<?xml version="1.0" encoding="UTF-8" standalone="yes"?>
<rss version="2.0" xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/">
  <channel>
    <title>Asianet News</title>
    <link>https://www.asianetnews.com</link>
    <description>Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.</description>
    <image>
      <url>https://static.asianetnews.com/images/logos/malayalam.asianetnews.jpg</url>
      <width>143</width>
      <height>100</height>
      <link>https://www.asianetnews.com</link>
      <title>Asianet News</title>
    </image>
    <lastBuildDate>Sat, 07 Sep 2024 17:42:21 +0530</lastBuildDate>
    <atom:link href="https://www.asianetnews.com/rss/parachute-women" rel="self" type="application/rss+xml"/>
    <item>
      <title>എക്സൈസ് സംഘത്തെ കണ്ടുഭയന്ന് രണ്ടു വിദ്യാര്‍ത്ഥികള്‍ പുഴയിലേക്ക് ചാടി; ഒരാളെ കാണാതായി, തൂതപ്പുഴയിൽ തെരച്ചിൽ</title>
      <link>https://www.asianetnews.com/parachute-women/student-who-jumped-into-the-river-after-seeing-the-excise-team-is-missing-in-palakkad-sjfz8j</link>
      <guid>https://www.asianetnews.com/parachute-women/student-who-jumped-into-the-river-after-seeing-the-excise-team-is-missing-in-palakkad-sjfz8j</guid>
      <pubDate>Sat, 07 Sep 2024 17:42:20 +0530</pubDate>
      <description><![CDATA[<p>പാലക്കാട്:എക്സൈസ് സംഘത്തെ കണ്ടുഭയന്ന് തൂതപ്പുഴിൽ ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് കുലുക്കല്ലൂർ ആനക്കൽ പ്രദേശത്ത് ചെർപ്പുളശ്ശേരി പൊലീസും അഗ്നിരക്ഷാസേനയും എക്‌സൈസും തെരച്ചിൽ തുടരുകയാണ്. വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുദ്ദീന്‍റെ മകൻ സുഹൈറുദ്ദീനെയാണ് പുഴയിൽ കാണാതായത്.</p>  <p>വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. എക്‌സൈസ് സംഘത്തെകണ്ട് ചിതറിയോടിയവരിൽ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. &nbsp;ഇതിനിടെ രണ്ടുപേർ തൂതപ്പുഴയിൽ ചാടുകയായിരുന്നു. നീന്തി രക്ഷപ്പെട്ട് രാത്രി 10 മണിയോടെ വീട്ടിലെത്തിയ കൂട്ടുകാരൻ തന്നോടൊപ്പം പുഴയിൽ ചാടിയ സുഹൈറുദ്ദീനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് വരെ നടത്തിയ തെരച്ചിലിൽ സുഹൈറുദ്ദീനെ കണ്ടെത്താനായിട്ടില്ല.&nbsp;</p>  <p><em><a href="https://www.asianetnews.com/local-news/water-crisis-in-thiruvananthapuram-minister-v-sivankutty-said-that-water-will-reach-all-the-wards-by-tomorrow-morning-sjfyck" rel="nofollow" target="_blank">'തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാകും' ; പ്രതിസന്ധിയുടെ കാരണം വ്യക്തമാക്കി മന്ത്രി</a></em></p>  <p>&nbsp;</p>  <p><iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="" frameborder="0" height="642" referrerpolicy="strict-origin-when-cross-origin" src="https://www.youtube.com/embed/Ko18SgceYX8" title="Asianet News Live | Malayalam News Live | PV Anvar | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്" width="1141"></iframe></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-gi.asianetnews.com/images/01h57xhc18292frmv2ds2nke9t/collage-maker-13-jul-2023-08-52-pm-1529.jpg"/>
    </item>
    <item>
      <title>ബിവറേജിന് മുന്നിൽ നിർത്തിയിട്ട ഓട്ടോ കാണാനില്ല, കിട്ടിയത് ആക്രിക്കടയിൽ; പ്രതികളെ പൊക്കിയ പൊലീസിന് ലോട്ടറി!</title>
      <link>https://www.asianetnews.com/parachute-women/ponnani-auto-rickshaw-robbery-case-accused-arrested-in-malappuram-sigtb5</link>
      <guid>https://www.asianetnews.com/parachute-women/ponnani-auto-rickshaw-robbery-case-accused-arrested-in-malappuram-sigtb5</guid>
      <pubDate>Mon, 19 Aug 2024 17:58:18 +0530</pubDate>
      <description><![CDATA[<p>മലപ്പുറം: ഓട്ടോ മോഷണത്തെത്തുടർന്നുള്ള അന്വേഷണത്തിൽ പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതികൾ. മൂന്ന് പേരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം കോലളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന പ്രശാന്ത് (36), പൊന്നാനി സ്വദേശി അൻസാർ എന്ന ചട്ടി അൻസാർ (32), ചങ്ങരംകുളം മാട്ടം സ്വദേശി നൗഷാദ് അലി (40) എന്നിവരാണ് അറസ്റ്റിലായത്. കണ്ടനകം ബീവറേജിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന തവനൂർ സ്വദേശി ഗോപിയുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയും മൊബൈൽ ഫോൺ മോഷണം, ബൈക്ക് മോഷണം, വധശ്രമം ഉൾപ്പെ ടെ നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയമായിരുന്നു പ്രശാന്ത്. പത്തനംതിട്ടയിലെ ആറന്മുളയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.</p>  <p>ഓട്ടോ മോഷണക്കേസിലെ രണ്ടാം പ്രതിയായ അൻസാർ വീട് കവർച്ച, മൊബൈൽ മോഷണം ഉൾപ്പെടെ തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21ഓളം കേസുകളിൽ പ്രതിയാണ്. ചങ്ങരംകുളം കാഞ്ഞിയൂരിലെ വാടക വീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ ആലങ്കോട്ടെ ആക്രിക്കടയിൽ വിൽപന നടത്താൻ സഹായിച്ച മൂന്നാം പ്രതി നൗഷാദ് അലിയെ (40) ചങ്ങരംകുളത്ത് വെച്ചാണ് പൊന്നാനി പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രശാന്തും അൻസാറും ആലുവയിലും പാലക്കാടും ചെങ്ങന്നൂരും മറ്റുമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.&nbsp;</p>  <p>തിരൂർ ഡി.വൈ എസ്.പി. കെ.എം. ബിജുവിന്റെ നിർദേശത്തെ തുടർന്നു പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആർ.യു. അരുൺ, കെ. പ്രവീൺ കുമാർ, എ.എസ്.ഐ മധുസൂദനൻ, പൊലീസുകാരായ എം.കെ. നാസർ, എസ്. പ്രശാന്ത് കുമാർ, എം. സജീവ്, ഡ്രൈവർ പി. മനോജ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.</p>  <p>Read More :&nbsp;<a href="https://www.asianetnews.com/kerala-news/change-in-kerala-rain-alert-imd-predicts-heavy-rain-and-issued-orange-alert-in-4-districts-in-kerala-latest-weather-update-sigqsd" rel="nofollow" target="_blank">കനത്ത മഴ വരുന്നു, മുന്നറിയിപ്പിൽ മാറ്റം; നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലാക്രമണം ശക്തമാകാനും സാധ്യത</a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static-ai.asianetnews.com/images/01j5n9hpchbgrmem3hh6mbrct6/malappuram-auto-rickshaw-robbery-case-arrest.jpg"/>
    </item>
    <item>
      <title>അനന്തപുരി ചക്ക മഹോല്‍സവത്തിന് തുടക്കമായി; കാണികൾക്കായി ചക്കപ്പഴം തീറ്റ മൽസരം </title>
      <link>https://www.asianetnews.com/parachute-women/ananthapuri-jackfruit-festival-starts-from-today-vkv-rx4cnj</link>
      <guid>https://www.asianetnews.com/parachute-women/ananthapuri-jackfruit-festival-starts-from-today-vkv-rx4cnj</guid>
      <pubDate>Sat, 01 Jul 2023 18:41:44 +0530</pubDate>
      <description><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മാധുര്യമൂറും ചക്കപ്പഴങ്ങളും സ്വാദിഷ്ടമായ ചക്ക വിഭവങ്ങളും അണിനിരന്നതോടെ അനന്തപുരി ചക്ക മഹോൽസവത്തിന് പുത്തരിക്കണ്ടം മൈതാനിയിൽ ഇന്ന് &nbsp; ഉജ്ജ്വല തുടക്കം. &nbsp;തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാജു ഉദ്ഘാടനം ചെയ്തു. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വലിപ്പത്തിലും രുചിയിലുമുള്ള നൂറുകണക്കിന് വ്യത്യസ്തതരം ചക്കകളാണ് മേളയിലുള്ളത്.&nbsp;</p>  <p>പ്രദർശനം കാണാൻ ആദ്യ ദിനം തന്നെ ആയിരങ്ങളെത്തി. സംസ്ഥാന ഫലമായ ചക്കയുടെ പ്രചരണാർത്ഥം സിസയുടെ നേതൃത്വത്തിൽ ചക്ക കര്‍ഷകരുടെയും ചക്ക പ്രേമികളുടെയും കൂട്ടായ്മയും പ്രശസ്ത ചക്ക പ്രചാരകരായ ചക്കക്കൂട്ടവും ചേർന്നാണ് &nbsp;മഹോൽസവം സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. കാണികൾക്കായി തിങ്കളാഴ്ച വൈകുന്നേരം നാലുമുതൽ ചക്കപ്പഴം തീറ്റമൽസരം സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശന നഗരിയിലെത്തുന്ന ആർക്കും മൽസരത്തിൽ പങ്കെടുക്കാം.&nbsp;</p>  <p>ഏറ്റവുമധികം വരിക്കച്ചക്കപ്പഴം കഴിക്കുന്നവർക്കാണ് സമ്മാനം. ചക്ക വിഭവങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ് മേളയുടെ ഒരു വശത്ത് നടക്കുന്നത്. 100ല്‍പ്പരം രുചിയേറുന്ന ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്‌കോര്‍ട്ട് മേളയുടെ മറ്റൊരു പ്രത്യേകതയാണ്. ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്‌സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്‌സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്‌ലറ്റ് എന്നിവയുടെ വില്‍പ്പനയുമുണ്ട്.&nbsp;</p>  <p>ചക്ക സ്‌ക്വാഷുകള്‍, ചക്ക ജാമുകള്‍ എന്നിവയുടെ വില്‍പ്പനയും പാചക പരിശീലനവും പ്രദര്‍ശനത്തിലുണ്ട്. 'നല്ലഭക്ഷണം, നല്ല ആരോഗ്യം, നല്ലജീവിതം, നമുക്കും വരും തലമുറയ്ക്കും'' എന്ന സന്ദേശമുയര്‍ത്തിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.&nbsp;നഗരമാകെ പ്ലാവ് &nbsp;എന്ന ആശയം മുൻനിർത്തി ഓരോ വീട്ടിലും ഒരു പ്ലാവിൻ തൈ നടുക എന്ന ലക്ഷ്യത്തോടെ മുപ്പതിൽപരം വ്യത്യസ്തയിനം പ്ലാവിന്‍ തൈകൾ കുറഞ്ഞ വിലയ്ക്ക് മേളയിൽ ലഭിക്കും. ജൈവോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും &nbsp;വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ചക്കവിഭവങ്ങളും മേളയില്‍ അണിനിരക്കും. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും.</p>  <p>Read More :&nbsp;<a href="https://www.asianetnews.com/kerala-news/congress-leader-k-mohankumar-against-hibi-eden-mp-demand-to-move-keralas-capital-from-thiruvananthapuram-to-kochi-vkv-rx49px" rel="nofollow" target="_blank">'തലസ്ഥാനം കൊച്ചിയിലേക്ക്'; ലോജിക്കൽ ആണ്, സമ്മതിക്കണം, ഹൈബി ഈഡനെ പരിഹസിച്ച് കെ. മോഹൻകുമാർ</a></p> <quillbot-extension-portal></quillbot-extension-portal>]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01h48s6bkxbxekm5shq4kk7ssz/jackfruit-festival_760x400.jpg"/>
    </item>
    <item>
      <title>പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍</title>
      <link>https://www.asianetnews.com/parachute-women/youth-arrested-for-trying-to-attack-police-officers-with-a-pet-dog-in-alappuzha-vkv-rs9xfu</link>
      <guid>https://www.asianetnews.com/parachute-women/youth-arrested-for-trying-to-attack-police-officers-with-a-pet-dog-in-alappuzha-vkv-rs9xfu</guid>
      <pubDate>Wed, 29 Mar 2023 14:10:43 +0530</pubDate>
      <description><![CDATA[<p>മാന്നാർ: ആലപ്പുഴ ചെങ്ങന്നൂര്‍ എസ്‌ഐയെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ മുളക്കുഴ മണ്ണത്തുംചേരില്‍ സദന്റെ മകന്‍ ശരത് (32) ആണ് അറസ്റ്റിലായത്. ശരത്തിനെതിരെ അയല്‍വാസി നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് യുവാവ് പട്ടിയെ അഴിച്ച് വിട്ടത്.</p>  <p>ചെങ്ങന്നൂര്‍ എസ്‌ഐ എം.സി അഭിലാഷ്, പോലീസുകാരായ ശ്യാം, അനീഷ് എന്നിവരാണ് ശരത്തിന്‍റെ അയല്‍വാസിയുടെ പരാതി അന്വേഷിക്കാനായി എത്തിയത്. വീടിനു മുന്‍വശത്തെത്തിയ &nbsp;പൊലീസ് സംഘത്തിന് നേരെ ശരത്ത് ഭീഷണി മുഴക്കി. തുടര്‍ന്ന് കൂട്ടില്‍ കിടന്ന പട്ടിയെ തുറന്ന് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. &nbsp;</p>  <p>നായയെ തുറന്നു വിട്ടതിനെ തുടര്‍ന്ന് പൊലീസ് സംഘം ആദ്യം പരിഭ്രാന്തിയിലായി. പിന്നീട് നായയെ കൂട്ടില്‍ കയറ്റുകയും ശരത്തിനെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തി പൊലീസ് സംഘത്തെ ഉപദ്രവമേല്‍പ്പിക്കുന്നതിനാണ് ഇയാള്‍ ശ്രമിച്ചതെന്ന് എസ്ഐ അഭിലാഷ് &nbsp;പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.</p>  <p>Read More :&nbsp;<a href="https://www.asianetnews.com/local-news/misbehavior-with-female-students-cpm-leader-who-was-out-on-bail-was-arrested-again-fvv-rs9v0w" rel="nofollow" target="_blank">വിദ്യാർഥിനികളോട് മോശം പെരുമാറ്റം; ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ വീണ്ടും അറസ്റ്റിൽ</a></p> <quillbot-extension-portal></quillbot-extension-portal>]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01gwp84cy463zhj5eeqnfb7f1n/dog-attack_760x400.jpg"/>
    </item>
    <item>
      <title>ആംബുലൻസുകളുടെ സുരക്ഷ പരിശോധിക്കണം: രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു</title>
      <link>https://www.asianetnews.com/parachute-women/human-rights-commission-booked-case-on-patient-died-after-ambulance-door-stuck-rhfivh</link>
      <guid>https://www.asianetnews.com/parachute-women/human-rights-commission-booked-case-on-patient-died-after-ambulance-door-stuck-rhfivh</guid>
      <pubDate>Tue, 30 Aug 2022 18:32:06 +0530</pubDate>
      <description><![CDATA[<p>കോഴിക്കോട്: സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആംബുലൻസിന്‍റെറ വാതിൽ തുറക്കാൻ കഴിയാത്തതിനാൽ യഥാസമയം ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്‍റെ&nbsp; ഉടമസ്ഥതതയിലുള്ള ആംബുലൻസുകളുടെ ചുമതലയും പരിപാലനവും &nbsp;സംബന്ധിച്ച് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് &nbsp;വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.</p>  <p>ജില്ലയിലുള്ള &nbsp;ആമ്പുലൻസുകളുടെ സുരക്ഷ &nbsp;പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്വീകരിക്കുന്ന &nbsp;നടപടികളെ കുറിച്ച് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ വിശദീകരണം സമർപ്പിക്കണം. രണ്ടു റിപ്പോർട്ടുകളും സെപ്റ്റംബർ 30 ന് മുമ്പ് ക്യത്യമായി ലഭിച്ചിരിക്കണം. സെപ്റ്റംബർ 30 ന് കോഴിക്കോട് കളകടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ &nbsp;അടിസ്ഥാനത്തിലാണ് നടപടി.</p>  <p>മലപ്പുറം ഫറോക്ക് കരുവന്‍തിരുത്തി എസ്പി ഹൗസില്‍ കോയമോനെ (66) സ്‌കൂട്ടറിടിച്ചു സാരമായി പരുക്കേറ്റ നിലയില്‍ ഗവ. ബീച്ച് ആശുപത്രിയില്‍ നിന്നു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയ ആംബുലന്‍സിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. &nbsp;കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണു സംഭവം. കോയമോന്‍ അരമണിക്കൂറോളം ആംബുലന്‍സിനകത്ത് കുടുങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ അകത്തുള്ളവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചവിട്ടിത്തുറക്കാനുള്ള ശ്രമവും ഫലിച്ചില്ല.&nbsp;</p>  <p>ഇതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പുറത്തിറങ്ങി സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ നോക്കിയിട്ടും നടന്നില്ല. ഇതിനിടയില്‍ ഒരാള്‍ ചെറിയ മഴുകൊണ്ടു വന്നു വാതില്‍ വെട്ടിപ്പൊളിച്ചാണ് കോയമോനെ പുറത്തെടുത്തത്. വാതില്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ചെറൂട്ടി റോഡിലെ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായ കോയമോന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു സ്‌കൂട്ടര്‍ ഇടിച്ചത്.</p>  <p>ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോയമോനെ സ്ഥിതി ഗുരുതരമായതോടെ മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ബീച്ച് ആശുപത്രിയിലെ ആംബുലന്‍സില്‍ ഉടന്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ 2 പേരും ആംബുലന്‍സിലുണ്ടായിരുന്നു.</p>  <p>Read More :&nbsp;<a href="https://www.asianetnews.com/kerala-news/patient-died-in-kozhikode-medical-college-hospital-as-ambulance-door-struck-rher7u" rel="nofollow" target="_blank"> ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും രോഗി മരിച്ചു</a></p> ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01gbqd7qxzdd5qf722p99ztvrk/patient-died-after-ambulance-door-stuck_760x400.jpg"/>
    </item>
    <item>
      <title>കമ്പംമേട്ടിലെ കള്ളപ്പണവേട്ട; നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തി</title>
      <link>https://www.asianetnews.com/parachute-women/police-sized-fake-currency-printing-machine-from-idukki-qnw1oz</link>
      <guid>https://www.asianetnews.com/parachute-women/police-sized-fake-currency-printing-machine-from-idukki-qnw1oz</guid>
      <pubDate>Tue, 02 Feb 2021 11:52:00 +0530</pubDate>
      <description><![CDATA[ഇടുക്കി: കമ്പംമെട്ടില്‍ നിന്നും കള്ള പണം പിടിച്ച സംഭവത്തില്‍ നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തി. തമിഴ്‌നാട് വീരപാണ്ടിയിലെ പ്രതിയുടെ വീട്ടില്‍ നിന്നുമാണ് ഉപകരണങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞയാഴ്ചയാണ് 3 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായ് ആറംഗ സംഘം കമ്പംമേട്ടിൽ പൊലീസിന്‍റെ പിടിയിലായത്.&nbsp;  പ്രതികളുമായ് കോയമ്പത്തൂർ, തേനി, കമ്പം, കുമളി തുടങ്ങിയിടങ്ങളിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. തേനിക്കു സമീപം വീരപാണ്ടിയിൽ കേസിലെ പ്രതിയായ മഹാരാജൻറെ വീട്ടിൽ നടത്തിയതെരച്ചിലിൽ കള്ളനോട്ട് നിർമ്മിക്കാനുപയോഗിച്ച യന്ത്രവും കള്ളനോട്ട് പ്രിന്‍റെ ചെയ്തിരുന്ന &nbsp;പേപ്പറും &nbsp;മറ്റു പകരണങ്ങളും കണ്ടെടുത്തു.  മൂന്നര ലക്ഷം രൂപ വിലവരുന്ന ഒരു മെഷീനാണ് പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. &nbsp;ജില്ലാ പൊലീസിന്‍റെ നാർക്കോടിക് സ്ക്വാഡും കമ്പംമെട്ട് പൊലീസും ചേർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് &nbsp;അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ സംഘം കുടുങ്ങിയത്. &nbsp; ]]></description>
      <media:content height="400" width="760" medium="image" url="http://static.asianetnews.com/images/01d560jpz4t30wht5ewsgf9hre/Cuddalore-fake-notes_760x400.jpg"/>
    </item>
    <item>
      <title>'നിങ്ങള്‍ പരിധിക്ക് പുറത്താണ്'; പഠിക്കാന്‍ റെയ്ഞ്ച് തേടി അലയുന്ന മുക്കുത്തിക്കുന്ന് ഗ്രാമം</title>
      <link>https://www.asianetnews.com/parachute-women/no-mobile-towers-in-wayanad-mukkuthikkunnu-village-qhnvji</link>
      <guid>https://www.asianetnews.com/parachute-women/no-mobile-towers-in-wayanad-mukkuthikkunnu-village-qhnvji</guid>
      <pubDate>Sun, 04 Oct 2020 10:36:00 +0530</pubDate>
      <description><![CDATA[കല്‍പ്പറ്റ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്താല്‍ പൊലീസ് പിടിക്കുമോ...? അതെ എന്നാണ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ മുക്കുത്തിക്കുന്ന് നിവാസികളായ ചില വിദ്യാര്‍ഥികളുടെ അഭിപ്രായം. ആ സംഭവം ഇങ്ങനെയാണ്. കൊറോണ കേരളത്തിലെത്തിയ ആദ്യ നാളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാനായി മൊബൈലിന് സിഗ്‌നല്‍ കിട്ടുന്ന സ്ഥലം തേടിയിറങ്ങിയതായിരുന്നു കുറച്ചു വിദ്യാര്‍ഥികള്‍. ചെന്നുപെട്ടതാകട്ടെ, &nbsp;പൊലീസിന്റെ മുന്നില്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്ത പോലീസ് വിദ്യാര്‍ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു.  ഒരു മൊബൈല്‍ ഫോണ്‍ സര്‍വ്വീസിനും മതിയായ സിഗ്‌നല്‍ ലഭിക്കില്ലെന്നതാണ് തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വയനാടന്‍ ഗ്രാമങ്ങളുടെ സ്ഥിതി. മുക്കുത്തിക്കുന്നും അത്തരത്തിലുള്ള പ്രദേശമാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ പഠിക്കാനായി കുട്ടികള്‍ സിഗ്‌നല്‍ ഉള്ള സ്ഥലം തേടി അലയേണ്ട ഗതികേടിലാണ്. വന്യമൃഗശല്യം അതിരൂക്ഷമായ ഇവിടെ പുറത്തിറങ്ങി നടക്കുകയെന്നത് സുരക്ഷിതമല്ല.  നൂല്‍പ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശത്ത് 300 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അഞ്ച് ആദിവാസി കോളനികളും ഇതിന് പുറമെയുണ്ട്. ഒരു മൊബൈല്‍ കമ്പനിയുടെ പോലും ടവര്‍ ഇല്ലാത്തതിനാല്‍ ഫോണ്‍ വിളിക്കാനും മറ്റും ഏറെ അകലെയുള്ള നൂല്‍പ്പുഴ പാലത്തിന് സമീപം എത്തണം. ഈ പ്രദേശത്തേക്ക് നടക്കുമ്പോഴാണ് ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികളെ പോലീസ് പിടികൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് സമീപത്തുള്ള വനഗ്രാമമായ ചെട്ട്യാലത്തൂരിലും സ്ഥിതി മറിച്ചല്ല.  ഫോണ്‍ വിളിക്കാന്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ലൈന്‍ കണക്ഷനുകളായിരുന്നു മിക്കവരും ആശ്രയിച്ചിരുന്നത്. എന്നാല്‍ മഴയോ കാറ്റോ ഉണ്ടായാല്‍ ലാന്‍ഡ് ഫോണുകളും പരിധിക്ക് പുറത്താകും. പ്രഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ വരെ ഗ്രാമത്തിലുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആകട്ടെ ടി.വിയില്‍ ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കുന്നുണ്ടെന്നുള്ളതാണ് ആശ്വാസം പകരുന്നത്. എന്നാല്‍ മഴയോ, കാറ്റോ വന്നാല്‍ കറന്റും കേബിള്‍ കണക്ഷനും പോകും. ചിലപ്പോള്‍ ദിവസങ്ങള്‍ എടുത്തായിരിക്കും പ്രശ്നം പരിഹരിക്കുക.  ഒന്നര വര്‍ഷം മുമ്പ് സ്വകാര്യ മൊബൈല്‍ കമ്പനി പ്രദേശത്ത് നിര്‍മിച്ച ടവര്‍ ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. മുക്കുത്തിക്കുന്നില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ചീരാല്‍ കുടുക്കിയിലെയും മുണ്ടക്കൊല്ലിയിലെയും ടവറുകളില്‍ നിന്നാണ് ഇവിടേക്ക് സിഗ്നല്‍ ലഭിക്കേണ്ടത്. എന്നാല്‍ രണ്ട് ടവറിന് കീഴിലും കണക്ഷന്‍ കൂടിയതോടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പതിവാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. കേബിള്‍ നെറ്റ് വര്‍ക് വഴി ഇന്റര്‍നെറ്റ് പ്രദേശത്ത് എത്തുന്നുണ്ടെങ്കിലും സാധാരണക്കാരന് താങ്ങാനാകാത്ത വിലയാണ് നല്‍കേണ്ടത്. ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01eks00a4ymhvxk4s7b0543wd3/phone-range-jpg_760x400.jpg"/>
    </item>
    <item>
      <title>കണ്ടെയിന്‍മെന്‍റ്  സോണിൽ  ആള്‍ക്കൂട്ട സമരം: യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു</title>
      <link>https://www.asianetnews.com/parachute-women/containment-zone-violation-police-booked-case-against-udf-leaders-qhktap</link>
      <guid>https://www.asianetnews.com/parachute-women/containment-zone-violation-police-booked-case-against-udf-leaders-qhktap</guid>
      <pubDate>Fri, 02 Oct 2020 18:55:00 +0530</pubDate>
      <description><![CDATA[കോഴിക്കോട്: കണ്ടെയിന്‍മെന്റ് സോണായ താമരശ്ശേരിയില്‍ നിയമം ലംഘിച്ച് ആള്‍ക്കൂട്ട സമരം നടത്തിയ യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ വ്യാഴാഴ്ച താമരശ്ശേരി ബസ് ബേയിലാണ് യു ഡി എഫ് ഉപവാസം നടത്തിയത്. &nbsp;രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച സമരം വൈകിട്ട് ആറുമണിയോടെയാണ് അവസാനിപ്പിച്ചത്.&nbsp;  താമരശ്ശേരി ടൗണ്‍ ഉള്‍ക്കൊള്ളുന്ന ഏഴാം വാര്‍ഡില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ജില്ലാകലക്ടര്‍ ഇവിടെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് യു ഡി എഫ് ഉപവാസ സമരം നടത്തിയത്. അന്‍പതോളം ആളുകളാണ് പലപ്പോഴും സമരപ്പന്തലില്‍ ഉണ്ടായിരുന്നത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു സമരം എന്നാണ് ആക്ഷേപം.&nbsp;  ഇതേ തുടര്‍ന്നാണ് ആള്‍ക്കൂട്ട സമരത്തിനെതിരെ പൊലീസ് കേസെടുത്തത്. മുന്‍ എം എല്‍ എ. വി.എം. ഉമ്മര്‍ മാസ്റ്റര്‍, കെ പി സി സി അംഗം എ. അരവിന്ദന്‍, അഡ്വ. ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട് എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം ആളുകള്‍ക്കെതിരെയാണ് കേസെടുത്തത്. &nbsp;കര്‍ഷക ജനസംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തത്. ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ അവകാശ പ്രഖ്യാപനം നടത്തി. എം.കെ. രാഘവന്‍ എംപി, കെ.എം. ഷാജി എം എല്‍ എ, മുൻ എംഎൽഎ റോസക്കുട്ടി ടീച്ചര്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.  സര്‍വകക്ഷി യോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി കൊവിഡ് പരത്തുന്നതിന്നായാണ് യു ഡി എഫ് സമരം നടത്തിയതെന്നായിരുന്നു സി പി എ മ്മിന്റെ ആരോപണം. കഴിഞ്ഞാഴ്ച ബഫർ സോൺ വിരുദ്ധ സമരത്തിൻറെ ഭാഗമായ നേതൃസംഗമത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ് പടർന്നിരുന്നു. യോഗത്തിൻറെ പ്രധാന സഘാടകനായ ഡി.സി.സി. ഭാരവാഹിക്കായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് യു.ഡി.എഫ് നേതാക്കൾക്കും രോഗം പകരുകയായിരുന്നെന്നാണ് ആക്ഷേപം. ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01ekmqpyp7n23f5skz56c9p162/udf-protest-jpg_760x400.jpg"/>
    </item>
    <item>
      <title>'അവളെന്‍റെ ചങ്കാ'; മഴക്കെടുതിയില്‍പ്പെട്ട കൂട്ടുകാരിക്കും കുടുംബത്തിനും താങ്ങായി നാലാം ക്ലാസുകാരി</title>
      <link>https://www.asianetnews.com/parachute-women/fourth-standard-girl-arrange-house-to-her-friend-and-family-flooded-in-alappuzha-qf1a52</link>
      <guid>https://www.asianetnews.com/parachute-women/fourth-standard-girl-arrange-house-to-her-friend-and-family-flooded-in-alappuzha-qf1a52</guid>
      <pubDate>Fri, 14 Aug 2020 08:40:00 +0530</pubDate>
      <description><![CDATA[ആലപ്പുഴ: മഴക്കെടുതിയില്‍പ്പെട്ട തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിക്കും കുടുംബത്തിനും താങ്ങായി നാലാം ക്ലാസുകാരി. തൂക്ക് കുളത്തെ ബ്രൈറ്റ്ലാന്റ് ഡിസ്ക്കവറി സ്ക്കൂളിലെ നാലാം ക്ളാസ് വിദ്യാത്ഥികളാണ് കൈനകരി പള്ളിച്ചിറ വീട്ടിൽ ബിനോ ജോസഫിന്റെയും അദ്ധ്യാപിക സി. സി. സോണിയായുടെ മകൾ എമിൽ തേരേസ ജോസഫും ആലപ്പുഴ വട്ടയാൽ വാർഡിൽ അലിഫ് മെൻസിലിൽ ബി. മുഹമ്മദ് നജീബിന്റെയും ജില്ലാ കോടതി ജീവനക്കാരി ജാസ്മിന്റെ മകൾ അഫിയായും. കട്ട ചങ്കുകളാണ് ഇവർ.&nbsp;  കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിരിക്കുന്നതിനാൽ ഇവർ എന്നും വാട്സാപ്പിൽ എന്നുവിളിക്കും. കഴിഞ്ഞ ഞായറാഴ്ച അഫിയ പതിവ് പോലെ എമിലിനെ വിളിച്ചു. &nbsp;എമിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കാഴ്ച അഫിയായെ നൊമ്പരപ്പെടുത്തി. കൂട്ടുകാരിയുടെ ദുരാവസ്ഥ അഫിയ മാതാപിതാക്കളുമായി പങ്ക് വെച്ചപ്പോൾ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാൻ മാതാപിതാക്കൾ പറഞ്ഞു.&nbsp;  അഫിയ മാതാപിതാക്കളുടെ അനുമതിയോടെ &nbsp;തന്റെ കൂട്ടുകാരിയേയും. അനുജനെയും അമ്മയേയും അച്ഛനെയും &nbsp;വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് സന്തോഷത്തോടെ എമിലും കുഞ്ഞനുജനും, അമ്മയും അച്ഛനും അലിയായുടെ വീട്ടിലെത്തി. ഇതിന് മുമ്പ് വെള്ളപൊക്കമുണ്ടായപ്പോൾ അമ്മയുടെ തുമ്പോളിയിലെ വീട്ടിലായിരുന്നു ആശ്രയം.&nbsp;  ഇപ്പോൾ കൊവിഡ് 19 ന്റ പശ്ചാത്തലത്തിൽ കണ്ടെയ്മെന്‍റ് സോണായിതിനാൽ പോകാൻ ഒരിടവും ഇല്ലാതെ ഇരിക്കുമ്പോഴാണ് മകളുടെ കൂട്ടുകാരിയുടെ ക്ഷണം ഉണ്ടായതന്ന് ബിനോ ജോസഫും സോണിയും പറഞ്ഞു. എമിലും കുടുബവും വീട്ടിൽ എത്തിയതിനെ തുടർന്ന് സന്തോഷത്തിലായ അഫിയ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കുന്നതും കൂട്ടുകാരിയുമായി ഒരുമിച്ചാണ്. ]]></description>
      <media:content height="400" width="760" medium="image" url="https://static.asianetnews.com/images/01efneytcmqhqkvqymdkfdb6tc/alappuzha-friends--jpg_760x400.jpg"/>
    </item>
  </channel>
</rss>