<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 27 Jun 2026 13:33:05 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/sports-special" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ബാഴ്സയെ നോവിച്ച് പെരേസ്; സില്‍വക്ക് പിന്നാലെ കുക്കുറേയയും, വീണ്ടെടുപ്പിന് റയല്‍]]></title>
            <link>https://www.asianetnews.com/sports-special/real-madrid-eyes-on-comeback-in-european-football-signs-cucurella-and-silva-articleshow-2pvr9sb</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/real-madrid-eyes-on-comeback-in-european-football-signs-cucurella-and-silva-articleshow-2pvr9sb</guid>
            <pubDate>Tue, 16 Jun 2026 13:40:57 +0530</pubDate>
            <description><![CDATA[&lt;p&gt;കിരീടമില്ലാത്ത രണ്ട് സീസണുകളുടെ മുറിവ് ഉണക്കാനായി അയാള്&zwj; ഒരു നിരയെ ഒരുക്കുകയാണവിടെ. ഫ്ലോറന്റീനൊ പെരേസ്, അയാള്&zwj; റയല്&zwj; മാഡ്രിഡിനായി ചരിത്രം ആവര്&zwj;ത്തിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7qnhq4g7x1syn7w3nv2fj2,imgname-florentino-perez-1781597390564.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യൂറോപ്പ് കീഴടക്കിയ ലൂയിസ് ഡെല ഫ്യൂന്റയുടെ കുട്ടികള്&zwj;. അവിടെ മിശിഹ &zwnj;ജ്ഞാനസ്നാനം ചെയ്തുയര്&zwj;ത്തിയ ലമീൻ യമാല്&zwj;. കൗമാരതാരത്തിന്റെ ബൂട്ടുകള്&zwj; ഗ്രേറ്റ്നസിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് അമേരിക്കൻ മൈതാനങ്ങളില്&zwj;, ഒപ്പം 25 പേര്&zwj;. ആ സംഘത്തിലേക്ക് നോക്കാൻ റയല്&zwj; മാഡ്രിഡിന്റെ ആരാധകര്&zwj; ഒരുനിമിഷമെങ്കിലും മടിക്കും. കാരണം, ചരിത്രത്തിലാദ്യമായി ഒരു ലോസ് ബ്ലാങ്കോസ് സാന്നിധ്യമില്ലാതെയാണ് ഇക്കുറി സ്പെയിൻ വിശ്വവേദിയില്&zwj; ഇറങ്ങുന്നത്.&lt;/p&gt;&lt;p&gt;അറ്റ്ലാന്റയിലെ മൈതാനം ടിക്കി ടാക്കയ്ക്കായി തയാറാകുകയാണ്, അതേസമയം അങ്ങ് സ്പെയിനില്&zwj; മറ്റൊരു പടയൊരുക്കം നടക്കുന്നുണ്ട്. കിരീടമില്ലാത്ത രണ്ട് സീസണുകളുടെ മുറിവ് ഉണക്കാനായി അയാള്&zwj; ഒരു നിരയെ ഒരുക്കുകയാണവിടെ. മോശം സീസണുകള്&zwj; റയലിന് സംഭവിക്കുന്നത് ആദ്യമായൊന്നുമല്ല. പക്ഷേ ആ ക്ഷീണവും നിരാശയുമെല്ലാം ചാമ്പ്യൻസ് ലീഗ് രാവുകളില്&zwj; തീര്&zwj;ക്കുന്നതായിരുന്നു ശീലം, അതും അല്&zwj;പ്പം ദൂര്&zwj;ത്തായിത്തുടങ്ങിയിരിക്കുന്നു.&lt;/p&gt;&lt;p&gt;യെസ്, ഫ്ലോറന്റീനൊ പെരേസ്, അയാള്&zwj; റയല്&zwj; മാഡ്രിഡിനായി ചരിത്രം ആവര്&zwj;ത്തിക്കുന്നു. പെരേസിന്റെ വരവ് ഓര്&zwj;മയില്ലെ, ബാഴ്&zwnj;സലോണയുടെ തട്ടില്&zwj; നിന്ന് പോര്&zwj;ച്ചുഗല്&zwj; ഇതിഹാസം ലൂയിസ് ഫിഗോയെ സാന്റിയാഗൊ ബെര്&zwj;ണബ്യൂവിലെത്തിച്ച നാള്&zwj;. അത്രത്തോളമില്ലെങ്കിലും, അതുപോലൊന്ന് ആവര്&zwj;ത്തിക്കുകയാണ്.&lt;/p&gt;&lt;p&gt;സമീപകാലത്ത് ബാഴ്സലോണ ആരാധകര്&zwj; ഒരാളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ലാ മാസിയ പ്രൊഡക്റ്റ് കൂടിയായ, 2020 വരെ ബാഴ്സയുടെ ഭാഗമായിരുന്ന, സ്പാനിഷ് ലെഫ്റ്റ് ബാക്ക്, മാര്&zwj;ക്ക് കുക്കുറേയ. ഇനി എല്&zwj; ക്ലാസിക്കോകളില്&zwj; ലമീൻ യമാലിന്റെ കാലുകള്&zwj;ക്ക് വിലങ്ങിടാൻ റയലിന്റെ പക്ഷത്ത് കുക്കുറേയ ഉണ്ടായിരിക്കും. 60 മില്യണ്&zwj; യൂറോയ്ക്ക് ചെല്&zwj;സി താരം റയലുമായി കരാറുപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്യുന്നത്. താരത്തിന്റെ മികവ് ഇടിഞ്ഞുതുടങ്ങിയെന്ന കണക്കുകൂട്ടലിലായിരുന്നു ചെല്&zwj;സി കരാര്&zwj; പുതുക്കാൻ തയാറാകാതെ ഇരുന്നത്. ഇതോടെയാണ് റയല്&zwj; സാധ്യതകള്&zwj; മനസിലാക്കിയതും.&lt;/p&gt;&lt;p&gt;പോയ സീസണില്&zwj; പ്രതിരോധത്തിലേയും മധ്യനിരയിലേയും ദൗര്&zwj;ബല്യങ്ങളും താരങ്ങളുടെ പരിക്കുകളുമായിരുന്നു റയലിന് ഏറ്റവും വലിയ വെല്ലുവിളിയായത്. അത് തിരുത്താനുറച്ചാണ് പെരേസും ഹോസെ മൗറീന്യോയും ടീമിനെ ഒരുക്കുന്നത്.&lt;/p&gt;&lt;p&gt;കുക്കുറേയക്ക് പുറമെ സാന്റിയാഗൊ ബെര്&zwj;ണബ്യൂവിലേക്ക് എത്തുന്ന മറ്റൊരു സുപ്രധാനതാരം പോര്&zwj;ച്ചുഗലിന്റെ ബെര്&zwj;ണാദൊ സില്&zwj;വയാണ്. റയലിന്റെ സിസ്റ്റത്തിലെ എഞ്ചിനുകളായിരുന്ന ലൂക്കാ മോഡ്രിച്ചിന്റേയും ടോണി ക്രൂസിന്റേയുമൊക്കെ പടിയിറക്കം മധ്യനിരയില്&zwj; ശൂന്യത കൊണ്ടുവന്നിട്ടുമുണ്ട്. ഇരുവരുടേയും ആക്യുറസിയും ഇമേജിനേഷനുമൊക്കെ പകരംവെക്കാൻ യുവതാരങ്ങള്&zwj;ക്ക് എത്രത്തോളം സാധിക്കുന്നുണ്ട് എന്നത് ചോദ്യമാണ്.&lt;/p&gt;&lt;p&gt;ഇവിടേക്കാണ് മാഞ്ചസ്റ്റര്&zwj; സിറ്റിയുടെ മുൻതാരം ബെര്&zwj;ണാദൊ സില്&zwj;വയുടെ വരവ്. മധ്യനിരയില്&zwj; കളിമെനയാൻ ഇനി സില്&zwj;വയുണ്ടാകും. പക്ഷേ, 31 പിന്നിട്ട ബെര്&zwj;ണാദോയ്ക്ക് കരിയറിന്റെ പീക്ക് സീസണുകള്&zwj; റയലില്&zwj; ആവര്&zwj;ത്തിക്കാൻ കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. അതുകൊണ്ട് നീണ്ട കരാറില്&zwj; ഏര്&zwj;പ്പെടാനുള്ള സാധ്യതകളും വിരളമാകുന്നു.&lt;/p&gt;&lt;p&gt;കുക്കുറേയക്കൊപ്പം തന്നെ പ്രതിരോധനിര ശക്തമാക്കാൻ ലിവര്&zwj;പൂളിന്റെ സെന്റര്&zwj;ബാക്ക് ഇബ്രാഹിമ കൊനാത്തെയേയും നെതര്&zwj;ലൻഡ്സിന്റെ റൈറ്റ് ബാക്ക് ഡെൻസല്&zwj; ഡംഫ്രൈയിസിനേയും സ്ക്വാഡിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ നാല് പേരുകള്&zwj;ക്കൊണ്ട് അവസാനിക്കുന്നതല്ല റയലിന്റെ നീക്കങ്ങളെന്നാണ് ഫുട്ബോള്&zwj; ലോകത്തെ റിപ്പോര്&zwj;ട്ടുകള്&zwj; സൂചിപിക്കുന്നത്. ചെല്&zwj;സിയുടെ അര്&zwj;ജന്റീനൻ മധ്യനിരതാരം എൻസൊ ഫെര്&zwj;ണാണ്ടതിന്റെ പേരാണ് റയലുമായി ബന്ധപ്പെട്ട് നിലവില്&zwj; ഉയര്&zwj;ന്ന് കേള്&zwj;ക്കുന്നത്.&lt;/p&gt;&lt;p&gt;ചെല്&zwj;സിയില്&zwj; പ്രശ്നങ്ങള്&zwj; കുക്കുറേയക്കൊപ്പം തന്നെ ലോകത്തോട് വിളിച്ച് പറഞ്ഞ താരം കൂടിയാണ് എൻസോ. റയലിനൊപ്പം കളിക്കാനുള്ള താല്&zwj;പ്പര്യം എൻസൊ പങ്കുവെച്ചിട്ടുള്ളതുമാണ്. ബയേണ്&zwj; മ്യൂണിക്കിന്റെ യുവതാരം മൈക്കല്&zwj; ഒലീസെ, അത്ലറ്റിക്കൊ മാഡ്രിഡിന്റെ ഹൂലിയാൻ ആല്&zwj;വാരസ് എന്നീ താരങ്ങളും ട്രാൻസ്ഫര്&zwj; റൂമറുകളിലുണ്ട്. എന്നാല്&zwj; ബയേണും അത്ലറ്റിക്കോയും ഇവയെ നിരസിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;താരങ്ങള്&zwj;ക്കിടയിലെ അഭിപ്രായഭിന്നത ഡ്രെസിങ് റൂമിലെ കയ്യാങ്കളി വരെ എത്തിയിരുന്നു പിന്നിട്ട സീസണില്&zwj;. സാബി അലോൻസക്കൊ ആല്&zwj;വാരൊ ആര്&zwj;ബലോവയ്ക്കൊ അത് നിയന്ത്രിക്കാൻ കഴിയാതെയും പോയി. ഇവിടേക്കാണ് ഹോസെ മൗറിന്യോയ റയലിനെ വീണ്ടെടുക്കാൻ എത്തുന്നത്. മൗറിന്യോയ്ക്ക് കൂട്ടായി മുൻ റയല്&zwj; താരം കൂടിയായ സമി ഖേദിരയും പരിശീലകസംഘത്തിലുണ്ടാകും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/real-madrid-eyes-on-comeback-in-european-football-signs-cucurella-and-silva-articleshow-2pvr9sb"/>
        </item>
        <item>
            <title><![CDATA[എംബാപെ, ഡെംബെലെ, ഒലിസെ, ഡുവെ! എതിരാളികളെ വിറപ്പിക്കാൻ ദഷാംസിന്റെ ഫ്രഞ്ച് പട]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-is-frances-attack-the-most-lethal-in-the-tournament-articleshow-4isr0le</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-is-frances-attack-the-most-lethal-in-the-tournament-articleshow-4isr0le</guid>
            <pubDate>Tue, 09 Jun 2026 14:46:04 +0530</pubDate>
            <description><![CDATA[&lt;p&gt;നാല് വര്&zwj;ഷത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റ് ജര്&zwj;മനിക്കും ബ്രസീലിനും പിന്നാലെ തുടര്&zwj;ച്ചയായ മൂന്നാം ഫൈനല്&zwj; ലക്ഷ്യമിട്ട് ദിദിയര്&zwj; ദഷാംസ് എത്തുമ്പോള്&zwj; എംബാപെ നയിക്കുന്ന മുന്നേറ്റനിരയാണ് ഫ്രാൻസിന്റെ കരുത്ത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktntkthk3s8xfc45xabaqy78,imgname-kylian-mbappe-1780996500019.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;95 സെക്കൻഡുകള്&zwj;, അത്രമാത്രമെ വേണ്ടിവന്നൊള്ളു.&lt;/p&gt;&lt;p&gt;മിശിഹായുടെ പൂര്&zwj;ണതയിലേക്ക് ഇനി 10 മിനുറ്റുകളുടെ ദൂരം. മൂന്നരപതിറ്റാണ്ടിന് ശേഷം ആല്&zwj;ബിസെലസ്റ്റകളുടെ കൈകളിലേക്ക് ആ കിരീടം എത്താൻ ഒരുങ്ങുകയാണ്. ലൂസൈസിലെ ഗ്യാലറികള്&zwj;ക്കപ്പോള്&zwj; വിശ്രമമില്ലായിരുന്നു. ആ നിമിഷത്തിലേക്ക് കണ്ണുനട്ടിരുന്ന ഡിയോഗൊ മറഡോണയുടെ പിൻഗാമികളുടെ നെഞ്ചിലേക്ക് ആദ്യം അല്&zwj;പ്പം കനല്&zwj;കോരിയിട്ടു അയാളുടെ ബൂട്ടുകള്&zwj;.&lt;/p&gt;&lt;p&gt;അതുവരെ സ്കലോണി മെനഞ്ഞ കളത്തട്ടിലായിരുന്നു ഫൈനലിന്റെ സഞ്ചാരം. തിരക്കഥ പൊളിച്ചെഴുതപ്പെടുകയാണ്. വൈകിയില്ല, അര്&zwj;ജന്റീനൻ ആരാധകരുടെ സ്വപ്നങ്ങള്&zwj;ക്ക് മുകളില്&zwj; ഒരു കൊള്ളിയാൻ കൂടി മിന്നി, കിലിയൻ എംബാപെ. ഇതിഹാസത്തിന്റെ കൈകളില്&zwj; നിന്ന് ഒരിക്കല്&zwj;ക്കൂടി തുകല്&zwj;പ്പന്തിന്റെ ഉന്നതി അകലുന്നതുപോലെ, അല്ല എംബാപെ അത് നിഷേധിക്കാൻ ഒരുങ്ങുകയായിരുന്നു.&lt;/p&gt;&lt;p&gt;നിശ്ചിത സമയത്തും അധികസമയത്തും ലയണല്&zwj; ആന്ദ്രേസ് മെസിക്കും സുവര്&zwj;ണകിരീടത്തിനുമിടയില്&zwj; എംബായെന്നൊരു മനുഷ്യൻ മാത്രം, ഹാട്രിക്ക്. ഒടുവില്&zwj; എമിലിയാനോ മാര്&zwj;ട്ടിനസിന്റെ കരങ്ങള്&zwj; തന്റെ നിയോഗം പൂര്&zwj;ത്തിയാക്കി ലിയോയ്ക്ക് പൂര്&zwj;ണത സമ്മാനിക്കുമ്പോള്&zwj;, ആ മൈതാനത്ത് എംബാപെയ്ക്ക് വല്ലാത്തൊരു ഉയരുമുണ്ടായിരുന്നു. ഐതിഹാസികം.&lt;/p&gt;&lt;p&gt;നാല് വര്&zwj;ഷത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റ് ജര്&zwj;മനിക്കും ബ്രസീലിനും പിന്നാലെ തുടര്&zwj;ച്ചയായ മൂന്നാം ഫൈനല്&zwj; ലക്ഷ്യമിട്ട് ദിദിയര്&zwj; ദഷാംസ് എത്തുമ്പോള്&zwj; ഇതേ എംബാപെ നയിക്കുന്ന മുന്നേറ്റനിരയാണ് ഫ്രാൻസിന്റെ കരുത്ത്. ഒരുപക്ഷേ, ഫിഫ ലോകകപ്പില്&zwj; ഇത്തവണത്തെ ഏറ്റവും സ്കേയറിയും ലീഥലുമായുള്ള ആറ്റാക്ക് ഫ്രാൻസിന്റേതാകും. എംബാപെ, ഉസ്മാൻ ഡെംബലെ, മൈക്കല്&zwj; ഒലീസെ, ഡെസെയര്&zwj; ഡുവെ, റയാൻ ചെര്&zwj;ക്കി, മാര്&zwj;ക്കസ് തുറാം, മാഗ്നസ് അക്ക്&zwnj;ലിഓച്ച്, ബ്രാഡ്&zwnj;ലി ബാര്&zwj;ക്കോള, ജീൻ മറ്റേറ്റ. ഒൻപത് ഓപ്ഷനുകള്&zwj;.&lt;/p&gt;&lt;p&gt;ദഷാംസിന്റെ 4-2-3-1 സിസ്റ്റത്തില്&zwj; ആദ്യ ഇലവനില്&zwj; എത്തുന്ന നാല് പേര്&zwj; എംബാപെയും ഡെംബലെയും ഒലിസയും ഡുവെയുമാകുമെന്നതില്&zwj; തര്&zwj;ക്കമില്ലാത്ത ഒന്നാണ്. നാല് പേരുടേയും അസാധ്യമായ ഫോം തന്നെ പ്രധാന കാരണം. ബ്രസീലിന്റെ ലോകകപ്പിലെ മുന്നേറ്റനിരയുടെ ആകെ മൂല്യത്തിനേക്കാള്&zwj; മുകളിലാണ് മേല്&zwj;പ്പറഞ്ഞവരുടെ വിപണിമൂല്യം, അത് വരുംകാലത്ത് ഇനിയും ഉയരുമെന്നാണ് ഫുട്ബോള്&zwj; ലോകത്തെ വാര്&zwj;ത്തകള്&zwj; നല്&zwj;കുന്ന സന്ദേശം, പ്രത്യേകിച്ചും ഒലിസയുടെ കാര്യത്തില്&zwj;, റയല്&zwj; മാഡ്രിഡ് യുവതാരത്തെ നോട്ടമിട്ടുകഴിഞ്ഞു.&lt;/p&gt;&lt;p&gt;മൂല്യത്തിന്റെ കാര്യം മാറ്റിവെക്കാം, എന്തുകൊണ്ട് ഇവര്&zwj; ലോകകപ്പിലെ ഏറ്റവും അപകടകാരികളായ മുന്നേറ്റ നിരയാകുന്നു. എംബാപെ, പോയ സീസണില്&zwj; റയല്&zwj; മാഡ്രിഡിനായി 42 ഗോളുകള്&zwj;, കിരീടമില്ലാത്ത റയല്&zwj; മൈതാനങ്ങള്&zwj; നിരന്തരം വിടുമ്പോഴും എംബാപെയുടെ വ്യക്തിഗത മികവ് തെല്ലും ഇടിഞ്ഞിട്ടില്ല. തുടര്&zwj;ച്ചയായ രണ്ടാം വര്&zwj;ഷവും ലാ ലിഗയിലെ ടോപ് സ്കോററാകാൻ ഫ്രഞ്ച് നായകന് സാധിച്ചു.&lt;/p&gt;&lt;p&gt;ഇനി ഡെംബെലെ, ഫ്രഞ്ച് ലീഗില്&zwj; പാരിസ് സെന്റ് ജര്&zwj;മനായി 10 ഗോളും ഏഴ് അസിസ്റ്റും ഉള്&zwj;പ്പെടെ 17 ഗോള്&zwj; കോണ്&zwj;ട്രിബ്യൂഷനുകള്&zwj;. 22 മത്സരങ്ങളില്&zwj; ഭാഗമായെങ്കിലും സ്റ്റാര്&zwj;ട്ടിങ് ഇലവനിലുണ്ടായത് 11 തവണ മാത്രം, 1.4 goals and assists per 90 minutes. ലീഗിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യൻസ് ലീഗില്&zwj; 13 മത്സരങ്ങളില്&zwj; നിന്ന് എട്ട് ഗോളും രണ്ട് അസിസ്റ്റും, ഫൈനലിലെ നിര്&zwj;ണായക പെനാലിറ്റിയും ലക്ഷ്യത്തിലെത്തിച്ചത് ഡെംബെലെ ആയിരുന്നു. സീസണിലാകെ 20 ഗോളും 11 അസിസ്റ്റും.&lt;/p&gt;&lt;p&gt;ഡിസയര്&zwj; ഡുവെ പാരിസ് സെന്റ് ജര്&zwj;മനായി 13 ഗോളുകളും 11 അസിസ്റ്റുമാണ് സീസണിലാകെ നേടിയത്. ഇതില്&zwj; ഒൻപത് ഗോള്&zwj; കോണ്&zwj;ട്രിബ്യൂഷനും ചാമ്പ്യൻസ് ലീഗിലായിരുന്നു. പിഎസ്&zwnj;ജിയെ തുടര്&zwj;ച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിച്ചതില്&zwj; നി&zwj;ര്&zwj;ണായക പങ്കുവഹിച്ച ബൂട്ടുകളിലൊന്ന് ഡുവെയുടേതായിരുന്നു. കഴിഞ്ഞ സീസണിലെ അതേ തിളക്കം.&lt;/p&gt;&lt;p&gt;നാല്&zwj;വര്&zwj; സംഘത്തില്&zwj; ഏറ്റവും ഇംപ്രസീവായ സീസണ്&zwj; ഒലിസയുടേതായിരുന്നു. ബയേണ്&zwj; മ്യൂണിക്കിനായി 52 മത്സരങ്ങള്&zwj;, ഗോള്&zwj; കോണ്&zwj;ട്രിബ്യൂഷൻ 53. വലതുവിങ്ങില്&zwj; നിന്ന് 22 ഗോളുകളും 31 അസിസ്റ്റുകളും, ഇൻസെയിനായുള്ള സ്റ്റാറ്റുകളിലൊന്ന്. കളിച്ച 52 മത്സരങ്ങളില്&zwj; 34 എണ്ണത്തിലും ഗോളോ അസിസ്റ്റോ നേടാൻ ഒലിസയ്ക്ക് സാധിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഈ നാല്&zwj;വര്&zwj; സംഘത്തിലേക്കാണ് മറ്റുള്ളവര്&zwj;ക്കൂടി ചേര്&zwj;ക്കപ്പെടുന്നത്. ചെര്&zwj;ക്കി സീസണില്&zwj; നേടിയത് 10 ഗോളും 15 അസിസ്റ്റും. തുറാം 18 ഗോളും ഒൻപത് അസിസ്റ്റും. മറ്റേറ്റ 16 ഗോളും മൂന്ന് അസിസ്റ്റും, മാഗ്നസ് ഏഴ് ഗോളും 11 അസിസ്റ്റും. ഏതൊരു ടീമും സ്വപ്നം കാണുന്ന, ഭയപ്പെടുത്തുന്ന ഒരു മുന്നേറ്റനിര. ഇവരെ കൂടുതല്&zwj; അപകടകാരികളാക്കുന്നത് ദഷാംസ് ഒരുക്കുന്ന തന്ത്രങ്ങള്&zwj; തന്നെയാണ്. പൊസിഷൻ ഫ്രീഡം അനുവദിച്ചാണ് തന്റെ കുട്ടികളെ ദഷാംസ് കളത്തിലേക്ക് അയക്കുന്നത്.&lt;/p&gt;&lt;p&gt;ഡെംബലേയ്ക്കും എംബാപെയ്ക്കും മൂര്&zwj;ച്ഛ വര്&zwj;ധിക്കുന്നതും ഇവിടെയാണ്. ഡെംബെലെയ്ക്ക് കളിമെനയാനും എംബാപെയ്ക്ക് തന്റെ അവസരങ്ങള്&zwj; നിര്&zwj;ണയിക്കാനുമുള്ള അവസരം മൈതാനത്ത് ഇതോടെ ഒരുങ്ങും. സ്പെയിനിന്റെ പോലെ ഹൈലി ഡിസിപ്ലിൻഡായ പൊസിഷനിങ്ങിലൂടെയല്ല ഫ്രാൻസിന്റെ കളിയും. എതിരാളികളുടെ തന്ത്രങ്ങള്&zwj;ക്ക് അനുസരിച്ച് ഷിഫ്റ്റ് ചെയ്യുകയല്ല, മറിച്ച് കളിയുടെ സഞ്ചാരം നിയന്ത്രിക്കുന്നത് ഫ്രഞ്ച് പട തന്നെയാകുമെന്ന് സാരം.&lt;/p&gt;&lt;p&gt;മൂന്നാം ഫൈനലിലേക്ക് ഫ്രാൻസ് കുതിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് പണ്ഡിതന്മാര്&zwj; വിലയിരുത്തുന്നതിന്റെ പിന്നിലെ കാരണവും ഇതുതന്നെയാണ്. ഫ്രാൻസ് ഈസ് ദ ടീം ടു ബീറ്റ്. സിനദിൻ സിദാന് വഴിമാറിക്കൊടുക്കും മുൻപ് ഒരിക്കല്&zwj;ക്കൂടി ആ കിരീടം സ്വപ്ന നഗരത്തിലേക്ക് തിരികെ എത്തിക്കാൻ ദഷാംസ് ആഗ്രഹിക്കുന്നുണ്ടാകും, കാത്തിരിക്കാം.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-is-frances-attack-the-most-lethal-in-the-tournament-articleshow-4isr0le"/>
        </item>
        <item>
            <title><![CDATA[ജര്‍മ്മനിയെ തളച്ച ആ 17 മിനുറ്റുകൾ; ക്യുറസാവ് ലോകകപ്പില്‍ വരവറിയിച്ചത് അവിടെയാണ്]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-curacaos-historic-17-minutes-against-germany-in-huston-articleshow-8t12bbs</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-curacaos-historic-17-minutes-against-germany-in-huston-articleshow-8t12bbs</guid>
            <pubDate>Tue, 16 Jun 2026 13:36:49 +0530</pubDate>
            <description><![CDATA[&lt;p&gt;ക്യൂറസാവ് ഫുട്ബോള്&zwj; ഭൂപടത്തില്&zwj; തങ്ങളെ അടയാളപ്പെടുത്തിയ നിമിഷമായിരുന്നു അത്. വിശ്വവേദിയിലെ അവരുടെ ആദ്യ ഗോള്&zwj;, അതും അരങ്ങേറ്റ മത്സരത്തില്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7qe0a52jpfx0vvcn6er979,imgname-curacao-1781597143365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൂസ്റ്റണിലെ പകലിലെ 21-ാം മിനുറ്റ്. ആ നിമിഷം ദ്വീപ് രാജ്യത്തിലെ കാല്&zwj;പ്പന്തുപ്രേമികളിലേക്ക് ആനന്ദത്തിന്റെ തിരകളെ എത്തിച്ചിട്ടുണ്ടാകണം...&lt;/p&gt;&lt;p&gt;ജര്&zwj;മനിയുടെ ബോക്സിനുള്ളില്&zwj; പാനിക്ക് ബട്ടണ്&zwj; അമര്&zwj;ന്നിരിക്കുന്നു. വിഖ്യാതമായ ബ്ലാക്ക് ആൻഡ് വൈറ്റ് ജഴ്സിക്കാര്&zwj;ക്കിടയിലേക്ക് ആ നീലക്കൂട്ടം ആര്&zwj;ത്തലച്ചെത്തുകയാണ്. ജര്&zwj;മനിയുടെ ഗോള്&zwj; വലകാക്കുന്നത് അയാളാണ്. പതിറ്റാണ്ടുകളായി പോസ്റ്റിന് മുന്നില്&zwj; ഒരു മഹാമേരുവിനെപ്പോലെ ഉലയാതെ നിന്ന ഇതിഹാസം, മാനുവല്&zwj; ന്യൂയര്&zwj;.&lt;/p&gt;&lt;p&gt;യോര്&zwj;ഗൻ ലൊക്കാഡിയ ന്യൂയറിനെ വെല്ലുവിളിക്കാനൊരുങ്ങിയപ്പോള്&zwj; ജര്&zwj;മൻ പ്രതിരോധം അതിന് വിസമ്മതിച്ചു. ശേഷം, പന്തെത്തിയ ലിവാനൊ കമനെൻസിയുടെ ഇടം കാലിലേക്കായിരുന്നു. ചരിത്രമുഹൂര്&zwj;ത്തം സ്വന്തമാക്കാൻ ആ ബൂട്ടുകള്&zwj; തയാറെടുത്തു. ബോക്&zwnj;സിനുള്ളിലെ കുമ്മായവരയ്ക്കരികില്&zwj; നിന്നൊരു ഷോട്ട്. ജോഷുവാ കമ്മിച്ചില്&zwj; തട്ടി നേരിയ ഡിഫ്ലക്ഷൻ, അത് ന്യൂയറിന്റെ കണക്കുകൂട്ടലുകളെ ആകെ തെറ്റിക്കുകയായിരുന്നു, 40 പിന്നിട്ട കൈകളെ താണ്ടി പന്ത് ആ വലതൊട്ടു.&lt;/p&gt;&lt;p&gt;ക്യൂറസാവ് ഫുട്ബോള്&zwj; ഭൂപടത്തില്&zwj; തങ്ങളെ അടയാളപ്പെടുത്തിയ നിമിഷമായിരുന്നു അത്. വിശ്വവേദിയിലെ അവരുടെ ആദ്യ ഗോള്&zwj;, അതും അരങ്ങേറ്റ മത്സരത്തില്&zwj;, നാല് വട്ടം ആ കനകക്കിരീടം ഉയര്&zwj;ത്തിയിട്ടുള്ള സാക്ഷാല്&zwj; ജര്&zwj;മനിക്കെതിരെ. കമ്മിച്ചും മുസിയാലയും, റിറ്റ്സും, ഹാവേര്&zwj;ട്ട്സും സാനെയുമൊക്കെ ഉള്&zwj;പ്പെട്ട ജര്&zwj;മനിക്കെതിരെ. കമനെൻസിയെ കോര്&zwj;ണര്&zwj; ഫ്ലാഗിനടുത്ത് സഹതാരങ്ങള്&zwj; മൂടി. ഏഴായിരത്തോളം വരുന്ന ക്യൂറസാവുകാര്&zwj; ആ ഗ്യാലറിയിലുണ്ടായിരുന്നു അപ്പോള്&zwj;, പലരുടേയും കണ്ണുകള്&zwj; നിറഞ്ഞു, ചിലര്&zwj; ആ രംഗം എന്നന്നേക്കുമായി ക്യമറകളില്&zwj; ഒപ്പിയെടുത്തു.&lt;/p&gt;&lt;p&gt;ഏറെക്കുറെ ഹൂസ്റ്റണ്&zwj; സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ ഇരട്ടിയോളം മാത്രമെ അവരുടെ ജനസംഖ്യയുള്ളുവെന്ന് ഓര്&zwj;ക്കണം. അവരാമത്സരത്തില്&zwj; ജര്&zwj;മനിക്കൊപ്പമെത്തിയ നിമിഷം കൂടിയായിരുന്നു അത്.&lt;/p&gt;&lt;p&gt;പക്ഷേ, കമനെൻസിയുടെ ഗോളിനപ്പുറം ചിലത് ലോകത്തിന് കാണിച്ചുകൊടുത്തു ക്യൂറസാവ്. അത് ഗോള്&zwj; വീണതിന് ശേഷമുള്ള 17 മിനുറ്റുകളായിരുന്നു. ക്യൂറസാവിന്റെ ഗോളിനും ജര്&zwj;മനി 38-ാം മിനുറ്റില്&zwj; ലീഡ് തിരിച്ചുപിടിക്കുകയും ചെയ്ത നിമിഷങ്ങള്&zwj;ക്കിടയിലെ നേരം. ജര്&zwj;മനിക്കൊപ്പമെത്തിയ ശേഷം ഗോള്&zwj; പോസ്റ്റിന് മുന്നില്&zwj; പ്രതിരോധക്കോട്ട തീര്&zwj;ത്ത് അവര്&zwj; സുരക്ഷിതമായ ഒരു സമനില നേടാനായിരുന്നില്ല ശ്രമിച്ചത്. മറിച്ച് അവര്&zwj; തങ്ങളെ ഗോളിലേക്ക് നയിച്ച ശൈലി തുടര്&zwj;ന്നു, ജര്&zwj;മൻ ഗോള്&zwj;പോസ്റ്റിലേക്ക് നിരന്തരമായുള്ള ആക്രമണശ്രമങ്ങള്&zwj;.&lt;/p&gt;&lt;p&gt;പാവ്ലോവിച്ചും മുസിയാലയും മേച്ചയും നിരന്ന മധ്യനിരയെ നിരന്തരം അവര്&zwj; പരീക്ഷിക്കാനൊരുങ്ങി. ലിയാൻഡ്രൊ ബക്കൂന, താഹിത് ചോങ്, സോൻത്യ ഹാൻസണ്&zwj;, ജൂനിയൊ ബക്കൂന, കമനെൻസി എന്നിവര്&zwj; നിര്&zwj;ഭയമായി ഡ്രിബിളിങ് ശ്രമങ്ങളും സ്പേസ് കണ്ടെത്താനുള്ള വഴികളും നോക്കിക്കൊണ്ടേയിരുന്നു. ജ&zwj;ര്&zwj;മൻ മധ്യനിരയിലെ പിന്നോട്ടിറക്കാൻ അവര്&zwj; നിര്&zwj;ബന്ധിതമാക്കി. ജര്&zwj;മനിയുടെ നിയന്ത്രണത്തില്&zwj; തന്നെയായിരുന്നു കളിയെങ്കിലും എപ്പോള്&zwj; വേണമെങ്കിലും തങ്ങളൊരു ത്രെട്ടാകുമെന്ന തരത്തിലായിരുന്നു ക്യൂറസാവിന്റെ നീക്കങ്ങള്&zwj;.&lt;/p&gt;&lt;p&gt;മുന്നേറ്റത്തില്&zwj; മാത്രമായി ഇത് ഒതുങ്ങിയില്ല. ലീഡ് തിരിച്ചുപിടിക്കാനായി ഇടവേളകളില്ലാതെ ക്യൂറസാവ് ബോക്സിലേക്ക് ഹാവേര്&zwj;ട്ട്സും മുസിയാലയും സാനെയും ഇരച്ചെത്തി. കമനെൻസിയയും ഡെവറോണ്&zwj; ഫോണ്&zwj;വില്ലെയും അ&zwj;ര്&zwj;മാൻഡൊ ഒബീസ്പോയും പലകുറി ജര്&zwj;മനിക്ക് ഗോളാഘോഷിക്കാനുള്ള അവസരങ്ങള്&zwj; നിഷേധിച്ചു. കിമ്മിച്ചിന്റേയും ഹാവേര്&zwj;ട്ട്സിന്റേയും സാനെയുടേയും ഷോട്ടുകളായിരുന്നു ഇവയില്&zwj; ഏറ്റവും നിര്&zwj;ണായകമായതും. ക്യാമറക്കണ്ണുകള്&zwj; പാൻ ചെയ്യപ്പെടുമ്പോള്&zwj; നെടുവീര്&zwj;പ്പിടുന്ന ക്യൂറസാവ് ആരാധകരെപ്പോലും കാണാമായിരുന്നു. അവരെ ആ 17 മിനുറ്റുകള്&zwj; ഉത്തേജിപ്പിച്ചതിന് കണക്കുണ്ടാകില്ല.&lt;/p&gt;&lt;p&gt;നീക്കോ സ്ലോട്ടബക്കിന്റെ തല ഒടുവില്&zwj; ക്യൂറസാവിന്റെ നല്ലനിമിഷങ്ങള്&zwj;ക്ക് വിരാമമിട്ടു. പിന്നീട്, പ്രതീക്ഷിച്ചതുപോലെയായിരുന്നു എല്ലാം, ജര്&zwj;മൻ വേഗതയ്ക്കൊപ്പമെത്താൻ കഴിയാതെ മുന്നേറ്റങ്ങള്&zwj; പാതിവഴിയില്&zwj; ക്യൂറസാവ് താരങ്ങള്&zwj;ക്ക് ഉപേക്ഷിക്കേണ്ടി വന്നു. കരുത്തരായ ഒരു സംഘവും ലോകകപ്പിലെ അരങ്ങേറ്റക്കാരും തമ്മിലുള്ള അന്തരം വൈകാതെ പ്രകടമായി, ക്യൂറസാവിന്റെ ഗോള്&zwj;വല നിറഞ്ഞു, ആകെ ഏഴ് തവണ.&lt;/p&gt;&lt;p&gt;പക്ഷേ, ഫൈനല്&zwj; വിസില്&zwj; മുഴങ്ങുമ്പോള്&zwj; സംഭവിച്ചത് പ്രതീക്ഷക്കയ്പ്പുറമൊന്നായിരുന്നു. ക്യൂറസാവ് താരങ്ങള്&zwj; മൈതാനം വിടുമ്പോള്&zwj; അവരുടെ ആരാധകര്&zwj; മാത്രമായിരുന്നില്ല എഴുന്നേറ്റ് നിന്ന് അഭിമാനംകൊണ്ടതും അഭിനന്ദിച്ചതും, അവരില്&zwj; ജര്&zwj;മൻ ജഴ്സിയണിഞ്ഞവരുമുണ്ടായിരുന്നു, ഈ ലോകകപ്പിലെ മനോഹരകാഴ്ചകളിലൊന്നായിരുന്നു അത്.&lt;/p&gt;&lt;p&gt;ലോകകപ്പിലെ ഏറ്റവും പ്രായമേറിയ പരിശീലകനാണ് ക്യൂറസാവിനായി തന്ത്രങ്ങള്&zwj; മെനയുന്നത്, ഡിക്ക് അഡ്വക്കാറ്റ്. അയാള്&zwj; പറഞ്ഞുതുപോലെ ജര്&zwj;മനിക്കെതിരെ ലോകകപ്പിലെ ആദ്യ ഗോള്&zwj; എന്നത് ചരിത്രമാണ്, ആ ജനതയെ ആനന്ദത്തിലാക്കാൻ ആ 11 പേര്&zwj;ക്ക് സാധിച്ചു. ക്യൂറസാവ് കളത്തില്&zwj; അത്ഭുതങ്ങള്&zwj; തീര്&zwj;ക്കുമോയെന്ന് വരും ദിവസങ്ങളില്&zwj; ഫുട്ബോള്&zwj; ലോകമറിയും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-curacaos-historic-17-minutes-against-germany-in-huston-articleshow-8t12bbs"/>
        </item>
        <item>
            <title><![CDATA[കുറ്റവാളിയില്‍ നിന്ന് ഒരുജനതയുടെ നായകനായ റോസി; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ്]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-when-paolo-rossi-wrote-himself-into-forever-in-1982-articleshow-99wxvgm</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-when-paolo-rossi-wrote-himself-into-forever-in-1982-articleshow-99wxvgm</guid>
            <pubDate>Fri, 12 Jun 2026 15:38:10 +0530</pubDate>
            <description><![CDATA[&lt;p&gt;സ്പെയിനിലെ മൈതാനങ്ങളില്&zwj; ആത്മാവിനെപ്പോലെ അപ്രത്യക്ഷനായി നടന്ന റോസി, വാതുവെപ്പിന്റെ മുറിവുകള്&zwj;പ്പേറി അപമാനത്തിന്റെ ഭാരവുമായി എത്തിയ റോസി, ബെര്&zwj;ണബ്യൂവില്&zwj; അയാള്&zwj; പന്തുകൊണ്ട് ലോകത്തെ തിരുത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktxmrwr015as7asdvnx46kjr,imgname-paolo-rossi-1781258810112.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇറ്റലിയുടെ ഫുട്ബോള്&zwj; ആകാശം ഇരുണ്ടുതുടങ്ങിയ കാലം, 1980. റ്റൊറ്റോനേറൊ, ദ മാച്ച് ഫിക്സിങ് സ്കാൻഡല്&zwj;. അസൂറികളുടെ മൈതാനങ്ങളില്&zwj; ഒഴുകിനടന്ന ആ തുകല്&zwj;പ്പന്തിന് അന്നൊക്കെ വല്ലാത്തൊരു ഭാരമുണ്ടായിരുന്നു, കളിയുടെ മനോഹാരിത അന്ന് അപമാനത്തിന്റെ ശ്വാസമായിരുന്നു ചുമന്നതുപോലും. അവിടെ ഒരാള്&zwj;, പൗലൊ റോസി, അയാളുടെ ബൂട്ടുകളിലേക്കും ആ പാപ്പക്കറ പടര്&zwj;ന്നുകയറി, നീക്കം ചെയ്യാൻ ആകാത്തവിധം.&lt;/p&gt;&lt;p&gt;ഗ്യാലറിയുടെ കാതടപ്പിക്കുന്ന ഇരമ്പലുകളില്&zwj; നിന്നും മൈതാനങ്ങളില്&zwj; നിന്നും ഫുട്ബോളിന്റെ താളത്തില്&zwj; നിന്നും അയാള്&zwj;ക്ക് ഭ്രഷ്ട് കല്&zwj;പ്പിക്കപ്പെട്ടു, ഏതൊരു കുറ്റവാളിയൊടെന്നപോലെ ലോകം അയാള്&zwj;ക്ക് മുന്നിലും തിരിഞ്ഞുനിന്നു. ഒരോ നിമിഷവും അനിശ്ചിതത്വവും അപമാനവും വേട്ടയാടിയ രണ്ട് വര്&zwj;ഷം, ഇറ്റാലിയൻ ഫുട്ബോളിന്റെ സ്വപ്നങ്ങള്&zwj;ക്ക് ചിറക് നല്&zwj;കാൻ എത്തിയവനെ രാജ്യദ്രോഹിയെന്ന് കാലം ചാപ്പകുത്തി. അയാളുടെ ഗോള്&zwj;ദാഹത്തെ ആഘോഷിച്ച മാധ്യമങ്ങള്&zwj; അയാളുടെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്തു...&lt;/p&gt;&lt;p&gt;ഇവിടെയാണ് തുടങ്ങുന്നത്, മൈതാനത്ത് നിന്ന് തന്റെ കളിജീവിതത്തെ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞ ആ പാപ്പക്കറ സ്വര്&zwj;ണംകൊണ്ടയാള്&zwj; കഴുകിക്കളഞ്ഞ അധ്യായം...The summer Rossi outran death and entered myth, The greatest comeback ever in football history.&lt;/p&gt;&lt;p&gt;1982, സ്പെയിൻ.&lt;/p&gt;&lt;p&gt;റേഡിയോയില്&zwj; നിന്ന് ടെലിവിഷൻ സ്ക്രീനുകളിലേക്ക് ഏറെക്കുറെ പൂർണമായും ഫുട്ബോള്&zwj; പരിണാമം നേടിയെടുത്ത കാലം. സ്പാനിഷ് മണ്ണിലേക്ക് ലോകം ചുരുങ്ങുകയായിരുന്നു. പക്ഷേ, ഇറ്റാലിയൻ ഫുട്ബോള്&zwj; ശാന്തമായിരുന്നില്ല, കലുഷിതമായിരുന്നു. കാരണം ഒരുപേര് മാത്രം, പൗലൊ റോസി. ഒരുരാജ്യം മുഴുവൻ പൗലൊ റോസിയെന്ന പേരിനോട് മുഖം തിരഞ്ഞുനിന്നപ്പോള്&zwj; ഒരാള്&zwj; മാത്രം അയാളെ വിശ്വസിച്ചു, ഇറ്റാലിയുടെ മുഖ്യപരിശീലകൻ, എൻസൊ ബയ&zwj;ര്&zwj;സോട്ട്.&lt;/p&gt;&lt;p&gt;റോസിയുടെ ശരീരഭാഷയും മനസുമൊന്നും ഒരു ലോകകപ്പിന് തയാറെടുത്തതായിരുന്നില്ല. പക്ഷേ, അയാളുടെ അസാധ്യമായ ഡ്രിബിളിങ് പാഠവം, ബോക്സിനുള്ളില്&zwj; അത്ഭുതങ്ങള്&zwj; തീര്&zwj;ക്കാനുള്ള മികവ്, ഡിസീസിവ് മൊമന്റുകള്&zwj; ഗോളാക്കി മാറ്റാനുള്ള വൈഭവം, ഒരുതരം ഗോള്&zwj;ദാഹം...ഇതെല്ലാം ബയര്&zwj;സോട്ടിനെ റോസിയിലേക്ക് നയിക്കുകയായിരുന്നു. ഒരുതരത്തില്&zwj; പറഞ്ഞാല്&zwj; ബയര്&zwj;സോട്ട് എന്ന മധ്യവയസ്ക്കന്റെ ചൂതാട്ടമായിരുന്നു 1982ല്&zwj; റോസിക്ക് ഇറ്റാലിയൻ കുപ്പായം നല്&zwj;കാനുള്ള തീരുമാനംപോലും...&lt;/p&gt;&lt;p&gt;പക്ഷേ, ആദ്യ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോള്&zwj; ആ ചൂതാട്ടത്തില്&zwj; എല്ലാം നഷ്ടപ്പെട്ടുപോയ രണ്ട് പേര്&zwj;, ബയര്&zwj;സോട്ടും റോസിയും. കാമറൂണും പെറുവും പോളണ്ടും ഉള്&zwj;പ്പെട്ട ഗ്രൂപ്പില്&zwj; ഒരുജയംപോലും ഇറ്റലിക്കുണ്ടായില്ല, മൂന്ന് സമനിലകള്&zwj;, ഗോള്&zwj; വ്യത്യാസത്തില്&zwj; മാത്രമൊരു മുന്നേറ്റം സാധ്യമായി. മൈതാനത്ത് അലഞ്ഞുതിരഞ്ഞുനടന്നിരുന്ന ഒരു ആത്മാവ്, അതായിരുന്നു റോസി. ആ രണ്ട് വര്&zwj;ഷത്തെ ഇരുട്ടില്&zwj; നിന്ന് റോസിക്ക് മോക്ഷം ലഭിച്ചിരുന്നില്ല അപ്പോഴും...&lt;/p&gt;&lt;p&gt;രണ്ടാം ഘട്ടത്തില്&zwj; നിലവിലെ ചാമ്പ്യന്മാരായ അര്&zwj;ജന്റീന, ഡിയൊഗൊ മറഡോണയുടെ അര്&zwj;ജന്റീന. ഒപ്പം ബ്രസീല്&zwj;, സീക്കോയും സോക്രട്ടീസും ഫാല്&zwj;ക്കോവയും അണിനിരന്ന ബ്രസീല്&zwj;, ചരിത്രത്തിലെ ഏറ്റവും മികച്ച ബ്രസീലിയൻ ടീമുകളിലൊന്ന്. അക്ഷരാര്&zwj;ത്ഥത്തില്&zwj; ഗ്രൂപ്പ് ഓഫ് ഡെത്ത്. അര്&zwj;ജന്റീനയെ തോല്&zwj;പ്പിച്ച് ലോകകപ്പിലെ ആദ്യ ജയം ഇറ്റലി സ്വന്തമാക്കുമ്പോള്&zwj; റോസിയുടെ കാലുകള്&zwj; നിദ്രവെടിഞ്ഞിരുന്നില്ല...സെമി ഫൈനലിലേക്ക് കടക്കണമെങ്കില്&zwj; ബ്രസീലിനെ കീഴടക്കണം...&lt;/p&gt;&lt;p&gt;ബാഴ്സലോണയിലെ സരിയ സ്റ്റേഡിയം. മുള്&zwj;ക്കിരീടം അഴിച്ചുവെച്ച് അയാള്&zwj; ഉയര്&zwj;ത്തെഴുന്നേറ്റ നാലാം മിനുറ്റ്. അന്റോണിയൊ കാബ്രിനിയുടെ ക്രോസില്&zwj;, ബോക്സിനുള്ളിലേക്ക് പറന്നെത്തി റോസി തലവെച്ചു, വാള്&zwj;ഡിര്&zwj; പെരേസിന്റെ കരങ്ങളെ താണ്ടി പന്ത് വലയില്&zwj;. പത്ത് അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം റോസി ഗോള്&zwj; കണ്ടെത്തിയിരിക്കുന്നു. ഏഴ് മിനുറ്റിന് ശേഷം സോക്രട്ടീസിലൂടെ ബ്രസീലിന്റെ തിരിച്ചുവരവ്. എന്നാല്&zwj;, ബാഴ്സലോണയുടെ ആകാശത്തിന് കീഴില്&zwj; റോസിയുടെ കാലുകള്&zwj;ക്ക് അമാനുഷികത്വം കൈവരിക്കുകയായിരുന്നു...&lt;/p&gt;&lt;p&gt;ബ്രസീലിന്റെ അന്റോണിയൊ സെറോസുടെ പാസ് ഇന്റര്&zwj;സെപ്റ്റ് ചെയ്ത് ബോക്സിന് പുറത്തുനിന്നൊരു ബുള്ളറ്റ് ഷോട്ട്, ഗോള്&zwj;. ഇറ്റലിയെ ഒരിക്കല്&zwj;ക്കൂടി റോസി മുന്നിലെത്തിച്ചു. 68-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ബ്രസീലിന് ഒപ്പമെത്താൻ, ഫാല്&zwj;ക്കോവയിലൂടെ. സമനിലകൊണ്ട് പോലും സെമിയിലേക്ക് കുതിക്കാൻ ബ്രസീലിനാകുമായിരുന്നു, പക്ഷേ റോസിയുടെ ബൂട്ടുകള്&zwj; ഒടുവിലാ ചൂതാട്ടത്തില്&zwj; വിജയിക്കുകയായിരുന്നു, 74-ാം മിനുറ്റില്&zwj; ബ്രസീലിന്റെ ഡിഫൻസീവ് ഏററില്&zwj; നിന്ന് അയാള്&zwj; തന്റെ ഹാട്രിക്ക് തികച്ചു.&lt;/p&gt;&lt;p&gt;ഡിനോ സോഫിന്റെ കരങ്ങളെ ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, അന്ന് ആ മൈതാനം റോസിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. അയാള്&zwj; ബ്രസീലിയൻ ജനതയെ കണ്ണീരിലാഴ്ത്തി, അത് അയാളുടെ മുറിവിന്റെ നീറ്റല്&zwj; ഉണക്കിയായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ബ്രസീലിയൻ ടീമുകളില്&zwj; ഒന്ന് എന്തുകൊണ്ട് ലോകകപ്പ് നേടിയില്ല എന്നതിന് ഒരുത്തരമേയുള്ളു, പൗലൊ റോസി. ഇറ്റാലിയൻ ഫുട്ബോളിന് മുകളില്&zwj; നിഴലിച്ചുനിന്ന ആ കാര്&zwj;മേഘം റോസിയുടെ ബൂട്ടുകള്&zwj; തുടച്ചുമാറ്റി ആ പകല്&zwj;...&lt;/p&gt;&lt;p&gt;ആ അത്ഭുതപ്പകല്&zwj;, അങ്ങനെതന്നെ പറയാം, അത് സെമി ഫൈനലിലും ആവര്&zwj;ത്തിച്ചു, റോസിയുടെ ഇരട്ടഗോളില്&zwj; പോളണ്ടിനെ ഇറ്റലി മറികടന്ന് ഫൈനലിലേക്ക്. സാന്റിയാഗോ ബെര്&zwj;ണബ്യൂവില്&zwj; വെസ്റ്റ് ജര്&zwj;മനി, കാള്&zwj; ഹെയിൻസിന്റെ വെസ്റ്റ് ജര്&zwj;മനി. ഗോള്&zwj;രഹിതമായ 57 മിനുറ്റുകള്&zwj;ക്ക് ശേഷം ആ ഫൈനലിലെ വഴിത്തിരിവ് സംഭവിക്കുന്നതും റോസിയിലൂടെയാണ്, ബോക്സിനുള്ളിലെ റോസിയുടെ ഫിനിഷ് ഇറ്റലിയെ മുന്നിലെത്തിച്ചു, ശേഷം 25 മിനുറ്റിനിടെ രണ്ട് തവണകൂടി ഇറ്റലി ലക്ഷ്യം കണ്ടു, 3-1ന് കിരീടം, 44 വര്&zwj;ഷത്തെ ഇടവേളയ്ക്ക് ശേഷം വിശ്വം കീഴടക്കി ഇറ്റലി.&lt;/p&gt;&lt;p&gt;സ്പെയിനിലെ മൈതാനങ്ങളില്&zwj; ആത്മാവിനെപ്പോലെ അപ്രത്യക്ഷനായി നടന്ന റോസി, വാതുവെപ്പിന്റെ മുറിവുകള്&zwj;പ്പേറി അപമാനത്തിന്റെ ഭാരവുമായി എത്തിയ റോസി, ബെര്&zwj;ണബ്യൂവില്&zwj; അയാള്&zwj; പന്തുകൊണ്ട് ലോകത്തെ തിരുത്തി, ആ പാപ്പക്കറ സുവര്&zwj;ണകിരീടംകൊണ്ട് കഴുകിക്കളഞ്ഞു, ആറ് ഗോളുകള്&zwj;, ഗോള്&zwj;ഡൻ ബൂട്ട്, ഗോള്&zwj;ഡൻ ബോള്&zwj;, ആ വര്&zwj;ഷം ബാലൻ ദ ഓര്&zwj;.&lt;/p&gt;&lt;p&gt;The summer Paolo Rossi carved his name into eternity.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-when-paolo-rossi-wrote-himself-into-forever-in-1982-articleshow-99wxvgm"/>
        </item>
        <item>
            <title><![CDATA[32 മിനുറ്റില്‍ ഹാട്രിക്ക്, എംബാപെയുടെ മാത്രമല്ല ഫ്രാൻസെന്ന് ഡെംബലെ!]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-ousmane-dembele-reminds-the-world-why-he-won-ballon-d-or-articleshow-d8ynfg0</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-ousmane-dembele-reminds-the-world-why-he-won-ballon-d-or-articleshow-d8ynfg0</guid>
            <pubDate>Sat, 27 Jun 2026 13:33:00 +0530</pubDate>
            <description><![CDATA[&lt;p&gt;മൈതാനം ഒരുങ്ങും മുൻപ് രണ്ട് പേരില്&zwj; മാത്രം ചുരുക്കപ്പെട്ട ഒരു മത്സരം. അവിടെ താൻ ഒരിക്കലും നിഴലായി തുടരാനില്ലെന്ന് വലതുവിങ്ങില്&zwj; നിന്നൊരാള്&zwj; പ്രഖ്യാപിക്കുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw41j9tvebdhz856tmdnje89,imgname-ousmane-dembele-1782547294043.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആ നിമിഷത്തിലേക്ക് ഒന്ന് നോക്കു, ബോക്സിന്റെ വലതുമൂലയില്&zwj; നിലയുറപ്പിച്ച ബൂട്ടുകളിലേക്ക് ചുവാമേനി പന്തെത്തിക്കുമ്പോള്&zwj; മുന്നില്&zwj; അണിനിരന്ന ചുവപ്പുജഴ്&zwnj;സിക്കാര്&zwj; എട്ടാണ്. നീട്ടിയളന്നാല്&zwj; നോര്&zwj;വെയുടെ സംഘത്തെ മുഴുവനായും ഒരൊറ്റ ഫ്രെയിമില്&zwj; എണ്ണിയെടുക്കാനാകും, 11 പേര്&zwj;. അയാളുടെ കാലുകള്&zwj; അടുത്ത ചുവടില്&zwj; എന്തുചെയ്യുമെന്ന ആകാംഷയുണ്ടായിരുന്നു...ശേഷം എന്ത് സംഭവിച്ചു...&lt;/p&gt;&lt;p&gt;മസാച്ചുസറ്റ്സിലെ പകലിലേക്ക് ലോകം ഉറ്റുനോക്കിയത് മറ്റൊന്നിനുമല്ലായിരുന്നു. സമകാലീനഫുട്ബോളിലെ വേഗതയുടേയും കരുത്തിന്റേയും പര്യായമായ രണ്ട് പേര്&zwj;. അവര്&zwj; തുറക്കുന്ന പോര്&zwj;മുഖം കാണാൻ മാത്രം. എര്&zwj;ളിങ് ഹാളണ്ട് വേഴ്സസ് കിലിയൻ എംബാപെ. സ്റ്റോള്&zwj; സോള്&zwj;ബക്കന്റെ തീരുമാനങ്ങള്&zwj; ആരാധകരെ ആദ്യ വിസില്&zwj; മുഴങ്ങും മുൻപ് നിരാശയുടെ പക്ഷത്ത് ഇരുത്തിച്ചു, ഹാളണ്ടിന് വിശ്രമം.&lt;/p&gt;&lt;p&gt;മൈതാനം ഒരുങ്ങും മുൻപ് രണ്ട് പേരില്&zwj; മാത്രം ചുരുക്കപ്പെട്ട ഒരു മത്സരം. അവിടെ താൻ ഒരിക്കലും നിഴലായി തുടരാനില്ലെന്ന് വലതുവിങ്ങില്&zwj; നിന്നൊരാള്&zwj; പ്രഖ്യാപിക്കുകയായിരുന്നു. ആ സുവര്&zwj;ണഗോളം തന്റെ കയ്യില്&zwj; എങ്ങനെയെത്തിയെന്നതുകൂടി ഓര്&zwj;മിപ്പിക്കുകയായിരുന്നു. അതിനൊരു ഹാട്രിക്കിന്റെ തലപ്പൊക്കം കൂടിയുണ്ടായിരുന്നു, ഉസ്മാൻ ഡെംബലെ.&lt;/p&gt;&lt;p&gt;25-ാം സെക്കൻഡില്&zwj; തന്നെ മത്സരത്തിന്റെ ഗതിയെങ്ങോട്ടാണെന്ന് എംബാപെയുടെ ബൂട്ടുകള്&zwj; സൂചനനല്&zwj;കിയിരുന്നു. അതിനൊരു പൂര്&zwj;ണത സംഭവിക്കുന്നത് ഏഴാം മിനുറ്റിലായിരുന്നെന്ന് മാത്രം. തുടക്കവും എംബാപെയുടെ കാലില്&zwj; നിന്നായിരുന്നു. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ഡെംബെലെയിലേക്കൊരു പാസ്. ബോക്സിനുള്ളിലേക്കുള്ള കുതിപ്പ്. വണ്&zwj; വേഴ്സസ് വണ്&zwj; എന്നന് പൊടുന്നനെ വണ്&zwj; വേഴ്സസ് ത്രീയാകുന്നു.&lt;/p&gt;&lt;p&gt;നോര്&zwj;വെ പ്രതിരോധതാരങ്ങളുടെ കണ്ണുകള്&zwj; ആ പന്തുകളിലേക്ക് ചുരുങ്ങുന്നതിനിടെ ഏഴ് ടച്ചുകള്&zwj;, രണ്ട് ചെറുഷിഫ്റ്റുകള്&zwj;. ശേഷം കാണുന്നത് ഡെംബെലെയുടെ വലം കാലില്&zwj; നിന്ന് തൊടുത്ത ഷോട്ട് നോര്&zwj;വെയുടെ കാവല്&zwj;ക്കാൻ എയില്&zwj; സെല്&zwj;വിക്ക് കാഴ്ചക്കാരനാക്കുന്നതാണ്. ഇതിനെല്ലാം അയാള്&zwj;ക്ക് ആവശ്യമായി വന്നത് കേവലം മൂന്ന് സെക്കൻഡുകള്&zwj; മാത്രം. ഏഴാം മിനുറ്റിലെ നാലാം സെക്കൻഡിലാണ് എംബാപയില്&zwj; നിന്ന് പന്ത് സ്വീകരിക്കുന്നത്, ഏഴാം സെക്കൻഡിലേക്ക് എത്തിയപ്പോള്&zwj; ഡെംബെലെ ഗോളാഘോഷം തുടങ്ങി.&lt;/p&gt;&lt;p&gt;13 മിനുറ്റുകള്&zwj;ക്കിപ്പുറം ഒരിക്കല്&zwj;ക്കൂടി. ഒലിസയിലാണ് തുടക്കം, ശേഷം എംബാപെയിലേക്ക്. വീണ്ടും എംബാപെയുടെ കൃത്യത ഡെംബെലെയുടെ കാലുകളെ കണ്ടെത്തി. ഇക്കുറി മൂന്നല്ല, പ്രതിരോധ താരങ്ങളുടെ എണ്ണം നാലായിരുന്നു. ബോക്സിനുള്ളിലേക്ക് എത്താൻ കാത്തിരുന്നില്ല. മൂന്ന് സെക്കൻഡ്, ഒരേയൊരു ഷിഫ്റ്റ്, ഇടം കാല്&zwj; ഷോട്ട്. പോസ്റ്റിന്റെ വലതുമൂലയിലേക്ക് ആ പന്ത് വളഞ്ഞിറങ്ങി. ഡെംബെലെ ഡബിള്&zwj;.&lt;/p&gt;&lt;p&gt;ശേഷം എന്ത് സംഭവിച്ചുവെന്ന ആദ്യ ചോദ്യത്തിനുള്ള ഉത്തരമാണിനി. അതൊരു സാധാരണ ഗോളായി അടയാളപ്പെടുത്താനാകില്ല. ഫ്രാൻസ് കേവലമൊരു വ്യക്തികേന്ദ്രീകൃത ടീമല്ല, അതൊരു കളക്റ്റീവ് ഫുട്ബോളിന്റെ ഉദാഹരണമാണെന്നത് തെളിഞ്ഞ സന്ദര്&zwj;ഭം. 31-ാം മിനുറ്റിലെ 55-ാം സെക്കൻഡില്&zwj; ഫ്രഞ്ച് പടയുടെ ബോക്സില്&zwj; നിന്നാണ് ആരംഭം. 45 സെക്കൻഡിനിടയില്&zwj; 17 കംപ്ലീറ്റഡ് പാസുകള്&zwj;, ഡെംബലയിലേക്ക് ചുവമേനി അവസരം നീട്ടിനല്&zwj;കുന്ന നിമിഷം ഫ്രഞ്ച് പക്ഷത്തെ 10 പേരും കുറഞ്ഞത് ഒരുതവണയെങ്കിലും ട്രിയോൻ&zwj;ഡയില്&zwj; തൊട്ടിരുന്നു. അതും ഇടമുറിയാതെ.&lt;/p&gt;&lt;p&gt;വീണ്ടുമൊരു മൂന്ന് സെക്കൻഡുകള്&zwj; മാത്രമാണ് ഡെംബെലെയ്ക്ക് ആവശ്യമായി വന്നത്. ബോക്സിനുള്ളില്&zwj; ഗോളി ഉള്&zwj;പ്പെടെ ഒൻപത് നോര്&zwj;വെ താരങ്ങള്&zwj; അപ്പോഴുണ്ടെന്ന് ഓര്&zwj;ക്കണം. മൂന്ന് സെക്കൻഡിനിടയില്&zwj; തനിക്ക് സ്പേസ് കണ്ടെത്തുന്നതിനായി മൂന്ന് ഷിഫ്റ്റുകള്&zwj; ഡെംബെലെ എടുത്തു, ശേഷം ആ ഇടം കാല്&zwj; വീണ്ടും പോസ്റ്റിനുള്ളിലേക്ക് പന്തിനെ എത്തിച്ചു. 32-ാം മിനുറ്റില്&zwj; വിശ്വവേദിയില്&zwj; ഹാട്രിക്ക്.&lt;/p&gt;&lt;p&gt;പാരീസ് സെന്റ് ജര്&zwj;മനായി കിരീടങ്ങളും ഗോളും ശീലമാക്കിയ ഡെംബെലെ എന്തുകൊണ്ട് ഫ്രാൻസിനായി അതേ താളത്തില്&zwj; പന്തുതട്ടുന്നില്ല എന്ന ചോദ്യം ഏറെക്കാലമായി അന്തരീക്ഷത്തിലുണ്ട്. അതിന്റെ ഉത്തരമായിരുന്നു ബോസ്റ്റണ്&zwj; സ്റ്റേഡിയത്തില്&zwj;. ഫ്രാൻസിന്റെ വിഖ്യാത ജഴ്സിയില്&zwj; ഹാട്രിക്ക് നേടാനായി അയാള്&zwj;ക്ക് കാത്തിരിക്കേണ്ടി വന്നത് 62 മത്സരങ്ങളാണ്. അപ്പോഴും ആ പേരിനൊപ്പം 11 ഗോളുകള്&zwj; മാത്രമാണുള്ളത്, ആറ് അസിസ്റ്റുകളും.&lt;/p&gt;&lt;p&gt;1958ല്&zwj; ജസ്റ്റ് ഫൊന്റൈനും 2022ല്&zwj; കിലിയൻ എംബാപെയ്ക്കും ശേഷം ലോകകപ്പില്&zwj; ഹാട്രിക്ക് നേടുന്ന ആദ്യ ഫ്രാൻസ് താരമാകാൻ ഡെംബെലെയ്ക്ക് ബോസ്റ്റണില്&zwj; സാധിച്ചു. ലോകകപ്പില്&zwj; ഇതുവരെ അഞ്ച് ഗോള്&zwj; കോണ്&zwj;ട്രിബ്യൂഷനുകള്&zwj;. നാല് ഗോളും ഒരു അസിസ്റ്റും. ഗോള്&zwj;ഡൻ ബൂട്ടില്&zwj; ലയണല്&zwj; മെസിക്ക് പിന്നിലായി എംബാപെയ്ക്കും ഹാളണ്ടിനും വിനീഷ്യസിനും ഒപ്പം ഡെംബെലെയും.&lt;/p&gt;&lt;p&gt;തന്റെ പിഎസ്ജിയിലെ തന്റെ സുഹൃത്ത് ക്വരാസ്കേലിയുടെ ഗോളാഘോഷം അനുകരിച്ചായിരുന്നു ഡെംബെലെ ഹാട്രിക്ക് ആഘോഷിച്ചതും. ഐസ് ഇൻ മൈ വെയിൻസ് എന്നാണ് ക്വരാസ്കേലിയയുടെ ആഘോഷത്തിന്റെ അര്&zwj;ത്ഥം. ബോസ്റ്റണില്&zwj; ഡെംബെലെയും അങ്ങനെയായിരുന്നല്ല. വളരെ അനായാസമെന്ന് തോന്നിക്കുന്ന ഐഡന്റെറ്റിക്കലായുള്ള മൂന്ന് ഗോളുകള്&zwj;. ഒന്ന് വലം കാലില്&zwj; നിന്നായിരുന്നു എന്നത് മാത്രമാണ് വ്യത്യാസമായി കാണാൻ പോലും കഴിയുന്നത്. എ മാസ്റ്റര്&zwj; അറ്റ് വര്&zwj;ക്ക് എന്നൊക്കെ പറയാൻ കഴിയും.&lt;/p&gt;&lt;p&gt;ഡെംബെലെ, എംബാപെ, ഒലിസെ, ഡെസിറെ ഡുവെ...എതിരാളികള്&zwj;ക്ക് ഈ നാല്&zwj;വര്&zwj; സംഘം എത്രത്തോളം കഠിനമായിരിക്കുമെന്ന് നോര്&zwj;വെയ്ക്ക് എതിരായ ആദ്യ പകുതി തന്നെ തെളിഞ്ഞിരുന്നു, 14 ഷോട്ടുകളാണ് ഗോള്&zwj;മുഖത്തേക്ക് പാഞ്ഞെത്തിയത് പോലും. എംബാപെയും ഒലിസയും സ്കോര്&zwj;ബോര്&zwj;ഡില്&zwj; ഇടം പിടിക്കാതിരുന്നത് നേരിയ വ്യത്യസങ്ങള്&zwj;ക്കൊണ്ട് മാത്രവുമാണ്.&lt;/p&gt;&lt;p&gt;ലോകകപ്പിലെ ഡെംബെലെയുടെ ഏറ്റവും മികച്ച പ്രകടനം ഇതാണോ, അല്ല എന്നാണ് ഡെംബെലെ തന്നെ വിലയിരുത്തിയത്. സെനഗലിനും ഇറാഖിനുമെതിരായ മത്സരങ്ങളില്&zwj; കളത്തില്&zwj; കൂടുതല്&zwj; സ്വാധീനം ചെലുത്താൻ തനിക്കായി എന്നാണ് താരം പറഞ്ഞുവെച്ചത്. ഈ ഫോം മുന്നോട്ടുള്ള മത്സരങ്ങളിലും തുടരനായാല്ല ബാലൻ ദി ഓര്&zwj; ഒരിക്കല്&zwj;ക്കൂടി ആ കൈകളിലെത്തിയേക്കും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-ousmane-dembele-reminds-the-world-why-he-won-ballon-d-or-articleshow-d8ynfg0"/>
        </item>
        <item>
            <title><![CDATA[അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോകകപ്പിലെ ഗോള്‍ തിളക്കത്തിലേക്ക്; ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച് നെസ്റ്റോറി ഇറങ്കുണ്ട]]></title>
            <link>https://www.asianetnews.com/football-sports/from-refugee-camp-to-world-cup-glory-the-heartbreaking-and-inspiring-story-of-nestory-irankunda-stuns-football-world-articleshow-dmy4ia6</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/from-refugee-camp-to-world-cup-glory-the-heartbreaking-and-inspiring-story-of-nestory-irankunda-stuns-football-world-articleshow-dmy4ia6</guid>
            <pubDate>Sun, 14 Jun 2026 15:03:06 +0530</pubDate>
            <description><![CDATA[&lt;p&gt;ബുറുണ്ടിയിലെ ആഭ്യന്തര യുദ്ധത്തിന്&zwj;റെ ചോരപ്പുഴകളിൽ നിന്നും ബോംബ് സ്ഫോടനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഓടിയ ഒരു ദമ്പതികളുടെ മകനായി 2006-ൽ ടാൻസാനിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് നെസ്റ്റോറി ഇറങ്കുണ്ട ജനിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv2qavkf5z0qrvy1y6pemjpn,imgname-chatgpt-image-jun-14--2026--02-57-22-pm-1781429268079.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂയോര്&zwj;ക്ക്: &lt;/strong&gt;ചോരയും കണ്ണീരും കൊണ്ട് എഴുതപ്പെട്ട ഒരു ജീവിതകഥയിലൂടെ ലോകകപ്പിന്&zwj;റെ വലിയ വേദിയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഓസ്&zwnj;ട്രേലിയൻ യുവവിസ്മയം നെസ്റ്റോറി ഇറങ്കുണ്ട. തുർക്കിക്കെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ ഗോൾ നേടി ലോകകപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയക്കായി ഗോള്&zwj; നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയതോടെയാണ് ഇറങ്കുണ്ടയുടെ പോരാട്ടവീര്യം ലോകം ചർച്ച ചെയ്യുന്നത്. വെറുമൊരു ഫുട്ബോൾ വിജയത്തിനപ്പുറം, മരണത്തിന്&zwj;റെ നിഴലിൽ നിന്ന് ജീവൻ മാത്രം കൈയിലെടുത്ത് ഓടിയ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണിത്.&lt;/p&gt;&lt;h2&gt;2006-ൽ ഒരു കൂടാരത്തിൽ പിറന്ന വിധി&lt;/h2&gt;&lt;p&gt;ബുറുണ്ടിയിലെ ആഭ്യന്തര യുദ്ധത്തിന്&zwj;റെ ചോരപ്പുഴകളിൽ നിന്നും ബോംബ് സ്ഫോടനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഓടിയ ഒരു ദമ്പതികളുടെ മകനായി 2006-ൽ ടാൻസാനിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് നെസ്റ്റോറി ഇറങ്കുണ്ട ജനിക്കുന്നത്. ചുറ്റും പട്ടിണിയും പരീക്ഷണങ്ങളും മാത്രം നിറഞ്ഞ ആ കൂടാരത്തിനുള്ളിൽ കരഞ്ഞുതീർത്ത അമ്മ, തന്&zwj;റെ മകൻ ഒരുനാൾ ലോകത്തിന്&zwj;റെ നെറുകയിലെത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.&lt;/p&gt;&lt;p&gt;പിന്നീട് അഭയാർത്ഥികളായി ഓസ്&zwnj;ട്രേലിയയിൽ എത്തിയതോടെയാണ് ഇറങ്കുണ്ടയുടെ ജീവിതം മാറുന്നത്. സ്വന്തം ഭൂതകാലം നഷ്ടപ്പെട്ട ആ ബാലൻ പുതിയ മണ്ണിൽ തന്റെ ശ്വാസമായി ഫുട്ബോളിനെ കൂടെക്കൂട്ടി. മറ്റ് കുട്ടികൾ കളിപ്പാട്ടങ്ങളുമായി നടന്നപ്പോൾ നെസ്റ്റോറി തകർന്ന കൈനഖങ്ങളുമായി മൈതാനത്ത് പന്തിന് പുറകെ പാഞ്ഞു. ഒടുവിൽ അഡലെയ്ഡ് യുണൈറ്റഡിന്റെ ജേഴ്&zwnj;സിയിലൂടെ അവൻ പ്രൊഫഷണൽ ഫുട്ബോളിലേക്ക് പിച്ചവെച്ചു.&lt;/p&gt;&lt;h2&gt;ബയേൺ മ്യൂണിക്കിന്&zwj;റെ ആഡംബര ബെഞ്ചും വഴിത്തിരിവായ തീരുമാനവും&lt;/h2&gt;&lt;p&gt;അഡലെയ്ഡ് യുണൈറ്റഡിനായി കാറ്റ് പോലെ പാഞ്ഞ ഇറങ്കുണ്ടയെ തേടി ലോക ഫുട്ബോളിലെ മഹാമേരുക്കളായ ബയേൺ മ്യൂണിക്കിന്റെ വിളിയെത്തി. ഹാരി കെയ്&zwnj;നെപ്പോലുള്ള ലോകോത്തര താരങ്ങൾക്കൊപ്പം ഒരേ ഡ്രസ്സിങ് റൂം പങ്കിടാൻ കഴിഞ്ഞെങ്കിലും ആ ആഡംബര തിളക്കത്തിന് പിന്നിൽ ബെഞ്ചിലിരിക്കേണ്ടി വന്ന ഒരു കൗമാരക്കാരന്റെ നെഞ്ചുരുകുന്ന വേദനയുണ്ടായിരുന്നു. ലോകകപ്പ് എന്ന സ്വപ്നം കൈവിട്ടുപോകുമെന്ന് തോന്നിയ നിമിഷത്തിൽ അവൻ കരിയറിലെ ഏറ്റവും കടുത്ത തീരുമാനമെടുത്തു.&lt;/p&gt;&lt;p&gt;ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബിന്&zwj;റെ ബെഞ്ച് ഉപേക്ഷിച്ച് അവൻ ഇംഗ്ലീഷ് ക്ലബ്ബായ വാട്ട്ഫോർഡിലേക്ക് മാറി. പലരും അതിനെ ഭ്രാന്തൻ തീരുമാനമെന്ന് പരിഹസിച്ചപ്പോഴും, &quot;ബെഞ്ചിലിരുന്ന് സ്വപ്നം കാണുന്നതിലും നല്ലത് കളിമണ്ണിലിറങ്ങി ചോരയൊഴുക്കി പോരാടുന്നതാണ്&quot; എന്ന ചിന്തയായിരുന്നു അവനെ നയിച്ചത്. ആ പോരാട്ടവീര്യം അവന് മുന്നിൽ വീണ്ടും ലോകകപ്പിന്റെ വാതിലുകൾ തുറന്നു നൽകി.&lt;/p&gt;&lt;h2&gt;ലോകകപ്പ് ചരിത്രത്തിലേക്ക് ആ മിന്നൽ ഷോട്ട്&lt;/h2&gt;&lt;p&gt;തുർക്കിക്കെതിരായ ലോകകപ്പ് മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ച ആ സുവർണ്ണ നിമിഷം പിറന്നത്. പ്രതിരോധ നിരയെ മിന്നൽ വേഗത്തിൽ വെട്ടിച്ച് ഇറങ്കുണ്ട തൊടുത്ത ആ ഷോട്ട് തുർക്കിയുടെ വല കുലുക്കിയപ്പോൾ പിറന്നത് വെറുമൊരു ഗോൾ ആയിരുന്നില്ല. അത് ടാൻസാനിയയിലെ ആ ഇരുണ്ട അഭയാർത്ഥി ക്യാമ്പിന്&zwj;റെന്റെ വിജയമായിരുന്നു. ജനിച്ചപ്പോൾ തങ്ങളെ തുരത്തിയോടിച്ച യുദ്ധത്തോടുള്ള മധുരപ്രതികാരമായിരുന്നു. ലോകത്തിന്&zwj;റെ വിവിധ കോണുകളിൽ അഭയം തേടി അലയുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയുടെ വിജയമായിരുന്നു അത്.&lt;/p&gt;&lt;p&gt;ഗോൾ നേടിയ ശേഷം തന്റെ കുട്ടിക്കാലത്തെ ഹീറോ ടിം കാഹിലിന്&zwj;റെ ശൈലിയിൽ കോർണർ ഫ്ലാഗിനടുത്ത് പോയി ബോക്സിങ് ആക്ഷനിലൂടെ അവൻ അത് ആഘോഷിച്ചു. ഒരിക്കൽ പട്ടിണി കിടന്ന ആ കുട്ടി ഇന്ന് ലോകത്തോട് വിളിച്ചു പറയുകയാണ്: &quot;നിങ്ങൾ എവിടെ ജനിച്ചു എന്നതല്ല നിങ്ങളുടെ വിധി, നിങ്ങൾ എത്ര ദൂരം സ്വപ്നം കാണാൻ ധൈര്യപ്പെടുന്നു എന്നതാണ് നിങ്ങളുടെ ജീവിതം. ക്ലാസ് മുറികളിലോ ആഡംബര അക്കാദമികളിലോ അല്ല, മറിച്ച് അതിജീവനത്തിന്&zwj;റെ കനലുകളിലാണ് പ്രതിഭകൾ വളരുന്നതെന്ന് തെളിയിക്കുകയാണ് നെസ്റ്റോറി ഇറങ്കുണ്ട. ഫുട്ബോൾ ചരിത്രത്തിൽ ഈ പേര് ഇനി വെറുമൊരു താരത്തിന്&zwj;റേതല്ല, തോറ്റുകൊടുക്കാത്ത മനുഷ്യ മനസ്സിന്&zwj;രെ പ്രതീകമാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/football-sports/from-refugee-camp-to-world-cup-glory-the-heartbreaking-and-inspiring-story-of-nestory-irankunda-stuns-football-world-articleshow-dmy4ia6"/>
        </item>
        <item>
            <title><![CDATA[വിനി മാത്രം മതിയോ? മധ്യനിരയും പ്രതിരോധവും എവിടെ? ആഞ്ചലോട്ടിയുടെ ബ്രസീല്‍ പോരാ]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-carlo-ancelottis-and-co-fails-to-impress-in-their-morocco-clash-articleshow-ew9phy3</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-carlo-ancelottis-and-co-fails-to-impress-in-their-morocco-clash-articleshow-ew9phy3</guid>
            <pubDate>Sun, 14 Jun 2026 10:13:21 +0530</pubDate>
            <description><![CDATA[&lt;p&gt;മൊറോക്കൻ വേഗതയ്ക്ക് മുന്നില്&zwj; വിറങ്ങലിച്ചു നില്&zwj;ക്കുകയായിരുന്നു ബ്രസീല്&zwj;, കാല്&zwj;പ്പന്തുകൊണ്ട് അത്ഭുതങ്ങള്&zwj; തീര്&zwj;ത്തവരുടെ ബൂട്ടുകള്&zwj; അതൊക്കെയും മറന്നതുപോലെ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv26zzmvn8bte3tmzvp9c1f3,imgname-brazil-vs-morocco-1781412134555.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;25 വാര അകലെ നിന്ന് അയ്&zwnj;നോയിയുടെ ആ വലം കാല്&zwj; ഷോട്ട് ബോക്&zwnj;സിന്റെ വലതുമൂലയിലേക്ക് കുതിച്ചപ്പോള്&zwj; മെറ്റ്&zwnj;ലൈഫ് സ്റ്റേഡിയത്തിന്റെ ഇരിപ്പിടങ്ങളില്&zwj; ബ്രസീലിയൻ ആരാധകര്&zwj; വിറങ്ങലിച്ചിട്ടുണ്ടാകണം...അവര്&zwj; ആലിസണ്&zwj; ബെക്കറിന്റെ കൈകളോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല, ഒന്നല്ല, രണ്ട് വട്ടമാണ് അവസാന നിമിഷം അയാള്&zwj; ആ ജനതയെ വലിയൊരു ദുസ്വപ്നത്തില്&zwj; നിന്ന് തിരിച്ചുപിടിച്ചത്.&lt;/p&gt;&lt;p&gt;ഒരു ലോകകപ്പ് തോറ്റുതുടങ്ങുന്ന ബ്രസീല്&zwj;, വിദൂരമായിപ്പോലും അങ്ങനെയൊരു കാഴ്ച ഫുട്ബോള്&zwj; മൈതാനത്ത് കാണാനാകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഒരുപക്ഷേ, അമേരിക്കൻ മണ്ണില്&zwj; അത് സംഭവിക്കുമായിരുന്നു. മൊറോക്കോയ്ക്ക് എതിരായ സമനില, അത് കാര്&zwj;ളൊ ആഞ്ചലോട്ടി എന്ന അതികായനും ബ്രസീലിനും ഒരു അലാമാണ്.&lt;/p&gt;&lt;p&gt;80,663 കാണികള്&zwj;. പീറ്റര്&zwj; ഡ്രൂറി ന്യൂജഴ്&zwnj;സിയേയും ലോകത്തേയും ആ പകലിലേക്ക് ക്ഷണിച്ചു. ബ്രസീല്&zwj; വേഴ്&zwnj;സസ് മൊറോക്കൊ. രാത്രിയും പകലും പുലര്&zwj;ച്ചയുമായി അങ്ങ് റിയോ ഡി ജനീറൊ മുതല്&zwj; ഇങ്ങ് കേരളം വരെ നീളുന്ന ആരാധകര്&zwj; കാത്തിരുന്ന ആ വിസില്&zwj; മുഴങ്ങി. മൈതാനത്ത് ഇറങ്ങിയ 11 പേര്&zwj;ക്ക് അവരോടൊക്കെ ചിലത് പറയാനുണ്ടായിരുന്നു. പക്ഷേ, മൊറോക്കൻ വേഗതയ്ക്ക് മുന്നില്&zwj; വിറങ്ങലിച്ചു നില്&zwj;ക്കുകയായിരുന്നു ബ്രസീല്&zwj;, കാല്&zwj;പ്പന്തുകൊണ്ട് അത്ഭുതങ്ങള്&zwj; തീര്&zwj;ത്തവരുടെ ബൂട്ടുകള്&zwj; അതൊക്കെയും മറന്നതുപോലെ.&lt;/p&gt;&lt;p&gt;ആദ്യ 30 മിനുറ്റുകള്&zwj; ആഞ്ചലോട്ടിയുടെ കുട്ടികള്&zwj; ഒരിക്കലും ഓര്&zwj;ക്കാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. ബ്രസീലിന് ഐതിഹാസിക രാവുകള്&zwj; സമ്മാനിച്ച റൊണാള്&zwj;ഡോയും കക്കയും റൊബേര്&zwj;ട്ടൊ കാര്&zwj;ലോസും കഫുവുമെല്ലാം തങ്ങളുടെ പിൻഗാമികള്&zwj; ചരിത്രത്തിന്റെ നിഴല്&zwj; മാത്രമായി മാറുന്നത് നിസഹായരായി നോക്കി നിന്നു. അവസാനമില്ലാത്ത മിസ് പാസുകള്&zwj;, മധ്യനിരയില്&zwj; കോര്&zwj;ഡിനേഷന്റെ അഭാവം, ഓര്&zwj;ഗനൈസ്&zwnj;ഡാകാത്ത ശൈലി, വിശ്വസിക്കാൻ പോലും ആകാത്തവിധമായിരുന്നു ബ്രസീലിന്റെ സഞ്ചാരം.&lt;/p&gt;&lt;p&gt;അഷ്&zwnj;റഫ് ഹക്കിമി, നുസൈര്&zwj; മസ്&zwnj;റോയി, ബ്രാഹിം ഡയാസ്, ബിലാല്&zwj; എല്&zwj; ഖനൂസ്, ഇസ്&zwnj;മയില്&zwj; സൈബാരി...ബ്രസീലിന്റെ മധ്യനിരയ്ക്കും പ്രതിരോധത്തിനും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു ഇവര്&zwj; സെറ്റ് ചെയ്ത ടെമ്പോയും പേസും. 21-ാം മിനുറ്റ്. ബ്രസീലിന്റെ പ്രതിരോധത്തിന് കുറുകെ ബ്രാഹിം ഡിയാസിന്റെ ത്രൂ ബോള്&zwj;, ആലിസണിന്റെ തലയ്ക്ക് മുകളിലൂടെ മനോഹരമായി ലോബ് ചെയ്ത് സൈബാരി വലയിലെത്തിച്ചു. പ്രതിക്ഷിച്ചതെല്ലാം സംഭവിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഒത്തൊരുമയോടെ കളിക്കാനാകാത്ത നിമിഷങ്ങളിലാണ് സൂപ്പര്&zwj;താരങ്ങളിലേക്ക് ഒരു ടീം ഉറ്റുനോക്കുന്നത്. ബ്രസീലിനായി അത് സംഭവിച്ചു, വിനീഷ്യസ് ജൂനിയറിലൂടെ. ഗിമറായിസിന്റെ ഒരുമോശം പാസ് വീണ്ടെടുത്താണ് വിനീഷ്യസ് തുടങ്ങുന്നത്. ബോക്&zwnj;സിനുള്ളില്&zwj; മൊറോക്കൻ പ്രതിരോധതാരങ്ങളെ ഷാര്&zwj;പ്പായി കട്ട് ചെയ്തൊരു ഷോട്ട്, യാസിൻ ബൗനോയ്ക്ക് അവിടെ റോളുണ്ടായില്ല, വിനിയുടെ ഇൻഡിവ്യൂജുവല്&zwj; ബ്രില്യൻസിലായിരുന്നു ബ്രസീല്&zwj; ഒപ്പമെത്തിയത്...കളിയുടെ ഒഴുക്കിനെതിരെ പിറന്ന ഗോള്&zwj;.&lt;/p&gt;&lt;p&gt;പിന്നീട് മൈതാനം ശാന്തമായി, മൊറോക്കോയില്&zwj; നിന്ന് കളിയുടെ നിയന്ത്രണം ബ്രസീല്&zwj; തിരിച്ചുപിടിച്ചു. രണ്ടാം പകുതിയില്&zwj; അവസാന നിമിഷങ്ങളില്&zwj; മാത്രമാണ് മൊറോക്കോയ്ക്ക് ബ്രസീലിന്റെ ഗോള്&zwj; മുഖത്തേക്ക് പോലും ഒരു ഷോട്ട് തൊടുക്കാനായത്. പക്ഷെ ബ്രസീല്&zwj; നിരയിലെ പ്രശ്നങ്ങള്&zwj;ക്കൊന്നും അപ്പോഴും പരിഹാരമായിരുന്നില്ല. ആ പ്രശ്നങ്ങള്&zwj; അവരെ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടം കടത്താൻ അനുവദിക്കുന്നതുമല്ല.&lt;/p&gt;&lt;p&gt;കാസിമീറോ, ഗിമറായിഷ്, ലൂക്കാസ് പക്വേറ്റ. ആഞ്ചലോട്ടിയുടെ 4-2-3-1 സിസ്റ്റത്തില്&zwj; മധ്യനിരയുടെ നിയന്ത്രണം ഇവര്&zwj;ക്കായിരുന്നു. എന്നാല്&zwj; കാസിമീറോയും ഗിമറായിഷും യുവതാരം ആയുബ് ബുവാദി നയിച്ച മൊറോക്കൻ മധ്യനിരയെ കണ്&zwj;ടൈൻ ചെയ്യുന്നതില്&zwj; പൂര്&zwj;ണമായും തന്നെ പരാജയപ്പെട്ടു. പ്രതിരോധവും അറ്റാക്കിങ്ങും അതിവേഗം സ്വിച്ച് ചെയ്യാൻ കഴിയുന്ന മൊറോക്കൊ. അവരുടെ മുന്നേറ്റങ്ങളുടെ ഒഴുക്കിനെ തടയാനും പന്ത് വീണ്ടെടുത്ത് സ്പേസും അവസരങ്ങളും ഒരുക്കാനും കഴിയുന്ന ഒരു മധ്യനിര ബ്രസീലിനില്ല.&lt;/p&gt;&lt;p&gt;ഒരു ക്രിയേറ്റര്&zwj; എന്ന നിലയില്&zwj; പക്വേറ്റയ്ക്ക് എത്രത്തോളം വളരാനായിട്ടുണ്ട് എന്നത് ചോദ്യമാണ്. പക്വേറ്റയിലൂടെയാണ് ഈ ലോകകപ്പില്&zwj; ആഞ്ചലോട്ടി കളിമെനയാൻ തീരുമാനിച്ചതെങ്കില്&zwj; നിരാശയായിരിക്കും ഫലം. നെയ്മറിനെപ്പോലെ വിഷനും ഇമാജിനേഷനും ക്രിയേറ്റിവിറ്റിയുമുള്ള ഒരാളെയാണ് ബ്രസീലിന് മധ്യനിരയില്&zwj; ആവശ്യം. അത് ലഭിക്കാത്ത പക്ഷം നോക്കൗട്ട് ഘട്ടമൊക്കെ താണ്ടുക പ്രയാസമായിരിക്കുമെന്ന് ആദ്യ മത്സരം തന്നെ ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങള്&zwj; അണിനിരക്കുന്ന മുന്നേറ്റനിരയാണ് ബ്രസീല്&zwj;, അതിന് അനുയോജ്യമായാണ് തന്ത്രങ്ങളും. ഇടതുവിങ്ങില്&zwj; വിനീഷ്യസും വലതുവിങ്ങില്&zwj; റഫീഞ്ഞ്യയും. ഇരുവരിലൂടെ സഞ്ചരിക്കുന്ന മുന്നേറ്റത്തിന് ഇഗോര്&zwj; തിയാഗോയിലൂടെ അവസാനം. പക്ഷേ, ഹക്കിമിയെന്ന റൈറ്റ് ബാക്ക് വിനീഷ്യസിനേയും മസ്&zwnj;റോയി റഫീഞ്ഞ്യയേയും പോക്കറ്റിലാക്കുകയായിരുന്നു മെറ്റ്ലൈഫില്&zwj;. ഹക്കീമിക്ക് അതിന് കഴിയാതെ പോയ ഏക സാഹചര്യത്തിലായിരുന്നു വിനീഷ്യസിന് ഗോള്&zwj; പോലും കണ്ടെത്താൻ സാധിച്ചത്.&lt;/p&gt;&lt;p&gt;മൊറോക്കോയുടെ കോംപാക്റ്റായ ഡിഫൻസീവ് സിസ്റ്റം ആഞ്ചലോട്ടിയുടെ തന്ത്രങ്ങളെ പൂര്&zwj;ണമായും ചോദ്യം ചെയ്തു. മൊറോക്കോയേക്കാള്&zwj; മികച്ച പ്രതിരോധക്കോട്ട തീര്&zwj;ക്കുന്ന സംഘങ്ങള്&zwj; ലോകകപ്പിലുണ്ടെന്നും മറക്കേണ്ടതില്ല. ബ്രസീലിന്റെ പ്രതിരോധം വള്&zwj;ണറബിള്&zwj; ആയിരുന്നുവെന്നത് മറ്റൊരു വസ്തുതയായും മുന്നിലുണ്ട്. പന്തുനഷ്ടപ്പെട്ടുകഴിഞ്ഞാല്&zwj; ഡിഫൻസീവ് ഷേപ്പിലേക്ക് മടങ്ങിയെത്താൻ കഴിയാതെ പോകുന്നു, അല്ലെങ്കില്&zwj; അധികസമയമെടുക്കുന്നു.&lt;/p&gt;&lt;p&gt;ഹക്കിമിക്ക് അനായാസാം റൈറ്റ് ബാക്ക് പൊസിഷനില്&zwj; നിന്ന് ബോക്&zwnj;സിലേക്ക് കുതിച്ചെത്താൻ പലകുറി സാധിച്ചുവെന്നത് തന്നെ ഉദാഹരണം. മികച്ച ഫുള്&zwj;ബാക്കുകളുടെ അഭാവം ടൂര്&zwj;ണമെന്റില്&zwj; ബ്രസീല്&zwj; നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളിയായേക്കും.&lt;/p&gt;&lt;p&gt;ഇമാജിനേഷനില്ലാത്ത മധ്യനിരയും തുടക്കത്തിലെ തുറന്നുകാട്ടപ്പെടുന്ന പ്രതിരോധവും...അഞ്ചലോട്ടിക്ക് പരിമിതമായ പേരുകളാണ് മുന്നിലുള്ളത്. തന്ത്രങ്ങള്&zwj;ക്കൊണ്ട് അത്ഭുതങ്ങള്&zwj; തീര്&zwj;ക്കുന്ന ഡോണ്&zwj; കാര്&zwj;ലോയ്ക്ക് ബ്രസീലിനെ വീണ്ടെടുത്ത് നല്&zwj;കാൻ കഴിയുമോയെന്നത് ആശങ്കയാണ്, നോക്കൗട്ട് കടക്കാൻ സാധിക്കുമോയെന്ന വലിയ ചോദ്യം മുന്നിലുയര്&zwj;ന്ന് നില്&zwj;പ്പുണ്ട്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-carlo-ancelottis-and-co-fails-to-impress-in-their-morocco-clash-articleshow-ew9phy3"/>
        </item>
        <item>
            <title><![CDATA[ഒരു നീറ്റലായി 21-ാം നമ്പർ ജഴ്‌സിയും ഓർമകളും; ജോട്ടയുണ്ട് പോര്‍ച്ചുഗലിനൊപ്പം]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-diogo-jota-forever-in-portugal-jersey-and-with-cr7-and-co-articleshow-f9g8uef</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-diogo-jota-forever-in-portugal-jersey-and-with-cr7-and-co-articleshow-f9g8uef</guid>
            <pubDate>Mon, 08 Jun 2026 15:13:53 +0530</pubDate>
            <description><![CDATA[&lt;p&gt;അന്തിമ പട്ടികയില്&zwj; 27 താരങ്ങളാണ്, പുറമെ ഒരാളുകൂടിയുണ്ടാകും... കളിയും ജീവിതം പൂർണമാക്കാനാകാതെ ഒരുപകലില്&zwj; മടങ്ങിയ ഡിയൊഗൊ ജോട്ടയെക്കൂടി മാർട്ടിനസ് തന്റെ സ്വപ്നസംഘത്തിലേക്ക് ചേര്&zwj;ത്തുവെച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktk9dmx2svfew1j3csy9mx38,imgname-diogo-jota-1780911362978.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;2026 ഫിഫ ലോകകപ്പിനുള്ള തന്റെ ടീമിനെ പ്രഖ്യാപിക്കാൻ പോര്&zwj;ച്ചുഗല്&zwj; പരിശീലകൻ റൊബേര്&zwj;ട്ടൊ മാര്&zwj;ട്ടിനസ് മാധ്യമങ്ങള്&zwj;ക്ക് മുന്നില്&zwj; ഇരുന്നു...അയാള്&zwj; പറഞ്ഞു തുടങ്ങുകയാണ്...&lt;/p&gt;&lt;p&gt;This final list contains 27 players, plus one...അന്തിമ പട്ടികയില്&zwj; 27 താരങ്ങളാണ്, പുറമെ ഒരാളുകൂടിയുണ്ടാകും... കളിയും ജീവിതം പൂർണമാക്കാനാകാതെ ഒരുപകലില്&zwj; മടങ്ങിയ ഡിയൊഗൊ ജോട്ടയെക്കൂടി മാർട്ടിനസ് തന്റെ സ്വപ്നസംഘത്തിലേക്ക് ചേര്&zwj;ത്തുവെച്ചു...ഫുട്ബോള്&zwj; ലോകത്തിന് വൈകാരികമായിരുന്നു ആ കാഴ്&zwnj;ച്ച, ഒരുനിമിഷത്തെ നിശബ്ദതയ്ക്ക് ശേഷമായിരുന്നു അയാള്&zwj; തുടര്&zwj;ന്നത് പോലും..&lt;/p&gt;&lt;p&gt;ജോട്ടയാണ് ഞങ്ങളുടെ ശക്തിയും സന്തോഷവും, അവന്റെ സ്വപ്നം പൂർത്തികരിക്കാനാണ് ഞങ്ങളുടെ യാത്രയും ശ്രമവും...മാര്&zwj;ട്ടിനസ് പറഞ്ഞുനിര്&zwj;ത്തി. അതേ, പോര്&zwj;ച്ചുഗലിനും ക്രിസ്റ്റ്യാനൊ റൊണാള്&zwj;ഡോയ്ക്കുമൊപ്പം ലോകകിരീടം ഉയര്&zwj;ത്തുക എന്നത് ജോട്ടയുടെ സ്വപ്നങ്ങളിലൊന്നായിരുന്നു. ഒരിക്കലും മാറ്റിനിര്&zwj;ത്തനാകാത്ത ആ യാഥാര്&zwj;ത്ഥ്യം അകാലത്തില്&zwj; തേടിയെത്തിയില്ലായിരുന്നെങ്കില്&zwj; പറങ്കിപ്പടയുടെ മുന്നേറ്റ നിരയില്&zwj; ഇതിഹാസത്തിനൊപ്പം ജോട്ടയുമുണ്ടാകുമായിരുന്നു,..&lt;/p&gt;&lt;p&gt;അമേരിക്കൻ ഐക്യനാടുകളില്&zwj; രാജ്യത്തിനായി പന്തുതട്ടുക എന്നത് ജോട്ടയുടെ ലക്ഷ്യമാകുന്നതിന് പിന്നില്&zwj; മറ്റൊരു കാരണംകൂടിയുണ്ട്. അതിന് അല്&zwj;പ്പം പിന്നോട്ട് പോകേണ്ടിയിരിക്കുന്നു. ഖത്തറിന്റെ മണ്ണ് വിശ്വകിരീടപ്പോരിന് ഒരുങ്ങുന്നതിന് ഒരു മാസം മുൻപ്, ഒക്ടോബര്&zwj; 16, 2022. ആൻഫീല്&zwj;ഡില്&zwj; ലിവര്&zwj;പൂള്&zwj;-മാഞ്ചസ്റ്റർ സിറ്റി ക്ലാഷ് അതിന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണ്...&lt;/p&gt;&lt;p&gt;ലീഗില്&zwj; തിരിച്ചടികള്&zwj; നേരിടുമ്പോഴും സിറ്റിക്കെതിരായ വിജയം ആൻഫീല്&zwj;ഡിന്റെ ഗ്യാലറികള്&zwj;ക്ക് അന്ന് നല്&zwj;കിയ ആനന്ദം ചെറുതായിരുന്നില്ല. പക്ഷേ, ജോട്ടയിലൂടെ അത് പൊടുന്നനെ അവസാനിക്കുകയായിരുന്നു. ഫൈനല്&zwj; വിസില്&zwj; മുഴങ്ങാൻ അധികനേരം ബാക്കിയപ്പോഴില്ല, ജോട്ട മൈതാനത്ത് വീണു, കാഫിനേറ്റ പരുക്കായിരുന്നു കാരണം...ശേഷം കാണുന്നത് സ്ട്രെച്ചറില്&zwj; മൈതാനം വിടുന്ന ജോട്ടയെയാണ്...&lt;/p&gt;&lt;p&gt;ഒരുമാസമായിരുന്നു വിശ്രമത്തിനായി ആവശ്യമായ സമയം, തിരിച്ചുവരവിന് വീണ്ടും ദിവസങ്ങള്&zwj; അനിവാര്യമായിരുന്നു...അവിടെ ആ മടക്കത്തില്&zwj; ജോട്ടയ്ക്ക് മറക്കേണ്ടി വന്നത് ലോകകപ്പുകൂടിയായിരുന്നു. ഒരു ഫുട്ബോള്&zwj; താരത്തെ സംബന്ധിച്ച് ഏറ്റവും നിരാശപകരുന്ന ഒരു നിമിഷമായിരുന്നില്ലെ അത്. ആദ്യ ലോകകപ്പ് എന്നത് അവിടെ പോര്&zwj;ച്ചുഗല്&zwj; താരത്തിന് നിഷേധിക്കപ്പെട്ടു.&lt;/p&gt;&lt;p&gt;പക്ഷേ പകരം കാലം ചിലതൊക്കെ അയാള്&zwj;ക്കായും മാറ്റിവെച്ചിരുന്നു. പ്രീമിയര്&zwj; ലീഗ് കിരീടം, പോര്&zwj;ച്ചുഗലിനൊപ്പം 2025 യുവേഫ നേഷൻസ് ലീഗ്, ഓര്&zwj;മവെച്ചനാള്&zwj;&zwj; മുതല്&zwj; കൂടെയുള്ള ദീര്&zwj;ഘകാല പങ്കാളിയായ റൂത്തിനൊപ്പം വിവാഹം..മൂന്ന് കുരുന്നുകള്&zwj;...ആൻഫീല്&zwj;ഡിന്റെ സ്നേഹം ഏറ്റുവാങ്ങിയിട്ടും റൂത്തിനെ തന്റെ ജീവിതപങ്കാളിയുമായി ലോകത്തിന് ജോട്ട പരിചയപ്പെടുത്തിയിട്ടും മണിക്കൂറുകള്&zwj; മാത്രമെ പിന്നിടുന്നുള്ളായിരുന്നു.&lt;/p&gt;&lt;p&gt;ആ പകല്&zwj;...ജീവിതമെന്ന വിശാലമായ ആ മൈതാനത്ത് നിന്ന് യാത്രപറയാനാകാതെ ജോട്ടയ്ക്ക് മടങ്ങേണ്ടി വന്ന പകല്&zwj;...സഹോദരനൊപ്പമുള്ള ആ യാത്രയില്&zwj; മരണമൊരു തീനാളമായി പടര്&zwj;ന്നുകയറിയ പകല്&zwj;...ഒരു വിറയലോടെയല്ലാതെ ഇന്നും ആ പകലിനെ ഓര്&zwj;ത്തെടുക്കാനാകില്ല.&lt;/p&gt;&lt;p&gt;ആൻഫീല്&zwj;ഡിന് പുറത്തെ പുല്&zwj;ത്തകിടികള്&zwj;ക്ക് മുകളില്&zwj; ജോട്ടയെ തേടി ചുവപ്പു പൂക്കളെത്തിയ ദിവസം...ജോട്ട അണിഞ്ഞിരുന്ന 20-ാം നമ്പര്&zwj; ജഴ്&zwnj;സിയവിടെ വിരിക്കപ്പെട്ടു അന്ന്...അതിലെ വരികള്&zwj; ഇങ്ങനെയായിരുന്നു...In loving memory of the lad from Portugal, forever a champion! .ഇംഗ്ലീഷ് സമ്മറിന്റെ എല്ലാ തെളിച്ചവുമുണ്ടായിരുന്ന ലിവര്&zwj;പൂളിലിലെ പകലിന് വല്ലാത്തൊരു ഇരുട്ടായിരുന്നു അന്ന്...&lt;/p&gt;&lt;p&gt;അസാധ്യ ട്രിബിളർ, പെനാലിറ്റി ബോക്&zwnj;സിനുള്ളില്&zwj; പ്രതിരോധക്കോട്ടകളെ വെട്ടിമാറ്റുന്ന ഫിനിഷർ. സ്ട്രൈക്കറായും വിങ്ങറായും ഫോള്&zwj;സ് ണയനുമായെല്ലാം 20-ാം നമ്പറില്&zwj; ജോട്ട കെട്ടിയാടി വേഷങ്ങള്&zwj; മിന്നിമറയുന്നുണ്ട് ഫുട്ബോള്&zwj; ലോകത്ത് ഇപ്പോഴും. യോർഗൻ ക്ലോപ്പിന്റെ ചെമ്പടയിലെ പ്രധാനിയായി മാറുമ്പോള്&zwj; ജോട്ടയ്ക്ക് ആരാധകർ ഒരു പേരുമിട്ടിരുന്നു, ജോട്ട ദ സ്ലോട്ടർ.&lt;/p&gt;&lt;p&gt;ഒരുപക്ഷേ, ചരിത്രത്തില്&zwj; തന്നെ പോര്&zwj;ച്ചുഗലിന് ഏറ്റവും സാധ്യത കല്&zwj;പ്പിക്കുന്ന ഈ ലോകകപ്പില്&zwj; ഗോള്&zwj;വില നിറയ്ക്കാൻ ജോട്ടയോളം അനുയോജ്യനായൊരാളെ കണ്ടെത്താൻ മാര്&zwj;ട്ടിനസിന് ആകുമായിരുന്നില്ല. ഇതിഹാസത്തിന്റെ പകരക്കാരനായി മാത്രമായിരിക്കില്ല, അന്തിമ ഇലവനിലെ സ്ഥിരസാന്നിധ്യമായിപ്പോലും ആ വിഖ്യാത കുപ്പായം ജോട്ടയ്ക്ക് അണിയാനാകുമായിരുന്നു. അപ്രതീക്ഷിതമായ ആ തിരിച്ചുവിളിക്കല്&zwj; എല്ലാം മാറ്റിമറിക്കുകയായിരുന്നല്ലോ,..&lt;/p&gt;&lt;p&gt;പോര്&zwj;ച്ചുഗലിനൊപ്പം ജോട്ടയുണ്ട്, ആ 21-ാം ജഴ്സി ജോട്ടയുടെ പ്രിയ സുഹൃത്ത് റൂബൻ നെവെസ് അണിയും. പോര്&zwj;ച്ചുഗലിനെ ആ വലിയ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഒരു ശക്തിയായി ജോട്ടയുണ്ടാകുമെന്നാണ് റൂബൻ നെവെസ് പറഞ്ഞത്...ജോട്ടയ്ക്കായി ആ നിമിഷം സമ്മാനിക്കാൻ ഇതിഹാസം നയിക്കുന്ന സംഘത്തിനാകട്ടെ...&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-diogo-jota-forever-in-portugal-jersey-and-with-cr7-and-co-articleshow-f9g8uef"/>
        </item>
        <item>
            <title><![CDATA[ഫിഫ ലോകകപ്പ് 2026: മൈതാനം ചുവന്നുതുടുത്ത മത്സരം, ബാറ്റില്‍ ഓഫ് നൂറംബര്‍ഗ്]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-battle-of-nuremberg-the-game-in-which-most-red-cards-out-articleshow-gvq45kb</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-battle-of-nuremberg-the-game-in-which-most-red-cards-out-articleshow-gvq45kb</guid>
            <pubDate>Fri, 12 Jun 2026 15:48:12 +0530</pubDate>
            <description><![CDATA[&lt;p&gt;പോര്&zwj;ച്ചുഗലും നെതര്&zwj;ലൻഡ്&zwnj;സും ഏറ്റുമുട്ടിയ പ്രീക്വാര്&zwj;ട്ടര്&zwj;. രണ്ട് യൂറോപ്യൻ ജയന്റുകളുടെ പോരാട്ടത്തില്&zwj; മനോഹരമായ ഫുട്ബോളായിരുന്നു പ്രതീക്ഷിച്ചതെങ്കില്&zwj; കളത്തില്&zwj; സംഭവിച്ചത് വിപരീതമായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktxnbpgebdwjd3hf6438yxeg,imgname-portugal-1781259426318.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബാറ്റില്&zwj; ഓഫ് നൂറൻബര്&zwj;ഗ്, ദ ഡേര്&zwj;ട്ടിയസ്റ്റ് ഗെയിം ഇൻ ദി ഹിസ്റ്ററി ഓഫ് ഫുട്ബോള്&zwj; ലോകകപ്പ്. ദക്ഷിണാഫ്രിക്ക - മെക്സിക്കോ ഉദ്ഘാടന മത്സരത്തില്&zwj; മൂന്ന് റെഡ് കാര്&zwj;ഡുകള്&zwj;ക്കണ്ട് അത്ഭുതപ്പെടേണ്ടതില്ല, കാരണം, 2006ല്&zwj; നൂറൻബര്&zwj;ഗ് സാക്ഷ്യം വഹിച്ചത് അങ്ങനൊന്നായിരുന്നു...&lt;/p&gt;&lt;p&gt;പോര്&zwj;ച്ചുഗലും നെതര്&zwj;ലൻഡ്&zwnj;സും ഏറ്റുമുട്ടിയ പ്രീക്വാര്&zwj;ട്ടര്&zwj;. രണ്ട് യൂറോപ്യൻ ജയന്റുകളുടെ പോരാട്ടത്തില്&zwj; മനോഹരമായ ഫുട്ബോളായിരുന്നു പ്രതീക്ഷിച്ചതെങ്കില്&zwj; കളത്തില്&zwj; സംഭവിച്ചത് വിപരീതമായിരുന്നു. ടോട്ടല്&zwj; ഫുട്ബോള്&zwj; അല്ല, ടോട്ടല്&zwj; കയോസ്.&lt;/p&gt;&lt;p&gt;വാലന്റീൻ ഐവനോവ് എന്ന റഷ്യൻ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത് നാല് റെഡ് കാര്&zwj;ഡുകള്&zwj;, 16 യെല്ലോ കാര്&zwj;ഡുകള്&zwj;. ലോകകപ്പിന്റെ ചരിത്രത്തില്&zwj; തന്നെ ഇത്രയധികം റെഡ് കാര്&zwj;ഡുകള്&zwj; ഉയര്&zwj;ന്ന മത്സരം ആദ്യം.&lt;/p&gt;&lt;p&gt;പോര്&zwj;ച്ചുഗലിന്റെ കോസ്റ്റിഞ്യ, ഡിക്കോ, നെതര്&zwj;ലൻഡ്സിന്റെ ഖാലിദ് ബൂലാറൂസ്, ജൊവാനി വാൻബ്രോങ്ക്ഹോസ്റ്റ് എന്നിവര്&zwj;ക്കായിരുന്നു റെഡ് കാര്&zwj;ഡ് ലഭിച്ചത്. നൂനൊ റിക്കാര്&zwj;ഡൊ ഡി ഒലിവിയറ എന്ന മനീഷിന്റെ ഗോളില്&zwj; മത്സരം പോര്&zwj;ച്ചുഗല്&zwj; വിജയിക്കുകയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-battle-of-nuremberg-the-game-in-which-most-red-cards-out-articleshow-gvq45kb"/>
        </item>
        <item>
            <title><![CDATA[10 മിനുറ്റില്‍ യമാല്‍ അവതരിച്ചു, ഒയർസബാല്‍ കണക്കുതീര്‍ത്ത രാത്രി; ഇതാ സ്പെയിൻ]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-lamine-yamal-lead-spain-dominated-saudi-arabia-in-atlanta-articleshow-hzds1eg</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-lamine-yamal-lead-spain-dominated-saudi-arabia-in-atlanta-articleshow-hzds1eg</guid>
            <pubDate>Mon, 22 Jun 2026 14:20:42 +0530</pubDate>
            <description><![CDATA[&lt;p&gt;യമാല്&zwj; ഡെല ഫ്യൂന്റയുടെ സിസ്റ്റത്തില്&zwj; ചെലുത്തുന്ന സ്വാധീനം, കൈമാറുന്ന ഊര്&zwj;ജം, അതായിരുന്നു പിന്നീട്. രണ്ട് മിനുറ്റുനുള്ളില്&zwj; രണ്ട് തവണ കൂടി യമാലിന്റെ ബൂട്ടില്&zwj; നിന്ന് പന്ത് ബോക്സിലേക്ക് എത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvq89sg0dh5ydj5ddqf3f17w,imgname-lamine-yamal-1782118147584.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കേപ് വെര്&zwj;ദെയ്ക്ക് എതിരായ 19 മിനുറ്റുകള്&zwj;, അതൊരു മുന്നറിയിപ്പായിരുന്നു, വിശ്വവേദിയില്&zwj; ആ ബൂട്ടുകള്&zwj; കാത്തുവെച്ചിരിക്കുന്നതെന്താണെന്നതിന്റെ ചെറുസൂചന...&lt;/p&gt;&lt;p&gt;അറ്റ്ലാന്റയിലെ മൈതാനം ഒരിക്കല്&zwj;ക്കൂടി ലാ റോഹയ്ക്കായി തയാറെടുക്കുകയാണ്. മിശിഹായുടെ സംഘത്തിനെ ഖത്തറില്&zwj; വീഴ്ത്തിയ സൗദി അറേബ്യ, ലൂയിസ് ഡെല ഫ്യൂന്റയ്ക്ക് ചില തിരുത്തലുകള്&zwj; വരുത്തണമായിരുന്നു. വൊസീന്യയുടെ അത്ഭുത കരങ്ങളെ താണ്ടാൻ കഴിയാതെ പോയതിന്റെ കാരണം അയാള്&zwj; തിരിച്ചറിഞ്ഞു, ആദ്യ പകുതിയില്&zwj; ലോകം ഉറ്റുനോക്കുന്ന കാലുകളുടെ അഭാവമായിരുന്നു അത്. മത്സരത്തിന് മുന്നോടിയായി അന്തരീക്ഷത്തിലുണ്ടായിരുന്ന എല്ലാ ആശങ്കകള്&zwj;ക്കും അവസാനം. യെസ്, ലമീൻ യമാല്&zwj; സ്റ്റാര്&zwj;ട്ട്സ് ഫോര്&zwj; സ്പെയിൻ.&lt;/p&gt;&lt;p&gt;കേപ് വെര്&zwj;ദയുടെ ബോക്&zwnj;സിനുള്ളിലേക്ക് പന്തെത്തിക്കാൻ, ഒരു ഷോട്ട് ഉതിര്&zwj;ക്കാൻ സ്പെയിൻ കാത്തിരുന്നത് ഒന്നും രണ്ടുമല്ല 15 മിനുറ്റുകളായിരുന്നു. കാരണം, അവരുടെ ഡീപ്, കോംപാക്റ്റായുള്ള ലോ ബ്ലോക്ക് ഡിഫൻസായിരുന്നു. സൗദിയും ഒരുപാട് വ്യത്യസ്തമായിരുന്നില്ല, 5-4-1. സ്പെയിനിന്റെ പേസിനേയും ക്വാളിറ്റിയേയും നേരിടാൻ അവര്&zwj;ക്ക് മുന്നില്&zwj; മറ്റ് തന്ത്രങ്ങളുണ്ടായിരുന്നില്ല. പക്ഷേ, അറ്റ്ലാന്റയിലേക്കുള്ള രണ്ടാം വരവില്&zwj; സ്പെയിനത്ര നേരം കാത്തിരിക്കേണ്ടി വന്നില്ല.&lt;/p&gt;&lt;p&gt;യമാലിന്റെ ബൂട്ടുകളിലേക്ക് പന്തെത്തിക്കാൻ ഒരുമിനുറ്റിനുള്ളില്&zwj; സ്പാനിഷ് മധ്യനിരയ്ക്കായി, ആ നിമിഷം തന്നെ അത് സംഭവിച്ചു. മാര്&zwj;ക്ക് ചെയ്യാൻ ഇരമ്പിയെത്തിയ മൂന്ന് സൗദി ഡിഫൻഡര്&zwj;മാരെ തന്റെ കളിമികവുകൊണ്ടും ശാരീരകമായും മറികടന്നുകൊണ്ട് വലതുവിങ്ങില്&zwj; നിന്ന് ബോക്സിനുള്ളിലേക്ക് യമാലിന്റെ ക്രോസ് പറന്നിറങ്ങി, എന്നാല്&zwj; അത് സൗദി ഡിഫൻസീനെ ക്രാക്ക് ചെയ്ത് കൃത്യമായി സ്വീകരിക്കാൻ ഒരു താരത്തിനുമായില്ല.&lt;/p&gt;&lt;p&gt;മത്സരത്തിന്റെ വേഗത അവിടെ സ്പെയിൻ മാര്&zwj;ക്ക് ചെയ്യുകയായിരുന്നു. യമാല്&zwj; ഡെല ഫ്യൂന്റയുടെ സിസ്റ്റത്തില്&zwj; ചെലുത്തുന്ന സ്വാധീനം, കൈമാറുന്ന ഊര്&zwj;ജം, അതായിരുന്നു പിന്നീട്. രണ്ട് മിനുറ്റുനുള്ളില്&zwj; രണ്ട് തവണ കൂടി യമാലിന്റെ ബൂട്ടില്&zwj; നിന്ന് പന്ത് ബോക്സിലേക്ക് എത്തി. യമാല്&zwj; വാസ് ഡെസ്പറേറ്റ്, സ്പെയിൻ വാസ് ഡെസ്പറേറ്റ്, നാലാം മിനുറ്റില്&zwj; ബോക്സിന് പുറത്ത് നിന്നൊരു ഗോള്&zwj; ശ്രമം, മൊഹമ്മദ് അല്&zwj; ഒവൈസിനെ വെല്ലുവിളിക്കാൻ മാത്രം പോന്നതായിരുന്നില്ല അത്.&lt;/p&gt;&lt;p&gt;പത്താം മിനുറ്റ്, കേപ് വേര്&zwj;ദെയ്ക്ക് എതിരെ ആദ്യ 30 മിനുറ്റില്&zwj; ഒരു ടച്ചുപോലുമില്ലാതെ ഫുട്ബോള്&zwj; ലോകം പരിഹാസത്തോടെ നോക്കിയ മിക്കേല്&zwj; ഒയര്&zwj;സബാല്&zwj;. അയാളുടെ ബൂട്ടുകളായിരുന്നു മഹാമൈതാനത്തെ യമാലിന്റെ വരവിന് അരങ്ങൊരുക്കിയത്. ബോക്സിന്റെ ഇടതുമൂലയില്&zwj; നിന്ന് അളന്നുമുറിച്ചൊരു പാസ്, സൗദിയുടെ നാല് പ്രതിരോധ താരങ്ങള്&zwj;ക്ക് മുന്നിലൂടെ സഞ്ചരിച്ചു ആ പന്ത്, വലത് വിങ്ങില്&zwj; നിന്ന് കുതിച്ചെത്തി പോസ്റ്റിനടുത്തേക്ക് സ്ലൈഡ് ചെയ്ത് യമാല്&zwj; ആ നിമിഷം തന്റേതാക്കി മാറ്റി, ഗോള്&zwj;.&lt;/p&gt;&lt;p&gt;കോര്&zwj;ണര്&zwj; ഫ്ലാഗിനേക്ക് അരികിലേക്കോടി മൈതാനത്ത് മുട്ടുകുത്തി തന്റെ കൈകള്&zwj; വാനിലേക്ക് ഉയര്&zwj;ത്തി യമാല്&zwj; തന്റെ ഗോള്&zwj; ആഘോഷിച്ചു. 18 വയസും 342 ദിവസവും മാത്രം പ്രായം. ലോകകപ്പില്&zwj; ഗോള്&zwj; നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എട്ടാമത്തെ താരം. ലമീൻ യമാല്&zwj; ഹാസ് അറൈവ്&zwj;ഡ്.&lt;/p&gt;&lt;p&gt;ഇവിടെ നിന്നാണ് ഒയര്&zwj;സബാല്&zwj; ബാറ്റേണ്&zwj; കൈമാറി നേടുന്നത്. കേപ് വെര്&zwj;ദയ്ക്ക് എതിരായ മത്സരത്തില്&zwj; മൈതാനത്ത് ഏകനായി നടന്ന ഒയര്&zwj;സബാലായിരുന്നില്ല, ആ സമനിലയുടെ ഭാരം മുഴുവനും ആ കാലുകളിലേക്കാണ് ലോകം കെട്ടിവെച്ചതും. അതേ മൈതാനത്ത് എല്ലാം തിരുത്തുകയായിരുന്നു ഒയര്&zwj;സബാല്&zwj;. ബോക്സിനുള്ളിലെ അയാളുടെ ബൂട്ടുകള്&zwj; കൃത്യമായ സ്ഥാനവും സമയനിഷ്ടയും പാലിച്ചുവെന്ന് വേണം പറയാൻ.&lt;/p&gt;&lt;p&gt;21-ാം മിനുറ്റില്&zwj; കോര്&zwj;ണറിനൊടുവില്&zwj; ഡാനി ഓല്&zwj;മോയുടെയും സൗദി പ്രതിരോധനിരയുടേയും ലപോര്&zwj;ട്ടയുടെയും കാലുകളിലൂടെയുള്ള ലഹളയ്ക്ക് ഒടുവില്&zwj; പന്ത് കൃത്യമായ ഒയര്&zwj;സബാലിന്റെ ബൂട്ടില്&zwj;, പന്ത് വലയിലെത്തിക്കുക എന്നത് മാത്രമാണ് ഉറപ്പിക്കേണ്ടിയിരുന്നത്, അത് നടപ്പാക്കി. രണ്ട് മിനുറ്റിന് ശേഷം വീണ്ടും, കുക്കുറേയയും ഓല്&zwj;മയും മറിച്ചുകൊടുത്ത പന്ത് പോസ്റ്റിന്റെ വലതുമൂലയ്ക്കരികില്&zwj; നിന്നൊരു ഫിനിഷ്. 25 മിനുറ്റിനിടെ മൂന്ന് ഗോള്&zwj; കോണ്&zwj;ട്രിബ്യൂഷനുകള്&zwj;, 30 മിനുറ്റില്&zwj; പന്തുതൊടാത്ത അതേ ഒയര്&zwj;സബാല്&zwj;.&lt;/p&gt;&lt;p&gt;കഴിഞ്ഞ 13 മത്സരത്തില്&zwj; നിന്ന് സ്പെയിനായി 21 ഗോള്&zwj; കോണ്&zwj;ട്രിബ്യൂഷൻ, 14 ഗോളുകളും ഏഴ് അസിസ്റ്റും. ഒന്നും സംഭവിക്കാത്തത് കേപ് വെര്&zwj;ദേയ്ക്ക് എതിരെ മാത്രം. ഒരുപക്ഷേ, ലോകകപ്പിലെ തന്നെ ഏറ്റവും അണ്ടര്&zwj;റേറ്റഡായുള്ള താരം ഒയര്&zwj;സബാലായിരിക്കാം. ഒയര്&zwj;സബാല്&zwj; ഗോള്&zwj;ഷീറ്റില്&zwj; തന്റെ ആധിപത്യം ഉറപ്പിച്ച് സ്പെയിന് ജയം ഒരുക്കുമ്പോള്&zwj; യമാല്&zwj; കളത്തില്&zwj; ഒന്നുകൂടി വ്യാപിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;പ്രതിരോധത്തിലേക്ക് ഇറങ്ങി പന്ത് വീണ്ടെടുക്കാനുള്ള നീക്കങ്ങള്&zwj;, സൗദിയുടേയും സ്പെയിന്റേയും ടെറിറ്ററികളിലായി ഏഴ് തവണ യമാല്&zwj; ഡിഫൻസീവ് ഇടപെടലുകള്&zwj; നടത്തി. സ്പെയിന്റെ മുന്നേറ്റ നീക്കങ്ങളില്&zwj; ഏറ്റവും കൂടുതല്&zwj; തവണ യമാലിന്റെ സാന്നിധ്യമായിരുന്നു. പലകുറി തന്റെ ക്ലാസിക്ക് കേളറിനായി യമാല്&zwj; ശ്രമിച്ചു, പക്ഷേ നിഷേധിക്കപ്പെടുകയായിരുന്നു.&lt;/p&gt;&lt;p&gt;ഹാം സ്ട്രീങ് ഇഞ്ചുറി യമാലിന്റെ കളത്തിലെ സമയം ഫസ്റ്റ് ഹാഫില്&zwj; ഒതുക്കിയെങ്കിലും തന്റെ റോള്&zwj; ഭംഗിയായി നിര്&zwj;വഹിച്ച ശേഷമായിരുന്നു കളം വിട്ടത്. 52 ടച്ചുകള്&zwj;, 37 പാസ്, അഞ്ച് ഷോട്ട്, രണ്ടെണ്ണം ഓണ്&zwj; ടാര്&zwj;ഗറ്റ്. തങ്ങള്&zwj; എന്തുകൊണ്ട് കിരീടം അര്&zwj;ഹിക്കുന്നുവെന്ന ചോദ്യത്തിന് ഡെല ഫ്യൂന്റയുടെ സംഘം മറുപടി നല്&zwj;കിയിരിക്കുന്നു. യമാല്&zwj; വന്നു, സ്പെയിൻ ഉയര്&zwj;ന്നു.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-lamine-yamal-lead-spain-dominated-saudi-arabia-in-atlanta-articleshow-hzds1eg"/>
        </item>
        <item>
            <title><![CDATA[പൂര്‍ണതയും താണ്ടി സര്‍വ്വവ്യാപിയായി മിശിഹ, കാലം കാത്തുവെച്ച ഹാട്രിക്ക്]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-lionel-messi-creates-another-historic-day-on-ground-articleshow-i208vzi</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-lionel-messi-creates-another-historic-day-on-ground-articleshow-i208vzi</guid>
            <pubDate>Wed, 17 Jun 2026 13:49:16 +0530</pubDate>
            <description><![CDATA[&lt;p&gt;ലുസൈലില്&zwj; അനശ്വരമായ ആ ബൂട്ടുകള്&zwj;ക്ക് ഇനിയെന്താണ് വേണ്ടത്, സമ്മര്&zwj;ദത്തിന്റെ അതിര്&zwj;വരമ്പുകളില്ലാതെ ആ കുമായവരയ്ക്കുള്ളില്&zwj; സര്&zwj;വസ്വതന്ത്രനായി സര്&zwj;വ്യാപിയായി അയാള്&zwj;ക്ക് നിറയണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvaah9rd8xe0sr430wcw7c99,imgname-lionel-messi-1781684283149.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലുസൈലില്&zwj; അനശ്വരമായ ആ ബൂട്ടുകള്&zwj;ക്ക് ഇനിയെന്താണ് വേണ്ടത്, സമ്മര്&zwj;ദത്തിന്റെ അതിര്&zwj;വരമ്പുകളില്ലാതെ ആ കുമായവരയ്ക്കുള്ളില്&zwj; സര്&zwj;വസ്വതന്ത്രനായി സര്&zwj;വ്യാപിയായി അയാള്&zwj;ക്ക് നിറയണം...&lt;/p&gt;&lt;p&gt;കാൻസാസ് സിറ്റി സ്റ്റേഡയത്തിന്റെ നീലക്കടലിന് നടുവിലെ പുല്&zwj;നാമ്പുകള്&zwj; ആ കാല്&zwj;സ്പര്&zwj;ശമേല്&zwj;ക്കാനൊരുങ്ങുകയാണ്. പൂര്&zwj;ണനായി അമേരിക്കൻ മണ്ണിലേക്ക് ഉള്&zwj;വലിഞ്ഞവനുവേണ്ടി കാല്&zwj;പ്പന്തുലോകം ഇമവെട്ടാതെ കാത്തിരുന്നു...വെള്ളയില്&zwj; ഊര്&zwj;ന്നിറങ്ങിയ നിലവരകളണിഞ്ഞ്, ഒരിക്കല്&zwj;ക്കൂടി, അവസനമായി മൈതാനങ്ങള്&zwj;ക്ക് ദിവ്യത്വം നല്&zwj;കാൻ മിശിഹ തീരുമാനിച്ചിറങ്ങിയ ആറാം ലോകകപ്പ്...&lt;/p&gt;&lt;p&gt;ഒരു കൗമാരകാലത്തിന്റെ ദൂരത്തിനിപ്പുറം അള്&zwj;ജീരിയ അയാള്&zwj;ക്ക് മുന്നില്&zwj;. കൈകളും ക്യാമറാക്കണ്ണുകളും ഉയര്&zwj;ത്തി മുക്കാല്&zwj; ലക്ഷത്തോളം പേര്&zwj; ട്രിയോൻഡ ആ കാലുകളെത്തേടിയെത്തുന്നതിനായി അക്ഷമരായി...അള്&zwj;ജീരിയൻ താരങ്ങള്&zwj;ക്ക് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളു, അയാളെയും പന്തിനേയും വേര്&zwj;പ്പെടുത്തി നിര്&zwj;ത്തുക. എന്നാല്&zwj; മറുപുറത്തെ പത്തുപേര്&zwj;ക്ക് ഒരു ദൗത്യമേയുണ്ടായിരുന്നുള്ളു...ആ മനുഷ്യനിലേക്ക് പന്തെത്തിക്കുക...അത് അവര്&zwj; ചെയ്തുകൊണ്ടേയിരുന്നു...&lt;/p&gt;&lt;p&gt;അഞ്ചാം മിനുറ്റിലാ നിമിഷം സംഭവിച്ചതാണ്, പക്ഷേ നിഷേധിക്കപ്പെട്ടു...ആള്&zwj;ക്കൂട്ടത്തിന് നടുവിലായിരുന്നു 17-ാം മിനുറ്റില്&zwj; ലിയോ. പാതിയില്&zwj; നിന്ന് റോഡ്രിഗൊ ഡിപോള്&zwj; പന്ത് നീട്ടി നല്&zwj;കി, നാല് അള്&zwj;ജീരിയൻ താരങ്ങള്&zwj;ക്കിടയിലൂടെ സഞ്ചരിച്ച പന്ത് ലിയോയുടെ കാലുകളിലേക്ക്, അനുസരണയോടെ.&lt;/p&gt;&lt;p&gt;ഒരുടേണ്&zwj;, ശേഷം ഗോള്&zwj;മുഖത്തേക്ക് മുന്ന് ചുവടുകള്&zwj;, അല്&zwj;പ്പം മുൻപ് നിഷേധിക്കപ്പെട്ട നിമിഷം ബോക്സിന് പുറത്തുനിന്ന് കണ്ടെത്തുകയാണ് ആ ഇടം കാല്&zwj;. ലുക്ക സിദാന്റെ കൈകളെയും താണ്ടി പന്ത് വലയില്&zwj;. കാൻസാസ് സിറ്റി സ്റ്റേഡയത്തിന്റെ കോര്&zwj;ണറിലേക്ക് കൈകള്&zwj; വിടര്&zwj;ത്തി മിശിഹ...ലയണല്&zwj; ആന്ദ്രേസ് മെസി.&lt;/p&gt;&lt;p&gt;താരമായും പരിശിലകനായുമിരിക്കെ തന്നെ അത്ഭുതപ്പെടുത്തിയ കൗമാരക്കാരൻ, പിന്നീട് ഇതിഹാസപരിവേഷമണിഞ്ഞവൻ, തന്റെ മകനും അതേ കാഴ്ച സമ്മാനിക്കുന്നത് സിനദിൻ സിദാൻ നോക്കിനിന്നു. രണ്ട് ദശാബ്തത്തിന് മുൻപ് മുൻപ് ഇതേ ദിവസമാണ് ലോകകപ്പിലെ തന്റെ ആദ്യ ഗോള്&zwj; മെസി നേടുന്നത്.&lt;/p&gt;&lt;p&gt;20 വര്&zwj;ഷത്തിനിപ്പുറം അര്&zwj;ജന്റീനയ്ക്കായി 200-ാം മത്സരം, ആറാം ലോകകപ്പ്, പ്രായം 39 ആണ്. ലയണല്&zwj; ആന്ദ്രേസ് മെസി, ലുസൈലില്&zwj; നിന്നുള്ള തുടര്&zwj;ച്ച തന്നെയായിരുന്നു കാൻസാസ് സിറ്റി സ്റ്റേഡിയത്തിലും. ഫൈനല്&zwj; തേഡില്&zwj; മാത്രം ഒതുങ്ങി നില്&zwj;ക്കുന്ന മെസി ആയിരുന്നില്ല ഇവിടെയെന്ന് മാത്രം, പ്രതിരോധനിരയിലേക്കിറങ്ങി പന്ത് വീണ്ടെടുക്കുന്ന മെസിയെ പലകുറി കണ്ടു.&lt;/p&gt;&lt;p&gt;ഗോള്&zwj;വലയിലേക്ക് പന്ത് എത്തണമെങ്കിലും മെസി തന്നെ തീരുമാനിക്കണം, അതായിരുന്നു സ്ഥിതി . 60-ാം മിനുറ്റില്&zwj; മക്കാലിസ്റ്ററിന്റെ ഷോട്ടിനെ ലൂക്ക സിദാൻ തടഞ്ഞു നിര്&zwj;ത്തി, റീബൗണ്ടായ പന്തെത്തുന്ന മെസിയുടെ ബൂട്ടുകളിലേക്കാണ്, പന്ത് ആ ബൂട്ടുകളെ തേടിയെത്തുന്നത് പോലെയാണ് തോന്നിച്ചത്. വണ്&zwj;ടച്ചില്&zwj; ഗോള്&zwj;വരകടത്തി. ഒരുപക്ഷേ, അത്ഭുതങ്ങള്&zwj;ക്കൊണ്ട് നിറഞ്ഞ കരിയറില്&zwj; അയാള്&zwj; നേടിയ ഏറ്റവും അനായാസമായ ഗോള്&zwj; ആയിരുന്നിരിക്കാം അത്.&lt;/p&gt;&lt;p&gt;ലോകകപ്പിലെ 15-ാം ഗോള്&zwj;. മണിക്കൂറുകള്&zwj;ക്ക് മുൻപായിരുന്നു കിലിയൻ എംബാപെ മെസിയെ മറികടന്ന് തന്റെ ടാലി 14-ലേക്ക് ഉയര്&zwj;ത്തിയത്. ഒരിക്കല്&zwj;ക്കൂടി റെക്കോര്&zwj;ഡ് പുസ്തകങ്ങള്&zwj; മെസിക്കൊപ്പം നില്&zwj;ക്കാൻ തീരുമാനിച്ചു.&lt;/p&gt;&lt;p&gt;ഒന്നുകൂടി അപ്പോഴും ബാക്കിയുണ്ട്, ഒരു ലോകകപ്പ് ഹാട്രിക്ക്. 60-ാം മിനുറ്റില്&zwj; രണ്ടാം ഗോള്&zwj; പിറന്നപ്പോള്&zwj;ത്തൊട്ട് ലോകം അതിനായി കാത്തിരിക്കുകയായിരുന്നു. അയാള്&zwj;ക്കൊപ്പം അണിനിരന്ന 10 പേരും അതിനുവേണ്ട മാത്രമായിരുന്നു ആ പന്തില്&zwj; തൊട്ടതൊക്കെയും, മെസിയെ ആഘോഷിക്കാൻ തീരുമാനിച്ചുറച്ച സംഘം.&lt;/p&gt;&lt;p&gt;65-ാം മിനുറ്റില്&zwj; അസാധരണായ ഒരു സേവിലൂടെ ലൂക്ക സിദാൻ മെസിയോട് അല്&zwj;പ്പം കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, അത് സംഭവിച്ചെ മതിയാകു, അല്ലാതെ കാലം കടന്നുപോകില്ല. മത്സരത്തിന്റെ 76-ാം മിനുറ്റ്. പകുതിയില്&zwj; നിന്ന് മെസിയാണ് തുടങ്ങിവെച്ചത്. ബോക്സിന് പുറത്ത് ഇടതുമൂലയിലേക്ക് ഗോള്&zwj;സാലസിലേക്ക് പന്ത് കൈമാറി, ശേഷം ബോക്സിനുള്ളിലേക്ക് കുതിക്കാനൊരുങ്ങിയ മെസിയിലേക്ക് തന്നെ ഗോള്&zwj;സാലസ് പന്ത് തിരികെ നല്&zwj;കി. ഒരു മജസ്റ്റിക്ക് ഫിനിഷ്, ഇക്കുറി ലൂക്ക സിദാന് ആ പന്ത് തടയുകയെന്നത് അസാധ്യമായ ഒന്നായിരുന്നു.&lt;/p&gt;&lt;p&gt;കൈകള്&zwj; വാനിലേക്ക് ഉയര്&zwj;ത്തി ആ നിമിഷത്തെ ഇതിഹാസം ഉള്&zwj;ക്കൊണ്ടു, എത്ര കണ്ടുപരിചരിച്ച കാഴ്ചയാണെങ്കിലും ഇപ്പോഴും അതിന് വല്ലാത്തൊരു സൗന്ദര്യമുണ്ട്. ലോകകപ്പിലെ ഗോള്&zwj;വേട്ടക്കാരില്&zwj; 16 ഗോളുകളുമായി മിറോസ്ലാവ് ക്ലോസേയ്ക്ക് ഒപ്പം,ലോകകപ്പ് മൈതാനങ്ങള്&zwj; കണ്ട ഏറ്റവും വലിയ താരമാകാനുള്ള സഞ്ചാരത്തിന് കാൻസാസില്&zwj; തുടക്കം.&lt;/p&gt;&lt;p&gt;80-ാം മിനുറ്റില്&zwj; ആ ശരീരത്തിന് വിശ്രമം അനുവദിക്കാൻ സ്കലോണി തീരുമാനിക്കുമ്പോള്&zwj;, ഗ്യാലറികളില്&zwj; ആരവങ്ങള്&zwj; മാത്രമായിരുന്നില്ല, പറഞ്ഞറിയിക്കാൻ ആകാത്തവിധം എന്തൊഒരു തരം ആനന്ദം പടരുകയായിരുന്നു.&lt;/p&gt;&lt;p&gt;അയാളുടെ ഈ യാത്ര എങ്ങോട്ടാണ്...അറിയില്ല. പന്തുതട്ടി അയാള്&zwj;ക്ക് കൊതിതീര്&zwj;ന്നിട്ടില്ല, കണ്ടുനമുക്കും...ആസ്വദിക്കാം ആ തുകല്&zwj;പ്പന്ത് അയാളുടെ കാലുകളെ അവസാനമായി സ്പര്&zwj;ശിക്കുന്ന നിമിഷം വരെ...അനശ്വരതയ്ക്കും അപ്പുറം...ലിയോ...&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-lionel-messi-creates-another-historic-day-on-ground-articleshow-i208vzi"/>
        </item>
        <item>
            <title><![CDATA[ഡോക്ടറോട് അയാള്‍ ചോദിച്ചു, ഒരു കണ്ണുകൊണ്ട് കളിക്കാമോ; കുറസാവോയുടെ ലോകകപ്പും കാസ്റ്റനീറും]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-he-dreamed-football-with-one-eye-curacao-and-kastaneer-articleshow-kvlfin4</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-he-dreamed-football-with-one-eye-curacao-and-kastaneer-articleshow-kvlfin4</guid>
            <pubDate>Sat, 13 Jun 2026 15:33:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഒന്നിന്റേയും അവസാനമായി കാസ്റ്റനീർ ആ ദിവസങ്ങളെ കണ്ടില്ല. മൈതാനത്തേക്ക് മടങ്ങിവരണം, ഫുട്ബോള്&zwj; വീണ്ടെടുക്കണം, അതുമാത്രമായിരുന്നു ലക്ഷ്യം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv06xgmqygcrxcb1897f7jtd,imgname-gervane-kastaneer-1781344944791.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള ഒരുരാജ്യം, അവര്&zwj; ലോകത്തിന് മുന്നില്&zwj; തങ്ങളെ അടയാളപ്പെടുത്താൻ പോകുകയാണ്, ക്യൂറസാവ്. ഹൂസ്റ്റണിലെ പകലില്&zwj; ആ 21 പേര്&zwj;. അവരില്&zwj; ഒരാള്&zwj;ക്ക് ആ നിമിഷം വൈകാരിക വേലിയേറ്റങ്ങളുടേതായിരിക്കും. അയാള്&zwj; ആ ജനസാഗരത്തിന്റെ ഇരമ്പലിനെ ഉള്&zwj;ക്കൊള്ളുക എങ്ങനെയായിരിക്കുമെന്ന് ഓര്&zwj;ത്തുപോവുകയാണ്...ജര്&zwj;വെയിൻ കാസ്റ്റനീര്&zwj;...&lt;/p&gt;&lt;p&gt;ലോകകപ്പിന് മുന്നോടിയായി കാസ്റ്റനീറിന് അദ്ദേഹത്തിന്റെ പിതാവ് ഒരു കത്തെഴുതി..അതിലെ വരികള്&zwj; ഇങ്ങനെയായിരുന്നു..&lt;/p&gt;&lt;p&gt;എന്റെ പ്രിയപ്പെട്ട സുഹൃത്ത്, എന്റെ അഭിമാനം, നിന്റെ കുരുന്നുകാലുകളില്&zwj; ആ പന്ത് കണ്ട ദിവസം നിന്നില്&zwj; എന്തോ പ്രത്യേകതയുള്ളതായി ഞങ്ങള്&zwj;ക്ക് അനുഭവപ്പെട്ടു. ടാലന്റ് മാത്രമായല്ല, വാക്കുകളില്&zwj; വിവരിക്കാനാകാത്ത സ്വപ്നമായാണ് തോന്നിയത്. നീ ഫുട്ബോളിനായി ജീവിച്ചു, പ്രൊഫഷണല്&zwj; ഫുട്ബോളറാകാൻ കൊതിച്ചു, നിന്റെ ആഗ്രഹത്തിലേക്ക് നീ എത്തി..&lt;/p&gt;&lt;p&gt;പക്ഷേ, 2017ലെ ആ ജനുവരി എല്ലാം മാറ്റിമറിക്കുകയായിരുന്നല്ലോ. ഏറ്റവും മനോഹരമായ ദിവസങ്ങളില്&zwj; നിന്ന് ഇരുട്ട് നിറഞ്ഞ ഒരു അദ്ധ്യായത്തിലേക്ക് നടക്കേണ്ടി വന്നു. നിന്റെ കണ്ണുകള്&zwj;ക്കേറ്റ പരിക്കിനെ മാത്രമാണ് ലോകം കണ്ടത്, അതിന് പിന്നിലെ വേദന, അനിശ്ചിതത്വം, ഭയം, കണ്ണൂനീര്&zwj;...അതല്ലാം ഞങ്ങള്&zwj; മാത്രമാണ് കണ്ടത്..&lt;/p&gt;&lt;p&gt;ഫുട്ബോള്&zwj; നിന്നില്&zwj;നിന്ന് അകന്നുപോകുന്നപോലെയാണ് അനുഭവപ്പെട്ടത്, പക്ഷേ നീ തോല്&zwj;ക്കാൻ തയാറായില്ല, ലോകം പ്രതീക്ഷ കൈവിട്ടപ്പോഴും നീ ആ സ്വപ്നത്തിനായി പോരാടി. ഈ നിമിഷത്തില്&zwj; എനിക്ക് നിന്നെക്കുറിച്ചോര്&zwj;ത്ത് അഭിമാനം മാത്രമെയുള്ളു, ക്യുറസോവ് നിന്നില്&zwj; അഭിമാനം കൊള്ളുന്നു...സ്നേഹം മാത്രം...&lt;/p&gt;&lt;p&gt;കത്ത് വായിച്ചവസാനിപ്പിക്കുമ്പോള്&zwj; കാസ്റ്റനീറിന്റെ കണ്ണകള്&zwj; നിറഞ്ഞൊഴുകി...ആ ജനുവരി അപ്പോള്&zwj; അയാള്&zwj; ഓര്&zwj;ത്തിട്ടുണ്ടാകണം...&lt;/p&gt;&lt;p&gt;അഡോ ഡെൻ ഹാഗിന്റെ താരമായിരുന്നു കാസ്റ്റനീര്&zwj;, ഡച്ച് ഫുട്ബോളിലെ സെക്കൻഡ് ടയര്&zwj; ലീഗില്&zwj;. പെക് സ്വലാഹ് ആയിരുന്നു ആ ദിവസം എതിരാളികള്&zwj;. പത്താം മിനുറ്റില്&zwj; ഡെൻ ഹാഗിന്റെ ഹീറോയായി കാസ്റ്റനീര്&zwj;. പക്ഷേ, ആ മൈതാനം അയാള്&zwj;ക്ക് കാത്തുവെച്ചത് ഗോളിന്റെ ആനന്ദമായിരുന്നില്ല...&lt;/p&gt;&lt;p&gt;കാസ്റ്റനീറിന്റെ മുഖത്തേക്ക് ആ പന്ത് വന്നിടിച്ചു, കണ്ണില്&zwj;. പൊടുന്നനെ കാഴ്ച മങ്ങി, ചുറ്റുമുള്ള ശബ്ദങ്ങള്&zwj; എന്തിന്റെയൊക്കെ പ്രതിധ്വനിപോലെയാകും അനുഭവപ്പെട്ടിട്ടുണ്ടാകുക, മൈതാനം ആടിയുലയുന്നപോലെ തോന്നിയുട്ടുണ്ടാകും...&lt;/p&gt;&lt;p&gt;കാസ്റ്റനീറിന്റെ അടുത്തേക്ക് ടീം ഡോക്ടര്&zwj; പാഞ്ഞടുത്തു, ആ കൈപിടിച്ച് മൈതാനത്തിന്റെ കുമ്മായവരക്കപ്പുറേത്ത് നടന്നു. കാസ്റ്റനീറിനെ അപ്പോഴും യാഥാര്&zwj;ത്ഥ്യം തേടിയെത്തിയിരുന്നില്ല. അയാള്&zwj; ഡോക്ടറോടു ചോദിച്ചു, എനിക്ക് ഒരു കണ്ണുകൊണ്ട് കളിക്കാൻ ഇപ്പോള്&zwj; സാധിക്കുമോയില്ലയോയെന്ന് പറയാൻ. മൈതാനത്ത് നിന്നെന്തൊ കണ്ണില്&zwj; വീണ ലാഘവത്തോടെയായിരുന്നു ആ ചോദ്യം.&lt;/p&gt;&lt;p&gt;പന്ത് വന്നിടിച്ച ആഘാതത്തില്&zwj; റെറ്റീനയ്ക്ക് ടിയര്&zwj; സംഭവിച്ചു...അത് കാസ്റ്റനീറിന്റെ കാഴ്ചയെ മാത്രമായിരുന്നില്ല കരിയറിനെക്കൂടി പാതി ഇരുട്ടിലേക്ക് നയിക്കുകയായിരുന്നു, ഒരു കണ്ണിന്റെ കാഴ്ച 30 ശതമാനത്തിലേക്ക് ചുരുങ്ങി. ജര്&zwj;മൻ സംഘമായ എഫ്എസ്&zwnj;വി മെയിൻസ് കാസ്റ്റനീറുമായി കരാറില്&zwj; ഏര്&zwj;പ്പെട്ട സമയമായിരുന്നു അത്, കണ്ണിനേറ്റ ഗുരുതരപരുക്ക് ആ സ്വപ്നം മാറ്റിവെക്കാൻ പ്രേരിപ്പിച്ചു.&lt;/p&gt;&lt;p&gt;ഒന്നിന്റേയും അവസാനമായി കാസ്റ്റനീർ ഈ ദിവസങ്ങളെ കണ്ടില്ല. മൈതാനത്തേക്ക് മടങ്ങിവരണം, ഫുട്ബോള്&zwj; വീണ്ടെടുക്കണം, അതുമാത്രമായിരുന്നു ലക്ഷ്യം. ആശുപത്രിക്കിടക്കിയലും വിശ്രമകാലത്തുമെല്ലാം അതിനപ്പുറം ഒന്നും അയാള്&zwj; ചിന്തിച്ചതുമില്ല. തൊട്ടടുത്ത വർഷം തന്നെ കസ്റ്റനീർ കൈസേര്&zwj;സ്&zwnj;ലൗട്ടേണിന്റെ ജഴ്&zwnj;സി അണിഞ്ഞു, പിന്നീട് ഏഴ് ക്ലബ്ബുകളില്&zwj;ക്കൂടി.&lt;/p&gt;&lt;p&gt;നെതര്&zwj;ലൻഡ്&zwnj;സില്&zwj; ജനിച്ച താരം ക്യുറസോവിനൊപ്പം ചേരുന്നത് 2018ലാണ്. ക്യുറസോവിനായും ആ ബൂട്ടുകള്&zwj; ഗോള്&zwj;വല കണ്ടത്തെക്കൊണ്ടേയിരുന്നു. ലോകകപ്പ് യോഗ്യതാറൗണ്ടില്&zwj; എട്ട് മത്സരങ്ങളിലാണ് കാസ്റ്റനീര്&zwj; കളത്തിലെത്തിയത്. അഞ്ച് ഗോളുകള്&zwj; നേടാൻ സാധിച്ചു, തലമുറകള്&zwj;ക്ക് കൊണ്ടാടാൻ കഴിയുന്ന നിമിഷങ്ങള്&zwj; ആ ദ്വീപ് രാജ്യത്തിന് സമ്മാനിച്ച കാസ്റ്റനീര്&zwj;ക്കൂടി ചേര്&zwj;ന്നായിരുന്നു...&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-he-dreamed-football-with-one-eye-curacao-and-kastaneer-articleshow-kvlfin4"/>
        </item>
        <item>
            <title><![CDATA[ഒമർ ആർട്ടാന്റെ ചരിത്രനിമിഷം വെട്ടി ട്രംപ്; ആഫ്രിക്കൻ രാജ്യങ്ങളോട് മാത്രമുള്ള അനീതി]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-omar-abdul-kadir-artan-misses-history-as-us-deny-visa-articleshow-mnxbigt</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-omar-abdul-kadir-artan-misses-history-as-us-deny-visa-articleshow-mnxbigt</guid>
            <pubDate>Tue, 09 Jun 2026 14:41:31 +0530</pubDate>
            <description><![CDATA[&lt;p&gt;സാക്ഷാല്&zwj; ലയണല്&zwj; മെസിയും ക്രിസ്റ്റ്യാനൊ റൊണാള്&zwj;ഡോയുമൊക്കെ അത്ഭുതങ്ങള്&zwj; സൃഷ്ടിക്കുന്ന മൈതാനങ്ങളില്&zwj; അവരെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ആദ്യ സൊമാലിയൻ സ്വദേശി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktntb26nf5hygh9p6wja8r89,imgname-omar-abdul-kadir-artan-1780996212949.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിവേചനങ്ങള്&zwj;, അതൊരു യാഥാര്&zwj;ത്ഥ്യമാണ്. അതിന് പല മുഖങ്ങളുണ്ടാകാം, ജാതി, മതം, നിറം, പേര്, ശരീരം, ജീവിതപശ്ചാത്തലം, രാജ്യം, ഭുഖണ്ഡം...അങ്ങനെ തീരാത്തൊരു പട്ടികതന്നെയുണ്ട്. മനുഷ്യരാല്&zwj; നിര്&zwj;മ്മിക്കപ്പെട്ട്, മനുഷ്യര്&zwj; തന്നെ ഇരയും വേട്ടക്കാരനുമാകുന്ന പശ്ചാത്തലം. ഒരുജനതയെ തന്നെ ഒന്നിപ്പിക്കാൻ കെല്&zwj;പ്പുള്ള അല്ലെങ്കില്&zwj; അതിന് സാധിച്ചിട്ടുള്ള ഒന്നാണ് കാല്&zwj;പ്പന്ത്, ഫുട്ബോള്&zwj;. പക്ഷേ, മൈതാനങ്ങളും ഇത്തരം റിയാലിറ്റികളില്&zwj; നിന്ന് മുക്തമല്ല, ഫുട്ബോള്&zwj; ഉരുണ്ടുതുടങ്ങിയ കാലം മുതല്&zwj; അതും ഇങ്ങനെ പടര്&zwj;ന്ന് പന്തലിച്ചിട്ടേയുള്ളു...&lt;/p&gt;&lt;p&gt;ഒമര്&zwj; അബ്ദുള്&zwj; ഖാദിര്&zwj; ആര്&zwj;ട്ടാൻ, അമേരിക്കയും മെക്&zwnj;സിക്കോയും കാനഡയും ചേര്&zwj;ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്&zwj; മത്സരങ്ങള്&zwj; നിയന്ത്രിക്കാൻ ഫിഫ തിരഞ്ഞെടുത്ത റഫറി. 24 മണിക്കൂര്&zwj; മുൻപ് വരെ ഒമര്&zwj; ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയായിരുന്നു. സാക്ഷാല്&zwj; ലയണല്&zwj; മെസിയും ക്രിസ്റ്റ്യാനൊ റൊണാള്&zwj;ഡോയുമൊക്കെ അത്ഭുതങ്ങള്&zwj; സൃഷ്ടിക്കുന്ന മൈതാനങ്ങളില്&zwj; അവരെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ആദ്യ സൊമാലിയൻ സ്വദേശി. രണ്ട് കോടിക്കടുത്ത് ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യമാണ് സൊമാലിയ, നേട്ടത്തിലേക്ക് എത്താൻ കഴിഞ്ഞത് അയാള്&zwj;ക്ക് മാത്രമായിരുന്നു.&lt;/p&gt;&lt;p&gt;പക്ഷേ, ഡൊണാള്&zwj;ഡ് ട്രമ്പ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്&zwj; ആര്&zwj;ട്ടാന് അവസരം നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞവാരമാണ് ലോകകപ്പില്&zwj; പങ്കെടുക്കാനായി ആര്&zwj;ട്ടാൻ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്&zwj; എത്തുന്നത്, എന്നാല്&zwj; പ്രവേശനം നിഷേധിക്കപ്പെട്ടു, ട്രാവല്&zwj; വിസ കൈവശമുള്ള സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്തിരിക്കുന്നത്. ട്രമ്പ് ഭരണകൂടം യാത്രനിരോധനം ഏര്&zwj;പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്&zwj; ഒന്നാണ് സൊമാലിയ. ഇത് ഒരുവശത്ത് നില്&zwj;ക്കുമ്പോഴും ആര്&zwj;ട്ടാനെതിരായ നടപടിക്ക് പിന്നിലെ കാരണങ്ങള്&zwj; വ്യക്തമാക്കാൻ അമേരിക്ക തയാറായിട്ടുമില്ല.&lt;/p&gt;&lt;p&gt;ആര്&zwj;ട്ടാനെ മാച്ച് ഓഫീഷ്യലായി നിയമിച്ച ഫിഫയാകട്ടെ അമേരിക്കൻ ഭരണകൂടത്തിന്റെ ചുമലില്&zwj; ഉത്തരവാദിത്തം കൈമാറി കൈ ഒഴിയുകയും ചെയ്തു. ആതിഥേയ രാജ്യത്തിന്റെ കുടിയേറ്റ നിലപാടുകളില്&zwj; ഇടപെടില്ലെന്നും തങ്ങളുടെ രാജ്യത്തേക്ക് ആര് പ്രവേശിക്കണമെന്നത് തീരുമാനിക്കാനുള്ള പൂര്&zwj;ണസ്വാതന്ത്ര്യം അവര്&zwj;ക്ക് തന്നെയായിരിക്കുമെന്നും ഫിഫ നിലപാടെടുത്തു. ചില കാര്യങ്ങള്&zwj;ക്കൂടി ഇതിനോട് ചേര്&zwj;ത്ത് പറയാനുണ്ട്, അതിന് മുൻപ് ആര്&zwj;ട്ടനെക്കുറിച്ച് അറിയേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;സോമാലിയയുടെ തലസ്ഥാനമായ മോഗദിഷുവിലാണ് ജനനം. റഫറിയാകുക എന്നതായിരുന്നില്ല ആര്&zwj;ട്ടാന്റെ ലക്ഷ്യം, ഒരു ഫുട്ബോള്&zwj; താരമാകുക എന്നതായിരുന്നു. പക്ഷേ, പരിക്ക് ആ സ്വപ്നത്തെ ഇല്ലാതാക്കിയപ്പോഴാണ് പുതുവഴി തിരഞ്ഞെടുത്തത്. അത് ഒട്ടും എളുപ്പമായിരുന്നില്ല. സൊമാലിയയിലെ ആഭ്യന്തര സംഘര്&zwj;ഷങ്ങള്&zwj; ആ പാത കുറച്ചധികം ദുര്&zwj;ഘടമാക്കിയിട്ടുണ്ട്, സ്ഫോടനങ്ങള്&zwj;ക്കിടയിലൂടെ പരിശീനത്തിന് പോകുന്ന നാളുകള്&zwj; വരെ അയാളുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്...ദുരിതക്കയങ്ങള്&zwj; താണ്ടി തന്നെയായിരുന്നു ലോകവേദിയിലേക്കുള്ള അവസരം ആര്&zwj;ട്ടാൻ നേടിയെടുത്തത്.&lt;/p&gt;&lt;p&gt;മൈതാനത്തിറങ്ങുമ്പോള്&zwj; പെര്&zwj;ഫെക്റ്റായിരിക്കണം, അല്ലെങ്കില്&zwj; അതുവരെ നേടിയതിനൊക്കെയും മൂല്യമില്ലാതാകും...ഇതായിരുന്നു ആര്&zwj;ട്ടാന്റെ ശൈലി. 2018ലാണ് ഫിഫയുടെ ലിസ്റ്റില്&zwj; ആര്&zwj;ട്ടാൻ ഇടം പിടിക്കുന്നത്. 2024ല്&zwj; ആഫ്രിക്കൻ നേഷൻസ് കപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറിയായി മാറി. പോയ വര്&zwj;ഷം ആഫ്രിക്കയിലെ തന്നെ ഏറ്റവും മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടതും ആര്&zwj;ട്ടാനായിരുന്നു. മികച്ച ട്രാക്ക് റെക്കോര്&zwj;ഡുണ്ടായിട്ടും ആര്&zwj;ട്ടാന് ആ വലിയ അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.&lt;/p&gt;&lt;p&gt;അമേരിക്കൻ ഐക്യനാടുകള്&zwj; ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്&zwj; വിവേചനത്തിന്റെ സീല്&zwj; ചാര്&zwj;ത്തപ്പെട്ട ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ആര്&zwj;ട്ടാൻ. പല ആഫ്രിക്കൻ രാജ്യങ്ങളില്&zwj; നിന്നുമുള്ള ആരാധകര്&zwj;ക്കും മാധ്യമപ്രവര്&zwj;ത്തകര്&zwj;ക്കുമൊന്നും ഇപ്പോഴും വിസ അനുവദിക്കുന്നില്ല എന്നത് യാഥാര്&zwj;ത്ഥ്യമായി മുന്നിലുണ്ട്. യൂറോപ്യൻ രാജ്യങ്ങളില്&zwj; നിന്നുള്ള ആരാധകര്&zwj;ക്കൊന്നും ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നില്ല എന്നത് മറ്റൊരു വസ്തുത. ഇവയൊക്കെ നിഷ്കളങ്കമായി പരിഗണിക്കാൻ കഴിയുന്ന ഒന്നാണെന്ന് തോന്നുന്നുണ്ടോ.&lt;/p&gt;&lt;p&gt;വിസ ലഭിക്കുന്നതിനായി ഒരാള്&zwj; നല്&zwj;കേണ്ട തുക 185 യുഎസ് ഡോളറാണ്, ഇന്ത്യൻ രൂപയില്&zwj; ഏകദേശം 18,000 വരും ഇത്. പുറമെ, നേരിട്ടുള്ള ഇൻറര്&zwj;വ്യൂവും ടൂര്&zwj;ണമെന്റിന് ശേഷം മടങ്ങുമെന്ന ഉറപ്പും നല്&zwj;കേണ്ടതുണ്ട്. കഴിഞ്ഞ മേയിലാണ് മറ്റൊരു വ്യവസ്ഥ കൂടി അമേരിക്ക മുന്നോട്ട് വെച്ചത്, ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളായ അള്&zwj;ജീരിയ, കേപ് വെര്&zwj;ദെ, ഐവറി കോസ്റ്റ്, സെനഗള്&zwj;, ടുണീഷ്യ എന്നിവിടങ്ങളില്&zwj; നിന്ന് വരുന്നവരുടെ കൈവശം ഡെപ്പോസിറ്റായി 15,000 യുഎസ് ഡോളറുണ്ടാകണമെന്ന്, 15 ലക്ഷത്തോളം രൂപ.&lt;/p&gt;&lt;p&gt;എന്തുകൊണ്ട് ചില രാജ്യങ്ങള്&zwj;ക്ക് മുന്നില്&zwj; മത്രം ഇത്തരം കടമ്പകള്&zwj; വയ്ക്കുന്നുവെന്നത് മറ്റൊരു ചോദ്യവും ആശങ്കയുമാണ്. മത്സരങ്ങളുടെ ടിക്കറ്റ് കൈവശമുണ്ടെങ്കില്&zwj; മാത്രമാണ് അപേക്ഷപോലും നല്&zwj;കാനാകുക. വിസ ലഭിച്ചില്ലെങ്കില്&zwj; ആ പണവും നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്. അന്താരാഷ്ട്ര മാധ്യമമായ ബിബിസി പുറത്തുവിട്ട കണക്കുകള്&zwj; പ്രകാരം ലോകകപ്പിന് യോഗ്യത നേടിയ 48ല്&zwj; 11 രാജ്യങ്ങള്&zwj;ക്കും വിസ റിജക്ഷൻ റേറ്റ് 40 ശതമാനത്തിന് മുകളിലാണ്. 2024 ഒക്ടോബര്&zwj; മുതല്&zwj; 2025 സെപ്തംബര്&zwj; വരെയുള്ള കണക്കുകള്&zwj; വെച്ച് മാത്രമാണിത്. ഇതില്&zwj; പകുതിയിലധികവും ആഫ്രിക്കൻ രാജ്യങ്ങളുമാണ്.&lt;/p&gt;&lt;p&gt;വിസ ലഭിച്ചവരെ വിമാനത്താവളങ്ങളില്&zwj; വെച്ച് തടയുകയും തിരിച്ചയക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. പല ടീമുകള്&zwj;ക്കും മെക്സിക്കോയിലേക്ക് പരിശീലനം മാറ്റേണ്ടതായും വന്നു...അങ്ങനെ പ്രതിസന്ധികള്&zwj; ചില വിഭാഗങ്ങളെ മാത്രം വേട്ടയാടുകയാണ് ലോകകപ്പില്&zwj;...&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-omar-abdul-kadir-artan-misses-history-as-us-deny-visa-articleshow-mnxbigt"/>
        </item>
        <item>
            <title><![CDATA[പ്രതിരോധമാണ് ആയുധം, ഒപ്പം വൊസീന്യയുടെ കൈകളും; സ്‌പെയിനെ തളച്ച കേപ് വെർദെ തന്ത്രം]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-how-cape-verdes-defense-shocked-spain-and-created-history-articleshow-n603q04</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-how-cape-verdes-defense-shocked-spain-and-created-history-articleshow-n603q04</guid>
            <pubDate>Tue, 16 Jun 2026 13:44:48 +0530</pubDate>
            <description><![CDATA[&lt;p&gt;കേപ് വേർദെയ്ക്ക് ഒരു ആയുധമെയുണ്ടായിരുന്നുള്ളു, പ്രതിരോധം. അവരത് നടപ്പാക്കിയ വിധം, അത് ചെറുത്തുനില്&zwj;പ്പുകളുടെ ഏറ്റവും മനോഹരമായ നിമിഷങ്ങള്&zwj; കോർത്തിണക്കിയതായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv7qwmkxd3d5sgkta6gt4q52,imgname-cape-verde-1781597622909.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലാ റോജ ബൂട്ടുകള്&zwj;ക്കിടയിലൂടെ ട്രിയോൻഡ ഒഴുകിനടന്നത് 764 തവണയാണ്, അറ്റാക്കിങ് തേഡില്&zwj; 400 പ്രാവശ്യം. ബോക്&zwnj;സിനുള്ളില്&zwj; മാത്രം 51 ടച്ചുകള്&zwj;, ഗോള്&zwj; വല ലക്ഷ്യമാക്കി 27 ഷോട്ടുകള്&zwj;...പക്ഷേ, പോസ്റ്റിന് കുറകെയുള്ള വെള്ളവര മാത്രം ആ പന്ത് കടന്നില്ല...അതിന് അവര്&zwj; അനുവാദം നല്&zwj;കിയില്ലെന്ന് പറയുന്നതാകും ശരി.&lt;/p&gt;&lt;p&gt;അറ്റ്ലാന്റയുടെ ആകാശത്തിന് കീഴില്&zwj; അക്ഷരാർത്ഥത്തില്&zwj; സംഭവിച്ചത് ദാവിദ് - ഗോലിയാത്ത് വിഖ്യാതകഥയുടെ ഏറ്റവും പുതിയ അധ്യായമായിരുന്നു. നാല് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിന്റേയും ഒരു ലോകകിരീടത്തിന്റേയും ചരിത്രം പേറുന്ന, അമേരിക്കൻ മണ്ണില്&zwj; ഏറ്റവും അധികം സാധ്യതകല്&zwj;പ്പിക്കുന്ന സ്പെയിൻ, ലമീൻ യമാലിന്റെ സ്പെയിൻ. മറുവശത്ത്, കേപ് വേർദെ. അവർ ഭൂപടത്തിന്റെ ഭാഗമാണെന്ന് പോലും ഈ ലോകമറിഞ്ഞത് അടുത്തിടെയാണ്.&lt;/p&gt;&lt;p&gt;ഇവിടെ ഗോലിയാത്തിനെ വീഴ്ത്താൻ കേപ് വേർദെയ്ക്ക് ഒരു ആയുധമെയുണ്ടായിരുന്നുള്ളു, പ്രതിരോധം. അവരത് നടപ്പാക്കിയ വിധം, അത് ചെറുത്തുനില്&zwj;പ്പുകളുടെ ഏറ്റവും മനോഹരമായ നിമിഷങ്ങള്&zwj; കോർത്തിണക്കിയതായിരുന്നു...ലോകം കണ്ണടച്ചു നിന്ന ഒരു ജനതയിലേക്ക് ഫുട്ബോള്&zwj;ലോകത്തെയാകെ 90 മിനുറ്റുകള്&zwj;ക്കൊണ്ട് എത്തിച്ചു ആ 11 പേര്&zwj; ചേര്&zwj;ന്ന്...&lt;/p&gt;&lt;p&gt;18-ാം മിനുറ്റില്&zwj; ഒരു കാഴ്ചയുണ്ടായി, കേപ് വെര്&zwj;ദേയുടെ ഡിഫൻസീവ് ലൈനില്&zwj; ആറ് സ്പാനിഷ് താരങ്ങള്&zwj;. ഫുള്&zwj; ബാക്കുകളായ കുക്കുറേയയും ലൊറേന്റയുമായിരുന്നു മുന്നേറ്റനിരയ്ക്കൊപ്പമപ്പോള്&zwj; ചേര്&zwj;ന്നത്. റോഡ്രിയെ പിന്നോട്ട് വലിച്ചായിരുന്നു നീക്കം. മത്സരത്തിന്റെ ആദ്യ പതിനഞ്ചുമിനുറ്റില്&zwj; സ്പെയിൻ താരങ്ങളുടെ ഷോട്ടുകള്&zwj;ക്ക് കേപ് വെര്&zwj;ദെ പ്രതിരോധനിര ബോക്&zwnj;സിലേക്ക് പ്രവേശനം നിഷേധിച്ചതിന്റെ ഫലമായിരുന്നു ഡെലെ ഫ്യൂന്റെ നടത്തിയ ആ ടാക്റ്റിക്കല്&zwj; ഷിഫ്റ്റ്. ലക്ഷ്യം ഒന്നുമാത്രം കേപ് വേര്&zwj;ദെയുടെ ഡിഫൻസിനെ ഡിസ്&zwnj;റപ്റ്റ് ചെയ്യണം, സ്പേസ് കണ്ടെത്തണം, .&lt;/p&gt;&lt;p&gt;ഈ സമ്മര്&zwj;ദം കേപ് വേര്&zwj;ദേ ഡീഫൻസിനെ കൂടുതല്&zwj; ഡീപായി കളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. 4-5-1 എന്ന ഫോര്&zwj;മേഷനിലായിരുന്നു ബുബിസ്റ്റ തന്റെ കുട്ടികളെ അണിനിരത്തിയത്. കോംപാക്റ്റായ മധ്യനിരയും അതിന് അനുയോജ്യമായ പ്രതിരോധവും. കുക്കുറേയയുടേയും ലൊറന്റേയുടെയും കുതിപ്പുകളും നിരന്തരമുള്ള അറ്റാക്കിങ്ങിനും മുന്നില്&zwj; തങ്ങളുടെ ഡിഫൻസീവ് ഷേപ്പിന് ഇളക്കം തട്ടാതിരിക്കാൻ അവര്&zwj; ശ്രമിച്ചുകൊണ്ടേയിരുന്നു. പൊടുന്നനെയുള്ള സ്പെയിനിന്റെ ടാക്റ്റിക്കല്&zwj; ഷിഫ്റ്റുകളെപ്പോലും അവര്&zwj; ടാക്കിള്&zwj; ചെയ്തു, അത് കൃത്യമായ മാൻ മാര്&zwj;ക്കിങ്ങിലൂടെയായിരുന്നു.&lt;/p&gt;&lt;p&gt;സ്പെയിന്റെ ഏറ്റവും വലിയ കരുത്ത് ഇമാജിനേഷനും വിഷനും ക്രിയേറ്റിവിറ്റിയും ഒത്തിണങ്ങിയുള്ള അവരുടെ മധ്യനിരയാണ്. പെഡ്രി, ഫാബിയാൻ റൂയിസ്, റോഡ്രി. എന്നാല്&zwj; സുവാൻ കാബ്രാലും ജമീറൊ മൊന്റെയ്&zwnj;റോയും റയാൻ മെൻഡസും ചേര്&zwj;ന്ന് മധ്യനിരയിലൂടെയുള്ള സ്പെയിന്റെ സ്വതന്ത്ര്യത്തോടെയുള്ള സ&zwj;ഞ്ചാരത്തെ വെല്ലുവിളിച്ചു. ഇത് വിങ്ങുകളിലൂടെ സ്പേസ് കണ്ടെത്താൻ സ്പെയിനിനെ നിര്&zwj;ബന്ധിതമാക്കിയ ഘടകം മാത്രമല്ല കേപ് വേര്&zwj;ദെയുടെ മുന്നേറ്റങ്ങള്&zwj;ക്കും സഹായകരമായി.&lt;/p&gt;&lt;p&gt;വിങ്ങിലേക്ക് സ്പെയിന്റെ നീക്കങ്ങള്&zwj; സംഭവിച്ചപ്പോഴെല്ലാം അവിടെ ലാരോസ് ദൂവാത്തും കെവിൻ പിനയും പ്രതിരോധനിരയ്ക്ക് പിന്തുണയുമായി എത്തി. രണ്ടാം പകുതിയില്&zwj; സ്പെയിൻ തങ്ങളുടെ കളിവേഗം ഉയര്&zwj;ത്തിയപ്പോഴും കേപ് വെര്&zwj;ദെ ഒരുതരിപോലും പ്രതിരോധത്തിലെ കൃത്യതയും സ്ഥിരതയും കൈവിട്ടില്ലെന്നതും ഓര്&zwj;ക്കണം. ലമീൻ യമാല്&zwj; 70-ാം മിനുറ്റില്&zwj; മൈതാനത്ത് എത്തിയപ്പോള്&zwj; മാത്രമാണ് അല്&zwj;പ്പമെങ്കിലും അവര്&zwj;ക്ക് തങ്ങളുടെ സിസ്റ്റത്തില്&zwj; നിന്ന് വ്യതിചലിക്കേണ്ടി വന്നത്, പക്ഷേ അപ്പോഴും യമാലില്&zwj; നിന്ന് ഗോളവസരങ്ങള്&zwj; ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അവര്&zwj; ശ്രമിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;764 പാസുകളെ ഒരുതരത്തില്&zwj; സ്പെയിനിന്റെ ക്ഷമയെന്ന് വേണമെങ്കിലും വിളിക്കാനാകും, ഗോള്&zwj; കണ്ടെത്താനുള്ള അവരുടെ വല്ലാത്ത കാത്തിരിപ്പ്. ആ കാത്തിരിപ്പിന് പലപ്പോഴും ഫലമുണ്ടായതുമാണ്, പക്ഷേ ആ മൂന്ന് പേരുകള്&zwj; അവയുടെ ദൈര്&zwj;ഘ്യം നീട്ടിക്കൊണ്ടേയിരുന്നു. ഗോള്&zwj;വലയ്ക്ക് മുന്നില്&zwj; അസാധാരണ നിമിഷങ്ങള്&zwj;ക്ക് മധ്യസ്ഥനായി നിലകൊണ്ട, അത്ഭുതങ്ങള്&zwj; തുടര്&zwj;ന്നുകൊണ്ടേയിരുന്ന ആ 40കാരൻ, വൊസീന്യ. ഒപ്പം സെന്റര്&zwj; ബാക്കുകളായ റൊബേര്&zwj;ട്ടൊ ലോപ്പസും ഡിനെയും.&lt;/p&gt;&lt;p&gt;27 ഷോട്ടുകളാണ് വൊസീന്യക്ക് നേരെ എത്തിയത്, ഏഴ് സേവുകള്&zwj;, ആറെണ്ണം ബോക്സിനകത്തും ഒന്ന് പുറത്തും. ഇതില്&zwj; മൂന്നെണ്ണം നിര്&zwj;ണായകമായിരുന്നു. 38-ാം മിനുറ്റില്&zwj; പെഡ്രി തൊടുത്ത ലോങ് റേഞ്ചറും ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്&zwj; ഫെറാൻ ടോറസിനും ലപ്പോര്&zwj;ട്ടയ്ക്കും ഗോള്&zwj;നിമിഷം തടുത്തു. 65 ടച്ചുകള്&zwj;, കേപ് വേര്&zwj;ദെ നിരയില്&zwj; കൂടുതല്&zwj; ടച്ചുകളില്&zwj; രണ്ടാമത്. ഇറ്റ് വാസ് സ്പെയിൻ വേഴ്സസ്, വൊസീന്യ.&lt;/p&gt;&lt;p&gt;ഡിനെ വിൻ ചെയ്തത് ആറ് ഡുവല്&zwj;സാണ്, 18 ഡിഫൻീസ് ഇന്റര്&zwj;വെൻഷൻസ്. റോബേര്&zwj;ട്ടോ ലോപസാകട്ടെ 17 ഡിഫൻസീവ് ഇൻ്റ&zwj;ര്&zwj;വെൻഷൻസ്, രണ്ട് ഡുവല്&zwj;സും വിൻ ചെയ്തു. അവസാന നിമിഷം ഒയര്&zwj;സബാലിന്റെ ഗോള്&zwj; ശ്രമം തടുത്തത് ലോപസായിരുന്നു, കേപ് വേര്&zwj;ദയുടെ 90 മിനുറ്റുകളുടെ പോരാട്ടം ഐതിഹാസികമാക്കിത്തന്നെ നിലനിര്&zwj;ത്തിയത് ആ ഒരൊറ്റ നിമിഷമായിരുന്നു.&lt;/p&gt;&lt;p&gt;ഒടുവില്&zwj; ചുവപ്പ് പരവതാനിയായി മാറിയ ഗ്യാലറിക്ക് നടുവില്&zwj; നിന്ന് ആദം മഖാദമെ ഫൈനല്&zwj; വിസില്&zwj; മുഴക്കുമ്പോള്&zwj; ഒരു കാഴ്ചയുണ്ടായി. വിശ്വവേദിയില്&zwj; തന്നെ അടയാളപ്പെടുത്താൻ എത്തിയ ലമീൻ യമാല്&zwj; നിരാശയോടെ ആ മൈതാനം വിടുകയാണ്, തൊട്ടരികില്&zwj; നിറകണ്ണുകളുമായി കേപ് വേർദേയുടെ വോസീന്യ, റൊബേര്&zwj;ട്ടൊ ലോപെസും ഡിനെയും പരസ്പരം ആസ്ലേഷിച്ചു. മനോഹരം.&lt;/p&gt;&lt;p&gt;തലമുറകള്&zwj;ക്ക് അഭിമാനിക്കാൻ 90 മിനുറ്റുകള്&zwj;, ഉറുഗ്വെയെ നേരിടാൻ അവര്&zwj; അഞ്ച് ദിവസങ്ങള്&zwj;ക്ക് ശേഷമിറങ്ങും, അത്മവിശ്വാസത്തോടെ മാത്രമായിരിക്കും ആ ചുവടുവെപ്പ്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-how-cape-verdes-defense-shocked-spain-and-created-history-articleshow-n603q04"/>
        </item>
        <item>
            <title><![CDATA[ബോക്‌സിനുള്ളില്‍ ഒതുങ്ങുന്ന ഇതിഹാസം, പെയ്തുതോരുകയാണോ ക്രിസ്റ്റ്യാനോ?]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-cristiano-ronaldo-fails-to-impress-on-his-last-dance-articleshow-q8up5xb</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-cristiano-ronaldo-fails-to-impress-on-his-last-dance-articleshow-q8up5xb</guid>
            <pubDate>Thu, 18 Jun 2026 13:51:06 +0530</pubDate>
            <description><![CDATA[&lt;p&gt;പരിചിതനല്ലാത്ത ക്രിസ്റ്റ്യാനൊ. ലോകകപ്പ് മൈതാനങ്ങളില്&zwj; ഇത്രത്തോളം നിസാഹയനായി ചരിത്രത്തില്&zwj; ഇതുവരെ റോണോയെ കണ്ടിട്ടില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvcx1j60ymffystxztb85tab,imgname-cristiano-ronaldo-1781770799296.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലത്തിന്റെ യാത്ര ഒടുവില്&zwj; ഹൂസ്റ്റണിലെ മഹാമൈതാനത്ത് എത്തിയപ്പോള്&zwj; താൻ ആരായിരുന്നുവെന്ന് അയാള്&zwj; മറന്നുതുപോലെ...അത് ഓര്&zwj;മിപ്പിക്കാനായി ചുവപ്പുപുതച്ച ഗ്യാലറികള്&zwj; മത്സരത്തിന്റെ 75-ാം മിനുറ്റ് തിരിഞ്ഞെടുത്തു...ആ പേരിങ്ങനെ നിലയ്ക്കാതെ അവര്&zwj; ഉരുവിട്ടുകൊണ്ടേയിരുന്നു. പക്ഷേ, അയാളിലെ ഇതിഹാസത്തെ ഉണര്&zwj;ത്താനായില്ല, അപ്പോഴേക്കും യാഥാര്&zwj;ത്ഥ്യത്തിന്റെ കൈപ്പുനീര്&zwj; ആവോളം അനുഭവിച്ചിരുന്നു ആ കാലുകളിലേക്ക് ഉറ്റുനോക്കിയ ലോകം...&lt;/p&gt;&lt;p&gt;ഓള്&zwj;ഡ് ട്രഫോഡിന്റെ ഇടതുവിങ്ങില്&zwj; കണ്ട വേഗക്കുതിപ്പുകള്&zwj;, സാന്റിയാഗൊ ബെര്&zwj;ണബ്യൂവില്&zwj; അത്ഭുതങ്ങള്&zwj; അവാഹിച്ച് നിറഞ്ഞാടിയവൻ, ടൂറിൻ ജനതയുടെ പ്രതീക്ഷയായ ബൂട്ടുകള്&zwj;...കാലുകുത്തിയ മൈതാനങ്ങളെല്ലാം തന്റേതാക്കി മാറ്റിയ അമാനുഷികനായിരുന്നു. മിശിഹ ഒരു കവിതയായിരുന്നെങ്കില്&zwj; അയാള്&zwj; ഒരു പേമാരിയായിരുന്നു...അതിങ്ങനെ പെയ്തുതോരുന്നതുപോലെ...&lt;/p&gt;&lt;p&gt;കിലിയൻ എംബാപെയും എ&zwj;ര്&zwj;ളിങ് ഹാളണ്ടും സ്വന്തമാക്കിയ സായാഹ്നം, ലയണല്&zwj; ആന്ദ്രെസ് മെസി സര്&zwj;വ്യാപിയായി മാറിയ രാത്രി. അടുത്ത പകല്&zwj; അയാള്&zwj;ക്കായി കാത്തിരുന്നു, പറങ്കിപ്പടയുടെ നായകനായി.&lt;/p&gt;&lt;p&gt;ക്രിസ്റ്റ്യാനൊ റൊണാള്&zwj;ഡോ, പോര്&zwj;ച്ചുഗല്&zwj; വേഴ്&zwnj;സസ് ഡിആര്&zwj; കോംഗൊ. പരിചിതനല്ലാത്ത ക്രിസ്റ്റ്യാനൊ. ലോകകപ്പ് മൈതാനങ്ങളില്&zwj; ഇത്രത്തോളം നിസാഹയനായി ചരിത്രത്തില്&zwj; ഇതുവരെ റോണോയെ കണ്ടിട്ടില്ല. അതിന് കാരണം &zwj;ക്രിസ്റ്റ്യാനൊ മാത്രമാണോയെന്നത് മറ്റൊരു ചോദ്യമാണ്. പോർച്ചുഗല്&zwj; പരിശീലകൻ റൊബേർട്ടോ മാർട്ടിനസ് മുതല്&zwj; കോംഗൊ ഒരുക്കിയ പ്രതിരോധക്കോട്ട വരെ അതിനുള്ള ഉത്തരങ്ങളില്&zwj;പ്പെടും.&lt;/p&gt;&lt;p&gt;മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്&zwj; ക്രിസ്റ്റ്യാനോയുടെ കാലുകളിലേക്ക് പന്തെത്തിയപ്പോള്&zwj; ഗ്യാലറികള്&zwj;ക്ക് ഉണ്ടായ ഉണർവ് അയാളില്&zwj; നിന്ന് ഒരുഗോള്&zwj; നിമിഷം അവർ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു. 90 മിനുറ്റുകള്&zwj;, റോണോ പന്തുതൊട്ടത് കേവലം 25 തവണ മാത്രമാണ്. മത്സരത്തിന്റെ 67-ാം മിനുറ്റ് വരെ ക്രിസ്റ്റ്യാനൊ എന്തെങ്കിലും ചെയ്തിരുന്നോ എന്ന് ചിന്തിച്ചാല്&zwj; കോംഗൊ ഡിഫൻസീവ് ലൈനിനൊപ്പം നിന്ന് സഹതാരങ്ങള്&zwj;ക്ക് സ്പേസ് നേടിക്കൊടുത്തുവെന്നത് മാത്രമാണ് പറയാനുള്ളത്.&lt;/p&gt;&lt;p&gt;68-ാം മിനുറ്റിലാണ് ആദ്യമായൊരു അവസരം ക്രിസ്റ്റ്യാനോയെ തേടിയെത്തുന്നതുപോലും, ഫ്രാൻസിഷ്കൊ കോണ്&zwj;സെയ്&zwnj;സോ വലതുവിങ്ങിലൂടെ പന്തുമായി ബോക്&zwnj;സിനുള്ളിലേക്ക് ഓടിക്കയറുമ്പോള്&zwj; നോക്കിയത് തന്റെ നായകനെ മാത്രമായിരുന്നു. കൃത്യമായി ആ കാലുകളിലേക്ക് കോണ്&zwj;സെയ്&zwnj;സൊ പന്തെത്തിക്കുകയും ചെയ്തു. പക്ഷേ, ആ നിമിഷം തന്റേതാക്കാൻ പോർച്ചുഗല്&zwj; ഇതിഹാസത്തിനായില്ല.&lt;/p&gt;&lt;p&gt;നാല് മിനുറ്റുകളുടെ ഇടവേളയില്&zwj; സമാനമായൊരു അവസരം കോണ്&zwj;സെയ്&zwnj;സോ സൃഷ്ടിച്ചു. ഇക്കുറി, ക്രിസ്റ്റ്യാനോയ്ക്ക് അനുകൂലമായിരുന്നു കാര്യങ്ങളെല്ലാം. ഗോള്&zwj; പിറക്കുമെന്നുറപ്പിച്ചെങ്കിലും ആ ബൂട്ടുകള്&zwj;ക്ക് ഒരിക്കല്&zwj;ക്കൂടി ലക്ഷ്യം തെറ്റി. പിന്നില്&zwj; നിന്ന ബ്രൂണോ ഫെര്&zwj;ണാണ്ടസ് തന്റെ അമര്&zwj;ഷം മറിച്ചുവെച്ചില്ല, കോംഗോ പ്രതിരോധത്തെ കബളിപ്പിച്ച് റോണോ ആ പന്തിനെ വെറുതെ വിട്ടിരുന്നെങ്കില്&zwj;, ബ്രൂണോയ്ക്ക് അത് ഗോളാക്കി മാറ്റാനാകുമായിരുന്നു.&lt;/p&gt;&lt;p&gt;ഇവരണ്ടും തിരുത്താൻ ഒരു അവസരം പിന്നീടുണ്ടായി, കോംഗോയുടെ ഗോള്&zwj;പോസ്റ്റിലേക്ക് വലതുവിങ്ങില്&zwj;&zwj; നിന്ന് ഉയര്&zwj;ന്നുവന്നൊരു ക്രോസ്. എതിരാളികളെ വകഞ്ഞുമാറ്റി അമാനുഷികനെപ്പോലെ പറന്നുയര്&zwj;ന്ന് പന്ത് വലയില്&zwj; എത്തിക്കുന്ന ക്രിസ്റ്റ്യാനോയെക്കണ്ടാണ് ലോകത്തിന് പരിചയം, എന്നാല്&zwj; അയാള്&zwj; അവിടെ ചെറുതായൊന്ന് ഉയര്&zwj;ന്ന് പൊങ്ങാൻ പോലും മടിച്ചുനില്&zwj;ക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്.&lt;/p&gt;&lt;p&gt;കോര്&zwj;ഡിനേഷന്റെ ഫൈനല്&zwj; പോയിന്റ്. അതാണ് പോര്&zwj;ച്ചുഗല്&zwj; നിരയില്&zwj; ഇന്ന് ക്രിസ്റ്റ്യാനോ. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മധ്യനിര കൈമുതലായുള്ള പോര്&zwj;ച്ചുഗല്&zwj;, അവരാരേയും ക്രിസ്റ്റ്യാനോയിലേക്ക് എത്താൻ കോംഗോ താരങ്ങള്&zwj; അനുവദിച്ചില്ല. ഒടുവില്&zwj; ചരിത്രനിമിഷം കോംഗോ നേടുമ്പോള്&zwj;, ആ ടണലിലേക്ക് സഹതാരങ്ങളില്ലാതെ ഏകനായി ക്രിസ്റ്റ്യാനൊ നടന്നുനീങ്ങി. മൈതാനത്തും അയാള്&zwj; അങ്ങനെയായിരുന്നു ഭൂരിഭാഗം നേരവും. ആ കാഴ്ചയ്ക്ക് വല്ലാത്തൊരു വേദനയുണ്ടായിരുന്നു. അയാളിലെ അത്ഭുതങ്ങള്&zwj; മാത്രം കണ്ടുശീലിച്ചവര്&zwj;ക്ക് ഉള്&zwj;ക്കൊള്ളാൻ കഴിയാത്തൊരു നിമിഷം. പ്രായത്തിനോടും ശരീരത്തിനോടും തന്നേക്കാള്&zwj; വേഗതയുള്ളവരോടും മത്സരിക്കുകയാണ്, തോല്&zwj;ക്കുന്നതുപോലെ...&lt;/p&gt;&lt;p&gt;അള്&zwj;ജീരിയക്ക് എതിരായ മത്സരത്തില്&zwj; കോര്&zwj;ണറിലേക്ക് നടന്നെത്തുന്ന മെസിയുടെ ഒരു ചിത്രമുണ്ട്, ലോകം മിശിഹയിലേക്ക് ചുരുങ്ങുന്നതുപോലൊന്ന്. അതിന് സമാനമായൊരു ദൃശ്യം ക്രിസ്റ്റ്യാനോയ്ക്കും ഇന്നലെയുണ്ടായി. പക്ഷേ, അവിടെ പ്രതിഫലിച്ച വൈകാരികതലം മറ്റൊന്നായിരുന്നു.&lt;/p&gt;&lt;p&gt;നേരത്തെ ഉന്നയിച്ച ചോദ്യം ഒരിക്കല്&zwj;ക്കൂടി, ഇത് ക്രിസ്റ്റ്യാനൊയുടെ മാത്രം തെറ്റാണോ എന്നത്. 2022 ഫിഫ ലോകകപ്പ്, 2024 യൂറോ കപ്പ്, ഇപ്പോള്&zwj; കോംഗോയ്ക്ക് എതിരായ മത്സരം. മേജര്&zwj; ടൂര്&zwj;ണമെന്റുകളിലെ അവസാന പത്ത് മത്സരങ്ങളില്&zwj; ക്രിസ്റ്റ്യാനൊയുടെ ബൂട്ട് നിശബ്ദമാണ്. യോഗ്യതാറൗണ്ടുകളിലെല്ലാം വലനിറയ്ക്കുന്ന റൊണാള്&zwj;ഡൊ, യുവേഫ നേഷൻസ് ലീഗില്&zwj; വിമര്&zwj;ശകരുടെ നാവിന് വിലങ്ങിട്ട റൊണാള്&zwj;ഡൊ, അയാളെ മേജര്&zwj; മൈതാനങ്ങളിലൊന്നും കാണാനായിട്ടില്ല എന്ന വലിയ യാഥാര്&zwj;ത്ഥ്യം മുന്നിലുണ്ട്.&lt;/p&gt;&lt;p&gt;ഇവയെല്ലാം ഉണ്ടായിട്ടും, എന്തുകൊണ്ട് മാര്&zwj;ട്ടിനസ് ക്രിസ്റ്റ്യാനൊയെ 90 മിനുറ്റുകളും കളിപ്പിക്കാൻ തയാറാകുന്നു, 41 പിന്നിട്ട ക്രിസ്റ്റ്യാനോയ്ക്ക് തന്റെ പ്രതാപകാലത്തിനൊപ്പം നീങ്ങുകയെന്നത് ഏറെക്കുറെ അസാധ്യമായ ഒന്നാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോര്&zwj;ച്ചുഗല്&zwj; ടീം, ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കല്&zwj;പ്പിക്കുന്ന സംഘം. ക്രിസ്റ്റ്യാനോയുടെ പരിചയസമ്പത്ത് അതിന് അനുയോജ്യമായ നിമിഷങ്ങളില്&zwj; ഉപയോഗിക്കേണ്ടതാണ് എന്ന് ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി പറയാതെ പറഞ്ഞുകഴിഞ്ഞു, THE TEAM NEEDS TO SCORE, NOT YOU.&lt;/p&gt;&lt;p&gt;ഇതെല്ലാം സംഭവിക്കുമ്പോഴും അയാളെ എഴുതിത്തള്ളാൻ സാധിക്കുമോ, ഒരുത്തരമേയുള്ളു, ഇല്ല. ചരിത്രം അതാണ്. മൈതാനത്ത് അയാള്&zwj;ക്ക് മാത്രം സാധിക്കുന്ന ചിലതൊക്കെ ഇനിയും ബാക്കിയുണ്ട്...&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-cristiano-ronaldo-fails-to-impress-on-his-last-dance-articleshow-q8up5xb"/>
        </item>
        <item>
            <title><![CDATA[വിശ്വാസം ആഞ്ചലോട്ടിയില്‍, കുന്തമുനയായി വിനീഷ്യസ്; ക്വാർട്ടർ കടക്കുമോ ബ്രസീല്‍?]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-will-carlo-ancelottis-brazil-overcome-pre-quarter-struggle-this-time-articleshow-qpuoe8e</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-will-carlo-ancelottis-brazil-overcome-pre-quarter-struggle-this-time-articleshow-qpuoe8e</guid>
            <pubDate>Fri, 12 Jun 2026 15:42:07 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ സ്വപ്നസംഘം പെര്&zwj;ഫെക്റ്റാണോ എന്ന ചോദ്യത്തിന് അല്ല എന്ന് അടിവരയിട്ടു പറഞ്ഞു ആഞ്ചലോട്ടി. ലോകകപ്പ് ജയിക്കാൻ ഒരു പെര്&zwj;ഫെക്റ്റ് ടീമല്ല ആവശ്യം, ഒരു റെസിലിയന്റ് ടീമാണ് വേണ്ടത്, അതിനായുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡോണ്&zwj; കാര്&zwj;ലോ വ്യക്തമാക്കി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktxn0hj7ebgrctcypvbphx2f,imgname-brazil-1781259060807.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആമസോണ്&zwj; മഴക്കാടുകളുടെ വന്യത, പുല്&zwj;മൈതാനത്തെ ജോഗ ബൊണിറ്റൊ...ബ്രസീലിയൻ മണ്ണില്&zwj; ഇത്രത്തോളം മനോഹാരിതയുള്ള മറ്റെന്തിങ്കിലും ഉണ്ടോ...പെലെ, സീക്കൊ, സോക്രട്ടീസ്, ഗരീഞ്ച, റൊണാള്&zwj;ഡിഞ്യോ, റൊണാള്&zwj;ഡോ, കഫു, റിവാള്&zwj;ഡോ...അങ്ങനെ ചെറുത്തുനില്&zwj;പ്പുകളുടെ, പോരാട്ടങ്ങളുടെ പ്രതീകമായി എത്രയെത്ര മനുഷ്യര്&zwj;. യൂറോപ്പിലെ മൈതാനങ്ങളില്&zwj; നിന്ന് റിയോ ഡി ജനീറോയുടെ തെരുവുകളിലേക്ക് ഒഴുകിയെത്തിയ പന്ത് ഒരു ജനതയെ അടയാളപ്പെടുത്താൻ കാരണമായെങ്കില്&zwj; അവര്&zwj; എത്രത്തോളം ആ ഗെയിമിനെ കാലുകള്&zwj;ക്കൊണ്ട് അനശ്വരമാക്കിയിട്ടുണ്ടാകാം...&lt;/p&gt;&lt;p&gt;21-ാം നൂറ്റാണ്ടിന്റെ രണ്ടര ദശാബ്ദങ്ങള്&zwj;ക്കിപ്പുറം നിന്നുകൊണ്ട് ചോദിക്കേണ്ടി വരികയാണ്, എന്തുപറ്റി ബ്രസീലിയൻ ഫുട്ബോളിന്. പോയ കാല്&zwj;നൂറ്റാണ്ടില്&zwj; അവരെങ്ങനെ അപ്രസക്തമായി, അവരായിരുന്നില്ലെ ഒരുകാലത്ത് എല്ലാം. അമേരിക്കൻ ഐക്യനാടുകളില്&zwj; കനകക്കിരീടം തേടിയിറങ്ങുമ്പോള്&zwj; എത്രദൂരം സഞ്ചരിക്കാനാകും, അഞ്ച് കിരീടങ്ങളുടെ ചരിത്രത്തിനപ്പുറം അലട്ടുന്ന ചില യാഥാര്&zwj;ത്ഥ്യങ്ങളുണ്ട്. അതിനെ മറികടക്കാൻ കാര്&zwj;ലൊ ആഞ്ചലോട്ടിയെന്ന അതികായന്റെ കുട്ടികള്&zwj;ക്ക് സാധിക്കുമോ...&lt;/p&gt;&lt;p&gt;തന്റെ സ്വപ്നസംഘം പെര്&zwj;ഫെക്റ്റാണോ എന്ന ചോദ്യത്തിന് അല്ല എന്ന് അടിവരയിട്ടു പറഞ്ഞു ആഞ്ചലോട്ടി. ലോകകപ്പ് ജയിക്കാൻ ഒരു പെര്&zwj;ഫെക്റ്റ് ടീമല്ല ആവശ്യം, ഒരു റെസിലിയന്റ് ടീമാണ് വേണ്ടത്, അതിനായുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡോണ്&zwj; കാര്&zwj;ലോ വ്യക്തമാക്കി. യെസ്, ബ്രസീലൊരു ഫ്രാൻസ്, സ്പെയിൻ, പോര്&zwj;ച്ചുഗല്&zwj;, അര്&zwj;ജന്റീന എന്നിവരെപ്പോലെ ശക്തരായിരിക്കില്ല. ലോകകപ്പ് യോഗ്യതാ ഘട്ടത്തില്&zwj; ആറ് തോല്&zwj;വികള്&zwj;, തങ്ങളാരാണെന്ന് പോലും പതിയെ മറന്നുതുടങ്ങിയവര്&zwj;. ചരിത്രത്തിലാദ്യമായി ഒരു ബ്രസീലിയൻ പരിശീലകന് വീണ്ടെടുപ്പ് സാധ്യമാക്കാനാകില്ലെന്ന് അവര്&zwj; തന്നെ വിശ്വസിക്കുന്ന കാലം..&lt;/p&gt;&lt;p&gt;എന്താണ് ആഞ്ചലോട്ടിയുടെ പ്രത്യേകത. അയാള്&zwj; തന്റെ സിസ്റ്റത്തിലേക്ക് താരങ്ങളെ പറിച്ചുനടുകയല്ല. മറിച്ച് താരങ്ങള്&zwj;ക്ക് അനുയോജ്യമായ അവരുടെ കളിരീതികള്&zwj;ക്ക് അനുസരിച്ചൊരു സിസ്റ്റം രൂപപ്പെടുത്തുകയാണ്. എസി മിലാനിലും റയല്&zwj; മാഡ്രിഡിലുമെല്ലാം ആഞ്ചലോട്ടി ചെയ്തത് അതുതന്നെയായണ്. ബ്രസീലിന്റെ കാര്യത്തിലും വ്യത്യസ്തമല്ല. കഴിഞ്ഞ അഞ്ച് ലോകകപ്പുകളില്&zwj; ബ്രസീലിന് സംഭവിച്ചത് ആവര്&zwj;ത്തിക്കാതിരിക്കണമെങ്കില്&zwj; സ്റ്റാര്&zwj; മൊമന്റ്സല്ല അനിവാര്യം, മറിച്ചൊരു ടീമിനെയാണ്.&lt;/p&gt;&lt;p&gt;ബ്രസീല്&zwj; ലോകകപ്പ് നേടിയ വര്&zwj;ഷങ്ങളിലൊന്നും ടൂര്&zwj;ണമെന്റിലെ ഏറ്റവും മികച്ച ടീം അവരാണെന്ന് പൂര്&zwj;ണമായും പറയാൻ കഴിയില്ലായിരുന്നു. മികച്ച ടീമുമായി അവരെത്തിയ 82ല്&zwj; രണ്ടാം ഘട്ടത്തില്&zwj; മടങ്ങേണ്ടി വന്നത് ചരിത്രം ഓര്&zwj;മിപ്പിക്കുന്നു. ഇക്കുറി ബ്രസീല്&zwj; ടീമിന്റെ കരുത്ത് ആ പേരുകളിലേക്ക് നോക്കിയാല്&zwj; വ്യക്തമാകും, അറ്റാക്കിങ്. അറ്റാക്കിങ്ങിനെ പരമാവധി യൂട്ടിലൈസ് ചെയ്യുന്ന തരത്തിലാണ് അഞ്ചലോട്ടി ടീമിനെ ഒരുക്കിയിരിക്കുന്നതും. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലെപ്പോലെ ഒരു നെയ്മര്&zwj; സെന്റേഡായല്ല ബ്രസീല്&zwj; ഇക്കുറി ഇറങ്ങുന്നത്.&lt;/p&gt;&lt;p&gt;വിനീഷ്യസ് ജൂനിയര്&zwj;, മാത്യൂസ് കൂന്യ, ഗബ്രിയേല്&zwj; മാര്&zwj;ട്ടിനല്ലി, ഇഗോര്&zwj; തിയാഗോ, എൻ&zwj;ഡ്രിക്ക്, റയാൻ, ഒപ്പം നെയ്മറും. ബ്രസീല്&zwj; ആരാധകരെ സംബന്ധിച്ച് ഒരുപക്ഷേ ഇത് നെയ്മറിന്റെ ടൂര്&zwj;ണമെന്റായിരിക്കാം, പക്ഷെ യഥാര്&zwj;ത്ഥത്തില്&zwj; വിനീഷ്യസിന്റേതാണ്. അയാളിലെ ക്രിയേറ്ററായിരിക്കും ബ്രസീലിന്റെ ആയുസിനെ നിര്&zwj;ണയിക്കുക. ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്&zwj;, ക്രിയേറ്റര്&zwj;. വളരെ നോര്&zwj;മലായുള്ള ഒരു നിമിഷം എതിരാളികള്&zwj;ക്ക് പാനിക്ക് ബട്ടണാക്കി പരിവര്&zwj;ത്തനപ്പെടുത്താൻ വിനീഷ്യസിന് കഴിയും, അതിനയാള്&zwj;ക്ക് ഒരു ടീം ഗെയിമിന്റെ സഹായം പോലും ആവശ്യമില്ല.&lt;/p&gt;&lt;p&gt;പ്രെസിങ്ങ്, ലിങ്ക് അപ്പ്സ്, അറ്റാക്കിങ്ങ് - റഫീഞ്യ. ബിറ്റ്&zwnj;വീൻ പൊസിഷനുകളില്&zwj; കളിക്കാൻ വൈഭവമുള്ള കൂന്യ. പേസിന് മാര്&zwj;ട്ടിനല്ലി, എൻഡ്രിക്ക് സമ്മാനിക്കുന്ന അണ്&zwj;പ്രെഡിക്റ്റബിലിറ്റി, റയാന്റെ ഗോള്&zwj; സ്കോറിങ് മികവ്...ഫോമിലാണെങ്കിലും തന്റെ താളം കണ്ടെത്താൻ ഇഗോര്&zwj; തിയാഗോയ്ക്ക് ലോകകപ്പിന് മുൻപ് സാധിച്ചില്ല എന്നത് മാത്രമാണ് ഒരുപോരായ്മയായി നിലനില്&zwj;ക്കുന്നത്.&lt;/p&gt;&lt;p&gt;നെയ്മറിന്റെ റോള്&zwj;. ടീമില്&zwj; ബ്രസീലിയൻ ഫുട്ബോളിന്റെ തനതുസൗന്ദര്യം ഇന്നും നിലനിര്&zwj;ത്തുന്ന ഒരേയൊരു താരമാണ് നെയ്മര്&zwj;. എന്തുകൊണ്ട് നെയ്മറിന്റെ ഉള്&zwj;പ്പെടുത്തല്&zwj; ബ്രസീലിന് വൈകാരികമായി എന്നതിന്റെ കാരണവും അതുതന്നെയാണ്. ബ്രസീലിയൻ ഫുട്ബോളിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആ ശൈലി അയാളിലുണ്ട്. ഇമാജിനേഷൻ, വിഷൻ, ക്രിയേറ്റിവ് ഹെഡ്. ശാരീരിക ക്ഷമത പൂര്&zwj;ണമായും വീണ്ടെടുക്കാത്ത നെയ്മറിനെ ഒരു ഇംപാക്റ്റ് സബ്ബായാകും ആഞ്ചലോട്ടി ഉപയോഗിക്കുയെന്നും ഏറെക്കുറെ ഉറപ്പാണ്.&lt;/p&gt;&lt;p&gt;പരിചയസമ്പത്തും യുവത്വവുമെല്ലാം നിറഞ്ഞ മുന്നേറ്റനിരയ്ക്ക് കരുത്തുപകരാൻ സാധിക്കുന്ന ഒരു മധ്യനിര ബ്രസീലിനുണ്ടോ, സംശയാണ്. സീക്കോയെപ്പോലെ സോക്രട്ടീസിനെപ്പോലെ ഒരാള്&zwj; അല്ലെങ്കിലും ഇന്നത്തെ ഫുട്ബോളിങ് സ്റ്റാൻഡേര്&zwj;ഡ് ഡിമാൻഡ് ചെയ്യുന്ന ഒരു താരം ബ്രസീലിന്റെ മൈതാനത്തില്ല. പോര്&zwj;ച്ചുഗല്&zwj;, സ്പെയിൻ തുടങ്ങിയ ടീമുകളുടെ മിഡ്&zwnj;ഫീല്&zwj;ഡ് എത്രത്തോളം ക്രീയേറ്റീവ് ആണെന്നത് സൗഹൃദമത്സരങ്ങള്&zwj; തെളിയിച്ചതാണ്. ബ്രൂണോ ഗിമേറസും കാസിമീറോയുമൊക്കെ ഉണ്ടെങ്കിലും ഇരുവരും ഒരു പീക്ക് ഹിറ്റ് ചെയ്തുനില്&zwj;ക്കുകയല്ല.&lt;/p&gt;&lt;p&gt;എന്നാല്&zwj;, ലൂക്കാസ് പക്വേറ്റയിലായിരിക്കും അഞ്ചലോട്ടി വിശ്വാസം അര്&zwj;പ്പിക്കുക, പനാമയ്ക്കെതിരായ സൗഹൃദമത്സരത്തില്&zwj; പക്വേറ്റ മൈതാനത്ത് എത്തിയതിന് ശേഷം ബ്രസീലിന്റെ കളിക്ക് സംഭവിച്ച ഒഴുക്കും ഉണര്&zwj;വും തന്നെ ഉദാഹരണമായി എടുക്കാനാകും, അതുകൊണ്ട് ഈജിപ്തിനെതിരായ മത്സരത്തില്&zwj; ആദ്യ ഇലവനില്&zwj; തന്നെ പക്വേറ്റ എത്തിയിരുന്നു.&lt;/p&gt;&lt;p&gt;ഡാനി ആല്&zwj;വസ്, കഫു, മാഴ്സലോ, റോബേര്&zwj;ട്ടൊ കാര്&zwj;ലോസ് പോലെയുള്ള ഫുള്&zwj;ബാക്കുകളെ ലോകത്തിന് സമ്മാനിച്ച ബ്രസീലിന് ഇക്കുറി ആ ലെവലിലുള്ള താരങ്ങളില്ല എന്നത് പോരായ്മയാണ്. അതുകൊണ്ട് ഡിഫൻസീവ് മിഡ്പീല്&zwj;ഡര്&zwj;മാര്&zwj;ക്ക് ഡിഫൻസിനെ അധികമായും സഹായിക്കേണ്ടി വരും. എഡേഴ്സണ്&zwj;, ഡഗ്ലസ് സാന്റോസ്, അലക്സാൻഡ്രൊ, ഗബ്രിയേല്&zwj;, മാര്&zwj;ക്വിനസ്, ഡാനിലോ, ബ്രെമര്&zwj;, ഇബാനസ്, ലിയൊ പെരെയ്&zwnj;ര എന്നിവരാണ് പ്രതിരോധ നിരയില്&zwj; ഉള്ളത്. വെസ്&zwnj;ലിയുടെ അഭാവം മറ്റൊരു തിരിച്ചടിയായിക്കാണാനാകും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-will-carlo-ancelottis-brazil-overcome-pre-quarter-struggle-this-time-articleshow-qpuoe8e"/>
        </item>
        <item>
            <title><![CDATA[അമേരിക്കയില്‍ ഒരുങ്ങുന്ന വിവേചനങ്ങളുടെ ലോകകപ്പ്, ട്രംപിന്റെ കളിപ്പാവയോ ഫിഫ?]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-has-fifa-lost-control-over-their-tournament-hosted-by-usa-articleshow-trrvbi5</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-has-fifa-lost-control-over-their-tournament-hosted-by-usa-articleshow-trrvbi5</guid>
            <pubDate>Wed, 10 Jun 2026 14:49:20 +0530</pubDate>
            <description><![CDATA[&lt;p&gt;ആദ്യം ആരാധകർ, ശേഷം മാധ്യമപ്രവർത്തകര്&zwj;, ടീമിന്റെ ഔദ്യോഗിക ഭാഗമായവര്&zwj;, താരങ്ങള്&zwj;, ഒടുവില്&zwj; റഫറി വരെ എത്തിയിരിക്കുന്നു വിവേചനം നേരിട്ടവരുടെ പട്ടിക&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktrd6eycy17bazdncqz5z4cy,imgname-donald-trump-1781083093964.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇങ്ങനെ ചെയ്യാൻ അവരെന്താ ക്രിമിനലുകളാണോ? ഫുട്ബോള്&zwj; ലോകം ഒന്നടങ്കം ചോദിക്കുകയാണ്. ആരൊടെന്നല്ലെ, ഡൊണാള്&zwj;ഡ് ട്രംപ് ഭരണകൂടത്തിനോടും ജിയാനി ഇൻഫന്റിനൊ നയിക്കുന്ന ഫിഫയോടും...&lt;/p&gt;&lt;p&gt;അമേരിക്ക പ്രധാന ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പില്&zwj; പങ്കെടുക്കാൻ സെനഗലിന്റെ ദേശീയ ടീം സാൻ ആന്റോണിയയില്&zwj; വന്നിറങ്ങി. അമേരിക്കൻ മണ്ണില്&zwj; കാലുകുത്തിയ ആദ്യ നിമിഷം അവരെ തേടിയെത്തിയത് സുരക്ഷാ ഉദ്യാഗസ്ഥരായിരുന്നു, അതും റണ്&zwj;വേയില്&zwj; വച്ചു തന്നെ. ഒരു കസേര വലിച്ചിട്ടുകൊടുത്ത് അതിലിരുത്തി മുടി മുതല്&zwj; നഖം വരെ പരിശോധിച്ചു, ധരിച്ചിരുന്ന ഷൂപോലും വിശദമായി അളന്നു...&lt;/p&gt;&lt;p&gt;ഉസ്&zwnj;ബെക്കിസ്ഥാൻ താരങ്ങളെ അമേരിക്ക വരവേറ്റത് ലഹരി പദാര്&zwj;ത്ഥങ്ങള്&zwj; കണ്ടെത്താൻ ഉപയോഗിക്കുന്ന ഡോഗ് സ്ക്വാഡിനേയും പുറമെ മെറ്റല്&zwj; ഡിറ്റക്&zwnj;റ്ററുകളും ഉപയോഗിച്ചായിരുന്നു...നിറത്തിന്റേയും പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റേയും പേരില്&zwj; സംശയത്തിന്റെ നിഴലില്&zwj; ഇന്നും നില്&zwj;ക്കേണ്ടി വരുന്നു... വിശ്വവേദിയില്&zwj; പന്തുതട്ടാനെത്തിയവരാണെന്ന് ഓർക്കണം...ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്തെ താരങ്ങള്&zwj;ക്ക് ഈ സ്ഥിതിയുണ്ടായിട്ടുണ്ടോ എന്ന് ചോദിക്കാതെ വയ്യ...&lt;/p&gt;&lt;p&gt;ആദ്യം ആരാധകർ, ശേഷം മാധ്യമപ്രവർത്തകര്&zwj;, ടീമിന്റെ ഔദ്യോഗിക ഭാഗമായവര്&zwj;, താരങ്ങള്&zwj;, ഒടുവില്&zwj; റഫറി വരെ എത്തിയിരിക്കുന്നു വിവേചനം നേരിട്ടവരുടെ പട്ടിക...ലോകസമാധനത്തിനുവേണ്ടിയും വര്&zwj;ണവിവേചനങ്ങള്&zwj;ക്കും വംശീയതയ്ക്കുമെല്ലാം എതിരെയും നിരന്തരം ശബ്ദിക്കുന്ന ഇൻഫന്റിനോയും ഫിഫയും ട്രംപ് ഭരണകൂടത്തിന്റെ നടപടികളോടുള്ള പ്രതികരണം മൗനത്തില്&zwj; തുടങ്ങി മൗനത്തില്&zwj; തന്നെ അവസാനിപ്പിക്കുകയാണ്...&lt;/p&gt;&lt;p&gt;2017ല്&zwj;, ട്രംപ് ആദ്യമായി അമേരിക്കയുടെ ഭരണചക്രം നിയന്ത്രിച്ച കാലത്ത്, ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്&zwj;ക്ക് യാത്രാവിലക്ക് ഏര്&zwj;പ്പെടുത്തിയിരുന്നു. അതിനെതിരെ അന്ന് ഇൻഫന്റിനൊ സ്വീകരിച്ച നിലപാട് എന്തായിരുന്നെന്ന് ഓര്&zwj;മിപ്പിക്കാം. ഫിഫയുടെ ടൂര്&zwj;ണമെന്റുകളില്&zwj; പങ്കെടുക്കാൻ യോഗ്യത നേടുന്ന ടീമുകള്&zwj;, അവരുടെ സ്റ്റാഫ്, ആരാധകര്&zwj; എന്നിവര്&zwj;ക്ക് ആതിഥേയരാജ്യം പ്രവേശനം അനുവദിച്ചെ മതിയാകു. അല്ലാത്തപക്ഷം, ലോകകപ്പിനുള്ള ആതിഥേയത്വ അവകാശം നല്&zwj;കുകയില്ല, ഇതായിരുന്നു ഫിഫ തലവന്റെ വാക്കുകള്&zwj;. ട്രംപിനുള്ള ഒരു താക്കീതുകൂടിയായിരുന്നു ഇത്.&lt;/p&gt;&lt;p&gt;2026ലേക്ക് എത്തിയപ്പോള്&zwj;, ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങള്&zwj; കടുപ്പിച്ച് ലോകകപ്പിന്റെ തന്നെ ശോഭകെടുത്തുമ്പോള്&zwj; ഫിഫക്ക് അയാള്&zwj; വിശുദ്ധനും സമാധാനത്തിന്റെ പ്രതീകവുകയാണ്. അമേരിക്ക കര്&zwj;ശനമായ നിയന്ത്രണങ്ങള്&zwj; ഏര്&zwj;പ്പെടുത്തിയ പശ്ചാത്തലത്തില്&zwj; ഹെയ്തി, ഇറാൻ, സെനഗള്&zwj;, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലെ ആരാധകരടക്കമുള്ളവര്&zwj; ഭാഗീകമായും പൂര്&zwj;ണമായും യാത്രാവിലക്ക് നേരിടുന്നുണ്ട് എന്നാണ് വിവരങ്ങള്&zwj;.&lt;/p&gt;&lt;p&gt;ലോകകപ്പ് നിയന്ത്രിക്കാൻ അവസരം ലഭിച്ച ആദ്യ സൊമാലിയൻ സ്വദേശിയായിരുന്നു ഒമര്&zwj; അബ്ദുള്&zwj; ഖാദിര്&zwj; ആര്&zwj;ട്ടാൻ, ചരിത്രത്തിലേക്ക് പോരാടിയെത്തിയ ആ മനുഷ്യനെ അമേരിക്കൻ മണ്ണില്&zwj;പ്പോലും കാലുകുത്താൻ അനുവദിക്കാതെ തിരിച്ചയിച്ചു. ആതിഥേയ രാജ്യത്തിന്റെ കുടിയേറ്റ നിലപാടുകളില്&zwj; ഇടപെടില്ലെന്നും തങ്ങളുടെ രാജ്യത്തേക്ക് ആര് പ്രവേശിക്കണമെന്നത് തീരുമാനിക്കാനുള്ള പൂര്&zwj;ണസ്വാതന്ത്ര്യം അവര്&zwj;ക്ക് തന്നെയായിരിക്കുമെന്നും ഫിഫ നിലപാടെടുത്തു.&lt;/p&gt;&lt;p&gt;മനുഷ്യരാശി കണ്ട ഏറ്റവും വലിയ കായികമാമാങ്കമെന്ന് ഇൻഫന്റീനൊ പ്രഖ്യാപിക്കുമ്പോള്&zwj; മറുവശത്ത് നടക്കുന്നതെല്ലാം മനുഷ്യത്വരഹിതമായ കാര്യങ്ങള്&zwj; മാത്രവും. 2017ല്&zwj; ഇൻഫന്റീനൊ നല്&zwj;കിയ മുന്നറിയിപ്പും താക്കീതുമെല്ലാം കേവലം തമാശകളായി മാറി. ഇറാൻ ടീമിന്റെ 15 ഒഫീഷ്യലുകള്&zwj;ക്ക് വിസ അനുവദിച്ചിട്ടില്ല, ടീം അംഗങ്ങള്&zwj;ക്ക് മെക്സിക്കോയിലേക്ക് പരിശീലനം മാറ്റേണ്ടി വന്നു. മത്സരങ്ങള്&zwj;ക്ക് തൊട്ട് മുൻപത്തെ ദിവസം മാത്രമാണ് ഇറാന് അമേരിക്കയിലേക്ക് എത്താൻ നിലവില്&zwj; അനുമതി നല്&zwj;കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഇറാഖ് താരം അയ്മൻ ഹൊസൈൻ, പതിറ്റാണ്ടുകള്&zwj;ക്ക് ശേഷം രാജ്യത്തിന് ലോകകപ്പ് യോഗ്യതനേടിക്കൊടുത്ത താരം. ഷിക്കാഗോയിലെ വിമാനത്താവളത്തില്&zwj; ഏഴ് മണിക്കൂറാണ് ഡീറ്റെയിൻ ചെയ്യപ്പെട്ടത്. ഇറാഖ് ടീം ഫോട്ടോഗ്രാഫറായ തലാല്&zwj; സലയ്ക്ക് വിമാനത്താവളത്തില്&zwj; കാത്തിരിക്കേണ്ടി വന്നത് 10 മണിക്കൂര്&zwj;, ശേഷം അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കൻ ടീമിന്റെ ജോഹന്നാസ്ബര്&zwj;ഗില്&zwj; നിന്നുള്ള യാത്രപോലും വൈകിയിരുന്നു, കാരണം വിസ പ്രശ്നങ്ങളാണ്. താരങ്ങള്&zwj;പ്പോലും ഇത്തരം പ്രതിസന്ധികള്&zwj; നേരിടുമ്പോള്&zwj; ആരാധകരുടെ കാര്യ പറയേണ്ടതില്ലല്ലോ.&lt;/p&gt;&lt;p&gt;ആരാധകര്&zwj;ക്ക് ഒരുതരത്തിലും താങ്ങാനാകുന്ന ലോകകപ്പല്ല ഇതെന്നാണ് അമേരിക്കയിലെത്തിയവര്&zwj; പറയുന്നതുപോലും. ടിക്കറ്റിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുക, താമസസൗകര്യങ്ങളെല്ലാം പ്രീമിയം കാറ്റഗറികളില്&zwj;. വിസ ലഭിക്കാനായി താണ്ടേണ്ട കടമ്പകള്&zwj; അതിലും ഏറെ.&lt;/p&gt;&lt;p&gt;വിസക്കായി ഒരാള്&zwj; നല്&zwj;കേണ്ട തുക 185 യുഎസ് ഡോളറാണ്, ഇന്ത്യൻ രൂപയില്&zwj; ഏകദേശം 18,000 വരും ഇത്. പുറമെ, നേരിട്ടുള്ള ഇൻറര്&zwj;വ്യൂവും ടൂര്&zwj;ണമെന്റിന് ശേഷം മടങ്ങുമെന്ന ഉറപ്പും നല്&zwj;കേണ്ടതുണ്ട്. കഴിഞ്ഞ മേയിലാണ് മറ്റൊരു വ്യവസ്ഥ കൂടി അമേരിക്ക മുന്നോട്ട് വെച്ചത്, ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളായ അള്&zwj;ജീരിയ, കേപ് വെര്&zwj;ദെ, ഐവറി കോസ്റ്റ്, സെനഗള്&zwj;, ടുണീഷ്യ എന്നിവിടങ്ങളില്&zwj; നിന്ന് വരുന്നവരുടെ കൈവശം ഡെപ്പോസിറ്റായി 15,000 യുഎസ് ഡോളറുണ്ടാകണമെന്ന്, 15 ലക്ഷത്തോളം രൂപ. അണ്&zwj;ഫയറായുള്ള കാര്യങ്ങളെന്ന് ഒറ്റനോട്ടത്തില്&zwj; തോന്നുന്നവ.&lt;/p&gt;&lt;p&gt;ഇതിനെല്ലാം പുറമെ മറ്റൊന്നുകൂടിയുണ്ട്. അമേരിക്കൻ ലോകകപ്പ് കാലാവസ്ഥവിനാശങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ദര്&zwj; അഭിപ്രായപ്പെടുന്നത്. 2030 ആകുമ്പോഴേക്കും കാർബൺ ബഹിർഗമനം 50 ശതമാനം കുറയ്ക്കുമെന്നും 2040 ആകുമ്പോഴേക്കും നെറ്റ്-സീറോയിലെത്തുമെന്നും ഫിഫ പ്രതിജ്ഞയെടുത്തിരുന്നു. പക്ഷേ, വിപുലമായ ടൂര്&zwj;ണമെന്റ് അത്തരം ലക്ഷ്യങ്ങള്&zwj;ക്കെല്ലാം തിരിച്ചടിയായേക്കും.&lt;/p&gt;&lt;p&gt;മൂന്ന് രാജ്യങ്ങളില്&zwj; വെച്ചുനടക്കുന്ന ദൈര്&zwj;ഘ്യമേറിയ ടൂര്&zwj;ണമെന്റിന് വ്യോമയാത്രയെ അധികമായി ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഒൻപത് ദശലക്ഷം ടണ്&zwj; കാര്&zwj;ബണ്&zwj; ഡൈ ഓക്സൈഡ് ഇക്വലന്റ് ജനറേറ്റ് ചെയ്യപ്പെടുമെന്നാണ് കണക്ക്. കഴിഞ്ഞ നാല് ലോകകപ്പുകളുടെ ശരാശരിയുടെ ഇരട്ടിയോളം വരുമിതെന്നും ബിബിസി റിപ്പോര്&zwj;ട്ട് ചെയ്യുന്നു. പാരിസ്ഥിതി പ്രശ്നങ്ങള്&zwj;, തൊഴിലാളിവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികള്&zwj;...അങ്ങനെ ലോകകപ്പിന്റെ ഗ്ലാമറിനപ്പുറം ചിലതുണ്ടെന്ന് ഓര്&zwj;മപ്പെടുത്തുകയാണ്...&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-has-fifa-lost-control-over-their-tournament-hosted-by-usa-articleshow-trrvbi5"/>
        </item>
        <item>
            <title><![CDATA[ആഞ്ചലോട്ടിയുടെ 'താളത്തില്‍' കളിക്കുന്ന ബ്രസീല്‍; എത്ര ദൂരം വരെ എത്തിക്കും ഈ തന്ത്രം?]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-how-far-brazil-can-go-in-this-tournament-with-ancelotti-articleshow-wa349io</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-how-far-brazil-can-go-in-this-tournament-with-ancelotti-articleshow-wa349io</guid>
            <pubDate>Fri, 26 Jun 2026 13:38:29 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ ടീമിന് കൃത്യമായൊരു ഐഡന്റിന്റി വേണ്ടെന്ന് വ്യക്തമാക്കി ആഞ്ചലോട്ടി ജപ്പാനായി കാത്തുവെച്ചിരിക്കുന്നത് എന്താകുമെന്നാണ് ആകാംഷ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw1fdsks7ehkzmb8ns9v87fg,imgname-carlo-ancelotti-1782461163129.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;A manager is judged by victory or defeat, not by whether the team plays well or badly - Carlo Ancelotti&lt;/p&gt;&lt;p&gt;ഞങ്ങള്&zwj; ഇപ്പോഴും പെര്&zwj;ഫെക്റ്റല്ല. എത്രദൂരം മുന്നോട്ട് പോകാൻ കഴിയുമെന്നതില്&zwj; ഞാൻ ഒരു ലക്ഷ്യവും വെച്ചിട്ടില്ല. നന്നായി കളിക്കുക, വിജയിക്കുക. - സ്കോട്ട്ലൻഡിനെതിരായ മത്സരത്തിന് ശേഷം ബ്രസീല്&zwj; പരിശീലകൻ കാര്&zwj;ലൊ ആഞ്ചലോട്ടി പറഞ്ഞുവെച്ചു.&lt;/p&gt;&lt;p&gt;ലൂയിസ് ഡെല ഫ്യൂന്റെയുടെ സ്പെയിനിന് ടിക്കി ടാക്കാ, ദിദിയര്&zwj; ദഷാംപ്സിന്റെ ഫ്രാൻസിന് ഹൈ ഇന്റൻസിറ്റി ഫുട്ബോള്&zwj;, മെസിയില്&zwj; കേന്ദ്രീകരിക്കുന്ന അര്&zwj;ജന്റീന, ജര്&zwj;മനിക്ക് ഗെഗെൻ പ്രേസിങ്ങ്...അങ്ങനെയെങ്കില്&zwj; ഡോണ്&zwj; കാര്&zwj;ലോയുടെ ബ്രസീലിന്റെ ഐഡന്റിന്റി എന്താണ്.&lt;/p&gt;&lt;p&gt;പെലെയുടെ കാലത്ത് ലോകം അത്ഭുതത്തോടെ വീക്ഷിച്ച ആ മനോഹരമായ ബ്രസീലിയൻ ഫുട്ബോള്&zwj; അല്ല, 90കളുടെ അവസാനം കണ്ട ഡൊമിനേറ്റിങ് ഫുട്ബോളുമല്ല...അഞ്ചലോട്ടിയുടെ ബ്രസീലിന് അങ്ങനെ കൃത്യമായൊരു ഐഡന്റിറ്റിയുണ്ടോ എന്ന് ചിന്തിച്ചാല്&zwj;, ഉണ്ട്. പക്ഷേ, അത് മേല്&zwj;പ്പറഞ്ഞപോലെയല്ലെന്ന് മാത്രം. ഒരു താരത്തിന്റെ ക്വാളിറ്റി പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ആഞ്ചലോട്ടിയൊരുക്കുന്ന സിസ്റ്റം. ഫൈനല്&zwj; തേഡില്&zwj; അഗ്രസീവ് ആകുക, സാഹചര്യങ്ങള്&zwj;ക്ക് അനുസരിച്ച് ഡ്രോപ് ബാക്ക് ചെയ്യുക, തങ്ങളുടെ പൊസിഷനുകളില്&zwj; ഒരേസമയം ഡിഫൻസീവും ഒഫൻസീവുമാകാൻ തയാറാകുക.&lt;/p&gt;&lt;p&gt;കളിയുടെ സാഹചര്യത്തിന് അനുസരിച്ച് കൃത്യമായി ആ ടീം രൂപപ്പെടുന്നുണ്ട്. സ്കോട്ട്ലൻഡിനെതിരായ മത്സരത്തില്&zwj; ബ്രസീല്&zwj; തുടങ്ങുന്നത് 4-3-3 എന്ന ഫോര്&zwj;മേഷനിലാണ്. വിനീഷ്യസ് ജൂനിയര്&zwj; ഇടതുവിങ്ങില്&zwj;, മാത്തയോസ് കൂന്യ സ്ട്രൈക്കര്&zwj;, റയാൻ വലതുവിങ്ങില്&zwj;. മധ്യനിരയില്&zwj; പക്വേറ്റ, കാസമീറൊ, ഗിമറായിഷ്. മുന്നേറ്റങ്ങള്&zwj; സംഭവിക്കുമ്പോള്&zwj; ബ്രസീലിന്റെ ഷേപ്പ് 4-2-4 ആണ്. ഹൈ ഇന്റൻസിറ്റി പ്രെസിങ്, സ്കോട്ട്ലൻഡിനെതിരായ വിനിയുടെ ആദ്യ ഗോള്&zwj; സംഭവിക്കുന്നത് റയാന്റെ പ്രെസിങ്ങില്&zwj; നിന്നായിരുന്നല്ലോ. ഡിസലവ് ചെയ്ത ഗോളും പ്രെസിങ്ങിലൂടെ പൊസഷൻ വീണ്ടെടുത്തായിരുന്നു.&lt;/p&gt;&lt;p&gt;മാര്&zwj;ട്ടിനല്ലിയും എൻഡ്രിക്കും നെയ്മറും കളത്തിലെത്തിയ ശേഷം വിനി വിങ്ങുവിട്ട് കുറച്ചുകൂടി ബോക്&zwnj;സ് കേന്ദ്രീകൃതമായി ഫോര്&zwj;വേഡായി കളിച്ചുതുടങ്ങിയിരുന്നു. എൻഡ്രിക്കിനും മാര്&zwj;ട്ടിനല്ലിക്കുമായിരുന്നു അപ്പോള്&zwj; വിങ്ങുകളുടെ ചുമതല. നെയ്മര്&zwj; കൃത്യമായി വിനിയുമായി ലിങ്ക് അപ്പ് ചെയ്തും കളിച്ചത് ഒന്നിലധികം തവണ ഗോള്&zwj; അവസരങ്ങള്&zwj; സൃഷ്ടിക്കുന്നതിനും കാരണമായി.&lt;/p&gt;&lt;p&gt;പ്രതിരോധിക്കുന്ന സാഹചര്യങ്ങളില്&zwj; ടീമിന്റെ ഫോര്&zwj;മേഷൻ 4-4-2 ആകുന്നു. ഇവിടെ മധ്യനിരയിലേക്ക് ഇറങ്ങുന്നത് കൂടുതലായും കൂന്യയാണ്, റയാനുമുണ്ട്. പ്രോപ്പര്&zwj; സ്ട്രൈക്കറുടെ റോള്&zwj; വഹിക്കുമ്പോഴും പിന്നിലേക്ക് ഇറങ്ങി തന്റെ വര്&zwj;ക്ക്&zwnj;ലോഡ് കൂട്ടാനും കൂന്യക്ക് മടിയില്ല എന്നതാണ് ബ്രസീലിന് ലഭിക്കുന്ന ലക്ഷ്വറി. ഇത് ഡിഫൻസീവ് ഷേപ്പ് വീണ്ടെടുക്കുന്നതിനായി ബ്രസീലിനെ സഹായിക്കുന്ന ഘടകവുമായി വിലയിരുത്താനാകും.&lt;/p&gt;&lt;p&gt;ആഞ്ചലോട്ടി വരയ്ക്കുന്ന കളത്തില്&zwj; ഡിഫൻസീവ് ഡ്യൂട്ടികളില്&zwj; നിന്ന് മുക്തനായിട്ടുള്ളത് വിനീഷ്യസ് മാത്രമാണ്. താരത്തിന്റെ കാലുകളെ ഏത് നിമിഷവും ഒരു ഗോളിനായി ഫ്രഷായി നീക്കിവെക്കുന്നതുപോലെ. നാല് ഗോളിന്റേയും ഒരു അസിസ്റ്റിന്റേയും കാരണവും അത് തന്നെ. ഇടതുവിങ്ങിലെ വിനിയുടെ ഭാരം കുറയ്ക്കുന്നത് പക്വേറ്റയുമാണ്. അതുകൊണ്ട് ഗോള്&zwj; അടിക്കാനും അടിപ്പിക്കാനും വിനിക്ക് ക്ഷീണമില്ലാതെ സാധിക്കും.&lt;/p&gt;&lt;p&gt;മുന്നേറ്റനിരയിലെ തന്ത്രങ്ങളെല്ലാം ഫലപ്രദമായി നടപ്പാകുമ്പോഴും മധ്യനിര എത്രത്തോളം ക്രിയേറ്റീവ് ആണ് എന്നൊരു ചോദ്യം ബാക്കിയുണ്ട്. മൊറൊക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നീ ടീമുകളെ മറികടക്കാൻ പോന്ന മികവ് പുലര്&zwj;ത്താൻ മധ്യനിരയ്ക്ക് സാധിച്ചിട്ടുണ്ടാകാം. പക്ഷേ, മുന്നോട്ട് പോകുമ്പോള്&zwj; അത് മതിയാകില്ല. പക്വേറ്റയും ഗിമറായിഷും മൊറോക്കോയ്ക്ക് എതിരായ ആദ്യ മത്സരത്തിന് ശേഷം മെച്ചപ്പെട്ടിട്ടുണ്ട്. സ്കോട്ട്ലൻഡിനെതിരെ ഇരുവരും ചേര്&zwj;ന്ന് 4 വലിയ അവസരങ്ങളാണ് സൃഷ്ടിച്ചത്.&lt;/p&gt;&lt;p&gt;ഇവിടെയാണ് അഞ്ചലോട്ടി നെയ്മറിനെ ഉപയോഗിക്കുന്നതും. 20 മീറ്റര്&zwj; ഡ്രിബിള്&zwj; ചെയ്ത് പോസ്റ്റിലേക്ക് കുതിച്ചുകയറുന്ന നെയ്മറിനെയായിരിക്കില്ല മൈതാനത്ത് കാണുക. അഞ്ചലോട്ടിയുടെ മൈതാനത്തെ ബ്രസീലിയൻ ഫ്ലേവര്&zwj;, മധ്യനിരയിലെ ക്രിയേറ്ററുടെ റോള്&zwj;. സ്കോട്ട്ലൻഡിനെതിരെ ലഭിച്ച 20 മിനുറ്റില്&zwj; തന്നെ മൂന്ന് അവസരങ്ങള്&zwj; ഒരുക്കാൻ നെയ്മറിന് സാധിച്ചിരുന്നു. ഇനി വരുന്ന മത്സരങ്ങളിലെ നെയ്മറിന്റെ റോള്&zwj; എന്തായിരിക്കുമെന്നതിന്റെ കൃത്യമായ മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്.&lt;/p&gt;&lt;p&gt;ഇറ്റാലിയൻ പരിശീലകനായ ആഞ്ചലോട്ടിയുടെ കീഴില്&zwj; ബ്രസീലിന്റെ പ്രതിരോധനിര എങ്ങനെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സ്കോട്ട്ലൻഡിനെതിരെ ഗബ്രിയേലും മാര്&zwj;ക്വിനസും ഡാനിലോയും ഡഗ്ലസും നടത്തിയ പ്രകടനം തന്നെ ഉദാഹരണമാണ്. അലിസണ്&zwj; ബെക്കറിനെ വിസ്മരിക്കാനാകില്ല.&lt;/p&gt;&lt;p&gt;ഇനി ജപ്പാനാണ്. ഹജിയെ മൊറിയാസുവിന് കീഴില്&zwj; ലോകകപ്പിലെ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ടീമായി ജപ്പാൻ പരിവര്&zwj;ത്തനപ്പെട്ടിട്ടുണ്ട്. ഹൈ പ്രെസിങ്, വേഗത്തിലുള്ള ട്രാൻസിഷനുകള്&zwj;, കോംപാക്റ്റായുള്ള ഡിഫൻസീവ്, ഫോര്&zwj;മേഷനില്&zwj; അതിവേഗം വരുത്തുന്ന സ്വിച്ചിങ്ങ്, ശരീരത്തിന്റെ സാധ്യതകള്&zwj; മനസിലാക്കിയുള്ള ക്വിക്കായുള്ള പാസുകള്&zwj;...യൂറോപ്യൻ ജയന്റായ നെതര്&zwj;ലൻഡ്സിേയും ഒപ്പം സ്വീഡനേയും സമനിലയില്&zwj; തളച്ചാണ് അവര്&zwj; എത്തുന്നത്.&lt;/p&gt;&lt;p&gt;തന്റെ ടീമിന് കൃത്യമായൊരു ഐഡന്റിന്റി വേണ്ടെന്ന് വ്യക്തമാക്കി ആഞ്ചലോട്ടി ജപ്പാനായി കാത്തുവെച്ചിരിക്കുന്നത് എന്താകുമെന്നാണ് ആകാംഷ. ഒന്നുറപ്പ്, പ്രതീക്ഷിക്കപ്പുറം ബ്രസീലിനെ എത്തിക്കുകയായിരിക്കും അയാളുടെ ലക്ഷ്യം.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-how-far-brazil-can-go-in-this-tournament-with-ancelotti-articleshow-wa349io"/>
        </item>
        <item>
            <title><![CDATA[റോണോയ്ക്കായി പോര്‍ച്ചുഗല്‍ കളിക്കുമോ? മധ്യനിരയും മാര്‍ട്ടീനസും തിരുത്തണം]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-will-portugal-and-cristiano-ronaldo-make-a-comeback-articleshow-wad186o</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-will-portugal-and-cristiano-ronaldo-make-a-comeback-articleshow-wad186o</guid>
            <pubDate>Mon, 22 Jun 2026 14:24:43 +0530</pubDate>
            <description><![CDATA[&lt;p&gt;എന്ത് സംഭവിച്ചാലും ക്രിസ്റ്റ്യാനോയെ കളിപ്പിക്കുമെന്ന നിലപാടില്&zwj; തന്നെയാണ് മാര്&zwj;ട്ടിനസ്, എങ്കില്&zwj; അതിനൊത്ത് കളിമെനയാൻ തയാറാകണം. അല്ലെങ്കില്&zwj; അയാളെ നിശ്ചിത സമയത്തേക്ക് മാത്രമായി ഉപയോഗിക്കണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvq8hva55mfrkqqjmh6be951,imgname-cristiano-ronaldo-1782118411589.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അവസാനമായി അയാള്&zwj; ലോകത്തിന് മുന്നില്&zwj; വെല്ലുവിളിക്കപ്പെട്ടതെന്ന് എന്നാണെന്ന് ഓർമയുണ്ടോ...അതിന് ശേഷം സംഭവിച്ചതും...?&lt;/p&gt;&lt;p&gt;യുവേഫ നേഷൻസ് ലീഗ് ഫൈനലിന് അലയൻസ് അറീന ഒരുങ്ങുകയാണ്. ബാലൻ ദി ഓര്&zwj; കയ്യകലത്തിലുണ്ടായിരുന്ന ലമീൻ യമാല്&zwj; നേഷൻസ് ലീഗും സ്വപ്നം കണ്ടാണ് ഉറക്കമുണര്&zwj;ന്നത്. പോർച്ചുഗലിനെ കീഴടക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പറയാതെ പറഞ്ഞു, ഇതിഹാസത്തിന്റെ ജീവിതത്തെ പരിഹസിക്കുന്ന തരത്തിലെന്ന് തോന്നിക്കുന്ന പോസ്റ്റുകള്&zwj; ആ വാളില്&zwj; പ്രത്യക്ഷപ്പെട്ടു. അയാള്&zwj;ക്ക് താൻ ആരാണെന്ന് തെളിയിക്കുമെന്ന് ആത്മവിശ്വാസത്തോടെ വിളിച്ച് പറഞ്ഞു.&lt;/p&gt;&lt;p&gt;പോര്&zwj;ച്ചുഗല്&zwj; വേഴ്&zwnj;സസ് സ്പെയിൻ എന്നതിനപ്പുറം ആ ഫൈനല്&zwj; അയാളും - യമാലും തമ്മിലുള്ള പോര്&zwj;മുഖത്തിനാണ് വഴിയൊരുക്കിയത്. അവിടെ അയാള്&zwj; ജയിക്കുമെന്ന് കരുതാൻ ലോകം തയാറായില്ല. പക്ഷേ, താൻ അലക്&zwnj;സ് ഫെര്&zwj;ഗൂസണിന്റെ കളരിയില്&zwj; നിന്ന് ആദ്യ ബാലൻ ദി ഓർ നേടുമ്പോള്&zwj; ഒന്നരവയസുമാത്രമുള്ള ഒരു ചെക്കൻ, അവന് മുന്നില്&zwj; തോല്&zwj;ക്കാൻ ആ 40കാരൻ ഒരുക്കമായിരുന്നില്ല.&lt;/p&gt;&lt;p&gt;ഫൈനലില്&zwj; തന്റെ സംഘത്തെ ഒപ്പമെത്തിച്ച് ശേഷം യമാലിന്റെ മുഖത്ത് നോക്കി ഞാൻ ആണ് ഇവിടെ ഒന്നാമനെന്ന് അയാള്&zwj; വിളിച്ചുപറഞ്ഞു, യമാലിനോട് മാത്രമായിരുന്നില്ല, ലോകത്തിനോടും. ആ കിരീടവും യമാലിന് അയാള്&zwj; നിഷേധിച്ചു. സ്വന്തം അമ്മയുടെ തീരുമാനങ്ങളെപ്പോലും തെറ്റിച്ചാണ് പിറവിയെടുത്തത് പോലും, അങ്ങനെ വളർന്ന അയാളുടെ ആത്മവീര്യത്തെ മറികടക്കുക ആർക്കും എളുപ്പമല്ല.&lt;/p&gt;&lt;p&gt;ക്രിസ്റ്റ്യാനൊ റൊണാള്&zwj;ഡോ, 2026 ലോകകപ്പില്&zwj; രണ്ടാം മത്സരത്തിന് പറങ്കിപ്പടയുടെ നായകൻ ഒരുങ്ങുകയാണ്. ഡിആർ കോംഗൊ പെനാലിറ്റി ബോക്സില്&zwj; തളച്ചിട്ടതുകണ്ട് പരിഹസിച്ചവരെയെല്ലാം നിശബ്ദമാക്കാൻ ആ ബൂട്ടുകള്&zwj;ക്ക് ഒരുനിമിഷം മതി. ആ ശരീരത്തിന് മാത്രം കഴിയുന്നത് ചിലതൊക്കെ ഇനിയും മൈതാനങ്ങളില്&zwj; ബാക്കിയുണ്ട്, നേഷൻസ് ലീഗ് ഫൈനലില്&zwj; അത് കണ്ടതാണ്. പെനാലിറ്റി ബോക്&zwnj;സില്&zwj; നിർണായകവും അപ്രതീക്ഷിതവുമായ നിമിഷങ്ങള്&zwj; പോർച്ചുഗലിന് അനുകൂലമാക്കാൻ റൊബേര്&zwj;ട്ടോ മാര്&zwj;ട്ടിനസിന്റെ സംഘത്തില്&zwj; ഇന്നും മറ്റൊരാളില്ല.&lt;/p&gt;&lt;p&gt;പക്ഷേ, അമേരിക്കൻ മണ്ണില്&zwj; ക്രിസ്റ്റ്യാനോയ്ക്ക് അതിന് ഒറ്റയ്ക്ക് സാധിക്കില്ല എന്നത് കോംഗോയ്ക്ക് എതിരായ മത്സരത്തില്&zwj; തെളിഞ്ഞിരിക്കുന്നു. റോബേര്&zwj;ട്ടോ മാര്&zwj;ട്ടിനസിന്റെ സിസ്റ്റം, അവിടെ നിന്ന് തുടങ്ങണം മാറ്റങ്ങള്&zwj;. ഫുട്ബോള്&zwj; ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്&zwj; സ്കോററെ മാറ്റി നിര്&zwj;ത്താൻ കഴിയില്ല എന്ന് കടുത്ത വിമര്&zwj;ശനങ്ങള്&zwj;ക്കിടയിലും വിളിച്ച പറയുന്ന മാര്&zwj;ട്ടീനസ്, സ്ട്രൈക്കറായി ക്രിസ്റ്റ്യാനോയെ മാത്രം വിന്യസിക്കുന്ന മാര്&zwj;ട്ടിനസ്. എന്നാല്&zwj;, അങ്ങനെയൊരു സിസ്റ്റത്തിലായിരുന്നില്ല പോര്&zwj;ച്ചുഗലിന്റെ ആദ്യ മത്സരം.&lt;/p&gt;&lt;p&gt;വെഡ് പോസഷൻ ഗെയിം, വിങ്ങുകളിലൂടെ മാത്രം പന്ത് കൈവശം വെച്ച്, ക്രിയേറ്റീവായ മുന്നേറ്റങ്ങളോ, വിഷനോ ഇല്ലാതെ പിന്നോട്ട് കളിക്കുന്ന നെഗറ്റീവ് ഫുട്ബോള്&zwj;. ഇവിടെ കളി നിയന്ത്രിക്കുന്നതാരാണ്, ക്ലബ്ബ് ഫുട്ബോളില്&zwj; പോയ സീസണിലെ ഏറ്റവും മികച്ച താരങ്ങളെന്ന് ഖ്യാതി നേടിയവര്&zwj;. പ്രീമിയര്&zwj; ലീഗ് ചരിത്രത്തില്&zwj; ഏറ്റവും കൂടുതല്&zwj; അസിസ്റ്റുകള്&zwj; ഒരു സീസണില്&zwj; നേടിയ ബ്രൂണോ ഫെര്&zwj;ണാണ്ടസ്, പിഎസ്&zwnj;ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച വിട്ടീഞ്ഞ്യ.&lt;/p&gt;&lt;p&gt;കോംഗോയ്ക്ക് എതിരെ വിട്ടീഞ്ഞ്യയുടെ കാലില്&zwj; പന്തെത്തിയത് 137 തവണയാണ്, ഒരു മികച്ച അവസരം സൃഷ്ടിക്കാൻ സാധിച്ചില്ല. ബ്രൂണോയ്ക്ക് ആകട്ടെ 96 ടച്ചുകള്&zwj;, മത്സരത്തിന്റെ എക്&zwnj;സ്ട്രാ ടൈമിലാണ് ബ്രൂണോ ഒരു ഷോട്ടിനെങ്കിലും തുനിഞ്ഞത്. ഗോള്&zwj; അവസരങ്ങള്&zwj; ഒരുക്കാനുള്ള അവസരങ്ങള്&zwj; പലപ്പോഴും ഇരുവര്&zwj;ക്കുമുണ്ടായിരുന്നു, പക്ഷേ പ്രതിരോധ നിരയിലേക്ക് പന്ത് കൈമാറി എല്ലാം ഒന്നില്&zwj; നിന്ന് വീണ്ടും തുടങ്ങുന്ന തരത്തിലായിരുന്നു സമീപനം പോലും.&lt;/p&gt;&lt;p&gt;ബ്രൂണോ, വിട്ടീഞ്ഞ്യ, ബെര്&zwj;ണാദോ സില്&zwj;വ, ജാവോ നവാസ് എന്നിവരടങ്ങുന്ന മധ്യനിര. ലോകകത്തെ ഏത് ടീമിലേക്കും എൻട്രി ലഭിക്കുന്നവര്&zwj;. നാല്&zwj;വര്&zwj; സംഘത്തിന് ഒരുതവണപോലും ബോക്&zwnj;സിനുള്ളിലേക്ക് അളന്നുമുറിച്ചൊരു പാസോ, ക്രോസോ നല്&zwj;കാൻ സാധിച്ചില്ല. പെ&zwj;ഡ്രൊ നെറ്റൊ, റാഫേല്&zwj; ലിയാഓ, ഫ്രാൻസീഷ്കൊ കോണ്&zwj;സെയ്&zwnj;സോ എന്നിവര്&zwj; വിങ്ങര്&zwj; റോളിലും മൈതാനത്ത് എത്തുന്നുണ്ട്. കോണ്&zwj;സെയ്സോ മാത്രമാണ് കോംഗോയ്ക്ക് എതിരെ ബോക്സിനുള്ളില്&zwj; അപകടം വിതച്ചത്. ബാക്കിയെല്ലാവരും തങ്ങളുടെ പ്രതിഭയുടെ നിഴല്&zwj; മാത്രമായി മൈതാനത്തൊതുങ്ങി.&lt;/p&gt;&lt;p&gt;മാര്&zwj;ട്ടിനസ് ക്രിസ്റ്റ്യാനോയെ എന്ത് സംഭവിച്ചാലും കളിപ്പിക്കുമെന്ന നിലപാടില്&zwj; തന്നെയാണ്, എങ്കില്&zwj; അതിനൊത്ത് കളിമെനയാൻ തയാറാകണം. അല്ലെങ്കില്&zwj; അയാളെ നിശ്ചിത സമയത്തേക്ക് മാത്രമായി ഉപയോഗിക്കണം. സമ്മര്&zwj;ദം മറ്റ് താരങ്ങളെ അലട്ടാത്ത സാഹചര്യത്തില്&zwj; ക്രിസ്റ്റ്യാനോയ്ക്കായി അവരെയാകെ വിന്യസിക്കണം. അര്&zwj;ജന്റീന ലയണല്&zwj; മെസിക്കായി ഒരുക്കുന്ന മൈതാനം പോലെ. ക്രിസ്റ്റ്യാനോയിന്നും ബോക്സിനുള്ളില്&zwj; നിമിഷനേരം കൊണ്ട് അത്ഭുതതീര്&zwj;ക്കാൻ കെല്&zwj;പ്പുള്ളയാളാണ്, സൗദിയില്&zwj; കണ്ടതാണല്ലോ അതെല്ലാം.&lt;/p&gt;&lt;p&gt;വാനം മുട്ടുന്ന ഹെഡറുകളും, ഒവര്&zwj;ഹെഡ് ശ്രമങ്ങളുമൊന്നും 41ലും വിട്ടുനല്&zwj;കാൻ അയാള്&zwj; തയാറല്ല. ബോക്സിനുള്ളില്&zwj; തേടിയെത്തുന്ന പന്തുകളെ ഗോളാക്കി മാറ്റാൻ ഒരു ശതമാനം മാത്രമാണ് സാധ്യതയെങ്കില്&zwj;പ്പോലും അയാള്&zwj; അതിന് തയാറാകും. അത് ഉപയോഗിക്കുക എന്നത് പോര്&zwj;ച്ചുഗലിന്റെ കൂടെ ആവശ്യമാണിന്ന്...&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-will-portugal-and-cristiano-ronaldo-make-a-comeback-articleshow-wad186o"/>
        </item>
        <item>
            <title><![CDATA[ബ്രസീല്‍ വിറക്കുമോ? CR7നെ കരയിച്ച മൊറോക്കോ, ലോകഫുട്ബോളിലെ ആഫ്രിക്കൻ കരുത്ത്]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-morocco-the-african-giants-starts-their-campaign-against-brazil-articleshow-zw2v7xs</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-morocco-the-african-giants-starts-their-campaign-against-brazil-articleshow-zw2v7xs</guid>
            <pubDate>Sat, 13 Jun 2026 15:18:07 +0530</pubDate>
            <description><![CDATA[&lt;p&gt;ഖത്തറില്&zwj; സംഭവിച്ചതൊന്നും ഒരു അത്ഭുതമല്ലെന്ന് ഈ ലോകത്തോട് മൊറോക്കോയ്ക്ക് വിളിച്ച് പറയേണ്ടതുണ്ട്. ബ്രസീല്&zwj;, അവരെ മറികടക്കുന്നതിലും വലുതൊന്നും ആ വിളമ്പരത്തിനായി ആവശ്യമില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv0615rfe1v82e2v16fmxmb6,imgname-fifa-world-cup-2026-1781344016143.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മൊറോക്കൻ ജനത ആദ്യമായി ലോകകപ്പിന്റെ മധുരവും ആവേശവും നുണഞ്ഞ നാളുകള്&zwj; ഓർമയില്ലെ. മെക്&zwnj;സിക്കൊ വിശ്വകിരീടപ്പോരിന് മൈതാനമൊരുക്കിയ വർഷമായിരുന്നു അത്, 1970. ആ ടൂർണമെന്റ് അവസാനിക്കുമ്പോള്&zwj; ബ്രസീല്&zwj; തങ്ങളുടെ കുപ്പായത്തിലേക്ക് മൂന്നാമത്തെ നക്ഷത്രം തുന്നിച്ചേർത്തു, പെലെയുടെ സംഘം. മറുവശത്ത് ലോകവേദിയില്&zwj; പോയിന്റ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന അഭിമാനമായിരുന്നു മൊറോക്കോയ്ക്ക്, ബള്&zwj;ഗേറിയക്ക് എതിരായ സമനിലയ്ക്ക് അന്ന് ജയത്തിനോളം വലുപ്പമുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;അരനൂറ്റാണ്ടിന്റെ ദൂരത്തിനപ്പുറം മറ്റൊരു ലോകകപ്പ്, ഖത്തര്&zwj;. അല്&zwj; റയാനില്&zwj; സ്പെയിൻ, യാസീൻ ബൂനോയുടെ കരങ്ങള്&zwj;ക്ക് നന്ദി, അല്&zwj; തുമാമ സ്റ്റേഡിയത്തില്&zwj; പറങ്കിപ്പട വീണു, യൂസഫ് എൻ നെസീരി, അയാളായിരുന്നു ഹീറോ, അന്ന് പൂര്&zwj;ണതകൈവരിക്കാൻ എത്തിയ ഇതിഹാസത്തെ അവര്&zwj; കണ്ണീരണിയിച്ചു...എന്തൊരു യാത്രയായിരുന്നു അത്, ഒടുവില്&zwj; സെമി ഫൈനലില്&zwj; ദിദിയര്&zwj; ദഷാംപ്സിന്റെ കുട്ടികള്&zwj; ആ സ്വപ്നയാത്ര അവസാനിപ്പിക്കുമ്പോഴേക്കും മൊറോക്കൊ ഫുട്ബോള്&zwj; ഭൂമികയില്&zwj; അവരുടെ ബൂട്ടുകള്&zwj; അടയാളപ്പെടുത്തിയിരുന്നു.&lt;/p&gt;&lt;p&gt;അമേരിക്കൻ മണ്ണില്&zwj;, സ്റ്റാറ്റ്യു ഓഫ് ലിബേര്&zwj;ട്ടിയില്&zwj; നിന്നൊരു 17 മൈല്&zwj; അകലെ, മെറ്റ് ലൈഫ് സ്റ്റേഡിയം. എണ്&zwj;പതിനായിരത്തിലധികം വരുന്ന കാണികള്&zwj; ആ തുകല്&zwj;പന്തിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കും. രണ്ട് പതിറ്റാണ്ടിന്റെ നിരാശയുടെ ഭാരവും പേറിയായിരിക്കും കാര്&zwj;ളൊ ആഞ്ചലോട്ടിയുടെ ബ്രസീല്&zwj; പന്തുതട്ടുക, തങ്ങളെ ആഘോഷിച്ച ലോകത്തിന് മുന്നില്&zwj; തങ്ങളുടെ അസ്ഥിത്വത്തെ തെളിയിക്കേണ്ടതുണ്ട് അവര്&zwj;ക്ക് ഈ സായാഹ്നത്തില്&zwj;. കാരണം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്&zwj; വിശ്വവേദിയില്&zwj; കാനറികളുടെ കണ്ണുകള്&zwj; ആനന്ദമെന്തെന്ന് അറിഞ്ഞിട്ടില്ല.&lt;/p&gt;&lt;p&gt;മറുവശത്ത് അവരാണ്, മൊറോക്കൊ. ഖത്തറില്&zwj; സംഭവിച്ചതൊന്നും ഒരു അത്ഭുതമല്ലെന്ന് ഈ ലോകത്തോട് അവര്&zwj;ക്ക് വിളിച്ച് പറയേണ്ടതുണ്ട്. ബ്രസീല്&zwj;, അവരെ മറികടക്കുന്നതിലും വലുതൊന്നും ആ വിളമ്പരത്തിനായി ആവശ്യമില്ല. മൊറോക്കൊ ബ്രസീലിനെ കീഴടക്കാൻ സാധിക്കുെന്ന്, അല്ലെങ്കില്&zwj; വിനിഷ്യസിന്റെ സംഘത്തിന് മൊറോക്കൊ എളുപ്പമല്ലെന്ന് പകല്&zwj;പോലെ വിശ്വസിക്കുന്ന ഒരു ജനസമൂഹം ഇന്നുണ്ട്, ഫുട്ബോളിലെ ഇന്നിന്റെ യാഥാര്&zwj;ത്ഥ്യമതാണ്.&lt;/p&gt;&lt;p&gt;എന്തുകൊണ്ടായിരിക്കാം മൊറോക്കോയെ ഫുട്ബോള്&zwj; ലോകം അത്ഭുതത്തോടെയും ഭയത്തോടെയും ഉറ്റുനോക്കുന്നത്. ബ്രസീലിന് അവരെ മറികടക്കാൻ കഴിയുമോ.&lt;/p&gt;&lt;p&gt;യൂറോപ്യൻ ഫുട്ബോളിന്റെ ഡിസിപ്ലിനും തന്ത്രങ്ങളും അവരുടെ കൈവശമുണ്ട്. ആഫ്രിക്കൻ ഫുട്ബോളിന്റെ സൗന്ദര്യമായ വേഗതയും ആക്രമണവും അണ്&zwj;പ്രഡിക്റ്റബിലിറ്റിയും കൂട്ടിനുണ്ട്. ഇത് രണ്ടം സമം ചേര്&zwj;ന്നതാണ് മൊറോക്കോ. ദീര്&zwj;ഘനേരം പന്ത് കൈവശം വെച്ച് എതിരാളികളുടെ തന്ത്രങ്ങളിലേക്ക് കടന്നുകയറി കളിയുടെ ഗതിയെ നിശ്ചയിക്കുകയല്ല മറൊക്കോ. പന്ത് നേടിയെടുക്കുക, പൊടുന്നനെ ആക്രമണം തുറന്നുവിടുക, പ്രത്യേകിച്ചു വിങ്ങുകള്&zwj; വഴി, ഇവിടെ എതിരാളികള്&zwj; അവരുടെ സിസ്റ്റത്തെ പൊളിച്ചെഴുതാൻ നിര്&zwj;ബന്ധിതരാകും...മൊറൊക്കോ ഗോള്&zwj; കണ്ടെത്തും.&lt;/p&gt;&lt;p&gt;ബ്രസീലിനില്ലാത്തതും മൊറോക്കോയ്ക്കുള്ളതും മികച്ച ഫുള്&zwj;ബാക്കുകളാണ്. അഷ്റഫ് ഹക്കീമി, അയാളാണ് നായകൻ, മൊറോക്കോയുടെ കരുത്ത്. നിലവില്&zwj; ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക്. വലതുവിങ്ങിലൂടെയുള്ള ഹക്കീമിയുടെ വേഗത, അറ്റാക്കിങ് റണ്&zwj;, സ്പേസും ഗോള്&zwj; അവസരങ്ങളും സൃഷ്ടിക്കാനുള്ള വൈഭവം. അതിനെ തടയാൻ ആരുണ്ട് എന്ന ചോദ്യം വര്&zwj;ഷങ്ങളായി ഫുട്ബോള്&zwj; ലോകത്തുണ്ട്. ഇടതുവിങ്ങില്&zwj; നുസെ മസറോയി, ഹക്കീമിയെപ്പോലെ തന്നെ ഡീപ്പിലും അറ്റാക്കിങ്ങിലും കരുത്തൻ.&lt;/p&gt;&lt;p&gt;സോഫിയാൻ അമ്&zwnj;രാബത്തും ബിലാല്&zwj; എല്&zwj; ഖാനൂസും ഇസ്മയില്&zwj; സൈബാരിയുമാകും മധ്യനിരയിലെ നിയന്ത്രണം. സോഫിയാൻ അമ്&zwnj;രാബത്ത് പ്രതിരോധത്തിനും മുന്നേറ്റത്തിനും ഇടയില്&zwj; കളിമെനയാൻ കെല്&zwj;പ്പുള്ള താരമാണ്. യുവതാരം അയൂബ് ബുവാദിക്ക് അവസരം ലഭിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്, ലോകകപ്പിലെ തന്നെ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ബൂട്ടുകളാണ് ബുവാദിയുടേത്.&lt;/p&gt;&lt;p&gt;ഹക്കിമി കഴിഞ്ഞാല്&zwj; മൊറോക്കൻ നിരയിലെ ഏറ്റവു സുപ്രധാന താരം, ബ്രാഹിം ഡയാസ്. റയല്&zwj; മാഡ്രിഡിന്റെ താരം. ബ്രാഹിമിന്റെ വിഷനിലായിരിക്കും മൊറോക്കോയുടെ മുന്നേറ്റങ്ങളൊക്കെ തന്നെയും ജനിക്കുക. താരങ്ങള്&zwj;ക്ക് സ്പേസ് നേടിക്കൊടുക്കാനും ഗോള്&zwj; അവസരങ്ങള്&zwj; സൃഷ്ടിക്കാനും ഡയാസിന് സാധിക്കും. ആയുബ് എല്&zwj; ഖാബി, ആബ്ദെ എസല്&zwj;സൂലി എന്നിവരായിരിക്കും മുന്നേറ്റനിരയിലെ പങ്കാളികള്&zwj;. വേഗതയും ഡ്രബിളിങ് പാഠവും അപ്രതീക്ഷിത നീക്കങ്ങളുമായി എസല്&zwj;സൂലിയും കളം നിറയും. ഗോള്&zwj;വലകാക്കാൻ ബൂനൊ തന്നെയായിരിക്കുമെന്നതില്&zwj; തര്&zwj;ക്കമില്ല, ഖത്തറിലെ ഹീറോ ബൂനൊ ആയിരുന്നല്ലോ.&lt;/p&gt;&lt;p&gt;മുൻതൂക്കം നല്&zwj;കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും പുതിയ പരിശീലകന്റെ കീഴിലെ പ്രകടനം എത്രത്തോളം മികച്ചതാകുമെന്നതാണ് ആശങ്ക. പരിചയസമ്പത്തും പ്രതിരോധത്തിലെ സ്ഥിരതയുമായിരുന്നു ഖത്തറില്&zwj; തുണയായത്. എന്നാല്&zwj;, ഇക്കുറി അറ്റാക്കിങ്ങിലും മൊറോക്കൊ അപ്ഗ്രേഡ് നടത്തിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാറൗണ്ടില്&zwj; ഒരുതോല്&zwj;വി പോലും വഴങ്ങാത്ത മൊറോക്കൊ എട്ട് കളികളില്&zwj; നിന്ന് 22 ഗോളുകളാണ് അടിച്ചുകൂട്ടിയത്, വഴങ്ങിയത് രണ്ടെണ്ണം മാത്രവും. പ്രതിരോധവും അറ്റാക്കിങ്ങും മുന്നിട്ട് നില്&zwj;ക്കുന്നു.&lt;/p&gt;&lt;p&gt;മൊറോക്കോയുടെ വേഗതയ്ക്കൊപ്പം ബ്രസീലിന് സഞ്ചരിക്കാനാകുമോയെന്നാണ് ചോദ്യം. പ്രത്യേകിച്ചും ഫ്രണ്ട്ലൈനില്&zwj; മാത്രം കരുത്ത് വര്&zwj;ധിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്&zwj;. മധ്യനിരയില്&zwj; ഒരു ക്രിയേറ്റിവ് മിഡ്&zwnj;ഫീല്&zwj;ഡറായി പക്വേറ്റ മാത്രമാണുള്ളത്, കാസിമീറോയും ഗിമറായിസുമുണ്ടെങ്കിലും മിഡ്ഫീല്&zwj;&zwj;ഡ് മാസ്ട്രോകളെന്ന് പറയാനാകില്ല. ഫുള്&zwj;ബാക്കുകളുടെ അഭാവത്തില്&zwj; മാര്&zwj;ക്വിനസിനും ഗബ്രിയേലിനും ജോലിഭാരം കൂടും. മൊറോക്കോയെ കീഴടക്കുക ബ്രസീലിനെ സംബന്ധിച്ച് ഏറ്റവും നിര്&zwj;ണായകമാണ്, ആഞ്ചലോട്ടിക്കും. അവരുടെ ആദ്യ പരീക്ഷണക്കയം മെറ്റ്ലൈഫിലാണ്. ലോകം കാത്തിരിക്കുന്നു ജോഗ ബൊണിറ്റോയുടെ തിരിച്ചുവരവിനായി.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-morocco-the-african-giants-starts-their-campaign-against-brazil-articleshow-zw2v7xs"/>
        </item>
    </channel>
</rss>
