<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 12 May 2026 10:04:07 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/science-technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[മറ്റൊരു നക്ഷത്രത്തിൽ നിന്നെത്തിയ സന്ദർശകൻ; ഈ ധൂമകേതു വെളിപ്പെടുത്തുന്നത് അത്ഭുത രഹസ്യങ്ങൾ]]></title>
            <link>https://www.asianetnews.com/science-technology/interstellar-visiter-comet-3i-atlas-formed-in-a-cold-place-says-new-study-articleshow-219rasg</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/interstellar-visiter-comet-3i-atlas-formed-in-a-cold-place-says-new-study-articleshow-219rasg</guid>
            <pubDate>Mon, 27 Apr 2026 21:14:07 +0530</pubDate>
            <description><![CDATA[ജ്യോതിശാസ്ത്രജ്ഞർ 3I/അറ്റ്&zwnj;ലസ് എന്ന അന്തർനക്ഷത്ര ധൂമകേതുവിൽ &quot;സെമി-ഹെവി&quot; ജലം കണ്ടെത്തി. ഈ കണ്ടെത്തൽ, ധൂമകേതു ഒരു അതിശൈത്യ നക്ഷത്രവ്യവസ്ഥയിൽ നിന്നാണ് വന്നതെന്ന് സൂചിപ്പിക്കുന്നു, ഇത് മറ്റ് ഗാലക്സികളിലെ ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ മാറ്റിമറിച്ചേക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kajwp6m4bhe2ghz52r5r96sc,imgname-comet-3i-atlas--1763718142596.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നമ്മുടെ ഗാലക്&zwnj;സിയിൽ ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള അറിവിനെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു അന്തർനക്ഷത്ര അഥവാ ഇന്&zwj;റര്&zwj;സ്റ്റെല്ലാർ അതിഥിക്ക് പിന്നാലെയാണ് ജ്യോതിശാസ്ത്രജ്ഞർ. &ldquo;3I/ATLAS&rdquo; എന്ന പേരിലുള്ള ഈ ധൂമകേതു, നമ്മുടെ സൗരയൂഥത്തിലേക്ക് ഇന്&zwj;റര്&zwj;സ്റ്റെല്ലാർ സ്&zwnj;പേസില്&zwj; നിന്ന് കടന്നുവന്നതായി തിരിച്ചറിഞ്ഞ വളരെ അപൂർവമായ വസ്&zwj;തുക്കളിൽ ഒന്നാണ്. ഇതുവരെ ഇത്തരത്തിലുള്ള മൂന്ന് അന്തർനക്ഷത്ര വസ്തുക്കളെ മാത്രമാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്.&lt;/p&gt;&lt;p&gt;2025 ജൂലൈ 1-നാണ് 3ഐ/അറ്റ്&zwnj;ലസ് ധൂമകേതുവിനെ ആദ്യമായി ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. നാസയുടെ പിന്തുണയോടെ ചിലിയിൽ പ്രവർത്തിക്കുന്ന അറ്റ്&zwj;ലസ് (ATLAS) ദൂരദർശിനിയിലൂടെയായിരുന്നു ഈ കണ്ടെത്തൽ. മണിക്കൂറിൽ ഏകദേശം 1,37,000 മൈൽ വേഗത്തിൽ സഞ്ചരിച്ചിരുന്നതിനാൽ ഇത് സൗരയൂഥത്തിനുള്ളിൽ നിന്നുള്ളതല്ലെന്ന് ശാസ്ത്രജ്ഞർ ഉടൻ തിരിച്ചറിഞ്ഞു. ഈ അസാധാരണ വേഗത തന്നെയാണ് ഇതിന്&zwj;റെ വിദേശീയ സ്വഭാവം തെളിയിച്ചത്.&lt;/p&gt;&lt;p&gt;മിഷിഗൺ സർവകലാശാലയിലെ ലൂയിസ് ഇ. സലസാർ മാന്&zwj;സാനോയും സംഘവും അൽമ അറേ ഉപയോഗിച്ച് ഒരു നിർണായക കണ്ടെത്തൽ നടത്തിയതായി 2026 ഏപ്രിൽ 23-ന് നേച്ചർ അസ്&zwj;ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു . &ldquo;സെമി-ഹെവി&rdquo; വാട്ടർ എന്നറിയപ്പെടുന്ന ഡ്യൂട്ടറേറ്റഡ് ജലം ആദ്യമായിട്ടാണ് ഒരു അന്തർനക്ഷത്ര വസ്&zwj;തുവിൽ കണ്ടെത്തിയത്. ഈ ധൂമകേതുവിൽ, സൗരയൂഥത്തിലെ മറ്റ് ധൂമകേതുക്കളെക്കാൾ 30 മടങ്ങും ഭൂമിയിലെ സമുദ്രങ്ങളെക്കാൾ 40 മടങ്ങും കൂടുതലായി ഈ ജലം അടങ്ങിയിരിക്കുന്നു.&lt;/p&gt;&lt;p&gt;ഈ തരത്തിലുള്ള ജലസമ്പത്ത് സാധാരണയായി 30 കെൽവിനിൽ താഴെയുള്ള അത്യന്തം തണുത്ത സാഹചര്യങ്ങളിലാണ് രൂപപ്പെടുന്നത്. അതിനാൽ, 3ഐ/അറ്റ്&zwnj;ലസ് അതീവ ശൈത്യപരമായ ഒരു നക്ഷത്ര വ്യവസ്ഥയിൽ നിന്നാണ് ഉദ്ഭവിച്ചതെന്നതാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇത് നമ്മുടെ സൗരയൂഥത്തേക്കാൾ വ്യത്യസ്&zwj;തവും പഴക്കമേറിയതുമായ ഒരു പ്രദേശമായിരിക്കാം.&lt;/p&gt;&lt;p&gt;3ഐ/അറ്റ്&zwnj;ലസ് എന്ന ധൂമകേതു, സൗരയൂഥത്തിന് പുറത്തുനിന്ന് വരുന്ന വസ്&zwnj;തുക്കളുടെ പഠനത്തിൽ പുതിയ വഴിത്തിരിവാണ് സൃഷ്&zwnj;ടിക്കുന്നത്. മുമ്പ് കണ്ടെത്തിയ ഇത്തരം വസ്തുക്കളുടെ രാസഘടന വ്യക്തമല്ലാതിരുന്നപ്പോൾ, ഇതിന്&zwj;റെ ഡ്യൂട്ടേറിയം-ഹൈഡ്രജൻ അനുപാതം അളക്കാൻ സാധിച്ചത് വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഇതുവഴി, അതിന്&zwj;റെ ജന്മസ്ഥലമായ ദൂരസ്ഥ നക്ഷത്ര വ്യവസ്ഥയുടെ ചരിത്രം പോലും മനസിലാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.&lt;/p&gt;&lt;p&gt;ഓരോ ഇന്&zwj;റര്&zwj;സ്റ്റെല്ലാർ വസ്തുവും അതിന്&zwj;റെ സ്വന്തം കഥകളുമായി എത്തുന്നുവെന്ന് പഠനത്തിലെ ഗവേഷകയായ തെരേസ പനേക്-കരെനോ പറയുന്നു. അൽമ പോലുള്ള അത്യാധുനിക ദൂരദർശിനികളുടെ സഹായത്തോടെ, ശാസ്ത്രജ്ഞർക്ക് ഇപ്പോൾ ദൂരെയുള്ള ഗ്രഹങ്ങളുടെ രൂപീകരണ കേന്ദ്രങ്ങളെക്കുറിച്ചുള്ള രാസപരമായ വിവരങ്ങൾ പഠിക്കാൻ കഴിയും എന്നും ഇത് ഭാവിയിൽ ബഹിരാകാശ ഗവേഷണത്തിന് പുതിയ വാതിലുകൾ തുറക്കുമെന്നതിൽ സംശയമില്ല എന്നും ഗവേഷകർ പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/interstellar-visiter-comet-3i-atlas-formed-in-a-cold-place-says-new-study-articleshow-219rasg"/>
        </item>
        <item>
            <title><![CDATA[ചരിത്രം കുറിച്ച് ബ്ലൂ ഒറിജിന്‍, പുനരുപയോഗിച്ച ന്യൂ ഗ്ലെൻ ബൂസ്റ്റർ വിജയകരമായി ലാന്‍ഡ് ചെയ്‌തു; ദൗത്യത്തിൽ ഭാഗിക തിരിച്ചടിയും]]></title>
            <link>https://www.asianetnews.com/science-technology/blue-origin-reuses-and-lands-huge-new-glenn-rocket-booster-for-1st-time-articleshow-3fiw15r</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/blue-origin-reuses-and-lands-huge-new-glenn-rocket-booster-for-1st-time-articleshow-3fiw15r</guid>
            <pubDate>Tue, 21 Apr 2026 10:38:25 +0530</pubDate>
            <description><![CDATA[&lt;p&gt;ജെഫ് ബെസോസിന്&zwj;റെ ബ്ലൂ ഒറിജിൻ, ന്യൂ ഗ്ലെൻ റോക്കറ്റിന്&zwj;റെ ബൂസ്റ്റർ വിജയകരമായി പുനരുപയോഗിച്ചും കടലില്&zwj; ലാന്&zwj;ഡ് ചെയ്യിച്ചും ചരിത്രം സൃഷ്&zwnj;ടിച്ചു. എന്നാൽ, രണ്ടാം ഘട്ടത്തിലെ സാങ്കേതിക തകരാർ മൂലം പേലോഡായ ഉപഗ്രഹം നഷ്ടമായത് ദൗത്യത്തിന്&zwj;റെ പൂർണ്ണ വിജയത്തിന് മങ്ങലേൽപ്പിച്ചു. ൃ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpq6z5p3153knq8y60a2zyj5,imgname-new-glenn-rocket-1776748041923.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഫ്ലോറിഡ: &lt;/strong&gt;2026 ഏപ്രിൽ 19-ന് ബഹിരാകാശ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് അമേരിക്കന്&zwj; കമ്പനിയായ ബ്ലൂ ഒറിജിൻ. കമ്പനിയുടെ ന്യൂ ഗ്ലെൻ റോക്കറ്റിൽ മുമ്പ് ഉപയോഗിച്ചിരുന്ന ഒരു ബൂസ്റ്റർ വീണ്ടും പുനരുപയോഗിച്ച് വിജയകരമായ വിക്ഷേപണം നടത്തിയിരിക്കുകയാണ് ജെഫ് ബെസോസിന്&zwj;റെ ഈ ബഹിരാകാശ കമ്പനി. ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് ഏപ്രിൽ 19-ാം തീയതി രാവിലെ 7:25-ന് (ET) നടന്ന ഈ വിക്ഷേപണം, ന്യൂ ഗ്ലെൻ റോക്കറ്റിന്&zwj;റെ മൂന്നാമത്തെ ദൗത്യമായിരുന്നു. ടെക്സസിലെ എഎസ്&zwj;ടി സ്പേസ്മൊബൈൽ കമ്പനിക്കായി ഒരു കമ്മ്യൂണിക്കേഷൻ ഉപഗ്രഹം ബഹിരാകാശത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്&zwj;റെ പ്രധാന ലക്ഷ്യം.&lt;/p&gt;&lt;h2&gt;നെവർ ടെൽ മി ദി ഓഡ്&zwj;സ്&lt;/h2&gt;&lt;p&gt;കുറഞ്ഞ ചെലവിൽ കൂടുതൽ ആവർത്തനക്ഷമമായ ബഹിരാകാശ യാത്രകൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ബ്ലൂ ഒറിജിൻ കൈവരിച്ച വലിയ ചുവടുവെയ്പ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. &quot;നെവർ ടെൽ മി ദി ഓഡ്&zwj;സ്&quot; (Never Tell Me the Odds) എന്ന് പേരിട്ടിരിക്കുന്ന ഈ ആദ്യഘട്ട ബൂസ്റ്റർ ഇതിനുമുമ്പ് 2025 നവംബറിൽ നടന്ന NG-2 ദൗത്യത്തിൽ ഉപയോഗിച്ചിരുന്നു. അന്ന് ഇത് രണ്ട് നാസ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ശേഷം അറ്റ്ലാന്&zwj;റിക് സമുദ്രത്തിലെ ബ്ലൂ ഒറിജിന്&zwj;റെ ഡ്രോൺ ഷിപ്പിൽ സുരക്ഷിതമായി ലാന്&zwj;ഡ് ചെയ്യുകയായിരുന്നു. പുതിയ ദൗത്യത്തിലും ബൂസ്റ്റർ മുകളിലെ ഘട്ടത്തിൽ നിന്ന് വേർപെട്ടതിന് ശേഷം ജാക്ക്ലിൻ (Jacklyn) ഫ്ലോട്ടിംഗ് പ്ലാറ്റ്&zwnj;ഫോമിൽ കൃത്യമായ പ്രൊപ്പൽഷൻ ലാൻഡിംഗ് നടത്തി.&lt;/p&gt;&lt;h3&gt;ഒരു ചരിത്ര വിജയം; ഒരു തിരിച്ചടിയും&lt;/h3&gt;&lt;p&gt;കമ്പനിയിലെ എഞ്ചിനീയർമാർ ആവേശത്തോടെ ഈ നേട്ടം ആഘോഷിച്ചു. പരമാവധി 25 പ്രാവശ്യം വരെ ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ബൂസ്റ്ററുകൾ, ഭാവിയിൽ ചെലവ് കുറയ്ക്കാനും സ്&zwj;പേസ് എക്&zwnj;സിന്&zwj;റെ ഫാൽക്കൺ 9-നോട് കിടപിടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. എങ്കിലും ഈ വിജയത്തിന് തൊട്ടുപിന്നാലെ ഒരു പ്രധാന പ്രശ&zwnj;്&zwnj;നവും ബ്ലൂ ഒറിജിന്&zwj; റിപ്പോർട്ട് ചെയ്തു. ബ്ലുബേർഡ് 7 ഉപഗ്രഹം രണ്ടാം ഘട്ടത്തിൽ ഉണ്ടായ സാങ്കേതിക പിശക് മൂലം പ്രതീക്ഷിച്ചതിലും താഴ്ന്ന ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുകയും പിന്നീട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുകയറുകയും ചെയ്തതായി എഎസ്&zwj;ടി സ്പേസ്മൊബൈൽ പറയുന്നു. ഇതോടെ ദൗത്യത്തിന്&zwj;റെ പൂർണ്ണ വിജയം സംശയത്തിലായി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;pic.twitter.com/0WzaWjjjL9&lt;/p&gt;&lt;p&gt;&mdash; Jeff Bezos (@JeffBezos) April 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഭാവിയിൽ നാസയുടെ ചന്ദ്രദൗത്യങ്ങൾക്കും മറ്റ് ഉപഗ്രഹ പദ്ധതികൾക്കും ന്യൂ ഗ്ലെൻ ഉപയോഗിക്കാൻ ബ്ലൂ ഒറിജിൻ പദ്ധതിയിടുന്നതിനാൽ, മുഴുവൻ ദൗത്യത്തിന്&zwj;റെ വിശ്വാസ്യത ഉറപ്പാക്കേണ്ടതിന്&zwj;റെ ആവശ്യകത ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/blue-origin-reuses-and-lands-huge-new-glenn-rocket-booster-for-1st-time-articleshow-3fiw15r"/>
        </item>
        <item>
            <title><![CDATA[ചന്ദ്രനും ചൊവ്വയും കഴിഞ്ഞാല്‍ മനുഷ്യന്‍റെ അടുത്ത ലക്ഷ്യം ശനി! മനുഷ്യരെ മാടിവിളിക്കുന്ന ടൈറ്റന്‍]]></title>
            <link>https://www.asianetnews.com/science-technology/after-the-moon-and-mars-humanitys-next-goal-is-saturn-titan-articleshow-3v0m36d</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/after-the-moon-and-mars-humanitys-next-goal-is-saturn-titan-articleshow-3v0m36d</guid>
            <pubDate>Sat, 09 May 2026 09:23:53 +0530</pubDate>
            <description><![CDATA[ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ മനുഷ്യരുടെ അടുത്ത ബഹിരാകാശ ലക്ഷ്യമായി മാറിയേക്കാം. ഭൂമിയോട് സാമ്യമുള്ള അന്തരീക്ഷവും കുറഞ്ഞ ഗുരുത്വാകർഷണവും ടൈറ്റനെ ആകർഷകമാക്കുന്നു, എന്നാൽ കടുത്ത തണുപ്പും ദീർഘദൂര യാത്രയും വെല്ലുവിളികളാണ്. നാസയുടെ ഡ്രാഗൺഫ്ലൈ പോലുള്ള ദൗത്യങ്ങൾ ടൈറ്റാനിലേക്കുള്ള മനുഷ്യയാത്രയുടെ സാധ്യതകൾക്ക് കൂടുതൽ കരുത്തേകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jpc9byn4g6ex3deveh4kavcx,imgname-saturn.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മനുഷ്യരുടെ ഭാവിയിലെ ഏറ്റവും ആകർഷകമായ ബഹിരാകാശ ലക്ഷ്യങ്ങളിൽ ഒന്നായി ശനി ഗ്രഹം മാറിയേക്കും. ചന്ദ്രനിൽ സ്ഥിരതാമസം സ്ഥാപിക്കുകയും തുടർന്ന് ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യങ്ങൾ വിജയകരമായി നടത്തുകയും ചെയ്തതിന് ശേഷം മനുഷ്യർ എവിടേക്കാണ് യാത്രതിരിക്കേണ്ടത് എന്ന ചർച്ചകൾ ശക്തമാകുമ്പോൾ, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റൻ വീണ്ടും ശാസ്ത്രലോകത്തിന്&zwj;റെ ശ്രദ്ധാകേന്ദ്രമാകുന്നു.&lt;/p&gt;&lt;h2&gt;മനുഷ്യരെ മാടിവിളിക്കുന്ന ടൈറ്റന്&zwj;&lt;/h2&gt;&lt;p&gt;അടുത്ത മാസം അമേരിക്കയിലെ കൊളറാഡോയിലെ ബോൾഡറിൽ നടക്കുന്ന 'ഹ്യുമൻസ് ടു ടൈറ്റൻ സമ്മിറ്റ് 2026' (Humans to Titan Summit 2026) എന്ന ആദ്യ അന്താരാഷ്ട്ര സമ്മേളനം ടൈറ്റാനിലേക്കുള്ള ഭാവിയിലെ മനുഷ്യയാത്രയുടെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടും. ശാസ്ത്രജ്ഞർ, ബഹിരാകാശ എഞ്ചിനീയർമാർ, വ്യവസായ വിദഗ്&zwnj;ധർ, മനുഷ്യ ബഹിരാകാശയാത്രാ വിദഗ്&zwnj;ധര്&zwj; തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ സമ്മേളനം ടൈറ്റാനിലേക്കുള്ള ദീർഘകാല മനുഷ്യ ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യകളും മുൻകൂർ റോബോട്ടിക് ദൗത്യങ്ങളും ചർച്ച ചെയ്യും.&lt;/p&gt;&lt;p&gt;ടൈറ്റാനിലേക്കുള്ള മനുഷ്യയാത്രയുടെ ചർച്ചകൾക്ക് കൂടുതൽ പ്രചോദനമാകുന്നത് ഡ്രാഗൺഫ്ലൈ എന്ന നാസയുടെ പുതിയ ദൗത്യമാണ്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന എട്ട് ചിറകുകളുള്ള ഈ പ്രത്യേക ഹെലികോപ്റ്റർ-റോബോട്ട് 2028-ൽ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ടൈറ്റാനിലെ വിവിധ പ്രദേശങ്ങളിലൂടെ പറന്ന് അവിടുത്തെ അന്തരീക്ഷം, ഉപരിതലം, രാസഘടന, ജീവന്&zwj;റെ സാധ്യതകൾ എന്നിവ പരിശോധിക്കുകയാണ് ഡ്രാഗൺഫ്ലൈയുടെ പ്രധാന ദൗത്യം.&lt;/p&gt;&lt;h3&gt;ടൈറ്റന്&zwj; ഉപഗ്രഹത്തിന് ഭൂമിയുമായി ഏറെ സാമ്യം!&lt;/h3&gt;&lt;p&gt;ഇപ്പോൾ തന്നെ ടൈറ്റനിലേക്കുള്ള മനുഷ്യ ദൗത്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ് എന്നാണ് അരിസോണയിലെ ടക്&zwnj;സണിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്&zwj;റെ ഡയറക്&zwnj;ടർ അമാൻഡ ഹെൻഡ്രിക്&zwnj;സ് പറയുന്നത്. മനുഷ്യരെ ടൈറ്റനിലെ ഉപരിതലത്തിൽ എത്തിച്ച് അവിടെ താമസിപ്പിക്കുക ദീർഘകാലത്തിൽ സാധ്യമായ കാര്യമാണെന്നും അവർ വിലയിരുത്തുന്നു. എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, വ്യവസായം, അക്കാദമിക്, റോബോട്ടിക്, മനുഷ്യ ബഹിരാകാശ യാത്രാ വിദഗ്&zwnj;ധർ തുടങ്ങി വ്യത്യസ്&zwj;ത സമൂഹങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഉച്ചകോടിയുടെ ആശയം എന്ന് ഹെൻഡ്രിക്&zwnj;സ് സ്പേസ് ഡോട്ട് കോമിനോട് പറഞ്ഞു. എക്&zwnj;സ്&zwnj;പ്ലോർ ടൈറ്റൻ എന്ന ഗ്രൂപ്പിന്&zwj;റെ പ്രസിഡന്&zwj;റും &quot;ബിയോണ്ട് എർത്ത്: ഔർ പാത്ത് ടു എ ന്യൂ ഹോം ഇൻ ദി പ്ലാനറ്റ്സ്&quot; (പാന്തിയോൺ ബുക്സ്, 2016) എന്ന പുസ്തകത്തിന്&zwj;റെ സഹ രചയിതാവുമാണ് അമാൻഡ ഹെൻഡ്രിക്&zwnj;സ്.&lt;/p&gt;&lt;p&gt;ടൈറ്റൻ എന്തുകൊണ്ടാണ് ഇത്രയും പ്രത്യേകമെന്ന് ചോദിച്ചാൽ, ഭൂമിയോട് സാമ്യമുള്ള ചില അപൂർവ സവിശേഷതകളാണ് കാരണം. ടൈറ്റനിൽ കനത്ത അന്തരീക്ഷമുണ്ട്. ഭൂമിയിലെ പോലെ നൈട്രജൻ കൂടുതലുള്ള അന്തരീക്ഷം അവിടെ കാണപ്പെടുന്നു. കൂടാതെ മീഥേൻ വാതകവും വലിയ തോതിൽ ഉണ്ട്. ഉപരിതലത്തിൽ മഞ്ഞുപാറകൾ, ഉണങ്ങിയ നദീതടങ്ങൾ, തടാകങ്ങൾ, മണൽക്കുന്നുകൾ തുടങ്ങിയ രൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. 2005-ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഹ്യൂജൻസ് (Huygens) ലാൻഡർ ടൈറ്റനിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ചിരുന്നു. ഭൂമിയിൽ നിന്ന് ഏറ്റവും ദൂരെയുണ്ടായ വിജയകരമായ ലാൻഡിംഗ് എന്ന റെക്കോർഡ് ഇന്നും ഹ്യൂജൻസ് ദൗത്യത്തിനാണ്. ടൈറ്റാന്&zwj;റെ അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചും നിർണായക വിവരങ്ങൾ ആ ദൗത്യം നൽകിയിരുന്നു.&lt;/p&gt;&lt;h3&gt;താപനില മൈനസ് 179 ഡിഗ്രി സെൽഷ്യസ് വരെ&lt;/h3&gt;&lt;p&gt;എന്നാൽ ടൈറ്റനിലേക്കുള്ള മനുഷ്യയാത്ര അത്ര എളുപ്പമല്ല. അവിടുത്തെ താപനില മൈനസ് 179 ഡിഗ്രി സെൽഷ്യസ് വരെയാണ് എന്നാണ് കണക്കാക്കുന്നത്. അതിനാൽ മനുഷ്യർക്ക് അത്യാധുനിക താപസംരക്ഷണ സംവിധാനങ്ങൾ ആവശ്യമായി വരും. ശ്വസിക്കാൻ ആവശ്യമായ ഓക്&zwnj;സിജൻ അവിടെ ഇല്ലാത്തതിനാൽ അത് നിർമ്മിക്കാനുള്ള സംവിധാനങ്ങളും വേണം. കൂടാതെ ടൈറ്റാൻ ഭൂമിയിൽ നിന്ന് ഏകദേശം 1.2 ബില്യൺ കിലോമീറ്റർ അകലെയാണ്. അതിനാൽ അങ്ങോട്ടുള്ള യാത്രക്ക് വർഷങ്ങൾ വേണ്ടിവരും.&lt;/p&gt;&lt;p&gt;അതേസമയം ടൈറ്റന്&zwj;റെ സാന്ദ്രമായ അന്തരീക്ഷവും കുറഞ്ഞ ഗുരുത്വാകർഷണവും വലിയ ഗുണങ്ങളായി കണക്കാക്കപ്പെടുന്നു. മനുഷ്യർക്ക് ചിറകുകളോ ജെറ്റ് പാക്കുകളോ ഉപയോഗിച്ച് എളുപ്പത്തിൽ പറക്കാൻ പോലും കഴിയുമെന്നതാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഭാവിയിൽ മനുഷ്യർക്ക് ഏറ്റവും സൗകര്യപ്രദമായ അന്യഗ്രഹ കേന്ദ്രങ്ങളിലൊന്നായി ടൈറ്റൻ മാറാനിടയുണ്ടെന്ന് ഗവേഷകർ കരുതുന്നു. ഡ്രാഗൺഫ്ലൈ പോലുള്ള ദൗത്യങ്ങൾ വിജയകരമായാൽ മനുഷ്യർ ടൈറ്റാനിൽ ഇറങ്ങി ഗവേഷണം നടത്തുകയും സ്ഥിരതാമസം സ്ഥാപിക്കുകയും ചെയ്യുന്ന കാലം യാഥാർഥ്യമാകാമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/after-the-moon-and-mars-humanitys-next-goal-is-saturn-titan-articleshow-3v0m36d"/>
        </item>
        <item>
            <title><![CDATA[നെപ്റ്റ്യൂണിന് അപ്പുറം അന്തരീക്ഷമുള്ള വിചിത്ര വസ്‍തു കണ്ടെത്തി; സൗരയൂഥ രഹസ്യങ്ങൾക്ക് പുതിയ വഴിത്തിരിവ്]]></title>
            <link>https://www.asianetnews.com/science-technology/trans-neptunian-object-with-atmosphere-in-outer-solar-system-discovered-articleshow-3zhgph0</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/trans-neptunian-object-with-atmosphere-in-outer-solar-system-discovered-articleshow-3zhgph0</guid>
            <pubDate>Thu, 07 May 2026 09:26:21 +0530</pubDate>
            <description><![CDATA[ജ്യോതിശാസ്ത്രജ്ഞർ നെപ്റ്റ്യൂണിന് പുറത്ത് അന്തരീക്ഷമുള്ള ഒരു ചെറു ആകാശവസ്&zwj;തുവിനെ കണ്ടെത്തി. (612533) 2002 XV93 എന്ന് പേരിട്ടിരിക്കുന്ന ഈ വസ്&zwj;തുവിന് എങ്ങനെ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു എന്നത് ശാസ്ത്രലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h8ev3d1gqtj46hk8253z2g0q,imgname-111-1692715299888.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൗരയൂഥത്തിന്&zwj;റെ അതിർത്തികൾക്കപ്പുറം സ്ഥിതി ചെയ്യുന്ന നെപ്റ്റ്യൂണിന് പുറത്തുള്ള മേഖലയിൽ അന്തരീക്ഷമുള്ള ഒരു ചെറു ആകാശവസ്&zwj;തുവിനെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ഏകദേശം 500 കിലോമീറ്റർ വ്യാസമുള്ള ഈ ആകാശവസ്&zwj;തുവിന് &ldquo;(612533) 2002 XV93&rdquo; എന്ന പേരാണ് നൽകിയിരിക്കുന്നത്. ട്രാൻസ്-നെപ്റ്റ്യൂണിയൻ ഒബ്&zwj;ജക&zwnj;്&zwnj;ട്&zwnj;സ് (TNOs) എന്നറിയപ്പെടുന്ന ആകാശവസ്&zwj;തുക്കളുടെ കൂട്ടത്തിലാണ് ഇത് ഉൾപ്പെടുന്നത്. ഏകദേശം 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപംകൊണ്ടപ്പോൾ ശേഷിച്ച അവശിഷ്&zwj;ടങ്ങളായാണ് ഇവയെ ശാസ്ത്രലോകം കണക്കാക്കുന്നത്.&lt;/p&gt;&lt;p&gt;ജപ്പാനിൽ നിന്ന് 2024 ജനുവരി 10-ന് നടത്തിയ അപൂർവ നിരീക്ഷണത്തിന് ഇടയിലാണ് ഈ കണ്ടെത്തൽ നടന്നത്. സ്റ്റെല്ലർ ഒക്കൾട്ടേഷൻ എന്ന് അറിയപ്പെടുന്ന രീതിയിലായിരുന്നു പഠനം. ഒരു നക്ഷത്രത്തിന് മുന്നിലൂടെ ഈ വസ്&zwj;തു കടന്നുപോകുമ്പോൾ നക്ഷത്രത്തിന്&zwj;റെ പ്രകാശം മങ്ങുന്നതാണ് ഗവേഷകർ നിരീക്ഷിച്ചത്. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ നക്ഷത്രപ്രകാശം പെട്ടെന്ന് മറയാറുണ്ട്. എന്നാൽ ഇത്തവണ പ്രകാശം പതുക്കെ കുറഞ്ഞത് വസ്&zwj;തുവിനെ ചുറ്റിപ്പറ്റി അന്തരീക്ഷം നിലനിൽക്കുന്നതിന്&zwj;റെ തെളിവായി ശാസ്ത്രജ്ഞർ വിലയിരുത്തി.&lt;/p&gt;&lt;p&gt;നാഷണൽ ആസ്ട്രോണമിക്കൽ ഒബ്&zwj;സർവേറ്ററി ഓഫ് ജപ്പാനിലെ ഡോ കോ അരിമാത്സുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിൽ പ്രൊഫഷണൽ ശാസ്ത്രജ്ഞരോടൊപ്പം അമേച്വർ നിരീക്ഷകരും പങ്കെടുത്തു. പഠന റിപ്പോർട്ടുകൾ പ്രകാരം, ഈ ആകാശവസ്&zwj;തുവിനെ ഉപരിതല അന്തരീക്ഷ മർദ്ദം 100 മുതൽ 200 നാനോബാർ വരെയാണെന്ന് കണ്ടെത്തി. ഇത് ഭൂമിയിലെ അന്തരീക്ഷമർദ്ദത്തേക്കാൾ അഞ്ച് മുതൽ പത്ത് ദശലക്ഷം മടങ്ങ് കുറഞ്ഞതാണ്.&lt;/p&gt;&lt;p&gt;ഇത്തരമൊരു ചെറുവസ്&zwj;തുവിന് അന്തരീക്ഷം എങ്ങനെ നിലനിൽക്കുന്നു എന്നതാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ഏറ്റവും വലിയ ചോദ്യമായി മാറിയിരിക്കുന്നത്. അതിശൈത്യവും വളരെ കുറഞ്ഞ ഗുരുത്വാകർഷണവും കാരണം ഇത്തരം വസ്&zwj;തുക്കൾക്ക് അന്തരീക്ഷം നിലനിർത്താൻ സാധിക്കില്ലെന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്.&lt;/p&gt;&lt;p&gt;ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്ന രണ്ട് പ്രധാന സാധ്യതകളുണ്ട്. അടുത്തിടെ ഒരു ധൂമകേതു ഇടിച്ചതിനെ തുടർന്ന് വാതകങ്ങൾ പുറത്തുവന്നിരിക്കാം എന്നതാണ് ഒന്നാമത്തെ സാധ്യത. രണ്ടാമത്തേത്, ഉപരിതലത്തിൽ ഐസ് അഗ്നിപർവത പ്രവർത്തനം നടന്നതാകാമെന്നതാണ്. വർഷങ്ങളായി ട്രാൻസ്-നെപ്റ്റ്യൂണിയൻ വസ്&zwnj;തുക്കളെ പഠിച്ചു വരുന്ന ജ്യോതിശാസ്ത്രജ്ഞൻ സ്കോട്ട് ഷെപ്പാർഡ് പറയുന്നതനുസരിച്ച്, ഈ കണ്ടെത്തൽ കൈപ്പർ ബെൽറ്റ് ജീവൻരഹിതമായ മഞ്ഞുപ്രദേശം മാത്രമല്ലെന്ന് തെളിയിക്കുന്നു. ജീവന്&zwj;റെ അടിസ്ഥാന ഘടകങ്ങൾ അടങ്ങിയ സജീവമായ മേഖലയായിരിക്കാം അത് എന്ന വിലയിരുത്തലാണ് ഇപ്പോൾ ശക്തമാകുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/trans-neptunian-object-with-atmosphere-in-outer-solar-system-discovered-articleshow-3zhgph0"/>
        </item>
        <item>
            <title><![CDATA[ചരിത്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 സംഘം, ജോൺസൺ സ്പേസ് സെന്ററിൽ വൻ വരവേൽപ്]]></title>
            <link>https://www.asianetnews.com/science-technology/artemis-ii-astronauts-bank-to-space-center-in-houston-articleshow-7r8ffov</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/artemis-ii-astronauts-bank-to-space-center-in-houston-articleshow-7r8ffov</guid>
            <pubDate>Sun, 12 Apr 2026 03:13:08 +0530</pubDate>
            <description><![CDATA[&lt;p&gt;ഭൂമിയിൽ നിന്ന് എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knx6f263exwag1pxwcve7c2k,imgname-nasa-artemis-ii-moon-mission-success-astronauts-return-orion-spacecraft-lunar-flyby-21st-century-history-0-00-1775875098819.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹ്യൂസ്റ്റൺ: ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘം ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ തിരിച്ചെത്തി. നാല് യാത്രികർക്കും വൻ സ്വീകരണമാണ് സ്പേസ് സെന്ററിൽ ഒരുക്കിയത്. എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേസ് സെന്റ&zwj;ർ വിശദമാക്കി. ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നവെന്ന് യാത്രികർ പ്രതികരിക്കുന്നത്. കുടുംബാംഗങ്ങളെ വിട്ടു നിൽക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് യാത്രിക&zwj;രുടെ പ്രതികരണം. ചാന്ദ്ര പര്യവേഷണത്തിൽ ഇനി അമേരിക്ക മുന്നേറ്റം തുടരുമെന്ന് നാസ മേധാവി ജാരെഡ് ഐസക്ക്മാൻ വിശദമാക്കി. വൈകാതെ തന്നെ ആർട്ടെമിസ് 3 ദൗത്യത്തിനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങുമെന്നും നാസ വിശദമാക്കി.&lt;/p&gt;&lt;p&gt;ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്&zwj; സമയം ഇന്നലെ പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്&zwj; സ്പ്ലാഷ് ഡൗണ്&zwj; നടന്നു. അമ്പത്തിനാല് വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറയോൺ പേടകം ചന്ദ്രനെ ചുറ്റി വന്നത്. ചന്ദ്രൻ്റെ പിന്നിലേക്ക് പോയ പേടകവുമായി നാൽപ്പത് മിനുട്ടോളം ഭൂമിയിൽ നിന്നുള്ള ബന്ധമില്ലായിരുന്നു.&lt;/p&gt;&lt;p&gt;പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിചേർത്തവരാണ് ആർട്ടെമിസ് 2 ദൗത്യസംഘം. ഭൂമിയിൽ നിന്ന് എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ. 1970ൽ ഭൂമിയിൽ നിന്ന് 4,00,171 കിലോമീറ്റർ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോർ&zwj;ഡാണ് ഒറയോൺ ഇന്റഗ്രിറ്റി പേടകം മറികടന്നത്. ഭൂമിയിൽ നിന്ന് നാല് ലക്ഷത്തി 6,771 കിലോമീറ്റർ അകലെ വരെ പേടകമെത്തി. ഇനി ഇതാണ് മനുഷ്യൻ ഭൂമിയിൽ നിന്ന് സഞ്ചരിച്ച പരമാവധി ദൂരം.&lt;/p&gt;&lt;p&gt;1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്&zwj;റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആ&zwnj;ർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്&zwj; കാല്&zwj; കുത്തിയെങ്കില്&zwj; ആ&zwnj;ർട്ടെമിസ് 2 അംഗങ്ങളെ വഹിച്ച ഒറെയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആ&zwnj;ർട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ചൈനയ്ക്കും മുൻപേ മനുഷ്യനെ ചന്ദ്രനിൽ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/artemis-ii-astronauts-bank-to-space-center-in-houston-articleshow-7r8ffov"/>
        </item>
        <item>
            <title><![CDATA[പ്രപഞ്ച രഹസ്യങ്ങളിൽ പുതിയ വഴിത്തിരിവ്; ഡാർക്ക് മാറ്റർ രഹസ്യത്തിൽ പുതിയ കണ്ടെത്തൽ]]></title>
            <link>https://www.asianetnews.com/science-technology/scientists-propose-a-self-interacting-dark-matter-model-in-which-particles-collide-and-form-dense-cores-articleshow-7x72gd4</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/scientists-propose-a-self-interacting-dark-matter-model-in-which-particles-collide-and-form-dense-cores-articleshow-7x72gd4</guid>
            <pubDate>Fri, 08 May 2026 10:27:14 +0530</pubDate>
            <description><![CDATA[പ്രപഞ്ചത്തിലെ 85% ദ്രവ്യവും അടങ്ങുന്ന തമോദ്രവ്യത്തെക്കുറിച്ച് പുതിയ സിദ്ധാന്തം. ഡാർക്ക് മാറ്റർ കണങ്ങൾ പരസ്പരം കൂട്ടിയിടിക്കാമെന്നും ഇത് മൂന്ന് വലിയ പ്രപഞ്ച രഹസ്യങ്ങൾക്ക് വിശദീകരണം നൽകുമെന്നും പുതിയ പഠനം പറയുന്നു. ഈ 'സെൽഫ് ഇന്&zwj;ററാക്റ്റിംഗ് ഡാർക്ക് മാറ്റർ' സിദ്ധാന്തം തമോദ്രവ്യത്തെക്കുറിച്ചുള്ള ധാരണകളിൽ നിർണായകമായ വഴിത്തിരിവായേക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k9cyk1byrhexyazbccxr7tas,imgname-dark-matter-1762445067646.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വർഷങ്ങളായി ശാസ്ത്രലോകത്തെ അതിശയിപ്പിക്കുന്ന ഏറ്റവും വലിയ പ്രപഞ്ച രഹസ്യങ്ങളിൽ ഒന്നാണ് &lsquo;ഡാർക്ക് മാറ്റർ&rsquo; അഥവാ തമോദ്രവ്യം. നേരിട്ട് കാണാനോ അളക്കാനോ കഴിയാത്ത ഈ അദൃശ്യ വസ്&zwj;തു പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്&zwj;റെ ഏകദേശം 85 ശതമാനവും ഉൾക്കൊള്ളുന്നതാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഇതിന്&zwj;റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്നത് അതിന്&zwj;റെ ഗുരുത്വാകർഷണ സ്വാധീനങ്ങളിലൂടെയാണ്.&lt;/p&gt;&lt;h2&gt;എന്താണ് ഡാർക്ക് മാറ്റർ? കൂടുതല്&zwj; വിവരങ്ങള്&zwj;&lt;/h2&gt;&lt;p&gt;ഇതുവരെ നിലനിന്നിരുന്ന പ്രധാന സിദ്ധാന്തം പ്രകാരം ഡാർക്ക് മാറ്റർ തണുത്തതും പരസ്&zwj;പരം ഇടപെടാത്തതുമായ കണികകളാൽ രൂപപ്പെട്ടതാണ് എന്നായിരുന്നു. അതായത് ഈ കണങ്ങൾ തമ്മിൽ കൂട്ടിയിടികൾ ഉണ്ടാകാതെ പ്രപഞ്ചത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. എന്നാൽ പുതിയ ഗവേഷണങ്ങൾ ഈ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുകയാണ്.&lt;/p&gt;&lt;p&gt;അമേരിക്കൻ ശാസ്ത്രജ്ഞർ ഫിസിക്കൽ റിവ്യൂ ലെറ്റേഴ്&zwnj;സ് ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ 'സ്വയം സംവദിക്കുന്ന ഇരുണ്ട ദ്രവ്യം' അഥവാ സെൽഫ് ഇന്&zwj;ററാക്റ്റിംഗ് ഡാർക്ക് മാറ്റർ (SIDM) എന്ന ആശയം മുന്നോട്ടുവയ്ക്കുന്നു. ഈ സിദ്ധാന്തം അനുസരിച്ച് ഡാർക്ക് മാറ്റർ കണങ്ങൾ തമ്മിൽ ഇടപെടലുകളും കൂട്ടിയിടികളും നടക്കാം. അത്തരം ഇടപെടലുകൾ 'ഗ്രാവോതെർമൽ കൊളാപ്&zwj;സ്' എന്ന പ്രതിഭാസത്തിന് വഴിയൊരുക്കുന്നു. ഇതിലൂടെ ഡാർക്ക് മാറ്റർ സാന്ദ്രമായ കോർ മേഖലകളായി രൂപപ്പെടുന്നു. ഗ്രാവോതെർമൽ കൊളാപ്&zwj;സ് എന്നത് ഒരു ഹാലോയിലെ ഊർജം പുറത്തേക്ക് ചിതറുമ്പോൾ അതിന്&zwj;റെ ഉള്ളിലെ കേന്ദ്രഭാഗം കൂടുതൽ ചൂടുപിടിക്കുകയും സാന്ദ്രമാവുകയും ചെയ്യുന്ന പ്രതിഭാസമാണ്. പരമ്പരാഗത കോൾഡ് ഡാർക്ക് മാറ്റർ മോഡലിൽ ഇത്തരം സാന്ദ്ര കോറുകൾ രൂപപ്പെടില്ലെന്നാണ് കരുതിയിരുന്നത്.&lt;/p&gt;&lt;h3&gt;സെൽഫ് ഇന്&zwj;ററാക്റ്റിംഗ് ഡാർക്ക് മാറ്റർ&lt;/h3&gt;&lt;p&gt;പുതിയ പഠനം മൂന്ന് വലിയ പ്രപഞ്ച രഹസ്യങ്ങൾക്ക് ഒരൊറ്റ വിശദീകരണം നൽകുന്നു. ഏകദേശം പത്ത് ലക്ഷം സൂര്യന്മാരുടെ ഭാരം തുല്യമായ സെൽഫ് ഇന്&zwj;ററാക്റ്റിംഗ് ഡാർക്ക് മാറ്റർ കൂട്ടങ്ങൾ ഗുരുത്വ ലെൻസിംഗ് സംവിധാനമായ JVAS B1938+666, GD-1 എന്ന നക്ഷത്രധാരയിൽ കണ്ടെത്തിയ രഹസ്യമായ വിടവ്, കൂടാതെ ബഹിരാകാശത്തിലെ ചെറുഗാലക്&zwnj;സിയായ ഫോർനാക്&zwnj;സ് ഗാലക്&zwnj;സിയിലെ ഫോർനാക്സ് 6 നക്ഷത്രക്കൂട്ടം എന്നിവയിലെ അസാധാരണ ഗുരുത്വ സ്വാധീനങ്ങളെ വിശദീകരിക്കാൻ സഹായിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.&lt;/p&gt;&lt;p&gt;വ്യത്യസ്&zwj;ത കോസ്&zwj;മിക് അളവുകളിൽ ഒരേ സ്വഭാവം പ്രകടമാകുന്നത് സെൽഫ് ഇന്&zwj;ററാക്റ്റിംഗ് ഡാർക്ക് മാറ്റർ ഒരു സിദ്ധാന്തപരമായ ആശയം മാത്രമല്ല എന്ന സൂചനയാണ് നൽകുന്നത്. ഡാർക്ക് മാറ്ററിന്&zwj;റെ യഥാർഥ സ്വഭാവം കണ്ടെത്താനുള്ള മനുഷ്യരുടെ ശ്രമത്തിൽ ഈ പഠനം നിർണായകമായ വഴിത്തിരിവാകാമെന്ന് ഗവേഷകർ വിലയിരുത്തുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/scientists-propose-a-self-interacting-dark-matter-model-in-which-particles-collide-and-form-dense-cores-articleshow-7x72gd4"/>
        </item>
        <item>
            <title><![CDATA[വ്യാഴത്തിന് നാല് ഭീമൻ ഉപഗ്രഹങ്ങൾ ഉള്ളപ്പോൾ ശനിക്ക് വലുതായി ഒന്ന് മാത്രം; എന്താണ് ഇതിന് പിന്നിലെ രഹസ്യം?]]></title>
            <link>https://www.asianetnews.com/science-technology/why-jupiter-has-four-giant-moons-while-saturn-has-just-one-articleshow-bikfhqq</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/why-jupiter-has-four-giant-moons-while-saturn-has-just-one-articleshow-bikfhqq</guid>
            <pubDate>Mon, 13 Apr 2026 10:59:27 +0530</pubDate>
            <description><![CDATA[&lt;p&gt;സൗരയൂഥത്തിലെ ഭീമൻ ഗ്രഹങ്ങളായ വ്യാഴത്തിന് നിരവധി വലിയ ഉപഗ്രഹങ്ങളുള്ളപ്പോൾ ശനിക്ക് ടൈറ്റൻ എന്ന ഒറ്റ വലിയ ഉപഗ്രഹം മാത്രമാണുള്ളത്. ഈ വ്യത്യാസത്തിന് കാരണം ഗ്രഹങ്ങളുടെ കാന്തികക്ഷേത്രത്തിന്&zwj;റെ ശക്തിയാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k9ycf4g3s4yzk498pqck1688,imgname-jupiter-1763030045187.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹങ്ങളായ വ്യാഴത്തിനും ശനിക്കും ഭീമൻ ഉപഗ്രഹ വലയങ്ങളുണ്ട്. എന്നാൽ, ഇവ തമ്മിൽ ശ്രദ്ധേയമായൊരു വ്യത്യാസം നിലനിൽക്കുന്നു. വ്യാഴത്തിന് നാല് വൻ ഉപഗ്രഹങ്ങളായ ഐഒ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവ ഉണ്ട്. എന്നാൽ ശനിക്ക് 280-ൽ അധികം ഉപഗ്രഹങ്ങൾ ഉണ്ടായിട്ടും, ടൈറ്റൻ എന്ന ഒറ്റ വലിയ ഉപഗ്രഹം മാത്രമാണ് പ്രധാനമായും കാണപ്പെടുന്നത്. ഈ വ്യത്യാസത്തിന് പിന്നിലെ ശാസ്ത്രീയ കാരണം എന്താണെന്ന് കണ്ടെത്താൻ ശാസ്ത്രലോകം ഏറെക്കാലമായി ശ്രമിച്ചുവരികയായിരുന്നു.&lt;/p&gt;&lt;h2&gt;വ്യാഴത്തിന്&zwj;റെയും ശനിയുടെയും രഹസ്യത്തിന്&zwj;റെ ചുരുളഴിച്ച പഠനം&lt;/h2&gt;&lt;p&gt;ഇതിന് വ്യക്തമായ മറുപടി നൽകുന്ന ഒരു പഠനം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 2026 ഏപ്രിലിൽ കിയോട്ടോ സർവകലാശാലയിലെ ഗവേഷകർ നേച്ചർ ആസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗ്രഹങ്ങളുടെ കാന്തികക്ഷേത്രങ്ങളാണ് ഈ വ്യത്യാസത്തിന് പ്രധാന കാരണം എന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;ഗ്രഹങ്ങൾ രൂപം കൊണ്ട ആദ്യഘട്ടത്തിൽ, അവയെ ചുറ്റിപ്പറ്റി വാതകവും പൊടിയും ചേർന്ന ഒരു വളയം ഉണ്ടായിരുന്നു. ഇതിനെ ശാസ്ത്രീയമായി &lsquo;സർകമ്പ്ലാനറ്ററി ഡിസ്&zwj;ക്&rsquo; എന്ന് വിളിക്കുന്നു. ഈ വളയത്തിൽ നിന്നാണ് ഉപഗ്രഹങ്ങൾ രൂപം കൊള്ളുന്നത്. ജൂപ്പിറ്ററിന്&zwj;റെ ശക്തമായ കാന്തികക്ഷേത്രം ഈ വളയത്തിന്&zwj;റെ ഒരു ഭാഗം വേർതിരിച്ച്, അവിടെ ചന്ദ്രന്മാർ രൂപപ്പെടാൻ അനുകൂലമായ ഒരു ഒറ്റപ്പെട്ട മേഖലയെ സൃഷ്&zwj;ടിച്ചു. ഇതുവഴി ഒന്നിലധികം വമ്പൻ ഉപഗ്രങ്ങൾ രൂപപ്പെടാൻ സാഹചര്യമുണ്ടായി. അതേസമയം, ശനിയുടെ കാന്തികക്ഷേത്രം അത്ര ശക്തമായിരുന്നില്ല. അതിനാൽ ഇത്തരത്തിലുള്ള പ്രത്യേക മേഖലയൊന്നും രൂപപ്പെടാൻ കഴിഞ്ഞില്ല. ഇതു കാരണം വലിയ ഉപഗ്രഹങ്ങൾ രൂപപ്പെടുന്ന പ്രക്രിയ പരിമിതമായി. ടൈറ്റൻ മാത്രമാണ് പ്രധാനമായ വലിപ്പത്തിൽ രൂപം കൊണ്ടത് എന്നും ഗവേഷകർ അവകാശപ്പെടുന്നു.&lt;/p&gt;&lt;h3&gt;പുതിയ ഗ്രഹ പഠനങ്ങള്&zwj;ക്ക് പ്രതീക്ഷ&lt;/h3&gt;&lt;p&gt;ഈ കണ്ടെത്തൽ നമ്മുടെ സൗരയൂഥത്തിന് അപ്പുറത്തേക്കും വ്യാപിക്കുന്നതാണ്. വ്യാഴത്തേക്കാൾ വലിപ്പമുള്ള വാതകഗ്രഹങ്ങൾ സാധാരണയായി നിരവധി വൻ ഉപഗ്രഹങ്ങൾ ഉള്ളവയായിരിക്കാം എന്നും അതേസമയം, ശനിയുടെ വലിപ്പമുള്ള ഗ്രഹങ്ങൾക്ക് കുറച്ച് പ്രധാന ഉപഗ്രഹങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും ഗവേഷകർ പറയുന്നു. ഇത് എക്സോമൂണുകൾ കണ്ടെത്തുന്നതിനും വലിയ സഹായമാകും. മറ്റു നക്ഷത്ര വ്യവസ്ഥകളിലെ ഗ്രഹങ്ങളെ ചുറ്റുന്ന ഉപഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾക്ക് ഈ പഠനം പുതിയ ദിശ നൽകുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, നമ്മുടെ സൗരയൂഥം തന്നെ ഗ്രഹ രൂപീകരണ സിദ്ധാന്തങ്ങൾ പഠിക്കാൻ ഏറ്റവും മികച്ച പരീക്ഷണശാലയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/why-jupiter-has-four-giant-moons-while-saturn-has-just-one-articleshow-bikfhqq"/>
        </item>
        <item>
            <title><![CDATA[ഇടിമിന്നല്‍ ബഹിരാകാശ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു; രഹസ്യത്തിന്‍റെ ചുരുളഴിക്കാന്‍ നാസ ദൗത്യം]]></title>
            <link>https://www.asianetnews.com/science-technology/nasa-has-launched-the-canvas-cubesat-mission-to-study-very-low-frequency-radio-waves-generated-by-lightning-articleshow-cfs0q6t</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/nasa-has-launched-the-canvas-cubesat-mission-to-study-very-low-frequency-radio-waves-generated-by-lightning-articleshow-cfs0q6t</guid>
            <pubDate>Sun, 19 Apr 2026 13:28:35 +0530</pubDate>
            <description><![CDATA[നാസയുടെ പുതിയ ഉപഗ്രഹ ദൗത്യമായ കാൻവാസ്, ഭൂമിയിലെ മിന്നൽ പോലുള്ള പ്രതിഭാസങ്ങൾ ബഹിരാകാശ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്നു. വളരെ താഴ്ന്ന ഫ്രീക്വൻസിയിലുള്ള (VLF) റേഡിയോ തരംഗങ്ങളെ അളക്കുന്ന ഈ ദൗത്യം, ബഹിരാകാശ കാലാവസ്ഥാ മോഡലുകൾ മെച്ചപ്പെടുത്താനും ഭ്രമണപഥത്തിലെ ഉപകരണങ്ങളെ സംരക്ഷിക്കാനും സഹായിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k1g8sxj8mjy43jpr5w30605q,imgname-gettyimages-1822693664-1753966507591.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭൂമിയിലെ മിന്നൽ പ്രഭാവങ്ങൾ ബഹിരാകാശ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത നേടാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഒരു പുതിയ ചെറിയ ഉപഗ്രഹ ദൗത്യം ആരംഭിച്ചു. കാൻവാസ് (ക്ലൈമറ്റോളജി ഓഫ് ആന്ത്രോപോജെനിക് ആൻഡ് നാച്ചുറൽ VLF വേവ് ആക്ടിവിറ്റി ഇൻ സ്&zwnj;പേസ്) (CANVAS - Climatology of Anthropogenic and Natural VLF Wave Activity in Space) എന്ന ഈ ദൗത്യം, വളരെ താഴ്ന്ന ഫ്രീക്വൻസിയിലുള്ള (VLF) റേഡിയോ തരംഗങ്ങൾ വഴി ഭൂമി&ndash;ബഹിരാകാശ ഇടപെടലുകൾ പഠിക്കുകയാണ് ലക്ഷ്യമിടുന്നത്. 2026 ഏപ്രിൽ 7-ന് മിനിച്ചർ (Minotaur IV) റോക്കറ്റിൽ, കാലിഫോർണിയയിലെ വാൻഡൻബർഗ് സ്&zwnj;പേസ് ഫോഴ്&zwnj;സ് ബേസിൽ നിന്നാണ് 4U ക്യൂബ്&zwj;സാറ്റ് (CubeSat) വിക്ഷേപിച്ചത്.&lt;/p&gt;&lt;p&gt;കാൻവാസ് ഉപഗ്രഹം മിന്നൽ ഡിസ്&zwnj;ചാർജുകളും ഭൂമിയിലെ ട്രാൻസ്&zwnj;മിറ്ററുകളും സൃഷ്&zwnj;ടിക്കുന്ന വിഎൽഎഫ് (VLF) തരംഗങ്ങളെ അളക്കുന്നു. അയോണോസ്&zwnj;ഫിയറിലൂടെ മാഗ്നറ്റോസ്&zwnj;ഫിയറിലേക്ക് ഒഴുകുന്ന ഊർജത്തിന്&zwj;റെ അളവ് കണ്ടെത്തുക എന്നതാണ് ഇതിന്&zwj;റെ പ്രധാന ലക്ഷ്യം. ഇതുവഴി ഭൂമിക്ക് സമീപമുള്ള ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചുള്ള അറിവ് കൂടുതൽ വികസിപ്പിക്കാൻ കഴിയും.&lt;/p&gt;&lt;p&gt;ഈ ഉപഗ്രഹത്തിൽ രണ്ട് പ്രധാന ഉപകരണങ്ങളുണ്ട്. മൂന്ന് ആക്&zwnj;സിസുകൾ ഉള്ള മാഗ്നറ്റോമീറ്ററും രണ്ട് ആക്&zwnj;സിസുകൾ ഉള്ള ഇലക്&zwnj;ട്രിക് ഫീൽഡ് സെൻസറും ആണ് ഇവ. ഈ ഉപകരണങ്ങൾ ഉപയോഗിച്ച് തരംഗങ്ങളുടെ മാഗ്നറ്റിക്, ഇലക്ട്രിക് ഘടകങ്ങൾ വിശദമായി അളക്കുന്നു. ഓരോ തരംഗത്തിന്&zwj;റെ ശക്തിയും ദിശയും കണ്ടെത്തി, ഭൂമിയിലെ മിന്നൽ നിരീക്ഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ലോകമെമ്പാടുമുള്ള വിഎൽഎഫ് തരംഗങ്ങളുടെ മോഡലുകളെ പഠിക്കാൻ കഴിയും.&lt;/p&gt;&lt;p&gt;കാൻവാസ് ദൗത്യത്തിന്&zwj;റെ പ്രധാന ലക്ഷ്യം പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ വിഎൽഎഫ് (VLF) സിഗ്നലുകൾ ബഹിരാകാശത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്. ഈ തരംഗങ്ങൾ മാഗ്നറ്റോസ്&zwj;ഫിയറിലേക്ക് പ്രവേശിച്ച് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള വാൻ അലൻ റേഡിയേഷൻ ബെൽറ്റുകളിൽ ഉള്ള ഇലക്&zwnj;ട്രോണുകളെ ചിതറിക്കുന്നു. ബഹിരാകാശ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മികച്ച മോഡലുകൾ വികസിപ്പിക്കുന്നതിന് ഈ കണ്ടെത്തലുകൾ സഹായിക്കും. ഭ്രമണപഥത്തിലെ ഉപകരണങ്ങൾ സംരക്ഷിക്കാനും ബഹിരാകാശയാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും ഇത് നമ്മെ സഹായിക്കും. ഒരു വർഷത്തെ ദൗത്യ സമയത്തിനുള്ളിൽ, കാൻവാസ് ലോകമെമ്പാടുമുള്ള വിഎൽഎഫ് തരംഗങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/nasa-has-launched-the-canvas-cubesat-mission-to-study-very-low-frequency-radio-waves-generated-by-lightning-articleshow-cfs0q6t"/>
        </item>
        <item>
            <title><![CDATA[ആ സുരക്ഷിത താവളവും നഷ്ടമായി, ഭൂമിയിൽ കൊതുകുകളില്ലാത്ത അവസാന രാജ്യത്തും കൊതുക് ശല്യം, വില്ലനായത് കാലാവസ്ഥ വ്യതിയാനം]]></title>
            <link>https://www.asianetnews.com/international-news/natural-protection-collapse-mysteriously-untouched-finally-iceland-not-free-from-mosquitoes-articleshow-d3tawin</link>
            <guid isPermaLink="true">https://www.asianetnews.com/international-news/natural-protection-collapse-mysteriously-untouched-finally-iceland-not-free-from-mosquitoes-articleshow-d3tawin</guid>
            <pubDate>Tue, 12 May 2026 10:04:01 +0530</pubDate>
            <description><![CDATA[&lt;p&gt;ഐസ്&zwnj;ലൻഡിലെ പെട്ടെന്നുള്ള മഞ്ഞുരുകലും തൊട്ടുപിന്നാലെ വരുന്ന അതിശക്തമായ തണുപ്പും കൊതുകുകളുടെ വളർച്ചാ ഘട്ടത്തെ തടസ്സപ്പെടുത്തിയിരുന്നു. ഈ പ്രകൃതിദത്തമായ തടസ്സമാണ് ഇത്രയും കാലം ഐസ്&zwnj;ലൻഡിനെ കൊതുകുകളിൽ നിന്ന് സംരക്ഷിച്ചിരുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3jwef54m5mf0trm6hygp4sr,imgname-mos1-1756201696420.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റെയ്ക്യവിക്: കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായി, ഭൂമിയിൽ കൊതുകുകളില്ലാത്ത അവസാന സുരക്ഷിത താവളമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഐസ്&zwnj;ലൻഡിലും കൊതുക് ശല്യം. ഭൂമിയിൽ കൊതുകുകളുടെ ശല്യമില്ലാത്ത അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു ഐസ്&zwnj;ലൻഡ്. എന്നാൽ ഈ അടുത്താണ് ഐസ്&zwnj;ലൻഡിലെ കിഴക്കൻ മേഖലകളിൽ കൊതുകുകളുടെ സാന്നിധ്യം ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്. പ്രധാനമായും കുലിസെറ്റ അനുലേറ്റ എന്നറിയപ്പെടുന്ന കൊതുകുകളെയാണ് അവിടെ കണ്ടെത്തിയിരിക്കുന്നത്. ഇവ തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്.&lt;/p&gt;&lt;p&gt;മറ്റ് ആർട്ടിക് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഐസ്&zwnj;ലൻഡിലെ കാലാവസ്ഥ കൊതുകുകൾക്ക് അതിജീവിക്കാൻ പ്രയാസമുള്ളതായിരുന്നു. കൊതുകുകളുടെ ലാർവകൾക്ക് വളരാൻ കൃത്യമായ താപനില ആവശ്യമാണ്. ഐസ്&zwnj;ലൻഡിലെ പെട്ടെന്നുള്ള മഞ്ഞുരുകലും തൊട്ടുപിന്നാലെ വരുന്ന അതിശക്തമായ തണുപ്പും കൊതുകുകളുടെ വളർച്ചാ ഘട്ടത്തെ തടസ്സപ്പെടുത്തിയിരുന്നു. ഈ പ്രകൃതിദത്തമായ തടസ്സമാണ് ഇത്രയും കാലം ഐസ്&zwnj;ലൻഡിനെ കൊതുകുകളിൽ നിന്ന് സംരക്ഷിച്ചിരുന്നത്. ആഗോളതാപനം മൂലം ഐസ്&zwnj;ലൻഡിലെ താപനില വർദ്ധിക്കുന്നതാണ് പെട്ടന്നുള്ള മാറ്റത്തിന് പ്രധാന കാരണം. ഐസ്&zwnj;ലൻഡിലെ മഞ്ഞുരുകൽ പ്രക്രിയയിൽ വന്ന മാറ്റങ്ങൾ കൊതുകുകൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കി. കൂടാതെ, മനുഷ്യരുടെ യാത്രകളും ചരക്ക് നീക്കങ്ങളും കൊതുകുകൾ പുതിയ ഇടങ്ങളിലേക്ക് എത്തുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും കരുതപ്പെടുന്നു.&lt;/p&gt;&lt;p&gt;കൊതുകുകളുടെ ഈ വരവ് കേവലം ഒരു പ്രാണിയുടെ സാന്നിധ്യം മാത്രമല്ല, മറിച്ച് ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഴം വ്യക്തമാക്കുന്ന സൂചന കൂടിയാണ്. ഇതുവരെ സുരക്ഷിതമായിരുന്ന ആവാസവ്യവസ്ഥകൾ പോലും തകിടം മറിയുന്നു എന്നതിന്റെ തെളിവാണിത്. കൊതുകുകൾ വർദ്ധിക്കുന്നത് പക്ഷികൾക്കും മറ്റ് വന്യജീവികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം രോഗങ്ങൾ പടരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നുവെന്നാണ് ദി ജേണൽ സയൻസ് ഗവേഷകർ വിഷദമാക്കുന്നത്. നിലവിൽ അന്റാർട്ടിക്ക മാത്രമാണ് കൊതുകുകൾ ഇല്ലാത്ത ഭൂമിയിലെ ഏക പ്രദേശം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/natural-protection-collapse-mysteriously-untouched-finally-iceland-not-free-from-mosquitoes-articleshow-d3tawin"/>
        </item>
        <item>
            <title><![CDATA[യുറാനസിന്‍റെ പുറംവളയങ്ങൾ; മറഞ്ഞിരിക്കുന്ന ചെറു ഉപഗ്രഹങ്ങളുടെ രഹസ്യം പുറത്ത്]]></title>
            <link>https://www.asianetnews.com/science-technology/moons-hidden-in-uranus-outer-rings-new-study-finds-articleshow-dudg8i9</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/moons-hidden-in-uranus-outer-rings-new-study-finds-articleshow-dudg8i9</guid>
            <pubDate>Mon, 27 Apr 2026 18:54:05 +0530</pubDate>
            <description><![CDATA[&lt;p&gt;കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ജെയിംസ് വെബ് ടെലിസ്കോപ്പ് ഡാറ്റ ഉപയോഗിച്ച് യുറാനസിന്&zwj;റെ വളയങ്ങളെക്കുറിച്ച് പുതിയ കണ്ടെത്തലുകൾ നടത്തി. നീല നിറമുള്ള മ്യൂ വളയം മാബ് ഉപഗ്രഹത്തിൽ നിന്നുള്ള ജലമഞ്ഞ് കൊണ്ടും, ചുവന്ന ന്യൂ വളയം ജൈവ ഘടകങ്ങൾ കൊണ്ടും നിർമ്മിതമാണെന്ന് പഠനം പറയുന്നു. ചെറു ഉപഗ്രഹങ്ങൾ ഉണ്ടാകാമെന്ന സൂചന നൽകുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9f27ee65zxddhckpapydmf,imgname-uranus-1775213026766.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാലിഫോർണിയ: &lt;/strong&gt;സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമായ യുറാനസ് അതിന്&zwj;റെ അതിശൈത്യവും വളയങ്ങളും കാരണം കൗതുകമുണർത്തുന്ന ഒന്നാണ്. ഐസ് ജയന്&zwj;റ് വിഭാഗത്തിൽപ്പെടുന്ന യുറാനസിന് ഒരു വളയ ശൃംഖല സ്വന്തമായിട്ടുണ്ട്. 1977-ൽ ആണ് യുറാനസിന്&zwj;റെ പതിമൂന്ന് വളയങ്ങൾ കണ്ടെത്തിയത്. ശനിയുടെ തിളങ്ങുന്ന വളയങ്ങളെ അപേക്ഷിച്ച്, യുറാനസിന്&zwj;റെ വളയങ്ങൾ വളരെ മങ്ങിയതും രഹസ്യങ്ങൾ നിറഞ്ഞതുമാണ്. ഇപ്പോൾ, ഈ വളയങ്ങളിൽ ഉൾപ്പെടുന്ന മ്യൂ (mu-&mu;)യും ന്യൂ (v)വും ശാസ്ത്രജ്ഞർക്കു പുതിയ കണ്ടെത്തലുകളിലേക്ക് വഴിതെളിക്കുകയാണ്.&lt;/p&gt;&lt;h2&gt;യുറാനസിന്&zwj;റെ പുറംവളയങ്ങളെ കുറിച്ച് കൂടുതല്&zwj; വിവരങ്ങള്&zwj; അറിവായി&lt;/h2&gt;&lt;p&gt;അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകയായ ഇംകെ ഡി പാറ്ററിന്&zwj;റെ നേതൃത്വത്തിൽ നടത്തിയ പഠനം 'ജേണൽ ഓഫ് ജിയോഫിസിക്കൽ റിസർച്ച്: പ്ലാനറ്റ്&zwnj;സ്' എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് (JWST), ഹബിൾ ടെലിസ്കോപ്പ്, കെക്ക് നിരീക്ഷണകേന്ദ്രം തുടങ്ങിയവയുടെ വിവരങ്ങൾ ഉപയോഗിച്ചാണ് ഈ പഠനം നടന്നത്. ആദ്യമായി ഈ രണ്ട് വളയങ്ങളുടെയും സംയുക്ത പ്രതിഫലന സ്പെക്&zwnj;ട്രം തയ്യാറാക്കാൻ ഗവേഷകർക്ക് കഴിഞ്ഞു.&lt;/p&gt;&lt;p&gt;പഠനഫലങ്ങൾ അനുസരിച്ച്, നീല നിറത്തിലുള്ള മ്യൂ (mu-&mu;) വളയം, മാബ് എന്ന ചെറിയ ഉപഗ്രഹത്തിൽ നിന്നുള്ള ജലമഞ്ഞ് കണങ്ങളാൽ നിർമ്മിതമാണ്. മൈക്രോമീറ്റിയറോയിഡുകളുടെ ഇടിച്ചിലുകൾ മൂലം ഈ കണങ്ങൾ പുറത്തേക്ക് ചിതറുന്നതായി കണ്ടെത്തി. അതേസമയം ചുവപ്പ് നിറത്തിലുള്ള ന്യൂ (v) വളയം ധാതു ഘടകങ്ങളും 10 മുതൽ 15 ശതമാനം വരെ കാർബൺ അധിഷ്&zwj;ഠിത ജൈവ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ്. ഇത് സമീപ പ്രദേശങ്ങളിൽ ഭ്രമണം ചെയ്യുന്ന, ഇതുവരെ കണ്ടെത്താത്ത ചെറു ഉപഗ്രഹങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.&lt;/p&gt;&lt;h3&gt;ഒരു ഉപഗ്രഹത്തിന് 10 കിലോമീറ്റര്&zwj; മാത്രം വലുപ്പം&lt;/h3&gt;&lt;p&gt;ന്യൂ (v) വളയത്തിലെ ധൂളിയിൽ കാണുന്ന ജൈവ ഘടകങ്ങൾ, നിലവിലെ ടെലിസ്കോപ്പുകൾക്ക് കാണാൻ കഴിയാത്ത ചെറുതായ ഉപഗ്രഹങ്ങൾ യുറാനസിന്&zwj;റെ ചുറ്റും ഉണ്ടായിക്കാം എന്നന്നതിന് ശക്തമായ തെളിവുകളാണ് എന്ന് ഗവേഷകർ പറയുന്നു. 2025-ൽ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയ S/2025 U1 എന്ന വെറും 10 കിലോമീറ്റർ വലുപ്പമുള്ള ഉപഗ്രഹം ഈ സംശയത്തെ കൂടുതൽ ശക്തമാക്കി. ഇനിയും അനവധി ചെറിയ ആകാശവസ്&zwj;തുക്കൾ കണ്ടെത്താൻ ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.&lt;/p&gt;&lt;p&gt;മാബ് ഉപഗ്രഹം എങ്ങനെ അതിന്&zwj;റെ പാറഘടനയുള്ള അയൽ ഉപഗ്രഹങ്ങളെക്കാൾ കൂടുതൽ മഞ്ഞ് സ്വഭാവം കൈവരിച്ചുവെന്നത് ഇപ്പോഴും ദുരൂഹമാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ യുറാനസിലേക്കുള്ള പ്രത്യേക ബഹിരാകാശ ദൗത്യം ആവശ്യമാണ് എന്നതാണ് ശാസ്ത്രലോകത്തിന്&zwj;റെ നിലപാട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/moons-hidden-in-uranus-outer-rings-new-study-finds-articleshow-dudg8i9"/>
        </item>
        <item>
            <title><![CDATA[പിടിവിടാതെ ചൊവ്വയിലൊരു പാറ; ആറ് ദിവസം വലഞ്ഞ് ക്യൂരിയോസിറ്റി റോവർ, ഒടുവില്‍ നാസ അത് തകര്‍ത്തു]]></title>
            <link>https://www.asianetnews.com/science-technology/9-pound-mars-rock-held-curiosity-rover-hostage-for-6-days-articleshow-iklxkmu</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/9-pound-mars-rock-held-curiosity-rover-hostage-for-6-days-articleshow-iklxkmu</guid>
            <pubDate>Sat, 09 May 2026 11:06:45 +0530</pubDate>
            <description><![CDATA[&lt;p&gt;ചൊവ്വയിൽ ഗവേഷണം നടത്തുന്ന നാസയുടെ ക്യൂരിയോസിറ്റി റോവറിന്&zwj;റെ ഡ്രില്ലിൽ ഒരു പാറക്കഷണം കുടുങ്ങി. ആറു ദിവസത്തെ തീവ്രമായ പരിശ്രമത്തിനൊടുവിൽ, ഡ്രിൽ ശക്തമായി തിരിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്തതിലൂടെ നാസ എഞ്ചിനീയർമാർ പാറയെ വിജയകരമായി നീക്കം ചെയ്തു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr5j992d8xkcz7gxbg3nd21f,imgname-curiosity-rover-1778303411277.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചൊവ്വയിലെ സങ്കീര്&zwj;ണമായ കാലാവസ്ഥയും അത്യന്തം വെല്ലുവിളികള്&zwj; നിറഞ്ഞ സാഹചര്യങ്ങളും അതിജീവിച്ച് വർഷങ്ങളായി ഗവേഷണം നടത്തുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്യൂരിയോസിറ്റി റോവർ. എന്നാൽ ഈ റോവർ കഴിഞ്ഞ മാസം ഒരു അസാധാരണ പ്രശ്&zwj;നത്തിൽ അകപ്പെട്ടു. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും പരീക്ഷണത്തിനായി എടുത്ത ഒരു പാറ കഷണം റോവറിന്&zwj;റെ ഡ്രില്ലിൽ കുടുങ്ങിയതാണ് ശാസ്ത്രജ്ഞരെ ആശങ്കയിലാക്കിയത്. ആറു ദിവസത്തോളം ആണ് ഈ പാറക്കഷണം റോവറിനെ പ്രതിസന്ധിയിൽ ആക്കിയത് എന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;മൈനസ് 200 ഡിഗ്രി ഫാരൻഹീറ്റ് വരെ താഴുന്ന താപനില, ശക്തമായ പൊടിക്കാറ്റുകൾ, അപകടകരമായ വികിരണങ്ങൾ എന്നിവയെ പോലും അതിജീവിച്ച ക്യൂരിയോസിറ്റിക്ക് ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്&zwj;നമായിരുന്നു ഇത്. 'അറ്റകാമ' എന്ന് പേരുള്ള പാറയുടെ സാമ്പിൾ ശേഖരിക്കുന്നതിനിടെയാണ് പാറയുടെ ഒരു ഭാഗം ഡ്രില്ലിൽ കുടുങ്ങിയത്. സാധാരണയായി സാമ്പിൾ ശേഖരിച്ച ശേഷം പാറ തകരുകയോ ഡ്രിൽ വിട്ടുപോകുകയോ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ പാറ ഭാഗികമായി പുറത്തുവന്നിട്ടും ഡ്രില്ലിൽ മുറുകെ പിടിച്ച നിലയിൽ തുടരുകയായിരുന്നു.&lt;/p&gt;&lt;p&gt;ആദ്യം പാറയെ വിട്ടുമാറ്റാൻ ഡ്രിൽ ശക്തമായി കുലുക്കാൻ നാസ എഞ്ചിനീയർമാർ ശ്രമിച്ചു. എന്നാൽ യാതൊരു ഫലവും ഉണ്ടായില്ല. നാല് ദിവസം കഴിഞ്ഞ് റോവറിന്&zwj;റെ കൈയുടെ സ്ഥാനം മാറ്റി വീണ്ടും വൈബ്രേഷൻ പരീക്ഷിച്ചെങ്കിലും പാറയിൽ നിന്ന് ചെറിയ മണൽതരികൾ മാത്രം പൊഴിഞ്ഞു. പാറ പിന്നെയും പിടിവിടാതെ തന്നെ തുടർന്നു.&lt;/p&gt;&lt;h2&gt;പാറ തകര്&zwj;ത്ത് നാസയുടെ തന്ത്രം&lt;/h2&gt;&lt;p&gt;അവസാനം മേയ് ഒന്നിന് കൂടുതൽ ശക്തമായ നടപടികളിലേക്ക് നാസ നീങ്ങി. ഡ്രില്ലിന്&zwj;റെ കോൺ മാറ്റി തിരിക്കുകയും ശക്തമായ വൈബ്രേഷനും സ്&zwj;പിന്നിംഗും ഒരുമിച്ച് നടത്തുകയും ചെയ്&zwnj;തു. നിരവധി തവണ ഈ പ്രക്രിയ ആവർത്തിക്കേണ്ടിവരുമെന്ന് കരുതിയിരുന്നെങ്കിലും ആദ്യ ശ്രമത്തിൽ തന്നെ വിജയം കൈവന്നു. ശക്തമായ ചലനത്തെ തുടർന്ന് അറ്റകാമ പാറ പൊട്ടി ചൊവ്വയുടെ ഉപരിതലത്തിലേക്ക് വീണു.&lt;/p&gt;&lt;p&gt;ഭൂമിയിൽ നിന്ന് ഏകദേശം 225 ദശലക്ഷം കിലോമീറ്റർ അകലെയാണ് കോടിക്കണക്കിന് ബില്യൺ ഡോളർ ചെലവഴിച്ച് ശാസ്&zwj;ത്രലോകം ഈ ദൗത്യം നടത്തുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെ അസാധാരണമായ ഒരു പ്രശ്നമായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്&zwj;റെ വിലയിരുത്തൽ. ചെരുപ്പിന്&zwj;റെ അടിയിൽ ചവച്ച ച്യൂയിംഗം കുടുങ്ങിയതുപോലെ ആറ് ദിവസം പാറ ക്യൂരിയോസിറ്റി റോവറിൽ പറ്റിപ്പിടിച്ച് നിന്നു എന്നാണ് പലരുടെയും തമാശ രൂപത്തിലുള്ള പ്രതികരണം. എന്തായാലും നിലവിലെ പ്രശ്&zwj;നത്തിൽ നിന്നും മുക്തി നേടിയ ക്യൂരിയോസിറ്റി റോവർ പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറായിത്തന്നെ ചൊവ്വയുടെ കൂടുതൽ രഹസ്യങ്ങൾ കണ്ടെത്തുന്നതിനായി പതിവായി ഷെഡ്യൂൾ ചെയ്&zwnj;തിട്ടുള്ള പ്രോഗ്രാമിംഗുകളിലേക്ക് മടങ്ങിയിരിക്കുന്നു.&lt;/p&gt;&lt;p&gt;അതേസമയം, ആറ് ദിവസത്തെ ഈ മുഴുവൻ സംഭവങ്ങളും ക്യൂരിയോസിറ്റിയുടെ ക്യാമറകൾ പകർത്തിയിട്ടുണ്ട്. അതിനാൽ ചൊവ്വയിലെ ഈ അപൂർവ നിമിഷങ്ങളുടെ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികൾക്ക് ഇപ്പോൾ ആസ്വദിക്കാൻ സാധിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Got something weighing you down? Shake it off (like Curiosity)!The Martian explorer unintentionally picked up a rock while drilling a recent sample, but the team was able to dislodge it by having the rover move its robotic arm and vibrate the drill until the rock fell off. pic.twitter.com/LnLYjIBW2H&lt;/p&gt;&lt;p&gt;&mdash; NASA Mars (@NASAMars) May 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/9-pound-mars-rock-held-curiosity-rover-hostage-for-6-days-articleshow-iklxkmu"/>
        </item>
        <item>
            <title><![CDATA[കേരളത്തിൽ അനുഭവപ്പെടുന്ന ചൂട് അസാധാരണം, വേനൽമഴ വൈകിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസം! എന്താണ് സംസ്ഥാനത്തെ ചുട്ടുപൊള്ളിക്കുന്ന ആന്‍റി സൈക്ലോൺ]]></title>
            <link>https://www.asianetnews.com/science-technology/anti-cyclone-effect-behind-the-reason-of-high-temparature-in-kerala-articleshow-ixspe1t</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/anti-cyclone-effect-behind-the-reason-of-high-temparature-in-kerala-articleshow-ixspe1t</guid>
            <pubDate>Fri, 17 Apr 2026 17:55:27 +0530</pubDate>
            <description><![CDATA[കേരളത്തിൽ വേനൽമഴ വൈകുന്നതിന് കാരണം കര്&zwj;ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ആന്റി സൈക്ലോൺ എന്ന ഉന്നത മർദ്ദ മേഖലയാണ്. ഈ പ്രതിഭാസം മേഘരൂപീകരണം തടയുന്നതിനാൽ കനത്ത ചൂട് അനുഭവപ്പെടുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഏപ്രില്&zwj; അവസാനത്തോടെ മാത്രമേ വേനൽമഴ സജീവമാകൂ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdp72nkktf742e00nwr4jxm,imgname-heat-wave-1776428485299.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; കേരളത്തിൽ വേനൽ മഴ വൈകാനുള്ള കാരണം ആന്റി സൈക്ലോൺ പ്രതിഭാസം. കര്&zwj;ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ഉന്നത മർദ്ദ മേഖല (ആന്റി സൈക്ലോണ്&zwj;) പ്രതിഭാസമാണ് നിലവില്&zwj; ലഭിക്കേണ്ട സ്വഭാവിക മഴക്ക് തടസം സൃഷ്ടിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. ആന്റി സൈക്ലോൺ പ്രതിഭാസം നിലനിൽക്കുന്നതിനാൽ, വേനല്&zwj;മഴക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രില്&zwj; അവസാന വാരം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് ഐഎംഡിയുടെ പ്രവചനങ്ങളിൽ പറയുന്നത്. പലയിടങ്ങളിലായി ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും താപനിലയിൽ കാര്യമായ വ്യത്യാസം വരുത്തില്ല. അന്തരീക്ഷ ആർദ്രതയിലും വർധനവുള്ളതിനാൽ അനുഭവപ്പെടുന്ന ചൂട് ഉയർന്നതായിരിക്കും. ഏപ്രിൽ അവസാനത്തോടെ മാത്രമേ കേരളത്തിൽ വേനൽ മഴ സജീവമാകാൻ സാധ്യതയുള്ളൂവെന്നും ഐഎംഡി പ്രവചനങ്ങൾ പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;എന്താണ് ആന്റി സൈക്ലോൺ?&lt;/strong&gt;&lt;/h2&gt;&lt;p&gt;ചുഴലിക്കാറ്റിന്റെ നേർവിപരീത കാലാവസ്ഥാ പ്രതിഭാസമാണ് ആന്റി സൈക്ലോൺ (Anti-cyclone). ഒരു നിശ്ചിത പ്രദേശത്ത് വായുവിന്റെ മർദ്ദം ചുറ്റുമുള്ള പ്രദേശങ്ങളേക്കാൾ വർധിക്കുമ്പോഴാണ് ആന്റി സൈക്ലോൺ രൂപപ്പെടുന്നു. ഇതിന്റെ കേന്ദ്രഭാഗത്ത് മർദ്ദം കൂടുതലായിരിക്കും. അതുകൊണ്ട് കന്നെ ഉന്നത മർദ്ദ കേന്ദ്രത്തിൽ നിന്ന് കാറ്റ് പുറത്തേക്ക് വീശും. ഭൂമിയുടെ കറക്കം കാരണം ഈ കാറ്റിന്റെ ദിശ രണ്ട് അർദ്ധഗോളങ്ങളിലും വ്യത്യസ്തമായിരിക്കും. ചുഴലിക്കാറ്റുകൾ മഴയും കാറ്റും കൊണ്ടുവരുമ്പോൾ, ആന്റി സൈക്ലോണുകൾ പൊതുവേ ശാന്തമായ കാലാവസ്ഥയാണ് സൃഷ്ടിക്കുക. ആന്റി സൈക്ലോൺ അവസ്ഥയിൽ വായു മുകളിൽ നിന്ന് താഴേക്ക് അമരുന്നതിനാൽ മേഘങ്ങൾ രൂപപ്പെടുന്നത് തടയുന്നു. അവസ്ഥയിൽ സാധാരണയായി മഴ പെയ്യില്ല. ആകാശം തെളിഞ്ഞ് കാണപ്പെടും. ആന്റി സൈക്ലോൺ അവസ്ഥ വേനൽക്കാലത്താണെങ്കിൽ കഠിനമായ ചൂടിനും (Heat waves), ശൈത്യകാലത്താണെങ്കിൽ കഠിനമായ തണുപ്പിനും (Cold waves) കാരണമാകും.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/anti-cyclone-effect-behind-the-reason-of-high-temparature-in-kerala-articleshow-ixspe1t"/>
        </item>
        <item>
            <title><![CDATA[സൂര്യന് സമീപമെത്തിയ ധൂമകേതു ആവിയായി! അമ്പരപ്പിക്കുന്ന കണ്ടെത്തൽ]]></title>
            <link>https://www.asianetnews.com/science-technology/nasa-soho-spacecraft-captures-comet-c-2026-a1-maps-demise-near-sun-articleshow-k83zrqg</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/nasa-soho-spacecraft-captures-comet-c-2026-a1-maps-demise-near-sun-articleshow-k83zrqg</guid>
            <pubDate>Mon, 20 Apr 2026 09:31:54 +0530</pubDate>
            <description><![CDATA[&lt;p&gt;2026 ഏപ്രിലിൽ സൂര്യനോട് വളരെ അടുത്തുപോയ C/2026 A1 (മാപ്&zwj;സ്) എന്ന 'സൺഗ്രേസർ' ധൂമകേതു പൂർണ്ണമായും ശിഥിലീകരിച്ചു. സൂര്യന്റെ അതികഠിനമായ ചൂടും ഗുരുത്വാകർഷണവുമാണ് ഇതിന് കാരണമായതെന്ന് നാസയുടെ സോഹോ, സ്റ്റീരിയോ തുടങ്ങിയ ബഹിരാകാശ പേടകങ്ങളുടെ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmgnytjr9n1swpmv1ngtzw5,imgname-comet-c-2026-a1--maps--1776657562450.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;2026 ഏപ്രിലിൽ സൂര്യന്&zwj;റെ തൊട്ടടുത്ത് എത്തിയ അപൂർവ &lsquo;സൺഗ്രേസർ&rsquo; ധൂമകേതുവായ C/2026 A1 (മാപ്&zwj;സ്) പൂര്&zwj;ണമായി ശിഥിലീകരിച്ച സംഭവം ശാസ്ത്രലോകത്ത് വലിയ ശ്രദ്ധ നേടുന്നു. സൂര്യന്&zwj;റെ അതീവ ചൂടും ഗുരുത്വാകർഷണ ശക്തിയും താങ്ങാനാകാതെ ഈ ധൂമകേതു നശിച്ചുവെന്നാണ് നാസയുടെ നിരീക്ഷണം വ്യക്തമാക്കുന്നത്. ക്രോയിറ്റ്&zwnj;സ് (Kreutz) സൺഗ്രേസർ കുടുംബത്തിൽപ്പെട്ട ഈ ധൂമകേതുവിനെ അമച്വർ ജ്യോതിശാസ്ത്രജ്ഞരാണ് ആദ്യം കണ്ടെത്തിയത്.&lt;/p&gt;&lt;h2&gt;ധൂമകേതുവിനെ കണ്ട് സോഹോ, സ്റ്റീരിയോ പേടകങ്ങള്&zwj;&lt;/h2&gt;&lt;p&gt;സൂര്യനോട് ഏറ്റവും അടുത്തുള്ള പെരിഹീലിയത്തിനുമുമ്പ് തന്നെ ദ്രുതഗതിയിൽ സഞ്ചരിക്കുന്ന മാപ്&zwj;സ് ധൂമകേതുവിനെ നാസയുടെ വിവിധ ബഹിരാകാശ പേടകങ്ങൾ നിരീക്ഷിച്ചിരുന്നു. സോഹോ (SOHO) പേടകത്തിലെ ലാസ്&zwj;കോ (LASCO) കൊറോണാഗ്രാഫ് ഉപകരണം ധൂമകേതുവിനെ സൂര്യനെ സമീപിക്കുന്നതിനുമുമ്പ് പൂർണ്ണ രൂപത്തിൽ കണ്ടു. പക്ഷേ, പിന്നീട് ധൂമകേതു പൊടിക്കാറ്റായി മാറിയതായി ലാസ്&zwj;കോ കൊറോണാഗ്രാഫ് രേഖപ്പെടുത്തി. അതേസമയം സ്റ്റീരിയോ പേടകം (STEREO) വ്യത്യസ്&zwj;ത കോണുകളിൽ നിന്നും ധൂമകേതു സൂര്യനെ ചുറ്റിപ്പോയതിനു ശേഷം പൂർണ്ണമായി അപ്രത്യക്ഷമാകുന്നത് രേഖപ്പെടുത്തി.&lt;/p&gt;&lt;p&gt;നാസയുടെ പുതിയ പഞ്ച് ദൗത്യം (PUNCH Mission) ഏപ്രിൽ ഒന്നിന് മുമ്പ് തന്നെ മാപ്&zwj;സിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഭാവിയിൽ സൗര വാതങ്ങളുടെ സ്വാധീനത്തിൽ ധൂമകേതുവിന്&zwj;റെ വാലിന്&zwj;റെ മാറ്റങ്ങൾ പഠിക്കാൻ ഈ ദൗത്യം സഹായകരമാകും. ഇതിനുമുമ്പ് പാർക്കർ സോളാർ പ്രോബിലെ WISPR ഉപകരണം 2020-ൽ മറ്റൊരു സൺഗ്രേസർ ധൂമകേതു സൂര്യപ്രകാശത്തിന്&zwj;റെ ശക്തിയിൽ വിഘടിക്കുന്നത് സ്ഥിരീകരിച്ചിരുന്നു.&lt;/p&gt;&lt;h3&gt;ധൂമകേതുക്കള്&zwj; എങ്ങനെ നശിക്കുന്നു&lt;/h3&gt;&lt;p&gt;ധൂമകേതുക്കൾ സൂര്യനോട് അടുത്തെത്തുമ്പോൾ അവയുടെ അകത്തെ ഐസ് കനത്ത ചൂടിൽ വാതകമായി മാറുന്നു. ഇതിലൂടെ അകത്തെ സമ്മർദ്ദം കൂടുകയും കേന്ദ്രഭാഗം പിളർന്നുപോകുകയും ചെയ്യുന്നു. കൂടാതെ സൂര്യന്&zwj;റെ ശക്തമായ ടൈഡൽ ഫോഴ്സും (tidal force) മണിക്കൂറിൽ ഏകദേശം 16 ലക്ഷം കിലോമീറ്റർ വേഗതയും ഈ ശിഥിലീകരണത്തെ വേഗത്തിലാക്കുന്നു. ഇതിന്റെ ഫലമായി ധൂമകേതുക്കൾ നശിച്ച് വാതകവും പൊടിയും മാത്രം അവശേഷിക്കുന്നു.&lt;/p&gt;&lt;p&gt;ഇത്തരത്തിലുള്ള സംഭവങ്ങളെ പഠിക്കുന്നത് ശാസ്ത്രജ്ഞർക്ക് പ്രാചീന സൗരയൂഥത്തിന്&zwj;റെ രൂപീകരണ രഹസ്യങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്നു. ധൂമകേതുക്കളുടെ ഘടനയും അവയുടെ വികാസവും വ്യക്തമാക്കുന്നതിൽ ഇത്തരം നിരീക്ഷണങ്ങൾ നിർണായകമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/nasa-soho-spacecraft-captures-comet-c-2026-a1-maps-demise-near-sun-articleshow-k83zrqg"/>
        </item>
        <item>
            <title><![CDATA[എഐ വഴി എല്ലാ രോഗങ്ങൾക്കും പരിഹാരം തേടി മാർക്ക് സക്കർബർഗ്; 500 മില്യൺ ഡോളറിന്‍റെ വൻ ഗവേഷണ പദ്ധതി]]></title>
            <link>https://www.asianetnews.com/science-technology/mark-zuckerberg-is-backing-a-500-million-dollar-ai-driven-initiative-to-build-digital-models-of-human-cells-articleshow-kkxgdlv</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/mark-zuckerberg-is-backing-a-500-million-dollar-ai-driven-initiative-to-build-digital-models-of-human-cells-articleshow-kkxgdlv</guid>
            <pubDate>Thu, 07 May 2026 11:19:25 +0530</pubDate>
            <description><![CDATA[മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് മനുഷ്യ കോശങ്ങളെക്കുറിച്ച് പഠിക്കാൻ എഐ ഉപയോഗിക്കുന്ന 'വിർച്വൽ ബയോളജി ഇനീഷിയേറ്റീവ്' എന്ന പുതിയ പദ്ധതി ആരംഭിച്ചു. 500 മില്യൺ ഡോളറിന്റെ ഈ പദ്ധതിയിലൂടെ, രോഗങ്ങൾ കണ്ടെത്താനും തടയാനും സഹായിക്കുന്ന എഐ മോഡലുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4cbq2ywbvpkm5bf7yc7kk5c,imgname-mark-zuckerberg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാലിഫോര്&zwj;ണിയ: &lt;/strong&gt;മാർക്ക് സക്കർബർഗ് വീണ്ടും ആർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസിൽ (എഐ) വൻ നിക്ഷേപവുമായി എത്തിയിരിക്കുകയാണ് എന്ന് റിപ്പോർട്ട്. എന്നാൽ ഇത്തവണ ഈ നിക്ഷേപം സോഷ്യൽ മീഡിയയിലോ മെറ്റാവേഴ്&zwnj;സിലോ അല്ല. മനുഷ്യ കോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുക വഴി മനുഷ്യരുടെ എല്ലാ രോഗങ്ങളും കണ്ടെത്താനും തടയാനും സഹായിക്കുന്ന പുതിയ എഐ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ഭാര്യ പ്രിസില്ല ചാനിനൊപ്പം സക്കര്&zwj;ബര്&zwj;ഗിന്&zwj;റെ ശ്രമം. ഇതിനായി വിർച്വൽ ബയോളജി ഇനീഷിയേറ്റീവ് എന്ന പേരിൽ 500 മില്യൺ ഡോളറിന്&zwj;റെ വൻ പദ്ധതി ആരംഭിച്ചതായി സംഘടന പ്രഖ്യാപിച്ചു.&lt;/p&gt;&lt;p&gt;മനുഷ്യ ശരീരത്തിലെ കോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഡിജിറ്റൽ രീതിയിൽ മാതൃകയാക്കി പഠിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലളിതമായി പറഞ്ഞാൽ, മനുഷ്യ കോശങ്ങളുടെ പ്രവർത്തനം കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെ പുനരാവിഷ്&zwj;കരിക്കാൻ കഴിയുന്ന എഐ മോഡലുകൾ വികസിപ്പിക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്. ഇതിലൂടെ ലാബുകളിൽ നേരിട്ട് പരീക്ഷണങ്ങൾ നടത്തുന്നതിനുമുമ്പ് തന്നെ ആയിരക്കണക്കിന് പരീക്ഷണങ്ങൾ വെർച്വൽ രീതിയിൽ നടത്താൻ കഴിയും.&lt;/p&gt;&lt;p&gt;അഞ്ച് വർഷം നീളുന്ന പദ്ധതിയിൽ പ്രെഡകറ്റീവ് മോഡൽസ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയാണ് പ്രധാനമായി വികസിപ്പിക്കുക. ആരോഗ്യകരമായ കോശങ്ങളും രോഗബാധിതമായ കോശങ്ങളും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് എഐ പഠിച്ച് രോഗങ്ങളുടെ തുടക്കം, വളർച്ച, അതിനെ മറിച്ചുവിടാനുള്ള സാധ്യതകൾ എന്നിവ കണ്ടെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;പദ്ധതിയുടെ ഭാഗമായി ഏകദേശം 400 മില്യൺ ഡോളർ ഉയർന്ന നിലവാരത്തിലുള്ള ഇമേജിംഗ് സംവിധാനങ്ങൾ, വൻ കംപ്യൂട്ടിംഗ് സൗകര്യങ്ങൾ, കോടിക്കണക്കിന് കോശങ്ങളെ നിരീക്ഷിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി വിനിയോഗിക്കും. ശേഷിക്കുന്ന 100 മില്യൺ ഡോളർ ലോകമെമ്പാടുമുള്ള ഗവേഷകർക്കും സ്ഥാപനങ്ങൾക്കും ധനസഹായമായി നൽകും. പദ്ധതിയിലൂടെ ശേഖരിക്കുന്ന എല്ലാ ഡാറ്റയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ബയോഹബ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അതേസമയം, ഈ ശ്രമത്തിന് മുന്നിൽ വലിയ വെല്ലുവിളികളും നിലനിൽക്കുന്നു. മനുഷ്യ ശരീരത്തിന്&zwj;റെ ജൈവഘടന അതീവ സങ്കീർണ്ണമായതിനാൽ കൃത്യമായ എഐ മോഡലുകൾ നിർമ്മിക്കാൻ ആവശ്യമായ നിലവാരമുള്ള ഡാറ്റ ഇപ്പോഴും പര്യാപ്&zwj;തമല്ല. അതിനാൽ കോശങ്ങളിൽ നിന്ന് മുഴുവൻ ടിഷ്യുകളിലേക്കുള്ള വിവരങ്ങൾ ശേഖരിക്കാൻ പുതിയ സാങ്കേതിക വിദ്യകളും വൻതോതിലുള്ള ഡാറ്റ ശേഖരണവും അനിവാര്യമാണ് എന്നും ഗവേഷകർ പറയുന്നു.&lt;/p&gt;&lt;p&gt;എങ്കിലും എഐയുടെ സഹായത്തോടെ എല്ലാ രോഗങ്ങളെയും ചികിത്സിക്കാനും തടയാനും കഴിയുന്ന ഭാവിയെ ലക്ഷ്യമിട്ടുള്ള ഈ നീക്കം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന പ്രതീക്ഷ ശക്തമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/mark-zuckerberg-is-backing-a-500-million-dollar-ai-driven-initiative-to-build-digital-models-of-human-cells-articleshow-kkxgdlv"/>
        </item>
        <item>
            <title><![CDATA[പ്രപഞ്ചത്തിന്‍റെ ഏറ്റവും വലിയ ത്രീഡി മാപ്പ്; ഡാർക്ക് എനർജിയുടെ രഹസ്യത്തിലേക്ക് പുതിയ വഴിത്തിരിവ്]]></title>
            <link>https://www.asianetnews.com/science-technology/dark-energy-spectroscopic-instrument-created-the-largest-three-dimensional-map-of-the-universe-ever-created-articleshow-obckf36</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/dark-energy-spectroscopic-instrument-created-the-largest-three-dimensional-map-of-the-universe-ever-created-articleshow-obckf36</guid>
            <pubDate>Sun, 19 Apr 2026 11:48:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഡാർക്ക് എനർജി സ്പെക്&zwnj;&zwnj;ട്രോസ്കോപിക് ഇൻസ്ട്രുമെന്&zwj;റ് (DESI) തങ്ങളുടെ ദൗത്യം പൂർത്തിയാക്കി പ്രപഞ്ചത്തിന്&zwj;റെ ഏറ്റവും വലിയ 3D മാപ്പ് തയ്യാറാക്കി. 11 ബില്യൺ വർഷത്തെ കോസ്മിക് ചരിത്രം ഉൾക്കൊള്ളുന്ന ഈ മാപ്പിലെ പ്രാഥമിക ഡാറ്റ, ഡാർക്ക് എനർജി സ്ഥിരമല്ലെന്നും സമയത്തിനനുസരിച്ച് മാറുന്ന ഒന്നാകാമെന്നും സൂചന നൽകുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpj67x0x8ch9nwx7s34wma2s,imgname-desi-1776579507229.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രപഞ്ച ശാസ്&zwj;ത്രം അഥവാ കോസ്മോളജിയിലെ ശ്രദ്ധേയമായ നേട്ടമായി, ഡാർക്ക് എനർജി സ്പെക്&zwnj;&zwnj;ട്രോസ്കോപിക് ഇൻസ്ട്രുമെന്&zwj;റ് (DESI) തങ്ങളുടെ അഞ്ച് വർഷത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഇതിന്&zwj;റെ ഭാഗമായി ഇതുവരെ സൃഷ്&zwnj;ടിക്കപ്പെട്ട ഏറ്റവും വലിയ ത്രിമാന (3D) മാപ്പാണ് ഇപ്പോൾ ശാസ്ത്രലോകത്തിന് മുന്നിൽ എത്തിയത്. 11 ബില്യൺ വർഷത്തിലധികം വ്യാപിച്ചിരിക്കുന്ന കോസ്&zwj;മിക് ചരിത്രം ഉൾക്കൊള്ളുന്ന ഈ മാപ്പിൽ നൂറുകണക്കിന് മില്യൺ ഗാലക്&zwnj;സികളും ക്വാസാറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;കിറ്റ് പീക്കിലെ 4 മീറ്റർ മയാൽ ടെലിസ്കോപ്പിൽ സ്ഥാപിച്ചിരിക്കുന്ന ഡാർക്ക് എനർജി സ്പെക്&zwnj;&zwnj;ട്രോസ്കോപിക് ഇൻസ്ട്രുമെന്&zwj;റ് (DESI) സംവിധാനം, അത്യാധുനിക റോബോട്ടിക് ഫൈബർ-ഓപ്റ്റിക് പൊസിഷനർമാരുടെ സഹായത്തോടെ ആകാശഗംഗകളുടെ സ്പെക്&zwnj;ട്രങ്ങള്&zwj; ശേഖരിച്ചു. ഇതിലൂടെ അവയുടെ ദൂരങ്ങൾ കൃത്യമായി നിർണ്ണയിക്കാൻ സാധിച്ചു. അഞ്ച് വർഷത്തിനിടെ 47 മില്യണിൽ അധികം ഗാലക്&zwnj;സികളും ക്വാസാറുകളും 20 മില്യൺ നക്ഷത്രങ്ങളും ഉൾപ്പെടുന്ന റെഡ്&zwnj;ഷിഫ്റ്റ് ഡാറ്റ ശേഖരിക്കപ്പെട്ടു. മുൻകാല 3ഡി സർവേകളുടെ താരതമ്യത്തിൽ ഇത് ആറ് ഇരട്ടിയിലധികം വലിയ ഡാറ്റാസെറ്റാണ്.&lt;/p&gt;&lt;p&gt;ഡാർക്ക് എനർജി സ്പെക്&zwnj;&zwnj;ട്രോസ്കോപിക് ഇൻസ്ട്രുമെന്&zwj;റിന്&zwj;റെ (DESI) പ്രാരംഭ കണ്ടെത്തലുകൾ ഡാർക്ക് എനർജിയെക്കുറിച്ചുള്ള നിലവിലുള്ള ധാരണകളെ ചോദ്യം ചെയ്യുന്നതാണ്. ഇതുവരെ കോസ്മോളജിക്കൽ കോൺസ്റ്റന്&zwj;റ് എന്ന ആശയം അനുസരിച്ച് ഡാർക്ക് എനർജി സ്ഥിരമാണെന്ന് കരുതിയിരുന്നു. എന്നാൽ പുതിയ ഡാറ്റ പ്രകാരം ഇത് സമയത്തിനനുസരിച്ച് മാറുന്ന ഘടകമായിരിക്കാമെന്ന് സൂചനകൾ ലഭിക്കുന്നു. ഇത് ശരിവയ്ക്കപ്പെടുകയാണെങ്കിൽ, കോസ്മോളജിയിലും അടിസ്ഥാന ഭൗതികശാസ്ത്രത്തിലും വലിയൊരു മാറ്റത്തിന് വഴിയൊരുങ്ങും.&lt;/p&gt;&lt;p&gt;ഈ പഠനവുമായി ബന്ധപ്പെട്ട കൂടുതൽ വിശദമായ വിശകലനങ്ങൾ അടുത്ത വർഷങ്ങളിൽ തുടരുമെന്നും, 2027-ഓടെ പ്രധാനപ്പെട്ട ശാസ്ത്രീയ പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുമെന്നും ഗവേഷകർ അറിയിച്ചു. ശാസ്ത്രജ്ഞർ സൃഷ്&zwnj;ടിച്ച ഈ 3ഡി മാപ്പ് ഡാർക്ക് മാറ്ററും ഡാർക്ക് എനർജിയും കൂടുതൽ ആഴത്തിൽ പഠിക്കാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം, നമ്മുടെ പ്രപഞ്ചത്തിന്&zwj;റെ ഉത്ഭവവും വികാസവും ഭാവിയും സംബന്ധിച്ച കൂടുതൽ വ്യക്തമായ അറിവുകൾ ഇതിലൂടെ ലഭ്യമാകും. ഈ നേട്ടം ശാസ്ത്രലോകത്തിന് വലിയൊരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ പ്രപഞ്ചത്തിന്&zwj;റെ ആഴത്തിലുള്ള രഹസ്യങ്ങൾ തുറക്കാനുള്ള പുതിയ വഴികൾ ഇതിലൂടെ തുറക്കപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/dark-energy-spectroscopic-instrument-created-the-largest-three-dimensional-map-of-the-universe-ever-created-articleshow-obckf36"/>
        </item>
        <item>
            <title><![CDATA[സിഗ്നസ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; വൻ രഹസ്യങ്ങളുടെ ചുരുളഴിയും]]></title>
            <link>https://www.asianetnews.com/science-technology/cygnus-xl-s-s-steven-r-nagel-cargo-spacecraft-has-arrived-at-the-international-space-station-articleshow-ozfx9sb</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/cygnus-xl-s-s-steven-r-nagel-cargo-spacecraft-has-arrived-at-the-international-space-station-articleshow-ozfx9sb</guid>
            <pubDate>Tue, 14 Apr 2026 12:54:20 +0530</pubDate>
            <description><![CDATA[&lt;p&gt;നാസയുടെ CRS-24 ദൗത്യത്തിന്&zwj;റെ ഭാഗമായി സിഗ്നസ് എക്&zwnj;സ്&zwnj;എല്&zwj; കാര്&zwj;ഗോ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. സ്റ്റീവൻ ആർ. നാഗലിന്&zwj;റെ ബഹുമാനാർഥം നാമകരണം ചെയ്ത ഈ പേടകം, ഏകദേശം 11,000 പൗണ്ട് ഭാരമുള്ള ശാസ്ത്രീയ ഉപകരണങ്ങളും ആവശ്യസാധനങ്ങളും നിലയത്തിലേക്ക് എത്തിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp5db5p13y46tkmw1ggnegjt,imgname-cygnus-xl-cargo-craft--1776150746817.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഫ്ലോറിഡ: &lt;/strong&gt;കേപ് കാനവറൽ സ്പേസ് ഫോഴ്&zwnj;സ് സ്റ്റേഷനിൽ നിന്ന് 2026 ഏപ്രിൽ 11-ന് വിക്ഷേപിച്ച സിഗ്നസ് എക്&zwnj;സ്&zwnj;എല്&zwj; (Cygnus XL) ആളില്ലാ കാര്&zwj;ഗോ പേടകം അന്താരാഷ്&zwj;ട്ര ബഹിരാകാശ നിലയത്തില്&zwj; (ഐഎസ്എസ്) എത്തി. നാസയുടെ കൊമേഴ്&zwnj;സ്യൽ റീസപ്ലൈ സർവീസസ്-24 (CRS-24) മിഷന്&zwj;റെ ഭാഗമായാണ് ഈ വിക്ഷേപണം നടന്നത്. ഏകദേശം 11,000 പൗണ്ട് ഭാരം വരുന്ന ശാസ്ത്രീയ ഉപകരണങ്ങളും ആവശ്യസാധനങ്ങളും ഐഎസ്എസിലേക്ക് എത്തിക്കുകയായിരുന്നു ഈ ദൗത്യത്തിന്&zwj;റെ ലക്ഷ്യം. കൂടുതൽ ചരക്ക് വഹിക്കാന്&zwj; ശേഷിയുള്ള സിഗ്നസ് എക്&zwnj;സ്എല്ലിന്&zwj;റെ രണ്ടാം യാത്രയായ ഈ മിഷൻ, ബഹിരാകാശ ഗവേഷണത്തിൽ ഒരു പ്രധാന ഘട്ടമായി വിലയിരുത്തപ്പെടുന്നു.&lt;/p&gt;&lt;h2&gt;സ്റ്റീവൻ ആർ. നാഗലിന് ബഹുമാനാർഥം&lt;/h2&gt;&lt;p&gt;മുൻ നാസ ബഹിരാകാശയാത്രികനായ സ്റ്റീവൻ ആർ. നാഗലിന്&zwj;റെ ബഹുമാനാർഥമാണ് ഈ സ്പേസ്&zwnj;ക്രാഫ്റ്റിന് എസ്എസ് സ്റ്റീവൻ ആർ. നാഗൽ എന്ന പേര് നൽകിയിരിക്കുന്നത്. നാല് സ്പേസ് ഷട്ടിൽ മിഷനുകളിൽ പങ്കെടുത്ത സ്റ്റീവൻ 723 മണിക്കൂർ ബഹിരാകാശത്തിൽ ചെലവഴിച്ച അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു.&lt;/p&gt;&lt;p&gt;എക്സ്പെഡിഷൻ 74/75 സംഘത്തിനായി നിരവധി നിർണായക ശാസ്ത്രീയ പരീക്ഷണങ്ങളാണ് സിഗ്നസ് എക്&zwnj;സ്&zwnj;എല്&zwj; അന്താരാഷ്&zwnj;ട്ര ബഹിരാകാശ നിലയത്തില്&zwj; എത്തിച്ചത്. കോൾഡ് ആറ്റം ലാബിലേക്ക് പുതിയ യൂണിറ്റ് ചേർക്കുന്നതിലൂടെ പൊതുവായ ആപേക്ഷികതാ സിദ്ധാന്തം, ഗ്രഹങ്ങളുടെ ഘടന, ഡാർക്ക് മാറ്റർ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾക്ക് വഴിയൊരുങ്ങും. ഇതുകൂടാതെ, ബഹിരാകാശത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യം ഉപയോഗപ്പെടുത്തി രക്തസംബന്ധമായ രോഗങ്ങൾക്കും കാൻസറിനും ചികിത്സിക്കാൻ കൂടുതൽ ഫലപ്രദമായ സ്റ്റം സെല്ലുകൾ നിർമ്മിക്കാൻ സഹായിക്കുന്ന സാങ്കേതിക ഉപകരണങ്ങളും ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;h3&gt;പേടകം Canadarm2 റോബോട്ടിക് കൈ പിടികൂടി&lt;/h3&gt;&lt;p&gt;സിഗ്നസ് XL-ന്&zwj;റെ ഐ&zwnj;എസ്&zwnj;എസ് പ്രവേശനം നാസ ബഹിരാകാശയാത്രികരായ ജാക്ക് ഹാത്തവേയും ക്രിസ് വില്യംസും ചേര്&zwj;ന്നാണ് നിയന്ത്രിച്ചത്. Canadarm2 റോബോട്ടിക് കൈ ഉപയോഗിച്ച് ജാക്ക് സ്പേസ്&zwnj;ക്രാഫ്റ്റിനെ പിടിച്ചുനിർത്തിയപ്പോള്&zwj;, ക്രിസ് സമീപനവും സുരക്ഷയും നിരീക്ഷിച്ചു. സിഗ്നസ് XL ഏകദേശം രണ്ട് വർഷത്തോളം അന്താരാഷ്&zwnj;ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ച നിലയിൽ തുടരും. തുടർന്ന്, ആയിരക്കണക്കിന് പൗണ്ട് മാലിന്യങ്ങളുമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങി ഇല്ലാതാകും. ഈ ദൗത്യം ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങൾക്കും മനുഷ്യരാശിയുടെ ശാസ്ത്രീയ പുരോഗതിക്കും പുതിയ സാധ്യതകൾ തുറക്കും എന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/cygnus-xl-s-s-steven-r-nagel-cargo-spacecraft-has-arrived-at-the-international-space-station-articleshow-ozfx9sb"/>
        </item>
        <item>
            <title><![CDATA[ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയ വോയേജർ 1-ലെ ഒരു ഉപകരണം നാസ ഓഫാക്കി, നിർണായക നീക്കം ഇക്കാരണത്താൽ]]></title>
            <link>https://www.asianetnews.com/science-technology/to-conserve-power-engineers-at-nasa-jpl-have-turned-off-an-instrument-on-voyager-1-articleshow-qtm0gka</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/to-conserve-power-engineers-at-nasa-jpl-have-turned-off-an-instrument-on-voyager-1-articleshow-qtm0gka</guid>
            <pubDate>Wed, 22 Apr 2026 12:06:56 +0530</pubDate>
            <description><![CDATA[&lt;p&gt;വോയേജർ 1 പേടകത്തിന്&zwj;റെ ഊർജസ്രോതസായ റേഡിയോ ഐസോടോപ്പ് പവർ സിസ്റ്റം ഓരോ വർഷവും ഏകദേശം നാല് വാട്ട് വീതം ക്ഷയിച്ചുവരുന്നു. അതിനാൽ ശേഷിക്കുന്ന ഉപകരണങ്ങൾ കൂടുതൽ കാലം പ്രവർത്തിപ്പിക്കാൻ ചില ശാസ്ത്രീയ ഉപകരണങ്ങൾ ഘട്ടംഘട്ടമായി ഓഫാക്കിക്കൊണ്ടിരിക്കുകയാണ് നാസയുടെ ദൗത്യസംഘം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpsx29bycs35ecjr2kvjx94r,imgname-voyager-1-1776838321534.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭൂമിയില്&zwj; നിന്ന് ഏറ്റവും വിദൂരത്തെത്തിയ മനുഷ്യ നിര്&zwj;മ്മിത വസ്&zwnj;തുവായ വൊയേജർ 1 ബഹിരാകാശ പേടകത്തിലെ ഒരു ശാസ്ത്രീയ ഉപകരണത്തിന്&zwj;റെ പ്രവർത്തനം ഓഫാക്കിയിരിക്കുകയാണ് നാസ. വ്യാഴത്തെയും ശനിയെയും നിരീക്ഷിക്കുന്നതിനായി 1977-ൽ വിക്ഷേപിക്കപ്പെട്ട വോയേജർ 1 ഇപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം 24 ബില്യൺ കിലോമീറ്റർ അകലെയായി ഇന്&zwj;റർസ്റ്റെല്ലാർ സ്പേസിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പേടകത്തിലെ ഊര്&zwj;ജം കുറയുന്നതാണ് ഉപകരണം ഓഫാക്കാന്&zwj; നാസയെ പ്രേരിപ്പിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;വോയേജർ 1 പേടകത്തിന്&zwj;റെ ഊർജസ്രോതസായ റേഡിയോ ഐസോടോപ്പ് പവർ സിസ്റ്റം ഓരോ വർഷവും ഏകദേശം നാല് വാട്ട് വീതം ക്ഷയിച്ചുവരുന്നു. അതിനാൽ ശേഷിക്കുന്ന ഉപകരണങ്ങൾ കൂടുതൽ കാലം പ്രവർത്തിപ്പിക്കാൻ ചില ശാസ്ത്രീയ ഉപകരണങ്ങൾ ഘട്ടംഘട്ടമായി ഓഫാക്കിക്കൊണ്ടിരിക്കുകയാണ് നാസയുടെ ദൗത്യസംഘം.ഇതിനായി 2026 ഏപ്രിൽ 17-ന് ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ എഞ്ചിനീയർമാർ വോയേജർ 1-ന്&zwj;റെ ലോ-എനർജി ചാർജ്&zwnj;ഡ് (Low-Energy Charged Particles (LECP) എന്ന ഉപകരണം ഓഫ് ചെയ്യാനുള്ള കമാൻഡ് അയച്ചു. ഈ ഉപകരണം വിക്ഷേപണത്തിന് ശേഷം ഏകദേശം 49 വർഷത്തോളമായി നിരന്തരമായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്&zwj;റർസ്റ്റെല്ലാർ മാധ്യമത്തിലെ കുറഞ്ഞ ഊർജമുള്ള അയണുകൾ, ഇലക്&zwnj;ട്രോണുകൾ, കോസ്&zwj;മിക് കിരണങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർണായക ഡാറ്റ ശേഖരിക്കുന്നതിൽ ഇതിന് വലിയ പങ്കുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;വൈദ്യുതി കുറവ് കാരണം വോയേജർ 1 പേടകം സ്വയം ഷട്ട്ഡൗൺ ഉണ്ടാക്കാൻ സാധ്യതയുണ്ടായതിനാൽ, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് അതിലെ ഉപകരണങ്ങൾ ക്രമമായി നിർത്തുകയാണ് നാസ. ഇപ്പോൾ രണ്ട് ഉപകരണങ്ങൾ മാത്രമാണ് സജീവം. ഇതിൽ ഒരു പ്ലാസ്&zwj;മ വേവ് ഡിറ്റക്&zwnj;ടറും ഒരു മാഗ്നറ്റോമീറ്ററും ഉൾപ്പെടുന്നു. ആദ്യത്തെ 10 ശാസ്ത്രീയ ഉപകരണങ്ങളിൽ ഏഴ് ഇതിനകം തന്നെ പ്രവർത്തനം നിർത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;എൽഇസിപി ഓഫ് ചെയ്തതോടെ ദൗത്യത്തിന്&zwj;റെ ആയുസ് ഏകദേശം ഒരു വർഷം കൂടി നീളുമെന്ന് എഞ്ചിനീയർമാർ വിലയിരുത്തുന്നു. 'ബിഗ് ബാംഗ്' എന്ന പേരിലുള്ള പുതിയ പദ്ധതിയുടെ ഭാഗമായി കുറവ് വൈദ്യുതി ഉപയോഗിക്കുന്ന സംവിധാനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുമുണ്ട്. ഇതോടെ കോസ്&zwj;മിക് കിരണങ്ങളുമായി ബന്ധപ്പെട്ട ചില വിലപ്പെട്ട വിവരങ്ങൾ നഷ്&zwj;ടപ്പെടുമെങ്കിലും ശേഷിക്കുന്ന ഉപകരണങ്ങൾക്ക് കൂടുതൽ ഊർജം ലഭിക്കും. വോയേജർ 1-ന്&zwj;റെ അവസാന ഊർജവും തീരുന്നതുവരെ ശാസ്ത്രീയ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കും. എന്നാൽ ഇത് പൂർണമായി എപ്പോൾ പ്രവർത്തനം നിർത്തുമെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/to-conserve-power-engineers-at-nasa-jpl-have-turned-off-an-instrument-on-voyager-1-articleshow-qtm0gka"/>
        </item>
        <item>
            <title><![CDATA[ഭൂമിയിലെ ജലത്തിന്‍റെ ഉത്ഭവം അവിടെ നിന്നോ? പുതിയ കണ്ടെത്തലുമായി നാസ]]></title>
            <link>https://www.asianetnews.com/science-technology/nasa-spherex-has-mapped-vast-interstellar-ice-reservoirs-in-cygnus-x-articleshow-w7wlig0</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/nasa-spherex-has-mapped-vast-interstellar-ice-reservoirs-in-cygnus-x-articleshow-w7wlig0</guid>
            <pubDate>Sun, 26 Apr 2026 17:38:05 +0530</pubDate>
            <description><![CDATA[നാസയുടെ സ്&zwnj;ഫിയർ-എക്&zwnj;സ് ദൂരദർശിനി സൈഗ്നസ് എക്സ് നക്ഷത്രജനന മേഖലയിൽ വലിയ തോതിലുള്ള ജല ഐസ് നിക്ഷേപങ്ങൾ കണ്ടെത്തി. 'ഇന്റർസ്റ്റെല്ലാർ ഗ്ലേഷ്യേഴ്&zwnj;സ്' എന്ന് വിശേഷിപ്പിക്കുന്ന ഈ കണ്ടെത്തൽ, ഭൂമിയിലേത് ഉൾപ്പെടെയുള്ള ഗ്രഹങ്ങളിലെ ജലത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള നിർണായക സൂചനകൾ നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knc3gpne5qszqy46m3qz1242,imgname-new-photos-from-space-dropping-now.-pause-for-a-moment-with-the-crew-of--nasaartemis-ii-as-they---1--1775301581486.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭൂമിയിലെ ജലം എവിടെ നിന്നാണ് വന്നത് എന്ന ചോദ്യത്തിന് ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്&zwj; ചര്&zwj;ച്ചകള്&zwj;. നാസയുടെ സ്&zwnj;ഫിയർ-എക്&zwnj;സ്(SPHEREx) ബഹിരാകാശ ദൂരദർശിനി മിൽക്കി വേ ഗാലക്സിയിലെ സൈഗ്നസ് എക്സ് (Cygnus X) എന്ന നക്ഷത്രജനന മേഖലയിൽ വലിയ തോതിലുള്ള ജല ഐസ് നിക്ഷേപങ്ങൾ കണ്ടെത്തി. ഭൂമിയിൽ നിന്ന് ഏകദേശം 4,500 പ്രകാശവർഷം അകലെയായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം, നക്ഷത്രങ്ങൾ രൂപപ്പെടുന്ന അത്യന്തം സജീവമായ മേഖലയായി അറിയപ്പെടുന്നു.&lt;/p&gt;&lt;p&gt;'ഇന്റർസ്റ്റെല്ലാർ ഗ്ലേഷ്യേഴ്&zwnj;സ്' എന്ന് വിശേഷിപ്പിക്കുന്ന ഈ ഐസ് നിക്ഷേപങ്ങൾ ജീവന്&zwj;റെ ഉത്ഭവത്തിന് ആവശ്യമായ പ്രധാന രാസ ഘടകങ്ങൾ ഉൾക്കൊള്ളുന്നതായി ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ഈ കണ്ടെത്തൽ ഭൂമിയിലേത് ഉൾപ്പെടെയുള്ള ഗ്രഹങ്ങളിലെ ജലത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ധാരണയിൽ വലിയ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;2026 ഏപ്രിൽ 15-ന് of ആസ്ട്രോഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം ഹാർവാർഡ്-സ്&zwj;മിത്തോസ്&zwnj;ണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞനായ ജോസഫ് ഹോറയുടെ നേതൃത്വത്തിലാണ് നടത്തിയത്. 2025 മാർച്ചിൽ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച സ്&zwnj;ഫിയർ-എക്&zwnj;സ്(SPHEREx) ബഹിരാകാശ ദൂരദർശിനി നിലവിൽ 102 ഇൻഫ്രാറെഡ് തരംഗദൈർഘ്യങ്ങളിൽ ആകാശത്തെ സ്&zwj;കാൻ ചെയ്യുകയാണ്. നാല് ഘട്ടങ്ങളിലായി നടത്താനിരിക്കുന്ന സമഗ്ര ആകാശ മാപ്പിംഗിൽ ഇതാണ് ആദ്യ ഘട്ടം.&lt;/p&gt;&lt;p&gt;സൈഗ്നസ് എക്സ് (Cygnus X) മേഖലയിലെ നിരീക്ഷണങ്ങൾ പ്രകാരം, ഐസ് നിക്ഷേപങ്ങൾ വൻ മോളികുലാർ ക്ലൗഡിന്&zwj;റെ മുഴുവൻ ഭാഗത്തും വ്യാപിച്ചുകിടക്കുന്നതായി കണ്ടെത്തി. മുമ്പ് കരുതിയതിനേക്കാളും കൂടുതൽ വിസ്&zwj;തൃതിയിൽ ഇവ വ്യാപിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഐസ് കൂടുതലുള്ള പ്രദേശങ്ങളിൽ ചെറുതായ പൊടികണങ്ങൾ ചേർന്ന് രൂപപ്പെട്ട ഇരുണ്ട പൊടി പാതകൾ കാണപ്പെടുന്നു. ഈ പൊടി, ബഹിരാകാശത്തിലെ വികിരണങ്ങളിൽ നിന്ന് ഐസിനെ സംരക്ഷിക്കുന്ന ഒരു കോസ്&zwj;മിക് ഷീൽഡ് ആയി പ്രവർത്തിക്കുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;ഈ കണ്ടെത്തൽ ഭാവിയിലെ ഗ്രഹ രൂപീകരണത്തെയും ജീവന്&zwj;റെ സാധ്യതകളെയും കുറിച്ച് നിർണായക സൂചനകൾ നൽകുന്നു. ഗുരുത്വാകർഷണത്തിന്&zwj;റെ സ്വാധീനത്തിൽ വാതകങ്ങളും പൊടിയും ചേർന്ന് പുതിയ ഗ്രഹങ്ങൾ രൂപപ്പെടുമ്പോൾ, ഈ ഐസ് നിക്ഷേപങ്ങൾ അവയിൽ പതിച്ച് ജലവും ജീവൻ നിലനിറുത്താനുള്ള ഘടകങ്ങളും എത്തിക്കാൻ സഹായിക്കാം.&lt;/p&gt;&lt;p&gt;രണ്ടുവർഷം നീണ്ടുനിൽക്കുന്ന സ്&zwnj;ഫിയർ-എക്&zwnj;സ് (SPHEREx) ദൗത്യം, നമ്മുടെ ഗാലക്സിയിലെ ഐസ് വിതരണത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, ഭൂമിയിലേതുപോലുള്ള ജലസമ്പത്തുള്ള ഗ്രഹങ്ങൾ മറ്റിടങ്ങളിലും ഉണ്ടാകാമെന്ന സാധ്യത കൂടുതൽ ശക്തമാകുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/nasa-spherex-has-mapped-vast-interstellar-ice-reservoirs-in-cygnus-x-articleshow-w7wlig0"/>
        </item>
        <item>
            <title><![CDATA[ബഹിരാകാശ രംഗത്ത് പുതുചരിത്രം; ഒരു എക്സോപ്ലാനറ്റിന്‍റെ ഉപരിതലം ആദ്യമായി നേരിട്ട് പഠിച്ച് ഗവേഷകർ]]></title>
            <link>https://www.asianetnews.com/science-technology/james-webb-space-telescope-studied-lhs-3844-b-exoplanet-surface-for-first-time-articleshow-x7btykv</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/james-webb-space-telescope-studied-lhs-3844-b-exoplanet-surface-for-first-time-articleshow-x7btykv</guid>
            <pubDate>Wed, 06 May 2026 12:18:25 +0530</pubDate>
            <description><![CDATA[ജെയിംസ് വെബ് ടെലിസ്കോപ്പ് ഉപയോഗിച്ച്, ഭൂമിക്ക് പുറത്തുള്ള LHS 3844 b എന്ന എക്സോപ്ലാനറ്റിന്റെ ഉപരിതലം ശാസ്ത്രജ്ഞർ ആദ്യമായി നേരിട്ട് പഠിച്ചു. അന്തരീക്ഷമില്ലാത്ത ഈ ഗ്രഹം ഭൂമിയേക്കാൾ ബുധനോട് സാമ്യമുള്ളതാണെന്നും, ഉപരിതലം ഇരുണ്ട പാറകളാൽ നിറഞ്ഞതാണെന്നും കണ്ടെത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5kdvk0r43qttj8k22gfkeaw,imgname-exoplanet-1758367435800.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജ്യോതിശാസ്ത്ര ഗവേഷണത്തിൽ പുതിയ വഴിത്തിരിവ് സൃഷ്&zwj;ടിച്ച് ശാസ്ത്രലോകം. ഭൂമിക്കു പുറത്തുള്ള എക്സോപ്ലാനറ്റ് ഗ്രഹങ്ങളുടെ അന്തരീക്ഷം മാത്രമല്ല, അവയുടെ ഉപരിതലവും നേരിട്ട് പഠിക്കാൻ ആദ്യമായി കഴിഞ്ഞതായി ഗവേഷകർ അറിയിച്ചു. ജെയിംസ് വെബ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ഈ നിർണായക കണ്ടെത്തൽ നടത്തിയത്. ഭൂമിയിൽ നിന്ന് ഏകദേശം 48.5 പ്രകാശവർഷം അകലെയുള്ള, ഭൂമിയേക്കാൾ ഏകദേശം 30 ശതമാനം വലിപ്പം കൂടിയ LHS 3844 b എന്ന എക്സോപ്ലാനറ്റിനെക്കുറിച്ചാണ് ഗവേഷകർ വിശദമായി പഠനം നടത്തിയത്. 2026 മെയ് 4-ന് നേച്ചർ അസ്&zwj;ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്&zwj; കൂടുതല്&zwj; വിവരങ്ങൾ പുറത്തുവന്നു.&amp;nbsp;&lt;/p&gt;&lt;h2&gt;ഭൂമിയേക്കാൾ ബുധനോട് സാമ്യമുള്ള ഗ്രഹം&lt;/h2&gt;&lt;p&gt;നാസയുടെ വിവരങ്ങൾ പ്രകാരം, LHS 3844 b എക്സോപ്ലാനറ്റ് അതിന്&zwj;റെ നക്ഷത്രത്തെ ചുറ്റി വെറും 11 മണിക്കൂറിൽ ഒരു ഭ്രമണം പൂർത്തിയാക്കുന്നു. നക്ഷത്രത്തിന്&zwj;റെ വളരെ അടുത്തായി ഭ്രമണം ചെയ്യുന്ന ഈ എക്സോപ്ലാനറ്റ് &lsquo;ടൈഡലി ലോക്ക്ഡ്&rsquo; അവസ്ഥയിലാണ്. അതായത് ഗ്രഹത്തിന്&zwj;റെ ഒരേഭാഗം എപ്പോഴും നക്ഷത്രത്തോട് അഭിമുഖമായിരിക്കും. ഇതുമൂലം പകൽ സമയത്തെ താപനില 725 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നു. ജെയിംസ് വെബ് ടെലിസ്കോപ്പിലെ മിഡ് ഇൻഫ്രാറെഡ് ഇൻസ്&zwj;ട്രുമെന്&zwj;റ് ഉപയോഗിച്ച് ഉപരിതലത്തിൽ നിന്നുള്ള ചൂട് നേരിട്ട് അളക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചു.&lt;/p&gt;&lt;p&gt;ഈ ഗ്രഹത്തിന്&zwj;റെ ഉപരിതലം ഇരുണ്ട നിറമുള്ളതും സിലിക്ക കുറവുള്ള ബസാൾട്ട് അല്ലെങ്കിൽ ഒലിവിൻ സമൃദ്ധമായ പാറകളാൽ രൂപപ്പെട്ടതുമാണെന്ന് ഗവേഷകർ കണ്ടെത്തി. ഭൂമിയിൽ പോലെ പ്ലേറ്റ് ടെക്ടോണിക്&zwnj;സും ദ്രവജലവും ചേർന്ന് രൂപപ്പെടുന്ന സിലിക്ക സമൃദ്ധമായ ക്രസ്റ്റ് ഇവിടെ ഇല്ല. അതിനാൽ, ഈ ഗ്രഹം ഭൂമിയേക്കാൾ ബുധഗ്രഹത്തോടോ ചന്ദ്രനോടോ കൂടുതൽ സാമ്യമുള്ളതാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.&lt;/p&gt;&lt;h3&gt;സ്പേസ് വേതറിംഗ്&lt;/h3&gt;&lt;p&gt;LHS 3844 b-യ്ക്ക് അന്തരീക്ഷം ഇല്ലാത്തതിനാൽ, അതിന് നിരന്തരമായ വികിരണവും സൂക്ഷ്&zwnj;മ ഉൽക്കാപതനങ്ങളും നേരിടേണ്ടി വരുന്നു. ഇതുവഴി പാറകൾ ചെറുതായി ചിതറുകയും &lsquo;റെഗോളിത്ത്&rsquo; എന്നറിയപ്പെടുന്ന പൊടിയായി മാറുകയും ചെയ്യുന്നു. ഈ പ്രക്രിയയെ &lsquo;സ്പേസ് വേതറിംഗ്&rsquo; എന്നാണ് വിളിക്കുന്നത്. കൂടാതെ CO₂, SO₂ പോലുള്ള അഗ്നിപർവ്വത വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്താനായില്ല.&lt;/p&gt;&lt;p&gt;ഭാവിയിൽ, ജെയിംസ് വെബ് ടെലിസ്കോപ്പ് ഉപയോഗിച്ച് കൂടുതൽ സൂക്ഷ്&zwj;മമായ നിരീക്ഷണങ്ങൾ നടത്തി ഇത്തരം ഗ്രഹങ്ങളുടെ ഭൗമശാസ്ത്ര ചരിത്രം കൂടുതൽ വ്യക്തമായി മനസിലാക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നു. ഈ സാങ്കേതികവിദ്യ ഭാവിയിൽ നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള പാറഗ്രഹങ്ങളുടെ രൂപീകരണവും വികാസവും കണ്ടെത്താൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/james-webb-space-telescope-studied-lhs-3844-b-exoplanet-surface-for-first-time-articleshow-x7btykv"/>
        </item>
        <item>
            <title><![CDATA[രാത്രിയിൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ചൂടും തമ്മിൽ ബന്ധമുണ്ടോ? ശീതരക്ത ജീവിയായ പാമ്പിന്റെ സവിശേഷതകൾ]]></title>
            <link>https://www.asianetnews.com/science-technology/the-connection-between-snakes-and-temparature-articleshow-yfan7g5</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/the-connection-between-snakes-and-temparature-articleshow-yfan7g5</guid>
            <pubDate>Fri, 24 Apr 2026 10:10:04 +0530</pubDate>
            <description><![CDATA[എന്റമോളജിസ്റ്റായ വിജയകുമാർ ബ്ലാത്തൂർ, പാമ്പും അന്തരീക്ഷ താപനിലയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നു. പാമ്പുകൾ ശീതരക്ത ജീവികളായതിനാൽ, ചൂട് കാരണം രാത്രിയിൽ പുറത്തിറങ്ങുന്നതല്ല, മറിച്ച് തണുപ്പുള്ള സ്ഥലങ്ങളും ഭക്ഷണവും തേടിയാണ് അവ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpywf16qqxsddd54dx2nkwee,imgname-vijayakumar-blathur-1777005462743.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കേ&lt;/strong&gt;രളത്തിൽ പാമ്പ് ആളുകൾക്ക് പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പാമ്പും അന്തരീക്ഷ താപനിലയും തമ്മിലെ ബന്ധം വിശദീകരിച്ച് എന്റമോളജിസ്റ്റും വ്ലോ​ഗറുമായ വിജയകുമാർ ബ്ലാത്തൂർ. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ഇപ്പോൾ പാമ്പുകൾ പുറത്ത് കാണുന്നത് ചൂട് കൂടിയത് കൊണ്ട് മാത്രമല്ലെന്നും തണുപ്പുള്ള സ്ഥലം തേടി, ഭക്ഷണം കിട്ടുന്ന ഇടം വരുമെന്നും അദ്ദേഹം കുറിച്ചു. ചുറ്റും വരണ്ട് കിടക്കുമ്പോൾ വെള്ളവും തണുപ്പും തേടി വരും. എന്നാൽ, രാത്രിയിൽ, ചൂടുണ്ടെന്ന് കാരണത്താൽ മാളത്തിനുള്ളിൽ എരി പൊരി സഞ്ചാരം വന്ന് വിയർത്ത് കുളിച്ച് കാറ്റ് കൊള്ളാൻ പുറത്തിറങ്ങുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൂടാണ് കാരണമെങ്കിൽ പകൽ സമയത്തല്ലേ പാമ്പുകൾ പുറത്തിറങ്ങേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പാമ്പ് ശീതരക്ത ജീവിയായതിനാൽ സ്വന്തമായി ശരീര താപനിയന്ത്രണം സാദ്ധ്യമല്ലെന്നും ചുറ്റുപാടുമുള്ള താപനിലയ്ക്ക് അനുസരിച്ച് ഇവയുടെ ശരീരത്തിലെ ചൂടും മാറിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ കൂടുതൽ വെയിലേൽക്കുന്ന സാഹചര്യത്തിൽ തണുപ്പ് തേടി ഇഴഞ്ഞെത്താമെന്നും അദ്ദേഹം വിവരിച്ചു.&amp;nbsp;&lt;/p&gt;&lt;h2&gt;ഫേസ്ബുക്ക് കുറിപ്പിന്&zwj;റെ പൂര്&zwj;ണരൂപം&lt;/h2&gt;&lt;p&gt;&amp;nbsp;ചെറിയോരു പ്രശ്നമുണ്ട്! ചൂട് കൂടിയത് കൊണ്ട് പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നു എന്ന തരം ചർച്ചയാണല്ലോ കാര്യമായി നടക്കുന്നത്. നമ്മളേപ്പോലെ ആണ് പാമ്പിനും പുറത്തെ ചൂട് എന്ന് കരുതുന്നതിൽ ചെറിയ പ്രശ്&zwnj;നമുണ്ട്. ചൂട് കൂടിയാൽ നമ്മൾക്ക് എരിപൊരി സഞ്ചാരമായി ഫാനിടും ACയിടും, അതൊന്നും ഇല്ലാത്ത മുറിയാണെങ്കിൽ പുറത്ത് ഇറങ്ങും. ഹ്യുമിഡിറ്റി- അന്തരീക്ഷ ഈർപ്പം കൂടി നമ്മൾക്ക് പ്രശ്നം കൂട്ടും. അതിനാലാണ് 38 ഡിഗ്രിയെങ്കിലും ഫലത്തിൽ 40 പോലെ എന്നൊക്കെ പറയുന്നത്. നമ്മൾ ഉഷ്ണ രക്ത ജീവികളാണ്. നമ്മുടെ ശരീരോഷ്മാവ് കൃത്യമായ ഒരു റേഞ്ചിൽ നിലനിർത്തണം. അല്ലെങ്കിൽ നമ്മുടെ ആന്തരിക അവയവങ്ങൾ പ്രശ്നത്തിലാകും. തണുപ്പ് കൂടിയാൽ നമ്മുടെ ഉപാപചയ നിരക്ക് കൂട്ടി ശരീരം ചൂടാക്കും. ചൂട് പുറത്ത് കൂടിയാൽ വിയർപ്പിച്ച് ശരീരം തണുപ്പിക്കാൻ ശ്രമിക്കും. അതിനാൽ തണുപ്പ് കാലത്ത് കൂടുതൽ ഭക്ഷണം വേണ്ടി വരും. ഈ കത്തിക്കലിനും കൂടി വേണ്ടി. ചൂട് കാലം കൂടുതൽ വെള്ളം വേണം വിയർപ്പിക്കാൻ വേണ്ടി.&lt;/p&gt;&lt;p&gt;എന്നാൽ ശീത രക്ത ജീവികൾക്ക് സ്വന്തമായി ശരീര താപനിയന്ത്രണം സാദ്ധ്യമല്ല. വിയർക്കില്ല, തണുത്ത് വിറക്കില്ല. നമ്മൾ, സസ്തനികളും പക്ഷികളും ആഹാരത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിച്ച് ആണ് ശരീരതാപനില ക്രമീകരിക്കുന്നത്. എന്നാൽ ഇവയ്ക്ക് അത് കഴിയില്ല. പകരം, ചുറ്റുപാടുമുള്ള താപനിലയ്ക്ക് അനുസരിച്ച് ഇവയുടെ ശരീരത്തിലെ ചൂടും മാറിക്കൊണ്ടിരിക്കും.&lt;/p&gt;&lt;p&gt;പാമ്പ് മാത്രമല്ല, പല്ലിയും ഓന്തും മുതലയും തവളയും മീനും ആമയും പ്രാണികളും ഒക്കെ ശീതരക്ത ജീവികളാണ്. ശാസ്ത്രീയമായി ശീതരക്ത ജീവികളെ എക്റ്റോതെർമിക് (Ectothermic) ജീവികൾ എന്നാണ് പറയുക. നമ്മളെ പോലെ രാത്രി ചൂട് പുറത്ത് ഉണ്ട് എന്ന് വെച്ച് മാളത്തിനുള്ളിൽ എരി പൊരി സഞ്ചാരം വന്ന് വിയർത്ത് കുളിച്ച് പാവങ്ങൾ കാറ്റ് കൊള്ളാൻ പുറത്തിറങ്ങുകയൊന്നുമില്ല. എങ്കിൽ പകലല്ലെ കൂടുതലായി പുറത്ത് കാണേണ്ടത്. രാവിലെ ശരീരം ചൂടാക്കാൻ ഇവ പുറത്തിറങ്ങി വെയിൽ കൊള്ളുന്ന ശീലക്കാരാണ്. എങ്കിലേ മസിലുകളൊക്കെ ആക്&zwnj;ടീവ് ആവു. വേലിയിലും മറ്റും ഓന്ത് വായ തുറന്ന് വെയിൽ കായുന്നത് അതിനാണ്. ബാസ്കിങ് എന്ന് പറയും. മുതലകളും ഒക്കെ ഇങ്ങനെ വെയിൽകായാൻ പാറപ്പുറത്ത് വന്ന് കിടക്കുന്നത് കാണാം. ചൂടു കൂടിയാൽ ഇവ നേരിട്ട് വെയിൽ കൊള്ളാത്ത ഇടത്ത് ഒളിക്കും. വെള്ളമോ നനവോ തണുപ്പോ ഉള്ള ഇടത്തേക്ക് നീങ്ങും . നേരിട്ട് വെയിലടിക്കാത്ത മാളങ്ങളിലും വിടവുകളിലും ഇലകൾക്ക് അടിയിലും ഒക്കെ വിശ്രമിക്കും. പൂമ്പാറ്റകൾ രാവിലെ ചിറക് വിശാലമാക്കി വിടർത്തി വെയിലുള്ള ഇടത്ത് ഇരിക്കുന്നത് ചൂട് സ്വീകരിച്ച് ഉഷാറാകാനാണ്. വെയിൽ ഒട്ടും ഇല്ലെങ്കിൽ പറക്കലൊക്കെ നഹി നഹി ! എന്നാലും ചൂട് അമിതമായി കൂടുന്നത് ഇവർക്ക് സ്ട്രസ് കൂട്ടും എന്നത് ശരിയാണ്.&lt;/p&gt;&lt;p&gt;പുറംലോകത്തെ താപനില കുറയുമ്പോൾ ഇവയുടെ ശരീരവും തണുക്കുന്നു. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ ശരീരവും ചൂടാകുന്നു. ശരീരം ചൂടാക്കാൻ ഊർജ്ജം ചെലവാക്കാത്തതിനാൽ, ഇവയ്ക്ക് സമാന വലുപ്പമുള്ള ഉഷ്ണരക്ത ജീവികളെ അപേക്ഷിച്ച് വളരെ കുറച്ച് ഭക്ഷണം മതിയാകും. ഒരു പാമ്പ് ആഴ്ചയിൽ ഒരിക്കലോ മാസത്തിൽ ഒരിക്കലോ മാത്രം ഭക്ഷണം കഴിക്കുന്നത് ഇതുകൊണ്ടാണ്.&lt;/p&gt;&lt;p&gt;ഇപ്പോൾ പാമ്പുകൾ പുറത്ത് കാണുന്നത് ചൂട് കൂടിയത് കൊണ്ട് മാത്രമല്ല. തണുപ്പുള്ള സ്ഥലം തേടി , ഭക്ഷണം കിട്ടുന്ന ഇടം തേടി അവ ഇഴഞ്ഞ് വരും..അത് എലിയാകാം , പല്ലിയാവാം , പാമ്പാവാം. ചുറ്റും വരണ്ട് കിടക്കുമ്പോൾ വെള്ളം തേടി വരും, തണപ്പ് തേടി വരും. തണുപ്പ് കാലമാണെങ്കിൽ നമ്മൾ കിടക്കുമ്പോൾ നമ്മുടെ ചൂട് തേടി വരും പുതപ്പിനുള്ളിൽ കേറും. ഇപ്പോൾ പ്രജനന കാലം ആണ്. വിരിഞ്ഞിറങ്ങുന്ന കുട്ടികൾ ഭക്ഷണ മത്&zwnj;സരം ഒഴിവാക്കാനായി കൂട്ടമായി കഴിയാതെ ദൂരേക്ക് നീങ്ങും. വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങൾക്കും മനുഷ്യനെ കൊല്ലാൻ മാത്രം വിഷമുണ്ടാവും.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/the-connection-between-snakes-and-temparature-articleshow-yfan7g5"/>
        </item>
    </channel>
</rss>
