<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 26 Jun 2026 08:53:07 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/science-technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഭീമൻ ഗാലക്സികൾ എന്തുകൊണ്ട് നേരത്തേ ‘മരിച്ചു’? ആ രഹസ്യത്തിന്‍റെ ചുരുളഴിഞ്ഞു; കണ്ടമ്പരന്ന് ശാസ്ത്രലോകം!]]></title>
            <link>https://www.asianetnews.com/science-technology/jwst-solves-mystery-of-early-death-of-galaxies-articleshow-086c9rr</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/jwst-solves-mystery-of-early-death-of-galaxies-articleshow-086c9rr</guid>
            <pubDate>Sun, 14 Jun 2026 14:36:45 +0530</pubDate>
            <description><![CDATA[പ്രപഞ്ചത്തിന്റെ ആദ്യകാലഘട്ടത്തിലെ ഭീമൻ ഗാലക്സികൾ നക്ഷത്ര രൂപീകരണം വേഗത്തിൽ നിർത്തിയതിന്റെ കാരണം പുതിയ പഠനം വെളിപ്പെടുത്തുന്നു. ഗാലക്സികളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന സൂപ്പർനോവ സ്ഫോടനങ്ങൾ, നക്ഷത്ര നിർമ്മാണത്തിനാവശ്യമായ വാതകത്തെ പുറന്തള്ളുന്ന ശക്തമായ കാറ്റുകൾക്ക് കാരണമാകുന്നുവെന്ന് ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ കണ്ടെത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gqc99479yfv74d575byn9gw8,imgname-radio-signal-from-galaxy1-1674375893225.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;പഞ്ചത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന ഭീമൻ ഗാലക്സികൾ വളരെ വേഗത്തിൽ നക്ഷത്ര രൂപീകരണം നിർത്തിയത് ഏറെക്കാലമായി ശാസ്ത്രലോകത്തെ കുഴയ്ക്കുന്ന ഒരു ചോദ്യമായിരുന്നു. സാധാരണയായി പ്രപഞ്ചത്തിന്റെ ആദ്യകാല ഗാലക്സികൾ നക്ഷത്രനിർമാണത്തിൽ അതിവേഗ വളർച്ച കൈവരിക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ ബിഗ് ബാങിന് ശേഷം രണ്ട് ബില്യൺ വർഷം പോലും പിന്നിടുന്നതിന് മുമ്പ് തന്നെ നിരവധി ഭീമൻ ഗാലക്സികൾ &lsquo;മരിച്ച&rsquo; നിലയിലായതായി നിരീക്ഷണങ്ങൾ സൂചിപ്പിച്ചിരുന്നു. ഇവിടെ &lsquo;മരിച്ച&rsquo; എന്ന് അർത്ഥമാക്കുന്നത് ഗാലക്സികളിൽ പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്ന പ്രക്രിയ നിലച്ചുവെന്ന അർഥത്തിലാണ്.&lt;/p&gt;&lt;p&gt;എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യത്തിന് ഇപ്പോൾ ശാസ്ത്രജ്ഞർക്ക് പുതിയൊരു ഉത്തരം ലഭിച്ചിരിക്കുന്നു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST)യും അറ്റകാമ ലാർജ് മില്ലിമീറ്റർ/സബ്&zwnj;മില്ലിമീറ്റർ അറേ (ALMA)യും ഉപയോഗിച്ച് നടത്തിയ പുതിയ ഗവേഷണമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത് എന്ന് റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ച പഠനം ഉദ്ദരിച്ച് സ്&zwj;പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;&lt;p&gt;മെൽബണിലെ സ്വിൻബേൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷക റെബേക്ക ഡേവീസിന്റെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റൽ 02 (CRISTAL-02) എന്ന ഗാലക്സി സമൂഹത്തെ വിശദമായി പരിശോധിച്ചു. ബിഗ് ബാങിന് ശേഷം ഏകദേശം 1.1 ബില്യൺ വർഷം മാത്രം പ്രായമുള്ള ഈ ഗാലക്സി സംവിധാനത്തിൽ രണ്ട് ഗാലക്സികൾ കൂട്ടിയിടിക്കുന്ന അവസ്ഥയിലായിരുന്നു.&lt;/p&gt;&lt;p&gt;അതിശക്തമായ ഒരു തണുത്ത വാതകപ്രവാഹം പഠനത്തിനിടെ ഗവേഷകർ കണ്ടെത്തി. മണിക്കൂറിൽ ലക്ഷക്കണക്കിന് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ വാതകപ്രവാഹത്തെ &lsquo;ഗാലക്സി കൊലയാളി കാറ്റുകൾ&rsquo; എന്നാണ് ശാസ്&zwj;ത്രലോകം വിശേഷിപ്പിച്ചിരിക്കുന്നത്. ഗാലക്സിക്കുള്ളിലെ നക്ഷത്രനിർമാണത്തിനാവശ്യമായ വാതകത്തെ പുറത്തേക്ക് തള്ളിക്കളയുകയാണ് വാതകപ്രവാഹം ചെയ്യുന്നത്. പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്നതിനേക്കാൾ ഇരട്ടിയോളം വേഗത്തിൽ വാതകം നഷ്&zwj;ടപ്പെടുന്നതായും കണ്ടെത്തി. ഈ നില തുടർന്നാൽ 100 ദശലക്ഷം വർഷത്തിനുള്ളിൽ ഈ ഗാലക്സിയിലെ നക്ഷത്രനിർമാണ ഇന്ധനം പൂർണമായും തീർന്നേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;ഈ പ്രതിഭാസത്തിന് പിന്നിൽ അതിവിശാലമായ ബ്ലാക്ക് ഹോളുകൾ അല്ല, മറിച്ച് സൂപ്പർനോവ സ്ഫോടനങ്ങളാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഗാലക്സികളുടെ കൂട്ടിയിടി മൂലം നക്ഷത്രനിർമാണം അതിവേഗത്തിലാകുകയും, തുടർന്ന് രൂപപ്പെടുന്ന ഭീമൻ നക്ഷത്രങ്ങൾ സൂപ്പർനോവകളായി പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ഈ സ്ഫോടനങ്ങളിൽ നിന്നുള്ള വൻ ഊർജമാണ് ഗാലക്സിയിൽ നിന്ന് വാതകം പുറത്തേക്ക് ഒഴുക്കുന്ന ശക്തമായ കാറ്റുകൾ സൃഷ്ടിക്കുന്നത്.&lt;/p&gt;&lt;p&gt;ആദ്യകാല പ്രപഞ്ചത്തിലെ ഭീമൻ ഗാലക്സികളിൽ പകുതിയോളം ഇത്തരം വലിയ കൂട്ടിയിടികൾ അനുഭവിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിനാൽ ഇത്തരം &lsquo;ഗാലക്സി കൊലയാളി കാറ്റുകൾ&rsquo; വ്യാപകമായിരുന്നുവെങ്കിൽ, പ്രപഞ്ചത്തിന്റെ ബാല്യത്തിൽ തന്നെ നിരവധി ഭീമൻ ഗാലക്സികൾ നക്ഷത്രനിർമാണം അവസാനിപ്പിച്ച് നിശ്ചലമായതിന്റെ പ്രധാന കാരണമായി ഇത് മാറാമെന്നാണ് ഗവേഷകരുടെ നിഗമനം. ഈ കണ്ടെത്തൽ പ്രപഞ്ച പരിണാമത്തെക്കുറിച്ചുള്ള ധാരണകൾക്ക് പുതിയ വെളിച്ചം പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/jwst-solves-mystery-of-early-death-of-galaxies-articleshow-086c9rr"/>
        </item>
        <item>
            <title><![CDATA[കേരളത്തിലെ ശുദ്ധവായു സൂചികയിൽ തട്ടേക്കാട് ഒന്നാമത്, മാലിന്യമുക്തമായ ശുദ്ധ വായു ലഭിക്കുന്ന പ്രദേശമായി തട്ടേക്കാട്]]></title>
            <link>https://www.asianetnews.com/local-news/thattekad-records-the-purest-air-quality-in-kerala-articleshow-2co5uz9</link>
            <guid isPermaLink="true">https://www.asianetnews.com/local-news/thattekad-records-the-purest-air-quality-in-kerala-articleshow-2co5uz9</guid>
            <pubDate>Wed, 10 Jun 2026 10:33:28 +0530</pubDate>
            <description><![CDATA[&lt;p&gt;വായു ഗുണനിലവാര സൂചികയിൽ 0 മുതൽ 50 വരെയുള്ള ശ്രേണിയിലാണ് തട്ടേക്കാട് ഉൾപ്പെട്ടത്. ഇതേ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു പ്രധാന കേന്ദ്രം സൈലന്റ് വാലിയാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktqyhbq3d65pq84j8110xpkj,imgname-thattekkadu-1781067722467.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോതമംഗലം: കേരളത്തിലെ വന മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരം ലഭിക്കുന്ന കേന്ദ്രമായി തട്ടേക്കാടിനെ കണ്ടെത്തിയതായി പഠനം. വനപ്രദേശങ്ങളോട് ചേർന്ന മേഖലകളിലെ വായു ഗുണനിലവാരം വിലയിരുത്താൻ നടത്തിയ പഠനത്തിലാണ് മാലിന്യമുക്തമായ ശുദ്ധ വായു ലഭിക്കുന്ന പ്രദേശമായി തട്ടേക്കാട് മുന്നിലെത്തിയത്. വനാന്തരങ്ങളിൽ അനുഭവപ്പെടുന്ന അതേ സൂക്ഷ്മ കാലാവസ്ഥ ഇവിടെ നിലനിൽക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.വനം വകുപ്പിന്റെ നിർദേശപ്രകാരം നടത്തിയ പഠനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകളാണ് അടിസ്ഥാനമാക്കിയത്. വായു ഗുണനിലവാര സൂചികയിൽ 0 മുതൽ 50 വരെയുള്ള ശ്രേണിയിലാണ് തട്ടേക്കാട് ഉൾപ്പെട്ടത്. ഇതേ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു പ്രധാന കേന്ദ്രം സൈലന്റ് വാലിയാണ്. കേരളത്തിലെ വന പരിസ്ഥിതി മേഖലകളിലെ വായു ഗുണനിലവാരം വിലയിരുത്തുന്നതിനായി കാസർകോട് മുതൽ തിരുവനന്തപുരം വരെ ഏകദേശം 30 സ്ഥലങ്ങളിലെ സാഹചര്യങ്ങൾ സമഗ്രമായി പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.&lt;/p&gt;&lt;p&gt;പഠനഫലങ്ങൾ തട്ടേക്കാടിന്റെ പരിസ്ഥിതി പ്രാധാന്യം വീണ്ടും അടിവരയിടുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കേവലം 25.16 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള തട്ടേക്കാട് പക്ഷിസങ്കേതമാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള കേന്ദ്രമായി കണ്ടെത്തപ്പെട്ടത്. വായു ഗുണനിലവാര സൂചികയിൽ 0-50 വരെയുള്ള നിരക്കാണ് ഏറ്റവും നല്ല ശുദ്ധ വായുവിനെ സൂചിപ്പിക്കുന്നത്. 51-100 മിതമായ നിലയും, 101-150 മോശം നിലയും, 151-200 ആരോഗ്യത്തിന് ഹാനികരമായ നിലയുമാണെന്ന് പഠനം വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കൗൺസിലിന്റെ കേരള ചാപ്റ്റർ ഓഡിറ്ററും ആരക്കുന്നം ടോക് എച്ച് എൻജിനീയറിങ് കോളേജിലെ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സ്റ്റെഫി ജെയിംസും, കൊച്ചിൻ ഷിപ്പ്യാർഡിലെ മുൻ ചീഫ് സേഫ്റ്റി ഓഫീസറും നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിന്റെ ഓണററി സെക്രട്ടറിയുമായ എഎൽ ജാക്സണുമാണ് പഠനത്തിന് നേതൃത്വം നൽകി റിപ്പോർട്ട് സമർപ്പിച്ചത്. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വായു ഗുണനിലവാരം സംബന്ധിച്ച പഠനത്തിനിടെ ഡോ. സ്റ്റെഫി ജെയിംസും എ എൽ ജാക്സണും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി ടി ഔസേപ്പിനൊപ്പം സ്ഥല പരിശോധനയും നടത്തി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/thattekad-records-the-purest-air-quality-in-kerala-articleshow-2co5uz9"/>
        </item>
        <item>
            <title><![CDATA[ഐഎസ്ആർഓ കേന്ദ്രങ്ങൾക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‍സി ഡയറക്ടർ, എൻ ജയൻ എൽപിഎസ്‍സ‍ി മേധാവി]]></title>
            <link>https://www.asianetnews.com/science-technology/new-leadership-for-isro-centers-articleshow-2hm4w1k</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/new-leadership-for-isro-centers-articleshow-2hm4w1k</guid>
            <pubDate>Fri, 26 Jun 2026 05:57:59 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്&zwj;സിയുടെ പുതിയ മേധാവി. എൽപിഎസ്&zwj;സ&zwj;ിയിൽ എൻ ജയനാണ് ഡയറക്ടർ സ്ഥാനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw0n6waeepsyqayswz6y4w0m,imgname-fotojet---2026-06-26t055712.588-1782433673550.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഐഎസ്ആർഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂ&zwnj;ർത്തിയായി. തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്&zwj;സിയുടെ പുതിയ മേധാവി. എൽപിഎസ്&zwj;സ&zwj;ിയിൽ എൻ ജയനാണ് ഡയറക്ടർ സ്ഥാനം. മുൻ​ഗാമികൾ വിരമിച്ച ഒഴിവിൽ കഴിഞ്ഞ ഒരുമാസം ഇവർക്ക് താത്കാലിക ചുമതല മാത്രമായിരുന്നു. ഇപ്പോഴത് സ്ഥിരപ്പെടുത്തി.&lt;/p&gt;&lt;p&gt;രണ്ട് പ്രധാന കേന്ദ്രങ്ങൾക്ക് പുറമേ മഹേന്ദ്ര​ഗിരി ഐപിആർസിയിലും തിരുവനന്തപുരം ഐഐഎസ്&zwj;യുവിലും കൂടി മാറ്റമുണ്ട്. ഐഐഎസ്&zwj;യു മേധാവി സൗമ്യനാരായണൻ വിരമിക്കുന്ന ഒഴിവിൽ ജോജി ജെ ചാമൻ മേധാവിയാകും. ഐപിആർസിയിൽ അസി&zwnj;ർ പാക്കിരാജിന് പകരം നാരായൺ അപ്പുവാണ് പുതിയ ഡയറക്ടർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/science-technology/new-leadership-for-isro-centers-articleshow-2hm4w1k"/>
        </item>
        <item>
            <title><![CDATA[ഒടുവിൽ കാലാവസ്ഥാ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു; പസഫിക് സമുദ്രത്തിൽ എൽനിനോ തുടങ്ങി, ഐഒഡി ന്യൂട്രലിൽ]]></title>
            <link>https://www.asianetnews.com/india-news/el-nino-situation-in-the-pacific-ocean-meteorological-center-officially-announced-articleshow-2z75rgo</link>
            <guid isPermaLink="true">https://www.asianetnews.com/india-news/el-nino-situation-in-the-pacific-ocean-meteorological-center-officially-announced-articleshow-2z75rgo</guid>
            <pubDate>Fri, 12 Jun 2026 18:15:42 +0530</pubDate>
            <description><![CDATA[പസഫിക് സമുദ്രത്തിൽ എൽനിനോ സാഹചര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അതേസമയം ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) സാധാരണ നിലയിൽ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktgyg6sz2y138bkf7je5ymca,imgname-el-nino-india-1780832803647.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; എൽ നിനോ എത്തിയതായി ഔദ്യോ​ഗികമായി അറിയിച്ചു. നിലവിൽ ഭൂമധ്യ രേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പും അമേരിക്കൻ ക്ലൈമറ്റ് പ്രെഡിക്ഷന് കേന്ദ്രവും അറിയിച്ചു. സമുദ്രോപരിതലത്തിലെ താപവർധനവിനോട് അന്തരീക്ഷം പ്രതികരിച്ചു കഴിഞ്ഞിട്ടുള്ളതിനാൽ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ ഇപ്പോൾ എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയെന്നും അറിയിപ്പിൽ പറയുന്നു. ജൂൺ മാസത്തോടെ പസഫിക്കിലെ താപനില എൽ നിനോ പരിധിയെ മറികടന്നു.&amp;nbsp;&lt;/p&gt;&lt;p&gt;ഏപ്രിൽ-മെയ്-ജൂൺ മാസങ്ങളിലെ ശരാശരി താപനില വ്യതിയാനം എൽ നിനോ പരിധിയായ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. കാലവർഷ സീസണിൽ മിതമായതോ ശക്തമായതോ ആയ എൽ നിനോക്ക് സാധ്യതയെന്നാണ് വിലയിരുത്തൽ. അതേസമയം, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. കാലവർഷം അവസാനിക്കുന്നത് വരെ ന്യൂട്രൽ അവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്ന് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം (MMCFS) സൂചിപ്പിക്കുന്നു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/el-nino-situation-in-the-pacific-ocean-meteorological-center-officially-announced-articleshow-2z75rgo"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയെ നിരന്തരം നിരീക്ഷിച്ച് ബഹിരാകാശത്ത് പാകിസ്ഥാൻ്റെ ആറ് ഉപഗ്രഹങ്ങൾ; നാവിക് സംവിധാനത്തിലെ പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി ഐഎസ്ആർഒ]]></title>
            <link>https://www.asianetnews.com/science-technology/six-satellites-of-pakistan-is-continuously-watching-india-isro-mission-to-navic-recovery-articleshow-7extn22</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/six-satellites-of-pakistan-is-continuously-watching-india-isro-mission-to-navic-recovery-articleshow-7extn22</guid>
            <pubDate>Tue, 16 Jun 2026 15:43:28 +0530</pubDate>
            <description><![CDATA[&lt;p&gt;ചൈനയുടെ ശക്തമായ പിന്തുണയോടെ പാകിസ്ഥാൻ ഇന്ത്യയെ നിരീക്ഷിക്കാൻ ഉപഗ്രഹ ശൃംഖല വികസിപ്പിച്ചു. ഇതേസമയം, സ്വന്തം നാവിഗേഷൻ സംവിധാനമായ 'നാവിക്' നേരിടുന്ന സാങ്കേതിക പ്രതിസന്ധികൾ പരിഹരിക്കാനും സംവിധാനം ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. ദക്ഷിണേഷ്യയിലെ ബഹിരാകാശ രംഗത്തെ മത്സരം ഇതോടെ മുറുകുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7yq4r1h0gyh9accaweprgg,imgname-pak-satellites-watching-india-1781604782848.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ചൈനയുടെ ശക്തമായ പിന്തുണയോടെ പാകിസ്ഥാൻ തങ്ങളുടെ ബഹിരാകാശ നിരീക്ഷണ ശൃംഖല അതിവേഗം വികസിപ്പിക്കുന്നു. കഴിഞ്ഞ 16 മാസത്തിനിടെ ഇന്ത്യയെ നിരീക്ഷിക്കാൻ ശേഷിയുള്ള 6 ഭൗമ-നിരീക്ഷണ ഉപഗ്രഹങ്ങളാണ് പാകിസ്ഥാൻ വിക്ഷേപിച്ചത്. എന്നാൽ, ഇതേസമയം ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ 'നാവിക്' നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനും അതിന്റെ പൂർണ്ണ ശേഷി വീണ്ടെടുക്കാനുമുള്ള പദ്ധതിയുമായി ഐഎസ്ആർഒ മുന്നോട്ട് പോവുകയാണ്. ദക്ഷിണേഷ്യൻ മേഖലയിലെ നിരീക്ഷണം, നാവിഗേഷൻ, ബഹിരാകാശ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം മുറുകുന്നതായാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;പരമ്പരാഗതമായി ബഹിരാകാശ രംഗത്ത് പിന്നിലായിരുന്ന പാകിസ്ഥാൻ, ചൈനയുടെ സഹായത്തോടെയാണ് കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്. ചൈനീസ് റോക്കറ്റുകളിലാണ് ഈ ഉപഗ്രഹങ്ങളിൽ ഭൂരിഭാഗവും വിക്ഷേപിച്ചത്. ഈ 6 ഉപഗ്രഹങ്ങളുടെ ശൃംഖല വഴി ഇന്ത്യൻ അതിർത്തികളിലെയും സൈനിക നീക്കങ്ങളിലെയും മാറ്റങ്ങൾ വളരെ കൃത്യതയോടെയും അടിക്കടിയും നിരീക്ഷിക്കാൻ പാകിസ്ഥാന് സാധിക്കും. ഈ കൂട്ടത്തിലെ 'PRSC-EO3' (ഏപ്രിൽ 2026-ൽ വിക്ഷേപിച്ചത്) പോലുള്ള ഉപഗ്രഹങ്ങൾ ഉത്തരേന്ത്യയെയും ജമ്മു കശ്മീരിനെയും ഒരു ദിവസം തന്നെ പലതവണ നിരീക്ഷിക്കാൻ സാധിക്കുന്ന ഭ്രമണപഥത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാത്രിയിലും പകലിലും ഒരുപോലെ നിരീക്ഷണം നടത്താൻ ശേഷിയുള്ള റഡാർ ഇമേജിംഗ് സാങ്കേതികവിദ്യയും, സാധാരണ ക്യാമറകൾക്ക് കണ്ടെത്താനാകാത്ത ഒളിപ്പിച്ചുവെച്ച വസ്തുക്കളെ തിരിച്ചറിയാൻ ശേഷിയുള്ള 'ഹൈപ്പർസ്പെക്ട്രൽ' സാങ്കേതികവിദ്യയും ഈ ഉപഗ്രഹങ്ങളിലുണ്ടെന്നാണ് വിവരം.&lt;/p&gt;&lt;p&gt;അമേരിക്കയുടെ ജി.പി.എസിന് ബദലായി കാർഗിൽ യുദ്ധകാലത്തെ അനുഭവങ്ങളിൽ നിന്നും ഇന്ത്യ വികസിപ്പിച്ചെടുത്ത സ്വന്തം നാവിഗേഷൻ സംവിധാനമാണ് നാവിക്. എന്നാൽ നിലവിൽ ചില സാങ്കേതിക പ്രതിസന്ധികൾ ഈ സംവിധാനത്തിൽ നേരിടുന്നുണ്ട്. ആദ്യ തലമുറയിലെ ചില ഉപഗ്രഹങ്ങളുടെ കാലാവധി അവസാനിക്കാറായതും, അവയിലെ അതീവ കൃത്യതയുള്ള റൂബിഡിയം ആറ്റോമിക് ക്ലോക്കുകൾ കേടായതും നാവിഗേഷൻ കൃത്യതയെ ബാധിച്ചിട്ടുണ്ട്. നിരീക്ഷണ ശൃംഖല ശക്തിപ്പെടുത്താനായി വിക്ഷേപിച്ച രണ്ടാം തലമുറ ഉപഗ്രഹമായ എൻവിഎസ്-02, പ്രൊപ്പൽഷൻ തകരാറുകൾ മൂലം കൃത്യമായ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചില്ല. ഇത് ഐ.എസ്.ആർ.യ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഐ.എസ്.ആർ.ഓയുടെ വിശ്വസ്ത റോക്കറ്റായ പി.എസ്.എൽ.വി ദൗത്യങ്ങളിലുണ്ടായ തുടർച്ചയായ രണ്ട് പരാജയങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ പുതിയ വിക്ഷേപണങ്ങൾ വൈകുന്നുണ്ട്. ഈ പ്രതിസന്ധികളെ മറികടക്കാനും നാവിക് സംവിധാനം കൂടുതൽ ശക്തമായി പുനഃസ്ഥാപിക്കാനുമായി ബഹുമുഖ പദ്ധതികളാണ് ഐ.എസ്.ആർ.ഓ തയ്യാറാക്കിയിരിക്കുന്നത്:&lt;/p&gt;&lt;p&gt;ശൃംഖലയിലെ പഴയ ഉപഗ്രഹങ്ങൾക്ക് പകരമായി NVS-03, NVS-04, NVS-05 എന്നീ മൂന്ന് പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഓ ഒരുങ്ങുകയാണ്. മുൻപ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആറ്റോമിക് ക്ലോക്കുകളാണ് പരാജയപ്പെട്ടത്. ഇതിന് പകരമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക റൂബിഡിയം ആറ്റോമിക് ക്ലോക്കുകൾ ഈ പുതിയ ഉപഗ്രഹങ്ങളിൽ ഉപയോഗിക്കും. ലോകത്ത് ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ഈ സാങ്കേതികവിദ്യയുള്ളത്. പുതിയ ഉപഗ്രഹങ്ങളിൽ 'L1 ഫ്രീക്വൻസി ബാൻഡ്' ഉൾപ്പെടുത്തുന്നതോടെ, സാധാരണ മൊബൈൽ ഫോണുകളിലും വാണിജ്യ ഉപകരണങ്ങളിലും നാവിക് സംവിധാനം കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. ലോഞ്ച് ശേഷിയിലും ആഴക്കടൽ/ബഹിരാകാശ പര്യവേക്ഷണങ്ങളിലും ഇന്ത്യ ഇപ്പോഴും പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലാണ്. എങ്കിലും, പ്രതിരോധ രംഗത്ത് ബഹിരാകാശ വിവരങ്ങൾക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യ തങ്ങളുടെ സുരക്ഷാ ഉപഗ്രഹ പദ്ധതികളും (SBS-3 പോലുള്ളവ) നാവിക് സംവിധാനവും എത്രയും വേഗം പൂർണ്ണ സജ്ജമാക്കേണ്ടതുണ്ടെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/six-satellites-of-pakistan-is-continuously-watching-india-isro-mission-to-navic-recovery-articleshow-7extn22"/>
        </item>
        <item>
            <title><![CDATA[ആ ന്യൂട്രിനോ രഹസ്യം കണ്ടെത്തി ശാസ്‍ത്രജ്ഞർ; വന്നത് 1100 കോടി പ്രകാശവർഷങ്ങൾക്കപ്പുറത്ത് നിന്നും]]></title>
            <link>https://www.asianetnews.com/science-technology/icecube-observatory-findings-about-high-energy-neutrino-origin-articleshow-9yzybsv</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/icecube-observatory-findings-about-high-energy-neutrino-origin-articleshow-9yzybsv</guid>
            <pubDate>Sun, 21 Jun 2026 15:07:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഐസ്&zwnj;ക്യൂബ് നിരീക്ഷണകേന്ദ്രം കണ്ടെത്തിയ ഉയർന്ന ഊർജമുള്ള ന്യൂട്രിനോയുടെ ഉറവിടം ഗവേഷകർ തിരിച്ചറിഞ്ഞു. 1100 കോടി പ്രകാശവർഷങ്ങൾക്കപ്പുറമുള്ള ഷാഡോ ബ്ലാസ്റ്റർ എന്ന നക്ഷത്ര രൂപീകരണ ഗാലക്സിയാണ് ഇതിന് പിന്നിലെന്ന് പഠനം പറയുന്നു. &amp;nbsp;ഈ കണ്ടെത്തൽ പ്രപഞ്ചത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ മാറ്റിമറിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvmrge476pvze6yb7jzqgbhk,imgname-icecube-1782034479239.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ന്&zwj;റാർട്ടിക്കയിൽ പ്രവർത്തിക്കുന്ന ലോകപ്രശസ്&zwj;ത ന്യൂട്രിനോ നിരീക്ഷണ കേന്ദ്രമായ ഐസ്&zwnj;ക്യൂബ് (IceCube Neutrino Observatory) 2021-ൽ കണ്ടെത്തിയ വൻ ഊർജമുള്ള ഒരു ന്യൂട്രിനോയുടെ ഉറവിടം കണ്ടെത്തി ഗവേഷകർ. ഐസി 210922എ (IC 210922A) എന്ന പേരിലുള്ള ഈ ന്യൂട്രിനോ ഭൂമിയിലൂടെ അതിവേഗത്തിൽ കടന്നുപോയിരുന്നുവെങ്കിലും അത് എവിടെ നിന്നാണ് വന്നതെന്നത് ഇതുവരെ ദുരൂഹമായിരുന്നു. പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ഏകദേശം 1100 കോടി പ്രകാശവർഷങ്ങൾ അകലെയുള്ള ഷാഡോ ബ്ലാസ്റ്റർ (Shadow Blaster) എന്ന നക്ഷത്ര രൂപീകരണ ഗാലക്സിയിൽ നിന്നാണ് ഈ ന്യൂട്രിനോ ഉത്ഭവിച്ചതെന്ന് ഗവേഷകർ കണ്ടെത്തി. പ്രകാശവേഗത്തിന് അടുത്ത് സഞ്ചരിക്കുന്ന അതിസൂക്ഷ്മമായ മൗലിക കണികകളാണ് ന്യൂട്രിനോകൾ (Neutrinos). പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള കണികകളിൽ ഒന്നാണിവ.&lt;/p&gt;&lt;p&gt;ജൂൺ 17-ന് പ്രസിദ്ധീകരിച്ച പഠനത്തിൽ, പ്രധാന ഗവേഷകനായ യു&zwj;ജി ഉറാറ്റയും സംഘവും ഷാഡോ ബ്ലാസ്റ്ററിന്റെ യഥാർത്ഥ സ്വഭാവം വിശദീകരിക്കുന്നു. ഔദ്യോഗികമായി ജെസിഎംടി0402&minus;0424 (JCMT0402&minus;0424) എന്നറിയപ്പെടുന്ന ഈ ഗാലക്സിയെ കണ്ടെത്താൻ ജെയിംസ് ക്ലർക്ക് മാക്സ്വെൽ ടെലിസ്കോപ്പ്, സബ്&zwnj;മില്ലിമീറ്റർ അറേ, അറ്റകാമ ലാർജ് മില്ലിമീറ്റർ/സബ്&zwnj;മില്ലിമീറ്റർ അറേ (ALMA) തുടങ്ങിയ ശക്തമായ നിരീക്ഷണ ഉപകരണങ്ങളാണ് ഉപയോഗിച്ചത്.&lt;/p&gt;&lt;p&gt;ഗവേഷകരുടെ അഭിപ്രായത്തിൽ, ഗാലക്സിയിൽ നിന്നുള്ള പ്രകാശം ഇടയിലുള്ള ഒരു ഭീമൻ എലിപ്റ്റിക്കൽ ഗാലക്സിയുടെ ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്താൽ നാല് വ്യത്യസ്ത ചിത്രങ്ങളായി വിഭജിക്കപ്പെട്ടു. &ldquo;ഗ്രാവിറ്റേഷണൽ ലെൻസിങ്&rdquo; എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ശാസ്ത്രജ്ഞർക്ക് ഗാലക്സിയുടെ ആന്തരിക ഘടന കൂടുതൽ വ്യക്തമായി പഠിക്കാൻ സഹായിച്ചു. ഏകദേശം 1,500 പ്രകാശവർഷം മാത്രം വ്യാപ്&zwj;തിയുള്ള അതിസാന്ദ്രമായ ഒരു കേന്ദ്രഭാഗം അവിടെ കണ്ടെത്തിയെങ്കിലും, ന്യൂട്രിനോകളുടെ ഉറവിടമായി സാധാരണ കണക്കാക്കപ്പെടുന്ന അതിവിശാലമായ ബ്ലാക്ക് ഹോളിന്റെ സാന്നിധ്യത്തിന് തെളിവുകൾ ലഭിച്ചില്ല.&lt;/p&gt;&lt;p&gt;ഈ കണ്ടെത്തൽ ന്യൂട്രിനോകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളിൽ നിർണായക മാറ്റമുണ്ടാക്കുന്നതാണ്. ഇതുവരെ ഉയർന്ന ഊർജമുള്ള ന്യൂട്രിനോകൾ പ്രധാനമായും സജീവ ബ്ലാക്ക് ഹോളുകളുമായി ബന്ധപ്പെട്ടാണെന്ന് കരുതിയിരുന്നു. എന്നാൽ ബ്ലാക്ക് ഹോൾ പ്രവർത്തനമില്ലാത്ത സ്റ്റാർബർസ്റ്റ് ഗാലക്സികൾക്കും ഇത്തരം ന്യൂട്രിനോകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;ഐസ്&zwnj;ക്യൂബ് കണ്ടെത്തുന്ന ന്യൂട്രിനോകളുടെ ഏകദേശം 20 ശതമാനം വരെ ഇത്തരം സ്റ്റാർബർസ്റ്റ് ഗാലക്സികളിൽ നിന്നാകാം എന്ന് ഗവേഷകരുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 1000 കോടി വർഷങ്ങൾക്ക് മുമ്പ് പ്രപഞ്ചത്തിൽ ഇത്തരം ഗാലക്സികൾ ധാരാളമായി ഉണ്ടായിരുന്നതിനാൽ, ഇന്ന് നിരീക്ഷിക്കപ്പെടുന്ന ന്യൂട്രിനോകളുടെ വലിയൊരു പങ്കിന്റെ ഉറവിടം ഇവ ആയിരിക്കാമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഈ കണ്ടെത്തൽ പ്രപഞ്ചത്തിലെ വൻ ഊർജ കണങ്ങളുടെ ഉത്ഭവ രഹസ്യം മനസിലാക്കുന്നതിലേക്ക് ഒരു സുപ്രധാന ചുവടുവയ്പ്പായാണ് കണക്കാക്കപ്പെടുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/science-technology/icecube-observatory-findings-about-high-energy-neutrino-origin-articleshow-9yzybsv"/>
        </item>
        <item>
            <title><![CDATA[ജെയിംസ് വെബ് ദൂരദർശിനിയുടെ അത്ഭുത കണ്ടെത്തൽ; പരസ്‍പരം ലയിക്കുന്ന ആറു ഗാലക്സികൾ]]></title>
            <link>https://www.asianetnews.com/science-technology/james-webb-telescope-catches-6-galaxies-merging-articleshow-aevk9lo</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/james-webb-telescope-catches-6-galaxies-merging-articleshow-aevk9lo</guid>
            <pubDate>Fri, 26 Jun 2026 08:53:03 +0530</pubDate>
            <description><![CDATA[ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി 1200 കോടി വർഷങ്ങൾക്ക് മുൻപ് പരസ്പരം ലയിക്കുന്ന ആറു ഗാലക്സികളെ കണ്ടെത്തി. TGSSJ1530+1049 എന്ന ഈ ഗാലക്സി സമുച്ചയം ഭാവിയിൽ ഒരു ഭീമൻ ഗാലക്സിയായി മാറുമെന്നും ഉയർന്ന തോതിൽ നക്ഷത്ര രൂപീകരണം നടക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw0z2vzzc8y41n15vrmtz8y5,imgname-james-webb-space-telescope-catches-6-galaxies-merging-1782444027903.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;പഞ്ചത്തിന്റെ ആദ്യകാല ചരിത്രത്തിലേക്ക് അപൂർവമായ ഒരു ജാലകം തുറന്ന് ശാസ്ത്രലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST). ഏകദേശം 1200 കോടി വർഷങ്ങൾക്ക് മുൻപ്, അതായത് മഹാവിസ്ഫോടനത്തിന് (ബിഗ് ബാങ്) വെറും 180 കോടി വർഷങ്ങൾക്കുശേഷം നിലനിന്നിരുന്ന ആറു ഗാലക്സികൾ പരസ്&zwj;പരം ലയിക്കുന്ന അത്യപൂർവ ദൃശ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. ഭാവിയിൽ ഇവ ഒന്നിച്ച് ചേർന്ന് പ്രപഞ്ചത്തിലെ ഏറ്റവും ഭീമാകാരമായ ഗാലക്സികളിലൊന്നായി മാറുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;നെതർലൻഡ്സിലെ ലൈഡൻ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞൻ ഹൂബ് റോട്ട്ഗെറിങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. റേഡിയോ ദൂരദർശിനികൾ കണ്ടെത്തിയ അസാധാരണ റേഡിയോ വികിരണങ്ങളാണ് ഈ മേഖലയിലേക്ക് ജെയിംസ് വെബിന്റെ ശ്രദ്ധ തിരിച്ചത്. ആദ്യം ഒരു സജീവ സൂപ്പർമാസീവ് തമോഗർത്തം മാത്രമാണ് ഇവിടെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കൂടുതൽ വിശദമായി നിരീക്ഷിച്ചപ്പോൾ ഒരൊറ്റ ഗാലക്സിയല്ല, മറിച്ച് കുറഞ്ഞത് ആറു ഗാലക്സികൾ ചേർന്ന ഒരു സങ്കീർണ ഘടനയാണ് കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;TGSSJ1530+1049 എന്ന പേരിൽ അറിയപ്പെടുന്ന ഈ ഗാലക്സി സമുച്ചയം റെഡ്ഷിഫ്റ്റ് 4.0 എന്ന അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു വസ്തു ഭൂമിയിൽ നിന്ന് എത്ര ദൂരെയാണെന്ന് കണക്കാക്കാൻ ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന രീതിയാണ് റെഡ്ഷിഫ്റ്റും ബ്ലൂഷിഫ്റ്റും. ഏതാനും പതിനായിരം പ്രകാശവർഷങ്ങൾ മാത്രം വ്യാപ്&zwj;തിയുള്ള ഈ മേഖലയിലാണ് ആറു ഗാലക്സികളും സ്ഥിതിചെയ്യുന്നത്. വിസ്&zwj;തീർണം നമ്മുടെ ക്ഷീരപഥ ഗാലക്സിയേക്കാൾ ചെറുതാണെങ്കിലും നൂറുകണക്കിന് ശതകോടി സൂര്യന്മാരുടെ ആകെ പിണ്ഡത്തിന് തുല്യമായ നക്ഷത്രസമ്പത്ത് ഇതിനുണ്ട്.&lt;/p&gt;&lt;p&gt;ഈ ഗാലക്സികൾ പിന്നീട് പരസ്&zwj;പരം ലയിച്ച് ഒരു ബ്രൈറ്റസ്റ്റ് ക്ലസ്റ്റർ ഗാലക്സി (Brightest Cluster Galaxy) ആയി മാറുമെന്ന് ഗവേഷകർ പറയുന്നു. സാധാരണയായി ഗാലക്സി ക്ലസ്റ്ററുകളുടെ കേന്ദ്രഭാഗത്ത് കാണപ്പെടുന്ന അതിവിശാലമായ ദീർഘവൃത്താകൃതിയിലുള്ള ഗാലക്സികളാണ് ഇവ. ഈ ഗാലക്സി സമുച്ചയത്തിന്റെ മധ്യഭാഗത്ത് ഇതിനകം തന്നെ ഒരു സൂപ്പർമാസീവ് തമോഗർത്തം സജീവമാണെന്നും റേഡിയോ നിരീക്ഷണങ്ങൾ തെളിയിക്കുന്നു. തമോഗർത്തത്തിലേക്ക് വസ്തുക്കൾ പതിക്കുമ്പോൾ പുറപ്പെടുന്ന അതിവേഗ ജെറ്റുകളും അവ ചുറ്റുമുള്ള വാതകങ്ങളുമായി ഇടപഴകുന്നതിന്റെ തെളിവുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ജെറ്റുകൾ ഇതുവരെ മുഴുവൻ സമുച്ചയത്തിലും വ്യാപിച്ചിട്ടില്ലാത്തതിനാൽ, തമോഗർത്തം ഇപ്പോഴും വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ആണെന്നാണ് നിഗമനം.&lt;/p&gt;&lt;p&gt;കൂടാതെ, ഈ ആറു ഗാലക്സികളിലും പ്രതിവർഷം ഏകദേശം 70 മുതൽ 163 വരെ സൂര്യന്മാരുടെ പിണ്ഡത്തിന് തുല്യമായ പുതിയ നക്ഷത്രങ്ങൾ രൂപംകൊള്ളുന്നതായും കണ്ടെത്തി. നമ്മുടെ ക്ഷീരപഥത്തിൽ ഇതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് പ്രതിവർഷം രൂപപ്പെടുന്നത്. ദി ഓപ്പൺ ജേർണൽ ഓഫ് ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്നീ ശാസ്ത്രജേർണലുകളിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗാലക്സികളും ഗാലക്സി ക്ലസ്റ്ററുകളും സൂപ്പർമാസീവ് തമോഗർത്തങ്ങളും എങ്ങനെ രൂപംകൊണ്ടു എന്നതിനെക്കുറിച്ചുള്ള മനുഷ്യരുടെ അറിവിന് ഒരു പുതിയ ദിശ നൽകുന്നതായി ശാസ്ത്രലോകം വിലയിരുത്തുന്നു.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/science-technology/james-webb-telescope-catches-6-galaxies-merging-articleshow-aevk9lo"/>
        </item>
        <item>
            <title><![CDATA[ഗാലക്‌സിക്ക് മുമ്പേ ജനിച്ച ഭീമൻ ബ്ലാക്ക് ഹോൾ? ജെയിംസ് വെബ് കണ്ടെത്തൽ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നു]]></title>
            <link>https://www.asianetnews.com/science-technology/james-webb-space-telescope-discovered-ancient-black-hole-older-than-its-galaxy-articleshow-akt1cp2</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/james-webb-space-telescope-discovered-ancient-black-hole-older-than-its-galaxy-articleshow-akt1cp2</guid>
            <pubDate>Mon, 01 Jun 2026 12:31:39 +0530</pubDate>
            <description><![CDATA[ജെയിംസ് വെബ് ദൂരദർശിനിയുടെ പുതിയ കണ്ടെത്തൽ പ്രപഞ്ചശാസ്ത്രത്തിലെ നിലവിലെ ധാരണകളെ ചോദ്യം ചെയ്യുന്നു. ഗാലക്സികൾക്ക് മുമ്പേ അതിവിശാലമായ ബ്ലാക്ക് ഹോളുകൾ രൂപംകൊണ്ടിരിക്കാം എന്ന സൂചനയാണ് 'അബെൽ 2744-QSO1' എന്ന വസ്തുവിനെക്കുറിച്ചുള്ള പഠനം നൽകുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt0ydqf0g43be8psyab83szc,imgname-galaxy-1780295851488.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) നടത്തിയ ഏറ്റവും പുതിയ കണ്ടെത്തൽ പ്രപഞ്ചശാസ്ത്രത്തിലെ ഒരു പഴക്കമേറിയ സിദ്ധാന്തത്തെ ചോദ്യം ചെയ്യുകയാണ്. സാധാരണയായി, ഗാലക്&zwnj;സികൾ രൂപംകൊണ്ടതിന് ശേഷമാണ് അവയുടെ കേന്ദ്രങ്ങളിൽ അതിവിശാലമായ ബ്ലാക്ക് ഹോളുകൾ വളരുന്നത് എന്നായിരുന്നു ശാസ്ത്രലോകത്തിന്&zwj;റെ ധാരണ. എന്നാൽ, പുതിയ പഠനം പ്രകാരം ഒരു ഗാലക്&zwnj;സി പൂർണമായി രൂപംകൊള്ളുന്നതിന് മുമ്പേ തന്നെ അതിന്&zwj;റെ കേന്ദ്രത്തിലെ ബ്ലാക്ക് ഹോൾ നിലവിൽ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;മെയ് 27-ന് നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ നിർണായക കണ്ടെത്തലിനെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. 'അബെൽ 2744-QSO1' എന്ന വസ്തുവാണ് ഗവേഷണത്തിന്&zwj;റെ കേന്ദ്രബിന്ദുവായിരിക്കുന്നത് എന്ന് സ്&zwj;പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ജെയിംസ് വെബ് ദൂരദർശിനി 2022-ൽ കണ്ടെത്തിയ 'ലിറ്റിൽ റെഡ് ഡോട്ട്സ്' എന്നറിയപ്പെടുന്ന അതിപുരാതന വസ്&zwnj;തുക്കളുടെ കൂട്ടത്തിൽപ്പെടുന്നതാണ് ഇത്. പ്രപഞ്ചം രൂപംകൊണ്ടതിന് ഏകദേശം 700 ദശലക്ഷം വർഷങ്ങൾക്കുശേഷമുള്ള അവസ്ഥയെയാണ് ഈ വസ്&zwnj;തു പ്രതിനിധീകരിക്കുന്നത്.&lt;/p&gt;&lt;p&gt;ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) യിലെ എൻഐആർസ്&zwnj;പെക് (NIRSpec) ഉപകരണം ഉപയോഗിച്ച് ഗവേഷകർ ബ്ലാക്ക് ഹോളിന് ചുറ്റുമുള്ള വാതകത്തിന്&zwj;റെ ചലനം വിശദമായി നിരീക്ഷിച്ചു. നക്ഷത്രങ്ങളെ ചുറ്റി ഗ്രഹങ്ങൾ സഞ്ചരിക്കുന്നതുപോലെ ബ്ലാക്ക് ഹോളിന് ചുറ്റും വാതകം ഭ്രമണം ചെയ്യുന്നതിന്&zwj;റെ വേഗത അളന്നാണ് ബ്ലാക്ക് ഹോളിന്&zwj;റെ ഭാരം കണക്കാക്കിയത്. പഠനഫലമനുസരിച്ച്, ഈ ബ്ലാക്ക് ഹോളിന്&zwj;റെ ഭാരം സൂര്യന്&zwj;റെ ഭാരത്തിന്&zwj;റെ ഏകദേശം അഞ്ച് കോടി മടങ്ങാണ്.&lt;/p&gt;&lt;p&gt;അതിലും ശ്രദ്ധേയമായ കാര്യം, ഈ ബ്ലാക്ക് ഹോൾ മാത്രം തന്നെ QSO1 എന്ന സമ്പ്രദായത്തിന്&zwj;റെ ആകെ ഭാരത്തിന്&zwj;റെ ഏകദേശം 66 ശതമാനം വരെയാണെന്നതാണ്. ഇന്നത്തെ ഗാലക്&zwnj;സികളിൽ കാണുന്ന ബ്ലാക്ക് ഹോൾ-ഗാലക്&zwnj;സി അനുപാതത്തെ അപേക്ഷിച്ച് ഇത് ആയിരക്കണക്കിന് മടങ്ങ് കൂടുതലാണ്. ഇതോടെ ബ്ലാക്ക് ഹോളുകൾ ഗാലക്&zwnj;സികൾക്കുള്ളിൽ രൂപപ്പെടുകയും പിന്നീട് ക്രമേണ വളരുകയും ചെയ്യുന്നു എന്ന പരമ്പരാഗത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുകയാണ്.&lt;/p&gt;&lt;p&gt;ഈ അസാധാരണ അവസ്ഥയ്ക്ക് വിശദീകരണമായി ശാസ്ത്രജ്ഞർ ചില പുതിയ സാധ്യതകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആദിമ പ്രപഞ്ചത്തിലെ വൻ വാതകമേഘങ്ങൾ നേരിട്ട് തകർന്നു ബ്ലാക്ക് ഹോളുകളായി മാറിയിരിക്കാം, അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ ഇതുവരെ മനസിലാക്കാത്ത ഒരു പ്രക്രിയയിലൂടെ ഇവ രൂപംകൊണ്ടിരിക്കാം എന്നാണ് ഗവേഷകർ കരുതുന്നത്. കൂടുതൽ &ldquo;ലിറ്റിൽ റെഡ് ഡോട്ട്സ്&rdquo; വസ്&zwj;തുക്കളെ പഠിച്ച് ഇത്തരം ബ്ലാക്ക് ഹോളുകൾ ആദിമ പ്രപഞ്ചത്തിൽ വ്യാപകമായിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഗവേഷകസംഘം . കണ്ടെത്തലുകൾ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഗാലക്സികളുടെയും അതിവിശാല ബ്ലാക്ക് ഹോളുകളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളിൽ വലിയ മാറ്റങ്ങൾക്ക് ഇത് വഴിവെക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/james-webb-space-telescope-discovered-ancient-black-hole-older-than-its-galaxy-articleshow-akt1cp2"/>
        </item>
        <item>
            <title><![CDATA[അന്യഗ്രഹ സിഗ്നലുകൾക്കായി വാൽനക്ഷത്രത്തിൽ തിരഞ്ഞ ഗവേഷകർക്ക് കിട്ടിയ വിവരങ്ങൾ ഇങ്ങനെ]]></title>
            <link>https://www.asianetnews.com/science-technology/seti-searched-for-alien-signals-in-atlas-interstellar-comet-articleshow-c6mmgvr</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/seti-searched-for-alien-signals-in-atlas-interstellar-comet-articleshow-c6mmgvr</guid>
            <pubDate>Mon, 08 Jun 2026 13:46:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഭൂമിക്ക് പുറത്തുനിന്നും സൗരയൂഥത്തിലെത്തിയ 3I/ATLAS എന്ന ഇന്&zwj;റർസ്റ്റെല്ലാർ ധൂമകേതുവിൽ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സിഗ്നലുകളുണ്ടോ എന്ന് SETI ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തി. മണിക്കൂറുകൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ, കണ്ടെത്താനായ സിഗ്നലുകളെല്ലാം മനുഷ്യനിർമ്മിതമാണെന്ന് സ്ഥിരീകരിക്കുകയും അന്യഗ്രഹ സാന്നിധ്യത്തിന് തെളിവില്ലെന്ന് കണ്ടെത്തുകയും ചെയ്തു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kajwp6m4bhe2ghz52r5r96sc,imgname-comet-3i-atlas--1763718142596.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഭൂ&lt;/strong&gt;മിക്കു പുറത്തുള്ള മറ്റൊരു നക്ഷത്ര സമൂഹത്തിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് പ്രവേശിച്ച 3I/ATLAS എന്ന ഇന്&zwj;റർസ്റ്റെല്ലാർ ധൂമകേതു ശാസ്ത്രലോകത്തിന്റെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. 2025 ജൂലൈയിൽ ചിലിയിലെ അറ്റ്&zwj;ലസ് (ATLAS) ദൂരദർശിനിയാണ് ഈ ധൂമകേതുവിനെ ആദ്യമായി കണ്ടെത്തിയത്. മണിക്കൂറിൽ ഏകദേശം 1.37 ലക്ഷം മൈൽ വേഗതയിൽ സഞ്ചരിച്ചിരുന്ന ഈ ധൂമകേതു, നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ സ്ഥിരീകരിക്കപ്പെട്ട ഇന്&zwj;റർസ്റ്റെല്ലാർ വസ്&zwj;തുവാണ്.&lt;/p&gt;&lt;p&gt;അടുത്തിടെ ഈ അപൂർവ സന്ദർശകനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി അമേരിക്കയിലെ SETI (Search for Extraterrestrial Intelligence) ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പ്രത്യേക പഠനം നടത്തി. അന്യഗ്രഹ ജീവികളുടെ സാങ്കേതിക സാന്നിധ്യത്തിന്റെ തെളിവായേക്കാൻ സാധ്യതയുള്ള റേഡിയോ സിഗ്നലുകൾ, അഥവാ 'ടെക്നോ-സിഗ്നേച്ചറുകൾ' ഈ ധൂമകേതുവിൽ നിന്നും ലഭിക്കുന്നുണ്ടോ എന്ന് അറിയാനായിരുന്നു ഗവേഷകരുടെ ശ്രമം.&lt;/p&gt;&lt;p&gt;ഇതിനായി കാലിഫോർണിയയിലെ ആലൻ ടെലിസ്കോപ്പ് അറേ ഉപയോഗിച്ച് ഗവേഷക സോഫിയ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴ് മണിക്കൂറിലധികം നിരീക്ഷണം നടത്തി. പ്രകൃതിയിൽ സാധാരണയായി ഉണ്ടാകാത്തതും സാങ്കേതിക ഉറവിടങ്ങളിൽ നിന്നും ഉദ്ഭവിക്കുന്നത് ആകാമെന്ന് കരുതപ്പെടുന്നതുമായ &ldquo;നാരോബാൻഡ്&rdquo; റേഡിയോ സിഗ്നലുകളെയാണ് അവർ പ്രധാനമായും തേടിയത്. അതായത് ഒന്നു മുതൽ ഒമ്പത് ഗിഗാഹെർട്&zwj;സ് വരെയുള്ള റേഡിയോ ഫ്രീക്വൻസികളിൽ വളരെ ചുരുങ്ങിയ ബാൻഡിലുള്ള സിഗ്നലുകളെയാണ് ഗവേഷകർ ഈ ധൂമകേതുവിൽ അന്വേഷിച്ചത്. പ്രകൃതിദത്ത പ്രക്രിയകളിലൂടെ സാധാരണ ഉണ്ടാകാത്തതാണ് ഇത്തരം സിഗ്നലുകൾ.&lt;/p&gt;&lt;p&gt;നിരീക്ഷണത്തിനിടെ ഏകദേശം 7.4 കോടി സാധ്യതാ സിഗ്നലുകൾ ഗവേഷകർ രേഖപ്പെടുത്തി. പക്ഷേ അവയിൽ ഭൂരിഭാഗവും ഭൂമിയിലെ ഉപകരണങ്ങളിൽ നിന്നോ ഉപഗ്രഹങ്ങളിൽ നിന്നോ ഉണ്ടായ ഇടപെടലുകളാണെന്ന് കണ്ടെത്തി. വിശദമായ പരിശോധനകൾക്ക് ശേഷം ശേഷിച്ച എല്ലാ സിഗ്നലുകളുടെയും ഉറവിടവും മനുഷ്യനിർമിതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അതിനാൽ 3I/ATLAS ൽ നിന്ന് അന്യഗ്രഹ സാങ്കേതിക സാന്നിധ്യത്തെ സൂചിപ്പിക്കുന്ന ഒരു തെളിവും ലഭിച്ചില്ല.&lt;/p&gt;&lt;p&gt;അതേസമയം, ഈ പഠനം ശാസ്ത്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. ധൂമകേതുവിൽ 10 മുതൽ 110 വാട്ട് വരെ ശക്തിയുള്ള ഒരു റേഡിയോ ട്രാൻസ്&zwj;മിറ്റർ ഉണ്ടായിരുന്നാലും അത് കണ്ടെത്താൻ കഴിയുമെന്ന ഒരു പരിധി ഗവേഷകർ സ്ഥാപിച്ചു. ഇതൊരു സാധാരണ ഗൃഹോപകരണത്തിന്റെ വൈദ്യുതി ഉപയോഗത്തിന് സമാനമാണ്. മറ്റു നിരീക്ഷണങ്ങൾ പ്രകാരം 3I/ATLAS ഒരു സ്വാഭാവിക ധൂമകേതുവാണെന്നതിന് ശക്തമായ തെളിവുകളുണ്ട്. അതിന്റെ അസാധാരണമായ ഭ്രമണപഥവും, മെഥനോൾ, ശീതീകരിച്ച കാർബൺ ഡൈഓക്സൈഡ് എന്നിവയുടെ സാന്നിധ്യവും ഇത് അത്യന്തം തണുത്ത മറ്റൊരു നക്ഷത്ര വ്യവസ്ഥയിൽ രൂപപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;ഇന്നുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സിഗ്നലുകൾ കണ്ടെത്തുന്നത് എത്രത്തോളം സാധ്യമാണെന്ന് 3I/ATLAS പഠനം കാണിച്ചുതരുന്നു എന്ന് പഠനസംഘത്തിലെ ഗവേഷക വലേറിയ ഗാർസിയ ലോപ്പസ് പറഞ്ഞതായി സ്&zwj;പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷ കുറവുള്ള ഇന്&zwj;റർസ്റ്റെല്ലാർ വസ്തുക്കളിൽ നിന്നുപോലും ടെക്നോസിഗ്നേച്ചറുകൾക്കായുള്ള അന്വേഷണം തുടരണം എന്നും അവർ വ്യക്തമാക്കുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;നിലവിൽ അന്യഗ്രഹ സിഗ്നലുകൾ കണ്ടെത്താൻ സാധിച്ചില്ല എങ്കിലും ഭാവിയിൽ സൗരയൂഥത്തിൽ എത്തുന്ന സമാന ഇന്&zwj;റർസ്റ്റെല്ലാർ വസ്തുക്കളെ കൂടുതൽ കൃത്യതയോടെ പരിശോധിക്കാൻ ഈ പഠനം വഴിയൊരുക്കുമെന്ന് ശാസ്ത്ര ലോകം പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇന്&zwj;റർസ്റ്റെല്ലാർ വസ്തുക്കളുടെ സ്വഭാവം കൂടുതൽ മനസിലാക്കാനും ഭാവിയിൽ അസാധാരണമായ വസ്&zwj;തുക്കളെ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾക്ക് ഈ പഠനം സഹായകരമാകുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/seti-searched-for-alien-signals-in-atlas-interstellar-comet-articleshow-c6mmgvr"/>
        </item>
        <item>
            <title><![CDATA[കണ്ടെത്തിയത് ഭീമൻ തണുത്ത വാതക ശേഖരം! ഗാലക്സികളുടെ വളർച്ചാ രഹസ്യത്തിൽ പുതിയ കണ്ടെത്തൽ]]></title>
            <link>https://www.asianetnews.com/science-technology/rebels-25-galaxy-cold-gas-reservoir-discovery-articleshow-cxpaukg</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/rebels-25-galaxy-cold-gas-reservoir-discovery-articleshow-cxpaukg</guid>
            <pubDate>Mon, 15 Jun 2026 12:24:23 +0530</pubDate>
            <description><![CDATA[പ്രപഞ്ചാരംഭത്തിന് 70 കോടി വർഷങ്ങൾക്ക് ശേഷം നിലനിന്നിരുന്ന REBELS-25 എന്ന വിദൂര ഗാലക്സിയിൽ നക്ഷത്ര രൂപീകരണത്തിന് ആവശ്യമായ ഭീമമായ തണുത്ത വാതക ശേഖരം ശാസ്ത്രജ്ഞർ കണ്ടെത്തി. ആദ്യകാല ഗാലക്സികൾ എങ്ങനെ അതിവേഗം വളർന്നു എന്നതിനെക്കുറിച്ചുള്ള സുപ്രധാന തെളിവാണ് ഈ കണ്ടെത്തൽ നൽകുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jd9bhqbg221knz7885kgd4j0,imgname-fotojet--23-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;പഞ്ചത്തിന്&zwj;റെ പ്രായം വെറും അഞ്ച് ശതമാനം മാത്രമായിരുന്ന കാലഘട്ടത്തിൽ, അതായത് ബിഗ് ബാങിന് ശേഷം ഏകദേശം 70 കോടി വർഷങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഒരു വിദൂര ഗാലക്സിയിൽ നക്ഷത്രനിർമാണത്തിന് ആവശ്യമായ വൻതോതിലുള്ള തണുത്ത വാതകശേഖരം ഉണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഏകദേശം 1300 കോടി പ്രകാശവർഷങ്ങൾ അകലെയുള്ള REBELS-25 എന്ന ഗാലക്സിയിലാണ് ഈ നിർണായക കണ്ടെത്തൽ നടന്നത്. പ്രപഞ്ചത്തിലെ ആദ്യകാല ഗാലക്സികൾ എങ്ങനെ അതിവേഗത്തിൽ വളർന്നു എന്ന ചോദ്യത്തിന് ഈ കണ്ടെത്തൽ പുതിയ വെളിച്ചം നൽകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;നെതർലൻഡ്&zwj;സിലെ ലെയിഡൻ സർവകലാശാലയിലെ ഗവേഷക കരിൻ സെസ്കോൺ നേതൃത്വം നൽകിയ ഈ പഠനത്തിന്&zwj;റെ റിപ്പോർട്ട് റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി ജേണലിൽ പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ വിഎൽഎ, ചിലിയിലെ അൽമ എന്നീ അത്യാധുനിക ദൂരദർശിനികൾ ഉപയോഗിച്ച് ഏകദേശം 40 മണിക്കൂർ നിരീക്ഷണം നടത്തിയാണ് സംഘം പഠനം നടത്തിയത്.&lt;/p&gt;&lt;p&gt;പ്രപഞ്ചത്തിന്റെ എപോക്ക് ഓഫ് റീയോണൈസേഷൻ (Epoch of Reionization) എന്നറിയപ്പെടുന്ന ആദ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന REBELS-25 ഗാലക്സിയിൽ നിന്ന് പുറപ്പെടുന്ന കാർബൺ മോണോക്സൈഡ് (CO 3-2) സിഗ്നലുകളാണ് ഗവേഷകർ കണ്ടെത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ദൂരെയുള്ള കുറഞ്ഞ ഊർജത്തിലുള്ള കാർബൺ മോണോക്സൈഡ് വികിരണമായി ഇത് കണക്കാക്കപ്പെടുന്നു.&lt;/p&gt;&lt;p&gt;വിഎൽഎ, അൽമ എന്നിവയുടെ വിവരങ്ങൾ സംയോജിപ്പിച്ച് നടത്തിയ വിശകലനത്തിൽ, ഗാലക്സിയിൽ ഏകദേശം 100 ബില്യൺ സൂര്യന്മാരുടെ ഭാരത്തിന് തുല്യമായ മോളിക്യുലാർ വാതകശേഖരം ഉണ്ടെന്ന് കണ്ടെത്തി. കൂടാതെ ഗാലക്സിയുടെ ആകെ പിണ്ഡത്തിന്റെ ഏകദേശം 95 ശതമാനവും ഇപ്പോഴും വാതക രൂപത്തിലാണെന്നും ഗവേഷകർ വിലയിരുത്തി. അതായത്, നക്ഷത്രങ്ങളായി മാറാതെ കിടക്കുന്ന അസംസ്&zwj;കൃത വസ്&zwj;തുക്കളുടെ വൻ ശേഖരം അവിടെ നിലനിന്നിരുന്നു എന്ന് ഗവേഷകർ പറയുന്നു.&lt;/p&gt;&lt;p&gt;ഈ കണ്ടെത്തൽ പ്രപഞ്ചത്തിന്റെ ആദ്യകാല ഗാലക്സികൾ വളർന്ന രീതിയെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ ഇത്തരം വാതകശേഖരങ്ങളുടെ സാന്നിധ്യം ശാസ്ത്രജ്ഞർ പരോക്ഷമായി മാത്രമാണ് അനുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആദ്യമായി അതിന്റെ നേരിട്ടുള്ള തെളിവ് ലഭിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ഇത്രയും വലിയ ദൂരത്തിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് സിഗ്നലുകൾ കണ്ടെത്തുന്നത് അതീവ പ്രയാസകരമാണ്. കാരണം ബിഗ് ബാങിന്റെ അവശിഷ്&zwj;ടമായ കോസ&zwj;മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് വികിരണങ്ങൾ ഈ സിഗ്നലുകളെ ദുർബലമാക്കുന്നു. എങ്കിലും വിജയകരമായ ഈ നിരീക്ഷണം ഭാവിയിലെ പഠനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.&lt;/p&gt;&lt;p&gt;ഭാവിയിൽ പ്രവർത്തനം ആരംഭിക്കുന്ന നെക്സ്റ്റ്-ജനറേഷൻ വിഎൽഎ (ngVLA) ദൂരദർശിനിയിലൂടെ ഇത്തരം നിരീക്ഷണങ്ങൾ പത്തിരട്ടി വേഗത്തിൽ നടത്താൻ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഇതിലൂടെ പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് ഗാലക്സികൾ എങ്ങനെ രൂപപ്പെട്ടുവെന്നും എങ്ങനെ അതിവേഗത്തിൽ വളർന്നു എന്നും ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് കൂടുതൽ വ്യക്തമായ ഉത്തരങ്ങൾ ലഭിക്കും എന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/science-technology/rebels-25-galaxy-cold-gas-reservoir-discovery-articleshow-cxpaukg"/>
        </item>
        <item>
            <title><![CDATA[കാലാവസ്ഥയുടെ കൺവെയർ ബെൽറ്റ് തകരുന്നു, അറ്റ്ലാൻറികിൽ രൂപം കൊള്ളുന്നത് ‘കോൾഡ് ബ്ലോബ്’, മൺസൂണുകളും തകരും]]></title>
            <link>https://www.asianetnews.com/science-technology/most-alarming-climate-tipping-points-mysterious-cold-blob-north-atlantic-ocean-damaging-amoc-articleshow-dy9kzbz</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/most-alarming-climate-tipping-points-mysterious-cold-blob-north-atlantic-ocean-damaging-amoc-articleshow-dy9kzbz</guid>
            <pubDate>Sun, 14 Jun 2026 21:30:17 +0530</pubDate>
            <description><![CDATA[&lt;p&gt;ആഗോള കാലാവസ്ഥാ നിയന്ത്രണ സംവിധാനത്തിന്റെ തകർച്ചയുടെ സൂചനയാകാമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv3dx04w251m09b6ck3ygqty,imgname-cold-blob-atlantic-1781452931228.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: ഭൂമിയുടെ കാലാവസ്ഥയെ ക്രമീകരിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന സമുദ്രത്തിലെ 'കൺവെയർ ബെൽറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അറ്റ്ലാന്റിക് മെറിഡിയോണൽ ഓവർടേണിംഗ് സർക്കുലേഷൻ എന്ന അമോകിനെ തകർക്കാൻ ശക്തമായ പ്രതിഭാസം വടക്കൻ അറ്റ്ലാൻറിക സമുദ്രത്തിൽ രൂപം കൊള്ളുന്നതായി മുന്നറിയിപ്പ്. സമുദ്രത്തിലെ മറ്റ് മേഖലകളിൽ ചൂട് കൂടുമ്പോൾ അസാധാരണമായി ഒരു മേഖല മാത്രം തണുത്തുറയുന്നതായാണ് പുതിയ പഠനം വിശദമാക്കുന്നത്. വടക്കൻ അത്&zwnj;ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ടിരിക്കുന്ന 'കോൾഡ് ബ്ലോബ്' അഥവാ അസാധാരണമായി തണുത്തുറഞ്ഞ ജലത്തിന്റെ ഒരു വലിയ പ്രദേശം രൂപം കൊള്ളുന്നുവെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. ആഗോള കാലാവസ്ഥാ നിയന്ത്രണ സംവിധാനത്തിന്റെ തകർച്ചയുടെ സൂചനയാകാമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.1900നെ അപേക്ഷിച്ച് ഈ മേഖലയിൽ ഒരു ഡിഗ്രി സെൽഷ്യസ് താപനില കുറഞ്ഞതായാണ് കണ്ടെത്തിയിട്ടുള്ളത്. ഗ്രീൻലാൻഡിനും ഐസ്ലാൻഡിനും തെക്കൻ മേഖലയിലാണ് ഈ പ്രതിഭാസം കാണപ്പെട്ടിട്ടുള്ളത്.&amp;nbsp;&lt;/p&gt;&lt;p&gt;ഭൂമധ്യരേഖാ പ്രദേശത്തുനിന്നും ഉഷ്ണ ജലം വടക്കൻ യൂറോപ്പിലേക്കും അത്&zwnj;ലാന്റിക്കിലേക്ക് എത്തിക്കുകയും അവിടെനിന്ന് തണുത്ത ജലം താഴേക്ക് താഴ്ന്ന് തെക്കോട്ട് ഒഴുക്കുകയും ചെയ്യുന്ന ഒരു ആഗോള സമുദ്ര നീരൊഴുക്ക് സംവിധാനമായ അമോകിനെ തകരുന്നതിന്റെ സൂചനയായാണ് ഈ പ്രതിഭാസത്തെ നിരീക്ഷിക്കുന്നത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ഗ്രീൻലാൻഡിലെ മഞ്ഞുരുകൽ ശക്തമായിരിക്കുകയാണ്. ഇത് വൻതോതിൽ ശുദ്ധജലം അത്&zwnj;ലാന്റിക് സമുദ്രത്തിലേക്ക് ഒഴുക്കാൻ കാരണമാകുന്നുണ്ട്. ലവണാംശം കുറഞ്ഞ ഈ ശുദ്ധജലം സമുദ്രജലത്തിന്റെ സാന്ദ്രത കുറയ്ക്കുന്നതിനാൽ തണുത്ത ജലം താഴേക്ക് താഴുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ഇതാണ് കോൾഡ് ബ്ലോബ് രൂപപ്പെടുന്നതിലേക്ക് കാരണമായിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഈ പ്രതിഭാസം കൺവെയർ ബെൽറ്റ് പോലെയുള്ള സമുദ്ര നീരൊഴുക്കിന്റെ വേഗത ഗണ്യമായി കുറയ്ക്കുന്നു. നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ ജലചംക്രമണ വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്നാണ്. ഇത് പൂർണ്ണമായും നിലച്ചുപോയാൽ ആഗോളതലത്തിൽ പ്രത്യേകിച്ച് യൂറോപ്പിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകും. യൂറോപ്യൻ രാജ്യങ്ങളിൽ താപനില കുത്തനെ കുറയുകയും അതിശൈത്യം അനുഭവപ്പെടുകയും ചെയ്യും. അതേസമയം തെക്കൻ അർദ്ധഗോളത്തിൽ ചൂട് അമിതമായി വർദ്ധിക്കാനും സമുദ്രനിരപ്പ് വൻതോതിൽ ഉയരാനും ഇത് കാരണമാകും.&lt;/p&gt;&lt;p&gt;ശാസ്ത്രലോകം വളരെ ആശങ്കയോടെയാണ് ഈ മാറ്റങ്ങളെ വീക്ഷിക്കുന്നത്. മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ ഈ സംവിധാനം തകർച്ചയിലേക്ക് നീങ്ങുകയാണെന്നും, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അടിയന്തിരമായി നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിയുടെ കാലാവസ്ഥാ സമതുലിതാവസ്ഥ പൂർണ്ണമായും തകിടം മറിയുമെന്നും ശാസ്ത്രജ്ഞർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സംവിധാനം തകർന്നാൽ അത് തിരിച്ചുവരവില്ലാത്ത വിധം ആഗോള കാലാവസ്ഥയെ മാറ്റിമറിക്കും. യൂറോപ്പിലെ താപനില ദശകങ്ങൾക്കുള്ളിൽ 10 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ ഇത് കാരണമായേക്കാം. ഇത് വടക്കൻ യൂറോപ്പിൽ അതിശൈത്യത്തിന് വഴിതെളിക്കും. തെക്കൻ അർദ്ധഗോളത്തിൽ ചൂട് വർദ്ധിക്കുന്നതിനും ഈ സംവിധാനം തകരുന്നത് കാരണമാകും. കാലാവസ്ഥാ പ്രതിസന്ധി കാരണം ഇത് കഴിഞ്ഞ 1600 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/most-alarming-climate-tipping-points-mysterious-cold-blob-north-atlantic-ocean-damaging-amoc-articleshow-dy9kzbz"/>
        </item>
        <item>
            <title><![CDATA[കണവകളെ തേടിയെത്തി കിടങ്ങുകളിൽ കുടുങ്ങി, ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയത് ഏറ്റവും പഴക്കമേറിയ തിമിംഗല ശ്മശാനം]]></title>
            <link>https://www.asianetnews.com/science-technology/oldest-deepest-and-most-extensive-whale-graveyard-yet-discovered-has-been-found-in-indian-ocean-articleshow-g4cgxtm</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/oldest-deepest-and-most-extensive-whale-graveyard-yet-discovered-has-been-found-in-indian-ocean-articleshow-g4cgxtm</guid>
            <pubDate>Thu, 11 Jun 2026 08:42:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള 'ഡയമന്റിന ഫ്രാക്ചർ സോൺ' എന്നറിയപ്പെടുന്ന അഗാധമായ മലനിരകളും കിടങ്ങുകളും നിറഞ്ഞ മേഖലയിലാണ് ഇവർ പ്രത്യേക അന്തർവാഹിനി ഉപയോഗിച്ച് പര്യവേക്ഷണം നടത്തിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fe8rqts4g8mag01a6rc6h03j,imgname-fosil-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പിസ: 50 ലക്ഷം വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ നിറഞ്ഞ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിമിംഗല ശ്മശാനം കണ്ടെത്തി ഗവേഷകർ. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് കിഴക്കൻ ഭാഗത്താണ് വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയത്. ചത്തു വീഴുന്ന തിമിംഗലങ്ങളുടെ അവശിഷ്ടങ്ങൾ സാധാരണയായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നാല് കിലോമീറ്ററിൽ താഴെ ആഴത്തിലാണ് കണ്ടെത്താറുള്ളത്. എന്നാൽ പുതുതായി കണ്ടെത്തിയ ഈ സമുദ്ര ശ്മശാനം ഏഴ് കിലോമീറ്ററിലധികം ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ഇത് കടലിന്റെ അടിത്തട്ടിൽ നൂറുകണക്കിന് മൈലുകൾ നീളത്തിൽ വ്യാപിച്ചുകിടക്കുന്നുവെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഈ അത്യഗാധമായ സമുദ്രമേഖലകളിൽ ഇപ്പോഴും ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന തിമിംഗലങ്ങളുടെ ശരീര അവശിഷ്ടങ്ങൾ ധാരാളമായി ഉണ്ടെന്നും അവയെ ആശ്രയിച്ച് വലിയൊരു ജീവലോകം തന്നെ അവിടെ വളരുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ ആരും പര്യവേക്ഷണം നടത്താത്ത ഇത്തരം വിചിത്രമായ പാരിസ്ഥിതിക സാഹചര്യങ്ങളിലും ശാസ്ത്രത്തിന് ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത വൈവിധ്യമാർന്ന ജീവിവർഗ്ഗങ്ങൾ വസിക്കുന്നുണ്ടെന്നാണ് ഇറ്റലിയിലെ പിസ സർവകലാശാലയിലെ ഗവേഷകനായ ഡോ ജിയോവാനി ബിയാനുച്ചി വ്യക്തമാക്കുന്നത്. പ്രകാശത്തിന്റെ പൂർണ്ണമായ അസാന്നിധ്യത്തിലും അതിശക്തമായ മർദ്ദത്തിലും പോലും ജീവന് എങ്ങനെ അതിജീവിക്കാനും പരിണമിക്കാനും സാധിക്കുമെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു.&lt;/p&gt;&lt;p&gt;ചൈന, ഇറ്റലി, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംയുക്ത സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള 'ഡയമന്റിന ഫ്രാക്ചർ സോൺ' എന്നറിയപ്പെടുന്ന അഗാധമായ മലനിരകളും കിടങ്ങുകളും നിറഞ്ഞ മേഖലയിലാണ് ഇവർ പ്രത്യേക അന്തർവാഹിനി ഉപയോഗിച്ച് പര്യവേക്ഷണം നടത്തിയത്. ഏകദേശം 50 മുതൽ 60 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഓസ്&zwnj;ട്രേലിയൻ, അന്റാർട്ടിക് ഭൂഖണ്ഡങ്ങൾ തമ്മിൽ വേർപിരിഞ്ഞപ്പോഴാണ് ഈ പ്രദേശം രൂപപ്പെട്ടത്.&lt;/p&gt;&lt;p&gt;'നേച്ചർ' എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 7002 മീറ്റർ വരെ ആഴത്തിലാണ് തിമിംഗലങ്ങളുടെ ഫോസിലുകൾ കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടിലേക്ക് നടത്തിയ 32 ഓളം ഡൈവിംഗുകളിലൂടെ 485 ഫോസിൽ കേന്ദ്രങ്ങളും, നിലവിൽ ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന അഞ്ച് പുതിയ തിമിംഗല ശരീരങ്ങളും ശാസ്ത്രജ്ഞർ കണ്ടെത്തി. ഏകദേശം 1200 കിലോമീറ്റർ നീളത്തിൽ വടക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് വരെയുള്ള ഒരു പ്രത്യേക ദിശയിലാണ് ഈ അവശിഷ്ടങ്ങൾ കിടക്കുന്നത്. അതുകൊണ്ട് തന്നെ ഇത് തിമിംഗലങ്ങളുടെ സഞ്ചാരപഥവുമായി ബന്ധപ്പെട്ട ഒരു വലിയ സൂപ്പർ കോറിഡോർ ആകാനാണ് സാധ്യതയെന്ന് ഗവേഷകർ വിലയിരുത്തുന്നത്.&lt;/p&gt;&lt;p&gt;ഇവിടെ നിന്ന് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ അവശിഷ്ടം അന്റാർട്ടിക് മിൻകെ തിമിംഗലത്തിന്റെ അഞ്ച് മീറ്റർ നീളമുള്ള അസ്ഥികൂടമാണ്. ഇതിന് പുറമെ, വംശനാശം സംഭവിച്ച ചില അപൂർവ്വ ഇനം തിമിംഗലങ്ങളുടെ തലയോട്ടികളും ഇവിടെ നിന്ന് ഫോസിൽ രൂപത്തിൽ ലഭിച്ചിട്ടുണ്ട്. ഇതിൽ 5.3 മില്യൺ വർഷം പഴക്കമുള്ളതും ശാസ്ത്രലോകം 'റ്റെറോസെറ്റസ് ഡയമന്റിനെ' എന്ന് പുതിയതായി പേരിട്ടതുമായ ചില തിമിംഗല വർഗ്ഗങ്ങളും ഉൾപ്പെടുന്നു. ചത്തു ജീർണ്ണിക്കുന്ന ഈ തിമിംഗല ശരീരങ്ങളിൽ ഞണ്ടുകൾ, കക്കകൾ, അസ്ഥികൾ തിന്നു ജീവിക്കുന്ന പ്രത്യേകതരം പുഴുക്കൾ, കടൽ നക്ഷത്രങ്ങൾ തുടങ്ങിയ നിരവധി ജീവികൾ വസിക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും ശാസ്ത്രത്തിന് ഇതുവരെ അപരിചിതമായ പുതിയ ജീവിവർഗ്ഗങ്ങൾ ആകാനാണ് സാധ്യത.&lt;/p&gt;&lt;p&gt;യുകെയിലെ സൗതാംപ്ടൺ സർവകലാശാലയിലെ സമുദ്ര പര്യവേക്ഷണ പ്രൊഫസറായ ജോൺ കോപ്ലി ഈ കണ്ടെത്തലിനെ സമുദ്രശാസ്ത്രത്തിലെ അതിശയകരമായ ഒന്നായാണ് വിലയിരുത്തുന്നത്. ഇത്രയധികം ആഴത്തിൽ ഇത്തരമൊരു കോളനി കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ എണ്ണൂറോളം അസ്ഥികൂടങ്ങൾ കാണപ്പെടുന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ആഴം കുറഞ്ഞ കടലിൽ ജീവിക്കുന്ന മിൻകെ തിമിംഗലങ്ങളുടെയും, ഇര തേടി കടലിന്റെ ആഴങ്ങളിലേക്ക് പോകുന്ന ബീക്ക്ഡ് തിമിംഗലങ്ങളുടെയും അവശിഷ്ടങ്ങൾ ഒരേ സ്ഥലത്ത് കാണപ്പെടുന്നത് കൗതുകകരമാണ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/oldest-deepest-and-most-extensive-whale-graveyard-yet-discovered-has-been-found-in-indian-ocean-articleshow-g4cgxtm"/>
        </item>
        <item>
            <title><![CDATA[കൊടും ചൂടിൽ 'റോസ്റ്റാ'കുമോ ഈ ഗ്രഹം? ആ കാഴ്ച കണ്ട് അമ്പരന്ന് ശാസ്‍ത്രലോകം]]></title>
            <link>https://www.asianetnews.com/science-technology/hot-jupiter-planet-hd-80606-b-discovered-by-james-webb-telescope-articleshow-htmff6f</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/hot-jupiter-planet-hd-80606-b-discovered-by-james-webb-telescope-articleshow-htmff6f</guid>
            <pubDate>Thu, 18 Jun 2026 12:45:53 +0530</pubDate>
            <description><![CDATA[&lt;p&gt;നാസയുടെ ജെയിംസ് വെബ് ദൂരദർശിനി, HD 80606 b എന്ന വിദൂര ഗ്രഹത്തെ കണ്ടെത്തി. സ്വന്തം നക്ഷത്രത്തോട് അടുക്കുമ്പോൾ ഈ ഗ്രഹത്തിന്റെ താപനില 600 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ഗ്രഹാന്തരീക്ഷത്തിൽ വലിയ രാസമാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvcs42nsqmwcyx9pna7aa8tq,imgname-hd-80606-b-1781766687417.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഭൂ&lt;/strong&gt;മിയിലെ വേനൽച്ചൂട് അതിശക്തമാണെന്ന് കരുതുന്നവരോട് അതിലും ഭീകരമായ ചൂട് അനുഭവിക്കുന്ന ഒരു വിദൂര ഗ്രഹത്തിന്റെ കഥയാണ് ഇപ്പോൾ ശാസ്ത്രലോകത്തിന് പറയാനുള്ളത്. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) നടത്തിയ പുതിയ നിരീക്ഷണങ്ങളിൽ, സ്വന്തം നക്ഷത്രത്തിന്റെ അതിശക്തമായ വികിരണത്തിൽ &lsquo;വറുക്കപ്പെടുന്ന&rsquo; അവസ്ഥയിലുള്ള ഒരു ഭീമൻ ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയതായി സ്&zwj;പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. HD 80606 b എന്നറിയപ്പെടുന്ന ഈ ഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 217 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്.&lt;/p&gt;&lt;h2&gt;600 ഡിഗ്രി സെൽഷ്യസ്&lt;/h2&gt;&lt;p&gt;&lsquo;ഹോട്ട് ജൂപ്പിറ്റർ&rsquo; വിഭാഗത്തിൽപ്പെടുന്ന ഈ വാതക ഭീമൻ ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തെ ചുറ്റുന്നത് അത്യന്തം വിചിത്രമായ ഭ്രമണപഥത്തിലൂടെയാണ്. സാധാരണ ഹോട്ട് ജൂപ്പിറ്ററുകൾ നക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിരമായി സഞ്ചരിക്കുമ്പോൾ, HD 80606 bയുടെ ഭ്രമണപഥം വളരെ ദീർഘവൃത്താകൃതിയിലുള്ളതാണ്. 111 ദിവസമെടുക്കുന്ന ഒരു പരിക്രമണത്തിനിടെ ഗ്രഹം ചില സമയങ്ങളിൽ നക്ഷത്രത്തിന് തൊട്ടടുത്ത് എത്തുന്നു.&lt;/p&gt;&lt;p&gt;ഈ അടുത്തുവരവിനിടെയാണ് ഗ്രഹത്തിന്റെ അന്തരീക്ഷ താപനില ഏകദേശം 600 ഡിഗ്രി സെൽഷ്യസ് (1,100 ഡിഗ്രി ഫാരൻഹീറ്റ്) വരെ ഉയരുന്നത്. അത്രയും ശക്തമായ ചൂട് ഗ്രഹത്തിന്റെ അന്തരീക്ഷ രാസഘടനയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശാസ്ത്രജ്ഞർ സ്പെക്ട്രോസ്കോപ്പി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു. പ്രകാശത്തെ വിവിധ തരംഗദൈർഘ്യങ്ങളായി വിഭജിച്ച് വിശകലനം ചെയ്യുന്ന ഈ രീതി, അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്&zwj;തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്നു.&lt;/p&gt;&lt;p&gt;ജെയിംസ് വെബ് ദൂരദർശിനിയിലെ മിഡ്-ഇൻഫ്രാറെഡ് ഇൻസ്ട്രുമെന്റ് (MIRI) ഉപയോഗിച്ച്, ഗ്രഹം നക്ഷത്രത്തോട് അടുത്തെത്തുന്നതിന് മുമ്പും അതിനിടെയും ശേഷവും ഗവേഷകർ നിരീക്ഷണം നടത്തി. ഇതിലൂടെ മീഥേൻ, കാർബൺ ഡൈഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യവും അവയിൽ സംഭവിക്കുന്ന മാറ്റങ്ങളും കൂടുതൽ വ്യക്തമായി പഠിക്കാൻ സാധിച്ചു. മുമ്പ് നാസയുടെ സ്&zwj;പിറ്റ്സർ ബഹിരാകാശ ദൂരദർശിനിയും ഈ ഗ്രഹത്തെ പഠിച്ചിരുന്നെങ്കിലും, ജെയിംസ് വെബിന്റെ ഉയർന്ന കൃത്യതയുള്ള ഉപകരണങ്ങൾ കൂടുതൽ വിശദമായ വിവരങ്ങൾ നൽകാൻ സഹായിച്ചു. ഗ്രഹത്തിലെ താപനില വർധനവ് കൂടുതൽ തീവ്രമാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. സ്&zwj;പിറ്റ്സർ കണ്ടെത്തിയതിലും കൂടുതൽ ആണിത്.&amp;nbsp;&lt;/p&gt;&lt;p&gt;തെക്കൻ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ പഠനത്തിലെ പ്രധാന ഗവേഷകയായ ടിഫാനി കറ്റാരിയയുടെ നേതൃത്വത്തിലായിരുന്നു ഈ പഠനം. ഗവേഷക സംഘത്തിന്&zwj;റെ ഈ കണ്ടെത്തലുകൾ അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ 248-ാമത് സമ്മേളനത്തിൽ അവതരിപ്പിച്ചു. അതിതീവ്ര സാഹചര്യങ്ങളിൽ ഗ്രഹങ്ങളുടെ അന്തരീക്ഷം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഭാവി പഠനങ്ങൾക്ക് ഈ കണ്ടെത്തൽ നിർണായകമായ വിവരങ്ങൾ നൽകുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/science-technology/hot-jupiter-planet-hd-80606-b-discovered-by-james-webb-telescope-articleshow-htmff6f"/>
        </item>
        <item>
            <title><![CDATA[സൂര്യനിൽ നിന്നും വൻ ജ്വാലകൾ പൊട്ടിപ്പുറപ്പെട്ടെന്ന് ഗവേഷക‍ർ]]></title>
            <link>https://www.asianetnews.com/science-technology/noaa-warns-strong-geomagnetic-storm-due-to-solar-flares-from-multiple-cmes-articleshow-i2qtc1h</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/noaa-warns-strong-geomagnetic-storm-due-to-solar-flares-from-multiple-cmes-articleshow-i2qtc1h</guid>
            <pubDate>Fri, 05 Jun 2026 16:10:35 +0530</pubDate>
            <description><![CDATA[&lt;p&gt;സൂര്യനിൽ നിന്ന് മൂന്ന് ശക്തമായ സൗരജ്വാലകൾ ഉണ്ടായി. ഇതിനെത്തുടർന്നുണ്ടായ കൊറോണൽ മാസ് ഇജക്ഷനുകൾ ഭൂമിയിലേക്ക് നീങ്ങുന്നതിനാൽ G3 തലത്തിലുള്ള ജിയോമാഗ്നറ്റിക് കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇത് റേഡിയോ തടസ്സങ്ങൾക്കും ധ്രുവദീപ്തികൾ അഥവാ അറോറകൾ കൂടുതൽ പ്രദേശങ്ങളിൽ ദൃശ്യമാകുന്നതിനും കാരണമായേക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kq7ceynk7w5wc8w3pbt9qd9t,imgname-sun--1--1777290672819.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സൂ&lt;/strong&gt;ര്യനിൽ നിന്നുണ്ടായ ശക്തമായ സൗരജ്വാലകൾ (Solar Flares) ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശ കാലാവസ്ഥാ സാഹചര്യങ്ങളെ ബാധിക്കാൻ സാധ്യത ഉണ്ട് എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. സൂര്യന്റെ ഉത്തരാർദ്ധത്തിലെ സജീവമായ സൺസ്പോട്ട് മേഖലയായ AR 4455-ൽ നിന്നാണ് കഴിഞ്ഞദിവസം മൂന്ന് വലിയ സൗരജ്വാലകൾ ഉണ്ടായത്. ഇതിനെത്തുടർന്ന് ചാർജ് ചെയ്യപ്പെട്ട കണങ്ങൾ നിറഞ്ഞ കൊറോണൽ മാസ് ഇജക്ഷനുകൾ (CMEs) ഭൂമിയിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.&lt;/p&gt;&lt;p&gt;അമേരിക്കൻ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്&zwj;റെ (NOAA) സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ ഭൂമിയിൽ G3 തലത്തിലുള്ള ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സാധാരണയായി ധ്രുവപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന അറോറകൾ അഥവാ നോർത്തേൺ ലൈറ്റ്സ് പ്രതിഭാസം കൂടുതൽ താഴ്ന്ന അക്ഷാംശങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;സൂര്യനിലെ AR 4455 എന്ന സങ്കീർണമായ സൺസ്പോട്ട് മേഖലയാണ് മൂന്ന് ശക്തമായ സൗരജ്വാലകൾ പുറത്തുവിട്ടത് എന്നാണ് റിപ്പോർട്ടുകൾ. സൂര്യന്റെ കാന്തികക്ഷേത്രത്തിൽ ഉണ്ടാകുന്ന ശക്തമായ വ്യതിയാനങ്ങളാണ് ഇത്തരം ജ്വാലകൾക്ക് കാരണമാകുന്നത്. ഈ സൗരസ്ഫോടനങ്ങളുടെ ഫലമായി ഭൂമിയിൽ റേഡിയോ ആശയവിനിമയത്തിൽ തടസങ്ങൾക്ക് സാധ്യത ഉണ്ട് എന്നാണ് റിപ്പോ&zwj;ട്ടുകൾ. &amp;nbsp;വിമാനഗതാഗതം, നാവിഗേഷൻ സംവിധാനങ്ങൾ, ഉയർന്ന ഫ്രീക്വൻസിയിൽ ഉള്ള റേഡിയോ സേവനങ്ങൾ എന്നിവയ്ക്കും ഇതിന്റെ സ്വാധീനം അനുഭവപ്പെട്ടതായി വിദഗ്ധർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;സൗരജ്വാലകളോടൊപ്പം ഭൂമിയിലേക്ക് സഞ്ചരിക്കുന്ന &amp;nbsp;കൊറോണൽ മാസ് ഇജക്ഷനുകളും കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറിൽ നൂറുകണക്കിന് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ പ്ലാസ്&zwj;മ മേഘങ്ങൾ സാധാരണയായി ഒന്നു മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ഭൂമിയിൽ എത്താറുണ്ട്. ഭൂമിയുടെ കാന്തികവലയവുമായി ഇവ കൂട്ടിയിടിക്കുമ്പോഴാണ് ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകൾ രൂപപ്പെടുന്നത്.&lt;/p&gt;&lt;p&gt;ഈ സാഹചര്യത്തിൽ അറോറ പ്രതഭാസം തെക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കാം. ഇതുകാരണം വടക്കൻ അമേരിക്ക, കാനഡ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിൽ ആകാശത്ത് മനോഹരമായ പ്രകാശവിസ്&zwj;മയം ദൃശ്യമാകാൻ സാധ്യതയുണ്ട് എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/noaa-warns-strong-geomagnetic-storm-due-to-solar-flares-from-multiple-cmes-articleshow-i2qtc1h"/>
        </item>
        <item>
            <title><![CDATA[ബഹിരാകാശ നിലയം തകർത്ത് കടലിൽ ഇടാൻ നാസ; എതിർപ്പുമായി പരിസ്ഥിതി സംഘടനകൾ]]></title>
            <link>https://www.asianetnews.com/science-technology/warning-against-plan-of-nasa-to-crash-and-dump-the-iss-in-sea-articleshow-lruqebo</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/warning-against-plan-of-nasa-to-crash-and-dump-the-iss-in-sea-articleshow-lruqebo</guid>
            <pubDate>Wed, 24 Jun 2026 08:36:21 +0530</pubDate>
            <description><![CDATA[&lt;p&gt;അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) നിയന്ത്രിതമായി പസഫിക് സമുദ്രത്തിൽ പതിപ്പിക്കാനുള്ള നാസയുടെ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. ഈ നീക്കം സമുദ്ര പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, ഇതിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് വിശദമായ പഠനം വേണമെന്നും അവർ ആവശ്യപ്പെടുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dtrqas9b7pxbhc3ck7k0q1t8,imgname-0-zenith-image-of-the-international-space-station-flying-above-earth-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഭൂ&lt;/strong&gt;മിയെ ചുറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയമായ (ISS) ഐഎസ്എസിനെ അടുത്ത വർഷങ്ങളിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിയന്ത്രിതമായി തിരിച്ചെത്തിച്ച് പസഫിക് സമുദ്രത്തിൽ തകർത്തുവീഴ്ത്താനുള്ള പദ്ധതിയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. എന്നാൽ നാസയുടെ ഈ പദ്ധതിക്കെതിരെ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകരും സമുദ്ര സംരക്ഷണ വിദഗ്ധരും. നാസയുടെ ഈ നീക്കം സമുദ്ര പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ മുന്നറിയിപ്പ്.&lt;/p&gt;&lt;p&gt;2028 മുതൽ ഐഎസ്എസിന്റെ ഭ്രമണപഥം ക്രമേണ താഴ്ത്തിത്തുടങ്ങാനാണ് നാസയുടെ നിലവിലെ പദ്ധതി. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള സ്വാഭാവികമായ മാറ്റങ്ങളിലൂടെയും റഷ്യൻ വിഭാഗം നടത്തുന്ന പ്രത്യേക നീക്കങ്ങളിലൂടെയും ഇത് നടപ്പാക്കും. തുടർന്ന് 2029-ൽ സ്പേസ്&zwnj;എക്സ് നിർമ്മിക്കുന്ന യു.എസ്. ഡീഓർബിറ്റ് വാഹനത്തെ (USDV) ഐഎസ്എസുമായി ബന്ധിപ്പിച്ച്, അതിന്റെ ത്രസ്റ്ററുകൾ ഉപയോഗിച്ച് ബഹിരാകാശ നിലയത്തെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നയിക്കും. ഒടുവിൽ, മനുഷ്യവാസം ഇല്ലാത്തതും ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സമുദ്ര മേഖലയുമായ &lsquo;പോയിന്റ് നീമോ&rsquo;വിലാണ് അവശിഷ്&zwj;ടങ്ങൾ പതിക്കുക.&lt;/p&gt;&lt;p&gt;എന്നാൽ ഈ പദ്ധതിക്കെതിരെ &lsquo;ദി ഓഷ്യൻ ഫൗണ്ടേഷൻ&rsquo; എന്ന സമുദ്ര സംരക്ഷണ സംഘടന രംഗത്തെത്തി. ഇത്രയും വലിയൊരു ബഹിരാകാശ ഘടന സമുദ്രത്തിലേക്ക് പതിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് മതിയായ പഠനങ്ങളോ വിവരങ്ങളോ ലഭ്യമല്ലെന്നാണ് സംഘടനയുടെ പ്രസിഡന്റ് മാർക്ക് സ്&zwj;പാൾഡിംഗ് ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 1972-ലെ സ്പേസ് ലൈബിലിറ്റി കൺവെൻഷൻ പ്രകാരം ബഹിരാകാശ അവശിഷ്&zwj;ടങ്ങൾ മറ്റൊരു രാജ്യത്തിന്റെ ഭൂമിയിൽ വീണ് നാശനഷ്&zwj;ടം ഉണ്ടാക്കിയാൽ നഷ്&zwj;ടപരിഹാര ബാധ്യത ഉണ്ടാകും. എന്നാൽ സമുദ്രത്തിൽ പതിക്കുന്ന അവശിഷ്&zwj;ടങ്ങളുടെ കാര്യത്തിൽ സമാനമായ നിയമപരമായ ഉത്തരവാദിത്തങ്ങൾ നിലവിലില്ല. അതിനാൽ തന്നെ അന്താരാഷ്ട്ര ജലപ്രദേശങ്ങൾ ഒരു &lsquo;മാലിന്യ നിക്ഷേപ കേന്ദ്രം&rsquo; ആക്കരുതെന്നും അദ്ദേഹം പറയുന്നു.&lt;/p&gt;&lt;p&gt;ഐഎസ്എസിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ കത്തി നശിച്ചാലും ചില ഭാരമേറിയ ഘടകങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ എത്തുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അവ സമുദ്ര ജീവജാലങ്ങൾക്കും ആവാസവ്യവസ്ഥകൾക്കും എന്ത് തരത്തിലുള്ള ആഘാതമുണ്ടാക്കുമെന്നത് വ്യക്തമല്ല. ഈ അനിശ്ചിതത്വം തന്നെ വലിയ ആശങ്കയാണെന്നും സ്പാൾഡിംഗ് അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;ഇതിനുപുറമെ, ലോകത്തിലെ ഏറ്റവും വലിയ നിയന്ത്രിത ബഹിരാകാശ തിരിച്ചിറക്കലായതിനാൽ അന്തരീക്ഷ മലിനീകരണ സാധ്യതകളും വിശദമായി പഠിക്കേണ്ടതുണ്ടെന്നാണ് സംഘടനയുടെ ആവശ്യം. സമുദ്രത്തിലും അന്തരീക്ഷത്തിലും ഉണ്ടാകാവുന്ന ആഘാതങ്ങളെക്കുറിച്ച് സമഗ്ര പരിസ്ഥിതി പഠനം നടത്തുകയും സമുദ്രത്തിലേക്ക് എത്തുന്ന അവശിഷ്&zwj;ടങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാൻ ബഹിരാകാശ നിലയത്തിന്&zwj;റെ നിയന്ത്രിതമായ തിരിച്ചിറക്കം അനിവാര്യമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും സമുദ്രത്തിന്റെ മൂല്യവും അതിന്റെ ജൈവ വൈവിധ്യവും അവഗണിക്കരുതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/warning-against-plan-of-nasa-to-crash-and-dump-the-iss-in-sea-articleshow-lruqebo"/>
        </item>
        <item>
            <title><![CDATA[ഏറ്റവും അകലെയുള്ള സൂപ്പർമാസീവ് ബ്ലാക്ക് ഹോൾ കണ്ടെത്തി ജെയിംസ് വെബ് ടെലസ്‍കോപ്]]></title>
            <link>https://www.asianetnews.com/science-technology/james-webb-telescope-new-black-hole-discoveries-articleshow-ls4p29m</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/james-webb-telescope-new-black-hole-discoveries-articleshow-ls4p29m</guid>
            <pubDate>Sun, 07 Jun 2026 12:53:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഭൂമിയിൽ നിന്ന് 10 ബില്യൺ പ്രകാശവർഷം അകലെ, എംആർജി-എം0138 എന്ന ഗാലക്സിയിൽ സ്ഥിതി ചെയ്യുന്ന ഒരു നിഷ്&zwnj;ക്രിയ സൂപ്പർമാസീവ് ബ്ലാക്ക് ഹോളിനെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി കണ്ടെത്തി. ഗുരുത്വ ലെൻസിംഗ് എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെ കണ്ടെത്തിയ ഈ തമോഗർത്തത്തിന് ഏകദേശം ആറു ബില്യൺ സൂര്യന്മാരുടെ ഭാരമുണ്ട്. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fr08hx8dzr5dst1sr1ehmpje,imgname-gettyimages-1351034436.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ശാ&lt;/strong&gt;സ്ത്രലോകത്തെ ആവേശത്തിലാഴ്ത്തുന്ന പുതിയ കണ്ടെത്തലുമായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST). ഭൂമിയിൽ നിന്ന് 10 ബില്യൺ പ്രകാശവർഷത്തിലേറെ അകലെയുള്ള ഒരു നിഷ്&zwnj;ക്രിയ (Dormant) സൂപ്പർമാസീവ് ബ്ലാക്ക് ഹോളിനെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും ദൂരെയുള്ള നിഷ്&zwnj;ക്രിയ ബ്ലാക്ക് ഹോൾ ആണിത്. എംആർജി-എം0138 (MRG-M0138) എന്ന ഗാലക്സിയുടെ കേന്ദ്രത്തിലാണ് ഈ ഭീമൻ ബ്ലാക്ക് ഹോൾ സ്ഥിതി ചെയ്യുന്നത്.&lt;/p&gt;&lt;p&gt;കാർനെജി സയൻസിലെ ഗവേഷകനായ ആൻഡ്രൂ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്. ഗവേഷണഫലങ്ങൾ പ്രമുഖ ശാസ്ത്ര ജേണലായ സയൻസി'ൽ പ്രസിദ്ധീകരിച്ചു. ഏകദേശം ആറു ബില്യൺ സൂര്യന്മാരുടെ തുല്യമായ ഭാരമാണ് ഈ ബ്ലാക്ക് ഹോളിനുള്ളത്. ഇന്ന് നമ്മൾ കാണുന്ന ഈ ദൃശ്യം പ്രപഞ്ചത്തിന് വെറും മൂന്ന് ബില്യൺ വർഷം മാത്രം പ്രായമുണ്ടായിരുന്ന കാലഘട്ടത്തിലേതാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;സാധാരണയായി സജീവമായ ബ്ലാക്ക് ഹോളുകൾ വാതകങ്ങളും മറ്റ് പദാർത്ഥങ്ങളും ആകർഷിക്കുമ്പോൾ വലിയ അളവിൽ വികിരണം പുറപ്പെടുവിക്കും. എന്നാൽ നിഷ്&zwnj;ക്രിയ ബ്ലാക്ക് ഹോളുകൾ വികിരണം പുറത്തുവിടാത്തതിനാൽ അവയെ നേരിട്ട് കണ്ടെത്തുക വളരെ പ്രയാസകരമാണ്. ഈ വെല്ലുവിളി മറികടക്കാൻ ഗവേഷകർ ജെയിംസ് വെബ് ദൂരദർശിനിയിലെ ഇൻഫ്രാറെഡ് സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ച് ബ്ലാക്ക് ഹോളിന്റെ ഗുരുത്വാകർഷണം സമീപ നക്ഷത്രങ്ങളുടെ ചലനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിച്ചു. ഇതുവഴിയാണ് അതിന്റെ ഭാരം കൃത്യമായി നിർണയിക്കാൻ സാധിച്ചത്.&lt;/p&gt;&lt;p&gt;ഈ കണ്ടെത്തലിന് പിന്നിൽ ഒരു അപൂർവ ബഹിരാകാശ പ്രതിഭാസവും സഹായകമായി. എംആർജി-എം0138നും ഭൂമിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ഗാലക്സി ക്ലസ്റ്റർ പ്രകൃതിദത്തമായ ഒരു കോസ്&zwj;മിക് ലെൻസ് ആയി പ്രവർത്തിച്ചു എന്ന് ഗവേഷകർ പറയുന്നു. ഗുരുത്വ ലെൻസിംഗ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഗാലക്സിയുടെ ദൃശ്യത്തെ ഏകദേശം 30 മടങ്ങ് വലുതാക്കി കാണിച്ചതിനാൽ നിരീക്ഷണം കൂടുതൽ എളുപ്പമായി.&lt;/p&gt;&lt;p&gt;ബ്ലാക്ക് ഹോളുകളുടെയും അവയുടെ ചുറ്റുമുള്ള നക്ഷത്ര സമൂഹങ്ങളുടെയും വളർച്ച തമ്മിൽ അടുത്ത ബന്ധമുണ്ട് എന്ന സിദ്ധാന്തത്തിന് ഈ കണ്ടെത്തൽ കൂടുതൽ ശക്തി നൽകുന്നതായി ഗവേഷകർ വിലയിരുത്തുന്നു. ഒരുകാലത്ത് അതിശക്തമായ ക്വാസർ ആയിരുന്ന ഈ ബ്ലാക്ക് ഹോൾ, ഗാലക്സിയിലെ നക്ഷത്ര രൂപീകരണത്തിന് ആവശ്യമായ വാതകങ്ങളെ പുറത്തേക്ക് തള്ളിയിരിക്കാം എന്നാണ് നിഗമനം. ഭാവിയിൽ യൂക്ലിഡ് ഉപഗ്രഹവും നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനിയും കൂടുതൽ സമാന കണ്ടെത്തലുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ ഗാലക്സികളും ബ്ലാക്ക് ഹോളുകളും എങ്ങനെ ഒരുമിച്ച് പരിണമിച്ചു എന്നതിനെക്കുറിച്ചുള്ള അറിവ് കൂടുതൽ വിപുലമാകും എന്നാണ് ശാസ്&zwj;ത്രലോകം കരുതുന്നത്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/james-webb-telescope-new-black-hole-discoveries-articleshow-ls4p29m"/>
        </item>
        <item>
            <title><![CDATA[സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ എണ്ണം 10,600 കടന്നു: ബഹിരാകാശത്തെ പുതിയ വിപ്ലവം]]></title>
            <link>https://www.asianetnews.com/science-technology/starlink-constellation-expansion-articleshow-nig0egg</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/starlink-constellation-expansion-articleshow-nig0egg</guid>
            <pubDate>Sun, 14 Jun 2026 16:29:56 +0530</pubDate>
            <description><![CDATA[സ്&zwnj;പേസ്&zwnj;എക്&zwnj;സ് 24 പുതിയ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചതോടെ ശൃംഖലയിലെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 10,600 കടന്നു. ഫാൽക്കൺ 9 റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ബൂസ്റ്റർ ഉപയോഗിച്ച ഈ ദൗത്യം, ലോകമെമ്പാടും അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള സ്റ്റാർലിങ്കിന്റെ ലക്ഷ്യത്തിൽ നിർണായകമായി. ഭാവിയിൽ 42,000 ഉപഗ്രഹങ്ങൾ വരെ വിന്യസിക്കാൻ കമ്പനി പദ്ധതിയിടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjvnf85r1x04xs9m4wjnptky,imgname-whatsapp-image-2026-03-04-at-11.02.32-1772602499256.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കത്തെ ഏറ്റവും വലിയ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയായ സ്റ്റാർലിങ്കിന്റെ വികസനത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്&zwnj;പേസ്&zwnj;എക്&zwnj;സ്. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്&zwnj;പേസ് ഫോഴ്&zwnj;സ് ബേസിൽ നിന്ന് ജൂൺ 11-ന് വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റിലൂടെ 24 പുതിയ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചതോടെ സ്റ്റാർലിങ്ക് ശൃംഖലയിലെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 10,600 കടന്നു.&lt;/p&gt;&lt;p&gt;&lsquo;ഗ്രൂപ്പ് 17-44&rsquo; എന്ന പേരിൽ അറിയപ്പെട്ട ദൗത്യം ഒരു മണിക്കൂറിനുള്ളിൽ വിജയകരമായി പൂർത്തിയായി. ഉപഗ്രഹ ഇന്റർനെറ്റ് സേവനം കൂടുതൽ വേഗത്തിലും വിശ്വാസ്യതയോടെയും ലോകമെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്&zwnj;പേസ്&zwnj;എക്&zwnj;സ് സ്റ്റാർലിങ്ക് ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ദൗത്യത്തിന്റെ പ്രധാന ആകർഷണം ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്ററായ B1071 ആയിരുന്നു. ഇത് 34-ാം തവണയാണ് ബഹിരാകാശ ദൗത്യത്തിനായി ഉപയോഗിക്കപ്പെട്ടത്. ഫാൽക്കൺ 9 ബൂസ്റ്ററുകളുടെ പുനരുപയോഗ റെക്കോർഡ് സ്വന്തമാക്കിയ B1067 ബൂസ്റ്ററിന്റെ 35 ദൗത്യങ്ങളുടെ നേട്ടത്തിന് ഇനി ഒരു പറക്കൽ മാത്രം പിന്നിലാണ് B1071. റോക്കറ്റിന്റെ രണ്ടാംഘട്ടം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം, ആദ്യഘട്ട ബൂസ്റ്റർ ഭൂമിയിലേക്ക് തിരിച്ചെത്തി. സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ഡ്രോൺഷിപ്പിൽ അതിവിദഗ്ധമായി ലാൻഡ് ചെയ്തതോടെ ദൗത്യം പൂർണവിജയമായി.&lt;/p&gt;&lt;p&gt;10,600 ഉപഗ്രഹങ്ങൾ എന്ന നേട്ടം വെറും സംഖ്യാത്മക റെക്കോർഡ് മാത്രമല്ല. ഭൂമിയുടെ വിവിധ ഭ്രമണപഥങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഉപഗ്രഹങ്ങൾ ഇന്റർനെറ്റ് സേവനത്തിന്റെ വേഗതയും കവറേജും ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ 42,000 വരെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് സ്&zwnj;പേസ്&zwnj;എക്&zwnj;സിന്റെ ദീർഘകാല പദ്ധതി.&lt;/p&gt;&lt;p&gt;അതേസമയം, കമ്പനിയുടെ സാമ്പത്തിക രംഗത്തും ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്റ്റാർലിങ്ക് വികസനവുമായി ബന്ധപ്പെട്ട പുതിയ നേട്ടങ്ങൾക്കൊപ്പം സ്&zwnj;പേസ്&zwnj;എക്&zwnj;സിന്റെ ഓഹരി വിപണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമായിരിക്കുകയാണ്. ഉപഗ്രഹ ഇന്റർനെറ്റ് രംഗത്ത് ആഗോള ആധിപത്യം ഉറപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് ഈ പുതിയ വിക്ഷേപണം കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയും അതിവേഗ ഉപഗ്രഹ വിന്യാസ ശേഷിയും കൊണ്ട് ബഹിരാകാശ മേഖലയിലെ മുന്നേറ്റം തുടരുന്ന സ്&zwnj;പേസ്&zwnj;എക്&zwnj;സ്, സ്റ്റാർലിങ്കിലൂടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/starlink-constellation-expansion-articleshow-nig0egg"/>
        </item>
        <item>
            <title><![CDATA[ഭീമൻ ബ്ലാക്ക് ഹോളുകൾക്ക് ചുറ്റും ഗ്രഹങ്ങൾ രൂപപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞർ; കൗതുകമുണർത്തി പുതിയ കണ്ടെത്തൽ]]></title>
            <link>https://www.asianetnews.com/science-technology/giant-planet-formation-around-black-holes-articleshow-tpcy1vq</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/giant-planet-formation-around-black-holes-articleshow-tpcy1vq</guid>
            <pubDate>Thu, 18 Jun 2026 15:15:34 +0530</pubDate>
            <description><![CDATA[ഗാലക്സികളുടെ കേന്ദ്രത്തിലെ അതിശക്തമായ ബ്ലാക്ക് ഹോളുകൾക്ക് ചുറ്റുമുള്ള സജീവ മേഖലകളിൽ ഭീമൻ ഗ്രഹങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ മാറ്റിമറിച്ചേക്കാവുന്ന ഈ കണ്ടെത്തൽ, ഇത്തരം ഗ്രഹങ്ങളെ ഗുരുത്വാകർഷണ ലെൻസിങ് വഴി കണ്ടെത്താനാകുമെന്നും പ്രതീക്ഷ നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k22496mry7byr0x9v5vmm6w3,imgname-gettyimages-2186455345--1--1754565745303.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;പഞ്ചത്തെക്കുറിച്ചുള്ള മനുഷ്യരുടെ അറിവിന് പുതിയ ദിശ തുറക്കുന്ന കണ്ടെത്തലുമായി ഗവേഷകർ. ഗാലക്സികളുടെ കേന്ദ്രഭാഗത്തുള്ള അതിശക്തമായ ബ്ലാക്ക് ഹോളുകൾക്ക് ചുറ്റുമുള്ള സജീവ മേഖലകളിൽ ഭീമൻ ഗ്രഹങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട് എന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഈ കണ്ടെത്തൽ ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ തന്നെ മാറ്റിമറിച്ചേക്കും എന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;ഗാലക്സികളുടെ മധ്യഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന അതിശക്തമായ ബ്ലാക്ക് ഹോളുകളെ ചുറ്റിപ്പറ്റിയുള്ള പ്രകാശമാനവും അതിതീവ്രവുമായ പ്രദേശങ്ങളെയാണ് ആക്റ്റീവ് ഗാലാക്റ്റിക് ന്യൂക്ലിയസ് (AGN) എന്ന് വിളിക്കുന്നത്. ഗ്യാസ്, പൊടി കണങ്ങൾ എന്നിവ ബ്ലാക്ക് ഹോളിനെ ചുറ്റി വൻ ഡിസ്&zwj;ക് രൂപത്തിൽ സഞ്ചരിക്കുമ്പോൾ അവയിൽ ഉണ്ടാകുന്ന ഘർഷണമാണ് വലിയ തോതിലുള്ള പ്രകാശവും ഊർജവും സൃഷ്&zwj;ടിക്കുന്നത്. ചില ആക്റ്റീവ് ഗാലാക്റ്റിക് ന്യൂക്ലിയസുകൾ സ്വന്തം ഗാലക്സിയിലെ എല്ലാ നക്ഷത്രങ്ങളുടെയും സംയുക്ത പ്രകാശത്തേക്കാൾ കൂടുതൽ തിളക്കമുള്ളവ ആണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.&lt;/p&gt;&lt;p&gt;ഇത്തരം മേഖലകളിൽ ഗ്രഹങ്ങൾ രൂപപ്പെടുക അസാധ്യമാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. കാരണം ഗ്യാസ്, പൊടി എന്നിവയുടെ അതിതീവ്രമായ ചലനവും ഉയർന്ന താപനിലയും ഗ്രഹ രൂപീകരണത്തിന് അനുകൂലമല്ല. എന്നാൽ പുതിയ ഗവേഷണം ആക്റ്റീവ് ഗാലാക്റ്റിക് ന്യൂക്ലിയസ് ഡിസ്&zwj;കുകളുടെ പുറംഭാഗങ്ങളിൽ ഗ്രഹങ്ങൾ രൂപപ്പെടാൻ അനുയോജ്യമായ സാഹചര്യങ്ങൾ നിലനിൽക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;അമേരിക്കയിലെ കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ഗവേഷകനായ ഭൂപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനമനുസരിച്ച്, വ്യാഴം ഗ്രഹത്തേക്കാൾ വലിപ്പവും ഭാരവുമുള്ള ഭീമൻ ഗ്രഹങ്ങൾ ആക്റ്റീവ് ഗാലാക്റ്റിക് ന്യൂക്ലിയസുകൾക്ക് ചുറ്റും രൂപപ്പെടാൻ സാധ്യതയുണ്ട്. പൊടിയും വാതകവും ചേർന്ന ഈ ഗ്രഹങ്ങൾ ഉരുകിയ ലാവയുടെ പന്തുകളെപ്പോലെ കാണപ്പെടുമെന്നും ഗവേഷകർ വിലയിരുത്തുന്നു.&lt;/p&gt;&lt;p&gt;ഇത്തരം ഗ്രഹങ്ങളെ നേരിട്ട് കണ്ടെത്തുക എളുപ്പമല്ല. എന്നാൽ ഗുരുത്വാകർഷണ ലെൻസിങ് എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെ ആക്റ്റീവ് ഗാലാക്റ്റിക് ന്യൂക്ലിയസുകളുടെ പുറംഭാഗങ്ങളിൽ രൂപപ്പെടുന്ന ഗ്രഹക്കൂട്ടങ്ങളെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ് എങ്കിലും ഭാവിയിൽ ഇത്തരം ഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഗവേഷകർ പങ്കുവയ്ക്കുന്നത്. പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ രൂപപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഈ കണ്ടെത്തൽ പുതിയ വഴിത്തിരിവാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/science-technology/giant-planet-formation-around-black-holes-articleshow-tpcy1vq"/>
        </item>
        <item>
            <title><![CDATA[പിങ്ക് ഗ്രഹത്തിൽ ഉപ്പുമേഘങ്ങൾ; പുതിയ കണ്ടെത്തലുമായി ഗവേഷക‍‍ർ]]></title>
            <link>https://www.asianetnews.com/science-technology/james-webb-telescope-discoveries-about-gj-504b-pink-planet-atmosphere-articleshow-trza47p</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/james-webb-telescope-discoveries-about-gj-504b-pink-planet-atmosphere-articleshow-trza47p</guid>
            <pubDate>Mon, 22 Jun 2026 14:05:19 +0530</pubDate>
            <description><![CDATA[&lt;p&gt;ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്, 'പിങ്ക് പ്ലാനറ്റ്' എന്നറിയപ്പെടുന്ന ജിജെ 504ബി എന്ന ബഹിരാകാശ വസ്&zwj;തുവിന്റെ അന്തരീക്ഷത്തിൽ ഉപ്പുമേഘങ്ങൾ കണ്ടെത്തി. &amp;nbsp;ഈ വസ്&zwj;തു ഒരു ഭീമൻ ഗ്രഹമാണോ ബ്രൗൺ ഡ്വാർഫാണോ എന്ന തർക്കത്തിനിടയിലാണ് ഈ നിർണായക വിവരം പുതിയ പഠനം പുറത്തുവിട്ടത്. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvq7bag9vt0fvt1vyp2cmep8,imgname-pink-planet-gj-504b-1782117149193.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബ&lt;/strong&gt;ഹിരാകാശ ഗവേഷണ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തലുമായി ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് (JWST) വീണ്ടും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 57 പ്രകാശവർഷം അകലെയുള്ള ജിജെ 504ബി (GJ 504b) എന്ന വസ്&zwj;തുവിന്റെ അന്തരീക്ഷത്തിൽ ഉപ്പുകൊണ്ടുള്ള മേഘങ്ങൾ നിലനിൽക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. പിങ്ക് നിറത്തിലുള്ള രൂപഭാവം കാരണം 'പിങ്ക് പ്ലാനറ്റ്' എന്നറിയപ്പെടുന്ന ഈ വസ്&zwj;തു ഒരു ഭീമൻ ഗ്രഹമാണോ അതോ ബ്രൗൺ ഡ്വാർഫാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.&lt;/p&gt;&lt;p&gt;അമേരിക്കയിലെ നോർത്ത്&zwnj;വെസ്റ്റേൺ സർവകലാശാലയിലെ ഗവേഷകനായ അനീഷ് ബാബുരാജിന്റെ നേതൃത്വത്തിലുള്ള പഠനഫലങ്ങൾ ജൂൺ 18-ന് ദി ആസ്ട്രോണമിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചു. ജെയിംസ് വെബ് ടെലിസ്കോപ്പിലെ എൻഐആർസ്&zwnj;പെക് (NIRSpec) ഉപകരണം ഉപയോഗിച്ചാണ് ജിജെ 504ബിയുടെ മങ്ങിയ പ്രകാശത്തെ അതിന്റെ മാതൃനക്ഷത്രത്തിന്റെ ശക്തമായ പ്രകാശത്തിൽ നിന്ന് വേർതിരിച്ച് വിശകലനം ചെയ്തത്. വെറും രണ്ട് മണിക്കൂർ ദൈർഘ്യമുള്ള നിരീക്ഷണത്തിലൂടെയാണ് ഈ നിർണായക വിവരങ്ങൾ ലഭ്യമായത്.&lt;/p&gt;&lt;p&gt;സ്പെക്ട്രം പഠനത്തിൽ ജലബാഷ്&zwj;പം, കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, അമോണിയ തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ സാധാരണ അന്തരീക്ഷ മാതൃകകൾ ഉപയോഗിച്ച് ഈ സ്പെക്ട്രത്തെ വിശദീകരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞില്ല. തുടർന്ന് വിവിധ തരത്തിലുള്ള മേഘ മാതൃകകൾ പരീക്ഷിച്ചപ്പോൾ, ആഴത്തിലുള്ള ഉപ്പുമേഘങ്ങളാണ് ഏറ്റവും യോജിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഈ മേഘങ്ങൾ അന്തരീക്ഷത്തിന്റെ താഴ്ന്ന ഭാഗങ്ങളിലുള്ള ചില രാസഘടകങ്ങളുടെ സിഗ്നലുകൾ മറയ്ക്കുന്നുവെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;പഠനഫലങ്ങൾ പ്രകാരം ജിജെ 504ബിയുടെ പ്രായം ഏകദേശം 250 കോടി മുതൽ 400 കോടി വർഷം വരെയായിരിക്കാമെന്ന് കരുതുന്നു. ഇതിന്റെ ഉപരിതല താപനില ഏകദേശം 550 ഡിഗ്രി ഫാരൻഹീറ്റ് (ഏകദേശം 288 ഡിഗ്രി സെൽഷ്യസ്) ആണ്. ഇത്രയും കുറഞ്ഞ താപനിലയുള്ള വസ്&zwj;തുക്കളെ നേരിട്ട് പഠിക്കാൻ കഴിയുന്നത് ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ സാങ്കേതിക മികവിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;&lt;p&gt;ജിജെ 504ബി ഗ്രഹമായി രൂപപ്പെട്ടതാണോ, നക്ഷത്രങ്ങളെപ്പോലെ രൂപംകൊണ്ട ബ്രൗൺ ഡ്വാർഫാണോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. എങ്കിലും, ഈ പുതിയ കണ്ടെത്തൽ ഭാവിയിൽ വ്യാഴത്തെപ്പോലുള്ള തണുത്ത ഗ്രഹങ്ങളുടെയും മങ്ങിയ ബഹിരാകാശ വസ്തുക്കളുടെയും അന്തരീക്ഷ ഘടന മനസ്സിലാക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/science-technology/james-webb-telescope-discoveries-about-gj-504b-pink-planet-atmosphere-articleshow-trza47p"/>
        </item>
        <item>
            <title><![CDATA[ആർക്കും കാലാവധി നീട്ടാതെ കേന്ദ്രം, ഇസ്രൊയിൽ വൻ 'തല'മുറ മാറ്റം, സുപ്രധാന മേധാവിമാർ പടിയിറങ്ങി; വമ്പൻ ദൗത്യങ്ങൾ പുതിയ ചുമലുകളിൽ]]></title>
            <link>https://www.asianetnews.com/science-technology/major-leadership-churn-at-isro-directors-of-five-key-centers-step-down-after-extensions-denied-articleshow-x39fkm6</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/major-leadership-churn-at-isro-directors-of-five-key-centers-step-down-after-extensions-denied-articleshow-x39fkm6</guid>
            <pubDate>Thu, 04 Jun 2026 15:16:26 +0530</pubDate>
            <description><![CDATA[&lt;p&gt;കേന്ദ്ര സർക്കാർ കാലാവധി നീട്ടി നൽകാത്തതിനെ തുടർന്ന് ഐ എസ് ആർ ഒയുടെ അഞ്ച് സുപ്രധാന കേന്ദ്രങ്ങളിലെ ഡയറക്ടർമാർ പടിയിറങ്ങി. ഗഗൻയാൻ ഉൾപ്പെടെയുള്ള സുപ്രധാന ദൗത്യങ്ങൾ പൂർത്തിയാക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം ഇനി പുതിയതായി വരുന്ന നേതൃത്വത്തിന്റെ ചുമലിലായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k91wdzjtzkafnhrxchc2102a,imgname-isro-lvm3-m5-mission-1762073706074.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഐ എസ് ആർ ഒ നേതൃത്വത്തിൽ തലമുറ മാറ്റം. സുപ്രധാന കേന്ദ്രങ്ങളിലെല്ലാം ഡയറക്ടമാർ മാറുകയാണ്. തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററിലും വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻ്ററിലും നിലവിലെ മേധാവിമാർ വിരമിച്ച ഒഴിവിൽ സ്ഥിരം നിയമനങ്ങൾ നടത്തിയിട്ടില്ല. ഡയറക്ടർമാരിൽ ചിലരുടെ കാലാവധി നീട്ടികിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ സുപ്രധാന കേന്ദ്രങ്ങളെ നയിച്ചവർ വിശ്രമ ജീവിതത്തിലേക്ക് കടക്കുകയാണ്.&lt;/p&gt;&lt;p&gt;വിക്രം സാരാഭായ് സ്പേസ് സെന്ററർ മേധാവി എ രാജരാജൻ, ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റ&zwnj;ർ മേധാവി ഇ എസ് പത്മകുമാർ, ഇസ്രൊ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് സെന്റർ മേധാവി ഡോ. എ കെ അനിൽകുമാർ എന്നിവ&zwnj;ർ മേയ് മുപ്പത്തിയൊന്നാം തീയതി പടിയിറങ്ങിയിരുന്നു. ഇത്തവണ ഒരു സെന്റ&zwnj;ർ മേധാവിക്കും കാലാവധി നീട്ടി നൽകിയില്ല. സ്പേസ് അപ്ലിക്കേഷൻ സെന്റ&zwnj;ർ മേധാവി നീലേഷ് ദേശായിയും, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റ&zwnj;ർ മേധാവി എം മോഹനും ഏപ്രിൽ അവസാനം വിരമിച്ചിരുന്നു. ഫലത്തിൽ ഐ എസ് ആർ ഒയുടെ അഞ്ച് സുപ്രധാന കേന്ദ്രങ്ങളിൽ ഒറ്റയടിക്ക് തലവന്മാർ മാറുന്ന അവസ്ഥയായി.&lt;/p&gt;&lt;h2&gt;&lt;strong&gt;സുപ്രധാന ദൗത്യങ്ങൾ പുതിയ ചുമലുകളിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;സ്പേസ് അപ്ലിക്കേഷൻ സെന്ററിൽ സൗമ്യ സർക്കാരാണ് പുതിയ മേധാവി. ഇദ്ദേഹം ജൂലൈയിൽ വിരമിക്കേണ്ടതാണ്. കാലാവധി നീട്ടി നൽകുമോ എന്നതിൽ വ്യക്തതയില്ല. എൽ പി എസ്&zwj; സിയിൽ അസോസിയേറ്റ് ഡയറക്ടർ എൻ ജയനും വി എസ് എസ്&zwj; സിയിൽ ആർ &amp;amp; ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ. യു പി രാജീവിനും താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. ഐ എസ് ആർ ഒയുടെ പ്രധാന വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ എസ് മുത്തുച്ചെഴിയാനാണ് പുതിയ മേധാവി. ഇസ്ട്രാക്കിൽ എം ആർ രാഘവേന്ദ്രയാണ് പുതിയ ഡയറക്ടർ. ബെംഗളൂരുവിലെ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക്കൽ സിസ്റ്റംസ് മേധാവി ഡോ. എൻ ശ്രീറാമും മേയ് 31 ന് വിരമിച്ചു. ആർ വെങ്കടേശ്വരനാണ് പുതിയ ഡയറക്ടർ.&lt;/p&gt;&lt;p&gt;തിരുവനന്തപുരം ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിലെയും മഹേന്ദ്രഗിരി ഐ എസ് ആർ ഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെയും മേധാവിമാർ ഈ മാസം വിരമിക്കേണ്ടതാണ്. കാലാവധി നീട്ടിയില്ലെങ്കിൽ ഉപഗ്രഹ നിർമ്മാണ വികസന കേന്ദ്രമായ ബെംഗളൂരു യു ആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ മേധാവി എം ശങ്കരനും ഓഗസ്റ്റിൽ വിരമിക്കും. നേതൃമാറ്റം സ്വാഭാവിക പ്രക്രിയയാണെങ്കിലും സുപ്രധാന കേന്ദ്രങ്ങളിലെല്ലാം ആളുകൾ ഒറ്റയിടിക്ക് മാറുന്നത് അത്യപൂർവ്വമായാണ്. നേതൃനിരയിൽ ചിലരെങ്കിലും അടുത്ത സംഘം തയ്യാറാകും വരെ കാലാവധി നീട്ടി തുടരുന്ന രീതി മുൻ വർഷങ്ങളിൽ കണ്ടിട്ടുണ്ട്. എ രാജരാജനും, ഇ എസ് പത്മകുമാറും, എം മോഹനും, നിലേഷ് ദേശായിയും ഇത്തരത്തിൽ രണ്ട് വർഷം കാലാവധി നീട്ടിക്കിട്ടിയവരാണ്. ഐ പി ആർ സി മേധാവി അസിർ പാക്കിരാജും എക്സ്റ്റൻഷനിലാണ്. ഡയറക്ടർമാരിൽ ചിലരുടെ കാലാവധി നീട്ടികിട്ടാൻ ഇത്തവണയും ശ്രമം നടന്നിരുന്നു, പക്ഷേ അത് നടപ്പായില്ല. തുടർ പി എസ് എൽ വി പരാജയങ്ങളിൽ നിന്ന് കരകയറാൻ ശ്രമം തുടരുന്നതിനിടെയാണ് നേതൃതലത്തിലെ സമ്പൂർണ്ണ മാറ്റം. പി എസ് എൽ വി സി 62 പരാജയത്തിന് ശേഷം ഒരു വിക്ഷേപണ ദൗത്യവും ഐ എസ് ആർ ഒ നടത്തിയിട്ടുമില്ല. ജി എസ് എൽ വി വിക്ഷേപണത്തിനായി തയ്യാറാണെങ്കിലും വിക്ഷേപണ തീയതി നീണ്ട് പോകുകയാണ്. അഭിമാന ദൗത്യമായ ഗഗൻയാന്&zwj;റെ ആദ്യ ആളില്ലാ ദൗത്യവും വൈകുകയാണ്. എല്ലാം ട്രാക്കിലാക്കിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഇനി പുതിയ സംഘത്തിന്റെ ചുമലിലാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Arun Raj K M</dc:creator>
            <atom:link href="https://www.asianetnews.com/science-technology/major-leadership-churn-at-isro-directors-of-five-key-centers-step-down-after-extensions-denied-articleshow-x39fkm6"/>
        </item>
    </channel>
</rss>
