<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 01 Jul 2026 08:21:20 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[വൺപ്ലസ് 185Hz ഡിസ്പ്ലേ ഇനി ഈ ഫോണുകളിലും ലഭിക്കും]]></title>
            <link>https://www.asianetnews.com/gadget-technology/oneplus-185hz-display-phones-articleshow-1988mh7</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/oneplus-185hz-display-phones-articleshow-1988mh7</guid>
            <pubDate>Mon, 29 Jun 2026 14:25:42 +0530</pubDate>
            <description><![CDATA[വൺപ്ലസ് തങ്ങളുടെ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ നിന്ന് മിഡ്-റേഞ്ച് ഫോണുകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ 165Hz പാനലുകൾക്ക് പകരം വൺപ്ലസ് 16R, നോർഡ് 7 തുടങ്ങിയ വരാനിരിക്കുന്ന മോഡലുകളിൽ 185Hz ഡിസ്പ്ലേ എത്തിയേക്കും. ഇത് ഉപഭോക്താക്കൾക്ക് മികച്ച സ്ക്രോളിംഗ്, ഗെയിമിംഗ് അനുഭവം നൽകുമെന്നാണ് പ്രതീക്ഷ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvc9cnkbv638nc0ftxvgnn1t,imgname-oneplus-16-1781750191723.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വ&lt;/strong&gt;ൺപ്ലസ് സ്മാർട്ട്ഫോൺ നിരയിൽ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ കൂടുതൽ മോഡലുകളിലേക്ക് വ്യാപിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ട്. ഇതുവരെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ മാത്രം പ്രതീക്ഷിച്ചിരുന്ന 185Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, ഇനി മിഡ്-റേഞ്ച് ഫോണുകളിലേക്കും എത്തിച്ചേക്കുമെന്നാണ് ചൈനീസ് ടിപ്സ്റ്ററുടെ വെളിപ്പെടുത്തൽ. റിപ്പോർട്ട് ശരിയാണെങ്കിൽ, നിലവിൽ ഉപയോഗിക്കുന്ന 165Hz പാനലുകൾക്ക് പകരം വൺപ്ലസിന്റെ നിരവധി പുതിയ മോഡലുകളിൽ 185Hz ഡിസ്പ്ലേകൾ ലഭിച്ചേക്കും.&lt;/p&gt;&lt;p&gt;ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ സ്മാർട്ട് പികാച്ചു എന്ന ടിപ്സ്റ്റർ പങ്കുവെച്ച വിവരമനുസരിച്ച്, ഉയർന്ന റിഫ്രഷ് റേറ്റ് സാങ്കേതികവിദ്യ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ മാത്രം ഒതുക്കാതെ പ്രീമിയം, മിഡ്-റേഞ്ച് വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് വൺപ്ലസ് പദ്ധതിയിടുന്നത്. ഇതോടെ കൂടുതൽ ഉപഭോക്താക്കൾക്ക് മികച്ച സ്ക്രോളിംഗും ഗെയിമിംഗ് അനുഭവവും ലഭിക്കുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;നിലവിലെ വൺപ്ലസ് 15R, വൺപ്ലസ് നോർഡ് 6 മോഡലുകളിൽ 165Hz ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവയുടെ പിൻഗാമികളായി എത്തുന്ന വൺപ്ലസ് 16R, വൺപ്ലസ് നോർഡ് 7 എന്നിവയിൽ 185Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ഇതോടൊപ്പം, വൺപ്ലസ് 15, 15R, 15T, നോർഡ് 6, ഏസ് 6, ഏസ് 6T, ഏസ് 6 അൾട്ര എന്നീ നിലവിലെ 165Hz ഡിസ്പ്ലേ മോഡലുകളുടെ പിൻഗാമികൾക്കും 185Hz പാനൽ ലഭിച്ചേക്കാമെന്നാണ് അഭ്യൂഹം. ഇതിൽ ഏസ് ബ്രാൻഡിലുള്ള ഫോണുകളും വൺപ്ലസ് 15T-യും ചൈനീസ് വിപണിയിൽ മാത്രമാണ് ലഭ്യമാകുക. അതേസമയം, വൺപ്ലസ് 15, 15R, നോർഡ് 6 എന്നിവ തിരഞ്ഞെടുത്ത ആഗോള വിപണികളിലും വിൽപ്പനയ്ക്കുണ്ട്.&lt;/p&gt;&lt;p&gt;ലോഞ്ച് സമയത്തെക്കുറിച്ചും റിപ്പോർട്ടിൽ സൂചനകളുണ്ട്. 2025 ഡിസംബറിലാണ് വൺപ്ലസ് 15R അവതരിപ്പിച്ചത്. അതിനാൽ 16R ഉടൻ എത്താനിടയില്ല. അതുപോലെ, 2026 ഏപ്രിലിൽ പുറത്തിറങ്ങിയ നോർഡ് 6-ന്റെ പിൻഗാമിയായ നോർഡ് 7, 2027-ന്റെ തുടക്കത്തിലായിരിക്കും അവതരിപ്പിക്കപ്പെടുക എന്നാണ് വിലയിരുത്തൽ. വൺപ്ലസ് 16R ഈ വർഷാവസാനത്തോടെ പ്രഖ്യാപിക്കപ്പെടാനും സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം, നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വൺപ്ലസ് 16 സ്&zwj;മാർട്ട്ഫോണിൽ സ്&zwj;നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ പ്രോസസറായിരിക്കും കരുത്ത് പകരുക. കൂടാതെ, BOE നിർമ്മിക്കുന്ന 6.78 ഇഞ്ച് ഡിസ്പ്ലേ, നാല് വശങ്ങളിലും ഒരു മില്ലീമീറ്ററിൽ താഴെ മാത്രം ബെസലുകൾ എന്നിവയും ഫോണിന്റെ പ്രധാന സവിശേഷതകളായിരിക്കുമെന്നാണ് സൂചന. എങ്കിലും ഇതുവരെ പുറത്തുവന്ന വിവരങ്ങളൊന്നും വൺപ്ലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ അന്തിമ സവിശേഷതകളും ലോഞ്ച് സമയവും കമ്പനി പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/oneplus-185hz-display-phones-articleshow-1988mh7"/>
        </item>
        <item>
            <title><![CDATA[ഐഎസ്ആർഓ കേന്ദ്രങ്ങൾക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‍സി ഡയറക്ടർ, എൻ ജയൻ എൽപിഎസ്‍സ‍ി മേധാവി]]></title>
            <link>https://www.asianetnews.com/science-technology/new-leadership-for-isro-centers-articleshow-2hm4w1k</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/new-leadership-for-isro-centers-articleshow-2hm4w1k</guid>
            <pubDate>Fri, 26 Jun 2026 05:57:59 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്&zwj;സിയുടെ പുതിയ മേധാവി. എൽപിഎസ്&zwj;സ&zwj;ിയിൽ എൻ ജയനാണ് ഡയറക്ടർ സ്ഥാനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw0n6waeepsyqayswz6y4w0m,imgname-fotojet---2026-06-26t055712.588-1782433673550.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഐഎസ്ആർഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂ&zwnj;ർത്തിയായി. തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്&zwj;സിയുടെ പുതിയ മേധാവി. എൽപിഎസ്&zwj;സ&zwj;ിയിൽ എൻ ജയനാണ് ഡയറക്ടർ സ്ഥാനം. മുൻ​ഗാമികൾ വിരമിച്ച ഒഴിവിൽ കഴിഞ്ഞ ഒരുമാസം ഇവർക്ക് താത്കാലിക ചുമതല മാത്രമായിരുന്നു. ഇപ്പോഴത് സ്ഥിരപ്പെടുത്തി.&lt;/p&gt;&lt;p&gt;രണ്ട് പ്രധാന കേന്ദ്രങ്ങൾക്ക് പുറമേ മഹേന്ദ്ര​ഗിരി ഐപിആർസിയിലും തിരുവനന്തപുരം ഐഐഎസ്&zwj;യുവിലും കൂടി മാറ്റമുണ്ട്. ഐഐഎസ്&zwj;യു മേധാവി സൗമ്യനാരായണൻ വിരമിക്കുന്ന ഒഴിവിൽ ജോജി ജെ ചാമൻ മേധാവിയാകും. ഐപിആർസിയിൽ അസി&zwnj;ർ പാക്കിരാജിന് പകരം നാരായൺ അപ്പുവാണ് പുതിയ ഡയറക്ടർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/science-technology/new-leadership-for-isro-centers-articleshow-2hm4w1k"/>
        </item>
        <item>
            <title><![CDATA[14,000mAh ബാറ്ററി ശേഷി; ഹോണർ പുതിയ സ്‍മാർട്ട് ഫോൺ വികസിപ്പിക്കുന്നതായി റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/gadget-technology/honor-14000mah-battery-phone-articleshow-3pa67uf</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/honor-14000mah-battery-phone-articleshow-3pa67uf</guid>
            <pubDate>Fri, 26 Jun 2026 12:20:57 +0530</pubDate>
            <description><![CDATA[ജനപ്രിയ ബ്രാൻഡായ ഹോണർ 14,000mAh ബാറ്ററിയുള്ള പുതിയ സ്മാർട്ട്ഫോൺ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. യാഥാർത്ഥ്യമായാൽ, ഇത് സ്മാർട്ട്ഫോണുകളിലെ ഏറ്റവും ഉയർന്ന ബാറ്ററി ശേഷികളിലൊന്നായിരിക്കും. നിലവിൽ പ്രാരംഭഘട്ടത്തിലുള്ള ഈ ഫോണിന് ഒറ്റ ചാർജിൽ മൂന്നോ നാലോ ദിവസം വരെ പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv2rt7rwparwf7qrwj07vzjq,imgname-tamil-news---2026-06-14t151927.801-1781430820636.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ജ&lt;/strong&gt;നപ്രിയ സ്&zwj;മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ അടുത്തിടെ 11,000mAh ബാറ്ററിയുള്ള സ്&zwj;മാർട്ട്ഫോൺ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ കമ്പനി അതിലും വലിയ 14,000mAh ബാറ്ററിയുള്ള പുതിയ സ്&zwj;മാർട്ട്ഫോൺ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഈ നീക്കം യാതാർത്ഥ്യമായാൽ മുഖ്യധാരാ സ്&zwj;മാർട്ട്ഫോണുകളിൽ ഇതുവരെ കണ്ടതിൽ ഏറ്റവും ഉയർന്ന ബാറ്ററി ശേഷിയുള്ള മോഡലുകളിൽ ഒന്നായി ഇത് മാറും.&lt;/p&gt;&lt;p&gt;ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ വൈബോയിൽ പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പങ്കുവെച്ച വിവരങ്ങളിലാണ് പുതിയ സ്&zwj;മാർട്ട്ഫോണിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. കമ്പനിയുടെ പേര് നേരിട്ട് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഹോണറിനെ സൂചിപ്പിക്കുന്ന ഇമോജി ഉപയോഗിച്ചതിനാൽ ഈ മോഡൽ ഹോണറിന്&zwj;റേത് ആകാം എന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;ഈ സ്&zwj;മാർട്ട്ഫോണിന്റെ ഭാരം ഏകദേശം 220 ഗ്രാം ആയിരിക്കും എന്നാണ് ടിപ്സ്റ്റർ വിശദീകരിക്കുന്നത്. നിലവിലെ ഹോണർ X80 പ്രോ മാക്സിന്റെ ഭാരം 203 ഗ്രാം മാത്രമാണ്. ഇത്രയും വലിയ ബാറ്ററിയുണ്ടായിട്ടും ഭാരം നിയന്ത്രിക്കാൻ കമ്പനിക്ക് കഴിഞ്ഞാൽ അത് ശ്രദ്ധേയമായ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. പുതിയ ഫോൺ ഇപ്പോൾ ന്യൂ പ്രൊഡക്റ്റ് ഇൻട്രഡക്ഷൻ (NPI) ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. തായത്, അന്തിമ പരിശോധനകളും സാങ്കേതിക പരിശോധനകളും പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. അതിനാൽ ഈ മോഡൽ ഉടൻ വിപണിയിൽ എത്താൻ സാധ്യത കുറവാണ്.&lt;/p&gt;&lt;p&gt;14,000mAh ബാറ്ററിയുള്ള ഈ ഫോൺ പുറത്തിറങ്ങിയാൽ നിലവിലെ 11,000mAh ബാറ്ററിയുള്ള Honor X80 Pro Max-നെ മറികടന്ന് പുതിയ റെക്കോർഡ് സ്ഥാപിക്കും. സാധാരണ ഉപയോഗത്തിൽ ഒരൊറ്റ ചാർജിൽ മൂന്ന് മുതൽ നാല് ദിവസം വരെ പ്രവർത്തനസമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിപണിയിലെ ഹോണർ X80 പ്രോ മാക്സിന് ഒരൊറ്റ ചാർജിൽ 33.5 മണിക്കൂർ സ്റ്റാൻഡ്&zwnj;ബൈ, 73.7 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 23.9 മണിക്കൂർ കോളിംഗ്, 21.3 മണിക്കൂർ ഗെയിമിംഗ്, 18 മണിക്കൂർ നാവിഗേഷൻ എന്നിവ നൽകാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.&lt;/p&gt;&lt;p&gt;അടുത്ത കാലത്തായി സ്&zwj;മാർട്ട്ഫോൺ നിർമ്മാതാക്കൾ പരമ്പരാഗത 5,000mAh മുതൽ 6,000mAh വരെ ബാറ്ററി ശേഷിയിൽ നിന്ന് വളരെ ഉയർന്ന ശേഷിയുള്ള ബാറ്ററികളിലേക്ക് ശ്രദ്ധ തിരിക്കുന്ന പ്രവണതയാണ് കാണുന്നത്. റിയൽമി P4 പവർ 5G 10,001mAh ബാറ്ററിയോടെയും ഹോണറിന്റെ വിൻ, വിൻ RT മോഡലുകൾ 10,000mAh ബാറ്ററിയോടെയും എത്തിയിരുന്നു.&lt;/p&gt;&lt;p&gt;14,000mAh ബാറ്ററിയുള്ള ഈ പുതിയ മോഡൽ യാഥാർഥ്യമായാൽ, സ്മാർട്ട്ഫോൺ ബാറ്ററി സാങ്കേതികവിദ്യയിൽ മറ്റൊരു നിർണായക ചുവടുവെപ്പായി അത് മാറുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ നിലവിൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/honor-14000mah-battery-phone-articleshow-3pa67uf"/>
        </item>
        <item>
            <title><![CDATA[ഓപ്പൺഎഐയുടെ 'ജലപീനോ': എഐ ലോകത്തെ മാറ്റിമറിക്കുമോ?]]></title>
            <link>https://www.asianetnews.com/web-technology/openai-jalapeno-ai-chip-launched-articleshow-5b0sv24</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/openai-jalapeno-ai-chip-launched-articleshow-5b0sv24</guid>
            <pubDate>Thu, 25 Jun 2026 14:09:29 +0530</pubDate>
            <description><![CDATA[ഓപ്പൺഎഐയുടെ പുതിയ എഐ ചിപ്പായ 'ജലപീനോ' അവതരിപ്പിച്ചു. ചാറ്റ്ജിപിടി പോലുള്ള സേവനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്ന ഈ ചിപ്പ്, എഐ ഹാർഡ്&zwnj;വെയർ രംഗത്തെ പ്രമുഖരായ എൻവിഡിയക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvyywpwat6hnxqptt9f44wv3,imgname-jalape-o-1782376717193.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൃ&lt;/strong&gt;ത്രിമ ബുദ്ധി (AI) രംഗത്ത് നിർണായക മുന്നേറ്റവുമായി ഓപ്പൺഎഐ സ്വന്തം എഐ ചിപ്പായ &lsquo;ജലപീനോ&rsquo; (Jalape&ntilde;o) അവതരിപ്പിച്ചു. ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള എഐ സേവനങ്ങളുടെ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. എഐ ഹാർഡ്&zwnj;വെയർ വിപണിയിൽ വർഷങ്ങളായി ആധിപത്യം പുലർത്തുന്ന എൻവിഡിയയ്ക്കുള്ള വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.&lt;/p&gt;&lt;p&gt;എഐ മോഡലുകളുടെ പരിശീലനം (Training) പൂർത്തിയായ ശേഷം ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വിവിധ ജോലികൾ നിർവഹിക്കുകയും ചെയ്യുന്ന ഘട്ടമാണ് &lsquo;ഇൻഫറൻസ്&rsquo; (Inference). ഈ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായാണ് ജലപീനോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊതുവായ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത എൻവിഡിയ ചിപ്പുകളിൽ നിന്ന് വ്യത്യസ്&zwj;തതമായി, ഓപ്പൺഎഐയുടെ പ്രത്യേക ആവശ്യങ്ങൾ കണക്കിലെടുത്താണ് ജലപീനോ വികസിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ബ്രോഡ്കോമുമായി സഹകരിച്ചാണ് ചിപ്പ് രൂപകൽപ്പന ചെയ്തത്. നിലവിൽ ഓപ്പൺഎഐയുടെ ഗവേഷണ കേന്ദ്രങ്ങളിൽ ജിപിടി-5.3-കോഡെക്സ്-സ്പാർക്ക് മോഡലിൽ ചിപ്പ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിലെ മുൻനിര എഐ ഹാർഡ്&zwnj;വെയറുകളേക്കാൾ മികച്ച &lsquo;പെർഫോർമൻസ് പെർ വാട്ട്&rsquo; (Performance per Watt) നൽകാൻ ജലപീനോയ്ക്ക് കഴിയുമെന്നാണ് ഓപ്പൺഎഐയുടെ അവകാശവാദം. ഇത് ചാറ്റ്ജിപിടി പോലുള്ള സേവനങ്ങളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;പുതിയ ചിപ്പിന്റെ രൂപകൽപ്പനയിൽ എഐ സാങ്കേതികവിദ്യ തന്നെ സഹായിച്ചുവെന്നതും ശ്രദ്ധേയമാണ്. വെറും ഒൻപത് മാസങ്ങൾക്കുള്ളിൽ ഡിസൈൻ പൂർത്തിയാക്കിയ ശേഷം തായ്&zwnj;വാനിലെ ടിഎസ്എംസി (TSMC) കമ്പനിക്കാണ് നിർമ്മാണ ചുമതല നൽകിയത്. എൻവിഡിയയുടെ ഏറ്റവും പുതിയ ബ്ലാക്ക്&zwnj;വെൽ പ്രോസസറുകളുടെയും ഗൂഗിളിന്റെ ടിപിയു (TPU) സംവിധാനങ്ങളുടെയും നിലവാരത്തിൽ ജലപീനോ പ്രവർത്തിക്കുന്നുവെന്ന് ബ്രോഡ്കോം അധികൃതർ അവകാശപ്പെടുന്നു.&lt;/p&gt;&lt;p&gt;ഗൂഗിൾ, ആമസോൺ തുടങ്ങിയ സാങ്കേതിക ഭീമൻമാർ നേരത്തെ തന്നെ സ്വന്തം എഐ ചിപ്പുകൾ വികസിപ്പിച്ച മാതൃക പിന്തുടർന്നാണ് ഓപ്പൺഎഐയുടെ നീക്കം. 2023 മുതൽ കസ്റ്റം ചിപ്പ് വികസന സാധ്യതകൾ കമ്പനി പരിശോധിച്ചുവരികയായിരുന്നു. അതിന്റെ ആദ്യ പൊതുഫലമായാണ് ജലപീനോയെ അവതരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഈ വർഷാവസാനത്തോടെ ജലപീനോയുടെ വ്യാപക വിന്യാസം ആരംഭിക്കാനാണ് ഓപ്പൺഎഐയുടെ പദ്ധതി. ചിപ്പുകൾ ഉൾക്കൊള്ളുന്ന സർവർ സംവിധാനങ്ങൾ കാനഡയിലെ സെലെസ്റ്റിക്ക കമ്പനി നിർമ്മിക്കും. പുതിയ സാങ്കേതികവിദ്യ വിജയകരമാകുകയാണെങ്കിൽ, ചാറ്റ്ജിപിടി കൂടുതൽ വേഗത്തിൽ പ്രതികരിക്കുകയും എഐ സേവനങ്ങൾ കൂടുതൽ വിശ്വസനീയവും ചെലവുകുറഞ്ഞതുമായിത്തീരുകയും ചെയ്യുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/openai-jalapeno-ai-chip-launched-articleshow-5b0sv24"/>
        </item>
        <item>
            <title><![CDATA[ഒപ്പോ റെനോ 16: പുതിയ ഡിസൈൻ വിസ്‍മയം ഇന്ത്യയിലേക്ക്?]]></title>
            <link>https://www.asianetnews.com/gadget-technology/oppo-reno-16-india-launch-details-articleshow-5pfsh05</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/oppo-reno-16-india-launch-details-articleshow-5pfsh05</guid>
            <pubDate>Wed, 24 Jun 2026 14:48:47 +0530</pubDate>
            <description><![CDATA[ഒപ്പോ റെനോ 16 സീരീസ് ജൂലൈ ആദ്യവാരം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ഒപ്പോ റെനോ 16, റെനോ 16സി എന്നീ രണ്ട് മോഡലുകൾ എത്തും. പുതിയ ഹോലോവേഴ്സ് 3ഡി ഡിസൈൻ, 120Hz അമോലെഡ് ഡിസ്പ്ലേ എന്നിവ ഫോണുകളുടെ പ്രധാന ആകർഷണങ്ങളായിരിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr8gag3fydqfjfx1rmhcmknd,imgname-4-1778402017391.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യൻ സ്&zwj;മാർട്ട്ഫോൺ വിപണിയിൽ പുതിയ മോഡലുകളുമായി ഒപ്പോ എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ പുതിയ ഒപ്പോ റെനോ 16 സീരീസ് ജൂലൈ ആദ്യവാരം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പുതിയ വിവരങ്ങൾ. നേരത്തെ ഒപ്പോ റെനോ 16, റെനോ 16സി മോഡലുകളുടെ ഇന്ത്യൻ ലോഞ്ച് കമ്പനി ടീസ് ചെയ്തതിന് പിന്നാലെയാണ് ലോഞ്ച് തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.&lt;/p&gt;&lt;p&gt;ടിപ്സ്റ്റർ ദേബയൻ റോയ് പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ഒപ്പോ റെനോ 16 സീരീസിന്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 2ന് നടക്കാനാണ് സാധ്യത. ആദ്യഘട്ടത്തിൽ ഒപ്പോ റെനോ 16, ഒപ്പോ റെനോ 16സി എന്നീ രണ്ട് മോഡലുകൾ മാത്രമാകും അവതരിപ്പിക്കുക. സീരീസിലെ പ്രീമിയം മോഡലായ ഒപ്പോ റെനോ 16 പ്രോ പിന്നീട് ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ 9 മുതൽ ഫോണുകളുടെ വിൽപ്പന ആരംഭിക്കുമെന്നും സൂചനയുണ്ട്.&lt;/p&gt;&lt;p&gt;ഒപ്പോ ഇതിനകം തന്നെ റെനോ 16 സീരീസ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോണും ഫ്ലിപ്കാർട്ടും ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്&zwnj;ഫോമുകൾ വഴിയായിരിക്കും ഫോണുകളുടെ വിൽപ്പന. സ്റ്റാറി വൈറ്റ്, സ്റ്റെല്ലാർ പർപ്പിൾ, ട്വൈലൈറ്റ് വയലറ്റ് എന്നീ നിറങ്ങളിൽ ഫോണുകൾ ലഭ്യമാകും.&lt;/p&gt;&lt;p&gt;ഡിസൈൻ രംഗത്ത് പുതിയ ഹോളോവേഴ്സ് 3ഡി ഡിസൈൻ ആശയവുമായാണ് ഒപ്പോ റെനോ 16 എത്തുന്നത്. ഫ്ലോട്ടിംഗ് 3ഡി ഗ്ലിറ്റർ ഫിനിഷും ക്യാമറ മോഡ്യൂളിന് ചുറ്റുമുള്ള ഡൈനാമിക് സ്റ്റെല്ലാർ റിംഗ് ലൈറ്റിംഗ് സംവിധാനവും ഫോണിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വലത് വശത്ത് പവർ ബട്ടണും വോളിയം കീകളും നൽകിയിരിക്കുമ്പോൾ, ഇടത് വശത്ത് പ്രത്യേക എഐ സ്&zwj;നാപ്&zwj; കീ ബട്ടണും ഉൾപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ, ഒപ്പോ റെനോ 16-ൽ 6.32 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 1,800 നിറ്റ്&zwnj;സ് വരെ പീക്ക് ബ്രൈറ്റ്&zwnj;നസും ലഭിക്കും. അതേസമയം, റെനോ 16സിയിൽ 6.57 ഇഞ്ച് അമോലെഡ് സ്&zwnj;ക്രീനാണ് ഒരുക്കിയിരിക്കുന്നത്. ഈ മോഡലിന് 1,400 നിറ്റ്&zwnj;സ് വരെ പീക്ക് ബ്രൈറ്റ്&zwnj;നസും 120Hz റിഫ്രഷ് റേറ്റും ലഭ്യമാകും. ഫോണിന്റെ ഡിസൈനും ശ്രദ്ധേയമാണ്. റെനോ 16-ന് 8.22 മില്ലിമീറ്റർ കട്ടിയും ഏകദേശം 195 ഗ്രാം ഭാരവുമുണ്ട്. റെനോ 16സിക്ക് 8.44 മില്ലിമീറ്റർ കട്ടിയുള്ള ബോഡിയാണ് ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;ചൈനയിൽ കഴിഞ്ഞ മാസം അവതരിപ്പിച്ച റെനോ 16, റെനോ 16 പ്രോ മോഡലുകളുടെ ഇന്ത്യൻ അവതരണത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സ്&zwj;മാർട്ട്ഫോൺ പ്രേമികൾ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/oppo-reno-16-india-launch-details-articleshow-5pfsh05"/>
        </item>
        <item>
            <title><![CDATA[30000 രൂപയിൽ താഴെ വില;  ഇതാ മികച്ച സ്‍മാർട്ട്ഫോണുകൾ]]></title>
            <link>https://www.asianetnews.com/gadget-technology/best-smartphones-under-rs-30000-articleshow-748kri5</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/best-smartphones-under-rs-30000-articleshow-748kri5</guid>
            <pubDate>Wed, 24 Jun 2026 14:44:42 +0530</pubDate>
            <description><![CDATA[&lt;p&gt;സ്മാർട്ട്ഫോൺ വിപണിയിൽ വില വർധിച്ചതോടെ 30,000 രൂപയിൽ താഴെ മികച്ച ഫോൺ കണ്ടെത്തുന്നത് പ്രയാസമായി. എങ്കിലും വൺപ്ലസ് നോർഡ് സിഇ6 ലൈറ്റ്, പോക്കോ X7 പ്രോ, iQOO Z11x, റിയൽമി P4 പവർ തുടങ്ങിയ മോഡലുകൾ മികച്ച പ്രകടനവും ബാറ്ററിയും വാഗ്ദാനം ചെയ്യുന്നു. ഓരോ ഉപയോക്താവിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് ഏറ്റവും മികച്ച ഫോൺ തിരഞ്ഞെടുക്കാൻ ഈ ലേഖനം സഹായിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krge21yns7v97xn7t9pa4szf,imgname-4-1778668079061.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ സ്&zwj;മാർട്ട്ഫോൺ വിപണിയിൽ മെമ്മറിയുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും വില വർധിച്ചതോടെ മിഡ്-റേഞ്ച് ഫോണുകളുടെ വിലയും ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി 30,000 രൂപയ്ക്കുള്ളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു ഫോൺ കണ്ടെത്തുന്നത് മുൻകാലത്തേക്കാൾ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. എങ്കിലും മികച്ച പെർഫോമൻസ്, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി, സ്&zwj;മൂത്ത് ഉപയോഗാനുഭവം എന്നിവ തേടുന്ന ഉപഭോക്താക്കൾക്കായി ഇപ്പോഴും ചില മികച്ച മോഡലുകൾ വിപണിയിൽ ലഭ്യമാണ്.&lt;/p&gt;&lt;h2&gt;വൺപ്ലസ് നോർഡ് സിഇ6 ലൈറ്റ്: ദൈനംദിന ഉപയോഗത്തിന് മികച്ച ഫോൺ&lt;/h2&gt;&lt;p&gt;30,000 രൂപയ്ക്കുള്ളിലെ ഏറ്റവും സമതുലിതമായ ഫോണുകളിലൊന്നാണ് വൺപ്ലസ് നോർഡ് സിഇ6 ലൈറ്റ്. 6.72 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്&zwnj;പ്ലേയും 1,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഫോണിന് ലഭ്യമാണ്. IP64 ഡസ്റ്റ്, സ്പ്ലാഷ് റെസിസ്റ്റൻസും MIL-STD-810H സർട്ടിഫിക്കേഷനും ദൈർഘ്യമേറിയ ഉപയോഗം ഉറപ്പാക്കുന്നു. മീഡിയാടെക്ക് ഡൈമൻസിറ്റി 7400 Apex പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഫോൺ സാധാരണ ഉപയോഗങ്ങളിലും മൾട്ടിടാസ്&zwj;കിംഗിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബിജിഎംഐ ഉൾപ്പെടെയുള്ള ഗെയിമുകളും 90fps വരെ സപ്പോർട്ടോടെ കളിക്കാനാകും.&lt;/p&gt;&lt;h2&gt;പോക്കോ X7 പ്രോ: പെർഫോമൻസിൽ മുന്നിൽ&lt;/h2&gt;&lt;p&gt;ഗെയിമിംഗിനും ഉയർന്ന പ്രകടനത്തിനും മുൻഗണന നൽകുന്നവർക്ക് പോക്കോ X7 പ്രോ മികച്ച തിരഞ്ഞെടുപ്പാണ്. മീഡിയാടെക്ക് ഡൈമൻസിറ്റി 8400 അൾട്ര പ്രോസസർ, 1.5K റെസല്യൂഷനുള്ള 120Hz AMOLED ഡിസ്&zwnj;പ്ലേ, 6,550mAh ബാറ്ററി, 90W ഫാസ്റ്റ് ചാർജിങ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ഏകദേശം 16 ലക്ഷം ആൻടുടു (AnTuTu) സ്കോർ നേടിയിരിക്കുന്ന ഈ ഫോൺ 30,000 രൂപയ്ക്ക് താഴെയുള്ള ഏറ്റവും ശക്തമായ മോഡലുകളിലൊന്നായി കണക്കാക്കപ്പെടുന്നു. വില കുറവുള്ള Poco X7 മോഡലും മികച്ച പ്രകടനം നൽകുന്ന മറ്റൊരു ഓപ്ഷനാണ്.&lt;/p&gt;&lt;h2&gt;iQOO Z11x: ബാറ്ററി ലൈഫിന് മുൻഗണന&lt;/h2&gt;&lt;p&gt;വലിയ ബാറ്ററിയുള്ള ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് iQOO Z11x ശ്രദ്ധേയമാണ്. 7,200mAh ശേഷിയുള്ള ബാറ്ററിയാണ് ഇതിന്റെ പ്രധാന ആകർഷണം. 6.76 ഇഞ്ച് ഫുൾ എച്ച്ഡി+ 120Hz ഡിസ്&zwnj;പ്ലേയും മീഡിയാടെക്ക് ഡൈമൻസിറ്റി 7400-Turbo പ്രോസസറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. IP68, IP69+ വാട്ടർ റെസിസ്റ്റൻസ്, 4K വീഡിയോ റെക്കോർഡിങ്, 50 മെഗാപിക്സൽ പ്രധാന ക്യാമറ തുടങ്ങിയ സവിശേഷതകളും ഫോണിന് കരുത്തേകുന്നു.&lt;/p&gt;&lt;h2&gt;റിയൽമി P4 പവർ: അതിശക്തമായ ബാറ്ററിയുടെ കരുത്ത്&lt;/h2&gt;&lt;p&gt;വമ്പൻ ബാറ്ററി ശേഷിയുമായി എത്തുന്ന റിയൽമി P4 പവർ, 10,001mAh ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. 6.8 ഇഞ്ച് 144Hz AMOLED ഡിസ്&zwnj;പ്ലേ, മീഡിയാടെക്ക് ഡൈമൻസിറ്റി 7400 അൾട്ര ചിപ്സെറ്റ്, 80W ഫാസ്റ്റ് ചാർജിങ് എന്നിവയും ഇതിലുണ്ട്. ദീർഘനേരം ചാർജ് ചെയ്യാതെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗെയിമിംഗിലും ദൈനംദിന ഉപയോഗത്തിലും മികച്ച പ്രകടനം നൽകുന്ന ഈ മോഡൽ ബാറ്ററി ലൈഫിന് പ്രാധാന്യം നൽകുന്നവർക്കുള്ള മികച്ച തിരഞ്ഞെടുപ്പാണ്.&lt;/p&gt;&lt;h2&gt;വാങ്ങുന്നതിന് മുൻപ് എന്ത് പരിഗണിക്കണം?&lt;/h2&gt;&lt;p&gt;30,000 രൂപയ്ക്കുള്ളിലെ സ്&zwj;മാർട്ട്ഫോൺ വിപണിയിൽ ഇന്ന് വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള മികച്ച മോഡലുകൾ ലഭ്യമാണ്. സമതുലിതമായ ഉപയോഗത്തിനായി വൺപ്ലസ് നോർഡ് സിഇ6 ലൈറ്റ്, ഉയർന്ന പ്രകടനത്തിനായി പോക്കോ X7 പ്രോ, മികച്ച ബാറ്ററി ലൈഫിനായി iQOO Z11x, അതിശക്തമായ ബാറ്ററി ശേഷിക്കായി റിയൽമി P4 പവർ എന്നിവ പരിഗണിക്കാം. ഉപയോക്താവിന്റെ ആവശ്യങ്ങൾ അനുസരിച്ച് ഏറ്റവും അനുയോജ്യമായ മോഡൽ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/best-smartphones-under-rs-30000-articleshow-748kri5"/>
        </item>
        <item>
            <title><![CDATA[വാട്‍സാപ്പിൽ പുതിയ ഫീച്ചർ; നിങ്ങളുടെ യൂസർ നെയിം ഇപ്പോൾ റിസർവ്വ് ചെയ്യാം]]></title>
            <link>https://www.asianetnews.com/web-technology/whatsapp-username-feature-reservation-articleshow-78z01l4</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/whatsapp-username-feature-reservation-articleshow-78z01l4</guid>
            <pubDate>Tue, 30 Jun 2026 09:23:44 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വകാര്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് വാട്&zwj;സാപ്പ് പുതിയ യൂസർനെയിം ഫീച്ചർ അവതരിപ്പിക്കുന്നു. ഫോൺ നമ്പർ പങ്കുവെക്കാതെ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഈ ഫീച്ചറിനായി, ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം കമ്പനി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഫീച്ചർ എല്ലാവർക്കും ലഭ്യമാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-ani20250412145318,imgname-image-9f79d1a0-81db-49bf-83d9-621b11ace53d.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഏ&lt;/strong&gt;റെ നാളായി പ്രതീക്ഷിക്കപ്പെട്ടിരുന്ന യൂസർനെയിം ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്&zwj;സാപ്പ്. അവതരണത്തിന് മുന്നോടിയായി, ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചതായി കമ്പനി അറിയിച്ചു. സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ കൊണ്ടുവരുന്നതെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. ഈ വർഷം അവസാനം ഫീച്ചർ എല്ലാവർക്കും ലഭ്യമാകും. ഇതോടെ ഫോൺ നമ്പർ പങ്കിടാതെ തന്നെ യൂസർനെയിം ഉപയോഗിച്ച് പുതിയ ആളുകളുമായി ചാറ്റ് ആരംഭിക്കാൻ സാധിക്കും.&lt;/p&gt;&lt;p&gt;യൂസർനെയിം റിസർവേഷൻ സൗകര്യം ഘട്ടംഘട്ടമായി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ഫീച്ചർ ലഭ്യമാകുന്ന അക്കൗണ്ടുകൾക്ക് വാട്&zwj;സാപ്പിൽ തന്നെ ഇൻ-ആപ്പ് നോട്ടിഫിക്കേഷൻ ലഭിക്കും. ഇതിലൂടെ പൊതുവായ പേരുകൾ ഉപയോഗിക്കുന്നവർക്ക് തങ്ങൾക്ക് ഇഷ്&zwj;ടപ്പെട്ട യൂസർനെയിം മറ്റാരെങ്കിലും സ്വന്തമാക്കുന്നതിന് മുമ്പ് തന്നെ സുരക്ഷിതമാക്കാൻ അവസരം ലഭിക്കും.&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പോലെ എല്ലാവർക്കും കാണാവുന്ന തിരിച്ചറിയൽ സംവിധാനമല്ല വാട്&zwj;സാപ്പിലെ യൂസർനെയിമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ പേരുകൾ തന്നെ ഉപയോഗിക്കണമെന്ന നിർബന്ധമില്ല. ആവശ്യാനുസരണം യൂസർനെയിം പിന്നീട് മാറ്റാനും കഴിയും. കൂടാതെ, പൊതുവായ യൂസർനെയിം ഡയറക്ടറിയോ നിർദേശങ്ങളോ ഉണ്ടാകില്ല. അതിനാൽ ഒരാളെ ആദ്യമായി ബന്ധപ്പെടാൻ ആ വ്യക്തിയുടെ കൃത്യമായ യൂസർനെയിം അറിയേണ്ടതായി വരും.&amp;nbsp;&lt;/p&gt;&lt;p&gt;അടുത്തിടെ പരിചയപ്പെട്ട ആളുകളുമായി സംസാരിക്കുമ്പോഴോ വിവിധ ഗ്രൂപ്പുകളിലും കമ്മ്യൂണിറ്റികളിലും പങ്കെടുക്കുമ്പോഴോ സ്വന്തം ഫോൺ നമ്പർ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടും. വ്യക്തിഗത സ്വകാര്യത സംരക്ഷിക്കാനാണ് ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു. ഇതിനൊപ്പം കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിം കീ എന്ന ഫീച്ചറും അവതരിപ്പിക്കും. യൂസർനെയിം ഉപയോഗിച്ച് ആദ്യമായി ബന്ധപ്പെടുന്ന വ്യക്തിക്ക് ഈ കീ ആവശ്യമായിരിക്കും. ഉപയോക്താക്കൾക്ക് ഈ കീ പിന്നീട് എപ്പോൾ വേണമെങ്കിലും മാറ്റാനോ പുതുക്കാനോ കഴിയും.&lt;/p&gt;&lt;p&gt;നിലവിൽ ലോകമെമ്പാടുമായി മൂന്ന് ബില്യണിലധികം ആളുകൾ വാട്&zwj;സാപ്പ് ഉപയോഗിക്കുന്നതിനാൽ ഒരേ യൂസർനെയിം ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് മുൻകൂട്ടി റിസർവേഷൻ ആരംഭിച്ചതെന്ന് കമ്പനി അറിയിച്ചു. ഇഷ്&zwj;ടപ്പെട്ട പേര് ലഭ്യമല്ലെങ്കിൽ അനുയോജ്യമായ മറ്റൊരു പേര് കണ്ടെത്താൻ സഹായിക്കുന്ന യൂസർനെയിം ജനറേറ്റർസംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ക്രിയേറ്റർമാർക്കും ചെറുകിട സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ ഉപയോഗിക്കുന്ന അതേ യൂസർനെയിം സ്വന്തമാക്കി എല്ലാ മെറ്റ പ്ലാറ്റ്ഫോമുകളിലും ഏകീകൃത തിരിച്ചറിയൽ നിലനിർത്താനും സാധിക്കും.&lt;/p&gt;&lt;p&gt;ഫീച്ചർ ലഭ്യമായ ഉപയോക്താക്കൾ വാട്&zwj;സാപ്പിന്&zwj;റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം സെറ്റിംഗ്&zwj;സ് &amp;gt; അക്കൌണ്ട് &amp;gt; യൂസർനെയിം എന്ന ക്രമത്തിൽ പ്രവേശിച്ച് ഇഷ്&zwj;ടമുള്ള യൂസർനെയിം റിസർവ് ചെയ്യാം. വരും മാസങ്ങളിൽ ഘട്ടംഘട്ടമായാണ് ഈ സംവിധാനം കൂടുതൽ രാജ്യങ്ങളിലേക്കും ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കുക.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/whatsapp-username-feature-reservation-articleshow-78z01l4"/>
        </item>
        <item>
            <title><![CDATA[ഷവോമി 18: ഭീമൻ ബാറ്ററിയുമായി പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ വരുമോ?]]></title>
            <link>https://www.asianetnews.com/gadget-technology/xiaomi-18-leaked-specifications-articleshow-7l7l7vz</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/xiaomi-18-leaked-specifications-articleshow-7l7l7vz</guid>
            <pubDate>Mon, 29 Jun 2026 14:22:11 +0530</pubDate>
            <description><![CDATA[ഷവോമി 18 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. 7,200mAh ശേഷിയുള്ള വലിയ ബാറ്ററിയും 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2K ഡിസ്&zwnj;പ്ലേയും ഫോണിന്റെ പ്രധാന ആകർഷണങ്ങളാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷാവസാനത്തോടെ ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt8xca8w9crapwzrh3h510ee,imgname-xiaomi-18-1780563192092.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഷ&lt;/strong&gt;വോമിയുടെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ശ്രേണിയായ ഷവോമി 18 സംബന്ധിച്ച അഭ്യൂഹങ്ങൾ ടെക്ക് ലോകത്ത് വീണ്ടും ശ്രദ്ധ നേടുകയാണ്. ഈ വർഷാവസാനത്തോടെ ഫോൺ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെ, ഫോണിന്റെ ബാറ്ററിയും മറ്റ് പ്രധാന സവിശേഷതകളും സംബന്ധിച്ച പുതിയ വിവരങ്ങൾ പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ടതായി റിപ്പോർട്ടുകളുണ്ട്.&lt;/p&gt;&lt;p&gt;പുതിയ വിവരങ്ങൾ പ്രകാരം, ഷവോമി 18-ന്റെ എൻജിനിയറിംഗ് പ്രോട്ടോടൈപ്പിൽ 7,200mAh ശേഷിയുള്ള ബാറ്ററിയാണ് പരീക്ഷിച്ചുവരുന്നത്. നിലവിലെ തലമുറയിലെ ഷവോമി 17-ൽ 7,000mAh ബാറ്ററിയാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. അതിനേക്കാൾ 200mAh അധിക ശേഷി നൽകുന്ന പുതിയ ബാറ്ററി, വലിയ ബാറ്ററിയോടൊപ്പം കോംപാക്റ്റ് രൂപകൽപ്പനയും നിലനിർത്താനുള്ള ഷവോമിയുടെ ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;അടുത്തിടെ മറ്റ് ചില സ്മാർട്ട്ഫോൺ നിർമാതാക്കൾ 8,000mAh മുതൽ 10,000mAh വരെ ശേഷിയുള്ള ബാറ്ററികൾ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, താരതമ്യേന ചെറിയ വലിപ്പമുള്ള ഫോണിൽ 7,200mAh ബാറ്ററി ഉൾപ്പെടുത്തുന്നത് ശ്രദ്ധേയമായ നീക്കമായിരിക്കും. ഡിസ്പ്ലേയുടെ കാര്യത്തിലും ഷവോമി 18 ശ്രദ്ധേയമായ അപ്&zwnj;ഗ്രേഡ് നേടുമെന്നാണ് സൂചന. 6.4 ഇഞ്ച് വലിപ്പമുള്ള 2K റെസലൂഷൻ ഡിസ്പ്ലേ, 19.5:9 ആസ്പെക്ട് റേഷ്യോ, വളഞ്ഞ കോണുകൾ, നാല് വശങ്ങളിലും വളരെ നേർത്ത ബെസലുകൾ എന്നിവ ഉൾപ്പെടുന്ന ഡിസൈൻ ഫോൺ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;ക്യാമറ വിഭാഗത്തിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. 1/1.28 ഇഞ്ച് വലിപ്പമുള്ള വലിയ സെൻസറോടുകൂടിയ 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഷവോമി 18-ൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് ടിപ്സ്റ്റർ പറയുന്നത്. കൂടാതെ, ഷവോമി 18 സീരീസിലെ ചില മോഡലുകളിൽ ഡ്യുവൽ 200 മെഗാപിക്സൽ ക്യാമറ സംവിധാനം അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം, മുൻതലമുറയിലെ ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്&zwnj;സ് മോഡലുകളിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, മറ്റൊരു 50 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെട്ട ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.&lt;/p&gt;&lt;p&gt;ഷവോമി 18 സീരീസ് സെപ്റ്റംബറിൽ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് നിലവിലെ സൂചനകൾ. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ഷവോമി 17 സീരീസ് അവതരിപ്പിച്ചത്. ഷവോമി 17, ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്&zwnj;സ് എന്നീ മോഡലുകൾ ഉൾപ്പെട്ട ആ ശ്രേണിയുടെ പ്രാരംഭ വില യഥാക്രമം 4,499 യുവാൻ, 4,999 യുവാൻ, 5,999 യുവാൻ ആയിരുന്നു. എങ്കിലും, ഇതുവരെ പുറത്തുവന്ന എല്ലാ വിവരങ്ങളും ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ചോർന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, ഷവോമി ഔദ്യോഗികമായി ഫോൺ പ്രഖ്യാപിക്കുമ്പോൾ അന്തിമ സവിശേഷതകളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/xiaomi-18-leaked-specifications-articleshow-7l7l7vz"/>
        </item>
        <item>
            <title><![CDATA[ഈ നമ്പറുകളിൽ നിന്നും മെസേജ് വന്നോ? മുന്നറിയിപ്പുമായി വാട്‍സാപ്പ്, തട്ടിപ്പുകാർക്ക് പുതിയ പൂട്ട്]]></title>
            <link>https://www.asianetnews.com/web-technology/whatsapp-unknown-number-alert-articleshow-7pyogkv</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/whatsapp-unknown-number-alert-articleshow-7pyogkv</guid>
            <pubDate>Thu, 25 Jun 2026 08:42:04 +0530</pubDate>
            <description><![CDATA[&lt;p&gt;വാട്&zwnj;സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ പുതിയ ഫീച്ചർ പരീക്ഷിക്കുന്നു. അപരിചിത നമ്പറുകളിൽ നിന്ന് സന്ദേശം വരുമ്പോൾ, അയച്ചയാളുടെ രാജ്യം, കോൺടാക്ട് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ഒരു മുന്നറിയിപ്പ് സന്ദേശം നൽകുന്നതാണ് ഈ സംവിധാനം. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളിൽ നിന്നും സ്പാം സന്ദേശങ്ങളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുകയാണ് ലക്ഷ്യം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krnf5gr5vam1rp59r8h7g9dc,imgname-whatsapp--2--1778837013253.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കത്തിലെ ഏറ്റവും ജനപ്രിയമായ സന്ദേശവിനിമയ പ്ലാറ്റ്&zwnj;ഫോമുകളിലൊന്നായ വാട്&zwnj;സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൈബർ തട്ടിപ്പുകളും സ്&zwj;പാം സന്ദേശങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, അപരിചിത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളെക്കുറിച്ച് ഉപയോക്താക്കളെ മുൻകൂട്ടി ജാഗ്രതപ്പെടുത്തുന്ന പുതിയ സുരക്ഷാ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;h2&gt;പ്രത്യേക മുന്നറിയിപ്പ്&lt;/h2&gt;&lt;p&gt;ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഒരു ഉപയോക്താവിന് സേവ് ചെയ്യാത്ത ഫോൺ നമ്പറിൽ നിന്ന് സന്ദേശം ലഭിക്കുമ്പോൾ, ആ ചാറ്റ് തുറക്കുന്നതിന് മുമ്പ് പ്രത്യേക മുന്നറിയിപ്പ് സന്ദേശം വാട്&zwnj;സ്ആപ്പ് പ്രദർശിപ്പിക്കും. ഇതിലൂടെ ആ നമ്പറിന്റെ വിശ്വാസ്യതയെക്കുറിച്ച് ഉപയോക്താവിന് പ്രാഥമിക ധാരണ ലഭിക്കുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;പുതിയ മുന്നറിയിപ്പ് സന്ദേശത്തിൽ ആ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്ന രാജ്യം, ആ നമ്പർ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന വിവരം, കൂടാതെ അയച്ചയാളുമായി ഏതെങ്കിലും പൊതു ഗ്രൂപ്പുകൾ പങ്കിടുന്നുണ്ടോ എന്ന വിവരവും ഉൾപ്പെടും. ഇതോടൊപ്പം, &ldquo;തട്ടിപ്പുകാർ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, പാസ്&zwnj;വേഡുകൾ എന്നിവ കൈക്കലാക്കാനോ പണം അയയ്ക്കാൻ പ്രേരിപ്പിക്കാനോ ശ്രമിച്ചേക്കാം&rdquo; എന്ന തരത്തിലുള്ള സുരക്ഷാ മുന്നറിയിപ്പും പ്രദർശിപ്പിക്കപ്പെടും.&lt;/p&gt;&lt;p&gt;മുന്നറിയിപ്പ് പരിശോധിച്ച ശേഷം ഉപയോക്താവിന് ചാറ്റ് തുടരാനോ അതിൽ നിന്ന് പിന്മാറാനോ തിരഞ്ഞെടുക്കാം. ഉപയോക്താവ് എന്ത് തീരുമാനമാണ് എടുത്തതെന്ന് സന്ദേശം അയച്ച വ്യക്തിയെ അറിയിക്കില്ല. അതിനാൽ സുരക്ഷിതമായി തീരുമാനമെടുക്കാൻ ഈ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;സമീപകാലത്ത് ഓൺലൈൻ തട്ടിപ്പുകൾ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിംഗ് തട്ടിപ്പുകൾ തുടങ്ങിയവ വാട്&zwnj;സ്ആപ്പിലൂടെ വ്യാപകമായി നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ മുന്നറിയിപ്പ് ഫീച്ചർ സഹായിക്കുമെന്നാണ് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.&lt;/p&gt;&lt;p&gt;ഇതിനിടെ, വാട്&zwnj;സ്ആപ്പിനായി മറ്റ് ചില പുതിയ ഫീച്ചറുകളും മെറ്റ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹോം സ്ക്രീനിൽ നേരിട്ട് സ്ഥാപിക്കാവുന്ന പ്രത്യേക വോയ്&zwnj;സ് നോട്ട് വിഡ്&zwj;ജറ്റും, ഐഫോൺ ഉപയോക്താക്കൾക്കായി &lsquo;വ്യൂ വൺസ്&rsquo; ടെക്സ്റ്റ് സന്ദേശ സംവിധാനവും പരീക്ഷണ ഘട്ടത്തിലാണെന്നാണ് സൂചന. ഉപയോക്തൃ അനുഭവം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി മാറ്റുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ അപ്&zwj;ഡേറ്റുകൾ എത്തുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/whatsapp-unknown-number-alert-articleshow-7pyogkv"/>
        </item>
        <item>
            <title><![CDATA[ജെയിംസ് വെബ് ദൂരദർശിനിയുടെ അത്ഭുത കണ്ടെത്തൽ; പരസ്‍പരം ലയിക്കുന്ന ആറു ഗാലക്സികൾ]]></title>
            <link>https://www.asianetnews.com/science-technology/james-webb-telescope-catches-6-galaxies-merging-articleshow-aevk9lo</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/james-webb-telescope-catches-6-galaxies-merging-articleshow-aevk9lo</guid>
            <pubDate>Fri, 26 Jun 2026 08:53:03 +0530</pubDate>
            <description><![CDATA[ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി 1200 കോടി വർഷങ്ങൾക്ക് മുൻപ് പരസ്പരം ലയിക്കുന്ന ആറു ഗാലക്സികളെ കണ്ടെത്തി. TGSSJ1530+1049 എന്ന ഈ ഗാലക്സി സമുച്ചയം ഭാവിയിൽ ഒരു ഭീമൻ ഗാലക്സിയായി മാറുമെന്നും ഉയർന്ന തോതിൽ നക്ഷത്ര രൂപീകരണം നടക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw0z2vzzc8y41n15vrmtz8y5,imgname-james-webb-space-telescope-catches-6-galaxies-merging-1782444027903.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;പഞ്ചത്തിന്റെ ആദ്യകാല ചരിത്രത്തിലേക്ക് അപൂർവമായ ഒരു ജാലകം തുറന്ന് ശാസ്ത്രലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST). ഏകദേശം 1200 കോടി വർഷങ്ങൾക്ക് മുൻപ്, അതായത് മഹാവിസ്ഫോടനത്തിന് (ബിഗ് ബാങ്) വെറും 180 കോടി വർഷങ്ങൾക്കുശേഷം നിലനിന്നിരുന്ന ആറു ഗാലക്സികൾ പരസ്&zwj;പരം ലയിക്കുന്ന അത്യപൂർവ ദൃശ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. ഭാവിയിൽ ഇവ ഒന്നിച്ച് ചേർന്ന് പ്രപഞ്ചത്തിലെ ഏറ്റവും ഭീമാകാരമായ ഗാലക്സികളിലൊന്നായി മാറുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;നെതർലൻഡ്സിലെ ലൈഡൻ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞൻ ഹൂബ് റോട്ട്ഗെറിങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. റേഡിയോ ദൂരദർശിനികൾ കണ്ടെത്തിയ അസാധാരണ റേഡിയോ വികിരണങ്ങളാണ് ഈ മേഖലയിലേക്ക് ജെയിംസ് വെബിന്റെ ശ്രദ്ധ തിരിച്ചത്. ആദ്യം ഒരു സജീവ സൂപ്പർമാസീവ് തമോഗർത്തം മാത്രമാണ് ഇവിടെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കൂടുതൽ വിശദമായി നിരീക്ഷിച്ചപ്പോൾ ഒരൊറ്റ ഗാലക്സിയല്ല, മറിച്ച് കുറഞ്ഞത് ആറു ഗാലക്സികൾ ചേർന്ന ഒരു സങ്കീർണ ഘടനയാണ് കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;TGSSJ1530+1049 എന്ന പേരിൽ അറിയപ്പെടുന്ന ഈ ഗാലക്സി സമുച്ചയം റെഡ്ഷിഫ്റ്റ് 4.0 എന്ന അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു വസ്തു ഭൂമിയിൽ നിന്ന് എത്ര ദൂരെയാണെന്ന് കണക്കാക്കാൻ ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന രീതിയാണ് റെഡ്ഷിഫ്റ്റും ബ്ലൂഷിഫ്റ്റും. ഏതാനും പതിനായിരം പ്രകാശവർഷങ്ങൾ മാത്രം വ്യാപ്&zwj;തിയുള്ള ഈ മേഖലയിലാണ് ആറു ഗാലക്സികളും സ്ഥിതിചെയ്യുന്നത്. വിസ്&zwj;തീർണം നമ്മുടെ ക്ഷീരപഥ ഗാലക്സിയേക്കാൾ ചെറുതാണെങ്കിലും നൂറുകണക്കിന് ശതകോടി സൂര്യന്മാരുടെ ആകെ പിണ്ഡത്തിന് തുല്യമായ നക്ഷത്രസമ്പത്ത് ഇതിനുണ്ട്.&lt;/p&gt;&lt;p&gt;ഈ ഗാലക്സികൾ പിന്നീട് പരസ്&zwj;പരം ലയിച്ച് ഒരു ബ്രൈറ്റസ്റ്റ് ക്ലസ്റ്റർ ഗാലക്സി (Brightest Cluster Galaxy) ആയി മാറുമെന്ന് ഗവേഷകർ പറയുന്നു. സാധാരണയായി ഗാലക്സി ക്ലസ്റ്ററുകളുടെ കേന്ദ്രഭാഗത്ത് കാണപ്പെടുന്ന അതിവിശാലമായ ദീർഘവൃത്താകൃതിയിലുള്ള ഗാലക്സികളാണ് ഇവ. ഈ ഗാലക്സി സമുച്ചയത്തിന്റെ മധ്യഭാഗത്ത് ഇതിനകം തന്നെ ഒരു സൂപ്പർമാസീവ് തമോഗർത്തം സജീവമാണെന്നും റേഡിയോ നിരീക്ഷണങ്ങൾ തെളിയിക്കുന്നു. തമോഗർത്തത്തിലേക്ക് വസ്തുക്കൾ പതിക്കുമ്പോൾ പുറപ്പെടുന്ന അതിവേഗ ജെറ്റുകളും അവ ചുറ്റുമുള്ള വാതകങ്ങളുമായി ഇടപഴകുന്നതിന്റെ തെളിവുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ജെറ്റുകൾ ഇതുവരെ മുഴുവൻ സമുച്ചയത്തിലും വ്യാപിച്ചിട്ടില്ലാത്തതിനാൽ, തമോഗർത്തം ഇപ്പോഴും വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ആണെന്നാണ് നിഗമനം.&lt;/p&gt;&lt;p&gt;കൂടാതെ, ഈ ആറു ഗാലക്സികളിലും പ്രതിവർഷം ഏകദേശം 70 മുതൽ 163 വരെ സൂര്യന്മാരുടെ പിണ്ഡത്തിന് തുല്യമായ പുതിയ നക്ഷത്രങ്ങൾ രൂപംകൊള്ളുന്നതായും കണ്ടെത്തി. നമ്മുടെ ക്ഷീരപഥത്തിൽ ഇതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് പ്രതിവർഷം രൂപപ്പെടുന്നത്. ദി ഓപ്പൺ ജേർണൽ ഓഫ് ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്നീ ശാസ്ത്രജേർണലുകളിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗാലക്സികളും ഗാലക്സി ക്ലസ്റ്ററുകളും സൂപ്പർമാസീവ് തമോഗർത്തങ്ങളും എങ്ങനെ രൂപംകൊണ്ടു എന്നതിനെക്കുറിച്ചുള്ള മനുഷ്യരുടെ അറിവിന് ഒരു പുതിയ ദിശ നൽകുന്നതായി ശാസ്ത്രലോകം വിലയിരുത്തുന്നു.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/science-technology/james-webb-telescope-catches-6-galaxies-merging-articleshow-aevk9lo"/>
        </item>
        <item>
            <title><![CDATA[ഐഫോൺ 16-ന് വൻ വിലക്കുറവ്; വാങ്ങാൻ ഇതാണോ മികച്ച സമയം?]]></title>
            <link>https://www.asianetnews.com/gadget-technology/iphone-16-price-drop-india-articleshow-c370na5</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/iphone-16-price-drop-india-articleshow-c370na5</guid>
            <pubDate>Thu, 25 Jun 2026 14:13:21 +0530</pubDate>
            <description><![CDATA[ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 16-ന് 20,000 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഓഫർ കൂടി ചേരുമ്പോൾ 59,900 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. എന്നാൽ, കൂടുതൽ മികച്ച ഫീച്ചറുകളോടെ എത്തുന്ന ഐഫോൺ 17-നായി കാത്തിരിക്കണോ അതോ ഈ ഓഫർ പ്രയോജനപ്പെടുത്തണോ എന്ന ചർച്ചയും സജീവമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0923m043tkpy6kzxq9zw4ax,imgname-iphone-16-discount-offer-1752650862596.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;പ്പിളിന്റെ ജനപ്രിയ സ്&zwj;മാർട്ട്ഫോണായ ഐഫോൺ 16 ഇന്ത്യയിൽ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിരിക്കുകയാണ്. ഫ്ലിപ്&zwj;കാർട്ടിന്റെ പ്രത്യേക ഓഫറിലൂടെ ഉപഭോക്താക്കൾക്ക് 20,000 രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിളിന്റെ പ്രീമിയം സ്&zwj;മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഈ ഓഫർ മികച്ച അവസരമായാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;&lt;p&gt;79,900 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഐഫോൺ 16 നിലവിൽ ഫ്ലിപ്&zwj;കാർട്ടിൽ 63,900 രൂപയ്ക്കാണ് വിൽപ്പനയ്ക്കുള്ളത്. ഇതോടെ ഉപഭോക്താക്കൾക്ക് നേരിട്ട് 16,000 രൂപയുടെ വിലക്കുറവ് ലഭിക്കുന്നു. പ്രത്യേക നിബന്ധനകളൊന്നുമില്ലാതെ ഈ ഓഫർ പ്രയോജനപ്പെടുത്താനാകുമെന്നതും ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;ഇതുകൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപയുടെ അധിക ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും. ഈ ഓഫർ കൂടി പ്രയോഗിച്ചാൽ ഐഫോൺ 16ന്റെ വില 59,900 രൂപയായി കുറയും. അതായത്, ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ആകെ 20,000 രൂപയുടെ നേട്ടമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;അതേസമയം, പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഐഫോൺ 16 മതിയോ, അല്ലെങ്കിൽ ഐഫോൺ 17 തിരഞ്ഞെടുക്കണമോയെന്ന ചർച്ചയും സജീവമാണ്. ഐഫോൺ 17 കൂടുതൽ വലിയ 6.3 ഇഞ്ച് ഡിസ്&zwnj;പ്ലേ, 120Hz പ്രോമോഷൻ സപ്പോർട്ട്, എ19 ചിപ്പ്, 48 മെഗാപിക്സൽ ഡ്യുവൽ ഫ്യൂഷൻ ക്യാമറ സംവിധാനം, മെച്ചപ്പെട്ട ഫ്രണ്ട് ക്യാമറ തുടങ്ങിയ നിരവധി അപ്ഗ്രേഡുകളോടെയാണ് എത്തുന്നത്. ദീർഘകാല ഉപയോഗം ലക്ഷ്യമിടുന്നവർക്ക് ഐഫോൺ 17 കൂടുതൽ മൂല്യമുള്ള തിരഞ്ഞെടുപ്പ് ആയിരിക്കാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പുതിയ ഹാർഡ്&zwnj;വെയറും കൂടുതൽ കാലം സോഫ്റ്റ്&zwnj;വെയർ അപ്ഡേറ്റുകളും ലഭിക്കുമെന്നതാണ് പ്രധാന കാരണം.&lt;/p&gt;&lt;p&gt;അതേസമയം, പരിമിത ബജറ്റിൽ മികച്ച ഐഫോൺ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 16 ഇപ്പോഴും മികച്ച തിരഞ്ഞെടുപ്പായി തുടരുന്നു. നിലവിലെ വിലക്കുറവോടെ ഇത് കൂടുതൽ ആകർഷകമായ ഓപ്ഷനായി മാറിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഐഫോൺ 18 പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കണമോയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. ടെക്ക് വ്യവസായ രംഗത്തെ അഭ്യൂഹങ്ങൾ പ്രകാരം സാധാരണ ഐഫോൺ 18 മോഡലിന്റെ അവതരണം 2027 മാർച്ചിലേക്ക് നീളാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതിനാൽ പുതിയ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നിലവിലെ ഓഫർ ഗൗരവമായി പരിഗണിക്കാവുന്നതാണ്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/iphone-16-price-drop-india-articleshow-c370na5"/>
        </item>
        <item>
            <title><![CDATA[ഗൂഗിൾ പിക്സൽ 10: വിലയിൽ വൻ ഇടിവ്; ഇപ്പോൾ വാങ്ങാമോ?]]></title>
            <link>https://www.asianetnews.com/gadget-technology/google-pixel-10-price-drop-india-articleshow-e0dfbpf</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/google-pixel-10-price-drop-india-articleshow-e0dfbpf</guid>
            <pubDate>Thu, 25 Jun 2026 14:42:41 +0530</pubDate>
            <description><![CDATA[ഗൂഗിളിന്റെ പ്രീമിയം സ്മാർട്ട്ഫോണായ പിക്സൽ 10 ഇപ്പോൾ ആമസോണിൽ 16,000 രൂപയിലധികം വിലക്കുറവിൽ ലഭ്യമാണ്. ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ കൂടുതൽ ആകർഷകമായ വിലയിൽ സ്വന്തമാക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kexd1a8n13e6p0h8b51jb8sx,imgname-tamil-news---2026-01-14t101148.126-1768365795605.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഗൂ&lt;/strong&gt;ഗിളിന്റെ പ്രീമിയം സ്മാർട്ട്ഫോണായ പിക്സൽ 10 ഇപ്പോൾ വൻ വിലക്കുറവിൽ ലഭ്യമാകുന്നു. ഇന്ത്യയിൽ 79,999 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ നിലവിൽ ആമസോണിൽ 16,000 രൂപയിലധികം വിലക്കുറവോടെയാണ് വിൽപ്പനയ്ക്ക് എത്തിയത്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ചേർത്ത് ഉപയോഗിച്ചാൽ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം നേടാനാകും.&lt;/p&gt;&lt;p&gt;ആമസോണിൽ നിലവിൽ ഗൂഗിൾ പിക്സൽ 10ന്റെ വില 63,770 രൂപയാണ്. ലോഞ്ച് വിലയേക്കാൾ 16,229 രൂപ കുറവാണിത്. ഇതിന് പുറമെ എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 3,000 രൂപയുടെ അധിക ഇളവും ലഭിക്കും. ഇതോടെ ഫോണിന്റെ ഫലപ്രദമായ വില 60,770 രൂപയായി കുറയും.&lt;/p&gt;&lt;p&gt;ഒറ്റത്തവണ മുഴുവൻ തുകയും നൽകാൻ താൽപര്യമില്ലാത്ത ഉപഭോക്താക്കൾക്കായി നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ആമസോൺ ഒരുക്കിയിട്ടുണ്ട്. പ്രതിമാസം 2,242 രൂപ മുതൽ ഇഎംഐ പദ്ധതികൾ ലഭ്യമാണ്. കൂടാതെ പഴയ സ്മാർട്ട്ഫോൺ കൈമാറി പുതിയ ഫോൺ വാങ്ങുന്നവർക്ക് ബൈബാക്ക് പദ്ധതിയിലൂടെ 35,900 രൂപ വരെ അധിക നേട്ടം ലഭിക്കാനും സാധ്യതയുണ്ട്. എക്സ്ചേഞ്ച് മൂല്യം ഫോണിന്റെ മോഡലിനും അവസ്ഥയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടും.&lt;/p&gt;&lt;p&gt;സവിശേഷതകളിലേക്ക് വരുമ്പോൾ, ഗൂഗിളിന്റെ ഏറ്റവും പുതിയ ടെൻസർ G5 പ്രോസസറാണ് പിക്സൽ 10ന് കരുത്ത് പകരുന്നത്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഫോണിൽ ലഭ്യമാണ്. 4,970mAh ശേഷിയുള്ള ബാറ്ററി 30W വയേർഡ് ഫാസ്റ്റ് ചാർജിംഗിനും 15W വയർലെസ് ചാർജിംഗിനും പിന്തുണ നൽകുന്നു. 6.3 ഇഞ്ച് വലിപ്പമുള്ള 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 3,000 നിറ്റ്സ് വരെ തെളിച്ചം നൽകുന്ന സ്&zwnj;ക്രീൻ മികച്ച ദൃശ്യാനുഭവം ഉറപ്പാക്കുന്നു. ഫോട്ടോഗ്രഫിക്കായി 48 മെഗാപിക്സൽ പ്രധാന ക്യാമറ, 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 10.8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കായി 10.5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.&lt;/p&gt;&lt;p&gt;മികച്ച ആൻഡ്രോയിഡ് അനുഭവം, മികച്ച ക്യാമറ പെർഫോമൻസ്, എഐ അധിഷ്ഠിത സവിശേഷതകൾ എന്നിവ മുൻഗണന നൽകുന്ന ഉപഭോക്താക്കൾക്ക് പിക്സൽ 10 മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്ന് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിലവിലെ ഓഫറുകൾ പരിഗണിക്കുമ്പോൾ, ഫ്ലാഗ്ഷിപ്പ് സ്&zwj;മാർട്ട്ഫോൺ വിഭാഗത്തിലെ ഏറ്റവും ആകർഷകമായ ഡീലുകളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/google-pixel-10-price-drop-india-articleshow-e0dfbpf"/>
        </item>
        <item>
            <title><![CDATA[വിഎസ്എസ്‍സിയിലും എൽപിഎസ്‍സിയിലും പുതിയ സ്ഥിരം മേധാവിമാ‌ർ, ഐഎസ്ആർഒയിൽ തലമുറ മാറ്റത്തിന്റെ രണ്ടാം ഘട്ടം]]></title>
            <link>https://www.asianetnews.com/technology/new-permanent-heads-in-vssc-and-lpsc-articleshow-kuqbcgs</link>
            <guid isPermaLink="true">https://www.asianetnews.com/technology/new-permanent-heads-in-vssc-and-lpsc-articleshow-kuqbcgs</guid>
            <pubDate>Fri, 26 Jun 2026 23:01:09 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ തിരുവനന്തപുരത്തെ സുപ്രധാന കേന്ദ്രങ്ങളിൽ ഇടവേളയ്ക്ക് ശേഷം സ്ഥിരം ഡയറക്ട&zwnj;ർമാരെ നിയമിച്ചു. ​ ​ഐഎസ്ആർഒ മാതൃകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡോ. യു.പി.രാജീവാണ് പുതിയ മേധാവി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw2fhrb0jqffjrrqjz7zwjxr,imgname-mixcollage-26-jun-2026-10-55-pm-6715-1782494847328.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഐഎസ്ആ&zwnj;ർഒ കേന്ദ്രങ്ങളിലെ നേതൃമാറ്റം തുടരുന്നു. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ തിരുവനന്തപുരത്തെ സുപ്രധാന കേന്ദ്രങ്ങളിൽ ഇടവേളയ്ക്ക് ശേഷം സ്ഥിരം ഡയറക്ട&zwnj;ർമാരെ നിയമിച്ചു. ​ഐഎസ്ആർഒ മാതൃകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡോ. യു.പി.രാജീവാണ് പുതിയ മേധാവി. വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ എൻ.ജയനാണ് ഡയറക്ടർ സ്ഥാനം.&lt;/p&gt;&lt;p&gt;മുൻ​ഗാമികൾ വിരമിച്ച ഒഴിവിൽ കഴിഞ്ഞ ഒരു മാസം ഇവർ താത്കാലിക ചുമതല വഹിക്കുകയായിരുന്നു. ജൂൺ 25ന് നിയമനം സ്ഥിരപ്പെടുത്തിക്കൊണ്ട് ഉത്തരവിറങ്ങി. വിക്രം സാരാഭായ് സ്പേസ് സെന്റർ മുൻ മേധാവി എ. രാജരാജൻ മേയ് അവസാനമാണ് വിരമിച്ചത്. എൽപിഎസ്&zwj;സിയിൽ ഡയറക്ടറായിരുന്ന എം. മോഹൻ വിരമിച്ചത് ഏപ്രിൽ അവസാനവും.&lt;/p&gt;&lt;p&gt;തിരുവനന്തപുരം ഐഎസ്ആ&zwnj;&zwnj;&zwnj;ർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിലും മഹേന്ദ്ര​ഗിരി ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലും കൂടി തലവന്മാ&zwnj;ർ മാറും. ഐഐഎസ്&zwj;യു മേധാവി എൽ. സൗമ്യനാരായണൻ ജൂൺ മുപ്പതിന് വിരമിക്കുന്ന ഒഴിവിൽ നിലവിലെ അസോസിയേറ്റ് ഡയറക്ട&zwnj;ർ ജോജി ജെ. ചാമൻ മേധാവിയാകും. ഐപിആർസിയിൽ ജെ.അസി&zwnj;ർ പാക്കിരാജ് ജൂൺ മുപ്പതിന് വിരമിക്കുമ്പോൾ നാരായണൻ അപ്പു പുതിയ മേധാവിയായി ചുമതലയേൽക്കും.&amp;nbsp;&lt;/p&gt;&lt;p&gt;നിർമ്മാണം പുരോഗമിക്കുന്ന ഇന്റഗ്രേറ്റഡ് ക്രയോജനിക് എഞ്ചിൻ ടെസ്റ്റ് ഫെസിലിറ്റിയുടെ പ്രൊജക്ട് ഡയറക്ടറാണ് നാരായണൻ അപ്പു. മറിച്ചൊരു ഉത്തരവ് വരും വരെ ഈ ചുമതലയിലും അദ്ദേഹം തുടരും. ഉപഗ്രഹ വികസന കേന്ദ്രമായ ബെംഗളൂരു യു.ആർ.റാവു സാറ്റലൈറ്റ് സെന്&zwj;ററിലും അടുത്ത മാസം അവസാനം നേതൃമാറ്റം ഉണ്ടാകുമെന്നാണ് വിവരം. നിലവിലെ മേധാവി എം.ശങ്കരൻ ജൂലൈ അവസാനം വിരമിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;വിഎസ്എസ്&zwj;സിയിൽ ഡോ. യു.പി. രാജീവ്&lt;/strong&gt;&lt;/p&gt;&lt;p&gt;വി.എസ്.എസ്.സി.യിലെ അസോസിയേറ്റ് ഡയറക്ടർ (R&amp;amp;D) ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് സുപ്രധാന കേന്ദ്രത്തിന്റെ തലപ്പത്തേക്ക് ഡോ.യു.പി.രാജീവിന് നിയമനം ലഭിക്കുന്നത്. ​റോക്കറ്റ് കൺട്രോൾ ആൻഡ് ഗൈഡൻസ് (Rocket Control &amp;amp; Guidance) വിഭാഗത്തിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള ഡോ. രാജീവ്, ഐ.എസ്.ആർ.ഒ.യുടെ ചരിത്രപ്രധാനമായ വിക്ഷേപണ വാഹനങ്ങളുടെ (Launch Vehicles) മിഷൻ ഡിസൈനിലും സിമുലേഷനുകൾക്കും (Mission Simulation) നേതൃത്വം നൽകിയ വ്യക്തിയാണ്.&lt;/p&gt;&lt;p&gt;​തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (CET) നിന്ന് 'അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ' ബിരുദവും എൻഐടി (NIT) കോഴിക്കോടിൽ നിന്ന് ഇൻസ്&zwnj;ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് യു.പി.രാജീവ് ഐ.എസ്.ആർ.ഒ.യിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് IISC ബംഗളുരുവിൽ നിന്ന് പിഎച്ച്&zwj;ഡി പൂർത്തിയാക്കി. കൊല്ലം പത്തനാപുരം സ്വദേശിയായ ഡോ. രാജീവ്, ഉണ്ണികൃഷ്ണൻ നായരുടെയും പത്മാക്ഷിയമ്മയുടെയും മകനാണ്. വി.എസ്.എസ്.സി.യിലെ മുതിർന്ന ശാസ്ത്രജ്ഞയായ ഡോ.ആശ പി.നായർ ആണ് ഭാര്യ. പാർവതി നായർ മകളാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;എൽപിഎസ്&zwj;സിയിൽ എൻ.ജയൻ&lt;/strong&gt;&lt;/p&gt;&lt;p&gt;എൽപിഎസ്&zwj;സി അസോസിയേറ്റ് ഡയറക്ടർ, ക്രയോ സ്റ്റേജ് പ്രൊജക്റ്റ്&zwnj; ഡയറക്ടർ, വിഎസ്എസ്&zwj;സി യിൽ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (NGLV) പ്രൊജക്റ്റ്&zwnj; ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ച ശേഷമാണ് എൽപിഎസ്&zwj;സി തലപ്പത്തേക്കുള്ള എൻ.ജയൻ്റെ കടന്നുവരവ്. ക്രയോജനിക് എൻജിൻ തദ്ദേശിയമായ വികസിപ്പിക്കുന്നതിൽ &zwj;സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എൽവിഎം 3 (ജിഎസ്എൽവി മാർക്ക് 3) റോക്കറ്റിൽ ഉപയോഗിക്കുന്ന CE 20 ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ച സംഘത്തിന്റെ മേധാവിയായിരുന്നു.&lt;/p&gt;&lt;p&gt;തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (CET) നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദവും ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എറോസ്പേസ് എഞ്ചിനീറിങ്ങിൽ ME ബിരുദവും ഒന്നാം റാങ്കോടെ നേടി. Astronautical society of India സ്പേസ് ഗോൾഡ് മെഡൽ, 3 ISRO ടീം അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്തു രാജ്യം ശാസ്ത്ര രംഗത്ത് നൽകുന്ന പരമോന്നത ബഹുമതിയായ രാഷ്ട്രീയ വിഗ്യാൻ പുരസ്&zwnj;കാരം 2025 രാഷ്ട്രപതിയിൽ നിന്ന് ഏറ്റു വാങ്ങി. തിരുവനന്തപുരം മണ്ണാമൂല സ്വദേശി ആണ്. ഭാര്യ ശോഭ ജയൻ I and B മന്ത്രാലയത്തിൽ സീനിയർ അക്കൗണ്ട്സ് ഓഫീസറാണ്. മക്കൾ ശ്വേത, സിദ്ധാർഥ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/technology/new-permanent-heads-in-vssc-and-lpsc-articleshow-kuqbcgs"/>
        </item>
        <item>
            <title><![CDATA[ആപ്പിൾ പ്രേമികളേ ശ്രദ്ധിക്കൂ, എഐ തിരിച്ചടിച്ചു, ഉൽപ്പന്നങ്ങൾക്ക് കുത്തനെ വിലകൂട്ടി, മാക് ബുക്കിനും ഐപാഡിനും വില വര്‍ധന]]></title>
            <link>https://www.asianetnews.com/international-news/apple-raises-prices-of-macbooks-articleshow-kwq9sfw</link>
            <guid isPermaLink="true">https://www.asianetnews.com/international-news/apple-raises-prices-of-macbooks-articleshow-kwq9sfw</guid>
            <pubDate>Thu, 25 Jun 2026 21:23:34 +0530</pubDate>
            <description><![CDATA[&lt;p&gt;എഐ രംഗത്തെ ഉയർന്ന ഡിമാൻഡ് കാരണം ചിപ്പുകളടക്കം ഘടകങ്ങള്&zwj;ക്ക് വില കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdfp5ykdb0zewgwm6dd1bf1a,imgname-apple-1766831880812.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; കമ്പ്യൂട്ടറുകളുടെയും മറ്റ് പ്രധാന ഉൽപ്പന്നങ്ങളുടെയും വില കൂട്ടി ആപ്പിള്&zwj;. മാക്ക് ബുക്കുകളുടെയും, മാക് മിനികളുടെയും അടക്കം വില കൂട്ടി. എം 4 മാക് മിനിയുടെ വില 59,900ൽ നിന്ന് 82,900 രൂപയായി ഉയർന്നു. മാക്ബുക്ക് എയർ എം 5ന് 1,20,900ത്തിൽ നിന്ന് 1,49,900 രൂപയിലേക്ക് ഉയർത്തി. ആപ്പിള്&zwj; ടിവി, ഹോംപോഡ് എന്നീ ഉൽപന്നങ്ങളുടെ വിലയും കൂടും. പുതുതായി അവതരിപ്പിക്കാൻ പോകുന്ന ഐഫോൺ 18നും ഉയർന്ന വില നൽകേണ്ടി വരും. ഐ പാഡ് വിലയും കൂട്ടി. എന്നാൽ നിലവിലെ ഐ ഫോണുകളുടെ വില കൂട്ടില്ല. എഐ രംഗത്തെ ഉയർന്ന ഡിമാൻഡ് കാരണം ചിപ്പുകളടക്കം ഘടകങ്ങള്&zwj;ക്ക് വില കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം. വില കൂട്ടാതെ നി&zwnj;ർവാഹമില്ലെന്ന് ആപ്പിള്&zwj; വിശദീകരിച്ചു.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/apple-raises-prices-of-macbooks-articleshow-kwq9sfw"/>
        </item>
        <item>
            <title><![CDATA['യൂട്യൂബ് അഡിക്ഷന്‍ ഉണ്ടാക്കുന്നു'; 15-കാരന്റെ പരാതിക്കു മുന്നില്‍ മുട്ടുമടക്കി യൂട്യൂബ്;  'ഇന്‍ഫിനിറ്റ് സ്‌ക്രോളും ഓട്ടോപ്ലേയും കുഴപ്പക്കാര്‍']]></title>
            <link>https://www.asianetnews.com/whats-new-technology/youtube-settles-lawsuit-with-florida-teen-over-social-media-addiction-claims-articleshow-nsifql4</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/youtube-settles-lawsuit-with-florida-teen-over-social-media-addiction-claims-articleshow-nsifql4</guid>
            <pubDate>Wed, 24 Jun 2026 17:32:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഉള്ളടക്കങ്ങള്&zwj; അവസാനമില്ലാതെ വന്നുകൊണ്ടിരിക്കുന്ന ഇന്&zwj;ഫിനിറ്റ് സ്&zwnj;ക്രോള്&zwj;, ഒരു വിഡിയോ കഴിഞ്ഞാല്&zwj; അടുത്തത് തനിയെ പ്ലേ ആകുന്ന ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകള്&zwj; കുട്ടികളെ ഇതിലേക്ക് നിര്&zwj;ബന്ധിതമായി ആകര്&zwj;ഷിക്കുന്നു എന്നാണ് ഹര്&zwj;ജിയിലെ പ്രധാന ആരോപണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hzr6s4mzdpsaevmngxpyr7f1,imgname-youtube-logo-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടണ്&zwj;: കാഴ്ചക്കാരില്&zwj; മാനസിക അടിമത്തം ഉണ്ടാക്കുന്ന രീതിയിലാണ് യൂ ട്യൂബ് ആപ്പ് രൂപകല്&zwj;പ്പന ചെയ്തത് എന്നാരോപിച്ച് അമേരിക്കയില്&zwj; 15-കാരന്&zwj; നല്&zwj;കിയ കേസില്&zwj; യൂട്യൂബ് കോടതിക്കു പുറത്ത് ഒത്തുതീര്&zwj;പ്പിലെത്തി. തര്&zwj;ക്കം രമ്യമായി പരിഹരിച്ചുവെന്നും കുട്ടികള്&zwj;ക്കായി കൂടുതല്&zwj; സുരക്ഷിതത്വ സംവിധാനങ്ങളും രക്ഷാകര്&zwj;തൃ നിയന്ത്രണങ്ങളും ഒരുക്കുമെന്നും ഗൂഗിള്&zwj; വക്താവ് അറിയിച്ചു. എന്നാല്&zwj; ഒത്തുതീര്&zwj;പ്പ് തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.&lt;/p&gt;&lt;p&gt;ഫ്&zwnj;ലോറിഡ സ്വദേശിയായ 15-കാരനാണ് ഗൂഗിളിനെതിരെ കേസ് നല്&zwj;കിയത്. ആര്&zwj;കെസി എന്ന ചുരുക്കപ്പേരിലാണ് ഈ കൗമാരക്കാരന്&zwj; കോടതി കോടതി രേഖകളില്&zwj; അറിയപ്പെടുന്നത്. മെറ്റ, ടിക്&zwnj;ടോക്, സ്&zwnj;നാപ്ചാറ്റ് എന്നിവയ്ക്കെതിരെയും ഈ കൗമാരക്കാരന്&zwj; സമാനമായ കേസ് നല്&zwj;കിയിട്ടുണ്ട്. ഇതിന്റെ വിചാരണ ജൂലൈ 27-ന് ലോസ് ആഞ്ചലസില്&zwj; ആരംഭിക്കും. ഇതിന് തൊട്ടുമുമ്പായാണ് യൂട്യൂബ് കോടതിക്കു പുറത്ത് കേസ് ഒത്തുതീര്&zwj;ത്തത്.&lt;/p&gt;&lt;p&gt;യൂട്യൂബ് അടക്കമുള്ള സോഷ്യല്&zwj; മീഡിയ ആപ്പുകളിലെ ഫീച്ചറുകള്&zwj; മാനസിക അടിമത്തം വളര്&zwj;ത്താവുന്ന തരത്തിലാണ് രൂപകല്&zwj;പ്പന ചെയ്തത് എന്നായിരുന്നു ഈ 15 കാരന്റെ വാദം. ഉള്ളടക്കങ്ങള്&zwj; അവസാനമില്ലാതെ വന്നുകൊണ്ടിരിക്കുന്ന ഇന്&zwj;ഫിനിറ്റ് സ്&zwnj;ക്രോള്&zwj;, ഒരു വിഡിയോ കഴിഞ്ഞാല്&zwj; അടുത്തത് തനിയെ പ്ലേ ആകുന്ന ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകള്&zwj; കുട്ടികളെ ഇതിലേക്ക് നിര്&zwj;ബന്ധിതമായി ആകര്&zwj;ഷിക്കുന്നു എന്നാണ് ഹര്&zwj;ജിയിലെ പ്രധാന ആരോപണം. കുട്ടികളില്&zwj; കടുത്ത വിഷാദരോഗം, ഉറക്കമില്ലായ്മ, മാനസിക സമ്മര്&zwj;ദ്ദം എന്നിവയ്ക്ക് ഇത് കാരണമാകുന്നുവെന്നും പരാതിക്കാരന്&zwj; ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;കുട്ടികളെ വളരെ നേരത്തെ ആപ്പുകളിലേക്ക് ആകര്&zwj;ഷിക്കാനും അവരുടെ സ്&zwnj;ക്രീന്&zwj; സമയം പരമാവധി &amp;nbsp;വര്&zwj;ദ്ധിപ്പിക്കാനും ഈ സോഷ്യല്&zwj; മീഡിയ കമ്പനികള്&zwj; വര്&zwj;ഷങ്ങളായി ആസൂത്രിതമായി തന്ത്രങ്ങള്&zwj; &amp;nbsp;മെനയുകയാണെന്ന് കുട്ടിയുടെ അഭിഭാഷകരായ ജോണ്&zwj; മോര്&zwj;ഗനും എമിലി ജെഫ്കോട്ടും ആരോപിച്ചു. &amp;nbsp;വിചാരണയ്ക്ക് തൊട്ടുമുമ്പ് കേസ് ഒത്തുതീര്&zwj;പ്പാക്കാനുള്ള യൂട്യൂബിന്റെ തീരുമാനം അവരുടെ വീഴ്ചകള്&zwj; തുറന്നുസമ്മതിക്കുന്നതാണെന്നും അഭിഭാഷകര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;സമാനമായ കേസില്&zwj; ഇക്കഴിഞ്ഞ മാര്&zwj;ച്ചില്&zwj; കാലിഫോര്&zwj;ണിയയിലെ ഒരു കോടതി മെറ്റയ്ക്കും യൂട്യൂബിനും എതിരായി വിധി പുറപ്പെടുവിച്ചിരുന്നു. ആപ്പുകള്&zwj;ക്ക് അടിമയായ 20-കാരിക്ക് 6 മില്യണ്&zwj; ഡോളര്&zwj; (ഏകദേശം 50 കോടി രൂപ) നഷ്ടപരിഹാരം നല്&zwj;കാനായിരുന്നു കോടതി വിധി. ഇതിന് പിന്നാലെ ന്യൂ മെക്&zwnj;സിക്കോയിലെ കോടതി കുട്ടികളുടെ സുരക്ഷാ കാര്യങ്ങളില്&zwj; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് മെറ്റയോട് 375 മില്യണ്&zwj; ഡോളര്&zwj; പിഴയൊടുക്കാനും ഉത്തരവിട്ടിരുന്നു.&lt;/p&gt;&lt;p&gt;ഇത്തരം തിരിച്ചടി ഭയന്നാണ് യൂട്യൂബ് ഇപ്പോള്&zwj; കോടതിക്ക് പുറത്തുള്ള ഒത്തുതീര്&zwj;പ്പിന് തയ്യാറായതെന്നാണ് വിലയിരുത്തല്&zwj;. അമേരിക്കയിലുടനീളം വിവിധ സ്&zwnj;കൂള്&zwj; ഡിസ്ട്രിക്റ്റുകളും വ്യക്തികളും നല്&zwj;കിയ മൂവായിരത്തിലധികം സമാനമായ കേസുകളാണ് നിലവില്&zwj; വിവിധ കോടതികളുടെ പരിഗണനയിലുള്ളത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/youtube-settles-lawsuit-with-florida-teen-over-social-media-addiction-claims-articleshow-nsifql4"/>
        </item>
        <item>
            <title><![CDATA[ബജാജിനെ വിറപ്പിച്ച സൈബർ ആക്രമണം; വിവരങ്ങൾ ചോർന്നോ?]]></title>
            <link>https://www.asianetnews.com/auto-blog/bajaj-auto-cyber-attack-articleshow-v49gpe0</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/bajaj-auto-cyber-attack-articleshow-v49gpe0</guid>
            <pubDate>Thu, 25 Jun 2026 15:02:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോയ്ക്കും അതിന്റെ അനുബന്ധ സ്ഥാപനത്തിനും നേരെ റാൻസംവെയർ ആക്രമണം. ഈ സൈബർ ആക്രമണത്തെ തുടർന്ന്, ആഘാതം നിയന്ത്രിക്കാൻ കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, ഉപഭോക്തൃ ഡാറ്റയുടെ സുരക്ഷയെക്കുറിച്ചോ പ്രവർത്തനങ്ങളെ ബാധിച്ചോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jvxevwpen2xy163svrj1t0t5,imgname-bajaj-auto-1747966620366.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോയ്ക്ക് നേരെ സൈബർ ആക്രമണം. കമ്പനിയുടെ സിസ്റ്റങ്ങളെയും അനുബന്ധ സ്ഥാപനമായ ബജാജ് ഓട്ടോ ടെക്നോളജി ലിമിറ്റഡിന്റെ (ബിഎടിഎൽ) ചില സിസ്റ്റങ്ങളെയും റാൻസംവെയർ ആക്രമണം ബാധിച്ചതായി കമ്പനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.&lt;/p&gt;&lt;p&gt;ജൂൺ 23 ന് രാവിലെ 8 മണിയോടെയാണ് സൈബർ ആക്രമണം നടന്നതെന്ന് കമ്പനി അറിയിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ സാങ്കേതിക സംഘവും സൈബർ സുരക്ഷാ വിദഗ്ധരും മാനേജ്&zwnj;മെന്റും ഉടൻ തന്നെ പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാതം പരിമിതപ്പെടുത്തുന്നതിനും സാധ്യമായ നാശനഷ്ടങ്ങൾ തടയുന്നതിനും കമ്പനി നിരവധി സുരക്ഷാ നടപടികൾ നടപ്പിലാക്കി.&lt;/p&gt;&lt;h2&gt;എന്തായിരുന്നു ഫലം?&lt;/h2&gt;&lt;p&gt;സ്വീകരിച്ച നടപടികളെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക അന്വേഷണം വിജയകരമാണെന്നും ആക്രമണത്തിന്റെ ആഘാതം വലിയതോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞതായും ബജാജ് ഓട്ടോ അവരുടെ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. എങ്കിലും ആക്രമണം ബാധിച്ച സേവനങ്ങളുടെ എണ്ണം, ഏതെങ്കിലും ഉപഭോക്താവിന്റെയോ കമ്പനിയുടെയോ ഡാറ്റ അപഹരിക്കപ്പെട്ടോ, ഉൽപ്പാദനത്തിലോ ബിസിനസ് പ്രവർത്തനങ്ങളിലോ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.&lt;/p&gt;&lt;h2&gt;എന്താണ് റാൻസംവെയർ ആക്രമണം?&lt;/h2&gt;&lt;p&gt;ഒരു കമ്പനിയുടെയോ വ്യക്തിയുടെയോ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് ഹാക്കർമാർ നുഴഞ്ഞുകയറി ഡാറ്റ ലോക്ക് ചെയ്യുകയോ എൻക്രിപ്റ്റ് ചെയ്യുകയോ ചെയ്ത് ഡാറ്റ തിരികെ നൽകുന്നതിന് പകരമായി പണം ആവശ്യപ്പെടുന്ന ഒരു തരം സൈബർ ആക്രമണമാണ് റാൻസംവെയർ ആക്രമണങ്ങൾ. സമീപ വർഷങ്ങളിൽ, ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ കമ്പനികൾ ഇത്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/bajaj-auto-cyber-attack-articleshow-v49gpe0"/>
        </item>
        <item>
            <title><![CDATA[ചാർജ് തീർന്നു പോകുമെന്ന പേടി വേണ്ട! 7,200mAh ഭീമൻ ബാറ്ററിയുമായി വിവോ Y6a ചൈനീസ് വിപണിയിൽ; ഉടൻ ഇന്ത്യയിലേക്കും വരുമോ?]]></title>
            <link>https://www.asianetnews.com/gadget-technology/vivo-y6a-launched-in-china-with-massive-7200mah-battery-specs-articleshow-xpwnlbp</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/vivo-y6a-launched-in-china-with-massive-7200mah-battery-specs-articleshow-xpwnlbp</guid>
            <pubDate>Sat, 27 Jun 2026 16:59:12 +0530</pubDate>
            <description><![CDATA[പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ, ചൈനയിൽ പുതിയ Y6a മോഡൽ അവതരിപ്പിച്ചു. 7,200mAh എന്ന ഭീമൻ ബാറ്ററി, 50 മെഗാപിക്സൽ ക്യാമറ, 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്&zwnj;പ്ലേ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്&zwnj;സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിന് IP68, IP69 റേറ്റിംഗുകളുമുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw4dcv6hxt0h55js3fq1kb7h,imgname-vivo-y6a-1782559698129.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രമുഖ സ്&zwj;മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ ചൈനീസ് വിപണിയിൽ പുതിയ വിവോ Y6a സ്&zwj;മാർട്ട്ഫോൺ അവതരിപ്പിച്ചു. കമ്പനിയുടെ പ്രീമിയം ഫോൾഡബിൾ മോഡലായ വിവോ X ഫോൾഡ് 6 പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് പുതിയ വൈ- സീരീസ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. വൻ കപ്പാസിറ്റിയുള്ള 7,200mAh ബാറ്ററി, 50 മെഗാപിക്സൽ ബാക്ക് ക്യാമറ, 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ.&lt;/p&gt;&lt;p&gt;ചൈനയിൽ ഈ ഫോൺ 8GB റാമും 256GB സ്റ്റോറേജും ഉൾപ്പെടുന്ന ഒറ്റ വേരിയന്റിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 1,999 ചൈനീസ് യുവാൻ (ഏകദേശം 28,000 രൂപ) ആണ് വില. ഗാലക്സി സിൽവർ, ഒബ്സിഡിയൻ ബ്ലാക്ക്, ഫീനിക്സ് വെൽക്കംസ് ഗോൾഡ് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ ഒഖിജിൻ ഓഎസ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോ Y6a പ്രവർത്തിക്കുന്നത്. 6.75 ഇഞ്ച് HD+ LCD ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും പരമാവധി 1,200 നിറ്റ്സ് ബ്രൈറ്റ്നസും ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നു. കൂടാതെ IP68, IP69 റേറ്റിംഗുകൾ ലഭിച്ചതിനാൽ പൊടിയിലും വെള്ളത്തിലും നിന്ന് മികച്ച സംരക്ഷണം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.&lt;/p&gt;&lt;p&gt;പ്രോസസറിന്റെ കാര്യത്തിൽ, ക്വാൽക്കം സ്&zwj;നാപ്&zwj;ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 4 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ പ്രോസസറിനൊപ്പം അഡ്രിനോ 613 ജിപിയു , 8GB LPDDR4X റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്കും നൽകിയിട്ടുണ്ട്. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ പ്രധാന ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. ഓട്ടോഫോക്കസും 10 മടങ്ങ് വരെ ഡിജിറ്റൽ സൂമും ഇതിൽ ലഭ്യമാണ്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. മുൻ-പിൻ ക്യാമറകൾ ഉപയോഗിച്ച് പരമാവധി 1080p വീഡിയോ റെക്കോർഡ് ചെയ്യാനാകും.&lt;/p&gt;&lt;p&gt;7,200mAh കപ്പാസിറ്റി ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് 44W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. 5G, 4G എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 4.2, യുഎസ്&zwj;ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ്, ഇൻഫ്രാറെഡ് ബ്ലാസ്റ്റർ തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്. ബാറ്ററി, IP68, IP69 റേറ്റിംഗ്, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ എന്നിവ മുൻനിർത്തിയാണ് വിവോ പുതിയ Y6aയെ വിപണിയിലെത്തിച്ചിരിക്കുന്നത്. നിലവിൽ ചൈനീസ് വിപണിയിൽ മാത്രമാണ് ഈ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. മറ്റ് രാജ്യങ്ങളിലെ ലഭ്യതയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/vivo-y6a-launched-in-china-with-massive-7200mah-battery-specs-articleshow-xpwnlbp"/>
        </item>
        <item>
            <title><![CDATA[ഗാലക്‌സി A27 5G: എഐ കരുത്തുമായി സാംസങ്ങിന്റെ പുതിയ താരം]]></title>
            <link>https://www.asianetnews.com/gadget-technology/samsung-galaxy-a27-5g-launched-articleshow-yuf5buq</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/samsung-galaxy-a27-5g-launched-articleshow-yuf5buq</guid>
            <pubDate>Fri, 26 Jun 2026 08:27:09 +0530</pubDate>
            <description><![CDATA[സാംസങ് തങ്ങളുടെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ ഗാലക്&zwnj;സി A27 5G ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിൽ അവതരിപ്പിച്ചു. ക്വാൽകോം സ്&zwnj;നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ, 50MP OIS ക്യാമറ, ദീർഘകാല സോഫ്റ്റ്&zwnj;വെയർ പിന്തുണ, എഐ ഫീച്ചറുകൾ എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ. ഇന്ത്യയിൽ ജൂലൈ 3 മുതൽ ഫോൺ ലഭ്യമാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw0xmw2rwvr3bf3dmjwmvnkj,imgname-samsung-galaxy-a27-5g-1782442520664.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സാം&lt;/strong&gt;സങ് തങ്ങളുടെ പുതിയ മിഡ്-റേഞ്ച് സ്&zwj;മാർട്ട്ഫോണായ ഗാലക്&zwnj;സി A27 5G ഇന്ത്യയുൾപ്പെടെ ആഗോള വിപണികളിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്&zwnj;സി A26 5Gയുടെ പിൻഗാമിയായ ഈ മോഡൽ, മികച്ച പ്രകടനം, ദീർഘകാല സോഫ്റ്റ്&zwnj;വെയർ പിന്തുണ, അത്യാധുനിക എഐ ഫീച്ചറുകൾ എന്നിവയുമായി ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.&lt;/p&gt;&lt;p&gt;അമേരിക്കയിൽ ഗാലക്&zwnj;സി A27 5Gയുടെ പ്രാരംഭ വില 349.99 ഡോളറാണ് . ഏകദേശം 30,000 രൂപയോളം വരും. ജൂലൈ 14 മുതൽ ബ്ലാക്ക് നിറത്തിൽ ഫോൺ വിൽപ്പനയ്&zwnj;ക്കെത്തും. ഇന്ത്യയിൽ ഫോൺ ജൂലൈ 3 മുതൽ ലഭ്യമാകും. ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ഗ്രീൻ, ലൈറ്റ് പിങ്ക് എന്നീ നാല് നിറങ്ങളിലാണ് ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുന്നത്. എന്നാൽ ഇന്ത്യയിലെ ഔദ്യോഗിക വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;6.7 ഇഞ്ച് ഫുൾ HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയോടെയാണ് ഫോൺ എത്തുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ കൂടുതൽ മിനുസമാർന്ന ദൃശ്യാനുഭവം നൽകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള One UI 8.5 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിൽ പ്രവർത്തിക്കുന്നത്. ആറ് തലമുറ ആൻഡ്രോയിഡ് അപ്&zwnj;ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്&zwnj;ഡേറ്റുകളും നൽകുമെന്ന് സാംസങ് ഉറപ്പുനൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;4 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ക്വാൽകോം സ്&zwnj;നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. പരമാവധി 8 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ലഭ്യമാണ്. മൈക്രോ SD കാർഡിലൂടെ 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുമാകും. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ ഒഐഎസ് പ്രധാന ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.&lt;/p&gt;&lt;p&gt;5,000mAh ശേഷിയുള്ള ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഫോണിലുണ്ട്. IP64 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ്, സാംസങ്ങ് നോക്സ് വോൾട്ട് സുരക്ഷാ സംവിധാനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കിൾ ടു സെർച്ച്, ഒബ്ജെക്റ്റ് ഇറേസർ, വോയിസ് ട്രാൻസ്&zwj;ക്രിപ്ഷൻ തുടങ്ങിയ എഐ ഫീച്ചറുകളും ഗൂഗിൾ ജെമിനി, പെർപ്ലെക്സിറ്റി, ബിക്സ്ബൈ എന്നീ എഐ അസിസ്റ്റന്റുകൾക്കുള്ള പിന്തുണയും ഈ ഫോണിന്റെ പ്രത്യേകതകളാണ്.&lt;/p&gt;&lt;p&gt;മികച്ച ഡിസ്പ്ലേ, വിശ്വസനീയമായ പ്രകടനം, ദീർഘകാല സോഫ്റ്റ്&zwnj;വെയർ അപ്&zwnj;ഡേറ്റുകൾ, എഐ സവിശേഷതകൾ എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് സാംസങ് ഗാലക്&zwnj;സി A27 5G വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ വില പ്രഖ്യാപിച്ചതിന് ശേഷം ഈ മോഡലിന് വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത ശ്രദ്ധേയമായിരിക്കും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/samsung-galaxy-a27-5g-launched-articleshow-yuf5buq"/>
        </item>
        <item>
            <title><![CDATA[മോട്ടറോളയുടെ രഹസ്യം; എഡ്‍ജ് 70 മാക്സ് വരുന്നു]]></title>
            <link>https://www.asianetnews.com/gadget-technology/motorola-edge-70-max-leaked-articleshow-zb8x44g</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/motorola-edge-70-max-leaked-articleshow-zb8x44g</guid>
            <pubDate>Wed, 24 Jun 2026 14:55:37 +0530</pubDate>
            <description><![CDATA[മോട്ടറോളയുടെ എഡ്&zwj;ജ് 70 സീരീസിലെ പുതിയ മോഡലായ എഡ്&zwj;ജ് 70 മാക്സ് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ചോർന്ന വിവരങ്ങൾ പ്രകാരം, സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ, മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളായിരിക്കും. ഗ്ലേഷ്യർ ബ്ലൂ, ഓനിക്സ് ബ്ലാക്ക്, സേജ് ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്നാണ് സൂചന.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvwf439g5f83sazxw6wxbskw,imgname-motorola-edge-70-max-1782293073200.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പു&lt;/strong&gt;തിയ സ്&zwj;മാർട്ടഫോൺ മോഡൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനപ്രിയ ബ്രാൻഡായ മോട്ടറോളയെന്ന് റിപ്പോർട്ട്. കമ്പനിയുടെ എഡ്&zwj;ജ് 70 സീരീസിൽ പുതിയ അംഗമായി മോട്ടറോള എഡ്&zwj;ജ് 70 മാക്സ് എത്തുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ചോർന്ന മാർക്കറ്റിംഗ് മെറ്റീരിയലുകൾ ഫോണിന്റെ ഡിസൈൻ, നിറങ്ങൾ, പ്രധാന സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഡിജിറ്റൽ സിറ്റിസൺ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മോട്ടറോള എഡ്&zwj;ജ് 70 മാക്സിന് ഫ്ലാറ്റ് റിയർ പാനൽ ഡിസൈനായിരിക്കും ഉണ്ടായിരിക്കുക. പിൻഭാഗത്തിന്റെ മുകളിൽ ഇടത് കോണിൽ ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂൾ നൽകിയിരിക്കുന്നതായി ചിത്രങ്ങളിൽ കാണാം. ഈ ക്യാമറ യൂണിറ്റിൽ മൂന്ന് ക്യാമറ സെൻസറുകളും എൽഇഡി ഫ്ലാഷും ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;ഫോണിന്റെ വലത് വശത്ത് പവർ ബട്ടണും വോളിയം നിയന്ത്രണ ബട്ടണുകളും നൽകിയേക്കും. ഇതുകൂടാതെ ഒരു അധിക ബട്ടണും വശത്ത് ഉൾപ്പെടുത്തിയേക്കാമെന്നാണ് സൂചന. മുൻവശത്ത് സെന്റർ അലൈന്ഡ് ഹോൾ-പഞ്ച് കട്ടൗട്ട് ഡിസ്പ്ലേയാണ് കാണുന്നത്. സെൽഫി ക്യാമറയ്ക്കും വീഡിയോ കോളുകൾക്കുമായി ഈ കട്ടൗട്ട് ഉപയോഗിക്കുമെന്നാണ് കരുതുന്നത്. എഡ്ജ് 70 സീരീസിലെ മറ്റു ചില മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, എഡ്&zwj;ജ് 70 മാക്സിന് ഫ്ലാറ്റ് ഡിസ്പ്ലേ ലഭിച്ചേക്കും.&lt;/p&gt;&lt;p&gt;ഗ്ലേഷ്യർ ബ്ലൂ, ഓനിക്സ് ബ്ലാക്ക്, സേജ് ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിലായിരിക്കും ഫോൺ വിപണിയിലെത്തുക എന്നാണ് റിപ്പോർട്ട്. പ്രകടനത്തിന്റെ കാര്യത്തിൽ, ക്വാൽകോമിന്റെ ശക്തമായ സ്&zwj;നാപ്ഡ്രാഗൺ 8 ജെൻ 5 ഒക്ടാ-കോർ പ്രോസസറായിരിക്കും ഫോണിന് കരുത്തേകുക. പ്രീമിയം ശ്രേണിയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ചിപ്&zwnj;സെറ്റ് ഉൾപ്പെടുത്തുന്നതെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;ഫോട്ടോഗ്രഫിക്കായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്. പ്രധാന ക്യാമറയ്ക്ക് പുറമെ ടെലിഫോട്ടോ, അൾട്രാവൈഡ് ലെൻസുകളും ലഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, ദൈർഘ്യമേറിയ ഉപയോഗത്തിനും കഠിന സാഹചര്യങ്ങളെയും അതിജീവിക്കാനുമായി MIL-STD 810H മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും ഫോണിന് ലഭിച്ചേക്കും.&lt;/p&gt;&lt;p&gt;അതേസമയം, മോട്ടറോളയുടെ എഡ്&zwj;ജ് 70 സീരീസിലെ ഏറ്റവും പുതിയ മോഡലായ എഡ്&zwj;ജ് 70 പ്രോ+ ഇന്ത്യയിൽ ജൂൺ 4-നാണ് അവതരിപ്പിച്ചത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന ഏക വേരിയന്റിന് 47,999 രൂപയാണ് വില. മീഡിയടെക് ഡൈമെൻസിറ്റി 8500 എക്സ്ട്രീം ചിപ്&zwnj;സെറ്റാണ് ആ ഫോണിന് കരുത്തേകുന്നത്.&lt;/p&gt;&lt;p&gt;എഡ്&zwj;ജ് 70 മാക്സിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ചോർന്ന വിവരങ്ങൾ പ്രകാരം സ്&zwj;മാർട്ട്ഫോൺ ഉടൻ തന്നെ ആഗോള വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/motorola-edge-70-max-leaked-articleshow-zb8x44g"/>
        </item>
        <item>
            <title><![CDATA[ഭീമൻ ബാറ്ററി, മോഹവില; പുതിയ വൺപ്ലസ് എൻ6 സ്‍മാർട്ട് ഫോൺ ഇന്ത്യയിൽ]]></title>
            <link>https://www.asianetnews.com/gadget-technology/oneplus-n6-launched-in-india-articleshow-zv0ifrz</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/oneplus-n6-launched-in-india-articleshow-zv0ifrz</guid>
            <pubDate>Wed, 01 Jul 2026 08:21:16 +0530</pubDate>
            <description><![CDATA[ചൈനീസ് ബ്രാൻഡായ വൺപ്ലസ്, എൻട്രി-ലെവൽ സ്മാർട്ട്ഫോണായ വൺപ്ലസ് എൻ6 ഇന്ത്യയിൽ അവതരിപ്പിച്ചു. 8,000mAh ബാറ്ററിയും മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് ചിപ്&zwnj;സെറ്റും ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. 22,999 രൂപ മുതൽ വില ആരംഭിക്കുന്ന ഫോൺ ജൂലൈ 4 മുതൽ വിൽപ്പനയ്&zwnj;ക്കെത്തും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwcr9khc0npkvz0q3ne4xsr7,imgname-oneplus-n6-launched-1782839561771.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചൈ&lt;/strong&gt;നീസ് സ്&zwj;മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് പുതിയ എൻട്രി-ലെവൽ സ്&zwj;മാർട്ട്ഫോണായ വൺപ്ലസ് എൻ6 ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ 'N' സീരീസിലെ ആദ്യ മോഡലായ ഈ സ്&zwj;മാർട്ട്ഫോൺ, വലിയ ബാറ്ററിയും പുതിയ മീഡിയടെക് പ്രോസസറുമായാണ് എത്തുന്നത്. 8,000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്, മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് ചിപ്&zwnj;സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.&lt;/p&gt;&lt;p&gt;4GB റാം, 128GB സ്റ്റോറേജ് പതിപ്പിന് 22,999 രൂപയും 6GB റാം, 128GB സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയുമാണ് വില. പ്രൈം ഡേ ഓഫറിന്റെ ഭാഗമായി 1,000 രൂപയുടെ പ്രത്യേക ഇളവും ആക്സിസ് ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആറുമാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ജൂലൈ നാല് മുതൽ ആമസോൺ വഴി ഫോൺ വിൽപ്പന ആരംഭിക്കും. ഫ്രെഷ് മിന്റ്, മിഡ്&zwnj;നൈറ്റ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.&lt;/p&gt;&lt;p&gt;ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഓക്സിജൻഒഎസ് 16-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 6.75 ഇഞ്ച് എച്ച്ഡി എൽസിഡി ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, പരമാവധി 1,200 നിറ്റ്സ് ഹൈ ബ്രൈറ്റ്നസ് മോഡ് എന്നിവയും ഫോണിലുണ്ട്. ഐപി65 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങും MIL-STD-810H മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് ഒക്ടാ-കോർ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻടുടു ബെഞ്ച്മാർക്കിൽ 6.15 ലക്ഷത്തിലധികം പോയിന്റ് നേടിയതായി വൺപ്ലസ് അവകാശപ്പെടുന്നു. മികച്ച താപനിയന്ത്രണത്തിനായി 5,300 ചതുരശ്ര മില്ലിമീറ്റർ വിസ്&zwj;തൃതിയുള്ള വേപ്പർ ചേംബർ കൂളിങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ക്യാമറ വിഭാഗത്തിൽ എഫ്/1.8 അപ്പർച്ചറോടുകൂടിയ 50 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് നൽകിയിരിക്കുന്നത്. 1080പി റെസല്യൂഷനിൽ സെക്കൻഡിൽ 60 ഫ്രെയിം വരെ വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയും. ഡ്യുവൽ-വ്യൂ വീഡിയോ മോഡും ഫോണിന്റെ സവിശേഷതയാണ്. 8,000mAh ബാറ്ററിയുള്ള ഈ ഫോൺ 45W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനും 6.5W റിവേഴ്സ് വയർഡ് ചാർജിങ്ങിനും പിന്തുണ നൽകുന്നു. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗിക്കാനാകുമെന്നും 1,600 ചാർജിങ് സൈക്കിളുകൾക്കുശേഷവും ബാറ്ററിയുടെ 80 ശതമാനം ശേഷി നിലനിർത്തുമെന്നും കമ്പനി അവകാശപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/oneplus-n6-launched-in-india-articleshow-zv0ifrz"/>
        </item>
    </channel>
</rss>
