<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 13 May 2026 21:40:17 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/other-sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['ബ്രിജ് ഭൂഷനെതിരെ  പരാതി നൽകിയ ആ 6 ഗുസ്തി താരങ്ങളില്‍ ഒരാൾ ഞാനാണ്'; വെളിപ്പെടുത്തലുമായി വനിതാ താരം]]></title>
            <link>https://www.asianetnews.com/other-sports/i-am-one-of-those-six-victims-vinesh-phogat-breaks-anonymity-in-sexual-harassment-case-against-brij-bhushan-articleshow-40bdqqt</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/i-am-one-of-those-six-victims-vinesh-phogat-breaks-anonymity-in-sexual-harassment-case-against-brij-bhushan-articleshow-40bdqqt</guid>
            <pubDate>Sun, 03 May 2026 17:52:15 +0530</pubDate>
            <description><![CDATA[&lt;p&gt;ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആ ആറ് ഇരകളിൽ ഒരാൾ ഞാൻ തന്നെയാണ് എന്ന് എനിക്ക് ഇന്ന് പറയേണ്ടി വരികയാണ്. ഞങ്ങളുടെ മൊഴിയെടുക്കൽ നടപടികൾ കോടതിയിൽ ഇപ്പോഴും തുടരുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqpwkzq8ynrazgdd4s00kp14,imgname-20231224146l-1777810931432.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആറ് വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന് വിനേഷ് ആദ്യമായി പരസ്യമായി വെളിപ്പെടുത്തി. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് വിനേഷ് മൗനം വെടിഞ്ഞത്.&lt;/p&gt;&lt;p&gt;സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇരകളുടെ അന്തസ്സ് സംരക്ഷിക്കാൻ ഇതുവരെ പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും, എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ഇതിന് നിർബന്ധിതയാക്കുകയാണെന്നും വിനേഷ് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വെളിപ്പെടുത്തലുകൾക്ക് താൽപ്പര്യമില്ലായിരുന്നുവെന്ന് വിനേഷ് വീഡിയോയിൽ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആ ആറ് ഇരകളിൽ ഒരാൾ ഞാൻ തന്നെയാണ് എന്ന് എനിക്ക് ഇന്ന് പറയേണ്ടി വരികയാണ്. ഞങ്ങളുടെ മൊഴിയെടുക്കൽ നടപടികൾ കോടതിയിൽ ഇപ്പോഴും തുടരുകയാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം എത്ര കഠിനമാണെന്ന് ഓരോ കായികതാരത്തിനും അറിയാം. ബ്രിജ് ഭൂഷണിന്&zwj;റെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ഗുസ്തി ട്രയൽസുകൾ നടത്താനുള്ള ഫെഡറേഷന്&zwj;റെ തീരുമാനമാണ് വിനേഷിനെ പ്രകോപിപ്പിച്ചത്.&lt;/p&gt;&lt;p&gt;ബ്രിജ് ഭൂഷണിന്&zwj;റെ ഉടമസ്ഥതയിലുള്ള നന്ദിനി നഗർ മഹാവിദ്യാലയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഫെഡറേഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും സഞ്ജയ് സിംഗിലൂടെ ബ്രിജ് ഭൂഷൺ തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് വിനേഷ് ആരോപിച്ചു. റഫറിമാരെ നിശ്ചയിക്കുന്നതിലും പോയിന്&zwj;റുകൾ നൽകുന്നതിലും ബ്രിജ് ഭൂഷണിന്&zwj;റെ ആളുകൾ സ്വാധീനം ചെലുത്തുമെന്നും, അവിടെ നിഷ്പക്ഷമായ ഒരു മത്സരം അസാധ്യമാണെന്നും വിനേഷ് ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;തന്നെ ഉപദ്രവിച്ച ഒരാളുടെ തട്ടകത്തിൽ ചെന്ന് മത്സരിക്കുക എന്നത് മാനസികമായി തകർക്കുന്ന കാര്യമാണെന്ന് വിനേഷ് തുറന്നുപറഞ്ഞു. 2023-ൽ ബ്രിജ് ഭൂഷണെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന ഐതിഹാസിക സമരത്തിന്&zwj;റെ മുൻനിരയിലുണ്ടായിരുന്ന താരമാണ് വിനേഷ്. ഒളിമ്പിക് ജേതാക്കളായ സാക്ഷി മാലിക്, ബജ്&zwnj;റംഗ് പുനിയ എന്നിവർക്കൊപ്പം വിനേഷിനെ പോലീസ് തെരുവിലൂടെ വലിച്ചിഴച്ച ദൃശ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.&lt;/p&gt;&lt;p&gt; pic.twitter.com/hQrGmMLMrS&lt;/p&gt;&lt;p&gt;&mdash; Vinesh Phogat (@Phogat_Vinesh) May 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ബ്രിജ് ഭൂഷൺ എല്ലാ ആരോപണങ്ങളും നിഷേധിക്കുമ്പോഴും, വിനേഷ് ഉൾപ്പെടെയുള്ള ആറ് താരങ്ങൾ നൽകിയ കേസ് ഗൗരവകരമായി മുന്നോട്ട് പോവുകയാണ്. ഏഷ്യൻ ഗെയിംസിനായുള്ള തയ്യാറെടുപ്പിനിടെ വിനേഷ് നടത്തിയ ഈ വെളിപ്പെടുത്തൽ കേന്ദ്ര കായിക മന്ത്രാലയത്തെയും ഫെഡറേഷനെയും വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/i-am-one-of-those-six-victims-vinesh-phogat-breaks-anonymity-in-sexual-harassment-case-against-brij-bhushan-articleshow-40bdqqt"/>
        </item>
        <item>
            <title><![CDATA[കേരള സര്‍വകലാശാലാ ഇന്റര്‍-കോളജ് വനിതാ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: എല്‍.എന്‍.സി.പി.ഇക്ക് കന്നി കിരീടം]]></title>
            <link>https://www.asianetnews.com/other-sports/lncpe-won-kerala-university-inter-college-women-squash-championship-articleshow-5ookk40</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/lncpe-won-kerala-university-inter-college-women-squash-championship-articleshow-5ookk40</guid>
            <pubDate>Thu, 19 Feb 2026 14:43:35 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള സര്&zwj;വകലാശാലാ ഇന്റര്&zwj;-കോളജ് വനിതാ സ്&zwnj;ക്വാഷ് ചാമ്പ്യന്&zwj;ഷിപ്പില്&zwj;, കാര്യവട്ടം എല്&zwj;.എന്&zwj;.സി.പി.ഇ ചരിത്രത്തിലാദ്യമായി കിരീടം നേടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khtjs0mcyrwkhz8bs41n1pfp,imgname-squash-1771492377228.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേരള സര്&zwj;വകലാശാലാ ഇന്റര്&zwj;-കോളജ് വനിതാ സ്&zwnj;ക്വാഷ് ചാമ്പ്യന്&zwj;ഷിപ്പില്&zwj; ചരിത്രത്തിലാദ്യമായി കിരീടം ചൂടി കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്&zwj; കോളജ് ഓഫ് ഫിസിക്കല്&zwj; എഡ്യൂക്കേഷന്&zwj;. പാളയം നാഷണല്&zwj; ഗെയിംസ് സ്&zwnj;ക്വാഷ് കോര്&zwj;ട്ടില്&zwj; നടന്ന മത്സരത്തില്&zwj;, കഴിഞ്ഞ മൂന്ന് വര്&zwj;ഷമായി കിരീടം കൈവശം വെച്ചിരുന്ന മാര്&zwj; ഇവാനിയോസ് കോളജിനെ അട്ടിമറിച്ചാണ് എല്&zwj;.എന്&zwj;.സി.പി.ഇ കിരീടം നേടിയത്.&lt;/p&gt;&lt;p&gt;സംസ്ഥാന ചാമ്പ്യന്&zwj; സുഭദ്ര കെ. സോണി നയിച്ച ടീമില്&zwj; ജുനാകി ഗോസ്വാമി, സാഗരിക ശരണ്യ, ശിവരഞ്ജിനി ആര്&zwj;., അര്&zwj;ണ സിങ് എന്നിവരായിരുന്നു മറ്റ് അംഗങ്ങള്&zwj;. യൂണിവേഴ്&zwnj;സിറ്റി ഡിപ്പാര്&zwj;ട്ട്&zwnj;മെന്റ്സ്, ഗവണ്&zwj;മെന്റ് കോളജ് തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് എല്&zwj;.എന്&zwj;.സി.പി.ഇ ഈ നേട്ടം കൈവരിച്ചത്.&lt;/p&gt;&lt;p&gt;അതേസമയം, പുരുഷ വിഭാഗത്തില്&zwj; യൂണിവേഴ്&zwnj;സിറ്റി ഡിപ്പാര്&zwj;ട്ട്&zwnj;മെന്റ്സ് തങ്ങളുടെ ആധിപത്യം നിലനിര്&zwj;ത്തി ചാമ്പ്യന്മാരായി. വിജയികളായ ടീമുകള്&zwj; അടുത്ത മാസം മുംബൈയിലെ സോമയ്യ വിദ്യാവിഹാര്&zwj; സര്&zwj;വകലാശാലയില്&zwj; നടത്തുന്ന ഓള്&zwj; ഇന്ത്യ ഇന്റര്&zwj;-യൂണിവേഴ്&zwnj;സിറ്റി സ്&zwnj;ക്വാഷ് ചാമ്പ്യന്&zwj;ഷിപ്പില്&zwj; കേരള സര്&zwj;വകലാശാലയെ പ്രതിനിധീകരിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/lncpe-won-kerala-university-inter-college-women-squash-championship-articleshow-5ookk40"/>
        </item>
        <item>
            <title><![CDATA[ബംഗാൾ തിരഞ്ഞെടുപ്പിന് മുമ്പെ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് ബിജെപിയിലേക്ക്]]></title>
            <link>https://www.asianetnews.com/other-sports/tennis-legend-leander-paes-set-to-join-bjp-ahead-of-bengal-assembly-polls-articleshow-6wknyni</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/tennis-legend-leander-paes-set-to-join-bjp-ahead-of-bengal-assembly-polls-articleshow-6wknyni</guid>
            <pubDate>Tue, 31 Mar 2026 11:17:31 +0530</pubDate>
            <description><![CDATA[&lt;p&gt;നേരത്തെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചിരുന്ന പേസിന്&zwj;റെ ഈ മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-946b24e1-8e16-461a-87b0-bfc203a12c6f,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊൽക്കത്ത: &lt;/strong&gt;പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ ഗോദയിൽ അപ്രതീക്ഷിത നീക്കവുമായി ടെന്നീസ് താരം ലിയാണ്ടർ പേസ്. ഇന്ന് കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ലിയാണ്ടര്&zwj; പേസ് ഔദ്യോഗികമായി ബിജെപി അംഗത്വം എടുക്കുമെന്നാണ് റിപ്പോര്&zwj;ട്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി പേസ് നേരത്തെ കൂടിക്കാഴ്ചനടത്തിയിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയും ചടങ്ങിൽ സന്നിഹിതനായിരുന്നു.&lt;/p&gt;&lt;p&gt;നേരത്തെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചിരുന്ന പേസിന്&zwj;റെ ഈ മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 2021-ൽ ഗോവയിൽ വെച്ച് പേസ് തൃണമൂലിൽ ചേർന്നിരുന്നു. എന്നാൽ ബംഗാൾ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഈ പാർട്ടി മാറ്റം ബിജെപിക്ക് സംസ്ഥാനത്ത് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;&lt;p&gt;പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി നിതിൻ നബിൻ കൊൽക്കത്തയിൽ നടത്തുന്ന സന്ദർശനത്തിനിടെയാണ് ലിയാണ്ടർ പേസിന്&zwj;റെ ഈ രാഷ്ട്രീയ പ്രവേശം. എങ്കിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പേസ് മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി ഇതിനകം രണ്ട് പട്ടികകളിലായി 255 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട് (ആദ്യ പട്ടികയിൽ 144 പേരും രണ്ടാം പട്ടികയിൽ 111 പേരും).&lt;/p&gt;&lt;p&gt;മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഭാരത് ഛേത്രി കാലിംപോങ്ങിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. 294 അംഗ ബംഗാൾ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/tennis-legend-leander-paes-set-to-join-bjp-ahead-of-bengal-assembly-polls-articleshow-6wknyni"/>
        </item>
        <item>
            <title><![CDATA[അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി  കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം]]></title>
            <link>https://www.asianetnews.com/other-sports/a-historic-double-calicut-university-clinches-twin-titles-at-all-india-inter-university-rugby-championship-articleshow-ayem0g6</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/a-historic-double-calicut-university-clinches-twin-titles-at-all-india-inter-university-rugby-championship-articleshow-ayem0g6</guid>
            <pubDate>Mon, 06 Apr 2026 21:56:29 +0530</pubDate>
            <description><![CDATA[&lt;p&gt;ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ നിന്നുളള ഒരു യൂണിവേഴ്സിറ്റി അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhstxgkdg4n91xt9aczfvw8,imgname-rugby-calicut-university1-1775492757011.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഭുവനേശ്വര്&zwj;:&lt;/strong&gt; കിറ്റ് യൂണിവേഴ്സിറ്റി ഭുവനേശ്വറിൽ വച്ച് നടന്ന അന്തർ സർവലാശാല പുരുഷ -വനിത റഗ്ബി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ഇരട്ട കിരീടം. ശിവാജി യൂനിവേഴ്സിറ്റി കോലപ്പൂരിനെ തോൽപ്പിച്ചാണ് ഇരു വിഭാഗങ്ങളിലും കാലിക്കറ്റ് ചരിത്ര നേട്ടം കൈവരിച്ചത് . പുരുഷ വിഭാഗത്തിൽ 13-10 എന്ന സ്കോറിനും വനിത വിഭാഗത്തിൽ 17-12 എന്ന സ്കോറിനും ഫൈനലിൽ അട്ടിമറിച്ചാണ് കിരീടം കരസ്ഥമാക്കിയത്.&lt;/p&gt;&lt;p&gt;ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ നിന്നുളള ഒരു യൂണിവേഴ്സിറ്റി അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്. പുരുഷ - വനിത വിഭാഗത്തിൽ മൂന്നാം സ്ഥാനം മുബൈ യൂണിവേഴ്സിറ്റി നേടി. ഖേലോ ഇന്ത്യ യൂനിവേഴ്സിറ്റി ചാമ്പ്യൻ ഷിൽ പങ്കെടുക്കുവാനുള്ള അവസരം ഇതിനകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയും പുരുഷ വനിത ടീമുകൾ നേടിയിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന്&zwj;റെ ശ്രീശാഖിന്&zwj;റെ നായകത്വത്തിൽ അണിനിരന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ടീമിൽ തിരൂർ തുഞ്ചൻ ഗവ.കോളേജിന്റെ മുഹമ്മദ് ആസിം, തൻസീർ ബാബു ,ഷഹ്മിൽ , സിയാദ് അഹമ്മദ് , സൂര്യനാരായനൻ , മുബഷീർ ഗുരുവായൂരപ്പൻ കോളേജിന്റെ ശ്രീശാഖ്, മൃതുൽ , അരുൺ , പ്രിയേഷ് , അബിൻ നാഥ്, അജയ് ബാബു ക്രൈസ്റ്റ് കോളേജിന്റെ മുഹമ്മദ് യാസിൻ, മുഹമ്മദ് ഫയാസ് , ബ്രിട്ടോ ആന്റണി, അമൽ ജോൺ യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്ട്മെന്റിന്റെ അതുൽ, അഭയാനന്ത്,വൈഷ്നവ് ബാബു , മുഹമ്മദ് റാഷിഖ് , മുഹമ്മദ് ഹാദിൽ ,മുക്താർ, ജിഷ്ണു, അഭിനവ് കോഴിക്കോട് ഗവ. ഫിസിക്കൽ എഡുക്കേഷൻ കോളേജിന്റെ മുഹമ്മദ് ജാസിം, ദേവഗിരി കോളേജിന്&zwj;റെ കാശിനാഥ് പൊന്നാനി എം.ഇ.എസിന്&zwj;റെ ഷബീർ ഷഫീഖ്, പട്ടാമ്പി ഗവ. കോളേജിന്&zwj;റെ മുഹമ്മദ് സവാദ് , കുന്നമംഗലം ഗവ. കോളേജിന്റെ ഗൽസാൻ എന്നിവരാണ് കളിച്ചത്.&lt;/p&gt;&lt;p&gt;അതുല്യ ഉദയന്&zwj;റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ കാലിക്കറ്റിന്&zwj;റെ വനിത വിഭാഗത്തിൽ തൃശൂർ സെന്&zwj;റ് ജോസഫ് കോളേജിന്&zwj;റെ ആർദ്ര ലക്ഷ്മി, ആൻ ബാബു, ആഷ്മി, കൃഷ്നേന്തു, ഗിഫിറ്റി, അശ്വതി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് താരങ്ങളായ നജ ഫാത്തിമ, ലക്ഷ്മി നന്ദ, ഫാത്തിമ ജെബിൻ യൂണിവേഴ്സിറ്റി ടീച്ചിംങ്ങ് ഡിപ്പാർട്ട്മെന്&zwj;റിന്&zwj;റെ ജിജിന ദാസ്, അത്യുല്യ , ശ്രീലക്ഷമി, തൃശൂർ ക്രൈസ്റ്റ് കോളേജിന്റെ അനിറ്റ സിബി ,ഫാത്തിമ ഫിദ, അനിറ്റ ഷാജു കോഴിക്കോട് ഗവ. ഫിസിക്കൽ എഡുക്കേഷൻ കോളേജിന്റെ അൻജിമ, ഹരിത, സോഫിയ, അന്ന ടെസ് ജൈമോൻ തൃശൂർ വിമല കോളേജിന്&zwj;റെ കാർത്തിക, അനഖ ഫറൂഖ് കോളേജിന്&zwj;റെ ഷാദിയ നസ്റിൽ കോഴിക്കോട് ആർട്സ് കോളേജിന്റെ പുണ്യദാസ് എന്നിവരാണ് അണിനിരന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;ഇന്ത്യൻ ടീം പരിശീലകനായിരുന്ന സെന്തിൽ കുമാർ ചീഫ് കോച്ചും സഹ പരിശീലകരായി ഹർഷാന്ത്, വിഷ്ണു ,വിനു എന്നിവരും ടീം മനേജർമാരായി തിരൂർ തുഞ്ചൻ ഗവ.കോളേജ് കായിക വിഭാഗം മേധാവി ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് യൂനിവേഴ്സിറ്റി കായിക വകുപ്പ് അധ്യാപിക റീമ നാഥ് എന്നിവരും ടീം ഫിസിയോയായി കായിക വിഭാഗത്തിന്&zwj;റെ തന്നെ ഫിസിയോ ടെന്നി ടേവിസും ടീമിനെ അനുഗമിച്ചു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/a-historic-double-calicut-university-clinches-twin-titles-at-all-india-inter-university-rugby-championship-articleshow-ayem0g6"/>
        </item>
        <item>
            <title><![CDATA[ഇന്ത്യന്‍ ഹോക്കിയില്‍ ലൈംഗികാരോപണ വിവാദം: മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശ]]></title>
            <link>https://www.asianetnews.com/other-sports/hockey-india-official-accused-of-sexual-harrassment-articleshow-dp6v7g8</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/hockey-india-official-accused-of-sexual-harrassment-articleshow-dp6v7g8</guid>
            <pubDate>Sat, 04 Apr 2026 21:25:00 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോക്കി ഇന്ത്യയിലെ ഒരു മുതിര്&zwj;ന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമം, അധികാര ദുര്&zwj;വിനിയോഗം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്&zwj; ഉയര്&zwj;ന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jpehkjvjhsg543kyjk3zddmt,imgname-hockey-india-new.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഇന്ത്യന്&zwj; ഹോക്കി ഭരണസമിതിയായ 'ഹോക്കി ഇന്ത്യ'യിലെ ഒരു മുതിര്&zwj;ന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം. ലൈംഗിക അതിക്രമം, മോശം പെരുമാറ്റം, അധികാര ദുര്&zwj;വിനിയോഗം എന്നീ ഗൗരവകരമായ ആരോപണങ്ങള്&zwj; ഉയര്&zwj;ന്നത്. സ്&zwnj;പോര്&zwj;ട്&zwnj;സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്&zwj; ഹരി രഞ്ജന്&zwj; റാവു, സായ് ഇന്റേണല്&zwj; കംപ്ലയിന്റ്&zwnj;സ് കമ്മിറ്റി ഡയറക്ടര്&zwj; കല്&zwj;പന ശര്&zwj;മ്മ, ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിര്&zwj;ക്കി എന്നിവര്&zwj;ക്ക് ലഭിച്ച ഇമെയിലിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്&zwj; പുറത്തുവന്നത്.&lt;/p&gt;&lt;p&gt;ഇതോടെ രാജ്യത്തെ ഹോക്കി താരങ്ങളുടെ സുരക്ഷയും കായികരംഗത്തെ സുതാര്യതയും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. വനിതാ ഉദ്യോഗസ്ഥര്&zwj;, പരിശീലകര്&zwj;, താരങ്ങള്&zwj; എന്നിവരോട് മോശമായി പെരുമാറുകയും അശ്ലീല ചിത്രങ്ങള്&zwj; ആവശ്യപ്പെടുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. വ്യക്തിപരമായ താല്&zwj;പര്യങ്ങള്&zwj;ക്ക് വഴങ്ങാത്തവരുടെ കരിയര്&zwj; നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുകയും ചെയ്തു. പരിശീലനത്തിനും മറ്റ് പ്രൊഫഷണല്&zwj; അവസരങ്ങള്&zwj;ക്കുമായി പണം ആവശ്യപ്പെട്ടുവെന്നും പരാതിയില്&zwj; പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;വീണ്ടും നിയമിച്ചത് വിവാദത്തില്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;ഈ ഉദ്യോഗസ്ഥനെതിരെ മുന്&zwj;പും സമാനമായ പരാതികള്&zwj; ഉയര്&zwj;ന്നിരുന്നു എന്നതാണ് ഏറ്റവും ഗൗരവകരമായ വശം. 2016 മുതല്&zwj; 2023 വരെയുള്ള കാലയളവില്&zwj; ഇയാള്&zwj;ക്കെതിരെ നിരവധി ആഭ്യന്തര പരാതികള്&zwj; ലഭിച്ചിരുന്നു. ഇതിനെത്തുടര്&zwj;ന്ന് 2023ല്&zwj; ഇയാള്&zwj; രാജിവെച്ചതുമാണ്. എന്നാല്&zwj;, ഏറെ വിവാദമുണ്ടാക്കിയ ഒരു നീക്കത്തിലൂടെ 2025 സെപ്റ്റംബറില്&zwj; ഇയാളെ ഹോക്കി ഇന്ത്യയില്&zwj; തിരിച്ചെടുത്തു. 2026 മാര്&zwj;ച്ചില്&zwj; ഔദ്യോഗിക പട്ടികകളില്&zwj; ഇയാളുടെ പേര് വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് പുതിയ പരാതികള്&zwj; ഉയര്&zwj;ന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/hockey-india-official-accused-of-sexual-harrassment-articleshow-dp6v7g8"/>
        </item>
        <item>
            <title><![CDATA[12 വർഷത്തെ പോരാട്ടത്തിനൊടുവിൽ ശുഭവാർത്ത, ഷൂമാക്കർ ഇനി കിടപ്പിലല്ല; ആരോഗ്യനിലയിൽ നിർണ്ണായകമായ പുരോഗതി]]></title>
            <link>https://www.asianetnews.com/other-sports/michael-schumacher-marks-major-recovery-milestone-12-years-after-accident-articleshow-g0wfddk</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/michael-schumacher-marks-major-recovery-milestone-12-years-after-accident-articleshow-g0wfddk</guid>
            <pubDate>Tue, 27 Jan 2026 09:43:05 +0530</pubDate>
            <description><![CDATA[&lt;p&gt;അദ്ദേഹം പൂർണ്ണമായി പഴയ നിലയിലേക്ക് എത്തിയെന്നല്ല ഇതിനർത്ഥം, പക്ഷേ കിടക്കയിൽ നിന്ന് വീൽചെയറിലേക്ക് മാറാൻ സാധിക്കുന്നത് വലിയൊരു പുരോഗതിയാണെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dmczajpgwnjfme0qaj4pw8w2,imgname-michael-schumacher-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ജനീവ: &lt;/strong&gt;ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണ്ണായകമായ പുരോഗതിയെന്ന് റിപ്പോർട്ട്. 2013-ൽ ഫ്രഞ്ച് ആൽപ്&zwnj;സിൽ വെച്ചുണ്ടായ സ്കീയിംഗ് അപകടത്തിന് ശേഷം ദീർഘകാലമായി കോമയിലായി കിടപ്പിലായിരുന്ന താരത്തിന്, ഇപ്പോൾ വീൽചെയറിൽ ഇരിക്കാൻ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 12 വർഷമായി ഒരു മുറിക്കുള്ളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷൂമാക്കർ ഇപ്പോൾ കിടപ്പിലല്ലെന്നും, വീൽചെയറിന്&zwj;റെ സഹായത്തോടെ സ്വിറ്റ്&zwnj;സർലൻഡിലെയും മയ്യോർക്കയിലെയും തന്&zwj;റെ വസതികളിൽ ചുറ്റിക്കറങ്ങാൻ സാധിക്കുന്നുണ്ടെന്നും ഡെയ്&zwnj;ലി മെയിൽ റിപ്പോർട്ട് ചെയ്തു. 57-കാരനായ ഷൂമാക്കറെ പരിചരിക്കാൻ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും ഉൾപ്പെടെയുള്ള ഒരു വലിയ മെഡിക്കൽ സംഘം 24 മണിക്കൂറും അദ്ദേഹത്തോടൊപ്പമുണ്ട്.&lt;/p&gt;&lt;p&gt;അദ്ദേഹം പൂർണ്ണമായി പഴയ നിലയിലേക്ക് എത്തിയെന്നല്ല ഇതിനർത്ഥം, പക്ഷേ കിടക്കയിൽ നിന്ന് വീൽചെയറിലേക്ക് മാറാൻ സാധിക്കുന്നത് വലിയൊരു പുരോഗതിയാണെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിപ്പിച്ചു. അദ്ദേഹത്തിന് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു പരിധിവരെ ധാരണയുണ്ടെന്ന് തോന്നുന്നു. സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിലും, തന്റെ ചുറ്റുപാടുകളോട് അദ്ദേഹം പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. നേരത്തെ അദ്ദേഹം കണ്ണ് ചിമ്മിക്കൊണ്ടാണ് ആശയവിനിമയം നടത്തുന്നതെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും, പുതിയ വിവരങ്ങൾ ആരാധകർക്ക് ചെറിയ തോതിലെങ്കിലും പ്രതീക്ഷ നൽകുന്നതാണ്. 1995-ൽ വിവാഹിതരായ ഭാര്യ കൊറീനയാണ് ഷൂമാക്കറുടെ ചികിത്സക്കും പരിചരണത്തിനും നേതൃത്വം നൽകുന്നത്.&lt;/p&gt;&lt;p&gt;2012-ൽ വിരമിക്കുന്നതിന് മുമ്പ് ഏഴ് തവണ ലോക കിരീടം ചൂടിയ ഷൂമാക്കർ, 91 റേസുകളിൽ വിജയിച്ച് ഫോർമുല വണ്ണിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്.2000 മുതൽ 2004 വരെ തുടർച്ചയായി 5 തവണ ലോക കിരീടം നേടി. ഈ റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ നിൽക്കുന്നു. 2013 ഡിസംബർ 29-നാണ് താരത്തിന്&zwj;റെ ജീവിതം മാറ്റിമറിച്ച അപകടം സംഭവിച്ചത്. 2013-ൽ ഫ്രഞ്ച് ആൽപ്&zwnj;സിൽ സ്കീയിംഗ് നടത്തുന്നതിനിടെ ഒരു പാറയിൽ തലയിടിച്ചാണ് ഷൂമാക്കർക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. 250 ദിവസത്തോളം കോമയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/michael-schumacher-marks-major-recovery-milestone-12-years-after-accident-articleshow-g0wfddk"/>
        </item>
        <item>
            <title><![CDATA[വരുന്നു ബാസ്‌ക്കറ്റ്ബോൾ ലീഗ് കേരള, ടൂർണമെന്റ് മെയ് 27 മുതൽ ജൂൺ 6 വരെ, 6 ഫ്രാഞ്ചൈസികൾ പരസ്പരം ഏറ്റുമുട്ടും]]></title>
            <link>https://www.asianetnews.com/other-sports/basketball-league-kerala-set-to-tip-off-on-may-27-with-6-powerhouse-franchises-articleshow-ggpfgv9</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/basketball-league-kerala-set-to-tip-off-on-may-27-with-6-powerhouse-franchises-articleshow-ggpfgv9</guid>
            <pubDate>Wed, 11 Feb 2026 17:25:03 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം ക്യാപിറ്റൽസ്, കോട്ടയം ബൈസൺസ്, ആലപ്പുഴ ഡോൾഫിൻസ്, കൊച്ചി സ്റ്റാലിയൻസ്, തൃശൂർ ടസ്&zwnj;ക്കേഴ്&zwnj;സ്, കാലിക്കറ്റ് വാരിയേഴ്&zwnj;സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗിൽ പരസ്പരം ഏറ്റുമുട്ടുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kh68vs4cbgd3cka0v71qkbze,imgname-basketball-league-kerala-1770810893452.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കേരളത്തിലെ യുവ ബാസ്&zwnj;ക്കറ്റ്ബോൾ താരങ്ങളുടെ വളർച്ചയ്ക്കായി കൃത്യമായ പാതയൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള ബാസ്&zwnj;ക്കറ്റ് ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 'ബാസ്&zwnj;ക്കറ്റ്ബോൾ ലീഗ് കേരള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാർട്ടിങ് ഫൈവ് 2026 മെയ് 27 മുതൽ ജൂൺ 6 വരെ കൊച്ചി റീജിയണൽ സ്പോർട്സ് സെന്ററിൽ വെച്ചാണ് പത്ത് ദിവസത്തെ ലീഗ് സംഘടിപ്പിക്കുന്നത്. ബിഎല്&zwj;കെയുടെ ആദ്യ സീസണിൽ വിവിധ വിഭാഗങ്ങളിലായി 72 മത്സരങ്ങളുണ്ടാകും.&lt;/p&gt;&lt;p&gt;തിരുവനന്തപുരം ക്യാപിറ്റൽസ്, കോട്ടയം ബൈസൺസ്, ആലപ്പുഴ ഡോൾഫിൻസ്, കൊച്ചി സ്റ്റാലിയൻസ്, തൃശൂർ ടസ്&zwnj;ക്കേഴ്&zwnj;സ്, കാലിക്കറ്റ് വാരിയേഴ്&zwnj;സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗിൽ പരസ്പരം ഏറ്റുമുട്ടുക. ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനവും കായിക മന്ത്രി നിർവ്വഹിച്ചു. ലീഗിന്റെ ഔദ്യോഗിക ഗാനവും, 'ഡങ്കൻ' എന്ന് പേരിട്ടിരിക്കുന്ന ഭാഗ്യചിഹ്നവും ചടങ്ങിൽ പുറത്തിറക്കി. യുവത്വത്തിന്&zwj;റെ കരുത്തിനെയും കായിക ഐക്യത്തെയുമാണ് 'ഡങ്കൻ' പ്രതിനിധീകരിക്കുന്നത്.&lt;/p&gt;&lt;p&gt;അണ്ടർ-14, അണ്ടർ-19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി, കേവലം ടൂർണമെന്റുകൾക്ക് അപ്പുറം ഒരു സമഗ്ര വികസന പദ്ധതിയായാണ് ബിഎല്&zwj;കെ വിഭാവനം ചെയ്തിരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ, ജില്ലാതല സ്കിൽ ചലഞ്ചുകൾ, റീജിയണൽ ട്രയലുകൾ, ഡിജിറ്റൽ ലേലം എന്നിവ അടങ്ങുന്ന വിപുലമായ സംവിധാനമാണിത്. തിരുവനന്തപുരം നഗരത്തിലെ ബാസ്&zwnj;ക്കറ്റ്ബോൾ കോർട്ടുകളുടെ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയ 'ബാസ്&zwnj;ക്കറ്റ്ബോൾ കോർട്ട് ഡിജിറ്റൽ അറ്റ്&zwnj;ലസ് - തിരുവനന്തപുരം' ചടങ്ങിൽ പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തുല്യമായ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ഡാറ്റാ അധിഷ്ഠിതമായ ഈ മാപ്പിംഗ് വലിയ സഹായമാകും. കേരളത്തിന്&zwj;റെ വനിതാ 3x3 നാഷണൽ ചാമ്പ്യന്മാരെ ചടങ്ങിൽ ആദരിച്ചു.&lt;/p&gt;&lt;p&gt;ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ കുൽവിന്ദർ സിംഗ് ഗിൽ, കേരള ബാസ്&zwnj;കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ, കൊച്ചി റീജണൽ സ്പോർട്സ് സെന്&zwj;റർ സെക്രട്ടറി അഡ്വ. എസ് എ എസ് നവാസ്, ഐആർഎസ് (റിട്ട.) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/basketball-league-kerala-set-to-tip-off-on-may-27-with-6-powerhouse-franchises-articleshow-ggpfgv9"/>
        </item>
        <item>
            <title><![CDATA[ലോകത്തെ ഏറ്റവും മികച്ച വിംഗ്സ്യൂട്ട് പൈലറ്റ്, മോണ്ട് ബ്ലാങ്കിൽ നിന്നുള്ള ചാട്ടം പിഴച്ചു, പാരച്യൂട്ടും കൈവിട്ടു, 37കാരന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/international-news/world-champion-skydiver-plummeted-to-his-death-after-parachute-failed-to-open-articleshow-gna9fef</link>
            <guid isPermaLink="true">https://www.asianetnews.com/international-news/world-champion-skydiver-plummeted-to-his-death-after-parachute-failed-to-open-articleshow-gna9fef</guid>
            <pubDate>Thu, 12 Feb 2026 15:22:29 +0530</pubDate>
            <description><![CDATA[&lt;p&gt;37 വയസ്സുകാരനായ പിയറി വോൾനിക് കായിക ലോകത്തെ ഏറ്റവും മികച്ച വിംഗ്സ്യൂട്ട് പൈലറ്റുമാരിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kh8m1aaw7zxhwh9bfkpzfmnv,imgname-wing-suit-jumping-accident-1770889718107.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മോണ്ട് ബ്ലാങ്ക്: യൂറോപ്പിലെ പർവ്വതത്തിൽ നിന്നുള്ള സാഹസിക പാരച്യൂട്ട് അഭ്യാസപ്രകടനത്തിനിടെ ലോക ചാമ്പ്യനായ സ്കൈ ഡൈവർക്ക് ദാരുണാന്ത്യം. പ്രശസ്ത സ്കൈഡൈവർ പിയറി വോൾനികാണ് സാഹസിക പ്രകടനത്തിനിടെ പാരച്യൂട്ട് തുറക്കാതെ വന്നതിന് പിന്നാലെ കൊല്ലപ്പെട്ടത്. ഫ്രാൻസ് സ്വദേശിയായ 37കാരനായ സ്കൈഡൈവറാണ് പിയറി. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽ നിന്ന് ചാടാനുള്ള ശ്രമത്തിനിടെ ശനിയാഴ്ചയാണ് അപകടമുണ്ടായത്. വിംഗ് സ്യൂട്ട് ഫ്ലൈയിംഗിൽ രണ്ട് തവണ ലോക ചാമ്പ്യനായിരുന്നു പിയറി വോൾനിക്.&lt;/p&gt;&lt;p&gt;പറക്കുന്നതിനിടെ പാരച്യൂട്ട് തുറക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് അപകടമുണ്ടായത്. &amp;nbsp;മോണ്ട് ബ്ലാങ്ക് പർവതനിരയിൽ വെച്ചായിരുന്നു അപകടം. ഫ്രീ ഫാൾ ജംപിനൊരുങ്ങി ഹെലികോപ്റ്ററിൽ നിന്ന് ചാടിയ പിയറിക്ക് തന്റെ പാരച്യൂട്ട് കൃത്യസമയത്ത് പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് പിയറി അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. ചാമോണിക്സ് താഴ്&zwnj;വരയിൽ വെച്ചാണ് രക്ഷാപ്രവർത്തകർ പിയറിയുടെമൃതദേഹം കണ്ടെത്തിയത്. അപകട സ്ഥലത്ത് വച്ച് തന്നെ പിയറി മരിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2022ലും 2024ലും ലോകചാമ്പ്യനായിരുന്നു പിയറി. 2026 ലോക എയർ സ്പോർട്സ് ഫെഡറൽ ചാമ്പ്യൻഷിപ്പിൽ ഫ്രാൻസിനെ തിനിധീകരിക്കാനൊരുങ്ങുമ്പോഴാണ് ദാരുണാന്ത്യം.&amp;nbsp;&lt;/p&gt;&lt;p&gt;37 വയസ്സുകാരനായ പിയറി വോൾനിക് കായിക ലോകത്തെ ഏറ്റവും മികച്ച വിംഗ്സ്യൂട്ട് പൈലറ്റുമാരിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഫ്രഞ്ച് പാരാഷൂട്ടിംഗ് ഫെഡറേഷനും സഹതാരങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/world-champion-skydiver-plummeted-to-his-death-after-parachute-failed-to-open-articleshow-gna9fef"/>
        </item>
        <item>
            <title><![CDATA['തൊട്ടടുത്ത് സ്ഫോടനം, ജീവൻ രക്ഷിക്കാൻ ഓടി കോച്ച്'; യുദ്ധഭീതിയിൽ വിറച്ച് ദുബായ് വിമാനത്താവളം; നടുക്കുന്ന വെളിപ്പെടുത്തലുമായി പി വി സിന്ധു]]></title>
            <link>https://www.asianetnews.com/cricket-sports/explosion-close-to-us-coach-ran-for-life-pv-sindhu-shares-terrifying-update-from-war-torn-dubai-airport-articleshow-gz3dcvg</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/explosion-close-to-us-coach-ran-for-life-pv-sindhu-shares-terrifying-update-from-war-torn-dubai-airport-articleshow-gz3dcvg</guid>
            <pubDate>Sun, 01 Mar 2026 09:19:35 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിൽ സിന്ധുവിനെയും സംഘത്തെയും വിമാനത്താവളത്തിലെ കൂടുതൽ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിട്ടുണ്ട്. ദുബായ് അധികൃതർക്കും സഹായം നൽകുന്ന ഇന്ത്യൻ ഹൈക്കമ്മീഷനും താരം നന്ദി അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjkqvap3aabccnv377qpf32v,imgname-gettyimages-1413572769-1772336556739.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദുബായ്: &lt;/strong&gt;മധ്യേഷ്യയില്&zwj; യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ, ദുബായ് വിമാനത്താവളത്തിലെ ഭീതിജനകമായ അനുഭവം പങ്കുവെച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ബാഡ്മിന്&zwj;റൺ താരം പി.വി. സിന്ധു വിമാനത്താവളത്തിനുള്ളിൽ താൻ നിന്നിരുന്ന ഇടത്തിന് തൊട്ടടുത്ത് സ്ഫോടനമുണ്ടായതായും സാഹചര്യം അതീവ ഗുരുതരമാണെന്നും സിന്ധു എക്സ് പോസ്റ്റില്&zwj; അറിയിച്ചു.&lt;/p&gt;&lt;p&gt;ഓൾ ഇംഗ്ലണ്ട് ബാഡ്മിന്&zwj;റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനിരുന്ന സിന്ധുവും സംഘവും കണക്ഷൻ ഫ്ലൈറ്റിനായാണ് ദുബായിൽ എത്തിയത്. എന്നാൽ ഇറാൻ-ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ വിമാനത്താവളത്തിന്&zwj;റെ പ്രവർത്തനം പൂർണ്ണമായും നിലച്ചതോടെയാണ് താരവും കോച്ചുമെല്ലാം വിമാനത്താവളത്തില്&zwj; കുടുങ്ങിയത്. ഭീതിജനകമായ സാഹചര്യം തുടർന്നുകൊണ്ടേയിരിക്കുകയാണെന്ന് സിന്ധു എക്സ് പോസ്റ്റില്&zwj; കുറിച്ചു. ഓരോ മണിക്കൂർ കഴിയുന്തോറും അവസ്ഥ കൂടുതൽ ഭയപ്പെടുത്തുന്നതായി മാറുന്നു. കുറച്ച് മണിക്കൂറുകൾക്ക് മുൻപ്, വിമാനത്താവളത്തിൽ ഞങ്ങൾ ഇരുന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് ഒരു സ്ഫോടനമുണ്ടായി. പുകയും അവശിഷ്ടങ്ങളും നിറഞ്ഞ ആ സ്ഥലത്തിന് തൊട്ടടുത്തായിരുന്ന എന്&zwj;റെ കോച്ചിന് ജീവന്&zwj; രക്ഷിക്കാന്&zwj; അവിടെനിന്ന് വേഗത്തിൽ ഓടി മാറേണ്ടി വന്നു. ഞങ്ങളെ സംബന്ധിച്ച് അത് അങ്ങേയറ്റം സമ്മർദ്ദവും ഭയവും നിറഞ്ഞ നിമിഷമായിരുന്നു.&lt;/p&gt;&lt;p&gt;The ordeal continues to unfold, and the situation is becoming more frightening by the hour.A few hours ago, there was an explosion close to where we were holed up at the airport. My coach had to quickly run out of the area as he was closest to the smoke and debris. It was an&hellip; https://t.co/ZdNtuALk0P&lt;/p&gt;&lt;p&gt;&mdash; Pvsindhu (@Pvsindhu1) March 1, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;നിലവിൽ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ദുബായ് വിമാനത്താവളത്തിലെ ജീവനക്കാരുടെയും അധികൃതരുടെയും ശ്രമഫലമായി ഞങ്ങളെ കൂടുതൽ സുരക്ഷിതമായ മറ്റൊരു ഇടത്തേക്ക് മാറ്റിയിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിരന്തരം സഹായിക്കുകയും വലിയ പിന്തുണ നൽകുകയും ചെയ്യുന്ന ദുബായിലെ ഇന്ത്യൻ ഹൈക്കമ്മീഷനോടും പ്രത്യേക നന്ദി അറിയിക്കുന്നു. നിലവിൽ, കാര്യങ്ങൾ ശാന്തമാകുന്നതുവരെ കുറച്ചു വിശ്രമിക്കാനും പ്രത്യാശയോടെ കാത്തിരിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് സിന്ധു എക്സ് പോസ്റ്റില്&zwj; കുറിച്ചു.&lt;/p&gt;&lt;p&gt;It&rsquo;s hard to process what&rsquo;s unfolding right now. Hearing the interceptions overhead and seeing how quickly everything has escalated is honestly terrifying. So many disturbing videos are coming to light, and this is sadly the reality of what is happening. Dubai is a city I deeply&hellip;&lt;/p&gt;&lt;p&gt;&mdash; Pvsindhu (@Pvsindhu1) February 28, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;'ഇപ്പോൾ ചുറ്റും നടക്കുന്നത് വിശ്വസിക്കാനാവുന്നില്ല. ആകാശത്ത് മിസൈലുകൾ തകർക്കുന്ന ശബ്ദങ്ങൾ കേൾക്കാം. എല്ലാം ഇത്ര വേഗത്തിൽ വഷളായത് സത്യത്തിൽ ഭയപ്പെടുത്തുന്നു. ഒരുപാട് വേദനിപ്പിക്കുന്ന വീഡിയോകൾ പുറത്തുവരുന്നുണ്ട്. ഞാൻ ഏറെ സ്നേഹിക്കുന്ന, സുരക്ഷിതമെന്ന് കരുതിയ ദുബായ് നഗരം ഈ അവസ്ഥയിലായത് ഉൾക്കൊള്ളാൻ പ്രയാസമാണ്. സാധാരണ ജീവിതം എത്രത്തോളം ദുർബലമാണെന്ന് ഇത്തരം നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്നും എല്ലാവരുടെയും സമാധാനത്തിനായി പ്രാർത്ഥിക്കുന്നുവെന്നും സിന്ധു നേരത്തെ പോസ്റ്റ് ചെയ്ത കുറിപ്പില്&zwj; വ്യക്തമാക്കിയിരുന്നു.വിമാനത്താവളം പൂര്&zwj;ണമായും അടച്ചതോടെ മാർച്ച് 3-ന് ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാന്&zwj; സിന്ധുവിന് കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.&lt;/p&gt;&lt;p&gt;യുഎസ്-ഇസ്രായേൽ സഖ്യം ഇറാന് മേൽ ആക്രമണം ശക്തമാക്കിയതോടെ ദുബായ് വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത്. നൂറുകണക്കിന് കുടുംബങ്ങളാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ ഇറാന്&zwj;റെ മിസൈൽ ഭീഷണി ഉള്ളതിനാല്&zwj; യുഎഇയിലെ വ്യോമപാതകൾ പൂർണ്ണമായും അടച്ചിരിക്കുകയാണ്. ഡ്രോണുകള്&zwj; പറത്തുന്നതിന് പോലും വിലക്കുണ്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ മധ്യേഷ്യയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു. ദുബായ്, അബുദാബി, ദോഹ, റിയാദ് തുടങ്ങി പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/explosion-close-to-us-coach-ran-for-life-pv-sindhu-shares-terrifying-update-from-war-torn-dubai-airport-articleshow-gz3dcvg"/>
        </item>
        <item>
            <title><![CDATA[മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം]]></title>
            <link>https://www.asianetnews.com/other-sports/more-than-a-race-heart-warming-video-shows-runners-ditching-personal-bests-to-rescue-fellow-competitor-articleshow-nomct44</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/more-than-a-race-heart-warming-video-shows-runners-ditching-personal-bests-to-rescue-fellow-competitor-articleshow-nomct44</guid>
            <pubDate>Wed, 22 Apr 2026 14:29:10 +0530</pubDate>
            <description><![CDATA[&lt;p&gt;എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിൽ ഇരുന്നുപോയ അജയിനെ അവിടേക്ക് ഓടിയെത്തിയ ആരോൺ ബെഗ്&zwnj;സും റോബ്സൺ ഒളിവേരയും താങ്ങിയെഴുന്നേൽപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpt6kg28gd762qwez70qtgrc,imgname-boston-marathon--1--1776848322632.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബോസ്റ്റൺ: &lt;/strong&gt;റെക്കോര്&zwj;ഡുകള്&zwj;ക്കല്ല, ബോസ്റ്റൺ മാരത്തൺ ഇത്തവണ സാക്ഷ്യം വഹിച്ചത് ഹൃദയസ്പർശിയായ മറ്റൊരു നിമിഷത്തിനാണ്. തന്&zwj;റെ കരിയറിലെ ആദ്യ ബോസ്റ്റൺ മാരത്തണിൽ മത്സരിക്കാനെത്തിയ അജയ് ഹരിദാസെ എന്ന ഓട്ടക്കാരൻ ഫിനിഷിംഗ് ലൈനിന് തൊട്ടടുത്ത് പേശിവലിവും തളർച്ചയും കാരണം ട്രാക്കിൽ തളർന്നുവീണപ്പോള്&zwj; ഓടിയെത്തി സഹായിച്ചത് സഹതാരങ്ങളായിരുന്നു.&lt;/p&gt;&lt;p&gt;എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിൽ ഇരുന്നുപോയ അജയിനെ അവിടേക്ക് ഓടിയെത്തിയ ആരോൺ ബെഗ്&zwnj;സും റോബ്സൺ ഒളിവേരയും താങ്ങിയെഴുന്നേൽപ്പിച്ചു. അജയിയുടെ കൈകൾ തങ്ങളുടെ തോളിലിട്ട് അവർ ഓട്ടം തുടർന്നു. ഒടുവിൽ അജയിനെയും തോളിലേറ്റി അവർ മൂവരും ഒരുമിച്ച് ഫിനിഷിംഗ് ലൈൻ കടന്നു.&lt;/p&gt;&lt;p&gt;തന്&zwj;റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിക്കാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് റോബ്സൺ ഒളിവേര റെക്കോര്&zwj;ഡ് പോലും വേണ്ടെന്ന് വെച്ച് അജയിനെ സഹായിക്കാന്&zwj; ഓടിയെത്തിയത്. അതൊരു നിമിഷാർദ്ധത്തിൽ എടുത്ത തീരുമാനമായിരുന്നുവെന്ന് &amp;nbsp;ഒളിവേര പിന്നിട് സമൂഹമാധ്യമത്തില്&zwj; കുറിച്ചു. ഫിനിഷിംഗ് ലൈനിന് ഏതാനും മീറ്ററുകൾക്ക് ഇപ്പുറം ഞാൻ എന്&zwj;റെ ഏറ്റവും മികച്ച സമയം കുറിക്കാനൊരുങ്ങുകയായിരുന്നു. പക്ഷേ ദൂരെ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടപ്പോൾ മറ്റൊന്നും ചിന്തിക്കാൻ തോന്നിയില്ലെന്ന് ഒളിവേര പറഞ്ഞു.&lt;/p&gt;&lt;p&gt;Best video you&rsquo;ll see all week ❤️(via notsasiagain/TT) pic.twitter.com/1kDXJQNauQ&lt;/p&gt;&lt;p&gt;&mdash; Overtime (@overtime) April 21, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മത്സരം പൂർത്തിയാക്കിയ ശേഷം അജയിനോടൊപ്പം ഒളിവേരയെയും പ്രാഥമിക ചികിത്സയ്ക്കായി മെഡിക്കൽ ടെന്&zwj;റിലേക്ക് മാറ്റി. സ്വന്തം വിജയത്തേക്കാൾ സഹമത്സരാർത്ഥിയുടെ സുരക്ഷയ്ക്കും സന്തോഷത്തിനും വിലനൽകിയ ഈ താരങ്ങളെ യഥാർത്ഥ ഹീറോകൾ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. മാരത്തൺ പാതയിലെ ഈ അപൂർവ്വ ദൃശ്യം ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/more-than-a-race-heart-warming-video-shows-runners-ditching-personal-bests-to-rescue-fellow-competitor-articleshow-nomct44"/>
        </item>
        <item>
            <title><![CDATA['വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി', ഹോക്കി ഇന്ത്യക്കെതിരെ പൊട്ടിത്തെറിച്ച് പി ആര്‍ ശ്രീജേഷ്]]></title>
            <link>https://www.asianetnews.com/other-sports/fired-for-a-foreigner-hockey-legend-pr-sreejesh-blasts-hockey-india-after-sudden-exit-articleshow-nw41e46</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/fired-for-a-foreigner-hockey-legend-pr-sreejesh-blasts-hockey-india-after-sudden-exit-articleshow-nw41e46</guid>
            <pubDate>Wed, 13 May 2026 20:06:57 +0530</pubDate>
            <description><![CDATA[&lt;p&gt;മോശം പ്രകടനത്തിന്&zwj;റെ പേരിൽ പരിശീലകരെ പുറത്താക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒരു വിദേശിക്ക് വേണ്ടി വഴിമാറേണ്ടി വരുന്നത് ഇതാദ്യമായുള്ള അനുഭവമാണെന്ന് ശ്രീജേഷ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j4reb6hdjymsmb6ehe1f6vpk,imgname-gettyimages-2165580541.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഇന്ത്യൻ ഹോക്കി ഭരണസമിതിക്കെതിരെ ആഞ്ഞടിച്ച് ഒളിംപ്യൻ പി.ആർ. ശ്രീജേഷ്. ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്&zwj;റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് ഒരു വിദേശ പരിശീലകനെ നിയമിക്കാനാണെന്ന വെളിപ്പെടുത്തലുമായാണ് ശ്രീജേഷ് രംഗത്തെത്തിയത്. മികച്ച പ്രകടനം നടത്തിയിട്ടും ഹോക്കി ഇന്ത്യ തന്നെ പുകച്ചുപുറത്താക്കുകയായിരുന്നുവെന്നും ശ്രീജേഷ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ശ്രീജേഷിന്&zwj;റെ കീഴിലായിരുന്ന ഇന്ത്യൻ ജൂനിയർ ടീം അഞ്ച് ടൂർണമെന്&zwj;റുകളിൽ നിന്നായി അഞ്ച് മെഡലുകൾ സ്വന്തമാക്കിയിരുന്നു. എന്നിട്ടും തന്നെ നീക്കം ചെയ്തതിലെ യുക്തിയാണ് ശ്രിജേഷ് ചോദ്യം ചെയ്യുന്നത്.&lt;/p&gt;&lt;p&gt;മോശം പ്രകടനത്തിന്&zwj;റെ പേരിൽ പരിശീലകരെ പുറത്താക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒരു വിദേശിക്ക് വേണ്ടി വഴിമാറേണ്ടി വരുന്നത് ഇതാദ്യമായുള്ള അനുഭവമാണെന്ന് ശ്രീജേഷ് സോഷ്യൽ മീഡിയ പോസ്റ്റില്&zwj; കുറിച്ചു. സീനിയർ ടീം പരിശീലകന്റെ താൽപര്യപ്രകാരമാണ് ജൂനിയർ തലത്തിലും വിദേശി വേണമെന്ന തീരുമാനം ഹോക്കി ഇന്ത്യ പ്രസിഡന്&zwj;റ് എടുത്തതെന്നും ശ്രീജേഷ് ആരോപിച്ചു.&lt;/p&gt;&lt;p&gt;It&rsquo;s seems like My coaching career comes to an end after 1.5 years, during which we played 5 tournaments and secured 5 podium finishes, including a Junior World Cup bronze medal.I have heard about coaches getting fired after bad performances.But this is the first time I am&hellip;&lt;/p&gt;&lt;p&gt;&mdash; sreejesh p r (@16Sreejesh) May 13, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;വിദേശ പരിശീലകരോടുള്ള ഹോക്കി ഇന്ത്യയുടെ അമിത താല്&zwj;പര്യത്തെയും ശ്രീജേഷ് രൂക്ഷമായി വിമർശിച്ചു. ഇന്ത്യൻ ഹോക്കിയെ വളർത്താൻ ഇന്ത്യൻ പരിശീലകർക്ക് കഴിയില്ലേ?&quot; എന്ന ചോദിച്ച ശ്രീജേഷ് രാജ്യത്ത് മികച്ച മുൻതാരങ്ങൾ ഉണ്ടായിട്ടും ഹോക്കി ഇന്ത്യയുടെ നാല് ദേശീയ ടീമുകളിലും വിദേശികളെ നിയമിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.&lt;/p&gt;&lt;p&gt;2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് ശ്രീജേഷിനെപ്പോലെയുള്ളവർ പരിശീലക രംഗത്തേക്ക് വരണമെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ മാർച്ചിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രാലയത്തിന്&zwj;റെ ഈ നിലപാടിന് വിരുദ്ധമായാണ് ഹോക്കി ഇന്ത്യ ഇപ്പോള്&zwj; പ്രവർത്തിക്കുന്നന്നത്. ശ്രീജേഷ് പരിശീലകനായ ചെറിയ കാലയളവിനുള്ളിൽ തന്നെ ജൂനിയർ ടീം വൻ നേട്ടങ്ങൾ കൊയ്തിരുന്നു. ജൂനിയർ ഏഷ്യ കപ്പിൽ സ്വർണ മെഡൽ, സുൽത്താൻ ഓഫ് ജോഹർ കപ്പില്&zwj; വെങ്കല മെഡൽ, ജൂനിയർ ലോകകപ്പില്&zwj; വെങ്കല മെഡൽ എന്നിവ ശ്രീജേഷിന്&zwj;റെ കാലയളവാണ് നേടിയത്. യുവതാരങ്ങളുമായി മികച്ച ബന്ധം പുലർത്തുന്ന ശ്രീജേഷിനെ പെട്ടെന്ന് മാറ്റിയത് ഇന്ത്യൻ ഹോക്കിയുടെ ഭാവി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/fired-for-a-foreigner-hockey-legend-pr-sreejesh-blasts-hockey-india-after-sudden-exit-articleshow-nw41e46"/>
        </item>
        <item>
            <title><![CDATA['നരേന്ദ്ര മോദി മഹാനായ നേതാവ്', പ്രധാനമന്ത്രിയെ പുകഴ്ത്തി മലയാളി താരം പിആർ ശ്രീജേഷ്]]></title>
            <link>https://www.asianetnews.com/other-sports/hockey-legend-p-r-sreejesh-praises-pm-modi-in-viral-video-articleshow-p57y11t</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/hockey-legend-p-r-sreejesh-praises-pm-modi-in-viral-video-articleshow-p57y11t</guid>
            <pubDate>Sun, 25 Jan 2026 13:16:43 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വെച്ചാല്&zwj; അദ്ദേഹം എല്ലാവരെയും ഒരുപോലെ കാണുന്നുവെന്നതാണെന്ന് ശ്രീജേഷ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kft1wzt4pybe844dc12csjvn,imgname-20210818010l-1769327198020.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഇന്ത്യൻ ഹോക്കിം ടീം മുന്&zwj; നായകനും ഒളിംപ്യനുമായ പി ആര്&zwj; ശ്രീജേഷ്. ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിനാണ് ശ്രീജേഷ് പ്രധാനമന്ത്രിയുടെ പേര് പറഞ്ഞത്. നമ്മുടെ പ്രധാനമന്ത്രി മഹാനായ വ്യക്തിയും നേതാവുമാണെന്ന് ശ്രീജേഷ് ഒരു അഭിമുഖത്തില്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വെച്ചാല്&zwj; അദ്ദേഹം എല്ലാവരെയും ഒരുപോലെ കാണുന്നുവെന്നതാണ്. നിങ്ങള്&zwj; കോടീശ്വരനോ സാധാരണക്കാരനോ കായിക താരമോ രാഷ്ട്രീയക്കാരനോ ആരുമാകട്ടെ, എല്ലാവരെയും അദ്ദേഹം ഒരുപോലെയാണ് പരിഗണിക്കുക. ആദ്ദേഹത്തിന്&zwj;റെ ഈ സ്വഭാവവിശേഷത്തെ ഞാന്&zwj; ബഹുമാനിക്കുന്നു. അദ്ദേഹം നമ്മളെ പേര് ഓര്&zwj;ക്കുന്നുവെന്നത് തന്നെ വലിയ കാര്യമാണ്.&amp;nbsp;&lt;/p&gt;&lt;h2&gt;പപ്പ കോണ്&zwj;ഗ്രസ്, &amp;nbsp;മമ്മി കമ്മ്യൂണിസ്റ്റ്&lt;/h2&gt;&lt;p&gt;ഒരു കായിക താരമെന്ന നിലയില്&zwj; ഞാന്&zwj; ഒരു രാഷ്ട്രീയ പാര്&zwj;ട്ടിയെയും പിന്തുണക്കുന്ന ആളല്ല. കുടുംബത്തിലെ രാഷ്ട്രീയം എന്താണെന്ന് അവതാരകന്&zwj; ശ്രീജേഷിനോട് ചോദിക്കുമ്പോള്&zwj; എന്&zwj;റെ പപ്പ കോണ്&zwj;ഗ്രസാണെന്നും അമ്മ കമ്മ്യൂണിസ്റ്റാണെന്നുമായിരുന്നു ശ്രീജേഷിന്&zwj;റെ മറുപടി.&lt;/p&gt;&lt;p&gt;Do you know why PM Modi is loved by all? Because he does not demand respect, he earns it through his sincerity.Hear it from two-time Olympic medallist PR Sreejesh&hellip; pic.twitter.com/cFvwDcqRoE&lt;/p&gt;&lt;p&gt;&mdash; BJP (@BJP4India) January 25, 2026&lt;/p&gt;&lt;p&gt;ബിജെപിയുടെ സോഷ്യല്&zwj; മീഡിയ ഹാന്&zwj;ഡിലിലാണ് ശ്രീജേഷിന്&zwj;റെ അഭിമുഖത്തിന്&zwj;റെ ദൃശ്യങ്ങള്&zwj; പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രിയെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം ബഹുമാനം പിടിച്ചുവാങ്ങകുകയല്ല തന്&zwj;റെ പെരുമാറ്റത്തിലൂടെ അത് നേടിയെടുക്കുകയാണെന്നു ഒളിംപ്യൻ പി ആര്&zwj; ശ്രീജേഷ് പറയുന്നത് കേള്&zwj;ക്കു എന്നുമുള്ള അടിക്കുറിപ്പോടെയാണ് ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്&zwj; വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ജൂനിയര്&zwj; ഹോക്കി ടീമിന്&zwj;റെ പരിശീലകനാണ് നിലവില്&zwj; ശ്രീജേഷ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/hockey-legend-p-r-sreejesh-praises-pm-modi-in-viral-video-articleshow-p57y11t"/>
        </item>
        <item>
            <title><![CDATA[ഒടുവില്‍ ഓസ്ട്രേലിയയും കീഴടങ്ങി, 22-ാം വയസില്‍ ഇതിഹാസം! ഇത് കാര്‍ലോസ് അല്‍ക്കാരസിന്റെ കാലം]]></title>
            <link>https://www.asianetnews.com/sports-special/carlos-alcaraz-completes-career-slams-at-the-age-of-22-djokovic-calls-legend-articleshow-piq5hp9</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/carlos-alcaraz-completes-career-slams-at-the-age-of-22-djokovic-calls-legend-articleshow-piq5hp9</guid>
            <pubDate>Mon, 02 Feb 2026 12:01:22 +0530</pubDate>
            <description><![CDATA[&lt;p&gt;ജോക്കോ മെല്&zwj;ബണിലെ നീലക്കോര്&zwj;ട്ടിലേക്ക് ആദ്യമായി റാക്കറ്റേന്തി എത്തുമ്പോള്&zwj; കാര്&zwj;ലോസ് ആല്&zwj;ക്കാരസിന് പ്രായം വെറും ഒരു വയസാണ്. മെല്&zwj;ബണിലെ അധിപനെ കീഴടക്കി ഇതിഹാസപ്പട്ടവും നേടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgegqgw1ryh4aehj3p0kbcj6,imgname-carlos-alcaraz-1770013836161.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&ldquo;22 വയസ് മാത്രമെ അവന് പ്രായമുള്ളു, ഏഴ് ഗ്രാൻഡ് സ്ലാമുകള്&zwj;, അവിശ്വസനീയം. അവന്റെ കാര്യത്തില്&zwj; സാധ്യമല്ലാത്തത് ഒന്നുമില്ല, ഇതിനോടകം തന്നെ ഇതിഹാസമായിരിക്കുന്നു.&rdquo; ഓസ്ട്രേലിയൻ ഓപ്പണ്&zwj; ഫൈനലിന് ശേഷം കാര്&zwj;ലോസ് അല്&zwj;ക്കാരസിനെക്കുറിച്ച് നൊവാക്ക് ജോക്കോവിച്ച് പറഞ്ഞുവെച്ചു.&lt;/p&gt;&lt;p&gt;ജോക്കോ മെല്&zwj;ബണിലെ നീലക്കോര്&zwj;ട്ടിലേക്ക് ആദ്യമായി റാക്കറ്റേന്തി എത്തുമ്പോള്&zwj; ആല്&zwj;ക്കാരസിന് പ്രായം വെറും ഒരു വയസാണ്. രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു, അസാധാരണ ചെറുത്തുനില്&zwj;പ്പുകളുടെ പര്യായമായി അയാളിന്നും കളത്തിലുണ്ട്.&lt;/p&gt;&lt;p&gt;റോഡ് ലേവര്&zwj; അറീനയിലെ വെള്ളിവെളിച്ചതിന് കീഴില്&zwj; മൂന്ന് മണിക്കൂറും രണ്ട് മിനുറ്റും. ഒടുവില്&zwj; ജോക്കോയുടെ ഫോര്&zwj;ഹാൻഡിന് പിഴയ്ക്കുകയാണ്. ഇതിഹാസപ്പടവുകള്&zwj; കയറ്റിയ കോര്&zwj;ട്ടില്&zwj; ജോക്കോവിച്ച് വീഴുമ്പോള്&zwj;, അല്&zwj;ക്കാരസ് ടെന്നീസ് ചരിത്രത്തിലെ അതിശയമാകുകയായിരുന്നു. കരീര്&zwj; സ്ലാം പൂര്&zwj;ത്തിയാക്കി, അതും കേവലം 22-ാം വയസില്&zwj;. ഒരു നിയോഗം പോലെ റാഫേല്&zwj; നദാല്&zwj; സാക്ഷി.&lt;/p&gt;&lt;p&gt;2-6, 6-2, 6-2, 7-5. സ്കോര്&zwj;&zwj;ബോര്&zwj;ഡിലെ അക്കങ്ങള്&zwj; അപ്രസക്തമായ ഒരു രാത്രിയെന്നുപോലും പറയാം. കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു ജോക്കോ. പ്രിസൈസായുള്ള സര്&zwj;വുകള്&zwj;, ക്ലീൻ ഫോര്&zwj;ഹാൻഡ്, അല്&zwj;ക്കാരസിന് സമയവും കോര്&zwj;ട്ട് സ്പേസും നിഷേധിച്ച് ജോക്കോവിച്ചിന്റെ ടോപ് ലെവല്&zwj; ടെന്നീസ് കണ്ട ആദ്യ സെറ്റ്. അല്&zwj;ക്കാരസെന്ന ജീനിയസിനെ സമീപകാലത്തൊന്നും മറ്റൊരാളും ഇത്രത്തോളം ഡൊമിനേറ്റ് ചെയ്തതായി തോന്നിയിട്ടില്ല. ജോക്കോയുടെ സര്&zwj;വുകള്&zwj;ക്കും റിട്ടേണുകള്&zwj;ക്കും ഉത്തരമില്ലാതെ അല്&zwj;ക്കാരസ് തുടര്&zwj;ന്ന അരമണിക്കൂര്&zwj;.&lt;/p&gt;&lt;p&gt;സമ്മര്&zwj;ദം, ജോക്കോവിച്ച് ഡൊമിനേറ്റ് ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്&zwj; ഇതിഹാസങ്ങള്&zwj;ക്കുപോലും പിഴച്ച ചരിത്രമുണ്ട്. പക്ഷേ, കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണില്&zwj; ജോക്കോവിച്ചിന് മുന്നില്&zwj; അടിപതറിയ അല്&zwj;ക്കാരസായിരുന്നില്ല കളത്തില്&zwj;. He was more matured and composed this time.&lt;/p&gt;&lt;p&gt;ആദ്യ സെറ്റിലെ പവറിന് മുൻതൂക്കം കൊടുത്തുള്ള സമീപനം തിരുത്തി. ബാക്ക്&zwnj;ഹാൻഡിലേയും ഫോര്&zwj;ഹാൻഡിലേയും കൃത്യത തിരികെയെത്തി. ബേസ്&zwnj;ലൈൻ ഗെയിംപ്ലെ കുറ്റമറ്റതാക്കി. അസാധരണ പ്രതിരോധവും കോര്&zwj;ട്ട് കവറിങ്ങും. ഓരോ പോയിന്റ് കഴിയും തോറും അല്&zwj;ക്കാരസ് തന്റെ ലെവല്&zwj; ഉയര്&zwj;ത്തുകയും ജോക്കോവിച്ചിന്റെ ഊർജം നഷ്ടമാകുകയുമായിരുന്നു.&lt;/p&gt;&lt;p&gt;ടെന്നീസ് കണ്ട ഏറ്റവും ഇന്റലിജെന്റായ താരങ്ങളിലൊരാളാണ് ജോക്കോവിച്ച്, അതിന്റെ ഉദാഹരണമായിരുന്നു യാനിക്ക് സിന്നറിനെതിരായ സെമി ഫൈനല്&zwj;. സിന്നറിന്റെ ശക്തി-ദൗര്&zwj;ബല്യങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന ഉത്തമബോധ്യത്തോടെയായിരുന്നു ജോക്കോവിച്ച് സെമിയില്&zwj; ഇറങ്ങിയത്. അല്&zwj;ക്കാരിസിനെതിരെയും സമീപനത്തില്&zwj; മാറ്റമുണ്ടായിരുന്നില്ല. പക്ഷേ, അല്&zwj;ക്കാരസ് ക്ലിനിക്കലായിരുന്നു.&lt;/p&gt;&lt;p&gt;ജോക്കോവിച്ചിന്റെ തളരുന്ന കാലുകളെ അനായാസം കീഴടക്കുകയായിരുന്നില്ല അല്&zwj;ക്കാരസ്. ജോക്കോവിച്ചെന്ന ടാക്റ്റിക്കല്&zwj; മാസ്റ്ററിന് അതിന്റെ എല്ലാ ബഹുമാനവും നല്&zwj;കി തന്നെയായിരുന്നു നേരിട്ടതും ഔട്ട്&zwnj;പ്ലെ ചെയ്തതും. വൈഡ് ആംഗിള്&zwj; റിട്ടേണുകളും ബോഡി റിട്ടേണുകളും നല്&zwj;കി ജോക്കോവിച്ചിന് ആംഗിള്&zwj; സൃഷ്ടിക്കാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. ജോക്കോ ഔട്ട് സൈഡ് നെറ്റ് റിട്ടേണോടെ റോഡ് ലേവര്&zwj; അറീനയെ ത്രസിപ്പിച്ചപ്പോള്&zwj;പ്പോലും അല്&zwj;ക്കാരസിന് മറുപടിയുണ്ടായിരുന്നു. അണ്&zwj;റിയല്&zwj; മൊമന്റ്.&lt;/p&gt;&lt;p&gt;നിര്&zwj;ണായകമായ നാലാം സെറ്റില്&zwj; ഊര്&zwj;ജം വീണ്ടെടുത്ത ജോക്കോയെയായിരുന്നു കണ്ടത്. അല്&zwj;ക്കാരസിനെ ബ്രേക്ക് ചെയ്യാനുള്ള അവസരം വരെ ലഭിച്ചിരുന്നു ജോക്കോയ്ക്ക്. പക്ഷേ, ദൈര്&zwj;ഘ്യമേറിയ റാലികളിലൂടെ ജോക്കോവിച്ചിന് സമ്മര്&zwj;ദം തിരികെ നല്&zwj;കിയും മൊമന്റുകള്&zwj; തനിക്ക് അനുകൂലമാക്കിയും അല്&zwj;ക്കാരസ് എന്ന ടെന്നീസ് ആല്&zwj;കെമിസ്റ്റ് മെല്&zwj;ബണില്&zwj; പഴുതുകളെല്ലാം അടച്ചു. സെര്&zwj;ബിയൻ താരത്തിന്റെ 25-ാം ഗ്രാൻഡ് സ്ലാമെന്ന മോഹത്തിനായുള്ള കാത്തിരിപ്പ് കാര്&zwj;ലിറ്റോസ് നീട്ടിയിരിക്കുന്നു. ഓസ്ട്രേലിയൻ ഓപ്പണിലേക്ക് എത്തുമ്പോള്&zwj; ആല്&zwj;ക്കാരസിന് മുകളില്&zwj; സമ്മര്&zwj;ദം ചെറുതായിരുന്നില്ല. ഇതിഹാസമെന്ന തലക്കെട്ട് നേടുമ്പോഴും അകന്നുനിന്ന ഓസ്ട്രേലിയൻ ഓപ്പണ്&zwj;. പരിശീലകൻ ജുവാൻ കാര്&zwj;ലോസുമായുള്ള വേര്&zwj;പിരിയല്&zwj;. ജുവാന്റെ സഹായിയായിരുന്നു സാമുവല്&zwj; ലോപസിനൊപ്പമുള്ള ആദ്യ ഗ്രാൻഡ് സ്ലാം. പക്ഷേ, ഉത്തരം കിരീടത്തിലൂടെ നല്&zwj;കി സ്പാനിഷ് താരം. ടൂര്&zwj;ണമെന്റില്&zwj; ആകെ ഡ്രോപ് ചെയ്തത് മൂന്ന് സെറ്റുകള്&zwj; മാത്രം. അതില്&zwj; രണ്ടെണ്ണം സ്വരേവിനെതിരെ പരുക്കേറ്റ് തുടര്&zwj;ന്നപ്പോള്&zwj;.&lt;/p&gt;&lt;p&gt;ഓസ്ട്രേലിയൻ ഓപ്പണ്&zwj; കിരീടം അല്&zwj;ക്കാരസ് നേടുമ്പോള്&zwj; ഫൈനല്&zwj; ഓര്&zwj;മ്മിക്കപ്പെടുക ജോക്കോവിച്ചിന്റെ കൂടെ പേരിലായിരിക്കും. 39-ാം വയസിലേക്ക് അടുക്കുന്നു, ഗ്രാൻഡ് സ്ലാം ഫൈനല്&zwj;. സമകാലീനര്&zwj; ഗ്യാലറിയുടെ മുൻനിരയിലുള്ളപ്പോഴും അയാള്&zwj; കോര്&zwj;ട്ടില്&zwj; അത്ഭുതങ്ങള്&zwj; സൃഷ്ടിക്കുന്നത് തുടരുകയാണ്. ഒരുപക്ഷേ, ജോക്കോയുടെ അവസാന ഓസ്ട്രേലിയൻ ഓപ്പണായിരിക്കാം ഇത്, പത്ത് കിരീടങ്ങള്&zwj;ക്കൊടുവില്&zwj; മടക്കം.&lt;/p&gt;&lt;p&gt;കൊതിച്ച കിരീടം ഒടുവില്&zwj; അല്&zwj;ക്കാരസിന്റെ കൈകളിലെത്തിയിരിക്കുന്നു. ഇനി ടെന്നീസ് ലോകത്ത് അയാളുടെ കാലം, ഒപ്പം സിന്നറും.&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/carlos-alcaraz-completes-career-slams-at-the-age-of-22-djokovic-calls-legend-articleshow-piq5hp9"/>
        </item>
        <item>
            <title><![CDATA['ശ്രീജേഷിനെ പുറത്താക്കിയിട്ടില്ല, കരാര്‍ അവസാനിച്ചതിനാല്‍ ഒഴിവാക്കി', ആരോപണങ്ങൾ തള്ളി ഹോക്കി ഇന്ത്യ]]></title>
            <link>https://www.asianetnews.com/other-sports/hockey-federation-denies-firing-claims-says-sreejesh-rejected-new-coaching-offer-articleshow-r0n90vi</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/hockey-federation-denies-firing-claims-says-sreejesh-rejected-new-coaching-offer-articleshow-r0n90vi</guid>
            <pubDate>Wed, 13 May 2026 21:40:14 +0530</pubDate>
            <description><![CDATA[&lt;p&gt;ജൂനിയർ ടീം പരിശീലകനായുള്ള ശ്രീജേഷിന്&zwj;റെ കരാർ 2025 ഡിസംബറിൽ ഔദ്യോഗികമായി അവസാനിച്ചുവെന്ന് ഹോക്കി ഇന്ത്യ വാര്&zwj;ത്താക്കുറിപ്പില്&zwj; പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j3cxegs7cyp1f9f302yv4awb,imgname-gettyimages-1241780924.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഇന്ത്യൻ ഹോക്കി ഇതിഹാസം പി.ആർ. ശ്രീജേഷി ആരോപണങ്ങള്&zwj;ക്ക് പിന്നാലെ മറുപടിയുമായി ഹോക്കി ഇന്ത്യ. ശ്രീജേഷിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത് വിദേശിക്ക് വേണ്ടിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ശ്രീജേഷിനെ പുറത്താക്കിയതല്ലെന്നും മറിച്ച് അദ്ദേഹത്തിന്&zwj;റെ കരാർ അവസാനിച്ചതാണെന്നും ഹോക്കി ഇന്ത്യ വിശദീകരിച്ചു.&lt;/p&gt;&lt;p&gt;ജൂനിയർ ടീം പരിശീലകനായുള്ള ശ്രീജേഷിന്&zwj;റെ കരാർ 2025 ഡിസംബറിൽ ഔദ്യോഗികമായി അവസാനിച്ചുവെന്ന് ഹോക്കി ഇന്ത്യ വാര്&zwj;ത്താക്കുറിപ്പില്&zwj; പറഞ്ഞു. തുടർന്ന് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ പരിശീലകനെ കണ്ടെത്തിയത്. ശ്രീജേഷിനെ ഞങ്ങൾ പുറത്താക്കിയിട്ടില്ല. പകരം 2028-ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള 'ഡെവലപ്&zwnj;മെന്&zwj;റ് ടീമിനെ' പരിശീലിപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീജേഷ് ഈ ഓഫർ നിരസിക്കുകയാണുണ്ടായത്. തീരുമാനം പുനപ്പരിശോധിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും ശ്രീജേഷ് അതിന് തയ്യാറായില്ലെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ജൂനിയർ ടീമിന്&zwj;റെ പരിശീലകനായി വിദേശ പരിശീലകൻ തന്നെ വേണമെന്ന് സീനിയർ ടീം കോച്ച് ക്രെയ്ഗ് ഫുൾട്ടൺ ആവശ്യപ്പെട്ടെന്ന ശ്രീജേഷിന്&zwj;റെ ആരോപണവും ഹോക്കി ഇന്ത്യ നിഷേധിച്ചു. അത്തരമൊരു നിർദ്ദേശം ആരും നൽകിയിട്ടില്ലെന്നും യോഗ്യതയുടെ അടിസ്ഥാനമാക്കിയാണ് പുതിയ പരിശീലകനെ തീരുമാനിച്ചതെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് ഇന്ത്യൻ പരിശീലകരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, അതിന്&zwj;റെ ഭാഗമായാണ് ശ്രീജേഷിന് പുതിയ ചുമതല വാഗ്ദാനം ചെയ്തതെന്നും ഫെഡറേഷൻ അറിയിച്ചു.&lt;/p&gt;&lt;p&gt;തന്&zwj;റെ ഒന്നര വർഷത്തെ കാലയളവിൽ അഞ്ച് മെഡലുകൾ നേടിയിട്ടും തന്നെ വിദേശിക്ക് വേണ്ടി മാറ്റിനിർത്തി എന്നായിരുന്നു ശ്രീജേഷിന്&zwj;റെ ആരോപണം. എന്നാൽ താരം പുതിയ പദവി നിരസിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന ഹോക്കി ഇന്ത്യയുടെ വെളിപ്പെടുത്തൽ വിഷയത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/hockey-federation-denies-firing-claims-says-sreejesh-rejected-new-coaching-offer-articleshow-r0n90vi"/>
        </item>
        <item>
            <title><![CDATA[സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം, ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉള്‍പ്പെടെ 3 പേരെ പരസ്യമായി തൂക്കിലേറ്റി]]></title>
            <link>https://www.asianetnews.com/other-sports/iran-executes-19-year-old-champion-wrestler-saleh-mohammadi-in-public-hanging-articleshow-rkpi4r4</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/iran-executes-19-year-old-champion-wrestler-saleh-mohammadi-in-public-hanging-articleshow-rkpi4r4</guid>
            <pubDate>Fri, 20 Mar 2026 10:04:35 +0530</pubDate>
            <description><![CDATA[&lt;p&gt;2024-ൽ റഷ്യയിൽ നടന്ന അന്താരാഷ്ട്ര ഗുസ്തി മത്സരത്തിൽ(സായ്റ്റീവ് കപ്പ്) വെങ്കല മെഡൽ നേടിയ താരമായിരുന്നു സാലിഹ് മുഹമ്മദി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km4r9yc1gb098wdm86r0n3at,imgname-saleh-mohammadi-1773981202817.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെഹ്&zwnj;റാൻ:&lt;/strong&gt; ജനുവരിയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 19 കാരനായ ഗുസ്തി ചാമ്പ്യൻ സാലിഹ് മുഹമ്മദിയെയും മറ്റ് രണ്ട് യുവാക്കളെയും ഇറാൻ പരസ്യമായി തൂക്കിലേറ്റി. സാലിഹിനൊപ്പം സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 2026 ജനുവരി 8-ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി എന്ന കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയിരുന്നത്.&lt;/p&gt;&lt;p&gt;2024-ൽ റഷ്യയിൽ നടന്ന അന്താരാഷ്ട്ര ഗുസ്തി മത്സരത്തിൽ(സായ്റ്റീവ് കപ്പ്) വെങ്കല മെഡൽ നേടിയ താരമായിരുന്നു സാലിഹ് മുഹമ്മദി. കൗമാരപ്രായത്തിൽ തന്നെ ദേശീയ ശ്രദ്ധ നേടിയ താരത്തിന്&zwj;റെ വധശിക്ഷ ഇറാനിലെ കായിക ലോകത്തിന് വലിയ ആഘാതമായി. മർദ്ദനത്തിലൂടെയും പീഡനത്തിലൂടെയുമാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് സാലിഹ് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് 'മുഹാരെബെ' (ദൈവത്തിനെതിരായ യുദ്ധം) എന്ന കുറ്റം ചുമത്തി വധശിക്ഷ നടപ്പിലാക്കിയത്.&lt;/p&gt;&lt;p&gt;പ്രായപൂർത്തിയാസാലിഹിന് തന്&zwj;റെ ഭാഗം വാദിക്കാൻ അഭിഭാഷകനെയോ കൃത്യമായ വിചാരണയോ അനുവദിച്ചില്ല എന്നത് അതീവ ഗൗരവകരമാണെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം പ്രതിഷേധ സമയത്ത് സാലിഹിന് 18 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സാലിഹ് തന്&zwj;റെ പത്തൊൻപതാം പിറന്നാൾ ആഘോഷിച്ചത്. ഐക്യരാഷ്ട്രസഭയും യുഎസ് വിദേശകാര്യവകുപ്പും വധശിക്ഷ തടയാൻ ഇടപെട്ടിരുന്നെങ്കിലും ഇറാൻ അത് ചെവികൊണ്ടില്ല. 2020-ൽ തൂക്കിലേറ്റപ്പെട്ട ഗുസ്തി താരം നവീദ് അഫ്കാരിയുടെ സംഭവത്തിന് സമാനമായാണ് ലോകം ഇതിനെ കാണുന്നത്&lt;/p&gt;&lt;p&gt;യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്, ഇന്&zwj;റർനാഷണൽ ഒളിമ്പിക് കമ്മിറ്റി എന്നിവർ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ഇറാനിലെ കായിക ഫെഡറേഷനുകളെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന ആവശ്യം കായിക താരങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്. 65-ലധികം കായിക താരങ്ങളും പരിശീലകരും നിലവിൽ ഇറാനിൽ തടവിലാണെന്നാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/iran-executes-19-year-old-champion-wrestler-saleh-mohammadi-in-public-hanging-articleshow-rkpi4r4"/>
        </item>
        <item>
            <title><![CDATA[ആശിഷ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് കാര്‍ഡിഫ് വേദിയാകും; ടൂര്‍ണമെന്റിന് ശനിയാഴ്ച്ച തുടക്കം]]></title>
            <link>https://www.asianetnews.com/other-sports/ashish-memmorial-volleyball-set-to-kick-start-in-cardiff-articleshow-s7umb6m</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/ashish-memmorial-volleyball-set-to-kick-start-in-cardiff-articleshow-s7umb6m</guid>
            <pubDate>Thu, 05 Mar 2026 14:45:14 +0530</pubDate>
            <description><![CDATA[&lt;p&gt;കാര്&zwj;ഡിഫ് ഡ്രാഗന്&zwj;സ് സംഘടിപ്പിക്കുന്ന 'ആശിഷ് മെമ്മോറിയല്&zwj; എവര്&zwj; റോളിംഗ് ട്രോഫി' ഓള്&zwj; യൂറോപ്യന്&zwj; മലയാളീസ് വോളിബോള്&zwj; ടൂര്&zwj;ണമെന്റ് 2026 മാര്&zwj;ച്ച് 7-ന് കാര്&zwj;ഡിഫില്&zwj; നടക്കും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjyme553xye60mr32wsd91jy,imgname-cardiff-1772702078115.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാര്&zwj;ഡിഫ്: അകാലത്തില്&zwj; നമ്മെ വിട്ടുപോയ കാര്&zwj;ഡിഫ് മലയാളികളുടെ പ്രിയങ്കരനായ ആശിഷിന്റെ ഓര്&zwj;മയ്ക്കായി 'ആശിഷ് മെമ്മോറിയല്&zwj; എവര്&zwj; റോളിംഗ് ട്രോഫി' ഓള്&zwj; യൂറോപ്യന്&zwj; മലയാളീസ് വോളിബോള്&zwj; ടൂര്&zwj;ണമെന്റ് സംഘടിപ്പിക്കുന്നു. കാര്&zwj;ഡിഫ് ഡ്രാഗന്&zwj;സ് സംഘടിപ്പിക്കുന്ന ടൂര്&zwj;ണമെന്റ് മാര്&zwj;ച്ച് 7ശനി, 2026ന് അരങ്ങേറും. രാവിലെ 9.30 മുതല്&zwj; വൈകുന്നേരം 7.30 വരെ കാര്&zwj;ഡിഫ്, സ്&zwnj;പോര്&zwj;ട് വെയ്ല്&zwj;സ് സെന്റര്&zwj;, സോഫിയ ഗാര്&zwj;ഡന്&zwj;സിലാണ് മത്സരം. കാര്&zwj;ഡിഫ് നഗരത്തിന്റെ മേയര്&zwj; അഡ്രിയന്&zwj; റോബ്&zwnj;സണ്&zwj;, കൗണ്&zwj;സിലര്&zwj; ജെയ്ന്&zwj; കോവാന്&zwj;, വോളിബോള്&zwj; വെയില്&zwj;സ് ചെയര്&zwj;മാന്&zwj; കാള്&zwj; ഹാര്&zwj;വുഡ് തുടങ്ങിയവര്&zwj; മുഖ്യ അതിഥികള്&zwj; ആയിരിക്കും.&lt;/p&gt;&lt;p&gt;കേരളം ഉള്&zwj;പ്പെടെ ഇന്ത്യയിലെ പ്രമുഖ ഡിപ്പാര്&zwj;ട്&zwnj;മെന്റുകളിലെയും സര്&zwj;വകലാശാലകളിലെയും കഴിവുറ്റ താരങ്ങള്&zwj; ഉള്&zwj;പ്പെടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്&zwj; നിന്നുള്ള മലയാളി വോളിബോള്&zwj; ടീമുകള്&zwj; ടൂര്&zwj;ണമെന്റില്&zwj; കളിക്കും. യൂറോപ്യന്&zwj; മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്ന കായിക മാമാങ്കമായി ടൂര്&zwj;ണമെന്റ് മാറുമെന്നാണ് സംഘാടകര്&zwj; പ്രതീക്ഷിക്കുന്നത്. വോളിബോള്&zwj; ആരാധകര്&zwj;ക്ക് സൗജന്യ പ്രവേശനമാണ്. ആശിഷ് മെമ്മോറിയലിന്റെ സ്&zwnj;പോണ്&zwj;സര്&zwj;ഷിപ്പോടെ ഒന്നാം സമ്മാനമായി&lt;/p&gt;&lt;p&gt;വിജയികള്&zwj;ക്ക് ട്രോഫികളോടൊപ്പം ക്യാഷ് അവാര്&zwj;ഡും സമ്മാനിക്കും. മികച്ച കളിക്കാര്&zwj;ക്കായി പ്രത്യേക ട്രോഫികളും ഒരുക്കിയിട്ടുണ്ട്. ഈ ടൂര്&zwj;ണമെന്റ് കായിക ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയാകുമെന്ന് മുഖ്യ സംഘാടകരായ ജോസ് കാവുങ്കല്&zwj;, ഡോ. മൈക്കള്&zwj; ജോസ് എന്നിവര്&zwj; അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/ashish-memmorial-volleyball-set-to-kick-start-in-cardiff-articleshow-s7umb6m"/>
        </item>
        <item>
            <title><![CDATA[കാഴ്ചയെ മറച്ച ഇരുട്ടിനും തളർത്താനായില്ല ആ പാദങ്ങളെ; കൊച്ചി മാരത്തണിൽ താരമായി ലക്ഷ്മിനാരായണ]]></title>
            <link>https://www.asianetnews.com/other-sports/visually-impaired-lakshminarayana-steals-the-show-at-kochi-marathon-articleshow-s9dbapg</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/visually-impaired-lakshminarayana-steals-the-show-at-kochi-marathon-articleshow-s9dbapg</guid>
            <pubDate>Wed, 11 Feb 2026 17:16:10 +0530</pubDate>
            <description><![CDATA[&lt;p&gt;ദിവസവും നാലഞ്ചു തവണ ഇൻസുലിൻ കുത്തിവയ്പ്പുകൾ എടുക്കേണ്ടി വരുന്ന തീവ്രമായ പ്രമേഹാവസ്ഥയെ ലക്ഷ്മി അതിജീവിച്ചത് കായിക വിനോദത്തിലൂടെയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kh68bbmk8j2c0qbvr7gpsks5,imgname-lakshminarayana-marathon-1770810355347.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;മെട്രോ നഗരത്തിന്&zwj;റെ വീഥികളിൽ ആവേശം അലതല്ലിയ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ ഓട്ടക്കാർക്കിടയിൽ ഒരാൾ മാത്രം വിസ്മയത്തിന്&zwj;റെ കവിത പോലെ വേറിട്ടുനിന്നു. കാഴ്ചയുടെ ലോകം ഇരുളടഞ്ഞുപോയിട്ടും, ശരീരം പ്രമേഹത്തിന്&zwj;റെ കടുത്ത വെല്ലുവിളികൾ ഉയർത്തിയിട്ടും തളരാത്ത ആ മനസ്സിന്&zwj;റെ വേഗത അളക്കാൻ ആർക്കും കഴിഞ്ഞില്ല. തന്&zwj;റെ ഗൈഡ് റണ്ണറായ രാധികയുടെ പിന്തുണയോടെ ജനസാഗരത്തെ വകഞ്ഞുമാറ്റി ലക്ഷ്മിനാരായണ 10 കിലോമീറ്റർ ഫിനിഷിംഗ് ലൈൻ കടന്നപ്പോൾ അവിടെ പൂത്തുലഞ്ഞത് വെറും സ്പോർട്സ് ലഹരിയല്ല, മറിച്ച് പരിമിതികൾക്ക് മേലുള്ള മനുഷ്യേച്ഛയുടെ വിജയഗാഥയായിരുന്നു.&lt;/p&gt;&lt;p&gt;ദിവസവും നാലഞ്ചു തവണ ഇൻസുലിൻ കുത്തിവയ്പ്പുകൾ എടുക്കേണ്ടി വരുന്ന തീവ്രമായ പ്രമേഹാവസ്ഥയെ ലക്ഷ്മി അതിജീവിച്ചത് കായിക വിനോദത്തിലൂടെയാണ്. തന്&zwj;റെ ജേഴ്സിയിൽ 'ഞാൻ ഇൻസുലിന്&zwj;റെ കരുത്തിലാണ് ഓടുന്നത്' എന്ന് വലിയ അക്ഷരങ്ങളിൽ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് തന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് ആത്മവിശ്വാസം പകരാനാണ്.'നിശബ്ദമായി വീട്ടിലിരിക്കാനല്ല, മറിച്ച് വെല്ലുവിളികളെ നേരിട്ട് ലോകത്തിന് മുന്നിൽ കരുത്ത് തെളിയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,' എന്ന് അദ്ദേഹം പറയുന്നു.&lt;/p&gt;&lt;p&gt;കൊച്ചിയിൽ ഇത് രണ്ടാം തവണയാണ് ലക്ഷ്മിനാരായണ ഓടാനെത്തുന്നതെങ്കിലും ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ ഇതാദ്യമാണ്. 42 കിലോമീറ്റർ ദൂരം വരെ ഇതിനകം ഓടിത്തീർത്തിട്ടുള്ള ഈ പോരാളിക്ക്, ഓട്ടത്തിനിടയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കേണ്ടി വരുന്നുണ്ട്. എങ്കിലും ആ ഓറഞ്ച് ചരടിലൂടെ കൈമാറുന്ന വിശ്വാസവും രാധിക നൽകുന്ന നിർദ്ദേശങ്ങളും പിന്തുടർന്ന് അദ്ദേഹം മുന്നോട്ട് കുതിച്ചു. ഹൈദരാബാദിലെ 'സ്വീറ്റ് സോൾസ്' എന്ന റണ്ണേഴ്&zwnj;സ് കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് കൂടിയായ ലക്ഷ്മിനാരായണ, ഓരോ ചുവടിലും ആത്മവിശ്വാസത്തിന്റെ പുതിയ ചരിത്രം രചിക്കുകയാണ്. രോഗത്തെയും വൈകല്യത്തെയും ഭയപ്പെടാതെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ജീവിതം ഇന്ന് തിളക്കമുള്ളൊരു വഴിവിളക്കാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/visually-impaired-lakshminarayana-steals-the-show-at-kochi-marathon-articleshow-s9dbapg"/>
        </item>
        <item>
            <title><![CDATA[യുദ്ധഭീതിക്കിടെ ആശ്വാസവാര്‍ത്ത, ദുബായില്‍ കുടുങ്ങിയ ബാഡ്മിന്‍റൺ താരം പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി]]></title>
            <link>https://www.asianetnews.com/other-sports/pv-sindhu-returns-to-india-after-the-middle-east-airspace-crisis-articleshow-so9nafu</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/pv-sindhu-returns-to-india-after-the-middle-east-airspace-crisis-articleshow-so9nafu</guid>
            <pubDate>Tue, 03 Mar 2026 12:23:08 +0530</pubDate>
            <description><![CDATA[&lt;p&gt;ബർമിംഗ്ഹാമിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഫെബ്രുവരി 28 ശനിയാഴ്ച സിന്ധു ദുബായിൽ കുടുങ്ങിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kc987m5eg73wpbz10nv9q02q,imgname-3-1765542187182.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബംഗളൂരു: &lt;/strong&gt;യുഎസ്-ഇസ്രായേൽ സൈന്യം ഇറാനിൽ നടത്തിയ ബോംബാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥയിൽ ദുബായ് വിമാനത്താവളത്തില്&zwj; കുടുങ്ങിപ്പോയ ഇന്ത്യൻ ബാഡ്മിന്&zwj;റൺ ഇതിഹാസം പി.വി. സിന്ധു നാട്ടിൽ തിരിച്ചെത്തി. ബംഗളൂരുവിലെ തന്&zwj;റെ വീട്ടിൽ സുരക്ഷിതയായി എത്തിയ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.&lt;/p&gt;&lt;p&gt;ബർമിംഗ്ഹാമിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഫെബ്രുവരി 28 ശനിയാഴ്ച സിന്ധു ദുബായിൽ കുടുങ്ങിയത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതാണ് സിന്ധുവിന്&zwj;റെ യാത്ര തടസപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;താമസിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്ഫോടനം നടന്നത് കടുത്ത ഭീതിയുണ്ടാക്കിയെന്ന് സിന്ധു വെളിപ്പെടുത്തി. സ്ഫോടനത്തെത്തുടർന്നുണ്ടായ പുകയും അവശിഷ്ടങ്ങളും സിന്ധുവിന്&zwj;റെ പരിശീലകൻ ഇർവാൻസ്യയുടെ തൊട്ടടുത്താണ് പതിച്ചത്. തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷന്&zwj;റെയും ദുബായ് വിമാനത്താവള അധികൃതരുടെയും സഹായത്തോടെ താരത്തെയും സംഘത്തെയും സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയായിരുന്നു.&lt;/p&gt;&lt;p&gt;Back home in Bangalore and safe &amp;nbsp;The last few days have been intense and uncertain, but I&rsquo;m truly grateful to be back to my house. A heartfelt thank you to the incredible ground teams, Dubai authorities, airport staff, immigration, and every single person who stepped up and&hellip;&lt;/p&gt;&lt;p&gt;&mdash; Pvsindhu (@Pvsindhu1) March 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കഴിഞ്ഞ കുറച്ചുദിവസങ്ങൾ അങ്ങേയറ്റം ആശങ്കാജനകമായിരുന്നു. എങ്കിലും സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്താനായതിൽ സന്തോഷമുണ്ട്. കടുത്ത പ്രതിസന്ധിഘട്ടത്തിൽ ഞങ്ങളെ സംരക്ഷിച്ച ദുബായ് അധികൃതർക്കും എയർപോർട്ട് സ്റ്റാഫിനും ഇന്ത്യൻ ഹൈക്കമ്മീഷനും നന്ദി പറയുന്നു. ഇപ്പോൾ കുറച്ചുനാൾ വിശ്രമിക്കാനാണ് തീരുമാനം. അതിനുശേഷം ഭാവിപരിപാടികളെക്കുറിച്ചാലോചിക്കുമെന്ന് സിന്ധു പറഞ്ഞു.&lt;/p&gt;&lt;p&gt;ഇന്ന് ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ തായ്&zwnj;ലൻഡിന്റെ സുപനിദ കേതതോങ്ങുമായിട്ടായിരുന്നു സിന്ധുവിന്&zwj;റെ മത്സരം. എന്നാൽ യാത്ര തുടരാനാകാത്ത സാഹചര്യത്തിൽ സിന്ധു ടൂർണമെന്&zwj;റിൽ നിന്ന് പിന്മാറി. സിന്ധുവിന്&zwj;റെ അഭാവത്തിൽ ലക്ഷ്യ സെൻ, ആയുഷ് ഷെട്ടി എന്നിവരായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. ഇവർ മറ്റ് റൂട്ടുകളിലൂടെ നേരത്തെ ബർമിംഗ്ഹാമിൽ എത്തിയിരുന്നു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/pv-sindhu-returns-to-india-after-the-middle-east-airspace-crisis-articleshow-so9nafu"/>
        </item>
        <item>
            <title><![CDATA['അവർ എന്നെ ബലിയാടാക്കി, ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാൻ നോക്കി'; സോൾ ഒളിംപിക്സിലെ കറുത്ത അധ്യായം തുറന്നുപറഞ്ഞ് ബെൻ ജോൺസൺ]]></title>
            <link>https://www.asianetnews.com/other-sports/i-was-a-scapegoat-they-tried-to-erase-my-name-from-history-ben-johnson-opens-up-articleshow-ti9zcqh</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/i-was-a-scapegoat-they-tried-to-erase-my-name-from-history-ben-johnson-opens-up-articleshow-ti9zcqh</guid>
            <pubDate>Sat, 24 Jan 2026 08:51:48 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു മനുഷ്യനും സഹിക്കാനാവുന്നതോ നേരിടാനാവുന്നതോ അല്ല സോളിൽ എനിക്കുണ്ടായ അനുഭവം. ഞാനത് ഡീൽ ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfq08tynavzaf3cq1h9316am,imgname-ben-jhonson-1769224825813.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;അത്ലറ്റിക്സിൽ ഇപ്പോഴും വ്യാപകമായി ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഒളിമ്പ്യൻ ബെൻ ജോൺസൺ. ചില രാജ്യങ്ങൾ അതിനെ പിന്തുണയ്ക്കുന്നു. സോൾ ഒളിമ്പിക്സിൽ താൻ ബലിയാടാവുകയായിരുന്നുവെന്നും ബെന്&zwj; ജോണ്&zwj;സണ്&zwj; ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ. ചരിത്രത്തിൽ നിന്നും തന്&zwj;റെ പേര് മായ്ച്ചു കളയാൻ ശ്രമം ഉണ്ടായി. കാർ ലൂയിസ് ഒരുകാലത്തും നല്ല വ്യക്തി ആയിരുന്നില്ല. അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ഇനിയും മെച്ചപ്പെടാൻ കഴിയും. ഇന്ത്യയിലെ കായിക വികസനത്തിനായി എന്തെങ്കിലും ചെയ്യാൻ താൽപര്യമുണ്ടെന്നും ബെൻ ജോൺസൺ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കെ.എം ബിജു തയ്യാറാക്കിയ റിപ്പോർട്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;നിങ്ങൾക്കിവിടെ ഒരുപാട് ആരാധകരുണ്ട്. ഇവിടെ വന്നപ്പോൾ എന്തു തോന്നുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;ആരാധകർക്ക് തിരിച്ചും നന്ദി. സംസ്കാരം ഭക്ഷണം തുടങ്ങിയവയിൽ വൈവിധ്യങ്ങൾ ഏറെയുള്ള ഇവിടെയെത്തിയതിൽ സന്തോഷം&lt;/p&gt;&lt;p&gt;&lt;strong&gt;ഒളിമ്പിക്സ് പോലുള്ള ലോക വേദികളിൽ അത്ലറ്റിക്സിൽ ശോഭിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമോ?&lt;/strong&gt;&lt;/p&gt;&lt;p&gt;തീർച്ചയായും കഴിയും. നന്നായി ഓടാൻ കഴിവുള്ള അത്ലറ്റുകൾ ഇവിടെ ഉണ്ട്. പരിശീലകർക്ക് നല്ല കഴിവ് വേണം. കരുത്ത് ഉണ്ടാവുക എന്നതാണ് പ്രധാനം. അത്&zwnj;ലറ്റുകൾ ബോഡിബിൽഡർമാരല്ല മറിച്ച് സ്പ്രിന്&zwj;റർമാരാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സോൾ ഒളിമ്പിക്സിലെ 100 മീറ്റർ 37 വർഷം പിന്നിടുന്നു. അതേക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കാമോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു മനുഷ്യനും സഹിക്കാനാവുന്നതോ നേരിടാനാവുന്നതോ അല്ല സോളിൽ എനിക്കുണ്ടായ അനുഭവം. ഞാനത് ഡീൽ ചെയ്തു.&lt;/p&gt;&lt;p&gt;&lt;strong&gt;സോൾ ഒളിമ്പിക്സിൽ താങ്കൾ ബലിയാടായി എന്ന് ഇപ്പോഴും വിശ്വസിക്കുന്നു അല്ലേ?&lt;/strong&gt;&lt;/p&gt;&lt;p&gt;അതെ തീർച്ചയായും ഞാൻ ഒരു ബലിയാടായി. ചരിത്രത്തിൽ നിന്നും എന്&zwj;റെ പേര് മായ്ച്ചു കളയാൻ ശ്രമം ഉണ്ടായി. പക്ഷേ അതൊരിക്കലും സാധിക്കില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;താങ്കളും കാൾ ലൂയിസും തമ്മിലുള്ള പോര് വിഖ്യാതമാണ്. കാളിനെ ഇപ്പോൾ എങ്ങനെ വിലയിരുത്തുന്നു.&lt;/strong&gt;&lt;/p&gt;&lt;p&gt;കാൾ ഒരിക്കലും ഒരു നല്ല മനുഷ്യനല്ല.ഗോൾഡ് മെഡലുകൾ വാങ്ങുക മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. അതിന് എന്&zwj;റേത് നഷ്ടപ്പെടുത്തുകയും ചെയ്തു. അയാളെ ഞാൻ ഒരുകാലത്തും ബഹുമാനിക്കില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;സോളിൽ താങ്കളോടൊപ്പം ഓടിയ മറ്റുള്ളവരുമായി എപ്പോഴെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇല്ല അങ്ങനെയുണ്ടായിട്ടില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ഇപ്പോഴും കായിക മേഖലയിൽ വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിക്കുന്നില്ലേ?&lt;/strong&gt;&lt;/p&gt;&lt;p&gt;തീർച്ചയായും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രകടനത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നത് സാധാരണമാണ്. ഡ്രഗ്സ് വേഗത കൂട്ടില്ല റിക്കവർ ചെയ്യാൻ ഉപകരിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;ചില രാജ്യങ്ങൾ ഉത്തേജകമരുന്നുപയോഗത്തെ പിന്തുണയ്ക്കുന്നു എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.&lt;/strong&gt;&lt;/p&gt;&lt;p&gt;അതെ ചില രാജ്യങ്ങൾ അതിനെ സ്പോൺസർ ചെയ്യുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഉസൈൻ ബോൾട്ട് 9.58 എന്ന സമയമാണ് കുറിച്ചത്. ഏതെങ്കിലും കാലത്ത് മനുഷ്യന് 100 മീറ്റർ 9 സെക്കൻഡിൽ ഓടിയെത്താൻ കഴിയുമോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇല്ല അങ്ങനെ കരുതുന്നില്ല. പക്ഷെ പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ 9.3 ലൊക്കെ ഓടിയെത്തിയേക്കാം. പ്രതലം, സ്പൈക്കുകൾ, ടെക്നോളജി തുടങ്ങിയവയെയൊക്കെ ആശ്രയിച്ചിരിക്കും അത്. പക്ഷേ ഒന്നും അസാധ്യമല്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ഡിയോഗോ മറഡോണയെ താങ്കൾ വേഗത പരിശീലിപ്പിച്ചിരുന്നല്ലോ എങ്ങനെയുണ്ടായിരുന്നു ആ അനുഭവം.&lt;/strong&gt;&lt;/p&gt;&lt;p&gt;എന്&zwj;റെ അടുത്ത സുഹൃത്തായിരുന്നു. നാച്ചുറൽ ഗിഫ്റ്റഡ് പ്രതിഭ. ഒരു മജീഷ്യൻ.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യയുടെ അത്&zwnj;ലറ്റിക്സ് വികസനത്തിന് എന്തെങ്കിലും ചെയ്യാൻ താങ്കൾക്ക് താൽപര്യം ഉണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ചിലപ്പോൾ അതിനും സാധ്യതയുണ്ട്. ഒരുപക്ഷേ വീണ്ടും ഞാൻ ഇവിടേക്ക് തിരിച്ചു വന്നേക്കാം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>KM BIJU</dc:creator>
            <atom:link href="https://www.asianetnews.com/other-sports/i-was-a-scapegoat-they-tried-to-erase-my-name-from-history-ben-johnson-opens-up-articleshow-ti9zcqh"/>
        </item>
        <item>
            <title><![CDATA[താരങ്ങളുടെ ആവേശം കണ്ട് ഞെട്ടി സംഘാടകർ, ഒളിമ്പിക് വില്ലേജിൽ ദിവസങ്ങൾക്കുള്ളിൽ തീർന്നുപോയത് പതിനായിരത്തോളം കോണ്ടം പാക്കറ്റുകൾ]]></title>
            <link>https://www.asianetnews.com/other-sports/organizers-stunned-as-winter-olympic-village-runs-out-of-10000-condoms-within-days-articleshow-ze0q2eu</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/organizers-stunned-as-winter-olympic-village-runs-out-of-10000-condoms-within-days-articleshow-ze0q2eu</guid>
            <pubDate>Fri, 13 Feb 2026 15:43:29 +0530</pubDate>
            <description><![CDATA[&lt;p&gt;2024 പാരിസ് ഒളിമ്പിക്സുമായി താരതമ്യം ചെയ്യുമ്പോൾ മിലാനിലെ കോര്&zwj;ട്ടിനയിലുള്ള ഒളിമ്പിക്സ് വില്ലേജിലെ സജ്ജീകരണങ്ങൾ കുറവാണെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khb7vcf6naty5z0fdchb0q3t,imgname-gettyimages-2261136191-1770977604070.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മിലാൻ&lt;/strong&gt;: ശീതകാല ഒളിമ്പിക്സ് വേദിയായ ഇറ്റലിയിലെ മിലാൻ-കോർട്ടിനയിൽ അപ്രതീക്ഷിത പ്രതിസന്ധി. അത്&zwnj;ലറ്റുകൾക്കായി വില്ലേജിൽ സൗജന്യമായി വിതരണം ചെയ്യാൻ കരുതിയിരുന്ന 10,000 കോണ്ടം പാക്കറ്റുകൾ മത്സരങ്ങൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തീർന്നുപോയി. ഏകദേശം 2,900 താരങ്ങൾക്കായി കരുതിയ സ്റ്റോക്ക് ഇത്ര പെട്ടെന്ന് തീർന്നത് സംഘാടകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;2024 പാരിസ് ഒളിമ്പിക്സുമായി താരതമ്യം ചെയ്യുമ്പോൾ മിലാനിലെ കോര്&zwj;ട്ടിനയിലുള്ള ഒളിമ്പിക്സ് വില്ലേജിലെ സജ്ജീകരണങ്ങൾ കുറവാണെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. പാരിസിൽ 10,500 താരങ്ങൾക്കായി രണ്ട് ലക്ഷത്തിലധികം കോണ്ടം പാക്കറ്റുകളാണ് ഒരുക്കിയിരുന്നത്. എന്നാൽ മിലാനിൽ 2900ത്തോളം കായിക താരങ്ങള്&zwj;ക്കായി വെറും 9700 പാക്കറ്റുകൾ മാത്രം വിതരണം ചെയ്തതാണ് ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.&lt;/p&gt;&lt;p&gt;താരങ്ങൾ ആഴ്ചകളോളം ഒരേ ക്യാമ്പിൽ ഒരുമിച്ച് താമസിക്കുന്നതിനാൽ, സുരക്ഷിതമായ ശാരീരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗികാരോഗ്യം ഉറപ്പാക്കുന്നതിനുമായി പതിറ്റാണ്ടുകളായി ഒളിമ്പിക് വില്ലേജുകളിൽ കോണ്ടം വിതരണം ചെയ്യാറുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറിയതോടെയാണ് ആവശ്യം വർദ്ധിച്ചത്.&lt;/p&gt;&lt;p&gt;സ്റ്റോക്ക് തീർന്നതോടെ അത്&zwnj;ലറ്റുകൾക്കിടയിൽ ഉണ്ടായ പരാതികൾ പരിഹരിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ സ്റ്റോക്ക് ഉടന്&zwj; എത്തിക്കുമെന്നും ഒളിമ്പിക്സ് അവസാനിക്കുന്നത് വരെ വിതരണം തുടരുമെന്നും സംഘാടക സമിതി ഉറപ്പുനൽകി. എങ്കിലും, കൃത്യമായ ആസൂണം ഇല്ലാത്തതിനാൽ ഉണ്ടായ പ്രതിസന്ധി ഒളിമ്പിക്സ് വേദികളിലെ പ്രധാന ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/organizers-stunned-as-winter-olympic-village-runs-out-of-10000-condoms-within-days-articleshow-ze0q2eu"/>
        </item>
    </channel>
</rss>
