<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 01 Jul 2026 12:33:01 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[അയർലൻഡ് തന്ന 'ഷോക്ക്' മാറക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ; ടീമിൽ മാറ്റം, സഞ്ജു സാംസണ് അഗ്നിപരീക്ഷ]]></title>
            <link>https://www.asianetnews.com/cricket-sports/india-faces-england-today-with-major-changes-litmus-test-for-sanju-samson-articleshow-zs3nfu2</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/india-faces-england-today-with-major-changes-litmus-test-for-sanju-samson-articleshow-zs3nfu2</guid>
            <pubDate>Wed, 01 Jul 2026 12:30:19 +0530</pubDate>
            <description><![CDATA[&lt;p&gt;അയർലന്&zwj;ഡിനെതിരായ പരമ്പരയിൽ കളിക്കാതിരുന്ന മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർന്നച് ടീമിന്&zwj;റെ ബൗളിംഗിന് മൂര്&zwj;ച്ച കൂട്ടുമെന്നാണ് കരുതുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw24zyjh1hjkz41gbdkzwzxf,imgname-sanju-samson-1782483778129.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്നും കരകയറാൻ ഇന്ത്യൻ ടീം ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് ആവേശപ്പോരാട്ടം ആരംഭിക്കുന്നത്. യുവതാരങ്ങൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ നിരയുമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. അരങ്ങേറ്റ പരമ്പരയില്&zwj; നാണംകെട്ട തോല്&zwj;വി വഴങ്ങിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര നിര്&zwj;ണായകമാണ്. മറുഭാഗത്ത് ഇംഗ്ലണ്ടിന്&zwj;റെ ക്യാപ്റ്റൻസി ചുമതല ഹാരി ബ്രൂക്കിനാണ്.&lt;/p&gt;&lt;p&gt;അയർലന്&zwj;ഡിനെതിരായ പരമ്പരയിൽ കളിക്കാതിരുന്ന മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർന്നച് ടീമിന്&zwj;റെ ബൗളിംഗിന് മൂര്&zwj;ച്ച കൂട്ടുമെന്നാണ് കരുതുന്നത്. അതേസമയം, ഐപിഎല്ലില്&zwj; തരംഗമായി മാറിയ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ന് കളിക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ടീമിന്&zwj;റെ കൃത്യമായ കോമ്പിനേഷൻ നിലനിർത്താൻ വൈഭവിനെ ആദ്യ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തിരുത്തിയേക്കും.&lt;/p&gt;&lt;h2&gt;സഞ്ജുവിന് അഗ്നിപരീക്ഷ; ലക്ഷ്യം ശക്തമായ തിരിച്ചുവരവ്&lt;/h2&gt;&lt;p&gt;അയര്&zwj;ലന്&zwj;ഡിനെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ പരമ്പര അഗ്നിപരീക്ഷാണ്. അയര്&zwj;ലന്&zwj;ഡിനെതിരെ ആദ്യ മത്സരത്തില്&zwj; 5 റണ്&zwj;സ് മാത്രമെടുത്ത് മടങ്ങിയ സഞ്ജു രണ്ടാം മത്സരത്തില്&zwj; ഗോള്&zwj;ഡന്&zwj; ഡക്കുമായി. ഇംഗ്ലണ്ട് നിരയില്&zwj; അതിവേഗ പേസര്&zwj; ജോഫ്ര ആര്&zwj;ച്ചര്&zwj; ഇല്ലെന്നത് സഞ്ജുവിന് അനുകൂലമാണ്. മുമ്പ് ആര്&zwj;ച്ചറുടെ ഷോര്&zwj;ട്ട് ബോളുകള്&zwj; നേരിടാന്&zwj; സഞ്ജു ബുദ്ധിമുട്ടിയിരുന്നു. ലോകകപ്പിലെ വീരോചിത പ്രകടനങ്ങള്&zwj;ക്ക്ശേഷം ഐപിഎല്ലില്&zwj; ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന് വെല്ലുവിളിയാകുന്നത്.&lt;/p&gt;&lt;p&gt;അഭിഷേക് ശര്&zwj;മ ആദ്യ മത്സരത്തില്&zwj; തിളങ്ങിയെങ്കിലും രണ്ടാം മത്സരത്തില്&zwj; നേരിട്ട ആദ്യ പന്തില്&zwj; പുറത്തായി. മൂന്നാം നമ്പറില്&zwj; ഇറങ്ങിയ ഇഷാന്&zwj; കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യര്&zwj;ക്കും അയര്&zwj;ലന്&zwj;ഡിനെതിരെ തിളങ്ങാനായിരുന്നില്ല. വൈഭവ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നതിനാല്&zwj; സഞ്ജുവിനും ഇഷാന്&zwj; കിഷനും ഇന്നത്തെ മത്സരത്തില്&zwj; മികവ് കാട്ടേണ്ടത് അനിവാര്യമാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/india-faces-england-today-with-major-changes-litmus-test-for-sanju-samson-articleshow-zs3nfu2"/>
        </item>
        <item>
            <title><![CDATA[ജർമനി ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പെനൽറ്റി എടുക്കാൻ ഭയന്ന് 4 താരങ്ങൾ പിന്മാറി]]></title>
            <link>https://www.asianetnews.com/football-sports/shocking-revelation-reveals-4-germany-stars-refused-to-take-penalties-articleshow-31yem45</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/shocking-revelation-reveals-4-germany-stars-refused-to-take-penalties-articleshow-31yem45</guid>
            <pubDate>Wed, 01 Jul 2026 11:55:42 +0530</pubDate>
            <description><![CDATA[&lt;p&gt;സഡൻ ഡെത്ത് ഘട്ടത്തിൽ പെനൽറ്റി എടുക്കാൻ സഹതാരങ്ങൾ വിമുഖത കാണിച്ചതിനെത്തുടർന്നാണ് ഡിഫെൻഡറായ ജോനാഥൻ താ ഒടുവിൽ കിക്ക് എടുക്കാൻ നിർബന്ധിതനാവുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwe5n35mr2tmzg4p0kdzxxjy,imgname-gettyimages-2283928279-1782887124148.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മെക്സിക്കോ സിറ്റി:&lt;/strong&gt; ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ പരാഗ്വേയോട് പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റ്(3-2) പുറത്തായതിന് പിന്നാലെ ജര്&zwj;മനിയെ നാണക്കേടിലാക്കി മറ്റൊരു റിപ്പോര്&zwj;ട്ട് കൂടി പുറത്ത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്&zwj; ജര്&zwj;മനിയുടെ നാലു താരങ്ങള്&zwj; പെനല്&zwj;റ്റി എടുക്കാന്&zwj; വിസമ്മതിച്ചുവെന്നാണ് റിപ്പോര്&zwj;ട്ട്. അഞ്ച് പെനാൽറ്റികൾക്ക് ശേഷം ഇരുടീമുകളും 3-3 എന്ന നിലയിൽ സമനിലയിലായപ്പോൾ, നിർണായകമായ ആറാമത്തെ പെനൽറ്റി എടുക്കാൻ നാല് മുതിർന്ന ജർമനി താരങ്ങൾ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;പ്രമുഖ ജർമൻ മാധ്യമമായ 'ബിൽഡ്' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, സഡൻ ഡെത്ത് ഘട്ടത്തിൽ പെനൽറ്റി എടുക്കാൻ സഹതാരങ്ങൾ വിമുഖത കാണിച്ചതിനെത്തുടർന്നാണ് ഡിഫെൻഡറായ ജോനാഥൻ താ ഒടുവിൽ കിക്ക് എടുക്കാൻ നിർബന്ധിതനാവുകയായിരുന്നു. ലിയോൺ ഗോരെട്&zwnj;സ്ക, വാൽഡെമർ ആന്&zwj;റൺ, നഥാനിയേൽ ബ്രൗൺ, മാലിക് തിഷാവ് എന്നീ നാല് കളിക്കാരാണ് കിക്കെടുക്കാനുള്ള ആത്മവിശ്വാസമില്ലാതെ പിന്മാറിയത്. ജർമനിക്കായി 72 മത്സരങ്ങൾ കളിച്ച പരിചയസമ്പന്നനായ ലിയോൺ ഗോരെട്സ്കയോട് ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് രണ്ട് തവണ ആവശ്യപ്പെട്ടിട്ടും പെനാൽറ്റി എടുക്കാൻ തയ്യാറായില്ല. 2025-26 സീസണിനൊടുവിൽ ബയേൺ മ്യൂണിക്ക് ഒഴിവാക്കിയ ഗോരെട്സ്കിയുടെ പിന്&zwj;മാറ്റം ആരാധകരെ അമ്പരപ്പിച്ചു.&lt;/p&gt;&lt;p&gt;തന്&zwj;റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ പെനാൽറ്റി കിക്ക് എടുത്ത ജോനാഥൻ തായുടെ പരിചയക്കുറവ് ആ ഷോട്ടിൽ പ്രകടമായിരുന്നു. ലക്ഷ്യം കാണാതെ പന്ത് പുറത്തേക്ക് പോയതോടെ പരാഗ്വേ ചരിത്രവിജയം ആഘോഷിച്ചു. ജർമനിയുടെ കായ് ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ, ജോനാഥൻ താ എന്നിവരുടെ പെനാൽറ്റികളാണ് നേരത്തെ പാഴായത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ക്യുറസാവോയെ 7-1 ന് തകർത്തുക്കൊണ്ടാണ് കോച്ച് ജൂലിയൻ നാഗൽസ്മാന്&zwj;റെ കീഴിൽ ജർമ്മനി ലോകകപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ഐവറി കോസ്റ്റിനെതിരെ കഷ്ടിച്ച് ജയിച്ച ജർമ്മനിക്ക്, അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോട് 1-2 ന് തോൽവി വഴങ്ങേണ്ടി വന്നിരുന്നു. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പിലും പ്രീ-ക്വാർട്ടർ കടക്കാനാകാതെ നാണംകെട്ട് പുറത്തായി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/shocking-revelation-reveals-4-germany-stars-refused-to-take-penalties-articleshow-31yem45"/>
        </item>
        <item>
            <title><![CDATA[റൊണാൾഡോയെ വീഴ്ത്തി എംബാപ്പെയുടെ റെക്കോർഡ് കുതിപ്പ്; മെസി ബഹുദൂരം പിന്നിൽ; പെലെയ്ക്ക് തൊട്ടുപിന്നിൽ ഒലീസെ]]></title>
            <link>https://www.asianetnews.com/gallery/football-sports/record-breaking-mbappe-outshines-messi-and-ronaldo-as-olise-closes-in-on-pele-utqkooc</link>
            <guid isPermaLink="true">https://www.asianetnews.com/gallery/football-sports/record-breaking-mbappe-outshines-messi-and-ronaldo-as-olise-closes-in-on-pele-utqkooc</guid>
            <pubDate>Wed, 01 Jul 2026 10:59:52 +0530</pubDate>
            <description><![CDATA[&lt;p&gt;നോക്കൗട്ടിലെ ഗോൾവേട്ടയിൽ റൊണാൾഡോയെയും ആകെ ഗോളുകളിൽ ക്ലോസെയെയും എംബാപ്പെ മറികടന്നപ്പോൾ, അസിസ്റ്റുകളിൽ പെലെയുടെ റെക്കോർഡിനരികെ ഒലീസെ എത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv97mnhn5bhj496hr2kw4e37,imgname-gettyimages-2281946447-1781647693365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നോക്കൗട്ടിലെ ഗോൾവേട്ടയിൽ റൊണാൾഡോയെയും ആകെ ഗോളുകളിൽ ക്ലോസെയെയും എംബാപ്പെ മറികടന്നപ്പോൾ, അസിസ്റ്റുകളിൽ പെലെയുടെ റെക്കോർഡിനരികെ ഒലീസെ എത്തി.&lt;/p&gt;&lt;img&gt;&lt;p&gt;ലോകകപ്പിന്&zwj;റെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിൽ ഫ്രഞ്ച് താരങ്ങളുടെ റെക്കോർഡ് വേട്ട. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയ മത്സരത്തില്&zwj; ഇരട്ട ഗോൾ നേടിയ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും അസിസ്റ്റുകളിൽ തിളങ്ങിയ മൈക്കൽ ഒലീസെയും ചരിത്ര റെക്കോർഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്.&lt;/p&gt;&lt;img&gt;&lt;p&gt;സ്വീഡനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിലെ ഒട്ടനവധി റെക്കോർഡുകളാണ് ഫ്രഞ്ച് നായകന്&zwj; കിലിയൻ എംബാപ്പെ തിരുത്തിയെഴുതിയത്.&lt;/p&gt;&lt;img&gt;&lt;p&gt;ലോകകപ്പിന്&zwj;റെ നോക്കൗട്ട് സ്റ്റേജുകളിൽ മാത്രം 10 ഗോളുകൾ തികച്ച എംബാപ്പെ, ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ (9 ഗോളുകൾ) റെക്കോർഡ് മറികടന്ന് നോക്കൗട്ടിൽ ഏറ്റവും കൂടുതൽ ഗോള നേടുന്ന താരമായി മാറി. ലിയോണല്&zwj; മെസിയുടെ പേരില്&zwj; 5 നോക്കൗട്ട് ഗോളുകളാണുള്ളത്. ഈ 5 ഗോളും നേടിയത് ഖത്തര്&zwj; ലോകകപ്പിലായിരുന്നു. നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും(പ്രീ ക്വാര്&zwj;ട്ടര്&zwj;, ക്വാര്&zwj;ട്ടര്&zwj;, സെമി, ഫൈനല്&zwj;) ഗോള്&zwj; നേടുന്ന ആദ്യ താരവും കൂടിയാണ് മെസി.&lt;/p&gt;&lt;img&gt;&lt;p&gt;ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം 18 ആയി. 16 ഗോളുകൾ നേടിയ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയെ മറികടന്ന് ലോകകപ്പിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോൾവേട്ടക്കാരനായി എംബാപ്പെ മാറി. 19 ഗോളുകളുള്ള ലിയോണൽ മെസി മാത്രമാണ് ഇനി മുന്നിലുള്ളത്.&lt;/p&gt;&lt;img&gt;&lt;p&gt;ലോകകപ്പിൽ ആകെ 22 ഗോൾ കോൺട്രിബ്യൂഷനുകളുമായി (18 ഗോൾ, 4 അസിസ്റ്റ്) ബ്രസീൽ ഇതിഹാസം പെലെയെ എംബാപ്പെ മറികടന്നു. 27 കോൺട്രിബ്യൂഷനുകളുമായി മെസിയാണ് ഒന്നാമത്.&lt;/p&gt;&lt;img&gt;&lt;p&gt;ഈ ലോകകപ്പിൽ 6 ഗോളുകളുമായി മെസിക്കൊപ്പമാണ് എംബാപ്പെയെങ്കിലും, 2 അസിസ്റ്റുകൾ കൂടിയുള്ളതിനാൽ എംബാപ്പെയാണ് നിലവിൽ ഗോൾഡൻ ബൂട്ട് റേസിൽ മുന്നിൽ.&lt;/p&gt;&lt;img&gt;&lt;p&gt;ഫ്രാൻസിന്&zwj;റെ യുവതാരം മൈക്കൽ ഒലീസെ ഈ ലോകകപ്പിൽ ഇതുവരെ 5 അസിസ്റ്റുകൾ നേടിക്കഴിഞ്ഞു. 1966-ന് ശേഷം ഒരു ഒരൊറ്റ ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ രണ്ടാമത്തെ താരമായി ഇതോടെ ഒലീസെ മാറി. 1970 ലോകകപ്പിൽ 6 അസിസ്റ്റുകൾ നൽകിയ ബ്രസീല്&zwj; ഫുട്ബോൾ ഇതിഹാസം പെലെ മാത്രമാണ് ഇനി ഒലീസെയ്ക്ക് മുന്നിലുള്ളത്.&lt;/p&gt;&lt;img&gt;&lt;p&gt;ലോകകപ്പിൽ തുടർച്ചയായി 5 മത്സരങ്ങളിൽ മൂന്നോ അതിൽ കൂടുതലോ ഗോളുകൾ നേടുന്ന ആദ്യ ടീമായി ഫ്രാൻസ് മാറി. യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ലോകകപ്പിൽ തുടർച്ചയായ 7-ാം വിജയമാണ് ഫ്രാൻസ് കുറിച്ചത്.&lt;/p&gt;&lt;img&gt;&lt;p&gt;ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സ് ലോകകപ്പ് നോക്കൗട്ടിൽ തന്&zwj;റെ 9-ാം വിജയം സ്വന്തമാക്കി ഏറ്റവും കൂടുതൽ നോക്കൗട്ട് ജയങ്ങൾ നേടിയ പരിശീലകനായി.&lt;/p&gt;&lt;img&gt;&lt;p&gt;2014 ലോകകപ്പിന് ശേഷം ലോകകപ്പില്&zwj; ഏറ്റവും കൂടുതല്&zwj; ഗോള്&zwj; നേടുന്ന ടീമായി ഫ്രാൻസ്. 2014 മുതല്&zwj; ആകെ 53 ഗോളുകളാണ് ഫ്രാന്&zwj;സ് അടിച്ചുകൂട്ടിയത്. ഈ കാലയളവിൽ മറ്റൊരു രാജ്യവും ഇത്രയധികം ഗോളുകൾ നേടിയിട്ടില്ല. അർജന്&zwj;റീനയും ജർമ്മനിയും 37 ഗോളുകളുമായി രണ്ടാം സ്ഥാനത്താണ്.&lt;/p&gt;&lt;img&gt;&lt;p&gt;പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ജര്&zwj;മനിയെ അട്ടിമറിച്ചെത്തുന്ന പരാഗ്വേ ആണ് ഫ്രാന്&zwj;സിന്&zwj;റെ എതിരാളികള്&zwj;.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/gallery/football-sports/record-breaking-mbappe-outshines-messi-and-ronaldo-as-olise-closes-in-on-pele-utqkooc"/>
        </item>
        <item>
            <title><![CDATA[ഇക്വഡോറിനെ വീഴ്ത്തി പ്രീ ക്വാര്‍ട്ടര്‍ ഡോര്‍ തുറന്ന് മെക്സിക്കോ; ജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്]]></title>
            <link>https://www.asianetnews.com/football-sports/mexico-drubs-10-man-ecuador-2-0-to-storm-into-world-cup-pre-quarterfinals-articleshow-h61ybhy</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/mexico-drubs-10-man-ecuador-2-0-to-storm-into-world-cup-pre-quarterfinals-articleshow-h61ybhy</guid>
            <pubDate>Wed, 01 Jul 2026 09:49:10 +0530</pubDate>
            <description><![CDATA[&lt;p&gt;22-ാം മിനിററില്&zwj; ഹൂലിയൻ ക്വിനോനെസിന്&zwj;റെ ഗോളിലൂടെ മുന്നിലെത്തിയ മെക്സിക്കോ 31ാം മിനിറ്റില്&zwj; റൗൾ ഹിമെനെസിന്&zwj;റെ ഗോളിലൂടെ ലീഡുയര്&zwj;ത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwdydszp73vkgv64bn34149r,imgname-gettyimages-2284111735-1782879545334.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മെക്സിക്കോ സിറ്റി:&lt;/strong&gt; ഇക്വഡോറിനെ വീഴ്ത്തി മെക്സിക്കോ ലോകകപ്പിന്&zwj;റെ പ്രീ ക്വാര്&zwj;ട്ടറിലെത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്&zwj;ക്കായിരുന്നു ആതിഥേയരുടെ ജയം. ആദ്യപകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിററില്&zwj; ഹൂലിയൻ ക്വിനോനെസിന്&zwj;റെ ഗോളിലൂടെ മുന്നിലെത്തിയ മെക്സിക്കോ 31ാം മിനിറ്റില്&zwj; റൗൾ ഹിമെനെസിന്&zwj;റെ ഗോളിലൂടെ ലീഡുയര്&zwj;ത്തി.കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇക്വഡോർ താരം പിയറോ ഹിൻകാപിക്ക് വായ പൊത്തി സംസാരിച്ചതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നതോടെ പത്തുപേരുമായാണ് ഇക്വഡോര്&zwj; മത്സരം പൂര്&zwj;ത്തിയാക്കിയത്. പ്രീ ക്വാര്&zwj;ട്ടറില്&zwj; ഇംഗ്ലണ്ട് - ഡി.ആർ കോംഗോ മത്സരത്തിലെ വിജയികളെയായിരിക്കും മെക്സിക്കോ നേരിടുക.&lt;/p&gt;&lt;p&gt; &iexcl;GOOOOL DE M&Eacute;XICO ❗❗❗@miseleccionmx mete su primer gooool en el #Azteca y explota la afici&oacute;n&amp;nbsp;Mex 1 - 0 Ecu @fifaworldcup_es #Selecci&oacute;nMexicana pic.twitter.com/JjCX8uZpnT&lt;/p&gt;&lt;p&gt;&mdash; Mural Educativo (@MuralEducativo) July 1, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കനത്ത മഴയും ഇടിമിന്നലും കാരണം മത്സരം നിശ്ചിത സമയത്തിലും വൈകിയാണ് ആരംഭിച്ചത്. തുടക്കം മുതല്&zwj; കളിയിലുടനീളം ആധിപത്യം പുലർത്തിയത് മെക്സിക്കോ ആയിരുന്നു. തുടര്&zwj;ച്ചയായ ആക്രമണങ്ങള്&zwj;ക്കൊടുവില്&zwj; 22-ാം മിനിറ്റിൽ തന്നെ മെക്സിക്കോ ആദ്യ വെടിപൊട്ടിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഹൂലിയൻ ക്വിനോനെസ് ആണ് ടീമിനെ മുന്നിലെത്തിച്ചത്. ആദ്യ ഗോളിന്&zwj;റെ ആവേശം അടങ്ങും മുൻപ് 31-ാം മിനിറ്റിൽ ലഭിച്ച അവസരം പ്രയോജനപ്പെടുത്തി പരിചയസമ്പന്നനായ സ്ട്രൈക്കർ റൗൾ ഹിമെനെസ് മെക്സിക്കോയുടെ ലീഡ് രണ്ടാക്കി ഉയർത്തി (2-0).&lt;/p&gt;&lt;p&gt; ROJA A HINCAPIENo jugar&aacute; los Octavos de final. Los dem&aacute;s tampoco. pic.twitter.com/F3wqXMrudg https://t.co/ygF7gYDtKC&lt;/p&gt;&lt;p&gt;&mdash; Aʟʙᴇʀᴛo (@AlberrtoRM2) July 1, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ആദ്യ പകുതിയിൽ ഇക്വഡോറിനെ പൂർണ്ണമായും പ്രതിരോധത്തിലാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. രണ്ടാം പകുതിയിൽ പന്തടക്കത്തിൽ ഇക്വഡോർ അൽപം മുന്നിട്ടുനിന്നെങ്കിലും മെക്സിക്കോയുടെ ശക്തമായ പ്രതിരോധ കോട്ട ഭേദിക്കാൻ അവർക്കായില്ല. എണ്ണപ്പെട്ട ചില അവസരങ്ങൾ ഇക്വഡോർ താരം എന്നെർ വലൻസിയയും സംഘവും സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. മത്സരത്തിന്&zwj;റെ അവസാന മിനിറ്റുകളിൽ കളി പരുക്കനായതോടെ അലൻ ഫ്രാങ്കോ, കെൻട്രി പായേസ്, മോയ്സസ് കൈസെഡോ എന്നീ ഇക്വഡോര്&zwj; താരങ്ങള്&zwj; മഞ്ഞക്കാർഡ് വാങ്ങി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/mexico-drubs-10-man-ecuador-2-0-to-storm-into-world-cup-pre-quarterfinals-articleshow-h61ybhy"/>
        </item>
        <item>
            <title><![CDATA['അര്‍ജന്‍റീനയെ അട്ടിമറിക്കും, ജയിക്കുക എതിരില്ലാത്ത ഒരു ഗോളിന്', മുന്നറിയിപ്പ് നല്‍കി കേപ് വെര്‍ദെ പ്രസിഡന്‍റ്]]></title>
            <link>https://www.asianetnews.com/football-sports/we-will-shock-argentina-cape-verde-president-predicts-a-1-0-knockout-win-over-messi-and-team-articleshow-chdfaao</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/we-will-shock-argentina-cape-verde-president-predicts-a-1-0-knockout-win-over-messi-and-team-articleshow-chdfaao</guid>
            <pubDate>Wed, 01 Jul 2026 09:24:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെർദെ, തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwdx0vwy1fcnawb380eavghe,imgname-argentina-vs-cabo-verde-1782878072734.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്രായ (കേപ് വെർദെ): &lt;/strong&gt;ലോകകപ്പിന്&zwj;റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്&zwj;റീനയെ കേപ് വെര്&zwj;ദെ അട്ടിമറിക്കുമെന്ന വൻ പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ്. ലിയോണൽ മെസി നായകനായ അര്&zwj;ജന്&zwj;റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് (1-0) കേപ് വെര്&zwj;ദെ പരാജയപ്പെടുത്തുമെന്നാണ് നെവെസ് അവകാശപ്പെടുന്നത്. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച പ്രവചനം നെവെസ് നടത്തിയത്.&lt;/p&gt;&lt;p&gt;ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെർദെ, തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. സ്പെയിൻ, യുറുഗ്വായ്, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെയാണ് ഈ ആഫ്രിക്കൻ രാജ്യം പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.&lt;/p&gt;&lt;h2&gt;വിജയസാധ്യത 100 ശതമാനം: ജോസ് മരിയ നെവെസ്&lt;/h2&gt;&lt;p&gt;ഫുട്ബോളിൽ പ്രവചനങ്ങൾ അസാധ്യമാണെങ്കിലും സ്വന്തം ടീമിന്&zwj;റെ കളിമികവിൽ പ്രസിഡന്&zwj;റിന് പൂർണ്ണ വിശ്വാസമുണ്ട്.ഞങ്ങൾ മൈതാനത്തിറങ്ങുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്. ടീമിന് മേൽ പ്രതീക്ഷകൾ കുറവായിരിക്കുമ്പോൾ, മികച്ച പോരാട്ടവീര്യം പുറത്തെടുത്താൽ വിജയം സാധ്യമാണ്. ആളുകളെ എപ്പോഴും അത്ഭുതപ്പെടുത്താൻ കേപ് വെർദെക്ക് പ്രത്യേക കഴിവുണ്ട്. ഇത്തവണ അർജന്&zwj;റീനയ്ക്കെതിരെ ഞങ്ങൾ 100 ശതമാനവും ജയിക്കും. ഞങ്ങൾ ഇവിടെയെത്തിയത് ചാമ്പ്യന്മാരെ നേരിട്ട് സ്വന്തം വിധി മാറ്റിയെഴുതാനാണ്-ജോസ് മരിയ നെവെസ് പറഞ്ഞു.&lt;/p&gt;&lt;h2&gt;തോറ്റാലും തലയുയർത്തി മടങ്ങാം&lt;/h2&gt;&lt;p&gt;അർജന്&zwj;റീനയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ പോലും തന്&zwj;റെ ടീമിന് അതൊരു തോല്&zwj;വിയല്ലെന്നും പ്രസിഡന്&zwj;റ് കൂട്ടിച്ചേർത്തു. ഫലം എന്തായാലും, ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ ഞങ്ങൾ തലയുയർത്തിത്തന്നെ ഈ ലോകകപ്പിൽ നിന്ന് മടങ്ങുമെന്ന് നെവെസ് പറഞ്ഞു. ഞങ്ങൾക്ക് അസാധ്യമായി ഒന്നുമില്ല എന്നായിരുന്നു കേപ് വെർദെ പരിശീലകൻ പെഡ്രോ ലെയ്റ്റാവോ ബ്രിട്ടോയുടെയും പ്രതികരണം.&lt;/p&gt;&lt;p&gt;ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള അർജന്&zwj;റീനയും ആഫ്രിക്കയിൽ 13-ാം സ്ഥാനത്തുള്ള കേപ് വെർദെയും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും, മൈതാനത്ത് അത് പ്രതിഫലിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യൻ സമയം വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം (ശനിയാഴ്ച പുലർച്ചെ) 3.30ന് മിയാമിയിലാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഈ ആവേശപ്പോരാട്ടം നടക്കുക.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/we-will-shock-argentina-cape-verde-president-predicts-a-1-0-knockout-win-over-messi-and-team-articleshow-chdfaao"/>
        </item>
        <item>
            <title><![CDATA[ഇംഗ്ലണ്ടിനെതിരെ വൈഭവ് സൂര്യവംശി അരങ്ങേറുമോ? ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മറുപടി ഇങ്ങനെ]]></title>
            <link>https://www.asianetnews.com/cricket-sports/shreyas-iyer-on-vaibhav-suryavanshi-and-his-debut-in-international-cricket-articleshow-5n9790t</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/shreyas-iyer-on-vaibhav-suryavanshi-and-his-debut-in-international-cricket-articleshow-5n9790t</guid>
            <pubDate>Wed, 01 Jul 2026 02:25:49 +0530</pubDate>
            <description><![CDATA[അയര്&zwj;ലന്&zwj;ഡിനെതിരായ തോല്&zwj;വിക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. യുവതാരം വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമോ എന്ന ചർച്ചകൾക്കിടെ, ടീം തീരുമാനങ്ങൾ സ്വകാര്യമാണെന്നും പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw23e9rk977fsn5f4a42ch2v,imgname-gettyimages-2282887748-1782482151187.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: അയര്&zwj;ലന്&zwj;ഡിനെതിരായ ടി20 പരമ്പരയിലെ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യന്&zwj; ടീം. ജൂലൈ ഒന്നു മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ഇന്ത്യന്&zwj; ക്രിക്കറ്റ് ടീം ആരാധകരുടെ ആകാംക്ഷ കൗമാരതാരം വൈഭവ് സൂര്യവംശി കളിക്കുമോ എന്നുള്ളതിലാണ്. എന്നാല്&zwj; സൂര്യവംശി ടീമില്&zwj; അരങ്ങേറ്റം കുറിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്&zwj;കാന്&zwj; ഇന്ത്യന്&zwj; ക്യാപ്റ്റന്&zwj; ശ്രേയസ് അയ്യര്&zwj; കാര്യമായൊന്നും സംസാരിച്ചില്ല.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ട് പര്യടനത്തിനെതിരെ മുന്നോടിയായി അയര്&zwj;ലന്&zwj;ഡിനെതിരെ നടന്ന രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്&zwj; 34 റണ്&zwj;സിനും രണ്ടാം മത്സരത്തില്&zwj; ഒരു റണ്ണിനുമാണ് ഇന്ത്യ തോറ്റത്. ഓപ്പണര്&zwj;മാരായ സഞ്ജു സാംസണും അഭിഷേക് ശര്&zwj;മയും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നതില്&zwj; പരാജയപ്പെട്ടതോടെയാണ് യുവതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്&zwj;ച്ചകള്&zwj; ശക്തമായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന വാര്&zwj;ത്താസമ്മേളനത്തില്&zwj; ചോദ്യങ്ങള്&zwj;ക്ക് ക്യാപ്റ്റന്&zwj; മറുപടി നല്&zwj;കി.&lt;/p&gt;&lt;p&gt;ടീം മാനേജ്&zwnj;മെന്റിന്റെ തീരുമാനങ്ങള്&zwj; തികച്ചും സ്വകാര്യമാണെന്നും പുറത്തുനിന്നുള്ള സമ്മര്&zwj;ദ്ദങ്ങള്&zwj;ക്കൊന്നും വഴങ്ങില്ലെന്നും ശ്രേയസ് വ്യക്തമാക്കി. ഇന്ത്യന്&zwj; ക്യാപ്റ്റന്റെ വാക്കുകള്&zwj;... ''ടീമിലുള്ള എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്ത് വന്നവരാണ്. ലോകകപ്പ് വിജയിച്ച ടീമിലെ പ്രധാന താരങ്ങളെ പിന്തുണയ്ക്കുക എന്നത് പ്രധാനമാണ്. വൈഭവ് ഒരു പ്രതിഭയാണ്, തീര്&zwj;ച്ചയായും അവസരം ലഭിക്കുമ്പോള്&zwj; അവന്&zwj; മികച്ച പ്രകടനം കാഴ്ചവെക്കും. എന്നാല്&zwj;, ഞങ്ങള്&zwj; എന്താണ് ചെയ്യാന്&zwj; പോകുന്നതെന്നത് തികച്ചും സ്വകാര്യമാണ്. എതിരാളികള്&zwj;ക്ക് മുന്നില്&zwj; ഞങ്ങളുടെ പ്ലാനിംഗ് വെളിപ്പെടുത്താന്&zwj; കഴിയില്ല.'' ശ്രേയസ് അയ്യര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;സോഷ്യല്&zwj; മീഡിയയിലോ വാര്&zwj;ത്തകളിലോ നടക്കുന്ന ചര്&zwj;ച്ചകള്&zwj; താന്&zwj; ശ്രദ്ധിക്കാറില്ലെന്നും ടീമിനുള്ളിലെ ചര്&zwj;ച്ചകള്&zwj;ക്ക് മാത്രമാണ് പ്രാധാന്യം നല്&zwj;കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. അയര്&zwj;ലന്&zwj;ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം, നിര്&zwj;ണായക ഇംഗ്ലണ്ട് പരമ്പരയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/shreyas-iyer-on-vaibhav-suryavanshi-and-his-debut-in-international-cricket-articleshow-5n9790t"/>
        </item>
        <item>
            <title><![CDATA['എംബാപ്പെ അല്ല, ഫ്രഞ്ച് ടീമിലെ മൂല്യമേറിയ താരം മറ്റൊരാള്‍'; വ്യക്തമാക്കി തിയറി ഹെന്റി]]></title>
            <link>https://www.asianetnews.com/football-sports/thierry-henry-on-french-team-and-most-important-player-in-squad-articleshow-iwu60l7</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/thierry-henry-on-french-team-and-most-important-player-in-squad-articleshow-iwu60l7</guid>
            <pubDate>Wed, 01 Jul 2026 08:34:43 +0530</pubDate>
            <description><![CDATA[കിലിയൻ എംബാപ്പെയല്ല, ബയേൺ മ്യൂണിക്ക് താരം മൈക്കൽ ഒലീസെയാണ് ഫ്രഞ്ച് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമെന്ന് ഇതിഹാസതാരം തിയറി ഹെന്റി. സ്വീഡനെതിരായ ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ ഒലീസെ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടുന്ന ഫ്രഞ്ച് താരമെന്ന റെക്കോർഡും സ്വന്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwdbsnedmzcb7msmqrz18kvd,imgname-red-and-black-retro-landscape-youtube-thumbnail-background--2--1782860010957.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാരീസ്: സ്വീഡനെതിരായ ലോകകപ്പ് പോരാട്ടത്തില്&zwj; ഫ്രാന്&zwj;സിനെ വിജയത്തിലേക്ക് നയിച്ചത് കിലിയന്&zwj; എംബാപ്പെയുടെ ഇരട്ടഗോളുകളാണെങ്കിലും, ടീമിന്റെ യഥാര്&zwj;ത്ഥ മാസ്റ്റര്&zwj;മൈന്&zwj;ഡ് ബയേണ്&zwj; മ്യൂണിക്ക് താരം മൈക്കല്&zwj; ഒലീസെയാണെന്ന അഭിപ്രായവുമായി ഇതിഹാസ താരം തിയറി ഹെന്റി. നോക്കൗട്ടില്&zwj; സ്വീഡനെതിരെ 3-0ത്തിന് ഫ്രാന്&zwj;സ് വിജയിച്ച മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;/p&gt;&lt;p&gt;ഹെന്റിയുടെ വാക്കുകള്&zwj;... 'എംബാപ്പെ തന്നെയായിരിക്കും എപ്പോഴും ഏറ്റവും മൂല്യമുള്ള താരം. എന്നാല്&zwj; ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട താരം മൈക്കല്&zwj; ഒലീസെയാണ്.' ഹെന്റി പറഞ്ഞു. താന്&zwj; ഫ്രഞ്ച് അണ്ടര്&zwj; 21 ടീമിനെ പരിശീലിപ്പിച്ചിരുന്ന കാലത്ത് ഒലീസിനൊപ്പം പ്രവര്&zwj;ത്തിച്ചിട്ടുണ്ടെന്നും, 24-കാരന്റെ കളിരീതി മറ്റുള്ളവരില്&zwj; നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. പന്തിലുള്ള ഒലീസിന്റെ നിയന്ത്രണവും കളിയിലെ വേഗതയും മറ്റേതൊരു താരത്തേക്കാളും മികച്ചതാണെന്നും ഹെന്റി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഒലീസിന്റെ മാസ്റ്റര്&zwj;ക്ലാസ് പ്രകടനം&lt;/strong&gt;&lt;/h2&gt;&lt;p&gt;സ്വീഡനെതിരായ മത്സരത്തില്&zwj; രണ്ട് ഗോളുകള്&zwj;ക്ക് വഴിയൊരുക്കിയ ഒലീസെ, ഫ്രഞ്ച് ആക്രമണത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. മത്സരത്തിന്റെ 35-ാം മിനിറ്റില്&zwj; താരം നടത്തിയ ഒരു ബൈസിക്കിള്&zwj; കിക്ക് ഗോളായിരുന്നെങ്കില്&zwj; അത് ടൂര്&zwj;ണമെന്റിലെ ഏറ്റവും മികച്ച ഗോളായി മാറിയേനെ എന്ന് സ്ലാട്ടന്&zwj; ഇബ്രാഹിമോവിച്ചും അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;ഈ ലോകകപ്പില്&zwj; ഇതിനകം അഞ്ച് അസിസ്റ്റുകള്&zwj; നേടിക്കഴിഞ്ഞ ഒലീസെ, ഒരു ലോകകപ്പില്&zwj; ഏറ്റവും കൂടുതല്&zwj; അസിസ്റ്റ് നേടുന്ന ഫ്രഞ്ച് താരമെന്ന റെക്കോര്&zwj;ഡ് സ്വന്തമാക്കി. 1994ന് ശേഷം ഒരു ലോകകപ്പില്&zwj; അഞ്ച് അസിസ്റ്റുകള്&zwj; നേടുന്ന ആദ്യ താരവുമാണ് അദ്ദേഹം. ഈ സീസണില്&zwj; ക്ലബിനും രാജ്യത്തിനുമായി ഇതിനകം 31 അസിസ്റ്റുകളാണ് താരം നല്&zwj;കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/thierry-henry-on-french-team-and-most-important-player-in-squad-articleshow-iwu60l7"/>
        </item>
        <item>
            <title><![CDATA[മൊറോക്കയ്‌ക്കെതിരായ തോല്‍വി; നെതര്‍ലന്‍ഡ്സ് പരിശീലക സ്ഥാനം രാജിവെച്ച് റൊണാള്‍ഡ് കോമാന്‍]]></title>
            <link>https://www.asianetnews.com/football-sports/koeman-calls-time-on-netherlands-managerial-tenure-after-round-of-32-articleshow-qmd7w4y</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/koeman-calls-time-on-netherlands-managerial-tenure-after-round-of-32-articleshow-qmd7w4y</guid>
            <pubDate>Wed, 01 Jul 2026 08:11:59 +0530</pubDate>
            <description><![CDATA[2026 ഫിഫ ലോകകപ്പിൽ മൊറോക്കോയോട് റൗണ്ട് ഓഫ് 32-ൽ തോറ്റതിന് പിന്നാലെ നെതർലൻഡ്&zwnj;സ് പരിശീലകൻ റൊണാൾഡ് കോമാൻ രാജിവെച്ചു. ടീമിന്റെ ചരിത്രത്തിലെ ഏറ്റവും നേരത്തെയുള്ള പുറത്താകലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം, വ്യക്തിപരമായ കാരണങ്ങളാൽ പരിശീലനരംഗം വിട്ടേക്കുമെന്ന സൂചനയും നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01eg3ftpxzgq3617n7j3ck31km,imgname-gettyimages-1153900018-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോര്&zwj;ക്ക്: 2026 ഫിഫ ലോകകപ്പിലെ ഞെട്ടിക്കുന്ന പുറത്താകലിന് പിന്നാലെ നെതര്&zwj;ലന്&zwj;ഡ്സ് ഫുട്&zwnj;ബോള്&zwj; ടീം മുഖ്യ പരിശീലകന്&zwj; റൊണാള്&zwj;ഡ് കോമാന്&zwj; രാജിവെച്ചു. റൗണ്ട് ഓഫ് 32-ല്&zwj; മൊറോക്കോയോട് പെനാല്&zwj;റ്റി ഷൂട്ടൗട്ടില്&zwj; പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് 63-കാരനായ കോമാന്&zwj; തന്റെ തീരുമാനം പ്രഖ്യാപിച്ചത്. മൊണ്ടെറെയില്&zwj; നടന്ന മത്സരത്തില്&zwj; 72-ാം മിനിറ്റില്&zwj; കോഡി ഗാക്&zwnj;പോയിലൂടെ നെതര്&zwj;ലന്&zwj;ഡ്സ് ലീഡ് നേടിയിരുന്നു. എന്നാല്&zwj; മൊറോക്കോ സമനില പിടിക്കുകയും പിന്നീട് പെനാല്&zwj;റ്റി ഷൂട്ടൗട്ടില്&zwj; ഡച്ച് ടീമിനെ പരാജയപ്പെടുത്തുകയുമായിരുന്നു.&lt;/p&gt;&lt;p&gt;ലോകകപ്പ് ചരിത്രത്തില്&zwj; ആദ്യമായാണ് നെതര്&zwj;ലന്&zwj;ഡ്സ് അവസാന 16ല്&zwj; എത്തുന്നതിന് മുന്&zwj;പേ ഇത്ര നേരത്തെ പുറത്താകുന്നത്. കോമാന്റെ വാക്കുകള്&zwj;... 'ഡച്ച് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാന്&zwj; ഞാന്&zwj; തീരുമാനിച്ചു. ചരിത്രം സൃഷ്ടിക്കുമെന്ന് സ്വപ്നം കണ്ടിരുന്നെങ്കിലും അത് സാധിച്ചില്ല. ഒരു പരിശീലകന്&zwj; എന്ന നിലയില്&zwj; അതിന്റെ ഉത്തരവാദിത്തം ഞാന്&zwj; ഏറ്റെടുക്കുന്നു.' ഇന്&zwj;സ്റ്റാഗ്രാം പോസ്റ്റിലൂടെ കോമാന്&zwj; വ്യക്തമാക്കി. തന്റെ ഭാര്യ ബാര്&zwj;ട്ടിനയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വെല്ലുവിളികള്&zwj; തന്റെ ജീവിതവീക്ഷണം മാറ്റിയെന്നും, ഫുട്&zwnj;ബോളിനേക്കാള്&zwj; വലുതാണ് ആരോഗ്യത്തെന്നും അദ്ദേഹം സൂചിപ്പിച്ചു. കോച്ചിംഗ് കരിയര്&zwj; അവസാനിപ്പിക്കാനുള്ള സൂചനകളും അദ്ദേഹം നല്&zwj;കി.&lt;/p&gt;&lt;h2&gt;&lt;strong&gt;പ്രതീക്ഷകള്&zwj; തെറ്റിയ കാമ്പെയ്ന്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;ഫിഫ റാങ്കിംഗില്&zwj; എട്ടാം സ്ഥാനത്തായിരുന്ന നെതര്&zwj;ലന്&zwj;ഡ്സ്, ഗ്രൂപ്പ് ഘട്ടത്തില്&zwj; മികച്ച പ്രകടനം നടത്തിയാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരുന്നത്. സെമിഫൈനല്&zwj; എത്തുന്നതും ലോകകപ്പ് കിരീടം നേടുന്നതും ലക്ഷ്യമിട്ടാണ് ടീം ഇറങ്ങിയതെന്ന് ഡച്ച് ഫുട്&zwnj;ബോള്&zwj; അസോസിയേഷന്&zwj; ടെക്&zwnj;നിക്കല്&zwj; ഡയറക്ടര്&zwj; നൈജല്&zwj; ഡി ജോങ് സമ്മതിച്ചു. എന്നാല്&zwj; ആ ലക്ഷ്യത്തിലേക്ക് എത്താന്&zwj; ടീമിന് സാധിച്ചില്ല.&lt;/p&gt;&lt;p&gt;2018-2020 കാലയളവിലും നെതര്&zwj;ലന്&zwj;ഡ്സിനെ പരിശീലിപ്പിച്ച കോമാന്&zwj;, 2023-ല്&zwj; ലൂയിസ് വാന്&zwj; ഗാലിന്റെ പകരക്കാരനായാണ് വീണ്ടും ചുമതലയേറ്റത്. എന്നാല്&zwj; രണ്ടാം വരവില്&zwj; ടീമിനെ വലിയ വിജയങ്ങളിലേക്ക് എത്തിക്കാന്&zwj; അദ്ദേഹത്തിന് സാധിച്ചില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/koeman-calls-time-on-netherlands-managerial-tenure-after-round-of-32-articleshow-qmd7w4y"/>
        </item>
        <item>
            <title><![CDATA[ലോകകപ്പ് ചരിത്രമെഴുതി കിലിയന്‍ എംബാപ്പെ; നോക്കൗട്ട് റൗണ്ടിലെ ഗോളുകളില്‍ ഇനി ഫ്രഞ്ച് താരം മുന്നില്‍]]></title>
            <link>https://www.asianetnews.com/football-sports/mbappe-smashes-new-world-cup-recordm-and-lionel-messi-not-even-close-articleshow-91ax4fg</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/mbappe-smashes-new-world-cup-recordm-and-lionel-messi-not-even-close-articleshow-91ax4fg</guid>
            <pubDate>Wed, 01 Jul 2026 07:25:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിഫ ലോകകപ്പിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ പുതിയ ചരിത്രം കുറിച്ചു. സ്വീഡനെതിരായ മത്സരത്തിലെ ഇരട്ടഗോളോടെ, ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ (10) നേടുന്ന താരമെന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv97mnhn5bhj496hr2kw4e37,imgname-gettyimages-2281946447-1781647693365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോര്&zwj;ക്ക്: ഫിഫ ലോകകപ്പില്&zwj; റെക്കോര്&zwj;ഡുകള്&zwj; തിരുത്തിക്കുറിച്ചുകൊണ്ട് ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയന്&zwj; എംബാപ്പെ. സ്വീഡനെതിരായ നോക്കൗട്ട് പോരാട്ടത്തില്&zwj; ഇരട്ടഗോളുകള്&zwj; നേടിയതോടെ, ലോകകപ്പ് ചരിത്രത്തില്&zwj; നോക്കൗട്ട് റൗണ്ടില്&zwj; ഏറ്റവും കൂടുതല്&zwj; ഗോളുകള്&zwj; നേടുന്ന താരമെന്ന റെക്കോര്&zwj;ഡ് 28-കാരനായ എംബാപ്പെ സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്&zwj; ഇതുവരെ 10 ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം. എട്ട് ഗോളുകള്&zwj; വീതം നേടിയ ബ്രസീലിയന്&zwj; ഇതിഹാസങ്ങളായ റൊണാള്&zwj;ഡോ നസാരിയോയെയും ലിയോണിഡസിനേയും മറികടന്നാണ് എംബാപ്പെയുടെ ഈ നേട്ടം.&lt;/p&gt;&lt;p&gt;ജസ്റ്റ് ഫോണ്ടെയ്ന്&zwj;, പെലെ എന്നിവര്&zwj; 7 ഗോളുകള്&zwj; വീതമാണ് നോക്കൗട്ട് ഘട്ടത്തില്&zwj; നേടിയിട്ടുള്ളത്. കൂടാതെ, ലോകകപ്പിലെ മൊത്തം ഗോളുകളുടെ എണ്ണം 18-ല്&zwj; എത്തിച്ച എംബാപ്പെ, ജര്&zwj;മ്മന്&zwj; ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്&zwj;ഡും പഴങ്കഥയാക്കി. ടൂര്&zwj;ണമെന്റിലെ ഗോളവേട്ടയില്&zwj; ലയണല്&zwj; മെസിക്കൊപ്പം (ആറ് ഗോളുകള്&zwj;) എംബാപ്പെ ഒന്നാം സ്ഥാനത്താണ്. ആകെ 19 ഗോളുകളുമായി മെസി ലോകകപ്പിലെ ടോപ് സ്&zwnj;കോറര്&zwj; പട്ടികയില്&zwj; തുടരുമ്പോഴും, നോക്കൗട്ട് റൗണ്ടില്&zwj; അഞ്ച് ഗോളുകള്&zwj; മാത്രമാണ് അദ്ദേഹത്തിന് നേടാനായിട്ടുള്ളത്. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോയ്ക്ക് ലോകകപ്പ് നോക്കൗട്ട് റൗണ്ടില്&zwj; ഗോളുകളൊന്നും തന്നെയില്ല എന്നത് ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;എംബാപ്പെയുടെ നേട്ടത്തെ കുറിച്ച് ഫ്രഞ്ച് കോച്ച് ഡെഷാംപ്&zwnj;സിന്റെ വാക്കുകള്&zwj;.. 'നമ്മള്&zwj; ഫുട്&zwnj;ബോള്&zwj; ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ്. മത്സരത്തിന് മുന്&zwj;പ് എംബാപ്പെ റെക്കോര്&zwj;ഡുകളെക്കുറിച്ചല്ല ചിന്തിക്കുന്നത്, മറിച്ച് അവസരങ്ങളെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ വേദിയില്&zwj; സ്ഥിരതയോടെ ഗോളുകള്&zwj; നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് എംബാപ്പെയെ മറ്റാരെക്കാളും മുകളില്&zwj; പ്രതിഷ്ഠിക്കുന്നു.'' ഫ്രഞ്ച് പരിശീലകന്&zwj; ദിദിയര്&zwj; ഡെഷാംപ്&zwnj;സ് മത്സരശേഷം പറഞ്ഞു.&lt;/p&gt;&lt;p&gt;1998 ലോകകപ്പ് ഫൈനലില്&zwj; ബ്രസീലിനെതിരെ 3-0ത്തിന് വിജയിച്ചതിന് ശേഷമുള്ള ഫ്രാന്&zwj;സിന്റെ ഏറ്റവും വലിയ നോക്കൗട്ട് വിജയമാണ് സ്വീഡനെതിരെ ഉണ്ടായിരിക്കുന്നത്. ജൂലൈ 4-ന് നടക്കുന്ന പ്രീ-ക്വാര്&zwj;ട്ടറില്&zwj; ജര്&zwj;മ്മനിയെ അട്ടിമറിച്ചെത്തുന്ന പാരഗ്വായ് ആണ് ഫ്രാന്&zwj;സിന്റെ എതിരാളികള്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/mbappe-smashes-new-world-cup-recordm-and-lionel-messi-not-even-close-articleshow-91ax4fg"/>
        </item>
        <item>
            <title><![CDATA[ഇരട്ട ഗോളുമായി എംബാപ്പെ; സ്വീഡനെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍]]></title>
            <link>https://www.asianetnews.com/football-sports/france-into-the-pre-quarater-finals-of-fifa-world-cup-after-beating-sweden-articleshow-ro9due5</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/france-into-the-pre-quarater-finals-of-fifa-world-cup-after-beating-sweden-articleshow-ro9due5</guid>
            <pubDate>Wed, 01 Jul 2026 05:02:44 +0530</pubDate>
            <description><![CDATA[ഫിഫ ലോകകപ്പിൽ സ്വീഡനെതിരെ ഫ്രാൻസ് തകർപ്പൻ വിജയം നേടി. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളും ബ്രാഡ്ലി ബാർക്കോളയുടെ ഗോളുമാണ് ഫ്രാൻസിന് 3-0ന്റെ വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ഫ്രാൻസ് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwdcv29sg97erzb9av6txqyr,imgname-red-and-black-retro-landscape-youtube-thumbnail-background--6--1782861105465.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോര്&zwj;ക്ക്:കിലിയന്&zwj; എംബാപ്പെയുടെ ഇരട്ട ഗോള്&zwj; മികവില്&zwj; ഫ്രാന്&zwj;സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്&zwj;ട്ടറില്&zwj;. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്&zwj;ക്ക് തകര്&zwj;ത്താണ് ഫ്രാന്&zwj;സ് പ്രീ-ക്വാര്&zwj;ട്ടറിലേക്ക് മുന്നേറിയത്. കിലിയന്&zwj; എംബാപ്പെയുടെ ഇരട്ടഗോളുകളും ബ്രാഡ്ലി ബാര്&zwj;ക്കോളയുടെ ഗോളുമാണ് ഫ്രാന്&zwj;സിന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഫ്രഞ്ച് ആക്രമണത്തെ തടഞ്ഞുനിര്&zwj;ത്താന്&zwj; സ്വീഡിഷ് ഗോള്&zwj;കീപ്പര്&zwj; ജേക്കബ് സെറ്റര്&zwj;&zwnj;സ്റ്റോം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം ആ പ്രതിരോധം തകര്&zwj;ന്നു.&lt;/p&gt;&lt;p&gt;45-ാം മിനിറ്റില്&zwj; എംബാപ്പെ തൊടുത്ത മനോഹരമായ ഒരു ഷോട്ട് വലയിലെത്തി. രണ്ടാം പകുതി തുടങ്ങി പത്താം മിനിറ്റിനുള്ളില്&zwj; തന്നെ ബ്രാഡ്ലി ബാര്&zwj;ക്കോളയിലൂടെ ഫ്രാന്&zwj;സ് ലീഡ് രണ്ടാക്കി ഉയര്&zwj;ത്തി. മൈക്കല്&zwj; ഒലീസ് നല്&zwj;കിയ പാസ് സ്വീകരിച്ച് ബാര്&zwj;ക്കോള അനായാസം ഗോളിലേക്ക് തൊടുക്കുകയായിരുന്നു. തുടര്&zwj;ന്നും കളിയില്&zwj; ആധിപത്യം പുലര്&zwj;ത്തിയ ഫ്രാന്&zwj;സ്, 74-ാം മിനിറ്റില്&zwj; എംബാപ്പെയുടെ മറ്റൊരു ഗോളിലൂടെ വിജയം ഉറപ്പിച്ചു. ഒലീസ് നല്&zwj;കിയ പാസ് കൃത്യമായി വലയിലെത്തിച്ച എംബാപ്പെ, ഇത്തവണത്തെ ലോകകപ്പിലെ തന്റെ ഗോളുകളുടെ എണ്ണം ആറായി ഉയര്&zwj;ത്തി. ഈ ലോകകപ്പില്&zwj; ലയണല്&zwj; മെസിക്കൊപ്പം ഗോള്&zwj;വേട്ടയില്&zwj; ഒന്നാം സ്ഥാനത്താണ് ഇപ്പോള്&zwj; എംബാപ്പെ.&lt;/p&gt;&lt;p&gt;അലക്&zwnj;സാണ്ടര്&zwj; ഇസാക്ക്, വിക്ടര്&zwj; ഗ്യോക്കറെസ് തുടങ്ങിയ മികച്ച മുന്നേറ്റനിര താരങ്ങള്&zwj; ഉണ്ടായിട്ടും സ്വീഡന് ഫ്രഞ്ച് പ്രതിരോധത്തെ മറികടക്കാനായില്ല. ലോകകപ്പിലെ ശക്തരായ ടീമുകളില്&zwj; ഒന്നായി ഫ്രാന്&zwj;സ് മുന്നേറുമ്പോള്&zwj;, സ്വീഡന്&zwj; നിരാശയോടെ ടൂര്&zwj;ണമെന്റില്&zwj; നിന്ന് പുറത്തായി. പ്രീ ക്വാര്&zwj;ട്ടറില്&zwj; പരാഗ്വെയാണ് ഫ്രാന്&zwj;സിന്റെ എതിരാളി. നേരത്തെ, നിലവിലെ ചാമ്പ്യന്മാരായ ജര്&zwj;മ്മനിയെ അട്ടിമറിച്ച് പാരഗ്വായ് പ്രീ ക്വാര്&zwj;ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/france-into-the-pre-quarater-finals-of-fifa-world-cup-after-beating-sweden-articleshow-ro9due5"/>
        </item>
        <item>
            <title><![CDATA[ജര്‍മനിയുടെ പുറത്താകല്‍ ഗുണമായത് മെസിക്ക്; പവര്‍ റാങ്കിംഗില്‍ അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ഒന്നാമത്]]></title>
            <link>https://www.asianetnews.com/football-sports/lionel-messi-is-the-big-gainer-due-to-germany-getting-knocked-out-articleshow-4dn5zoy</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/lionel-messi-is-the-big-gainer-due-to-germany-getting-knocked-out-articleshow-4dn5zoy</guid>
            <pubDate>Wed, 01 Jul 2026 03:48:49 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് പവര്&zwj; റാങ്കിംഗില്&zwj; ലയണല്&zwj; മെസി ഒന്നാം സ്ഥാനത്തെത്തി. ജര്&zwj;മനി പുറത്തായതോടെ ഒന്നാമതായിരുന്ന ഡെനിസ് ഉന്&zwj;ദാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് മെസിക്ക് നേട്ടമായത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw6884n33x2r8rkfwbges7rm,imgname-lionel-messi1-1782621409955.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൂറിച്ച്: ഫുട്&zwnj;ബോള്&zwj; ലോകകപ്പില്&zwj; ജര്&zwj;മനി പുറത്തായത് പിന്നാലെ അര്&zwj;ജന്റൈന്&zwj; ക്യാപ്റ്റന്&zwj; ലയണല്&zwj; മെസിക്ക് നേട്ടം. ലോകകപ്പ് പവര്&zwj; റാങ്കിംഗില്&zwj; ജര്&zwj;മ്മനിയുടെ ഡെനിസ് ഉന്&zwj;ദാവിനെ മറികടന്ന് മെ,ി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ലോകകപ്പിലെ മികച്ച പ്രകടനങ്ങള്&zwj; അടിസ്ഥാനമാക്കിയുള്ള ഫിഫയുടെ കണക്കെടുപ്പിലാണ് മെസി ഈ നേട്ടം കൈവരിച്ചത്. ജര്&zwj;മനി പാരഗ്വായോട് പെനാല്&zwj;റ്റി ഷൂട്ടൗട്ടില്&zwj; പരാജയപ്പെട്ടതോടെ, റാങ്കിംഗില്&zwj; ഒന്നാമതായിരുന്ന ജര്&zwj;മന്&zwj; താരം ഡെനിസ് ഉന്&zwj;ദാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.&lt;/p&gt;&lt;p&gt;അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്&zwj;ഡിംഗ് എന്നീ വിഭാഗങ്ങളിലെ സ്&zwnj;കോറുകള്&zwj; പരിശോധിക്കുമ്പോള്&zwj; 8.49, 6.55, 5.17 എന്നിങ്ങനെയാണ് മെസിയുടെ സ്&zwnj;കോര്&zwj;. കിലിയന്&zwj; എംബാപ്പെ (8.26, 7.37, 4.62) രണ്ടാം സ്ഥാനത്തുണ്ട്. പോര്&zwj;ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോ 74-ാം സ്ഥാനത്തേക്ക് ഉയര്&zwj;ന്നു.&lt;/p&gt;&lt;p&gt;ഇതിനിടെ മെസി - റൊണാള്&zwj;ഡോ താരതമ്യത്തെ കുറിച്ച് ജര്&zwj;മന്&zwj; ഫുട്&zwnj;ബോള്&zwj; ഇതിഹാസം ഒലിവര്&zwj; കാന്&zwj; വാചാലനായി. രണ്ട് പതിറ്റാണ്ടിലേറെയായി പരസ്പരം മത്സരിച്ച് ഇരുവരും ഫുട്&zwnj;ബോളിനെ പുതിയ ഉയരങ്ങളിലെത്തിച്ചെന്ന് കാന്&zwj; പറഞ്ഞു. 'അവരുടെ വൈരം വാക്കുകള്&zwj; കൊണ്ടല്ല, പ്രകടനങ്ങള്&zwj; കൊണ്ടാണ് നിര്&zwj;മ്മിക്കപ്പെട്ടത്. അത്തരമൊരു സ്ഥിരതയും മികവും ഫുട്&zwnj;ബോള്&zwj; ലോകത്ത് ഇനി കാണാന്&zwj; സാധിക്കില്ല.' കാന്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;2002ലെ ലോകകപ്പില്&zwj; ജര്&zwj;മ്മനി ഫൈനലില്&zwj; പരാജയപ്പെട്ടെങ്കിലും ഗോള്&zwj;ഡന്&zwj; ബോള്&zwj; സ്വന്തമാക്കിയ ഏക ഗോള്&zwj;കീപ്പറാണ് ഒലിവര്&zwj; കാന്&zwj;. ആ ഫൈനല്&zwj; തോല്&zwj;വിയുടെ വേദന ഇപ്പോഴും മനസ്സിലുണ്ടെന്നും, എന്നാല്&zwj; ഒരു താരത്തെ സംബന്ധിച്ചിടത്തോളം ലോകകപ്പ് കിരീടം ഉയര്&zwj;ത്തുക എന്നത് തന്നെയാണ് ഏറ്റവും വലിയ സ്വപ്നമെന്നും അദ്ദേഹം വെളിപ്പെടുത്തി. 2014-ലെ ഫൈനലില്&zwj; ജര്&zwj;മനിയോട് തോറ്റ മെസിക്ക്, എട്ടു വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം ഖത്തറില്&zwj; വെച്ചാണ് ആ സ്വപ്നം സാക്ഷാത്കരിക്കാനായത്.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/lionel-messi-is-the-big-gainer-due-to-germany-getting-knocked-out-articleshow-4dn5zoy"/>
        </item>
        <item>
            <title><![CDATA[വനിതാ ടി20 ലോകകപ്പ്: വിന്‍ഡീസിനെ തകര്‍ത്ത് ഓസ്ട്രേലിയ ഫൈനലില്‍, ലക്ഷ്യം ഏഴാം കിരീടം]]></title>
            <link>https://www.asianetnews.com/cricket-sports/australia-into-the-finals-of-women-world-cup-after-beating-west-indies-articleshow-d64wa7m</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/australia-into-the-finals-of-women-world-cup-after-beating-west-indies-articleshow-d64wa7m</guid>
            <pubDate>Wed, 01 Jul 2026 01:58:06 +0530</pubDate>
            <description><![CDATA[വനിതാ ടി20 ലോകകപ്പില്&zwj; വെസ്റ്റ് ഇന്&zwj;ഡീസിനെ എട്ട് വിക്കറ്റിന് തകര്&zwj;ത്ത് ഓസ്ട്രേലിയ ഫൈനലില്&zwj; പ്രവേശിച്ചു. ആഷ്ലി ഗാര്&zwj;ഡ്നറുടെ ഓള്&zwj;റൗണ്ട് മികവും ബെത്ത് മൂണിയുടെ അര്&zwj;ദ്ധസെഞ്ചുറിയുമാണ് ഓസീസിന് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ എട്ടാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിലെത്തുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fxmfs5jtn2cpjwyqe3twz3tf,imgname-australia-womens-cricket-team.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: വനിതാ ടി20 ലോകകപ്പില്&zwj; വെസ്റ്റ് ഇന്&zwj;ഡീസിനെ തോല്&zwj;പ്പിച്ച് ഓസ്ട്രേലിയ ഫൈനലില്&zwj;. വിന്&zwj;ഡീസിനെ എട്ട് വിക്കറ്റിന് തകര്&zwj;ത്തുവിട്ടാണ് ഓസീസ് ഫൈനല്&zwj; ബര്&zwj;ത്ത് ഉറപ്പിച്ചത്. 126 റണ്&zwj;സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഏഴ് ഓവര്&zwj; ബാക്കിനില്&zwj;ക്കെ വിജയം സ്വന്തമാക്കി. ഓള്&zwj;റൗണ്ട് മികവ് പുറത്തെടുത്ത ആഷ്ലി ഗാര്&zwj;ഡ്നറാണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്&zwj;ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്&zwj;ഡീസിന് നിശ്ചിത 20 ഓവറില്&zwj; 7 വിക്കറ്റ് നഷ്ടത്തില്&zwj; 125 റണ്&zwj;സെടുക്കാനേ സാധിച്ചുള്ളൂ.&lt;/p&gt;&lt;p&gt;ഹേലി മാത്യൂസ് മികച്ച തുടക്കം നല്&zwj;കിയെങ്കിലും മധ്യ ഓവറുകളില്&zwj; വിക്കറ്റുകള്&zwj; തുടര്&zwj;ച്ചയായി വീണത് വിന്&zwj;ഡീസിന് തിരിച്ചടിയായി. പരിക്കിനിടയിലും ഡിയാന്&zwj;ഡ്ര ഡോട്ടന്&zwj; നടത്തിയ ചെറിയൊരു ചെറുത്തുനില്&zwj;പ്പാണ് സ്&zwnj;കോര്&zwj; 125-ല്&zwj; എത്തിച്ചത്. ഓസീസിനായി ആഷ്ലി ഗാര്&zwj;ഡ്നര്&zwj; 4 ഓവറില്&zwj; 13 റണ്&zwj;സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകള്&zwj; വീഴ്ത്തി. സോഫി മോളിനക്&zwnj;സ്, ജോര്&zwj;ജിയ വെയര്&zwj;ഹാം എന്നിവരും രണ്ട് വിക്കറ്റ് വീതം നേടി.&lt;/p&gt;&lt;p&gt;മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് പവര്&zwj;പ്ലേയില്&zwj; രണ്ട് വിക്കറ്റുകള്&zwj; നഷ്ടപ്പെട്ടെങ്കിലും ബെത്ത് മൂണിയും ആഷ്ലി ഗാര്&zwj;ഡ്നറും ചേര്&zwj;ന്ന് ടീമിനെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിച്ചു. 36 പന്തില്&zwj; 61 റണ്&zwj;സ് നേടിയ ബെത്ത് മൂണി, ടി20 ലോകകപ്പില്&zwj; ഏറ്റവും കൂടുതല്&zwj; അര്&zwj;ദ്ധസെഞ്ചുറികള്&zwj; (8) നേടുന്ന താരമെന്ന റെക്കോര്&zwj;ഡില്&zwj; സൂസി ബേറ്റ്&zwnj;സിനൊപ്പമെത്തി. പുറത്താകാതെ 35 റണ്&zwj;സ് നേടിയ ഗാര്&zwj;ഡ്നര്&zwj; അനായാസം വിജയം പൂര്&zwj;ത്തിയാക്കി. ഇരുവരും ചേര്&zwj;ന്ന് പുറത്താകാതെ 63 റണ്&zwj;സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്&zwj;ത്തിയത്.&lt;/p&gt;&lt;p&gt;എട്ടാം തവണയാണ് ഓസ്ട്രേലിയ ഫൈനലില്&zwj; പ്രവേശിക്കുന്നത്. 2009ന് ശേഷം ഐസിസി നോക്കൗട്ട് മത്സരങ്ങളില്&zwj; വെറും മൂന്ന് തവണ മാത്രമാണ് ഓസ്ട്രേലിയ പരാജയപ്പെട്ടിട്ടുള്ളത്. ലോര്&zwj;ഡ്സില്&zwj; നടക്കുന്ന ഫൈനലില്&zwj; ഇംഗ്ലണ്ടോ ദക്ഷിണാഫ്രിക്കയോ ആയിരിക്കും ഓസ്ട്രേലിയയുടെ എതിരാളികള്&zwj;. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ഓസീസ് ഇറങ്ങുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/australia-into-the-finals-of-women-world-cup-after-beating-west-indies-articleshow-d64wa7m"/>
        </item>
        <item>
            <title><![CDATA[അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ് മാനുവല്‍ നോയര്‍; ജര്‍മന്‍ ഗോള്‍കീപ്പര്‍ക്ക് കണ്ണീരോടെ മടക്കം]]></title>
            <link>https://www.asianetnews.com/football-sports/manuel-neuer-retired-from-international-football-after-lose-against-paraguay-articleshow-ynp5i74</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/manuel-neuer-retired-from-international-football-after-lose-against-paraguay-articleshow-ynp5i74</guid>
            <pubDate>Wed, 01 Jul 2026 01:35:00 +0530</pubDate>
            <description><![CDATA[ജര്&zwj;മനിയുടെ ഇതിഹാസ ഗോള്&zwj;കീപ്പര്&zwj; മാനുവല്&zwj; നോയര്&zwj; അന്താരാഷ്ട്ര ഫുട്&zwnj;ബോളില്&zwj; നിന്ന് വിരമിച്ചു. ലോകകപ്പില്&zwj; പാരഗ്വായോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് താരം വിരമിക്കല്&zwj; പ്രഖ്യാപിച്ചത്. 2014-ല്&zwj; ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്ന നോയര്&zwj; 128 മത്സരങ്ങളില്&zwj; ജര്&zwj;മനിക്കായി കളിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwc177yg8k7qv6v7yvc0as6t,imgname-manuel-neuer-1782815367120.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോര്&zwj;ക്ക്: അന്താരാഷ്ട്ര ഫുട്&zwnj;ബോളിനോട് വിടപറഞ്ഞ് ജര്&zwj;മനിയുടെ ഇതിഹാസ ഗോള്&zwj;കീപ്പര്&zwj; മാനുവല്&zwj; നോയര്&zwj;. ലോകകപ്പില്&zwj; നിന്ന് ജര്&zwj;മനി പുറത്തായതിന് പിന്നാലെയാണ് 40-കാരനായ താരം തന്റെ വിരമിക്കല്&zwj; പ്രഖ്യാപിച്ചത്. പാരഗ്വായ്ക്കെതിരായ മത്സരത്തിന് ശേഷമുള്ള ടെലിവിഷന്&zwj; അഭിമുഖങ്ങളിലാണ് താന്&zwj; ഇനി ജര്&zwj;മന്&zwj; ജേഴ്&zwnj;സിയില്&zwj; കളിക്കില്ലെന്ന് നോയര്&zwj; വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;ലോകകപ്പിന് തൊട്ടുമുമ്പ് വിരമിക്കല്&zwj; തീരുമാനം പിന്&zwj;വലിച്ച് തിരിച്ചെത്തിയ നോയര്&zwj;, അവസാന മത്സരം ഇത്തരത്തില്&zwj; അവസാനിക്കേണ്ടി വന്നതിലുള്ള അതീവ ദുഃഖം പങ്കുവെച്ചു. 'ഇങ്ങനെയൊരവസാനം വളരെ വേദനാജനകമാണ്,' അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാരഗ്വായ്ക്കെതിരായ മത്സരത്തില്&zwj; പെനാല്&zwj;റ്റി ഷൂട്ടൗട്ടിലൂടെയാണ് ജര്&zwj;മനി പുറത്തായത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1 എന്ന നിലയില്&zwj; സമനില പാലിച്ചതിനെത്തുടര്&zwj;ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്&zwj; ഒരു പെനാല്&zwj;റ്റി തടയാന്&zwj; നോയറിന് സാധിച്ചെങ്കിലും, സഹതാരങ്ങള്&zwj;ക്ക് ലക്ഷ്യം കാണാനാകാതെ പോയത് തിരിച്ചടിയായി.&lt;/p&gt;&lt;h2&gt;&lt;strong&gt;രണ്ടാം വട്ടം വിരമിക്കല്&zwj;&lt;/strong&gt;&lt;/h2&gt;&lt;p&gt;2024 യൂറോപ്യന്&zwj; ചാമ്പ്യന്&zwj;ഷിപ്പിന് ശേഷം നോയര്&zwj; നേരത്തെ അന്താരാഷ്ട്ര ഫുട്&zwnj;ബോളില്&zwj; നിന്ന് വിരമിച്ചിരുന്നു. എന്നാല്&zwj;, പിന്നീട് ജര്&zwj;മ്മന്&zwj; കോച്ച് ജൂലിയന്&zwj; നഗല്&zwj;സ്മാന്&zwj; അദ്ദേഹത്തെ ടീമിലേക്ക് തിരികെ വിളിക്കുകയായിരുന്നു. ഇതിനായി അതുവരെ ഗോള്&zwj;വല കാത്തിരുന്ന ഒലിവര്&zwj; ബൗമനെ ഒഴിവാക്കി നോയറിനെ ഒന്നാം നമ്പര്&zwj; ഗോള്&zwj;കീപ്പറാക്കിയത് വലിയ ചര്&zwj;ച്ചകള്&zwj;ക്ക് വഴിവെച്ചിരുന്നു.&lt;/p&gt;&lt;p&gt;2009-ല്&zwj; ജര്&zwj;മ്മനിത്തിനായി അരങ്ങേറ്റം കുറിച്ച നോയര്&zwj;, 2014-ല്&zwj; ലോകകപ്പ് നേടിയ ജര്&zwj;മ്മന്&zwj; ടീമിലെ അംഗമായിരുന്നു. ആ വിജയടീമില്&zwj; അവശേഷിച്ച ഒരേയൊരു താരവും അദ്ദേഹമായിരുന്നു. 128 അന്താരാഷ്ട്ര മത്സരങ്ങളിലാണ് നോയര്&zwj; ജര്&zwj;മനിയെ പ്രതിനിധീകരിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/manuel-neuer-retired-from-international-football-after-lose-against-paraguay-articleshow-ynp5i74"/>
        </item>
        <item>
            <title><![CDATA[പ്രീ- ക്വാർട്ടറിൽ ബ്രസീലിന് എതിരാളികൾ നോർവെ; ഐവറി കോസ്റ്റിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്]]></title>
            <link>https://www.asianetnews.com/football-sports/norway-beats-ivory-coast-on-round-of-32-fifa-world-cup-2026-articleshow-qf0mrwp</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/norway-beats-ivory-coast-on-round-of-32-fifa-world-cup-2026-articleshow-qf0mrwp</guid>
            <pubDate>Wed, 01 Jul 2026 00:40:01 +0530</pubDate>
            <description><![CDATA[&lt;p&gt;ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നോർവെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. നോർവെയ്ക്കായി അന്റോണിയോ നുസയും എർലിംഗ് ഹാളണ്ടും ഗോളുകൾ നേടിയപ്പോൾ, അമാദ് ഡിയാലോ ഐവറി കോസ്റ്റിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwcyvkbvcqsrhxxpt4sfmgzj,imgname-norway-1782846442875.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡാലസ്: ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ തകർത്ത നോർവെ പ്രീ ക്വാർട്ടറിലേക്ക്. ബ്രസീൽ ആണ് പ്രീ ക്വാർട്ടറിൽ നോർവെയുടെ എതിരാളികൾ. ഐവറി കോസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോർവെയുടെ വിജയം. 1998നു ശേഷം ആദ്യമായാണ് നോർവേ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഐവറി കോസ്റ്റിനെതിരെ പ്രതിരോധത്തിലൂന്നിയാണ് നോർവെ കളിമെനഞ്ഞത്. ഗോളെന്നുറപ്പിച്ച ഐവറി കോസ്റ്റിന്റെ നിരവധി അവസരങ്ങളാണ് നോർവെ പ്രതിരോധം ഇല്ലാതെയാക്കിയത്.&lt;/p&gt;&lt;p&gt;ആദ്യ പകുതി തീരാൻ കുറച്ച് മിനുട്ടുകൾ മാത്രം ശേഷിക്കെ മുപ്പത്തിയൊമ്പതാം മിനിറ്റിൽ നോർവെയ്ക്ക് വേണ്ടി അന്റോണിയോ നുസയാണ് ആദ്യം സ്&zwnj;കോർ ചെയ്തത്. ഗോൾ വഴങ്ങിയെങ്കിലും പ്രതിരോധത്തിലേക്ക് തിരിയാൻ ഒരിക്കലും തയ്യാറല്ലാതിരുന്ന ഐവറി കോസ്റ്റിനെ വേണ്ടി വലതുവിംഗിൽ നിന്നും ഡയോമൊണ്ടയുടെ മൂർച്ചയേറിയ ആക്രമണങ്ങളായിരുന്നു നടത്തിയിരുന്നത്. അതിന്റെ ഫലമെന്നോണം അമാദ് ഡിയാലോ ഐവറി കോസ്റ്റിന് വേണ്ടി ഗോൾ മടക്കി. എന്നാൽ എൺപത്തിനാലാം മിനിറ്റിൽ നോർവേയ്ക്ക് വേണ്ടി ഹാളണ്ട് പട്ടിക പൂർത്തിയാക്കി.&lt;/p&gt;&lt;p&gt;ഇതോടെ ഗോൾഡൻബൂട്ടിനുള്ള മത്സരത്തിൽ അഞ്ച് ഗോളുകളുമായി മെസിക്ക് പിന്നിലായി ഹാളണ്ട് എത്തി. ഐവറി കോസ്റ്റിന്റെ അഞ്ച് ഷോട്ട് ഓൺ ടാർഗെറ്റുകളാണ് ഗോൾ ആവാതെ പോയത്. അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് നോർവേ ഗോൾകീപ്പർ തട്ടിയകറ്റിയതും ഐവറികോസ്റ്റിന്റെ പ്രീ ക്വാർട്ടർ സ്വപങ്ങൾക്ക് തിരിച്ചടിയായി.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/norway-beats-ivory-coast-on-round-of-32-fifa-world-cup-2026-articleshow-qf0mrwp"/>
        </item>
        <item>
            <title><![CDATA[ലോകകിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് പട നോക്കൗട്ട് മത്സരത്തിന് ഇറങ്ങുന്നു; വിജയപ്രതീക്ഷയുമായി സ്വീഡനും]]></title>
            <link>https://www.asianetnews.com/football-sports/round-of-32-france-vs-swedan-fifa-worldcup-2026-articleshow-mmn9ex6</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/round-of-32-france-vs-swedan-fifa-worldcup-2026-articleshow-mmn9ex6</guid>
            <pubDate>Tue, 30 Jun 2026 22:32:57 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഫ്രാൻസ് ഇന്ന് സ്വീഡനെ നേരിടും. ഗ്രൂപ്പ് ചാമ്പ്യന്മാരായി മികച്ച ഫോമിലാണ് ഫ്രാൻസ് എത്തുന്നത്. എംബാപെ, ഡെംബലെ എന്നിവർ ടീമിന് കരുത്താകുമ്പോൾ, കടുത്ത ഗ്രൂപ്പ് ഘട്ടം കടന്നെത്തുന്ന സ്വീഡന്റെ പ്രതീക്ഷ സൂപ്പർതാരം അലക്&zwnj;സാണ്ടർ ഇസാക്കിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvrqde795fx33gsnkanzebmw,imgname-red-and-black-retro-landscape-youtube-thumbnail-background--1--1782167550185.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂജഴ്&zwnj;സി: ലോകകിരീടം ലക്ഷ്യമിട്ട് ഫ്രാൻസ് ഇന്ന് സ്വീഡനുമായുള്ള നോക്കൗട്ട് മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ചാമ്പ്യാന്മാരായി എത്തുന്ന ഫ്രാൻസ് മികച്ച ഫോമിലാണ്. സെനഗൽ, ഇറാഖ്, നോർവേ എന്നീ ടീമുകളെ ഗ്രൂപ്പ് മത്സരങ്ങളിൽ തോല്പിയ്ച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഫ്രാൻസ് ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തിൽ മികച്ച മാർജിനിൽ ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ തന്നെയാണ് ഫ്രാൻസിന്റെ വരവ്. എംബാപെയുടെയും ഡംബെലെയുടെയും ഒലീസേയുടെയും മിന്നും ഫോം ആണ് ഫ്രാൻസിന്റെ കരുത്ത്.&lt;/p&gt;&lt;p&gt;അതേസമയം കടുപ്പമേറിയ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാണ് സ്വീഡൻ എത്തുന്നത്. നെതർലൻഡ്സിനോട് ആദ്യ മാത്രത്തിൽ വലിയ മാർജിനിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും ട്യുണീഷ്യയോട് വിജയിക്കുകയും ജപ്പാനെ സമനിലയിൽ തളച്ചുമാണ് സ്വീഡൻ എത്തുന്നത്. സൂപ്പർതാരം അലക്&zwnj;സാണ്ടർ ഇസാക്കിന്റെ മികച്ച ഫോം ആണ് സ്വീഡന്റെ കരുത്ത്. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ ഇംഗ്ളണ്ടിനോട് തോൽവി ഏറ്റുവാങ്ങിയായിരുന്നു സ്വീഡൻ പുറത്തുപോയത്.&lt;/p&gt;&lt;p&gt;അതേസമയം ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ എംബാപെ ഇന്ന് മെസിയെ മറികടക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്. മൂന്ന് കളികളിൽ നാല് ഗോളുകളാണ് എംബാപെയുടെ സമ്പാദ്യം. കൂടാതെ രണ്ട് അസിസ്റ്റുകളും താരത്തിന്റേതായുണ്ട്. എംബാപെ മിന്നും പ്രകടനത്തിനൊപ്പം ഉസ്മാൻ ഡെമ്പലെയും മൈക്കിൾ ഒലിസെയും മികച്ച ഫോമിൽ തുടരുന്നത് ഫ്രാൻസിനെ സംബന്ധിച്ച് ആത്മവിശ്വാസം പകരുന്നതാണ്. നാളെ പുലർച്ചെ 2.30 നാണ് മത്സരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/round-of-32-france-vs-swedan-fifa-worldcup-2026-articleshow-mmn9ex6"/>
        </item>
        <item>
            <title><![CDATA[ഗോളടി തുടരാൻ ഹാളണ്ട്; നോക്കൗട്ടിൽ നോർവെ ഐവറി കോസ്റ്റിനെതിരെ]]></title>
            <link>https://www.asianetnews.com/football-sports/norway-vs-ivory-cost-fifa-worldcup-2026-articleshow-k7dar34</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/norway-vs-ivory-cost-fifa-worldcup-2026-articleshow-k7dar34</guid>
            <pubDate>Tue, 30 Jun 2026 21:19:56 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ന് രാത്രി 10.30-ന് നടക്കുന്ന ഫുട്ബോൾ നോക്കൗട്ട് മത്സരത്തിൽ ആഫ്രിക്കൻ ടീമായ ഐവറി കോസ്റ്റ് നോർവെയെ നേരിടും. ചരിത്രത്തിലാദ്യമായാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwckgdbpqme6fzmgsr43y259,imgname-neymar-mocks-statistician-joachim-klement-after-failed-2026-world-cup-predictions--1--1782834541942.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡാലസ്: ഇന്ന് നടക്കുന്ന നോക്കൗട്ടിൽ നോർവെയെ നേരിടാൻ ആഫ്രിക്കൻ വമ്പന്മാരായ ഐവറി കോസ്റ്റ് ഇറങ്ങുന്നു. രാത്രി 10.30 നാണ് മത്സരം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഫ്രാൻസിനോട് തോൽവി ഏറ്റുവാങ്ങിയെങ്കിലും തങ്ങളുടെ പ്രധാന ടൈഹാരങ്ങളെയെല്ലാം പുറത്തിരുത്തിയാണ് അന്ന് നോർവെ ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖിനോടും സെനഗലിനോടും ജയിച്ചാണ് ഹാളണ്ടും സംഘവും നോക്കൗട്ടിൽ എത്തുന്നത്. ഇറാഖിനെ 4-1 എന്ന മാർജിനിലും സെനഗലിനെ 3 -2 എന്ന മാർജിനിലുമാണ് നോർവേ തോല്പിച്ചത്.&lt;/p&gt;&lt;p&gt;അതേസമയം കുറൊസാവോയെയും ഇക്വഡോറിനെയും തോൽപിച്ചാണ് ഐവറി കോസ്റ്റ് നോക്കൗട്ടിൽ എത്തിയിരിക്കുന്നത്. ജർമനിയോട് മാത്രമാണ് ഗ്രൂപ് ഘട്ടത്തിൽ ഐവറി കോസ്റ്റ് പരാജയപ്പെട്ടത്. ഇന്ന് പത്തരയ്ക്ക് നോർവേയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആഫ്രിക്കൻ വമ്പന്മാരും ലക്ഷ്യം വയ്ക്കുന്നില്ല.&lt;/p&gt;&lt;p&gt;ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യമായാണ് ഐവറി കോസ്റ്റും നോർവേയും ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേർക്കുനേർ വരുന്നത്.ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇക്വഡോറിനെയും ക്യുറാസാവോയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് എമേഴ്സ് ഫായെ പരിശീലിപ്പിക്കുന്ന ഐവറി കോസ്റ്റ് വരുന്നത്. ആദ്യമായി ലഭിച്ച നോക്കൗട്ട് അവസരം ചരിത്രവിജയമാക്കി മാറ്റി പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യാനുറച്ചാകും നായകൻ ഫ്രാങ്ക് കെസ്സിയും സംഘവും ഇന്ന് ബൂട്ട് കെട്ടുക. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡ് നയിക്കുന്ന മധ്യനിരയും മുന്നേറ്റത്തിൽ ഹാളണ്ടിന്റെ സാനിധ്യവുമാണ് നോർവേയുടെ ഏറ്റവും വലിയ കരുത്ത്. ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ ഹാളണ്ട് നാല് ഗോളുകളുമായി പട്ടികയിലുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/norway-vs-ivory-cost-fifa-worldcup-2026-articleshow-k7dar34"/>
        </item>
        <item>
            <title><![CDATA['അർജന്റീനയെ കേപ് വർദെ നോക്കൗട്ടിൽ പുറത്താക്കും..'; പ്രവചനവുമായി വൈറൽ ദുർമന്ത്രവാദി നാന ക്വാകു ബോൺസാം]]></title>
            <link>https://www.asianetnews.com/football-sports/cape-verde-will-be-the-team-to-knock-out-lionel-messi-s-argentina-in-the-round-of-16-says-spiritualist-nana-kwaku-bonsam-articleshow-norv7z9</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/cape-verde-will-be-the-team-to-knock-out-lionel-messi-s-argentina-in-the-round-of-16-says-spiritualist-nana-kwaku-bonsam-articleshow-norv7z9</guid>
            <pubDate>Mon, 29 Jun 2026 13:53:07 +0530</pubDate>
            <description><![CDATA[&lt;p&gt;ഘാനയിൽ നിന്നുള്ള ദുർമന്ത്രവാദി നാന ക്വാകു ബോൺസാം, നോക്കൗട്ടിൽ അർജന്റീനയെ കേപ് വെർദെ തോൽപ്പിക്കുമെന്ന് പ്രവചിച്ചു. &lsquo;Cape Verde will be the team to knock out Lionel Messi s Argentina in the round of 16&rsquo; says spiritualist Nana Kwaku Bonsam&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw97jvz3bmc7rz3zqwywn3t5,imgname-cape-verde-will-be-the-team-to-knock-out-lionel-messi-s-argentina-in-the-round-of-16-says-spiritualist-nana-kwaku-bonsam-1782721376227.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നോക്കൗട്ടിൽ കേപ് വർദെ അർജന്റീനയെ തോൽപ്പിക്കുമെന്ന് വൈറൽ ദുർമന്ത്രവാദി നാന ക്വാകു ബോൺസാം. ഘാനയ്&zwnj;ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോൾ സ്&zwnj;കോർ ചെയ്യാതിരിക്കാൻ താൻ മന്ത്രവാദം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് വൈറൽ ആയ വ്യക്തിയാണ് ഘാനയിൽ നിന്നുള്ള ദുർമന്ത്രവാദി നാന ക്വാകു ബോൺസാം. ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഹാരി കെയ്ൻ തനിക്ക് ലഭിച്ച മികച്ച അവസരങ്ങൾ കൂടി തുലച്ചതോടെ നാന ക്വാകു ബോൺസാം സമൂഹമാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;p&gt;ജൂൺ നാലിന് പുലർച്ചയെ 3:30 നാണ് അർജന്റീന- കേപ് വർദെ മത്സരം. ഈ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുമെന്ന് നേരത്തെ നാന ക്വാകു ബോൺസാം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണിപ്പോൾ അർജന്റീന പുറത്താവുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഘാനയിലെ അഫ്രാൻചോ ഗ്രാമത്തിൽ ജനിച്ച നാന ക്വാകു ബോൺസാം, 1992-ൽ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റതിന് ശേഷമാണ് മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്.ഘാനയിലെ പ്രാദേശിക വിശ്വാസങ്ങളും പരമ്പരാഗത ആചാരങ്ങളും പിന്തുടരുന്ന ഇദ്ദേഹത്തെപ്പോലെയുള്ളവർ അവിടുത്തെ സാമൂഹിക ജീവിതത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തികളാണ്.&lt;/p&gt;&lt;p&gt;അതേസമയം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന നോക്കൗട്ടിൽ എത്തിയത്. ജോർദ്ദാനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മെസിയുടെ ഫ്രീകിക്ക് ഗോൾ അടക്കം 3 - 1 എന്ന സ്കോറിനാണ് അർജന്റീന ജയിച്ചത്. തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസി ഇതോടെ സ്വന്തമാക്കിയിരുന്നു. നേരത്തെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മെസി മറികടന്നിരുന്നു. നിലവിലെ ലോകകപ്പ് ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ 6 ഗോളുകളോട് കൂടി മെസി തന്നെയാണ് മുന്നിൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/cape-verde-will-be-the-team-to-knock-out-lionel-messi-s-argentina-in-the-round-of-16-says-spiritualist-nana-kwaku-bonsam-articleshow-norv7z9"/>
        </item>
        <item>
            <title><![CDATA['ജപ്പാൻ ബ്രസീലിനെ പുറത്താക്കുമെന്ന ജോക്കിം ക്ലെമെന്റിന്റെ പ്രവചനം'; അടുത്ത തവണ വീണ്ടും വരണമെന്ന് പരിഹസിച്ച് നെയ്മർ]]></title>
            <link>https://www.asianetnews.com/football-sports/neymar-mocks-statistician-joachim-klement-after-failed-2026-world-cup-predictions-articleshow-6snm701</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/neymar-mocks-statistician-joachim-klement-after-failed-2026-world-cup-predictions-articleshow-6snm701</guid>
            <pubDate>Tue, 30 Jun 2026 19:03:54 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പിൽ ബ്രസീൽ ജപ്പാനോട് തോൽക്കുമെന്ന ജോക്കിം ക്ലെമെന്റിന്റെ പ്രവചനം തെറ്റിയതിനെ നെയ്മർ പരിഹസിച്ചു. നോക്കൗട്ടിൽ ബ്രസീൽ ജപ്പാനെ തോൽപ്പിച്ചപ്പോൾ, കിരീടം നേടുമെന്ന് പ്രവചിക്കപ്പെട്ട നെതർലൻഡ്&zwnj;സ് മൊറോക്കോയോടും ജർമ്മനി പരാഗ്വായോടും തോറ്റ് പുറത്തായി. Neymar Mocks Statistician Joachim Klement After Failed 2026 World Cup Predictions&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwcbq58z4kkftvhebg20eg08,imgname-neymar-mocks-statistician-joachim-klement-after-failed-2026-world-cup-predictions-1782826374431.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൂസ്റ്റൺ: നോക്കൗട്ടിൽ ജപ്പാനോട് തോറ്റ് ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്താവുമെന്ന പ്രവചനം നടത്തിയ ജോക്കിം ക്ലെമെന്റിനെ പരിഹസിച്ച് നെയ്മർ. ഇത്തവണ ലോകകപ്പ് നെതർലൻഡ്സ് നേടുമെന്നും, ജപ്പാനോട് ബ്രസീൽ തോൽക്കുമെന്നും ജോക്കിം ക്ലെമെന്റ് വിവിധ ഡാറ്റകൾ നിരത്തിയാണ് പ്രവചിച്ചത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ലോകകപ്പ് ജേതാവിനെ കൃത്യമായി പ്രവചിക്കാൻ ജോക്കിം ക്ലെമെന്റിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ജോക്കിം ക്ലെമെന്റിന്റെ പ്രവചനം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായത്. പോർച്ചുഗലിന്റെ ഫൈനലിൽ തോല്പിച്ചുകൊണ്ട് നെതർലൻഡ്സ് കിരീടം നേടുമെന്നാണയിരുന്നു ജോക്കിം ക്ലെമെന്റിന്റെ പ്രവചനം. മൊറോക്കോയോട് നെതർലൻഡ്സ് ഷൂട്ടൗട്ടിൽ പുറത്തായോടെ ജോക്കിം ക്ലെമെന്റിനെതിരെ നിരവധി ട്രോളുകൾ വരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നെയ്മറുടെ പരിഹാസം എന്നതും ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;'മിസ്റ്റർ ജോക്കിം ക്ലെമെന്റ്... അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക' എന്നായിരുന്നു മത്സര ശേഷം എക്&zwnj;സിൽ നെയ്മർ കുറിച്ചത്. അതേസമയം ജപ്പാനെതിരെയുള്ള നോക്കൗട്ട് മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്രസീൽ ഇന്നലെ കാഴ്&zwnj;ചവച്ചത്. കാസെമിറോയും മാർട്ടിനെല്ലിയുമാണ് ബ്രസീലിന് വേണ്ടി നിർണ്ണായക ഗോളുകൾ നേടിയത്. ഇന്ന് നടക്കുന്ന നോർവേ- ഐവറികോസ്റ്റ് മത്സരവിജയികളാണ് പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. ഈ ടൂർണമെന്റിലെ കറുത്തകുതിരകളെന്ന് വിശേഷിപ്പിക്കപ്പെട്ട ടീമായിരുന്നു മോറിയാസുവിന്റെ ജപ്പാൻ.&lt;/p&gt;&lt;p&gt;അതേസമയം ജർമനിയെ ഷൂട്ടൗട്ടിൽ അട്ടിമറിച്ചുകൊണ്ട് പരാഗ്വായ് ആദ്യമായി ലോകകപ്പിലെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്. പ്രീ ക്വാർട്ടർ കാണാതെ തുടർച്ചയായി മൂന്നാം തവണയാണ് ലോകകപ്പിൽ നിന്നും പുറത്താവുന്നത്. 2014 ൽ അർജന്റീനയെ തോൽപ്പിച്ച് ലോകകിരീടം ചൂടിയതിന് ശേഷം ജർമനിയുടെ പ്രതാപം ക്ഷയിക്കുന്ന കാഴ്ചയ്ക്ക് കൂടിയാണ് ഫുട്ബോൾ ലോകം സാക്ഷിയാവുന്നത്.&lt;/p&gt;&lt;p&gt;മറ്റൊരു നോക്കൗട്ട് മത്സരത്തിൽ നെതർലാൻഡ്സിനെ മൊറോക്കോ ഷൂട്ടൗട്ടിൽ തോൽപിച്ചു. മത്സരത്തിലുടനീളം സമ്പൂർണ ആധിപത്യം പുലർത്തിയ മൊറോക്കോയെ ഞെട്ടിച്ചുകൊണ്ട് നെതർലാൻഡ്&zwnj;സിന് വേണ്ടി കോഡി ഗാഗ്പോ ഗോൾ നേടിയെങ്കിലും എക്സ്ട്രാ ടൈമിൽ ഇസ ഡിയൊപ്പിന്റെ ഗോൾ മൊറോക്കോയോക്ക് സമനില നേടിക്കൊടുത്തു. പതിവുപോലെ ഷൂട്ടൗട്ട് ശാപം പിന്തുടർന്ന നെതർലൻഡ്സ് 2 - 3 എന്ന മാർജിനിലായിരുന്നു തോൽവിസമ്മതിച്ചത്.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/neymar-mocks-statistician-joachim-klement-after-failed-2026-world-cup-predictions-articleshow-6snm701"/>
        </item>
        <item>
            <title><![CDATA[ഇനി 44 വർഷത്തെ സീക്കോയുടെ ആ റെക്കോർഡിനൊപ്പം; ബ്രസീൽ മധ്യനിരയുടെ എഞ്ചിൻ— ബ്രൂണോ ഗുമെറെഷ്]]></title>
            <link>https://www.asianetnews.com/football-sports/bruno-guimaraes-becomes-first-brazilian-with-4-assists-in-a-world-cup-since-zico-in-1982-articleshow-l1ifqg4</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/bruno-guimaraes-becomes-first-brazilian-with-4-assists-in-a-world-cup-since-zico-in-1982-articleshow-l1ifqg4</guid>
            <pubDate>Tue, 30 Jun 2026 17:32:50 +0530</pubDate>
            <description><![CDATA[&lt;p&gt;ജപ്പാനെതിരായ നോക്കൗട്ടിൽ വിജയിച്ച് ബ്രസീൽ പ്രീ ക്വാർട്ടറിലെത്തി. നോർവേ-ഐവറികോസ്റ്റ് മത്സരവിജയികളാണ് ബ്രസീലിന്റെ അടുത്ത എതിരാളികൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwc6gqf6hw78f9ky834v4cxt,imgname-bruno-guimar-es-1782820920806.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൂസ്റ്റൺ: ജപ്പാനെതിരെ നോക്കൗട്ടിൽ ത്രസിപ്പിക്കുന്ന വിജയം നേടിയ കാനറിപ്പട പ്രീ ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയിരിക്കുകയാണ്. ഇന്ന് നടക്കുന്ന നോർവേ- ഐവറികോസ്റ്റ് മത്സരവിജയികളാണ് പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. ഈ ടൂർണമെന്റിലെ കറുത്തകുതിരകളെന്ന് വിശേഷിപ്പിക്കപ്പെട്ട ടീമായിരുന്നു മോറിയാസുവിന്റെ ജപ്പാൻ. വേഗതയേറിയ നീക്കങ്ങളും ടെക്നിക്കൽ എബിലിറ്റികളും കൊണ്ട് കഴിഞ്ഞ ലോകകപ്പിലും ജപ്പാൻ ഞെട്ടിച്ചിട്ടുണ്ട്. ടൂർണമെന്റിൽ ശരാശരി സ്ക്വാഡുമായി എത്തിയ ബ്രസീൽ ജപ്പാനോട് തോൽക്കുമെന്ന് വിധിയെഴുതിയ ഇടത്ത് നിന്നാണ് ഇന്നലെ ബ്രസീൽ സമീപികാലങ്ങളിലെ അവരുടെ ഏറ്റവും മികച്ച മത്സരം പുറത്തെടുത്തത്.&lt;/p&gt;&lt;p&gt;ഗോൾ നേടിയതിന് ശേഷം ലോ ബ്ലോക്ക് ഡിഫൻസ് കളിച്ച ജപ്പാനെതിരെ രണ്ടാം പകുതിയിൽ 40 ക്രോസുകളാണ് ബ്രസീൽ നൽകിയത്. മത്സരത്തിന്റെ ഗതി മാറ്റിയതും അത്തരമൊരു ക്രോസ് ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എൻഡ്രിക്കിനെ ഇറക്കിയതും പരിക്കേറ്റ ലൂക്കാസ് പക്വേറ്റയ്ക്ക് പകരം ഗബ്രിയേൽ മാർട്ടിനെല്ലി എത്തിയതും മത്സരത്തിന്റെ പൂർണ ആധിപത്യം ബ്രസീലിന്റേതാക്കി മാറ്റി.&lt;/p&gt;&lt;p&gt;ഗ്രൂപ്പിലെ ആദ്യകളിയിൽ താളം കണ്ടെത്താൻ വിഷമിച്ച ബ്രസീൽ മധ്യനിരയുടെ മികവുറ്റ പ്രകടനത്തിന് കൂടിയാണ് ഹൂസ്റ്റൺ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. മദ്യരനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബ്രൂണോ ഗുമെറെഷ് തന്നെയാണ് ബ്രസീലിനെ താളം കണ്ടെത്താൻ സഹായിക്കുന്നത്. ജപ്പാനെതിരായ മത്സരത്തിലെ വിജയഗോൾ നേടാൻ പാകത്തിന് മാർട്ടിനെല്ലിക്ക് ബോക്സിനുള്ളിലേക്ക് നീട്ടി നൽകിയ ആ പാസ് മാത്രം മതി ബ്രൂണോ ഗുമെറെഷിന്റെ പ്രതിഭയെ വിലയിരുത്താൻ. ബ്രസീൽ ഇതിഹാസം സിക്കോയ്ക്ക് ശേഷം ലോകകപ്പിൽ നാല് അസിസ്റ്റുകൾ നേടുന്ന ബ്രസീൽ തരാമെന്ന റെക്കോർഡും ബ്രൂണോ ഗുമെറെഷ് ഇതോടെ സ്വന്തമാക്കി. 1982 ലായിരുന്നു സീക്കോയുടെ റെക്കോർഡിനൊപ്പവും ബ്രൂണോ ഗുമെറെഷ് എത്തിനിൽക്കുന്നത്.&lt;/p&gt;&lt;p&gt;നാല് കളികളിൽ നിന്നായി 4 അസിസ്റ്റുകളാണ് ബ്രൂണോ ഗുമെറെഷ് ലോകകപ്പിൽ ഇതുവരെ നൽകിയിട്ടുള്ളത്. നിലവിലെ സ്റ്റാറ്റസുകൾ പ്രകാരം ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവും ബ്രൂണോ ഗുമെറെഷ് തന്നെയാണ്. മൂന്ന് അസിസ്റ്റുകളുമായി ഫ്രാൻസിന്റെ മൈക്കിൾ ഒലീസെയും സ്വീഡന്റെ അലക്&zwnj;സാണ്ടർ ഇസാകുമാണ് തൊട്ടുപിന്നിൽ. വരും മത്സരങ്ങളിൽ ബ്രൂണോ ഗുമെറെഷിന്റെ ഇടപെടലുകൾ തന്നെയാണ് ബ്രസീൽ കളിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ പോകുന്നതെന്നാണ് ഫുട്ബോൾ അനലിസ്റ്റുകൾ വിലയിരുത്തുന്നത്.&lt;/p&gt;&lt;p&gt;പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ ക്യാപ്റ്റൻ കൂടിയായ ബ്രൂണോ ഗുമെറെഷ് ക്ലബിന് വേണ്ടി മികച്ച ഫോമിലായിരുന്നു കഴിഞ്ഞ സീസണുകളിൽ. വിവിധ ടൂർണമെന്റുകളിൽ നിന്നായി ഒൻപത് ഗോളുകളും ഒൻപത് അസിസ്റ്റുകളാണ് ത്താറാം കഴിഞ്ഞ സീസണിൽ മാത്രം സ്വന്തമാക്കിയത്. ലോകകപ്പിൽ ബ്രസീലിന് വേണ്ടി മികച്ച ഫോം തുടരുന്ന ബ്രൂണോ ഗുമെറെഷിനെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്&zwnj;സണൽ തങ്ങളുടെ കൂടാരത്തിൽ എത്തിക്കാൻ പദ്ധതിയിടുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/bruno-guimaraes-becomes-first-brazilian-with-4-assists-in-a-world-cup-since-zico-in-1982-articleshow-l1ifqg4"/>
        </item>
        <item>
            <title><![CDATA[അന്ന് വിരമിച്ചതിന് ശേഷം വീണ്ടും തിരിച്ചുവന്നു; ഇന്ന് പാരഗ്വായ്‌യോട് ഷൂട്ടൗട്ടിൽ തോൽവി, പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മാനുവൽ ന്യൂയർ]]></title>
            <link>https://www.asianetnews.com/football-sports/german-goalkeeper-manuel-neuer-retires-from-international-football-after-knockout-from-worldcup-2026-articleshow-556824t</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/german-goalkeeper-manuel-neuer-retires-from-international-football-after-knockout-from-worldcup-2026-articleshow-556824t</guid>
            <pubDate>Tue, 30 Jun 2026 16:00:20 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പിൽ പാരഗ്വായ്&zwnj;യോട് തോറ്റ് പ്രീ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെ ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwc177yg8k7qv6v7yvc0as6t,imgname-manuel-neuer-1782815367120.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാരഗ്വായ്&zwnj;യോട് തോറ്റ് പ്രീ ക്വാർട്ടർ പോലും കാണാതെ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായ മാനുവൽ ന്യൂയർ. 2024 ഓഗസ്റ്റിൽ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ലോകകപ്പ് സ്&zwnj;ക്വാഡിൽ വീണ്ടും തിരിച്ചെത്തിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2014 ൽ ജർമനിക്ക് ലോകകിരീടം നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കളിക്കാരൻ കൂടിയായിരുന്നു മാനുവൽ ന്യൂയർ. ലോകകപ്പിൽ ജർമനിക്കായി തന്റെ ഇരുപത്തിമൂന്നാം മത്സരംത്തിനും, അഞ്ചാം ലോകകപ്പിനുമാണ് ന്യൂയർ ഇന്ന് ഇറങ്ങിയത്.&lt;/p&gt;&lt;p&gt;2024 ൽ യൂറോകപ്പ് ക്വാർട്ടറിൽ സ്പെയ്നിനോട് തോറ്റതിന് പിന്നാലെയായിരുന്നു ന്യൂയർ നേരത്തെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ ഇത്തവണത്തെ ലോകകപ്പ് അടുത്തതോടെ ന്യൂയർ വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ടീമിന്റെ ഭാഗമാവുകയായിരുന്നു. പരമ്പരാഗതമായ ഗോൾകീപ്പിങ് ശൈലിയിൽ നിന്നും വ്യത്യസ്&zwj;തമായി സ്വീപ്പർ കീപ്പർ റോളുകളിലാണ് പലപ്പോഴും ന്യൂയറെ ബോക്സിനുള്ളിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്.&lt;/p&gt;&lt;p&gt;അതേസമയം ജർമനിയുടെ നാണംകേട്ട തോൽവിക്ക് പിന്നാലെ ന്യൂയറുടെ പ്രകടനവും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പോലും ജർമനിക്ക് ക്ലീൻ ഷീറ്റ് ഇല്ലാതിരിക്കുകയും ഇക്വഡോറിനോട് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടു. ഗോൾ വഴങ്ങുന്നതുമായി ബന്ധപ്പെട്ട് ജർമൻ പ്രതിരോധനിരയ്ക്ക് മൊത്തത്തിൽ വിമർശനങ്ങൾ നേരിട്ട ഒരു ലോകകപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. 2014 ലെ കിരീട നേട്ടത്തിന് ശേഷം തുടർച്ചയായി മൂന്ന് ലോകകപ്പുകളിലാണ് ഇപ്പോൾ ജർമനി പ്രീ ക്വാർട്ടർ കാണാതെ പുറത്തുപോവുന്നത്. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ജർമനി ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/german-goalkeeper-manuel-neuer-retires-from-international-football-after-knockout-from-worldcup-2026-articleshow-556824t"/>
        </item>
        <item>
            <title><![CDATA[ലോകകപ്പ് ആവേശത്തിനിടെ ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് നാളെ തുടക്കം; മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം]]></title>
            <link>https://www.asianetnews.com/cricket-sports/ind-vs-eng-t20i-series-kicks-off-tomorrow-when-and-where-to-watch-live-articleshow-9gkts6g</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ind-vs-eng-t20i-series-kicks-off-tomorrow-when-and-where-to-watch-live-articleshow-9gkts6g</guid>
            <pubDate>Tue, 30 Jun 2026 15:16:03 +0530</pubDate>
            <description><![CDATA[&lt;p&gt;ഇംഗ്ലണ്ടിനെതിരെ വൻ അഴിച്ചുപണികളോടെയാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. 15-കാരൻ വൈഭവ് സൂര്യവംശി ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചനകൾ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwbyqmtpaqgpp2yr0c4a074g,imgname-india-vs-england-t20--1--1782812758870.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോല്&zwj;വിക്ക് പിന്നാലെ, ഇംഗ്ലണ്ടിനെതിരായാ ടി20 പരമ്പരയ്ക്ക് ടീം ഇന്ത്യ നാളെ ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിൽ നടക്കും. ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.&lt;/p&gt;&lt;p&gt;അയർലൻഡിനോട് 0-2 ന് പരമ്പര തോറ്റതിന്&zwj;റെ ഞെട്ടലിലാണ് ഇന്ത്യൻ ടീം എന്ന് ബാറ്റിംഗ് കോച്ച് റയാൻ ടെൻ ഡോഷെട്ടെ സമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ വൻ അഴിച്ചുപണികളോടെയാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. 15-കാരൻ വൈഭവ് സൂര്യവംശി ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചനകൾ.&lt;/p&gt;&lt;h2&gt;വൈഭവ് വരുമ്പോള്&zwj; ആര് പുറത്താകും&lt;/h2&gt;&lt;p&gt;വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിലെത്തിയാല്&zwj; ആര് പുറത്താകുമെന്നതാണ് ആരാധകര്&zwj;ക്കിടയിലെ വലിയ ചർച്ച. ടി20 ലോകകപ്പിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസൺ അയർലൻഡിനെതിരെ തുടർച്ചയായി രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനും (1, 12 റൺസ്) ഫോമിലല്ല. പരുക്കൻ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ കൂടുതൽ പരിചയസമ്പന്നരായ ഇംഗ്ലീഷ് ബൗളർമാരെ നേരിടാൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് തങ്ങളുടെ സമീപനത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. സഞ്ജു, ഇഷാൻ എന്നിവരിൽ ആര് പുറത്തിരിക്കേണ്ടി വരും എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.&lt;/p&gt;&lt;h2&gt;മത്സരം എപ്പോൾ? ഇന്ത്യൻ സമയം&lt;/h2&gt;&lt;p&gt;ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്തിന് വേദിയാവുന്നത്. ഇന്ത്യൻ സമയം രാത്രി 10:00 മണിക്ക് മത്സരം ആരംഭിക്കുക.ഇന്ത്യൻ സമയം രാത്രി 09:30ന് ടോസിടും.&lt;/p&gt;&lt;h2&gt;മത്സരം കാണാനുള്ള വഴികള്&zwj;&lt;/h2&gt;&lt;p&gt;ഇന്ത്യയിൽ മത്സരത്തിന്&zwj;റെ തത്സമയ സംപ്രേക്ഷണം സോണി സ്പോർട്സ് നെറ്റ്&zwnj;വർക്കിൽ കാണാം. മൊബൈലിലോ ലാപ്&zwnj;ടോപ്പിലോ മത്സരം തത്സമയം കാണാൻ ആഗ്രഹിക്കുന്നവർക്ക് സോണി ലിവ് ആപ്പിലൂടെയും വെബ്&zwnj;സൈറ്റിലൂടെയും ലൈവ് സ്ട്രീമിംഗ് കാണാവുന്നതാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ind-vs-eng-t20i-series-kicks-off-tomorrow-when-and-where-to-watch-live-articleshow-9gkts6g"/>
        </item>
        <item>
            <title><![CDATA[കിരീട സാധ്യതയില്‍ അര്‍ജന്‍റീന രണ്ടാമത്, ബ്രസീൽ അഞ്ചാമത്, ഒന്നാം സ്ഥാനത്ത് മുന്‍ ചാമ്പ്യൻമാർ; പ്രവചനവുമായി സൂപ്പർ കമ്പ്യൂട്ടർ]]></title>
            <link>https://www.asianetnews.com/gallery/football-sports/world-cup-winner-predicted-supercomputer-backs-france-to-beat-argentina-to-the-trophy-brazil-down-in-5th-ftw347x</link>
            <guid isPermaLink="true">https://www.asianetnews.com/gallery/football-sports/world-cup-winner-predicted-supercomputer-backs-france-to-beat-argentina-to-the-trophy-brazil-down-in-5th-ftw347x</guid>
            <pubDate>Tue, 30 Jun 2026 14:06:58 +0530</pubDate>
            <description><![CDATA[&lt;p&gt;മൃഗങ്ങളെക്കൊണ്ടും വ്യക്തിപരമായ താൽപര്യങ്ങൾ വെച്ചും പലരും പ്രവചനങ്ങൾ നടത്തുമ്പോൾ, കൃത്യമായ കണക്കുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തിൽ പ്രമുഖ സ്പോർട്സ് അനലിറ്റിക്സ് ഗ്രൂപ്പായ 'ഒപ്റ്റ' തങ്ങളുടെ പ്രവചനം പുറത്തുവിട്ടിരിക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwbt0hb4atadmp9ket51mfqy,imgname-gettyimages-2280830326-1782807807332.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മൃഗങ്ങളെക്കൊണ്ടും വ്യക്തിപരമായ താൽപര്യങ്ങൾ വെച്ചും പലരും പ്രവചനങ്ങൾ നടത്തുമ്പോൾ, കൃത്യമായ കണക്കുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തിൽ പ്രമുഖ സ്പോർട്സ് അനലിറ്റിക്സ് ഗ്രൂപ്പായ 'ഒപ്റ്റ' തങ്ങളുടെ പ്രവചനം പുറത്തുവിട്ടിരിക്കുകയാണ്.&lt;/p&gt;&lt;img&gt;&lt;p&gt;ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ പൂർത്തിയായി നോക്കൗട്ടിന്&zwj;റെ ആവേശത്തിലേക്ക് കടക്കുമ്പോൾ ആരാകും ഇത്തവണ കിരീടം ഉയർത്തുക എന്ന ചർച്ചകളിലാണ് ഫുട്ബോൾ ലോകം. മൃഗങ്ങളെക്കൊണ്ടും വ്യക്തിപരമായ താൽപര്യങ്ങൾ വെച്ചും പലരും പ്രവചനങ്ങൾ നടത്തുമ്പോൾ, കൃത്യമായ കണക്കുകളുടെയും ഡാറ്റകളുടെയും അടിസ്ഥാനത്തിൽ പ്രമുഖ സ്പോർട്സ് അനലിറ്റിക്സ് ഗ്രൂപ്പായ 'ഒപ്റ്റ' തങ്ങളുടെ പ്രവചനം പുറത്തുവിട്ടിരിക്കുകയാണ്.&lt;/p&gt;&lt;img&gt;&lt;p&gt;ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം ഒപ്റ്റയുടെ സൂപ്പർ കമ്പ്യൂട്ടർ ബാക്കി മത്സരങ്ങൾ 25,000 തവണ സിമുലേറ്റ് ചെയ്ത് തയ്യാറാക്കിയ പ്രവചനത്തിൽ ഫ്രാൻസിനാണ് ഇത്തവണ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;ഒപ്റ്റയുടെ പ്രവചനം സത്യമായാൽ, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട 2022-ലെ അർജന്&zwj;റീന-ഫ്രാൻസ് കലാശപ്പോരാട്ടത്തിന്&zwj;റെ ആവർത്തനമാകും ഇത്തവണയും സംഭവിക്കുക.&lt;/p&gt;&lt;img&gt;&lt;p&gt;കഴിഞ്ഞ തവണ പെനല്&zwj;റ്റി ഷൂട്ടൗട്ടില്&zwj; ഫ്രാന്&zwj;സിനെ വീഴ്ത്തി ലിയോണല്&zwj; മെസിയും സംഘവുമാണ് കിരീടം ഉയര്&zwj;ത്തിയതെങ്കില്&zwj; ഇത്തവണ എംബാപ്പെയുടെ ഫ്രാൻസ് കിരീടം തിരിച്ചുപിടിക്കുമെന്നാണ് സൂപ്പർ കമ്പ്യൂട്ടർ പറയുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;ഫ്രാൻസ്: 18.7%, അർജന്&zwj;റീന: 16.3%, സ്പെയിൻ: 13.5%, ഇംഗ്ലണ്ട്: 9.7%, ബ്രസീൽ: 6.5% എന്നിങ്ങനെയാണ് ഒപ്റ്റ സൂപ്പര്&zwj; കംപ്യൂട്ടറിന്&zwj;റെ പ്രവചനം.&lt;/p&gt;&lt;img&gt;&lt;p&gt;ടൂർണമെന്&zwj;റ് തുടങ്ങുമ്പോൾ കിരീടസാധ്യതയിൽ രണ്ടാം സ്ഥാനത്തായിരുന്ന (13%) ഫ്രാൻസ്, ഗ്രൂപ്പ് ഘട്ടത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് 18.7 ശതമാനവുമായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. 1998-ൽ ചാമ്പ്യന്മാരായതിന് ശേഷം ആദ്യമായാണ് ഫ്രാൻസ് തങ്ങളുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ജയിക്കുന്നത്. റൗണ്ട് ഓഫ് 32-ൽ സ്വീഡനെ നേരിടുന്ന ഫ്രാൻസിന് മുന്നോട്ടുള്ള വഴിയിൽ ജർമ്മനി, സ്പെയിൻ എന്നിവരിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വരും.&lt;/p&gt;&lt;img&gt;&lt;p&gt;ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് ഏറ്റവും മുന്നിലായിരുന്ന സ്പെയിൻ നിലവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീ-ക്വാർട്ടറിൽ അയൽക്കാരായ പോർച്ചുഗലിനെതിരെ സ്പെയിന് കടുത്ത പോരാട്ടം നയിക്കേണ്ടി വരുമെന്നതും അവരുടെ സാധ്യതകളെ ബാധിക്കും.&lt;/p&gt;&lt;img&gt;&lt;p&gt;നിലവിലെ ചാമ്പ്യന്മാരായ അർജന്&zwj;റീനയ്ക്ക് ഫൈനൽ വരെയുള്ള മത്സരക്രമം ഏറെ അനുകൂലമാണെന്നാണ് ഒപ്റ്റയുടെ കണ്ടെത്തൽ. റൗണ്ട് ഓഫ് 32-ൽ നവാഗതരായ കേപ് വെർദെയാണ് അർജന്&zwj;റീനയുടെ എതിരാളികൾ. പ്രീ-ക്വാർട്ടറിൽ ഓസ്ട്രേലിയയോ ഈജിപ്തോ വരാം, ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ്, കൊളംബിയ, ഘാന അല്ലെങ്കിൽ അൾജീരിയ എന്നിവരിലൊരാളെയാകും മെസിയും സംഘവും നേരിടുക. സെമി ഫൈനൽ വരെ അർജന്&zwj;റീനയ്ക്ക് കാര്യമായ വമ്പൻ വെല്ലുവിളികൾ ഇല്ലെന്നും, സെമിയിൽ ബ്രസീലോ ഇംഗ്ലണ്ടോ മാത്രമാകും ആദ്യത്തെ കടുത്ത പരീക്ഷണമെന്നും സൂപ്പർ കമ്പ്യൂട്ടർ വ്യക്തമാക്കുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;മൂന്ന് ആതിഥേയ രാജ്യങ്ങളിൽ അമേരിക്കയാണ് ഏറ്റവും മുന്നെ മുന്നേറ്റം നടത്താൻ സാധ്യത കൽപ്പിക്കപ്പെടുന്നത്. യുഎസ്എ ക്വാർട്ടർ ഫൈനലിൽ എത്താൻ 42.5 ശതമാനം സാധ്യതയുണ്ട്. മെക്സിക്കോയ്ക്ക് 28.3 ശതമാനവും കാനഡയ്ക്ക് 25.2 ശതമാനവുമാണ് ക്വാർട്ടർ സാധ്യത.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/gallery/football-sports/world-cup-winner-predicted-supercomputer-backs-france-to-beat-argentina-to-the-trophy-brazil-down-in-5th-ftw347x"/>
        </item>
        <item>
            <title><![CDATA[ഉള്ളിലൊതുക്കിയ വേദന ഗോളായി പിറന്നു, പിന്നാലെ മൈതാനത്ത് പൊട്ടിക്കരഞ്ഞ് ഗാക്പോ; ആരാധകരെ കണ്ണീരിലാഴ്ത്തി ഡച്ച് താരം]]></title>
            <link>https://www.asianetnews.com/football-sports/grief-turns-into-a-goal-cody-gakpo-breaks-down-on-pitch-after-scoring-just-days-after-losing-his-unborn-son-articleshow-olu51u2</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/grief-turns-into-a-goal-cody-gakpo-breaks-down-on-pitch-after-scoring-just-days-after-losing-his-unborn-son-articleshow-olu51u2</guid>
            <pubDate>Tue, 30 Jun 2026 13:22:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഗർഭാവസ്ഥയിൽ വെച്ച് തങ്ങളുടെ ആൺകുഞ്ഞ് മരണപ്പെട്ട വിവരം ഗാക്പോയും പങ്കാളി നോവ വാൻ ഡെർ ബിജും ചേർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwbr82xgc56yns0ka7shefk5,imgname-cody-gakpo--1--1782805957552.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മെക്സിക്കോ സിറ്റി: ജനിക്കാനിരുന്ന സ്വന്തം കുഞ്ഞിന്&zwj;റെ മരണവാർത്തയറിഞ്ഞ് രണ്ട് നാൾ തികയും മുൻപ് രാജ്യത്തിനായി ബൂട്ട് കെട്ടുക, ടീമിനായി ആവേശം നിറഞ്ഞ ആദ്യ ഗോൾ നേടുക. ഫുട്ബോൾ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ് ഡച്ച് താരം കോഡി ഗാക്പോയുടെ ഈ പോരാട്ടവീര്യം. മൊറോക്കോയ്ക്കെതിരായ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നെതർലൻഡ്സിനായി ഗോൾ നേടിയതിന് പിന്നാലെ നിയന്ത്രണം വിട്ട് കരഞ്ഞ ഗാക്പോയെ സഹതാരങ്ങൾ ചേർത്തുപിടിക്കുന്ന കാഴ്ച കായികപ്രേമികളുടെ നെഞ്ച് തകർക്കുന്നതായിരുന്നു.&lt;/p&gt;&lt;p&gt;ഗർഭാവസ്ഥയിൽ വെച്ച് തങ്ങളുടെ ആൺകുഞ്ഞ് മരണപ്പെട്ട വിവരം ഗാക്പോയും പങ്കാളി നോവ വാൻ ഡെർ ബിജും ചേർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. മകൻ വിടപറഞ്ഞ് വെറും രണ്ട് ദിവസത്തിന് ശേഷമാണ് മെക്സിക്കോയിലെ മോണ്ടെറെയ് സ്റ്റേഡിയത്തിൽ ഗാക്പോ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 72-ാം മിനിറ്റിൽ സമ്മർവില്ലെയുടെ പാസിൽ നിന്ന് മനോഹരമായൊരു ഫിനിഷിംഗിലൂടെയാണ് 27-കാരനായ ഗാക്പോ നെതർലൻഡ്സിനെ മുന്നിലെത്തിച്ചത്. ഗോൾ നേടിയതിന് പിന്നാലെ വിയോഗത്തിന്&zwj;റെ വേദന ഉള്ളിലൊതുക്കാനാകാതെ താരം തല നിലത്തുറപ്പിച്ച് മിനിറ്റുകളോളം കിടന്നു. ഒടുവിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ ഗാക്പോയെ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കും മറ്റ് താരങ്ങളും ഓടിയെത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.&lt;/p&gt;&lt;p&gt;Cody Gakpo marc&oacute; el gol que clasifica a Pa&iacute;ses Bajos ante Marruecos, pero su festejo rompi&oacute; el alma de todos. Se qued&oacute; tirado en el c&eacute;sped llorando y sus compa&ntilde;eros corrieron a consolarlo.No fue una lesi&oacute;n. El s&aacute;bado se enter&oacute; de que su pareja perdi&oacute; al beb&eacute; que esperaban.&hellip; pic.twitter.com/8FbwQXWdR5&lt;/p&gt;&lt;p&gt;&mdash; Arturo Villegas (@ArturoVill7) June 30, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;'ഫുട്ബോൾ വെറും രണ്ടാം സ്ഥാനം മാത്രം'; പിന്തുണയുമായി ക്യാപ്റ്റനും കോച്ചും&lt;/h2&gt;&lt;p&gt;മത്സരത്തിന് മുന്നോടിയായി ഡച്ച് ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക് ഗാക്പോയുടെ അവസ്ഥയെക്കുറിച്ച് സംസാരിച്ചിരുന്നു. &quot;ഇതൊരു ഭയങ്കരമായ വാർത്തയാണ്. ജീവിതത്തിൽ ഫുട്ബോളിനേക്കാൾ വലിയ കാര്യങ്ങളുണ്ടെന്ന് ഇത് ഓർമ്മിപ്പിക്കുന്നു. കോഡി ഇതിനെ വളരെ പക്വതയോടെയാണ് നേരിടുന്നത്. അവനോടും കുടുംബത്തോടുമുള്ള ബഹുമാനം വാക്കുകൾക്ക് അപ്പുറമാണ്,&quot; വാൻ ഡൈക് പറഞ്ഞു. കോഡിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നതായി ഡച്ച് പരിശീലകൻ റൊണാൾഡ് കൂമാനും വ്യക്തമാക്കി.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;The entire Netherlands team came on the pitch to show support for Gakpo ❤️ pic.twitter.com/y3rGHtXqkw https://t.co/Tl0iFu7Y70&lt;/p&gt;&lt;p&gt;&mdash; AM☬ (@AbsoluteMxssi) June 30, 2026&lt;/p&gt;&lt;p&gt;എന്നാൽ ടീമിനൊപ്പം തുടരാനും രാജ്യത്തിനായി കളിക്കാനുമായിരുന്നു ഗാക്പോയുടെ തീരുമാനം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മൊറോക്കോ സമനില പിടിച്ചതോടെ മത്സരം അധികസമയത്തേക്കും തുടർന്ന് ഷൂട്ടൗട്ടിലേക്കും നീളുകയും നെതർലൻഡ്സ് തോറ്റ് പുറത്താവുകും ചെയ്തു. എങ്കിലും, ദുരന്തമുഖത്ത് പതറാതെ പോരാടിയ കോഡി ഗാക്പോ എന്ന താരം ഈ ലോകകപ്പിലെ വറ്റാത്ത നോവായി അവശേഷിക്കും.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/grief-turns-into-a-goal-cody-gakpo-breaks-down-on-pitch-after-scoring-just-days-after-losing-his-unborn-son-articleshow-olu51u2"/>
        </item>
        <item>
            <title><![CDATA[മുന്നില്‍ മെസിയും എംബാപ്പെയും, റൊണാൾഡോക്ക് വന്‍ വീഴ്ച, ലോകകപ്പ് താരങ്ങളുടെ പവർ റാങ്കിംഗ് പുറത്തിറക്കി ഫിഫ]]></title>
            <link>https://www.asianetnews.com/gallery/football-sports/fifa-releases-player-power-rankings-big-drop-for-cristiano-ronaldo-messi-and-mbappe-takes-top-2-spots-h48dovz</link>
            <guid isPermaLink="true">https://www.asianetnews.com/gallery/football-sports/fifa-releases-player-power-rankings-big-drop-for-cristiano-ronaldo-messi-and-mbappe-takes-top-2-spots-h48dovz</guid>
            <pubDate>Tue, 30 Jun 2026 11:22:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിഫ ലോകകപ്പിലെ കളിക്കാരുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി പവര്&zwj; റാങ്കിംഗ് പുറത്തുവിട്ട് ഫിഫ. ഗ്രൂപ്പ് ഘട്ടത്തിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അര്&zwj;ജന്&zwj;റീന നായകൻ ലിയോണല്&zwj; മെസിയാണ് ഒന്നാം സ്ഥാനം നിലനിര്&zwj;ത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvq8hva55mfrkqqjmh6be951,imgname-cristiano-ronaldo-1782118411589.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫിഫ ലോകകപ്പിലെ കളിക്കാരുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി പവര്&zwj; റാങ്കിംഗ് പുറത്തുവിട്ട് ഫിഫ. ഗ്രൂപ്പ് ഘട്ടത്തിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അര്&zwj;ജന്&zwj;റീന നായകൻ ലിയോണല്&zwj; മെസിയാണ് ഒന്നാം സ്ഥാനം നിലനിര്&zwj;ത്തി.&lt;/p&gt;&lt;img&gt;&lt;p&gt;ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്&zwj; തുടങ്ങിയതിന് പിന്നാലെ കളിക്കാരുടെ പവര്&zwj; റാങ്കിംഗ് പുറത്തുവിട്ട് ഫിഫ. ലോകകപ്പില്&zwj; ആദ്യമായാണ് ഫിഫ കളിക്കാരുടെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തി പവര്&zwj; റാങ്കിംഗ് തയാറാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ടിലെ ആദ്യ മത്സരങ്ങളിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലുള്ള പവര്&zwj; റാങ്കിംഗാണ് ഫിഫ ഇന്ന് പുറത്തുവിട്ടത്.&lt;/p&gt;&lt;img&gt;&lt;p&gt;കളിക്കാരുടെ ഗ്രൗണ്ടിലെ കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി ഫിഫ പുതുതായി അവതരിപ്പിച്ച റാങ്കിംഗ് സിസ്റ്റമാണിത്. ആക്രമണം ക്രിയേറ്റിവിറ്റി, പ്രതിരോധം എന്നീ മൂന്ന് വിഭാഗങ്ങളിലായി 0 മുതൽ 10 വരെയുള്ള സ്കോറുകൾ വിലയിരുത്തിയാണ് ഫിഫ പവർ റാങ്കിംഗ് നിശ്ചയിക്കുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;ഗ്രൂപ്പ് ഘട്ട മത്സരങ്ങള്&zwj; പൂര്&zwj;ത്തിയായി നോക്കൗട്ട് മത്സരങ്ങള്&zwj; തുടങ്ങിയതിന് പിന്നാലെ പുറത്തുവിട്ട ഫിഫ പവര്&zwj; റാങ്കിംഗില്&zwj; അര്&zwj;ജന്&zwj;റീന നായകൻ ലിയോണല്&zwj; മെസിയാണ് ഒന്നാമൻ. ജര്&zwj;മന്&zwj; താരം ഡെനിസ് ഉണ്ടാവിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി ജോര്&zwj;ദാനെതിരായ മത്സരത്തിലെ ഫ്രീ കിക്ക് ഗോളോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ആറു ഗോളുമായി ലോകകപ്പിലെ ടോപ് സ്കോററുമാണ് ഇപ്പോള്&zwj; മെസി.&lt;/p&gt;&lt;img&gt;&lt;p&gt;മൂന്നാം സഥാനത്തായിരുന്ന എംബാപ്പെ അവസാന ഗ്രൂപ്പ് മത്സരത്തില്&zwj; നോര്&zwj;വെക്കെതിരെ ഗോളടിച്ചില്ലെങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയര്&zwj;ന്നു. ലോകകപ്പില്&zwj; നാലു ഗോളുകളുമായി ഗോള്&zwj;വേട്ടക്കാരില്&zwj; രണ്ടാം സ്ഥാനത്താണ് എംബാപ്പെ.&lt;/p&gt;&lt;img&gt;&lt;p&gt;വിഎഫ്ബി സ്റ്റുട്ട്ഗാർട്ടിന്റെ ജര്&zwj;മൻ സ്ട്രൈക്കര്&zwj; ഡെനിസ് ഉണ്ടാവ് ആണ് മൂന്നാം സ്ഥാനത്ത്. ജർമ്മൻ നിരയിൽ പകരക്കാരനായി ഇറങ്ങിയാണ് ഉണ്ടാവ് ഈ ലോകകപ്പിൽ വിസ്മയം തീർത്തത്. നോക്കൗട്ടില്&zwj; പരാഗ്വേയോട് പെനല്&zwj;റ്റി ഷൂട്ടൗട്ടിസ്&zwj; തോറ്റ് ജര്&zwj;മനി പുറത്തായെങ്കിലും ഇതുവരെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയാണ് ഉണ്ടാവ് മൂന്നാം സ്ഥാനത്ത് നില്&zwj;ക്കുന്നത്&lt;/p&gt;&lt;img&gt;&lt;p&gt;ജപ്പാനെതിരായ മത്സരത്തില്&zwj; മികവ് കാട്ടിയെങ്കിലും ഗോളടിക്കാന്&zwj; കഴിയാതിരുന്നതോടെ ബ്രസീല്&zwj; സൂപ്പര്&zwj; താരം വിനീഷ്യസ് ജൂനിയര്&zwj; രണ്ട് സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തേക്ക് വീണു. ടൂര്&zwj;ണമെന്&zwj;റില്&zwj; നാലു ഗോളുകളുമായി ടോപ് സ്കോറര്&zwj;മാരുടെ പട്ടികയില്&zwj; നാലാം സ്ഥാനത്താണ് വിനീഷ്യസ്.&lt;/p&gt;&lt;img&gt;&lt;p&gt;നോര്&zwj;വെക്കെതിരായ മത്സരത്തിലെ ഹാട്രിക് പ്രകടനത്തോടെ ഫ്രാന്&zwj;സിന്&zwj;റെ ഉസ്മാന്&zwj; ഡെംബലെ ഫിഫ പവര്&zwj; റാങ്കിംഗില്&zwj; അഞ്ചാം സ്ഥാനത്തേക്ക് ഉയര്&zwj;ന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ഫ്രാന്&zwj;സിനെതിരായ നോര്&zwj;വെയുടെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്&zwj; കളിക്കാതിരുന്നെങ്കിലും നോര്&zwj;വെ താരം ഏര്&zwj;ലിംഗ് ഹാലണ്ട് ഫിഫ പവര്&zwj; റാങ്കിംഗില്&zwj; ഏഴാം സ്ഥാനം നിലനിര്&zwj;ത്തി. നാലു ഗോളുകളുമായി ലോകകപ്പ് ഗോള്&zwj;വേട്ടക്കാരില്&zwj; അ&zwj;ഞ്ചാമതാണ് ഹാലണ്ട്.&lt;/p&gt;&lt;img&gt;&lt;p&gt;പോര്&zwj;ച്ചുഗലിന്&zwj;റെ ആദ്യ മത്സരത്തിലെ നിരാശക്ക് ശേഷം രണ്ടാം മത്സരത്തില്&zwj; ഇരട്ട ഗോളുകളുമായി കംബാക്ക് നടത്തിയെങ്കിലും കൊളംബിയക്കെതിരെ നിറം മങ്ങിയതോടെ പോര്&zwj;ച്ചുഗല്&zwj; നായന്&zwj; ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോ പവര്&zwj; റാങ്കിംഗില്&zwj; താഴേക്ക് പോയി. പുതിയ റാങ്കിംഗില്&zwj; 79-ാം സ്ഥാനത്താണ് റൊണാള്&zwj;ഡോ.&lt;/p&gt;&lt;img&gt;&lt;p&gt;പവര്&zwj; റാങ്കിംഗില്&zwj; ഏറ്റവും മികച്ച റാങ്കിംഗ് നേടിയത് ജര്&zwj;മനിക്കെതിരായ നോക്കൗട്ടില്&zwj; വീരോചിത പ്രകടനം പുറത്തെടുത്ത പരാഗ്വേയ് ഗോള്&zwj; കീപ്പര്&zwj; ഒര്&zwj;ലാന്&zwj;ഡോ ഗില്ലാണ്. 8.1 പോയിന്&zwj;റുമായാണ് ഗില്&zwj; ഒന്നാം സ്ഥാനത്തെത്തിയത്.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/gallery/football-sports/fifa-releases-player-power-rankings-big-drop-for-cristiano-ronaldo-messi-and-mbappe-takes-top-2-spots-h48dovz"/>
        </item>
        <item>
            <title><![CDATA[ഒടുവില്‍ സഞ്ജു പുറത്തേക്ക്, കാത്തിരിപ്പിനൊടുവില്‍ വൈഭവിന് അരങ്ങേറ്റം; ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള സാധ്യത ഇലവൻ]]></title>
            <link>https://www.asianetnews.com/cricket-sports/sanju-samson-out-vaibhav-in-indias-likely-playing-xi-for-1st-t20i-against-england-articleshow-u8iww6t</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/sanju-samson-out-vaibhav-in-indias-likely-playing-xi-for-1st-t20i-against-england-articleshow-u8iww6t</guid>
            <pubDate>Tue, 30 Jun 2026 10:33:55 +0530</pubDate>
            <description><![CDATA[&lt;p&gt;ടി20 ലോകകപ്പിൽ 'പ്ലെയർ ഓഫ് ദി ടൂർണമെന്&zwj;റ്' പുരസ്കാരം നേടിയ സഞ്ജു സാംസണ് അയർലൻഡ് പരമ്പരയിൽ ഓപ്പണറായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwbek2201rhzeak65arkc5gk,imgname-sanju-samson-out-1782795831360.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ: &lt;/strong&gt;അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത അഗ്നിപരീക്ഷയ്ക്ക് ഒരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10നാണ് കളി തുടങ്ങുക. അയർലൻഡിനോട് അപ്രതീക്ഷിക തോല്&zwj;വി വഴങ്ങിയ പശ്ചാത്തലത്തില്&zwj; മാറ്റങ്ങളോടെയാകും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക. 15-കാരൻ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;ടി20 ലോകകപ്പിൽ 'പ്ലെയർ ഓഫ് ദി ടൂർണമെന്&zwj;റ്' പുരസ്കാരം നേടിയ സഞ്ജു സാംസണ് അയർലൻഡ് പരമ്പരയിൽ ഓപ്പണറായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തിൽ 5 റൺസ് മാത്രം നേടിയ സഞ്ജു, ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങി. അയർലൻഡിനെതിരെ രണ്ട് മത്സരങ്ങളിലും ബെഞ്ചിലിരുന്ന വൈഭവ് സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുമെന്നാണ് സൂചന.&lt;/p&gt;&lt;p&gt;ടോപ്പ് ഓർഡറിൽ തുടർച്ചയായി മൂന്ന് ഇടംകയ്യൻ ബാറ്റ്സ്മാന്മാർ വരുന്നത് ഒഴിവാക്കാൻ ടീം തീരുമാനിച്ചാൽ, സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ പുറത്തിരിക്കേണ്ടി വരും. ഇഷാനും അയർലൻഡിനെതിരെ (1 റൺസ്, 12 റൺസ്) ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. നിലവിൽ ലോക ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനായ അഭിഷേക് ശർമയായിരിക്കും മറ്റൊരു ഓപ്പണർ. അയർലൻഡിനെതിരെ ആദ്യ കളിയിൽ 20 പന്തിൽ 49 റൺസ് അടിച്ചുകൂട്ടിയ അഭിഷേകിന്&zwj;റെ സ്ഥാനം സുരക്ഷിതമാണ്.&lt;/p&gt;&lt;h2&gt;ശ്രേയസ് അയ്യർക്ക് നിർണ്ണായകം; സുന്ദർ തിരിച്ചെത്തിയേക്കും&lt;/h2&gt;&lt;p&gt;ക്യാപ്റ്റൻ എന്ന നിലയിൽ തന്&zwj;റെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം രുചിച്ച ശ്രേയസ് അയ്യർക്ക് ഈ മത്സരം ഏറെ നിർണായകമാണ്. ഇന്ത്യയുടെ ഒരു ക്യാപ്റ്റനും തന്&zwj;റെ ആദ്യ മൂന്ന് ടി20 മത്സരങ്ങളും തോറ്റിട്ടില്ല എന്ന നാണംകെട്ട റെക്കോർഡ് ഒഴിവാക്കാനാകും അയ്യരുടെ ശ്രമം. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാൻ കഴിയാതിരുന്ന മുംബൈ ഓൾറൗണ്ടർ സൂര്യൻഷ് ഷെഡ്ഗെയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഓൾറൗണ്ടർ അക്സർ പട്ടേലും ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ് എന്നിവരടങ്ങുന്ന പേസ് നിരയും ടീമിൽ തുടരും.&lt;/p&gt;&lt;p&gt;&lt;strong&gt;ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20-ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ: &lt;/strong&gt;അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/sanju-samson-out-vaibhav-in-indias-likely-playing-xi-for-1st-t20i-against-england-articleshow-u8iww6t"/>
        </item>
        <item>
            <title><![CDATA[നെതര്‍ലന്‍ഡ്സിന് വീണ്ടും ഷൂട്ടൗട്ട് ദുരന്തം, ഓറഞ്ച് പടയെ വീഴ്ത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍]]></title>
            <link>https://www.asianetnews.com/football-sports/dutch-heartbreak-morocco-knocks-out-netherlands-in-dramatic-penalty-shootout-thriller-articleshow-v7dasug</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/dutch-heartbreak-morocco-knocks-out-netherlands-in-dramatic-penalty-shootout-thriller-articleshow-v7dasug</guid>
            <pubDate>Tue, 30 Jun 2026 09:51:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഷൂട്ടൗട്ടില്&zwj; നെതര്&zwj;ലന്&zwj;ഡ്സ് മൂന്ന് കിക്കുകള്&zwj; പാഴാക്കിയപ്പോള്&zwj; മൊറോക്കോ രണ്ട് കിക്കുകള്&zwj; നഷ്ടമാക്കി. നിര്&zwj;ണായക അഞ്ചാം കിക്ക് ഗോളാക്കി ഇസ്മയില്&zwj; സൈബാരിയാണ് മൊറോക്കോക്ക് ചരിത്ര ജയം സമ്മാനിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwbbrv5e3eqv5s1mm5m1hxst,imgname-morocco-win-1782792875182.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോര്&zwj;ക്ക്: &lt;/strong&gt;ലോകകപ്പ് വേദികളിൽ നെതർലൻഡ്സിനെ വേട്ടയാടുന്ന പെനാൽറ്റി ഷൂട്ടൗട്ട് ശാപം ഇത്തവണയും ഒഴിഞ്ഞുപോയില്ല. ലോകകപ്പിന്&zwj;റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മുൻ റണ്ണേഴ്സ് അപ്പുകളായ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്&zwj; വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഭാഗ്യനിര്&zwj;ഭാഗ്യങ്ങള്&zwj; മാറിമറിഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നാണ് മൊറോക്കോ ജയിച്ചുകയറിയത്.&lt;/p&gt;&lt;p&gt;Qwool Gakpo Goal for Netherlands⚽#NETHERLANDS 1-1 #MOROCCO#Fıfaworldcup https://t.co/f4nFXPkK8y pic.twitter.com/Ga1whNX9XL&lt;/p&gt;&lt;p&gt;&mdash; Zunair Awan (@2917Zunii) June 30, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഷൂട്ടൗട്ടില്&zwj; നെതര്&zwj;ലന്&zwj;ഡ്സ് മൂന്ന് കിക്കുകള്&zwj; പാഴാക്കിയപ്പോള്&zwj; മൊറോക്കോ രണ്ട് കിക്കുകള്&zwj; നഷ്ടമാക്കി. നിര്&zwj;ണായക അഞ്ചാം കിക്ക് ഗോളാക്കി ഇസ്മയില്&zwj; സൈബാരിയാണ് മൊറോക്കോക്ക് ചരിത്ര ജയം സമ്മാനിച്ചത്. നേരത്തെ നിശ്ചിത സമയത്ത് ആദ്യ പകുതിയില്&zwj; ഇരുടീമുകള്&zwj;ക്കും ഗോള്&zwj; നേടാനായിരുന്നില്ല. മൊറോക്കൻ ആക്രമണങ്ങള്&zwj;ക്ക് മുന്നില്&zwj; നെതര്&zwj;ലന്&zwj;ഡ്സ് വിറച്ചെങ്കിലും ഗോള്&zwj; വഴങ്ങാതെ പിടിച്ചു നിന്നു. എന്നാല്&zwj; രണ്ടാം പകുതിയുടെ 72-ാം മിനിറ്റില്&zwj; കോഡി ഗാക്പോയുടെ ഗോളിലൂടെ നെതര്&zwj;ലന്&zwj;ഡ്സ് ലീഡെടുത്തു. ഒരു ഗോള്&zwj; ജയവുമായി നെതര്&zwj;ലന്&zwj;ഡ്സ് പ്രീ ക്വാര്&zwj;ട്ടര്&zwj; ഉറപ്പിച്ചുവെന്ന് കരുതിയപ്പോഴാണ് ഇഞ്ചുറി ടൈമില്&zwj;(90+1)ഇസാ ഡിയോപിന്&zwj;റെ മിന്നല്&zwj; ഹെഡല്&zwj; നെതര്&zwj;ലന്&zwj;ഡ്സ് ഹൃദയം തകര്&zwj;ത്ത് വല തുളച്ചത്.&lt;/p&gt;&lt;p&gt;We gonna have another EXTRA TIME!!!!WORLD CUP IS SO GOOD https://t.co/GXBw2cqOPP pic.twitter.com/t9wE6TtoeV&lt;/p&gt;&lt;p&gt;&mdash; Fut Sheriff (@FutSheriff) June 30, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;വിജയം ഉറപ്പിച്ചിരിക്കെ വന്ന അപ്രതീക്ഷിത ഗോള്&zwj; നെതര്&zwj;ലന്&zwj;ഡ്സിന് കനത്ത ആഘാതമായി. എക്സ്ട്രാ ടൈമില്&zwj; മൊറോക്കോ പലവട്ടം ഗോളിന് അടുത്തെത്തിയെങ്കിലും ഗോള്&zwj; കീപ്പര്&zwj; ബാര്&zwj;ട് വെര്&zwj;ബ്രഗ്ഗന്&zwj;റെ മിന്നും സേവുകള്&zwj; അവര്&zwj;ക്ക് രക്ഷയായി. എന്നാല്&zwj; ഷൂട്ടൗട്ടില്&zwj; വെര്&zwj;ബ്രഗ്ഗന് നെതര്&zwj;ലന്&zwj;ഡ്സിനെ രക്ഷിക്കാനായില്ല. നെതര്&zwj;ലന്&zwj;ഡ്സിന്&zwj;റെ ജസ്റ്റിന്&zwj; ക്ലൈവര്&zwj;ട്ട്, ക്വിന്&zwj;റന്&zwj; ടിംബര്&zwj;, സമ്മര്&zwj;വില്ലെ എന്നിവര്&zwj; കിക്കുകള്&zwj; പാഴാക്കിയപ്പോള്&zwj; മൊറോക്കോയുടെ നെയ്ൽ എല്&zwj; അയ്നോയിയുടെയും ക്യാപ്റ്റൻ അഷ്റഫ് ഹക്കീമിയുടെ കിക്കുകള്&zwj; പാഴായി.ഡച്ച് താരം ക്രിസെൻസിയോ സമ്മർവില്ലെ എടുത്ത നിർണ്ണായകമായ അഞ്ചാം കിക്ക് ഇടതുകൈകൊണ്ട് തട്ടിയകറ്റി മൊറോക്കൻ ഗോളി യാസിൻ ബോണോ മത്സരത്തിലെ ഹീറോയായി മാറി. തൊട്ടുപിന്നാലെ മൊറോക്കോയ്ക്കായി കിക്ക് എടുക്കാനെത്തിയ ഇസ്മായിൽ സായ്ബാരി ഡച്ച് ഗോളി ബാർട്ട് വെർബ്രൂഗനെ പൂർണ്ണമായും കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അനായാസം എത്തിച്ചതോടെ മൊറോക്കോ വിജയം പ്രീ ക്വാര്&zwj;ട്ടറിലേക്ക് മാര്&zwj;ച്ച് ചെയ്തു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/dutch-heartbreak-morocco-knocks-out-netherlands-in-dramatic-penalty-shootout-thriller-articleshow-v7dasug"/>
        </item>
        <item>
            <title><![CDATA[ജർമനി പുറത്തായതിന് 'വാർ' തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ]]></title>
            <link>https://www.asianetnews.com/football-sports/don-t-blame-var-we-lacked-quality-germany-captain-joshua-kimmichs-honest-admission-after-world-cup-exit-articleshow-m709l2u</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/don-t-blame-var-we-lacked-quality-germany-captain-joshua-kimmichs-honest-admission-after-world-cup-exit-articleshow-m709l2u</guid>
            <pubDate>Tue, 30 Jun 2026 09:09:55 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നത്തെ തോൽവിക്ക് റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർഭാഗ്യത്തെയോ കുറ്റം പറയാൻ ആരും മുതിരേണ്ടതില്ല. 120 മിനിറ്റ് കളിച്ചിട്ടും ഒരു ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ ടൂർണമെന്&zwj;റിൽ നിന്ന് പുറത്താകാൻ പൂർണ്ണമായും അർഹരാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwb9s8n1g5fdkt3cjmbxc6vw,imgname-joshua-kimmich--1--1782790791841.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോര്&zwj;ക്ക്:&lt;/strong&gt; ലോകകപ്പിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനി പെനല്&zwj;റ്റി ഷൂട്ടൗട്ടില്&zwj; പരാഗ്വേയോട് തോറ്റ് പുറത്തായതില്&zwj; വിവാദമായ വാര്&zwj; തീരുമാനത്തെയോ റഫറിയെയോ കുറ്റം പറയാനില്ലെന്ന് നായകന്&zwj; ജോഷ്വാ കിമ്മിച്ച്. മത്സരത്തിന്&zwj;റെ അധികസമയത്ത് ജർമൻ ഡിഫൻഡർ ജൊനാഥൻ ടാഹ് നേടിയ ഹെഡ്ഡർ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച കിമ്മിച്ച് ടീമിന്&zwj;റെ മോശം പ്രകടനത്തെയാണ് വിമർശിച്ചത്.&lt;/p&gt;&lt;p&gt;ഇന്നത്തെ തോൽവിക്ക് റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർഭാഗ്യത്തെയോ കുറ്റം പറയാൻ ആരും മുതിരേണ്ടതില്ല. 120 മിനിറ്റ് കളിച്ചിട്ടും ഒരു ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ ടൂർണമെന്&zwj;റിൽ നിന്ന് പുറത്താകാൻ പൂർണ്ണമായും അർഹരാണ്. പരാഗ്വയെപ്പോലൊരു എതിരാളിക്കെതിരെ വിജയിക്കാൻ നമ്മൾ ഭാഗ്യത്തെ ആശ്രയിക്കേണ്ടി വരരുത്. അവരെ വ്യക്തമായി തോൽപ്പിക്കാനുള്ള ക്വാളിറ്റി നമ്മുടെ ടീം കാണിക്കണമായിരുന്നു- കിമ്മിച്ച് തുറന്നടിച്ചു. പരിശീലകൻ ജൂലിയൻ നാഗെൽസ്മാന്&zwj;റെ രാജിയിലേക്ക് ഈ ഫലം നയിക്കുമോ എന്ന ചോദ്യത്തിന്, കളിക്കളത്തിൽ ഇറങ്ങുന്ന താരങ്ങളാണ് ഇത്തരം തോൽവികൾക്ക് ഉത്തരവാദികളെന്നും പരാഗ്വയെ തോൽപ്പിക്കാനുള്ള ബാധ്യത കളിക്കാർക്ക് ഉണ്ടായിരുന്നു എന്നും കിമ്മിച്ച് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;At VAR mener dette er en clear and obvious mistake er helt sjansel&oslash;st. At dommeren annulerer for angrep p&aring; keeper etter &aring; ha studert den p&aring; video er ufattelig svak spilleforst&aring;else. &zwj;♂️ pic.twitter.com/nADftHp8bb&lt;/p&gt;&lt;p&gt;&mdash; Daniel Vassbund (@Smoothedan) June 29, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പുറത്താകലിനേക്കാൾ വലിയ ആഘാതമാണ് ക്യാപ്റ്റൻ എന്ന നിലയിൽ ഈ പരാജയം കിമ്മിച്ചിന് നൽകിയിരിക്കുന്നത്. ജർമനിയുടെ ഈ തകർച്ച 'അസഹനീയം' ആണെന്നാണ് ബയേൺ മ്യൂണിക്ക് താരം വിശേഷിപ്പിച്ചത്. പഴയ ജർമൻ ടീമുകൾ സെമി ഫൈനലിലും ഫൈനലിലും സ്ഥിരമായി എത്തിയിരുന്ന സുവർണ്ണകാലത്തെക്കുറിച്ച് ഓർമ്മിപ്പിച്ച കിമ്മിച്ച്, കഴിഞ്ഞ എട്ട് വർഷമായി നാട്ടിലെ ആരാധകർക്ക് സന്തോഷം നൽകാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് നിരാശയോടെ സമ്മതിച്ചു. ടീമിന്&zwj;റെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ക്യാപ്റ്റനെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും, മറ്റാരെയെങ്കിലും കുറ്റപ്പെടുത്തി തടിയൂരാൻ നോക്കില്ലെന്നും വ്യക്തമാക്കിയാണ് കിമ്മിച്ച് നിർത്തിയത്.&lt;/p&gt;&lt;p&gt;germany goal was disallowed for this  pic.twitter.com/oyJ1swovmn&lt;/p&gt;&lt;p&gt;&mdash; Taxx (@taxxfcb) June 29, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;റൗണ്ട് ഓഫ് 32 നോക്കൗട്ട് പോരാട്ടത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച മൂന്നാം സ്ഥാനക്കാരായി കഷ്ടിച്ച് നോക്കൗട്ടിലെത്തിയ പരാഗ്വയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് ജർമനി പുറത്തായത്. തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ജർമനിക്ക് നോക്കൗട്ട് ഘട്ടത്തിന്&zwj;റെ ആദ്യ പടവുകൾ പോലും കടക്കാനാവാതെ പോകുന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/don-t-blame-var-we-lacked-quality-germany-captain-joshua-kimmichs-honest-admission-after-world-cup-exit-articleshow-m709l2u"/>
        </item>
        <item>
            <title><![CDATA[ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികളെ ഇന്നറിയാം, നോക്കൗട്ടിൽ ഇന്ന് ഐവറി കോസ്റ്റ്-നോർവേ തീപാറും പോരാട്ടം]]></title>
            <link>https://www.asianetnews.com/football-sports/who-will-face-brazil-ivory-coast-and-norway-battle-it-out-in-high-stakes-world-cup-clash-tonight-articleshow-dn7qwrz</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/who-will-face-brazil-ivory-coast-and-norway-battle-it-out-in-high-stakes-world-cup-clash-tonight-articleshow-dn7qwrz</guid>
            <pubDate>Tue, 30 Jun 2026 09:05:33 +0530</pubDate>
            <description><![CDATA[&lt;p&gt;ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യമായാണ് ഐവറി കോസ്റ്റും നോർവേയും ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേർക്കുനേർ വരുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv9gfjv4ctqwmf56yy34a9qz,imgname-erling-haaland-norway-1781656963940.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെക്സസ്: &lt;/strong&gt;ലോകകപ്പിൽ പ്രീ-ക്വാർട്ടർ ബർത്ത് ലക്ഷ്യമിട്ട് വമ്പന്മാർ മാറ്റുരയ്ക്കുമ്പോൾ ഫുട്ബോൾ ലോകം ഇന്ന് ഉറ്റുനോക്കുന്നത് അമേരിക്കയിലെ ടെക്സസിലേക്കാണ്. റൗണ്ട് ഓഫ് 32-ലെ നിർണ്ണായക പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റ് യൂറോപ്യൻ ശക്തികളായ നോർവേയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 10:30-ന് ടെക്സസിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവരെ പ്രീ-ക്വാർട്ടറിൽ കാത്തിരിക്കുന്നത് മുൻ ചാമ്പ്യന്മാരായ ബ്രസീലാണ്.&lt;/p&gt;&lt;p&gt;ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇക്വഡോറിനെയും ക്യുറാസാവോയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് എമേഴ്സ് ഫായെ പരിശീലിപ്പിക്കുന്ന ഐവറി കോസ്റ്റ് വരുന്നത്. ആദ്യമായി ലഭിച്ച നോക്കൗട്ട് അവസരം ചരിത്രവിജയമാക്കി മാറ്റി പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യാനുറച്ചാകും നായകൻ ഫ്രാങ്ക് കെസ്സിയും സംഘവും ഇന്ന് ബൂട്ട് കെട്ടുക. മറുഭാഗത്ത് മാർട്ടിൻ ഒഡെഗാർഡും എർലിംഗ് ഹാലണ്ടും നയിക്കുന്ന നോർവേ നിരയും ശക്തരാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ടെങ്കിലും പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചായിരുന്നു നോർവേ ഇറങ്ങിയത്.&lt;/p&gt;&lt;p&gt;ഇന്ന് പൂർണ്ണ കരുത്തോടെ തിരിച്ചെത്തുന്ന നോർവേ സഖ്യം ഐവറി കോസ്റ്റിന്&zwj;റെ പ്രതിരോധ കോട്ട പൊളിക്കാൻ കെൽപ്പുള്ളവരാണ്. ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യമായാണ് ഐവറി കോസ്റ്റും നോർവേയും ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേർക്കുനേർ വരുന്നത്. മുൻപ് പരസ്പരം കളിച്ച പരിചയസമ്പത്തില്ലാത്തതിനാൽ ഇരുടീമുകളുടെയും തന്ത്രങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. ഹാലണ്ടിന്&zwj;റെ ആക്രമണ നിരയും ഐവറി കോസ്റ്റിന്&zwj;റെ കരുത്തുറ്റ പ്രതിരോധവും തമ്മിലുള്ള മാറ്റുരയ്ക്കലായിരിക്കും ഇന്ന് ടെക്സസിൽ കാണാനാവുക. രാത്രി 10:30-ന് പന്തുരുളുമ്പോൾ ബ്രസീലിനെ നേരിടാൻ ആർക്ക് ടിക്കറ്റ് ലഭിക്കുമെന്ന് കാത്തിരുന്ന് കാണാം.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/who-will-face-brazil-ivory-coast-and-norway-battle-it-out-in-high-stakes-world-cup-clash-tonight-articleshow-dn7qwrz"/>
        </item>
        <item>
            <title><![CDATA[വാര്‍ വിവാദത്തില്‍ മുങ്ങി ജര്‍മ്മനിയുടെ പുറത്താകല്‍; വിമര്‍ശനവുമായി അലന്‍ ഷിയറര്‍]]></title>
            <link>https://www.asianetnews.com/football-sports/var-controversy-behind-germany-defeat-to-paraguay-explained-articleshow-hfxrk1g</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/var-controversy-behind-germany-defeat-to-paraguay-explained-articleshow-hfxrk1g</guid>
            <pubDate>Tue, 30 Jun 2026 07:41:00 +0530</pubDate>
            <description><![CDATA[2026 ഫിഫ ലോകകപ്പിൽ പരാഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ജർമ്മനി പുറത്തായി. അധിക സമയത്ത് ജോനാഥൻ താഹ് നേടിയ ഗോൾ വാർ വിവാദത്തിൽ റദ്ദാക്കിയത് മത്സരത്തിൽ നിർണായകമായി. റഫറിയുടെ ഈ തീരുമാനത്തെ മുൻ ഇംഗ്ലണ്ട് താരം അലൻ ഷിയറർ ശക്തമായി വിമർശിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwb4kd8sxfaqw495z3ah6eax,imgname-fotojet--1--1782785357081.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൂസ്റ്റണ്&zwj;: 2026 ഫിഫ ലോകകപ്പില്&zwj; പ്രീ ക്വാര്&zwj;ട്ടര്&zwj; കാണാതെ പുറത്തായിരുന്നു ജര്&zwj;മനി. പരാഗ്വെയോട് പെനാല്&zwj;റ്റി ഷൂട്ടൗട്ടിലാണ് ജര്&zwj;മനി പരാജയപ്പെടുന്നത്. മത്സരത്തിനിടെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്&zwj; വീതം നേടി. എന്നാല്&zwj; അധിക സമയത്ത് ജോനാഥന്&zwj; താഹ് നേടിയ ഗോള്&zwj; വാര്&zwj; പരിശോധനയിലൂടെ റദ്ദാക്കിയതാണ് ജര്&zwj;മ്മന്&zwj; ക്യാമ്പില്&zwj; വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.&lt;/p&gt;&lt;p&gt;ടാഹ് ഹെഡറിലൂടെ ജര്&zwj;മ്മനിയെ മുന്നിലെത്തിച്ചെന്ന് കരുതിയ നിമിഷം. എന്നാല്&zwj;, ഗോള്&zwj; നേടുന്നതിന് തൊട്ടുമുമ്പ് ജര്&zwj;മ്മന്&zwj; താരം വാല്&zwj;ഡെമാര്&zwj; ആന്റണ്&zwj;, പരാഗ്വെ ഗോള്&zwj;കീപ്പര്&zwj; ഒര്&zwj;ലാന്&zwj;ഡോ ഗില്ലിനെ ഫൗള്&zwj; ചെയ്&zwnj;തെന്ന് വാര്&zwj; ടീം കണ്ടെത്തി. മൊറോക്കന്&zwj; റഫറി ജലാല്&zwj; ജയേദ് വീഡിയോ സ്&zwnj;ക്രീനില്&zwj; പരിശോധിച്ച ശേഷം ഗോള്&zwj; നിഷേധിക്കുകയായിരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഷിയററുടെ വിമര്&zwj;ശനം&lt;/strong&gt;&lt;/h2&gt;&lt;p&gt;റഫറിയുടെ ഈ തീരുമാനത്തിനെതിരെ മുന്&zwj; ഇംഗ്ലണ്ട് ക്യാപ്റ്റന്&zwj; അലന്&zwj; ഷിയറര്&zwj; രംഗത്തെത്തി. വളരെ സോഫ്റ്റ് ആയ ഫൗള്&zwj; ആണെന്നും, റഫറിയുടെ തീരുമാനത്തോട് യോജിക്കാന്&zwj; കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 'പെനാല്&zwj;റ്റി ബോക്&zwnj;സില്&zwj; 13 കളിക്കാരുള്ളപ്പോള്&zwj; ഇത്തരം നേരിയ കോണ്&zwj;ടാക്റ്റുകള്&zwj; ഫൗളായി കണക്കാക്കരുത്. ഗോള്&zwj;കീപ്പര്&zwj; വീണത് വളരെ എളുപ്പത്തിലാണ്.' ഷിയറര്&zwj; ബിബിസിക്ക് നല്&zwj;കിയ അഭിപ്രായത്തില്&zwj; പറഞ്ഞു. മുന്&zwj; ലോകകപ്പ് അസിസ്റ്റന്റ് റഫറി ഡാരന്&zwj; കാന്&zwj; സംഭവത്തെക്കുറിച്ച് പറഞ്ഞത്, ഇത്തരം തീരുമാനങ്ങള്&zwj; പലപ്പോഴും ഗോള്&zwj;കീപ്പര്&zwj;ക്ക് അനുകൂലമായി വരാറുണ്ട് എന്നാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;പെനാല്&zwj;റ്റിയിലെ പിഴവ്&lt;/strong&gt;&lt;/h3&gt;&lt;p&gt;ഷൂട്ടൗട്ടില്&zwj; ജര്&zwj;മ്മനിയായിരുന്നു ഫേവറിറ്റുകള്&zwj; എങ്കിലും, കൈ ഹാവെര്&zwj;ട്സ്, നിക്ക് വോള്&zwj;ട്ടെമേഡ്, ജോനാഥന്&zwj; ടാഹ് എന്നിവര്&zwj;ക്ക് പിഴച്ചു. മറുവശത്ത് പരാഗ്വെ താരങ്ങളും രണ്ട് പെനാല്&zwj;റ്റികള്&zwj; പാഴാക്കിയെങ്കിലും, 4-3 എന്ന സ്&zwnj;കോറില്&zwj; അവര്&zwj; ജയം പിടിച്ചെടുക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ജര്&zwj;മ്മന്&zwj; ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളില്&zwj; ഒന്നായാണ് ഈ പുറത്താകല്&zwj; വിലയിരുത്തപ്പെടുന്നത്. റഫറിയുടെ തീരുമാനം മത്സരത്തിന്റെ ഗതിമാറ്റിയെന്നും, അത് ജര്&zwj;മ്മനിയുടെ വിജയസാധ്യതയെ ഇല്ലാതാക്കിയെന്നുമാണ് ആരാധകരുടെയും അഭിപ്രായം.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/var-controversy-behind-germany-defeat-to-paraguay-explained-articleshow-hfxrk1g"/>
        </item>
        <item>
            <title><![CDATA['ഇംഗ്ലണ്ടില്‍ രോഹിത് ശര്‍മ അവസരം മുതലെടുക്കണം'; ഏകദിന ലോകകപ്പിന് മുമ്പ് ഉപദേശവുമായി സുനില്‍ ഗവാസ്‌കര്‍]]></title>
            <link>https://www.asianetnews.com/cricket-sports/sunil-gavaskar-on-rohit-sharma-and-his-participation-2027-world-cup-articleshow-1lm72nl</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/sunil-gavaskar-on-rohit-sharma-and-his-participation-2027-world-cup-articleshow-1lm72nl</guid>
            <pubDate>Tue, 30 Jun 2026 07:10:47 +0530</pubDate>
            <description><![CDATA[&lt;p&gt;അടുത്ത ഏകദിന ലോകകപ്പില്&zwj; ഇന്ത്യയുടെ ഓപ്പണര്&zwj; സ്ഥാനം ഉറപ്പിക്കാന്&zwj; ഇംഗ്ലണ്ടിനെതിരായ പരമ്പര രോഹിത് ശര്&zwj;മയ്ക്ക് ഒരു അവസരമാണെന്ന് സുനില്&zwj; ഗവാസ്&zwnj;കര്&zwj; ഉപദേശിക്കുന്നു. 35 വയസ്സിന് ശേഷം താരങ്ങളുടെ ശാരീരികക്ഷമത പ്രധാനമാണെന്നും അദ്ദേഹം ഓര്&zwj;മ്മിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp8g1gvvjhmrpmpqgg8rgfy5,imgname-rohit-sharma-news-1776254239611.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: അടുത്ത വര്&zwj;ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്&zwj; ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്ത് താന്&zwj; തന്നെയുണ്ടാകുമെന്ന് തെളിയിക്കാന്&zwj; രോഹിത് ശര്&zwj;മയ്ക്ക് കഴിയണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്&zwj; ഗാവസ്&zwnj;കര്&zwj;. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അതിനുള്ള അവസരമാണെന്നും ഗവാസ്&zwnj;കര്&zwj;. ജൂലൈ 14 മുതല്&zwj; 19 വരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടക്കുന്നത്.&lt;/p&gt;&lt;p&gt;ഏകദിന ഫോര്&zwj;മാറ്റിലേക്ക് തിരിച്ചെത്തുന്ന രോഹിത് ശര്&zwj;മ്മയും വിരാട് കോലിയും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്&zwj; മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതുണ്ടെന്ന് ഗാവസ്&zwnj;കര്&zwj; പറഞ്ഞു. 'താന്&zwj; എവിടെ നില്&zwj;ക്കുന്നു എന്ന് രോഹിത്തിന് വ്യക്തമായി അറിയാം. ലോകകപ്പിന് മുന്&zwj;പുള്ള ഒന്നര വര്&zwj;ഷക്കാലം തുടര്&zwj;ച്ചയായി റണ്&zwj;സ് കണ്ടെത്തുക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം.' ഗാവസ്&zwnj;കര്&zwj; വ്യക്തമാക്കി. രോഹിത്തിന്റെ കഴിവും പ്രതിഭയും വെച്ച് നോക്കുമ്പോള്&zwj; സമ്മര്&zwj;ദ്ദം അദ്ദേഹത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഫിറ്റ്നസ് പ്രധാന ഘടകം&lt;/strong&gt;&lt;/h2&gt;&lt;p&gt;35 വയസ്സിന് ശേഷം താരങ്ങളുടെ കഴിവിനേക്കാള്&zwj; ഉപരി അവരുടെ ശാരീരികക്ഷമതയ്ക്കാണ് കൂടുതല്&zwj; പ്രാധാന്യം നല്&zwj;കുന്നതെന്ന് ഗാവസ്&zwnj;കര്&zwj; ഓര്&zwj;മ്മിപ്പിച്ചു. കോലിയും രോഹിത്തും ഈ കാര്യത്തില്&zwj; അനായാസം മുന്നേറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ ഇന്ത്യന്&zwj; ടീമിന് ദീര്&zwj;ഘകാലത്തേക്ക് ആധിപത്യം പുലര്&zwj;ത്താനും ക്രിക്കറ്റ് ചരിത്രത്തില്&zwj; മായാത്ത മുദ്ര പതിപ്പിക്കാനും സാധിക്കുമെന്ന് ഗാവസ്&zwnj;കര്&zwj; അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;h3&gt;&lt;strong&gt;ബെന്&zwj; സ്റ്റോക്&zwnj;സിന്റെ വിരമിക്കല്&zwj;&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇംഗ്ലണ്ട് ഓള്&zwj;റൗണ്ടര്&zwj; ബെന്&zwj; സ്റ്റോക്&zwnj;സിന്റെ പെട്ടെന്നുള്ള വിരമിക്കല്&zwj; തന്നെ അമ്പരപ്പിച്ചുവെന്ന് ഗാവസ്&zwnj;കര്&zwj; പറഞ്ഞു. സീസണിന് അവസാനത്തില്&zwj; വിരമിക്കുമെന്നാണ് താന്&zwj; കരുതിയതെന്നും, അത്രയും മികച്ചൊരു താരം ടീമിലില്ലാത്തത് എതിരാളികള്&zwj;ക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോക്&zwnj;സിന്റെ വിരമിക്കലിന്റെ സമയമാണ് തനിക്ക് അത്ഭുതമുണ്ടാക്കിയതെന്നും ഗാവസ്&zwnj;കര്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/sunil-gavaskar-on-rohit-sharma-and-his-participation-2027-world-cup-articleshow-1lm72nl"/>
        </item>
        <item>
            <title><![CDATA[ജര്‍മന്‍ ദുരന്തം, പരാഗ്വെയോട് തോറ്റ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ഹീറോയായി ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍]]></title>
            <link>https://www.asianetnews.com/football-sports/germany-crashed-out-from-fifa-world-cup-after-lose-against-paraguay-articleshow-x5y0btw</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/germany-crashed-out-from-fifa-world-cup-after-lose-against-paraguay-articleshow-x5y0btw</guid>
            <pubDate>Tue, 30 Jun 2026 05:55:20 +0530</pubDate>
            <description><![CDATA[ഫിഫ ലോകകപ്പില്&zwj; മുന്&zwj; ചാമ്പ്യന്മാരായ ജര്&zwj;മനി പ്രീ ക്വാര്&zwj;ട്ടര്&zwj; കാണാതെ പുറത്തായി. പെനാല്&zwj;റ്റി ഷൂട്ടൗട്ടില്&zwj; പരാഗ്വെയോടാണ് ജര്&zwj;മനി പരാജയപ്പെട്ടത്. രണ്ട് നിര്&zwj;ണായക കിക്കുകള്&zwj; തടുത്തിട്ട ഗോള്&zwj;കീപ്പര്&zwj; ഒര്&zwj;ലാന്&zwj;ഡോ ഗില്ലാണ് പരാഗ്വെയുടെ വിജയശില്&zwj;പി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwawkwpkk70q1knz4p3mmbh9,imgname-red-and-black-retro-landscape-youtube-thumbnail-background--8--1782776984275.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബോസ്റ്റണ്&zwj;: മുന്&zwj; ചാമ്പ്യന്മാരായ ജര്&zwj;മനി ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്&zwj;ട്ടര്&zwj; കാണാതെ പുറത്ത്. പരാഗ്വെയോട് പെനാല്&zwj;റ്റി ഷൂട്ടൗട്ടില്&zwj; പരാജയപ്പെട്ടാ് ജര്&zwj;മനി മടങ്ങുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്&zwj; വീതം നേടിയിരുന്നു. 42-ാം മിനിറ്റില്&zwj; ജൂലിയോ എന്&zwj;സിസോയിലൂടെ പരാഗ്വെ ലീഡെടുത്തു. എന്നാല്&zwj; കായ് ഹാവെര്&zwj;ട്&zwnj;സിലൂടെ ജര്&zwj;മനിയുടെ മറുപടി. തുടര്&zwj;ന്ന് എക്&zwnj;സ്ട്രാ ടൈമില്&zwj; ഇരു ടീമുകള്&zwj;ക്കും ലീഡെടുക്കാന്&zwj; സാധിച്ചില്ല. പിന്നാലെ പെനാല്&zwj;റ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കുകയായിരുന്നു. ജര്&zwj;മന്&zwj; താരങ്ങളായ കായ് ഹാവെര്&zwj;ട്&zwnj;സ്, നിക് വോള്&zwj;ട്&zwnj;മെയ്ഡ് എന്നിവരുടെ കിക്ക് പരാഗ്വെ ഗോള്&zwj; കീപ്പര്&zwj; ഒര്&zwj;ലാന്&zwj;ഡോ ഗില്&zwj; തടഞ്ഞിട്ടു. ജോണ്&zwj;താന്&zwj; താഹ്, തന്റെ കിക്ക് പുറത്തേക്കടിച്ചു. പരാഗ്വെ താരങ്ങളായ അന്റോണിയോ സനാബ്രിയ, ഫാബിയന്&zwj; ബാല്&zwj;ബ്യൂന എന്നിവര്&zwj;ക്ക് തങ്ങളുടെ കിക്ക് ലക്ഷ്യത്തിലെത്തിക്കാന്&zwj; സാധിച്ചിരുന്നില്ല.2014 ലോകകപ്പിന് ശേഷം ജര്&zwj;മ്മനി നോക്കൗട്ട് ഘട്ടത്തില്&zwj; എത്തുന്ന ആദ്യ അവസരമാണിത്. എന്നാല്&zwj; പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്&zwj; അവര്&zwj;ക്കായില്ല. ലോകകപ്പ് ചരിത്രത്തില്&zwj; ആദ്യമായാണ് ജര്&zwj;മ്മനി ഒരു പെനാല്&zwj;റ്റി ഷൂട്ടൗട്ടില്&zwj; പരാജയപ്പെടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്&zwj; മിന്നും ഫോമിലായിരുന്ന ഡെനിസ് ഉന്&zwj;ദാവിനെ ആദ്യ ഇലവനില്&zwj; ഇറക്കിയെങ്കിലും പരാഗ്വെയുടെ ശക്തമായ പ്രതിരോധത്തെ ഭേദിക്കാന്&zwj; ജര്&zwj;മ്മന്&zwj; മുന്നേറ്റനിര പരാജയപ്പെട്ടു. അധികസമയത്ത് ജര്&zwj;മ്മനിയുടെ ജോനാഥന്&zwj; താഹ് ഒരു ഗോള്&zwj; നേടിയെങ്കിലും, വാര്&zwj; പരിശോധനയില്&zwj; അത് നിഷേധിക്കപ്പെട്ടു.&lt;/p&gt;&lt;h2&gt;&lt;strong&gt;ചരിത്ര നേട്ടവുമായി പരാഗ്വെ&lt;/strong&gt;&lt;/h2&gt;&lt;p&gt;ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്&zwj; പരാഗ്വെ നേടുന്ന ആദ്യ ഗോളാണ് എന്&zwj;സിസോയുടേത്. ഇതിനുമുമ്പ് അഞ്ച് നോക്കൗട്ട് മത്സരങ്ങളില്&zwj; അവര്&zwj;ക്ക് ഗോള്&zwj; നേടാന്&zwj; സാധിച്ചിരുന്നില്ല. 2002ലെ ലോകകപ്പ് പ്രീ-ക്വാര്&zwj;ട്ടറില്&zwj; ജര്&zwj;മ്മനിയോട് 1-0-ന് പരാജയപ്പെട്ട പരാഗ്വെ, 24 വര്&zwj;ഷത്തിന് ശേഷം ആ തോല്&zwj;വിക്ക് പകരം വീട്ടിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;ഇനി വരാനിരിക്കുന്ന ക്വാര്&zwj;ട്ടര്&zwj; ഫൈനലില്&zwj; ഫ്രാന്&zwj;സ് അല്ലെങ്കില്&zwj; സ്വീഡന്&zwj; ആയിരിക്കും പരാഗ്വെയുടെ എതിരാളികള്&zwj;. ജര്&zwj;മ്മനിയുടെ അപ്രതീക്ഷിത പുറത്താവല്&zwj; ടൂര്&zwj;ണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളില്&zwj; ഒന്നായി മാറിക്കഴിഞ്ഞു.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/germany-crashed-out-from-fifa-world-cup-after-lose-against-paraguay-articleshow-x5y0btw"/>
        </item>
        <item>
            <title><![CDATA[പ്രവചനം തെറ്റിച്ച് ബ്രസീല്‍; ജര്‍മ്മന്‍ സാമ്പത്തിക വിദഗ്ധനെ പരിഹസിച്ച് നെയ്മര്‍]]></title>
            <link>https://www.asianetnews.com/football-sports/neymar-trolls-german-economist-after-match-match-against-japan-articleshow-plqxgtf</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/neymar-trolls-german-economist-after-match-match-against-japan-articleshow-plqxgtf</guid>
            <pubDate>Tue, 30 Jun 2026 04:58:20 +0530</pubDate>
            <description><![CDATA[2026 ഫിഫ ലോകകപ്പില്&zwj; ജപ്പാനെതിരെ ബ്രസീല്&zwj; വിജയിച്ചതിന് പിന്നാലെ, ജപ്പാന്&zwj; ജയിക്കുമെന്ന് പ്രവചിച്ച ജര്&zwj;മ്മന്&zwj; സാമ്പത്തിക വിദഗ്ധന്&zwj; ജോവാക്കിം ക്ലെമെന്റിനെ പരിഹസിച്ച് നെയ്മര്&zwj; രംഗത്തെത്തി. മുന്&zwj; ലോകകപ്പുകളിലെ വിജയികളെ കൃത്യമായി പ്രവചിച്ച ക്ലെമെന്റിന്റെ പ്രവചനം ഇത്തവണ തെറ്റുകയായിരുന്നു. അവസാന നിമിഷത്തെ ഗോളിലാണ് ബ്രസീല്&zwj; ക്വാര്&zwj;ട്ടറിലേക്ക് മുന്നേറിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv0a3z10bj42dr5b8x3tqd0q,imgname-neymar-1781348301855.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൂസ്റ്റണ്&zwj;: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്&zwj;ട്ടര്&zwj; പോരാട്ടത്തില്&zwj; ജപ്പാനെ പരാജയപ്പെടുത്തി ബ്രസീല്&zwj; ക്വാര്&zwj;ട്ടറില്&zwj; കടന്നതിന് പിന്നാലെ, സമൂഹമാധ്യമങ്ങളില്&zwj; വൈറലായി നെയ്മറിന്റെ പരിഹാസം. ടൂര്&zwj;ണമെന്റിലെ അട്ടിമറി വിജയം ജപ്പാന്&zwj; നേടുമെന്ന് പ്രവചിച്ച ജര്&zwj;മ്മന്&zwj; സാമ്പത്തിക വിദഗ്ധന്&zwj; ജോവാക്കിം ക്ലെമെന്റിനെയാണ് നെയ്മര്&zwj; തന്റെ പോസ്റ്റിലൂടെ കളിയാക്കിയത്.&lt;/p&gt;&lt;p&gt;ബ്രസീല്&zwj;-ജപ്പാന്&zwj; മത്സരം അവസാനിച്ചതിന് പിന്നാലെ, 'മിസ്റ്റര്&zwj; ജോവാക്കിം ക്ലെമെന്റ്... ദയവായി അടുത്ത ലോകകപ്പില്&zwj; വീണ്ടും ശ്രമിക്കുക' എന്നായിരുന്നു നെയ്മര്&zwj; എക്&zwnj;സില്&zwj; കുറിച്ചത്. ബ്രസീലിന്റെ ക്വാര്&zwj;ട്ടര്&zwj; പ്രവേശനത്തെ ആരാധകര്&zwj; ആഘോഷമാക്കിയപ്പോള്&zwj;, ടൂര്&zwj;ണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രവചനം പരാജയപ്പെട്ടതും സമൂഹമാധ്യമങ്ങളില്&zwj; വലിയ ചര്&zwj;ച്ചയായി.&lt;/p&gt;&lt;h2&gt;&lt;strong&gt;തെറ്റിയ ആ പ്രവചനം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഗണിതശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ ജോവാക്കിം ക്ലെമെന്റ് തന്റെ പ്രവചനങ്ങളിലൂടെ പ്രശസ്തനാണ്. 2014-ല്&zwj; ജര്&zwj;മ്മനിയും, 2018-ല്&zwj; ഫ്രാന്&zwj;സും, 2022-ല്&zwj; അര്&zwj;ജന്റീനയും വിജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച ക്ലെമെന്റ്, ഇത്തവണ ലോകകപ്പില്&zwj; ജപ്പാന്&zwj; ബ്രസീലിനെ അട്ടിമറിക്കുമെന്ന് പ്രവചിച്ചിരുന്നു. ഫോര്&zwj;ച്യൂണ്&zwj; ഇന്ത്യയ്ക്ക് നല്&zwj;കിയ അഭിമുഖത്തില്&zwj;, ബ്രസീലിന്റെ നിലവിലെ തലമുറ അത്ര മികച്ചതല്ലെന്നും ജപ്പാന്&zwj; വളരെ കരുത്തുറ്റ ടീമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ബ്രസീലിന്റെ തിരിച്ചുവരവ്&lt;/strong&gt;&lt;/h3&gt;&lt;p&gt;മത്സരത്തിന്റെ ഭൂരിഭാഗം സമയവും ക്ലെമെന്റിന്റെ പ്രവചനം ശരിയാകുമെന്ന് തോന്നിപ്പിച്ചെങ്കിലും, കളി അവസാനിക്കാന്&zwj; നിമിഷങ്ങള്&zwj; മാത്രം ബാക്കിനില്&zwj;ക്കെയാണ് ബ്രസീല്&zwj; തങ്ങളുടെ യഥാര്&zwj;ത്ഥ കരുത്ത് പുറത്തെടുത്തത്. മത്സരത്തിന്റെ അവസാന നിമിഷം ഗബ്രിയേല്&zwj; മാര്&zwj;ട്ടിനെല്ലി ഗോളാക്കി മാറ്റിയതോടെ ബ്രസീല്&zwj; 2-1 എന്ന സ്&zwnj;കോറിന് വിജയിച്ചു. ജപ്പാന്റെ സ്വപ്നതുല്യമായ ലോകകപ്പ് യാത്രയ്ക്ക് ഇതോടെ അന്ത്യമായി.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/neymar-trolls-german-economist-after-match-match-against-japan-articleshow-plqxgtf"/>
        </item>
        <item>
            <title><![CDATA[കണ്ണീരണിഞ്ഞ് ജപ്പാന്‍, തോല്‍വിക്ക് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ച് കോച്ച് മൊറിയാസു]]></title>
            <link>https://www.asianetnews.com/football-sports/japan-coach-and-players-bow-down-to-fans-in-apology-as-brazil-articleshow-l5yicfg</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/japan-coach-and-players-bow-down-to-fans-in-apology-as-brazil-articleshow-l5yicfg</guid>
            <pubDate>Tue, 30 Jun 2026 04:27:35 +0530</pubDate>
            <description><![CDATA[2026 ഫിഫ ലോകകപ്പ് നോക്കൗട്ടില്&zwj; ബ്രസീലിനോട് 2-1ന് പൊരുതിത്തോറ്റ ജപ്പാന്&zwj; പുറത്തായി. മത്സരശേഷം, പരിശീലകന്&zwj; ഹാജിമെ മൊറിയാസുവും കളിക്കാരും ആരാധകര്&zwj;ക്ക് മുന്നില്&zwj; തലകുനിച്ച് ക്ഷമ ചോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. തോല്&zwj;വിയിലും ടീം പ്രകടിപ്പിച്ച ഈ വിനയവും ആദരവും ഫുട്&zwnj;ബോള്&zwj; ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwash006v5g8xaw6zbt7ct4n,imgname-hajime-moriyasu-1782773743622.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൂസ്റ്റണ്&zwj;: 2026 ഫിഫ ലോകകപ്പ് നോക്കൗട്ടില്&zwj; ബ്രസീലിനോട് 2-1ന് തോറ്റാണ് ജപ്പാന്&zwj; പുറത്താകുന്നത്. ജപ്പാന്&zwj; തോല്&zwj;വി വഴങ്ങിയതെങ്കിലും, മത്സരശേഷം മൈതാനത്ത് അരങ്ങേറിയ വികാരനിര്&zwj;ഭരമായ കാഴ്ചകള്&zwj; ഫുട്&zwnj;ബോള്&zwj; ലോകത്തിന്റെയാകെ ഹൃദയം കീഴടക്കി. തോല്&zwj;വിക്ക് ശേഷവും കാണികളോട് ആദരവ് പ്രകടിപ്പിച്ച ജപ്പാന്&zwj; താരങ്ങളുടെയും പരിശീലകന്&zwj; ഹാജിമെ മൊറിയാസുവിന്റെയും പെരുമാറ്റം ഫുട്&zwnj;ബോള്&zwj; ലോകത്തെ കണ്ണീരിലാഴ്ത്തി.&lt;/p&gt;&lt;p&gt;ആദ്യ പകുതിയില്&zwj; കെയ്ഷു സാനോയിലൂടെ ലീഡ് നേടിയ ജപ്പാന്&zwj;, ബ്രസീലിനെ ഏറെനേരം വിറപ്പിച്ചു. എന്നാല്&zwj; രണ്ടാം പകുതിയില്&zwj; കാസമിറോയിലൂടെ ബ്രസീല്&zwj; ഒപ്പമെത്തി. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ്, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്&zwj; ഗബ്രിയേല്&zwj; മാര്&zwj;ട്ടിനെല്ലി ബ്രസീലിന്റെ വിജയഗോള്&zwj; നേടിയത്. ഇതോടെ ആദ്യമായി ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്&zwj; വിജയം എന്ന ജപ്പാന്റെ സ്വപ്നം ഒരിക്കല്&zwj; കൂടി അകന്നുപോയി.&lt;/p&gt;&lt;h2&gt;&lt;strong&gt;ആരാധകരെ വണങ്ങി മൊറിയാസുവും സംഘവും&lt;/strong&gt;&lt;/h2&gt;&lt;p&gt;മത്സരം അവസാനിച്ച ഉടന്&zwj; തന്നെ പരിശീലകന്&zwj; ഹാജിമെ മൊറിയാസു തന്റെ കളിക്കാരെ മൈതാനമധ്യത്തില്&zwj; ഒന്നിച്ചുചേര്&zwj;ത്തു. വൈകാരികമായ ഒരു ചെറിയ പ്രസംഗത്തിന് ശേഷം അദ്ദേഹം ടീമിനെ നയിച്ച് തങ്ങളെ പിന്തുണയ്ക്കാന്&zwj; എത്തിയ ജപ്പാന്&zwj; ആരാധകര്&zwj;ക്ക് മുന്നിലേക്ക് നടന്നു. വല്ലാതെ വികാരാധീനനായിരുന്ന മൊറിയാസു, ആരാധകര്&zwj;ക്ക് മുന്നില്&zwj; തലകുനിച്ച് വണങ്ങി. പിന്നാലെ എല്ലാ താരങ്ങളും അദ്ദേഹത്തെ അനുഗമിച്ചു. തോല്&zwj;വിയുടെ വേദനയിലും കൂടെനിന്ന ആരാധകരോടുള്ള നന്ദി പ്രകടനമായിരുന്നു ആ മനോഹരമായ കാഴ്ച.&lt;/p&gt;&lt;p&gt;ആരാധകര്&zwj; വലിയ കയ്യടികളോടെയാണ് ടീമിനെ വരവേറ്റത്. ഫുട്&zwnj;ബോള്&zwj; ലോകത്തെ വമ്പന്&zwj;മാര്&zwj;ക്കെതിരെ ഭയമില്ലാതെ പൊരുതിയ ജപ്പാന്റെ പോരാട്ടവീര്യത്തെ ലോകം ഒന്നടങ്കം അഭിനന്ദിച്ചു. തോല്&zwj;വിയിലും കാണിക്കുന്ന വിനയവും കൃതജ്ഞതയും ജപ്പാന്&zwj; ഫുട്&zwnj;ബോളിന്റെ ഏറ്റവും വലിയ സവിശേഷതകളാണെന്ന് ഒരിക്കല്&zwj; കൂടി ഈ രംഗങ്ങള്&zwj; തെളിയിച്ചു. സ്&zwnj;കോര്&zwj;ബോര്&zwj;ഡിനപ്പുറം ജപ്പാന്&zwj; ടീം നേടിയെടുത്തത് ഫുട്&zwnj;ബോള്&zwj; ആരാധകരുടെ വലിയൊരു അംഗീകാരമാണ്.&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/japan-coach-and-players-bow-down-to-fans-in-apology-as-brazil-articleshow-l5yicfg"/>
        </item>
        <item>
            <title><![CDATA[ജപ്പാനെതിരെ എന്തുകൊണ്ട് നെയ്മര്‍ കളിച്ചില്ല? കാരണം വ്യക്തമാക്കി ആന്‍സലോട്ടി]]></title>
            <link>https://www.asianetnews.com/football-sports/carlo-ancelotti-on-neymar-absence-in-brazilian-team-against-japan-articleshow-f1fmmao</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/carlo-ancelotti-on-neymar-absence-in-brazilian-team-against-japan-articleshow-f1fmmao</guid>
            <pubDate>Tue, 30 Jun 2026 03:57:46 +0530</pubDate>
            <description><![CDATA[&lt;p&gt;മത്സരം അധികസമയത്തേക്ക് നീങ്ങിയാല്&zwj; നെയ്മറെ ഇറക്കാന്&zwj; പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്&zwj; അവസാന നിമിഷത്തെ ഗോളില്&zwj; വിജയം ഉറപ്പിച്ചതിനാല്&zwj; അതിന്&zwj;റെ ആവശ്യം വന്നില്ലെന്നും കോച്ച് കാര്&zwj;ലോ ആന്&zwj;സലോട്ടി വെളിപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvyfbd0409zxmtphvv4n3m93,imgname-neymar-1782360421379.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൂസ്റ്റണ്&zwj;: ഫിഫ ലോകകപ്പ് നോക്കൗട്ടില്&zwj; ജപ്പാനെതിരായ മത്സരത്തില്&zwj; ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയമാണ് ബ്രസീല്&zwj; സ്വന്തമാക്കിയത്. കസെമിറോ, ഗബ്രിയേല്&zwj; മാര്&zwj;ട്ടിനെല്ലി എന്നിവര്&zwj; ബ്രസീലിന് വേണ്ടി ഗോളുകള്&zwj; നേടി. മത്സരത്തിന്റെ അവസാന നിമിഷം വരെ നീണ്ടുനിന്ന നാടകീയ നിമിഷങ്ങള്&zwj;ക്കൊടുവില്&zwj;, 95-ാം മിനിറ്റിലാണ് മാര്&zwj;ട്ടിനെല്ലി ഗോള്&zwj; നേടിയത്. എന്നാല്&zwj; സൂപ്പര്&zwj; താരം നെയ്മര്&zwj; ബ്രസീലിയന്&zwj; നിരയില്&zwj; ഉണ്ടായിരുന്നില്ല. പകരക്കാനായും നെയ്മര്&zwj; കളത്തിലെത്തിയിരുന്നില്ല. അതിന്റെ കാരണം വ്യക്തമാക്കുകയാണ് കോച്ച് കാര്&zwj;ലോ ആന്&zwj;സലോട്ടി.&lt;/p&gt;&lt;p&gt;മത്സരം അധികസമയത്തേക്ക് നീളാന്&zwj; സാധ്യതയുണ്ടായിരുന്നുവെന്നും, അത്തരം ഘട്ടത്തില്&zwj; നെയ്മറെ കളത്തിലിറക്കാന്&zwj; തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഹെയ്തിക്ക് എതിരായ ഗ്രൂപ്പ് മത്സരത്തില്&zwj; മൂന്ന് വര്&zwj;ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ നെയ്മറെ, ജപ്പാനെതിരായ നിര്&zwj;ണ്ണായക പോരാട്ടത്തില്&zwj; ആവശ്യമായി വന്നില്ല. 'മത്സരം സമനിലയില്&zwj; തുടരുകയാണെങ്കില്&zwj; നെയ്മറെ ഇറക്കാമെന്ന് ഞാന്&zwj; അവനോട് പറഞ്ഞിരുന്നു, എന്നാല്&zwj; ഭാഗ്യവശാല്&zwj; നമുക്ക് അതിന്റെ ആവശ്യം വന്നില്ല.' ആന്&zwj;സലോട്ടി മത്സരശേഷം പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;തന്ത്രപരമായ മാറ്റം വഴിത്തിരിവായി&lt;/strong&gt;&lt;/p&gt;&lt;p&gt;ആദ്യ പകുതിയില്&zwj; ജപ്പാന്റെ കരുത്തുറ്റ പ്രതിരോധം ബ്രസീലിനെ ഏറെ വലച്ചിരുന്നു. ജപ്പാന്റെ പ്രതിരോധം വളരെ ഒതുക്കമുള്ളതായിരുന്നുവെന്ന് ആന്&zwj;സലോട്ടി സമ്മതിച്ചു. എന്നാല്&zwj; ഇടവേളയ്ക്ക് ശേഷം തന്ത്രങ്ങള്&zwj; മാറ്റിയതാണ് ബ്രസീലിന് തുണയായത്. മൈതാനത്തിന്റെ ഇരുവശങ്ങളിലൂടെയുള്ള ആക്രമണം ശക്തമാക്കുകയും, ജപ്പാന്റെ പ്രതിരോധത്തെ വികസിപ്പിക്കുകയുമായിരുന്നു ബ്രസീലിന്റെ പുതിയ ശൈലി. ഈ തന്ത്രപരമായ മാറ്റം ക്രോസുകള്&zwj; നല്&zwj;കാനും ഗോളവസരങ്ങള്&zwj; സൃഷ്ടിക്കാനും ബ്രസീലിനെ സഹായിച്ചു.&lt;/p&gt;&lt;p&gt;'ഇത് ഈ ലോകകപ്പിലെ നമ്മുടെ ഏറ്റവും സമ്പൂര്&zwj;ണ്ണമായ പ്രകടനമായിരുന്നു.' ആന്&zwj;സലോട്ടി അഭിപ്രായപ്പെട്ടു. പതറാതെ കളിക്കാന്&zwj; ഹാഫ് ടൈമില്&zwj; താന്&zwj; കളിക്കാരോട് നിര്&zwj;ദ്ദേശിച്ചിരുന്നുവെന്നും, മത്സരത്തില്&zwj; ഉടനീളം ലക്ഷ്യബോധത്തോടെ നിലയുറപ്പിച്ചത് വിജയം സമ്മാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/carlo-ancelotti-on-neymar-absence-in-brazilian-team-against-japan-articleshow-f1fmmao"/>
        </item>
        <item>
            <title><![CDATA[ഫിഫ ലോകകപ്പ് 2026: പവര്‍ റാങ്കിംഗില്‍ മെസിയെ പിന്തള്ളി ജര്‍മനിയുടെ ഡെനിസ് ഉന്‍ദാവ് ഒന്നാമത്]]></title>
            <link>https://www.asianetnews.com/football-sports/lionel-messi-numbe-two-in-fifa-rankings-for-world-cup-2026-articleshow-7gd6ei1</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/lionel-messi-numbe-two-in-fifa-rankings-for-world-cup-2026-articleshow-7gd6ei1</guid>
            <pubDate>Tue, 30 Jun 2026 03:39:20 +0530</pubDate>
            <description><![CDATA[2026 ഫിഫ ലോകകപ്പിനായി പുറത്തിറക്കിയ പുതിയ പവർ റാങ്കിംഗിൽ ജർമ്മനിയുടെ ഡെനിസ് ഉൻദാവ് ഒന്നാമതെത്തി, ലയണൽ മെസ്സിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫൻഡിംഗ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഈ റാങ്കിംഗിൽ എംബാപ്പെ മൂന്നാമതും വിനീഷ്യസ് ജൂനിയർ നാലാമതുമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw6884n33x2r8rkfwbges7rm,imgname-lionel-messi1-1782621409955.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൂറിച്ച്: 2026 ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്&zwj; വാശിയേറിയ പോരാട്ടങ്ങള്&zwj;ക്കാണ് വേദിയൊരുങ്ങുന്നത്. ഇതിനിടെയാണ് ഫിഫ പുതിയ പവര്&zwj; റാങ്കിംഗ് സമ്പ്രദായം പുറത്തിറക്കിയത്. റാങ്കിംഗ് പ്രകാരം മെസിക്ക് ഒന്നാം സ്ഥാനം നിലനിര്&zwj;ത്താനായില്ലെന്നുള്ളതാണ് സവിശേഷത. ഗ്രൂപ്പ് ഘട്ടത്തില്&zwj; മിന്നും പ്രകടനമാണ് അര്&zwj;ജന്റീനയുടെ ഇതിഹാസ താരം ലയണല്&zwj; മെസി കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളില്&zwj; നിന്ന് ആറ് ഗോളുകള്&zwj; അടിച്ചുകൂട്ടിയ മെസി, ലോകകപ്പ് ചരിത്രത്തില്&zwj; ആകെ 19 ഗോളുകള്&zwj; എന്ന റെക്കോര്&zwj;ഡ് നേട്ടവും സ്വന്തമാക്കി.&lt;/p&gt;&lt;p&gt;കിലിയന്&zwj; എംബാപ്പെ (4), വിനീഷ്യസ് ജൂനിയര്&zwj; (4), എര്&zwj;ലിംഗ് ഹാലന്&zwj;ഡ് (4) തുടങ്ങിയ യുവതാരങ്ങളെക്കാള്&zwj; മുന്നിലാണ് മെസിയുടെ ഈ ഗോളടി മികവ്. മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി ഫിഫ നടപ്പിലാക്കിയ ഈ റാങ്കിംഗ് സംവിധാനത്തില്&zwj; അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്&zwj;ഡിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലായി 0-10 വരെ സ്&zwnj;കോറാണ് താരങ്ങള്&zwj;ക്ക് നല്&zwj;കുന്നത്. ഈ റാങ്കിംഗില്&zwj; ജര്&zwj;മ്മനിയുടെ ഡെനിസ് ഉന്&zwj;ദാവാണ് ഒന്നാമത്. അറ്റാക്കിംഗില്&zwj; 8.36 പോയിന്റും, ക്രിയേറ്റിവിറ്റിയില്&zwj; 6.78-ഉം, ഡിഫന്&zwj;ഡിംഗില്&zwj; 4.7-ഉം നേടിയാണ് താരം ഒന്നാമതെത്തിയത്. 8.34, 6.43, 5.14 എന്നിങ്ങനെ സ്&zwnj;കോര്&zwj; ചെയ്ത മെസി രണ്ടാമതാണ്.&lt;/p&gt;&lt;p&gt;എംബാപ്പെ മൂന്നാമതും വിനീഷ്യസ് ജൂനിയര്&zwj; നാലാമതുമാണ്. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോ 79-ാം സ്ഥാനത്താണ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ 29-കാരന്&zwj; ഡെനിസ് ഉന്&zwj;ദാവ്, ജര്&zwj;മ്മനിക്ക് വേണ്ടിയാണ് കളിക്കുന്നത്. സബ്സ്റ്റിറ്റിയൂട്ട് താരമായി ഇറങ്ങി മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ താരം, ഇതിനകം ലോകകപ്പിലെ ഗോളടി വീരന്മാരുടെ പട്ടികയില്&zwj; മുന്&zwj;നിരയിലുണ്ട്. നോക്കൗട്ട് മത്സരങ്ങള്&zwj; പുരോഗമിച്ചുകൊണ്ടിരിക്കെ റാങ്കിംഗില്&zwj; മാറ്റം വന്നേക്കും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/lionel-messi-numbe-two-in-fifa-rankings-for-world-cup-2026-articleshow-7gd6ei1"/>
        </item>
        <item>
            <title><![CDATA[രക്ഷകനായി മാര്‍ട്ടിനെല്ലി, ജപ്പാന്റെ വെല്ലുവിളി അതിജീവിച്ച് ബ്രസീല്‍; അവസാന നിമിഷ ഗോളില്‍ നാടകീയ ജയം]]></title>
            <link>https://www.asianetnews.com/football-sports/brazil-through-to-fifa-world-cup-pre-quarter-after-beat-japan-in-knock-out-articleshow-g3x1t8a</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/brazil-through-to-fifa-world-cup-pre-quarter-after-beat-japan-in-knock-out-articleshow-g3x1t8a</guid>
            <pubDate>Tue, 30 Jun 2026 01:02:38 +0530</pubDate>
            <description><![CDATA[ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്&zwj; ജപ്പാനെതിരെ ബ്രസീലിന് നാടകീയ ജയം. ഒരു ഗോളിന് പിന്നില്&zwj; നിന്ന ശേഷം കസെമിറോയുടെ സമനില ഗോളും, ഇഞ്ചുറി ടൈമില്&zwj; ഗബ്രിയല്&zwj; മാര്&zwj;ട്ടിനെല്ലിയുടെ വിജയ ഗോളും ബ്രസീലിനെ 2-1ന് പ്രീ ക്വാര്&zwj;ട്ടറിലെത്തിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwadtren2r4mxs1bnzsax2wv,imgname-fotojet-1782761480661.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോര്&zwj;ക്ക്: ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്&zwj; ജപ്പാന്റെ വെല്ലുവിളി മറികടന്ന് ബ്രസീല്&zwj;. ലീഡ് വഴങ്ങിയ ശേഷം ഏഷ്യന്&zwj; വമ്പന്മാരെ 2-1ന് മറികടന്നാണ് ബ്രസീല്&zwj; പ്രീ ക്വാര്&zwj;ട്ടറിലെത്തിയത്. ഇഞ്ചുറി ടൈമില്&zwj; ഗബ്രിയല്&zwj; മാര്&zwj;ട്ടിനെല്ലി നേടിയ ഗോളാണ് ബ്രസീലിന് ജയമൊരുക്കിയത്. 29-ാം മിനിറ്റില്&zwj; കെയ്ഷു സാനോയുടെ ഗോളിലൂടെ മുന്നിലെത്തിയിരുന്നു ജപ്പാന്&zwj;. തുടര്&zwj;ന്ന് 56-ാം മിനിറ്റില്&zwj; കസെമിറോയുടെ ഹെഡ്ഡര്&zwj; ബ്രസീലിന് സമനില സമ്മാനിച്ചു.&lt;/p&gt;&lt;p&gt;ആദ്യ പാതിയില്&zwj; ബ്രസീലിനെ ഞെട്ടിക്കാന്&zwj; ജപ്പാന് സാധിച്ചിരുന്നു. ആധിപത്യം ബ്രസീലിന് ആയിരുന്നെങ്കിലും ഗോള്&zwj; നേടിയത് ജപ്പാനായിരുന്നു. ആദ്യ ഹൈഡ്രേഷന്&zwj; ബ്രേക്കിന് മുമ്പ് ഇരുവര്&zwj;ക്കും ഗോള്&zwj; നേടാന്&zwj; സാധിച്ചിരുന്നില്ല. ഇതിനിടെ ജപ്പാന്&zwj; ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാന്&zwj; സാധിച്ചില്ല. മൂന്ന് ഷോട്ടുകള്&zwj; പായിക്കാന്&zwj; ബ്രസീലിന് സാധിച്ചെങ്കിലും ഗോള്&zwj; കീപ്പറെ പരീക്ഷാന്&zwj; പോന്നതായിരുന്നില്ല. എന്നാല്&zwj; 29-ാം മിനിറ്റില്&zwj; സ്റ്റേഡിയത്തെ നിശ്ചിലമാക്കി ജപ്പാന്&zwj; മുന്നിലെത്തി.&lt;/p&gt;&lt;p&gt;മധ്യനിരയില്&zwj; കുറച്ചുനേരം പന്ത് കൈവശം വച്ച ശേഷം പെട്ടെന്ന് സാനോ കുതിച്ചു. കാസമിറോയെ കാഴ്ച്ചകാരാക്കി സാനോ ബോക്&zwnj;സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോള്&zwj; വര കടന്നു. ഒരടിയില്&zwj; ആടിയുലഞ്ഞ ബ്രസീല്&zwj; ആക്രമണം കടുപ്പിച്ചെങ്കിലും ജപ്പാന്റെ പ്രതിരോധം മറികടക്കാന്&zwj; സാധിച്ചില്ല. ഗോള്&zwj; വീണതോടെ ബ്രീസില്&zwj; ആക്രമണം കടുപ്പിച്ചു. എന്നാല്&zwj; ജപ്പാന്റെ പ്രതിരോധം മറികടന്ന് സമനില പിടിക്കാന്&zwj; ആദ്യപാതില്&zwj; കാനറികള്&zwj;ക്ക് സാധിച്ചില്ല.&lt;/p&gt;&lt;p&gt;രണ്ടാം പകുതിയില്&zwj; കളിമാറി. എന്&zwj;ഡ്രിക്കിന്റെ വരവും ബ്രസീലിനെ സഹായിച്ചു. 56-ാം മിനിറ്റില്&zwj; ബ്രസീലിന്റെ സമനില ഗോള്&zwj;. ഗബ്രിയേല്&zwj; മഗല്&zwj;ഹായസ് ജപ്പാനീസ് ബോക്&zwnj;സിലേക്ക് ഉയര്&zwj;ത്തിവിട്ട പന്ത് കസെമിറോ ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. സമനില ഗോളിന് ശേഷവും ബ്രീസില്&zwj; ആധിപത്യം തുടര്&zwj;ന്നു. കളി പൂര്&zwj;ണമായും ബ്രീസിലിയന്&zwj; താരങ്ങളുടെ കാലുകളിലായി. പലപ്പോഴും ജപ്പാന്&zwj; ബോക്&zwnj;സില്&zwj; ഭീതി പടര്&zwj;ത്താനും ബ്രസീലിന് സാധിച്ചു.&lt;/p&gt;&lt;p&gt;അതിന്റെ ഫലമായിരുന്നു മാര്&zwj;നെല്ലിയുടെ അവസാന നിമിഷ ഗോള്&zwj;. ബ്രൂണോ ഗ്യുമിറെസിന്റെ പാസാണ് ഗോളില്&zwj; അവസാനിച്ചത്. ബ്രസീലിന് 2-1ന്റെ ജയം.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/brazil-through-to-fifa-world-cup-pre-quarter-after-beat-japan-in-knock-out-articleshow-g3x1t8a"/>
        </item>
        <item>
            <title><![CDATA[ബ്രസീലിന്റെ നെഞ്ചകം പിളര്‍ന്ന് ജപ്പാന്‍; ആദ്യ പാതിയില്‍ ഒരു ഗോളിന് മുന്നില്‍]]></title>
            <link>https://www.asianetnews.com/football-sports/japan-leads-against-brazil-in-fifa-world-cup-knock-out-match-half-time-report-articleshow-kib60nv</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/japan-leads-against-brazil-in-fifa-world-cup-knock-out-match-half-time-report-articleshow-kib60nv</guid>
            <pubDate>Mon, 29 Jun 2026 23:22:03 +0530</pubDate>
            <description><![CDATA[ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിന്റെ ആദ്യ പകുതിയിൽ ജപ്പാൻ ബ്രസീലിനെതിരെ ഒരു ഗോളിന് മുന്നിലാണ്. 29-ാം മിനിറ്റിൽ കെയ്ഷു സാനോയാണ് ഏഷ്യൻ ടീമിനായി ഗോൾ നേടിയത്. ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും ജപ്പാന്റെ ശക്തമായ പ്രതിരോധം മറികടക്കാൻ സാധിച്ചില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwa81gjm9v4b1fdsbx6nfcqr,imgname-japan-1782755410516.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോര്&zwj;ക്ക്: ഫിഫ ലോകകപ്പ് നോക്കൗട്ടില്&zwj; ബ്രസീലിനെ ഞെട്ടിച്ച് ജപ്പാന്&zwj;. ആദ്യ പാതി പിന്നിടുമ്പോള്&zwj; ഒരു ഗോളിന് മുന്നിലാണ് ജപ്പാന്&zwj;. 29-ാം മിനിറ്റില്&zwj; കെയ്ഷു സാനോ നേടിയ ഗോളാണ് ഏഷ്യന്&zwj; വമ്പന്മാര്&zwj;ക്ക് ലീഡ് സമ്മാനിച്ചത്. ബ്രസീല്&zwj; ആധിപത്യം പുലര്&zwj;ത്തിയെങ്കിലും ജപ്പാന്&zwj; പ്രതിരോധം മറികടക്കാന്&zwj; പണിപ്പെട്ടു. മൂന്ന് ഷോട്ടുകള്&zwj; പായിക്കാന്&zwj; ബ്രസീലിന് സാധിച്ചെങ്കിലും ഗോള്&zwj; കീപ്പറെ പരീക്ഷാന്&zwj; പോന്നതായിരുന്നില്ല. ഗോള്&zwj; വീണതോടെ ജപ്പാന്&zwj; പ്രതിരോധം കടുപ്പിച്ചതും കാനറികള്&zwj;ക്ക് വെല്ലുവിളിയായി.&lt;/p&gt;&lt;p&gt;ആദ്യ ഹൈഡ്രേഷന്&zwj; ബ്രേക്കില്&zwj; ഇരുവര്&zwj;ക്കം ഗോള്&zwj; നേടാന്&zwj; സാധിച്ചിരുന്നില്ല. ഇതിനിടെ ജപ്പാന്&zwj; ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാന്&zwj; സാധിച്ചില്ല. പിന്നാലെ 26-ാം മിനിറ്റില്&zwj; ജപ്പാന്റെ ഗോള്&zwj;. മധ്യനിരയില്&zwj; കുറച്ചുനേരം പന്ത് കൈവശം വച്ച ശേഷം പെട്ടെന്ന് സാനോ കുതിച്ചു. കാസമിറോയെ കാഴ്ച്ചകാരാക്കി സാനോ ബോക്&zwnj;സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോള്&zwj; വര കടന്നു. ഒരടിയില്&zwj; ആടിയുലഞ്ഞ ബ്രസീല്&zwj; ആക്രമണം കടുപ്പിച്ചെങ്കിലും ജപ്പാന്റെ പ്രതിരോധം മറികടക്കാന്&zwj; സാധിച്ചില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/japan-leads-against-brazil-in-fifa-world-cup-knock-out-match-half-time-report-articleshow-kib60nv"/>
        </item>
        <item>
            <title><![CDATA[പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ജർമനി, മൊറോക്കോയെ നേരിടാൻ ഓറഞ്ച് പട; നോക്കൗട്ടിൽ വമ്പന്മാർ കളത്തിൽ]]></title>
            <link>https://www.asianetnews.com/football-sports/fifa-worldcup-2026-knockout-stage-games-germany-vs-paraguay-netherlands-vs-morocco-articleshow-s9qcmv5</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/fifa-worldcup-2026-knockout-stage-games-germany-vs-paraguay-netherlands-vs-morocco-articleshow-s9qcmv5</guid>
            <pubDate>Mon, 29 Jun 2026 17:59:00 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് ജർമ്മനി ഇന്ന് പരാഗ്വായെ നേരിടും. ഇക്വഡോറിനോടേറ്റ തോൽവിയും പ്രതിരോധത്തിലെ ആശങ്കകളും മറികടക്കാനാണ് ജർമ്മനി ശ്രമിക്കുന്നത്. മറ്റൊരു നിർണ്ണായക മത്സരത്തിൽ, കരുത്തരായ നെതർലൻഡ്&zwnj;സ് മൊറോക്കോയെ നേരിടും&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw9jmab8csajj3skba2czdra,imgname-fifa-worldcup-2026-knockout-stage-matches-1782732958056.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബോസ്റ്റൺ: പ്രീ ക്വാർട്ടർ ഉറപ്പിക്കാനൊരുങ്ങി ജർമനി ഇന്ന് കളത്തിലിറങ്ങുന്നു. പരാഗ്വായ് ആണ് ജർമനിയുടെ എതിരാളികൾ. ഗ്രൂപ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ എത്തിയെങ്കിലും അവസാന മത്സരത്തിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടിലാണ് ജർമൻ ക്യാമ്പ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കുറൊസാവോയോട് ഏഴ് ഗോളിന്റെ വമ്പൻ വിജയം നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടങ്ങളിൽ ക്ലീൻ ഷീറ്റ് ഇല്ലാത്തത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഐവറി കോസ്റ്റിനെതിരെ 2- 1 ന്റെ മാർജിനിലാണ് ജർമനി ജയിച്ചത്. കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു ഐവറി കോസ്റ്റ് കാഴ്ചവച്ചത്. ഗ്രൂപ്പിൽ മൂന്നാം മത്സരത്തിൽ ഇക്വഡോറിനോട് 2 - 1 ന്റെ ഞെട്ടിക്കുന്ന തോൽവിയും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടു. മത്സരത്തിന് ശേഷം പരിശീലകൻ നാഗൽസ്മാന്റെയും ക്യാപ്റ്റൻ കിമ്മിച്ചിന്റെയും ടീമിന്റെ പ്രകടനത്തെ പറ്റിയുള്ള പരസ്പര വിരുദ്ധമായ പ്രസ്താവനകൾ സ്മൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്.&lt;/p&gt;&lt;p&gt;ദേശീയ കുപ്പായത്തിൽ നിന്നും വിരമിച്ചതിന് ശേഷം വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയ ഗോൾ കീപ്പർ മാനുവൽ നൂയറുടെ സ്ഥിരതയില്ലാത്ത പ്രകടനം ജർമൻ ആരാധകർക്കിടയിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. അതേസമയം സെന്റർ ബാക്ക് നിക്കോ സ്ലോട്ടർബെക്കിന് പരിക്കേറ്റതും ജർമൻ പ്രതിരോധത്തിൽ വിള്ളലേൽപ്പിച്ചിരുന്നു. എന്നിരുന്നാലും നോക്കൗട്ടിൽ പരാഗ്വായ്യെ തോൽപിക്കാൻ പോന്ന ടീം തന്നെയാണ് ജർമനി. ഡെനിസ് ഉണ്ടാവിന്റെയും വിർട്സിന്റെയും മൂസിയാളയുടെയും കിമ്മിച്ചിന്റെയും മികച്ച പ്രകടനത്തിൽ തന്നെയാണ് ജർമനി പ്രതീക്ഷയർപ്പിക്കുന്നത്. നാളെ പുലർച്ചെ 2 മണിക്കാണ് ജർമനിയുടെ മത്സരം.&lt;/p&gt;&lt;p&gt;നാളത്തെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സ് മൊറോക്കയെ നേരിടും. ടൂർണമെന്റിലെ കറുത്ത കുതിരകൾ എന്ന വിശേഷണത്തോടെ എത്തിയ മൊറോക്കോ ആദ്യ ഗ്രൂപ് മത്സരത്തിൽ തന്നെ ബ്രസീലിനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് എത്തുന്നത്. മറുവശത്ത് ബ്രയാൻ ബ്രോബിയുടെയും ഗ്രേവൻബെർച്ചിന്റെയും ഗാഗ്പോയുടെയും സമ്മർവില്ലിന്റെയുമെല്ലാം മിന്നും ഫോമിന്റെ ആത്മവിശ്വാത്തിലാണ് നെതർലൻഡ്സ് എത്തുന്നത്. മധ്യനിരയിൽ ഫ്രെൻകി ഡിയോങ്ങും പ്രതിരോധത്തിൽ വാൻ ഡൈക്കും ഡംഫ്രിസും മികച്ചുനിൽക്കുന്നതും നെതർലാൻഡ്&zwnj;സിന് പ്രതീക്ഷയാണ്. രാവിലെ 6.30 നു നടക്കുന്ന മത്സരം നോക്കൗട്ടിലെ തന്നെ ഏറ്റവും ഗ്ലാമർ പോരാട്ടങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/fifa-worldcup-2026-knockout-stage-games-germany-vs-paraguay-netherlands-vs-morocco-articleshow-s9qcmv5"/>
        </item>
        <item>
            <title><![CDATA['സഞ്ജുവിനെയും അഭിഷേകിനെയും മാറ്റേണ്ട, പക്ഷെ ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചേ തീരൂ', തുറന്നു പറഞ്ഞ് ഗവാസ്കര്‍]]></title>
            <link>https://www.asianetnews.com/cricket-sports/keep-sanju-and-abhishek-but-he-must-play-vaibhav-sunil-gavaskars-advice-to-team-india-articleshow-dmg5sp1</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/keep-sanju-and-abhishek-but-he-must-play-vaibhav-sunil-gavaskars-advice-to-team-india-articleshow-dmg5sp1</guid>
            <pubDate>Mon, 29 Jun 2026 17:00:56 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ ഒരു മാസമായി ഞാൻ പറയുന്നു, വൈഭവ് സൂര്യവംശിയുടെ നിലവിലെ ഫോം കണക്കിലെടുത്ത് അവനെ കളിപ്പിക്കണമായിരുന്നു എന്ന്. ഒരു മത്സരത്തിൽ അഭിഷേകിനൊപ്പവും അടുത്ത മത്സരത്തിൽ സഞ്ജുവിനൊപ്പവും അവന് ഓപ്പൺ ചെയ്യാമായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk8w0x3ym8qqxy0j4v64mbzx,imgname-sanju-samson--1--1773045576830.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലണ്ടൻ:&lt;/strong&gt; അയർലൻഡിനെതിരായ ടി20 പരമ്പര തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്&zwnj;മെന്&zwj;റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്&zwnj;കർ. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് ഗവാസ്&zwnj;കർ ആവശ്യപ്പെട്ടു. ജൂലൈ 1-ന് ഡർഹാമിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടം.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഒരു മാസമായി ഞാൻ പറയുന്നു, വൈഭവ് സൂര്യവംശിയുടെ നിലവിലെ ഫോം കണക്കിലെടുത്ത് അവനെ കളിപ്പിക്കണമായിരുന്നു എന്ന്. ഒരു മത്സരത്തിൽ അഭിഷേകിനൊപ്പവും അടുത്ത മത്സരത്തിൽ സഞ്ജുവിനൊപ്പവും അവന് ഓപ്പൺ ചെയ്യാമായിരുന്നു. അവൻ ഒറ്റയ്ക്ക് കളി ജയിപ്പിക്കും എന്നല്ല ഞാൻ പറയുന്നത്. ചിലപ്പോൾ അവൻ 10-15 റൺസിന് പുറത്തായേക്കാം. എന്നാൽ ഒരു യുവതാരത്തെ പരീക്ഷിക്കാൻ ഇതിലും മികച്ചൊരു അവസരം വേറെ ലഭിക്കില്ലായിരുന്നു. ഇനി വൈകരുത്, ഫോമില്ലാത്ത ബാറ്റർമാരെ ബെഞ്ചിലിരുത്തി ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിക്കണം-ഗവാസ്കര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;സഞ്ജുവിനെയും അഭിഷേകിനെയും പെട്ടെന്ന് മാറ്റുന്നത് ശരിയല്ല. എന്നാൽ മധ്യനിരയിൽ നിന്ന് ഒരാളെ മാറ്റി വൈഭവിനെ മൂന്നാം നമ്പറിൽ കളിപ്പിക്കാം. ഇംഗ്ലണ്ടിനെ ഞെട്ടിക്കണമെങ്കിൽ അവനെ ഇറക്കണം. അവൻ ക്രീസിൽ നിലയുറപ്പിച്ചാൽ ഇംഗ്ലണ്ട് ബൗളർമാർ നിഷ്പ്രഭരാകുമെന്നും ഗവാസ്&zwnj;കർ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അയർലൻഡിനെതിരെ രണ്ട് മത്സരങ്ങളിലും റൺസ് പിന്തുടരുന്നതിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ തകർപ്പൻ പ്രകടനവും, അടുത്തിടെ ലിസ്റ്റ്-എ ക്രിക്കറ്റിൽ വെറും 11 പന്തിൽ നേടിയ അതിവേഗ അർധസെഞ്ചുറിയും നേടി മിന്നുന്ന ഫോമിലാണ് വൈഭവ്. ജൂലൈ 1-ന് വൈഭവ് സൂര്യവംശി പാഡണിഞ്ഞാൽ, സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്&zwj;ഡ് 15-കാരന് സ്വന്തമാകും.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/keep-sanju-and-abhishek-but-he-must-play-vaibhav-sunil-gavaskars-advice-to-team-india-articleshow-dmg5sp1"/>
        </item>
        <item>
            <title><![CDATA['കേപ് വർദെ കടുത്ത എതിരാളികളല്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും, നോക്കൗട്ട് കടുത്തതായിരിക്കും..': ലയണൽ സ്കലോണി]]></title>
            <link>https://www.asianetnews.com/football-sports/lionel-messi-argentina-warned-as-scaloni-refuses-to-write-off-cape-verde-neither-spain-nor-uruguay-could-beat-them-articleshow-q8m4nvg</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/lionel-messi-argentina-warned-as-scaloni-refuses-to-write-off-cape-verde-neither-spain-nor-uruguay-could-beat-them-articleshow-q8m4nvg</guid>
            <pubDate>Mon, 29 Jun 2026 16:07:35 +0530</pubDate>
            <description><![CDATA[&lt;p&gt;ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പ് നോക്കൗട്ടിലെത്തിയ അർജന്റീന, കേപ് വെർദെയെ നേരിടും. മികച്ച ഫോമിലുള്ള ലയണൽ മെസ്സിയാണ് ടീമിന്റെ കരുത്ത്. ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വെർദെ, സ്പെയിൻ, ഉറുഗ്വായ് തുടങ്ങിയ വമ്പന്മാരെ സമനിലയിൽ തളച്ചാണ് എത്തുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw9f7qahz635pj028204zyf2,imgname-lionel-scaloni-on-cape-verde-1782729399633.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗ്രൂപ്പ് ജെയിൽ നിന്നും ചാമ്പ്യന്മാരായാണ് അർജന്റീന നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഓസ്ട്രിയ, അൾജീരിയ, ജോർദാൻ എന്നെ ടീമുകൾക്കെതിരെ മികച്ച വിജയം നേടാൻ അർജന്റീനയ്ക്ക് സാധിച്ചിരുന്നു. മെസിയുടെ മികച്ച ഫോം തന്നെയാണ് അർജന്റീനയുടെ ഏറ്റവും വലിയ കരുത്ത്. മത്സരത്തിന്റെ ഗതി അനുകൂലമാക്കാൻ ഏത് നിമിഷവും മെസി എന്ന ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ സാധിക്കുന്നു എന്നത് തന്നെയാണ് വലിയ ടൂർണമെന്റുകളിൽ അർജന്റീനയുടെ ആയുധം.&lt;/p&gt;&lt;p&gt;നോക്കൗട്ടിൽ കേപ് വർദെയാണ് അർജന്റീനയുടെ എതിരാളികൾ. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കേപ് വർദെ സ്&zwnj;പെയിൻ, ഉറുഗ്വായ് എന്നീ വമ്പൻ ടീമുകളെ സമനിലയിൽ തളച്ച ആത്മവിശ്വാത്തിലാണ് നോക്കൗട്ടിൽ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തൊട്ടില്ലെന്നതും അവരെ സംബന്ധിച്ച് ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. പൊതുവെ കുഞ്ഞൻ ടീം എന്ന് വിലയിരുത്തലുകൾ വരുന്നുണ്ടെങ്കിലും കേപ് വർദെയെ ചെറുതായി കാണില്ലെന്നാണ് അർജന്റൈൻ കോച്ച് ലയണൽ സ്&zwnj;കലോണി അഭിപ്രായപ്പെടുന്നത്.&lt;/p&gt;&lt;p&gt;&quot;സ്&zwnj;പെയ്&zwnj;നിനും ഉറുഗ്വായ്ക്കും അവരെ തോൽപിക്കാൻ കഴിഞ്ഞില്ല. കേപ് വർദെ കടുത്ത എതിരാളികൾ അല്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും. അവർ ശക്തരായ ടീം ആണ്. നോക്കൗട്ട് മത്സരം കടുത്തതായിരിക്കും.&quot; സ്കലോണി പറയുന്നു.ജൂൺ നാലിന് പുലർച്ചയെ 3:30 നാണ് അർജന്റീന- കേപ് വർദെ മത്സരം. ജോർദ്ദാനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മെസിയുടെ ഫ്രീകിക്ക് ഗോൾ അടക്കം 3 - 1 എന്ന സ്കോറിനാണ് അർജന്റീന ജയിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസി ഇതോടെ സ്വന്തമാക്കിയിരുന്നു. നേരത്തെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മെസി മറികടന്നിരുന്നു. നിലവിലെ ലോകകപ്പ് ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ 6 ഗോളുകളോട് കൂടി മെസി തന്നെയാണ് മുന്നിൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/lionel-messi-argentina-warned-as-scaloni-refuses-to-write-off-cape-verde-neither-spain-nor-uruguay-could-beat-them-articleshow-q8m4nvg"/>
        </item>
        <item>
            <title><![CDATA[ഇന്ത്യക്കെതിരായ ചരിത്രവിജയത്തിന് തൊട്ടുപിന്നാലെ അയർലൻഡ് കോച്ചിന്‍റെ രാജി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഹെൻറിച്ച് മലാൻ]]></title>
            <link>https://www.asianetnews.com/cricket-sports/ireland-coach-heinrich-malan-resigns-just-a-day-after-historic-series-win-over-india-articleshow-072c62q</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ireland-coach-heinrich-malan-resigns-just-a-day-after-historic-series-win-over-india-articleshow-072c62q</guid>
            <pubDate>Mon, 29 Jun 2026 16:02:41 +0530</pubDate>
            <description><![CDATA[&lt;p&gt;നാല് വർഷത്തിലേറെയായി അയർലൻഡ് ക്രിക്കറ്റിനെ വിജയവഴിയിൽ നയിച്ച ശേഷമാണ് 45-കാരനായ മലാന്&zwj;റെ ഈ അപ്രതീക്ഷിത പടിയിറക്കം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw8kmvtwrw708z8sv3tjbf6q,imgname-india-vs-ireland--1782700470108.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെൽഫാസ്റ്റ്: &lt;/strong&gt;ലോക ചാമ്പ്യന്മാരായ ഇന്ത്യക്കെതിരായ ടി20 പരമ്പര വിജയത്തിന്&zwj;റെ ആഹ്ളാദത്തിനിടയിലും അയർലൻഡ് ക്രിക്കറ്റിൽ നാടകീയ നീക്കങ്ങൾ. ഇന്ത്യയെ 2-0 ന് തകർത്ത് ചരിത്ര പരമ്പര സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ അയർലൻഡ് ക്രിക്കറ്റ് ടീമിന്&zwj;റെ മുഖ്യപരിശീലകൻ ഹെൻറിച്ച് മലാൻ സ്ഥാനം ഒഴിഞ്ഞു. നാല് വർഷത്തിലേറെയായി അയർലൻഡ് ക്രിക്കറ്റിനെ വിജയവഴിയിൽ നയിച്ച ശേഷമാണ് 45-കാരനായ മലാന്&zwj;റെ ഈ അപ്രതീക്ഷിത പടിയിറക്കം.&lt;/p&gt;&lt;p&gt;2022-ലാണ് മലാൻ അയർലൻഡിന്റെ കോച്ചായി ചുമതലയേൽക്കുന്നത്. 2027 ആദ്യം വരെ അദ്ദേഹത്തിന് കരാറുണ്ടായിരുന്നുവെങ്കിലും, പുതിയൊരു കോച്ചിന് ടീമിനെ അടുത്ത ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തയാറാക്കാൻ കൃത്യമായ സമയം ലഭിക്കുന്നതിനാണ് താൻ ഇപ്പോൾ പടിയിറങ്ങുന്നതെന്ന് മലാൻ വ്യക്തമാക്കി. ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയോടെ പുതിയ പരിശീലകന് ചുമതലയേൽക്കാൻ സാധിക്കും.&lt;/p&gt;&lt;p&gt;ഈ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് മലാന്&zwj; പറഞ്ഞു. മെൽബണിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ചരിത്രപരമായ ടി20 ലോകകപ്പ് വിജയം, അബുദാബിയിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ ആദ്യ ടെസ്റ്റ് വിജയം, ഒടുവിൽ ഇപ്പോൾ ഇന്ത്യക്കെതിരെ സ്വന്തമാക്കിയ ഈ ചരിത്ര ടി20 പരമ്പര വിജയം എന്നിവയെല്ലാം എന്നും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്നതാണ്. പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വമ്പന്മാരെ വീഴ്ത്താനും മൂന്ന് ടി20 ലോകകപ്പുകളിലേക്ക് നേരിട്ട് യോഗ്യത നേടാനും നമുക്ക് സാധിച്ചു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി-മലാന്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;ഹെൻറിച്ച് മലാന്റെ കീഴിൽ അയർലൻഡ് ക്രിക്കറ്റ് ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ലോകത്തിലെ ഏത് വമ്പൻ ടീമിനെയും അട്ടിമറിക്കാൻ പോന്ന ഒരു സംഘമായി അയർലൻഡിനെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന കടുത്ത പോരാട്ടത്തിൽ ഇന്ത്യയെ ഒരൊറ്റ റണ്ണിന് തോൽപ്പിച്ചാണ് അയർലൻഡ് 2-0 ന് പരമ്പര തൂത്തുവാരിയത്. ആദ്യ മത്സരത്തിൽ 34 റൺസിന്&zwj;റെ ആധികാരിക വിജയമായിരുന്നു ആതിഥേയർ നേടിയത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ireland-coach-heinrich-malan-resigns-just-a-day-after-historic-series-win-over-india-articleshow-072c62q"/>
        </item>
        <item>
            <title><![CDATA['ജപ്പാനെതിരായ പോരാട്ടം ഞങ്ങള്‍ക്ക് ഫൈനൽ പോലെ'; നെയ്മർ കളിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീല്‍ പരീശീലകൻ]]></title>
            <link>https://www.asianetnews.com/football-sports/carlo-ancelotti-wary-of-asian-giants-japan-gives-crucial-update-on-neymars-return-articleshow-814lwga</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/carlo-ancelotti-wary-of-asian-giants-japan-gives-crucial-update-on-neymars-return-articleshow-814lwga</guid>
            <pubDate>Mon, 29 Jun 2026 15:23:52 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ജപ്പാൻ. ഞങ്ങൾക്ക് അവരോട് കടുത്ത ബഹുമാനമുണ്ട്. ഈ മത്സരം ഒരു ഫൈനൽ പോലെയായിരിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw1fdsks7ehkzmb8ns9v87fg,imgname-carlo-ancelotti-1782461163129.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹൂസ്റ്റൺ: &lt;/strong&gt;ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ ബ്രസീല്&zwj; ഏഷ്യൻ ശക്തികളായ ജപ്പാനെ നേരിടാനൊരുങ്ങുന്നത് കരുതലോടെ. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 10.30ന് ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന് ഒരു 'വെർച്വൽ ഫൈനൽ' പോലെയായിരിക്കുമെന്ന് പരിശീലകൻ കാർലോ അഞ്ചലോട്ടി പറഞ്ഞു. ജപ്പാൻ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും അവരെ ഒട്ടും കുറച്ചുകാണുന്നില്ലെന്നും ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുൻ റയൽ മാഡ്രിഡ് പരിശീലകന്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ജപ്പാൻ. ഞങ്ങൾക്ക് അവരോട് ബഹുമാനമുണ്ട്. ഈ മത്സരം ഒരു ഫൈനൽ പോലെയായിരിക്കും. ഇന്ന് ലോകഫുട്ബോളിൽ തന്ത്രങ്ങളോ അച്ചടക്കമോ ഇല്ലാത്ത ടീമുകളില്ല. ചില ടീമുകൾക്ക് വ്യക്തിഗത മികവ് കുറവായിരിക്കാം, എന്നാൽ കൃത്യമായ പ്ലാനിംഗും കഠിനാധ്വാനവും എല്ലാവർക്കുമുണ്ട്. ഗ്രൗണ്ടിലെ വ്യക്തിഗത മികവ് മാത്രമാണ് ഇനി ടീമുകൾ തമ്മിലുള്ള വ്യത്യാസമെന്നും ആഞ്ചലോട്ടി പറഞ്ഞു. മത്സരത്തിൽ ബ്രസീൽ ഫേവറിറ്റുകളല്ലെന്നും അഞ്ചലോട്ടി പറഞ്ഞു. നോക്കൗട്ട് ഘട്ടത്തിൽ ഒരു ടീമും മറ്റൊന്നിനേക്കാൾ മുകളിലല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകകപ്പിൽ കടുത്ത സമ്മർദ്ദമുണ്ടെന്നും നിലവിൽ കിരീടം നേടാൻ ഏതെങ്കിലും ഒരു ടീമിന് മാത്രമായി സാധ്യത കൽപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;നെയ്മര്&zwj; കളിക്കുമോ ?&lt;/h2&gt;&lt;p&gt;സൂപ്പര്&zwj; താരം നെയ്മ&zwj;ർ ജപ്പാനെതിരെ ഫസ്റ്റ് ഇലവനിലുണ്ടാകുമോ എന്ന ചോദ്യത്തിനും ആഞ്ചലോട്ടി മറുപടി നല്&zwj;കി. പരിക്കില്&zwj; നിന്ന് മുക്തനായ നെയ്മറുടെ കായികക്ഷമതയില്&zwj; വലിയ പുരോഗതിയുണ്ട്. നിലവിൽ 15 മിനിറ്റിൽ കൂടുതൽ കളിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. മത്സരദിവസമായ ഇന്ന് മാത്രമായിരിക്കും അദ്ദേഹം ഫൈനൽ ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അഞ്ചലോട്ടി വ്യക്തമാക്കി. നെയ്മർ കൂടി തിരിച്ചെത്തുന്നതോടെ ജപ്പാനെതിരെയുള്ള പോരാട്ടം കടുക്കുമെന്നുറപ്പാണ്.&lt;/p&gt;&lt;p&gt;ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും കാഴ്ചവെച്ച മികച്ച അറ്റാക്കിങ് ഗെയിം ഈ പോരാട്ടത്തിന്&zwj;റെ ആവേശം കൂട്ടുന്നുണ്ട്. ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ അടിച്ചുകൂട്ടി ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലെത്തിയത്. അതേസമയം, ഹോളണ്ടിന് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്ത ജപ്പാനും ഗ്രൂപ്പ് എഫിൽ ഏഴ് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ മിശ്രമായ പ്രകടനമായിരുന്നു ബ്രസീലിന്&zwj;റേത്. മൊറോക്കോയോട് സമനില വഴങ്ങിയെങ്കിലും ഹെയ്തിയെയും സ്കോട്ട്&zwnj;ലൻഡിനെയും തകർത്തുവിട്ടാണ് കാനറികൾ എത്തിയത്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/carlo-ancelotti-wary-of-asian-giants-japan-gives-crucial-update-on-neymars-return-articleshow-814lwga"/>
        </item>
        <item>
            <title><![CDATA['ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി ഈ ലോകകപ്പ് ഞങ്ങൾ നേടും..'; പ്രതീക്ഷ പങ്കുവച്ച് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്]]></title>
            <link>https://www.asianetnews.com/football-sports/we-want-to-win-this-world-cup-for-diogo-jota-says-portugal-coach-roberto-martinez-articleshow-xbl1wq9</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/we-want-to-win-this-world-cup-for-diogo-jota-says-portugal-coach-roberto-martinez-articleshow-xbl1wq9</guid>
            <pubDate>Mon, 29 Jun 2026 14:56:19 +0530</pubDate>
            <description><![CDATA[&lt;p&gt;ടീമിന്റെ മുൻകാല നേട്ടങ്ങളിൽ പങ്കാളിയായിരുന്ന ജോട്ട, മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ നേടാനും പ്രചോദനമാണെന്നും, അദ്ദേഹത്തിനായി ലോകകപ്പ് നേടുകയെന്നതാണ് ഇപ്പോൾ ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും മാർട്ടിനെസ് വ്യക്തമാക്കി. &lsquo;We want to win this world cup for Diogo Jota&rsquo; says Portugal coach roberto martinez&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw9b6p6aa5v1fq8my5wmf33v,imgname-we-want-to-win-for-diogo-jota-says-roberto-martinez-1782725171402.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാറപകടത്തിൽ കൊല്ലപ്പെട്ട പോർച്ചുഗൽ താരം ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി തങ്ങൾ ഈ ലോകകപ്പ് നേടുമെന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ഇപ്പോഴത്തെ പോർച്ചുഗൽ ടീം നേടിയ നേട്ടങ്ങളിൽ ഡിയോഗോ ജോട്ടയും പങ്കാളിയായിരുന്നെന്നും മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ നേടാനും ജോട്ട പ്രചോദനമാണെന്നും റോബർട്ടോ മാർട്ടിനെസ്സ് പ്രസ് മീറ്റിനിടെ പറഞ്ഞു.&lt;/p&gt;&lt;p&gt;&quot;തീർച്ചയായും എല്ലാ ദിവസവും പ്രയാസകരമാണ്. പരിശീലനത്തിനിടെ പോലും പലപ്പോഴും ഡിയോഗോ ജോട്ടയുടെ ഓർമ്മകൾ മനസ്സിലേക്ക് തിരികെയെത്താറുണ്ട്, അദ്ദേഹത്തിന്റെ ചരമവാർഷികം മാത്രമാണ് ഏറ്റവും പ്രയാസകരമായ ദിവസം എന്ന് ഞാൻ പറയില്ല. മറിച്ച്, അത് അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും ഓർക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു അവസരമായാണ് ഞാൻ കാണുന്നത്. ഈ ടീമിൽ ഞങ്ങൾ നേടിയ എല്ലാ നേട്ടങ്ങളുടെയും തുടക്കം ഡിയോഗോ ജോട്ടയോടൊപ്പമായിരുന്നു. അദ്ദേഹത്തോടൊപ്പമാണ് ഞങ്ങൾ നേഷൻസ് ലീഗ് കിരീടം നേടിയത്. ഞങ്ങൾക്ക് മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ ലക്ഷ്യമിടാനും പ്രചോദനവും വെളിച്ചവും പകരുന്ന പ്രതീകമാണ് അദ്ദേഹം. അദ്ദേഹത്തിനായി ലോകകപ്പ് നേടുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം.&quot; റോബർട്ടോ മാർട്ടിനെസ്സ് പറയുന്നു.&lt;/p&gt;&lt;p&gt;2025 ജൂലൈ 3 നായിരുന്നു സ്പെയിനിലെ സമോറയിൽ വച്ച് നടന്ന കാറപകടത്തിൽ ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും കൊല്ലപ്പെടുന്നത്. ലംബോർഗിനിയായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കാറിന്റെ ടയർ പൊട്ടിത്തെറിച്ച് വാഹനത്തിന് തീപിടിച്ചായായിരുന്നു അപകടം. ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി കളിച്ചിരുന്ന ജോട്ട 182 മത്സരങ്ങളിൽ നിന്ന് 65 ഗോളും 22 അസിസ്റ്റുകളും നേടിയിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം ക്രൊയേഷ്യയുമായാണ് പോർച്ചുഗലിന്റെ നോക്ക്ഔട്ട് മത്സരം. കോംഗോയോടും കൊളംബിയയോടും സമനില നേടിയ പോർച്ചുഗൽ ഉസ്ബെകിസ്താനെതിരെ മാത്രമാണ് വിജയം നേടിയത്. മധ്യനിരയുടെയും മുന്നേറ്റനിരയുടെയും സ്ഥിരതയില്ലാത്ത പ്രകടനമാണ് പോർച്ചുഗലിന് ഗ്രൂപ്പ് ഘട്ടത്തിൽ തലവേദനസൃഷ്ടിച്ചത്. ഉസ്ബെകിസ്താനെതിരെ ഇരട്ട ഗോളുകൾ നേടി റൊണാൾഡോ ഫോം കണ്ടെത്തിയെങ്കിലും മൂന്നാം കളിയിലെ മോശം പ്രകടനം ടീം മുന്നെട്ടുപോവുമ്പോൾ മെച്ചപ്പെടുത്തുമെന്നാണ് ആരാധകർ കരുതുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/football-sports/we-want-to-win-this-world-cup-for-diogo-jota-says-portugal-coach-roberto-martinez-articleshow-xbl1wq9"/>
        </item>
        <item>
            <title><![CDATA['തോൽവിയുടെ പഴി മുഴുവൻ ശ്രേയസിന്‍റെ തലയിൽ കെട്ടിവെക്കും'; ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി]]></title>
            <link>https://www.asianetnews.com/cricket-sports/pr-agencies-will-blame-shreyas-iyer-to-protect-the-decision-maker-manoj-tiwarys-fiery-attack-on-gautam-gambhir-articleshow-ukcnob6</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/pr-agencies-will-blame-shreyas-iyer-to-protect-the-decision-maker-manoj-tiwarys-fiery-attack-on-gautam-gambhir-articleshow-ukcnob6</guid>
            <pubDate>Mon, 29 Jun 2026 13:13:42 +0530</pubDate>
            <description><![CDATA[&lt;p&gt;ടീമിലെ പ്രധാന 'തീരുമാനങ്ങൾ എടുക്കുന്ന ആളുടെ' (ഗൗതം ഗംഭീർ) പിആർ ഏജൻസികൾ ഇനി തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയിൽ കെട്ടിവെക്കാൻ നോക്കുമെന്നും സ്വന്തം പിഴവുകൾ അവർ മൂടിവെക്കുമെന്നും മനോജ് തിവാരി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktk4m5p32dmsars9fpyq01ww,imgname-shreyas-iyer-gautam-gambhir-1780906333891.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊല്&zwj;ക്കത്ത: &lt;/strong&gt;അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്&zwnj;മെന്&zwj;റിനും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനുമെതിരെ രൂക്ഷ വിമര്&zwj;ശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയോ ലോകകപ്പോ ഇന്ത്യ ജയിച്ചാൽ പോലും, അയർലൻഡിനോട് വഴങ്ങിയ ഈ കനത്ത പരാജയത്തെക്കുറിച്ച് കൃത്യമായ ചോദ്യങ്ങൾ ഉയരണമെന്ന് തിവാരി ആവശ്യപ്പെട്ടു. ടീമിലെ പ്രധാന 'തീരുമാനങ്ങൾ എടുക്കുന്ന ആളുടെ' (ഗൗതം ഗംഭീർ) പിആർ ഏജൻസികൾ ഇനി തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയിൽ കെട്ടിവെക്കാൻ നോക്കുമെന്നും സ്വന്തം പിഴവുകൾ അവർ മൂടിവെക്കുമെന്നും തന്&zwj;റെ എക്സ് ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിയിൽ തിവാരി തുറന്നടിച്ചു.&lt;/p&gt;&lt;p&gt;ഇന്ത്യ ഒരുപക്ഷേ അടുത്തവര്&zwj;ഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ജയിച്ചേക്കാം, അടുത്ത് നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കിയേക്കാം. എന്നാൽ അയർലൻഡിനോട് തോറ്റ ഈ ടി20 പരമ്പരയുടെ കാര്യമോ?. ആരാണ് ഇതിന് മറുപടി പറയുക? യഥാർത്ഥ പ്രശ്നം എന്താണെന്ന് ചൂണ്ടിക്കാണിക്കാൻ ഞാൻ നേരത്തെ പറഞ്ഞപ്പോൾ ആരും എന്നെ വിശ്വസിച്ചില്ല. ടീമിലെ യഥാർത്ഥ സൂത്രധാരന്&zwj;റെ സുഹൃത്തുക്കളും പിആർ ഏജൻസികളും ചേർന്ന് ഈ തോൽവിയുടെ പാപകറ മുഴുവൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയില്&zwj; കെട്ടിവെക്കാൻ ഇപ്പോഴെ ചരടുവലിക്കാൻ തുടങ്ങുമെന്ന് തനിക്കറിയാമെന്നും മനോത് തിവാരി പറഞ്ഞു.&lt;/p&gt;&lt;p&gt;വെടിക്കെട്ട് ഓപ്പണര്&zwj; 15കാരന്&zwj; വൈഭവ് സൂര്യവംശിയെ രണ്ട് മത്സരങ്ങളിലും ബെഞ്ചിലിരുത്തിയ ഇന്ത്യൻ ടീം മാനേജ്&zwnj;മെന്&zwj;റിന്&zwj;റെ തീരുമാനത്തെയും തിവാരി രൂക്ഷമായി വിമര്&zwj;ശിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് യുവതാരങ്ങളെ കൊണ്ടുവരാൻ ഇതിലും നല്ലൊരു അവസരം വേറെയില്ലായിരുന്നുവെന്ന് തിവാരി പറഞ്ഞു. എന്തുകൊണ്ടാണ് വൈഭവിനെ ആദ്യ മത്സരം മുതൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്?. അതിന് പകരം പഴയ കളിക്കാരെ വെച്ച് തന്നെ മുന്നോട്ട് പോകാനാണ് നിങ്ങൾ തീരുമാനിച്ചത്. നിങ്ങളുടെ പാർട്ട് ടൈം ഓൾറൗണ്ടർ ഭ്രമം (വാഷിംഗ്ടൺ സുന്ദർ) വിചാരിച്ച ഫലം തന്നില്ല. അതുകൊണ്ടാണ് ഒരൊറ്റ കളിക്ക് ശേഷം അദ്ദേഹത്തെ നിങ്ങൾക്ക് മാറ്റേണ്ടി വന്നതെന്നും തിവാരി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;Address the elephant in the room Asap  #Ireland #T20I pic.twitter.com/vGnUMdukP8&lt;/p&gt;&lt;p&gt;&mdash; MANOJ TIWARY (@tiwarymanoj) June 28, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ 34 റൺസിനും, കടുത്ത പോരാട്ടം നടന്ന രണ്ടാം ടി20യിൽ ഒരു റണ്ണിനും തോറ്റാണ് ഇന്ത്യ പരമ്പര കൈവിട്ടത്. 2023 പകുതിക്ക് ശേഷം ഇന്ത്യ വഴങ്ങുന്ന ആദ്യ ടി20 പരമ്പര തോൽവിയാണിത്. ജൂലൈ 1 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കുക.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/pr-agencies-will-blame-shreyas-iyer-to-protect-the-decision-maker-manoj-tiwarys-fiery-attack-on-gautam-gambhir-articleshow-ukcnob6"/>
        </item>
        <item>
            <title><![CDATA[അർജന്‍റീനയുമായുള്ള ചരിത്രപോരാട്ടത്തിന് മുൻപ് കേപ് വെർദെക്ക് ഇരുട്ടടി; നായകനെതിരെ ബലാത്സംഗക്കേസ്]]></title>
            <link>https://www.asianetnews.com/football-sports/massive-blow-for-cape-verde-before-argentina-clash-captain-ryan-mendes-accused-of-rape-articleshow-xesng9e</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/massive-blow-for-cape-verde-before-argentina-clash-captain-ryan-mendes-accused-of-rape-articleshow-xesng9e</guid>
            <pubDate>Mon, 29 Jun 2026 12:34:39 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ മാർച്ച് 27 മുതൽ 30 വരെ ന്യൂസിലാൻഡിൽ നടന്ന ഫിഫ ഫ്രണ്ട്ലി സീരീസിനിടെയാണ് സംഭവം. ടൂർണമെന്&zwj;റിൽ കേപ് വെർദെ ടീമിന്&zwj;റെ ഔദ്യോഗിക പരിഭാഷകയായി ജോലി ചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് മെൻഡെസിനെതിരെ പരാതി നൽകിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw933c6xzrrddw52x3ay4764,imgname-ryan-mendes-1782716674269.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മിയാമി&lt;/strong&gt;: ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി കായികലോകത്തെ ഞെട്ടിച്ച കേപ് വെർദെ ടീമിനെ പിടിച്ചുലച്ച് വൻ വിവാദം. നോക്കൗട്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്&zwj;റീനയെ നേരിടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേപ് വെർദെ നായകനും ഫോർവേഡുമായ റയാൻ മെൻഡെസിനെതിരെ ബലാത്സംഗക്കേസിൽ അന്വേഷണം ആരംഭിച്ചു. ന്യൂസിലാൻഡിൽ വെച്ച് നടന്ന സംഭവത്തിൽ ഒരു ബ്രസീലിയൻ യുവതി നൽകിയ പരാതിയിലാണ് 36-കാരനായ ക്യാപ്റ്റനെതിരെ കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്.&lt;/p&gt;&lt;p&gt;ബ്രസീലിയൻ വാർത്താ മാധ്യമമായ 'ഗ്ലോബോ' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മാർച്ച് 27 മുതൽ 30 വരെ ന്യൂസിലാൻഡിൽ നടന്ന ഫിഫ ഫ്രണ്ട്ലി സീരീസിനിടെയാണ് സംഭവം. ടൂർണമെന്&zwj;റിൽ കേപ് വെർദെ ടീമിന്&zwj;റെ ഔദ്യോഗിക പരിഭാഷകയായി ജോലി ചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് മെൻഡെസിനെതിരെ പരാതി നൽകിയത്. ഓക്&zwnj;ലൻഡിലെ ടീം ഹോട്ടലിൽ വെച്ച് മെൻഡെസ് തന്&zwj;റെ മുറിയിൽ അതിക്രമിച്ചു കയറി ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി.&lt;/p&gt;&lt;p&gt;സംഭവത്തിന് പിന്നാലെ യുവതി ന്യൂസിലൻഡ് പൊലീസിൽ പരാതി നൽകുകയും വൈദ്യപരിശോധനയ്ക്ക് വിധേയയാകുകയും ചെയ്തു. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് കേപ് വെർദെ ഫുട്ബോൾ അസോസിയേഷനിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ അന്ന് തന്നെ അറിയിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.&lt;/p&gt;&lt;h2&gt;പ്രതികരിച്ച് ഫിഫ&lt;/h2&gt;&lt;p&gt;ഇത്തരം കടുത്ത അച്ചടക്കലംഘനങ്ങളെയും അതിക്രമങ്ങളെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഫിഫ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ന്യൂസിലൻഡ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അന്വേഷണം നടക്കുന്നതിനാൽ നിലവിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ഫിഫ വ്യക്തമാക്കി. ആഫ്രിക്കൻ തീരത്തോട് ചേർന്നുകിടക്കുന്ന 10 അഗ്നിപർവ്വത ദ്വീപുകളുടെ കൂട്ടായ്മയായ കേപ് വെർദെ, ഇത്തവണത്തെ 48 ടീമുകളായി വിപുലീകരിച്ച ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായിരുന്നു. മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വായെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗ്രൂപ്പ് എച്ചിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി കേപ് വെര്&zwj;ദെ നോക്കൗട്ട് ടിക്കറ്റ് എടുത്തത്. ലോകകപ്പ് നോക്കൗട്ടിൽ എത്തുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോർഡും കേപ് വെർദെ ഇതോടെ സ്വന്തമാക്കി.&lt;/p&gt;&lt;p&gt;ദേശീയ ജേഴ്&zwnj;സിയിൽ 100 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് 22 ഗോളുകൾ നേടിയിട്ടുള്ള റയാൻ മെൻഡെസ് ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ടീമിന്&zwj;റെ ജീവനാഡിയായി കളത്തിലുണ്ടായിരുന്നു. ഫ്രാൻസിലും യു.എ.ഇയിലുമായി ഭൂരിഭാഗം കരിയറും ചെലവഴിച്ച മെൻഡെസ് നിലവിൽ തുർക്കിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഇഗ്ദിറിന് വേണ്ടിയാണ് കളിക്കുന്നത്. വെള്ളിയാഴ്ച മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് കേപ് വെർദെയും അർജന്&zwj;റീനയും തമ്മിലുള്ള റൗണ്ട് ഓഫ് 32 നോക്കൗട്ട് പോരാട്ടം നടക്കുന്നത്. ലിയോണൽ മെസിയെയും സംഘത്തെയും നേരിടാൻ രാജ്യം മുഴുവൻ ഒരുങ്ങുമ്പോൾ, മൈതാനത്തിന് പുറത്ത് നായകനെതിരെ ഉയർന്നിരിക്കുന്ന കടുത്ത ലൈംഗികാരോപണം 'ബ്ലൂ ഷാർക്സ്' എന്ന് വിളിക്കപ്പെടുന്ന കേപ് വെർദെ ടീമിന്&zwj;റെ ആത്മവിശ്വാസത്തെ തകര്&zwj;ക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/massive-blow-for-cape-verde-before-argentina-clash-captain-ryan-mendes-accused-of-rape-articleshow-xesng9e"/>
        </item>
    </channel>
</rss>
