<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 14 Aug 2026 20:16:59 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/sports-special" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ജയിച്ച അർജന്റീനയ്ക്ക് കുരിക്ക് ? ഫിഫയെ സമീപിച്ച് ഈജിപ്ത്, റഫറിക്കെതിരെ പരാതി നൽകി]]></title>
            <link>https://www.asianetnews.com/sports-special/egypt-complaint-against-referee-argentina-match-football-articleshow-31hrn58</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/egypt-complaint-against-referee-argentina-match-football-articleshow-31hrn58</guid>
            <pubDate>Thu, 09 Jul 2026 01:20:26 +0530</pubDate>
            <description><![CDATA[ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്റീനയോട് 3-2ന് പരാജയപ്പെട്ടതിന് പിന്നാലെ റഫറിക്കെതിരെ ഈജിപ്ത് ഫിഫയ്ക്ക് പരാതി നൽകി. മത്സരത്തിൽ റഫറി ഫ്രാൻസ്വ ലെറ്റെക്സിയർ അർജന്റീനയ്ക്ക് അനുകൂലമായി ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തെന്നും ഇതാണ് തങ്ങളുടെ തോൽവിക്ക് കാരണമെന്നും ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ആരോപിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx1mec9gvtpdvaea273vt2az,imgname-salah--1--1783540166960.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അറ്റ്ലാന്റയിൽ നടന്ന ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 3-2 ന് നാടകീയമായി പരാജയപ്പെട്ടതിന് പിന്നാലെ, മത്സര നിയന്ത്രിച്ച റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ തീരുമാനങ്ങൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകാൻ ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയെ സമീപിച്ചതായി റിപ്പോർട്ട്. റഫറി അർജന്റീനയ്ക്ക് അനുകൂലമായി ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തെന്നാണ് ഈജിപ്തിന്റെ പ്രധാന ആക്ഷേപം.&lt;/p&gt;&lt;p&gt;മത്സരത്തിൽ ഒരു ഘട്ടത്തിൽ 2-0 ത്തിന് മുന്നിട്ടുനിന്ന ഈജിപ്ത്, ചരിത്രപരമായ ഒരു അട്ടിമറി വിജയത്തിന്റെ തൊട്ടരികിലായിരുന്നു. യാസർ ഇബ്രാഹിം (15'), മൊസ്തഫ സിക്കോ (67') എന്നിവരുടെ ഗോളുകളിലൂടെയാണ് ഈജിപ്ത് ലീഡ് നേടിയത്. എന്നാൽ ക്രിസ്റ്റ്യൻ റൊമേറോയിലൂടെ (79') ആദ്യ ഗോൾ മടക്കിയ അർജന്റീനയ്ക്കായി ലയണൽ മെസ്സി (83') സമനില ഗോൾ നേടി. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+3') എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്റീന നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നാടകീയമായ രംഗങ്ങളാണ് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഇഞ്ചുറി ടൈമിൽ മാത്രം ഈജിപ്ഷ്യൻ താരങ്ങൾക്ക് 5 മഞ്ഞക്കാർഡുകളാണ് റഫറി വിധിച്ചത്. റഫറിയുടെ കടുത്ത തീരുമാനങ്ങളും വിവേചനപരമായ സമീപനവുമാണ് തങ്ങളുടെ തോൽവിക്ക് കാരണമായതെന്നാണ് ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ ആരോപണം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Athira PN</dc:creator>
            <atom:link href="https://www.asianetnews.com/sports-special/egypt-complaint-against-referee-argentina-match-football-articleshow-31hrn58"/>
        </item>
        <item>
            <title><![CDATA[കൊല്‍ക്കത്തയോ ചെന്നൈയോ? രണ്ടായാലും ഹാർദിക്കിന് എളുപ്പമല്ല, എന്തുകൊണ്ട്?]]></title>
            <link>https://www.asianetnews.com/sports-special/hardik-pandya-trade-chennai-super-kings-or-kolkata-knoght-riders-which-one-is-better-articleshow-36r7mrd</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/hardik-pandya-trade-chennai-super-kings-or-kolkata-knoght-riders-which-one-is-better-articleshow-36r7mrd</guid>
            <pubDate>Sun, 09 Aug 2026 13:45:38 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്&zwj;ക്കത്തയോ ചെന്നൈയോ, ഹാര്&zwj;ദിക്കിന് യോജിച്ച സംഘമേതാണ്, ട്രേഡ് സംഭവിക്കാൻ എന്തൊക്കെ കടമ്പകള്&zwj; മറികടക്കണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krndgkdjn1yzxs8yabaafmnn,imgname-hardik-pandya-1778835279282.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സ് ഓര്&zwj; ചെന്നൈ സൂപ്പര്&zwj; കിങ്സ്. 2027 മിനി താരലേലത്തിന് മുൻപായി ഹാര്&zwj;ദിക്ക് പാണ്ഡ്യയുമായി ബന്ധപ്പെട്ട ട്രേഡ് റൂമറുകള്&zwj; എത്തി നില്&zwj;ക്കുന്നത് ഈ രണ്ട് ടീമുകളിലാണ്. ഇന്ത്യൻ ഓള്&zwj; റൗണ്ടറുടെ താല്&zwj;പ്പര്യം എന്തായിരിക്കുമെന്ന് വ്യക്തമാണ്, സാക്ഷാല്&zwj; എം എസ് ധോണിയുടെ ചെന്നൈ തന്നെ. ഹാര്&zwj;ദിക്കിന് ആഗ്രഹിക്കാം, പക്ഷേ അത് സാധ്യമാകണമെങ്കില്&zwj; മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് വിചാരിക്കണം. കൊല്&zwj;ക്കത്തയോ ചെന്നൈയോ, ഹാര്&zwj;ദിക്കിന് യോജിച്ച സംഘമേതാണ്, ട്രേഡ് സംഭവിക്കാൻ എന്തൊക്കെ കടമ്പകള്&zwj; മറികടക്കണം.&lt;/p&gt;&lt;p&gt;മുംബൈ ഇന്ത്യൻസിന്റെ ഡ്രസിങ് റൂമില്&zwj; ഹാര്&zwj;ദിക്ക് എത്രത്തോളം ഫിറ്റാണ് എന്നതില്&zwj; വലിയ ചോദ്യങ്ങള്&zwj; ഉയര്&zwj;ന്ന സീസണായിരുന്നു 2026. താരത്തിന്റെ ക്യാപ്റ്റൻസിയില്&zwj; ടീമിന്റെ പ്രകടനങ്ങളില്&zwj; ഒത്തൊരുമയില്ലായ്മയും വ്യക്തമായിരുന്നു. ലോകത്തിലെ ഏതൊരു ടീമിലും ഇടം ലഭിക്കുന്ന ഒരു എക്&zwnj;സ് ഫാക്ടറാണ് ഹാര്&zwj;ദിക്ക്. ഒരു ത്രി ഡയമെൻഷണല്&zwj; പ്ലെയര്&zwj;. ഒരുപക്ഷേ പകരം വെക്കാൻ കഴിയാത്തൊരു പ്രതിഭ. അങ്ങനെയൊരു പ്ലെയറിനെ മുംബൈയപ്പോലൊരു ഫ്രാഞ്ചൈസി വെറുതെ വിട്ടുനല്&zwj;കുമെന്ന് കരുതാൻ കഴിയില്ല. പ്രത്യേകിച്ചും ഹാര്&zwj;ദിക്കില്&zwj; മുംബൈ നടത്തിയ ഇൻവെസ്റ്റ്മെന്റ് പരിഗണിക്കുമ്പോള്&zwj;.&lt;/p&gt;&lt;p&gt;ഒരു ഓള്&zwj; റൗണ്ടറെയാണ് മുംബൈക്ക് നഷ്ടമാകുന്നത്. കീറോണ്&zwj; പൊള്ളാര്&zwj;ഡിന്റെ പകരക്കാരനെ കണ്ടെത്താൻ കഴിയാതെ പോയത് ടീമിനെ എത്രത്തോളം ബാധിച്ചുവെന്നത് പോയ സീസണുകള്&zwj; പരിശോധിക്കുമ്പോള്&zwj; വ്യക്തമാണ്, സമാനമായൊരു സാഹചര്യത്തിലേക്ക് പോകാൻ മുംബൈ ആഗ്രഹിക്കുന്നുണ്ടാകില്ല. അതുകൊണ്ട് ട്രേഡില്&zwj; മുംബൈക്ക് മുൻതൂക്കം ലഭിക്കുന്ന ഘടകങ്ങള്&zwj; ഉണ്ടാകണം. ചെന്നൈയുമായുള്ള ട്രേഡിലാണ് ഏറ്റവും വലിയ വെല്ലുവിളികള്&zwj;. ഹാര്&zwj;ദിക്കിന്റെ മൂല്യമനുസരിച്ച് കുറഞ്ഞത് രണ്ട് താരങ്ങളെ മുംബൈ ആവശ്യപ്പെടാനുള്ള സാധ്യതയാളുള്ളത്.&lt;/p&gt;&lt;p&gt;ആയുഷ് മാത്രെ, ഡിവാള്&zwj;ഡ് ബ്രെവിസ്, ശിവം ദുബെ, ഖലീല്&zwj; അഹമ്മദ്, അൻഷുല്&zwj; കാംബോജ് എന്നീ താരങ്ങളുടെ പേരുകളാണ് കൂടുതലായും ഉയര്&zwj;ന്ന് കേള്&zwj;ക്കുന്നത്. ഇവിടെ ദുബെ മാത്രമാണ് ഓള്&zwj; റൗണ്ടറുടെ റോളിലുള്ളത്. മാത്രെയും ബ്രെവിസും പ്രൊപ്പര്&zwj; ബാറ്റര്&zwj;മാരും ഖലീലും കാംബോജും പേസര്&zwj;മാരുമാണ്. ഖലീല്&zwj; ഒഴികെ മറ്റെല്ലാവരും മുംബൈയുടെ ഡിഎൻഎയില്&zwj;പ്പെട്ടവരാണ്. കാംബോജും ബ്രെവിസും മുൻ മുംബൈ താരങ്ങളായിരുന്നു. മാത്രെയും ദുബെയും ആഭ്യന്തര ക്രിക്കറ്റില്&zwj; മുംബൈയുടെ ഭാഗമാണ്.&lt;/p&gt;&lt;p&gt;മേല്&zwj;പ്പറഞ്ഞ അഞ്ച് പേരില്&zwj; രണ്ടോ മൂന്നോ താരങ്ങളെ പകരം നല്&zwj;കുക എന്നത് ചെന്നൈയുടെ ടീം ഘടനയെ ബാധിക്കുന്നതാണ്. മാത്രെയും ബ്രെവിസും ദുബെയും ചെന്നൈ ബാറ്റിങ് നിരയുടെ കോറാണ്. എത്രത്തോളം ഇംപാക്റ്റ് മൂവര്&zwj;ക്കുമുണ്ടാക്കാൻ സാധിക്കുമെന്നത് എടുത്തുപറയേണ്ടതില്ലല്ലോ. മറുവശത്ത് കാംബോജും ഖലീലും, ദുബെയെക്കൂടെ ഇവിടെ ചേര്&zwj;ത്താല്&zwj; ചെന്നൈയുടെ ബൗളിങ് നിരയിലെ സുപ്രധാനികള്&zwj;. എങ്ങനെ നോക്കിയാലും ഹാര്&zwj;ദിക്ക് വന്നാല്&zwj; ചെന്നൈക്ക് ടീമിനെ ഉടച്ചുവാര്&zwj;ക്കേണ്ടതായി വരും.&lt;/p&gt;&lt;p&gt;മുംബൈയെ സംബന്ധിച്ച് അവര്&zwj; ആഗ്രഹിക്കുന്നത് ഖലീല്&zwj;-ദുബെ-മാത്രെ കോമ്പിനേഷനായിരിക്കും. കാരണം, രോഹിത് ശര്&zwj;മ കരിയറിന്റെ അവസാനത്തോട് അടുക്കുന്നതിനാല്&zwj; ഒരു വലം കയ്യൻ ഓപ്പണറെ മുംബൈക്ക് ആവശ്യമാണ്. ഇടം കയ്യൻ പേസര്&zwj;മാരായ ട്രെൻ ബോള്&zwj;ട്ടിനും അശ്വനി കുമാറിനും കഴിഞ്ഞ രണ്ട് സീസണിലും കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല, ഇവിടെ ഖലീല്&zwj; അഹമ്മദ് പെര്&zwj;ഫെക്റ്റ് ഓപ്ഷനാകുന്നു. ദുബെ ഹാര്&zwj;ദിക്കിന്റെ ആള്&zwj;മോസ്റ്റ് പെര്&zwj;ഫെക്റ്റ് റീപ്ലേസ്മെന്റെന്നും വിലയിരുത്താം. ഹാര്&zwj;ദിക്കിനായി ഇത്ര വലിയൊരു റിസ്ക്ക് എടുക്കുമോ ചെന്നൈയെന്നതാണ് ചോദ്യം. പ്രത്യേകിച്ചും ഒരു പുതുതലമുറ ടീമിനെ ചെന്നൈ ഒരുക്കിയെടുത്ത പശ്ചാത്തലത്തില്&zwj;.&lt;/p&gt;&lt;p&gt;ഇനി കൊല്&zwj;ക്കത്തിയിലേക്ക് വന്നാല്&zwj;, ഒരു താരത്തില്&zwj; ട്രേഡ് ഒതുങ്ങിയേക്കും. ഹാര്&zwj;ദിക്കിന്റെ പെര്&zwj;ഫെക്റ്റ് റീപ്ലെസ്മെന്റ് ആ സംഘത്തിലുണ്ട്, കാമറൂണ്&zwj; ഗ്രീൻ. 2023 സീസണില്&zwj; മുംബൈക്കായി കളിച്ച ഗ്രീൻ 160 സ്ട്രൈക്ക് റേറ്റില്&zwj; 452 റണ്&zwj;സും ആറ് വിക്കറ്റും നേടിയിരുന്നു. 2024, 2026 സീസണുകള്&zwj; ശരാശരിയില്&zwj; ഒതുങ്ങിയെങ്കിലും നിലവില്&zwj; ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് ഗ്രീൻ. എന്നാല്&zwj;, ഓസ്ട്രേലിയൻ താരങ്ങളെ ടീമിലേക്ക് എടുക്കുന്നതില്&zwj; ചില റിസ്ക്ക് ഫാക്ടേഴ്സ് നിലനില്&zwj;ക്കുന്നുവെന്നതാണ് ഇവിടെ വെല്ലുവിളി.&lt;/p&gt;&lt;p&gt;പരുക്കിനെ ഭയന്നും ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നല്&zwj;കിയും ഐപിഎല്ലിന്റെ ഒരു സീസണ്&zwj; മുഴുവനായും കളിക്കാൻ ഓസ്ട്രേലിയൻ താരങ്ങള്&zwj; പലപ്പോഴും തയാറാകാറില്ല. മിച്ചല്&zwj; സ്റ്റാര്&zwj;ക്കും പാറ്റ് കമ്മിൻസും ഒക്കെ ഉദാഹരണങ്ങളായി മുന്നിലുണ്ട്. അതിനാല്&zwj; ഗ്രീനിനെ വാങ്ങി ഹാര്&zwj;ദിക്കിനെ നല്&zwj;കാൻ മുംബൈ തയാറാകുമോയെന്നതില്&zwj; സംശയം നിലനില്&zwj;ക്കുന്നു. പക്ഷേ, ഹാര്&zwj;ദിക്കിനെ സംബന്ധിച്ച് കൊല്&zwj;ക്കത്ത മികച്ച ഓപ്ഷനാണ്, ഒരു നായകനെക്കൂടി കാത്തിരിക്കുകയാണ് കൊല്&zwj;ക്കത്ത, ചെന്നൈയില്&zwj; ഹാര്&zwj;ദിക്കിന് നായകസ്ഥാനം ലഭിക്കാനുള്ള സാധ്യതകള്&zwj; നിലവില്&zwj; വിരളമാണ്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/hardik-pandya-trade-chennai-super-kings-or-kolkata-knoght-riders-which-one-is-better-articleshow-36r7mrd"/>
        </item>
        <item>
            <title><![CDATA[യൂറോപ്പില്ലാതെ എന്ത് ലോകകപ്പ്! 'സ്വകാര്യവത്കരണത്തിന്' റെഡ് കാർഡ്; യു ടേണടിച്ച് ഇൻഫന്റീനോ]]></title>
            <link>https://www.asianetnews.com/sports-special/gianni-infantino-takes-u-turn-in-ffe-project-as-uefa-and-concacaf-rejects-proposal-articleshow-3tpti81</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/gianni-infantino-takes-u-turn-in-ffe-project-as-uefa-and-concacaf-rejects-proposal-articleshow-3tpti81</guid>
            <pubDate>Sat, 01 Aug 2026 14:04:01 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ 24 മണിക്കൂറില്&zwj; അനിശ്ചിതത്വങ്ങളുടേയും പ്രതിഷേധങ്ങളുടേയും വിമർശനങ്ങളുടേയും പേമാരിയിലായിരുന്നു ഇൻഫന്റീനോ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyy78hm7hb4kn5vq9y5k21xh,imgname-gianni-infantino-1785573164679.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നാല് വർഷത്തിനപ്പുറം ലോകകപ്പിലെ തന്റെ ഐതിഹാസികത്വം ആരും മറികടക്കില്ലെന്ന് ഉറപ്പിക്കാനായി കാത്തിരിക്കുകയാണ് കിലിയൻ എംബാപെ. ഇതിഹാസങ്ങളൊഴിഞ്ഞ മൈതാനങ്ങളില്&zwj; ലമീൻ യമാലിന്റെയും ജൂഡ് ബെല്ലിങ്ഹാമിന്റെയുമൊക്കെ കരിയറിന്റെ പീക്ക് കാണാം, ഒപ്പം എര്&zwj;ളിങ് ഹാളണ്ടെന്ന ഒറ്റയാള്&zwj; പോരാളി. ഇതൊന്നുമില്ലാതൊരു ലോകകപ്പ് സങ്കല്&zwj;പ്പിക്കാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്ക് കഴിയുമോ. സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗല്&zwj;, ഇംഗ്ലണ്ട്, ജര്&zwj;മനി, നെതര്&zwj;ലൻഡ്&zwnj;സ്...എന്നീ കരുത്തരായ സംഘങ്ങളുടെ അഭാവത്തില്&zwj; ലോകകപ്പിന് എത്രത്തോളം സ്വീകാര്യതയുണ്ടാകും.&lt;/p&gt;&lt;p&gt;കഴിഞ്ഞ 24 മണിക്കൂറില്&zwj; അനിശ്ചിതത്വങ്ങളുടേയും പ്രതിഷേധങ്ങളുടേയും വിമർശനങ്ങളുടേയും പേമാരിയിലായിരുന്നു ഇൻഫന്റീനോ. എല്ലാത്തിന്റേയും കാരണം, ഫിഫ ഫോർവേഡ് എന്റർപ്രൈസ് അഥവ എഫ്എഫ്ഇ എന്ന ഫിഫയ്ക്ക് കീഴിലെ ഉപസ്ഥാപനവും, അതിന്റെ ഓഹരി സ്വകാര്യ നിക്ഷേപക കൂട്ടായ്മയ്ക്ക് വില്&zwj;ക്കാനുള്ള തീരുമാനവുമായിരുന്നു. ഇത് സംഭവിച്ചാല്&zwj; ഫിഫയുടെ എല്ലാ ടൂർണമെന്റുകളും ബഹിഷ്കരിക്കുമെന്ന യൂറോപ്യൻ ഫുട്ബോള്&zwj; ഭരണസമിതിയായ യുവേഫയുടെ മുന്നറിയിപ്പ് പദ്ധതിയിലൂടെയുള്ള വാണിജ്യ സാധ്യതകള്&zwj;ക്ക് മുന്നില്&zwj; റെഡ് കാര്&zwj;ഡ് ഉയർത്തി.&lt;/p&gt;&lt;p&gt;യുവേഫയ്ക്കൊപ്പം വിയോജിപ്പുമായി കോണ്&zwj;കാഫും ഏഷ്യൻ ഫുട്ബോള്&zwj; ഫെഡറേഷനും കൂടി കളത്തിലിറങ്ങിയതോടെ മുന്നോട്ട് പോക്കുതന്നെ ദുഷ്കരവുമായി. ഇവിടെ ഇൻഫന്റിനോയുടെ യു ടേണ്&zwj; സംഭവിക്കുകയാണ്. കാരണം, വിവിധ കോണ്&zwj;ഫെഡറേഷനുളിലായി 211 രാജ്യങ്ങളാണ് ഫിഫയ്ക്ക് കീഴിലുള്ളത്. ഭൂരിപക്ഷ പിന്തുണ ലഭിച്ചാല്&zwj; മാത്രമെ ഇൻഫന്റീനോയുടെ സ്വപ്നങ്ങള്&zwj; യാഥാര്&zwj;ത്ഥ്യമാകുകയുള്ളു. യുവേഫ, കോണ്&zwj;കാഫ്, എഎഫ്&zwnj;സി എന്നിവയ്ക്ക് കീഴിലായി 143 രാജ്യങ്ങളാണുള്ളത്, യുടേണ്&zwj; അടിക്കാതെ ഇൻഫന്റീനോയ്ക്ക് നിർവാഹമില്ലെന്ന് ചുരുക്കം.&lt;/p&gt;&lt;p&gt;ഇൻഫന്റീനോ തിരുത്തപ്പെടേണ്ടത് ഫുട്ബോളിന് അനിവാര്യമായിരുന്നു. അമേരിക്ക, കാനഡ, മെക്&zwnj;സിക്കൊ തുടങ്ങിയ രാജ്യങ്ങള്&zwj; ആതിഥേയത്വം വഹിച്ച ലോകകപ്പില്&zwj; നിന്ന് 15 ബില്യണ്&zwj; യുഎസ് ഡോളറിന്റെ, അതായത് പതിനാലായിരം കോടി രൂപയുടെ റവന്യു സൃഷ്ടിച്ചുവെന്ന അവകാശവാദത്തിന്റെ പൊലിമയിലാണ് ഇൻഫന്റീനൊ എഫ്എഫ്ഇയുമായി എത്തിയത്. പക്ഷേ, പദ്ധതിക്ക് പിന്നില്&zwj; ഒളിപ്പിച്ചുവെച്ച ചിലതിനൊക്കെ ഫുട്ബോളിന്റെ മഹത്തായ പാരമ്പര്യത്തേയും സുതാര്യതയേയും തകർക്കാൻ കെല്&zwj;പ്പുള്ളതായിരുന്നു.&lt;/p&gt;&lt;p&gt;അത് ഇൻഫന്റീനോയുടെ ഉപദേശകൻ കാർലോസ് കോര്&zwj;ഡെയ്&zwnj;റോ തന്നെ അയാള്&zwj;ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. ഫിഫയുടെ മെമ്പര്&zwj; അസോസിയേഷനുകള്&zwj;ക്കും ഫുട്ബോളിനും ഗെയിമിന്റെ ഭാവിക്കുമൊന്നും ഗുണം ചെയ്യുന്നതല്ല പുതിയ നീക്കമെന്നായിരുന്നു കാർലോസിന്റെ നിലപാട്. ഫിഫയുടെ തന്നെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ കെവിൻ ലമോറും ഇൻഫന്റീനോയെ അതിരൂക്ഷമായാണ് വിമർശിച്ചത്. ഇതെല്ലാം നയിക്കുന്നത് ഒരു സംശയത്തിലേക്കാണ്. ഫിഫയ്ക്കുള്ളില്&zwj; തന്നെ കൃത്യമായ ആശയവിനിമയം നടത്താതെയാണോ ഇൻഫന്റിനോ ഓഹരി സംബന്ധിച്ച തീരുമാനമെടുത്തതെന്ന്.&lt;/p&gt;&lt;p&gt;എന്തിനായിരുന്നു ഇത്തരമൊരു ഏകപക്ഷീയമായ തീരുമാനത്തിലേക്ക് ഇൻഫന്റീനോ എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപിന് വേണ്ടിയാണോയെന്നതാണ് ചോദ്യം. ലോകകപ്പുകള്&zwj;പ്പെടെയുള്ള സുപ്രധാന ടൂർണമെന്റുകളുടേയും ഇവന്റുകളുടേയും നടത്തിപ്പിനായാണ് എഫ്എഫ്ഇ എന്ന ഉപസ്ഥാപനം ആരംഭിക്കാൻ ഫിഫ തീരുമാനിക്കുന്നത്. വാണിജ്യപരമായ അവകാശങ്ങളില്&zwj; ഉള്&zwj;പ്പെടെ തീരുമാനമെടുക്കാനുള്ള അധികാരം എഫ്എഫ്&zwnj;ഇയ്ക്കായിരിക്കും നല്&zwj;കുക. അതായത് ടിക്കറ്റിങ്, ബ്രോഡ്&zwnj;കാസ്റ്റിങ്, സ്പോണ്&zwj;സർഷിപ്പ്, ലൈസൻസിങ് തുടങ്ങിയവയുടെ. ആരിലേക്കൊക്കെ മേല്&zwj;പ്പറഞ്ഞവയുടെ നിയന്ത്രണമെത്തണമെന്ന് എഫ്എഫ്ഇ പറയുമെന്ന് ചുരുക്കം.&lt;/p&gt;&lt;p&gt;പദ്ധതിയുടെ സാമ്പത്തിക ഘടന മെച്ചപ്പെടുത്തുന്നതിനും മൂല്യം വര്&zwj;ധിപ്പിക്കുന്നതിനുമായി ഇൻഫന്റീനോ കണ്ടുപിടിച്ച വഴിയായിരുന്നു ഓഹരി പങ്കാളിത്തം. ഓഹരി നല്&zwj;കാൻ ഫിഫ തിരഞ്ഞെടുത്തിരിക്കുന്നത് ഇൻവെസ്റ്റര്&zwj; ഗ്രൂപ്പായ ത്രൈവ് എറ്റേണലെന്ന നിക്ഷേപക കൂട്ടായ്മയെയാണ്. ജോഷുവ കുഷ്നറാണ് ഗ്രൂപ്പിന്റെ സ്ഥാപകൻ. ആരാണ് ഈ ജോഷുവ. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരഡ് കുഷ്നറുടെ സഹോദരനാണ്. ട്രംപ് ഭരണകൂടത്തിന് കീഴില്&zwj; എങ്ങനെയാണ് ലോകകപ്പിന്റെ നടത്തിപ്പെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. താരങ്ങള്&zwj;ക്കും ഫിഫ ഒഫീഷ്യലുകള്&zwj;ക്കും പോലും വിവേചനങ്ങള്&zwj; നേരിടേണ്ടി വന്നിരുന്നു.&lt;/p&gt;&lt;p&gt;ഇവയെല്ലാം മുന്നില്&zwj; നില്&zwj;ക്കെ ട്രംപിന്റെ അനുയായികള്&zwj;ക്ക് തന്നെ ഓഹരി നല്&zwj;കുന്നത് ടൂർണമെന്റുകളുടെ നടത്തിപ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇൻഫന്റീനോ മുന്നോട്ടുവെച്ച വലിയ സാമ്പത്തിക സഹായത്തെ തന്നെ നിരസിച്ചുകൊണ്ടാണ് പദ്ധതിയോട് ഫെഡറേഷനുകള്&zwj; വിയോജിപ്പ് പ്രഖ്യാപിച്ചത്. കാരണം, വാണിജ്യപരമായ താത്പര്യങ്ങള്&zwj;ക്ക് മുകളിലാണ് ഫുട്ബോളെന്ന് തെളിയിക്കാൻ. അല്ലെങ്കില്&zwj; പണമല്ല ഗെയിമിനെ ഡിഫൈൻ ചെയ്യുന്ന ഘടകമെന്ന് വ്യക്തമാക്കാൻ. ബാഹ്യമായ ഇടപെടലുകള്&zwj; സംഭവിച്ചാല്&zwj; ഫുട്ബോളിന്റെ ലെഗസി തന്നെ ഇല്ലാതാക്കിയേക്കാമെന്ന അപകടവും മുന്നിലുണ്ട്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/gianni-infantino-takes-u-turn-in-ffe-project-as-uefa-and-concacaf-rejects-proposal-articleshow-3tpti81"/>
        </item>
        <item>
            <title><![CDATA[എല്ലാത്തിനും പഴി, ഒടുവില്‍ രോഹിതില്‍ പിഴച്ചു! അഗാര്‍ക്കർ വില്ലനോ അതോ വിപ്ലവകാരിയോ?]]></title>
            <link>https://www.asianetnews.com/sports-special/is-chief-selector-ajit-agarkar-a-villian-or-a-revolutionary-in-indian-cricket-articleshow-4zymud8</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/is-chief-selector-ajit-agarkar-a-villian-or-a-revolutionary-in-indian-cricket-articleshow-4zymud8</guid>
            <pubDate>Thu, 06 Aug 2026 14:42:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ ക്രിക്കറ്റ് കലുഷിതമായ വ&zwj;ര്&zwj;ഷങ്ങളിലൂടെ കടന്നുപോയ അഗാര്&zwj;ക്കര്&zwj; കാലം അതിന്റെ പര്യവസാനത്തോട് അടുക്കുകയാണ്. അഗാര്&zwj;ക്കര്&zwj; ഒരു മോശം സെലക്ടര്&zwj; ആയിരുന്നോ?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzb5f9ge7shqkp7d5yeh761m,imgname-ajit-agarkar-1786007496206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രോഹിത് ശര്&zwj;മയുടേയും വിരാട് കോലിയുടേയും ടെസ്റ്റ് ഫോര്&zwj;മാറ്റില്&zwj; നിന്നുള്ള വിരമിക്കല്&zwj;, സ&zwnj;ഞ്ജു സാംസണിന്റെ മികവിനോട് പരിഹാസത്തോടയുള്ള സമീപനം, ശുഭ്മാൻ ഗില്ലിന്റെ ടി20 ടീമില്&zwj; നിന്നുള്ള പുറത്താകല്&zwj;, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്&zwj; പലഫോര്&zwj;മാറ്റുകളില്&zwj; നിന്നും അപ്രത്യക്ഷമായത്...അങ്ങനെ നീതികരിക്കാൻ സാധിക്കുന്നതും അല്ലാത്തതുമായി നിരവധി തീരുമാനങ്ങള്&zwj;. ഇന്ത്യൻ ക്രിക്കറ്റ് കലുഷിതമായ വ&zwj;ര്&zwj;ഷങ്ങളിലൂടെ കടന്നുപോയ അഗാര്&zwj;ക്കര്&zwj; കാലം അതിന്റെ പര്യവസാനത്തോട് അടുക്കുകയാണ്. അഗാര്&zwj;ക്കര്&zwj; ഒരു മോശം സെലക്ടര്&zwj; ആയിരുന്നോ?&lt;/p&gt;&lt;p&gt;യഥാർത്ഥത്തില്&zwj; ചീഫ് സെലക്ടറുടെ സ്ഥാനത്തെ അഗാര്&zwj;ക്കറിന്റെ കാലാവധി കഴിഞ്ഞ ജൂണില്&zwj; അവസാനിച്ചതാണ്. എന്നാല്&zwj;, മൂന്ന് മാസം കൂടി നീട്ടി നല്&zwj;കാൻ ബിസിസിഐ തയാറാകുകയായിരുന്നു. 2027 ഏകദിന ലോകകപ്പ് വരെ അഗാർക്കര്&zwj; തന്റെ പദവി സുരക്ഷിതമാക്കിയേക്കുമെന്ന് കരുതിയെങ്കിലും എല്ലാം മാറിമറിഞ്ഞത് ലോർഡ്&zwnj;സിലായിരുന്നു, കാരണം രോഹിത് ശർമ. 2027 ലോകകപ്പ് പദ്ധതികളില്&zwj; ഉണ്ടാകില്ലെന്ന് സെലക്ടർമാർ രോഹിതിനെ അറിയിച്ചിരുന്നെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകള്&zwj;. ഇംഗ്ലണ്ടിനെതിരായ ലോർഡ്&zwnj;സ് ഏകദിനം ഇതിഹാസത്തിന്റെ അവസാന മത്സരം ആയേക്കുമെന്നും അഭ്യൂഹങ്ങള്&zwj; പടർന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj; ഇത് ബിസിസിഐയുമായി ചേര്&zwj;ന്നെടുത്ത തീരുമാനമാണോയെന്നത് വ്യക്തമല്ല. കാരണം, മൂന്നാം ഏകദിനത്തിന് മുൻപ് തന്നെ ബിസിസിഐ സെക്രട്ടറി ദേവ്&zwnj;ജിത് സൈകിയ രോഹിതിന്റെ വിരമിക്കല്&zwj; അഭ്യൂഹങ്ങള്&zwj; പൂർണമായും തള്ളുകയും അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലായെന്ന് വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ നടന്ന ഏകദിനത്തില്&zwj; സെഞ്ചുറിയോടെയായിരുന്നു രോഹിതിന്റെ മറുപടി. അതും ഏകദിന ഫോർമാറ്റില്&zwj; ലോര്&zwj;ഡ്&zwnj;സില്&zwj; സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയോടെ, 39-ാം വയസിലാണ് നേട്ടമെന്നും ഓർക്കേണ്ടതുണ്ട്. തന്റെ സ്ഥാനത്തിലേയും ഫോമിലേയും ആശങ്കകള്&zwj; അന്തരീക്ഷത്തില്&zwj; നിന്ന് നീക്കാനും രോഹിതിനായി.&lt;/p&gt;&lt;p&gt;ഇത് മാത്രമല്ല അഗാര്&zwj;ക്കറിന് വെല്ലുവിളിയായിരിക്കുന്നത്. ടി20 ഫോർമാറ്റില്&zwj; തുടരെ രണ്ട് പരമ്പരകള്&zwj; നഷ്ടമായത്. അതും അയർലൻഡിനോടും ഇംഗ്ലണ്ടിനോടും. ഒരു മത്സരം പോലും വിജയിക്കാതെയായിരുന്നു കീഴടങ്ങല്&zwj;. പുറമെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തിരിച്ചടികള്&zwj;. ഒൻപത് മത്സരങ്ങളില്&zwj; നിന്ന് നാല് വീതം ജയപരാജയങ്ങളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ നിലവില്&zwj;. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവര്&zwj;ക്ക് പിന്നില്&zwj;. അടുത്ത വാരം ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഫലം ഇന്ത്യയ്ക്കും അഗാർക്കറിനും നിര്&zwj;ണായകമാണ്.&lt;/p&gt;&lt;p&gt;ഇനി അഗാര്&zwj;ക്കറൊരു മികച്ച സെലക്ടറായിരുന്നോയെന്നത് പരിശോധിക്കാം. അഗാർക്കര്&zwj; 2023 ഒക്ടോബറില്&zwj; ചുമതലേയറ്റതിന് നാല് സുപ്രധാന ഐസിസി വൈറ്റ് ബോള്&zwj; ടൂർണമെന്റുകളാണ് ഇന്ത്യ കളിച്ചത്. 2023 ഏകദിന ലോകകപ്പ്, 2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി, 2026 ടി20 ലോകകപ്പ്. 2023 ഏകദിന ലോകകപ്പില്&zwj; ഫൈനല്&zwj;, മറ്റ് മൂന്ന് ടൂർണമെന്റുകളില്&zwj; ഇന്ത്യ കിരീടവും ചൂടി. ഈ കാലയളവിലുടനീളം പല സുപ്രധാന മാറ്റങ്ങളും ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും സംഭവിച്ചു. മൂന്ന് ഫോർമാറ്റിലും മൂന്ന് വ്യത്യസ്ത ടീമുകള്&zwj;ക്ക് ഇന്ത്യ രൂപം നല്&zwj;കുകയും ചെയ്തു.&lt;/p&gt;&lt;p&gt;സമീപകാല ചരിത്രം പരിശോധിച്ചാല്&zwj; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും നിർണായകമായ സംഭവവികാസങ്ങളെല്ലാം അഗാര്&zwj;ക്കറിന്റെ കീഴിലായിരുന്നു. ഒന്ന്, രോഹിത്-വിരാട് വിരമിക്കല്&zwj;. ബോര്&zwj;ഡർ -ഗവാസ്ക്കര്&zwj; ട്രോഫി. ഒരു പരമ്പരയിലെ മോശം പ്രകടനത്താല്&zwj; ഇരുവര്&zwj;ക്കും ടെസ്റ്റ് ഫോർമാറ്റിനോട് ഗുഡ് ബൈ പറയേണ്ടി വന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളെ അത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുക എന്നത് എളുപ്പമല്ല. ഭാവിയെ മുന്നില്&zwj;ക്കണ്ടായിരുന്നു ഈ നീക്കം സംഭവിച്ചത്. അത് തെറ്റായ തീരുമാനമായിരുന്നില്ല എന്ന് ഇംഗ്ലണ്ട് പര്യടനം തെളിയിക്കുകയും ചെയ്തു. അടിവരയിടേണ്ടത് വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ്.&lt;/p&gt;&lt;p&gt;ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊടുത്തതിന് പിന്നാലെ രോഹിതിനെ നായകസ്ഥാനത്തുനിന്ന് നീക്കിയത്. 2027 ഏകദിന ലോകകപ്പ് മുന്നില്&zwj;ക്കണ്ടുള്ള തീരുമാനം. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്&zwj; ലോകകപ്പിന് രണ്ട് വർഷം മുൻപ് തന്നെ നായകമാറ്റം സംഭവിക്കാറുണ്ട്. പക്ഷേ, രോഹിത് ഒരു മോശം സമയത്തിലൂടെ ആയിരുന്നില്ല ഇന്ത്യയെ നയിച്ചിരുന്നതപ്പോള്&zwj;. അയാള്&zwj;ക്ക് കീഴില്&zwj; ഇന്ത്യ സുവര്&zwj;ണകാലഘട്ടം അനുഭവിക്കുക തന്നെയായിരുന്നു.&lt;/p&gt;&lt;p&gt;മറ്റൊന്ന് ടി20 ഫോർമാറ്റിലാണ്. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളുടെ നായകനായിട്ടും ശുഭ്മാൻ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്&zwj; നിന്ന് ഒഴിവാക്കുകയും സഞ്ജു സാംസണിനേയും ഇഷാൻ കിഷനേയും ഉള്&zwj;പ്പെടുത്തുകയും ചെയ്തു. ബോള്&zwj;ഡായ ആ തീരുമാനം ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. സഞ്ജു ലോകകപ്പിന്റെ താരമാകുകയും ഇഷാൻ ഇന്ത്യയുടെ സെക്കൻഡ് ടോപ് സ്കോററാകുകയും ചെയ്തു. എന്നാല്&zwj;, ലോകകപ്പിന് ശേഷം നടത്തിയ പരീക്ഷണങ്ങളൊന്നു തന്നെ പൂർണമായും വിജയിച്ചില്ല, പ്രത്യേകിച്ചും ബൗളിങ് നിരയില്&zwj;.&lt;/p&gt;&lt;p&gt;ബൗളിങ് നിരയിലേക്ക് വരുമ്പോള്&zwj; ഷമിയേയും സിറാജിനേയും വിസ്മരിക്കുന്നതെങ്ങനെയാണ്. ഷമി മൂന്ന് ഫോ&zwj;ര്&zwj;മാറ്റുകളില്&zwj; നിന്നും നീക്കപ്പെട്ടപ്പോള്&zwj; സിറാജ് ടെസ്റ്റിലേക്ക് മാത്രം ചുരുങ്ങി. 2027 ലോകകപ്പ് മുൻനിർ&zwj;ത്തി ഉടച്ചുവാ&zwj;ര്&zwj;ക്കുകയാണ് ബൗളിങ് നിര, പക്ഷേ ഷമിയും സിറാജും നല്&zwj;കുന്ന ക്വാളിറ്റിക്കൊപ്പം അവരാരെങ്കിലും എത്തുന്നുണ്ടോയെന്നത് ചോദ്യമാണ്. മികച്ച പ്രകടനങ്ങളുടെ പിൻബലമുണ്ടായിട്ടാണ് ഇരുവര്&zwj;ക്കും കാത്തിരിക്കേണ്ടി വരുന്നത്. ആരാധക&zwj;ര്&zwj;ക്ക് സ്വീകാര്യമല്ലാത്ത പല തീരുമാനങ്ങളും എടുത്തിരുന്നു അഗാർ&zwj;ക്കര്&zwj;, സ്റ്റാ&zwj;ര്&zwj;ഡത്തിന് മുകളില്&zwj; ഭാവിയെ കണ്ടായിരുന്നു അതിലും ഭൂരിഭാഗവും.&lt;/p&gt;&lt;p&gt;അതിലേറയും ഇന്ത്യ ക്രിക്കറ്റിനെ കിരീടങ്ങളിലേക്ക് തന്നെ നയിച്ചവയുമാണ്. പക്ഷേ രോഹിത്-കോലി സാഗ അതിജീവിക്കുക അഗാ&zwj;ര്&zwj;ക്കറിന് എളുപ്പമാകില്ല. ഇതുവരെ എടുത്ത തീരുമാനങ്ങള്&zwj;പ്പോലെയാകില്ല അത്. പ്രത്യേകിച്ചും ഇരുവരും ഒരു ഫോ&zwj;&zwj;ര്&zwj;മാറ്റ് മാത്രം കളിക്കുന്ന പശ്ചാത്തലത്തില്&zwj;. അതിലൊരു സമവായം കണ്ടെത്തുക തന്നെയാണ് ബിസിസിഐക്ക് മുന്നിലെ വെല്ലുവിളിയും. ഒപ്പം ലോകകപ്പ് നേടിത്തന്നിട്ടും സഞ്ജുവിന് ടീമിന് പുറത്ത് പോകേണ്ടി വന്ന സാഹചര്യവുമുണ്ട്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/is-chief-selector-ajit-agarkar-a-villian-or-a-revolutionary-in-indian-cricket-articleshow-4zymud8"/>
        </item>
        <item>
            <title><![CDATA[നായകനാക്കണം! ഹാർദിക്കിനോട് നോ പറഞ്ഞ് ഗുജറാത്ത്; ആർക്കും വേണ്ടെ സൂപ്പർ സ്റ്റാറിനെ?]]></title>
            <link>https://www.asianetnews.com/sports-special/hardik-pandya-trade-gujarat-titans-says-no-to-all-rounders-demand-after-talks-articleshow-83xbaor</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/hardik-pandya-trade-gujarat-titans-says-no-to-all-rounders-demand-after-talks-articleshow-83xbaor</guid>
            <pubDate>Wed, 12 Aug 2026 12:08:49 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ടോപ് ഓള്&zwj; റൗണ്ടര്&zwj;മാരിലൊരാള്&zwj;. പക്ഷേ, താരലേലത്തിന് മുൻപ് ഒരു ഐപിഎല്&zwj; ടീമിലേക്ക് എത്തുക എന്നത് ദുഷ്കരമായിരിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krndgkdjn1yzxs8yabaafmnn,imgname-hardik-pandya-1778835279282.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാ&zwj;&zwj;ര്&zwj;ദിക്ക് പാണ്ഡ്യയെ ആ&zwj;ര്&zwj;ക്കും വേണ്ടെ?&lt;/p&gt;&lt;p&gt;ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ടോപ് ഓള്&zwj; റൗണ്ടര്&zwj;മാരിലൊരാള്&zwj;. പക്ഷേ, താരലേലത്തിന് മുൻപ് ഒരു ഐപിഎല്&zwj; ടീമിലേക്ക് എത്തുക എന്നത് ദുഷ്കരമായിരിക്കുന്നു. 2023 നവംബറിന്റെ ഒടുവില്&zwj; ഐപിഎല്ലിലെ ഏറ്റവും സെൻസേഷണലായ ട്രേഡിലൂടെ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തുമ്പോള്&zwj; ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തുമെന്ന് ഒരിക്കല്&zwj;പ്പോലും ഹാര്&zwj;ദിക്ക് ചിന്തിച്ചിട്ടുണ്ടാകില്ല. അതിന്റെ കാരണം, ഹാര്&zwj;ദിക്കിനെ ആര്&zwj;ക്കും വേണ്ടാത്തതല്ല, ഹാര്&zwj;ദിക്കിനെ പോലൊരു താരത്തെ ടീമില്&zwj; ആഗ്രഹിക്കാത്ത ഒരു നായകൻ പോലും ലോകക്രിക്കറ്റില്&zwj; തന്നെ ഉണ്ടാകാൻ സാധ്യതയില്ല. എന്നാല്&zwj;, നിലവിലെ പ്രതിസന്ധികള്&zwj;ക്ക് പിന്നില്&zwj; മറ്റൊന്നാണ്.&lt;/p&gt;&lt;p&gt;ഇംഗ്ലീഷ് മാധ്യമമായ ദ ഇന്ത്യൻ എക്&zwnj;സ്പ്രസ് റിപ്പോര്&zwj;ട്ട് ചെയ്യുന്നത് പ്രകാരം ഹാര്&zwj;ദിക്ക് ഗുജറാത്ത് ടൈറ്റൻസിലേക്ക് തിരികെ പോകാൻ ശ്രമിച്ചുവെന്നാണ്. ഗുജറാത്ത് മാനേജ്മെന്റും ഹാര്&zwj;ദിക്കിനെ സ്വാഗതം ചെയ്യാൻ തയാറായിരുന്നു. നായകൻ ശുഭ്&zwnj;മാൻ ഗില്ലുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. ഗില്ലിനും ഹാര്&zwj;ദിക്കിന്റെ വരവില്&zwj; അഭിപ്രായ വ്യത്യാസങ്ങളുണ്ടായില്ല. പക്ഷേ, നായകസ്ഥാനവും വേണമെന്ന ഹാര്&zwj;ദിക്കിന്റെ ആവശ്യത്തിന് മുന്നിലാണ് ട്രേഡ് സാധ്യതകള്&zwj; അടഞ്ഞത്. ഗുജറാത്ത് മാനേജ്മെന്റ് പൂര്&zwj;ണമായും ഹാര്&zwj;ദിക്കിന്റെ ഡിമാൻഡിനെ നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്&zwj;ട്ട് പറയുന്നു.&lt;/p&gt;&lt;p&gt;ഐപിഎല്ലില്&zwj; 2022ല്&zwj; ഡെബ്യു ചെയ്യുമ്പോള്&zwj; ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്നു ഹാര്&zwj;ദിക്ക്. ടീമിന്റെ സുവര്&zwj;ണകാലം ഹാര്&zwj;ദിക്കിന്റെ കീഴില്&zwj; തന്നെയായിരുന്നു. ആദ്യ സീസണില്&zwj; കിരീടം, തൊട്ടടുത്ത എഡിഷനില്&zwj; ഫൈനലിലുമെത്തി. പിന്നീടാണ് മുംബൈയിലേക്ക് ഹാര്&zwj;ദിക്കിന്റെ ട്രേഡ് സംഭവിക്കുന്നത്. ശേഷം, ഗില്&zwj; നായകനുമായി. കഴിഞ്ഞ സീസണില്&zwj; ഫൈനലിലും 2025ല്&zwj; പ്ലേ ഓഫിലുമെത്താൻ ഗുജറാത്തിന് ഗില്ലിന് കീഴില്&zwj; കഴിഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;നിലവില്&zwj; ഇന്ത്യൻ ടീമിന്റെ നായകനും ഏറ്റവുമധികം ബ്രാൻഡ് മൂല്യമുള്ള താരങ്ങളിലൊരാള്&zwj; കൂടിയാണ് ഗില്&zwj;. ഇത്തരമൊരു പശ്ചാത്തലത്തില്&zwj; ഹാര്&zwj;ദിക്കിനെ വെച്ച് റീപ്ലേസ് ചെയ്യാൻ ഗുജറാത്ത് മാനേജ്മെന്റ് തയാറാകാനുള്ള സാധ്യത വിരളമാണ്. ഹാ&zwj;ര്&zwj;ദിക്കിനെ ഒരു താരമായി ഉള്&zwj;ക്കൊള്ളാൻ ഗുജറാത്ത് തയാറായേക്കും. ഇതേ പ്രതിസന്ധിയാണ് ചെന്നൈ സൂപ്പര്&zwj; കിങ്സിലേക്ക് കൂടുമാറുന്നതിലും നിലനില്&zwj;ക്കുന്നത്. ചെന്നൈയിലും നായകസ്ഥാനം ലഭിക്കാനുള്ള സാധ്യതകള്&zwj; വിരളമാണ്. എം എസ് ധോണിക്ക് ശേഷം പല പരീക്ഷണങ്ങള്&zwj; നടത്തിയ ശേഷമാണ് റുതുരാജ് ഗെയ്ക്വാദ് എന്ന പേരിലേക്ക് ചെന്നൈ എത്തിയതുപോലും.&lt;/p&gt;&lt;p&gt;റുതുരാജിന് കീഴില്&zwj; ചെന്നൈ ഒരു ടീമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. ചില പോരായ്മകള്&zwj;ക്കൂടി നികത്തിയാല്&zwj; ഒരു ടൈറ്റില്&zwj; വിന്നിങ് കോമ്പിനേഷൻ കണ്ടെത്താൻ ചെന്നൈക്കാകും. ഇതിന് പുറമെ സഞ്ജു സാംസണിന്റെ സാന്നിധ്യവുമുണ്ട്. റുതുരാജില്&zwj; നിന്ന് സഞ്ജുവിലേക്ക് വൈകാതെ നായകസ്ഥാനമെത്തുമെന്ന അഭ്യൂഹം ഏറെക്കാലമായി അന്തരീക്ഷത്തിലുമുണ്ട്. ഹാര്&zwj;ദിക്കിന്റെ ക്യാപ്റ്റൻസി ഡിമാൻഡ് ചെന്നൈയുടെ എക്കോ സിസ്റ്റത്തെ അടിമുടി മാറ്റാൻ കെല്&zwj;പ്പുള്ളതാണ്. ഇത് താരങ്ങള്&zwj;ക്ക് മാനേജ്മെന്റ് നല്&zwj;കുന്ന അഷ്യവറൻസിനേയും ചോദ്യം ചെയ്യും.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്കിന്റെ മൂല്യമനുസരിച്ച് കുറഞ്ഞത് രണ്ട് താരങ്ങളെ മുംബൈ ആവശ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.&lt;/p&gt;&lt;p&gt;ആയുഷ് മാത്രെ, ഡിവാള്&zwj;ഡ് ബ്രെവിസ്, ശിവം ദുബെ, ഖലീല്&zwj; അഹമ്മദ്, അൻഷുല്&zwj; കാംബോജ് എന്നീ താരങ്ങളുടെ പേരുകളാണ് കൂടുതലായും ഉയര്&zwj;ന്ന് കേള്&zwj;ക്കുന്നത്. ഇതില്&zwj; ഏത് കോമ്പിനേഷൻ ട്രേഡിനായി ഉപയോഗിച്ചാലും ഒന്നുകില്&zwj; ചെന്നൈയുടെ ബാറ്റിങ് കോര്&zwj;, അല്ലെങ്കില്&zwj; ബൗളിങ് കോര്&zwj; ഇല്ലാതെയാകും. മേല്&zwj;പ്പറഞ്ഞ താരങ്ങളെല്ലാം ചെന്നൈയുടെ ഭാവിയായി കണക്കാക്കപ്പെടുന്നവരുമാണ്. ചെന്നൈ മാനേജ്മെനറ് ഹാര്&zwj;ദിക്കിനായി ഒരു റിസ്ക്ക് എടുക്കുമോയെന്നതാണ് ചോദ്യം.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്കിന്റെ പേരുമായി ഉയര്&zwj;ന്ന് കേള്&zwj;ക്കുന്ന മറ്റൊരു ടീം കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സാണ്, ഇവിടെ ഒരു താരത്തില്&zwj; ട്രേഡ് ഒതുങ്ങിയേക്കും. ഹാര്&zwj;ദിക്കിന്റെ പെര്&zwj;ഫെക്റ്റ് റീപ്ലെസ്മെന്റിനെ മുംബൈക്ക് ആ സംഘത്തില്&zwj; കാണാനാകും, കാമറൂണ്&zwj; ഗ്രീൻ. 2023 സീസണില്&zwj; മുംബൈക്കായി കളിച്ച ഗ്രീൻ 160 സ്ട്രൈക്ക് റേറ്റില്&zwj; 452 റണ്&zwj;സും ആറ് വിക്കറ്റും നേടിയിരുന്നു. 2024, 2026 സീസണുകള്&zwj; ശരാശരിയില്&zwj; ഒതുങ്ങിയെങ്കിലും നിലവില്&zwj; ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് ഗ്രീൻ. എന്നാല്&zwj;, ഓസ്ട്രേലിയൻ താരങ്ങളെ ടീമിലേക്ക് എടുക്കുന്നതില്&zwj; ചില റിസ്ക്ക് ഫാക്ടേഴ്സ് നിലനില്&zwj;ക്കുന്നുവെന്നതാണ് ഇവിടെ വെല്ലുവിളി.&lt;/p&gt;&lt;p&gt;പരുക്കിനെ ഭയന്നും ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നല്&zwj;കിയും ഐപിഎല്ലിന്റെ ഒരു സീസണ്&zwj; മുഴുവനായും കളിക്കാൻ ഓസ്ട്രേലിയൻ താരങ്ങള്&zwj; പലപ്പോഴും തയാറാകാറില്ല. അതിനാല്&zwj; ഗ്രീനിനെ വാങ്ങി ഹാര്&zwj;ദിക്കിനെ നല്&zwj;കാൻ മുംബൈ തയാറാകുമോയെന്നതില്&zwj; സംശയം നിലനില്&zwj;ക്കുന്നു. പക്ഷേ, ഹാര്&zwj;ദിക്കിനെ സംബന്ധിച്ച് കൊല്&zwj;ക്കത്ത മികച്ച ഓപ്ഷനാണ്, ഒരു നായകനെക്കൂടി കാത്തിരിക്കുകയാണ്. ഹാര്&zwj;ദിക്കിന്റെ ഡിമാൻഡ് പൂര്&zwj;ണമായും അംഗീകരിക്കാനും സാധ്യതയുണ്ട്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/hardik-pandya-trade-gujarat-titans-says-no-to-all-rounders-demand-after-talks-articleshow-83xbaor"/>
        </item>
        <item>
            <title><![CDATA[റയല്‍ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തില്‍ റോഡ്രി ഫിറ്റോ?]]></title>
            <link>https://www.asianetnews.com/sports-special/spanish-mid-fielder-rodri-give-green-signal-to-barcelona-why-he-rejected-real-madrids-offer-articleshow-b25tyxv</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/spanish-mid-fielder-rodri-give-green-signal-to-barcelona-why-he-rejected-real-madrids-offer-articleshow-b25tyxv</guid>
            <pubDate>Fri, 07 Aug 2026 13:28:53 +0530</pubDate>
            <description><![CDATA[&lt;p&gt;സിറ്റിയും റയലുമായി ഒരു സമവായത്തില്&zwj; എത്താൻ വൈകിയതോടെയാണ് ബാഴ്&zwnj;സ ഇറങ്ങിക്കളിച്ചത്. സിറ്റിയുമായി കരാര്&zwj; ചര്&zwj;ച്ച ആരംഭിക്കാൻ ബാഴ്&zwnj;സയ്ക്ക് റോഡ്രി അനുമതി നല്&zwj;കിയതായാണ് സ്പാനിഷ് മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്യുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzdkmmt2r7mxdh91zwsx12rg,imgname-rodri-1786089460545.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;Stop Crying Your Heart Out - ചാമ്പ്യൻസ് ലീഗ് രാവില്&zwj; എത്തിഹാദ് സ്റ്റേഡിയത്തില്&zwj; പടര്&zwj;ന്ന ആ ടിഫൊ ഓര്&zwj;മയില്ലെ. ബാലൻ ദി ഓറില്&zwj; ചുംബിച്ച് നില്&zwj;ക്കുന്ന റോഡ്രി. മാഞ്ചസ്റ്റർ സിറ്റി ആരാധകർ വിനീഷ്യസ് ജൂനിയറിനെ പരിഹസിക്കാൻ ഒരുക്കിയ ആ നിമിഷം റയല്&zwj; മാഡ്രിഡിനെ ഓർമ്മപ്പെടുത്തുകയാണ് ചിരവൈരികളായ ബാഴ്&zwnj;സലോണ. ആ വാക്കുകള്&zwj;ക്ക് മറ്റൊരു അര്&zwj;ത്ഥം കൂടിയുണ്ട് ഈ പകലില്&zwj;. നിങ്ങളുടെ പരിശ്രമങ്ങള്&zwj; അവസാനിപ്പിച്ചോളു, റോഡ്രിയെ ലോസ് ബ്ലാങ്കോസ് ജഴ്&zwnj;സിയില്&zwj; കാണാൻ കഴിയില്ല എന്ന്.&lt;/p&gt;&lt;p&gt;സ്പെയിനിലേക്കുള്ള തന്റെ മടങ്ങിവരവിന് കളം ഒരുങ്ങേണ്ടത് സാന്റിയാഗൊ ബെര്&zwj;ണബ്യൂവിലാണെന്ന് റോഡ്രി ആഗ്രഹിച്ചിരുന്നു, അയാള്&zwj; അത് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, സിറ്റിയും റയലുമായി ഒരു സമവായത്തില്&zwj; എത്താൻ വൈകിയതോടെയാണ് ബാഴ്&zwnj;സ ഇറങ്ങിക്കളിച്ചത്. സിറ്റിയുമായി കരാര്&zwj; ചര്&zwj;ച്ച ആരംഭിക്കാൻ ബാഴ്&zwnj;സയ്ക്ക് റോഡ്രി അനുമതി നല്&zwj;കിയതായാണ് സ്പാനിഷ് മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്യുന്നത്. അതായത് ഹൻസി ഫ്ലിക്ക് മുന്നോട്ട് വച്ചിരിക്കുന്ന പ്രോജക്റ്റില്&zwj; റോഡ്രി തൃപ്തനാണ് എന്ന് അ&zwj;ര്&zwj;ത്ഥം. ബാഴ്&zwnj;സ ഓവര്&zwj; റയല്&zwj;, എന്തുകൊണ്ട്? ബാഴ്സയുടെ സിസ്റ്റത്തില്&zwj; റോഡ്രി എത്രത്തോളം ഫിറ്റായിരിക്കും.&lt;/p&gt;&lt;p&gt;മൂന്ന് കാരണങ്ങളാണ് പ്രധാനമായും റോഡ്രിയെ ബാഴ്&zwnj;സയിലേക്ക് നയിക്കുന്നത്. അതില്&zwj; ലളിതമായത് 2026 ഫിഫ ലോകകിരീടത്തിലേക്ക് സ്പെയിനെ റോഡ്രി നയിക്കുമ്പോള്&zwj; ആ സംഘത്തില്&zwj; ബാഴ്&zwnj;സയില്&zwj; നിന്നുള്ള എട്ട് താരങ്ങളുണ്ടായിരുന്നുവെന്നതാണ്. ലമീൻ യമാല്&zwj;, ഫെറാൻ ടോറസ്, പെഡ്രി, ഡാനി ഓല്&zwj;മൊ, പൗ കുബാ&zwj;ര്&zwj;സി, എറിക്ക് ഗാ&zwj;ര്&zwj;ഷ്യ, ജൊവാൻ ഗാ&zwj;ര്&zwj;ഷ്യ എന്നിവര്&zwj;. അതുകൊണ്ടു തന്നെ വളരെ സ്മൂത്തായൊരു ഡ്രെസിങ് റൂം ട്രാൻസിഷൻ റോഡ്രിക്ക് ക്യാംപ് നൗവില്&zwj; ലഭിക്കും.&lt;/p&gt;&lt;p&gt;മൈതാനത്തെ കളി നിയന്ത്രിക്കാനുള്ള റോഡ്രിയുടെ വൈഭവത്തിന് അനുയോജ്യം മൗറീഞ്ഞ്യോ നല്&zwj;കുന്ന സ്ട്രക്&zwnj;ഷറിനേക്കാള്&zwj; ഫ്ലിക്കിന്റേതായിരിക്കും. മിഡ്&zwj;ഫീല്&zwj;ഡിനേയും ഡിഫൻസിനേയും കണക്റ്റ് ചെയ്തുകൊണ്ടുള്ള റോഡ്രിയുടെ പൊസിഷനിങ്, വിങ് ബാക്കുകള്&zwj; മുന്നേറ്റങ്ങള്&zwj;ക്ക് ചരടുവലിക്കുമ്പോഴും മധ്യനിര ഫൈനല്&zwj; തേഡില്&zwj; കളി മെനയുമ്പോഴും സെന്റര്&zwj; ബാക്കുകള്&zwj;ക്ക് അയാള്&zwj; നല്&zwj;കുന്ന പിന്തുണ, പാസിങ് ലെയ്&zwnj;നുകള്&zwj; ബ്ലോക്ക് ചെയ്യാനും തുറക്കാനുമുള്ള വൈഭവം, അദൃശ്യനെന്നപോലെ കളത്തില്&zwj; ചെലുത്തുന്ന സ്വാധീനം.&lt;/p&gt;&lt;p&gt;ഡയറക്റ്റ് നീക്കങ്ങളേക്കാള്&zwj; പാസിങ്ങിലൂടെ ഫീല്&zwj;ഡ് ഡൊമിനേറ്റ് ചെയ്തുള്ള ഫ്ലിക്കിന്റെ സിസ്റ്റവുമായി സമപ്പെട്ട് പോകുന്നതാണ് റോഡ്രിയുടെ ക്യാരക്റ്റ&zwj;ര്&zwj;. സിറ്റിയില്&zwj; പെപ് ഗ്വാര്&zwj;ഡിയോള സ്വീകരിച്ച സമീപനവുമായി സാമ്യവുമുണ്ട് ഫ്ലിക്കിന്റെ ബാഴ്&zwnj;സയ്ക്ക്. ബാഴ്സയുടെ മിഡ് ഫീല്&zwj;ഡിലെ ഫ്രങ്കി ഡിയോങ്ങിന്റെ അസാന്നിധ്യം റോഡ്രിയുടെ വരവിനെ ശരിവെക്കുന്ന ഘടകം കൂടിയാണ്. വലം കാലിന് പരുക്കേറ്റ ഡി യോങ്ങിന് മാസങ്ങളോളം വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്&zwj;ട്ടുകളും, കുറഞ്ഞത് നാല് മാസം. അതുകൊണ്ട് മിഡ് ഫീല്&zwj;ഡിലെ വിടവുകള്&zwj; അടയ്ക്കേണ്ടതുണ്ട് ഫ്ലിക്കിന്.&lt;/p&gt;&lt;p&gt;ബാഴ്&zwnj;സയുടെ മധ്യനിരയിലെ മറ്റൊരു പ്രധാനിയായ പെഡ്രി, അവരുടെ മിഡ് ഫീല്&zwj;ഡ് മാസ്ട്രൊ. എന്നാല്&zwj; ലോകകപ്പില്&zwj; സ്പെയിനായി പെഡ്രിക്ക് മധ്യനിരയില്&zwj; അത്രത്തോളം മികവ് പുലര്&zwj;ത്താനായിരുന്നില്ല. അതുകൊണ്ട് ടൂ&zwj;ര്&zwj;ണമെന്റിന്റെ രണ്ടാം ഘട്ടത്തില്&zwj; പെഡ്രി ബെഞ്ചിലായിരുന്നു. പൂര്&zwj;ണമായും മിഡ് ഫീല്&zwj;ഡ് നിയന്ത്രണം റോഡ്രി ഏറ്റെടുത്തതോടെയായിരുന്നു സ്പെയിൻ കൂടുതല്&zwj; ഡൊമിനേറ്റ് ചെയ്തുതുടങ്ങിയതും. റോഡ്രിയും പെഡ്രിയും ബാഴ്സയുടെ മധ്യനിരയിലേക്ക് എത്തിയാല്&zwj; ഫ്ലിക്കിനത് ബോണസായിരിക്കും.&lt;/p&gt;&lt;p&gt;മൗറീഞ്ഞ്യോയുടെ റയലില്&zwj; ഇത്തരമൊരു റോള്&zwj; റോഡ്രിക്ക് ലഭിക്കുമോയെന്നതില്&zwj; സംശയമുണ്ട്. പ്രീ സീസണ്&zwj; മത്സരത്തില്&zwj; റയല്&zwj; ഹൈ ഇന്റൻസിറ്റി ഫുട്ബോളായിരുന്നു പുറത്തെടുത്തത്. ലോങ് ബോളുകളിലൂടെ ഡയറക്റ്റ് അറ്റാക്കിന് ശ്രമിക്കുന്ന റയല്&zwj;, വിനി തുടരുകയും ഡിയൊമൻഡെ വന്ന സാഹചര്യത്തിലും മൗറീഞ്ഞ്യോയുടെ തന്ത്രം അതുതന്നെയാകാനാണ് സാധ്യതയേറെ. പക്ഷേ, റയലില്&zwj; റോഡ്രിയെ സ്വാധിനിക്കാൻ കെല്&zwj;പ്പുള്ള ബൂട്ടുകളുണ്ട്.&lt;/p&gt;&lt;p&gt;സിറ്റിയിലെ സഹതാരമായിരുന്ന ബെര്&zwj;ണാദൊ സില്&zwj;വ റയലിനൊപ്പമാണ്. ഗ്വാര്&zwj;ഡിയോളയുടെ കീഴില്&zwj; റോഡ്രി-സില്&zwj;വ കോമ്പിനേഷനായിരുന്നു സിറ്റിയുടെ ടെമ്പൊ നിശ്ചയിച്ചിരുന്നത്. സില്&zwj;വയുടെ റണ്ണുകളും റോഡ്രിയുടെ പൊസിഷനിങ്ങും. ഇതിനൊപ്പം ജൂഡ് ബെല്ലിങ്ഹാം, വാല്&zwj;വെര്&zwj;ദെ, ഡിഫൻസീവ് സ്റ്റൈലില്&zwj; ചുവാമേനിയും കമവിംഗയും. റോഡ്രിയുടെ വര്&zwj;ക്ക് റേറ്റ് കുറയ്ക്കുന്ന സാന്നിധ്യങ്ങളാണ് ഇവയെല്ലാം.&lt;/p&gt;&lt;p&gt;എന്നാല്&zwj; റോഡ്രിയെ ക്യംപ് നൗവിലെത്തിക്കാനുള്ള സാമ്പത്തിക ഭദ്രത ബാഴ്സയ്ക്കുണ്ടോയെന്നതാണ് ആശങ്ക. കഴിഞ്ഞ വര്&zwj;ഷത്തേക്കാള്&zwj; മെച്ചപ്പെട്ട സാമ്പത്തിക നിലയിലാണ് ക്ലബ്ബെന്നാണ് റിപ്പോര്&zwj;ട്ടുകള്&zwj;, പ്രത്യേകിച്ചും റൊബേര്&zwj; ലെവൻഡോസ്ക്കി ക്ലബ്ബ് വിട്ടതോടെ. എന്നാല്&zwj;, ക്യാംപ് നൗവിന്റെ നിര്&zwj;മ്മാണം ഭാഗീകമായെ പൂര്&zwj;ത്തിയായിട്ടുള്ളു. താല്&zwj;ക്കാലികമായൊരു മാറ്റം വരും സീസണുകളിലും സംഭവിച്ചേക്കാം. അതിനാല്&zwj; തന്നെ വരുമാനത്തില്&zwj; ഇടിവും ചിലവ് വര്&zwj;ധിക്കുകയും ചെയ്യും. ഇതെല്ലം താരങ്ങളുടെ സൈനിങ്ങിനെ ബാധിക്കുന്ന കാര്യങ്ങളാണ്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/spanish-mid-fielder-rodri-give-green-signal-to-barcelona-why-he-rejected-real-madrids-offer-articleshow-b25tyxv"/>
        </item>
        <item>
            <title><![CDATA[സച്ചിനെ മാസ്റ്റര്‍ബ്ലാസ്റ്ററാക്കിയ ബ്രാന്‍ഡ്‌ ഗുരു, ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയെഴുതിയ ചാണക്യന്‍]]></title>
            <link>https://www.asianetnews.com/sports-special/the-brand-guru-who-turned-sachin-into-the-master-blaster-articleshow-bxyt4fr</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/the-brand-guru-who-turned-sachin-into-the-master-blaster-articleshow-bxyt4fr</guid>
            <pubDate>Fri, 14 Aug 2026 20:16:54 +0530</pubDate>
            <description><![CDATA[&lt;p&gt;സ്&zwnj;പോര്&zwj;ട്&zwnj;സ്&zwnj; മാര്&zwj;ക്കറ്റിംഗ്&zwnj; രംഗത്തെ വിദഗ്&zwnj;ധനും വേള്&zwj;ഡ്&zwnj; ടെല്&zwj; എന്ന കമ്പനിയുടെ ഉടമയുമായ മാര്&zwj;ക്&zwnj; മസ്&zwnj;കരാനസ്&zwnj; സച്ചിന്&zwj; ടെണ്ടുല്&zwj;ക്കറുമായി 100 കോടി രൂപയുടെ കരാറിലേര്&zwj;പ്പെട്ടു. 25 വര്&zwj;ഷങ്ങള്&zwj;ക്ക്&zwnj; മുമ്പാണെന്നോര്&zwj;ക്കണം. ഇന്ത്യന്&zwj; കായികരംഗത്തേയും പരസ്യമേഖലയേയും പൂര്&zwj;ണമായി മാറ്റിമറിച്ച ചരിത്രപ്രസിദ്ധമായ ആ കരാര്&zwj; വലിയൊരു സംഭവം തന്നെയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m00bsk5aebj6yeghde2we6ve,imgname-sachin-and-marc-1786718768297.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക്രിക്കറ്റ്&zwnj;&lt;/strong&gt; ഇതിഹാസം സച്ചിന്&zwj; ടെണ്ടുല്&zwj;ക്കര്&zwj; വിരമിച്ചിട്ട്&zwnj; ഒരു പതിറ്റാണ്ട്&zwnj; പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ബ്രാന്&zwj;ഡ്&zwnj; വാല്യു ഓരോദിവസവും ഉയര്&zwj;ന്നു കൊണ്ടിരിക്കുന്നു. അമ്പത്തിമൂന്ന്&zwnj; വയസുള്ള ഇന്ത്യന്&zwj; ക്രിക്കറ്റ്&zwnj; ദൈവത്തിന്റെ ബ്രാന്&zwj;ഡ്&zwnj; വാല്യു ഏകദേശം 1200 കോടിയോളം വരും. ഇങ്ങനെ നോക്കുകയാണെങ്കില്&zwj; കായിക രംഗത്ത്&zwnj; നിന്ന്&zwnj; വിരമിച്ച ഇന്ത്യന്&zwj; സ്&zwnj;പോര്&zwj;ട്&zwnj;സ്&zwnj; താരങ്ങളില്&zwj; സച്ചിനാണ്&zwnj; ഏറ്റവും ബ്രാന്&zwj;ഡ്&zwnj; വ്യാലുവുള്ള വ്യക്തി.&lt;/p&gt;&lt;p&gt;ക്രോള്&zwj; ഇന്ത്യ സെലിബ്രിറ്റി ബ്രാന്&zwj;ഡ്&zwnj; വാല്യുവേഷന്&zwj; റിപ്പോര്&zwj;ട്ടിലെ ഈ കണക്കുകള്&zwj; കാണുമ്പോള്&zwj; ഓര്&zwj;മകള്&zwj; ഒന്ന്&zwnj; പിറകോട്ട്&zwnj; സഞ്ചരിക്കും. കൃത്യമായി പറഞ്ഞാല്&zwj; 2001 ലേക്ക്&zwnj;. സ്&zwnj;പോര്&zwj;ട്&zwnj;സ്&zwnj; മാര്&zwj;ക്കറ്റിംഗ്&zwnj; രംഗത്തെ വിദഗ്&zwnj;ധനും വേള്&zwj;ഡ്&zwnj; ടെല്&zwj; എന്ന കമ്പനിയുടെ ഉടമയുമായ മാര്&zwj;ക്&zwnj; മസ്&zwnj;കരാനസ്&zwnj; സച്ചിന്&zwj; ടെണ്ടുല്&zwj;ക്കറുമായി 100 കോടി രൂപയുടെ കരാറിലേര്&zwj;പ്പെട്ടു. 25 വര്&zwj;ഷങ്ങള്&zwj;ക്ക്&zwnj; മുമ്പാണെന്നോര്&zwj;ക്കണം. ഇന്ത്യന്&zwj; കായികരംഗത്തേയും പരസ്യമേഖലയേയും പൂര്&zwj;ണമായി മാറ്റിമറിച്ച ചരിത്രപ്രസിദ്ധമായ ആ കരാര്&zwj; വലിയൊരു സംഭവം തന്നെയായിരുന്നു. ഒരു ക്രിക്കറ്റ്&zwnj; താരത്തിന്&zwnj; വേണ്ടി ഇത്രയേറെ പണം ഒഴുക്കേണ്ടതുണ്ടോ എന്ന ചോദ്യം മസ്&zwnj;കരാനസിന്&zwnj; മുന്നിലേക്ക്&zwnj; വന്നു. അപ്പോള്&zwj; അദ്ദേഹം പറഞ്ഞ മറുപടി ഇന്നും പ്രസക്തമാണ്&zwnj;. മറ്റ്&zwnj; മേഖലയിലുള്ള സെലിബ്രിറ്റികളെ പോലെയല്ല സച്ചിന്&zwj;, അദ്ദേഹം വിരമിച്ചാലും ഇന്ത്യക്കാരുടെ അഭിമാനസ്&zwnj;തംഭമായി തുടരും. സച്ചിന്റെ ബ്രാന്&zwj;ഡ്&zwnj; വാല്യു ഉയരുക എന്നല്ലാതെ താഴേക്ക്&zwnj; പോകില്ലെന്ന്&zwnj; 25 വര്&zwj;ഷം മുമ്പേ മസ്&zwnj;കരാനസ്&zwnj; നിരീക്ഷിച്ചത്&zwnj; അതിശയിപ്പിക്കുന്ന കാര്യമാണ്&zwnj;.&lt;/p&gt;&lt;p&gt;1990 കള്&zwj;ക്ക്&zwnj; മുന്&zwj;പ്&zwnj; ഇന്ത്യന്&zwj; ക്രിക്കറ്റ്&zwnj; കളിക്കാര്&zwj;ക്ക്&zwnj; ഇന്നത്തെ പോലെ കോടികളുടെ വരുമാനമോ പ്രൊഫഷണല്&zwj; മാനേജര്&zwj;മാരോ ഉണ്ടായിരുന്നില്ല. ക്രിക്കറ്റ്&zwnj; താരങ്ങള്&zwj; മൈതാനത്ത്&zwnj; റണ്&zwj;സടിച്ച്&zwnj; കൂട്ടുന്നവരും വിക്കറ്റുകള്&zwj; പിഴുതെടുക്കുന്നവരും മാത്രമല്ല, വലിയ കമ്പനികളുടെ ഉല്&zwj;പ്പന്നങ്ങള്&zwj; വില്&zwj;ക്കാന്&zwj; ശേഷിയുള്ള ആഗോള ബ്രാന്&zwj;ഡുകളാണെന്ന്&zwnj; ആദ്യമായി ഇന്ത്യന്&zwj; കോര്&zwj;പറേറ്റ്&zwnj; ലോകത്തിന്&zwnj; കാണിച്ചു കൊടുത്തത്&zwnj; മസ്&zwnj;കരാനസായിരുന്നു.&lt;/p&gt;&lt;p&gt;1995ല്&zwj; സച്ചിനുമായി ഒപ്പുവെച്ച മുപ്പത്&zwnj; കോടി രൂപയുടെ കരാറിലായിരുന്നു ക്രിക്കറ്റ്&zwnj; സെലിബ്രിറ്റി മാനേജ്&zwnj;മെന്റ്&zwnj; മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന്&zwnj; തുടക്കം. സച്ചിന്റെ പരിശീലന സമയങ്ങളെയോ മത്സരങ്ങളെയോ ബാധിക്കാതെയായിരുന്നു പരസ്യചിത്രീകരണങ്ങള്&zwj;ക്കായി സച്ചിനെ മസ്&zwnj;കരാനസ്&zwnj; ഉപയോഗപ്പെടുത്തിയത്&zwnj;. കേവലം പരസ്യങ്ങളില്&zwj; മാത്രം ഒതുങ്ങാതെ, സച്ചിന്റെ പേരില്&zwj; റസ്റ്റോറന്റുകളുടെ ശൃംഖലകള്&zwj; ആരംഭിക്കാനും വിദേശ വിപണികളിലേക്ക്&zwnj; സച്ചിന്&zwj; എന്ന ബ്രാന്&zwj;ഡിനെ എത്തിക്കാനുമുള്ള വലിയ ബിസിനസ്&zwnj; സാധ്യതകള്&zwj; മസ്&zwnj;കരാനസ്&zwnj; ഫലപ്രദമായി വിനിയോഗിച്ചു. പെപ്&zwnj;സി, അഡിഡാസ്&zwnj;, വിസ തുടങ്ങിയ മുന്&zwj;നിര ആഗോള ബ്രാന്&zwj;ഡുകളുമായി കോടികളുടെ പരസ്യക്കരാറുകള്&zwj; വേള്&zwj;ഡ്&zwnj;ടെല്&zwj; വഴി സച്ചിന്&zwnj; ലഭിച്ചു.&lt;/p&gt;&lt;p&gt;സച്ചിന്റെ ബാറ്റിലെ പ്രശസ്&zwnj;തമായ എംആര്&zwj;എഫ്&zwnj; ലോഗോയ്&zwnj;ക്ക്&zwnj; പിന്നിലെ ബുദ്ധികേന്ദ്രം മക്&zwnj;സരാനസ്&zwnj; ആയിരുന്നു. സച്ചിനെയും ഇന്ത്യന്&zwj; ക്രിക്കറ്റിനെയും വിപണിയുടെ വലിയ ലോകത്തേക്ക്&zwnj; കൈപിടിച്ചുയര്&zwj;ത്തിയ മാര്&zwj;ക്&zwnj; മസ്&zwnj;കരാനസ്&zwnj; 2002 ജനുവരി 27ന്&zwnj; മഹാരാഷ്ട്രയിലെ നാഗ്&zwnj;പൂരിനടുത്തുണ്ടായ വാഹനാപകടത്തില്&zwj; മരണപ്പെട്ടു. തന്റെ ജീവിതത്തിലെ തീരാനഷ്ടമെന്നായിരുന്നു സച്ചിന്&zwj; ഈ വിയോഗവാര്&zwj;ത്തയോട്&zwnj; പ്രതികരിച്ചത്&zwnj;. ഇന്ത്യന്&zwj; ക്രിക്കറ്റിനെ ഒരു വലിയ ബിസിനസ്&zwnj; സാമ്രാജ്യമാക്കി മാറ്റുന്നതില്&zwj; നിര്&zwj;ണായക പങ്കുവഹിച്ച മസ്&zwnj;കരാനസിന്&zwnj; ഇന്ത്യന്&zwj; ക്രിക്കറ്റ്&zwnj; ടീം ആദരമര്&zwj;പ്പിച്ചത്&zwnj; ഇംഗ്ലണ്ടിനെതിരായ മത്സരത്തില്&zwj; കറുത്ത ബാഡ്&zwnj;ജ്&zwnj; ധരിച്ചിട്ടായിരുന്നു. ആ മത്സരത്തില്&zwj; സച്ചിന്&zwj; അര്&zwj;ധസെഞ്ചുറി നേടിയ ശേഷം ബാറ്റ്&zwnj; ആകാശത്തേക്ക്&zwnj; ഉയര്&zwj;ത്തി തന്റെ പ്രിയ സുഹൃത്തിന്&zwnj; പ്രണാമം അര്&zwj;പ്പിച്ചു. 2013 ല്&zwj; സച്ചിന്&zwj; തന്റെ വിടവാങ്ങള്&zwj; പ്രസംഗത്തില്&zwj; പ്രത്യേകം നന്ദി പറഞ്ഞ വ്യക്തികളില്&zwj; ഒരാളായിരുന്നു മാര്&zwj;ക്ക്&zwnj; മസ്&zwnj;കരാനസ്&zwnj;.&lt;/p&gt;&lt;p&gt;വിവാദങ്ങളില്&zwj; പെടാതെ പൊതുജീവിതവും കുടുംബജീവിതവും നയിക്കുന്നതാണ്&zwnj; സച്ചിന്റെ ബ്രാന്&zwj;ഡ്&zwnj; വാല്യു ഉയര്&zwj;ത്തുന്നത്&zwnj;. പുകയില, മദ്യം, വാതുവെപ്പ്&zwnj; പരസ്യങ്ങളില്&zwj; നിന്ന്&zwnj; പൂര്&zwj;ണമായും അകലം പാലിക്കുന്ന സച്ചിന്റെ മാര്&zwj;ക്കറ്റ്&zwnj; വാല്യു സ്&zwnj;ട്രാറ്റജി ഇന്നും മക്&zwnj;സരാനസ്&zwnj; സെറ്റ്&zwnj; ചെയ്&zwnj;തു വെച്ചത്&zwnj; തന്നെയാണ്&zwnj;. അതുകൊണ്ടു തന്നെ, തന്റെ ബ്രാന്&zwj;ഡ്&zwnj; വാല്യു ഓരോ വര്&zwj;ഷവും ഉയരുമ്പോള്&zwj; സച്ചിന്&zwj; നന്ദിയോടെ, സ്&zwnj;നേഹത്തോടെ ഓര്&zwj;ക്കുന്ന മുഖം മസ്&zwnj;കരാനസിന്റേതാകും....&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Vipulnath P</dc:creator>
            <atom:link href="https://www.asianetnews.com/sports-special/the-brand-guru-who-turned-sachin-into-the-master-blaster-articleshow-bxyt4fr"/>
        </item>
        <item>
            <title><![CDATA[ക്രിക്കറ്റില്‍ നിക്ഷേപമിറക്കിയ ബെല്ലിംഗ്‌ഹാം പ്രീസീസണ്‍ വെട്ടിക്കുറച്ചു, രവിശാസ്‌ത്രി മാസ്‌ എന്‍ട്രിയൊരുക്കി, മൗറീഞ്ഞോ അത്‌ ചെയ്യുമോ?]]></title>
            <link>https://www.asianetnews.com/sports-special/real-madrid-superstar-jude-bellingham-yet-to-join-jose-mourinho-for-preseason-articleshow-ce6krly</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/real-madrid-superstar-jude-bellingham-yet-to-join-jose-mourinho-for-preseason-articleshow-ce6krly</guid>
            <pubDate>Tue, 11 Aug 2026 08:52:42 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകകപ്പ്&zwnj; ഫുട്&zwnj;ബോളില്&zwj; ബോക്&zwnj;സ്&zwnj; ടു ബോക്&zwnj;സ്&zwnj; മിഡ്&zwnj;ഫീല്&zwj;ഡറായി തിളങ്ങിയ ഇംഗ്ലണ്ടിന്റെ ജൂഡ്&zwnj; ബെല്ലിംഗ്&zwnj;ഹാം ക്രിക്കറ്റിലേക്ക്&zwnj; തിരിയുന്നു. ബാല്യം തൊട്ടേ ക്രിക്കറ്റിനോട്&zwnj; ഇഷ്ടമുള്ള ബെല്ലിംഗ്&zwnj;ഹാം ഒരു ക്രിക്കറ്റ്&zwnj; ടീമിന്റെ സഹഉടമയായി മാറിയിരിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzqd6c7pz42pyq5m640qzykz,imgname-bellingham-1786418245877.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഫിഫ&lt;/strong&gt; ലോകകപ്പില്&zwj; ഇംഗ്ലണ്ടിനായി ഗോളടിച്ച്&zwnj; കൂട്ടിയ ജൂഡ്&zwnj; ബെല്ലിംഗ്&zwnj;ഹാം സ്&zwnj;പാനിഷ്&zwnj; ക്ലബ്ബ്&zwnj; റയല്&zwj;മാഡ്രിഡിനൊപ്പം പ്രീസീസണ്&zwj; മത്സരങ്ങള്&zwj; കളിക്കാന്&zwj; വൈകുന്നത്&zwnj; എന്തുകൊണ്ട്&zwnj;? ലോകകപ്പ്&zwnj; തിരക്കുകള്&zwj; കഴിഞ്ഞ്&zwnj;, ക്ലബ്ബ്&zwnj; സീസണിന്&zwnj; തയ്യാറെടുക്കാന്&zwj; ബെല്ലിംഗ്&zwnj;ഹാമിന്&zwnj; അനുവദിച്ച കാലാവധിയൊക്കെ കഴിഞ്ഞു. ഓഗസ്&zwnj;റ്റ്&zwnj; അഞ്ചിന്&zwnj; റയല്&zwj;മാഡ്രിഡ്&zwnj; ക്യാമ്പില്&zwj; ചേരേണ്ടതായിരുന്നു. ബുധനാഴ്&zwnj;ച സ്&zwnj;പാനിഷ്&zwnj; ക്ലബ്ബ്&zwnj; ഡിപ്പോര്&zwj;ട്ടീവോ ല കൊരുനക്കെതിരായ പ്രീസീസണ്&zwj; മത്സരത്തിലും ബെല്ലിംഗ്&zwnj;ഹാം കളിക്കില്ലെന്നാണ്&zwnj; റിപ്പോര്&zwj;ട്ട്&zwnj;. റയല്&zwj; നിരയിലെ സൂപ്പര്&zwj;താരങ്ങളായ കിലിയന്&zwj; എംബപ്പെ, പുതിയ സൈനിംഗ്&zwnj; മാര്&zwj;ക്&zwnj; കുകുറേയ, ഇബ്രാഹിമ കൊനാറ്റെ, ഓറെലിന്&zwj; ചൗമേനി എന്നിവര്&zwj; കോച്ച്&zwnj; ഹൊസെ മൗറീഞ്ഞോക്ക്&zwnj; കീഴില്&zwj; പരിശീലനം ആരംഭിച്ചിട്ടുണ്ട്&zwnj;. ജൂഡ്&zwnj; ബെല്ലിംഗ്&zwnj;ഹാം വാണിജ്യപരമായ കരാര്&zwj;പ്രകാരമുള്ള ഫോട്ടോഷൂട്ട്&zwnj; നീണ്ടുപോയതിനെ തുടര്&zwj;ന്ന്&zwnj; ലണ്ടനില്&zwj; തന്നെ തുടരുകയാണ്&zwnj;. അടുത്ത ദിവസം തന്നെ അദ്ദേഹം റയലിന്റെ ക്യാമ്പിലെത്തും. ഓഗസ്&zwnj;റ്റ്&zwnj; 12ന്&zwnj; ഡിപ്പോര്&zwj;ട്ടീവോ ല കൊറൂനയെയും 16ന്&zwnj; എഫ്&zwnj; സി ഷാല്&zwj;ക്കെയെയും നേരിട്ടുകൊണ്ട്&zwnj; റയല്&zwj;മാഡ്രിഡിന്റെ പ്രീസീസണ്&zwj; അവസാനിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;ക്രിക്കറ്റില്&zwj; നിക്ഷേപമിറക്കി ബെല്ലിംഗ്&zwnj;ഹാം&lt;/strong&gt;&lt;/p&gt;&lt;p&gt;ലോകകപ്പ്&zwnj; ഫുട്&zwnj;ബോളില്&zwj; ബോക്&zwnj;സ്&zwnj; ടു ബോക്&zwnj;സ്&zwnj; മിഡ്&zwnj;ഫീല്&zwj;ഡറായി തിളങ്ങിയ ഇംഗ്ലണ്ടിന്റെ ജൂഡ്&zwnj; ബെല്ലിംഗ്&zwnj;ഹാം ക്രിക്കറ്റിലേക്ക്&zwnj; തിരിയുന്നു. തെറ്റിദ്ധരിക്കേണ്ട, ക്രിക്കറ്റ്&zwnj; താരമാകാനല്ല, ക്രിക്കറ്റ്&zwnj; ടീമിന്റെ ഉടമയാവാനാണ്&zwnj; റയല്&zwj; മാഡ്രിഡ്&zwnj; താരം തീരുമാനിച്ചത്&zwnj;. ബാല്യം തൊട്ടേ ക്രിക്കറ്റിനോട്&zwnj; ഇഷ്ടമുള്ള ബെല്ലിംഗ്&zwnj;ഹാം ഒരു ക്രിക്കറ്റ്&zwnj; ടീമിന്റെ സഹഉടമയായി മാറിയിരിക്കുന്നു. യുകെയിലെ അത്യാധുനിക ക്രിക്കറ്റ്&zwnj; ടൂര്&zwj;ണമെന്റായ ദ ഹണ്&zwj;ട്രഡ്&zwnj; ക്രിക്കറ്റ്&zwnj; ലീഗില്&zwj; ബര്&zwj;മിംഗ്&zwnj;ഹാം ഫീനിക്&zwnj;സ്&zwnj; എന്ന ഫ്രാഞ്ചൈസിയുടെ 12 ശതമാനം ഓഹരികളാണ്&zwnj; താരം സ്വന്തമാക്കിയത്&zwnj;. മൈനോറിറ്റി ഓണര്&zwj;ഷിപ്പിന്&zwnj; വേണ്ടി താരം ഏകദേശം ഒരു ദശലക്ഷം പൗണ്ടാണ്&zwnj; നിക്ഷേപിച്ചത്&zwnj;.&lt;/p&gt;&lt;p&gt;മുന്&zwj; ഇന്ത്യന്&zwj; ക്രിക്കറ്റ്&zwnj; താരവും പ്രമുഖ കമെന്റേറ്ററുമായ രവിശാസ്&zwnj;ത്രി തന്റെ മുഴങ്ങുന്ന ശബ്ദത്തില്&zwj; ബെല്ലിംഗ്&zwnj;ഹാമിനെ പരിചയപ്പെടുത്തുന്ന വീഡിയോ ഇപ്പോള്&zwj; വൈറലാണ്&zwnj;. ദ ഹണ്ട്രഡ്&zwnj; ക്രിക്കറ്റിന്റെ ആറാം എഡിഷനിടെയാണ്&zwnj; ജൂഡ്&zwnj; ബെല്ലീംഗ്&zwnj;ഹാമിന്&zwnj; രവിശാസ്&zwnj;ത്രി മാസ്&zwnj; എന്&zwj;ട്രിയൊരുക്കിയത്&zwnj;. ബര്&zwj;മിംഗ്&zwnj;്&zwnj;ഹാം ഫീനിക്&zwnj;സും വെല്&zwj;ഷ്&zwnj; ഫയറും തമ്മിലുള്ള ടോസിന്&zwnj; മുന്നോടിയായിട്ടായിരുന്നു ബെല്ലിംഗ്&zwnj;ഹാം ഗ്രൗണ്ടില്&zwj; എത്തിയത്&zwnj;.&lt;/p&gt;&lt;p&gt;ലോകകപ്പ്&zwnj; ഫുട്&zwnj;ബോളില്&zwj; മൂന്നാം സ്ഥാനത്ത്&zwnj; ഫിനിഷ്&zwnj; ചെയ്&zwnj;ത ഇംഗ്ലണ്ടിന്&zwnj; വേണ്ടി ഏഴ്&zwnj; ഗോളുകളാണ്&zwnj; ബെല്ലിംഗ്&zwnj;ഹാം സ്&zwnj;കോര്&zwj; ചെയ്&zwnj;തത്&zwnj;. ലോകകപ്പില്&zwj; ഒരു ഇംഗ്ലീഷ്&zwnj; ഫുട്&zwnj;ബോളറുടെ ഏറ്റവും മികച്ച സ്&zwnj;കോറിംഗ്&zwnj; പ്രകടനം കാഴ്&zwnj;ചവെച്ച ബെല്ലിംഗ്&zwnj;ഹാമിനെ രവിശാസ്&zwnj;ത്രി മത്സരത്തിന്റെ ടോസിലേക്ക്&zwnj; ക്ഷണിച്ചപ്പോള്&zwj; സ്&zwnj;റ്റേഡിയത്തില്&zwj; നിലയ്&zwnj;ക്കാത്ത ആരവമായിരുന്നു. സ്വന്തം നാടായ ബര്&zwj;മിങ്&zwnj;ഹാമിനോടും ക്രിക്കറ്റിനോടുമുള്ള കടുത്ത സ്&zwnj;നേഹമാണ്&zwnj; ബെല്ലിംഗ്&zwnj;ഹാമിനെ ഈ ക്രിക്കറ്റ്&zwnj; സംരംഭത്തിലേക്ക്&zwnj; ആകര്&zwj;ഷിച്ചത്&zwnj;.&lt;/p&gt;&lt;p&gt;&lt;strong&gt;പരീക്ഷണ ക്രിക്കറ്റുമായി ഇംഗ്ലണ്ട്&zwnj; ആന്&zwj;ഡ്&zwnj; വെയില്&zwj;സ്&zwnj; ക്രിക്കറ്റ്&zwnj; ബോര്&zwj;ഡ്&zwnj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഫുട്&zwnj;ബോളിന്&zwnj; പുറമെ, ഒരു പ്രൊഫഷണല്&zwj; ക്രിക്കറ്റ്&zwnj; ടീമിന്റെ ഉടമയാകുന്ന ആദ്യ സജീവ ഫുട്&zwnj;ബോള്&zwj; താരങ്ങളില്&zwj; ഒരാളായി മാറിയിരിക്കുകയാണ്&zwnj; ബെല്ലിംഗ്&zwnj;ഹാം. ബി സി സി ഐയുടെ ഐ പി എല്&zwj; ക്രിക്കറ്റിന്&zwnj; കടുത്ത വെല്ലുവിളി ഉയര്&zwj;ത്തുന്നതാണ്&zwnj; ഇംഗ്ലണ്ട്&zwnj; ആന്&zwj;ഡ്&zwnj; വെയില്&zwj;സ്&zwnj; ക്രിക്കറ്റ്&zwnj; ബോര്&zwj;ഡ്&zwnj; ആറ്&zwnj; വര്&zwj;ഷം മുമ്പ്&zwnj; ആരംഭിച്ച ദ ഹണ്ട്രഡ്&zwnj; ക്രിക്കറ്റ്&zwnj; ലീഗ്&zwnj;. പരമ്പരാഗത ടി 20 ക്രിക്കറ്റിനേക്കാള്&zwj; വേഗതയേറിയതും ആവേശകരവുമായ രീതിയിലാണ്&zwnj; ദ ഹണ്ട്രഡ്&zwnj; ക്രിക്കറ്റ്&zwnj; ലീഗ്&zwnj; രൂപകല്&zwj;പ്പന ചെയ്&zwnj;തിരിക്കുന്നത്&zwnj;.&lt;/p&gt;&lt;p&gt;ടി20യില്&zwj; 120 പന്തുകളാണ്&zwnj; ഒരിന്നിംഗ്&zwnj;സിലെങ്കില്&zwj; ഹണ്ട്രഡ്&zwnj; ക്രിക്കറ്റില്&zwj; നൂറ്&zwnj; പന്തുകള്&zwj; മാത്രമാണുള്ളത്&zwnj;. ഈ ഫോര്&zwj;മാറ്റില്&zwj; പരമ്പരാഗത രീതിയിലുള്ള ആറ്&zwnj; പന്തുകള്&zwj; ഉള്&zwj;പ്പെടുന്ന ഓവര്&zwj; സ്&zwnj;മ്പ്രദായം ഇല്ല. പകരം അഞ്ച്&zwnj; പ്&zwnj;ന്തുകള്&zwj; വീതമുള്ള സെറ്റുകളായാണ്&zwnj; കളിക്കുന്നത്&zwnj;. ഒരു ബൗളര്&zwj;ക്ക്&zwnj; തുടര്&zwj;ച്ചയായി അഞ്ച്&zwnj; പന്തുകളോ അല്ലെങ്കില്&zwj; ഒന്നിച്ച്&zwnj; പത്ത്&zwnj; പന്തുകളോ എറിയാം. ഒരു മത്സരത്തില്&zwj; ഒരു ബൗളര്&zwj;ക്ക്&zwnj; പരമാവധി 20 പന്തുകള്&zwj; മാത്രമേ എറിയാന്&zwj; സാധിക്കൂ.&lt;/p&gt;&lt;p&gt;ഓരോ പത്ത്&zwnj; പന്തുകള്&zwj; പൂര്&zwj;ത്തിയാകുമ്പോഴാണ്&zwnj; ബൗളിംഗ്&zwnj; എന്&zwj;ഡ്&zwnj; മാറുന്നത്&zwnj;. ട്വ്&zwnj;ന്റി20യില്&zwj; ഇത്&zwnj; ഓരോ ആറ്&zwnj; പന്തിലും മാറും. ഇത്&zwnj; സമയം നഷ്ടമാക്കുമെന്ന കണക്ക്&zwnj; കൂട്ടലിലാണ്&zwnj; ഹണ്ട്രഡ്&zwnj; ക്രിക്കറ്റില്&zwj; ഒരിന്നിംഗ്&zwnj;സില്&zwj; പത്ത്&zwnj; തവണ മാത്രം എന്&zwj;ഡ്&zwnj; മാറുന്ന രീതി സ്വീകരിച്ചിരിക്കുന്നത്&zwnj;. 150 മിനിറ്റില്&zwj; ഒരു മത്സരം അവസാനിക്കും, അതായത്&zwnj; രണ്ടരമണിക്കൂറില്&zwj; ഒരു സിനിമ കാണുന്ന നേരത്തിനുള്ളില്&zwj; ക്രിക്കറ്റ്&zwnj; മത്സരം അവസാനിക്കും. പവര്&zwj;പ്ലേ നിയമത്തിലും വലിയ മാറ്റമുണ്ട്&zwnj;.&lt;/p&gt;&lt;p&gt;ആദ്യത്തെ 25 പന്തുകളാണ്&zwnj; പവര്&zwj;പ്ലേ. ഈ സമയത്ത്&zwnj; മുപ്പത്&zwnj; യാര്&zwj;ഡ്&zwnj; സര്&zwj;ക്കിളിന്&zwnj; പുറത്ത്&zwnj; രണ്ട്&zwnj; ഫീല്&zwj;ഡര്&zwj;മാരെ മാത്രമേ അനുവദിക്കൂ. ഓരോ ടീമിനും 90 സെക്കന്&zwj;ഡ്&zwnj; വീതമുള്ള ടൈം ഔട്ട്&zwnj; ലഭിക്കും. ഈ സമയത്ത്&zwnj; കോച്ചിന്&zwnj; ഗ്രൗണ്ടിലിറങ്ങി കളിക്കാരുമായി തന്ത്രങ്ങള്&zwj; ചര്&zwj;ച്ച ചെയ്യാം. സംസ്ഥാനങ്ങള്&zwj;ക്ക്&zwnj; പകരമായി ബ്രിട്ടനിലെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള എട്ട്&zwnj; ഫ്രാഞ്ചൈസികളാണ്&zwnj; ഇതില്&zwj; മാറ്റുരയ്&zwnj;ക്കുന്നത്&zwnj;.&lt;/p&gt;&lt;p&gt;&lt;strong&gt;ബെല്ലിംഗ്&zwnj;ഹാമിന്റെ ടീമിന്&zwnj; തോല്&zwj;വിത്തുടക്കം&lt;/strong&gt;&lt;/p&gt;&lt;p&gt;ബര്&zwj;മിംഗ്&zwnj;ഹാം ഫീനിക്&zwnj;സ്&zwnj;, എംഐ ലണ്ടന്&zwj;, ലണ്ടന്&zwj; സ്&zwnj;പിരിറ്റ്&zwnj;, മാഞ്ചസ്റ്റര്&zwj; സൂപ്പര്&zwj; ജയന്റ്&zwnj;സ്&zwnj;, ട്രെന്റ്&zwnj; റോക്കറ്റ്&zwnj;സ്&zwnj;, വെല്&zwj;ഷ്&zwnj; ഫയര്&zwj; സണ്&zwj;റൈസേഴ്&zwnj;സ്&zwnj; ലീഡ്&zwnj;സ്&zwnj;, സതേണ്&zwj; ബ്രേവ്&zwnj; എന്നിവയാണ്&zwnj; ടീമുകള്&zwj;. ഓരോ ഫ്രാഞ്ചൈസിക്കും പുരുഷ, വനിതാ ടീമുകളുണ്ട്&zwnj;. രണ്ട്&zwnj; ടൂര്&zwj;ണമെന്റുകളും ഒരേ സമയത്താണ്&zwnj; നടക്കുന്നത്&zwnj;. ബെല്ലിംഗ്&zwnj;ഹാമിന്റെ ടീമായ ബര്&zwj;മിംഗ്&zwnj;ഹാം ഫീനിക്&zwnj;സ്&zwnj; ആദ്യ മത്സരത്തില്&zwj; പത്ത്&zwnj; റണ്&zwj;സിന്&zwnj; ട്രെന്റ്&zwnj; റോക്കറ്റ്&zwnj;സിനെ പരാജയപ്പെടുത്തിക്കൊണ്ട്&zwnj; മികച്ച തുടക്കമിട്ടെങ്കിലും പിന്നീട്&zwnj; തുടരെ പരാജയമായിരുന്നു.&lt;/p&gt;&lt;p&gt;ബെല്ലിംഗ്&zwnj;ഹാമിനെ രവിശാസ്&zwnj;ത്രി സ്വീകരിച്ചാനയിച്ച മത്സരത്തില്&zwj; ബര്&zwj;മിംഗ്&zwnj;ഹാം ഏഴ്&zwnj; വിക്കറ്റിന്&zwnj; വെല്&zwj;ഷ്&zwnj; ഫയറിനോട്&zwnj; തോറ്റു. ക്രിക്കറ്റ്&zwnj; ക്ലബ്ബ്&zwnj; ഉടമയായ ബെല്ലിംഗ്&zwnj;ഹാം ലോകകപ്പിന്&zwnj; ശേഷമുള്ള അവധിക്കാലത്താണ്&zwnj; ഹണ്ട്രഡ്&zwnj; ക്രിക്കറ്റ്&zwnj; മത്സരം കാണാനെത്തിയത്&zwnj;. സ്&zwnj;പാനിഷ്&zwnj; ല ലിഗയില്&zwj; വലിയ തിരിച്ചുവരവിന്&zwnj; ശ്രമിക്കുന്ന റയല്&zwj;മാഡ്രിഡിന്റെ പ്രധാനിയാണ്&zwnj; ഇംഗ്ലീഷ്&zwnj; മിഡ്&zwnj;ഫീല്&zwj;ഡര്&zwj;.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Vipulnath P</dc:creator>
            <atom:link href="https://www.asianetnews.com/sports-special/real-madrid-superstar-jude-bellingham-yet-to-join-jose-mourinho-for-preseason-articleshow-ce6krly"/>
        </item>
        <item>
            <title><![CDATA[32 മിനുറ്റില്‍ ഹാട്രിക്ക്, എംബാപെയുടെ മാത്രമല്ല ഫ്രാൻസെന്ന് ഡെംബലെ!]]></title>
            <link>https://www.asianetnews.com/sports-special/fifa-world-cup-2026-ousmane-dembele-reminds-the-world-why-he-won-ballon-d-or-articleshow-d8ynfg0</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-world-cup-2026-ousmane-dembele-reminds-the-world-why-he-won-ballon-d-or-articleshow-d8ynfg0</guid>
            <pubDate>Sat, 27 Jun 2026 13:33:00 +0530</pubDate>
            <description><![CDATA[&lt;p&gt;മൈതാനം ഒരുങ്ങും മുൻപ് രണ്ട് പേരില്&zwj; മാത്രം ചുരുക്കപ്പെട്ട ഒരു മത്സരം. അവിടെ താൻ ഒരിക്കലും നിഴലായി തുടരാനില്ലെന്ന് വലതുവിങ്ങില്&zwj; നിന്നൊരാള്&zwj; പ്രഖ്യാപിക്കുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw41j9tvebdhz856tmdnje89,imgname-ousmane-dembele-1782547294043.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആ നിമിഷത്തിലേക്ക് ഒന്ന് നോക്കു, ബോക്സിന്റെ വലതുമൂലയില്&zwj; നിലയുറപ്പിച്ച ബൂട്ടുകളിലേക്ക് ചുവാമേനി പന്തെത്തിക്കുമ്പോള്&zwj; മുന്നില്&zwj; അണിനിരന്ന ചുവപ്പുജഴ്&zwnj;സിക്കാര്&zwj; എട്ടാണ്. നീട്ടിയളന്നാല്&zwj; നോര്&zwj;വെയുടെ സംഘത്തെ മുഴുവനായും ഒരൊറ്റ ഫ്രെയിമില്&zwj; എണ്ണിയെടുക്കാനാകും, 11 പേര്&zwj;. അയാളുടെ കാലുകള്&zwj; അടുത്ത ചുവടില്&zwj; എന്തുചെയ്യുമെന്ന ആകാംഷയുണ്ടായിരുന്നു...ശേഷം എന്ത് സംഭവിച്ചു...&lt;/p&gt;&lt;p&gt;മസാച്ചുസറ്റ്സിലെ പകലിലേക്ക് ലോകം ഉറ്റുനോക്കിയത് മറ്റൊന്നിനുമല്ലായിരുന്നു. സമകാലീനഫുട്ബോളിലെ വേഗതയുടേയും കരുത്തിന്റേയും പര്യായമായ രണ്ട് പേര്&zwj;. അവര്&zwj; തുറക്കുന്ന പോര്&zwj;മുഖം കാണാൻ മാത്രം. എര്&zwj;ളിങ് ഹാളണ്ട് വേഴ്സസ് കിലിയൻ എംബാപെ. സ്റ്റോള്&zwj; സോള്&zwj;ബക്കന്റെ തീരുമാനങ്ങള്&zwj; ആരാധകരെ ആദ്യ വിസില്&zwj; മുഴങ്ങും മുൻപ് നിരാശയുടെ പക്ഷത്ത് ഇരുത്തിച്ചു, ഹാളണ്ടിന് വിശ്രമം.&lt;/p&gt;&lt;p&gt;മൈതാനം ഒരുങ്ങും മുൻപ് രണ്ട് പേരില്&zwj; മാത്രം ചുരുക്കപ്പെട്ട ഒരു മത്സരം. അവിടെ താൻ ഒരിക്കലും നിഴലായി തുടരാനില്ലെന്ന് വലതുവിങ്ങില്&zwj; നിന്നൊരാള്&zwj; പ്രഖ്യാപിക്കുകയായിരുന്നു. ആ സുവര്&zwj;ണഗോളം തന്റെ കയ്യില്&zwj; എങ്ങനെയെത്തിയെന്നതുകൂടി ഓര്&zwj;മിപ്പിക്കുകയായിരുന്നു. അതിനൊരു ഹാട്രിക്കിന്റെ തലപ്പൊക്കം കൂടിയുണ്ടായിരുന്നു, ഉസ്മാൻ ഡെംബലെ.&lt;/p&gt;&lt;p&gt;25-ാം സെക്കൻഡില്&zwj; തന്നെ മത്സരത്തിന്റെ ഗതിയെങ്ങോട്ടാണെന്ന് എംബാപെയുടെ ബൂട്ടുകള്&zwj; സൂചനനല്&zwj;കിയിരുന്നു. അതിനൊരു പൂര്&zwj;ണത സംഭവിക്കുന്നത് ഏഴാം മിനുറ്റിലായിരുന്നെന്ന് മാത്രം. തുടക്കവും എംബാപെയുടെ കാലില്&zwj; നിന്നായിരുന്നു. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ഡെംബെലെയിലേക്കൊരു പാസ്. ബോക്സിനുള്ളിലേക്കുള്ള കുതിപ്പ്. വണ്&zwj; വേഴ്സസ് വണ്&zwj; എന്നന് പൊടുന്നനെ വണ്&zwj; വേഴ്സസ് ത്രീയാകുന്നു.&lt;/p&gt;&lt;p&gt;നോര്&zwj;വെ പ്രതിരോധതാരങ്ങളുടെ കണ്ണുകള്&zwj; ആ പന്തുകളിലേക്ക് ചുരുങ്ങുന്നതിനിടെ ഏഴ് ടച്ചുകള്&zwj;, രണ്ട് ചെറുഷിഫ്റ്റുകള്&zwj;. ശേഷം കാണുന്നത് ഡെംബെലെയുടെ വലം കാലില്&zwj; നിന്ന് തൊടുത്ത ഷോട്ട് നോര്&zwj;വെയുടെ കാവല്&zwj;ക്കാൻ എയില്&zwj; സെല്&zwj;വിക്ക് കാഴ്ചക്കാരനാക്കുന്നതാണ്. ഇതിനെല്ലാം അയാള്&zwj;ക്ക് ആവശ്യമായി വന്നത് കേവലം മൂന്ന് സെക്കൻഡുകള്&zwj; മാത്രം. ഏഴാം മിനുറ്റിലെ നാലാം സെക്കൻഡിലാണ് എംബാപയില്&zwj; നിന്ന് പന്ത് സ്വീകരിക്കുന്നത്, ഏഴാം സെക്കൻഡിലേക്ക് എത്തിയപ്പോള്&zwj; ഡെംബെലെ ഗോളാഘോഷം തുടങ്ങി.&lt;/p&gt;&lt;p&gt;13 മിനുറ്റുകള്&zwj;ക്കിപ്പുറം ഒരിക്കല്&zwj;ക്കൂടി. ഒലിസയിലാണ് തുടക്കം, ശേഷം എംബാപെയിലേക്ക്. വീണ്ടും എംബാപെയുടെ കൃത്യത ഡെംബെലെയുടെ കാലുകളെ കണ്ടെത്തി. ഇക്കുറി മൂന്നല്ല, പ്രതിരോധ താരങ്ങളുടെ എണ്ണം നാലായിരുന്നു. ബോക്സിനുള്ളിലേക്ക് എത്താൻ കാത്തിരുന്നില്ല. മൂന്ന് സെക്കൻഡ്, ഒരേയൊരു ഷിഫ്റ്റ്, ഇടം കാല്&zwj; ഷോട്ട്. പോസ്റ്റിന്റെ വലതുമൂലയിലേക്ക് ആ പന്ത് വളഞ്ഞിറങ്ങി. ഡെംബെലെ ഡബിള്&zwj;.&lt;/p&gt;&lt;p&gt;ശേഷം എന്ത് സംഭവിച്ചുവെന്ന ആദ്യ ചോദ്യത്തിനുള്ള ഉത്തരമാണിനി. അതൊരു സാധാരണ ഗോളായി അടയാളപ്പെടുത്താനാകില്ല. ഫ്രാൻസ് കേവലമൊരു വ്യക്തികേന്ദ്രീകൃത ടീമല്ല, അതൊരു കളക്റ്റീവ് ഫുട്ബോളിന്റെ ഉദാഹരണമാണെന്നത് തെളിഞ്ഞ സന്ദര്&zwj;ഭം. 31-ാം മിനുറ്റിലെ 55-ാം സെക്കൻഡില്&zwj; ഫ്രഞ്ച് പടയുടെ ബോക്സില്&zwj; നിന്നാണ് ആരംഭം. 45 സെക്കൻഡിനിടയില്&zwj; 17 കംപ്ലീറ്റഡ് പാസുകള്&zwj;, ഡെംബലയിലേക്ക് ചുവമേനി അവസരം നീട്ടിനല്&zwj;കുന്ന നിമിഷം ഫ്രഞ്ച് പക്ഷത്തെ 10 പേരും കുറഞ്ഞത് ഒരുതവണയെങ്കിലും ട്രിയോൻ&zwj;ഡയില്&zwj; തൊട്ടിരുന്നു. അതും ഇടമുറിയാതെ.&lt;/p&gt;&lt;p&gt;വീണ്ടുമൊരു മൂന്ന് സെക്കൻഡുകള്&zwj; മാത്രമാണ് ഡെംബെലെയ്ക്ക് ആവശ്യമായി വന്നത്. ബോക്സിനുള്ളില്&zwj; ഗോളി ഉള്&zwj;പ്പെടെ ഒൻപത് നോര്&zwj;വെ താരങ്ങള്&zwj; അപ്പോഴുണ്ടെന്ന് ഓര്&zwj;ക്കണം. മൂന്ന് സെക്കൻഡിനിടയില്&zwj; തനിക്ക് സ്പേസ് കണ്ടെത്തുന്നതിനായി മൂന്ന് ഷിഫ്റ്റുകള്&zwj; ഡെംബെലെ എടുത്തു, ശേഷം ആ ഇടം കാല്&zwj; വീണ്ടും പോസ്റ്റിനുള്ളിലേക്ക് പന്തിനെ എത്തിച്ചു. 32-ാം മിനുറ്റില്&zwj; വിശ്വവേദിയില്&zwj; ഹാട്രിക്ക്.&lt;/p&gt;&lt;p&gt;പാരീസ് സെന്റ് ജര്&zwj;മനായി കിരീടങ്ങളും ഗോളും ശീലമാക്കിയ ഡെംബെലെ എന്തുകൊണ്ട് ഫ്രാൻസിനായി അതേ താളത്തില്&zwj; പന്തുതട്ടുന്നില്ല എന്ന ചോദ്യം ഏറെക്കാലമായി അന്തരീക്ഷത്തിലുണ്ട്. അതിന്റെ ഉത്തരമായിരുന്നു ബോസ്റ്റണ്&zwj; സ്റ്റേഡിയത്തില്&zwj;. ഫ്രാൻസിന്റെ വിഖ്യാത ജഴ്സിയില്&zwj; ഹാട്രിക്ക് നേടാനായി അയാള്&zwj;ക്ക് കാത്തിരിക്കേണ്ടി വന്നത് 62 മത്സരങ്ങളാണ്. അപ്പോഴും ആ പേരിനൊപ്പം 11 ഗോളുകള്&zwj; മാത്രമാണുള്ളത്, ആറ് അസിസ്റ്റുകളും.&lt;/p&gt;&lt;p&gt;1958ല്&zwj; ജസ്റ്റ് ഫൊന്റൈനും 2022ല്&zwj; കിലിയൻ എംബാപെയ്ക്കും ശേഷം ലോകകപ്പില്&zwj; ഹാട്രിക്ക് നേടുന്ന ആദ്യ ഫ്രാൻസ് താരമാകാൻ ഡെംബെലെയ്ക്ക് ബോസ്റ്റണില്&zwj; സാധിച്ചു. ലോകകപ്പില്&zwj; ഇതുവരെ അഞ്ച് ഗോള്&zwj; കോണ്&zwj;ട്രിബ്യൂഷനുകള്&zwj;. നാല് ഗോളും ഒരു അസിസ്റ്റും. ഗോള്&zwj;ഡൻ ബൂട്ടില്&zwj; ലയണല്&zwj; മെസിക്ക് പിന്നിലായി എംബാപെയ്ക്കും ഹാളണ്ടിനും വിനീഷ്യസിനും ഒപ്പം ഡെംബെലെയും.&lt;/p&gt;&lt;p&gt;തന്റെ പിഎസ്ജിയിലെ തന്റെ സുഹൃത്ത് ക്വരാസ്കേലിയുടെ ഗോളാഘോഷം അനുകരിച്ചായിരുന്നു ഡെംബെലെ ഹാട്രിക്ക് ആഘോഷിച്ചതും. ഐസ് ഇൻ മൈ വെയിൻസ് എന്നാണ് ക്വരാസ്കേലിയയുടെ ആഘോഷത്തിന്റെ അര്&zwj;ത്ഥം. ബോസ്റ്റണില്&zwj; ഡെംബെലെയും അങ്ങനെയായിരുന്നല്ല. വളരെ അനായാസമെന്ന് തോന്നിക്കുന്ന ഐഡന്റെറ്റിക്കലായുള്ള മൂന്ന് ഗോളുകള്&zwj;. ഒന്ന് വലം കാലില്&zwj; നിന്നായിരുന്നു എന്നത് മാത്രമാണ് വ്യത്യാസമായി കാണാൻ പോലും കഴിയുന്നത്. എ മാസ്റ്റര്&zwj; അറ്റ് വര്&zwj;ക്ക് എന്നൊക്കെ പറയാൻ കഴിയും.&lt;/p&gt;&lt;p&gt;ഡെംബെലെ, എംബാപെ, ഒലിസെ, ഡെസിറെ ഡുവെ...എതിരാളികള്&zwj;ക്ക് ഈ നാല്&zwj;വര്&zwj; സംഘം എത്രത്തോളം കഠിനമായിരിക്കുമെന്ന് നോര്&zwj;വെയ്ക്ക് എതിരായ ആദ്യ പകുതി തന്നെ തെളിഞ്ഞിരുന്നു, 14 ഷോട്ടുകളാണ് ഗോള്&zwj;മുഖത്തേക്ക് പാഞ്ഞെത്തിയത് പോലും. എംബാപെയും ഒലിസയും സ്കോര്&zwj;ബോര്&zwj;ഡില്&zwj; ഇടം പിടിക്കാതിരുന്നത് നേരിയ വ്യത്യസങ്ങള്&zwj;ക്കൊണ്ട് മാത്രവുമാണ്.&lt;/p&gt;&lt;p&gt;ലോകകപ്പിലെ ഡെംബെലെയുടെ ഏറ്റവും മികച്ച പ്രകടനം ഇതാണോ, അല്ല എന്നാണ് ഡെംബെലെ തന്നെ വിലയിരുത്തിയത്. സെനഗലിനും ഇറാഖിനുമെതിരായ മത്സരങ്ങളില്&zwj; കളത്തില്&zwj; കൂടുതല്&zwj; സ്വാധീനം ചെലുത്താൻ തനിക്കായി എന്നാണ് താരം പറഞ്ഞുവെച്ചത്. ഈ ഫോം മുന്നോട്ടുള്ള മത്സരങ്ങളിലും തുടരനായാല്ല ബാലൻ ദി ഓര്&zwj; ഒരിക്കല്&zwj;ക്കൂടി ആ കൈകളിലെത്തിയേക്കും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-world-cup-2026-ousmane-dembele-reminds-the-world-why-he-won-ballon-d-or-articleshow-d8ynfg0"/>
        </item>
        <item>
            <title><![CDATA[വിനീഷ്യസ് മാജിക്ക് റയലിന് വേണ്ടെ? ട്രാൻസ്‌ഫര്‍ വിൻഡോയില്‍ സംഭവിക്കുന്നതെന്ത്]]></title>
            <link>https://www.asianetnews.com/sports-special/what-is-happening-with-vinicius-junior-in-transfer-window-is-he-heading-to-arsenal-articleshow-ebownrl</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/what-is-happening-with-vinicius-junior-in-transfer-window-is-he-heading-to-arsenal-articleshow-ebownrl</guid>
            <pubDate>Sun, 02 Aug 2026 15:36:14 +0530</pubDate>
            <description><![CDATA[&lt;p&gt;റയലുമായുള്ള വിനീഷ്യസിന്റെ കരാര്&zwj; കലാവധി 2027 സമ്മറിലാണ് അവസാനിക്കുന്നത്. ഈ കരാര്&zwj; പുതുക്കാനുള്ള നീക്കങ്ങള്&zwj; ആരംഭിച്ചിട്ട് ഏകദേശം ഒന്നരവര്&zwj;ഷത്തോളമായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz0yy6j0zxkwhqwcwwb6stza,imgname-vinicius-junior-1785665100352.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റയല്&zwj; മാഡ്രിഡില്&zwj; നിന്ന് വേര്&zwj;പ്പെട്ടൊരെന്നെ എനിക്ക് ഒരിക്കലും സങ്കല്&zwj;പ്പിക്കാനാകില്ല, വിനീഷ്യസ് ജൂനിയര്&zwj; പറഞ്ഞ വാക്കുകളാണിത്. എന്നാല്&zwj;, വിനീഷ്യസിനെക്കുറിച്ച് ട്രാൻസ്&zwnj;ഫര്&zwj; ലോകത്ത് മുഴങ്ങിക്കേള്&zwj;ക്കുന്നതൊന്നും ലോസ് ബ്ലാങ്കോസ് ആരാധകരെ ആനന്ദിപ്പിക്കുന്നതല്ല. അയാള്&zwj; സാന്റിയാഗോ ബെര്&zwj;ണബ്യൂവിന്റെ പടികളിറങ്ങാൻ ഒരുങ്ങുന്നുവത്രെ, കാരണമായി കിലിയൻ എംബാപെയുടെ പേരും ചേര്&zwj;ത്തുവെക്കപ്പെടുന്നുണ്ട്. എന്താണ് യഥാര്&zwj;ത്ഥത്തില്&zwj; വിനീഷ്യസും റയലും തമ്മിലുള്ള ഭിന്നതകളുടെ കാരണം, ആഴ്&zwnj;സണലിന്റെ ജഴ്&zwnj;സി വിനീഷ്യസ് സ്വീകരിക്കാനുള്ള സാധ്യതകള്&zwj; എത്രത്തോളമാണ്.&lt;/p&gt;&lt;p&gt;സിനദിൻ സിദാനും ഡേവിഡ് ബെക്കാമും റൊണാള്&zwj;ഡോ നസാരിയോയും ഒരുമിച്ച് പന്തുതട്ടിയതാണ് ലോസ് ബ്ലാങ്കോസിനായി. അവിടെ കിലിയൻ എംബാപെയുടെ സാന്നിധ്യമോ അയാള്&zwj;ക്ക് ലഭിക്കുന്ന മുൻഗണനയോ പൂ&zwj;ര്&zwj;ണമായൊരു പടിയിറക്കത്തിലേക്ക് നയിക്കാൻ പോന്നതല്ല. റയലുമായുള്ള വിനീഷ്യസിന്റെ കരാര്&zwj; കലാവധി 2027 സമ്മറിലാണ് അവസാനിക്കുന്നത്. ഈ കരാര്&zwj; പുതുക്കാനുള്ള നീക്കങ്ങള്&zwj; ആരംഭിച്ചിട്ട് ഏകദേശം ഒന്നരവര്&zwj;ഷത്തോളമായി. ഇതുവരെ ഒരു കോമണ്&zwj; പോയിന്റിലേക്ക് എത്താൻ ഇരുകക്ഷികള്&zwj;ക്കും സാധിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;ബ്രസീലിയൻ ക്ലബ്ബായി ഫ്ലമംഗോയില്&zwj; നിന്ന് വിനീഷ്യസ് റയലിലേക്ക് എത്തുന്നത് 45 മില്യണ്&zwj; യൂറോയ്ക്കാണ്, 2018ല്&zwj;. നാല് വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം 2022ല്&zwj; കരാര്&zwj; പുതുക്കുന്നു. 2022 ചാമ്പ്യൻസ് ലീഗ് ഫൈനലില്&zwj; ലിവര്&zwj;പൂളിനെതിരെ വിജയഗോള്&zwj; നേടിയതോടെ ക്ലബ്ബിലെ എലൈറ്റ് പ്ലെയര്&zwj; കാറ്റഗറിയിലേക്ക് വിനിയുടെ കരിയര്&zwj; ഷിഫ്റ്റ് ചെയ്യപ്പെട്ടു. 2024ല്&zwj; ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്ക്കരമായ ദ ബെസ്റ്റ് കൂടി ലഭിച്ചതോടെ വിനിയുടെ റയലിലെ വരുമാനം പ്രതിവര്&zwj;ഷം 18 മില്യണ്&zwj; യൂറോയായി ഉയരുകയും ചെയ്തിരുന്നു. 2025ലാണ് ജനുവരിയിലാണ് വിനിയുടെ കരാര്&zwj; പുതുക്കുന്നത് സംബന്ധിച്ചുള്ള ആദ്യ ഘട്ട ചര്&zwj;ച്ചകള്&zwj; ആരംഭിക്കുന്നത്.&lt;/p&gt;&lt;p&gt;അപ്പോഴേക്കും കിലിയൻ എംബാപെ റയലിലെത്തിയിരുന്നു. പ്രതിവര്&zwj;ഷം 20 മില്യണ്&zwj; യൂറോ ആയിരുന്നു വിനിക്ക് മുൻപില്&zwj; റയല്&zwj; വെച്ച ആദ്യ ഓഫര്&zwj;. എന്നാല്&zwj;, വിനി ഇത് നിരസിച്ചു, ശേഷം കൗണ്ടര്&zwj; ഓഫര്&zwj; മുന്നോട്ട് വെച്ചു, ഇത് റയലിനും അംഗീകരിക്കാനാകില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്യുന്നത് പ്രകാരം ഏകദേശം 30 മില്യണ്&zwj; യൂറോയ്ക്ക് അടുത്ത് പ്രതിവര്&zwj;ഷം ലഭിക്കുന്ന തരത്തിലായിരുന്നു വിനിയും കൗണ്ടര്&zwj; ഓഫറെന്നാണ്. റിന്യൂവല്&zwj; ബോണസ് ഉള്&zwj;പ്പെടെയാണ് വിനി ആവശ്യപ്പെട്ടത്, റയലിന്റെ ചരിത്രത്തില്&zwj; തന്നെ കേട്ടുകേള്&zwj;വിയില്ലാത്ത ഒന്ന്.&lt;/p&gt;&lt;p&gt;ഇത് റയല്&zwj; സ്വീകരിക്കാനുള്ള സാധ്യത വിരളമാണ്, കാരണം വിനിയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്&zwj; ഭാവിയില്&zwj; മറ്റ് താരങ്ങളും സമാനമായ ഡിമാൻഡുകള്&zwj; മുന്നോട്ട് വെച്ചേക്കാം. അത് റയലിന്റെ രീതികള്&zwj;ക്ക് വിരുദ്ധമാകും. ഇതിനോടൊപ്പം തന്നെ റയല്&zwj; വളരെ ക്ലെവറായുള്ള ഒരു നീക്കവും നടത്തിയിട്ടുണ്ട്. വിങ്ങറായ യുവതാരം യാൻ ഡിയോമൻഡെയെ സൈൻ ചെയ്യാനുള്ള തീരുമാനം. ലെഫ്റ്റ് വിങ്ങറായ വിനിയുടെ സമാന സവിശേഷതകളുള്ള താരമാണ് ഡിയോമൻഡെ. വിനിയെ നഷ്ടപ്പെട്ടാലും അത് നികത്താൻ കഴിയുമെന്ന ആത്മവിശ്വാസം റയലിലുണ്ട്.&lt;/p&gt;&lt;p&gt;വിനിയുമായുള്ള കരാര്&zwj; തര്&zwj;ക്കം തുടരുന്നതിനാല്&zwj; തന്നെ ഡിയോമൻഡെയുടെ സൈനിങ് പൂര്&zwj;ത്തികരിച്ചിട്ടുമില്ല റയല്&zwj;. ഒരുതരം മൈൻഡ് ഗെയിം എന്നപോലെ. വിനിയുമായി സമവായത്തില്&zwj; എത്തുകയും ഡിയോമൻഡെയുമായുള്ള കരാര്&zwj; പൂര്&zwj;ത്തിയാക്കുകയും ചെയ്താല്&zwj; റയലിന് അത് വലിയ വിജയമാകുകയും ചെയ്യു. ശരിക്കും വിനിക്ക് മുന്നില്&zwj; മൂന്ന് ഓപ്ഷനുകളാണുള്ളത്. ഒന്ന് മാഡ്രിനൊപ്പം കരാര്&zwj; പുതുക്കുക, രണ്ട് നിലവിലെ കരാര്&zwj; തുടര്&zwj;ന്ന് അടുത്ത സമ്മറില്&zwj; ഫ്രീ ഏജന്റാകുക, മൂന്ന് ആഴ്സണിലിലേക്ക് ചേക്കേറുക.&lt;/p&gt;&lt;p&gt;രണ്ടാമത്തെ ഓപ്ഷൻ റയലിനെ സംബന്ധിച്ച് തിരിച്ചടിയാണ്. വിനി ക്ലബ്ബ് വിടാൻ തയാറാകുകയാണെങ്കില്&zwj; അടുത്ത സമ്മര്&zwj;വരെ കാത്തിരിക്കാൻ റയല്&zwj; തയാറാകില്ല. ഈ വിൻഡോയില്&zwj; തന്നെ താരത്തെ കൈമാറാൻ ഒരുങ്ങുകയും ചെയ്യും. റിന്യുവല്&zwj; ബോണസ് അംഗീകരിക്കാതെ കരാര്&zwj; പുതുക്കില്ല എന്ന നിലപാടിലാണ് വിനീഷ്യസ്. എംബാപെയ്ക്കും സമാനമായ സാലറിയാണെങ്കിലും, സൈനിങ് ബോണസില്&zwj; നിന്ന് എംബാപെയ്ക്ക് കൂടുതല്&zwj; സമ്പാദിക്കാൻ കഴിയുന്നുണ്ടെന്നാണ് വിനിയുടെ ടീമിന്റെ വിലയിരുത്തല്&zwj;. ഈ സാഹചര്യം ആഴ്സണല്&zwj; പൂര്&zwj;ണമായും ഉപയോഗിക്കുകയാണ് നിലവിലെന്നാണ് സൂചന.&lt;/p&gt;&lt;p&gt;വിനിക്കായി ട്രാൻസ്ഫര്&zwj; ഘടന തന്നെ തിരുത്താൻ ആഴ്സണല്&zwj; ഒരുക്കമാണ്. സൈനിങ് ബോണസും ഇമേജ് റൈറ്റ്സും ഉള്&zwj;പ്പെടെ നല്&zwj;കിയേക്കും. വിനീഷ്യസ് ജൂനിയര്&zwj; നിലവില്&zwj; ലോകകഫുട്ബോളിലെ തന്നെ ഏറ്റവും വാണിജ്യമൂല്യമുള്ള താരങ്ങളില്&zwj; ഒരാളാണ്. വിനിയുടെ ബ്രാൻഡ് വാല്യു ലോകകപ്പിന് ശേഷം വീണ്ടും ഉയര്&zwj;ന്നിരുന്നു. വിനിയെത്തിയാല്&zwj; ആഴ്സണലിനുണ്ടാകാൻ പോക്കുന്ന ഉയര്&zwj;ച്ച ചെറുതായിരിക്കില്ല, അത് കളത്തില്&zwj; മാത്രമല്ല പുറത്തും. ക്ലബ്ബിന്റെ മുഖമായി വിനീഷ്യസിനെ മാറ്റാനും ആഴ്സണല്&zwj; ഒരുക്കമായിരിക്കും. ഈ ട്രാൻസ്ഫര്&zwj; സംഭവിച്ചാല്&zwj;, പ്രീമിയര്&zwj; ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫറായിരിക്കും.&lt;/p&gt;&lt;p&gt;എംബാപെയുടെ സാന്നിധ്യം തുടരുന്നിടത്തോളം ക്ലബ്ബിലെ രണ്ടാമനായിരിക്കും വിനിയെന്നത് ഏറെക്കുറെ വ്യക്തമാണ്. ക്ലബ്ബിന്റെ ലെഗസിയുടെ ഭാഗമാകണോ അതോ തന്റേതായൊരു ലെഗസി സൃഷ്ടിക്കണോ എന്ന ചോദ്യമാണ് വിനിക്ക് മുന്നിലുള്ളത്. റയലില്&zwj; തുടര്&zwj;ന്നാല്&zwj; വ്യക്തിഗത നേട്ടങ്ങളുടെ എണ്ണം കുറഞ്ഞേക്കാം, ആഴ്സണല്&zwj; പോലെ പ്രീമിയര്&zwj; ലീഗിലെ ടോപ് ക്ലബ്ബുകളിലൊന്നിലേക്ക് എത്തിയാല്&zwj;, കാര്യങ്ങള്&zwj; തിരിച്ച് സംഭവിക്കാം. ബാലൻ ദി ഓര്&zwj; എന്ന വലിയ സ്വപ്നത്തിലേക്ക് വിനിക്ക് ചുവടുവെക്കാനുള്ള അവസരം കൂടിയായിരിക്കും ട്രാൻസഫര്&zwj;.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/what-is-happening-with-vinicius-junior-in-transfer-window-is-he-heading-to-arsenal-articleshow-ebownrl"/>
        </item>
        <item>
            <title><![CDATA[ലങ്കയില്‍ തോറ്റാല്‍ കസേരയിളകും! അഗാർക്കറിനൊപ്പം തെറിക്കുമോ പരിശീലകൻ ഗംഭീർ?]]></title>
            <link>https://www.asianetnews.com/sports-special/coach-gautam-gambhir-under-scrutiny-as-india-ready-for-sri-lanka-series-articleshow-fzc9f8u</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/coach-gautam-gambhir-under-scrutiny-as-india-ready-for-sri-lanka-series-articleshow-fzc9f8u</guid>
            <pubDate>Wed, 12 Aug 2026 12:17:39 +0530</pubDate>
            <description><![CDATA[&lt;p&gt;പരിശീലകന്റെ കുപ്പായത്തില്&zwj; ഗംഭീറിന്റെ നാളുകള്&zwj; എണ്ണപ്പെട്ടുവെന്ന റിപ്പോര്&zwj;ട്ടുകള്&zwj; അന്തരീക്ഷത്തിലുണ്ട്, പകരക്കാരനായി ലക്ഷ്മണിന്റെ പേരും. 2027 ഏകദിന ലോകകപ്പ് വരാനിരിക്കെ പെട്ടെന്നൊരു ഷിഫ്റ്റിന് സാധ്യതയുണ്ടോ?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kajnyrmfabdxwvf6dd3mvfws,imgname-gautam-gambhir-1763711083151.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാഹുല്&zwj; ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ആരാകണമെന്ന ചോദ്യത്തിന് ബിസിസിഐ കണ്ടെത്തിയ ഉത്തരം വിവിഎസ് ലക്ഷ്&zwj;മണ്&zwj; എന്നായിരുന്നു. വ്യക്തിപരമായ കാരണങ്ങള്&zwj; ചൂണ്ടിക്കാണിച്ച് ലക്ഷ്&zwj;മണ്&zwj; ആ ഓഫർ നിരസിക്കുമ്പോഴാണ് ഗൗതം ഗംഭീറിലേക്ക് കസേര എത്തുന്നത്. 2024 ജൂലൈയില്&zwj; പ്രഖ്യാപനം, രണ്ട് വര്&zwj;ഷത്തിനുള്ളില്&zwj; ഐസിസിയുടെ രണ്ട് മേജര്&zwj; കിരീടങ്ങള്&zwj;, പക്ഷേ പരിശീലകന്റെ കുപ്പായത്തില്&zwj; ഗംഭീറിന്റെ നാളുകള്&zwj; എണ്ണപ്പെട്ടുവെന്ന റിപ്പോര്&zwj;ട്ടുകള്&zwj; അന്തരീക്ഷത്തിലുണ്ട്, പകരക്കാരനായി ലക്ഷ്മണിന്റെ പേരും. 2027 ഏകദിന ലോകകപ്പ് വരാനിരിക്കെ പെട്ടെന്നൊരു ഷിഫ്റ്റിന് സാധ്യതയുണ്ടോ?&lt;/p&gt;&lt;p&gt;കാരണം തേടിപ്പോകുമ്പോള്&zwj; ആദ്യമെത്തേണ്ടത് ഗംഭീർ എന്തുകൊണ്ട് ഇത്രകാലം സുരക്ഷിതനായിരുന്നുവെന്നതിലേക്കാണ്. അതിന് ഗംഭീർ തന്നെ ഉത്തരം നല്&zwj;കിയിട്ടുണ്ട്, 2025 നവംബര്&zwj; അവസാനം ഗുവാഹത്തിയില്&zwj; വെച്ച്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് സീരിസ് പരാജയത്തിന് പിന്നാലെ. വിമർശനങ്ങളോട് അന്ന് ഗംഭീർ പറഞ്ഞ വാചകം ഇപ്രകാരമായിരുന്നു, I AM THE SAME GUY WHO WON CHAMPIONS TROPHY. അതെ ഗംഭീറിന്റെ ആയുസ് നീട്ടിക്കൊടുത്തത് വൈറ്റ് ബോള്&zwj; ക്രിക്കറ്റിലെ ഡൊമിനേഷനും കിരീടങ്ങളുമായിരുന്നു. ചാമ്പ്യൻസ് ട്രോഫിക്കൊപ്പം ചേർത്തുവെക്കാൻ ഒരു ടി20 ലോകകപ്പുകൂടിയുണ്ട് ഇന്ന്.&lt;/p&gt;&lt;p&gt;എന്നാല്&zwj;, ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഗംഭീറിന്റെ കസേരയ്ക്ക് ഇളക്കം തട്ടിയേക്കുമെന്ന അഭ്യൂഹങ്ങള്&zwj; വെറുതെയല്ല. ഗംഭീറിന് കീഴില്&zwj; വൈറ്റ് ബോള്&zwj; ക്രിക്കറ്റില്&zwj; ഇന്ത്യ അസാധാരണ നേട്ടങ്ങള്&zwj; കൈവരിക്കുമ്പോഴും മറുവശത്ത് ടെസ്റ്റില്&zwj; നാണക്കേടുകളിലേക്കായിരുന്നു വീഴ്ച മുഴുവൻ. ഇന്ന് മൂന്ന് ഫോര്&zwj;മാറ്റുകളിലേയും ഇന്ത്യയുടെ സ്ഥിതി സമാനമാണ്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ നാല് പരമ്പരകളാണ് കളിച്ചത്. അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്&zwnj;വെ എന്നീ ടീമുകള്&zwj;ക്കെതിരെ ടി20 പരമ്പരകളും, ഇംഗ്ലണ്ടിനെതിരെ ഏകദിനവും. ഇവിടെ ആകെ വിജയിക്കാനായത് സിംബാബ്&zwnj;വെക്കെതിരായ ടി20 പരമ്പര മാത്രം. അവിടെ പരിശീലകന്റെ റോളില്&zwj; ലക്ഷ്&zwnj;മണുമായിരുന്നു.&lt;/p&gt;&lt;p&gt;അയർലൻഡിനോട് വൈറ്റ് വാഷ് നേരിട്ടതും ഇംഗ്ലണ്ടിലെ എട്ട് മത്സരങ്ങളില്&zwj; ഒരു ജയവും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അത്ര ശോഭനമല്ല എന്ന നരേറ്റീവാണ് നല്&zwj;കിയത്. ഈ സാഹചര്യത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്&zwj; തുലാസിലിരിക്കെ ശ്രീലങ്കൻ പര്യടനമെത്തുന്നത്. ഇവിടെ വിജയിക്കാനായില്ലെങ്കില്&zwj; ഗംഭീറിന് കാര്യങ്ങള്&zwj; കടുപ്പമാകും, ഒപ്പം മുഖ്യ സെലക്ടര്&zwj; അജിത് അഗാര്&zwj;ക്കറിനും. കാരണം, പോയ രണ്ട് വര്&zwj;ഷം അനന്തമായി നീളുന്ന പരീക്ഷണങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റില്&zwj; സംഭവിക്കുന്നത്, എല്ലാ ഫോര്&zwj;മാറ്റിലും സമാനമാണ് സ്ഥിതി.&lt;/p&gt;&lt;p&gt;ഗംഭീറിന് കീഴിലെ ഇന്ത്യയുടെ ടെസ്റ്റ് ഫോർമാറ്റിലെ പ്രകടനങ്ങള്&zwj; പരിശോധിക്കാം. ആദ്യ പരമ്പര ബംഗ്ലാദേശിനെതിരെ 2-0ന് വിജയം. ശേഷം ന്യൂസിലൻഡ്, രണ്ട് പതിറ്റാണ്ടുകള്&zwj;ക്ക് ശേഷം സ്വന്തം മണ്ണില്&zwj; വൈറ്റ് വാഷ് ചെയ്യപ്പെട്ടു. ബോർഡര്&zwj;-ഗവാസ്കര്&zwj; ട്രോഫി കൈവിട്ടു, വിരാട് കോലിയും രോഹിത് ശർമയും പടിയിറങ്ങി. ഇംഗ്ലണ്ടില്&zwj; യുവനിരയുമായി സമനില. ശേഷം, വെസ്റ്റ് ഇൻഡീസിനെ 2-0ന് കീഴടക്കി. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് മുൻപില്&zwj; പരമ്പര അടിയറവ് വെച്ചു, അതും വൈറ്റ് വാഷ്. ഹോം ഡൊമിനേഷൻ താരതമ്യേനെ ഫോർമാറ്റില്&zwj; ശക്തരല്ലാത്തവര്&zwj;ക്കെതിരെ മാത്രം.&lt;/p&gt;&lt;p&gt;പരിശീലക കാലയളവില്&zwj; ഗംഭീറിന് ഓർത്തുവെക്കാൻ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര മാത്രമാണുള്ളത്, ഇംഗ്ലണ്ട് പര്യടനം. മുഹമ്മദ് സിറാജും ശുഭ്മാൻ ഗില്ലും ചേര്&zwj;ന്ന് ഇന്ത്യക്ക് ഐതിഹാസിക സമനില സമ്മാനിച്ച പരമ്പര. ന്യൂസിലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടോപ് ത്രീ ടിമുകള്&zwj;ക്കെതിരായ 10 മത്സരങ്ങളില്&zwj; എട്ടിലും പരാജയപ്പെട്ടു. ഒന്ന് വീതം ജയവും സമനിലയും. I AM THE SAME GUY WHO WON CHAMPIONS TROPHY AND T20 WORLD CUP എന്ന് പറഞ്ഞ് പ്രതിരോധിക്കാൻ ഇനി സാധിക്കുമോയെന്നതാണ് ചോദ്യം.&lt;/p&gt;&lt;p&gt;നിലവില്&zwj; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളില്&zwj; ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നീ ടിമുകള്&zwj;ക്ക് പിന്നിലായി. ഇന്ത്യക്ക് ഇനി അവശേഷിക്കുന്നത് മൂന്ന് പരമ്പരകളാണ്. ഈ മാസം ശ്രീലങ്കക്ക് എതിരെ രണ്ട് മത്സരങ്ങളുടെ പരമ്പര. നവംബറില്&zwj; ന്യൂസിലൻഡ് പര്യടനം, രണ്ട് മത്സരം. ഫെബ്രുവരിയില്&zwj; ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം, അഞ്ച് മത്സരങ്ങള്&zwj;. അങ്ങനെ ആകെ ഒൻപത് മത്സരങ്ങള്&zwj;. എല്ലാം വിജയിച്ചാല്&zwj; പോലും ഫൈനലിലെത്തണമെങ്കില്&zwj; മറ്റ് ടീമുകളുടെ ഫലത്തേയും ആശ്രയിക്കണം.&lt;/p&gt;&lt;p&gt;രണ്ട് വർഷം മുൻപായിരുന്നെങ്കില്&zwj; ഹോം സീരീസെങ്കിലും വിജയിക്കാൻ കഴിയുമെന്ന് പറയാമായിരുന്നു. സമീപകാലത്ത് ക്വാളിറ്റി ടീമുകള്&zwj;ക്കെതിരായ ഇന്ത്യയുടെ പ്രകടനം ശരാശരിക്കും താഴെയാണ്. സ്പിന്നിന് അനുകൂലമായ വിക്കറ്റുകള്&zwj; സൃഷ്ടിച്ച് അതില്&zwj; ഇന്ത്യ തന്നെ വീഴുന്ന കാഴ്ച. ഒരുകാലത്ത് ഇന്ത്യയില്&zwj; ടെസ്റ്റ് കളിക്കാൻ ഭയന്നിരുന്ന സംഘങ്ങള്&zwj; അനായാസം പരമ്പര നേടി മടങ്ങുന്നു. ഇവിടേക്കാണ് ഓസ്ട്രേലിയ എത്തുന്നത്. ബുമ്രയ്ക്ക് പരമ്പരയിലുടനീളം കളിക്കാനാകില്ല എന്നത് വ്യക്തമാണ്, അവശേഷിക്കുന്ന ക്വാളിറ്റി ടെസ്റ്റ് പേസര്&zwj; മുഹമ്മദ് സിറാജ് മാത്രവും. മറ്റുള്ളവർ കണ്&zwj;സിസ്റ്റന്റായി ദീര്&zwj;ഘ സ്പെല്ലുകള്&zwj; എറിയാൻ പോന്നവരെന്ന് തെളിയിച്ചവരുമല്ല.&lt;/p&gt;&lt;p&gt;ഗംഭീറിന് സ്ഥാനം സുരക്ഷിതമാക്കാൻ ഫലം അനുകൂലമാക്കിയെ മതിയാകു. അല്ലെങ്കില്&zwj; ഗംഭീര്&zwj; കാലം ടെസ്റ്റ് ക്രിക്കറ്റില്&zwj; രവി ശാസ്ത്രി - കോലി, ദ്രാവിഡ്-രോഹിത് കോമ്പോകള്&zwj; സൃഷ്ടിച്ച ബെഞ്ച് മാര്&zwj;ക്ക് നഷ്ടപ്പെടുത്തിയെന്നാകും ചരിത്രം പറയുക. 2027 ഏകദിന ലോകകപ്പിലേക്ക് ഇനിയും ഒരു വര്&zwj;ഷത്തിന്റെ ദൂരമുണ്ട്, അതുവരെ ചിലപ്പോള്&zwj; തുടരാൻ സാധ്യതയുണ്ട്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/coach-gautam-gambhir-under-scrutiny-as-india-ready-for-sri-lanka-series-articleshow-fzc9f8u"/>
        </item>
        <item>
            <title><![CDATA[വിഘ്നേഷ് പുത്തൂർ മുതൽ ഏദൻ വരെ: കെസിഎല്ലിലൂടെ ഐപിഎൽ വമ്പന്മാരുടെ കണ്ണിലുടക്കിയ മലയാളി പ്രതിഭകൾ]]></title>
            <link>https://www.asianetnews.com/sports-special/ipl-giants-eye-kerala-talent-how-kcl-is-paving-the-way-for-local-stars-articleshow-ggv7vi7</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-giants-eye-kerala-talent-how-kcl-is-paving-the-way-for-local-stars-articleshow-ggv7vi7</guid>
            <pubDate>Sat, 08 Aug 2026 15:41:32 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വലിയൊരു വേദിയാണ് കെ.സി.എല്ലിലൂടെ ഒരുങ്ങിയിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgdn1qw7jkbgzdvzr7xw3hn,imgname-kcl-talents-1786183845628.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനനന്തപുരം:&lt;/strong&gt; വെറും രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്&zwj;റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയാണ് കേരള ക്രിക്കറ്റ് ലീ​ഗ്. സംസ്ഥാനത്ത് പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ താരങ്ങളെ ഐ.പി.എല്ലിലേക്കും ദേശീയ ശ്രദ്ധയിലേക്കും എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കെ.സി.എൽ അതിവേഗം വളരുകയാണ്.&lt;/p&gt;&lt;p&gt;സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വലിയൊരു വേദിയാണ് കെ.സി.എല്ലിലൂടെ ഒരുങ്ങിയിരിക്കുന്നത്. ആദ്യ സീസണിൽ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഐ.പി.എല്ലിലെത്തിയ വിഘ്നേഷ് പുത്തൂർ തന്നെ ഇതിന് മികച്ചൊരു ഉദാഹരണമാണ്. ഇടംകയ്യൻ ലെഗ്സ്പിന്നറായ വിഘ്നേഷിന്&zwj;റെ മികവ് തിരിച്ചറിഞ്ഞ മുംബൈ ഇന്ത്യൻസിന്&zwj;റെ സ്കൗട്ടിങ് സംഘം താരത്തെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കുകയായിരുന്നു. പരിശീലന സെഷനുകളിലെ മികച്ച പ്രകടനം പിന്നീട് വിഘ്നേഷിനെ മുംബൈയുടെ ഐ.പി.എൽ ടീമിലുമെത്തിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ മൂന്ന് വിക്കറ്റുകളുമായി വിഘ്നേഷ് മികവ് തെളിയിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;കെ.സി.എൽ പോലൊരു ലീഗ് ഇല്ലായിരുന്നെങ്കിൽ പ്രാദേശിക തലത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന കരിയറായിരുന്നു വിഘ്നേഷിന്&zwj;റേത്. എന്നാൽ തങ്ങളുടെ പ്രതിഭ തെളിയിക്കാൻ വേദിയും അവസരവും ഒരുങ്ങിയതോടെ വിഘ്നേഷിനെപ്പോലുള്ള താരങ്ങളുടെ കരിയറിൽ നിർണ്ണായക സ്വാധീനമാവുകയാണ് കെ.സി.എൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ഐ.പി.എല്ലിലേക്ക് വാതിൽ തുറന്ന താരങ്ങൾ ഏറെയുണ്ടെങ്കിലും, സംസ്ഥാന ടീമിലെത്താൻ കഴിയാതെ പോകുന്ന കഴിവുറ്റ കളിക്കാർക്ക് കെ.സി.എൽ പോലുള്ള ലീഗുകൾ വലിയ അവസരങ്ങളാണ് തുറന്നു വയ്ക്കുന്നത്.&lt;/p&gt;&lt;p&gt;ക്ലബ്ബ്, ജില്ലാ തലത്തിൽ തിളങ്ങി കെ.സി.എല്ലിലെത്തുന്ന താരങ്ങൾക്ക് ടാലന്&zwj;റ് സ്കൗട്ടുകൾക്ക് മുന്നിൽ മികവ് തെളിയിക്കാനായാൽ, അവിടെ തെളിയുന്നത് ഐ.പി.എല്ലിലേക്കുള്ള നേരിട്ടുള്ള വഴി കൂടിയാണ്. കൂടുതൽ റൺസും വിക്കറ്റും നേടുന്നവർക്ക് പുറമെ ടി20 ക്രിക്കറ്റിന് അനുയോജ്യമായ പവർ ഹിറ്റിംഗ്, മിസ്റ്ററി സ്പിൻ, ഡെത്ത് ഓവർ ബൗളിംഗ് എന്നിവയിൽ പ്രത്യേക കഴിവുള്ളവരെ കണ്ടെത്താനും സ്കൗട്ടുകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചുരുക്കത്തിൽ, നാടൻ മൈതാനങ്ങളിലെ കഴിവുകളെ വൻ വേദികളിലേക്ക് എത്തിക്കുന്ന പാലമായി കെ.സി.എൽ മാറിക്കഴിഞ്ഞു.&lt;/p&gt;&lt;p&gt;കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഐ.പി.എൽ വമ്പന്മാരുടെ ടാലന്&zwj;റ് സ്കൗട്ടുകൾ കെ.സി.എൽ മത്സരങ്ങൾ നേരിട്ടു കാണാൻ എത്തിയിരുന്നു. മുംബൈയ്ക്കായി കിരൺ മോറെയും ആദിത്യ താരെയും എത്തിയപ്പോൾ, ബെംഗളൂരുവിനായി ഗണേഷ് സതീഷ്, സുമന്ത് കൊല്ല, അശ്വിൻ വെങ്കട്ടരാമൻ എന്നിവരും രാജസ്ഥാനായി മൽകേഷ് ഗാന്ധിയുമാണ് സ്കൗട്ടിംഗിനായെത്തിയത്.&lt;/p&gt;&lt;p&gt;ഇവർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏദൻ ആപ്പിൾ ടോം, ശ്രീഹരി നായർ, പവൻ രാജ്, ബേസിൽ എൻ. പി, സൽമാൻ നിസാർ, ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ, അബ്ദുൾ ബാസിത്ത് തുടങ്ങിയ പത്തോളം മലയാളി താരങ്ങൾക്ക് വിവിധ ഐ.പി.എൽ ടീമുകളുടെ ട്രയൽസിലേക്ക് വിളിയെത്തി. കൂടാതെ പ്രമുഖ ഐ.പി.എൽ ടീമുകൾക്കൊപ്പം സഞ്ചരിക്കാനും നെറ്റ്&zwnj;സിൽ പന്തെറിയാനുമുള്ള അവസരവും പല താരങ്ങൾക്കും ലഭിച്ചു. ഏദൻ ആപ്പിൾ ടോം ഗുജറാത്ത് ടൈറ്റൻസിനു വേണ്ടിയും, ശ്രീഹരി നായർ ലഖ്നൗ സൂപ്പർ ജയന്&zwj;റ്സിനു വേണ്ടിയും, പവൻ രാജ് ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയും നെറ്റ് ബൗളർമാരായി സേവനമനുഷ്ഠിച്ചു. ലോകോത്തര താരങ്ങൾക്കെതിരെ പന്തെറിയാനും പ്രമുഖ പരിശീലകരിൽ നിന്ന് ഉപദേശങ്ങൾ നേടാനും കഴിഞ്ഞത് ഇവരുടെ കളിമികവും ഗെയിം പ്ലാനുകളും മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. ഇത് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങളിൽ ഇവർക്ക് വലിയ കരുത്താകും.&lt;/p&gt;&lt;p&gt;വരും വർഷങ്ങളിൽ കെ.സി.എൽ കൂടുതൽ കരുത്താർജ്ജിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ സ്കൗട്ടുകളും ഫ്രാഞ്ചൈസികളും ഇനിയുള്ള സീസണുകളിൽ കെ.സി.എൽ മത്സരങ്ങൾ വീക്ഷിക്കാൻ എത്തും. ഇതിലൂടെ പുതിയ തലമുറയിലെ ക്രിക്കറ്റർമാരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതിനൊപ്പം സംസ്ഥാനത്തിന്&zwj;റെ കായിക കുതിപ്പിന് കൂടി ഊർജ്ജമേകുകയാണ് കെസിഎൽ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-giants-eye-kerala-talent-how-kcl-is-paving-the-way-for-local-stars-articleshow-ggv7vi7"/>
        </item>
        <item>
            <title><![CDATA[കാർലോസ് എസ്‌പിയെ തൂക്കിയത് വെറുതെയല്ല! മൗറീഞ്ഞ്യോയുടെ സിസ്റ്റത്തില്‍ റോള്‍ എന്ത്?]]></title>
            <link>https://www.asianetnews.com/sports-special/who-is-carlos-espi-and-what-will-be-his-role-at-real-madrid-under-jose-mourinho-articleshow-gzviuiu</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/who-is-carlos-espi-and-what-will-be-his-role-at-real-madrid-under-jose-mourinho-articleshow-gzviuiu</guid>
            <pubDate>Sat, 01 Aug 2026 14:09:22 +0530</pubDate>
            <description><![CDATA[&lt;p&gt;എസ്&zwnj;പിയൊരു ജെനുവിൻ പെനാലിറ്റി ബോക്&zwnj;സ് സ്ട്രൈക്കറാണ്, ഏരിയല്&zwj; ഡൊമിൻൻസ്, ബോക്സിനുള്ളിലെ പൊസിഷനിങ്, വണ്&zwj; ടച്ച് ഫിനിഷുകള്&zwj;, വണ്&zwj; ഓണ്&zwj; വണ്&zwj; സാഹചര്യങ്ങളിലെ ഗോള്&zwj; സ്കോറിങ് എബിലിറ്റി&hellip;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyy7jg7zajpav643dmejcsfe,imgname-carlos-espi-1785573490943.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കിലിയൻ എംബാപെ, വിനീഷ്യസ് ജൂനിയര്&zwj;, റോഡ്രിഗൊ, ബ്രാഹിം ഡയാസ്, ഗോണ്&zwj;സാലൊ, എൻഡ്രിക്ക്, മാസ്റ്റന്റുവോനൊ...സാന്റിയാഗൊ ബെര്&zwj;ണബ്യൂവിലെ മൂന്നാം തലമുറ ഗലാക്റ്റിക്കോകളുടെ സാന്നിധ്യമുള്ള ഈ അറ്റാക്കിങ് നിരയിലേക്ക് ഫ്ലോറെന്റിനൊ പെരേസ് മറ്റൊരാളെ എത്തിച്ചിരിക്കുന്നു, 21 വയസ് മാത്രം പ്രായം, ഉയരം ആറടി നാലിഞ്ച്. പേര് കാര്&zwj;ലോസ് എസ്&zwnj;പി. ഹോസെ മൗറീഞ്ഞ്യോയുടെ സിസ്റ്റത്തിലേക്ക് എന്തിനായിരിക്കാം ലെവാന്റയില്&zwj; നിന്ന് ഇങ്ങനെയൊരു എൻട്രി.&lt;/p&gt;&lt;p&gt;മൗറീഞ്ഞ്യോയുടെ പിൻകാലചരിത്രവും റയല്&zwj; മാഡ്രിഡിന്റെ കഴിഞ്ഞ രണ്ട് സീസണുകളും കണ്ടവര്&zwj;ക്ക് അനായാസം അതിന് ഉത്തരം ലഭിക്കും. ഒരു പ്രോപ്പര്&zwj; നമ്പര്&zwj; ണയനിന്റെ സാന്നിധ്യം തന്റെ സംഘത്തില്&zwj; ഉറപ്പാക്കാൻ പരിശീലക കരിയറിലുടനീളം ശ്രമിച്ചിരുന്നു മൗറിഞ്ഞ്യോ. ചെല്&zwj;സിയില്&zwj; ദിദിയര്&zwj; ദ്രോഗ്&zwnj;ബ, ഇന്റര്&zwj; മിലാനില്&zwj; ഡിയേഗൊ മിലിറ്റോ, മാഞ്ചസ്റ്റര്&zwj; യുണൈറ്റഡില്&zwj; റൊമേറൊ ലൂക്കാക്കു എന്നിവയൊക്കെ ഉദാഹരിക്കാം. റയലിനെ വീണ്ടെടുക്കാനുള്ള പദ്ധതിയില്&zwj; മൗറീഞ്ഞ്യോയ്ക്കായി എസ്&zwnj;പിയായിരിക്കും മേല്&zwj;പ്പറഞ്ഞവരുടെ സ്ഥാനത്ത്. പൂര്&zwj;ണമായും തന്ത്രപരമായൊരു സൈനിങ്ങ്.&lt;/p&gt;&lt;p&gt;എസ്&zwnj;പിയൊരു ജെനുവിൻ പെനാലിറ്റി ബോക്&zwnj;സ് സ്ട്രൈക്കറാണ്, ഏരിയല്&zwj; ഡൊമിൻൻസ്, ബോക്സിനുള്ളിലെ പൊസിഷനിങ്, വണ്&zwj; ടച്ച് ഫിനിഷുകള്&zwj;, വണ്&zwj; ഓണ്&zwj; വണ്&zwj; സാഹചര്യങ്ങളിലെ ഗോള്&zwj; സ്കോറിങ് എബിലിറ്റി, പ്രതിരോധനിരയ്ക്കിടയിലൂടെയുള്ള മൂവുകള്&zwj;, ഹൈ വര്&zwj;ക്ക് റേറ്റ്. ഈ സവിശേഷതകളെല്ലാം നല്&zwj;കാൻ കഴിയുന്നൊരു താരം പിന്നിട്ട സീസണുകളില്&zwj; റയലിലുണ്ടായിരുന്നില്ല, ബെഞ്ചില്&zwj; നിന്നെത്തുന്ന ഒരു ഡിഫറൻസ് മേക്കര്&zwj;.&lt;/p&gt;&lt;p&gt;റയലിനെപ്പോലെ അറ്റാക്കിങ് ഫുട്ബോള്&zwj; കളിക്കുന്ന ഒരു ടീമിനെതിരെ സ്വാഭാവികമായി എതിരാളികള്&zwj; ബാക്ക് ലൈൻ ഡിഫൻസ് ഉപയോഗിക്കും. അത് ബ്രേക്ക് ചെയ്യുക എന്നത് എളുപ്പമല്ല, മൗറീഞ്ഞ്യോയെന്ന പരിശീലകൻ പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്&zwj; വെല്ലുവിളിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും 5-4-1 ഫോര്&zwj;മേഷനിലേക്ക് എതിരാളികള്&zwj; ഷിഫ്റ്റ് ചെയ്യുമ്പോള്&zwj;. പൊതുവരെ ഇത്തരം തന്ത്രങ്ങള്&zwj; പൊളിക്കുന്നത് ഏരിയല്&zwj; ക്രോസുകളിലൂടെയാണ്, അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകകപ്പിലെ ബ്രസീല്&zwj; - ജപ്പാൻ മത്സരവും, അര്&zwj;ജന്റീന-ഇംഗ്ലണ്ട് പോരാട്ടവും. ഈ രണ്ട് മത്സരങ്ങളും ബ്രസീലും അര്&zwj;ജന്റീനയും ജയിക്കുന്ന ഏരിയല്&zwj; ബാറ്റിലിലാണ്.&lt;/p&gt;&lt;p&gt;ബെര്&zwj;ണാദൊ സില്&zwj;വ, ജൂഡ് ബെല്ലിങ്ഹാം, ട്രെൻ അലക്&zwnj;സാണ്ടര്&zwj; അര്&zwj;ണോള്&zwj;ഡ്, ആര്&zwj;ദ ഗൂളര്&zwj; എന്നിവരുടെയൊക്കെ ക്രോസുകള്&zwj; ഇനി എസ്&zwnj;പിയെ ലക്ഷ്യമാക്കിയായിരിക്കും ഒരുപക്ഷേ എത്തുക. ക്രൗഡടായിട്ടുള്ള പെനാലിറ്റി ഏരിയയില്&zwj; എസ്&zwnj;പിയെ പ്രതിരോധിക്കുക എളുപ്പമല്ല എന്നതുതന്നെ കാരണം, പ്രത്യേകിച്ചും എസ്&zwnj;പിയുടെ ഉയരം കൂടി പരിഗണിക്കുമ്പോള്&zwj;. ക്രോസുകളെ അഗ്രസീവായി അറ്റാക്ക് ചെയ്യുന്ന താരത്തിന്റെ ശൈലി എതിരാളികളുടെ ഗോള്&zwj;വല നിറയ്ക്കാൻ കെല്&zwj;പ്പുള്ളതാണെന്ന കണക്കുകൂട്ടലും മൗറീഞ്ഞ്യോയിക്കുണ്ടാകും.&lt;/p&gt;&lt;p&gt;പന്ത് കൈവശം വെച്ച് അവസരത്തിനായി കാത്തുനില്&zwj;ക്കുന്ന ശൈലിക്കൊപ്പം നീങ്ങുന്ന പരിശീലകനല്ല മൗറീഞ്ഞ്യോയെന്നതും ഓര്&zwj;ക്കേണ്ടതുണ്ട്. അയാളുടെ ഡയറക്റ്റ് ഫുട്ബോള്&zwj; സിസ്റ്റത്തില്&zwj; എസ്&zwnj;പിക്ക് കൃത്യമായ റോളുണ്ട്. എതിര്&zwj; മധ്യനിരയെ കീറിമുറിക്കാൻ നില്&zwj;ക്കാതെ എസ്&zwnj;പിയിലേക്ക് എന്ന രീതിയില്&zwj; കളി മെനയാൻ റയലിന് ഇനി സാധിക്കും. കൗണ്ടര്&zwj; അറ്റാക്കിങ്ങില്&zwj; ടാക്റ്റിക്കല്&zwj; ഫ്ലെക്&zwnj;സിബിലിറ്റി. പേസിലും മൂവ്മെന്റിലും ഡ്രിബിളിങ്ങിലും ഒതുങ്ങാതെ ക്രോസുകളിലൂടെയും ലോങ് ബോളുകളിലൂടെയും എതിര്&zwj; ഗോള്&zwj; മുഖത്ത് അപകടം വിതയ്ക്കാം.&lt;/p&gt;&lt;p&gt;ഇവിടെ എസ്&zwnj;പിയെ ഒരു ഗോള്&zwj; സ്കോറിങ് സാധ്യതയായി മാത്രമായിരിക്കില്ല മൗറിഞ്ഞ്യോ പരിഗണിക്കുക, മറിച്ച് പ്രതിരോധനിരയെ ഷീല്&zwj;ഡ് ചെയ്ത് നിന്ന് എംബാപെയ്ക്കും വിനിയ്ക്കുമൊക്കെ സ്കോര്&zwj; ചെയ്യാനുള്ള സ്പേസ് നല്&zwj;കാനും യുവതാരത്തിന് കഴിയും.&lt;/p&gt;&lt;p&gt;റയലിന്റെ മുന്നേറ്റനിരയെക്കുറിച്ച് ഉയര്&zwj;ന്ന ഏറ്റവും വലിയ വിമര്&zwj;ശനമായിരുന്നു പന്ത് ലഭിക്കാത്ത സാഹചര്യങ്ങളില്&zwj; മൈതാനത്ത് ഇംപാക്റ്റുണ്ടാക്കാൻ കഴിയുന്നില്ല എന്നത്. എസ്&zwnj;പിയാകാട്ടെ പന്തില്ലാതെയും വര്&zwj;ക്ക് റേറ്റുള്ള താരമാണ്, പാസിങ് ലെയ്&zwnj;നുകള്&zwj; ബ്ലോക്ക് ചെയ്യാനും, പ്രെസിങ്ങിനും, വൈഡായുള്ള നിക്കങ്ങള്&zwj;ക്ക് എതിരാളെ പ്രേരിപ്പിക്കാനും എസ്&zwnj;പിയുടെ സാന്നിധ്യത്തിന് കഴിയും. ഒരു ഏരിയല്&zwj; ഡിഫൻഡറായി വരെ താരത്തെ പ്രയോജനപ്പെടുത്താൻ മൗറീഞ്ഞ്യോയ്ക്ക് അവസരമുണ്ട്.&lt;/p&gt;&lt;p&gt;എന്നിരുന്നാലും എസ്&zwnj;പി ഒരു കമ്പ്ലീറ്റ് പ്രൊഡക്റ്റാണ് എന്ന് പറയാനാകില്ല. എലൈറ്റ് ടീമുകള്&zwj;ക്കെതിരെ സ്ട്രഗിള്&zwj; ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്, പ്രത്യേകിച്ചും ഹൈ പ്രെസിങ് നേരിടുമ്പോള്&zwj;. ഒരു പ്ലാൻ ബിയായിരിക്കും മൗറീഞ്ഞ്യോ എസ്&zwnj;പിയെ ഉപയോഗിക്കാൻ സാധ്യത. 75 മിനുറ്റുകള്&zwj;ക്കൊക്കെ ശേഷം കളത്തിലെത്തിക്കുന്ന ഒരു ഇംപാക്റ്റ് സബ്ബെന്നപോലെ.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/who-is-carlos-espi-and-what-will-be-his-role-at-real-madrid-under-jose-mourinho-articleshow-gzviuiu"/>
        </item>
        <item>
            <title><![CDATA[അടിയോടടി, 91 പന്തില്‍ 233 റണ്‍സ്! ഓപ്പണിങ് സ്ഥാനം സുരക്ഷിതമാക്കുമോ അഭിഷേക് ശർമ?]]></title>
            <link>https://www.asianetnews.com/sports-special/abhishek-sharma-scores-233-from-91-will-this-help-him-to-cement-his-place-articleshow-h3nprr8</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/abhishek-sharma-scores-233-from-91-will-this-help-him-to-cement-his-place-articleshow-h3nprr8</guid>
            <pubDate>Mon, 03 Aug 2026 14:27:00 +0530</pubDate>
            <description><![CDATA[&lt;p&gt;അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരത്തില്&zwj; നിന്ന് ഒരുപാട് അകലെയുള്ളൊരു മത്സരത്തിലെ ഈ ഇന്നിങ്സിന് അത്രത്തോളം പ്രാധാന്യമുണ്ടോയെന്ന് ചോദിച്ചാല്&zwj;, അഭിഷേകിന് ഉണ്ട് എന്നതാണ് ഉത്തരം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk3q5524jf01b8yzzb1hh1wb,imgname-abhishek-sharma-1772872700996.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമൃത്&zwnj;സറിലെ ഗാന്ധി ഗ്രൗൻഡ്&zwnj;സിന്റെ പുറത്തേക്കൊരു പന്ത് കഴിഞ്ഞ പകലില്&zwj; നിക്ഷേപിക്കപ്പെട്ടു, മാസീവ് വണ്&zwj;. ഒരു പ്രാദേശിക മത്സരത്തിലെ ആ നിമിഷം ക്രിക്കറ്റ് സര്&zwj;ക്കിളുകളിലേക്ക് അതിവേഗം എത്തി. 91 പന്തുകളാണ് അയാള്&zwj; ആകെ നേരിട്ടത്. 25-ാം ഓവറില്&zwj; മൈതാനം വിടുമ്പോള്&zwj; സ്കോര്&zwj; ബോര്&zwj;ഡില്&zwj; തെളിഞ്ഞത് 233 റണ്&zwj;സും. താളം വീണ്ടെടുക്കാനുള്ള ഒരു അന്താരാഷ്ട്ര താരത്തിന്റെ യജ്ഞമായിരുന്നു പിന്നിട്ടത്, അഭിഷേക് ശര്&zwj;മ. 15 ഫോറും 25 സിക്സും ഉള്&zwj;പ്പെടെ 256 സ്ട്രൈക്ക് റേറ്റിലായിരുന്നു അഭിഷേകിന്റെ ഇരട്ട സെഞ്ചുറി ഇന്നിങ്സ്.&lt;/p&gt;&lt;p&gt;പഞ്ചാബ് സ്റ്റേറ്റ് ഇന്റര്&zwj; ഡിസ്ട്രിക്റ്റ് സീനിയര്&zwj; വണ്&zwj; ഡെ ലിമിറ്റഡ് ഓവര്&zwj; ടൂര്&zwj;ണമെന്റിലായിരുന്നു അഭിഷേകിന്റെ പ്രകടനം. റ്റാൻ റ്റരനെതിരെ അമൃത്&zwnj;സറിനുവേണ്ടിയായിരുന്നു ഇടം കയ്യൻ ബാറ്റര്&zwj; കളത്തിലെത്തിയത്. സിക്സുകളില്&zwj; നിന്ന് മാത്രം 150 റണ്&zwj;സ്. അടിച്ചുകൂട്ടിയ 233 റണ്&zwj;സില്&zwj; 210ഉം ബൗണ്ടറിയില്&zwj; നിന്നായിരുന്നു. ഓപ്പണിങ് പങ്കാളിയായ അഭയ് ചൗദരിക്കൊപ്പം 305 റണ്&zwj;സിന്റെ കൂട്ടുകെട്ടായിരുന്നു അഭിഷേക് സൃഷ്ടിച്ചത്. അമൃത്&zwnj;സറിന്റെ ടോട്ടല്&zwj; എത്തിനിന്നതാകട്ടെ 533ലും.&lt;/p&gt;&lt;p&gt;അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരത്തില്&zwj; നിന്ന് ഒരുപാട് അകലെയുള്ളൊരു മത്സരത്തിലെ ഈ ഇന്നിങ്സിന് അത്രത്തോളം പ്രാധാന്യമുണ്ടോയെന്ന് ചോദിച്ചാല്&zwj;, അഭിഷേകിന് ഉണ്ട് എന്നതാണ് ഉത്തരം. 2026 ടി20 ലോകകപ്പ് നേടിത്തന്ന സഞ്ജു സാംസണിന് ശേഷം ഇന്ത്യൻ ജഴ്&zwnj;സയില്&zwj; ലഭിച്ചത് നാല് മത്സരങ്ങള്&zwj; മാത്രമായിരുന്നു. മറുവശത്ത് ലോകകപ്പ് മുതല്&zwj; ഇതുവരെ തന്റെ പീക്ക് ഫോമിന്റെ നിഴല്&zwj; പോലും ആകാൻ കഴിയാതെ തുടരുന്ന താരമാണ് അഭിഷേക്.&lt;/p&gt;&lt;p&gt;കഴിഞ്ഞ പത്ത് ഇന്നിങ്സുകളില്&zwj; ആകെയുള്ളത് ഒരു അര്&zwj;ദ്ധ സെഞ്ചുറി മാത്രമാണ്, എന്നിട്ടും സഞ്ജുവിനെ ലഭിക്കാത്ത പ്രവിലേജ് എന്തുകൊണ്ട് അഭിഷേകിന് ലഭിക്കുന്നുവെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. അത് കേവലം സോഷ്യല്&zwj; മീഡിയ ക്രിട്ടിസിസം അല്ല, മറിച്ച് മുൻ ഇന്ത്യൻ താരങ്ങള്&zwj; വരെ സെലക്ടര്&zwj;മാര്&zwj; അഭിഷേകിന് നല്&zwj;കുന്ന പരിഗണനയെ ചോദ്യം ചെയ്യുന്നുണ്ട്. സിംബാബ്&zwnj;വെ പര്യടനത്തിലെ അഭിഷേകിന്റെ സ്കോര്&zwj; ഒന്ന്, എട്ട്, രണ്ട് എന്നിങ്ങനെയാണ്. ഇംഗ്ലണ്ടിനെതിരെ 59, 43, 10, 16, മൂന്ന്. അയര്&zwj;ലൻഡിനെതിരെ രണ്ട് ഇന്നിങ്സില്&zwj; നിന്ന് 49 റണ്&zwj;സ്, ഒന്ന് ഗോള്&zwj;ഡൻ ഡക്കുമായിരുന്നു.&lt;/p&gt;&lt;p&gt;സിംബാബ്&zwnj;വെ പര്യടനത്തിന് ശേഷം പ്രകടനത്തിലെ നിരാശ മറച്ചുവെക്കാൻ അഭിഷേക് തയാറായിരുന്നില്ല. എല്ലാവരും തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാര്യങ്ങള്&zwj; ചെയ്യാൻ സാധിക്കാതെ പോകുന്നത് നിരാശ നല്&zwj;കുന്ന ഒന്നാണെന്നായിരുന്നു അഭിഷേക് കുറിച്ചത്. സിംബാബ്&zwnj;വെക്കെതിരായ മൂന്ന് ടി20യിലും പത്ത് പന്തുകള്&zwj; പോലും അതിജീവിക്കാൻ ഇടം കയ്യൻ ഓപ്പണര്&zwj;ക്ക് കഴിഞ്ഞിരുന്നില്ല. താരത്തിന്റെ ഷോട്ട് സെലക്ഷനില്&zwj; പോലും ആത്മവിശ്വാസമില്ലായ്മ പ്രകടമായിരുന്നു. വൈഭവ് സൂര്യവംശി ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാൻ ഒരുങ്ങുമ്പോള്&zwj; കൂടിയാണ് അഭിഷേകിന്റെ ഫോമിലെ ഇടിവ് സംഭവിക്കുന്നതും.&lt;/p&gt;&lt;p&gt;എക്&zwnj;സ്ട്രാ പേസും അല്&zwj;പ്പമധികം മൂവ്മെന്റും ലഭിക്കുന്ന വിക്കറ്റുകള്&zwj; അഭിഷേകിന് വെല്ലുവിളി ഉയര്&zwj;ത്തുന്നതാണ് തെളിയിക്കാൻ പിന്നിട്ട മൂന്ന് പര്യടനങ്ങള്&zwj;ക്കുമായി. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യമില്ലെങ്കില്&zwj; അഭിഷേക് അത്രയധികം വെല്ലുവിളി ഉയര്&zwj;ത്തില്ല എന്ന സന്ദേശമായിരുന്നു പ്രകടനങ്ങള്&zwj; നല്&zwj;കിയതും. പക്ഷേ, ഇന്ത്യ ആതിഥേയത്വം വഹിച്ച ടി20 ലോകകപ്പിലും സമാനമായിരുന്നു അഭിഷേകിന്റെ ബാറ്റിങ്. സ്ഥിരതയില്ലായ്മയും വൈല്&zwj;ഡ് സ്ലോഗുകള്&zwj;ക്ക് ശ്രമിച്ച് പുറത്താകുകയും ചെയ്യുന്ന അഭിഷേക് ലോകകപ്പിലെ സ്ഥിരം കാഴ്ചയായിരുന്നു.&lt;/p&gt;&lt;p&gt;ഐപിഎല്ലില്&zwj; ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും സ്ഥിരതയുടെ അഭാവം അവിടെ നിഴലിച്ചു. പ്രത്യേകിച്ചും ഐപിഎല്ലിന്റെ രണ്ടാം പകുതിയില്&zwj;. അന്താരാഷ്ട്ര തലത്തില്&zwj; കഴിഞ്ഞ 18 ഇന്നിങ്സുകളില്&zwj; ഏഴ് തവണയാണ് താരം അഞ്ച് റണ്&zwj;സില്&zwj; താഴെ പുറത്തായത്. മൂന്ന് അര്&zwj;ദ്ധ സെഞ്ചുറികളാണ് ആകെ നേട്ടവും, സ്ട്രൈക്ക് റേറ്റിലും ശരാശരിയും സംഭവിച്ചത് കരിയറിലെ ഏറ്റവും വലിയ ഇടിവും. ഇത്തരത്തില്&zwj; അതീവ സമ്മ&zwj;ര്&zwj;ദത്തിലൂടെ കരിയര്&zwj; മുന്നോട്ട് പോകുമ്പോഴാണ് അഭിഷേകിന് തന്റെ ഫോം വീണ്ടെടുക്കാൻ ഒരു അവസരം പ്രാദേശിക ടൂര്&zwj;ണമെന്റിലൂടെ ലഭിച്ചത്.&lt;/p&gt;&lt;p&gt;ലിസ്റ്റ് എ വിഭാഗത്തില്&zwj; ടൂര്&zwj;ണമെന്റ് ഉള്&zwj;പ്പെടില്ലെങ്കിലും അഭിഷേകിന്റേത് ഒരു സ്റ്റേറ്റ്മെന്റ് ഇന്നിങ്സ് ആയിരുന്നു. ടീം ടോട്ടലിന്റെ 44 ശതമാനവും സ്കോര്&zwj; ചെയ്ത് തന്റെ അഗ്രസീവ് സമീപനവും നിറം മങ്ങിയിട്ടില്ലെന്ന് അഭിഷേകിന് തെളിയിക്കാനായി. താളവും ആത്മവിശ്വാസവുമെല്ലാം വീണ്ടെടുക്കുന്നതിനും ഇന്നിങ്സ് സഹായിച്ചിട്ടുണ്ടാകണം. 2026 ഏഷ്യൻ ഗെയിംസാണ് ഇനി അഭിഷേകിന് മുന്നിലുള്ള ടൂര്&zwj;ണമെന്റ്. ഒരു അവസരം കൂടി നേടിയെടുക്കാൻ ഈ ഇന്നിങ്സ് അഭിഷേകിനെ ഒരുപക്ഷേ സഹായിച്ചേക്കും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/abhishek-sharma-scores-233-from-91-will-this-help-him-to-cement-his-place-articleshow-h3nprr8"/>
        </item>
        <item>
            <title><![CDATA[സ്‌പെയ്‌നിലും സൗദിയിലും സ്വന്തമായി ക്ലബ്ബ്‌, ഫുട്‌ബോള്‍ സാമ്രാജ്യം പണിയാന്‍ ക്രിസ്റ്റ്യാനോ]]></title>
            <link>https://www.asianetnews.com/sports-special/cristiano-to-build-a-football-empire-with-his-own-clubs-in-spain-and-saudi-arabia-articleshow-hyuckge</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/cristiano-to-build-a-football-empire-with-his-own-clubs-in-spain-and-saudi-arabia-articleshow-hyuckge</guid>
            <pubDate>Mon, 03 Aug 2026 20:40:18 +0530</pubDate>
            <description><![CDATA[&lt;p&gt;ക്രിസ്&zwnj;റ്റിയാനോ റൊണാള്&zwj;ഡോ തന്റെ സ്&zwnj;പോര്&zwj;ട്&zwnj;സ്&zwnj; ഹോള്&zwj;ഡിങ്&zwnj; കമ്പനിയായ സിആര്&zwj;7 സ്&zwnj;പോര്&zwj;ട്&zwnj;സ്&zwnj; ഇന്&zwj;വെസ്&zwnj;റ്റ്&zwnj;മെന്റ്&zwnj;സ്&zwnj; വഴി സ്&zwnj;പാനിഷ്&zwnj; ക്ലബ്ബായ യു ഡി അല്&zwj;മേരിയയുടെ 25 ശതമാനം ഓഹരികള്&zwj; സ്വന്തമാക്കിയത്&zwnj; ഈ വര്&zwj;ഷം ഫെബ്രുവരിയിലാണ്&zwnj;. ഇപ്പോള്&zwj; കളിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിലെ അല്&zwj; നസര്&zwj; ക്ലബ്ബിന്റെ ടേക്ക്&zwnj; ഓവര്&zwj; പ്ലാനുണ്ട്&zwnj; സൂപ്പര്&zwj;താരത്തിന്&zwnj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz42kkwpb884mag9qrqf0tws,imgname-cristiano-ronaldo-1785769611157.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക&lt;/strong&gt;ളിക്കളം അടക്കിവാണ ക്രിസ്റ്റ്യാനോ റൊണാള്&zwj;ഡോ പ്ലെയിംഗ്&zwnj; കരിയര്&zwj; അവസാനിപ്പിക്കുന്നതോടെ ഫുട്&zwnj;ബോളില്&zwj; മറ്റൊരു മേഖലയില്&zwj; വലിയ സാമ്രാജ്യം സൃഷ്ടിക്കും. തന്റെ ആഗോള ഫാന്&zwj; ബേസ്&zwnj; മോണിറ്റൈസേഷന്&zwj; ചെയ്യാന്&zwj; പദ്ധതിയിടുന്ന ക്രിസ്റ്റ്യാനോ കൂടുതല്&zwj; ക്ലബ്ബുകളില്&zwj; ഉടമസ്ഥാവകാശം ലക്ഷ്യമിടുന്നു.&lt;/p&gt;&lt;p&gt;ക്രിസ്&zwnj;റ്റിയാനോ റൊണാള്&zwj;ഡോ തന്റെ സ്&zwnj;പോര്&zwj;ട്&zwnj;സ്&zwnj; ഹോള്&zwj;ഡിങ്&zwnj; കമ്പനിയായ സിആര്&zwj;7 സ്&zwnj;പോര്&zwj;ട്&zwnj;സ്&zwnj; ഇന്&zwj;വെസ്&zwnj;റ്റ്&zwnj;മെന്റ്&zwnj;സ്&zwnj; വഴി സ്&zwnj;പാനിഷ്&zwnj; ക്ലബ്ബായ യു ഡി അല്&zwj;മേരിയയുടെ 25 ശതമാനം ഓഹരികള്&zwj; സ്വന്തമാക്കിയത്&zwnj; ഈ വര്&zwj;ഷം ഫെബ്രുവരിയിലാണ്&zwnj;. അവിടെ അവസാനിക്കുന്നില്ല ക്ലബ്ബുകളില്&zwj; നിക്ഷേപം നടത്താനുള്ള ക്രിസ്റ്റ്യാനോയുടെ താത്&zwnj;പര്യം. ഇപ്പോള്&zwj; കളിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിലെ അല്&zwj; നസര്&zwj; ക്ലബ്ബിന്റെ ടേക്ക്&zwnj; ഓവര്&zwj; പ്ലാനുണ്ട്&zwnj; സൂപ്പര്&zwj;താരത്തിന്&zwnj;.&lt;/p&gt;&lt;p&gt;സൗദി അറേബ്യയുടെ പബ്ലിക്&zwnj; ഇന്&zwj;വെസ്റ്റ്&zwnj;മെന്റ്&zwnj; ഫണ്ട്&zwnj; തങ്ങളുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബുകളുടെ ഓഹരികള്&zwj; വിറ്റഴിക്കാന്&zwj; ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ്&zwnj; റൊണാള്&zwj;ഡോയുടെ പുതിയ നീക്കം. സൗദി ക്ലബ്ബ്&zwnj; ഇപ്പോള്&zwj; വലിയ കടക്കെണിയിലാണ്&zwnj;. ക്രിസ്&zwnj;റ്റിയാനോ ഉള്&zwj;പ്പടെയുള്ള സൂപ്പര്&zwj;താരങ്ങളെ വലിയ ശമ്പളം നല്&zwj;കി ഫുട്&zwnj;ബോള്&zwj; വിപണിയില്&zwj; തരംഗം സൃഷ്ടിച്ച അല്&zwj; നസറിന്&zwnj; ഇപ്പോള്&zwj; 213 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക ബാധ്യതയുണ്ട്&zwnj;. അതിനൊരു പരിഹാരം കണ്ടെത്താന്&zwj; അല്&zwj; നസര്&zwj; ക്ലബ്ബ്&zwnj; ഓഹരികള്&zwj; വില്&zwj;ക്കാന്&zwj; തീരുമാനിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഈ സാഹചര്യത്തില്&zwj; മുന്&zwj; അല്&zwj; നസര്&zwj; പ്രസിഡന്റ്&zwnj; ഇബ്രാഹിം അല്&zwj;-മുഹൈദിബ്&zwnj;, റെഡ്&zwnj;ബേര്&zwj;ഡ്&zwnj; ക്യാപിറ്റല്&zwj; പാര്&zwj;ട്&zwnj;ണേഴ്&zwnj;സ്&zwnj; തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകര്&zwj;ക്കൊപ്പം ചേര്&zwj;ന്ന്&zwnj; അല്&zwj;നസറിന്റെ വലിയൊരു ഓഹരി സ്വന്തമാക്കാന്&zwj; റൊണാള്&zwj;ഡോ ശ്രമിക്കുന്നു. ഗ്ലോബല്&zwj; ഫാന്&zwj; എന്&zwj;ഗേജ്&zwnj;മെന്റിലൂടെ തന്റെ ഉടമസ്ഥതിയുള്ള ക്ലബ്ബുകളിലൂടെ വലിയൊരു ബിസിനസ്&zwnj; പദ്ധതി തന്നെ ക്രിസ്റ്റ്യാനോയ്&zwnj;ക്കുണ്ട്&zwnj;.&lt;/p&gt;&lt;p&gt;ഇന്&zwj;സ്&zwnj;റ്റഗ്രാമിലും യുട്യൂബിലുമായി റൊണാള്&zwj;ഡോയ്&zwnj;ക്കുള്ള നൂറ്&zwnj;കോടിയിലധികം വരുന്ന ഫോളോവേഴ്&zwnj;സിനെ അല്&zwj;മേരിയ, അല്&zwj; നസര്&zwj; തുടങ്ങിയ ക്ലബ്ബുകളുടെ ഫാന്&zwj;ബേസിലേക്ക്&zwnj; കൊണ്ടുവന്നാല്&zwj; ആ ബിസിനസ്&zwnj; ക്ലിക്കാകും. ടിക്കറ്റ്&zwnj; വില്&zwj;പന, ജഴ്&zwnj;സി വില്&zwj;പന എന്നിവയിലൂടെ ഈ ക്ലബ്ബുകള്&zwj;ക്ക്&zwnj; വരുമാനം വര്&zwj;ധിപ്പിക്കാനാകും. റൊണാള്&zwj;ഡോയുടെ പേര്&zwnj; മാത്രം മതി സ്&zwnj;പോണ്&zwj;സര്&zwj;മാരെയും വന്&zwj;കിട ബ്രാന്&zwj;ഡുകളെയും ക്ലബ്ബിലേക്ക്&zwnj; ആകര്&zwj;ഷി്&zwnj;ക്കാന്&zwj;. ഇത്&zwnj; ക്ലബ്ബിന്റെ കോമേഴ്&zwnj;സ്യല്&zwj; റവന്യു കുത്തനെ ഉയര്&zwj;ത്തും.&lt;/p&gt;&lt;p&gt;ക്ലബ്ബ്&zwnj; അക്കാദമികള്&zwj; വലിയ വരുമാന സ്രോതസാണ്&zwnj;. അക്കാദമികളിലൂടെ യുവതാരങ്ങളെ വളര്&zwj;ത്തിയെടുത്ത്&zwnj; മറ്റ്&zwnj; വമ്പന്&zwj; ക്ലബ്ബുകള്&zwj;ക്ക്&zwnj; പ്ലെയേഴ്&zwnj;സ്&zwnj; ട്രാന്&zwj;സ്&zwnj;ഫറില്&zwj; വില്&zwj;ക്കുന്നത്&zwnj; ഫുട്&zwnj;ബോളിലെ ഏറ്റവും ലാഭകരമായ ബിസിനസാണ്&zwnj;. ക്രിസ്&zwnj;റ്റിയാനോയുടെ സാന്നിധ്യമുള്ള ഫുട്&zwnj;ബോള്&zwj; അക്കാദമികളില്&zwj; ചേരാന്&zwj; വലിയ തള്ളിക്കയറ്റമുണ്ടാകും.&lt;/p&gt;&lt;p&gt;ക്ലബ്ബ്&zwnj; ബിസിനസിലെ മറ്റൊരു വരുമാന മാര്&zwj;ഗം സംപ്രേഷണാവകാശമാണ്&zwnj;. മീഡിയ, ടെലിവിഷന്&zwj; അവകാശങ്ങള്&zwj;ക്കുള്ള തുക ആഗോളതലത്തില്&zwj; കുതിച്ചുയരുകയാണ്&zwnj;. ഒന്നിലധികം ക്ലബ്ബുകളുടെ ഉടമയാകുന്നതോടെ റൊണാള്&zwj;ഡോക്ക്&zwnj; തന്റെ വരുമാനസ്രോതസുകള്&zwj; ഭാവിയിലും ശക്തമാക്കാന്&zwj; കഴിയും. ക്രിസ്&zwnj;റ്റിയാനോ മുഴുവന്&zwj; സമയ ക്ലബ്ബ്&zwnj; ഉടമസ്ഥാവകാശം ഏറ്റെടുത്തതിന്&zwnj; ശേഷം സ്&zwnj;പാനിഷ്&zwnj; ക്ലബ്ബ്&zwnj; യു ഡി അല്&zwj;മേരിയ നടത്തുന്ന ആദ്യ ട്രാന്&zwj;സ്&zwnj;ഫറില്&zwj; ഫോര്&zwj;വേഡ്&zwnj; പാട്രിക്&zwnj; സോകോ മാഡ്രിഡ്&zwnj; ക്ലബ്ബായ സി ഡി ലെഗാനസിലേക്ക്&zwnj; മാറി.&lt;/p&gt;&lt;p&gt;ഇപ്പോള്&zwj; ലോണിലാണ്&zwnj; താരത്തെ നല്&zwj;കിയതെങ്കിലും ഈ ട്രാന്&zwj;സ്&zwnj;ഫര്&zwj; സ്ഥിരമാക്കാന്&zwj; രണ്ട്&zwnj; ക്ലബ്ബുകളും സീസണിനൊടുവില്&zwj; തീരുമാനിക്കും. അല്&zwj;മേരിയ ക്ലബ്ബിലേക്ക്&zwnj; കൂടുതല്&zwj; മികച്ച താരങ്ങളെ കൊണ്ടുവരാനും ഒന്നാം ഡിവിഷനിലേക്ക്&zwnj; പ്രമോട്ട്&zwnj; ചെയ്യിക്കാനുമാണ്&zwnj; ക്രിസ്&zwnj;റ്റിയാനോ ലക്ഷ്യമിടുന്നത്&zwnj;. ഒമ്പത്&zwnj; വര്&zwj;ഷം താന്&zwj; കളിച്ച റയല്&zwj; മാഡ്രിഡിനെയും ബാഴ്&zwnj;സലോണയെയും വിറപ്പിക്കാന്&zwj; പോന്ന ടീമാക്കി അല്&zwj;മേരിയയെ മാറ്റിയെടുക്കുകയാണ്&zwnj; പോര്&zwj;ച്ചുഗല്&zwj; താരത്തിന്റെ ലക്ഷ്യം.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Vipulnath P</dc:creator>
            <atom:link href="https://www.asianetnews.com/sports-special/cristiano-to-build-a-football-empire-with-his-own-clubs-in-spain-and-saudi-arabia-articleshow-hyuckge"/>
        </item>
        <item>
            <title><![CDATA[പരുക്കില്‍ വീണ് ഇന്ത്യ! ബിസിസിഐക്ക് വീഴ്ചയുണ്ടോ, ബുമ്രയെ എങ്ങനെ ഇനി ഉപയോഗിക്കാം?]]></title>
            <link>https://www.asianetnews.com/sports-special/from-jasprit-bumrah-to-sai-sudharsan-indias-injury-concerns-increasing-reason-explained-articleshow-kzxla7n</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/from-jasprit-bumrah-to-sai-sudharsan-indias-injury-concerns-increasing-reason-explained-articleshow-kzxla7n</guid>
            <pubDate>Mon, 10 Aug 2026 12:30:36 +0530</pubDate>
            <description><![CDATA[&lt;p&gt;താരങ്ങള്&zwj; പരിക്കില്&zwj; നിന്ന് മുക്താമാകാൻ വൈകുന്നതെന്തുകൊണ്ട്, വര്&zwj;ക്ക്&zwnj;ലോഡോ അതോ ബിസിസിഐയുടെ സെന്റർ ഓഫ് എക്&zwnj;സലൻസിന്റെ വീഴ്ചയാണോ കാരണം?&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k1zbahz18k8dq9904jbn0fxp,imgname-befunky-collage--7--1754472466401.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പരിക്കില്ലാത്തൊരു ഇന്ത്യൻ ടീം, എത്രകാലമായി! സമീപ വര്&zwj;ഷങ്ങളിലെ ടീം പ്രഖ്യാപനങ്ങള്&zwj; ശ്രദ്ധിച്ചിട്ടില്ലെ. ഒരു താരത്തിന്റെയെങ്കിലും നേർക്ക് സ്റ്റാർ ഉണ്ടാകും, അതിനര്&zwj;ത്ഥം സബ്&zwnj;ജക്റ്റ് ടു ഫിറ്റ്നസ് ക്ലിയറൻസ് എന്നാണ്. ശ്രീലങ്കൻ പര്യടനം ആരംഭിക്കുമ്പോള്&zwj; ശുഭ്&zwnj;മാൻ ഗില്ലിന്റെ സംഘത്തില്&zwj; മൂന്ന് സുപ്രധാന താരങ്ങളുടെ സാന്നിധ്യമുണ്ടാകില്ല. ജസ്പ്രിത് ബുമ്ര, സായ് സുദർശൻ, വാഷിങ്ടണ്&zwj; സുന്ദര്&zwj;. ബുമ്രയുടെ കാര്യത്തില്&zwj; ഇത് സ്ഥിരം കാഴ്ചയാണ്. താരങ്ങള്&zwj; പരിക്കില്&zwj; നിന്ന് മുക്താമാകാൻ വൈകുന്നതെന്തുകൊണ്ട്, വര്&zwj;ക്ക്&zwnj;ലോഡോ അതോ ബിസിസിഐയുടെ സെന്റർ ഓഫ് എക്&zwnj;സലൻസിന്റെ വീഴ്ചയാണോ കാരണം?&lt;/p&gt;&lt;p&gt;ഒരു താരത്തിന് പരിക്കേല്&zwj;ക്കുന്നത് മുതല്&zwj; ബിസിസിഐ സ്വീകരിക്കുന്ന നടപടികള്&zwj; അറിയാം ആദ്യം. ഇന്ത്യക്കായുള്ള മത്സരത്തില്&zwj; വെച്ചാണ് ഇഞ്ചുറി സംഭവിക്കുന്നതെങ്കില്&zwj; ടീം ഫിസിയോയിരിക്കും ആദ്യ ഘട്ട പരിശോധനകള്&zwj; നടത്തുക. ഇഞ്ചുറിയുടെ ആഴം, എത്രത്തോളം ഗുരുതരമാണ് എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തും. ഇതിനായി വിദഗ്&zwnj;ധരടങ്ങിയ പ്രത്യേക സംഘം തന്നെ ഇന്ത്യക്കുണ്ട്. ശേഷമായിരിക്കും ബെംഗളൂരുവിലുള്ള ബിസിസിഐയുടെ സെന്റർ ഓഫ് എക്&zwnj;സൻസിലേക്ക് താരത്തെ അയക്കുക.&lt;/p&gt;&lt;p&gt;സെന്റർ ഓഫ് എക്&zwnj;സലൻസില്&zwj; ബിസിസിഐക്ക് സ്&zwnj;പോര്&zwj;ട്ട്സ്&zwnj; സയൻസ് ആൻഡ് മെഡിസിൻ ടീമുണ്ട്. താരങ്ങളുടെ ക്ലിനിക്കല്&zwj; പരിശോധനകള്&zwj; നടത്തുന്നത് ഈ സംഘമാണ്. പരിക്ക് കൃത്യമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരിക്കും റിക്കവറി പ്ലാൻ തയാറാക്കുക. ഇവിടെ റോള്&zwj; സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചിനാണ്. പിന്നാലെ സ്കില്&zwj; ട്രെയിനിങ്ങിലേക്ക് കടക്കും, മുക്തി നേടുന്നതനുസരിച്ച് ട്രെയിനിങ്ങിന്റെ തീവ്രത വർധിപ്പിക്കും. ശേഷം, കായിക ക്ഷമത പരിശോധിക്കാനുള്ള മത്സരപരിശീലനമുണ്ടാകും.&lt;/p&gt;&lt;p&gt;സാവധാനമാണ് പുരോഗതിയുണ്ടാകുന്നതെങ്കില്&zwj; സെലക്ഷൻ കമ്മിറ്റി ചെയർമാനെയും മുഖ്യപരിശീലകനേയും അറിയിക്കും. ഇതിൻ പ്രകാരമായിരിക്കും ടീം സെലക്ഷൻ നടക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി എന്തെന്നാല്&zwj; കഴിഞ്ഞ ഒരു വർഷത്തോളമായി സെന്റർ ഓഫ് എക്&zwnj;സലൻസിലെ സ്പോർട്ട്&zwnj;സ് സയൻസ് ആൻഡ് മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നത് ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ് ഇല്ലാതെയാണ്. നിതിൻ പട്ടേലിന് ശേഷം ഒരാളെ കണ്ടെത്താൻ ബിസിസിഐക്ക് സാധിച്ചിട്ടില്ല. അപേക്ഷകള്&zwj; മുന്നിലെത്തിയെങ്കിലും പല കാരണങ്ങളാലും നിയമനം സംഭവിച്ചില്ല.&lt;/p&gt;&lt;p&gt;2026 ടി20 ലോകകപ്പ് മുതല്&zwj; തുടരുന്ന പരിക്കാണ് നിലവില്&zwj; ബുമ്രയ്ക്ക് മൈതാനം നിഷേധിക്കുന്നത്. ഇടതുമുട്ടിനാണ് വലം കയ്യൻ പേസർക്ക് പരിക്ക്. കഴിഞ്ഞ മാസമാണ് സായ്ക്ക് വലതുകാല്&zwj;പ്പാദത്തില്&zwj; സ്ട്രെസ് റിയാക്ഷൻ സംഭവിക്കുന്നത്. സായി മടങ്ങിയെത്താൻ വൈകില്ലെന്ന് പ്രതീക്ഷിച്ചെങ്കിലും പൂർണമായ ക്ഷമത വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ബുമ്രയ്ക്ക് പകരം അക്വബ് നബിയേയും സായിയുടെ റീപ്ലേസ്മെന്റായി സർഫറാസ് ഖാനെയും ടീമില്&zwj; ഉള്&zwj;പ്പെടുത്തി. സുന്ദറിന്റെ പകരക്കാരനില്&zwj; വ്യക്തത വന്നിട്ടില്ല.&lt;/p&gt;&lt;p&gt;സായിയും സുന്ദറും വൈകാതെ തന്നെ ഫിറ്റ്നസ് വീണ്ടെടുത്തേക്കും. പക്ഷേ, ബുമ്രയുടെ കാര്യം അല്&zwj;പ്പം വ്യത്യസ്തമാണ്. നീണ്ട ഇഞ്ചുറി ഹിസ്റ്ററിയുള്ള പ്ലയറാണ് ബുമ്ര. കരീയറിനെ തന്നെ ബാധിക്കാൻ സാധ്യതയുണ്ടായിരുന്ന ബാക്ക് ഇഞ്ചുറി സര്&zwj;വൈവ് ചെയ്ത താരം. ടി20 ലോകകപ്പില്&zwj; സംഭവിച്ച പരിക്കില്&zwj; നിന്നാണ് ഇനിയും മുക്തമാകാൻ കഴിയാതെ തുടരുന്നത്. വണ്&zwj;സ് ഇൻ എ ജനറേഷൻ ബൗളറായി കണക്കാക്കപ്പെടുന്ന ബുമ്രയെ ബിസിസിഐ ഇനി എങ്ങനെ ഉപയോഗിക്കുമെന്നത് നിര്&zwj;ണായകമാകും. സുപ്രധാന പരമ്പരകളിലും ടൂര്&zwj;ണമെന്റുകളിലും മാത്രമായിരിക്കാം ഇനി ബുമ്രയെ കാണാനാകുക, അതായിരിക്കും ടീമിന്റേയും താരത്തിന്റെയും ഭാവിക്ക് ഗുണകരമാകുക.&lt;/p&gt;&lt;p&gt;ഇന്ത്യക്ക് മുന്നില്&zwj; മൂന്ന് ഐസിസി ടൂര്&zwj;ണമെന്റുകളാണുള്ളത്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2027 ഏകദിന ലോകകപ്പ്, 2028 ടി20 ലോകകപ്പ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്&zwj; ഏറ്റവും പ്രധാനപ്പെട്ടത് ഓസ്ട്രേലിയക്കെതിരായ ഹോം സീരീസാണ്. അഞ്ച് മത്സരങ്ങളില്&zwj; ബുമ്ര മൂന്ന് എണ്ണമായിരിക്കും കളിക്കുക, ഇംഗ്ലണ്ട് പര്യടനത്തിന് സമാനമായിരിക്കും വര്&zwj;ക്ക്&zwnj;ലോഡ് മാനേജ്മെന്റ്. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാലും ഇന്ത്യക്ക് ഫൈനലിലെത്തണമെങ്കില്&zwj; മറ്റ് ടീമുകളുടെ ഫലത്തേയും ആശ്രയിക്കേണ്ടതുണ്ട്. അതുകൊണ്ട് ബുമ്രയെ റിസ്ക്കെടുത്ത് കളിപ്പിക്കുമോയെന്നത് ആകാംഷയാണ്.&lt;/p&gt;&lt;p&gt;ബുമ്ര മൈനസ് ഒരു ബൗളിങ് ലൈനപ്പ് ഇന്ത്യ ഒരുക്കേണ്ടത് എത്രത്തോളം അനിവാര്യമാണ് എന്നത് ഓര്&zwj;മിപ്പിക്കുകയാണ് നിലവിലെ സാഹചര്യം. അത്തരം ക്വാളിറ്റിയുള്ള ബൗളര്&zwj;മാര്&zwj; നിലവില്&zwj; ഇന്ത്യക്കുണ്ടോയെന്ന് മറ്റൊരു ചോദ്യം. മുഹമ്മദ് സിറാജിനല്ലാതെ ആ&zwj;ര്&zwj;ക്കും ടെസ്റ്റില്&zwj; കണ്&zwj;സിസ്റ്റന്റായി പന്തെറിയാൻ കഴിയില്ലയെന്നത് പോയ സീരീസുകളിലെല്ലാം കണ്ടതാണ്.&lt;/p&gt;&lt;p&gt;സീനിയ&zwj;&zwj;ര്&zwj; താരങ്ങളായ മുഹമ്മദ് ഷമി, ഭുവനേശ്വ&zwj;ര്&zwj; കുമാര്&zwj; തുടങ്ങിയവരില്&zwj; നിന്ന് ബിസിസിഐ നീങ്ങിക്കഴിഞ്ഞു. പ്രസിദ്ധ് കൃഷ്ണ, ഹ&zwj;ര്&zwj;ഷിത് റാണ എന്നിവരാണ് അവശേഷിക്കുന്നത്, അര്&zwj;ഷദീപിനെ ടെസ്റ്റില്&zwj; ഉപയോഗിക്കാൻ ബിസിസിഐ തയാറായിട്ടുമില്ല. രണ്ട് മാസം നീണ്ട ഐപിഎല്ലും, ടെസ്റ്റ് ചാമ്പ്യൻഷിപ്പുമെല്ലാം താരങ്ങളുടെ വര്&zwj;ക്ക് ലോഡ് വ&zwj;ര്&zwj;ധിപ്പിച്ച ഘടകങ്ങളാണ്. പാക്ക്ഡായ കലണ്ടറില്&zwj; ഫ്രഷായിരിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ചുരുക്കം.&lt;/p&gt;&lt;p&gt;പരിശോധിക്കുമ്പോള്&zwj; ബുമ്രയില്ലെങ്കില്&zwj; ഇന്ത്യയ്ക്ക് ഒരു ഐസിസി ടൂ&zwj;ര്&zwj;ണമെന്റ് ജയിക്കാനാകുമോയെന്ന വലിയ ആശങ്ക മുന്നിലുണ്ട്. അതുകൊണ്ട് താരത്തെ വ്യക്തമായ പദ്ധതി തയാറാക്കിയായിരിക്കും ബിസിസിഐ ഇനി ഉപയോഗിക്കുക.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/from-jasprit-bumrah-to-sai-sudharsan-indias-injury-concerns-increasing-reason-explained-articleshow-kzxla7n"/>
        </item>
        <item>
            <title><![CDATA[കരയുന്ന ജംഷഡ്‌പൂർ താരങ്ങള്‍! ഇന്ത്യ എങ്ങനെ ഫുട്ബോള്‍ ലോകകപ്പ് കളിക്കാനാണ്?]]></title>
            <link>https://www.asianetnews.com/sports-special/isl-club-jamshedpur-fc-to-shut-down-how-will-india-play-a-world-cup-with-this-attitude-articleshow-s3ismh0</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/isl-club-jamshedpur-fc-to-shut-down-how-will-india-play-a-world-cup-with-this-attitude-articleshow-s3ismh0</guid>
            <pubDate>Mon, 03 Aug 2026 14:34:40 +0530</pubDate>
            <description><![CDATA[&lt;p&gt;ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബായ ജംഷ&zwnj;ഡ്&zwnj;പൂർ എഫ് സി ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz3dtahkrk9mmpswcpk0q7yr,imgname-jamshedpur-fc-1785747810867.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഞങ്ങള്&zwj; ആശയക്കുഴപ്പത്തിലാണ്, ദേഷ്യമുണ്ട്. ഭാവിയെയോര്&zwj;ത്ത് ആശങ്കയുണ്ട്. പല ക്ലബ്ബുകളും ഞങ്ങളെ സമീപിച്ചിരുന്നു, പക്ഷേ ടാറ്റ എന്ന ബ്രാൻഡില്&zwj; വിശ്വസിക്കാനാണ് തീരുമാനിച്ചത്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ഇന്ത്യൻ സൂപ്പര്&zwj; ലീഗില്&zwj; ടീം കാര്യമായ പുരോഗതി കൈവരിക്കുന്നുണ്ട്, ഷീല്&zwj;ഡ് ചാമ്പ്യന്മാരാകാൻ കഴിഞ്ഞിരുന്നു. നിലവില്&zwj; ടീമിന്റെ ഭാഗമായിട്ടുള്ള പല താരങ്ങളും കരിയറില്&zwj; ഉയര്&zwj;ച്ചയുടെ ഘട്ടത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ ഈ തീരുമാനം വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. ടീമിലെ എല്ലാ താരങ്ങള്&zwj;ക്കും വേണ്ടി ഞാൻ അപേക്ഷിക്കുകയാണ്, തീരുമാനം പുനപരിശോധിക്കാൻ ടാറ്റ ഗ്രൂപ്പ് തയാറാകണം...&lt;/p&gt;&lt;p&gt;തന്റെ സഹതാരങ്ങളെ ചേര്&zwj;ത്തുനിര്&zwj;ത്തി ജംഷഡ്&zwnj;പൂര്&zwj; എഫ് സി പ്രതിരോധതാരം പ്രതീക് ചൗദരി ലോകത്തോട് പറഞ്ഞു. കാരണമെന്താണ്? ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബായ ജംഷ&zwnj;ഡ്&zwnj;പൂർ എഫ് സി ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. പ്രതിസന്ധികള്&zwj;ക്കൊടുവില്&zwj; പുതിയ ഘടന പ്രകാരം ലീഗ് മുന്നോട്ട് പോകാൻ ഓള്&zwj; ഇന്ത്യ ഫുട്ബോള്&zwj; ഫെഡറേഷൻ നിശ്ചയിച്ച തുക അടയ്ക്കാൻ ക്ലബ്ബ് തയാറായിരുന്നില്ല. ജൂലൈ 31നായിരുന്നു ആദ്യ ഗഡുവായ 55 ലക്ഷം അടയ്ക്കേണ്ട അവസാന തീയതി. 31ന് രാത്രി എട്ട് മണിയോടെയായിരുന്നു ലീഗില്&zwj; തുടരനില്ലെന്ന് ക്ലബ്ബിന്റെ പ്രഖ്യാപനം വന്നതും.&lt;/p&gt;&lt;p&gt;പ്രസ്താവനയിലൂടെയുള്ള പ്രഖ്യാപനത്തില്&zwj; താരങ്ങളോടും പരിശീലകരോടും നന്ദി അറിയിക്കുന്നുമുണ്ട് ക്ലബ്ബ് അധികൃതർ. എന്നാല്&zwj;, താരങ്ങളുടെ ഭാവി സംബന്ധിച്ച് എന്താണ് തീരുമാനമെന്നത് വ്യക്തമാക്കാൻ ക്ലബ്ബ് തയാറായിട്ടുമില്ല. അങ്ങനെയെന്തെങ്കിലും ഒരു നീക്കം ക്ലബ്ബിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കില്&zwj; പ്രതീകിനും സഹതാരങ്ങള്&zwj;ക്കും ഒരു വീഡിയോ സന്ദേശത്തിലൂടെ ആശങ്കകള്&zwj; അറിയിക്കേണ്ടി വരില്ലായിരുന്നു. ലീഗിന്റെ നടത്തിപ്പില്&zwj; ആശങ്കയുണ്ടെങ്കില്&zwj; ക്ലബ്ബ് പൂര്&zwj;ണമായും അടച്ചുപൂട്ടുകയാണോ വേണ്ടത് എന്നാണ് ചോദ്യം.&lt;/p&gt;&lt;p&gt;ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള ക്യുറസാവ് 2026 ഫിഫ ലോകകപ്പില്&zwj; പന്തുതട്ടിയിട്ട് ആഴ്ചകളെ പിന്നിടുന്നുള്ളു. ലോകത്തിലെ തന്നെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായിട്ടും ഇതിഹാസതാരങ്ങളുണ്ടായിട്ടും വിശ്വകിരീടപ്പോര് കളത്തിന് പുറത്ത് നിന്ന് ആസ്വദിക്കാൻ വിധിക്കപ്പെട്ടവരാണ് ഇന്ത്യയിലെ താരങ്ങള്&zwj;. മഹാമൈതാനങ്ങളില്&zwj; പന്തുതട്ടേണ്ട സുനില്&zwj; ഛേത്രിയെപ്പോലുള്ളവര്&zwj; ദേശീയ മാധ്യമങ്ങളില്&zwj; അവലോകനങ്ങള്&zwj;ക്കായി തന്റെ കരിയറിന്റെ പീക്ക് സമയത്ത് പോലും പ്രത്യക്ഷപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ ഭരണസംവിധാനങ്ങളുടെ ക്രൂരതയുടെ ബാക്കിപന്ത്രമാണ്.&lt;/p&gt;&lt;p&gt;ലോകകപ്പില്&zwj; സാക്ഷാല്&zwj; ലയണല്&zwj; മെസിയുടെ അർജന്റീനയേയും ലമീൻ യമാലിന്റെ സ്പെയിനിനേയും ചെറുത്തുനിന്ന കേപ് വെർദെയുടെ ജനസംഖ്യ ആറ് ലക്ഷം പോലുമില്ല. വോസീഞ്ഞ്യയെ ലോകം വാഴ്ത്തുമ്പോള്&zwj; നമ്മുടെ താരങ്ങള്&zwj; ലോകത്തിന്റെ മറ്റൊരു കോണില്&zwj; ഇരുന്ന് തങ്ങളുടെ ക്ലബ്ബ് അടച്ചുപൂട്ടരുതേയെന്ന് അപേക്ഷിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ അവസ്ഥയെ ചൂണ്ടിക്കാണിക്കാൻ ഇതില്&zwj;പ്പരം മറ്റൊരു ഉദാഹരണം വേറെയുണ്ടാകില്ല.&lt;/p&gt;&lt;p&gt;ജംഷഡ്&zwnj;പൂരിന്റെ താരങ്ങളായ നിഖില്&zwj; ബര്&zwj;ല, പുയ, ആല്&zwj;ബിനോ ഗോമസ്, മുഹമ്മദ് സനാൻ എന്നിവര്&zwj; ദേശീയ ടീമിലേക്കുള്ള ആദ്യ ചുവടുകള്&zwj; വെച്ചുതുടങ്ങിയിട്ടെയുള്ളു. ഇന്ത്യയുടെ അണ്ടര്&zwj; 19, അണ്ടര്&zwj; 22 എന്നീ ടീമുകളില്&zwj; കളിക്കുന്ന താരങ്ങള്&zwj; വേറെയും. അങ്ങനെ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് നിരവധി യുവപ്രതിഭകളെ സമ്മാനിച്ച ചരിത്രമുണ്ട് ജംഷഡ്&zwnj;പൂർ എഫ് സിക്കും ടാറ്റയുടെ അക്കാദമിക്കും. അത് തുടരുമെന്ന് പറയുമ്പോഴും ഫസ്റ്റ് ടീമിലേക്ക് എത്തുക എന്ന അക്കാദമിയിലെ താരങ്ങളുടെ സ്വപ്നം ഇല്ലാതാവുകയാണ് ഇവിടെ.&lt;/p&gt;&lt;p&gt;ജംഷഡ്&zwnj;പൂർ താരങ്ങള്&zwj; വിഡിയോ സന്ദേശത്തിലൂടെ പറയുന്നത് പ്രധാന കാര്യങ്ങളില്&zwj; ഒന്നതാണ്. മറ്റ് ടീമുകളിലേക്ക് പോകാൻ അവസരം ഉണ്ടായിട്ടും തുടരാൻ തീരുമാനിച്ചത് ക്ലബ്ബിനോടുള്ള ലോയലിറ്റി കൊണ്ടാണ് എന്നത്. മേല്&zwj;പ്പറഞ്ഞ താരങ്ങള്&zwj;ക്കൊക്കെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ സാധിച്ചേക്കാം സാധിക്കാതിരിക്കാം. പക്ഷേ, ഒരു ക്ലബ്ബിന്റെ പ്രവര്&zwj;ത്തനം പൂർണമായും അവസാനിപ്പിക്കുക എന്നത് ഫുട്ബോള്&zwj; ലോകത്തിന് നല്&zwj;കുന്ന സന്ദേശം നല്ലതല്ലെന്ന് പറയേണ്ടതായി വരും. ഇന്ത്യയിലെ ഫുട്ബോള്&zwj; ഭരണസംവിധാനത്തിന്റെ പരാജയമായല്ലെ കാണാനാകു. പ്രത്യേകിച്ചും ടാറ്റ പോലൊരു വലിയ ഗ്രൂപ്പിനെപ്പോലും കണ്&zwj;വിൻസ് ചെയ്യാൻ ഐഎസ്എല്&zwj; നേതൃത്വത്തിനും എഐഎഫ്എഫിനും കഴിഞ്ഞിട്ടില്ല.&lt;/p&gt;&lt;p&gt;ഐഎസ്&zwnj;എല്&zwj; പോലൊരു ലീഗിന്റെ പ്രവര്&zwj;ത്തനം പോലും സുഖുമമായി നടത്താൻ സാധിക്കുന്നില്ല. ഇവിടെയാണ് ലോകകപ്പ് സ്വപ്നങ്ങള്&zwj; യാഥാര്&zwj;ത്ഥ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷ വെക്കുന്നത്. എത്രത്തോളം അത് സാധ്യമാകുമെന്നത് ആര്&zwj;ക്കും ഉത്തരം നല്&zwj;കാൻ കഴിയാത്ത ചോദ്യമായി അവശേഷിക്കുന്നു. സുനില്&zwj; ചേത്രി പറഞ്ഞതുപോലെ തലച്ചോറുകൊണ്ടും വാണിജ്യലാഭം കൊണ്ടും മാത്രം ചിന്തിക്കാതെ ചിലപ്പോഴൊക്കെ ഹൃദയം കൊണ്ടും ഫുട്ബോളിനെ കാണാവുന്നതാണ്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/isl-club-jamshedpur-fc-to-shut-down-how-will-india-play-a-world-cup-with-this-attitude-articleshow-s3ismh0"/>
        </item>
        <item>
            <title><![CDATA[ഹാർദിക്ക് പാണ്ഡ്യ  ചെന്നൈയിലേക്കോ? ട്രേഡ് നടക്കാനുള്ള സാധ്യതകളെന്തെല്ലാം]]></title>
            <link>https://www.asianetnews.com/sports-special/is-hardik-pandya-trade-to-chennai-super-kings-from-mumbai-indians-happening-explainer-articleshow-tcx7cdb</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/is-hardik-pandya-trade-to-chennai-super-kings-from-mumbai-indians-happening-explainer-articleshow-tcx7cdb</guid>
            <pubDate>Sun, 02 Aug 2026 15:42:05 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈ ഇന്ത്യൻസ് വക്താവ് ഹാര്&zwj;ദിക്ക് - ചെന്നൈ ട്രേഡ് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളെയെല്ലാം നിരസിക്കുമ്പോഴും സാധ്യതകളുടെ വാതില്&zwj; തുറന്നുതന്നെ കിടക്കുകയാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kssh15b1ty1mdawh8yvw9nf5,imgname-hardik-pandya-1780046927201.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു കൂടിക്കാഴ്ച. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്. ചെപ്പോക്കിലെ ചെന്നൈ സൂപ്പര്&zwj; കിങ്സ് - മുംബൈ ഇന്ത്യൻസ് മാര്&zwj;ക്യു പോരാട്ടത്തിന് ശേഷമാണ് അത് സംഭവിക്കുന്നത്. ചെന്നൈയുടെ സിഇഒ കാശി വിശ്വനാഥനും മുംബൈ നായകൻ ഹാര്&zwj;ദിക്ക് പാണ്ഡ്യയും തമ്മിലായിരുന്നു, ഒരു ദീര്&zwj;ഘസംഭാഷണം. മറ്റൊരു സൂപ്പര്&zwj; സ്റ്റാര്&zwj; ട്രേഡിന്റെ സൂചനയായാണ് ക്രിക്കറ്റ് ലോകം ആ നിമിഷത്തെ കണ്ടത്. അത് ശരിയായ നിരീക്ഷണമാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രത്യക്ഷപ്പെട്ട റിപ്പോര്&zwj;ട്ടുകളെല്ലാം. മുംബൈ ഇന്ത്യൻസ് വക്താവ് ഹാര്&zwj;ദിക്ക് - ചെന്നൈ ട്രേഡ് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളെയെല്ലാം നിരസിക്കുമ്പോഴും സാധ്യതകളുടെ വാതില്&zwj; തുറന്നുതന്നെ കിടക്കുകയാണ്.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്ക് ചെന്നൈയിലേക്ക് കൂടുമാറാൻ കഴിയുമോ, അതിന് എത്ര താരങ്ങളെ പകരം കൊടുക്കേണ്ടി വരും ചെന്നൈ.&lt;/p&gt;&lt;p&gt;ഒരു താരത്തിന് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അനുയോജ്യമായുള്ള ചുറ്റുപാട് ഒരുക്കുന്നത് ചെന്നൈ ആണെന്ന് ഒരിക്കല്&zwj; ഹാര്&zwj;ദിക്ക് പറഞ്ഞിട്ടുണ്ട്. കരിയറിന്റെ വളര്&zwj;ച്ചയ്ക്ക് വഴിയൊരുക്കിയ മുംബൈയുടെ സമീപനങ്ങളെ അല്&zwj;പ്പം ഇകഴ്ത്തിയായിരുന്നു ഗുജറാത്ത് ടൈറ്റൻസ് നായകനായിരിക്കെ ഈ പ്രസ്താവന ഹാര്&zwj;ദിക്ക് നടത്തിയത് പോലും. മഹേന്ദ്ര സിങ് ധോണിയെന്ന ഇതിഹാസത്തിനോടുള്ള സൗഹൃദവും ആദരവുമെല്ലാം ഹാര്&zwj;ദിക്കിന് പ്രിയപ്പെട്ട ഒരിടമാണ് ചെന്നൈയുടെ ഡ്രെസിങ് റൂമെന്ന് തെളിയിക്കുന്നതാണ്. പക്ഷേ, അവിടേക്ക് എത്തുക എളുപ്പമല്ല.&lt;/p&gt;&lt;p&gt;പുറത്തുവന്ന സൂചനകള്&zwj; പ്രകാരം ശിവം ദുബെ - ആയുഷ് മാത്രെ, അല്ലെങ്കില്&zwj; ശിവം ദുബെ-ഖലീല്&zwj; അഹമ്മദ് ദ്വയത്തെയാണ് മുംബൈ ഹാര്&zwj;ദിക്കിന് പകരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മൂന്ന് താരങ്ങളുമാകട്ടെ ചെന്നൈയുടെ ഭാവിയെത്തന്നെ നിര്&zwj;ണയിക്കാൻ കെല്&zwj;പ്പുള്ളവരും. അതിന് ചെന്നൈ വഴങ്ങുമോയെന്നതാണ് ഒരു ചോദ്യം. ഹാര്&zwj;ദിക്കിനായി മുംബൈ ഇത്തരമൊരു കടുത്ത ഡീലിനൊരുങ്ങുന്നതിന് പിന്നിലും ന്യായീകരിക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.&lt;/p&gt;&lt;p&gt;2023, നവംബര്&zwj; 27. അഞ്ച് ഐപിഎല്&zwj; കിരീടങ്ങള്&zwj; നേടിത്തന്ന രോഹിത് ശര്&zwj;മയെ പൊടുന്നനെ നായകസ്ഥാനത്തുനിന്ന് നീക്കി ഹാര്&zwj;ദിക്കിനെ കേന്ദ്ര ബിന്ധുവാക്കി മുംബൈ ഭാവി പ്രൊജക്റ്റിന് തുടക്കമിട്ട ദിവസം. സൂര്യകുമാര്&zwj; യാദവും ജസ്പ്രിത് ബുമ്രയുമൊക്കെ നില്&zwj;ക്കുമ്പോഴായിരുന്നു ഗുജറാത്തില്&zwj; നിന്ന് ഹാര്&zwj;ദിക്കിനെ മുംബൈ തിരികെയെത്തിക്കുന്നത്. പക്ഷേ, മാനേജ്മെന്റ് സ്വപ്നം കണ്ട ആ വലിയ പ്രൊജക്റ്റ് ഒരിക്കലും ശരിയായ ദിശയില്&zwj; സഞ്ചരിക്കുന്നതായി തോന്നിയിട്ടില്ല.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്കിന് കീഴില്&zwj; രോഹിത് മുംബൈക്ക് നേടിക്കൊടുത്ത ലെഗസിയെല്ലാം പൂര്&zwj;ണമായും തന്നെ നഷ്ടപ്പെടുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഗുജറാത്തിനായി രണ്ട് സീസണില്&zwj; ഒരു കിരീടവും, ഒരു റണ്ണേഴ്സ് അപ്പ് ഷീല്&zwj;ഡും വാങ്ങിക്കൊടുത്ത നായകനാണ് ഹാര്&zwj;ദിക്ക്. മുംബൈയെ മൂന്ന് സീസണില്&zwj; നയിച്ചപ്പോള്&zwj; 24 തോല്&zwj;വിയാണ് വഴങ്ങിയത്, 15 ജയവും. 2024ല്&zwj; പത്താം സ്ഥാനത്തും 26ല്&zwj; ഒൻപതാം സ്ഥാനത്തും, 25ല്&zwj; പ്ലേ ഓഫും. മുംബൈയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം രണ്ട് സീസണുകളാണ് ഹാര്&zwj;ദിക്ക് സമ്മാനിച്ചത്.&lt;/p&gt;&lt;p&gt;2024 മാറ്റി നിര്&zwj;ത്താം, 26ല്&zwj; ടൂര്&zwj;ണമെന്റിലെ തന്നെ ബെസ്റ്റ് സ്കാഡായിരുന്നു മുൻ ചാമ്പ്യന്മാരുടേത്. അന്തിമ ഇലവൻ മാത്രമല്ല, ബെഞ്ച് സ്ട്രെങ്തുകൊണ്ട് പോലും ഒരു ടി20 നിരയെ പടുത്തുയര്&zwj;ത്താനുള്ള കെല്&zwj;പ്പ് മുംബൈക്കുണ്ടായിരുന്നു. പക്ഷേ, ഹാര്&zwj;ദിക്കിന് കീഴില്&zwj; ഒത്തൊരുമയില്ലാതെ കളിക്കുന്ന ഒരു സംഘമായി മുംബൈ മാറുകയായിരുന്നു. മൈതാനത്ത് വെച്ചു തന്നെ സഹതാരങ്ങളുമായി ഹാര്&zwj;ദിക്ക് തര്&zwj;ക്കങ്ങളില്&zwj; ഏര്&zwj;പ്പെട്ടു, അനിഷ്ടങ്ങള്&zwj; അമര്&zwj;ഷത്തോടെ പ്രകടിപ്പിച്ചു, ഹാര്&zwj;ദിക്കിന്റെ കീഴില്&zwj; മുന്നോട്ട് പോക്ക് എളുപ്പമല്ല എന്ന സന്ദേശമായിരുന്നു സീസണിലുടനീളം ആരാധകര്&zwj;ക്ക് ലഭിച്ചത്. പല മത്സരങ്ങളില്&zwj; നിന്നും ഹാര്&zwj;ദിക്ക് പരിക്ക് ചൂണ്ടിക്കാണിച്ച് വിട്ടുനിന്നിരുന്നു. എന്തിന് ഉടമകള്&zwj;പ്പോലും മടുത്ത് മൈതാനം വിടുന്ന കാഴ്ചയുണ്ടായി.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്കിനെ മുംബൈയിലേക്ക് മാനേജ്മെന്റ് എത്തിച്ചത് ട്രേഡിനപ്പുറം ഭീമമായ തുക നല്&zwj;കിയാണെന്ന സൂചനകളും അന്നുണ്ടായിരുന്നു. എല്ലാ വശങ്ങള്&zwj; പരിശോധിച്ചാലും പ്രൊജക്റ്റ് ഹാര്&zwj;ദിക്ക് മുംബൈക്ക് നഷ്ടങ്ങളുടേതായിരുന്നു. ആ നഷ്ടം നികത്താൻ പൂര്&zwj;ണമായും കഴിയാതെ ഒരു ട്രേഡിന് മാനേജ്മെന്റ് മുതിര്&zwj;ന്നേക്കില്ല. കഴിഞ്ഞ സീസണിലെ മുംബൈയുടെ പ്രകടനങ്ങള്&zwj; സംബന്ധിച്ചുള്ള അവലോകനം കഴിഞ്ഞിട്ടില്ല എന്നാണ് വക്താവ് അറിയിച്ചിരിക്കുന്നത്. ശേഷമായിരിക്കും നിര്&zwj;ണായക തീരുമാനങ്ങള്&zwj;. തലമുറമാറ്റത്തിന്റെ തുടര്&zwj;ച്ച എന്തായാലും മുംബൈ ക്യാമ്പില്&zwj; സംഭവിച്ചേക്കും, തിലക് വ&zwj;ര്&zwj;മയായിരിക്കും ഒരുപക്ഷേ നായകസ്ഥാനത്തേക്ക് ഇനിയെത്തുക.&lt;/p&gt;&lt;p&gt;തിലക് ആകട്ടെ രോഹിത് ശര്&zwj;മയുടേയും സൂര്യകുമാര്&zwj; യാദവിന്റേയും ബുമ്രയുടേയുമെല്ലാം ഇഷ്ടതാരവുമാണ്. ഹാര്&zwj;ദിക്കിനെ സംബന്ധിച്ച് നായകസ്ഥാനമില്ലാതെ മറ്റൊരു ടീമിലേക്ക് എത്തുകയും എന്നത് വലിയ വിട്ടുവീഴ്ചയായേക്കും. ചെന്നൈയില്&zwj; ധോണിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള യാത്ര റുതുരാജ് ഗെയ്ക്വാദില്&zwj; എത്തിനിന്നിട്ട് രണ്ട് സീസണെ ആകുന്നുള്ളു, സഞ്ജു സാംസണ്&zwj; അടുത്ത അവകാശിയെന്നപോലെ അവിടെയുണ്ട് താനും. ഹാര്&zwj;ദിക്കിനെ പൊടുന്നനെ എത്തിച്ച് നായകസ്ഥാനം നല്&zwj;കുക എന്നത് എളുപ്പമായിരിക്കില്ല മാനേജ്മെന്റിന്. പ്രത്യേകിച്ചും ഗുജറാത്തിനൊപ്പമുള്ള സീസണുകള്&zwj; മാറ്റി നിര്&zwj;ത്തിയാല്&zwj; നായകമികവില്&zwj; ഹാര്&zwj;ദിക്ക് പിന്നോട്ടായ പശ്ചാത്തലത്തിലും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/is-hardik-pandya-trade-to-chennai-super-kings-from-mumbai-indians-happening-explainer-articleshow-tcx7cdb"/>
        </item>
        <item>
            <title><![CDATA[ഒലീസെയുടെ മഞ്ഞകാർഡ് റദ്ധാക്കില്ല; ഫ്രാൻസിന്റെ അപ്പീൽ തള്ളി ഫിഫ; മൊറോക്കോയ്ക്കെതിരെയുള്ള മത്സരം താരത്തിന് നിർണായകം]]></title>
            <link>https://www.asianetnews.com/sports-special/fifa-rejects-france-s-appeal-of-michael-olise-s-yellow-card-articleshow-ya4w5ap</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-rejects-france-s-appeal-of-michael-olise-s-yellow-card-articleshow-ya4w5ap</guid>
            <pubDate>Thu, 09 Jul 2026 09:30:09 +0530</pubDate>
            <description><![CDATA[&lt;p&gt;ഫ്രഞ്ച് താരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കാനുള്ള അപ്പീൽ ഫിഫ നിരസിച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ഒലീസെയ്ക്ക്, മൊറോക്കോയ്&zwnj;ക്കെതിരായ ക്വാർട്ടറിൽ വീണ്ടും കാർഡ് ലഭിച്ചാൽ അടുത്ത മത്സരം നഷ്ടമാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvadyh1jahyqp34rn1tvpzpw,imgname-michael-olise-1781687862322.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: ഫ്രഞ്ച് സൂപ്പർതാരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കാനുള്ള ഫ്രഞ്ച് ഫുട്&zwj;ബോൾ ഫെഡറേഷന്റെ അപ്പീൽ തള്ളി ഫിഫ. പരാഗ്വയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് മൈക്കിൾ ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. മത്സരത്തിൽ വളരെയധികം പരുക്കൻ കളിപുറത്തെടുക്കുകയും പതിമൂന്ന് ഫയലുകൾ ചെയ്യുകയും ചെയ്ത പരാഗ്വായ്&zwnj;ക്കെതിരെ ഒരു മഞ്ഞക്കാർഡ് പോലും നൽകാത്ത റഫറിയുടെ തീരുമാനത്തെനെതിരെ വലിയ വിമർശനം ഉയർന്നുവന്നിരുന്നു. കൂടാതെ ബോസ്നിയക്കെതിരെ യുഎസ് താരം ബലോഗന് ലഭിച്ച റെഡ് കാർഡ് യുഎസ്- ബെൽജിയം പ്രീ ക്വാർട്ടറിന് മുൻപ് പിൻവലിക്കുകയും ബലോഗന് ആ മത്സരത്തിൽ കളിക്കാൻ അവസരം നൽകുകയും ചെയ്ത ഫിഫയുടെയും അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെയും നടപടി വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരിരുന്നു.&lt;/p&gt;&lt;p&gt;&quot;ഞങ്ങൾ ഫിഫക്ക് നൽകിയ അപ്പീലിന് മറുപടി ലഭിച്ചു. മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തിയിരുന്നു. ഇതേ ടൂർണമെന്റിൽ അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചതിന്റെ നിയമം ഞങ്ങൾക്ക് മനസിലായില്ല.&quot; ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാമ്പ്സ് പറഞ്ഞു. മൊറോക്കോയുമായി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൈക്കിൾ ഒലീസെയ്ക്ക് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ ഫ്രാൻസിന്റെ അടുത്ത ലോകകപ്പ് മത്സരത്തിൽ താരത്തിന് കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്നാണ് ഇതിലെ ഏറ്റവും വലിയ കുരുക്ക്.&lt;/p&gt;&lt;p&gt;ലോകകപ്പിലെ ഫ്രാൻസിന്റെ അപരാജിത കുതിപ്പിന് എംബാപെയും ഡംബെലെയും പ്രശംസിക്കപ്പെടുമ്പോൾ അധികം ആഘോഷിക്കപ്പെടാതെ പോകുന്ന താരമാണ് മൈക്കിൾ ഒലീസെ. സ്വീഡനുമായുള്ള ഫ്രാൻസിന്റെ നോക്കൗട്ട് മത്സരത്തിൽ രണ്ട് അസിസ്റ്റുകളാണ് താരം നൽകിയത്. 5 അസിസ്റ്റുകളുമായി ഇതുവരെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവും മൈക്കിൾ ഒലീസെ തന്നെയാണ്. ആരാധകർക്കിടയിൽ മിസ്റ്റർ നോൺഷാലന്റ് എന്നറിയപ്പെടുന്ന ഒലീസെ ഇത്തവണ ലോകകപ്പിന്റെ താരമായി മാറുമെന്നും ആരാധകർക്കിടയിൽ ചർച്ചകൾ രൂപപ്പെടുന്നുണ്ട്. ബുണ്ടസ് ലീഗിൽ കഴിഞ്ഞ സീസണിൽ ബയേണിന് വേണ്ടി 32 കളികളിൽ നിന്നും പതിനഞ്ച് ഗോളുകളും 19 അസിസ്റ്റുകളും താരത്തിന്റേതായുണ്ട്. കൂടാതെ പതിമൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 5 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം പാരഗ്വായ്&zwnj;യുടെ പരുക്കൻ കളിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് എത്തിയത്. ഇതുടർച്ചയായി രണ്ടാം തവണയാണ് മൊറോക്കോ ക്വാർട്ടർ യോഗ്യത നേടുന്നത്. കഴിഞ്ഞ തവണ സെമിയിൽ ഫ്രാൻസിനോടേറ്റ തോൽവിക്ക് തിരിച്ചടി നൽകാൻ കൂടിയാണ് ഇത്തവണ ഹക്കിമിയും സംഘവുമ എത്തുന്നത്. നാളെ പുലർച്ചെ 1.30 നാണ് മത്സരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Shyam Prasad</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-rejects-france-s-appeal-of-michael-olise-s-yellow-card-articleshow-ya4w5ap"/>
        </item>
        <item>
            <title><![CDATA[പ്രതിഭകളുണ്ടായിട്ടെന്താ കാര്യം! റയല്‍ മാഡ്രിഡിന്റെ മിഡ് ഫീല്‍ഡ് ദുർബലം, കാരണമെന്ത്?]]></title>
            <link>https://www.asianetnews.com/sports-special/why-real-madrids-mid-field-is-vulnerable-even-after-having-world-class-players-articleshow-ziupzur</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/why-real-madrids-mid-field-is-vulnerable-even-after-having-world-class-players-articleshow-ziupzur</guid>
            <pubDate>Sat, 08 Aug 2026 14:08:46 +0530</pubDate>
            <description><![CDATA[&lt;p&gt;ബെല്ലിങ്ഹാമും വാല്&zwj;വര്&zwj;ദേയും ഗുളറും ബ്രാഹിം ഡയാസും ബെര്&zwj;ണാദൊ സില്&zwj;വയുമൊക്കെ ഉണ്ടായിട്ടും റയലിന്റെ മധ്യനിരയ്ക്ക് ദൗര്&zwj;ബല്യമുണ്ടെന്ന വിമര്&zwj;ശനത്തിന്റെ അടിസ്ഥാനമെന്തായിരിക്കും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzg8adzbzjtpdw7xtfc9m3nc,imgname-real-madrid-1786178254827.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടത് വിനീഷ്യസ് ജൂനിയർ, വലത് യാൻ ഡിയൊമൻഡെ, നടുക്ക് കിലിയൻ എംബാപെ, തൊട്ടുപിന്നില്&zwj; ജൂഡ് ബെല്ലിങ്ഹാം, ശേഷം വാല്&zwj;വെർദയും ചുവാമേനിയും...വേള്&zwj;ഡ് ക്ലാസ്! ഒപ്പം ഹോസെ മൗറിഞ്ഞ്യോ, ഒരുപക്ഷേ, നിലവിലെ ഏറ്റവും ലീഥലായ ഫ്രണ്ട് ലൈൻ ലൈൻ. എതിര്&zwj; ഗോള്&zwj; വലകള്&zwj; എല്ലാം നിറഞ്ഞു കവിയും. പക്ഷേ, ട്രാൻസ്&zwnj;ഫ&zwj;ര്&zwj; വിൻഡോയില്&zwj; പ്രതിഭകളുടെ ഒഴുക്ക് സംഭവിച്ചിട്ടും ആ വലിയ കുറവ് മാത്രം നികത്താൻ ഫ്ലൊറന്റീനോ പെരേസിന് കഴിഞ്ഞില്ല. ടോണി ക്രൂസും ലൂക്കാ മോഡ്രിച്ചും നല്&zwj;കിയിരുന്ന സ്റ്റബിലിറ്റിയും ബാലൻസും. അതിന് റോഡ്രിയെപ്പോലൊരു താരം വരണമായിരുന്നു.&lt;/p&gt;&lt;p&gt;ബെല്ലിങ്ഹാമും വാല്&zwj;വര്&zwj;ദേയും ഗുളറും ബ്രാഹിം ഡയാസും ബെര്&zwj;ണാദൊ സില്&zwj;വയുമൊക്കെ ഉണ്ടായിട്ടും റയലിന്റെ മധ്യനിരയ്ക്ക് ദൗര്&zwj;ബല്യമുണ്ടെന്ന വിമര്&zwj;ശനത്തിന്റെ അടിസ്ഥാനമെന്തായിരിക്കും. ഒരു മേജര്&zwj; കിരീടം ബെര്&zwj;ണബ്യൂവിലേക്ക് എത്തിയിട്ട് രണ്ട് സീസണുകളാകുന്നു. അതിന് പിന്നിലെ കാരണം ഗോളടിക്കാൻ കഴിയാത്തതായിരുന്നില്ല. ഡിയോമൻഡെയും കുക്കുറേയയുമൊക്കെ വന്നതോടുകൂടി റയലിന്റെ അറ്റാക്കിങ് എബിലിറ്റിയുടെ മീറ്റര്&zwj; ഉയര്&zwj;ന്നിട്ടെയുള്ളു. പക്ഷേ, യഥാര്&zwj;ത്ഥ പ്രശ്നം അപ്പോഴും അഡ്രസ് ചെയ്യപ്പെടാതെ നില്&zwj;ക്കുന്നു. ആര് മിഡ് ഫീല്&zwj;ഡിനെ പ്രൊട്ടക്റ്റ് ചെയ്യും എന്നത്.&lt;/p&gt;&lt;p&gt;റയലിന്റെ മുന്നേറ്റ നിരയിലെ രണ്ട് പ്രധാന താരങ്ങള്&zwj;. എംബാപെയും വിനീഷ്യസും. കൗണ്ടര്&zwj; അറ്റാക്കിങ് സാധ്യതകള്&zwj; മുന്നില്&zwj;ക്കണ്ട് ഫൈനല്&zwj; തേഡില്&zwj; ഇരുവരും അലയുന്നതാണ് കാര്&zwj;ലൊ ആഞ്ചലോട്ടിക്കും സാബി അലോൻസോയ്ക്കും ആല്&zwj;വാരൊ ആര്&zwj;ബലോവയ്ക്കും കീഴില്&zwj; കണ്ടത്. യൂറോപ്പിലെ തന്നെ ടോപ് ലീഗുകളില്&zwj; ഏറ്റഴും കുറവ് ഇന്റര്&zwj;സെപ്ഷൻസ് നടത്തിയ താരങ്ങളായിരിക്കും വിനിയും എംബാപെയും. എതിരാളികളുടെ കൈവശം പന്ത് ലഭിക്കുമ്പോള്&zwj; പ്രെസ് ചെയ്യാതെയുള്ള ഇരുവരുടെയും ഗെയിം പ്ലാൻ റയലിന് വിനയാകുന്നത് മറ്റൊരു തരത്തിലാണ്.&lt;/p&gt;&lt;p&gt;വിനിയും എംബാപെയും ഗോളടിക്കുക മാത്രമാണ് ഞങ്ങളുടെ ജോലിയെന്ന് വാശിപിടിക്കുമ്പോള്&zwj; മധ്യനിരയിലുള്ള ബെല്ലിങ്ഹാമിന്റേയും വാല്&zwj;വര്&zwj;ദേയുടേയും റോളുകള്&zwj; മാറും. പൊസിഷൻ മറന്ന് ഇരുപാര്&zwj;ശ്വങ്ങളും പ്രതിരോധിക്കേണ്ട ചുമതലകൂടി ഏറ്റെടുക്കേണ്ടതായി വരുന്നു. അഡ്വാൻസായി കളിക്കുമ്പോള്&zwj; കൂടുതല്&zwj; ഇംപാക്റ്റുണ്ടാക്കാൻ കഴിയുന്ന താരമാണ് ബെല്ലിങ്ഹാമെന്ന് റയലിനൊപ്പമുള്ള ആദ്യ സീസണും 2026 ഫിഫ ലോകകപ്പും തെളിയിക്കുന്നു.&lt;/p&gt;&lt;p&gt;വിനി-എംബാപെ ദ്വയത്തിന്റെ സമീപനം ബെല്ലിങ്ഹാമിന്റെ ബെസ്റ്റ് വേര്&zwj;ഷൻ പുറത്തെടുക്കാൻ സഹായിക്കുന്നതല്ല. പന്തില്ലാത്ത സമയങ്ങളില്&zwj; പൂര്&zwj;ണമായും പ്രതിരോധത്തിലേക്ക് ഉള്&zwj;വലിയാൻ ബെല്ലിങ്ഹാം പ്രേരിതമാകുകയും ചെയ്യും. ഇത് എതിരാളികള്&zwj;ക്ക് സെന്റര്&zwj; മിഡ് ഫീല്&zwj;ഡ് ഓപ്പണാക്കി നല്&zwj;കും. ക്വാളിറ്റി ടീമുകളുടേ ഹൈ പ്രെസിങ്ങ് കണ്&zwj;ടൈൻ ചെയ്യുന്നതിലെ ചുവാമേനിയുടെ പരിമിധി 2025-26 സീസണില്&zwj; വ്യക്തമായിരുന്നു.&lt;/p&gt;&lt;p&gt;കുക്കുറേയയും ട്രെൻഡ് അലക്&zwnj;സാണ്ടര്&zwj; അര്&zwj;ണോള്&zwj;ഡൊ അല്ലെങ്കില്&zwj; ഡംഫ്രിസൊ വിങ്ങുകളിലൂടെയുള്ള നീക്കങ്ങള്&zwj;ക്ക് കൂടി ഒരുങ്ങുമ്പോള്&zwj; റയലിന്റെ ഡിഫൻസീവ് ഷേപ്പ് പൂര്&zwj;ണമായും നഷ്ടപ്പെടും. അത് വീണ്ടെടുക്കുക അത്ര എളുപ്പമാകില്ല. പ്രത്യേകിച്ചും ബാഴ്&zwnj;സലോണയെപ്പോലെ ഹൈ ഇന്റൻസിറ്റി പ്രെസിങ് നടത്തുന്ന ടീമുകള്&zwj;ക്കെതിരെ. വിങ് ബാക്കുകളുടെ അഭാവത്തില്&zwj; സെന്റര്&zwj; ബാക്കുകളെ പ്രൊട്ടക്റ്റ് ചെയ്യാൻ ചുവാമേനിക്ക് എത്രത്തോളം കഴിയുമെന്നത് ചോദ്യമാണ്. അതിന് സാധിച്ചാല്&zwj; തന്നെ ഒഴിഞ്ഞ് കിടിക്കുന്ന വിങ്ങുകളിലൂടെയും എതിരാളികള്&zwj;ക്ക് ഗോള്&zwj; മുഖത്തേക്ക് വഴിതുറക്കാൻ കഴിയും.&lt;/p&gt;&lt;p&gt;ഇത്തരം പാനിക്ക് സിറ്റുവേഷനുകള്&zwj; ഒഴിവാക്കണമെങ്കില്&zwj; വിനീഷ്യസും എംബാപെയും തങ്ങളുടെ ടെറിറ്ററിയിലേക്ക് ഇറങ്ങിക്കളിക്കാൻ തയാറാവണം, കൃത്യമായ പ്രസിങ് നടത്തണം. ലോകകപ്പില്&zwj; ലമീൻ യമാലും ബയേനയുമൊക്കെ സ്പെയിനിനായി ചെയ്തതുപോലെ. ഇത് ബെല്ലിങ്ഹാമിനും വാല്&zwj;വര്&zwj;ദേയ്ക്കുമൊക്കെ തങ്ങളുടെ സ്വഭാവിക പൊസിഷൻ കീപ്പ് ചെയ്ത് കളിക്കാൻ സഹായിക്കുന്ന ഘടകവുമാണ്. എംബാപെയും വിനിയും തങ്ങളുടെ ശൈലി തിരുത്താൻ തയാറായില്ലെങ്കില്&zwj; മൗറിഞ്ഞ്യോ കൃത്യമായൊരു സൊലൂഷൻ കണ്ടത്തേണ്ടതായി വരും.&lt;/p&gt;&lt;p&gt;ആ സൊലൂഷനായിരുന്നു റോഡ്രി. സ്പെയിൻ ലോകകിരീടം ഉയര്&zwj;ത്തുമ്പോള്&zwj; ടൂര്&zwj;ണമെന്റിലുടനീളം മിഡ് ഫീല്&zwj;ഡ് നിയന്ത്രിച്ചത് റോഡ്രിയായിരുന്നു. പാസിങ് ലെയ്നുകള്&zwj; കട്ട് ചെയ്തും തുറന്നു, പ്രതിരോധിച്ചും, സെന്റര്&zwj; ബാക്കുകളെ പ്രൊട്ടക്റ്റ് ചെയ്തു, കൗണ്ടര്&zwj; അറ്റാക്കുകള്&zwj;ക്ക് വിത്ത് പാകിയും കൃത്യ സമയത്ത് കൃത്യ സ്ഥലത്ത് റോഡ്രിയുണ്ടായിരുന്നു. റോഡ്രിയെപ്പോലെ എതിരാളികളുടെ നീക്കങ്ങള്&zwj; പ്രെഡിക്റ്റ് ചെയ്ത് പൊസിഷൻ ചെയ്യാൻ കഴിയുന്ന ഒരു താരമാണ് മാഡ്രിഡിന് ആവശ്യം. റോഡ്രിയെ ലഭിക്കുക എന്നത് ഇനി എത്രത്തോളം സാധ്യമാണെന്ന് അറിയില്ല. പക്ഷേ, ബെര്&zwj;ണാദൊ സില്&zwj;വയുടെ സാന്നിധ്യം കൊണ്ട് പോരായ്മ മറികടക്കാൻ മൗറീഞ്ഞ്യോയ്ക്ക് ആകുമോയെന്നാണ് കാണേണ്ടത്.&lt;/p&gt;&lt;p&gt;റോഡ്രിക്ക് സമാനമായി തന്നെ ടാക്റ്റിക്കല്&zwj; വിഷനുള്ള താരമാണ് ബെര്&zwj;ണാദോയും. പന്ത് കൈവശമില്ലാത്തപ്പോഴത്തെ അനിശ്ചിതത്വങ്ങള്&zwj; ഒഴിവാക്കാൻ ബെര്&zwj;ണാദോയ്ക്ക് കഴിയും. പക്ഷേ, ഫസ്റ്റ് ഇലവനില്&zwj; ബെര്&zwj;ണാദൊയുണ്ടാകുമോയെന്നതില്&zwj; വ്യക്തതയില്ല. റയലിന്റെ മധ്യനിര താരങ്ങളെല്ലാം തന്നെ അഡ്വാൻസ്&zwnj;ഡായി കളിക്കുന്ന ശൈലിയുള്ളവരാണ്, അതുകൊണ്ട് തന്നെ റയല്&zwj; എതിരാളികളുടെ പ്രസിങ്ങില്&zwj; ഷേപ്പ് വീണ്ടെടുക്കാൻ കഴിയാതെ വള്&zwj;ണറബിള്&zwj; ആകുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;കുക്കുറേയയെപ്പോലെ വര്&zwj;ക്ക് റേറ്റുള്ള ഒരു ലെഫ്റ്റ് ബാക്കിന്റെ സാന്നിധ്യം ഈ ദുര്&zwj;ബലതയ്ക്ക് പരിഹാരം കണ്ടെത്താൻ സഹായിച്ചേക്കും. ഒപ്പം വലതു വിങ്ങറായ ഡിയോമൻഡെയ്ക്കും ഡിഫൻസീവ് സപ്പോര്&zwj;ട്ട് നല്&zwj;കാൻ കെല്&zwj;പ്പുണ്ട്. എല്ലാം സ്മൂത്തായി സംഭവിക്കണമെങ്കില്&zwj; വിനിയും എംബെപെയും തന്നെ വിചാരിക്കണം. മൗറിഞ്ഞ്യോയുടെ കീഴില്&zwj; സാക്ഷാല്&zwj; ക്രിസ്റ്റ്യാനൊ റൊണാള്&zwj;ഡൊ വരെ പ്രതിരോധിക്കാൻ പിന്നോട്ട് ഇറങ്ങിയിട്ടുണ്ട്, അതുകൊണ്ട് എംബാപെയേയും വിനിയേയും റയലിന്റെ ബോക്സിന്റെ പരിസരത്ത് കാണാൻ സാധിച്ചേക്കും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/why-real-madrids-mid-field-is-vulnerable-even-after-having-world-class-players-articleshow-ziupzur"/>
        </item>
    </channel>
</rss>
