp;nbsp;എ വി സ്‌കൂളിൽ പിടിഎ സ്‌കൂളിന്റെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഏറെ ക്രിയാത്മകമായി ഇടപെടുന്നുണ്ട്.. "&amp;nbsp;    കൃത്യമായ ഇടവേളകളിൽ യോഗം ചേരുന്ന പിടിഎ&amp;nbsp; സ്‌കൂളിന്റെ പുരോഗതിയ്ക്കായി രക്ഷിതാക്കളിൽ നിന്നുള്ള നിർദേശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ദീർഘവീക്ഷണത്തോടെയുള്ള പല പദ്ധതികളും നടപ്പിലാക്കിവരുന്നു. ലൈബ്രറിയ്ക്കു വേണ്ടി വേറിട്ട ഒരു കെട്ടിടം തന്നെ പണിതീർത്തു ഈ പിടിഎയുടെ മുൻകൈയിൽ. പ്രദേശവാസിയായ മാധവവാര്യർ ആണ് ഇതിനുവേണ്ട സഹായങ്ങളുമായി എത്തിയത്. എണ്ണായിരത്തിലധികം പുസ്തകങ്ങളുള്ള ഈ ലൈബ്രറി പരമാവധി പ്രയോജനപ്പെടുത്താൻ കുട്ടികളെ അധ്യാപകർ പ്രേരിപ്പിക്കാറുണ്ട്.&amp;nbsp;  ഇപ്പോൾ ഇംഗ്ലീഷ് മീഡിയമാണല്ലോ എല്ലാവർക്കും പഥ്യം. ആ ട്രെൻഡ് എ വി സ്‌കൂളിനെയും സ്വാധീനിച്ചിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. പതിനഞ്ചു വർഷം മുമ്പാണ്,&amp;nbsp;ഒരു പക്ഷേ മലപ്പുറം ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ ആദ്യമായിട്ടാവാം,&amp;nbsp; ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങിയ എ വി സ്‌കൂളിൽ ഇന്ന് പാതിയിലേറെ ഡിവിഷനുകളും &amp;nbsp; ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ഈ ട്രെൻഡ് തുടർന്നാൽ താമസിയാതെ ഇത് പൂർണ്ണമായും ഇംഗ്ലീഷ് മീഡിയം ആയി മാറാനുള്ള സാധ്യത കുറവല്ല എന്ന് ഫലിതരൂപേണയാണെങ്കിലും, സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറും പറഞ്ഞു.&amp;nbsp;  മികച്ച വിജയശതമാനം&amp;nbsp;  96 &amp;nbsp;ശതമാനമാണ് എ വി സ്‌കൂളിലെ ഇത്തവണത്തെ വിജയ ശതമാനം. &amp;nbsp;അറുപതില്പരം കുട്ടികൾക്ക് മുഴുവൻ വിഷയത്തിനും എ പ്ലസും കിട്ടിയിട്ടുണ്ട്. സർക്കാർ നയങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട്, പിടിഎയുടെ സഹായത്തോടെപൂർവ്വവിദ്യാർഥികളിൽ നിന്നും നാട്ടുകാരിൽ നിന്നുമൊക്കെ സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങൾ സ്വീകരിച്ചുകൊണ്ട് അധ്യയന സൗകര്യങ്ങൾ അനുദിനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് സ്‌കൂൾ ഇന്നും. 2010 -ൽ സ്‌കൂൾ ഹയർ സെക്കൻഡറി ആയി ഉയർത്തപ്പെട്ടു.&amp;nbsp;    അങ്ങനെ സ്വന്തം കുഞ്ഞുങ്ങൾ പഠിക്കുന്ന ഒരു സ്‌കൂളിൽ രക്ഷിതാവ് എന്ന നിലയിൽ ഏതൊരാളും എന്തൊക്കെ കാര്യങ്ങൾ നടന്നുകാണാൻ ആഗ്രഹിക്കുമോ, ഏറെക്കുറെ അതെല്ലാം തന്നെ നടപ്പിലാക്കിക്കാണിച്ചുകൊണ്ട് നാട്ടിലെ പൊതു വിദ്യാലയങ്ങൾക്കൊക്കെയും ഒരു മാതൃകയാണ് എ വി ഹയർ സെക്കൻഡറി സ്‌കൂൾ ഇന്ന്. &amp;nbsp;ഈ മാതൃക പിന്തുടരാൻ മറ്റുവിദ്യാലയങ്ങൾക്കുമായാൽ വിദ്യാഭ്യാസരംഗത്ത് കാര്യമായ പുരോഗതി നേടാൻ കേരളത്തിനാവുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dcnwb2t63hznwq8dc88h1m4b/pothu-vidhyalayam-png_760x400.jpg"/>
        </item>
        <item>
            <title>'ഡിഗ്രി വേണോ ? പോയി പത്തു മരം നട്ടിട്ട് വാ..';  ഫിലിപ്പീൻസിനെ പച്ച പുതപ്പിക്കാൻ പുതിയ നിയമം</title>
            <link>https://www.asianetnews.com/web-exclusive-opinion/go-and-plant-ten-trees-if-you-want-your-degree-philippines-government-tells-the-students-psd43h</link>
            <guid>https://www.asianetnews.com/web-exclusive-opinion/go-and-plant-ten-trees-if-you-want-your-degree-philippines-government-tells-the-students-psd43h</guid>
            <pubDate>Fri, 31 May 2019 15:08:00 +0530</pubDate>
            <description>ഗ്രാജുവേഷൻ ഡേ എല്ലാവരുടെയും ജീവിതത്തിലെ സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനമാണ്. ഇഷ്ടമുള്ള വിഷയം, കഷ്ടപ്പെട്ടു പഠിച്ച്, പരീക്ഷകൾ ഒന്നൊന്നായി പാസ്സായി അവസാനം ആ 'ഡിഗ്രി സർട്ടിഫിക്കറ്റ്' കയ്യിൽ കിട്ടുന്ന ദിവസം. അന്നേക്ക് എല്ലാവരും കോട്ടും സ്യൂട്ടും തൊപ്പിയും ഗൗണുമെല്ലാം തയ്പ്പിച്ച തയ്യാറാവും. അച്ഛനമ്മമാരെ വിളിക്കും. ആ നിമിഷത്തെ ഒരിക്കലും മായാത്ത വിധത്തിൽ കാമറക്കണ്ണുകളാൽ പകർത്തിയെടുക്കും.&amp;nbsp;  ആ മനോഹരമായ ദിവസത്തേക്കുള്ള വിദ്യാർത്ഥികളുടെ പ്രയാണത്തിൽ ഒരു ചെറിയ കടമ്പ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് ഫിലിപ്പീൻസിലെ സർക്കാർ, പുതുതായി രാജ്യത്ത് നടപ്പിലാക്കിയ ഒരു നിയമം വഴി. ഇനി രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും &amp;nbsp;തങ്ങളുടെ &amp;nbsp;കോഴ്‌സുകൾ പൂർത്തിയാക്കണമെങ്കിൽ പത്ത് മരങ്ങൾ നട്ടു വളർത്തിയെ പറ്റൂ. 'ഗ്രാജുവേഷൻ ലെഗസി ഫോർ ദി എൻവയോൺമെന്റ് ആക്റ്റ്' എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. മഡ്ഗാലോ പാർട്ടിയുടെ എംപി ഗേ അലെജാനോ ആണ് മെയ് 15 -ന് പാസ്സാക്കിയ ഈ നിയമത്തിനു പിന്നിലെ ധിഷണ.&amp;nbsp;  വനനശീകരണവും, പരിസ്ഥിതി മലിനീകരണവും കാരണം ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കുന്ന ഒരു രാജ്യമാണ് ഫിലിപ്പീൻസ്. രാജ്യത്തിന് നഷ്ടമായ ജൈവ സമ്പത്ത് തിരിച്ചു പിടിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്‌ഷ്യം. &amp;nbsp;ഈ നിയമം വഴി രാജ്യത്ത് പ്രതിവർഷം പതിനേഴു കോടിയോളം മരങ്ങൾ പുതുതായി നാട്ടു പിടിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു തലമുറ തുടർന്നാൽ, ഏകദേശം 525 &amp;nbsp;ബില്യൺ മരങ്ങൾ ഫിലിപ്പീൻസിൽ നട്ടുവളർത്തപ്പെടും. ഇങ്ങനെ നടുന്ന മരങ്ങളിൽ പത്തു ശതമാനമെങ്കിലും കാലത്തേ അതിജീവിച്ചാൽ തന്നെ 525 &amp;nbsp;മില്യൺ മരങ്ങൾ അതായത് 52 &amp;nbsp;കോടി മരങ്ങളാവും അടുത്ത തലമുറയിലെ കുഞ്ഞുങ്ങൾക്ക് ഈ തലമുറയുടെ സമ്മാനമായി കിട്ടാൻ പോവുന്നത്.&amp;nbsp;  കുട്ടികൾക്ക് തോന്നിയേടത്തല്ല മരങ്ങൾ നടേണ്ടത്. ഇതിനായി ഓരോ കോളേജിനും സ്‌കൂളിനും പ്രത്യേകം തരിശു നിലങ്ങൾ സർക്കാർ തന്നെ അലോട്ടുചെയ്യും. അവിടെ &amp;nbsp;നടുന്ന മരങ്ങളെ കൃത്യമായി പരിപാലിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുണ് നിന്നുണ്ടാവും. ഫിലിപ്പീൻസിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ചേരുന്ന മരങ്ങളാവും നടുക.&amp;nbsp;  അനുദിനം ഭൂതലത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെ തിരിച്ചു പിടിക്കാനുള്ള പ്രയത്നത്തിന് &amp;nbsp;മറ്റുരാജ്യങ്ങൾക്കൊക്കെ അനുകരിക്കാവുന്ന ഒരു നല്ല മാതൃകയാണ് ഫിലിപ്പീൻസ് എന്ന കൊച്ചു രാജ്യം പ്രവർത്തികമാക്കിയിരിക്കുന്നത്. തികച്ചും അഭിനന്ദനീയമാണ് എന്തു കൊണ്ടും ഇത്.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dc6kwyzh5n09g70avzt6p44v/grad_760x400.jpg"/>
        </item>
        <item>
            <title>വോട്ടെണ്ണല്‍ ദിനം ഏഷ്യാനെറ്റിനൊപ്പം; സജ്ജമായി ഏഷ്യാനെറ്റ് ന്യൂസും ഓണ്‍ലൈനും</title>
            <link>https://www.asianetnews.com/video/web-exclusive-opinion/counting-day-with-asianet-news-and-online-prwq1w</link>
            <guid>https://www.asianetnews.com/video/web-exclusive-opinion/counting-day-with-asianet-news-and-online-prwq1w</guid>
            <pubDate>Wed, 22 May 2019 18:43:00 +0530</pubDate>
            <description> തെരഞ്ഞെടുപ്പ് ഫലം ഒരു നിമിഷം വൈകാതെ പ്രേക്ഷകരിലെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഡാറ്റാ സെന്റര്‍ സുസജ്ജമാണ്. ആശയക്കുഴപ്പങ്ങളില്ലാതെ, ലളിതമായി ഒറ്റനോട്ടത്തില്‍ ഫലമറിയാം. ഈ വോട്ടെണ്ണല്‍ ദിനം, ഏഷ്യാനെറ്റ് ന്യൂസിനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുമൊപ്പം.. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01dbftkhdqkz0vk5qqyxea72fn/oru-nimisham-counting-day-with-asianet_760x400.jpg"/>
        </item>
        <item>
            <title>യുഡിഎഫിന് 15 സീറ്റുകൾ; ബിജെപി മൂന്ന് സീറ്റുകൾ വരെ നേടാൻ സാധ്യത</title>
            <link>https://www.asianetnews.com/video/web-exclusive-opinion/udf-will-lead-in-kerala-prrehk</link>
            <guid>https://www.asianetnews.com/video/web-exclusive-opinion/udf-will-lead-in-kerala-prrehk</guid>
            <pubDate>Sun, 19 May 2019 21:45:00 +0530</pubDate>
            <description>കേരളത്തിൽ യുഡിഎഫിന് 15 സീറ്റുകൾ വരെ നേടാനാകുമെന്ന് &amp;nbsp;പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ്പോൾ ഫലങ്ങളും. നാല് മുതൽ ഏഴുവരെ സീറ്റുകൾ എൽഡിഎഫിനും 1 മുതൽ 3 വരെ സീറ്റുകൾ ബിജെപിക്കും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സർവ്വേകൾ പറയുന്നത്.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01db8dwm272ffd9mzcytx2wnff/bjp_760x400.jpg"/>
        </item>
        <item>
            <title>ബംഗാളിൽ തെരഞ്ഞെടുപ്പ്  പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ</title>
            <link>https://www.asianetnews.com/video/web-exclusive-opinion/trinamool-congress-and-bjp-fighting-face-to-face-prk02t</link>
            <guid>https://www.asianetnews.com/video/web-exclusive-opinion/trinamool-congress-and-bjp-fighting-face-to-face-prk02t</guid>
            <pubDate>Wed, 15 May 2019 21:50:00 +0530</pubDate>
            <description> കൊൽക്കത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചു. ഇത് ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.&amp;nbsp; &amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01day3xt4p3c1ecy2d22chc3y6/trinamool-congress-and-bjp-fighting-face-to-face_760x400.jpg"/>
        </item>
        <item>
            <title>ചൗക്കീദാർ ചോർ എന്ന പ്രസ്താവന; രാഹുൽ ഗാന്ധിയുടെ മാപ്പ് ആയുധമാക്കാൻ ബിജെപി</title>
            <link>https://www.asianetnews.com/video/web-exclusive-opinion/rahul-gandhi-has-apologized-for-his-remarks-pqs317</link>
            <guid>https://www.asianetnews.com/video/web-exclusive-opinion/rahul-gandhi-has-apologized-for-his-remarks-pqs317</guid>
            <pubDate>Tue, 30 Apr 2019 20:01:00 +0530</pubDate>
            <description>ചൗക്കീദാർ ചോർ ആണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമർശത്തിന് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞു. മാപ്പ് രേഖാമൂലം തിങ്കളാഴ്ചക്കകം എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.&amp;nbsp; &amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d9q9qf8zekah1wz95h2fs5y0/bjp_760x400.jpg"/>
        </item>
        <item>
            <title>കേരളത്തിൽ സിപിഎമ്മിന് ജയിക്കാൻ കള്ളവോട്ടിന്റെ ആവശ്യമില്ലെന്ന് തോമസ് ഐസക്</title>
            <link>https://www.asianetnews.com/video/web-exclusive-opinion/thomas-isaac-about-bogus-voting-controversy-pqnsx5</link>
            <guid>https://www.asianetnews.com/video/web-exclusive-opinion/thomas-isaac-about-bogus-voting-controversy-pqnsx5</guid>
            <pubDate>Sun, 28 Apr 2019 12:33:00 +0530</pubDate>
            <description>സിപിഎം ഒരുപാട് തെരഞ്ഞെടുപ്പുകളെ നേരിട്ട് കഴിഞ്ഞതാണെന്നും കേരളത്തിൽ ജയിക്കാൻ കള്ളവോട്ട് വേണ്ടെന്നും ധനമന്ത്രി തോമസ് ഐസക്. ഏത് അന്വേഷണത്തെയും നേരിടാൻ സിപിഎം തയാറാണെന്നും അദ്ദേഹം പറഞ്ഞു.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d9hbz3vzsvnc99y0gx373vgz/election_760x400.jpg"/>
        </item>
        <item>
            <title>അബൂബക്കറിന്റെ ജീവിതത്തിൽ ഒരു 'ചെറിയ'  സന്തോഷവുമായി അരുന്ധതി റോയ് വന്നപ്പോൾ</title>
            <link>https://www.asianetnews.com/web-exclusive-opinion/when-aundhathi-roy-brought-a-small-happiness-to-aboobaker-s-life-pqf24v</link>
            <guid>https://www.asianetnews.com/web-exclusive-opinion/when-aundhathi-roy-brought-a-small-happiness-to-aboobaker-s-life-pqf24v</guid>
            <pubDate>Tue, 23 Apr 2019 19:13:00 +0530</pubDate>
            <description> " റാഹേലിന്റെ മുടിയത്രയും ഏതുനേരവും ഒരു ഫൗണ്ടൻ പോലെ തലയ്ക്കു മേലെ എടുത്ത് കെട്ടി വെച്ചിരിക്കുകയാണ്. അതിനെ അതിന്റെ സ്ഥാനത്ത് നിലനിർത്തുന്നത് ഒരു 'ലവ് ഇൻ ടോക്കിയോ'യാണ്. ഒരു റബ്ബർ ബാൻഡിൽ കൊരുത്ത രണ്ടു പ്ലാസ്റ്റിക് മുത്തുകൾ. അതാണ്.. അത് മാത്രമാണ് 'ലവ് ഇൻ ടോക്കിയോ.' അല്ലാതെ അതിൽ 'ലവ്വോ', 'ടോക്കിയോ'യോ &amp;nbsp;ഒന്നുമില്ല. കേരളത്തിലെ 'ലവ് ഇൻ ടോക്കിയോകൾ' കാലാതിവർത്തികളാണ്. ഇവിടത്തെ അറിയപ്പെടുന്ന ഏതൊരു A1 &amp;nbsp;ലേഡീസ് സ്റ്റോറിൽ ചെന്ന് നിങ്ങൾ ചോദിച്ചാലും നിങ്ങൾക്ക് കിട്ടുന്നത് ഇതുമാത്രമാവും, ഒരു റബ്ബർ ബാൻഡിൽ കൊരുത്തിട്ട രണ്ടു റബ്ബർ മുത്തുകൾ. " &amp;nbsp;  അരുന്ധതി റോയിയുടെ 'ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' - 'ചെറുതുകളുടെ ഉടയ തമ്പുരാൻ' എന്ന നോവലിലെ റാഹേൽ എന്ന കഥാപാത്രത്തെപ്പറ്റി പറഞ്ഞുപോവുന്ന ഭാഗത്ത് റാഹേലിന്റെ വസ്ത്രവിധാനത്തെയും കേശാലങ്കാരവിശേഷങ്ങളെയും പറ്റി പറയുന്നിടത്ത് അരുന്ധതി പറഞ്ഞുവെക്കുന്ന വിവരങ്ങളാണ് മേലെ കൊടുത്തിരിക്കുന്നത്.&amp;nbsp;    കോട്ടയത്തിനടുത്ത് തിരുനക്കര എന്ന സ്ഥലത്താണ് ഈ A1 ലേഡീസ് സ്റ്റോർ ഉള്ളത്. ഇന്ന് തിരുനക്കരെയുള്ള ഏറ്റവും പ്രസിദ്ധമായ ലേഡീസ് ഫാൻസി സ്റ്റാറാണ് A1. അരുന്ധതിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'Respectable' ആണ് തിരുനക്കരക്കാർക്ക് ഈ പീടിക. സ്ത്രീകൾക്കാവശ്യമുള്ള എന്ത് കോസ്‌മെറ്റിക് സാധനങ്ങളും ഇന്നിവിടെ കിട്ടും. A1 ലേഡീസ് സ്റ്റാറിന്റെ ഇന്നത്തെ സ്റ്റാറ്റസിന് പിന്നിൽ കനിയപ്പ എന്ന ഒരു വ്യാപാരിയുടെ അരനൂറ്റാണ്ടത്തെ അദ്ധ്വാനമുണ്ട്.&amp;nbsp;  ലേഡീസ് സ്റ്റോർ എന്ന സങ്കൽപം കേരളത്തിന്റെ മണ്ണിൽ കാലെടുത്തു വെക്കും മുമ്പേ കോട്ടയത്തെ പെണ്ണുങ്ങളെ മൊഞ്ചത്തിമാരാക്കി നിർത്തിയിരുന്നു കനിയപ്പയും കനിയപ്പയുടെ മെയ്ക്ക് ആപ്പ് സാധനങ്ങളും. കരിവളയും കുപ്പി വളയും, ചീപ്പും, കണ്ണാടിയും ഒക്കെയായി അന്ന് ഉത്സവപ്പറമ്പുകൾ തോറും നാടുചുറ്റി കനിയപ്പ. മേളങ്ങളൊഴിഞ്ഞ പഞ്ഞക്കളങ്ങളിൽ നാടെങ്ങും തന്റെ പെട്ടിയുമായി നടന്നു വെയിലുകൊണ്ടു മടുത്തപ്പോഴാണ് കനിയപ്പ ഒരിടത്ത് കുറ്റിയടിക്കാം എന്ന് തീരുമാനിക്കുന്നത്.&amp;nbsp;  1969 -ൽ തിരുനക്കര ഒരു ബസ്റ്റാന്റ് കെട്ടിടം വന്നപ്പോൾ, കനിയപ്പയും ഒരു കട അവിടെ വാടകയ്‌ക്കെടുത്തു. &amp;nbsp;A1ലേഡീസ് സ്റ്റോർ എന്നപേരിൽ അദ്ദേഹം അവിടെ ഒരു ഫാൻസി സ്റ്റോർ തുടങ്ങി. നാടകങ്ങൾ ധാരാളം നടന്നിരുന്ന അക്കാലത്ത് മെയ്ക്ക് അപ്പ് സാമഗ്രികൾക്കായി പ്രദേശവാസികളെല്ലാം അദ്ദേഹത്തെ ആശ്രയിച്ചു.&amp;nbsp;മെല്ലെ മെല്ലെ A1 വളർന്നു.&amp;nbsp;  1966 -ൽ പുറത്തുവന്ന ഒരു ബോളിവുഡ് ചിത്രമായിരുന്നു 'ലവ് ഇൻ ടോക്കിയോ'. ആ ചിത്രത്തിൽ ആശാ പരേഖിന്റെ മുടിയെ പോണിടെയിൽ ആയി കെട്ടി നിർത്തിയത് ഒരു റബ്ബർബാൻഡിൽ കോർത്തിട്ട രണ്ടു പ്ലാസ്റ്റിക് മുത്തുകളായിരുന്നു. സിനിമയ്ക്കൊപ്പം ആ ഉത്പന്നവും മാർക്കറ്റിലെത്തിയപ്പോൾ അവർ അതിനെ 'ലവ് ഇൻ ടോക്കിയോ' എന്ന് പേരിട്ടു വിളിച്ചു. ആ പേര് പ്രസിദ്ധമായി. അത് A1 ലേഡീസ് സ്റ്റോർ വഴി കേരളത്തിലുമെത്തി.&amp;nbsp;    എഴുപതുകളിലും എൺപതുകളിലും ആ പേരിൽ തന്നെ അതറിയപ്പെട്ടു. അയ്മനത്തെ തന്റെ കുടുംബ വീട്ടിൽ ചെലവിട്ട തന്റെ ബാല്യകാലത്താവും അരുന്ധതി റോയി A1 ലേഡീസ് സ്റ്റോറും, അവിടത്തെ ലവ് ഇൻ ടോക്കിയോയും ഒക്കെ പരിചയിക്കുന്നത്. അതിനെ മനസ്സിലേക്കെടുക്കുന്നതും. പിൽക്കാലത്ത് തന്റെ നോവലിൽ ആ പേരുപയോഗിക്കുന്നതും.  അമ്പതുകൊല്ലത്തിനിപ്പുറം, A1ലേഡീസ് സ്റ്റോർ പൂർണ്ണമായും നവീകരിച്ചപ്പോൾ അതിന്റെ ഉദ്ഘാടനത്തിന് മറ്റൊരാളുടെ പേരും ഇപ്പോഴത്തെ ഉടമയും കനിയപ്പയുടെ മകനുമായ അബൂബക്കറിന്റെ മനസ്സിലേക്കെത്തിയില്ല. എന്തുപറയും എന്നൊരു ചെറിയ സന്ദേഹത്തോടെ തന്നെ അദ്ദേഹം അരുന്ധതിയുമായി ബന്ധപ്പെട്ടു. അത്ഭുതമെന്ന് പറയട്ടെ, കോട്ടയത്ത് വരുമ്പോൾ തീർച്ചയായും വരാമെന്ന് &amp;nbsp;അരുന്ധതി റോയ് സമ്മതിച്ചു.&amp;nbsp;    അങ്ങനെ കാത്തിരിപ്പിനൊടുക്കം കഴിഞ്ഞ ദിവസം ആ ശുഭദിനവും വന്നെത്തി. തെരഞ്ഞെടുപ്പുകളുടെ പേരിൽ നടക്കുന്ന തമ്മിൽത്തല്ലിന്റെ ഇക്കാലത്ത്, ഇത്തരത്തിലുള്ള ചെറിയ ചെറിയ സന്തോഷങ്ങളാണ് തന്റെ ജീവിതത്തെ സാർത്ഥകമാക്കുന്നതെന്ന് അരുന്ധതി ഉദ്‌ഘാടന ചടങ്ങിൽ പറഞ്ഞു എന്ന് അബൂബക്കർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ആ ചടങ്ങിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d955etvdr90rjy1b0h02qf76/aru3_760x400.jpg"/>
        </item>
        <item>
            <title>പ്രധാനമന്ത്രിയുടെ ശബരിമല പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്  സിപിഎം പരാതി നല്‍കി</title>
            <link>https://www.asianetnews.com/video/web-exclusive-opinion/cpim-complaint-against-narendra-modi-on-sabarimala-speech-pq3dgn</link>
            <guid>https://www.asianetnews.com/video/web-exclusive-opinion/cpim-complaint-against-narendra-modi-on-sabarimala-speech-pq3dgn</guid>
            <pubDate>Wed, 17 Apr 2019 11:47:00 +0530</pubDate>
            <description> ദൈവത്തിന്റെ പേര് ഉപയോഗിച്ചുകൊണ്ട് &amp;nbsp;വോട്ടര്‍മാരെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ധ്രുവീകരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തിയതെന്നാണ് സിപിഎമ്മിന്റെ പരാതി. എല്‍ഡിഎഫ് കമ്മറ്റികള്‍ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നല്‍കിയത്. &amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d8myz778rzsa7agxcc25ryd7/cpim-complaint-against-narendra-modi-on-sabarimala-speech_760x400.jpg"/>
        </item>
        <item>
            <title>രാഹുലിനായി തന്ത്രങ്ങള്‍ മെനഞ്ഞ് സോഷ്യല്‍മീഡിയ വാര്‍ റൂം; നയിക്കാന്‍ ദിവ്യ സ്പന്ദനയും</title>
            <link>https://www.asianetnews.com/video/web-exclusive-opinion/social-media-war-room-at-mukkam-for-rahul-gandhi-lead-by-divya-spandana-ppu991</link>
            <guid>https://www.asianetnews.com/video/web-exclusive-opinion/social-media-war-room-at-mukkam-for-rahul-gandhi-lead-by-divya-spandana-ppu991</guid>
            <pubDate>Fri, 12 Apr 2019 13:37:00 +0530</pubDate>
            <description>എന്‍ഡിഎയെയും എല്‍ഡിഎഫിനെയും ഞെട്ടിക്കുന്ന നീക്കങ്ങളും തന്ത്രങ്ങളുമായി മുക്കത്ത് രാഹുല്‍ ഗാന്ധിക്കായി സോഷ്യല്‍മീഡിയ വാര്‍ റൂം സജ്ജമായി. എഐസിസി സോഷ്യല്‍മീഡിയ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദനയുടെ നേതൃത്വത്തിലാണ് വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്. രാഹുലിനായി തെരഞ്ഞെടുപ്പ് പാട്ട് ഉടനെത്തുമെന്ന് ദിവ്യ സ്പന്ദന പറയുന്നു.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d889bbpz49f6c7n3bhc6wsbp/divya-spandana_760x400.jpg"/>
        </item>
        <item>
            <title>വായ്‌പ തിരിച്ചടപ്പിക്കാൻ പുതുതന്ത്രം പയറ്റി ബാങ്കുകൾ</title>
            <link>https://www.asianetnews.com/video/web-exclusive-opinion/banks-s-new-strategy-to-repay-loans-pp2a9r</link>
            <guid>https://www.asianetnews.com/video/web-exclusive-opinion/banks-s-new-strategy-to-repay-loans-pp2a9r</guid>
            <pubDate>Thu, 28 Mar 2019 11:07:00 +0530</pubDate>
            <description>കാർഷിക വായ്പാ മൊറട്ടോറിയം സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങാത്തതിനാലാണ് വായ്പാ തിരിച്ചടവിനായി ബാങ്കുകൾ പുതിയ &amp;nbsp;വഴികൾ പരീക്ഷിക്കുന്നത്. വായ്പ എടുത്തവരുടെ വീടുകളിൽ സൗഹൃദസന്ദർശനമെന്ന പേരിലെത്തി തിരിച്ചടവിന് പ്രേരിപ്പിക്കുകയാണ് ബാങ്ക് പ്രതിനിധികൾ.&amp;nbsp; &amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d71bzpbzk6eeesn7hq4dbqvs/bank_760x400.jpg"/>
        </item>
        <item>
            <title>ഇടത്തോട്ട് ചാഞ്ഞ് അച്ഛൻ, എൻഡിഎയിൽ തുഷാർ, അണികൾ ആർക്കൊപ്പം?</title>
            <link>https://www.asianetnews.com/video/web-exclusive-opinion/analysis-on-thushar-vellappally-and-vellappally-nateshan-s-stand-in-election-poogw8</link>
            <guid>https://www.asianetnews.com/video/web-exclusive-opinion/analysis-on-thushar-vellappally-and-vellappally-nateshan-s-stand-in-election-poogw8</guid>
            <pubDate>Thu, 21 Mar 2019 00:03:00 +0530</pubDate>
            <description>കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി ഹെലികോപ്റ്ററിൽ പറന്ന് വോട്ടുപിടിച്ച വെള്ളാപ്പള്ളി നടേശൻ ഇന്ന് ഇടതിനൊപ്പമാണ്. അച്ഛൻ ഇടത്തോട്ട് ചാഞ്ഞാലും തുഷാർ വെളളാപ്പള്ളി എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടമെന്ന നിരന്തര സമ്മർദ്ദവുമായി അമിത് ഷാ. പിണറായിക്കൊപ്പം കൂടിയ വെള്ളാപ്പള്ളിയുടെ മകൻ എൻഡിഎ സ്ഥാനാർത്ഥിയാകുമ്പോൾ ബിഡിജെഎസ് അണികൾ ആരെ പിന്തുണയ്ക്കും? പെട്ടുപോയത് അച്ഛനും മകനുമാണോ? അതോ പാവം അണികളോ? ആലപ്പുഴ ബ്യൂറോയിലെ ഞങ്ങളുടെ പ്രതിനിധി ടി വി പ്രസാദ് വിലയിരുത്തുന്നു. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d6e5mfq9yqngqvw620p9t5aa/thushar-vellappally-and-vellappallyk-natesan_760x400.jpg"/>
        </item>
        <item>
            <title>ചൈത്ര തെരേസ ജോണിനെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ</title>
            <link>https://www.asianetnews.com/opinion/raid-in-cpm-district-committee-office-anavoor-nagappan-response-plxx2i</link>
            <guid>https://www.asianetnews.com/opinion/raid-in-cpm-district-committee-office-anavoor-nagappan-response-plxx2i</guid>
            <pubDate>Sat, 26 Jan 2019 18:50:00 +0530</pubDate>
            <description>തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ അക്രമണക്കേസ് പ്രതികള്‍ക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത് മുന്‍ തിരുവനന്തപുരം ഡിസിപി ചൈത്ര തെരേസ ജോണ്‍ ഐപിഎസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്ത്. ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രയുടെ നടപടി മാധ്യമശ്രദ്ധ നേടാനാണെന്ന് ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടു തലേ ദിവസം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d254n1k8vxg1x62tt072tv0v/anavoor-nagappan_760x400.jpg"/>
        </item>
        <item>
            <title>കൊല്ലം കണ്ടാൽ ഇല്ലം വേണ്ട; പഴംചൊല്ല് പറഞ്ഞ് കയ്യടി വാങ്ങി മോദി</title>
            <link>https://www.asianetnews.com/opinion/narendra-modi-says-malayalam-proverb-pldhhm</link>
            <guid>https://www.asianetnews.com/opinion/narendra-modi-says-malayalam-proverb-pldhhm</guid>
            <pubDate>Tue, 15 Jan 2019 18:02:00 +0530</pubDate>
            <description>കൊല്ലം ബൈപാസ് ഉദ്‌ഘാടന ചടങ്ങിനിടയിലെ പ്രസംഗത്തിൽ മലയാളം പഴംചൊല്ലുമായി മോദി. കൊല്ലം കണ്ടാൽ ഇല്ലം വേണ്ടെന്ന് തനിക്കും തോന്നുവെന്നാണ് മോദി പറഞ്ഞത്.&amp;nbsp; &amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d18qwapfa87q437wgb14hjwm/modi_760x400.jpg"/>
        </item>
        <item>
            <title>പത്തനംതിട്ട ശാന്തമാകുന്നു,കരുതൽ തടങ്കലിലുള്ളത് 222 പേർ</title>
            <link>https://www.asianetnews.com/opinion/pathanamthitta-becomes-calm-pkwt7m</link>
            <guid>https://www.asianetnews.com/opinion/pathanamthitta-becomes-calm-pkwt7m</guid>
            <pubDate>Sun, 06 Jan 2019 17:56:00 +0530</pubDate>
            <description>ഒരു കൊലപാതകമുൾപ്പെടെ 412 കേസുകളാണ് &amp;nbsp;പത്തനംതിട്ടയിൽ ഇതുവരെ ചാർജ് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അടൂരിലാണ്.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d0hhy61h35vmbts49apvnwhe/pathanathitta_760x400.jpg"/>
        </item>
        <item>
            <title>ഒടിയന്‍ റിലീസിന് ശേഷം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംസാരിക്കുന്നു</title>
            <link>https://www.asianetnews.com/opinion/shrikumar-menon-s-response-o-odiyan-movie-pjq1xn</link>
            <guid>https://www.asianetnews.com/opinion/shrikumar-menon-s-response-o-odiyan-movie-pjq1xn</guid>
            <pubDate>Fri, 14 Dec 2018 15:47:00 +0530</pubDate>
            <description>ഒടിയന്‍ റിലീസിന് ശേഷം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംസാരിക്കുന്നു </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyp2wdrgg2mb1v8ej8842w5q/odiyan_760x400.jpg"/>
        </item>
        <item>
            <title>ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിയുടെ പരാജയത്തിന് കാരണംഎന്താണ് ?</title>
            <link>https://www.asianetnews.com/opinion/what-is-the-reason-behind-bjp-failure-in-five-state-election-pjmlk7</link>
            <guid>https://www.asianetnews.com/opinion/what-is-the-reason-behind-bjp-failure-in-five-state-election-pjmlk7</guid>
            <pubDate>Wed, 12 Dec 2018 19:01:00 +0530</pubDate>
            <description>ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പരമ്പരഗത വോട്ടര്‍മാര്‍ മാറി ചിന്തിക്കാന്‍ കാരണം എന്ത് </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cyh9s79ra4y4cwpf5m45rrbg/what-is-the-reason-behind-bjp-failure-in-five-state-election_760x400.jpg"/>
        </item>
        <item>
            <title>അനിരുദ്ധനാശാന് കുടുംബ കാര്യമാണ് ചവിട്ടുനാടകം</title>
            <link>https://www.asianetnews.com/opinion/story-of-anirudhan-the-protagonist-of-chavittu-nadakam-pjem2e</link>
            <guid>https://www.asianetnews.com/opinion/story-of-anirudhan-the-protagonist-of-chavittu-nadakam-pjem2e</guid>
            <pubDate>Sat, 08 Dec 2018 11:31:00 +0530</pubDate>
            <description>കേരളത്തിലെ മിക്ക സ്കൂളുകളിലും ചവിട്ടു നാടകം പരിശീലിപ്പിക്കുന്നത് അനിരുദ്ധനാശാനാണ്. കുടുംബത്തിലുള്ളവർ തന്നെയാണ് കൂടെയുള്ളവർ.ഇത്തവണയും ആലപ്പുഴ ജില്ലയിൽ സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ ആശാനുണ്ട്. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cy66d3g1wfy1dnc7g1djbqdz/Story-of-Anirudhan--the-protagonist-of-Chavittu-Nadakam_760x400.jpg"/>
        </item>
        <item>
            <title>പ്രളയ ദുരന്തത്തെ അതിജീവിച്ച് കലോത്സവ വേദിയിലെത്തിയ ആകാശ്</title>
            <link>https://www.asianetnews.com/opinion/student-perform-at-school-kalolsavam-after-flood-pjcwiu</link>
            <guid>https://www.asianetnews.com/opinion/student-perform-at-school-kalolsavam-after-flood-pjcwiu</guid>
            <pubDate>Fri, 07 Dec 2018 13:22:00 +0530</pubDate>
            <description>പ്രളയത്തില്‍ വീട് ഒലിച്ചു പോയി, താമസം ഇപ്പോള്‍ ബന്ധു വീട്ടില്‍; ദുഖങ്ങളെ മറന്ന് &amp;nbsp; കലയെ സ്‌നേഹിച്ച് വിദ്യാര്‍ഥി </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cy3tcfe7yk9hqwzmm6k7k2pf/student-perform-at-school-kalolsavam-after-flood_760x400.jpg"/>
        </item>
        <item>
            <title>ശബരിമല;സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ</title>
            <link>https://www.asianetnews.com/opinion/kerala-govt-moves-to-supre-court-pjbfep</link>
            <guid>https://www.asianetnews.com/opinion/kerala-govt-moves-to-supre-court-pjbfep</guid>
            <pubDate>Thu, 06 Dec 2018 18:14:00 +0530</pubDate>
            <description>ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സർക്കാർ. സമിതിയെ നിയോ​ഗിച്ച ഉത്തരവ് സ്റ്റേ ചെയ്യണം. ശബരിമലയിൽ ഇത്തരമൊരു സമിതി പ്രായോ​ഗികമല്ല. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cy1q5hy1pvdx99qw7z65jvt4/Kerala-GOVT-moves-to-supreme-court-again_760x400.jpg"/>
        </item>
        <item>
            <title>ഇതെന്തൊരു തള്ളാണെന്റെ അന്‍വറേ.. സഭയിലെ ഒരു മസിലുപിടുത്തം കാണാം, വീഡിയോ</title>
            <link>https://www.asianetnews.com/opinion/anwar-sadath-funny-moment-in-legislative-assembly-piwedj</link>
            <guid>https://www.asianetnews.com/opinion/anwar-sadath-funny-moment-in-legislative-assembly-piwedj</guid>
            <pubDate>Wed, 28 Nov 2018 15:28:00 +0530</pubDate>
            <description>സ്പീക്കറുടെ ചേമ്പറിലേക്ക് കയറാന്‍ ഐ.സി ബാലകൃഷ്ണനും അന്‍വര്‍ സാദത്തും,തടയാന്‍&amp;nbsp; വിന്‍സന്റും ഹൈബിയും;സഭയിലെ രസകരമായ ദൃശ്യം </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cxcw1jdg0j1praz6cm5y4h09/anwar-sadath-funny-moment-in-legislative-assembly_760x400.jpg"/>
        </item>
        <item>
            <title>നടതുറക്കാന്‍ ഒറ്റദിവസം, സര്‍ക്കാറിന് മുന്നില്‍ രണ്ടുവഴികള്‍</title>
            <link>https://www.asianetnews.com/opinion/strategies-before-government-to-stay-away-from-women-entry-verdict-pi82ma</link>
            <guid>https://www.asianetnews.com/opinion/strategies-before-government-to-stay-away-from-women-entry-verdict-pi82ma</guid>
            <pubDate>Thu, 15 Nov 2018 12:12:00 +0530</pubDate>
            <description>ശബരിമല നടതുറക്കാന്‍ ഒറ്റദിവസം ബാക്കി നില്‍ക്കെ സുപ്രീംകോടതി വിധി സര്‍ക്കാര്‍ എങ്ങനെ നടപ്പാക്കും? മണ്ഡലകാലത്ത് സമാധാനം സ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം ഒരു വശത്തു നടക്കുമ്പോഴും യുവതീപ്രവേശന വിധി നിലനില്‍ക്കുന്നത് സര്‍ക്കാറിന് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. യോഗത്തില്‍ എന്തു തീരുമാനമുണ്ടായാലും പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാറിന് ചെയ്യാനാവുന്നത് രണ്ടു കാര്യങ്ങള്‍ മാത്രമാണ്. &amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cwb1khq522w03namnptpfqpm/pinarayi-vijayan-sabarimala_760x400.jpg"/>
        </item>
        <item>
            <title>ശബരിമല:  സുപ്രീം കോടതിക്ക് മുന്നില്‍  ഇനി എന്തൊക്കെ സാദ്ധ്യതകള്‍</title>
            <link>https://www.asianetnews.com/opinion/advocate-biju-k-mathew-on-review-petition-sabarimala-pi567j</link>
            <guid>https://www.asianetnews.com/opinion/advocate-biju-k-mathew-on-review-petition-sabarimala-pi567j</guid>
            <pubDate>Tue, 13 Nov 2018 22:36:00 +0530</pubDate>
            <description>ശബരിമല: സുപ്രീം കോടതിക്ക് മുന്നില്‍ ഇനി എന്തൊക്കെ സാദ്ധ്യതകള്‍ </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01cw6zvherznwrf01dv1tz8fbp/rasheed-video_760x400.jpg"/>
        </item>
        <item>
            <title>ഈ 'കുലസ്ത്രീ' എന്നാല്‍ ഇങ്ങനെയാണോ? ഫേസ്ബുക്കില്‍ ലൈവായി മീരയുടെ നാടകം</title>
            <link>https://www.asianetnews.com/opinion/drama-in-facebook-live-by-meera-krishnan-pgwegy</link>
            <guid>https://www.asianetnews.com/opinion/drama-in-facebook-live-by-meera-krishnan-pgwegy</guid>
            <pubDate>Sat, 20 Oct 2018 18:23:00 +0530</pubDate>
            <description>സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഫേസ്ബുക്ക് ലൈവില്‍ നാടകം ചെയ്ത് മീര കൃഷ്ണന്‍. ജനിച്ച ദിവസം മുതല്‍ 'അത് ചെയ്യരുത്, ഇത് ചെയ്യരുത്' എന്ന് പറഞ്ഞ് പെണ്‍കുട്ടികളെ 'കുലസ്ത്രീ'കളായി വളരാന്‍ പ്രേരിപ്പിക്കുകയാണ് ഓരോരുത്തരും ചെയ്യുന്നത്. അതിനെതിരെയുള്ള പ്രതിഷേധമാണ് നാടകം. ആണ്‍കുട്ടിക്ക് കളിപ്പാട്ടമായി വാഹനങ്ങള്‍ കൊടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പാവയാണ്. പെണ്‍കുട്ടികള്‍ ഉറക്കെ ചിരിക്കരുത്, ഉറക്കെ സംസാരിക്കരുത്, പയ്യെ നടക്കണം എന്നെല്ലാം തിട്ടൂരങ്ങളിറക്കുന്നു. അവളുടെ വാ മൂടിക്കെട്ടുന്നു. ഇവയൊക്കെയാണ് നാടകത്തില്‍ പറയുന്നത്.  ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് വിധി വന്ന സമയത്ത് ചില സ്ത്രീകള്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളേയും മീര കൃഷ്ണനും സംഘവും നാടകത്തിലൂടെ ചോദ്യം ചെയ്യുന്നു. എം.എ മലയാളം വിദ്യാര്‍ഥിനിയാണ് മീര കൃഷ്ണന്‍. ഹോസ്റ്റലിലിരുന്നാണ് നാടകം ചെയ്തിരിക്കുന്നത്. കൂടെ രണ്ട് സുഹൃത്തുക്കളുമുണ്ട്. സ്ക്രിപ്റ്റും, സംവിധാനവും മീര തന്നെയാണ്. നാടകം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് മീര കൃഷ്ണന്‍ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.  അടുത്തിടെ സ്ത്രീകള്‍ക്കെതിരായ കുറേ സംഭവങ്ങളില്‍ നിരാശയുണ്ട്. അതിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തലാണ് ആ നാടകം. നമ്മള്‍ നില്‍ക്കുന്ന ചെറിയ ഇടങ്ങള്‍ വരെ പ്രതികരണത്തിനുള്ള മാര്‍ഗമാക്കുക എന്നാണല്ലോ. തെരുവ് നാടകമൊക്കെ അതുതന്നെയാണല്ലോ ചെയ്യുന്നത്. ഒരു ഹോസ്റ്റല്‍ മുറിയിലിരുന്നുകൊണ്ട് പരിമിതമായ വസ്തുക്കളുപയോഗിച്ച് നമുക്ക് ചെയ്യാനാവുന്ന തരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി എന്നേയുള്ളൂ.&amp;nbsp;  പെട്ടെന്ന് ഇങ്ങനെ നാടകം ചെയ്യാന്‍ കാരണമായത് ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തന്നെയാണ്. നമ്മുടെ സമൂഹത്തില്‍ ആണിടങ്ങളാണ് എല്ലായിടവും. സ്വന്തം ഇടം കണ്ടെത്താനുള്ള സമരത്തിലാണല്ലോ ഓരോ പെണ്ണും. നമ്മുടേതായ പ്രതിഷേധത്തിന് ഇത്തരത്തിലൊരു സങ്കേതമുപയോഗിച്ചുവെന്ന് മാത്രം. കൂടെ പഠിക്കുന്ന രേഷ്മ, മുറിയില്‍ ഒരുമിച്ചു താമസിക്കുന്ന അമൃത, അനുമോള്‍ എന്നിവരും കൂടെയുണ്ടായിരുന്നു.&amp;nbsp;  നേരത്തേയും നാടകം ചെയ്തിട്ടുണ്ട്. നാടകക്യാമ്പുകളില്‍ പങ്കെടുക്കുമായിരുന്നു. ആ സമയത്ത് പലപല സങ്കേതങ്ങളെ പരിചയപ്പെടുത്തിയിരുന്നു. ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വരെ നാടകം ചെയ്തിരുന്നതായി കേട്ടിരുന്നു. അങ്ങനെയാണ് എന്തുകൊണ്ട് ലൈവായി ഒരു നാടകം ചെയ്തുകൂടാ എന്ന് തോന്നിയത്. പ്രതിഷേധം രേഖപ്പെടുത്തുക എന്നതാണ് പ്രാഥമികമായ കാര്യം. അതുകൊണ്ട് ഒരു നല്ല സ്ക്രിപ്റ്റോ, സംവിധാനമോ ഉള്ള നാടകമല്ല. കൂട്ടുകാര്‍ക്ക് സംഭവം പറഞ്ഞുകൊടുത്തു, നേരെ ലൈവിലേക്ക് പോവുകയായിരുന്നു.  ഇനിയും പ്രതിഷേധത്തിനുള്ള മാര്‍ഗമായി നാടകത്തിന്‍റെ സാധ്യതകളുപയോഗിക്കും.&amp;nbsp;   </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01ct8rek09db1k393yyvc0a2t2/meera_760x400.jpg"/>
        </item>
        <item>
            <title>തല്ലാനും കൊല്ലാനും ആത്മഹത്യ ചെയ്യാനുമൊരുങ്ങുന്നവരേ, കുതന്ത്രങ്ങളുടെ ബലിയാടാവരുത്</title>
            <link>https://www.asianetnews.com/opinion/gujarath-riots-and-life-of-ashok-pamar-pgqolc</link>
            <guid>https://www.asianetnews.com/opinion/gujarath-riots-and-life-of-ashok-pamar-pgqolc</guid>
            <pubDate>Wed, 17 Oct 2018 16:16:00 +0530</pubDate>
            <description>കേസും മാസങ്ങൾ നീണ്ട ജയിൽവാസവുമാണ് ഈ ചിത്രം അശോകിന് സമ്മാനിച്ചത്. തടവു കഴിഞ്ഞിറങ്ങിയ അശോകിനെ ആ കലാപകാലം, പക്ഷെ ഒട്ടും ആവേശം കൊള്ളിച്ചില്ല. അരമനകളിൽ ഉണ്ടുമുറങ്ങിയും സുഖിച്ചു കിടന്ന സവർണ നേതൃത്വം, തങ്ങളുടെ കയ്യിൽ ആയുധവും പണവും വച്ചു തന്ന്, ഒഴുക്കിയ ചോരപ്പുഴയുടെ ലാഭമുണ്ടാക്കിയത് ആരാണ് എന്നയാൾക്കറിയാം. മുസ്ലിങ്ങൾക്കെതിരായ കലാപത്തിൽ ദളിത് / ദരിദ്രരെ ഇളക്കിവിട്ടവർ വാസ്തവത്തിൽ ഞങ്ങളുടെ ബന്ധുക്കളല്ലെന്നും ചൂഷകരാണെന്നും അദ്ദേഹം തിരിച്ചറിയുന്നു. &amp;nbsp;ആ തിരിച്ചറിവ് അദ്ദേഹത്തെ ജിഗ്നേഷ് മേവാനിയുടെ 'ഉന ' പ്രക്ഷോഭത്തിലെത്തിക്കുന്നുണ്ട്.&amp;nbsp;    ഇത് മൂന്ന് ചിത്രങ്ങളാണ്. മൂന്ന് ചിത്രങ്ങള്‍ക്കും ഓരോ അനുഭവം പറയാനുണ്ട്, ചരിത്രവും.&amp;nbsp;  ചിത്രം ഒന്ന്:&amp;nbsp; ആരും മറന്നുപോയിട്ടുണ്ടാവില്ല. രണ്ടായിരം മനുഷ്യരുടെ ജീവനും അതിലേറെ ജീവിതങ്ങളും നൂറുകണക്കിന് വർഷങ്ങൾ കൊണ്ട് കെട്ടിയുയർത്തിയ നാഗരികതയും കത്തിക്കരിഞ്ഞു പോയ ഗുജറാത്ത് കലാപകാലത്തെ ഒരു ചിത്രമാണിത്. അശോക് പാമർ എന്ന ഇദ്ദേഹം 'ചാമർ' സമുദായക്കാരനാണ്. വംശഹത്യക്കാർക്ക് &amp;nbsp;ആവേശവും സമാധാനപ്രേമികളിൽ ഭീതിയും പടർത്തുന്ന വിധം കലാപത്തിന്റെ ഐക്കണായി ഈ മനുഷ്യൻ മാറിയതിനു പിന്നിൽ ഇദ്ദേഹം പറഞ്ഞ ഒരു കഥയുണ്ട് . ദുരന്തമുഖത്താണെങ്കിലും &amp;nbsp;നിസ്സഹായമായ ചിരി പടർത്തുന്ന ഒരു പ്രണയനൈരാശ്യത്തിന്റെ കഥ. സ്വന്തമായി വീടും സ്ഥിരവരുമാനവുമില്ലാത്തതിനാൽ ഇയാളുടെ കാമുകി വേറൊരാളെ വിവാഹം ചെയ്തതിന്റെ തകർച്ചയിൽ നിൽക്കുമ്പോഴാണ് ഗുജറാത്തിൽ കലാപം നടക്കുന്നത്. അപ്പോഴാണ് ആരോ തലയിൽ ചുറ്റാൻ ഒരു കാവിത്തുണിയും കയ്യിൽ ഒരു ഇരുമ്പുദണ്ഡും കൊടുക്കുന്നത്. തന്റെ പ്രണയഭംഗത്തിലെ വ്യഥയും അമർഷവുമാണയാൾ അലറിത്തീർത്തിട്ടുണ്ടാവുക. സൂക്ഷിച്ചു നോക്കിയാൽ ജാതിഹിന്ദുത്വവും രാഷ്ട്രീയ സാമ്പത്തിക ഘടനയുമല്ലേ ആ പ്രണയത്തെ അപഹരിച്ചത്?     ആയുധവും പണവും വച്ചു തന്ന്, ഒഴുക്കിയ ചോരപ്പുഴയുടെ ലാഭമുണ്ടാക്കിയത് ആരാണ് എന്നയാൾക്കറിയാം &amp;nbsp;   കേസും മാസങ്ങൾ നീണ്ട ജയിൽവാസവുമാണ് ഈ ചിത്രം അശോകിന് സമ്മാനിച്ചത്. തടവു കഴിഞ്ഞിറങ്ങിയ അശോകിനെ ആ കലാപകാലം, പക്ഷെ ഒട്ടും ആവേശം കൊള്ളിച്ചില്ല. അരമനകളിൽ ഉണ്ടുമുറങ്ങിയും സുഖിച്ചു കിടന്ന സവർണ നേതൃത്വം, തങ്ങളുടെ കയ്യിൽ ആയുധവും പണവും വച്ചു തന്ന്, ഒഴുക്കിയ ചോരപ്പുഴയുടെ ലാഭമുണ്ടാക്കിയത് ആരാണ് എന്നയാൾക്കറിയാം. മുസ്ലിങ്ങൾക്കെതിരായ കലാപത്തിൽ ദളിത് / ദരിദ്രരെ ഇളക്കിവിട്ടവർ വാസ്തവത്തിൽ ഞങ്ങളുടെ ബന്ധുക്കളല്ലെന്നും ചൂഷകരാണെന്നും അദ്ദേഹം തിരിച്ചറിയുന്നു. &amp;nbsp;ആ തിരിച്ചറിവ് അദ്ദേഹത്തെ ജിഗ്നേഷ് മേവാനിയുടെ 'ഉന ' പ്രക്ഷോഭത്തിലെത്തിക്കുന്നുണ്ട്.&amp;nbsp;  ചിത്രം രണ്ട്:&amp;nbsp; ഉനസമരവേദിയിലേതാണ് ഈ ചിത്രം. &amp;nbsp;അതിനോടും അദ്ദേഹം അധികാലമൊത്തുപോയില്ലെങ്കിലും നരേന്ദ്രമോദിയിലോ മാറിയ ഹൈടെക് ഗുജറാത്തിലോ ചാമർ അടക്കമുള്ള കീഴാള വിഭാഗങ്ങൾക്ക് എന്തെങ്കിലും ഇടമില്ലെന്നും തങ്ങൾ വഞ്ചിതരായ ഒരു ജനതയാണെന്നും അദ്ദേഹത്തിനറിയാം. തന്നെത്തേടിയെത്തുന്ന മാധ്യമകൗതുകങ്ങളോട് &amp;nbsp;മറയില്ലാതെ ആ ബോധ്യം പങ്കുവച്ച് അയാളിന്നും ഗോധ്രയിലെ തെരുവിലുണ്ട്. രണ്ടായിരം മനുഷ്യരുടെ ചോര വേണ്ടി വന്നു ആ ബോദ്ധ്യത്തിന് എന്നത് ചരിത്രത്തിന്റെ ഒരു ദുരന്തമാവാം .&amp;nbsp;     ബ്രാഹ്മണ്യത്തിന്‍റെ കുതന്ത്രങ്ങളുടെ കയററ്റത്താണ് തന്റെ കഴുത്തെന്ന് അവരറിയുന്നതേയില്ല   ചിത്രം മൂന്ന്:&amp;nbsp; ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരെ ആത്മാഹുതിക്കൊരുങ്ങുന്ന ആദിവാസി സ്ത്രീയുടെ ചിത്രം. പേര് രത്നമ്മ. ആദിവാസികളുടെ ആരാധനാവകാശങ്ങൾ മുഴുവൻ ചവിട്ടിത്തൊഴിച്ച ബ്രാഹ്മണ്യത്തിന്റെ കുതന്ത്രങ്ങളുടെ കയററ്റത്താണ് തന്റെ കഴുത്തെന്ന് അവരറിയുന്നതേയില്ലല്ലോ. ഇത് അവരുടെ മാത്രം കുഴപ്പമല്ല. ന്യൂസ് മുറിത്തണുപ്പിലും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമിരുന്ന് മുഖത്തെ ചായത്തിനും ചമയത്തിനും ഉലച്ചിൽ തട്ടാതെ, കസവുടയാടകളുലയാതെ കലാപങ്ങൾക്കും കത്തിച്ചാമ്പലാവാനും ഉപദേശിക്കുന്ന നേതൃപ്രമാണിത്തത്തെയും ആ ആഹ്വാനം കേട്ട് തെരുവിൽ മഴകൊണ്ട് കൊല്ലാനും ചാവാനും നിൽക്കുന്ന സാധാരണ മനുഷ്യരെയും കണ്ടപ്പോൾ അശോക് പാമറിനെ ഓർത്തു പോയി.&amp;nbsp;    എത്ര മനുഷ്യരുടെ ചോരയിൽ ചവിട്ടിയാകും നമ്മൾ!   &amp;nbsp; </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01ct0t4ez2rxchq9bywpyvccq2/SHIJU_760x400.jpg"/>
        </item>
        <item>
            <title>അച്ഛൻ കഴിച്ച എച്ചിൽ പാത്രം എന്തിനാണ് അമ്മ കഴുകുന്നത്?</title>
            <link>https://www.asianetnews.com/opinion/gender-equality-from-kitchen-suresh-c-pillai-writes-pgqewi</link>
            <guid>https://www.asianetnews.com/opinion/gender-equality-from-kitchen-suresh-c-pillai-writes-pgqewi</guid>
            <pubDate>Wed, 17 Oct 2018 12:47:00 +0530</pubDate>
            <description>മകനെ അടുക്കളയിൽ കയറ്റി ജോലി ചെയ്യിപ്പിക്കാൻ തുടങ്ങുമ്പോൾ തന്നെ, അവനിലുള്ള പുരുഷാധിപത്യം പതിയെ അവസാനിക്കാൻ തുടങ്ങും. മകനെ അടുക്കളയിൽ കയറ്റിയാൽ മാത്രം പോരാ, എച്ചിൽ പാത്രങ്ങൾ കൂടി കഴുകിക്കാൻ പഠിപ്പിക്കണം. മകളും ഉണ്ടെങ്കിൽ അടുക്കള ജോലി കൊടുക്കുമ്പോൾ ഒരു തരത്തിൽ ഉള്ള വേർതിരിക്കലും കാണിക്കരുത്. അതായത് "മോൻ കറിക്കരിയൂ, മോള് എച്ചിൽ പാത്രങ്ങൾ കഴുകൂ, തുടങ്ങിയ രീതിയിൽ ഒരു വേർ തിരിവും കാണിക്കാതെ ഇരിക്കണം.    ഒരിക്കൽ ഒരു സുഹൃത്ത് ഫേസ്ബുക്കിൽ എഴുതി "ഭാര്യ, അവരുടെ വീട്ടിൽ പോയതിനാൽ രണ്ടു ദിവസമായി ഭക്ഷണം ഹോട്ടലിൽ നിന്നാണ്. ''നമ്മളിൽ പലരും ഇതിലെ സ്ത്രീ വിരുദ്ധത കാണില്ല. കാരണം, നാം ജനിച്ചു വീണ സമൂഹം അങ്ങനെയാണ്. ഉമ്മറത്തിരിക്കുന്ന പുരുഷന് പ്രഭാതത്തിൽ കട്ടൻ കാപ്പി കൊടുത്തു കൊണ്ടാണ് ഒരു ശരാശരി മലയാളി വീട്ടമ്മയുടെ ദിവസം ആരംഭിക്കുന്നത് തന്നെ.  പിന്നെ, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, നാലുമണിക്കാപ്പി, ഡിന്നർ ഇവയൊക്കെ ഉണ്ടാക്കുന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വം ആണെന്നാണ് സമൂഹവും ആചാരങ്ങളും നമ്മളെ പഠിപ്പിക്കുന്നത്. ഈ കാര്യത്തിൽ മാത്രം എല്ലാ മതങ്ങളും ഒറ്റക്കെട്ടാണ്. സ്ത്രീ സമത്വത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്ന നേതാവിന്‍റെ വീട്ടിൽ ചെന്നാൽ അവിടെയും അടുക്കളയിൽ പോയി ചായ ഉണ്ടാക്കി കൊണ്ടു വരുന്നത് നേതാവായിരിക്കില്ല.  ഓണക്കാലങ്ങളിൽ പത്ര മാധ്യമങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ടാവും, ജനനായകന്‍റെ ഓണം ഉണ്ണുന്ന ഇലയിൽ, ചോറു വിളമ്പുന്ന സഹധർമ്മിണിയെ. ഇതിലെ സ്ത്രീ വിരുദ്ധതയും നാം തിരിച്ചറിയില്ല. അവർ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന പടം ഇട്ടാൽ അതൊരു നല്ല മെസ്സേജ് അല്ലെ? അതു പോലെ ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, "മോളുടെ കല്യാണം ആയി, ഇപ്പോൾ പാചകം ഒക്കെ കുറച്ചു കുറച്ചായി പഠിപ്പിച്ചു കൊടുക്കുന്നു." ഇതിൽ അസ്വാഭാവികത നമുക്ക് തോന്നില്ല. തോന്നുമോ? ഇല്ല. എന്നാൽ "മോന്‍റെ കല്യാണം ആയി, പാചകം ഒക്കെ അവനെ പഠിപ്പിക്കണം." എന്ന് ഒരമ്മയോ, അച്ഛനോ പറഞ്ഞാൽ നമ്മളിൽ ചിരി പൊട്ടില്ലേ? ശരിക്കും പറഞ്ഞാൽ ഓരോ പൗരനും അടുക്കള ജോലി പങ്കിട്ടാണ് സ്ത്രീ പുരുഷ സമത്വം തുടങ്ങേണ്ടത്, അല്ലാതെ ലേഖനം എഴുതിയിട്ടോ, കവല പ്രസംഗം നടത്തിയോ അല്ല.   മകനെ അടുക്കളയിൽ കയറ്റിയാൽ മാത്രം പോരാ, എച്ചിൽ പാത്രങ്ങൾ കൂടി കഴുകിക്കാൻ പഠിപ്പിക്കണം   നമ്മുടെ സിനിമകളും TV പ്രോഗ്രാമുകളും സ്ത്രീയെ അടുക്കളയിൽ തളച്ചിരിക്കുകയാണ്. സ്ത്രീ വിരുദ്ധ സംഭാഷണങ്ങൾ ഉള്ള ഭാഗം അഭിനയിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത നടൻമാർ, സ്ത്രീയെ Stereotype (സര്‍വസാധാരണമായ സ്ഥിരസങ്കല്പം) ചെയ്യുന്ന ഭാഗങ്ങളിൽക്കൂടി അഭിനയിക്കില്ല എന്ന് പറയണം. ഉദാഹരണത്തിന് ഭാര്യയോട്, "ഇന്നെന്താ ഡിന്നറിന്?" അല്ലെങ്കിൽ വിരുന്നുകാർ വരുമ്പോൾ "അകത്തു പോയി ഒരു ചായ കൊണ്ട് വരൂ" തുടങ്ങിയ സിനിമയിൽ/ TV യിൽ സാധാരണയായി സ്ത്രീ വിരുദ്ധ ഡയലോഗുകൾ കൂടി ഇല്ലാതാക്കണം.  മകനെ അടുക്കളയിൽ കയറ്റി ജോലി ചെയ്യിപ്പിക്കാൻ തുടങ്ങുമ്പോൾ തന്നെ, അവനിലുള്ള പുരുഷാധിപത്യം പതിയെ അവസാനിക്കാൻ തുടങ്ങും. മകനെ അടുക്കളയിൽ കയറ്റിയാൽ മാത്രം പോരാ, എച്ചിൽ പാത്രങ്ങൾ കൂടി കഴുകിക്കാൻ പഠിപ്പിക്കണം. മകളും ഉണ്ടെങ്കിൽ അടുക്കള ജോലി കൊടുക്കുമ്പോൾ ഒരു തരത്തിൽ ഉള്ള വേർതിരിക്കലും കാണിക്കരുത്. അതായത് "മോൻ കറിക്കരിയൂ, മോള് എച്ചിൽ പാത്രങ്ങൾ കഴുകൂ, തുടങ്ങിയ രീതിയിൽ ഒരു വേർ തിരിവും കാണിക്കാതെ ഇരിക്കണം.  സ്ത്രീയെ അടക്കി വാഴാൻ ഉള്ളതല്ല എന്ന ബോധവും ഒരു സഹവർത്തിത്വ മനോഭാവവും ഉണ്ടായിക്കൊള്ളും. അങ്ങിനെ ഒരു സംസ്കാരം ആണ് വളർന്നു വരേണ്ടത്. നമ്മൾ സംസ്കാരം എന്ന് ഇപ്പോൾ പഠിച്ചു വച്ചിരിക്കുന്ന പലതും സ്ത്രീ വിരുദ്ധമായ ആശയങ്ങൾ ആണ്. സംസ്കാരം, കുടുംബബന്ധം എന്ന പേരിൽ നമ്മളെ തളച്ചിടാൻ ശ്രമിക്കുന്നതും സ്ത്രീ വിരുദ്ധമായ ആശയങ്ങൾ ആണ്.   പുരുഷൻമാരോട്, ഈ കുക്കിങ് അത്ര പ്രയാസം ഉള്ള കാര്യമല്ല കേട്ടോ   അതിപ്പോള്‍ ഏതു മതത്തിൽ ആയാലും. വിപ്ലവം തുടങ്ങേണ്ടിയതും അടുക്കളയിൽ തന്നെ, "അച്ഛൻ കഴിച്ച ആ എച്ചിൽ പാത്രം എന്തിനാണ് അമ്മ കഴുകുന്നത്" എന്നുള്ള ചോദ്യത്തിൽ നിന്നാവണം അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്. അമ്മയും "ഇന്നു മുതൽ ഈ വീട്ടിൽ അവരവരുടെ എച്ചിൽ പാത്രങ്ങൾ അവനവൻ തന്നെ കഴുകണം" എന്ന് പറഞ്ഞാവണം അമ്മയുടെ അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്. അതു കൊണ്ട് മകളെ മാത്രമല്ല മകനെയും കൂടി അടുക്കളയിൽ കയറ്റണം. മുറ്റം അടിക്കാൻ ശീലിപ്പിക്കണം. ചപ്പാത്തി പരത്താൻ പഠിപ്പിക്കണം, കഞ്ഞി വയ്പ്പിക്കണം. കറികൾ എല്ലാം ഉണ്ടാക്കാൻ പഠിപ്പിക്കണം, ആഹാരം കഴിച്ച പാത്രം കഴുകിക്കണം.  പുരുഷൻമാരോട്, ഈ കുക്കിങ് അത്ര പ്രയാസം ഉള്ള കാര്യമല്ല കേട്ടോ.&amp;nbsp;അമേരിക്കയിലെ പ്രശസ്തമായ Napa Valley restaurant ന്‍റെ ഉടമയും, പ്രശസ്ത പാചക വിദഗ്ദനും ആയ Thomas Keller പറഞ്ഞത് 'Once you understand the foundations of cooking- whatever kind you like, whether it's French or Italian or Japanese- you really don't need a cookbook anymore.'  അതായത് പാചകത്തിന്‍റെ ബാലപാഠങ്ങൾ പഠിച്ചാൽ ലോകത്തിലുള്ള ഏത് വിഭവവും കുക്ക് ചെയ്യാം. എന്‍റെ സ്വന്തം അനുഭവം കൂടിയാണിത്. പറഞ്ഞു വന്നത് അടുക്കള സ്ത്രീക്കു മാത്രമുള്ള സ്ഥലമല്ല. സ്ത്രീ-പുരുഷ സമത്വം തുടങ്ങേണ്ടത് സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നാണ്. Gender equality should start from your own kitchen. </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01ct0e2cgz35dbh4bqyk0292ha/suresh-pillai_760x400.jpg"/>
        </item>
        <item>
            <title>ആ ദുരനുഭവങ്ങള്‍ തുറന്നു പറയണോ, വേണ്ടയോ?</title>
            <link>https://www.asianetnews.com/opinion/me-too-campaign-pghlvt</link>
            <guid>https://www.asianetnews.com/opinion/me-too-campaign-pghlvt</guid>
            <pubDate>Fri, 12 Oct 2018 18:39:00 +0530</pubDate>
            <description>കടുത്ത വേദനയിലൂടെയാണ് കടന്നു പോകേണ്ടി വരുന്നുണ്ടാവുക. ഈ വേദന ഒറ്റക്ക് കടിച്ചു പിടിച്ചു സഹിക്കുക അരുത്. കൂട്ടുകാരുടെ, പ്രിയപ്പെട്ടവരുടെ പിന്തുണ തേടാൻ മടിക്കരുത്. അരക്ഷിതത്വം തോന്നുന്നുവെങ്കിൽ നിങ്ങൾക്ക് ഏറ്റവും വിശ്വസ്തത തോന്നുന്ന ഒരാൾക്കൊപ്പം സമയം ചെലവിടാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെയോ സംരംഭങ്ങളുടെയോ പിന്തുണ തേടുക. അതിജീവിച്ചവർക്ക് പരിഗണന നൽകി &amp;nbsp;സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങളോടെ അത്തരത്തിൽ പിന്തുണ നൽകുന്നുണ്ട്.&amp;nbsp;    'മീറ്റൂ' മുന്നേറ്റത്തിന്‍റെ മൂന്നാം ഘട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയിപ്പോൾ. മുൻതവണത്തേക്കാൾ കരുത്തോടെ കൂടുതൽ സ്ത്രീകൾ തുറന്നു പറച്ചിലുകളുമായി മുന്നോട്ടുവരുന്നു. ‘പ്രമുഖൻ’മാരും, പുരോഗമന പ്രാസംഗികരുമായ പല എഴുത്തുകാരും മാധ്യമപ്രവർത്തകരും കലാകാരും ലൈംഗികമായി നടത്തിയ കടന്നുകയറ്റത്തിന്‍റെയും, അതിക്രമങ്ങളുടെയും നേരനുഭവം തുറന്നു പറയുന്നു അവർ. അക്കാദമിക മേഖലയിലെ ലൈംഗിക അതിക്രമകാരികളുടെ പട്ടിക (LoSHA) കഴിഞ്ഞ വർഷം റയ സർക്കാർ പുറത്തുവിട്ടതോടെയാണ് ഇന്ത്യയിൽ ഈ മുന്നേറ്റത്തിന് ആരംഭമാവുന്നത്. &amp;nbsp;ഇന്ത്യൻ സ്ത്രീവാദ പ്രസ്ഥാനത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷാനിർഭരമായ ഘട്ടമാണിതെങ്കിലും ലൈംഗിക കൈയേറ്റങ്ങൾ നേരിടേണ്ടി വന്ന ചിലരെയെങ്കിലും ഇത് പരവശരാക്കുകയും ചെയ്യുന്നുണ്ട്. &amp;nbsp;  ലൈംഗിക അതിക്രമ അനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു പറയുമ്പോൾ അതിജീവിച്ച പലർക്കും മാനസിക ആഘാതവും സൃഷ്ടിച്ചേക്കാം. തങ്ങൾ &amp;nbsp;അഭിമുഖീകരിച്ച ആ ദുരനുഭവങ്ങളുടെ നിമിഷങ്ങൾ ദൃശ്യങ്ങൾ കണക്കെ വീണ്ടും മനസിലെത്തിയേക്കാം. നിന്‍റെ തെറ്റാണെന്ന കുറ്റപ്പെടുത്തലുകൾ, നിങ്ങൾക്കറിയാവുന്ന ഒരാൾ നേരിട്ട ലൈംഗിക അതിക്രമങ്ങൾ, നിങ്ങളെ അക്രമിച്ചയാൾ ചെയ്ത മറ്റ് ലൈംഗിക കൈയേറ്റങ്ങളെക്കുറിച്ചുള്ള അറിവുകൾ ഇവയെല്ലാം മാനസിക ആഘാതങ്ങൾക്ക് വഴിവെച്ചേക്കും.   എത്രകാലം മുമ്പ് സംഭവിച്ചതാണെങ്കിലും ദുരനുഭവങ്ങളുടെ ഓർത്തെടുക്കലും തുറന്നു പറച്ചിലും വേദനാകരമാവാം   അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടില്ലാത്തവർക്കു പോലും ഇത് സംഭവിക്കാം. നടുക്കുന്ന ചില അനുഭവങ്ങൾ കൂടുതലായി വായിക്കുകയോ കേൾക്കുകയോ ചെയ്യുമ്പോൾ പോലും സംഭവിക്കാവുന്നതാണിത്. &amp;nbsp;ആരോഗ്യകരവും ശക്തവുമായ മുന്നേറ്റം ഉറപ്പാക്കുന്നതിന് ഓരോരുത്തരും ഒരൽപ്പം കരുതലുകളെടുക്കുന്നത് പ്രധാനമാണ്. &amp;nbsp; &amp;nbsp; സന്നദ്ധമായിട്ടില്ലെങ്കിൽ ഇപ്പോൾ വേണ്ട ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് മുന്നോട്ടു വരുന്ന ഘട്ടത്തിൽ ഈ മുന്നേറ്റത്തിനൊപ്പം നിൽക്കുന്നതും ഐക്യദാർഢ്യപ്പെടുന്നതും നിർണായകമായി തോന്നിയേക്കാം. &amp;nbsp;എന്നാൽ, എത്രകാലം മുമ്പ് സംഭവിച്ചതാണെങ്കിലും ദുരനുഭവങ്ങളുടെ ഓർത്തെടുക്കലും തുറന്നു പറച്ചിലും വേദനാകരമാവാം. നിങ്ങൾ തുറന്നു പറയാൻ ഉദ്ദേശിക്കുന്നുവെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ &amp;nbsp;വേദനക്കും നിങ്ങളുടെ അനുഭവങ്ങൾക്കും അതിന്‍റേതായ സാധുതയുണ്ട്. &amp;nbsp;മാനസിക ആരോഗ്യം വിലയായി നൽകി തുറന്നു പറച്ചിൽ നടത്തേണ്ട ബാധ്യത നിങ്ങൾക്കില്ല. &amp;nbsp;   വേണ്ട എന്ന്&amp;nbsp;തോന്നുന്ന സമയത്ത് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുക   സമൂഹ മാധ്യമങ്ങളിൽ നിന്നു വിട്ടു നിൽക്കാം ഓൺലൈനിൽ വരുന്ന ഇത്തരം കുറിപ്പുകളും അനുഭവങ്ങളും ഒരു പക്ഷെ പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കിൽ നിങ്ങൾക്ക് അൺഫോളോ ചെയ്യാം, വാട്ട്സ്ആപ്പ് മ്യൂട്ട് ചെയ്തു വെക്കാം, ബ്ലോക്ക് ചെയ്യാം. അതിന്‍റെ പേരിലൊന്നും കുറ്റബോധം തോന്നേണ്ടതില്ല. &amp;nbsp;വേണ്ട എന്ന്&amp;nbsp;തോന്നുന്ന സമയത്ത് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുക, വേണം എന്ന് മനസു പറയുമ്പോൾ തിരിച്ചു വരാമല്ലോ  ആനന്ദം നൽകുന്നത് എന്താണെന്നു വെച്ചാൽ ചെയ്യുക നിങ്ങൾക്ക് സന്തോഷം പകരുന്ന എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുക. കൂട്ടുകാരുമായി സംസാരിക്കുകയോ നന്നായൊന്ന് നടന്നു വരികയോ, ഒന്ന് ഉറങ്ങുകയോ പാചകം ചെയ്യുകയോ, ഓമന മൃഗങ്ങളുമായി സമയം ചെലവിടുകയോ ചെയ്യാം. ഇനി അൽപം ധ്യാനം വേണമെങ്കിൽ അതുമാവാം.&amp;nbsp;   ഈ വേദന ഒറ്റക്ക് കടിച്ചു പിടിച്ചു സഹിക്കുക അരുത്   നിങ്ങൾ എവിടെയെന്ന് ഉറപ്പാക്കുക വൈകാരികമായ ഇത്തരം ഉള്ളടക്കങ്ങളുമായി ഇടപഴകുന്നത് ഒരൽപ്പം സ്ഥലജലവിഭ്രമം സൃഷ്ടിച്ചേക്കാം. നമ്മൾ എവിടെയാണ് എന്ന് മറന്നു പോയേക്കാം, വർത്തമാന കാലവുമാണ് ബന്ധം മുറിഞ്ഞു പോകുന്നതായി തോന്നിയേക്കാം. അതു തിരിച്ചു പിടിക്കാനും നിങ്ങൾ അതിജയിച്ച് പുതുകാലത്തിലാണ് ജീവിക്കുന്നത് എന്നും മനസുകൊണ്ട് ഉറപ്പുവരുത്തുക. അതിനായി ചില ഗ്രൗണ്ടിങ് ടെക്നിക്കുകളും പ്രയോജനപ്പെടുത്താം.&amp;nbsp; &amp;nbsp; വേദന ഒറ്റക്ക് സഹിക്കണ്ട കടുത്ത വേദനയിലൂടെയാണ് കടന്നു പോകേണ്ടി വരുന്നുണ്ടാവുക. ഈ വേദന ഒറ്റക്ക് കടിച്ചു പിടിച്ചു സഹിക്കുക അരുത്. കൂട്ടുകാരുടെ, പ്രിയപ്പെട്ടവരുടെ പിന്തുണ തേടാൻ മടിക്കരുത്. അരക്ഷിതത്വം തോന്നുന്നുവെങ്കിൽ നിങ്ങൾക്ക് ഏറ്റവും വിശ്വസ്തത തോന്നുന്ന ഒരാൾക്കൊപ്പം സമയം ചെലവിടാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെയോ സംരംഭങ്ങളുടെയോ പിന്തുണ തേടുക. അതിജീവിച്ചവർക്ക് പരിഗണന നൽകി &amp;nbsp;സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങളോടെ ആൾട്ടർനേറ്റിവ് സ്റ്റോറി അത്തരത്തിൽ പിന്തുണ നൽകുന്നുണ്ട്.&amp;nbsp;  ഇതൊരൽപ്പം വെല്ലുവിളികൾ നിറഞ്ഞ സമയമാണ്. പക്ഷെ, നമ്മൾ അതിജീവിക്കുക തന്നെ വേണം. അവരവരോടും നമുക്കു ചുറ്റുമുള്ളവരോടും സഹാനുഭൂതിയോടെ (സഹതാപത്തോടെയല്ല) ഇടപഴകി നമ്മളതു സാധ്യമാക്കും. വേദനിക്കപ്പെട്ടവരേ, മറക്കാതിരിക്കുക തലകുനിച്ചു നിൽക്കേണ്ടത് നമ്മളല്ല, അവരാണ്, നമ്മുടെ ജീവിതത്തിനും ശരീരത്തിനും നേരെ അതിക്രമം കാണിക്കാൻ മുതിർന്ന അവർ, അവർ മാത്രം.  (ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ പഠനം പൂർത്തിയാക്കിയ അഹ്ല മാട്ര, ബംഗളുരുവിൽ ക്ലിനിക്കൽ സൈകോളജിസ്റ്റാണ്.) </description>
            <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01csm6abhxmfkgh0bjjb2bjeg3/me-too-ahla_760x400.jpg"/>
        </item>
        <item>
            <title>ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നപ്പോള്‍ ഇവരെല്ലാം എവിടെയായിരുന്നു?</title>
            <link>https://www.asianetnews.com/opinion/sabarimala-protest-and-dalith-by-mruduladevi-sasidharan-pg8814</link>
            <guid>https://www.asianetnews.com/opinion/sabarimala-protest-and-dalith-by-mruduladevi-sasidharan-pg8814</guid>
            <pubDate>Sun, 07 Oct 2018 17:01:00 +0530</pubDate>
            <description>ആര്‍ത്തവത്തെ ഭയക്കാത്ത അന്നത്തെ അടിമപ്പെണ്ണുങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് കരുത്തോടെ മുന്നേറേണ്ടത് നമ്മുടെ ആവശ്യമാണ്. അത് സനാധനധര്‍മ്മസംസ്ഥാപനത്തിന് വേണ്ടി തെരുവില്‍ മരിക്കാനുള്ളതല്ല. കാട്ടുവള്ളിക്ക് പൊക്കിള്‍ക്കൊടി മുറിച്ച് പ്രസവിച്ച്, ശേഷം കുഞ്ഞിനെ മാറ്റിക്കിടത്തി തമ്പ്രാന് വേണ്ടി ചിറയുറപ്പിക്കാന്‍ പണിയെടുക്കേണ്ടി വന്ന അടിമപ്പെണ്ണിന്‍റെ ചോരയാണ് നമ്മളിലോടുന്നത്.&amp;nbsp;    ഒരു ദലിത് ആദിവാസി വിഭാഗക്കാരും അയ്യപ്പനെ രക്ഷിക്കാന്‍ വെളിയിലിറങ്ങരുത്. സനാതന ധര്‍മ്മം രക്ഷിക്കലല്ല നമ്മുടെ തൊഴില്‍. ജനിച്ച മണ്ണില്‍ കാലുറപ്പിക്കാന്‍ ആകെയുണ്ടായിരുന്ന SC/ST Act വയലേറ്റ് ചെയ്യപ്പെട്ടപ്പോള്‍ വ്യാപാരി വ്യവസായി സമൂഹവും ഹോട്ടല്‍ വ്യവസായികളും ഒന്നിച്ചപ്പോള്‍ എവിടെയായിരുന്നു രാഹുല്‍ ഈശ്വറിന്‍റെ പട? ആദിവാസി യുവാവ് ദനാമഞ്ചി ഭാര്യയുടെ മൃതദേഹം തോളിലേറ്റി ശവമടക്കാന്‍ കാശില്ലാതെ പന്ത്രണ്ട് കിലോമീറ്റര്‍ നടന്നപ്പോള്‍ എവിടെയായിരുന്നു കുലസ്ത്രീകള്‍!&amp;nbsp;  കെവിന്‍ എന്ന ദലിത് ക്രൈസ്തവന്‍റെ കണ്ണ് ചൂഴ്ന്നെടുത്ത് കൊന്നപ്പോള്‍ ഈ പൗരബോധം എന്താ ഉണരാഞ്ഞത്? ജിഷയുടെ ജനനേന്ദ്രിയം വെട്ടിക്കീറിമുറിച്ചപ്പോഴും അഭിമന്യവിനെ കുത്തിക്കീറിയപ്പോഴും എല്ലാം എവിടെപ്പോയൊളിച്ചു നാമെല്ലാം ഒന്നാണെന്ന വാദം. ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നപ്പോള്‍ ഒരു കവലപ്രസംഗം പോലും ( മറ്റുള്ളവരെ ബോധിപ്പിക്കാനെങ്കിലും) നടത്താന്‍ മെനക്കടാതിരുന്ന ഇവര്‍ക്ക് വേണ്ടി അയ്യപ്പനെ രക്ഷിക്കാന്‍ ഒരൊറ്റയാളും സ്വന്തം ഊര്‍ജ്ജം പാഴാക്കരുത്. ഉറപ്പാണ്, ഒരൊറ്റ പൂണൂല്‍ ധാരിയും, അറസ്ററ് ചെയ്യപ്പെടില്ല. പകരം അറസ്റ്റിലാവുക നമ്മളാവും.   നിയമക്കുരുക്കിട്ട് ആഹ്വാനം തന്നു കൂടെക്കൂട്ടുന്നവര്‍ നമ്മെ നശിപ്പിക്കും   നമ്മുടെ ജോലി, കാട്ടിലിരിക്കുന്ന അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല. അറസ്ററ് ചെയ്യപ്പെട്ട സ്വന്തം മക്കളെ ഒരു പിഎസ്സി പരീക്ഷ എഴുതാന്‍ പോലും പറ്റാത്ത വിധം കുറ്റവാളികളാക്കാന്‍ വിട്ടുകൊടുക്കരുത്. ഒരു വിദേശയാത്രയ്ക്കും പോകാന്‍ പറ്റാത്ത തരത്തില്‍, ഒരു പാസ്പോര്‍ട്ടു പോലും എടുക്കാന്‍ പറ്റാത്ത തരത്തില്‍ നിയമക്കുരുക്കിട്ട് ആഹ്വാനം തന്നു കൂടെക്കൂട്ടുന്നവര്‍ നമ്മെ നശിപ്പിക്കും നമ്മുടെ യൗവ്വനങ്ങളെ തകര്‍ച്ചയ്ക്ക് വിട്ടുകൊടുക്കരുത്.&amp;nbsp;  Educate, Agitate, Organise എന്നു മഹാനായ അംബേദ്കര്‍ പഠിപ്പിച്ചത് സവര്‍ണതയുടെ അധികാരക്കോട്ടകളിളക്കാനാണ്. അല്ലാതെ തെരുവില്‍ പൂണൂല്‍ രാഷ്ട്രീയത്തിന് വേണ്ടി വെട്ടിക്കീറി മരിക്കാനല്ല. ഒഴുകി വന്ന ആര്‍ത്തവരക്തത്തെ കാട്ടില പറിച്ച് പ്രതിരോധിച്ച് കല്ലുരുട്ടി പണിയെടുക്കേണ്ടി വന്ന നമ്മുടെ അമ്മമാര് അന്നോര്‍ത്തു കാണും എന്‍റെ തലമുറയെങ്കിലും രക്ഷപ്പെട്ടേക്കുമെന്ന്.&amp;nbsp;   ആ സ്ഥൈര്യം വേണ്ടവിധം വിനിയോഗിക്കുക,&amp;nbsp;നമുക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്   ആര്‍ത്തവത്തെ ഭയക്കാത്ത അന്നത്തെ അടിമപ്പെണ്ണുങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് കരുത്തോടെ മുന്നേറേണ്ടത് നമ്മുടെ ആവശ്യമാണ്. അത് സനാധനധര്‍മ്മസംസ്ഥാപനത്തിന് വേണ്ടി തെരുവില്‍ മരിക്കാനുള്ളതല്ല. കാട്ടുവള്ളിക്ക് പൊക്കിള്‍ക്കൊടി മുറിച്ച് പ്രസവിച്ച്, ശേഷം കുഞ്ഞിനെ മാറ്റിക്കിടത്തി തമ്പ്രാന് വേണ്ടി ചിറയുറപ്പിക്കാന്‍ പണിയെടുക്കേണ്ടി വന്ന അടിമപ്പെണ്ണിന്‍റെ ചോരയാണ് നമ്മളിലോടുന്നത്.&amp;nbsp;  ആ സ്ഥൈര്യം വേണ്ടവിധം വിനിയോഗിക്കുക. നമുക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. രോഹിത് വെമൂലമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍, ബിനേഷ് ബാലനേ പോലുള്ളവര്‍ കൂടുതലായി ഉണ്ടാവാന്‍, ലീല സന്തോഷിനേപ്പൊലെ കരുത്തുറ്റ പെണ്ണുങ്ങള്‍ ഉണ്ടാവാന്‍, കാരവാന്‍ (ഇനിയും നിരവധിപേര്‍ ) മുന്നോട്ട് ചലിപ്പിക്കുക. നമ്മുടെ ജീവിതം സവര്‍ണതയ്ക്ക് വേണ്ടി ജയിലിലും, കോടതിയിലും തള്ളിനീക്കാനുള്ളതല്ല.&amp;nbsp; </description>
            <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01cs74mqtynvbef514tv38wm8c/mrudulaa_760x400.jpg"/>
        </item>
    </channel>
</rss>