<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 15 May 2026 15:42:12 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/sports-special" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഐപിഎല്‍ 2026: പരിക്ക് മാത്രമോ ധോണിയുടെ എൻട്രിക്ക് തടസം, എന്ന് വരും ചെന്നൈയുടെ തല?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-what-is-the-reason-behind-ms-dhonis-absence-in-csk-squad-this-season-articleshow-1n0h276</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-what-is-the-reason-behind-ms-dhonis-absence-in-csk-squad-this-season-articleshow-1n0h276</guid>
            <pubDate>Sun, 10 May 2026 14:23:45 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിലെ സാഹചര്യത്തിന്റെ ആധാരം ധോണിക്ക് നേരത്തെ തന്നെയുണ്ടായിരുന്ന പരിക്കാണ്. കാല്&zwj;മുട്ടിന് താഴെയുള്ള പേശിയിലായിരുന്നു മുൻ ഇന്ത്യൻ നായകന് പരിക്കേറ്റിരുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr8hdcvbb0gqvngyr7bsqpkn,imgname-chennai-super-kings-1778403160939.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ സൂപ്പര്&zwj; കിങ്സിന്റെ വിഖ്യാത ജഴ്&zwnj;സിയില്&zwj; അയാളുടെ അവസാന സീസണായിരിക്കുമോ ഇത്? ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം എഡിഷൻ ആരംഭിക്കുന്നതിന് മുൻപ് ക്രിക്കറ്റ് ആരാധകരുടെ മനസില്&zwj; ഉയർന്ന ചോദ്യമിതായിരുന്നു. ഏഴാം നമ്പർ അണിഞ്ഞ് ആ മനുഷ്യൻ മുന്നില്&zwj; നിന്ന് നയിക്കുന്നതെ ആ ജനത ഇന്നോളം കണ്ട് ശീലിച്ചിട്ടുള്ളു. റുതുരാജ് ഗെയ്ക്വാദിന് നായകസ്ഥാനം കൈമാറിയത്, സഞ്ജു സാംസണിന്റെ എൻട്രി, ഇതെല്ലാം ആരാധകരുടെ ആശങ്കനിറഞ്ഞ ചോദ്യത്തിന്റ ആഴം വർധിപ്പിച്ചുകൊണ്ടേയിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj;, സീസണ്&zwj; അതിന്റെ ക്ലൈമാക്&zwnj;സിലേക്ക് അടുക്കുമ്പോഴും അതിന് ഉത്തരം ലഭിച്ചിട്ടില്ല. ചെപ്പോക്കിന്റെ ഗ്യാലറികള്&zwj; കാത്തിരിക്കുന്നു, അവര്&zwj; ഇന്ന് ആര്&zwj;ത്തിരമ്പുന്നത് സഞ്ജുവിനായാണ്. അതിന്റെ യഥാര്&zwj;ത്ഥ അവകാശിക്കായി സീസണില്&zwj; ഇനി രണ്ട് അവസരങ്ങള്&zwj; മാത്രമാണുള്ളതും. മഹേന്ദ്ര സിങ് ധോണി എന്തുകൊണ്ട് ചെന്നൈക്കായി കളത്തിലിറങ്ങുന്നില്ല. തലയുടെ എൻട്രിക്കായി എത്രനാള്&zwj; ഇനിയും കാത്തിരിക്കണം.&lt;/p&gt;&lt;p&gt;നിലവിലെ സാഹചര്യത്തിന്റെ ആധാരം ധോണിക്ക് നേരത്തെ തന്നെയുണ്ടായിരുന്ന പരിക്കാണ്. കാല്&zwj;മുട്ടിന് താഴെയുള്ള പേശിയിലായിരുന്നു മുൻ ഇന്ത്യൻ നായകന് പരിക്കേറ്റിരുന്നത്. അതുകൊണ്ട്, സീസണിലെ ആദ്യ രണ്ട് വാരം ധോണിക്ക് വിശ്രമം നല്&zwj;കുമെന്നായിരുന്നു ടീം മാനേജ്മെനറ് അറിയിച്ചിരുന്നത്. എന്നാല്&zwj;, പ്രീ സീസണ്&zwj; പ്രാക്റ്റീസിനിടെ പരിക്ക് കൂടുതല്&zwj; വഷളാവുകയായിരുന്നു. 45-ാം വയസിലേക്ക് കടക്കുന്ന ഇതിഹാസത്തെ തിടുക്കപ്പെട്ട് കളത്തിലെത്തിച്ചാല്&zwj; സീസണ്&zwj; പൂര്&zwj;ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുമെന്നായിരുന്നു ചെന്നൈയുടെ മുഖ്യപരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ് അറിയച്ചത്.&lt;/p&gt;&lt;p&gt;ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിനെതിരായ എവെ മത്സരത്തിന് ടീമിനൊപ്പം സഞ്ചരിക്കാൻ ധോണി തയാറായിരുന്നില്ല. ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനായി ചെന്നൈയില്&zwj; തന്നെ തുടരുകയായിരുന്നു താരം. എന്നാല്&zwj; ധോണി ശാരീരിക ക്ഷമത പൂര്&zwj;ണമായും വീണ്ടെടുത്തുവെന്ന സൂചനകളാണ് റിപ്പോര്&zwj;ട്ടുകള്&zwj; നല്&zwj;കുന്നത്. അതുകൊണ്ട് ചെന്നൈയുടെ ഹോം മൈതാനമായ ചെപ്പോക്കില്&zwj; അവശേഷിക്കുന്ന മത്സരങ്ങളില്&zwj; ധോണിയെ ആരാധകര്&zwj; പ്രതീക്ഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.&lt;/p&gt;&lt;p&gt;പക്ഷേ, ഫിറ്റ്നസ് വീണ്ടെടുത്താലും ധോണിയെ കളത്തില്&zwj; പ്രതീക്ഷിക്കാൻ കഴിയുമോയെന്നൊരു ആശങ്കയുമുണ്ട് ആരാധകര്&zwj;ക്കിടയില്&zwj;. ഇതിന് പിന്നില്&zwj; രണ്ട് കാരണങ്ങളാണ് പ്രധാനമായും ഉയര്&zwj;ന്ന് കേള്&zwj;ക്കുന്നത്. ഒന്ന് താരത്തിന്റെ പരിക്കും പ്രായവുമാണ്. പരിക്കും, ശേഷം പരിക്ക് വഷളായതും തിരിച്ച് വരവ് വൈകിപ്പിച്ചു. ശാരീരിക ക്ഷമതയുടെ കാര്യത്തില്&zwj; യുവതാരങ്ങളേക്കാള്&zwj; ഏറെ മുന്നിലുള്ള താരമാണ് ധോണിയെന്നതില്&zwj; സംശയങ്ങളില്ല. എന്നാല്&zwj;, പരിക്കിന് ശേഷമുള്ള മടങ്ങിവരവ് താരങ്ങളെ സംബന്ധിച്ച് എളുപ്പമുള്ള ഒന്നല്ല, പ്രത്യേകിച്ചും ഐപിഎല്&zwj; പോലെ ഹൈ ലെവല്&zwj; ഡിമാൻഡ് ചെയ്യുന്ന ടൂര്&zwj;ണമെന്റില്&zwj;.&lt;/p&gt;&lt;p&gt;ഇതിനോട് ചേര്&zwj;ത്താണ് രണ്ടാമത്തെ കാരണം പറയാനുള്ളത്. രാജസ്ഥാനോടും പഞ്ചാബിനോടും ബെംഗളൂരുവിനോടും തോല്&zwj;വി വഴങ്ങിയാണ് ചെന്നൈ സീസണ്&zwj; ആരംഭിച്ചത്. എന്നാല്&zwj; പിന്നീട് നടന്ന ഏഴ് മത്സരത്തില്&zwj; അഞ്ചിലും ജയിക്കാൻ ചെന്നൈക്ക് സാധിച്ചു. നിലവില്&zwj; മുംബൈയേയും ഡല്&zwj;ഹിയേയും കീഴടക്കി തുടര്&zwj; ജയങ്ങളുമായി മുന്നേറുന്നു. ഇനി അവശേഷിക്കുന്നത് നാല് മത്സരങ്ങളാണ്, ഇതില്&zwj; മൂന്നെണ്ണത്തില്&zwj; വിജയിക്കാനായാല്&zwj; 16 പോയിന്റുമായി പ്ലേ ഓഫിന് ആവശ്യമായ സുരക്ഷിത സംഖ്യയിലേക്ക് എത്താൻ മുൻ ചാമ്പ്യന്മാര്&zwj;ക്ക് കഴിയും.&lt;/p&gt;&lt;p&gt;ധോണി ടീമിലേക്ക് മടങ്ങിയെത്തിയാല്&zwj; ടീമിന്റെ ബാലൻസ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ചും എല്ലാ താരങ്ങളും തന്നെ ഫോമിലേക്ക് ഉയര്&zwj;ന്നുവരുന്ന സാഹചര്യത്തില്&zwj;. നിലവിലെ ചെന്നൈയുടെ ബാറ്റിങ് നിര, സഞ്ജു സാംസണ്&zwj;, റുതുരാജ് ഗെയ്ക്വാദ്, ഉര്&zwj;വില്&zwj; പട്ടേല്&zwj;, ഡിവാള്&zwj;ഡ് ബ്രെവിസ്, കാര്&zwj;ത്തിക്ക് ശര്&zwj;മ, ശിവം ദുബെ എന്നിങ്ങനെയാണ്, സര്&zwj;ഫറാസ് ഖാനും സാന്നിധ്യമാകാറുണ്ട്. യുവതാരം കാര്&zwj;ത്തിക്ക് ശര്&zwj;മായെയാണ് ലോവര്&zwj; ഓര്&zwj;ഡറില്&zwj; ചെന്നൈ പരീക്ഷിക്കുന്നത്. മുംബൈക്കെതിരെ അര്&zwj;ദ്ധ സെഞ്ചുറിയും ഡല്&zwj;ഹിക്കെതിരെ 41 റണ്&zwj;സും കാര്&zwj;ത്തിക്ക് നേടിയിരുന്നു. രണ്ട് മത്സരങ്ങളിലും പുറത്താകാതെയും ക്രീസില്&zwj; തുടര്&zwj;ന്നു.&lt;/p&gt;&lt;p&gt;ധോണി ടീമിലേക്ക് എത്തിയാല്&zwj; ഫോമിലുള്ള കാര്&zwj;ത്തിക്ക് പുറത്തിരിക്കേണ്ടി വരും. അല്ലെങ്കില്&zwj; ഉര്&zwj;വില്&zwj; പട്ടേലിനെ ഒഴിവാക്കണം, അപ്പോള്&zwj; ആര് മൂന്നാം നമ്പറില്&zwj; കളിക്കുമെന്ന ആശയക്കുഴപ്പമുണ്ട്. കാര്&zwj;ത്തിക്കിന് സ്ഥാനക്കയറ്റം നല്&zwj;കിയാലും ബാറ്റിങ് ഓര്&zwj;ഡറിലെ വിന്നിങ് കോമ്പിനേഷൻ പൊളിയും. മറ്റൊരു മാര്&zwj;ഗം, പരിക്കിന്റെ പശ്ചാത്തലത്തില്&zwj; ധോണി ഇംപാക്റ്റ് പ്ലെയറായി കളത്തിലെത്തുക എന്നതാണ്. അതിന് ചെന്നൈ മാനേജ്മെന്റ് തയാറാകുമോയെന്നാണ് കാണേണ്ടത്. അടുത്ത സീസണിലേക്ക് ധോണിയുണ്ടാകാനുള്ള സാധ്യതയും വിരളമായാണ് വിലയിരുത്തപ്പെടുന്നതും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-what-is-the-reason-behind-ms-dhonis-absence-in-csk-squad-this-season-articleshow-1n0h276"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: കിരീടമില്ലാത്ത ആറാം സീസണ്‍; മുംബൈയുടെ വീഴ്ചകള്‍ പിന്നിലെ കാരണങ്ങള്‍]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-the-reason-behind-mumbai-indians-downfall-from-five-time-champions-articleshow-34e9l0k</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-the-reason-behind-mumbai-indians-downfall-from-five-time-champions-articleshow-34e9l0k</guid>
            <pubDate>Mon, 11 May 2026 15:13:29 +0530</pubDate>
            <description><![CDATA[&lt;p&gt;സീസണ്&zwj; ആരംഭിക്കുന്നതിന് മുൻപ് മുംബൈയുടെ സ്ക്വാഡ് കണ്ട ക്രിക്കറ്റ് പണ്ഡിതന്മാരെല്ലാം ഒരേ സ്വരത്തില്&zwj; പ്രവചിച്ചു, ഹാര്&zwj;ദിക്ക് പാണ്ഡ്യയുടെ സംഘം ടോപ് ഫോറിലുണ്ടാകുമെന്ന്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krb6hqke9tn2248c3pfh6zjz,imgname-mumbai-indians-1778492431982.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരുവിനോട് അവസാന പന്തില്&zwj; പരാജയം രുചിക്കുമ്പോള്&zwj;, ആ തോല്&zwj;വിയുടെ കൈപ്പിനേക്കാള്&zwj; മുംബൈ ഇന്ത്യൻസ് ആരാധകരെ അലട്ടിയ മറ്റൊന്നുണ്ടായിരുന്നു. പെരുമനേടിക്കൊടുത്ത കിരീടങ്ങളില്&zwj; ഡെത്ത് ഓവറുകളിലെല്ലാം അത്ഭുതങ്ങള്&zwj; തീര്&zwj;ത്ത ലസിത് മലിങ്ക നിരാശയോടെ ഒറ്റയ്ക്ക് ഇരിക്കുന്ന കാഴ്ച. എത്രയെത്ര മത്സരങ്ങളാണ് സമാന സാഹചര്യങ്ങളില്&zwj; നിന്ന് മലിങ്ക നേടിക്കൊടുത്തിട്ടുള്ളത്. താൻ സാക്ഷി മുംബൈ ബൗളര്&zwj;മാര്&zwj; ആ ലെഗസി നിലനിര്&zwj;ത്താനാകാതെ വീഴുമെന്ന് അയാള്&zwj; ചിന്തിച്ചിട്ടുണ്ടാകുമോ...&lt;/p&gt;&lt;p&gt;ഒടുവില്&zwj; അത് സംഭവിച്ചിരിക്കുന്നു, തുടര്&zwj;ച്ചയായ ആറാം വര്&zwj;ഷവും കിരീടമില്ലാതെയുള്ള മടക്കം. അതും ഇനിയും മൂന്ന് മത്സരങ്ങള്&zwj; ബാക്കി നില്&zwj;ക്കെ. സീസണ്&zwj; ആരംഭിക്കുന്നതിന് മുൻപ് മുംബൈയുടെ സ്ക്വാഡ് കണ്ട ക്രിക്കറ്റ് പണ്ഡിതന്മാരെല്ലാം ഒരേ സ്വരത്തില്&zwj; പ്രവചിച്ചു, ഹാര്&zwj;ദിക്ക് പാണ്ഡ്യയുടെ സംഘം ടോപ് ഫോറിലുണ്ടാകുമെന്ന്. അതിന്റെ കാരണം അസാമാന്യ സ്ക്വാഡ് ഡെപ്തായിരുന്നു. പ്ലേയിങ് ഇലവന് ശേഷം, ബെഞ്ചില്&zwj; അവശേഷിക്കുന്ന താരങ്ങളെക്കൊണ്ട് മറ്റൊരു ടീമിനെ ഒരുക്കാൻ സാധിക്കുമായിരുന്നു മുംബൈക്ക്.&lt;/p&gt;&lt;p&gt;പക്ഷേ, മുൻ ചാമ്പ്യന്മാരുടെ കരുത്ത് കടലാസില്&zwj; തന്നെ ഒതുങ്ങി. മുംബൈ ഇന്ത്യൻസിന്റെ തിരിച്ചടികള്&zwj;ക്ക് പിന്നിലെ പ്രാധന കാരണങ്ങള്&zwj; എന്തെല്ലാമാണ്?&lt;/p&gt;&lt;p&gt;കിരീടം നേടിയതും പ്ലേ ഓഫിലെത്തിയ വര്&zwj;ഷങ്ങളും പരിശോധിച്ചാല്&zwj; കൃത്യമായൊരു പ്ലേയിങ് ഇലവൻ ഉണ്ടായിരുന്നു മുംബൈക്ക്. വിരളമായി മാത്രം പരീക്ഷണങ്ങളും താരങ്ങള്&zwj;ക്ക് വിശ്രമവും. ലീഗ് ഘട്ടത്തിന്റെ അവസാനത്തിലെത്തുമ്പോഴാണ് പല&zwj;ര്ക്കും അവസരങ്ങള്&zwj;പ്പോലും ലഭിച്ചിരുന്നത്. പക്ഷേ, കൈനിറയെ ലോകോത്തര താരങ്ങളുണ്ടായിട്ടും ഇക്കുറി ഒരു ഇലവനെ ചിട്ടപ്പെടുത്താൻ മഹേല ജയവര്&zwj;ധനെയ്ക്കായില്ല. തോല്&zwj;ക്കുമ്പോഴേല്ലാം പരീക്ഷണങ്ങളുടെ പെരുമഴ തന്നെയായിരുന്നു മുംബൈ ഇലവനുകളില്&zwj;. സീസണില്&zwj; ഏറ്റവുമധികം താരങ്ങളെ പരീക്ഷിച്ച ടീമും മുംബൈ തന്നെയാണ്.&lt;/p&gt;&lt;p&gt;രോഹിത് ശര്&zwj;മയുടെ അഭാവം മുംബൈയുടെ പ്രകടനത്തെ ചെറുതല്ലാതെ ബാധിച്ചിതായി കാണാനാകും. അത് ബാറ്റിങ്ങില്&zwj; മാത്രമല്ല മൈതാനത്തെ സാന്നിധ്യം കൊണ്ടും. വലം കയ്യൻ ബാറ്റര്&zwj; നല്&zwj;കുന്ന തുടക്കമായിരുന്നു ആദ്യ മത്സരങ്ങളില്&zwj; മുംബൈയെ ബാറ്റിങ് തകര്&zwj;ച്ചകള്&zwj; ഒഴിവാക്കാൻ സഹായിച്ചത്. എന്നാല്&zwj;, പേശിക്കേറ്റ പരിക്ക് മൂലം അഞ്ച് മത്സരങ്ങളാണ് രോഹിതിന് നഷ്ടമായത്. മുംബൈ ബാറ്റര്&zwj;മാരുടെ പട്ടികയെടുത്താല്&zwj; റിയാൻ റിക്കല്&zwj;ട്ടണൊപ്പം ഏറ്റവും സ്ഥിരതയും സ്ട്രൈക്ക് റേറ്റുമുള്ള താരം മുൻ നായകനാണ്.&lt;/p&gt;&lt;p&gt;രോഹിതിനൊപ്പം ട്രെൻ ബോള്&zwj;ട്ട്, മിച്ചല്&zwj; സാന്റനര്&zwj;, നായകൻ ഹാര്&zwj;ദിക്ക് പാണ്ഡ്യ, ക്വിന്റണ്&zwj; ഡി കോക്ക് തുടങ്ങിയ പ്രധാന താരങ്ങള്&zwj;ക്കെല്ലാം പരിക്കുകളേറ്റതും ചേര്&zwj;ത്ത് വെക്കാം. ഇതില്&zwj; സാന്റനറിന് സീസണ്&zwj; പൂര്&zwj;ണമായും നഷ്ടമാകുകയും ചെയ്തു. രോഹിതിന്റെ അഭാവത്തിന്റെ ആഘാതം ഇരട്ടിക്കുന്നതായിരുന്നു മുംബൈ നിരയിലെ കോര്&zwj; താരങ്ങളുടെ ഫോമിലും സ്ഥിരതയിലുമുണ്ടായ വീഴ്ച. സൂര്യകുമാര്&zwj; യാദവ്, ഹാര്&zwj;ദിക്ക്, തിലക് വര്&zwj;മ, ജസ്പ്രിത് ബുമ്ര എന്നിവര്&zwj;.&lt;/p&gt;&lt;p&gt;2025 എഡിഷനില്&zwj; എഴുന്നൂറിലധികം റണ്&zwj;സ് നേടിയ സൂര്യയുടെ ഈ സീസണിലെ നേട്ടം 200 പോലും കടന്നിട്ടില്ല, ഒറ്റയക്ക സ്കോറുകളുടെ നീണ്ട നിര തന്നെയുണ്ട് സൂര്യയുടെ പേരില്&zwj;. ഇന്ത്യയുടെ പ്രീമിയം ഓള്&zwj; റൗണ്ടറും നായകനും കൂടിയായ ഹാര്&zwj;ദിക്കാവട്ടെ ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. നാല് വിക്കറ്റും 146 റണ്&zwj;സും, എക്കോണമി 12ന് തൊട്ടരികില്&zwj;.&lt;/p&gt;&lt;p&gt;ബുമ്രയാകട്ടെ സീസണിലാകെ നേടിയത് മൂന്ന് വിക്കറ്റുകളാണ്, എക്കോണമിയില്&zwj; മാത്രമാണ് മികച്ച് നില്&zwj;ക്കുന്നത്. ഐപിഎല്&zwj; കരിയറിലെ തന്നെ ബുമ്രയുടെ ഏറ്റവും മോശം സീസണുകളിലൊന്നായാണ് 2026ന് അടയാളപ്പെടുത്തുന്നത്. ടി20യിലെ ഇന്ത്യയുടെ സ്റ്റാര്&zwj;ബോയ് പരിവേഷം നേടിയ തിലക് വര്&zwj;മ. ബെംഗളൂരുവിനെതിരെ നേടിയ അര്&zwj;ദ്ധ സെഞ്ചുറിയും ഗുജറാത്ത് ടൈറ്റൻസിനെതിരായ ശതകവും മാറ്റി നിര്&zwj;ത്തിയാല്&zwj; തിലകിന്റെ സ്ഥിതിയും സൂര്യകുമാറില്&zwj; നിന്ന് വ്യത്യസ്തമല്ല.&lt;/p&gt;&lt;p&gt;ഇത്തരം പോരായ്മകളെല്ലാം നിലനില്&zwj;ക്കെയാണ് ഹാര്&zwj;ദിക്കിന്റെ ക്യാപ്റ്റൻസി അവസരത്തിന് ഒത്ത് ഉയരാതിരുന്നത്. സീസണില്&zwj; പല മത്സരങ്ങളിലും ക്ലൂലെസായി ഹാര്&zwj;ദിക്കിനെ കാണപ്പെട്ടു, സഹതാരങ്ങളുടെ എടുത്ത് പോലും അമര്&zwj;ഷത്തോടെ പെരുമാറുന്ന ശൈലി. ചെന്നൈ സൂപ്പര്&zwj; കിങ്സിനെതിരായ ആദ്യ മത്സരത്തില്&zwj; തനിക്ക് രണ്ട് ഓവറുകള്&zwj; ബാക്കിയുണ്ടായിരുന്നിട്ടും അവസാന ഓവറുകള്&zwj; പരിചയസമ്പത്ത് കുറഞ്ഞ താരത്തിന് നല്&zwj;കി. ഇംപാക്റ്റ് പ്ലെയറായി എത്തിയ താരത്തെ ഹാര്&zwj;ദിക്ക് ഉപയോഗിക്കാത്ത സാഹചര്യം വരെ ഉണ്ടായി.&lt;/p&gt;&lt;p&gt;ബോള്&zwj;ഡായി ഹാര്&zwj;ദിക്ക് എടുത്ത തീരുമാനങ്ങളൊക്കെ തിരിച്ചടിയാകുന്നതാണ് മൈതാനത്ത് കണ്ടത്. ഹാര്&zwj;ദിക്കിന് കീഴില്&zwj; 37 മത്സരങ്ങള്&zwj; കളിച്ച മുംബൈ 22ലും പരാജയപ്പെട്ടു. കിരീടകാലം സൃഷ്ടിക്കാനെത്തി ടീമിന്റെ ലെഗസി തന്നെ അപ്രത്യക്ഷമാക്കുന്നു ഹാര്&zwj;ദിക്ക് എന്ന രൂക്ഷ വിമര്&zwj;ശനം ഉയരുന്നുണ്ട്. അടുത്ത സീസണില്&zwj; മുംബൈ മാനേജ്മെന്റ് കടുത്ത തീരുമാനങ്ങള്&zwj;ക്ക് ഒരുങ്ങിയാലും അത്ഭുതപ്പെടാനില്ല.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-the-reason-behind-mumbai-indians-downfall-from-five-time-champions-articleshow-34e9l0k"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: എറിഞ്ഞിടും, അടിച്ചെടുക്കും, ഒരേയൊരു ഭുവനേശ്വർ കുമാര്‍; ബെംഗളൂരുവിന്റെ സ്റ്റാർ]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-bhuvneshwar-kumar-the-golden-arm-that-lifting-rcb-in-this-season-articleshow-4elz15p</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-bhuvneshwar-kumar-the-golden-arm-that-lifting-rcb-in-this-season-articleshow-4elz15p</guid>
            <pubDate>Mon, 11 May 2026 15:19:50 +0530</pubDate>
            <description><![CDATA[&lt;p&gt;ടു പേസ്&zwnj;ഡായ വിക്കറ്റില്&zwj; ഡിസിപ്ലിൻ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഭുവനേശ്വര്&zwj; ഓരോ പന്തുകള്&zwj;ക്കൊണ്ടും തെളിയിക്കുകയായിരുന്നു. എറിഞ്ഞ പന്തുകളില്&zwj; ഏറിയതും ഹിറ്റ് ചെയ്തത് ഗുഡ് ലെങ്തില്&zwj;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krb70sefqnbk4gg4jthgntny,imgname-bhuvneshwar-kumar-1778492925391.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ് ബാവയുടെ നീണ്ട ശ്രമത്തിനൊടുവില്&zwj; റൊമാരിയോ ഷെപ്പേഡ് തിലക് വര്&zwj;മയുടെ കരങ്ങളില്&zwj; വിശ്രമിക്കുകയാണ്. മുംബൈ ഇന്ത്യൻസ് ഒരുപടി മുന്നോട്ട് കുതിക്കാൻ ഒരുങ്ങിയ നിമിഷം.&lt;/p&gt;&lt;p&gt;റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരുവിനും വിജയത്തിനുമിടയില്&zwj; അപ്പോള്&zwj; മൂന്ന് പന്തുകളും ഒൻപത് റണ്&zwj;സും. ഷഹീദ് വീര്&zwj; നാരായൻ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്&zwj; നിശബ്ദമായിരുന്ന ആര്&zwj;സിബി ആരാധകരുടെ കണ്ണുകള്&zwj; ആ കൈകളിലേക്ക് ഒരിക്കല്&zwj;ക്കൂടി ഉറ്റുനോക്കുകയാണ്.&lt;/p&gt;&lt;p&gt;സാഹചര്യം മറിച്ചായിരുന്നെങ്കില്&zwj; അനായാസം വിജയതീരത്തിലേക്ക് ആ സംഘത്തെ അയാള്&zwj; എത്തിക്കുമായിരുന്നു. പക്ഷേ, 22 വാരയ്ക്ക് അരികിലേക്ക് നടക്കുമ്പോള്&zwj; മറ്റൊന്നായിരുന്നു ദൗത്യം. ബാറ്റുകൊണ്ട് ടീമിനെ തലപ്പത്ത് എത്തിക്കണം.&lt;/p&gt;&lt;p&gt;ടു പേസ്&zwnj;ഡായ ആ വിക്കറ്റില്&zwj; നാല് ഓവര്&zwj; അളന്നുമുറിച്ചെറിഞ്ഞതിന്റെ തഴക്കുമുണ്ടായിരുന്നു ഭുവനേശ്വര്&zwj; കുമാറിന് അപ്പോള്&zwj;. അതിനാല്&zwj; തന്നെ രാജ് ബാവയെന്ന യുവതാരത്തിന് ഏതറ്റം വരെ പോകാൻ കഴിയുമെന്ന ബോധ്യവുമുണ്ട്. വലം കയ്യൻ പേസര്&zwj; ഭുവിക്കെതിരെ ആദ്യമൊരു ഷോര്&zwj;ട്ട് ബോളിന് ശ്രമിച്ചു, വൈഡ്. ശേഷം ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്&zwj; ഒരു ഫുള്&zwj; ലെങ്ത് ഡെലിവറി. അതായിരുന്നു അയാള്&zwj; പ്രതീക്ഷിച്ച, കാത്തിരുന്ന മൊമന്റ്.&lt;/p&gt;&lt;p&gt;ഓഫ് സ്റ്റമ്പിനപ്പുറത്തേക്ക് ചുവടുമാറ്റി ഡീപ് കവറിന് മുകളിലൂടെ ഭുവിയുടെ ഒരു ലോഫ്റ്റഡ് ഷോട്ട്. ബൗണ്ടറിയില്&zwj; നിലയുറപ്പിച്ച നമൻ ധീര്&zwj; തന്റെ ശരീരത്തെ മുഴുവൻ എടുത്തുയര്&zwj;ത്തിയെങ്കിലും പന്തിനെ തടയാനായില്ല, സിക്സ്. മുംബൈ ക്യാമ്പില്&zwj; അസ്വസ്ഥനായി മുഖ്യപരിശീലകൻ മഹേല ജയവര്&zwj;ധന, മറുവശത്ത് ബെംഗളൂരു ഡഗൗട്ടില്&zwj; ആവേശം അലതല്ലിച്ച് വിരാട് കോലി. ബെംഗളൂരു വിജയം ഏറെക്കുറെ ഉറപ്പിച്ചു ഇവിടെ. അത് വൈകാതെ സംഭവിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;ഐപിഎല്ലില്&zwj; ഭുവി അവസാനം നേടിയ സിക്&zwnj;സില്&zwj; നിന്ന് ഈ മൊമന്റിലേക്കുള്ള ദൂരം പതിറ്റാണ്ടാണ്. 2016ല്&zwj; സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദിന്റെ ഭാഗമായിരിക്കെ റൈസിങ് പൂനെ സൂപ്പര്&zwj; ജയന്റ്സിനെതിരെയായിരുന്നു ആ നിമിഷം. തന്റെ ശരീരത്തിനോട് മല്ലിട്ട് കൃണാല്&zwj; പാണ്ഡ്യ പുറത്തെടുത്ത അസാധാരണമായ ഇന്നിങ്സിന് അര്&zwj;ഹിച്ച ക്ലൈമാക്സ് ഭുവി റായ്&zwnj;പൂരിലൊരുക്കി. ബാറ്റുകൊണ്ടും ഹീറോയായ മത്സരത്തില്&zwj; പന്തുകൊണ്ട് സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഭുവിയില്&zwj; നിന്നുണ്ടായതും.&lt;/p&gt;&lt;p&gt;ടു പേസ്&zwnj;ഡായ വിക്കറ്റില്&zwj; ഡിസിപ്ലിൻ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഭുവനേശ്വര്&zwj; ഓരോ പന്തുകള്&zwj;ക്കൊണ്ടും തെളിയിക്കുകയായിരുന്നു. എറിഞ്ഞ പന്തുകളില്&zwj; ഏറിയതും ഹിറ്റ് ചെയ്തത് ഗുഡ് ലെങ്തില്&zwj;. നേടിയ നാലില്&zwj; മൂന്ന് വിക്കറ്റുകളും ഗുഡ് ലെങ്തില്&zwj; നിന്നായിരുന്നു, മറുവശത്ത് ഭുവിക്ക് സമാനമായി പന്തെറിഞ്ഞ മുംബൈ ഇന്ത്യൻസ് താരം കോര്&zwj;ബിൻ ബോഷിനും വിജയമുണ്ടായി. നാല് ഓവറില്&zwj; 23 റണ്&zwj;സ് വഴങ്ങി നാല് വിക്കറ്റുകളായിരുന്നു ഭുവിയുടെ നേട്ടം.&lt;/p&gt;&lt;p&gt;രോഹിത് ശര്&zwj;മ - റയാൻ റിക്കല്&zwj;ട്ടണ്&zwj; സഖ്യം - ടൂര്&zwj;ണമെന്റില്&zwj; മൂന്ന് തവണ മാത്രമാണ് സഖ്യം ഞായറാഴ്ച വരെ മുംബൈക്കായി ഓപ്പണ്&zwj; ചെയ്തിട്ടുള്ളത്. അതില്&zwj; രണ്ട് പ്രാവശ്യവും കൂട്ടുകെട്ട് 100 കടന്നിരുന്നു. ബെംഗളൂരുവിനെ സംബന്ധിച്ച് ഏറ്റവും നിര്&zwj;ണായകമായ രണ്ട് വിക്കറ്റുകള്&zwj;.&lt;/p&gt;&lt;p&gt;ആവശ്യത്തിലധികം ക്രാക്കുകള്&zwj; ഉണ്ടായിരുന്ന വിക്കറ്റില്&zwj; റിക്കല്&zwj;ട്ടണ്&zwj; ഭുവിയുടെ ലെങ്ത് ബോള്&zwj; മിഡ് ഓഫിന് മുകളിലൂടെ ഉയര്&zwj;ത്തിയടിക്കാൻ ശ്രമിച്ചു, പക്ഷേ പ്രതീക്ഷിച്ചതിലും അധികം ബൗണ്&zwj;സ് സംഭവിച്ചതോടെ പിഴച്ചു. പാട്ടിദാറിന്റെ കൈകളില്&zwj; മുംബൈ ഓപ്പണറുടെ ഇന്നിങ്സിന് അവസാനം.&lt;/p&gt;&lt;p&gt;ബ്രില്യൻസ് രോഹിതിനെ വീഴ്ത്തിയ പന്തിലായിരുന്നു, ഭുവിക്കെതിരെ ബൗണ്ടറി നേടിയാണ് രോഹിത് തുടങ്ങിയത്. ക്രീസുവിട്ടിറങ്ങി ഭുവിയെ നേരിടുന്നതാണ് രോഹിതിന്റെ ഒരുശൈലി. ഇത് മുൻകൂട്ടിക്കണ്ട ഭുവി മണിക്കൂറില്&zwj; 116 കിലോ മീറ്റര്&zwj; വേഗതയില്&zwj; ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്&zwj; ഒരു നക്കള്&zwj; ബോള്&zwj; എറിഞ്ഞു. ഇതോടെ രോഹിത് തന്റെ ഡ്രൈവ് അല്&zwj;പ്പം നേരത്തെ കളിക്കാൻ നിര്&zwj;ബന്ധിതനായി, ഔട്ട്സൈഡ് എഡ്ജിലേക്ക് നയിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്&zwj; ജിതേഷ് ശ&zwj;ര്&zwj;മ തന്റെ റോള്&zwj; ഭംഗിയായി നിര്&zwj;വഹിച്ചതോടെ അപകടകാരിയായ രോഹിത് 10 പന്തില്&zwj; 22 റണ്&zwj;സുമായി പുറത്ത്.&lt;/p&gt;&lt;p&gt;സൂര്യകുമാറിനെ ഗോള്&zwj;ഡൻ ഡക്കാക്കിയത് ലെങ്ത് ബോളിലും വെല്&zwj; സെറ്റില്&zwj;ഡായ തിലക് വര്&zwj;മയെ മടക്കിയത് യോര്&zwj;ക്കര്&zwj; ശ്രമത്തിലൂടെയും, നാല് വിക്കറ്റുകള്&zwj;. 21 ബാറ്റര്&zwj;മാരെ സീസണില്&zwj; പവലിയനിലേക്ക് ഇതുവരെ മടക്കി, പര്&zwj;പ്പിള്&zwj; ക്യാപ്പും നേടിയെടുത്തു.&lt;/p&gt;&lt;p&gt;മത്സരത്തിന്റെ ഏത് ഘട്ടത്തിലും എഫക്റ്റീവ്, അതാണ് ഭുവിയുടെ ഈ സീസണിലെ സവിശേഷത. പവര്&zwj;പ്ലേയില്&zwj; എക്കോണമി ഏഴ് മാത്രം, മധ്യ ഓവറുകളില്&zwj; 8.4, ഡെത്തില്&zwj; 7.8. ബാറ്റര്&zwj;മാരുടെ പറുദീസകളില്&zwj; പന്തെറിഞ്ഞാണ് ഈ നേട്ടമെന്നും ഓര്&zwj;ക്കേണ്ടതുണ്ട്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-bhuvneshwar-kumar-the-golden-arm-that-lifting-rcb-in-this-season-articleshow-4elz15p"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ഇനി ബുമ്ര നയിക്കട്ടെ, ഓറ തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യൻസ്]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-will-star-pacer-jasprit-bumrah-lead-mumbai-indians-in-future-articleshow-5bik43k</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-will-star-pacer-jasprit-bumrah-lead-mumbai-indians-in-future-articleshow-5bik43k</guid>
            <pubDate>Fri, 15 May 2026 14:12:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഹാര്&zwj;ദിക്ക് പാണ്ഡ്യയുടെ അപ്രതീക്ഷിത റീ എൻട്രിയും പരിക്കുകളും ബുമ്രയെ അകറ്റി നിര്&zwj;ത്തുകയായിരുന്നു ആ കസേരയില്&zwj; നിന്ന്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krncqtj2qe0sbmhzwy2gk3fq,imgname-jasprit-bumrah-1778834467394.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;I didn't think that I will be a Test captain before becoming MI captain -&lt;/p&gt;&lt;p&gt;മുംബൈ ഇന്ത്യൻസിനെ നയിക്കാൻ അവസരം ലഭിക്കും മുൻപ് ടെസ്റ്റ് ടീമിന്റെ നായകനാകാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. മുംബൈക്കൊപ്പം 156 മത്സരങ്ങള്&zwj;, യുവതാരമായി എത്തി ഇതിഹാസമായി തുടരുന്ന കരിയറില്&zwj; ഒടുവില്&zwj; അയാളെത്തേടി അര്&zwj;ഹിച്ച ദിനമെത്തി ധരംശാലയില്&zwj;. വിഖ്യാതമായ ബ്ലു ആൻഡ് ഗോള്&zwj;ഡില്&zwj; ആ സംഘത്തെ നയിക്കാനുള്ള ഉത്തരവാദിത്തം ജസ്പ്രിത് ബുമ്രയ്ക്ക്. ടോസ് വേളയില്&zwj; പറഞ്ഞവസാനിപ്പിച്ച ആ വാചകത്തില്&zwj; ഉണ്ടായിരുന്നു എത്രത്തോളം ബുമ്ര അത് ആഗ്രഹിച്ചുവെന്ന്.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്ക് പാണ്ഡ്യയുടെ അപ്രതീക്ഷിത റീ എൻട്രിയും പരിക്കുകളും ബുമ്രയെ അകറ്റി നിര്&zwj;ത്തുകയായിരുന്നു ആ കസേരയില്&zwj; നിന്ന്. പക്ഷേ, ലഭിച്ച ഏക അവസരത്തില്&zwj; തനിക്ക് എന്ത് സാധിക്കുമെന്ന് മൈതാനത്ത് തെളിയിക്കുകയായിരുന്നു ബുമ്രയെന്ന നായകൻ. അത് മാനേജ്മെന്റിന് ഒരുതരം ഓര്&zwj;മപ്പെടുത്തല്&zwj; കൂടിയായിരുന്നു. അവര്&zwj; എന്താണ് നഷ്ടപ്പെടുത്തിയത് എന്നത് ബോധ്യപ്പെടുത്താൻ ലഭിച്ച അവസരം പൂര്&zwj;ണമായും വിനിയോഗിച്ചു.&lt;/p&gt;&lt;p&gt;ബൗളിങ് റോട്ടേഷനുകള്&zwj;, ഫീല്&zwj;ഡ് പ്ലേസ്മെന്റ് തുടങ്ങി ബുമ്ര കളം വാണപ്പോള്&zwj; മുംബൈ നിരയില്&zwj; സീസണില്&zwj; ഉടനീളം പ്രത്യക്ഷമാകാതിരുന്ന ഊര്&zwj;ജം പ്രകടമായി. ഒരു ടീമിന്റെ നായകനായി ബൗളര്&zwj; വരുമ്പോള്&zwj; ലഭിക്കുന്ന മുൻതൂക്കങ്ങളായി ക്രിക്കറ്റ് പണ്ഡിതര്&zwj; ചൂണ്ടിക്കാണിക്കുന്ന ചിലതുണ്ട്. അതില്&zwj; ഏറ്റവും പ്രധാനപ്പെട്ടത് വിക്കറ്റിന്റെ സ്വഭാവം അതിവേഗം മനസിലാക്കി അത് അനുസരിച്ച് തന്ത്രം മെനയാൻ സാധിക്കുമെന്നതാണ്. പ്രത്യേകിച്ചും ബൗളര്&zwj;മാരെ ഉപയോഗിക്കുന്ന വിധം, വര്&zwj;ക്ക്&zwnj;ലോഡ് മാനേജ്മെന്റ് ആണ് ഇതില്&zwj; ഏറ്റവും നിര്&zwj;ണായകം.&lt;/p&gt;&lt;p&gt;വിക്കറ്റുകള്&zwj; സെറ്റ് ചെയ്ത് വീഴ്ത്തുന്നതിന് അനുയോജ്യമായി ഫീല്&zwj;ഡ് ഒരുക്കുകയൊക്കെ കൂടുതല്&zwj; എളുപ്പവുമാകുന്നു. മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് സ്വന്തം സ്പെല്&zwj; തിട്ടപ്പെടുത്താനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു. ബാറ്റര്&zwj;മാര്&zwj; നായകന്മാരാകുമ്പോള്&zwj; ഇത് സംഭവിക്കുന്നില്ല എന്നല്ല മേല്&zwj;പ്പറഞ്ഞതുകൊണ്ട് അര്&zwj;ത്ഥമാക്കുന്നത്. ബൗളര്&zwj;മാരുടെ ക്യാപ്റ്റനാകുകയാണ് പ്രധാനം. എം എസ് ധോണിയും രോഹിത് ശര്&zwj;മയുമൊക്കെ കിരീടങ്ങള്&zwj; വാരിക്കൂട്ടിയതിന് പിന്നിലെ കാരണവും അതുതെന്നായാണ്.&lt;/p&gt;&lt;p&gt;ഇന്നലെ മുംബൈ ഏഴ് ബൗളര്&zwj;മാരെയാണ് പരീക്ഷിച്ചത്. ഹാര്&zwj;ദിക്ക് പാണ്ഡ്യയൊ സൂര്യകുമാര്&zwj; യാദവോ സീസണില്&zwj; തുനിയാത്ത ഒന്ന്. രഘു ശര്&zwj;മയും വില്&zwj; ജാക്സുമായിരുന്നു മുംബൈ നിരയിലെ സ്പിന്നര്&zwj;മാര്&zwj;, ഇരുവര്&zwj;ക്കും വിക്കറ്റില്&zwj; നിന്ന് കാര്യമായ സഹായം ലഭിക്കുന്നുണ്ടായിരുന്നില്ല, പവര്&zwj;പ്ലേയ്ക്ക് ശേഷമായിരുന്നു രണ്ടുപേരെയും ഉപയോഗിച്ചത്. പ്രഭ്&zwnj;സിമ്രാനും കനോലിയും അനായാസം ഇരുവരേയും നേരിട്ടതോടെ ബുമ്ര പേസര്&zwj;മാരിലേക്ക് തന്നെ ചുവടുമാറി.&lt;/p&gt;&lt;p&gt;പിന്നാലെ ശാ&zwj;ര്&zwj;ദൂല്&zwj; താക്കൂറും റോയല്&zwj; ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വിജയം കൈവിട്ട രാജ് ബാവയേയും എത്തിച്ച് വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്&zwj;. രണ്ട് പേര്&zwj; വെല്&zwj; സെറ്റില്&zwj;ഡായ പ്രഭ്&zwnj;സിമ്രാനും കനോലിയും. മറ്റൊരാള്&zwj; പഞ്ചാബ് നായകനും മുംബൈക്കെതിരെ മികച്ച റെക്കോര്&zwj;ഡുള്ള ശ്രേയസ് അയ്യരും. ഈ മൂന്ന് വിക്കറ്റുകളായിരുന്നു മധ്യഓവറുകളിലെ പഞ്ചാബിന്റെ റണ്ണൊഴുക്ക് തടഞ്ഞതും. അവസാന മൂന്ന് ഓവറുകള്&zwj; മാറ്റി നിര്&zwj;ത്തിയാല്&zwj; മുംബൈ ബൗളര്&zwj;മാര്&zwj; ഏറ്റവും ഡിസിപ്ലിൻഡായി പന്തെറിഞ്ഞ മത്സരം കൂടിയായിരുന്നു പഞ്ചാബിനെതിരായത്.&lt;/p&gt;&lt;p&gt;ബുമ്ര നിരന്തരം ബൗളര്&zwj;മാരുമായി ആശയവിനിമയം നടത്തുന്നത് പലകുറി മൈതാനത്ത് കണ്ടു. ലൈനിലും ലെങ്തിലുമെല്ലാം അത് പ്രകടമായിരുന്നു. 17 ഓവറുകളാണ് മുംബൈ പേസര്&zwj; എറിഞ്ഞത്, അതായത് 102 പന്തുകള്&zwj;. 26 ഫുള്&zwj; ലെങ്ത് പന്തുകളും, 47 ഗുഡ് ലെങ്ത് പന്തുകളും, 29 ഷോര്&zwj;ട്ട് ബോളുകളും. 9.2 എക്കോണമിയില്&zwj; എട്ട് വിക്കറ്റുകള്&zwj;. ഇതില്&zwj; നാലും വീണത് ഗുഡ് ലെങ്തിലായിരുന്നു. എറിഞ്ഞ പന്തുകളില്&zwj; ഏറെക്കുറെ പകുതിയോളം ഹിറ്റ് ചെയ്തത് ഗുഡ് ലെങ്തിലായിരുന്നു. ഏറ്റവും ക്രൂഷ്യലായ മധ്യഓവറുകളില്&zwj; 80 റണ്&zwj;സിന് അഞ്ച് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. മുംബൈക്ക് സീസണിലുടനീളം നഷ്ടമായ ആധിപത്യം. ഒടുവില്&zwj; തിലക് വിജയം ഉറപ്പിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;ഭാവിയിലൊ തുടര്&zwj;ന്നോ മുംബൈയുടെ നായകസ്ഥാനം ബുമ്രയിലേക്ക് എത്തുമോയെന്ന് അറിയില്ല. സാധ്യതപോലും വിരളമായിരിക്കാം. ഹാര്&zwj;ദിക്കിന്റേയും സൂര്യകുമാ&zwj;ര്&zwj; യാദവിന്റേയും അഭാവത്തിലാണ് ബുമ്രയിലേക്ക് ഉത്തരവാദിത്തം എത്തിയത്, അളന്ന് നോക്കിയാല്&zwj; പട്ടികയിലെ മൂന്നാമൻ. പക്ഷേ, ഹാര്&zwj;ദിക്കിനോ സൂര്യക്കൊ ബൗളര്&zwj;മാരില്&zwj; നിന്ന് പുറത്തെടുപ്പിക്കാൻ കഴിയാത്തത് ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. അത് പരിഗണിക്കുമോ മാനേജ്മെന്റെന്ന് കണ്ടറിയാം.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-will-star-pacer-jasprit-bumrah-lead-mumbai-indians-in-future-articleshow-5bik43k"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍: ധോണിയെപ്പോലെയാകുമെന്ന് ഗോയങ്ക, തൊട്ടതെല്ലാം പിഴച്ച് പന്തും; വീഴ്ചയ്ക്ക് പിന്നിലെന്ത്?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-what-is-the-reason-behind-rishabh-pants-downfall-in-ipl-career-articleshow-9nlmakw</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-what-is-the-reason-behind-rishabh-pants-downfall-in-ipl-career-articleshow-9nlmakw</guid>
            <pubDate>Tue, 05 May 2026 15:28:29 +0530</pubDate>
            <description><![CDATA[&lt;p&gt;നായകനാകുമ്പോള്&zwj; പ്രകടമാക്കിയ ആത്മവിശ്വാസം മൈതാനത്ത് പ്രതിഫലിപ്പിക്കാൻ പന്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ലഖ്നൗവിന്റെ കഴിഞ്ഞ രണ്ട് സീസണുകള്&zwj; പരിശോധിക്കുമ്പോള്&zwj; വ്യക്തമാകുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqvs4bam7jwyz5tkbj2h3peb,imgname-rishabh-pant-1777975045460.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എം എസ് ധോണിയേയും രോഹിത് ശ&zwj;ര്&zwj;മയേയും പോലെ ഐപിഎല്&zwj; ചരിത്രത്തിലെ ഐതിഹാസിക ക്യാപ്റ്റന്മാരിലൊരാളാകും റിഷഭ് പന്തും. 27 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പന്തിനെക്കുറിച്ചുള്ള ലഖ്നൗ സൂപ്പര്&zwj; ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതീക്ഷയായിരുന്നു ഇത്. പഞ്ചാബ് കിങ്സ് തനിക്ക് താല്&zwj;പ്പര്യമുള്ള ടീമല്ലെന്നും അവര്&zwj; തന്നെ വാങ്ങുമോയെന്ന ഭയമുണ്ടായിരുന്നെന്നും പന്തും അന്ന് പറഞ്ഞുവെച്ചു. പ്രതീക്ഷയും പരിഹാസങ്ങളും ആത്മവിശ്വാസവുമെല്ലാം നിറഞ്ഞൊരു സംഭാഷണമായിരുന്നു ഇരുവരും തമ്മില്&zwj; സംഭവിച്ചതും.&lt;/p&gt;&lt;p&gt;പ്രതീക്ഷകളും തിരഞ്ഞെടുപ്പുകളുമെല്ലാം വ്യക്തിപരമാണ്, പരിഹാസങ്ങള്&zwj;ക്കുള്ള മറുപടി പലകുറി പഞ്ചാബും നല്&zwj;കിക്കഴിഞ്ഞു. എന്നാല്&zwj;, പ്രകടമാക്കിയ ആത്മവിശ്വാസം മൈതാനത്ത് പ്രതിഫലിപ്പിക്കാൻ പന്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ലഖ്നൗവിന്റെ കഴിഞ്ഞ രണ്ട് സീസണുകള്&zwj; പരിശോധിക്കുമ്പോള്&zwj; വ്യക്തമാകുന്നത്. അത് നായകനായി മാത്രമല്ല താരമെന്ന നിലയിലും. ഈ വീഴ്ചകള്&zwj; വൈകാതെ പന്തിനെ ഇന്ത്യൻ ടീമിന്റെ പുറത്തേക്കും എത്തിച്ചേക്കുമെന്ന സൂചനകളും അന്തരീക്ഷത്തില്&zwj; നിറഞ്ഞുനില്&zwj;ക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;27 കോടി രൂപയുടെ മൂല്യം പന്ത് എന്ന താരത്തേയും നായകനേയും സമ്മര്&zwj;ദത്തിലാക്കുന്നുണ്ടോ. അതോ നായകസമ്മര്&zwj;ദമാണോ ഇടം കയ്യൻ ബാറ്ററുടെ മോശം പ്രകടനങ്ങളുടെ ആധാരം.&lt;/p&gt;&lt;p&gt;ആദ്യം റിഷഭ് പന്ത് എന്ന നായകനിലേക്ക് വരാം. മൂന്ന് സീസണുകളില്&zwj; ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിനേയും നിലവില്&zwj; രണ്ട് സീസണുകളായി ലഖ്നൗവിന്റേയും അമരത്ത് പന്തുണ്ട്. ഡല്&zwj;ഹിയെ 43 മത്സരങ്ങളില്&zwj; നയിച്ചപ്പോള്&zwj; 23 ജയം നേടാൻ സാധിച്ചു, വിജയശതമാനം 50ന് മുകളിലാണ്. പന്തിന്റെ കീഴില്&zwj; 23 മത്സരങ്ങളിലാണ് ഇതുവരെ ലഖ്നൗ കളത്തിലിറങ്ങിയത്, എട്ട് ജയങ്ങള്&zwj; മാത്രം. വിജയശതമാനം 34ലാണ് എത്തി നില്&zwj;ക്കുന്നത്. 2026 എഡിഷനില്&zwj; ഒൻപത് മത്സരങ്ങളില്&zwj; നിന്ന് രണ്ട് ജയം മാത്രം. തുടരെ ആറ് തോല്&zwj;വി വഴങ്ങിയിപ്പോള്&zwj; പോയിന്റ് പട്ടികയില്&zwj; ഏറ്റവും അവസാന സ്ഥാനത്തും.&lt;/p&gt;&lt;p&gt;ക്യാപ്റ്റൻസി ഭാരം പന്ത് എന്ന ബാറ്ററെ ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാം. ഡല്&zwj;ഹിക്കായി മൂന്ന് സീസണുകള്&zwj; നയിച്ചപ്പോള്&zwj; 1205 റണ്&zwj;സ് ഇടം കയ്യൻ വിക്കറ്റ് കീപ്പര്&zwj; സ്കോര്&zwj; ചെയ്തു. ശരാശരി 35 ആണ്. സ്ട്രൈക്ക് റേറ്റ് 143. ഇക്കാലയളവില്&zwj; ആറ് അര്&zwj;ദ്ധ സെഞ്ചുറികളും പന്ത് കുറിച്ചു.&lt;/p&gt;&lt;p&gt;ഇനി ലഖ്നൗവിനൊപ്പമുള്ള രണ്ട് സീസണുകള്&zwj;. 2025ല്&zwj; 13 ഇന്നിങ്സുകളില്&zwj; നിന്ന് 269 റണ്&zwj;സ്, മുഖം രക്ഷിച്ചത് സീസണിലെ അവസാന മത്സരത്തില്&zwj; നേടിയ സെഞ്ചുറിയാണ്, 118 റണ്&zwj;സ്. അതിനപ്പുറം ടീമിനോ പന്തിനോ ഓര്&zwj;ത്തുവെക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അല്&zwj;പ്പം മെച്ചപ്പെട്ട സ്ഥിതിയാണ് നടപ്പ് സീസണില്&zwj;. ഒൻപത് ഇന്നിങ്സുകളില്&zwj; നിന്ന് 204 റണ്&zwj;സ്. സ്ട്രൈക്ക് റേറ്റ് 130ന് താഴെ വീണിരിക്കുന്നു.&lt;/p&gt;&lt;p&gt;ട്വന്റി 20യുടെ പുതിയ സഞ്ചാരം ഏത് ദിശയിലേക്കാണ് എന്ന് വ്യക്തമാണ്. 200ന് മുകളില്&zwj; സ്ട്രൈക്ക് റേറ്റില്&zwj; ബാറ്റ് ചെയ്യുന്ന അഭിഷേക് ശര്&zwj;മയും വൈഭവ് സൂര്യവംശയുമൊക്കെ ഫോര്&zwj;മാറ്റിനെ വാഴുന്ന കാലം. ഒപ്പമോടിയെത്താൻ അതേ മോഡിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന രോഹിത് ശര്&zwj;മയും വിരാട് കോലിയുമൊക്ക. ഇവിടെയാണ് റിഷഭ് പന്തിന്റ എങ്ങുമെത്താത്ത ഇന്നിങ്സുകള്&zwj; സ്ഥിരം കാഴ്ചയാകുന്നത്. 27 കോടിയുടെ, അല്ലെങ്കില്&zwj; നായകസമ്മര്&zwj;ദം മാത്രമല്ല നിലവില്&zwj; പന്തിന്റെ തലയ്ക്ക് മുകളിലുള്ളത്.&lt;/p&gt;&lt;p&gt;ഏകദിന, ടി20 ഫോര്&zwj;മാറ്റുകളില്&zwj; ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുക എന്ന വലിയ ദൗത്യം മുന്നിലുണ്ട്. അത് എളുപ്പമുള്ള കാര്യമല്ല. നിലവിലെ സാഹചര്യത്തില്&zwj; അത് സാധ്യമാകണമെങ്കില്&zwj; പന്തിന്റെ കൈവശം അസാധാരണ പ്രകടനങ്ങളുടെ ഒരു നിര തന്നെ ആവശ്യമാണ്. ടി20 ടീമിലേക്ക് പന്തിന്റെ മുന്നിലെ തടസമായി നില്&zwj;ക്കുന്നത് പ്രധാനമായും രണ്ട് പേരുകളാണ്, ഒന്ന് സഞ്ജു സാംസണും മറ്റൊരാള്&zwj; ഇഷാൻ കിഷനും. ഇരുവരും ഇന്ത്യയുടെ ടി20 ലോകകപ്പിലെ വിജയശില്&zwj;പ്പികള്&zwj;, ടോപ് സ്കോറര്&zwj;മാര്&zwj;.&lt;/p&gt;&lt;p&gt;ഐപിഎല്ലിലും സമാന ഫോം തുടരുകയാണ് ഇരുവരും. ഇഷാനാണ് സഞ്ജുവിനേക്കാള്&zwj; ഫോമിലുള്ളതും. ഇടം കയ്യൻ ബാറ്ററായതുകൊണ്ട് തന്നെ ഇഷാനുമായാണ് പന്തിന്റെ &zwj;ഡയറക്റ്റ് മത്സരവും. ഇനി ഏകദിന ടീമിലേക്ക് വന്നാലും വ്യത്യസ്തമല്ല കാര്യങ്ങള്&zwj;. 2023 ഏഷ്യ കപ്പ് മുതല്&zwj; കെ എല്&zwj; രാഹുലാണ് ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്&zwj;, അതിനൊരു മാറ്റം രണ്ട് വര്&zwj;ഷത്തിനിപ്പുറവുമില്ല. സെക്കൻഡ് ചോയിസായി സഞ്ജുവിനെ പരിഗണിക്കുന്നതായാണ് റിപ്പോര്&zwj;ട്ടുകള്&zwj;, ലോങ് ഇന്നിങ്സുകള്&zwj; കളിക്കാനും സമ്മര്&zwj;ദ സാഹചര്യത്തില്&zwj; മാച്ച് വിന്നറാകാനുമുള്ള സഞ്ജുവിന്റെ മികവ് തന്നെ കാരണം.&lt;/p&gt;&lt;p&gt;ഇതെല്ലാം റിഷഭ് പന്തിന്റെ കരിയറിനെ തുലാസിലാക്കുന്ന ഘടകങ്ങളാണ്. ടെസ്റ്റില്&zwj; മാത്രമാണ് പന്ത് സേഫ് സോണില്&zwj; നില്&zwj;ക്കുന്നത്. ടി20യിലേക്കും ഏകദിനത്തിലേക്കും മടങ്ങിയെത്തുന്നതിന് ഐപിഎല്ലിലെ പ്രകടനം നിര്&zwj;ണായകമാണ്, അതിനാല്&zwj; വിക്കറ്റ് വലിച്ചെറിയാതെയുള്ള ഗെയിം പ്ലാൻ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് കൂടുതലും താരം നടത്തുന്നത്, എന്നാല്&zwj; ഇത്തരം ശ്രമങ്ങള്&zwj;ക്ക് പ്രതീക്ഷിക്കുന്ന അന്ത്യമുണ്ടാകുന്നുമില്ല.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-what-is-the-reason-behind-rishabh-pants-downfall-in-ipl-career-articleshow-9nlmakw"/>
        </item>
        <item>
            <title><![CDATA[ടി20 ലോകകപ്പും തൂക്കാൻ ഹർമൻപ്രീതും സംഘവും, ഇന്ത്യൻ ടീം എത്രത്തോളം ശക്തമാണ്?]]></title>
            <link>https://www.asianetnews.com/sports-special/icc-womens-t20-world-cup-2026-is-the-indian-team-strong-enough-to-lift-the-cup-articleshow-c3wwnkr</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/icc-womens-t20-world-cup-2026-is-the-indian-team-strong-enough-to-lift-the-cup-articleshow-c3wwnkr</guid>
            <pubDate>Sun, 03 May 2026 13:31:13 +0530</pubDate>
            <description><![CDATA[&lt;p&gt;വലിയ ടൂര്&zwj;ണമെന്റുകള്&zwj; ജയിക്കാനുള്ള, അവസാന കടമ്പയും കടക്കാനുള്ള രസക്കൂട്ട് അമോല്&zwj; മജുംദാറിന്റെ കുട്ടികള്&zwj;ക്ക് ഇന്നറിയാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqpdm6pneq0e1rc5ypbxyy8t,imgname-t20-world-cup-2026-1777795209941.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നവംബര്&zwj; 02, 2025. തലമുറകള്&zwj;ക്കായി ഹര്&zwj;മൻപ്രീത് കൗറും സംഘവും ഒരു നിമിഷമൊരുക്കി. ഇതിഹാസങ്ങള്&zwj;ക്ക് പൂര്&zwj;ത്തികരിക്കാൻ കഴിയാത്ത ആ വലിയ ദൗത്യം, സ്വപ്നം ഡിവൈ പാട്ടീലില്&zwj; പൂര്&zwj;ണമാക്കി. സെഞ്ചൂറിയനിലും ലോ&zwj;ര്&zwj;ഡ്&zwnj;സിലും കാലം നിഷേധിച്ച ഏകദിന ലോകകപ്പ് കിരീടത്തില്&zwj; ഒടുവില്&zwj; ത്രിവര്&zwj;ണം ചാര്&zwj;ത്തപ്പെട്ടു അന്ന്.&lt;/p&gt;&lt;p&gt;മറ്റൊരു ലോകകപ്പിനൊരുങ്ങുകയാണ് ഹര്&zwj;മൻപ്രീതിന്റെ ഇന്ത്യ, ഇംഗ്ലണ്ടിലെ മണ്ണില്&zwj;, ടി20 കിരീടമാണ് മുന്നില്&zwj;. വലിയ ടൂര്&zwj;ണമെന്റുകള്&zwj; ജയിക്കാനുള്ള, അവസാന കടമ്പയും കടക്കാനുള്ള രസക്കൂട്ട് അമോല്&zwj; മജുംദാറിന്റെ കുട്ടികള്&zwj;ക്ക് ഇന്നറിയാം. 2020ല്&zwj; മെല്&zwj;ബണില്&zwj; ഓസ്ട്രേലിയക്ക് മുന്നില്&zwj; വീണുപോയതിന് പകരമൊരു ദിവസം കണ്ടത്തേണ്ടതുണ്ട്. ടൂര്&zwj;ണമെന്റിന് ഒരുമാസത്തിലധികം അവശേഷിക്കെ ടീം പ്രഖ്യാപനം ബിസിസിഐ നടത്തിയിരിക്കുന്നു. എത്രത്തോളം ശക്തരാണ് ഇന്ത്യ.&lt;/p&gt;&lt;p&gt;ടൂര്&zwj;ണമെന്റിന്റെ ഒൻപത് എഡിഷനുകളുടെ ചരിത്രത്തില്&zwj; നാല് തവണ സെമി ഫൈനലിലും ഒരു പ്രാവശ്യം കലാശപ്പോരിലുമെത്താൻ ഇന്ത്യക്കായിട്ടുണ്ട്. ടോപ് ഫൈവ് ടീമുകളെയെടുത്താല്&zwj; ടി20 കിരീടമില്ലാത്തത് ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും മാത്രവും. സോളിഡായുള്ള ഓപ്പണിങ് കൂട്ടുകെട്ട്, സ്&zwnj;മൃതി മന്ദാനയും ഷഫാലി വര്&zwj;മയും, മധ്യനിരയില്&zwj; പരിചയസമ്പത്തുള്ള മാച്ച് വിന്നേഴ്&zwnj;സ് - ജെമീമ റോഡ്രിഗസ്, ഹര്&zwj;മൻപ്രീത് കൗര്&zwj;, ദീപ്തി ശര്&zwj;മ. ഫിനിഷറായി റിച്ച ഘോഷും. പേസ് നിരയില്&zwj; ക്രാന്തി ഗൗഡ്, രേണുക സിങ്, അരുന്ധതി റെഡ്ഡി, പ്രധാന സ്പിന്നര്&zwj;മാരായി ദീപ്തിക്കൊപ്പം ശ്രയങ്ക പാട്ടീലും ശ്രീചരണിയുമുണ്ട്.&lt;/p&gt;&lt;p&gt;പക്ഷേ, നാല് താരങ്ങളുടെ കാര്യത്തിലെ തിരഞ്ഞെടുപ്പാണ് ചോദ്യമായി മുന്നിലുള്ളത്. ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ഇടം കയ്യൻ സ്പിൻ ഓള്&zwj; റൗണ്ടറായ രാധാ യദവും സെക്കൻഡ് വിക്കറ്റ് കീപ്പറായുള്ള യാസ്തിക ഭാട്ടിയയും. ഇതുവരെ അന്താരാഷ്ട്ര തലത്തില്&zwj; അരങ്ങേറിയിട്ടില്ലാത്ത പേസ് ബൗളര്&zwj; നന്ദിനി ശര്&zwj;മ. അമൻജോത് കൗറിന്റെ അഭാവം ടീമിന്റെ ബാലൻസിനെ ബാധിക്കുന്ന ഒന്നാണ്, പകരം അവസരം ഒരുങ്ങിയിരിക്കുന്നത് ഭാര്&zwj;തി ഫൂല്&zwj;മാലിക്കാണ്.&lt;/p&gt;&lt;p&gt;ആദ്യം നന്ദിനി ശര്&zwj;മയിലേക്ക് വരാം. കഴിഞ്ഞ വനിത പ്രീമിയര്&zwj; ലീഗിലെ ഏറ്റവും മികച്ച പേസര്&zwj;മാരിലൊരാളായിരുന്നു നന്ദിനി. 10 മത്സരങ്ങളില്&zwj; നിന്ന് 17 വിക്കറ്റുകള്&zwj;. എക്കോണമി ഒൻപതിന് താഴെയാണ്. ടി20 ലോകകപ്പ് ടീമില്&zwj; ഇടം നേടിയ മറ്റൊരു പേസര്&zwj;ക്കും നന്ദിനിക്കൊപ്പമെത്താനായിട്ടില്ല. ഗുജറാത്ത് ജയന്റ്സിനെതിരെ ഹാട്രിക്ക് ഉള്&zwj;പ്പെടെ അഞ്ച് വിക്കറ്റുകള്&zwj; നേടാനും നന്ദിനിക്ക് സാധിച്ചിരുന്നു പിന്നിട്ട സീസണില്&zwj;. സോഫി ഡിവൈൻ, ആഷ്&zwnj; ഗാ&zwj;ര്&zwj;ഡനര്&zwj;, റിച്ച തുടങ്ങി ടി20യിലെ കൂറ്റനടിക്കാരെയെല്ലാം മടക്കിയ പാഠമാണ് അന്താരാഷ്ട്ര തലത്തിലേക്ക് അവസരം തുറന്ന് നല്&zwj;കിയിരിക്കുന്നതും.&lt;/p&gt;&lt;p&gt;അമൻജോതിന്റെ റീപ്ലേസ്മെന്റായാണ് ഫൂല്&zwj;മാലിയെ ടീമില്&zwj; ഉള്&zwj;പ്പെടുത്തിയിരിക്കുന്നത്. മീഡിയം പേസറാണെങ്കിലും ഡബ്ല്യുപിഎല്ലിലോ അല്ലെങ്കില്&zwj; അന്താരാഷ്ട്ര തലത്തിലൊ പന്തെറിഞ്ഞിട്ടില്ല താരം ഇതുവരെ. അമൻജോതിന്റെ ഏറ്റവും വലിയ പോസിറ്റീവ് സമ്മര്&zwj;ദ സാഹചര്യങ്ങളില്&zwj; ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാൻ കഴിയുമെന്നതാണ്, ഇതിന് പുറമെ ഫീല്&zwj;ഡിങ്ങ്. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബൗണ്ടറി റൈഡറാണ് അമൻജോത്, ഒരുമത്സരത്തില്&zwj; കുറഞ്ഞത് 10 റണ്&zwj;സെങ്കിലും സേവ് ചെയ്യാൻ സാധിക്കുന്നൊരാള്&zwj;.&lt;/p&gt;&lt;p&gt;ഐഡിയല്&zwj; റീപ്ലേസ്മെന്റ് അല്ലെങ്കിലും ബാറ്റുകൊണ്ട് തിളങ്ങാൻ ഫൂല്&zwj;മാലിക്കാകും. 2025, 26 സീസണുകളില്&zwj; താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 172ഉം 146ഉമാണ്. അതും ലോവര്&zwj; മിഡില്&zwj; ഓര്&zwj;ഡറില്&zwj; ക്രീസിലെത്തി. ഇതായിരിക്കാം സെലക്ടര്&zwj;മാരുടെ കണ്ണ് പതിക്കാനുള്ള കാരണവും. വിക്കറ്റ് ടേക്കിങ് എബിലിറ്റി നഷ്ടമായതായിരുന്നു രാധാ യാദവിന് ടി20 ടീമില്&zwj; തിരിച്ചടിയായത്. മറുവശത്ത് ഇടം കയ്യൻ സ്പിന്നറായ ശ്രീചരണി ഫസ്റ്റ് ചോയിസായി ഉയര്&zwj;ന്ന് വരികയും ചെയ്തു. ഐപിഎല്ലിലും കേവലം രണ്ട് വിക്കറ്റ് മാത്രമാണ് രാധയ്ക്ക് നേടാനായത്.&lt;/p&gt;&lt;p&gt;പക്ഷേ, ഇന്ത്യ എയ്ക്കായും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങാൻ ഇടം കയ്യൻ സ്പിന്നറിനായിട്ടുണ്ട്. ശ്രീചരണിയെ മറികടന്ന് അന്തിമ ഇലവനില്&zwj; എത്താനാകുമോയെന്നത് സംശയമാണ്. പരിക്കില്&zwj; നിന്ന് മുക്തി നേടിയെത്തുന്ന യാസ്തികയെ ടോപ് ഓര്&zwj;ഡര്&zwj; ബാറ്ററായും ഉപയോഗിക്കാൻ കഴിയും. ബാക്കപ്പായായിരിക്കും ഇംഗ്ലണ്ടിലേക്ക് യാസ്തികയും വണ്ടികയറുക. എല്ലാം കൊണ്ടും ഏറെക്കുറെ സന്തുലിതമായ സംഘം. ഹര്&zwj;മൻപ്രീതിന്റെ കീഴില്&zwj; അഞ്ചാം ടി20 ലോകകപ്പിനാണ് ഇന്ത്യ ഇറങ്ങുന്നത്, 2020ലെ മുറിവും ഉണക്കേണ്ടതുണ്ട്. ജൂണ്&zwj; 24നാണ് ഇന്ത്യയുടെ ആദ്യ മത്സരം, പാക്കിസ്ഥാനാണ് എതിരാളികള്&zwj;.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/icc-womens-t20-world-cup-2026-is-the-indian-team-strong-enough-to-lift-the-cup-articleshow-c3wwnkr"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: കോലിയെ നിഷ്പ്രഭമാക്കിയ പ്രിൻസ് ഡെലിവറി, ഏകദിനത്തിലേക്ക് എൻട്രിയുണ്ടോ?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-lsgs-prince-yadav-having-a-breakthrough-season-will-he-wear-blue-soon-articleshow-d214g5h</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-lsgs-prince-yadav-having-a-breakthrough-season-will-he-wear-blue-soon-articleshow-d214g5h</guid>
            <pubDate>Fri, 08 May 2026 15:41:34 +0530</pubDate>
            <description><![CDATA[&lt;p&gt;24 വയസ് മാത്രമുള്ള പ്രിൻസ് യാദവിന്റെ രണ്ടാം ഐപിഎല്&zwj; സീസണാണിത്. പത്ത് മത്സരങ്ങളില്&zwj; നിന്ന് 16 വിക്കറ്റുകള്&zwj; താരം ഇതുവരെ നേടിയിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr3h2fx7t4pt73t91mvz5hm7,imgname-prince-yadav-1778235031463.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അബ്&zwnj;സല്യൂട്ട് പെര്&zwj;ഫെക്ഷൻ!&lt;/p&gt;&lt;p&gt;ആ പന്ത് രണ്ട് പതിറ്റാണ്ടോളമാകുന്ന തന്റെ അനുഭവസമ്പത്തിനെ വെല്ലുവിളിച്ചതിന്റെ ആശ്ചര്യം ആയാളുടെ ശരീരഭാഷയിലുണ്ടായിരുന്നു, ഒരു നിമിഷം വിക്കറ്റിലേക്ക് നോക്കി, തലകുനിച്ചു മെല്ലെ നടന്നു, അപ്പോഴും അയാള്&zwj;ക്ക് വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;1110 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഐപിഎല്&zwj; രാവില്&zwj; രാജാവ്, വിരാട് കോലി പൂജ്യത്തില്&zwj; വീണിരിക്കുന്നു. അതും ഒരു ചെയ്&zwnj;സ് ദിനത്തില്&zwj;. ആ അത്ഭുതപന്തെറിഞ്ഞ ബൗളറുടെ പേര്, പ്രിൻസ് യാദവ്.&lt;/p&gt;&lt;p&gt;രണ്ടാം ഓവറിലായിരുന്നു പ്രിൻസിന് റിഷഭ് പന്ത് ബോള്&zwj; കൈമാറിയത്. ഗുഡ് ലെങ്തില്&zwj; ഹിറ്റ് ചെയ്ത പന്തൊരു ഔട്ട് സ്വിങ്ങറായിരുന്നു, കോലി പന്തിനെ ഓഫ് സൈഡിലേക്ക് പ്രതിരോധിച്ചു. അടുത്ത ഡെലിവെറി. മണിക്കൂറില്&zwj; 140.4 കിലോമീറ്റര്&zwj; വേഗതയില്&zwj; സഞ്ചരിച്ച പന്ത് സമാന ലെങ്തിലാണ് പിച്ച് ചെയ്തത്. കോലിയുടെ കണക്കുകൂട്ടലുകള്&zwj; പിഴയ്ക്കുന്നതും ഇവിടെയാണ്.&lt;/p&gt;&lt;p&gt;ഔട്ട് സ്വിങ്ങര്&zwj; പ്രതീക്ഷിച്ച് ഡിഫൻഡ് ചെയ്യാൻ ഒരുങ്ങിയ കോലിക്ക് പ്രിൻസ് നല്&zwj;കിയതൊരു ഇൻസ്വിങ്ങര്&zwj;. 1.4 ഡിഗ്രിയിലധികം സ്വിങ് ചെയ്ത പന്ത് കോലിയുടെ ബാറ്റിനും പാഡിനുമിടയിലൂടെ സഞ്ചരിച്ച് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. പിന്നാലെ, പ്രിൻസ് അന്തരീക്ഷത്തിലേക്ക് ഉയര്&zwj;ന്ന് ചാടി കോലിയുടെ വിക്കറ്റ് ആഘോഷിച്ചു. ഒരു ബാറ്ററെ സംബന്ധിച്ച് ഏറ്റവും ഇൻസള്&zwj;ട്ടിങ്ങായ മൊമന്റുകളിലൊന്നാണ് സ്റ്റമ്പ് വിക്കറ്റിനപ്പുറം സഞ്ചരിച്ച് മൈതാനത്ത് പതിക്കുന്നത്. കോലിയുടെ കാര്യത്തില്&zwj; സംഭവിച്ചതും ഇതായിരുന്നു.&lt;/p&gt;&lt;p&gt;മത്സരശേഷം പ്രിൻസ് നടത്തിയ പ്രതികരണമായിരുന്നു കോലിയുടെ വിക്കറ്റിലേക്ക് വഴിവെച്ചത് കോലിതന്നെയാണ് എന്ന യാഥാര്&zwj;ത്ഥ്യം ലോകം അറിഞ്ഞത്. ലഖ്നൗ സൂപ്പര്&zwj; ജയന്റ്സും റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരുവും തമ്മിലുള്ള സീസണിലെ ആദ്യ മത്സരത്തിന് ശേഷം പ്രിൻസിന് കോലി ചില ഉപദേശങ്ങള്&zwj; നല്&zwj;കിയിരുന്നു. അതില്&zwj; ഏറ്റവും പ്രധാനപ്പെട്ടത് പന്തെറിയുമ്പോള്&zwj; ലെങ്തില്&zwj; സ്ഥിരത പാലിക്കുന്നത് സംബന്ധിച്ചായിരുന്നു.&lt;/p&gt;&lt;p&gt;ഒരു നിശ്ചിത ലെങ്തില്&zwj; പന്തിന് മൂവ്മെന്റ് ലഭിക്കുന്നുണ്ടെങ്കില്&zwj; ആ ലെങ്ത് തന്നെ തുടരുക എന്നതായിരുന്നു കോലി നല്&zwj;കിയ ഉപദേശം. അത് കോലിക്കെതിരെ തന്നെ കൃത്യമായി താരം പ്രയോഗിക്കുകയും ചെയ്തു, വിക്കറ്റും ലഭിച്ചു. പ്രിൻസ് യാദവിനെ സംബന്ധിച്ച് അയാളുടെ കരിയറിലെ തന്നെ ഏറ്റവും നിര്&zwj;ണായകമായ ഐപിഎല്&zwj; ടൂര്&zwj;ണമെന്റിലൂടെയാണ് കടന്നുപോകുന്നത്. ഒരു ബ്രേക്ക് ഔട്ട് സീസണ്&zwj; എന്ന് തന്നെ വിലയിരുത്താം.&lt;/p&gt;&lt;p&gt;വിരാട് കോലിക്കും രോഹിത് ശര്&zwj;മയ്ക്കുമൊപ്പം 2027 ഏകദിന ലോകകപ്പ് കളിക്കണമെന്നത് തന്റെ സ്വപ്നമാണെന്നും അവര്&zwj;ക്കായി കിരീടം നേടണമെന്നും പ്രിൻസ് പറഞ്ഞിട്ട് ദിവസങ്ങളെയാകുന്നുള്ളു. ആ ലക്ഷ്യത്തിലേക്ക് അടുക്കണമെങ്കില്&zwj; ഏകദിന ടീമിലേക്ക് അവസരം ലഭിച്ചേ മതിയാകു, അത് നേടിയെടുക്കാൻ പ്രിൻസിന് സാധിക്കുമോയെന്നതാണ് ചോദ്യം.&lt;/p&gt;&lt;p&gt;24 വയസ് മാത്രമുള്ള പ്രിൻസ് യാദവിന്റെ രണ്ടാം ഐപിഎല്&zwj; സീസണാണിത്. പത്ത് മത്സരങ്ങളില്&zwj; നിന്ന് 16 വിക്കറ്റുകള്&zwj; താരം ഇതുവരെ നേടിയിട്ടുണ്ട്. പർപ്പിള്&zwj; ക്യാപ് പോരാട്ടത്തില്&zwj; മൂന്നാം സ്ഥാനത്ത്, ആദ്യ രണ്ടിലുള്ളവരുടെ പേരില്&zwj; 17 വിക്കറ്റുകളാണുള്ളതെന്നും ഓര്&zwj;ക്കേണ്ടതുണ്ട്. വിരാട് കോലി, കൂപ്പ&zwj;ര്&zwj; കനോലി, ഫില്&zwj; സാള്&zwj;ട്ട്, രജത് പാട്ടിദാര്&zwj;, ശുഭ്മാൻ ഗില്&zwj;, ഫിൻ അലൻ, ഇഷാൻ കിഷൻ എന്നിങ്ങനെ ഫോര്&zwj;മാറ്റിലേയും ലോകക്രിക്കറ്റിലേയും മികച്ച ബാറ്റര്&zwj;മാരെയെല്ലാം മടക്കാൻ പ്രിൻസിന്റെ പന്തുകള്&zwj;ക്ക് കഴിഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;വിക്കറ്റുകള്&zwj;ക്കപ്പുറം പ്രിൻസിന്റെ മികവ് വ്യക്തമാക്കുന്നത് എക്കോണമിയിലാണ്. 8.08 എക്കോണമിയിലാണ് പ്രിൻസ് പന്തെറിയുന്നത്. 30 ഓവറിലധികം എറിഞ്ഞ പേസര്&zwj;മാരുടെ പട്ടികയെടുത്താല്&zwj; രണ്ട് പേര്&zwj; മാത്രമെ പ്രിൻസിന് മുന്നിലുള്ളു. അത് ഭുവനേശ്വര്&zwj; കുമാറും മുഹമ്മദ് സിറാജുമാണ്. ഭുവിയുടെ എക്കോണമി 7.6 ആണ്, സിറാജിന്റേത് എട്ടും. മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും ജോഫ്ര ആര്&zwj;ച്ചറുമെല്ലാം പ്രിൻസ് യാദവിന് പിന്നിലാണ് വിക്കറ്റിന്റെ കാര്യത്തിലും എക്കോണമിയിലും.&lt;/p&gt;&lt;p&gt;ഇവരേക്കാള്&zwj; എല്ലാം മികച്ചതാണ് പ്രിൻസ് എന്നതല്ല വാദം, പക്ഷേ ബാറ്റിങ് പറുദീസകളായി മാറുന്ന ഐപിഎല്&zwj; മൈതാനങ്ങളില്&zwj; ലോകക്രിക്കറ്റില്&zwj; പേരെടുത്ത ബൗളര്&zwj;മാരേക്കാള്&zwj; മികവ് പുലര്&zwj;ത്താൻ പ്രിൻസ് യാദവിന് സാധിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;പക്ഷേ, ഏകദിന ടീമിലേക്ക് എത്താൻ പ്രിൻസിന് സാധിക്കുമോയെന്നതില്&zwj; സംശയങ്ങളുണ്ട്. കാരണം ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകളില്&zwj; ഹാര്&zwj;ഡ് ലെങ്ത് കണ്&zwj;സിസ്റ്റന്റായി എറിയാൻ കഴിയുന്ന താരങ്ങളെയാണ് ബിസിസിഐ തിരഞ്ഞെടുക്കാൻ സാധ്യത. ഹര്&zwj;ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, സിറാജ് എന്നീ വലം കയ്യൻ പേസര്&zwj;മാര്&zwj; ജസ്പ്രിത് ബുമ്രയ്ക്കൊപ്പം ഇതിനോടകം തന്നെ ഇടം കണ്ടെത്തിയിട്ടുണ്ട്. വിദേശപര്യടങ്ങളിലെല്ലാം തന്നെ ഇന്ത്യ ഉപയോഗിക്കുന്നത് ഈ പേസ് നിരയെയാണ് താനും. ഈ ഐപിഎല്&zwj; സീസണ്&zwj; മേല്&zwj;പ്പറഞ്ഞ പേരുകളെയെല്ലാം മറികടക്കാൻ കഴിയുന്ന ഒരു പ്രകടനം പുറത്തെടുത്താല്&zwj; അസാധ്യമല്ല ഒന്നും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-lsgs-prince-yadav-having-a-breakthrough-season-will-he-wear-blue-soon-articleshow-d214g5h"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: അടയാത്ത പ്ലേ ഓഫ് വാതില്‍, പത്ത് ടീമിനും അവസരം; സാധ്യതകള്‍ എങ്ങനെ?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-anyone-can-reach-top-four-play-off-scenario-of-the-season-explained-articleshow-hallzgf</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-anyone-can-reach-top-four-play-off-scenario-of-the-season-explained-articleshow-hallzgf</guid>
            <pubDate>Fri, 08 May 2026 15:46:53 +0530</pubDate>
            <description><![CDATA[&lt;p&gt;കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സ് ഒഴികെയുള്ള ടീമുകള്&zwj; 10 റൗണ്ടുകള്&zwj; പൂര്&zwj;ത്തിയാക്കിയിരിക്കുന്നു. എന്നാല്&zwj;, ഒരു സംഘത്തിന് പോലും ടോപ് ഫോര്&zwj; ഉറപ്പിക്കാനായിട്ടില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr3hc87saxnf33ybt2d2e7w0,imgname-mumbai-indians-1778235351289.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഐപിഎല്&zwj; അതിന്റെ ഏറ്റവും പീക്ക് വീക്കിലേക്ക് കടക്കുകയാണ്. കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സ് ഒഴികെയുള്ള ടീമുകള്&zwj; 10 റൗണ്ടുകള്&zwj; പൂര്&zwj;ത്തിയാക്കിയിരിക്കുന്നു. എന്നാല്&zwj;, ഒരു സംഘത്തിന് പോലും ടോപ് ഫോര്&zwj; ഉറപ്പിക്കാനായിട്ടില്ല. ആര്&zwj;ക്കാണ് കൂടുതല്&zwj; മുൻതൂക്കം എന്ന് ചോദിച്ചാല്&zwj; ഒന്നാമതുള്ള സണ്&zwj;റൈസേഴ്&zwnj;&zwnj;സ് ഹൈദരാബാദിനും പത്താമതുള്ള ലഖ്നൗ സൂപ്പര്&zwj; ജയന്റ്&zwnj;സിനും ഇപ്പോഴും ആദ്യ നാലിലെത്താൻ കഴിയും എന്നാണ് ഉത്തരം. പ്ലേ ഓഫ് സാധ്യതകള്&zwj; പരിശോധിക്കാം.&lt;/p&gt;&lt;p&gt;11 മത്സരങ്ങളില്&zwj; നിന്ന് ഏഴ് ജയം ഉള്&zwj;പ്പെടെ 14 പോയിന്റുമായി ഹൈദരാബാദാണ് പോയിന്റ് പട്ടികയില്&zwj; ഒന്നാമത്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്&zwj; ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പര്&zwj; കിങ്സ്, റോയല്&zwj; ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്&zwj;ക്കെതിരെ. മൂന്നില്&zwj; ഒരു ജയം നേടിയാല്&zwj; 16 എന്ന സുരക്ഷിത സംഖ്യയിലേക്ക് എത്താൻ ഹൈദരാബാദിനാകും. പ്ലേ ഓഫ് ഉറപ്പിക്കാം, കൂടുതല്&zwj; ജയങ്ങള്&zwj; ആദ്യ രണ്ട് സ്ഥാനത്തേക്കും നയിക്കും.&lt;/p&gt;&lt;p&gt;രണ്ടാം സ്ഥാനത്തുള്ള പ&zwj;ഞ്ചാബിന് 13 പോയിന്റാണുള്ളത്. നാല് മത്സരങ്ങള്&zwj; ഇനിയും ബാക്കിയുണ്ട്. പോസിറ്റീവ് നെറ്റ് റണ്&zwj;റേറ്റിന്റെ ആനുകൂല്യമുള്ളതുകൊണ്ട് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാൻ പഞ്ചാബിന് മുന്നില്&zwj; സുവര്&zwj;ണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഇനി രണ്ട് ജയങ്ങള്&zwj;ക്കൂടിയുണ്ടെങ്കില്&zwj; ആദ്യ നാലില്&zwj; പഞ്ചാബുണ്ടാകും. ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ്, മുംബൈ ഇന്ത്യൻസ്, ബെംഗളൂരു, ലഖ്നൗ എന്നിവരാണ് എതിരാളികള്&zwj;.&lt;/p&gt;&lt;p&gt;പത്ത് ടീമുകളില്&zwj; ഏറ്റവും മികച്ച നെറ്റ് റണ്&zwj;റേറ്റുള്ള സംഘമാണ് ബെംഗളൂരു. നാല് മത്സരങ്ങള്&zwj; അവശേഷിക്കെ 12 പോയിന്റുണ്ട് രജത് പാട്ടിദാറിനും കൂട്ടര്&zwj;ക്കും. മുബൈ, കൊല്&zwj;ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് എന്നീ ടീമുകളുമായാണ് ഇനിയുള്ള മത്സരങ്ങള്&zwj;. ഹൈദരാബാദിനും പഞ്ചാബിനും സമാനമായി രണ്ട് ജയങ്ങള്&zwj; നിലവിലെ ചാമ്പ്യന്മാരെ സേഫ് സോണിലെത്തിക്കും.&lt;/p&gt;&lt;p&gt;ബെംഗളൂരുവിനൊപ്പം 12 പോയിന്റുണ്ടെങ്കിലും രാജസ്ഥാൻ റോയല്&zwj;സിന്റേയും ഗുജറാത്ത് ടൈറ്റൻസിന്റേയും നെറ്റ് റണ്&zwj;റേറ്റ് മൈനസിലാണ് നിലവില്&zwj;. ടോപ് ഫൈവിലുള്ള എല്ലാ ടീമുകള്&zwj;ക്കും പ്ലേ ഓഫ് സാധ്യതകള്&zwj; ഏറെക്കുറെ സന്തുലിതമായി നില്&zwj;ക്കുന്ന പശ്ചാത്തലത്തില്&zwj; ബാക്കിയുള്ള മത്സരങ്ങളിലെല്ലാം വലിയ മാര്&zwj;ജിനില്&zwj; ജയിക്കേണ്ടതുണ്ട് രാജസ്ഥാനും ഗുജറാത്തിനും. ഇരുവരുടേയും അടുത്ത മത്സരം നേര്&zwj;ക്കുനേരാണ്, നിര്&zwj;ണായകമാകും.&lt;/p&gt;&lt;p&gt;അഞ്ച് തവണ കിരീടം ചൂടിയ ചെന്നൈ സൂപ്പര്&zwj; കിങ്സ്, 10 മത്സരങ്ങളില്&zwj; നിന്ന് 10 പോയിന്റ്. അവശേഷിക്കുന്ന നാല് മത്സരങ്ങളില്&zwj; മൂന്നും ജയിക്കണം ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതകള്&zwj; സജീവമാക്കാൻ. ലഖ്നൗവായി രണ്ട് പോരാട്ടങ്ങള്&zwj; ബാക്കിയുണ്ട്. മറ്റ് രണ്ട് മത്സരങ്ങള്&zwj; ഗുജറാത്തും ഹൈദരാബാദുമായാണ്. 14 പോയിന്റില്&zwj; മറ്റ് ടീമുകള്&zwj; എത്തി നില്&zwj;ക്കുന്ന ഒരു സിനാറിയോ ഉണ്ടായാല്&zwj; പോസിറ്റീവ് നെറ്റ് റണ്&zwj;റേറ്റുള്ള ചെന്നൈക്ക് മുൻതൂക്കവും ലഭിക്കാം.&lt;/p&gt;&lt;p&gt;ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിനെ സംബന്ധിച്ച് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഏറ്റവും മോശം നെറ്റ് റണ്&zwj;റേറ്റുള്ള ടീമുകളില്&zwj; ഒന്നായതുകൊണ്ട് തന്നെ എളുപ്പമല്ല. നാല് മത്സരങ്ങളാണ് ഡല്&zwj;ഹിക്ക് ബാക്കിയുള്ളത്.&lt;/p&gt;&lt;p&gt;കൊല്&zwj;ക്കത്തയ്ക്ക് മുന്നിലുള്ള അഞ്ച് മത്സരങ്ങളും ജയിക്കുകയാണെങ്കില്&zwj; 17 പോയിന്റാകും. പ്ലേ ഓഫ് പ്രവേശനം ബുദ്ധിമുട്ടാകില്ല. ഒരു പരാജയം ഏറ്റുവാങ്ങേണ്ടി വന്നാല്&zwj; 15ലേക്ക് ചുരുങ്ങും പോയിന്റ്. നെറ്റ് റണ്&zwj;റേറ്റ് പ്രധാന റോള്&zwj; വഹിക്കുന്ന അവസ്ഥയുണ്ടാകുന്നത് മുന്നില്&zwj;ക്കണ്ട് വലിയ ജയങ്ങള്&zwj; നേടേണ്ടതുണ്ട് മുൻ ചാമ്പ്യന്മാര്&zwj;ക്ക്.&lt;/p&gt;&lt;p&gt;അഞ്ച് കിരീടങ്ങളുടെ പ്രതാപമുള്ള മുംബൈ ഇന്ത്യൻസ് ഒൻപതാമതാണ്. അവശേഷിക്കുന്ന നാല് മത്സരങ്ങള്&zwj; ജയിച്ചാലും മുംബൈയുടെ പോയിന്റ് നില 14ല്&zwj; മാത്രമെ എത്തുകയുള്ളു. എല്ലാ മത്സരങ്ങളും ജയിച്ചാല്&zwj; മാത്രം പോര മറ്റ് ടീമുകളുടെ സഹായവും വേണം മുംബൈക്ക്. പ്രത്യേകിച്ചും 12 പോയിന്റ് വീതമുള്ള ടീമുകള്&zwj; തോല്&zwj;ക്കേണ്ടതായി വരും. പഞ്ചാബും കൊല്&zwj;ക്കത്തയും രാജസ്ഥാനുമാണ് ഇനി എതിരാളികള്&zwj;.&lt;/p&gt;&lt;p&gt;ലഖ്നൗവിന് കണക്കുകളില്&zwj; സാധ്യതയുണ്ടെങ്കിലും ഏറെക്കുറെ സീസണ്&zwj; അവസാനിച്ച സ്ഥിതിയാണ്. എല്ലാ മത്സരങ്ങളും ജയിച്ചാലും 14 പോയിന്റ് മാത്രമെ ലഭിക്കു. പക്ഷേ, മോശം നെറ്റ് റണ്&zwj;റേറ്റ് ടീമിനെ തുണയ്ക്കുന്ന ഘടകമല്ല.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-anyone-can-reach-top-four-play-off-scenario-of-the-season-explained-articleshow-hallzgf"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ഇനിയും ബാല്യമുണ്ടെന്ന് ഭുവി, ഒപ്പം ഹേസല്‍വുഡും; ഡല്‍ഹിക്ക് നരകമായി പവർപ്ലേ]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-bhuvneshwar-kumar-and-josh-hazlewood-mayhem-at-arun-jaitley-stadium-articleshow-hsisb0s</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-bhuvneshwar-kumar-and-josh-hazlewood-mayhem-at-arun-jaitley-stadium-articleshow-hsisb0s</guid>
            <pubDate>Tue, 28 Apr 2026 15:08:32 +0530</pubDate>
            <description><![CDATA[&lt;p&gt;സാഹലിന്റെ മിഡില്&zwj; സ്റ്റമ്പും ഹഫീസിന്റെ ഓഫ് സ്റ്റമ്പും, ഒരു വ്യാഴവട്ടക്കാലത്തിലധികം ദൂരമുണ്ട് ഈ രണ്ട് നിമിഷങ്ങള്&zwj;ക്കിടയില്&zwj;. പക്ഷേ, രണ്ട് ഡെലിവറികളും ഒരാളുടെ കൈകളില്&zwj; നിന്നായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kq9q6pawyefye8r5ttqyxd66,imgname-ipl-1777369045340.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സാഹില്&zwj; പരഖ്. ഷെയിൻ വോണിന്റെ സ്വപ്നസംഘം ഐപിഎല്&zwj; കിരീടം ഉയര്&zwj;ത്തിയതിന് ഏഴാം ദിനമാണ് ജനനം. ഒരുപക്ഷേ സാഹിലിന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനമായിരുന്നിരിക്കാം പോയ രാത്രി. ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ് ജഴ്സിയില്&zwj; ക്രിക്കറ്റ് ഭൂപടത്തിലേക്ക് ചുവടുവെക്കാൻ കാലമൊരുക്കിയ അവസരം.&lt;/p&gt;&lt;p&gt;അവിടേക്കൊരു ഇൻസ്വിങ് യോര്&zwj;ക്കറെത്തി. രണ്ട് പതിറ്റാണ്ടിന്റെ പരിചയസമ്പത്ത് ആവാഹിച്ചെത്തിയൊരു ഡെലിവെറി. അന്തരീക്ഷത്തില്&zwj; നിന്ന് തന്നെ തിരിഞ്ഞ ആ പന്ത്, സാഹിലിന്റെ ബാറ്റിനേയും കാലുകളേയും പൂര്&zwj;ണമായും നിഷ്പ്രഭമാക്കി മിഡില്&zwj; സ്റ്റമ്പില്&zwj; പതിക്കുന്നു. ആല്&zwj;പ്പം ക്രൂരമായിപ്പോയില്ലെ എന്ന് തോന്നിയേക്കാം. എന്നാല്&zwj;, സ്വിങ് ബൗളിങ്ങിന്റെ എല്ലാ മനോഹാരതയും നിറഞ്ഞതായിരുന്നു ആ നിമിഷം.&lt;/p&gt;&lt;p&gt;ഒരു 13 വര്&zwj;ഷം മുൻപാണ്. ചെന്നൈയിലെ എം ചിദംബരം സ്റ്റേഡിയം. പാക്കിസ്ഥാനെതിരെ 228 റണ്&zwj;സ് പ്രതിരോധിക്കാൻ ഇറങ്ങുമ്പോള്&zwj; എം എസ് ധോണി ഓപ്പണിങ് ഓവര്&zwj; കൈമാറുന്നത് ഒരു അരങ്ങേറ്റക്കാരനാണ്. സ്ട്രൈക്കില്&zwj; മുഹമ്മദ് ഹഫീസ്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്&zwj; പിച്ച് ചെയ്ത് പന്ത് തന്റെ ബാറ്റിനെ ഒരു തരത്തിലും വെല്ലുവിളിക്കില്ലെന്ന് ഉറപ്പുള്ളപോലെ ഹഫീസ് ലീവ് ചെയ്യാനൊരുങ്ങി.&lt;/p&gt;&lt;p&gt;ഹഫീസിന്റെ കണക്കുകൂട്ടലുകളെയെല്ലാം അവിടെ പിഴയ്ക്കുകയാണ്. മണിക്കൂറില്&zwj; 131.5 കിലോ മീറ്റര്&zwj; മാത്രം വേഗതയിലെത്തിയ പന്ത് അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചിരിക്കുന്നു, അസാധ്യമായൊരു ഇൻസ്വിങ്ങര്&zwj;, ചെപ്പോക്കിന്റെ ഗ്യാലറി ആര്&zwj;ത്തിരമ്പുമ്പോള്&zwj; സ്റ്റമ്പ് വിക്കറ്റിനപ്പുറം മൈതാനത്ത് വിശ്രമിക്കുകയായിരുന്നു. കവിതപോലൊരു കാഴ്ച.&lt;/p&gt;&lt;p&gt;സാഹലിന്റെ മിഡില്&zwj; സ്റ്റമ്പും ഹഫീസിന്റെ ഓഫ് സ്റ്റമ്പും, ഒരു വ്യാഴവട്ടക്കാലത്തിലധികം ദൂരമുണ്ട് ഈ രണ്ട് നിമിഷങ്ങള്&zwj;ക്കിടയില്&zwj;. പക്ഷേ, രണ്ട് ഡെലിവറികളും ഒരാളുടെ കൈകളില്&zwj; നിന്നായിരുന്നു, സ്വിങ് മാന്ത്രികൻ ഭുവനേശ്വര്&zwj; കുമാര്&zwj;.&lt;/p&gt;&lt;p&gt;ഒരു മാര്&zwj;ക്യു ക്ലാഷൊന്നുമായിരുന്നില്ല തിങ്കളാഴ്ച അരങ്ങൊരുങ്ങിയത്, അരുണ്&zwj; ജയ്റ്റ്ലി സ്റ്റേഡിയം നിറയാൻ കാരണം ആ പേര് മാത്രമായിരുന്നു, വിരാട് കോലി. അയാളുടെ കൗമാരത്തിനും യവ്വനത്തിനും ഒടുവില്&zwj; ഐതിഹാസിക കരിയറിനും അധാരമായ മണ്ണ്. പക്ഷേ, അവിടെ സംഭവിച്ചത് പ്രതീക്ഷിച്ചതോന്നുമായിരുന്നില്ല. തങ്ങളെ പന്തുകള്&zwj; തേടിയെത്തുന്ന നിമിഷത്തിനായി കൊതിച്ചിരുന്ന ഗ്യാലറിയുടെ മുന്നില്&zwj;, മോഡേണ്&zwj; ടി20 ക്രിക്കറ്റിന്റെ തിരക്കഥ പൊളിച്ചെഴുതുകയായിരുന്നു അവര്&zwj;, ഭുവിയും ഒപ്പം ജോഷ് ഹേസല്&zwj;വുഡും.&lt;/p&gt;&lt;p&gt;രണ്ട് ദിവസം മുൻപ് 20 ഓവറില്&zwj; 264 റണ്&zwj;സ് സ്കോര്&zwj; ചെയ്ത് ടി20 ക്രിക്കറ്റില്&zwj; തങ്ങളുടെ പരമാവധിയെന്തെന്ന് കാണിച്ചുതന്ന അതേ ബാറ്റിങ് നിര. സ്വന്തം മൈതാനത്ത് ഒരു പിച്ചിനിപ്പുറം ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്&zwj; അക്ഷരാര്&zwj;ത്ഥത്തില്&zwj; നരകം കാണുകയായിരുന്നില്ലെ. ഭുവിയുടേയും ഹേസല്&zwj;വുഡിന്റേയും ക്വാളിറ്റി ബൗളിങ് ഒരുവശത്ത് നില്&zwj;ക്കുന്നുണ്ട്. എന്നിരുന്നാലും ഡല്&zwj;ഹിയുടെ തകര്&zwj;ച്ചയ്ക്ക് പിന്നിലെ കാരണം അത് മാത്രമാണെന്ന് എഴുതിത്തള്ളാനാകില്ല.&lt;/p&gt;&lt;p&gt;നാല് ഓവര്&zwj; അവസാനിക്കുമ്പോള്&zwj; എട്ട് റണ്&zwj;സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് വീഴാൻ മാത്രം ആ പിച്ചില്&zwj; ഭൂതങ്ങളുണ്ടായിരുന്നോ എന്ന് ചോദിച്ചാല്&zwj;, ഇല്ലാ എന്നാണ് ഉത്തരം. ഓസ്ട്രേലിയയിലെ വിക്കറ്റുകള്&zwj;പ്പോലെ പേസര്&zwj;മാറുടെ പറുദീസയായിരുന്നോ എന്ന് സംശയിച്ചാല്&zwj;, അല്ലാ എന്നാണ് മറുപടി. ഇത്തരമൊരു വിക്കറ്റ് ഒരുക്കിയതിന്റെ പേരില്&zwj; ക്യുറേറ്റര്&zwj;മാര്&zwj; വിമര്&zwj;ശനം നേരിടേണ്ടി വരുമോയെന്ന് ആശങ്കയുണ്ടായാല്&zwj;, അതിനും സാധ്യതയില്ലെന്ന് ഉറച്ച് പറയാം. It was a proper wicket, a balanced one.&lt;/p&gt;&lt;p&gt;പന്തുകള്&zwj;ക്ക് അർഹിക്കുന്ന ബഹുമാനം കൊടുത്ത് നേരിട്ടാല്&zwj; സ്കോർ ചെയ്യാൻ കഴിയുന്ന സ്വിങ്ങും പേസും മാത്രമായിരുന്നു അരുണ്&zwj; ജയ്റ്റ്&zwnj;ലിയിലെ വിക്കറ്റ് സമ്മാനിച്ചത്. ലോകക്രിക്കറ്റിലെ വലിയ പേരുകള്&zwj; അഞ്ച് റണ്&zwj;സ് പോലും നേടാനാകാതെ മടങ്ങുന്നതും കണ്ടു. രാഹുലിനേയും നിതീഷ് റാണയേയും മടക്കുന്നത് ഹേസല്&zwj;വുഡിന്റെ കാച്ചിക്കുറിക്കുയുള്ള ഷോർട്ട് ഓഫ് ദ ലെങ്ത് പന്തുകളാണ്. സ്റ്റബ്&zwnj;സിനേയും അക്&zwnj;സറിനേയും ഭുവി പുറത്താക്കുന്നത് ഔട്ട് സ്വിങ്ങറിലൂടെ. റിസ്വി ഹേസല്&zwj;വുഡിന് കീഴടങ്ങുന്നതും ഔട്ട് സ്വിങ്ങറില്&zwj; തന്നെ, പക്ഷേ ഈ മൂന്ന് ഔട്ട് സ്വിങ്ങറുകള്&zwj;ക്കും നേരിയ മൂവ്മെന്റ് മാത്രമാണുണ്ടായത്.&lt;/p&gt;&lt;p&gt;ഇവിടെയാണ് ബാറ്റിങ് പറുദീസകളില്&zwj; ശീലിച്ച ഡല്&zwj;ഹി ബാറ്റർമാരുടെ കാല്&zwj;ക്കുലേഷനുകള്&zwj; പൂർണമായും പിഴയ്ക്കുന്നത്. അല്&zwj;പ്പം സ്വിങ്ങും ബൗണ്&zwj;സുമുള്ള വിക്കറ്റുകളില്&zwj; സമാനസമീപനം ഉപയോഗിച്ചാല്&zwj; സംഭവിക്കുന്നത് ബൗണ്ടറികളായിരിക്കില്ല എന്ന ബോധ്യമുണ്ടായിരിക്കുന്നു. 13 ഫാള്&zwj;സ് ഷോട്ടുകളാണ് ഡല്&zwj;ഹി ബാറ്റര്&zwj;മാരില്&zwj; നിന്നുണ്ടായത്, പവര്&zwj;പ്ലേയില്&zwj; മാത്രം, വീണത് ആറ് വിക്കറ്റുകളും. ടെസ്റ്റ് മാച്ച് ലെങ്തുകള്&zwj; ഐപിഎല്ലില്&zwj; പലപ്പോഴും ബൗളര്&zwj;മാര്&zwj;ക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്, ബെംഗളൂരു - ഡല്&zwj;ഹി മത്സരം അതിന്റെ ക്ലാസിക്ക് ഉദാഹരണങ്ങളിലൊന്നുമായി.&lt;/p&gt;&lt;p&gt;250 റണ്&zwj;സ് കടക്കുന്ന മത്സരങ്ങള്&zwj; ഇനിയും ഉണ്ടായേക്കും, 35 പന്തുകളില്&zwj; സെഞ്ചുറികളും പിറക്കും, വിനോദ-വാണിജ്യമൂല്യങ്ങള്&zwj; ഉയര്&zwj;ത്തുന്ന ഹൈ സ്കോറിങ്ങ് ത്രില്ലറുകളും ജനിക്കും. പക്ഷേ, അത്തരം മത്സരങ്ങള്&zwj;ക്ക് പിന്നില്&zwj; ബാറ്റര്&zwj;മാരുടെ മികവിനേക്കാള്&zwj; മുകളില്&zwj; പിച്ചുകളാണ് നിര്&zwj;ണായക പങ്ക് വഹിക്കുക എന്ന് മാത്രം.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-bhuvneshwar-kumar-and-josh-hazlewood-mayhem-at-arun-jaitley-stadium-articleshow-hsisb0s"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: തിരിച്ചുവരവില്‍ 'തെറ്റി'! ഹാർദിക്ക് മുംബൈയില്‍ നിന്ന് പുറത്തേക്കോ?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-will-hardik-pandya-and-mumbai-indians-part-ways-at-the-end-of-the-season-articleshow-kf7vg9l</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-will-hardik-pandya-and-mumbai-indians-part-ways-at-the-end-of-the-season-articleshow-kf7vg9l</guid>
            <pubDate>Fri, 15 May 2026 14:25:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഹാര്&zwj;ദിക്കിന്റെ കീഴില്&zwj; ആദ്യ സീസണില്&zwj; പത്താം സ്ഥാനത്തായിരുന്നു മുംബൈയുടെ സ്ഥാനം. പക്ഷേ, 2025ല്&zwj; ഉജ്വല തിരിച്ചുവരവ് നടത്താൻ മുംബൈക്കായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krndgkdjn1yzxs8yabaafmnn,imgname-hardik-pandya-1778835279282.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തുടങ്ങേണ്ടത് 2023 നവംബര്&zwj; 27ല്&zwj; നിന്നാണ്...&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തും, രോഹിത് ശര്&zwj;മയുടെ നായകസ്ഥാനം നഷ്ടപ്പെടും. അന്തരീക്ഷത്തിലുണ്ടായിരുന്ന ഈ അഭ്യൂഹം 2023 നവംബ&zwj;ര്&zwj; അവസാനം യാഥാര്&zwj;ത്ഥ്യമായി. ശേഷം രണ്ട് മുംബൈ താരങ്ങളുടെ പ്രതികരണങ്ങളായിരുന്നു പ്രധാനമായും ശ്രദ്ധ നേടിയത്.&lt;/p&gt;&lt;p&gt;ചിലപ്പോഴൊക്കെ നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടിയെന്ന ക്വോട്ട് പങ്കുവെച്ച ജസ്പ്രിത് ബുമ്ര. ഹൃദയഭേദകമെന്ന് കുറിട്ട സൂര്യകുമാര്&zwj; യാദവ്. സീസണുകളോളം ടീമിന്റെ നെടുംതൂണുകളായിട്ടും മാറ്റിനിര്&zwj;ത്തപ്പെട്ടതിന്റെ നീരസം മറച്ചുവെക്കാൻ ഇരുവരും തയാറായില്ല. സൂപ്പര്&zwj; താരങ്ങളാല്&zwj; സമ്പന്നമായ മുംബൈയുടെ ഡ്രൈസിങ് റൂമായിരിക്കും ഹാര്&zwj;ദിക്കിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നായിരുന്നു കായികപണ്ഡിതരെല്ലാം പ്രവചിച്ചത്.&lt;/p&gt;&lt;p&gt;പക്ഷേ, അത് മാത്രമായിരുന്നില്ല സംഭവിച്ചത്. മുംബൈയുടെ ഹോം മൈതാനമായ വാംഖഡെ ഹാര്&zwj;ദിക്കിന് ഒരു നരകമാക്കി മാറ്റി ആരാധകര്&zwj;. അഞ്ച് കിരീടങ്ങള്&zwj; നേടിത്തന്ന നായകനെ പിഴുതെറിഞ്ഞ മാനേജ്മെന്റിനുകൂടിയുള്ള താക്കീതായിരുന്നു ഗ്യാലറിയില്&zwj; ഉയര്&zwj;ന്നത്. കയ്യടികള്&zwj; തിരിച്ചുപിടിക്കാൻ ഹാര്&zwj;ദിക്കിന് 2024 ടി20 ലോകകപ്പ് നേടേണ്ടി വന്നു.&lt;/p&gt;&lt;p&gt;മൂന്ന് സീസണുകള്&zwj;ക്കിപ്പുറം ഒരിക്കല്&zwj;ക്കൂടി വാംഖഡെയുടെ ഗ്യാലറികള്&zwj; ഹാര്&zwj;ദിക്കിനും മാനേജ്മെന്റിനും ചില സൂചനകള്&zwj; നല്&zwj;കുകയാണിപ്പോള്&zwj;. ഹാര്&zwj;ദിക്ക് നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ടീമിന്റെ പ്രകടനത്തിലുണ്ടായ ഇടിവ്, മൈതാനത്ത് സംഭവിക്കുന്ന ഒത്തൊരുമയില്ലായ്മ, ഡ്രെസിങ് റൂമിലെ പിരിമുറുക്കങ്ങള്&zwj; എല്ലാമാണ് ഇതിന്റെ അടിസ്ഥാനം. ഫോര്&zwj;മാറ്റിലെ സൂപ്പര്&zwj; താരങ്ങളെല്ലാം ഒരു കുടക്കീഴിലായിട്ടും പ്ലേ ഓഫിന്റെ പടിക്കല്&zwj;പ്പോലും എത്താൻ മുംബൈക്ക് സാധിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്കിന്റെ കീഴില്&zwj; ആദ്യ സീസണില്&zwj; പത്താം സ്ഥാനത്തായിരുന്നു മുംബൈയുടെ സ്ഥാനം. പക്ഷേ, 2025ല്&zwj; ഉജ്വല തിരിച്ചുവരവ് നടത്താൻ മുംബൈക്കായി, ക്വാളിഫയര്&zwj; രണ്ട് വരെ കുതിപ്പ് നടത്തി. എന്നാല്&zwj; വീണ്ടും പോയിന്റ് പട്ടികയുടെ അടിത്തട്ടിലേക്ക് മടക്കം. 2026 സീസണെടുത്താല്&zwj; ജയിച്ച് തുടങ്ങിയ സംഘത്തിന് പിന്നീട് ജയം എന്തെന്നറിയാൻ ദീര്&zwj;ഘനാള്&zwj; കാത്തിരിക്കേണ്ടി വന്നു.&lt;/p&gt;&lt;p&gt;രോഹിത് ശര്&zwj;മ ഉള്&zwj;പ്പെടെയുള്ള സുപ്രധാന താരങ്ങള്&zwj;ക്കേറ്റ പരിക്ക്, കൃത്യമായൊരു ഇലവനെ കണ്ടെത്താൻ കഴിയാതെ പോയത്, വിദേശതാരങ്ങളെ ഉപയോഗിക്കുന്നതിലെ വീഴ്ച, സൂപ്പര്&zwj;സ്റ്റാറുകളുടെ മോശം ഫോമും സ്ഥിരതയില്ലായ്മയുമെല്ലാം വീഴ്ചയുടെ കാരണങ്ങളായി നിരത്താൻ കഴിയും. മുംബൈയുടെ നിറങ്ങളില്&zwj; ഹാര്&zwj;ദിക്ക് കളത്തിലെത്തിയിട്ട് മൂന്ന് മത്സരങ്ങളാകുന്നു, ചെന്നൈ സൂപ്പര്&zwj; കിങ്സിനെതിരായ എവെ മത്സരത്തിലാണ് അവസാനമായി ഹാര്&zwj;ദിക്ക് മൈതാനത്തിറങ്ങിയത്.&lt;/p&gt;&lt;p&gt;പുറം വേദനയാണ് കാരണമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഇന്ത്യയുടെ പ്രീമിയം ഓള്&zwj; റൗണ്ടര്&zwj; പുറത്തിനേറ്റ പരിക്ക് മൂലം രണ്ട് വാരമായി കളത്തിന് പുറത്തിരിക്കുന്നു. ഇത് മുംബൈ ഇന്ത്യൻസിനെ മാത്രം ബാധിക്കുന്ന ഒന്നല്ല, ഇന്ത്യയുടെ ഭാവി പദ്ധതികളേയും ബാധിക്കുന്നതാണ്. ഗുരുതരമാണെങ്കില്&zwj; ബിസിസിഐയുടെ ഇടപെടലുണ്ടാകുകയും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഹാര്&zwj;ദിക്ക് എത്തേണ്ട സമയവുമായി. എന്നാല്&zwj;, താരം പരിശീലനത്തിന് എത്തുന്ന സാഹചര്യങ്ങളും കാണാനാകും.&lt;/p&gt;&lt;p&gt;എല്ലാം കണക്കാക്കുമ്പോള്&zwj; മുംബൈ ഇന്ത്യൻസിലെ ഹാര്&zwj;ദിക്കിന്റെ ഭാവിയിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി ആദ്യ സീസണില്&zwj; തന്നെ കിരീടം, പിന്നാലെ ഫൈനലിലുമെത്തി. രണ്ട് സീസണുകളുടെ ആയുസില്&zwj; ഹാര്&zwj;ദിക്കെന്ന നായകനെ അളന്നായിരുന്നു മുംബൈ മാനേജ്മെന്റ്, ഫ്രാഞ്ചൈസിയുടെ ഭാവി മുന്നില്&zwj;ക്കണ്ട് താരത്തെ തിരികെയെത്തിച്ചത്. പ്രതീക്ഷിച്ച ഫലമുണ്ടായില്ല എന്നത് മാത്രമല്ല, തിരിച്ചടികളാണ് കൂടുതലായും സംഭവിച്ചത്. നയിച്ച 37 മത്സരത്തില്&zwj; 22ലും പരാജയം, ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മോശം നായകനിലേക്കുള്ള യാത്രയിലാണ് ഹാര്&zwj;ദിക്ക്.&lt;/p&gt;&lt;p&gt;ആറ് വര്&zwj;ഷമായി മുംബൈയുടെ ഷെല്&zwj;ഫില്&zwj; ഒരു ഐപിഎല്&zwj; കിരീടമെത്തിയിട്ട്. ടൂര്&zwj;ണമെന്റിലാദ്യമായാണ് ഇത്ര ദൈര്&zwj;ഘ്യമുള്ള വരള്&zwj;ച്ച സംഭവിക്കുന്നത്. സൂര്യകുമാര്&zwj; യാദവിനും ജസ്പ്രിത് ബുമ്രയ്ക്കും കീഴില്&zwj; മുംബൈ മെച്ചപ്പെട്ട പ്രകടനം നടത്തുകയും ചെയ്യുന്നു. ഹാര്&zwj;ദിക്ക് ഇല്ലാതെയിറങ്ങിയ മൂന്ന് മത്സരങ്ങളില്&zwj; രണ്ടിലും മുംബൈക്ക് ജയം, ബെംഗളൂരുവിനെതിരായ മത്സരം കൈവിട്ടത് അവസാന ഓവറിലുമായിരുന്നു. സീസണ്&zwj; മികച്ച രീതിയില്&zwj; അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് മുംബൈയെന്ന് സൂചനകളാണ് മൈതാനത്തെ പ്രകടനങ്ങള്&zwj; വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;ഹാര്&zwj;ദിക്കിന്റെ മറ്റൊരു ട്രേഡ് വൈകാതെ നടക്കുമെന്നാണ് സൂചനകളും. ചെന്നൈക്കെതിരായ മത്സരത്തിന് ശേഷം സിഇഒ കാശി വിശ്വനാഥനുമായി ഹാര്&zwj;ദിക്ക് നടത്തിയ ദീര്&zwj;ഘസംഭാഷണമെല്ലാം ഉദാഹരിച്ചുകൊണ്ടാണ് അന്തരീക്ഷത്തില്&zwj; അഭ്യൂഹങ്ങള്&zwj; നില്&zwj;ക്കുന്നത്.&lt;/p&gt;&lt;p&gt;സീസണിനൊടുവില്&zwj; വലിയൊരു ലീഡര്&zwj;ഷിപ്പ് ഷിഫ്റ്റിന് മുംബൈ തയാറായേക്കും. സൂര്യകുമാര്&zwj;, ജസ്പ്രിത് ബുമ്ര എന്നീ വലിയ പേരുകളുണ്ട്, ഒപ്പം തിലക് വര്&zwj;മയും. ഹാര്&zwj;ദിക്കിനപ്പുറത്തേക്ക് മുംബൈ ചിന്തിക്കാൻ ഒരുങ്ങുകയാണെങ്കില്&zwj; ഈ ഓപ്ഷനുകളാണ് മുൻപിലുള്ളത്. കിരീടമില്ലാതെ മറ്റൊരു സീസണ്&zwj; കൂടി സങ്കല്&zwj;പ്പിക്കാൻ മാനേജ്മെന്റിനും കഴിയില്ല, അതുകൊണ്ട് തീരുമാനങ്ങള്&zwj;ക്ക് കടുപ്പമേറും, അത് എന്തൊക്കെയെന്ന് കാത്തിരുന്ന് തന്നെ അറിയാം.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-will-hardik-pandya-and-mumbai-indians-part-ways-at-the-end-of-the-season-articleshow-kf7vg9l"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: തൊട്ടതെല്ലാം പിഴച്ച് അക്‌സറും, ക്യാപ്റ്റൻസി ഭാരം ഓള്‍റൗണ്ടര്‍ക്കും തിരിച്ചടിയോ?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-axar-patels-form-dip-is-the-biggest-concern-of-delhi-capitals-articleshow-l8oozmh</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-axar-patels-form-dip-is-the-biggest-concern-of-delhi-capitals-articleshow-l8oozmh</guid>
            <pubDate>Sat, 09 May 2026 15:13:09 +0530</pubDate>
            <description><![CDATA[&lt;p&gt;11 മത്സരങ്ങളിലായി എട്ട് ഇന്നിങ്സുകളിലാണ് അക്&zwnj;സറിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. ആകെ നേടിയത് 44 റണ്&zwj;സാണ്. ശരാശരി 6.28&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr61tzsvwq2xe392a139xenb,imgname-axar-patel-1778319720251.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അക്&zwnj;സ&zwj;ര്&zwj; പട്ടേല്&zwj;സ് ഡിസ്ട്രസ് ഡേ ഈസ് ഓവര്&zwj;!&lt;/p&gt;&lt;p&gt;ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ വൈഭവ് അറോറയുടെ പന്ത് പുള്&zwj; ചെയ്തു അക്&zwnj;സര്&zwj; പട്ടേല്&zwj;. അരുണ്&zwj; ജയ്&zwnj;റ്റ്ലി സ്റ്റേഡിയത്തിലെ ഡല്&zwj;ഹി ആരാധകര്&zwj; ആ ബാറ്റില്&zwj; നിന്ന് ബൗണ്ടറികള്&zwj; മാത്രമെ അപ്പോള്&zwj; പ്രതീക്ഷക്ഷിക്കുന്നുണ്ടായിരുന്നുള്ളു. കാരണം, റണ്&zwj;സ് വിട്ടുനല്&zwj;കാൻ താല്&zwj;പ്പര്യമില്ലാതിരുന്ന കൊല്&zwj;ക്കത്ത ബൗളര്&zwj;മാര്&zwj;ക്ക് മുന്നില്&zwj; നിലയില്ലാകയത്തില്&zwj; അകപ്പെട്ടതുപോലെയായിരുന്നു അക്&zwnj;സര്&zwj; അതുവരെ.&lt;/p&gt;&lt;p&gt;പക്ഷേ, ഡീപ് മി&zwj;ഡ് വിക്കറ്റില്&zwj; അനുകൂല്&zwj; റോയിയുടെ കഠിനാധ്വാനം ഫലം കാണുകയാണ്. അനുകൂലിന്റെ ഉജ്വലമായൊരു ക്യാച്ചില്&zwj; അക്&zwnj;സറിന്റെ ഇന്നിങ്സിന് തിരശീല വീണു. അല്ല, മൈതാനത്തെ അക്&zwnj;സറിന്റെ ദുഷ്കരമായ 42 മിനുറ്റുകള്&zwj;ക്ക് അവസാനമാകുകയായിരുന്നു. 22 പന്തുകള്&zwj; നേരിട്ട ഇടം കയ്യൻ ബാറ്റര്&zwj;ക്ക് സ്കോര്&zwj; ചെയ്യാനായത് 11 റണ്&zwj;സ് മാത്രം. ഒരു ബൗണ്ടറിപോലും കണ്ടെത്താൻ അക്&zwnj;സറിന്റെ ബാറ്റിന് സാധിച്ചില്ല. കമന്ററി ബോക്&zwnj;സിലിരുന്ന ഹര്&zwj;ഷ ബോഗ്ലെ പറഞ്ഞു, അക്&zwnj;സ&zwj;ര്&zwj; പട്ടേല്&zwj;സ് ഡിസ്ട്രസ് ഡേ ഈസ് ഓവര്&zwj;!&lt;/p&gt;&lt;p&gt;ഈ ഒരുവാചകം അക്&zwnj;സറിന്റെയും ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിന്റെയും സീസണിന്റെ ആകെ തുകയാണെന്നും പറയാൻ കഴിയും. മൂന്ന് ഫോര്&zwj;മാറ്റിലും ഇന്ത്യയുടെ പ്രീമിയം ഓള്&zwj; റൗണ്ടര്&zwj;മാരിലൊരാളാണ് അക്&zwnj;സര്&zwj;. കരിയറിന്റെ അസ്തമയത്തോട് അടുക്കുന്ന രവീന്ദ്ര ജഡേജയുടെ പകരക്കാരനെ ബിസിസിഐ കാണുന്നത് അക്&zwnj;സറിലാണ്. എന്നാല്&zwj;, സീസണിലെ അക്&zwnj;സറിന്റെ പ്രകടനങ്ങള്&zwj; ശരാശരിക്കും താഴെയാണ് നിലവില്&zwj;.&lt;/p&gt;&lt;p&gt;11 മത്സരങ്ങളിലായി എട്ട് ഇന്നിങ്സുകളിലാണ് അക്&zwnj;സറിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. ആകെ നേടിയത് 44 റണ്&zwj;സാണ്. ശരാശരി 6.28, സ്ട്രൈക്ക് റേറ്റ് 74. നിലവില്&zwj; ഏകദിന ഫോര്&zwj;മാറ്റില്&zwj;പ്പോലും ഇത്രയും കുറവ് സ്ട്രൈക്ക് റേറ്റില്&zwj; ബാറ്റ് ചെയ്യുന്ന താരങ്ങള്&zwj; ചുരുക്കമാണ്. ഇവിടെയാണ് ലോകകത്തിലെ ഏറ്റവും മികച്ച ടി20 ലീഗുകളിലൊന്നായ ഐപിഎല്ലിലെ അക്സറിന്റെ പ്രകടനം.&lt;/p&gt;&lt;p&gt;എട്ട് ഇന്നിങ്സുകളില്&zwj; ആറ് തവണയും അക്സര്&zwj; പുറത്തായത് ഒറ്റയക്ക സ്കോറുകളിലുമാണ്. ഈ സന്ദര്&zwj;ഭങ്ങളിലൊന്നും തന്റെ സ്കോര്&zwj; രണ്ട് കടത്താനോ ആറ് പന്തിലധികം അതിജീവിക്കാനോ ഡല്&zwj;ഹിയുടെ നായകന് സാധിച്ചിട്ടുമില്ല. റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരുവിനെതിരെ 19 പന്തില്&zwj; നേടിയ 26 റണ്&zwj;സാണ് സീസണിലെ അക്&zwnj;സറിന്റെ ഉയര്&zwj;ന്ന സ്കോര്&zwj;. ടൂര്&zwj;ണമെന്റിലുടനീളം 59 പന്തുകള്&zwj; നേരിട്ട അക്&zwnj;സര്&zwj; സ്കോര്&zwj; ചെയ്തത് മൂന്ന് ഫോര്&zwj; മാത്രം, ഒരു സിക്&zwnj;സ് പോലും താരത്തില്&zwj;നിന്നുണ്ടായിട്ടില്ല.&lt;/p&gt;&lt;p&gt;കഴിഞ്ഞ സീസണില്&zwj; ഡല്&zwj;ഹി മധ്യനിരയിലെ പ്രധാന സാന്നിധ്യമായിരുന്നു അക്&zwnj;സര്&zwj;. 11 ഇന്നിങ്സുകളില്&zwj; നിന്ന് 157 സ്ട്രൈക്ക് റേറ്റില്&zwj; 263 റണ്&zwj;സായിരുന്നു നേട്ടം. ഇത്തവണ, ബാറ്റുകൊണ്ട് അക്&zwnj;സറിന് സംഭാവന നല്&zwj;കാൻ കഴിയാത്തത് ഡല്&zwj;ഹിയുടെ ഫലങ്ങളേയും സ്വാധീനിച്ചിട്ടുണ്ട്. ബാറ്റിങ്ങില്&zwj; നിറം മങ്ങുമ്പോഴും ബൗളിങ്ങില്&zwj; ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ഇടം കയ്യൻ സ്പിന്നര്&zwj;ക്കായിട്ടുണ്ട്. 11 മത്സരങ്ങളില്&zwj; നിന്ന് എട്ട് എക്കോണമിയില്&zwj; 10 വിക്കറ്റുകള്&zwj; നേടി.&lt;/p&gt;&lt;p&gt;ഗുജറാത്ത് ടൈറ്റൻസിനും ബെംഗളൂരുവിനുമെതിരായ രണ്ട് മത്സരങ്ങളില്&zwj; മാത്രമാണ് വിക്കറ്റ് എടുക്കാതിരുന്നത്. ഗുജറാത്തിനെതിരെ മൂന്നും ബെംഗളൂരുവിനെതിരെ ഒരോവറുമാണ് എറിഞ്ഞതും. ആറ് മത്സരങ്ങളിലും അക്&zwnj;സറിന്റെ എക്കോണമി ഏഴിലും താഴെയാണ്. അതും ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളിലാണ് താരം എതിരാളികളുടെ സ്കോറിങ്ങിന് തടയിട്ടത്.&lt;/p&gt;&lt;p&gt;സമാനമായിരുന്നു ടി20 ലോകകപ്പിലേയും സ്ഥിതി, ബാറ്റിങ്ങില്&zwj; കാര്യമായ സംഭാവന നല്&zwj;കാൻ അക്&zwnj;സറിന് സാധിച്ചിരുന്നില്ല, എന്നാല്&zwj; ബൗളിങ്ങില്&zwj; 11 വിക്കറ്റുകളുമായി തിളങ്ങി. ഇന്ത്യയുടെ വിക്കറ്റ് ടേക്കര്&zwj;മാരില്&zwj; ജസ്പ്രിത് ബുമ്രയ്ക്കും വരുണ്&zwj; ചക്രവര്&zwj;ത്തിക്കും പിന്നിലായിരുന്നു അക്&zwnj;സര്&zwj;.&lt;/p&gt;&lt;p&gt;പക്ഷേ, ബാറ്റിങ്ങിലെ അക്&zwnj;സറിന്റെ മോശം ഫോം ആശങ്ക നല്&zwj;കുന്നതാണ്. 2024 ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടുമ്പോള്&zwj; മധ്യനിരയില്&zwj; അക്&zwnj;സര്&zwj; പുറത്തെടുത്ത പ്രകടനങ്ങള്&zwj; നിര്&zwj;ണായകമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിലും ഇത് ആവര്&zwj;ത്തിച്ചു. പക്ഷേ, നിലവിലെ പശ്ചാത്തലത്തില്&zwj; 2027 ഏകദിന ലോകകപ്പാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാനലക്ഷ്യം. അവിടേക്ക് സ്പിൻ ഓള്&zwj;റൗണ്ടറായി ആര് എന്ന ചോദ്യമാണ് സെലക്ടര്&zwj;മാര്&zwj;ക്ക് മുന്നിലുള്ളത്.&lt;/p&gt;&lt;p&gt;ജഡേജയാകട്ടെ സീസണില്&zwj; അക്സറിനേക്കാള്&zwj; മികവ് പുലര്&zwj;ത്തുന്നുണ്ട്. രാജസ്ഥാൻ സമ്മര്&zwj;ദത്തിലായ സാഹചര്യത്തില്&zwj; ക്രീസിലെത്തി രക്ഷകന്റെ റോള്&zwj; വഹിക്കാനായിട്ടുണ്ട്. 50 ശരാശരിയില്&zwj; 152 റണ്&zwj;സും 7.7 എക്കോണമിയില്&zwj; ഏഴ് വിക്കറ്റും ജഡേജ നേടി. അതുകൊണ്ട് &zwj;ഡല്&zwj;ഹിയുടെ പ്ലേ ഓഫ് സാധ്യതകള്&zwj; മങ്ങിയ പശ്ചാത്തലത്തില്&zwj; അക്സറിന് ഫോം തിരിച്ചുപിടിക്കാനുള്ള അവസരമാണ് അവശേഷിക്കുന്ന മത്സരങ്ങള്&zwj;. അത് താരത്തിന്റ അന്തരാഷ്ട്ര കരിയറിലും നിര്&zwj;ണായകമാകും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-axar-patels-form-dip-is-the-biggest-concern-of-delhi-capitals-articleshow-l8oozmh"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: കോ‍ര്‍ താരങ്ങളെല്ലാം ഫോം ഔട്ട്, ഇനിയെപ്പോള്‍! മുംബൈയുടെ കഥ കഴിഞ്ഞോ?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-all-core-players-are-out-of-form-is-season-over-for-mumbai-indians-articleshow-mrtckmq</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-all-core-players-are-out-of-form-is-season-over-for-mumbai-indians-articleshow-mrtckmq</guid>
            <pubDate>Sun, 03 May 2026 13:24:03 +0530</pubDate>
            <description><![CDATA[&lt;p&gt;ടീമിന് സുവര്&zwj;ണകാലം സമ്മാനിച്ച, ആറാം കിരീടം ഉറപ്പ് നല്&zwj;കിയ രോഹിത് ശര്&zwj;മയുടേയും കിറോണ്&zwj; പോള്ളാര്&zwj;ഡിന്റേയും ലസിത് മലിങ്കയുടെയെല്ലാം ശരീരഭാഷ ചെപ്പോക്കില്&zwj; ഒന്നായിരുന്നു, നിരാശ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqpd72mnmd2dtq15p1nzh296,imgname-mumbai-indians-1777794779797.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്&zwj; ട്രെൻ ബോള്&zwj;ട്ടിന്റെ ഒരു ഫുള്&zwj; ലെങ്ത് ഡെലിവെറി. 20 വയസുകാരനായ കാര്&zwj;ത്തിക്ക് ശര്&zwj;മ ഷോര്&zwj;ട്ട് തേഡിന് മുകളിലൂടെ സ്കൂപ്പ് ചെയ്ത് പന്തിനെ ബൗണ്ടറിയിലേക്ക് നയിക്കുകയാണ്. ചിരവൈരികള്&zwj;ക്ക് മുകളിലെ ലീഗ് ഡബിളില്&zwj; ചെപ്പോക്കിലെ ആരവം പൊടുന്നനെ ഇരട്ടിച്ചു. കാര്&zwj;ത്തിക്കും നായകൻ റുതുരാജ് ഗെയ്ക്വാദും ജയം ആഘോഷിക്കുമ്പോള്&zwj; മറുവശത്ത് ഹാര്&zwj;ദിക്ക് പാണ്ഡ്യയുടെ സംഘം ഉത്തരങ്ങള്&zwj; തേടുകയായിരുന്നു. ആ ടീമിന് സുവര്&zwj;ണകാലം സമ്മാനിച്ച, ആറാം കിരീടം ഉറപ്പ് നല്&zwj;കിയ രോഹിത് ശര്&zwj;മയുടേയും കിറോണ്&zwj; പോള്ളാര്&zwj;ഡിന്റേയും ലസിത് മലിങ്കയുടെയെല്ലാം ശരീരഭാഷ ഒന്നായിരുന്നു, നിരാശ. മുംബൈയുടെ സീസണ്&zwj; അവസാനിച്ചോ.&lt;/p&gt;&lt;p&gt;മത്സരശേഷമുള്ള പ്രതികരണത്തില്&zwj; സാധാരണയായി ഉയര്&zwj;ത്തുന്ന വിമർശനങ്ങള്&zwj; ഹാര്&zwj;ദിക്ക് മാറ്റിവെച്ചു. ഈ രാത്രി മാത്രമല്ല, സീസണിലുടനീളം തങ്ങള്&zwj;ക്ക് മികവ് പുലര്&zwj;ത്താനായില്ല എന്ന് അയാള്&zwj; മടികൂടാതെ സമ്മതിച്ചു, എതിരാളികളേക്കാള്&zwj; ഒരുപടി പിന്നിലായിരുന്നുവെന്ന് പറഞ്ഞുവെച്ചു. ഒൻപത് മത്സരങ്ങള്&zwj;, ഏഴ് തോല്&zwj;വി, പട്ടികയില്&zwj; ഒൻപതാം സ്ഥാനത്ത്. പ്ലേ ഓഫ് എന്നത് മുംബൈ ഇന്ത്യൻസിന് ഇന്ന് വിദൂരമായൊരു സ്വപ്നം മാത്രമാണ്. തിട്ടപ്പെടുത്തിയെടുക്കാനാകുന്നതിലും അധികമാണ് പോരായ്മകളുടെ പട്ടിക. മുംബൈയുടെ എക്കാലത്തേയും കരുത്ത് അവരുടെ കോര്&zwj; ടീമാണ്, കിരീടങ്ങള്&zwj; സമ്മാനിച്ചപ്പോഴെല്ലാം അവരുടെ സംഭാവന വലുതായിരുന്നു.&lt;/p&gt;&lt;p&gt;സീസണിലെ മുംബൈയുടെ കോർ ടീമിനെ നോക്കാം. ബാറ്റിങ്ങില്&zwj; രോഹിത് ശർമ, സൂര്യകുമാര്&zwj; യാദവ്, തിലക് വർമ, ഹാർദിക്ക് പാണ്ഡ്യ. നാല് താരങ്ങളും ടി20 ലോകകപ്പ് വിജയികള്&zwj;. ബൗളിങ്ങില്&zwj; ജസ്പ്രിത് ബുമ്രയും ട്രെൻ ബോള്&zwj;ട്ടുമാണ് പ്രധാന അസ്ത്രങ്ങള്&zwj;. ശരാശരിയും സ്ട്രൈക്ക് റേറ്റുമൊക്കെ തിട്ടപ്പെടുത്തി നോക്കിയാല്&zwj; രോഹിത് ആയിരുന്നു ഏറ്റവും സ്ഥിരത പുലര്&zwj;ത്തിയ താരം, എന്നാല്&zwj; മുൻനായകന്റെ പരുക്ക് ടീമിന്റെ ബാലൻസിനെ ആകെ ബാധിക്കുന്നതാണ് സീസണില്&zwj; കണ്ടത്. ഇതിനാല്&zwj; ഓപ്പണിങ്ങില്&zwj; തന്നെ പലവിധ പരീക്ഷണങ്ങള്&zwj; നടത്തി പരാജയപ്പെടേണ്ടി വന്നു. മുംബൈക്ക് മികച്ച തുടക്കം ലഭിച്ച മത്സരങ്ങള്&zwj;പ്പോലും വിരളമായിരുന്നു.&lt;/p&gt;&lt;p&gt;നായകൻ ഹാര്&zwj;ദിക്ക്, ചെന്നൈക്കെതിരെ 23 പന്തില്&zwj; 18 റണ്&zwj;സായിരുന്നു ഹാര്&zwj;ദിക്കിന്റെ സംഭാവന. ജേമി ഓവര്&zwj;ട്ടണിന്റെ ഹൈ പേസ് പന്തുകളെ നേരിടാൻ പോലും കഴിയാതെ ഹാര്&zwj;ദിക്ക് നിസഹായനാകുന്നത് പലകുറി കണ്ടു. മുംബൈ നായകന്റെ സീസണിന്റെ ആകെത്തുക കൂടിയായിരുന്നു ചെപ്പോക്കില്&zwj;. മുംബൈ നിരയില്&zwj; ബാറ്റര്&zwj;മാരെയെടുത്താല്&zwj; ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ്, അഞ്ച് മത്സരങ്ങളില്&zwj; കൂടുതല്&zwj; കളിച്ച ബൗളര്&zwj;മാരില്&zwj; മോശം എക്കോണമി. നാല് വിക്കറ്റും 146 റണ്&zwj;സുമാണ് സീസണിലെ ആകെ നേട്ടം. ക്യാപ്റ്റൻസിയിലെ വീഴ്ചകള്&zwj;ക്ക് പുറമെയാണ് താരമെന്ന നിലയിലേയും പരാജയം.&lt;/p&gt;&lt;p&gt;ചെന്നൈ സൂപ്പര്&zwj; കിങ്സിനെതിരെ ഡഗൗട്ടിലിരിക്കുന്ന രോഹിതിന്റെ നിര്&zwj;ദേശം പിന്തുടര്&zwj;ന്നതായിരുന്നു ഉര്&zwj;വില്&zwj; പട്ടേലിന്റെ വിക്കറ്റിലേക്ക് പോലും നയിച്ചത്. നായകനായി മുന്നില്&zwj; നിന്ന് ടീമിനെ നയിക്കാൻ സീസണില്&zwj; ഒരു ഘട്ടത്തിലും ഹാര്&zwj;ദിക്കിന് കഴിഞ്ഞിട്ടില്ല. ചെന്നൈക്കെതിരായ ആദ്യ മത്സരത്തില്&zwj; തനിക്ക് രണ്ട് ഓവര്&zwj; ബാക്കിയുണ്ടായിട്ടും നിര്&zwj;ണായകമായ അവസാന ഓവറുകള്&zwj; യുവതാരത്തിന് കൈമാറിയ ഹാര്&zwj;ദിക്കിന് തീരുമാനത്തിന് രൂക്ഷ വിമര്&zwj;ശനം നേരിട്ടിരുന്നു.&lt;/p&gt;&lt;p&gt;മുംബൈയുടെ നിറങ്ങളിലെ ഏറ്റവും മോശം സീസണിലൂടെയാണ് സൂര്യകുമാര്&zwj; കടന്നുപോകുന്നത്. ലഭിച്ച തുടക്കങ്ങളൊന്നും ഉപയോഗിക്കാനാകതെ എതിരാളികള്&zwj; വിരിക്കുന്ന വലയില്&zwj; ചെന്നുവീഴുന്ന സൂര്യ. റണ്&zwj;സിന്റെ അഭാവം നികത്തുന്നതിനായി തന്റെ പ്രിയപ്പെട്ട സ്കൂപ്പ് ഷോട്ടുകളെ മാത്രം ആശ്രയിക്കുന്നത് സീസണിലുടനീളം സൂര്യക്ക് തിരിച്ചടിയായിട്ടുണ്ട്. താരം എന്തുകൊണ്ട് സ്ട്രെയിറ്റ് ബാറ്റ് ഉപോയിഗിക്കാൻ തയാറാകുന്നില്ല എന്ന ചോദ്യം മുൻതാരങ്ങള്&zwj;പ്പോലും ഉയര്&zwj;ത്തുന്നു. ഒരു അര്&zwj;ദ്ധ സെഞ്ചുറി മാത്രമാണ് നേട്ടം, 183 റണ്&zwj;സും.&lt;/p&gt;&lt;p&gt;ഗുജറാത്തിനെതിരെ നേടിയ സെഞ്ചുറി മാറ്റി നിര്&zwj;ത്തിയാല്&zwj; സൂര്യകുമാര്&zwj; യാദവിനേക്കാള്&zwj; മോശം നമ്പറുകളാണ് തിലകിന്റെ നേര്&zwj;ക്കുള്ളത്. അഞ്ച് ഒറ്റയക്ക സ്കോറുകള്&zwj;, 25 കടന്നത് സെഞ്ചുറിയുള്&zwj;പ്പടെ രണ്ട് തവണ മാത്രം. റയാൻ റിക്കല്&zwj;ട്ടണും നമൻ ധീറും മാത്രമാണ് ബാറ്റിങ്ങില്&zwj; പ്രതീക്ഷക്കൊത്ത് ഉയരുന്നത്. ഐപിഎല്&zwj; ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ബൗളര്&zwj;മാര്&zwj;. മത്സരത്തിന്റെ ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ കഴിയുന്നവര്&zwj;, ബുമ്രയും ബോള്&zwj;ട്ടും.&lt;/p&gt;&lt;p&gt;ഒൻപത് കളികളില്&zwj; നിന്ന് 283 റണ്&zwj;സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബുമ്രയുടെ സമ്പാദ്യം. അഞ്ച് മത്സരങ്ങളില്&zwj; നിന്ന് 188 റണ്&zwj;സാണ് ബോള്&zwj;ട്ടിനെതിരെ എതിരാളികള്&zwj; നേടിയത്. വീഴ്ത്തിയത് രണ്ട് വിക്കറ്റ് മാത്രം. ബുമ്രയുടെ എക്കോണമി 8.6 ആണ്, കഴിഞ്ഞ പത്ത് വര്&zwj;ഷത്തിനിടെ ഏറ്റവും മോശം. ബോള്&zwj;ട്ടിന്റെ ഐപിഎല്&zwj; കരിയറിലാദ്യമായി എക്കോണമി പത്തും കടന്നു ഇക്കുറി. ഗസൻഫാറല്ലാതെ ഒരു വിക്കറ്റ് ടേക്കിങ് ബൗളര്&zwj; മുംബൈ നിരയിലില്ല.&lt;/p&gt;&lt;p&gt;ഒരുടീമിലെ പ്രധാന താരങ്ങളെല്ലാം ഫോം വീണ്ടെടുക്കാതെ ഒൻപത് മത്സരങ്ങള്&zwj;. അവിശ്വസനീയമായൊരു വീഴ്ചയാണ് മുംബൈയുടെ കാര്യത്തില്&zwj; സംഭവിക്കുന്നത്. ഇനി അഞ്ച് മത്സരങ്ങളാണ് മുംബൈക്ക് അവശേഷിക്കുന്നത്. ലഖ്നൗ സൂപ്പര്&zwj; ജയന്റ്സ്, റോയല്&zwj; ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിങ്സ്, കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയല്&zwj;സ്. അഞ്ചും ജയിച്ചാല്&zwj; പോലും പ്ലേ ഓഫിലെത്തുക അസാധ്യമാണ്, പ്രത്യേകിച്ചും ടോപ് ഫോറിലുള്ള ടീമുകളുടെ ഫോം പരിഗണിക്കുമ്പോള്&zwj;.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-all-core-players-are-out-of-form-is-season-over-for-mumbai-indians-articleshow-mrtckmq"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: സഞ്ജുവല്ലാതെ മറ്റാര്! അരുണ്‍ ജയ്‌റ്റ്‌ലിയിൽ ചേട്ടന്റെ മാസ്റ്റര്‍ക്ലാസ്, കരിയറിൻ ഉച്ചം]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-sanju-samson-once-again-in-savior-mode-for-chennai-super-kings-articleshow-oihakoz</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-sanju-samson-once-again-in-savior-mode-for-chennai-super-kings-articleshow-oihakoz</guid>
            <pubDate>Wed, 06 May 2026 14:25:08 +0530</pubDate>
            <description><![CDATA[&lt;p&gt;സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക പോലും എളുപ്പമായിരുന്നില്ല, തന്റെ നിമിഷങ്ങളും പന്തുകളും തിരഞ്ഞെടുക്കണം, അതായിരുന്നു ഏറ്റവും നിര്&zwj;ണായകം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqy7x45r2mvhhkw9vbgd9s76,imgname-sanju-samson-1778057646264.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആ വിക്കറ്റില്&zwj; വിയര്&zwj;പ്പുതുള്ളികള്&zwj; വീഴ്ത്തി അധ്വാനിക്കാതെ ഒരു റണ്&zwj;സ് പോലും സ്കോര്&zwj;ബോര്&zwj;ഡിലേക്ക് ചേര്&zwj;ക്കാനാകുമായിരുന്നില്ല. മൂന്നക്കം തൊട്ടപ്പോഴൊക്കെ തുണച്ച 22 വാരയായിരുന്നില്ല ഡല്&zwj;ഹി ക്യാപിറ്റല്&zwj;സ് അയാള്&zwj;ക്ക് മുന്നില്&zwj; വിരിച്ചത്, വെല്ലുവിളിക്കാൻ തന്നെയായിരുന്നു. 156 എന്ന വിജയലക്ഷ്യം ചെറുതല്ലാത്ത ദൂരമാണ്, അവിടേക്ക് എത്താൻ തന്റെ സ്വഭാവിക ചേതനകളെ അടക്കിവെച്ചേ മതിയാകു. അതിനയാള്&zwj;ക്ക് കഴിയുമോ?&lt;/p&gt;&lt;p&gt;അരുണ്&zwj; ജയ്റ്റ്&zwnj;ലിയുടെ ആകാശം അർദ്ധരാത്രിക്ക് വഴിമാറുമ്പോള്&zwj; പരാജയത്തിന്റെ പക്ഷത്ത് നില്&zwj;ക്കേണ്ടി വന്നാല്&zwj;, അവസാന നാലിലേക്ക് ചുവടുവെക്കുക പ്രയാസമാകും. അങ്ങനെ സംഭവിച്ചാല്&zwj; നേരിട്ടതും പാഴാക്കിയതുമായ ഓരോ പന്തും വേട്ടയാടും കണക്കുചോദിക്കാനെത്തും, അതുകൊണ്ട് കീഴടങ്ങാനാകില്ല.&lt;/p&gt;&lt;p&gt;തമിഴ്&zwnj;മണ്ണില്&zwj; പുതിയ തലൈവൻ ഉരുവായിരിക്കുന്നു, അതേ മണ്ണിനായി, ആ ജനതയ്ക്കായി മറ്റൊരാള്&zwj; അല്&zwj;പ്പം അകലെ, വിശ്വസ്തനായൊരു പോരാളിയുടെ വേഷമണിയുകയാണ്. പുതിയ തലയ്ക്കായും ആ മണ്ണൊരുങ്ങും വൈകാതെ. ആ നിമിഷം ഉറപ്പിക്കുന്നതായിരുന്നു അരുണ്&zwj; ജയ്റ്റ്&zwnj;ലിയിലെ ഇന്നിങ്സ്. അവിടെ ഒരു പേര് മാത്രം, സഞ്ജു വിശ്വനാഥ് സാംസണ്&zwj;.&lt;/p&gt;&lt;p&gt;ചെന്നൈ സ്പിന്നർമാരെ വിക്കറ്റ് ആവോളം സഹായിച്ചതായിരുന്നു രണ്ടാം ഓവറില്&zwj; തന്നെ പന്തെടുക്കാൻ ഡല്&zwj;ഹി നായകൻ അക്&zwnj;സര്&zwj; പട്ടേലിനെ പ്രേരിപ്പിച്ചത്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്&zwj; വന്ന പന്തില്&zwj; ചുവടുമാറിയൊരു ഇൻസൈഡ് ഔട്ട് ലോഫ്റ്റ്. സഞ്ജുവിന്റെ ബാറ്റ് ആ പന്തിനെ ഒന്നു തഴുകിയെന്ന് മാത്രമെ തോന്നിച്ചൊള്ളു, പന്ത് നിക്ഷേപിക്കപ്പെടുന്നത് എക്&zwnj;സ്ട്രാ കവറിന് മുകളിലൂടെ ബൗണ്ടറി റോപ്പുകള്&zwj;ക്ക് അപ്പുറമാണ്, ലവ്&zwnj;ലി വണ്&zwj;. ചെന്നൈ ഡഗൗട്ടില്&zwj; ആ ഷോട്ടിന്റെ അതിശയം ഇങ്ങനെ നിറഞ്ഞുനില്&zwj;ക്കുന്നുണ്ടായിരുന്നു അപ്പോള്&zwj;.&lt;/p&gt;&lt;p&gt;ഈ നിമിഷത്തിന് മുൻപും ശേഷവും നായകൻ റുതുരാജ് ഗെയ്ക്വാദിനെ മിച്ചല്&zwj; സ്റ്റാർക്കും ലുംഗി എൻഗിഡിയും ചേർന്ന് ആവോളം പരീക്ഷിക്കുകയായിരുന്നു. 13 പന്തില്&zwj; ആറ് റണ്&zwj;സ്, മടക്കം. ഉര്&zwj;വില്&zwj; പട്ടേലിന്റെ ക്യാമിയോയും അവസാനിച്ചതോടെ ചെന്നൈ ഏഴ് ഓവറില്&zwj; 49-2. സാഹചര്യങ്ങള്&zwj; ആവശ്യപ്പെടുന്ന ചട്ടക്കൂടിലേക്ക് ഒതുങ്ങാൻ സഞ്ജു നിര്&zwj;ബന്ധിതനാകുകയാണ്.&lt;/p&gt;&lt;p&gt;സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക പോലും എളുപ്പമായിരുന്നില്ല, തന്റെ നിമിഷങ്ങളും പന്തുകളും തിരഞ്ഞെടുക്കണം, അതായിരുന്നു ഏറ്റവും നിര്&zwj;ണായകം. ഇവിടെ പിച്ചിനോട് മല്ലിടുകയായിരുന്നില്ല സഞ്ജുവെന്ന് പറയാം, പകരം അയാള്&zwj; തന്റെ ടൈമിങ്ങില്&zwj; വിശ്വസിച്ച് മൈതാനത്തെ ദൂരവും അളന്നൊരു മാച്ച് വിന്നിങ്സ് ഇന്നിങ്സിന്റെ ടെമ്പ്ലേറ്റ് സൃഷ്ടിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;അക്&zwnj;സറിനെതിരായ ആ സിക്&zwnj;സ് നേരിട്ട മൂന്നാം പന്തിലാണ്. ശേഷം സഞ്ജുവിന്റെ ബാറ്റില്&zwj; നിന്നൊരു ബൗണ്ടറി ജനിക്കുന്നത് 20-ാം പന്തിലാണ്. കുല്&zwj;ദീപ് യാദവിനെതിരെ ഡീപ് മിഡ് വിക്കറ്റിലേക്കൊരു സിക്&zwnj;സ്. കുല്&zwj;ദീപിനേയും നടരാജനേയുമായിരുന്നു പിച്ചിലെ ഭൂതങ്ങളെ മറികടക്കാൻ സഞ്ജു തിരഞ്ഞെടുത്തതും. നടരാജന്റെ ബാക്ക് ഓഫ് ദ ലെങ്ത്, ലെങ്ത് ഡെലിവറികള്&zwj; അവസാനിച്ചത് ഫോറിലാണ്.&lt;/p&gt;&lt;p&gt;കുല്&zwj;ദീപിന് കൂടുതല്&zwj; വിക്കറ്റുകള്&zwj; ലഭിക്കുന്നത് രണ്ട് പന്തുകളിലാണ്. ഒന്ന് ടോസ്&zwnj;ഡ് അപ്പ്, മറ്റൊന്ന് ക്വിക്കര്&zwj; വണ്&zwj;സ്. 12-ാം ഓവറില്&zwj; സഞ്ജു നേരിട്ട രണ്ടാം പന്തൊരു ടോസ്&zwnj;ഡ് അപ്പ് ഡെലിവറിയായിരുന്നു, കാത്തിരുന്ന് ലോങ് ഓണിന് മുകളിലൂടെ ഒരു ലോങ് ഡിസ്റ്റൻസ് ഡിപ്പോസിറ്റ്. ശേഷം, വന്നത് ക്വിക്കര്&zwj; വണ്&zwj;, ഡീപ് മിഡ് വിക്കറ്റിലൂടെ വീണ്ടുമൊരു സിക്&zwnj;സ്. ശേഷമൊരു ബൗണ്ടറി കൂടി, സിംഗിള്&zwj; എടുത്ത് അര്&zwj;ദ്ധ സെഞ്ചുറിയും ആ ഓവറില്&zwj; തികച്ചു, 32 പന്തില്&zwj;.&lt;/p&gt;&lt;p&gt;പവര്&zwj;പ്ലേയില്&zwj; സ്വീകരിച്ച കരുതല്&zwj; മിച്ചല്&zwj; സ്റ്റാര്&zwj;ക്ക് പിന്നീടെത്തിയപ്പോഴുണ്ടായില്ല. കവറിലൂടെയും ഡീപ് തേഡിലൂടേയും കണ്&zwj;ട്രോള്&zwj;ഡായ രണ്ട് ഹിറ്റുകള്&zwj;, ബൗണ്ടറി. പക്ഷേ, 14-ാം ഓവറില്&zwj; എൻഗിഡി സഞ്ജുവിന്റെ ബാറ്റിനെ നിശബ്ദമാക്കി നിര്&zwj;ത്തുകയാണ്. ആ നിശബ്ദതയെ നടരാജന്റ ഓവറില്&zwj; കാല്&zwj;ക്കുലേറ്റ് ചെയ്ത് തരണം ചെയ്യുന്നു. രണ്ട് സിക്&zwnj;സും ഒരു ഫോറും ഉള്&zwj;പ്പെടെ 19 റണ്&zwj;സ് നേരിട്ട അഞ്ച് പന്തില്&zwj;.&lt;/p&gt;&lt;p&gt;എൻഗിഡിയെറിഞ്ഞ 16-ാം ഓവറിലെ മൂന്നാം പന്ത്. സഞ്ജുവിന്റെ ഫോം, ക്ലാസ്, ടൈമിങ്, പ്ലേസ്മെന്റ് എല്ലാം കൂടി സമന്വയിച്ച ഒരു മൊമന്റ് സംഭവിച്ചു. ഓട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്തിനെ കവറിലേക്ക് ഡ്രൈവ് ചെയ്ത് ബൗണ്ടറി. ആ നിമിഷത്തിന് ശേഷം ഹര്&zwj;ഷ ഭോഗ്&zwnj;ലെ ഒരു വാചകം പറഞ്ഞു, ചിലസമയങ്ങളില്&zwj; വാക്കുകള്&zwj; ആവശ്യമില്ല, ആസ്വദിക്കുക. അത്രമേല്&zwj; മനോഹരമായൊരു ഷോട്ട്.&lt;/p&gt;&lt;p&gt;സഞ്ജുവിന്റെ മറ്റൊരു സെഞ്ചുറിക്കായി ഗ്യാലറി ആര്&zwj;ത്തിരമ്പിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. ആവശ്യമായ റണ്&zwj;സും ഓവറുകളും ബാക്കിയുണ്ട്. പക്ഷേ, അയാള്&zwj; തിരഞ്ഞെടുത്തത് മറ്റൊന്നായിരുന്നു. മികച്ച രീതിയില്&zwj; ബാറ്റ് ചെയ്തുകൊണ്ടിരുന്ന കാര്&zwj;ത്തിക്ക് ശര്&zwj;മയ്ക്കായി സ്ട്രൈക്ക് കൈമാറിക്കൊണ്ടേയിരുന്നു, ഒടുവില്&zwj; കാര്&zwj;ക്കിക്ക് തന്നെ വിന്നിങ് റണ്&zwj; നേടുമ്പോള്&zwj; സെഞ്ചുറിയേക്കാള്&zwj; വലിപ്പമുള്ളൊരു ഇന്നിങ്സ് സഞ്ജുവില്&zwj; നിന്നുണ്ടായി. 52 പന്തില്&zwj; 87 റണ്&zwj;സ്, ഏഴ് ഫോറും ആറ് സിക്&zwnj;സും. ഓറഞ്ച് ക്യാപ് പോരില്&zwj; സാക്ഷാല്&zwj; വിരാട് കോലിയേയും ശുഭ്മാൻ ഗില്ലിനേയും മറികടന്ന് കുതിപ്പ്.&lt;/p&gt;&lt;p&gt;മത്സരശേഷം റുതുരാജ് പറഞ്ഞു സഞ്ജുവാണ് ഈ ടീമിന്റെ നട്ടെല്ലെന്ന്. പക്ഷേ, അയാളുടെ വലുപ്പം അതിനപ്പുറമായിരുന്നു. സെഞ്ചുറിയടിക്കാമായിരുന്നില്ലെ എന്ന ഹര്&zwj;ഷയുടെ ചോദ്യത്തിന് സഞ്ജുവൊരു മറുപടി നല്&zwj;കി. മൂന്നക്കത്തിലേക്ക് എത്തണമെങ്കില്&zwj; ഞാൻ സ്വാര്&zwj;ത്ഥത കാണിക്കണമായിരുന്നു, ടീമിന്റെ വിജയത്തിനാണ് മുൻഗണന കൊടുത്തത്. കാര്&zwj;ത്തിക്ക് നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു, സിംഗിള്&zwj; ആവശ്യപ്പെടാൻ തോന്നിയില്ല.&lt;/p&gt;&lt;p&gt;സഞ്ജു തിളങ്ങിയ എല്ലാ മത്സരങ്ങളിലും ചെന്നൈ ജയിച്ചിരിക്കുന്നു, തമിഴ്&zwnj;മണ്ണില്&zwj; പുതിയ തലൈവൻ ഉരുവായിരിക്കുന്നു, പുതിയ തലയ്ക്കായും ആ മണ്ണൊരുങ്ങും വൈകാതെ. അവിടെ ഒരു പേര് മാത്രം, സഞ്ജു വിശ്വനാഥ് സാംസണ്&zwj;. കരിയറിൻ ഉച്ചം.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-sanju-samson-once-again-in-savior-mode-for-chennai-super-kings-articleshow-oihakoz"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ഫിനിഷർ റോള്‍ വഴങ്ങാത്തതോ ശിവം ദുബെയുടെ മോശം ഫോമിന്റെ കാരണം?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-why-csk-star-batter-shivam-dube-could-not-perform-in-the-finisher-role-articleshow-pcxzxft</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-why-csk-star-batter-shivam-dube-could-not-perform-in-the-finisher-role-articleshow-pcxzxft</guid>
            <pubDate>Sat, 02 May 2026 13:16:00 +0530</pubDate>
            <description><![CDATA[&lt;p&gt;സഞ്ജു സാംസണും ആയുഷ് മാത്രെയും ഒഴികെയുള്ള ചെന്നൈ ബാറ്റര്&zwj;മാരെല്ലാം സീസണില്&zwj; പരാജയപ്പെട്ടപ്പോള്&zwj; ആ കൂട്ടത്തില്&zwj; ഒട്ടും പ്രതീക്ഷിക്കാത്ത പേരായിരുന്നു ദുബെയുടേത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqktb80gx691eqw8kxfjf4m1,imgname-shivam-dube-1777707884560.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൈവിട്ടുതുടങ്ങി എന്ന് തോന്നിച്ച കരിയര്&zwj; തിരിച്ചുപിടിക്കുന്നത് 2022ലാണ്. ചെന്നൈ സൂപ്പര്&zwj; കിങ്സിന്റെ വിഖ്യാത ജഴ്&zwnj;സി ആദ്യമായി അണിഞ്ഞ വര്&zwj;ഷം. ചെപ്പോക്കിന്റെ ഗ്യാലറികളില്&zwj; ഇടവേളകളില്ലാതെ പന്തെത്തിക്കാൻ പോന്നൊരാള്&zwj;. മുൻനിര തകര്&zwj;ന്നാലും നിമിഷനേരം കൊണ്ട് ധോണിപ്പടയ്ക്കായി കളിതിരിച്ചുപിടിക്കുന്ന ബാറ്റ്. ഇതിഹാസതാരം യുവരാജ് സിങ്ങിനെ ഓര്&zwj;മിപ്പിക്കും വിധമുള്ള ശൈലി. അയാളെ ചെന്നൈ ആരാധകര്&zwj; വിശേഷിപ്പിച്ചത് സിക്&zwnj;സ് ഹിറ്റിങ് മിഷീൻ അധവാ ആറുച്ചാമിയെന്നാണ്, ശിവം ദുബെ.&lt;/p&gt;&lt;p&gt;സഞ്ജു സാംസണും ആയുഷ് മാത്രെയും ഒഴികെയുള്ള ചെന്നൈ ബാറ്റര്&zwj;മാരെല്ലാം സീസണില്&zwj; പരാജയപ്പെട്ടപ്പോള്&zwj; ആ കൂട്ടത്തില്&zwj; ഒട്ടും പ്രതീക്ഷിക്കാത്ത പേരായിരുന്നു ദുബെയുടേത്. കാരണം, മധ്യനിരയിലും ഫിനിഷര്&zwj; റോളിലുമെത്തി ടി20 ലോകകപ്പില്&zwj; നടത്തിയ പ്രകടനങ്ങളായിരുന്നു. സഞ്ജു സാംസണിന് പിന്നിലായി ഏറ്റവും മികച്ച ശരാശരിയുള്ള ഇന്ത്യൻ ബാറ്റര്&zwj;. സഞ്ജുവും ഇഷാനും കഴിഞ്ഞാല്&zwj; മികച്ച സ്ട്രൈക്ക് റേറ്റും കൂടുതല്&zwj; സിക്സും ദുബെയുടെ പേരിലായിരുന്നു. ടോപ് ഓര്&zwj;ഡര്&zwj; ബാറ്ററുമല്ല, പവര്&zwj;പ്ലേയുടെ ആനുകൂല്യം അസ്വദിച്ചുമല്ല ഈ നേട്ടം.&lt;/p&gt;&lt;p&gt;സമാന റോളില്&zwj; ചെന്നൈയുടെ നിറങ്ങളിലും ലോകകപ്പിലെ പ്രകടനം ദുബെ ആവര്&zwj;ത്തിക്കുമെന്നാണ് കരുതിയിരുന്നെങ്കിലും നേര്&zwj;വിപരീതമായി കാര്യങ്ങള്&zwj;. എട്ട് കളികളില്&zwj; നിന്ന് ഇതുവരെയുള്ള നേട്ടം 150 റണ്&zwj;സാണ്. സ്ട്രൈക്ക് റേറ്റിലുണ്ടായ കാര്യമായ ഇടിവാണ് പ്രധാനപ്പെട്ട ആശങ്ക, 140 മാത്രം. പ്രഹരശേഷി 150ന് മുകളിലുള്ളത് രണ്ടേ രണ്ട് മത്സരങ്ങളില്&zwj; മാത്രവും.&lt;/p&gt;&lt;p&gt;ചെന്നൈയിലെത്തിയ വര്&zwj;ഷം മുതല്&zwj; മുതല്&zwj; ഓരോ സീസണിലും ദുബെ നേടിയ സിക്സറുകളുടെ എണ്ണം 16, 35. 28, 21 എന്നിങ്ങനയാണ്. 55 മത്സരങ്ങളില്&zwj; നിന്ന് 100 സിക്&zwnj;സറുകള്&zwj;. രണ്ട് സിക്&zwnj;സറുകള്&zwj; ഏറെക്കുറെ ഉറപ്പ്. പക്ഷേ, ഈ സീസണില്&zwj; ദുബെ 107 പന്തുകള്&zwj; നേരിട്ടപ്പോള്&zwj; സിക്&zwnj;സറുകള്&zwj; ആറ് മാത്രമാണ്. സീസണിലെ ദുബെയുടെ റോള്&zwj; ഫിനിഷറുടേതാണെന്ന് ഉറപ്പിക്കാം, അതിന്റെ സൂചനയാണ് താരം ബാറ്റ് കൂടുതലായും ബാറ്റ് ചെയ്ത പൊസീഷനും ക്രീസിലെത്തിയ സാഹചര്യങ്ങളും. നാല് മത്സരങ്ങളില്&zwj; ആറാമനായി, മൂന്നെണ്ണത്തില്&zwj; നാലാം സ്ഥാനത്ത്, ഒരു പ്രാവശ്യം ഏഴാമതും.&lt;/p&gt;&lt;p&gt;പഞ്ചാബിനും ഡല്&zwj;ഹിക്കും മുംബൈക്കുമെതിരെയാണ് നാലാം സ്ഥാനത്തിറങ്ങിയത്. ഇതില്&zwj; പഞ്ചാബിനും ഡല്&zwj;ഹിക്കുമെതിരായ മത്സരങ്ങളില്&zwj; ടോപ് ഓര്&zwj;ഡര്&zwj; തിളങ്ങിയിരുന്നു, ഐഡിയലായിരുന്നു ദുബെ ക്രീസിലെത്തിയ സാഹചര്യവും. പക്ഷേ മുംബൈക്കെതിരെ സഞ്ജു സാംസണ്&zwj; ഒരു വശത്ത് നിലയുറപ്പിക്കുകയും ഹാര്&zwj;ദിക്ക് സ്പിന്നര്&zwj;മാരെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് കണ്ടാണ് മാനേജ്മെന്റ് ദുബെയെ പ്രൊമോട്ട് ചെയ്തത്. എന്നാല്&zwj;, ഗസൻഫാറിന്റെ ലൈൻ ജഡ്&zwnj;ജ് ചെയ്യാതെ വൈഡ് സ്ലോഗിന് ശ്രമിച്ച് ദുബെ പുറത്താവുകയായിരുന്നു.&lt;/p&gt;&lt;p&gt;ആറാം സ്ഥാനത്ത് ഫിനിഷര്&zwj; റോളിലെത്തിയപ്പോഴൊന്നും കാര്യമായ ഇംപാക്റ്റുണ്ടാക്കാനും സാധിച്ചില്ല. ഇവിടെ പ്രധാനമായും ചൂണ്ടിക്കാണിക്കേണ്ടത് തന്റെ കരുത്ത് ഉപയോഗിക്കാൻ കഴിയുന്ന സമയത്തല്ല താരം എത്തുന്നത് എന്നതാണ്. ദുബെ ഒരു സ്പിൻ ബാഷറാണ്, സമീപകാലത്താണ് പേസര്&zwj;മാര്&zwj;ക്ക് മുകളിലും ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയത്, പ്രത്യേകിച്ചും ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളില്&zwj;. ചെന്നൈയുടെ പരിശീലന വീഡിയോകള്&zwj; പരിശോധിച്ചാല്&zwj; കൂടുതലായും പേസര്&zwj;മാരെ നേരിടുന്ന ദുബെയെ കാണാനുമാകും.&lt;/p&gt;&lt;p&gt;സ്വഭാവികമായും ഒരു മധ്യനിര ബാറ്ററായെത്തി സ്പിന്നര്&zwj;മാരെ ഇക്വേഷനില്&zwj; നിന്നേ തുടച്ചുനീക്കുന്ന ദുബെയായിരുന്നു 2025 എഡിഷനില്&zwj; കണ്ടത്. എന്നാല്&zwj;, ഇക്കുറി വിക്കറ്റിന്റെ സ്വഭാവം മനസിലാക്കി തന്റെ ഗെയിം സെറ്റ് ചെയ്യാൻ കഴിയുന്ന പശ്ചാത്തലത്തിലല്ല ദുബെ ക്രീസിലെത്തുന്നത്. നേരിടുന്ന എല്ലാ പന്തുകളിലും തന്നെ സിക്&zwnj;സ് ഡിമാൻഡ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്. അതായത് ഒരു സ്പിൻ ഹിറ്ററില്&zwj; നിന്ന് ഫിനിഷറിലേക്ക്. ദുബെയ്ക്ക് ചുരുങ്ങിയ മത്സരങ്ങള്&zwj;ക്കൊണ്ട് ഈ റോളിലേക്ക് പൊരുത്തപ്പെടാനായിട്ടില്ല എന്നാണ് പ്രകടനങ്ങള്&zwj; നല്&zwj;കുന്ന സൂചന.&lt;/p&gt;&lt;p&gt;ഏറ്റവും ഒടുവില്&zwj; ദുബെ ക്രീസിലെത്തിയത് ഗുജറാത്തിനെതിരെയാണ്. ആറാമനായി. അതും ഒൻപതാം ഓവറില്&zwj;. ആവശ്യമായ സമയമെല്ലാം ഉണ്ടായിട്ടും, മൂന്ന് ലൈഫ് ലഭിച്ചിട്ടും 17 പന്തില്&zwj; 22 റണ്&zwj;സായിരുന്നു ആകെ നേട്ടം. മധ്യനിരയില്&zwj; സര്&zwj;ഫറാസ് ഖാൻ, ഡിവാള്&zwj;ഡ് ബ്രെവിസ് തുടങ്ങിയ അഗ്രസീവ് ബാറ്റര്&zwj;മാരുടെ സാന്നിധ്യവും ദുബെയെ ഹോള്&zwj;ഡ് ചെയ്യാൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി വിലയിരുത്താം. എം എസ് ധോണിയുടെ അഭാവം ദുബെയെന്ന ഫിനിഷറുടെ ഉത്തരവാദിത്തം കൂട്ടുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;ചെന്നൈയെ സംബന്ധിച്ച് സഞ്ജു സാംസണ്&zwj; ക്രീസില്&zwj; നിലകൊണ്ട മത്സരങ്ങളിലൊഴികെ വലിയൊരു ഫിനിഷിങ് നടത്താൻ സാധിച്ചിട്ടില്ല. കാരണം ആ റോള്&zwj; വഹിക്കുന്ന ഒരു പ്രോപ്പര്&zwj; താരമില്ല. റിങ്കു സിങ്, ടിം ഡേവിഡ് പോലെയുള്ള താരങ്ങള്&zwj;. ഇവിടേക്കാണ് ദുബെയെത്തുന്നത്. മധ്യനിര ബാറ്റര്&zwj;മാരാല്&zwj; സമ്പന്നമായ ചെന്നൈയുടെ ബാറ്റിങ് നിരയുടെ പോരായ്മകൂടിയാണിത്. പക്ഷേ, ദുബെ ഫോം തിരിച്ചുപിടിക്കേണ്ടത് ചെന്നൈയെ സംബന്ധിച്ച് നിര്&zwj;ണായകമാണ്, പ്രത്യേകിച്ചും ഇനി ഓരോ മത്സരങ്ങളും പ്ലേ ഓഫിന് സമാനമായിരിക്കെ.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-why-csk-star-batter-shivam-dube-could-not-perform-in-the-finisher-role-articleshow-pcxzxft"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ഗുജറാത്തിനായി ഗില്ലിന്റെ 'പവര്‍പ്ലേ'; ടി20 ടീമില്‍ തിരിച്ചെത്തുമോ?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-will-shubman-gills-powerplay-domination-lead-to-india-t20-comeback-articleshow-qc95pe4</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-will-shubman-gills-powerplay-domination-lead-to-india-t20-comeback-articleshow-qc95pe4</guid>
            <pubDate>Sun, 10 May 2026 14:31:07 +0530</pubDate>
            <description><![CDATA[&lt;p&gt;026 ഐപിഎല്&zwj; സീസണ്&zwj; പരിശോധിച്ചാല്&zwj; പവ&zwj;ര്&zwj;പ്ലേയിലെ പവര്&zwj; ഹിറ്റര്&zwj;മാരുടെ പട്ടികയില്&zwj; ഗില്ലിന്റെ പേര് പ്രതീക്ഷിക്കുന്നവര്&zwj; തന്നെ ചുരുക്കമായിരിക്കും. കാരണം, അഗ്രസീവ് സമീപനമല്ല ഗില്ലിന്റെ മന്ത്ര&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr8htyjb8w12caqhdexj1czt,imgname-shubman-gill-1778403605067.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തന്റെ രണ്ടാം ഓവര്&zwj; എറിയാൻ ചെറിയ ഇടവേളയ്ക്ക് ശേഷം ജോഫ്ര ആര്&zwj;ച്ചര്&zwj; എത്തുകയാണ്. സീസണിലെ തന്നെ ഏറ്റവും മികച്ച പവര്&zwj;പ്ലേ ബൗളര്&zwj;. അഞ്ചാം ഓവര്&zwj;. ശുഭ്മാൻ ഗില്&zwj; അതുവരെ അഞ്ച് പന്തുകള്&zwj; മാത്രമാണ് നേരിട്ടത്, ഏഴ് റണ്&zwj;സും, സ്ട്രൈക്ക് റേറ്റ് 140.&lt;/p&gt;&lt;p&gt;പക്ഷേ, ആ ഓവര്&zwj; അവസാനിക്കുമ്പോള്&zwj; ജയ്&zwnj;പൂരിലെ ആര്&zwj;ച്ചറിന്റെ ദുരിതം ഇരട്ടിക്കുകയായിരുന്നു. ഗില്&zwj; തന്റെ ക്ലാസും ടൈമിങ്ങും സ്ട്രോക്ക്&zwnj;പ്ലേയുമെല്ലാം ഡിസ്&zwnj;പ്ലെ ചെയ്ത മൂന്ന് പന്തുകളുണ്ടായിരുന്നു ഓവറില്&zwj;. കവര്&zwj;, മിഡ് ഓഫ്, സ്ട്രെയിറ്റ് ഡൗണ്&zwj; ദ ഗ്രൗണ്ട്, രണ്ട് ഫോറും ഒരു സിക്&zwnj;സും. വലം കയ്യൻ പേസര്&zwj; ആറ് പന്തുകള്&zwj; പൂര്&zwj;ത്തിയാക്കുമ്പോള്&zwj; ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് 140ല്&zwj; നിന്ന് 200 തൊട്ടു. 11 പന്തില്&zwj; 22 റണ്&zwj;സായി ഗുജറാത്ത് നായകന്റെ പേരില്&zwj;.&lt;/p&gt;&lt;p&gt;അവിടെ അവസാനിച്ചില്ല. പവര്&zwj;പ്ലേ രാജസ്ഥാൻ റോയല്&zwj;സ് എറിഞ്ഞ് തീര്&zwj;ക്കുമ്പോള്&zwj; സ്ട്രൈക്ക് റേറ്റ് ഒരുപടി കൂടി ഉയര്&zwj;ന്ന് 213ല്&zwj; എത്തി. ദാറ്റ്സ് ശുഭ്മാൻ ഗില്&zwj; ഫോര്&zwj; യു.&lt;/p&gt;&lt;p&gt;2026 ഐപിഎല്&zwj; സീസണ്&zwj; പരിശോധിച്ചാല്&zwj; പവ&zwj;ര്&zwj;പ്ലേയിലെ പവര്&zwj; ഹിറ്റര്&zwj;മാരുടെ പട്ടികയില്&zwj; ഗില്ലിന്റെ പേര് പ്രതീക്ഷിക്കുന്നവര്&zwj; തന്നെ ചുരുക്കമായിരിക്കും. കാരണം, അഗ്രസീവ് സമീപനമല്ല ഗില്ലിന്റെ മന്ത്ര. മറിച്ച് വെല്&zwj; കണ്&zwj;ട്രോള്&zwj;ഡായ ഷോട്ട് മേക്കിങ്ങാണ്. പക്ഷേ, സീസണില്&zwj; പവര്&zwj;പ്ലേ ഘട്ടത്തില്&zwj; മികച്ച സ്ട്രൈക്ക് റേറ്റുള്ള ബാറ്റര്&zwj;മാരുടെ പട്ടികയെടുത്താല്&zwj; അവിടെ ഗില്ലിന്റെ സാന്നിധ്യമുണ്ട്.&lt;/p&gt;&lt;p&gt;പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, അഭിഷേക് ശര്&zwj;മ, ദേവദത്ത് പടിക്കല്&zwj; എന്നിവര്&zwj; ഭരിക്കുന്ന പട്ടികയില്&zwj; ഇഷാൻ കിഷനോ സഞ്ജു സാംസണോ വിരാട് കോലിയോ പോലുമില്ല. പക്ഷേ ഏഴാമനായി ഗില്ലുണ്ട്. ആദ്യ ആറ് ഓവറുകളിലെ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് 174 ആണ്. അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ള ട്രാവിസ് ഹെഡ്, പ്രഭ്&zwnj;സിമ്രാൻ സിങ് എന്നിവരുമായുള്ള അന്തരം നേരിയത് മാത്രവും. ഗില്ലിന് പിന്നിലായി മുംബൈ ഇന്ത്യൻസ് ഓപ്പണര്&zwj;മാരായ റയാൻ റിക്കല്&zwj;ട്ടണും രോഹിത് ശര്&zwj;മയും, ശേഷം ഡല്&zwj;ഹി ക്യാപിറ്റല്&zwj;സിന്റെ പാതും നിസങ്ക.&lt;/p&gt;&lt;p&gt;11 മത്സരങ്ങളില്&zwj; നിന്ന് ഏഴ് ജയവുമായി പ്ലേ ഓഫിന്റെ പടിവാതില്&zwj;ക്കലാണ് ഗുജറാത്ത്. മുന്നേറ്റത്തിന് പിന്നിലെ കാരണം ബൗളര്&zwj;മാരുടെ മികവ് മാത്രമല്ല. ഗില്ലും സായ് സുദര്&zwj;ശനും നല്&zwj;കുന്ന തുടക്കങ്ങള്&zwj; തന്നെയാണ്. പ്രത്യേകിച്ചും ഗില്&zwj;. കളിച്ച പത്ത് മത്സരങ്ങളില്&zwj; ആറിലും ഗുജറാത്തിന് മികച്ച പവര്&zwj;പ്ലേ നല്&zwj;കാൻ ഗില്ലിന് കഴിഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;പഞ്ചാബ് കിങ്സിനെതിരെ 16 പന്തില്&zwj; 28, ലഖ്നൗ സൂപ്പര്&zwj; ജയന്റ്സിനെതിരെ 21, കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സിനെതിരെ 15 പന്തില്&zwj; 34, ചെന്നൈ സൂപ്പര്&zwj; കിങ്സിനെതിരെ 22 പന്തില്&zwj; 32, റോയല്&zwj; ചലഞ്ചേഴ്&zwnj;സ് ബെംഗളൂരുവിനെതിരെ 18 പന്തില്&zwj; 43, ഒടുവില്&zwj; രാജസ്ഥാനെതിരെ 15 പന്തില്&zwj; 32 റണ്&zwj;സും ഗില്&zwj; പവര്&zwj;പ്ലേയില്&zwj; നേടി. ഇതില്&zwj; മൂന്ന് സന്ദര്&zwj;ഭങ്ങളിലും ഗില്&zwj; ബാറ്റ് ചെയ്തത് 200ന് മുകളില്&zwj; സ്ട്രൈക്ക് റേറ്റിലായിരുന്നു. ആദ്യം ബാറ്റ് ചെയ്തപ്പോഴും ചെയ്ത് ചെയ്യുമ്പോഴുമെല്ലാം ഇത് ആവര്&zwj;ത്തിക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;സീസണില്&zwj; ആകെ 10 മത്സരങ്ങളിലാണ് ഗില്&zwj; ക്രീസിലെത്തിയത്. നാല് അര്&zwj;ദ്ധ സെഞ്ചുറി ഉള്&zwj;പ്പെടെ 462 റണ്&zwj;സുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്&zwj; നാലാം സ്ഥാനത്തുമുണ്ട് ഗില്&zwj;. സ്ട്രൈക്ക് റേറ്റിന്റെ പേരില്&zwj; ശിക്ഷിക്കപ്പെടുന്ന ഗില്&zwj; പവര്&zwj;പ്ലേയില്&zwj; തിളങ്ങുന്നുണ്ടെങ്കിലും സീസണിലെ ആകെ സ്ട്രൈക്ക് റേറ്റ് പരിശോധിക്കുമ്പോള്&zwj; 160 മാത്രമാണ്. അതായത് പവര്&zwj;പ്ലേയ്ക്ക് ശേഷമുള്ള ഘട്ടത്തില്&zwj; ഗില്ലിന്റെ പ്രഹരശേഷം 150ന് താഴേക്ക് പോകുന്നുവെന്ന് ചുരുക്കം. ഗുജറാത്തിന്റെ വിജയങ്ങളില്&zwj; താരത്തിന്റെ ലോങ് ഇന്നിങ്സുകള്&zwj; സഹായകമാകുന്നതുകൊണ്ട് അതിനെ പഴിക്കേണ്ടതില്ല.&lt;/p&gt;&lt;p&gt;പക്ഷേ, ഇന്ത്യയുടെ ടി20 ടീമിലേക്കാണ് ഒരു മടക്കം ഗില്&zwj; ലക്ഷ്യമിടുന്നതെങ്കില്&zwj; ഇത് മതിയേക്കില്ല. സഞ്ജു സാംസണിനാണ് ഗില്&zwj; സ്ഥാനം ഒഴിഞ്ഞ് നല്&zwj;കേണ്ടി വന്നത്. ഗില്ലിന് സമാനമായി ടൂര്&zwj;ണമെന്റില്&zwj; ലോങ് ഇന്നിങ്സുകള്&zwj; കളിക്കുന്ന താരമാണ് സഞ്ജുവും. പക്ഷേ, സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് ഇന്നിങ്സിന് ഒടുവില്&zwj; ഇരുന്നൂറിന് മുകളിലോ അടുത്തായിരിക്കും. അതുകൊണ്ട് ഇംപാക്റ്റും വലുതാണ്. പവര്&zwj;പ്ലേയിലെ മികവുകൊണ്ട് മാത്രം ഗില്ലിന് ഇന്ത്യൻ ടീമിലെ പവര്&zwj; തിരിച്ചുപിടിക്കാനായേക്കില്ല. മാച്ച് വിന്നിങ്ങായുള്ള ഇന്നിങ്സുകള്&zwj; ഉയര്&zwj;ന്ന സ്ട്രൈക്ക് റേറ്റിലുണ്ടാകണം.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-will-shubman-gills-powerplay-domination-lead-to-india-t20-comeback-articleshow-qc95pe4"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: 'കൈവിട്ടു' കളയുന്ന ജയങ്ങള്‍, സെക്കന്റ് ഹാഫില്‍ പഞ്ചാബിന് സംഭവിക്കുന്നത്]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-is-below-average-fielding-the-reason-behind-punjab-kings-downfall-articleshow-tx6c5r2</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-is-below-average-fielding-the-reason-behind-punjab-kings-downfall-articleshow-tx6c5r2</guid>
            <pubDate>Thu, 07 May 2026 14:08:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഐപിഎല്ലിന്റെ ആദ്യ പകുതിയില്&zwj; ഒരു തോല്&zwj;വി പോലും വഴങ്ങാത്ത ശ്രേയസിന്റെ സംഘം. ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഹൈദരാബാദിന്റെ പിന്നിലാകുമ്പോള്&zwj; അതിന്റെ കാരണം ഒന്നേയുള്ളു, ക്യാച്ചുക&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr0sc2yxfwy182tzh57n4fqf,imgname-shreyas-iyer-1778143071197.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു രസകരമായ സംഭവം ആദ്യം, ഏപ്രില്&zwj; 19ന് നടന്ന പഞ്ചാബ് കിങ്സ് - ലഖ്നൗ സൂപ്പര്&zwj; ജയന്റ്സ് മത്സരം. പഞ്ചാബിന്റെ 54 റണ്&zwj;സ് ജയത്തിന് പിന്നാലെ മുലൻപൂരിലെ മൈതാനത്ത് ഒരു കാഴ്ചയുണ്ടായി. പഞ്ചാബ് നായകൻ ശ്രേയസ് അയ്യര്&zwj; സഹതാരം ശശാങ്ക് സിങ്ങിന്റെ മുഖം തൊപ്പി ഉപയോഗിച്ച് മറച്ചുകൊണ്ട് പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ അരികിലേക്ക് നടക്കുന്നു. രണ്ട് പേരുടെ മുഖത്തും ചിരിമാത്രം.&lt;/p&gt;&lt;p&gt;ആ മത്സരത്തില്&zwj; രണ്ട് അനായാസ ക്യാച്ചുകളായിരുന്നു ശശാങ്ക് കൈവിട്ടുകളഞ്ഞത്. പക്ഷേ, അത് പഞ്ചാബിന്റെ ജയത്തെ തടയാൻ പോന്നതായിരുന്നില്ല. ശശാങ്കിനെ രൂക്ഷമായി വിമര്&zwj;ശിക്കാതെ ചേര്&zwj;ത്ത് പിടിച്ച നായകനും പരിശീലകനും, ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നൊരു നിമിഷം കൂടിയായിരുന്നു അത്.&lt;/p&gt;&lt;p&gt;പക്ഷേ, ബുധനാഴ്ച സണ്&zwj;റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം കാര്യങ്ങള്&zwj; അത്രത്തോളം രസകരമായിരുന്നില്ല. ഇഷാൻ കിഷന്റേയും ഹെൻറിച്ച് ക്ലാസന്റേയും നിര്&zwj;ണായകമായ ക്യാച്ചുകള്&zwj; കൈവിട്ടതിലൂടെ പഞ്ചാബ് തുടര്&zwj;ച്ചയായ മൂന്നാം തോല്&zwj;വിയിലേക്ക് വീണു. The biggest setback എന്നാണ് ശ്രേയസ് മത്സരശേഷം നഷ്ട്ടപ്പെടുത്തിയ ക്യാച്ചുകളെക്കുറിച്ച് പറഞ്ഞത്. ടൂർണമെന്റിലുടനീളം തുടരുന്ന ഈ ക്യാഴ്&zwnj;ചയെ പോണ്ടിങ്ങും തൊടാതെ വിട്ടില്ല.&lt;/p&gt;&lt;p&gt;ഐപിഎല്ലിന്റെ ആദ്യ പകുതിയില്&zwj; ഒരു തോല്&zwj;വി പോലും വഴങ്ങാത്ത ശ്രേയസിന്റെ സംഘം. ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഹൈദരാബാദിന്റെ പിന്നിലാകുമ്പോള്&zwj; അതിന്റെ കാരണം ഒന്നേയുള്ളു, ക്യാച്ചുകള്&zwj;. നേടിയ ആധിപത്യം കൈവിട്ടുകളയുകയാണോ പഞ്ചാബ്.&lt;/p&gt;&lt;p&gt;നായൻ എത്രത്തോളം മികച്ചതാണെങ്കിലും ടി20യിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുണ്ടെങ്കിലും എതിരാളികളെ വീഴ്&zwnj;ത്താൻ ലഭിക്കുന്ന അവസരങ്ങള്&zwj; പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എങ്കില്&zwj; തോല്&zwj;വിയുടെ പക്ഷത്ത് തന്നെ നില്&zwj;ക്കേണ്ടി വരും. പഞ്ചാബിന്റെ കാര്യത്തില്&zwj; അതിന്റെ ഏറ്റവും വലിയ ഉദാഹരണമാകുകയായിരുന്നു സണ്&zwj;റൈസേഴ്&zwnj;സ് ഹൈദരാബാദിനെതിരായ മത്സരം.&lt;/p&gt;&lt;p&gt;ട്രാവിസ് ഹെഡിനേയും അഭിഷേക് ശർമയേയും പുറത്താക്കി പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. എട്ടാം ഓവറിലെ ആദ്യ പന്ത്, ലോക്കി ഫെർഗൂസണിന്റെ ഷോർട്ട് ബോള്&zwj; ഉയർത്തിയടിക്കാനുള്ള ഇഷാൻ കിഷന്റെ ശ്രമം. ഡീപ് സ്ക്വയർ ലെഗിലേക്ക് സഞ്ചരിച്ച പന്തിനെ കയ്യിലൊതുക്കാൻ കൂപ്പർ കനോലി തയാറായി. അനായാസമായൊരു ക്യാച്ചെന്ന് തോന്നിച്ചു, പക്ഷേ കനോലിക്ക് പിഴിച്ചു. ഈ നിമിഷം ഇഷാന്റെ സ്കോർ കേവലം ഒൻപത് പന്തില്&zwj; ഒൻപത് റണ്&zwj;സ്.&lt;/p&gt;&lt;p&gt;അടുത്ത അവസരം സൃഷ്ടിക്കുന്ന യുസുവേന്ദ്ര ചഹലാണ്, ബാറ്റർ ഹെൻറിച്ച് ക്ലാസൻ. ചഹലിന്റെ ഫുള്&zwj; ലെങ്ത് പന്തില്&zwj; ഒരു ടോപ് എഡ്&zwnj;ജ് സംഭവിക്കുന്നു. ഡീപ് സ്ക്വയര്&zwj; ലെഗിലുണ്ടായിരുന്ന ശശാങ്കിന്റെ കൈകളെ തേടിയെത്തുകയായിരുന്നു പന്ത്. പക്ഷേ, ശശാങ്കിന് ആ നിമിഷം തന്റേതാക്കാൻ കഴിഞ്ഞില്ല, താരത്തിന്റെ കൈകളില്&zwj; നിന്ന് വഴുതിപ്പോയ പന്ത് ബൗണ്ടറി റോപ്പും കടന്നു. വിശ്വസിക്കാനാകാതെ വിക്കറ്റില്&zwj; ഇരുന്നുപോയി ചഹല്&zwj;, സമാനമായിരുന്നു ശ്രേയസിന്റേയും പോണ്ടിങ്ങിന്റേയും മുഖഭാവം. ക്ലാസന്റെ സമ്പാദ്യം അപ്പോള്&zwj; ഒൻപത് റണ്&zwj;സ് മാത്രമായിരുന്നു.&lt;/p&gt;&lt;p&gt;അധികം വൈകാതെ വീണ്ടും വിക്കറ്റിന് വഴിയൊരുക്കി ചഹല്&zwj;, 11-ാം ഓവറില്&zwj;. ഇക്കുറി വലയില്&zwj; വീണത് കിഷനായിരുന്നു. ഡീപ് സ്ക്വയര്&zwj; ലെഗില്&zwj; ക്യാച്ച് പാഴാക്കിയ ലോക്കി ഫെര്&zwj;ഗൂസണ്&zwj;. ഓവറിലെ അവസാന പന്തില്&zwj; ഇഷാനെ മടക്കാൻ മറ്റൊരു വാതില്&zwj;ക്കൂടി ചഹല്&zwj; തുറന്ന് നല്&zwj;കി. ഇക്കുറി സ്റ്റമ്പിങ് അവസരം പാഴാക്കി പ്രഭ്&zwnj;സിമ്രാൻ സിങ് ആ വാതിലും അടച്ചു. 19, 20 സ്കോറുകളില്&zwj; നില്&zwj;ക്കെ ഇഷാന് ജീവൻ ലഭിച്ചു, ആകെ മൂന്ന് തവണ.&lt;/p&gt;&lt;p&gt;ഇഷാൻ പഞ്ചാബിനെതിരെ ഒടുവില്&zwj; പുറത്താകുമ്പോള്&zwj; സ്കോര്&zwj; 32 പന്തില്&zwj; 55 റണ്&zwj;സ്. ഹെൻറിച്ച് ക്ലാസൻ ഔട്ടാകാതുന്നത് ഇന്നിങ്സിലെ അവസാന പന്തിലാണ്. 43 പന്തില്&zwj; 69 റണ്&zwj;സായിരുന്നു വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം. ഇരുവരേയും പുറത്താക്കാൻ കഴിഞ്ഞിരുന്നെങ്കില്&zwj; കുറഞ്ഞ് ഒരു 30 റണ്&zwj;സിന്റെ അഭാവം ഹൈദരാബാദിന്റെ ടോട്ടലിലുണ്ടാകുമായിരുന്നു.&lt;/p&gt;&lt;p&gt;പത്ത് മത്സരങ്ങളില്&zwj; നിന്ന് ഇതുവരെ 16 ക്യാച്ചുകളാണ് പഞ്ചാബ് കൈവിട്ടത്. സീസണില്&zwj; ഇത്രയും ക്യാച്ചുകള്&zwj; വിട്ട മറ്റൊരു ടീം ചെന്നൈ സൂപ്പർ കിങ്സാണ്. ക്യാച്ചിങ് എഫിഷൻസി നോക്കിയാല്&zwj; ഏറ്റവും മോശം പഞ്ചാബ് തന്നെയാണ്, 71.4 ശതമാനം. ശശാങ്ക് മാത്രം പാഴാക്കിയത് അഞ്ച് ക്യാച്ചുകളാണ്. സീസണിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കാണ് പഞ്ചാബ് കടക്കുന്നത്. വിജയവഴിയില്&zwj; തിരിച്ചെത്താൻ തിരുത്തേണ്ടത് ബാറ്റിങ്ങിലേയും ബൗളിങ്ങിലേയും പോരായ്മകളല്ല, അത് ഫീല്&zwj;ഡിങ്ങിലേതാണ്. പോണ്ടിങ് സൂചിപ്പിച്ചതുപോലെ ഇതൊരു വൈറസ് പോലെ തുടര്&zwj;ന്നാല്&zwj; എളുപ്പമാകില്ല ഒന്നും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-is-below-average-fielding-the-reason-behind-punjab-kings-downfall-articleshow-tx6c5r2"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: ഹിറ്റ്മാൻ ഈസ് ബാക്ക്, വാംഖഡയില്‍ മുംബൈയുടെ പ്രതാപം വീണ്ടെടുത്ത് രോഹിത്]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-rohit-sharma-is-back-mumbai-indians-proves-what-they-are-capable-of-articleshow-vq68wgk</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-rohit-sharma-is-back-mumbai-indians-proves-what-they-are-capable-of-articleshow-vq68wgk</guid>
            <pubDate>Tue, 05 May 2026 15:24:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഇടവേളയില്&zwj; താൻ കെട്ടിപ്പടുത്ത സാമ്രാജ്യം തകര്&zwj;ന്ന് വീഴുന്നത് നിസഹായനായി ഡഗൗട്ടിലിരുന്നു വീക്ഷിക്കുന്ന ആ മനുഷ്യനെ പലകുറി ലോകം കണ്ടു. അയാളുടെ തിരിച്ചുവരവിനോളം മുംബൈ ആരാധകര്&zwj; മറ്റൊന്നും ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqvrxa55xxnecbq0wnsbkhf6,imgname-rohit-sharma-1777974814885.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാംഖഡയിലെ കസേരകള്&zwj; പലതും ഒഴിഞ്ഞുകിടക്കുകയായിരുന്നു. സ്വന്തം മണ്ണില്&zwj; പോലും കാലുറപ്പിക്കാൻ ആ സംഘത്തിനായിട്ടില്ല എന്നതുതന്നെ കാരണം. പ്രതീക്ഷകളുടെ ഭാരമില്ലാതെ ശാന്തതപാലിച്ചിരുന്ന ഗ്യാലറി. സൂര്യകുമാര്&zwj; യാദവ് ആ വാചകം പറഞ്ഞ് അവസാനിപ്പിക്കുമ്പോള്&zwj; പൊടുന്നനെ ആരവം ഉയര്&zwj;ന്നു. &lsquo;Our very own Rohit Sharma is back&rsquo;.&lt;/p&gt;&lt;p&gt;22 ദിവസങ്ങള്&zwj;ക്ക് മുൻപാണ് അയാള്&zwj; പരുക്കേറ്റ്, തന്റെ ഉയര്&zwj;ച്ച താഴ്ചകള്&zwj;ക്ക് എല്ലാം സാക്ഷിയായ മൈതാനത്ത് നിന്ന് തലകുനിച്ച് മടങ്ങിയത്. ഈ വലിയ ഇടവേളയില്&zwj; താൻ കെട്ടിപ്പടുത്ത സാമ്രാജ്യം തകര്&zwj;ന്ന് വീഴുന്നത് നിസഹായനായി ഡഗൗട്ടിലിരുന്നു വീക്ഷിക്കുന്ന ആ മനുഷ്യനെ പലകുറി ലോകം കണ്ടു. അയാളുടെ തിരിച്ചുവരവിനോളം മുംബൈ ആരാധകര്&zwj; മറ്റൊന്നും ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. ഒടുവില്&zwj; അയാള്&zwj; ബാറ്റെടുത്തു, മുംബൈക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനായിരുന്നു അത്. മുംബൈ ച രാജ, രോഹിത് ശര്&zwj;മ.&lt;/p&gt;&lt;p&gt;ക്രീസിലേക്ക് എത്താൻ എത്രത്തോളം രോഹിത് ആഗ്രഹിച്ചുവെന്നത് രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് വ്യക്തമായത്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ലെങ്ത് ബോളില്&zwj; ഔട്ട്സൈഡ് എഡ്ജിലൂടെയാണ് രോഹിതിന് ബൗണ്ടറി ലഭിക്കുന്നത്. മിഡില്&zwj; ചെയ്യാൻ കഴിയാത്തതിന്റെ വല്ലാത്തൊരു അമര്&zwj;ഷം ഇതിഹാസത്തിന്റെ മുഖത്ത് പ്രതിഫലിച്ചു. റണ്&zwj;ദാഹമുള്ള വിരാട് കോലിയിലൊക്കെ മാത്രം കണ്ടുശീലിച്ച ഒന്ന്.&lt;/p&gt;&lt;p&gt;ഇടം കയ്യൻ പേസര്&zwj;മാരൊടുള്ള രോഹിതിന്റെ ദൗര്&zwj;ബല്യം അറിയാവുന്ന റിഷഭ് പന്ത് ആദ്യ നാല് ഓവറിനിടെ മൊഹ്സിൻ ഖാനെ രണ്ട് തവണ ദൗത്യം ഏല്&zwj;പ്പിച്ചു. പ്രിൻസ് യാദവിന്റെ കണിശതയും ചേര്&zwj;ന്നതോടെ രോഹിത് തന്റെ അഗ്രസീവ് മനോഭാവത്തില്&zwj; നിന്ന് സമ്യമനത്തിന്റെ പാതയിലൂന്നി. ആദ്യം നേരിട്ട 15 പന്തില്&zwj; 15 റണ്&zwj;സ് മാത്രം, റയാൻ റിക്കല്&zwj;ട്ടണ്&zwj; തന്റെ പീക്ക് ഫോമിന്റെ ആസ്വാദനം തുടര്&zwj;ന്നത് അയാളിലെ സമ്മര്&zwj;ദം കുറച്ചു.&lt;/p&gt;&lt;p&gt;നിലയുറപ്പിച്ചുകഴിഞ്ഞാല്&zwj; അനായസം ഗിയര്&zwj; ഷിഫ്റ്റ് ചെയ്യാൻ കഴിയുന്ന, അതിവേഗം ലെങ്ത് പിക്ക് ചെയ്യാൻ സാധിക്കുന്ന, മറ്റ് ബാറ്റര്&zwj;മാരേക്കാള്&zwj; ഒരു സെക്കൻഡ് അധികം ലഭിക്കുന്ന രോഹിത്. വാംഖഡെ ആ 15 പന്തുകള്&zwj;ക്ക് ശേഷം കണ്ടത് അതായിരുന്നു. പവര്&zwj;പ്ലേയിലെ അവസാന ഓവര്&zwj; എറിയാൻ വന്ന ആവേശ് ഖാനായിരുന്നു. തുടരെ രണ്ട് ബൗണ്ടറികള്&zwj; വഴങ്ങിയശേഷം തന്റെ വജ്രായുധമായ സ്ലോ ബോള്&zwj; ആവേശ് പ്രയോഗിച്ചു.&lt;/p&gt;&lt;p&gt;ആ പന്ത് ബാറ്റിലേക്ക് എത്തുന്നതിനായി കാത്തിരുന്ന് രോഹിത് തന്റെ ട്രേഡ് മാര്&zwj;ക്ക് പുള്&zwj;ഷോട്ട് പുറത്തെടുത്തു. മിഡ് വിക്കറ്റിന് മുകളിലൂടെ പന്ത് നീലക്കടലില്&zwj;, ആവേശിന്റെ യോര്&zwj;ക്കര്&zwj; ശ്രമം ഫുള്&zwj; ടോസില്&zwj; കലാശിച്ചപ്പോള്&zwj; പന്ത് വിശ്രമിച്ചത് ബാക്ക്&zwnj;വേഡ് സ്ക്വയറില്&zwj;. 21 റണ്&zwj;സായിരുന്നു രോഹിത് ഒറ്റ ഓവറില്&zwj; സ്കോര്&zwj; ചെയ്തത്. 15 പന്തില്&zwj; 15ല്&zwj; നിന്ന് 20 പന്തില്&zwj; 36ലേക്ക്. പവര്&zwj;പ്ലേയിലെ സ്ട്രൈക്ക് റേറ്റ് 180.&lt;/p&gt;&lt;p&gt;പവര്&zwj;പ്ലേയ്ക്ക് ശേഷം രോഹിതിന്റെ സ്കോറിങ്ങ് വേഗത തെല്ലും കുറഞ്ഞില്ല. മണിമാരൻ സിദ്ധാര്&zwj;ത്ഥിനെതിരെ ലോങ് ഓണിന് മുകളിലൂടെ സിക്&zwnj;സ് നേടിയാണ് അര്&zwj;ദ്ധ സെഞ്ചുറിയിലേക്ക് എത്തുന്നത്. സീസണിലെ രണ്ടാം അര്&zwj;ദ്ധ ശതകം, 27 പന്തുകളില്&zwj;. മുഹമ്മദ് ഷമിയെറിഞ്ഞ 12-ാം ഓവറില്&zwj; രോഹിത് നേടിയ ബൗണ്ടറി. അതായിരുന്നു പ്യുവര്&zwj; വര്&zwj;ക്ക് ഓഫ് ആര്&zwj;ട്ട് എന്ന് വിളിക്കാൻ പറ്റുന്ന ഒന്ന്.&lt;/p&gt;&lt;p&gt;മണിക്കൂറില്&zwj; 128 കിലോ മീറ്ററില്&zwj; മാത്രമെത്തിയ ഒരു ഷോര്&zwj;ട്ട് ബോള്&zwj;. രോഹിതിന്റെ തലയ്ക്കൊപ്പമാണ് പിച്ച് ചെയ്ത പന്ത് ഉയര്&zwj;ന്നത്. ഫീല്&zwj;ഡിനെ കൃത്യമായും മനസിലാക്കി രോഹിത് ആ പന്ത് ലേറ്റ് ആയി പ്ലേ ചെയ്ത് ബാക്ക് വേഡ് സ്ക്വയര്&zwj; ലെഗിലൂടെ ബൗണ്ടറി നേടുന്നു. റോപ്പ് ലക്ഷ്യമാക്കി പന്ത് കുതിക്കുമ്പോള്&zwj; ഷമിയുടെ മുഖത്ത് തന്റെ മികച്ച ഡെലിവറിയെ മറികടന്നതിന്റെ ഒരു ഭാവമായിരുന്നു. കമന്ററി ബോക്&zwnj;സിലിരുന്ന് രോഹിതിന്റെ റിസ്റ്റ് വര്&zwj;ക്കിനെ വാഴ്ത്തി സുനില്&zwj; ഗവാസ്ക്കര്&zwj;.&lt;/p&gt;&lt;p&gt;13-ാം ഓവറില്&zwj; ആവേശിനെതിരെ എക്&zwnj;സ്ട്രാ കവറിന് മുകളിലൂടെ നേടിയ ലോഫ്റ്റഡ് ഡ്രൈവ് സിക്&zwnj;സ് മറ്റൊരു ഉദാഹരണം. റിക്കല്&zwj;ട്ടണിന്റെ വിക്കറ്റില്&zwj; പോലും രോഹിത് നിര്&zwj;ത്തിയില്ല. ഒടുവില്&zwj; സിദ്ധാര്&zwj;ത്ഥിന് വിക്കറ്റ് നല്&zwj;കി അര്&zwj;ഹിച്ച സെഞ്ചുറിക്ക് അരികില്&zwj; വീഴുമ്പോള്&zwj; സമ്പാദ്യം 44 പന്തില്&zwj; 84 റണ്&zwj;സ്. പവര്&zwj;പ്ലേയിലെ സ്ട്രൈക്ക് റേറ്റ് 180 ആയിരുന്നെങ്കില്&zwj; ശേഷം 200 ആയി ഉയര്&zwj;ന്നു. 24 പന്തില്&zwj; 48 റണ്&zwj;സാണ് പവര്&zwj;പ്ലേയ്ക്ക് ശേഷമുള്ള നേട്ടം.&lt;/p&gt;&lt;p&gt;മുംബൈയുടെ ജയം ഉറപ്പിച്ച ശേഷമാണ് രോഹിത് മടങ്ങുന്നത്, വാംഖഡയുടെ സര്&zwj;വാരവങ്ങളും ഏറ്റുവാങ്ങി രോഹിത് മടങ്ങുമ്പോള്&zwj; മുംബൈ ആരാധകര്&zwj; ഒരുപോലെ ചിന്തിച്ചു. രോഹിത് ആ അഞ്ച് മത്സരങ്ങളും കളിച്ചിരുന്നുവെങ്കില്&zwj; എന്ന്. മുംബൈ തങ്ങളുടെ ചരിത്രത്തില്&zwj; പിന്തുടര്&zwj;ന്ന് ജയിക്കുന്ന ഏറ്റവും വലിയ ലക്ഷ്യങ്ങള്&zwj; രണ്ടും ഇക്കുറിയായിരുന്നു, രണ്ട് സന്ദര്&zwj;ഭങ്ങളിലും രോഹിതിന്റേയും റിക്കല്&zwj;ട്ടണിന്റേയും കൂട്ടുകെട്ടായിരുന്നു വിജയത്തിന്റെ ആധാരം.&lt;/p&gt;&lt;p&gt;സീസണില്&zwj; കളിച്ചത് അഞ്ച് മത്സരങ്ങള്&zwj; മാത്രം, രണ്ട് അര്&zwj;ദ്ധ സെഞ്ചുറി ഉള്&zwj;പ്പെടെ 221 റണ്&zwj;സ്. ശരാശരി 55 ആണ്, സ്ട്രൈക്ക് റേറ്റ് 174ല്&zwj; എത്തി നില്&zwj;ക്കുന്നു. പിന്നിട്ട സീസണുകള്&zwj; പരിശോധിച്ചാല്&zwj; രോഹിതിന്റെ ഏറ്റവും മികച്ച പ്രകടനം.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-rohit-sharma-is-back-mumbai-indians-proves-what-they-are-capable-of-articleshow-vq68wgk"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-is-arshdeep-singhs-form-a-concern-for-punjab-kings-in-this-season-articleshow-xacxlqg</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-is-arshdeep-singhs-form-a-concern-for-punjab-kings-in-this-season-articleshow-xacxlqg</guid>
            <pubDate>Thu, 07 May 2026 14:33:23 +0530</pubDate>
            <description><![CDATA[&lt;p&gt;മൂന്ന് തുടര്&zwj;തോല്&zwj;വികളുടെ കാരണം തിരയുമ്പോള്&zwj; ഫീല്&zwj;ഡിങ്ങിലെ പിഴവുകള്&zwj;ക്കൊപ്പം മുന്നില്&zwj; നില്&zwj;ക്കുന്നതാണ് ബൗളര്&zwj;മാരുടെ മോശം ഫോം. ആ ബൗളിങ് നിരയെ നയിക്കുന്നത് ഇന്ത്യയുടെ പ്രീമിയം ടി20 പേസറായ അര്&zwj;ഷദീപ് സിങ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr0trz4xafn56k3nr8x7mbax,imgname-arshdeep-singh-1778144541853.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഐപിഎല്ലില്&zwj; പഞ്ചാബ് കിങ്സിന്റെ അപരാജിത മുന്നേറ്റങ്ങളുടെ ആധാരം ബാറ്റിങ് നിരയായിരുന്നു. ടൂര്&zwj;ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് യൂണിറ്റുകളില്&zwj; ഒന്ന്. ശ്രേയസ് അയ്യര്&zwj; നയിക്കുന്ന നീണ്ട നിര അല്&zwj;പ്പമൊന്ന് വെല്ലുവിളിക്കപ്പെടുന്ന് രാജസ്ഥാൻ റോയല്&zwj;സിനെതിരെയായിരുന്നു, പിന്നീട് ഗുജറാത്തിനോടും. ബൗളിങ് ദൗര്&zwj;ബല്യങ്ങളെ വിസ്മരിക്കാൻ തക്കവണ്ണം മികവ് പുലര്&zwj;ത്താൻ പ്രിയാൻഷ് ആര്യ മുതല്&zwj; മാര്&zwj;ക്കൊ യാൻസണ്&zwj; വരെയുള്ളവര്&zwj;ക്ക് കഴിഞ്ഞിരുന്നു. പക്ഷേ, ബാറ്റിങ് നിര വീണപ്പോള്&zwj; ഒരിക്കല്&zwj;പ്പോലും കരുത്തായി ഉയര്&zwj;ത്തെഴുന്നേല്&zwj;ക്കാൻ ബൗളര്&zwj;മാര്&zwj;ക്കായില്ല.&lt;/p&gt;&lt;p&gt;മൂന്ന് തുടര്&zwj;തോല്&zwj;വികളുടെ കാരണം തിരയുമ്പോള്&zwj; ഫീല്&zwj;ഡിങ്ങിലെ പിഴവുകള്&zwj;ക്കൊപ്പം മുന്നില്&zwj; നില്&zwj;ക്കുന്നതാണ് ബൗളര്&zwj;മാരുടെ മോശം ഫോം. ആ ബൗളിങ് നിരയെ നയിക്കുന്നത് ഇന്ത്യയുടെ പ്രീമിയം ടി20 പേസറായ അര്&zwj;ഷദീപ് സിങ്. സീസണിലെ 10 മത്സരങ്ങള്&zwj; പിന്നിടുമ്പോഴും അര്&zwj;ഷദീപിന് തന്റെ താളം തിരികെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. 11 വിക്കറ്റുകള്&zwj; മാത്രമാണ് ഇടം കയ്യൻ പേസര്&zwj;ക്ക് പഞ്ചാബിനായി നേടാനായത്. ന്യൂബോളിലും ഡെത്തിലും ഒരേപോലെ വൈഭവമുള്ള അര്&zwj;ഷദീപിന് രണ്ട് ഘട്ടത്തിലും തിളങ്ങനായത് ചുരുക്കം അവസരങ്ങളില്&zwj; മാത്രമാണ്.&lt;/p&gt;&lt;p&gt;അര്&zwj;ഷദീപിന്റെ എക്കോണമിയാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. അരങ്ങേറ്റ സീസണായ 2019ന് ശേഷമുള്ള ഏറ്റവും മോശം കണക്കുകള്&zwj;. 10.4 ആണ് ടൂര്&zwj;ണമെന്റിലെ താരത്തിന്റെ എക്കോണമി. 2025 എഡിഷനില് 16 ഇന്നിങ്സുകളില്&zwj; നിന്ന് 8.8 എക്കോണമിയില്&zwj; 21 വിക്കറ്റുകളെടുത്ത് പഞ്ചാബിന്റെ ഫൈനല്&zwj; യാത്രയ്ക്ക് ഇന്ധനമായ താരമാണ്, ടൂര്&zwj;ണമെന്റ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴും തന്റെ പേരിനൊത്ത് ഉയരാനാകാതെ തുടരുന്നത്.&lt;/p&gt;&lt;p&gt;സീസണില്&zwj; 10 മത്സരങ്ങളില്&zwj; നിന്ന് 22 വൈഡുകള്&zwj; അര്&zwj;ഷദീപ് എറിഞ്ഞു. ഈ കണക്കുകളില്&zwj; അര്&zwj;ഷദീപ് തന്നെയാണ് മുൻപന്തിയില്&zwj;. 17 വൈഡുകള്&zwj; എറിഞ്ഞ സണ്&zwj;റൈസേഴ്സ് ഹൈദരാബാദ് താരം ഇഷാൻ മലിങ്കയാണ് രണ്ടാമതുള്ളത്. 38 ഓവറുകളാണ് ആകെ എറിഞ്ഞിട്ടുള്ളത്, അതായത് 228 ലീഗല്&zwj; ഡെലിവെറികള്&zwj;. ഇതിന് പുറമെ 22 വൈഡുകളും. അതായത് എറിഞ്ഞ പന്തുകളുടെ ഏറെക്കുറെ പത്ത് ശതമാനത്തോളം വൈഡുകളെന്ന് ചുരുക്കിപ്പറയാം.&lt;/p&gt;&lt;p&gt;ന്യൂബോളില്&zwj; വിക്കറ്റെടുക്കാൻ കഴിയാതെ പോകുന്നുവെന്നതാണ് അര്&zwj;ഷദീപിന്റെ പ്രകടനങ്ങളില്&zwj; പ്രധാന തിരിച്ചടിയായി കാണാൻ സാധിക്കുന്നത്. ന്യൂബോളില്&zwj; വിക്കറ്റ് ലഭിച്ച സന്ദര്&zwj;ഭങ്ങളില്&zwj; തന്റെ സ്പെല്&zwj; മികച്ച രീതിയില്&zwj; അവസാനിപ്പിക്കാൻ അര്&zwj;ഷദീപിന് കഴിഞ്ഞിട്ടുമുണ്ട്. മുംബൈ ഇന്ത്യൻസിനും ഗുജറാത്ത് ടൈറ്റൻസിനും എതിരായ മത്സരങ്ങള്&zwj; ഉദാഹരണമാണ്.&lt;/p&gt;&lt;p&gt;മുംബൈക്കെതിരെ തന്റെ രണ്ടാം ഓവറില്&zwj; തന്നെ റിയാൻ റിക്കല്&zwj;ട്ടണിനേയും സൂര്യകുമാര്&zwj; യാദവിനേയും അര്&zwj;ഷദീപ് മടക്കി, സ്പെല്&zwj; അവസാനിക്കുന്നത് നാല് ഓവറില്&zwj; 22 റണ്&zwj;സിന് മൂന്ന് വിക്കറ്റില്&zwj;. ശുഭ്മാൻ ഗില്ലിനെ എറിഞ്ഞ മൂന്നാം പന്തില്&zwj; പുറത്താക്കിയാണ് ഗുജറാത്തിനെതിരെ അര്&zwj;ഷദീപ് തുടങ്ങുന്നത്. നാല് ഓവറില്&zwj; 24 റണ്&zwj;സ് വഴങ്ങി രണ്ട് വിക്കറ്റായിരുന്നു മത്സരത്തിലെ കണക്കുകള്&zwj;. ആകെ നേടിയ 11 വിക്കറ്റുകളില്&zwj; അഞ്ചെണ്ണവും ന്യൂബോളില്&zwj; തിളങ്ങിയ മത്സരങ്ങളില്&zwj;.&lt;/p&gt;&lt;p&gt;ന്യൂബോളില്&zwj; എന്തുകൊണ്ട് അര്&zwj;ഷദീപ് ഉള്&zwj;പ്പെടെയുള്ള താരങ്ങള്&zwj;ക്ക് തിളങ്ങാനാകുന്നില്ല എന്നത് ചോദ്യമാണ്. അര്&zwj;ഷദീപ് മാത്രമല്ല, പഞ്ചാബിലെ തന്നെ സഹതാരമായ മാര്&zwj;ക്കൊ യാൻസണ്&zwj;, ജസ്പ്രിത് ബുമ്ര തുടങ്ങി നിരവധി ഉദാഹരണങ്ങള്&zwj; ബാക്കിയുണ്ട്. മുഹമ്മദ് സിറാജ്, കഗിസൊ റാബാഡ, ജോഫ്ര അര്&zwj;ച്ചര്&zwj;, ഭുവനേശ്വര്&zwj; കുമാര്&zwj;, ജോഷ് ഹേസല്&zwj;വുഡ് എന്നിങ്ങനെ പവര്&zwj;പ്ലേയില്&zwj; ആധിപത്യം സ്ഥാപിക്കുന്നവരുമുണ്ട്. തുടക്കത്തിലെ താളം കണ്ടെത്താനായില്ലെങ്കില്&zwj; പൂര്&zwj;ണമായും മത്സരം കൈവിടുന്ന സ്ഥിതിയാണ് ആദ്യം പറഞ്ഞ പേരുകാരുടെ പ്രകടനങ്ങള്&zwj;, പ്രത്യേകിച്ചും ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളില്&zwj;.&lt;/p&gt;&lt;p&gt;അര്&zwj;ഷദീപിന്റേയും ബുമ്രയുടേയും കാര്യം പരിശോധിക്കുകയാണെങ്കില്&zwj; മാസങ്ങള്&zwj;ക്ക് മുൻഫ് ടി20 ലോകകപ്പില്&zwj; ഉജ്വല പ്രകടനം പുറത്തെടുത്തവരാണ്. ബുമ്ര ടൂര്&zwj;ണമെന്റിലെ തന്നെ ടോപ് വിക്കറ്റ് ടേക്കറായിരുന്നു, എക്കോണമി 6.6. അര്&zwj;ഷദീപ് ഒൻപത് വിക്കറ്റുകളും നേടിയിരുന്നു, 8.8 എക്കോണമിയില്&zwj;. ശേഷം വന്ന ഐപിഎല്ലിലാണ് തിളങ്ങാതെ പോകുന്നതും. രവിശാസ്ത്രി ചൂണ്ടിക്കാണിച്ചതുപോലെ ഇരുവരും മനുഷ്യരാണ്, മോശം ദിവസങ്ങള്&zwj; ഉണ്ടാകാം, പക്ഷേ തിരിച്ചുവരവ് പ്രധാനമാണ്.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-is-arshdeep-singhs-form-a-concern-for-punjab-kings-in-this-season-articleshow-xacxlqg"/>
        </item>
        <item>
            <title><![CDATA[ഐപിഎല്‍ 2026: അപ്‌ഗ്രേഡ് ചെയ്ത് രാഹുല്‍, ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തുമോ കെ എല്‍?]]></title>
            <link>https://www.asianetnews.com/sports-special/ipl-2026-will-kl-rahul-make-a-comeback-to-the-national-t20-side-this-year-articleshow-xbtd4qe</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/ipl-2026-will-kl-rahul-make-a-comeback-to-the-national-t20-side-this-year-articleshow-xbtd4qe</guid>
            <pubDate>Sat, 02 May 2026 13:09:05 +0530</pubDate>
            <description><![CDATA[&lt;p&gt;ടി20 ഫോര്&zwj;മാറ്റിലെ തന്റെ ഫിലോസഫിയെ ഉടച്ചുവാര്&zwj;ത്ത് പുതിയൊരു വേര്&zwj;ഷനെ കണ്ടെത്തിയിരിക്കുന്നു രാഹുല്&zwj;. അതിന്റെ അടയാളമാണ് കൈവശമിരിക്കുന്ന ഓറഞ്ച് ക്യാപ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqksz0prp75mz9dnegmx1wf1,imgname-kl-rahul-1777707483864.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വ്യക്തിഗതനേട്ടങ്ങള്&zwj;ക്കപ്പുറം ടീമിന് മുൻതൂക്കം നല്&zwj;കുന്ന താരങ്ങളാണ് അനിവാര്യം. ലഖ്നൗ സൂപ്പ&zwj;ര്&zwj; ജയന്റ്സ് ഉടമയായ സ&zwnj;ഞ്ജീവ് ഗോയങ്ക വ&zwj;ര്&zwj;ഷങ്ങള്&zwj;ക്ക് മുൻപ് കെ എല്&zwj; രാഹുലിനെതിരെ തൊടുത്ത ഒളിയമ്പായിരുന്നു ഇത്. സീസണുകള്&zwj;ക്കിപ്പുറം ടി20 ഫോര്&zwj;മാറ്റിലെ തന്റെ ഫിലോസഫിയെ ഉടച്ചുവാര്&zwj;ത്ത് പുതിയൊരു വേര്&zwj;ഷനെ കണ്ടെത്തിയിരിക്കുന്നു രാഹുല്&zwj;. അതിന്റെ അടയാളമാണ് കൈവശമിരിക്കുന്ന ഓറഞ്ച് ക്യാപ്. ഒൻപത് മത്സരങ്ങളില്&zwj; നിന്ന് 433 റണ്&zwj;സുമായി അഭിഷേക് ശര്&zwj;മയോടും വൈഭവ് സൂര്യവംശിയോടുമൊക്കെ മല്ലിടുന്ന സീനിയര്&zwj;. ഇന്ത്യയുടെ ടി20 സൈഡിലേക്ക് രാഹുലിനൊരു മടങ്ങിവരവ് സാധ്യമാണോ.&lt;/p&gt;&lt;p&gt;67 പന്തില്&zwj; 152 റണ്&zwj;&zwj;സ് ഇവിടെ നിന്ന് തുടങ്ങാം, ഐപിഎല്ലിന്റെ ചരിത്രത്തില്&zwj; ഒരു ഇന്ത്യൻ താരത്തിന്റെ പേരിന് നേര്&zwj;ക്ക് ഈ നമ്പര്&zwj; തെളിയുമെങ്കില്&zwj;, അത് രാഹുലായിരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. ഇത്തരമൊരു സ്കോര്&zwj; സംഭവിക്കണമെങ്കില്&zwj; അഗ്രസീവായ സമീപനം കൊണ്ട് മാത്രമെ സാധിക്കുവെന്നും ഒരു ധാരണയുണ്ടായിരുന്നു. പക്ഷേ, അരുണ്&zwj; ജയ്റ്റ്&zwnj;ലി സ്റ്റേഡിയത്തില്&zwj; പ്രോപ്പര്&zwj; ക്രിക്കറ്റിങ് ഷോട്ടുകള്&zwj;ക്കൊണ്ട് ക്ലാസ് ഒട്ടും ചോരാതെയായിരുന്നു രാഹുല്&zwj; തന്റെ ഇന്നിങ്സ് പടുത്തുയര്&zwj;ത്തിയത്.&lt;/p&gt;&lt;p&gt;പഞ്ചാബ് കിങ്സിനെതിരായ അസാധരണമായ പ്രകടനത്തിന് ശേഷം രാഹുല്&zwj; നടത്തിയ പ്രതികരണം അക്കാലമത്രയും തന്നെ തുണച്ച ഗെയിം പ്ലാനിനെ പ്രതിരോധിച്ചുകൊണ്ടായിരുന്നില്ല. പുതുതലമുറയുടെ ടി20ക്കൊപ്പം സഞ്ചരിക്കാൻ ഉറച്ചായിരുന്നു. ടി20 വ്യത്യസ്തമായിരുന്ന സമയമുണ്ടായിരുന്നു, ഓപ്പണറെന്ന നിലയില്&zwj; അല്&zwj;പ്പം സമയമെടുക്കാനുള്ള സാവകാശം ലഭിച്ചിരുന്നു. ഇന്ന് പവര്&zwj;പ്ലേ ഏറെ പ്രധാനപ്പെട്ടതാണ്, അടുത്ത ഓവറില്&zwj; സ്കോര്&zwj; ചെയ്യാമെന്ന് ചിന്തിക്കാനുള്ള സാധ്യത പോലുമില്ല. ആ മാനസികാവസ്ഥയിലേക്ക് അല്&zwj;പ്പം ശ്രമകരമായെങ്കിലും ഞാനും എത്തിയിരിക്കുന്നു, ഇതായിരുന്നു രാഹുലിന്റെ വാക്കുകള്&zwj;.&lt;/p&gt;&lt;p&gt;2022 ടി20 ലോകകപ്പില്&zwj; രോഹിത് ശര്&zwj;മയ്ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങുമ്പോള്&zwj; രാഹുല്&zwj; നേരിട്ടിരുന്ന വലിയൊരു പരിഹാസമുണ്ടായിരുന്നു. രാഹുലാണ് സ്ട്രൈക്ക് എടുക്കുന്നതെങ്കില്&zwj; ആദ്യ ഓവര്&zwj; മെയിഡനായിരിക്കുമെന്ന്. നാല് വര്&zwj;ഷങ്ങള്&zwj;ക്കിപ്പുറം വെള്ളിയാഴ്ച രാജസ്ഥാൻ റോയല്&zwj;സിനെതിരെ ആദ്യ പന്ത് നേരിട്ട് കഴിഞ്ഞപ്പോള്&zwj; രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 400 തൊട്ടിരുന്നു. നന്ദ്രെ ബര്&zwj;ഗറിന്റെ ബാക്ക് ഓഫ് ദ ലെങ്ത് പന്തില്&zwj; ബാക്ക് ഫൂട്ടില്&zwj; മനോഹരമായൊരു ഷോട്ട്. സീസണിലെ ഏറ്റവും മികച്ച പവര്&zwj;പ്ലേ ബൗളറായ ജോഫ്ര ആര്&zwj;ച്ചറിനെതിരെ നേരിട്ട രണ്ടാം പന്തില്&zwj; സ്ക്വയര്&zwj; ലെഗിന് മുകളിലൂടെ സിക്സും.&lt;/p&gt;&lt;p&gt;എല്ലാ ടെക്സ്റ്റ് ബുക്ക് ഷോട്ടുകളും കൈവശമുള്ള, ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും ഒരേപോലെ വൈഭവമുള്ള രാഹുല്&zwj; ഒടുവില്&zwj; ടി20യെന്ന ഫോര്&zwj;മാറ്റിനേയും പൂര്&zwj;ണമായും ഉള്&zwj;ക്കൊള്ളാൻ തയാറായിരിക്കുന്നു. സീസണില്&zwj; രണ്ടക്കം കടന്ന രാഹുലിന്റെ ഇന്നിങ്സുകള്&zwj; പരിശോധിക്കാം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 52 പന്തില്&zwj; 92 റണ്&zwj;സ്, സ്ട്രൈക്ക് റേറ്റ് 176. ചെന്നൈക്കെതിരെ 10 പന്തില്&zwj; 18 റണ്&zwj;സ്, സ്ട്രൈക്ക് റേറ്റ് 180. ബെംഗളൂരുവിനെതിരെ അര്&zwj;ദ്ധ ശതകം, സ്ട്രൈക്ക് റേറ്റ് 167. ഹൈദരാബാദിനെതിരെ 160ഉം ഡല്&zwj;ഹിക്കെതിരെ 226ഉം ആയിരുന്നു പ്രഹരശേഷി. ഒടുവില്&zwj; രാജസ്ഥാനെതിരെ 187.&lt;/p&gt;&lt;p&gt;ക്യാപ്റ്റൻസി സമ്മര്&zwj;ദമില്ലാതെ കൂടുതല്&zwj; ക്ലാരിറ്റിയോടെ ബാറ്റ് ചെയ്യുന്ന രാഹുല്&zwj;. വിരാട് കോലി കഴിഞ്ഞാല്&zwj; ഒരുപക്ഷേ, ഐപിഎല്ലിലെ ഏറ്റവും മികച്ച ചേസറായിക്കൂടി പരിഗണിക്കാൻ കഴിയുന്ന താരമാണ് രാഹുല്&zwj;. ടൂര്&zwj;ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റര്&zwj;മാരിലൊരാള്&zwj;. എന്നിരുന്നാലും തന്റെ ഗെയിം അപ്ഗ്രേഡ് ചെയ്തതുകൊണ്ട് മാത്രം രാഹുലിന് ടി20 ടീമിലേക്ക് മടങ്ങിവരാൻ കഴിയുമോ. നിലവിലെ സാഹചര്യത്തില്&zwj; സാധ്യതകള്&zwj; വിരളമാണെന്ന് വേണം കരുതാൻ. പ്രത്യേകിച്ചും രാഹുല്&zwj; ഒരു മുൻനിര ബാറ്റര്&zwj;കൂടി ആയതിനാല്&zwj;.&lt;/p&gt;&lt;p&gt;സ്ട്രൈക്ക് റേറ്റില്&zwj; തന്റെ നില മെച്ചപ്പെടുത്തിയെങ്കിലും അഭിഷേക് ശര്&zwj;മ, സഞ്ജു സാംസണ്&zwj;, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, പ്രിയാൻഷ് ആര്യ, പ്രഭ്&zwnj;സിമ്രാൻ സിങ് എന്നീ പേരുകള്&zwj; മറികടക്കാനുള്ള പ്രകടനം രാഹുല്&zwj; പുറത്തെടുത്തിട്ടുണ്ടോയെന്നത് ചോദ്യമാണ്. അഭിഷേക്-സഞ്ജു-ഇഷാൻ ത്രയത്തിന് ശേഷം മാത്രമായിരിക്കും പുതുപേരുകള്&zwj;ക്ക് അവസരം പോലും ഒരുങ്ങുക. മൂവരുടേയും സമീപകാലത്തെ പ്രകടനങ്ങളെ മാറ്റി നിര്&zwj;ത്താനാകുകയുമില്ല. ടി20 ലോകകപ്പിലെ മാത്രമല്ല, നിലവില്&zwj; ഐപിഎല്ലിലും മൂന്ന് ബാറ്റര്&zwj;മാരും റെഡ് ഹോട്ട് ഫോമിലാണ്.&lt;/p&gt;&lt;p&gt;പക്ഷേ, ഏകദിന ഫോ&zwj;ര്&zwj;മാറ്റിലെ തന്റെ സ്ഥാനത്തിന് യാതൊരു വെല്ലുവിളിയും ഉണ്ടാകില്ല എന്ന് ഉറപ്പിക്കാൻ രാഹുലിന് ഐപിഎല്ലിലെ പ്രകടനങ്ങള്&zwj;ക്കൊണ്ട് സാധിച്ചേക്കും. 2027 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ നിരയിലെ പ്രധാനിയായിരിക്കും രാഹുലെന്നതില്&zwj; നിലവിലെ സാഹചര്യത്തില്&zwj; തര്&zwj;ക്കമില്ലാത്ത ഒന്നാണ്. അതുകൊണ്ട്, താരത്തിന്റെ പ്രകടനങ്ങള്&zwj; പാഴാകില്ല.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/ipl-2026-will-kl-rahul-make-a-comeback-to-the-national-t20-side-this-year-articleshow-xbtd4qe"/>
        </item>
        <item>
            <title><![CDATA[റിഷഭ് പന്ത് വേണ്ട, ഇനി സഞ്ജുവിന്റെ ഊഴം; ഏകദിന കുപ്പായത്തില്‍ റീ എൻട്രിയോ?]]></title>
            <link>https://www.asianetnews.com/sports-special/mission-wc-2027-sanju-samson-to-replace-rishabh-pant-in-indias-odi-squad-articleshow-zmgl5fp</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/mission-wc-2027-sanju-samson-to-replace-rishabh-pant-in-indias-odi-squad-articleshow-zmgl5fp</guid>
            <pubDate>Fri, 01 May 2026 14:32:04 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതിഹാസങ്ങളുടെ വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഒരു സംഘത്തെ ഒരുക്കുന്നുണ്ട് ബിസിസിഐ. അവിടെ സഞ്ജു സാംസണ്&zwj; എന്ന് പേരുണ്ടായേക്കും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqhca58nb71q3tx88cvd6d8t,imgname-sanju-samson-1777626060053.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബോളണ്ട് പാർക്കില്&zwj; ആ ദിവസം സായാഹ്നത്തോട് അടുക്കുകയാണ്. ഏകദിന ലോകകപ്പ് ഫൈനലിന്റെ മുറിവുണങ്ങിയിട്ടില്ല അപ്പോഴും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സീരീസ് ഡിസൈഡർ, തിലക് വർമയെ കൂട്ടുപിടിച്ചയാള്&zwj; ഇന്ത്യയെ കരകയറ്റുന്നു.&lt;/p&gt;&lt;p&gt;വെല്&zwj; കാല്&zwj;ക്കുലേറ്റാഡായൊരു ഇന്നിങ്സ്, സെഞ്ചുറി. ആ ബാറ്റിന്റെ കരുത്തില്&zwj;, പ്രതികൂലമായ സാഹചര്യത്തിലും ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയാണ്, ഒടുവില്&zwj; 78 റണ്&zwj;സിന്റെ ഭീമൻ ജയവും. താൻ ഒരു ടി20 പ്രൊഡക്റ്റ് മാത്രമല്ലെന്നും തനിക്ക് ഏകദിന ഫോർമാറ്റില്&zwj; പലരുടേയും പകരക്കാരനാകാനും സാധിക്കുമെന്ന് തെളിയിച്ചത് അന്നായിരുന്നു. എന്നാല്&zwj;, ശേഷമൊരിക്കലും ഏകദിന കുപ്പായം അയാള്&zwj;ക്കായി ഒരുങ്ങിയില്ല.&lt;/p&gt;&lt;p&gt;പിന്നീട് സമ്മർദം കൊടുമുടികയറിയപ്പോള്&zwj; ഇന്ത്യക്ക് ആ ബാറ്റ് തുണയാകുന്നത് വർഷങ്ങള്&zwj;ക്കിപ്പുറമാണ്, ഒന്നല്ല മൂന്ന് വട്ടം, അത് അവസാനിക്കുന്നത് ഇന്ത്യ വിശ്വം കീഴടക്കുമ്പോഴും. പതിറ്റാണ്ട് നീണ്ട കരിയറില്&zwj; അയാള്&zwj; തന്റെ മികവിനോടും കാലം അയാളോടും നീതിപുലര്&zwj;ത്തി. സഞ്ജു വിശ്വനാഥ് സാംസണ്&zwj;. ഇന്ന് മറ്റ് പേരുകള്&zwj;ക്കായി അയാളെ മാറ്റി നിര്&zwj;ത്തുക അസാധ്യമായ ഒന്നാണ്, അതിന്റെ സൂചനകള്&zwj; പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.&lt;/p&gt;&lt;p&gt;ഇതിഹാസങ്ങളുടെ വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഒരു സംഘത്തെ ഒരുക്കുന്നുണ്ട് ബിസിസിഐ. അവിടെ സഞ്ജു സാംസണ്&zwj; എന്ന് പേരുണ്ടായേക്കും. അതിന് വ്യക്തമായ ചില കാരണങ്ങളുമുണ്ട്. ദീര്&zwj;ഘകാലമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്&zwj; ബാറ്റർ കെ എല്&zwj; രാഹുലാണ്. കൃത്യമായി പറഞ്ഞാല്&zwj; 2023 ഏഷ്യ കപ്പ് മുതല്&zwj;, രാഹുലിന് പിന്നില്&zwj; രണ്ടാം ഓപ്ഷനായി ഇടം കയ്യൻ ബാറ്ററുകൂടിയായ റിഷഭ് പന്തും. നിലവില്&zwj; ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമാണെങ്കിലും ഫോര്&zwj;മാറ്റില്&zwj; പന്ത് മൈതാനത്തിറങ്ങിയിട്ട് രണ്ട് വർഷത്തോളമാകുന്നു.&lt;/p&gt;&lt;p&gt;ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു അവസാനമായി ഏകദിനത്തില്&zwj; പന്ത് പ്രത്യക്ഷപ്പെട്ടത്. 2024 ഓഗസ്റ്റില്&zwj;, ഒൻപത് പന്തില്&zwj; ആറ് റണ്&zwj;സ്, ഇതായിരുന്നു നേട്ടം. പന്തിന്റെ ടി20 കരിയറിന് താത്&zwnj;കാലിക ഫുള്&zwj; സ്റ്റോപ്പ് വീണതും ഈ പര്യടനത്തില്&zwj; തന്നെയാണ്. ടി20യിലേക്ക് പന്തിന്റെ മടക്കം ചരുങ്ങിയ കാലത്തേക്കെങ്കിലും ഏറെക്കുറെ അസാധ്യമാണ്.&lt;/p&gt;&lt;p&gt;2027 ഏകദിന ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താൻ പന്തിന് ലഭിച്ച അവസരമാണ് ഐപിഎല്&zwj;, എന്നാല്&zwj; ടൂർണമെന്റില്&zwj; തന്റെ പ്രതിഭയുടെ നിഴല്&zwj; മാത്രമാണ് പന്ത്. എട്ട് കളികളില്&zwj; നിന്ന് 189 റണ്&zwj;സാണ് നേട്ടം, സ്ട്രൈക്ക് റേറ്റ് 130ലും താഴെ നില്&zwj;ക്കുന്നു. പന്തിന്റെ മോശം ഫോമില്ലായ്&zwnj;മ മാത്രമാണോ സഞ്ജുവിന് വഴിയൊരുങ്ങുന്നതിന്റെ കാരണം, അല്ലാ എന്ന് അടിവരയിട്ട് പറയാനാകും.&lt;/p&gt;&lt;p&gt;ടി20 പോലെ ഒരു ഓവറില്&zwj; കളി തിരിക്കാൻ പറ്റുന്ന ഫോർമാറ്റല്ല ഏകദിനം. ഇവിടെ ഇന്നിങ്സ് ബില്&zwj;ഡ് ചെയ്യാനുള്ള മികവിനാണ് മുൻതൂക്കം. അത് സഞ്ജുവിനുണ്ടോയെന്ന ചോദ്യം ഉയര്&zwj;ന്നാല്&zwj; അഞ്ച് വർഷം മുൻപും ഉണ്ടെന്ന് തന്നെയാണ് ഉത്തരം. പക്ഷേ, അത് തെളിയിക്കപ്പെടാൻ 2026 ടി20 ലോകകപ്പ് വരെ വൈകിയെന്ന് മാത്രം. അഗ്രസീവായി ബാറ്റ് ചെയ്ത് വിക്കറ്റ് വലിച്ചെറിയുന്നുവെന്ന പഴി സഞ്ജു ഇന്ന് കേള്&zwj;ക്കുന്നില്ല, മറിച്ച് ഇന്ന് ആ പേരിന് ഇന്ത്യൻ ടീമിലെ ഏറ്റവും മൂല്യമുള്ള താരമെന്ന് കൂടി അർത്ഥമുണ്ട്.&lt;/p&gt;&lt;p&gt;മത്സരസാഹചര്യവും വിക്കറ്റിന്റെ സ്വഭാവവും പൂർണമായി മനസിലാക്കി തന്റെ ഗെയിം പ്ലാൻ ചെയ്യുന്ന സഞ്ജുവിനെയാണ് സമീപകാലത്ത് കാണാനാകുന്നത്. അത് എത്രത്തോളം ഇന്ത്യക്ക് മുതല്&zwj;ക്കൂട്ടായി എന്നതിന്റെ തെളിവാണ് ടി20 ലോകകിരീടം. ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി ജയിപ്പിക്കാൻ കഴിയുന്ന മാച്ച് വിന്നര്&zwj;, അതും കേവലമൊരു ബിലാറ്ററല്&zwj; സീരീസിലല്ല തെളിയിക്കപ്പെട്ടത്, ഒരു ജനതയുടെ പ്രതീക്ഷകളുടെ ഭാരം മുഴുവനുമുള്ള ലോകകപ്പില്&zwj;.&lt;/p&gt;&lt;p&gt;വലിയ ടൂര്&zwj;ണമെന്റുകള്&zwj; വിജയിപ്പിക്കാൻ കഴിയുന്ന താരങ്ങളുടെ സാന്നിധ്യം ലോകകപ്പിനിറങ്ങുന്ന ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇവിടെയാണ് സഞ്ജു മറ്റാരേക്കാള്&zwj; മുൻതൂക്കം നേടുന്നതും. ഇതിനെ സഹായിക്കുന്നതാണ് ഏകദിന ഫോർമാറ്റിലെ സഞ്ജുവിന്റെ പ്രകടനങ്ങളും നിലവിലെ ഫോമും. ഏകദിനത്തില്&zwj; 14 ഇന്നിങ്സുകളില്&zwj; മാത്രമാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. മൂന്ന് അര്&zwj;ദ്ധ സെഞ്ചുറിയും ഒരു ശതകവും ഉള്&zwj;പ്പെടെ 510. ശരാശരി 56 ആണ്, സ്ട്രൈക്ക് റേറ്റ് നൂറിന് തൊട്ടരികിലും.&lt;/p&gt;&lt;p&gt;ഫോം പരിശോധിച്ചാല്&zwj; ചെന്നൈ സൂപ്പര്&zwj; കിങ്സ് എന്ന ടീമിന്റെ നെടും തൂണാണ് സഞ്ജു. ഇതിനോടകം തന്നെ രണ്ട് സെഞ്ചുറികള്&zwj;, രണ്ട് ബിഗ് ഇന്നിങ്സുകള്&zwj; എന്ന് പറയാം. താരം തിളങ്ങിയ മത്സരങ്ങളില്&zwj; മാത്രമാണ് ചെന്നൈ ജയിച്ചിട്ടുള്ളതും. ഇതെല്ലാം സഞ്ജുവിനെ തുണയ്ക്കുന്ന ഘടകങ്ങളാകുന്നു. പക്ഷേ, ടീമില്&zwj; ഇടം പിടിച്ചാലും കളത്തിലെത്താനാകുമോയെന്നതില്&zwj; സംശയങ്ങളുണ്ട്. മുൻനിരയിലും മധ്യനിരയിലും അത്രത്തോളം വലിയ പേരുകളാണുള്ളത്. അതിനയെല്ലാം മറികടക്കണമെങ്കില്&zwj; ലഭിക്കുന്ന അവസരങ്ങളിലെല്ലാം തിളങ്ങേണ്ടി വന്നേക്കാം.&lt;/p&gt;&lt;p&gt;അഫ്&zwnj;ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്&zwnj;വെ എന്നീ ടീമുകള്&zwj;ക്കെതിരായാണ് ഇന്ത്യയുടെ ഏകദിന പരമ്പരകള്&zwj;. ഇതില്&zwj; ചുരുങ്ങിയ പരമ്പരകളിലെങ്കിലും സുപ്രധാന താരങ്ങള്&zwj;ക്ക് വിശ്രമം നല്&zwj;കി മറ്റുള്ളവര്&zwj;ക്ക് അവസരം നല്&zwj;കിയേക്കും. സഞ്ജുവിന്റെ സാധ്യതകള്&zwj; ഉയരുന്നതും ഇവിടെയായിരിക്കും.&lt;/p&gt;]]></content:encoded>
            <category>sports-special</category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/mission-wc-2027-sanju-samson-to-replace-rishabh-pant-in-indias-odi-squad-articleshow-zmgl5fp"/>
        </item>
    </channel>
</rss>
