<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 14 Jul 2026 08:03:27 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/pravasam" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ്,  കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ അര ലക്ഷം റിയാൽ പിഴയും തടവും]]></title>
            <link>https://www.asianetnews.com/pravasam/rules-for-expatriates-in-saudi-arabia-visa-overstay-penalty-articleshow-8mbbovg</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/rules-for-expatriates-in-saudi-arabia-visa-overstay-penalty-articleshow-8mbbovg</guid>
            <pubDate>Tue, 14 Jul 2026 08:03:24 +0530</pubDate>
            <description><![CDATA[&lt;p&gt;സൗദി അറേബ്യയിൽ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കനത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxf7hazv1mx8gwnj96ebxgev,imgname-saudi-arabia-1783996394491.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;റിയാദ്: &lt;/strong&gt;സൗദിയിലെത്തുന്ന വിദേശികൾ വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നപക്ഷം കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും ഇതിനുപുറമെ നാടുകടത്തലും നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് നിലവിലുള്ള ശിക്ഷാ നടപടികളെക്കുറിച്ച് അധികൃതർ വീണ്ടും ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;സൗദിയിലെത്തുന്ന പ്രവാസികളുടെ വിസാ കാലാവധി കഴിഞ്ഞിട്ടും നിയമപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ യാത്രാവിവരങ്ങൾ യഥാസമയം അധികൃതരെ അറിയിക്കാത്ത സ്പോൺസർമാർക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹകരണവും മന്ത്രാലയം തേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തി​െൻറ മറ്റു ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അധികൃതരെ അറിയിക്കേണ്ടതാണ്.&lt;/p&gt;&lt;p&gt;&lsquo;നിയമലംഘകരില്ലാത്ത രാജ്യം&rsquo; എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലുടനീളം നടപ്പാക്കിവരുന്ന വിപുലമായ സുരക്ഷാ കാമ്പയി​െൻറ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഈ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/rules-for-expatriates-in-saudi-arabia-visa-overstay-penalty-articleshow-8mbbovg"/>
        </item>
        <item>
            <title><![CDATA[സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈലാക്രമണ ശ്രമം തകർത്ത് വ്യോമസേന; വ്യോമഗതാഗതം തടസ്സപ്പെട്ടു, 3 എയർപോർട്ടുകൾ അടച്ചു]]></title>
            <link>https://www.asianetnews.com/pravasam/saudi-air-force-thwarts-houthis-missile-attack-three-airports-temporarily-closed-articleshow-knhh6ce</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/saudi-air-force-thwarts-houthis-missile-attack-three-airports-temporarily-closed-articleshow-knhh6ce</guid>
            <pubDate>Tue, 14 Jul 2026 00:40:15 +0530</pubDate>
            <description><![CDATA[&lt;p&gt;യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു. രാജ്യത്തിന്റെ ദക്ഷിണ മേഖലയ്ക്ക് നേരെയുണ്ടായ ഭീഷണി സമയോചിതമായി നേരിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxee4dmg5rrb7qvrwnq63amf,imgname-saudi-arabia-attacked-1783969756816.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു. രാജ്യത്തിന്റെ ദക്ഷിണ മേഖലയ്ക്ക് നേരെ ഭീകര സംഘടനയായ ഹൂതി മിലിഷ്യകൾ ഉയർത്തിയ മിസൈൽ ഭീഷണിയെ പ്രതിരോധ സേന സമയോചിതമായി നേരിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിലെ ജനങ്ങളുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കിക്കൊണ്ട്, മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ വ്യോമപ്രതിരോധ സംവിധാനം ഇവയെ ആകാശത്തുവെച്ച് തകർക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഹൂതികളുടെ ആക്രമണ നീക്കത്തെ വ്യോമപ്രതിരോധ സേന ശക്തമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തി സുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സദാ സജ്ജമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, മിസൈലാക്രമണ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി അബഹ, നജ്&zwnj;റാൻ, ജീസാൻ എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/pravasam/saudi-air-force-thwarts-houthis-missile-attack-three-airports-temporarily-closed-articleshow-knhh6ce"/>
        </item>
        <item>
            <title><![CDATA[ബൈക്ക് റേസിന് പിന്നാലെ വിജയിയായ 16കാരനെ തട്ടിക്കൊണ്ടുപോയി; കുറച്ച് ദൂരം പോയി വഴിയിൽ ഉപേക്ഷിച്ചു, പരാതിയിൽ അന്വേഷണം തുടങ്ങി കുവൈറ്റ് പൊലീസ്]]></title>
            <link>https://www.asianetnews.com/pravasam/16-year-old-winner-of-a-bike-race-was-abducted-abandoned-on-the-roadside-after-being-driven-a-short-distance-articleshow-bcvktca</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/16-year-old-winner-of-a-bike-race-was-abducted-abandoned-on-the-roadside-after-being-driven-a-short-distance-articleshow-bcvktca</guid>
            <pubDate>Mon, 13 Jul 2026 14:09:57 +0530</pubDate>
            <description><![CDATA[കുവൈറ്റിലെ അൽ-സാൽമി റോഡിൽ നടന്ന ബൈക്ക് റേസിൽ ഒന്നാമതെത്തിയ 16കാരനെ പരാജയപ്പെട്ട എതിരാളികൾ തട്ടിക്കൊണ്ടുപോയി. ബലമായി കാറിൽ കയറ്റി കൊണ്ടുപോയ കൗമാരക്കാരനെ കുറച്ചുദൂരം പിന്നിട്ട ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-1da41ecb-0dc9-4639-a22c-3df8a1c96269,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈറ്റ് സിറ്റി: അൽ-സാൽമി റോഡിൽ നടന്ന ബൈക്ക് റേസിന് ഒടുവിൽ 16കാരനെ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിച്ചതായി പരാതി. മത്സരത്തിൽ മറ്റ് മത്സരാർത്ഥികളെ മറികടന്ന് ഒന്നാമതെത്തിയ കൗമാരക്കാരനെ, പരാജയപ്പെട്ട എതിരാളികളിൽ ഒരാളും ഒപ്പമുണ്ടായിരുന്ന അജ്ഞാതനായ മറ്റൊരാളും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി ബലമായി കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് ജഹ്&zwnj;റ ഭാഗത്തേക്കുള്ള അൽ-സാൽമി റോഡിലെ 51-ാം കിലോമീറ്റർ അടയാളത്തിന് സമീപമാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.&lt;/p&gt;&lt;p&gt;തട്ടിക്കൊണ്ടുപോകലിന് ഇരയായ 16 വയസ്സുകാരൻ പൊലീസിന് നൽകിയ മൊഴി പ്രകാരം, പ്രതിയും കൂടെയുണ്ടായിരുന്ന ആളും ചേർന്ന് തന്റെ വാഹനം തടയുകയും ബലം പ്രയോഗിച്ച് തന്നെ സ്വന്തം കാറിൽ നിന്ന് വലിച്ചിറക്കി അവരുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. കുറച്ചു ദൂരം പിന്നിട്ട ശേഷം ഇവർ ഇയാളെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. സംഭവസമയത്ത് പ്രതികളിൽ ഒരാൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നതായോ അല്ലെങ്കിൽ അസ്വാഭാവികമായ മാനസികാവസ്ഥയിലോ ആയിരുന്നുവെന്ന് ഇരയായ ആൺകുട്ടി സൂചന നൽകിയിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ അധികാരികൾ കേസ് രജിസ്റ്റർ ചെയ്യുകയും, കുറ്റവാളികളെ തിരിച്ചറിഞ്ഞ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/pravasam/16-year-old-winner-of-a-bike-race-was-abducted-abandoned-on-the-roadside-after-being-driven-a-short-distance-articleshow-bcvktca"/>
        </item>
        <item>
            <title><![CDATA[എമിറേറ്റ്സ് ഡ്രോ: 36,209 വിജയികൾക്ക് 98,517 ഡോളർ]]></title>
            <link>https://www.asianetnews.com/pravasam/emirates-draw-winners-2026-july-6-to-july-12-articleshow-hz0l63e</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/emirates-draw-winners-2026-july-6-to-july-12-articleshow-hz0l63e</guid>
            <pubDate>Mon, 13 Jul 2026 13:57:02 +0530</pubDate>
            <description><![CDATA[&lt;p&gt;ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5, സ്ക്രാച്ച് കാർഡ് വിജയികൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktk0adzzxbt2q6wfxfnxr1v9,imgname-44-1780901820415.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജൂലായ് 6 മുതൽ 12 വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു. മൊത്തം 36,209 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 98,517 ഡോളർ. വിജയികളുടെ വിവരങ്ങൾ ചുവടെ.&lt;/p&gt;&lt;p&gt;&lt;strong&gt;10 ജൂലൈ 2026 - ഈസി6&lt;/strong&gt;&lt;/p&gt;&lt;p&gt;ഈസി6 ഗെയിമിൽ മൊത്തം 460 പേരാണ് വിജയികളായത്. സമ്മാനത്തുകയായി ഇവർ നേടിയത് 29,422 ഡോളറാണ്.&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 2, 31, 33, 22, 35, 19&lt;/p&gt;&lt;p&gt;&lt;strong&gt;9 ജൂലൈ 2026 - ഫാസ്റ്റ്5&lt;/strong&gt;&lt;/p&gt;&lt;p&gt;ഫാസ്റ്റ്5 വിജയികളുടെ എണ്ണം 31 ആണ്. മൊത്തം സമ്മാനത്തുക 290 ഡോളർ.&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 37, 23, 29, 9, 7&lt;/p&gt;&lt;p&gt;&lt;strong&gt;12 ജൂലൈ 2026 - മെഗാ7&lt;/strong&gt;&lt;/p&gt;&lt;p&gt;മെഗാ7 മത്സരത്തിൽ 88 പേർ വിജയിച്ചു. മൊത്തം സമ്മാനത്തുക 45,792 ഡോളർ.&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 20, 6, 10, 34, 31, 7, 8&lt;/p&gt;&lt;p&gt;&lt;strong&gt;11 ജൂലൈ 2026 - വൈൽഡ്5&lt;/strong&gt;&lt;/p&gt;&lt;p&gt;വിജയിച്ച നമ്പറുകൾ - 8, 48, 26, 10, 11&lt;/p&gt;&lt;p&gt;&lt;strong&gt;സ്ക്രാച്ച് കാർഡുകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;മൊത്തം വിജയികൾ - 34,644&lt;/p&gt;&lt;p&gt;മൊത്തം സമ്മാനത്തുക - 48,937 ഡോളർ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/emirates-draw-winners-2026-july-6-to-july-12-articleshow-hz0l63e"/>
        </item>
        <item>
            <title><![CDATA[പൗരന്മാരുടെയും പ്രവാസികളുടെയും ഒപ്പുകൾ ദുരുപയോഗം ചെയ്ത് കോടതികളിൽ നിന്ന് പണം തട്ടാൻ ശ്രമം, കുവൈത്തിൽ വിദേശികൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/pravasam/signature-collected-in-other-ways-used-for-financial-fraud-in-court-foreign-criminal-group-held-in-kuwait-articleshow-wlkk7e6</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/signature-collected-in-other-ways-used-for-financial-fraud-in-court-foreign-criminal-group-held-in-kuwait-articleshow-wlkk7e6</guid>
            <pubDate>Mon, 13 Jul 2026 12:40:07 +0530</pubDate>
            <description><![CDATA[&lt;p&gt;വാടക നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് പൗരന്മാരുടെയും പ്രവാസികളുടെയും ഒഴിഞ്ഞ പ്രോമിസറി നോട്ടുകളിലും രേഖകളിലും ഒപ്പുകൾ വാങ്ങിയതായാണ് കണ്ടെത്തിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxd4wgg8f1fb0xqppfmtzt31,imgname-signature-scam-1783926505992.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: പൗരന്മാരുടെയും പ്രവാസികളുടെയും ഒപ്പുകൾ ദുരുപയോഗം ചെയ്ത് കോടതികളിൽ വ്യാജ സാമ്പത്തിക കേസുകൾ ഫയൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച വിദേശ ക്രിമിനൽ സംഘം കുവൈത്തിൽ പിടിയിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ക്രിമിനൽ സംഘത്തെ പിടികൂടിയത്.ഒരു പൗരൻ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തനിക്ക് പരാതിക്കാരനുമായി യാതൊരു സാമ്പത്തിക ഇടപാടോ പരിചയമോ ഇല്ലാതിരുന്നിട്ടും തനിക്കെതിരെ പണം നൽകാൻ കോടതി വിധി വന്നതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.അന്വേഷണത്തിൽ പ്രധാന പ്രതി മുൻപ് ജോലി ചെയ്തിരുന്ന വാഹന വാടക കമ്പനിയിലെ അനുഭവം ഉപയോഗപ്പെടുത്തി വാടക നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് പൗരന്മാരുടെയും പ്രവാസികളുടെയും ഒഴിഞ്ഞ പ്രോമിസറി നോട്ടുകളിലും രേഖകളിലും ഒപ്പുകൾ വാങ്ങിയതായി കണ്ടെത്തി. പിന്നീട് ഈ രേഖകൾ കൈവശം സൂക്ഷിച്ച ശേഷം രാജ്യം വിട്ട പ്രതി അവ ഉപയോഗിച്ച് വ്യാജ സാമ്പത്തിക അവകാശവാദങ്ങൾ തയ്യാറാക്കി കോടതികളിൽ സമർപ്പിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;പ്രധാന പ്രതിയുടെ സഹോദരിയാണ് വ്യാജ രേഖകൾ കോടതിയിൽ സമർപ്പിക്കുകയും കേസുകൾ ഫയൽ ചെയ്യുകയും കോടതി വിധിക്ക് ശേഷം പണം കൈപ്പറ്റുകയും ചെയ്തിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തപ്പോൾ നിരവധി പ്രോമിസറി നോട്ടുകൾ, വ്യാജ രേഖകൾ, പ്രാദേശിക ബാങ്കുകളുടെ രസീതുകൾ എന്നിവ കണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അന്വേഷണത്തിൽ ഇതേ രീതിയിൽ 130ലധികം സാമ്പത്തിക കേസുകൾ സംഘം കോടതികളിൽ ഫയൽ ചെയ്തതായി വ്യക്തമായി. ഒഴിഞ്ഞ പ്രോമിസറി നോട്ടുകളിലോ വിവരങ്ങൾ പൂർണമല്ലാത്ത രേഖകളിലോ ഒരിക്കലും ഒപ്പിടരുതെന്നും, ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷമേ രേഖകളിൽ ഒപ്പിടാവൂ എന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ പരമാവധി ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/pravasam/signature-collected-in-other-ways-used-for-financial-fraud-in-court-foreign-criminal-group-held-in-kuwait-articleshow-wlkk7e6"/>
        </item>
        <item>
            <title><![CDATA[കുവൈറ്റിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് മരുഭൂമിയിൽ തള്ളിയ ഇന്ത്യൻ പൗരന് വധശിക്ഷ, അപ്പീൽ കോടതി ശരിവെച്ചു]]></title>
            <link>https://www.asianetnews.com/pravasam/kuwait-appeal-court-upholds-indian-citizen-death-penalty-for-killing-wife-in-doha-articleshow-7l2dsf9</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kuwait-appeal-court-upholds-indian-citizen-death-penalty-for-killing-wife-in-doha-articleshow-7l2dsf9</guid>
            <pubDate>Mon, 13 Jul 2026 11:56:47 +0530</pubDate>
            <description><![CDATA[&lt;p&gt;കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി ഇയാൾ ഭാര്യയുടെ മൃതദേഹം വാഹനത്തിൽ കയറ്റി സാൽമി മരുഭൂമിയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. പ്രതിക്കെതിരെ ആസൂത്രിത കൊലപാതക കുറ്റമാണ് ചുമത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxd25j03457cetdpc5e06kn4,imgname-court-verdict-1783923656707.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈറ്റ് സിറ്റി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരന് കീഴ്&zwnj;ക്കോടതി വിധിച്ച വധശിക്ഷ കുവൈറ്റ് അപ്പീൽ കോടതി ശരിവെച്ചു. ജഡ്ജി സലാഹ് അൽ-ഹൂത്തി അധ്യക്ഷനായ അപ്പീൽ കോടതി ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. അംഘാരയിലെ ഒരു സ്ക്രാപ്പ് യാർഡിൽ നിന്ന് പ്രതി ഒരു ചുറ്റിക വാങ്ങിയതായും, തുടർന്ന് ഇത് ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായും കേസ് ഡയറി വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി ഇയാൾ ഭാര്യയുടെ മൃതദേഹം വാഹനത്തിൽ കയറ്റി സാൽമി മരുഭൂമിയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. പ്രതിക്കെതിരെ ആസൂത്രിത കൊലപാതക കുറ്റം ചുമത്തിയ പബ്ലിക് പ്രൊസിക്യൂഷൻ, നിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷ തന്നെ ഇയാൾക്ക് നൽകണമെന്ന് കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ അപ്പീൽ കോടതിയും പൂർണ്ണമായി അംഗീകരിച്ചിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kuwait-appeal-court-upholds-indian-citizen-death-penalty-for-killing-wife-in-doha-articleshow-7l2dsf9"/>
        </item>
        <item>
            <title><![CDATA[കല്യാണം കഴിഞ്ഞ് 4 മാസം മാത്രം, ദോഹയിലേക്ക് പോയ ഭർത്താവറിയുന്നത് ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന്; നാട്ടിലേക്കുള്ള യാത്രക്കിടെ യുവാവ് തൂങ്ങിമരിച്ചു]]></title>
            <link>https://www.asianetnews.com/local-news/pregnant-wife-commits-suicide-in-alappuzha-husband-found-hanging-in-bengaluru-while-returning-home-from-doha-articleshow-1tu2afx</link>
            <guid isPermaLink="true">https://www.asianetnews.com/local-news/pregnant-wife-commits-suicide-in-alappuzha-husband-found-hanging-in-bengaluru-while-returning-home-from-doha-articleshow-1tu2afx</guid>
            <pubDate>Mon, 13 Jul 2026 11:22:06 +0530</pubDate>
            <description><![CDATA[&lt;p&gt;മൂന്നുമാസം ഗർഭിണിയായിരുന്ന &amp;nbsp;ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് &amp;nbsp;യുവാവ് ബെംഗളൂരുവിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഭാര്യ ഹരീഷ്മയെ രണ്ടുദിവസം മുൻപാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxczstfzb9zw717ygph3j2pz,imgname-kollam-suicide-death-1783921175039.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എടത്വ: ആലപ്പുഴയിൽ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി എസ് സനുക്കുട്ടനെയാണ് (30) മരിച്ചനിലയിൽ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടുദിവസം മുൻപ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മൂന്നുമാസം ഗർഭിണിയായിരുന്ന ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.&lt;/p&gt;&lt;p&gt;നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുൻപാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് നാട്ടിലേക്കു തിരിച്ച സനുക്കുട്ടൻ കണക്&zwnj;ഷൻ ഫ്ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു.&lt;/p&gt;&lt;p&gt;ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ ലോഡ്ജിൽ ഒരു മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് ബന്ധുക്കളെത്തി മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. ടോള്&zwj; ഫ്രീ നമ്പര്&zwj;: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/pregnant-wife-commits-suicide-in-alappuzha-husband-found-hanging-in-bengaluru-while-returning-home-from-doha-articleshow-1tu2afx"/>
        </item>
        <item>
            <title><![CDATA[റഷ്യയിൽ സൈനികന് പരിശീലനം നൽകുന്നതിനിടെ നിയന്ത്രണം നഷ്ടമായി,സ്വന്തം സൈനികർക്ക് നേരെ വെടിയുതിർത്ത് മെഷീൻ ഗൺ]]></title>
            <link>https://www.asianetnews.com/international-news/russian-soldier-with-mobile-air-defense-team-nearly-kills-several-other-soldiers-in-training-incident-articleshow-auznpum</link>
            <guid isPermaLink="true">https://www.asianetnews.com/international-news/russian-soldier-with-mobile-air-defense-team-nearly-kills-several-other-soldiers-in-training-incident-articleshow-auznpum</guid>
            <pubDate>Mon, 13 Jul 2026 09:35:55 +0530</pubDate>
            <description><![CDATA[&lt;p&gt;യുദ്ധമുഖത്തേക്ക് സൈനികരാവാൻ വലിയ രീതിയിലുള്ള ഓഫറുകളാണ് റഷ്യ നൽകുന്നത്. മെയ് 1 മുതൽ സൈന്യത്തിൽ ചേരുന്നവരുടെ കടം എഴുതി തള്ളുന്നതടക്കമുള്ള നിലപാടാണ് റഷ്യ സ്വീകരിച്ചിട്ടുള്ളത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxct5mg5kka9bqw1g4z9tdpe,imgname-russian-machine-gun-1783915270661.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മോസ്കോ: മെഷീൻ ഗൺ പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടമായി. തനിയെ കറങ്ങി വെടിയുതിർത്ത് മെഷീൻ ഗൺ. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പരിശീലകൻ. റഷ്യൻ സൈനികന് മെഷീൻ ഗൺ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനിടെയുണ്ടായ അപകട ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. യാക്ക് ബി 12.7 ഹെലികോപ്ടർ മെഷീൻ ഗൺ പരിശീലനത്തിനിടെയാണ് സംഭവം. സൈനികൻ ട്രിഗർ വലിച്ചതിന് പിന്നാലെ മെഷീൻ ഗൺ പ്രവർത്തിക്കാൻ തുടങ്ങുകയായിരുന്നു. പിന്നാലെ തന്നെ സൈനികന് മെഷീൻ ഗണിന് മുകളിലുള്ള നിയന്ത്രണം നഷ്ടമായി. ഇതിന് പിന്നാലെയാണ് മെഷീൻ ഗൺ നാലുപാടും കറങ്ങി വെടിയുതിർക്കാൻ ആരംഭിച്ചത്. ട്രിഗർ ചെയ്ത സൈനികൻ മെഷീൻ ഗൺ ഉറപ്പിച്ച് വച്ച സ്ഥലത്ത് നിന്ന് താഴേയ്ക്ക് ചാടിയതോടെ വെടിയുണ്ടകൾ പൂർണമായി തീരും വരെ കാത്ത് നിൽക്കേണ്ട അവസ്ഥയിലായി പരിശീലകൻ. ഒടുവിൽ പരിക്കേൽക്കാതെ മെഷീൻ ഗണിന്റെ സമീപത്തേക്ക് പരിശീലകൻ എത്തുന്ന വീഡിയോയാണ് വൈറലായിട്ടുള്ളത്. 2022ൽ ആരംഭിച്ച യുക്രൈൻ റഷ്യ യുദ്ധത്തിനിടെ 350000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;This machine gun is supposed to be installed on an attack helicopter. These Russian soldiers tried to mount it on a temporary structure And why on earth did that guy pop his head back up  pic.twitter.com/SULzexqHad&lt;/p&gt;&lt;p&gt;&mdash; Inverse Wire (@inversewire) July 13, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;യുദ്ധമുഖത്തേക്ക് സൈനികരാവാൻ വലിയ രീതിയിലുള്ള ഓഫറുകളാണ് റഷ്യ നൽകുന്നത്. മെയ് 1 മുതൽ സൈന്യത്തിൽ ചേരുന്നവരുടെ കടം എഴുതി തള്ളുന്നതടക്കമുള്ള നിലപാടാണ് റഷ്യ സ്വീകരിച്ചിട്ടുള്ളത്. എന്നിട്ടും യുദ്ധമുഖത്തേക്ക് വേണ്ട വേഗതയിൽ സൈനികരെ എത്തിക്കാൻ സാധിക്കുന്ന അവസ്ഥയല്ല റഷ്യയ്ക്ക് നിലവിലുള്ളതെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. സാമ്പത്തിക നാശവും ആൾനാശവും രാജ്യത്തിന് കൈകാര്യം ചെയ്യാവുന്നതിന് അപ്പുറമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/russian-soldier-with-mobile-air-defense-team-nearly-kills-several-other-soldiers-in-training-incident-articleshow-auznpum"/>
        </item>
        <item>
            <title><![CDATA[ഇരുമ്പ് ശ്വാസകോശത്തിൽ ജീവിച്ചത് 73 വർഷം, അമേരിക്കയിലെ അവസാന പോളിയോ ബാധിത മാർത്ത അന്തരിച്ചു]]></title>
            <link>https://www.asianetnews.com/international-news/last-us-polio-patient-in-america-martha-lillard-women-with-iron-lung-passed-away-articleshow-dmx3qgh</link>
            <guid isPermaLink="true">https://www.asianetnews.com/international-news/last-us-polio-patient-in-america-martha-lillard-women-with-iron-lung-passed-away-articleshow-dmx3qgh</guid>
            <pubDate>Mon, 13 Jul 2026 08:26:54 +0530</pubDate>
            <description><![CDATA[&lt;p&gt;വായു മർദ്ദം ക്രമീകരിച്ച് രോഗിയുടെ നെഞ്ച് വികസിക്കാനും ചുരുങ്ങാനും പ്രേരിപ്പിക്കുകയും സ്വാഭാവിക ശ്വസനത്തെ സഹായിക്കുകയും ചെയ്യുന്ന ഇരുമ്പ് സിലിണ്ടറിനുള്ളിലായിരുന്നു മാർത്തയുടെ ജീവിതം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxcpf5k6be7fg0pqfr3q6h2w,imgname--martha-lillard--1783911388774.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓക്കലഹോമ: ഇരുമ്പ് ശ്വാസകോശത്തിൽ ജീവിച്ചത് 73 വർഷം. അമേരിക്കയിലെ അവസാന പോളിയോ ബാധിത മാർത്ത ലിലാർഡ് മരിച്ചു. അമേരിക്കയിലെ ഓക്കലഹോമയിൽ 78ാം വയസിലാണ് അന്ത്യം. അഞ്ചാം വയസിലാണ് മാർത്ത പോളിയോ ബാധിതയാവുന്നത്. 20 വയസിൽ കൂടുതൽ ആയുസില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ മാർത്ത ഇരുമ്പ് കൊണ്ട് നിർമ്മിച്ച ശ്വാസകോശത്തിന്റെ സഹായത്തോടെ 73 വർഷമാണ് ജീവിച്ചത്. കൊവിഡ് ബാധിതയായ ശേഷം സഹോദരി പൂർണ രീതിയിൽ ആരോഗ്യം വീണ്ടെടുത്തിരുന്നില്ലെന്നും കൊവിഡ് സംബന്ധിയായ അസുഖങ്ങൾ മൂലമാണ് മാർത്തയുടെ മരണമെന്നുമാണ് സഹോദരി സിൻഡ് മക്വേ വിശദമാക്കിയത്. മാർത്തയ്ക്ക് പോളിയോ ബാധിച്ച് രണ്ട് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ പോളിയോയ്ക്കുള്ള വാക്സിൻ കണ്ടു പിടിക്കുന്നത്. വായു മർദ്ദം ക്രമീകരിച്ച് രോഗിയുടെ നെഞ്ച് വികസിക്കാനും ചുരുങ്ങാനും പ്രേരിപ്പിക്കുകയും സ്വാഭാവിക ശ്വസനത്തെ സഹായിക്കുകയും ചെയ്യുന്ന ഇരുമ്പ് സിലിണ്ടറിനുള്ളിലായിരുന്നു മാർത്തയുടെ ജീവിതം.&lt;/p&gt;&lt;p&gt;സ്കൂൾ പഠന കാലത്ത് രണ്ട് മണിക്കൂർ വീതം മാത്രമാണ് മാർത്ത ക്ലാസുകളിൽ പങ്കെടുത്തിരുന്നത്. മാർത്തയുടെ രോഗാവസ്ഥ മൂലം ഫോണിലൂടെ ക്ലാസിൽ പങ്കെടുക്കാൻ മാർത്തയ്ക്ക് പ്രത്യേകാനുമതിയുണ്ടായിരുന്നു. മാർത്തയേയും ഇരുമ്പ് സിലിണ്ടറുമൊന്നിച്ച് കുടുംബം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. 1955ഓടെയാണ് പോളിയോയ്ക്ക് വാക്സിനുകൾ അമേരിക്കയിൽ ലഭ്യമായത്. 1979ലാണ് അമേരിക്ക പോളിയോ മുക്തമായി പ്രഖ്യാപിച്ചത്. ദീർഘനാളുകളായുള്ള വിവിധ തെറാപ്പികളുടെ സഹായത്തോടെ ഇടത് കയ്യും കാലുകളും ചലിപ്പിക്കാൻ മാർത്തയ്ത്ത് സാധിച്ചിരുന്നു. ഏറെക്കാലും മറ്റുള്ളവരുടെ സഹായം കൂടാതെയായിരുന്നു മാർത്ത ജീവിച്ചിരുന്നത്. കൊവിഡ് ബാധിക്കുന്നതിന് മുൻപ് ശ്വാസകോശത്തിന് 25 ശതമാനം മാത്രമാണ് മാർത്തയ്ക്ക് ഉപയോഗപ്രദമായിരുന്നുള്ളു. കഴിഞ്ഞ 5 വർഷത്തോളം ശ്വസന തകരാർ പതിവായതിനാൽ മാർത്ത വീടിന് പുറത്തിറങ്ങിയിരുന്നില്ല.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/last-us-polio-patient-in-america-martha-lillard-women-with-iron-lung-passed-away-articleshow-dmx3qgh"/>
        </item>
        <item>
            <title><![CDATA[പാർട്ടി നടക്കുന്നതിനിടെ പുകയും തീയും പടർന്നു,തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/international-news/27-people-killed-in-fire-that-tore-through-bar-in-bangkok-flame-enveloped-front-door-articleshow-ag93pay</link>
            <guid isPermaLink="true">https://www.asianetnews.com/international-news/27-people-killed-in-fire-that-tore-through-bar-in-bangkok-flame-enveloped-front-door-articleshow-ag93pay</guid>
            <pubDate>Mon, 13 Jul 2026 07:50:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ച ശേഷമാണ് ബാറിലെ അഗ്നിബാധ നിയന്ത്രിക്കാൻ സാധിച്ചത്. എന്നാൽ ഇതിനോടകം തന്നെ ബാർ പൂർണമായി കത്തി നശിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxcmb41par2p6kkxbkrg72rw,imgname-bar-fire-thailand-1783909158966.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബാങ്കോക്ക്: തായ്&zwj;ലൻഡിലെ വടക്കൻ ബാങ്കോക്കിൽ പബ്ബിൽ വൻ തീപിടിത്തം. അപകടത്തിൽ 27 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു. അർധരാത്രിയിൽ പാർട്ടി നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരുടെ മൃതദേഹങ്ങൾ ശുചിമുറികളിൽ നിന്നാണ് കണ്ടെത്തിയത്. തായ്&zwj;ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ അപകട സ്ഥലം സന്ദർശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022ലും ബാങ്കോക്കിലെ പബ്ബിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് 14 പേരാണ് കൊല്ലപ്പെട്ടത്. ബാറിൽ തീ പടരുകയും പൊട്ടിത്തെറികളും ഉണ്ടായതിനിടെ ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വീഡിയോകൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ച ശേഷമാണ് ബാറിലെ അഗ്നിബാധ നിയന്ത്രിക്കാൻ സാധിച്ചത്. എന്നാൽ ഇതിനോടകം തന്നെ ബാർ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. കാണാതായ ആളുകളുടെ എണ്ണം ഇനിയും ലഭ്യമായിട്ടില്ല. വാരാന്ത്യ ആഘോഷങ്ങളിലും പാർട്ടികളുടേയും ഭാഗമായി നിരവധിപ്പേരാണ് ബാറിലുണ്ടായിരുന്നത്. കട്ട് ഓഫ് സ്വിച്ചിന്റെ ഭാഗത്ത് തീ കാണുകയും സെക്കന്റുകൾക്കുള്ളിൽ ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്തുവെന്നാണ് അഗ്നിബാധയിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Insane fire at a popular pub in Thailand&rsquo;s capital, Bangkok, late Sunday night, killed at least 27 people and injured 63 others. The blaze broke out at around 11.57 pm local time at Rong Beer Na Lat Phrao, a live music pub in Bangkok&rsquo;s Chatuchak district. pic.twitter.com/Squ4O6WgNy&lt;/p&gt;&lt;p&gt;&mdash; Vani Mehrotra (@vani_mehrotra) July 13, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ബാറിൽ പുക നിറഞ്ഞുവെന്നും പിന്നാലെ തീ കത്തിക്കയറിയെന്നും ദൃക്സാക്ഷികൾ വിശദമാക്കുന്നുണ്ട്. പുക നിറഞ്ഞതോടെ ബാറിന്റെ പിൻ ഭാഗത്തേക്ക് പോയി രക്ഷപ്പെടാൻ ആളുകൾ ശ്രമിച്ചതാണ് മരണ സംഖ്യ ഇത്രയധികമാവാൻ കാരണമായി വിലയിരുത്തുന്നത്. ശുചിമുറിയിലേക്കും പുകയും തീയും പടർന്നതും മരണസംഖ്യ ഉയരാൻ കാരണമായി. പ്രാണരക്ഷാർത്ഥം കൂടുതൽ ആളുകൾ അഭയം തേടിയ ശുചിമുറികളിൽ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാങ്കോക്കിലെ ഛാടുഛാകിസെ റോംഗ് ബീർ നാ ലാത് ഫാരോ എന്ന ബാറിലാണ് അഗ്നിബാധയുണ്ടായത്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ബാറുകളിലൊന്നാണ് ഇത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/27-people-killed-in-fire-that-tore-through-bar-in-bangkok-flame-enveloped-front-door-articleshow-ag93pay"/>
        </item>
        <item>
            <title><![CDATA[ഇറാനിൽ ഡ്രോൺ ആക്രമണം ശക്തമാക്കി അമേരിക്ക, കുവൈത്തിനെ ആക്രമിച്ച് ഇറാൻ, കുതിച്ചുയർന്ന് എണ്ണവില]]></title>
            <link>https://www.asianetnews.com/international-news/us-launches-new-wave-of-strikes-on-iran-oil-prices-opened-sharply-higher-articleshow-zrmsbhh</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-launches-new-wave-of-strikes-on-iran-oil-prices-opened-sharply-higher-articleshow-zrmsbhh</guid>
            <pubDate>Mon, 13 Jul 2026 07:31:04 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാനിലെ 140 ലേറെ കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ഡ്രോണുകൾ വർഷിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx2a8pb202bsgj885aqz0t6v,imgname-trump-iran-ceasefire-us-airstrikes-iran-hormuz-war-middle-east-news-0-1783563049314.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഇറാനിൽ ശക്തമായ ആക്രമണവുമായി അമേരിക്ക. ബന്ദൻ അബ്ബാസ്, സിരിക്, ഖഷം മേഖലയിലാണ് അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുവൈത്തിൽ ഇറാൻ നടത്തിയ തിരിച്ചടിയിൽ വ്യാപക നാശമാണ് ഉണ്ടായത്. ഡ്രോണ്&zwj; വീണ് ഒരാൾക്ക്പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഖത്തറിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ മാഹ്ഷാഹറിൽ വാട്ടർ പംബിംഗ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരാൾ കൊല്ലപ്പെട്ടതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ സെൻട്രൽ കമാൻഡ് നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഇറാനിലെ 140 ലേറെ കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ഡ്രോണുകൾ വർഷിച്ചത്. ഹോർമൂസിൽ ജി എഫ് എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷാവസ്ഥ വീണ്ടും പടർന്നത്.&lt;/p&gt;&lt;p&gt;അതേസമയം പശ്ചിമേഷ്യൻ സംഘ&zwnj;&zwj;ർഷം വീണ്ടും കടുത്തതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ബാരലിന് 79 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില എൺപത് ഡോളറിൽ എത്തി. സമാധാന കരാർ നിലവിൽ വന്ന സമയത്ത് 65 ഡോളർ വരെ താഴ്ന്ന വിലയാണ് വീണ്ടും കുതിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം എണ്ണ വിലയിൽ നാലു ശതമാനം വർധന ഉണ്ടായി. ഹോർമൂസ് നിശ്ചലമായതോടെ വരും ദിവസങ്ങളിൽ വില കൂടുതൽ ഉയർന്നേക്കും.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-launches-new-wave-of-strikes-on-iran-oil-prices-opened-sharply-higher-articleshow-zrmsbhh"/>
        </item>
        <item>
            <title><![CDATA[ഓപറേഷന്‍ തൂഫാന് പിന്തുണയുമായി ഇന്‍കാസ്, ദുബായില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു]]></title>
            <link>https://www.asianetnews.com/pravasam/incas-dubai-gathers-in-support-of-operation-thoofan-videoshow-w7vf8ca</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/incas-dubai-gathers-in-support-of-operation-thoofan-videoshow-w7vf8ca</guid>
            <pubDate>Mon, 13 Jul 2026 01:35:45 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/pBpw54i4vkI" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ഓപറേഷന്&zwj; തൂഫാന് പിന്തുണയുമായി ഇന്&zwj;കാസ്, ദുബായില്&zwj; പ്രവാസി സംഗമം സംഘടിപ്പിച്ചു&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/incas-dubai-gathers-in-support-of-operation-thoofan-videoshow-w7vf8ca"/>
        </item>
        <item>
            <title><![CDATA[ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണം; നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/international-news/qatar-announces-day-four-mourning-period-after-the-demise-of-sheikh-hamad-bin-khalifa-articleshow-071n4e2</link>
            <guid isPermaLink="true">https://www.asianetnews.com/international-news/qatar-announces-day-four-mourning-period-after-the-demise-of-sheikh-hamad-bin-khalifa-articleshow-071n4e2</guid>
            <pubDate>Sun, 12 Jul 2026 18:15:45 +0530</pubDate>
            <description><![CDATA[ഖത്തർ മുൻ ഭരണാധികാരിയും 'ഫാദർ അമീറുമായ' ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു. ആധുനിക ഖത്തറിന് അടിത്തറയിട്ട ഭരണാധികാരിയായിരുന്നു അദ്ദേഹം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxah748w491zqqsygq4yj3kt,imgname-sheikh-hamad-bin-khalifa-al-thani-1783838773532.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദോഹ: അന്തരിച്ച ഖത്തർ മുൻ ഭരണാധികാരി 'ഫാദർ അമീർ' ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയോടുള്ള ആദരസൂചകമായി ഖത്തറിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ അന്തരിച്ച അദ്ദേഹത്തിന്&zwj;റെ വിയോഗത്തെത്തുടർന്ന് ഇന്ന് മുതൽ തന്നെ ദുഃഖാചരണം നിലവിൽ വന്നതായി അമീരി ദിവാൻ അറിയിച്ചു. ദുഃഖാചരണത്തിന്&zwj;റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും.&lt;/p&gt;&lt;p&gt;ജൂലൈ 13 മുതൽ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പൊതുഅവധിയായിരിക്കും. അവധിക്ക് ശേഷം ജൂലൈ 19 ഞായറാഴ്ച ജീവനക്കാർ ജോലിയിൽ പ്രവേശിക്കണം. ഞായറാഴ്ച മഗ്&zwnj;രിബ് നമസ്&zwnj;കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ വെച്ചാണ് ശൈഖ് ഹമദിന്&zwj;റെ മയ്യത്ത് നമസ്&zwnj;കാരം നടക്കുക. തുടർന്ന് ലുസൈൽ ശ്മശാനത്തിൽ ഭൗതികശരീരം സംസ്&zwnj;കരിക്കും.&lt;/p&gt;&lt;p&gt;ഖത്തറിനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റിയ ഭരണാധികാരിയാണ് ശൈഖ് ഹമദ്. 1995 മുതൽ, 2013-ൽ തന്&zwj;റെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഭരണം കൈമാറുന്നത് വരെ അദ്ദേഹം ഖത്തറിനെ നയിച്ചു. 'അൽ ജസീറ' സ്ഥാപിച്ചതും, 2022-ലെ ഫിഫ ലോകകപ്പിന് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഒരുക്കിയതും ശൈഖ് ഹമദിന്&zwj;റെ ദീർഘവീക്ഷണമാണ്. 2006-ലെ ഏഷ്യൻ ഗെയിംസ്, 2012-ലെ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം, ചരിത്രപരമായ വിവിധ രാജ്യാന്തര സമാധാന കരാറുകൾ എന്നിവയും അദ്ദേഹത്തിന്&zwj;റെ ഭരണകാലത്താണ് ഖത്തറിൽ നടന്നത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/qatar-announces-day-four-mourning-period-after-the-demise-of-sheikh-hamad-bin-khalifa-articleshow-071n4e2"/>
        </item>
        <item>
            <title><![CDATA[ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് പുതിയ കടിഞ്ഞാൺ; അമിത കമ്മീഷന് പൂട്ടിട്ട് അധികൃതർ, നിയന്ത്രണങ്ങളുമായി കുവൈത്ത്]]></title>
            <link>https://www.asianetnews.com/pravasam/kuwait-curbs-high-commissions-of-online-food-delivery-apps-articleshow-1rwe7sx</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kuwait-curbs-high-commissions-of-online-food-delivery-apps-articleshow-1rwe7sx</guid>
            <pubDate>Sun, 12 Jul 2026 11:38:37 +0530</pubDate>
            <description><![CDATA[കുവൈത്തിലെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം പുതിയ ഉത്തരവിറക്കി. റെസ്റ്റോറന്റുകളിൽ നിന്ന് ഈടാക്കുന്ന അമിത കമ്മീഷൻ കുറയ്ക്കാനും വിപണിയിലെ ചൂഷണം അവസാനിപ്പിച്ച് വിലസ്ഥിരത ഉറപ്പാക്കാനുമാണ് ഈ നടപടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxaevszhd30mfmq937gnm6tb,imgname-online-food-delivery-1783836305393.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ, പ്രൊഡക്ട് ഡിസ്&zwnj;പ്ലേ പ്ലാറ്റ്&zwnj;ഫോമുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ച് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൊവിധി. പ്രമുഖ ഡെലിവറി ആപ്പുകളും റെസ്റ്റോറന്&zwj;റുകൾ, കഫേകൾ, ഭക്ഷണശാലകൾ എന്നിവയും തമ്മിലുള്ള ഇടപാടുകളിൽ നിലനിൽക്കുന്ന കടുത്ത അസമത്വം പരിഹരിക്കാനും വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് ഈ നടപടി.&lt;/p&gt;&lt;p&gt;നിലവിലെ വിപണി സാഹചര്യം അനുസരിച്ച് ഇത്തരം ആപ്പുകൾ വലിയൊരു കുത്തകയായി മാറിയിരിക്കുകയാണെന്നും ചെറുകിട-ഇടത്തരം ബിസിനസ്സ് ഉടമകൾക്ക് ഉപഭോക്താക്കളിലേക്ക് എത്താൻ ഈ പ്ലാറ്റ്&zwnj;ഫോമുകളെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലാത്ത അവസ്ഥയാണെന്നും മന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. നിലനിൽപ്പിനായി ഈ ആപ്പുകളുടെ കടുത്ത നിബന്ധനകൾക്ക് വഴങ്ങാൻ ചെറുകിട വ്യാപാരികൾ നിർബന്ധിതരാകുകയാണ്.&lt;/p&gt;&lt;p&gt;ചില പ്രമുഖ ഡെലിവറി ആപ്പുകൾ ഈടാക്കുന്ന കമ്മീഷനുകളും മറ്റ് ഫീസുകളും റെസ്റ്റോറന്&zwj;റുകളുടെ ലാഭവിഹിതത്തിന്&zwj;റെ വലിയൊരു പങ്കും കവർന്നുപോകുന്നത്ര ഉയർന്ന നിരക്കിലാണ്. അമിത ചൂഷണം കാരണം രാജ്യത്തെ നിരവധി ചെറുകിട ഭക്ഷണശാലകൾ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും പൂട്ടലിന്റെ വക്കിൽ എത്തുകയും ചെയ്തിട്ടുണ്ട്. ആപ്പുകൾ ഈടാക്കുന്ന ഈ അമിത ഭാരം ഒടുവിൽ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് സാധാരണ ഉപഭോക്താക്കളുടെ തലയിലേക്കാണ് വന്നിരുന്നത്. ഇത് വിപണിയിലെ വിലസ്ഥിരതയെ ദോഷകരമായി ബാധിച്ചു.&lt;/p&gt;&lt;p&gt;ഈ സാഹചര്യത്തിലാണ് പൊതുജനതാത്പര്യം മുൻനിർത്തിയും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി സർക്കാർ ശക്തമായ നിയമപരമായ ഇടപെടൽ നടത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ ആപ്പുകൾക്ക് ഇഷ്ടാനുസരണം കമ്മീഷൻ ഈടാക്കാൻ കഴിയില്ലെന്നും ഇത് വിപണിയിലെ മത്സരവും സുതാര്യതയും വർധിപ്പിക്കുമെന്നും വാണിജ്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kuwait-curbs-high-commissions-of-online-food-delivery-apps-articleshow-1rwe7sx"/>
        </item>
        <item>
            <title><![CDATA[ലഹരിമരുന്നിന് പകരം അനാശാസ്യ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയയിലൂടെ വാഗ്ദാനം; 'പ്രത്യേക കെണി'യിൽ വീണു, ദന്ത ഡോക്ടർ പിടിയിൽ]]></title>
            <link>https://www.asianetnews.com/pravasam/dentist-arrested-for-offering-drugs-instead-of-prostitution-articleshow-49yxe8v</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/dentist-arrested-for-offering-drugs-instead-of-prostitution-articleshow-49yxe8v</guid>
            <pubDate>Sun, 12 Jul 2026 16:09:19 +0530</pubDate>
            <description><![CDATA[&lt;p&gt;ലഹരിമരുന്നുകൾ കൈവശം വച്ചതിനും അവ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പകരമായി കൈമാറാൻ ശ്രമിച്ചതിനും കുവൈത്തി ദന്തഡോക്ടറെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയുടെ മുറിയിൽ നിന്ന് ഹാഷിഷ്, ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxaya93eknwb4q519d9vtvvm,imgname-narcotics-1783852508270.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: ലഹരിമരുന്നുകൾ കൈവശം വച്ചതിനും അവ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പകരമായി കൈമാറാൻ ശ്രമിച്ചതിനും കുവൈത്തി ദന്തഡോക്ടറെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്&zwj;റെ നേതൃത്വത്തിൽ, മനുഷ്യക്കടത്തും സാമൂഹിക ദുഷ്പ്രവണതകളും തടയുന്നതിനുള്ള വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്.&lt;/p&gt;&lt;p&gt;സാമൂഹിക മാധ്യമങ്ങളിലൂടെ ലഹരിമരുന്നുകൾ വാഗ്ദാനം ചെയ്ത് അതിന് പകരമായി അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കെണിയൊരുക്കുകയായിരുന്നു. വാടകയ്ക്ക് എടുത്തിരുന്ന മുറിയിൽ നിന്നാണ് പ്രതിയെ കയ്യോടെ പിടികൂടിയത്. സ്ഥലത്ത് നിന്ന് രണ്ട് പായ്ക്കറ്റ് ഹാഷിഷ്, മൂന്ന് പായ്ക്കറ്റ് ക്രിസ്റ്റൽ മെത്ത് (ഷാബു), 10 ലിറിക്ക ക്യാപ്സ്യൂളുകൾ, മയക്കുമരുന്ന് പൊടി, ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.&lt;/p&gt;&lt;p&gt;പബ്ലിക് പ്രോസിക്യൂഷന്&zwj;റെ വാറന്&zwj;റിന്&zwj;റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ അലമാരയിൽ ഒളിപ്പിച്ച നിലയിൽ കൂടുതൽ ലഹരിമരുന്നുകളും കണ്ടെത്തി. ക്രിസ്റ്റൽ മെത്ത്, 46 ക്യാപ്റ്റഗൺ ഗുളികകൾ, വിവിധ വലിപ്പത്തിലുള്ള മൂന്ന് ഹാഷിഷ് കഷണങ്ങൾ, ഗുളികകൾ എന്നിവയും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/dentist-arrested-for-offering-drugs-instead-of-prostitution-articleshow-49yxe8v"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം; പ്രവാസികൾക്കായി പ്രത്യേക സമാശ്വാസ പാക്കേജിന് രൂപം നൽകണമെന്ന് കാന്തപുരം]]></title>
            <link>https://www.asianetnews.com/pravasam/kanthapuram-urges-formation-of-special-relief-package-for-expatriates-articleshow-5x8hg0u</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kanthapuram-urges-formation-of-special-relief-package-for-expatriates-articleshow-5x8hg0u</guid>
            <pubDate>Sun, 12 Jul 2026 17:24:25 +0530</pubDate>
            <description><![CDATA[&lt;p&gt;പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം മൂലം പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥയിൽ കാന്തപുരം എപി അബൂബക്കർ മുസ്&zwnj;ലിയാർ ആശങ്ക പ്രകടിപ്പിച്ചു. പ്രത്യാഘാതങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും ഉയർന്ന വിമാന നിരക്ക് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxb2sbw8s1s6f5bz6kje95s8,imgname-kanthapuram--2--1783857196936.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുമ്പോൾ പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവകരമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്&zwnj;ലിയാർ. പ്രത്യാഘാതങ്ങൾ അടുത്തറിയാനും സമാശ്വാസ-പുനഃരധിവാസ പദ്ധതികൾ നടപ്പിലാക്കാനും പ്രത്യേക പഠന കമ്മിറ്റിക്ക് സർക്കാർ രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മർകസ് ഗ്ലോബൽ കൗൺസിലിന്&zwj;റെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;/p&gt;&lt;p&gt;തൊഴിൽ-വരുമാന നഷ്ടം, വിലവർധന, സാമ്പത്തിക അസ്ഥിരത, മാനസിക ആരോഗ്യ പ്രശ്&zwj;നങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾക്ക് നടുവിലാണ് ഗൾഫ് പ്രവാസികൾ. ഈ സാഹചര്യം സൂക്ഷ്&zwj;മമായി വിലയിരുത്താനും നടപടി കാണാനും സർക്കാർ മുന്നോട്ട് വരണം. കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കുന്നതിൽ പ്രവാസികൾക്കും വലിയ പങ്കുണ്ട്. എന്നാൽ മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് ഉള്ളതിനേക്കാൾ ഉയർന്ന വിമാന നിരക്കാണ് ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലേക്ക് എപ്പോഴുമുള്ളത്. ധാരാളം യാത്രക്കാരുണ്ടാവുമ്പോഴും കാലങ്ങളായി ഈ അനീതി തുടരുന്നു. സാധാരണക്കാരായ പ്രവാസികളെ ഇത് വല്ലാതെ ബാധിക്കുന്നുണ്ടെന്നും ശാശ്വത പരിഹാരം ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം അനിശ്ചിതമായി നീളുന്ന വേളയിൽ പ്രവാസികൾക്കായി പ്രത്യേക സമാശ്വാസ പാക്കേജിന് രൂപം നൽകേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.&lt;/p&gt;&lt;p&gt;15 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും സംഘടനാ നേതാക്കളും പ്രമുഖരും പങ്കെടുത്ത സമ്മിറ്റിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പ്രവാസി ക്ഷേമവും സുസ്ഥിരതയും മർകസിന്റെ ചരിത്രവും വർത്തമാനവും പ്രമേയമായ വിവിധ സെഷനുകളാണ് സമ്മിറ്റിൽ നടന്നത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kanthapuram-urges-formation-of-special-relief-package-for-expatriates-articleshow-5x8hg0u"/>
        </item>
        <item>
            <title><![CDATA[യുവതിയുടെ കാറിനെ പിന്തുടർന്ന് ചീറിപ്പാഞ്ഞ വാഹനം; അപകടം ഉണ്ടായതോടെ തെരുവിൽ തമ്മിൽ തല്ലി യാത്രക്കാർ, നിരവധി പേർക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/pravasam/violent-brawl-between-local-kuwaiti-youths-leaves-many-injured-articleshow-9d2etns</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/violent-brawl-between-local-kuwaiti-youths-leaves-many-injured-articleshow-9d2etns</guid>
            <pubDate>Sun, 12 Jul 2026 17:14:37 +0530</pubDate>
            <description><![CDATA[കുവൈത്തിലെ അൽ-നുസ്ഹയിൽ ഒരു യുവതിയെ ചൊല്ലിയുണ്ടായ തർക്കം സ്വദേശി യുവാക്കൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചു. സംഘർഷത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k29wx9y0kasxwk5dnnne81kj,imgname-fotojet---2025-08-10t171706.082-1754826450880.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-നുസ്ഹ പ്രദേശത്ത് ഒരു സംഘം സ്വദേശി യുവാക്കൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. ഒരു യുവതി സഞ്ചരിച്ചിരുന്ന വാഹനത്തെ ഒരു കൂട്ടം യുവാക്കൾ കാറിൽ പിന്തുടർന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചത്. യുവതിയുടെ കാറിനെ പിന്തുടർന്ന് അമിതവേഗതയിൽ പാഞ്ഞ ഒരു വാഹനത്തിന്&zwj;റെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതോടെ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനം ഇതിൽ ഇടിക്കുന്ന സാഹചര്യമുണ്ടായി.&lt;/p&gt;&lt;p&gt;തുടർന്ന് ഇരു വാഹനങ്ങളിലെയും യാത്രക്കാർ തമ്മിൽ റോഡിൽ വെച്ച് രൂക്ഷമായ തർക്കം ആരംഭിക്കുകയും മിനിറ്റുകൾക്കകം ഇരുകൂട്ടരുടെയും സുഹൃത്തുക്കൾ കൂടി സ്ഥലത്തേക്ക് എത്തിയതോടെ തർക്കം അക്രമാസക്തമായ കൂട്ടത്തല്ലായി മാറുകയായിരുന്നു. പരസ്പരമുള്ള ആക്രമണത്തിൽ സംഘർഷത്തിൽ ഏർപ്പെട്ട പലർക്കും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ അടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് ഉടൻ തന്നെ സുരക്ഷാ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് പൊലീസിന്&zwj;റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയതും അക്രമികളെ പിടിച്ചുമാറ്റിയതും.&lt;/p&gt;&lt;p&gt;പരിക്കേറ്റവരെ ആംബുലൻസുകളിൽ ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/violent-brawl-between-local-kuwaiti-youths-leaves-many-injured-articleshow-9d2etns"/>
        </item>
        <item>
            <title><![CDATA[ആധുനിക ഖത്തറിന്‍റെ ശില്പിയായ 'ഫാദർ അമീർ'; പകരം വെക്കാനില്ലാത്ത ദീർഘവീക്ഷണം, വിടപറഞ്ഞത് ചരിത്രം കുറിച്ച അമരക്കാരൻ]]></title>
            <link>https://www.asianetnews.com/international-news/qatars-former-ruler-sheikh-hamad-bin-khalifa-al-thani-articleshow-fi8e5dc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/qatars-former-ruler-sheikh-hamad-bin-khalifa-al-thani-articleshow-fi8e5dc</guid>
            <pubDate>Sun, 12 Jul 2026 16:33:54 +0530</pubDate>
            <description><![CDATA[ആധുനിക ഖത്തറിന്&zwj;റെ ശില്പിയും മുൻ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 1995 മുതൽ 2013 വരെ ഖത്തറിനെ നയിച്ച അദ്ദേഹം രാജ്യത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2013-ൽ സമാധാനപരമായി അധികാരം കൈമാറി അദ്ദേഹം പുതിയ മാതൃക സൃഷ്ടിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxazh2df0eh0cgxshmmb67w8,imgname-qatar-flag--sheikh-hamad-bin-khalifa-1783853779375.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദോഹ: ആധുനിക ഖത്തറിന്&zwj;റെ ശില്പിയും മുൻ ഭരണാധികാരിയുമായ 'ഫാദർ അമീർ' ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിന്&zwj;റെ വേദനയിലാണ് പ്രവാസ ലോകം. ഖത്തറിന്&zwj;റെ ചരിത്രത്തിൽ ഒരു സുവർണ കാലഘട്ടം അടയാളപ്പെടുത്തിയാണ് ഫാദർ അമീർ വിടവാങ്ങിയത്.&lt;/p&gt;&lt;p&gt;1995 മുതൽ 2013 വരെ ഖത്തർ അമീറായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി, ഖത്തറിനെ ലോകത്തിന്&zwj;റെ നെറുകയിലെത്തിച്ച വികസന വിപ്ലവത്തിന്&zwj;റെ മുഖ്യ സൂത്രധാരനായിരുന്നു. പ്രകൃതിവാതക കയറ്റുമതിയിൽ ഖത്തറിനെ ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിയതും ആഗോളതലത്തിൽ രാജ്യത്തിന്&zwj;റെ സാമ്പത്തിക, സാംസ്കാരിക പദവി ഉയർത്തിയതും അദ്ദേഹത്തിന്&zwj;റെ ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങളാണ്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഏഷ്യൻ മേഖലകളിൽ ഖത്തറിന് ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 'അൽ ജസീറ' വാർത്താ ചാനൽ 1996-ൽ ആരംഭിച്ചത് ശൈഖ് ഹമദിന്&zwj;റെ ഉത്തരവിലൂടെയായിരുന്നു. ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കമായ ഫിഫ ലോകകപ്പിന് (2022) ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രപരമായ അടിത്തറയിട്ടതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.&lt;/p&gt;&lt;p&gt;ഭരണഘടനയിലും ജനാധിപത്യ പ്രക്രിയയിലും അദ്ദേഹം വലിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. 2004-ൽ ഖത്തറിന്&zwj;റെ ആദ്യ സ്ഥിരം ഭരണഘടന പ്രാബല്യത്തിൽ വരുത്തിയതും, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നൽകിയതും അദ്ദേഹമാണ്. 2013-ൽ ഭരണം തന്റെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് സമാധാനപരമായി കൈമാറിക്കൊണ്ട് അദ്ദേഹം ഗൾഫ് ചരിത്രത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ചു.&amp;nbsp;&lt;/p&gt;&lt;h2&gt;അനുശോചന പ്രവാഹം&lt;/h2&gt;&lt;p&gt;ശൈഖ് ഹമദിന്&zwj;റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോള നേതാക്കൾ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഖത്തറിനെ സമൃദ്ധിയിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള നേതാവും ഇന്ത്യയുടെ അടുത്ത സുഹൃത്തുമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. യുഎഇ പ്രസിഡന്&zwj;റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഈജിപ്ഷ്യൻ പ്രസിഡന്&zwj;റ് അബ്ദുൽ ഫത്താഹ് അൽ സിസി, പാകിസ്ഥാൻ പ്രസിഡന്&zwj;റ് ആസിഫ് അലി സർദാരി തുടങ്ങിയ പ്രമുഖ നേതാക്കളും ഖത്തർ അമീറിനെയും ജനങ്ങളെയും അനുശോചനം അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/qatars-former-ruler-sheikh-hamad-bin-khalifa-al-thani-articleshow-fi8e5dc"/>
        </item>
        <item>
            <title><![CDATA[സൗദി അറേബ്യൻ ഭരണതലത്തിൽ വൻ അഴിച്ചുപണി: വ്യവസായ മന്ത്രിയെ മാറ്റി, ഊർജ മന്ത്രിക്ക് അധിക ചുമതല]]></title>
            <link>https://www.asianetnews.com/pravasam/reshuffle-in-saudi-cabinet-as-industry-minister-replaced-energy-minister-given-additional-charge-articleshow-mbxwfxk</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/reshuffle-in-saudi-cabinet-as-industry-minister-replaced-energy-minister-given-additional-charge-articleshow-mbxwfxk</guid>
            <pubDate>Sun, 12 Jul 2026 09:59:13 +0530</pubDate>
            <description><![CDATA[സൽമാൻ രാജാവിൻ്റെ പുതിയ ഉത്തരവുകൾ പ്രകാരം സൗദി അറേബ്യൻ ഭരണതലത്തിൽ നിർണായക അഴിച്ചുപണി നടന്നു. വ്യവസായ മന്ത്രിയെ മാറ്റി ഊർജ്ജ മന്ത്രിക്ക് അധിക ചുമതല നൽകിയതടക്കം നീതിന്യായം, സെൻട്രൽ ബാങ്ക് തുടങ്ങിയ മേഖലകളിലും പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjj7237338pwec6qw08yayhk,imgname-saudi-flag-1772285398243.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: സൗദി അറേബ്യയിൽ ഭരണതലത്തിൽ നിർണായക അഴിച്ചുപണികൾ നടത്തി സൽമാൻ രാജാവിെൻറ പുതിയ ഉത്തരവുകൾ പുറത്തിറങ്ങി. ശനിയാഴ്ച വൈകീട്ടാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടും പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുമുള്ള നിരവധി രാജകീയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത്.&lt;/p&gt;&lt;p&gt;വ്യവസായ-ധാതുവിഭവ മന്ത്രിയായിരുന്ന ബന്ദർ അൽ ഖുറൈഫിനെ ആ പദവിയിൽ നിന്ന് ഒഴിവാക്കിയതാണ് പുതിയ ഉത്തരവുകളിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. നിലവിലെ ഊർജ്ജ മന്ത്രിയായ അമീർ അബ്ദുൽ അസീസ് ബിൻ സൽമാന്, വ്യവസായ-ധാതുവിഭവ മന്ത്രാലയത്തിെൻറ അധിക ചുമതല കൂടി നൽകി. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ബന്ദർ അൽഖുറൈഫിനെ സ്റ്റേറ്റ് മന്ത്രിയായും മന്ത്രിസഭാംഗമായും പുനർനിയമിച്ചു.&lt;/p&gt;&lt;p&gt;ഭരണതലത്തിലെ മാറ്റങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളിലും പ്രമുഖ നിയമനങ്ങൾ നടന്നിട്ടുണ്ട്. മുഹമ്മദ് ബിൻ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽമുത്&zwnj;ലഖിനെ മികച്ച റാങ്കോടെ രാജ്യത്തിെൻറ പുതിയ നീതിന്യായ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. ഇഹ്&zwnj;സാൻ ബിൻ അബ്ബാസ് ബിൻ ഹംസ ബാഫഖീഹാണ് പുതിയ ജിദ്ദ ഗവർണറേറ്റ് മേയർ (സെക്രട്ടറി). മികച്ച റാങ്കോടെയാണ് അദ്ദേഹത്തിനും ഈ പദവി നൽകിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ധനകാര്യ-ബാങ്കിങ് മേഖലയിലും പുതിയ ഉത്തരവുകൾ പ്രകാരം മാറ്റങ്ങളുണ്ട്. ത്വലാൽ ബിൻ ഫുആദ് ബിൻ അഹമ്മദ് അൽഹമൂദിനെ സൗദി സെൻട്രൽ ബാങ്കിെൻറ സാങ്കേതിക കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ഗവർണറായും, അബ്ദുൽ ഇലാഹ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽദുഹൈമിനെ സെൻട്രൽ ബാങ്കിെൻറ എക്സിക്യൂട്ടീവ് കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ഗവർണറായും മികച്ച റാങ്കുകളോടെ നിയമിച്ചു. ഇതോടൊപ്പം, പബ്ലിക് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ജനറൽ (അസിസ്റ്റൻറ് അറ്റോർണി ജനറൽ) സ്ഥാനത്ത് നിന്ന് ശൽആൻ ബിൻ ശൽആനെ ഒഴിവാക്കി. അദ്ദേഹത്തെ മികച്ച റാങ്കോടെ റോയൽ കോർട്ടിൽ ഉപദേശകനായി നിയമിച്ചതായും രാജകീയ ഉത്തരവുകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/reshuffle-in-saudi-cabinet-as-industry-minister-replaced-energy-minister-given-additional-charge-articleshow-mbxwfxk"/>
        </item>
        <item>
            <title><![CDATA[ഗൾഫിൽ പരക്കെ ആക്രമണം; ഇറാന്‍റെ മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ച് യുഎഇയും കുവൈത്തും; ഖത്തറിലും ബഹ്‌റൈനിലും അതീവ ജാഗ്രത]]></title>
            <link>https://www.asianetnews.com/international-news/iran-attacks-continues-in-gulf-countries-qatar-and-bahrain-issues-high-alert-articleshow-nxd99bv</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-attacks-continues-in-gulf-countries-qatar-and-bahrain-issues-high-alert-articleshow-nxd99bv</guid>
            <pubDate>Sun, 12 Jul 2026 12:38:49 +0530</pubDate>
            <description><![CDATA[&lt;p&gt;ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങളെ യുഎഇയും കുവൈത്തും വിജയകരമായി പ്രതിരോധിച്ചു. ഖത്തറിലും ബഹ്റൈനിലും ജാഗ്രത. ആക്രമണങ്ങളെ തകർത്തതായും രാജ്യം സുരക്ഷിതമാണെന്നും യുഎഇ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx0ebaqbf3nfb6qk5x570e7x,imgname-iran-attack-1783500221163.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: ഗൾഫ് മേഖലയിൽ ആശങ്ക പരത്തി വീണ്ടും ആക്രമണ ശ്രമങ്ങൾ. ഇറാന്&zwj;റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യുഎഇയും കുവൈത്തും സ്ഥിരീകരിച്ചു. കനത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് ഖത്തർ, ബഹ്&zwnj;റൈൻ എന്നീ രാജ്യങ്ങളും പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;ആക്രമണങ്ങളെ തടഞ്ഞ് യുഎഇ&lt;/h2&gt;&lt;p&gt;ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ യുഎഇ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്&zwj;റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ പ്രതിരോധിക്കുന്നതിന്&zwj;റെ ഭാഗമായി ഉണ്ടായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ആക്രമണ ഭീഷണിയെ തുടർന്ന് യുഎഇയിലുടനീളമുള്ള താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് അധികൃതർ ആദ്യഘട്ടത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുന്ന അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ മിസൈലുകൾ തകർത്തതിന് പിന്നാലെ, രാജ്യം ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ മൊബൈൽ അലർട്ട് അധികൃതർ പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യത്തിൽ സഹകരിച്ച ജനങ്ങൾക്ക് നന്ദി അറിയിച്ച അധികൃതർ ജനജീവിതം സാധാരണ നിലയിലായതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h3&gt;പ്രതിരോധം തീർത്ത് കുവൈത്ത്&lt;/h3&gt;&lt;p&gt;കുവൈത്ത് വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്നുകയറാൻ ശ്രമിച്ച ശത്രുക്കളുടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനം ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും നേരിടുന്നതിന്&zwj;റെ ഭാഗമാണെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കുവൈത്ത് അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;strong&gt;ഖത്തറിലും ബഹ്&zwnj;റൈനിലും അതീവ ജാഗ്രത&lt;/strong&gt;&lt;/p&gt;&lt;p&gt;മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സുരക്ഷാ ഭീഷണി നിലവാരം അതീവ ഗുരുതരം എന്നതിലേക്ക് ഉയർത്തി. ഞായറാഴ്ച ഇത് രണ്ടാം തവണയാണ് ഖത്തർ സുരക്ഷാ നിലവാരം ഉയർത്തുന്നത്. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് മാറരുതെന്നും ഖത്തർ നിർദ്ദേശിച്ചു.&lt;/p&gt;&lt;p&gt;സമാനമായ രീതിയിൽ ബഹ്&zwnj;റൈൻ ആഭ്യന്തര മന്ത്രാലയവും രാജ്യത്ത് അടിയന്തര സുരക്ഷാ സൈറണുകൾ മുഴക്കി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നുമാണ് ബഹ്&zwnj;റൈൻ ഭരണകൂടം പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക മാധ്യമങ്ങളിലൂടെ വരുന്ന കൃത്യമായ വിവരങ്ങൾ മാത്രം ജനങ്ങൾ പിന്തുടരണമെന്ന് എല്ലാ ഗൾഫ് രാജ്യങ്ങളും അഭ്യർത്ഥിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-attacks-continues-in-gulf-countries-qatar-and-bahrain-issues-high-alert-articleshow-nxd99bv"/>
        </item>
        <item>
            <title><![CDATA[പനി ബാധിച്ച് ചികിത്സ തേടി, പിന്നാലെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു]]></title>
            <link>https://www.asianetnews.com/pravasam/keralite-expatriate-died-of-heart-attack-and-dead-body-repatriated-articleshow-olovt6m</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/keralite-expatriate-died-of-heart-attack-and-dead-body-repatriated-articleshow-olovt6m</guid>
            <pubDate>Sun, 12 Jul 2026 15:54:28 +0530</pubDate>
            <description><![CDATA[&lt;p&gt;പനി ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ബാബു റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. 35 വർഷമായി റിയാദിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തിൻ്റെ മൃതദേഹം കേളി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxaxcxk642wfxqjva3swsb55,imgname-saudi-death-1783851546214.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: പനി ബാധിച്ച് ചികിത്സ തേടിയതിന് പിന്നാലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണൻ (60) ആണ് റിയാദിൽ നിര്യാതനായത്. കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ബാബു നാരായണൻ, പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ രാത്രിയോടെ പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നാരായണന്&zwj;റെ മകനാണ്.&lt;/p&gt;&lt;p&gt;റിയാദിലെ നിയമനടപടികളും മറ്റ് ഔദ്യോഗിക ക്രമീകരണങ്ങളും വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം സജീവമായി രംഗത്തുണ്ടായിരുന്നു. കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ ആവശ്യമായ ഏകോപനവും സഹായവും നൽകിയതിനെ തുടർന്നാണ് മൃതദേഹം എത്രയും വേഗം തിരുവനന്തപുരത്തെ കുടുംബവീട്ടിൽ എത്തിക്കാനായത്. ഭാര്യ: ടി. രമ്യ, മക്കൾ: രാഹുൽ, ഗോകുൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/keralite-expatriate-died-of-heart-attack-and-dead-body-repatriated-articleshow-olovt6m"/>
        </item>
        <item>
            <title><![CDATA[ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു]]></title>
            <link>https://www.asianetnews.com/international-news/former-qatar-amir-sheikh-hamad-bin-khalifa-al-thani-passes-away-articleshow-p1yk21m</link>
            <guid isPermaLink="true">https://www.asianetnews.com/international-news/former-qatar-amir-sheikh-hamad-bin-khalifa-al-thani-passes-away-articleshow-p1yk21m</guid>
            <pubDate>Sun, 12 Jul 2026 12:18:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഖത്തറിന്&zwj;റെ മുൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 1995 മുതൽ 2013 വരെ ഖത്തറിനെ നയിച്ച അദ്ദേഹം രാജ്യത്തിന്&zwj;റെ ആധുനികവൽക്കരണത്തിൽ നിർണായക പങ്ക് വഹിക്കുകയും 2013-ൽ മകനായ ശൈഖ് തമീമിന് അധികാരം കൈമാറുകയും ചെയ്തു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxah748w491zqqsygq4yj3kt,imgname-sheikh-hamad-bin-khalifa-al-thani-1783838773532.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദോഹ: ഖത്തറിന്&zwj;റെ മുൻ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖത്തർ അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്. ഹിജ്റ വർഷം 1448 മുഹറം 27-നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.&lt;/p&gt;&lt;p&gt;രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കിയ പ്രിയ നേതാവിന്&zwj;റെ വിയോഗത്തിൽ അമീരി ദിവാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിനും അറബ്-ഇസ്&zwnj;ലാമിക ലോകത്തിനും വേണ്ടി അദ്ദേഹം ചെയ്ത മഹത്തായ സേവനങ്ങൾക്ക് അല്ലാഹു അത്യുത്തമമായ പ്രതിഫലം നൽകട്ടെയെന്നും അമീരി ദിവാൻ പ്രസ്താവനയിൽ കുറിച്ചു. 1995 മുതൽ 2013 വരെയുള്ള 18 വർഷക്കാലം ശൈഖ് ഹമദ്, ഖത്തർ അമീറായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്&zwj;ന്ന് 2013-ൽ ഭരണം തന്&zwj;റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറിക്കൊണ്ട് അദ്ദേഹം ചരിത്രം കുറിച്ചു.&lt;/p&gt;&lt;p&gt;ശൈഖ് ഹമദിന്&zwj;റെ ഭരണകാലത്താണ് ഖത്തർ ആഗോളതലത്തിൽ ശ്രദ്ധേയമായ സാമ്പത്തിക, രാഷ്ട്രീയ മുന്നേറ്റം നടത്തിയത്. അദ്ദേഹത്തിന്&zwj;റെ 18 വർഷത്തെ ഭരണത്തിനിടയിലാണ് 2006-ലെ ഏഷ്യൻ ഗെയിംസ്, 2012-ലെ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം (COP18), ദോഹ കരാർ, ഫതഹ്-ഹമാസ് ദോഹ കരാർ എന്നിവയ്ക്ക് ഖത്തർ ആതിഥേയത്വം വഹിച്ചതും, ഒടുവിൽ രാജ്യത്തെ ലോകത്തിന്&zwj;റെ നെറുകയിലെത്തിച്ച 2022-ലെ ഫിഫ ലോകകപ്പ് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്ത ചരിത്രപരമായ തീരുമാനമുണ്ടായതും.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/former-qatar-amir-sheikh-hamad-bin-khalifa-al-thani-passes-away-articleshow-p1yk21m"/>
        </item>
        <item>
            <title><![CDATA['ഇന്ത്യയുടെ അടുത്ത സുഹൃത്ത്'; ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദി]]></title>
            <link>https://www.asianetnews.com/international-news/pm-narendra-modi-offers-condolences-over-the-demise-of-sheikh-hamad-bin-khalifa-al-thani-articleshow-p845s30</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pm-narendra-modi-offers-condolences-over-the-demise-of-sheikh-hamad-bin-khalifa-al-thani-articleshow-p845s30</guid>
            <pubDate>Sun, 12 Jul 2026 14:23:50 +0530</pubDate>
            <description><![CDATA[&lt;p&gt;ഖത്തറിന്&zwj;റെ മുൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. &amp;nbsp;ശൈഖ് ഹമദ് ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തും ദീർഘവീക്ഷണമുള്ള നേതാവുമാണെന്നും മോദി പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxarcm7wjnh9yd02jegz8hc8,imgname-narendra-modi-offer-condolences-1783846293755.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഖത്തറിന്&zwj;റെ മുൻ ഭരണാധികാരിയായിരുന്ന 'ഫാദർ അമീർ' എന്നറിയപ്പെടുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ശൈഖ് ഹമദ് ദീർഘവീക്ഷണമുള്ള ഒരു നേതാവായിരുന്നുവെന്നും, ഇന്ത്യയുടെ അടുത്ത സുഹൃത്ത് ആയിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറ&zwnj;ഞ്ഞു.&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'ഖത്തർ മുൻ അമീർ ഹിസ് ഹൈനസ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. 2024 ഫെബ്രുവരിയിൽ ഞാൻ ഖത്തർ സന്ദർശിച്ച വേളയിൽ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ച കാര്യം ഓർക്കുന്നു. ഇന്ത്യയുടെ ഒരു യഥാർത്ഥ സുഹൃത്തായിരുന്നു അദ്ദേഹം'- മോദി കുറിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും രാജകുടുംബത്തിനും ഖത്തറിലെ ജനങ്ങൾക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.&lt;/p&gt;&lt;p&gt;ഖത്തറിന്&zwj;റെ മുൻ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. ഖത്തർ അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്. 1995 മുതൽ 2013 വരെയുള്ള 18 വർഷക്കാലം ശൈഖ് ഹമദ്, ഖത്തർ അമീറായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്&zwj;ന്ന് 2013-ൽ ഭരണം തന്&zwj;റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറിക്കൊണ്ട് അദ്ദേഹം ചരിത്രം കുറിച്ചു. ശൈഖ് ഹമദിന്&zwj;റെ ഭരണകാലത്താണ് ഖത്തർ ആഗോളതലത്തിൽ ശ്രദ്ധേയമായ സാമ്പത്തിക, രാഷ്ട്രീയ മുന്നേറ്റം നടത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;We deeply mourn the passing of Father Amir of State of Qatar, HH Sheikh Hamad bin Khalifa Al Thani. A visionary leader who led Qatar to great levels of development and prosperity, we remember him also as a true friend whom I had the honour of meeting during my last visit to Qatar&hellip;&lt;/p&gt;&lt;p&gt;&mdash; Narendra Modi (@narendramodi) July 12, 2026&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/pm-narendra-modi-offers-condolences-over-the-demise-of-sheikh-hamad-bin-khalifa-al-thani-articleshow-p845s30"/>
        </item>
        <item>
            <title><![CDATA[എമിഗ്രേഷന്‍ ക്ലിയറന്‍സിന്‍റെ പേരില്‍ പിരിച്ചെടുത്ത പണം തിരികെ വേണം;നിയമപോരാട്ടവുമായി മലയാളി]]></title>
            <link>https://www.asianetnews.com/pravasam/malayali-fights-for-emigration-clearance-fee-refund-videoshow-sf6rsyd</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/malayali-fights-for-emigration-clearance-fee-refund-videoshow-sf6rsyd</guid>
            <pubDate>Mon, 13 Jul 2026 01:35:21 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/3rLtiLFmUGw" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;എമിഗ്രേഷന്&zwj; ക്ലിയറന്&zwj;സിന്&zwj;റെ പേരില്&zwj; പിരിച്ചെടുത്ത പണം തിരികെ വേണം;നിയമപോരാട്ടവുമായി പ്രവാസി മാത്തുക്കുട്ടി കടോണ്&zwj;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/malayali-fights-for-emigration-clearance-fee-refund-videoshow-sf6rsyd"/>
        </item>
        <item>
            <title><![CDATA[സൗദിയിലെ 'ഊട്ടി'യിൽ കലയും പ്രകൃതിയും ഒന്നിക്കുന്നു; സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി അബഹ 'ആർട്ട് സ്ട്രീറ്റ്']]></title>
            <link>https://www.asianetnews.com/pravasam/saudi-ooty-abha-art-street-becomes-major-tourist-attraction-in-asir-summer-season-articleshow-teea0gm</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/saudi-ooty-abha-art-street-becomes-major-tourist-attraction-in-asir-summer-season-articleshow-teea0gm</guid>
            <pubDate>Sun, 12 Jul 2026 17:43:05 +0530</pubDate>
            <description><![CDATA[&lt;p&gt;സൗദിയിലെ 'ഊട്ടി' എന്നറിയപ്പെടുന്ന അബഹയിലെ ആർട്ട് സ്ട്രീറ്റ്, വേനൽക്കാലത്ത് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. പ്രകൃതിരമണീയമായ കാലാവസ്ഥയും വർണ്ണാഭമായ കലാവിരുന്നുകളും കാരണം സ്വദേശികളും വിദേശികളുമായ നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxb3tq3zhdv4mjhg5zff39tx,imgname-abaha-art-street-1783858289791.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: കുളിർകാറ്റും മഞ്ഞും പുതച്ചുനിൽക്കുന്ന സൗദിയിലെ 'ഊട്ടി'യായ അബഹയിലേക്ക് വേനൽച്ചൂടിൽ നിന്ന് രക്ഷതേടി സഞ്ചാരികളുടെ പ്രവാഹം. കലയും പ്രകൃതിയും ഒത്തുചേരുന്ന അസീർ മേഖലയിലെ പ്രശസ്തമായ 'ആർട്ട് സ്ട്രീറ്റ്' പ്രകൃതിരമണീയമായ കാലാവസ്ഥയും വൈവിധ്യമാർന്ന കലാവിരുന്നുകളുമായി ഈ വേനൽക്കാല ടൂറിസം സീസണിലെ ഏറ്റവും സജീവമായ കാഴ്ച്ചയിടമായി മാറിയിരിക്കുകയാണ്. അസീറിന്റെ തനത് പ്രകൃതിഭംഗിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ വൻ ജനക്കൂട്ടമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.&lt;/p&gt;&lt;h2&gt;പ്രകാശപ്പൊലിമയിൽ അബഹയുടെ രാവുകൾ&lt;/h2&gt;&lt;p&gt;ആർട്ട് സ്ട്രീറ്റിലേക്കുള്ള പാതകളിലെല്ലാം ദിനംപ്രതി വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. പാതയോരങ്ങളിലെ നടപ്പാതകളും സമീപത്തെ പാർക്കുകളും സന്ദർശകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സന്ദർശകർക്കായി തുറന്ന ഇരിപ്പിടങ്ങൾ, വിനോദ പരിപാടികൾ, സംവേദനാത്മക ഇടങ്ങൾ എന്നിവയെല്ലാം മികച്ച സുരക്ഷാ ക്രമീകരണങ്ങളോടെ ഇവിടെ ഒരുക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ആകാശത്ത് മേഘങ്ങളുടെയും പൂക്കളുടെയും രൂപത്തിൽ തൂക്കിയിട്ടിരിക്കുന്ന പ്രകാശമാതൃകകളും, വർണ്ണാഭമായ ലൈറ്റുകൾ അണിഞ്ഞ മരങ്ങളും ഈ തെരുവിന് വശ്യമായ ഭംഗി പകരുന്നു. സന്ദർശകരുടെ നിരന്തരമായ സാന്നിധ്യവും ഈ പ്രകാശവിസ്മയവും ഒത്തുചേരുമ്പോൾ, രാത്രികാലങ്ങളിൽ അബഹ നഗരം ഉന്മേഷഭരിതമായ ഒരു ജീവസ്സുറ്റ കാൻവാസ് പോലെ മനോഹരമാകുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;കലയും കാപ്പിയും ക്യാമറക്കണ്ണുകളും&lt;/strong&gt;&lt;/p&gt;&lt;p&gt;ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വൈവിധ്യമാർന്ന കഫേകളും റെസ്റ്റോറന്റുകളും വിനോദ കേന്ദ്രങ്ങളും മികച്ച അനുഭവം സമ്മാനിക്കുന്നുണ്ട്. കുളിരുള്ള വൈകുന്നേരങ്ങളിൽ കാപ്പിപ്പീടികകളിലും ഭക്ഷണശാലകളിലും വലിയ തിരക്കാണ്. പ്രകൃതിയും കലയും പ്രകാശവും ഒത്തുചേരുന്ന ഈ അസുലഭ നിമിഷങ്ങൾ സന്ദർശകർ തങ്ങളുടെ മൊബൈൽ ക്യാമറകളിൽ പകർത്തി ഓർമ്മകളാക്കുന്ന കാഴ്ചയും ഇവിടെ സജീവമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;'അസീർ സമ്മർ സീസൺ'&lt;/strong&gt;&lt;/p&gt;&lt;p&gt;കാഴ്ചകളിലെ നവീകരണവും വൈവിധ്യമാർന്ന പരിപാടികളും വഴി സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ആർട്ട് സ്ട്രീറ്റ് അതിന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇത് സന്ദർശകരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം അസീറിനെ ആഭ്യന്തര-അന്തർദേശീയ സഞ്ചാരികളെ ആകർഷിക്കുന്ന മുൻനിര വേനൽക്കാല ലക്ഷ്യസ്ഥാനമാക്കാനും സഹായിക്കുന്നു.&lt;/p&gt;&lt;p&gt;മേഖലയിലെ പ്രകൃതിദത്തവും കാലാവസ്ഥാവുമായ സവിശേഷതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വിനോദസഞ്ചാര, സാംസ്കാരിക മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കുന്ന 'അസീർ സമ്മർ സീസൺ 2026'-ന്റെ ഭാഗമായാണ് ഈ സജീവമായ മുന്നേറ്റം. ടൂറിസം മേഖലയുടെ വികസനത്തിനും പ്രാദേശിക, അന്തർദേശീയ ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'സൗദി വിഷൻ 2030'-ന്റെ ലക്ഷ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണ് നിലവിലെ ഈ പരിപാടികൾ.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/saudi-ooty-abha-art-street-becomes-major-tourist-attraction-in-asir-summer-season-articleshow-teea0gm"/>
        </item>
        <item>
            <title><![CDATA[പ്രവാസി തൊഴിലാളികളുടെ നഷ്ടപരിഹാര കേസുകളിൽ സമഗ്ര പരിഷ്‌കാരം വേണം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് നിവേദനം സമർപ്പിച്ച് പ്രവാസി ലീഗൽ സെൽ]]></title>
            <link>https://www.asianetnews.com/pravasam/pravasi-legal-cell-submits-petition-to-the-union-minister-for-external-affairs-articleshow-tlmz6u6</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/pravasi-legal-cell-submits-petition-to-the-union-minister-for-external-affairs-articleshow-tlmz6u6</guid>
            <pubDate>Sun, 12 Jul 2026 17:35:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ നഷ്ടപരിഹാര കേസുകളിൽ സുതാര്യതയും കാര്യക്ഷമതയും ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8th5sqwctzezfd0bzdv929n,imgname-fotojet--5--1761827022587.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മനാമ: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മുഖേന കൈകാര്യം ചെയ്യുന്ന പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ നഷ്ടപരിഹാരവും തൊഴിൽ സംബന്ധമായ അവകാശവാദങ്ങളും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സമഗ്രമായ പരിഷ്&zwnj;കാരങ്ങൾ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർക്ക് വിശദമായ നിവേദനം സമർപ്പിച്ചു. ബഹ്റൈൻ സന്ദർശനത്തിനിടെ ഇന്ത്യൻ സമൂഹവുമായി നടത്തിയ സംവാദത്തിൽ പ്രവാസികളുടെ നിർദേശങ്ങളും പ്രശ്നങ്ങളും കേന്ദ്ര സർക്കാരിന്&zwj;റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയതിന്&zwj;റെ തുടർച്ചയായാണ് ഈ നിവേദനം സമർപ്പിച്ചത്.&lt;/p&gt;&lt;p&gt;ജോലിസ്ഥല അപകടങ്ങൾ, വാഹനാപകടങ്ങൾ, മരണാനന്തര നഷ്ടപരിഹാരം, കുടിശ്ശിക ശമ്പളം, എൻഡ് ഓഫ് സർവീസ് ആനുകൂല്യങ്ങൾ, ലേബർ കോടതി വിധികൾ, ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഇന്ത്യൻ കുടുംബങ്ങൾ വർഷങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകളാണ് നിവേദനത്തിൽ വിശദീകരിച്ചിരിക്കുന്നത്. കോടതി വിധി ലഭിച്ച ശേഷവും നിരവധി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ വർഷങ്ങളായി കാത്തിരിക്കേണ്ടി വരുന്നതായും, കേസിന്&zwj;റെ പുരോഗതി, കോടതി വിധിയുടെ പകർപ്പ്, അനുവദിച്ച നഷ്ടപരിഹാരത്തിന്&zwj;റെ വിവരങ്ങൾ എന്നിവ പലപ്പോഴും നിയമാവകാശികൾക്ക് ലഭിക്കുന്നില്ലെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസികളും നടത്തുന്ന സേവനങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം, നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ കൂടുതൽ സുതാര്യതയും ഏകീകൃത നടപടിക്രമങ്ങളും ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.&lt;/p&gt;&lt;h2&gt;നിവേദനത്തിലെ പ്രധാന ശുപാർശകൾ&lt;/h2&gt;&lt;ul&gt; &lt;li&gt;2014 മുതൽ എംബസി പാനൽ അഭിഭാഷകർ കൈകാര്യം ചെയ്ത എല്ലാ നഷ്ടപരിഹാര-തൊഴിൽ കേസുകളുടെയും സമഗ്ര അവലോകനം.&lt;/li&gt; &lt;li&gt;നിയമാവകാശികൾക്ക് കേസിന്റെ പുരോഗതി അറിയാൻ ഓൺലൈൻ ട്രാക്കിംഗ് സംവിധാനം.&lt;/li&gt; &lt;li&gt;കേസുകളുടെ നില സംബന്ധിച്ച് നിയമാവകാശികൾക്ക് കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ നൽകുക.&lt;/li&gt; &lt;li&gt;കോടതി വിധികളുടെയും അനുവദിച്ച നഷ്ടപരിഹാര തുകയുടെയും പകർപ്പുകൾ നിയമാവകാശികൾക്ക് നൽകുക.&lt;/li&gt; &lt;li&gt;കോടതി വിധി ലഭിച്ചിട്ടും വിതരണം ചെയ്യാത്ത നഷ്ടപരിഹാര കേസുകളുടെ പ്രത്യേക പരിശോധന.&lt;/li&gt; &lt;li&gt;നിയമപരമായി സാധ്യമെങ്കിൽ ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷം നഷ്ടപരിഹാരം നേരിട്ട് നിയമാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന സംവിധാനം പരിഗണിക്കുക.&lt;/li&gt; &lt;li&gt;എല്ലാ ഇന്ത്യൻ എംബസികൾക്കും ഏകീകൃത സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ നടപ്പിലാക്കുക.&lt;/li&gt;&lt;/ul&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/pravasi-legal-cell-submits-petition-to-the-union-minister-for-external-affairs-articleshow-tlmz6u6"/>
        </item>
        <item>
            <title><![CDATA[ഒമാനിലെ മുസന്ദമിൽ ഡ്രോൺ ആക്രമണം; ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/international-news/oman-confirms-drone-attack-targeted-sites-in-musandam-articleshow-wq01dqw</link>
            <guid isPermaLink="true">https://www.asianetnews.com/international-news/oman-confirms-drone-attack-targeted-sites-in-musandam-articleshow-wq01dqw</guid>
            <pubDate>Sun, 12 Jul 2026 12:58:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഒമാനിലെ മുസന്ദം പ്രവിശ്യയിൽ ഇറാൻ ഡ്രോൺ ആക്രമണം നടന്നതായി ഔദ്യോഗിക സ്ഥിരീകരണം. അതേസമയം, ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് മൂന്ന് പേർക്ക് പരിക്കേറ്റു, യുഎഇയും കുവൈത്തും ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxak8gp2s2q1wm8e20h9mksz,imgname-iran-missile-1783840916161.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്&zwnj;കറ്റ്: ഒമാനിൽ ഇറാന്&zwj;റെ വ്യോമാക്രമണം. ഒമാന്&zwj;റെ വടക്കൻ പ്രവിശ്യയായ മുസന്ദമിലെ ചില കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി ഒമാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ഒമാൻ ഭരണകൂടം, രാജ്യത്തിന്&zwj;റെ സുരക്ഷ ഉറപ്പാക്കാനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അതേസമയം, ഖത്തറിലുണ്ടായ മിസൈൽ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പ്രതിരോധിക്കുന്നതിനിടയിൽ, അവശിഷ്ടങ്ങൾ തകർന്നു വീണ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇറാൻ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളും സിവിൽ ഡിഫൻസ് സംഘങ്ങളും അടിയന്തര ദുരന്തനിവാരണ പദ്ധതികൾക്ക് അനുസൃതമായി സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.&amp;nbsp;&lt;/p&gt;&lt;p&gt;ഇറാന്&zwj;റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യുഎഇയും കുവൈത്തും സ്ഥിരീകരിച്ചു. കനത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് ഖത്തർ, ബഹ്&zwnj;റൈൻ എന്നീ രാജ്യങ്ങളും പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/oman-confirms-drone-attack-targeted-sites-in-musandam-articleshow-wq01dqw"/>
        </item>
    </channel>
</rss>
