<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 08 Apr 2026 17:31:01 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/pravasam" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ബാഗ്ദാദിൽ തട്ടിക്കൊണ്ടുപോയ അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ വിട്ടയച്ചു]]></title>
            <link>https://www.asianetnews.com/international-news/us-journalist-kidnapping-shelly-kittleson-released-after-kidnap-in-iraq-articleshow-1iusard</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-journalist-kidnapping-shelly-kittleson-released-after-kidnap-in-iraq-articleshow-1iusard</guid>
            <pubDate>Wed, 08 Apr 2026 02:18:08 +0530</pubDate>
            <description><![CDATA[&lt;p&gt;മാർച്ച് 31 മുതൽ ബാഗ്ദാദിൽ തടങ്കലിലായിരുന്നു. ഇറാഖിൽ നിന്ന് ഉടൻ തന്നെ പോകുമെന്ന ഉറപ്പിലാണ് മോചനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3egb0a4qc2z2vdna6p2783,imgname-baghdad-us-journalist-kidnapping-shelly-kittleson-iraq-security-forces-investigation-militia-threat-2-1775011113994.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബാഗ്ദാദ്: അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ ബാഗ്ദാദിൽ നിന്ന് മോചിതയായി. കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ തട്ടിക്കൊണ്ടുപോയ ഷെല്ലി കിറ്റിൽസൺ ചൊവ്വാഴ്ചയാണ് വിട്ടയക്കപ്പെട്ടത്. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് വിവരം സ്ഥിരീകരിച്ചത്. നിലവിൽ കിറ്റിൽസൺ എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.&lt;/p&gt;&lt;p&gt;മാർച്ച് 31 മുതൽ ബാഗ്ദാദിൽ തടങ്കലിലായിരുന്നു. ഇറാഖിൽ നിന്ന് ഉടൻ തന്നെ പോകുമെന്ന ഉറപ്പിലാണ് മോചനം. നിലവിലെ ഇറാഖ് പ്രധാനമന്ത്രിയുടെ നിലപാടുകളോടുള്ള ബഹുമാനസൂചകമായാണ് ഈ തീരുമാനമെന്നാണ് സായുധ സേനാ സുരക്ഷാ വക്താവ് വിശദമാക്കിയത്. 49 വയസ്സുകാരിയായ ഷെല്ലി കിറ്റിൽസണെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത്, ഇറാഖ് സുരക്ഷാ സേന പ്രതികളെ പിന്തുടർന്നിരുന്നതായി ഇറാഖ് സർക്കാർ വ്യക്തമാക്കി. ഈ പിന്തുടരലിനിടയിൽ തട്ടിക്കൊണ്ടുപോയവർ സഞ്ചരിച്ചിരുന്ന ഒരു കാർ മറിയുകയും, ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;വിദേശികളെ തട്ടിക്കൊണ്ടുപോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി കഴിഞ്ഞ ആഴ്ച സുരക്ഷാ സേനയ്ക്ക് ഉത്തരവ് നൽകിയിരുന്നു. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്ലി അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാധ്യമപ്രവർത്തകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ച് ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-journalist-kidnapping-shelly-kittleson-released-after-kidnap-in-iraq-articleshow-1iusard"/>
        </item>
        <item>
            <title><![CDATA[താൽക്കാലിക ആശ്വാസം, പാക് ഇടപെടലിനോട് അനുകൂല നിലപാടുമായി ട്രംപ്, ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ]]></title>
            <link>https://www.asianetnews.com/international-news/trump-agrees-to-two-week-ceasefire-with-iran-hours-before-deadline-articleshow-2dznxna</link>
            <guid isPermaLink="true">https://www.asianetnews.com/international-news/trump-agrees-to-two-week-ceasefire-with-iran-hours-before-deadline-articleshow-2dznxna</guid>
            <pubDate>Wed, 08 Apr 2026 04:51:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ സമ്മതിക്കുന്നു എന്നാണ് അമേരിക്കൻ പ്രസിഡന്റ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjh9e8tdvg99kezn5y546t6g,imgname-trump-pakistan-afghanistan-conflict-open-war-asim-munir-shehbaz-sharif-khwaja-asif-airstrikes-kabul-taliban-tensions-2-1772254339917.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: ഇറാനെതിരായ അന്ത്യശാസനം നീട്ടണം എന്ന് പാകിസ്ഥാൻ നിർദ്ദേശത്തിന് അംഗീകാരവുമായി ട്രംപ്. രണ്ടാഴ്ച കൂടി നീട്ടണം എന്നാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നത്. രണ്ടാഴ്ചത്തേക്ക് ഇറാനിൽ വെടിനിർത്തലിന് താൻ സമ്മതിച്ചതായി ചൊവ്വാഴ്ച ഡൊണാൾഡ് ട്രംപ് വിശദമാക്കി. ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഞാൻ സമ്മതിക്കുന്നു എന്നാണ് അമേരിക്കൻ പ്രസിഡന്റ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. ഇറാനുമായി ഒരു ദീർഘകാല സമാധാന കരാർ ചർച്ചകളിൽ നല്ല പുരോഗതിയെന്നും ട്രംപ്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായതായി ട്രംപ്. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫുമായും, ഫീൽഡ് മാർഷൽ അസീം മുനീറുമായി നടത്തിയ സംഭാഷണങ്ങൾക്ക് ശേഷമാണ് തീരുമാനമെന്ന് ട്രംപ്.&lt;/p&gt;&lt;p&gt;ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ഉടനടിയും സുരക്ഷിതമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്ന നിബന്ധനയിലാണ് ഈ തീരുമാനം എന്നും ട്രംപ് വ്യക്തമാക്കി. അദ്ദേഹം തന്നെ നിശ്ചയിച്ചിരുന്ന സമയപരിധിയായ രാത്രി 8 മണിക്ക് വെറും ഒരു മണിക്കൂർ മുമ്പാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഉണ്ടായ ഈ നീക്കം ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഈ സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ വേഷമാണ് പാകിസ്ഥാൻ വഹിക്കുന്നത്. വെടിനിർത്തലിനായുള്ള ഈ നിബന്ധനകളോടുകൂടിയ കരാറിലേക്ക് നയിച്ച ചർച്ചകളിൽ താൻ സംസാരിച്ച വ്യക്തികളിൽ ഒരാളായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ ട്രംപ് പേരെടുത്ത് പരാമർശിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ഇസ്രായേലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സിഎൻഎന്നിനോട് സ്ഥിരീകരിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് ഈ വിവരം പുറത്തുവന്നത്. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലും തങ്ങളുടെ ബോംബാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സമ്മതിച്ചതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/trump-agrees-to-two-week-ceasefire-with-iran-hours-before-deadline-articleshow-2dznxna"/>
        </item>
        <item>
            <title><![CDATA[രാവിലെ ജോലിക്കെത്തിയില്ല, തൊഴിലുടമ അന്വേഷിച്ചെത്തിയപ്പോൾ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ പ്രവാസി മലയാളി]]></title>
            <link>https://www.asianetnews.com/pravasam/malayali-expatriate-found-dead-inside-room-at-residence-in-saudi-arabia-articleshow-2kwgled</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/malayali-expatriate-found-dead-inside-room-at-residence-in-saudi-arabia-articleshow-2kwgled</guid>
            <pubDate>Tue, 07 Apr 2026 18:15:57 +0530</pubDate>
            <description><![CDATA[&lt;p&gt;താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ പ്രവാസി മലയാളി. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റി ഭാരവാഹിയായിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knkz4wrn6wwh598c681bsc4d,imgname-fotojet--6--1775565435669.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. കൊല്ലം അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് സ്വദേശി പള്ളിക്കിഴക്കതിൽ വീട്ടിൽ അബ്ദുൽ മാലിക് (48) ആണ് റിയാദിലെ എക്സിറ്റ് 14-ൽ മരിച്ചത്. ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.&lt;/p&gt;&lt;p&gt;രാവിലെ ജോലിക്കെത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ അന്വേഷിച്ചെത്തിയപ്പോഴാണ് താമസസ്ഥലത്തെ മുറിയിൽ മാലിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം മികച്ച സംഘാടകനും പ്രഗത്ഭനായ പ്രാസംഗികനുമായിരുന്നു. നാട്ടിലും റിയാദിലെ പൊതുപ്രവർത്തന-പാർട്ടി രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.&lt;/p&gt;&lt;p&gt;നിലവിൽ റിയാദ് സുമൈഷി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡൻറ് നിഹാസ് പാനൂർ, സാമൂഹിക പ്രവർത്തകരായ സിദ്ധീക്ക് തുവ്വൂർ, ഇബ്രാഹീം കരീം എന്നിവരുടെ സഹകരണത്തോടെയാണ് നടപടികൾ നടക്കുന്നത്. ഷൈലയാണ് ഭാര്യ. മക്കൾ: ഹക്കിം, ഉനൈസ സഹീർ (ദുബൈ), ബാസിത്. മരുമകൻ: സഹീർ (ദുബൈ). അബ്ദുൽ മാലിക്കിെൻറ വേർപാടിൽ പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിെൻറയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/malayali-expatriate-found-dead-inside-room-at-residence-in-saudi-arabia-articleshow-2kwgled"/>
        </item>
        <item>
            <title><![CDATA[അന്ത്യശാസനം നീട്ടണം, അതിനുള്ളിൽ പരിഹാരം കാണാൻ കഴിയുമെന്ന് പാകിസ്ഥാൻ, വെടി നിർത്തൽ രണ്ടാഴ്ച കൂടി വേണമെന്നും ആവശ്യം]]></title>
            <link>https://www.asianetnews.com/international-news/pakistan-seeks-two-week-ceasefire-extension-to-trumps-deadline-on-iran-articleshow-4gud8pp</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pakistan-seeks-two-week-ceasefire-extension-to-trumps-deadline-on-iran-articleshow-4gud8pp</guid>
            <pubDate>Wed, 08 Apr 2026 04:32:22 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ടാഴ്ച വെടിനിർത്തൽ വേണമെന്നും ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhaqx64545rx6k7565txbs1,imgname-thumb-19-1775476929732.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കറാച്ചി: ഹോർമൂസ് കടലിടുത്ത് തുറക്കാനും ധാരണയിലെത്താനും അമേരിക്കൻ പ്രസിഡന്റ് ഇറാന് നൽകിയ സമയ പരിധി അവസാനിക്കാനിരിക്കെ ഇറാനെതിരായ അന്ത്യശാസനം നീട്ടണം എന്ന് പാകിസ്ഥാൻ. രണ്ടാഴ്ച കൂടി നീട്ടണം എന്നാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിനോട് ആവശ്യപ്പെട്ടത്. അതിനുള്ളിൽ പരിഹാരം കാണാൻ കഴിയും. നയതന്ത്ര ശ്രമങ്ങൾ അതിവേഗം പുരോഗതി കൈവരിക്കുന്നുവെന്നും അതുവരെ ഇറാൻ ഹോർമുസ് തുറക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. രണ്ടാഴ്ച വെടിനിർത്തൽ വേണമെന്നും ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു . പാകിസ്ഥാന്റെ നയതന്ത്ര നിർദേശത്തിന് മറുപടി പ്രതീക്ഷിക്കാമെന്ന് വൈറ്റ് ഹൌസ്. വെടിനിർത്തൽ നിർദേശം ട്രംപിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൌസ്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഈ സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ വേഷമാണ് പാകിസ്ഥാൻ വഹിക്കുന്നത്. വെടിനിർത്തലിനായുള്ള ഈ നിബന്ധനകളോടുകൂടിയ കരാറിലേക്ക് നയിച്ച ചർച്ചകളിൽ താൻ സംസാരിച്ച വ്യക്തികളിൽ ഒരാളായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ ട്രംപ് പേരെടുത്ത് പരാമർശിച്ചിരുന്നു.&lt;/p&gt;&lt;p&gt;തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പാകിസ്ഥാൻ ഫീൽഡ് മാർഷൽ ആസിം മുനീറിന്റെ പേരും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി ഇറാനിലേക്ക് അയക്കാൻ നിശ്ചയിച്ചിരിക്കുന്ന വിനാശകരമായ സൈനിക നീക്കം തടഞ്ഞുവെക്കണമെന്ന് അവർ എന്നോട് അഭ്യർത്ഥിച്ചു, എന്നാണ് ട്രംപ് സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ എഴുതിയത്. നയതന്ത്ര തലത്തിൽ പാകിസ്ഥാൻ നടത്തുന്ന ഈ ഇടപെടലുകൾ യുദ്ധം ഒഴിവാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/pakistan-seeks-two-week-ceasefire-extension-to-trumps-deadline-on-iran-articleshow-4gud8pp"/>
        </item>
        <item>
            <title><![CDATA[പശ്ചിമേഷ്യ സംഘർഷം; കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ പ്രവാസികളടക്കം 29 പേർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/international-news/twenty-nine-people-including-expats-arrested-in-kuwait-for-filming-in-restricted-areas-articleshow-55l0sbw</link>
            <guid isPermaLink="true">https://www.asianetnews.com/international-news/twenty-nine-people-including-expats-arrested-in-kuwait-for-filming-in-restricted-areas-articleshow-55l0sbw</guid>
            <pubDate>Mon, 06 Apr 2026 17:24:17 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ. ഇറാൻ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സാഹചര്യങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രീകരണം ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knha3w0s7gbdtfjjnzy5t0fd,imgname-restricted-area-1775476273177.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ. ആറ് കുവൈത്ത് സ്വദേശികളും 23 പ്രവാസികളും ഉൾപ്പെടെ 29 പേരെ ആഭ്യന്തര മന്ത്രാലയം നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇറാൻ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സാഹചര്യങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രീകരണം ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം കുവൈത്തിന്&zwj;റെ വടക്കൻ ഭാഗത്തെ താമസ മേഖലയിൽ ഷെല്ലുകളും മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങളും വീണ സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സംഘങ്ങളും ആംബുലൻസ് ടീമുകളും ഉടൻ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് പറഞ്ഞു. ആംബുലൻസ് സംഘങ്ങൾ സംഭവസ്ഥലത്ത് രണ്ട് സ്ത്രീകൾക്ക് ചികിത്സ നൽകി. മറ്റൊരാളെ ജഹ്റ ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലേക്ക് മാറ്റി. കൂടാതെ ചിലർ സ്വയം ജഹ്റ ആശുപത്രിയിൽ എത്തി ചികിത്സ തേടുകയും, ഇതോടെ കൈകാര്യം ചെയ്ത കേസുകളുടെ ആകെ എണ്ണം ആറായതായി അധികൃതർ അറിയിച്ചു. സംഭവത്തിന് ശേഷം പ്രദേശത്ത് സമഗ്ര പരിശോധന നടത്തി കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ സംവിധാനങ്ങൾ 24 മണിക്കൂറും പൂർണ സജ്ജതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/twenty-nine-people-including-expats-arrested-in-kuwait-for-filming-in-restricted-areas-articleshow-55l0sbw"/>
        </item>
        <item>
            <title><![CDATA[ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു]]></title>
            <link>https://www.asianetnews.com/pravasam/malayali-expat-on-umrah-visa-died-in-riyadh-articleshow-6kgqsxf</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/malayali-expat-on-umrah-visa-died-in-riyadh-articleshow-6kgqsxf</guid>
            <pubDate>Mon, 06 Apr 2026 18:16:09 +0530</pubDate>
            <description><![CDATA[&lt;p&gt;ഉംറ വിസയിൽ സൗദിയിലെത്തിയ മലയാളി റിയാദിൽ മരിച്ചു. പട്ടാമ്പി സ്വദേശിനിയാണ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചത്. ഉംറക്ക് ശേഷം റിയാദിലുള്ള സഹോദരെൻറ കൂടെ താമസിച്ചു വരികയായിരുന്നു. പരേതയായ സഫിയയുടെ ഏക മകൾ ആരിഫ നാട്ടിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhd3rze4g81gczmpsdqwx65,imgname-malayali-died-in-saudi--2--1775479415790.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. പട്ടാമ്പി കൊണ്ടൂർക്കര നെരയാൻകുന്ന് സ്വദേശിനി സഫിയ (55) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇവർ ഉംറ വിസയിൽ സൗദിയിൽ എത്തിയത്.&lt;/p&gt;&lt;p&gt;ഉംറക്ക് ശേഷം റിയാദിലുള്ള സഹോദരെൻറ കൂടെ താമസിച്ചു വരികയായിരുന്നു. പരേതയായ സഫിയയുടെ ഏക മകൾ ആരിഫ നാട്ടിലാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, സി.വി. ഇസ്മാഈൽ, ജാഫർ വീമ്പൂർ, ഇസ്ഹാഖ് താനൂർ, ജുനൈദ് മൂന്നിയൂർ എന്നിവരും പരേതയുടെ സഹോദരൻ സലാഹുദ്ധീനും ഖബറടക്കൽ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/malayali-expat-on-umrah-visa-died-in-riyadh-articleshow-6kgqsxf"/>
        </item>
        <item>
            <title><![CDATA[ലോൺ എടുത്തിട്ടായാലും ശമ്പളം കൊടുക്കുമെന്ന് യൂസഫലി; 'ഇത് പതറാതെ നിൽക്കേണ്ട സമയം, ലുലുവിൽ ശമ്പളം കുറയ്ക്കില്ല']]></title>
            <link>https://www.asianetnews.com/international-news/yusuff-ali-says-this-is-time-to-stand-firm-will-pay-salary-to-employees-with-out-deduction-if-necessary-will-take-loan-articleshow-7766b6p</link>
            <guid isPermaLink="true">https://www.asianetnews.com/international-news/yusuff-ali-says-this-is-time-to-stand-firm-will-pay-salary-to-employees-with-out-deduction-if-necessary-will-take-loan-articleshow-7766b6p</guid>
            <pubDate>Tue, 07 Apr 2026 00:02:45 +0530</pubDate>
            <description><![CDATA[ഗൾഫ് മേഖലയിൽ ഏത് പ്രതിസന്ധിയുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ആവശ്യമെങ്കിൽ ലോണെടുത്തിട്ടായാലും ശമ്പളം നൽകുമെന്നും കൊറോണ കാലത്തും ഇത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഫുജൈറയിൽ പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhzxj7t795q4dhdc2vr19dr,imgname-yusuff-ali-1775499135226.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫുജൈറ: കയ്യിൽ കാശില്ലെങ്കിൽ ലോണെടുത്തിട്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം നൽകുമെന്നും ശമ്പളം കുറയ്ക്കില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഗൾഫ് മേഖലയിൽ ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്നാണ് പ്രഖ്യാപനം. കൊറോണ കാലത്ത് ലോണെടുത്ത് ശമ്പളം നൽകിയിട്ടുണ്ടെന്നും ഈ സമയത്ത് പതറാതെ നിൽക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയുമെന്നും ഫുജൈറയിൽ യൂസഫലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിലും ഗൾഫിലേക്കുള്ള സുഗമമായ ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ലുലുവിന് കീഴിൽ പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് ടീം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് യൂസഫലി നേരത്തെ പറഞ്ഞിരുന്നു. താൻ ഇതിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യൂസഫലി വ്യക്തമാക്കി. ഗൾഫ് മേഖലയിൽ തടസ്സമില്ലാത്ത ഭക്ഷ്യ വിതരണം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ യു എ ഇ സാമ്പത്തിക - ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഷാർജയിൽ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചിരുന്നു. ഭക്ഷ്യ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാനായി യു എ ഇ സർക്കാർ അധികൃതരുടെ നിരന്തര പരിശോധനയാണ് നടക്കുന്നത്. ഇതിനിടയിലാണ് ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചത്. സ്റ്റോക്കും വിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തി. നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/yusuff-ali-says-this-is-time-to-stand-firm-will-pay-salary-to-employees-with-out-deduction-if-necessary-will-take-loan-articleshow-7766b6p"/>
        </item>
        <item>
            <title><![CDATA[യൂണിയൻ കോപ് 14% ഡിവിഡൻഡും 5% പർച്ചേസ് റിട്ടേണും അം​ഗീകരിച്ചു]]></title>
            <link>https://www.asianetnews.com/pravasam/union-coop-dividend-and-purchase-return-2025-articleshow-80ny3mx</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/union-coop-dividend-and-purchase-return-2025-articleshow-80ny3mx</guid>
            <pubDate>Wed, 08 Apr 2026 17:30:57 +0530</pubDate>
            <description><![CDATA[&lt;p&gt;മൊത്തം 244.38 മില്യൺ ദിർഹമാണ് ഡിവിഡൻഡ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knpffccmjz15qmxq5bkmxbsx,imgname-untitled-456-1775649665428.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യൂണിയൻ കോപ് 14% ക്യാഷ് ഡിവിഡൻഡും ഓഹരി ഉടമകളുടെ പർച്ചേസുകൾക്ക് 5% റിട്ടേണും പ്രഖ്യാപിച്ചു.&lt;/p&gt;&lt;p&gt;ജനറൽ അസംബ്ലി മീറ്റിങ്ങിലാണ് പ്രഖ്യാപനം. 2025 വർഷത്തേക്കുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് റിപ്പോർട്ട് ഓഹരി ഉടമകൾ അം​ഗീകരിച്ചു. കൂടാതെ ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ സാമ്പത്തിക സ്റ്റേറ്റ്മെന്റുകളും ഓഡിറ്റും അം​ഗീകരിച്ചു.&lt;/p&gt;&lt;p&gt;മൊത്തം 244.38 മില്യൺ ദിർഹമാണ് ഡിവിഡൻഡ്. റിട്ടേൺ ഇനത്തിൽ 36.81 മില്യൺ ദിർഹവും നൽകി. സി.എസ്.ആർ പദ്ധതികൾക്കായി 6.14 ദിർഹവും അനുവദിച്ചു.&lt;/p&gt;&lt;p&gt;യൂണിയൻ കോപ് സുസ്ഥിര വളർച്ചയ്ക്കുള്ള പ്രവർത്തനങ്ങൾ നടന്ന വർഷമാണ് 2025 എന്ന് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/union-coop-dividend-and-purchase-return-2025-articleshow-80ny3mx"/>
        </item>
        <item>
            <title><![CDATA[മുജ്തബ ഖമനെയി അബോധാവസ്ഥയിലെന്ന്, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/international-news/mojtaba-khamenei-health-update-iran-supreme-leader-unconscious-qom-treatment-intelligence-memo-war-leadership-crisis-articleshow-9fpzh1r</link>
            <guid isPermaLink="true">https://www.asianetnews.com/international-news/mojtaba-khamenei-health-update-iran-supreme-leader-unconscious-qom-treatment-intelligence-memo-war-leadership-crisis-articleshow-9fpzh1r</guid>
            <pubDate>Tue, 07 Apr 2026 11:11:04 +0530</pubDate>
            <description><![CDATA[&lt;p&gt;മുജ്തബ ഖമനെയി ഭരണ നിർവ്വഹണത്തിന് കഴിയാത്ത വിധം അശക്തനാണെന്നും കോം നഗരത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knk16317ybrph8q90m6bd9xk,imgname-mojtaba-khamenei-health-update-iran-supreme-leader-unconscious-qom-treatment-intelligence-memo-war-leadership-crisis-4---copy-1775534017575.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ:ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി ഭരണ നിർവ്വഹണത്തിന് കഴിയാത്ത വിധം അശക്തനാണെന്നും കോം നഗരത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ. അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം 'ദി ടൈംസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രാജ്യത്തിന്റെ യഥാർത്ഥ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പൂർണ്ണമായും ഏറ്റെടുത്തതായാണ് സൂചന. അലി ഖമനെയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ അദ്ദേഹം ബോധരഹിതനാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഇറാന്&zwj; ഇസ്രയേല്&zwj; യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മുജ്തബ ഖമനെയി എവിടെ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുന്നത്. അതേസമയം റിപ്പോർട്ടിലെ വാദത്തേക്കുറിച്ച് ഇറാന്&zwj; ഇതുവരെ പ്രതികരിച്ചിട്ടല്ല. ടെഹ്&zwnj;റാനിൽ നിന്ന് 140 കിലോമീറ്റർ അകലെയാണ് ഷിയ ഇസ്&zwnj;ലാം വിശ്വാസികൾ പവിത്രമായി കണക്കാക്കുന്ന ഖോം സ്ഥിതി ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഭരണകൂടത്തിന്റെ ഒരു തീരുമാനത്തിലും നടപടിക്രമങ്ങളിലും അദ്ദേഹത്തിന് പങ്കെടുക്കാന്&zwj; കഴിയില്ല എന്നാണ് അമേരിക്കൻ, ഇസ്രയേലി ഇന്റലിജൻസ് വൃത്തങ്ങള്&zwj; ഗൾഫ് സഖ്യകക്ഷികള്&zwj;ക്ക് നല്&zwj;കിയെന്ന് കരുതപ്പെടുന്ന നയതന്ത്ര സന്ദേശത്തിലുള്ളത്. ഫെബ്രുവരി 28 നാണ് ഇറാനെതിരായ അമേരിക്ക ഇസ്രയേൽ ആക്രമണങ്ങളിൽ മുജ്തബ ഖമനെയിയുടെ പിതാവ് ആയത്തുല്ല ഖമനെയി കൊല്ലപ്പെടുന്നത്. ഈ ആക്രമണത്തില്&zwj; പിതാവിനെ കൂടാതെ മാതാവിനെയും ഭാര്യയെയും മകനെയും മുജ്തബ ഖമനയിക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നാലെ മാർച്ച് ആദ്യം ആയത്തുല്ല ഖമനെയിയുടെ പിൻഗാമിയായി അദ്ദേഹം ഇറാന്&zwj; പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj; യുദ്ധം ആരംഭിച്ചതിനുശേഷം മുജ്തബ ഖമനയിയെ പൊതുമധ്യത്തിൽ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. ഇറാന്&zwj; പരമോന്നത നേതാവായതിന് ശേഷം മുജ്തബ പുറപ്പെടുവിച്ചു എന്ന് പറയുന്ന നിരവധി പ്രസ്താവനകൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്&zwj; ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്&zwj; അദ്ദേഹത്തിന്&zwj;റെ ശബ്ദമോ ദൃശ്യങ്ങളോ പുറത്തുവിട്ടിരുന്നില്ല. ഇത് മുജ്തബ ഖമനയി ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടുന്നതാണ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/mojtaba-khamenei-health-update-iran-supreme-leader-unconscious-qom-treatment-intelligence-memo-war-leadership-crisis-articleshow-9fpzh1r"/>
        </item>
        <item>
            <title><![CDATA[സംഘർഷവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിക്കരുത്, കർശന നടപടികൾ നേരിടേണ്ടി വരും; കുവൈത്ത് സൈബർക്രൈം വിഭാഗത്തിന്‍റെ മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/international-news/kuwait-issues-stern-warning-against-circulating-conflict-videos-online-articleshow-c0algrh</link>
            <guid isPermaLink="true">https://www.asianetnews.com/international-news/kuwait-issues-stern-warning-against-circulating-conflict-videos-online-articleshow-c0algrh</guid>
            <pubDate>Tue, 07 Apr 2026 10:53:21 +0530</pubDate>
            <description><![CDATA[&lt;p&gt;സംഘർഷവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിക്കരുതെന്ന് കുവൈത്ത് സൈബർക്രൈം വിഭാഗത്തിന്&zwj;റെ മുന്നറിയിപ്പ്. മതവിഭാഗീയത പ്രേരിപ്പിക്കുന്നതോ സമൂഹത്തിൽ കലഹം സൃഷ്ടിക്കുന്നതോ ആയ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നതും നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmy9hkd96kwamz9cksas1g5d,imgname-iran-attack-1774838140329.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: സംഘർഷം, സൈനിക നടപടികൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കുവൈത്തിലെ സൈബർക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.&lt;/p&gt;&lt;p&gt;കൂടാതെ മതവിഭാഗീയത പ്രേരിപ്പിക്കുന്നതോ സമൂഹത്തിൽ കലഹം സൃഷ്ടിക്കുന്നതോ ആയ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നതും നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുവൈത്ത് നിയമപ്രകാരം നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് സൈബർക്രൈം വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും ദേശീയ ഐക്യവും സാമൂഹിക സൗഹൃദവും സംരക്ഷിക്കുന്നതിനായി എല്ലാ താമസക്കാരും നിഷ്പക്ഷത പാലിക്കുകയും പ്രേരണാപരമായ ഉള്ളടക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം കുവൈത്തിന്&zwj;റെ വടക്കൻ ഭാഗത്തെ താമസ മേഖലയിൽ ഷെല്ലുകളും മിസൈൽ-ഡോൺ അവശിഷ്ടങ്ങളും വീണ സംഭവത്തിൽ ആറുപേർക്കു പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സംഘങ്ങളും ആംബുലൻസ് ടീമുകളും ഉടൻ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് പറഞ്ഞു. ആംബുലൻസ് സംഘങ്ങൾ സംഭവസ്ഥലത്ത് രണ്ട് സ്ത്രീകൾക്ക് ചികിത്സ നൽകി. മറ്റൊരാളെ ജഹ്റ ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലേക്ക് മാറ്റി. &amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/kuwait-issues-stern-warning-against-circulating-conflict-videos-online-articleshow-c0algrh"/>
        </item>
        <item>
            <title><![CDATA[ബി​ഗ് ടിക്കറ്റ് - ബി​ഗ് വിൻ മത്സരത്തിൽ നാല് വിജയികൾ പങ്കിട്ടത് 560,000 ദിർഹം]]></title>
            <link>https://www.asianetnews.com/pravasam/big-ticket-big-win-contest-winners-april-2026-intl-articleshow-fgiqn89</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/big-ticket-big-win-contest-winners-april-2026-intl-articleshow-fgiqn89</guid>
            <pubDate>Tue, 07 Apr 2026 13:23:01 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള നാലു പേർ മൊത്തം 560,000 ദിർഹം പങ്കിട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knkewa3bkw18e9gvkbxxxchw,imgname-winners-image-1775548377195.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബി​ഗ് ടിക്കറ്റ് ബി​ഗ് വിൻ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള നാലു പേർ മൊത്തം 560,000 ദിർഹം പങ്കിട്ടു.&lt;/p&gt;&lt;p&gt;&lt;strong&gt;മുഹമ്മദ് അൽ മുസ്തഫ - ദിർഹം 120,000&lt;/strong&gt;&lt;/p&gt;&lt;p&gt;സിറിയൻ പൗരൻ. എട്ട് വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നു. &ldquo;ഈ ടീം വളരെ നല്ലതാണ്. അവരെ നന്നായി സ്വീകരിച്ചു. വളരെ സൗഹാ&zwj;ർദമായ അന്തരീക്ഷമാണിത്.&ldquo;&lt;/p&gt;&lt;p&gt;സംശയത്തോടെയാണ് താൻ ലൈവ് ഡ്രോയിൽ പങ്കെടുത്തത് എന്ന് മുസ്തഫ പറയുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോ​ഗിച്ച് ഒരു ചെറിയ ഫുഡ് ട്രക്ക് തുടങ്ങാൻ ആണ് അദ്ദേഹം പദ്ധതിയിടുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;സുഹൈൽ മിയ - ദിർഹം 140,000&lt;/strong&gt;&lt;/p&gt;&lt;p&gt;ബം​ഗ്ലാദേശിൽ നിന്നുള്ള മിയ അബു ദാബിയിൽ ജീവിക്കുന്നു. ഒരു സ്റ്റീൽ കമ്പനിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഓരോ മാസവും 20 സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ടിക്കറ്റെടുക്കാറുണ്ട്.&lt;/p&gt;&lt;p&gt;&ldquo;ഞങ്ങളെല്ലാവരും ശരിക്കും ഞെട്ടിപ്പോയി. ഇത് യഥാർത്ഥമാണെന്നേ തോന്നിയില്ല.&ldquo; സമ്മാനത്തുക എന്തു ചെയ്യണം എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;മഹ്മൂദ് സറൗബ് - ദിർഹം 150,000&lt;/strong&gt;&lt;/p&gt;&lt;p&gt;പലസ്തീനിൽ നിന്നുള്ള ഹ്മൂദ് ദുബായ് എയർപോർട്ടിലാണ് ജോലി ചെയ്യുന്നത്. മൂന്നു വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് മഹ്മൂദ് പറയുന്നു.&lt;/p&gt;&lt;p&gt;&ldquo;സ്വന്തമായാണ് ഞാൻ ടിക്കറ്റ് എടുക്കാറ്. എല്ലാ മാസവും ​ഗെയിമിൽ പങ്കെടുക്കും. തികച്ചും റാൻഡമായാണ് നമ്പറുകൾ എടുക്കാറ്. കണ്ണടച്ച് ടിക്കറ്റെടുക്കും. ഇതാണ് രീതി.&rdquo;&lt;/p&gt;&lt;p&gt;വിജയിയായി എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് കരുതിയതെന്ന് അദ്ദേഹം പറയുന്നു. അവർ വീണ്ടും വിളിച്ചപ്പോൾ തമാശയാണോ എന്ന് തിരിച്ചു ചോദിച്ചു. അപ്പോൾ ലഭിച്ച മറുപടി, &ldquo;ഇല്ല ബോസ്, നിങ്ങൾ വിജയിച്ചു.&rdquo; ഇത് ശരിക്കും മികച്ച ഒരു അനുഭവമാണ്.&lt;/p&gt;&lt;p&gt;സമ്മാനത്തുക ഉപയോ​ഗിച്ച് ഒരു കാർ വാങ്ങാനാണ് മഹ്മൂദിന്റെ പദ്ധതി.&lt;/p&gt;&lt;p&gt;&lt;strong&gt;​ഗണേഷ് വെങ്കട സുബ്രഹ്മണ്യം - ദിർഹം 150,000&lt;/strong&gt;&lt;/p&gt;&lt;p&gt;ബിസിനസ്സുകാരനായ ​ഗണേഷ് 2005 മുതൽ യു.എ.ഇയിൽ താമസിക്കുകയാണ്. ബി​ഗ് വിൻ കളിക്കാൻ നേരിട്ട് എത്താൻ കഴിയാത്തതുകൊണ്ട് അദ്ദേഹം സുഹൃത്തായ റിജോ തോമസിനെ അയച്ചു.&lt;/p&gt;&lt;p&gt;&ldquo;ഞാൻ വർഷങ്ങളായി യു.എ.ഇയിൽ താമസിക്കുന്നതാണ്. അതുകൊണ്ട് ബി​ഗ് ടിക്കറ്റിനെക്കുറിച്ച് എനിക്കറിയാം. പത്ത് വർഷമായി ഞാൻ ടിക്കറ്റ് എടുക്കാറുണ്ട്. ഏതാണ്ട് എല്ലാ മാസവും വാങ്ങും. ചിലപ്പോൾ ഭാര്യയുടെ പിറന്നാൾ തീയതിയുമായി ചേർന്നൊരു നമ്പറാണ് എടുക്കുക. ചിലപ്പോൾ വെറുതെ നമ്പർ തെരഞ്ഞെടുക്കും. ഇത്തവണ അതാണ് ഭാ​ഗ്യം കൊണ്ടുവന്നത്.&rdquo;&lt;/p&gt;&lt;p&gt;ഏപ്രിലിൽ നിരവധി സമ്മാനങ്ങൾ ആണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ആറ് പേർക്ക് മില്യണയർമാരാകാൻ അവസരമുണ്ട്.&lt;/p&gt;&lt;p&gt;25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. അഞ്ച് പേർക്ക് ഓരോ മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.&lt;/p&gt;&lt;p&gt;ഇ-ഡ്രോകൾ ആഴ്ച്ചതോറും തുടരും. നാല് വിജയികൾക്ക് 25,000 ദിർഹംവീതമാണ് സമ്മാനം. ബിഗ് വിൻ മത്സരം ഏപ്രിൽ 24 വരെ തുടരും. ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ എടുത്താൽ ഇതിൽ പങ്കെടുക്കാം. നാല് വിജയികൾക്ക് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ നേടാം എന്നതാണ് ഗുണം. ഇവർക്ക് മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിലും പങ്കെടുക്കാം.&lt;/p&gt;&lt;p&gt;ഡ്രീം കാർ സീരീസിൽ രണ്ട് ലക്ഷുറി വാഹനങ്ങൾ സ്വന്തമാക്കാം. ലാൻഡ് റോവർ ഡിഫൻഡർ മെയ് 3-നും റേഞ്ച് റോവർ വെലാർ ജൂൺ 3-നും വിജയികൾക്ക് സ്വന്തമാകും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/big-ticket-big-win-contest-winners-april-2026-intl-articleshow-fgiqn89"/>
        </item>
        <item>
            <title><![CDATA[നടുറോഡിൽ കാർ സ്റ്റണ്ട്; അൽ ഐനിൽ ഡ്രൈവർമാർ പിടിയിൽ, കർശന നടപടിയുമായി അബുദാബി പൊലീസ്]]></title>
            <link>https://www.asianetnews.com/pravasam/abu-dhabi-police-caught-motorists-for-dangerous-car-stunts-articleshow-hs07oda</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/abu-dhabi-police-caught-motorists-for-dangerous-car-stunts-articleshow-hs07oda</guid>
            <pubDate>Tue, 07 Apr 2026 15:29:40 +0530</pubDate>
            <description><![CDATA[&lt;p&gt;റോഡിൽ വാഹനാഭ്യാസപ്രകടനം നടത്തിയ ഡ്രൈവർമാർ പിടിയിൽ. 'സ്മാർട്ട് റോഡ് സെക്യൂരിറ്റി' ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knknsftsf3pqsjexfhajafr5,imgname-vehicles-seized-1775555624793.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബുദാബി: റോഡിൽ അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുകയും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുകയും ചെയ്ത ഡ്രൈവർമാരെ അബുദാബി പൊലീസ് പിടികൂടി. അൽ ഐൻ മേഖലയിൽ വെച്ചാണ് സുരക്ഷാ പട്രോളിംഗ് സംഘം ഇവരെ പിടികൂടിയത്. 'സ്മാർട്ട് റോഡ് സെക്യൂരിറ്റി' ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;പിടികൂടിയ ഡ്രൈവർമാരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. റോഡിലെ ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങളാണ് മിക്ക അപകടങ്ങൾക്കും പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത് ട്രാഫിക് നിയമങ്ങളുടെ ലംഘനം മാത്രമല്ല, പൊതുജന സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയുമാണ്. മക്കളുടെ വാഹന ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്നും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കണമെന്നും മാതാപിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. റോഡിലെ അപകടകരമായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും, റോഡ് സുരക്ഷ വർധിപ്പിക്കുന്നതിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/abu-dhabi-police-caught-motorists-for-dangerous-car-stunts-articleshow-hs07oda"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ പത്ത് ദിനാറിൽ കൂടുതലുള്ള ഇടപാടുകൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് നിർബന്ധമാക്കി പുതിയ ഉത്തരവ്]]></title>
            <link>https://www.asianetnews.com/pravasam/digital-payment-has-been-made-mandatory-for-transactions-exceeding-ten-dinars-in-kuwait-articleshow-i9vuwe8</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/digital-payment-has-been-made-mandatory-for-transactions-exceeding-ten-dinars-in-kuwait-articleshow-i9vuwe8</guid>
            <pubDate>Tue, 07 Apr 2026 18:02:36 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്തിൽ പത്ത് ദിനാറിൽ കൂടുതലുള്ള ഇടപാടുകൾക്ക് ഡിജിറ്റൽ പേയ്&zwnj;മെന്&zwj;റ് നിർബന്ധമാക്കി പുതിയ ഉത്തരവ്. ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, സലൂണുകൾ, സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയ നിർദ്ദിഷ്&zwnj;ട സേവന മേഖലകളിൽ ഈ നിയമം ബാധകമാണ്. സാമ്പത്തിക സുതാര്യത വർദ്ധിപ്പിക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj7rgzhg6a7zm7n40adrnxq2,imgname-digital-payment-1771934613040.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ സേവന മേഖലകളിൽ പത്ത് കുവൈത്ത് ദിനാറിൽ കൂടുതൽ തുകയുള്ള നേരിട്ടുള്ള പണമിടപാടുകൾ നിരോധിച്ചുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായ് ഉത്തരവിറക്കി. തിങ്കളാഴ്ച പുറത്തിറക്കിയ 2026-ലെ 32-ാം നമ്പർ മന്ത്രാലയ പ്രമേയ പ്രകാരം, നിശ്ചിത തുകയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്കിംഗ് ചാനലുകൾ വഴിയോ അംഗീകൃത ഇലക്ട്രോണിക് പേയ്&zwnj;മെന്&zwj;റ് സംവിധാനങ്ങൾ വഴിയോ മാത്രമേ നടത്താൻ പാടുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പുരുഷന്മാരുടെയും സ്ത്രീകളുടെയും സലൂണുകൾ, കുട്ടികൾക്കായുള്ള സലൂണുകൾ, സ്&zwnj;പോർട്&zwnj;സ് ക്ലബ്ബുകൾ എന്നിവിടങ്ങളിലെ ഇടപാടുകൾക്ക് ഈ നിയമം ബാധകമായിരിക്കും. കൂടാതെ മെഡിക്കൽ ഇൻസെക്ട് ആൻഡ് റോഡന്റ് കൺട്രോൾ കമ്പനികൾ, കീടനാശിനികളുടെ ഇറക്കുമതി, കയറ്റുമതി, സംഭരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പുതിയ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം അറിയിച്ചു.&lt;/p&gt;&lt;p&gt;കരാറുകളിൽ ഏർപ്പെടുമ്പോഴോ സാധനങ്ങൾ വിൽക്കുമ്പോഴോ സേവനങ്ങൾ നൽകുമ്പോഴോ പത്ത് ദിനാറിൽ കൂടുതൽ തുക കൈപ്പറ്റാൻ പാടില്ലെന്ന് ഉത്തരവിലെ ഒന്നാം അനുച്ഛേദം വ്യക്തമാക്കുന്നു. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഡിജിറ്റൽ സമ്പദ്&zwnj;വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മന്ത്രാലയത്തിന്റെ ഈ സുപ്രധാന നീക്കം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/digital-payment-has-been-made-mandatory-for-transactions-exceeding-ten-dinars-in-kuwait-articleshow-i9vuwe8"/>
        </item>
        <item>
            <title><![CDATA[ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ്, വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യ ചങ്ങല തീർക്കാൻ ഇറാൻ]]></title>
            <link>https://www.asianetnews.com/international-news/irans-minister-urged-iranians-to-rally-at-power-plants-and-make-human-chain-amid-trumps-destroy-warning-articleshow-kf2pe0d</link>
            <guid isPermaLink="true">https://www.asianetnews.com/international-news/irans-minister-urged-iranians-to-rally-at-power-plants-and-make-human-chain-amid-trumps-destroy-warning-articleshow-kf2pe0d</guid>
            <pubDate>Tue, 07 Apr 2026 09:35:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഉച്ചയ്ക്ക് 2 മണിക്ക് രാജ്യത്തുടനീളമുള്ള വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ളവർ മനുഷ്യച്ചങ്ങല തീർക്കണമെന്നാണ് അലിറേസ റഹീമി ആവശ്യപ്പെട്ടിരിക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knk1q09m4pq5ymka2wby41bg,imgname-iran-1775534571828.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: ഇന്ന് ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കിടെ ഇറാനിലെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും അണിനിരക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാൻ കായിക യുവജന മന്ത്രാലയം ഉപ മന്ത്രി അലിറേസ റഹീമി. &amp;nbsp;ഉച്ചയ്ക്ക് 2 മണിക്ക് രാജ്യത്തുടനീളമുള്ള വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ളവർ മനുഷ്യച്ചങ്ങല തീർക്കണമെന്നാണ് അലിറേസ റഹീമി ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന യുഎസ് ഭീഷണിക്കെതിരെ പ്രതിഷേധിക്കാനാണ് ഈ നീക്കം. പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ നമ്മൾ കൈകോർത്ത് നിൽക്കും എന്നാണ് അലിറേസ റഹീമി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;ഏപ്രിൽ 7നാണ് ഇത്തരത്തിൽ പ്രതിഷേധിക്കാൻ ഇറാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക നൽകിയ സമയപരിധിക്ക് ശേഷം ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നില്ലെങ്കിൽ, ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ഉൾപ്പെടെയുള്ള സിവിൽ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ജനങ്ങളോട് രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്തത്. ഈ മേഖലയിലെ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇതൊരു വലിയ പ്രതിഷേധമായി മാറുമെന്നാണ് കരുതപ്പെടുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/irans-minister-urged-iranians-to-rally-at-power-plants-and-make-human-chain-amid-trumps-destroy-warning-articleshow-kf2pe0d"/>
        </item>
        <item>
            <title><![CDATA[പുറത്തിറങ്ങരുത്, അർധരാത്രി മുതൽ രാവിലെ 6 വരെ വീട്ടിൽ തുടരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/international-news/precautionary-measure-kuwaits-interior-ministry-urges-citizens-residents-to-stay-home-from-midnight-local-time-to-6-am-articleshow-kqe5nnu</link>
            <guid isPermaLink="true">https://www.asianetnews.com/international-news/precautionary-measure-kuwaits-interior-ministry-urges-citizens-residents-to-stay-home-from-midnight-local-time-to-6-am-articleshow-kqe5nnu</guid>
            <pubDate>Wed, 08 Apr 2026 01:04:37 +0530</pubDate>
            <description><![CDATA[&lt;p&gt;സുരക്ഷാ ഏജൻസികൾക്ക് അവരുടെ ചുമതലകൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ സഹായിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ നിർദേശം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjcv0q2dbpvntan736xntd94,imgname-fotojet---2026-02-26t164945.385-1772104997965.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: രാജ്യത്തും മേഖലയിലും നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയായി എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അറിയിപ്പിൽ പ്രകാരം ഏപ്രിൽ 7 (ചൊവ്വ) അർധരാത്രി 12 മണി മുതൽ ഏപ്രിൽ 8 (ബുധൻ) രാവിലെ 6 മണിവരെ, അത്യാവശ്യ സാഹചര്യങ്ങൾ ഒഴികെ പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുള്ളത്. സുരക്ഷാ ഏജൻസികൾക്ക് അവരുടെ ചുമതലകൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ സഹായിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ നിർദേശം. ഈ ഘട്ടത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/precautionary-measure-kuwaits-interior-ministry-urges-citizens-residents-to-stay-home-from-midnight-local-time-to-6-am-articleshow-kqe5nnu"/>
        </item>
        <item>
            <title><![CDATA[ഹോർമൂസ് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ തുറക്കും, വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ]]></title>
            <link>https://www.asianetnews.com/international-news/accepting-the-ceasefire-irans-foreign-minister-seyed-abbas-araghchi-articleshow-ltu0ovz</link>
            <guid isPermaLink="true">https://www.asianetnews.com/international-news/accepting-the-ceasefire-irans-foreign-minister-seyed-abbas-araghchi-articleshow-ltu0ovz</guid>
            <pubDate>Wed, 08 Apr 2026 05:33:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാന് നേരെയുള്ള ആക്രമണങ്ങൾ നിർത്തലാക്കുകയാണെങ്കിൽ, ഞങ്ങളുടെ കരുത്തുറ്റ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-ani20250622045955,imgname-image-abeeb64f-3c4d-48a2-b9d9-30829f88fad5.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ട്രംപ് മുന്നോട്ട് വച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ. ഹോർമുസ്, ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ, തുറക്കുമെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി. നാഗരികത ഇന്ന് രാത്രി ഇല്ലാതാകും എന്ന കടുത്ത ഭീഷണി മുഴക്കി മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തലിന് അമേരിക്ക ധാരണയായത്. രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും ഈ കരാർ ആഹ്വാനം ചെയ്യുന്നു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ ഈ രണ്ടാഴ്ചത്തെ സമയം അമേരിക്ക ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണമെത്തിയത്. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫ് തന്റെ ട്വീറ്റിലൂടെ നടത്തിയ സാഹോദര്യപൂർവ്വമായ അഭ്യർത്ഥന മാനിച്ചും, തങ്ങളുടെ 15 ഇന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ വേണമെന്ന അമേരിക്കയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Statement on behalf of the Supreme National Security Council of the Islamic Republic of Iran: pic.twitter.com/cEtBNCLnWT&lt;/p&gt;&lt;p&gt;&mdash; Seyed Abbas Araghchi (@araghchi) April 7, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളുടെ പൊതുവായ ചട്ടക്കൂട് അംഗീകരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇറാന് നേരെയുള്ള ആക്രമണങ്ങൾ നിർത്തലാക്കുകയാണെങ്കിൽ, ഞങ്ങളുടെ കരുത്തുറ്റ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. രണ്ടാഴ്ചത്തേക്ക് ഇറാന്റെ സായുധ സേനയുമായുള്ള ഏകോപനത്തിലൂടെയും സാങ്കേതികമായ പരിമിതികൾ കണക്കിലെടുത്തും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/accepting-the-ceasefire-irans-foreign-minister-seyed-abbas-araghchi-articleshow-ltu0ovz"/>
        </item>
        <item>
            <title><![CDATA[ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ]]></title>
            <link>https://www.asianetnews.com/pravasam/son-who-murdered-his-mother-in-kuwait-has-been-sentenced-to-death-articleshow-oqqnxyx</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/son-who-murdered-his-mother-in-kuwait-has-been-sentenced-to-death-articleshow-oqqnxyx</guid>
            <pubDate>Tue, 07 Apr 2026 17:33:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ. ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് മകൻ കൊലപ്പെടുത്തിയതായാണ് കേസ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg6tb8hfyghtwq7yv9rj8gs8,imgname-court-1769755484719.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒരു കുവൈത്ത് സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2025 സെപ്റ്റംബറിൽ സാദ് അൽ-അബ്ദുല്ല പ്രദേശത്തെ വീട്ടിൽ ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് മകൻ കൊലപ്പെടുത്തിയതായാണ് കേസ്. 37 വയസ്സാണ് പ്രതിക്ക്.&amp;nbsp;&lt;/p&gt;&lt;p&gt;സംഭവത്തിന് ശേഷം സഹോദരി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പിടിച്ചെടുത്തു. മയക്കുമരുന്നിന്&zwj;റെ സ്വാധീനത്തിൽ ഇയാൾ ഈ കുറ്റം ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ ക്രിമിനൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/son-who-murdered-his-mother-in-kuwait-has-been-sentenced-to-death-articleshow-oqqnxyx"/>
        </item>
        <item>
            <title><![CDATA[വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ കാണാതായി; മസ്കറ്റിൽ 15കാരിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി റോയൽ ഒമാൻ പൊലീസ്]]></title>
            <link>https://www.asianetnews.com/pravasam/royal-oman-police-launch-search-operation-for-missing-15-year-old-girl-articleshow-qdumg9v</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/royal-oman-police-launch-search-operation-for-missing-15-year-old-girl-articleshow-qdumg9v</guid>
            <pubDate>Tue, 07 Apr 2026 15:03:42 +0530</pubDate>
            <description><![CDATA[&lt;p&gt;മസ്കറ്റിൽ 15കാരിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി റോയൽ ഒമാൻ പൊലീസ്. ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം ഇതുവരെ വിദ്യാ&zwj;ർത്ഥിനി തിരികെ എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knkm8taagfshgj83twx6avwv,imgname-girl-missing-1775554029898.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്കറ്റ്: മസ്കറ്റിൽ 15 വയസുകാരിയെ കാണാതായി. ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. മസ്കറ്റിലെ ബൗഷർ വിലായത്തിലെ അൽ ഘുബ്ര പ്രറോയൽ ഒമാൻ പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പുറത്തിറക്കിയ അറിയിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം ഇതുവരെ വിദ്യാ&zwj;ർത്ഥിനി തിരികെ എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകുന്നവർ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ജനങ്ങളുടെ സഹകരണത്തോടെ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/royal-oman-police-launch-search-operation-for-missing-15-year-old-girl-articleshow-qdumg9v"/>
        </item>
        <item>
            <title><![CDATA[പ്രവാസികൾക്ക് അപ്രതീക്ഷിത തിരിച്ചടി; 69 പുതിയ തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/international-news/saudi-announced-100-percent-saudization-in-69-administrative-jobs-articleshow-swhq4uf</link>
            <guid isPermaLink="true">https://www.asianetnews.com/international-news/saudi-announced-100-percent-saudization-in-69-administrative-jobs-articleshow-swhq4uf</guid>
            <pubDate>Mon, 06 Apr 2026 18:30:16 +0530</pubDate>
            <description><![CDATA[&lt;p&gt;സൗദി അറേബ്യയിൽ 69 അഡ്മിനിസ്&zwnj;ട്രേറ്റീവ് തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം. &amp;nbsp;ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമപ്രകാരം, ഈ തസ്തികകളിൽ 100% സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ, ഇത് ആയിരക്കണക്കിന് പ്രവാസികളുടെ തൊഴിലിനെ ബാധിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kexx4hkwecrvv56egdaxvqsp,imgname-fotojet---2026-01-14t145404.261-1768382678652.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് മാനവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. അഡ്മിനിസ്&zwnj;ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 69 പുതിയ തൊഴിലുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സ്വദേശിവൽക്കരണം (നിതാഖാത്) വ്യാപിപ്പിച്ചു. ഈ തസ്തികകളിൽ ഇനി മുതൽ 100 ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ.&lt;/p&gt;&lt;p&gt;ഏപ്രിൽ 5 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പ്രവാസികൾ ധാരാളമായി ജോലി ചെയ്തിരുന്ന പല സുപ്രധാന തസ്തികകളും പുതിയ പട്ടികയിൽ ഉൾപ്പെട്ടതോടെ ആയിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നോ അല്ലെങ്കിൽ ഈ തസ്തികകളിലേക്ക് പുതിയ വിസ ലഭിക്കില്ലെന്നോ ഉറപ്പായി. പുതുക്കിയ പട്ടിക പ്രകാരം താഴെ പറയുന്ന മേഖലകളിലെ 69 തൊഴിലുകളിൽ നിന്ന് പ്രവാസികളെ പൂർണ്ണമായും ഒഴിവാക്കും:&lt;/p&gt;&lt;p&gt;1. സെക്രട്ടേറിയൽ ജോലികൾ: വിവിധ സ്ഥാപനങ്ങളിലെ സെക്രട്ടറി തസ്തികകൾ.&lt;/p&gt;&lt;p&gt;2. വിവർത്തനം: ട്രാൻസ്&zwnj;ലേറ്റർ തസ്തികകളിൽ ഇനി പ്രവാസികൾക്ക് തുടരാനാകില്ല.&lt;/p&gt;&lt;p&gt;3. ഡാറ്റ എൻട്രി: വിവരശേഖരണവും ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും.&lt;/p&gt;&lt;p&gt;4. ക്ലറിക്കൽ തസ്തികകൾ: റൈറ്റിംഗ്, ഓഫീസ് ക്ലർക്ക് വിഭാഗങ്ങൾ.&lt;/p&gt;&lt;p&gt;5. അഡ്മിനിസ്&zwnj;ട്രേറ്റീവ് സപ്പോർട്ട്: ഭരണപരമായ പിന്തുണ നൽകുന്ന മറ്റ് അനുബന്ധ ജോലികൾ.&lt;/p&gt;&lt;p&gt;പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള തസ്തികകളിൽ ഒരാൾ മാത്രം ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. അതായത്, ഒരു ചെറിയ ഓഫീസിൽ ഒരു ഡാറ്റ എൻട്രി ഓപ്പറേറ്റർ മാത്രമേ ഉള്ളൂ എങ്കിൽ അവിടെയും സ്വദേശിയെ തന്നെ നിയമിക്കണം.&lt;/p&gt;&lt;h2&gt;ലക്ഷ്യം സ്വദേശി പ്രാതിനിധ്യം&lt;/h2&gt;&lt;p&gt;രാജ്യത്തെ തൊഴിൽ വിപണിയിൽ പൗരന്മാരുടെ പങ്കാളിത്തം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണകൂടം നീങ്ങുന്നത്. 'സൗദി യൂനിഫൈഡ് ക്ലാസിഫിക്കേഷൻ ഓഫ് പ്രൊഫഷൻസി'ന് അനുസൃതമായാണ് ഈ തൊഴിൽ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നത് പ്രവാസികൾക്ക് ഇനിയും വെല്ലുവിളിയായേക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/international-news/saudi-announced-100-percent-saudization-in-69-administrative-jobs-articleshow-swhq4uf"/>
        </item>
        <item>
            <title><![CDATA[ട്രംപിന്റെ അന്ത്യശാസനത്തിന് വഴങ്ങാതെ ഇറാൻ, ഒരു വലിയ നാഗരികത ഇന്ന് രാത്രി ഇല്ലാതാകുമെന്ന് ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/whole-civilization-will-die-tonight-donald-trump-threatens-ahead-of-his-iran-deadline-articleshow-wqzg59h</link>
            <guid isPermaLink="true">https://www.asianetnews.com/international-news/whole-civilization-will-die-tonight-donald-trump-threatens-ahead-of-his-iran-deadline-articleshow-wqzg59h</guid>
            <pubDate>Wed, 08 Apr 2026 01:44:05 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു വലിയ നാഗരികത ഇന്ന് രാത്രി ഇല്ലാതാകും, അത് ഇനി ഒരിക്കലും തിരിച്ചുവരികയുമില്ല. അങ്ങനെ സംഭവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knjrhcdbvx2b52m8084chkbf,imgname-trump-us-spy-hunt-iran-airman-rescue-mission-leak-journalist-threat-f15e-crash-secret-operation-1775524950443.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റിന്റെ അന്ത്യ ശാസനത്തിന് വഴങ്ങാതെ ഇറാൻ. ഇതിന് പിന്നാലെ കടുത്ത ഭീഷണിയാണ് ട്രംപ് ഇറാനെതിരെ ഉയ&zwj;&zwj;ർത്തിയിട്ടുള്ളത്. മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും എന്നാണ് ട്രംപിന്റെ ഭീഷണി. വിപ്ലവകരമായ കാര്യങ്ങൾ നടക്കില്ലെന്ന് ആ&zwj;ർക്ക് അറിയാമെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ വിശദമാക്കുന്നത്. ഒരു വലിയ നാഗരികത ഇന്ന് രാത്രി ഇല്ലാതാകും, അത് ഇനി ഒരിക്കലും തിരിച്ചുവരികയുമില്ല. അങ്ങനെ സംഭവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. എങ്കിലും, ഇപ്പോൾ നമുക്ക് പൂർണ്ണമായ ഭരണമാറ്റം സാധ്യമായ സാഹചര്യത്തിൽ, അവിടെ വ്യത്യസ്തരും ബുദ്ധിമാന്മാരും തീവ്രവാദ ചിന്താഗതികൾ കുറഞ്ഞവരുമായ ആളുകൾ അധികാരത്തിൽ വരികയാണെങ്കിൽ, വിപ്ലവകരമായ എന്തെങ്കിലും അത്ഭുതങ്ങൾ ഒരുപക്ഷേ സംഭവിച്ചേക്കാം, ആർക്കറിയാം? ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായ ഇന്ന് രാത്രി നമ്മളത് അറിയുമെന്നും ട്രംപ് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിൽ വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;വെടിനിർത്തൽ സമയപരിധി അവസാനിക്കാനിരിക്കെ ഖാർഗ് ദ്വീപിലുള്ള സൈനിക കേന്ദ്രങ്ങളിൽ മേരിക്ക ആക്രമണം നടത്തിയിരുന്നു.ഇതിന് പകരമായി പകരം ഗൾഫ് മേഖലയിലെ പെട്രോകെമിക്കൽ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. സമയപരിധിക്ക് അഞ്ച് മണിക്കൂർ മുമ്പ്, യുഎസും ഇറാനും മധ്യസ്ഥർ വഴി ഇപ്പോഴും സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/whole-civilization-will-die-tonight-donald-trump-threatens-ahead-of-his-iran-deadline-articleshow-wqzg59h"/>
        </item>
    </channel>
</rss>
