<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 01 Sep 2026 17:55:50 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/pravasam" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം മാറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് അപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/pravasam/indian-expat-tragically-dies-in-riyadh-after-being-hit-by-car-while-moving-broken-down-vehicle-articleshow-758zou5</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/indian-expat-tragically-dies-in-riyadh-after-being-hit-by-car-while-moving-broken-down-vehicle-articleshow-758zou5</guid>
            <pubDate>Tue, 01 Sep 2026 17:55:46 +0530</pubDate>
            <description><![CDATA[&lt;p&gt;റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം മാറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് അപകടം. ബിഹാർ സ്വദേശിയായ ഇന്ത്യൻ ഡ്രൈവർ മുഹമ്മദ് ആസിഫ് (53) മരിച്ചു. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1ee34gc6dpgh6f4dmjvcrah,imgname-fotojet---2026-09-01t172858.313-1788264681996.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർ ദാരുണമായി മരിച്ചു. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.&lt;/p&gt;&lt;p&gt;അപകടത്തിൽ മരിച്ച മുഹമ്മദ് ആസിഫിെൻറ മൃതദേഹം നാളെ (ബുധൻ) വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും ബന്ധുക്കളും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ സഹായം തേടുകയായിരുന്നു.&lt;/p&gt;&lt;p&gt;വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി, റിയാദ് ട്രാഫിക് ഡിപ്പാർട്ട്&zwnj;മെൻറ്, ആശുപത്രി എന്നിവിടങ്ങളിലെ ഔദ്യോഗിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. വെൽഫെയർ വിങ് വളൻറിയർമാരായ ജുനൈദ് താനൂർ, നസീർ കണ്ണീരി, പരേതെൻറ സഹോദരനും അറ്റോർണിയുമായ കാശിഫ് അഹമ്മദ് എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ഔദ്യോഗിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായം നൽകിയ റിയാദ് കെ.എം.സി.സിക്കും റഫീഖ് മഞ്ചേരിക്കും പരേതെൻറ കുടുംബവും കമ്പനി അധികൃതരും നന്ദി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/indian-expat-tragically-dies-in-riyadh-after-being-hit-by-car-while-moving-broken-down-vehicle-articleshow-758zou5"/>
        </item>
        <item>
            <title><![CDATA[യാത്രക്കാരെന്ന വ്യാജേന ഓട്ടം വിളിച്ചു, പിന്നാലെ ക്രൂരമായ ആക്രമണം; സൗദിയിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്, പണവും വാഹനവും കവർന്നു]]></title>
            <link>https://www.asianetnews.com/pravasam/malayali-driver-brutally-assaulted-in-saudi-arabia-by-passengers-who-hired-his-vehicle-articleshow-xnbsedg</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/malayali-driver-brutally-assaulted-in-saudi-arabia-by-passengers-who-hired-his-vehicle-articleshow-xnbsedg</guid>
            <pubDate>Tue, 01 Sep 2026 17:20:55 +0530</pubDate>
            <description><![CDATA[&lt;p&gt;ഓട്ടം വിളിച്ചവർ ക്രൂരമായി ആക്രമിച്ചു. സൗദിയിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്. പണവും വാഹനവും കവർന്നു. ഗുരുതരമായി പരിക്കേറ്റ കായംകുളം സ്വദേശി ഷെമീർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സൗദി പോലീസ് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1ecn10129x12fr7z1jk9g23,imgname-fotojet---2026-09-01t171211.580-1788263171073.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്. കായംകുളം സ്വദേശി ഷെമീറിനാണ് കവർച്ച സംഘത്തിെൻറ ക്രൂരമായ ആക്രമണമേറ്റത്. ശരീരമാസകലം പരിക്കേറ്റു. പണവും വാഹനവും കവരുകയും ചെയ്തു. യാത്രക്കാരെന്ന വ്യാജേന കാറിൽ കയറിയ നാല് ബംഗ്ലാദേശ് പൗരന്മാർ ഷെമീറിനെ എക്സിറ്റ് 18-ന് സമീപമുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി മാരകമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. തുടർന്ന് പണവും വാഹനവും കവർന്ന് ഇയാളെ റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.&lt;/p&gt;&lt;p&gt;റോഡരികിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഷെമീറിനെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദ്ദനത്തിൽ ഇയാളുടെ തലയ്ക്കും താടിയെല്ലിനും കാലിനും ഉൾപ്പെടെ ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട വാഹനം പിന്നീട് ബത്ഹയിൽനിന്ന് കണ്ടെത്തിയെങ്കിലും നാല് ടയറുകളും ബാറ്ററിയും അഴിച്ചെടുത്ത നിലയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെമീറിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജ്യൻ വെൽഫെയർ വിഭാഗം ഭാരവാഹികളായ നിസാർ അഞ്ചൽ, മുബഷിർ സഖാഫി, ഹനീഫ മാസ്റ്റർ, സാബു സിദ്ദീഖ് എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.&lt;/p&gt;&lt;p&gt;സ്&zwnj;പോൺസറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഷെമീറിനെ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിനുള്ള വിമാന ടിക്കറ്റ് ഐ.സി.എഫ് റിയാദ് റീജ്യൻ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ സൌദി പൊലീസിെൻറ അന്വേഷണം പുരോഗമിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/malayali-driver-brutally-assaulted-in-saudi-arabia-by-passengers-who-hired-his-vehicle-articleshow-xnbsedg"/>
        </item>
        <item>
            <title><![CDATA[ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്; 222 കിലോയിലധികം കേടായ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു, സ്ഥാപനം അടച്ചുപൂട്ടി]]></title>
            <link>https://www.asianetnews.com/pravasam/kuwait-intensifies-food-safety-inspections-over-222-kg-of-spoiled-food-destroyed-articleshow-a3ff0qg</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kuwait-intensifies-food-safety-inspections-over-222-kg-of-spoiled-food-destroyed-articleshow-a3ff0qg</guid>
            <pubDate>Tue, 01 Sep 2026 16:14:30 +0530</pubDate>
            <description><![CDATA[കുവൈത്തിലെ ക്യാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. 222 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും, കേടായ മാംസം വിറ്റഴിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് 20 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1e7h3tvfgewmtyagvvvck4p,imgname-fotojet---2026-09-01t153021.290-1788257800027.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്തിലെ വിവിധ മേഖലകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. ക്യാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിലായി 222 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും 20 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.&lt;/p&gt;&lt;p&gt;ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ഒരു ഭക്ഷ്യസ്ഥാപനത്തിൽ കേടായതും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതായി കണ്ടെത്തി. കൂടാതെ, ഫ്രോസൺ മാംസം ഉരുക്കി ഫ്രഷ് മാംസമെന്ന പേരിൽ വിൽക്കാൻ ശ്രമിച്ചതായും പരിശോധനയിൽ കണ്ടെത്തി. ശുചിത്വം, ലൈസൻസ്, ജീവനക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും രേഖപ്പെടുത്തി. ഇതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ 10 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാത്ത 134.116 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 88 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. മായം കലർന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന, സ്ഥാപനത്തിനുള്ളിൽ അനധികൃതമായി താമസിക്കൽ, പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇവിടെ 10 നിയമലംഘന റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തു. ഉപഭോക്താക്കളുടെ ആരോഗ്യവും വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി പരിശോധനകളും നിയമനടപടികളും തുടരുമെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kuwait-intensifies-food-safety-inspections-over-222-kg-of-spoiled-food-destroyed-articleshow-a3ff0qg"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ ജോലിസ്ഥലത്തെ മുൻവൈരാഗ്യം, തർക്കത്തിനിടെ ഇന്ത്യൻ യുവാവ് കുത്തേറ്റ് മരിച്ചു, സഹപ്രവർത്തകൻ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/pravasam/indian-man-stabbed-to-death-in-kuwait-colleague-arrested-articleshow-g57nwcv</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/indian-man-stabbed-to-death-in-kuwait-colleague-arrested-articleshow-g57nwcv</guid>
            <pubDate>Tue, 01 Sep 2026 15:48:33 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്തിലെ അൽ-അബ്ദാലിയിലെ ഒരു ഫാമിൽ ജോലിസ്ഥലത്തെ തർക്കത്തിനിടെ ഇന്ത്യൻ യുവാവ് കുത്തേറ്റ് മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയായ മറ്റൊരു ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5p48hs215m8hwn7vvxgyt5p,imgname-fotojet---2025-09-21t180335.851-1758458038050.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിസ്ഥലത്തെ മുൻവൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനായ ഇന്ത്യൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ മറ്റൊരു ഇന്ത്യക്കാരനെ ജഹ്&zwnj;റ ഡിറ്റക്ടീവുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അൽ-അബ്ദാലി മേഖലയിലെ ഒരു ഫാമിൽ വെച്ച് ശക്തമായ വഴക്ക് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇന്ത്യൻ യുവാവ് രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്നതാണ് കണ്ടത്. ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മറ്റൊരു ഇന്ത്യക്കാരനാണ് പ്രതിയെന്ന് കണ്ടെത്തി. കൃത്യത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടതായി വ്യക്തമായി.&lt;/p&gt;&lt;p&gt;തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ ഡിറ്റക്ടീവുകൾ അതേ പ്രദേശത്തുള്ള മറ്റൊരു ഫാമിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മുൻപുണ്ടായിരുന്ന ജോലിസംബന്ധമായ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പ്രതിയുടെ കുറ്റസമ്മത മൊഴിയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കേസ് ഫയലിൽ ഉൾപ്പെടുത്തിയ ശേഷം കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/indian-man-stabbed-to-death-in-kuwait-colleague-arrested-articleshow-g57nwcv"/>
        </item>
        <item>
            <title><![CDATA[സംശയാസ്പദമായ രീതിയിൽ കണ്ട വാഹനം തടഞ്ഞു; സുരക്ഷാ പരിശോധനയ്ക്കിടെ അറസ്റ്റ്, പിടികൂടിയത് വിദേശ മദ്യം]]></title>
            <link>https://www.asianetnews.com/pravasam/imported-alcohol-seized-from-vehicle-in-kuwait-articleshow-ghku3p9</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/imported-alcohol-seized-from-vehicle-in-kuwait-articleshow-ghku3p9</guid>
            <pubDate>Tue, 01 Sep 2026 14:50:45 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്തിലെ ഹവല്ലിയിൽ സുരക്ഷാ പരിശോധനയ്ക്കിടെ കാറിൽ വിദേശ മദ്യം കടത്താൻ ശ്രമിച്ച രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആഘോഷങ്ങൾക്കായി വാടക അപ്പാർട്ട്&zwnj;മെന്റിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഇവർ മൊഴി നൽകിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k29wx9y0kasxwk5dnnne81kj,imgname-fotojet---2025-08-10t171706.082-1754826450880.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ കാറിൽ വിദേശ മദ്യം കടത്താൻ ശ്രമിച്ച രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ നിന്ന് വിദേശ മദ്യം കണ്ടെടുത്തതിനെ തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ജനറൽ ഡിപ്പാർട്ട്&zwnj;മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ആഘോഷങ്ങൾക്കായാണ് മദ്യം വാങ്ങിയതെന്നും ഗവർണറേറ്റിൽ വാടകയ്&zwnj;ക്കെടുത്ത അപ്പാർട്ട്&zwnj;മെന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നുമാണ് ഇവർ നൽകിയ പ്രാഥമിക മൊഴി.&lt;/p&gt;&lt;p&gt;ഹവല്ലിയിൽ സുരക്ഷാ ചെക്ക്&zwnj;പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായ രീതിയിൽ കണ്ട വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മദ്യശേഖരം കണ്ടെത്തിയത്. വാഹനം ഓടിച്ചിരുന്ന ആളുകളുടെ പരിഭ്രമം കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വിദേശ മദ്യം അടങ്ങിയ കാർട്ടൺ കണ്ടെടുത്തത്.&lt;/p&gt;&lt;p&gt;ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ വ്യക്തിപരമായ ഉപയോഗത്തിനാണ് മദ്യം സൂക്ഷിച്ചതെന്നും വാടക അപ്പാർട്ട്&zwnj;മെന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നും ഇവർ സമ്മതിച്ചെങ്കിലും മദ്യം എവിടെ നിന്നാണ് വാങ്ങിയതെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. ഇതേത്തുടർന്ന് മദ്യം സ്വന്തം ആവശ്യത്തിന് മാത്രം കൊണ്ടുവന്നതാണോ അതോ വിൽപ്പന ലക്ഷ്യമിട്ടാണോ എന്നതടക്കമുള്ള വിവരങ്ങൾ വ്യക്തമാകുന്നതിനായി പ്രതികളെ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/imported-alcohol-seized-from-vehicle-in-kuwait-articleshow-ghku3p9"/>
        </item>
        <item>
            <title><![CDATA[ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ നെഞ്ചുവേദന; അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു]]></title>
            <link>https://www.asianetnews.com/pravasam/malayali-expat-dies-of-chest-pain-while-resting-after-work-in-saudi-arabia-articleshow-8lr2fyc</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/malayali-expat-dies-of-chest-pain-while-resting-after-work-in-saudi-arabia-articleshow-8lr2fyc</guid>
            <pubDate>Tue, 01 Sep 2026 14:29:52 +0530</pubDate>
            <description><![CDATA[&lt;p&gt;സൗദിയിൽ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ നെഞ്ചുവേദനയെ തുടർന്ന് മലയാളി മരിച്ചു. അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു അപ്രതീക്ഷിത മരണം. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1e2xsa51xwgsr7cwzd1g3zw,imgname-fotojet---2026-09-01t142024.215-1788252972357.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെ മലയാളി യുവാവ് സൗദിയിൽ മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ദർബിനടുത്തുള്ള അൽ ഹറൈളയിൽ ജോലി ചെയ്തിരുന്ന മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ) അബ്ദുസ്സലാം (41) ആണ് മരിച്ചത്. പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്. അൽ ഹറൈളയിലെ ഒരു ബഖാലയിൽ (ഗ്രോസറി) ജീവനക്കാരനായിരുന്നു.&lt;/p&gt;&lt;p&gt;രാവിലത്തെ ഡ്യൂട്ടിക്ക് ശേഷം മുറിയിൽ വിശ്രമിക്കുമ്പോഴാണ് അബ്ദുസ്സലാമിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങി സ്പോൺസർഷിപ്പ് മാറ്റം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതിനുപിന്നാലെ അടുത്തയാഴ്ച നാട്ടിലേക്ക് പോകാൻ ഇരിക്കവേയാണ് അപ്രതീക്ഷിത മരണം. മൃതദേഹം നിലവിൽ അൽ ഖഹ്&zwnj;മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണവിവരമറിഞ്ഞ് സഹോദരി ഭർത്താവ് ബഷീർ ജിദ്ദയിൽനിന്ന് സ്ഥലത്തെത്തിയിട്ടുണ്ട്. ദർബ് കെ.എം.സി.സി ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരിയുടെ നേതൃത്വത്തിൽ ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് പ്രതിനിധികളാണ് മരണാനന്തര നിയമനടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/malayali-expat-dies-of-chest-pain-while-resting-after-work-in-saudi-arabia-articleshow-8lr2fyc"/>
        </item>
        <item>
            <title><![CDATA[അബുദാബി മലയാളിക്ക് ബിഗ് ടിക്കറ്റിന്റെ 25,000 ദിർഹം സമ്മാനം]]></title>
            <link>https://www.asianetnews.com/pravasam/kerala-expat-in-abu-dhadhi-wins-big-ticket-weekly-e-draw-cash-prize-articleshow-ylvweon</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kerala-expat-in-abu-dhadhi-wins-big-ticket-weekly-e-draw-cash-prize-articleshow-ylvweon</guid>
            <pubDate>Tue, 01 Sep 2026 13:44:06 +0530</pubDate>
            <description><![CDATA[&lt;p&gt;നാല് വിജയികൾക്ക് 25,000 ദിർഹം വീതം. ഫിലിപ്പീൻസ്, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ള മൂന്നു വിജയികൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1e0e3re3ehgpkvrxy9yyww2,imgname-700x400-01-09-1788250361614.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബിഗ് ടിക്കറ്റിലൂടെ മലയാളിക്ക് 25,000 ദിർഹം സമ്മാനം. അബുദാബിയിൽ താമസിക്കുന്ന നഴ്സായ ബിനോദ് സെബാസ്റ്റ്യനാണ് വിജയി. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനോദ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.&lt;/p&gt;&lt;p&gt;&ldquo;ഒരു സുഹൃത്താണ് ബിഗ് ടിക്കറ്റ് തെരഞ്ഞെടുത്തത്. കോൾ ലഭിച്ചപ്പോൾ വലിയ സന്തോഷം തോന്നി. വർഷങ്ങളായി ഞങ്ങൾ ഒരുമിച്ചാണ് പങ്കെടുക്കാറ്. ഒരുമിച്ചു വിജയിച്ചപ്പോൾ വളരെ സന്തോഷം തോന്നുന്നു.&rdquo;&lt;/p&gt;&lt;p&gt;ബിനോദ് ഉൾപ്പെടെ നാലു പേരാണ് ഇ-ഡ്രോയിൽ വിജയിച്ചത്. ബംഗ്ലാദേശ്, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബാക്കിയുള്ള വിജയികൾ.&lt;/p&gt;&lt;p&gt;ബംഗ്ലാദേശിൽ നിന്നുള്ള വിജയികളിൽ ഒരാൾ അൽ എയ്നിൽ ജീവിക്കുന്ന കമറുൽ ഇദ്രിഷ് മിയയാണ്. ഒരു സംഘത്തോടൊപ്പം ചേർന്നാണ് ഡ്രൈവറായ മിയ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും അദ്ദേഹം പറയുന്നു.&lt;/p&gt;&lt;p&gt;ബിസിനസ്സുകാരനായ മുഹമ്മദ് മാമുൻ ആണ് രണ്ടാമത്തെ ബംഗ്ലാദേശി വിജയി. അജ്മാനിലാണ് അദ്ദേഹം സ്ഥിരതാമസം. 20 പേരുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്.&lt;/p&gt;&lt;p&gt;&ldquo;കോൾ ലഭിച്ചപ്പോൾ സ്പാം ആണെന്ന് ആദ്യം കരുതി. യൂട്യൂബിൽ പരിശോധിച്ചാണ് ഫലം ഉറപ്പു വരുത്തിയത്. ഇതൊരു അത്ഭുതമാണ്.&rdquo;&lt;/p&gt;&lt;p&gt;സംഘത്തോട് ആലോചിച്ച ശേഷം സമ്മാനത്തുക എങ്ങനെ വിനിയോഗിക്കും എന്നതിൽ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.&lt;/p&gt;&lt;p&gt;ഫിലിപ്പീൻസിൽ നിന്നുള്ള ജെയ് മൈക്കിളാണ് മൂന്നാമത്തെ ഇ-ഡ്രോയിലെ അവസാനത്തെ വിജയി. അബുദാബിയിലാണ് അദ്ദേഹം കഴിഞ്ഞ 17 വർഷമായി താമസിക്കുന്നത്. എട്ട് പേരുടെ സംഘത്തോടൊപ്പമാണ് ടിക്കറ്റെടുത്തത്.&lt;/p&gt;&lt;p&gt;&ldquo;ഭാര്യയുടെ പിറന്നാൾ ദിനം, ഞങ്ങളുടെ വിവാഹ വാർഷികം, പിന്നെ എന്റെ ജന്മമാസം... ഇത് ചേർത്തുള്ള ഒരു നമ്പറാണ് തെരഞ്ഞെടുത്തത്. എന്തോ അതിൽ ഒരു അർത്ഥമുള്ളതുപോലെ തോന്നി. കോൾ വന്നത് കുറച്ചു വൈകിയാണ്. ആദ്യം എടുക്കേണ്ടെന്ന് കരുതി. പക്ഷേ, റിച്ചാർഡിന്റെ ശബ്ദം കേട്ടപ്പോൾ എനിക്ക് ഉടനെ മനസ്സിലായി. വിജയിച്ചതിൽ വളരെ സന്തോഷം.&rdquo; &ndash; അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;സെപ്റ്റംബർ മൂന്നിന് ഒരു ഭാഗ്യശാലി 15 മില്യൺ ദിർഹം നേടും. അഞ്ച് പേർക്ക് 100,000 ദിർഹം വീതവും ലഭിക്കും. ഒരു വീക്കിലി ഇ-ഡ്രോയാണ് ഇനി അവശേഷിക്കുന്നത്. നാല് പേർക്കുകൂടെ 25,000 ദിർഹം വീതം നേടാം.&lt;/p&gt;&lt;p&gt;ദി ബിഗ് സ്പിൻ മത്സരവും തുടരും. ഓഗസ്റ്റിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഓട്ടോമാറ്റിക് ആയി എൻട്രി ലഭിക്കും. മൂന്നു പേർക്ക് സെപ്റ്റംബർ 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ ദി ബിഗ് സ്പിൻ കളിക്കാൻ ക്ഷണവും നേടാം. ഒക്ടോബർ 3-നാണ് ദി ബിഗ് സ്പിൻ കളിക്കാനാകുക. 1 മില്യൺ ദിർഹം വരെ ക്യാഷ് പ്രൈസുകളും നേടാം.&lt;/p&gt;&lt;p&gt;ഡ്രീം കാർ പ്രൊമോഷനിൽ സെപ്റ്റംബർ 3-ന് ലാൻഡ് റോവർ ഡിഫൻഡർ, ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ എന്നിവ നേടാനും അവസരമുണ്ട്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kerala-expat-in-abu-dhadhi-wins-big-ticket-weekly-e-draw-cash-prize-articleshow-ylvweon"/>
        </item>
        <item>
            <title><![CDATA[ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ; എ സിയിൽ നിന്ന് വാതകം ചോർന്നതായി പ്രാഥമിക കണ്ടെത്തൽ]]></title>
            <link>https://www.asianetnews.com/international-news/family-of-three-found-dead-inside-car-in-egypt-articleshow-x8eg973</link>
            <guid isPermaLink="true">https://www.asianetnews.com/international-news/family-of-three-found-dead-inside-car-in-egypt-articleshow-x8eg973</guid>
            <pubDate>Tue, 01 Sep 2026 13:12:39 +0530</pubDate>
            <description><![CDATA[&lt;p&gt;ഈജിപ്തിലെ കെയ്&zwnj;റോയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ. മകൾക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് വാഹനം നിർത്തിയപ്പോൾ മാതാപിതാക്കൾക്കും അസ്വസ്ഥത അനുഭവപ്പെടുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1dyfmgj5dt8arn8nmkzw9rh,imgname-fotojet---2026-09-01t130622.899-1788248314386.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കെയ്&zwnj;റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ഇത് ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 66-കാരനായ ഗൃഹനാഥൻ, ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് മരിച്ചത്. ഈജിപ്തിലെ ഓൾഡ് കയ്&zwnj;റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓൾഡ് കെയ്&zwnj;റോയിലെ റോഡരികിൽ ലോക്ക് ചെയ്ത നിലയിലായിരുന്നു.&lt;/p&gt;&lt;p&gt;യാത്രക്കിടെ മകൾക്ക് തലകറക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിലേക്ക് പാർക്ക് ചെയ്യുകയായിരുന്നു. മകളെ സഹായിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും എ.സി പ്രവർത്തിച്ചിരുന്ന അടച്ചിട്ട കാറിനുള്ളിൽ നിമിഷങ്ങൾക്കകം ഇവർക്കും സമാനമായ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.&lt;/p&gt;&lt;p&gt;എ സിയിൽ നിന്ന് ചോർന്ന ഫ്രിയോൺ ഗ്യാസ് വൻതോതിൽ ശ്വസിച്ചതിനെ തുടർന്ന് ഇവർ കാറിനുള്ളിൽ വെച്ച് തന്നെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളിൽ മറ്റ് പരിക്കുകളോ ആക്രമണം നടന്നതിന്&zwj;റെ ലക്ഷണങ്ങളോ ഇല്ലെന്ന് എമർജൻസി റെസ്&zwnj;പോണ്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ഈജിപ്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/family-of-three-found-dead-inside-car-in-egypt-articleshow-x8eg973"/>
        </item>
        <item>
            <title><![CDATA[ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്]]></title>
            <link>https://www.asianetnews.com/pravasam/two-kazakh-sisters-found-dead-inside-flat-in-sharjah-articleshow-86wfp5m</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/two-kazakh-sisters-found-dead-inside-flat-in-sharjah-articleshow-86wfp5m</guid>
            <pubDate>Tue, 01 Sep 2026 12:09:01 +0530</pubDate>
            <description><![CDATA[ഷാർജയിലെ ഒരു ഫ്ലാറ്റിൽ കാണാതായ രണ്ട് കസാഖിസ്ഥാൻ സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 17 മുതൽ ഇവരെക്കുറിച്ച് വിവരമില്ലാതിരുന്നതിനെ തുടർന്ന് ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റ് നൽകിയ പരാതിയിലാണ് പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബ്യൂട്ടി സലൂൺ ജോലിക്കായി ദുബായിലെത്തിയ ഇവർ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെയാണ് മരണം സംഭവിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5p48hs215m8hwn7vvxgyt5p,imgname-fotojet---2025-09-21t180335.851-1758458038050.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17 മുതൽ ഇവരെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഫോണിലും വാട്ട്&zwnj;സ്ആപ്പിലും ഇവരെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ അറിയിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ പരാതിയെ തുടർന്ന് ഷാർജ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ റഷ്യൻ സംസാരിക്കുന്ന കസാഖ് സ്വദേശിയായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും കാണാതായതായുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഇവരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തുന്നത്. 2025 ഡിസംബറിലാണ് ബ്യൂട്ടി സലൂൺ ജോലിക്കായി ഇവർ ദുബായിലെത്തിയത്. സെപ്റ്റംബർ ആദ്യം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെയാണ് മരണം.&lt;/p&gt;&lt;p&gt;മരണത്തിന്റെ കാരണം വ്യക്തമാക്കുന്ന വിശദമായ അന്വേഷണ റിപ്പോർട്ട് പരിശോധനകൾ പൂർത്തിയായ ശേഷം പുറത്തുവിടുമെന്ന് ഷാർജ പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 28-ന് മൃതദേഹങ്ങൾ കസാഖിസ്ഥാനിലേക്ക് കൊണ്ടുപോയി. കസാഖ് അധികൃതരുമായി സഹകരിച്ച് ആവശ്യമായ നിയമനടപടികളും രേഖകളും ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റ് പൂർത്തിയാക്കി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/two-kazakh-sisters-found-dead-inside-flat-in-sharjah-articleshow-86wfp5m"/>
        </item>
        <item>
            <title><![CDATA[യുഎഇക്ക് നേരെയുണ്ടായ ഇറാന്‍റെ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ]]></title>
            <link>https://www.asianetnews.com/pravasam/bahrain-strongly-condemns-iranian-drone-attack-targets-uae-articleshow-5tiigbp</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/bahrain-strongly-condemns-iranian-drone-attack-targets-uae-articleshow-5tiigbp</guid>
            <pubDate>Tue, 01 Sep 2026 11:11:18 +0530</pubDate>
            <description><![CDATA[യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. യുഎഇയുടെ സുരക്ഷാ നടപടികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ബഹ്റൈൻ, ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനോട് ആവശ്യപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ചു. യുഎഇ പ്രതിരോധ മന്ത്രാലയം ഡ്രോൺ വിജയകരമായി പ്രതിരോധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kck7r1f9hzgpf539rmyyjfpk,imgname-bahrain-flag-1765877220841.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മനാമ: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരത തകർക്കുന്നതുമാണ് തിങ്കളാഴ്ച നടന്ന ഡ്രോൺ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണ് ഈ നടപടിയെന്ന് ബഹ്റൈൻ കുറ്റപ്പെടുത്തി.&lt;/p&gt;&lt;p&gt;യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണത്തിനുമായി യുഎഇ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനോട് ആവശ്യപ്പെടണമെന്ന് ബഹ്റൈൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോട് അഭ്യർത്ഥിച്ചു. ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന സമുദ്രപാതകളിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഇറാൻ മാനിക്കണമെന്നും ബഹ്റൈൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;തിങ്കളാഴ്ചയാണ് യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിച്ചത്. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ 24 മണിക്കൂറും എയർ ഡിഫൻസ് സിസ്റ്റം കൃത്യമായ നിരീക്ഷണവും പരിശോധനയും തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;അതേസമയം ദുബായിലെ അൽ മിൻഹദ് വ്യോമതാവളം ആക്രമിച്ചെന്ന ഇറാന്&zwj;റെ അവകാശവാദം യുഎഇ അധികൃതർ നിഷേധിച്ചു. അൽ മിൻഹദ് വ്യോമതാവളം ആക്രമിക്കപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ റിപ്പോര്&zwj;ട്ടുകളെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം യുഎഇ ലക്ഷ്യമിട്ട് ഇറാന്&zwj;റെ ഡ്രോൺ ആക്രമണം ഉണ്ടായി. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/bahrain-strongly-condemns-iranian-drone-attack-targets-uae-articleshow-5tiigbp"/>
        </item>
        <item>
            <title><![CDATA[കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന സൈനികനെ ആക്രമിച്ച സംഭവത്തിൽ കുവൈത്ത് പൗരൻ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/pravasam/kuwaiti-citizen-arrested-for-assaulting-soldier-on-duty-articleshow-a0a430r</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kuwaiti-citizen-arrested-for-assaulting-soldier-on-duty-articleshow-a0a430r</guid>
            <pubDate>Tue, 01 Sep 2026 10:46:58 +0530</pubDate>
            <description><![CDATA[&lt;p&gt;കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന സൈനികനെ ആക്രമിച്ച സംഭവത്തിൽ കുവൈത്ത് പൗരൻ അറസ്റ്റിൽ. സൈനികൻ നൽകിയ പരാതി പ്രകാരം, ഔദ്യോഗിക സൈനിക വാഹനത്തിൽ ജഹ്റ ഭാഗത്തേക്ക് പോകുമ്പോൾ സുലൈബിയ വെയർഹൗസുകൾക്ക് സമീപം സെവന്ത് റിംഗ് റോഡിൽ വെച്ചായിരുന്നു സംഭവം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzphhnqan53nacf2v2z12a1p,imgname-arrest--6--1786389255914.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ സൈനികനെ ആക്രമിച്ച കേസിൽ കുവൈത്ത് പൗരനെ അറസ്റ്റ് ചെയ്തു. സുലൈബിയ പൊലീസാണ് ഇയാളെ പിടികൂടിയത്.&lt;/p&gt;&lt;p&gt;സൈനികൻ നൽകിയ പരാതി പ്രകാരം, ഔദ്യോഗിക സൈനിക വാഹനത്തിൽ ജഹ്റ ഭാഗത്തേക്ക് പോകുമ്പോൾ സുലൈബിയ വെയർഹൗസുകൾക്ക് സമീപം സെവന്ത് റിംഗ് റോഡിൽ വെച്ചായിരുന്നു സംഭവം. പെട്ടെന്ന് മുന്നിൽ വന്ന് നിർത്തിയ എസ്യുവി വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ഡ്രൈവർ സൈനികനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ആക്രമണത്തിൽ പരിക്കേറ്റ സൈനികന്റെ മെഡിക്കൽ റിപ്പോർട്ട് കേസ് ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഫോൺ വഴി ബന്ധപ്പെട്ട് പ്രതിയോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് കൂടുതൽ നിയമനടപടികൾക്കായി ഇയാളെ തടങ്കലിൽ വയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടത്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kuwaiti-citizen-arrested-for-assaulting-soldier-on-duty-articleshow-a0a430r"/>
        </item>
        <item>
            <title><![CDATA[യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി]]></title>
            <link>https://www.asianetnews.com/pravasam/dear-big-ticket/incident-involving-the-killing-of-malayali-women-in-the-us-post-mortem-of-one-victim-completed-articleshow-efhgxzz</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/dear-big-ticket/incident-involving-the-killing-of-malayali-women-in-the-us-post-mortem-of-one-victim-completed-articleshow-efhgxzz</guid>
            <pubDate>Tue, 01 Sep 2026 09:29:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഇവർക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പൊലീസ് കസ്റ്റഡിയിലാണ്. അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടുപ്പിച്ച് കൊല്ലുകയായിരുന്നു. ആൻമേരി ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിലും ആയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1awr85x383mg5bv5kr9zax9,imgname-california-twin-murder-1788145836221.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോർക്ക്:&lt;/strong&gt; യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടുകൂടി എംബസിയിൽ പേപ്പറുകൾ പൂർത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിൽ തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവും കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പൊലീസ് കസ്റ്റഡിയിലാണ്. അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടുപ്പിച്ച് കൊല്ലുകയായിരുന്നു. ആൻമേരി ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിലും ആയിരുന്നു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/dear-big-ticket/incident-involving-the-killing-of-malayali-women-in-the-us-post-mortem-of-one-victim-completed-articleshow-efhgxzz"/>
        </item>
        <item>
            <title><![CDATA[ദുബായിൽ വിസ, തൊഴിൽ തട്ടിപ്പുകൾ വ്യാപകം; പാസ്‌പോർട്ട് നൽകരുതെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്]]></title>
            <link>https://www.asianetnews.com/pravasam/indian-consulate-in-dubai-warns-against-widespread-visa-and-job-scams-articleshow-q41agk0</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/indian-consulate-in-dubai-warns-against-widespread-visa-and-job-scams-articleshow-q41agk0</guid>
            <pubDate>Mon, 31 Aug 2026 18:36:34 +0530</pubDate>
            <description><![CDATA[ദുബായിൽ വിസയുടെയും ജോലിയുടെയും പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്. പാസ്&zwnj;പോർട്ട് പോലുള്ള രേഖകളോ പണമോ അനധികൃത ഏജന്റുമാർക്ക് നൽകരുതെന്ന് കോൺസുലേറ്റ് കർശനമായി നിർദേശിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1bytd7md2rd3ww0dd0h9nxd,imgname-ndian-consulate-in-dubai-1788181558515.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: യുഎഇയിൽ വിസയുടെയും ജോലിയുടെയും പേരിൽ വ്യാപകമാകുന്ന തട്ടിപ്പുകൾക്കെതിരെ ഇന്ത്യൻ പൗരന്മാർക്ക് ശക്തമായ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ജോലി വാഗ്ദാനം ചെയ്തും വിസ നൽകാമെന്ന് പ്രലോഭിപ്പിച്ചും തട്ടിപ്പുകാർ രംഗത്തുണ്ടെന്നും ഇവരുടെ കെണിയിൽ വീഴരുതെന്നും കോൺസുലേറ്റ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. ഇത്തരം തട്ടിപ്പുകൾ വര്&zwj;ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ ഈ നിർണായക ഇടപെടൽ. അനധികൃത ഏജന്റുമാരോ വ്യക്തികളോ സമീപിച്ചാൽ ഒരു കാരണവശാലും പാസ്&zwnj;പോർട്ട് അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ കൈമാറരുതെന്ന് കോൺസുലേറ്റ് പ്രത്യേകം ഓർമ്മിപ്പിച്ചു. പണം ആവശ്യപ്പെട്ടാലും നൽകരുത്. ഇത്തരം ഇടപാടുകൾ വലിയ നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;&lt;h2&gt;തട്ടിപ്പിന്റെ രീതിയും ജാഗ്രതാ നിർദേശങ്ങളും&lt;/h2&gt;&lt;p&gt;വ്യാജ വാഗ്ദാനങ്ങൾ നൽകി വിശ്വാസ്യത നേടിയെടുത്ത ശേഷമാണ് തട്ടിപ്പുകാർ പണവും രേഖകളും ആവശ്യപ്പെടുന്നത്. പലപ്പോഴും സാധാരണക്കാർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം ആസൂത്രിതമായാണ് തട്ടിപ്പുകൾ നടക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വിസ, തൊഴിൽ സഹായ വാഗ്ദാനങ്ങൾ ലഭിച്ചാൽ അതിന്റെ ആധികാരികത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.&lt;/p&gt;&lt;p&gt;ഏതെങ്കിലും ഏജന്റിന്റെയോ സ്ഥാപനത്തിന്റെയോ വാഗ്ദാനങ്ങളിൽ സംശയമുണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. വിസ, തൊഴിൽ സംബന്ധമായ എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കോൺസുലേറ്റ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പെന്നും കോൺസുലേറ്റ് വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/pravasam/indian-consulate-in-dubai-warns-against-widespread-visa-and-job-scams-articleshow-q41agk0"/>
        </item>
        <item>
            <title><![CDATA[സാമൂഹിക പ്രവർത്തകനായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു]]></title>
            <link>https://www.asianetnews.com/pravasam/malayali-social-worker-died-in-kuwait-due-to-heart-attack-articleshow-5d16ata</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/malayali-social-worker-died-in-kuwait-due-to-heart-attack-articleshow-5d16ata</guid>
            <pubDate>Mon, 31 Aug 2026 17:54:26 +0530</pubDate>
            <description><![CDATA[&lt;p&gt;സാമൂഹിക പ്രവർത്തകനായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു. ഷുവൈഖിലെ ജോലി സ്ഥലത്ത്&zwnj; &zwnj;&zwnj; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവ്വാനിയ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1btfmsphsnht86r547ymb0q,imgname-fotojet---2026-08-31t171520.512-1788177011510.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്ത്&zwnj; കെഎംസിസി കാഞ്ഞങ്ങാട്&zwnj; മണ്ഡലം പ്രസിഡന്&zwj;റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ്&zwnj; കാഞ്ഞങ്ങാട്&zwnj; സ്വദേശി ഹാരിസ്&zwnj; മുട്ടുംതല (50)കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഷുവൈഖിലെ ജോലി സ്ഥലത്ത്&zwnj; &zwnj;&zwnj; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവ്വാനിയ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.&lt;/p&gt;&lt;p&gt;പരേതരായ മുട്ടുംതല അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്&zwnj;. ബേക്കൽ ഖിദറിലെ ജസീലയാണ്&zwnj; ഭാര്യ. ഹൻഫ, ഹാഷിർ, ഹയ, ഹസീം മക്കൾ. മിസരിയ, സമീറ സഹോദരങ്ങളാണ്&zwnj;. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കുവൈത്ത്&zwnj; കെഎംസിസി ഹെൽപ്പ്&zwnj; ഡസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഹാരിസ്&zwnj; മുട്ടും തലയുടെ വിയോഗത്തിൽ കുവൈത്ത്&zwnj; കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/malayali-social-worker-died-in-kuwait-due-to-heart-attack-articleshow-5d16ata"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ വൻ മദ്യവേട്ട, വിൽപ്പനയ്ക്കായി സൂക്ഷിച്ച 1,560 കുപ്പി വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/pravasam/major-liquor-bust-in-kuwait-three-arrested-with-1560-bottles-of-foreign-liquor-articleshow-lkgxyhg</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/major-liquor-bust-in-kuwait-three-arrested-with-1560-bottles-of-foreign-liquor-articleshow-lkgxyhg</guid>
            <pubDate>Mon, 31 Aug 2026 17:06:19 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്തിൽ വൻ മദ്യവേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ച 1,560 കുപ്പി വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ പിടിയിലായത്. ആദ്യ കേസിൽ ഹവല്ലിയിൽ നിന്ന് രണ്ട് പ്രതികളെ ലഹരിവിരുദ്ധ സംഘം പിടികൂടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1bsfskz052fw7nckjqfegwh,imgname-fotojet---2026-08-31t165318.892-1788175967871.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 1,560 കുപ്പി വിദേശമദ്യവുമായി മൂന്ന് പ്രതികളെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ പിടിയിലായത്. ആദ്യ കേസിൽ ഹവല്ലിയിൽ നിന്ന് രണ്ട് പ്രതികളെ ലഹരിവിരുദ്ധ സംഘം പിടികൂടി.&lt;/p&gt;&lt;p&gt;ഇവരിൽ നിന്ന് 12 കുപ്പി വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 320 കുവൈത്തി ദിനാറും പിടിച്ചെടുത്തു. സാൽമിയയിൽ നടന്ന രണ്ടാമത്തെ പരിശോധനയിലാണ് കച്ചവട ആവശ്യത്തിനായി സൂക്ഷിച്ച 1,548 കുപ്പി വിദേശമദ്യവുമായി മറ്റൊരു പ്രതി പിടിയിലായത്. പിടിയിലായ പ്രതികളെയും മദ്യശേഖരവും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.&lt;/p&gt;&lt;p&gt;&lt;strong&gt;കുവൈത്ത് വിമാനത്താവളത്തിൽ പിടികൂടിയത് 1,603 ലഹരിമരുന്ന് പുരട്ടിയ പേപ്പർ ഷീറ്റുകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ലണ്ടനിൽ നിന്ന് വിസിറ്റ് വിസയിൽ എത്തിയ ഫ്രഞ്ച് പൗരനെയാണ് ടെർമിനൽ 4-ൽ പിടികൂടിയത്. സംശയത്തെ തുടർന്ന് യാത്രക്കാരന്റെ ലഗേജ് വിശദമായി പരിശോധിച്ചപ്പോൾ ലഹരിവസ്തു പുരട്ടിയ 1,603 എ4 വലുപ്പത്തിലുള്ള പേപ്പർ ഷീറ്റുകൾ കണ്ടെത്തുകയായിരുന്നു. ഇവയിൽ നിന്ന് ആകെ 13.154 കിലോഗ്രാം &lsquo;കെമിക്കൽ&rsquo; എന്നറിയപ്പെടുന്ന ലഹരിവസ്തു പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. പേപ്പർ ഷീറ്റുകളിൽ ലഹരിവസ്തു പുരട്ടി രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/major-liquor-bust-in-kuwait-three-arrested-with-1560-bottles-of-foreign-liquor-articleshow-lkgxyhg"/>
        </item>
        <item>
            <title><![CDATA[സിയാലിൽ പ്രവർത്തനമാരംഭിച്ച് ഫ്ലൈനാസ്; കൊച്ചി-റിയാദ് സർവീസിന് സെപ്റ്റംബർ രണ്ട് മുതൽ തുടക്കമാകും]]></title>
            <link>https://www.asianetnews.com/pravasam/flynas-begins-operations-at-cial-kochi-riyadh-service-to-launch-on-september-2-articleshow-7gt1vzy</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/flynas-begins-operations-at-cial-kochi-riyadh-service-to-launch-on-september-2-articleshow-7gt1vzy</guid>
            <pubDate>Mon, 31 Aug 2026 16:47:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഫ്ലൈനാസിന്&zwj;റെ കൊച്ചി-റിയാദ് സർവീസിന് സെപ്റ്റംബർ രണ്ട് മുതൽ തുടക്കമാകും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക. എക്സ് വൈ399, എക്സ് വൈ 400 എന്നിവയാണ് ഫ്ലൈറ്റ് നമ്പറുകൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1br90vzept87ac8sthy6kvm,imgname-fotojet---2026-08-31t164006.975-1788174697343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങുന്നു. സെപ്റ്റംബർ രണ്ടുമുതൽ കൊച്ചിയിൽനിന്ന് റിയാദിലേക്കും തിരിച്ചുമാണ് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക. എക്സ് വൈ399, എക്സ് വൈ 400 എന്നിവയാണ് ഫ്ലൈറ്റ് നമ്പറുകൾ.&lt;/p&gt;&lt;p&gt;174 സീറ്റുകളുള്ള എയർബസ് എ320 വിമാനമാണ് സർവീസിനെത്തുന്നത്. കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. റിയാദിൽ നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും. നിലവിൽ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സൗദിയ എന്നീ വിമാനക്കമ്പനികൾ സിയാലിൽ നിന്ന് സൗദിയിലെ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/flynas-begins-operations-at-cial-kochi-riyadh-service-to-launch-on-september-2-articleshow-7gt1vzy"/>
        </item>
        <item>
            <title><![CDATA[സംശയത്തെ തുടർന്ന് യാത്രക്കാരന്‍റെ ലഗേജ് പരിശോധിച്ചു, കുവൈത്ത് വിമാനത്താവളത്തിൽ പിടികൂടിയത് 1,603 ലഹരിമരുന്ന് പുരട്ടിയ പേപ്പർ ഷീറ്റുകൾ]]></title>
            <link>https://www.asianetnews.com/pravasam/kuwait-customs-seized-1603-drug-laced-paper-sheets-articleshow-sw0kvzs</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kuwait-customs-seized-1603-drug-laced-paper-sheets-articleshow-sw0kvzs</guid>
            <pubDate>Mon, 31 Aug 2026 15:19:04 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്ത് വിമാനത്താവളത്തിൽ പിടികൂടിയത് 1,603 ലഹരിമരുന്ന് പുരട്ടിയ പേപ്പർ ഷീറ്റുകൾ. ലണ്ടനിൽ നിന്ന് വിസിറ്റ് വിസയിൽ എത്തിയ ഫ്രഞ്ച് പൗരനെയാണ് ടെർമിനൽ 4-ൽ പിടികൂടിയത്. 13.154 കിലോഗ്രാം &lsquo;കെമിക്കൽ&rsquo; എന്നറിയപ്പെടുന്ന ലഹരിവസ്തുവാണ് പിടിച്ചെടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1bk87cqf11rsn6w74j60kbv,imgname-fotojet---2026-08-31t145602.410-1788169428375.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ലണ്ടനിൽ നിന്ന് വിസിറ്റ് വിസയിൽ എത്തിയ ഫ്രഞ്ച് പൗരനെയാണ് ടെർമിനൽ 4-ൽ പിടികൂടിയത്. സംശയത്തെ തുടർന്ന് യാത്രക്കാരന്റെ ലഗേജ് വിശദമായി പരിശോധിച്ചപ്പോൾ ലഹരിവസ്തു പുരട്ടിയ 1,603 എ4 വലുപ്പത്തിലുള്ള പേപ്പർ ഷീറ്റുകൾ കണ്ടെത്തുകയായിരുന്നു. ഇവയിൽ നിന്ന് ആകെ 13.154 കിലോഗ്രാം &lsquo;കെമിക്കൽ&rsquo; എന്നറിയപ്പെടുന്ന ലഹരിവസ്തു പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;p&gt;പേപ്പർ ഷീറ്റുകളിൽ ലഹരിവസ്തു പുരട്ടി രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയത്. പിടിയിലായ ഫ്രഞ്ച് പൗരനെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ കോംബാറ്റിംഗ് ഡ്രഗ്സ് ആൻഡ് ആൽക്കഹോളിന് കൈമാറാൻ അധികൃതർ നിർദേശം നൽകി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kuwait-customs-seized-1603-drug-laced-paper-sheets-articleshow-sw0kvzs"/>
        </item>
        <item>
            <title><![CDATA[യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ നിരക്കുകളിൽ വർധനവ്]]></title>
            <link>https://www.asianetnews.com/pravasam/uae-announces-petrol-and-diesel-prices-for-september-2026-articleshow-zpcrqrl</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/uae-announces-petrol-and-diesel-prices-for-september-2026-articleshow-zpcrqrl</guid>
            <pubDate>Mon, 31 Aug 2026 14:44:29 +0530</pubDate>
            <description><![CDATA[&lt;p&gt;യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്കുകൾ വർധിച്ചിട്ടുണ്ട്. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ പുറത്തുവിട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kweq0pe5g1wt906waj238278,imgname-petrol--3--1782905330117.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ പുറത്തുവിട്ടത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്കുകൾ വർധിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;പുതിയ നിരക്കുകൾ&lt;/h2&gt;&lt;p&gt;സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.80 ദിർഹം ആണ് പുതിയ നിരക്ക്. ഓഗസ്റ്റിൽ 3.60 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.69 ദിർഹം ആണ് പുതിയ വില. ഓഗസ്റ്റിൽ ഇത് 3.49 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.61 ദിർഹം ആണ് പുതിയ നിരക്ക്. ഓഗസ്റ്റിൽ 3.41 ദിർഹം ആയിരുന്നു വില. ഡീസൽ ലിറ്ററിന് 4.30 ദിർഹം ആണ് പുതിയ നിരക്ക്. ഓഗസ്റ്റിൽ 3.80 ദിർഹം ആയിരുന്നു നിരക്ക്. ആഗോള ഊർജ്ജ വിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസൃതമായി എല്ലാ മാസവും അവസാനത്തോടെയാണ് യുഎഇ അടുത്ത മാസത്തേക്കുള്ള ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/uae-announces-petrol-and-diesel-prices-for-september-2026-articleshow-zpcrqrl"/>
        </item>
        <item>
            <title><![CDATA[യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം; വി‍ദ്യാ‍ർത്ഥികൾക്ക് ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്]]></title>
            <link>https://www.asianetnews.com/pravasam/students-across-uae-return-to-school-as-new-academic-year-starts-articleshow-0v4ngug</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/students-across-uae-return-to-school-as-new-academic-year-starts-articleshow-0v4ngug</guid>
            <pubDate>Mon, 31 Aug 2026 12:03:51 +0530</pubDate>
            <description><![CDATA[യുഎഇയിൽ 12.7 ലക്ഷത്തിലധികം വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും ആശംസകൾ നേർന്നു. അറിവ് നേടുന്നതിനൊപ്പം മൂല്യബോധവും സാംസ്കാരിക അഭിമാനവും വളർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1b86qes19ee8hh04ttw1f60,imgname-fotojet---2026-08-31t120031.240-1788157844953.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച യുഎഇയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു. രാജ്യത്തുടനീളമുള്ള 12.7 ലക്ഷത്തിലധികം വിദ്യാർഥികളാണ് തിങ്കളാഴ്ച ക്ലാസുകളിലേക്ക് മടങ്ങിയെത്തിയത്.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 31നാണ് 2026-27 അധ്യയന വർഷത്തിലെ ആദ്യ ദിനമായി യുഎഇയിൽ സ്&zwnj;കൂളുകൾ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചത്. പുതിയ അധ്യയന വർഷത്തെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും സമീപിക്കാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ 'എക്&zwnj;സി'ലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.&lt;/p&gt;&lt;p&gt;&lsquo;പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. രാജ്യത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുന്ന വിജയകരമായ ഒരു അധ്യയന വർഷമാകട്ടെ ഇതെന്ന് ഞാൻ ആശംസിക്കുന്നു&rsquo;- ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുറിച്ചു&lt;/p&gt;&lt;p&gt;രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് കുട്ടികളാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അറിവ് നേടാനും ജീവിത നൈപുണ്യങ്ങൾ വികസിപ്പിക്കാനുമുള്ള എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വിദ്യാർഥികളോട് അഭ്യർത്ഥിച്ചു. വിദ്യാർഥികളിൽ തുടർച്ചയായ പഠനത്തോടുള്ള താല്പര്യം വളർത്തുന്നതിനും ഭാവിയിലേക്ക് ആവശ്യമായ കഴിവുകൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും രക്ഷിതാക്കളും സ്കൂളുകളും തമ്മിൽ ശക്തമായ സഹകരണം വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാഠപുസ്തക പഠനത്തോടൊപ്പം തന്നെ വിദ്യാർഥികളിൽ മൂല്യബോധവും സ്വന്തം സംസ്കാരത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള അഭിമാനവും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും യുഎഇ പ്രസിഡന്റ് എടുത്തുപറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/students-across-uae-return-to-school-as-new-academic-year-starts-articleshow-0v4ngug"/>
        </item>
        <item>
            <title><![CDATA[ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം, നിരവധിപേരെ കാണാതായി, ട്രെക്കിംഗിന് എത്തിയവരെ എയർലിഫ്റ്റ് ചെയ്തു]]></title>
            <link>https://www.asianetnews.com/international-news/15-people-missing-or-unaccounted-for-after-flash-flooding-swept-through-parts-of-the-grand-canyon-articleshow-9he8s2p</link>
            <guid isPermaLink="true">https://www.asianetnews.com/international-news/15-people-missing-or-unaccounted-for-after-flash-flooding-swept-through-parts-of-the-grand-canyon-articleshow-9he8s2p</guid>
            <pubDate>Mon, 31 Aug 2026 09:23:25 +0530</pubDate>
            <description><![CDATA[&lt;p&gt;കാൽനടപ്പാലങ്ങൾ ഒലിച്ചുപോയതോടെ യാത്രക്കാരുടെയും ട്രെക്കിംഗ് നടത്തുന്നവരുടെയും സഞ്ചാരപാത പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1az4tn48cjs8h6t3z7sqrvj,imgname-grand-canyon-flooding-1788148345508.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അരിസോണ: അമേരിക്കയിലെ അരിസോണയിലുള്ള പ്രശസ്തമായ ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം. 15 പേരെ കാണാതായി, 62 ഓളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. പെട്ടന്നുണ്ടായ പ്രളയത്തിൽ മേഖലയിലെ കാൽ നടപ്പാലങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ബ്രൈറ്റ് എയ്ഞ്ചൽ ക്യാനിയൻ, ഫാന്റം റാഞ്ച് എന്നീ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. കാൽനടപ്പാലങ്ങൾ ഒലിച്ചുപോയതോടെ യാത്രക്കാരുടെയും ട്രെക്കിംഗ് നടത്തുന്നവരുടെയും സഞ്ചാരപാത പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രളയജലം ഒഴുകിയെത്തിയതോടെ അപകടസാധ്യത മനസ്സിലാക്കി നിരവധി യാത്രക്കാരെ ഹെലികോപ്റ്റർ മാർഗ്ഗമാണ് രക്ഷപ്പെടുത്തിയത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ബാക്ക്പാക്കിംഗിനോ ട്രെക്കിംഗിനോ ആയി ഈ പ്രദേശങ്ങളിൽ പോയവരെക്കുറിച്ച് എന്തെങ്കിലും വിവര ലഭ്യതയുള്ളവർ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. മേഖലയിൽ ഇനിയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മണിക്കൂറിൽ ഒരു ഇഞ്ചോളം മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പ്രളയത്തിനും ഉരുൾപൊട്ടലിനും പാറക്കെട്ടുകൾ ഇടിഞ്ഞുവീഴുന്നതിനും സാധ്യതയുണ്ടെന്നാണ് പാർക്ക് അധികൃതരുടെ മുന്നറിയിപ്പ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/15-people-missing-or-unaccounted-for-after-flash-flooding-swept-through-parts-of-the-grand-canyon-articleshow-9he8s2p"/>
        </item>
        <item>
            <title><![CDATA[കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ]]></title>
            <link>https://www.asianetnews.com/crime-news/two-malayali-women-killed-in-california-common-malayali-friend-arrested-articleshow-dlvea5w</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/two-malayali-women-killed-in-california-common-malayali-friend-arrested-articleshow-dlvea5w</guid>
            <pubDate>Mon, 31 Aug 2026 08:27:19 +0530</pubDate>
            <description><![CDATA[&lt;p&gt;അഞ്ജനയുടെ സുഹൃത്തായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1aw1jxjecgtvyvmj0684xh1,imgname-malayali-death-california-1788145093554.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലിഫോർണിയ: തൃശൂർ പീച്ചി സ്വദേശിയായ യുവതിയും തിരുവനന്തപുരം സ്വദേശിനിയായ സുഹൃത്തും അമേരിക്കയിൽ കൊല്ലപ്പെട്ടു. പീച്ചി സ്വദേശിയായ അഞ്ജന, കേശവദാസപുരം സ്വദേശിയായ ആൻ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28ാം തിയതി കൊല്ലപ്പെട്ടത്. അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ ഒരു അപാർട്ട്മെന്റിലായിരുന്നു ഇവർ കുടുംബമായി താമസിച്ചിരുന്നത്. സോഫ്റ്റ് വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് ആറുവയസ് പ്രായമുള്ള മകളുണ്ട്. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു അഞ്ജന. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മാത്യുവിനെ അപാർട്ട്മെന്റിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചിങ്ങവനം സ്വദേശിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട ആൻ. രണ്ട് പെൺകുട്ടികളാണ് ആനിനുള്ളത്. ഇരുവരുടേയും സുഹൃത്താണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ള അനിലയെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല.&lt;/p&gt;&lt;p&gt;മിൽപിറ്റാസ് പൊലീസ് വ്യക്തമാക്കുന്നത് അനുസരിച്ച് മിൽ ക്രീക് അപാര്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് അഞ്ജന കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും തുടർനടപടികൾക്കുമായി കുടുംബം അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/crime-news/two-malayali-women-killed-in-california-common-malayali-friend-arrested-articleshow-dlvea5w"/>
        </item>
        <item>
            <title><![CDATA[സർവീസ് ആരംഭിച്ച് 15 മിനിറ്റ്, മോശം കാലാവസ്ഥയിൽ ഫെറി ബോട്ടിൽ വെള്ളം കയറി തലകീഴായി മറഞ്ഞു, സൈപ്രസിൽ വൻ അപകടം]]></title>
            <link>https://www.asianetnews.com/international-news/boat-carrying-around-270-people-capsizes-in-cyprus-many-death-articleshow-eudhq0i</link>
            <guid isPermaLink="true">https://www.asianetnews.com/international-news/boat-carrying-around-270-people-capsizes-in-cyprus-many-death-articleshow-eudhq0i</guid>
            <pubDate>Mon, 31 Aug 2026 08:05:29 +0530</pubDate>
            <description><![CDATA[&lt;p&gt;യാത്ര തിരിച്ച് കേവലം 15 മിനിറ്റിനുള്ളിൽത്തന്നെ മോശം കാലാവസ്ഥയെത്തുടർന്ന് ഫെറിയിൽവെള്ളം കയറി അപകടത്തിൽപ്പെടുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1atp8xc9t5tm5g9np72xtxb,imgname-cyprus-boat-capsize-1788143674284.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൈപ്രസ്: 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം. വടക്കൻ സൈപ്രസ് തീരത്തുണ്ടായ അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് തുർക്കിയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 24 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വടക്കൻ സൈപ്രസിലെ കിറേനിയ തുറമുഖത്ത് നിന്ന് കറ്റമരൻ ശൈലിയിലുള്ള ഫെറി സർവീസ് ആരംഭിച്ച് അധികം വൈകാതെയാണ് അപകടമുണ്ടായത്. യാത്ര തിരിച്ച് കേവലം 15 മിനിറ്റിനുള്ളിൽത്തന്നെ മോശം കാലാവസ്ഥയെത്തുടർന്ന് ഫെറിയിൽവെള്ളം കയറി അപകടത്തിൽപ്പെടുകയായിരുന്നു. തീരത്തു നിന്ന് ഏകദേശം 7.5 കിലോമീറ്റർ അകലെ ഡയാന ബീച്ചിന് സമീപത്തുവെച്ചാണ് ബോട്ട് തലകീഴായി മറിഞ്ഞത്. ഇതുവരെ 237 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. ലൈഫ് ജാക്കറ്റുകൾ ധരിച്ച് ആൾക്കാർ വെള്ളത്തിൽ ഒഴുകിനടക്കുന്നതിന്റെയും രക്ഷപ്പെടുത്തിയവരെ കരയിലെത്തിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;അപകടത്തിൽ തർക്കി പ്രസിഡന്റ് റെസെപ് തയ്യിപ്പ് എർദോഗൻ അനുശോചനം രേഖപ്പെടുത്തി. കാണാതായവർക്കായി സൈപ്രസ് അധികൃതരുമായി ചേർന്ന് വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നതെന്നും നല്ല വാർത്തകൾക്കായി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സൈപ്രസ് സർക്കാരും തങ്ങളുടെ പക്കലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് തങ്ങളുടെ ചിന്തകളെന്നും മനുഷ്യജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്നും അധികൃതർ കൂട്ടിിച്ചേർത്തു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/boat-carrying-around-270-people-capsizes-in-cyprus-many-death-articleshow-eudhq0i"/>
        </item>
        <item>
            <title><![CDATA[മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി]]></title>
            <link>https://www.asianetnews.com/pravasam/expats-killed-in-pirate-attack-during-fishing-steps-initiated-to-repatriate-bodies-articleshow-ftg4kne</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/expats-killed-in-pirate-attack-during-fishing-steps-initiated-to-repatriate-bodies-articleshow-ftg4kne</guid>
            <pubDate>Mon, 31 Aug 2026 10:52:24 +0530</pubDate>
            <description><![CDATA[സൗദി അറേബ്യയിൽ മത്സ്യബന്ധനത്തിനിടെ ഇറാനിയൻ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് തമിഴ്&zwnj;നാട് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു. സൗദി അധികൃതരുടെ അന്വേഷണം പുരോഗമിക്കുന്നതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകുകയാണ്. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും സർക്കാർ ശ്രമം തുടരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1b46r871rymej413m3fvwfw,imgname-fotojet---2026-08-31t105039.034-1788153651463.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: സൗദി അറേബ്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട തമിഴ്&zwnj;നാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നയതന്ത്ര നടപടികൾ ആരംഭിച്ചു. തമിഴ്&zwnj;നാട് സർക്കാരും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് അടിയന്തര കോൺസുലാർ നടപടികൾ ഏകോപിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ആഗസ്റ്റ് 10-ന് രാത്രി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നാലംഗ സംഘത്തിന് നേരെയാണ് ഇറാനിയൻ കടൽക്കൊള്ളക്കാരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ തമിഴ്&zwnj;നാട് തൊടുവായ് സ്വദേശി പി. മാവീരൻ (40) സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ജുബൈൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മയിലാടുതുറൈ കീല മൂവർക്കരൈ സ്വദേശി ജി. ശങ്കർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.&lt;/p&gt;&lt;p&gt;സംഭവത്തെക്കുറിച്ച് സൗദി അധികൃതരുടെ അന്വേഷണം പുരോഗമിക്കുന്നതിനാലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകുന്നതെന്ന് തമിഴ്&zwnj;നാട് പൊതുമരാമത്ത് മന്ത്രി ആധവ് അർജുന നിയമസഭയെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകാൻ ഊർജ്ജിതമായ ശ്രമങ്ങൾ നടക്കുന്നതായും കൂട്ടിച്ചേർത്തു. മയിലാടുതുറൈ, കടലൂർ ജില്ലകളിൽ നിന്നുള്ള എസ്. ബൽരാജ്, മണികണ്ഠൻ എന്നിവരായിരുന്നു ആക്രമണത്തിനിരയായ ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/expats-killed-in-pirate-attack-during-fishing-steps-initiated-to-repatriate-bodies-articleshow-ftg4kne"/>
        </item>
        <item>
            <title><![CDATA[യുഎഇയ്ക്ക് നേരെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ചതായി മന്ത്രാലയം, അമേരിക്കൻ താവളം ആക്രമിച്ചെന്ന് ഇറാൻ]]></title>
            <link>https://www.asianetnews.com/international-news/uae-intercepted-drone-from-iran-over-territorial-waters-articleshow-pp0vnfx</link>
            <guid isPermaLink="true">https://www.asianetnews.com/international-news/uae-intercepted-drone-from-iran-over-territorial-waters-articleshow-pp0vnfx</guid>
            <pubDate>Mon, 31 Aug 2026 12:32:26 +0530</pubDate>
            <description><![CDATA[&lt;p&gt;യുഎഇ ലക്ഷ്യമിട്ട് ഇറാന്&zwj;റെ ഡ്രോൺ ആക്രമണം. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശ വാദം ഉന്നയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1b9t1jphqkm3f3szvat3m1y,imgname-fotojet---2026-08-31t122828.270-1788159526486.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: യുഎഇ ലക്ഷ്യമിട്ട് ഇറാന്&zwj;റെ ഡ്രോൺ ആക്രമണം. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശ വാദം ഉന്നയിച്ചു.&lt;/p&gt;&lt;p&gt;യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ 24 മണിക്കൂറും എയർ ഡിഫൻസ് സിസ്റ്റം കൃത്യമായ നിരീക്ഷണവും പരിശോധനയും തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;അതേസമയം തങ്ങളുടെ ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ അറിയിച്ചെങ്കിലും, ഹോർമുസ് തങ്ങൾ നേരത്തെ തുറന്നു കഴിഞ്ഞെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായാണ് സമ്മതിച്ചത്. എന്നാൽ അതിനു മുൻപേ തന്നെ ഹോർമുസിലെ മൈനുകൾ നീക്കി തങ്ങൾ തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചു കളഞ്ഞു. ഇതോടെ തീരുമാനം നീണ്ടു. സാമ്പത്തിക ഉപരോധത്തിലൂടെ ഹോർമുസ് തുറക്കുന്നതിനും അപ്പുറമുള്ള വിട്ടുവീഴ്ച്ചകളിലേക്ക് ഇറാനെ എത്തിക്കാനാണ് അമേരിക്കൻ നീക്കം. ഇറാനാകട്ടെ നേരത്തെ ഒപ്പിട്ട സമാധാന ധാരണ പുനസ്ഥാപിച്ച് ഉപരോധങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടെയാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഖത്തറും തുർക്കിയും ശ്രമങ്ങൾ തുടരുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/uae-intercepted-drone-from-iran-over-territorial-waters-articleshow-pp0vnfx"/>
        </item>
        <item>
            <title><![CDATA[ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ മേള ‘ലീപ് 26’ന് റിയാദിൽ ഇന്ന് തുടക്കം]]></title>
            <link>https://www.asianetnews.com/pravasam/worlds-largest-technology-event-leap-26-kicks-off-in-riyadh-today-articleshow-v1c9wsu</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/worlds-largest-technology-event-leap-26-kicks-off-in-riyadh-today-articleshow-v1c9wsu</guid>
            <pubDate>Mon, 31 Aug 2026 14:14:41 +0530</pubDate>
            <description><![CDATA[ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ മേളകളിലൊന്നായ &lsquo;ലീപ്പ് 2026&rsquo;-ന് റിയാദിൽ തുടക്കമാകുന്നു. 'പുതിയ ലോകങ്ങളിലേക്ക്' എന്ന പ്രമേയത്തിൽ നടക്കുന്ന മേള, സൗദിയെ ആഗോള സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികളുടെ പ്രഖ്യാപനങ്ങളും 1800-ലധികം പ്രദർശകരും മേളയുടെ ഭാഗമാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m1bfmtkq91frtdz2xasx3x4c,imgname-fotojet---2026-08-31t131428.678-1788165646967.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ മേളകളിലൊന്നായ &lsquo;ലീപ്പ് 2026&rsquo;-െൻറ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച റിയാദിൽ തുടക്കമാകും. റിയാദിന് വടക്കുള്ള മൽഹാം റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ സെപ്റ്റംബർ മൂന്ന് വരെയാണ് നാല് ദിവസം നീളുന്ന ഈ ആഗോള സാങ്കേതികവിദ്യ സംഗമം നടക്കുന്നത്. നാല് ദിവസവും ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പത് വരെയാണ് മേളയിലെ സന്ദർശന സമയം. റിയാദ് മെട്രോയുടെ സാബ് സ്റ്റേഷനിൽനിന്ന് മേള നഗരിയിലേക്ക് ഉച്ചക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും തിരികെ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 11.30 വരെയും 15 മിനിറ്റ് ഇടവേളയിൽ ബസ് സർവിസുണ്ട്.&lt;/p&gt;&lt;p&gt;&lsquo;പുതിയ ലോകങ്ങളിലേക്ക്&rsquo; എന്ന പ്രമേയത്തിൽ സൗദി ആശയവിനിമയ-വിവരസാങ്കേതിക മന്ത്രാലയം, സൈബർ സെക്യൂരിറ്റി ഫെഡറേഷൻ, &lsquo;തഹാളുഫ്&rsquo; കമ്പനി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ തുടക്കത്തിന് മുന്നോടിയായി വാര്&zwj;ത്താ മന്ത്രാലയം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ മേളയുടെ വിശേഷങ്ങളും സൗദി കൈവരിച്ച നിർണായക നേട്ടങ്ങളും വിശദീകരിച്ചു.&lt;/p&gt;&lt;p&gt;മുൻപ് സാങ്കേതികവിദ്യ ഇറക്കുമതി ചെയ്തിരുന്ന സൗദി അറേബ്യ ഇന്ന് അത് കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയെന്ന് മന്ത്രി വെളിപ്പെടുത്തി. രാജ്യത്ത് നിർമിച്ച 3,000-ലധികം സെർവറുകൾ അയൽരാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ സാധിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ പൂർണ പിന്തുണയോടെ നടക്കുന്ന &lsquo;ലീപ്&rsquo;, 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റമാണ്.&lt;/p&gt;&lt;p&gt;&lsquo;വിഷൻ 2030&rsquo; ആരംഭിച്ചതിനുശേഷം രാജ്യത്തിെൻറ ഡിജിറ്റൽ സമ്പദ്&zwnj;വ്യവസ്ഥ 75 ശതമാനത്തിലധികം വളർച്ച കൈവരിച്ച് 5,220 കോടി റിയാലിൽ എത്തിയതായും ഡിജിറ്റൽ മേഖലയിലെ തൊഴിലവസരങ്ങൾ 4,10,000 ആയി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ മത്സരശേഷി, സ്പെക്ട്രം ഫ്രീക്വൻസി ലിബറലൈസേഷൻ, കഴിഞ്ഞ വർഷവും ഈ വർഷവുമായുള്ള ഡിജിറ്റൽ സജ്ജീകരണം എന്നിവയിൽ സൗദി ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി. നാഷനൽ ടെക്നോളജി ഡെവലപ്മെൻറ് പ്രോഗ്രാം വഴി 1,500-ലധികം സംരംഭകർക്കും ഒമ്പത് യൂണികോൺ കമ്പനികൾ ഉൾപ്പെടെ 5,000 കമ്പനികൾക്കും പിന്തുണ നൽകി.&lt;/p&gt;&lt;p&gt;രാജ്യത്ത് 80-ലധികം ടെക്നിക്കൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എഐ മേഖലയിൽ 30,000-ത്തോളം പ്രതിഭകൾക്ക് പരിശീലനം നൽകിയതായും അദ്ദേഹം പറഞ്ഞു. ടെലികമ്യൂണിക്കേഷൻ നെറ്റ്&zwnj;വർക്ക് ലഭ്യതയിലെ കുറവ് 50 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറച്ചു. സേവനമേഖലയിലെ തടസ്സങ്ങൾ അഞ്ച് ശതമാനമായി ചുരുക്കിയതിനൊപ്പം, ഉപഭോക്തൃ പരാതികളെക്കുറിച്ച് കിരീടാവകാശിക്ക് സമർപ്പിക്കാൻ ത്രൈമാസ റിപ്പോർട്ടും തയ്യാറാക്കുന്നുണ്ട്. ആമസോൺ, എൻവിഡിയ തുടങ്ങിയ ലോകോത്തര കമ്പനികളുമായുള്ള വൻകിട പദ്ധതി പ്രഖ്യാപനങ്ങളും മൈക്രോസോഫ്റ്റിന്റെ &lsquo;അഷുർ&rsquo; ക്ലൗഡ് സേവനത്തിന്റെ ഉദ്ഘാടനവും ലീപ്പ് 26-െൻറ ഭാഗമായി തിങ്കളാഴ്ച നടക്കും. 2,50,000-ത്തിലധികം സർഗധനരായ പ്രതിഭകളും 1,800-ലധികം മുൻനിര ഐടി കമ്പനികളും 600-ലധികം സ്റ്റാർട്ടപ്പുകളും 1,000ലധികം വക്താക്കളും 1,900-ലധികം വൻകിട നിക്ഷേപകരും ഇത്തവണ അണിനിരക്കും.&lt;/p&gt;&lt;p&gt;നിർമിതബുദ്ധിക്കായുള്ള &lsquo;ഡീപ് ഫെസ്റ്റ്&rsquo;, ഫിൻടെക്, ആരോഗ്യം, സ്മാർട്ട് സിറ്റികൾ, വിദ്യാഭ്യാസം, കായികം, ബഹിരാകാശം, ഗെയിമിങ് എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും &lsquo;ലീപ്പ് കണക്ട്&rsquo;, &lsquo;സ്പോർട്സ് ടെക് ഹബ്&rsquo;, &lsquo;വേൾഡ് ടെക് സോൺ&rsquo;, &lsquo;ലീപ്പ് സ്റ്റുഡിയോസ്&rsquo; എന്നീ പ്ലാറ്റ്&zwnj;ഫോമുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. രാജ്യത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാനും പുതിയ കരാറുകളിലൂടെ സൗദിയെ ആഗോള സാങ്കേതികവിദ്യയുടെയും എഐയുടെയും പ്രധാന കേന്ദ്രമാക്കി മാറ്റാനും ഉച്ചകോടി ലക്ഷ്യമിടുന്നു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/worlds-largest-technology-event-leap-26-kicks-off-in-riyadh-today-articleshow-v1c9wsu"/>
        </item>
        <item>
            <title><![CDATA[എമിറേറ്റ്സ് ഡ്രോ: ഓ​ഗസ്റ്റ് 24 മുതൽ 30 വരെ നൽകിയത് 76,715 ഡോളർ]]></title>
            <link>https://www.asianetnews.com/pravasam/emirates-draw-winners-2026-august-24-to-30-articleshow-vo2498m</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/emirates-draw-winners-2026-august-24-to-30-articleshow-vo2498m</guid>
            <pubDate>Mon, 31 Aug 2026 12:00:00 +0530</pubDate>
            <description><![CDATA[&lt;p&gt;മൊത്തം 43,688 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 76,715 ഡോളർ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxzagys3gsks09v9jcmxgdfy,imgname-asianet-pr-banner-1-1784536398627.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓ​ഗസ്റ്റ് 24 മുതൽ 30 വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു. മൊത്തം 43,688 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 76,715 ഡോളർ. വിജയികളുടെ വിവരങ്ങൾ ചുവടെ.&lt;/p&gt;&lt;p&gt;&lt;strong&gt;28 ഓ​ഗസ്റ്റ് 2026 - ഈസി6&lt;/strong&gt;&lt;/p&gt;&lt;p&gt;ഈസി6 ഗെയിമിൽ മൊത്തം 674 പേരാണ് വിജയികളായത്. സമ്മാനത്തുകയായി ഇവർ നേടിയത് 29,620 ഡോളറാണ്.&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 4 &ndash; 32 &ndash; 16 &ndash; 25 &ndash; 9 &ndash; 2&lt;/p&gt;&lt;p&gt;&lt;strong&gt;27 ഓ​ഗസ്റ്റ് 2026 - ഫാസ്റ്റ്5&lt;/strong&gt;&lt;/p&gt;&lt;p&gt;ഫാസ്റ്റ്5 വിജയികളുടെ എണ്ണം 17 ആണ്. മൊത്തം സമ്മാനത്തുക 136 ഡോളർ.&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 30 - 21 - 20 - 33 - 9&lt;/p&gt;&lt;p&gt;&lt;strong&gt;30 ഓ​ഗസ്റ്റ് 2026 - മെഗാ7&lt;/strong&gt;&lt;/p&gt;&lt;p&gt;മെഗാ7 മത്സരത്തിൽ 905 പേർ വിജയിച്ചു. മൊത്തം സമ്മാനത്തുക 4,422 ഡോളർ.&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 11 - 33 - 9 - 19 - 35 - 28 - 7&lt;/p&gt;&lt;p&gt;&lt;strong&gt;29 ഓ​ഗസ്റ്റ് 2026 - വൈൽഡ്5&lt;/strong&gt;&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 7 - 8 - 2 - 19 - 15&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/emirates-draw-winners-2026-august-24-to-30-articleshow-vo2498m"/>
        </item>
    </channel>
</rss>
