<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 08 Apr 2026 14:37:22 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/special" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ജയിച്ചു തുടങ്ങി, തോറ്റ് തുടരുന്നു; മുംബൈയെ ഇനിയും ഭയക്കണോ?]]></title>
            <link>https://www.asianetnews.com/special/ipl-2026-can-mumbai-indians-make-a-comeback-after-two-defeats-in-the-tournament-intl-articleshow-yk4v2zt</link>
            <guid isPermaLink="true">https://www.asianetnews.com/special/ipl-2026-can-mumbai-indians-make-a-comeback-after-two-defeats-in-the-tournament-intl-articleshow-yk4v2zt</guid>
            <pubDate>Wed, 08 Apr 2026 14:37:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്ലില്&zwj; സ്ലോ സ്റ്റാർട്ടേഴ്&zwnj;സ് എന്ന പേര് വർഷങ്ങളായി പേറുന്ന ടീമാണല്ലോ മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ കിരീടം ചൂടിയ മുംബൈയെ സംബന്ധിച്ച് തിരിച്ചുവരവുകള്&zwj; അസാധ്യമായ ഒന്നല്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knp5f1jadfyb357mj516tft6,imgname-mumbai-indians-1775639168586.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രഭാതം ഉണ്ടാകും, സൂര്യൻ ഉദിക്കുക തന്നെ ചെയ്യും. രാജസ്ഥാൻ റോയല്&zwj;സിനെതിരായ തോല്&zwj;വിക്ക് ശേഷം മുംബൈ ഇന്ത്യൻസ് നായകൻ ഹാര്&zwj;ദിക്ക് പാണ്ഡ്യ തന്റെ പ്രതികരണം അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു.&lt;/p&gt;&lt;p&gt;ജയിച്ച് തുടങ്ങിയ ദൈവത്തിന്റെ പോരാളികള്&zwj; തോറ്റ് തുടരുന്നു. കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിനെ ആധിപത്യത്തോടെ കീഴടക്കിയെങ്കില്&zwj; ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിനും രാജസ്ഥാനും മുന്നില്&zwj; പൊരുതാൻപോലും കഴിയാതെ വീണു. തുടരെ രണ്ട് പരാജയങ്ങള്&zwj; വഴങ്ങിയെങ്കിലും ഹാര്&zwj;ദിക്കോ അയാളുടെ സംഘമോ നിരാശയിലായിരുന്നില്ല. ചെന്നൈ സൂപ്പര്&zwj; കിങ്സ് ഡഗൗട്ടില്&zwj; കണ്ട അങ്കലാപ്പും ഉണ്ടായിരുന്നില്ല. മുംബൈ ഇന്ത്യൻസ് തിരിച്ചുവരുമോ, എഴുതിത്തള്ളാൻ സമയമായോ?&lt;/p&gt;&lt;p&gt;ഐപിഎല്ലില്&zwj; സ്ലോ സ്റ്റാർട്ടേഴ്&zwnj;സ് എന്ന പേര് വർഷങ്ങളായി പേറുന്ന ടീമാണല്ലോ മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ കിരീടം ചൂടിയ മുംബൈയെ സംബന്ധിച്ച് തിരിച്ചുവരവുകള്&zwj; അസാധ്യമായ ഒന്നല്ല എന്ന് ചരിത്രവും പറയുന്നു. ഇക്കുറിയും അതില്&zwj; നിന്ന് വ്യത്യസ്തമല്ല കാര്യങ്ങള്&zwj;. പോയിന്റ് പട്ടികയുടെ അടിത്തട്ടിലുള്ള ടീമുകളെ പരിശോധിക്കാം. ഏഴാം സ്ഥാനത്ത് മുംബൈ, എട്ട് കൊല്&zwj;ക്കത്ത, ഒൻപത് ഗുജറാത്ത് ടൈറ്റൻസ്, പത്ത് ചെന്നൈ.&lt;/p&gt;&lt;p&gt;അജിങ്ക്യ രഹാനെ - ഫിൻ അലൻ - അഗ്രിഷ് രഘുവംശി കഴിഞ്ഞാല്&zwj; ദുര്&zwj;ബലമായ ബാറ്റിങ് നിരയും ഫോം നഷ്ടപ്പെട്ട ബൗളര്&zwj;മാരുമാണ് കൊല്&zwj;ക്കത്തയുടെ പ്രതിസന്ധി. ഗുജറാത്തിന്റെ അവസ്ഥയും സമാനമാണ്, ടോപ് ത്രീയില്&zwj; അമിതാശ്രയം, ബൗളര്&zwj;മാരുടെ നിര ലോകോത്തരമാണ്. ചെന്നൈയിലേക്ക് എത്തിയാല്&zwj; ഫോം കണ്ടെത്താൻ കഴിയാതെ ഉലയുന്ന ബാറ്റിങ് നിര, ആകെ ആശ്വാസം സര്&zwj;ഫറാസ് ഖാൻ മാത്രം. പിന്നിട്ട എല്ലാ മത്സരങ്ങളിലും എതിര്&zwj; ബാറ്റര്&zwj;മാരുടെ പ്രഹരം ഒഴിവാക്കാൻ ചെന്നൈ ബൗളര്&zwj;മാര്&zwj;ക്ക് കഴിഞ്ഞിട്ടില്ല.&lt;/p&gt;&lt;p&gt;ഇവിടെയാണ് മുംബൈ ഇന്ത്യൻസ് വ്യത്യസ്തമാകുന്നതും. ബാറ്റിങ് നിരയിലേക്ക് വന്നാല്&zwj; ഓറഞ്ച് ക്യാപ് പോരില്&zwj; ഒരുപാട് പിന്നിലല്ല രോഹിത് ശര്&zwj;മ. കൊല്&zwj;ക്കത്തയ്ക്കും ഡല്&zwj;ഹിക്കും എതിരെ രോഹിത് തന്റെ പ്രൈം കാലഘട്ടത്തെ ഓര്&zwj;മിപ്പിക്കും വിധമായിരുന്നു രോഹിത് ബാറ്റ് ചെയ്തത്. റിയാൻ റിക്കല്&zwj;ട്ടണും സൂര്യകുമാര്&zwj; യാദവും അര്&zwj;ദ്ധ സെഞ്ചുറികളുമായി തിളങ്ങി. നമൻ ധീറും ഷെര്&zwj;ഫെയ്ൻ റുഥര്&zwj;ഫോര്&zwj;ഡും ക്യാമികളിലൂടെയും തിളങ്ങി. ആകെ ആശങ്കയായുള്ളത് തിലക് വര്&zwj;മ മാത്രമാണെന്നാണ് ആദ്യ മൂന്ന് മത്സരങ്ങള്&zwj; പിന്നിടുമ്പോള്&zwj; വ്യക്തമാകുന്നത്.&lt;/p&gt;&lt;p&gt;ഇനി ബൗളിങ് നിരയിലേക്ക് വരാം. ജസ്പ്രിത് ബുമ്രയുടേയും ട്രെൻ ബോള്&zwj;ട്ടിന്റേയും ക്വാളിറ്റിയില്&zwj; എതിരാളികള്&zwj;ക്ക് പോലും തര്&zwj;ക്കമില്ലാത്ത കാര്യമാണ്. കൊല്&zwj;ക്കത്ത ബാറ്റര്&zwj;മാര്&zwj; 11 റണ്&zwj;റേറ്റില്&zwj; ബാറ്റ് ചെയ്ത മത്സരത്തില്&zwj; ബുമ്രയുടെ എക്കണോമി കേവലം 8.8 മാത്രമായിരുന്നു. ബുമ്രയും ബോള്&zwj;ട്ടും മധ്യഓവറുകളില്&zwj; പുറത്തെടുത്ത കൃത്യതയായിരുന്നു മുംബൈയെ കളിയിലേക്ക് മടക്കിയെത്തിച്ചത് പോലും. മിച്ചല്&zwj; സാന്റനറും ഗസൻഫാറും ഷാര്&zwj;ദൂലും വിക്കറ്റ് ടേക്കര്&zwj;മാരായി റോള്&zwj; നിര്&zwj;വഹിക്കുന്നുമുണ്ട്. ശാര്&zwj;ദൂലും ദീപക്കും റണ്&zwj;വഴങ്ങുന്നതില്&zwj; പിശുക്കുകാണിക്കുന്നില്ല എന്നതാണ് പോരായ്മ.&lt;/p&gt;&lt;p&gt;ബുമ്രയും ബോള്&zwj;ട്ടും ബാറ്റര്&zwj;മാരെ നിശബ്ദമാക്കി നിര്&zwj;ത്തുന്നത് തുടര്&zwj; ഓവറുകളില്&zwj; നിലനിര്&zwj;ത്താൻ ശാര്&zwj;ദൂലിനോ അല്ലെങ്കില്&zwj; ചഹറിനോ കഴിയുന്നില്ല. വിക്കറ്റുകള്&zwj; വീഴുന്നുണ്ടെങ്കിലും റണ്ണൊഴുക്ക് തടയാൻ കഴിയാതെ പോകുന്നത് എതിരാളികളുടെ മൊമന്റം ബ്രേക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നല്ല. ഹാര്&zwj;ദിക്കിന്റെ നായകമികവാണ് പോരായ്മയായി ഉയര്&zwj;ന്ന് നില്&zwj;ക്കുന്ന മറ്റൊരു കാര്യം. രാജസ്ഥാൻ റോയല്&zwj;സിനെതിരായ മത്സരം തന്നെ ഉദാഹരണമായി കാണാനാകും.&lt;/p&gt;&lt;p&gt;അവസാന ഓവര്&zwj; എറിയാൻ ഹാര്&zwj;ദിക്ക് നിയോഗിച്ചത് ശാര്&zwj;ദൂലിനെയായിരുന്നു. എന്നാല്&zwj;, ഡെത്ത് ഓവര്&zwj; സ്പെഷ്യലിസ്റ്റായ ട്രെൻ ബോള്&zwj;ട്ടിന് അപ്പോഴും ഒരു ഓവര്&zwj; ബാക്കിയുണ്ടായിരുന്നു. 18 റണ്&zwj;സാണ് ശാര്&zwj;ദൂലിന്റെ ഓവറില്&zwj; രാജസ്ഥാൻ ബാറ്റര്&zwj;മാര്&zwj; നേടിയതും. സ്ലോ, വൈഡ് യോര്&zwj;ക്കറുകള്&zwj; കൈവശമുള്ള ബോള്&zwj;ട്ടിന് ജയ്സ്വാളിനേയും ഹെറ്റ്&zwj;മയറിനേയും പിടിച്ചുകെട്ടാൻ കഴിയുമായിരുന്നില്ലെ എന്നത് ചോദ്യമായി മുന്നിലുണ്ട്. മുംബൈയുടെ അടുത്ത മത്സരം കരുത്തരായ റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരുവിനെതിരെയാണ്, ജയം നേടാനായില്ലെങ്കില്&zwj; മുംബൈയുടെ കാര്യവും പരുങ്ങലിലായേക്കും.&lt;/p&gt;&lt;p&gt;Powered By:&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ipl-2026-can-mumbai-indians-make-a-comeback-after-two-defeats-in-the-tournament-intl-articleshow-yk4v2zt"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: രഞ്ജി കീഴടക്കി, ഇനി ഐപിഎല്‍; ഇന്ത്യൻ കുപ്പായത്തില്‍ പന്ത് പായിക്കാൻ അക്വിബ് നബി]]></title>
            <link>https://www.asianetnews.com/special/ipl-2026-can-aquib-nabi-replicate-his-ranji-dream-form-in-the-ipl-articleshow-crvsbnu</link>
            <guid isPermaLink="true">https://www.asianetnews.com/special/ipl-2026-can-aquib-nabi-replicate-his-ranji-dream-form-in-the-ipl-articleshow-crvsbnu</guid>
            <pubDate>Fri, 27 Mar 2026 13:41:22 +0530</pubDate>
            <description><![CDATA[&lt;p&gt;അക്വിബിന്റെ സാന്നിധ്യം ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിന് എത്രത്തോളം നിർണായകമാണ്, ഇന്ത്യൻ ടീമിലേക്കുള്ള എൻട്രി ടിക്കറ്റാകുമോ താരത്തിന് ഐപിഎല്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmq5e7v2fd7h80q80mst7vm2,imgname-aquib-nabi-1774598954850.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഞാൻ ഒരു അവസരത്തിനായാണ് ആഗ്രഹിച്ചത്, വലിയ തുകയ്ക്കായല്ല. ലോകകത്തിന് മുന്നില്&zwj; എന്റെ മികവ് തെളിയിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വലിയ വേദിയിലേക്ക് ഒടുവില്&zwj; ഒരു അവസരം എത്തിയപ്പോള്&zwj; ജമ്മു കശ്&zwj;&zwnj;മീർ താരം അക്വിബ് നബി ധർ പറഞ്ഞു. കോടികളുടെ മൂല്യത്തിനേക്കാള്&zwj; തിളക്കമുണ്ടായിരുന്നു അക്വിബിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്&zwj;ക്ക്. അക്വിബിന്റെ സാന്നിധ്യം ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിന് എത്രത്തോളം നിർണായകമാണ്, ഇന്ത്യൻ ടീമിലേക്കുള്ള എൻട്രി ടിക്കറ്റാകുമോ താരത്തിന് ഐപിഎല്&zwj;.&lt;/p&gt;&lt;p&gt;ഹൂബ്ലിയില്&zwj; ആറര പതിറ്റാണ്ട് പിന്നിട്ട ഒരു കാത്തിരിപ്പ് അവസാനിച്ച ദിനമുണ്ടായിരുന്നു. രഞ്ജി ട്രോഫി ആദ്യമായി ജമ്മു കശ്മീര്&zwj; താരങ്ങളുടെ കൈകളിലെത്തിയ സായാഹ്നം. അതും എട്ട് തവണ ജേതാക്കളായ കർണാടകയെ കീഴടക്കി. കിരീട ചിത്രങ്ങളെടുത്ത് പരിശോധിച്ചാല്&zwj; ഒരു ഓരോത്ത് നിലയുറപ്പിച്ച അക്വിബിനെ കാണാനാകും. അയാളായിരുന്നു ആ ടീമിന് ടൂർണമെന്റിലുടനീളം ഇന്ധനമായത്. 10 മത്സരങ്ങളില്&zwj; നിന്ന് 60 വിക്കറ്റുകള്&zwj;, ഏഴ് അഞ്ച് വിക്കറ്റ് പ്രകടനം, നാല് വിക്കറ്റുകള്&zwj; രണ്ട് തവണ. ടൂർണമെന്റിലെ താരം.&lt;/p&gt;&lt;p&gt;മീഡിയം പേസറായിട്ടും നബി എന്തുകൊണ്ട് അപകടകാരിയാകുന്നു. കണ്&zwj;സിസ്റ്റൻസി, അത് മാത്രമാണ് ഉത്തരം. രഞ്ജി ട്രോഫി പോലെ ദൈർഘ്യമേറിയ ഒരു ടൂർണമെന്റ്, ടെസ്റ്റ് ഫോര്&zwj;മാറ്റ്, എറിയുന്നതെല്ലാം ലോങ് സ്പെല്ലുകള്&zwj;. ലൈനിലും ലെങ്തിലുമുള്ള കൃത്യത, വിക്കറ്റ് ടേക്കിങ് എബിലിറ്റി, ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള വൈഭവം. എല്ലാം സമം ചേർന്നതാണ് അക്വിബ് എന്ന പേസർ.&lt;/p&gt;&lt;p&gt;ഗ്രൂപ്പ് ഘട്ടത്തില്&zwj; മാത്രമല്ല, സമ്മർദമേറിയ നോക്കൗട്ട് മത്സരങ്ങളിലും ഇത് ആവ&zwj;&zwj;ര്&zwj;ത്തിക്കാൻ അക്വിബിന് സാധിക്കുന്നുണ്ട്. നേടിയ 60 വിക്കറ്റുകളില്&zwj; 26 എണ്ണവും ക്വാര്&zwj;ട്ടറിലും സെമിയിലും ഫൈനലിലുമായാണ്. മൂന്ന് മത്സരങ്ങള്&zwj;ക്കിടെ നാല് അഞ്ച് വിക്കറ്റ് പ്രകടനങ്ങളും ഉള്&zwj;പ്പെടുന്നു. പിന്നിട്ട രഞ്ജി സീസണില്&zwj; ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ളതും അക്വിബിനായിരുന്നു. 28 പന്തുകളെറിയുമ്പോള്&zwj; ഒരു വിക്കറ്റെടുക്കാൻ അക്വിബിനാകുന്നു. ശരാശരിയെടുത്താല്&zwj; കേവലം 12.5 മാത്രമാണെന്നും ചേര്&zwj;ത്തുപറയേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;രഞ്ജിയിലെ ഹീറോയായ അക്വിബിന് ഐപിഎല്&zwj; ഒരുപക്ഷേ കരീയറിലെ തന്നെ ഏറ്റവും നിര്&zwj;ണായകമായ ടൂര്&zwj;ണമെന്റായിരിക്കും. ഇങ്ങനെ പറയാൻ കൃത്യമായ ചില കാരണങ്ങളുണ്ട്. ഏറെക്കാലമായി വിവിധ ഫോ&zwj;ര്&zwj;മാറ്റിലേക്കുള്ള ഇന്ത്യയുടെ സംഘങ്ങളിലേക്കുള്ള സെലക്ഷന്റെ ആധാരം ഐപിഎല്ലാണ്. ഫോ&zwj;ര്&zwj;മാറ്റുകളില്&zwj; അരങ്ങേറ്റം കുറിച്ച താരങ്ങളുടെ പട്ടിക തന്നെ എടുത്താല്&zwj; മതിയാകും അത് വ്യക്തമാകാൻ. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളുടെ മൂല്യം ഇടിഞ്ഞുവരുന്നതായും കാണാം.&lt;/p&gt;&lt;p&gt;ആഭ്യന്തര ക്രിക്കറ്റില്&zwj; തിളങ്ങിയതിന് ശേഷം ഐപിഎല്ലിലെത്തി പരാജയപ്പെട്ടാലും ഇന്ത്യൻ ടീമിന്റെ വാതിലുകള്&zwj; തുറക്കില്ല. ഇവിടെയാണ് അക്വിബിനെ കാത്തിരിക്കുന്ന വെല്ലുവിളിയും. ന്യൂബോളില്&zwj; ഏറ്റവും അപകടകാരിയായ ബൗളറാണ് അക്വിബ്. ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള മികവ്, മൂവ്മെന്റ് സൃഷ്ടിക്കാനുള്ള കഴിവ് എന്നിവയാണ് കരുത്ത്. ഇത്തരം ശൈലിയുള്ള ബൗളര്&zwj;മാര്&zwj; ഐപിഎല്ലില്&zwj; തിളങ്ങുന്നത് വര്&zwj;ഷങ്ങളായി നാം കണ്ടിട്ടുള്ളതാണ്.&lt;/p&gt;&lt;p&gt;ദീപക് ചഹര്&zwj;, ഭുവനേശ്വ&zwj;ര്&zwj; കുമാര്&zwj;, സന്ദീപ് ശര്&zwj;മ, ഖലീല്&zwj; അഹമ്മദ്, അര്&zwj;ഷദീപ് സിങ്ങ് എന്നിവരെല്ലാം സമാനമായ ശൈലിയില്&zwj; ഉയര്&zwj;ന്ന് വന്നവരാണ്. ആവര്&zwj;ത്തിക്കാനായാല്&zwj; അക്വിബിനായി ഇന്ത്യൻ ക്യാപ് തയാറാകും. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നീ രണ്ട് പേരിലേക്ക് ചുരുങ്ങുന്നതാണ് ഇന്ത്യയുടെ ടെസ്റ്റ് ബൗളിങ് ലൈനപ്പ്. പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഹര്&zwj;ഷിത് റാണ, നിതീഷ് കുമാര്&zwj; റെഡ്ഡി, അൻഷുല്&zwj; കാമ്പോജ് എന്നിവര്&zwj;ക്കൊന്നും ബുമ്രയുടെയോ സിറാജിന്റെയോ ലെവലിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നത് ഇംഗ്ലണ്ട് പര്യടനം തെളിയിച്ചു.&lt;/p&gt;&lt;p&gt;ഒരു പരമ്പരയിലുടനീളെ ഓരേ സ്ഥിരതയോടെയും കായികക്ഷമതയോടെയും പന്തെറിയാൻ സിറാജിന് മാത്രമാണ് സാധിക്കുന്നതും. കുറച്ച് കാലമായി ബുമ്ര ടെസ്റ്റ് പരമ്പരകളിലെ എല്ലാ മത്സരങ്ങളിലും പന്തെടുക്കാറില്ല. ഇവിടെയാണ് അക്വിബിന്റെ പ്രാധാന്യവും. ദൈര്&zwj;ഘ്യമേറിയ രഞ്ജി ട്രോഫിയില്&zwj; അനായാസം അക്വിബിന് ഇത് സാധിക്കുന്നു. ഒരു സീസണില്&zwj; മാത്രമല്ല എന്നും ഓര്&zwj;ക്കേണ്ടതുണ്ട്. 2024-25 സീസണില്&zwj; എട്ട് മത്സരങ്ങളില്&zwj; നിന്ന് 44 വിക്കറ്റുകളായിരുന്നു അക്വിബ് നേടിയത്. മൂന്നാം പേസറായി അക്വിബിനോളം മികച്ചൊരു ഓപ്ഷൻ ഇന്ത്യക്ക് മുന്നില്&zwj; ഇല്ലാ എന്ന് തന്നെ പറയാം.&lt;/p&gt;&lt;p&gt;റെഡ് ബോളില്&zwj; നിന്ന് വൈറ്റ് ബോളിലേക്ക് എത്തുമ്പോള്&zwj; അക്വിബിന് തിളങ്ങാനാകുമോയെന്ന ആശങ്കകള്&zwj; ഉയര്&zwj;ന്നേക്കാം. സെയ്ദ് മുഷ്താഖ് അലി ടി20 ടൂര്&zwj;ണമെന്റില്&zwj; ജമ്മു കശ്മീരിനായി കേവലം ഏഴ് മത്സരങ്ങളില്&zwj; നിന്ന് 15 വിക്കറ്റുകളായിരുന്നു ഇത്തവണ അക്വിബ് നേടിയത്. സ്ട്രൈക്ക് റേറ്റ് 10.7 ആയിരുന്നു. മികച്ച പ്രകടനം 16 റണ്&zwj;സിന് നാല് വിക്കറ്റുകള്&zwj;. ബാറ്റിങ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും അക്വിബിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഡല്&zwj;ഹിക്ക് മുതല്&zwj;ക്കൂട്ടാകുമെന്നതില്&zwj; ആശങ്കകളില്ല. അതുകൊണ്ട് മികച്ച ഒരു ഐപിഎല്&zwj; അക്വിബിന്റെ കരിയര്&zwj; തന്നെ മാറ്റിയെഴുതും.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ipl-2026-can-aquib-nabi-replicate-his-ranji-dream-form-in-the-ipl-articleshow-crvsbnu"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: സഞ്ജുവും റുതുരാജും, ഐസ് & ഫയർ കോമ്പോയുമായി ചെന്നൈ; എത്രത്തോളം നിർണായകം]]></title>
            <link>https://www.asianetnews.com/special/ipl-2026-will-sanju-ruturaj-combo-lift-chennai-super-kings-this-season-articleshow-uts862l</link>
            <guid isPermaLink="true">https://www.asianetnews.com/special/ipl-2026-will-sanju-ruturaj-combo-lift-chennai-super-kings-this-season-articleshow-uts862l</guid>
            <pubDate>Fri, 27 Mar 2026 13:36:46 +0530</pubDate>
            <description><![CDATA[&lt;p&gt;18-ാം പതിപ്പില്&zwj; പോയിന്റ് പട്ടികയുടെ അടിത്തട്ടിലേക്ക് ധോണിപ്പട പിന്തള്ളപ്പെട്ടതിന്റെ പ്രധാന കാരണം ഓപ്പണിങ് സഖ്യത്തിലെ പരീക്ഷണങ്ങളും പരാജയങ്ങളുമായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmq571gw0j123n8za5kpfrk7,imgname-sanju-samson-1774598719004.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെപ്പോക്കിന്റെ ഗ്യാലറികള്&zwj; ഒഴിഞ്ഞുകിടക്കുകയാണ്. മൈതാനത്ത് ഒരു പുതിയ ഇന്നിങ്സിന് കളം ഒരുങ്ങുന്നു. 31-ാം നമ്പര്&zwj; ജഴ്&zwnj;സിയില്&zwj; റുതുരാജ് ഗെയ്&zwnj;ക്ക്വാദ്, ഒപ്പം 11-ാം നമ്പര്&zwj; ജഴ്&zwnj;സിയില്&zwj; സഞ്ജു സാംസണ്&zwj;. ചെന്നൈ സൂപ്പര്&zwj; കിങ്സിന്റെ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് മൈതാനത്ത് ആദ്യമായി അവതരിച്ച നിമിഷം. വരാനിരിക്കുന്ന ഐപിഎല്&zwj; ദിനങ്ങളില്&zwj; ഗ്യാലറികളിലുണ്ടാകാൻ പോകുന്ന ആരവങ്ങള്&zwj; ആ ശാന്തതയിലും പ്രകടമായിരുന്നു. ഫിയര്&zwj;ലെസ്, അഗ്രസീവ്, ക്ലാസ്. മൂന്നും സമം ചേര്&zwj;ന്ന സഖ്യം. ചെന്നൈയുടെ സീസണിലെ കുതിപ്പിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് റുതു-സഞ്ജു ദ്വയം.&lt;/p&gt;&lt;p&gt;18-ാം പതിപ്പില്&zwj; പോയിന്റ് പട്ടികയുടെ അടിത്തട്ടിലേക്ക് ധോണിപ്പട പിന്തള്ളപ്പെട്ടതിന്റെ പ്രധാന കാരണം ഓപ്പണിങ് സഖ്യത്തിലെ പരീക്ഷണങ്ങളും പരാജയങ്ങളുമായിരുന്നു. 2025ല്&zwj; പവര്&zwj;പ്ലേയില്&zwj; ഏറ്റവും മോശം റണ്&zwj;റേറ്റ്, ഇതായിരുന്നു ചെന്നൈയുടെ അടയാളം. 14 മത്സരങ്ങളില്&zwj; അഞ്ച് വ്യത്യസ്ത ഓപ്പണിങ് കൂട്ടുകെട്ടുകള്&zwj;&zwj;. രചിൻ രവീന്ദ്ര - രാഹുല്&zwj; ത്രിപാഠി. രചിൻ - ഡെവോണ്&zwj; കോണ്&zwj;വെ. രാഹുലും കോണ്&zwj;വെയും പരാജയപ്പെട്ടതോടെ ഷെയ്ക് റഷീദ് പകരമെത്തി. ശേഷം റഷീദും യുവതാരം ആയുഷ് മാത്രയും. സീസണ്&zwj; അവസാനിക്കുന്നത് മാത്രെ-കോണ്&zwj;വെ കോമ്പോയില്&zwj;.&lt;/p&gt;&lt;p&gt;ചെന്നൈയുടെ കണ്ടെത്തലായി ആയൂഷ് മാത്രെ മാറിയപ്പോള്&zwj; മറ്റുള്ളപേരുകളെല്ലാം പരാജയപ്പെടുന്നതിനായിരുന്നു ഐപിഎല്&zwj; സാക്ഷിയായത്. ഓപ്പണര്&zwj;മാരുടെ മോശം തുടക്കങ്ങള്&zwj; മധ്യനിരയെ കൂടുതല്&zwj; സമ്മര്&zwj;ദത്തിലാക്കുകയും അത് ബാറ്റിങ് തകര്&zwj;ച്ചയിലേക്ക് നയിക്കുകയുമായിരുന്നു. മറ്റ് ടീമുകളുടെ പവര്&zwj;പ്ലേകളിലെ റണ്&zwj;റേറ്റ് പത്തും താണ്ടിപോകുമ്പോള്&zwj; എട്ടില്&zwj;പോലും എത്തിയിരുന്നില്ല ചെന്നൈ. റുതുരാജിന് പരുക്കേറ്റ് സീസണിന്റെ പാതി വഴിയില്&zwj; മാറി നില്&zwj;ക്കേണ്ടി വന്നത് തിരിച്ചടിയുടെ ആക്കം വര്&zwj;ധിപ്പിച്ചു. ധോണി തന്നെ തുറന്ന വിമര്&zwj;ശനങ്ങള്&zwj; ഉന്നയിക്കേണ്ട സാഹചര്യത്തിലേക്ക് വരെ മോശം പ്രകടനങ്ങള്&zwj; കാരണമായി.&lt;/p&gt;&lt;p&gt;പെരുമ തിരിച്ചുപടിക്കാൻ ആദ്യ തിരുത്തല്&zwj; വേണ്ടിയിരുന്നത് ഓപ്പണിങ് സഖ്യത്തില്&zwj; തന്നെയായിരുന്നു. റുതുരാജും സഞ്ജുവുമുള്ളപ്പോള്&zwj; മറ്റൊരു ചിന്തയിലേക്ക് പോകേണ്ടതുമില്ല. ഇരുവരും ചേരുമ്പോള്&zwj; ചെന്നൈ ബാറ്റിങ് നിരയ്ക്ക് ലഭിക്കുന്ന സ്റ്റബിലിറ്റി ചെറുതല്ല. 2026 ടി20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തതിന്റെ ആത്മവിശ്വാസത്തിലും അസാധാരണപ്രകടനങ്ങളുടെ തുടര്&zwj;ച്ചയിലുമാണ് സഞ്ജുവെത്തുന്നത്. ലോകകപ്പില്&zwj; കേവലം അഞ്ച് ഇന്നിങ്സുകളില്&zwj; നിന്ന് 321 റണ്&zwj;സ്, അതും 199 സ്ട്രൈക്ക് റേറ്റില്&zwj;.&lt;/p&gt;&lt;p&gt;വിര്&zwj;ച്ച്വല്&zwj; നോക്കൗട്ടില്&zwj; വെസ്റ്റ് ഇൻഡ&zwj;ീസിനും സെമി ഫൈനലില്&zwj; ഇംഗ്ലണ്ടിനും ഫൈനലില്&zwj; ന്യൂസിലൻഡിനുമെതിരെ സമാന ശൈലിയിലാണ് സഞ്ജു ബാറ്റ് ചെയ്തത്. സമ്മര്&zwj;ദത്തിന്റെ കണികപോലും അയാളുടെ ബാറ്റിനെ ബാധിക്കുന്നുണ്ടായിരുന്നില്ല. അതും റിസ്ക്കുകളുടെ ഒന്നും സഹായമില്ലാതെ ക്ലീൻ സ്ട്രോക്ക് പ്ലേയിലൂടെ. അതുകൊണ്ട് അഗ്രസീവ് തുടക്കങ്ങള്&zwj;ക്കൊപ്പം സ്ഥിരതയും സഞ്ജുവിന്റെ ശൈലിക്ക് നല്&zwj;കാൻ കഴിയും. ലോങ് ഇന്നിങ്സുകളിലൂടെ ടീമിനെ വിജയത്തിലെത്തിക്കാൻ പോന്ന താരങ്ങളുടെ അഭാവം 2025ല്&zwj; ചെന്നൈ അനുഭവപ്പെട്ടിരുന്നു, സഞ്ജുവിന്റെ വരവോടെ അതിനും അവസാനമുണ്ടാകുന്നു.&lt;/p&gt;&lt;p&gt;മറുവശത്ത് നില്&zwj;ക്കുന്ന റുതുരാജ് ഗെയ്ക്ക്വാദ്. സഞ്ജുവിനെപ്പോലെ അഗ്രസീവ് ക്രിക്കറ്റിന്റെ ആള്&zwj;രൂപമല്ല റുതുരാജ്. സാങ്കേതികത്തികവാണ് റുതുരാജിന്റെ കരുത്ത്. ഏരിയല്&zwj; ഷോട്ടുകള്&zwj;ക്ക് തയാറാകാതെ തന്നെ സ്കോര്&zwj;ബോര്&zwj;ഡിനെ ടി20ക്ക് അനുയോജ്യമായി ചലിപ്പിക്കാൻ റുതുരാജിന് കഴിയും. ഇതിഹാസങ്ങളുടെ പടിയിറക്കത്തിന് ശേഷമുള്ള ചെന്നൈയുടെ കാലം പരിശോധിച്ചാല്&zwj; ഏറ്റവും സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരം കൂടിയാണ് റുതുരാജ്. 2021ല്&zwj; 635 റണ്&zwj;സ്, 2023ല്&zwj; 590 റണ്&zwj;സ്, 2024ല്&zwj; 583 റണ്&zwj;സ് എന്നിങ്ങനെ മൂന്ന് ഹൈ സ്കോറിങ് സീസണുകള്&zwj; ആറ് വര്&zwj;ഷത്തെ ഐപിഎല്&zwj; കരിയറില്&zwj; ചെന്നൈ നായകനുണ്ട്.&lt;/p&gt;&lt;p&gt;മറ്റൊന്ന് ഇരുവരുടേയും പരിചയസമ്പത്താണ്. സാഹചര്യങ്ങള്&zwj;ക്ക് അനുസരിച്ച് ഗെയിം പ്ലാൻ അതിവേഗം ഷിഫ്റ്റ് ചെയ്യാനുള്ള മികവ് രണ്ട് ബാറ്റര്&zwj;മാര്&zwj;ക്കുമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്&zwj; റുതുരാജിന്റെ വൈഭവം കണ്ടതുമാണല്ലോ. കോലിക്ക് സമാനമായ ശൈലിയിലായിരുന്നു റായ്പൂരിലെ രണ്ടാം ഏകദിനത്തില്&zwj; റുതുരാജ് ബാറ്റ് ചെയ്തതും. സഞ്ജുവിന്റെ ഇന്നിങ്സുകള്&zwj;ക്ക് ക്രിക്കറ്റ് ലോകം കയ്യടിച്ചിട്ട് അധികനാളുമായിട്ടില്ല. ഇരുവരുടേയും ലീഡര്&zwj;ഷിപ്പ് ക്വാളിറ്റികളും ബാറ്റിങ്ങില്&zwj; പ്രതിഫലിക്കുമെന്നും പ്രതീക്ഷിക്കാം ആരാധകര്&zwj;ക്ക്.&lt;/p&gt;&lt;p&gt;സഞ്ജുവും റുതുരാജും ഇന്നിങ്സ് ഓപ്പണ്&zwj; ചെയ്യുന്നതോടെ 2025ല്&zwj; പവര്&zwj;പ്ലേ സ്പെഷ്യലിസ്റ്റിന്റെ റോള്&zwj; വഹിച്ച ആയുഷ് മാത്രെ മധ്യനിരയിലേക്ക് ഇറങ്ങേണ്ടതായി വരും. സഞ്ജു-റുതു നല്&zwj;കുന്ന തുടക്കം പരമാവധി പ്രജോനപ്പെടുത്തുകയായിരിക്കും ആയുഷ് മാത്രയടങ്ങുന്ന മധ്യനിരയുടെ ലക്ഷ്യം. ഒപ്പം ശിവം ദുബെ, ഡെവാള്&zwj;ഡ് ബ്രെവിസ്, സര്&zwj;ഫറാസ് ഖാൻ, ധോണി തുടങ്ങിയ നീണ്ട പട്ടികയും. സഞ്ജു തുടങ്ങി ധോണി ഫിനിഷ് ചെയ്യുന്ന ബാറ്റിങ് യൂണിറ്റ്.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ipl-2026-will-sanju-ruturaj-combo-lift-chennai-super-kings-this-season-articleshow-uts862l"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: പോരായ്മകള്‍ തിരുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്; കാത്തിരിപ്പ് ഇക്കുറി അവസാനിക്കുമോ?]]></title>
            <link>https://www.asianetnews.com/special/ipl-2026-will-delhi-capitals-end-their-title-drought-this-year-articleshow-16hmp0z</link>
            <guid isPermaLink="true">https://www.asianetnews.com/special/ipl-2026-will-delhi-capitals-end-their-title-drought-this-year-articleshow-16hmp0z</guid>
            <pubDate>Wed, 18 Mar 2026 14:36:25 +0530</pubDate>
            <description><![CDATA[&lt;p&gt;18 വര്&zwj;ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇത്തവണ ഡല്&zwj;ഹിക്കാകുമോ, പോരായ്മകള്&zwj; തിരുത്താൻ പോന്നതോ ടീം?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km0320f2kpc3ec2jfj3r448c,imgname-delhi-capitals-1773824704994.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആറ് മത്സരങ്ങളില്&zwj; അഞ്ചും ജയിച്ച് തുടങ്ങിയ സീസണില്&zwj; പ്ലേ ഓഫ് പോലും കാണാതെ പുറത്ത്. വഴിത്തിരിവായത് മുംബൈ ഇന്ത്യൻസിനോടേറ്റ രണ്ട് പരാജയങ്ങള്&zwj;. ഇത് മാത്രമായിരുന്നോ ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിന്റെ കിരീട സ്വപ്നങ്ങള്&zwj; തകര്&zwj;ത്തത്. അല്ല, ടൂര്&zwj;ണമെന്റിലുടനീളം ഒരു സന്തുലിതമായ പ്ലേയിങ് ഇലവനെ കണ്ടെത്താൻ കഴിയാതെ പോയതായിരുന്നു, ഒപ്പം ചേര്&zwj;ത്തുവെക്കാൻ താരങ്ങളുടെ സ്ഥിരതയില്ലായ്മയും. 18 വര്&zwj;ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇത്തവണ ഡല്&zwj;ഹിക്കാകുമോ, പോരായ്മകള്&zwj; തിരുത്താൻ പോന്നതോ ടീം?&lt;/p&gt;&lt;p&gt;2025ല്&zwj; ഡല്&zwj;ഹി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഓപ്പണിങ് കോമ്പിനേഷനായിരുന്നു. 14 മത്സരങ്ങളില്&zwj; കളത്തിലെത്തിയത് അഞ്ച് വ്യത്യസ്ത കൂട്ടുകെട്ടുകള്&zwj;. കെ എല്&zwj; രാഹുല്&zwj;, ഫാഫ് ഡുപ്ലെസിസ്, അഭിഷേക് പോറല്&zwj;, കരുണ്&zwj; നായർ, ജേക്ക് ഫ്രേസര്&zwj; മക്&zwnj;ഗൂർക്ക് എന്നിവരായിരുന്നു വിവിധ കോമ്പിനേഷനുകളിലായി ക്രീസിലെത്തിയവര്&zwj;. എന്നാല്&zwj; ഇത്തവണ പരിഹാരം കാണാനായി ഒന്നിലധികം ഡെസിഗ്നേറ്റഡ് ഓപ്പണർമാരെ ടീമിലെത്തിക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ്, ശ്രീലങ്കയുടെ പാതും നിസങ്ക, പൃഥ്വി ഷോ ഒപ്പം രാഹുലും അഭിഷേക് പോറലുമുണ്ട്.&lt;/p&gt;&lt;p&gt;ഇവിടെ കൃത്യമായ കോമ്പിനേഷൻ കണ്ടെത്തുകയാണ് പ്രധാനം. പ്രത്യേകിച്ചും രാഹുലിന്റെ റോള്&zwj;. പോയ സീസണില്&zwj; മധ്യനിരയിലും ഓപ്പണിങ്ങിലുമായി പരീക്ഷിക്കപ്പെട്ട രാഹുല്&zwj; 13 ഇന്നിങ്സുകളില്&zwj; നിന്ന് 150 സ്ട്രൈക്ക് റേറ്റില്&zwj; 539 റണ്&zwj;സ് നേടിയിരുന്നു. രാഹുലിനെ മധ്യനിരയില്&zwj; ഈ സീസണില്&zwj; ആവശ്യമില്ലായെന്ന മറ്റ് പേരുകള്&zwj; തെളിയിക്കുന്നു. കരുണ്&zwj; നായര്&zwj;, ഡേവിഡ് മില്ലര്&zwj;, അക്&zwnj;സര്&zwj; പട്ടേല്&zwj;, അഷുതോഷ് ശര്&zwj;മ, ട്രിസ്റ്റൻ സ്റ്റബ്&zwnj;സ്, നിതീഷ് റാണ തുടങ്ങിയവരടങ്ങിയ ബാറ്റർമാരുടെ നീണ്ട നിര തന്നെയുണ്ട് ഡഗൗട്ടില്&zwj;. അതുകൊണ്ട് രാഹുല്&zwj; തന്നെ ഡല്&zwj;ഹിക്കായി ഓപ്പണ്&zwj; ചെയ്യുമെന്ന് പ്രതീക്ഷിക്കാം.&lt;/p&gt;&lt;p&gt;രാഹുല്&zwj; - ബെൻ ഡക്കറ്റ് സഖ്യം ലെഫ്റ്റ് - റൈറ്റ് കോമ്പിനേഷന് അനുകൂലമാണെങ്കിലും ടി20 ലോകകപ്പിലെ പാതും നിസങ്കയുടെ ഫോം മുന്നിലുണ്ട്. ലങ്കയുടെ ടോപ് സ്കോററായിരുന്നു നിസങ്ക, മറുവശത്ത് ഡക്കറ്റ് ഇംഗ്ലണ്ടിനായി ഡഗൗട്ടിലും. മേല്&zwj;പ്പറഞ്ഞ നീണ്ട നിരതന്നെയാണ് ഡല്&zwj;ഹിയുടെ പ്രതീക്ഷകള്&zwj; ഇത്തവണ വര്&zwj;ധിപ്പിക്കുന്നതും. ദുര്&zwj;ബലമല്ല മധ്യനിര. 2025ല്&zwj; തീര്&zwj;ത്തും നിരാശപ്പെടുത്തിയ മില്ലര്&zwj; ലോകകപ്പില്&zwj; തന്റെ പ്രതാപം തിരിച്ചുപിടിക്കുന്നത് കണ്ടു. ആറ് ഇന്നിങ്സില്&zwj; 58 ശരാശരിയിലും 155 സ്ട്രൈക്ക് റേറ്റിലും 174 റണ്&zwj;സ് ഇടം കയ്യൻ ബാറ്റര്&zwj; നേടി. സ്റ്റബ്&zwnj;സും മോശമാക്കിയില്ല ലോകകപ്പ്.&lt;/p&gt;&lt;p&gt;സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്&zwj; നിതീഷ് റാണയായിരുന്നു ഡല്&zwj;ഹിയുടെ ടോപ് സ്കോററായിരുന്നത്. 148 സ്ട്രൈക്ക് റേറ്റില്&zwj; 274 റണ്&zwj;സ്. കരുണിന്റെ ഫോം ആശങ്കയായി മുന്നിലുണ്ട്, രഞ്ജിയിലെ അവസാന ഘട്ടത്തില്&zwj; നിറം മങ്ങിയിരുന്നു താരം. സെയ്ദ് മുഷ്താഖ് അലിയില്&zwj; പൂര്&zwj;ണമായും പരാജയപ്പെടുകയും ചെയ്തു. വിജയ് ഹസാരെയില്&zwj; മാത്രമാണ് എടുത്ത് പറയാനുള്ള പ്രകടനം പുറത്തെടുത്തത്. കരുണിന്റെ ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മറ്റ് ഇന്ത്യൻ താരങ്ങള്&zwj;ക്ക് ഇലവനില്&zwj; അവസരം ലഭിക്കുക.&lt;/p&gt;&lt;p&gt;ഡല്&zwj;ഹിയുടെ സ്പിൻ നിരയില്&zwj; ആശങ്കകളേയില്ല. കുല്&zwj;ദീപ് യാദവ്, അക്സര്&zwj; പട്ടേല്&zwj;, വിപ്രജ് നിഗം. മൂവരും വിക്കറ്റ് ടേക്കര്&zwj;മാര്&zwj;. അക്സര്&zwj; നായകനായതുകൊണ്ട് തന്നെ ഇലവനിലെ സ്ഥാനത്തില്&zwj; ചോദ്യമില്ല. ഓള്&zwj; റൗണ്ടറെന്ന ആനുകൂല്യം വിപ്രജിനുമുണ്ട്. പക്ഷേ, ഫോം കുല്&zwj;ദീപിനെ തുണയ്ക്കും.&lt;/p&gt;&lt;p&gt;ഇനി പേസ് നിരയിലേക്ക് വരാം. വിദേശതാരങ്ങളാണ് പേസ് നിരയിലെ ഡല്&zwj;ഹിയുടെ കരുത്ത്. മിച്ചല്&zwj; സ്റ്റാര്&zwj;ക്ക്, ലുംഗി എൻഗിഡി, കെയില്&zwj; ജാമിസണ്&zwj;, ദുശ്മന്ത ചമീര. ഇന്ത്യൻ താരങ്ങളായി ടി നടരാജനും മുകേഷ് കുമാറും. നടരാജനും മുകേഷിനും ടൂര്&zwj;ണമെന്റില്&zwj; താളം കണ്ടെത്താനായില്ലെങ്കില്&zwj; ഡല്&zwj;ഹിക്ക് തങ്ങളുടെ ഇലവനെ മുഴുവനായും പൊളിക്കേണ്ടി വരും, വിദേശ പേസര്&zwj;മാരെ ഉള്&zwj;പ്പെടുത്തുമ്പോള്&zwj; ബാറ്റിങ് നിരയില്&zwj; വിട്ടുവീഴ്ചകള്&zwj; അനിവാര്യമാകും. ഇങ്ങനെ സംഭവിച്ചാല്&zwj; പൂര്&zwj;ണമായും ഇന്ത്യൻ താരങ്ങളെ ആശ്രയിക്കുന്ന ബാറ്റിങ് നിരയായി മാറുകയും ചെയ്യും.&lt;/p&gt;&lt;p&gt;തുടര്&zwj;തോല്&zwj;വികളില്&zwj; നിന്ന് തിരിച്ചുകയറാനുള്ള ഡല്&zwj;ഹിയുടെ മികവ് ചോദ്യം ചെയ്യപ്പെട്ട സീസണായിരുന്നു 2025. അക്സര്&zwj; പട്ടേലെന്ന പരിചയസമ്പത്ത് കുറഞ്ഞ നായകൻ മറ്റൊരു വെല്ലുവിളിയായും നിലകൊണ്ടു. ഇത്തവണ മെച്ചപ്പെട്ട സംഘവുമായി ഇറങ്ങുന്ന ഡല്&zwj;ഹിക്ക് 18 വര്&zwj;ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ipl-2026-will-delhi-capitals-end-their-title-drought-this-year-articleshow-16hmp0z"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: സഞ്ജു വന്നു, ഡബിള്‍ പവറില്‍ ചെന്നൈ സൂപ്പർ കിങ്സ്; കിരീടം ചെപ്പോക്കിലേക്കോ?]]></title>
            <link>https://www.asianetnews.com/special/ipl-2026-sanju-samsons-addition-makes-csk-even-stronger-this-time-articleshow-wbnbhm2</link>
            <guid isPermaLink="true">https://www.asianetnews.com/special/ipl-2026-sanju-samsons-addition-makes-csk-even-stronger-this-time-articleshow-wbnbhm2</guid>
            <pubDate>Wed, 18 Mar 2026 14:32:45 +0530</pubDate>
            <description><![CDATA[&lt;p&gt;പരിചയസമ്പത്തും യുവത്വവും ധോണിയും ചേരുന്ന ബാറ്റിങ് നിര. ഇത് തന്നെയാണ് ചെന്നൈയെ പോയ സീസണുകളില്&zwj; നിന്ന് വ്യത്യസ്തമാക്കുന്നതും. വയസൻ പടയില്&zwj; നിന്നുള്ള ചുവടുമാറ്റം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km02w462pef5vffrnrt5566y,imgname-chennai-super-kings-1773824512194.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പോയ സീസണിലെ പത്താം സ്ഥാനം നോക്കി പരിഹസിച്ചവ&zwj;&zwj;ര്&zwj;ക്ക് മുന്നിലേക്ക് സാക്ഷാല്&zwj; എം എസ് ധോണി തന്റെ ടീം ഷീറ്റ് നീട്ടി വെക്കും. റുതുരാജ് ഗെയ്&zwnj;ക്വാദ്, ആയുഷ് മാത്രെ, ഡിവാള്&zwj;ഡ് ബ്രെവിസ്, സര്&zwj;ഫറാസ് ഖാൻ, ശിവം ദുബെ, ഉ&zwj;ര്&zwj;വില്&zwj; പട്ടേല്&zwj;, മാത്യു ഷോര്&zwj;ട്ട്...പിന്നെ, സമാനതകളില്ലാത്ത തിരിച്ചുവരവിന്റെ അധ്യായം രചിച്ചവനും, സഞ്ജു വിശ്വനാഥ് സാംസണ്&zwj;. ഫിലോസഫികളെയെല്ലാം തിരുത്തി ട്വന്റി 20 ക്രിക്കറ്റിന്റെ അതിവേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ ഒരു സംഘത്തെ ഒരുക്കിയിരിക്കുന്നു. ആറാം കിരീടത്തിനായി ചെപ്പോക്ക് കാത്തിരിക്കുന്നു, ചെന്നൈ സൂപ്പര്&zwj; കിങ്സ് എത്രത്തോളം ശക്തരാണ്.&lt;/p&gt;&lt;p&gt;പരിചയസമ്പത്തും യുവത്വവും ധോണിയും ചേരുന്ന ബാറ്റിങ് നിര. ഇത് തന്നെയാണ് ചെന്നൈയെ പോയ സീസണുകളില്&zwj; നിന്ന് വ്യത്യസ്തമാക്കുന്നതും. വയസൻ പടയില്&zwj; നിന്നുള്ള ചുവടുമാറ്റം. രണ്ട് മാസം നീളുന്ന ടൂര്&zwj;ണമെന്റ് ജയിക്കാൻ കൂറ്റനടിക്കാര്&zwj; മാത്രം പോരയെന്ന യാഥാര്&zwj;ത്ഥ്യം മുന്നിലുണ്ട്, സ്ഥിരതയോടെ തുടരാൻ കഴിയുന്നവരും വേണം. അതിന് ചെന്നൈക്ക് ഒന്നല്ല, രണ്ട് ഉത്തരങ്ങളുണ്ട്. റുതുരാജും സഞ്ജുവും.&lt;/p&gt;&lt;p&gt;ചെന്നൈ നിരയിലെ സ്ഥിരതയുടെ മറ്റൊരു വാക്കാണ് റുതുരാജ്. 2025 പരുക്കുമൂലം നഷ്ടമായ റുതുരാജ് 2023, 24 സീസണുകളില്&zwj; അറുനൂറ് റണ്&zwj;സോളം നേടിയിരുന്നു. നായകസമ്മര്&zwj;ദത്തെ അതിജീവിക്കാനായാല്&zwj; വലം കയ്യൻ ബാറ്റര്&zwj;ക്ക് സമാന പ്രകടനം പുറത്തെടുക്കാനായേക്കും.&lt;/p&gt;&lt;p&gt;ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തില്&zwj; പരീക്ഷണങ്ങളുടെ കൊടുമുടി താണ്ടിയ സഞ്ജു മറ്റാരേക്കാളും ആത്മവിശ്വാസത്തിലായിരിക്കും. ടി20 ലോകകപ്പില്&zwj; അഞ്ച് മത്സരങ്ങളില്&zwj; നിന്ന് നേടിയ 321 റണ്&zwj;സ്, ടൂര്&zwj;ണമെന്റിന്റെ താരം, മൂന്ന് മാച്ച് വിന്നിങ് നോക്കുകള്&zwj;. മഞ്ഞക്കുപ്പായത്തിലും സഞ്ജുവിന് അത് തുടരാനായാല്&zwj; ചെന്നൈ വില്&zwj; ബി ദ ടീം ടു ബീറ്റ്.&lt;/p&gt;&lt;p&gt;സഞ്ജുവിനും റുതുരാജിനും ചുറ്റും അണിനിരക്കുന്ന യുവനിര. ആയുഷ്, ബ്രെവിസ്, ഉര്&zwj;വില്&zwj;. മൂവരുടേയും പ്രകടനങ്ങളായിരുന്നു കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്&zwj; ചെന്നൈയെ എടുത്തുയര്&zwj;ത്തിയത്. പകരക്കാരായെത്തി ടീമിന്റെ ഫിലോസഫിയെ തന്നെ പൊളിച്ചെഴുതാൻ പ്രേരിപ്പിച്ചവര്&zwj;. അയുഷിന്റേയും ബ്രെവിസിന്റേയും 2025ലെ സ്ട്രൈക്ക് റേറ്റ് നൂറ്റി എണ്&zwj;പതുകളിലാണ്, ഉര്&zwj;വിലിന്റേത് 212ല്&zwj; എത്തി നില്&zwj;ക്കുന്നു.&lt;/p&gt;&lt;p&gt;ഫിനിഷര്&zwj; റോളില്&zwj; വിശേഷണങ്ങളാവശ്യമില്ലാത്ത ധോണിയും ശിവം ദുബെയും. ലോകകപ്പിലെ ദുബെയുടെ കണ്&zwj;സിസ്റ്റൻസിയും ഗെയിം ഡിഫൈനിങ് ക്യാമിയോകളും ക്രിക്കറ്റ് ലോകം കണ്ടതാണല്ലോ. വെറും ആറുച്ചാമി എന്ന ടൈറ്റിലില്&zwj; ആയിരിക്കില്ല ദുബെ ഇക്കുറി അവതിരിക്കുക. മോ&zwj;ര്&zwj; മച്ചുവേ&zwj;ഡ് ആൻഡ് റെസപോണ്&zwj;സിബിള്&zwj;.&lt;/p&gt;&lt;p&gt;14.2 കോടി വീതം മുടക്കി ടീമിലെത്തിച്ച പ്രശാന്ത് വീറും കാര്&zwj;ത്തിക്ക് ശര്&zwj;മയും. സെയ്ദ് മുഷ്താഖ് അലി ട്രോഫി മോശമാക്കിയില്ല 19കാരനായ കാര്&zwj;ത്തിക്ക്, 160 സ്ട്രൈക്ക് റേറ്റില്&zwj; 133 റണ്&zwj;സ്, അഞ്ച് കളിയില്&zwj; 11 സിക്സറുകള്&zwj;. ഓള്&zwj; റൗണ്ടറായ പ്രശാന്ത് ആറ് ഇന്നിങ്സുകളില്&zwj; നിന്ന് 170 സ്ട്രൈക്ക് റേറ്റില്&zwj; 112 റണ്&zwj;സും ഒൻപത് വിക്കറ്റുകളും. ചെന്നൈ മാനേജ്മെന്റിന്റെ കണക്കുകൂട്ടലുകള്&zwj; ഒട്ടും പിഴച്ചിട്ടില്ല എന്ന് യുവതാരങ്ങള്&zwj; തെളിയിച്ചു. പക്ഷേ, ഇരുവര്&zwj;ക്കും അന്തിമ ഇലവനില്&zwj; ഇവിടെ സ്ഥാനമുണ്ടാകുമെന്നതാണ് ചോദ്യം.&lt;/p&gt;&lt;p&gt;രവീന്ദ്ര ജഡേജയെ നഷ്ടമായെങ്കിലും ചെന്നൈയുടെ സ്പിൻ നിര ലോകോത്തരമാണ്. നൂര്&zwj; അഹമ്മദ്, ശ്രേയസ് ഗോപാല്&zwj;, അക്കീല്&zwj; ഹൊസൈൻ, പ്രശാന്ത്, രാഹുല്&zwj; ചഹര്&zwj; എന്നിങ്ങനെ നീളുന്നു പട്ടിക. 2025ല്&zwj; 24 വിക്കറ്റുകളുമായി പട്ടികയില്&zwj; രണ്ടാമതുണ്ടായിരുന്നു നൂര്&zwj;. ടി20 ലോകകപ്പില്&zwj; ഏഴ് വിക്കറ്റുകള്&zwj; നേടിയാണ് അക്കീല്&zwj; വരുന്നത്, ചെപ്പോക്കിലെ സാഹചര്യങ്ങള്&zwj; അക്കീലിനെ കൂടുതല്&zwj; അപകടകാരിയാക്കുമെന്നതില്&zwj; തര്&zwj;ക്കങ്ങളില്ല.&lt;/p&gt;&lt;p&gt;ബാറ്റിങ് നിരയും സ്പിന്നര്&zwj;മാരുമെല്ലാം നിറഞ്ഞാടാനൊരുങ്ങുമ്പോള്&zwj; ചെറിയ ആശങ്കയുള്ളത് പേസര്&zwj;മാരിലാണ്. വിദേശ പേസര്&zwj;മാരുടെ സാന്നിധ്യം കൂടുതലുള്ള പേസ് നിരയാണ് ചെന്നൈയുടേത്. ജേമി ഓവര്&zwj;ട്ടണ്&zwj;, നാഥാൻ എല്ലിസ്, മാറ്റ് ഹെൻറി, സാക്ക് ഫോക്സ് എന്നിവരാണ് പ്രധാനികള്&zwj;. ഇന്ത്യൻ പേസര്&zwj;മാരായി ഖലീല്&zwj; അഹമ്മദ്, മുകേഷ് ചൗദരി, ഗുര്&zwj;ജപ്നീത് സിങ്, അൻഷുല്&zwj; കാമ്പോജ്, രാമകൃഷ്ണ ഘോഷ്.&lt;/p&gt;&lt;p&gt;സമ്മര്&zwj;ദ സാഹചര്യങ്ങള്&zwj; കൈകാര്യം ചെയ്യാൻ കഴിയുന്ന താരങ്ങള്&zwj; എത്രപേരുണ്ട് എന്നതാണ് ചോദ്യം, പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്&zwj;. ബുമ്രയെപ്പോലെ അല്ലെങ്കില്&zwj; ജോഷ് ഹേസല്&zwj;വുഡിനെപ്പോലെ മിച്ചല്&zwj; സ്റ്റാര്&zwj;ക്കിനെ പോലെ അവസാന ഓവറുകളില്&zwj; റണ്ണൊഴുക്ക് തടയാനുള്ള ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നതും ആശങ്കയാണ്. ഇത് ബാറ്റിങ്ങിലൂടെ മറികടക്കുക എന്നതായിരിക്കും ചെന്നൈയുടെ ഗെയിം പ്ലാനുകളിലൊന്ന്. അത് സംഭവിച്ചാല്&zwj; ചെന്നൈക്ക് ആറാം കിരീടം സ്വപ്നം കാണാം.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ipl-2026-sanju-samsons-addition-makes-csk-even-stronger-this-time-articleshow-wbnbhm2"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: സഞ്ജുവില്ലാതെ രാജസ്ഥാൻ റോയല്‍സ്, അടിമുടി ആശങ്കകള്‍; പരാഗിന് പവറുണ്ടോ?]]></title>
            <link>https://www.asianetnews.com/special/ipl-2026-rajasthan-royals-starts-new-era-without-sanju-samson-swot-analysis-articleshow-dvfm1wy</link>
            <guid isPermaLink="true">https://www.asianetnews.com/special/ipl-2026-rajasthan-royals-starts-new-era-without-sanju-samson-swot-analysis-articleshow-dvfm1wy</guid>
            <pubDate>Tue, 17 Mar 2026 15:05:01 +0530</pubDate>
            <description><![CDATA[&lt;p&gt;ജോസ് ബട്ട്ലര്&zwj; ഉള്&zwj;പ്പെടെയുള്ള താരങ്ങളെ കൈവിട്ടതോടെ രാജസ്ഥാന്റെ ശക്തിക്ഷയിച്ചുതുടങ്ങിയിരുന്നു. അവസാന പ്രതീക്ഷയായി നിലകൊണ്ട സഞ്ജു സാംസണ്&zwj; ചെന്നൈ സുപ്പര്&zwj; കിങ്സിലേക്ക് ചേക്കേറിയതോടെ അത് പൂര്&zwj;ണമായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkxjac1p8qeqheyh268h9b88,imgname-rajasthan-royals-1773740044342.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഈഡൻ ഗാര്&zwj;ഡൻസിലെ ആ ഐതിഹാസ ഇന്നിങ്സിന് ശേഷം രാജസ്ഥാൻ റോയല്&zwj;സ് ആരാധകരുടെ ചിന്തകളിലേക്ക് ഒരു ആഗ്രഹം എത്തിയിട്ടുണ്ടാകണം. സഞ്ജു സാംസണ്&zwj; ഒരു സീസണ്&zwj; കൂടി നമുക്കൊപ്പമുണ്ടായിരുന്നെങ്കിലെന്ന്. ഒരു ജനതയുടെ പ്രതീക്ഷകളെ ഒറ്റയ്ക്കയാള്&zwj; തോളിലേറ്റുന്നത് പിന്നീട് പലകുറി അവര്&zwj; സാക്ഷിയായി. ഒരേസമയം സന്തോഷവും നിരാശയും രാജസ്ഥാൻ ആരാധകര്&zwj; അനുഭവിച്ചിട്ടുണ്ടാകും. 18 വര്&zwj;ഷം പിന്നിട്ടിരിക്കുന്നു ഷെയിൻ വോണിന്റെ കുട്ടികള്&zwj; ആ കിരീടം ഉയര്&zwj;ത്തിയിട്ട്. പുതുനായകന്റെ കീഴില്&zwj; രാജസ്ഥാൻ ഇറങ്ങുമ്പോള്&zwj;, പ്രധാന ചോദ്യം മറ്റൊന്നുമല്ല. സഞ്ജുവിന്റെ റോള്&zwj; ചെയ്യാൻ ആരുണ്ട് എന്നത് തന്നെയാണ്&lt;/p&gt;&lt;p&gt;ജോസ് ബട്ട്ലര്&zwj; ഉള്&zwj;പ്പെടെയുള്ള താരങ്ങളെ കൈവിട്ടതോടെ രാജസ്ഥാന്റെ ശക്തിക്ഷയിച്ചുതുടങ്ങിയിരുന്നു. അവസാന പ്രതീക്ഷയായി നിലകൊണ്ട സഞ്ജു സാംസണ്&zwj; ചെന്നൈ സുപ്പര്&zwj; കിങ്സിലേക്ക് ചേക്കേറിയതോടെ അത് പൂര്&zwj;ണമായി. ഇന്ത്യൻ താരങ്ങളാല്&zwj; സമ്പന്നമാണ് രാജസ്ഥാന്റെ ബാറ്റിങ് നിര. യശസ്വി ജയ്സ്വാള്&zwj;, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്, ദ്രുവ് ജൂറല്&zwj;, ശുഭം ദുബെ, രവീന്ദ്ര ജഡേജ. ചേര്&zwj;ത്തുവെക്കാനാകുന്ന വിദേശ താരങ്ങള്&zwj; ഷിമ്രോണ്&zwj; ഹെറ്റ്മയറും സാം കറണും. ഒറ്റനോട്ടത്തില്&zwj; ഒരു ടി20 മത്സരത്തിനാവശ്യമായുള്ള എല്ലാ ഫയര്&zwj; പവറുകളും രാജസ്ഥാൻ ബാറ്റിങ് നിരയിലുണ്ട്.&lt;/p&gt;&lt;p&gt;പക്ഷേ, രണ്ട് മാസം നീണ്ടു നില്&zwj;ക്കുന്ന ടൂര്&zwj;ണമെന്റില്&zwj; കേവലം ഫയര്&zwj; പവര്&zwj; മാത്രമല്ല ടീമിന്റെ വിജയങ്ങളെ സ്വാധിനിക്കുക, അത് സ്ഥിരതയാണ്. ഒരു സീസണിലുടനീളം സ്ഥിരത പുലര്&zwj;ത്താൻ സാധിക്കുന്ന എത്ര ബാറ്റര്&zwj;മാര്&zwj; രാജസ്ഥാൻ നിരയിലുണ്ട് എന്നതാണ് ചോദ്യം. യശസ്വി ജയ്സ്വാള്&zwj; എന്ന ഒറ്റപ്പേരിലേക്ക് ചുരുങ്ങും ഉത്തരം. പരാഗ്, ജൂറല്&zwj;, ഹെറ്റ്മയര്&zwj; എന്നിവര്&zwj;ക്ക് വിരലില്&zwj; എണ്ണാവുന്ന സീസണുകളില്&zwj; മാത്രമാണ് പ്രതിഭയ്ക്ക് ഒത്ത് തിളങ്ങാൻ കഴിഞ്ഞിട്ടുള്ളത്. എന്നാല്&zwj;, തങ്ങളുടേതായ ദിവസങ്ങളില്&zwj; മത്സരം ഒറ്റയ്ക്ക് നേടാൻ കെല്&zwj;പ്പുള്ളവരാണ് ജയ്സ്വാള്&zwj;, വൈഭവ്, ഹെറ്റ്മയര്&zwj; എന്നിവര്&zwj;. അത് എത്ര മത്സരങ്ങളില്&zwj; ആവര്&zwj;ത്തിക്കുമെന്നത് കണ്ട് തന്നെ അറിയണം.&lt;/p&gt;&lt;p&gt;സഞ്ജുവിന് പകരമെത്തിയ സാം കറണും രവീന്ദ്ര ജഡേജയും. സാം കറണിന്റേയും ജഡേജയുടേയും സമീപകാല ടി20 പ്രകടനങ്ങളും ആത്മവിശ്വാസം വര്&zwj;ധിപ്പിക്കാൻ കെല്&zwj;പ്പുള്ളതല്ല. പോയ സീസണില്&zwj; ചെന്നൈ ബാറ്റര്&zwj;മാര്&zwj; നിരന്തരം പരാജയപ്പെട്ടപ്പോള്&zwj; ലഭിച്ച അവസരങ്ങള്&zwj; ഉപയോഗിക്കാൻ ജഡേജയ്ക്ക് കഴിഞ്ഞിരുന്നു. 135 സ്ട്രൈക്ക് റേറ്റില്&zwj; 301 റണ്&zwj;സ്. പക്ഷേ, പന്തുകൊണ്ട് കഴിഞ്ഞ കുറച്ച് സീസണുകളിലായി ജഡേജയുടെ പ്രകടനങ്ങള്&zwj; ശരാശരിക്കും താഴെയാണ്. 28 മത്സരങ്ങളില്&zwj; നിന്ന് 18 വിക്കറ്റുകള്&zwj; മാത്രം. അതും ചെപ്പോക്കിലെ സാഹചര്യങ്ങളില്&zwj;ക്കൂടി.&lt;/p&gt;&lt;p&gt;ടി20 ലോകകപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന് ശേഷമാണ് കറണ്&zwj; എത്തുന്നത്. 120 സ്ട്രൈക്ക് റേറ്റില്&zwj; 167 റണ്&zwj;സും ഏഴ് ഇന്നിങ്സില്&zwj; ആറ് വിക്കറ്റുമായിരുന്നു കറണിന്റെ സമ്പാദ്യം. എങ്കിലും ഐപിഎല്ലിന്റെ വേഗതയ്ക്ക് എത്രത്തോളം ഇത് സഹായകരമാകുമെന്നതും ആശങ്കയാണ്.&lt;/p&gt;&lt;p&gt;ബാറ്റിങ് നിരയിലെ പോരായ്മകളേക്കാള്&zwj; വലുപ്പുമുണ്ട് ബൗളിങ് ലൈനപ്പിലേക്ക് കണ്ണോടിച്ചാല്&zwj;. പ്രത്യേകിച്ചും പേസ് നിര. ജോഫ്ര ആര്&zwj;ച്ചര്&zwj;, ആദം മില്&zwj;നെ, തുഷാല്&zwj; ദേശ്പാണ്ഡെ, ക്വേന മപാക്ക, നന്ദ്രെ ബര്&zwj;ഗര്&zwj;, സന്ദീപ് ശര്&zwj;മ, കുല്&zwj;ദീപ് സെൻ, സാം കറണ്&zwj; എന്നിവരാണ് പേസ് നിരയിലെ പ്രധാനികളായി എത്തുന്നത്. ഇതില്&zwj;, സന്ദീപ് ശര്&zwj;മ മാത്രമാണ് ഐപിഎല്ലില്&zwj; സ്ഥിരതയോടെ എക്കണോമിക്കലായി പന്തെറിഞ്ഞിട്ടുള്ളത്.&lt;/p&gt;&lt;p&gt;ടി20 ലോകകപ്പിലെ ആര്&zwj;ച്ചറിന്റെ എക്കണോമി പത്തിനടുത്താണ്. തുഷാര്&zwj; കഴിഞ്ഞ ഐപിഎല്&zwj; സീസണില്&zwj; ഒരു ഓവറില്&zwj; 11 റണ്&zwj;സോളം വഴങ്ങിയിട്ടുണ്ട്. സമാനമാണ് മപാക്കയുടേയും കുല്&zwj;ദീപ് സെന്നിന്റേയും പ്രകടനങ്ങളും. നന്ദ്രെ ബര്&zwj;ഗര്&zwj; അവസാനമായി ഐപിഎല്ലിന്റെ ഭാഗമായത് 2024ലാണ്, ആ സീസണില്&zwj; ആറ് കളികളില്&zwj; നിന്ന് ഏഴ് വിക്കറ്റായിരുന്നു നേട്ടം.&lt;/p&gt;&lt;p&gt;എന്നാല്&zwj;, പേസര്&zwj;മാരുടെ പോരായ്മകള്&zwj; പര്&zwj;വതം പോലെ ഉയര്&zwj;ന്ന് നില്&zwj;ക്കുമ്പോഴും രാജസ്ഥാന്റെ സ്പിൻ ഡിപാര്&zwj;ട്ട്മെനറ് ഏറെക്കുറെ ഭദ്രമാണ്. ജഡേജ നയിക്കുന്ന സംഘത്തില്&zwj; വിക്കറ്റ് ടേക്കറായ രവി ബിഷ്ണോയിയും മലയാളി താരം വിഘ്നേഷ് പുത്തൂരുമുണ്ട്. ബിഷ്ണോയിയുടെ കഴിഞ്ഞ സീസണ്&zwj; നിരാശ പകരുന്നതായിരുന്നു, സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും തിളങ്ങാനായില്ല, ഏഴ് കളികളില്&zwj; ഒൻപത് വിക്കറ്റ് മാത്രമായിരുന്നു നേട്ടം.&lt;/p&gt;&lt;p&gt;എല്ലാത്തിലും ഉപരിയായി റിയാൻ പരാഗ് എന്ന നായകൻ. സഞ്ജുവിന് പരുക്ക് പറ്റിയ പശ്ചാത്തലത്തില്&zwj; കഴിഞ്ഞ സീസണില്&zwj; രാജസ്ഥാനെ എട്ട് മത്സരങ്ങളില്&zwj; നയിക്കാൻ പരാഗിന് അവസരം ലഭിച്ചിരുന്നു, രണ്ട് ജയവും ആറ് പരാജയവുമായിരുന്നു പരാഗിന്റെ കീഴില്&zwj; രാജസ്ഥാനുണ്ടായത്. ക്യാപ്ൻസി മികവ് ശരാശരിയിലൊതുങ്ങിയപ്പോഴും ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം താരത്തില്&zwj;നിന്നുണ്ടായിരുന്നു. ഇതിന് പുറമെ സീനിയ&zwj;ര്&zwj; താരങ്ങളുടെ സാന്നിധ്യം, അതെങ്ങനെ കൈകാര്യം ചെയ്യുമെന്ന വെല്ലുവിളി. പരാഗിന് മുന്നില്&zwj; കടമ്പകള്&zwj; ഏറെയാണ്.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ipl-2026-rajasthan-royals-starts-new-era-without-sanju-samson-swot-analysis-articleshow-dvfm1wy"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ഇത് ഒന്നൊന്നര ടീം, അടിമുടി ഫയറായി മുംബൈ ഇന്ത്യൻസ്; ആശങ്ക 'വിദേശത്ത്']]></title>
            <link>https://www.asianetnews.com/special/ipl-2026-mumbai-indians-eyes-sixth-title-with-a-squad-full-of-fire-power-articleshow-ygdxaln</link>
            <guid isPermaLink="true">https://www.asianetnews.com/special/ipl-2026-mumbai-indians-eyes-sixth-title-with-a-squad-full-of-fire-power-articleshow-ygdxaln</guid>
            <pubDate>Tue, 17 Mar 2026 14:58:59 +0530</pubDate>
            <description><![CDATA[&lt;p&gt;നാല് സീസണുകള്&zwj;ക്ക് ശേഷം പേരിനോടും പെരുമയോടും മുംബൈ ഇന്ത്യൻസ് നീതിപുലര്&zwj;ത്തിയ 2025 എഡിഷൻ. അഹമ്മദാബാദില്ർ കിരീടമോഹം അവസാനിക്കുമ്പോഴും ആരാധകർ പറഞ്ഞു, നമുക്ക് ഒന്നൊന്നര ടീമുണ്ടെന്ന്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkxhzc2bxjm1zpbwpm2eqwac,imgname-mumbai-indians-1773739683915.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അത്ഭുതങ്ങളുടെ, തിരിച്ചുവരവുകളുടെ സംഘമാണത്, കണക്ക് പുസ്തകങ്ങളിലെ അസാധ്യമായ കടമ്പകളെപ്പോലും അതിജീവിച്ചവരാണ്. അവരുടെ തോല്&zwj;വി ഉറപ്പിക്കാൻ അവസാന പന്തുവരെ നിങ്ങള്&zwj;ക്ക് കാത്തിരിക്കേണ്ടി വന്നേക്കാം. അതിന് മുൻപ് നിങ്ങളുടെ മനസില്&zwj; വിജയത്തിന്റെ ചിരി പിറന്നെങ്കില്&zwj; അത് തല്ലിക്കെടുത്താൻ അവര്&zwj; കാത്തിരിക്കുന്നുണ്ടാകും. ക്രിക്കറ്റ് ദൈവത്തെ ഒന്ന് നോവിച്ചതിന് മൂന്ന് തവണ മഹേന്ദ്ര സിങ് ധോണിയെന്ന അതികായകനോട് പകരം ചോദിച്ചവരാണെന്ന് ഓര്&zwj;ക്കണം. വാംഖഡയുടെ ഗ്യാലറികള്&zwj; പറയുന്നു, ആ കിരീടം മോഹിച്ച് ആരും ഇത്തവണ മൈതാനത്തേക്ക് ചുവടുവെക്കേണ്ട എന്ന്. ദ ഒജി മുംബൈ ഇന്ത്യൻസ്.&lt;/p&gt;&lt;p&gt;നാല് സീസണുകള്&zwj;ക്ക് ശേഷം പേരിനോടും പെരുമയോടും നീതിപുലര്&zwj;ത്തിയ 2025 എഡിഷൻ. ആറാം കിരീടമെന്ന മോഹം ശ്രേയസ് അയ്യർ അഹമ്മദാബാദില്&zwj; ഒറ്റയ്ക്ക് അവസാനിപ്പിച്ച രാത്രിക്ക് ശേഷവും ആരാധകര്&zwj; ഉറച്ച് പറഞ്ഞു, നമുക്കൊരു ഒന്നൊന്നര ടീമുണ്ട് എന്ന്. ആ സ്ക്വാഡിലേക്ക് നോക്കു, ആ പേരുകള്&zwj; ലോകക്രിക്കറ്റിലെ ഏതൊരു സംഘത്തെയും ഭയപ്പെടുത്താൻ പോന്നതാണ്.&lt;/p&gt;&lt;p&gt;പപര്&zwj;പ്ലേ നേടാമെന്നോര്&zwj;ത്ത് പന്തെടുക്കുന്ന എതിര്&zwj; ബൗളര്&zwj;മാര്&zwj;ക്ക് മുന്നില്&zwj; മഹാമേരുവിനെപ്പോലെ അയാള്&zwj;, മുബൈയുടെ രാജാവ്, രോഹിത് ശര്&zwj;മ. പഴയ അലസനല്ല അയാളെന്ന് ഓര്&zwj;ക്കണം. ഒപ്പം ക്വിന്റണ്&zwj; ഡി കോക്കും റയാൻ റിക്കല്&zwj;ട്ടണും. മധ്യഓവറുകളില്&zwj; കളിപിടിക്കാമെന്ന് കരുതുന്നുണ്ടെങ്കില്&zwj; അവിടെയും തെറ്റി, സൂര്യകുമാര്&zwj; യാദവും തിലക് വര്&zwj;മയും വില്&zwj; ജാക്സുമെല്ലാം കാത്തിരിക്കുന്നു. ഡെത്ത് ഓവറുകളില്&zwj; ബൗളര്&zwj;മാരുടെ മരണമണി മൈതാനങ്ങളില്&zwj; മുഴങ്ങും, ഹാര്&zwj;ദിക്ക് പാണ്ഡ്യ, ഷെര്&zwj;ഫെയ്ൻ റുഥര്&zwj;ഫോര്&zwj;ഡ്, നമൻ ധീ&zwj;ര്&zwj;. എല്ലാവരുടെ പീക്ക് ഫോമില്&zwj;.&lt;/p&gt;&lt;p&gt;ഇനി മുറവശത്തെ കാര്യങ്ങളോ. എതിര്&zwj; ബാറ്റര്&zwj;മാരുടെ സ്റ്റമ്പുകള്&zwj; ആദ്യ ഓവറുകളില്&zwj; തന്നെ നിലം പതിപ്പിക്കാൻ ട്രെൻ ബോള്&zwj;ട്ടും ദീപക് ചാഹറും. ഇരുവരുടേയും ഭീതിയൊഴിയുമ്പോള്&zwj; ഹാര്&zwj;ദിക്ക് പാണ്ഡ്യ ബുമ്രാസ്ത്രം പ്രയോഗിക്കും, ജസ്പ്രിത് ബുമ്ര. അത് തടയാൻ ലോക ക്രിക്കറ്റില്&zwj; തന്നെ ആരുണ്ട് എന്നത് ചോദ്യമാണ്. ഒപ്പം ഹാര്&zwj;ദിക്കും, മിച്ചല്&zwj; സാന്റനര്&zwj; നയിക്കുന്ന സ്പിൻ നിരയും.&lt;/p&gt;&lt;p&gt;എല്ലാം അനുകൂലമാണ്. പക്ഷേ, മുംബൈക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെയാണ്. ഈ പേരുകളില്&zwj; നിന്ന് എങ്ങനെ 11 പേരെ തിരഞ്ഞെടുക്കുമെന്നത്. രോഹിത്, സൂര്യ, തിലക്, ഹാര്&zwj;ദിക്ക്, ബുമ്ര, ബോള്&zwj;ട്ട് - ഈ കോര്&zwj; ടീമിനെ മുംബൈയുടെ എല്ലാ മത്സരങ്ങളിലും പ്രതീക്ഷിക്കാം. കഴിഞ്ഞ സീസണിലെ പോലെ കേവലം ഇംപാക്റ്റ് പ്ലെയറായി രോഹിതിനെ പ്രതീക്ഷിക്കേണ്ടതില്ല, അയാളുടെ മുന്നില്&zwj; വലിയൊരു ലക്ഷ്യം ബാക്കിയായുണ്ട് എന്നത് തന്നെ കാരണം.&lt;/p&gt;&lt;p&gt;വിദേശ താരങ്ങളിലായിരിക്കും മുംബൈയുടെ പരീക്ഷണങ്ങള്&zwj; നടക്കുക. ഓപ്പണിങ് സ്ഥാനത്ത് തന്നെ റിക്കല്&zwj;ട്ടണും ഡി കോക്കുമുണ്ട്. ഡി കോക്കിനെ പ്രത്യേക അഭ്യര്&zwj;ത്ഥന നടത്തിയാണ് മുംബൈ ലേലത്തില്&zwj; ഉള്&zwj;പ്പെടുത്തിയത് പോലും. ഇരുവരിലാരാണ് രോഹിതിനൊപ്പം ക്രീസിലെത്തുമെന്നതാണ് ആദ്യ ആശങ്ക. റിക്കല്&zwj;ട്ടണിന്റെ കഴിഞ്ഞ സീസണിലെ പ്രകടനങ്ങളോട് മാനേജ്മെന്റിന് എളുപ്പം കണ്ണടയ്ക്കാനാകില്ല. ബോള്&zwj;ട്ടിനൊപ്പം ഓപ്പണറായും വിദേശതാരം. ഇനി അവശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങള്&zwj; മാത്രം. അവശേഷിക്കുന്ന പ്രധാന പേരുകള്&zwj; വില്&zwj; ജാക്ക്&zwnj;സ്, മിച്ചല്&zwj; സാന്റനര്&zwj;, ഷെര്&zwj;ഫെയൻ റുഥര്&zwj;ഫോര്&zwj;ഡ്, കോര്&zwj;ബിൻ ബോഷ്.&lt;/p&gt;&lt;p&gt;തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ജാക്സ്. ടി20 ലോകകപ്പില്&zwj; എട്ട് മത്സരങ്ങളില്&zwj; നിന്ന് 176 സ്ട്രൈക്ക് റേറ്റില്&zwj; 226 റണ്&zwj;സ്, ഇതിന് പുറമെ ഒൻപത് വിക്കറ്റുകളും. ജാക്ക്&zwnj;സിന് മാറ്റി നിര്&zwj;ത്തുക എന്നത് ഏറെക്കുറെ അസാധ്യമാണെന്ന് പറയേണ്ടി വരും. 179 സ്ട്രൈക്ക് റേറ്റിലാണ് റുഥര്&zwj;ഫോര്&zwj;ഡ് 183 റണ്&zwj;സെടുത്ത്, വിൻഡീസിന് ലോകകപ്പില്&zwj; സമ്മാനിച്ചത് എക്സ്പ്ലോസീവ് ഫിനിഷുകള്&zwj;. പരിചയസമ്പത്തുള്ള സ്പിന്നറാണ് സാന്റനര്&zwj;, കോര്&zwj;ബിൻ ബോഷ് മാത്രമാണ് അല്&zwj;പ്പെമെങ്കിലും ഫോം ഔട്ടായി നില്&zwj;ക്കുന്നത്.&lt;/p&gt;&lt;p&gt;വിദേശതാരങ്ങളുടെ തിരഞ്ഞെടുപ്പായിരിക്കും മുംബൈയെ സംബന്ധിച്ച് ഏറ്റവും നിര്&zwj;ണായകം, വിന്നിങ് കോമ്പിനേഷൻ തുടക്കത്തിലെ കണ്ടെത്തേണ്ടതും അനിവാര്യമാണ്. ഈ ഒരു ആശങ്ക മാറ്റി നിര്&zwj;ത്തിയാല്&zwj; മുംബൈക്ക് അനുകൂല ഘടകങ്ങളാണ് കൂടുതല്&zwj;. മാച്ച് വിന്നിങ് ഓള്&zwj; റൗണ്ടര്&zwj;മാരുടെ നിര. ഹാര്&zwj;ദിക്ക്, ജാക്ക്സ്, സാന്റനര്&zwj;, ബോഷ്, ശാര്&zwj;ദൂല്&zwj; താക്കൂര്&zwj;, ചാഹര്&zwj; എന്നിങ്ങനെ നീളുന്നു. ഇതിനെല്ലാം ഉപരി കിരീടത്തിലേക്ക് എത്തിക്കാൻ കെല്&zwj;പ്പുള്ള ക്രിക്കറ്റിങ് ബ്രെയിനുകള്&zwj;. രോഹിത്, സൂര്യ, സാന്റനര്&zwj; എന്നിവരുടെ സേവനം ഹാര്&zwj;ദിക്കിനൊപ്പമുണ്ട്. ആറാം കിരീടമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ മുംബൈക്ക് മുന്നില്&zwj; ഇത്രത്തോളം അനുകൂലമായ സാഹചര്യങ്ങള്&zwj; കഴിഞ്ഞ അഞ്ച് വ&zwj;ര്&zwj;ഷമുണ്ടായിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ipl-2026-mumbai-indians-eyes-sixth-title-with-a-squad-full-of-fire-power-articleshow-ygdxaln"/>
        </item>
        <item>
            <title><![CDATA[ഗെയിലിന്റെ റെക്കോര്‍ഡ് ലക്ഷ്യമിടുന്ന വൈഭവ് സൂര്യവംശി; ബോസ് ബേബി തൂക്കുമോ ഐപിഎല്‍]]></title>
            <link>https://www.asianetnews.com/special/ipl-2026-will-vaibhav-sooryavanshi-brake-chris-gayles-175-articleshow-5z64kef</link>
            <guid isPermaLink="true">https://www.asianetnews.com/special/ipl-2026-will-vaibhav-sooryavanshi-brake-chris-gayles-175-articleshow-5z64kef</guid>
            <pubDate>Mon, 16 Mar 2026 17:09:04 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ കന്നി ഐപിഎല്ലില്&zwj; പൊലും ബൗളര്&zwj;മാരെ നേരിടുന്നതില്&zwj; ഒരുവിധ ദയയും കാണിച്ചിട്ടില്ല വൈഭവ്. 2026 സീസണിന് വൈഭവ് എത്തുന്നത് പരിചയസമ്പത്തിന്റെ ആത്മവിശ്വാസത്തില്&zwj;ക്കൂടിയാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkv6ykk3bj1kkwpxf6n9p8m7,imgname-vaibhav-suryavanshi-1773661015651.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബിസിസിഐ നമൻ അവാര്&zwj;ഡ്&zwnj;സില്&zwj; വൈഭവ് സൂര്യവംശിക്ക് മുന്നില്&zwj; ഹര്&zwj;ഷ ബോഗ്&zwnj;ലെ മൂന്ന് ഓപ്ഷനുകള്&zwj; വെക്കുകയാണ്. ഒന്ന്, ഒരു ഓവറില്&zwj; ആറ് സിക്&zwnj;സര്&zwj;. രണ്ട്, ക്രിസ് ഗെയിലിന്റെ 175 റണ്&zwj;സെന്ന വ്യക്തിഗത സ്കോര്&zwj; മറികടക്കുക. മൂന്ന്, ഐപിഎല്ലിലെ വേഗതയേറിയ സെഞ്ചുറി.&lt;/p&gt;&lt;p&gt;തന്റെ ബാറ്റിങ് ശൈലിപോലെ തന്നെ വലിയ ആലോചനകള്&zwj;ക്കൊന്നും വൈഭവ് തയാറായില്ല. ഗ്യാലറികളിലേക്ക് പാഞ്ഞെത്തുന്ന പന്തുകള്&zwj; പോലെ പൊടുന്നനെ മറുപടി, ക്രിസ് ഗെയിലിന്റെ റെക്കോര്&zwj;ഡ് തകര്&zwj;ക്കണം.&lt;/p&gt;&lt;p&gt;യൂണിവേഴ്സ് ബോസിന്റെ പകരം വെക്കാനില്ലാത്ത ആ ഇന്നിങ്സ്. പന്തെടുത്തവരെല്ലാം കരിബീയൻ കരുത്ത് അറിഞ്ഞ ദിവസം. 66 പന്തില്&zwj; 175 റണ്&zwj;സ്, 154 റണ്&zwj;സും ബൗണ്ടറിയില്&zwj; നിന്ന് മാത്രം. ഇത് പഴങ്കതയാക്കാൻ ടി20 ക്രിക്കറ്റിന്റെ ഐതിഹാസികത ചാര്&zwj;ത്തിയവര്&zwj;ക്ക് ആര്&zwj;ക്കും കഴിഞ്ഞിട്ടില്ല, ഒടുവില്&zwj; അടുത്തെത്തിയത് അഭിഷേക് ശര്&zwj;മയാണ്, അതും ബ്രണ്ടൻ മക്കല്ലത്തിന് താഴെ.&lt;/p&gt;&lt;p&gt;സൂര്യവംശിക്ക് സാധിക്കുമോയെന്ന സംശയത്തില്&zwj; നിന്ന് നിന്ന്, സൂര്യവംശിക്ക് അതിന് കഴിയുമെന്ന് പറയേണ്ടതായി വരും. കാരണം, 2025 ഐപിഎല്&zwj; മുതലുള്ള കാലയളവില്&zwj; മൈതാനത്ത് ആ പയ്യൻ പുറത്തെടുക്കുന്ന അത്ഭുതപ്രകടനങ്ങള്&zwj; തന്നെ. ഏറ്റവും ഒടുവില്&zwj; അണ്ടര്&zwj; 19 ഏകദിന ലോകകപ്പില്&zwj;. എന്താണ് ഫൈനലില്&zwj; സംഭവിച്ചതെന്ന് ഓര്&zwj;മയില്ലെ. 2013ല്&zwj; ക്രിസ് ഗെയില്&zwj; കുറിച്ച അതേ സ്കോറിലാണ് ഇംഗ്ലണ്ടിനെതിരെ വൈഭവ് തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;80 പന്തില്&zwj; 175 റണ്&zwj;സ്, 15 വീതം ഫോറും സിക്സും. അണ്ടര്&zwj; 19 ലോകകപ്പ് ഫൈനലില്&zwj; ഒരു പതിനാലുകാരന്റെ സ്കോറാണിതെന്ന് ഓര്&zwj;ക്കേണ്ടതുണ്ട്. ഇതിന് മുൻപ് വിജയ് ഹാസരെ ട്രോഫി. അരുണാചല്&zwj; പ്രദേശിനെതിരെ 84 പന്തില്&zwj; 190 റണ്&zwj;സ്. 16 ഫോറും 15 സിക്സറുകളും, സ്ട്രൈക്ക് റേറ്റ് 226. ലിസ്റ്റ് എ ക്രിക്കറ്റില്&zwj; സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തം പേരില്&zwj; ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;വിജയ് ഹസാരെയ്ക്ക് മുൻപ് സെയ്ദ് മുഷ്താഖ് അലി ടി20 ടൂര്&zwj;ണമെന്റ്, കരുത്തരായ മഹാരാഷ്ട്രയ്ക്ക് എതിരെ 58 പന്തിലായിരുന്നു മൂന്നക്കം തൊട്ടത്. 61 പന്തില്&zwj; ഏഴ് വീതം ഫോറും സിക്സും ഉള്&zwj;പ്പെടെ 108 റണ്&zwj;സ്. ഏഷ്യ കപ്പ് റൈസിങ് സ്റ്റാഴ്സ് ടൂര്&zwj;ണമെന്റിലും വിഭിന്നമായിരുന്നില്ല വൈഭവിന്റെ സമീനവും പ്രകടനവും. യുഎഇക്കെതിരെ 42 പന്തില്&zwj; 144 റണ്&zwj;സ്. 11 ഫോറും 15 സിക്സും. സ്ട്രൈക്ക് റേറ്റ് 342.8. 32 പന്തിലായിരുന്നു വൈഭവ് ശതകത്തിലേക്ക് എത്തിയത്. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ മൂന്നാം സെഞ്ചുറി.&lt;/p&gt;&lt;p&gt;അന്താരാഷ്ട്ര തലവുമായി താരതമ്യം ചെയ്യുമ്പോള്&zwj; ക്രിക്കറ്റിന്റെ ലെവല്&zwj; ഏറിയും കുറഞ്ഞും നില്&zwj;ക്കുന്ന ടൂര്&zwj;ണമെന്റുകളായിരുന്നു മേല്&zwj;പ്പറഞ്ഞവയെല്ലാം. അതുകൊണ്ട് തന്നെ വൈഭവിന്റെ വൈഭവം കണ്ട് അത്ഭുതപ്പെടുന്നവരുള്ളപ്പോഴും നെറ്റിചുളിച്ചവരുമുണ്ട്. എന്നാല്&zwj;, ഇനി ഐപിഎല്ലിലേക്ക് തന്നെ വരാം. വൈഭവ് ലൈം ലൈറ്റിലേക്ക് എത്തിയ ആദ്യ ടൂര്&zwj;ണമെന്റ്. ഗുജറാത്തിനെതിരെ 35 പന്തില്&zwj; സെഞ്ചുറി നേടിയ ഒരൊറ്റ ഇന്നിങ്സ്.&lt;/p&gt;&lt;p&gt;ഐപിഎല്&zwj; ചരിത്രത്തിലെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി, ഗെയിലിന് തൊട്ടുപിന്നിലായി. അന്ന് വൈഭവ് നേരിട്ട ബൗളര്&zwj;മാരുടെ പട്ടികയെടുക്കാം. റാഷിദ് ഖാൻ, മുഹമ്മദ് സിറാജ്, വാഷിങ്ടണ്&zwj; സുന്ദര്&zwj;, പ്രസിദ്ധ് കൃഷ്ണ, കരിം ജന്നത്, ഇഷാന്ത് ശര്&zwj;മ. മേല്&zwj;പ്പറഞ്ഞ പേരുകളില്&zwj; അന്താരാഷ്ട്ര തലത്തില്&zwj; ഇന്ന് കളിക്കുന്നില്ലാത്ത ഒരേയൊരു താരമെയുള്ളു, ഇഷാന്ത്. വൈഭവിന്റെ ബാറ്റില്&zwj; നിന്ന് സിക്സ് വഴങ്ങാത്ത ഒരു താരം പോലും ഈ പട്ടികയില്&zwj; ഇല്ലെന്ന് ഓര്&zwj;ക്കണം.&lt;/p&gt;&lt;p&gt;ഇഷാന്തും കരിം ജന്നത്തും മൂന്ന് തവണ വീതമായിരുന്നു അതിര്&zwj;ത്തി കടന്നത്. സുന്ദര്&zwj; രണ്ട് പ്രാവശ്യവും മറ്റുള്ളവരെല്ലാം ഓരോ തവണയും ഗ്യാലറി കണ്ടു. അന്ന് പ്രായം 14 പിന്നിട്ടിട്ടെയുള്ളുവെന്നും ഓര്&zwj;ക്കേണ്ടതുണ്ട്. കളിച്ച എല്ലാ വൈറ്റ് ബോള്&zwj; ടൂര്&zwj;ണമെന്റുകളിലും സെഞ്ചുറി. അതും ബൗളര്&zwj;മാര്&zwj;ക്ക് ഒരു ബഹുമാനവും നല്&zwj;കാതെ. ലിസ്റ്റ് എ സ്ട്രൈക്ക് റേറ്റ് 164ഉം ടി20 200ന് മുകളിലുമാണ്.&lt;/p&gt;&lt;p&gt;തന്റെ കന്നി ഐപിഎല്ലില്&zwj; പൊലും ബൗളര്&zwj;മാരെ നേരിടുന്നതില്&zwj; ഒരുവിധ ദയയും കാണിച്ചിട്ടില്ല വൈഭവ്. 2026 സീസണിന് വൈഭവ് എത്തുന്നത് പരിചയസമ്പത്തിന്റെ ആത്മവിശ്വാസത്തില്&zwj;ക്കൂടിയാണ്. വിവിധ മൈതാനങ്ങളില്&zwj; ആ വൈഭവം ക്രിക്കറ്റ് ലോകം കണ്ടതുമാണല്ലോ. ഇത്തവണ രാജസ്ഥാന്റെ കുപ്പായത്തില്&zwj; സീസണില്&zwj; മുഴുവൻ വൈഭവിനെ കാണാനാകും, വീഴാൻ പോകുന്ന റെക്കോര്&zwj;ഡുകള്&zwj; എന്തൊക്കെ ആയിരിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. അതില്&zwj; ഒന്ന് ക്രിസ് ഗെയിലിന്റേതാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു, സംഭവിച്ചാല്&zwj; നീലക്കുപ്പായം വൈകില്ല.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ipl-2026-will-vaibhav-sooryavanshi-brake-chris-gayles-175-articleshow-5z64kef"/>
        </item>
        <item>
            <title><![CDATA[രോഹിതിന്റെ കണ്ണീരിൽ നിന്ന് ഉയിര്‍പ്പ്; വൈറ്റ് ബോള്‍ ക്രിക്കറ്റിൽ ഇന്ത്യ സ‍ര്‍വാധിപത്യത്തിലേക്കോ]]></title>
            <link>https://www.asianetnews.com/special/three-icc-trophies-in-last-four-tournaments-is-india-the-giant-of-white-ball-cricket-articleshow-krtwiwv</link>
            <guid isPermaLink="true">https://www.asianetnews.com/special/three-icc-trophies-in-last-four-tournaments-is-india-the-giant-of-white-ball-cricket-articleshow-krtwiwv</guid>
            <pubDate>Mon, 16 Mar 2026 17:01:51 +0530</pubDate>
            <description><![CDATA[&lt;p&gt;2024വരെ ആ വലിയ കടമ്പയ്ക്ക് മുന്നില്&zwj; പലകുറി വീണവര്&zwj; അത് മറികടക്കാൻ പ്രാപ്തമായിരിക്കുന്നു, അല്ല അവരെ പ്രാപ്തമാക്കി. ദ്രാവി&zwj;ഡ് പറഞ്ഞതുപോലെ സുവര്&zwj;ണകാലം തന്നെ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkv6k5ycr8mmqh81cdkjtcgt,imgname-2026-t20-world-cup--1--1773660641228.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എഴുപതുകളുടെ മധ്യത്തില്&zwj; ഇൻവിൻസിബിള്&zwj; വെസ്റ്റ് ഇൻഡീസ്, തൊണ്ണൂറുകളുടെ അവസാനം മുതല്&zwj; മൈറ്റി ഓസ്ട്രേലിയ. വര്&zwj;ത്തമാന കാലത്ത് ഇത്തരം വിശേഷണങ്ങള്&zwj; ചേര്&zwj;ത്തുവെക്കാൻ കഴിയുന്ന ഒരു സംഘമെ ക്രിക്കറ്റ് ഭൂപടത്തിലുണ്ടാകു. രോഹിത് ശ&zwj;ര്&zwj;മയുടെ, സൂര്യകുമാര്&zwj; യാദവിന്റെ - ഫിയര്&zwj;ലെസ് ഇന്ത്യ. നാല് ഐസിസി ടൂ&zwj;&zwj;ര്&zwj;ണമെന്റുകള്&zwj;, മൂന്ന് കിരീടങ്ങള്&zwj;. വൈറ്റ് ബോള്&zwj; ക്രിക്കറ്റില്&zwj; ഡൊമിനേഷൻ എന്ന വാക്കിന്റെ പര്യായമാകുകയാണോ ഇന്ത്യ.&lt;/p&gt;&lt;p&gt;ആ വ്യാഴാഴ്ചയില്&zwj; നിന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയര്&zwj;പ്പിന്റേയും സര്&zwj;വാധിപത്യത്തിലേക്കുള്ള യാത്രയുടേയും തുടക്കം. നവംബര്&zwj; 10, 2022. ഒരുപതിറ്റാണ്ടോളമായുള്ള ഐസിസി കിരീടവരള്&zwj;ച്ച അവസാനിപ്പിക്കാൻ ഒരുങ്ങിയ രോഹിതിനെ അഡ്&zwnj;ലയിഡിന്റെ മുറ്റത്ത് കണ്ണീരണിയിപ്പിച്ച് ജോസ് ബട്ട്&zwnj;ലറും അലക്&zwnj;സ് ഹെയ്&zwnj;ല്&zwj;സും മടക്കിയ ആ രാത്രി. മുഖം മറച്ച് ഡഗൗട്ടിലിരിക്കുന്ന രോഹിതിന്റെ ചിത്രങ്ങള്&zwj; ഇന്ത്യയുടെ ഓരോ കിരീടനേട്ടങ്ങള്&zwj;ക്ക് പിന്നാലെയും ക്രിക്കറ്റ് ആരാധകരുടെ ഫീഡുകളില്&zwj; പ്രത്യക്ഷപ്പെടാറുണ്ട്.&lt;/p&gt;&lt;p&gt;അന്ന് രോഹിത് തന്റെ സഹതാരമായിരുന്ന ദിനേഷ് കാര്&zwj;ത്തിക്കിനോട് പറഞ്ഞു. നോക്കൗട്ട് മത്സരങ്ങളെ നാം ഇങ്ങനെയല്ല സമീപിക്കേണ്ടത്. കൂടുതല്&zwj; അഗ്രസീവായി, സെല്&zwj;ഫ്&zwnj;ലെസായുള്ള ശൈലി തിരഞ്ഞെടുക്കേണ്ടതുണ്ട്. മാറ്റത്തിനായുള്ള ബോധപൂര്&zwj;വമായ ശ്രമം അയാളില്&zwj; നിന്നുണ്ടായി. അത് നടപ്പാക്കാൻ അയാള്&zwj; ഒരു താരത്തിന്റെ ബാറ്റിനേയും സമീപിച്ചില്ല. മൈതാനങ്ങളും ഗ്യാലറികളും ആ ഐതിഹാസിക തുടക്കങ്ങള്&zwj; കണ്ടു, പിന്നീട് നടന്നതിനെല്ലാം കാലവും ചരിത്രവും സാക്ഷി.&lt;/p&gt;&lt;p&gt;2023 ഏകദിന ലോകകപ്പ് ഒരു ടെമ്പ്ലേറ്റായി രൂപപ്പെട്ടു. അത് ലോകക്രിക്കറ്റിലെ കരുത്തന്മാര്&zwj;ക്ക് ഇന്ത്യ നല്&zwj;കിയ ഒരു സൂചനകൂടിയായിരുന്നു. രോഹിതിന്റെ 126 എന്ന സ്ട്രൈക്ക് റേറ്റ്, അതായിരുന്നു ഇന്ത്യയുടെ ഓരോ മത്സരത്തിലേയും ഇന്ധനം. ആ തുടക്കങ്ങള്&zwj; വിരാട് കോഹ്ലി ഉള്&zwj;പ്പെടെയുള്ള ബാറ്റര്&zwj;മാര്&zwj;ക്ക് നല്&zwj;കിയ സ്വാതന്ത്ര്യം ചെറുതായിരുന്നില്ല. അഹമ്മദാബാദിലെ ഒരു രാത്രി, അത് മാത്രമാണ് അയാളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചത്.&lt;/p&gt;&lt;p&gt;പിന്നീട് 2024 ടി20 ലോകകപ്പ്. രോഹിതിന് കീഴില്&zwj;, കോഹ്ലിയും സൂര്യയും ബുമ്രയും അര്&zwj;ഷദീപും അക്സറും ഹാര്&zwj;ദിക്കും നിര്&zwj;ണായകമായ ടൂര്&zwj;ണമെന്റ്. ബാറ്റിങ്ങില്&zwj; മാത്രമായിരുന്നില്ല, ബൗളിങ്ങിലും ഇന്ത്യ അഗ്രസീവായി കാണപ്പെട്ടു. ഒരു തോല്&zwj;വി പോലും അറിയാതെ കിരീടം. പതിറ്റാണ്ടിന് ശേഷം ഐസിസി കിരീടം, 16 വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം ടി20 ലോകകപ്പ്.&lt;/p&gt;&lt;p&gt;2023 ലോകകപ്പിലെ അതേ ടെംപ്ലേറ്റ് ആവര്&zwj;ത്തിച്ച 2025 ചാമ്പ്യൻസ് ട്രോഫി. കോഹ്ലിയും ശ്രേയസ് അയ്യരും ബാറ്റുകൊണ്ടും വരുണ്&zwj; ചക്രവര്&zwj;ത്തിയും ഷമിയും പന്തുകൊണ്ടും തിളങ്ങിയ ടൂര്&zwj;ണമെന്റ്. വീണ്ടും തോല്&zwj;വിയറിയാതെ ആ സംഘം കിരീടത്തിലേക്ക്. ഒടുവിലിതാ 2026 ടി20 ലോകകപ്പ്. കുടൂതല്&zwj; കരുത്തോടെ, ടി20 ലോകകപ്പ് പ്രതിരോധിക്കുന്ന ആദ്യ ടീം, കിരീടം നേടുന്ന ആദ്യ ആതിഥേയ രാജ്യം. സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ വിശ്വം കീഴടക്കുമ്പോള്&zwj; പല ചരിത്രവും ഓരത്തേക്ക് മാറിനിന്നു.&lt;/p&gt;&lt;p&gt;അഗ്രസീവ് ക്രിക്കറ്റ് ഫിലോസഫിയും അത് വിജയകരമായി നടപ്പിലാക്കിയ രീതിയൊക്കെയും മുന്നില്&zwj; നില്&zwj;ക്കെ മറ്റൊരു വസ്തുതകൂടിയുണ്ട് ഇന്ത്യയുടെ ആധിപത്യത്തിന് പിന്നില്&zwj;. അത് താരപ്രഭയ്ക്ക് അപ്പുറം സാഹചര്യങ്ങള്&zwj;ക്ക് അനുയോജ്യമായ ടീമിനെ ഒരുക്കിയതാണ്. 2024 ടി20 ലോകകപ്പില്&zwj; നാല് പ്രോപ്പര്&zwj; സ്പിന്നര്&zwj;മാരെ ആയിരുന്നു ടീമില്&zwj; ഉള്&zwj;പ്പെടുത്തിയത്, അതിന് കാരണം ചോദിച്ചവരോട് രോഹിത് പറഞ്ഞത് മൈതാനത്ത് കാണാം എന്നായിരുന്നു.&lt;/p&gt;&lt;p&gt;കരിബീയൻ വിക്കറ്റുകളില്&zwj; സ്പിന്നര്&zwj;മാര്&zwj;ക്കുള്ള മുൻതൂക്കം മാത്രമായിരുന്നില്ല കാരണം. ബാറ്റ് ചെയ്യാൻ സാധിക്കുന്ന അക്സറും ജഡേജയും ടീമിന് നല്&zwj;കുന്ന ബാലൻസ്, ഒപ്പം അറ്റാക്കിങ് സ്പിന്നര്&zwj;മാരായി കുല്&zwj;ദീപും ചഹലും. അക്സറും കുല്&zwj;ദീപും മാത്രം 19 വിക്കറ്റുകളാണ് ടൂര്&zwj;ണമെന്റിലെടുത്തത്. സമാനമായായിരുന്നു 2025 ചാമ്പ്യൻസ് ട്രോഫിയും, ദുബായിലെ വിക്കറ്റിന് അനുയോജ്യമായ ടീം, സാക്ഷാല്&zwj; ജസ്പ്രിത് ബുമ്രയുടെ അഭാവത്തില്&zwj; അഞ്ച് സ്പിന്നര്&zwj;മാരുമായി ഇന്ത്യ. 26 വിക്കറ്റുകളായിരുന്നു സ്പിന്നര്&zwj;മാര്&zwj; നേടിയത്.&lt;/p&gt;&lt;p&gt;2026 ലോകകപ്പിലേക്ക് എത്തിയപ്പോഴും ടീം ബാലൻസിനായിരുന്നു മുൻതൂക്കം. സഞ്ജു സാംസണ്&zwj; പുറത്തിരുന്നതിനും തിരിച്ചുവന്നതിനുമെല്ലാം കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. ടി20ക്ക് അനുയോജ്യമായ മാച്ച് വിന്നേഴ്സിനെ മാത്രം ഉള്&zwj;പ്പെടുത്തിയായിരുന്നു ഇന്ത്യ കളത്തിലേക്ക് എത്തിയതും.&lt;/p&gt;&lt;p&gt;2027 ലോകകപ്പ് നേടുകയാണ് ലക്ഷ്യമെന്ന് ശുഭ്മാൻ ഗില്&zwj; പ്രഖ്യാപിച്ചുകഴിഞ്ഞു. വരുന്ന ടി20 ലോകകപ്പ് നേടുമെന്ന ആത്മവിശ്വാസം ഹാര്&zwj;ദിക്ക് പങ്കുവെച്ചു. ഒളിമ്പിക്സ് സ്വര്&zwj;ണമാണ് സൂര്യകുമാര്&zwj; യാദവിന്റെ സ്വപ്നം. കഴിഞ്ഞ നാല് വൈറ്റ് ബോള്&zwj; ഐസിസി ടൂ&zwj;ര്&zwj;ണമെന്റുകള്&zwj;. തോല്&zwj;വിയേക്കാള്&zwj; കൂടുതല്&zwj; കിരീടങ്ങള്&zwj;. വിജയശതമാനം 91ല്&zwj; എത്തി നില്&zwj;ക്കുന്നു. 2024വരെ ആ വലിയ കടമ്പയ്ക്ക് മുന്നില്&zwj; പലകുറി വീണവര്&zwj; അത് മറികടക്കാൻ പ്രാപ്തമായിരിക്കുന്നു, അല്ല അവരെ പ്രാപ്തമാക്കി. ദ്രാവി&zwj;ഡ് പറഞ്ഞതുപോലെ സുവര്&zwj;ണകാലം തന്നെ.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/three-icc-trophies-in-last-four-tournaments-is-india-the-giant-of-white-ball-cricket-articleshow-krtwiwv"/>
        </item>
        <item>
            <title><![CDATA[മെഹിദിക്ക് മാന്യതയില്ലാത്തതോ, സൽമാൻ അഗയുടെ മണ്ടത്തരമോ? റണ്ണൗട്ടില്‍ വിവാദം]]></title>
            <link>https://www.asianetnews.com/special/fair-or-foul-salman-ali-aghas-run-out-controversy-separates-cricket-world-articleshow-pmsyu1h</link>
            <guid isPermaLink="true">https://www.asianetnews.com/special/fair-or-foul-salman-ali-aghas-run-out-controversy-separates-cricket-world-articleshow-pmsyu1h</guid>
            <pubDate>Sat, 14 Mar 2026 13:43:46 +0530</pubDate>
            <description><![CDATA[&lt;p&gt;ക്രിക്കറ്റ് ലോകത്ത് സ്പോര്&zwj;ട്ട്&zwnj;സ്&zwnj;മാൻ സ്പിരിറ്റും ഗെയിം അവയര്&zwj;നസും തമ്മിലൊരു യുദ്ധം നടക്കുകയാണ്. കാരണം പാക്കിസ്ഥാൻ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിലെ സല്&zwj;മാൻ അലി അഗയുടെ റണ്ണൗട്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kknpfhjene5xeq2g80vf0nwv,imgname-salman-ali-agha-1773475972686.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ക്രിക്കറ്റ് ലോകത്ത് സ്പോര്&zwj;ട്ട്&zwnj;സ്&zwnj;മാൻ സ്പിരിറ്റും ഗെയിം അവയര്&zwj;നസും തമ്മിലൊരു യുദ്ധം നടക്കുകയാണ്, പലകുറി സംഭവിച്ചതിന്റെ പുതിയൊരു അദ്ധ്യായം. കാരണം പാക്കിസ്ഥാൻ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിലെ സല്&zwj;മാൻ അലി അഗയുടെ റണ്ണൗട്ട്, പിന്നില്&zwj; മെഹിദി ഹസൻ മിറാസ്. മെഹിദിയുടെ ഇടപെടല്&zwj; മൈതാനത്തെ മാന്യതയ്ക്ക് യോജിച്ചതായിരുന്നോ, കളിയിലെ അശ്രദ്ധയാണോ സല്&zwj;മാൻ അലി അഗയുടെ പുറത്താകലിന് കാരണമായത്.&lt;/p&gt;&lt;p&gt;ആദ്യ കളിയിലേക്ക് വരാം, ശേഷം കാര്യത്തിലേക്ക്. പാക്കിസ്ഥാൻ ഇന്നിങ്സിലെ 39-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. സ്ട്രൈക്കില്&zwj; മുഹമ്മദ് റിസ്വാൻ, നോണ്&zwj; സ്ട്രൈക്കര്&zwj; എൻഡില്&zwj; സല്&zwj;മാൻ അലി അഗ. പന്തെറിയുന്നത് മെഹിദി ഹസനും.&lt;/p&gt;&lt;p&gt;ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ലെങ്ത് ബോള്&zwj; ലോങ് ഓണിലേക്ക് തിരിച്ചുവിടാനുള്ള റിസ്വാന്റെ ശ്രമം. നോണ്&zwj; സ്ട്രൈക്കര്&zwj; എൻഡ് വിട്ടിറങ്ങിയ സല്&zwj;മാൻ അലി അഗയുടെ നേര്&zwj;ക്കാണ് പന്തെത്തുന്നത്, മെഹിദിയുടെ വലതുവശത്തേക്ക്. സല്&zwj;മാന്റെ പിന്നില്&zwj; നിന്ന് പന്തിനെ കാലുപയോഗിച്ച് തടയുകയാണ് മെഹിദി. ഇരുവരുടേയും ശരീരങ്ങള്&zwj; ചെറുതായൊന്ന് ഇവിടെ കൂട്ടിയിടിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;പന്തിന്റെ മൂവ്മെന്റ് നിലയ്ക്കുന്നു. പിന്നാലെ സല്&zwj;മാൻ പന്തെടുക്കാനുള്ള ശ്രമം നടത്തി. മെഹിദിക്ക് പന്ത് തിരികെ നല്&zwj;കാനായിരുന്നു സല്&zwj;മാന്റെ പദ്ധതി.എന്നാല്&zwj;, മെഹിദി ഈ സമയം പന്ത് കൈക്കലാക്കി നോണ്&zwj; സ്ട്രൈക്കര്&zwj; എൻഡിലെ സ്റ്റമ്പിലേക്ക് എറിഞ്ഞു, റണ്ണൗട്ടിനായി അപ്പീലും ചെയ്തു.&lt;/p&gt;&lt;p&gt;ഓണ്&zwj;ഫീല്&zwj;ഡ് അമ്പയറായ തൻവീ&zwj;ര്&zwj; അഹമ്മദ് തേഡ് അമ്പയറിലേക്ക് അപ്പീല്&zwj; കൈമാറി. തേഡ് അമ്പയറായ കുമാര്&zwj; ധ&zwj;&zwj;ര്&zwj;മസേന റണ്ണൗട്ട് ശരിവെച്ചു. ശേഷം മൈതാനത്ത് കണ്ടത് ക്ഷുഭിതനായ സല്&zwj;മാനെ ആയിരുന്നു. തന്റെ ഹെല്&zwj;മെറ്റും ഗ്ലൗവും സല്&zwj;മാൻ വലിച്ചെറിഞ്ഞു. ഇരുവരും തമ്മില്&zwj; വാക്കേറ്റവുമുണ്ടായി. പാക് നായകൻ 62 പന്തില്&zwj; 64 റണ്&zwj;സെടുത്ത് നില്&zwj;ക്കെയായിരുന്നു സംഭവം.&lt;/p&gt;&lt;p&gt;മത്സരശേഷം മെഹിദിയെ സ്പോര്&zwj;ട്ട്സ്മാൻ സ്പിരിറ്റിനെക്കുറിച്ച് ഓര്&zwj;മിപ്പിക്കുന്ന സല്&zwj;മാനെയായിരുന്നു കണ്ടത്. സ്പോര്&zwj;ട്ട്സ്മാൻ സ്പിരിറ്റ് എന്നൊന്നുണ്ട്. മെഹിദി ചെയ്തത് നിയമത്തില്&zwj; പറയുന്നതാണ്, അത് ശരിയാണെന്നാണ് മെഹിദി വിശ്വസിക്കുന്നതെങ്കില്&zwj; അങ്ങനെയാകട്ടെ. പക്ഷേ, ഞാനായിരുന്നെങ്കില്&zwj; മറിച്ചാകുമായിരുന്നു ചെയ്യുക. &zwj;&zwj;ഞാൻ സ്പോര്&zwj;ട്ട്സ്മാൻ സ്പിരിറ്റിന് മുൻതൂക്കം നല്&zwj;കുമായിരുന്നു. ഇത്തരം കാര്യങ്ങള്&zwj; ഞങ്ങള്&zwj; മുൻപ് ചെയ്തിട്ടില്ല, ഇനി ഭാവിയിലും ചെയ്യില്ല, സല്&zwj;മാൻ പറഞ്ഞു നി&zwj;ര്&zwj;ത്തി.&lt;/p&gt;&lt;p&gt;ഇവിടെ സല്&zwj;മാന്റെ വിക്കറ്റിലേക്ക് നയിച്ചത് മെഹിദിയുടെ ഗെയിം അവയര്&zwj;നസായിരുന്നു. പന്ത് ഡെഡ് ആയെന്ന് കരുതിയായിരുന്നു സല്&zwj;മാന്റെ ഇടപെടലുണ്ടായിരുന്നത്. എങ്കിലും ക്രീസില്&zwj; മടങ്ങിയെത്താതെ പന്ത് എടുത്ത് നല്&zwj;കേണ്ട ആവശ്യകത പാക് നായകനുണ്ടായിരുന്നോയെന്ന ചോദ്യം ഇവിടെയുണ്ട്. മെഹിദിയുടെ അതിവേഗ നീക്കം റണ്ണൗട്ടിനും കാരണമായി.&lt;/p&gt;&lt;p&gt;ഒരു ബാറ്ററെന്ന നിലയില്&zwj; ക്രീസിലേക്ക് തിരിച്ചെത്താതെ പന്ത് ബൗളര്&zwj;ക്ക് കൈമാറാൻ ഒരുങ്ങിയ സല്&zwj;മാൻ സ്വയം അവസരം സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു. സല്&zwj;മാന്റെ അശ്രദ്ധയ്ക്ക് എതിരെ രൂക്ഷ വിമര്&zwj;ശനമാണ് ഉയരുന്നത്. ഇവിടെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിക്കാനുണ്ട്. മെഹിദിയുടെ ത്രൊ സ്റ്റമ്പില്&zwj; കൊണ്ടില്ലായിരുന്നെങ്കില്&zwj;ക്കൂടി സല്&zwj;മാനെ പുറത്താക്കാനുള്ള വഴി ബംഗ്ലാദേശിന് മുന്നിലുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;എംസിസി ലോ 37.4 പ്രകാരമാണിത്. ഒബ്&zwnj;സ്ട്രക്റ്റിങ് ദ ഫീല്&zwj;ഡ്. ബോള്&zwj; പ്ലെയില്&zwj; തുടരുന്ന സമയത്ത് എതി&zwj;ര്&zwj; ടീമിന്റെ അനുവാദമില്ലാതെ ബാറ്റോ തന്റെ ശരീരമോ ഉപയോഗിച്ച് ഏതെങ്കിലും ഫീല്&zwj;ഡര്&zwj;ക്ക് പന്ത് തിരികെ നല്&zwj;കിയാല്&zwj; ഫില്&zwj;ഡ് തടസപ്പെടുത്തിയതിന്റെ പേരില്&zwj; ബാറ്റര്&zwj; പുറത്താക്കപ്പെടും. മനപ്പൂര്&zwj;വമല്ലാതെയും പരുക്കു പറ്റാൻ സാധ്യതയുള്ള സന്ദര്&zwj;ഭങ്ങളിലും പന്ത് തടയുന്നത് പുറത്താക്കലിന് കാരണമാകുകയുമില്ല.&lt;/p&gt;&lt;p&gt;ഇവിടെ ബംഗ്ലാദേശ് താരങ്ങളുടെ അനുവാദമില്ലാതെയാണ് സല്&zwj;മാൻ പന്ത് എടുക്കാനുള്ള ശ്രമം നടത്തിയത്. അതുകൊണ്ട് തന്നെ ഒബ്&zwnj;സ്ട്രക്റ്റിങ് ദ ഫീല്&zwj;ഡ് നിയമപ്രകാരം അപ്പീല്&zwj; ചെയ്യാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. മെഹിദിയുടെ തന്ത്രപരമായ ഇടപെടലാണ് ഇതിന് മുൻപ് തന്നെ സല്&zwj;മാനെ പുറത്താക്കാൻ കാരണമായത്.&lt;/p&gt;&lt;p&gt;സല്&zwj;മാന്റെ അശ്രദ്ധയ്ക്ക് വിമര്&zwj;ശനം ഉയരുമ്പോള്&zwj; മെഹിദിയേയും വിടാൻ മുൻതാരങ്ങള്&zwj; തയാറായിട്ടില്ല. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഉള്&zwj;പ്പെടെ മെഹിദിയുടെ പ്രവൃത്തിക്കെതിരെ ശബ്ദമുയര്&zwj;ത്തിയിട്ടുണ്ട്. ലോകകിരീടം നേടാനുള്ള അവസരമുണ്ടെങ്കില്&zwj;പ്പോലും മെഹിദിയുടെ വഴി സ്വീകരിക്കരുതെന്നായിരുന്നു കൈഫിന്റെ ഉപദേശം.&lt;/p&gt;&lt;p&gt;ഒരു നാണയത്തിന് ഇരുവശമുണ്ടെന്ന് പറയുന്നതുപോലെ, മെഹിദിയുടെ ഇടപെടല്&zwj; ബ്രില്യൻസിന്റേയും ഗെയിം അവയര്&zwj;നസിന്റേയും ഉദാഹരണമായും കണക്കാക്കാനാകും. സല്&zwj;മാൻ സ്പോര്&zwj;ട്ട്സ്മാൻ സ്പിരിറ്റിനെ മുൻനിര്&zwj;ത്തുമ്പോള്&zwj;, ക്രീസില്&zwj; മടങ്ങിയെത്താനുള്ള ശ്രമം എന്തുകൊണ്ട് നടത്തിയില്ല എന്ന വലിയ ചോദ്യവും അവശേഷിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/fair-or-foul-salman-ali-aghas-run-out-controversy-separates-cricket-world-articleshow-pmsyu1h"/>
        </item>
        <item>
            <title><![CDATA[ഇത് രണ്ടാം പിറവി, സഞ്ജു സാംസണ്‍ ആ സ്വപ്നയാത്രയ്ക്ക് തുടക്കമിടുന്നോ?]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-will-sanju-samson-to-kick-off-his-dream-career-from-here-articleshow-ndw17o7</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-will-sanju-samson-to-kick-off-his-dream-career-from-here-articleshow-ndw17o7</guid>
            <pubDate>Tue, 10 Mar 2026 15:02:09 +0530</pubDate>
            <description><![CDATA[&lt;p&gt;ഇനിയാ വലിയ ദൗത്യത്തിന്റെ നിയോഗവും സഞ്ജുവിനെ തേടിയെത്തുമോയെന്നാണ് അറിയേണ്ടത്. രോഹിതിന്റേയും കോഹ്ലിയുടേയും അഹമ്മദാബാദിലെ കണ്ണീരിന് അറുതികാണാൻ ഏകദിന ടീമിലേക്കൊരു മടക്കം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbhbxk795v7x3vg0c7t955h,imgname-sanju-samson-1773135066727.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം കഴിഞ്ഞിട്ട് രണ്ട് വാരം പിന്നിടുന്നു. It is what it is !! I choose to keep moving forward. ഇന്ത്യയുടെ ഏകദിന ജഴ്&zwnj;സിയില്&zwj; ഒരു പന്തിനെ പ്രതിരോധിക്കുന്ന ചിത്രത്തോടൊപ്പം തന്റെ ഫേസ്&zwj;ബുക്ക് വാളില്&zwj; അയാളിങ്ങനെ എഴുതി.&lt;/p&gt;&lt;p&gt;രണ്ട് വര്&zwj;ഷവും അഞ്ച് മാസവും 19 ദിവസവും പിന്നിട്ടിരിക്കുന്നു, മറ്റൊരു ചിത്രം. ട്വന്റി 20 ലോകകപ്പ് കിരീടത്തില്&zwj; മുത്തമിട്ടുകൊണ്ടയാള്&zwj;. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. ഞാൻ എപ്പോഴും അത്ഭുതങ്ങളില്&zwj; വിശ്വസിച്ചിരുന്നു. അതേ, ഈഡനിലും വാംഖഡയിലും അഹമ്മദാബാദിലും ബാറ്റുകൊണ്ട് അത്ഭുതം തീര്&zwj;ക്കുകയായിരുന്നല്ലോ അയാള്&zwj;, സഞ്ജു വിശ്വനാഥ് സാംസണ്&zwj; എന്ന ഇന്ത്യയുടെ ചേട്ടൻ.&lt;/p&gt;&lt;p&gt;സ്വപ്നങ്ങളോരോന്നായി സാക്ഷാത്കരിക്കപ്പെടുകയാണ്, നിരാശയോടെ മടങ്ങേണ്ടി വന്ന സ്വന്തം മണ്ണിലേക്ക് വിശ്വകിരീടവുമായി തിരിച്ചെത്തി. കാലത്തിനും സമയത്തിനുമൊക്കെ ഒരു പ്രത്യേകതയുണ്ട്, വീഴ്ചകള്&zwj;ക്കൊടുവില്&zwj; ഒരു ഉയിര്&zwj;പ്പ് ബാക്കിവെക്കും. ഇനിയാ വലിയ ദൗത്യത്തിന്റെ നിയോഗവും സഞ്ജുവിനെ തേടിയെത്തുമോയെന്നാണ് അറിയേണ്ടത്. രോഹിതിന്റേയും കോഹ്ലിയുടേയും അഹമ്മദാബാദിലെ കണ്ണീരിന് അറുതികാണാൻ ഏകദിന ടീമിലേക്കൊരു മടക്കം.&lt;/p&gt;&lt;p&gt;കിരീടരാത്രി ഗംഭീര്&zwj; പറഞ്ഞ വാക്കുകള്&zwj; ഒരു സൂചനയായിരുന്നോ. സഞ്ജുവിന്റെ മികവിനേയും നിസ്വാര്&zwj;ത്ഥമായ ഇന്നിങ്സുകളേയും ഉദ്ധരിച്ചുകൊണ്ട് ഗംഭീര്&zwj;, സഞ്ജുവിന് ഇവിടെ നിന്നൊരു തുടക്കം കുറിക്കാനാകുമെന്നാണ് പ്രതീക്ഷ. കരിയറിൽ ഇതുവരെ ലഭിച്ചതിലും കൂടുതല്&zwj; സഞ്ജു അര്&zwj;ഹിക്കുന്നുണ്ട്. സഞ്ജുവിന്റെ മികവില്&zwj; ആശങ്കകളൊരിക്കലുമുണ്ടായിട്ടില്ല. ഒരു അസാധാരണ യാത്രയുടെ തുടക്കം മാത്രമാണിത്.&lt;/p&gt;&lt;p&gt;2023 ഡിസംബര്&zwj; 21നാണ് സഞ്ജു അവസാനമായി ഇന്ത്യയുടെ ഏകദിന ജഴ്സി അണിഞ്ഞത്, ദക്ഷിണാഫ്രിക്കയില്&zwj;. പ്രോട്ടിയാസിനെതിരായ സീരീസ് ഡിസൈഡറില്&zwj;. അന്ന് സംഭവിച്ചത് ടി20 ലോകകപ്പില്&zwj; ക്രിക്കറ്റ് ലോകം കണ്ടതിന്റെ ചെറിയൊരു പതിപ്പായിരുന്നല്ലോ. സഞ്ജുവിന്റെ സെഞ്ചുറിയില്&zwj; ഇന്ത്യ പരമ്പര സ്വന്തമാക്കുന്ന കാഴ്ച. എയ്&zwnj;ഡൻ മാര്&zwj;ക്രത്തിന്റെ സംഘത്തിനെതിരെ 114 പന്തില്&zwj; 108 റണ്&zwj;സ് കളിയിലെ താരം.&lt;/p&gt;&lt;p&gt;അവസാന ഏകദിനത്തിലെ മാച്ച് വിന്നിങ് നോക്കിന് ശേഷം രണ്ട് വര്&zwj;ഷത്തിലധികം ടീമിന് പുറത്തിരിക്കേണ്ടി വരിക. അവഗണനകളുടെ നീണ്ട നിര അനുഭവിച്ച കരിയറിലെ മറ്റൊരു ഏടായി കാണാം. ഏകദിന കരിയറെടുത്താല്&zwj; സ്ഥിരതയുടെ പര്യായമായി ആ പേരിനെ കാണാനാകും. അഞ്ച് വര്&zwj;ഷത്തെ കാലയളവില്&zwj; കേവലം 14 മത്സരങ്ങള്&zwj; മാത്രം. 56.6 ശരാശരിയില്&zwj; 510 റണ്&zwj;സ്. ഒരു സെഞ്ചുറിയും മൂന്ന് അര്&zwj;ദ്ധ ശതകങ്ങളും.&lt;/p&gt;&lt;p&gt;പക്ഷേ, ആ റീ എൻട്രി ഇനി അധികകാലം തട&zwj;ഞ്ഞുവെക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഇതുവരെയില്ലാത്ത വിധമാണ് സഞ്ജുവിന്റെ ബാറ്റ് ശബ്ദിച്ചിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ വെര്&zwj;ച്ച്വല്&zwj; നോക്കൗട്ടില്&zwj; പുറത്താകാതെ 97 റണ്&zwj;സ്, ശേഷം സെമി ഫൈനലില്&zwj; ഇംഗ്ലണ്ടിനെതിരെയും ഫൈനലില്&zwj; ന്യൂസിലൻഡിനെതിരെയും 89 റണ്&zwj;സ് വീതം. ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. മൂന്ന് മാച്ച് ഡിഫൈനിങ് നോക്കുകള്&zwj;.&lt;/p&gt;&lt;p&gt;ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത് സ്വപ്നം കണ്ട നാള്&zwj; മുതല്&zwj; ആഗ്രഹിച്ചതായിരുന്നു ഒറ്റയ്ക്ക് കളിജയിപ്പിക്കാൻ കഴിയുന്നത്ര വളരണമെന്ന്. അരങ്ങേറിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു അത് സാധ്യമാകാൻ. ഇന്ത്യക്ക് ഏറ്റവും അനിവാര്യമായിരുന്ന, സമ്മര്&zwj;ദം വാനോളമുണ്ടായിരുന്ന സാഹചര്യത്തില്&zwj; അത് സാക്ഷാത്കരിക്കപ്പെട്ടുവെന്നതാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടതും. 2023 ഏകദിന ലോകകപ്പ് ഫൈനിലില്&zwj; അഹമ്മദാബാദില്&zwj; രോഹിതും കോഹ്ലിയും ഒഴികെയുള്ള എല്ലാ ബാറ്റര്&zwj;മാരെയും സമ്മര്&zwj;ദം വിഴുങ്ങുന്നത് നിരാശയോടെ ഈ ജനത നോക്കിനിന്നതാണ്.&lt;/p&gt;&lt;p&gt;ഇന്ത്യയുടെ ഏകദിന ടീം നോക്കു, രോഹിതിനേയും കോഹ്&zwnj;ലിയേയും മാറ്റി നിര്&zwj;ത്താം. സഞ്ജു ടി20 ലോകകപ്പില്&zwj; പുറത്തെടുത്ത ഇന്നിങ്സുകള്&zwj;ക്ക് പകരം വെക്കാൻ കഴിയുന്ന വ്യക്തിഗത പ്രകടനങ്ങള്&zwj; പുറത്തെടുത്തവര്&zwj; ചുരുക്കം മാത്രമാണ്. ഒരു ശ്രേയസ് അയ്യരിനെയോ, കെല്&zwj; രാഹുലിനെയോ കാണാനാകും...മറ്റുള്ളവരുടെ മികവിനെ ഇകഴ്ത്തുകയല്ല. മറിച്ച് സഞ്ജു ടീമില്&zwj; വരേണ്ടതിന്റെ ആവശ്യകതയേ ചൂണ്ടിക്കാണിക്കുകയാണ്.&lt;/p&gt;&lt;p&gt;ഇന്ത്യയുടെ കഴിഞ്ഞ ഏകദിന പരമ്പരകളെല്ലാം ഉദാഹരണമായി മുന്നിലുണ്ട്. കോലിയുടേയും രോഹിതിന്റേയും പേരിനപ്പുറം മറ്റാരും സാഹചര്യങ്ങള്&zwj;ക്ക് അനുസരിച്ച് വലിയ ഇംപാക്റ്റുണ്ടാക്കുന്നില്ലായെന്ന് കാണാം. ഇരുവര്&zwj;ക്ക് ശേഷവും ഒരാള്&zwj; വേണമെല്ലോ ഈ ടീമിനെ തോളിലേറ്റാൻ.&lt;/p&gt;&lt;p&gt;കിരീടനേട്ടത്തിന് ശേഷവും മുൻപുമുള്ള സഞ്ജുവിന്റെ പ്രതികരണങ്ങളാണ് ഏറ്റവും ശ്രദ്ധേയം. ബോള്&zwj; കണ്ടാല്&zwj; വലിച്ചടിക്കാൻ തോന്നുമെന്ന് അന്ന് പറഞ്ഞു...കുറെ കളി വലിച്ചടിച്ച് നോക്കി, അതങ്ങ് ശരിയായില്ല. നമ്മള്&zwj; വീഴ്ചകളില്&zwj; നിന്ന് പഠിക്കണമല്ലോ, അതുകൊണ്ട് മറ്റൊരു ഗെയിം പ്ലാൻ ശ്രമിച്ചുനോക്കിയെന്ന് ഇന്ന് തിരുത്തി. ഈ രണ്ട് സ്റ്റേറ്റ്മെന്റുകളാണ് സഞ്ജുവിന്റെ കരിയറിന്റെ ദൂരവും ഉയര്&zwj;ച്ചയും. ഗംഭീര്&zwj; പറഞ്ഞതുപോലെ ഇനി മുന്നോട്ട് അയാളെ കാത്തിരിക്കുന്നത് അസാധാരണമായൊരു യാത്രയാകട്ടെ.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-will-sanju-samson-to-kick-off-his-dream-career-from-here-articleshow-ndw17o7"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: താരത്തിളക്കം മാറ്റിവെച്ച് അയാള്‍ ഒരു ടീമിനെ ഒരുക്കി, ഇത് ഗംഭീറിന്റെ ഫിയർലെസ് ഇന്ത്യ]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-gautam-gambhir-made-a-fearless-indian-team-without-stars-articleshow-n1kfb5u</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-gautam-gambhir-made-a-fearless-indian-team-without-stars-articleshow-n1kfb5u</guid>
            <pubDate>Tue, 10 Mar 2026 14:57:02 +0530</pubDate>
            <description><![CDATA[&lt;p&gt;സെഞ്ചുറികള്&zwj; ശീലമാക്കിയവരുടെ, റണ്&zwj;മലകള്&zwj; കയറിയവരുടെ പിൻഗാമികളെ അയാള്&zwj; നിസ്വാര്&zwj;ത്ഥതയെന്താണെന്ന് പഠിപ്പിച്ചു, ആ മനോഭാവത്തില്&zwj; നിന്നാണ് ഐതിഹാസിക ദിവസങ്ങള്&zwj; പിറക്കുന്നതെന്ന് അവര്&zwj;ക്ക് കാണിച്ചുകൊടുത്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbh2ryg7rh0e2aqq8y81scb,imgname-gautam-gambhir-1773134767055.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യൻ ക്രിക്കറ്റില്&zwj; ഏറെക്കാലമായി നമ്മള്&zwj; നാഴികക്കല്ലുകളെക്കുറിച്ച് സംസാരിക്കുന്നു. ഞാൻ തുടരുന്നിടത്തോളം അത് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു, എന്നത്തേയും പോലെ ഉറച്ച ശബ്ദത്തില്&zwj; അയാള്&zwj; പറഞ്ഞു തുടങ്ങി.&lt;/p&gt;&lt;p&gt;ക്രിക്കറ്റ് മതവും അതിനൊരു ദൈവമുണ്ടായ മണ്ണാണ്. ദാദയും തലയും രാജാവും ഹിറ്റ്മാനും നിറഞ്ഞുനിന്ന ക്രക്കറ്റ് ഭൂപടമാണ്. അവിടെ താരങ്ങളുടെ തിളക്കത്തെ പുറത്തുവെച്ച് അയാള്&zwj; ഒരു സംഘത്തെ ഉണ്ടാക്കി. സെഞ്ചുറികള്&zwj; ശീലമാക്കിയവരുടെ, റണ്&zwj;മലകള്&zwj; കയറിയവരുടെ പിൻഗാമികളെ അയാള്&zwj; നിസ്വാര്&zwj;ത്ഥതയെന്താണെന്ന് പഠിപ്പിച്ചു, ആ മനോഭാവത്തില്&zwj; നിന്നാണ് ഐതിഹാസിക ദിവസങ്ങള്&zwj; പിറക്കുന്നതെന്ന് അവര്&zwj;ക്ക് കാണിച്ചുകൊടുത്തു.&lt;/p&gt;&lt;p&gt;അഹമ്മദാബാദിന്റെ ആകാശത്തിന് കീഴില്&zwj; ആ നിമിഷം സംഭവിക്കുമ്പോള്&zwj; ഭാവവ്യത്യാസങ്ങളില്ലാതെ മെല്ലെ അയാള്&zwj; ഡഗൗട്ടില്&zwj; നിന്ന് പുറത്തേക്ക് നടന്നു. അയാള്&zwj;, ഗൗതം ഗംഭീര്&zwj;.&lt;/p&gt;&lt;p&gt;2011 ഏകദിന ലോകകപ്പ് ഫൈനല്&zwj; ഓര്&zwj;മയില്ലെ. സെഞ്ചുറിയിലേക്കുള്ള ദൂരം കേവലം മൂന്ന് റണ്&zwj;സ് മാത്രമായിരുന്നു. ഒൻപത് ഓവര്&zwj; അപ്പോഴും ബാക്കിയുണ്ട്. ഇന്ത്യക്ക് ജയിക്കാൻ 53 പന്തില്&zwj; 52 റണ്&zwj;സ്. ഇന്ന് നോക്കുമ്പോള്&zwj; അനായാസമെന്ന് തോന്നുന്നൊരു കണക്കാണ്. പക്ഷേ, ഏകദിന ലോകകപ്പ് ഫൈനലില്&zwj; അത്ര നിസാരമല്ല.&lt;/p&gt;&lt;p&gt;ലോകകപ്പ് ഫൈനലിലെ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചുറിയെന്ന അപൂര്&zwj;വത മുന്നിലുള്ളപ്പോഴാണ് തിസാര പെരേരയ്ക്കെതിരെ ക്രീസുവിട്ടിറങ്ങി ഒരു ബൗണ്ടറിക്ക് ശ്രമിക്കുന്നത്, സമ്മര്&zwj;&zwj;ദം ഇല്ലാതാക്കാൻ. ആ മനോഭാവത്തിന് വില കൊടുക്കേണ്ടി വന്നത് വിക്കറ്റായിരുന്നു. നീഡ്&zwnj;ലെസ് ഷോട്ടെന്നായിരുന്നു അന്ന് രവി ശാസ്ത്രി വിശേഷിപ്പിച്ചത്. സച്ചിൻ എന്ന ഇതിഹാസത്തിന്റെ കരിയര്&zwj; പൂര്&zwj;ണതയിലെത്തിയ രാത്രി തന്റെ പേരിലാക്കാമായിരുന്നു, പക്ഷേ ഗംഭീര്&zwj; അപ്പോഴും കിരീടത്തിനായിരുന്നു വിലകൊടുത്തത്, ഒരു പക്ഷേ അന്നൊക്കെ ഗംഭീറിന് മാത്രം കഴിയുന്നത്.&lt;/p&gt;&lt;p&gt;കരിയറിലുടനീളം ഇത്തരം തീരുമാനങ്ങള്&zwj; എടുത്തൊരാള്&zwj; പരിശീലകകുപ്പായമണിഞ്ഞപ്പോഴും അത് തന്നെ തിരഞ്ഞെടുത്തു. അതിലൊന്നാമത്തേത് സ&zwnj;ഞ്ജുവില്&zwj; അര്&zwj;പ്പിച്ച വിശ്വാസം തന്നെയായിരുന്നു. സഞ്ജു സാംസണ്&zwj; ഇന്ത്യയിലെ ഒരു മികച്ച വിക്കറ്റ് കീപ്പര്&zwj; മാത്രമല്ല, അയാള്&zwj; ഏക്കവും മികച്ച ബാറ്റര്&zwj; തന്നെയാണ്. ഒരിക്കല്&zwj; ഗംഭീര്&zwj; കുറിച്ചതാണ് ഈ വാക്കുകള്&zwj;. അല്&zwj;പ്പം വൈകിയാണെങ്കിലും ഈഡനിലും വാംഖഡയിലും അഹമ്മദാബാദിലും സഞ്ജുവത് ലോകത്തിന് കാണിച്ചുകൊടുത്തു, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും വലിയ ഉയിര്&zwj;പ്പ്.&lt;/p&gt;&lt;p&gt;തന്റെ ടീം എങ്ങനെയാകണമെന്ന തത്വം ഗംഭീര്&zwj; കിരീടനേട്ടത്തിന് ശേഷം വിവരിച്ചതും സഞ്ജുവിനെ ഉദാഹരിച്ചുകൊണ്ടായിരുന്നു. സഞ്ജുവിന്റെ അവസാന മൂന്ന് സ്കോറുകള്&zwj; നോക്കു. 97 നോട്ടൗട്ട്, 89, 89. വ്യക്തിഗതനേട്ടങ്ങള്&zwj;ക്ക് വേണ്ടി അയാള്&zwj; കളിച്ചിരുന്നുവെങ്കില്&zwj; 250 എന്ന വലിയ സ്കോര്&zwj; മറികടക്കാൻ കഴിയുമായിരുന്നില്ല. വ്യക്തിഗത നേട്ടങ്ങള്&zwj; കൊണ്ടാടുന്നത് അവസാനിപ്പിക്കുക, കിരീടങ്ങള്&zwj; ആഘോഷിക്കുക.&lt;/p&gt;&lt;p&gt;മറ്റൊന്ന് ഇഷാൻ കിഷൻ. ട്വന്റി 20 ലോകകപ്പിന് മാസങ്ങള്&zwj;ക്ക് മുൻപ് വരെ ഇന്ത്യ ക്രിക്കറ്റിന്റെ റഡാറിന്റെ ഓരത്ത് പോലും ഉണ്ടായിരുന്നില്ല ഇഷാൻ. പക്ഷേ, സെയ്&zwnj;ദ് മുഷ്&zwnj;താഖ് അലി ടൂര്&zwj;ണമെന്റിലെ ഒറ്റ പ്രകടനം കൊണ്ട് ഇഷാൻ ഒരു സ്റ്റേറ്റ്മെന്റ് നടത്തി. സെലക്&zwnj;ടര്&zwj;മാര്&zwj;ക്ക് കണ്ണടയ്ക്കാൻ കഴിയാത്തത്ര ശബ്ദത്തിലായിരുന്നു ആ ബാറ്റ് മുഴങ്ങിയത്. ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സമവാക്യങ്ങളെല്ലാം പൊളിച്ചെഴുതിയാണ് ഇഷാൻ അവസരം കൊടുത്തത്. പോസ്റ്റര്&zwj; ബോയിയായ ശുഭ്മാൻ ഗില്ലിനെ പോലും പിന്തള്ളിയാണ് സഞ്ജുവിനൊപ്പം ഇഷാൻ എത്തുന്നതെന്ന് ഓര്&zwj;ക്കണം.&lt;/p&gt;&lt;p&gt;ന്യൂസിലൻഡ് പരമ്പരയില്&zwj; ഇഷാൻ സെലക്ടര്&zwj;മാരുടേയും ഗംഭീറിന്റെയും തീരുമാനങ്ങള്&zwj; ശരിവെച്ചു, ലോകകപ്പില്&zwj; ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോറര്&zwj;. ലോക ഒന്നാം നമ്പര്&zwj; ബാറ്ററായിരുന്നിട്ടും വിശ്വവേദിയില്&zwj; പേരുമയുടെ നിഴല്&zwj; മാത്രമായ അഭിഷേക് ശര്&zwj;മ. ലോകകപ്പ് ഫൈനലില്&zwj; 18 പന്തില്&zwj; നേടിയ അര്&zwj;ദ്ധ സെഞ്ചുറിക്ക് ശേഷം അഭിഷേക് പറഞ്ഞതെല്ലാം ഗംഭീറും സൂര്യയും തന്നില്&zwj; കാണിച്ച ആത്മവിശ്വാസത്തെക്കുറിച്ചായിരുന്നു.&lt;/p&gt;&lt;p&gt;ഗംഭീറിന്റെ കീഴിലെ സഞ്ജുവിനേയും അഭിഷേകിനേയും ഇഷാനെയും എടുക്കാം. ഇന്ത്യൻ ടീമിലെ ഏറ്റവും ഡിസ്ട്രക്റ്റീവായ മൂന്ന് ബാറ്റര്&zwj;മാര്&zwj;. എങ്ങനെയാണ് അവര്&zwj; ഡിസ്ട്രക്റ്റീവാകുന്നത്, സെല്&zwj;ഫ്&zwnj;ലസായതുകൊണ്ട് മാത്രം. മൂന്ന് സെഞ്ചുറികള്&zwj;ക്ക് സഞ്ജുവിന് മുന്നില്&zwj; സാധ്യതയുണ്ടായിരുന്നു, പക്ഷേ പുറത്തായ രണ്ട് മത്സരങ്ങളിലും സിക്&zwnj;സറിന് ശ്രമിച്ചായിരുന്നു മടക്കം.&lt;/p&gt;&lt;p&gt;അഭിഷേക് സ്കോര്&zwj; ചെയ്യാത്ത മത്സരങ്ങളൊക്കെ എടുക്കൂ, പ്രതിരോധം തിരഞ്ഞെടുത്ത് അല്&zwj;പ്പം ക്ഷമ കാണിച്ചിരുന്നെങ്കില്&zwj; എല്ലാ മത്സരങ്ങളിലും 20-30 റണ്&zwj;സ് സ്കോര്&zwj; ചെയ്യാൻ കഴിയുമായിരുന്നു. ടീമിന്റെ ഫിലോസഫി വിടാൻ അഭിഷേക് തയാറായില്ല. അനായാസം അ&zwj;ര്&zwj;ദ്ധ ശതകം നേടാമാകുന്ന ക്യാമിയോകള്&zwj; ഇഷാനുമുണ്ടായിരുന്നു. ലീവ് ബൈ സ്വേഡ്, ഡൈ ബൈ സ്വേഡ് എന്നതായിരുന്നു നിലപാടായിരുന്നു മൂവരും സ്വീകരിച്ചത്, ടീം ഫസ്റ്റ്.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്ക് പാണ്ഡ്യക്ക് മുകളില്&zwj; സൂര്യകുമാര്&zwj; യാദവിനെ നായകനാക്കിയ തീരുമാനം വിസ്മരിക്കാനാകില്ല. ടീമിന്റെ ഈ മനോഭാവത്തോട് ചെര്&zwj;ന്ന് നില്&zwj;ക്കുന്ന ശൈലിയാണ് സൂര്യക്കും, അത് ഗംഭീര്&zwj; തന്നെ ശരിവെച്ചിട്ടുള്ള കാര്യമാണ്. കിരീടനേട്ടത്തിന് ശേഷം അടിത്തറ പാകിയ ദ്രാവിഡും പിന്നണിയില്&zwj; നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ദൃഢമാക്കുന്ന വിവിഎസിനും ഗംഭീര്&zwj; നന്ദി പറഞ്ഞു. ഗംഭീറിന്റെ സെല്&zwj;ഫ്&zwnj;ലസ് ഫിലോസഫിയില്&zwj; കുതിക്കുന്ന ഇന്ത്യ ലോകത്തിന്റെ നെറുകയില്&zwj;.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-gautam-gambhir-made-a-fearless-indian-team-without-stars-articleshow-n1kfb5u"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: ദുബെയും അക്‌‌സറും, ഈ ലോകകപ്പ് അവരുടേത് കൂടി; സൂര്യയുടെ സ്നൈപ്പറുകള്‍]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-shivam-dube-and-axar-patel-two-pillars-behind-indias-triumph-articleshow-75gz8si</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-shivam-dube-and-axar-patel-two-pillars-behind-indias-triumph-articleshow-75gz8si</guid>
            <pubDate>Mon, 09 Mar 2026 14:29:30 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ കഥ സഞ്ജു സാംസണിന്റെയോ, ജസ്പ്രിത് ബുമ്രയുടെയോ, ഇഷാൻ കിഷന്റേതൊ മാത്രമല്ല. ആ പേരുകളില്&zwj; ചുരുങ്ങേണ്ടതുമല്ല. ശിവം ദുബെയ്ക്കും അക്സർ പട്ടേലിനും കൂടി അവകാശപ്പെട്ടാതാണ് ഈ തിളക്കം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk8x0fvncq2pz5t3xq5c2y8a,imgname-axar-patel-1773046611829.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഈ കഥ സഞ്ജു സാംസണിന്റെയോ, ജസ്പ്രിത് ബുമ്രയുടെയോ, ഇഷാൻ കിഷന്റേതൊ മാത്രമല്ല. ആ പേരുകളില്&zwj; ചുരുങ്ങേണ്ടതുമല്ല. ടീം ടോട്ടല്&zwj; ഒരു വിജയസ്കോറിലേക്ക് എത്തുമോയെന്ന് ഡഗൗട്ടില്&zwj; ആശങ്ക പടര്&zwj;ന്നപ്പോള്&zwj; ശാന്തതയോടെ നിലകൊണ്ടരാള്&zwj;. മത്സരം വഴുതിപ്പോകുമെന്ന് തോന്നിച്ചപ്പോഴേല്ലാം എതിരാളികളുടെ സ്റ്റമ്പുകളെ നിലം പതിപ്പിച്ച മറ്റൊരുവൻ. തങ്ങളുടെ നിയോഗങ്ങള്&zwj; നിര്&zwj;വഹിച്ച് ബൗണ്ടറികളുടെ ഓരങ്ങളിലേക്ക് പന്തുകള്&zwj;ക്കായി കാത്തുനിന്നവര്&zwj;. ഇന്ത്യയുടെ രണ്ട് സ്നൈപ്പറുകള്&zwj;. ശിവം ദുബെയും അക്സര്&zwj; പട്ടേലും.&lt;/p&gt;&lt;p&gt;അഹമ്മദാബാദില്&zwj; സഞ്ജുവിന്റെ ഐതിഹാസിക ഇന്നിങ്സും ഇഷാന്റെ ദയാരഹിതമായ 39 മിനുറ്റുകളും ജിമ്മി നീഷം അവസാനിപ്പിച്ചിരിക്കുന്നു. നായകൻ പൊടുന്നനെ കീഴടങ്ങി, ഹാര്&zwj;ദിക്ക് പാണ്ഡ്യയും തിലക് വര്&zwj;മയും ബൗണ്ടറി വരള്&zwj;ച്ചയിലൂടെ കടന്നുപോകുന്നു. 10 പന്ത് മാത്രം ബാക്കിയുള്ളപ്പോഴാണ് ശിവം ദൂബെ ക്രീസിലെത്തുന്നത്. 250 എന്ന മാന്ത്രിക സംഖ്യ ഒരുപാട് അകലെയെന്നാണ് തോന്നിച്ചത്. നേരിട്ട ആദ്യ രണ്ട് പന്തുകളില്&zwj; രണ്ട് റണ്&zwj;സ് മാത്രം. അവസാന ഓവറിലേക്ക് എത്തുമ്പോള്&zwj; ഇന്ത്യൻ സ്കോര്&zwj; 231.&lt;/p&gt;&lt;p&gt;നീഷത്തിനാണ് സാന്റ്നര്&zwj; പന്തേല്&zwj;പ്പിക്കുന്നത്. കിവീസ് നിരയില്&zwj; അത്ര മുറിവേല്&zwj;ക്കാത്തൊരാള്&zwj;. തിലക് വര്&zwj;മയ്ക്ക് സ്ട്രൈക്ക് നിഷേധിച്ചുകൊണ്ട് ഒരു ശിവം ദുബെ എക്&zwnj;സിബിഷൻ. ആദ്യ പന്ത് ലോങ് ഓഫിലേക്ക്, ശേഷം ഡീപ് മിഡ്&zwnj;വിക്കറ്റിലേക്കും എക്&zwnj;സ്ട്രാ കവറിലേക്കും സിക്&zwnj;സറുകള്&zwj;, ഫൈൻ ലെഗും എക്&zwnj;സ്ട്രാ കവറിലേക്കും നിലം തൊട്ടെത്തി. ആറ് പന്തില്&zwj; 24 റണ്&zwj;സ്, ഇന്ത്യൻ സ്കോര്&zwj; 255ലാണ് എത്തി നിന്നത്.&lt;/p&gt;&lt;p&gt;യുഎസ്എയ്ക്ക് എതിരെ പൂജ്യത്തില്&zwj; തുടങ്ങിയ ലോകകപ്പാണ്, പിന്നീട് ഒരു മത്സരത്തിലും പരാജയപ്പെട്ടിട്ടില്ല. നമീബിയക്കെതിരെ 16 പന്തില്&zwj; 23, പാക്കിസ്ഥാനെതിരെ 17 പന്തില്&zwj; 27, നെതര്&zwj;ലൻഡ്&zwnj;സിനെതിരെ 31 പന്തില്&zwj; 66 റണ്&zwj;സും രണ്ട് വിക്കറ്റും, കളിയിലെ താരം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യൻ ബാറ്റിങ് നിര നാണംകെട്ടപ്പോള്&zwj; പൊരുതി, ടോപ് സ്കോറര്&zwj;. സെമിയില്&zwj; ഇംഗ്ലണ്ടിനെതിരെ 43, ഫൈനലില്&zwj; എട്ട് പന്തില്&zwj; 26. ഒൻപത് കളികളില്&zwj; നിന്ന് 169 സ്ട്രൈക്ക് റേറ്റില്&zwj; 235 റണ്&zwj;സ്, അഞ്ച് വിക്കറ്റ്.&lt;/p&gt;&lt;p&gt;ഇനി അക്സറിലേക്ക്. അഹമ്മദാബാദില്&zwj; ഇന്ത്യയുടെ കൈകളില്&zwj; നിന്ന് ആ കിരീടം തട്ടിയെടുക്കാൻ പോന്നൊരു മഹാമേരുവേ ന്യൂസിലൻഡ് നിരിയില്&zwj; ഉണ്ടായിരുന്നുള്ളു. ഫിൻ അലൻ. സെമി ഫൈനലില്&zwj; കേവലം 33 പന്തില്&zwj; സെഞ്ചുറിയുമായി പ്രോട്ടിയാസിനെ ഒറ്റയ്ക്ക് തീര്&zwj;ത്ത ബാറ്റര്&zwj;. അപ്രതീക്ഷിതമായായിരുന്നു അക്സറിനെ മൂന്നാം ഓവറില്&zwj; സൂര്യകുമാര്&zwj; യാദവ് പന്തേല്&zwj;പ്പിച്ചത്. കാര്യമായ വേരിയേഷനുകളും ടേണും ലഭിക്കാത്ത അക്സറില്&zwj; ഫിൻ അലൻ സാധ്യതകള്&zwj;ക്കണ്ടു, ബൗണ്ടറിയോടെ വരവേറ്റു.&lt;/p&gt;&lt;p&gt;തൊട്ടടുത്ത ബോള്&zwj; അക്സര്&zwj; സ്റ്റമ്പിനെ ലക്ഷ്യമാക്കി, എ ക്വിക്ക&zwj;ര്&zwj; വണ്&zwj;. ഫിൻ അലന്റെ സ്ലോഗ് പുള്&zwj; പിഴച്ചു. ലോങ് ഓണില്&zwj; ഫിൻ അലൻ തിലക് വര്&zwj;മയുടെ കൈകളില്&zwj;. ഫിൻ അലന് ജീവൻ നല്&zwj;കിയ ശിവം ദുബെക്ക് ആശ്വാസം, ഇന്ത്യക്ക് ആദ്യ വിക്കറ്റ്. ശേഷം അക്സര്&zwj; പന്തെടുക്കുന്നത് അഞ്ചാം ഓവറിലാണ്, സെയ്&zwnj;ഫര്&zwj;ട്ടും ഗ്ലെൻ ഫിലിപ്&zwnj;സും പ്രഹരിച്ചു. വീണ്ടും ഇടം കയ്യൻ സ്പിന്നറുടെ തിരിച്ചുവരവ്, അപകടകാരിയായ ഗ്ലെൻ ഫിലിപ്&zwnj;സിന്റെ ലെഗ് സ്റ്റമ്പ് ഇളകി. പവര്&zwj;പ്ലേയില്&zwj; തന്നെ ഇന്ത്യയെ കിരീടത്തിനരികിലേക്ക് എത്തിച്ചു അക്സര്&zwj;, രണ്ട് ഓവര്&zwj; രണ്ട് വിക്കറ്റ്.&lt;/p&gt;&lt;p&gt;ഫിൻ അലനും ഗ്ലെൻ ഫിലിപ്&zwnj;സും കഴിഞ്ഞാല്&zwj; നിലയുറിപ്പിച്ച് ഇന്ത്യയുടെ പ്രതീക്ഷകളെ കെടുത്താൻ കെല്&zwj;പ്പുണ്ടായിരുന്നത് ഡാരില്&zwj; മിച്ചലിനായിരുന്നു. 2023 ഏകദിന ലോകകപ്പ് സെമി ഫൈനലും അടുത്തിടെ കഴിഞ്ഞ ഏകദിന പരമ്പരയും ഓര്&zwj;മയില്ലെ. മിച്ചല്&zwj; ഒരു ടേക്ക് ഓഫിനൊരുങ്ങുകയായിരുന്നു. അര്&zwj;ഷദീപിനെ തുടരെ ഗ്യാലറിയില്&zwj; മിച്ചല്&zwj; എത്തിച്ചതോടെ അക്സറിനെ മടക്കി കൊണ്ടുവരേണ്ടി വന്നു സൂര്യക്ക്. രണ്ടാം സ്പെല്ലിലെ അഞ്ചാം പന്തില്&zwj; ഡാരില്&zwj; മിച്ചലിനെ മടക്കി അക്സര്&zwj;.&lt;/p&gt;&lt;p&gt;ഡാരില്&zwj; മിച്ചലിനെ മടക്കുക മാത്രമായിരുന്നില്ല അക്സര്&zwj;, ന്യൂസിലൻഡിന്റെ അവസാന പ്രതീക്ഷയ്ക്കും കര്&zwj;ട്ടനിടുകയായിരുന്നു. മൂന്ന് ഓവറില്&zwj; 27 റണ്&zwj;സിന് മൂന്ന് വിക്കറ്റുകള്&zwj;, ഫിൻ അലൻ, ഗ്ലെൻ ഫിലിപ്സ്, ഡാരില്&zwj; മിച്ചല്&zwj;. ജസ്പ്രിത് ബുമ്രയ്ക്കൊപ്പം മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരം അക്സറും അര്&zwj;ഹിച്ചിരുന്നു, സഞ്ജുവിനൊപ്പം.&lt;/p&gt;&lt;p&gt;ഏഴ് കളികളില്&zwj; നിന്ന് 11 വിക്കറ്റുകള്&zwj;. ബുമ്രയ്ക്കും വരുണിനും ശേഷം ഇന്ത്യക്കായി കൂടുതല്&zwj; വിക്കറ്റുകള്&zwj;. അക്സർ മടക്കിയ ബാറ്റർമാരേക്കാള്&zwj; മൂല്യം സെമി ഫൈനലില്&zwj; കൈപ്പിടിയിലൊതുക്കിയ ആ രണ്ട് ക്യാച്ചുകളാണ്. ഹാരി ബ്രൂക്കിന്റേതും വില്&zwj; ജാക്ക്&zwnj;സിന്റേതും. അക്&zwnj;സർ എന്ന അത്&zwnj;ലീറ്റിന്റെ പീക്ക് മൊമന്റ് സംഭവിച്ച രണ്ട് സന്ദർഭങ്ങളായിരുന്നു അവ രണ്ടും, പ്രത്യേകിച്ചും ജാക്ക്&zwnj;സിന്റേത്. ആ രണ്ട് ക്യാച്ചുകളില്ലായിരുന്നെങ്കില്&zwj; ഒരു പക്ഷേ അഹമ്മദാബാദിലെ രാത്രിയില്&zwj; ഇന്ത്യയുണ്ടാകില്ലായിരുന്നു.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-shivam-dube-and-axar-patel-two-pillars-behind-indias-triumph-articleshow-75gz8si"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: സഞ്ജു , ഇഷാൻ, അഭി! ഫൈനലില്‍ കൊടുങ്കാറ്റായ മൂവർ സംഘം; ഒറ്റ മണിക്കൂറില്‍ ന്യൂസിലൻഡ് നിഷ്പ്രഭം]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-sanju-ishan-abhishek-trio-single-handily-destroyed-new-zealand-articleshow-degf8fq</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-sanju-ishan-abhishek-trio-single-handily-destroyed-new-zealand-articleshow-degf8fq</guid>
            <pubDate>Mon, 09 Mar 2026 14:11:09 +0530</pubDate>
            <description><![CDATA[&lt;p&gt;അഹമ്മദാബാദിലെ ഒരുലക്ഷത്തോളം വരുന്ന കാണികള്&zwj;ക്ക് അറിയില്ലായിരുന്നു അവര്&zwj; സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്തായിരിക്കുമെന്ന്. പന്തെടുത്തവരെല്ലാം എരിഞ്ഞടങ്ങിയ ഒരു മണിക്കൂറും 43 മിനുറ്റും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk8w0x3ym8qqxy0j4v64mbzx,imgname-sanju-samson--1--1773045576830.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഹമ്മദാബാദിലെ ഒരുലക്ഷത്തോളം വരുന്ന കാണികള്&zwj;ക്ക് അറിയില്ലായിരുന്നു അവര്&zwj; സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്തായിരിക്കുമെന്ന്. പന്തെടുത്തവരെല്ലാം എരിഞ്ഞടങ്ങിയ ഒരു മണിക്കൂറും 43 മിനുറ്റും. ആ മൈതാനം ഒരു ശവപ്പറമ്പാകുകയായിരുന്നു. അല്ല ആ മൂന്നംഗ സംഘം ബൗളര്&zwj;മാരുടെ ഒരു ശവപ്പറമ്പ് സൃഷ്ടിക്കുകയായിരുന്നു. സഞ്ജു സാംസണ്&zwj;, അഭിഷേക് ശര്&zwj;മ, ഇഷാൻ കിഷൻ.&lt;/p&gt;&lt;p&gt;മാറ്റ് ഹെൻറിയുടെ ആദ്യ നാല് പന്തുകള്&zwj; പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ സ്കോര്&zwj;ബോര്&zwj;ഡ് നിശബ്ദമാണ്. തന്റെ സ്വഭാവികചേതനകളെ അടക്കിവെച്ച് സഞ്ജു സാംസണ്&zwj; നിരന്തരം പ്രതിരോധം തീര്&zwj;ക്കുന്നു. ഗ്യാലറികള്&zwj;ക്ക് പരിചിതമല്ലാത്തൊരു കാഴ്ച. അഞ്ചാം പന്ത്, അന്തരീക്ഷത്തില്&zwj; തളം കെട്ടി നിന്ന നവംബര്&zwj; 19ന്റെ ഓര്&zwj;മകളും സമ്മര്&zwj;ദവും അയാള്&zwj; പൊട്ടിച്ചെറിയുകയാണ്. ഹെൻറിയുടെ ലെങ്ത് ബോള്&zwj; വിശ്രമം കണ്ടെത്തുന്നു, ലോങ് ഓണിനപ്പുറം.&lt;/p&gt;&lt;p&gt;രണ്ടാം ഓവറില്&zwj; ഓഫ് സ്പിന്നറായ ഗ്ലെൻ ഫിലിപ്&zwnj;സ്. ടൂര്&zwj;ണമെന്റിലെ തന്റെ ദൗര്&zwj;ബല്യത്തിന് മുന്നില്&zwj; ഒരിക്കല്&zwj;ക്കൂടി അഭിഷേക് ശര്&zwj;മ. അയാള്&zwj;ക്കിന്ന് നിലയുറപ്പിച്ചെ മതിയാകു. അപൂര്&zwj;വമായ മറ്റൊരു നിമിഷം. ഫിലിപ്&zwnj;സിന്റെ മൂന്നാം പന്തില്&zwj; അഭിഷേകിന്റെ ഒരു ഫോര്&zwj;വേര്&zwj;ഡ് ഡിഫൻസ്, ശേഷം സിംഗിളെടുത്ത് സഞ്ജുവിന് സ്ട്രൈക്ക് കൈമാറുന്നു. അഗ്രസീവ് ക്രിക്കറ്റിന്റെ അപ്പോസ്തലന്മാര്&zwj; അതിന്റെ കണികപോലുമില്ലാതെ രണ്ട് ഓവര്&zwj; അവസാനിപ്പിച്ചു, 12 റണ്&zwj;സ് മാത്രം, റണ്&zwj;റേറ്റ് ആറ്.&lt;/p&gt;&lt;p&gt;ഈഡൻ ഗാർഡൻസും വാംഖഡയുമല്ല, അഹമ്മദാബാദ് അത് പുതിയൊരു അധ്യായമാണ്. ഇരുവരുടേയും കരിയറിലെ ഏറ്റവും നിർണായകമായത്.&lt;/p&gt;&lt;p&gt;ന്യൂസിലൻഡ് താരങ്ങളുടെ ആത്മവിശ്വാസത്തിന്റെ ആയുസ് ഇവിടെ അവസാനിക്കുകയാണ്. മൂന്നാം ഓവറില്&zwj; കലാശപ്പോരിന്റെ യഥാര്&zwj;ത്ഥ ആരംഭം. Ahammadabad was going to witness what abhishek and sanju are know for. ജേക്കബ് ഡഫി, കോള്&zwj; മക്കോംഗിക്ക് പകരം ഇലവനിലേക്ക് മടങ്ങിയെത്തിയ താരം. മിഡ് ഓണും മിഡ് ഓഫും മറികടന്ന് രണ്ട് ബൗണ്ടറികളോടെ അഭിഷേക് തുടങ്ങി, ഡഫിയുടെ തലയ്ക്ക് മുകളിലൂടെ വെടിയുണ്ട കണക്കിന് സഞ്ജുവിന്റെ ബാറ്റില്&zwj; നിന്ന് പന്ത് പാഞ്ഞു, 15 റണ്&zwj;സിലാണ് ഓവർ അവസാനിക്കുന്നത്.&lt;/p&gt;&lt;p&gt;സഞ്ജുവിനും അഭിഷേകിനുമായി തന്ത്രങ്ങള്&zwj; മെനഞ്ഞെത്തിയ ന്യൂസിലൻഡ് ബൗളര്&zwj;മാര്&zwj; മൈതാനത്ത് നിഷപ്രഭമാകുകയായിരുന്നു. ടൂര്&zwj;ണമെന്റിലുടനീളം റണ്&zwj;വരള്&zwj;ച്ച നേരിട്ട അഭിഷേക് വിശ്വരൂപം പുറത്തെടുത്തു. കിവി ബൗളര്&zwj;മാര്&zwj; സമ്മര്&zwj;ദത്തിലേക്ക് വീണുകഴിഞ്ഞിരുന്നു അപ്പോഴേക്കും, ലോക്കി ഫെര്&zwj;ഗൂസണും മാറ്റ് ഹെൻറിയും ലൈനും ലെങ്തും കണ്ടെത്താനാകാതെ ഉഴലുകയായിരുന്നു. നാല്, അഞ്ച് ഓവറുകളിലായി 19 പന്തുകള്&zwj; ഇരുവരും എറിഞ്ഞു.&lt;/p&gt;&lt;p&gt;പവര്&zwj;പ്ലേയുടെ അവാസന ഓവറുകളില്&zwj; അഭിഷേകിനേയി സാന്റനര്&zwj; ഓഫ് സൈഡില്&zwj; വലവിരിച്ചു, പക്ഷേ സഞ്ജു അഭിഷേകിന് ഒപ്പം നിന്നു, നിരന്തരം ഉപദേശങ്ങള്&zwj; നല്&zwj;കി. ന്യൂസിലൻഡിന്റെ ആ തന്ത്രങ്ങള്&zwj;ക്ക് ബൗണ്ടറികളിലൂടെയായിരുന്നു അഭിഷേകിന്റെ മറുപടി. 18 പന്തില്&zwj;, ലോകകപ്പ് ഫൈനലില്&zwj; അര്&zwj;ദ്ധ സെഞ്ചുറി. പവര്&zwj;പ്ലേ അവസാനിക്കുമ്പോള്&zwj; ഇന്ത്യൻ സ്കോര്&zwj; 92, അവസാന നാല് ഓവറില്&zwj; 80 റണ്&zwj;സ്, ദയ കാണിച്ചില്ല അഭിഷേകും സ&zwj;ഞ്ജുവും.&lt;/p&gt;&lt;p&gt;ഫൈനല്&zwj; വരെ ടൂര്&zwj;ണമെന്റില്&zwj; ന്യൂസിലൻഡ് ബൗളര്&zwj;മാര്&zwj; 20 റണ്&zwj;സ് വഴങ്ങിയ ഓവറുകള്&zwj; മൂന്ന് എണ്ണം മാത്രമായിരുന്നു. പക്ഷ, ആദ്യ ആറ് ഓവറില്&zwj; തന്നെ മൂന്ന് തവണ സഞ്ജുവും അഭിഷേകും ചേര്&zwj;ന്ന് 20 റണ്&zwj;സിന് മുകളില്&zwj; സ്കോര്&zwj;ബോര്&zwj;ഡിലേക്ക് ചേര്&zwj;ത്തു. ടൂര്&zwj;ണമെന്റിലാദ്യമായി ഇന്ത്യയുടെ ഓപ്പണിങ് സഖ്യം പവര്&zwj;പ്ലേ താണ്ടി. അഭിഷേകിന് പൂര്&zwj;ണ പിന്തുണ നല്&zwj;കി സഞ്ജു രണ്ടാമനായി നിലകൊണ്ടു, മത്സരത്തിന് അനിവാര്യമായിരുന്നത്.&lt;/p&gt;&lt;p&gt;98 റണ്&zwj;സിലാണ് ഒന്നാം വിക്കറ്റ് അവസാനിക്കുന്നത്. 21 പന്തില്&zwj; 52 റണ്&zwj;സുമായി അഭിഷേക് തന്റെ റോള്&zwj; ഭംഗിയാക്കി. അഭിഷേക് നിര്&zwj;ത്തിയിടത്തുനിന്ന് ഇഷാൻ തുടങ്ങുകയായിരുന്നു. അഭിഷേകിനെ മടക്കിയ രചിൻ രണ്ട് ബൗണ്ടറികള്&zwj; സമ്മാനിച്ചായിരുന്നു രണ്ടാം ഘട്ട കാര്&zwj;ണേജിന് തിരികൊളുത്തിയത്. മിച്ചല്&zwj; സാന്റനറിനെ സ&zwj;ഞ്ജു കരുതലോടെ നേരിട്ടെങ്കില്&zwj; ഇഷാൻ അങ്ങനെയായിരുന്നില്ല. പത്ത് ഓവറില്&zwj; ഇന്ത്യ 127-1 എന്ന നിലയിലെത്തി.&lt;/p&gt;&lt;p&gt;സഞ്ജു അര്&zwj;ദ്ധ സെഞ്ചുറി പിന്നട്ടതോടെയായിരുന്നു ഇന്ത്യ സമ്പൂര്&zwj;ണമായൊരു അറ്റാക്കിലേക്ക് കടന്നത്. ലോക്കി ഫെര്&zwj;ഗൂസണ്&zwj; മടങ്ങിയെത്തിയ ഓവറില്&zwj; സഞ്ജുവിന്റെ ബാറ്റില്&zwj; നിന്ന് രണ്ട് സിക്സും ഒരു ഫോറും, ഇഷാന്റെ സംഭാവന ഒരു സിക്സ്, ഓവറില്&zwj; പിറന്നത് 24 റണ്&zwj;സ്. 14-ാം ഓവറില്&zwj; രചിനെതിരെ സഞ്ജുവിന്റെ തുടരെ മൂന്ന് സിക്&zwnj;സ്, ഓവറില്&zwj; 20 റണ്&zwj;സ്. 15-ാം ഓവറില്&zwj; സാന്റനറിനെ ഇഷാൻ വരവേറ്റതും അവസാനിപ്പിതും സിക്&zwnj;സിലും ഫോറിലും. 23 പന്തില്&zwj; അര്&zwj;ദ്ധ സെഞ്ചുറി. 15 ഓവര്&zwj; പൂര്&zwj;ത്തിയാകുമ്പോള്&zwj; ഇന്ത്യ 203-1.&lt;/p&gt;&lt;p&gt;ഒന്നേകാല്&zwj; മണിക്കൂര്&zwj; നീണ്ട, അഹമ്മബാദാബാദിലെ ഗ്യാലറികളില്&zwj; തീകൊരിയിട്ട മൂന്ന് ഇന്നിങ്സുകള്&zwj;ക്ക്. 16-ാം ഓവറില്&zwj; ജിമ്മി നീഷം മാജിക്കില്&zwj; ഒരു ഇടവേള സംഭവിക്കുന്നു. സഞ്ജു 46 പന്തില്&zwj; 89, ഇഷാൻ 25 പന്തില്&zwj; 54, അഭിഷേക് 21 പന്തില്&zwj; 52. മൂവരിലൊരാള്&zwj; ക്രീസില്&zwj; നിലകൊണ്ടപ്പോള്&zwj; ഇന്ത്യയുടെ റണ്&zwj;റേറ്റ് 13.5 ആയിരുന്നു. ശേഷം പത്ത് മാത്രം.&lt;/p&gt;&lt;p&gt;മൂന്ന് റിഡംഷനുകള്&zwj;. ഇന്ത്യൻ ടീമില്&zwj; നിന്ന് പുറന്തള്ളപ്പെട്ട ഇഷാൻ കിഷൻ. ടീമിലുണ്ടായിട്ടും പ്ലേയിങ് ഇലവന് പുറത്തിരിക്കേണ്ടി വന്ന സഞ്ജു. ലോക ഒന്നാം നമ്പര്&zwj; ബാറ്റര്&zwj; ആയിരുന്നിട്ടും നിരാശപ്പെടേണ്ടി വന്ന അഭിഷേക്. മൂവരും ഒരു ദിവസം തിരഞ്ഞെടുത്തു, ഫൈനല്&zwj;. ന്യൂസിലൻഡിന്റെ വിദൂരസ്വപ്നങ്ങളില്&zwj; നിന്ന് പോലും കിരീടത്തെ അപ്രത്യക്ഷമാക്കിയാണ് അവ&zwj;ര്&zwj; ഡഗൗട്ടിലേക്ക് മടങ്ങിയത്. ചരിത്രം.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-sanju-ishan-abhishek-trio-single-handily-destroyed-new-zealand-articleshow-degf8fq"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: സഞ്ജുവിന്റെ വിയർപ്പില്‍ ആ കിരീടം തിളങ്ങുന്നു; കാലം കരുതിവെച്ച ഉയിർപ്പ്]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-a-fairy-tail-end-for-sanju-samson-in-wc-india-lift-the-trophy-on-his-shoulders-articleshow-x22q74f</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-a-fairy-tail-end-for-sanju-samson-in-wc-india-lift-the-trophy-on-his-shoulders-articleshow-x22q74f</guid>
            <pubDate>Mon, 09 Mar 2026 14:01:41 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ മണ്ണില്&zwj;, തനിക്കായി മാത്രമെത്തിയ ജനങ്ങള്&zwj;ക്ക് മുന്നില്&zwj; തലകുനിച്ച് മടങ്ങേണ്ടി വന്നവൻ. 30 ദിവസത്തെ ഇടവേളയ്ക്ക് ശേഷം അവൻ ആ രാജ്യത്തിനായി ഉയര്&zwj;ത്തെഴുന്നേറ്റു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk8vchebrmdpwvy5hz54fpkd,imgname-sanju-samson-1773044909515.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു സ്വപ്നം പോലെ തോന്നുന്നു, എന്നൊ കണ്ടുതുടങ്ങിയ ഒരു സ്വപ്നം...ആ വലിയ മനുഷ്യാരവത്തിന്റെ നടുക്ക് നിന്ന് അയാള്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;വേദപുസ്തകങ്ങളിലും പുരാണങ്ങളിലും കേട്ട് പരിചരിച്ച വിഖ്യാത കഥകളില്ലെ, സാധ്യതകളയെല്ലാം മറികടന്ന ദാവീദിനെപ്പോലെ...അസാധ്യമെന്ന് തോന്നിച്ച ദൗത്യങ്ങളെല്ലാം പൂര്&zwj;ത്തീകരിച്ച ഹെര്&zwj;ക്കുലീസിനെപ്പോലെ...ഇതിനെല്ലാം മുകളില്&zwj; പറയാനുണ്ടൊന്ന്&lt;/p&gt;&lt;p&gt;തന്റെ മണ്ണില്&zwj;, തനിക്കായി മാത്രമെത്തിയ ജനങ്ങള്&zwj;ക്ക് മുന്നില്&zwj; തലകുനിച്ച് മടങ്ങേണ്ടി വന്നവൻ. അവരെ നിരാശയുടെ തിരകള്&zwj;ക്ക് വിട്ടുകൊടുക്കേണ്ടി വന്നവൻ. 30 ദിവസത്തെ ഇടവേളയ്ക്ക് ശേഷം അവൻ ആ രാജ്യത്തിനായി ഉയര്&zwj;ത്തെഴുന്നേറ്റു. വിഴിഞ്ഞത്ത് നിന്ന് 140 കോടി വരുന്ന ജനതയുടെ പ്രതീക്ഷയായി വിശ്വവേദിയില്&zwj; അവൻ മാറിയ ഐതിഹാസിക ദിവസങ്ങള്&zwj;. ഇന്ത്യൻ ക്രിക്കറ്റിലെ അവന്റെ ഉയിര്&zwj;പ്പ്, സഞ്ജു വിശ്വനാഥ് സാംസണിന്റെ ഉയിര്&zwj;പ്പ്. ക്രിക്കറ്റ് ദൈവം കയ്യൊപ്പ് ചാ&zwj;ര്&zwj;ത്തിയ ഉയി&zwj;ര്&zwj;പ്പ്.&lt;/p&gt;&lt;p&gt;കരിബിയൻ മണ്ണില്&zwj; മോഹിച്ചതായിരുന്നു ഇങ്ങനെയൊരു ദിവസം, സംഭവിച്ചില്ല. അന്ന് മുതല്&zwj; മനസില്&zwj; കണ്ടതാണ്, ആഗ്രഹിച്ചതാണ്. സാക്ഷാത്കാരിത്തിന്റെ പടിവാതില്&zwj;ക്കല്&zwj; വെച്ച് കാലിടറി, കാഴ്ചക്കാരനായി, വഴിമാറിക്കൊടുക്കേണ്ടി വന്നു, ഡഗൗട്ടിലിരുന്ന് കൈ അടിക്കേണ്ടി വന്നു. അപ്പോഴെല്ലാം ഒരു സമുദ്രം പോലെ ശാന്തമായിരുന്നു, ഒരുപാട് വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കണ്ടു. ഒരു ദിവസം ആര്&zwj;ത്തലച്ചു. ഇതിഹാസങ്ങള്&zwj; സാക്ഷി ആദ്യം ഈഡനില്&zwj;, ശേഷം വാംഖഡയില്&zwj;.&lt;/p&gt;&lt;p&gt;ഒടുവില്&zwj; അഹമ്മദാബാദില്&zwj; ഒരു പരമ്പരകൊണ്ട് തന്റെ കരിയര്&zwj; തുലാസിലാക്കിയ മാറ്റ് ഹെൻറിക്ക് മുന്നില്&zwj;. ഹെൻറി ആദ്യ ഓവറില്&zwj; പന്തെടുത്തപ്പോഴൊന്നും അതിജീവിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ലെന്ന് ഓ&zwj;&zwj;ര്&zwj;ക്കണം. നാല് പന്തുകളില്&zwj; സംയമനം, പ്രതിരോധം. ശേഷം ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്&zwj; ഒരു ലെങ്ത് ബോള്&zwj;. ക്രീസില്&zwj; പിന്നോട്ടിറങ്ങിയ സഞ്ജുവിനെ കണ്ട് പരിചയിച്ച മാറ്റ് ഹെൻറിക്ക് തെറ്റി. ഒരുചുവട് മുന്നോട്ടാഞ്ഞു സഞ്ജു, ലോങ് ഓണിന് മുകളിലൂടെ ആ പന്ത് ബൗണ്ടറിക്കപ്പുറം നിക്ഷേപിക്കപ്പെട്ടു. അതൊരു സ്റ്റേറ്റ്മെന്റായിരുന്നില്ല, നവംബർ 19ന് കണ്ണീരണിഞ്ഞ ആ മണ്ണിനും ഗ്യാലറിക്കും സഞ്ജു നല്&zwj;കുന്ന ഉറപ്പായിരുന്നു. And from the ashes rises Sanju Samson.&lt;/p&gt;&lt;p&gt;നാലാം ഓവറിലെ നാലാം പന്തില്&zwj; ഒരു നിമിഷമുണ്ടായി. കാര്യവട്ടത്ത് കണ്ട അതേ കാഴ്ച. ലോക്കി ഫെർഗൂസണിനെ ഡീപ് മിഡ്&zwnj;വിക്കറ്റിലേക്ക് ഉയർത്തിയടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം, ഔട്ട്സൈഡ് എഡ്ജില്&zwj; നിന്ന് പന്ത് ഡീപ് തേഡിലേക്ക്, അഹമ്മദാബാദ് ശ്വാസം അടക്കിപ്പിടിച്ചു, കാര്യവട്ടം ആവർത്തിച്ചില്ല. അന്ന് ബവണ്&zwj; ജേക്കബ്&zwnj;സിന്റെ കൈകളിലൊതുങ്ങിയ പന്ത് ഇന്ന് സിക്&zwnj;സ്. ഫെർഗൂസണിന്റെ പേസിന് മുന്നില്&zwj; സഞ്ജുവിന്റെ ആയുസ് അളന്നിരുന്നു ക്രിക്കറ്റ് പണ്ഡിതർ. നാലാം ഓവർ സഞ്ജു അവസാനിപ്പിച്ചത് വലം കയ്യൻ പേസറുടെ 147 കിലോ മീറ്റർ വേഗതയിലെത്തിയ പന്തിനെ മനോഹരമായ ഒരു ഫ്ലിക്കിലൂടെ ബൗണ്ടറി കടത്തിയാണ്.&lt;/p&gt;&lt;p&gt;മിച്ചല്&zwj; സാന്റനറും സംഘവും ഒരുക്കിയ പദ്ധതികളെയെല്ലാം അഹമ്മദാബാദില്&zwj; സഞ്ജു പൊളിച്ചെഴുതുകയായിരുന്നു പിന്നീട്. പേസ് ഓഫ് ഡെലിവെറികള്&zwj;, പേസ് ഓണ്&zwj; ഡെലിവെറികള്&zwj;, ഓഫ് കട്ടറുകള്&zwj;...അങ്ങനെ ഓരോന്ന് ഓരോന്നായി. അഞ്ചാം ഓവറിലെ അവസാന പന്തില്&zwj; മാറ്റ് ഹെൻറിക്കെതിരെ സ്ക്വയര്&zwj; ലെഗിലേക്ക് ബ്രൂട്ടലായൊരു പുള്&zwj; ഷോട്ട്, രണ്ടാമതൊന്ന് തല ഉയര്&zwj;ത്താൻ പോലും സഞ്ജു തയാറായില്ല. ക്ലീൻ ഹിറ്റ്. ഹെൻറിയെ ഇക്വേഷനില്&zwj; നിന്ന് തുടച്ചുമാറ്റുകയായിരുന്നു സ&zwj;ഞ്ജു അവിടെ.&lt;/p&gt;&lt;p&gt;ഈഡനിലും വാംഖഡയിലും കണ്ട സഞ്ജുവായിരുന്നില്ല കലാശപ്പോരില്&zwj;. അയാളുടെ ബാറ്റില്&zwj; കൂടുതല്&zwj; പക്വത അനുഭവപ്പെട്ടു, താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ അഭിഷേകിന് നിരന്തരം നിര്&zwj;ദേശങ്ങള്&zwj; നല്&zwj;കി, കാരണം ഇന്ത്യക്ക് മികച്ച തുടക്കം എത്രത്തോളം അനിവാര്യമായിരുന്നെന്ന് സ&zwj;ഞ്ജുവിന് നിശ്ചയമുണ്ടായിരുന്നു. തനിക്കെതിരായ ബാറ്റിലുകളില്&zwj; മുൻതൂക്കമുള്ള സാന്റനറിനെ കരുതലോടെ നേരിട്ടു, എങ്കിലും ഏഴാം ഓവറില്&zwj; നേടിയ കട്ട് ഷോട്ട്, പ്യൂവര്&zwj; ക്ലാസ്.&lt;/p&gt;&lt;p&gt;സഞ്ജു എത്രത്തോളം മികച്ച ഫോമിലാണെന്ന് പൂര്&zwj;ണമായും തെളിഞ്ഞത് പത്താം ഓവറില്&zwj; ജിമ്മി നീഷത്തിനെതിരെ നേടിയ ബൗണ്ടറിയായിരുന്നു. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ യോര്&zwj;ക്കര്&zwj;. സഞ്ജു പൊടുന്നനെ തന്റെ ബാറ്റ് ഫേസ് ഓപ്പണാക്കി, അത് കൃത്യമായി പോയിന്റിലേക്ക് തിരിയുന്നു. ഷോര്&zwj;ട്ട് തേഡിലൂടെ ആ പന്ത് ബൗണ്ടറി റോപ്പ് ലക്ഷ്യമാക്കി സ&zwj;ഞ്ചരിക്കുന്നതാണ് കണ്ടത്, ഷോട്ട് ഓഫ് എ മാൻ ഇൻ സബ്ലൈം ഫോം. ദാറ്റ്സ് സ്കില്&zwj; ആൻഡ് ഹൈ ക്ലാസ്, രവി ശാസ്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;33-ാം പന്തിലാണ് അര്&zwj;ദ്ധ സെഞ്ചുറി തികയ്ക്കുന്നത്, തുടര്&zwj;ച്ചയായ മൂന്നാം അര്&zwj;ദ്ധ ശതകം. ടി20 ലോകകപ്പില്&zwj; സെമിയിലും ഫൈനലിലും അര്&zwj;ദ്ധ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരം. ഇനിയാണ് ആ ഗിയര്&zwj; ഷിഫ്റ്റ് സംഭവിക്കുന്നത്. 12-ാം ഓവറിലെ ആദ്യ രണ്ട് പന്തുകള്&zwj;. ലോക്കി ഫെര്&zwj;ഗൂസണാണ് പന്തെറിയുന്നത്. ആദ്യ പന്തിന്റെ വേഗത 126 കിലോമീറ്റര്&zwj;, പിന്നാലെ വന്നത് 146ഉം. രണ്ട് ദ്രുവങ്ങളിലായിരുന്നു പന്തുകളുടെ ലൈനും ലെങ്തും പേസുമെല്ലാം. പക്ഷേ ഫലം ഒന്നായിരുന്നു, പേസ് ഓഫ് ഡെലിവെറി ഡീപ് സ്ക്വയര്&zwj; ലെഗിലേക്ക്, പിന്നാലെ ലോക്കി ഫെര്&zwj;ഗൂസണെ തൂക്കിയെറിഞ്ഞത് സൈറ്റ് സ്ക്രീനിനപ്പുറം, 90 മീറ്റര്&zwj;. തുടരെ രണ്ട് സിക്സര്&zwj;.&lt;/p&gt;&lt;p&gt;അഭിഷേക് ശര്&zwj;മയെ മടക്കിയ ആത്മവിശ്വാസത്തിലെത്തിയ രചിൻ രവീന്ദ്രയെയായിരുന്നു സ&zwj;ഞ്ജുവിന്റെ റണ്ണൊഴുക്ക് തടയാൻ സാന്റനര്&zwj; നിയോഗിച്ചത്. ലോങ് ഓണ്&zwj;, ഡീപ് മിഡ് വിക്കറ്റ്, എക്&zwnj;സ്ട്രാ കവര്&zwj;. തുടരെ മൂന്ന് തവണ രചിൻ തലകുനിച്ച് തിരികെ നടന്നു. 89, 90 മീറ്ററുകളായിരുന്നു ആദ്യ രണ്ട് സിക്&zwnj;സ്. അര്&zwj;ദ്ധ ശതകത്തിന് ശേഷം നേരിട്ട 13 പന്തില്&zwj; 39 റണ്&zwj;സ്, സ്ട്രൈക്ക് റേറ്റ് 300. ഒടുവില്&zwj; നീഷത്തിന്റെ പന്തില്&zwj; ബൗണ്ടറിക്ക് ശ്രമിച്ച് മടങ്ങുമ്പോള്&zwj; സെഞ്ചുറിയിലേക്കുള്ള ദൂരം 11 റണ്&zwj;സ്, 29 പന്തുകള്&zwj; ഇനിയും ബാക്കി.&lt;/p&gt;&lt;p&gt;ഒരിക്കല്&zwj;ക്കൂടി അയാള്&zwj; തന്റെ വ്യക്തിഗതനേട്ടങ്ങള്&zwj;ക്ക് മുകളില്&zwj; ടീമിന്റെ താല്&zwj;പ്പര്യങ്ങള്&zwj;ക്ക് മുൻഗണന നല്&zwj;കി. ഹര്&zwj;ഷ ബോഗ്&zwnj;ലെ പറഞ്ഞു, ലോകകിരീടം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്&zwj;ക്ക് കരുത്തേകി വീണ്ടും അയാള്&zwj; മടങ്ങുന്നുവെന്ന്. രോഹിത് ശര്&zwj;മയും എം എസ് ധോണിയും കപില്&zwj; ദേവും സാക്ഷി, ഒരുലക്ഷം പേരുടെ ആരവങ്ങള്&zwj;ക്കിടയിലൂടെ സഞ്ജു ഡഗൗട്ടിലേക്ക് 46 പന്തില്&zwj; 89 റണ്&zwj;സ്, അഞ്ച് ഫോറും എട്ട് സിക്സും.&lt;/p&gt;&lt;p&gt;അഞ്ച് അവസരങ്ങള്&zwj; മാത്രം. മൂന്ന് അര്&zwj;ദ്ധ സെഞ്ചുറി ഉള്&zwj;പ്പെടെ 199 സ്ട്രൈക്ക് റേറ്റില്&zwj; 321 റണ്&zwj;സ്. ഇന്ത്യയുടെ ടോപ് സ്കോറര്&zwj;. ഒരു ടി20 ലോകകപ്പില്&zwj; ഏറ്റവുമധികം റണ്&zwj;സ് നേടുന്ന ഇന്ത്യൻ താരം, മറികടന്നത് സാക്ഷാല്&zwj; വിരാട് കോഹ്&zwnj;ലിയെ. ഒരു ലോകകപ്പില്&zwj; ഏറ്റവുമധികം സിക്&zwnj;സ് നേടുന്ന താരം, ഈ എഡിഷനില്&zwj; 24 സിക്സറുകളാണ് സഞ്ജു സ്കോര്&zwj; ചെയ്തത്.&lt;/p&gt;&lt;p&gt;ജസ്പ്രിത് ബുമ്രയുടേയും അക്സര്&zwj; പട്ടേലിന്റേയും ഇഷാൻ കിഷന്റേയുമെല്ലാം ബ്രില്യൻസുകള്&zwj;ക്കൊടുവില്&zwj; ജേക്കബ് ഡഫി തിലക് വര്&zwj;മയുടെ കൈകളില്&zwj; വിശ്രമിച്ചു. ഇന്ത്യക്ക് കിരീടം. ആരവങ്ങള്&zwj;ക്ക് നടുവില്&zwj; നടന്നെത്തിയ സഞ്ജുവിനെ സൂര്യകുമാര്&zwj; യാദവ് ആശ്ലേഷിച്ചു, ഒരു നന്ദി പറയുന്നതുപോലെ. അത് 140 കോടി ജനങ്ങളുടെ ആശ്ലേഷമായിരുന്നില്ലെ, പതിവുപോലെ അമിതആഹ്ലാദങ്ങളില്ലാതെ അയാള്&zwj; അത് സ്വീകരിച്ചു. കോലിക്കും ബുമ്രയ്ക്കും ശേഷം ലോകകപ്പിലെ താരമായി.&lt;/p&gt;&lt;p&gt;ഒരിക്കല്&zwj; സഞ്ജു പറഞ്ഞത് ഓര്&zwj;ക്കുന്നു, എന്നെ ടീമിൽ ഉൾപ്പെടാത്തതിന് ക്യാപ്റ്റനെയോ കോച്ചിനെയോ കുറ്റം പറയുന്നതിൽ കാര്യമില്ല. ഞാൻ ടീമിൽ ആവശ്യകതയാണെന്ന്, ഞാനില്ലാതെ കളിക്കാൻ പറ്റില്ലെന്ന് അവർക്ക് തോന്നണം.&lt;/p&gt;&lt;p&gt;ആ കാലമെത്തിയിരിക്കുന്നു സഞ്ജു. സച്ചിനും ധോണിക്കും കോഹ്ലിക്കും രോഹിതിനും ശേഷം ഇന്ത്യയിലെ ഗ്യാലറികള്&zwj; നിങ്ങള്&zwj;ക്കായി ഇനി തുടിക്കും, തെരുവുകളില്&zwj; നിങ്ങളുടെ ചിത്രങ്ങള്&zwj; ആലേഖനം ചെയ്യപ്പെടും, വാഴ്ത്തുപാട്ടുകള്&zwj; പിറക്കും, തലമുറകള്&zwj; കൊണ്ടാടും. അഞ്ച് മത്സരങ്ങള്&zwj;ക്കൊണ്ട് ഒരു ലോകകപ്പ് തന്റെ പേരിലാക്കിയവൻ, മലയാളി, വിഴിഞ്ഞത്തുകാരൻ, സഞ്ജു വിശ്വനാഥ് സാംസണ്&zwj;.&lt;/p&gt;&lt;p&gt;അവന്റെ വിയര്&zwj;പ്പില്&zwj; തിളങ്ങുന്ന കിരീടം.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-a-fairy-tail-end-for-sanju-samson-in-wc-india-lift-the-trophy-on-his-shoulders-articleshow-x22q74f"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: അക്സറും ഹാർദിക്കും നിർണായകം, കിവീസിനെ മറികടക്കാൻ ഈ കീ ബാറ്റിലുകള്‍ ഇന്ത്യ ജയിക്കണം]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-india-need-to-win-these-key-battles-to-lift-the-trophy-articleshow-pn04uaq</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-india-need-to-win-these-key-battles-to-lift-the-trophy-articleshow-pn04uaq</guid>
            <pubDate>Sun, 08 Mar 2026 12:59:51 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയ്ക്ക് സമാനമായി ഹൈലി അഗ്രസീവ് അല്ല ന്യൂസിലൻഡ്, പക്ഷേ ഹൈലി ടാക്റ്റിക്കലാണ്. സെമി ഫൈനലില്&zwj; ദക്ഷിണാഫ്രിക്കയെ അവര്&zwj; കീഴടക്കിയ വിധം തന്നെ അതിന് ഉദാഹാരണമാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk65hh6cs1gt3pd4qw1rnedb,imgname-axar-patel-1772954895564.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദാവിദും ഗോലിയാത്തും, പലമാനങ്ങളുള്ളൊരു കഥ. ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലേക്ക് നോക്കിയാലും നിങ്ങള്&zwj;ക്ക് ഒരു ദാവിദിനേയും ഗോലിയാത്തിനേയും കാണാനാകും. കിരീടസാധ്യകളൊന്നും കല്&zwj;പ്പിക്കപ്പെടാത്ത മിച്ചല്&zwj; സാന്റനറിന്റെ സംഘം. മറുവശത്ത് ഫോര്&zwj;മാറ്റിലെ മഹാമേരുവായ ഇന്ത്യ. രോഹിതിന്റേയും കോലിയുടേയും കണ്ണീര് വീണ മൈതാനം, അവിടെ ആ വിഖ്യാത പോരാട്ടം പോലൊന്ന് സംഭവിക്കുമോ. അത്തരമൊന്ന് ആവര്&zwj;ത്തിക്കാതിരിക്കാൻ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ചില നിര്&zwj;ണായക ബാറ്റിലുകള്&zwj; ജയിച്ചെ മതിയാകു. ഇവിടെ സൂര്യയുടെ പ്രധാന ആയുധങ്ങളാകുക വരുണ്&zwj; ചക്രവര്&zwj;ത്തി, അക്സര്&zwj; പട്ടേല്&zwj;, ജസ്പ്രിത് ബുമ്ര.&lt;/p&gt;&lt;p&gt;ഇന്ത്യയ്ക്ക് സമാനമായി ഹൈലി അഗ്രസീവ് അല്ല ന്യൂസിലൻഡ്, പക്ഷേ ഹൈലി ടാക്റ്റിക്കലാണ്. സെമി ഫൈനലില്&zwj; ദക്ഷിണാഫ്രിക്കയെ അവര്&zwj; കീഴടക്കിയ വിധം തന്നെ അതിന് ഉദാഹാരണമാണ്. പ്രോട്ടിയാസ് ബാറ്റിങ് നിരയെ അളന്നുമുറിച്ച് കീഴടക്കി, ബൗളിങ് യൂണിറ്റിനെ ദയയില്ലാതെ നേരിട്ടു. കിവികളുടെ ഓപ്പണിങ് സഖ്യം തന്നെയാണ് കരുത്ത്. ഫിൻ അലൻ - ടിം സെയ്&zwnj;ഫ&zwj;ര്&zwj;ട്ട്. ലോകകപ്പിലെ ന്യൂസിലൻഡിന്റെ 48 ശതമാനം റണ്&zwj;സും നേടിയത് ഇരുവരും ചേര്&zwj;ന്നാണ്.&lt;/p&gt;&lt;p&gt;അഹമ്മദാബാദിലൊരുങ്ങുന്ന ബാറ്റിങ് പറുദീസയില്&zwj; ഇരുവരും ആഗ്രഹിച്ചതെല്ലാം ഉണ്ടാകും, പേസിനും ബൗണ്&zwj;സിനും മുൻതൂക്കം, സ്പിന്നര്&zwj;മാര്&zwj;ക്ക് നേരിയ അനൂകൂല്യം.&lt;/p&gt;&lt;p&gt;ടൂര്&zwj;ണമെന്റില്&zwj; പേസ് ബൗളിങ്ങിനെതിരെ ഏറ്റവും മികച്ച റെക്കോര്&zwj;ഡുള്ള ടീമുകളിലൊന്നാണ് ന്യൂസിലൻഡ്. കിവി ബാറ്റര്&zwj;മാര്&zwj; പേസിനെ നേരിടുന്ന സ്ട്രൈക്ക് റേറ്റ് 177 ആണ്. എന്നാല്&zwj; ഫിൻ അലന്റേത് മാത്രമോ, 220ന് മുകളില്&zwj;. പേസര്&zwj;മാര്&zwj;ക്കെതിരെ പുറത്തായിട്ടുള്ളത് രണ്ടേ രണ്ട് തവണ. സെയ്&zwnj;ഫര്&zwj;ട്ട് - ഫിൻ അലൻ സഖ്യമാണ് . ഇവിടെയാണ് ഇന്ത്യ വരുണ്&zwj; ചക്രവര്&zwj;ത്തിയേയും ബുമ്രയേയും പ്രയോഗിക്കുക.&lt;/p&gt;&lt;p&gt;പേസര്&zwj;മാര്&zwj;ക്കെതിരെ സമ്പൂര്&zwj;ണ ആധിപത്യം പുലര്&zwj;ത്തുന്ന ഫിൻ അലന് സ്പിന്നര്&zwj;മാര്&zwj;ക്കെതിരെ അത്ര മികവ് പുലര്&zwj;ത്തുന്നില്ല. പ്രത്യേകിച്ചു മിസ്റ്ററി സ്പിന്നര്&zwj;മാ&zwj;ര്&zwj;ക്കെതിരെ. ലോകകപ്പില്&zwj; പവര്&zwj;പ്ലേയ്ക്കുള്ളില്&zwj; തന്നെ ഫിൻ അലനെ മിസ്റ്ററി സ്പിന്നര്&zwj;മാരായ മുജീബ് ഉ&zwj;&zwj;ര്&zwj; റഹ്മാനും മഹേഷ് തീക്ഷണയും മടക്കിയിട്ടുണ്ട്. വരുണ്&zwj; സാധ്യതകളും പര്&zwj;പ്ലേയില്&zwj; തന്നെയായിരിക്കും. മോശം ഫോമിനെ മറികടക്കാൻ ശ്രമിക്കുന്ന വരുണിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള ഏറ്റവും നല്ല അവസരം.&lt;/p&gt;&lt;p&gt;മറുവശത്ത് സെയ്&zwnj;ഫര്&zwj;ട്ടിന് ബുമ്രയും അര്&zwj;ഷദീപും. ഇരുവരും സെയ്&zwnj;ഫര്&zwj;ട്ടിനെ രണ്ട് തവണ വീതം പുറത്താക്കിയിട്ടുണ്ട്. ബുമ്രയ്ക്ക് എതിരായ സെയ്&zwnj;ഫര്&zwj;ട്ടിന്റെ സ്ട്രൈക്ക് റേറ്റ് 124 മാത്രമാണ്. ഓപ്പണര്&zwj;മാരെ അതിവേഗം മടക്കാൻ കഴിഞ്ഞാല്&zwj; ന്യൂസിലൻഡിന്റെ മധ്യനിരയിലേക്ക് ഇന്ത്യൻ ബൗളര്&zwj;മാര്&zwj;ക്ക് എൻട്രി ലഭിക്കും. അക്സര്&zwj; പട്ടേലിന് ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന ഓവറുകള്&zwj;. കിവി മധ്യനിരയിലെ പ്രധാന ബാറ്റര്&zwj;മാരാണ് ഡാരില്&zwj; മിച്ചലും ഗ്ലെൻ ഫിലിപ്സും.&lt;/p&gt;&lt;p&gt;മിച്ചല്&zwj; ഫോമിലല്ലെങ്കിലും ഫിലിപ്&zwnj;സ് ടൂര്&zwj;ണമെന്റില്&zwj; 160 സ്ട്രൈക്ക് റേറ്റില്&zwj; 176 റണ്&zwj;സ് നേടിയിട്ടുണ്ട്. ഇരുവര്&zwj;ക്കുമെതിരെ അക്&zwnj;സര്&zwj; നിര്&zwj;ണായകമാണ്. ഫിലിപ്&zwnj;സിന മൂന്ന് പ്രാവശ്യവും മിച്ചലിനെ രണ്ട് തവണയും കരിയറില്&zwj; പുറത്താക്കിയിട്ടുണ്ട് അക്സര്&zwj;. ഇടം കയ്യൻ സ്പിന്നര്&zwj;ക്കെതിരായ ഇരുവരുടേയും ശരാശരി പോലും 20ല്&zwj; താഴെയാണ്, ഫിലിപ്&zwnj;സിന്റേത് 10 മാത്രവും. മധ്യ ഓവറില്&zwj; കളിതിരിക്കാൻ അക്സറിന്റെ പന്തുകള്&zwj; തന്നെ സൂര്യക്ക് ഉപയോഗിക്കാം.&lt;/p&gt;&lt;p&gt;മേല്&zwj;പ്പറഞ്ഞവയ്ക്കൊപ്പം ചേര്&zwj;ത്തുവെക്കാനുള്ളത് ഹാര്&zwj;ദിക്ക് പാണ്ഡ്യയുടെ പേരാണ്. അഹമ്മദാബാദില്&zwj; ഇന്ത്യൻ ടീമിലെ മറ്റേതൊരു താരത്തേക്കാള്&zwj; മികച്ച റെക്കോര്&zwj;ഡുണ്ട് ഹാര്&zwj;ദിക്കിന്. 227 റണ്&zwj;സാണ് അഹമ്മദാബാദില്&zwj; ഹാര്&zwj;ദിക്ക് സ്കോര്&zwj; ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്&zwj; മാത്രം 16 സിക്സറുകള്&zwj;. ഒൻപത് വിക്കറ്റും. ജസ്പ്രിത് ബുമ്ര അഹമ്മദാബാദില്&zwj; ആറ് വിക്കറ്റും നേടിയിട്ടുണ്ട്. ഹാര്&zwj;ദിക്കിന്റെ നാല് ഓവറുകള്&zwj; ബുമ്രയുടേതുപൊലെ തന്നെ ക്യൂഷ്വലായേക്കും,&lt;/p&gt;&lt;p&gt;ഇതുമാത്രമല്ല, ഓഫ് സ്പിന്നറായ കോള്&zwj; മക്കോഞ്ചിയെ ഇന്ത്യയുടെ ഇടം കയ്യൻ ബാറ്റര്&zwj;മാര്&zwj; കരുതിയിരിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമി ഫൈനലില്&zwj; മക്കോഞ്ചി ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. വീഴ്ത്തിയത് മുൻനിരയിലെ ഇടം കയ്യൻ ബാറ്റർമാരായ റയാൻ റിക്കല്&zwj;ട്ടണേയും ക്വിന്റണ്&zwj; ഡി കോക്കിനേയും. സഞ്ജുവിനായി മാറ്റ് ഹെൻറിയും മിച്ചല്&zwj; സാന്റനറും കാത്തിരിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-india-need-to-win-these-key-battles-to-lift-the-trophy-articleshow-pn04uaq"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: സഞ്ജു ഇറങ്ങുന്നു! അർച്ചറിനെ തീർത്തു, കിവീസിനെതിരെ ഒരു കണക്കുകൂടി ബാക്കിയുണ്ട്]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-archer-down-one-more-to-go-for-sanju-samson-articleshow-8vsf69y</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-archer-down-one-more-to-go-for-sanju-samson-articleshow-8vsf69y</guid>
            <pubDate>Sun, 08 Mar 2026 12:54:45 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ട് തവണ കിരീടം ചൂടിയ വെസ്റ്റ് ഇൻഡീസിനേയും ഇംഗ്ലണ്ടിനേയും ഒറ്റയ്ക്ക് കീഴടക്കിയതിന്റെ എല്ലാ ആത്മവിശ്വാസവും ഫൈനലിനിറങ്ങുമ്പോള്&zwj; സഞ്ജുവിനുണ്ടാകും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk656rtdwpv6zsjcmwtvsc95,imgname-sanju-samson-1772954542925.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അയാള്&zwj;ക്ക് ആ സ്വപ്നസംഘത്തെ ഒറ്റയ്ക്ക് എടുത്തുയ&zwj;ര്&zwj;ത്താനാകുമോ, നിങ്ങള്&zwj;ക്ക് ഈഡൻ ഗാ&zwj;ര്&zwj;ഡൻസിലേക്ക് നോക്കാം. സമ്മര്&zwj;ദത്തിനും ഒത്ത എതിരാളികള്&zwj;ക്കും മുൻപില്&zwj; വീഴുമെന്ന് കരുതുന്നുണ്ടോ, വാംഖഡെയുടെ ഗ്യാലറികള്&zwj; നല്&zwj;കും ഉത്തരം. ഒന്നും കഴിഞ്ഞിട്ടില്ലല്ലോ, തീ&zwj;ര്&zwj;ക്കാൻ ഒരു കണക്കുകൂടി ബാക്കിയില്ലെ അയാള്&zwj;ക്ക്. ന്യൂസിലൻഡ്, മാറ്റ് ഹെൻറി, മിച്ചല്&zwj; സാന്റന&zwj;ര്&zwj;.&lt;/p&gt;&lt;p&gt;ജനുവരി 31 2026. കാര്യവട്ടം ഗ്രീൻഫീല്&zwj;ഡ് സ്റ്റേഡിയത്തെ ഒന്നടങ്കം ലോക്കി ഫെ&zwj;ര്&zwj;ഗൂസണിന്റെ വേഗപ്പന്ത് നിശബ്ദമാക്കുകയാണ്. എല്ലാം തിരിച്ചു പിടിക്കാനുള്ള അവസാന അവസരത്തിലും വീണിരിക്കുന്നു. തന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഇഷാൻ കിഷന്റെ കൈകളിലേക്ക് കൈമാറി മൈതാനത്തിന്റെ ഓരത്തേക്ക്, സഞ്ജു സാംസണ്&zwj;. അയാളുടെ ലോകകപ്പ് സ്വപ്നങ്ങളുടെ ചിറകരിഞ്ഞുകൊണ്ടായിരുന്നില്ലെ കിവികള്&zwj; ആ പരമ്പര അവസാനിപ്പിച്ചത്.&lt;/p&gt;&lt;p&gt;പരമ്പരയിലെ സഞ്ജുവിന്റെ സ്കോ&zwj;റുകള്&zwj;, പത്ത്, ആറ്, പൂജ്യം, 24, ആറ് എന്നിങ്ങനെയായിരുന്നു. മാറ്റ് ഹെൻറിക്ക് മുന്നില്&zwj; മാത്രം മുട്ടുമടക്കിയത് രണ്ട് തവണ. സാന്റനറിന്റെ പന്തില്&zwj; ബൗള്&zwj;ഡ്. കെയില്&zwj; ജാമിസണും ഫെ&zwj;ര്&zwj;ഗൂസണും ഓരോ പ്രാവശ്യം. അഞ്ച് മത്സരങ്ങളില്&zwj; നിന്ന് 46 റണ്&zwj;സില്&zwj; സഞ്ജുവിന്റെ ലോകകപ്പ് ഒരുക്കുങ്ങള്&zwj; പൂ&zwj;ര്&zwj;ത്തിയായി, ശേഷം ഡഗൗട്ടിലേക്ക്.&lt;/p&gt;&lt;p&gt;പക്ഷേ, അന്ന് ന്യൂസിലൻഡ് അനായാസം വീഴ്ത്തിയ സഞ്ജുവല്ല അഹമ്മദാബാദിലെ കലാശപ്പോരിന് പാ&zwj;ഡ് കെട്ടിയിറങ്ങുക. രണ്ട് തവണ കിരീടം ചൂടിയ വെസ്റ്റ് ഇൻഡീസിനേയും ഇംഗ്ലണ്ടിനേയും ഒറ്റയ്ക്ക് കീഴടക്കിയതിന്റെ എല്ലാ ആത്മവിശ്വാസവും അയാള്&zwj;ക്ക് ഒപ്പമുണ്ട്. സമ്മര്&zwj;ദത്തിന്റെ ഒരു കണികപോലും അഹമ്മദാബാദില്&zwj; അയാളുടെ ശരീരഭാഷയിലുണ്ടാകില്ല. കാരണം കരിയറിലെ ഏറ്റവും വലിയ വീഴ്ചയില്&zwj; നിന്നാണ് ആ തിരിച്ചുവരവ്.&lt;/p&gt;&lt;p&gt;അതുകൊണ്ട് കിരീട പ്രതീക്ഷകള്&zwj;ക്ക് ജീവൻ വെക്കണമെങ്കില്&zwj; ആദ്യം വീഴ്ത്തേണ്ടത് അഭിഷേകിനെയോ ഇഷാനെയോ സൂര്യയെ ഒന്നുമല്ല, സഞ്ജുവിനെ തന്നെയാണെന്നതില്&zwj; സാന്റനറിന് നിശ്ചയമുണ്ടാകും. അതിന്റെ സാധ്യതകളും കിവികള്&zwj; കാണുന്നുണ്ടാകണം. അതില്&zwj; ഒന്നാമത്തേത് ഹെൻറി-സഞ്ജു ബാറ്റിലാണ്. കരിയറില്&zwj; സഞ്ജു ഹെൻറിയുടെ പത്ത് പന്തുകള്&zwj; മാത്രമാണ് നേരിട്ടിട്ടുള്ളത്. സ്കോ&zwj;ര്&zwj; ചെയ്തത് 15 റണ്&zwj;സ്. രണ്ട് തവണ പുറത്തായി.&lt;/p&gt;&lt;p&gt;മാറ്റ് ഹെൻറിക്ക് വിക്കറ്റ് നല്&zwj;കിയ രണ്ട് പ്രാവശ്യവും ഇന്ത്യക്കായി സ്ട്രൈക്ക് എടുത്തത് സഞ്ജുവായിരുന്നു. ആദ്യ ഓവര്&zwj; അതിജീവിക്കാൻ സഞ്ജുവിനെ ന്യൂസിലൻഡ് പേസ&zwj;ര്&zwj; അനുവദിച്ചിട്ടില്ല. റായ്പൂരില്&zwj; അഞ്ചാം പന്തിലും ഗുവാഹത്തിയില്&zwj; ആദ്യ പന്തിലും മാറ്റ് ഹെൻറി ആ ബാറ്റില്&zwj; ജയിച്ചു. പക്ഷേ, ഹെൻറിക്ക് എതിരെയും സഞ്ജുവൊരിക്കലും തന്റെ അറ്റാക്കിങ് ശൈലി മാറ്റി വെച്ചില്ല. നേടിയ 15 റണ്&zwj;സില്&zwj; 14ഉം വന്നത് ബൗണ്ടറിയിലൂടെയാണ്, ഒരു സിക്സും രണ്ട് ഫോറും.&lt;/p&gt;&lt;p&gt;ഹെൻറി കഴിഞ്ഞാല്&zwj; ന്യൂസിലൻഡ് നിരയില്&zwj; സഞ്ജുവിനെതിരെ മികച്ച റെക്കോര്&zwj;ഡുള്ളത് നായകൻ സാന്റനറിനാണ്. അന്താരാഷ്ട്ര ടി20യില്&zwj; സാന്ററിന്റെ മൂന്നേ മൂന്ന് പന്തുകളെ സഞ്ജു അതിജീവിച്ചിട്ടുള്ളു. ക്ലീൻ ബൗള്&zwj;ഡ്, നേടിയത് ഒരു റണ്&zwj;സ് മാത്രം. ഐപിഎല്ലിലെ സാന്റനറിനെതിരായ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് കേവലം 14.3 ആണ്, ഏഴ് പന്തില്&zwj; പുറത്താക്കിയത് രണ്ട് തവണ. അതുകൊണ്ട് സഞ്ജുവിനെതിരെ ആദ്യ പന്തെടുക്കാൻ സാന്റന&zwj;ര്&zwj; മടിക്കില്ല.&lt;/p&gt;&lt;p&gt;സമാനമാണ് ലോക്കി ഫെ&zwj;ര്&zwj;ഗൂസണിനെതിരായ സഞ്ജുവിന്റെ പ്രകടനങ്ങള്&zwj;. അന്താരാഷ്ട്ര തലത്തില്&zwj; ടി20യില്&zwj; ഫെ&zwj;ര്&zwj;ഗൂസണ്&zwj; ഒരു തവണ മാത്രമാണ് സഞ്ജുവായി&zwj; നേ&zwj;ര്&zwj;ക്കുനേ&zwj;ര്&zwj; വന്നിട്ടുള്ളത്. കാര്യവട്ടത്ത്. അന്ന് സംഭവിച്ചത് എന്തായിരുന്നെന്ന് ക്രിക്കറ്റ് ലോകം കണ്ടതാണ്. ഹൈ പേസിനെ നേരിടാൻ സഞ്ജുവിന് അല്&zwj;പ്പം ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് പണ്ഡിതന്മാ&zwj;ര്&zwj; ചൂണ്ടിക്കാണിക്കാറുണ്ട്, അതിന്റെ ഉദാഹരണമെന്നവണ്ണം ഫെ&zwj;ര്&zwj;ഗൂസണെ കാണാനാകും.&lt;/p&gt;&lt;p&gt;ഐപിഎല്ലില്&zwj; ഫെര്&zwj;ഗൂസണിന്റെ 18 പന്തുകളില്&zwj; നിന്ന് സഞ്ജുവിന് 17 റണ്&zwj;സാണ് സ്കോര്&zwj; ചെയ്യാനായിട്ടുള്ളത്. നേടിയത് രണ്ട് ബൗണ്ടറി, ഒരു തവണ പുറത്തായി. അതുകൊണ്ട് ഹെൻറി-സാന്റനര്&zwj;-ഫെര്&zwj;ഗൂസണ്&zwj; വേഴ്സസ് സഞ്ജു. അതായിരിക്കും കീ ബാറ്റിലുകളിലൊന്ന്. പക്ഷേ, ഇക്കുറി സഞ്ജുവിനെ കീഴടക്കുക മൂന്നംഗ സംഘത്തിന് അത്ര എളുപ്പമായിരിക്കില്ല, കാരണം ജോഫ്ര ആര്&zwj;ച്ചറിനോട് ചോദിച്ചാല്&zwj; മതി.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുൻ സഞ്ജുവിന് മുകളില്&zwj; മൃഗീയമായ ആധിപത്യമുണ്ടായിരുന്നു ആര്&zwj;ച്ചറിന്. 23 പന്തില്&zwj; 25 റണ്&zwj;സ് മാത്രം, മൂന്ന് തവണ സഞ്ജുവിനെ ആര്&zwj;ച്ചര്&zwj; ഇതിനോടകം മടക്കിയിരുന്നു, അതും ഒരു പരമ്പരയില്&zwj;. എന്നാല്&zwj;, വാംഖഡയിലെ ഗ്യാലറികളിലേക്ക് ഇടവേളകളില്ലാതെയായിരുന്നു സഞ്ജുവിന്റെ ബാറ്റില്&zwj; നിന്ന് ആര്&zwj;ച്ചറിന്റെ പന്തുകള്&zwj; മൂളപ്പറന്നത്. ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുമ്പോള്&zwj; അര്&zwj;ച്ചറിനെതിരെ സഞ്ജുവിന്റെ ബാറ്റ് കണ്ടത്തിയത് 38 റണ്&zwj;സ്, അതും കേവലം 14 പന്തുകളില്&zwj; നിന്ന്. നാല് സിക്സര്&zwj;, മൂന്ന് ഫോര്&zwj;.&lt;/p&gt;&lt;p&gt;കണക്കുകളൊന്നും ബാക്കിവെക്കാതെയാണ് ലോകകപ്പിലെ സഞ്ജുവിന്റെ യാത്ര. അത് ആവര്&zwj;ത്തിച്ചാല്&zwj; പല ചരിത്രങ്ങളും തിരുത്തപ്പെടും.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-archer-down-one-more-to-go-for-sanju-samson-articleshow-8vsf69y"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: എല്ലാം കോലിക്ക് സമാനം, അഭിഷേക് ആവര്‍ത്തിക്കുമോ കിരീടം നേടിത്തന്ന ആ ഇന്നിങ്സ്?]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-can-abhishek-sharma-replicate-virat-kohlis-2024-final-articleshow-b3unq6s</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-can-abhishek-sharma-replicate-virat-kohlis-2024-final-articleshow-b3unq6s</guid>
            <pubDate>Sat, 07 Mar 2026 14:09:28 +0530</pubDate>
            <description><![CDATA[&lt;p&gt;2024ലെ കോഹ്&zwnj;ലിയുടെ സമാന ഫോമിലൂടെയാണ് അഭിഷേക് ശർമയും കടന്നുപോകുന്നത്. ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്ററായി ടൂർണമെന്റ് ആരംഭിച്ചു. പക്ഷേ, സംഭവിച്ചതെല്ലാം നേർവിപരീതമായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk3q5524jf01b8yzzb1hh1wb,imgname-abhishek-sharma-1772872700996.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഞങ്ങള്&zwj;ക്ക് ഇപ്പോഴും അവനില്&zwj; പൂര്&zwj;ണ ആത്മവിശ്വാസമുണ്ട്. ഫൈനല്&zwj; അവന്റെ ദിവസമായിരിക്കുമെന്ന് ഞാൻ കരുതുന്നു - ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിന് ശേഷം അഭിഷേക് ശര്&zwj;മയുടെ ഫോമില്&zwj; ആശങ്ക ഉന്നയിച്ചവരോട് സഞ്ജു സാംസണ്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;സഞ്ജു ഈ വാക്കുകള്&zwj; അവസാനിപ്പിച്ചപ്പോള്&zwj; പെട്ടെന്ന് ഓര്&zwj;മ വന്നത് 2024 ടി20 ലോകകപ്പ് സെമി ഫൈനലിന് ശേഷം അന്നത്തെ ഇന്ത്യൻ നായകൻ രോഹിത് ശര്&zwj;മ വിരാട് കോഹ്ലിയെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ്. ഫൈനല്&zwj; എത്തും വരെ തന്റെ ഐതിഹാസിക കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയായിരുന്നു കോഹ്ലി കടന്നുപോയിരുന്നത്. അയാള്&zwj; അത്രത്തോളം റണ്&zwj;വരള്&zwj;ച്ച അനുഭവിച്ച മറ്റൊരു ടൂ&zwj;ര്&zwj;ണമെന്റുണ്ടായിട്ടില്ല. ഏഴ് ഇന്നിങ്സുകളില്&zwj; നിന്ന് 75 റണ്&zwj;സ് മാത്രം.&lt;/p&gt;&lt;p&gt;അന്ന് രോഹിത് പറഞ്ഞു, കോഹ്ലിയെ സംബന്ധിച്ച് ഫോം ഒരു പ്രശ്നമല്ല, He is looking good, the intent is there. He's probably saving for the finals. പിന്നീട് ബാർബഡോസില്&zwj; കണ്ടത് ഒരുപതിറ്റാണ്ടിലധികം നീണ്ട ഇന്ത്യയുടെ ഐസിസി കിരീട വരള്&zwj;ച്ച അവസാനിപ്പിക്കാൻ കോഹ്&zwnj;ലി അമരത്ത് നില്&zwj;ക്കുന്നതിനായിരുന്നു, The King delivered when it mattered most. ഫൈനലിലെ താരം.&lt;/p&gt;&lt;p&gt;2024ലെ കോഹ്&zwnj;ലിയുടെ സമാന ഫോമിലൂടെയാണ് അഭിഷേക് ശർമയും കടന്നുപോകുന്നത്. ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്ററായി ടൂർണമെന്റ് ആരംഭിച്ചു. ലോകകപ്പിലെ ടോപ് സ്കോററും താരവുമെല്ലാം അഭിഷേകായിരിക്കുമെന്ന് ക്രിക്കറ്റ് പണ്ഡിതർ പ്രവചിച്ചനങ്ങള്&zwj; നടത്തി. പക്ഷേ, സ്വന്തം ബാറ്റിങ് നിരയിലെ ഏറ്റവും വലിയ ദുർബല കണ്ണിയായി ഇടം കയ്യൻ ബാറ്റർ മാറുകയായിരുന്നു. മൂന്ന് തുടർ ഡക്കുകള്&zwj; ഉള്&zwj;പ്പെടെ നാല് ഒറ്റക്ക സ്കോറുകള്&zwj;. ഏഴ് ഇന്നിങ്സുകളില്&zwj; നിന്ന് 89 റണ്&zwj;സ് മാത്രം. കരിയർ സ്ട്രൈക്ക് റേറ്റ് 190ന് മുകളിലാണെങ്കില്&zwj; ലോകകപ്പില്&zwj; അഭിഷേകിന്റേത് 130 ആണ്.&lt;/p&gt;&lt;p&gt;ആശ്ചര്യപ്പെടുത്തുന്ന വസ്തുത അഭിഷേകിന്റെ ടി20 കരിയറിലാദ്യമായാണ് തുടർച്ചയായി ലോ സ്കോറുകളില്&zwj; പുറത്താകുന്ന പാറ്റേണ്&zwj; സംഭവിക്കുന്നത്. ഹൈ റിസ്ക്ക് ഹൈ റിവാര്&zwj;ഡ് ഗെയിമിന്റെ ആള്&zwj;രൂപമാണ് അഭിഷേക്, സ്വഭാവികമായും എല്ലാ ദിവസങ്ങളും തന്റേതാകണമെന്നില്ല. പക്ഷേ, അഭിഷേകിനെതിരെ കൃത്യമായ പദ്ധതികള്&zwj; മെനഞ്ഞായിരുന്നു ടീമുകള്&zwj; ലോകകപ്പിന് എത്തിയത്, അത് യുഎസ്എയ്&zwnj;ക്ക് എതിരായ ആദ്യ മത്സരത്തില്&zwj; തന്നെ വ്യക്തമായി.&lt;/p&gt;&lt;p&gt;അഭിഷേകിന്റെ ട്രേഡ് മാർക്ക് ലോഫ്റ്റഡ് ബാക്ക്ഫുട്ട് പഞ്ചിന് സ്വീപ്പർ കവറില്&zwj; ഫീല്&zwj;ഡെറെ കാത്തുവെച്ചായിരുന്നു യുഎസ്എ വിക്കറ്റ് നേടിയെടുത്തത്. പാക്കിസ്ഥാനും നെതർലൻഡ്&zwnj;സും ഇംഗ്ലണ്ടും ഓഫ് സ്പിൻ ട്രാപ്പ് പ്രയോഗിച്ചു. അഭിഷേക് വിക്കറ്റ് നല്&zwj;കിയത് സല്&zwj;മാൻ അലി അഗയ്ക്കും ആര്യൻ ദത്തിനും വില്&zwj; ജാക്ക്&zwnj;സിനുമാണ്, പാർട്ട് ടൈം ബൗളര്&zwj;മാര്&zwj;. ദക്ഷിണാഫ്രിക്കയ്ക്കെതിരെ യാൻസണിന്റെ സ്ലോ ബോള്&zwj; തന്ത്രം ഫലം കണ്ടു. വിൻഡീസിന് വേണ്ടി അക്കീല്&zwj; ഹൊസൈനായിരുന്നു അഭിഷേകിനെ മടക്കിയത്. വീണ്ടുമൊരു സ്പിന്നര്&zwj;.&lt;/p&gt;&lt;p&gt;ഫൈനലില്&zwj; മുന്നിലെത്തുന്നത് ന്യൂസിലൻഡായിരുന്നു. ജനുവരിയില്&zwj; അവസാനിച്ച ന്യൂസിലൻഡ് പരമ്പരയില്&zwj; ഓള്&zwj; ഓ&zwj;ര്&zwj; നതിങ് എന്ന പറയുന്നതുപോലെയായിരുന്നു അഭിഷേകിന്റെ പ്രകടനങ്ങള്&zwj;. 35 പന്തില്&zwj; 84, പൂജ്യം, 20 പന്തില്&zwj; 68, പൂജ്യം, 16 പന്തില്&zwj; 30 എന്നിങ്ങനെയാണ് സ്കോറുകള്&zwj; വന്നത്. ലോകകപ്പില്&zwj; അഭിഷേകിന്റെ മോശം ഫോമിനെ മറികടക്കാൻ സഞ്ജു സാംസണ്&zwj;, ഇഷാൻ കിഷൻ എന്നിവരുടെ മുൻനിരയിലെ പ്രകടനങ്ങള്&zwj; ഇന്ത്യക്ക് തുണയായിട്ടുണ്ട്.&lt;/p&gt;&lt;p&gt;ലോകകപ്പില്&zwj; മൂന്ന് തവണ ഓഫ് സ്പിന്നര്&zwj;മാര്&zwj;ക്ക് മുന്നില്&zwj; അടിയറവ് പറഞ്ഞ അഭിഷേകിനെ കാത്ത് ന്യൂസിലൻഡ് നിരയില്&zwj; കോള്&zwj; മക്കോഞ്ചിയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമി ഫൈനലില്&zwj; ഒരൊറ്റ ഓവര്&zwj; മാത്രമാണ് ഓഫ് സ്പിന്നറായ മക്കോഞ്ചി എറിഞ്ഞത്. നേടിയ വിക്കറ്റുകള്&zwj; ഇടം കയ്യൻ ബാറ്റര്&zwj;മാരായ ക്വിന്റണ്&zwj; ഡി കോക്കിന്റേയും റയാൻ റിക്കല്&zwj;ട്ടണിന്റേതും. അഭിഷേകും ഇഷാനും ഉള്&zwj;പ്പെടുന്ന ടോപ് ത്രീയിലേക്ക് സാന്റനര്&zwj; മക്കോഞ്ചിയെ അയക്കുമെന്നതില്&zwj; തര്&zwj;ക്കങ്ങളില്ല.&lt;/p&gt;&lt;p&gt;ഇവിടെ അഭിഷേക് പിന്തുടരേണ്ട സമീപനം ഇംഗ്ലണ്ടിനെതിരെ ഇഷാൻ സ്വീകരിച്ചതാണ്. സ&zwnj;&zwnj;ഞ്ജുവിന് സ്ട്രൈക്ക് കൈമാറുക, തന്റെ അവസരങ്ങള്&zwj; കൃത്യമായി ഉപയോഗിക്കുക. പ്രത്യേകിച്ചും സഞ്ജു ഫോമിലും തുടരുന്ന പശ്ചാത്തലത്തില്&zwj;. ന്യൂസിലൻഡ് നിരയിലെ പ്രധാന സ്പിന്നര്&zwj;മാരായ സാന്റനെതിരെ മികച്ച റെക്കോ&zwj;ര്&zwj;ഡാണ് അഭിഷേകിനുള്ളത്. 9 പന്തില്&zwj; 25 റണ്&zwj;സ്, സ്ട്രൈക്ക് റേറ്റ് 277. അഭിഷേക് തനതുശൈലിയിലേക്ക് മടങ്ങിയെത്തിയാല്&zwj; സഞ്ജുവിനെതിരെ പന്തെറിയാൻ സാന്റനറും വൈകും. ഇന്ത്യക്ക് മുൻതൂക്കവുമുണ്ടാകും.&lt;/p&gt;&lt;p&gt;മോശം ഫോമില്&zwj; തുടരുന്ന അഭിഷേകിനെ ഫൈനലില്&zwj; കൈവിടാൻ ഒരിക്കലും ഇന്ത്യ തയാറായേക്കില്ല. കാരണം അഭിഷേകിന്റേതായ ദിവസങ്ങളില്&zwj; ബാറ്റിങ് നിരയിലെ മറ്റാരുടേയും സഹായം ഇന്ത്യക്ക് ആവശ്യമായി വരില്ല എന്നതുകൊണ്ട് തന്നെ. ഇനി അങ്ങനെയൊരു മാറ്റത്തിന് ഇന്ത്യ തുനിഞ്ഞാല്&zwj; ഏക ഓപ്ഷൻ റിങ്കു സിങ്ങിനെ ടീമില്&zwj; ഉള്&zwj;പ്പെടുത്തി ഇഷാനെ ഓപ്പണിങ് സ്ഥാനത്തേക്ക് മടക്കിയെത്തിക്കുക എന്നാണ്, സാധ്യത വിരളം മാത്രം.&lt;/p&gt;&lt;p&gt;ബാര്&zwj;ബഡോസിലെ വിരാട് കോഹ്ലിയെ ആവര്&zwj;ത്തിക്കാനായല്&zwj; ലോകകപ്പിലെ ഇതുവരെയുള്ള വീഴ്ചകള്&zwj; ഒറ്റ രാത്രികൊണ്ട് മായ്ക്കാൻ അഭിഷേകിനാകും.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-can-abhishek-sharma-replicate-virat-kohlis-2024-final-articleshow-b3unq6s"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ കയ്യിലൊതുക്കിയവൻ, ഇതാണ് ക്യാച്ച്! അക്സർ ബ്രില്യൻസ്]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-axar-patels-brilliance-in-the-field-led-india-to-final-articleshow-4v04fh3</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-axar-patels-brilliance-in-the-field-led-india-to-final-articleshow-4v04fh3</guid>
            <pubDate>Fri, 06 Mar 2026 15:38:38 +0530</pubDate>
            <description><![CDATA[&lt;p&gt;സഞ്ജുവിന്റെ സെല്&zwj;ഫ്&zwnj;ലസ് ഇന്നിങ്സിനും ബുംറയുടെ കൃത്യതയ്ക്കും ജേക്കബ് ബെഥലിന്റെ പോരാട്ടത്തിനുമൊപ്പം ചേര്&zwj;ത്തുവെക്കാൻ കഴിയുന്ന രണ്ട് ക്യാച്ചുകള്&zwj;. അക്&zwnj;സര്&zwj; പട്ടേല്&zwj; നിമിഷങ്ങള്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk19vm0n3qhaw2n01cdf125z,imgname-axar-patel-1772791648277.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;1983 ഏകദിന ലോകകപ്പ് ഫൈനലില്&zwj; സാക്ഷാല്&zwj; വിവ് റിച്ചാര്&zwj;ഡ്&zwnj;സിനെ പുറത്താക്കാൻ കപില്&zwj; ദേവ് എടുത്ത റണ്ണിങ്ങ് ക്യാച്ച് ഓര്&zwj;മയില്ലെ. പിന്നീട് 2007 ടി20 ലോകകപ്പ് കലാശപ്പോരില്&zwj; പാക്കിസ്ഥാനെതിര ഷോര്&zwj;ട്ട് ഫൈൻ ലെഗില്&zwj; ശ്രീശാന്തിന്റെ സുരക്ഷിതമായ കൈകള്&zwj;. കെനിങ്ടണ്&zwj; ഓവലില്&zwj; രോഹിത് ശര്&zwj;മയ്ക്ക് നഷ്ടപ്പെട്ടുപോയെന്നുറപ്പിച്ച കിരീടം തിരികെ നല്&zwj;കിയ സൂര്യകുമാര്&zwj; യാദവ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തില്&zwj; ഐക്കോണിക്കായ മൂന്ന് ക്യാച്ചുകള്&zwj;. മൂന്ന് മാച്ച് ഡിഫൈനിങ് മൊമന്റുകള്&zwj;.&lt;/p&gt;&lt;p&gt;വാംഖഡയില്&zwj;&zwj; നിന്ന് അഹമ്മദാബാദിലേക്ക് സൂര്യകുമാര്&zwj; യാദവിന്റെ സംഘത്തെ കൈപിടിച്ചുകയറ്റിയതും അത്തരം ചില നിമിഷങ്ങളായിരുന്നു. സഞ്ജുവിന്റെ സെല്&zwj;ഫ്&zwnj;ലസ് ഇന്നിങ്സിനും ബുംറയുടെ കൃത്യതയ്ക്കും ജേക്കബ് ബെഥലിന്റെ പോരാട്ടത്തിനുമൊപ്പം ചേര്&zwj;ത്തുവെക്കാൻ കഴിയുന്ന രണ്ട് ക്യാച്ചുകള്&zwj;. An Axar Patel Brilliance.&lt;/p&gt;&lt;p&gt;ആദ്യ മൊമന്റ് സംഭവിക്കുന്നത് നാലാം ഓവറിലെ ആദ്യ പന്തിലാണ്. 254 എന്ന ടാർഗറ്റ്. ഫില്&zwj; സാള്&zwj;ട്ട് മടങ്ങി. ക്രീസിലുള്ളത് മോശം ഫോമിലുള്ള ജോസ് ബട്ട്&zwnj;ലർ. ഇംഗ്ലണ്ടിന്റെ സാധ്യതകള്&zwj;ക്ക് ഒരു ടിപ്പിക്കല്&zwj; ഹാരി ബ്രൂക്ക് ഇന്നിങ്സ് അനിവാര്യമായിരുന്നു. പക്ഷേ, ബുംറയുടെ സ്ലോ ബോള്&zwj; ബ്രൂക്കിന്റെ കണക്കുകൂട്ടലെല്ലാം തെറ്റിക്കുകയാണ്. ഷോട്ടിലേക്ക് അല്&zwj;പ്പം നേരത്തെ കടന്ന ബ്രൂക്കിന്റെ ബാറ്റില്&zwj; നിന്ന് പന്ത് കവറിലേക്ക് ഉയർന്ന് പൊങ്ങി.&lt;/p&gt;&lt;p&gt;പോയിന്റിലായിരുന്നു അക്സർ നിലയുറപ്പിച്ചിരുന്നത്. പന്തില്&zwj; നിന്ന് കണ്ണെടുക്കാതെ അയാള്&zwj; പിന്നോട്ടോടി. ഒന്നും രണ്ടുമല്ല 24 മീറ്റർ. ഇത്തരം ക്യാച്ചുകള്&zwj; പൂർണമാകണമെങ്കില്&zwj; ഫീല്&zwj;ഡറുടെ ജഡ്&zwnj;ജ്&zwnj;മെന്റ് കൃത്യമായിരിക്കണം, ശരീരത്തിന്റെ ബാലൻസ് അതിനൊപ്പം നില്&zwj;ക്കം. ആകാശത്ത് നിന്ന് പന്ത് മൈതാനത്തേക്ക് തിരിച്ചെത്തുമ്പോഴേക്കും അക്സർ ഇത് രണ്ടും കൈവരിച്ചിരുന്നു. ശ്വാസമടക്കിപ്പിടിച്ചിരുന്ന ഗ്യാലറിക്ക് മുന്നിലേക്ക് അക്&zwnj;സർ ഡൈവ് ചെയ്ത് വീണു. അപ്പോഴേക്കും ക്യാച്ച് അക്സർ കൈപ്പിടിയിലൊതുക്കിയിരുന്നു. അബ്&zwnj;സല്യൂട്ട് ബ്യൂട്ടിയെന്ന് രവി ശാസ്ത്രി വാഴ്ത്തി.&lt;/p&gt;&lt;p&gt;സെമി ഫൈനല്&zwj; അതിന്റെ ഏറ്റവും ത്രില്ലിങ്ങായ ഫേസിലേക്ക് കടന്നപ്പോഴായിരുന്നു അക്സറിന്റെ രണ്ടാം വരവ്. ജേക്കബ് ബെഥല്&zwj; - വില്&zwj; ജാക്&zwnj;സ് കൂട്ടുകെട്ട് ഇംഗ്ലണ്ട് ക്യാമ്പില്&zwj; പ്രതീക്ഷ പാകുകയായിരുന്നു. കൂട്ടുകെട്ട് 39 പന്തില്&zwj; 77ല്&zwj; എത്തി. ജാക്&zwnj;സിനെ ഡീപില്&zwj; എത്തിക്കാൻ നിരന്തരം വൈഡ് യോര്&zwj;ക്കറുകള്&zwj;ക്ക് ശ്രമിക്കുകയാണ് അര്&zwj;ഷദീപ് സിങ്ങ്. മൂന്ന് തവണ പാളിയ ശ്രമം. 14-ാം ഓവറിലെ അവസാന പന്ത്. ഒടുവില്&zwj; ആ ലോ ഫുൾ ടോസില്&zwj; ജാക്ക്&zwnj;സ് തന്റെ ബാറ്റ് വെച്ചു.&lt;/p&gt;&lt;p&gt;നിമിഷനേരംകൊണ്ട് ഡീപ് പോയിന്റിലേക്ക് ആ പന്ത് ഉയര്&zwj;ന്ന് പൊങ്ങി. ബ്രൂക്കിന്റെ ഷോട്ടിന് സമാനമായി അന്തരീക്ഷത്തില്&zwj; അധികസമയം നിലനിന്നില്ല പന്ത്. ഡീപ് കവ&zwj;ര്&zwj; പോയിന്റിനും ഡീപ് ബാക്ക്&zwnj;വേഡിനും ഇടയിലൂടെ ആ പന്ത് ബൗണ്ടറി റോപ്പ് കടക്കുമെന്ന് ഉറപ്പിച്ചു. ഹിയർ കംസ് അക്&zwnj;സർ പട്ടേല്&zwj; എഗെയിൻ. ഡീപ് കവറില്&zwj; നിന്ന് ഫുള്&zwj; സ്പ്രിന്റില്&zwj; ഡീപ് പോയിന്റിലേക്ക്. ശരീരത്തിന്റെ ബാലൻസ് പൂർണമായും നഷ്ടപ്പെട്ടെങ്കിലും സ്പ്രിന്റ് പൂർത്തിയാക്കുമ്പോള്&zwj; അക്&zwnj;സര്&zwj; ആ പന്തിന്റെ തന്റെ വരുതിയിലാക്കി..&lt;/p&gt;&lt;p&gt;ശേഷമായിരുന്നു അക്&zwnj;സറിന്റെ ഗെയിം അവയർനെസ്. പന്ത് തന്റെ കൈകളില്&zwj; നിന്ന് നഷ്ടമായേക്കാം, അല്ലെങ്കില്&zwj; ശരീരം ബൗണ്ടറി റോപ്പ് കടന്നേക്കാം. സമീപത്തുണ്ടായിരുന്ന ദുബെയുടെ കൈകളിലേക്ക് അക്&zwnj;സര്&zwj; പന്ത് സുരക്ഷിതമായി കൈമാറി. സ്ക്രീമര്&zwj;, ഇന്ത്യൻ ടീം അക്&zwnj;സറിലേക്ക് ഒഴികെയെത്തി, സൂര്യകുമാര്&zwj; യാദവ് അക്&zwnj;സറിനെ വാരിപ്പുണ&zwj;ര്&zwj;ന്നു. വാംഖഡയുടെ ആദരവും നിലയ്ക്കാത്ത ആരവങ്ങളും അക്&zwnj;സറിന്. മൊമന്റ് ഓഫ് ദ മാച്ച്.&lt;/p&gt;&lt;p&gt;ബെഥല്&zwj; - ജാക്ക്സ് കൂട്ടുകെട്ട് തകര്&zwj;ന്ന നിമിഷമായിരുന്നു ഇന്ത്യയുടെ സാധ്യതകള്&zwj; വീണ്ടും സജീവമായത്. ഇംഗ്ലണ്ടിന് വിനയായത് ഹാരി ബ്രൂക്ക് കൈവിട്ട സഞ്ജുവിന്റെ ക്യാച്ചായിരുന്നെങ്കില്&zwj; ഇന്ത്യക്ക് വിജയമൊരുക്കിയത് അക്സറിന്റെ അസാധാരണമായ രണ്ട് ക്യാച്ചുകളായിരുന്നു. ടൂര്&zwj;ണമെന്റിലുടനീളം 13 ക്യാച്ചുകള്&zwj; കൈവിട്ട നാണക്കേടിലെത്തിയ ഇന്ത്യ അത് വാംഖഡയില്&zwj; തിരുത്തി.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-axar-patels-brilliance-in-the-field-led-india-to-final-articleshow-4v04fh3"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: കളിതിരിച്ച ആറ് പന്തുകള്‍, ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യയുടെ 'ബുമ്രാസ്‌ത്രം]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-bumrah-defined-game-with-just-six-ball-indias-cheat-code-articleshow-d1lxxwm</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-bumrah-defined-game-with-just-six-ball-indias-cheat-code-articleshow-d1lxxwm</guid>
            <pubDate>Fri, 06 Mar 2026 15:28:30 +0530</pubDate>
            <description><![CDATA[&lt;p&gt;പന്തെടുത്തവരുടെയെല്ലാം ശവപ്പറമ്പാകാൻ വാംഖഡെ വിധിക്കപ്പെട്ട ദിനം. അവിടെ ബുംറ തന്റെ സ്പെല്&zwj; അവസാനിപ്പിക്കുന്നത് നാല് ഓവറില്&zwj; കേവലം 33 റണ്&zwj;സ് വഴങ്ങി ഒരുവിക്കറ്റുമായാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk199m7mwjz61mndgbehb3st,imgname-jasprit-bumrah-1772791058676.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാംഖഡയുടെ ഗ്യാലറികളിലെ ആരവങ്ങളും ആവേശവുമെല്ലാം പതിയെ അണഞ്ഞുതുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഐതിഹാസിക നിമിഷങ്ങള്&zwj;ക്ക് സാക്ഷ്യയായ മണ്ണില്&zwj; സമ്മര്&zwj;ദം തളം കെട്ടി നിന്നു. ആരാധകരുടെ ഹൃദയമിടിപ്പിന്റെ വേഗത ഉയരുകയാണ്. സൂര്യകുമാര്&zwj; യാദവിന്റെ സംഘം ഉയര്&zwj;ത്തിയ 254 റണ്&zwj;സെന്ന കൊടുമുടി ഒരറ്റത്തുനിന്ന് കയറിത്തുടങ്ങിയ ജേക്കബ് ബെഥല്&zwj; ഉന്നതിയോട് അടുക്കുന്നു. 18 പന്തുകളും 45 റണ്&zwj;സും, അതായിരുന്നു വ്യത്യാസം.&lt;/p&gt;&lt;p&gt;17-ാം ഓവർ അവസാനിക്കുമ്പോള്&zwj; സമാന സാഹചര്യത്തില്&zwj; ഇന്ത്യയേക്കാള്&zwj; നാല് റണ്&zwj;സിന് മുന്നിലായിരുന്നു ഇംഗ്ലണ്ട്. കമന്ററി ബോക്&zwnj;&zwj;സിലിരുന്ന് ഇംഗ്ലണ്ട് ഇതിഹാസം നാസർ ഹുസൈൻ പറഞ്ഞു. ഇന്ത്യയും ഇംഗ്ലണ്ടും സ്കോർ ചെയ്യുന്നത് ഒരേ വേഗത്തിലാണ്, എന്നാല്&zwj; ഇവിടെ ഒരു വ്യത്യാസമുണ്ട്. ഇന്ത്യക്കൊപ്പം ജസ്പ്രിത് ബുംറയുണ്ട്.&lt;/p&gt;&lt;p&gt;സൂര്യകുമാര്&zwj; യാദവ് പന്ത് ആ കൈകളിലേക്ക് കൈമാറുകയാണ്, 19-ാം ഓവറിലല്ല, 18-ാം ഓവറില്&zwj;. പൊടുന്നനെ ഗ്യാലറി ഉണ&zwj;ര്&zwj;ന്നു. ഒരൊറ്റ ഓവറെ അയാള്&zwj;ക്ക് അവശേഷിക്കുന്നുള്ളു. മത്സരത്തെ ഡിഫൈൻ ചെയ്യാൻ പോകുന്ന ആറ് പന്തുകള്&zwj;. Here comes Jasprit GOAT Bumrah. തങ്ങളെ തേടിയെത്താൻ പോകുന്നത് എന്തായിരിക്കുമെന്ന് ഇംഗ്ലണ്ടിന് നിശ്ചയമുണ്ടായിരുന്നു. In the death overs, he becomes the death, the destroyer of batters.&lt;/p&gt;&lt;p&gt;സ്ട്രൈക്കില്&zwj; സാം കറണ്&zwj;, മിഡില്&zwj; സ്റ്റമ്പിനെ ലക്ഷ്യമാക്കിയൊരു യോർക്കർ, ഡോട്ട്. പന്ത് കൈക്കലാക്കി കറണെ ബുംറയൊന്ന് നോക്കി. പിന്നാലെ ഒരു ടോ ക്രഷർ, ലോങ് ഓണിലേക്ക് സിംഗിള്&zwj; എടുത്ത് കറണ്&zwj; ബെഥലിന് സ്ട്രൈക്ക് കൈമാറി. അതുവരെ 223 സ്ട്രൈക്ക് റേറ്റില്&zwj; ബാറ്റ് ചെയ്ത ബെഥലിന്റെ ബാറ്റ് നിശബ്ദത തിരഞ്ഞെടുക്കകയാണ്, അല്ല ബുംറ ആ തീയങ്ങ് അണയ്ക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;തന്റെ കൈകളില്&zwj; നിന്ന് ഒരു അവസരം നിങ്ങള്&zwj; പ്രതീക്ഷിക്കേണ്ടതില്ലായെന്ന് ക്രിക്കറ്റ് ലോകത്തിന് മുന്നില്&zwj; പലകുറി പറഞ്ഞത് വാംഖഡയിലും ആവർത്തിച്ചു. ബെഥലിനൊരു പിൻ പോയിന്റ് യോർക്കര്&zwj;, സിംഗിള്&zwj;. ആശങ്കയിലിരുന്ന ഗ്യാലറികളില്&zwj; പ്രതീക്ഷ. ശേഷം, രണ്ട് ഫുള്&zwj; ടോസുകള്&zwj;, നിയര്&zwj; യോർക്കറുകള്&zwj; എന്ന് തന്നെ പറയാം, ശേഷം, യോര്&zwj;ക്കറുകൊണ്ട് ഓവര്&zwj; അവസാനിപ്പിക്കുന്നു. കൃത്യതയും പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രവചനാതീതമായ വേരിയേഷനുകളും, വിട്ടുനല്&zwj;കിയത് കേവലം ആറ് റണ്&zwj;സ്. പതിനാറാം ഓവറില്&zwj; എട്ട് റണ്&zwj;സും.&lt;/p&gt;&lt;p&gt;ബൗളര്&zwj;മാര്&zwj; മൃഗീയമായി ശിക്ഷിക്കപ്പെട്ട ഒരുമത്സരം, പന്തെടുത്തവരുടെയെല്ലാം ശവപ്പറമ്പാകാൻ വാംഖഡെ വിധിക്കപ്പെട്ട ദിനം. അവിടെ ബുംറ തന്റെ സ്പെല്&zwj; അവസാനിപ്പിക്കുന്നത് നാല് ഓവറില്&zwj; കേവലം 33 റണ്&zwj;സ് വഴങ്ങി ഒരുവിക്കറ്റുമായാണ്. വാംഖഡെ ഒന്നടങ്കം എഴുന്നേറ്റ് നില്&zwj;ക്കുകയായിരുന്നു, കണ്ടുതീര്&zwj;ത്ത അസാധാരണമായ ആറ് പന്തുകളുടെ ആശ്ചര്യം അവരിലുണ്ടായിരുന്നു. എം എസ് ധോണിയും രോഹിത് ശർമയും കയ്യടിക്കാൻ വിധിക്കപ്പെട്ടവരിലുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ബുംറയുടെ സ്പെല്ലിന്റെ മഹിമ അറിയണമെങ്കില്&zwj; സാഹചര്യങ്ങളും മറ്റ് ബൗളര്&zwj;മാരുടെ പ്രകടനങ്ങളും താരതമ്യപ്പെടുത്തണം. ക്രിക്കറ്റ് പുസ്കകങ്ങളിലെ ഒട്ടുമിക്ക ആയുധങ്ങളെല്ലാം കൈവശമുള്ള ബുംറ തന്റെ ക്ലാസ് തെളിയിക്കാൻ തിരഞ്ഞെടുത്ത് ഒരു അനുകൂലമായ വിക്കറ്റിലായിരുന്നില്ല. ഫ്ലാറ്റ് വിക്കറ്റ്, ക്ലിയര്&zwj;ളി എ ഫ്ലാറ്റ് വിക്കറ്റ്. മത്സരത്തില്&zwj; 40 ഓവറുകളില്&zwj; പിറന്നത് 499 റണ്&zwj;സാണ്, റണ്&zwj;റേറ്റ് 12.5 ആയിരുന്നു. ബുംറയൊഴികയുള്ള മറ്റ് ബൗളര്&zwj;മാര്&zwj; എറിഞ്ഞത് 36 ഓവറുകള്&zwj; എക്കണോമി 13ന് അടുത്ത്, ബുംറയുടേത് കേവലം 8.2 മാത്രം. ഇംഗ്ലണ്ട് നായകനെ മടക്കിയ ആ പന്ത് വിസ്മരിക്കുന്നില്ല. ജീനിയസ്.&lt;/p&gt;&lt;p&gt;ഈ കണക്കുകള്&zwj;ക്കൊണ്ട് മാത്രമല്ല ബുംറ ഒരു ജീനിയസ് ആകുന്നത്. വലിയ മത്സരങ്ങളില്&zwj; സമ്മര്&zwj;ദത്തെ അനായാസം ആവാഹിച്ച് തന്നെ അതിര്&zwj;ത്തി കടത്താൻ ഒരുങ്ങിയിരിക്കുന്ന ബാറ്റര്&zwj;മാര്&zwj;ക്ക് മുന്നിലേക്ക് യോര്&zwj;ക്കറുകളെ നിരന്തരം തുറന്നുവിടാനുള്ള അയാളുടെ അസാധാരണമായ മികവ്. അത് ഒരു തവണയല്ല പലകുറി, പല മൈതാനങ്ങളില്&zwj;, പല എതിരാളികള്&zwj;ക്കെതിരെ. രണ്ട് വര്&zwj;ഷം മുൻപ് കെനിങ്ടണ്&zwj; ഓവലില്&zwj; സംഭവിച്ചത് വാംഖഡയില്&zwj; നിന്ന് വിഭിന്നമായ ഒന്നായിരുന്നില്ലല്ലോ.&lt;/p&gt;&lt;p&gt;മത്സരം കൈവിടുന്ന നിമിഷത്തില്&zwj; നിങ്ങള്&zwj;ക്ക് അയാളുടെ കൈകകളിലേക്ക് നോക്കാം. സച്ചിൻ തെൻഡുല്&zwj;ക്കറിനും ധോണിക്കും വിരാട് കോഹ്&zwnj;ലിക്കും രോഹിതിനും ശേഷം ഒരു ജനതയുടെ പ്രതീക്ഷയായി മാറിയ പേര്. ജസ്പ്രിത് ജസ്ബി&zwj;&zwj;ര്&zwj; സിങ് ബുംറ.&lt;/p&gt;&lt;p&gt;മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ശേഷം സഞ്ജു സാംസണിന് അത് തനിക്ക് അര്&zwj;ഹതപ്പെട്ടതായി ഒരു നിമിഷം പോലും തോന്നിയില്ല. ഈ മാൻ ഓഫ് ദ മാച്ച് പുരസ്കാരം അര്&zwj;ഹിക്കുന്നത് ജസ്പ്രിത് ബുംറയാണ്. തലമുറയില്&zwj; ഒരിക്കല്&zwj; മാത്രം സംഭവിക്കുന്ന ലോകോത്തര ബൗള&zwj;ര്&zwj;. അത് അദ്ദേഹം ഇന്നും തെളിയിച്ചു. ബുംറയില്ലായിരുന്നെങ്കില്&zwj; ഈ പുരസ്കാരം എന്റെ കൈകളിലെത്തില്ലായിരുന്നു. ബുംറയില്ലായിരുന്നെങ്കില്&zwj; ഒരു പക്ഷേ വാംഖഡെ മറ്റൊരു അഹമ്മദാബാദാകുമായിരുന്നില്ലെ.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-bumrah-defined-game-with-just-six-ball-indias-cheat-code-articleshow-d1lxxwm"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: കണക്കുകളെല്ലാം വാംഖഡയില്‍ തീർത്തിട്ടുണ്ട്; സഞ്ജു സെല്‍ഫ്‌ലസ് സാംസണ്‍]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-sanju-samson-once-again-rises-seals-final-clash-with-nz-articleshow-xr5mcim</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-sanju-samson-once-again-rises-seals-final-clash-with-nz-articleshow-xr5mcim</guid>
            <pubDate>Fri, 06 Mar 2026 15:20:51 +0530</pubDate>
            <description><![CDATA[&lt;p&gt;നേര്&zwj;ക്കുനേര്&zwj; വന്നപ്പോഴെല്ലാം ആര്&zwj;ച്ചറിന്റെ വേഗപന്തുകള്&zwj; ആ ബാറ്റിനെ മൃഗീയമായി നിശബ്ദമാക്കിയിട്ടേയുള്ളു. എല്ലാം പഴങ്കതകളാകുകയാണ്, ഈഡൻ ഗാര്&zwj;ഡൻസില്&zwj; വീണ തീ വാംഖഡയില്&zwj; ആളിക്കത്തിക്കാനൊരുങ്ങിയായിരുന്നു വരവ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk18sv6nk84zbc9spsqmd6hm,imgname-sanju-samson-1772790541525.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യൻ ക്രിക്കറ്റിന്റെ വിശുദ്ധഭൂമിയായ വാംഖഡെ. അന്തരീക്ഷത്തിലും മണ്ണിലുമെല്ലാം ക്രിക്കറ്റ് അലിഞ്ഞുചേര്&zwj;ന്ന ഇടം. സച്ചിൻ തെൻഡുല്&zwj;ക്കറിനും എം എസ് ധോണിക്കും വിരാട് കോഹ്ലിക്കും രോഹിത് ശര്&zwj;മയ്ക്കുമൊക്കെ വേണ്ടി മാത്രം ശബ്ദമുയര്&zwj;ത്തിയ ഗ്യാലറികള്&zwj;. ആ മൈതാനത്തേക്ക് ഒൻപതാം നമ്പര്&zwj; ജഴ്&zwnj;സിയണിഞ്ഞ് ഒരു മലയാളി താരം ചുവടുവെക്കുകയാണ്. ക്ഷീണമില്ലാത്ത തിരമാലകള്&zwj; പോലെ അവിടെ അവന്റെ പേര് ഉച്ഛരിക്കപ്പെടുന്നു...സഞ്ജു, സഞ്ജു വിശ്വനാഥ് സാംസണ്&zwj;.&lt;/p&gt;&lt;p&gt;തന്റെ കരിയറിന് മുന്നില്&zwj; തെളിഞ്ഞ വെളിച്ചത്തെ ഒരിക്കല്&zwj; ഊതിക്കെടുത്തിയ ജോഫ്ര ആര്&zwj;ച്ചര്&zwj;. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് കളം ഒരുങ്ങും മുൻപ് തന്നെ അപായ മുന്നറിയിപ്പുകള്&zwj; സ&zwj;ഞ്ജുവിനെ തേടിയെത്തിയിരുന്നു. നേര്&zwj;ക്കുനേര്&zwj; വന്നപ്പോഴെല്ലാം ആര്&zwj;ച്ചറിന്റെ വേഗപന്തുകള്&zwj; ആ ബാറ്റിനെ മൃഗീയമായി ോനിശബ്ദമാക്കിയിട്ടേയുള്ളു. എല്ലാം പഴങ്കതകളാകുകയാണ്, ഈഡൻ ഗാര്&zwj;ഡൻസില്&zwj; വീണ തീ വാംഖഡയില്&zwj; ആളിക്കത്തിക്കാനൊരുങ്ങിയായിരുന്നു വരവ്.&lt;/p&gt;&lt;p&gt;ആര്&zwj;ച്ചറിന്റെ മൂന്നാം പന്ത്, ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലൊരു ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി. ക്രോസ് ബാറ്റഡ് ഷോട്ടില്&zwj; നിന്ന് പന്ത് മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറിവര കടക്കുന്നു. വീണ്ടും തേടിയെത്തി മറ്റൊരു ഷോര്&zwj;ട്ട് ബോള്&zwj;, ഇത്തവണ ആ&zwj;ര്&zwj;ച്ചറിന്റെ പേസിനെ ഉപയോഗിച്ചുകൊണ്ടൊരു പുള്&zwj; ഷോട്ട്, സിക്സ്. ഭൂതകാലം വേട്ടയാടപ്പെടുന്നതിന്റെ അടയാളങ്ങള്&zwj; അയാളുടെ ശരീരഭാഷയിലുണ്ടായിരുന്നില്ല അപ്പോള്&zwj;. രണ്ട് ഷോട്ടുകളില്&zwj; സഞ്ജു പറഞ്ഞുവെച്ചു, I am here to dominate you എന്ന്.&lt;/p&gt;&lt;p&gt;മൂന്നാം ഓവറില്&zwj; ആർച്ചർ തിരിച്ചെത്തിയപ്പോള്&zwj; കണക്കുകള്&zwj; പറയുന്നത് കളിവാക്കല്ല എന്ന തോന്നിച്ചൊരു നിമിഷമുണ്ടായി. പക്ഷേ, കളിദൈവങ്ങള്&zwj; കണ്ണടച്ചു. ഹാരി ബ്രൂക്ക് നിങ്ങള്&zwj; എന്താണ് ചെയ്തതെന്ന ചോദ്യം ഇംഗ്ലീഷ് ആകാശത്തിന് കീഴില്&zwj; മുഴങ്ങുന്നുണ്ടായിരുന്നു അപ്പോള്&zwj;. തന്റെ ബൗളര്&zwj;മാരെ തീയിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു താനെന്ന് വൈകാതെ ബ്രൂക്കിന് മനസിലായി. തന്റെ പേസിന്റെ മുര്&zwj;ച്ചയില്ലാതാക്കിയ സഞ്ജുവിന് ആര്&zwj;ച്ചറിന്റെ വക ഒരു പേസ് ഓഫ് ഡെലിവെറി, ഒരു ബ്രൂട്ടല്&zwj; പുള്&zwj; വിത്ത് എ സ്വീറ്റ് സൗണ്ട്.&lt;/p&gt;&lt;p&gt;തന്റെ ബാറ്റില്&zwj; നിന്ന് മൂളിപ്പറന്ന പന്തിന്റെ ദിശപോലും നോക്കാൻ തുനിഞ്ഞില്ല സഞ്ജു. അത് എവിടെയാണ് വിശ്രമിക്കുക എന്നതില്&zwj; അയാള്&zwj;ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. സച്ചിൻ തെൻഡുല്&zwj;ക്കര്&zwj; സ്റ്റാൻഡ് കടന്ന് പന്ത് നിക്ഷേപിക്കപ്പെട്ടത് സെക്കൻഡ് ടയറില്&zwj;. മാസിന്റെ സമയം കഴിഞ്ഞു, ഇനി ആര്&zwj;ച്ചറിനൊരു ക്ലാസ് മറുപടി. ഫോ&zwj;ര്&zwj;ത്ത് സ്റ്റമ്പ് ലൈനിലൊരു യോര്&zwj;ക്കര്&zwj;, തന്റെ ബാറ്റിനെ പൊടുന്നെനെ നിലം തൊടീച്ചു സഞ്ജു, ഷോര്&zwj;ട്ട് തേഡിനേയും ബാക്ക്&zwnj;വേഡ് പോയിന്റിനേയും കീറിമുറിച്ചൊരു ബൗണ്ടറി, എലഗന്റ്.&lt;/p&gt;&lt;p&gt;കമന്ററി ബോക്സിലിരുന്ന് രവി ശാസ്ത്രിയുടെ വാഴ്ത്തുപാട്ട് അവസാനിക്കും മുൻപ് വില്&zwj; ജാക്&zwnj;സിനെതിരെ ഒരു കട്ട് ഷോട്ട്. നിരാശപ്പെടരുത് അവസരം തേടിയെത്തും, കാത്തിരിക്കുക എന്ന് സഞ്ജുവിന്റെ കാതുകളില്&zwj; ഓതിയ സാക്ഷാല്&zwj; രോഹിത് ശര്&zwj;മ കയ്യടിക്കുന്നുണ്ടായിരുന്നു വിഐപി ബോക്&zwnj;സിലിരുന്ന്. വിക്കറ്റിന്റെ സ്വഭാവം അളക്കാൻ നിമിഷ നേരം മാത്രം ലഭിക്കുന്ന ട്വന്റി 20യില്&zwj; സഞ്ജുവിന്റെ ഗെയിം പ്ലാനുകള്&zwj;ക്ക് വല്ലാത്തൊരു വേഗതയുണ്ടായിരുന്നു വാംഖഡയില്&zwj;.&lt;/p&gt;&lt;p&gt;പേസ് ഓഫ് ഡെലിവെറികള്&zwj;ക്കൊണ്ട് ടൂര്&zwj;ണമെന്റിലുടനീളം ബാറ്റര്&zwj;മാരെ കുഴക്കിയ സാം കറൻ. സ&zwj;ഞ്ജുവിനായും കരുതിവെച്ചു അങ്ങനൊന്ന്. മണിക്കൂറില്&zwj; 82 കിലോമീറ്റര്&zwj; മാത്രം വേഗതയുള്ളൊരു പന്ത്. സ&zwj;ഞ്ജുവിന്റെ പിഴവിനായി മിഡ് ഓണില്&zwj; ബ്രൂക്ക് ഒരുങ്ങിനിന്നു. എന്നാല്&zwj;, സഞ്ജു ആ പന്ത് ബാറ്റിലേക്ക് എത്തുന്നതു വരെ കാത്തിരുന്നു, അല്&zwj;പ്പമധികസമയം തന്നെ. മിഡ് ഓണിന് മുകളിലൂടെ ഒരു ലോഫ്റ്റഡ് ഷോട്ട്, ബൗണ്ടറി. തന്ത്രം പാളിയതിന്റെ എല്ലാ ജാള്യതയും ബ്രൂക്കിന്റെ മുഖത്തുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;പവര്&zwj;പ്ലേ പൂര്&zwj;ത്തിയാകുമ്പോള്&zwj; ഇന്ത്യൻ സ്കോര്&zwj; 67-1. സ&zwj;ഞ്ജു 20 പന്തില്&zwj; 41 റണ്&zwj;സ്. അഭിഷേക് ശര്&zwj;മയുടെ അഭാവം ഒരു തരിപോലും അറിഞ്ഞിട്ടില്ല വാംഖഡെ. ആദില്&zwj; റഷീദിനെ വരവേറ്റത് കവറിലൂടെ ബൗണ്ടറി നേടി. സഞ്ജുവിന്റെ ഫൂട്ട് വര്&zwj;ക്കുകളെ നിരന്തരം വിമര്&zwj;ശിക്കുന്ന സുനില്&zwj; ഗവാസ്ക്കര്&zwj; തന്റെ വാക്കുകള്&zwj; തിരുത്തുകയാണിവിടെ. ഡോവ്&zwnj;സണ്&zwj;ന്റെ ടോസ്&zwj;ഡ് അപ്പ് ഡെലിവെറിയില്&zwj; ഒരു ഇൻസൈഡ് ഔട്ട് ലോഫ്റ്റഡ് ഡ്രൈവ്, ആൻ ഐ പ്ലീസിങ് വണ്&zwj;, 26 പന്തില്&zwj; അര്&zwj;ദ്ധ സെഞ്ചുറി.&lt;/p&gt;&lt;p&gt;സാം കറണും ആദില്&zwj; റഷീദിനും ജേമി ഓവര്&zwj;ട്ടണുമൊന്നും സഞ്ജുവിന്റെ ബാറ്റിനെ മറികടക്കാനായില്ല. ഈഡനിലെ രക്ഷകൻ വാംഖഡയിലും അതേ കുപ്പായം അണിയുകയായിരുന്നു. ജോഫ്ര ആര്&zwj;ച്ചര്&zwj; മൂന്നാം വട്ടം മുന്നിലെത്തിയപ്പോഴും ദയകാണിച്ചില്ല. ബാക്ക് വേഡ് പോയിന്റിലേക്കും ലോങ് ഓഫിലേക്കും സിക്&zwnj;സറുകള്&zwj;. ആര്&zwj;ച്ചറിന്റെ 14 പന്തുകളായിരുന്നു വാംഖഡയില്&zwj; സ&zwj;ഞ്ജു നേരിട്ടത്, സ്കോര്&zwj; ചെയ്തത് 38 റണ്&zwj;സ്. നാല് സിക്സും മൂന്ന് ഫോറും. ഒരു ലോകകപ്പ് മത്സരത്തില്&zwj; ഏറ്റവും കൂടുതല്&zwj; സിക്സറുകള്&zwj; വഴങ്ങുന്ന ബൗളറായി മാറി ആ&zwj;ര്&zwj;ച്ചര്&zwj;, ഏഴെണ്ണം, നാലും സഞ്ജുവിന്റ സംഭാവന.&lt;/p&gt;&lt;p&gt;സെമിക്ക് മുൻപ് ആര്&zwj;ച്ചറിനെതിരെ നേരിട്ട 23 പന്തില്&zwj; 25 റണ്&zwj;സ് മാത്രമാണ് സഞ്ജുവിന് നേടാനായിട്ടുള്ളതെന്ന് ഓര്&zwj;ക്കണം, മൂന്ന് തവണ പുറത്തുമായി. ആ കണക്കുപുസ്തകം ഇനി അടച്ചുവെക്കാം.&lt;/p&gt;&lt;p&gt;13-ാം ഓവര്&zwj; അവസാനിക്കുമ്പോള്&zwj; സ&zwj;െഞ്ചുറിയിലേക്കുള്ള ദൂരം കേവലം 11 റണ്&zwj;സ് മാത്രമാണ്. ഇനിയും ഏഴ് ഓവറുകള്&zwj; അപ്പോഴും ബാക്കിയുണ്ട്. അതിനുള്ള അവസരവും സമയവുമെല്ലാം മുന്നില്&zwj; അവശേഷിക്കുന്നു. മൂന്നക്കം തൊട്ടാല്&zwj; സുരേഷ് റെയ്നയ്ക്ക് ശേഷം ടി20 ലോകകപ്പില്&zwj; സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാകാം. പക്ഷേ, ആ 11 റണ്&zwj;സിനേക്കാള്&zwj; ടീമിന് അയാള്&zwj; മുൻഗണന നല്&zwj;കാൻ തിരുമാനമെടുത്തു.&lt;/p&gt;&lt;p&gt;വില്&zwj; ജാക്ക്&zwnj;സിന്റെ പന്തില്&zwj; കൂറ്റനടിക്കുള്ള ശ്രമം ഫില്&zwj; സാള്&zwj;ട്ടിന്റെ കൈകളില്&zwj; സ്വീപ്പര്&zwj; കവറില്&zwj; അവസാനിക്കുകയാണ്. 42 പന്തില്&zwj; 89 റണ്&zwj;സ്, എട്ട് ഫോറും ഏഴ് സിക്സും, സ്ട്രൈക്ക് റേറ്റ് 212. എ സെല്&zwj;ഫ്&zwnj;ലെസ് ഇന്നിങ്സ്.&lt;/p&gt;&lt;p&gt;കമന്ററി ബോക്സില്&zwj; ഇരുന്ന് ദിനേശ് കാര്&zwj;ത്തിക്ക് പറഞ്ഞു. ഒരു ഹീറോയ്ക്കുള്ള ആദരം അയാള്&zwj; അര്&zwj;ഹിക്കുന്നു. ആ വലിയ സ്കോറിനായി അയാള്&zwj;ക്ക് മുന്നില്&zwj; അവസരമുണ്ടായിരുന്നു. പക്ഷേ, അയാളുടെ ചിന്തകളില്&zwj; ടീമിന്റെ താല്&zwj;പ്പര്യങ്ങള്&zwj; മാത്രമായിരുന്നു. സഞ്ജു സാംസണ്&zwj;, നിങ്ങളാണ് യഥാര്&zwj;ത്ഥ ഹീറോ. രോഹിത് ശര്&zwj;മ സാക്ഷി, എം എസ് ധോണി സാക്ഷി, സുനില്&zwj; ഗവാസ്ക്കര്&zwj; സാക്ഷി, രവി ശാസ്ത്രി സാക്ഷി, ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയില്&zwj; അയാള്&zwj;, സഞ്ജു സാംസണ്&zwj;. വാംഖഡയിലെ ഗ്യാലറികളും ഇന്ത്യൻ ഡഗൗട്ടും സഞ്ജുവിന് അര്&zwj;ഹിച്ചതെല്ലാം നല്&zwj;കിയായിരുന്നു വരവേറ്റത്. ഇതിഹാസങ്ങളും വിണ്ണിലെ താരങ്ങളുമെല്ലാം അണിനിരന്ന വാംഖഡയില്&zwj; സഞ്ജുവിനോളം തിളക്കം അപ്പോള്&zwj; മറ്റാര്&zwj;ക്കുമുണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;അവിടം കൊണ്ട് അവസാനിച്ചില്ല, ജേക്കബ് ബെഥല്&zwj; തല്ലിച്ചതച്ച വരുണിന് ആത്മവിശ്വാസം നല്&zwj;കി ജോസ് ബട്ട്ലറിന്റെ സ്റ്റമ്പുകള്&zwj; നിലം പതിപ്പിച്ചു. ബഥലിന്റെ നിര്&zwj;ണായകമായ റണ്ണൗട്ടില്&zwj; സ&zwj;ഞ്ജുവിന്റെ കൈകള്&zwj; വഹിച്ച പങ്ക് ചെറുതായിരുന്നില്ല. എല്ലാത്തിനും ഉപരിയായി തനിക്ക് ലഭിച്ച മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരത്തിന് അര്&zwj;ഹൻ തലമുറയില്&zwj; ഒരിക്കല്&zwj;മാത്രം സംഭവിക്കുന്ന അത്ഭുതമായ ജസ്പ്രിത് ബുമ്രയാണെന്ന് പറഞ്ഞു. ബുമ്രയില്ലായിരുന്നെങ്കില്&zwj; തനിക്ക് ഈ പുരസ്ക്കാരം വാങ്ങാൻ സാധിക്കുകയില്ലായിരുന്നുവെന്ന് ക്രിക്കറ്റ് ലോകത്തോട് പറയാൻ മടികാണിച്ചില്ല. സഞ്ജുവിന് മാത്രം സാധിക്കുന്ന ചിലത്.&lt;/p&gt;&lt;p&gt;ലോകകപ്പ് തുടങ്ങുമ്പോള്&zwj; കരിയര്&zwj; അവസാനിച്ചെന്ന് വിധികുറിക്കപ്പെട്ടു. വെസ്റ്റ് ഇൻഡീസിനെതിരെ വെ&zwj;ര്&zwj;ച്വല്&zwj; നോക്കൗട്ടില്&zwj; അപരാജിതൻ, 97 റണ്&zwj;സ്. സെമി ഫൈനലില്&zwj; 89 റണ്&zwj;സ്. നാല് കളികളില്&zwj; നിന്ന് 201 പ്രഹരശേഷിയില്&zwj; 232 റണ്&zwj;സ്. ഇന്ത്യൻ ക്രിക്കറ്റില്&zwj; തന്റെ സിംഹാസനം അയാള്&zwj; ഉറപ്പിക്കുകയാണ്. ഡാര്&zwj;ളിങ് ബോയ് ഫ്രം കേരള.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-sanju-samson-once-again-rises-seals-final-clash-with-nz-articleshow-xr5mcim"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: വരുണിന്റെ മിസ്റ്ററി എവിടെ? ബൗളിങ് നിരയുടെ ഫോം കൊണ്ട് കിരീടം പ്രതിരോധിക്കാനാകുമോ?]]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-is-indias-bowling-a-concern-ahead-of-semi-final-clash-articleshow-bu90rww</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-is-indias-bowling-a-concern-ahead-of-semi-final-clash-articleshow-bu90rww</guid>
            <pubDate>Wed, 04 Mar 2026 17:59:34 +0530</pubDate>
            <description><![CDATA[&lt;p&gt;ജസ്പ്രിത് ബുമ്ര, വരുണ്&zwj; ചക്രവര്&zwj;ത്തി, അര്&zwj;ഷദീപ് സിങ്. ഈ മൂന്ന് പേരുകളാണ് ഇന്ത്യൻ ബൗളിങ് നിരയുടെ കാതല്&zwj;. സൂപ്പര്&zwj; എട്ട് അത്ര മികച്ചതായിരുന്നില്ല വരുണിന്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjwd31q9v653bptv2e3cvt97,imgname-varun-chakaravarthy-1772627265257.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഞ്ച് ബൗളര്&zwj;മാര്&zwj;, ഇതില്&zwj; രണ്ട് പേര്&zwj; ഓള്&zwj; റൗണ്ടര്&zwj;മാരും, അക്സര്&zwj; പട്ടേലും ഹാര്&zwj;ദിക്ക് പാണ്ഡ്യയും. ആറാമനായി ശിവം ദുബെ, പാ&zwj;ര്&zwj;ട്ട് ടൈം ബൗളര്&zwj;. സൂപ്പ&zwj;ര്&zwj; എട്ടില്&zwj; അഹമ്മദാബാദിലും ചെപ്പോക്കിലും ഈഡൻ ഗാര്&zwj;ഡൻസിലും എതിര്&zwj; ബാറ്റിങ് നിരയുടെ ചൂടറിഞ്ഞു സൂര്യകുമാര്&zwj; യാദവിന്റെ സംഘം. സിംബാബ്&zwnj;വെയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ ബാറ്റിങ് നിര കരകയറ്റിയപ്പോള്&zwj; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അങ്ങനൊന്ന് സംഭവിച്ചില്ല. ഒരു വിക്കറ്റ് ടേക്കര്&zwj; ബൗളര്&zwj;കൂടിയില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണോ, ഈ ബൗളിങ് നിരയുടെ നിലവിലെ ഫോം കൊണ്ട് കിരീടം പ്രതിരോധിക്കാൻ കഴിയുമോ.&lt;/p&gt;&lt;p&gt;ജസ്പ്രിത് ബുമ്ര, വരുണ്&zwj; ചക്രവര്&zwj;ത്തി, അര്&zwj;ഷദീപ് സിങ്. ഈ മൂന്ന് പേരുകളാണ് ഇന്ത്യൻ ബൗളിങ് നിരയുടെ കാതല്&zwj;. സൂപ്പര്&zwj; എട്ട് അത്ര മികച്ചതായിരുന്നില്ല വരുണിന്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നാല് ഓവറില്&zwj; വഴങ്ങിയത് 47 റണ്&zwj;സ്. സിംബാബ്&zwnj;&zwj;വെയ്ക്ക് എതിരെ 35ഉം വെസ്റ്റ് ഇൻഡീസിനോട് 40 റണ്&zwj;സും. മൂന്ന് മത്സരങ്ങളിലും ഓരോ വിക്കറ്റുകളുമാണ് നേട്ടം. വരുണിനെ ക്രാക്ക് ചെയ്യാൻ ബാറ്റര്&zwj;മാര്&zwj;ക്ക് കഴിയുന്നുവെന്ന സൂചനയാണ് സൂപ്പ&zwj;ര്&zwj; എട്ട് നല്&zwj;കുന്നത്.&lt;/p&gt;&lt;p&gt;ഗ്രൂപ്പ് ഘട്ടത്തില്&zwj; 12 ഓവറുകളില്&zwj; നിന്ന് ഒൻപത് വിക്കറ്റാണ് വരുണ്&zwj; വീഴ്ത്തിയത്. അതും 5.16 എക്കണോമിയില്&zwj;. സൂപ്പര്&zwj; എട്ടിലും എറിഞ്ഞു 12 ഓവര്&zwj;, പക്ഷേ എക്കണോമി 10ന് മുകളിലെത്തിയിരിക്കുന്നു. വരുണിന്റെ മിസ്റ്ററിയെ ക്രാക്ക് ചെയ്യാൻ സ്വീപ്പ് ഷോട്ടുകളോ അണ്&zwj; ഓര്&zwj;ത്തഡോക്&zwnj;സായിട്ടുള്ള ശ്രമങ്ങളോ ഒന്നും ബാറ്റര്&zwj;മാര്&zwj; നടത്തുന്നില്ല. മറിച്ച് വരുണിനെതിരെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ലോങ് ഓണ്&zwj; ടാര്&zwj;ഗറ്റ് ചെയ്താണ് ബാറ്റര്&zwj;മാര്&zwj; റണ്&zwj;സ് നേടുന്നത്.&lt;/p&gt;&lt;p&gt;വിക്കറ്റില്&zwj; നിന്ന് കാര്യമായ സഹായം ലഭിക്കുന്നില്ല എങ്കില്&zwj; ഒരു മീഡിയം പേസറിനെ നേരിടുന്ന ലാഘവത്തോടെ വരുണിനെ കീഴടക്കാൻ കഴിയുമെന്ന് ഡേവിഡ് മില്ലറും ഡിവാള്&zwj;ഡ് ബ്രെവിസും തെളിയിച്ചു. ഇത് സെമി ഫൈനലിലേക്ക് എത്തുമ്പോള്&zwj; ഇന്ത്യ മറികടക്കേണ്ട ഒരു വെല്ലുവിളിയാണ്. ബുമ്ര തന്റെ സ്ഥിരത നിലനിര്&zwj;ത്തുന്നതുകൊണ്ടും അര്&zwj;ഷദീപ് കണിശത തുടരുന്നതുമാണ് ഇന്ത്യയ്ക്ക് വലിയ ക്ഷീണം സംഭവിക്കാത്തതിന്റെ കാരണം.&lt;/p&gt;&lt;p&gt;വെസ്റ്റ് ഇൻഡീസിനെതിരായ ഒരു മത്സരം മാറ്റി നിര്&zwj;ത്തിയാല്&zwj; ടൂര്&zwj;ണമെന്റില്&zwj; അര്&zwj;ഷദീപ് തന്റെ റോള്&zwj; ഭംഗിയായി നിര്&zwj;വഹിക്കുന്നുണ്ട്. ആറ് കളിയില്&zwj; അര്&zwj;ഷദീപ് എട്ട് വിക്കറ്റ് നേടിയിട്ടുണ്ട്. 7.7 എക്കണോമിയിലാണ് പന്തെറിയുന്നത്. മറുവശത്ത് ബുമ്ര തന്റെ ഗോട്ട് സ്റ്റാറ്റസിനോട് നീതി പുലര്&zwj;ത്തുന്നു. 6.30 എക്കണോമിയില്&zwj; ഒൻപത് വിക്കറ്റുകള്&zwj;. അക്സര്&zwj; പട്ടേല്&zwj; വിക്കറ്റ് ടേക്കിങ്ങിലൂടെ റണ്&zwj;സ് വിട്ടുനല്&zwj;കുന്നതിനെ ബാലൻസ് ചെയ്യുമ്പോള്&zwj; ഹാര്&zwj;ദിക്ക് എക്സ്പെൻസീവാണ്.&lt;/p&gt;&lt;p&gt;നമീബിയക്കും പാക്കിസ്ഥാനുമെതിരായ മത്സരങ്ങള്&zwj; മാറ്റി നിര്&zwj;ത്തിയാല്&zwj; ഹാര്&zwj;ദിക്കിന് ബൗളറെന്ന നിലയില്&zwj; ഓര്&zwj;ത്തുവെക്കാൻ കഴിയുന്ന പ്രകടനങ്ങളില്ല. നെതര്&zwj;ലൻഡ്&zwnj;സും വിൻഡീസും ദക്ഷിണാഫ്രിക്കയും നാല്&zwj;&zwj;പതോ അതിലധികമോ റണ്&zwj;സും ഹാര്&zwj;ദിക്കിനെതിരെ സ്കോര്&zwj; ചെയ്തു. രണ്ട് അല്ലെങ്കില്&zwj; മൂന്ന് ബൗളര്&zwj;മാര്&zwj; എക്&zwnj;സ്&zwnj;പെൻസീവാകുന്ന സാഹചര്യം ടൂര്&zwj;ണമെന്റില്&zwj; ആവര്&zwj;ത്തിക്കുന്നതുകണ്ടു. ഇവിടെ ആറാം ബൗളറുടെ അനിവാര്യത.&lt;/p&gt;&lt;p&gt;സൂര്യകുമാര്&zwj; യാദവിന്റെ മുന്നിലുള്ള ഓപ്ഷൻ ശിവം ദുബെ, തിലക് വർ&zwj;മ, അഭിഷേക് ശര്&zwj;മ എന്നിവരാണ്. ടീമിന്റെ ബാലൻസ് നിലനിര്&zwj;ത്തിക്കൊണ്ട് ദുബെയെയാണ് സൂര്യ നിരന്തരം ഉപയോഗിക്കാറുള്ളതും. എന്നാല്&zwj;, ദുബെയാണ് ടൂര്&zwj;ണമെന്റിലെ ഏറ്റവും എക്&zwnj;സ്&zwnj;പെൻസീവായ ഇന്ത്യൻ ബൗളര്&zwj;. ഇതുവരെ 9.2 ഓവര്&zwj; എറിഞ്ഞ ദുബെ വഴങ്ങിയത് 124 റണ്&zwj;സാണ്. എക്കണോമി 13.8, അഞ്ച് വിക്കറ്റുകളും നേടി. ദുബെയുടെ ഒരു ഓവര്&zwj; പോലും എതിരാളികള്&zwj;ക്ക് സാധ്യതകള്&zwj; തുറന്ന് നല്&zwj;കാൻ കെല്&zwj;പ്പുള്ളതാണ്.&lt;/p&gt;&lt;p&gt;ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സംഭവിച്ചതും അതായിരുന്നു. ദുബെയെറിഞ്ഞ രണ്ട് ഓവറില്&zwj; പ്രോട്ടിയാസ് സ്കോര്&zwj; ബോര്&zwj;ഡിലേക്ക് ചേര്&zwj;ക്കപ്പെട്ടത് 32 റണ്&zwj;സ്. സിംബാബ്&zwnj;വെയ്ക്ക് എതിരെ രണ്ട് ഓവറില്&zwj; വഴങ്ങിയത് 46 റണ്&zwj;സും. ദക്ഷിണാഫ്രിക്ക 20ന് മൂന്ന് എന്ന നിലയില്&zwj; നിന്നായിരുന്നു 187ലേക്ക് എത്തിയതെന്നും വിസ്മരിക്കാനാകില്ല.&lt;/p&gt;&lt;p&gt;ജസ്പ്രിത് ബുമ്രയ്ക്കും വരുണിനും ഓഫ് ഡെ ഒരുമിച്ച് സംഭവിച്ചാല്&zwj; റണ്ണൊഴുക്ക് പിടിച്ചുകെട്ടുക എളുപ്പമാകില്ല. കുല്&zwj;ദീപ് യാദവിനെപ്പോലെ എക്കണോമിക്കലായി പന്തെറിയുന്ന ഒരു വിക്കറ്റ് ടെക്കര്&zwj; ഡഗൗട്ടിലുണ്ട്. പക്ഷേ, താരത്തെ ടീമില്&zwj; എവിടെ ഉള്&zwj;പ്പെടുത്തും പകരം ആരെ ഒഴിവാക്കും എന്നതിലാണ് ആശയക്കുഴപ്പം മുഴുവൻ നിലനില്&zwj;ക്കുന്നത്. ബാറ്റിങ് നിര സന്തുലിതമായും എല്ലാവരും ഫോമിലും നിലനില്&zwj;ക്കുന്നു, ആരെയും ഒഴിവാക്കാൻ കഴിയുന്നതല്ല. അതുകൊണ്ട് വരുണ്&zwj; താളം കണ്ടത്തേണ്ടത് അനിവാര്യമാണ്.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-is-indias-bowling-a-concern-ahead-of-semi-final-clash-articleshow-bu90rww"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: ഇന്ത്യയെ കീഴടക്കാൻ പോന്ന ദക്ഷിണാഫ്രിക്ക, കാത്തിരിക്കുന്ന 'കെണികൾ']]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-five-challenges-in-front-of-india-ahead-of-south-africa-clash-articleshow-n0gacxk</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-five-challenges-in-front-of-india-ahead-of-south-africa-clash-articleshow-n0gacxk</guid>
            <pubDate>Sun, 22 Feb 2026 17:22:59 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു ഫൈനലിന്റെ എല്ലാ ചേരുവകകളുമുണ്ട് ടി20 ഫോര്&zwj;മാറ്റിലെ രണ്ട് ജയന്റുകള്&zwj; മാറ്റുരയ്ക്കുമ്പോള്&zwj;. പ്രോട്ടിയാസിനെ മറികടക്കാൻ ഇന്ത്യക്ക് മുന്നില്&zwj; ചില കടമ്പകളുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khg32jy6q45t585fgscb6knz,imgname-suryakumar-yadav-1771140369350.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബാര്&zwj;ബഡോസില്&zwj; കിരീടത്തിനരികിലൂടെ തലകുനിച്ച് നടക്കേണ്ടി വന്ന എയ്&zwnj;ഡൻ മാര്&zwj;ക്രം. ഇന്ത്യയ്ക്കായി ആ നിമിഷം കൈകളിലൊതുക്കിയ സൂര്യകുമാര്&zwj; യാദവ്. ടി20 ലോകകപ്പില്&zwj; ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പര്&zwj; എട്ടിന് അഹമ്മദാബാദില്&zwj; കളം ഒരുങ്ങുമ്പോള്&zwj; അത് ക്രിക്കറ്റ് ലോകത്തെ പുതിയൊരു വൈരത്തിന്റെ മറ്റൊരു അധ്യായം കൂടിയാണ്. ഫൈനലിന്റെ എല്ലാ ചേരുവകകളുമുണ്ട് ഫോര്&zwj;മാറ്റിലെ രണ്ട് ജയന്റുകള്&zwj; മാറ്റുരയ്ക്കുമ്പോള്&zwj;. പ്രോട്ടിയാസിനെ മറികടക്കാൻ ഇന്ത്യക്ക് മുന്നില്&zwj; ചില കടമ്പകളുണ്ട്, എന്തൊക്കെയാണെന്ന് പരിശോധിക്കാം.&lt;/p&gt;&lt;p&gt;എയ്&zwnj;&zwj;ഡൻ മാര്&zwj;ക്രം - ക്വിന്റണ്&zwj; ഡി കോക്ക് ഓപ്പണിങ് ദ്വയം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. മാര്&zwj;ക്രം ഈ ലോകകപ്പിലെ തന്നെ ഏറ്റവും കണ്&zwj;സിസ്റ്റന്റും അഗ്രസീവുമായുള്ള ബാറ്ററാണ്. നാല് മത്സരങ്ങളില്&zwj; നിന്ന് 178 റണ്&zwj;സാണ് പ്രോട്ടീയാസ് നായകന്റെ സമ്പാദ്യം. രണ്ട് അര്&zwj;ദ്ധ സെഞ്ചുറികള്&zwj; ഉള്&zwj;പ്പെടെ 186 സ്ട്രൈക്ക് റേറ്റിലാണ് മാര്&zwj;ക്രം ബാറ്റ് ചെയ്യുന്നതും. ന്യൂസിലൻഡിനെതിരായ നിര്&zwj;ണായക മത്സരത്തില്&zwj; കേവലം 44 പന്തിലാണ് താരം 86 റണ്&zwj;സ് അടിച്ചത്, 18 ഓവറും ക്രീസില്&zwj; നിന്ന് ജയം ദക്ഷിണാഫ്രിക്കയുടെ ഉറപ്പിച്ചായിരുന്നു മാര്&zwj;ക്രം കളം വിട്ടതും.&lt;/p&gt;&lt;p&gt;ഇനി ക്വിന്റണ്&zwj; ഡി കോക്ക്. ലോകകപ്പില്&zwj; അത്ര മികച്ച ഫോമിലല്ല ഡി കോക്കെങ്കിലും ഇന്ത്യ ഭയക്കേണ്ടതുണ്ട്. കാരണം, ഫോര്&zwj;മാറ്റുകള്&zwj;ക്കതീതമായി ഇന്ത്യക്കെതിരെയും ഇന്ത്യയിലെ മൈതാനങ്ങളിലും അസാധാരണ പ്രകടനങ്ങള്&zwj; പുറത്തെടുക്കുന്ന താരമാണ് ഡി കോക്ക്. താരത്തിന്റെ ടി20 കരിയറെടുത്താല്&zwj; സൂര്യകുമാര്&zwj; യാദവിന്റെ സംഘത്തിനെതിരെ 14 ഇന്നിങ്സുകളില്&zwj; നിന്ന് 507 റണ്&zwj;സ് നേടിയിട്ടുണ്ട്. 150 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്യുന്നതും, ആറ് തവണ സ്കോര്&zwj; അൻപതും കടന്നു. അതുകൊണ്ട് ഇരുവരേയും പുറത്താക്കി തുടക്കത്തിലെ മേല്&zwj;ക്കൈ നേടേണ്ടത് അനിവാര്യമാണ്. ഡികോക്കിനെതിരെ അര്&zwj;ഷദീപിനും മാര്&zwj;ക്രത്തിനെതിരെ അക്സറിനും മികച്ച റെക്കോ&zwj;ര്&zwj;ഡുണ്ട്.&lt;/p&gt;&lt;p&gt;ഇനി അഭിഷേക് ശര്&zwj;മയുടെ റണ്&zwj; വരള്&zwj;ച്ചയാണ്. കഴിഞ്ഞ ഏഴ് ഇന്നിങ്സില്&zwj; അഞ്ച് ഡക്കുകളുണ്ടായിട്ടും താരത്തിന്റെ ബാറ്റിങ്ങ് പ്രകടനത്തില്&zwj; ഒരുവിധ ആശങ്കകളുമില്ല എന്നാണ് നായകൻ സൂര്യ വ്യക്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും സൂപ്പര്&zwj; എട്ടിലും അഭിഷേക് പരാജയപ്പെടുകയാണെങ്കില്&zwj; ഇന്ത്യയ്ക്ക് തന്ത്രങ്ങള്&zwj; പൊളിച്ചെഴുതേണ്ടി വന്നേക്കും. താരം മികവിലേക്ക് മടങ്ങിയെത്തുകയാണെങ്കില്&zwj; മധ്യനിരയിലെ ഇന്ത്യൻ ബാറ്റര്&zwj;മാര്&zwj;ക്ക് സമ്മര്&zwj;ദമൊഴിവാക്കി ബാറ്റ് ചെയ്യാനും കഴിയും. തുടക്കത്തിലെ നഷ്ടപ്പെടുന്ന വിക്കറ്റുകള്&zwj; തിലക് വര്&zwj;മയേയും സൂര്യയേയും ട്രിക്കിയായ സാഹചര്യത്തിലേക്ക് നയിക്കുന്നതാണ് ടൂര്&zwj;ണമെന്റിലുടനീളം കണ്ടതും.&lt;/p&gt;&lt;p&gt;ഇവിടെയാണ് പ്രധാനപ്പെട്ട മറ്റൊരു ഘടകം. ദക്ഷിണാഫ്രിക്കയുടെ ഓഫ് സ്പിന്നര്&zwj;. ഇന്ത്യയുടെ ടോപ് ത്രീ ഇടം കയ്യൻ ബാറ്റര്&zwj;മാരായതുകൊണ്ട് തന്നെ ലോകകപ്പിലുടനീളം എതിര്&zwj; ടീമുകള്&zwj; ഓഫ് സ്പിൻ തന്ത്രം നിരന്തരം പ്രയോഗിച്ചിരുന്നു. മാര്&zwj;ക്രവും അത് തുടരുക തന്നെ ചെയ്യുമെന്ന് ഉറപ്പിക്കാം. ഡൊനോവൻ ഫെറയ്&zwnj;രയ്ക്ക് പരുക്കേറ്റതോട് പ്രോട്ടിയാസിന് മുന്നിലുള്ള ഓപ്ഷനുകള്&zwj;ക്ക് പരിമിതിയുണ്ട്. മാര്&zwj;ക്രവും ട്രിസ്റ്റൻ സ്റ്റബ്&zwnj;സുമാണ് ഓഫ് സ്പിന്നര്&zwj;മാരായി നിലവില്&zwj; ടീമിലുള്ളത്. മാര്&zwj;ക്രം ക്വാട്ട പൂര്&zwj;ത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം, താരം ബൗളിങ്ങില്&zwj; കൂടുതല്&zwj; പരിശീലനം നടത്തുന്നതാണ് അഹമ്മദാബാദില്&zwj; കണ്ടതും.&lt;/p&gt;&lt;p&gt;ഇന്ത്യയുടെ ടോപ് ഓര്&zwj;ഡര്&zwj; ബാറ്റര്&zwj;മാരുടെ ഓഫ് സ്പിന്നിനെതിരായ സ്ട്രൈക്ക് റേറ്റ് ലോകകപ്പില്&zwj; തീര്&zwj;ത്തും നിരാശപകരുന്നതാണ്. തിലകിന്റേത് നൂറില്&zwj; താഴെയുമാണ്. അഭിഷേകിന്റെ ഓഫ് സ്പിന്നിനെതിരായ പവര്&zwj;പ്ലേ സ്ട്രൈക്ക് റേറ്റ് 150ന് മുകളിലാണ്. ദക്ഷിണാഫ്രിക്കൻ സ്പിന്നര്&zwj;മാരെ ലഭിക്കുന്ന അവസരങ്ങളില്&zwj; കൗണ്ടര്&zwj; അറ്റായ്ക്ക് ചെയ്യുക എന്നതായിരുന്നു ഇന്ത്യ സ്വീകരിക്കുന്ന പ്രധാന തന്ത്രങ്ങളിലൊന്ന്. പാക്കിസ്ഥാന്റെ സിയം ആയുബിനും നമീബിയുടെ ഇറാസ്മസിനും നെതര്&zwj;ലൻഡ്സിന്റെ ആര്യൻ ദത്തിനും മുകളില്&zwj; ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ ബാറ്റര്&zwj;മാര്&zwj;ക്ക് കഴിഞ്ഞിരുന്നില്ല, ഇത് തിരുത്തേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;പ്രോട്ടിയാസ് പേസ് നിരയിലെ ലുംഗി എൻഗിഡി. ലോകകപ്പിനൊരുങ്ങിയ വേഗതകുറഞ്ഞ വിക്കറ്റുകള്&zwj; എൻഗിഡിയോളം പ്രയോജനപ്പെടുത്തിയ മറ്റൊരു ദക്ഷിണാഫ്രിക്കൻ പേസറില്ലെന്ന് തന്നെ പറയാം. മൂന്ന് കളികളില്&zwj; നിന്ന് എട്ട് വിക്കറ്റുകള്&zwj;. അതില്&zwj; നാലും വീഴ്ത്തിയത് പേസ് ഓഫ് ഡെലിവെറികളിലൂടെ. എൻഗിഡിയുടെ പന്തുകള്&zwj; അതിവേഗം റീഡ് ചെയ്യാനായില്ലെങ്കില്&zwj; സ്കോറിങ്ങ് എളുപ്പമാകില്ല.&lt;/p&gt;&lt;p&gt;മേല്&zwj;പ്പറഞ്ഞവയ്ക്ക് എല്ലാം ഉപരിയായി ടോസ് ഏറെ നിര്&zwj;ണായകമാകാൻ സാധ്യതയുള്ള മത്സരമാണ് അഹമ്മദാബാദിലേത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്&zwj; കളിച്ചതും അഹമ്മദാബാദിലാണ്, പരിചിതമാണ് സാഹചര്യങ്ങള്&zwj;. ഇന്ത്യക്കും അഹമ്മദാബാദ് പുതുമയുള്ള മൈതാനമല്ല. ലോകകപ്പിലെ നാലില്&zwj; മൂന്ന് മത്സരങ്ങളും വിജയിച്ചത് ആദ്യ ബാറ്റ് ചെയ്തവരാണ്.&lt;/p&gt;&lt;p&gt;പക്ഷേ, ടീമുകളുടെ വലുപ്പമെടുത്താല്&zwj; ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടിയ മത്സരമായിരുന്നു അഹമ്മദാബാദില്&zwj; നടന്ന ഏറ്റവും വലിയ പോരാട്ടം. അന്ന് ന്യൂസിലൻഡിന്റെ ക്വാളിറ്റി ബൗളിങ് നിരയ്ക്കെതിരെ കേവലം 17 ഓവറിലാണ് ദക്ഷിണാഫ്രിക്ക 175 റണ്&zwj;സ് പിന്തുടര്&zwj;ന്ന് ജയിച്ചത്. ചേസ് ചെയ്ത് വിജയിക്കുക എന്നത് ദുഷ്കരമായ ഒന്നല്ല അഹമ്മദാബാദില്&zwj;. അതുകൊണ്ട് ടോസ് വിജയിക്കുന്നവര്&zwj; ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-five-challenges-in-front-of-india-ahead-of-south-africa-clash-articleshow-n0gacxk"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പ്: വാക്കിലെ മിടുക്ക് കളിയിലില്ലാത്ത പാക്കിസ്ഥാൻ; തോല്‍പ്പിച്ചത് ഇന്ത്യയുടെ 'പവർപ്ലേ']]></title>
            <link>https://www.asianetnews.com/special/t20-world-cup-2026-how-india-outclassed-pakistan-in-colombo-clash-articleshow-mtf1gdq</link>
            <guid isPermaLink="true">https://www.asianetnews.com/special/t20-world-cup-2026-how-india-outclassed-pakistan-in-colombo-clash-articleshow-mtf1gdq</guid>
            <pubDate>Mon, 16 Feb 2026 15:44:44 +0530</pubDate>
            <description><![CDATA[&lt;p&gt;സമീപകാലത്ത് ടി20 ക്രിക്കറ്റില്&zwj; ഇന്ത്യ സ്വീകരിച്ചുവരുന്ന ശൈലി, പവര്&zwj;പ്ലേയില്&zwj; തന്നെ കളി വരുതിയിലാക്കുക. അത് പാക്കിസ്ഥാനെതിരെയും പ്രയോഗിച്ചെന്ന് മാത്രം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khjz2f4jevawhjkkj30eafrn,imgname-t20-world-cup-2026-1771236834450.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഭിഷേക് ശര്&zwj;മ കളിക്കണം, ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെ മൈതാനത്ത് കിട്ടണം. ഇന്ത്യക്കെതിരായ മത്സരത്തിന് 24 മണിക്കൂര്&zwj; ദൂരം മാത്രമുള്ളപ്പോള്&zwj; പാക്കിസ്ഥാൻ നായകൻ സല്&zwj;മാൻ അലി അഗയുടെ ആവശ്യം ഇതായിരുന്നു. ഹാര്&zwj;ദിക്ക് പാണ്ഡ്യയുടെ ഫുള്&zwj; ലെങ്ത് ഡെലിവെറി ഉസ്മാൻ താരിഖിന്റെ പ്രതിരോധം ഭേദിച്ച് മിഡില്&zwj; സ്റ്റമ്പിളക്കുകയാണ്. കൊളംബോയില്&zwj; ആ നിമിഷം ഇന്ത്യയോട് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഹുമിലിയേഷൻ അനുഭവിക്കുകയായിരുന്നു സല്&zwj;മാൻ അലി അഗയും സംഘവും.&lt;/p&gt;&lt;p&gt;ആര്&zwj; പ്രമേദാസ സ്റ്റേഡിയത്തില്&zwj; അയല്&zwj;പ്പോരിന് കളം ഒരുങ്ങും മുൻപ് ഒരു നരേറ്റീവ് ഉണ്ടായിരുന്നു. ഇന്ത്യക്ക് അനുകൂലമായിരുന്നില്ല അതൊന്നും. രണ്ട് മത്സരങ്ങള്&zwj; ശ്രീലങ്കയിലെ വേഗത കുറഞ്ഞ വിക്കറ്റുകളില്&zwj; കളിച്ച പാക്കിസ്ഥാൻ. അഞ്ച് ലോകോത്തര സ്പിന്നര്&zwj;മാര്&zwj; അടങ്ങിയ അവരുടെ ബൗളിങ് നിര. ഇന്ത്യയോ, ഫ്ലാറ്റ് വിക്കറ്റുകളില്&zwj; നിരന്തരം കളിച്ച് പരിചയിച്ചെത്തുന്ന സംഘം. ചോദ്യം ഇതായിരുന്നു, പാക്കിസ്ഥാന്റെ സ്പിൻ നിരയെ ഇന്ത്യ എങ്ങനെ അതിജീവിക്കും. പാക്കിസ്ഥാനെ ഇന്ത്യ എങ്ങനെ കീഴടക്കി.&lt;/p&gt;&lt;p&gt;പാക്കിസ്ഥാൻ ആഗ്രഹിച്ചതുപോലെ തന്നെയായിരുന്നു എല്ലാ സാഹചര്യങ്ങളും. സ്പിന്നര്&zwj;മാര്&zwj;ക്ക് ഫസ്റ്റ് ഇന്നിങ്സില്&zwj; ലഭിച്ച ടേണ്&zwj; 2.6 ഡിഗ്രിയായിരുന്നു. പക്ഷേ അതിനോട് കീഴ്പ്പെടാൻ കഴിയാത്തൊരു പേര് ഇന്ത്യൻ ബാറ്റിങ് നിരയിലുണ്ടായിരുന്നു, ഇഷാൻ കിഷൻ. 40 പന്തില്&zwj; 77 റണ്&zwj;സ്, എട്ട് ഓവര്&zwj; പൂര്&zwj;ത്തിയാകുമ്പോഴേക്കും മേല്&zwj;പ്പറഞ്ഞ നരേറ്റീവ് ഇഷാൻ ഒറ്റയ്ക്ക് തിരുത്തി. ഷദാബ് ഖാനും സല്&zwj;മാൻ അഗയും ബാബറും നിസാഹായരായി നില്&zwj;ക്കുന്നതാണ് മൈതാനത്ത് കണ്ടതും. ഇഷാൻ ഒൻപതാം ഓവറില്&zwj; പുറത്താകുമ്പോള്&zwj; ഇന്ത്യയുടെ സ്കോര്&zwj; 88 ആണ്, റണ്&zwj; റേറ്റ് 10ന് മുകളിലും.&lt;/p&gt;&lt;p&gt;ഓസ്ട്രേലിയ-സിംബാബ്&zwnj;വെ മത്സരം അതായിരുന്നു ടെമ്പ്ലേറ്റ്, ഭേദപ്പെട്ട ഒരു സ്കോര്&zwj; മതിയാകും വിജയതീരത്തേക്ക് എത്താൻ. തിലക് വര്&zwj;മ, സൂര്യകുമാര്&zwj; യാദവ് എന്നിവരുടെ ഇന്നിങ്സുകള്&zwj;ക്ക് സ്ട്രൈക്ക് റേറ്റിന് മുകളില്&zwj; പ്രാധാന്യം ലഭിക്കുന്നതും അതുകൊണ്ടാണ്. 24 പന്തില്&zwj; നേടിയ 25 റണ്&zwj;സും 29 പന്തില്&zwj; കുറിച്ച 32 റണ്&zwj;സും. മധ്യ ഓവറുകളിലെ പാക് സ്പിന്നര്&zwj;മാരുടെ കൃത്യതയും വേരിയേഷനുകളും സമ്മര്&zwj;ദവും. സെൻസിബിള്&zwj; ക്രിക്കറ്റായിരുന്നു അനിവാര്യമായത്. അത് സംഭവിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;ഒടുവില്&zwj; ദുബെ-റിങ്കു സഖ്യത്തിന്റെ ഫിനിഷിങ്ങും. 21 പന്തില്&zwj; 38 റണ്&zwj;സാണ് ഇരുവരും സ്കോര്&zwj;ബോര്&zwj;ഡിലേക്ക് ചേര്&zwj;ത്തത്. ഉസ്മാൻ താരിഖിനെ ഏഴാം ബൗളറായി ഉപയോഗിച്ചതും ഷഹീൻ ഷാ അഫ്രിദിക്ക് അവാസന ഓവര്&zwj; പന്തെറിയാൻ നല്&zwj;കിയതിലും സല്&zwj;മാൻ അഗയ്ക്ക് പിഴച്ചു. 175 എന്ന സ്കോര്&zwj; പ്രേമദാസയില്&zwj; എളുപ്പമല്ല, പക്ഷേ അസാധ്യമായ ഒരു ലക്ഷ്യമായിരുന്നില്ല അത്.&lt;/p&gt;&lt;p&gt;പാക്കിസ്ഥാൻ ഇന്നിങ്സിലെ പവര്&zwj;പ്ലേ, ഇവിടെയാണ് ഇന്ത്യ മത്സരം പൂര്&zwj;ണമായും വിജയിച്ച ഘട്ടമുണ്ടാകുന്നതും. സ്ഥിരതയില്ലാത്ത മധ്യനിരയിലേക്ക് മത്സരം കൈമാറിയെത്തും മുൻപ് പാക്കിസ്ഥാന് ഒരു മികച്ച തുടക്കമായിരുന്നു ആവശ്യം. സഹീബ്&zwnj;സാദ ഫര്&zwj;ഹാൻ - സയിം ആയുബ് സഖ്യത്തിനായിരുന്നു അതിന്റെ ഉത്തരവാദിത്തം. പക്ഷേ, സ്പിന്നിന് അനുകൂലമായ വിക്കറ്റില്&zwj; ഹാര്&zwj;ദിക്ക് പാണ്ഡ്യ - ജസ്പ്രിത് ബുമ്ര പേസ് ദ്വയം പാക്കിസ്ഥാന്റെ ആ സ്വപ്നങ്ങളെയെല്ലാം കൊളംബോയില്&zwj; ഇല്ലാതാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;രണ്ട് ഓവര്&zwj; പിന്നിടുമ്പോഴേക്കും ഫര്&zwj;ഹാനും സയിം ആയുബും നായകൻ സല്&zwj;മാൻ അഗയും കൂടാരം കയറി. സയീമിനെ ബുമ്രയുടെ ബ്രില്യൻസ് ആയിരുന്നെങ്കില്&zwj; ഫര്&zwj;ഹാനും അഗയ്ക്കും വിനയായത് ഷോട്ട് സെലക്ഷനിലെ വീഴ്ചയായിരുന്നു. പക്ഷേ, അപ്പോഴും പാക് നിരയിലെ ഏറ്റവും മികച്ച ബാറ്റര്&zwj; ബാബര്&zwj; അസം ക്രീസിലുണ്ടെന്ന് ഓര്&zwj;ക്കണം. ബാബറിന്റെ ശൈലിയാണ് അനിവാര്യമാണ് മുൻ പാക് താരം രമീസ് രാജ കമന്ററി ബോക്&zwnj;സിലിരുന്ന പറഞ്ഞ നിമിഷം അക്സറിനെതിരെ ഒരു വൈല്&zwj;ഡ് സ്ലോഗിന് മുതിര്&zwj;ന്ന് ബാബറും കീഴടങ്ങി.&lt;/p&gt;&lt;p&gt;പാക്കിസ്ഥാൻ സ്പിന്നര്&zwj;മാര്&zwj;ക്ക് വിക്കറ്റില്&zwj; നിന്ന് ലഭിച്ച ടേണ്&zwj; 2.6 ഡിഗ്രി ആയിരുന്നെങ്കില്&zwj; ഇന്ത്യൻ ബൗളര്&zwj;മാര്&zwj;ക്ക് ലഭിച്ചത് 1.7 ഡിഗ്രി മാത്രമാണ്. ഈ ആനൂകുല്യം മുതലെടുക്കാൻ പാക് ബാറ്റര്&zwj;മാര്&zwj;ക്ക് കഴിഞ്ഞില്ല. ഷോട്ട് സെലക്ഷനിലെ പാളിച്ചകള്&zwj; പാക് ബാറ്റിങ് നിരയെ ചീട്ടുകൊട്ടാരം പോലെ തകര്&zwj;ത്തെറിയുകയായിരുന്നു. ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാൻ ആരും തയാറായില്ല എന്ന് ചുരുക്കം. രണ്ടക്കം കടന്നത് നാല് ബാറ്റര്&zwj; മാത്രം. ക്ലിനിക്കല്&zwj; ഫ്രം ഇന്ത്യ.&lt;/p&gt;&lt;p&gt;സമീപകാലത്ത് ഇന്ത്യ സ്വീകരിച്ചുവരുന്ന ശൈലി, പവര്&zwj;പ്ലേയില്&zwj; തന്നെ കളി വരുതിയിലാക്കുക. അത് പാക്കിസ്ഥാനെതിരെയും പ്രയോഗിച്ചെന്ന് മാത്രം. ദ ആര്&zwj;ട്ട് ഓഫ് വിന്നിങ് ദ പവര്&zwj;പ്ലെ ആൻഡ് ഗെയിം.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/t20-world-cup-2026-how-india-outclassed-pakistan-in-colombo-clash-articleshow-mtf1gdq"/>
        </item>
        <item>
            <title><![CDATA[ഇഷാൻ അതങ്ങ് ഉറപ്പിച്ചു, സഞ്ജുവിന് ഇനി ഇടമില്ല; ഭാവി വീണ്ടും തുലാസിലോ?]]></title>
            <link>https://www.asianetnews.com/special/sanju-samsons-t20-career-again-under-scrutiny-as-ishan-kishan-rises-articleshow-fzwx6hl</link>
            <guid isPermaLink="true">https://www.asianetnews.com/special/sanju-samsons-t20-career-again-under-scrutiny-as-ishan-kishan-rises-articleshow-fzwx6hl</guid>
            <pubDate>Thu, 05 Feb 2026 12:55:57 +0530</pubDate>
            <description><![CDATA[&lt;p&gt;ഓപ്പണറിനപ്പുറം മറ്റൊരു സ്ലോട്ടിലേക്കും സഞ്ജു സാംസണിനെ നിലവില്&zwj; പരിഗണിക്കുന്നില്ല എന്നതിന്റെ സൂചനകൂടിയായിരുന്നു പ്രോട്ടിയാസിനെതിരായ സന്നാഹ മത്സരത്തിലെ തീരുമാനങ്ങള്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcx1rymz2gjveccskhk8jpkq,imgname-sanju-samson-1766206503583.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;Definitely Ishan and Abhishek will open, സൂര്യകുമാർ യാദവിന്റെ ഈ വാക്കുകള്&zwj; ഒരു ക്ലിയര്&zwj; പിക്&zwnj;ചർ നല്&zwj;കിയിരിക്കുന്നു. 2026 ട്വന്റി 20 ലോകകപ്പില്&zwj; സഞ്ജു സാംസണ്&zwj; അഭിഷേക് ശർമയുടെ പങ്കാളിയായി ക്രീസിലേക്ക് എത്തില്ല എന്ന്. ഒരു അവസാന അവസരം നവി മുംബൈയില്&zwj; ഒരുങ്ങുമെന്ന് കരുതിയിരുന്നു. പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരം ഇന്ത്യയുടെ ലോകകപ്പ് ഇലവൻ എന്തായിരിക്കുമെന്നതില്&zwj; വ്യക്തത വരുത്തി. അന്താരാഷ്ട്ര ട്വന്റി 20യിലെ സഞ്ജുവിന്റെ ഭാവി ഇനിയെന്തായിരിക്കും?&lt;/p&gt;&lt;p&gt;ദിവസങ്ങള്&zwj;ക്ക് മുൻപായിരുന്നു ആരും നിരാശപ്പെടേണ്ടതില്ല, സഞ്ജു സാംസണ്&zwj; കളിക്കുമെന്ന ഉറപ്പ് ഗ്രീൻ ഫീല്&zwj;ഡിലെ ഗ്യാലറികളോട് സൂര്യകുമാർ പറഞ്ഞത്. എല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമം കേവലം ആറ് പന്തില്&zwj; അവസാനിച്ചതോടെ വിധി കുറിക്കപ്പെട്ടു. ഓപ്പണറിനപ്പുറം മറ്റൊരു സ്ലോട്ടിലേക്കും സഞ്ജുവിനെ നിലവില്&zwj; പരിഗണിക്കുന്നില്ല എന്നതിന്റെ സൂചനകൂടിയായിരുന്നു പ്രോട്ടിയാസിനെതിരായ സന്നാഹപ്പോര്. സന്നാഹ മത്സരങ്ങളില്&zwj; ബാറ്റിങ് നിരയിലുള്ള എല്ലാവർക്കും തന്നെ അവസരം ലഭിക്കുന്നതാണ് പൊതുകാഴ്ച.&lt;/p&gt;&lt;p&gt;എന്നാല്&zwj;, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ എട്ടാം നമ്പർ വരെ നീണ്ട ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്&zwj; ഹർഷിത് റാണ വരെ ഉള്&zwj;പ്പെട്ടു. സഞ്ജു മൈതാനത്തേക്ക് എത്തിയില്ല. ഇഷാൻ, അഭിഷേക്, തിലക് വർമ, സൂര്യകുമാര്&zwj; യാദവ്, ഹാര്&zwj;ദിക്ക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ എന്നിവര്&zwj; സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മധ്യനിരയിലൊ പിൻനിരയിലൊ ഫിനിഷർ റോളിലൊ സഞ്ജുവിനൊരു എൻട്രി ഉണ്ടാകില്ലെന്ന് മേല്&zwj;പ്പറഞ്ഞവരുടെ ഫോം തെളിയിക്കുന്നു. ന്യൂസിലൻഡ് പരമ്പരയില്&zwj; ഇന്ത്യൻ നിരയില്&zwj; തിളങ്ങാത്ത ഏക ബാറ്റർ സഞ്ജു മാത്രമായിരുന്നു.&lt;/p&gt;&lt;p&gt;അർദ്ധ സെഞ്ചുറികളോ കൂറ്റൻ സ്കോറുകളോ അനിവാര്യമായിരുന്നില്ല, അതിവേഗം 30 റണ്&zwj;സ്, ഇങ്ങനെ രണ്ട് ഇന്നിങ്സുകള്&zwj; പോലും അന്തിമ ഇലവൻ ഉറപ്പിക്കാൻ പ്രാപ്തമാക്കുമായിരുന്നു. സഞ്ജുവിന് വേണ്ടി ഉപനായകനായിരുന്ന ശുഭ്മാൻ ഗില്ലിനെ തഴയാൻ മടിക്കാത്ത ബിസിസിഐ ഇഷാന്റെ അസാധാരണമായ ഫോമിനോട് എങ്ങനെ കണ്ണടയ്ക്കും.&lt;/p&gt;&lt;p&gt;സന്നാഹ മത്സരത്തില്&zwj; ഇഷാൻ - അഭിഷേക് സഖ്യം ക്രീസില്&zwj; തുടർന്നത് കേവലം 5.4 ഓവര്&zwj; മാത്രമാണ്. സ്കോര്&zwj;ബോര്&zwj;ഡിലേക്ക് ചേര്&zwj;ക്കപ്പെട്ടത് 80 റണ്&zwj;സായിരുന്നു. 235 ആയിരുന്നു ഓപ്പണിങ് കൂട്ടുകെട്ടിന്റെ സ്ട്രൈക്ക് റേറ്റ്. എട്ട് സിക്സും അഞ്ച് ഫോറും ഇതില്&zwj; ഉള്&zwj;പ്പെടുന്നു. ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു വസ്തുത പാര്&zwj;ട്ട്&zwj;ണര്&zwj;ഷിപ്പില്&zwj; ഡൊമിനേറ്റ് ചെയ്തത് ഇഷാനായിരുന്നു എന്നതാണ്. അഭിഷേകിനെ കാഴ്ചക്കാരനാക്കിയായിരുന്നു ഇഷാന്റെ ബാറ്റിങ്.&lt;/p&gt;&lt;p&gt;റിട്ടയര്&zwj;ഡ് ഔട്ടായി മടങ്ങുമ്പോള്&zwj; ഇഷാൻ നേടിയത് 20 പന്തില്&zwj; 53 റണ്&zwj;സാണ്. സഞ്ജു ന്യൂസിലൻഡ് പരമ്പരയിലാകെ നേടിയത് 46 റണ്&zwj;സായിരുന്നു. ഫോമിലുള്ള താരം ടീമിന് നല്&zwj;കുന്ന മുൻതൂക്കം എത്രത്തോളമാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതിനൊപ്പം തിലക് വർമ കായിക ക്ഷമത വീണ്ടെടുത്ത് തിരിച്ചുവന്നതും ലോകകപ്പില്&zwj; കളിക്കുക എന്ന സഞ്ജുവിന്റെ സ്വപ്നങ്ങള്&zwj;ക്ക് തിരിച്ചടിയായിരിക്കുകയാണ്. തിലക് സ്ക്വാഡിലേക്ക് എത്തുമ്പോള്&zwj; സഞ്ജുവിനേയും ഇഷാനെയും ഉള്&zwj;പ്പെടുത്തുക എളുപ്പമാകില്ല, അല്ലെങ്കില്&zwj; സാധ്യമാകില്ല.&lt;/p&gt;&lt;p&gt;സഞ്ജു - ഇഷാൻ ചോദ്യത്തില്&zwj; ഉത്തരത്തിനായി നിലവില്&zwj; രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അതുതന്നെയാണ് ടീം മാനേജ്മെന്റിന്റെ തീരുമാനവും. ഇഷാൻ ഓപ്പണറായി എത്തിയതോടെ ഇന്നലെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലുണ്ടായിരുന്ന ടോപ് സിക്&zwnj;സില്&zwj; അഞ്ചും ഇടം കയ്യൻ ബാറ്റർമാരായിരുന്നു. സമീപകാലത്ത് ഇന്ത്യയുടെ തന്ത്രങ്ങള്&zwj;ക്ക് വിരുദ്ധമായിട്ടുള്ള ഒന്ന്. പക്ഷേ, ഇത് തിരിച്ചടിയാകാത്തിടത്തോളം തുടരുക തന്നെ ചെയ്തേക്കും. ഇത് സഞ്ജുവിന്റെ കരിയറിനെ തന്നെ തുലാസിലാക്കാൻ പോന്ന തീരുമാനമായിരിക്കും.&lt;/p&gt;&lt;p&gt;കരിയറിലുടനീളം അനിശ്ചിതത്വങ്ങള്&zwj; നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ യാത്ര. ഇപ്പോഴും അതില്&zwj; മാറ്റമില്ലാതെ തുടരുന്നു. മോശം ഫോമില്&zwj; ഒരു വര്&zwj;ഷത്തിലധികം തുടര്&zwj;ന്ന സൂര്യകുമാര്&zwj; യാദവിന് നല്&zwj;കിയ പിന്തുണ ആവര്&zwj;ത്തിക്കാൻ ബിസിസിഐ തയാറാകുമോയെന്നാണ് ഒരു ചോദ്യം. തയാറായാലും ഇഷാനും അഭിഷേകും ഫോമില്&zwj; തുടരുന്നിടത്തോളം സഞ്ജുവിനെ ഇനി ആ സ്ഥാനത്തേക്ക് പരിഗണിക്കുമോയെന്നത് മറ്റൊരു ആശങ്കയായും നിലനില്&zwj;ക്കുന്നു. മധ്യനിരയില്&zwj; കാര്യമായ മേല്&zwj;ക്കൈ സ്ഥാപിക്കാനും സഞ്ജുവിന് സാധിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;മടങ്ങിവരവ് പ്രയാസമുള്ള ഒന്നല്ല എന്നതിന് രോഹിത് ശർമയെപ്പോലെ പല ഉദാഹരണങ്ങളും മുന്നിലുണ്ട്. ലോകകപ്പില്&zwj; അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നാല്&zwj; മുന്നോട്ടുള്ള പദ്ധതികളില്&zwj; സഞ്ജുവുണ്ടാകാനുള്ള സാധ്യത വിരളമായി മാറിയിരിക്കുന്നു. ഇങ്ങനെ സംഭവിച്ചാല്&zwj; വരാനിരിക്കുന്ന ഐപിഎല്&zwj; സീസണ്&zwj; സഞ്ജുവിന് കരിയര്&zwj; തിരിച്ചുപിടിക്കാനുള്ള അവസരമാകും.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/sanju-samsons-t20-career-again-under-scrutiny-as-ishan-kishan-rises-articleshow-fzwx6hl"/>
        </item>
        <item>
            <title><![CDATA[വൈറൽ ആയി ‘ലവ് യൂ ടൂ മൂൺ ആൻഡ് ബാക്ക്’; ഐക്യദാർഡ്യത്തിന് മുഖ്യമന്ത്രി ഉപയോഗിച്ച വാചകം വന്നത് ഒരു ചെറിയ - വലിയ കഥയിൽ നിന്ന് !]]></title>
            <link>https://www.asianetnews.com/special/love-you-too-moon-and-back-history-of-the-lines-behind-used-by-pinarayi-vijayan-articleshow-3f6bp6z</link>
            <guid isPermaLink="true">https://www.asianetnews.com/special/love-you-too-moon-and-back-history-of-the-lines-behind-used-by-pinarayi-vijayan-articleshow-3f6bp6z</guid>
            <pubDate>Tue, 13 Jan 2026 10:41:04 +0530</pubDate>
            <description><![CDATA[&lt;p&gt;മുഖ്യമന്ത്രി അതിജീവിതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉപയോഗിച്ച 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്' എന്ന വാചകം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഈ പ്രയോഗത്തിൻ്റെ യഥാർത്ഥ ഉറവിടം സാം മക്ബ്രറ്റ്നിയുടെ 'ഗസ് ഹൗ മച്ച് ഐ ലവ് യൂ' എന്ന പുസ്തകമാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kes3hvwszghn3ahya88qtjg2,imgname-fotojet--40--1768221634457.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഇന്നലെ മുഖ്യമന്ത്രി അതിജീവിതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് &lsquo;ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്&rsquo; എന്നെഴുതിയ കപ്പ് ഉയർത്തിയത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തിരുന്നു. എൽഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പ് ഉപയോഗിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിലൊരാൾ അയാളുടെ അറസ്റ്റിന് പിന്നാലെ ഈ വരികൾ ഉൾപ്പെട്ട കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇന്നലെ മുതൽ ഈ വാചകത്തെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയും ഉയരുകയാണ്. അതിജീവിതകളോടുള്ള ഐക്യദാർഢ്യ പ്രകടനമായി ഒരു വിഭാഗം അതിനെ കാണുകയും കയ്യടിച്ചഭിനന്ദിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;സ്വന്തം പക്ഷത്തുയർന്നു വന്ന അസംഖ്യം ലൈംഗിക കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന, കുറ്റപത്രം വരെ സമർപ്പിക്കപ്പെട്ട കുറ്റാരോപിതരോടൊപ്പം വേദി പങ്കിടാൻ മടിക്കാത്ത, പരാതികൾ നീതിന്യായ സംവിധാനത്തിന് മുന്നിലെത്തുന്നില്ല എന്നുറപ്പ് വരുത്തുന്ന ഒരു നേതാവിന്റെ സെലക്റ്റീവായ, പി ആർ എക്സർസൈസ് എന്നായിരുന്നു വിമർശകർ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, ഈ വാചകം ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിന്റെ യഥാർത്ഥ ഉറവിടം വന്നതെങ്ങനെയെന്ന് നോക്കാം.&lt;/p&gt;&lt;p&gt;സാം മക്ബ്രറ്റ്നിയെന്ന ബ്രിട്ടീഷ് എഴുത്തുകാരൻ 1994 ൽ എഴുതിയ പുസ്തകമാണ് ഗസ് ഹൗ മച്ച് ഐ ലവ് യൂ. കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരേ പോലെ പ്രിയപ്പെട്ട ഒരു പുസ്തകമാണിത്. 57 ഭാഷകളിലായി പുറത്തിറങ്ങിയ പുസ്തകത്തിന്റെ 5 കോടി കോപ്പികൾ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്. അതിലെ ഏറ്റവും പ്രശസ്തമായ വാചകമാണ് 'I love you right up to the moon and back'. ഉറങ്ങാൻ കിടന്ന അച്ഛൻ കാട്ടുമുയലും കുട്ടിക്കാട്ടുമുയലും തമ്മിൽ തങ്ങളിൽ ആർക്കാണ് ഏറ്റവും കൂടുതൽ സ്നേഹമെന്ന മത്സരം വക്കുന്നു. കുട്ടി തനിക്കറിയാവുന്ന അകലങ്ങൾ കൊണ്ടും ഉയരങ്ങൾ കൊണ്ടുമൊക്കെ തനിക്ക് അച്ഛനോടുള്ള സ്നേഹത്തെ അടയാളപ്പെടുത്തി. എന്നാൽ, അച്ഛൻ മുയലാകട്ടെ ഇതിനെയെല്ലാം ഭേദിക്കുന്ന വാചകങ്ങൾ പറഞ്ഞു കുട്ടിക്കാട്ടുമുയലിനെ തോൽപ്പിച്ചു. ഒടുവിൽ കുട്ടിക്കാട്ടുമുയലിന് ഉറക്കം വന്നു. കണ്ണുകളടയാൻ നേരം കുട്ടിക്കാട്ടുമുയൽ ജനാലയിലൂടെ നോക്കി ദൂരെ ആകാശത്തെ അമ്പിളിമാമനെ നോക്കി &quot;I love you right up to the moon എന്ന് പറഞ്ഞു. ജയമുറപ്പിച്ച് ഉറങ്ങി. എന്നാൽ, കുട്ടിക്കാട്ടുമുയൽ ഉറങ്ങിയ ശേഷം അച്ഛൻ അവന്റെ ചെവിയിൽ പതിയെ &quot;I love you right up to the moon and back&quot; എന്ന് പറഞ്ഞു. ഇപ്പോഴും, സ്നേഹം പ്രകടിപ്പിക്കാൻ ഇതിലും വലിയ മീറ്ററിലുള്ള വാചകങ്ങൾ ലോകത്തുണ്ടോയെന്നത് സംശയമാണ്.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/special/love-you-too-moon-and-back-history-of-the-lines-behind-used-by-pinarayi-vijayan-articleshow-3f6bp6z"/>
        </item>
        <item>
            <title><![CDATA[ഐഎഫ്എഫ്കെയ്ക്ക് മുപ്പത് വയസായതിങ്ങനെ...]]></title>
            <link>https://www.asianetnews.com/special/facts-and-history-30-years-of-iffk-articleshow-gtafrgi</link>
            <guid isPermaLink="true">https://www.asianetnews.com/special/facts-and-history-30-years-of-iffk-articleshow-gtafrgi</guid>
            <pubDate>Sun, 14 Dec 2025 14:01:03 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകത്തെ തന്നെ ഏറ്റവും ജനപങ്കാളിത്തമുള്ള ചലച്ചിത്ര മേളകളിൽ ഒന്ന്. IFFKയുടെ 30 വർഷത്തെ ചരിത്രം ഏഷ്യാനെറ്റ് ന്യൂസ് ആർകൈവ്സിലൂടെ...&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcdz83cz18azx42skewa6c5g,imgname-598161129-2102309420524587-554511483932199117-n-1765700537759.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേരളത്തിൻ്റെ സിനിമാ കാഴ്ചകളെ പാകപ്പെടുത്തിയ, മലയാളിക്ക് ലോകസിനിമയോട് എക്സ്പോഷർ നൽകിയ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുപ്പതാം പതിപ്പാണ് ഇത്തവണത്തേത്. ആദ്യത്തെ IFFK 1994 ഡിസംബർ 17 മുതൽ 23 വരെ കോഴിക്കോടാണ് നടന്നത്. ആകസ്മികമായിട്ടാണെങ്കിലും സിനിമ എന്ന മാധ്യമത്തിൻ്റെ 100-ാം വാർഷികത്തിലാണ് അന്ന് മേള നടന്നത്. ആദ്യത്തെ മേളയിൽ 100 സിനിമകളായിരുന്നു പ്രദർശിപ്പിച്ചത്. ഇന്ത്യയുടെ ഔദ്യോഗിക ചലച്ചിത്ര മേള- ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ IFFI ആദ്യമായി നടക്കുന്നത് മുംബയിലാണ്, 1952ൽ. ഗോവ അതിൻ്റെ സ്ഥിരം വേദിയാകും മുമ്പ് കേരളത്തിൽ തിരുവനന്തപുരം IFFIക്ക് പലതവണ വേദിയായിട്ടുണ്ട്. ഫിലിം സൊസൈറ്റികൾ സജീവമായിരുന്ന കേരളത്തിൽ ചലച്ചിത്രമേളയ്ക്ക് ലഭിച്ച സ്വീകാര്യത കൂടി മനസിലാക്കിയാണ് കേരളത്തിൻ്റെ സ്വന്തം ചലച്ചിത്ര മേളയായ IFFK രൂപകല്പന ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ആദ്യകാലത്ത് ഐഎഫ്എഫ്കെയിൽ സിനിമ കാണുകയെന്നത് ഇന്നത്തേതു പോലെ എളുപ്പമായിരുന്നില്ല. സിനിമയിലുള്ളവരോ സിനിമാക്കാരുമായി ബന്ധമുള്ളവരോ ഫിലിം സൊസൈകളിൽ നിന്നുള്ള സുപാർശകളിലൂടെയോ ഒക്കെയേ മേളയിൽ പങ്കേടുക്കാനായിരുന്നുള്ളൂ. പിന്നീട് എല്ലാവർക്കും പാസ് ലഭ്യമാകുന്നില്ലെന്ന നിരന്തര പരാതികളിലൂടെയും മേളയെ കൂടുതൽ ജനകീയമാക്കാനും കൊണ്ടുവന്ന പാസ് സംവിധാനത്തിന് ആദ്യം 50 രൂപയായിരുന്നു നിരക്ക്.&lt;/p&gt;&lt;p&gt;1998-ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതുവരെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് മേള നടത്തിയിരുന്നത്. സിനിമയുടെ പ്രചാരണത്തിനായുള്ള മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ഐ&zwnj;എഫ്&zwnj;എഫ്&zwnj;കെയുടെയും നടത്തിപ്പ് അക്കാദമിയെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട്, ഇൻ്റർനാഷ്ണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (എഫ്&zwnj;ഐ&zwnj;എ&zwnj;പി&zwnj;എഫ്) ഫെസ്റ്റിവലിന് അംഗീകാരം നൽകി. തിരുവനന്തപുരത്തു തികച്ചും പ്രഫഷനൽ ആയി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആദ്യ മേളയും 1998ലേതാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ ലോഗോ തോല്പാവക്കൂത്തിലെ സ്ത്രീ രൂപം വിഖ്യാത ചലച്ചിത്രകാരനായ ജി അരവിന്ദനാണ് രൂപകല്പന ചെയ്തത്. എന്നാൽ ഐഎഫ്എഫ്കെ തുടങ്ങുന്ന 1994നും മുമ്പേ അദ്ദേഹം വിടവാങ്ങിയിരുന്നു. ഇന്ത്യൻ പനോരമയ്ക്ക് വേണ്ടി അദ്ദേഹമൊരുക്കിയ ലോഗോയാണ് ഐഎഫ്എഫ്കെയുടെ മുഖമുദ്രയായത്. ദൃശ്യകലയുടെ ജനകീയമായ ആദ്യ രൂപമായ തോൽപ്പാവകൂത്തിൽ നിന്നായിരിക്കണം ലോഗോയെന്ന തീരുമാനിച്ച് പാലക്കാട്ടെ പാവക്കൂത്ത് കലാകാരന്മാരെ കണ്ട് തയ്യാറാക്കിയതാണത്. IFFK ലോഗോയ്ക്കായുള്ള അന്വേഷണത്തിലാണ് ഇതേക്കുറിച്ചറിഞ്ഞതും എഴുത്തുകാരൻ സക്കറിയ സൂക്ഷിച്ചിരുന്ന ഈ ചിത്രം ലോഗോയ്ക്കായി സ്വീകരിച്ചതും.&lt;/p&gt;&lt;p&gt;വിയറ്റ്&zwnj;നാം, ആഫ്രിക്ക ഫോക്കസ് പാക്കേജുകൾ, ബാലചലച്ചിത്ര വിഭാഗം, പി.എൻ.മേനോൻ റിട്രോസ്പെക്ടീവ്, ദേവദാസ് ഹോമേജ്, ഫ്രീഡം പാക്കേജ് എന്നിവയൊക്കെ 98ലെ മേള കേരളത്തിനു പരിചയപ്പെടുത്തി. 1999 മുതലാണ് മേളയിൽ മത്സരവിഭാഗം വരുന്നത്. 2001 മുതലാണ് തിരുവനന്തപുരം മേളയ്ക്ക് സ്ഥിരം വേദിയാകുന്നത്. 98 ലെ മേളയ്ക്കു ശേഷം 99ൽ കൊച്ചിയായിരുന്നു വേദി. 2000ൽ കോഴിക്കോട്ടേക്കു പോയി. ഇങ്ങനെ വേദിമാറുമ്പോഴുള്ള അമിത ചെലവും നടത്തിപ്പിലെയും ആസൂത്രണത്തിലെയും ബുദ്ധിമുട്ടും ഡെലിഗേറ്റുകൾക്കിടയിൽ ഉണ്ടാകുന്ന ആശയക്കുഴപ്പവുമെല്ലാം പരിഗണിച്ചാണ് തിരുവനന്തപുരം സ്ഥിരം വേദിയാക്കാൻ തീരുമാനിച്ചത്.&lt;/p&gt;&lt;p&gt;ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രമേളകളിലൊന്നായ കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ആതിഥേയത്വം വഹിക്കുന്നത്. എല്ലാ വർഷവും ഡിസംബർ ആദ്യം തിരുവനന്തപുരം നഗരത്തിലാണ് ഇന്ന് ഫെസ്റ്റിവൽ നടക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി 10000ൽ അധികം ഡെലിഗേറ്റുകളാണ് ഇന്ന് മേളയ്ക്കായി രജിസ്റ്റർ ചെയ്യുന്നത്. എട്ട് ദിവസത്തെ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ കോമ്പറ്റീഷൻ, മലയാളം സിനിമ ടുഡേ, ഇന്ത്യൻ സിനിമ നൗ, വേൾഡ് സിനിമ, കൺട്രി ഫോക്കസ്, പ്രമുഖ ചലച്ചിത്ര നിർമ്മാതാക്കളുടെ റിട്രോസ്&zwnj;പെക്റ്റീവുകൾ, കണ്ടംപററി ഫോക്കസ്, ഹോമേജുകൾ, വിവിധ ക്യൂറേറ്റഡ് പാക്കേജുകൾ എന്നീ വിഭാഗങ്ങളിൽ സിനിമകളുടെ പ്രദർശനം നടത്തുന്നു. ചലച്ചിത്ര പ്രദർശനങ്ങൾക്കൊപ്പം, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുമായി സംവദിക്കുന്നതിനായി ഓപ്പൺ ഫോറം, വർക്ക്&zwnj;ഷോപ്പുകൾ തുടങ്ങിയ വേദികളും സംഘടിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;മികച്ച ചിത്രത്തിന് സുവർണ്ണ ചകോരം, മികച്ച സംവിധായകന് രജത ചകോരം, മികച്ച നവാഗത സംവിധായകൻ, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രേക്ഷക പുരസ്കാരം, മികച്ച ഏഷ്യൻ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള നെറ്റ്പാക് അവാർഡുകൾ, മികച്ച മലയാളം സംവിധായകനുള്ള ഫിപ്രസി പുരസ്കാരം, മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കെആർ മോഹനൻ അവാർഡ് എന്നിവയാണ് മേളയിൽ നൽകുന്ന അംഗീകാരങ്ങൾ. സിനിമ എന്ന കലയ്ക്ക് വലിയ സംഭാവനകൾ നൽകിയ ചലച്ചിത്രകാരന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയും ഐഎഫ്എഫ്കെ വേദി ആദരിക്കുന്നു. ലോകമെമ്പാടുമുള്ള മികച്ച സിനിമകൾ, പ്രശസ്ത സംവിധായകർ, സാങ്കേതിക വിദഗ്ധർ, കാണികൾ എന്നിവരെ ആകർഷിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേള ഇന്ത്യയിലെ പ്രമുഖ സാംസ്കാരിക പരിപാടികളിൽ ഒന്നായി തന്നെ അംഗീകരിക്കപ്പെടുന്നു. ലോകത്തെതന്നെ ഏറ്റവും പൊതുജന പങ്കാളിത്തമുള്ള മേളകളിൽ ഒന്നുമാണ് IFFK.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Gowry Priya J</dc:creator>
            <atom:link href="https://www.asianetnews.com/special/facts-and-history-30-years-of-iffk-articleshow-gtafrgi"/>
        </item>
        <item>
            <title><![CDATA[ഇതുവരെ കാണാത്ത പൃഥ്വിരാജ്| Khalifa Glimpse Reaction| Prithviraj Sukumaran]]></title>
            <link>https://www.asianetnews.com/special/prithviraj-sukumaran-vyshak-movie-khalifa-glimpse-reaction-articleshow-oatsge3</link>
            <guid isPermaLink="true">https://www.asianetnews.com/special/prithviraj-sukumaran-vyshak-movie-khalifa-glimpse-reaction-articleshow-oatsge3</guid>
            <pubDate>Fri, 17 Oct 2025 17:26:45 +0530</pubDate>
            <description><![CDATA[&lt;p&gt;&quot;ദ ബ്ലഡ് ലൈൻ&quot; എന്ന ടാഗിൽ എത്തിയ ഗ്ലിംപ്സ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി എന്ന നായക കഥാപാത്രത്തിനുള്ള ഇൻട്രൊഡക്ഷൻ ആണ്. ഖലീഫയിൽ എന്തെല്ലാം പ്രതീക്ഷിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7s0c5tvsn87q4tt8c5b0qey,imgname-khalifa-1760702109531.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന &quot; ഖലീഫ&quot;യുടെ ഗ്ലിമ്പ്സ് പുറത്തുവന്നത് പൃഥ്വിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ്. &quot;ദ ബ്ലഡ് ലൈൻ&quot; എന്ന ടാഗിൽ എത്തിയ ഗ്ലിംപ്സ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി എന്ന നായക കഥാപാത്രത്തിനുള്ള ഇൻട്രൊഡക്ഷൻ ആണ്. ഇന്ദ്രൻസിൻ്റെ കഥാപാത്രം നൽകുന്ന നരേഷനിലൂടെ ആണ് ആമിറിനെ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് സംവിധായകൻ പ്ലേസ് ചെയ്യുന്നത്. ആമിറിൻ്റെ ബ്ലഡ് ലൈൻ, കുടുംബ പാരമ്പര്യം വിവരിക്കുക വഴി ആമിർ ആരാകും എന്ന സൂചന നൽകുന്നു രണ്ടു മിനിറ്റ് 51 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ. ഇന്ദ്രൻസിൻ്റെ കഥാപാത്രം ആമിറിന് വേണ്ടപ്പെട്ടയാരോ ആണെന്നതും തീർച്ചയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;&lsquo;പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും&rsquo;&lt;/strong&gt;&lt;/p&gt;&lt;p&gt;റുളർ എന്നോ പിൻഗാമിയെന്നോ ആണ് ഖലീഫയ്ക്ക് അർഥം. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്&zwnj;ലൈൻ. അതുകൊണ്ട് തന്നെ ഒരു പ്രതികാര കഥയാണ് ഖലീഫ എന്ന് വ്യക്തം. പൈതൃകം വീണ്ടെടുക്കുകയോ വംശപരമ്പരയുടെ പതനത്തിന് പ്രതികാരം ചെയ്യുകയോ പോലുള്ള ദൗത്യത്തിലുമാകാം അതുകൊണ്ട് തന്നെ ആമിർ.&lt;/p&gt;&lt;p&gt;ലണ്ടനിലാണ് ഗ്ലിംപ്സ് തുടങ്ങുന്നത്. മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന ലണ്ടൺ, നേപ്പാൾ, കേരളം എന്നിവിടങ്ങളിൽ നെറ്റ്വർക്ക് ഉള്ള മൾട്ടി മില്യൺ ഡോളർ ഗോൾഡ് സ്മഗ്ലിങ് റാക്കറ്റിനെക്കുറിച്ച് പൊലീസും കസ്റ്റംസും അലേർട്ട് ചെയ്തിരിക്കുന്നു എന്ന വാർത്ത നരേഷനാണ് ആദ്യം. തുടർന്ന് കസ്റ്റംസ് ഓഫീസർക്ക് മുന്നിലിരിക്കുന്ന ഇന്ദ്രൻസിൻ്റെ ഹംസ എന്ന കഥാപാത്രത്തിലേയ്ക്ക് സ്വിച്ച് ചെയ്യുകയാണ്. ഇനി ഈ ഇന്ത്യാ മഹാരാജ്യത്തെവിടെ അമീർ കാലുകുത്തിയാലും പിടിച്ച് അകത്തിടാം എന്നും കോഫെപോസ ആമിറിനുമേൽ ചുമത്തിയിരിക്കുന്നു എന്നും അവിടെ വ്യക്തമാകുന്നു.&lt;/p&gt;&lt;p&gt;അവിടെനിന്ന് ഹംസയിലൂടെ നരേഷൻ തുടങ്ങുകയാണ്. 1970, 80കളിൽ സജീവമായിരുന്ന കുപ്രസിദ്ധ ഇന്ത്യൻ സ്മഗ്ലർ സുക്കുർ നരേൻ ബാക്കിയ, അറുപതുകൾ മുതൽ സജീവമായിരുന്ന ഹാജി മസ്താൻ, വരദരാജൻ മുദലിയാർ എന്നീ പേരുകൾക്കൊപ്പമാണ് ആമിർ അലിയുടെ മുത്തച്ഛൻ എന്ന് പരിചയപ്പെടുത്തുന്ന ഫിക്ഷണൽ കഥാപാത്രം മാമ്പറയ്ക്കൽ അഹമ്മദ് അലിയെ ചേർത്തുവയ്ക്കുന്നത്. ഇവർ നാലുപേരെ കൊണ്ടും ബുദ്ധിമുട്ടിലായ ഇന്ദിരാ ഗാന്ധി കോഫെപോസ ആക്ട് കൊണ്ടുവരുന്നുവെന്നും ഹംസ വിശദീകരിക്കുന്നു.&lt;/p&gt;&lt;p&gt;ഇനി എന്താണ് കോഫെപോസ ആക്ട് എന്ന് നോക്കിയാൽ, 1974ൽ അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് ഇന്ദിരാഗാന്ധി സർക്കാർ ആണ് കോഫെപോസ കൊണ്ടുവന്നത്. കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്റ്റ് ആണ് കോഫെപോസ. സ്വർണ്ണം വഴിയും കറൻസി വഴിയുമുള്ള കള്ളക്കടത്ത് തടയുകയാണ് ലക്ഷ്യം. അന്നു വന്ന പല നിയമങ്ങളും റദ്ദാക്കപ്പെട്ടെങ്കിലും കോഫെപോസ നിലനിർത്തുകയായിരുന്നു. ഇന്ത്യയിലുള്ളവരെ മാത്രമല്ല വിദേശത്തുള്ളവരെയും ഈ ആക്റ്റ് വഴി കരുതൽ തടങ്കലിൽ വയ്ക്കാം.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഈ കൊഫേപോസമേൽ അരമണിക്കൂർ പോലും അഹമ്മദ് അലിയെ ജയിലിടാൻ ആയില്ലെന്നും ആ അഹമ്മദ് അലിയുടെ പേരക്കുട്ടിയാണ് ആമിർ, അവനെ പൂട്ടാൻ ഒന്ന് ശ്രമിച്ചു നോക്ക് എന്നുമുള്ള പഞ്ച് ഇൻട്രൊഡക്ഷൻ ആണ് ഹാജി ആമിറിന് അനൽകുന്നത്. ഒരു പ്രതികാര കഥയാണ് ഖലീഫ എന്ന് ടാഗ് ലൈൻ വ്യക്തമാക്കുമ്പോൾ ആമിറിൻ്റെ ഇൻട്രോ സോങ്ങിലെ വരികളും ഇത് സൂചിപ്പിക്കുന്നുണ്ട്. നൊട്ടോറിയസ്, ഉന്നതരുടെ ശത്രു, ഒരിക്കലും പിന്മാറാത്ത യോദ്ധാവ്, ലയൺ തുടങ്ങിയ വിശേഷണങ്ങൾ ആണ് വരികളിൽ. കൂടാതെ ഒരു ഷോട്ടിൽ വേണ്ടപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ടെന്ന് തോന്നും വിധത്തിൽ അലിയെ കാണാം.&lt;/p&gt;&lt;p&gt;ഒരു പക്കാ സ്റ്റൈലിഷ് മാസ്സ് പടമാണ് ഖലീഫ എന്നാണ് വീഡിയോ നൽകുന്ന സൂചന. ഗംഭീര ചേസ്- ആക്ഷൻ രംഗങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം. സംവിധായകൻ വൈശാഖിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സ്റ്റൈലിഷ് ആയ ആക്ഷൻ സീക്വൻസുകൾ ഇവിടെയുമുണ്ട്. മാർക്കോ പോലുള്ള വയലൻ്റ് സിനിമകൾ അടുത്തിടെ കണ്ട പ്രേക്ഷകർ ഗ്ലിംപ്സ് കണ്ട ശേഷം ഖലീഫയിൽ ബ്ലഡ് ഷെഡ് പ്രതീക്ഷിച്ചാൽ തെറ്റുപറയാനാകില്ല. ജോമോൻ ടി ജോണിൻ്റെ ഫ്രെയിമുകൾക്കൊപ്പം ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതമാണ് ആമിറിന് പീക്ക് സിനിമാറ്റിക് ഇൻട്രൊഡക്ഷൻ നൽകുന്നത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്&zwj;റെ രചയിതാവ്. ലണ്ടൻ, ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ ചിത്രീകരിച്ച് ബിഗ് ബജറ്റിലാണ് ഖലീഫ ഒരുങ്ങുന്നത്. 2026 ഓണം റിലീസാകും ചിത്രമെന്നാണ് വിവരം.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Gowry Priya J</dc:creator>
            <atom:link href="https://www.asianetnews.com/special/prithviraj-sukumaran-vyshak-movie-khalifa-glimpse-reaction-articleshow-oatsge3"/>
        </item>
        <item>
            <title><![CDATA[നായക കസേരയില്ല, രോഹിത് ശർമ വിന്റേജ് മോഡിലേക്ക് മടങ്ങുമോ?]]></title>
            <link>https://www.asianetnews.com/special/india-vs-australia-will-rohit-sharma-change-aggressive-approach-against-aussies-articleshow-km9i6hg</link>
            <guid isPermaLink="true">https://www.asianetnews.com/special/india-vs-australia-will-rohit-sharma-change-aggressive-approach-against-aussies-articleshow-km9i6hg</guid>
            <pubDate>Sat, 18 Oct 2025 08:22:11 +0530</pubDate>
            <description><![CDATA[&lt;p&gt;2027 ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന രോഹിത് ശർമ നായകനായതിന് ശേഷം ബാറ്റിങ് ശൈലിയില്&zwj; വരുത്തിയ മാറ്റത്തില്&zwj; നിന്ന് തിരിച്ചുപോകുമോയെന്നതാണ് ഓസീസ് പര്യടനത്തിലെ ആകാംഷ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7tjppm1nbze5wfcawk6369v,imgname-befunky-collage-1760754883201.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അയാളുടെ എത്ര വേഷങ്ങള്&zwj; നമ്മള്&zwj; കണ്ടതാണ്. മധ്യനിരയില്&zwj;, ഓപ്പണറായി, നായകനായി. അയാള്&zwj; ഒരിക്കല്&zwj;ക്കൂടി വരികയാണ്, ഇത്തവണ കെട്ടിയാടേണ്ട വേഷം ടീമിന് വേണ്ടി മാത്രമല്ല, അയാള്&zwj;ക്കുംകൂടി വേണ്ടിയാണ്. ഒരുപതിറ്റാണ്ടിന് ശേഷം ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനത്തിന് മുകളിലൊരു ചോദ്യമുയര്&zwj;ന്നിരിക്കുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രം കണ്ട ഏക്കാലത്തെയും മികച്ച ബാറ്റര്&zwj;മാരിലൊരാള്&zwj;ക്ക് അതങ്ങ് ഉറപ്പിക്കാൻ മുന്നോട്ട് നീക്കി വെച്ചുനല്&zwj;കിയത് ഇഷ്ട എതിരാളിയേയും അവരുടെ മണ്ണും. നായക കസേരയില്&zwj; നിന്ന് എഴുന്നേറ്റ രോഹിത് ഗുരുനാഥ് ശ&zwj;ര്&zwj;മ. ഹിറ്റ്മാന്റെ പുതിയ വേര്&zwj;ഷൻ എന്തായിരിക്കും?&lt;/p&gt;&lt;h2&gt;നാല് വർഷം പിന്നോട്ട്&lt;/h2&gt;&lt;p&gt;2021 വരെയുള്ള രോഹിത്. ആദ്യ മുപ്പത് പന്തുകളില്&zwj; സ്ട്രൈക്ക് റേറ്റ് എഴുപതിനും താഴെയായിരിക്കും. അടുത്ത ഒരു 30 പന്തുകള്&zwj; പിന്നിടുമ്പോള്&zwj; അത് 80 കടക്കും. സെഞ്ച്വറിക്കരികിലേക്ക് സ്കോര്&zwj; ചലിക്കുമ്പോള്&zwj; നൂറ് തൊടും. പിന്നീട് ബൗളര്&zwj;മാര്&zwj;ക്ക് ആ മൈതാനമൊരു നരകമായിരിക്കും, കാണികള്&zwj;ക്ക് വിരുന്നും. രോഹിത് നൂറ് കടന്നാല്&zwj; ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നതൊരു 150 അല്ല, മറിച്ച് ഇരുനൂറായിരിക്കും. ദൈവത്തിലും രാജാവിലും പോലും ഇത്തരമൊരു പ്രതീക്ഷയില്ല, അതായിരുന്നു രോഹിത് ഏകദിന ക്രിക്കറ്റില്&zwj; സൃഷ്ടിച്ച ബെഞ്ച്മാര്&zwj;ക്ക്.&lt;/p&gt;&lt;p&gt;നായകനായ ശേഷമാണ് ഈ ശീലങ്ങളൊക്കെ തിരുത്തപ്പെട്ടത്. അയാളുടെ ഫിലോസഫി തന്നെ മാറുകയായിരുന്നു. ട്വന്റി 20 ക്രിക്കറ്റില്&zwj; മാത്രം കണ്ടുവന്നിരുന്ന അഗ്രസീവ് ശൈലി ഇന്ത്യൻ ക്രിക്കറ്റിലേക്ക് പറിച്ചുനടുകയായിരുന്നു രോഹിത്. അതില്&zwj; ആദ്യ ചുവടും അയാള്&zwj; തന്നെയാണ് വെച്ചതും. ഫിയര്&zwj;ലെസ്, സെല്&zwj;ഫ്&zwnj;ലെസ്, ഹൈ ഇംപാക്റ്റ്. ഈ ശൈലിയിലാണ് ഇന്ത്യയുടെ ഐസിസി കിരീടവരള്&zwj;ച്ച അവസാനിപ്പിച്ചതും. നായകനായി 55 ഇന്നിങ്സില്&zwj; 52 ശരാശരിയില്&zwj; 111 സ്ട്രൈക്ക് റേറ്റില്&zwj; 2506 റണ്&zwj;സ്. അഞ്ച് ശതകങ്ങള്&zwj;.&lt;/p&gt;&lt;p&gt;പക്ഷേ, ഇവിടെ നഷ്ടമായത് രോഹിതിന്റെ ലോങ് ഇന്നിങ്സുകളായിരുന്നു. അഗ്രസീവ് ശൈലിയില്&zwj; രോഹിത് ക്രീസില്&zwj; നിലയുറപ്പിക്കുന്ന സന്ദര്&zwj;ഭങ്ങള്&zwj; ചുരുങ്ങി. രണ്ടാം പകുതിയില്&zwj; രോഹിതിന്റെ സാന്നിധ്യവും വിരളമായി മാറി. ടീമിന്റെ വിജയങ്ങള്&zwj;ക്കും കിരീടങ്ങള്&zwj;ക്കും പിന്നാലെ പാഞ്ഞപ്പോള്&zwj; നഷ്ടമായത് ശതകങ്ങളുടെ നീണ്ട നിരയായിരുന്നു. അതിലൊരിക്കലും രോഹിത് ഖേദിക്കുകയും ചെയ്തിട്ടില്ല. കാരണം, അതയാള്&zwj; തന്നെ തിരഞ്ഞെടുത്ത വഴിയായിരുന്നു. ഇനിയാണ് ആകാംഷ. ശുഭ്മാൻ ഗില്ലിന്റെ കീഴില്&zwj; രോഹിത് ശര്&zwj;മയുടെ കളിശൈലി എന്തായിരിക്കും.&lt;/p&gt;&lt;p&gt;അഗ്രസീവ് ക്രിക്കറ്റ് ടീമിന് സക്സസിന് മുൻഗണന കൊടുത്തുകൊണ്ടായിരുന്നു, അത് പലപ്പോഴും രോഹിതിന്റെ വ്യക്തിഗത ഫെയിലിയറുകള്&zwj;ക്ക് കാരണവുമായിട്ടുണ്ട്. അത്തരം വീഴ്ചകള്&zwj;ക്ക് ഇനി കാലം മുന്നിലില്ല എന്ന സൂചനയാണ് സമീപകാല സംഭവങ്ങള്&zwj; നല്&zwj;കുന്നത്. നായകസ്ഥാനത്തുനിന്നുള്ള മാറ്റം, 2027 ഏകദിന ലക്ഷ്യമാക്കിയുള്ള ബിസിസിഐയുടെ ടീം തിരഞ്ഞെടുപ്പും നീക്കങ്ങളുമെല്ലാം പരിഗണിക്കുമ്പോഴാണ് രോഹിതിന്റെ ഓസീസ് പര്യടനത്തിലെ ആദ്യ ഇന്നിങ്സില്&zwj; ആകാംഷയേറുന്നതും.&lt;/p&gt;&lt;h3&gt;ശൈലി മാറുമോ?&lt;/h3&gt;&lt;p&gt;ഏകദിന ലോകകപ്പ് ഉയര്&zwj;ത്തുക എന്നതാണ് രോഹിതിന്റെ കരിയറിലെ സ്വപ്നം. 2011 ലോകകപ്പ് ടീമില്&zwj; ഇടം ലഭിക്കാതെ പോയപ്പോള്&zwj; നിരാശ മറച്ചുവെച്ചില്ല. 2015ല്&zwj; നിരശപ്പെടുത്തിയില്ല. 2019ല്&zwj; ബാറ്ററെന്ന നിലയില്&zwj; അസാധാരണ പ്രകടനം. 2023ല്&zwj; പുതിയ ശൈലിയില്&zwj; സ്ഥിരതയോടെയുള്ള ആവര്&zwj;ത്തനം. രണ്ട് വട്ടം സെമിയും ഒരിക്കല്&zwj; ഫൈനലിലും അവസാനിച്ച സ്വപ്നയാത്ര. 2027 ലോകകപ്പ് തന്റെ മനസിലുണ്ടെന്ന് പലകുറി വെളിപ്പെടുത്തിയതാണ് രോഹിത്. അതിനായുള്ള കഠിനപ്രയത്നത്തിലുമായിരുന്നു താരം.&lt;/p&gt;&lt;p&gt;11 കിലോ ഗ്രാം ഭാരം കുറച്ച് ശരീരിക ക്ഷമത വര്&zwj;ധിപ്പിച്ചു. 2019 ലോകകപ്പിന്റെ സമയത്തെ അതോ ശരീരഭാഷ കൈവരിച്ചു. ഇനി കളത്തിലത് തെളിയിക്കണം. അല്ലെങ്കില്&zwj; 2027 ലോകകപ്പ് കളിക്കുക എന്നത് ബാക്കിയാക്കി മടങ്ങേണ്ടി വരും. അതുകൊണ്ട് അഗ്രസീവ് ശൈലി വെടിഞ്ഞ് കരുതലോടെയായിരിക്കും ചുവടുകള്&zwj; രോഹിത് വെക്കുക. ഓസ്ട്രേലിയയില്&zwj; മൂന്ന് അവസരം, പരാജയപ്പെട്ടാല്&zwj; ഒരു പരമ്പരകൂടി പരമാവധി ലഭിച്ചേക്കാം. 2026ല്&zwj; ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ ഒരുപാട് ഏകദിനങ്ങളും ഇന്ത്യയ്ക്ക് മുന്നിലില്ല. അതുകൊണ്ട് മറ്റാരേക്കാളും ഓസീസ് പര്യടനം രോഹിതിന് നിര്&zwj;ണായകമാണ്.&lt;/p&gt;&lt;p&gt;പക്ഷേ, ഓസ്ട്രേലിയ രോഹിതിന്റെ കൂടി കളിനിലമാണ്. ഓസ്ട്രേലിയയില്&zwj; ഓസ്ട്രേലിയക്കെതിരെ രോഹിത് 19 മത്സരങ്ങളില്&zwj; നിന്ന് 990 റണ്&zwj;സ്, നാല് സെഞ്ച്വറി. ശരാശരി 60 ആണ്. സാക്ഷാല്&zwj; സച്ചിൻ തെൻഡുല്&zwj;ക്കറിനും കോഹ്ലിക്കും മുകളിലാണ് രോഹിതിന്റെ മികവ്. ഓസ്ട്രേലിയക്കെതിരെ ഏകദിനത്തില്&zwj; കൂടുതല്&zwj; റണ്&zwj;സ് നേടിയവരില്&zwj; മൂന്നാമൻ. 46 ഇന്നിങ്സുകളില്&zwj; നിന്ന് 2407 റണ്&zwj;സ്. എട്ട് ശതകം, ഒൻപത് അര്&zwj;ദ്ധ ശതകം. ലോക ചാമ്പ്യന്മാര്&zwj;ക്കെതിരെ കൂടുതല്&zwj; സെഞ്ച്വറി നേടിയവരില്&zwj; സച്ചിന് പിന്നിലും കോഹ്ലിക്ക് ഒപ്പവും.&lt;/p&gt;&lt;p&gt;അതുകൊണ്ട് രോഹിത് തന്റെ സാധ്യതകള്&zwj; മുന്നില്&zwj; കാണുന്നുണ്ടാകും. കരിയറിലെ ഏറ്റവും വലിയ ദുസ്വപ്നമായി മാറിയ കഴിഞ്ഞ ബോര്&zwj;ഡര്&zwj; - ഗവാസ്ക്കര്&zwj; ട്രോഫിയില്&zwj; താണ്ടിയ അതേ മൈതാനങ്ങളില്&zwj; രോഹിത് മറ്റൊരു പരീക്ഷണത്തിന് കൂടി തയാറാകുകയാണ്. ഇത്തവണ നായകന്റെ സമ്മര്&zwj;ദങ്ങളില്ല, പുതുതലമുറയ്ക്ക് വഴിതെളിച്ചുകൊടുക്കണം, നിലയുറപ്പിക്കണം. രോഹിത് ശര്&zwj;മ, അയാള്&zwj; അങ്ങനങ്ങ് മടങ്ങാൻ ഉറച്ചായിരിക്കില്ല ആ മണ്ണിലെത്തിയത്.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/india-vs-australia-will-rohit-sharma-change-aggressive-approach-against-aussies-articleshow-km9i6hg"/>
        </item>
        <item>
            <title><![CDATA[ഏഷ്യ കപ്പ് 2025: മജീഷ്യൻ കുല്‍ദീപ് യാദവ്, ഇന്ത്യയുടെ വജ്രായുധം]]></title>
            <link>https://www.asianetnews.com/special/asia-cup-2025-kuldeep-yadav-turns-as-a-magician-indias-prime-weapon-articleshow-3h3film</link>
            <guid isPermaLink="true">https://www.asianetnews.com/special/asia-cup-2025-kuldeep-yadav-turns-as-a-magician-indias-prime-weapon-articleshow-3h3film</guid>
            <pubDate>Tue, 16 Sep 2025 15:20:52 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഷ്യ കപ്പ് 2025 നിര്&zwj;ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്&zwj; കുല്&zwj;ദീപ് യാദവ് നായകൻ സൂര്യകുമാര്&zwj; യാദവിന്റെ പ്രധാന ആയുധമായി മാറുകയാണ്. ഇതിനോടകം തന്നെ രണ്ട് കളികളില്&zwj; നിന്ന് ഏഴ് വിക്കറ്റുകള്&zwj; താരം നേടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k58yqec7w0njfear1kh3xff2,imgname-befunky-collage-1758016027015.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഏഷ്യ കപ്പിലെറിഞ്ഞത് 37 പന്തുകള്&zwj;. വഴങ്ങിയത് 25 റണ്&zwj;സ്. നേടിയത് ഏഴ് വിക്കറ്റുകള്&zwj;. ഡോട്ട് ബോളുകളുടെ എണ്ണം 22. ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും കളിയിലെ താരം. കുല്&zwj;ദീപ് യാദവിനോളം അപകടകാരിയായ ഒരു സ്പിന്നര്&zwj; നിലവില്&zwj; ഇന്ത്യൻ ടീമിലുണ്ടോയെന്ന് ചോദിച്ചാല്&zwj;, ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. എന്തുകൊണ്ടായിരിക്കാം എതിരാളികള്&zwj;ക്ക് ഇന്നും മനസിലാക്കാൻ കഴിയാത്ത ഇന്ത്യയുടെ ആയുധമായി കുല്&zwj;ദീപ് യാദവ് തുടരുന്നത്, ഏഷ്യ കപ്പിലെ പ്രകടനം തന്നെ അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാനാകും.&lt;/p&gt;&lt;p&gt;ചൈനാമാനായിട്ടും കുല്&zwj;ദീപ് കളത്തില്&zwj; അത്ര അപകടകാരി അല്ലാതിരുന്ന കാലമുണ്ടായിരുന്നു. ബാറ്റര്&zwj;മാര്&zwj; എളുപ്പം കുല്&zwj;ദീപിന്റെ ലൈനും ലെങ്തും മനസിലാക്കിയിരുന്ന സമയം. അവിടെ നിന്നാണ് പുതിയ കുല്&zwj;ദീപിന്റെ ഉദയം സംഭവിക്കുന്നതും. 2019 ഏകദിന ലോകകപ്പില്&zwj; കുല്&zwj;ദീപ് പാക്കിസ്ഥാൻ്റെ ബാബര്&zwj; അസമിനെ പുറത്താക്കിയ പെര്&zwj;ഫെക്റ്റ് ഡെലിവെറി ഓര്&zwj;ക്കുന്നില്ലെ. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്&zwj; പിച്ച് ചെയ്ത പന്ത് ബാബറിന്റെ ഡിഫൻസിനെ ഭേദിച്ചുകൊണ്ട് മിഡില്&zwj; സ്റ്റമ്പിലാണ് അന്ന് പതിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ സ്തംഭിച്ച ബാബറിനെയാണ് മൈതാനത്ത് കണ്ടത്.&lt;/p&gt;&lt;h2&gt;കുല്&zwj;ദീപിന്റെ പുതിയ വേർഷൻ&lt;/h2&gt;&lt;p&gt;ആ മാജിക്കല്&zwj; ഡെലിവെറിയില്&zwj; നിന്ന് ഇന്നത്തെ കുല്&zwj;ദീപിന്റെ ബൗളിങ് പരിശോധിച്ചാല്&zwj; പ്രകടമായ മാറ്റങ്ങള്&zwj; തന്നെ നിരവധിയുണ്ട്. അതില്&zwj; പ്രധാനപ്പെട്ട ഒന്ന് റിലീസ് പോയിന്റിലുണ്ടായ ഉയര്&zwj;ച്ചയാണ്. ഇതിന് പുറമെ പന്തിന്റെ വേഗത വര്&zwj;ധിപ്പിക്കാനും കുല്&zwj;ദീപിന് കഴിഞ്ഞിട്ടുണ്ട്. ലൈനിലും ലെങ്തിലും വിട്ടുവീഴ്ച ചെയ്യാതെയാണ് പേസിലെ വേരിയേഷനുകള്&zwj; സംഭവിക്കുന്നത്. ബാറ്റര്&zwj;മാരെ കുഴപ്പിക്കുന്ന, ലെങ്ത് പോലും കൃത്യമായി ജഡ്ജ് ചെയ്യാൻ സാധിക്കാത്ത നിലയിലേക്ക് എത്തിക്കുന്ന ഒരുതരം തന്ത്രം. പാക്കിസ്ഥാനെതിരെ നേടിയ ആദ്യ വിക്കറ്റുകള്&zwj; തന്നെയെടുക്കാം.&lt;/p&gt;&lt;p&gt;ഹസൻ നവാസിന് ലഭിച്ച ലെങ്ത് ബോള്&zwj;. സ്ലോഗ് സ്വീപ്പിന് അനുയോജ്യമായ ലെങ്തിലാണ് പന്ത് പിച്ച് ചെയ്തതെന്ന് തോന്നിച്ച ഡെലിവെറി. എന്നാല്&zwj;, പന്ത് പിച്ച് ചെയ്തതിന് ശേഷം ഹസൻ നവാസ് പ്രതീക്ഷിച്ചതിലും ബൗണ്&zwj;സ് ഉണ്ടായി. എഡ്ജ് ചെയ്ത് പൊങ്ങിയ പന്ത് അക്സറിന്റെ കൈകളിലെത്തുകയായിരുന്നു. പിന്നാലെ എത്തിയ മുഹമ്മദ് നവാസിനെ വിക്കറ്റിന് മുന്നില്&zwj; കുടുക്കിയ പന്ത്. മണിക്കൂറില്&zwj; 84 കിലോ മീറ്റ&zwj;ര്&zwj; വേഗതയിലെത്തിയ ഗൂഗ്ലി.&lt;/p&gt;&lt;p&gt;ഷോര്&zwj;ട്ട് ഓഫ് ലെങ്തില്&zwj; ബാറ്റിനെ ബീറ്റ് ചെയ്യാൻ മാത്രമുള്ള ടേണായിരുന്നു പിച്ചില്&zwj; നിന്ന് കുല്&zwj;ദീപ് സൃഷ്ടിച്ചത്. വേരിയേഷൻ മനസിലാക്കുന്നതില്&zwj; നവാസ് പരാജയപ്പെട്ടു. ഇതാണ് നിലവില്&zwj; വൈറ്റ് ബോളില്&zwj; കുല്&zwj;ദീപ് പ്രയോഗിക്കുന്ന ശൈലി. പിച്ചില്&zwj; നിന്ന് ലഭിക്കുന്ന ടേണിനേക്കാള്&zwj; വേരിയേഷനുകളില്&zwj; ഫോക്കസ് ചെയ്യുന്നു. ഇതാണ് ബാറ്റര്&zwj;മാരെ വെട്ടിലാക്കുന്നതും, പാക്കിസ്ഥാനെതിരെ എറിഞ്ഞ 24 പന്തില്&zwj; 15 എണ്ണവും ഡോട്ട് ബോളുകളായിരുന്നു.&lt;/p&gt;&lt;p&gt;യുഎഇക്കെതിരായ മത്സരമെടുക്കാം. കുല്&zwj;ദീപ് പന്തെടുക്കുമ്പോള്&zwj; യുഎഇ ആറ് ഓവറില്&zwj; 41-2 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. പവര്&zwj;പ്ലേ ഉപയോഗിക്കാൻ യുഎഇക്ക് സാധിച്ചിരുന്നു. എന്നാല്&zwj;, കുല്&zwj;ദീപിന്റെ രണ്ടാം ഓവറിലെ ആറ് പന്തുകള്&zwj;ക്കിടയില്&zwj; യുഎഇ തകര്&zwj;ന്നടിയുന്നതാണ് കണ്ടത്. മൂന്ന് വിക്കറ്റുകളാണ് ഒരു ഓവറില്&zwj; കുല്&zwj;ദീപ് നേടിയത്. മൂന്നും വ്യത്യസ്ത പന്തുകള്&zwj;. 13 പന്തില്&zwj; ഏഴ് റണ്&zwj;സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്&zwj;. ഏഷ്യ കപ്പ് ട്വന്റി 20 ചരിത്രത്തിലെ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമായിരുന്നു കുല്&zwj;ദീപ് പുറത്തെടുത്തത്.&lt;/p&gt;&lt;h3&gt;ഏഷ്യ കപ്പ് നിർണായകം&lt;/h3&gt;&lt;p&gt;സ്റ്റോപ്പ്, സ്റ്റാര്&zwj;ട്ട് ശൈലിയില്&zwj; തുടരുന്ന കുല്&zwj;ദീപിന്റെ കരിയറാണ് ഇതുവരെ കണ്ടതും. ഒരു ഫോര്&zwj;മാറ്റിലും ഒരു ലോങ് റണ്&zwj; ലഭിക്കാത്തതുപോലെ തോന്നിക്കുന്ന കരിയര്&zwj;. 2025 എടുത്താല്&zwj;, അഞ്ച് മാസത്തെ ഇടവേള, പിന്നാലെ ചാമ്പ്യൻസ്ട്രോഫിയിലൂട തിരിച്ചുവരവ്, ഏഴ് വിക്കറ്റുകള്&zwj;. ഐപിഎല്ലില്&zwj; 15 വിക്കറ്റുകള്&zwj;. ടെസ്റ്റ് ടീമിലെ സുപ്രധാന ആയുധമെന്ന തലക്കെട്ടോടെ ഇംഗ്ലണ്ടിലേക്ക്. അഞ്ച് മത്സരങ്ങളിലും കളത്തിന് പുറത്ത്. കുല്&zwj;ദീപ് യാദവ് എന്ന ചൈനാമാൻ സ്പിന്നറുടെ 2025 കയറ്റിറക്കങ്ങളുടേതാണെന്ന് പറഞ്ഞാല്&zwj; തെറ്റുണ്ടാകില്ല. ഒരിക്കല്&zwj;ക്കൂടി കുല്&zwj;ദീപ് തുടങ്ങുകയാണ്, ഏഷ്യ കപ്പിലൂടെ. അത് തുടരട്ടെ.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/asia-cup-2025-kuldeep-yadav-turns-as-a-magician-indias-prime-weapon-articleshow-3h3film"/>
        </item>
        <item>
            <title><![CDATA[ഏഷ്യ കപ്പ് 2025: സഞ്ജുവിന്റെ ബാറ്റിങ്ങിനായി കാത്തിരിപ്പ്, ഒമാനെതിരെ അവസരം ഒരുങ്ങുമോ?]]></title>
            <link>https://www.asianetnews.com/special/asia-cup-2025-will-sanju-samson-get-an-opportunity-to-bat-against-oman-articleshow-kl3wbsi</link>
            <guid isPermaLink="true">https://www.asianetnews.com/special/asia-cup-2025-will-sanju-samson-get-an-opportunity-to-bat-against-oman-articleshow-kl3wbsi</guid>
            <pubDate>Tue, 16 Sep 2025 15:29:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഷ്യ കപ്പ് 2025 ഗ്രൂപ്പ് ഘട്ടത്തില്&zwj; രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലെത്തിയെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. ഒമാനെതിരെ താരത്തെ ഓപ്പണറാക്കണമെന്നാണ് ആരാധകരുടെ ആവശ്യം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k58z5fm3nh0dxax90f56ee42,imgname-befunky-collage-1--1758016487043.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇതെന്തൊരു കാത്തിരിപ്പാണല്ലേ. ഏഷ്യ കപ്പ് ആരംഭിക്കും മുൻപ് ടീമിലുണ്ടാകുമോയെന്നായിരുന്നു ആകാംഷ. ടീമിലെടുത്തപ്പോള്&zwj; ഏത് പൊസിഷനായിരിക്കും എന്നതായിരുന്നു ചോദ്യം. എല്ലാം ഒത്തുവന്നപ്പോള്&zwj; ബാറ്റ് ചെയ്യുന്നതൊന്ന് കാണാൻ എത്ര കാത്തിരിക്കണമെന്നായി. ടൂര്&zwj;ണമെന്റില്&zwj; ഇന്ത്യ രണ്ട് കളികള്&zwj; പൂര്&zwj;ത്തിയാക്കി ആടുത്ത ഘട്ടം ഉറപ്പിച്ചു, മലയാളി താരം സഞ്ജു സാംസണിന് ബാറ്റ് ചെയ്യുന്നത് കാണാൻ മലയാളികള്&zwj;ക്കും ക്രിക്കറ്റ് പ്രേമികള്&zwj;ക്കും ഇതുവരെ സാധിച്ചിട്ടില്ല. കാത്തിരിപ്പ് ഇനിയെത്ര നീളും, ഒമാനെതിരെ സഞ്ജു ബാറ്റ് ചെയ്യുന്നത് കാണാനാകുമോ.&lt;/p&gt;&lt;p&gt;യുഎഇക്കെതിരെ കേവലം 58 റണ്&zwj;സ് പിന്തുടര്&zwj;ന്ന ഇന്ത്യ 4.3 ഓവറില്&zwj; വിജയം കണ്ടിരുന്നു. അഭിഷേക് ശര്&zwj;മയും ശുഭ്മാൻ ഗില്ലും സൂര്യകുമാറും ചേര്&zwj;ന്ന് അതിവേഗജയം സാധ്യമാക്കിയതോടെ ഇന്ത്യയുടെ മധ്യനിര-പിൻനിര ബാറ്റര്&zwj;മാര്&zwj;ക്ക് മൈതാനത്തേക്ക് എത്തേണ്ടതായി വന്നിരുന്നില്ല. പക്ഷേ, പാക്കിസ്ഥാനെതിരായ മത്സരത്തില്&zwj; സഞ്ജു ബാറ്റ് ചെയ്യുന്നതിനുള്ള സാധ്യതകള്&zwj; തെളിഞ്ഞിരുന്നു. 128 റണ്&zwj;സ് വിജയലക്ഷ്യം പിന്തുടരവെ 97ല്&zwj; നില്&zwj;ക്കെയായിരുന്നു ഇന്ത്യയുടെ മൂന്നാം വിക്കറ്റ് വീഴുന്നത്. അഞ്ചാമനായി സഞ്ജുവിനായി ഉറ്റുനോക്കുകയായിരുന്നു എല്ലാവരും.&lt;/p&gt;&lt;p&gt;സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിലെ പാക്കിസ്ഥാനെതിരായ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. എന്നാല്&zwj;, സഞ്ജുവിന് പകരം അഞ്ചാം നമ്പറിലെത്തിയത് ഇടം കയ്യൻ ബാറ്ററായ ശിവം ദുബെയായിരുന്നു. മത്സരത്തിലുടനീളം ഇന്ത്യ പിന്തുടര്&zwj;ന്ന ലെഫ്റ്റ് ഹാൻഡ് - റൈറ്റ് ഹാൻഡ് കോമ്പിനേഷൻ നിലനിര്&zwj;ത്തുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഇതോടെ, ഏഷ്യ കപ്പില്&zwj; സ&zwnj;ഞ്ജു ബാറ്റ് ചെയ്യുന്നത് കാണുക എന്ന മോഹം നീളുകയായിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj;, സൂപ്പര്&zwj; ഫോര്&zwj; ഉറപ്പിച്ച സാഹചര്യത്തില്&zwj; ഒമാനെതിരായ മൂന്നാം ഗ്രൂപ്പ് മത്സരത്തില്&zwj; സഞ്ജുവിന് അവസരം ഒരുങ്ങാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. താരത്തെ മുൻനിരയിലേക്ക് തന്നെ തിരികെ എത്തിച്ചാലും അത്ഭുതപ്പെടാനില്ല. ഏത് നമ്പറിലും ബാറ്റ് ചെയ്യാൻ പ്രാപ്തിയുള്ള താരമാണ് സഞ്ജുവെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷും കോട്ടക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. സൂപ്പര്&zwj; ഫോറിലേക്ക് കടക്കും മുൻപ് സഞ്ജുവും ഹാര്&zwj;ദിക്കും അടക്കമുള്ള ബാറ്റര്&zwj;മാര്&zwj;ക്ക് ഗെയിം ടൈം ലഭിക്കേണ്ടതും നിര്&zwj;ണായകമാണ്.&lt;/p&gt;&lt;h2&gt;ശുഭ്മാൻ ഗില്ലിന്റെ വരവും കളിയും&lt;/h2&gt;&lt;p&gt;സാധ്യതകള്&zwj; വിദൂരമാണെങ്കിലും ഗില്ലിനെ ഓപ്പണിങ് സ്ഥാനത്തു നിന്ന് മാറ്റി സഞ്ജുവിനെ തിരിച്ചെത്തിക്കണമെന്ന ആവശ്യവും ആരാധകരില്&zwj; നിന്ന് ഉയരുന്നുണ്ട്. ശുഭ്മാൻ ഗില്&zwj; ഉപനായകപട്ടത്തോടെ ട്വന്റി 20 ടീമിലേക്ക് എത്തിയതാണ് ഓപ്പണിങ് സ്ഥാനത്തുനിന്ന് സഞ്ജുവിന് മാറിക്കൊടുക്കേണ്ടി വന്നതിന്റെ കാരണം. അതുകൊണ്ട് തന്നെ ഓപ്പണറല്ലാതെ സഞ്ജുവിനെ ടീമില്&zwj; ഉള്&zwj;പ്പെടുത്തണമോയെന്ന ചോദ്യം ക്രിക്കറ്റ് പണ്ഡിതര്&zwj; ഉയര്&zwj;ത്തിയിരുന്നു. എന്നാല്&zwj;, ജിതേഷിന് മുകളില്&zwj; സഞ്ജുവിന് മുൻതൂക്കം നല്&zwj;കാനായിരുന്നു ടീം മാനേജ്മെന്റിന്റെ തീരുമാനം.&lt;/p&gt;&lt;p&gt;ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് ഗില്&zwj; അഭിഷേക് പുറത്തെടുത്തത്. ഗില്&zwj; ഇന്ത്യയുടെ അഗ്രസീവ് ബ്രാൻഡ് ഓഫ് ക്രിക്കറ്റ് പൂര്&zwj;ണമായും അഡാപ്റ്റ് ചെയ്തതായാണ് ആദ്യ മത്സരത്തില്&zwj; നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഒൻപത് പന്തില്&zwj; നിന്ന് 22 റണ്&zwj;സെടുത്തായിരുന്നു താരം പുറത്താകാതെ നിന്നത്. പാക്കിസ്ഥാനെതിരെ ഗില്&zwj; നിറം മങ്ങിയിരുന്നു. രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം നല്&zwj;കുക എന്ന ജോലി കൃത്യമായി നിര്&zwj;വഹിക്കാൻ അഭിഷേകിന് സാധിച്ചു. അതുകൊണ്ട് കാര്യമായ ഒരു അഴിച്ചുപണിക്ക് ഇന്ത്യ തയാറായേക്കില്ല.&lt;/p&gt;&lt;h3&gt;സ്ഥാനക്കയറ്റമുണ്ടാകുമോ?&lt;/h3&gt;&lt;p&gt;സഞ്ജുവിനൊരു സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ടെങ്കില്&zwj; അത് കൂടുതലായും മൂന്നാം നമ്പറിലായിരിക്കാം. മറ്റ് സ്ഥാനങ്ങളില്&zwj; അന്താരാഷ്ട്ര ക്രിക്കറ്റിലൊ ഐപിഎല്ലിലൊ കാര്യമായി തിളങ്ങിയ ചരിത്രം മലയാളി താരത്തിനൊപ്പമില്ല. ട്വന്റി 20യില്&zwj; ഒന്നാം നമ്പറില്&zwj; 14 തവണയാണ് താരം ക്രീസിലെത്തിയിട്ടുള്ളത്. 512 റണ്&zwj;സാണ് നേട്ടം, ശരാശരി നാല്&zwj;പ്പതിനടത്തും സ്ട്രൈക്ക് റേറ്റാകട്ടെ 180ന് മുകളിലും. മൂന്ന് സെഞ്ച്വറിയും ഒരു അര്&zwj;ദ്ധ ശതകവും ഇതില്&zwj; ഉള്&zwj;പ്പെടുന്നു. 49 ഫോറും 34 സിക്സറുമാണ് ഈ പൊസിഷനില്&zwj; സഞ്ജു നേടിയത്.&lt;/p&gt;&lt;p&gt;കേരള ക്രിക്കറ്റ് ലീഗില്&zwj; കളിച്ച അഞ്ച് ഇന്നിങ്സില്&zwj; ഒരു സെഞ്ച്വറിയും മൂന്ന് അര്&zwj;ദ്ധ ശതകവും ഉള്&zwj;പ്പെടെ മികവ് കാട്ടിയാണ് സഞ്ജു ഏഷ്യ കപ്പിനുള്ള ടീമിനൊപ്പം ചേര്&zwj;ന്നത്. പാതി മത്സരങ്ങളില്&zwj; മാത്രം ഭാഗമായിട്ടും കെസിഎല്ലില്&zwj; ടോപ് സ്കോറര്&zwj;മാരില്&zwj; നാലാം സ്ഥാനത്തുണ്ടായിരുന്നു സ&zwj;ഞ്ജു. ഏഷ്യ കപ്പില്&zwj; ലഭിക്കുന്ന അവസരങ്ങള്&zwj; പൂര്&zwj;ണമായി വിനിയോജിച്ചാല്&zwj; മാത്രമായിരിക്കും സഞ്ജുവിന് തന്റെ സ്ഥാനം ടീമില്&zwj; ഉറപ്പിക്കാൻ കഴിയുക. കാരണം 2026 ട്വന്റി 20 ലോകകപ്പ് അടുക്കുമ്പോഴേക്കും വിക്കറ്റ് കീപ്പര്&zwj; സ്ഥാനത്തിനായി കടുത്ത മത്സരമായിരിക്കും. സഞ്ജുവിന് പുറമെ റിഷഭ് പന്ത്, ദ്രുവ് ജൂറല്&zwj;, ജിതേഷ് ശ&zwj;ര്&zwj;മ, കെ എല്&zwj; രാഹുല്&zwj; എന്നിവരും രംഗത്തുണ്ട്.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/asia-cup-2025-will-sanju-samson-get-an-opportunity-to-bat-against-oman-articleshow-kl3wbsi"/>
        </item>
        <item>
            <title><![CDATA[ഏഷ്യ കപ്പ് 2025: അയല്‍പ്പോരിന് ഹൈപ്പ് മാത്രം; ഏകപക്ഷീയമാകുന്ന ഇന്ത്യ-പാക് വൈരം]]></title>
            <link>https://www.asianetnews.com/special/asia-cup-2025-india-pakistan-rivelry-losing-its-hype-on-ground-articleshow-64dse2c</link>
            <guid isPermaLink="true">https://www.asianetnews.com/special/asia-cup-2025-india-pakistan-rivelry-losing-its-hype-on-ground-articleshow-64dse2c</guid>
            <pubDate>Tue, 16 Sep 2025 15:42:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഷ്യ കപ്പ് 2025 ലെ ഗ്രൂപ്പ് ഘട്ടത്തിലും കണ്ടത് പാക്കിസ്ഥാനെ ഏകപക്ഷീയമായി കീഴടക്കുന്ന ഇന്ത്യയെയാണ്. കഴിഞ്ഞ ഒരു ദശാബ്ദമെടുത്താല്&zwj; പാക്കിസ്ഥാന് മുകളില്&zwj; വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യക്കായിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k590131fkjeysx8tv7sp5v3m,imgname-befunky-collage-2--1758017391663.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജാവേദ് മിയാൻദാദിന്റെ ലാസ്റ്റ് ബോള്&zwj; സിക്സ്, ആമിര്&zwj; സൊഹൈലിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച വെങ്കിടേഷ് പ്രസാദ്, ഡര്&zwj;ബനിലെ ബൗള്&zwj; ഔട്ട്, ഡാമ്പുലയിലെ ഹര്&zwj;ഭജന്റേയും മിര്&zwj;പൂരിലെ അഫ്രിദിയുടേയും സിക്സറുകള്&zwj;, മെല്&zwj;ബണിലെ കോഹ്ലിയുടെ ഗോട്ട് ഇന്നിങ്സ്...അങ്ങനെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങള്&zwj; ഹൈപ്പിനൊത്ത് ഉയർന്ന അനേകം പകലുകളും രാവുകളും. ഇരുരാജ്യങ്ങളും പങ്കിടുന്ന ചരിത്രവും മൈതാനത്തിന് പുറത്തെ ഘടകങ്ങളും സ്വാധിനിക്കപ്പെടുന്ന മത്സരത്തിന്റെ ഫലത്തിന് എക്കാലത്തും പ്രാധാന്യവുമേറയാണ്. കേവലമൊരു മത്സരമായി ഒരു ഇന്ത്യ-പാക് പോരും അവസാനിച്ചിട്ടുമില്ല. പക്ഷേ, സമീപകാല ചരിത്രം പരിശോധിച്ചാല്&zwj; പുറത്തുയരുന്ന ബഹളങ്ങള്&zwj;ക്കപ്പുറമൊരു പോരാട്ടം കളത്തിലുണ്ടാകുന്നുണ്ടോ? ദ ബിഗ്ഗസ്റ്റ് റൈവല്&zwj;റി ഇൻ ക്രിക്കറ്റ് എന്നത് കേവലം തലക്കെട്ട് മാത്രമായി ചുരുങ്ങുന്നില്ലെ.&lt;/p&gt;&lt;h2&gt;പാക് ആധപത്യകാലം&lt;/h2&gt;&lt;p&gt;വൈറ്റ് ബോള്&zwj; ഫോര്&zwj;മാറ്റ് പരിഗണിക്കുമ്പോള്&zwj; 1978ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിനം സംഭവിക്കുന്നത്. പാക്കിസ്ഥാനിലെ ക്വേട്ട അതിഥേയത്വം വഹിച്ച മത്സരം ജയിച്ചത് ഇന്ത്യയായിരുന്നു. പക്ഷേ, പിന്നീട് 1990 വരെയുള്ള കാലഘട്ടം പരിശോധിച്ചാല്&zwj; പാക്കിസ്ഥാന്റെ സമ്പൂർണ ആധിപത്യമാണ് കാണാനാകുന്നത്. 33 മത്സരങ്ങളില്&zwj; 21 തവണയും ജയം പാക്കിസ്ഥാനൊപ്പം, 10 എണ്ണം ഇന്ത്യ. ഫലമില്ലാതെ രണ്ടും. 90 മുതല്&zwj; 2010 വരെയാണ് ഇന്ത്യ-പാക് പോരാട്ടങ്ങളുടെ സുവർണ കാലഘട്ടമായി കാണാനാകുക. ഇരുരാജ്യങ്ങളിലേയും ഏറ്റവും മികച്ച താരങ്ങള്&zwj; കളത്തിലിറങ്ങിയ കാലഘട്ടം.&lt;/p&gt;&lt;p&gt;ഇൻസമാമും യുനിസ് ഖാനും മുഹമ്മദ് യൂസഫും സയിദ് അൻവറും വസിം അക്രവും വഖാർ യൂനിസും ഷാഹിദ് അഫ്രിദിയും അക്തറുമൊക്കെ പാക്കിസ്ഥാനൊപ്പം. സച്ചിനും ഗാംഗുലിയും ദ്രാവിഡും സേവാഗും കുംബ്ലെയും ശ്രീനാഥും വെങ്കിടേഷുമെല്ലാം ഇന്ത്യയ്ക്കായി ഉദിച്ചുയര്&zwj;ന്ന കാലം. ഇക്കാലത്തും പാക്കിസ്ഥാനായിരുന്നു മേല്&zwj;ക്കൈ. 85 മത്സരങ്ങളില്&zwj; നിന്ന് 48 ജയം, ഇന്ത്യ 35, ഫലമില്ലാതെ രണ്ടും. പക്ഷേ, ഇതിഹാസങ്ങള്&zwj; കളമൊഴിഞ്ഞപ്പോള്&zwj; പാക്കിസ്ഥാന് ആധിപത്യം നഷ്ടമായി, ഇന്ത്യ ക്രിക്കറ്റ് ഭൂപടത്തിലെ കരുത്തന്മാരായി ഉയരുകയും ചെയ്തു. കോഹ്ലി, രോഹിത്, രാഹുല്&zwj;, ഷമി, ബുമ്ര തുടങ്ങിയവര്&zwj; സച്ചിനും സേവാഗുമൊക്കെ ഒഴിച്ചിട്ട വിടവ് നികത്തി.&lt;/p&gt;&lt;h3&gt;ഏകദിനത്തില്&zwj; ചിത്രത്തിലില്ലാതെ പാക്കിസ്ഥാൻ&lt;/h3&gt;&lt;p&gt;2010ന് ശേഷം 18 തവണയാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്. 13 തവണയും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. പാക്കിസ്ഥാന് ജയിക്കാനായത് നാല് തവണ മാത്രം. 2023 ഏഷ്യ കപ്പിലെ ഒരു മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ചരിത്രത്തിലൊരിക്കലും പാക്കിസ്ഥാനെ ഇങ്ങനെ ഇന്ത്യ ഡൊമിനേറ്റ് ചെയ്ത കാലമില്ല. ഇക്കാലയളവില്&zwj; പ്രീതിനേടിയ ട്വന്റി 20 ഫോർമാറ്റിലും കഥയൊട്ടും വ്യത്യസ്തമല്ലെന്നതും ഫലങ്ങള്&zwj; പരിശോധിക്കുമ്പോള്&zwj; കാണാനാകും. ബിലാറ്ററല്&zwj; സീരീസുകള്&zwj;ക്ക് കർട്ടൻ വീണതോടെ ഏഷ്യ കപ്പിലും ഐസിസി ടൂര്&zwj;ണമെന്റുകളിലും മാത്രമായി ഇന്ത്യ-പാക് പോര് ഒതുങ്ങുകയും ചെയ്തു.&lt;/p&gt;&lt;p&gt;അവസാനമായി ഒരു ഏകദിനത്തില്&zwj; പാക്കിസ്ഥാൻ ഇന്ത്യയെ തോല്&zwj;പ്പിക്കുന്നത് 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ്. ശേഷം ഏഴ് പ്രാവശ്യം ഏറ്റുമുട്ടി. ആറ് മത്സരങ്ങളാണ് പൂര്&zwj;ത്തിയായത്. 2018 ഏഷ്യ കപ്പിലെ മത്സരങ്ങളില്&zwj; എട്ട് വിക്കറ്റിനും ഒൻപതു വിക്കറ്റിനും ജയം. 2019 ഏകദിന ലോകകപ്പില്&zwj; 89 റണ്&zwj;സ് ജയം. 2023 ഏഷ്യ കപ്പില്&zwj; 228 റണ്&zwj;സ് ജയം. പിന്നാലെ നടന്ന ലോകകപ്പില്&zwj; ഏഴ് വിക്കറ്റിനും 2025 ചാമ്പ്യൻസ് ട്രോഫിയില്&zwj; ആറ് വിക്കറ്റിനും പരാജയപ്പെടുത്തി. എല്ലാം അനായാസ ജയങ്ങള്&zwj;.&lt;/p&gt;&lt;p&gt;ട്വന്റി 20 ക്രിക്കറ്റ് ചരിത്രമെടുത്താല്&zwj; മൂന്ന് തവണ മാത്രമാണ് പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കാനായിട്ടുള്ളത്. ഏറ്റവും ഒടുവില്&zwj; 2022 ഏഷ്യ കപ്പിലായിരുന്നു. ഏകദിനത്തില്&zwj; ഇന്ത്യയുടെ മികവിന് അടുത്തെത്താനാകുന്നില്ലെങ്കിലും ട്വന്റി 20യില്&zwj; ചെറുത്തുനില്&zwj;പ്പ് സംഭവിച്ചിട്ടുണ്ട്. 2022, 24 ലോകകപ്പുകളില്&zwj; വിജയം കൈവിട്ടുകളയുന്ന പാക്കിസ്ഥാനെയാണ് കണ്ടത്, പ്രത്യേകിച്ചും സമ്മർദ സാഹചര്യം മറികടക്കാനാകാതെ. എന്തുകൊണ്ട് ഇന്ത്യയ്ക്കും മറ്റ് ശക്തരായ രാജ്യങ്ങള്&zwj;ക്കുമൊപ്പം ക്രിക്കറ്റ് നിലവാരം ഉയര്&zwj;ത്താൻ പാക്കിസ്ഥാന് കഴിയുന്നില്ല എന്നതാണ് ചോദ്യം.&lt;/p&gt;&lt;p&gt;പാക്കിസ്ഥാൻ ഓരോ ടൂർണമെന്റിലും അണിനിരത്തുന്ന ടീമുകള്&zwj; പരിശോധിച്ചാല്&zwj; ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ അഫ്രിദി, ഫക്കർ സമാൻ എന്നിവർക്കപ്പുറം സ്ഥിരതയാര്&zwj;ന്ന ഒരു റണ്&zwj; ലഭിച്ചവര്&zwj; തന്നെ കുറവാണ്. 2024 ട്വന്റി 20 ലോകകപ്പില്&zwj; ഇന്ത്യക്കെതിരെ കളിച്ച പാക് താരങ്ങളില്&zwj; ഫക്കർ സമാനും ഷഹീൻ അഫ്രിദിയും മാത്രമാണ് ഏഷ്യ കപ്പ് ഇലവനിലുള്ളത്. ഇന്ത്യയുടെ ലോകോത്തര ബൗളിങ് നിരയ്ക്ക് മുന്നില്&zwj; പാക്കിസ്ഥാന് പിടിച്ചുനില്&zwj;ക്കാൻ കഴിയാതെ പോകുന്നതിന്റെ കാരണവും ഇതുതന്നെയാണ്. പരിചയസമ്പത്തൊ എക്&zwnj;സ്പോഷറോ ലോകക്രിക്കറ്റില്&zwj; പാക്കിസ്ഥാന് മതിയായി ലഭിക്കുന്നില്ല. ബിലാറ്ററല്&zwj; സീരീസുകളുടെ അഭാവമാണ് ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്&zwj; പാക് പടയ്ക്ക് വെല്ലുവിളിയാകുന്നതും.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/asia-cup-2025-india-pakistan-rivelry-losing-its-hype-on-ground-articleshow-64dse2c"/>
        </item>
        <item>
            <title><![CDATA[പരീക്ഷണങ്ങള്‍, വിവാദം, ഇതിഹാസം...! ആഷ് ഐപിഎല്‍ മതിയാക്കുമ്പോള്‍]]></title>
            <link>https://www.asianetnews.com/special/r-ashwin-a-cricketing-brain-experimentes-every-possibility-on-ground-articleshow-3g4k1z7</link>
            <guid isPermaLink="true">https://www.asianetnews.com/special/r-ashwin-a-cricketing-brain-experimentes-every-possibility-on-ground-articleshow-3g4k1z7</guid>
            <pubDate>Thu, 28 Aug 2025 11:28:26 +0530</pubDate>
            <description><![CDATA[&lt;p&gt;അശ്വിന്റെ അരങ്ങേറ്റ മത്സരം ഒരു താരത്തെ സംബന്ധിച്ച് വളരെയധികം നിരാശ സമ്മാനിക്കുന്നതായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3qknbh7m2jmqw14vk8w72hh,imgname-befunky-collage-1756360257063.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;2011 ഐപിഎല്&zwj; ഫൈനലില്&zwj; റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബാംഗ്ലൂരായിരുന്നു ചെന്നൈ സൂപ്പര്&zwj; കിങ്സിന്റെ എതിരാളികള്&zwj;. ക്രിസ് ഗെയില്&zwj; മൈതാനങ്ങളായ മൈതാനങ്ങളില്&zwj; ആറാട്ട് നടത്തിയ സീസണ്&zwj;. 205 റണ്&zwj;സ് പ്രതിരോധിക്കാൻ ഇറങ്ങുമ്പോള്&zwj; എം എസ് ധോണിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയും വെള്ളപ്പന്തുകളെ ആകാശം മുട്ടിക്കുന്ന വിൻഡീസുകാരൻ തന്നെയായിരുന്നു. ആ ബ്രേക്ക് ത്രൂ മാത്രമാണ് ചെന്നൈക്ക് എഡ്&zwnj;ജ് നല്&zwj;കുക.&lt;/p&gt;&lt;p&gt;ആല്&zwj;ബി മോർക്കലും ബോളിഞ്ചറും നില്&zwj;ക്കെ പവർപ്ലേയിലെ ആദ്യ ഓവർ എറിയാനുള്ള നിയോഗം ധോണി എല്&zwj;പ്പിച്ചത് പതിവ് പോലെ ആ യങ് സെൻസേഷനെയായിരുന്നു, രവിചന്ദ്രൻ അശ്വിൻ. ചെപ്പോക്കിലെ മഞ്ഞപുതഞ്ഞ ഇരിപ്പിടങ്ങള്&zwj; അന്ന് കണ്ടത് ഗെയിലിനെതിരെ അശ്വിന്റെ ഒരു ക്ലാസിക്ക് സെറ്റ് അപ്പും. ഗെയില്&zwj; വരവേറ്റ ആദ്യ പന്തില്&zwj; തന്നെ ടേണ്&zwj;, ലീവ്. രണ്ടാം പന്ത് ഗെയിലിനെക്കൊണ്ട് കളിപ്പിക്കാനുള്ള ശ്രമം.&lt;/p&gt;&lt;p&gt;ഫ്ലൈറ്റും ടേണും ഉള്&zwj;ക്കൊണ്ട ആ പന്ത് ഗെയിലിനെ ചെറുതായൊന്ന് അസ്വസ്ഥനാക്കി. മൂന്നാം പന്തില്&zwj; ആല്&zwj;പ്പം വേഗത വർധിപ്പിച്ചു അശ്വിൻ. പക്ഷേ, അത് മനസിലാക്കാൻ വൈകിയ ഗെയില്&zwj; കട്ട് ഷോട്ടിന് ശ്രമിക്കുകയാണ്. ബാറ്റിലുരസിയ പന്ത് വിക്കറ്റിന് പിന്നില്&zwj; ധോണിയുടെ കൈകളില്&zwj; ഭദ്രമായി എത്തുന്നു. ഗെയില്&zwj; ഗോണ്&zwj; ഫോർ എ ഡക്ക്. പതിവില്ലാത്ത ആഘോഷവുമായി ധോണി, പറന്നിറങ്ങുന്ന പക്ഷിയേപ്പോലെ ആശ്വിനൊപ്പം.&lt;/p&gt;&lt;p&gt;ഇന്ത്യൻ പ്രീമിയർ ലീഗില്&zwj; നിന്ന് ഇതിഹാസം പടിയിറങ്ങുമ്പോള്&zwj; ഇങ്ങനെ എത്രയെത്ര നിമിഷങ്ങളാണ് അയാള്&zwj; നല്&zwj;കിയതെന്ന് ഓര്&zwj;ത്തുപോകുകയാണ്. 2011ലെ ക്വാളിഫയര്&zwj; ഒന്നിലും പവര്&zwj;പ്ലേയില്&zwj; ഗെയിലിനെ വിക്കറ്റിന് മുന്നില്&zwj;ക്കുടിക്കയത് അശ്വിൻ തന്നെയായിരുന്നു. സീസണില്&zwj; അന്ന് 20 വിക്കറ്റുകളായിരുന്നു വലം കയ്യൻ സ്പിന്നർ നേടിയത്, അതും 6.15 എക്കണോമിയില്&zwj;. അങ്ങനെ എത്രയെത്ര സീസണുകള്&zwj;. കളിച്ച 15 സീസണുകളില്&zwj; വിക്കറ്റ് കോളത്തില്&zwj; രണ്ടക്കം പ്രത്യക്ഷപ്പെടാതിരുന്നത് മൂന്ന് തവണ, അതിലൊന്നാകട്ടെ രണ്ട് കളിയില്&zwj; മാത്രം അവസരം ലഭിച്ച അരങ്ങേറ്റ സീസണ്&zwj;.&lt;/p&gt;&lt;p&gt;അശ്വിന്റെ അരങ്ങേറ്റ മത്സരം ഒരു താരത്തെ സംബന്ധിച്ച് വളരെയധികം നിരാശ സമ്മാനിക്കുന്നതായിരുന്നു. 2009ല്&zwj; മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു അത്, കേപ് ടൗണില്&zwj;. മുത്തയ്യ മുരളീധരൻ എന്ന ഇതിഹാസത്തിന്റെ അഭാവത്തിലായിരുന്നു അശ്വിനിലേക്ക് മഞ്ഞ ജഴ്&zwnj;സി എത്തിയത്. പക്ഷേ, ധോണിയുടെ പദ്ധതികളില്&zwj; അന്ന് അശ്വിനെക്കൊണ്ട് പന്തെറിയിപ്പിക്കുക എന്നതില്ലായിരുന്നു. അഞ്ച് പേസര്&zwj;മാരെ പരീക്ഷിച്ച ധോണി, അശ്വിന്റെ പന്തുകളെ ആശ്രയിച്ചില്ല.&lt;/p&gt;&lt;p&gt;തനിക്ക് ലഭിച്ച രണ്ടാം അവസരത്തില്&zwj; 13 റണ്&zwj;സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു അശ്വിൻ. പിന്നീട് മുരളീധരനായി വഴിമാറിക്കൊടുത്തു. ശേഷമുള്ള സീസണുകളില്&zwj; ധോണിയുടെ വജ്രായുധമായി അശ്വിൻ മാറുന്നതായിരുന്നു കണ്ടത്, പ്രത്യേകിച്ചും പവര്&zwj;പ്ലേ ഓവറുകളില്&zwj;. ഐപിഎല്ലിന്റെ ചരിത്രമെടുത്താല്&zwj; ഏറ്റവുമധികം പന്തുകള്&zwj; പവര്&zwj;പ്ലേയിലെറിഞ്ഞ സ്പിന്നര്&zwj; അശ്വിനാണ്. 1252 പന്തുകളാണ് അശ്വിൻ ആദ്യ ആറ് ഓവറുകളില്&zwj; എറിഞ്ഞിട്ടുള്ളത്. അതായത് 208.4 ഓവര്&zwj;.&lt;/p&gt;&lt;p&gt;ചെന്നൈക്ക് ഒപ്പം ഏഴ് സീസണുകള്&zwj;, പിന്നീട് റൈസിങ് പൂനെ സൂപ്പര്&zwj; ജയന്റ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ്, രാജസ്ഥാൻ റോയല്&zwj;സ്. പോയ വഴികളില്ലെല്ലാം അശ്വിൻ എന്ന ക്രിക്കറ്റര്&zwj; അയാളുടെ ക്രിക്കറ്റിങ് ബ്രെയിനിനെ തേച്ചു മിനുക്കുകയായിരുന്നു. ഇരുവശത്തേക്ക് പന്ത് തിരിച്ചും ലൈനിലും വേഗതയിലും വലിയ വ്യത്യാസങ്ങള്&zwj; വരുത്തിയും കാരം ബോളും റിവേഴ്&zwnj;സ് കാരം ബോളുമടക്കം എറിഞ്ഞ് ബാറ്റര്&zwj;മാരെ കുഴക്കി. എന്തിന്, ഓഫ് സ്പിന്നറായിരുന്ന അശ്വിൻ ലെഗ് സ്പിൻ വരെ എറിഞ്ഞു.&lt;/p&gt;&lt;p&gt;അശ്വിനെന്ന ക്രിക്കറ്റര്&zwj; തന്റെ മികവുകൊണ്ട് മാത്രമായിരുന്നില്ല തലക്കെട്ടുകളിലെ നിരന്തര സാന്നിധ്യമായത്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റിനപ്പുറം തന്റെ ശരികളിലും ക്രിക്കറ്റ് നിയമങ്ങളിലും അടിയുറച്ച് നിലകൊണ്ടുകൂടിയായിരുന്നു. അതുകൊണ്ട് വിവാദങ്ങളും ആ കരിയറിനും ചുറ്റും വട്ടമിട്ട് പറന്നിട്ട്. അതില്&zwj; ഏറ്റവും ശ്രദ്ധേയമായത് 2019ല്&zwj; രാജസ്ഥാൻ റോയല്&zwj;സ് താരമായിരുന്ന ജോസ് ബട്ട്ലറിനെ മങ്കാദിങ് ചെയ്തതായിരുന്നു.&lt;/p&gt;&lt;p&gt;185 റണ്&zwj;സ് പിന്തുടരവെ രാജസ്ഥാനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു ബട്ട്ലര്&zwj;. അന്ന് പഞ്ചാബിന്റെ നായകൻ കൂടിയായിരുന്ന അശ്വിൻ തന്റെ അവസാന പന്തെറിയാൻ എത്തവെയാണ് പന്തെറിയും മുൻപ് ക്രീസുവിട്ടിറങ്ങിയ ബട്ട്ലറെ മങ്കാദ് ചെയ്തത്. പിന്നാലെ ഇരുവരും വാക്കേറ്റത്തിലേര്&zwj;പ്പെടുകയും ചെയ്തു. തേഡ് അമ്പയര്&zwj; ഔട്ട് വിധിച്ചതോടെ ബട്ട്ലറിന് മടങ്ങേണ്ടി വന്നു, വളരെ ക്ഷുഭിതനായാണ് ബട്ട്ലറെ അന്ന് കാണപ്പെട്ടതും.&lt;/p&gt;&lt;p&gt;ബട്ട്ലറിന്റെ വിക്കറ്റോടെ കളി തിരിയുകയും പഞ്ചാബ് 14 റണ്&zwj;സിന് വിജയിക്കുകയും ചെയ്തു. ക്രിക്കറ്റ് ആരാധകര്&zwj; അശ്വിനെ രൂക്ഷമായി വിമര്&zwj;ശിച്ചെങ്കിലും താരം തന്റെ ശരികളില്&zwj; ഉറച്ചു നില്&zwj;ക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;അങ്ങനെ വിവാദങ്ങളും ഐതിഹാസികവുമായ കരിയര്&zwj; അശ്വിന്റെ ആഗ്രഹം പോലെ ചെന്നൈയുടെ ജഴ്സിയില്&zwj; തന്നെ അവസാനിച്ചിരിക്കുന്നു. പക്ഷേ, പഴയ തിളക്കത്തോടെ തന്റെ സീസണ്&zwj; അവസാനിപ്പിക്കാനായില്ല എന്നത് മാത്രമായിരിക്കാം അശ്വിനെ അലട്ടുന്നത്. അവസാന സീസണില്&zwj; 9 കളികളില്&zwj; നിന്ന് ഏഴ് വിക്കറ്റ് മാത്രമാണ് അശ്വിന് നേടാനായത്. എക്കോണമി ഐപിഎല്&zwj; കരിയറിലാദ്യമായി ഒൻപതും കടന്നു. 833 റണ്&zwj;സും 187 വിക്കറ്റുമാണ് അശ്വിന്റെ ഐപിഎല്ലിലെ നേട്ടം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/r-ashwin-a-cricketing-brain-experimentes-every-possibility-on-ground-articleshow-3g4k1z7"/>
        </item>
        <item>
            <title><![CDATA['നിസ്സാരമായി നോ പറയാമായിരുന്നു മമ്മൂട്ടിക്ക്, പക്ഷേ...'; മോസ്റ്റ് സ്റ്റൈലിഷ് അലക്സാണ്ടർ ഈസ് ബാക്ക്]]></title>
            <link>https://www.asianetnews.com/special/malayalam-gangster-drama-samrajyam-to-release-stylish-character-of-mammootty-articleshow-33ob6lb</link>
            <guid isPermaLink="true">https://www.asianetnews.com/special/malayalam-gangster-drama-samrajyam-to-release-stylish-character-of-mammootty-articleshow-33ob6lb</guid>
            <pubDate>Tue, 19 Aug 2025 12:21:10 +0530</pubDate>
            <description><![CDATA[&lt;p&gt;സാമ്രാജ്യം കണ്ട് അമിതാഭ് ബച്ചൻ ജോമോനെ ബോംബെയിലേയ്ക്ക് വിളിപ്പിച്ച് അഭിനന്ദിച്ചു. കേവലം 24 വയസുമാത്രമുണ്ടായിരുന്ന കാണാൻ നന്നേ ചെറിയൊരാളായിരുന്ന ജോമോനെ ബച്ചൻ ആദ്യം തിരിച്ചറിഞ്ഞില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k30hh23w7r7h3z168yz7gqte,imgname-samrajyam-mammootty-1755586267260.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&ldquo;അലക്സാണ്ടറിനെ സൂക്ഷിക്കണം. ഹീ ഈസ് എ ഡിഫ്രണ്ട് മാൻ വിത്ത് ഡിഫ്രണ്ട് മൂഡ്സ് ആൻഡ് ടേസ്റ്റ്സ്.&rdquo; സാമ്രാജ്യത്തിൻ്റെ തുടക്കത്തത്തിൽ മമ്മൂട്ടിയുടെ അലക്സാണ്ടറിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. 1990 ജൂൺ 22നാണ് ജോമോൻ്റെ അരങ്ങേറ്റ ചിത്രമായി സാമ്രാജ്യം തിയേറ്ററുകളിൽ എത്തുന്നത്. സാമ്രാജ്യം ഇന്ന് കാണുമ്പോഴും അറിയാം അതിന്റെ അവതരണത്തില പുതുമ. സ്ക്രീൻ പ്രസൻസ് കൊണ്ട് അക്കാലത്തെ യുവപ്രേക്ഷകരെ കോരിത്തരിപ്പിച്ച മമ്മൂട്ടിയുടെ മോസ്റ്റ് സ്റ്റൈലിഷ് ചിത്രം. സാമ്രാജ്യം തിയേറ്ററുകളിലെത്തി മുപ്പത്തിയഞ്ചാം വർഷത്തിൽ ആണ് അണിയറപ്രവർത്തകർ ചിത്രത്തിൻ്റെ റിറിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഐവി ശശി സംവിധാനം ചെയ്ത് 1988ൽ പുറത്തുവന്ന '1921' എന്ന സിനിമയുടെ ഷൂട്ടിങ് മഞ്ചേരിയിൽ നടക്കുകയാണ്. സിനിമയിലെ അഞ്ചാം അസിസ്റ്റൻഡ് ഡയറക്ടറാണ് ജോമോൻ. ഖിലാഫത്ത് ലഹളയിലെ ഒരു രംഗമാണ് ചിത്രീകരിക്കുന്നത്. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ ഒക്കെയുള്ള ശ്രമകരമായ ഒരു സീനാണ് നടന്നുകൊണ്ടിരിക്കുന്നത്. സീനിനിടയിൽ വിശ്രമിക്കാൻ ഒരു മരത്തണലിൽ മമ്മൂട്ടിയിരിക്കുമ്പോഴാണ് ഒരല്പം പരുങ്ങലോടെ ജോമോൻ അവിടേയ്ക്ക് ചെല്ലുന്നത്. ജോമോൻ അവിടെതന്നെ തുടരുന്നത് കണ്ടതോടെ മമ്മൂക്ക, &lsquo;എന്താ, നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ&rsquo; എന്നായി. ആ അവസരം ഉപയോഗപ്പെടുത്തി ജോമോൻ കാര്യം അവതരിപ്പിച്ചു. 'മമ്മൂക്കാ എനിക്കൊരു സബ്ജക്റ്റ് പറയണം'. സംവിധാനം ചെയ്യാനുള്ള സമയമായോ എന്നായി മറുചോദ്യം. ഇവിടെ അതിനുള്ള സാഹചര്യം ഇല്ലെന്നും ഗുരുവായൂരിൽ സംവിധായകൻ ജോഷിയുടെ ഒരു സിനിമയുടെ ചിത്രീകരണം ഉണ്ടെന്നും അങ്ങോട്ടേയ്ക്ക് വരാനും മമ്മൂട്ടി ജോമോനോടു പറഞ്ഞു.&lt;/p&gt;&lt;p&gt;ചെറുപ്പം മുതൽ സിനിമാ മോഹിയായ ജോമോൻ അന്നത്തെ സിനിമയുടെ കേന്ദ്രമായ മദ്രാസിലേയ്ക്ക് വണ്ടി കയറുകയായിരുന്നു. ഐ വി ശശിയുടെ സഹായിയായി ആൾക്കൂട്ടത്തിൽ തനിയെ, ഉയരങ്ങളിൽ, അടിയൊഴുക്കുകൾ, 1921 എന്നീ ചിത്രങ്ങളും എസ് അനിൽ കുമാറിൻ്റെ അസോസിയേറ്റ് ആയി ദൗത്യത്തിലും പ്രവർത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനാകുന്നത്. അത്രകാലം കൊണ്ടുണ്ടാക്കിയ അനുഭവവും മമ്മൂട്ടി കഥകേൾക്കാമെന്ന് സമ്മതിച്ച ആത്മവിശ്വാസവും കൊണ്ട് ജോമോൻ ഗുരുവായൂർ എത്തി മമ്മൂട്ടി താമസിക്കുന്ന ഹോട്ടലിൽ ചെന്നു കഥപറഞ്ഞു. ജോമോൻ പറഞ്ഞ കഥ ഇഷ്ടപ്പെട്ടെങ്കിലും ആകെ ആശയക്കുഴപ്പത്തിലായിരുന്നു മമ്മുട്ടി. തനിക്ക് കഥാപാത്രത്തെ ഇഷ്ടപ്പെട്ടെന്നും എന്നാലതിലൊരു അഭിപ്രായം പറയാനാകുന്നില്ലെന്നുമായിരുന്നു മമ്മൂക്കയുടെ മറുപടി. ജോഷിയെ കഥപറഞ്ഞു കേൾപ്പിച്ച് അദ്ദേഹത്തോട് അഭിപ്രായം ചോദിക്കാം എന്നായി മമ്മൂട്ടി. എലമെൻസ് എല്ലാം കൊള്ളാം, നല്ല സ്ട്രോങ് കഥാപാത്രവുമാണ്, പക്ഷേ പാട്ടോ തമാശയോ ഒന്നുമില്ല.. ഇതെവിടെ ചെന്നെത്തുമെന്ന് തനിക്കും ഒരു ധാരണയില്ലെന്നായി ജോഷി.&lt;/p&gt;&lt;p&gt;പുതുമുഖ സംവിധായകനാണ്, പൂർണ്ണ തൃപ്തിയുമായിട്ടില്ല. നിസ്സാരമായി നോ പറയാമായിരുന്നു മമ്മൂട്ടിക്ക്. പക്ഷേ, ഒരുപാട് ആലോചിച്ച ശേഷം സ്ക്രിപ്റ്റ് എഴുതി വരാനായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഷിബു ചക്രവർത്തിയും ജോമോനും കൂടിയിരുന്ന് സാമ്രാജ്യത്തിൻ്റെ തിരക്കഥ പൂർത്തിയാക്കി. അങ്ങനെ അവസാനം സാമ്രാജ്യം ഓൺ ആയി. പാട്ടിലും ആക്ഷൻ രംഗങ്ങളിലും മാത്രം മലയാള സിനിമ പയറ്റിയിരുന്ന സ്ലോമോഷൻ ടെക്നിക് മുഴുനീള സിനിമയിൽ ജോമോൻ പരീക്ഷിച്ചു. ടെക്നീഷ്യന്മാർക്കെല്ലാം ഇതാദ്യം ആശങ്കയായിരുന്നു. മധുവിനും മമ്മൂട്ടിക്കും എല്ലാം ഇതേ സംശയം ഉണ്ടായിരുന്നു. സംശയമുണ്ടെങ്കിൽ എഡിറ്റ് ചെയ്ത് കാണാം എന്നായി ജോമോൻ. അക്കാലത്ത് സ്പോട്ട് എഡിറ്റ് ഒന്നുമില്ലല്ലോ, ഒരുഭാഗം പ്രിൻ്റ് ചെയ്ത് എഡിറ്റ് ചെയ്ത് കണ്ടപ്പോൾ മമ്മൂക്കയ്ക്ക് കാര്യം ബോധ്യമായി. സ്ലോമോഷൻ കഥാപാത്രത്തിനു നൽകുന്ന സ്റ്റൈലും സീനിനു നൽകുന്ന എലവേഷനും കണ്ട മമ്മൂക്ക ധൈര്യമായി ബാക്കി നോക്കിക്കോളാൻ ജോമോനോട് പറഞ്ഞു.&lt;/p&gt;&lt;p&gt;മമ്മൂട്ടി, ശ്രീവിദ്യ, മധു, ക്യാപ്റ്റൻ രാജു അങ്ങനെ മൂന്നോ നാലോ കഥാപാത്രങ്ങളേ സിനിമയിൽ പ്രാധാന്യത്തോടെയുള്ളൂ. അധോലോക ആക്ഷൻ ചിത്രങ്ങളുടെ ടെംപ്ലേറ്റ് പൊളിക്കുക ഒപ്പം ചുരുങ്ങിയ കഥാപാത്രങ്ങളെ വച്ച് ഒരു സൂപ്പർതാര ചിത്രമൊരുക്കുക, രണ്ടും ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. അതുകൊണ്ടു തന്നെ ആക്ഷനിൽ ശ്രദ്ധകൊടുക്കുന്നതിനു പകരം ഇമോഷനിൽ പിടിക്കുകയായിരുന്നു മെത്തേഡ്. വൈകാരികമായ കഥാപശ്ചാത്തലത്തിൽ മുന്നോട്ടു പോകുന്ന കഥയ്ക്ക് പിന്നിൽ മാത്രമാണ് ആക്ഷൻ എന്ന എലമെൻ്റിനെ സംവിധായകനും തിരക്കഥാകൃത്തും പ്ലേസ് ചെയ്തത്. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിനു പുറത്താണ് അലക്സാണ്ടർ എന്ന മമ്മൂട്ടി കഥാപാത്രത്തിൻ്റെ നിലനിൽപ്പ്.&lt;/p&gt;&lt;p&gt;ഇളയരാജയുടെ പശ്ചാത്തല സംഗീതം അലക്സാണ്ടറിൻ്റെ മാസ് അപ്പീലിനും സിനിമയുടെ വൈകാരിക നിമിഷങ്ങൾക്കും കരുത്തായി. അളന്നും തൂക്കിയും സംസാരിക്കുന്ന മിതഭാഷിയാണ് അലക്&zwnj;സാണ്ടർ. ആക്ഷനിലും വൈകാരിക രംഗങ്ങളിലുമെല്ലാം അതേ മിതത്വമാണ് മമ്മൂട്ടിയുടെ പ്രകടനങ്ങളിൽ. സിനിമയുടെ അവസാനം നായകനായ അലക്സാണ്ടർ പിന്നിൽ നിന്നു വെടികൊണ്ട് മരിക്കുകയാണ്. എന്നാൽ ജൂനിയർ അലക്സാണ്ടർ കാറിൽ കയറുന്ന രംഗത്തിന് നിലയ്ക്കാത്ത കൈയ്യടിയായിരുന്നു തിയേറ്ററുകളിൽ.&lt;/p&gt;&lt;p&gt;സാമ്രാജ്യം കണ്ട് അമിതാഭ് ബച്ചൻ ജോമോനെ ബോംബെയിലേയ്ക്ക് വിളിപ്പിച്ച് അഭിനന്ദിച്ചു. കേവലം 24 വയസുമാത്രമുണ്ടായിരുന്ന കാണാൻ നന്നേ ചെറിയൊരാളായിരുന്ന ജോമോനെ ബച്ചൻ ആദ്യം തിരിച്ചറിഞ്ഞില്ല. തമിഴിൽ സുരേഷ് കൃഷ്ണ രജനികാന്തിൻ്റെ ബാഷ ഒരുക്കുന്നതിനു പോലും ഇൻസ്പിരേഷനായി പിന്നീട് സാമ്രാജ്യം. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രത്തിൻ്റെ ഡബ്ബിങ് പതിപ്പ് പ്രദർശനത്തിനെത്തി. ചിരഞ്ജീവി പടത്തിനൊപ്പം ഗ്യാപ്പ് കളിച്ചിരുന്ന സാമ്രാജ്യം രണ്ടാം ആഴ്ചയൊടെ മുന്നേറാൻ തുടങ്ങി, തെലുങ്കിൽ നാനൂറ് ദിവസത്തിനു മുകളിൽ പ്രദർശിപ്പിച്ച് സൂപ്പർഹിറ്റായി.&lt;/p&gt;&lt;p&gt;സെപ്റ്റംബർ മാസത്തിലാണ് സാമ്രാജ്യത്തിൻ്റെ റീറിലീസ്. ചിത്രത്തിൻ്റെ 4K ഡോള്&zwj;ബി അറ്റ്&zwnj;മോസ് പതിപ്പ് ആരിഫ റിലീസ് ആണ് വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടിയുടെ ഐക്കണിക് ഗ്യാങ്സ്റ്റർ കഥാപാത്രത്തെ തിയേറ്ററിൽ കാണാൻ മലയാളത്തിന് വീണ്ടും ഒരു അവസരം!&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Gowry Priya J</dc:creator>
            <atom:link href="https://www.asianetnews.com/special/malayalam-gangster-drama-samrajyam-to-release-stylish-character-of-mammootty-articleshow-33ob6lb"/>
        </item>
        <item>
            <title><![CDATA[ഭക്ഷ്യോത്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോഴും ഇന്ത്യ, എന്തുകൊണ്ടാണ് പോഷകാഹാരത്തില്‍ പിന്‍നിരയിലായത് ?]]></title>
            <link>https://www.asianetnews.com/special/even-though-india-is-at-the-forefront-of-food-production-why-is-india-lagging-behind-in-nutrition-interview-sq8jqw</link>
            <guid isPermaLink="true">https://www.asianetnews.com/special/even-though-india-is-at-the-forefront-of-food-production-why-is-india-lagging-behind-in-nutrition-interview-sq8jqw</guid>
            <pubDate>Fri, 17 Jan 2025 19:22:51 +0530</pubDate>
            <description><![CDATA[&lt;p&gt;ഭക്ഷ്യോത്പാദനത്തില്&zwj; മുന്&zwj;നിരയിലാണെങ്കിലും രാജ്യത്തെ ജനതയ്ക്ക് പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്&zwj; കഴിയാത്തത് എന്തുകൊണ്ട്?&amp;nbsp; CSIR NIIST ഡയറക്ടറും മുന്&zwj;നിര ഭക്ഷ്യസംസ്&zwnj;കരണ സാങ്കേതിക വിദഗ്ധനുമായ ഡോ.അനന്തരാമകൃഷ്ണനുമായി ശാലിനി എസ്, ദ സയന്&zwj;സ് ടോക്കില്&zwj; നടത്തിയ അഭിമുഖം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jht7z10hdde5eqnxmmst5qzr/interview.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പതിറ്റാണ്ടുകള്&zwj;ക്ക് മുമ്പ് തന്നെ ഇന്ത്യ ഭക്ഷ്യോത്പാദനത്തില്&zwj; സ്വയംപര്യാപ്തത നേടിയിട്ടും രാജ്യത്തെ ജനസംഖ്യയിലെ നല്ലൊരു വിഭാഗം ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പ്രത്യേകിച്ചും, കുട്ടികളിലെ പോഷകാഹാരക്കുറവില്&zwj; ഇന്ത്യ ഇപ്പോഴും മുന്&zwj;നിരയില്&zwj;ത്തന്നെ എന്ന് കണക്കുകള്&zwj; വ്യക്തമാക്കുന്നു. അതേ സമയം, പ്രമേഹ രോഗബാധിതരുടെ ലോകതലസ്ഥാനമായും ഇന്ത്യയെ കണക്കാക്കുന്നു. അതില്&zwj;ത്തന്നെ മുന്&zwj;പന്തിയിലാണ് കേരളം. ഈ വൈരുധ്യം വിരല്&zwj;ചൂണ്ടുന്നത് ഒരു സുപ്രധാന ചോദ്യത്തിലേക്കാണ്. ഭക്ഷ്യോത്പാദനത്തില്&zwj; മുന്&zwj;നിരയിലെങ്കിലും രാജ്യത്തെ ജനതയ്ക്ക് പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്&zwj; കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിലേക്ക്. ഈ വിഷയവുമായി ബന്ധപ്പെട്ട് CSIR NIIST ഡയറക്ടറും മുന്&zwj;നിര ഭക്ഷ്യസംസ്&zwnj;കരണ സാങ്കേതിക വിദഗ്ധനുമായ ഡോ.അനന്തരാമകൃഷ്ണനുമായി ശാലിനി എസ്, ദ സയന്&zwj;സ് ടോക്കില്&zwj; നടത്തിയ അഭിമുഖത്തില്&zwj; നിന്ന്.&lt;/strong&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ഭക്ഷ്യോത്പാദനത്തിലും ക്ഷീരോത്പാദനത്തിലും ഇന്ത്യ മുന്&zwj;നിരയിലെങ്കിലും, പോഷകാഹാരക്കുറവിലും, ചൈൽഡ് വേസ്റ്റിങ് അനുപാതത്തിലും രാജ്യത്തിന്റെ സ്ഥാനം വളരെ ആശങ്കാജനകമാണ്. ഈ വൈരുധ്യത്തിന്റെ കാരണം എന്താണ് ? എങ്ങനെ പരിഹരിക്കും ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഭക്ഷ്യോത്പാദനത്തിന്റെ സര്&zwj;വമേഖലകളിലും ഞങ്ങൾ നിര്&zwj;ണായക പങ്കുവഹിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ജനങ്ങള്&zwj;ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതില്&zwj; ഒരു പരിധി വരെ പിന്നിലാണ്. പുരുഷന്&zwj;മാരില്&zwj; 45 %, സ്ത്രീകളില്&zwj; 55 %, കുട്ടികളില്&zwj; 65 % വിളര്&zwj;ച്ച ബാധിതരാണെന്നത് വളരെ ആശങ്കാജനകമാണ്.&lt;/p&gt; &lt;p&gt;10 വര്&zwj;ഷത്തിന് മുന്&zwj;പ് രാജ്യത്തെ ശരാശരി ആയുര്&zwj;ദൈര്&zwj;ഘ്യം 65 വയസ്സായിരുന്നു, ഇപ്പോള്&zwj; 72 വയസ്സാണ്. സാമൂഹിക ആരോഗ്യരംഗത്ത് പ്രതീക്ഷിക്കുന്ന നിരക്കില്&zwj; പുരോഗതി കൈവരിച്ചില്ലെങ്കിലും, നമ്മള്&zwj; സാവധാനമെങ്കിലും തൃപ്തികരമായ നിലയിലേക്ക് ഉയര്&zwj;ന്നിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;നിത്യാഹാരത്തില്&zwj; എത്രമാത്രം പോഷകസമ്പുഷ്ടമായിരിക്കണമെന്ന് ജനങ്ങള്&zwj;ക്കും ബോധ്യം വേണം. പുരുഷന് ശരാശരി 55 ഗ്രാമും സ്ത്രീകൾക്ക് 45 ഗ്രാമും പ്രോട്ടീന്&zwj; ആവശ്യമാണ്. സമീകൃതാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണവും ആവശ്യമാണ്.&lt;/p&gt; &lt;p&gt;100 വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് വിശപ്പകറ്റാന്&zwj; വേണ്ടിയാണ് ഭക്ഷണം കഴിച്ചിരുന്നത്. എന്നാൽ 50 വര്&zwj;ഷം മുമ്പാണ് ആരോഗ്യത്തിന് പ്രാധാന്യം വന്നത്, ഇപ്പോള്&zwj; രുചിക്കും ആസ്വാദനത്തിനുമാണ് പ്രാധാന്യം. രുചിയുടെ പിന്നാലെ പോകുമ്പോള്&zwj; നഷ്ടമാകുന്നത് പോഷകഗുണങ്ങളാണ്. രുചിക്കും പോഷകത്തിനുമിടയിലെ സന്തുലിതാവസ്ഥ പാലിക്കണം. ആയുര്&zwj;ദൈര്&zwj;ഘ്യം എന്നത് ജനസംഖ്യയില്&zwj; മുന്നിട്ട് നില്&zwj;ക്കുന്ന ഇന്ത്യക്ക് വലിയ നേട്ടമാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;രുചിക്ക് പിന്നാലെ പോകുന്ന ധനികരിലെ പോഷകാഹാരക്കുറവ്, ദാരിദ്ര്യം കാരണം പാവപ്പെട്ടവരിലെ പോഷകാഹാരക്കുറവ്, ഈ രണ്ടു വെല്ലുവിളികളെ എങ്ങനെയാണ് നേരിടുന്നത് ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഒരു വശത്ത് ദാരിദ്ര്യം കാരണം പോഷകാഹാരക്കുറവിലൂടെയുള്ള വളര്&zwj;ച്ച മുരടിപ്പ്, മറുവശത്ത് അമിതമായി കാര്&zwj;ബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ഭക്ഷണം മൂലമുള്ള പൊണ്ണത്തടിയും ആരോഗ്യപ്രശ്&zwnj;നങ്ങളും. അമിതാഹാരവും, നിരന്തരമായുള്ള ഇരുപ്പും കാരണമുള്ള ജീവിതശൈലി രോഗങ്ങള്&zwj; ചെറുക്കാന്&zwj; സമീകൃതാഹാരത്തിനായുള്ള ബോധവത്ക്കരണങ്ങൾ ആവശ്യമാണ്.&amp;nbsp;&lt;/p&gt; &lt;p&gt;സ്&zwnj;കൂളുകളിലെ ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം തുടങ്ങിയ സ്&zwnj;കീമുകളിലൂടെ പാവപ്പെട്ട കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള നടപടികള്&zwj; സര്&zwj;ക്കാര്&zwj; ചെയ്യുന്നുണ്ട്.&lt;/p&gt; &lt;p&gt;ആരോഗ്യമാണ് സമ്പത്ത്, സാമൂഹിക ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമെ &amp;nbsp;2047ല്&zwj; വികസിത രാഷ്ട്രമാകുകയെന്ന ലക്ഷ്യം നേടാന്&zwj; കഴിയൂ. ആഗോളതലത്തില്&zwj; ഇന്ന് നമ്മുടെ ജനത ഏറ്റവും ചെറുപ്പമെങ്കില്&zwj; 30 വര്&zwj;ഷത്തിനകം നമ്മള്&zwj; ഏറ്റവും പ്രായമേറിയ ജനതയായിരിക്കും, ആയുര്&zwj;ദൈര്&zwj;ഘ്യം 72ല്&zwj; നിന്ന് 80ല്&zwj;എത്തുകയും ചെയ്യും. ഇപ്പോൾ തന്നെ ജീവിതശൈലി രോഗങ്ങളില്&zwj; നമ്മള്&zwj; മുന്&zwj;നിരയിലുമാണ്. ബോധവത്ക്കരണത്തിലൂടെയും കൃത്യമായ പദ്ധതികളിലൂടെയും മാത്രമേ ഈ വൈരുധ്യത്തെ മറികടക്കാന്&zwj; കഴിയൂ.&lt;/p&gt; &lt;p&gt;&lt;strong&gt;മറ്റൊരു പ്രശ്&zwnj;നം രാജ്യത്തെ കര്&zwj;ഷകര്&zwj; അവരുടെ വിളകള്&zwj;ക്ക് നേരിടുന്ന വില സ്ഥിരതയില്ലായ്മയാണ്. അതിന് ഒരു പരിഹാരം മൂല്യവര്&zwj;ധിത ഉത്പ്പന്നങ്ങളാണ്. അതിനാല്&zwj; ജനങ്ങള്&zwj;ക്ക് പോഷകസമ്പുഷ്ടമായ, കൂടുതല്&zwj; കാലാവധിയുള്ള ഭക്ഷ്യോത്പന്നങ്ങള്&zwj; നിര്&zwj;മ്മിക്കാന്&zwj; രാജ്യത്തെ കര്&zwj;ഷകരെ എങ്ങനെയൊക്കെ പ്രാപ്തരാക്കും ?&lt;/strong&gt;&lt;/p&gt; &lt;p&gt;ചോദ്യത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യത്തേത് കാര്&zwj;ഷിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നാണ്. കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതിയാലും ഏറെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യ. ഹ്രസ്വ കാലാവധിയുള്ള തക്കാളി, ഉള്ളി മുതലായ വിളകള്&zwj;ക്ക് വിലസ്ഥിരതയില്ല. ആദ്യം വേണ്ടത് കാര്&zwj;ഷിക വിളകള്&zwj;ക്ക് മിനിമം താങ്ങുവിലയാണ്. പിന്നെ, ചെയ്യേണ്ടത് സ്റ്റോറേജ് സൗകര്യങ്ങളും. ഒപ്പം മൂല്യവര്&zwj;ധിത ഉത്പാദനവും പ്രദാനം ചെയ്യുകയെന്നതുമാണ്.&lt;/p&gt; &lt;p&gt;ഫ്രഷ് തക്കാളിക്കും, ഉള്ളിക്കും പകരം പൗഡര്&zwj;, പേസ്റ്റ് രൂപങ്ങളിലുള്ള മൂല്യവര്&zwj;ധിത ഉത്പന്നങ്ങള്&zwj; വാങ്ങിക്കുന്നത് സമയലാഭത്തിനും, പാഴായിപോകുന്നത് ഒഴിവാക്കാനുമെന്നതിനൊപ്പം, കര്&zwj;ഷകരെ വിലത്തകര്&zwj;ച്ചയില്&zwj; നിന്ന് രക്ഷിക്കാനും കഴിയും. മൂന്ന് മാസത്തിനിപ്പുറം നല്ല വില കിട്ടില്ലെങ്കില്&zwj; അധികമായുള്ളവയെ പൗഡര്&zwj;, പേസ്റ്റ് രൂപത്തില്&zwj; മൂല്യവര്&zwj;ധിത ഉത്പന്നങ്ങളാക്കാന്&zwj; കര്&zwj;ഷകര്&zwj; തയ്യാറാകണം. ഇങ്ങനെ ചെയ്യുന്നത് ഒരുപോലെ കര്&zwj;ഷകര്&zwj;ക്കും ഉപഭോക്താക്കള്&zwj;ക്കും ഗുണകരമാണ്.&lt;/p&gt; &lt;p&gt;രണ്ടാമത്, പോഷകമൂല്യം നഷ്ടപ്പെടരുത്. ഉത്പന്നങ്ങളാക്കുന്ന പ്രക്രീയയില്&zwj; പോഷകമൂല്യങ്ങള്&zwj; ഒരു പരിധിവരെ കുറയാന്&zwj; സാധ്യതയുണ്ട്. എന്നാല്&zwj; സ്റ്റോറേജ് സൗകര്യങ്ങള്&zwj; വര്&zwj;ധിപ്പിക്കുന്നതും, മൂല്യവര്&zwj;ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതും വഴി കര്&zwj;ഷകരെ രക്ഷിക്കാന്&zwj; മാത്രമല്ല, രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സര്&zwj;ക്കാരിന് കഴിയും.&lt;/p&gt; &lt;p&gt;തഞ്ചാവൂര്&zwj; NIFTEM ഡയറക്ടറായിരിക്കെ, ചെറിയ ഉള്ളി ദീര്&zwj;ഘകാലം കേടുകൂടാതിരിക്കാനുള്ള സ്റ്റോറേജ് സൗകര്യങ്ങള്&zwj; വികസിപ്പിക്കാനും, റെഡി ടു യൂസ് ആവശ്യത്തിനായി ഉള്ളി തൊലി കളഞ്ഞ് വാക്യും പാക്ക് ചെയ്യാനുള്ള യന്ത്രം വികസിപ്പിക്കാന്&zwj; കഴിഞ്ഞു, ഇത് വലിയ ഹോട്ടലുകള്&zwj;ക്ക് ഉപകാരപ്രദമാണ്. അതുപോലെ തന്നെ പേസ്റ്റ്, പൗഡര്&zwj; രൂപത്തിലും ഉള്ളിയുടെ മൂല്യവര്&zwj;ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള യന്ത്രങ്ങളും വികസിപ്പിച്ചു.&lt;/p&gt; &lt;p&gt;നാളികേരത്തിന്റെ കാര്യത്തില്&zwj; ഉത്പാദനത്തില്&zwj; ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും &amp;nbsp;മൂല്യവര്&zwj;ധിത ഉത്പന്നങ്ങളുടെ കാര്യത്തില്&zwj; നമ്മള്&zwj; വളരെ പിന്നിലാണ്. വിയറ്റ്&zwnj;നാം ഇക്കാര്യത്തില്&zwj; മുന്&zwj;നിരയിലാണ്. അതുപോലെ ഉപയോഗ ശേഷമുള്ള വെളിച്ചെണ്ണയെ ഇന്ധനമാക്കി മാറ്റാന്&zwj; കഴിയണം, ഇളനീരില്&zwj; നിന്നും തേങ്ങാവെള്ളത്തില്&zwj; നിന്നും ഉത്പന്നങ്ങളുണ്ടാക്കണം. നീര ഉത്പാദനത്തില്&zwj; നമ്മള്&zwj; കുറെ കാര്യങ്ങള്&zwj; ചെയ്തു, പക്ഷേ 6 മാസത്തിനപ്പുറം കാലാവധി വര്&zwj;ധിപ്പിക്കാന്&zwj; കഴിഞ്ഞില്ല.&lt;/p&gt; &lt;p&gt;ഇങ്ങനെ കര്&zwj;ഷകര്&zwj;ക്ക് താങ്ങും തണലുമായി ഒരോ ഘട്ടത്തിലും ശാസ്ത്രീയ ഇടപെടലുകളും സര്&zwj;ക്കാര്&zwj; പിന്തുണയും ആവശ്യമാണ്. കൂടാതെ, വിളകളുടെ മൂല്യം എത്രമാത്രം വര്&zwj;ധിപ്പിക്കാന്&zwj; കഴിയുന്നോ, അത്രയും ഫലം കര്&zwj;ഷകരിലേക്ക് തന്നെ തിരിച്ചെത്തിക്കാനും കഴിയണം. ഉദാഹരണത്തിന് High Pressure processing technology ഉപയോഗിച്ച് തേങ്ങാവെള്ളത്തെ പാനീയമാക്കി, ആ മൂല്യവര്&zwj;ധനയുടെ പ്രയോജനം കര്&zwj;ഷകരിലേക്ക് തന്നെ എത്തുകയും, ജനങ്ങള്&zwj;ക്കെല്ലാം പോഷകം നിറഞ്ഞ ഭക്ഷ്യോത്പന്നങ്ങള്&zwj; ലഭ്യമാക്കുന്നിടത്തുമാണ് നമ്മുടെ വിജയം.&lt;/p&gt; &lt;p&gt;&lt;strong&gt;ഇങ്ങനെ ചെയ്യുന്നതിനെല്ലാം മികച്ച സാങ്കേതിക സൗകര്യങ്ങളും നൈപുണ്യവും കര്&zwj;ഷകര്&zwj;ക്ക് ലഭ്യമാക്കുന്നതില്&zwj; കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണസംവിധാനങ്ങള്&zwj; എന്തൊക്കെ ചെയ്യുന്നുണ്ട് ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഉദാഹരണത്തിന്, NIFTEM ഡയറക്ടറായിരിക്കെയും, ഇപ്പോള്&zwj; CSIR - NISST ഡയറക്ടറായും കര്&zwj;ഷകര്&zwj;ക്കായി ഇന്&zwj;ക്യുബേഷന്&zwj; സെന്ററുകള്&zwj; വികസിപ്പിച്ചിരുന്നു. വിളവെടുപ്പ് സ്ഥലത്ത് തന്നെ ഇന്&zwj;ക്യുബേഷന്&zwj; സെന്ററുകള്&zwj; തയ്യാറാക്കുന്നത് വഴി കര്&zwj;ഷകര്&zwj;ക്ക് വരമ്പത്ത് തന്നെ അവരുടെ വിളകള്&zwj; മൂല്യവര്&zwj;ധിത ഉത്പന്നങ്ങളാക്കി കൊണ്ടുപോകാം. പക്ഷേ, ഇത് കൂടുതല്&zwj; വിപുലപ്പെടുത്തണം. വിളകള്&zwj; നേരിട്ട് മാര്&zwj;ക്കറ്റിലേക്ക് കൊണ്ടുപോകാതെ, മൂല്യവര്&zwj;ധിത ഉത്പന്നങ്ങളാക്കി വില്&zwj;ക്കാന്&zwj; കര്&zwj;ഷകര്&zwj;ക്ക് നല്ല ബോധവത്ക്കരണവും അത്യാവശ്യമാണ്.&lt;/p&gt; &lt;p&gt; &lt;strong&gt;താങ്കള്&zwj;, കേന്ദ്ര ഭക്ഷ്യസംസ്&zwnj;ക്കരണ മന്ത്രാലയത്തിന്റെ PMFME സ്&zwnj;കീമിന്റെ കാര്യശേഷി നിര്&zwj;മ്മിതിയിലും, ഗവേഷണ പദ്ധതിയുടെയും അധ്യക്ഷനായിരുന്നല്ലോ. ഈ സ്&zwnj;കീമിന്റെ ലക്ഷ്യങ്ങളും, ഇത് നടപ്പാക്കാന്&zwj; നേരിട്ട വെല്ലുവിളികളും വിവരിക്കാമോ ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഒരു ജില്ല, ഒരു ഉത്പന്നം എന്ന തത്വത്തില്&zwj; അധിഷ്ഠിതമാണ് PMFME സ്&zwnj;കീം. ഇത് 1971ല്&zwj; ജപ്പാനില്&zwj; തുടങ്ങി വന്&zwj; വിജയമായിരുന്നു. ഇന്ത്യയില്&zwj; 25 ലക്ഷത്തിലധികം രജിസ്റ്റര്&zwj; ചെയ്യപ്പെടാത്ത ചെറുകിട ഭക്ഷ്യസംസ്&zwnj;ക്കരണ യൂണിറ്റുകള്&zwj; ഉണ്ട്. ഇവയെ രജിസ്റ്റേര്&zwj;ഡ് ആക്കി കാര്യശേഷി വര്&zwj;ധിപ്പിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. 2020ലായിരുന്നു ഈ സ്&zwnj;കീം തുടങ്ങിയത്, 2025 വരെയാണ് കാലാവധി. ഇതുവരെ, 1,05,000 പേര്&zwj;ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഡിസൈന്&zwj; ഉള്&zwj;പ്പെടെ 135 തരം മൂല്യവര്&zwj;ധിത ഉത്പന്നങ്ങള്&zwj; നിര്&zwj;മ്മിച്ചു. ഇതിന്റെ വിശദാംശങ്ങള്&zwj;, NIFTEM സൈറ്റില്&zwj; മലയാളത്തിലും ലഭ്യമാണ്.&lt;/p&gt; &lt;p&gt;ഒരാളുടെയും സഹായം വേണ്ട, നേരെ സൈറ്റില്&zwj; പോയി, അപേക്ഷ ഫോം ഡൗണ്&zwj;ലോഡ് ചെയ്ത്, പൂരിപ്പിച്ച് സമര്&zwj;പ്പിച്ചാല്&zwj; ഭക്ഷ്യസംസ്&zwnj;കരണ യൂണിറ്റുകള്&zwj; തുടങ്ങാന്&zwj; സാങ്കേതിക പരിജ്ഞാനം ഉള്&zwj;പ്പെടെ ലോണ്&zwj; ലഭിക്കും. ഒരു യൂണിറ്റിന് പരമാവധി 30 ലക്ഷം രൂപ വരെ ലോണ്&zwj;, 10 ലക്ഷം വരെ സബ്&zwnj;സിഡിയും ലഭിക്കും.&lt;/p&gt; &lt;p&gt;ഇന്&zwj;ക്യുബേഷന്&zwj; സെന്ററുകള്&zwj; തയ്യാറാക്കുന്നതിന്റെയും കണ്&zwj;വീനറായിരുന്നു, അക്കാലത്ത് 70 എണ്ണം തയ്യാറാക്കാന്&zwj; കഴിഞ്ഞു. കേരളത്തിന് ലഭിച്ച രണ്ടെണ്ണത്തില്&zwj;, ഒന്ന് കേരള കാര്&zwj;ഷിക സര്&zwj;വകലാശാലയ്ക്കായിരുന്നു. ചെറുകിട ഭക്ഷ്യസംസ്&zwnj;കരണ യൂണിറ്റുകള്&zwj; തുടങ്ങാന്&zwj; സംരംഭകര്&zwj;ക്ക് വിജയകരമായി പരിശീലനം നല്&zwj;കി വരുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;പദ്ധതി പ്രകാരം എത്ര തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കപ്പെട്ടു ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഇന്ത്യയില്&zwj; വളരെയധികം തൊഴിലവസരങ്ങള്&zwj; നല്&zwj;കുന്ന മേഖലയാണ് ചെറുകിട ഭക്ഷ്യസംസ്&zwnj;കരണ യൂണിറ്റുകള്&zwj;. ഓരോ ചെറിയ യൂണിറ്റും നേരിട്ട് 5 പേര്&zwj;ക്കും, നേരിട്ടല്ലാതെ 5 പേര്&zwj;ക്കും തൊഴില്&zwj; നല്&zwj;കുന്നതാണ്. ഈ ഒരു സ്&zwnj;കീമിലൂടെ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കാന്&zwj; കഴിഞ്ഞു. അതിനാല്&zwj; 10 ലക്ഷം തൊഴിലവസരങ്ങളെങ്കിലും പ്രദാനം ചെയ്യാന്&zwj; കഴിഞ്ഞിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;ഇത് ഇവിടെ അവസാനിക്കുന്നില്ല, വിപണന മേഖലയില്&zwj; കൂടുതല്&zwj; തൊഴില്&zwj; അവസരങ്ങള്&zwj; സൃഷ്ടിക്കുന്നു. നഗര, ഗ്രാമീണ മേഖലകളില്&zwj; ഒരുപോലെ തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കുന്നതിനാല്&zwj; MSME സെക്ടര്&zwj; രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ്. കഴിഞ്ഞ പത്ത് വര്&zwj;ഷത്തിനിടയ്ക്ക്, 10 % ശതമാനം വളര്&zwj;ച്ചയാണ് MSME സെക്ടര്&zwj; നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്&zwj; വളര്&zwj;ച്ച നിരക്ക് ഈ മേഖലയിലാണ്.&lt;/p&gt; &lt;p&gt;235 ബില്ല്യണ്&zwj; ഡോളര്&zwj; പ്രതീക്ഷിച്ചിടത്താണ് നമ്മള്&zwj; കഴിഞ്ഞ വര്&zwj;ഷം 535 ബില്ല്യണ്&zwj; നേടിയത്. ഭക്ഷ്യസംസ്&zwnj;കരണ മേഖലയില്&zwj; 800 ബില്ല്യണ്&zwj; ഡോളര്&zwj; മൂല്യമുള്ള ലോക കമ്പോളത്തില്&zwj; ഇന്ത്യ ആറാം സ്ഥാനത്താണ്, 30 % അതിവേഗ വളര്&zwj;ച്ചയാണ് നമ്മള്&zwj; ഈ രംഗത്ത് കൈവരിച്ചത്. ഇന്ത്യ ലോകത്തിന്റെ തന്നെ food basket ആകണമെന്നാണ് PMFME, PLI സ്&zwnj;കീമുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അടുത്ത രണ്ട് മൂന്ന് വര്&zwj;ഷത്തിനുള്ളില്&zwj; 1200 ബില്ല്യണ്&zwj; ഡോളര്&zwj; നേട്ടം കൈവരിക്കണമെന്നാണ് ലക്ഷ്യം.&lt;/p&gt; &lt;p&gt;&lt;strong&gt;PMFME സ്&zwnj;കീം 2025ല്&zwj; അവസാനിക്കുമല്ലോ, ഇതിന്റെ അടുത്ത ഘട്ടം എന്താണ് ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഭക്ഷ്യസംസ്&zwnj;കരണ മന്ത്രാലയത്തില്&zwj; നിന്ന് കൂടുതല്&zwj; ഉത്തേജന പാക്കേജുകള്&zwj; പ്രതീക്ഷിക്കുന്നു, ഏറ്റവും കൂടുതല്&zwj; തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കുന്ന മേഖലയായതിനാല്&zwj; കേന്ദ്ര സര്&zwj;ക്കാര്&zwj; ഈ സ്&zwnj;കീം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വനിത സ്വയംസഹായ സംഘമായ കേരളത്തിലെ കുടുംബശ്രീക്ക് PMFME സ്&zwnj;കീം എത്ര മാത്രം പ്രയോജനപ്പെട്ടു ?&lt;/strong&gt;&lt;/p&gt; &lt;p&gt;കേരളത്തില്&zwj; 2000ത്തിലധികം സ്ത്രീകള്&zwj;ക്ക് ഈ സ്&zwnj;കീം പ്രയോജനപ്പെട്ടു. അവര്&zwj;ക്ക് ഈ മേഖലയില്&zwj; നിരന്തരം സാങ്കേതിക പരിശീലനവും നല്&zwj;കുന്നുണ്ട്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏതൊക്കെ ഉത്പന്നങ്ങള്&zwj; നിര്&zwj;മ്മിക്കാനാണ് പരിശീലനം നല്&zwj;കുന്നത് ?&lt;/strong&gt;&lt;/p&gt; &lt;p&gt;കേരള കാര്&zwj;ഷിക സര്&zwj;വകലാശാല ഈ സ്&zwnj;കീം പ്രകാരം പരിശീലനം നല്&zwj;കുന്നത് ബിസ്&zwnj;ക്കറ്റ്, നാളികേരത്തില്&zwj; നിന്നുള്ള മൂല്യവര്&zwj;ധിത ഉത്പന്നങ്ങളുടെ നിര്&zwj;മ്മാണത്തിനും, മാലിന്യ സംസ്&zwnj;കരണത്തിനുമാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;പോഷകാഹാരം ലഭ്യമാക്കുന്നതില്&zwj; ഈ സ്&zwnj;കീമുകള്&zwj; എത്രമാത്രം വിജയിച്ചു ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഈ സ്&zwnj;കീമുകള്&zwj; പ്രധാനമായും തൊഴില്&zwj; പ്രദാനം ചെയ്യാനാണ്. അതില്&zwj; നമ്മള്&zwj; ഏകദേശം ലക്ഷ്യം കണ്ടു. 200 പ്രധാന പരിശീലകര്&zwj;ക്കും, ജില്ലാടിസ്ഥാനത്തില്&zwj; 3,000 പേര്&zwj;ക്കും പരിശീലനം നല്&zwj;കി. അവര്&zwj; മറ്റുള്ളവര്&zwj;ക്കും നല്&zwj;കും. PMFME സ്&zwnj;കീം സൈറ്റിന്റെ ഡാഷ്&zwnj;ബോര്&zwj;ഡില്&zwj; ഈ വിവരങ്ങളെല്ലാം ലഭ്യമാണ്. ഇനി ലക്ഷ്യം പോഷകമൂല്യങ്ങള്&zwj; എത്രമാത്രം നിലനിര്&zwj;ത്താമെന്നാണ്.&lt;/p&gt; &lt;p&gt; &lt;strong&gt;പ്രമേഹ രോഗത്തിന്റെ കാര്യത്തില്&zwj; ഇന്ത്യ ലോകത്ത് തന്നെ മുന്നിട്ടു നില്&zwj;ക്കുന്നു, ദേശീയാടിസ്ഥാനത്തില്&zwj; കേരളവും. മനുഷ്യശരീരത്തിലെ ദഹനപ്രക്രീയയുടെ ഒരു കൃത്രിമ മോഡല്&zwj; വികസിപ്പിച്ചെടുത്തല്ലോ ? ഇതില്&zwj; നിന്നുള്ള പ്രധാന നിരീക്ഷണ ഫലങ്ങള്&zwj; എന്തൊക്കെയാണ്? ഈ അവസ്ഥയില്&zwj; നിന്ന് എങ്ങനെ മുക്തി നേടാം ?&lt;/strong&gt;&lt;/p&gt; &lt;p&gt;ശരീരത്തിന് വേണ്ട ഇരുമ്പ് നാനോ കണികകള്&zwj; വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. liposome delivery system വികസിപ്പിച്ചെങ്കിലും രൂചിയുടെ കാര്യത്തില്&zwj; വിജയിച്ചില്ല. പിന്നീടാണ് കൃത്രിമമായ ദഹനവ്യവസ്ഥ വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞത്. അന്നനാളവും, ഉദരവും, ചെറുകുടലും ആണ് കൃത്രിമമായി വികസിപ്പിച്ചത്. ആദ്യം പന്നിയുടേത് വികസിപ്പിക്കാനായിരുന്നു പ്ലാന്&zwj;, പക്ഷേ, അത് വിജയിച്ചില്ല.&lt;/p&gt; &lt;p&gt;പിന്നെ വോളണ്ടിയറായി വന്നവരുടെ എംആര്&zwj;ഐ സ്&zwnj;കാന്&zwj; എടുത്തു. മിനുട്ടില്&zwj; 120 എന്ന തോതില്&zwj; 2D ഇമേജ് ലഭിക്കും, അതിനെ 3D പ്രിന്റ് ചെയ്ത് ആമാശയവും ചെറുകുടലും, 2012ല്&zwj; തയ്യാറാക്കി. ആഹാരത്തിലെ പോഷകങ്ങള്&zwj; എങ്ങനെയാണ് ആഗിരണം ചെയ്യുന്നതെന്ന് പഠനം നടത്തി. ഏതിനം ഭക്ഷണം കഴിക്കുമ്പോഴാണ് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്&zwj; ഉയരുന്നതെന്ന് മനസ്സിലാക്കി. മൃഗങ്ങളില്&zwj; ഇതിന്റെ ട്രയല്&zwj; നടത്തിയിരുന്നു. പിന്നീട് മനുഷ്യരിലും ക്ലിനിക്കല്&zwj; സ്റ്റഡീസ് നടത്തി. ഇനി മൈക്രോ ബയോം അടങ്ങിയിരിക്കുന്ന വന്&zwj;കുടല്&zwj; കൃത്രിമമായി വികസിപ്പിക്കുന്നതിലാണ് പരിശ്രമിക്കുന്നത്.&lt;/p&gt; &lt;p&gt;മൈക്രോ ബയോം എന്ന് പറയുന്നത് വന്&zwj;കുടലിലെ സൂക്ഷ്മാണുക്കളാണ്. അന്നനാളവും ആമാശയവും ചെറുകുടലും ഇതിനകം വികസിപ്പിച്ചെങ്കിലും വന്&zwj;കുടലും കൂടിയാവുമ്പോഴേ പഠനം പൂര്&zwj;ണമാകൂ. ഈ പഠനത്തില്&zwj; നിന്നുള്ള ഫലങ്ങള്&zwj; ഞങ്ങള്&zwj; പ്രസിദ്ധീകരിച്ചിട്ടുണ്ട്.&lt;/p&gt; &lt;p&gt;ആപ്പിള്&zwj;, ഉപ്പുമാവ്, തുടങ്ങിയവ കഴിക്കുമ്പോഴുള്ള glycemic response രേഖപ്പെടുത്തി. ഈ പഠനം ഉപയോഗിച്ച് low glycemic index ഉള്ള മില്ലെറ്റ്&zwnj;സ് ബിസ്&zwnj;ക്കറ്റ് ഞങ്ങള്&zwj; തന്നെ വികസിപ്പിച്ചു. അതായത്, ഈ പഠനം ഉപയോഗിച്ച് &amp;nbsp;low glycemic index ഉള്ള ഭക്ഷണസാധനങ്ങള്&zwj; നമ്മള്&zwj;ക്ക് വികസിപ്പിച്ചെടുക്കാമെന്ന് തന്നെ.&lt;/p&gt; &lt;p&gt;Glycemic index എന്ന് പറഞ്ഞാല്&zwj; ഓരോ ഭക്ഷ്യവസ്തുക്കളും അവ കഴിച്ച് 2 മണിക്കൂറിനുള്ളില്&zwj; ഗ്രൂക്കോസ് ലെവല്&zwj; എത്ര ഉയരുമെന്ന് കണക്കാക്കുന്നതാണ്. ഗ്ലൂക്കോസിന് 100 എന്ന കണക്കാക്കിയാണ് ഇന്&zwj;ഡെക്&zwnj;സ് തയ്യാറാക്കുന്നത്. 60ല്&zwj; താഴെയാണെങ്കില്&zwj; lower GI, 60 മുതല്&zwj; 75 വരെയെങ്കില്&zwj; medium GI, 75ന് മുകളിലെങ്കില്&zwj; high GI. ഈ പഠനം ഉപയോഗപ്പെടുത്തി പ്രമേഹ രോഗികള്&zwj;ക്ക് lower GI ഉള്ള ഭക്ഷണ വസ്തുക്കള്&zwj; ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാം.&lt;/p&gt; &lt;p&gt;&lt;strong&gt;ഇഡലി, ദോശ, ചോറ്, ചപ്പാത്തി ഇവയുടെ glycemic index ?&lt;/strong&gt;&lt;/p&gt; &lt;p&gt;ചോറ് മാത്രമെങ്കില്&zwj; glycemic index 60 മുതല്&zwj; 80 വരെയാണ്, പക്ഷേ, സാമ്പാറോ, തൈരോ ഒപ്പമെങ്കില്&zwj; glycemic index കുറവാണ്. തവിടോടു കൂടിയ അരിക്ക് glycemic index 60 -ല്&zwj; താഴെയാണ്, പക്ഷേ, polished rice -ന് 70 മുതല്&zwj; 80 വരെയാണ്. ബ്രൗണ്&zwj;, റെഡ് റൈസില്&zwj; ഫെബര്&zwj; ഉള്ളതിനാല്&zwj; glycemic index കുറവാണ്. പക്ഷേ, നമ്മള്&zwj; കൂടുതലും polished rice ആണ് കഴിക്കുന്നത്. അത് കാര്&zwj;ബോ ഹൈഡ്രേറ്റ്&zwnj;സ് മാത്രമാണ്.&lt;/p&gt; &lt;p&gt;ഗോതമ്പില്&zwj; നാരുകള്&zwj; ഉള്ളതിനാല്&zwj; GI കുറവാണ്. മൈദ ഒരിക്കലും കഴിക്കാന്&zwj; പാടില്ല. പഴ വര്&zwj;ഗ്ഗങ്ങളില്&zwj; ആപ്പിള്&zwj; ഒഴികെ എല്ലാം ഗ്ലൂക്കോസ് ലെവല്&zwj; ഉയര്&zwj;ത്തുന്നതാണ്, പക്ഷേ, പഴങ്ങള്&zwj; കഴിക്കണം, അളവാണ് പ്രധാനം. ചക്കപ്പഴം പച്ചയ്ക്ക് GI കുറവാണ്. പഴുത്തതാണെങ്കില്&zwj; കൂടുതലാണ്. പാലുല്&zwj;പ്പന്നങ്ങള്&zwj;ക്ക് GI കൂടുതലെങ്കിലും, പഞ്ചസാര ചേര്&zwj;ക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്. കൂണ്&zwj; നല്ലതെങ്കിലും, എങ്ങനെ പാകം ചെയ്യുന്നു എന്നതാണ് പ്രധാനം.&lt;/p&gt; &lt;p&gt;&lt;strong&gt;പ്രമേഹ രോഗികള്&zwj;ക്ക് മാര്&zwj;ഗ്ഗ നിര്&zwj;ദേശങ്ങള്&zwj; എന്തൊക്കെയാണ് ?&lt;/strong&gt;&lt;/p&gt; &lt;p&gt;GI മാത്രം നോക്കി കാര്യമില്ല, ശരീരത്തിന് വേണ്ട ഊര്&zwj;ജ്ജവും, പോഷകങ്ങളും, ഒപ്പം GI -യും സമീകൃതമായുള്ള ആഹാരമാണ് വേണ്ടത്. പ്രമേഹ രോഗികള്&zwj; മാത്രം GI -ക്ക് പ്രാധാന്യം കൊടുത്താല്&zwj; മതി, മറ്റുള്ളവര്&zwj; സമീകൃതാഹാരത്തിനാണ് പ്രാധാന്യം നല്&zwj;കേണ്ടത്.&lt;/p&gt; &lt;p&gt;&lt;strong&gt;നമ്മുടെ രാജ്യം പ്രമേഹ രോഗത്തില്&zwj; മുന്&zwj;നിരയിലായത് എന്തുകൊണ്ടെന്ന് താങ്കളുടെ പഠനം പ്രകാരം വിശദീകരിക്കാമോ ?&lt;/strong&gt;&lt;/p&gt; &lt;p&gt;Fortified rice വികസിപ്പിച്ചതിന്റെ ലക്ഷ്യം ഇതുതന്നെയാണ്. ഇതിലൂടെ iron, vitamins, folic acid , B12 ഇവയെല്ലാം ലഭിക്കും. അരിമില്ലുകളില്&zwj; നിന്ന് ലഭിക്കുന്ന നുറുക്കരി പൊടിച്ച്, ശരീരത്തിന് വേണ്ട 3 ഇനം സൂക്ഷ്മ പോഷകങ്ങള്&zwj; ചേര്&zwj;ത്ത് അരിയുടെ രൂപത്തില്&zwj; തയ്യാറാക്കുന്നതാണ് fortified rice.&lt;/p&gt; &lt;p&gt;2024 ജൂലൈ മുതല്&zwj; PDS വഴി കേന്ദ്രസര്&zwj;ക്കാര്&zwj; 100:1 അനുപാതത്തില്&zwj; റേഷനരിക്കൊപ്പം Fortified rice ചേര്&zwj;ത്ത് വിതരണം ചെയ്യുന്നു. ഇനി 7 ഇനം സൂക്ഷ്മ പോഷകങ്ങളെല്ലാം ചേര്&zwj;ത്ത്, കുറഞ്ഞ ഗ്ലൂക്കോസ് ലെവലില്&zwj; പൂര്&zwj;ണമായ അരി വികസിപ്പിക്കാനാണ് ഞങ്ങള്&zwj; ശ്രമിക്കുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഭക്ഷ്യസംസ്&zwnj;ക്കരണ മേഖലയില്&zwj; താങ്കളുടെ സംഭാവനയായ 3D, 4D പ്രിന്റിംഗ് സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്&zwj; എന്തൊക്കെയാണ് ?&lt;/strong&gt;&lt;/p&gt; &lt;p&gt;2017 മുതല്&zwj; 3D പ്രിന്റിംഗില്&zwj; ഗവേഷണം നടത്തുന്നു. പ്രിന്ററിന് വില കൂടുതല്&zwj; ആയതിനാല്&zwj; നമ്മുടെ തന്നെ ഫുഡ് പ്രിന്റര്&zwj; വികസിപ്പിച്ചു. കസ്റ്റമൈസ്ഡ് ഫുഡ് നിര്&zwj;മ്മാണത്തിനാണ് പ്രിന്റര്&zwj; ഉപയോഗിക്കുന്നത്. നിര്&zwj;മ്മാണത്തിന്റെ ചിലവ് കൂട്ടുന്നത് മഷിയുടെ വിലയാണ്. നമ്മള്&zwj;ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ മഷി തയ്യാറാക്കുന്നതാണ് വെല്ലുവിളി. അരി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്&zwj; ഇവയുടെ മഷി തയ്യാറാക്കി, കുട്ടികള്&zwj;ക്ക് നൂഡില്&zwj;സ് ഇഷ്ടമായതിനാല്&zwj; പച്ചക്കറികള്&zwj; 3D പ്രിന്റിംഗിലൂടെ നൂഡില്&zwj;സ് രൂപത്തിലാക്കുന്നതില്&zwj; വിജയിച്ചു.&lt;/p&gt; &lt;p&gt;4D പ്രിന്റിംഗിലൂടെ കളറും ആകൃതിയുമൊക്കെ ഇഷ്ടാനുസരണം മാറ്റാം. ചിലവ് കുറയ്ക്കുക, പരമാവധി ഭക്ഷണസാധനങ്ങളുടെ മഷി വികസിപ്പിക്കുക. ആവശ്യമുള്ള അളവില്&zwj; ഏതാകൃതിയില്&zwj; വേണമെങ്കിലും, വീടുകളില്&zwj; വരെ വേഗത്തില്&zwj; ഇഷ്ടാനുസരണം നിര്&zwj;മ്മിക്കുക എന്നുള്ളതാണ് അടുത്തതായി ലക്ഷ്യമിടുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഡയറ്റ് സംബന്ധിച്ച് മാര്&zwj;ഗ്ഗനിര്&zwj;ദേശങ്ങള്&zwj; ഉണ്ടോ ?&lt;/strong&gt;&lt;/p&gt; &lt;p&gt;ശരാശരി 55 -ഗ്രാം പ്രോട്ടീന്&zwj; പുരുഷനും, 45 ഗ്രാം സ്ത്രീക്കും ആവശ്യമാണ്, എന്തു ഭക്ഷണം കഴിച്ചാലും, അതില്&zwj; എത്ര കലോറി, പ്രോട്ടീന്&zwj; അടങ്ങിയിരിക്കുന്നു എന്നു നമ്മള്&zwj;ക്ക് ബോധ്യം വേണം. ഉദാഹരണത്തിന് ഒരു ദിവസം 5 മുതല്&zwj; 6 ഗ്രാം വരെ മാത്രമേ ഉപ്പ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ളൂ. പക്ഷേ, നമ്മള്&zwj; അതിന്റെ ഇരട്ടിയിലധികമാണ് ഭക്ഷണത്തിലൂടെ എടുക്കുന്നത്.&lt;/p&gt; &lt;p&gt;കുറഞ്ഞത് 400 ഗ്രാം പഴങ്ങളും, പച്ചക്കറികളും നമ്മള്&zwj; ദിവസേന കഴിച്ചിരിക്കണം. കൊഴുപ്പ് ഭക്ഷണത്തിന്റെ 30 ശതമാനം വരെ മാത്രമേ പാടുള്ളൂ. ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും നമ്മള്&zwj; സമീകൃതാഹാരം ശീലമാക്കണം. ഇടയ്ക്ക് റസ്റ്റോറന്റിലൊക്കെ പോയി കഴിച്ചാലും ആരോഗ്യകരമായ ഭക്ഷണത്തിന് പ്രാധാന്യം നല്&zwj;കണം. ആരോഗ്യത്തിന് നല്ല ഭക്ഷണവും വ്യായാമവും ആവശ്യമാണ്. പൊതുവേ കുട്ടികള്&zwj;ക്ക് പഴങ്ങളും പച്ചക്കറികളും ഇഷ്ടമല്ല, വീടുകളും സ്&zwnj;കൂളുകളും കുട്ടികളുടെ ഭക്ഷണത്തിന് പ്രാധാന്യം നല്&zwj;കണം, കഴിവതും ജങ്ക് ഫുഡ് ശീലം ഒഴിവാക്കണം. ആരോഗ്യമുള്ള ജനതയിലൂടെയേ നമുക്ക് വികസിത രാജ്യമാകാന്&zwj; കഴിയൂ. ജനങ്ങള്&zwj; അവരുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്താല്&zwj; സര്&zwj;ക്കാരിന് അത്രയും ആശ്വാസമാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;ഗട്ട് മൈക്രോ ബയോം ഡിസോര്&zwj;ഡറും തലച്ചോറും തമ്മില്&zwj; എന്തെങ്കിലും ബന്ധം താങ്കളുടെ പഠനത്തിന് കണ്ടെത്താനായോ ?&lt;/strong&gt;&lt;/p&gt; &lt;p&gt;അതിന് വേണ്ടിയാണ്, ഞങ്ങള്&zwj; വന്&zwj;കുടലിലേക്കും പഠനം വ്യാപിപ്പിക്കുന്നത്. പക്ഷേ, ഇപ്പോള്&zwj; തന്നെ ഓരോ ഭക്ഷണ സാധനം കാണുമ്പോള്&zwj; തന്നെ നമ്മള്&zwj;ക്ക് എന്തുതരം വികാരമാണ് ഉണ്ടാകുന്നതെന്ന് ശ്രീചിത്ര മെഡിക്കല്&zwj; കോളേജുമായി പഠനം നടത്തുകയാണ്. Functional MRI ഉപയോഗപ്പെടുത്തി ഓരോ ഭക്ഷണ സാധനം കാണുമ്പോഴുള്ള രക്തചംക്രമണം അളക്കാന്&zwj; സാധിക്കും. AI-ML ഉപയോഗിച്ച് ഈ പഠനത്തില്&zwj; ഏറെ മുന്നേറാന്&zwj; സാധിക്കും.&lt;/p&gt; &lt;p&gt;&lt;strong&gt;കടകളില്&zwj; നിന്ന് ഭക്ഷണ സാധനങ്ങള്&zwj; വാങ്ങുമ്പോള്&zwj; അവയുടെ പാക്കറ്റിലെ ലേബലില്&zwj; എന്തൊക്കെ ശ്രദ്ധിക്കണം ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഉപ്പ്, മധുരം, കൊഴുപ്പ് ഇവ പരമാവധി കുറവായിരിക്കണം. ഓരോ നേരത്തെ ഭക്ഷണത്തിലും മൂന്നിലൊന്ന് പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. ആവശ്യത്തിനുള്ള പ്രോട്ടീന്&zwj; അടങ്ങിയിരിക്കണം. സമീകൃതാഹാരത്തിന് പ്രാധാന്യം നല്&zwj;കണം. ജീവിതശൈലി രോഗങ്ങള്&zwj; ബാധിച്ച് ആശുപത്രികളില്&zwj; ചിലവാക്കുന്നതിലും നല്ലത്, ആരോഗ്യകരമായ ഭക്ഷണത്തിന് ചിലവാക്കുക എന്നതാണ് പ്രധാനം.&lt;/p&gt; &lt;p&gt;&lt;strong&gt;(ഡോ.അനന്തരാമകൃഷ്ണന്&zwj;: CSIR - NIIST ഡയറക്ടര്&zwj;. മുന്&zwj;നിര ഭക്ഷ്യസംസ്&zwnj;കരണ സാങ്കേതികവിദഗ്ധന്&zwj;. രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തിലൂടെ fortified rice വിതരണത്തിനുള്ള മാര്&zwj;ഗ്ഗരേഖ തയ്യാറാക്കിയതിലും ഏഷ്യയിലെത്തന്നെ ആദ്യ സാങ്കേതിക ദഹനവ്യവസ്ഥ കൃത്രിമമായി നിര്&zwj;മ്മിച്ചതിലും സുപ്രധാന പങ്ക് വഹിച്ചു. കേന്ദ്ര ഭക്ഷ്യസംസ്&zwnj;കരണ മന്ത്രാലയത്തിന് കീഴിലെ PMFME സ്&zwnj;കീം കാര്യശേഷി നിര്&zwj;മ്മിത സമിതിയുടെയും ഗവേഷണ പദ്ധതിയുടെയും അധ്യക്ഷന്&zwj;. 2024ലെ പ്രഥമ രാഷ്ട്രീയ വിജ്ഞാന്&zwj; ശ്രീ പുരസ്&zwnj;കാരവും ടാറ്റ ട്രാന്&zwj;സ്&zwnj;ഫോര്&zwj;മേഷന്&zwj; പുരസ്&zwnj;കാരവും നല്&zwj;കി രാജ്യം ആദരിച്ചു.)&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/special/even-though-india-is-at-the-forefront-of-food-production-why-is-india-lagging-behind-in-nutrition-interview-sq8jqw"/>
        </item>
        <item>
            <title><![CDATA[കഷ്ടതകളെ ബൗള്‍ഡാക്കിയ അശ്വനി കുമാര്‍, മുംബൈയുടെ പേസ് സെൻസേഷൻ]]></title>
            <link>https://www.asianetnews.com/special/ashwani-kumar-makes-impact-in-his-ipl-debut/articleshow-8i7ihkb</link>
            <guid isPermaLink="true">https://www.asianetnews.com/special/ashwani-kumar-makes-impact-in-his-ipl-debut/articleshow-8i7ihkb</guid>
            <pubDate>Fri, 27 Jun 2025 10:03:11 +0530</pubDate>
            <description><![CDATA[&lt;p&gt;അശ്വനി കുമാ&zwj;ര്&zwj; എന്ന 23കാരൻ ഇടം കയ്യില്&zwj; പന്തെടുത്തിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഒന്നും എളുപ്പമായിരുന്നില്ല&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jqr1ygdv6pw7agcv9fm2hsmh/whatsapp-image-2025-04-01-at-10.35.23-am.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അജിങ്ക്യ രഹാനയുടെ വിക്കറ്റ് വീഴുന്നു, വാംഖഡെ ആര്&zwj;ത്തിരമ്പുന്ന നിമിഷം, 1669 കിലോമീറ്റ&zwj;ര്&zwj; അകലെ പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഝാൻജേരിയെന്ന ഗ്രാമം. അവിടെ ടെലിവിഷന് മുന്നിലിരുന്ന ഹ&zwj;ര്&zwj;കേഷ് കുമാറിന്റേയും മീന കുമാരിയുടേയും കണ്ണുകള്&zwj; നിറയുകയായിരുന്നു. കാരണം, കൊല്&zwj;ക്കത്ത നായകനെ മടക്കിയത് അവരുടെ മകനായിരുന്നു, അശ്വനി കുമാര്&zwj;.&amp;nbsp;&lt;/p&gt; &lt;p&gt;അശ്വനി കുമാ&zwj;ര്&zwj; എന്ന 23കാരൻ ഇടം കയ്യില്&zwj; പന്തെടുത്തിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഒന്നും എളുപ്പമായിരുന്നില്ല. തന്റെ ഗ്രാമത്തില്&zwj; നിന്ന് 11 കിലോ മീറ്റര്&zwj; താണ്ടണമായിരുന്നു അവന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലെത്താൻ. പലപ്പോഴും സൈക്കിളായിരുന്നു അവന് കൂട്ട്. ഹര്&zwj;കേഷിനോട് 30 രൂപ വാങ്ങി ഷെയ&zwj;ര്&zwj; ഓട്ടോ പിടിച്ച് മൈതാനത്തേക്ക് പായുന്ന അശ്വനി കുമാറിനെ ഝാൻജേരിയിലെ തെരുവുകള്&zwj; ഇന്ന് ഓര്&zwj;ക്കുന്നുണ്ടാകും.&lt;/p&gt; &lt;p&gt;രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിശീലനം അവസാനിക്കുന്നത് രാത്രി പത്ത് മണിക്കാണ്. വെയിലും മഴയുമൊന്നും അതിന് തടസമായില്ല. അശ്വനിയുടെ പന്ത് നേരിടാത്ത യുവത ഝാൻജേരിയില്&zwj; തന്നെയുണ്ടാകില്ല. നെറ്റ്സില്&zwj; രണ്ടോ മൂന്നോ ഓവ&zwj;ര്&zwj; എറിഞ്ഞ് തൃപ്തിപ്പെടുന്ന താരമായിരുന്നില്ല അശ്വനി, പതിനഞ്ച് ഓവര്&zwj; വരെ എറിയും. പരിശീലകരായിരുന്നു പലപ്പോഴും അശ്വനിയെ തടഞ്ഞിരുന്നത്.&lt;/p&gt; &lt;p&gt;സാധാരണ കാൻവാസ് ഷൂവുമായി കളിച്ചിരുന്ന കാലത്തെ താണ്ടാൻ സഹായിച്ചത് അശ്വനിയുടെ സുഹൃത്ത് വലയമായിരുന്നു. മെല്ലയായിരുന്ന ആ യാത്ര വേഗത്തിലാക്കിയത് പഞ്ചാബിലെ ഷേര്&zwj; ഇ ടി20 കപ്പാണ്. രണ്ട് സീസണിലായി നേടിയ 13 വിക്കറ്റുകള്&zwj;.&lt;/p&gt; &lt;p&gt;അശ്വനി എന്ന പേസറിന്റെ മികവ് സൂക്ഷ്മമായി നിരീക്ഷിച്ച മുൻ ഇന്ത്യൻ താരം വിആ&zwj;ര്&zwj;വി സിങ്ങായിരുന്നു വഴികാട്ടി, കൂട്ടിന് ഹര്&zwj;വീന്ദര്&zwj; സിങ്ങുമുണ്ടായിരുന്നു. സാങ്കേതികമികവിന്റെ അഭാവമായിരുന്നു അശ്വനിക്കുണ്ടായിരുന്നത്. ഇരുവരും ചേര്&zwj;ന്ന് അശ്വനി കുമാര്&zwj; എന്ന പേസറിനെ പരുവപ്പെടുത്തി. ബൗളിങ് ആക്ഷൻ മെച്ചപ്പെടുത്തി. ഇൻസ്വിങ്ങും ഔട്ട്സ്വിങ്ങും യോര്&zwj;ക്കറുകളും ആ ഇടംകൈക്ക് സുപരിചിതമാക്കിക്കൊടുത്തു.&amp;nbsp;&lt;/p&gt; &lt;p&gt;2020ല്&zwj; ടെന്നിസ് എല്&zwj;ബൊ മൂലം ഒരുവര്&zwj;ഷത്തോളം കളത്തില്&zwj; നിന്ന് മാറി നില്&zwj;ക്കേണ്ടി വന്നു അശ്വനിക്ക്. രാജസ്ഥാൻ റോയല്&zwj;സ്, ചെന്നൈ സൂപ്പര്&zwj; കിങ്സ്, കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ട്രയല്&zwj;സില്&zwj; പങ്കെടുത്തു. പക്ഷേ, മുംബൈ ഇന്ത്യൻസായിരുന്നു അശ്വനിയുടെ മികവിന് ശരിവെച്ചത്. അശ്വിനിയെ സ്വന്തമാക്കി കഴിഞ്ഞുള്ള മുംബൈ മാനേജ്മെന്റിന്റെ പരസ്പരമുള്ള അഭിനന്ദനത്തിന്റെ തെളിവായിരുന്നു ഇന്നലത്തെ പ്രകടനം.&lt;/p&gt; &lt;p&gt;30 രൂപ നല്&zwj;കി ഷെയര്&zwj; ഓട്ടോയിലും സൈക്കിളിലും പരിശീലനത്തിലെത്തിയ അശ്വിനിയുടെ മൂല്യം 30 ലക്ഷമായി ഉയര്&zwj;ന്നു. വന്നവഴി മറന്നില്ല, ലേലത്തില്&zwj; മുംബൈക്കൊപ്പം ചേര്&zwj;ന്നതിന് പിന്നാലെ തന്റെ ഗ്രാമത്തിലും ചുറ്റുമുള്ള ക്രിക്കറ്റ് അക്കാദിമികള്&zwj;ക്ക് കിറ്റുകളും മറ്റും വാങ്ങി നല്&zwj;കി. ജസ്പ്രിത് ബുംറയെപ്പോലെയും മിച്ചല്&zwj; സ്റ്റാര്&zwj;ക്കിനേയും പോലെയും വളരാനാഗ്രഹിച്ച അശ്വനി ബുംറയുടെ വിടവ് മുംബൈ ബൗളിങ് നിരയില്&zwj; നികത്തിയിരിക്കുന്നു. വൈകാതെ സ്റ്റാര്&zwj;ക്കിന് മുന്നിലും പന്തെറിയാൻ കഴിഞ്ഞേക്കും.&lt;/p&gt; &lt;p&gt;തന്റെ ആദ്യ ഐപിഎല്&zwj; മത്സരത്തിന്റെ സമ്മര്&zwj;ദം മൂലം ഉച്ചഭക്ഷണം പോലും കഴിക്കാതിരുന്ന അശ്വനിയെ അല്ലായിരുന്നു കളത്തില്&zwj; കണ്ടത്. വാംഖഡയില്&zwj; പന്തെറിഞ്ഞ ഒരു നിമിഷത്തിലും ആ സമ്മര്&zwj;ദം അവനെ വിഴുങ്ങിയില്ല. റിങ്കു സിങ്, ആന്ദ്രെ റസല്&zwj;, മനീഷ് പാണ്ഡെ, രഹാനെ എന്നീ ബിഗ് വിക്കറ്റുകളാണ് അശ്വനി നേടിയത്. മനീഷിനേയും റസലിനേയും ബൗള്&zwj;ഡാക്കുകയായിരുന്നു. അരങ്ങേറ്റത്തില്&zwj; നാല് വിക്കറ്റ്, കളിയിലെ താരം. അരങ്ങേറ്റ മത്സരത്തില്&zwj; ഒരു ഇന്ത്യ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം. മലയാളി താരം വിഘ്നേഷ് പുത്തൂരിന് ശേഷം മുംബൈയുടെ ടാലന്റ് ഫാക്ടറിയില്&zwj; നിന്ന് മറ്റൊരു താരോദയവും.&lt;/p&gt; &lt;p&gt;ഝാൻജേരി പ്രശസ്തമായൊരു ഗ്രാമമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്&zwj;ക്കപ്പുറം എടുത്തുപറയാനൊന്നുമില്ലാത്തൊരിടം. ഝാൻജേരി ഇനി അശ്വനി കുമാറിലൂടെ ലോകം അറിയും. അറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന് പിന്നില്&zwj; അശ്വിനികുമാറിന്റെ തളരാത്ത ഇടംകയ്യാണ്.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ashwani-kumar-makes-impact-in-his-ipl-debut/articleshow-8i7ihkb"/>
        </item>
        <item>
            <title><![CDATA[ഭൂലോക മടിയന്മാർ; വ്യായാമം ചെയ്യാത്തവരുടെ ആഗോള റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം, ഇങ്ങനെ പോയാൽ...]]></title>
            <link>https://www.asianetnews.com/special/half-of-indian-adults-failed-to-meet-physical-activity-recommended-by-world-health-organisation-the-lancet-global-health-sfs0hs</link>
            <guid isPermaLink="true">https://www.asianetnews.com/special/half-of-indian-adults-failed-to-meet-physical-activity-recommended-by-world-health-organisation-the-lancet-global-health-sfs0hs</guid>
            <pubDate>Fri, 28 Jun 2024 11:26:17 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാനദണ്ഡ പ്രകാരമുള്ള ശരീര വ്യായാമം ചെയ്യുന്നതിൽ പ്രായപൂർത്തിയായ ഇന്ത്യൻ പൗരന്മാരിൽ പകുതിയോളം പേർ വിമുഖത കാണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01j1ep86tzsem4kgmcfpp2ngdd/new-project--24-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വ്യായാമം മനുഷ്യർക്ക് എത്ര പ്രധാനപ്പെട്ടതാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. നമ്മുടെ ശരീരം നന്നായി സംരക്ഷിക്കാനും, ആരോ​ഗ്യം കാത്തുസൂക്ഷിക്കാനും, നന്നായി തന്നെ ജീവിക്കാനും വ്യായാമം കൂടിയേ തീരൂ. പലരും ഇന്ന് ജിമ്മിൽ പോവുകയും അല്ലെങ്കിൽ ഫിറ്റായിരിക്കാനുള്ള മറ്റ് മാർ​ഗങ്ങൾ തേടുകയും ചെയ്യുന്നുണ്ട്. കാണുന്നവരെല്ലാം വ്യായാമം ചെയ്യുന്നവരാണ്. അപ്പോൾ ഇന്ന് ഇന്ത്യയിലെ ഭൂരിഭാ​ഗം പേരും വ്യായാമത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നവരായിരിക്കും എന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ, ആ കരുതൽ തെറ്റാണ്.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;പ്രായപൂർത്തിയായ ഇന്ത്യക്കാരിൽ പകുതി പേരും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമുള്ള ശരീര വ്യായാമം ചെയ്യാത്തവരാണ് എന്നാണ് പുതിയ ഒരു പഠന റിപ്പോർട്ട് പറയുന്നത്. &lt;strong&gt;ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ &lt;/strong&gt;പ്രസിദ്ധീകരിച്ച ഈ പഠനം ഇന്ത്യയിൽ മടിയന്മാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായും കാണിക്കുന്നു.&lt;/p&gt; &lt;p&gt;ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാനദണ്ഡ പ്രകാരമുള്ള ശരീര വ്യായാമം ചെയ്യുന്നതിൽ പ്രായപൂർത്തിയായ ഇന്ത്യൻ പൗരന്മാരിൽ പകുതിയോളം പേർ വിമുഖത കാണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്. 49.4% പേർ വരും ഇത്. ആളുകളെ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ഡിമെൻഷ്യ, ചില അർബുദങ്ങൾ തുടങ്ങിയ അപകടകരമായ രോഗാവസ്ഥകളിലേക്ക് നയിക്കുന്ന ഒരു ടൈം ബോംബാണ് ഈ വ്യായാമമില്ലായ്മ എന്നും റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt; &lt;p&gt;ആഗോളതലത്തിൽ, പ്രായപൂർത്തിയായവരിൽ മൂന്നിലൊന്ന് പേരും (1.8 ബില്യൺ ആളുകൾ) കൃത്യമായ വ്യായാമങ്ങൾ ദിനചര്യയുടെ ഭാഗമാക്കുന്നതിൽ പരാജയപ്പെടുന്നവരാണ്. ഇതിൽ ശാരീരിക നിഷ്&zwnj;ക്രിയത്വത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ആഗോളതലത്തിൽ 12 -ാം സ്ഥാനത്താണ്. 2000 മുതൽ ഇങ്ങനെ വ്യായാമം ഇല്ലായ്മ ആശങ്കാജനകമായ തരത്തിൽ, അതായത് ഇരട്ടിയിലധികമെങ്കിലും വർധിച്ചതായി പഠനം എടുത്തുകാണിക്കുന്നു.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;45.7% ആളുകൾ വേണ്ടത്ര വ്യായാമം ചെയ്യാത്ത പാകിസ്ഥാൻ ആണ് ഇന്ത്യക്ക് തൊട്ടുപിന്നിൽ. എന്നാൽ, ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഭൂട്ടാനിൽ 9.9% വും, നേപ്പാളിൽ 8.2% വും മാത്രമാണ് പ്രായപൂർത്തി ആയവരിൽ വേണ്ടത്ര വ്യായാമം ചെയ്യാത്തവർ.&lt;/p&gt; &lt;p&gt;മറ്റൊരു ശ്രദ്ധേയമായ കാര്യം 2022 -ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പുരുഷന്മാരെക്കാൾ സ്ത്രീകളാണ് വ്യായാമങ്ങൾ നടത്തുന്നതിൽ പിന്നിട്ടു നിൽക്കുന്നത്. കണക്കനുസരിച്ച് &amp;nbsp;57% സ്ത്രീകളും ശാരീരികമായി നിഷ്ക്രിയത്വം പാലിക്കുന്നവരാണ്. പുരുഷന്മാരിലേക്ക് വരുമ്പോൾ ഇത് 42% ആണ്. ഈ പ്രവണത അനിയന്ത്രിതമായി തുടരുകയാണെങ്കിൽ, അടുത്ത ദശകത്തിൽ 300 ബില്യൺ ഡോളറിൻ്റെ ആഗോള ആരോഗ്യ സംരക്ഷണ ഭാരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കാം എന്നാണ് റിപ്പോർട്ട് പറയുന്നത്.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമമോ 75 മിനിറ്റ് കഠിനമായ വ്യായാമമോ ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. നടത്തം, സൈക്കിൾ ചവിട്ടൽ, വീട്ടുജോലികൾ, കളികൾ എന്നിവയെല്ലാം ആരോഗ്യകരമായ ജീവിതശൈലിക്ക് സഹായകരമാണ്. &amp;nbsp;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/special/half-of-indian-adults-failed-to-meet-physical-activity-recommended-by-world-health-organisation-the-lancet-global-health-sfs0hs"/>
        </item>
        <item>
            <title><![CDATA[സെഞ്ച്വറിയടിക്കാനിഷ്ടം വിദേശവിക്കറ്റുകള്‍; രാഹുലിനെ ക്ലാസാക്കുന്ന 'വെയിറ്റിങ് ഗെയിമും' സാങ്കേതികത്തികവും]]></title>
            <link>https://www.asianetnews.com/special/ind-vs-eng-test-rahul-is-setting-himself-as-a-sena-monster/articleshow-9gtkmx7</link>
            <guid isPermaLink="true">https://www.asianetnews.com/special/ind-vs-eng-test-rahul-is-setting-himself-as-a-sena-monster/articleshow-9gtkmx7</guid>
            <pubDate>Tue, 24 Jun 2025 13:46:09 +0530</pubDate>
            <description><![CDATA[&lt;p&gt;ടെക്നിക്കലി ബ്രില്യന്റായ ബാറ്ററുടെ ടെസ്റ്റ് കരിയറിലെ നമ്പറുകള്&zwj; അതിനൊത്തതല്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jygg41cb5b3dgdcqespy5d8c/vk-8-1750752953739.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നാലാം ദിനം ഹെഡിങ്ലിയിലെ വിക്കറ്റില്&zwj; ചെറിയ വിള്ളലുകള്&zwj; പ്രത്യക്ഷപ്പെട്ടു. ഷോയിബ് ബഷീര്&zwj; എന്ന ഓഫ് സ്പിന്നറിലാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്&zwnj;സ് വിശ്വാസം അര്&zwj;പ്പിച്ചിരിക്കുന്നത്. ലൊ ബൗണ്&zwj;സും ടേണും ബഷീറിന് വിക്കറ്റില്&zwj; നിന്ന് ലഭിക്കുകയാണ്. സ്ട്രൈക്കില്&zwj; കെ എല്&zwj; രാഹുല്&zwj;, ഡ്രൈവിനായി കവര്&zwj; ഒഴിച്ചിട്ടിരിക്കുകയാണ് സ്റ്റോക്ക്&zwnj;സ്. സ്ലിപ്പില്&zwj; ഹാരി ബ്രൂക്ക് നിലയുറിപ്പിച്ചിരിക്കുന്നു. രാഹുലിന്റെ എഡ്ജിനായി കളം ഒരുങ്ങി.&lt;/p&gt;&lt;p&gt;കവര്&zwj; ഡ്രൈവുകളാല്&zwj; ഹെഡിങ്ലിയില്&zwj; വിരുന്നൊരുക്കിയ രാഹുലിന്റെ ഓഫ് സ്റ്റമ്പ് ലക്ഷ്യമാക്കി പന്ത് തിരിഞ്ഞെത്തി. രാഹുലിന്റെ കൈകള്&zwj; ശരീരത്തോട് വളരെ ചേര്&zwj;ന്നാണുള്ളത്. കണ്ണുകള്&zwj; ഇമചിമ്മാതെ പന്തില്&zwj; തന്നെ. വളരെ നിയന്ത്രണത്തോടെയുള്ള ബാറ്റിന്റെ ചലനം. ഓഫ് സ്റ്റമ്പ് തൊട്ടുരുമാൻ സാധ്യതയുള്ള ഡ്യൂക്&zwnj;സ് ബോള്&zwj; അനായാസം പ്രതിരോധിച്ച് ബഷീറിലേക്ക് മടക്കി രാഹുല്&zwj;. ബഷീറിനും സ്റ്റോക്ക്സിനും നിരാശ. 159 പന്തുകള്&zwj; നേരിട്ടതിന്റെ തഴക്കം വന്നിരുന്നു എസ് ജി ബാറ്റിന്.&lt;/p&gt;&lt;p&gt;ഇനി ശുഭ്&zwnj;മാൻ ഗില്ലിന്റെ വിക്കറ്റും സമാന പന്തിലെ രാഹുലിന്റെ സമീപനവും താരതമ്യം ചെയ്യാം. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്&zwj; വന്ന ഗുഡ്&zwnj;ലെങ്ത് ഡെലിവെറി കോര്&zwj;ഡനിലേക്ക് തട്ടിയകറ്റനായിരുന്നു ഇന്ത്യൻ നായകന്റെ ശ്രമം. ഗില്&zwj; പ്രതീക്ഷിച്ചതിലും ഇൻസ്വിങ് പന്തിലുണ്ടായിരുന്നു, ഒരുപക്ഷേ വിക്കറ്റിലെ വിള്ളലായിരിക്കാം ഇതിന് കാരണമായത്. പ്ലെയ്&zwnj;ഡ് ഓണായാണ് ഗില്ലിന്റെ മടക്കം സംഭവിച്ചത്.&lt;/p&gt;&lt;p&gt;38-ാം ഓവറിലെ നാലാം പന്ത്. ഗില്&zwj; പുറത്തായതിന് സമാനമായ പന്ത്, ഗുഡ് ലെങ്തിന് പകരം ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറിയായിരുന്നെങ്കിലും വിക്കറ്റില്&zwj; നിന്ന് ലഭിച്ച ബൗണ്&zwj;സിന്റെ അളവ് തുല്യമായിരുന്നു, ഫോര്&zwj;ത്ത് സ്റ്റമ്പ് ലൈനിലേക്കാണ് പന്ത് കുതിച്ചെത്തിയത്. ബാറ്റ് സ്പീഡിലെ നിയന്ത്രണവും ലേറ്റ് അഡ്ജസ്റ്റുമെന്റും ബാറ്റില്&zwj; അവസാന നിമിഷം നടത്തിയ ടില്&zwj;റ്റും വൈഡ് സ്ലിപ്പിനും ഗള്ളിക്കുമിടയിലൂടെ രാഹുലിന് ബൗണ്ടറി നേടിക്കൊടുത്തു.&lt;/p&gt;&lt;p&gt;മറുവശത്ത് ഗില്&zwj; ഷോട്ടിലേക്ക് വേഗം കടന്നിരുന്നു, അഹമ്മദാബാദിലെ വിക്കറ്റില്&zwj; ഗില്&zwj; നിരവധി തവണ ബൗണ്ടറികടത്തുന്ന അതേ വേഗം ബാറ്റിനുണ്ടായിരുന്നു. ഇവിടെയാണ് രാഹുലിന്റെ സാങ്കേതികത്തികവിലെ മുൻതൂക്കം കാണാനാകുന്നത്. വിദേശവിക്കറ്റുകളിലെ രാഹുലിന്റെ നാച്ചുറല്&zwj; ഗെയിം, മറ്റൊരുരീതിയില്&zwj; നോക്കിയാല്&zwj; വെയിറ്റിങ് ഗെയിമെന്ന് പറയാം, ഇത് വിജയിക്കുന്നതിന് പിന്നിലും സാങ്കേതികത്തികവ് തന്നെയാണ്.&lt;/p&gt;&lt;p&gt;നാലാം ദിനത്തിലെ ആദ്യ സെഷനില്&zwj; ഓവര്&zwj; കാസ്റ്റ് കണ്ടീഷനില്&zwj; വോക്ക്&zwnj;സിന്റെ രണ്ട് മികച്ച പന്തുകള്&zwj; രാഹുലിന്റെ പ്രതിരോധം തകര്&zwj;ത്തിരുന്നെങ്കിലും സ്റ്റമ്പില്&zwj; നിന്ന് മില്ലിമീറ്റര്&zwj; അകലം പാലിച്ചു. ഇത്തരം പരീക്ഷണങ്ങളിലൂടെയായിരുന്നു രാഹുല്&zwj; കടന്നുപോയതും. പലപ്പോഴും പന്ത് മിഡില്&zwj; ചെയ്യുന്നതില്&zwj;പ്പോലും പരാജയപ്പെടുന്നതായി കണ്ടു, ഫുള്&zwj;ടോസുകളിലും ഇത് ആവര്&zwj;ത്തിച്ചു. രാഹുല്&zwj; പ്രതിരോധിക്കാൻ ആരംഭിച്ചാല്&zwj; പ്രതിരോധം മാത്രമായി ചുരുങ്ങുമെന്ന വിമര്&zwj;ശനമുണ്ടാകാറുണ്ട്.&lt;/p&gt;&lt;p&gt;പക്ഷേ, അങ്ങനെയാണ് രാഹുല്&zwj; ടെസ്റ്റ് ക്രിക്കറ്റില്&zwj;, പ്രത്യേകിച്ചും വിദേശവിക്കറ്റുകളില്&zwj; തന്റെ ഇന്നിങ്സിനെ പാകപ്പെടുത്തുന്നത്. അത് ഒരു പരാജയപ്പെട്ട ശൈലിയല്ലെന്ന് സെഞ്ച്വറി ഇന്നിങ്സും രണ്ടാം സെഷനില്&zwj; ഇന്ത്യ നടത്തിയ ആധിപത്യവും തെളിയിക്കുന്നു. റിഷഭ് പന്തിനൊപ്പമുള്ള കൂട്ടുകെട്ടും ഇവിടെ ഉദാഹരിക്കാം. വിക്കറ്റിലെ, ഗുഡ് ലെങ്ത് ഏരിയയിലെ ക്രാക്കില്&zwj; നിന്നുണ്ടായ അപ്രതീക്ഷിത ബൗണ്&zwj;സ് പലപ്പോഴും രാഹുലിന്റെ ശരീരത്തിലായിരുന്നു പതിച്ചിരുന്നത്.&lt;/p&gt;&lt;p&gt;ഗില്ലിന്റെ വിക്കറ്റിന് ശേഷം രാഹുല്&zwj; തന്റെ ഇന്നിങ്സിനെ പേസ് കുറച്ചതും കാണാനാകും. 76 പന്തില്&zwj; 47 റണ്&zwj;സായിരുന്നു ഗില്&zwj; മടങ്ങുമ്പോള്&zwj; രാഹുലിന്റെ പേരിന് നേര്&zwj;ക്കുണ്ടായിരുന്നത്. ആദ്യ സെഷൻ രാഹുല്&zwj; പിന്നീട് നേരിട്ടത് 81 പന്തുകളാണ്, നേടിയത് 25 റണ്&zwj;സ് മാത്രവും. രണ്ടാം സെഷനില്&zwj; റിഷഭിന്റെ ആധിപത്യം നിറഞ്ഞപ്പോള്&zwj; പിന്തുണക്കാരന്റെ റോളില്&zwj;. എങ്കിലും സ്കോറിങ് വേഗം കൂട്ടി, 70 പന്തുകളില്&zwj; നിന്ന് 48 റണ്&zwj;സുകൂടി ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;കരുണ്&zwj; നായര്&zwj; പ്രതിരോധത്തിലൂന്നിയതോടെ രാഹുല്&zwj; ബൗണ്ടറികള്&zwj; കണ്ടെത്തുന്നത് വര്&zwj;ധിപ്പിച്ചു. അവസാന 20 പന്തില്&zwj; 17 റണ്&zwj;സുകൂടിചേര്&zwj;ത്താണ് സെഞ്ച്വറി ഇന്നിങ്സ് അവസാനിപ്പിക്കുന്നത്. ടോട്ടല്&zwj; കണ്&zwj;ട്രോളില്&zwj; കംപോസ്&zwnj;ഡായ ഇന്നിങ്സുകളില്&zwj; ഒന്ന്.&lt;/p&gt;&lt;p&gt;വിദേശവിക്കറ്റിലെ എട്ടാം ശതകം, ഇന്ത്യയില്&zwj; കളിച്ച 32 ഇന്നിങ്സില്&zwj; നേടിയതാകട്ടെ ഒരു സെഞ്ച്വറിയും. സെന രാജ്യങ്ങളില്&zwj; നേടുന്ന ആറാമത്തെ സെഞ്ച്വറിയാണിത്, ഇംഗ്ലണ്ടിലെ മൂന്നാമത്തേതും.&lt;/p&gt;&lt;p&gt;ഇത്രയും ടെക്നിക്കലി ബ്രില്യന്റായ ബാറ്ററുടെ ടെസ്റ്റ് കരിയറിലെ നമ്പറുകള്&zwj; അതിനൊത്തതല്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. ടെസ്റ്റിലെ ബാറ്റിങ് ശരാശരി 35ന് താഴെ എത്തിനില്&zwj;ക്കുന്നുവെന്നത് തന്നെയും വേദനിപ്പിക്കുന്ന ഒന്നാണെന്ന് രാഹുല്&zwj; തന്നെ പറയുന്നു. കണക്കുകള്&zwj;ക്ക് പിന്നാലെയല്ല താൻ സഞ്ചരിക്കുന്നത്, ടീമിനായി മികവ് പുലര്&zwj;ത്തുകയാണ് ലക്ഷ്യമെന്നും രാഹുല്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;വിരാട് കോലിയുടേയും രോഹിത് ശര്&zwj;മയുടേയും അഭാവത്തിന്റെ ഉത്തരവാദിത്തം രാഹുല്&zwj; പേറുകയാണ്. പതിവുപോലെ ക്രൈസിസ് മാനേജറുടെ കുപ്പായത്തില്&zwj;.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ind-vs-eng-test-rahul-is-setting-himself-as-a-sena-monster/articleshow-9gtkmx7"/>
        </item>
        <item>
            <title><![CDATA[ആറ് മാസം കൊണ്ട് 58 ലക്ഷം; ഫോട്ടോഗ്രാഫിയില്‍ നിന്ന് ലക്ഷങ്ങള്‍ നേടുന്ന യുഎസ് യുവതി ]]></title>
            <link>https://www.asianetnews.com/special/us-woman-earns-58-lakhs-in-six-months-from-photography-sftqio</link>
            <guid isPermaLink="true">https://www.asianetnews.com/special/us-woman-earns-58-lakhs-in-six-months-from-photography-sftqio</guid>
            <pubDate>Sat, 29 Jun 2024 11:38:48 +0530</pubDate>
            <description><![CDATA[&lt;p&gt;അലക്സാന്ദ്ര കഴിഞ്ഞ ആറ് മാസത്തിനുള്ളില്&zwj; സംമ്പാദിച്ചത് 58 ലക്ഷം രൂപയിലധികം. അതായത് ഒരു മാസം കുറഞ്ഞത് 10 ലക്ഷത്തോളം രൂപ എന്ന കണക്കില്&zwj;.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01j1h37y6195pbrq3be4gjxeh1/alexandra-hallman.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt; &lt;span&gt;&lt;strong&gt;ഇ&lt;/strong&gt;&lt;/span&gt;ന്ത്യയില്&zwj; തൊഴിലില്ലാത്തവരുടെ എണ്ണത്തില്&zwj; അടുത്ത കാലത്തായി അഭൂതപൂര്&zwj;വ്വമായ വളര്&zwj;ച്ചയാണ് രേഖപ്പെടുത്തുന്നത്. നിരവധി സര്&zwj;വ്വകലാശാല ബുരുദങ്ങള്&zwj; കൈയിലുണ്ടെങ്കിലും ജോലി ലഭിക്കാന്&zwj; വലിയ ബുദ്ധമുണ്ടാണെന്ന് യുവതലമുറയും പറയുന്നു. ജോബ് ഫെയറുകളിലും സ്വകാര്യ കമ്പനികളുടെ റിക്രൂട്ട്മെന്&zwj;റ് കേന്ദ്രങ്ങള്&zwj;ക്ക് മുന്നിലുമുള്ള തൊഴിലന്വേഷകരുടെ നീണ്ട ക്യൂ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ പ്രത്യക്ഷ കാഴ്ചകളായി മാറുന്നു. അതേസമയം മറ്റൊരു കൂട്ടര്&zwj; സ്വന്തം നിലയില്&zwj; തൊഴിലുകള്&zwj; കണ്ടെത്തി അങ്ങോട്ട് നീങ്ങുന്നു. ചിലര്&zwj; സ്വന്തമായി ബിസിനസുകളിലേക്ക് നീങ്ങുന്നു. മറ്റ് ചിലര്&zwj; സെയില്&zwj;സ് എക്സിക്യൂട്ടീവും ഇന്&zwj;ഷുറന്&zwj;സ് ഏജന്&zwj;റുമായി മാറുന്നു. അതേസമയം, സ്വന്തം സ്വപ്നങ്ങള്&zwj;ക്ക് പിന്നാലെ സഞ്ചരിക്കുന്നവരും കുറവല്ല. അത്തരമൊരാളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അലക്&zwnj;സാന്ദ്ര ഹാൾമാൻ എന്ന 25 വയസ് മാത്രമുള്ള യുഎസ് യുവതി തനിക്ക് ഇഷ്ടമുള്ളിടത്തെല്ലാം കറങ്ങി നടന്ന് മാസം സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപ.&amp;nbsp;&lt;/p&gt; &lt;p&gt;ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൂടെ കറങ്ങി നടന്ന് അലക്സാന്ദ്ര കഴിഞ്ഞ ആറ് മാസത്തിനുള്ളില്&zwj; സംമ്പാദിച്ചത് 58 ലക്ഷം രൂപയിലധികം. അതായത് ഒരു മാസം കുറഞ്ഞത് 10 ലക്ഷത്തോളം രൂപ എന്ന കണക്കില്&zwj;. അലക്സാന്ദ്ര ചെയ്യുന്നതെന്താണെന്നല്ലേ? പോകുന്ന സ്ഥലങ്ങളില്&zwj; നിന്നെല്ലാം അവര്&zwj; തന്&zwj;റെ ഫോണില്&zwj; ചിത്രങ്ങളെടുക്കുന്നു. പിന്നീട് ഈ ചിത്രങ്ങള്&zwj; അവര്&zwj; ഓണ്&zwj;ലൈന്&zwj; വഴി വില്&zwj;ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചിത്രങ്ങള്&zwj; വിറ്റാണ് അവര്&zwj; മാസം 10 ലക്ഷത്തോളം രൂപ സമ്പാദിക്കുന്നത്. ഇത്തരത്തില്&zwj; നിങ്ങള്&zwj;ക്കും സ്വന്തം ചുറ്റുപാടുകളില്&zwj; നിന്നുള്ള ചിത്രങ്ങള്&zwj; ഉപയോഗിച്ച് മാസം ലക്ഷങ്ങള്&zwj; സമ്പാദിക്കാമെന്നും അലക്സാന്ദ്രിയ പറയുന്നു. ' സോഷ്യൽ മീഡിയ, വെബ്&zwnj;സൈറ്റുകൾ, മറ്റ് മാധ്യമങ്ങൾ തുടങ്ങി വിവിധ മാർക്കറ്റിംഗ് പ്ലാറ്റ്&zwnj;ഫോമുകളിൽ പരസ്യമായി ഉപയോഗിക്കുന്നതിനാവശ്യമായ ചിത്രങ്ങളാണ് എടുക്കുന്നത്. പിന്നീട് ആ ചിത്രങ്ങൾ കമ്പനികൾക്ക് വിൽക്കുന്നു.' അലക്&zwnj;സാന്ദ്ര പറയുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;പണം സമ്പാദിക്കുന്നതിനൊപ്പം അലക്സാന്ദ്രയ്ക്ക് ഹോട്ടൽ താമസത്തിനോ എന്തെങ്കിലും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനോ പലപ്പോഴും പണം നല്&zwj;കേണ്ടതില്ല. അവയെല്ലാം കമ്പനികള്&zwj; തന്നെ സ്പോര്&zwj;സര്&zwj; ചെയ്യുന്നു. സിയാറ്റിൽ യൂണിവേഴ്&zwnj;സിറ്റിയിൽ ഫിലിം മേക്കിംഗിൽ ബിരുദം നേടിയ അലക്സാന്ദ്ര, ആദ്യം പ്രാദേശിക കോഫി ഷോപ്പുകള്&zwj;ക്കും റെസ്റ്റോറന്&zwj;റുകള്&zwj;ക്കും &amp;nbsp;വിർജിൻ ഗാലക്&zwnj;റ്റിക്, ലോറിയൽ തുടങ്ങിയ വലിയ ബ്രാന്&zwj;റുകള്&zwj;ക്കുമായി ഉള്ളടക്കം സൃഷ്ടിച്ച് തുടങ്ങി. 'പക്ഷേ. അന്ന് എനിക്ക് ജീവിതത്തിന്&zwj;റെ രണ്ട് അറ്റം കൂട്ടിമുട്ടികാന്&zwj; കഴിഞ്ഞിരുന്നില്ലെ'ന്ന് അലക്സാന്ദ്ര പറഞ്ഞു. 'വാടകയും പലചരക്ക് വസ്തുക്കള്&zwj; വാങ്ങുന്നതിനുമായി ഒരേ സമയം മടുപ്പിക്കുന്ന മൂന്ന് ജോലികള്&zwj; വരെ എനിക്ക് ചെയ്യേണ്ടിവന്നു. അങ്ങനെയാണ് മറ്റ് വഴികളെ കുറിച്ച് ഞാന്&zwj; ചിന്തിച്ച് തുടങ്ങിയത്.' അവര്&zwj; കൂട്ടിചേര്&zwj;ക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;'ചിലപ്പോള്&zwj; ഞാന്&zwj; കടലിന്&zwj;റെ ചിത്രങ്ങളെടുക്കും മറ്റ് ചിലപ്പോള്&zwj; ഭക്ഷണത്തിന്&zwj;റെ. മാസികകള്&zwj;ക്ക് ഉപയോഗിക്കാന്&zwj; പറ്റുന്നതരം കവര്&zwj; ഇമേജുകളാണ് ഞാന്&zwj; എടുക്കുന്നതെന്ന് എനിക്ക് തോന്നി. അങ്ങനെ പകര്&zwj;ത്തുന്ന ചിത്രങ്ങള്&zwj; സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് തുടങ്ങി. ചിത്രങ്ങള്&zwj; പങ്കുവയ്ക്കുന്നതോടൊപ്പം ആ ചിത്രങ്ങള്&zwj; അതാത് ബ്രാന്&zwj;റുകള്&zwj;ക്ക് ടാഗ് ചെയ്യും. തുടക്കത്തില്&zwj; വരുമാനമൊന്നും ലഭിച്ചിരുന്നില്ല. പക്ഷേ പതുക്കെ പതുക്കെ ഇതില്&zwj; നിന്നും എനിക്ക് വരുമാനം ലഭിച്ച് തുടങ്ങി. ഇന്ന് എന്&zwj;റെ ഫോട്ടോകള്&zwj;ക്ക് കമ്പനികള്&zwj; വലിയൊരു തുക തന്നെ ഓഫര്&zwj; ചെയ്യുന്നു. ചിലപ്പോള്&zwj; ചില പ്രോഗ്രാമുകള്&zwj;ക്ക് പോകാനുള്ള ടിക്കറ്റ് ലഭിക്കും ഒപ്പം മികച്ച ഹോട്ടലില്&zwj; താമസവും.' അലക്സാന്ദ്ര പറയുന്നു. കഴിഞ്ഞില്ല. 'ഏങ്ങനെ യാത്രയില്&zwj; നിന്നും പണം നേടാം' എന്ന പേരില്&zwj; അലക്സാന്ദ്ര ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ഒരു വെബ്സൈറ്റും അലക്സാന്ദ്രയ്ക്കുണ്ട്. പണം സമ്പാദിക്കാനുള്ള ടെക്നിക്കുകളെ കുറിച്ച് അലക്സാന്ദ്ര ഉപദേശവും നല്&zwj;കും. ചെറിയൊരു ഫീസ് നല്&zwj;കണമെന്ന് മാത്രം.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/special/us-woman-earns-58-lakhs-in-six-months-from-photography-sftqio"/>
        </item>
        <item>
            <title><![CDATA[ഒരു ജനതയുടെ കാത്തിരിപ്പ്! ഉയരെ..ഉയരെ... ഇതാ ദക്ഷിണാഫ്രിക്ക]]></title>
            <link>https://www.asianetnews.com/special/27-years-of-wait-finally-this-time-for-south-africa/articleshow-c05t73r</link>
            <guid isPermaLink="true">https://www.asianetnews.com/special/27-years-of-wait-finally-this-time-for-south-africa/articleshow-c05t73r</guid>
            <pubDate>Sun, 15 Jun 2025 12:44:07 +0530</pubDate>
            <description><![CDATA[&lt;p&gt;പലകുറി സ്വപ്നയാത്രയില്&zwj; വഴിമുടക്കിയ ഓസ്ട്രേലിയയും പ്രകൃതിയും ഇത്തവണ ടെമ്പ ബാവുമയുടെ സംഘത്തിന് തടസമായില്ല, അതും ഒരുപക്ഷേ കാലത്തിന്റെ കണക്കുകൂട്ടലായിരിക്കണം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jxs70amz7zhn91bvbxvhz0v1/befunky-collage--1--1749971643039.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലത്തിന്റെ ക്രൂരതകള്&zwj;ക്ക് ഒരു അറുതിയില്ലെ. ക്രിക്കറ്റിന് അവരെ പരീക്ഷിച്ച് മതിയായില്ലെ. നിര്&zwj;ഭാഗ്യമെന്ന വാചകം ഒരിക്കല്&zwj;ക്കൂടി അവരെ തേടിയെത്തുകയാണോ.&lt;/p&gt;&lt;p&gt;ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്&zwj; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് പൂര്&zwj;ത്തിയാകുമ്പോള്&zwj; ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ഈ വരികള്&zwj; വന്നിട്ടുണ്ടാകണം...&lt;/p&gt;&lt;p&gt;വില്&zwj;സ് ഇന്റര്&zwj;നാഷണല്&zwj; കപ്പ്-നോക്കൗട്ട് ട്രോഫിയെന്ന് വിളിക്കപ്പെടുകയും പിന്നീട് ചാമ്പ്യൻസ് ട്രോഫിയായി പരിണമിക്കുകയും ചെയ്ത ടൂര്&zwj;ണമെന്റ്, 98ല്&zwj; ധാക്കയില്&zwj;. ഹൻസി ക്രോണിയുടെ സംഘം കിരീടമുയര്&zwj;ത്തിയ നിമിഷത്തില്&zwj; നിന്ന് ലോര്&zwj;ഡ്&zwnj;സിലേക്കുള്ള ദൂരം 9,722 ദിവസമായിരുന്നു. അതിനിടിയില്&zwj; 14 നോക്കൗട്ട് രാവുകള്&zwj;. മത്സരത്തിന്റെ അവസാന മണിക്കൂറുകള്&zwj; അവര്&zwj;ക്ക് വിധിച്ചിട്ടുള്ളതായിരുന്നില്ല, കിരീടങ്ങളുടെ തിളക്കത്തിനരികീലൂടെ നീങ്ങിയപ്പോഴെല്ലാം പ്രോട്ടിയാസിന്റെ കുപ്പായമണിഞ്ഞവരുടെ കണ്ണ് നനഞ്ഞെ ഈ നൂറ്റാണ്ട് കണ്ടിട്ടുള്ളു...&lt;/p&gt;&lt;p&gt;നാലാം നാള്&zwj; ഹോം ഓഫ് ക്രിക്കറ്റില്&zwj;, കളിയുടെ പരമോന്നത ഫോര്&zwj;മാറ്റില്&zwj;, ദക്ഷിണാഫ്രിക്കയ്ക്കും ഒരു കിരീടത്തിനുമിടയിലെ ദൂരം ഒറ്റയക്ക റണ്&zwj;സുകളിലേക്ക് ചുരുങ്ങുകയാണ്. സ്കോര്&zwj;ബോര്&zwj;ഡിലേക്ക് ചേരുന്ന ഓരോ റണ്&zwj;സിനും നിലയ്ക്കാത്ത ആരവം.&lt;/p&gt;&lt;p&gt;ബെഡിങ്ഹാമും വെരെയ്&zwnj;നും അതിസമ്മര്&zwj;ദത്തിലായിരുന്നിരിക്കണം, ഭൂതകാലത്തില്&zwj; തങ്ങളെ വേട്ടയാടിയ ദുസ്വപ്നങ്ങള്&zwj; മിന്നിമറിഞ്ഞിട്ടുണ്ടാകണം മനസിലൂടെ. കാത്തിരിപ്പ് അവസാനിക്കുന്ന ആ നിമിഷത്തിലേക്കുള്ള ദൂരമേറുന്നപോലെ തോന്നിച്ചിട്ടുണ്ടാകണം..&lt;/p&gt;&lt;p&gt;കമന്ററി ബോക്&zwnj;സില്&zwj; ഷോണ്&zwj; പൊള്ളോക്കിന് ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല. ഗ്രെയിം സ്മിത്ത് ബൗണ്ടറിക്കരികില്&zwj; അക്ഷമനായി കാണപ്പെട്ടു. ഗ്യാലറിയില്&zwj; എബി ഡിവില്ലിയേഴ്&zwnj;സ് കണ്ണ് ചിമ്മാതെ നോക്കിയിരിക്കുകയാണ്...&lt;/p&gt;&lt;p&gt;മിച്ചല്&zwj; സ്റ്റാര്&zwj;ക്കെന്ന ഇതിഹാസത്തിന്റെ പന്ത് കവര്&zwj; പോയിന്റിലേക്ക് ഡ്രൈവ് ചെയ്തു വെരെയ്ൻ. നിരാശയുടെ 27 വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം മഴവില്&zwj; ദേശത്തിനൊരു കിരീടം. പലകുറി സ്വപ്നയാത്രയില്&zwj; വഴിമുടക്കിയ ഓസ്ട്രേലിയയും പ്രകൃതിയും ഇത്തവണ ടെമ്പ ബാവുമയുടെ സംഘത്തിന് തടസമായില്ല, അതും ഒരുപക്ഷേ കാലത്തിന്റെ കണക്കുകൂട്ടലായിരിക്കണം..ലോര്&zwj;ഡ്&zwnj;സിന്റെ ബാല്&zwj;ക്കണിയിലും ഗ്യാലറിയിലും കമന്ററി ബോക്സിലും ടെലിവിഷനുകളുടേയും മൊബൈല്&zwj; ഫോണുകളുടേയും തെളിഞ്ഞത് ഓരേ ആനന്ദം.&lt;/p&gt;&lt;p&gt;ബവുമ, എയ്&zwnj;ഡൻ മാര്&zwj;ക്രം, കഗിസൊ റബാഡ. ഈ മൂന്ന് പേരിന്റെ തിളക്കം കൂടിനില്&zwj;ക്കുമ്പോഴും, ഐസിസി ഇവന്റുകളിലെ അതിയാകര്&zwj;ക്ക് മുന്നില്&zwj; പ്രോട്ടിയാസ് കാഴ്&zwnj;ചവെച്ചത് ഒരു സമ്പൂര്&zwj;ണ ടീം ഗെയിമായിരുന്നു. കലാശപ്പോരിലേക്ക് സഞ്ചരിച്ചെത്തിയ വഴികള്&zwj; കാഠിന്യമുള്ളതായിരുന്നിരിക്കില്ല. പക്ഷേ, ജയങ്ങളുടെ മാറ്റ് കുറവായിരുന്നില്ല.&lt;/p&gt;&lt;p&gt;മറുവശത്ത് പേരുകള്&zwj; തട്ടിച്ചുനോക്കിയാല്&zwj; ഓസീസിനപ്പുറം ഒരു കിരീടവകാശിയെ ഫൈനലിന് ശേഷം സങ്കല്&zwj;പ്പിക്കാൻ പോലുമാകുമായിരുന്നില്ല. അത്രത്തോളം ശക്തര്&zwj;, അല്ല അതിശക്തര്&zwj;. ഫൈനലുകളുടേയും കിരീടങ്ങളുടേയും തഴക്കവും വഴക്കവും വന്ന 11 പേ&zwj;ര്&zwj;.&lt;/p&gt;&lt;p&gt;ബാവുമയുടെ സംഘത്തില്&zwj; പലരും ടെസ്റ്റ് ക്രിക്കറ്റില്&zwj; തങ്ങളുടെ ആദ്യ പാഠങ്ങളുടെ താളുകളിലായിരുന്നു. ആ ചുവന്ന പന്ത് വിരലിലെണ്ണാവുന്ന മത്സരങ്ങളില്&zwj; മാത്രം തൊട്ടവരുമുണ്ടായിരുന്നു. പക്ഷേ, ആ കിരീടത്തിലേക്കുള്ള അവരുടെ സംഭാവനകള്&zwj; ഒരിക്കലും അത്ര ചെറുതായിരുന്നില്ല.&lt;/p&gt;&lt;p&gt;ഇംഗ്ലീഷ് കാര്&zwj;മേഘങ്ങള്&zwj;ക്ക് കീഴില്&zwj; ഓസീസ് ബാറ്റര്&zwj;മാരെ പിടിച്ചുലച്ച റബാഡ, ലഹരിമരുന്ന് വിവാദത്തിലും തളരാത്ത വീര്യം, കൂട്ടുനിന്ന യാൻസണും എൻഗിഡിയും മുള്&zwj;ഡറും മഹരാജും. പേശികളെ വലിഞ്ഞുമുറുക്കി നയിച്ച ബവുമ, ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ഇന്നിങ്സ് ഫൈനലിനായി കാത്തുവെച്ച മാര്&zwj;ക്രം, റിക്കല്&zwj;ട്ടണിന്റേയും മുള്&zwj;ഡറിന്റേയും തുടക്കങ്ങള്&zwj;, ബെഡിങ്ഹാമിന്റെ നിലയുറപ്പിക്കല്&zwj;, ഓസീസിന് അവസരം നല്&zwj;കാതെയുള്ള സ്റ്റബ്&zwnj;സിന്റെ പ്രതിരോധം...&lt;/p&gt;&lt;p&gt;ഇതിനെല്ലാം ഒപ്പം ഫീല്&zwj;&zwj;ഡില്&zwj; തങ്ങളുടെ ശരീരവും മനസും മുഴുവനായി നല്&zwj;കിയവര്&zwj;, പകരമായി പലപ്പോഴുമെത്തിയ കോര്&zwj;ബിൻ ബോഷ്...ബവുമ പറഞ്ഞതുപോലെ തന്നെ ഒത്തൊരുമിക്കുകയായിരുന്നു അവര്&zwj;...&lt;/p&gt;&lt;p&gt;ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഷുക്രി കോണ്&zwj;റാഡിന്റെ ഒരു നിമിഷം ചേര്&zwj;ത്തുവെക്കുകയാണിവിടെ. ചാമ്പ്യൻഷിപ്പിലെ പാകിസ്ഥാനെതിരായ നിര്&zwj;ണായകമായ മത്സരത്തില്&zwj; 148 റണ്&zwj;സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 19-3 എന്ന നിലയിലേക്ക് വീണു.&lt;/p&gt;&lt;p&gt;തിരിച്ചുവരാൻ പ്രചോദന വാക്കുകളായിരുന്നില്ല കോണ്&zwj;റാഡ് പറഞ്ഞത്, മറിച്ച് ഇങ്ങനെയായിരുന്നു. നിങ്ങള്&zwj;ക്ക് എക്കാലവും ചോക്കേഴ്&zwnj;സ് എന്ന് അറിയപ്പെടണോ. ആ ചോദ്യത്തിന് വല്ലാത്തൊരു ആഴമുണ്ടായിരുന്നു. അന്ന് ജയത്തിന്റെ വശത്തായിരുന്നു മത്സരം അവസാനിച്ചപ്പോള്&zwj; ദക്ഷിണാഫ്രിക്ക.&lt;/p&gt;&lt;p&gt;അതൊരു സ്പാര്&zwj;ക്കായിരുന്നു, അവിടെ നിന്നായിരുന്നു തുടക്കവും, അതൊടുവില്&zwj; ആ സില്&zwj;വർവെയറിലെത്തി നിന്നു. പ്രതിരോധത്തിന്റെ ചെറുത്തുനില്&zwj;പ്പിന്റെ മനോധൈര്യത്തിന്റെയെല്ലാം പരീക്ഷണവേദിയാണ് ടെസ്റ്റ് ക്രിക്കറ്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്&zwj; ആ പരീക്ഷണങ്ങളെല്ലാം അതിജീവിച്ചായിരുന്നു പ്രോട്ടിയാസിന്റെ കിരീരധാരണം സംഭവിച്ചതും.&lt;/p&gt;&lt;p&gt;കേശവ് മഹരാജിന്റെ കണ്ണീരിലുണ്ടായിരുന്നു ആ നാല് ദിവസം മറികടന്ന വെല്ലുവിളികളുടെ ആഴം...വൈവിദ്യങ്ങളാല്&zwj; വിഭജിക്കപ്പെട്ടവരെ ഒന്നിപ്പിക്കുന്ന ക്രിക്കറ്റിന്റെ ആ മാജിക്ക് ഇന്നലെ ലോര്&zwj;ഡ്&zwnj;സിലും പ്രതിഫലിച്ചു, ദക്ഷിണാഫ്രിക്കയുടെ തെരുവോരങ്ങളില്&zwj; ആനന്ദിക്കുന്നവരിലേക്ക് അത് പടർന്നു...ബാവുമയോളം അനുയോജ്യനായൊരാള്&zwj; ആ നിമിഷത്തിന് വഴിയൊരുക്കാനുണ്ടായിരുന്നില്ല...A chance for them to rejoice, forget their issues and come together! ക്ലാസ് ഓഫ് 25.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/27-years-of-wait-finally-this-time-for-south-africa/articleshow-c05t73r"/>
        </item>
        <item>
            <title><![CDATA[ഡോക്ടര്‍ കുടുംബത്തിലെ സിനിമാമോഹി; ഇന്ന് 600 കോടിയുടെ ദൃശ്യവിസ്‍മയം ഒരുക്കിയ സംവിധായകന്‍]]></title>
            <link>https://www.asianetnews.com/special/the-life-journey-of-kalki-2898-ad-movie-director-nag-ashwin-sfqs6e</link>
            <guid isPermaLink="true">https://www.asianetnews.com/special/the-life-journey-of-kalki-2898-ad-movie-director-nag-ashwin-sfqs6e</guid>
            <pubDate>Thu, 27 Jun 2024 19:34:43 +0530</pubDate>
            <description><![CDATA[&lt;p&gt;മാസ് കമ്യൂണിക്കേഷനില്&zwj; ബിരുദം നേടിയ നാഗിന്&zwj;റെ സിനിമാ ആഗ്രഹങ്ങള്&zwj;ക്ക് അച്ഛനമ്മമാര്&zwj; എതിര് നിന്നില്ല.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01j1czgn65derqe34jcp6f8k19/befunky-collage--12-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിനിമാ പാരമ്പര്യമുള്ളവരും അല്ലാത്തവരുമായ ചലച്ചിത്ര പ്രവര്&zwj;ത്തകരുടെ യാത്രകള്&zwj;ക്ക് ഒരു പ്രധാന വ്യത്യാസമുണ്ട്. ആദ്യത്തെ വിഭാഗക്കാര്&zwj;ക്ക് ആദ്യ അവസരം എളുപ്പം ലഭിക്കുമെങ്കില്&zwj; രണ്ടാമത് പറഞ്ഞവര്&zwj;ത്ത് അതിനായി ഏറെ അലയേണ്ടിവന്നേക്കാം. എന്നാല്&zwj; അക്കൂട്ടത്തിലെ കഴിവുറ്റ, നിശ്ചയദാര്&zwj;ഢ്യക്കാര്&zwj;ക്ക് മുന്നില്&zwj; അവസരങ്ങള്&zwj; ചുവപ്പ് പരവതാനി തന്നെ വിരിക്കും. നാഗ് അശ്വിന്&zwj; എന്ന സംവിധായകന്&zwj; രണ്ടാമത് പറഞ്ഞ ഗണത്തില്&zwj; പെട്ട ആളാണ്. ഒരു ഡോക്ടര്&zwj; കുടുംബത്തില്&zwj; ജനിച്ച് സിനിമ സ്വപ്നം കണ്ട് ആരംഭിച്ച നാഗ് ഇന്ന് ഇന്ത്യ കണ്ട ഏറ്റവും ബൃഹത്തായ ചലച്ചിത്ര വിസ്മയങ്ങളില്&zwj; ഒന്നിന്&zwj;റെ സംവിധായകനാണ്. അതെ, ഇന്ന് തിയറ്ററുകളിലെത്തിയ ബ്രഹ്&zwj;മാണ്ഡ ചിത്രം കല്&zwj;കി 2898 എഡിയുടെ സംവിധായകന്&zwj;.&lt;/p&gt; &lt;p&gt;ഡോക്ടര്&zwj;മാരായ ജയറാമിന്&zwj;റെയും ജയന്തി റെഡ്ഡിയുടെയും മകനായി 1986 ല്&zwj; ഹൈദരാബാദിലാണ് നാഗ് അശ്വിന്&zwj;റെ ജനനം. സഹോദരി നിഖില റെഡ്ഡി അച്ഛനമ്മമാരുടെ വഴി തന്നെ സ്വീകരിച്ചപ്പോള്&zwj; സിനിമയായിരുന്നു നാഗിന്&zwj;റെ സ്വപ്നം. മണിപാലില്&zwj; നിന്ന് മാസ് കമ്യൂണിക്കേഷനില്&zwj; ബിരുദം നേടിയ നാഗിന്&zwj;റെ സിനിമാ ആഗ്രഹങ്ങള്&zwj;ക്ക് അച്ഛനമ്മമാര്&zwj; എതിര് നിന്നില്ല. സാമ്പത്തിക സാഹചര്യങ്ങള്&zwj; കൂടി അനുകൂലമായതോടെ ന്യൂയോര്&zwj;ക്ക് ഫിലിം അക്കാദമിയില്&zwj; ചലച്ചിത്ര സംവിധാനം പഠിക്കാന്&zwj; സാധിച്ചു. എന്നാല്&zwj; സഹസംവിധായകനായി ഏഴ് വര്&zwj;ഷത്തോളം പ്രവര്&zwj;ത്തിച്ചതിന് ശേഷമാണ് അദ്ദേഹം അരങ്ങേറ്റ ചിത്രവുമായി എത്തിയത്.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;നേനു മീകു തെലുസാ എന്ന ചിത്രത്തിലൂടെ അജയ് ശാസ്ത്രിയുടെ സഹസംവിധായകന്&zwj; ആയിക്കൊണ്ടാണ് നാഗ് അശ്വിന്&zwj;റെ ടോളിവുഡ് പ്രവേശം. പിന്നീട് തെലുങ്കിലെ പ്രമുഖ സംവിധായകന്&zwj; ശേഖര്&zwj; കമ്മുലയ്ക്കൊപ്പം രണ്ട് ചിത്രങ്ങളിലും സംവിധാന സഹായിയായി പ്രവര്&zwj;ത്തിച്ചു. ലീഡര്&zwj;, ലൈഫ് ഈസ് ബ്യൂട്ടിഫുള്&zwj; എന്നിവയായിരുന്നു ചിത്രങ്ങള്&zwj;. ഈ ചിത്രങ്ങളിലെല്ലാം ചെറിയ റോളുകളില്&zwj; ക്യാമറയ്ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടു നാഗ് അശ്വിന്&zwj;.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;നാനിയെ നായകനാക്കി ഒരുക്കിയ കമിംഗ് ഓഫ് ഏജ് ഡ്രാമ യെവഡേ സുബ്രഹ്&zwj;മണ്യത്തിലൂടെ 2015 ലാണ് നാഗ് അശ്വിന്&zwj;റെ സംവിധാന അരങ്ങേറ്റം. സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്&zwj; ചിത്രം കഷ്ടിച്ച് രക്ഷപെട്ടു. എന്നാല്&zwj; കരിയറിലെ രണ്ടാം ചിത്രത്തിലൂടെ ഏറ്റവും ആവശ്യമുണ്ടായിരുന്ന ബ്രേക്ക് അദ്ദേഹം നേടിയെടുത്തു. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി ആയിരുന്നു ചിത്രം. നായകനായി ദുല്&zwj;ഖര്&zwj; എത്തിയ ചിത്രമെന്ന നിലയില്&zwj; മലയാളി സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ സിനിമയാണ് ഇത്. 2020 ലാണ് ഇന്ന് ഇന്ത്യന്&zwj; സിനിമയുടെ തന്നെ വിസ്മയമായി മാറിയിരിക്കുന്ന കല്&zwj;ക്കിയുടെ പ്രഖ്യാപനം നാഗ് നടത്തിയത്. എന്നാല്&zwj; കല്&zwj;ക്കി എന്നായിരുന്നില്ല അപ്പോഴത്തെ പേര്, മറിച്ച് പ്രോജക്റ്റ് കെ എന്നായിരുന്നു.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;എന്നാല്&zwj; കൊവിഡ് പശ്ചാത്തലത്തില്&zwj; നീണ്ടുപോയ സിനിമയുടെ ചിത്രീകരണം 2021 ജൂലൈയില്&zwj; മാത്രമേ ആരംഭിക്കാനായുള്ളൂ. ഇന്ത്യന്&zwj; സിനിമയില്&zwj; അധികം വന്നിട്ടില്ലാത്ത സയന്&zwj;സ് ഫിക്ഷന്&zwj; ആക്ഷന്&zwj; വിഭാഗത്തില്&zwj; പെടുന്ന ചിത്രത്തിന്&zwj;റെ ബജറ്റ് 600 കോടിയാണ്! രാമോജിയിലാണ് ചിത്രത്തിനായുള്ള ബ്രഹ്&zwj;മാണ്ഡ സെറ്റുകള്&zwj; ഒരുങ്ങിയത്. പ്രഭാസിന്&zwj;റെ പേര് മാത്രമാണ് ആദ്യം കേട്ടതെങ്കില്&zwj; അമിതാഭ് ബച്ചന്&zwj;, കമല്&zwj; ഹാസന്&zwj;, ദീപിക പദുകോണ്&zwj;, ദിഷ പഠാനി എന്നിങ്ങനെ പല ഭാഷാ അഭിനേതാക്കളുടെ നീണ്ട കാസ്റ്റിംഗ് ലിസ്റ്റ് പലപ്പോഴായി പ്രഖ്യാപിക്കപ്പെട്ടു. വമ്പന്&zwj; പ്രീ റിലീസ് ഹൈപ്പുമായി വരുന്ന ചിത്രങ്ങളെ ഭയത്തോടെയാണ് ഇന്&zwj;ഡസ്ട്രി നോക്കാറ്. ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങള്&zwj; വരുന്നപക്ഷം എടുത്ത പണി അത്രയും വൃഥാവിലാകുമെന്ന് സിനിമക്കാര്&zwj;ക്ക് അറിയാം. എന്നാല്&zwj; ഹോളിവുഡിനുള്ള ഇന്ത്യന്&zwj; മറുപടിയെന്ന് സിനിമാപ്രേമികളാല്&zwj; പ്രശംസിക്കപ്പെടുമ്പോള്&zwj; നാഗ് അശ്വിന്&zwj;&zwnj; എന്ന സംവിധായകന്&zwj;റെ കാഴ്ചപ്പാടും ദൃഢനിശ്ചയവുമാണ് അംഗീകരിക്കപ്പെടുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ALSO READ : ക്രൈം ത്രില്ലര്&zwj; ചിത്രം 'ഗുമസ്&zwj;തന്&zwj;' വരുന്നു; ഫസ്റ്റ് ലുക്ക് എത്തി&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/special/the-life-journey-of-kalki-2898-ad-movie-director-nag-ashwin-sfqs6e"/>
        </item>
        <item>
            <title><![CDATA[ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടാകുമോ ? ആരൊക്കെ ആകും മത്സരാർത്ഥികൾ ? കൊടുമ്പിരി കൊള്ളുന്ന ചർച്ചകൾ]]></title>
            <link>https://www.asianetnews.com/special/bigg-boss-malayalam-ultimate-details-contestant-sfqrde</link>
            <guid isPermaLink="true">https://www.asianetnews.com/special/bigg-boss-malayalam-ultimate-details-contestant-sfqrde</guid>
            <pubDate>Thu, 27 Jun 2024 19:36:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു സീസൺ കഴിഞ്ഞ് ഏതാനും മാസത്തെ ഗ്യാപ് എപ്പോഴും ഉണ്ടാകാറുണ്ട്. ഇതിനിടയിൽ ആണ് തമിഴ്, ഹിന്ദി ഭാഷകളിൽ ഒക്കെ അൾട്ടിമേറ്റ് നടത്തിയിട്ടുള്ളത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01j1cyrddh2vkb8taazxqwkxtg/befunky-collage--4-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളില്&zwj; നടക്കുന്ന ബിഗ് ബോസിന്&zwj;റെ മലയാളം പതിപ്പ് ആറ് സീസണുകളാണ് ഇതിനകം പൂര്&zwj;ത്തിയാക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ബിഗ് ബോസ് മലയാളം സീസണ്&zwj; 6 ഗ്രാന്&zwj;ഡ് ഫിനാലെയില്&zwj; ജിന്റോ ആണ് ടൈറ്റില്&zwj; വിജയി ആയത്. തങ്ങളുടെ പ്രീയതാരം വിജയി ആയതിന്റെ ആഘോത്തിലാണ് ഫാൻസുകാർ. അതേസമയം ബിഗ് ബോസ് സോഷ്യല്&zwj; മീഡിയ ഗ്രൂപ്പുകളില്&zwj; ഈ ദിവസങ്ങളില്&zwj; നടക്കുന്ന ഒരു പ്രധാന ചര്&zwj;ച്ച, ബിഗ് ബോസ് അള്&zwj;ട്ടിമേറ്റിന്&zwj;റെ സാധ്യതയെക്കുറിച്ചാണ്. ബിഗ് ബോസ് അള്&zwj;ട്ടിമേറ്റ് എന്ന പേരില്&zwj; തമിഴിലും ബിഗ് ബോസ് ഹള്ള ബോല്&zwj; എന്ന പേരില്&zwj; ഹിന്ദിയിലും ഇത് നടന്നിട്ടുണ്ട്.&lt;/p&gt; &lt;p&gt;&lt;strong&gt;എന്താണ് ബിഗ് ബോസ് അൾട്ടിമേറ്റ് ?&lt;/strong&gt;&lt;/p&gt; &lt;p&gt;മുന്&zwj; സീസണുകളിലെ മത്സരാര്&zwj;ഥികളെ വച്ചാണ് ബിഗ് ബോസ് അൾട്ടിമേറ്റ് നടത്തുന്നത്. അതായത് വിജയികൾ ആകാത്ത എന്നാൽ വളരെ സ്ട്രോംഗ് ആയിട്ടുള്ള മത്സരാർത്ഥികൾ ആയിരിക്കും അൾട്ടിമേറ്റിൽ ഭാഗമാകുക. വിജയികൾക്ക് ഒരിക്കലും അൾട്ടിമേറ്റിൽ പങ്കെടുക്കാൻ സാധിക്കില്ല. &amp;nbsp;എന്നാൽ സീസണുകളിൽ ഒരിക്കലും പങ്കെടുക്കാത്ത ചില പുതിയ മത്സരാർത്ഥികൾക്ക് വൈൽഡ് കാർഡുകളായി ഷോയിൽ പങ്കുചേരാൻ സാധിക്കും. ഒപ്പം ടോപ് ഫൈവിൽ വന്നിട്ടുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. 100 ദിവസവും അൾട്ടിമേറ്റ് ഉണ്ടായിരിക്കില്ല. ഒരു മാസമോ ഒന്നര മാസമോ ഒക്കെയെ ഷോ ഉണ്ടാകാൻ ചാൻസ് ഉള്ളൂ.&lt;/p&gt; &lt;p&gt;&lt;strong&gt;മലയാളം ബിബി അൾട്ടിമേറ്റ് ഉണ്ടാകുമോ ? എന്ന് ?&lt;/strong&gt;&lt;/p&gt; &lt;p&gt;മൂന്നാം സീസൺ കഴിഞ്ഞത് മുതൽ പ്രേക്ഷകർ ചോദിക്കുന്ന കാര്യമാണ് മലയാളം ബിഗ് ബോസ് അൾട്ടിമേറ്റ്. ഒരു സീസൺ കഴിഞ്ഞ് ഏതാനും മാസത്തെ ഗ്യാപ് എപ്പോഴും ഉണ്ടാകാറുണ്ട്. ഇതിനിടയിൽ ആണ് തമിഴ്, ഹിന്ദി ഭാഷകളിൽ ഒക്കെ അൾട്ടിമേറ്റ് നടത്തിയിട്ടുള്ളത്. അതുപോലെ ഓരോ സീസൺ കഴിയുന്തോറും മലയാളം ബിഗ് ബോസ് ആരാധകരും കാത്തിരുന്നു. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. എന്നാലിപ്പോൾ ആറ് സീസണുകൾ കഴിഞ്ഞതോടെ മലയാളം അൾട്ടിമേറ്റിന്റെ സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്. ഇന്റർവ്യുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലുമൊക്കെ മുൻ സീസൺ മത്സരാർത്ഥികൾ ഇതേപറ്റി പറയുന്നുമുണ്ട്. അങ്ങനെ ആണെങ്കിൽ സെപ്റ്റംബറിൽ അൾട്ടിമേറ്റ് ഉണ്ടാകും. അതിന് മുൻപും നടക്കാൻ സാധ്യതയേറെ ആണെന്നാണ് റിവ്യുവർന്മാരുടെ വാദം. അല്ലെങ്കിൽ അടുത്ത വർഷം എങ്കിലും അൾട്ടിമേറ്റ് ഉറപ്പായും ഉണ്ടാകുമെന്നും ഇവർ പറയുന്നുണ്ട്. എന്തായാലും സീസൺ 7ന് മുൻപ് അൾട്ടിമേറ്റ് വേണമെന്നാണ് പ്രേക്ഷക വാദം.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&lt;strong&gt;മത്സരാർത്ഥികൾ ആരൊക്കെ ?&lt;/strong&gt;&lt;/p&gt; &lt;p&gt;മലയാളത്തില്&zwj; അള്&zwj;ട്ടിമേറ്റ് വന്നാല്&zwj; ആരൊക്കെയുണ്ടാവും എന്നതാണ് ബിഗ് ബോസ് പ്രേമികള്&zwj;ക്കിടയിലെ പ്രധാന ചര്&zwj;ച്ച. നേരത്തെ പറഞ്ഞത് പോലെ കഴിഞ്ഞ അഞ്ച് സീസണിൽ നിന്നുള്ള വിജയി അല്ലാത്ത മത്സരാർത്ഥികൾ ഷോയിൽ എത്തും. എന്നാൽ സീസൺ ആറിലെ കണ്ടസ്റ്റന്റ് ഉണ്ടാകില്ലെന്നാണ് വിവരം. ഇവർ ബിബി മലയാളം അൾട്ടിമേറ്റ് സീസൺ 2ൽ ഉണ്ടാകാനാണ് സാധ്യത.&lt;/p&gt; &lt;p&gt;കഴിഞ്ഞ അഞ്ച് സീസണുകളിൽ തിളങ്ങിയ പതിനഞ്ച് മത്സരാർത്ഥികളുമായി ബിഗ് ബോസ് അൾട്ടിമേറ്റ് നടത്തണമെന്നാണ് സോഷ്യൽ മീഡിയകളിലെ ചർച്ചകൾ. പേളി, ഷിയാസ്, രഞ്ജിനി, രജിത് കുമാർ, ആര്യ, ഫിറോസ് ഖാൻ, റോബിൻ, ബ്ലെസ്ലി, ജാസ്മിൻ മൂസ, റിയാസ്, അഖിൽ മാരാർ, ശോഭ, വിഷ്ണു, റോബിൻ രാധാകൃഷ്ണൻ, റിയാസ് സലിം, പവൻ, ഡിംബൽ, വീണാ നായർ, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, അഖിൽ കുട്ടി, സജ്ന, നിമിഷ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. അതേസമയം, സീസണുകളിലെ വിന്നർന്മാരായ സാബു മോൻ, അഖിൽ മാരാർ, മണിക്കുട്ടൻ തുടങ്ങിയവരും അൾട്ടിമേറ്റിൽ വരണമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്.&lt;/p&gt; &lt;p&gt;&lt;strong&gt;സീസൺ ആറിലെ ആരൊക്കെ ?&lt;/strong&gt;&lt;/p&gt; &lt;p&gt;ബിഗ് ബോസ് റിവ്യൂവർമാരുടെ റിപ്പോർട്ട് പ്രകാരം സീസൺ ആറിലെ മത്സരാർത്ഥികൾ അൾട്ടിമേറ്റിൽ ഉണ്ടായിരിക്കില്ല. ഇനി അഥവാ ഈ സീസണിലെ മത്സരാർത്ഥികൾ അൾട്ടിമേറ്റിൽ ഉണ്ടാകുക ആണെങ്കിൽ അതാരൊക്കെ എന്ന ചർച്ചയും സോഷ്യൽ ലോകത്ത് നിറഞ്ഞിട്ടുണ്ട്. സിബിൻ, അഭിഷേക് ശ്രീകുമാർ, ജാസ്മിൻ, ഗബ്രി തുടങ്ങിയവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;'മാം​ഗല്യം തന്തുനാനെനാ..'; വിവാഹത്തിനൊരുങ്ങി മീരാ നന്ദൻ, ആഘോഷമേളത്തിൽ താരമായി കല്യാണചെക്കനും&lt;/p&gt; &lt;p&gt;എന്തായാലും മലയാളം അൾട്ടിമേറ്റിന് വൻവരവേൽപ്പാകും ലഭിക്കുക എന്ന് സോഷ്യൽ മീഡിയ ചർച്ചകളിൽ നിന്നും വ്യക്തമാണ്. കൂടാതെ സ്ട്രോങ് മത്സരാർത്ഥികൾ ആയിട്ടും വോട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തുപോയ, ആരാധക പ്രീയം ഏറെ നേടിയ മത്സരാർത്ഥികൾക്കും തങ്ങളുടെ ഗെയിം മികച്ച രീതിയിൽ പ്രകടിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ഉറപ്പാണ്. എന്തായാലും മലയാളം ബിബി അൾട്ടിമേറ്റ് വരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/special/bigg-boss-malayalam-ultimate-details-contestant-sfqrde"/>
        </item>
        <item>
            <title><![CDATA[പൂർണതയകന്ന ഒരു കളിജീവിതം, പ്രിയപ്പെട്ട ജോട്ട...നന്ദി!]]></title>
            <link>https://www.asianetnews.com/special/lad-from-portugal-forever-diogo-jota-articleshow-gp5lwop</link>
            <guid isPermaLink="true">https://www.asianetnews.com/special/lad-from-portugal-forever-diogo-jota-articleshow-gp5lwop</guid>
            <pubDate>Fri, 04 Jul 2025 11:05:40 +0530</pubDate>
            <description><![CDATA[&lt;p&gt;ആൻഫീല്&zwj;ഡിലെ കോപ് സ്റ്റാൻഡിന് മുന്നില്&zwj; നിന്ന് ചുവപ്പണിഞ്ഞ ആ ഗ്യാലറിയുടെ സ്നേഹം ഡിയോഗൊ ജോട്ട ഏറ്റുവാങ്ങിയിട്ട് അധികനാളായിട്ടില്ല&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jz9yrvs01q8bp3pzwg5ks30x/vk-8-1751607176992.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രണ്ട് ഫുട്ബോള്&zwj; താരങ്ങളില്ലാതെ മാത്രമല്ല നാം ഉറക്കമുണര്&zwj;ന്നത്...മൂന്ന് കുഞ്ഞുങ്ങള്&zwj; അവരുടെ പിതാവില്ലാതെ ഉറക്കമുണര്&zwj;ന്നിരിക്കുന്നു...ഒരു അച്ഛനും അമ്മയും അവരുടെ മക്കളില്ലാതെ ഉറക്കമുണര്&zwj;ന്നിരിക്കുന്നു...തന്റെ അരികില്&zwj; ഭര്&zwj;ത്താവില്ലാതെ ഒരു ഭാര്യയും ഉറക്കമുണര്&zwj;ന്നിരിക്കുന്നു...&lt;/p&gt;&lt;p&gt;ആൻഫീല്&zwj;ഡിലെ കോപ് സ്റ്റാൻഡിന് മുന്നില്&zwj; നിന്ന് ചുവപ്പണിഞ്ഞ ആ ഗ്യാലറിയുടെ സ്നേഹം ഡിയോഗൊ ജോട്ട ഏറ്റുവാങ്ങിയിട്ട് അധികനാളായിട്ടില്ല...അയാള്&zwj; മുന്നിലേക്ക് വന്നപ്പോള്&zwj; അയാള്&zwj;ക്കായി അവര്&zwj; പാടി ശീലിച്ച വരികള്&zwj; അന്ന് ആവര്&zwj;ത്തിച്ചിരുന്നു...&lt;/p&gt;&lt;p&gt;Oh, he wears the number 20,&lt;/p&gt;&lt;p&gt;He will take us to victory,&lt;/p&gt;&lt;p&gt;And when he&rsquo;s running down the left wing,&lt;/p&gt;&lt;p&gt;He&rsquo;ll cut inside and score for LFC.&lt;/p&gt;&lt;p&gt;He&rsquo;s a lad from Portugal,&lt;/p&gt;&lt;p&gt;Oh, his name is Diogo!&lt;/p&gt;&lt;p&gt;നെഞ്ചില്&zwj; കൈ അമ&zwj;ര്&zwj;ത്തിയാണ് അന്നയാള്&zwj; തിരികെ നടന്നത്...&lt;/p&gt;&lt;p&gt;നാളുകള്&zwj;ക്കിപ്പുറം ആൻഫീല്&zwj;ഡിന് പുറത്തെ പുല്&zwj;ത്തകിടികള്&zwj;ക്ക് മുകളില്&zwj; ജോട്ടയെ തേടി ചുവപ്പു പൂക്കളെത്തിയിരിക്കുന്നു...ജോട്ട അണിഞ്ഞിരുന്ന 20-ാം നമ്പര്&zwj; ജഴ്&zwnj;സിയവിടെ വിരിക്കപ്പെട്ടു...അതിലെ വരികള്&zwj; ഇങ്ങനെയായിരുന്നു...In loving memory of the lad from Portugal, forever a champion!&lt;/p&gt;&lt;p&gt;ജോട്ടയിനിയില്ല എന്ന വാചകം ആൻഫീല്&zwj;ഡിന് മുന്നില്&zwj; മൗനം പാലിച്ചവരുടെ കാതുകളില്&zwj; അപ്പോഴും മുഴങ്ങിയിട്ടുണ്ടാകണം, അവരുടെ ഹൃദയമിടിപ്പ് പതിവിലും വേഗത്തിലായിരുന്നിരിക്കണം, അവരുടെ വിരലുകളില്&zwj; വിറയല്&zwj; മാറിയിട്ടുണ്ടാകില്ല...തൊട്ടരികിലുണ്ടായിരുന്ന ഒരാള്&zwj; മടങ്ങിയതുപോലൊരു തോന്നല്&zwj;...ഇംഗ്ലീഷ് സമ്മറിന്റെ എല്ലാ തെളിച്ചവുമുണ്ടായിരുന്ന ലിവര്&zwj;പൂളിലിലെ ആ പകലിന് വല്ലാത്തൊരു ഇരുട്ടായിരുന്നു...&lt;/p&gt;&lt;p&gt;മൈതാനത്തുനിന്ന് മടങ്ങുമ്പോഴെല്ലാം തലയുയര്&zwj;ത്തി ജോട്ട നോക്കുമായിരുന്നു, ഒരു വ്യാഴവട്ടക്കാലത്തിലധികമായി തനിക്കൊപ്പമുണ്ടായിരുന്ന പ്രിയ റൂത്തിനെ, അവരുടെ കുഞ്ഞുങ്ങളെ. തിളക്കമില്ലാതെ പോര്&zwj;ട്ടൊയിലെ ഒരു കുഞ്ഞുക്ലബ്ബില്&zwj; പന്തുതട്ടിയ കാലം മുതല്&zwj; ജോട്ടയ്ക്ക് ഒപ്പമുണ്ടവള്&zwj;...&lt;/p&gt;&lt;p&gt;ഒരിക്കലും മറക്കാത്ത ഒരു ദിവസമെന്ന അടിക്കുറിപ്പില്&zwj; വിവാഹവീഡിയോ ലോകത്തിന് മുന്നിലേക്ക് നല്&zwj;കിയിട്ട് മണിക്കൂറുകള്&zwj; മാത്രമാണ് പിന്നിടുന്നത്...ആ സുന്ദരമായ നിമിഷങ്ങള്&zwj;ക്ക് കീഴില്&zwj; ലോകമിന്ന് കണ്ണീരുപൊഴിക്കുകയാണ്...അവരെങ്ങെനെയായിരിക്കും കഴിഞ്ഞ രാവ് താണ്ടിയിട്ടുണ്ടാകുക...അറിയില്ല...&lt;/p&gt;&lt;p&gt;ഒരുപതിറ്റാണ്ടിലധികം ആ മാന്ത്രികപന്ത് തട്ടിയവന് കരിയറും ജീവിതവും പൂര്&zwj;ണതയിലേക്ക് എത്തിക്കാൻ മരണമെന്ന മാറ്റിനിര്&zwj;ത്താനാകാത്ത അതിഥി അനുവദിച്ചില്ല. പോ&zwj;ര്&zwj;ച്ചുഗല്&zwj; ഇതിഹാസവും ജോട്ടയുടെ സഹതാരവുമായി ക്രിസ്റ്റ്യാനൊ റൊണാള്&zwj;ഡൊ പറഞ്ഞതുപോലെ, It doesn't make any sense.&lt;/p&gt;&lt;p&gt;ഗോണ്ടോമർ എസ്&zwnj; സിയില്&zwj; തുടങ്ങിയതാണ് കളിജീവിതം. അത്ലറ്റിക്കൊ മാഡ്രിഡും പോർട്ടോയും കടന്ന കരിയർ. വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ പ്രീമിയർ ലീഗില്&zwj; തിരിച്ചെത്തിച്ചാണ് തെളിയുന്നത്. സാദിയോ മാനെയും മുഹമ്മദ് സലായും റോബർട്ടോ ഫെർമീനോയും അണിനിരക്കുന്ന ലിവർപൂളിന്റെ തലയെടുപ്പുള്ള മുന്നേറ്റനിരയില്&zwj; സ്വന്തമായി ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുത്തവൻ.&lt;/p&gt;&lt;p&gt;അസാധ്യ ട്രിബിളർ, പെനാലിറ്റി ബോക്&zwnj;സിനുള്ളില്&zwj; പ്രതിരോധക്കോട്ടകളെ വെട്ടിമാറ്റുന്ന ഫിനിഷർ. സ്ട്രൈക്കറായും വിങ്ങറായും ഫോള്&zwj;സ് 9 ആയുമെല്ലാം 20-ാം നമ്പറില്&zwj; ജോട്ട കെട്ടിയാടി വേഷങ്ങള്&zwj; മിന്നിമറയുന്നുണ്ട് ഫുട്ബോള്&zwj; ലോകത്ത്. യോർഗൻ ക്ലോപ്പിന്റെ ചെമ്പടയിലെ പ്രധാനിയായി മാറുമ്പോള്&zwj; ജോട്ടയ്ക്ക് ആരാധകർ ഒരു പേരുമിട്ടു. ജോട്ട ദ സ്ലോട്ടർ.&lt;/p&gt;&lt;p&gt;ഇംഗ്ലീഷ് ഫൂട്ബോള്&zwj; ലീഗ് കപ്പ് സെമിയില്&zwj; ആഴ്&zwnj;സണലിനെതിരെ രണ്ടാം പാദത്തില്&zwj; ഇരട്ട ഗോള്&zwj;, കഴിഞ്ഞ സീസണില്&zwj; കിരീടത്തിലേക്കുള്ള യാത്രയില്&zwj; നോട്ടിങ്ഹാമിനെതിരെ വഴുതിവീഴുമെന്ന് തോന്നിയപ്പോഴും ജോട്ടയുടെ പാദം ലിവർപൂള്&zwj; ആരാധകരുടെ ഹൃദയമിടിപ്പ് സാധാരണമാക്കി മാറ്റിയവൻ.&lt;/p&gt;&lt;p&gt;ലിവർപൂളിനായി നേടിയ അവസാന ഗോള്&zwj;, എവർട്ടണെതിരെ. ആ ഒറ്റഗോള്&zwj; വിജയം ലിവർപൂളിനെ കിരീടത്തിലേക്ക് കൂടുതല്&zwj; അടുപ്പിക്കുകയായിരുന്നു. ജോട്ടയെന്ന ഫുട്ബോളറിന്റെ എല്ലാ ക്വാളിറ്റിയും തെളിഞ്ഞ നിമിഷങ്ങള്&zwj; ആ ഗോളിലുണ്ടായിരുന്നു. ബോക്സിനുള്ളിലെ ഡ്രിബിളിങ് പാഠവം, പ്രതിരോധനിരയെ കബളിപ്പിക്കുന്ന ടേണുകള്&zwj;, പെർഫെക്റ്റ് ഫിനിഷ്...&lt;/p&gt;&lt;p&gt;ഇനിയൊരിക്കലും അത്തരമൊരു നിമിഷം ആവർത്തിക്കുകയില്ലെന്ന യാഥാർത്ഥ്യം എങ്ങനെ ഉള്&zwj;ക്കൊള്ളും...പുതിയ സീസണിനായി ആൻഫീല്&zwj;ഡിന്റെ കവാടങ്ങള്&zwj; തുറക്കപ്പെടുമ്പോള്&zwj; 20-ാം നമ്പർ ജഴ്&zwnj;സിയില്&zwj; പന്തുതട്ടാൻ ജോട്ടയില്ല...അപ്പോഴും ഗ്യാലറിയില്&zwj; ഇരുന്ന അവർ പാടും, തൊണ്ട ഇടറി, നിറ കണ്ണുകളോടെ...ഡിയോഗൊ ജോട്ടാ...യു വില്&zwj; നെവർ വാക്ക് എലോണ്&zwj;...നന്ദി ജോട്ട..&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/lad-from-portugal-forever-diogo-jota-articleshow-gp5lwop"/>
        </item>
        <item>
            <title><![CDATA[ഒറ്റയാള്‍ പടയായിരുന്നില്ല! ബെംഗളൂരു എങ്ങനെ ഒരു വിന്നിങ് ടീമായി മാറി?]]></title>
            <link>https://www.asianetnews.com/special/how-rcb-converted-themselves-into-a-champion-team-sxbqe1</link>
            <guid isPermaLink="true">https://www.asianetnews.com/special/how-rcb-converted-themselves-into-a-champion-team-sxbqe1</guid>
            <pubDate>Wed, 04 Jun 2025 14:45:18 +0530</pubDate>
            <description><![CDATA[&lt;p&gt;പതിവുപോലെ കോലിക്ക് ചുറ്റുമായിരുന്നില്ല ബെംഗളൂരു നിലകൊണ്ടത്, കോലിക്കപ്പുറത്തേക്ക് മാനേജ്മെന്റ് ചുവടുവെച്ചു&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jwx2hjn4c1f8fk3j9zz3y3w3/vk-8.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എത്രയെത്ര വര്&zwj;ഷങ്ങള്&zwj; കടന്നുപോയി, കുരുന്നായിരിക്കെ ഒപ്പം കൂടിയവര്&zwj; കൗമാരം താണ്ടി, കൗമാരത്തിലുണ്ടായിരുന്നവര്&zwj; യവ്വനം കടന്നു, യവ്വനം പിന്നിട്ടവര്&zwj; കളിയാക്കലുകളുടെ കയത്തിലേക്ക് എറിയപ്പെട്ടു. പരിഹാസങ്ങളുടെ പ്രായം 18 വര്&zwj;ഷമാണ്, കാത്തിരിപ്പിന്റേതും...&lt;/p&gt; &lt;p&gt;ഒടുവില്&zwj; ആ നാള്&zwj; ആവരെയും തേടിയെത്തി. കാലത്തിന്റെ കാവ്യനീതിയെന്നവണ്ണം 18-ാം നമ്പറുകാരനൊരുക്കിയ സാമ്രാജ്യത്തിനായി 18-ാം സീസണില്&zwj; രജത് പാട്ടിദാറും ദിനേശ് കാര്&zwj;ത്തിക്കും ആൻഡി ഫ്ലവറും ചേര്&zwj;ന്നൊരു രസക്കൂട്ടുണ്ടാക്കി. രോഹിതും ധോണിയും ഗംഭീറുമെല്ലാം പലകുറി രുചിച്ച ആ മോഹക്കപ്പില്&zwj; മുത്തമിടാൻ അയാള്&zwj;ക്കുമായി, അയാള്&zwj;ക്കൊപ്പം അവര്&zwj;ക്കും.&amp;nbsp;&lt;/p&gt; &lt;p&gt;രാജാവ് കിരീടം അണിഞ്ഞിരിക്കുന്നു, ആരാധകരുടെ കിരീട ദാഹത്തിന് അറുതിയായിരിക്കുന്നു, മൂന്ന് തവണ നിഷേധിക്കപ്പെട്ട ആ നിമിഷം റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരു വീണ്ടെടുത്തത് കൃത്യമായ കണക്കുകൂട്ടലുകളോടെയായിരുന്നു. മറ്റ് സീസണുകളില്&zwj; നിന്ന് വിഭിന്നമായി പ്രകടമായ മാറ്റങ്ങള്&zwj; ബെംഗളൂരുവിന്റെ ടീമില്&zwj; കാണാനാകും.&amp;nbsp;&lt;/p&gt; &lt;p&gt;കൃത്യമായ റോളുകള്&zwj; ഓരോ താരത്തിനുമുണ്ടായിരുന്നു. പോയ സീസണുകള്&zwj; പരിശോധിക്കുക, വിരാട് കോലി എന്ന പേരിനപ്പുറം, ഒപ്പം, അല്ലെങ്കില്&zwj; തൊട്ടുപിന്നിലെങ്കിലും കിടപിടിക്കാൻ എത്ര ബാറ്റര്&zwj;മാര്&zwj; ബെംഗളൂരുവിനുണ്ടായിരുന്നു. ഒരു എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ലെസിസ്, ക്രിസ് ഗെയില്&zwj;...ഇവിടെ ചുരുങ്ങുന്നു ബാറ്റിങ് നിര.&amp;nbsp;&lt;/p&gt; &lt;p&gt;ഇത്തവണ അങ്ങനെയായിരുന്നില്ല, മാച്ച് വിന്നേഴ്&zwnj;സിനാല്&zwj; സമ്പന്നമായ ഒരുനിരയെ പടുത്തുയര്&zwj;ത്തുകയായിരുന്നു ലക്ഷ്യം. പവര്&zwj;പ്ലേയില്&zwj; ആധിപത്യം ഉറപ്പിക്കാൻ മുതല്&zwj; ഫിനിഷ് ചെയ്യാൻ വരെ, ന്യൂബോളില്&zwj; മാന്ത്രികത പുറത്തെടുക്കാനാകുന്നവര്&zwj; മുതല്&zwj; ഡെത്ത് ഓവറുകളില്&zwj; കരുത്തുകാട്ടുന്നവര്&zwj; വരെ.&lt;/p&gt; &lt;p&gt;പതിവുപോലെ കോലിക്ക് ചുറ്റുമായിരുന്നില്ല ബെംഗളൂരു നിലകൊണ്ടതും. ഓപ്പണിങ് സ്ലോട്ടിലേക്ക് ഫില്&zwj; സാള്&zwj;ട്ടെത്തുന്നു. 403 റണ്&zwj;സ്. പകരക്കാരനായി ജേക്കബ് ബെഥല്&zwj;. കോലിക്ക് പിന്നിലായി ദേവദത്ത് പടിക്കല്&zwj;, 150 സ്ട്രൈക്ക് റേറ്റില്&zwj; 247 റണ്&zwj;സ്. മധ്യനിരയെ കാക്കാൻ രജത് പാട്ടിദാറും ജിതേഷ് ശര്&zwj;മയും. പാട്ടിദാര്&zwj; നേടിയത് 312 റണ്&zwj;സ്.&lt;/p&gt; &lt;p&gt;ജിതേഷിന്റെ സംഭാവനയെ ലക്നൗവിനെതിരായ അത്ഭുത ഇന്നിങ്സുകൊണ്ട് ചുരുക്കാനാകില്ല. വിക്കറ്റിന് പിന്നില്&zwj; ജിതേഷ് എത്രത്തോളം നിര്&zwj;ണായകമായിരുന്നുവെന്നത് പല മത്സരങ്ങളും തെളിയിച്ചു. ഫിനിഷര്&zwj; റോളില്&zwj; ടിം ഡേവിഡ്. 185 സ്ട്രൈക്ക് റേറ്റില്&zwj; 187 റണ്&zwj;സാണ് ഡേവിഡ് നേടിയത്. ഏറ്റവും നിര്&zwj;ണായകമായത് മറ്റൊന്നായിരുന്നു.&lt;/p&gt; &lt;p&gt;പ്രോപ്പര്&zwj; ഓള്&zwj; റൗണ്ടര്&zwj;മാരുടെ സാന്നിധ്യം. കൃണാല്&zwj; പാണ്ഡ്യയും റൊമാരിയോ ഷെപേര്&zwj;ഡും. കൃണാല്&zwj; ടീമിലുണ്ടാകണമെന്നതില്&zwj; കാര്&zwj;ത്തിക്കിനുള്&zwj;പ്പടെ നിര്&zwj;ബന്ധമുണ്ടായിരുന്നു. കിരീടം ഉറപ്പിച്ചത് കൃണാലായിരുന്നു, ശ്രേയസിന്റെ വിക്കറ്റ് നേടിയത് ഷെപേര്&zwj;ഡായിരുന്നു. ഫൈനലില്&zwj; മാത്രം ചുരുങ്ങാത്തതായിരുന്നു ഇരുവരുടേയും മികവ്. കൃണാല്&zwj; 109 റണ്&zwj;സും 17 വിക്കറ്റും. ഷെപേര്&zwj;ഡ് 70 റണ്&zwj;സും ആറ് വിക്കറ്റും. &amp;nbsp;&lt;/p&gt; &lt;p&gt;എക്&zwnj;സ് ഫാക്ടറായത്, ജോഷ് ഹേസല്&zwj;വുഡ് എന്ന വലം കയ്യൻ പേസറാണ്. ഹേസല്&zwj;വുഡിനെ ബെംഗളൂരു ടീമിലെടുത്തതിന്റെ പ്രധാന കാരണം ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയുക എന്നതായിരുന്നു. കണ്&zwj;സിസ്റ്റന്റായി 140ന് മുകളില്&zwj; എറിയില്ലെങ്കിലും ഹേസല്&zwj;വുഡിന്റെ ലെങ്ത് പന്തുകളിലെ കൃത്യതയെ മറികടക്കുക എളുപ്പമല്ല. ടെസ്റ്റ് മാച്ച് ലെങ്തുകളില്&zwj; ട്വന്റി 20യില്&zwj; വിക്കറ്റ് വീഴ്ത്തുന്ന റണ്&zwj; തടയുന്ന താരം.&lt;/p&gt; &lt;p&gt;ക്വാളിഫയര്&zwj; ഒന്നിലെ സ്പെല്ലുകള്&zwj; ഉദാഹരിക്കാനാകും ഇവിടെ. രാജസ്ഥാൻ റോയല്&zwj;സിനെതിരായ സീസണിലെ രണ്ടാം മത്സരവും പറയാം. രാജസ്ഥാന് ജയിക്കാൻ രണ്ട് ഓവറില്&zwj; 18 റണ്&zwj;സ്. 19-ാം ഓവര്&zwj; എറിയാനെത്തിയ ഹേസല്&zwj;വുഡ് വിട്ടുകൊടുത്തത് ഒരു റണ്&zwj;സ് മാത്രമായിരുന്നു, നേടിയത് രണ്ട് വിക്കറ്റും. അന്നറിഞ്ഞതാണ് ഹേസല്&zwj;വുഡിന്റെ പന്തുകളുടെ മൂല്യം. 22 വിക്കറ്റുകളാണ് നേട്ടം.&lt;/p&gt; &lt;p&gt;ഹേസല്&zwj;വുഡിനൊപ്പം ഭുവനേശ്വര്&zwj; കുമാറിന്റെ പരിചയസമ്പത്തും യാഷ് ദയാലെന്ന് ഫൈറ്ററുടെ സ്പെല്ലുകളും. ലഭിച്ച അവസരങ്ങള്&zwj; പൂര്&zwj;ണമായും വിനിയോഗിച്ച സുയാഷ്. 18 വര്&zwj;ഷത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിര, സ്ഥിരതയോടെ പ്രകടനങ്ങള്&zwj; പുറത്തെടുക്കുന്ന ബാറ്റിങ് നിര. വണ്&zwj; മാൻ ആര്&zwj;മിയില്&zwj; നിന്ന് ഒരു വിന്നിങ് ടീമായി ബെംഗളൂരു പരിണമിക്കുകയായിരുന്നു.&lt;/p&gt; &lt;p&gt;വിരാട് കോലിക്കായി, ആരാധകര്&zwj;ക്കായ് കിരീടം ഉയര്&zwj;ത്തുമെന്ന് ഉറപ്പിച്ചായിരുന്നു പാട്ടിദാര്&zwj; സീസണിന് തുടക്കമിട്ടത്. ചെപ്പോക്കും വാംഖഡയും ഒന്നരപതിറ്റാണ്ടിന് ശേഷം കീഴടക്കി, ഈഡനില്&zwj; ആറ് വര്&zwj;ഷത്തിന് ശേഷം ഉയിര്&zwj;പ്പ്. എവേ മത്സരങ്ങളിലൊരിക്കല്&zwj;പ്പോലും പരാജയത്തിന് വശത്ത് നില്&zwj;ക്കേണ്ടി വന്നില്ല. ബെംഗളൂരു പലതും തിരുത്തി തുടങ്ങിയിരുന്നു...&lt;/p&gt; &lt;p&gt;ഒടുവില്&zwj;, അഹമ്മദാബാദിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ പ്രതീക്ഷ, കാത്തിരിപ്പ്, പരിഹാസത്തിന്റെ നാളുകള്&zwj;, നിരാശ, എല്ലാത്തിനും അസ്തമയം. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഐക്കോണിക്കായ നിമിഷങ്ങളിലൊന്നിനായിരുന്നു അഹമ്മദബാദില്&zwj; ഉദയമുണ്ടായത്...ഈ സാല കപ് നംദെ എന്ന് പറഞ്ഞ് പതിറ്റാണ്ടുകള്&zwj; കളിയാക്കിവരോട് പാട്ടിദാര്&zwj; പറഞ്ഞു, ഈ സാല കപ്പ് നംദു.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/how-rcb-converted-themselves-into-a-champion-team-sxbqe1"/>
        </item>
        <item>
            <title><![CDATA[20 കൊല്ലം പഴക്കമുള്ള 'ഗോസിപ്പ് ഭൂതത്തെ' തുറന്ന് വിട്ട് തൃഷയുടെ പോസ്റ്റ്; ദളപതി തൃഷ ബന്ധം വീണ്ടും ചര്‍ച്ച !]]></title>
            <link>https://www.asianetnews.com/special/are-vijay-and-trisha-dating-internet-sleuths-investigate-the-curious-case-of-the-elevator-selfie-and-birthday-wish-vvk-sfo6x5</link>
            <guid isPermaLink="true">https://www.asianetnews.com/special/are-vijay-and-trisha-dating-internet-sleuths-investigate-the-curious-case-of-the-elevator-selfie-and-birthday-wish-vvk-sfo6x5</guid>
            <pubDate>Wed, 26 Jun 2024 09:54:41 +0530</pubDate>
            <description><![CDATA[&lt;p&gt;ദളപതി വിജയ് രാഷ്ട്രീയ പാർട്ടി ആരംഭിച്ച് തമിഴ്&zwnj;നാട് രാഷ്ട്രീയത്തില്&zwj; സജീവമാകാന്&zwj; ആഗ്രഹിക്കുന്നു എന്നതിനാല്&zwj; ഈ അഭ്യൂഹം ഒരു പ്രശ്നമാകുമെന്ന് നിരവധി ആരാധകരും വിശ്വസിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01h9x834mxmx44wjhthmz0grx9/vijay-and-trisha.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;തമിഴ് സൂപ്പര്&zwj;താരം വിജയിക്ക് ജൂൺ 22 ന് 50 വയസ്സ് തികഞ്ഞു. എന്നാല്&zwj; തമിഴ് നാട്ടിനെ നടുക്കിയ മദ്യ &amp;nbsp;ദുരന്തത്തെത്തുടർന്ന് വലിയ ആഘോഷങ്ങളിൽ ഏർപ്പെടരുതെന്ന് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തെ പല പ്രമുഖരും ദളപതിക്ക് ജന്&zwj;മദിന ആശംസകൾ നേർന്നപ്പോൾ. ജൂണ്&zwj; 23ന് ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷം വിജയിക്കൊപ്പം ലിഫ്റ്റില്&zwj; നില്&zwj;ക്കുന്ന ഫോട്ടോ സഹിതം വിജയ്ക്ക് ആശംസകൾ നേര്&zwj;ന്നിരിക്കുകയാണ് നടി തൃഷ കൃഷ്ണന്&zwj;.&lt;/p&gt; &lt;p&gt;എന്നാല്&zwj; പുതിയ ഗോസിപ്പുകള്&zwj;ക്കാണ് ഈ ചിത്രം വഴിവച്ചത്. ചിത്രം വൈറലായെങ്കിലും അതിനൊപ്പം സോഷ്യൽ മീഡിയയിൽ പല പുതിയ കാര്യങ്ങളും ഉയര്&zwj;ന്നുവന്നു. എക്&zwnj;സിലെ നിരവധി ആരാധകർ ഈ ഫോട്ടോ 'ഡീകോഡ്' ചെയ്യാൻ തുടങ്ങിയതോടെയാണ് 'വിജയിയും തൃഷയും തമ്മില്&zwj; അഫെയറാണ്' എന്ന തരത്തില്&zwj; വരെ ഗോസിപ്പ് പൊന്തി വന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;തൃഷ പോസ്റ്റ് ചെയ്ത ഈ ചിത്രം വിദേശത്ത് വെച്ച് ഒരുമിച്ചുള്ള യാത്രയിൽ എടുത്തതാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. തൃഷയ്&zwnj;ക്കൊപ്പമുള്ള ചിത്രത്തിലും എയർപോർട്ടിൽ എത്തിയപ്പോഴും വിജയ്&zwnj;യുടെ അതേ ജോഡി ഷൂസ് കണ്ടിരുന്നതായി ചില ആരാധകർ പഴയ ഫോട്ടോ വച്ച് കണ്ടെത്തി.&amp;nbsp;&lt;/p&gt;  &lt;p&gt;Guys hear me out! Trisha&rsquo;s instagram had a lot of things to decode. ❤️♾️ these 3 emojis are code for Vijay. All posts with Vijay have these 3 emojis (1/3) https://t.co/OU3EKxAQrd pic.twitter.com/NFU3OPE5GA&lt;/p&gt; &mdash; V2 (@V2_dhan) June 23, 2024  &lt;p&gt;തൃഷയുടെ ആരാധകർ പോസ്റ്റ് ചെയ്ത മറ്റ് ചിത്രങ്ങളും ഇതിന് പിന്നാലെ ഡീക്കോഡ് ചെയ്യപ്പെട്ടു. അവ വിജയുടെ പുതിയ അപ്പാർട്ട്മെൻ്റിൽ നിന്ന് എടുത്തതാണ് എന്നാണ് ചിലര്&zwj; കണ്ടെത്തിയത്. എന്തായാലും ഈ ഡീകോഡിംഗും ഗോസിപ്പുകളും വിജയ് ആരാധകര്&zwj;ക്ക് ഇടയില്&zwj; തന്നെ ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്.&lt;/p&gt;  &lt;p&gt;அண்ணியார் கழகம்  Decoded So far&hellip;..  TRISHA VIJAY KEERTHI = #TVK pic.twitter.com/9Z7wTS4PlC&lt;/p&gt; &mdash; Kingsley (@CineKingsley) June 24, 2024  &lt;p&gt;വിജയ്&zwnj;യും തൃഷയും ഒന്നിച്ച ആദ്യ ചിത്രം 2004ലെ ഗില്ലിയാണ്. ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററായി മാറി. ഇതേ ചിത്രം അടുത്തിടെ റീ റിലീസ് ചെയ്തപ്പോഴും ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. അവരുടെ ഓൺ-സ്&zwnj;ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്കിടയില്&zwj; ഏറെ പ്രീതിയുണ്ടാക്കിയിരുന്നു. ഗില്ലിക്ക് ശേഷം അവർ ആദി, തിരുപ്പാച്ചി, കുരുവി എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചുവെങ്കിലും 2008-ൽ കുരുവിക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നില്ല.&amp;nbsp;&lt;/p&gt; &lt;p&gt;ഗില്ലി &amp;nbsp;മുതൽ വിജയും തൃഷയും തമ്മിൽ ബന്ധമുണ്ടെന്നും കുരുവിക്ക് ശേഷം വിജയുടെ കുടുംബം ഇടപെട്ട് സമ്മർദ്ദം ചെലുത്തിയെന്നും അക്കാലത്ത് ഗോസിപ്പുകള്&zwj; ഉണ്ടായിരുന്നു. എന്നാല്&zwj; തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരു താരങ്ങളും അന്ന് വ്യക്തമാക്കി. 15 വർഷങ്ങൾക്ക് ശേഷം 2023ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്.&lt;/p&gt;  &lt;p&gt;One thing I admire about #KamalHaasan is his guts to reveal his relationship status to the public. He's not afraid it'll affect his fan following, unlike some other big stars who hid their divorce for 4 years! Heroes should have guts in real life, not just on screen. pic.twitter.com/EkhOU2BI72&lt;/p&gt; &mdash; Shruthi️ (@WakeUpShruthi_) June 23, 2024  &lt;p&gt;ഇപ്പോള്&zwj; തൃഷയുടെ ഒരു ജന്മദിനാശംസയിലൂടെ വീണ്ടും ആ ഗോസിപ്പിന് ജീവന്&zwj; വച്ചിരിക്കുകയാണ് എന്നാല്&zwj; ചില വിജയ് ആരാധകർ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടായി തള്ളിക്കളയുന്നു. വെങ്കട് പ്രഭുവിനൊപ്പം വിജയുടെ അടുത്ത ചിത്രത്തിൽ അതിഥി വേഷത്തിൽ തൃഷ അഭിനയിക്കുന്നുണ്ട്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്&zwj;റെ ഹൈപ്പ് വര്&zwj;ദ്ധിപ്പിക്കും ഇത്തരം വിവാദങ്ങള്&zwj; എന്നാണ് ചിലര്&zwj; വാദിക്കുന്നത്.&amp;nbsp;&lt;/p&gt; &lt;p&gt;ദളപതി വിജയ് രാഷ്ട്രീയ പാർട്ടി ആരംഭിച്ച് തമിഴ്&zwnj;നാട് രാഷ്ട്രീയത്തില്&zwj; സജീവമാകാന്&zwj; ആഗ്രഹിക്കുന്നു എന്നതിനാല്&zwj; ഈ അഭ്യൂഹം ഒരു പ്രശ്നമാകുമെന്ന് നിരവധി ആരാധകരും വിശ്വസിക്കുന്നു. സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച തുടരുന്നുണ്ടെങ്കിലും തൃഷയോ വിജയോ അവരുടെ പ്രതിനിധികളോ ഈ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.&amp;nbsp;&lt;/p&gt;  &lt;p&gt;IF #vijay #Trisha affiar is true then his politics ambitions will be failure&lt;/p&gt; &mdash; மணிகண்டராஜன் நடராஜன் (@manikandan9682) June 24, 2024  &lt;p&gt;എങ്കിലും വിജയ് ജന്&zwj;മദിന പോസ്റ്റില്&zwj; &amp;nbsp;തൃഷ എഴുതിയത് പോലെ&lsquo;ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ഒരു ശാന്തതയിലേക്കും&rsquo; എന്നത് പോലെ ഒരു കൊടുങ്കാറ്റ് കോളിവുഡില്&zwj; ഈ പോസ്റ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. ശരിക്കും അത് തന്നെയാണ് തൃഷ ഉദ്ദേശിച്ചത് എന്ന് പ്രേക്ഷകരും ചോദിക്കുന്നുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ഹേ റാമില്&zwj; ഷാരൂഖ് പ്രതിഫലം എത്ര വാങ്ങി?: കമൽഹാസൻ വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം വെളിപ്പെടുത്തുന്നു&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;'ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം': ധര്&zwj;മ്മജന്&zwj;റെ 'രണ്ടാം വാഹത്തെക്കുറിച്ച്' രമേഷ് പിഷാരടി&lt;/strong&gt; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/special/are-vijay-and-trisha-dating-internet-sleuths-investigate-the-curious-case-of-the-elevator-selfie-and-birthday-wish-vvk-sfo6x5"/>
        </item>
        <item>
            <title><![CDATA[ജയിച്ചാലും തോറ്റാലും ലാഭം, പണം മറിയുന്ന തെരഞ്ഞെടുപ്പ് ഇടവഴികള്‍! ]]></title>
            <link>https://www.asianetnews.com/special/analysis-on-money-corruption-and-elections-by-s-biju-sm299h</link>
            <guid isPermaLink="true">https://www.asianetnews.com/special/analysis-on-money-corruption-and-elections-by-s-biju-sm299h</guid>
            <pubDate>Tue, 29 Oct 2024 12:40:56 +0530</pubDate>
            <description><![CDATA[&lt;p&gt;സ്ഥാനാര്&zwj;ത്ഥിയായി പരിഗണിക്കുന്നു എന്നൊരു വാര്&zwj;ത്ത മതി, അഭിനവ എം. എല്&zwj; എമാര്&zwj; പിരിവ് തുടങ്ങും. ഏതുനിലയ്ക്കും പത്തിരുപത് ലക്ഷം പിരിഞ്ഞു കിട്ടും. ഇനി ശരിക്കും സ്ഥാനാര്&zwj;ഥി ആയാലോ?&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jb9bgvh29wd1g454y2ktx3ag/biju-chetan.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പണ്ടൊക്കെ വലിയ പെട്ടികളിലാണ് പണമെത്തിച്ചിരുന്നത്. ട്രക്കുകളിലും തീവണ്ടികളിലുമൊക്കെ എത്തുന്ന പണം നേതാക്കളുടെ ശിങ്കിടികള്&zwj; ചെന്നെടുത്ത് പല വഴിക്ക് എത്തിക്കും. മറ്റെല്ലാ വ്യാപാരത്തിലും &amp;nbsp;നടക്കുന്നത് പോലെ ഇവിടെയും ഘട്ടം തോറും ചോര്&zwj;ച്ച സംഭവിക്കും.&lt;/strong&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;''ആപ് കാ ഗാവ് കാ ആദ്മി ഹെനാ, കുഛ് ബാത് കരോ. ഹം കുഛ് &amp;nbsp;കരേഗാ ആപ്&zwnj;കോ ബീ'-അതും പറഞ്ഞ്, ഒന്നെന്നെ നോക്കി അയാള്&zwj; കണ്ണിറക്കി.&amp;nbsp;&lt;/p&gt; &lt;p&gt;25 വര്&zwj;ഷം മുന്&zwj;പാണ്. സ്ഥലം- വടക്കേയിന്ത്യ. ഒരു തെരഞ്ഞെടുപ്പ് റിപ്പോര്&zwj;ട്ട് ചെയ്യാനായി പോയതായിരുന്നു ഞങ്ങള്&zwj;. സ്ഥാനാര്&zwj;ത്ഥി നിര്&zwj;ണ്ണയ ചര്&zwj;ച്ചയുടെ അവസാന ഘട്ടം. കാര്യങ്ങളറിയാന്&zwj; അവിടത്തെ ഒരു പാര്&zwj;ട്ടി ആസ്ഥാനത്ത് പോയതാണ്.&amp;nbsp;&lt;/p&gt; &lt;p&gt;മലയാളിയായ ഒരു നേതാവായിരുന്നു അന്നവിടെ നിരീക്ഷകന്&zwj;. ഞങ്ങളെ കണ്ട നേതാവ് വളരെ സൗഹാര്&zwj;ദ്ദത്തില്&zwj; മലയാളത്തില്&zwj; &amp;nbsp;ദീര്&zwj;ഘനേരം സംസാരിച്ചു. അത് കണ്ട് അടുത്തു വന്ന, കാഴ്ചയില്&zwj; പ്രമുഖനെന്ന് തോന്നിക്കുന്ന, ആ നാട്ടുകാരനായ ഒരാളാണ് ഞാനാദ്യം ഉദ്ധരിച്ച വാചകങ്ങള്&zwj; സംസാരിച്ചത്. 'നിങ്ങളുടെ നാട്ടുകാരനല്ലേ. ഒന്ന് സംസാരിച്ച് ശരിയാക്കൂ. നിങ്ങള്&zwj;ക്കും പ്രയോജനം ഉണ്ടാക്കിത്തരാം' ഇതായിരുന്നു ആ വാചകങ്ങളുടെ &amp;nbsp;സാമാന്യ പരിഭാഷ.&amp;nbsp;&lt;/p&gt; &lt;p&gt;സംസാരം തുടന്ന് കൊണ്ട് അയാള്&zwj; വൈകാതെ നയം വ്യക്തമാക്കി. സ്ഥാനാഥി പട്ടികയില്&zwj; ഒരിടം വേണം. അതിനായി അഞ്ചോ പത്തോ ലക്ഷം മുടക്കാന്&zwj; തയ്യാര്&zwj;. അതിലൊരു പങ്ക് ഇടനിലക്കാര്&zwj;ക്ക് കിട്ടും. ഇടനിലക്കാരാവാമോ എന്നതായിരുന്നു അയാളുടെ ക്ഷണം.&amp;nbsp;&lt;/p&gt; &lt;p&gt;ഞാന്&zwj; ഒന്നും പറഞ്ഞില്ല. അപ്പോള്&zwj; അയാള്&zwj; എന്നോട് മറ്റൊരു കാര്യം തിരക്കി. ''നിങ്ങള്&zwj; എവിടെയാണ് താമസം''&lt;/p&gt; &lt;p&gt;''ഇന്&zwj;ഡ്യന്&zwj; കോഫി ഹൗസ്.''-ഞങ്ങള്&zwj; പറഞ്ഞു. (അവിടത്തെ &amp;nbsp;കോഫി ഹൗസുകളില്&zwj; &amp;nbsp;നല്ല ഭക്ഷണവും മിതമായ വിലയ്ക്കുള്ള താമസ സൗകര്യവും, പോരാഞ്ഞിട്ട് മലയാളി ആതിഥേയത്വവും അന്നുണ്ടായിരുന്നു) . &amp;nbsp;&lt;/p&gt; &lt;p&gt;അതു കേട്ടപ്പോള്&zwj; നേതാവ് മറ്റൊരു ഓഫര്&zwj; മുന്നോട്ട് വെച്ചു. താന്&zwj; താമസിക്കുന്നത് ഒരു നല്ല &amp;nbsp;റിസോര്&zwj;ട്ടിലാണ്. അവിടെ താമസിക്കാം. 'വരുന്നോ...' എന്ന ചോദ്യത്തിന് ഞങ്ങള്&zwj; നല്ല ഓട്ടത്തിലാണ് എന്ന് മറുപടി പറഞ്ഞ് പതിയെ ഞങ്ങള്&zwj; തടിയൂരാന്&zwj; നോക്കി. സംഗതി മനസ്സിലായ നേതാവ് അടുത്ത ഓഫറുമായി എത്തി. തന്റെ ഫാം ഹൗസില്&zwj; രാജകീയ താമസം. അടുത്തക്ഷണം, പുള്ളിക്ക് നന്ദി പറഞ്ഞ് ഞങ്ങള്&zwj; സ്ഥലം വിട്ടു.&lt;/p&gt; &lt;p&gt;അന്ന് രാത്രി ഭോപ്പാലിലെത്തിയപ്പോള്&zwj;, യു.എന്&zwj;. എ വാര്&zwj;ത്താ ഏജന്&zwj;സിയിലെ ഒരു മലയാളി മാധ്യമപ്രവര്&zwj;ത്തകനെ കണ്ടുമുട്ടി. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് നേതാവിന്റെ ഓഫറിന്റെ പൊരുള്&zwj; മനസ്സിലായത്. സ്ഥാനാര്&zwj;ത്ഥിയായി പരിഗണിക്കുന്നു എന്നൊരു വാര്&zwj;ത്ത മതി, അഭിനവ എം. എല്&zwj; എമാര്&zwj; പിരിവ് തുടങ്ങും. ഏതുനിലയ്ക്കും പത്തിരുപത് ലക്ഷം പിരിഞ്ഞു കിട്ടും. ഇനി ശരിക്കും സ്ഥാനാര്&zwj;ഥി ആയാലോ? അപ്പോഴും പിരിവ് നടക്കും. തുക ഇരട്ടിക്കും. പിന്നെ കേന്ദ്രത്തില്&zwj; നിന്നടക്കമുള്ള വിഹിതം വരും. ജയിച്ചാലും തോറ്റാല്&zwj; പോലും ലാഭക്കച്ചവടമാണ്. 'തോറ്റ എം.എല്&zwj; എ' പോലും വലിയ പദവിയാണ്. വ്യവസായികളും ഉദ്യോഗസ്ഥരുമൊക്കെ ഭാവിയിലെ ആ 'പൊട്ടന്&zwj;ഷ്യല്&zwj; ഭീഷണി'ക്ക് മുന്നില്&zwj; താണുവണങ്ങി നില്&zwj;ക്കും. &amp;nbsp;&amp;nbsp; &amp;nbsp; &lt;strong&gt;പാവപ്പെട്ട പണക്കാര്&zwj;!&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;'നാല് &amp;nbsp;കോടിയോളം ചെലവായി. എന്റെ സമ്പാദ്യമെല്ലാം പോയി. എനിക്കായി പ്രവര്&zwj;ത്തിച്ച ചില നേതാക്കള്&zwj; പുതിയ കാറെടുത്തു. ഞാനാവട്ടെ ഭാര്യയെ അന്യദേശത്ത് &amp;nbsp;പണിയെടുക്കാന്&zwj; വിട്ടു. കൂടെ, ഞാനും ഓടി നടന്ന് പണിയെടുക്കുകയാണിപ്പോള്&zwj;...'&lt;/p&gt; &lt;p&gt;'പണക്കാരുടെ ഓരോ പ്രയാസങ്ങളേയ്' എന്ന് പറഞ്ഞ് പുച്ഛിക്കാന്&zwj; വരട്ടെ. &amp;nbsp;നിയമസഭാ തെരഞ്ഞെടുപ്പില്&zwj; മത്സരിച്ച ഒരു സ്ഥാനാത്ഥിയുടെ പരിദേവനമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്&zwj; ഒരു സ്ഥാനാര്&zwj;ഥിക്ക് നിയമസഭാ മണ്ഡലത്തില്&zwj; ചെലവഴിക്കാന്&zwj; അനുവദിച്ചിട്ടുള്ള തുക 40 ലക്ഷം രൂപയാണ്. 2022 വരെ ഇത് 28 ലക്ഷമായിരുന്നു. മണ്ഡലങ്ങളില്&zwj; ജനസംഖ്യാ 12.23 ശതമാനം വര്&zwj;ദ്ധിച്ചതും പണപ്പെരുപ്പം 32.08 ശതമാനം വര്&zwj;ദ്ധിച്ചതും കണക്കിലെടുത്ത് തുക 40 ലക്ഷമായി വര്&zwj;ദ്ധിപ്പിക്കുകയായിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;ഇപ്പറഞ്ഞ 40 ലക്ഷത്തിന്റെ പത്തിരട്ടിയാണ് ഞാന്&zwj; സംസാരിച്ച സ്ഥാനാര്&zwj;ഥിക്ക് ചെലവായത്. ഇതിലും കൂടുതലാകും യഥാര്&zwj;ത്ഥ ചെലവ്. പാര്&zwj;ട്ടികള്&zwj; നല്&zwj;കുന്ന തുക മുതല്&zwj; ബക്കറ്റ് പിരിവ് വരെ വേറെ പലതും &amp;nbsp;ഈ കണക്കില്&zwj;പ്പെടുന്നില്ല. ലോക്&zwnj;സഭയിലേക്ക് ഒരു സ്ഥാനാര്&zwj;ത്ഥിക്ക് ചെലവിടാന്&zwj; അനുവദിച്ചത് 95 ലക്ഷമാണ്. വലിയ പാര്&zwj;ട്ടികളിലെ സ്ഥാനാര്&zwj;ത്ഥിയുടെ യഥാര്&zwj;ത്ഥ ചെലവ് ഉറപ്പായും 40 കോടി വരെയാകും. &amp;nbsp;&lt;/p&gt; &lt;p&gt;ഇത് സാമാന്യവല്&zwj;ക്കരണമല്ല. എല്ലാ സ്ഥാനാര്&zwj;ത്ഥികളും ഇത്ര തുക ചെലവഴിക്കണമെന്നില്ല. ചിലരാവട്ടെ ഇതില്&zwj; കൂടുതല്&zwj; ചെലവഴിക്കുന്നുണ്ടാകാം.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;പണം വരുന്ന വഴികള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്&zwj;ട്ടികളുടെ സ്ഥാനാര്&zwj;ത്ഥികള്&zwj;ക്ക് മെച്ചപ്പെട്ട സഹായം പാര്&zwj;ട്ടി തലത്തില്&zwj; നിന്ന് കിട്ടും. പണ്ടൊക്കെ വലിയ പെട്ടികളിലാണ് പണമെത്തിച്ചിരുന്നത്. ട്രക്കുകളിലും തീവണ്ടികളിലുമൊക്കെ എത്തുന്ന പണം നേതാക്കളുടെ ശിങ്കിടികള്&zwj; ചെന്നെടുത്ത് പല വഴിക്ക് എത്തിക്കും. മറ്റെല്ലാ വ്യാപാരത്തിലും &amp;nbsp;നടക്കുന്നത് പോലെ ഇവിടെയും ഘട്ടം തോറും ചോര്&zwj;ച്ച സംഭവിക്കും. കാശ് അടിച്ചാലും അനധികൃത ഇടപാടായതിനാല്&zwj; വിരട്ടലും തെറി വിളിയിലും ഒതുങ്ങും. അല്ലാതെ പണം വെട്ടിച്ചതിന്റെ പേരില്&zwj; നടപടി എടുക്കാന്&zwj; പറ്റില്ലല്ലോ. അതിനാല്&zwj;, ഈ ഇടപാടുകളില്&zwj; എല്ലാവര്&zwj;ക്കും ഉത്സാഹമാണ്.&lt;/p&gt; &lt;p&gt;കാലം മാറി. പണം കൊണ്ടു വരാന്&zwj; ഇപ്പോള്&zwj; പുത്തന്&zwj; മാര്&zwj;ഗങ്ങളുണ്ട്. അതിലൊരു മാര്&zwj;ഗം നേരിട്ടു കണ്ടത് മുമ്പൊരിക്കല്&zwj; വടക്കേയിന്ത്യയില്&zwj; തെരഞ്ഞെടുപ്പ് റിപ്പോര്&zwj;ട്ടിംഗിന് പോയപ്പോഴാണ്്. ദില്ലി വിമാനത്താവളത്തില്&zwj; പതിവില്ലാതെ &amp;nbsp;ധാരാളം കോര്&zwj;പ്പറേറ്റ് വിമാനങ്ങള്&zwj; കണ്ടു. പിന്നീടാണ് അറിഞ്ഞത്. അതൊക്കെ അതൊക്കെ പാര്&zwj;ട്ടികള്&zwj;ക്ക് തെരഞ്ഞെടുപ്പ് ആവശ്യത്തിന് അവര്&zwj; 'വിട്ടുനല്&zwj;കിയതാണ്.' പണക്കൈമാറ്റത്തിനുള്ള എളുപ്പവഴിയാണ് ഈ സ്വകാര്യ വിമാനങ്ങള്&zwj;. കേരളം പോലെ നല്ല കണക്റ്റിവിറ്റിയിള്ള ഇട്ടാവട്ട സംസ്ഥാനത്ത് പോലും ഹെലികോപ്റ്ററുകള്&zwj; ഉപയോഗിക്കുന്നത് എല്ലായിടത്തും ഓടിയെത്താന്&zwj; മാത്രമാവണമെന്നില്ല എന്നാണ് പറഞ്ഞുവരുന്നത്. പണം കടത്തല്&zwj; വിവരം കിട്ടിയാലും സാധാരണ ഗതിയില്&zwj; ഉദ്യാഗസ്ഥര്&zwj; പരിശോധനക്ക് മുതിരാറില്ല എന്നതാണ് ഇതിന്റെ ഗുണം. ഡ്രോണുകളുടെ ഇക്കാലത്ത് അത് മറ്റൊരു മാര്&zwj;ഗം. മയക്കുമരുന്ന് മുതല്&zwj; ആയുധം വരെ അതിര്&zwj;ത്തി കടന്നെത്തുന്ന ഇക്കാലത്ത് നാട്ടിനുള്ളില്&zwj; പണക്കൈമാറ്റത്തിന് ഡ്രോണ്&zwj; ഉപയോഗിക്കുക അത്ര പ്രയാസമുള്ള കാര്യമെന്നുമല്ല. ഉപയോഗിക്കുന്നവരുമുണ്ടാകാം).&amp;nbsp;&lt;/p&gt; &lt;p&gt;ഇതൊക്കെ ആണെങ്കിലും, മിത്ര സംസ്ഥാനങ്ങളില്&zwj; സുരക്ഷിതമായി ലാന്&zwj;ഡ് &amp;nbsp;ചെയ്യുന്ന പണം സംസ്ഥാന അതിര്&zwj;ത്തി കടന്ന് എത്തിക്കുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നുണ്ട്. ഈയടുത്തക്കാലത്ത് തൃശൂരില്&zwj; വണ്ടിയില്&zwj; കടത്തുകയായിരുന്ന പണം പോലീസ് പിടികൂടിയത് ഓര്&zwj;മ്മയില്ലേ. ഒരു ദേശീയ പാര്&zwj;ട്ടിയുടെ സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവിനെതിരെ ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. ഇത്തരം കേസുകള്&zwj; വീണുകിട്ടുന്നത് സംസ്ഥാന ഭരണക്കാര്&zwj;ക്കും സന്തോഷമാണ്. അതുപയോഗിച്ച് തങ്ങള്&zwj;ക്കെതിരെ &amp;nbsp;കേന്ദ്രത്തിന്റെ കൈയിലുള്ള കേസുകള്&zwj; ഒതുക്കാം. അങ്ങനെ പരസ്പരം ബ്&zwnj;ളാക്ക് മെയില്&zwj; ചെയ്ത് ഇവരെല്ലാം നമ്മളെ &amp;nbsp;വിഡ്ഢികളാക്കികൊണ്ടേയിരിക്കും.&lt;/p&gt; &lt;p&gt;സ്ഥാനാര്&zwj;ഥികളും പാര്&zwj;ട്ടികളും നേരിട്ട് മാത്രമല്ല പണമിടപാടുകള്&zwj; നടത്തുന്നത്. നിക്ഷിപ്ത താത്പര്യമുള്ളവരും അല്ലാത്തവരുമായ വ്യവസായികളും ഇതിലെ കളിക്കാരാണ്. എല്ലാ പ്രമുഖര്&zwj;ക്കും വേണ്ടി വേണ്ട സഹായങ്ങള്&zwj; ചെയ്തുകൊടുക്കുമവര്&zwj;. സ്ഥാനാര്&zwj;ഥിയുടെയും പാര്&zwj;ട്ടിയുടെയോ മുന്നണിയുടെയോ ബലമനുസരിച്ച് ഇതില്&zwj; ഏറ്റക്കുറച്ചില്&zwj; വരും. പണം മാത്രമല്ല &amp;nbsp;വാഹനങ്ങളും ഹോട്ടലുകളുമടക്കം &amp;nbsp;സ്ഥാപനങ്ങളുടെ സൗകര്യങ്ങളും ഇവര്&zwj; വിട്ടു നല്&zwj;കും. ഉപഹാരങ്ങള്&zwj; മുതല്&zwj; മദ്യവും മദിരാക്ഷിയും വരെ ഒരുക്കി കൊടുക്കും. ഇതൊന്നും പുതിയ കാര്യമല്ല. എഴുപത് എണ്&zwj;പത് കാലത്ത് ഉത്പാദിപ്പിച്ചിരുന്ന &amp;nbsp; പുതിയ വാഹനങ്ങള്&zwj; ചില കമ്പനികള്&zwj; ആദ്യം വിട്ടു കൊടുത്തിരുന്നത് തെരഞ്ഞെടുപ്പ് ആവശ്യത്തിനായിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;നിയമസഭാ -ലോക്&zwnj;സഭാ തെരഞ്ഞെടുപ്പുകളില്&zwj; മാത്രമല്ല പഞ്ചായത്ത് മെമ്പര്&zwj; ആവാന്&zwj; പോലും വന്&zwj; പിടിവലിയാണിപ്പോള്&zwj;. അഞ്ച് വര്&zwj;ഷം മുമ്പൊരു തെരഞ്ഞടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം തീരുന്നതിന്റെ അവസാന ദിവസമാണ്. ഊണു കഴിക്കാന്&zwj; വീട്ടില്&zwj; പോവുമ്പോള്&zwj; വഴിയാകെ ബ്&zwnj;ളോക്ക്. വണ്ടിയില്&zwj; കാത്തുകിടക്കവേ അതാ വരുന്നു നീണ്ട വാഹന നിര. കൊട്ടിക്കലാശത്തിനു മുന്&zwj;പുള്ള അവസാന റൗണ്ട് പ്രചാരണത്തിന് വരുന്ന സ്ഥാനാര്&zwj;ത്ഥിയാണ്. പോയയുടന്&zwj; തന്നെ ആള്&zwj; തിരികെ വന്നു. ഒന്ന് നീട്ടി തുപ്പിയാല്&zwj; തീരുന്ന വിസ്തീര്&zwj;ണ്ണമേയുള്ളു നഗരസഭാ വാര്&zwj;ഡിന്. പിന്നീടാണ് &amp;nbsp;അറിഞ്ഞത്, പ്രചാരണത്തിനായി സ്വന്തം നിലയ്ക്ക് കളത്തിലിറക്കിയത് 10 ലക്ഷത്തിലധികമാണ്. പാര്&zwj;ട്ടി വിഹിതം വേറെയും. നഗരസഭാ വാര്&zwj;ഡിലും ജില്ലാ പഞ്ചായത്തിലും ഒരു സ്ഥാനാര്&zwj;ത്ഥിക്ക് പരമാവധി ചെലവഴിക്കാന്&zwj; കഴിയുക ഒന്നര ലക്ഷം രൂപയാണ്. മറ്റിടങ്ങളില്&zwj; ഇതിലും കുറയും. മുനിസിപ്പാലിറ്റികളിലും ബ്ലോക്കിലും 75,000. ഗ്രാമ പഞ്ചായത്തില്&zwj; 25,000. &amp;nbsp;അതിന്റെ എത്രയോ ഇരട്ടിയാണ് സ്ഥാനാര്&zwj;ത്ഥികള്&zwj; ചെലവിടുന്നത്. ഇനി ജയിച്ചാലോ? ഗ്രാമത്തില്&zwj; &amp;nbsp;7000 രൂപയും &amp;nbsp;നഗരത്തില്&zwj; 8200 &amp;nbsp;പ്രതിമാസം ഓണറേറിയം കിട്ടും. ഇനി മേയറായാല്&zwj; പോലും കിട്ടുക പ്രതിമാസം 16800 ഓണറേറിയം.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ചില കച്ചവട ഫോര്&zwj;മുലകള്&zwj;&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;നോക്കുകൂലി പോലും ഇതില്&zwj; കൂടുതല്&zwj; കിട്ടുന്ന നമ്മുടെ സംസ്ഥാനത്ത് &amp;nbsp;ഇവരൊക്കെ ഈ നിസ്സാര തുകയ്ക്ക് എങ്ങനെ ജീവിക്കും? എന്നിട്ടുമെന്തിന് ഈ പദവികള്&zwj;ക്ക് ഇത്ര മത്സരം? രാഷ്ട്ര സേവനത്തിനാണ് ജനപ്രതിനിധി ആകുന്നതെന്ന് പറഞ്ഞാല്&zwj; കൊച്ചുകുട്ടികള്&zwj; പോലും ചിരിക്കുന്ന കാലമാണ്.&amp;nbsp;&lt;/p&gt; &lt;p&gt;ഈ ചോദ്യങ്ങള്&zwj;ക്ക് ഉത്തരം കിട്ടാന്&zwj; നമ്മളീ കച്ചവടത്തിന്റെ സാധ്യതകള്&zwj; ആരായണം. തെരഞ്ഞെടുപ്പിന് ജനം കുറച്ചൊക്കെ സംഭാവന നല്&zwj;കും. ബാക്കി ഫണ്ട് ബിസിനസുകാരില്&zwj; നിന്നും മറ്റും വരും. നിയമസഭാ-പാര്&zwj;ലമെന്റ് തെരഞ്ഞടുപ്പുകളിലേത് പോലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്&zwj; ഇത്തരം പിരിവുകള്&zwj; കിട്ടുന്നയിടങ്ങള്&zwj; കുറവായിരിക്കും. വലിയ പട്ടണങ്ങളില്&zwj; മാത്രം നടക്കും. മറ്റെല്ലായിടത്തും സ്ഥാനാര്&zwj;ഥി അഥവാ പാര്&zwj;ട്ടി തന്നെ ചെലവ് എടുക്കണം. കേന്ദ്ര-സംസ്ഥാനങ്ങള്&zwj; ഭരിക്കുന്ന പാര്&zwj;ട്ടിക്കാര്&zwj;ക്ക് കേഡര്&zwj; പാര്&zwj;ട്ടിയാണെങ്കില്&zwj; പാര്&zwj;ട്ടി സഹായം കിട്ടൂ. കിട്ടിയാലും സ്ഥാനാര്&zwj;ത്ഥി ഗണ്യമായ സംഖ്യ കൈയില്&zwj; നിന്ന് മുടക്കണം. വിതയ്ക്കുന്നത് കൊയ്യാനാണ്. വിത്തിന്റെ പത്തിരട്ടിയെങ്കിലും വിള വന്നാലേ കൃഷി ലാഭകരമാകൂ.&amp;nbsp;&lt;/p&gt; &lt;p&gt;നല്ല ജനപ്രതിനിധികള്&zwj;ക്ക് മറ്റൊന്നിനും നേരമുണ്ടാകില്ല. അതായത് നേരായ വഴിയില്&zwj; മറ്റ് പണിയെടുത്ത് ജീവിച്ചാല്&zwj; ജനസേവനത്തിന് നേരമുണ്ടാവില്ല. അപ്പോള്&zwj; മറ്റ് വരുമാനം വേണം. കുടുംബത്തെ മാത്രമല്ല പാര്&zwj;ട്ടിയെയും പോറ്റണം. അപ്പോള്&zwj; എന്തു ചെയ്യും? നല്ല ഫണ്ടുണ്ട് തദ്ദേശ സ്ഥാപനങ്ങള്&zwj;ക്ക് പോലും. &amp;nbsp;പദ്ധതി നടത്തിപ്പുകാരില്&zwj; &amp;nbsp;നിന്ന് 10 ശതമാനം മുതല്&zwj; മൂന്നിലൊന്ന് വരെ മെമ്പര്&zwj;ക്ക് കമ്മീഷനായി കിട്ടും. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ തമാശ മുക്കിലൂം മൂലയിലും ഉയരുന്ന ഹൈമാസ്റ്റ് ലൈറ്റാകും. ഇരുമ്പ് തൂണിലാണിത് സ്ഥാപിക്കുന്നത് എന്നത് ഭാഗ്യം. തുരുമ്പെടുത്ത് നശിക്കാന്&zwj; വകുപ്പുണ്ടല്ലോ. അപ്പോള്&zwj; വീണ്ടും പുതിയത് സ്ഥാപിക്കാം, കച്ചവടവും കമ്മീഷനും ആവര്&zwj;ത്തിക്കാം. പദ്ധതി നടത്തിപ്പില്&zwj;, കോണ്&zwj;ട്രാക്റ്റര്&zwj;മാരില്&zwj; നിന്ന് വാങ്ങുന്നതില്&zwj; ഒതുങ്ങുന്നില്ല കച്ചവടം. സമൂഹത്തിലെ ദുര്&zwj;ബല വിഭാഗക്കാരുടെ പിച്ച ചട്ടിയില്&zwj; നിന്ന് വരെ കൈയിട്ടു വാരും. ഒരു കക്കൂസ് &amp;nbsp;പണിയാന്&zwj; 50,000 രൂപ അനുവദിച്ചാല്&zwj; 5000 മുതല്&zwj; പതിനായിരം വരെ പോക്കറ്റിലാക്കുന്നവരുണ്ട്. നേരിട്ട് കൈമടക്ക് വാങ്ങാനാകാത്തവര്&zwj; ബിനാമികളെ ഉപയോഗിക്കും.&amp;nbsp;&lt;/p&gt; &lt;p&gt;ജയിക്കരുതേ എന്ന് പ്രാര്&zwj;ത്ഥിച്ച് തെരഞ്ഞെടുപ്പ് ഗോദയില്&zwj; ഇറങ്ങുന്നവരുണ്ട്. അവര്&zwj;ക്ക് ജനപ്രതിനിധിയായി മേലനങ്ങാനൊന്നും വയ്യ. നിയമനിര്&zwj;മ്മാണക്കാര്യത്തിലും താല്&zwj;പ്പര്യമില്ല. &amp;nbsp;ജയിച്ചാലും പലരും ഇതുപോലെ തന്നെയാവും. നിയമനിര്&zwj;മ്മാണമൊന്നും പറ്റില്ല. വേണമെങ്കില്&zwj; സമ്മേളനം നടക്കുമ്പോള്&zwj; അത് അലമ്പാക്കാം. &amp;nbsp;സഭയില്&zwj; നടക്കുന്നത് എന്തെന്ന് പിന്നീട് വരുന്ന മാധ്യമ വാര്&zwj;ത്തകളില്&zwj; നിന്നാണ് മനസ്സിലാക്കുന്നതെന്ന് മികച്ച ജനപ്രതിനിധികള്&zwj; പോലും പറഞ്ഞു കേട്ടിട്ടുണ്ട്. (ഇപ്പോള്&zwj; പല മാധ്യമങ്ങള്&zwj;ക്കും അതിലൊന്നും വലിയ താല്&zwj;പ്പര്യവുമില്ല.)&lt;/p&gt; &lt;p&gt; &lt;strong&gt;നേതാക്കന്&zwj;മാരുടെ നല്ല&amp;nbsp;&lt;/strong&gt;&lt;strong&gt;കാലം&lt;/strong&gt;&lt;/p&gt; &lt;p&gt;തെരഞ്ഞെടുപ്പ് ഒരാഘോഷമാണ് നേതാക്കള്&zwj;ക്കും ശിടിങ്കികള്&zwj;ക്കും. മുമ്പൊരിക്കല്&zwj; ഒരു തെരഞ്ഞെടുപ്പ് കാലത്ത് എനിക്ക് വേണ്ടപ്പെട്ട ഒരാള്&zwj; എന്നെ വിളിച്ചു. കായംകുളത്ത് നടക്കുന്ന ചടങ്ങിന് പോവുന്നുണ്ടോ എന്നറിയാനായിരുന്നു വിളി. ഞാന്&zwj; അങ്ങോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞപ്പോള്&zwj; കാറുണ്ട്, വേണമെങ്കില്&zwj; ഒരുമിച്ച് മടങ്ങാമെന്ന് പുള്ളി. കായംകുളത്തെ ചടങ്ങില്&zwj; കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്. ഇന്നോവ കാറിലായിരുന്നു പുള്ളിയുടെ യാത്ര. ഇന്നോവ ഡ്രൈവറോട് സംസാരിച്ചപ്പോള്&zwj; കഥ പുറത്തുവന്നു. ഒരു പാര്&zwj;ട്ടിയുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ് ഒരു മാസമായി അയാള്&zwj;. തെക്കേ അറ്റത്തുള്ള ഒരു മണ്ഡലത്തിലാണ് ഡ്യൂട്ടി. അവിടന്നാണ് സ്വകാര്യ ആവശ്യത്തിനായി പാര്&zwj;ട്ടി കാറുമായി നേതാവിനൊപ്പം അയാള്&zwj; വന്നത്. കാര്യമറിഞ്ഞപ്പോള്&zwj;, വേറൊരാളെ കാണാനുണ്ടെന്ന് പറഞ്ഞ് ഞാന്&zwj; മുങ്ങി അടുത്ത തീവണ്ടി പിടിച്ചു. &amp;nbsp;. &amp;nbsp; &amp;nbsp;വാഹനങ്ങളില്&zwj; തെക്ക് വടക്ക് ഓട്ടം, സുഭിക്ഷ ഭക്ഷണം, നല്ല താമസം, പിന്നെ ധനസമ്പാദനം. ഓരോ തെരഞ്ഞെടുപ്പും നല്&zwj;കുന്ന സാധ്യതകള്&zwj; ഇവയാണ്. പിന്നെ തെരഞ്ഞെടുപ്പിലൂടെ കിട്ടുന്ന ബന്ധങ്ങള്&zwj;, &amp;nbsp;ഫ്രീ പബ്&zwnj;ളിസിറ്റി. ഭാവി പദവികള്&zwj;ക്കായുള്ള നിക്ഷേപമാണ് ഇത്തരക്കാര്&zwj;ക്ക് പ്രചാരണ പ്രവര്&zwj;ത്തനങ്ങള്&zwj;.&amp;nbsp;  കോടികള്&zwj; ചെലവിട്ട് എം.എല്&zwj; എയും എം പിയുമാകുന്നവര്&zwj; അതെങ്ങനെ തിരിച്ചു പിടിക്കും? കുടുംബത്തിലെ കാശെടുത്ത് ഒരു തവണയൊക്കെ മത്സരിക്കാം. പക്ഷേ അടുത്തത് എങ്ങനെ? സ്വാഭാവികമായും &amp;nbsp;ക്രമം വിട്ടുള്ള പലതും ചെയ്യേണ്ടി വരും. നേരിട്ട് അഴിമതി പ്രയാസമുള്ളവര്&zwj; കച്ചവടം നടത്തി കാശുണ്ടാക്കും. ആ കച്ചവടത്തിന് ഒത്താശയായി വര്&zwj;ത്തിക്കുന്നത് രാഷ്ട്രീയ പിടിപാടുകളായിരിക്കും. അപ്പോള്&zwj; അതും അഴിമതി തന്നെ. തലസ്ഥാനത്തെ ഡീലുകള്&zwj;ക്ക് താത്പര്യമുള്ള കച്ചവടക്കാര്&zwj;ക്ക് കാര്യം നടന്നാല്&zwj; അതിന്റെ പങ്ക് ജനപ്രതിനിധികള്&zwj;ക്ക് നല്&zwj;കാന്&zwj; സന്തോഷമേ ഉണ്ടാകൂ. എന്നാല്&zwj; പണം നേരിട്ട് പറ്റാന്&zwj; വൈമുഖ്യമുള്ളവരുണ്ടാകും. അപ്പോള്&zwj; പ്രതിഫലം മറ്റ് രൂപത്തിലാകും. വിയര്&zwj;പ്പോഹരി അഥവാ സ്വെറ്റ് ഇക്വിറ്റി എന്ന് പറയുന്നത് ഇതാണ്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;സൈബര്&zwj; ക്വട്ടേഷന്&zwj; റെഡി!&lt;/strong&gt;&lt;/p&gt; &lt;p&gt;ഇപ്പോള്&zwj; ഒരു തെരഞ്ഞെടുപ്പ് പ്രചാരണവും സ്ഥാനാര്&zwj;ത്ഥി പ്രഖ്യാപനത്തോടെയല്ല തുടങ്ങുന്നത്. കളമൊരുക്കല്&zwj; വര്&zwj;ഷങ്ങള്&zwj;ക്ക് മുമ്പേ തുടങ്ങിയിട്ടുണ്ടാകും. മാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങളുടെ പ്രതിച്ഛായ മിനുക്കുന്ന ഏര്&zwj;പ്പാടുണ്ടായിരുന്നു പണ്ട്. ഇന്നിപ്പോള്&zwj; അതിന് പരിമിതിയുണ്ട്. അതിനാല്&zwj; മാധ്യമങ്ങളെയും മാധ്യമപ്രവര്&zwj;ത്തകരെയും തലങ്ങും വിലങ്ങും ആക്രമിച്ച് 'ആദര്&zwj;ശ രാഷ്ട്രീയ പ്രതിച്ഛായ നിര്&zwj;മ്മിതിയാണ് രീതി. സാമൂഹ്യ മാധ്യമങ്ങളും &amp;nbsp;പബ്ലിക്ക് റിലേഷന്&zwj;സ് ഏജന്&zwj;സികളും അതിന് കൂട്ടാവും. എതിര്&zwj; പക്ഷത്തുള്ളവരെക്കുറിച്ച് അപഖ്യാതി പരത്താനും ഇതേ മാര്&zwj;ഗം ഉപയോഗിക്കും. സൈബര്&zwj; ഇടങ്ങളില്&zwj; കാശിറക്കി അക്ഷൗഹിണി പടയെ വിന്യസിക്കുകയാണ് അതിന് വേണ്ടത്. സൈബര്&zwj; പോരാളികള്&zwj; ഏറ്റുമുട്ടുമ്പോള്&zwj; അതിന് പിന്&zwj;ബലമേകാന്&zwj; പാശ്ചാത്യ കമ്പനികളുടെ അല്&zwj;ഗോരിതങ്ങള്&zwj; &amp;nbsp; നിയന്ത്രിക്കുന്ന ബോട്ടുകളും ഫിഷിങ്ങും സ്പാമിങ്ങുമൊക്കെ ഒപ്പം വേണം. അതിനും നല്ല മുതല്&zwj; മുടക്കുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;ലോക്&zwnj;സഭയിലേക്ക് മത്സരിച്ച ഒരു പ്രമുഖ സ്ഥാനാര്&zwj;ത്ഥിക്ക് &amp;nbsp;ഒരു വര്&zwj;ഷം മുമ്പേ സൈബര്&zwj; സേനയെ സ്&zwnj;പോണ്&zwj;സര്&zwj; ചെയ്തത് ഒരു അമരിക്കന്&zwj; &amp;nbsp;മലയാളിയാണ്. തെരഞ്ഞെടുപ്പ് വേളയില്&zwj; ലോകമാകെയുള്ള മികച്ച സര്&zwj;വ്വകലാശാലകളില്&zwj; നിന്നും സ്ഥാപനങ്ങളിലും നിന്നും സ്ഥാനാര്&zwj;ത്ഥികള്&zwj;ക്കായി പ്രവര്&zwj;ത്തിക്കാനെത്തുന്ന പ്രൊഫഷണലുകളുണ്ട്. പാര്&zwj;ട്ടികള്&zwj;ക്കാവട്ടെ സാമൂഹ്യ മാധ്യമ ക്വട്ടേഷനുകള്&zwj;ക്കായി &amp;nbsp;സൈബര്&zwj; ഗുണ്ടാ സംഘങ്ങള്&zwj; പ്രാദേശിക തലത്തില്&zwj; വരെയുണ്ട്. തെരഞ്ഞെടുപ്പ് വേളയില്&zwj; ഈ സൈബര്&zwj; ക്വട്ടേഷന്&zwj;കാരെ ഏകോപിപ്പിക്കാനും അതു വഴി ഓളമുണ്ടാക്കാനും വാര്&zwj;ത്തയില്&zwj; നിറയാനും ഫേക്ക് വാര്&zwj;ത്തകള്&zwj; സൃഷ്ടിക്കാനും സൈബര്&zwj; വാര്&zwj; റൂമുകള്&zwj; തുറന്ന് പ്രവര്&zwj;ത്തിക്കും. പഴയ മാധ്യമപ്രവര്&zwj;ത്തകര്&zwj; നേതൃത്വം നല്&zwj;കുന്ന ഏജന്&zwj;സികള്&zwj; ഇതിനൊക്കെ ഒത്താശ ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്&zwj; ഇതിനെയൊക്കെ അംഗീകരിച്ചിട്ടുണ്ട്. വെര്&zwj;ച്വല്&zwj; പ്രചരണ ചെലവ് &amp;nbsp;കൂടി ഉള്&zwj;പ്പെടുത്തിയാണ് പ്രചാരണത്തിനുള്ള പരമാവധി തുക കമ്മീഷന്&zwj; പുതുക്കി നിശ്ചയിച്ചത്.&amp;nbsp;&lt;/p&gt; &lt;p&gt; &lt;strong&gt;ഉള്ളതു പറഞ്ഞാല്&zwj;...&lt;/strong&gt;&lt;/p&gt; &lt;p&gt;ഇപ്പറഞ്ഞതിനൊക്കെ അപവാദമായിട്ടുള്ള ജനപ്രതിനിധികളും സ്ഥാനാര്&zwj;ത്ഥികളും ഇല്ലെന്നല്ല. പുലര്&zwj;ച്ചേ എണീറ്റ് പറമ്പിലെ കൃഷി പണിയൊക്കെ കഴിഞ്ഞ് പൊതുപ്രവര്&zwj;ത്തനത്തിന് ഇറങ്ങുന്നവരുണ്ട്. പൊതുപ്രവര്&zwj;ത്തനത്തിനിടയ്ക്ക് ഇടവേള എടുത്ത് ഓട്ടോ ഓടിക്കാന്&zwj; സമയം കണ്ടെത്തി കുടുംബം പോറ്റുന്ന പഞ്ചായത്ത് പ്രസിഡന്റുമാരുണ്ട്. സത്യസന്ധമായി മറ്റ് തൊഴിലുകള്&zwj; എടുത്ത് പൊതുപ്രവര്&zwj;ത്തനം ഒപ്പം കൊണ്ടു പോകുന്നവരുണ്ട്. എന്നാല്&zwj; ആ ജനുസ്സുകള്&zwj; കുറ്റിയറ്റു വരുകയാണ്. ഇനിയുള്ള കാലം കച്ചവടത്തിന്&zwj;േറതാണെന്നാണ് തെരഞ്ഞെടുപ്പ് കളിക്കളങ്ങളില്&zwj;നിന്നു വരുന്ന വാര്&zwj;ത്തകള്&zwj;.&amp;nbsp; &amp;nbsp;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Biju S</dc:creator>
            <atom:link href="https://www.asianetnews.com/special/analysis-on-money-corruption-and-elections-by-s-biju-sm299h"/>
        </item>
        <item>
            <title><![CDATA['ഞാൻ നിങ്ങളുടെ ഭാര്യയുമായി പ്രണയത്തിലാണ്' : രാമുവിന്‍റെ ഭാര്യയില്‍ നിന്നും ഉഷ, ഉഷ ഉതുപ്പായ ആ സംഭവം !]]></title>
            <link>https://www.asianetnews.com/special/when-usha-uthups-husband-jani-chacko-told-her-first-husband-ramu-i-am-in-love-with-your-wife-vvk-sgcjs3</link>
            <guid isPermaLink="true">https://www.asianetnews.com/special/when-usha-uthups-husband-jani-chacko-told-her-first-husband-ramu-i-am-in-love-with-your-wife-vvk-sgcjs3</guid>
            <pubDate>Tue, 09 Jul 2024 13:34:52 +0530</pubDate>
            <description><![CDATA[&lt;p&gt;സംഭവ ബഹുലമായിരുന്നു ഇവരുടെ വിവാഹവും ജീവിതവും എന്ന് പറയാം. ഉഷ ഉതുപ്പിനും ജാനിക്കും രണ്ട് മക്കളാണ്. മകന്&zwj; സണ്ണിയും മകൾ അഞ്ജലിയും. ജാനിയെ കണ്ടുമുട്ടുന്ന കാലത്ത് ഉഷ വിവാഹിതയായിരുന്നു. രാമുവായിരുന്നു ഉഷയുടെ ഭര്&zwj;ത്താവ്. ഇത് തന്നെയാണ് ഈ സംഭവത്തിലെ ട്വിസ്റ്റും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01j2b8a4c9rtdy4gne8dk4mnn2/usha-uthup-s-husband-jani-chacko-dies--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗായികയും പത്മഭൂഷൺ ജേതാവുമായ ഉഷ ഉതുപ്പിന്&zwj;റെ ഭർത്താവ് ജാനി ചാക്കോയുടെ മരണം ദുഖത്തോടെയാണ് ഇന്ന് വിനോദ ലോകം കേട്ടത്. കൊൽക്കത്തയിലെ വസതിയിൽ വെച്ച് ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്&zwj; അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 1970 കളില്&zwj; കൊൽക്കത്തയിലെ പ്രശസ്തമായ നിശാക്ലബ്ബായ ട്രിൻകാസിൽ വെച്ചാണ് ടീ പ്ലാന്&zwj;ററായ &amp;nbsp;ജാനി ചാക്കോ ഉതുപ്പ് ഉഷയെ കണ്ടുമുട്ടിയത്. ഈ ക്ലബിലെ ഗായികയായിരുന്നു ഉഷ.&amp;nbsp;&lt;/p&gt; &lt;p&gt;സംഭവ ബഹുലമായിരുന്നു ഇവരുടെ വിവാഹവും ജീവിതവും എന്ന് പറയാം. ഉഷ ഉതുപ്പിനും ജാനിക്കും രണ്ട് മക്കളാണ്. മകന്&zwj; സണ്ണിയും മകൾ അഞ്ജലിയും. ജാനിയെ കണ്ടുമുട്ടുന്ന കാലത്ത് ഉഷ വിവാഹിതയായിരുന്നു. രാമുവായിരുന്നു ഉഷയുടെ ഭര്&zwj;ത്താവ്. ഇത് തന്നെയാണ് ഈ സംഭവത്തിലെ ട്വിസ്റ്റും.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ആദ്യത്തെ കൂടികാഴ്ച&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;&lt;img&gt;&lt;/strong&gt;&lt;/p&gt; &lt;p&gt;വികാസ് കുമാർ ഝാ എഴുതി 2022 ല്&zwj; പുറത്തുവന്ന ദി ക്വീൻ ഓഫ് ഇന്ത്യൻ പോപ്പ് എന്ന ഉഷ ഉതുപ്പിന്&zwj;റെ ജീവ ചരിത്രം അനുസരിച്ച് കൊല്&zwj;ക്കത്തിയില്&zwj; ഗായികയായി എത്തിയ ഉഷയ്ക്കൊപ്പം ഭര്&zwj;ത്താവ് രാമുവും ഉണ്ടായിരുന്നു. നിശാക്ലബ്ബായ ട്രിൻകാസിൽ ഗായികയായി ജോലിക്ക് എത്തിയതായിരുന്നു ഉഷ. ഹെർപ് ആൽബർട്ടിന്&zwj;റെ 'എ ടേസ്റ്റ് ഓഫ് ഹണി' എന്ന ഗാനം ആലപിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉഷ നിശ ക്ലബിലെ ഒരു മേശയ്ക്ക് പിന്നില്&zwj; ഇരിക്കുന്ന ജാനിയെ ആദ്യമായി കാണുന്നത്.&lt;/p&gt; &lt;p&gt;പിന്നീട് തന്&zwj;റെ ഭര്&zwj;ത്താവ് രാമുവും ജാനിയും തമ്മില്&zwj; പരസ്&zwnj;പരം സംസാരിക്കുന്നതാണ് ഉഷ കണ്ടത്. ജോലിയില്ലാത്ത തന്&zwj;റെ ഭര്&zwj;ത്താവിന്, താന്&zwj; കണ്ട മാന്യന്&zwj; ഒരു ജോലി വാങ്ങിക്കൊടുക്കും എന്ന് ഉഷ കരുതി. പിറ്റേന്ന് രാമുവിനെ ജാനി ലഞ്ചിന് ക്ഷണിച്ചു. അന്നു വൈകുന്നേരം ഉഷ ക്ലബില്&zwj; പാടാന്&zwj; ആരംഭിച്ചപ്പോള്&zwj;, ജാനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാമുവിനെ കണ്ടില്ല. ഷോയ്ക്ക് ശേഷം ജാനി ഉഷയെ സമീപിക്കുകയും അവളെ വീട്ടിലേക്ക് വിടാമെന്ന് പറയുകയും ചെയ്തു. ആ യാത്രയില്&zwj; ഇരുവരും പരസ്പരം സംസാരിച്ചില്ല.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;'ഞാൻ നിങ്ങളുടെ ഭാര്യയുമായി പ്രണയത്തിലാണ്'&amp;nbsp;&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;&lt;img&gt;&lt;/strong&gt;&lt;/p&gt; &lt;p&gt;വീട്ടിലെത്തിയപ്പോള്&zwj; ഉഷ വാതിലിൽ മുട്ടി. വീട്ടിലുണ്ടായിരുന്ന രാമു വാതില്&zwj; തുറന്നു. ഉഷയുടെ പുറകിൽ നിൽക്കുന്ന ജാനിയെ നോക്കി. അയാളുടെ മുഖം വിളറിയിരുന്നു. ഉഷ അകത്തേക്ക് കയറിയപ്പോഴേക്കും വാതില്&zwj;ക്കലില്&zwj; നിന്നിരുന്ന ജാനിയോട് രാമു, &lsquo;മതിയാക്കൂ മിസ്റ്റര്&zwj; ഉതുപ്പ്, നിങ്ങള്&zwj; പോകൂ&rsquo; എന്ന് പരുഷമായി പറഞ്ഞു. രാമുവിലുണ്ടായ മാറ്റം ഉഷയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. സാധാരണ വളരെ ശാന്തനായിരുന്ന രാമുവിന് എന്താണ് സംഭവിച്ചത്.?&amp;nbsp; രാമു ജാനി പോയോ എന്ന് പോലും നോക്കാതെ വാതില്&zwj; അടച്ചു.&lt;/p&gt; &lt;p&gt;ഉഷ രാമുവിനോട് എന്താണ് പറ്റിയത് എന്ന് ചോദിച്ചു. നിലവിളിച്ചു കൊണ്ടാണ് രാമു അത് പറഞ്ഞത്, &lsquo;ഇന്ന് ഉച്ചക്ക് ചൈനീസ് റെസ്റ്റോറന്&zwj;റില്&zwj; വെച്ച് ജാനി എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ? എനിക്ക് ഉഷയെയും അവളുടെ വികാരങ്ങളെയും കുറിച്ച് അറിയില്ല. പക്ഷേ, ഞാൻ നിങ്ങളുടെ ഭാര്യയുമായി പ്രണയത്തിലാണ്' എന്നാണ്. ഇത് കേട്ട ഉഷ മൃദുവായ സ്വരത്തിൽ ചോദിച്ചു, 'ജാനി പറഞ്ഞത് സത്യമാണോ?&amp;nbsp; ഉഷയുടെ മറുപടി കേട്ട രാമു &amp;nbsp;ഇടറിയ ശബ്ദത്തോടെ ചോദിച്ചു, 'നിനക്ക് അവനോടും അതേ സ്നേഹമുണ്ടോ?&rsquo; എല്ലാ ഭയവും മാറ്റിവച്ച് ഉഷ 'യെസ്' എന്ന് പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;ഉഷ പറഞ്ഞത് രാമു അത്ര നല്ല രീതിയില്&zwj; അല്ല എടുത്തത്. അയാൾ ഒരു പാത്രം ചുമരിലേക്ക് എറിഞ്ഞു. ഉഷ രാത്രി മുഴുവൻ കരഞ്ഞു. പിന്നീട് &amp;nbsp;രാമു ഉഷയില്&zwj; നിന്നും അകന്നുമാറി. അവളുടെ കൂടെ എന്നും നിശ ക്ലബിലേക്ക് പോകുന്നത് നിര്&zwj;ത്തി. തന്&zwj;റെ അഞ്ച് വർഷത്തെ ദാമ്പത്യജീവിതം ഇരുട്ട് നിറഞ്ഞിരുന്നതായിരുന്നു എന്നാണ് ജീവചരിത്രത്തില്&zwj; ഉഷ പറയുന്നത്. &amp;nbsp;വൈകാതെ രാമുവുമായി വേർപിരിയുകയും&amp;nbsp; ഉഷാ ഉതുപ്പ്, ജാനി ചാക്കോയെ വിവാഹം കഴിക്കുകയും ചെയ്തു .&lt;/p&gt; &lt;p&gt;&lt;strong&gt;ഗായിക ഉഷ ഉതുപ്പിന്&zwj;റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;'അമ്മാവന്&zwj;റെ വള്ളി ട്രൗസറോ' ട്രോളിക്കോ; പക്ഷെ ബീബറിന്&zwj;റെ വസ്ത്രത്തിന്&zwj;റെ വില കേട്ട് ഞെട്ടരുത് !&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/special/when-usha-uthups-husband-jani-chacko-told-her-first-husband-ramu-i-am-in-love-with-your-wife-vvk-sgcjs3"/>
        </item>
        <item>
            <title><![CDATA[Weight Loss Stories : ആറ് മാസം കൊണ്ട് 26 കിലോ കുറച്ചു, വെയ്റ്റ് ലോസ് സീക്രട്ട് ഇതൊക്കെ]]></title>
            <link>https://www.asianetnews.com/special/weight-loss-journey-ajith-lost-26-kg-in-six-months-sfqp36</link>
            <guid isPermaLink="true">https://www.asianetnews.com/special/weight-loss-journey-ajith-lost-26-kg-in-six-months-sfqp36</guid>
            <pubDate>Thu, 27 Jun 2024 19:32:49 +0530</pubDate>
            <description><![CDATA[&lt;p&gt;ആറ് മാസം കൊണ്ടാണ് അജിത്ത് 26 കിലോ കുറച്ചത്. തുടക്കത്തിൽ 87 കിലോ ആയിരുന്നു ഭാരം. എന്നാൽ ഇപ്പോൾ 61 കിലോയാണ് ഭാരം. ഭാരം കുറയ്ക്കാൻ സഹായിച്ച ഡയറ്റ് പ്ലാൻ പങ്കുവച്ച് അജിത്ത്.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01j1cw07p1zwxx2703jvwj5mwk/448575398-1002973891405524-6903977694131985784-n--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള &amp;nbsp;വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.&lt;/strong&gt;&lt;/p&gt; &lt;p&gt;അമിതവണ്ണം നിങ്ങളിൽ പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്. ഉദാസീനമായ ജീവിതശെെലിയും തെറ്റായ ഭക്ഷണക്രമവുമെല്ലാമാണ് അമിതവണ്ണം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ. അമിതവണ്ണം നിയന്ത്രിക്കുന്നതിൽ ആഹാര നിയന്ത്രണത്തിന് മാത്രമല്ല വ്യായാമത്തിനും വലിയ പങ്കാണുള്ളത്. ഭാരം കൂടുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.&amp;nbsp;&lt;/p&gt; &lt;p&gt;ക്യത്യമായ ഡയറ്റും വ്യായാമം ചെയ്ത് തന്നെ എങ്ങനെ ഭാരം കുറയ്ക്കാമെന്ന് അജിത്ത് സി പറയുന്നു. ആറ് മാസം കൊണ്ടാണ് അജിത്ത് 26 കിലോ കുറച്ചത്. തുടക്കത്തിൽ 87 കിലോ ആയിരുന്നു ഭാരം. എന്നാൽ ഇപ്പോൾ 61 കിലോയാണ് ഭാരം. ഭാരം കുറയ്ക്കാൻ സഹായിച്ച ഡയറ്റ് പ്ലാൻ പങ്കുവച്ച് അജിത്ത്.&lt;/p&gt; &lt;p&gt;&lt;strong&gt;അന്ന് 87, ഇന്ന് 61 കിലോ&lt;/strong&gt;&lt;/p&gt; &lt;p&gt;' Dr. diet എന്ന ഇൻസ്റ്റ​ഗ്രാം പേജ് വഴിയാണ് ഭാരം കുറയ്ക്കുന്നതിനുള്ള ഡയറ്റ് പ്ലാനും ടിപ്സും ലഭിക്കുന്നത്. ആദ്യത്തെ രണ്ട് മാസം കാർബോഹെെഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചിരുന്നില്ല. ആദ്യത്തെ മാസം തന്നെ എട്ട് കിലോ കുറഞ്ഞു. രണ്ടാം മാസം മുതൽ കുറച്ച് അളവിൽ കാർബ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് തുടങ്ങി. മൂന്നാം മാസം മുതലാണ് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചോറ് കഴിച്ച് തുടങ്ങുന്നത്. ബൗൺ&amp;nbsp;റെെസ്&amp;nbsp;ദിവസവും ഒരു നേരം കഴിച്ചിരുന്നു. അരി, ​ഗോതമ്പ്, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയിരുന്നു. 64 കിലോയാണ് കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്നത്. ഇപ്പോൾ 61 കിലോ വരെ എത്തി...' - അജിത്ത് പറയുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;ഭക്ഷണത്തി&zwnj;ന്റെ അളവ് കുറച്ചു&lt;/strong&gt;&lt;/p&gt; &lt;p&gt;' വെറും വയറ്റിൽ ഇളംചൂടുള്ള വെള്ളം കുടിക്കുമായിരുന്നു. ഡയറ്റ് നോക്കിയിരുന്നുവെങ്കിലും വിശപ്പ് അധികം ഇല്ലായിരുന്നു. മടുപ്പ് ഇല്ലാത്തെ ഡയറ്റ് പ്ലാനായിരുന്നു നോക്കിയിരുന്നത്. ബ്ലാക്ക് കോഫി പഞ്ചസാര ഇടാതെ കുടിക്കുമായിരുന്നു. മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ മൂന്ന് ഈന്തപ്പഴം കഴിക്കുമായിരുന്നു. അല്ലെങ്കിൽ റോബസ്റ്റ&amp;nbsp;പഴം ഒരെണ്ണം കഴിച്ചിരുന്നു. ദിവസവും മൂന്നര ലിറ്റർ വെള്ളം കുടിക്കുമായിരുന്നു.&amp;nbsp;മൊത്തമായി,&lt;strong&gt;&amp;nbsp;&lt;/strong&gt;ഭക്ഷണത്തി&zwnj;ന്റെ അളവ് കുറച്ചു...' - അജിത്ത് പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;img&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;' ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കണമെന്നത് കൊണ്ട് തന്നെയാണ് ഭാരം കുറയ്ക്കാമെന്ന തീരുമാനത്തിലെത്തിയത്. വയറിലെ കൊഴുപ്പ് വലിയ പ്രശ്നമായിരുന്നു. അത് കൊണ്ട് ഇഷ്ട വസ്ത്രം ഇടാൻ പറ്റില്ലായിരുന്നു...' - അജിത്ത് പറയുന്നു.&lt;/p&gt; &lt;p&gt;'ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് (intermittent fasting) ആണ് ഫോളോ ചെയ്തിരുന്നത്. 10 മണിക്കൂറിൽ ഭക്ഷണത്തിൽ അളവ് കുറച്ച് നാല് തവണയായി ഭക്ഷണം കഴിക്കുമായിരുന്നു. ചോറിന്റെ അളവ് കുറച്ച് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി കൊണ്ടുള്ള ഡയറ്റ് പ്ലാൻ ഭാരം കുറയ്ക്കാൻ സഹായിക്കും. എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ, കോള, സോഡ,സ്വീറ്റ്സ് എന്നിവ ഒഴിവാക്കുമ്പോൾ തന്നെ വണ്ണം പെട്ടെന്ന് കുറയും...' - അജിത്ത് പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;ഡയറ്റ് പ്ലാനിൽ ചിക്കനും മുട്ടയും മീനുമെല്ലാം ഉൾപ്പെടുത്തിയിരുന്നു. ചിക്കൻ പൊരിച്ചത് ഒഴിവാക്കിയിരുന്നു. എണ്ണയിലാതെയാണ് ചിക്കൻ കഴിച്ചിരുന്നത്. ​​ദിവസവും മൂന്ന് മുട്ട കഴിക്കുമായിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;'ഭാരം കുറയ്ക്കാൻ ജിമ്മിൽ പോകണമെന്നില്ല '&lt;/strong&gt;&lt;/p&gt; &lt;p&gt;'ഭാരം കുറയ്ക്കാൻ ജിമ്മിൽ തന്നെ പോകണമെന്നില്ല. വീട്ടിൽ തന്നെ വർക്കൗട്ടുകൾ ചെയ്യാവുന്നതാണ്. ജമ്പിംഗ് ജാക്സ്, സ്ക്വാട്ട്സ്, Mountain climbing, പ്ലാങ്ക് എന്നിവയാണ് ഭാരം കുറയ്ക്കുന്നതിനായി ദിവസവും ചെയ്തിരുന്ന വ്യായാമങ്ങൾ. വ്യായാമം ഒരു ദിവസം പോലും മുടക്കിയിട്ടില്ല...' - അജിത്ത് പറഞ്ഞു.&amp;nbsp;&lt;/p&gt; &lt;p&gt;വണ്ണം കുറയ്ക്കണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. മെെന്റ് സെറ്റ് വളരെ പ്രധാനമാണ്. നമ്മുടെ ശരീരത്തെ നമ്മൾ തന്നെ നോക്കണം. ആരോ​ഗ്യകരമായ ഭക്ഷണവും വ്യായാമാവുമെല്ലാമാണ് ശരീരത്തെ ആരോ​ഗ്യമുള്ളതാക്കി നിലനിർത്തുന്നത് - അജിത്ത് പറഞ്ഞു. ചെന്നൈയിലെ ടാറ്റ കൺസൾട്ടൻസി സർവീസിൽ ജോലി ചെയ്ത് വരികയാണ് അജിത്ത് സി.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;24 കിലോ കുറച്ചു, വണ്ണം കുറച്ചത് എങ്ങനെയെന്ന് ചോദിക്കുന്നവരോട് വിദ്യയ്ക്ക് പറയാനുള്ളത്&lt;/strong&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Resmi S</dc:creator>
            <atom:link href="https://www.asianetnews.com/special/weight-loss-journey-ajith-lost-26-kg-in-six-months-sfqp36"/>
        </item>
        <item>
            <title><![CDATA[ഒറ്റയാള്‍ പടയായിരുന്നില്ല! ബെംഗളൂരു എങ്ങനെ ഒരു വിന്നിങ് ടീമായി മാറി?]]></title>
            <link>https://www.asianetnews.com/special/how-rcb-converted-themselves-into-a-champion-team/articleshow-of6trrm</link>
            <guid isPermaLink="true">https://www.asianetnews.com/special/how-rcb-converted-themselves-into-a-champion-team/articleshow-of6trrm</guid>
            <pubDate>Fri, 27 Jun 2025 10:02:52 +0530</pubDate>
            <description><![CDATA[&lt;p&gt;പതിവുപോലെ കോലിക്ക് ചുറ്റുമായിരുന്നില്ല ബെംഗളൂരു നിലകൊണ്ടത്, കോലിക്കപ്പുറത്തേക്ക് മാനേജ്മെന്റ് ചുവടുവെച്ചു&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jwx2hjn4c1f8fk3j9zz3y3w3/vk-8.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എത്രയെത്ര വര്&zwj;ഷങ്ങള്&zwj; കടന്നുപോയി, കുരുന്നായിരിക്കെ ഒപ്പം കൂടിയവര്&zwj; കൗമാരം താണ്ടി, കൗമാരത്തിലുണ്ടായിരുന്നവര്&zwj; യവ്വനം കടന്നു, യവ്വനം പിന്നിട്ടവര്&zwj; കളിയാക്കലുകളുടെ കയത്തിലേക്ക് എറിയപ്പെട്ടു. പരിഹാസങ്ങളുടെ പ്രായം 18 വര്&zwj;ഷമാണ്, കാത്തിരിപ്പിന്റേതും...&lt;/p&gt; &lt;p&gt;ഒടുവില്&zwj; ആ നാള്&zwj; ആവരെയും തേടിയെത്തി. കാലത്തിന്റെ കാവ്യനീതിയെന്നവണ്ണം 18-ാം നമ്പറുകാരനൊരുക്കിയ സാമ്രാജ്യത്തിനായി 18-ാം സീസണില്&zwj; രജത് പാട്ടിദാറും ദിനേശ് കാര്&zwj;ത്തിക്കും ആൻഡി ഫ്ലവറും ചേര്&zwj;ന്നൊരു രസക്കൂട്ടുണ്ടാക്കി. രോഹിതും ധോണിയും ഗംഭീറുമെല്ലാം പലകുറി രുചിച്ച ആ മോഹക്കപ്പില്&zwj; മുത്തമിടാൻ അയാള്&zwj;ക്കുമായി, അയാള്&zwj;ക്കൊപ്പം അവര്&zwj;ക്കും.&amp;nbsp;&lt;/p&gt; &lt;p&gt;രാജാവ് കിരീടം അണിഞ്ഞിരിക്കുന്നു, ആരാധകരുടെ കിരീട ദാഹത്തിന് അറുതിയായിരിക്കുന്നു, മൂന്ന് തവണ നിഷേധിക്കപ്പെട്ട ആ നിമിഷം റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരു വീണ്ടെടുത്തത് കൃത്യമായ കണക്കുകൂട്ടലുകളോടെയായിരുന്നു. മറ്റ് സീസണുകളില്&zwj; നിന്ന് വിഭിന്നമായി പ്രകടമായ മാറ്റങ്ങള്&zwj; ബെംഗളൂരുവിന്റെ ടീമില്&zwj; കാണാനാകും.&amp;nbsp;&lt;/p&gt; &lt;p&gt;കൃത്യമായ റോളുകള്&zwj; ഓരോ താരത്തിനുമുണ്ടായിരുന്നു. പോയ സീസണുകള്&zwj; പരിശോധിക്കുക, വിരാട് കോലി എന്ന പേരിനപ്പുറം, ഒപ്പം, അല്ലെങ്കില്&zwj; തൊട്ടുപിന്നിലെങ്കിലും കിടപിടിക്കാൻ എത്ര ബാറ്റര്&zwj;മാര്&zwj; ബെംഗളൂരുവിനുണ്ടായിരുന്നു. ഒരു എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ലെസിസ്, ക്രിസ് ഗെയില്&zwj;...ഇവിടെ ചുരുങ്ങുന്നു ബാറ്റിങ് നിര.&amp;nbsp;&lt;/p&gt; &lt;p&gt;ഇത്തവണ അങ്ങനെയായിരുന്നില്ല, മാച്ച് വിന്നേഴ്&zwnj;സിനാല്&zwj; സമ്പന്നമായ ഒരുനിരയെ പടുത്തുയര്&zwj;ത്തുകയായിരുന്നു ലക്ഷ്യം. പവര്&zwj;പ്ലേയില്&zwj; ആധിപത്യം ഉറപ്പിക്കാൻ മുതല്&zwj; ഫിനിഷ് ചെയ്യാൻ വരെ, ന്യൂബോളില്&zwj; മാന്ത്രികത പുറത്തെടുക്കാനാകുന്നവര്&zwj; മുതല്&zwj; ഡെത്ത് ഓവറുകളില്&zwj; കരുത്തുകാട്ടുന്നവര്&zwj; വരെ.&lt;/p&gt; &lt;p&gt;പതിവുപോലെ കോലിക്ക് ചുറ്റുമായിരുന്നില്ല ബെംഗളൂരു നിലകൊണ്ടതും. ഓപ്പണിങ് സ്ലോട്ടിലേക്ക് ഫില്&zwj; സാള്&zwj;ട്ടെത്തുന്നു. 403 റണ്&zwj;സ്. പകരക്കാരനായി ജേക്കബ് ബെഥല്&zwj;. കോലിക്ക് പിന്നിലായി ദേവദത്ത് പടിക്കല്&zwj;, 150 സ്ട്രൈക്ക് റേറ്റില്&zwj; 247 റണ്&zwj;സ്. മധ്യനിരയെ കാക്കാൻ രജത് പാട്ടിദാറും ജിതേഷ് ശര്&zwj;മയും. പാട്ടിദാര്&zwj; നേടിയത് 312 റണ്&zwj;സ്.&lt;/p&gt; &lt;p&gt;ജിതേഷിന്റെ സംഭാവനയെ ലക്നൗവിനെതിരായ അത്ഭുത ഇന്നിങ്സുകൊണ്ട് ചുരുക്കാനാകില്ല. വിക്കറ്റിന് പിന്നില്&zwj; ജിതേഷ് എത്രത്തോളം നിര്&zwj;ണായകമായിരുന്നുവെന്നത് പല മത്സരങ്ങളും തെളിയിച്ചു. ഫിനിഷര്&zwj; റോളില്&zwj; ടിം ഡേവിഡ്. 185 സ്ട്രൈക്ക് റേറ്റില്&zwj; 187 റണ്&zwj;സാണ് ഡേവിഡ് നേടിയത്. ഏറ്റവും നിര്&zwj;ണായകമായത് മറ്റൊന്നായിരുന്നു.&lt;/p&gt; &lt;p&gt;പ്രോപ്പര്&zwj; ഓള്&zwj; റൗണ്ടര്&zwj;മാരുടെ സാന്നിധ്യം. കൃണാല്&zwj; പാണ്ഡ്യയും റൊമാരിയോ ഷെപേര്&zwj;ഡും. കൃണാല്&zwj; ടീമിലുണ്ടാകണമെന്നതില്&zwj; കാര്&zwj;ത്തിക്കിനുള്&zwj;പ്പടെ നിര്&zwj;ബന്ധമുണ്ടായിരുന്നു. കിരീടം ഉറപ്പിച്ചത് കൃണാലായിരുന്നു, ശ്രേയസിന്റെ വിക്കറ്റ് നേടിയത് ഷെപേര്&zwj;ഡായിരുന്നു. ഫൈനലില്&zwj; മാത്രം ചുരുങ്ങാത്തതായിരുന്നു ഇരുവരുടേയും മികവ്. കൃണാല്&zwj; 109 റണ്&zwj;സും 17 വിക്കറ്റും. ഷെപേര്&zwj;ഡ് 70 റണ്&zwj;സും ആറ് വിക്കറ്റും. &amp;nbsp;&lt;/p&gt; &lt;p&gt;എക്&zwnj;സ് ഫാക്ടറായത്, ജോഷ് ഹേസല്&zwj;വുഡ് എന്ന വലം കയ്യൻ പേസറാണ്. ഹേസല്&zwj;വുഡിനെ ബെംഗളൂരു ടീമിലെടുത്തതിന്റെ പ്രധാന കാരണം ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയുക എന്നതായിരുന്നു. കണ്&zwj;സിസ്റ്റന്റായി 140ന് മുകളില്&zwj; എറിയില്ലെങ്കിലും ഹേസല്&zwj;വുഡിന്റെ ലെങ്ത് പന്തുകളിലെ കൃത്യതയെ മറികടക്കുക എളുപ്പമല്ല. ടെസ്റ്റ് മാച്ച് ലെങ്തുകളില്&zwj; ട്വന്റി 20യില്&zwj; വിക്കറ്റ് വീഴ്ത്തുന്ന റണ്&zwj; തടയുന്ന താരം.&lt;/p&gt; &lt;p&gt;ക്വാളിഫയര്&zwj; ഒന്നിലെ സ്പെല്ലുകള്&zwj; ഉദാഹരിക്കാനാകും ഇവിടെ. രാജസ്ഥാൻ റോയല്&zwj;സിനെതിരായ സീസണിലെ രണ്ടാം മത്സരവും പറയാം. രാജസ്ഥാന് ജയിക്കാൻ രണ്ട് ഓവറില്&zwj; 18 റണ്&zwj;സ്. 19-ാം ഓവര്&zwj; എറിയാനെത്തിയ ഹേസല്&zwj;വുഡ് വിട്ടുകൊടുത്തത് ഒരു റണ്&zwj;സ് മാത്രമായിരുന്നു, നേടിയത് രണ്ട് വിക്കറ്റും. അന്നറിഞ്ഞതാണ് ഹേസല്&zwj;വുഡിന്റെ പന്തുകളുടെ മൂല്യം. 22 വിക്കറ്റുകളാണ് നേട്ടം.&lt;/p&gt; &lt;p&gt;ഹേസല്&zwj;വുഡിനൊപ്പം ഭുവനേശ്വര്&zwj; കുമാറിന്റെ പരിചയസമ്പത്തും യാഷ് ദയാലെന്ന് ഫൈറ്ററുടെ സ്പെല്ലുകളും. ലഭിച്ച അവസരങ്ങള്&zwj; പൂര്&zwj;ണമായും വിനിയോഗിച്ച സുയാഷ്. 18 വര്&zwj;ഷത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിര, സ്ഥിരതയോടെ പ്രകടനങ്ങള്&zwj; പുറത്തെടുക്കുന്ന ബാറ്റിങ് നിര. വണ്&zwj; മാൻ ആര്&zwj;മിയില്&zwj; നിന്ന് ഒരു വിന്നിങ് ടീമായി ബെംഗളൂരു പരിണമിക്കുകയായിരുന്നു.&lt;/p&gt; &lt;p&gt;വിരാട് കോലിക്കായി, ആരാധകര്&zwj;ക്കായ് കിരീടം ഉയര്&zwj;ത്തുമെന്ന് ഉറപ്പിച്ചായിരുന്നു പാട്ടിദാര്&zwj; സീസണിന് തുടക്കമിട്ടത്. ചെപ്പോക്കും വാംഖഡയും ഒന്നരപതിറ്റാണ്ടിന് ശേഷം കീഴടക്കി, ഈഡനില്&zwj; ആറ് വര്&zwj;ഷത്തിന് ശേഷം ഉയിര്&zwj;പ്പ്. എവേ മത്സരങ്ങളിലൊരിക്കല്&zwj;പ്പോലും പരാജയത്തിന് വശത്ത് നില്&zwj;ക്കേണ്ടി വന്നില്ല. ബെംഗളൂരു പലതും തിരുത്തി തുടങ്ങിയിരുന്നു...&lt;/p&gt; &lt;p&gt;ഒടുവില്&zwj;, അഹമ്മദാബാദിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ പ്രതീക്ഷ, കാത്തിരിപ്പ്, പരിഹാസത്തിന്റെ നാളുകള്&zwj;, നിരാശ, എല്ലാത്തിനും അസ്തമയം. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഐക്കോണിക്കായ നിമിഷങ്ങളിലൊന്നിനായിരുന്നു അഹമ്മദബാദില്&zwj; ഉദയമുണ്ടായത്...ഈ സാല കപ് നംദെ എന്ന് പറഞ്ഞ് പതിറ്റാണ്ടുകള്&zwj; കളിയാക്കിവരോട് പാട്ടിദാര്&zwj; പറഞ്ഞു, ഈ സാല കപ്പ് നംദു.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/how-rcb-converted-themselves-into-a-champion-team/articleshow-of6trrm"/>
        </item>
        <item>
            <title><![CDATA[ഭക്ഷ്യോത്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോഴും ഇന്ത്യ, എന്തുകൊണ്ടാണ് പോഷകാഹാരത്തില്‍ പിന്‍നിരയിലായത് ?]]></title>
            <link>https://www.asianetnews.com/special/even-though-india-is-at-the-forefront-of-food-production-why-is-india-lagging-behind-in-nutrition-interview/articleshow-p8nia5l</link>
            <guid isPermaLink="true">https://www.asianetnews.com/special/even-though-india-is-at-the-forefront-of-food-production-why-is-india-lagging-behind-in-nutrition-interview/articleshow-p8nia5l</guid>
            <pubDate>Fri, 27 Jun 2025 09:55:06 +0530</pubDate>
            <description><![CDATA[&lt;p&gt;ഭക്ഷ്യോത്പാദനത്തില്&zwj; മുന്&zwj;നിരയിലാണെങ്കിലും രാജ്യത്തെ ജനതയ്ക്ക് പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്&zwj; കഴിയാത്തത് എന്തുകൊണ്ട്?&amp;nbsp; CSIR NIIST ഡയറക്ടറും മുന്&zwj;നിര ഭക്ഷ്യസംസ്&zwnj;കരണ സാങ്കേതിക വിദഗ്ധനുമായ ഡോ.അനന്തരാമകൃഷ്ണനുമായി ശാലിനി എസ്, ദ സയന്&zwj;സ് ടോക്കില്&zwj; നടത്തിയ അഭിമുഖം&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jht7z10hdde5eqnxmmst5qzr/interview.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പതിറ്റാണ്ടുകള്&zwj;ക്ക് മുമ്പ് തന്നെ ഇന്ത്യ ഭക്ഷ്യോത്പാദനത്തില്&zwj; സ്വയംപര്യാപ്തത നേടിയിട്ടും രാജ്യത്തെ ജനസംഖ്യയിലെ നല്ലൊരു വിഭാഗം ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പ്രത്യേകിച്ചും, കുട്ടികളിലെ പോഷകാഹാരക്കുറവില്&zwj; ഇന്ത്യ ഇപ്പോഴും മുന്&zwj;നിരയില്&zwj;ത്തന്നെ എന്ന് കണക്കുകള്&zwj; വ്യക്തമാക്കുന്നു. അതേ സമയം, പ്രമേഹ രോഗബാധിതരുടെ ലോകതലസ്ഥാനമായും ഇന്ത്യയെ കണക്കാക്കുന്നു. അതില്&zwj;ത്തന്നെ മുന്&zwj;പന്തിയിലാണ് കേരളം. ഈ വൈരുധ്യം വിരല്&zwj;ചൂണ്ടുന്നത് ഒരു സുപ്രധാന ചോദ്യത്തിലേക്കാണ്. ഭക്ഷ്യോത്പാദനത്തില്&zwj; മുന്&zwj;നിരയിലെങ്കിലും രാജ്യത്തെ ജനതയ്ക്ക് പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്&zwj; കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിലേക്ക്. ഈ വിഷയവുമായി ബന്ധപ്പെട്ട് CSIR NIIST ഡയറക്ടറും മുന്&zwj;നിര ഭക്ഷ്യസംസ്&zwnj;കരണ സാങ്കേതിക വിദഗ്ധനുമായ ഡോ.അനന്തരാമകൃഷ്ണനുമായി ശാലിനി എസ്, ദ സയന്&zwj;സ് ടോക്കില്&zwj; നടത്തിയ അഭിമുഖത്തില്&zwj; നിന്ന്.&lt;/strong&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ഭക്ഷ്യോത്പാദനത്തിലും ക്ഷീരോത്പാദനത്തിലും ഇന്ത്യ മുന്&zwj;നിരയിലെങ്കിലും, പോഷകാഹാരക്കുറവിലും, ചൈൽഡ് വേസ്റ്റിങ് അനുപാതത്തിലും രാജ്യത്തിന്റെ സ്ഥാനം വളരെ ആശങ്കാജനകമാണ്. ഈ വൈരുധ്യത്തിന്റെ കാരണം എന്താണ് ? എങ്ങനെ പരിഹരിക്കും ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഭക്ഷ്യോത്പാദനത്തിന്റെ സര്&zwj;വമേഖലകളിലും ഞങ്ങൾ നിര്&zwj;ണായക പങ്കുവഹിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ജനങ്ങള്&zwj;ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതില്&zwj; ഒരു പരിധി വരെ പിന്നിലാണ്. പുരുഷന്&zwj;മാരില്&zwj; 45 %, സ്ത്രീകളില്&zwj; 55 %, കുട്ടികളില്&zwj; 65 % വിളര്&zwj;ച്ച ബാധിതരാണെന്നത് വളരെ ആശങ്കാജനകമാണ്.&lt;/p&gt; &lt;p&gt;10 വര്&zwj;ഷത്തിന് മുന്&zwj;പ് രാജ്യത്തെ ശരാശരി ആയുര്&zwj;ദൈര്&zwj;ഘ്യം 65 വയസ്സായിരുന്നു, ഇപ്പോള്&zwj; 72 വയസ്സാണ്. സാമൂഹിക ആരോഗ്യരംഗത്ത് പ്രതീക്ഷിക്കുന്ന നിരക്കില്&zwj; പുരോഗതി കൈവരിച്ചില്ലെങ്കിലും, നമ്മള്&zwj; സാവധാനമെങ്കിലും തൃപ്തികരമായ നിലയിലേക്ക് ഉയര്&zwj;ന്നിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;നിത്യാഹാരത്തില്&zwj; എത്രമാത്രം പോഷകസമ്പുഷ്ടമായിരിക്കണമെന്ന് ജനങ്ങള്&zwj;ക്കും ബോധ്യം വേണം. പുരുഷന് ശരാശരി 55 ഗ്രാമും സ്ത്രീകൾക്ക് 45 ഗ്രാമും പ്രോട്ടീന്&zwj; ആവശ്യമാണ്. സമീകൃതാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണവും ആവശ്യമാണ്.&lt;/p&gt; &lt;p&gt;100 വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് വിശപ്പകറ്റാന്&zwj; വേണ്ടിയാണ് ഭക്ഷണം കഴിച്ചിരുന്നത്. എന്നാൽ 50 വര്&zwj;ഷം മുമ്പാണ് ആരോഗ്യത്തിന് പ്രാധാന്യം വന്നത്, ഇപ്പോള്&zwj; രുചിക്കും ആസ്വാദനത്തിനുമാണ് പ്രാധാന്യം. രുചിയുടെ പിന്നാലെ പോകുമ്പോള്&zwj; നഷ്ടമാകുന്നത് പോഷകഗുണങ്ങളാണ്. രുചിക്കും പോഷകത്തിനുമിടയിലെ സന്തുലിതാവസ്ഥ പാലിക്കണം. ആയുര്&zwj;ദൈര്&zwj;ഘ്യം എന്നത് ജനസംഖ്യയില്&zwj; മുന്നിട്ട് നില്&zwj;ക്കുന്ന ഇന്ത്യക്ക് വലിയ നേട്ടമാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;രുചിക്ക് പിന്നാലെ പോകുന്ന ധനികരിലെ പോഷകാഹാരക്കുറവ്, ദാരിദ്ര്യം കാരണം പാവപ്പെട്ടവരിലെ പോഷകാഹാരക്കുറവ്, ഈ രണ്ടു വെല്ലുവിളികളെ എങ്ങനെയാണ് നേരിടുന്നത് ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഒരു വശത്ത് ദാരിദ്ര്യം കാരണം പോഷകാഹാരക്കുറവിലൂടെയുള്ള വളര്&zwj;ച്ച മുരടിപ്പ്, മറുവശത്ത് അമിതമായി കാര്&zwj;ബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ഭക്ഷണം മൂലമുള്ള പൊണ്ണത്തടിയും ആരോഗ്യപ്രശ്&zwnj;നങ്ങളും. അമിതാഹാരവും, നിരന്തരമായുള്ള ഇരുപ്പും കാരണമുള്ള ജീവിതശൈലി രോഗങ്ങള്&zwj; ചെറുക്കാന്&zwj; സമീകൃതാഹാരത്തിനായുള്ള ബോധവത്ക്കരണങ്ങൾ ആവശ്യമാണ്.&amp;nbsp;&lt;/p&gt; &lt;p&gt;സ്&zwnj;കൂളുകളിലെ ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം തുടങ്ങിയ സ്&zwnj;കീമുകളിലൂടെ പാവപ്പെട്ട കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള നടപടികള്&zwj; സര്&zwj;ക്കാര്&zwj; ചെയ്യുന്നുണ്ട്.&lt;/p&gt; &lt;p&gt;ആരോഗ്യമാണ് സമ്പത്ത്, സാമൂഹിക ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമെ &amp;nbsp;2047ല്&zwj; വികസിത രാഷ്ട്രമാകുകയെന്ന ലക്ഷ്യം നേടാന്&zwj; കഴിയൂ. ആഗോളതലത്തില്&zwj; ഇന്ന് നമ്മുടെ ജനത ഏറ്റവും ചെറുപ്പമെങ്കില്&zwj; 30 വര്&zwj;ഷത്തിനകം നമ്മള്&zwj; ഏറ്റവും പ്രായമേറിയ ജനതയായിരിക്കും, ആയുര്&zwj;ദൈര്&zwj;ഘ്യം 72ല്&zwj; നിന്ന് 80ല്&zwj;എത്തുകയും ചെയ്യും. ഇപ്പോൾ തന്നെ ജീവിതശൈലി രോഗങ്ങളില്&zwj; നമ്മള്&zwj; മുന്&zwj;നിരയിലുമാണ്. ബോധവത്ക്കരണത്തിലൂടെയും കൃത്യമായ പദ്ധതികളിലൂടെയും മാത്രമേ ഈ വൈരുധ്യത്തെ മറികടക്കാന്&zwj; കഴിയൂ.&lt;/p&gt; &lt;p&gt;&lt;strong&gt;മറ്റൊരു പ്രശ്&zwnj;നം രാജ്യത്തെ കര്&zwj;ഷകര്&zwj; അവരുടെ വിളകള്&zwj;ക്ക് നേരിടുന്ന വില സ്ഥിരതയില്ലായ്മയാണ്. അതിന് ഒരു പരിഹാരം മൂല്യവര്&zwj;ധിത ഉത്പ്പന്നങ്ങളാണ്. അതിനാല്&zwj; ജനങ്ങള്&zwj;ക്ക് പോഷകസമ്പുഷ്ടമായ, കൂടുതല്&zwj; കാലാവധിയുള്ള ഭക്ഷ്യോത്പന്നങ്ങള്&zwj; നിര്&zwj;മ്മിക്കാന്&zwj; രാജ്യത്തെ കര്&zwj;ഷകരെ എങ്ങനെയൊക്കെ പ്രാപ്തരാക്കും ?&lt;/strong&gt;&lt;/p&gt; &lt;p&gt;ചോദ്യത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യത്തേത് കാര്&zwj;ഷിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നാണ്. കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതിയാലും ഏറെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യ. ഹ്രസ്വ കാലാവധിയുള്ള തക്കാളി, ഉള്ളി മുതലായ വിളകള്&zwj;ക്ക് വിലസ്ഥിരതയില്ല. ആദ്യം വേണ്ടത് കാര്&zwj;ഷിക വിളകള്&zwj;ക്ക് മിനിമം താങ്ങുവിലയാണ്. പിന്നെ, ചെയ്യേണ്ടത് സ്റ്റോറേജ് സൗകര്യങ്ങളും. ഒപ്പം മൂല്യവര്&zwj;ധിത ഉത്പാദനവും പ്രദാനം ചെയ്യുകയെന്നതുമാണ്.&lt;/p&gt; &lt;p&gt;ഫ്രഷ് തക്കാളിക്കും, ഉള്ളിക്കും പകരം പൗഡര്&zwj;, പേസ്റ്റ് രൂപങ്ങളിലുള്ള മൂല്യവര്&zwj;ധിത ഉത്പന്നങ്ങള്&zwj; വാങ്ങിക്കുന്നത് സമയലാഭത്തിനും, പാഴായിപോകുന്നത് ഒഴിവാക്കാനുമെന്നതിനൊപ്പം, കര്&zwj;ഷകരെ വിലത്തകര്&zwj;ച്ചയില്&zwj; നിന്ന് രക്ഷിക്കാനും കഴിയും. മൂന്ന് മാസത്തിനിപ്പുറം നല്ല വില കിട്ടില്ലെങ്കില്&zwj; അധികമായുള്ളവയെ പൗഡര്&zwj;, പേസ്റ്റ് രൂപത്തില്&zwj; മൂല്യവര്&zwj;ധിത ഉത്പന്നങ്ങളാക്കാന്&zwj; കര്&zwj;ഷകര്&zwj; തയ്യാറാകണം. ഇങ്ങനെ ചെയ്യുന്നത് ഒരുപോലെ കര്&zwj;ഷകര്&zwj;ക്കും ഉപഭോക്താക്കള്&zwj;ക്കും ഗുണകരമാണ്.&lt;/p&gt; &lt;p&gt;രണ്ടാമത്, പോഷകമൂല്യം നഷ്ടപ്പെടരുത്. ഉത്പന്നങ്ങളാക്കുന്ന പ്രക്രീയയില്&zwj; പോഷകമൂല്യങ്ങള്&zwj; ഒരു പരിധിവരെ കുറയാന്&zwj; സാധ്യതയുണ്ട്. എന്നാല്&zwj; സ്റ്റോറേജ് സൗകര്യങ്ങള്&zwj; വര്&zwj;ധിപ്പിക്കുന്നതും, മൂല്യവര്&zwj;ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതും വഴി കര്&zwj;ഷകരെ രക്ഷിക്കാന്&zwj; മാത്രമല്ല, രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സര്&zwj;ക്കാരിന് കഴിയും.&lt;/p&gt; &lt;p&gt;തഞ്ചാവൂര്&zwj; NIFTEM ഡയറക്ടറായിരിക്കെ, ചെറിയ ഉള്ളി ദീര്&zwj;ഘകാലം കേടുകൂടാതിരിക്കാനുള്ള സ്റ്റോറേജ് സൗകര്യങ്ങള്&zwj; വികസിപ്പിക്കാനും, റെഡി ടു യൂസ് ആവശ്യത്തിനായി ഉള്ളി തൊലി കളഞ്ഞ് വാക്യും പാക്ക് ചെയ്യാനുള്ള യന്ത്രം വികസിപ്പിക്കാന്&zwj; കഴിഞ്ഞു, ഇത് വലിയ ഹോട്ടലുകള്&zwj;ക്ക് ഉപകാരപ്രദമാണ്. അതുപോലെ തന്നെ പേസ്റ്റ്, പൗഡര്&zwj; രൂപത്തിലും ഉള്ളിയുടെ മൂല്യവര്&zwj;ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള യന്ത്രങ്ങളും വികസിപ്പിച്ചു.&lt;/p&gt; &lt;p&gt;നാളികേരത്തിന്റെ കാര്യത്തില്&zwj; ഉത്പാദനത്തില്&zwj; ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും &amp;nbsp;മൂല്യവര്&zwj;ധിത ഉത്പന്നങ്ങളുടെ കാര്യത്തില്&zwj; നമ്മള്&zwj; വളരെ പിന്നിലാണ്. വിയറ്റ്&zwnj;നാം ഇക്കാര്യത്തില്&zwj; മുന്&zwj;നിരയിലാണ്. അതുപോലെ ഉപയോഗ ശേഷമുള്ള വെളിച്ചെണ്ണയെ ഇന്ധനമാക്കി മാറ്റാന്&zwj; കഴിയണം, ഇളനീരില്&zwj; നിന്നും തേങ്ങാവെള്ളത്തില്&zwj; നിന്നും ഉത്പന്നങ്ങളുണ്ടാക്കണം. നീര ഉത്പാദനത്തില്&zwj; നമ്മള്&zwj; കുറെ കാര്യങ്ങള്&zwj; ചെയ്തു, പക്ഷേ 6 മാസത്തിനപ്പുറം കാലാവധി വര്&zwj;ധിപ്പിക്കാന്&zwj; കഴിഞ്ഞില്ല.&lt;/p&gt; &lt;p&gt;ഇങ്ങനെ കര്&zwj;ഷകര്&zwj;ക്ക് താങ്ങും തണലുമായി ഒരോ ഘട്ടത്തിലും ശാസ്ത്രീയ ഇടപെടലുകളും സര്&zwj;ക്കാര്&zwj; പിന്തുണയും ആവശ്യമാണ്. കൂടാതെ, വിളകളുടെ മൂല്യം എത്രമാത്രം വര്&zwj;ധിപ്പിക്കാന്&zwj; കഴിയുന്നോ, അത്രയും ഫലം കര്&zwj;ഷകരിലേക്ക് തന്നെ തിരിച്ചെത്തിക്കാനും കഴിയണം. ഉദാഹരണത്തിന് High Pressure processing technology ഉപയോഗിച്ച് തേങ്ങാവെള്ളത്തെ പാനീയമാക്കി, ആ മൂല്യവര്&zwj;ധനയുടെ പ്രയോജനം കര്&zwj;ഷകരിലേക്ക് തന്നെ എത്തുകയും, ജനങ്ങള്&zwj;ക്കെല്ലാം പോഷകം നിറഞ്ഞ ഭക്ഷ്യോത്പന്നങ്ങള്&zwj; ലഭ്യമാക്കുന്നിടത്തുമാണ് നമ്മുടെ വിജയം.&lt;/p&gt; &lt;p&gt;&lt;strong&gt;ഇങ്ങനെ ചെയ്യുന്നതിനെല്ലാം മികച്ച സാങ്കേതിക സൗകര്യങ്ങളും നൈപുണ്യവും കര്&zwj;ഷകര്&zwj;ക്ക് ലഭ്യമാക്കുന്നതില്&zwj; കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണസംവിധാനങ്ങള്&zwj; എന്തൊക്കെ ചെയ്യുന്നുണ്ട് ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഉദാഹരണത്തിന്, NIFTEM ഡയറക്ടറായിരിക്കെയും, ഇപ്പോള്&zwj; CSIR - NISST ഡയറക്ടറായും കര്&zwj;ഷകര്&zwj;ക്കായി ഇന്&zwj;ക്യുബേഷന്&zwj; സെന്ററുകള്&zwj; വികസിപ്പിച്ചിരുന്നു. വിളവെടുപ്പ് സ്ഥലത്ത് തന്നെ ഇന്&zwj;ക്യുബേഷന്&zwj; സെന്ററുകള്&zwj; തയ്യാറാക്കുന്നത് വഴി കര്&zwj;ഷകര്&zwj;ക്ക് വരമ്പത്ത് തന്നെ അവരുടെ വിളകള്&zwj; മൂല്യവര്&zwj;ധിത ഉത്പന്നങ്ങളാക്കി കൊണ്ടുപോകാം. പക്ഷേ, ഇത് കൂടുതല്&zwj; വിപുലപ്പെടുത്തണം. വിളകള്&zwj; നേരിട്ട് മാര്&zwj;ക്കറ്റിലേക്ക് കൊണ്ടുപോകാതെ, മൂല്യവര്&zwj;ധിത ഉത്പന്നങ്ങളാക്കി വില്&zwj;ക്കാന്&zwj; കര്&zwj;ഷകര്&zwj;ക്ക് നല്ല ബോധവത്ക്കരണവും അത്യാവശ്യമാണ്.&lt;/p&gt; &lt;p&gt; &lt;strong&gt;താങ്കള്&zwj;, കേന്ദ്ര ഭക്ഷ്യസംസ്&zwnj;ക്കരണ മന്ത്രാലയത്തിന്റെ PMFME സ്&zwnj;കീമിന്റെ കാര്യശേഷി നിര്&zwj;മ്മിതിയിലും, ഗവേഷണ പദ്ധതിയുടെയും അധ്യക്ഷനായിരുന്നല്ലോ. ഈ സ്&zwnj;കീമിന്റെ ലക്ഷ്യങ്ങളും, ഇത് നടപ്പാക്കാന്&zwj; നേരിട്ട വെല്ലുവിളികളും വിവരിക്കാമോ ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഒരു ജില്ല, ഒരു ഉത്പന്നം എന്ന തത്വത്തില്&zwj; അധിഷ്ഠിതമാണ് PMFME സ്&zwnj;കീം. ഇത് 1971ല്&zwj; ജപ്പാനില്&zwj; തുടങ്ങി വന്&zwj; വിജയമായിരുന്നു. ഇന്ത്യയില്&zwj; 25 ലക്ഷത്തിലധികം രജിസ്റ്റര്&zwj; ചെയ്യപ്പെടാത്ത ചെറുകിട ഭക്ഷ്യസംസ്&zwnj;ക്കരണ യൂണിറ്റുകള്&zwj; ഉണ്ട്. ഇവയെ രജിസ്റ്റേര്&zwj;ഡ് ആക്കി കാര്യശേഷി വര്&zwj;ധിപ്പിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. 2020ലായിരുന്നു ഈ സ്&zwnj;കീം തുടങ്ങിയത്, 2025 വരെയാണ് കാലാവധി. ഇതുവരെ, 1,05,000 പേര്&zwj;ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഡിസൈന്&zwj; ഉള്&zwj;പ്പെടെ 135 തരം മൂല്യവര്&zwj;ധിത ഉത്പന്നങ്ങള്&zwj; നിര്&zwj;മ്മിച്ചു. ഇതിന്റെ വിശദാംശങ്ങള്&zwj;, NIFTEM സൈറ്റില്&zwj; മലയാളത്തിലും ലഭ്യമാണ്.&lt;/p&gt; &lt;p&gt;ഒരാളുടെയും സഹായം വേണ്ട, നേരെ സൈറ്റില്&zwj; പോയി, അപേക്ഷ ഫോം ഡൗണ്&zwj;ലോഡ് ചെയ്ത്, പൂരിപ്പിച്ച് സമര്&zwj;പ്പിച്ചാല്&zwj; ഭക്ഷ്യസംസ്&zwnj;കരണ യൂണിറ്റുകള്&zwj; തുടങ്ങാന്&zwj; സാങ്കേതിക പരിജ്ഞാനം ഉള്&zwj;പ്പെടെ ലോണ്&zwj; ലഭിക്കും. ഒരു യൂണിറ്റിന് പരമാവധി 30 ലക്ഷം രൂപ വരെ ലോണ്&zwj;, 10 ലക്ഷം വരെ സബ്&zwnj;സിഡിയും ലഭിക്കും.&lt;/p&gt; &lt;p&gt;ഇന്&zwj;ക്യുബേഷന്&zwj; സെന്ററുകള്&zwj; തയ്യാറാക്കുന്നതിന്റെയും കണ്&zwj;വീനറായിരുന്നു, അക്കാലത്ത് 70 എണ്ണം തയ്യാറാക്കാന്&zwj; കഴിഞ്ഞു. കേരളത്തിന് ലഭിച്ച രണ്ടെണ്ണത്തില്&zwj;, ഒന്ന് കേരള കാര്&zwj;ഷിക സര്&zwj;വകലാശാലയ്ക്കായിരുന്നു. ചെറുകിട ഭക്ഷ്യസംസ്&zwnj;കരണ യൂണിറ്റുകള്&zwj; തുടങ്ങാന്&zwj; സംരംഭകര്&zwj;ക്ക് വിജയകരമായി പരിശീലനം നല്&zwj;കി വരുന്നു.&lt;/p&gt; &lt;p&gt;&lt;strong&gt;പദ്ധതി പ്രകാരം എത്ര തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കപ്പെട്ടു ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഇന്ത്യയില്&zwj; വളരെയധികം തൊഴിലവസരങ്ങള്&zwj; നല്&zwj;കുന്ന മേഖലയാണ് ചെറുകിട ഭക്ഷ്യസംസ്&zwnj;കരണ യൂണിറ്റുകള്&zwj;. ഓരോ ചെറിയ യൂണിറ്റും നേരിട്ട് 5 പേര്&zwj;ക്കും, നേരിട്ടല്ലാതെ 5 പേര്&zwj;ക്കും തൊഴില്&zwj; നല്&zwj;കുന്നതാണ്. ഈ ഒരു സ്&zwnj;കീമിലൂടെ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കാന്&zwj; കഴിഞ്ഞു. അതിനാല്&zwj; 10 ലക്ഷം തൊഴിലവസരങ്ങളെങ്കിലും പ്രദാനം ചെയ്യാന്&zwj; കഴിഞ്ഞിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;ഇത് ഇവിടെ അവസാനിക്കുന്നില്ല, വിപണന മേഖലയില്&zwj; കൂടുതല്&zwj; തൊഴില്&zwj; അവസരങ്ങള്&zwj; സൃഷ്ടിക്കുന്നു. നഗര, ഗ്രാമീണ മേഖലകളില്&zwj; ഒരുപോലെ തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കുന്നതിനാല്&zwj; MSME സെക്ടര്&zwj; രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ്. കഴിഞ്ഞ പത്ത് വര്&zwj;ഷത്തിനിടയ്ക്ക്, 10 % ശതമാനം വളര്&zwj;ച്ചയാണ് MSME സെക്ടര്&zwj; നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്&zwj; വളര്&zwj;ച്ച നിരക്ക് ഈ മേഖലയിലാണ്.&lt;/p&gt; &lt;p&gt;235 ബില്ല്യണ്&zwj; ഡോളര്&zwj; പ്രതീക്ഷിച്ചിടത്താണ് നമ്മള്&zwj; കഴിഞ്ഞ വര്&zwj;ഷം 535 ബില്ല്യണ്&zwj; നേടിയത്. ഭക്ഷ്യസംസ്&zwnj;കരണ മേഖലയില്&zwj; 800 ബില്ല്യണ്&zwj; ഡോളര്&zwj; മൂല്യമുള്ള ലോക കമ്പോളത്തില്&zwj; ഇന്ത്യ ആറാം സ്ഥാനത്താണ്, 30 % അതിവേഗ വളര്&zwj;ച്ചയാണ് നമ്മള്&zwj; ഈ രംഗത്ത് കൈവരിച്ചത്. ഇന്ത്യ ലോകത്തിന്റെ തന്നെ food basket ആകണമെന്നാണ് PMFME, PLI സ്&zwnj;കീമുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അടുത്ത രണ്ട് മൂന്ന് വര്&zwj;ഷത്തിനുള്ളില്&zwj; 1200 ബില്ല്യണ്&zwj; ഡോളര്&zwj; നേട്ടം കൈവരിക്കണമെന്നാണ് ലക്ഷ്യം.&lt;/p&gt; &lt;p&gt;&lt;strong&gt;PMFME സ്&zwnj;കീം 2025ല്&zwj; അവസാനിക്കുമല്ലോ, ഇതിന്റെ അടുത്ത ഘട്ടം എന്താണ് ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഭക്ഷ്യസംസ്&zwnj;കരണ മന്ത്രാലയത്തില്&zwj; നിന്ന് കൂടുതല്&zwj; ഉത്തേജന പാക്കേജുകള്&zwj; പ്രതീക്ഷിക്കുന്നു, ഏറ്റവും കൂടുതല്&zwj; തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കുന്ന മേഖലയായതിനാല്&zwj; കേന്ദ്ര സര്&zwj;ക്കാര്&zwj; ഈ സ്&zwnj;കീം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വനിത സ്വയംസഹായ സംഘമായ കേരളത്തിലെ കുടുംബശ്രീക്ക് PMFME സ്&zwnj;കീം എത്ര മാത്രം പ്രയോജനപ്പെട്ടു ?&lt;/strong&gt;&lt;/p&gt; &lt;p&gt;കേരളത്തില്&zwj; 2000ത്തിലധികം സ്ത്രീകള്&zwj;ക്ക് ഈ സ്&zwnj;കീം പ്രയോജനപ്പെട്ടു. അവര്&zwj;ക്ക് ഈ മേഖലയില്&zwj; നിരന്തരം സാങ്കേതിക പരിശീലനവും നല്&zwj;കുന്നുണ്ട്.&lt;/p&gt; &lt;p&gt;&lt;strong&gt;ഏതൊക്കെ ഉത്പന്നങ്ങള്&zwj; നിര്&zwj;മ്മിക്കാനാണ് പരിശീലനം നല്&zwj;കുന്നത് ?&lt;/strong&gt;&lt;/p&gt; &lt;p&gt;കേരള കാര്&zwj;ഷിക സര്&zwj;വകലാശാല ഈ സ്&zwnj;കീം പ്രകാരം പരിശീലനം നല്&zwj;കുന്നത് ബിസ്&zwnj;ക്കറ്റ്, നാളികേരത്തില്&zwj; നിന്നുള്ള മൂല്യവര്&zwj;ധിത ഉത്പന്നങ്ങളുടെ നിര്&zwj;മ്മാണത്തിനും, മാലിന്യ സംസ്&zwnj;കരണത്തിനുമാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;പോഷകാഹാരം ലഭ്യമാക്കുന്നതില്&zwj; ഈ സ്&zwnj;കീമുകള്&zwj; എത്രമാത്രം വിജയിച്ചു ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഈ സ്&zwnj;കീമുകള്&zwj; പ്രധാനമായും തൊഴില്&zwj; പ്രദാനം ചെയ്യാനാണ്. അതില്&zwj; നമ്മള്&zwj; ഏകദേശം ലക്ഷ്യം കണ്ടു. 200 പ്രധാന പരിശീലകര്&zwj;ക്കും, ജില്ലാടിസ്ഥാനത്തില്&zwj; 3,000 പേര്&zwj;ക്കും പരിശീലനം നല്&zwj;കി. അവര്&zwj; മറ്റുള്ളവര്&zwj;ക്കും നല്&zwj;കും. PMFME സ്&zwnj;കീം സൈറ്റിന്റെ ഡാഷ്&zwnj;ബോര്&zwj;ഡില്&zwj; ഈ വിവരങ്ങളെല്ലാം ലഭ്യമാണ്. ഇനി ലക്ഷ്യം പോഷകമൂല്യങ്ങള്&zwj; എത്രമാത്രം നിലനിര്&zwj;ത്താമെന്നാണ്.&lt;/p&gt; &lt;p&gt; &lt;strong&gt;പ്രമേഹ രോഗത്തിന്റെ കാര്യത്തില്&zwj; ഇന്ത്യ ലോകത്ത് തന്നെ മുന്നിട്ടു നില്&zwj;ക്കുന്നു, ദേശീയാടിസ്ഥാനത്തില്&zwj; കേരളവും. മനുഷ്യശരീരത്തിലെ ദഹനപ്രക്രീയയുടെ ഒരു കൃത്രിമ മോഡല്&zwj; വികസിപ്പിച്ചെടുത്തല്ലോ ? ഇതില്&zwj; നിന്നുള്ള പ്രധാന നിരീക്ഷണ ഫലങ്ങള്&zwj; എന്തൊക്കെയാണ്? ഈ അവസ്ഥയില്&zwj; നിന്ന് എങ്ങനെ മുക്തി നേടാം ?&lt;/strong&gt;&lt;/p&gt; &lt;p&gt;ശരീരത്തിന് വേണ്ട ഇരുമ്പ് നാനോ കണികകള്&zwj; വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. liposome delivery system വികസിപ്പിച്ചെങ്കിലും രൂചിയുടെ കാര്യത്തില്&zwj; വിജയിച്ചില്ല. പിന്നീടാണ് കൃത്രിമമായ ദഹനവ്യവസ്ഥ വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞത്. അന്നനാളവും, ഉദരവും, ചെറുകുടലും ആണ് കൃത്രിമമായി വികസിപ്പിച്ചത്. ആദ്യം പന്നിയുടേത് വികസിപ്പിക്കാനായിരുന്നു പ്ലാന്&zwj;, പക്ഷേ, അത് വിജയിച്ചില്ല.&lt;/p&gt; &lt;p&gt;പിന്നെ വോളണ്ടിയറായി വന്നവരുടെ എംആര്&zwj;ഐ സ്&zwnj;കാന്&zwj; എടുത്തു. മിനുട്ടില്&zwj; 120 എന്ന തോതില്&zwj; 2D ഇമേജ് ലഭിക്കും, അതിനെ 3D പ്രിന്റ് ചെയ്ത് ആമാശയവും ചെറുകുടലും, 2012ല്&zwj; തയ്യാറാക്കി. ആഹാരത്തിലെ പോഷകങ്ങള്&zwj; എങ്ങനെയാണ് ആഗിരണം ചെയ്യുന്നതെന്ന് പഠനം നടത്തി. ഏതിനം ഭക്ഷണം കഴിക്കുമ്പോഴാണ് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്&zwj; ഉയരുന്നതെന്ന് മനസ്സിലാക്കി. മൃഗങ്ങളില്&zwj; ഇതിന്റെ ട്രയല്&zwj; നടത്തിയിരുന്നു. പിന്നീട് മനുഷ്യരിലും ക്ലിനിക്കല്&zwj; സ്റ്റഡീസ് നടത്തി. ഇനി മൈക്രോ ബയോം അടങ്ങിയിരിക്കുന്ന വന്&zwj;കുടല്&zwj; കൃത്രിമമായി വികസിപ്പിക്കുന്നതിലാണ് പരിശ്രമിക്കുന്നത്.&lt;/p&gt; &lt;p&gt;മൈക്രോ ബയോം എന്ന് പറയുന്നത് വന്&zwj;കുടലിലെ സൂക്ഷ്മാണുക്കളാണ്. അന്നനാളവും ആമാശയവും ചെറുകുടലും ഇതിനകം വികസിപ്പിച്ചെങ്കിലും വന്&zwj;കുടലും കൂടിയാവുമ്പോഴേ പഠനം പൂര്&zwj;ണമാകൂ. ഈ പഠനത്തില്&zwj; നിന്നുള്ള ഫലങ്ങള്&zwj; ഞങ്ങള്&zwj; പ്രസിദ്ധീകരിച്ചിട്ടുണ്ട്.&lt;/p&gt; &lt;p&gt;ആപ്പിള്&zwj;, ഉപ്പുമാവ്, തുടങ്ങിയവ കഴിക്കുമ്പോഴുള്ള glycemic response രേഖപ്പെടുത്തി. ഈ പഠനം ഉപയോഗിച്ച് low glycemic index ഉള്ള മില്ലെറ്റ്&zwnj;സ് ബിസ്&zwnj;ക്കറ്റ് ഞങ്ങള്&zwj; തന്നെ വികസിപ്പിച്ചു. അതായത്, ഈ പഠനം ഉപയോഗിച്ച് &amp;nbsp;low glycemic index ഉള്ള ഭക്ഷണസാധനങ്ങള്&zwj; നമ്മള്&zwj;ക്ക് വികസിപ്പിച്ചെടുക്കാമെന്ന് തന്നെ.&lt;/p&gt; &lt;p&gt;Glycemic index എന്ന് പറഞ്ഞാല്&zwj; ഓരോ ഭക്ഷ്യവസ്തുക്കളും അവ കഴിച്ച് 2 മണിക്കൂറിനുള്ളില്&zwj; ഗ്രൂക്കോസ് ലെവല്&zwj; എത്ര ഉയരുമെന്ന് കണക്കാക്കുന്നതാണ്. ഗ്ലൂക്കോസിന് 100 എന്ന കണക്കാക്കിയാണ് ഇന്&zwj;ഡെക്&zwnj;സ് തയ്യാറാക്കുന്നത്. 60ല്&zwj; താഴെയാണെങ്കില്&zwj; lower GI, 60 മുതല്&zwj; 75 വരെയെങ്കില്&zwj; medium GI, 75ന് മുകളിലെങ്കില്&zwj; high GI. ഈ പഠനം ഉപയോഗപ്പെടുത്തി പ്രമേഹ രോഗികള്&zwj;ക്ക് lower GI ഉള്ള ഭക്ഷണ വസ്തുക്കള്&zwj; ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാം.&lt;/p&gt; &lt;p&gt;&lt;strong&gt;ഇഡലി, ദോശ, ചോറ്, ചപ്പാത്തി ഇവയുടെ glycemic index ?&lt;/strong&gt;&lt;/p&gt; &lt;p&gt;ചോറ് മാത്രമെങ്കില്&zwj; glycemic index 60 മുതല്&zwj; 80 വരെയാണ്, പക്ഷേ, സാമ്പാറോ, തൈരോ ഒപ്പമെങ്കില്&zwj; glycemic index കുറവാണ്. തവിടോടു കൂടിയ അരിക്ക് glycemic index 60 -ല്&zwj; താഴെയാണ്, പക്ഷേ, polished rice -ന് 70 മുതല്&zwj; 80 വരെയാണ്. ബ്രൗണ്&zwj;, റെഡ് റൈസില്&zwj; ഫെബര്&zwj; ഉള്ളതിനാല്&zwj; glycemic index കുറവാണ്. പക്ഷേ, നമ്മള്&zwj; കൂടുതലും polished rice ആണ് കഴിക്കുന്നത്. അത് കാര്&zwj;ബോ ഹൈഡ്രേറ്റ്&zwnj;സ് മാത്രമാണ്.&lt;/p&gt; &lt;p&gt;ഗോതമ്പില്&zwj; നാരുകള്&zwj; ഉള്ളതിനാല്&zwj; GI കുറവാണ്. മൈദ ഒരിക്കലും കഴിക്കാന്&zwj; പാടില്ല. പഴ വര്&zwj;ഗ്ഗങ്ങളില്&zwj; ആപ്പിള്&zwj; ഒഴികെ എല്ലാം ഗ്ലൂക്കോസ് ലെവല്&zwj; ഉയര്&zwj;ത്തുന്നതാണ്, പക്ഷേ, പഴങ്ങള്&zwj; കഴിക്കണം, അളവാണ് പ്രധാനം. ചക്കപ്പഴം പച്ചയ്ക്ക് GI കുറവാണ്. പഴുത്തതാണെങ്കില്&zwj; കൂടുതലാണ്. പാലുല്&zwj;പ്പന്നങ്ങള്&zwj;ക്ക് GI കൂടുതലെങ്കിലും, പഞ്ചസാര ചേര്&zwj;ക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്. കൂണ്&zwj; നല്ലതെങ്കിലും, എങ്ങനെ പാകം ചെയ്യുന്നു എന്നതാണ് പ്രധാനം.&lt;/p&gt; &lt;p&gt;&lt;strong&gt;പ്രമേഹ രോഗികള്&zwj;ക്ക് മാര്&zwj;ഗ്ഗ നിര്&zwj;ദേശങ്ങള്&zwj; എന്തൊക്കെയാണ് ?&lt;/strong&gt;&lt;/p&gt; &lt;p&gt;GI മാത്രം നോക്കി കാര്യമില്ല, ശരീരത്തിന് വേണ്ട ഊര്&zwj;ജ്ജവും, പോഷകങ്ങളും, ഒപ്പം GI -യും സമീകൃതമായുള്ള ആഹാരമാണ് വേണ്ടത്. പ്രമേഹ രോഗികള്&zwj; മാത്രം GI -ക്ക് പ്രാധാന്യം കൊടുത്താല്&zwj; മതി, മറ്റുള്ളവര്&zwj; സമീകൃതാഹാരത്തിനാണ് പ്രാധാന്യം നല്&zwj;കേണ്ടത്.&lt;/p&gt; &lt;p&gt;&lt;strong&gt;നമ്മുടെ രാജ്യം പ്രമേഹ രോഗത്തില്&zwj; മുന്&zwj;നിരയിലായത് എന്തുകൊണ്ടെന്ന് താങ്കളുടെ പഠനം പ്രകാരം വിശദീകരിക്കാമോ ?&lt;/strong&gt;&lt;/p&gt; &lt;p&gt;Fortified rice വികസിപ്പിച്ചതിന്റെ ലക്ഷ്യം ഇതുതന്നെയാണ്. ഇതിലൂടെ iron, vitamins, folic acid , B12 ഇവയെല്ലാം ലഭിക്കും. അരിമില്ലുകളില്&zwj; നിന്ന് ലഭിക്കുന്ന നുറുക്കരി പൊടിച്ച്, ശരീരത്തിന് വേണ്ട 3 ഇനം സൂക്ഷ്മ പോഷകങ്ങള്&zwj; ചേര്&zwj;ത്ത് അരിയുടെ രൂപത്തില്&zwj; തയ്യാറാക്കുന്നതാണ് fortified rice.&lt;/p&gt; &lt;p&gt;2024 ജൂലൈ മുതല്&zwj; PDS വഴി കേന്ദ്രസര്&zwj;ക്കാര്&zwj; 100:1 അനുപാതത്തില്&zwj; റേഷനരിക്കൊപ്പം Fortified rice ചേര്&zwj;ത്ത് വിതരണം ചെയ്യുന്നു. ഇനി 7 ഇനം സൂക്ഷ്മ പോഷകങ്ങളെല്ലാം ചേര്&zwj;ത്ത്, കുറഞ്ഞ ഗ്ലൂക്കോസ് ലെവലില്&zwj; പൂര്&zwj;ണമായ അരി വികസിപ്പിക്കാനാണ് ഞങ്ങള്&zwj; ശ്രമിക്കുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഭക്ഷ്യസംസ്&zwnj;ക്കരണ മേഖലയില്&zwj; താങ്കളുടെ സംഭാവനയായ 3D, 4D പ്രിന്റിംഗ് സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്&zwj; എന്തൊക്കെയാണ് ?&lt;/strong&gt;&lt;/p&gt; &lt;p&gt;2017 മുതല്&zwj; 3D പ്രിന്റിംഗില്&zwj; ഗവേഷണം നടത്തുന്നു. പ്രിന്ററിന് വില കൂടുതല്&zwj; ആയതിനാല്&zwj; നമ്മുടെ തന്നെ ഫുഡ് പ്രിന്റര്&zwj; വികസിപ്പിച്ചു. കസ്റ്റമൈസ്ഡ് ഫുഡ് നിര്&zwj;മ്മാണത്തിനാണ് പ്രിന്റര്&zwj; ഉപയോഗിക്കുന്നത്. നിര്&zwj;മ്മാണത്തിന്റെ ചിലവ് കൂട്ടുന്നത് മഷിയുടെ വിലയാണ്. നമ്മള്&zwj;ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ മഷി തയ്യാറാക്കുന്നതാണ് വെല്ലുവിളി. അരി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്&zwj; ഇവയുടെ മഷി തയ്യാറാക്കി, കുട്ടികള്&zwj;ക്ക് നൂഡില്&zwj;സ് ഇഷ്ടമായതിനാല്&zwj; പച്ചക്കറികള്&zwj; 3D പ്രിന്റിംഗിലൂടെ നൂഡില്&zwj;സ് രൂപത്തിലാക്കുന്നതില്&zwj; വിജയിച്ചു.&lt;/p&gt; &lt;p&gt;4D പ്രിന്റിംഗിലൂടെ കളറും ആകൃതിയുമൊക്കെ ഇഷ്ടാനുസരണം മാറ്റാം. ചിലവ് കുറയ്ക്കുക, പരമാവധി ഭക്ഷണസാധനങ്ങളുടെ മഷി വികസിപ്പിക്കുക. ആവശ്യമുള്ള അളവില്&zwj; ഏതാകൃതിയില്&zwj; വേണമെങ്കിലും, വീടുകളില്&zwj; വരെ വേഗത്തില്&zwj; ഇഷ്ടാനുസരണം നിര്&zwj;മ്മിക്കുക എന്നുള്ളതാണ് അടുത്തതായി ലക്ഷ്യമിടുന്നത്.&lt;/p&gt; &lt;p&gt;&lt;strong&gt;ഡയറ്റ് സംബന്ധിച്ച് മാര്&zwj;ഗ്ഗനിര്&zwj;ദേശങ്ങള്&zwj; ഉണ്ടോ ?&lt;/strong&gt;&lt;/p&gt; &lt;p&gt;ശരാശരി 55 -ഗ്രാം പ്രോട്ടീന്&zwj; പുരുഷനും, 45 ഗ്രാം സ്ത്രീക്കും ആവശ്യമാണ്, എന്തു ഭക്ഷണം കഴിച്ചാലും, അതില്&zwj; എത്ര കലോറി, പ്രോട്ടീന്&zwj; അടങ്ങിയിരിക്കുന്നു എന്നു നമ്മള്&zwj;ക്ക് ബോധ്യം വേണം. ഉദാഹരണത്തിന് ഒരു ദിവസം 5 മുതല്&zwj; 6 ഗ്രാം വരെ മാത്രമേ ഉപ്പ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ളൂ. പക്ഷേ, നമ്മള്&zwj; അതിന്റെ ഇരട്ടിയിലധികമാണ് ഭക്ഷണത്തിലൂടെ എടുക്കുന്നത്.&lt;/p&gt; &lt;p&gt;കുറഞ്ഞത് 400 ഗ്രാം പഴങ്ങളും, പച്ചക്കറികളും നമ്മള്&zwj; ദിവസേന കഴിച്ചിരിക്കണം. കൊഴുപ്പ് ഭക്ഷണത്തിന്റെ 30 ശതമാനം വരെ മാത്രമേ പാടുള്ളൂ. ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും നമ്മള്&zwj; സമീകൃതാഹാരം ശീലമാക്കണം. ഇടയ്ക്ക് റസ്റ്റോറന്റിലൊക്കെ പോയി കഴിച്ചാലും ആരോഗ്യകരമായ ഭക്ഷണത്തിന് പ്രാധാന്യം നല്&zwj;കണം. ആരോഗ്യത്തിന് നല്ല ഭക്ഷണവും വ്യായാമവും ആവശ്യമാണ്. പൊതുവേ കുട്ടികള്&zwj;ക്ക് പഴങ്ങളും പച്ചക്കറികളും ഇഷ്ടമല്ല, വീടുകളും സ്&zwnj;കൂളുകളും കുട്ടികളുടെ ഭക്ഷണത്തിന് പ്രാധാന്യം നല്&zwj;കണം, കഴിവതും ജങ്ക് ഫുഡ് ശീലം ഒഴിവാക്കണം. ആരോഗ്യമുള്ള ജനതയിലൂടെയേ നമുക്ക് വികസിത രാജ്യമാകാന്&zwj; കഴിയൂ. ജനങ്ങള്&zwj; അവരുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്താല്&zwj; സര്&zwj;ക്കാരിന് അത്രയും ആശ്വാസമാണ്.&lt;/p&gt; &lt;p&gt;&lt;strong&gt;ഗട്ട് മൈക്രോ ബയോം ഡിസോര്&zwj;ഡറും തലച്ചോറും തമ്മില്&zwj; എന്തെങ്കിലും ബന്ധം താങ്കളുടെ പഠനത്തിന് കണ്ടെത്താനായോ ?&lt;/strong&gt;&lt;/p&gt; &lt;p&gt;അതിന് വേണ്ടിയാണ്, ഞങ്ങള്&zwj; വന്&zwj;കുടലിലേക്കും പഠനം വ്യാപിപ്പിക്കുന്നത്. പക്ഷേ, ഇപ്പോള്&zwj; തന്നെ ഓരോ ഭക്ഷണ സാധനം കാണുമ്പോള്&zwj; തന്നെ നമ്മള്&zwj;ക്ക് എന്തുതരം വികാരമാണ് ഉണ്ടാകുന്നതെന്ന് ശ്രീചിത്ര മെഡിക്കല്&zwj; കോളേജുമായി പഠനം നടത്തുകയാണ്. Functional MRI ഉപയോഗപ്പെടുത്തി ഓരോ ഭക്ഷണ സാധനം കാണുമ്പോഴുള്ള രക്തചംക്രമണം അളക്കാന്&zwj; സാധിക്കും. AI-ML ഉപയോഗിച്ച് ഈ പഠനത്തില്&zwj; ഏറെ മുന്നേറാന്&zwj; സാധിക്കും.&lt;/p&gt; &lt;p&gt;&lt;strong&gt;കടകളില്&zwj; നിന്ന് ഭക്ഷണ സാധനങ്ങള്&zwj; വാങ്ങുമ്പോള്&zwj; അവയുടെ പാക്കറ്റിലെ ലേബലില്&zwj; എന്തൊക്കെ ശ്രദ്ധിക്കണം ?&lt;/strong&gt;&lt;/p&gt; &lt;p&gt;ഉപ്പ്, മധുരം, കൊഴുപ്പ് ഇവ പരമാവധി കുറവായിരിക്കണം. ഓരോ നേരത്തെ ഭക്ഷണത്തിലും മൂന്നിലൊന്ന് പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. ആവശ്യത്തിനുള്ള പ്രോട്ടീന്&zwj; അടങ്ങിയിരിക്കണം. സമീകൃതാഹാരത്തിന് പ്രാധാന്യം നല്&zwj;കണം. ജീവിതശൈലി രോഗങ്ങള്&zwj; ബാധിച്ച് ആശുപത്രികളില്&zwj; ചിലവാക്കുന്നതിലും നല്ലത്, ആരോഗ്യകരമായ ഭക്ഷണത്തിന് ചിലവാക്കുക എന്നതാണ് പ്രധാനം.&lt;/p&gt; &lt;p&gt;&lt;strong&gt;(ഡോ.അനന്തരാമകൃഷ്ണന്&zwj;: CSIR - NIIST ഡയറക്ടര്&zwj;. മുന്&zwj;നിര ഭക്ഷ്യസംസ്&zwnj;കരണ സാങ്കേതികവിദഗ്ധന്&zwj;. രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തിലൂടെ fortified rice വിതരണത്തിനുള്ള മാര്&zwj;ഗ്ഗരേഖ തയ്യാറാക്കിയതിലും ഏഷ്യയിലെത്തന്നെ ആദ്യ സാങ്കേതിക ദഹനവ്യവസ്ഥ കൃത്രിമമായി നിര്&zwj;മ്മിച്ചതിലും സുപ്രധാന പങ്ക് വഹിച്ചു. കേന്ദ്ര ഭക്ഷ്യസംസ്&zwnj;കരണ മന്ത്രാലയത്തിന് കീഴിലെ PMFME സ്&zwnj;കീം കാര്യശേഷി നിര്&zwj;മ്മിത സമിതിയുടെയും ഗവേഷണ പദ്ധതിയുടെയും അധ്യക്ഷന്&zwj;. 2024ലെ പ്രഥമ രാഷ്ട്രീയ വിജ്ഞാന്&zwj; ശ്രീ പുരസ്&zwnj;കാരവും ടാറ്റ ട്രാന്&zwj;സ്&zwnj;ഫോര്&zwj;മേഷന്&zwj; പുരസ്&zwnj;കാരവും നല്&zwj;കി രാജ്യം ആദരിച്ചു.)&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/special/even-though-india-is-at-the-forefront-of-food-production-why-is-india-lagging-behind-in-nutrition-interview/articleshow-p8nia5l"/>
        </item>
        <item>
            <title><![CDATA[പ്രശ്നം ജയ്സ്വാളോ രാഹനെയോ?; മുംബൈ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്]]></title>
            <link>https://www.asianetnews.com/special/whats-between-rahane-and-jaiswal-explained-su6ubh</link>
            <guid isPermaLink="true">https://www.asianetnews.com/special/whats-between-rahane-and-jaiswal-explained-su6ubh</guid>
            <pubDate>Fri, 04 Apr 2025 16:14:00 +0530</pubDate>
            <description><![CDATA[&lt;p&gt;ജയ്സ്വാളിന്റെ നീക്കത്തിന് പിന്നില്&zwj; നായകമോഹം മാത്രമാണോ? മുംബൈയില്&zwj; നിന്ന് പുറത്തുവരുന്ന വിവരങ്ങളും അത്ര ശുഭസൂചന നല്&zwj;കുന്നതല്ല&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jr06crdtvmh6rkxs7kmhgcsb/whatsapp-image-2025-04-04-at-4.12.45-pm.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യശസ്വി ജയ്സ്വാള്&zwj; ഒരു സ്വിച്ച് ഹിറ്റടിച്ചു. ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട്. ആഭ്യന്തര ക്രിക്കറ്റില്&zwj; മുംബൈയില്&zwj; നിന്ന് നേരെ ഗോവയിലേക്കായിരുന്നു ആ ഷോട്ട്. ഗോവയുടെ നായകവാഗ്ദാനമായിരുന്നു ജയ്സ്വാളെന്ന യുവതാരത്തെ ആകര്&zwj;ഷിച്ചത്. ജയ്സ്വാളിന്റെ നീക്കത്തിന് പിന്നില്&zwj; നായകമോഹം മാത്രമാണോ? മുംബൈയില്&zwj; നിന്ന് പുറത്തുവരുന്ന വിവരങ്ങളും അത്ര ശുഭസൂചന നല്&zwj;കുന്നതല്ല. പൃഥ്വി ഷായുടെ പാതയിലാണൊ ജയ്സ്വാളെന്ന് ചോദ്യം ഉയര്&zwj;ന്നു കഴിഞ്ഞു. ജയ്സ്വാളിന്റെ കൂടുമാറ്റത്തിലൂടെ രഞ്ജി ട്രോഫിക്ക് പുതിയ ശൈലിയുണ്ടാകുമോയെന്നും സംശയം നിലനില്&zwj;ക്കുന്നു&lt;/p&gt; &lt;p&gt;ഇന്ത്യയിലെ ക്രിക്കറ്റിന്റെ വിളനിലമാണ് മുംബൈ. സുനില്&zwj; ഗവാസ്കറും സച്ചിൻ തെൻഡുല്&zwj;ക്കറും സഹീര്&zwj; ഖാനുമൊക്കെ 22 യാര്&zwj;ഡ് കീഴടക്കാനിറങ്ങിയ മണ്ണ്. രഞ്ജി ട്രോഫിയില്&zwj; 42 തവണ കിരീടം തൊട്ട പാരമ്പര്യം മറ്റൊരു സംഘത്തിനുമില്ല. അങ്ങനെയൊരു ടീമില്&zwj; നിന്നാണ് ജയ്സ്വാളിന്റെ പുതുചുവടുവെപ്പ്. ഇന്ത്യൻ ടീമിന്റെ ഭാവി വാഗ്ദാനമെന്ന തലക്കെട്ട് ചുരുക്കകാലം കൊണ്ട് സമ്പാദിച്ച ഒരാളുകൂടിയാണ് ജയ്സ്വാള്&zwj;. അതിന് കാരണമായതും മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്&zwj; നടത്തിയ അത്ഭുത പ്രകടനമാണ്.&lt;/p&gt; &lt;p&gt;രഞ്ജി ട്രോഫിയില്&zwj; മറ്റ് സംസ്ഥാനങ്ങളിലേക്ക് താരങ്ങള്&zwj; കൂടുമാറുന്നത് പുതുമയുള്ള ഒന്നല്ല. വിരേന്ദ&zwj;ര്&zwj; സേവാഗ്, &amp;nbsp;വസീം ജാഫര്&zwj;, സഹീര്&zwj; ഖാൻ, റോബിൻ ഉത്തപ്പ, ജലജ് സക്സേന തുടയിവരെല്ലാം പുതിയ മേച്ചില്&zwj;പ്പുറങ്ങള്&zwj; തേടിപ്പോയവരാണ്. പക്ഷേ, ജയ്സ്വാളിന്റെ തീരുമാനത്തിന് പിന്നില്&zwj; ഗോവയുടെ വാഗ്ദാനങ്ങള്&zwj; മാത്രമാണെന്ന് കരുതാനാകില്ല. മുംബൈ നായകൻ അജിങ്ക്യ രഹാനയും ക്രിക്കറ്റ് അസോസിയേഷനുമായി ജയ്സ്വാളിന് അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളുമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്യുന്നത്.&lt;/p&gt; &lt;p&gt;രഹാനെയും ജയ്സ്വാളും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം 2022 ദുലീപ് ട്രോഫി ഫൈനലിലാണ്. വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലായിരുന്നു കലാശപ്പോര്. സൗത്ത് സോണ്&zwj; താരം രവി തേജയെ നിരന്തരം ജയ്സ്വാള്&zwj; സ്ലെഡ്ജ് ചെയ്തത് നായകൻ രഹാനയെ ചൊടിപ്പിച്ചു. അമ്പയറിന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ജയ്സ്വാള്&zwj; സ്ലെഡ്ജിങ് തുടര്&zwj;ന്നത്. മൈതാനത്ത് പൊതുവെ ശാന്തനായ രഹാനെ ജയ്സ്വാളിനെ കളത്തില്&zwj; നിന്ന് പറഞ്ഞ് അയക്കുകയും ചെയ്തു. അന്ന് രണ്ടാം ഇന്നിങ്സില്&zwj; ഇരട്ട സെഞ്ചുറി ജയ്സ്വാള്&zwj; നേടി കളിയിലെ താരമായിരുന്നു ജയ്സ്വാള്&zwj;.&lt;/p&gt; &lt;p&gt;പിന്നീട് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായ ജയ്സ്വാള്&zwj; കഴിഞ്ഞ രഞ്ജി സീസണില്&zwj; മുംബൈക്കൊപ്പം ചേര്&zwj;ന്നിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശര്&zwj;മയും ഒരു മത്സരത്തില്&zwj; ഭാഗമായിരുന്നു. ജമ്മു കശ്മിരിനെതിരായ മത്സരത്തില്&zwj; ജയ്സ്വാള്&zwj; തിളങ്ങിയിരുന്നില്ല. മത്സരത്തില്&zwj; മുംബൈ തിരിച്ചടി നേരിട്ടപ്പോള്&zwj; ജയ്സ്വാള്&zwj; അവസരത്തിനൊത്ത് കളിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ മാനേജ്മെന്റും രഹാനെയും ജയ്സ്വാളിന്റെ ഷോട്ട് സെലക്ഷനുകളെ വിമര്&zwj;ശിക്കുകയും പ്രതിബദ്ധതയെ ചോദ്യം ചെയ്തതായുമാണ് റിപ്പോര്&zwj;ട്ടുകള്&zwj;.&amp;nbsp;&lt;/p&gt; &lt;p&gt;ഇതില്&zwj; അസ്വസ്ഥനായ ജയ്സ്വാള്&zwj; രാഹാനെയുടെ കിറ്റ് ബാഗില്&zwj; തൊഴിച്ച് അമര്&zwj;ഷം വെളിപ്പെടുത്തിയെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്തു. വിദര്&zwj;ഭയ്ക്കെതിരായ സെമി ഫൈനലിന്റെ തലേദിവസം ടീമിനൊപ്പം നില്&zwj;ക്കാതെ ജയ്സ്വാള്&zwj; വീട്ടിലേക്ക് മടങ്ങിയതും മാനേജ്മെന്റിനെ ചൊടിപ്പിച്ചിരുന്നു. സെമിയിലെ തോല്&zwj;വിക്ക് ശേഷം ജയ്സ്വാളിനെ പേരെടുത്ത് പറയാതെയാതെ ചീഫ് സെലക്ടര്&zwj; സഞ്ജയ് പാട്ടീല്&zwj; വിമര്&zwj;ശിക്കുകയും ചെയ്തു. അന്താരാഷ്ട്ര താരങ്ങള്&zwj; ടീമിനൊപ്പം പരിശീലനം നടത്താൻ തയാറാകുന്നില്ലെന്നും ഇത്തരം സമീപനം തിരുത്തേണ്ടതുണ്ടെന്നും സഞ്ജയ് വ്യക്തമാക്കി.&lt;/p&gt; &lt;p&gt;ഇതെല്ലാം കൂട്ടിവായിക്കുമ്പോള്&zwj; ഗോവയുടെ നായകസ്ഥാനം മാത്രമല്ല ജയ്സ്വാളിന്റെ പടിയിറക്കത്തിന് കാരണമായതെന്ന് കരുതാം. അടുത്ത സച്ചിനെന്ന് വാഴ്ത്തപ്പെട്ട പൃഥ്വി ഷായ്ക്ക് വിനയായതും അച്ചടക്കമില്ലായ്മയായിരുന്നു. ഈ ഐപിഎല്ലില്&zwj; പൃഥ്വിയെ വാങ്ങാൻ ഒരു ടീമും തയാറായിരുന്നില്ല. ടെന്റില്&zwj; വളര്&zwj;ന്ന്, ജീവിക്കാൻ പാനിപൂരി വിറ്റ് കഷ്ടതകളുടെ നീണ്ട കാലം താണ്ടിയ ജയ്സ്വാള്&zwj; തന്റെ കരിയറങ്ങനെ വിട്ടുകളയില്ലെന്ന് പ്രത്യാശിക്കാം.&lt;/p&gt; &lt;p&gt;നിലവില്&zwj; ടെസ്റ്റ് ടീമിലെ സ്ഥിര ഓപ്പണറായ ജയ്സ്വാള്&zwj; ഏകദിന ട്വന്റി 20 ടീമുകളുടെ ഭാഗമല്ല. മൂന്ന് ഫോര്&zwj;മാറ്റുകളിലും തിളങ്ങാൻ കെല്&zwj;പ്പുള്ള ജയ്സ്വാളിന് ഈ ഐപിഎല്&zwj; അതുകൊണ്ട് തന്നെ ഏറെ നിര്&zwj;ണായകമാണ്. ഇതിനെല്ലാം പുറമെ രഞ്ജിയില്&zwj; പുതിയ ശൈലിക്ക് ജയ്സ്വാളിന്റെ കൂടുമാറ്റം വഴിയൊരുക്കുമോയെന്നും സംശയമുണ്ട്. സാമ്പത്തിക സ്ഥിതിയുള്ള ക്രിക്കറ്റ് ബോര്&zwj;ഡുകള്&zwj;ക്ക് അനായാസം മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കുമെന്ന ഒരു സാധ്യത കൂടി ഇവിടെ തെളിഞ്ഞിരിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/whats-between-rahane-and-jaiswal-explained-su6ubh"/>
        </item>
        <item>
            <title><![CDATA[കഷ്ടതകളെ ബൗള്‍ഡാക്കിയ അശ്വനി കുമാര്‍, മുംബൈയുടെ പേസ് സെൻസേഷൻ]]></title>
            <link>https://www.asianetnews.com/special/ashwani-kumar-makes-impact-in-his-ipl-debut-su11re</link>
            <guid isPermaLink="true">https://www.asianetnews.com/special/ashwani-kumar-makes-impact-in-his-ipl-debut-su11re</guid>
            <pubDate>Tue, 01 Apr 2025 12:22:26 +0530</pubDate>
            <description><![CDATA[&lt;p&gt;അശ്വനി കുമാ&zwj;ര്&zwj; എന്ന 23കാരൻ ഇടം കയ്യില്&zwj; പന്തെടുത്തിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഒന്നും എളുപ്പമായിരുന്നില്ല&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jqr1ygdv6pw7agcv9fm2hsmh/whatsapp-image-2025-04-01-at-10.35.23-am.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അജിങ്ക്യ രഹാനയുടെ വിക്കറ്റ് വീഴുന്നു, വാംഖഡെ ആര്&zwj;ത്തിരമ്പുന്ന നിമിഷം, 1669 കിലോമീറ്റ&zwj;ര്&zwj; അകലെ പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഝാൻജേരിയെന്ന ഗ്രാമം. അവിടെ ടെലിവിഷന് മുന്നിലിരുന്ന ഹ&zwj;ര്&zwj;കേഷ് കുമാറിന്റേയും മീന കുമാരിയുടേയും കണ്ണുകള്&zwj; നിറയുകയായിരുന്നു. കാരണം, കൊല്&zwj;ക്കത്ത നായകനെ മടക്കിയത് അവരുടെ മകനായിരുന്നു, അശ്വനി കുമാര്&zwj;.&amp;nbsp;&lt;/p&gt; &lt;p&gt;അശ്വനി കുമാ&zwj;ര്&zwj; എന്ന 23കാരൻ ഇടം കയ്യില്&zwj; പന്തെടുത്തിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഒന്നും എളുപ്പമായിരുന്നില്ല. തന്റെ ഗ്രാമത്തില്&zwj; നിന്ന് 11 കിലോ മീറ്റര്&zwj; താണ്ടണമായിരുന്നു അവന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലെത്താൻ. പലപ്പോഴും സൈക്കിളായിരുന്നു അവന് കൂട്ട്. ഹര്&zwj;കേഷിനോട് 30 രൂപ വാങ്ങി ഷെയ&zwj;ര്&zwj; ഓട്ടോ പിടിച്ച് മൈതാനത്തേക്ക് പായുന്ന അശ്വനി കുമാറിനെ ഝാൻജേരിയിലെ തെരുവുകള്&zwj; ഇന്ന് ഓര്&zwj;ക്കുന്നുണ്ടാകും.&lt;/p&gt; &lt;p&gt;രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിശീലനം അവസാനിക്കുന്നത് രാത്രി പത്ത് മണിക്കാണ്. വെയിലും മഴയുമൊന്നും അതിന് തടസമായില്ല. അശ്വനിയുടെ പന്ത് നേരിടാത്ത യുവത ഝാൻജേരിയില്&zwj; തന്നെയുണ്ടാകില്ല. നെറ്റ്സില്&zwj; രണ്ടോ മൂന്നോ ഓവ&zwj;ര്&zwj; എറിഞ്ഞ് തൃപ്തിപ്പെടുന്ന താരമായിരുന്നില്ല അശ്വനി, പതിനഞ്ച് ഓവര്&zwj; വരെ എറിയും. പരിശീലകരായിരുന്നു പലപ്പോഴും അശ്വനിയെ തടഞ്ഞിരുന്നത്.&lt;/p&gt; &lt;p&gt;സാധാരണ കാൻവാസ് ഷൂവുമായി കളിച്ചിരുന്ന കാലത്തെ താണ്ടാൻ സഹായിച്ചത് അശ്വനിയുടെ സുഹൃത്ത് വലയമായിരുന്നു. മെല്ലയായിരുന്ന ആ യാത്ര വേഗത്തിലാക്കിയത് പഞ്ചാബിലെ ഷേര്&zwj; ഇ ടി20 കപ്പാണ്. രണ്ട് സീസണിലായി നേടിയ 13 വിക്കറ്റുകള്&zwj;.&lt;/p&gt; &lt;p&gt;അശ്വനി എന്ന പേസറിന്റെ മികവ് സൂക്ഷ്മമായി നിരീക്ഷിച്ച മുൻ ഇന്ത്യൻ താരം വിആ&zwj;ര്&zwj;വി സിങ്ങായിരുന്നു വഴികാട്ടി, കൂട്ടിന് ഹര്&zwj;വീന്ദര്&zwj; സിങ്ങുമുണ്ടായിരുന്നു. സാങ്കേതികമികവിന്റെ അഭാവമായിരുന്നു അശ്വനിക്കുണ്ടായിരുന്നത്. ഇരുവരും ചേര്&zwj;ന്ന് അശ്വനി കുമാര്&zwj; എന്ന പേസറിനെ പരുവപ്പെടുത്തി. ബൗളിങ് ആക്ഷൻ മെച്ചപ്പെടുത്തി. ഇൻസ്വിങ്ങും ഔട്ട്സ്വിങ്ങും യോര്&zwj;ക്കറുകളും ആ ഇടംകൈക്ക് സുപരിചിതമാക്കിക്കൊടുത്തു.&amp;nbsp;&lt;/p&gt; &lt;p&gt;2020ല്&zwj; ടെന്നിസ് എല്&zwj;ബൊ മൂലം ഒരുവര്&zwj;ഷത്തോളം കളത്തില്&zwj; നിന്ന് മാറി നില്&zwj;ക്കേണ്ടി വന്നു അശ്വനിക്ക്. രാജസ്ഥാൻ റോയല്&zwj;സ്, ചെന്നൈ സൂപ്പര്&zwj; കിങ്സ്, കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ട്രയല്&zwj;സില്&zwj; പങ്കെടുത്തു. പക്ഷേ, മുംബൈ ഇന്ത്യൻസായിരുന്നു അശ്വനിയുടെ മികവിന് ശരിവെച്ചത്. അശ്വിനിയെ സ്വന്തമാക്കി കഴിഞ്ഞുള്ള മുംബൈ മാനേജ്മെന്റിന്റെ പരസ്പരമുള്ള അഭിനന്ദനത്തിന്റെ തെളിവായിരുന്നു ഇന്നലത്തെ പ്രകടനം.&lt;/p&gt; &lt;p&gt;30 രൂപ നല്&zwj;കി ഷെയര്&zwj; ഓട്ടോയിലും സൈക്കിളിലും പരിശീലനത്തിലെത്തിയ അശ്വിനിയുടെ മൂല്യം 30 ലക്ഷമായി ഉയര്&zwj;ന്നു. വന്നവഴി മറന്നില്ല, ലേലത്തില്&zwj; മുംബൈക്കൊപ്പം ചേര്&zwj;ന്നതിന് പിന്നാലെ തന്റെ ഗ്രാമത്തിലും ചുറ്റുമുള്ള ക്രിക്കറ്റ് അക്കാദിമികള്&zwj;ക്ക് കിറ്റുകളും മറ്റും വാങ്ങി നല്&zwj;കി. ജസ്പ്രിത് ബുംറയെപ്പോലെയും മിച്ചല്&zwj; സ്റ്റാര്&zwj;ക്കിനേയും പോലെയും വളരാനാഗ്രഹിച്ച അശ്വനി ബുംറയുടെ വിടവ് മുംബൈ ബൗളിങ് നിരയില്&zwj; നികത്തിയിരിക്കുന്നു. വൈകാതെ സ്റ്റാര്&zwj;ക്കിന് മുന്നിലും പന്തെറിയാൻ കഴിഞ്ഞേക്കും.&lt;/p&gt; &lt;p&gt;തന്റെ ആദ്യ ഐപിഎല്&zwj; മത്സരത്തിന്റെ സമ്മര്&zwj;ദം മൂലം ഉച്ചഭക്ഷണം പോലും കഴിക്കാതിരുന്ന അശ്വനിയെ അല്ലായിരുന്നു കളത്തില്&zwj; കണ്ടത്. വാംഖഡയില്&zwj; പന്തെറിഞ്ഞ ഒരു നിമിഷത്തിലും ആ സമ്മര്&zwj;ദം അവനെ വിഴുങ്ങിയില്ല. റിങ്കു സിങ്, ആന്ദ്രെ റസല്&zwj;, മനീഷ് പാണ്ഡെ, രഹാനെ എന്നീ ബിഗ് വിക്കറ്റുകളാണ് അശ്വനി നേടിയത്. മനീഷിനേയും റസലിനേയും ബൗള്&zwj;ഡാക്കുകയായിരുന്നു. അരങ്ങേറ്റത്തില്&zwj; നാല് വിക്കറ്റ്, കളിയിലെ താരം. അരങ്ങേറ്റ മത്സരത്തില്&zwj; ഒരു ഇന്ത്യ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം. മലയാളി താരം വിഘ്നേഷ് പുത്തൂരിന് ശേഷം മുംബൈയുടെ ടാലന്റ് ഫാക്ടറിയില്&zwj; നിന്ന് മറ്റൊരു താരോദയവും.&lt;/p&gt; &lt;p&gt;ഝാൻജേരി പ്രശസ്തമായൊരു ഗ്രാമമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്&zwj;ക്കപ്പുറം എടുത്തുപറയാനൊന്നുമില്ലാത്തൊരിടം. ഝാൻജേരി ഇനി അശ്വനി കുമാറിലൂടെ ലോകം അറിയും. അറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന് പിന്നില്&zwj; അശ്വിനികുമാറിന്റെ തളരാത്ത ഇടംകയ്യാണ്.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/special/ashwani-kumar-makes-impact-in-his-ipl-debut-su11re"/>
        </item>
        <item>
            <title><![CDATA[പാതിരാ പരിശോധന: നിയമം പറയുന്നതെന്ത്, പാലക്കാട്ട് നടന്നതെന്ത്? ]]></title>
            <link>https://www.asianetnews.com/special/explainer-legal-issues-behind-midnight-raid-in-palakkad-congress-leader-s-rooms-ahead-of-bypoll-smkrmt</link>
            <guid isPermaLink="true">https://www.asianetnews.com/special/explainer-legal-issues-behind-midnight-raid-in-palakkad-congress-leader-s-rooms-ahead-of-bypoll-smkrmt</guid>
            <pubDate>Thu, 07 Nov 2024 15:27:16 +0530</pubDate>
            <description><![CDATA[&lt;p&gt;തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്&zwj; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&zwj;ദേശാനുസരണം മാത്രം പ്രവര്&zwj;ത്തിക്കേണ്ട സര്&zwj;ക്കാര്&zwj; ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഐ പി എസ് ഉദ്യോഗസ്ഥര്&zwj; ഉള്&zwj;പ്പെടെയുള്ള പോലീസ്.&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01jc30vq6zmnvs94z849rx7c7x/462546386-804152848419228-1358310033540393218-n.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട് പ്രചാരണത്തിന് എത്തിയ കോണ്&zwj;ഗ്രസ് നേതാക്കള്&zwj; താമസിച്ച ഹോട്ടലില്&zwj; പോലീസ് നടത്തിയ പാതിരാ പരിശോധനയില്&zwj; നിയമപരമായ നിരവധി പിഴവുകള്&zwj;. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്&zwj; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&zwj;ദേശാനുസരണം മാത്രം പ്രവര്&zwj;ത്തിക്കേണ്ട സര്&zwj;ക്കാര്&zwj; ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഐ പി എസ് ഉദ്യോഗസ്ഥര്&zwj; ഉള്&zwj;പ്പെടെയുള്ള പോലീസ്. ജില്ലയില്&zwj; നിന്നുള്ള മന്ത്രി എം ബി രാജേഷിന്റെ നിര്&zwj;ദേശാനുസരണം പാലക്കാട് എസ് പി റെയ്ഡിന് നിര്&zwj;ദേശം നല്&zwj;കിയെന്നാണ് പതിപക്ഷത്തിന്റെ ആരോപണം അത് ശരിയെങ്കില്&zwj; മന്ത്രിയും ഗുരുതരമായ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു വരും. എന്നാല്&zwj; ജില്ലാ ഇലക്ടറല്&zwj; ഓഫീസര്&zwj; ആയ കലക്ടര്&zwj; തിരഞ്ഞെടുപ്പ് കമ്മീഷന് നല്&zwj;കുന്ന റിപ്പോര്&zwj;ട്ടില്&zwj; ഇക്കാര്യം പറയുന്നില്ലെങ്കില്&zwj; നിയമപരമായി മന്ത്രിക്കെതിരെ നടപടികള്&zwj; സാധ്യമല്ല.&lt;/p&gt; &lt;p&gt;തിരഞ്ഞെടുപ്പില്&zwj; കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും വോട്ടര്&zwj;മാര്&zwj;ക്ക് പണവും മദ്യവും നല്&zwj;കി സ്വാധീനിക്കാനുള്ള ശ്രമങ്ങള്&zwj; തടയാനും വിപുലമായ സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്&zwj; ഒരുക്കിയിരിക്കുന്നത്. കമ്മീഷന്റെ നിരവധി സ്&zwnj;ക്വാഡുകള്&zwj; പാലക്കാട് മണ്ഡലത്തില്&zwj; കള്ളപ്പണം തേടി നടക്കുമ്പോഴാണ് അവരെയൊന്നും അറിയിക്കാതെ പോലീസ് സ്വന്തം നിലയില്&zwj; കള്ളപ്പണ വേട്ടയ്ക്ക് ഇറങ്ങിയത്.&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;നിരീക്ഷണ സമിതികളുടെ സാന്നിധ്യം&lt;/strong&gt;&lt;/p&gt; &lt;p&gt;കേരളത്തില്&zwj; ഒരു ലോക്&zwnj;സഭാ മണ്ഡലത്തില്&zwj; മത്സരിക്കുന്ന സ്ഥാനാര്&zwj;ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 95 ലക്ഷവും നിയമസഭാ മണ്ഡലത്തിലേത് 40 ലക്ഷം രൂപയുമാണ്. ഇക്കാര്യം ഉറപ്പാക്കുന്നതിന്&amp;nbsp;ഓരോ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സമിതി ഉണ്ടാകും.&amp;nbsp;&lt;/p&gt; &lt;p&gt;സമിതിയുടെ ഉത്തരവാദിത്തങ്ങള്&zwj; ഇവയാണ്: പ്രചരണത്തിനുള്ള ചെലവ് സത്യസന്ധമാണോ എന്ന് നിരീക്ഷിക്കുക, വോട്ടര്&zwj;മാര്&zwj;ക്ക് പണം, മദ്യം എന്നിങ്ങനെ കൈക്കൂലി നല്&zwj;കുന്നത് കണ്ടെത്തി തടയുക, പെയ്ഡ് ന്യൂസ്, പരസ്യം എന്ന് തോന്നിക്കാതെ ചെയ്യുന്ന പരസ്യങ്ങള്&zwj; എന്നിവ കണ്ടെത്തി നടപടി എടുക്കുക, എല്ലാ സ്ഥാനാര്&zwj;ത്ഥികളും പ്രതിദിന പ്രചാരണ ചെലവുകള്&zwj; കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം,&amp;nbsp; അനുവദനീയമായ പരിധിക്കുള്ളില്&zwj; ചെലവുകള്&zwj; നിര്&zwj;ത്തണം, ഫലപ്രഖ്യാപനം വന്നു 30 ദിവസത്തിനകം ചെലവ് കണക്കുകള്&zwj; വരണാധികാരിക്ക് നല്&zwj;കണം, വിശദമായ കണക്ക് കൃത്യ സമയത്തിനുള്ളില്&zwj; സമര്&zwj;പ്പിക്കാത്ത സ്ഥാനാര്&zwj;ത്ഥികളെ അയോഗ്യരാക്കും.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;കള്ളപ്പണം തടയാന്&zwj; കമീഷന്&zwj; മാര്&zwj;ഗരേഖ&lt;/strong&gt;&lt;/p&gt; &lt;p&gt;തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് ചെലവുകള്&zwj; നിരീക്ഷിക്കാനായി ഒരു മുതിര്&zwj;ന്ന ഉദ്യോഗസ്ഥനെ എക്&zwnj;സ്&zwnj;പെന്&zwj;ഡിച്ചര്&zwj; ഓഫീസര്&zwj; ആയി മണ്ഡലത്തിലേക്ക് കമ്മീഷന്&zwj; നിയോഗിക്കും. ഇദ്ദേഹത്തെ സഹായിക്കാന്&zwj; അസിസ്റ്റന്റ് എക്&zwnj;സ്&zwnj;പെന്&zwj;ഡിച്ചര്&zwj; ഓഫീസറും ഉണ്ടാകും. കള്ളപ്പണം ഒഴുകുന്നത് തടയാനും അങ്ങനെ എത്തുന്ന പണം പിടിച്ചെടുക്കാനും വിശദമായ മാര്&zwj;ഗരേഖ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്&zwj; തയാറാക്കിയിട്ടുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്&zwj; കമ്മീഷന്റെ കണ്ണും കാതുമായി പ്രവര്&zwj;ത്തിക്കണമെന്നാണ് ചട്ടങ്ങളില്&zwj; പറയുന്നത്. നിയമലംഘനം ശ്രദ്ധയില്&zwj; പെട്ടാല്&zwj; ചെലവ് നിരീക്ഷകന്&zwj; പോലീസ്, ആദായ നികുതി വകുപ്പ്, എക്&zwnj;സൈസ് ഉദ്യോഗസ്ഥരെ അറിയിച്ച് പരിശോധന നടത്തണം. വ്യക്തമായ വിവരം ഉണ്ടെങ്കിലും നിരീക്ഷകന്&zwj; നേരിട്ട് പരിശോധനക്ക് ഇറങ്ങാന്&zwj; പാടില്ലെന്ന് പല സര്&zwj;ക്കുലറുകളിലായി കമ്മീഷന്&zwj; ആവര്&zwj;ത്തിച്ചിട്ടുള്ള കാര്യമാണ്. &amp;nbsp;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;കള്ളപ്പണം കണ്ടെത്താന്&zwj; കണ്ണുംനട്ട്&lt;/strong&gt;&lt;/p&gt; &lt;p&gt;മണ്ഡലത്തിലേക്ക് ഒഴുകാന്&zwj; സാധ്യതയുള്ള കള്ളപ്പണം കണ്ടെത്താനുള്ള ഉത്തരവാദിത്തം കമ്മീഷന്&zwj; നിശ്ചയിച്ച് നല്&zwj;കിയിരിക്കുന്നത് ഫ്&zwnj;ലയിങ് സ്&zwnj;ക്വാഡുകള്&zwj;ക്കും സ്റ്റാറ്റിക് സര്&zwj;വൈലന്&zwj;സ് സ്&zwnj;ക്വാഡുകള്&zwj;ക്കുമാണ്. ഒരു മണ്ഡലത്തില്&zwj; ഏറ്റവും കുറഞ്ഞത് മൂന്ന് ഫ്&zwnj;ലയിങ് സ്&zwnj;ക്വാഡും മൂന്ന് സര്&zwj;വൈലന്&zwj;സ് സ്&zwnj;ക്വാഡും ഉണ്ടാകണമെന്നതാണ് ചട്ടം. പാലക്കാട് അന്&zwj;പതോളം സ്&zwnj;ക്വാഡുകള്&zwj; പ്രവര്&zwj;ത്തിക്കുന്നുണ്ട്. ഫ്&zwnj;ലയിങ് സ്&zwnj;ക്വാഡുകള്&zwj; മണ്ഡലം അകെ സഞ്ചരിച്ച് പരിശോധന നടത്തുമ്പോള്&zwj; സര്&zwj;വൈലന്&zwj;സ് ടീം താല്&zwj;ക്കാലിക ചെക്ക് പോസ്റ്റുകള്&zwj; സ്ഥാപിച്ച് നിരന്തര വാഹന പരിശോധന നടത്തുകയാണ് ചെയ്യുന്നത്.&lt;/p&gt; &lt;p&gt;ആര്&zwj; ഡി ഒ, എ ഡി എം റാങ്കിലുള്ള ഒരു സീനിയര്&zwj; എക്&zwnj;സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ഒരു സീനിയര്&zwj; പോലീസ് ഓഫീസര്&zwj;, മൂന്നോ നാലോ പോലീസ് ഉദ്യോഗസ്ഥര്&zwj;, ഒരു വിഡിയോഗ്രാഫര്&zwj; എന്നിവര്&zwj; അടങ്ങുന്നതാണ് ഓരോ സ്&zwnj;ക്വാഡും. സ്വന്തമായി ഒരു വാഹനവും മൊബൈല്&zwj; ഫോണും വീഡിയോ ക്യാമറയും പണം പിടിച്ചെടുക്കേണ്ടി വന്നാല്&zwj; മഹസര്&zwj; തയാറാക്കാന്&zwj; വേണ്ട ഫോമുകളും സ്&zwnj;ക്വാഡിനൊപ്പം ഉണ്ടാവണം. എല്ലാ പരിശോധനകളും വിഡിയോയില്&zwj; പകര്&zwj;ത്തണമെന്നും ചട്ടങ്ങള്&zwj; നിഷ്&zwnj;കര്&zwj;ഷിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;പാലക്കാട് സംഭവിച്ചത്&lt;/strong&gt;&lt;/p&gt; &lt;p&gt;പാലക്കാട് പോലീസ് റെയ്ഡ് തുടങ്ങി ഒരു മണിക്കൂറിനു ശേഷമാണ് ജില്ലാ കളക്ടറെ വിവരം അറിയിക്കുന്നത്. കളക്ടര്&zwj; ഉടന്&zwj; തന്നെ വിവരം സ്&zwnj;ക്വാഡിന് കൈമാറുകയായിരുന്നു. സ്&zwnj;ക്വാഡ് കെ പി എം ഹോട്ടലില്&zwj; എത്തുമ്പോള്&zwj; റെയ്ഡ് കഴിഞ്ഞ് രണ്ടു മണിക്കൂര്&zwj; പിന്നിട്ടിരുന്നു. പ്രശ്&zwnj;നം വഷളാകുന്നത് തിരിച്ചറിഞ്ഞ് വൈകിയാണെങ്കിലും നിയമപരമായ ബാധ്യതകള്&zwj; നിറവേറ്റാന്&zwj; പോലീസ് ശ്രമിച്ചതായി വേണം കരുതാന്&zwj;.&lt;/p&gt; &lt;p&gt;ഇതൊക്കെയാണെങ്കിലും പോലീസ് റെയ്ഡിനെ കളക്ടര്&zwj; ന്യായീകരിച്ചത് എന്തുകൊണ്ടാണ്? തിരഞ്ഞെടുപ്പ് എന്ന ഘടകത്തെ മാറ്റി നിര്&zwj;ത്തിയാലും കണക്കില്&zwj; പെടാത്ത പണം പിടിച്ചെടുത്താല്&zwj; ഭാരതീയ ന്യായ സംഹിത ചട്ടങ്ങള്&zwj; പ്രകാരം പൊലീസിന് കേസ് എടുക്കാനും സംശയിക്കുന്ന ആള്&zwj;ക്കാരെ കസ്റ്റഡിയില്&zwj; എടുക്കാനും കഴിയും. തൊണ്ടിമുതല്&zwj; കണ്ടെടുക്കാന്&zwj; കഴിയാത്തതിനാലാണ് പാലക്കാട്ട് പൊലീസിന് പണി കിട്ടിയത് എന്ന് ചുരുക്കം.&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/special/explainer-legal-issues-behind-midnight-raid-in-palakkad-congress-leader-s-rooms-ahead-of-bypoll-smkrmt"/>
        </item>
        <item>
            <title><![CDATA[50 വയസില്‍ നിര്‍ണ്ണായക രാഷ്ട്രീയ ചുവടുവയ്പ്പ്; മുന്നില്‍ പൂക്കളോ മുള്ളുകളോ ദളപതിയെ കാത്തിരിക്കുന്നത് !]]></title>
            <link>https://www.asianetnews.com/special/thalapathy-vijay-political-career-hope-and-strength-future-in-tamil-nadu-politics-vvk-sfgvcu</link>
            <guid isPermaLink="true">https://www.asianetnews.com/special/thalapathy-vijay-political-career-hope-and-strength-future-in-tamil-nadu-politics-vvk-sfgvcu</guid>
            <pubDate>Sat, 22 Jun 2024 12:32:10 +0530</pubDate>
            <description><![CDATA[&lt;p&gt;2023 ല്&zwj; തമിഴകത്തെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും പരീക്ഷകളില്&zwj; ഉന്നത വിജയം നേടിയ വിദ്യാര്&zwj;ത്ഥികളെ തെരഞ്ഞെടുത്ത് അവരെ ചെന്നൈയില്&zwj; എത്തിച്ച് അനുമോദിച്ചിരുന്നു വിജയ്. ഇതിന് പുറമേ അന്നത്തെ പ്രസംഗത്തില്&zwj; പണം വാങ്ങി വോട്ട് ചെയ്യരുത് എന്നതടക്കം പറഞ്ഞത് വലിയ രാഷ്ട്രീയ ചര്&zwj;ച്ചയായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static-gi.asianetnews.com/images/01j0tz81pq70mv551fkp6zq3tp/tvk-leader-vijay.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;മിഴകത്തിന്&zwj;റെ ദളപതിയാണെങ്കിലും മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് വിജയ്. താരം ഇന്ന് അമ്പതാം പിറന്നാള്&zwj; ആഘോഷിക്കുകയാണ്. കള്ളെക്കുറിച്ച് വിഷ മദ്യദുരന്ത സംഭവിച്ചതിനാല്&zwj; ആഘോഷ പരിപാടികളൊന്നും വേണ്ടെന്ന് താരം തീരുമാനിച്ചിട്ടുണ്ട്. അത് പിന്തുടരുകയാണ് തമിഴകത്തെ ആരാധകരും. എന്നാല്&zwj; അമ്പത് വയസ് തികയുന്ന വിജയിക്ക് ഈ പിറന്നാള്&zwj; നിര്&zwj;ണ്ണായകമാണെന്ന് തന്നെ പറയാം. കാരണം കഴിഞ്ഞ ഫെബ്രുവരിയില്&zwj; പ്രഖ്യാപിച്ച രാഷ്ട്രീയ പ്രവേശനം തന്നെയാണ്.&amp;nbsp;&lt;/p&gt; &lt;p&gt;കഴിഞ്ഞ ഫെബ്രുവരിയിലാണ് തമിഴക വെട്രി കഴകം അഥവ ടിവികെ എന്ന പാര്&zwj;ട്ടി വിജയ് പ്രഖ്യാപിച്ചത്. ഇപ്പോള്&zwj; അഭിനയിക്കുന്ന വെങ്കിട്ട് പ്രഭു ചിത്രം ദ ഗോട്ടിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത ശേഷം പൂര്&zwj;ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് വിജയ് പ്രഖ്യാപിച്ചത്. ഇതിനകം അരക്കോടിയോളം പേര്&zwj; വിജയിയുടെ പാര്&zwj;ട്ടിയില്&zwj; ഓണ്&zwj;ലൈന്&zwj; മെമ്പര്&zwj;ഷിപ്പ് എടുത്തുവെന്നാണ് അവകാശവാദം. 2026 തമിഴ് നാട് തെരഞ്ഞെടുപ്പാണ് ലക്ഷ്യം എന്നും പാര്&zwj;ട്ടി പ്രഖ്യാപിച്ചിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;നേരത്തെ തുടങ്ങിയ കണക്കുകൂട്ടലുകള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;&lt;img&gt;&lt;/strong&gt;&lt;/p&gt; &lt;p&gt;2023 ല്&zwj; തമിഴകത്തെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും പരീക്ഷകളില്&zwj; ഉന്നത വിജയം നേടിയ വിദ്യാര്&zwj;ത്ഥികളെ തെരഞ്ഞെടുത്ത് അവരെ ചെന്നൈയില്&zwj; എത്തിച്ച് അനുമോദിച്ചിരുന്നു വിജയ്. ഇതിന് പുറമേ അന്നത്തെ പ്രസംഗത്തില്&zwj; പണം വാങ്ങി വോട്ട് ചെയ്യരുത് എന്നതടക്കം പറഞ്ഞത് വലിയ രാഷ്ട്രീയ ചര്&zwj;ച്ചയായിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;സിഎഎ എന്&zwj;ആര്&zwj;സിക്കെതിരെ പത്ര പ്രസ്താവന ഇറക്കിയ വിജയ്. തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ദുരിത മേഖലകളില്&zwj; നേരിട്ടെത്തി ദുരിതാശ്വാസം വിതരണം ചെയ്തതും വാര്&zwj;ത്തയായിരുന്നു. കഴിഞ്ഞ ജന്&zwj;മദിനത്തിന് ഇറക്കിയ ലിയോ എന്ന തന്&zwj;റെ ചിത്രത്തിലെ ഗാനത്തിലും ചില രാഷ്ട്രീയ സൂചനകള്&zwj; വിജയ് നല്&zwj;കിയത് ശ്രദ്ധേയമായിരുന്നു. അത് അവസാനം ഇറങ്ങിയ ദ ഗോട്ട് ചിത്രത്തിലെ 'പാര്&zwj;ട്ടി' ഗാനത്തിലും കാണാം.&amp;nbsp;&lt;/p&gt; &lt;p&gt;മെറ്സല്&zwj; എന്ന ചിത്രത്തിലെ ജിഎസ്ടി ഡയലോഗും അതിനൊപ്പം ഉയര്&zwj;ന്നുവന്ന വിവാദത്തിലും ശേഷമാണ് വിജയ് തന്&zwj;റെ ഗിയര്&zwj; ഒന്ന് മാറ്റിയത്. വിജയ് താന്&zwj; ജോസഫ് വിജയ് ആണെന്ന പ്രഖ്യാപനം നടത്തിയതും. 2019 തെരഞ്ഞെടുപ്പ് ദിനം വോട്ട് ചെയ്യാന്&zwj; സൈക്കിള്&zwj; ചവുട്ടി പോയതും വിജയ് പരസ്യമായി ഒരു വാക്ക് പറഞ്ഞില്ലെങ്കിലും രാഷ്ട്രീയ പ്രസ്താവനകളായി വായിക്കപ്പെട്ടു. സര്&zwj;ക്കാര്&zwj; എന്ന സിനിമയുടെ കണ്ടന്&zwj;റ് തന്നെ രാഷ്ട്രീയമായി വിലയിരുത്തപ്പെട്ടു എന്നതാണ് സത്യം. സൌജന്യങ്ങള്&zwj; വാങ്ങി വോട്ട് ചെയ്യുന്നതിനെ പരിഹസിച്ചത് വലിയ ചര്&zwj;ച്ചയായിരുന്നു അന്ന്. ഇതിന്&zwj;റെയെല്ലാം സ്വാഭാവിക പരിവര്&zwj;ത്തനമാണ് കഴിഞ്ഞ ഫെബ്രുവരിയിലെ ടിവികെ പാര്&zwj;ട്ടി രൂപീകരണം.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;ടിവികെയുടെ ഭാവി&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;&lt;img&gt;&lt;/strong&gt;&lt;/p&gt; &lt;p&gt;തമിഴക രാഷ്ട്രീയത്തില്&zwj; പുതിയൊരു വഴി തേടുകയാണ് വിജയ് എന്ന് പറയാം. ടിവികെ എന്നതിന്&zwj;റെ പൂര്&zwj;ണ്ണരൂപം തമിഴക വെട്രി കഴകം ആണെങ്കിലും അത് ശരിക്കും ദളപതി വിജയ് കഴകം ആണെന്നാണ് സംസാരം. എംജി രാമചന്ദ്രന്&zwj; തമിഴക മുഖ്യമന്ത്രിയായി വളര്&zwj;ന്ന രാഷ്ട്രീയ വഴി തമിഴകത്തെ ഏറ്റവും സ്റ്റാര്&zwj; വാല്യൂ ഉള്ള തനിക്കും ലഭിക്കുമെന്ന് വിജയ് പ്രതീക്ഷിക്കുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;തമിഴകത്ത് സിനിമക്കാരുടെ രാഷ്ട്രീയം ഒരു പുതുമയുള്ള വിഷയം അല്ല. കരുണാനിധിയും എംജിആറും പിന്നീട് രണ്ട് വഴി പിരിഞ്ഞെങ്കിലും സിനിമ വഴി ദ്രാവിഡ രാഷ്ട്രീയത്തെ വഴി തെളിച്ച് വന്നവരാണ്. തങ്ങളുടെ സിനിമ താര പ്രഭയാണ് എംജിആറെ പുരൈച്ചി തലൈവറാക്കിയത്. പിന്നീട് ജയലളിതയെ &amp;nbsp;പുരൈച്ചി തലൈവിയാക്കിയത്. ശിവാജി ഗണേശന്&zwj; രാഷ്ട്രീയത്തിലും ഒരു കൈനോക്കിയിട്ടുണ്ട്. വിജയകാന്തിന് സ്വന്തം പാര്&zwj;ട്ടിയുണ്ടാക്കി ശോഭിച്ച് കെട്ടടങ്ങിയതാണ്. കമല്&zwj;ഹാസന്&zwj; മക്കള്&zwj; മയ്യവുമായി ഇറങ്ങി ഇപ്പോള്&zwj; ദ്രാവിഡ മുന്നണിയിലാണ്. തന്&zwj;റെ രാഷ്ട്രീയ വഴി തനി വഴിയായി വെട്ടിയെടുക്കാന്&zwj; നോക്കിയിട്ടും ഒന്നുമാകാതെ പോയത് രജനിക്കാണ്. ശരത്ത് കുമാര്&zwj;, കാര്&zwj;ത്തിക് ഒക്കെ രാഷ്ട്രീയത്തില്&zwj; ഇറങ്ങിയെങ്കിലും ഒന്നുമല്ലാതായി. അജിത്തിനെ തന്&zwj;റെ പിന്&zwj;ഗാമിയാക്കാന്&zwj; ജയലളിതയ്ക്ക് താല്&zwj;പ്പര്യമുണ്ടായി എന്നും ഒരു വാര്&zwj;ത്ത കുറേക്കാലം കേട്ടിരുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;ഇത്തരത്തില്&zwj; വിജയിയുടെ രാഷ്ട്രീയ പാതയും ചര്&zwj;ച്ചയാകുകയാണ് തമിഴകത്ത്.വിജയികളായ വിദ്യാര്&zwj;ത്ഥികളെ ആദരിക്കുന്ന ചടങ്ങില്&zwj; വിജയ് വിദ്യാര്&zwj;ത്ഥികളോട് നടത്തി പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു. &quot;നിങ്ങള്&zwj; വിദ്യാര്&zwj;ത്ഥികള്&zwj; ചരിത്രം പഠിക്കണം. നമ്മുടെ നേതാക്കളെക്കുറിച്ച് പഠിക്കണം. അംബേദ്ക്കറെയും, കാമരാജിനെയും, പെരിയാറിനെയും പഠിക്കണം. എല്ലാം പഠിക്കണം എന്നിട്ട് നമ്മുക്ക് ആവശ്യമുള്ളത് എടുക്കണം&quot; . സാധാരണ ഒരു തമിഴ് സൂപ്പര്&zwj;താരം ഇത്തരം നേതാക്കളെ പരാമര്&zwj;ശിച്ചാല്&zwj; ആണ്ണാദുരെ മുതല്&zwj; കരുണാനിധി, എംജിആര്&zwj; ചിലപ്പോ ജയലളിത വരെ നീണ്ടേക്കാം. എന്നാല്&zwj; അതില്&zwj; നിന്നും വ്യത്യസ്തമായി ഈ ലിസ്റ്റ് വെട്ടിച്ചുരുക്കിയത് വലിയ രാഷ്ട്രീയ സൂചനയാണ് എന്നാണ് വിലയിരുത്തല്&zwj;.&lt;/p&gt; &lt;p&gt;ഒപ്പം തന്നെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്&zwj; തമിഴകത്ത് വന്&zwj; വിജയം ഡിഎംകെ മുന്നണി നേടി. അതിന് പിന്നാലെ വിജയ് തെരഞ്ഞെടുപ്പിന് ശേഷം അഭിനന്ദിച്ചത് രണ്ട് പാര്&zwj;ട്ടികളെയാണ്. ഒന്ന് സീമാന്&zwj; നേതൃത്വം നല്&zwj;കുന്ന നാം തമിഴകര്&zwj; കക്ഷിയെയും, തിരുമാവളവൻ നേതൃത്വം നല്&zwj;കുന്ന വിടുതലെ ചിരുതെ കക്ഷിയെയുമാണ്. ഇതില്&zwj; നാം തമിഴര്&zwj; കക്ഷി ഒരു ലോക്സഭ സീറ്റിലും വിജയിച്ചില്ലെങ്കിലും 9 ശതമാനത്തിന് അടുത്ത് വോട്ട് പിടിച്ചു. ഡിഎംകെ മുന്നണിയില്&zwj; മത്സരിച്ച വിസികെ രണ്ട് സീറ്റുകള്&zwj; നേടി. &amp;nbsp;ഇതില്&zwj; നിന്ന് തന്നെ ഏത് രാഷ്ട്രീയമാണ് വിജയ് മുന്നോട്ട് വയ്ക്കുന്നത് എന്നത് വ്യക്തമാണ്. എന്നാല്&zwj; ദ്രാവിഡ രാഷ്ട്രീയം ഉഴുതിട്ട മണ്ണില്&zwj; വിജയ് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;പ്രതിസന്ധികള്&zwj;&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;&lt;img&gt;&lt;/strong&gt;&lt;/p&gt; &lt;p&gt;തമിഴ് സിനിമ ലോകം ഏതാണ്ട് ഭരണകക്ഷിയായ ഡിഎംകെയുടെ നിയന്ത്രണത്തിലാണ് എന്നതാണ് സംസാരം. ഉദയനിധി സ്റ്റാലിന്&zwj; സ്ഥാപിച്ച റെഡ് ജൈന്&zwj;റ് മൂവീസാണ് തമിഴകത്തെ സിനിമ മാര്&zwj;ക്കറ്റിലെ കരുത്തര്&zwj;. ഈ ആധിപത്യം തുടരും എന്ന് സിനിമ ലോകത്തിന് ഉറപ്പാണ്. തമിഴകത്തെ രാഷ്ട്രീയക്കാരായ സിനിമക്കാരില്&zwj; മക്കള്&zwj; മയ്യം കക്ഷിയുണ്ടാക്കിയ നടന്&zwj; കമല്&zwj;ഹാസന്&zwj; ഇത്തവണ ഡ&zwj;ിഎംകെ മുന്നണിക്ക് പിന്തുണ നല്&zwj;കുകയാണ് ഉണ്ടായത്. പലയിടത്തും കമല്&zwj; ഡിഎംകെ പ്രചാരണത്തിനായി ഇറങ്ങുകയും ചെയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്&zwj; മിന്നും ജയം നേടി ഡിഎംകെ മുന്നണി. പ്രതിപക്ഷം ഉയര്&zwj;ത്തിയ വെല്ലുവിളിയെ മറികടന്ന് ഡിഎംകെ മുന്നണി തമിഴ്നാട്ടിലെ 39 സീറ്റും തൂത്തുവാരി. ഒപ്പം പോണ്ടിച്ചേരി സീറ്റും ഇന്ത്യ മുന്നണിക്കാണ്.&amp;nbsp;&lt;/p&gt; &lt;p&gt;എംകെയുടെ വിജയം ശരിക്കും ആശങ്കയിലാക്കുന്നത് രാഷ്ട്രീയ പ്രേവേശനം പ്രഖ്യാപിച്ച ദളപതി വിജയിയെ ആയിരിക്കും എന്നാണ് തമിഴ് രാഷ്ട്രീയ വൃത്തങ്ങള്&zwj; പറയുന്നത്. ലോക്സഭയിലെ ഡിഎംകെ മുന്നണിയുടെ വിജയം വച്ച് നോക്കിയാല്&zwj; വിജയ് കരുതും പോലെ പുതിയ പാര്&zwj;ട്ടിയുമായി നിയമസഭയിലേക്ക് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്&zwj; ഇറങ്ങിയാല്&zwj; വിജയിയുടെ പാര്&zwj;ട്ടിയുടെ പ്രകടനം പരിതാപകരമാകും എന്നാണ് രാഷ്ട്രീയ വ&zwj;ൃത്തങ്ങള്&zwj; പറയുന്നത്. അതിനാല്&zwj; ഏതെങ്കിലും മുന്നണിയെ ആശ്രയിക്കുക എന്നതാണ് വിജയിക്ക് നല്ലതായ മാര്&zwj;ഗ്ഗം. പക്ഷെ അത് ഇതുവരെ പാര്&zwj;ട്ടി രൂപീകരണത്തിലടക്കം പറഞ്ഞ കാര്യങ്ങള്&zwj;ക്ക് എതിരാകുകയും ചെയ്യും.&amp;nbsp;&lt;/p&gt; &lt;p&gt;വിസികെ നാം തമിഴര്&zwj; കക്ഷി എന്നിവരോടുള്ള നിലപാട് ഇത്തരം ഒരു കാര്യത്തില്&zwj; ഊന്നിയാണ്. 10 ശതമാനം വോട്ട് പിടിക്കാന്&zwj; ടിവികെയ്ക്ക് സാധിക്കും എന്നാണ് വിജയ് പാര്&zwj;ട്ടി നടത്തിയ ആഭ്യന്തര സര്&zwj;വേയില്&zwj; അവര്&zwj;ക്ക് കിട്ടിയ സൂചന. നാം തമിഴര്&zwj;, വിസികെ പോലുള്ള കക്ഷികള്&zwj; വന്നാല്&zwj; ഇത് 30 ശതമാനം വരെ വളര്&zwj;ത്താം എന്ന് വിജയി പാര്&zwj;ട്ടി കരുതുന്നു.&amp;nbsp;&lt;/p&gt; &lt;p&gt;ശക്തമായ ബദല്&zwj; എന്ന സന്ദേശത്തില്&zwj; പ്രചാരണം നടത്തി 2026 ല്&zwj; മാറ്റം ഉണ്ടാക്കാം എന്നാണ് വിജയിയുടെ പാര്&zwj;ട്ടി കരുതുന്നത്. എന്നാല്&zwj; അതേ ആശയത്തില്&zwj; വന്&zwj; സപ്പോര്&zwj;ട്ടില്&zwj; ബിജെപി തമിഴകത്ത് ഇത്തവണ ലോക്സഭയില്&zwj; പ്രചാരണം നടത്തിയിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാത്തത് ഒരു പ്രശ്നമായി വിജയിയും അനുഭവിച്ചേക്കും എന്നാണ് വിലയിരുത്തല്&zwj;.&amp;nbsp;&lt;/p&gt; &lt;p&gt;അതേ സമയം ഇപ്പോള്&zwj; അഭിനയിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം നിലവില്&zwj; 'ദളപതി69'എന്ന് താല്&zwj;ക്കാലിക പേരിട്ടിരിക്കുന്ന ചിത്രം ചെയ്ത ശേഷം പൂര്&zwj;ണ്ണമായും രാഷ്ട്രീയത്തിലേക്ക് എന്നായിരുന്നു വിജയ് പ്രഖ്യാപിച്ചത്. എന്നാല്&zwj; ഈ ചിത്രം അനിശ്ചിതത്വത്തിലാണ് എന്നാണ് വിവരം.&amp;nbsp;&lt;/p&gt; &lt;p&gt;നിലവില്&zwj; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരമൂല്യമുള്ള താരമായ ദളപതി വിജയിയുടെ ചിത്രത്തിന് നിര്&zwj;മ്മാതാവ് ഇല്ലെന്നതാണ് അവസ്ഥ. ഇത് കോളിവുഡില്&zwj; വാര്&zwj;ത്തയാകുന്നുണ്ട്. &amp;nbsp;വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്&zwj;പുള്ള ചിത്രം എന്ന നിലയില്&zwj; രാഷ്ട്രീയ വിഷയങ്ങള്&zwj; സിനിമയില്&zwj; വരാനുള്ള സാധ്യതയുണ്ട്. അതിനാല്&zwj; തന്നെ തമിഴ് സിനിമ രംഗത്ത് തമിഴ്നാട്ടിലെ ഭരണകക്ഷിയുടെ ശക്തി നന്നായി അറിയാവുന്ന തമിഴ്നാട്ടിലെ വന്&zwj; പ്രൊഡ്യൂസേര്&zwj;സ് ഒന്നും &amp;nbsp;'ദളപതി 69' ല്&zwj; താല്&zwj;പ്പര്യം കാണിക്കുന്നില്ലെന്നും ഒരു അഭ്യൂഹം കോളിവുഡില്&zwj; പരക്കുന്നുണ്ട്.&amp;nbsp;&lt;/p&gt; &lt;p&gt;&lt;strong&gt;50ാം വയസില്&zwj; വിജയ്; ദളപതിയുടെ കരിയര്&zwj; മാറ്റിമറിച്ച ആ മൂന്ന് മലയാള ചിത്രങ്ങള്&zwj; !&lt;/strong&gt;&lt;/p&gt; &lt;p&gt;&lt;strong&gt;ഒന്നല്ല, രണ്ട് വിജയ്, ത്രസിപ്പിക്കാൻ ദ ഗോട്ട്, ആവേശമുയര്&zwj;ത്തുന്ന ആക്ഷൻ ചേസുമായി വീഡിയോ പുറത്ത്&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>special</category>
            <dc:creator>Web Team</dc:creator>
            <atom:link href="https://www.asianetnews.com/special/thalapathy-vijay-political-career-hope-and-strength-future-in-tamil-nadu-politics-vvk-sfgvcu"/>
        </item>
    </channel>
</rss>
