<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 22 Mar 2026 11:54:40 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/special-entertainment" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['മോന്‍റെ കണ്ണിനും കാലിനും പ്രശ്നമുണ്ട്, ചികിത്സിക്കണം'; വേദനിപ്പിക്കുന്ന കമന്‍റുകളെ കുറിച്ച് വിവേക്- വീണ ദമ്പതികള്‍]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-youtube-couple-vivek-veena-articleshow-0kl02ph</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-youtube-couple-vivek-veena-articleshow-0kl02ph</guid>
            <pubDate>Sat, 20 Dec 2025 14:46:19 +0530</pubDate>
            <description><![CDATA[&lt;p&gt;യൂട്യൂബ് ചാനലിന് ഇതിനോടകം 61 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. വിവേകും വീണയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcxgy1es5zr5b2fh16j7m1cp,imgname-590485116-1172560001660787-8374943477135924901-n-1766222398937.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ യൂട്യൂബ് കപ്പിളാണ് വിവേകും വീണയും. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ വീണയും വിവേകും പ്രവാസജീവിതം അവസാനിപ്പിച്ചിറങ്ങുമ്പോൾ എല്ലാം ഒന്നേന്ന് തുടങ്ങണമെന്ന് മാത്രമേ ഉണ്ടായിരുന്നോള്ളൂ. ഇവരുടെ യൂട്യൂബ് ചാനലിന് ഇതിനോടകം 61 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ബികോമിന് ഒരുമിച്ച് പഠിച്ച ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവേകും വീണയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;യൂട്യൂബിലേയ്ക്ക് എത്തിയത്&lt;/strong&gt;&lt;/p&gt;&lt;p&gt;2019ല്&zwj; ടിക് ടോക്കിലൂടെയാണ് തങ്ങള്&zwj; വീഡിയോകള്&zwj; ചെയ്യാന്&zwj; തുടങ്ങുന്നതെന്ന് വിവേക്. അന്ന് ഞങ്ങള്&zwj; യുഎഇയിലായിരുന്നു. ഒരിക്കല്&zwj; ഞങ്ങള്&zwj; ചെയ്ത് ഓൺ വോയിസ് വീഡിയോയ്ക്ക് 3000 ലൈക്കുകള്&zwj; ലഭിച്ചു. അത് ഒരു പ്രചോദനമായി. ആ സമയത്ത് ഒരുപാട് പേരുടെ ചോദ്യമായിരുന്നു ഞങ്ങളുടേത് ലവ് മാര്യേജ് ആയിരുന്നോ, അതേ കുറിച്ച് പറയാമോ എന്നൊക്കെ. അങ്ങനെ അതിനെ കുറിച്ച് ദൈര്&zwj;ഘ്യമേറിയ ഒരു വീഡിയോ ചെയ്യാന്&zwj; വേണ്ടിയാണ് യൂട്യൂബ് ചാനല്&zwj; തുടങ്ങുന്നത്. 2020- ലായിരുന്നു അത്.&lt;/p&gt;&lt;p&gt;&lt;strong&gt;അഭിനയം&lt;/strong&gt;&lt;/p&gt;&lt;p&gt;അഭിനയത്തിനോട് തങ്ങള്&zwj;ക്ക് അങ്ങനെ ഒരു താല്പര്യവും തുടക്കത്തില്&zwj; ഇല്ലായിരുന്നുവെന്ന് വിവേക് പറയുന്നു. ഞാന്&zwj; ഭയങ്കര അപകർഷതാബോധമുള്ള ഒരാളായിരുന്നു. ഒരു കഴിവുമില്ല, കറുത്തിട്ടാ തുടങ്ങിയ ചിന്തികളായിരുന്നു മനസില്&zwj;. അങ്ങനെയുള്ള കുറെ കാര്യങ്ങൾ ഉള്ളതുകൊണ്ട് ഫോട്ടോ എടുക്കാൻ പോലും എനിക്ക് താല്&zwj;പര്യം ഉണ്ടായിരുന്നില്ല. പിന്നീട് എല്ലാവരും ചെയ്യുന്നത് കണ്ടിട്ടാണ് വീഡിയോകള്&zwj; ചെയ്യാന്&zwj; തുടങ്ങിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;ക്രെഡിറ്റ് വീണയ്ക്ക് !&lt;/strong&gt;&lt;/p&gt;&lt;p&gt;വീണക്ക് ആണെങ്കിൽ കോമഡി ഇഷ്ടമേ അല്ലായിരുന്നു. വീണയെ നിർബന്ധിച്ച് ഇതിലോട്ട് കൊണ്ടുവന്നതാണ്. ഇപ്പോള്&zwj; ഫുൾ വീണയാണ്, വീണയ്ക്ക് തന്നെയാണ് ക്രെഡിറ്റ് കൊടുക്കുന്നതും.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ടെന്&zwj;റും സ്ക്രിപ്റ്റുമെല്ലാം വീണയുടേത്&lt;/strong&gt;&lt;/p&gt;&lt;p&gt;കണ്ടെന്&zwj;റും സ്ക്രിപ്റ്റുമെല്ലാം വീണയുടെ ക്രിയേഷനാണ്. എന്തെങ്കിലും ത്രെഡുകളൊക്കെ കിട്ടുമ്പോള്&zwj; അവളാണ് വന്നു പറയുന്നത്. അതിനെ വികസിപ്പിച്ചെടുത്ത് സ്ക്രിപ്റ്റാക്കും. പലപ്പോഴും സ്ക്രിപ്റ്റ് വരെ റെഡിയാക്കി കഴിഞ്ഞതിന് ശേഷം ഞാന്&zwj; പോയി വായിച്ചു നോക്കുക മാത്രമാണ് ചെയ്യുന്നത്. ക്യാമറയും എഡിറ്റിങ്ങും, തമ്പ്, ടൈറ്റിൽ എല്ലാം ഞങ്ങള്&zwj; തന്നെയാണ് ചെയ്യുന്നത്. അതിനായി പ്രത്യേകം ടീം ഒന്നുമില്ല. ക്യാമറയിലും ഐഫോണിലും ഷൂട്ട് ചെയ്യാറുണ്ട്. ഷോർട്സ് ആണ് ഇപ്പോള്&zwj; കൂടുതലും ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;അത് വീണയുടെ അമ്മായിയമ്മ അല്ല അമ്മയാണ്!&lt;/strong&gt;&lt;/p&gt;&lt;p&gt;പലരും എന്&zwj;റെ അമ്മയാണെന്നാണ് വിചാരിച്ചത്. ശരിക്കും അത് വീണയുടെ അമ്മയാണ്. അമ്മയ്ക്ക് ആദ്യം വീഡിയോയിലൊക്കെ വരാന്&zwj; ഭയങ്കര ചമ്മലായിരുന്നു. പിന്നെ ഓരോന്ന് ഇങ്ങനെ ചെറുതായിട്ട് ചെയ്ത് വന്നപ്പോഴെക്കും ആ ട്രാക്കിലായി. ഇപ്പോള്&zwj; അമ്മയ്ക്ക് അഭിനയിക്കാനൊക്കെ ഇഷ്ടമാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അമ്മയെ നെഗറ്റീവാക്കിയാല്&zwj; വീഡിയോ വൈറൽ&lt;/strong&gt;&lt;/p&gt;&lt;p&gt;അമ്മായിയമ്മ - മരുമകൾ തീമ്മിലുള്ള വീഡിയോകളാണ് ഇപ്പോള്&zwj; കൂടുതലും വര്&zwj;ക്ക് ആകുന്നത്. ഒരുപാട് പേര് പറയാറുണ്ട് അമ്മയെ ഇങ്ങനെ നെഗറ്റീവ് ആക്കരുത്, പോസിറ്റീവ് കണ്ടെന്റുകളും ചെയ്യണം എന്ന്. പക്ഷേ പോസിറ്റീവ് കണ്ടെന്റുകൾ അങ്ങനെ വർക്ക് ആകാറില്ല. ആളുകള്&zwj;ക്ക് എപ്പോഴും കാണാൻ താല്&zwj;പര്യം നെഗറ്റീവ് ആണ്. അമ്മയെ നെഗറ്റീവ് ആക്കുന്ന വീഡിയോകളാണ് കൂടുതൽ വൈറൽ ആകുന്നത്. വീണയും അമ്മയും അഭിനയിക്കുന്നത് കണ്ടാല്&zwj; ശരിക്കും അമ്മായിയമ്മ- മരുകമള്&zwj; ആണെന്നേ തോന്നൂ. വീണയ്ക്ക് പിന്നെ സ്വന്തം അമ്മയുടെ അടുത്തല്ലേ ഇങ്ങനെയൊക്കെ സംസാരിക്കാൻ പറ്റുകയുള്ളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;മകനെ കുറിച്ച് വരുന്ന കമന്&zwj;റുകള്&zwj; വേദനിപ്പിക്കാറുണ്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;കമന്&zwj;റുകള്&zwj; നോക്കാതിരിക്കുന്നതാണ് നല്ലത്. കമന്&zwj;റുകള്&zwj; വായിച്ചാല്&zwj; മൂഡ് ഓഫ് ആകും, ദേഷ്യം വരും. മകനെ കുറിച്ച് വരുന്ന കമന്&zwj;റുകളാണ് കൂടുതല്&zwj; വേദനിപ്പിച്ചിട്ടുള്ളത്. മകന്&zwj; ജനിച്ച് 28 ദിവസം കഴിഞ്ഞപ്പോഴേക്കും അവനെ വീഡിയോയില്&zwj; ഉള്&zwj;പ്പെടുത്തിയിരുന്നു. അപ്പോള്&zwj; മോന്&zwj;റെ ഓരോ വളര്&zwj;ച്ചയും ആളുകള്&zwj; കാണുന്നുണ്ടായിരുന്നു. രണ്ട് മാസം ഒക്കെ കഴിഞ്ഞപ്പോഴെക്കും മോന് കണ്ണിന് പ്രശ്നമുണ്ടെന്നും കോങ്കണ്ണ് ആണെന്നുള്ള രീതിയിൽ ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. അവന് കുഴപ്പമൊന്നുമില്ല എന്ന് നമുക്കറിയാലോ. ഓരോരോ ഓൺലൈൻ ഡോക്ടർമാർ വന്നിട്ട് അവർക്കെല്ലാം അറിയാം എന്നുള്ള രീതിയിൽ മോന് ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്, മോനെ ഇങ്ങനെ ചികിത്സിക്കണം എന്നുള്ള രീതിയിൽ പറയാറുണ്ടായിരുന്നു. വളർന്നു വന്നപ്പോഴെക്കും അവന്റെ കണ്ണിന് കുഴപ്പമൊന്നുമില്ലെന്ന് ആളുകള്&zwj;ക്കും മനസിലായി. അതുകഴിഞ്ഞ് പിന്നീട് കാലിന് വളവുണ്ടെന്ന് പറഞ്ഞു. പിന്നീട് മോന്&zwj;റെ സംസാരത്തില്&zwj; പ്രശ്നമുണ്ടെന്നായി കമന്&zwj;റുകള്&zwj;. സ്പീച്ച് തെറാപ്പി ചെയ്യണം എന്നു വരെ കമന്&zwj;റുകളില്&zwj; വരാന്&zwj; തുടങ്ങി. അത്തരം കമന്&zwj;റുകള്&zwj; കാണുമ്പോള്&zwj; ചില സമയങ്ങളിൽ ദേഷ്യം വരാറുണ്ട്, ചിലപ്പോള്&zwj; വിഷമം തോന്നും. പിന്നീട് ഞങ്ങള്&zwj; അതൊന്നും മൈന്&zwj;ഡ് ചെയ്യാതെയായി. ഇപ്പോള്&zwj; മകനു അഞ്ച് വയസായി. ആളുകള്&zwj;ക്ക് ഇപ്പോള്&zwj; ഏറ്റവും കൂടുതൽ ഇഷ്ടം മോന്റെ സംസാരമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;യൂട്യൂബ് വരുമാനം&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ പുറത്തായിരുന്നപ്പോഴെക്കും എനിക്ക് കിട്ടിയിരുന്ന ശമ്പളത്തിനെക്കാലും ബെറ്റർ ആയിട്ടുള്ള വരുമാനം ഇപ്പോഴുണ്ട്. ഓരോ മാസവും ചെയ്യുന്ന വീഡിയോകളുടെ എണ്ണം അനുസരിച്ചാണ് റീച്ചും യൂട്യൂബില്&zwj; നിന്നും വരുമാനം കിട്ടുന്നതും. ചില വീഡിയോകള്&zwj; നമ്മള്&zwj; വിചാരിക്കുന്ന പോലെ റീച്ച് കിട്ടണമെന്നില്ല, ചിലത് വിചാരിക്കാതെ വൈറലാവുകയും ചെയ്യും.&lt;/p&gt;&lt;p&gt;&lt;strong&gt;എവിടെ പോയാലും പരിഗണന കിട്ടാറുണ്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;ആളുകള്&zwj; നമ്മളെ തിരിച്ചറിയാന്&zwj; തുടങ്ങി എന്നതാണ് യൂട്യൂബര്&zwj;മാര്&zwj; ആയതിന്&zwj;റെ ഒരു പ്രധാന നേട്ടം. എവിടെ പോയാലും ഒരു പരിഗണന കിട്ടാറുണ്ട്. എവിടെ ചെന്നാലും ആളുകള്&zwj; നമ്മളെ തിരിച്ചറിയുന്നു. നമ്മുടെ അടുത്ത് വന്ന് സ്നേഹത്തോടെ സംസാരിക്കുന്നു. അതൊക്കെ കാണുമ്പോള്&zwj; വളരെ സന്തോഷം തോന്നും.&lt;/p&gt;&lt;p&gt;&lt;strong&gt;സിനിമ മോഹമുണ്ട്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;തുടക്കത്തിൽ അങ്ങനെ സിനിമ ആഗ്രഹമൊന്നുമില്ലായിരുന്നു. പക്ഷേ ഇപ്പോൾ നമ്മുടെ കൂടെയുള്ള ഒരുപാട് പേര് സിനിമയിലൊക്കെ പോകുന്ന കണ്ടപ്പോഴേക്കും നമുക്കൊരു മോഹം. ഒരു തവണയെങ്കിലും ബിഗ് സ്ക്രീനിൽ വരണം എന്ന്.&lt;/p&gt;&lt;p&gt;&lt;strong&gt;വീണയുടെ പോസ്റ്റ്പാർട്ടം ഡിപ്രഷനും ആത്മഹത്യ പ്രവണതയും&lt;/strong&gt;&lt;/p&gt;&lt;p&gt;അത് എന്റെ ഭാഗത്തുനിന്നും വന്ന തെറ്റാണ്. ഞാനത് സമ്മതിക്കുന്നു. അവള്&zwj; ഗര്&zwj;ഭിണി ആയിരുന്ന സമയത്ത് ഞാന്&zwj; അവളെ അത്രയും കെയര്&zwj; ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം എന്&zwj;റെ കരുതലും ശ്രദ്ധയും സ്നേഹവുമൊക്കെ കുഞ്ഞിനോടായി. അത്രയും നാള്&zwj; വീണയ്ക്ക് കിട്ടിക്കൊണ്ടിരുന്ന സ്നേഹവും കരുതലും കുറഞ്ഞപ്പോഴെക്കും അത് അവളില്&zwj; ദേഷ്യവും സങ്കടവുമൊക്കെ ഉണ്ടാക്കി. അവളുടെ സ്വാഭാവത്തിലെ മാറ്റത്തിന്&zwj;റെ കാരണം എനിക്ക് മനസിലാകാതെ ഞാനും പെരുമാറി. ഡെലിവറി കഴിയുമ്പോഴെക്കും ഒരുപാട് ഹെൽത്ത് ഇഷ്യൂസ്, ഹോർമോൺ വ്യത്യാസങ്ങളൊക്കെ വരുമല്ലോ. എല്ലാം കൂടിയായപ്പോള്&zwj; അവള്&zwj;ക്ക് കൈകാര്യം ചെയ്യാന്&zwj; പറ്റാതെയായി. അത് പിന്നെ ആത്മഹത്യ പ്രവണതകളിലേയ്ക്ക് വരെയെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;ആ ദിവസങ്ങളെ കുറിച്ച് വീണ പറയുന്നത്&lt;/strong&gt;&lt;/p&gt;&lt;p&gt;മരിക്കാനൊക്കെ തോന്നിയ ദിവസങ്ങളായിരുന്നു അത്. മരിക്കാന്&zwj; പോവുകയാണെന്ന് ഫോണിലെ നോട്ട്സില്&zwj; എഴുതി വച്ചു. അന്ന് റൂമിന്റെ അടുത്ത് ബീച്ച് ഉണ്ടായിരുന്നു. അവിടെ പോയി ചാടി മരിച്ചാലോ എന്നാണ് ആദ്യം ആലോചിച്ചത്. പിന്നീട് എനിക്ക് തോന്നി ഇക്കാര്യങ്ങള്&zwj; ആരോടെങ്കിലും തുറന്നു പറയാമെന്ന്. അങ്ങനെ ഡോക്ടറിന്റെ അടുത്ത് തന്നെ പോയി സംസാരിച്ചു. ഫസ്റ്റ് സ്റ്റേജ് ആയതുകൊണ്ട് ട്രീറ്റ്മെന്&zwj;റ് ഒക്കെ എടുത്ത് ഓക്കെ ആയി. ഇപ്പോള്&zwj; ലൈഫ് ഹാപ്പിയാണ്.&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-youtube-couple-vivek-veena-articleshow-0kl02ph"/>
        </item>
        <item>
            <title><![CDATA[നിത്യ മേനന്‍, അര്‍ച്ചന കവി, റോമ, ഹണി റോസ്; ഡബ്ബിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് ഏയ്ഞ്ചല്‍ ഷിജോയ്]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-dubbing-artist-angel-shijoy-articleshow-3obw23e</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-dubbing-artist-angel-shijoy-articleshow-3obw23e</guid>
            <pubDate>Thu, 18 Dec 2025 14:17:22 +0530</pubDate>
            <description><![CDATA[&lt;p&gt;2015 ലെ മികച്ച ഡബ്ബിങ് ആര്&zwj;ട്ടിസ്റ്റിനുള്ള സംസ്ഥാന സര്&zwj;ക്കാരിന്റെ ഫിലിം അവാര്&zwj;ഡും ഏയ്ഞ്ചലിന് ലഭിച്ചിട്ടുണ്ട്. ഏയ്ഞ്ചലുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcrah514be1b6y63z68h7jg6,imgname-584077340-899765789888566-2690283726156732725-n-1766047912996.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിനിമ ലോകം പല വിധത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുകയും പുതിയ പുതിയ പരീക്ഷണങ്ങള്&zwj;ക്ക് വിധേയമാകുകയും ചെയ്യുമ്പോഴും മാറാത്ത ശബ്ദമായി കഴിഞ്ഞ 26 വര്&zwj;ഷമായി ഏയ്ഞ്ചല്&zwj; ഷിജോയ് ഡബ്ബിംഗ് ഫീല്&zwj;ഡിലുണ്ട്. തന്&zwj;റെ എട്ടാം വയസിലാണ് ഏയ്ഞ്ചല്&zwj; ഡബ്ബിംഗ് തുടങ്ങിയത്. പരസ്യങ്ങള്&zwj;, റേഡിയോ ജിങ്കിൾസ്, ടെലി ഫിലിം, സിനിമ തുടങ്ങി 12,000ത്തിലധികം വര്&zwj;ക്കുകള്&zwj; ചെയ്തിട്ടുണ്ട്. ഇരുന്നൂറോളം സിനിമകള്&zwj;ക്കും ഏയ്ഞ്ചല്&zwj; ശബ്ദം നൽകിയിട്ടുമുണ്ട്. എറണാകുളം സ്വദേശിയും മൂന്ന് കുട്ടികളുടെ അമ്മയുമായ ഏയ്ഞ്ചലിന് വീട്ടില്&zwj; തന്നെ ഒരു പ്രൊഫഷണല്&zwj; ഇന്&zwj;ഹൗസ് സ്റ്റുഡിയോയുമുണ്ട്. 2015 ലെ മികച്ച ഡബ്ബിങ് ആര്&zwj;ട്ടിസ്റ്റിനുള്ള സംസ്ഥാന സര്&zwj;ക്കാരിന്റെ ഫിലിം അവാര്&zwj;ഡും ഏയ്ഞ്ചലിന് ലഭിച്ചിട്ടുണ്ട്. ഏയ്ഞ്ചലുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;തുടക്കം എട്ടാം വയസില്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഡബ്ബിംഗ് എന്ന വാക്ക് പോലും കേട്ടിട്ടില്ലാത്ത പ്രായമാണ് ഇങ്ങനെയൊരു അവസരം ലഭിക്കുന്നത്. ഒരൊറ്റ ഡയലോഗ് മാത്രമേ പറയാനുള്ളൂ. ആ കുട്ടി പറയുന്നതിനൊപ്പം ഇത് മാച്ച് ചെയ്യണം എന്നുള്ളത് മനസ്സിലായി. അങ്ങനെ ആദ്യ വര്&zwj;ക്ക് വളരെ പെട്ടെന്ന് ചെയ്യാന്&zwj; കഴിഞ്ഞു. അങ്ങനെ കുട്ടികളുടെ പരസ്യങ്ങള്&zwj;, ടെലി ഫിലിം, പിന്നീട് സിനിമകള്&zwj; അങ്ങനെ ഒരു ചെറിയ ഡബ്ബിംഗ് ആര്&zwj;ട്ടിസ്റ്റായി വളരുകയായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രധാനപ്പെട്ട വർക്കുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;26 വര്&zwj;ഷമായി ഫീല്&zwj;ഡിലുണ്ട്. 14-ാം വയസ് മുതല്&zwj; മുടങ്ങാതെ വർക്ക് ചെയ്യുന്നുണ്ട്. പഠിനത്തിന്റെ ഒപ്പം തന്നെ വർക്കും കൊണ്ടു പോകുന്നുണ്ടായിരുന്നു. പരസ്യം ഉള്&zwj;പ്പടെ ഇപ്പോള്&zwj; 12000ത്തിലധികം വര്&zwj;ക്കുകള്&zwj; ചെയ്തിട്ടുണ്ടാവും. ഇരുന്നൂറോളം സിനിമകള്&zwj;ക്കും ശബ്ദം നൽകിയിട്ടുണ്ട്. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും വര്&zwj;ക്ക് ചെയ്യുന്നുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ജലദോഷം ഒരു അനുഗ്രഹമായി!&lt;/strong&gt;&lt;/p&gt;&lt;p&gt;ആദ്യമൊക്കെ ജലദോഷം വന്നാല്&zwj; വർക്കിന് പോകാതിരിക്കായിരുന്നു. കാരണം വോയിസ് ജോബ് എന്ന് പറയുമ്പോൾ സൗണ്ട് ഏറ്റവും പെർഫെക്റ്റ് ആയിട്ടിരിക്കുമ്പോൾ മാത്രമേ ചെയ്യാൻ പറ്റുള്ളൂ. അപ്പോൾ തുടക്കത്തിലൊക്കെ ജലദോഷം ആണെന്ന് പറഞ്ഞ് വർക്കുകൾ വരുന്നത് ഒഴിവാക്കി വിടുമായിരുന്നു. പക്ഷേ ഒരു പരസ്യത്തിന് വേണ്ടി ജലദോഷവും വച്ച് ഡബ്ബ് ചെയ്തു നോക്കി. മൈക്കിൽ ഔട്ട് വന്നപ്പോള്&zwj; ആ ഒരു ടോൺ വ്യത്യാസം രസമുണ്ടായിരുന്നു. ശരിക്കും ആ വർക്ക് നന്നായിട്ട് വർക്കൗട്ടായി. അത് കഴിഞ്ഞ് കുറച്ച് വര്&zwj;ക്കുകള്&zwj; അതേ രീതിയിൽ തന്നെ വേണമെന്ന് പറഞ്ഞ് വരാൻ തുടങ്ങി. അപ്പോള്&zwj; ഐസ്ക്രീം കഴിച്ചും മറ്റും ജലദോഷം വരുത്തി പോയി വര്&zwj;ക്ക് ചെയ്തിട്ടുണ്ട്. പിന്നെ അതൊരു കോൺഫിഡൻസ് ആയി. ജലദോഷമാണ്, സൗണ്ട് മാറിയിരുന്നാലും കുഴപ്പമില്ല, വർക്ക് ചെയ്യാം എന്നുള്ളൊരു രീതിയിലേയ്ക്കെത്തി. ആ സമയത്ത് ഒരു മൂവിയില് ട്രാക്ക് എടുക്കാന്&zwj; പോയി. ഒരു ഫസ്റ്റ് ഹാഫ് ഞാൻ ജലദോഷം വെച്ച് തന്നെ ചെയ്തു. നമ്മുടെ വോയിസ് അല്ല ഫൈനലില്&zwj; യൂസ് ചെയ്യാൻ പോകുന്നത് എന്നുള്ളതുകൊണ്ടാണ് ജലദോഷമായിട്ടും വര്&zwj;ക്കിന് പോയത്. പക്ഷേ അത് കഴിഞ്ഞിട്ടാണ് അവര്&zwj; തീരുമാനിക്കുന്നത് എന്&zwj;റെ ശബ്ദം വെച്ച് തന്നെ അവര് ഫൈനലിൽ പോവുകയാണ് എന്നത്. പക്ഷേ സെക്കൻഡ് ഹാഫ് എടുക്കുന്ന സമയം ആയപ്പോഴേക്കും ജലദോഷം പോയി. പിന്നെയും ജലദോഷം വരാൻ വേണ്ടി കുറച്ച് തണുപ്പൊക്കെ കഴിച്ച് ജലദോഷമാക്കിയിട്ടാണ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;സീരിയലും പരസ്യവും പോലെയല്ല സിനിമ&lt;/strong&gt;&lt;/p&gt;&lt;p&gt;സിനിമകളില്&zwj; പണ്ട് കുറച്ചും കൂടി നമ്മൾ കൃത്യതയോടെ, ക്ലാരിറ്റിയോടെ ഓരോ അക്ഷരങ്ങളും എടുത്തു പറയണം എന്നുള്ള രീതിയായിരുന്നു. പക്ഷേ ഇപ്പോഴത്തെ മൂവീസ് നോക്കുമ്പോൾ അങ്ങനെയല്ല. ഒരു കാഷ്വൽ കോൺവെർസേഷനിൽ എങ്ങനെ പറയുന്നു അതനുസരിച്ച് പറഞ്ഞാൽ മതി. അവിടെ ക്ലാരിറ്റി ഇച്ചിരി നഷ്ടപ്പെടുന്നതാണ് ടെക്നീഷ്യൻസ് ഡിമാൻഡ് ചെയ്യുന്നത്. ഇത്ര ക്ലാരിറ്റി വേണ്ട എന്നേ അവർ പറയുകയുള്ളൂ. കാരണം കുറച്ചുകൂടി സിനിമകള്&zwj; റിയലിസ്റ്റിക് ആയതുകൊണ്ട് ഡയലോഗുകള്&zwj; പറയുന്നതിലും ആ മാറ്റം ഉണ്ട്. വോയിസ് ക്വാളിറ്റി അത്ര ഡിമാൻഡിങ് അല്ല. നായികയുടെ ഏറ്റവും നല്ല മനോഹരമായ, മധുരമായ ശബ്ദം വേണമെന്നുള്ളതിന് പകരം ആ ക്യാരക്ടറിന് മാച്ച് ചെയ്യുന്ന ഒരു വോയിസ് വേണമെന്നാണ് ഇപ്പോള്&zwj; ഡിമാൻഡ് ചെയ്യുന്നത്. പരസ്യത്തില്&zwj; കുറച്ചു കൂടി ക്ലാരിറ്റി ആവശ്യമാണ്. പല ടോൺ ട്രൈ ചെയ്യുന്നതുകൊണ്ടും, സമയം കൺസ്യൂമിംഗ് അല്ലാത്തത് കൊണ്ടും പരസ്യങ്ങല്&zwj; ചെയ്യാനാണ് കൂടുതല്&zwj; ഇഷ്ടം.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;'മമ്മി ആൻഡ് മി'യിലും സാള്&zwj;ട്ട് ആന്&zwj;ഡ് പെപ്പറിലും അര്&zwj;ച്ചന കവിക്ക് വേണ്ടി, കളേഴ്സില്&zwj; റോമയ്ക്ക് വേണ്ടി, കേരള കഫേയില്&zwj; നിത്യ മേനന് വേണ്ടി, എബിസിഡിയില്&zwj; അപര്&zwj;ണ ഗോപിനാഥന് വേണ്ടി, ജെയിംസ് ആന്&zwj;ഡ് ആലീസ് എന്ന ചിത്രത്തിന് വേണ്ടി വേദികയ്ക്ക്, അങ്ങനെ കുറച്ചധികം കഥാപാത്രങ്ങള്&zwj; ശ്രദ്ധിക്കപ്പെട്ടിരുന്നു. അപര്&zwj;ണയ്ക്കും ഹണി റോസിനും സ്ഥിരമായി കുറച്ചധികം സിനിമകള്&zwj; ചെയ്തിട്ടുണ്ട്. ഒരു സിനിമയില്&zwj; തന്നെ ഒന്നിലധികം പേര്&zwj;ക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. ടു കൺട്രീസിൽ ഇഷാ തൽവാറിനും പിന്നെ ഒരു നെഗറ്റീവ് റോൾ ചെയ്തയാള്&zwj;ക്കും വേണ്ടി ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഭക്ഷണം കഴിച്ചുകൊണ്ട് ഡബ്ബിംഗ്!&lt;/strong&gt;&lt;/p&gt;&lt;p&gt;നല്ല കിതച്ചുകൊണ്ട് പറയുന്ന ഡയലോഗ് ആണെങ്കിൽ ഒരു കിതപ്പ് വരാൻ വേണ്ടി ചിലപ്പോള്&zwj; മൈക്കിന്&zwj;റെ മുമ്പിൽ തന്നെ രണ്ട്- മൂന്ന് തവണ നിന്ന് ചാടിയിട്ടൊക്കെ ആയിരിക്കും പറയുന്നത്. ഇതുപോലെ ഫുഡ് കഴിക്കുന്ന ഡയലോഗ് ആണെങ്കില്&zwj; ഫുഡ് വായിൽ ഉള്ളതുപോലെ നമ്മൾ ആക്ട് ചെയ്തിട്ട് ചെയ്യേണ്ടിവരും. ഭക്ഷണം കിട്ടിയില്ലെങ്കില്&zwj; ചിലപ്പോള്&zwj; കൈയില്&zwj; കിട്ടിയ പേപ്പര്&zwj; വരെ വായിലിട്ട് ഡയലോഗ് പറയും.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രമുഖരുടെ പ്രശംസകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;കേരളത്തില്&zwj; എനിക്ക് തോന്നുന്നു നമ്മൾ ചെയ്യുന്ന വർക്കുകൾക്ക് അപ്രിസിയേഷൻ കൊടുക്കുക എന്നുള്ളത് വളരെ ലിമിറ്റഡ് ആണ്. ഇപ്പോള്&zwj; ഓര്&zwj;മ്മയുള്ളത് എം ജയചന്ദ്രന്&zwj; സാര്&zwj; ഒരു വര്&zwj;ക്ക് കണ്ടിട്ട് വിളിച്ച് നല്ലതു പറഞ്ഞു. മറ്റ് ഭാഷകളില്&zwj; കുറച്ചധികം പ്രശംസകള്&zwj; ലഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;2015 ലെ സ്റ്റേറ്റ് അവാര്&zwj;ഡ്!&lt;/strong&gt;&lt;/p&gt;&lt;p&gt;2015 ലെ മികച്ച ഡബ്ബിങ് ആര്&zwj;ട്ടിസ്റ്റിനുള്ള സംസ്ഥാന സര്&zwj;ക്കാരിന്റെ ഫിലിം അവാര്&zwj;ഡ് ലഭിച്ചിട്ടുണ്ട്. അത് ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു. കൂടാതെ രണ്ട് തവണ സംസ്ഥാന സര്&zwj;ക്കാരിന്റെ ടെലിവിഷന്&zwj; പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;വേണ്ട രീതിയിൽ പരിഗണിക്കപ്പെടുന്നുണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;പണ്ട് ഭാഗ്യലക്ഷ്മി ആന്&zwj;റിയൊക്കെ പറഞ്ഞിട്ടുണ്ട് ഒരുപാട് ഫൈറ്റ് ചെയ്തിട്ടാണ് ഡബ്ബിങ് ആർട്ടിസ്റ്റ് എന്നുള്ളത് സിനിമയിൽ ഫൈനൽ കാർഡ്സിൽ ഉള്&zwj;പ്പെടുത്തിയിട്ടുള്ളതെന്ന്. എന്നാലും ഇന്നിപ്പോള്&zwj; ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്നാല്&zwj; ബോളിവുഡിലോ ഹോളിവുഡിലോ ഉള്ള പെയ്മെന്റ് നമുക്കൊരിക്കലും കേരളത്തിൽ കിട്ടില്ല. പക്ഷേ ഇപ്പോള്&zwj; നമുക്ക് അസോസിയേഷൻസ് ഒക്കെ ഭയങ്കര സ്ട്രോങ്ങ് ആയിട്ടുള്ളതുകൊണ്ട് വലിയ കൊഴുപ്പമില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;എഐയുടെ കാലമല്ലേ!&lt;/strong&gt;&lt;/p&gt;&lt;p&gt;എഐ ജനറേറ്റഡ് വോയ്സിന്&zwj;റെ ഇക്കാലത്തും ഡിമാന്&zwj;ഡ് കുറഞ്ഞതായി തോന്നുന്നില്ല. ചിലപ്പോള്&zwj; എ ഐ പോലെ പറയണം എന്ന് പറഞ്ഞിട്ടുള്ള വർക്കുകൾ ചെയ്തിട്ടുണ്ട്. 'മൈ ജി'യുടെ ഒക്കെ പരസ്യം ചെയ്യുമ്പോൾ അതിന് എ ഐ റോബോട്ട് സംസാരിക്കുന്ന പോലെ വേണമെന്ന് പറഞ്ഞിട്ട് അങ്ങനെ ചെയ്തിട്ടുണ്ട്. എ ഐയെ കൊണ്ട് ചെയ്യിപ്പിച്ച വർക്കുകൾ ഫൈനല്&zwj; ഔട്ട് വരുമ്പോൾ മാറ്റിയിട്ട് ഞങ്ങള്&zwj; വോയിസ് ആർട്ടിസ്റ്റിനെ കൊണ്ട് തന്നെ ചെയ്തിട്ടുള്ള വര്&zwj;ക്കുകളുമുണ്ട്. ഭാവിയില്&zwj; എഐ വോയ്സിന്&zwj;റെയൊക്കെ പെർഫെക്ഷൻ കൂടിക്കൂടി വന്നു കഴിഞ്ഞാൽ ചിലപ്പോള്&zwj; അത് ഞങ്ങളെ ബാധിക്കാം. തല്&zwj;ക്കാലം അങ്ങനെ ഉണ്ടാകില്ല എന്നാണ് വിശ്വാസം.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-dubbing-artist-angel-shijoy-articleshow-3obw23e"/>
        </item>
        <item>
            <title><![CDATA['ഒരു ദിവസത്തെ ആല്‍ബം ഷൂട്ടിന് 10,000 രൂപക്ക് മുകളില്‍ ലഭിക്കും, ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ'; രേണു സുധി]]></title>
            <link>https://www.asianetnews.com/special-entertainment/i-can-earn-over-rs-10000-for-a-days-album-shoot-says-renu-sudhi-articleshow-3tqx6lb</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/i-can-earn-over-rs-10000-for-a-days-album-shoot-says-renu-sudhi-articleshow-3tqx6lb</guid>
            <pubDate>Mon, 23 Feb 2026 12:31:27 +0530</pubDate>
            <description><![CDATA[&lt;p&gt;രേണുവിന്&zwj;റെ തന്ത ഞാനായിരുന്നെങ്കിൽ, അതിനെ തല്ലിക്കൊന്ന് ഞാനെന്നെ ജയിലിൽ കയറിയേനെ എന്ന് പറഞ്ഞ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെയാണ് രേണു ഇപ്പോൾ പ്രതികരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിലൂടെയാണ് രേണു പ്രതികരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj4n3yh8bk6wb5vnt0gjcytg,imgname-fotojet-1771830377000.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങള്&zwj;ക്കെതിരെ എപ്പോഴും കൃത്യമായി പ്രതികരിക്കാറുണ്ട് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണുവിന്&zwj;റെ തന്ത ഞാനായിരുന്നെങ്കിൽ, അതിനെ തല്ലിക്കൊന്ന് ഞാനെന്നെ ജയിലിൽ കയറിയേനെ എന്ന് പറഞ്ഞ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെയാണ് രേണു ഇപ്പോൾ പ്രതികരിക്കുന്നത്. &lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനി&lt;/strong&gt;ലൂടെയാണ് രേണു പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;'എനിക്ക് ശാന്തിവിള ദിനേശനുമായി ഒരു ബന്ധവുമില്ല, എനിക്ക് അറിയത്തുപോലുമില്ല. ഇയാൾ എന്തിനാണ് എന്റെ പുറകെ നടക്കുന്നത്? ഇയാളും ഞാനും തമ്മിൽ എന്ത് പ്രായവ്യത്യാസമുണ്ട്? 34 വയസ് മാത്രം പ്രായമുള്ള എന്നെ 'തൈക്കിളവി' എന്ന് വിളിക്കാൻ ഇയാള്&zwj;ക്ക് നാണം ആകുന്നില്ലേ? ഞാന്&zwj; തിരിച്ച് അപ്പൂപ്പാ എന്ന് വിളിച്ചപ്പോള്&zwj; എന്&zwj;റെ തന്ത അയാള്&zwj; ആയിരുന്നെങ്കില്&zwj;, എന്നെ തല്ലിക്കൊന്ന് ജയിലിൽ പോയേന്നെ എന്നാണ് അയാള്&zwj; പറഞ്ഞത്. അയാളുടെ മകളായിരുന്നെങ്കിൽ കൊല്ലാനേ ഞാൻ പറയൂ. ഇങ്ങനെ ഒരുത്തന്&zwj;റെ മകളായിട്ട് ഞാൻ ജനിക്കരുതെന്നാണ് എന്&zwj;റെ പ്രാർത്ഥന. അയാളുടെ മകളായിട്ട് ജനിക്കുന്നതിലും ഭേദം ഭൂമിയിൽ ജനിക്കാതിരിക്കുന്നതാണ് നല്ലത്'- രേണു ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിനോട് പ്രതികരിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;'ദുബായിലേക്ക് വേറെ പല പരിപാടികള്&zwj;ക്കും വേണ്ടിയാണ് ഞാന്&zwj; പോവുന്നതെന്നും ദുബായിൽ ഞാന്&zwj; വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വീഡിയോ ഉണ്ടെന്നും ഇയാള്&zwj; ആരോപിക്കുന്നുണ്ടല്ലോ. ദിനേശന് ധൈര്യം ഉണ്ടെങ്കിൽ ആ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്നാണ് ഞാന്&zwj; പറയുന്നത്. എഐ അല്ലാതെ എന്റെ ഒറിജിനൽ വീഡിയോ പോസ്റ്റ് ചെയ്യാന്&zwj; ഞാന്&zwj; വെല്ലുവിളിക്കുന്നു. ഞാന്&zwj; ദുബായിലും ബഹ്റിനിലുമൊക്കെ പോകുന്നത് എന്തിനാണെന്ന് ഇവിടെ മീഡിയക്കാര്&zwj;ക്ക് അറിയാം. ഞാന്&zwj; രഹസ്യമായി അല്ല പോകുന്നത്. എയർപോർട്ട് തൊട്ടുണ്ട് മീഡിയക്കാർ കൂടെയുണ്ട്. എന്റെ ഓരോ വീഡിയോകളും മാധ്യമങ്ങള്&zwj;ക്കും നല്&zwj;കുന്നുണ്ട്. അത് തന്നെയാണ് ഞാന്&zwj; ചെയ്യുന്ന പ്രമോഷന്&zwj;.&lt;/p&gt;&lt;p&gt;അതുപോലെ തന്നെ പുതിയ ആൽബത്തിലെ ഗ്ലാമർ രംഗങ്ങൾ പുറത്തുവന്നതിന് ശേഷം ഒരുപാട് വിമർശനങ്ങൾ വന്നു. ഇത് വെറും അഭിനയം ആണെന്ന് നിങ്ങള്&zwj; ഓര്&zwj;ക്കണം. സിനിമയില്&zwj; ഇത്തരം രംഗങ്ങള്&zwj; കണ്ടാല്&zwj; വലിയ നടന്&zwj;മാരെയോ നടിമാരെയോ നിങ്ങള്&zwj; ഇങ്ങനെ മോശം പറയുമോ? എനിക്ക് സിനിമ ചെയ്യാന്&zwj; തന്നെയാണ് ഇഷ്ടം. സിനിമയില്&zwj; അവസരം വന്നാല്&zwj; ഞാൻ ചെയ്യും. സിനിമ മൂന്നെണ്ണം ചെയ്തു. ഒരു സോങ്ങിൽ ലിപ്പ് മൂവ്മെന്റ് ചെയ്യുന്നതും അഭിനയമാണ്. അതുകൊണ്ട് ഇനിയും ആല്&zwj;ബം ചെയ്യും. എന്നെ സംബന്ധിച്ച് ഒരു ആൽബം ആണെങ്കിലും സിനിമ ആണെങ്കിലും ഒരു ചെറിയ റീൽ ആണെങ്കിലും 100% ഡെഡിക്കേഷൻ ചെയ്താണ് ഞാൻ ചെയ്യുന്നത്. ഇതൊക്കെ എന്&zwj;റെ പാഷന്&zwj; മാത്രമല്ല, വരുമാനം കൂടിയാണ്. ഒരു ദിവസത്തെ ആല്&zwj;ബം ഷൂട്ടിന് 10,000 രൂപക്ക് മുകളില്&zwj; തുക ലഭിക്കും. ഒരു ആല്&zwj;ബത്തിന് കൂടിപ്പോള്&zwj; രണ്ട് ദിവസം വരെയൊക്കെ ഷൂട്ട് കാണൂ. ഞാന്&zwj; എങ്ങനെയെങ്കിലും ജീവിച്ചോട്ടെ, ജീവിതക്കാലം മുഴുവന്&zwj; മറ്റുള്ളവരുടെ സഹായത്താല്&zwj; ജീവിക്കാന്&zwj; കഴിയുമോ?'- രേണു ചോദിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/i-can-earn-over-rs-10000-for-a-days-album-shoot-says-renu-sudhi-articleshow-3tqx6lb"/>
        </item>
        <item>
            <title><![CDATA['ക്യാന്‍സറായിട്ട് അച്ഛന്‍ ഹോസ്പിറ്റലില്‍ ആയിരുന്നപ്പോഴും വീഡിയോകളില്‍ വരുമായിരുന്നു'; നിഖില്‍]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-youtubers-nikhil-and-lena-articleshow-4t44o6m</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-youtubers-nikhil-and-lena-articleshow-4t44o6m</guid>
            <pubDate>Wed, 24 Dec 2025 14:49:19 +0530</pubDate>
            <description><![CDATA[&lt;p&gt;'ടീം കുഞ്ഞിപ്പുഴു ബൈ നിഖില്&zwj; ആന്&zwj;ഡ് ലേന' എന്ന ഇവരുടെ യൂട്യൂബ് ചാനലിന് ഇതിനോടകം 2 മില്യണ്&zwj; സബ്സ്ക്രൈബേഴ്സുണ്ട്. 'സെലക്ഷൻസ് ബൈ ലെന' എന്ന പേരില്&zwj; ലനയ്ക്ക് ഒരു ഓണ്ലൈന് ബുട്ടീക്കുമുണ്ട്. നിഖിലുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kd7tr195669cgd9h24ebt8ds,imgname-601525652-1373199677680351-2792418618218073892-n-1766568232229.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയ താര ദമ്പതികളാണ് നിഖിലും ലെനയും. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. ടിക് ടോക്കില്&zwj; തുടങ്ങി, പിന്നീട് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് ചാനലിലൂടെയും നിരവധി ആരാധകരെ ഇവര്&zwj; നേടിയിട്ടുണ്ട്. 'ടീം കുഞ്ഞിപ്പുഴു ബൈ നിഖില്&zwj; ആന്&zwj;ഡ് ലേന' എന്ന ഇവരുടെ യൂട്യൂബ് ചാനലിന് ഇതിനോടകം 2 മില്യണ്&zwj; സബ്സ്ക്രൈബേഴ്സുണ്ട്. 'സെലക്ഷൻസ് ബൈ ലെന' എന്ന പേരില്&zwj; ലനയ്ക്ക് ഒരു ഓണ്ലൈന് ബുട്ടീക്കുമുണ്ട്. നിഖിലുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;യൂട്യൂബിലേയ്ക്ക് എത്തിയത്&lt;/strong&gt;&lt;/p&gt;&lt;p&gt;ടിക് ടോക്ക് ആയിരുന്നു എല്ലാത്തിന്&zwj;റെയും തുടക്കം. അഭിനയ മോഹം എനിക്ക് ചെറുപ്പം മുതലെ ഉണ്ടായിരുന്നു. കോളേജില്&zwj; പഠിച്ചിരുന്ന സമയത്ത് സിനിമയുടെ പുറകെ നടന്നിട്ടുള്ള ഒരാളാണ് ഞാന്&zwj;. പിന്നീടാണ് കരിയറുമായി മുന്നോട്ട് പോയത്. ഇപ്പോള്&zwj; ഒരു അമേരിക്കൻ ഹോട്ടൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. വിവാഹ ശേഷം ചെറിയൊരു ബിസിനസ് തുടങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു. അന്ന് ജോലി സംബന്ധമായി കേരളത്തിന് പുറത്തായിരുന്നു. കേരളത്തിൽ നല്ലൊരു സുഹൃത്ത് നെറ്റ്&zwnj;വർക്ക് തുടങ്ങാന്&zwj; വേണ്ടിയാണ് ശരിക്കും ടിക് ടോക്ക് തുടങ്ങിയത്. അങ്ങനെ വീഡിയോകളൊക്കെ റീച്ചായി തുടങ്ങി. നാട്ടില്&zwj; കഫേ തുടങ്ങിയെങ്കിലും എന്&zwj;റെ ശ്രദ്ധ ടിക് ടോക്കിലായി. പിന്നീട് 2017- 2018 സമയത്താണ് യൂട്യൂബ് തുടങ്ങുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;അഭിനയം!&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്ക് അഭിനയത്തിനോട് ആദ്യമേ താല്&zwj;പര്യം ഉണ്ടായിരുന്നു. ലെനയെ പിന്നീട് ഇതിലേയ്ക്ക് കൊണ്ടുവരുകയായിരുന്നു. ഇപ്പോള്&zwj; ലെനയാണ് ഇതിലെ പ്രധാന താരം. പല കണ്ടെന്&zwj;റുകളും അവളാണ് തയ്യാറാക്കുന്നത്. മകള്&zwj;ക്കും ഇപ്പോള്&zwj; വീഡിയോ ചെയ്യാന്&zwj; ഇഷ്ടമാണ്. കണ്ടെന്&zwj;റുകൾ ആലോചിക്കുകയും കണ്ടുപിടിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ആള്&zwj; ഇപ്പോള്&zwj; ഒരു കുഞ്ഞു കണ്ടെന്&zwj;റ് ക്രിയേറ്റർ ആണ്. ചാനലിന് പേര് ഇട്ടതും അവളില്&zwj; നിന്നാണ്. കുഞ്ഞിലെ മകളെ ഞങ്ങള്&zwj; &lsquo;കുഞ്ഞിപ്പുഴു&rsquo; എന്നായിരുന്നു വിളിച്ചിരുന്നത്. ആ സമയത്ത് തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന പാട്ട് വൈറലായിരുന്നു. അങ്ങനെയാണ് 'ടീം കുഞ്ഞിപ്പുഴു ബൈ നിഖില്&zwj; ആന്&zwj;ഡ് ലെന' എന്ന പേര് ചാനലിന് നല്&zwj;കിയത്. ഇപ്പോള്&zwj; രണ്ട് മില്യണ്&zwj; സബ്സ്ക്രൈബേഴ്സുണ്ട് ചാനലിന്. ഇതിന് പുറമേ 'ലെന നിഖില്&zwj; വ്ലോഗ്സ്' എന്ന പേരിലും ഒരു ചാനലുണ്ട്. അതില്&zwj; ആറ് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ടെന്&zwj;റ് കാണും, സ്ക്രിപ്റ്റ് കാണില്ല&lt;/strong&gt;&lt;/p&gt;&lt;p&gt;2020ന് ശേഷമാണ് ഞങ്ങള്&zwj; സിരിയസായി കണ്ടെന്&zwj;റ് ക്രിയേഷൻ ചെയ്യുന്നത്. നമ്മുടെ ജീവിതത്തില്&zwj; നടക്കുന്ന കാര്യങ്ങള്&zwj;, സോഷ്യല്&zwj; മീഡിയയില്&zwj; വൈറലാകുന്ന കാര്യങ്ങള്&zwj; ഇതൊക്കെ തന്നെയാണ് ഞങ്ങള്&zwj; വീഡിയോയ്ക്കായി തിരഞ്ഞെടുക്കുന്നത്. ആദ്യം ലോങ് വീഡിയോകളാണ് ചെയ്തിരുന്നത്. ഇപ്പോള്&zwj; ഷോര്&zwj;ട്സിലേയ്ക്ക് മാറി. ഒരു ത്രെഡ് കിട്ടിയാല്&zwj; എല്ലാവരും കൂടി ഒരുമിച്ച് ഡിസ്കസ് ചെയ്യും. ഞങ്ങള്&zwj;ക്ക് ചെറിയ ഒരു ടീമുണ്ട്. അനു, ഹരി ഇവരൊക്കെ തുടക്കം മുതലേ ഞങ്ങള്&zwj;ക്കൊപ്പം ഉള്ളവരാണ്. അവര്&zwj;ക്കൊക്കെ പിന്നീട് സിനിമകളിലും നല്ല അവസരങ്ങള്&zwj; ലഭിച്ചതില്&zwj; ഏറെ സന്തോഷമുണ്ട്.&lt;/p&gt;&lt;p&gt;എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റോ ഡയലോഗുകളോ ഇല്ലാതെ ഓൺ ദി സ്പോട്ട് ലൈവ് ആയിട്ടാണ് ഞങ്ങള്&zwj; ചെയ്യുന്നത്. ക്യാമറ, എഡിറ്റിംഗ് ചെയ്യാന്&zwj; ചെറിയ ടീമുണ്ട്. പ്രൊമോഷന്&zwj; വീഡിയോകളൊക്കെ അങ്ങനെ പ്രൊഫഷണലി തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. ചെറിയ ഷോര്&zwj;ട്ട്സൊക്കെ മൊബൈലിൽ തന്നെ ഞങ്ങള്&zwj; ഷൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ 10-15 എപ്പിസോഡ് വരുന്ന സീരീസ് ചെയ്യാറുണ്ട്. അത് നമ്മൾ ടീമിനെ വെച്ചാണ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇമോഷണൽ കണ്ടെന്&zwj;റുകള്&zwj; റീച്ചാകും&lt;/strong&gt;&lt;/p&gt;&lt;p&gt;ഫാമിലി കണ്ടെന്റുകൾ, ഇമോഷണൽ കണ്ടെന്&zwj;റുകള്&zwj; തുടങ്ങിയവയാണ് ഞങ്ങള്&zwj;ക്ക് കൂടുതലും റീച്ച് കിട്ടുന്നത്. അമ്മയെയും അച്ഛനെയും ഒക്കെ വെച്ചിട്ട് ചെയ്യുന്ന ഇമോഷണൽ വീഡിയോസ് നല്ല റീച്ച് കിട്ടാറുണ്ട്. ട്രെൻഡിങ് ഡാൻസ് വീഡിയോകളും വൈറലാകാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഹോസ്പിറ്റല്&zwj; കിടക്കയില്&zwj; നിന്നും അച്ഛന്&zwj; വീഡിയോ ചെയ്യുമായിരുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;ഇരു കുടുംബങ്ങളിലും ഹ്യൂമർ സെൻസ് ഉള്ള ആളുകൾ ആണ്. അതുകൊണ്ട് തന്നെ എല്ലാവരും നല്ല പ്രോത്സാഹനമാണ്. എന്&zwj;റെ അച്ഛന്&zwj; പണ്ട് നാടകത്തിനായി എഴുത്ത് പരിപാടിയൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കലയോട് അച്ഛന് ഒരു അടുപ്പം ഉണ്ടായിരുന്നു. ലോങ്ങ് വീഡിയോസിലൊക്കെ അച്ഛൻ ഞങ്ങള്&zwj;ക്കൊപ്പം അഭിനയിച്ചു. ക്യാന്&zwj;സറായിട്ട് ഹോസ്പിറ്റലിൽ ആയിരുന്നപ്പോള്&zwj; പോലും അച്ഛന്&zwj; ചെറിയ വീഡിയോകളൊക്കെ ചെയ്യാമായിരുന്നു. ഫസ്റ്റ് കീമോ കഴിഞ്ഞ് അച്ഛൻ തന്നെ ഒരു വീഡിയോ ഡയറക്ട് ചെയ്തിട്ടുണ്ട്. അച്ഛൻ തന്നെ എഫർട്ടിട്ട് ചെയ്തതാണ്. അന്ന് അമ്മയും അനുവും ഹരിയും ആണ് കൂടെ ഉണ്ടായിരുന്നത്. ഞാൻ അവിടെ ഇല്ലായിരുന്നു ആ സമയത്ത്. അത്രയ്ക്കും സപ്പോര്&zwj;ട്ടായിരുന്നു അച്ഛന്&zwj;. അച്ഛൻ മരിച്ചിട്ട് ഇപ്പോള്&zwj; രണ്ട് വർഷം കഴിഞ്ഞു. ലെനയുടെ അച്ഛനും അമ്മയും ഇതുപോലെ വീഡിയോസില് അഭിനയിക്കാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;നെഗറ്റീവ് കമന്&zwj;റുകള്&zwj; ഡിലീറ്റ് ചെയ്യും&lt;/strong&gt;&lt;/p&gt;&lt;p&gt;നെഗറ്റീവ് കമന്&zwj;റുകള്&zwj; വരുന്നത് ഞങ്ങള്&zwj;ക്ക് കുറവാണ്. നെഗറ്റീവ് കമന്&zwj;റുകള്&zwj; എന്തെങ്കിലും വന്നാൽ തന്നെയും ഞങ്ങളെ അത് ബാധിക്കാറില്ല, കാരണം ഞാന്&zwj; അതങ്ങ് ഡിലീറ്റ് ചെയ്തു കളയും.&lt;/p&gt;&lt;p&gt;&lt;strong&gt;യൂട്യൂബ് വരുമാനം?&lt;/strong&gt;&lt;/p&gt;&lt;p&gt;യൂട്യൂബ് വരുമാനം എന്നതിനെക്കാള്&zwj; സന്തോഷം നല്&zwj;കുന്നത് ആളുകള്&zwj; തിരിച്ചറിയുന്നതിലാണ്. 2020 മുതൽ 2023 വരെ ഞങ്ങൾക്ക് തരക്കേടില്ലാത്ത ഒരു റെവന്യൂ യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്&zwj; എടുക്കുന്ന എഫേർട്ടിനനുസരിച്ചൊന്നും ഇല്ല. ബ്രാൻഡ് പ്രൊമോഷൻസിൽ നിന്നും നല്ലൊരു വരുമാനം കിട്ടുന്നുണ്ട് എന്നത് സത്യമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഞങ്ങളുടെ ഒരു സിനിമ !&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു സിനിമ സംവിധാനം ചെയ്യണം എന്നതാണ് ഇപ്പോഴത്തെ വലിയ സ്വപ്നം. ഒരു തിരക്കഥ റെഡിയാണ്. ഇനി മറ്റ് കാര്യങ്ങള്&zwj; കൂടി സെറ്റായാല്&zwj; ഞങ്ങളുടെ സിനിമ സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-youtubers-nikhil-and-lena-articleshow-4t44o6m"/>
        </item>
        <item>
            <title><![CDATA['ഇങ്ങനെ നടന്നാൽ മതിയോ, കുട്ടികൾ വേണ്ടേ?'; ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാറുണ്ടെന്ന് ജിജിനും ദൃശ്യയും]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-youtubers-jijin-drisya-by-asianet-news-web-articleshow-7xq4gxl</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-youtubers-jijin-drisya-by-asianet-news-web-articleshow-7xq4gxl</guid>
            <pubDate>Sat, 27 Dec 2025 15:09:30 +0530</pubDate>
            <description><![CDATA[&lt;p&gt;ജിജിന്&zwj; ദൃശ്യ എന്ന യൂട്യൂബ് ചാനലിന് ഇതിനോടകം 28 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ഇരുവരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdfk363xvm8hxhq2qxmpsspt,imgname-606144508-25963824443222800-2013608782319599699-n-1766828644477.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടിക് ടോക് കാലം മുതൽ പ്രേക്ഷകർക്ക് സുപരിചിതരാണ് ജിജിനും ദൃശ്യയും. ഇപ്പോൾ യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും സജീവമാണ് ഇരുവരും. &lsquo;ജിജിന്&zwj; ദൃശ്യ&rsquo; എന്ന യൂട്യൂബ് ചാനലിന് ഇതിനോടകം 28 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ഇരുവരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;പെണ്ണ് കണ്ടിട്ട് മറുപടി കിട്ടാന്&zwj; 1 വര്&zwj;ഷം!&lt;/strong&gt;&lt;/p&gt;&lt;p&gt;വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഞങ്ങളുടേത്. എന്&zwj;റെ അമ്മയുടെ കൂട്ടുകാരിയാണ് ചേട്ടന്&zwj;റെ അമ്മ. അന്ന് ചേട്ടന് വിവാഹം കഴിക്കുന്ന പ്രായം ആണ്. അങ്ങനെയാണ് ആലോചന വന്നത്. എന്&zwj;റെ പതിനെട്ടാം വയസില്&zwj; എന്നെ പെണ്ണ് കാണാന്&zwj; വീട്ടില്&zwj; വരുകയായിരുന്നു. പതിനെട്ട് വയസ്സല്ലേയുള്ളൂ ഇപ്പോൾ കല്യാണം നോക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു എന്&zwj;റെ വീട്ടുകാര്&zwj;. അങ്ങനെ അന്ന് മറുപടി ഒന്നും പറഞ്ഞില്ല. ഇഷ്ടമാണെന്നും പറഞ്ഞില്ല ഇഷ്ടമല്ല എന്നും പറഞ്ഞില്ല. അങ്ങനെ കുറച്ചു നാള്&zwj; വെയിറ്റ് ചെയ്യേണ്ടി വന്നു. അന്ന് ചേട്ടന്&zwj; ഗൾഫിൽ ആയിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോഴാണ് എന്&zwj;റെ വീട്ടില്&zwj; നിന്നും ചേട്ടന്&zwj;റെ വീട്ടിലേയ്ക്ക് വിളിച്ചതും വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞതും. വീണ്ടും പെണ്ണു കാണാല്&zwj;, ശേഷം വിവാഹ നിശ്ചയം, അത് കഴിഞ്ഞ് ഒരു വര്&zwj;ഷത്തിന് ശേഷം 2015ല്&zwj; ആയിരുന്നു ഞങ്ങളുടെ വിവാഹം.&lt;/p&gt;&lt;p&gt;&lt;strong&gt;ടിക് ടോക്കിലൂടെ യൂട്യൂബിലേയ്ക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;യൂട്യൂബിലേയ്ക്ക് എത്താന്&zwj; കാരണം കൊറോണ തന്നെയായിരുന്നു. വിവാഹ ശേഷം ഞങ്ങള്&zwj; ദുബൈയിലായിരുന്നു. അവിടെ വെച്ച് ടിക് ടോക് ചെയ്യുമായിരുന്നു. ചേട്ടനായിരുന്നു കൂടുതല്&zwj; താല്&zwj;പര്യം. ഒരു നേരം പോക്കിന് വേണ്ടി മാത്രമായിരുന്നു ഞങ്ങള്&zwj; ചെയ്തിരുന്നത്. പിന്നീടാണ് കൊവിഡ് തുടങ്ങുന്നതും ചേട്ടന്&zwj;റെ ജോലി പോകുന്നതും. ചേട്ടന്&zwj; ദുബൈയില്&zwj; അക്കൗണ്ടന്&zwj;റ് ആയിരുന്നു. അങ്ങനെ ഞങ്ങള്&zwj; നാട്ടില്&zwj; എന്തെങ്കിലും ജോലി നോക്കാന്&zwj; തീരുമാനിക്കുകയായിരുന്നു. പക്ഷേ കൊവിഡ് കാലത്ത് വിചാരച്ച പോലെ ഒരു ജോലി കിട്ടാന്&zwj; ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ആ ഒരു സാഹചര്യത്തിൽ ഞങ്ങൾ വീണ്ടും വീഡിയോകള്&zwj; ചെയ്യുന്ന ഹോബി പൊടി തട്ടിയെടുത്തു. ഞാനാണ് അങ്ങനെ ഒരു ഐഡിയ പറയുന്നത്. അങ്ങനെയാണ് യൂട്യൂബ് കണ്ടെന്റ് ക്രിയേഷനിലേക്ക് ഞങ്ങള്&zwj; എത്തുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;അഭിനയ മോഹം ജിജിന്&lt;/strong&gt;&lt;/p&gt;&lt;p&gt;തനിക്ക് അഭിനയിക്കാന്&zwj; ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു എന്ന് ജിജിന്&zwj;. ദൃശ്യക്ക് ആദ്യം അത്ര താല്&zwj;പര്യം ഇല്ലായിരുന്നു, പക്ഷേ പിന്നീട് ഇതിലേയ്ക്ക് വരുകയായിരുന്നു. വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി തുടങ്ങിയ കാര്യങ്ങള്&zwj; തനിക്ക് പേഴ്സണലി ഇഷ്ടമായിരുന്നു എന്നും ജിജിന്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ടെന്&zwj;റ് മേക്കിങ് ദൃശ്യ&lt;/strong&gt;&lt;/p&gt;&lt;p&gt;താന്&zwj; നന്നായി വായിക്കുന്ന കൂട്ടത്തിലാണെന്ന് ദൃശ്യ. പി ജി മലയാളമായിരുന്നു. അങ്ങനെ പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ചില കണ്ടെന്&zwj;റുകള്&zwj; കിട്ടുന്നത്. പിന്നെ ഞങ്ങളുടെ ജീവിതത്തിലുള്ള സാഹചര്യങ്ങൾ തന്നെ ഞങ്ങൾ വീഡിയോ ആയിട്ട് പകർത്താറുണ്ട്. എന്തെങ്കിലും കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ഇതൊരു കണ്ടെന്&zwj;റ് ആക്കിയാലോ എന്ന് തോന്നുന്നത്. എന്തെങ്കിലും തമാശകൾ പറയുമ്പോഴോ അല്ലെങ്കിൽ ആരുടെയെങ്കിലും കാര്യങ്ങളൊക്കെ കേൾക്കുമ്പോഴോ കോൺസെപ്റ്റുകള്&zwj; കിട്ടും. ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ട്രെന്&zwj;ഡും ചെയ്യാറുണ്ട്. ക്യാമറ, എഡിറ്റിംഗ് എല്ലാം ഞങ്ങള്&zwj; തന്നെയാണ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഡാന്&zwj;സ് ഹിറ്റാണ്!&lt;/strong&gt;&lt;/p&gt;&lt;p&gt;ഡാൻസ് തനിക്ക് പണ്ടുമുതലേ ഇഷ്ടമായിരുന്നുവെന്ന് ദൃശ്യ. കുറച്ച് പഠിച്ചിട്ടുമുണ്ട്. പക്ഷേ അന്ന് അരങ്ങേറ്റം നടത്താനുള്ള പണം വീട്ടുകാര്&zwj;ക്ക് ഇല്ലായിരുന്നു. വിവാഹ ശേഷം ചേട്ടനാണ് എന്നെ ഡാൻസ് പഠിപ്പിക്കാന്&zwj; വീണ്ടും ചേര്&zwj;ത്തത്. അങ്ങനെ ഭരതനാട്ട്യം അരങ്ങേറ്റവും കഴിഞ്ഞു. ഇപ്പോള്&zwj; അതൊക്കെ ഉപകാരം ആയിട്ടുണ്ട്. കണ്ടെന്&zwj;റ് ക്ഷാമം വരുമ്പോള്&zwj; ഞങ്ങള്&zwj; ഡാന്&zwj;സ് വീഡിയോകളാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഷോര്&zwj;ട്സ്, അതൊക്കെ നന്നായി വൈറലാകാറുണ്ട്. ആദ്യം ഞങ്ങൾ കണ്ടെന്റുകൾ മാത്രമാണ് ചെയ്തിരുന്നത്. പിന്നീട് ഞങ്ങള്&zwj; ഡാൻസ് കൂടി കളിക്കാന്&zwj; തുടങ്ങിയപ്പോള്&zwj; ആളുകള്&zwj;ക്ക് ഭയങ്കരമായി ഇഷ്ടമായി തുടങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;അത് അനിയന്&zwj;റെ കുട്ടി!&lt;/strong&gt;&lt;/p&gt;&lt;p&gt;ഫാമിലി നല്ല പിന്തുണയാണ് നല്&zwj;കുന്നത്. ചേട്ടന്&zwj;റെ അമ്മയാണ് വീഡിയോയിലൊക്കെ കാണുന്നത്. ഞങ്ങൾ ഇതിലേക്ക് വരാൻ കൂടുതൽ സഹായിച്ചതും അമ്മയാണ്. ഇടയ്ക്കൊക്കെ എന്&zwj;റെ അച്ഛനും അമ്മയുമൊക്കെ വരാറുണ്ട്. പിന്നെ എന്&zwj;റെ അനിയന്&zwj;റെ കുട്ടിയെയും ഇടയ്ക്ക് വീഡിയോയില്&zwj; ഉള്&zwj;പ്പെടുത്താറുണ്ട്. പലരും അത് ഞങ്ങളുടെ കുട്ടിയാണെന്നാണ് കരുതിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇമോഷണൽ കണ്ടെന്&zwj;റുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഇമോഷണൽ കണ്ടെന്&zwj;റുകള്&zwj; ചെയ്യുമ്പോഴാണ് കൂടുതല്&zwj; വര്&zwj;ക്ക് ആകുന്നത്. അമ്മയെ ഉള്&zwj;പ്പെടുത്തിയുള്ള ഫാമിലി കണ്ടെന്&zwj;റുകളും റീച്ച് കിട്ടാറുണ്ട്. ഷോർട്സ് ആണ് ഇപ്പോള്&zwj; കൂടുതലും വൈറലാകുന്നത്. അതില്&zwj; തന്നെ ഡാന്&zwj;സ് വീഡിയോസ് നന്നായി ഹിറ്റാകാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;'ഇങ്ങനെ നടന്നാൽ മതിയോ, കുട്ടികൾ വേണ്ടേ?'&lt;/strong&gt;&lt;/p&gt;&lt;p&gt;കമന്&zwj;റുകളെല്ലാം വായിക്കാറുണ്ട്. പോസിറ്റീവും നെഗറ്റീവും വരാറുണ്ടെന്ന് ദൃശ്യ പറയുന്നു. വീഡിയോ ഇടാനുള്ള നമ്മുടെ സ്വാതന്ത്ര്യം പോലെ തന്നെ വീഡിയോ കാണുന്നവര്&zwj;ക്ക് കമന്&zwj;റ് ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നാണ് ഞാന്&zwj; വിശ്വസിക്കുന്നത്. ചിലപ്പോഴൊക്കെ അവരുടെ കമന്&zwj;റുകള്&zwj; കാരണമായിരിക്കും നമ്മൾ റീച്ച് ആകുന്നതും. എങ്കിലും ചില വ്യക്തിപരമായ നെഗറ്റീവ് കമന്&zwj;റുകള്&zwj; വിഷമിപ്പിക്കാറുണ്ട്. ഞങ്ങൾക്ക് കുട്ടികളില്ലാത്തത് വെച്ച് കുത്തി പറയുന്ന കമന്&zwj;റുകളാണ് അത്തരത്തില്&zwj; ഏറെയും. 'ഇങ്ങനെ നടന്നാൽ മതിയോ, കുട്ടികൾ വേണ്ടേ?' എന്നൊക്കെ ചോദിക്കാറുണ്ട്. ചിലപ്പോഴൊക്കെ നല്ല മറുപടി കൊടുക്കാറുണ്ട്. ഇപ്പോള്&zwj; പിന്നെ കണ്ട് കണ്ട് ഇത്തരം കമന്&zwj;റുകളൊന്നും ശ്രദ്ധിക്കാറില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ബിഗ് ബോസില്&zwj; നിന്നും ക്ഷണിച്ചാല്&zwj; പോകും&lt;/strong&gt;&lt;/p&gt;&lt;p&gt;ബിഗ് ബോസില്&zwj; നിന്നും ഒരിക്കല്&zwj; ക്ഷണം ലഭിച്ചിരുന്നുവെന്ന് ദൃശ്യ. പക്ഷേ അന്ന് ഇന്റർവ്യൂവില്&zwj; ഞാന്&zwj; ഉഴപ്പി. പിന്നീട് നഷ്ടം തോന്നി. ഇനി ബിഗ് ബോസില്&zwj; നിന്നും വിളിച്ചാല്&zwj;, ഉറപ്പായും പോകണം എന്നു തന്നെയാണ് ആഗ്രഹം. അതുപോലെ സിനിമകള്&zwj; ചെയ്യണമെന്നും ആഗ്രഹമുണ്ടെന്ന് ദൃശ്യ കൂട്ടിച്ചേര്&zwj;ത്തു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-youtubers-jijin-drisya-by-asianet-news-web-articleshow-7xq4gxl"/>
        </item>
        <item>
            <title><![CDATA['എന്‍റെ കല്യാണത്തിനാണ് അച്ഛനെയും അമ്മയെയും ഒരുമിച്ച് കണ്ടത്, ഇപ്പോള്‍ എന്നോടും അവര്‍ പിണങ്ങി'; ആദര്‍ശ്]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-adarsh-shenai-and-varsha-vikraman-articleshow-bb0sp04</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-adarsh-shenai-and-varsha-vikraman-articleshow-bb0sp04</guid>
            <pubDate>Sun, 28 Dec 2025 20:39:35 +0530</pubDate>
            <description><![CDATA[&lt;p&gt;10 വര്&zwj;ഷത്തെ പ്രണയത്തിനൊടുവിലായി വിവാഹിതരായിരിക്കുകയാണ് ആദര്&zwj;ശും വര്&zwj;ഷയും. ഇരുവരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdjqw8yfawsczyfz6a0w1qna,imgname-605854894-1777720766248608-7882897097002988725-n-1766934324175.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യൂട്യൂബിലൂടെയും ഇന്&zwj;സ്റ്റഗ്രാം റീലിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരാണ് ആദര്&zwj;ശും വര്&zwj;ഷയും. ഇപ്പോഴിതാ 10 വര്&zwj;ഷത്തെ പ്രണയത്തിനൊടുവിലായി വിവാഹിതരായിരിക്കുകയാണ് ഇരുവരും. വിവാഹ ദൃശ്യങ്ങള്&zwj; സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു. ഇരുവരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;10 വര്&zwj;ഷത്തെ പ്രണയം&lt;/strong&gt;&lt;/p&gt;&lt;p&gt;പട്ടം സെന്റ് മേരീസ് സ്&zwnj;കൂളിലാണ് ഞങ്ങള്&zwj; പഠിച്ചത്. ഞങ്ങള്&zwj; രണ്ടു പേരും പാട്ടു പഠിക്കാനും ഒരുമിച്ചായിരുന്നു. പത്താം ക്ലാസില്&zwj; പഠിക്കുന്ന സമയത്ത് ഒരു കലോത്സവത്തില്&zwj; വെച്ചാണ് ഞങ്ങള്&zwj; നല്ല സുഹൃത്തുക്കളാകുന്നത്. പിന്നീട് ഫേസ്ബുക്ക് വഴി സൗഹൃദം തുടര്&zwj;ന്നു. അങ്ങനെ 2015ലാണ് പ്രണയത്തിലായതെന്ന് ആദര്&zwj;ശ് പറയുന്നു. ശേഷം കോളേജിലും ഒരുമിച്ചാണ് പഠിച്ചത്. 10 വര്&zwj;ഷത്തെ പ്രണയത്തിനൊടുവില്&zwj; ഇപ്പോള്&zwj; വിവാഹവും കഴിഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ടെന്&zwj;റ് ക്രിയേഷന്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിൽ നിന്നാണ് താന്&zwj; തുടങ്ങിയതെന്ന് ആദര്&zwj;ശ് പറയുന്നു. പിന്നെ ടിക് ടോക്കിലും മറ്റുമായി സോഷ്യല്&zwj; മീഡിയയില്&zwj; സജ്ജീവമായിരുന്നു. 2022ലാണ് യൂട്യൂബില്&zwj; കാര്യമായി കണ്ടെന്&zwj;റുകള്&zwj; ചെയ്യാന്&zwj; തുടങ്ങിയത്. ഇടയ്ക്ക് തമിഴില്&zwj; 'റെജീന' എന്നൊരു സിനിമയിലും ചെറിയ വേഷം ചെയ്തിരുന്നു. എനിക്ക് അഭിനയത്തോട് ചെറുപ്പത്തിലെ താല്&zwj;പര്യം ഉണ്ടായിരുന്നു. ഡിഗ്രിക്ക് ശേഷം ഒരു വർഷം ഞാൻ ആക്ടിങ് പഠിക്കാൻ പോയിരുന്നു. വര്&zwj;ഷ എന്&zwj;റെയൊപ്പം വീഡിയോ ചെയ്ത് ഇതിലേയ്ക്ക് എത്തിയതാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;പൂർണിമ വരുന്നത്&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങൾ ആദ്യമൊരു ടീമ്മിന്&zwj;റെയൊപ്പം വീഡിയോകള്&zwj; ചെയ്യുകയായിരുന്നു. പൂര്&zwj;ണിമ മറ്റൊരു ടീമിന്&zwj;റെയൊപ്പവും. പിന്നീട് ഒരു സമയത്ത് ഞങ്ങള്&zwj; മൂന്നുപേരും കണക്ട് ആയി. അങ്ങനെയാണ് പൂര്&zwj;ണമായും ഞാനും വര്&zwj;ഷയും കൂടി ചേര്&zwj;ന്ന് കണ്ടെന്&zwj;റുകള്&zwj; ചെയ്യാന്&zwj; തുടങ്ങിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;നീയിതെന്തര് പറയണത്?&lt;/strong&gt;&lt;/p&gt;&lt;p&gt;എല്ലാവരും വിചാരിക്കുന്നത് പൂര്&zwj;ണിമ കണ്ടെന്&zwj;റിന് വേണ്ടിയാണ് തിരുവനന്തപുരം ഭാഷ പിടിച്ചതെന്ന്. ശരിക്കും അത് അങ്ങനെയല്ല. പൂർണിമ കാട്ടാക്കട സ്വദേശിനിയാണ്. അവള്&zwj;ക്ക് ശരിക്കും നമ്മുടെ തിരുവനനതപുരം സ്ലാങ് തന്നെയാണ്. അങ്ങനെയാണ് നമ്മുക്ക് ഈ ട്രിവാൻഡ്രം സ്ലാങ് വെച്ച് തന്നെ എന്തുകൊണ്ട് റീൽ ചെയ്തുകൂടാ എന്നുള്ള ഒരു ഐഡിയ വരുന്നതും അത് ശരിക്കും വര്&zwj;ക്ക് ആകുന്നതും. കണ്ടെന്&zwj;റ് കിട്ടുന്നത് മൂന്ന് പേരും എന്തെങ്കിലും ഒരു പ്ലോട്ട് കൊണ്ടുവരും. അത് നമ്മള്&zwj; ഡെവലപ്പ് ചെയ്ത് ഷൂട്ട് ചെയ്യും. മൂന്ന് പേർക്കും യൂട്യൂബ് ചാനലുണ്ട്. ഒരാള് കൊണ്ടുവരുന്ന കണ്ടെന്റ് അയാളുടെ ചാനലിലിടും. അതുപോലെ ഫേസ്ബുക്കിലും ഇന്&zwj;സ്റ്റയിലുമൊക്കെ പല ദിവസങ്ങളിലായി എല്ലാവരും ഷെയര്&zwj; ചെയ്യും. ഞങ്ങള്&zwj;ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്&zwj; തന്നെയാണ് പലപ്പോഴും കണ്ടെന്&zwj;റ് ആകുന്നത്. ഞാന്&zwj; സ്ത്രീവേഷം കെട്ടുന്നതൊക്കെ ആളുകള്&zwj;ക്ക് ഇഷ്ടമാകാറുണ്ട്. അതിഥി തൊഴിലാളിയായി ചെയ്യുന്നതും, കിൻ്റർ ഗാർഡന്&zwj; ടൈപ്പ് വീഡിയോകളുമൊക്കെ നല്ല റീച്ച് കിട്ടാറുണ്ട്. പൂർണിമയുടെ തേപ്പ് കണ്ടെന്&zwj;റും വൈറലാകാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;യുകെജിയില്&zwj; പഠിക്കുമ്പോള്&zwj; അച്ഛനും അമ്മയും വേർപിരിഞ്ഞു&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാന്&zwj; യുകെജിയില്&zwj; പഠിക്കുന്ന സമയത്താണ് അച്ഛനും അമ്മയും തമ്മിൽ വേർപിരിയുന്നത്. വേർപിരിഞ്ഞ ഉടനെ തന്നെ അമ്മ വേറെ വിവാഹം ചെയ്തു. അതില്&zwj; ഒരു അനിയത്തി ഉണ്ട്. ഞാന്&zwj; ഏഴാം ക്ലാസില്&zwj; പഠിക്കുമ്പോള്&zwj; അച്ഛനും വെറെ ഒരു വിവാഹം ചെയ്തു. ഞാനും ചേട്ടനും അമ്മുമ്മയോടൊപ്പമാണ് കഴിഞ്ഞത്. ഇടയ്ക്ക് അച്ഛനെ കാണാന്&zwj; പോകാറുണ്ടായിരുന്നു. അമ്മയോടും ഇടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നു. അച്ഛനും അമ്മയും ഇല്ലാതെ വളര്&zwj;ന്നതിന്&zwj;റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഏറെ ഉണ്ടായിരുന്നു. മുതിര്&zwj;ന്നപ്പോള്&zwj; അതൊക്കെ ഞങ്ങളും മറന്നു. അവരുടെ വ്യക്തിപരമായ ജീവിതത്തില്&zwj; ഞങ്ങള്&zwj; ഇടപെടാറുമില്ല. വീഡിയോകള്&zwj; ചെയ്യുന്നതിലൊന്നും അവര്&zwj;ക്കും എതിര്&zwj;പ്പില്ലായിരുന്നു. ഒരുപാട് നാളുകള്&zwj;ക്ക് ശേഷം എന്&zwj;റെ കല്യാണത്തിനാണ് അച്ഛനെയും അമ്മയെയും ഒരുമിച്ച് കണ്ടത്. അതില്&zwj; ഏറെ സന്തോഷമുണ്ടായിരുന്നു. പക്ഷേ അച്ഛനും അമ്മയും വേര്&zwj;പിരിഞ്ഞാണ് ജീവിക്കുന്നതെന്ന് എന്&zwj;റെ വിവാഹ ശേഷം ഒരു അഭിമുഖത്തില്&zwj; പറഞ്ഞതില്&zwj; അവര്&zwj;ക്ക് എതിര്&zwj;പ്പുണ്ട്. ആ അഭിമുഖത്തിന് താഴെ വന്ന കമന്&zwj;റുകളും അവരെ കുറ്റപ്പെടുത്തിയുള്ള മറ്റ് യൂട്യൂബ് വീഡിയോകളും അവര്&zwj;ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി. രണ്ടു പേരും എന്നോടും ചേട്ടനോടും ഇപ്പോള്&zwj; മിണ്ടാതായി. ഏറ്റവും വിഷമം തോന്നിയത് എനിക്ക് അച്ഛൻ പിണങ്ങിയിരിക്കുമ്പോഴാണ്. കാരണം ഞാനും അച്ഛനും തമ്മിൽ അത്രയും നല്ല ബോണ്ടാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ബോഡി ഷെയ്മിംഗ്&lt;/strong&gt;&lt;/p&gt;&lt;p&gt;മുമ്പും പല വീഡിയോകളുടെയും താഴെ വരുന്ന കമന്&zwj;റുകള്&zwj; ആദര്&zwj;ശിനെ വേദനിപ്പിച്ചിട്ടുണ്ടെന്ന് വര്&zwj;ഷ പറയുന്നു. മീശ ഇല്ലെന്നും, സ്ത്രീകളുടെ മുഖം പോലെയുണ്ടെന്നുമൊക്കെയുള്ള ഒരുപാട് നെഗറ്റീവ് കമന്&zwj;റുകള്&zwj; വരാറുണ്ടായിരുന്നു. ആദ്യമൊക്കെ ആദര്&zwj;ശന് നല്ല വിഷമം തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്&zwj; പറയുമായിരുന്നു പബ്ലിക് പ്ലാറ്റ്ഫോമിൽ ഒരു വീഡിയോ ഇടുമ്പോൾ ഒരു പബ്ലിക് ഒപ്പീനിയൻ ഏറ്റെടുക്കാൻ തയ്യാറാകണം എന്ന്. എല്ലാത്തിനും ഒരു നെഗറ്റീവ് സൈഡും പോസിറ്റീവ് സൈഡും ഉണ്ടാകും. നെഗറ്റീവിനെ അവഗണിക്കുക, പോസിറ്റീവ് മാത്രം എടുക്കുക എന്ന് പറയാറുണ്ടെന്നും വര്&zwj;ഷ കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;strong&gt;അടുത്ത മാസം സിനിമ റിലീസ്&lt;/strong&gt;&lt;/p&gt;&lt;p&gt;സിനിമ ഒരു സ്വപ്നമാണെന്ന് ആദര്&zwj;ശ്. താന്&zwj; അഭിനയിച്ച 'ഈ തനിനിറം' എന്ന അനൂപ് മേനോന്റെ പുതിയ സിനിമ അടുത്ത മാസം ജനുവരി 16-ന് തിയേറ്ററുകളിലെത്തുന്ന സന്തോഷവും ആദര്&zwj;ശ് അറിയിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-adarsh-shenai-and-varsha-vikraman-articleshow-bb0sp04"/>
        </item>
        <item>
            <title><![CDATA['അമ്മയും മോനും വന്നല്ലോ'; നെഗറ്റീവ് കമന്‍റുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുക്കുമെന്ന് 'തളത്തിൽ ദിനേശനും' 'സുലോചന'യും]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-malabari-cafe-youtubers-vijil-sivan-and-ambika-articleshow-bt529sy</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-malabari-cafe-youtubers-vijil-sivan-and-ambika-articleshow-bt529sy</guid>
            <pubDate>Fri, 19 Dec 2025 15:01:14 +0530</pubDate>
            <description><![CDATA[&lt;p&gt;തീർത്തും മലബാർ ഭാഗത്തെ, പ്രത്യേകിച്ച് കണ്ണൂർ ശൈലിയിലുള്ള സംസാരമാണ് മലബാറി കഫെയെ ഇത്രമാത്രം ജനപ്രിയമാക്കിയത്. വിജിലുമായി ഏഷ്യനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kctze2r4qhdmb7q3qcg2004e,imgname-598098966-1585824935930167-7280605814448498738-n-1766136941316.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'മലബാറി കഫെ'യിലൂടെ ചിരിയും ചിന്തയും പകരുന്ന 'തളത്തിൽ ദിനേശനെ'യും 'സുലോചന'യെയും പലര്&zwj;ക്കും പരിചയമുണ്ടാകും. ദുബൈയിലെ പ്രവാസി ദമ്പതികളായ കണ്ണൂർ അഴീക്കോട് സ്വദേശി വിജിൽ ശിവനും ഭാര്യ അംബികയുമാണ് 'മലബാറി കഫെ'യിലെ താരങ്ങള്&zwj;. എമിറേറ്റ്സില്&zwj; വര്&zwj;ക്ക് ചെയ്യുന്ന വിജിലിനും കംമ്പ്യൂട്ടര്&zwj; എൻജിനീയറിങ്ങ് കഴിഞ്ഞ അംബികയ്ക്കും യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ നിരവധി ആരാധകരാണുള്ളത്. യൂട്യൂബ് ചാനലിന് ഇതിനോടകം 3 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. തീർത്തും മലബാർ ഭാഗത്തെ, പ്രത്യേകിച്ച് കണ്ണൂർ ശൈലിയിലുള്ള സംസാരമാണ് മലബാറി കഫെയെ ഇത്രമാത്രം ജനപ്രിയമാക്കിയത്. വിജിലുമായി ഏഷ്യനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രതികാര പ്രണയം!&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാനും അംബികയും പ്ലസ് ടുവില്&zwj; ഒരുമിച്ച് പഠിച്ചവരാണ്. അന്ന് സുഹൃത്തുക്കള്&zwj; മാത്രമായിരുന്നു. ആ സമയത്താണ് അംബിക എന്നോട് പറയുന്നത് പ്ലസ് ടു കഴിഞ്ഞിട്ട് എയ്റോനോട്ടിക്കല്&zwj; എഞ്ചിനീയറിംഗ് പഠിക്കാന്&zwj;, നല്ല ജോലി സാധ്യതയുണ്ട് എന്നൊക്കെ. അങ്ങനെ ബാംഗ്ലൂരുവില്&zwj; പോയി എയ്റോനോട്ടിക്കല്&zwj; എഞ്ചിനീയറിങ്ങിന് ചേര്&zwj;ന്നു. എന്നിട്ട് ഒരു ദിവസം അംബികയെ വിളിച്ച് പറഞ്ഞു ഞാന്&zwj; ഇവിടെ ബാംഗ്ലൂരുവില്&zwj; ഒരു കോളേജില്&zwj; ചേര്&zwj;ന്നു, നീ എവിടെയാ എയ്റോനോട്ടിക്കല്&zwj; എഞ്ചിനീയറിങ്ങിന് ചേര്&zwj;ന്നത് എന്ന് ചോദിച്ചു. അപ്പോള്&zwj; അവള്&zwj; പറഞ്ഞത് 'അയ്യേ ഞാന്&zwj; എയ്റോനോട്ടിക്കല്&zwj; എഞ്ചിനീയറിങ്ങിന് ഒന്നുമല്ല, കംമ്പ്യൂട്ടര്&zwj; എഞ്ചിനീയറിങ്ങിനാണ് ചേര്&zwj;ന്നത്' എന്ന്. ഞാന്&zwj; അത് കേട്ടതും ഞെട്ടി, എന്നോട് ഇത് കിടിലന്&zwj; കോഴ്സ് ആണെന്ന് പറഞ്ഞ ആളല്ലേ. ഇത് ആണെങ്കില്&zwj; പഠിക്കാനും നല്ല ബുദ്ധിമുട്ടാണ്. പഠനം കഴിഞ്ഞിട്ടും ഒരിടത്തും ജോലിയും കിട്ടുന്നില്ല. അങ്ങനെ എനിക്കിട്ട് പണി തന്ന ആള്&zwj;ക്ക് തന്നെ പണി കൊടുക്കാമെന്ന് കരുതി, അവളെ തന്നെ പ്രേമിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;യൂട്യൂബിലേയ്ക്ക് എത്തിയത്&lt;/strong&gt;&lt;/p&gt;&lt;p&gt;ആദ്യമായി വീഡിയോകള്&zwj; പങ്കുവച്ചത് ഫേസ്ബുക്കിലായിരുന്നു. തുടക്കത്തില്&zwj; ഞാനും സുഹൃത്തും കൂടി ചെയ്തിരുന്ന സീരയസ് ഷോര്&zwj;ട്ട് ഫിലിമൊക്കെ വന്&zwj; ഫ്ലോപ്പായിരുന്നു. അന്ന് അത് പല സെലിബ്രിറ്റികള്&zwj;ക്കും അയച്ചുകൊടുത്തിരുന്നു. ഒരു സംവിധായകന്&zwj; വലിയ കുഴപ്പില്ലാത്ത അഭിപ്രായം പറഞ്ഞു. അഭിനയിക്കാനുള്ള കഴിവൊക്കെയുണ്ട്, ഒന്ന് കൂടിയൊന്ന് നന്നാകണമെന്ന് പറഞ്ഞപ്പോള്&zwj; ഒരു ആത്മവിശ്വാസം തോന്നി. പിന്നീട് ഞാനും അംബികയും കൂടി കോമഡ&zwj;ി കണ്ടന്&zwj;റുകള്&zwj; ചെയ്യാന്&zwj; തുടങ്ങിയതിന് ശേഷമാണ് കൂടുതല്&zwj; ശ്രദ്ധിക്കപ്പെടാന്&zwj; തുടങ്ങിയത്. കോമഡി ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ഞങ്ങള്&zwj; ശ്രമിച്ചു. ആദ്യ വീഡിയോ ഞങ്ങള്&zwj;ക്ക് നല്ലതായി തോന്നിയില്ല, പക്ഷേ വീഡിയോ ഫേസ് ബുക്കില്&zwj; നാലോ അഞ്ചോ ലക്ഷം ആളുകള്&zwj; കണ്ടു. ഞങ്ങളുടെ കണ്ണൂര്&zwj; ശൈലിയെ കുറിച്ചൊക്കെ നല്ല കമന്&zwj;റുകളും ലഭിച്ചു. കണ്ടന്&zwj;റിനെ കുറിച്ചും നല്ല അഭിപ്രായങ്ങള്&zwj; ഉണ്ടായിരുന്നു. അവിടെ നിന്നാണ് ശരിക്കും ഇത് സീരിയസായി ഞങ്ങള്&zwj; എടുക്കാന്&zwj; തുടങ്ങിയത്. അങ്ങനെ 2017ന്&zwj;റെ അവസാനമാണ് യൂട്യൂബ് ചാനല്&zwj; തുടങ്ങുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;'മലബാറി കഫെ'&lt;/strong&gt;&lt;/p&gt;&lt;p&gt;ചാനലിന് 'മലബാറി കഫെ' എന്നാണ് പേര് നല്&zwj;കിയത്. ദുബൈയിലൊക്കെ മലയാളികളെ 'മലബാറീസ്' എന്ന് വിളിക്കാറുണ്ടായിരുന്നു. അങ്ങനെ ആലോചിച്ചപ്പോള്&zwj; പെട്ടെന്ന് കിട്ടിയ പേരാണ് 'മലബാറി കഫെ'. ശ്രീനിവാസൻ 'വടക്കുനോക്കിയന്ത്ര'ത്തില്&zwj; അവതരപ്പിച്ച തളത്തിൽ ദിനേശന്&zwj; എന്ന കഥാപാത്രത്തിന്&zwj;റെ പേരാണ് എന്&zwj;റെ പേരായി മിക്ക വീഡിയോകളിലും ഉള്&zwj;പ്പെടുത്തിയിരിക്കുന്നത്. അംബിക സുലോചനയായും. ഞങ്ങളുടെ യഥാര്&zwj;ത്ഥ പേരുകള്&zwj; മന:പൂര്&zwj;വ്വം ഒഴിവാക്കിയതാണ്. ആളുകള്&zwj; ഇപ്പോള്&zwj; ഞങ്ങളെ കണ്ടാല്&zwj; ദിനേശന്&zwj; എന്നും സുലു എന്നുമാണ് വിളിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ടന്&zwj;റ് മേക്കിങ് !&lt;/strong&gt;&lt;/p&gt;&lt;p&gt;സമകാലിക വിഷയങ്ങളെ നർമ്മത്തില്&zwj; ചാര്&zwj;ത്തി അവതരിപ്പിക്കാനാണ് ഞങ്ങള്&zwj; ശ്രമിക്കാറുളളത്. ചുറ്റും നടക്കുന്ന കാര്യങ്ങള്&zwj; തന്നെയാണ് 'കണ്ടന്&zwj;റ്' ആയി തിരഞ്ഞെടുക്കുന്നത്. സമൂഹ മാധ്യമങ്ങളില്&zwj; നിന്നാണ് നമ്മുക്ക് പല ഐഡിയകളും കിട്ടുന്നത്. ചിലപ്പോള്&zwj; ചില ആളുകള്&zwj; നമ്മളോട് വന്ന് പറയും, ഞങ്ങളുടെ ജീവിതത്തില്&zwj; ഇങ്ങനെയൊരു സംഭവമുണ്ടായി, ഇത് നിങ്ങള്&zwj;ക്ക് കണ്ടന്&zwj;റ് ആക്കാമോ എന്നൊക്കെ. അങ്ങനെ പല വഴികളിലൂടെ വിഷയങ്ങള്&zwj; കിട്ടാറുണ്ട്. അത് പിന്നെ ഞങ്ങളുടേതായ രീതിയില്&zwj; ചെയ്യും. സോഷ്യല്&zwj; മീഡിയയില്&zwj; ട്രെന്&zwj;റിങ്ങായി നില്&zwj;ക്കുന്ന വിഷയങ്ങള്&zwj;, സമകാലിക വിഷയങ്ങള്&zwj; അവയെ തമാശ രൂപേണ ചെയ്യുന്നത് പലപ്പോഴും വര്&zwj;ക്ക് ആകാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;സ്ക്രിപ്റ്റ്, ക്യാമറ, എഡിറ്റിങ്..എല്ലാം ഞങ്ങള്&zwj; തന്നെ!&lt;/strong&gt;&lt;/p&gt;&lt;p&gt;സ്ക്രിപ്റ്റ് ഞാന്&zwj; തന്നെയാണ് എഴുതുന്നത്. അംബികയുമായി ചര്&zwj;ച്ച ചെയ്താണ് തയ്യാറാക്കുന്നത്. സോഷ്യല്&zwj; മീഡിയയില്&zwj; വൈറലാകുന്ന പല കാര്യങ്ങളും ആദ്യം ശ്രദ്ധയില്&zwj;പ്പെടുത്തുന്നത് അംബികയായിരിക്കും. പിന്നെ അത് അങ്ങനെ ഞങ്ങളുടെ രീതിയില്&zwj; നര്&zwj;മ്മം ഉള്&zwj;പ്പെടുത്തി ചെയ്യും. ക്യാമറ, എഡിറ്റിങ്, ടൈറ്റില്&zwj; ഇടുന്നത് എല്ലാം ഞങ്ങള്&zwj; തന്നെയാണ്. ഇതിനായി ഒരു ടീമോ, മൂന്നാമതൊരാളോ ഇല്ല.&lt;/p&gt;&lt;p&gt;&lt;strong&gt;അംബികയാണ് ഇപ്പോള്&zwj; മുന്നില്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;അംബികയ്ക്ക് തുടക്കത്തില്&zwj; ഇതിനോട് വലിയ താല്&zwj;പര്യം ഒന്നും ഉണ്ടായിരുന്നില്ല. ഞാന്&zwj; അവളെ ഇതിലേയ്ക്ക് കുരുക്കിയിട്ടകതാണ്. ഇപ്പോള്&zwj; പക്ഷേ അംബികയാണ് മുന്നില്&zwj; നില്&zwj;ക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്&zwj; പറയാറുണ്ട്. ചില ഡയലോഗൊക്കെ അംബിക ഇടപ്പെട്ട് മാറ്റം വരുത്താറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ണൂര്&zwj; ശൈലി ഫാന്&zwj;സ്!&lt;/strong&gt;&lt;/p&gt;&lt;p&gt;കണ്ണൂര്&zwj; ഭാഷയിലാണ് കൂടുതല്&zwj; വീഡിയോകള്&zwj; ചെയ്യുന്നത്. അത് തന്നെയാണ് ആളുകളെ പെട്ടെന്ന് ആകര്&zwj;ഷിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യത്തെ വീഡിയോകളിലൂടെ ആളുകള്&zwj; അത് കമന്&zwj;റുകളില്&zwj; പറയാറുമുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;'അമ്മയും മകനും പോലെയുണ്ടല്ലോ'&lt;/strong&gt;&lt;/p&gt;&lt;p&gt;കമന്&zwj;റുകളൊക്കെ നല്ലതും മോശവും വരാറുണ്ട്. തെറി കമന്&zwj;റുകളും കിട്ടാറുണ്ട്. ഞാന്&zwj; അതൊന്നും കാര്യമാക്കാറില്ല. കമന്&zwj;റുകളൊക്കെ കൂടുതലും വായിക്കുന്നത് അംബിക ആയിരിക്കും. മോശം കമന്&zwj;റുകള്&zwj; വരുമ്പോള്&zwj; അത് അവള്&zwj; എന്&zwj;റെ ശ്രദ്ധയില്&zwj;പ്പെടുത്താറുമുണ്ട്. കമന്&zwj;റുകള്&zwj;ക്ക് പൊതുവേ മറുപടി കൊടുക്കാന്&zwj; ശ്രമിക്കുന്നത് അംബികയാണ്. തെറി കമന്&zwj;റുകള്&zwj;ക്ക് അര്&zwj;ഹിക്കുന്ന പരിഗണന ഞാന്&zwj; തന്നെ കൊടുക്കാറുണ്ട്, ഞാന്&zwj; തന്നെയായിരിക്കും മറുപടി കൊടുക്കുന്നത്. 'അമ്മയും മോനും പോലെയുണ്ട്', 'അമ്മയും മോനും വന്നല്ലോ' എന്നൊക്കെ ഒരു പെണ്ണിനെ തളര്&zwj;ത്താന്&zwj; വേണ്ടി കമന്&zwj;റ് ചെയ്യുന്നവരുമുണ്ട്. അതൊന്നും ഞങ്ങളെ ബാധിക്കാറില്ല. തിരിച്ച് അതേ നാണയത്തില്&zwj; തന്നെ മറുപടിയും കൊടുക്കാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;യൂട്യൂബ് വരുമാനം&lt;/strong&gt;&lt;/p&gt;&lt;p&gt;യൂട്യൂബ് വരുമാനം എന്ന് പറയുമ്പോള്&zwj;, പ്രൊമോഷന്&zwj; പോലെയുള്ള കാര്യങ്ങളൊന്നും ചെയ്യാറില്ല. അല്ലാതെ യൂട്യൂബില്&zwj; നിന്ന് കിട്ടുന്ന പണം മാത്രമേയുള്ളൂ. കൂടുതല്&zwj; പണി എടുത്താല്&zwj; കൂടുതല്&zwj; പണം കിട്ടും എന്നതാണ് ഇതിന്&zwj;റെ ഒരു രീതി. യൂട്യൂബ് ഒരിക്കലും പൂട്ടി പോകല്ലേ എന്നാണ് ആഗ്രഹം. ആളുകള്&zwj; നമ്മളെ തിരിച്ചറിയാന്&zwj; തുടങ്ങി എന്നതാണ് യൂട്യൂബര്&zwj;മാര്&zwj; ആയതിന്&zwj;റെ ഒരു പ്രധാന നേട്ടം. കാണുമ്പോള്&zwj; വന്ന് സംസാരിക്കുന്നു, നല്ല അഭിപ്രായങ്ങള്&zwj; പറയുന്നു, അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ബിഗ് ബോസില്&zwj; നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ബിഗ് ബോസില്&zwj; നിന്നും ക്ഷണം ലഭിച്ചിട്ടില്ല. ലഭിച്ചാലും പോകാനുള്ള സാധ്യത വളരെ കുറവാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സ്വപ്നം സിനിമ!&lt;/strong&gt;&lt;/p&gt;&lt;p&gt;സ്വപ്നം ഉറപ്പായും സിനിമ തന്നെയാണ്. ദുബൈയിലായത് കൊണ്ട് മാത്രം പെട്ടെന്ന് വന്ന ചില ഓഫറുകള്&zwj; സ്വീകരിക്കാന്&zwj; കഴിഞ്ഞില്ല. നല്ല ഓഫറുകള്&zwj; ലഭിച്ചാല്&zwj; ഉറപ്പായും സിനിമകള്&zwj; ചെയ്യും. സിനിമയ്ക്ക് വേണ്ടി നല്ലൊരു കഥ എഴുതണമെന്നും ആഗ്രഹമുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-malabari-cafe-youtubers-vijil-sivan-and-ambika-articleshow-bt529sy"/>
        </item>
        <item>
            <title><![CDATA['കുട്ടി ആയില്ലേ എന്നായിരുന്നു ആദ്യ ചോദ്യം, കുട്ടി ഇല്ലാണ്ടായിപ്പോട്ടേ എന്നായി പിന്നെ കമന്‍റ്'; നെഗറ്റീവ് കമന്‍റുകളെ കുറിച്ച് രാജേഷ് ചിന്നു]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-youtuber-couple-rajesh-chinnu-articleshow-fanbs8r</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-youtuber-couple-rajesh-chinnu-articleshow-fanbs8r</guid>
            <pubDate>Tue, 30 Dec 2025 15:03:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഡാന്&zwj;സ് വീഡിയോകള്&zwj; കൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവർന്ന താര ദമ്പതികളാണ് രാജേഷും ചിന്നുവും. രാജേഷുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdq9yqqd2f9k7shk5sf2243t,imgname-607623216-1436861978001127-4936226385869694083-n-1767087496941.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡാന്&zwj;സ് വീഡിയോകള്&zwj; കൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവർന്ന താര ദമ്പതികളാണ് രാജേഷും ചിന്നുവും. കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും, പരിചയപ്പെടുന്നതും. രാജേഷിന്&zwj;റെ ജൂനിയറായി പഠിക്കുകയായിരുന്നു ചിന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും കുറച്ചു പ്രതിസന്ധികളെ അതിജീവിച്ച് ഒന്നിക്കുകയുമായിരുന്നു. 20-ാം വയസില്&zwj; ചിന്നു ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴായിരുന്നു വിവാഹം. രാജേഷിന് അന്ന് 21 വയസും. ചിന്നുവിനെ വേറെ വിവാഹം കഴിപ്പിക്കും എന്ന അവസ്ഥ വന്നപ്പോഴാണ് ഒളിച്ചോടിപ്പോയി വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. വിവാഹത്തിന് പിന്നാലെ പൊലീസ് കേസും മറ്റുമായി. ശേഷം ചിന്നുവിനെയും രാജേഷിനെയും രാജേഷിന്റെ വീട്ടുകാർ ഏറ്റെടുക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം ചിന്നുവിന്&zwj;റെ വീട്ടുകാരും ഇവരെ സ്വീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. രാജേഷുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;ടിക് ടോക്കിലൂടെ യൂട്യൂബിലേയ്ക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;2017 മുതല്&zwj; ഞങ്ങള്&zwj; ടിക് ടോക്കില്&zwj; സജ്ജീവമായിരുന്നു. അന്ന് കപ്പിൾ ക്രിയേറ്റർസ് വളരെ കുറവായിരുന്നു. പിന്നെ ഞങ്ങള്&zwj; വളരെ നേരത്തെ കല്യാണം കഴിഞ്ഞവരായതു കൊണ്ടും പെട്ടെന്ന് തന്നെ ആളുകള്&zwj; ഞങ്ങളെ ശ്രദ്ധിക്കാന്&zwj; തുടങ്ങി. വിചാരിച്ചതിലും പെട്ടെന്ന് തന്നെ ഞങ്ങള്&zwj;ക്ക് റീച്ചാകാന്&zwj; പറ്റി. ആ സമയത്ത് ഒരു കടയില്&zwj; അക്കൗഡന്&zwj;റായി ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് രാത്രി സമയങ്ങളിലാണ് ഞങ്ങൾ വീഡിയോ ചെയ്തിരുന്നത്. ആദ്യമായി ഒരുമിച്ച് ചെയ്ത് ഒരു ലിപ്സിങ് വീഡിയോ തന്നെ വൈറലായി. പിന്നീട് ഡാൻസ് ചെയ്തപ്പോൾ അതും പെട്ടെന്ന് ക്ലിക്കായി. അങ്ങനെ തുടക്കത്തില്&zwj; തന്നെ അക്കൗണ്ട് റീച്ച് ആയി. ടിക് ടോക് ബാന്&zwj; ചെയ്തപ്പോള്&zwj; വിഷമം തോന്നിയെങ്കിലും അത് അനുഗ്രഹമായെന്നേ പറയാന്&zwj; പറ്റൂ. കാരണം അതിന് ശേഷമാണ് ഇന്&zwj;സ്റ്റഗ്രാമിലും യൂട്യൂബിലും ആക്ടീവ് ആയതും നല്ല രീതിയില്&zwj; വരുമാനം കിട്ടാന്&zwj; തുടങ്ങിയതും. പ്രത്യേകിച്ച് ബ്രാൻഡ് പ്രൊമോഷൻസൊക്കെ.&lt;/p&gt;&lt;p&gt;&lt;strong&gt;ഡാന്&zwj;സ് പഠിച്ചിട്ടില്ല&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങള്&zwj; രണ്ടു പേരും ഡാന്&zwj;സ് പഠിച്ചിട്ടില്ല. പക്ഷേ എന്തോ ഡാൻസ് കളിക്കാൻ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ കല്യാണ വീട്ടിലായാലും സ്കൂളിലായാലും കോളേജിലായാലും ഡാൻസ് കളിക്കാന്&zwj; എപ്പോഴും ഞാന്&zwj; റെഡിയായിരുന്നു. ചിന്നുവും കാര്യമായി ഡാന്&zwj;സ് പഠിച്ചിട്ടില്ലെങ്കിലും, ഡാന്&zwj;സ് ചെയ്യുമായിരുന്നു. വിവാഹ ശേഷമാണ് ഞങ്ങള്&zwj; ഒരുമിച്ച് ഡാന്&zwj;സ് ചെയ്യാന്&zwj; തുടങ്ങിയത്. ഇപ്പോള്&zwj; രണ്ടുപേരുടെയും ജീവിതത്തില്&zwj; ഡാന്&zwj;സിന് ശരിക്കും പ്രാധാന്യമുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;കോമഡി കണ്ടെന്&zwj;റുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഡാന്&zwj;സിന് പുറമേ ഞങ്ങള്&zwj; കോമഡി കണ്ടെന്&zwj;റുകളും ചെയ്യാറുണ്ട്. പ്രത്യേകിച്ച് ഷോര്&zwj;ട്സായും റീലായും ചെയ്യാറുണ്ട്. ഓൺ വോയിസ് കോമഡി കണ്ടെന്&zwj;റുകള്&zwj; വര്&zwj;ക്ക് ആകാറുണ്ട്. പിന്നെ ഇപ്പോള്&zwj; മകനെ വെച്ച് ചില കണ്ടെന്&zwj;റുകളൊക്കെ ചെയ്യാറുണ്ട്. പിന്നെ ചിന്നുവിനും ഇപ്പോള്&zwj; ആക്ടിങ് ചെയ്യാനൊക്കെ ഇഷ്ടമാണ്. എനിക്ക് ചെറുപ്പം മുതലേ അഭിനയത്തോട് താല്&zwj;പര്യം ഉണ്ടായിരുന്നു. 2022ല്&zwj; പുറത്തിറങ്ങിയ 'ഷോലെ ദി സ്ക്രാപ്പ് ഷോപ്പ്' എന്ന സിനിമയിലും ഞങ്ങള്&zwj; പെയറായി അഭിനയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;മോന്&zwj; വരണമെങ്കില്&zwj; ഓഫറുകള്&zwj; മുഖ്യം!&lt;/strong&gt;&lt;/p&gt;&lt;p&gt;മോന് വീഡിയോയില്&zwj; വരാന്&zwj; ഇഷ്ടമാണോ എന്ന് ചോദിച്ചാല്&zwj; അവന് എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കാമെന്ന് ഓഫർ ചെയ്താൽ പറയുന്ന പോലെയൊക്കെ അവന്&zwj; ചെയ്യും. അവനെ ഒന്ന് ചിരിപ്പിക്കാന്&zwj; തന്നെ വലിയ വാഗ്ദാനങ്ങളൊക്കെ വേണ്ടിവരാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;എല്ലാം ഒരു സ്വപ്നം പോലെ!&lt;/strong&gt;&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ലൈഫ് ഇങ്ങനെയൊന്നും ആകില്ലായിരുന്നു. മാസം ചെറിയ ഒരു വരുമാനത്തില്&zwj; തട്ടിയും മുട്ടിയും ജീവിച്ചു പോയേനെ. ഇടയ്ക്ക് ചിന്നുവിന്&zwj;റെ സഹോദരനും പറഞ്ഞതായി കേട്ടു, ചേച്ചി അളിയന്&zwj;റെ കൂടെ പോയിലായിരുന്നെങ്കില്&zwj; ഇത്ര നല്ലൊരു ജീവിതം കിട്ടില്ലായിരുന്നു എന്ന്. ചിന്നുവല്ലായിരുന്നു എന്&zwj;റെ ജീവിത പങ്കാളിയെങ്കില്&zwj; എന്&zwj;റെ ജീവിതവും ചിലപ്പോള്&zwj; ഇത്ര ബ്യൂട്ടിഫുള്&zwj; ആകില്ലായിരുന്നു. വീഡിയോസ് ക്രിയേറ്റ് ചെയ്യുന്നതിലും എല്ലാ കാര്യത്തിലും ചിന്നുവാണ് പിന്തുണ. ചിന്നു വന്ന ശേഷം സന്തോഷം നിറഞ്ഞ കാര്യങ്ങളെ ഉണ്ടായിട്ടൊള്ളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;തുടക്കത്തില്&zwj; കുട്ടികള്&zwj; ഇല്ലാത്തതിന്&zwj;റെ പേരിലായിരുന്നു കമന്&zwj;റുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങള്&zwj; വളരെ നേരത്തെ കല്യാണം കഴിച്ചവരാണ്. അതുകൊണ്ടു തന്നെ പെട്ടെന്ന് ഒരു കുട്ടിയെ കുറിച്ച് ഞങ്ങള്&zwj; ചിന്തിച്ചിരുന്നില്ല. ഒന്ന് സെറ്റില്&zwj; ആയതിന് ശേഷം ആലോചിക്കാം എന്നായിരുന്നു. പക്ഷേ ഞങ്ങള്&zwj;ക്ക് ചുറ്റുമുള്ളവര്&zwj;ക്കായിരുന്നു ഞങ്ങളെക്കാള്&zwj; ഇക്കാര്യത്തില്&zwj; താല്&zwj;പര്യം. ചിലര്&zwj; കമന്&zwj;റ് ബോക്സില്&zwj; കുത്തി കുത്തി ചോദിക്കാറുണ്ടായിരുന്നു കുട്ടി ആയില്ലേ എന്നൊക്കെ. ചിലപ്പോഴൊക്കെ ഞങ്ങൾ ഓപ്പൺ ആയി പറയാറുണ്ടായിരുന്നു സമയം ആവട്ടെ ദാസ എന്നൊക്കെ. ചിലര്&zwj; അപ്പോഴും 'പിന്നെ കിട്ടാണ്ടാവും', 'പിന്നീട് കുട്ടി വേണമെന്ന് വിചാരിച്ചാല്&zwj; അത് കിട്ടില്ല' എന്നൊക്കെ പറയാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഇത് കാണുമ്പോള്&zwj; ദേഷ്യം വരും.&lt;/p&gt;&lt;p&gt;&lt;strong&gt;'കുട്ടി ഇല്ലാണ്ടായി പോട്ടെ' എന്നായി കമന്&zwj;റുകള്&zwj;&amp;nbsp;&lt;/strong&gt;&lt;/p&gt;&lt;p&gt;അവള്&zwj; ഗര്&zwj;ഭിണിയായതിന് ശേഷവും ചിലര്&zwj; വെറുതേ വിട്ടില്ല. &lsquo;കുട്ടി ഇല്ലാണ്ടായി പോട്ടെ&rsquo; എന്ന് പറഞ്ഞിട്ട് ഒരു കമന്റ് ഉണ്ടായിരുന്നു. അത് എന്നെ ശരിക്കും വേദനിപ്പിച്ചു. അവളുടെ ഡെലിവറി അടുത്തിരിക്കുന്ന സമയത്തായിരുന്നു ഇത്തരമൊരു കമന്&zwj;റ് വരുന്നത്. അതുപോലെ അടുത്തിടെ മോന്&zwj; ഒരു സ്പ്രേ കുടിച്ചിട്ട് ഹോസ്പിറ്റലിലായിരുന്നു. ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോള്&zwj; കുഴപ്പം ഒന്നുമില്ലായിരുന്നു. കുട്ടികള്&zwj; ഉള്ളവര്&zwj; അറിഞ്ഞിരിക്കണം എന്നുള്ളതു കൊണ്ട് ഞങ്ങള്&zwj; ഇക്കാര്യങ്ങള്&zwj; പറഞ്ഞ് ഒരു വീഡിയോ ചെയ്തിരുന്നു. അപ്പോള്&zwj; ആ വീഡിയോയുടെ താഴെ വന്ന ഒരു കമന്&zwj;റാണ് 'ചത്തില്ലേ' എന്ന്. ഫേക്ക് അക്കൗണ്ട് ആയിരിക്കും. എന്നാലും അങ്ങനെ ചോദിക്കാന്&zwj; തോന്നിയല്ലോ. അതിന്&zwj;റെ റിപ്ലെ കമന്&zwj;റില്&zwj; എല്ലാവരും അവരെ കുറ്റപ്പെടുത്തിയപ്പോള്&zwj; അവര്&zwj; വീണ്ടും പറയുവാ ചാവണമായിരുന്നു എന്ന്. രണ്ട് വയസ്സുള്ള ഒരു കുട്ടിയാ, അതെന്ത് ചെയ്തിട്ടാ. കുട്ടിയെ പറയുമ്പോഴാണ് ഞങ്ങള്&zwj;ക്ക് ശരിക്കും വേദനിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-youtuber-couple-rajesh-chinnu-articleshow-fanbs8r"/>
        </item>
        <item>
            <title><![CDATA['എല്ലാം കൊള്ളാം, പക്ഷേ വായ് തുറന്നാൽ പോയി'; മോശം കമന്‍റുകള്‍ നേരിട്ടു; തുറന്നുപറഞ്ഞ് ശീതൾ വിനു]]></title>
            <link>https://www.asianetnews.com/special-entertainment/sheethal-vinu-about-her-body-shaming-experience-articleshow-i40w41g</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/sheethal-vinu-about-her-body-shaming-experience-articleshow-i40w41g</guid>
            <pubDate>Tue, 13 Jan 2026 11:47:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഡബ്ബ്&zwnj;സ് മാഷിലൂടെ തുടക്കം കുറിച്ച് ടിക് ടോക്കിൽ എത്തി, യൂട്യൂബിലൂടെയും ഇന്&zwj;സ്റ്റഗ്രാമിലൂടെയും പ്രേക്ഷക പ്രിയം നേടിയ ദമ്പതികളാണ് ശീതളും വിനുവും. ശീതളുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kek9w7tfbkf4462bxrxgnrzt,imgname-fotojet--6--1768026939215.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡബ്ബ്&zwnj;സ് മാഷിലൂടെ തുടക്കം കുറിച്ച് ടിക് ടോക്കിൽ എത്തി, യൂട്യൂബിലൂടെയും ഇന്&zwj;സ്റ്റഗ്രാമിലൂടെയും പ്രേക്ഷക പ്രിയം നേടിയ ദമ്പതികളാണ് ശീതളും വിനുവും. ഇവരുടെ യൂട്യൂബ് ചാനലിന് 47 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ശീതളുമായി &lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj;&lt;/strong&gt; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;തുടക്കം ടിക് ടോക്കിലൂടെ&lt;/strong&gt;&lt;/p&gt;&lt;p&gt;കണ്ടെന്റ് ക്രിയേഷനിലേക്ക് എത്തിയതിന്&zwj;റെ തുടക്കം ടിക് ടോക്കിലൂടെയായിരുന്നു. 2019ല്&zwj; ഒരു മീഡിയ കമ്പനിയില്&zwj; ജോലി ചെയ്യുന്ന സമയത്താണ് വിനുവിനെ പരിചയപ്പെട്ടത്. അങ്ങനെ സുഹൃത്തുക്കളായി. സ്ഥാപനത്തിൽ നിന്നും ഇറങ്ങിയ ശേഷവും സൗഹൃദം ഞങ്ങൾ തുടർന്നു. ആ സമയത്തു വീട്ടില്&zwj; ആലോചനകൾ വരുന്ന സമയം ആയിരുന്നു. എന്നാൽ വന്ന ആലോചനകളിൽ ചിലർക്ക് ഞാൻ വീഡിയോ ചെയ്യുന്നത് ഇഷ്ടം ആയിരുന്നില്ല. അത്തരം ബന്ധങ്ങൾ എനിക്ക് വേണ്ട എന്ന് പപ്പയോട് പറയുകയും ചെയ്തു. ആ സമയത്തും ഞങ്ങൾ വീഡിയോ ചെയ്യുന്നുണ്ട്. ഞാൻ ഇവന്റെ വീട്ടിലും, ഇവൻ എന്റെ വീട്ടിലും വരാറുണ്ട്. എന്&zwj;റെ ബന്ധുക്കള്&zwj;ക്കെല്ലാം വിനുവിനെ അറിയാം. എന്റെ ബന്ധുക്കൾ ആണ് ഇവനെ എനിക്ക് വേണ്ടി ആലോചിക്കുന്നത്. പിന്നെ ഞങ്ങളും ഇതേ കുറിച്ചു സംസാരിച്ചു. അങ്ങനെ വിവാഹത്തിലെത്തി.അതിനു മുമ്പും നമ്മള്&zwj; ഒരുമിച്ച് വീഡിയോകള്&zwj; ചെയ്യുമായിരുന്നു. വിവാഹ ശേഷം കപ്പിൾ കണ്ടെന്&zwj;റുകളും ഫാമിലി കണ്ടെന്&zwj;റുകളും ചെയ്യാന്&zwj; തുടങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;ഫാമിലി കണ്ടെന്&zwj;റുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഫാമിലി കണ്ടെന്റുകളാണ് കൂടുതലും ചെയ്യുന്നത്. വ്ലോഗിംഗും ഇടയ്ക്ക് ചെയ്യാറുണ്ട്. എന്തെങ്കിലും വിശേഷ ദിവസം മാത്രമാണ് ലോങ് വീഡിയോ ചെയ്യുന്നത്. അല്ലെങ്കില്&zwj; കൂടുതലും ഷോര്&zwj;ട്സാണ് ചെയ്യുന്നത്. കോമഡി കണ്ടെന്&zwj;റുകളൊക്കെ ഷോര്&zwj;ട്സായി ചെയ്യുന്നത് റീച്ച് ആകാറുണ്ട്. ഞങ്ങളുടെ ജീവിതത്തില്&zwj; നടക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് പലപ്പോഴും കണ്ടെന്&zwj;റാകുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഡാൻസ് പഠിച്ചിട്ടില്ല&lt;/strong&gt;&lt;/p&gt;&lt;p&gt;പിന്നെ ഡാന്&zwj;സ് വീഡിയോകളും ചെയ്യാറുണ്ട്. ഡാൻസ് പഠിച്ചിട്ടില്ല. പക്ഷേ ഡാൻസ് ചെയ്യാന്&zwj; ഇഷ്ടമാണ്. ഇടയ്ക്ക് കുഞ്ഞിനെയും വീഡിയോയില്&zwj; കൂട്ടാറുണ്ട്. ഞങ്ങൾക്ക് കുഞ്ഞായിട്ടുള്ള കണ്ടെന്&zwj;റും വർക്ക് ആകാറുണ്ട്. എല്ലാത്തിനും പിന്തുണ വിനുവാണ്. കുട്ടിയാകുന്നതിന് മുമ്പ് വരെ എന്&zwj;റെ ക്യാമറാമാൻ, എഡിറ്റർ, ഡ്രൈവർ, മേക്കപ്പ് ആർട്ടിസ്റ്റ്, സ്ക്രിപ്റ്റ് റൈറ്റർ എല്ലാം വിനുവായിരുന്നു. ഇപ്പോള്&zwj; കുഞ്ഞിനെ നോക്കണം എന്നുള്ളത് കൊണ്ട് ഞങ്ങള്&zwj;ക്ക് ചെറിയ ഒരു ടീമുണ്ട്. 'ശീതള്&zwj; വിനു' എന്ന പേരിലാണ് പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;അഭിനയം ഇഷ്ടമാണ്&lt;/strong&gt;&lt;/p&gt;&lt;p&gt;അഭിനയത്തോട് എനിക്ക് താല്പര്യമുണ്ടായിരുന്നു. വിനുവിന് അങ്ങനെ ആക്ടിങ് താല്പര്യമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഞാൻ വിളിക്കുമ്പോൾ എന്&zwj;റെ കൂടെ ചെയ്യുന്നു എന്നു മാത്രം. സീരിയലിൽ നിന്നൊക്കെ വിനുവിന് അത്യാവശ്യം ഓഫറുകള്&zwj; വന്നിട്ടുണ്ട്. പക്ഷെ അവൻ പോയിട്ടില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;നെഗറ്റീവ് കമന്&zwj;റുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;നെഗറ്റീവ് കമന്&zwj;റുകള്&zwj; ഞാന്&zwj; അധികം ശ്രദ്ധിക്കാറില്ല. അതായത് ഇപ്പോള്&zwj; ഒരു 100 കമന്&zwj;റുകള്&zwj; വരുന്നുണ്ടെങ്കിൽ അതില്&zwj; 20 കമന്&zwj;റുകള്&zwj; മാത്രമാകും നെഗറ്റീവ് ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ഞങ്ങൾ 80 ശതമാനമുള്ള പോസിറ്റീവ് കമന്&zwj;റുകളാണ് നോക്കുന്നത്. പിന്നെ ഞാൻ ഗര്&zwj;ഭിണി ആയിരുന്ന സമയത്ത് ഞാൻ അത്യാവശ്യം നന്നായി ഡാൻസ് ചെയ്യുമായിരുന്നു. അപ്പോൾ ആ സമയത്ത് വന്നിരുന്ന കുറച്ച് നെഗറ്റീവ് കമന്&zwj;റുകള്&zwj; എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഇവള്&zwj; പ്രഗ്നന്&zwj;റ് അല്ല റീല്&zwj;സിന് വേണ്ടി വയറ് വെച്ച് കെട്ടിയേക്കുന്നതാണ് എന്ന് വരെ കമന്&zwj;റുണ്ടായിരുന്നു. പിന്നെ വിനുവിനെ പെണ്&zwj;കോന്തന്&zwj; എന്നും ഭാര്യ പറയുന്നതനനുസരിച്ച് തുള്ളുന്നവനാണെന്നുമൊക്കെ കമന്&zwj;റുകള്&zwj; വന്നിരുന്നു. അതിനെതിരെ ഞങ്ങൾ റിയാക്ട് ചെയ്തിരുന്നു. ഗര്&zwj;ഭിണി ആയിരുന്ന സമയത്ത് പരമാവധി കമന്&zwj;റുകള്&zwj; ഞാന്&zwj; നോക്കാതിരിക്കാന്&zwj; ശ്രമിക്കുമായിരുന്നു. വിനു കൂടുതലും അത് ഡിലീറ്റ് ചെയ്യുമായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;കോന്ത്രം പല്ലാണ്, യക്ഷി പല്ലാണ്.. ബോഡി ഷെയ്മിംഗ് അനുഭവങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്ക് നിര തെറ്റിയ പല്ലുകള്&zwj; ധാരാളമുണ്ട്. അപ്പോള്&zwj; അത് പറഞ്ഞ് കമന്&zwj;റുകള്&zwj; വന്നിട്ടുണ്ട്. കുറച്ച് ആളുകൾ പറയാറുണ്ട്, ചേച്ചി അത് നല്ല ഭംഗിയാണ്, ആ പല്ല് അങ്ങനെ ഇരിക്കുന്നതാണ് നല്ലത് എന്ന്. ചിലര്&zwj; അതിനെ കോന്ത്രം പല്ലാണ്, യക്ഷി പല്ലാണ്, എല്ലാം കൊള്ളാം പക്ഷേ വായ് തുറന്നാൽ പോയി അങ്ങനെ അത്യാവശ്യം ബോഡി ഷെയ്മിംഗ് കമന്&zwj;റുകള്&zwj; വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ വിഷമം തോന്നാറുമുണ്ട്. ഇപ്പോള്&zwj; ഞാന്&zwj; ഇതിന് അലൈനർ ട്രീറ്റ്മെന്റ് എടുത്തുകൊണ്ടിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/sheethal-vinu-about-her-body-shaming-experience-articleshow-i40w41g"/>
        </item>
        <item>
            <title><![CDATA['മകളെ പറയുന്നത് വേദനിപ്പിക്കാറുണ്ട്'; പ്രിയയും പ്രമോദും]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-youtubers-uppu-pramod-and-priya-articleshow-i6qr2li</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-youtubers-uppu-pramod-and-priya-articleshow-i6qr2li</guid>
            <pubDate>Fri, 26 Dec 2025 16:45:04 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രിയ പ്രമോദ് എന്ന ചാനലില്&zwj; ഇതിനോടകം 9.56 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ആദ്യം തുടങ്ങിയ 'ഉപ്പ്' എന്ന ചാനലില്&zwj; 2.57 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. പ്രമോദുമായും പ്രിയയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdcw0xk300a1g1n0snmt4e4p,imgname-fotojet--7--1766737344099.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'ഉപ്പ്' എന്ന യൂട്യൂബ് ചാനലിലൂടെ ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന വിഷ്ണു പ്രിയയെയും പ്രമോദിനെയും പലര്&zwj;ക്കും പരിചയമുണ്ടാകും. ഇരുവരും ടിക് ടോക് കാലം മുതലെ സജീവമാണ്. ചേർത്തല സ്വദേശികളായ ദമ്പതികള്&zwj;ക്ക് ഇപ്പോള്&zwj; രണ്ട് യൂട്യൂബ് ചാനലുമുണ്ട്. പ്രിയ പ്രമോദ് എന്ന ചാനലില്&zwj; ഇതിനോടകം 9.56 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ആദ്യം തുടങ്ങിയ 'ഉപ്പ്' എന്ന ചാനലില്&zwj; 2.57 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. പ്രമോദുമായും പ്രിയയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;യൂട്യൂബിലേയ്ക്ക് എത്തിയത്&lt;/strong&gt;&lt;/p&gt;&lt;p&gt;2018-ലാണ് കണ്ടെന്റ് ക്രിയേഷനിലേക്ക് എത്തിയത്. കരിക്ക് എന്ന ചാനല്&zwj; ആക്ടീവായി നിൽക്കുന്ന സമയമായിരുന്നു അത്. അവരെ കണ്ട് ഇൻസ്പെയർ ആയിട്ടാണ് ഈ ഒരു മേഖലയിലേക്ക് വരുന്നത്.ആദ്യം ഞങ്ങള്&zwj; സുഹൃത്തുക്കളൊക്കെ ആയിട്ടാണ് വീഡിയോ ചെയ്തുകൊണ്ടിരുന്നത്. ടിക് ടോക്കിലും ആക്ടീവ് ആയിരുന്നു. പിന്നീട് കൊവിഡ് കാലത്താണ് ഫാമിലി ആയിട്ട് വീഡിയോ ചെയ്യാൻ തുടങ്ങിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;നാടകവും അഭിനയവും&amp;nbsp;&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്കും പ്രിയക്കും മുമ്പ് അങ്ങനെ അഭിനയത്തോട് താല്പര്യം ഒന്നും ഇല്ലായിരുന്നു. ഞാൻ പണ്ട് നാടകം കളിച്ചിട്ടുണ്ട്. രണ്ടുമൂന്ന് തെരുവ് നാടകങ്ങളൊക്കെ കളിച്ചിട്ടുണ്ട് എന്നല്ലാതെ അങ്ങനെ വേറെ അഭിനയത്തിന്&zwj;റെ വലിയ അനുഭവങ്ങളൊന്നുമില്ല. നമ്മൾ ഇതിലേയ്ക്ക് വന്നതിനുശേഷം നമുക്കൊരു താല്പര്യം തോന്നി, അങ്ങനെ ചെയ്യുന്നു എന്നു മാത്രം.&lt;/p&gt;&lt;p&gt;&lt;strong&gt;കോൺസെപ്റ്റും കണ്ടെന്&zwj;റും പ്രിയയുടേത്&lt;/strong&gt;&lt;/p&gt;&lt;p&gt;കോൺസെപ്റ്റും കണ്ടെന്&zwj;റുമൊക്കെ പ്രിയയാണ് ഇപ്പോള്&zwj; കൂടുതലും ചെയ്യുന്നത്. നമ്മൾ ചുമ്മാ സൈഡ് ആയിട്ട് നിൽക്കുന്നു എന്ന് മാത്രം. സ്ക്രിപ്റ്റ് തയ്യാറാക്കി ചെയ്യുന്നതിനെക്കാള്&zwj; ലൈവ് ആയിട്ട് ചെയ്യുകയാണ് ഞങ്ങളുടെ രീതി. പിന്നെ ഏതെങ്കിലും ബ്രാഞ്ച് കൊളാബ് വരുമ്പോൾ അവർക്ക് സ്ക്രിപ്റ്റ് വേണമെങ്കിൽ മാത്രമേ സ്ക്രിപ്റ്റ് ചെയ്യാറുള്ളൂ. ക്യാമറ, എഡിറ്റിംഗ് എല്ലാം ഫോണില്&zwj; തന്നെ. ആവശ്യമെങ്കില്&zwj; മാത്രം പ്രൊഫഷണല്&zwj; ക്യാമറ ചെയ്യാൻ സുഹൃത്തിന്&zwj;റെ സഹായം തേടാറുണ്ട്. തമ്പും ടൈറ്റിലും എല്ലാം ഞങ്ങള്&zwj; തന്നെയാണ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ചാനല്&zwj; 'ഉപ്പ്'&lt;/strong&gt;&lt;/p&gt;&lt;p&gt;ഉപ്പ് എന്ന് പറയുന്നത് നമുക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണല്ലോ. അപ്പോള്&zwj; നമ്മളും അതുപോലെ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നായി മാറട്ടെ എന്നൊരു ആശയത്തിലാണ് ;ഉപ്പ്' എന്ന ഈ ഒരു പേര് ഇട്ടത്. സുഹൃത്താണ് പേര് സജസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;&lt;strong&gt;കുടുംബത്തിന്&zwj;റെ പിന്തുണ&lt;/strong&gt;&lt;/p&gt;&lt;p&gt;തീർച്ചയായിട്ടും ഫാമിലി സപ്പോർട്ട് ഉണ്ട്. കൂടുതലും പ്രിയയുടെ ഫാമിലിയാണ് വീഡിയയോയില്&zwj; വരുന്നത്. എന്&zwj;റെ അമ്മയ്ക്ക് ക്യാമറ കണ്ടാല്&zwj; തന്നെ ചിരി വരും. അമ്മ വ്ലോഗിലൊക്കെ വന്നിട്ടുണ്ട്. പിന്നെ ഞങ്ങളുടെ മക്കളും ഇടയ്ക്ക് വീഡിയോയില്&zwj; വരാറുണ്ട്. അവര്&zwj;ക്ക് അങ്ങനെ ഇഷ്ടം ഉണ്ടായിട്ടൊന്നുമല്ല. അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതും ഭയങ്കര പ്രയാസകരമാണ്. പിന്നെ അവര്&zwj; പഠിക്കുന്ന കുട്ടികളല്ലേ, അത്രയും ആവശ്യമുള്ള സാഹചര്യങ്ങളിൽ മാത്രമേ നമ്മൾ അവര കൊണ്ടുവരാന്&zwj; നോക്കാറുള്ളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;അവിഹിതമാണ് ആളുകള്&zwj;ക്ക് താല്പര്യം&lt;/strong&gt;&lt;/p&gt;&lt;p&gt;ആളുകള്&zwj;ക്ക് കാണാന്&zwj; താല്പര്യം അവിഹിതമാണ്. അതുപോലെ അമ്മായിയമ്മ - മരുമകള്&zwj; കണ്ടെന്&zwj;റുകളും നന്നായി വര്&zwj;ക്ക് ആകും. പിന്നെ ഞാൻ തല്ലുകൊള്ളുന്നതും. കോമഡിയാണ് മെയിന്&zwj;. ആളുകള്&zwj; കുറച്ച് ചീത്തയൊക്കെ പറയുമെങ്കിലും നമ്മുക്ക് ഒരിടക്ക് അവിഹിതം മാത്രമേ വര്&zwj;ക്ക് ആകാറുണ്ടായിരുന്നോള്ളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;ബോഡി ഷെയിമിങ്&lt;/strong&gt;&lt;/p&gt;&lt;p&gt;നെഗറ്റീവ് കമന്&zwj;റുകള്&zwj; നമുക്ക് വളരെ കുറവാണ്. പിന്നെ ചില ആൾക്കാരുണ്ട്, സ്ഥിരമായി വന്നിരുന്ന് ബോഡി ഷെയിമിങ് കമന്&zwj;റുകള്&zwj; ഇടുന്നവര്&zwj;. പ്രിയ മെലിഞ്ഞതാണെന്ന രീതിയില്&zwj; ബോഡി ഷെയിമിങ് ചെയ്യാറുണ്ട്. നമ്മള്&zwj; അതൊക്കെ തള്ളിക്കളയുകയാണ് പതിവ്. ചിലത് വല്ലാതെ ഹേർട്ട് ചെയ്യും. അപ്പോള്&zwj; ഒരു റിയാക്ഷൻ വീഡിയോ ചെയ്യാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;മകളെ പറയുന്നത് വേദനിപ്പിക്കാറുണ്ടെന്ന് പ്രിയ&lt;/strong&gt;&lt;/p&gt;&lt;p&gt;തങ്ങളെ എന്തു പറഞ്ഞാലും കുഴപ്പമില്ല, പക്ഷേ മക്കളെ പറയുന്നത് വേദനിപ്പിക്കാറുണ്ടെന്ന് പ്രിയ. മോള് കറുത്തിട്ടാണ്, നിങ്ങളുടെ കുട്ടി തന്നെയാണോ ഇത് എന്നൊക്കെ ചോദിച്ചിട്ടൊക്കെ വരുന്ന കമന്&zwj;റുകള്&zwj; ശരിക്കും മാനസികമായി പ്രയാസമുണ്ടാക്കിയെന്നും പ്രിയ കൂട്ടിച്ചേര്&zwj;ത്തു. ഞാനാണ് കമന്&zwj;റുകള്&zwj; കൂടുതലും നോക്കുന്നത്. മകളെ ഇത്തരത്തില്&zwj; നിറത്തിന്&zwj;റെ പേരില്&zwj; പറയുന്ന കമന്&zwj;റുകള്&zwj;ക്ക് ഞാന്&zwj; നല്ല മറുപടിയും കൊടുക്കാറുണ്ട്. പുറമേയുള്ള നിറത്തില്&zwj; അല്ലല്ലോ കാര്യമെന്നും പ്രിയ കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;strong&gt;സിനിമ ഇനിയും ചെയ്യും&lt;/strong&gt;&lt;/p&gt;&lt;p&gt;താന്&zwj; മൂന്ന് സിനിമകളില്&zwj; ചെറിയ വേഷങ്ങള്&zwj; ചെയ്തിട്ടുണ്ടെന്ന് പ്രമോദ്. ഇനിയും നല്ല സിനിമകള്&zwj; വന്നാല്&zwj; ചെയ്യുമെന്നും പ്രമോദ് പറയുന്നു.&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-youtubers-uppu-pramod-and-priya-articleshow-i6qr2li"/>
        </item>
        <item>
            <title><![CDATA[40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് തിരിച്ചറിഞ്ഞ രജനിയും കമലും; വേര്‍പിരിഞ്ഞ പാതകള്‍ വീണ്ടും സന്ധിക്കുമ്പോള്‍]]></title>
            <link>https://www.asianetnews.com/special-entertainment/all-you-want-to-know-about-reunion-of-kamal-haasan-and-rajinikanth-after-more-than-40-years-articleshow-kdx554c</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/all-you-want-to-know-about-reunion-of-kamal-haasan-and-rajinikanth-after-more-than-40-years-articleshow-kdx554c</guid>
            <pubDate>Sat, 21 Feb 2026 19:40:36 +0530</pubDate>
            <description><![CDATA[&lt;p&gt;നീണ്ട നാല് പതിറ്റാണ്ടിന്&zwj;റെ ഇടവേളയ്ക്ക് ശേഷം രജനികാന്തും കമല്&zwj; ഹാസനും നെല്&zwj;സണ്&zwj; ദിലീപ്&zwj;കുമാറിന്&zwj;റെ സംവിധാനത്തില്&zwj; വീണ്ടും ഒന്നിക്കുകയാണ്. ആ ഇടവേളയുടെ കാരങ്ങളിലേക്ക്&hellip;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj07ychxgwx4qnbwj3768xdq,imgname-fotojet--92--1771682345533.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോളിവുഡിലെ എന്നല്ല, ഇന്ത്യന്&zwj; സിനിമയിലെ തന്നെ ഏറ്റവും തിളക്കമുള്ള രണ്ട് താരങ്ങള്&zwj;. ആരാധകവൃന്ദം കൂടുതല്&zwj; അതില്&zwj; ഒരാള്&zwj;ക്ക് ആണെങ്കില്&zwj; പുതുതലമുറ സിനിമാ വിദ്യാര്&zwj;ഥികളും പഠിക്കാനെടുക്കുന്ന സിനിമകള്&zwj; രണ്ടാമന്&zwj;റേതാണ്. രജനികാന്തിനെയും കമല്&zwj; ഹാസനെയും കുറിച്ചാണ് പറഞ്ഞുവരുന്നത്. നീണ്ട നാല് പതിറ്റാണ്ടുകള്&zwj;ക്കിപ്പുറം ഇരുവരും ബിഗ് സ്ക്രീനില്&zwj; വീണ്ടും ഒരുമിച്ച് എത്തുകയാണ്. ജയിലറും ബീസ്റ്റുമൊക്കെ ഒരുക്കിയ നെല്&zwj;സണ്&zwj; ദിലീപ്&zwj;കുമാറിന്&zwj;റെ സംവിധാനത്തിലൂടെ. ഈ നാല് പതിറ്റാണ്ടിനിടെ പല ഇന്&zwj;ഡസ്ട്രികളിലായി സൂപ്പര്&zwj;താരങ്ങള്&zwj; ബിഗ് സ്ക്രീനില്&zwj; ഒരുമിച്ച് എത്തിയിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളായല്ലെങ്കില്&zwj; ഒരാള്&zwj; നായകനായി വന്ന ചിത്രത്തില്&zwj; മറ്റൊരാള്&zwj; അതിഥിതാരമായെങ്കിലും വന്ന് കൈയടി വാങ്ങി പോയിട്ടുണ്ട്. സമീപ വര്&zwj;ഷങ്ങളില്&zwj; അതൊരു ട്രെന്&zwj;ഡ് ആയും മാറിയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് കമലും രജനിയും വീണ്ടും ഒന്നിക്കാന്&zwj; 40 വര്&zwj;ഷത്തെ ഇടവേള വന്നത്? ആ ചോദ്യത്തിനുള്ള ഉത്തരത്തിന് ഇരുവരുടെയും കരിയറിനോളം തന്നെ പ്രായമുണ്ട്.&lt;/p&gt;&lt;p&gt;1960 ല്&zwj; ചൈല്&zwj;ഡ് ആര്&zwj;ട്ടിസ്റ്റ് ആയി തമിഴ് സിനിമയിലെത്തിയ കമല്&zwj; 1974 ല്&zwj; പുറത്തെത്തിയ മലയാള ചിത്രം കന്യാകുമാരിയിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടുപിറ്റേ വര്&zwj;ഷം കമല്&zwj; ഹാസന്&zwj; നായകനായി എത്തിയ അപൂര്&zwj;വ്വ രാഗങ്ങളിലൂടെയാണ് രജനികാന്ത് ക്യാമറയ്ക്ക് മുന്നില്&zwj; ആദ്യമായി മുഖം കാണിക്കുന്നത്. ചിത്രം ഒരുക്കിയ കെ ബാലചന്ദര്&zwj; ഇരുവരുടെയും മെന്&zwj;റര്&zwj; ആയും പിന്നീടുള്ള വര്&zwj;ഷങ്ങളില്&zwj; മാറി. താരങ്ങള്&zwj; മാത്രമല്ല, ജനപ്രീതിയുള്ള സംവിധായകരും ഒരേ വര്&zwj;ഷം ഒന്നിലധികം ചിത്രങ്ങള്&zwj; ഒരുക്കുന്ന കാലമായിരുന്നു അത്. തൊട്ടടുത്ത വര്&zwj;ഷം ബാലചന്ദറിന്&zwj;റെ തന്നെ സംവിധാനത്തില്&zwj; രജനിയും കമലും വീണ്ടും ഒന്നിച്ചു. മൂണ്&zwj;ട്ര് മുഡിച്ച് ആയിരുന്നു ചിത്രം. ശ്രീദേവിക്കൊപ്പം ശ്രദ്ധേയ വേഷങ്ങളിലായിരുന്നു ഇരുവരും. തമിഴില്&zwj; രജനികാന്തിന്&zwj;റെ ആദ്യ ശ്രദ്ധേയ ചിത്രവും അത് തന്നെ. ആ സമയത്ത് താരമൂല്യം കൂടുതലുള്ള കമല്&zwj; ഹാസനായിരുന്നു പുതുമുഖമായ രജനികാന്തിനെക്കാളും പ്രതിഫലം. ഇരുവരെയും പ്രധാന റോളുകളില്&zwj; അഭിനയിപ്പിച്ച് കെ ബാലചന്ദറിന്&zwj;റെ പല ചിത്രങ്ങളും പിന്നാലെ എത്തി.&lt;/p&gt;&lt;p&gt;&lt;img&gt;കെ ബാലചന്ദറിനൊപ്പം കമല്&zwj; ഹാസനും രജനികാന്തും&lt;/p&gt;&lt;p&gt;1975 നും 1985 നും ഇടയ്ക്ക് 21 സിനിമകളില്&zwj; ഇവര്&zwj; ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്&zwj; എല്ലാ തെന്നിന്ത്യന്&zwj; ഭാഷകളും ഹിന്ദിയും ഉള്&zwj;പ്പെടും. 1979 ല്&zwj; മലയാളത്തിലും തമിഴിലുമായി ഐ വി ശശി ഒരുക്കിയ അലാവുദ്ദീനും അത്ഭുത വിളക്കും എന്ന ചിത്രത്തിലും രജനിയും കമലും ഒന്നിച്ചിട്ടുണ്ട്. 21 ചിത്രങ്ങളില്&zwj; ചിലതില്&zwj; ഇരുവര്&zwj;ക്കും ഒരേപോലെ പ്രാധാന്യമുള്ള റോളുകള്&zwj; ആയിരുന്നെങ്കില്&zwj; മറ്റ് ചിലതില്&zwj; ഒരാള്&zwj; നായകനും മറ്റെയാള്&zwj; സപ്പോര്&zwj;ട്ടിംഗ് റോളിലും ആയിരുന്നു. ചിലതിലൊക്കെ അതിഥിവേഷവും. 1985 ല്&zwj; പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഗെരഫ്താറിലാണ് ഇരുവരും ഇതിന് മുന്&zwj;പ് അവസാനം ഒരുമിച്ചത്. ചിത്രത്തില്&zwj; അമിതാഭ് ബച്ചനും അഭിനയിച്ചിരുന്നു. ഈ മൂന്ന് ഇതിഹാസങ്ങള്&zwj; ഒരുമിച്ച ഒരേയൊരു ചിത്രവും അത് തന്നെ. ആ വര്&zwj;ഷത്തെ ഹിന്ദി റിലീസുകളില്&zwj; ഏറ്റവും വലിയ പണംവാരി പടവുമായിരുന്നു അത്. ഈ പത്ത് വര്&zwj;ഷങ്ങള്&zwj; കൊണ്ട് ഇരുവരുടെയും കരിയര്&zwj; വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഒരുമിച്ച് ഇനി സ്ക്രീനില്&zwj; എത്തേണ്ടെന്ന് ഇരുവരും ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lsquo;അപൂര്&zwj;വ്വ രാഗങ്ങളി&rsquo;ല്&zwj; കമല്&zwj;, രജനി&lt;/p&gt;&lt;h2&gt;മുന്&zwj;കൂട്ടി എടുത്ത തീരുമാനം&lt;/h2&gt;&lt;p&gt;ഇതേക്കുറിച്ച് കമല്&zwj; ഹാസന്&zwj; പലപ്പോഴും പറഞ്ഞിട്ടുണ്ട്. തികച്ചും പ്രാക്റ്റിക്കല്&zwj; ആയ ഒരു തീരുമാനമാണ് തങ്ങള്&zwj; എടുത്തതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. കോളിവുഡിന്&zwj;റെ വരാനിരിക്കുന്ന കാലത്തെ നിര്&zwj;വചിക്കുന്ന താരങ്ങളായുള്ള തങ്ങളുടെ വളര്&zwj;ച്ച ഇരുവരും മുന്&zwj;കൂട്ടി കണ്ടിരുന്നു എന്നുവേണം പറയാന്&zwj;. കാരണം അഭിനയിക്കുന്ന സിനിമകള്&zwj; വലിയ വിജയം നേടുമ്പോഴും ഇരുവര്&zwj;ക്കും അതിനനുസരിച്ചുള്ള പ്രതിഫലം ലഭിച്ചിരുന്നില്ല. അതിന് ഒരു പ്രധാന കാരണം ഇരുവരും ഒരുമിച്ച് സിനിമകളില്&zwj; അഭിനയിച്ചിരുന്നു എന്നതാണ്. അത്തരം ചിത്രങ്ങളില്&zwj; നിര്&zwj;മ്മാതാക്കള്&zwj; പ്രതിഫലം നിശ്ചയിക്കുമ്പോള്&zwj; രണ്ട് പേര്&zwj;ക്കും ചേര്&zwj;ത്ത് നല്&zwj;കേണ്ട തുകയാണ് കണക്കുകൂട്ടിയിരുന്നത്. തങ്ങളുടെ താരമൂല്യം ഉയരാതിരിക്കുന്നതിന് ഒരു കാരണമായി ഇരുവരും ഇതിനെ കണ്ടിരിക്കാം. തുടര്&zwj;ന്ന് ഒരു വാര്&zwj;ത്താ സമ്മേളനം വിളിച്ചാണ് ഇനി ഒരുമിച്ച് അഭിനയിക്കില്ല എന്ന് കമലും രജനിയും പ്രഖ്യാപിച്ചത്. നാല്&zwj;പത് വര്&zwj;ഷങ്ങള്&zwj;ക്കിപ്പുറം ആ തീരുമാനത്തിനാണ് ഇരുവരും മാറ്റം വരുത്താന്&zwj; പോകുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;നെല്&zwj;സണ്&zwj; സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്&zwj; കമല്&zwj; ഹാസന്&zwj;, രജനികാന്ത്&lt;/p&gt;&lt;h3&gt;കോളിവുഡ് മോഹം&lt;/h3&gt;&lt;p&gt;തെലുങ്ക്, കന്നഡ സിനിമകള്&zwj;ക്ക് പിന്നാലെ 1000 കോടി ക്ലബ്ബില്&zwj; എത്തുക എന്ന ആഗ്രഹത്തിന് പിന്നാലെയാണ് കോളിവുഡ് ഇപ്പോള്&zwj;. അവിടുത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളായ രജനികാന്തിന്&zwj;റെ സമീപകാല ചിത്രങ്ങള്&zwj; എടുത്താല്&zwj; പല ഇന്&zwj;ഡസ്ട്രികളില്&zwj; നിന്നുള്ള താരങ്ങളെ കാണാം. സമീപവര്&zwj;ഷങ്ങളില്&zwj; ഏറ്റവും വലിയ വിജയം നേടിയ രജനി ചിത്രം ജയിലര്&zwj; 2 ല്&zwj; മോഹന്&zwj;ലാലും ശിവരാജ്&zwj;കുമാറും ജാക്കി ഷ്രോഫും ഒക്കെ ഉണ്ടായിരുന്നു. സമീപകാലത്ത് ഏറ്റവും വലിയ വിജയം നേടിയ കമല്&zwj; ഹാസന്&zwj; ചിത്രം വിക്രത്തിലും സപ്പോര്&zwj;ട്ടിംഗ് റോളുകളില്&zwj; വിജയ് സേതുപതിയും ഫഹദ് ഫാസിലും അടങ്ങിയ താരനിര ഉണ്ടായിരുന്നു. സെപ്പറേറ്റ് ഫാന്&zwj; ബേസ് ഉള്ള താരങ്ങളെ മുഖ്യധാരാ സിനിമയുടെ പള്&zwj;സ് അറിയാവുന്ന ഒരു സംവിധായകന്&zwj;റെ കൃത്യം പാക്കിംഗിലൂടെ അവതരിപ്പിച്ചാല്&zwj; ബോക്സ് ഓഫീസില്&zwj; പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരില്ല എന്നതാണ് വസ്തുത. എന്നാല്&zwj; ഉള്ളടക്കം പ്രേക്ഷകര്&zwj;ക്ക് ഇഷ്ടപ്പെടണം. അത് ഫലപ്രദമായി സാധിച്ചിട്ടുള്ള സംവിധായകനാണ് നെല്&zwj;സണ്&zwj; ദിലീപ്&zwj;കുമാര്&zwj;. ജയിലര്&zwj; തന്നെ ഏറ്റവും മികച്ച ഉദാഹരണം. രജനിയെയും മറ്റ് താരങ്ങളെയും ഉള്&zwj;പ്പെടുത്തി ജയിലര്&zwj; 2 ഉും നെല്&zwj;സന്&zwj;റേതായി പുറത്തുവരാനുണ്ട്. വലിയ താരങ്ങളെ ചേര്&zwj;ത്തുള്ള പുതിയ വിജയ ഫോര്&zwj;മുലകളില്&zwj; നിന്ന് പ്രചോദിതമായാണ് പുതിയ ചുവടുവെപ്പ് എന്ന് ഉറപ്പാണ്. നാല് പതിറ്റാണ്ടുകള്&zwj;ക്കിപ്പുറം ആദ്യമായി കമലും രജനിയും എന്നത് തന്നെയാണ് ചിത്രത്തിന്&zwj;റെ ഏറ്റവും വലിയ യുഎസ്&zwj;പി, പരസ്യ വാചകവും. ഇങ്ങ് മലയാളത്തില്&zwj; മമ്മൂട്ടിയും മോഹന്&zwj;ലാലും വലിയ ഇടവേളയ്ക്ക് ശേഷം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാട്രിയറ്റും റിലീസിന് തയ്യാറെടുക്കുന്നു എന്നത് ചേര്&zwj;ത്ത് വായിക്കാവുന്ന കൗതുകം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Nirmal Sudhakaran</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/all-you-want-to-know-about-reunion-of-kamal-haasan-and-rajinikanth-after-more-than-40-years-articleshow-kdx554c"/>
        </item>
        <item>
            <title><![CDATA[7000 രൂപക്ക് തുടങ്ങിയ 'പാഞ്ചാലി വസ്ത്ര', ഇപ്പോള്‍ വരുമാനം രണ്ട് കോടി; പുത്തന്‍ സന്തോഷം പങ്കുവച്ച് മീത്ത് മിറി]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-youtubers-meeth-miri-about-panchalivastra-and-new-home-articleshow-kq1q62f</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-youtubers-meeth-miri-about-panchalivastra-and-new-home-articleshow-kq1q62f</guid>
            <pubDate>Wed, 31 Dec 2025 16:07:52 +0530</pubDate>
            <description><![CDATA[&lt;p&gt;മിഥുന്&zwj;, റിതുഷ എന്നാണ് ഇവരുടെ യഥാര്&zwj;ത്ഥ പേരെങ്കിലും മീത്ത്, മിറി എന്നാണ് ഇവര്&zwj; അറിയപ്പെടുന്നത്. തലശ്ശേരിയാണ് സ്ഥലം. അതുകൊണ്ടു തന്നെ ഇവരുടെ കണ്ണൂര്&zwj; സ്ലാങ്ങിനും ഫാന്&zwj;സ് ഏറെയാണ്. മീത്തുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdt00xbef26ahnb5rqq3c561,imgname-598857528-2069105963883830-6009121833414134156-n-1767177745774.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യല്&zwj; മീഡിയയിലൂടെയായി പ്രേക്ഷകര്&zwj;ക്ക് പരിചിതരായവരാണ് മീത്ത് മിറി കപ്പിള്&zwj;സ്. കോമഡി റീല്&zwj;സും ഡാന്&zwj;സ് വീഡിയോകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമൊക്കെയാണ് ഇവരുടെ കണ്ടെന്റ്. സമൂഹ മാധ്യമങ്ങളില്&zwj; മാത്രമല്ല റിയാലിറ്റി ഷോയിലൂടെയും ചാനല്&zwj; പരിപാടികളിലൂടെയും സജീവമാണ് മീത്തും മിറിയും. മിഥുന്&zwj;, റിതുഷ എന്നാണ് ഇവരുടെ യഥാര്&zwj;ത്ഥ പേരെങ്കിലും മീത്ത്, മിറി എന്നാണ് ഇവര്&zwj; അറിയപ്പെടുന്നത്. തലശ്ശേരിയാണ് സ്ഥലം. അതുകൊണ്ടു തന്നെ ഇവരുടെ കണ്ണൂര്&zwj; സ്ലാങ്ങിനും ഫാന്&zwj;സ് ഏറെയാണ്. മീത്തുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;ജീവിതം തുടങ്ങുന്നത്&lt;/strong&gt;&lt;/p&gt;&lt;p&gt;അച്ഛനും അമ്മയും സർക്കസ് ആർട്ടിസ്റ്റുകളായിരുന്നു. ചെറുപ്പത്തില്&zwj; ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയാണ് കുടുംബം കഴിഞ്ഞത്. പലപ്പോഴും മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിഞ്ഞുപോയിരുന്നത്. മോഡലിങ്, സിനിമയൊക്കെ അന്നും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ അവസ്ഥ കൊണ്ട് അന്നൊന്നും ആഗ്രഹം നേടാൻ കഴിഞ്ഞില്ല. അച്ഛന് സർക്കസില്&zwj; ജോലി ഉണ്ടായിരുന്നത് കൊണ്ട് മുംബൈയിലാണ് പഠിച്ചത്. പിന്നീട് ബ്ലാംഗ്ലൂരുവിലായിരുന്നു എന്&zwj;റെ ജോലി.&lt;/p&gt;&lt;p&gt;&lt;strong&gt;അറേഞ്ച്ഡ് മാര്യേജായിരുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങളുടെ രണ്ടുപേരുടെയും വീട് തലശ്ശേരി ആയിരുന്നു. അതും പത്ത് മിനിറ്റ് നടന്നുപോകാവുന്ന ദൂരം മാത്രമേ ഉണ്ടായിരുന്നോള്ളൂ. നാട്ടില്&zwj; അധികം നിന്നിട്ടില്ലാത്ത കൊണ്ട് മിറിനെ മുമ്പ് കണ്ടിട്ടില്ല. മിറി എഞ്ചിനീയറിംഗ് പഠിച്ചതും, ജോലി ചെയ്തിരുന്നതും ബാംഗ്ലൂരിലായിരുന്നു. ഇത് വീട്ടുകാര്&zwj; കൊണ്ടു വന്ന ആലോചനയാണ്. പ്രൊപ്പോസല്&zwj; വന്നപ്പോള്&zwj; ആദ്യം മിറിക്ക് താല്&zwj;പര്യം ഇല്ലായിരുന്നു. പിന്നെയാണ് കല്യാണത്തിന് സമ്മതം അറിയിച്ചത്. എന്&zwj;റെ സിസ്റ്ററും കസിനുമൊക്കെയാണ് അവളെ ആദ്യം പോയി കാണുന്നത്. അവര്&zwj;ക്ക് അവളെ ഇഷ്ടപ്പെട്ടു, എന്നോട് ബാംഗ്ലൂരിവില്&zwj; വെച്ച് മിറിയെ പോയി കാണാന്&zwj; പറഞ്ഞു. അതൊരു കരൺ ജോഹർ മൂവിയിലെ പെണ്ണ് കാണലൊക്കെ പോലെയായി മാറി. ഞാന്&zwj; റിജക്റ്റ് ചെയ്യാന്&zwj; വേണ്ടി തന്നെ ഒരു കോലത്തിലാ മിറി വന്നത്. പഴയ ഒരു ചുരിദാറും തലയിലൊക്കെ ഫുൾ വെളിച്ചെണ്ണയും തേച്ച് പറ്റിച്ച് മുഖത്ത് ചെറിയൊരു കരിവാളിപ്പൊക്കെ ആക്കിയാണ് മിറി വന്നത്. ഞാൻ എങ്ങനെയെങ്കിലും റിജക്ട് ചെയ്യണമല്ലോ അതിനുവേണ്ടി അങ്ങനെ വന്നതാ. അതുപോലെ തന്നെ നടക്കുകയും ചെയ്തു. പക്ഷേ പിന്നീട് ഒരു ദിവസം ഞാൻ ഓഫീസിൽ പോകുമ്പോഴാണ് മിറിനെ റോഡിൽ വെച്ച് കണ്ടത്. ഭയങ്കര ഭംഗി, അപ്പോള്&zwj; ഞാന്&zwj; ചോദിച്ചു അന്ന് കണ്ടയാള്&zwj; തന്നെയാണോ എന്ന്. അപ്പോഴാണ് അവള്&zwj; പറയുന്നത് മന:പൂര്&zwj;വ്വം അന്ന് അങ്ങനെ വന്നതാ എന്നൊക്കെ. പിന്നീട് ഞങ്ങള്&zwj; സുഹൃത്തുക്കളായി. വീണ്ടും ഇത് പ്രൊസീഡ് ചെയ്യാമെന്ന് ഞങ്ങള്&zwj; കരുതിയപ്പോള്&zwj; വീട്ടില്&zwj; ജാതക പ്രശ്നം. ഞങ്ങളുടെ ജാതകങ്ങള്&zwj; തമ്മിൽ ചേരില്ല. അതുകൊണ്ട് അവർക്ക് ഒട്ടും താല്&zwj;പര്യമില്ലായിരുന്നു. പിന്നീട് കുറച്ച് കഷ്ടപ്പെട്ടാണ് വിവാഹത്തിലേയ്ക്ക് എത്തിച്ചത്. 2018-ലായിരുന്നു വിവാഹം. വിവാഹദിവസം ഞാന്&zwj; എത്തിയതും താമസിച്ചാണ്, താലി കെട്ടുന്നതും മുഹൂർത്തസമയം കഴിഞ്ഞതിന് ശേഷം.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ടെന്&zwj;റ് ക്രിയേഷന്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;വിവാഹത്തിന് മുമ്പ് തന്നെ മിറി ഡബ്&zwnj;സ്മാഷ് വീഡിയോകളൊക്കെ നന്നായി ചെയ്യുമായിരുന്നു. വിവാഹം ഉറപ്പിച്ച സമയത്ത് ഞാനും മിറിയും കൂടി ഒരുമിച്ച് വീഡിയോ ചെയ്യാന്&zwj; തുടങ്ങി. വിവാഹം കഴിഞ്ഞയുടന്&zwj; കപ്പിൾ ടാറ്റൂ ചെയ്ത വീഡിയോ ടിക് ടോക്കില്&zwj; പോസ്റ്റ് ചെയ്തിരുന്നു. അതിന് 48 മില്യൺ വ്യൂസ് കിട്ടി. അതാണ് ഞങ്ങളുടെ ആദ്യ ഗ്ലോബൽ വൈറൽ വീഡിയോ. പിന്നീട് ഒരിക്കല്&zwj; നമ്മൾ നാട്ടിൽ വന്നപ്പോള്&zwj; കണ്ണൂർ ഭാഷയിൽ സംസാരിച്ചുകൊണ്ട് ചില വീഡിയോകള്&zwj; ടിക്ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതും ഭയങ്കരമായിട്ട് റീച്ച് ആയി. ആദ്യം വീഡിയോ ചെയ്യുന്നതിന് മിറിയുടെ വീട്ടില്&zwj; നിന്ന് എതിര്&zwj;പ്പുകള്&zwj; ഉണ്ടായിരുന്നു. ഇടയ്ക്ക് ഞങ്ങളുടെ ഒരു ബീച്ച് ഫോട്ടോഷൂട്ട് വൈറൽ ആയതോടെ ചില ടൈറ്റിലുകൾ വിവാദത്തിലേക്ക് എത്തുകയും ചെയ്തു. പ്രീ വെഡിങ് ഷൂട്ട് എന്ന രീതിയിൽ ആണ് ആദ്യം പ്രചരിപ്പിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം നടത്തിയ ഫോട്ടോഷൂട്ടായിരുന്നു അത്. ഞങ്ങൾ വസ്ത്രം ധരിച്ചിട്ടാണ് ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ വളരെ മോശം രീതിയിൽ ആണ് ചില ഓൺലൈൻ മാധ്യമങ്ങൾ വിവാദത്തിലേക്ക് എത്തിച്ചത്. ആ സമയത്തൊക്കെ മിറിയുടെ അച്ഛന്&zwj; ഇതൊക്കെ നിര്&zwj;ത്താന്&zwj; ഞങ്ങളോട് പറഞ്ഞായിരുന്നു. പക്ഷേ കാര്യങ്ങള്&zwj; ഞങ്ങള്&zwj; പറഞ്ഞു മനസിലാക്കുകയായിരുന്നു. ഇപ്പോള്&zwj; രണ്ട് വീട്ടുകാരും നല്ല സപ്പോര്&zwj;ട്ട് ആണ്.&lt;/p&gt;&lt;p&gt;&lt;strong&gt;റിയാലിറ്റി ഷോ&lt;/strong&gt;&lt;/p&gt;&lt;p&gt;ടിക് ടോക്കില്&zwj; ഒരു മില്യൺ ഫോളോവേഴ്സ് അടിച്ചതിന്&zwj;റെ കേക്ക് മുറി ആഘോഷം കഴിഞ്ഞതും ഇന്ത്യയില്&zwj; ടിക് ടോക്ക് ബാന്&zwj; ചെയ്ത വാര്&zwj;ത്തയെത്തി. അതോടെ പലരും കളിയാക്കി തുടങ്ങി. നിങ്ങളുടെ കളി തീർന്നു, എന്തായിരുന്നു ബഹളം എന്നൊക്കെ. പക്ഷേ അതൊന്നും കാര്യമായി ഞങ്ങളെ ബാധിച്ചിട്ടില്ല, നമ്മള്&zwj; അപ്പോഴെക്കും ഇന്&zwj;സ്റ്റഗ്രാമിലും യൂട്യൂബിലും സജ്ജീവമാകാന്&zwj; തുടങ്ങി. അതിനിടെ കൊവിഡ് കാലത്ത് വര്&zwj;ക്ക് ഫ്രം ഹോമായതോടെ ഞങ്ങള്&zwj; നാട്ടില്&zwj; എത്തി. ആ സമയത്ത് നമുക്ക് റിയാലിറ്റി ഷോയില്&zwj; ഓഫറും ലഭിച്ചു. അങ്ങനെ ഞാന്&zwj; രാജി വയ്ക്കുകയായിരുന്നു. ടോപ്പ് ഫൈവ് വരെ ഞങ്ങള്&zwj;ക്ക് എത്താനും സാധിച്ചു. കൂടാതെ കൂടുതല്&zwj; ആളുകള്&zwj; ഞങ്ങളെ തിരിച്ചറിയാനും തുടങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;ഡാന്&zwj;സ് മുതല്&zwj; കോമഡി കണ്ടെന്&zwj;റുകള്&zwj; വരെ&lt;/strong&gt;&lt;/p&gt;&lt;p&gt;തുടക്കത്തില്&zwj; കണ്ണൂര്&zwj; സ്ലാങ്ങില്&zwj; ചെയ്തിരുന്ന ഓൺ വോയിസ് വീഡിയോകളാണ് ഏറ്റവും കൂടുതല്&zwj; വര്&zwj;ക്കായത്. ഇപ്പോള്&zwj; ഡാന്&zwj;സ് വീഡിയോകള്&zwj;, കോമഡി കണ്ടെന്&zwj;റുകള്&zwj;, ഒപ്പം ഓണ്&zwj; വോയ്സ് വീഡിയോകള്&zwj; തുടങ്ങിയവയാണ് കൂടുതലും ചെയ്യുന്നത്. ഡെയിലി ലൈഫിൽ നടക്കുന്ന പല കാര്യങ്ങളും തന്നെയാണ് വീഡിയോയില്&zwj; ഉള്&zwj;പ്പെടുത്തുന്നത്. പിന്നെ ആലോചിച്ച് കിട്ടുന്ന കണ്ടെന്&zwj;റുകളുമുണ്ട്. ചിലത് സോഷ്യല്&zwj; മീഡിയയില്&zwj; ട്രെന്&zwj;ഡിങ്ങായി നില്&zwj;ക്കുന്നതും ചെയ്യും. നമ്മള്&zwj; സ്ഥിരമായി ലോങ് വീഡിയോകളോ, വ്ളോഗോ ചെയ്യാറില്ല. എന്തെങ്കിലും പരിപാടികള്&zwj; ഉണ്ടെങ്കില്&zwj; മാത്രമാണ് അത്തരം വീഡിയോകള്&zwj; ചെയ്യുന്നത്. പിന്നെ മ്യൂസിക് മാത്രം വരുന്ന ഷോർട്സുകള്&zwj; ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള ഓഡിയൻസിലേക്ക് എത്താന്&zwj; സഹായിക്കും. എനിക്ക് ചെറുപ്പം മുതലേ അഭിനയം, ഫാഷൻ, മോഡലിങ് തുടങ്ങിയവയൊക്കെ ഇഷ്ടമായിരുന്നു. മിറിക്കും ഇപ്പോള്&zwj; ആക്ടിങ് ഇഷ്ടമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ബോഡി ഷെയ്മിംഗ്&lt;/strong&gt;&lt;/p&gt;&lt;p&gt;ബോഡി ഷെയ്മിംഗ് ഇഷ്ടംപോലെ അനുഭവിച്ചിട്ടുണ്ട്. ആദ്യമൊക്കെ നെഗറ്റീവ് വരുമ്പോള്&zwj; ഞാൻ നല്ല രീതിയില്&zwj; മറുപടി കൊടുക്കുമായിരുന്നു. ഇപ്പോള്&zwj; പിന്നെ അത്തരം കമന്&zwj;റുകള്&zwj; കുറഞ്ഞുവെന്ന് തോന്നുന്നു. പക്ഷേ ഇപ്പോഴും മറക്കാന്&zwj; പറ്റാത്തത് മിറി ഗര്&zwj;ഭിണിയായിരുന്ന സമയത്ത് വന്നിരുന്ന കമന്&zwj;റുകളാണ്. അവള്&zwj; ആ സമയത്ത് ഡാന്&zwj;സ് ചെയ്യുന്ന വീഡിയോയുടെ താഴെ നിരവധി നെഗറ്റീവ് കമന്&zwj;റുകള്&zwj; വന്നു. 'ഇവരുടെ കുഞ്ഞ് ചത്തുപോകും', ' ഇവർക്കൊന്നും കുഞ്ഞിനെ കിട്ടാൻ പാടില്ല', 'ഇവർക്ക് കുഞ്ഞിനെ ദൈവം കൊടുത്തതിന്&zwj;റെ അഹങ്കാരമാണ്', 'കുഞ്ഞിനെ എടുക്കാനുള്ള ഭാഗ്യം ഇവർക്കുണ്ടാവില്ല' അങ്ങനെ നിരവധി. ഇതൊക്കെ എന്നെ ശരിക്കും വേദനിപ്പിച്ചു. മകന്&zwj; വന്ന ശേഷമുള്ള വീഡിയോയില്&zwj; ഇതിലും ഭീകരമായിരുന്നു കമന്&zwj;റുകള്&zwj;. 'ഈ കുട്ടി ഇതുവരെ മരിച്ചില്ലേ', 'ഇതെങ്ങനെ ജീവനോടെ നിൽക്കുന്നു', 'ഇത് മരിക്കേണ്ടതാണല്ലോ', 'ഈ കുട്ടിയെ കാണാൻ ഒരു ഭംഗിയില്ല', 'ഇതിനെ കാണാൻ ഒരു വയസ്സനെ പോലെയുണ്ടല്ലോ', 'ഇത് ഇവന്&zwj;റെ കുട്ടി തന്നെയാണോ' അങ്ങനെയൊക്കെയുള്ള കമന്&zwj;റുകള്&zwj; വന്നു. മിറിനെ കമന്&zwj;റുകള്&zwj; നോക്കാന്&zwj; ഞാന്&zwj; സമ്മതിക്കില്ലായിരുന്നു. ഇങ്ങനെയും മനുഷ്യര്&zwj; ഉണ്ടല്ലോ എന്ന് ഓര്&zwj;ത്തുപോയി ഞാന്&zwj;.&lt;/p&gt;&lt;p&gt;&lt;strong&gt;'പാഞ്ചാലി വസ്ത്ര'&lt;/strong&gt;&lt;/p&gt;&lt;p&gt;'പാഞ്ചാലി വസ്ത്ര' എന്ന പേരില്&zwj; സാരികളുടെ മാത്രം ഒരു ഓണ്&zwj;ലൈന്&zwj; ബിസിനസാണ് ഞങ്ങള്&zwj; തുടങ്ങിയത്. വെറും 7000 രൂപ കൊണ്ടാണ് ഞങ്ങള്&zwj; ഇത് തുടങ്ങിയത്. ഇപ്പോള്&zwj; രണ്ട് കോടിയുടെ വരെ ബിസിനസ് ഞങ്ങള്&zwj;ക്കുണ്ട്. പാഞ്ചാലി വസ്ത്രിയുടെ ഒരു ഷോറൂം സ്റ്റാർട്ട് ചെയ്യാനും പ്ലാനുണ്ട്. പിന്നെ മറ്റൊരു സന്തോഷം ഞങ്ങളുടെ സ്വപ്ന വീടാണ്. 4000 സ്ക്വയർ ഫീറ്റിലാണ് വീട് പണിഞ്ഞത്. ജനുവരി ഒന്നിനാണ് പാലുകാച്ചല്&zwj;.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-youtubers-meeth-miri-about-panchalivastra-and-new-home-articleshow-kq1q62f"/>
        </item>
        <item>
            <title><![CDATA['വൃത്തികേടും മോശവും പറയാന്‍ ആളുകളുണ്ടാകും, ഇഷ്ടം സെക്സ് എഡ്യൂക്കേഷൻ വീഡിയോകള്‍ ചെയ്യാന്‍'; അസ്ല മാർലി]]></title>
            <link>https://www.asianetnews.com/special-entertainment/i-like-to-make-sex-education-videos-says-asla-marley-hila-articleshow-okk6yd1</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/i-like-to-make-sex-education-videos-says-asla-marley-hila-articleshow-okk6yd1</guid>
            <pubDate>Sun, 01 Feb 2026 14:46:24 +0530</pubDate>
            <description><![CDATA[&lt;p&gt;അസ്ല മാർലി എന്ന യൂട്യൂബ് ചാനലിന് 11.4 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹിലയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgc831zxdj38yhh30mnxt8jp,imgname-fotojet--7--1769937668093.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യൂട്യൂബർ, വ്ലോഗർ, ഇൻഫ്ലൂവൻസർ എന്നീ ലേബലുകളിൽ സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് അസ്ല മാർലി എന്ന ഹില. അസ്ല മാർലി എന്ന യൂട്യൂബ് ചാനലിന് 11.4 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. വിവാഹ ശേഷം അംജുവിനൊപ്പം യുകെയിലേക്ക് പോവുകയായിരുന്നു ഹില. യുകെയിലെത്തിയപ്പോഴുള്ള വിശേഷങ്ങളും ഹില വ്&zwnj;ളോഗിലൂടെയായി പങ്കിടാറുണ്ടായിരുന്നു. ഇപ്പോഴിതാ ഇവരുടെ ജീവിതത്തില്&zwj; ഒരു മാലാഖ കുട്ടി കൂടി വന്നതിന്&zwj;റെ സന്തോഷത്തിലാണ് ഹില. ഹിലയുമായി &lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj;&lt;/strong&gt; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;വഴി തെറ്റിയെത്തിയ കണ്ടെന്&zwj;റ് ക്രിയേറ്റര്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;യൂട്യൂബ് കണ്ടെന്&zwj;റ് ക്രിയേഷൻ എന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. കാരണം എനിക്ക് യൂട്യൂബിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. വീഡിയോ എടുക്കാനോ വീഡിയോ എഡിറ്റ് ചെയ്യാനോ അങ്ങനെയൊന്നും എനിക്കറിയില്ലായിരുന്നു. പേഴ്സണലി ഞാൻ ഭയങ്കര ഇൻട്രോവേർട്ട് ആയിട്ടുള്ള ഒരാളാണ്. സ്റ്റേജിൽ കയറാൻ പോലും പേടിയായിരുന്നു. പക്ഷേ കസിൻസിന്&zwj;റെ ഇടയില്&zwj; അവര്&zwj; എപ്പോഴും പറയുമായിരുന്നു ഒരു യൂട്യൂബ് ചാനല്&zwj; തുടങ്ങാന്&zwj;. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാൻ കുറച്ച് ആക്ടീവ് ആകുന്നത്. അപ്പോഴാണ് യൂട്യൂബ് കണ്ടെന്&zwj;റ് ക്രിയേഷനെ കുറിച്ച് ചിന്തിക്കുന്നതും തുടങ്ങുന്നതും. ഫസ്റ്റ് ചെയ്ത വീഡിയോ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ആ സമയത്ത് ഞാൻ ദുബൈയിലായിരുന്നു. അങ്ങനെ ഒരിക്കല്&zwj; ദുബൈ മോളില്&zwj; പോയിട്ടായിരുന്നു ആദ്യ വീഡിയോ എടുത്തിരുന്നത്. മൈക്കും കാര്യങ്ങളും ഒന്നുമില്ല, ഫോണിലാണ് വീഡിയോ എടുക്കുന്നത്. ഞാൻ വീഡിയോ എടുത്തപ്പോള്&zwj; എന്റെ ശബ്ദം മാത്രമല്ല പുറകിലുള്ള എല്ലാ ശബ്ദങ്ങളും ഉണ്ടായിരുന്നു. എങ്ങനെയൊക്കെയോ ഒരു വീഡിയോയുടെ ഇൻട്രോ എടുത്തു. ഇപ്പോഴും ആ വീഡിയോ എടുത്തുനോക്കുമ്പോൾ ചിരി വരും. അന്ന് സംസാരിക്കാൻ പോലും അറിയാത്ത ആള്&zwj; ഇന്നിപ്പോള്&zwj; വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന് പറയുമ്പോള്&zwj; എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;പഠിച്ചിട്ടാണ് സെക്സ് എഡ്യൂക്കേഷന്&zwj; വീഡിയോകള്&zwj; ചെയ്യുന്നത്&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ ലൈഫ് സ്റ്റൈൽ വ്ലോഗിംഗും സെക്സ് എഡ്യൂക്കേഷനുമാണ് പ്രധാനമായി ചെയ്യുന്നത്. അതിൽ ഞാൻ ഫോക്കസ് ചെയ്യുന്നത് ഇപ്പോഴും സെക്സ് എഡ്യൂക്കേഷൻ വീഡിയോകളാണ്. &amp;nbsp;പേഴ്സണലി എനിക്ക് കൂടുതൽ ഇഷ്ടമുള്ളതും അഭിമാനമുള്ളതും സെക്സ് എഡ്യൂക്കേഷൻ വീഡിയോകളാണ്. കാരണം നമ്മളൊരു സെക്സ് എഡ്യൂക്കേഷൻ വീഡിയോ ചെയ്യുമ്പോൾ അതിൽ ഒരുപാട് ഇൻഫർമേഷൻസ് നമ്മൾ ആൾക്കാരിലേക്ക് എത്തിക്കുന്നു. അപ്പോള്&zwj; നമുക്ക് അതിന്റെ അറിവുണ്ടായിരിക്കണം. അതേ കുറിച്ച് പഠിച്ചിട്ടാണ് ചെയ്യുന്നത്. സെക്സ് എഡ്യൂക്കേഷൻ കോഴ്സും ഞാന്&zwj; പഠിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;വൃത്തികേടും മോശവും പറയാന്&zwj; ആളുകളുണ്ടാകും&lt;/strong&gt;&lt;/p&gt;&lt;p&gt;സെക്സ് എഡ്യൂക്കേഷൻ, വിമൻ ഹെൽത്ത് വീഡിയോകള്&zwj;, ഇൻഫോർമേറ്റീവ് വീഡിയോകള്&zwj; ചെയ്യുമ്പോൾ എനിക്ക് അങ്ങനെ മോശം കമന്&zwj;റുകള്&zwj; കിട്ടുന്നത് കുറവാണ്. അതിനേക്കാള്&zwj; കൂടുതൽ ലൈഫ് സ്റ്റൈൽ വ്ലോഗിംഗും നമ്മുടെ ഫാമിലി റിലേറ്റഡ് വീഡിയോകളും ചെയ്യുമ്പോഴാണ് സത്യത്തിൽ എനിക്ക് നെഗറ്റീവ് കമന്&zwj;റുകള്&zwj; വരുന്നത്. പിന്നെ എന്ത് വീഡിയോകള്&zwj; ചെയ്താലും വൃത്തികേട് പറയാനും മോശം പറയാനും ആളുകളുണ്ടാകും. പക്ഷേ നമുക്കൊരു 98% നല്ല കമന്&zwj;റുകളും വെറും 2% നെഗറ്റീവ് കമന്&zwj;റുകളും വന്നാൽ നമ്മള്&zwj; ആ നെഗറ്റീവ് കമന്&zwj;റുകളാകും ബോദർ ചെയ്യുന്നത്. അത്രയും 98% ആൾക്കാരും നല്ലത് പറയുകയാണെങ്കിൽ നല്ലത് മാത്രം നമുക്ക് ഫോക്കസ് ചെയ്താൽ പോരെ? ബാക്കി രണ്ട് ശതമാനത്തെ എന്തിനാണ് ഫോക്കസ് ചെയ്യുന്നത്? അതുകൊണ്ട് ഞാൻ അങ്ങനെ മോശം കമന്&zwj;റുകളെ കുറിച്ച് ചിന്തിക്കാറില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;കോണ്ടം, സെക്സ്; വീഡിയോ കണ്ടെന്&zwj;റുകളെ കുറിച്ച്&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരു പെൺകുട്ടി വന്നിട്ട് കോണ്ടത്തിനെ കുറിച്ചും സെക്സിനെ കുറിച്ചും അതും കല്യാണം കഴിയുന്നതിനേക്കാള്&zwj; മുമ്പേ പറയുമ്പോള്&zwj; അംഗീകരിക്കാന്&zwj; ബുദ്ധിമുട്ടുള്ളവരുണ്ട്. ഇത്തരം ചിന്താഗതി മാറ്റണം എന്നതാണ് എന്&zwj;റെ പ്രധാന ഒരു ഉദ്ദേശം. സെക്സ് എജുക്കേഷൻ നമുക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നമ്മുടെ സമൂഹത്തോടും ഇനി വരുന്ന മാതാപിതാക്കളോടും എത്തിക്കലാണ് എന്റെ അന്നത്തെയും ഇന്നത്തെയും ഉദ്ദേശം. സെക്സ് എജുക്കേഷനെ കുറിച്ച് ഞാന്&zwj; പഠിച്ചിട്ടും ക്ലാസുകളില്&zwj; പങ്കെടുത്തിട്ടുമാണ് സംസാരിക്കുന്നത്. എത്രയോ കുട്ടികള്&zwj; ഇതേ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടു മാത്രം ഇരകളാകുന്നു. ഇത്രയോ പ്രായപൂർത്തിയാവാത്ത പെൺകുട്ടികള്&zwj; ഗര്&zwj;ഭിണികളാകുന്നു. അപ്പോള്&zwj; നമുക്ക് ഇതേ കുറിച്ച് ഒരു സോഷ്യൽ അവയർനെസ് കൊടുത്താലും ഇവരുടെ ബോഡിയെ കുറിച്ച് മനസിലാക്കി കൊടുത്താലും മാത്രമാണ് പല കാര്യങ്ങളിൽ നിന്നും മാറി നിൽക്കാൻ പറ്റുകയുള്ളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;ഇഷ്ടം സെക്സ് എഡ്യൂക്കേഷൻ വീഡിയോകള്&zwj;!&lt;/strong&gt;&lt;/p&gt;&lt;p&gt;ഫാമിലി വ്ലോഗിങ് ആണോ അതോ സെക്സ് എഡ്യൂക്കേഷൻ പോലെ ഇൻഫോർമേറ്റീവ് കണ്ടെന്&zwj;റുകളാണോ കൂടുതൽ വർക്ക് ആകുന്നത് എന്ന് ചോദിച്ചാല്&zwj; എനിക്ക് രണ്ടിനും ഒരേപോലെയാണ് വ്യൂസ് കിട്ടാറുള്ളത്. ഇപ്പോള്&zwj; ഫാമിലി തിരക്കുകള്&zwj; മൂലമാണ് സെക്സ് എഡ്യൂക്കേഷൻ വീഡിയോകളുടെ എണ്ണം കുറയുന്നത്. കാരണം നമ്മൾ സെക്സ് എഡ്യൂക്കേഷൻ വീഡിയോ ചെയ്യുമ്പോൾ നമ്മൾ അതിനനുസരിച്ചിട്ട് പഠിക്കണം. ഇപ്പോഴും ഞാൻ പുറത്തിറങ്ങുമ്പോൾ ആൾക്കാര്&zwj; എന്നെ തിരിച്ചറിഞ്ഞ് സംസാരിക്കാൻ വരുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യം ചേച്ചി എന്താ ഇപ്പോള്&zwj; പഴയപോലെ ഇൻഫോർമേറ്റീവ് വീഡിയോകള്&zwj; ഇടാത്തത് എന്നാണ്. ചിലപ്പോള്&zwj; വ്യൂസ് കൂടുതൽ ഫാമിലി വ്ലോഗിങ്ങിന് ആയിരിക്കാം. പക്ഷേ, ഹില എന്നുള്ള ഒരു ഐഡന്റിറ്റി അല്ലെങ്കിൽ അസ്ലാം മാര്&zwj;ലി എന്ന ഒരു ഐഡന്റിറ്റി ആ സെക്സ് എഡ്യൂക്കേഷൻ വീഡിയോകളില്&zwj; നിന്നും ലഭിച്ചതാണ്. ആൾക്കാര്&zwj; എന്നെ കൂടുതലും റെസ്പെക്ട് ചെയ്യുന്നത് ആ ഒരു കൈൻഡ് ഓഫ് വീഡിയോകള്&zwj; ചെയ്തത് കൊണ്ടാണ് എന്നാണ് ഞാന്&zwj; വിശ്വസിക്കുന്നത്. അപ്പോള്&zwj; എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം സെക്സ് എഡ്യൂക്കേഷൻ വീഡിയോകള്&zwj; ചെയ്യാനാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;അംജുനെ വീഡിയോയില്&zwj; കണ്ടില്ലെങ്കില്&zwj; തുടങ്ങും ചോദ്യങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്ക് എല്ലാ കാര്യങ്ങള്&zwj;ക്കും ഇപ്പോള്&zwj; പിന്തുണ നല്&zwj;കുന്നത് എന്&zwj;റെ ഹസ്ബൻഡ്..ലൈഫ് പാർട്ണർ ആയ അംജു തന്നെയാണ്. എനിക്ക് ഏത് സമയത്തും വിളിക്കാൻ പറ്റുന്ന എന്റെ ഏതൊരു മൂഡിലും ഓടിച്ചെല്ലാനും പറ്റുന്ന ഒരാൾ. എന്നെ ഒരിക്കലും ജഡ്ജ് ചെയ്യാത്ത ഒരാളാണ് അദ്ദേഹം. ഞങ്ങള്&zwj; തമ്മിൽ പല പ്രശ്നങ്ങളുണ്ടാകും, അടികളുണ്ടാകും, പക്ഷേ അറ്റ് ദ എൻഡ് ഓഫ് ദി ഡേ അവന്&zwj; എപ്പോഴും എന്&zwj;റെ കൂടെയുണ്ടായിരിക്കും. എന്തൊക്കെ അടി വന്നാലും അടുത്ത മൊമെന്റിൽ അംജുക്കാ എന്ന് വിളിച്ചു പോയി കഴിഞ്ഞാൽ എന്താ മോളെ എന്ന് ചോദിക്കാൻ അംജുക്ക എന്നും ഉണ്ടാകും.&lt;/p&gt;&lt;p&gt;പിന്നെ ഞങ്ങളുടെ പേഴ്സണൽ ലൈഫ് ആളുകൾ സെലിബ്രേറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. അംജുക്കായെ കുറച്ച് വീഡിയോകളില്&zwj; കണ്ടില്ലെങ്കിൽ ആളുകള്&zwj; അപ്പോള്&zwj; ചോദിക്കും എന്തുപറ്റി എന്ന്. ആൾക്കാര്&zwj; അത്രയും ക്യൂരിയസ് ആയി തുടങ്ങിയപ്പോള്&zwj; അവിടെ എനിക്ക് എന്തോ ഒരു ഇതുപോലെ തോന്നി. അയ്യോ ഇതൊരു പ്രശ്നമാവോ? നമുക്ക് നമ്മുടേതായിട്ടുള്ള കുറെ കാര്യങ്ങളില്ലേ.. എവിടെ പോയാലും എന്തു ചെയ്താലും ആളുകളോട് പറയാൻ പറ്റുമോ? ഇക്കാര്യത്തില്&zwj; ഒരു അതിർത്തി ആവശ്യമാണെന്ന് ഇടയ്ക്ക് തോന്നാറുണ്ട്.&lt;/p&gt;&lt;p&gt;മറ്റ് കുടുംബാംഗങ്ങളുടെ പ്രൈവസിയെ പോലും അത് ബാധിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അവരുടെ കാര്യങ്ങൾ വരെ ജഡ്ജ് ചെയ്യാനും, അവരുടെ ലൈഫിൽ വരെ ഇന്റർഫയർ ചെയ്യാനും തുടങ്ങിയ പോലെ എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാന്&zwj; അംജുക്കായുടെ മാതാപിതാക്കളെ വീഡിയോയിൽ കൊണ്ടുവരാനോ ഇൻവോൾവ് ചെയ്യിപ്പിക്കാനോ നോക്കാത്തത്. അത് എനിക്ക് അവരെ കൊണ്ടുവരാൻ ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല. അവരുടെ പ്രൈവസിയെ ബഹുമാനിക്കുന്നത് കൊണ്ടു മാത്രമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;മകള്&zwj; വന്നതിന് ശേഷം...&lt;/strong&gt;&lt;/p&gt;&lt;p&gt;കുഞ്ഞ് വന്നതിനു ശേഷമുള്ള ഈ ദിവസം വരെ ഞാൻ ഭയങ്കര ഹാപ്പിയാണ്. കാരണം ഞാൻ അത്രയും ആഗ്രഹിച്ചിട്ട് എനിക്കുണ്ടായ ഒരു കുഞ്ഞാണ്. ഞാന്&zwj; ഈ ദിവസങ്ങള്&zwj; ശരിക്കും എൻജോയ് ചെയ്യുകയാണ്. പണ്ട് എനിക്ക് തോന്നിയ സമയത്ത് എഴുന്നേൽക്കാം, തോന്നിയ സമയത്ത് ഉറങ്ങാം, എനിക്ക് ഞാൻ പ്ലാൻ ചെയ്യുന്ന പോലെ കാര്യങ്ങൾ ചെയ്യാം എന്നൊക്കെ ആയിരുന്നു. ഇപ്പോള്&zwj; അതൊന്നും നടക്കുന്നില്ല. എന്നാല്&zwj; പോലും എനിക്കെല്ലാം മാനേജ് ചെയ്യാൻ പറ്റുന്നുണ്ട്. ഇപ്പോള്&zwj; എല്ലാ കാര്യങ്ങളിലും പ്രയോറിറ്റി പീക്കൂസിനാണ്. പോസ്റ്റ് പാർട്ടം നല്ല രീതിക്ക് തന്നെ പോയിക്കൊണ്ടിരിക്കുന്നു. ചില സമയത്ത് ഇമോഷണൽ ബ്രേക്ക് ഡൗൺ ഉണ്ടാവാറുണ്ട്. പക്ഷേ എന്&zwj;റെ ഫാമിലി ഭയങ്കര സപ്പോർട്ടീവ് ആണ്. അതുകൊണ്ട് എനിക്ക് എല്ലാം ഭയങ്കര ഈസി ആയിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;പാസ്റ്റ് ഓര്&zwj;ക്കാറില്ല!&lt;/strong&gt;&lt;/p&gt;&lt;p&gt;എന്&zwj;റെ പാസ്റ്റില്&zwj; എനിക്ക് ഒരുപാട് വിഷമങ്ങള്&zwj; ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഫാദറുമായി ബന്ധപ്പെട്ട്. അതൊന്നും സത്യം പറഞ്ഞ് ഞാന്&zwj; ഇപ്പോള്&zwj; ഓർക്കാറില്ല. അന്ന് അനുഭവിച്ച ഓരോ കാര്യങ്ങളും ജീവിതത്തില്&zwj; എന്നെ കുറച്ചും കൂടി സ്ട്രോങ്ങ് ആക്കാനും ഇൻഡിപെൻഡന്റ് ആക്കാനും കുറച്ചും കൂടി ഹാപ്പി ആക്കാനും വേണ്ടി ഞാന്&zwj; തന്നെ മോൾഡ് ചെയ്തെടുത്തു. ഇപ്പോള്&zwj; ഞാന്&zwj; തലയുയർത്തി നിൽക്കുന്നുണ്ടെങ്കിൽ അത് എന്റെ പാസ്റ്റിൽ നടന്ന പല അനുഭവങ്ങള്&zwj; കൊണ്ട് മാത്രമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഉമ്മയാണ് എന്&zwj;റെ എല്ലാം!&lt;/strong&gt;&lt;/p&gt;&lt;p&gt;ഉമ്മയാണ് എന്റെ ലൈഫിലെ ഏറ്റവും വലിയ ബലം. എന്റെ ഉമ്മാനെ കണ്ടിട്ടാണ് ഞാൻ പല കാര്യങ്ങളും പഠിച്ചത്, എങ്ങനെ സ്ട്രോങ്ങ് ആവണം, ഇൻഡിപെൻഡന്റ് ആവണം എന്നൊക്കെ ഉള്ളത്. എനിക്ക് കുഞ്ഞ് ആയപ്പോഴും ഇത്രയും ഈസി ആയി കാര്യങ്ങള്&zwj; എനിക്ക് ചെയ്യാന്&zwj; പറ്റുന്നതിന്&zwj;റെ കാരണവും ഉമ്മയാണ്. അപ്പോള്&zwj; ഉമ്മ എനിക്കൊരു ബെസ്റ്റ് ഫ്രണ്ട് ആണ്, എല്ലാമാണ്.&amp;nbsp;&lt;/p&gt;&lt;p&gt;ഞാൻ ഡിഗ്രി കഴിഞ്ഞപ്പോഴാണ് ഉമ്മാനെ കല്യാണം കഴിപ്പിക്കുന്നത്. ഞാനൊരു കല്യാണം കഴിഞ്ഞുപോയി കഴിഞ്ഞാൽ എന്റെ ഉമ്മ ഒറ്റയ്ക്ക് ആകില്ലേ എന്ന് കരുതിയാണ് ഇത്തരമൊരു ബോള്&zwj;ഡ് തീരുമാനം ഞാനെടുത്തത്. എന്&zwj;റെ ഉമ്മ ജീവിച്ചത് എനിക്ക് വേണ്ടിയാണ്. എന്റെ ഉമ്മ ഇനി ഉമ്മാക്ക് വേണ്ടി ജീവിക്കണ്ടേ? ഉമ്മാക്ക് വേണ്ടി കുറച്ച് സന്തോഷിക്കണ്ടേ? അങ്ങനെ ഞാൻ ആലോചിച്ചപ്പോഴാണ് ഉമ്മാക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയത്. അങ്ങനെയാണ് ഞാനൊരു മാട്രിമോണിയലില്&zwj; ഉമ്മാക്കൊരു പ്രൊഫൈല്&zwj; രജിസ്റ്റർ ചെയ്യുന്നത്. അതില്&zwj; വന്ന പലരുടെയും ഉദ്ദേശം വേറെ പലതുമായിരുന്നു. പല ആൾക്കാരെ അപ്പോഴും എനിക്ക് പഠിക്കാൻ പറ്റിട്ടോ. അങ്ങനെയാണ് ഉപ്പായുടെ ആലോചനയും വരുന്നത്. എന്റെയും ഉമ്മാടെയും ഒക്കെ വലിയൊരു ഭാഗ്യം ആണ് ഉപ്പയെ കിട്ടിയത്. എനിക്ക് സെക്കൻഡ് ഫാദർ അല്ലെങ്കിൽ കർമ്മം കൊണ്ട് ഫാദര്&zwj; അങ്ങനെയൊന്നും പറയാൻ ഇഷ്ടമല്ല. എന്റെ ഉപ്പ അത്രയേ എനിക്ക് പറയാൻ ഇഷ്ടമുള്ളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;എക്സിനെ കുറിച്ച് ആര് ചിന്തിക്കുന്നു?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇപ്പോഴും എക്സിനെക്കുറിച്ചും പാസ്റ്റ് ലൈഫിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര തമാശയായാണ് തോന്നുന്നത്. ഞാന് കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി. ഈ സമയത്ത് എക്സിനെ കുറിച്ച് ആര് ചിന്തിക്കുന്നു? ആളുകള്&zwj; ഇപ്പോഴും അതൊന്നും വിട്ടില്ലേ? അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ. ലൈഫിലെ ഒരു ചാപ്റ്റര്&zwj; മാത്രമായിരുന്നു അത്. എക്സും ആ ലൈഫും എനിക്കൊരു പാഠം മാത്രമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;യുകെ / കേരളം ?&lt;/strong&gt;&lt;/p&gt;&lt;p&gt;യുകെ എന്നല്ല, ദുബൈ ആയിക്കോട്ടെ, ഏത് സ്ഥലത്ത് പോയാലും എന്റെ റൂട്ട് എന്ന് പറയുന്നത് കേരളമാണ്. നാട്ടില്&zwj; നില്&zwj;ക്കുമ്പോള്&zwj; കിട്ടുന്ന ഒരു സന്തോഷവും സുഖവും സമാധാനവും വേറെ എവിടെ സെറ്റിൽ ചെയ്താലും കിട്ടുമെന്ന് തോന്നുന്നില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/i-like-to-make-sex-education-videos-says-asla-marley-hila-articleshow-okk6yd1"/>
        </item>
        <item>
            <title><![CDATA[ഒരു കോടിയിലധികം സബ്സ്ക്രൈബേഴ്സ്, വരുമാനത്തിലും മുമ്പില്‍; പുത്തന്‍ സന്തോഷം പങ്കുവച്ച് മനീഷും സെൻശ്രീയും]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-youtubers-maneesh-vishnu-and-sensree-articleshow-q0wkqgt</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-youtubers-maneesh-vishnu-and-sensree-articleshow-q0wkqgt</guid>
            <pubDate>Sat, 03 Jan 2026 14:57:34 +0530</pubDate>
            <description><![CDATA[&lt;p&gt;'മനീഷ് വിഷ്ണു' എന്ന ഇവരുടെ യൂട്യൂബ് ചാനലിന് ഒരു കോടിയിലധികം സബ്സ്ക്രൈബേഴ്സുണ്ട്. മനീഷുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke1k6ddyqge0szf114s9ewr9,imgname-598061364-878019391594709-9219513547699286069-n-1767432730046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേരളത്തിലെ നാലാമത്തെ ഡയമണ്ട് പ്ലേ ബട്ടൺ കിട്ടിയ മനീഷ് - സെൻശ്രീ ദമ്പതികള്&zwj;ക്ക് വീഡിയോ ക്രിയേഷന്&zwj; ഒരു പാഷന്&zwj; മാത്രമല്ല, അവരുടെ ജീവിതവും കൂടിയാണ്. 'മനീഷ് വിഷ്ണു' എന്ന ഇവരുടെ യൂട്യൂബ് ചാനലിന് ഒരു കോടിയിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് ഇരുവരും. മകന് കൂട്ടായി മറ്റൊരാൾ കൂടി നമ്മുടെ ജീവിതത്തിലേക്ക് എത്തുന്നു എന്നാണ് മനീഷും സെൻശ്രീയും പറയുന്നത്. മനീഷുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;യൂട്യൂബിലേക്ക് എത്തിയത്&lt;/strong&gt;&lt;/p&gt;&lt;p&gt;2015 മുതല്&zwj; ഞാന്&zwj; ഫേസ്ബുക്കില്&zwj; സജ്ജീവമായിരുന്നു. പിന്നീട് ഇന്&zwj;സ്റ്റഗ്രാം തുടങ്ങി. അതുവഴിയാണ് സെൻശ്രീയെ പരിചയപ്പെട്ടത്. നല്ല സുഹൃത്തുക്കളായി, പിന്നീട് അത് പ്രണയമായി, വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരുമായി. സെൻശ്രീയാണ് നമ്മുടെ കണ്ടെന്&zwj;റ് ക്രിയേഷന്&zwj; യാത്രക്ക് തുടക്കം കുറിക്കുന്നത് എന്ന് വേണമെങ്കില്&zwj; പറയാം. വിവാഹത്തിന് മുമ്പ് തന്നെ അവള്&zwj; യൂട്യൂബ് ചാനല്&zwj; തുടങ്ങുകയും വ്ലോഗിംഗ് തുടങ്ങുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷമാണ് ഞാന്&zwj; മനീഷ് വിഷ്ണു എന്ന പേരിലുള്ള എന്&zwj;റെ ചാനല്&zwj; തുടങ്ങുന്നത്. കൊവിഡ് കാലത്തായിരുന്നു അത്. വീഡിയോ തുടങ്ങിയ സമയത്തുതന്നെ നല്ല അഭിപ്രായങ്ങള്&zwj; കിട്ടിത്തുടങ്ങി. ആദ്യം ഷോർട്സ് ആയിരുന്നു ചെയ്തിരുന്നത്. പിന്നെ ലോങ് വീഡിയോസിലേക്ക് എത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;സെൻശ്രീയുടെ കഠിനാധ്വാനം&lt;/strong&gt;&lt;/p&gt;&lt;p&gt;സെന്&zwj;ശ്രീയുടെ കഠിനാധ്വാനത്തിന്&zwj;റെ ഫലമാണ് ഇന്ന് ഞങ്ങള്&zwj; ഈ നിലയില്&zwj; എത്താന്&zwj; കാരണം. അവൾ ഗർഭിണി ആയിരുന്ന സമയത്തുപോലും അത്രയും കഷ്ടപെട്ടിട്ടുണ്ട്. ഒരു ദിവസം പോലും വീഡിയോ ചെയ്യുന്നത് മുടക്കിയിട്ടില്ല. എത്ര ശാരീരിക ബുദ്ധിമുട്ടുകള്&zwj; ഉണ്ടെങ്കിലും വീഡിയോ എടുക്കാന്&zwj; മുന്നില്&zwj; നിന്നതും അവളാണ്. അമ്മയെ വീഡിയോയിലേക്ക് കൊണ്ടുവന്നതും സെന്&zwj;ശ്രീ തന്നെയാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അമ്മയുടെ വരവ്&lt;/strong&gt;&lt;/p&gt;&lt;p&gt;അമ്മ കൂടി വീഡിയോയില്&zwj; വന്നതിന് ശേഷമാണ് ശരിക്കും അക്കൗഡ് റീച്ച് ആയതെന്ന് പറയാം. അമ്മയ്ക്ക് ആദ്യം ഒരു മടിയുണ്ടായിരുന്നു. പക്ഷേ ഇപ്പോള്&zwj; അമ്മ വളരെ സിമ്പിൾ ആയിട്ട് ചെയ്യുന്നുണ്ട്. അതിന്&zwj;റെ പിന്നിലും സെന്&zwj;ശ്രീ തന്നെയാണ്. ഞങ്ങൾ മൂന്നുപേരുടെയും കോംമ്പോ ആളുകൾ ഇഷ്ടപെട്ടുതുടങ്ങി. അമ്മയായിട്ടുള്ള വീഡിയോകളില്&zwj; ഞാൻ അങ്ങനെ നെഗറ്റീവ് കമന്&zwj;റുകള്&zwj; കണ്ടിട്ടേയില്ല. അങ്ങനെ അമ്മയ്ക്ക് പ്രാധാന്യം കൊടുത്ത കണ്ടെന്റുകൾ ഒരുപാട് ഞങ്ങള്&zwj; ചെയ്തു. അതെല്ലാം വര്&zwj;ക്കായി. പിന്നെ ഒരിക്കല്&zwj; പോലും വ്യൂസ് ഇല്ല എന്നതിന്റെ പേരിൽ വീഡിയോ ഇടാതെ ഇരുന്നിട്ടേയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും ഈ ഒരു നിലയിൽ നമുക്ക് എത്താൻ സാധിക്കുമായിരുന്നില്ല. ഞങ്ങള്&zwj; തുടര്&zwj;ച്ചയായി വീഡിയോകള്&zwj; ചെയ്തു കൊണ്ടിരുന്നു. ഇപ്പോഴും ദിവസവും ഒരു വീഡിയോ എങ്കിലും ചെയ്യും.&lt;/p&gt;&lt;p&gt;&lt;strong&gt;ഫാമിലി കണ്ടെന്&zwj;റുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഫാമിലി കണ്ടെന്റുകളാണ് കൂടുതലും ചെയ്യുന്നത്. വ്ലോഗിംഗ് അങ്ങനെ എപ്പോഴും ചെയ്യാറില്ല. എന്തെങ്കിലും വിശേഷ ദിവസം മാത്രമാണ് ലോങ് വീഡിയോ ചെയ്യുന്നത്. പശ്ചാത്തല സംഗീതമൊക്കെ കൊടുത്ത് ഷോർട്സാണ് ഇപ്പോള്&zwj; കൂടുതലും ചെയ്യുന്നത്. അത്തരത്തില്&zwj; മ്യൂസിക് ഉപയോഗിച്ചുള്ള വീഡിയോകള്&zwj; ചെയ്തത് കൊണ്ടാണ് മറ്റ് ഭാഷകളില്&zwj; നിന്നുള്ള സബ്സ്ക്രൈബേഴ്സിനെയും ഞങ്ങള്&zwj;ക്ക് കിട്ടിയത്. നമ്മുടെ ജീവിതത്തില്&zwj; നടക്കുന്ന കാര്യങ്ങളും, നമ്മുക്ക് ചുറ്റുമുള്ള കാര്യങ്ങളുമൊക്കെ തന്നെയാണ് കണ്ടെന്&zwj;റ് ആക്കുന്നത്. ചിലപ്പോള്&zwj; അമ്മയുടെ കുക്കിംഗ് നടക്കുന്ന സമയത്താണെങ്കില്&zwj; അത് വെച്ച് ഒരു കണ്ടെന്&zwj;റ് ചെയ്യും. കണ്ടെന്&zwj;റിന് വേണ്ടി ഓരോന്ന് ചെയ്യുന്നതിനെക്കാള്&zwj; ശരിക്കും ചെയ്യുന്ന കാര്യങ്ങള്&zwj; തന്നെ കണ്ടെന്&zwj;റ് ആക്കാനാണ് ശ്രമിക്കാറുള്ളത്. സ്പെഷ്യൽ മൊമെന്റ്സ് മാത്രമേ നമ്മൾ വ്ലോഗ് ചെയ്യാറുള്ളൂ. ഇപ്പോള്&zwj; കുറച്ച് ദിവസം മുമ്പ് രണ്ടാമത്തെ പ്രെഗ്നൻസി റിവീല്&zwj; ചെയ്യുന്ന വീഡിയോ ചെയ്തിരുന്നു. ഇനി അത്തരത്തില്&zwj; വളകാപ്പ് പോലെയുള്ള സംഭവങ്ങള്&zwj; വ്ലോഗ് ചെയ്യാന്&zwj; സാധ്യതയുണ്ട്. മകനെ വീഡിയോയില്&zwj; വരാന്&zwj; നിർബന്ധിക്കാറില്ല. അവന് മൂഡ് ഇല്ലെങ്കില്&zwj; ചെയ്യിപ്പിക്കേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. ചിലപ്പോഴൊക്കെ അവന്&zwj; തന്നെ പറയും വാ നമുക്ക് വീഡിയോ ചെയ്യാമെന്ന്. പുതിയ ഒരാള്&zwj; കൂടി ജീവിതത്തിലേക്ക് വരുന്നതിന്&zwj;റെ സന്തോഷത്തിലാണ് അവന്&zwj;.&lt;/p&gt;&lt;p&gt;&lt;strong&gt;നെഗറ്റീവ് കമന്&zwj;റുകളില്ല&lt;/strong&gt;&lt;/p&gt;&lt;p&gt;നെഗറ്റീവ് കമന്&zwj;റുകള്&zwj; ഞങ്ങള്&zwj;ക്ക് കുറവാണ് എന്ന് തന്നെ പറയാം. ആദ്യമൊക്കെ നെഗറ്റീവ് കമന്&zwj;റുകള്&zwj; കണുന്നത് സെൻശ്രീക്ക് സങ്കടമായിരുന്നു. ഇപ്പോള്&zwj; അങ്ങനെ നെഗറ്റീവ് കമന്&zwj;റുകള്&zwj; ഇല്ല എന്നു തന്നെ പറയാം.&lt;/p&gt;&lt;p&gt;&lt;strong&gt;1.7 ബില്യൺ വ്യൂസുള്ള വീഡിയോ&lt;/strong&gt;&lt;/p&gt;&lt;p&gt;മകന്&zwj;റെ രണ്ടാമത്തെ പിറന്നാളിന് അമ്മ ഒരു സൈക്കിൾ വാങ്ങി കൊടുത്ത വീഡിയോ ശരിക്കും നടന്ന കാര്യമാണ്. അമ്മക്ക് ഗവൺമെന്&zwj;റില്&zwj; നിന്നും വരുന്ന പൈസ കൊണ്ട് സൈക്കിള്&zwj; വാങ്ങി കൊടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അത് അമ്മ എന്നോട് പറഞ്ഞപ്പോള്&zwj;, എന്നാല്&zwj; പിന്നെ അത് വീഡിയോ ചെയ്തേക്കാം എന്ന് കരുതി. അതില്&zwj; മോന്&zwj;റെ മുഖത്തെ സന്തോഷമൊക്കെ ശരിക്കുമുള്ളതാണ്. ഇന്ന് ആ വീഡിയോയ്ക്ക് 1.7 ബില്യൺ വ്യൂസ് ഉണ്ട്. എനിക്ക് തോന്നുന്നു ഇന്ത്യയിൽ തന്നെ ഒരു ബില്യൺ അടിച്ച ഒരു 10 ക്രിയേറ്റേഴ്സേ ഉണ്ടാവുകയുള്ളൂ. ഒരിക്കലും ആ വീഡിയോ ഇത്രയും വൈറലാകുമെന്ന് കരുതിയതല്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ഡയമണ്ട് പ്ലേ ബട്ടൺ കിട്ടിയത്&lt;/strong&gt;&lt;/p&gt;&lt;p&gt;കേരളത്തിലെ നാലാമത്തെ ഡയമണ്ട് പ്ലേ ബട്ടൺ കിട്ടിയത് ഞങ്ങള്&zwj;ക്കാണ്. അതൊക്കെ ഏറെ സന്തോഷത്തോടെ കാണുന്ന കാര്യമാണ്. നമുക്ക് എത്ര സബ്സ്ക്രൈബേർസ് ഉണ്ട് എന്നതിൽ അല്ല, നമുക്ക് കിട്ടുന്ന വ്യൂസ് അനുസരിച്ചാണ് പൈസ കിട്ടുന്നത്. പിന്നെ ഷോർട്ട് വീഡിയോസിന് ലോങ് വീഡിയോസ് ഇടുന്ന അത്രയും വരുമാനം കിട്ടില്ല. ഞങ്ങൾ ലോങ് വീഡിയോസ് ചെയ്യുന്നത് തന്നെ കുറവാണ്. ഷോർട്ട് വീഡിയോസ് ആണ് അധികവും ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവർ അതിനെ ആണ് കൂടുതൽ പ്രമോട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;വീട് വെച്ചു, കാര്&zwj; വാങ്ങി&lt;/strong&gt;&lt;/p&gt;&lt;p&gt;രണ്ട് വര്&zwj;ഷം മുമ്പ് വരെ ഞാൻ സിവിൽ എഞ്ചിനീയർ ആയിട്ട് വർക്ക് ചെയ്യുകയായിരുന്നു. ഏകദേശം ഒരു ആറ് കൊല്ലത്തോളം വർക്ക് ചെയ്തു. ജോലിയില്&zwj; നിന്നും ഇറങ്ങുന്ന സമയത്ത് 18000 രൂപ ആയിരുന്നു ശമ്പളം. അതില്&zwj; ആറായിരം രൂപ വാടകയ്ക്ക് വേണ്ടി കൊടുക്കണമായിരുന്നു. ഇന്ന് ഇപ്പോള്&zwj; ശരിക്കും നല്ലൊരു ജീവിതം തന്നെയാണ് നയിക്കുന്നത്. ഞങ്ങള്&zwj; വീട് വെച്ചു, കാര്&zwj; വാങ്ങി. എല്ലാം നൽകിയത് സോഷ്യൽമീഡിയ ആണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഞങ്ങൾ പ്രെഗ്നന്റാണ് !&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങൾ മൂന്നുപേർക്കും ഇടയിലേക്ക് ഒരാൾ കൂടി, നാലാമത് ഒരാൾ എത്തുന്നു. ഞങ്ങൾ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-youtubers-maneesh-vishnu-and-sensree-articleshow-q0wkqgt"/>
        </item>
        <item>
            <title><![CDATA['ഉറങ്ങുമ്പോൾ കാലിനു മുകളില്‍ കയറി നില്‍ക്കും, കഞ്ഞിക്കലത്തില്‍ മൂത്രം ഒഴിക്കും'; അച്ഛന്‍റെ ക്രൂരമായ ഉപദ്രവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഗ്ലാമി ഗംഗ]]></title>
            <link>https://www.asianetnews.com/special-entertainment/interview-of-glamy-ganga-where-she-openup-about-father-articleshow-q5dk4k2</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/interview-of-glamy-ganga-where-she-openup-about-father-articleshow-q5dk4k2</guid>
            <pubDate>Sat, 24 Jan 2026 17:07:05 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ന് ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിന് 14.7 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. വിവാഹിതയാകാന്&zwj; പോകുന്നതിന്&zwj;റെ സന്തോഷത്തിലാണ് ഗംഗ ഇപ്പോള്&zwj;. ഗംഗയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfqwygdpmc4qtysk0098fvf0,imgname-619907038-1672946283504449-1875700513093541415-n-1769254896054.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യൽ മീഡിയയിലെ സജീവ ബ്യൂട്ടി കണ്ടെന്റ് വ്ലോഗറാണ് ഗ്ലാമി ഗംഗ. ചെറുപ്പം മുതല്&zwj; അച്ഛന്&zwj;റെ ക്രൂരമായ ഉപദ്രവങ്ങള്&zwj;ക്ക് ഇരയായിരുന്നു ഗംഗയും അമ്മയും സഹോദരിയും. ധരിക്കാന്&zwj; വസ്ത്രമോ, ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതിരുന്ന കാലം. സഹികെട്ട് അമ്മയും മക്കളും പടിയിറങ്ങി, ആദ്യം അമ്മാവനൊപ്പം കുടുംബ വീട്ടിലായി താമസം. അവിടെ വച്ചാണ് ഗംഗ യൂട്യൂബ് ചാനല്&zwj; ആരംഭിക്കുന്നത്. പിന്നീട് പല വാടക വീടുകളിലുമായിരുന്നു ജീവിതം. ഒടുവില്&zwj; യൂട്യൂബ് വരുമാനം കൊണ്ട് സ്വന്തമായൊരു വീടും ഗംഗ സ്വന്തമാക്കി.&amp;nbsp;&lt;/p&gt;&lt;p&gt;ഇന്ന് ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിന് 14.7 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. വിവാഹിതയാകാന്&zwj; പോകുന്നതിന്&zwj;റെ സന്തോഷത്തിലാണ് ഗംഗ ഇപ്പോള്&zwj;. ഗംഗയുമായി&lt;strong&gt; ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj;&lt;/strong&gt; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;തുടക്കം കൊവിഡ് കാലത്ത്&lt;/strong&gt;&lt;/p&gt;&lt;p&gt;കൊവിഡ് കാലത്ത് ടിക് ടോക്കിലൂടെയാണ് തുടക്കം. എനിക്ക് ഇങ്ങനെ ക്യാമറയുടെ മുമ്പിലൊക്കെ ഇരുന്ന് സംസാരിക്കാന്&zwj; ഇഷ്ടമാണ്. അങ്ങനെയാണ് ബ്യൂട്ടി, ഫാഷൻ കണ്ടെന്&zwj;റുകള്&zwj; യൂട്യൂബിലൂടെ ചെയ്യാന്&zwj; തുടങ്ങിയത്. ആദ്യമൊക്കെ കയ്യിലുണ്ടായിരുന്ന കുറച്ച് മേക്കപ്പ് പ്രോഡക്ട്സിന്&zwj;റെ റിവ്യൂ ചെയ്യുമായിരുന്നു. അതുപോലെ എനിക്കറിയാവുന്ന കുറച്ച് സ്കിന്&zwj; കെയര്&zwj;, ബ്യൂട്ടി ടിപ്സൊക്കെ ചെയ്യുമായിരുന്നു. ഞാന്&zwj; മൂടി കിടക്കാന്&zwj; ഉപയോഗിച്ചിരുന്ന ഒരു പുതപ്പിനെ ബാക്ക്ഡ്രോപ്പാക്കിയാണ് വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. കാരണം അന്ന് അമ്മയുടെ കുടുംബ വീട്ടിലായിരുന്നു താമസം. അവിടെ അങ്ങനെ വീഡിയോ ചെയ്യാന്&zwj; കൊള്ളാവുന്ന സ്ഥലമൊന്നും ഇല്ലായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഉറങ്ങുമ്പോൾ കാലിനു മുകളിൽ കയറി നിൽക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;ചെറുപ്പം മുതല്&zwj; അച്ഛന്&zwj;റെ ക്രൂരമായ ഉപദ്രവങ്ങള്&zwj;ക്ക് ഇരയായിരുന്നു അമ്മയും ഞാനും സഹോദരിയും. മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു. കേട്ടാല്&zwj; അറക്കുന്ന ചീത്ത വിളി കേട്ടാണ് ഞങ്ങള്&zwj; വളര്&zwj;ന്നത്. ധരിക്കാന്&zwj; വസ്ത്രമോ, വിശപ്പ് മാറ്റാന്&zwj; ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതിരുന്ന കാലം ഞങ്ങള്&zwj;ക്കുണ്ടായിരുന്നു. ഭക്ഷണം വച്ചാൽ അതുപോലും അച്ഛന്&zwj; എടുത്തു പുറത്തേക്ക് എറിയും. അടുപ്പിൽ ചോറ് ഇരിക്കുന്നത് കണ്ടാൽ കലത്തോടെ മുറ്റത്തേക്ക് എറിയും. കഞ്ഞിക്കലത്തിൽ മൂത്രം വരെ ഒഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാതെയും വെള്ളം പോലും കുടിക്കാതെയും സ്കൂളില്&zwj; പോയ ദിവസങ്ങള്&zwj; ഉണ്ടായിരുന്നു. പലപ്പോഴും സുഹൃത്തുക്കളാണ് ഞങ്ങള്&zwj;ക്കുള്ള ഭക്ഷണം കൊണ്ടുവന്നിരുന്നത്.&lt;/p&gt;&lt;p&gt;ഇരുട്ടിൽ അച്ഛൻ കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചതും, കാട്ടിലൂടെ ഓടി രക്ഷപ്പെട്ടതും ഒന്നും ഒരിക്കലും മറക്കില്ല. ഉറങ്ങുമ്പോൾ കാലിനു മുകളിൽ കയറി നിൽക്കും, കമ്പ് വെട്ടി അടിക്കുമായിരുന്നു. ഒരിക്കല്&zwj; തൂങ്ങിചാകാന്&zwj; കുരുക്കിട്ടു തന്നിട്ട് എന്നോട് മരിക്കാന്&zwj; പറഞ്ഞു. എന്&zwj;റെ ഒരു പതിനഞ്ച് വയസ്സിന് ശേഷം ഞാൻ അച്ഛാന്ന് വിളിച്ചിട്ടില്ല. ഞങ്ങളുടെ പുസ്തകങ്ങള്&zwj; വരെ കത്തിച്ചിട്ടുണ്ട്, പഠിക്കാന്&zwj; പോലും സമ്മതിക്കില്ലായിരുന്നു. നാട്ടുകാർക്കും അയൽക്കാർക്കും അറിയാം പുള്ളി ഇങ്ങനെയാണെന്നുള്ളത്. പീഡനം സഹിക്കാൻ പറ്റാതെയാണ് അമ്മയ്ക്കൊപ്പം ഞങ്ങള്&zwj; വീട് വിട്ടിറങ്ങിയത്. ഇപ്പോഴും പെപ്പർ സ്പ്രേയുമായാണ് ഞങ്ങള്&zwj; നടക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ചെറുപ്പത്തിലുണ്ടായ 'ട്രോമ'&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്കൊരു ഏഴ്- എട്ട് വയസുള്ളപ്പോള്&zwj; അച്ഛന്&zwj;റെ ഒരു ബന്ധു തന്നെ എന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. ആ ട്രോമയില്&zwj; നിന്നും ഞാന്&zwj; ഇപ്പോഴും കരകയറിയിട്ടില്ല. രാത്രി ഉറങ്ങാൻ കിടക്കുമ്പോള്&zwj; ഒരു നിഴല്&zwj; അടുത്തുകൂടി പോയാല്&zwj; പോലും ഞാന്&zwj; പേടിക്കാറുണ്ട്. എന്നെ ആരോ കയറി പിടിക്കാൻ വരുന്നുവെന്നും അല്ലെങ്കിൽ എന്നെ ആരോ അബ്യൂസ് ചെയ്യാൻ വരുന്നുവെന്നും കരുതി ഞാൻ പേടിച്ചു നിലവിളിക്കും. എനിക്ക് ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് തുറന്നു പറയാന്&zwj; പോലുമുള്ള സാഹചര്യം അന്ന് എന്&zwj;റെ വീട്ടില്&zwj; ഉണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ഏറ്റവും വലിയ സമ്പാദ്യം യൂട്യൂബും ഈ പ്രൊഫഷനും&lt;/strong&gt;&lt;/p&gt;&lt;p&gt;സ്വന്തമായി വരുമാനം വേണമെന്ന് പണ്ടുമുതലേ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ യൂട്യൂബില്&zwj; നിന്നാകും ഇങ്ങനെ വരുമാനം കിട്ടുക എന്ന് കരുതിയിരുന്നില്ല. വരുമാനം കിട്ടുമെന്ന് പോലും അറിയാത്ത സമയത്താണ് യൂട്യൂബ് ചാനല്&zwj; തുടങ്ങിയത്. ഒരു ഇഷ്ടത്തിന്&zwj;റെ പുറത്ത് തുടങ്ങിയതാണ്. ഇപ്പോള്&zwj; ഇതാണ് എന്&zwj;റെ പ്രൊഫഷന്&zwj;.&lt;/p&gt;&lt;p&gt;&lt;strong&gt;വീട് ഒരു സ്വപ്നമായിരുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;കയറി കിടക്കാന്&zwj; ഒരു വീട് എന്നത് സ്വപ്നമായിരുന്നു. ഞാന്&zwj; സ്വന്തമായൊരു വീട് വെച്ചിട്ട് ഈ ഫെബ്രുവരി ആകുമ്പോൾ ഒരു വർഷം തികയും. ഞാൻ ഭയങ്കര ഡൗൺ ആയിട്ടിരിക്കുമ്പോള്&zwj; പുറത്തുനിന്നും വീട്ടിലേക്ക് നോക്കുമ്പോള്&zwj; ഇത് ഞാൻ വെച്ചതാണല്ലോ എന്ന ഫീല്&zwj; വരുമ്പോള്&zwj; സന്തോഷവും അഭിമാനവും തോന്നാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;വിവാഹം ഈ വർഷം&lt;/strong&gt;&lt;/p&gt;&lt;p&gt;വിവാഹം ഈ വർഷം ഉണ്ടാകും. എനിക്ക് കഴിഞ്ഞ മൂന്ന് വര്&zwj;ഷമായി അറിയാവുന്ന എന്&zwj;റെ ഒരു സുഹൃത്തിനെയാണ് വിവാഹം കഴിക്കുന്നത്. എന്നെയും എന്&zwj;റെ കുടുംബത്തെയും നന്നായി അറിയാവുന്നയാളാണ്. പുള്ളിയുടെ ഫാമിലിക്കും അറിയാം. അവരും നമ്മളെ പോലെ ഒരു മിഡിൽ ക്ലാസ് ഫാമിലി ആണ്. പുള്ളി എഡിറ്ററാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സ്നേഹിച്ചാൽ അന്ധമായി വിശ്വസിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;റിലേഷൻഷിപ്പ് ബ്രേക്കപ്പായത് എന്നെ ശരിക്കും തളര്&zwj;ത്തി, പുള്ളി എന്നെ അത്യാവശ്യം നല്ല രീതിക്ക് തന്നെ പറ്റിച്ചു. ഞാൻ വളരെ വൈകിയാണ് കാര്യങ്ങള്&zwj; അറിഞ്ഞത്. എന്&zwj;റെ ഒര പ്രശ്നവും അതാണ്, ഞാൻ ഒരാളെ സ്നേഹിച്ചാൽ അന്ധമായി അവരെ വിശ്വസിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;ഗെറ്റ് റെഡി വിത്ത് മീ&lt;/strong&gt;&lt;/p&gt;&lt;p&gt;കണ്ടെന്&zwj;റ് ക്രിയേഷനെ കുറിച്ച് ചോദിച്ചാല്&zwj;, ഷോര്&zwj;ട്സുകളാണ് ഇപ്പോള്&zwj; കൂടുതലും വര്&zwj;ക്കാകുന്നത്. ബ്യൂട്ടി ടിപ്സ് ആണെങ്കിലും ഗെറ്റ് റെഡി വിത്ത് മീ ആണെങ്കിലും ഷോർട്സ് വഴി ആണെങ്കില്&zwj; റീച്ചാകും. ലോങ് വീഡിയോകള്&zwj; ചിലതൊക്കെ വര്&zwj;ക്ക് ആകാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;തിരുവനന്തപുരം സ്ലാങ്&lt;/strong&gt;&lt;/p&gt;&lt;p&gt;തിരുവനന്തപുരം സ്ലാങ് എനിക്ക് ഒരു ഐഡന്&zwj;റിറ്റി തന്നുവെന്നേ ഞാന്&zwj; പറയൂ. എനിക്ക് മറ്റൊരാളായി സംസാരിക്കാന്&zwj; അറിയില്ല. എനിക്ക് ഞാനായി മാത്രമേ സംസാരിക്കാന്&zwj; പറ്റുകയുള്ളൂ. അതുകൊണ്ടു തന്നെയാണ് എന്നിക്ക് ഇത്രയും പിന്തുണ ലഭിച്ചത് എന്നാണ് ഞാന്&zwj; വിശ്വസിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഗ്ലൂട്ടാത്തയോൺ, ബോട്ടോക്സ്, ഫില്ലേഴ്സ്?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇതൊന്നും ഞാന്&zwj; ചെയ്തിട്ടില്ല. സ്കിന്&zwj; കെയര്&zwj; ചെയ്യാന്&zwj; തുടങ്ങിയിട്ടുണ്ട്, ഡോക്ടര്&zwj;മാര്&zwj; നിര്&zwj;ദ്ദേശിക്കുന്ന സപ്ലിമെന്&zwj;റുകള്&zwj; എടുക്കാറുണ്ട്. അതൊക്കെ ഞാന്&zwj; എന്&zwj;റെ ചാനലില്&zwj; പങ്കുവച്ചിട്ടുമുണ്ട്. അല്ലാതെ ഗ്ലൂട്ടാത്തയോൺ, ബോട്ടോക്സ്, ഫില്ലേഴ്സ് ഒന്നും ഞാന്&zwj; ചെയ്തിട്ടില്ല. ഭാവിയില്&zwj; അത്തരത്തില്&zwj; എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്&zwj;, അതും എന്&zwj;റെ ചാനലിലൂടെ തന്നെ അറിയിക്കുന്നതാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;നെഗറ്റീവ് കമന്&zwj;റുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്ക് നെഗറ്റീവ് കമന്&zwj;റുകള്&zwj; വരാറുണ്ട്. എന്നെ അറിയാവുന്നവര്&zwj; തന്നെ ഗ്രൂപ്പ് ആയിട്ടിരുന്ന് സൈബർ ബുള്ളിയിങ് ചെയ്തിട്ടുണ്ട്. ഞാൻ നന്നായിട്ടിരിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഞാൻ വളരെ സ്നേഹിച്ചിരുന്ന ആൾക്കാർ തന്നെ നെഗറ്റീവ് കമന്&zwj;റുകള്&zwj; ഇടാറുണ്ടായിരുന്നു. എന്റെ കമന്റ് ബോക്സിൽ മറ്റാരും സംസാരിക്കാത്ത കാര്യങ്ങൾ ഈ ആൾക്കാരൊക്കെ വന്ന് ഡിസ്കസ് ചെയ്യുന്നുണ്ടായിരുന്നു. അവരുടെയൊക്കെ വായില്&zwj; നിന്ന് തന്നെ ഇത് അറിഞ്ഞപ്പോള്&zwj; എനിക്കൊരു ഷോക്ക് ആയിരുന്നു. പിന്നെ ഞാൻ എപ്പോഴും വിചാരിക്കുന്നത് നമ്മൾ എപ്പോഴും ഒരു പരുന്തിനെ പോലെ ആയിരിക്കണം. പറ്റാവുന്ന അത്രയും ഉയരത്തില്&zwj; പറക്കണം. പിന്നെ നമ്മുക്ക് താഴെ നിന്ന് ആര് എന്തു പറഞ്ഞാലും അത് നമ്മളെ ബാധിക്കില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ബോഡി ഷെയ്മിംഗ്&lt;/strong&gt;&lt;/p&gt;&lt;p&gt;ബോഡി ഷെയ്മിംഗ് അനുഭവങ്ങള്&zwj; എന്&zwj;റെ എക്സില്&zwj; നിന്ന് തന്നെ അനുഭവിച്ച ഒരാളാണ് ഞാന്&zwj;. മെലിഞ്ഞിരിക്കുന്നതിന്&zwj;റെ പേരിലും മറ്റും ഒരുപാട് കളിയാക്കലുകള്&zwj; കേട്ടിട്ടുണ്ട്. ഒരു സമയത്ത് ഞാൻ എപ്പോഴും ഒരു ബാഗി ജീന്&zwj;സും ഓവർ സൈസ്ഡ് ടീഷർട്ടും മാത്രമേ ധരിക്കാറുണ്ടായിരുന്നോള്ളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;ഓൺ ബ്രാൻഡ് തുടങ്ങണം&lt;/strong&gt;&lt;/p&gt;&lt;p&gt;സ്വപ്നം സ്വന്തമായി ബിസിനസ് ചെയ്യണമെന്നതാണ്. ഇപ്പോള്&zwj; ഒരു ഓണ്&zwj;ലൈന്&zwj; ജ്വല്ലറി ബ്രാൻഡ് ഉണ്ട്, സഖി. അത് കുറച്ചുകൂടി വിപുലീകരിക്കണമെന്നുണ്ട്. അതുപോലെ ഒരു ഓൺ ബ്രാൻഡ് സ്റ്റാർട്ട് ചെയ്യണമെന്നുമുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/interview-of-glamy-ganga-where-she-openup-about-father-articleshow-q5dk4k2"/>
        </item>
        <item>
            <title><![CDATA['ഈ കുട്ടി മരിച്ചു പോയിരുന്നെങ്കിൽ'; ട്യൂബുകൾക്കിടയിലൂടെ ജീവശ്വാസം തേടിയ കുഞ്ഞിനെ ഇങ്ങനെ പറയണമായിരുന്നോ? സന്ദീപ് ചോദിക്കുന്നു]]></title>
            <link>https://www.asianetnews.com/special-entertainment/am-super-hero-youtuber-sandeep-about-negative-comments-articleshow-sdf7vxq</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/am-super-hero-youtuber-sandeep-about-negative-comments-articleshow-sdf7vxq</guid>
            <pubDate>Fri, 02 Jan 2026 16:55:57 +0530</pubDate>
            <description><![CDATA[&lt;p&gt;ഇവരുടെ 'ആം സൂപ്പർ ഹീറോ' എന്ന യൂട്യൂബ് ചാനലിന് 14 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. സന്ദീപുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdwfas7g7ct72hzkmhqbpp1r,imgname-fotojet--14--1767260906736.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും അഭിനേതാക്കളുമായ സന്ദീപിനെയും മേഘയെയും പ്രേക്ഷകർക്ക് സുപരിചിതരാണ്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശികളായ ദമ്പതികള്&zwj;ക്ക് ഈ അടുത്താണ് മകള്&zwj; പിറന്നത്. ഇവരുടെ 'ആം സൂപ്പർ ഹീറോ' എന്ന യൂട്യൂബ് ചാനലിന് 14 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. സന്ദീപുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ടെന്&zwj;റ് ക്രിയേഷന്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ ആദ്യം ഗവൺമെന്&zwj;റ് ജോലിക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഹൃത്തുക്കള്&zwj; ടിക് ടോക് ഉപയോഗിക്കുന്ന കണ്ടിട്ട് വെറുതെ ഒരു തമാശക്കാണ് ഞാനും തുടങ്ങിയത്. ലിപ്&zwnj;സിങ്ക് വീഡിയോകളാണ് തുടക്കത്തില്&zwj; ചെയ്തിരുന്നത്. ലൈക്കുകളൊക്കെ കിട്ടുന്ന കണ്ടപ്പോള്&zwj; സംഭവം ഇഷ്ടപ്പെട്ടു. പിന്നീട് ഓൺ വോയിസ് വീഡിയോകള്&zwj; ചെയ്യാന്&zwj; തുടങ്ങി. പിഎസ്സി കോച്ചിങ്ങിന് പോകുന്ന സമയത്തായിരുന്നു ഈ പരിപാടികളൊക്കെ. പിന്നീട് കൊവിഡ് കാലത്താണ് ശരിക്കും കണ്ടെന്&zwj;റ് ക്രിയേഷന്&zwj; എന്ന സംഭവത്തിലേയ്ക്ക് തിരിയുന്നത്. സുഹൃത്തുക്കള്&zwj;ക്കൊപ്പം തന്നെയായിരുന്നു തുടക്കം.&lt;/p&gt;&lt;p&gt;&lt;strong&gt;കോമഡി കണ്ടെന്&zwj;റുകള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ലൈഫിൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ തന്നെയാണ് കണ്ടെന്&zwj;റുകളാക്കുന്നത്. ഒരു ഐഡിയ കിട്ടുമ്പോള്&zwj; സുഹൃത്തുക്കളുമായി ചര്&zwj;ച്ച ചെയ്യും, മേഘയോടും പറയും, അങ്ങനെ ചെയ്യും. ചില കണ്ടെന്&zwj;റുകള്&zwj; മേഘയില്&zwj; നിന്ന് തന്നെ കിട്ടും. സ്ക്രിപ്റ്റ് എഴുതാനും മേഘ സഹായിക്കും. പ്രത്യേകിച്ച് പ്രൊമോഷൻസിന് സ്ക്രിപ്റ്റ് കൃത്യമായി എഴുതി തന്നെയാണ് ചെയ്യുന്നത്. ഞങ്ങള്&zwj; കോമഡി കണ്ടെന്&zwj;റുകളാണ് കൂടുതലും ചെയ്യുന്നത്. ഓണ്&zwj; വോയിസ് ഷോര്&zwj;ട്സുകളായാണ് കൂടുതലും ചെയ്യുന്നതും. പിന്നെ ഇടയ്ക്ക് ലൈഫ് സ്റ്റൈല്&zwj; വ്ലോഗിംങും ചെയ്യാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;'ആം സൂപ്പർ ഹീറോ'&lt;/strong&gt;&lt;/p&gt;&lt;p&gt;പഠിച്ചിരുന്ന സമയത്ത് ഞാൻ എപ്പോഴും മോട്ടിവേഷൻ കേൾക്കുന്ന ഒരാളായിരുന്നു. അങ്ങനെ ഞാന്&zwj; എന്നെ തന്നെ മോട്ടിവേറ്റ് ചെയ്യാന്&zwj; വേണ്ടിയാണ് 'ആം സൂപ്പർ ഹീറോ' എന്ന പേര് ഇന്&zwj;സ്റ്റഗ്രാമിലും യൂട്യൂബിലും കൊടുത്തത്.&lt;/p&gt;&lt;p&gt;&lt;strong&gt;തൂലിക ഞങ്ങളുടെ മാലാഖ കുട്ടി&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നു. ഒരു കുഞ്ഞ് വേണമെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. ഗര്&zwj;ഭകാലത്ത് ഒന്നും മേഘക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു. ഡെലിവെറിയുടെ ദിവസം വരെ എല്ലാം നോർമൽ ആയിരുന്നു. പക്ഷേ 130 ഉണ്ടായിരുന്ന കുട്ടിയുടെ ഹാർട്ട് ബീറ്റ്&zwnj; അമ്പതിലേക്ക് താഴ്ന്നത് പെട്ടെന്നായിരുന്നു, അങ്ങനെ സിസേറിയൻ ചെയ്യേണ്ടി വന്നു. രാവിലെ മുതല്&zwj; വേദന വരാനുള്ള മരുന്നുകള്&zwj; കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ പെട്ടെന്നായിരുന്നു കുഞ്ഞിന്&zwj;റെ ഹാര്&zwj;ട്ട് ബീറ്റ് കുറഞ്ഞും സിസേറിയൻ ചെയ്യേണ്ടി വന്നതും. കുഞ്ഞിനെ പുറത്തെടുത്തിട്ടും കുഞ്ഞ് കരഞ്ഞില്ല. കുഞ്ഞ് മരിച്ചുവെന്നാണ് ആദ്യം അവര്&zwj; കരുതിയത്. മേഘയെ പുറത്തു കൊണ്ടു വന്നപ്പോള്&zwj; അവളും പറഞ്ഞു കൊച്ചിന്റെ കരച്ചിൽ കേട്ടില്ല എന്ന്. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതല്&zwj; ടെൻഷൻ അടിച്ച ദിവസമായിരുന്നു അത്. എൻഐസിയുവിലേക്ക് കുഞ്ഞിനെ ആദ്യമേ മാറ്റി. അര മണിക്കൂര്&zwj; കഴിഞ്ഞിട്ടും കുഞ്ഞ് കരയുന്നില്ല. ഡോക്ടര്&zwj;മാരും നേഴ്സുമാരും എന്&zwj;റെ മുഖത്ത് നോക്കുന്നില്ല, തമ്മില്&zwj; എന്തൊക്കെയോ മെഡിക്കല്&zwj; വാക്കുകള്&zwj; പറയുന്നുണ്ടായിരുന്നു. രണ്ടും മൂന്നും മണിക്കൂര്&zwj; കഴിഞ്ഞിട്ടും കുട്ടി കരയുന്നില്ല. ഭയങ്കര ടെൻഷൻ അടിച്ച മണിക്കൂറുകളായിരുന്നു അത്. കഴുത്തില്&zwj; പൊക്കിൾകൊടിയുടെ ഒരു ചെറിയ നോട്ട് ഉണ്ടായിരുന്നു. പക്ഷെ അത് ടൈറ്റ് അല്ലായിരുന്നു എന്നാണ് ഡോക്ടര്&zwj;മാര്&zwj; പറഞ്ഞത്. എൻഐസിയുവിൽ കയറി ഞാന്&zwj; കുഞ്ഞിനെ കണ്ടു. കുറേ ട്യൂബുകളൊക്കെ ഇട്ട് കിടക്കുകയാണ്. ഞാന്&zwj; തൊടുമ്പോള്&zwj; എന്&zwj;റെ കുഞ്ഞ് ഓക്കെയാകുമെന്ന് എന്&zwj;റെ മനസ് പറഞ്ഞു. അങ്ങനെ ഞാന്&zwj; തൊട്ടു. മോളുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു അമ്മ കാത്തിരിക്കുന്നു നീ തിരികെ വാ എന്ന്. ഒരു മണിക്കൂറിന് ശേഷം നഴ്സ് വിളിച്ചു പറഞ്ഞു കുഞ്ഞ് കരഞ്ഞുവെന്ന്. എനിക്ക് അപ്പോൾ തോന്നിയ സന്തോഷത്തിനു അതിരുകൾ ഇല്ല. പിന്നീട് മൂന്ന്- നാല് ദിവസം കൊണ്ട് ഞങ്ങളുടെ തൂലിക റിക്കവറായി.&lt;/p&gt;&lt;p&gt;&lt;strong&gt;'ഈ കുട്ടി മരിച്ചു പോയിരുന്നെങ്കിൽ...'&lt;/strong&gt;&lt;/p&gt;&lt;p&gt;വീഡിയോകള്&zwj; ചെയ്യാന്&zwj; തുടങ്ങിയ കാലം മുതലേ നല്ല കമന്&zwj;റുകള്&zwj;ക്കൊപ്പം നെഗറ്റീവ് കമന്&zwj;റുകളും ലഭിക്കാറുണ്ട്. പക്ഷേ ജനിച്ചു വീണ കുഞ്ഞിനെ പോലും വെറുതെ വിടാത്ത മനുഷ്യരുണ്ടെന്ന് മനസിലായത് ആ കമന്&zwj;റ് വായിച്ചപ്പോഴാണ്. 'ഈ കുട്ടി മരിച്ചു പോയിരുന്നെങ്കിൽ കൊള്ളാമായിരുന്നു അല്ലേ' എന്നായിരുന്നു ഒരാളുടെ കമന്&zwj;റ്. ഒന്നുമറിയാത്ത പാവം കുഞ്ഞ് എന്തു പിഴച്ചു? ഞാനോ എന്&zwj;റെ ഭാര്യയോ ഞങ്ങളുടെ കുഞ്ഞോ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. പിറന്നുവീണ മണിക്കൂറുകളിൽ ശ്വാസത്തിനു വേണ്ടി പിടഞ്ഞ, ട്യൂബുകൾക്കിടയിലൂടെ ജീവശ്വാസം തേടിയ ഞങ്ങളുടെ തൂലികയെ കുറിച്ച് ഇങ്ങനെ പറയണമായിരുന്നോ? എനിക്കും മേഘക്കും ഇത് ഒരിക്കലും സഹിക്കാനോ ക്ഷമിക്കാനോ കഴിയില്ല. ഇയാള്&zwj; തന്നെ മോളുടെ ഒരു വീഡിയോയ്ക്ക് താഴെ 'ഇത് മന്ദബുദ്ധി കുട്ടി ആണോ' എന്ന കമന്&zwj;റും ഇട്ടിട്ടുണ്ട്. നിഖില്&zwj; വിനു എന്നു പേരുള്ള ഫേക്ക് അക്കൗണ്ടിൽ നിന്നാണ് ഈ കമന്&zwj;റുകള്&zwj;. ഐപി അഡ്രസ് വഴി പൊലീസ് അന്വേഷണം നടത്തിയപ്പോൾ തിരുവനന്തപുരത്തുള്ള ഏതോ വിരുതനാണ് ഇതിനു പിന്നിലെന്ന് വ്യക്തമായി. എത്രയും പെട്ടെന്ന് തന്നെ അയാളെ പൊലീസ് കണ്ടുപിടിക്കും. 18 വയസ്സ് കഴിഞ്ഞ ഒരാൾ തന്നെ ആണെന്നുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ അയാളെ പബ്ലിക്കിൽ കൊണ്ടുവരും. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്താൽ കണ്ടുപിടിക്കാൻ പറ്റത്തില്ല എന്ന ധാരണ പലര്&zwj;ക്കുമുണ്ട്. അത് മാറ്റി കൊടുക്കുക തന്നെ വേണം. മേഘ ഗര്&zwj;ഭിണിയായിരുന്നപ്പോഴും ഇത്തരം ചില കമന്&zwj;റുകള്&zwj; വന്നിട്ടുണ്ട്. 'നിങ്ങളുടെ കൊച്ച് മരിച്ചുപോട്ടെ', 'വികലാംഗ ആയിപ്പോട്ടെ' അങ്ങനെയൊക്കെ. മറ്റുള്ളവരുടെ സങ്കടത്തിലും സന്തോഷം കണ്ടെത്തുന്ന ഇത്തരം ആളുകളും സമൂഹത്തിലുണ്ടെന്ന് വ്യക്തമായി.&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/am-super-hero-youtuber-sandeep-about-negative-comments-articleshow-sdf7vxq"/>
        </item>
        <item>
            <title><![CDATA[കോടികള്‍ വാരാന്‍ 'പേട്രിയറ്റ്' ! മോഹൻലാൽ-മമ്മൂട്ടി കോമ്പോ ഒന്നിച്ച 25 സിനിമകൾ]]></title>
            <link>https://www.asianetnews.com/special-entertainment/actor-mammootty-and-mohanlal-compo-25-movie-list-patriot-articleshow-v55vukz</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/actor-mammootty-and-mohanlal-compo-25-movie-list-patriot-articleshow-v55vukz</guid>
            <pubDate>Sat, 14 Feb 2026 13:39:47 +0530</pubDate>
            <description><![CDATA[&lt;p&gt;മമ്മൂട്ടിയും മോഹന്&zwj;ലാലും ഒന്നിച്ചഭിനയിച്ച 25 സിനിമകളുടെ ലിസ്റ്റ്. പേട്രിയറ്റ് 2026 ഏപ്രിൽ 23ന് റിലീസ് ചെയ്യും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khdk5ekyyr5cycb06f2tac8j,imgname-628198805-2062088841250466-595119399766751260-n-1771056577150.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;റി&lt;/strong&gt;ലീസിനായി സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള ചിത്രമാണ് പേട്രിയറ്റ്. 18 വർഷത്തിന് ശേഷം മോളിവുഡിന്റെ സ്ട്രോങ് പില്ലേർസ് ആയ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് അതിന് പ്രധാന കാരണം. മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23ന് തിയറ്ററുകളിൽ എത്തും. കാത്തിരിപ്പുകൾ വിഫലമാകില്ലെന്ന സൂചനകൾ നൽകിയാണ് പടത്തിന്റെ ഓരോ അപ്ഡേറ്റുകളും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലും ആവേശത്തിലുമാണ് സിനിമാസ്വാദകർ. പേട്രിയറ്റ് ചർച്ചകൾ സജീവമാകുമ്പോൾ ഇതിന് മുൻപ് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം. ഇരുവരും അതിഥി റോളിൽ എത്തിയ സിനിമകൾ അടക്കം ഇക്കൂട്ടത്തിൽപ്പെടുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;അഹിംസ (1981)&lt;/strong&gt;&lt;/p&gt;&lt;p&gt;ഐ.വി ശശി സംവിധാനത്തിൽ 1981ൽ റിലീസ് ചെയ്ത ചിത്രമാണ് അംഹിംസ. ടി. ദാമോദര്&zwj; ആയിരുന്നു രചന. പൂര്&zwj;ണിമ ജയറാം, സീമ, മേനക എന്നിവര്&zwj; അഭിനയിച്ച ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് വെള്ളിത്തിരയിൽ എത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;പടയോട്ടം (1982)&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രേംനസീര്&zwj;, മധു അടക്കമുള്ള പഴയതലമുറ താരങ്ങൾക്കൊപ്പം മമ്മൂട്ടിയും മോഹന്&zwj;ലാലും അഭിനയിച്ച ചിത്രമാണ് പടയോട്ടം. അന്ന് ഇരുവരും പുതുമുഖ താരങ്ങളായിരുന്നു. നവോദയ അപ്പച്ചന്&zwj; നിര്&zwj;മ്മിച്ച ചിത്രം ജിജോ പുന്നൂസ് ആയിരുന്നു സംവിധാനം ചെയ്തത്.&lt;/p&gt;&lt;p&gt;&lt;strong&gt;വിസ (1983)&lt;/strong&gt;&lt;/p&gt;&lt;p&gt;ബാലു കിരിയത്തിന്റെ സംവിധാനത്തിൽ 1983ൽ റിലീസ് ചെയ്ത ചിത്രമാണ് വിസ. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ടി.ആര്&zwj; ഓമന, സത്താര്&zwj; എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;അസ്ത്രം (1983)&lt;/strong&gt;&lt;/p&gt;&lt;p&gt;പി.എന്&zwj; മേനോന്&zwj; സംവിധാനം ചെയ്ത ചിത്രമാണ് അസ്ത്രം. 1983ലായിരുന്നു റിലീസ്. മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ നെടുമുടി വേണു, ഭരത് ഗോപി, സുകുമാരി, ജഗതി ശ്രീകുമാര്&zwj; ശങ്കരാടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;നാണയം (1983)&lt;/strong&gt;&lt;/p&gt;&lt;p&gt;ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് നാണയം. മോഹന്&zwj; ലാല്&zwj;, മമ്മൂട്ടി, പൂര്&zwj;ണിമ ജയറാം, സീമ, മധു എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ.&lt;/p&gt;&lt;p&gt;&lt;strong&gt;ശേഷം കാഴ്ച്ചയില്&zwj; (1983)&lt;/strong&gt;&lt;/p&gt;&lt;p&gt;ബാലചന്ദ്രമേനോന്&zwj;റെ സംവിധാനത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് ശേഷം കാഴ്ചയിൽ. മേനകയും, ബാലചന്ദ്രമോനോനും മുഖ്യ വേഷങ്ങളിലെത്തിയിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഇനിയെങ്കിലും (1983)&lt;/strong&gt;&lt;/p&gt;&lt;p&gt;ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ഇനിയെങ്കിലും. ലാലിനും മമ്മൂട്ടിക്കുമൊപ്പം രതീഷ്, ലാലു അലക്&zwnj;സ്, സീമ റാണി പത്മിനി എന്നിവര്&zwj; മുഖ്യ വേഷത്തിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;ചങ്ങാത്തം (1983)&lt;/strong&gt;&lt;/p&gt;&lt;p&gt;ഭദ്രന്&zwj; സംവിധാനം ചെയ്ത ചിത്രമാണ് ചങ്ങാത്തം. മോഹന്&zwj;ലാലിനും മമ്മൂട്ടിക്കുമൊപ്പം മാധവിയും ക്യാപ്റ്റന്&zwj; രാജുവും ചിത്രത്തില്&zwj; അഭിനയിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;അതിരാത്രം (1984)&lt;/strong&gt;&lt;/p&gt;&lt;p&gt;ഐ.വി ശശി സംവിധാനം ചെയ്ത ചിത്രമാണ് അതിരാത്രം.. മോഹന്&zwj;ലാലും മമ്മൂട്ടിയും സീമയും മുഖ്യ വേഷങ്ങളില്&zwj; എത്തിയ ഈ ചിത്രം മോഹൻലാൽ- മമ്മൂട്ടി കൂട്ടുകെട്ടിലെ വലിയ വിജയ സിനിമകളിൽ ഒന്നായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ആള്&zwj;കൂട്ടത്തില്&zwj; തനിയെ (1984)&lt;/strong&gt;&lt;/p&gt;&lt;p&gt;എംടി വാസുദേവന്&zwj; നായരുടെ തിരക്കഥയില്&zwj; ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടിയും മോഹന്&zwj;ലാലും സീമയും മുഖ്യവേഷത്തില്&zwj; എത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;അടിയൊഴുക്കുകള്&zwj; (1984)&lt;/strong&gt;&lt;/p&gt;&lt;p&gt;ഐവി ശശിയാണ് അടിയൊഴുക്കുകള്&zwj; എന്ന ചിത്രത്തിന്റെ സംവിധാനം. എംടി വാസുദേവന്&zwj; നായരാണ് തിരക്കഥ. സീമ, ബാലന്&zwj; കെ നായര്&zwj;, വിന്&zwj;സന്റ്, റഹ്മാന്&zwj; എന്നിവരും മുഖ്യവേഷത്തിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;അറിയാത്ത വീഥികള്&zwj; (1984)&lt;/strong&gt;&lt;/p&gt;&lt;p&gt;കെ.എസ് സേതുമാധവന്&zwj; സംവിധാനം ചെയ്ത ചിത്രമാണ് അറിയാത്തവിഥികള്&zwj;. മോഹലാലിനും മമ്മൂട്ടിക്കുമൊപ്പം മധുവും റഹ്മാനും മുഖ്യവേഷങ്ങളിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;കണ്ടു കണ്ടറിഞ്ഞു (1985)&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രഭാകരന്&zwj; പുതൂര്&zwj;, എസ്.എന്&zwj; സ്വാമി എന്നിവരെഴുതി സാജന്&zwj; സംവിധാനം ചെയ്ത ചിത്രമാണിത്. മോഹന്&zwj;ലാലിനും മമ്മൂട്ടിക്കും പുറമെ റഹ്മാന്&zwj;, നദിയ മൊയ്തു. മേനക, ലാലു അലക്&zwnj;സ് ജലജ എന്നിവര്&zwj; പ്രധാന വേഷങ്ങളിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;അവിടത്തെപ്പോലെ ഇവിടെയും (1985)&lt;/strong&gt;&lt;/p&gt;&lt;p&gt;കെഎസ് സേതുമാധവന്&zwj; നിര്&zwj;മ്മിച്ച ചിത്രം. മമ്മൂട്ടിക്കും മോഹന്&zwj;ലാലിനുമൊപ്പം ശോഭനയും അടൂര്&zwj;ഭാസി, സോമന്&zwj;, സുകുമാരി, ഇന്നസെന്റ് എന്നിവരും കഥാപാത്രങ്ങളായെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;കരിമ്പിന്&zwj; പൂവിനക്കരെ (1985)&lt;/strong&gt;&lt;/p&gt;&lt;p&gt;പി പത്മനാഭന്&zwj; എഴുതി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് കരിമ്പിൻ പൂവിനക്കരെ. മമ്മൂട്ടിയാണ് പ്രധാന വേഷത്തില്&zwj; എത്തിയത്. ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു മോഹന്&zwj;ലാലിന് ഈ ചിത്രത്തില്&zwj;. സീമയായിരുന്നു നായിക.&lt;/p&gt;&lt;p&gt;&lt;strong&gt;കരിയിലക്കാറ്റു പോലെ (1986)&lt;/strong&gt;&lt;/p&gt;&lt;p&gt;സുധാകര്&zwj; മംഗളോധയത്തിന്റെ ശിശിരത്തില്&zwj; ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആധാരമാക്കി പി. പത്മരാജന്&zwj; എഴുതി, സംവിധാനം ചെയ്ത ചിത്രമാണിത്. മോഹന്&zwj;ലാലിനും മമ്മൂട്ടിക്കുമൊപ്പം റഹ്മാന്&zwj;, ശ്രീപ്രിയ, കാര്&zwj;ത്തിക, ജലജ എന്നിവര്&zwj; പ്രധാനവേഷങ്ങളിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;കാവേരി (1986)&lt;/strong&gt;&lt;/p&gt;&lt;p&gt;രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രം. മോഹന്&zwj;ലാല്&zwj;, മമ്മൂട്ടി, അടൂര്&zwj; ഭാസി എന്നിവര്&zwj; മുഖ്യ വേഷങ്ങളിലെത്തി. ദക്ഷിണാ മൂര്&zwj;ത്തിയും ഇളയരാജയുമാണ് ചിത്രത്തിലെ ഗാനങ്ങള്&zwj;ക്ക് ഈണം നല്&zwj;കിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;പൂമുഖപ്പടിയില്&zwj; നിന്നെയും കാത്ത് (1986)&lt;/strong&gt;&lt;/p&gt;&lt;p&gt;ഭദ്രന്&zwj; സംവിധാനം ചെയ്ത ചിത്രമാണ് പൂമുഖപ്പടിയില്&zwj; നിന്നെയും കാത്ത്. മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ശ്രീവിദ്യ റഹ്മാന്&zwj; എന്നിവരും പ്രധാന വേഷങ്ങളിലെത്തി. പ്രതിനായക വേഷത്തിലായിരുന്നു മോഹന്&zwj;ലാൽ. ഇളയരാജ ഈണം നല്&zwj;കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഗാന്ധി നഗര്&zwj; സെക്കന്റ് സട്രീറ്റ് (1986)&lt;/strong&gt;&lt;/p&gt;&lt;p&gt;മോഹന്&zwj;ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്&zwj; അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പര്&zwj; ഹിറ്റ് ചിത്രമാണിത്. മമ്മൂട്ടി അതിഥി വേഷത്തിലായിരുന്നു. സീമ, കാര്&zwj;ത്തിക, ഇന്നസെന്റ് ശ്രീനിവാസന്&zwj; തുടങ്ങി നിരവധി താരങ്ങള്&zwj; അണിനിരന്നിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;അടിമകള്&zwj; ഉടമകള്&zwj; (1987)&lt;/strong&gt;&lt;/p&gt;&lt;p&gt;ഐവി ശശി തന്നെ സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് അടിമകള്&zwj; ഉടമകള്&zwj;. മോഹൻലാല്&zwj; മമ്മൂട്ടി കൂട്ടുകെട്ടിലെ മറ്റൊരു ഹിറ്റായിരുന്നു ഇത്. സീമ ആയിരുന്നു നായിക.&lt;/p&gt;&lt;p&gt;&lt;strong&gt;നമ്പര്&zwj; 20 മദ്രാസ് മെയില്&zwj; (1990)&lt;/strong&gt;&lt;/p&gt;&lt;p&gt;മോഹന്&zwj;ലാല്&zwj;- മമ്മൂട്ടി കൂട്ടുകെട്ടില്&zwj; പിറന്ന സൂപ്പര്&zwj;ഹിറ്റ് ചിത്രമാണിത്. ജോഷി ആയിരുന്നു സംവിധാനം. സിനിമാ താരമായ മമ്മൂട്ടിയായി തന്നെയാണ് മമ്മൂട്ടി ചിത്രത്തില്&zwj; എത്തിയത്. സോമന്&zwj;, ജഗദീഷ്, മണിയന്&zwj; പിള്ള രാജു, സുചിത്ര, സുചിത്ര, ജയഭാരതി എന്നിവരും മുഖ്യ വേഷത്തിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;ഹരികൃഷ്ണന്&zwj;സ് (1998)&lt;/strong&gt;&lt;/p&gt;&lt;p&gt;വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്&zwj;ലാലും മമ്മൂട്ടിയും മുഴുനീള കഥാപാത്രങ്ങളായി എത്തിയ ചിത്രം. ഫാസിലാണ് സംവിധായകന്&zwj;. ബോളിവുഡ് നടി ജൂഹി ചവ്&zwnj;ലയായിരുന്നു നായിക. ഇന്നസെന്റ്, നെടുമുടിവേണു, ശാമിലി, കുഞ്ചാക്കോ ബോബന്&zwj; എന്നിവര്&zwj; പ്രധാന വേഷങ്ങളിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;നരസിംഹം (2000)&lt;/strong&gt;&lt;/p&gt;&lt;p&gt;രഞ്ജിതിന്റെ തിരക്കഥയില്&zwj; ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് നരസിംഹം. മലയാളത്തിലെ സൂപ്പര്&zwj; ഹിറ്റുകളിലൊന്നാണിത്. മമ്മൂട്ടി അതിഥി താരമായാണ് എത്തിയത്. തിലകന്&zwj;, കനക, ജഗതി, തുടങ്ങിയവര്&zwj; മുഖ്യവേഷങ്ങളിലെത്തി.&lt;/p&gt;&lt;p&gt;&lt;strong&gt;ട്വന്റി ട്വന്റി (2008)&lt;/strong&gt;&lt;/p&gt;&lt;p&gt;ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവര്&zwj; എഴുതി ജോഷി സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമാണ് ട്വന്റി ട്വന്റി. നടന്&zwj; ദിലീപ് ആയിരുന്നു ചിത്രത്തിന്റെ നിര്&zwj;മ്മാണവും വിതരണവും. താര നായകന്മാരായ മോഹന്&zwj;ലാലും മമ്മൂട്ടിയുമായിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്&zwj; മലയാള സിനിമയിലെ മിക്കതാരങ്ങളും ചെറുതും വലുതുമായ വേഷങ്ങള്&zwj; ഈ ചിത്രത്തില്&zwj; ചെയ്തു.&lt;/p&gt;&lt;p&gt;&lt;strong&gt;കടല്&zwj; കടന്നൊരു മാത്തുക്കുട്ടി (2013)&lt;/strong&gt;&lt;/p&gt;&lt;p&gt;മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് കടല്&zwj; കടന്നൊരു മാത്തുക്കുട്ടി. ഇതില്&zwj; അതിഥി വേഷത്തിലായിരുന്നു മോഹൻലാല്&zwj; എത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/actor-mammootty-and-mohanlal-compo-25-movie-list-patriot-articleshow-v55vukz"/>
        </item>
        <item>
            <title><![CDATA[മെയ്ഡ് ഇന്‍ മോളിവുഡ്! ഇന്ത്യന്‍ ബിഗ് സ്ക്രീന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന മലയാള സിനിമ]]></title>
            <link>https://www.asianetnews.com/special-entertainment/made-in-mollywood-malayalam-cinema-to-own-indian-big-screen-articleshow-wdlw55b</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/made-in-mollywood-malayalam-cinema-to-own-indian-big-screen-articleshow-wdlw55b</guid>
            <pubDate>Sun, 18 Jan 2026 13:17:02 +0530</pubDate>
            <description><![CDATA[&lt;p&gt;അഭിനേതാക്കള്&zwj;ക്കും സംവിധായകര്&zwj;ക്കും മറുഭാഷയില്&zwj; അവസരങ്ങള്&zwj; വര്&zwj;ധിച്ചതിനൊപ്പം മറുഭാഷയിലെ വന്&zwj;കിട നിര്&zwj;മ്മാണ കമ്പനികള്&zwj; മോളിവുഡിലേക്ക് എത്തുകയുമാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kf80bxzq8yxwpsbxqx6x760s,imgname-fotojet--47--1768721610743.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യന്&zwj; സിനിമയില്&zwj; മലയാള സിനിമയ്ക്ക് അന്നും ഇന്നും ഒരു സ്ഥാനമുണ്ട്. ഒരുകാലത്ത് ഏറ്റവും കലാമൂല്യമുള്ള സിനിമകള്&zwj; എത്തുന്നതും ദേശീയ പുരസ്കാരങ്ങളില്&zwj; ഏറ്റവുമധികം നേട്ടങ്ങള്&zwj; കൊയ്യുന്നതും മലയാളം, ബംഗാളി സിനിമകള്&zwj; ആയിരുന്നു. എന്നാല്&zwj; അത്രതന്നെ നിലവാരമുള്ള നമ്മുടെ മുഖ്യധാരാ സിനിമകളുടെ റീച്ച് തുലോം പരിമിതമായിരുന്നു. എന്നാല്&zwj; ഡിജിറ്റല്&zwj; സിനിമയുടെയും ഒടിടിയുടെയും മാറിയകാലത്ത് മലയാള സിനിമയുടെ ഗുണവും വ്യത്യാസവും എന്താണെന്ന് മറുഭാഷാ പ്രേക്ഷകരും തിരിച്ചറിയുന്ന ഘട്ടത്തിലാണ് ഇപ്പോള്&zwj;. ഒടിടിയില്&zwj; കണ്ട് കൈയടിച്ചിരുന്ന മറുഭാഷാ പ്രേക്ഷകരില്&zwj; ഒരു വിഭാഗം തിയറ്ററുകളില്&zwj; എത്തിയും ഇപ്പോള്&zwj; മലയാള സിനിമകള്&zwj; കാണുന്നത് ശീലമാക്കുന്നുണ്ട്. ഒപ്പം അഭിനേതാക്കള്&zwj;ക്ക് പുറമെ മലയാളം സംവിധായകര്&zwj;ക്കും മറ്റ് സാങ്കേതിക പ്രവര്&zwj;ത്തകര്&zwj;ക്കുമൊക്കെ മറുഭാഷകളില്&zwj; മികച്ച അവസരങ്ങള്&zwj; ലഭിക്കുകയും ചെയ്യുന്നു. മലയാള സിനിമയ്ക്ക് ഇതരഭാഷാ സിനിമാപ്രവര്&zwj;ത്തകര്&zwj; ഇടുന്ന ഉയര്&zwj;ന്ന മാര്&zwj;ക്കിന്&zwj;റെ തെളിവ് കൂടിയാണ് ഇത്.&lt;/p&gt;&lt;p&gt;&lt;strong&gt;അഭിനേതാക്കള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;മലയാളി അഭിനേതാക്കളെക്കുറിച്ച് മുന്&zwj;പും മറുഭാഷാ സിനിമാപ്രവര്&zwj;ത്തകര്&zwj;ക്ക് മികച്ച അഭിപ്രായമാണെങ്കിലും ഒടിടിയുടെ കടന്നുവരവിന് ശേഷം അവര്&zwj;ക്ക് ഇതരഭാഷകളില്&zwj; കൂടുതലായി അവസരങ്ങള്&zwj; ലഭിക്കുന്നു. ദുല്&zwj;ഖര്&zwj; സല്&zwj;മാന് ഒരു തെലുങ്ക് താരത്തിന് ലഭിക്കുന്ന സ്നേഹവും വരവേല്&zwj;പ്പുമാണ് ഇന്ന് തെലുങ്ക് സംസ്ഥാനങ്ങളില്&zwj; ലഭിക്കുന്നത്. കരിയറിലെ തന്&zwj;റെ ആദ്യ 100 കോടി നേട്ടം ദുല്&zwj;ഖര്&zwj; സ്വന്തമാക്കിയതും തെലുങ്ക് സംസ്ഥാനങ്ങളില്&zwj; നിന്ന് തന്നെ. ലക്കി ഭാസ്കര്&zwj; ആയിരുന്നു ചിത്രം. മലയാളത്തിനേക്കാള്&zwj; മറുഭാഷയില്&zwj; ഇന്ന് കൂടുതല്&zwj; ശ്രദ്ധിക്കുന്ന ദുല്&zwj;ഖറിന്&zwj;റേതായി രണ്ട് തെലുങ്ക് ചിത്രങ്ങള്&zwj; അണിയറയില്&zwj; തയ്യാറെടുക്കുന്നുണ്ട്. പവന്&zwj; സദിനേനി സംവിധാനം ചെയ്യുന്ന ആകാശംലോ ഒക താരയാണ് അതിലൊരു ചിത്രം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പനോരമ സ്റ്റുഡിയോസിന്&zwj;റെ കുമാര്&zwj; മംഗത് പതക് ആന്&zwj;റണി പെരുമ്പാവൂര്&zwj;, മോഹന്&zwj;ലാല്&zwj;, ജീത്തു ജോസഫ് എന്നിവര്&zwj;ക്കൊപ്പം&lt;/p&gt;&lt;p&gt;ഒരു മലയാളി താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പാന്&zwj; ഇന്ത്യന്&zwj; അവസരം ലഭിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. സാക്ഷാല്&zwj; രാജമൗലിയുടെ കരിയറിലെ ഏറ്റവും വലിയ കാന്&zwj;വാസ് ചിത്രം വാരണാസിയില്&zwj; പ്രതിനായകനാണ് പൃഥ്വിരാജ്. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്&zwj; കുംഭ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുക. ഒടിടിയിലൂടെ ഏറ്റവും സ്വീകാര്യത നേടിയ മലയാളി താരം ഫഹദ് ഫാസിലിന്&zwj;റേതായും ഒരു തെലുങ്ക് ചിത്രം വരാനുണ്ട്. ഡോണ്&zwj;ട് ട്രബിള്&zwj; ദി ട്രബിള്&zwj; എന്നാണ് ആ ചിത്രത്തിന്&zwj;റെ പേര്. ഒപ്പം ഇംതിയാസ് അലിയുടെ സംവിധാനത്തില്&zwj; ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയുമാണ് ഫഹദ്. ഒരു ഹൈ പ്രൊഫൈല്&zwj; സംവിധായകനൊപ്പം തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ടൊവിനോ തോമസും. കെജിഎഫ് സംവിധായകന്&zwj; പ്രശാന്ത് നീല്&zwj; സംവിധാനം ചെയ്യുന്ന ഡ്രാഗണിലാണ് ടൊവിനോ അഭിനയിക്കുന്നത്. ജൂനിയര്&zwj; എന്&zwj;ടിആര്&zwj; ആണ് ചിത്രത്തിലെ നായകന്&zwj;. മിന്നല്&zwj; മുരളിയിലൂടെ രാജ്യമെങ്ങും ശ്രദ്ധ നേടിയ ടൊവിനോയ്ക്ക് കരിയര്&zwj; അടുത്ത ഘട്ടത്തിലേക്ക് ഉയര്&zwj;ത്താനുള്ള അവസരം ആയേക്കാം ഇത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lsquo;സൂര്യ 47&rsquo; ന്&zwj;റെ ആരംഭം. &lsquo;ആവേശം&rsquo; സംവിധായകന്&zwj; ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്&lt;/p&gt;&lt;p&gt;ലോകയുടെ വന്&zwj; വിജയം കല്യാണിക്കും മികച്ച അവസരമാണ് കൊടുത്തിരിക്കുന്നത്. ധുരന്ദര്&zwj; 2 ന് ശേഷം രണ്&zwj;വീര്&zwj; സിംഗ് നായകനാവുന്ന ചിത്രത്തില്&zwj; കല്യാണിയാവും നായിക എന്നാണ് പുറത്തെത്തുന്ന റിപ്പോര്&zwj;ട്ടുകള്&zwj;. അലിയ ഭട്ട് നായികയാവുമെന്ന് കരുതിയിരുന്ന പ്രോജക്റ്റ് ആയിരുന്നു ഇത്. അലിയയെ മാറ്റിയാണ് കല്യാണി എത്തുന്നത്. രണ്&zwj;വീറിന്&zwj;റെ നിര്&zwj;മ്മാതാവായുള്ള അരങ്ങേറ്റം കൂടിയായിരിക്കും ഈ ചിത്രം.&lt;/p&gt;&lt;h3&gt;സംവിധായകര്&zwj;&lt;/h3&gt;&lt;p&gt;മലയാളി ഛായാഗ്രാഹകര്&zwj;ക്ക് എല്ലാ കാലത്തും ഇന്ത്യന്&zwj; സിനിമയില്&zwj; ഡിമാന്&zwj;ഡ് ഉണ്ടായിരുന്നു. പ്രത്യേകിച്ചും ബോളിവുഡിലും തമിഴിലുമൊക്കെ. സന്തോഷ് ശിവന്&zwj;, സന്തോഷ് തുണ്ടിയില്&zwj;, കെ യു മോഹനന്&zwj; എന്ന് തുടങ്ങി നീളുന്ന വലിയ നിര അക്കൂട്ടത്തിലുണ്ട്. പുതിയ സാഹചര്യത്തില്&zwj; മലയാളി സംവിധായകര്&zwj;ക്കും ഡിമാന്&zwj;ഡ് ഏറുന്നു എന്നതാണ് വസ്തുത. ഇന്ത്യന്&zwj; സിനിമാപ്രേമികള്&zwj; ഇന്ന് ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്യുന്നത് ഒരു മലയാളി സംവിധായികയാണ്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനാവുന്ന പാന്&zwj; ഇന്ത്യന്&zwj; ചിത്രം ടോക്സിക് സംവിധാനം ചെയ്യുന്നത് ഗീതു മോഹന്&zwj;ദാസ് ആണ്. കോളിവുഡ് മലയാളി സംവിധായകരെ ഇന്ന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മലയാള സിനിമകള്&zwj; മുന്&zwj;പത്തേതിലും നന്നായി തമിഴ്നാട്ടില്&zwj; ഓടുന്നുമുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lsquo;വാരണാസി&rsquo; ലോഞ്ച് ഇവെന്&zwj;റ് വേദി&lt;/p&gt;&lt;p&gt;പൊങ്കല്&zwj; റിലീസ് ആയി എത്തിയ ചിത്രങ്ങളില്&zwj; ഏറ്റവും ജനപ്രീതി നേടിയിരിക്കുന്നത് തലൈവര്&zwj; തമ്പി തലൈമയില്&zwj; എന്ന ചിത്രമാണ്. ജീവ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫാലിമി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിതീഷ് സഹദേവ് ആണ്. ഫാലിമിയുടെ റീമേക്ക് ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് നിതീഷിനെ താന്&zwj; സമീപിച്ചതെന്നും അപ്പോള്&zwj; അദ്ദേഹം മറ്റൊരു കഥ പറയുകയായിരുന്നെന്നും ജീവ പറഞ്ഞിരുന്നു. തുടര്&zwj; പരാജയങ്ങളെ തുടര്&zwj;ന്ന് കരിയറില്&zwj; പ്രതിസന്ധി നേരിടുന്ന സൂര്യ ഇപ്പോള്&zwj; ചെയ്തുകൊണ്ടിരിക്കുന്ന സിനിമ ഒരുക്കുന്നതും ഒരു മലയാളി സംവിധായകന്&zwj; തന്നെ. ആവേശവും രോമാഞ്ചവും ഒരുക്കിയ ജിത്തു മാധവനാണ് സൂര്യ 47 എന്ന് വര്&zwj;ക്കിംഗ് ടൈറ്റില്&zwj; ഉള്ള ചിത്രം ഒരുക്കുന്നത്. ഒപ്പം മലയാളം ടീമും അദ്ദേഹത്തിനൊപ്പമുണ്ട്. നസ്ലെനും നസ്രിയയും ചിത്രത്തില്&zwj; മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുഷിന്&zwj; ശ്യാമിന്&zwj;റെ മലയാളം അരങ്ങേറ്റം കൂടിയായിരിക്കും ഈ ചിത്രം.&lt;/p&gt;&lt;h3&gt;വന്&zwj;കിട ബാനറുകള്&zwj;&lt;/h3&gt;&lt;p&gt;നിര്&zwj;മ്മാണ മേഖലയിലേക്കും മറുഭാഷാ ബാനറുകള്&zwj; കാര്യമായി കടന്നുവരുന്നതിന്&zwj;റെ കാഴ്ചകളും ഇപ്പോള്&zwj; കാണുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിന്&zwj;റെ നിര്&zwj;മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്&zwj;റെ ആഗോള തിയട്രിക്കല്&zwj;, ഡിജിറ്റല്&zwj; റൈറ്റുകള്&zwj; വാങ്ങിയത് ദേശീയ തലത്തില്&zwj; വാര്&zwj;ത്തയായിരുന്നു. ഒപ്പം സര്&zwj;വ്വം മായയുടെ വിജയ തിളക്കത്തില്&zwj; നില്&zwj;ക്കുന്ന നിവിന്&zwj; പോളിയുമായി 100 കോടിയുടെ ഒരു മള്&zwj;ട്ടി ഫിലിം ഡീലും അവര്&zwj; ഒപ്പ് വച്ചിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഡീല്&zwj;. ഒപ്പം തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തവും പനോരമ സ്റ്റുഡിയോസ് പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lsquo;തലൈവര്&zwj; തമ്പി തലൈമയില്&zwj;&rsquo; തിയറ്റര്&zwj; വിസിറ്റിനിടെ നായകന്&zwj; ജീവയോടൊപ്പം സംവിധായകന്&zwj; നിതീഷ് സഹദേവ്&lt;/p&gt;&lt;p&gt;ജനനായകന്റെയും ടോക്സിക്കിന്റെയും നിര്&zwj;മ്മാതാക്കളായ കെവിഎന്&zwj; പ്രൊഡക്ഷന്&zwj;സ് ആണ് മഞ്ഞുമ്മല്&zwj; ബോയ്സിലൂടെ തരംഗം തീര്&zwj;ത്ത സംവിധായകന്&zwj; ചിദംബരത്തിന്&zwj;റെ പുതിയ ചിത്രം നിര്&zwj;മ്മിക്കുന്നത്. ബാലന്&zwj; എന്നാണ് ഈ ചിത്രത്തിന്&zwj;റെ പേര്. കെജിഎഫ് നിര്&zwj;മ്മാതാക്കളായ ഹൊംബാലെ ഫിലിംസിന്&zwj;റെ നിര്&zwj;മ്മാണത്തില്&zwj; പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ടൈസണ്&zwj; എന്ന ചിത്രവും വരാനുണ്ട്.&lt;/p&gt;&lt;p&gt;മറ്റ് ഇന്&zwj;ഡസ്ട്രികളെ അപേക്ഷിച്ച് കുറഞ്ഞ മുതല്&zwj;മുടക്കില്&zwj; മികച്ച ബിസിനസ് എന്നത് ഇന്ത്യയിലെ വന്&zwj;കിട ബാനറുകളെ മലയാളത്തിലേക്ക് ആകര്&zwj;ഷിക്കുന്ന ഘടകമാണ്. ഒപ്പം മികച്ച പ്രോഡക്റ്റുകള്&zwj; ഉണ്ടാക്കിയെടുക്കാനുള്ള മോളിവുഡ് അണിയറ പ്രവര്&zwj;ത്തകരുടെ കഴിവില്&zwj; അവര്&zwj;ക്ക് അതിരറ്റ വിശ്വാസവുമുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത വളര്&zwj;ച്ചയ്ക്കാണ് വരും വര്&zwj;ഷങ്ങള്&zwj; സാക്ഷ്യം വഹിക്കാന്&zwj; പോകുന്നത് എന്നത് ഉറപ്പാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Nirmal Sudhakaran</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/made-in-mollywood-malayalam-cinema-to-own-indian-big-screen-articleshow-wdlw55b"/>
        </item>
        <item>
            <title><![CDATA[അടിച്ചാല്‍ ലോട്ടറി! മിനിമം ​ഗ്യാരന്‍റി ഉറപ്പ്; സീക്വലുകള്‍ക്ക് പിന്നാലെ പായുന്ന ഇന്ത്യന്‍ സിനിമ]]></title>
            <link>https://www.asianetnews.com/special-entertainment/is-franchisee-a-new-trend-in-indian-cinema-dhurandhar-2-and-aadu-3-are-new-examples-articleshow-y0cc0gm</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/is-franchisee-a-new-trend-in-indian-cinema-dhurandhar-2-and-aadu-3-are-new-examples-articleshow-y0cc0gm</guid>
            <pubDate>Sun, 22 Mar 2026 11:35:29 +0530</pubDate>
            <description><![CDATA[&lt;p&gt;എന്നാല്&zwj;&zwnj; ജനപ്രിയ ചിത്രങ്ങളുടെ തുടര്&zwj;ച്ചകള്&zwj; ജനപ്രീതി നേടാതെ പോയതിനും സമീപ വര്&zwj;ഷങ്ങളില്&zwj; ഉദാഹരണങ്ങളുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kma2028y07x0fk6ys3y3me83,imgname-fotojet--29--1774159137053.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു പുതിയ സിനിമ പ്രേക്ഷകരെ ഇംപ്രസ് ചെയ്യണമെങ്കില്&zwj; സംവിധായകന് മുന്നില്&zwj; കടമ്പകള്&zwj; ഏറെയുണ്ട്. അതിന്&zwj;റെ പശ്ചാത്തലവും കഥാപാത്രങ്ങളെയുമൊക്കെ അവര്&zwj;ക്ക് ഇഷ്ടപ്പെടണം എന്നതാണ് ഏറ്റവും പ്രധാന കാര്യം. അവ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രമായില്ല, പറയുന്ന കഥയും അതിന്&zwj;റെ തുടര്&zwj;ച്ചയും ഒടുക്കവുമൊക്കെ അവര്&zwj;ക്ക് ബോധിക്കണം. എന്&zwj;ഡ് ടൈറ്റില്&zwj;സ് വരുമ്പോള്&zwj;&zwnj; കൈയടിക്കാന്&zwj; തോന്നണം. സിനിമ ഒരു പത്ത് സെക്കന്&zwj;ഡ് മടുത്താല്&zwj; പോലും കൈയിലുള്ള ഫോണിലേക്ക് ശ്രദ്ധ പോകുന്ന കാണിയെക്കൊണ്ട് അത് ഇഷ്ടപ്പെടുത്തുക എന്നത്തേക്കാള്&zwj; പ്രയാസമാണ് ഇന്ന്. പ്രേക്ഷകരുടെ മൌത്ത് പബ്ലിസിറ്റി എത്ര വലിയ പരസ്യ ക്യാമ്പെയ്നെക്കാളും പ്രധാനമായ കാലത്ത് അവരെ തിയറ്ററുകളിലേക്ക് ആകര്&zwj;ഷിക്കാന്&zwj; ഒരു എളുപ്പവഴിയുണ്ട്. വിജയിച്ച സിനിമയുടെ ഒരു തുടര്&zwj;ച്ച ചെയ്യുക.&lt;/p&gt;&lt;p&gt;പശ്ചാത്തലവും കഥാപാത്രങ്ങളെയുമൊന്നും പ്രേക്ഷകര്&zwj;ക്ക് പുതുതായി പരിചയപ്പെടുത്തേണ്ടതില്ല എന്നാണ് ഇതിലെ അഡ്വാന്&zwj;റേജ്. അവര്&zwj; ഒരിക്കല്&zwj;&zwnj; ആസ്വദിച്ച, ആഘോഷിച്ച ഒരു ചിത്രത്തിന്&zwj;റെ സീക്വല്&zwj; എന്ന നിലയില്&zwj; വലിയ പ്രീ റിലീസ് ശ്രദ്ധയും ഓപണിംഗ് കളക്ഷനും താനേ വരും. ആദ്യ ദിനങ്ങളില്&zwj; വരുന്ന അഭിപ്രായങ്ങളെ ആശ്രയിച്ചിരിക്കും അവയുടെ ജയപരാജയങ്ങളെങ്കിലും പോസിറ്റീവ് അഭിപ്രായമാണ് വരുന്നതെങ്കില്&zwj; പിന്നീട് തിരിഞ്ഞുനോക്കേണ്ടിവരില്ല. ഇന്ത്യന്&zwj; സിനിമയില്&zwj; പതിറ്റാണ്ടുകള്&zwj;ക്ക് മുന്&zwj;പേ സീക്വലുകള്&zwj; ഉണ്ടായിട്ടുണ്ടെങ്കിലും പുതുകാലത്ത് ഇതൊരു ട്രെന്&zwj;ഡ് ആവാന്&zwj; കാരണമായത് ബാഹുബലി ആണെന്ന് കാണാം. അതുവരെ വിജയിച്ച സിനിമകളുടെ സീക്വലുകള്&zwj;, മിക്കപ്പോഴും വര്&zwj;ഷങ്ങള്&zwj;ക്കിപ്പുറം രചയിതാവും സംവിധായകനും ചേര്&zwj;ന്ന് ആലോചിക്കുകയായിരുന്നു പലപ്പോഴും. എന്നാല്&zwj; ഒരു കഥയും അതിന്&zwj;റെ എക്സിക്യൂഷനും പ്ലാന്&zwj; ചെയ്യുമ്പോള്&zwj; തന്നെ ഒന്നിലധികം ഭാഗങ്ങളിലായി പ്ലാന്&zwj; ചെയ്യുന്നതിന് തുടക്കമിട്ടത് ഒരുപക്ഷേ എസ് എസ് രാജമൌലി ആവും. ബാഹുബലി ഫ്രാഞ്ചൈസി നേടിയ അഭൂതപൂര്&zwj;വ്വമായ സ്വീകാര്യത ഭാഷാ സിനിമകളുടെ പാന്&zwj; ഇന്ത്യന്&zwj; സ്വപ്നങ്ങള്&zwj;ക്ക് നിറം കൊടുത്തതിനൊപ്പം ഫ്രാഞ്ചൈസി ആയി കഥ പറയാനുള്ള പ്രചോദനവും സംവിധായകര്&zwj;ക്ക് കൊടുത്തു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;തെലുങ്കില്&zwj; നിന്ന് പുഷ്&zwj;പ, കല്&zwj;ക്കി 2898 എഡി, സലാര്&zwj;, കന്നഡത്തില്&zwj; നിന്ന് കെജിഎഫ്, കാന്താര, തമിഴില്&zwj; നിന്ന് എല്&zwj;സിയു, മലയാളത്തില്&zwj; നിന്ന് ലൂസിഫര്&zwj;, ലോക: എന്നിങ്ങനെ നീളുന്നു തെന്നിന്ത്യന്&zwj; സിനിമകളില്&zwj; നിന്നുള്ള സമീപ വര്&zwj;ഷങ്ങളിലെ ശ്രദ്ധേയ ഫ്രാഞ്ചൈസികള്&zwj;. സ്റ്റുഡിയോ കേന്ദ്രീകൃതമായ ബോളിവുഡില്&zwj; പക്ഷേ ബാഹുബലിക്കും മുന്&zwj;പേ സാധാരണമായിരുന്ന കാര്യമാണ് ഇത്. പക്ഷേ വലിയ കാന്&zwj;വാസിലെ ഒരു പാന്&zwj; ഇന്ത്യന്&zwj; മാതൃക അവര്&zwj;ക്കും പരിചയപ്പെടുത്തിയത് ബാഹുബലി ആണെന്ന് മാത്രം. എന്നാല്&zwj; ബോളിവുഡിന് ഇപ്പോഴും തെന്നിന്ത്യന്&zwj; മാര്&zwj;ക്കറ്റിനെ ഇളക്കി മറിക്കുന്ന അത്തരത്തില്&zwj; ഒരു ഫ്രാഞ്ചൈസി സൃഷ്ടിക്കാന്&zwj; സാധിച്ചിട്ടില്ല. അത്രയും വലിയൊരു മാര്&zwj;ക്കറ്റ് ഉത്തരേന്ത്യയില്&zwj; ഉള്ളപ്പോള്&zwj; തെന്നിന്ത്യന്&zwj; അഭിരുചികള്&zwj; സിനിമകളില്&zwj; വിളക്കി ചേര്&zwj;ക്കേണ്ട ആവശ്യം ബോളിവുഡിന് സത്യത്തില്&zwj; ഇല്ല. ചിലപ്പോള്&zwj; ആത്മഹത്യാപരമായേക്കാവുന്ന കാര്യവുമാണ് അത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ബോളിവുഡില്&zwj; നിന്നുള്ള ഏറ്റവും പുതിയ വിജയ ഫ്രാഞ്ചൈസി ധുരന്ധര്&zwj; ആണ്. ഇന്ത്യന്&zwj; സിനിമയിലെ എക്കാലത്തെയും വലിയ നാലാമത്തെ വിജയമായ ധുരന്ധറിന്&zwj;റെ സീക്വല്&zwj; മൂന്ന് മാസങ്ങള്&zwj;ക്കിപ്പുറം തിയറ്ററുകളില്&zwj; എത്തിക്കുക എന്ന അപൂര്&zwj;വ്വ നേട്ടവും അണിയറക്കാര്&zwj; കൈവരിച്ചു. ഇക്കഴിഞ്ഞ വാരാന്ത്യം തിയറ്ററുകളില്&zwj; എത്തിയ ചിത്രം ബോക്സ് ഓഫീസില്&zwj; വന്&zwj; നേട്ടം കൊയ്തുകൊണ്ടിരിക്കുകയാണ്. ബിഗ് സ്കെയില്&zwj; പാന്&zwj; ഇന്ത്യന്&zwj; ഫ്രാഞ്ചൈസികളില്&zwj; സാധാരകണമായ ഉയര്ന്ന റണ്ണിംഗ് ടൈം മറ്റൊരു തലത്തിലേക്ക് ഉയര്&zwj;ത്തിയ ഫ്രാഞ്ചൈസി കൂടിയാണ് ധുരന്ധര്&zwj;. കഴിഞ്ഞ വര്&zwj;ഷം ഡിസംബര്&zwj; 5 ന് പുറത്തെത്തിയ ധുരന്ധറിന്&zwj;റെ ദൈര്&zwj;ഘ്യം 3 മണിക്കൂര്&zwj; 34 മിനിറ്റ് ആയിരുന്നെങ്കില്&zwj; വ്യാഴാഴ്ച പുറത്തെത്തിയ ധുരന്ധര്&zwj; 2 ന്&zwj;റെ ദൈര്&zwj;ഘ്യം 3 മണിക്കൂര്&zwj; 49 മിനിറ്റ് ആണ്. മൂന്ന് മണിക്കൂര്&zwj; സിനിമ പോലും മുന്&zwj;പ് ഫിലിം റീലിന്&zwj;റെ കാലത്ത് സ്വന്തമായി വെട്ടിച്ചുരുക്കിയിരുന്ന തിയറ്ററുകാരെക്കൊണ്ട് എതിര്&zwj;പ്പൊന്നുമില്ലാതെ ഇത്രയും ദൈര്&zwj;ഘ്യമുള്ള ചിത്രങ്ങള്&zwj; പ്രദര്&zwj;ശിപ്പിച്ചു എന്നത് ആദിത്യ ധര്&zwj; എന്ന സംവിധായകന്&zwj;റെ വിജയമാണ്. അത്രയും അറ്റന്&zwj;&zwnj;ഷന്&zwj; സ്പാന്&zwj; കുറഞ്ഞ കാണികളെ അത് കാണാന്&zwj; കൂട്ടത്തോടെ തിയറ്ററുകളില്&zwj; എത്തിച്ചതും.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;മലയാളത്തിലെ ഒരു അപൂര്&zwj;വ്വ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും ഈ സമയം തിയറ്ററുകളില്&zwj; ഉണ്ട്. മിഥുന്&zwj; മാനുവല്&zwj; തോമസിന്&zwj;റെ ആട് 3 ആണ് അത്. തിയറ്ററുകളില്&zwj; പരാജയപ്പെട്ട ആദ്യ ഭാഗം ടെലിവിഷനിലൂടെയും വിസിഡികളിലൂടെയും ജനപ്രീതി നേടി പിന്നീട് രണ്ട് ഭാഗങ്ങള്&zwj; കൂടി ഇറങ്ങിയ അപൂര്&zwj;വ്വതയാണ് ആടിന്&zwj;റേത്. മൂന്നാം ഭാവും ആട് ഫാന്&zwj;&zwnj;സിനെ തൃപ്തിപ്പെടുത്തുന്നതില്&zwj; വിജയിച്ചു എന്ന് മാത്രമല്ല, ബോക്സ് ഓഫീസില്&zwj; മികച്ച വിജയം നേടുന്നുമുണ്ട്. മലയാളത്തില്&zwj; നിന്ന് ഇനി വരാനുള്ള പ്രധാന തുടര്&zwj;ച്ച ഇന്ത്യ മുഴുവന്&zwj; കാത്തിരിക്കുന്ന ഒന്നാണ്. ജീത്തു ജോസഫ്- മോഹന്&zwj;ലാല്&zwj; ടീമിന്&zwj;റെ ദൃശ്യം 3 ആണ് അത്. ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നതിനാല്&zwj; രണ്ടാം ഭാഗത്തില്&zwj; അറിയാതെപോയ, ദൃശ്യത്തിന്&zwj;റെ പുതിയ കാലത്തെ ബോക്സ് ഓഫീസ് പൊട്ടന്&zwj;ഷ്യല്&zwj; എത്രയെന്ന് തെളിയിക്കാന്&zwj; പോകുന്ന ചിത്രമാണ് അത്. പോസിറ്റീവ് അഭിപ്രായം വന്നാല്&zwj; നിര്&zwj;മ്മാതാവിന് തിരിഞ്ഞ് നോക്കേണ്ടിവരാത്ത ചിത്രം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;എന്നാല്&zwj;&zwnj; ജനപ്രിയ ചിത്രങ്ങളുടെ തുടര്&zwj;ച്ചകള്&zwj; ജനപ്രീതി നേടാതെ പോയതിനും സമീപ വര്&zwj;ഷങ്ങളില്&zwj; ഉദാഹരണങ്ങളുണ്ട്. തമിഴില്&zwj; നിന്ന് ഇന്ത്യന്&zwj; 2, മലയാളത്തില്&zwj; നിന്ന് സിബിഐ 5 എന്നിവയാണ് പ്രധാന ഉദാഹരണങ്ങള്&zwj;. വലിയ കാലയളവിന് ശേഷമെത്തുന്ന തുടര്&zwj;ച്ചകള്&zwj; പുതുകാലത്തെ പ്രേക്ഷകാഭിരുചികള്&zwj;ക്കനുസരിച്ച് ഒരുക്കാന്&zwj; സാധിക്കാതിരുന്നതാണ് രണ്ട് ചിത്രങ്ങളുടെയും വീഴ്ചയ്ക്ക് കാരണം. രണ്ടാം ഭാഗം വന്&zwj; പരാജയമായചതിനെ തുടര്&zwj;ന്ന് ഷങ്കറിന് അതിന്&zwj;റെ മൂന്നാം ഭാഗം പൂര്&zwj;ത്തിയാക്കാനാവാത്ത സാഹചര്യവുമുണ്ട്. ഒരു ജനപ്രിയ ചിത്രത്തിന്&zwj;റെ സീക്വല്&zwj; ആയതുകൊണ്ട് പ്രേക്ഷകര്&zwj; തിയറ്ററുകളിലേക്ക് ഉറപ്പായും എത്തുന്നത് ആദ്യ ദിനങ്ങളില്&zwj; മാത്രമായിരിക്കുമെന്ന് സാരം. പിന്നീടുള്ള വരവുകള്&zwj; കണ്ടവരുടെ അഭിപ്രായങ്ങള്&zwj;&zwnj; അനുസരിച്ച് മാത്രമായിരിക്കും. ഒരു കാര്യം ഉറപ്പാണ്. ഇന്ത്യന്&zwj; സിനിമയില്&zwj; ഇനി വരാനിരിക്കുന്നത് ഫ്രാഞ്ചൈസികളുടെ കാലമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Nirmal Sudhakaran</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/is-franchisee-a-new-trend-in-indian-cinema-dhurandhar-2-and-aadu-3-are-new-examples-articleshow-y0cc0gm"/>
        </item>
        <item>
            <title><![CDATA['ഷമ്മി'യിൽ വൈറൽ, പിന്നീടിങ്ങോട്ട് റീലുകളുടെ കൂമ്പാരം ! വൻ ആരാധകര്‍, 'ആക്ടർ കോപ്' ഇനി സിനിമയിലാണ്]]></title>
            <link>https://www.asianetnews.com/special-entertainment/social-media-viral-police-actor-cop-enter-cinema-pradhama-drishtya-kuttakaran-articleshow-z9k1uss</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/social-media-viral-police-actor-cop-enter-cinema-pradhama-drishtya-kuttakaran-articleshow-z9k1uss</guid>
            <pubDate>Sun, 11 Jan 2026 18:54:04 +0530</pubDate>
            <description><![CDATA[&lt;p&gt;സോഷ്യല്&zwj; മീഡിയ ഉപയോക്താക്കള്&zwj;ക്ക് ഏറെ സുപരിചിതനായ 'ആക്ടര്&zwj; കോപ്' എന്ന ബിബിന്&zwj; ജോസഫ് ഇനി സിനിമയില്&zwj;. പാര്&zwj;വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനിലൂടെയാണ് ബിബിന്&zwj;റെ എന്&zwj;ട്രി. സിമയിലും ജീവിതത്തിലും പൊലീസ് ഉദ്യോഗസ്ഥന്&zwj;.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kepjach0epsxcfxn5hs6q6td,imgname-befunky-collage--1--1768136454688.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സിനിമ, അതൊരു സ്വപ്ന ലോകമാണ്. പലരും പലയാവർത്തി എത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുള്ള ലോകം. അതിൽ ചിലർ വഴുതി വീഴും. ചിലർ ആ ലോകത്തേക്കുള്ള രസച്ചരട് മുറുകെ പിടിച്ച് പ്രയത്നിച്ച് കൊണ്ടേയിരിക്കും. എല്ലാം പയറ്റി നോക്കും. ഒടുവിൽ ആ സ്വപ്ന ലോകത്തേക്ക് എത്തിപ്പെടുകയും ചെയ്യും. വർഷങ്ങൾ നീണ്ട പ്രയത്നത്തിന് ഒടുവിൽ അങ്ങനെ ഒരാൾ സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ബിബിൻ ജോസഫ്. ഈ പേര് കേട്ടാൽ ചിലപ്പോൾ ആളെ വേഗം പിടികിട്ടിയെന്ന് വരില്ല. 'ആക്ടർ കോപ്' എന്ന പേരാകും സുപരിചിതം.&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;പാ&lt;/strong&gt;ർവതി തിരുവോത്ത് നായികയായി എത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ' എന്ന സിനിമയിലൂടെയാണ് ബിബിൻ വെള്ളിത്തിരയിലേക്ക് പുതു ചുവടുവച്ചിരിക്കുന്നത്. പടത്തിൽ പൊലീസ് വേഷമാണ്. യഥാർത്ഥ ജീവിതത്തിലും ആള് പൊലീസ് തന്നെ! കഴിഞ്ഞ 10 വർഷമായി ഫോഴ്സിലുള്ള ബിബിന്റെ വലിയ ആഗ്രഹമാണ് സിനിമ. അതിന് വേണ്ടിയാണ് റീലുകളെ കൂട്ടുപിടിച്ചതും. ചെറുപ്രായം മുതൽ നെഞ്ചോടു ചേർന്ന അഭിനയ മോഹം ഇപ്പോൾ സിനിമയിൽ എത്തി നിൽക്കുന്നതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ബിബിൻ ജോസഫ് എന്ന &lt;strong&gt;'ആക്ടർ കോപ്'.&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;റീലുകളിൽ നിന്നും സിനിമയിലേക്ക്.. സന്തോഷം&lt;/strong&gt;&lt;/p&gt;&lt;p&gt;തീർച്ചയായും ഞാനിപ്പോൾ സന്തോഷവാനാണ്. കാരണം സിനിമയിലേക്ക് എത്തണം എന്ന പ്ലാനോടെയാണ് റീലുകൾ ചെയ്യാൻ തുടങ്ങിയത്. റീൽസ് വൈറൽ അകണം, ആ റീലുകൾ നമ്മൾ ഉദ്ദേശിച്ച ആളുകളിലേക്ക് എത്തണം, പ്രത്യേകിച്ച് സംവിധായകരുടെ അടുത്ത്. അതൊക്കെയായിരുന്നു മൈൻഡിൽ. കുറെയൊക്കെ അത് വർക്ക്ഔട്ട് ആയി എന്ന് വിചാരിക്കുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് അഞ്ച് ദിവസം മുൻപാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനി'ൽ അഭിനയിക്കാൻ കോൾ വരുന്നത്. എന്റേത് ഒരു ചെറിയ കഥാപാത്രമാണ്. പക്ഷെ, ഞാൻ ഹാപ്പിയാണ്. നല്ലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സംവിധായകൻ വഴി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനി'ലേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ ആദ്യമായിട്ടല്ല സിനിമ ചെയ്യുന്നത്. നേരത്തെ രണ്ടുമൂന്ന് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്. 'സൗദി വെള്ളക്ക'യിലാണ് ആദ്യം അഭിനയിക്കുന്നത്. തരുൺ ചേട്ടനുമായുള്ള പരിചയത്തിലായിരുന്നു അത്. ആ സമയത്ത് റീൽ പരിപാടികളൊന്നും ഇല്ല. ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഈ പടങ്ങളൊക്കെ ഒരു തുടക്കമായിരുന്നു. അതിനുശേഷം ഇങ്ങനെ നിന്നാൽ കാര്യങ്ങൾ മുന്നോട്ട് പോവില്ലെന്ന തോന്നലിൽ നിന്നാണ് റീലിൽ എത്തുന്നത്. സംവിധായകൻ ഷഹദുമായി എനിക്ക് പേഴ്സൺ കോൺടാക് ഉണ്ടായിരുന്നു. റീലൊക്കെ അയച്ചു കൊടുത്തിട്ട് കോൺടാക്ട് ആയതാണ്. അദ്ദേഹം പറഞ്ഞിട്ട് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിക്കുകയായിരുന്നു. പൊലീസ് സ്റ്റോറിയാണ് ചിത്രം. എന്റെ കഥാപാത്രവും പൊലീസ് തന്നെയാണ്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by    (@actor_cop)&lt;/p&gt;&lt;p&gt;&lt;strong&gt;അഞ്ച് വർഷം ലീവ്!&lt;/strong&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ കുറച്ചു നാളായി ഡയറക്ടേഴ്സുമായി ഞാൻ കോൺടാക്ട് ബിൽഡ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വീഡിയോ ചെയ്യുന്നുണ്ട്. മാക്സിമം റീച്ച് കിട്ടുന്ന വീഡിയോകൾ പരമാവധി നോക്കുന്നുണ്ട്. കുറെയൊക്കെ റീച്ചായി. അതിലൂടെയാണ് ഡയറക്ടേഴ്സുമായി കോൺടാക്ട് വരുന്നത്. 2025 -ൽ സിനിമയുമായി ബന്ധപ്പെട്ട് കോളുകൾ വന്നിരുന്നു. അതുവച്ചു നോക്കുമ്പോൾ 2026 -ൽ കുറച്ച് പടങ്ങളൊക്കെ വരേണ്ടതാണ്. ആ വിശ്വാസത്തിൽ ജോലിയിൽ നിന്നും അഞ്ച് വർഷം ലീവെടുത്തു.&lt;/p&gt;&lt;p&gt;സിനിമയിലേക്ക് എത്തണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട് തന്നെ ഡയറക്ടേഴ്സിനെയൊക്കെ നേരിൽ പോയി കാണണം. ജോലിയിൽ നിൽക്കുമ്പോൾ ഇത് രണ്ടും കൂടെ മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ല. ഒരു കാര്യത്തിലേ കോൺസട്രേഷൻ കിട്ടൂ. ജോലി കഴിഞ്ഞിട്ട് വരുന്ന സമയങ്ങളിൽ റീൽ ചെയ്യുന്നുണ്ട്. അത് റീലാണ്. അതങ്ങനെ അങ്ങ് പൊയ്ക്കോളും. പക്ഷേ, ഡയറക്ടർമാരുമായി കോൺടാക്ട് ചെയ്യാനും, അത് മെയ്ന്റൈൻ ചെയ്തു പോകണമെങ്കിലും നേരിട്ട് കാണണം. അങ്ങനെ പോയാലെ എന്തെങ്കിലും ഒരു റിസൾട്ടിലേക്ക് എത്തൂ. അതിൽ എത്തും എന്നുള്ള വിശ്വാസത്തിൽ ഇറങ്ങി തിരിച്ചതാണ്. എല്ലാം ഒരു വിശ്വാസമാണല്ലോ.&lt;/p&gt;&lt;p&gt;&lt;strong&gt;ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യണം&lt;/strong&gt;&lt;/p&gt;&lt;p&gt;സിനിമയിൽ മുഴുനീള കഥാപാത്രങ്ങൾ ചെയ്തിട്ട് കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു അഞ്ചുമിനിറ്റ് ആണേലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യണം. പല ഷോർട് സീരീസിൽ നിന്ന് എനിക്ക് കോളുകൾ വരാറുണ്ട്. അതെല്ലാം ഒന്നുകിൽ സൈക്കോ ആയിട്ട് അല്ലെങ്കിൽ വില്ലനിസം പരിപാടി അല്ലെങ്കിൽ പ്രകാശ് വർമ ചെയ്ത പോലുള്ള വ്യത്യസ്തമായ പൊലീസ് വേഷങ്ങൾ ആയിരിക്കും. അതായത് ഞാൻ റീൽ ചെയ്ത്, അത്യാവശ്യം റീച്ചായ വീഡിയോയിലെ വേഷങ്ങൾ. അങ്ങനെ ഒരാളെ ആയിരിക്കും അവർ എഴുതി വച്ചേക്കുന്നത്. ഞാൻ ചെയ്ത ഫഹദ് ഫാസിലിന്റെ ഷമ്മിയായാലും എസ് ജെ സൂര്യയായാലും എല്ലാവരും സ്വീകരിച്ചിരുന്നു. അങ്ങനെയുള്ള വേഷങ്ങൾ അതായത് കുറച്ച് സൈക്കോ അല്ലെങ്കിൽ വില്ലനിസം റോളുകൾ ചെയ്യുന്നതാകും നല്ലതെന്ന് തോന്നുന്നു. നമുക്കത് ചെയ്യാനും പറ്റും. അങ്ങനെയുള്ള വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടവും.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ബിബിൻ ജോസഫ് എന്ന &lsquo;ആക്ടർ കോപ്&rsquo;&lt;/strong&gt;&lt;/p&gt;&lt;p&gt;എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പേരാണ് 'ആക്ടർ കോപ്'. പലയിടത്തും 'ആക്ടർ' കൂട്ടി കുറെ പേരുകൾ ഞാൻ കണ്ടിരുന്നു. ആക്ടർ എന്ന് എഴുതിയിട്ട് ഒരു പേര്. എന്റെ വീഡിയോ ഇപ്പോൾ ഒരാൾ വന്ന് കണ്ടു, പോയി. അപ്പോഴേക്കും എന്റെ പേര് അയാൾ നോട്ടീസ് ചെയ്യണമെന്നില്ല. അതേസമയം, ഒരു വ്യത്യസ്തമായ പേര് ഇടുവാണെങ്കിൽ, നാളെ പെട്ടെന്ന് എന്തെങ്കിലും വരുമ്പോൾ അയ്യോ അവനുണ്ടായിരുന്നല്ലോ അല്ലെങ്കിൽ അങ്ങനെ ഒരാളുണ്ടല്ലോ എന്ന് ചിന്തിക്കും. പക്ഷേ പേര് അറിയില്ല. വ്യത്യസ്തമായൊരു പേരാണെങ്കിൽ പെട്ടന്നത് ക്യാച്ച് ചെയ്യും. അങ്ങനെ ചിന്തിച്ചപ്പോൾ സ്റ്റാർട്ടിംഗ് 'ആക്ടർ' ഇടാം എന്ന് ആദ്യം കരുതി. പിന്നെയാണ് നമ്മൾ പൊലീസുകാരനാണല്ലോ. അപ്പോൾ 'കോപ്' (Cop) ഇടാം എന്ന് വച്ചത്. അങ്ങനെ 'ആക്ടർ കോപ്പ്' എന്നാക്കി ഇൻസ്റ്റയിൽ സെർച്ച് ചെയ്തപ്പോൾ വെറെ ആരുമില്ല. ആ പേരിൽ വേറെ അക്കൗണ്ടും ഇല്ല. സ്വാഭാവികമായിട്ടും ഈ പേര് അടിച്ചാൽ എന്റെ അക്കൗണ്ട് മാത്രമെ വരൂ. കുറച്ച് ഫെയിം ആയി നിൽക്കുന്നത് കൊണ്ട് കയറി വരുമെന്ന ചിന്തയുമുണ്ട്. പിന്നെ വീഡിയോയുടെ ലാസ്റ്റ് ആ പേര് ചേർക്കാൻ തുടങ്ങി. ഓട്ടോമാറ്റിക്കലി പേര് എല്ലാവരുടെയും മനസ്സിൽ കയറും. അതിൽ വിജയിച്ചു എന്ന് തന്നെ വിശ്വസിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഇടുക്കിക്കാരൻ സിനിമയിലോ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാനൊരു ഇടുക്കിക്കാരനായതുകൊണ്ട് സിനിമയിലേക്ക് എത്താൻ പറ്റുമോ എന്നത് ഡൗട്ട് ആയിരുന്നു. കാരണം നമ്മുടെ ചുറ്റും ആരുമില്ല. ഇതിനെപ്പറ്റി ഒരാളോട് ചോദിക്കാൻ പറ്റില്ല. എന്റെ പഠനകാലവും ഇടുക്കിയിൽ തന്നെയായിരുന്നു. സിനിമയുമായി ബന്ധമുള്ള ആരേയും അറിയില്ല. ഞാൻ ജോലിക്ക് കയറിയതിന് പിന്നാലെയാണ് TikTok ആപ്പുകളൊക്കെ വരുന്നത്. സിനിമ എന്നത് ഒരു പ്രതീക്ഷ ആയിരുന്നു. കിട്ടുമായിരിക്കും, കയറുമായിരിക്കും എന്ന പ്രതീക്ഷ. പക്ഷെ, അപ്പോഴും പ്രൊഫഷണലായി ഞാൻ സിനിമയെ നോക്കിയിട്ടില്ല. എത്താൻ പറ്റുമോ എന്ന ഡൗട്ടായിരുന്നു. റീലുകൾ ചെയ്ത് പതിയെ കയറി കയറി ഇവിടം വരെ എത്തി.&lt;/p&gt;&lt;p&gt;'സൗദി വെള്ളക്ക'യിൽ പോകുന്നതിന് മുൻപ് ഞാൻ സ്ക്രിപ്റ്റ് എഴുതിയായിരുന്നു. ആ വഴി സിനിമയിൽ കയറാൻ പറ്റുമെന്ന ചിന്തയിലായിലായിരുന്നു അത്. ഇപ്പോ മൊത്തം രണ്ട് സ്ക്രിപ്റ്റ് ഉണ്ട്. പക്ഷേ, അഭിനയും സ്ക്രിപ്റ്റും ഒരുമിച്ച് പോകില്ല. ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള അല്ലെങ്കിൽ ഒരാൾ കേട്ട ഉടനെ എടുക്കാവുന്ന രീതിയിലുള്ളതല്ല സ്ക്രിപ്റ്റെന്ന് എനിക്ക് തന്നെ ബോധ്യമുണ്ട്. അതുകൊണ്ട് ആ പരിപാടി അവിടെ നിർത്തിവെച്ച് അഭിനയം എന്നുള്ള കൺസെപ്റ്റിലേക്ക് പോയി.&lt;/p&gt;&lt;p&gt;&lt;strong&gt;അബദ്ധവശാൽ കിട്ടിയ പണിയല്ല പൊലീസ്&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രൊഫഷണലി പൊലീസ് ജോലി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ ഇഷ്ടപ്പെട്ട് കയറിയ ജോലിയാണത്. അബദ്ധവശാൽ കയറിയതല്ല. എന്റെ ചേട്ടൻ പൊലീസിലാണ്. അതോടെയാണ് എനിക്കും ഫോഴ്സിൽ കയറണമെന്ന ആഗ്രഹം വരുന്നത്. അടുത്ത എക്സാം ഞാൻ എഴുതി. ചേട്ടൻ ജോലിക്ക് കയറി നാല് വർഷം കഴിഞ്ഞപ്പോൾ ഞാൻ കയറി. ആഗ്രഹിച്ച് കയറിയതായത് കൊണ്ട് ഞാൻ സാറ്റിസ്ഫൈഡ് ആണ്. അത് കഴിഞ്ഞപ്പോഴാണ് സിനിമ പരിപാടി തുടങ്ങുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;തുടക്കം ഫഹദിന്റെ ഷമ്മിയിലല്ല&lt;/strong&gt;&lt;/p&gt;&lt;p&gt;റീലിന്റെ തുടക്കം ഷമ്മിയിലല്ല. പത്ത്, പതിനഞ്ച് വീഡിയോയ്ക്കകത്താണ് ഷമ്മി കേറി വന്നത്. ഫഹദ് ഷമ്മിയിൽ ചെയ്തുവച്ചേക്കുന്ന ഒരു പ്രത്യേകത ഉണ്ട്. അതുവരെ ആ റീൽ വേറെ ആരും ചെയ്യാത്തതുകൊണ്ടും നമ്മളത് കുഴപ്പമില്ലാതെ ചെയ്തതുകൊണ്ടുമാവാം വൈറലായത്. ഷമ്മിക്ക് ശേഷം ഫഹദിന്റെ അടുത്ത സിനിമയിലെ ഡയലോഗ് ചെയ്തു. പുള്ളിയുടെ ഓരോ കഥാപാത്രത്തിനും ഒരു പ്രത്യേകത ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. 'ഒരു ഇന്ത്യൻ പ്രണയ കഥ' ആയാലും 'കുമ്പളങ്ങി നൈറ്റ്സി'ൽ ആയാലും വ്യത്യസ്ത വേഷങ്ങളാണ്. അതൊരുപാട് പേര് ചെയ്യാത്തതുകൊണ്ടാവും ആൾക്കാർ എന്റെ വീഡിയോ സ്വീകരിച്ചതെന്ന് വിശ്വസിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ചില റീലുകൾ 25 ടോക്കുകൾ വരെ&lt;/strong&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ അഞ്ച് വർഷമായി ഇടുക്കി ഫോറൻസിക്കിലായിരുന്നു ഞാൻ. രാവിലെ എവിടെയെങ്കിലും സീൻ വന്നെങ്കിൽ അവിടെ പോവുക. ആ സീൻ കഴിഞ്ഞശേഷം തിരിച്ച് വീട്ടിലേക്ക്. സീൻ ഇല്ലെങ്കിൽ ഈ പറഞ്ഞപോലെ നമ്മൾ ഓഫീസിൽ ചെല്ലുക. അവിടെ നമുക്ക് മറ്റു ജോലികൾ കാണും. നമ്മളീ കളക്ട് ചെയ്യുന്ന സാധനങ്ങളെല്ലാം ലാബിലാണ് എക്സാമിൻ ചെയ്യുന്നത്. അവരെ അസിസ്റ്റ് ചെയ്യും. ഓഫീസിൽ വേറെ എന്തെങ്കിലും പരിപാടികൾ ഉണ്ടെങ്കിൽ അത് തീർക്കും. അതെല്ലാം കഴിഞ്ഞതിനു ശേഷമാണ് റീലുകൾ എടുക്കുന്നത്. രാത്രി 2 മണിക്ക് വരെ ഞാൻ റീൽ ചെയ്തിട്ടുണ്ട്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by    (@actor_cop)&lt;/p&gt;&lt;p&gt;റീൽ എടുക്കുമ്പോൾ ഡയലോഗ് പഠിക്കണം എന്നതാണ് ആദ്യകാര്യം. ചില സമയങ്ങളിൽ മൂന്ന്, നാല് റീലുകളൊക്കെ ഒന്നിച്ച് ചെയ്യും. സമയം എങ്ങനെയാണോ കിട്ടുന്നത് അതുപോലെ ചെയ്തിട്ടുണ്ട്. ജീപ്പിൽ പോകുന്ന സമയത്തൊക്കെയാകും ഡയലോഗുകൾ പഠിക്കുന്നത്. വലിയൊരു ടാസ്ക് ആണ്. ചില റീലുകളൊക്കെ 25 ടേക്ക് വരെയൊക്കെ പോകാറുണ്ട്. ചില റീൽസ് ചെയ്യുമ്പോൾ ടൈമിംഗ് കിട്ടില്ല. നമ്മൾ എത്ര നോക്കിയാലും കിട്ടില്ല. കാരണം അഭിനയം വരണം, അതിന്റെ ഇമോഷൻ കറക്റ്റ് ആകണം, ലിപ്സിങ്ക് കറക്റ്റ് ആവണം, അങ്ങനെയൊക്കെയുള്ള കുറച്ച് പ്രശ്നങ്ങൾ ചിലതിൽ വരും. ഇതെല്ലാം കഴിഞ്ഞാണ് ഫൈനൽ ഔട്ട് വരുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഇപ്പോൾ എല്ലാവർക്കും അറിയാം&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ പൊലീസിൽ കയറിയിട്ട് പത്ത് വർഷമായി. 2015 -ലാണ് ജോലിക്ക് കയറുന്നത്. വീഡിയോ ചെയ്യാൻ തുടങ്ങിയിട്ട് രണ്ടര വർഷമായിട്ടേ ഉള്ളൂ. ഓഫീസിൽ എല്ലാവരും ഓരോ ഡ്യൂട്ടി ആയിട്ട് പലപല മേഖലകളിലായിരിക്കും. വീഡിയോ ഇടുന്നുണ്ടെങ്കിൽ അതിൻ്റെ ഒരു ഇൻ്റെൻഷൻ എന്താണെന്ന് എല്ലാവർക്കും അറിയണമെന്നില്ല. ഞാൻ അങ്ങനെ ആരോടും ഓപ്പൺ ആയിട്ട് പറഞ്ഞിട്ടുമില്ല. ചിലർ കാണുമ്പോൾ സിനിമ വല്ലതുമായോന്ന് ചോദിക്കും. ചിലർ വീഡിയോ അടിപൊളിയാണെന്ന് പറയും. അതിനപ്പുറത്തേക്ക് ഒരു സംസാരം ഞാനായിട്ട് കൊണ്ടുപോയിട്ടില്ല. ഇപ്പോൾ എല്ലാവർക്കും അറിയാം. എല്ലാവരും വിളിക്കാറുണ്ട്. സപ്പോർട്ട് ആണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഫോളോവേഴ്സിന്റെ പിന്തുണ വളരെ വലുത്&lt;/strong&gt;&lt;/p&gt;&lt;p&gt;അറിയുന്നവരും അറിയാത്തവരും എല്ലാവരും എനിക്ക് ഒരുപാട് സപ്പോർട്ട് നൽകുന്നുണ്ട്. ഒരുപാട് പേര് കമന്റിൽ ആയാലും അല്ലാതെ ആയാലും മെസ്സേജുകൾ അയക്കാറുണ്ട്. എല്ലാ കമന്റുകളും മെസേജുകളും നോക്കാൻ പറ്റിയ സാഹചര്യവുമില്ല എനിക്ക്. എന്നാലും ഇടയ്ക്ക് ഇതെല്ലാം കാണുന്നുണ്ട്. ഒരു കാസ്റ്റിംഗ് കോൾ വന്നാൽ അവരെനിക്ക് അയച്ചു തരാറുണ്ട്. അതുപോലെ ഡയറക്ടർമാരുടെ നമ്പറുകൾ അയച്ചു തരാറുണ്ട്. ഞാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ എന്റെ ഫോളേവേഴ്സ് അല്ലെങ്കിൽ വീഡിയോ കാണുന്ന ഒരുപാട് പേർ ഞാൻ സിനിമയിൽ കയറണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വളരെയേറെ സന്തോഷം തരുന്നൊരു കാര്യമാണത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഭാര്യ ഫുള്&zwj; സപ്പോര്&zwj;ട്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;അഞ്ചു വർഷത്തേക്ക് ലീവ് എടുത്തിട്ട്, സിനിമ എന്ന ഒരു ഉറപ്പുമില്ലാത്ത പരിപാടിക്ക് വേണ്ടി ഇറങ്ങുമ്പോൾ അവരുടെ ഭാഗത്തുനിന്ന് വന്ന സപ്പോർട്ട് വലുതാണ്. അത്രത്തോളം പിന്തുണ കിട്ടിയത് കൊണ്ടാണ് എനിക്ക് അഭിനയത്തിലേക്ക് വരാനും പറ്റിയത്. എന്റെ അടുത്ത സുഹൃത്തുക്കളുടെ ഭാഗത്തുനിന്നാണെങ്കിലും വലിയ സപ്പോർട്ടാണ്. അത് ഉണ്ടെങ്കിൽ മാത്രമേ ഇതിലേക്ക് ഇറങ്ങാൻ പറ്റുകയുള്ളൂ. ഒറ്റയ്ക്ക് പൊരുതുന്നവർ ഉണ്ടാവാം. പക്ഷേ, നമ്മളെല്ലാം ഓരോ കുടുംബ സാഹചര്യത്തിൽ നിൽക്കുന്നവരാണ്. അതുകൊണ്ട് സപ്പോർട്ട് എന്നത് വലിയ കാര്യമാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;അടുത്തിടെയായി എല്ലാ വീഡിയോയും എടുക്കുന്നത് വൈഫ് ആണ്. പുള്ളിക്കാരി ഇതിലൊന്നും എക്സ്പേർട്ട് ഒന്നുമല്ല. ഒരു ഫോട്ടോ പോലും എടുക്കുന്ന ആളല്ല. ചെറിയ ചെറിയ മിസ്റ്റേക്കുകൾ ഒക്കെ ഉണ്ടാകും. പക്ഷെ, അതൊന്നും ഒരു മിസ്റ്റേക്ക് ആയിട്ട് ഞാൻ കാണുന്നില്ല. വളരെ പ്രോ ആയിട്ട് തന്നെ എടുത്തു എന്നാണ് എന്റെ മൈൻഡിൽ. അവളിപ്പോൾ ഗർഭിണിയാണ്. ഞങ്ങൾക്ക് എൽകെജിയിൽ പഠിക്കുന്നൊരു മകള്&zwj; കൂടിയുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>special-entertainment</category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/social-media-viral-police-actor-cop-enter-cinema-pradhama-drishtya-kuttakaran-articleshow-z9k1uss"/>
        </item>
    </channel>
</rss>
