<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 16 May 2026 14:31:33 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[വാങ്ങിക്കാന്‍ ആരെയും മോഹിപ്പിക്കും ഐഫോണ്‍ 18 പ്രോ; കാത്തിരിക്കാന്‍ മൂന്ന് പ്രധാന കാരണങ്ങൾ]]></title>
            <link>https://www.asianetnews.com/gadget-technology/three-biggest-upgrades-expecting-in-iphone-18-pro-articleshow-3q1ng1s</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/three-biggest-upgrades-expecting-in-iphone-18-pro-articleshow-3q1ng1s</guid>
            <pubDate>Fri, 15 May 2026 16:36:20 +0530</pubDate>
            <description><![CDATA[&lt;p&gt;സെപ്റ്റംബറില്&zwj; പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്&zwj; 18 പ്രോയില്&zwj; മൂന്ന് പ്രധാന അപ്&zwnj;ഗ്രേഡുകള്&zwj; പ്രതീക്ഷിക്കുന്നു. ക്യാമറയിലെ പുതുമകള്&zwj;, ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്ററി ലൈഫ്, പുതിയ നിറങ്ങളും ഡിസൈന്&zwj; പരിഷ്കാരങ്ങളും എന്നിവയാണ് ഇവ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkzvqyqzxrsf1gkmn25pqmsm,imgname-gemini-generated-image-xk70w9xk70w9xk70-1773817035519.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാലിഫോര്&zwj;ണിയ: &lt;/strong&gt;ആപ്പിളിന്&zwj;റെ ഫ്ലാഗ്ഷിപ്പ് സ്&zwnj;മാര്&zwj;ട്ട്&zwnj;ഫോണായ ഐഫോണ്&zwj; 18 പ്രോ സെപ്റ്റംബറില്&zwj; പുറത്തിറങ്ങാനിരിക്കുകയാണ്. മൂന്ന് പ്രധാന അപ്&zwnj;ഗ്രേഡുകളായിരിക്കും ഐഫോണ്&zwj; 18 വാങ്ങാന്&zwj; ഉപഭോക്താക്കളെ പ്രേരിപ്പിക്കുക എന്നാണ് റിപ്പോര്&zwj;ട്ടുകള്&zwj;. അവ എന്തൊക്കെയെന്ന് വിശദമായി നോക്കാം.&lt;/p&gt;&lt;h2&gt;1. ക്യാമറ പുതുമകള്&zwj;&lt;/h2&gt;&lt;p&gt;ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ക്യാമറ അപ്&zwnj;ഗ്രേഡുകള്&zwj; ഐഫോണ്&zwj; 18 പ്രോയിലുണ്ടാകും എന്നാണ് മാര്&zwj;ക് ഗുര്&zwj;മാന്&zwj; പറയുന്നത്. പ്രധാന സെന്&zwj;സറിലെ വേരിയബിള്&zwj; അപേര്&zwj;ച്വര്&zwj;, വൈഡര്&zwj; അപേര്&zwj;ച്വര്&zwj; സഹിതമുള്ള ടെലിഫോട്ടോ ക്യാമറ, പുതുക്കി ഡിസൈന്&zwj; ചെയ്&zwnj;ത ക്യാമറ കണ്&zwj;ട്രോള്&zwj; ബട്ടണ്&zwj; എന്നിവയായിരിക്കും ഇത്. ഇവയില്&zwj; വേരിയബിള്&zwj; അപേര്&zwj;ച്വറായിരിക്കും ആപ്പിളിന്&zwj;റെ ഏറ്റവും പ്രധാന അപ്&zwnj;ഗ്രേഡ്. ഡെപ്&zwnj;ത് ഓഫ് ഫീല്&zwj;ഡ് കൃത്യമായി അഡ്&zwnj;ജസ്റ്റ് ചെയ്യാന്&zwj; ഇതിലൂടെയാകും. ടെലിഫോട്ടോ ക്യാമറയിലെ വൈഡര്&zwj; അപേര്&zwj;ച്വര്&zwj; ലോ-ലൈറ്റില്&zwj; പ്രകടനം മികച്ചതാക്കും. ഐഫോണ്&zwj; 18 പ്രോയ്&zwnj;ക്ക് 4എക്&zwnj;സ്, 8എക്&zwnj;സ് സൂം ഓപ്ഷനുമുണ്ടാകും എന്നാണ് റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;h3&gt;2. എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ്&lt;/h3&gt;&lt;p&gt;ഐഫോണ്&zwj; 18 പ്രോയില്&zwj; ആപ്പിളിന്&zwj;റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയുണ്ടാകും എന്നാണ് റിപ്പോര്&zwj;ട്ട്. മാത്രമല്ല, ഈ ബാറ്ററിയുടെ പ്രകടനം എ20 പ്രോ ചിപ്പ് മെച്ചപ്പെടുത്തുകയും ചെയ്യും. സി2 മോഡം കൂടുതല്&zwj; പവര്&zwj; കാര്യക്ഷമത കൊണ്ടുവരികയും ചെയ്യും. ക്വാല്&zwj;കോമിന്&zwj;റെ 5ജി മോഡത്തിനോട് ബൈ പറഞ്ഞാണ് ആപ്പിള്&zwj; സ്വന്തം മോഡം വികസിപ്പിച്ചത്.&lt;/p&gt;&lt;h3&gt;3. ഡിസൈന്&zwj; മാറ്റങ്ങള്&zwj;&lt;/h3&gt;&lt;p&gt;ഡിസൈന്&zwj; പരിഷ്&zwnj;കാരങ്ങളും പുതിയ നിറം ഓപ്ഷനുകളും ഐഫോണ്&zwj; 18 പ്രോയെ കൂടുതല്&zwj; ആകര്&zwj;ഷകമാക്കും എന്നാണ് പ്രതീക്ഷ. ഐഫോണ്&zwj; 17 പ്രോയോട് ഏതാണ്ട് സാമ്യമായ ഡിസൈനാണ് ഉണ്ടാവുകയെങ്കിലും ഡീപ് റെഡ്, ഡീപ് പര്&zwj;പ്പിള്&zwj;, കോഫി, ഡാര്&zwj;ക് ചെറി തുടങ്ങിയ നിറങ്ങള്&zwj; പുതിയ ഫോണിന് പറഞ്ഞുകേള്&zwj;ക്കുന്നുണ്ട്. എന്നാല്&zwj; ഇക്കാര്യമൊന്നും ആപ്പിള്&zwj; ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐഫോണ്&zwj; 18 പ്രോയില്&zwj; ഡൈനാമിക് ഐലന്&zwj;ഡ് കൂടുതല്&zwj; നേര്&zwj;ത്തതാകുമെന്നാണ് ലീക്കുകള്&zwj; പറയുന്നത്. ഇതും പുതിയ ഫോണിനായുള്ള ആപ്പിള്&zwj; ആരാധകരുടെ കാത്തിരിപ്പിന് ത്രില്&zwj; സമ്മാനിക്കുന്നതാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/three-biggest-upgrades-expecting-in-iphone-18-pro-articleshow-3q1ng1s"/>
        </item>
        <item>
            <title><![CDATA[3700 മൈൽ വ്യാപ്‍തി; ശുക്രനിലെ ഭീമൻ മേഘങ്ങളുടെ രഹസ്യം ഒടുവില്‍ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/science-technology/researchers-studying-venus-found-that-a-giant-atmospheric-wave-behaves-like-a-hydraulic-jump-articleshow-4fuq0kb</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/researchers-studying-venus-found-that-a-giant-atmospheric-wave-behaves-like-a-hydraulic-jump-articleshow-4fuq0kb</guid>
            <pubDate>Sat, 16 May 2026 11:01:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഹൈഡ്രോളിക് ജംപ് എന്ന പ്രതിഭാസമാണ് ശുക്രഗ്രഹത്തിലെ ഈ വമ്പൻ മേഘരൂപീകരണത്തിന് കാരണം എന്ന് പഠനത്തിൽ ഉപയോഗിച്ച സംഖ്യാത്മക സിമുലേഷനുകൾ വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp07zdj8yhzp19ym5vk2046e,imgname-gettyimages-1359393157-612x612-1775977346632.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളിലൊന്നായ ശുക്രനെ ചുറ്റിപ്പറ്റിയിരിക്കുന്ന കനത്ത സൾഫ്യൂറിക് ആസിഡ് മേഘങ്ങളുടെ രഹസ്യം ശാസ്ത്രജ്ഞർ ഒടുവിൽ കണ്ടെത്തി. വർഷങ്ങളായി ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്ന ഈ അതിവിപുലമായ മേഘക്കൂട്ടം ഏകദേശം 3,700 മൈൽ വ്യാപ്&zwj;തി ഉള്ളതും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശുക്ര ഗ്രഹത്തെ ചുറ്റി സഞ്ചരിക്കുന്നതുമാണ്. അതിന്&zwj;റെ മുൻഭാഗം അതീവ കൃത്യതയോടെ രൂപപ്പെട്ടിരിക്കുന്നതും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.&lt;/p&gt;&lt;h2&gt;ശുക്രന്&zwj;റെ മേഘങ്ങള്&zwj;&lt;/h2&gt;&lt;p&gt;ഇപ്പോൾ ടോക്കിയോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനം ഈ ദുരൂഹതയ്ക്ക് മറുപടി നൽകുന്നു. ഈ ഗവേഷണഫലങ്ങൾ ജേണൽ ഓഫ് ജിയോഫിസിക്കൽ റിസർച്ച്: പ്ലാനെറ്റ്&zwj;സ് (Journal of Geophysical Research: Planets) എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈഡ്രോളിക് ജംപ് എന്ന പ്രതിഭാസമാണ് ശുക്രഗ്രഹത്തിലെ ഈ വമ്പൻ മേഘരൂപീകരണത്തിന് കാരണം എന്ന് പഠനത്തിൽ ഉപയോഗിച്ച സംഖ്യാത്മക സിമുലേഷനുകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;അടുക്കളയിലെ സിങ്കിൽ ടാപ്പിൽ നിന്ന് വെള്ളം പതിക്കുമ്പോൾ വേഗത്തിൽ ഒഴുകുന്ന വെള്ളം പെട്ടെന്ന് മന്ദഗതിയിലാകുകയും കട്ടിയേറിയ പ്രവാഹമായി മാറുകയും ചെയ്യുന്നത് നമ്മൾ കാണാറുണ്ട്. ഇതേ പ്രക്രിയയാണ് ശുക്രഗ്രഹത്തിലും വൻതോതിൽ സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതേ മാതൃകയിൽ ശുക്രഗ്രഹത്തിന്റെ താഴ്ന്ന മേഘപാളികളിലൂടെ കിഴക്കോട്ട് സഞ്ചരിക്കുന്ന 'പ്ലാനറ്ററി കെൽവിൻ വേവ്' അസ്ഥിരമാകുന്നു എന്ന് ഗവേഷകർ പറയുന്നു. തുടർന്ന് അതിശക്തമായ ഉയർച്ചാ പ്രവാഹം രൂപപ്പെടുകയും ബാഷ്&zwj;പീകൃത സൾഫ്യൂറിക് ആസിഡിനെ ഏകദേശം 31 മൈൽ ഉയരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു. ഇതാണ് ശുക്രനിലെ ഭീമാകാരമായ മേഘഭിത്തി രൂപപ്പെടാൻ കാരണമാകുന്നത്.&lt;/p&gt;&lt;h3&gt;ചരിത്ര കണ്ടെത്തല്&zwj;&lt;/h3&gt;&lt;p&gt;ഭൂമിക്കു പുറത്തായി കണ്ടെത്തുന്ന ആദ്യത്തെ ഹൈഡ്രോളിക് ജംപ് ഇതാണെന്നും സൗരയൂഥത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലുതുമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. കൂടാതെ ശുക്രഗ്രഹത്തിലെ മേഘങ്ങൾ ഗ്രഹത്തിന്&zwj;റെ ഭ്രമണവേഗത്തെക്കാൾ 60 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ റൊട്ടേഷൻ പ്രതിഭാസത്തിനും ഈ കണ്ടെത്തൽ പുതിയ വിശദീകരണം നൽകുന്നു. ഭാവിയിലെ ശുക്രഗ്രഹ ദൗത്യങ്ങൾക്കും ഗ്രഹാന്തരീക്ഷ പഠനങ്ങൾക്കും ഈ കണ്ടെത്തൽ നിർണായകമാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/researchers-studying-venus-found-that-a-giant-atmospheric-wave-behaves-like-a-hydraulic-jump-articleshow-4fuq0kb"/>
        </item>
        <item>
            <title><![CDATA[നിര്‍മിത ബുദ്ധി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് കരുത്താകും; 2030-ഓടെ 500 ബില്യണ്‍ ഡോളറിലധികം സംഭാവന ചെയ്യും- പഠനം]]></title>
            <link>https://www.asianetnews.com/technology/artificial-intelligence-will-contribute-over-500-billion-dollar-to-the-countrys-economy-by-2030-study-says-articleshow-5o09dz5</link>
            <guid isPermaLink="true">https://www.asianetnews.com/technology/artificial-intelligence-will-contribute-over-500-billion-dollar-to-the-countrys-economy-by-2030-study-says-articleshow-5o09dz5</guid>
            <pubDate>Fri, 15 May 2026 14:01:50 +0530</pubDate>
            <description><![CDATA[&lt;p&gt;ഐബിഎം, ഇന്ത്യ എഐ എന്നിവരുടെ പുതിയ പഠനമനുസരിച്ച്, നിർമിത ബുദ്ധി 2030-ഓടെ ഇന്ത്യൻ സമ്പദ്&zwnj;വ്യവസ്ഥയിൽ 500 ബില്യൺ ഡോളറിലധികം സംഭാവന ചെയ്യും. എന്നാൽ, നൈപുണ്യ വിടവ്, ഡാറ്റാ ഗുണനിലവാരത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ വെല്ലുവിളികൾ ഈ വളർച്ചയ്ക്ക് തടസ്സമാകുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jmrt2zqhb0a393fat23t8xs4,imgname-ai-logo--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;രാജ്യത്തിന്&zwj;റെ സാമ്പത്തിക വളര്&zwj;ച്ചയെ ശക്തിപ്പെടുത്തുന്ന ഒരു അടിസ്ഥാന ശക്തിയായി നിര്&zwj;മിത ബുദ്ധി മാറുമെന്ന് നിരീക്ഷണം. ഇന്ത്യ അതിന്&zwj;റെ സാമ്പത്തിക പരിവര്&zwj;ത്തനത്തിന്&zwj;റെ നിര്&zwj;ണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഐബിഎമ്മും ഇന്&zwj;സ്റ്റിറ്റ്യൂട്ട് ഫോര്&zwj; ബിസിനസ് വാല്യൂവും ഇന്ത്യ എഐയും നടത്തിയ പുതിയ പഠനം പറയുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സമ്പദ്&zwnj;വ്യവസ്ഥയില്&zwj; നിര്&zwj;മിത ബുദ്ധി 500 ബില്യണ്&zwj; ഡോളറിലധികം സംഭാവന ചെയ്യുമെന്നും ലോകത്തിലെ ഏറ്റവും ചലനാത്മകമായ എഐ നയിക്കുന്ന സമ്പദ്&zwnj;വ്യവസ്ഥകളില്&zwj; രാജ്യം സ്ഥാനം പിടിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.&lt;/p&gt;&lt;h2&gt;ഇന്ത്യക്ക് എഐ കരുത്താകും&lt;/h2&gt;&lt;p&gt;'വാഗ്ദാനത്തില്&zwj; നിന്ന് അധികാരത്തിലേക്ക്: എഐ ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ എങ്ങനെ പുനര്&zwj;നിര്&zwj;വചിക്കുന്നു' എന്ന തലക്കെട്ടിലുള്ള പഠനം ദില്ലിയില്&zwj; കേന്ദ്ര ഇലക്&zwnj;ട്രോണിക്&zwnj;സ് &amp;amp; ഐടി സെക്രട്ടറി എസ് കൃഷ്ണന്&zwj; പുറത്തിറക്കി. എഐ നിക്ഷേപങ്ങള്&zwj; ഇന്ത്യയുടെ ജിഡിപി വളര്&zwj;ച്ചയെ നേരിട്ട് സ്വാധീനിക്കുമെന്ന് പഠനത്തിന്റെ ഭാഗമായ അഞ്ചില്&zwj; നാല് വ്യവസായ പ്രമുഖര്&zwj; വിശ്വസിക്കുന്നു, 2030-ഓടെ ഇന്ത്യ ഒരു മുന്&zwj;നിര ആഗോള എഐ രാഷ്ട്രമായി ഉയര്&zwj;ന്നുവരുമെന്ന് 73% പേരും പ്രതീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;എഐ അവലംബിക്കുന്നതില്&zwj; സമകാലികരായ ആഗോള കമ്പനികളെക്കാള്&zwj; പിന്നിലാണെന്ന് സര്&zwj;വേയില്&zwj; പങ്കെടുത്ത 72% സ്ഥാപനങ്ങളും സമ്മതിക്കുന്നത് ഒരു പരിമിതിയായി പഠനം കണ്ടെത്തുന്നു. പ്രതികരിച്ചവരില്&zwj; 57% പേര്&zwj; ഡാറ്റ ഗുണനിലവാരത്തിലെ ഏറ്റകുറച്ചിലുകളും 77% പേര്&zwj; ചെലവേറിയതും സുരക്ഷിതമായ ക്ലൗഡ് അടിസ്ഥാന സൗകര്യത്തിന്റെ അഭാവവും എഐ കുതിപ്പിന് പ്രധാന തടസ്സങ്ങളാണെന്ന് പറയുന്നു.&lt;/p&gt;&lt;p&gt;നിര്&zwj;മിത ബുദ്ധിയില്&zwj; വിദഗ്&zwnj;ധരെ സൃഷ്ടിക്കുന്നതില്&zwj; ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നൈപുണ്യ വിടവിലേക്ക് പഠനം വിരല്&zwj; ചൂണ്ടുന്നു. നിലവില്&zwj; 30% ജീവനക്കാര്&zwj;ക്ക് മാത്രമേ വ്യാപാരങ്ങള്&zwj;ക്ക് ആവശ്യമുള്ള എഐ സാക്ഷരതാ നിലവാരം ഉള്ളൂ. എന്നാല്&zwj; 2030ല്&zwj; ഇത് 57% ആയി ഉയരുമെന്ന് പ്രതികരിച്ചവര്&zwj; സൂചിപ്പിക്കുന്നു. 2030-ഓടെ ഇന്ത്യയില്&zwj; ആവശ്യമായ മൊത്തം എഐ പ്രതിഭകള്&zwj; 350 ദശലക്ഷത്തിലധികമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/technology/artificial-intelligence-will-contribute-over-500-billion-dollar-to-the-countrys-economy-by-2030-study-says-articleshow-5o09dz5"/>
        </item>
        <item>
            <title><![CDATA[എച്ച്‌പിയുടെ എഐ കരുത്ത്; വിപണി കീഴടക്കാൻ പുതിയ നിര ഉപകരണങ്ങള്‍]]></title>
            <link>https://www.asianetnews.com/technology/hp-launches-over-20-new-products-in-india-with-ai-capabilities-articleshow-833d0yi</link>
            <guid isPermaLink="true">https://www.asianetnews.com/technology/hp-launches-over-20-new-products-in-india-with-ai-capabilities-articleshow-833d0yi</guid>
            <pubDate>Wed, 13 May 2026 14:57:39 +0530</pubDate>
            <description><![CDATA[&lt;p&gt;എച്ച്&zwnj;പി ഇന്ത്യ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കുമായി ഇരുപതിലധികം പുതിയ ഉല്&zwj;പ്പന്നങ്ങള്&zwj; പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ എഐ കീബോർഡ് പി.സി ആയ എച്ച്&zwnj;പി എലീറ്റ് ബോർഡ് ജി 1എ, എച്ച്&zwnj;പി ഓമ്&zwnj;നിപാഡ്&zwnj; 12 ടാബ്&zwnj;ലറ്റ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krgakaxyreg0cc517j67csj2,imgname-hp-india-1778664451006.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;വ്യക്തിഗത കംപ്യൂട്ടറുകള്&zwj;, പ്രിന്&zwj;റ്, വർക്ക്ഫോഴ്&zwnj;സ് സൊല്യൂഷനുകള്&zwj; എന്നിവ ഉള്&zwj;ക്കൊള്ളുന്ന ഇരുപതിലധികം പുതിയ ഉല്&zwj;പ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും വിശാലമായ ശ്രേണി എച്ച്&zwnj;പി ഇന്ത്യ പുറത്തിറക്കി. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ചെറുകിട സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ ശ്രേണി പുറത്തിറക്കിയത് എന്ന് എച്ച്&zwnj;പി അറിയിച്ചു.&lt;/p&gt;&lt;h2&gt;എച്ച്&zwnj;പി ഇന്ത്യയില്&zwj; പുറത്തിറക്കിയ പുതിയ ഉപകരണങ്ങള്&zwj;&lt;/h2&gt;&lt;p&gt;ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന എച്ച്&zwnj;പി ഓമ്&zwnj;നിപാഡ്&zwnj; 12 ടാബ്&zwnj;ലറ്റും ലോകത്തിലെ ആദ്യ എഐ കീബോർഡ് പി.സി ആയ എച്ച്&zwnj;പി എലീറ്റ് ബോർഡ് ജി 1എ നെക്സ്റ്റ് ജെൻ എഐ പി.സി-യും പ്രഖ്യാപനത്തിലെ പ്രധാന ആകർഷണങ്ങളാണ്. എച്ച്&zwnj;പി എലീറ്റ്ബുക്ക് എക്&zwnj;സ് ജി2, എലീറ്റ്ബുക്ക് 8 ജി2, പ്രോബുക് 4 ജി2, ഓമ്&zwnj;നിബുക്ക് അൾട്രാ 14, ഓമ്&zwnj;നിബുക്ക് എക്&zwnj;സ് 14, ഓമ്&zwnj;നിബുക്ക് 5, ഓമ്&zwnj;നിബുക്ക് 3 തുടങ്ങിയ പുതിയ എഐ പി.സി മോഡലുകളും കമ്പനി അവതരിപ്പിച്ചു.&lt;/p&gt;&lt;p&gt;എച്ച്&zwnj;പി ഐക്യു, എച്ച്&zwnj;പി നിയർസെൻസ്, എഐ ഒപ്&zwnj;ടിമൈസ് പ്രിന്&zwj;റ് ഫോർമാറ്റിങ് തുടങ്ങിയ എഐ സവിശേഷതകൾ, ഡോക്യുമെന്&zwj;റ് അനാലിസിസ്, മീറ്റിംഗ് നോട്ടുകൾ, വേഗത്തിലുള്ള കണക്റ്റിവിറ്റി, മെച്ചപ്പെട്ട പ്രിന്&zwj;റിംഗ് അനുഭവം എന്നിവ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.&amp;nbsp;&lt;/p&gt;&lt;h2&gt;വില&lt;/h2&gt;&lt;p&gt;ജൂൺ 2026 മുതൽ എച്ച്&zwnj;പി ഓമ്&zwnj;നിപാഡ്&zwnj; 48,999 രൂപ മുതൽ ലഭ്യമാകും. എച്ച്&zwnj;പി എലീറ്റ് ബോർഡ് ജി 1എ-യുടെ ആരംഭ വില 1,35,714 രൂപയാണ്. ഓമ്&zwnj;നിബുക്ക് അൾട്രാ 14-ന്&zwj;റെ വില 1.89,999 രൂപ മുതൽ ആരംഭിക്കും. എച്ച്&zwnj;പി വേൾഡ്, എച്ച്&zwnj;പി ഓൺലൈൻ സ്റ്റോർ, ആമസോൺ, റിലയൻസ്, തെരഞ്ഞെടുക്കപ്പെട്ട എച്ച്&zwnj;പി കൊമേർഷ്യൽ റീസെല്ലെർമാർ മുഖേന ലഭ്യമാകും.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/technology/hp-launches-over-20-new-products-in-india-with-ai-capabilities-articleshow-833d0yi"/>
        </item>
        <item>
            <title><![CDATA[അമ്പമ്പോ! വരുന്നൂ സ്വയം തിരിയുന്ന ഗിംബൽ ക്യാമറയുമായി ഹോണറിന്‍റെ റോബോട്ട് ഫോൺ, അടുത്ത വിപ്ലവം]]></title>
            <link>https://www.asianetnews.com/gadget-technology/honor-robot-phone-with-gimbal-camera-confirmed-to-launch-in-q3-2026-articleshow-c0bngtd</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/honor-robot-phone-with-gimbal-camera-confirmed-to-launch-in-q3-2026-articleshow-c0bngtd</guid>
            <pubDate>Sat, 16 May 2026 12:11:00 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോണർ തങ്ങളുടെ പുതിയ റോബോട്ട് ഫോൺ 2026-ലെ മൂന്നാം പാദത്തിൽ പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വയം ചലിക്കുന്ന റോബോട്ടിക് ഗിംബൽ ക്യാമറയാണ് ഇതിന്റെ പ്രധാന ആകർഷണം, ഇത് പ്രൊഫഷണൽ നിലവാരത്തിലുള്ള വീഡിയോ ചിത്രീകരണം സാധ്യമാക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krqr6t2wz8m933schys3kd9p,imgname--gimbal-camera-1778913601628.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെയ്&zwnj;ജിങ്: &lt;/strong&gt;ഹോണർ തങ്ങളുടെ പുതിയ തലമുറ സ്&zwj;മാർട്ട്ഫോൺ കൺസെപ്റ്റായ ഹോണർ റോബോട്ട് ഫോൺ 2026-ലെ മൂന്നാം പാദത്തിൽ പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഫോൺ ആഗോള വിപണികളിൽ എത്തുക. ഫ്രാൻസിൽ കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ഹോണർ സിഇഒ ലി ജെയിൻ ആണ് ഈ പ്രഖ്യാപനം നടത്തിയത്. സിനിമാ ചിത്രീകരണ നിലവാരത്തിലുള്ള മൊബൈൽ ഇമേജിംഗ് അനുഭവം നൽകുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം മാർച്ചിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) ഹോണർ റോബോട്ട് ഫോൺ പ്രിവ്യൂ ചെയ്തിരുന്നു. ഈ പരിപാടിയിൽ ഈ വർഷം അവസാനം ഈ നൂതന സ്&zwj;മാർട്ട്&zwnj;ഫോൺ പുറത്തിറക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു.&lt;/p&gt;&lt;p&gt;സാധാരണ സ്&zwj;മാർട്ട്ഫോണുകളിൽ കാണാത്ത രീതിയിലുള്ള രൂപകൽപ്പനയാണ് ഹോണർ റോബോട്ട് ഫോണിന്&zwj;റെ ഏറ്റവും വലിയ പ്രത്യേകത. ഫോണിന്&zwj;റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന റോബോട്ടിക് ഗിംബൽ ക്യാമറ സ്വയം ചലിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യും. അതുവഴി പ്രൊഫഷണൽ ക്യാമറകളിൽ ലഭിക്കുന്നതുപോലുള്ള സ്ഥിരത യും സ്&zwj;മൂത്ത് വീഡിയോ അനുഭവവും ഉപയോക്താക്കൾക്ക് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.&lt;/p&gt;&lt;p&gt;മൂന്ന് ആക്&zwnj;സിസ് മെക്കാനിക്കൽ ഗിംബൽ സ്റ്റബിലൈസേഷൻ സംവിധാനത്തോടൊപ്പം എഐ അധിഷ്&zwj;ഠിത സ്റ്റബിലൈസേഷൻ എൻജിനും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താവിന്&zwj;റെ ചലനങ്ങൾ തത്സമയം തിരിച്ചറിഞ്ഞ് ക്യാമറ അതനുസരിച്ച് ക്രമീകരിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. എഐ സബ്&zwj;ജക്&zwnj;ട് ട്രാക്കിംഗ് സവിശേഷതയിലൂടെ വ്യക്തികളുടേയോ വസ്&zwj;തുക്കളുടേയോ ചലനം മുൻകൂട്ടി കണക്കാക്കി ക്യാമറ സ്വയം തിരിയുകയും ചെയ്യും.&lt;/p&gt;&lt;p&gt;കൂടാതെ &lsquo;സ്&zwj;പിൻഷോട്ട്&rsquo; എന്ന പ്രത്യേക മോഡും ഫോണിൽ ലഭ്യമാകും. 90 ഡിഗ്രിയിലോ 180 ഡിഗ്രിയിലോ ക്യാമറ തിരിച്ച് ഒരു കൈ ഉപയോഗിച്ചുകൊണ്ട് തന്നെ സൃഷ്&zwj;ടിപരമായ വീഡിയോ ഷോട്ടുകൾ പകർത്താൻ ഇതിലൂടെ സാധിക്കും. മൊബൈൽ സിനിമാറ്റോഗ്രഫിക്ക് പുതിയൊരു ദിശ തുറക്കുന്ന സാങ്കേതികവിദ്യ ആയിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ജർമ്മൻ സിനിമാ ക്യാമറ നിർമ്മാതാക്കളായ ARRI-യുമായി ഹോണർ സഹകരിക്കുന്നതും ഈ സ്&zwnj;മാര്&zwj;ട്ട്&zwnj;ഫോണിന്&zwj;റെ ശ്രദ്ധേയമായ ഭാഗമാണ്. അതിനാൽ സിനിമാ നിർമ്മാതാക്കളെയും കോണ്ടന്&zwj;റ് ക്രിയേറ്റർമാരെയും ലക്ഷ്യമിട്ടുള്ള പ്രീമിയം ഡിവൈസായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.&lt;/p&gt;&lt;p&gt;2026-ൽ പുറത്തിറങ്ങാനിരിക്കുന്ന സാംസങ്ങിന്&zwj;റെ ഗാലക്&zwnj;സി ഇസഡ് ഫോൾഡ് 8, ഗാലക്&zwnj;സി ഇസഡ് ഫ്ലിപ്പ് 8, ഗൂഗിളിന്&zwj;റെ പിക്&zwnj;സൽ 11 സീരീസ് എന്നിവയ്ക്കും ലോഞ്ചിന് തയ്യാറെടുക്കുന്ന ആപ്പിളിന്&zwj;റെ ഫോൾഡബിൾ ഐഫോണിനും ശക്തമായ വെല്ലുവിളിയാകും ഹോണറിന്&zwj;റെ പുതിയ റോബോട്ട് ഫോൺ എന്നാണ് ടെക് ലോകത്തിന്&zwj;റെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/honor-robot-phone-with-gimbal-camera-confirmed-to-launch-in-q3-2026-articleshow-c0bngtd"/>
        </item>
        <item>
            <title><![CDATA[ശക്തമായ സൗരജ്വാലയോടെ സൂര്യനില്‍ പൊട്ടിത്തെറി, പ്ലാസ്‍മ ഭൂമിയിലേക്ക്, അറോറ ദൃശ്യമാകും]]></title>
            <link>https://www.asianetnews.com/science-technology/an-m5-7-class-solar-flare-erupted-from-sunspot-ar4436-aurora-displays-expected-articleshow-co0hxtd</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/an-m5-7-class-solar-flare-erupted-from-sunspot-ar4436-aurora-displays-expected-articleshow-co0hxtd</guid>
            <pubDate>Thu, 14 May 2026 10:15:23 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ സ്ഫോടനത്തെ തുടർന്നുണ്ടായ കൊറോണൽ മാസ് ഇജക്ഷൻ ഭാഗികമായി ഭൂമിയിലേക്ക് സഞ്ചരിക്കുന്നതിനാൽ ചെറിയ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റിനും അസാധാരണമായ സ്ഥലങ്ങളിൽ അറോറ ദൃശ്യങ്ങൾക്കും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5e00zrkphe9bfrdex4myjcj,imgname-gettyimages-1364036630-1758185160467.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്&zwnj;ടണ്&zwj;:&lt;/strong&gt; 2026 മെയ് 10-ന് സൂര്യനിൽ ഉണ്ടായ ശക്തമായ സൗരജ്വാല അഥവാ സോളാർ ഫ്ലെയർ ലോകശ്രദ്ധ പിടിച്ചുപറ്റി. AR4436 എന്ന സൺസ്പോട്ടിൽ നിന്നാണ് M5.7- എന്ന സോളാർ ഫ്ലെയർ ഉടലെടുത്തത്. ഈ ശക്തമായ സ്ഫോടനത്തെ തുടർന്ന് അറ്റ്ലാന്&zwj;റിക് സമുദ്ര മേഖലയിലാകെ ഉയർന്ന ഫ്രീക്വൻസിയിലുള്ള റേഡിയോ ആശയവിനിമയങ്ങളിൽ താൽക്കാലിക തടസം നേരിട്ടതായി ശാസ്ത്രജ്ഞർ അറിയിച്ചു. കൂടാതെ സൂര്യനിൽ നിന്ന് വൻതോതിലുള്ള ചാർജ്&zwnj;ഡ് പ്ലാസ്&zwj;മ കണങ്ങൾ പുറന്തള്ളപ്പെട്ടതായും സ്ഥിരീകരിച്ചു. ഈ കൊറോണൽ മാസ് ഇജക്ഷൻ (CME) ഭൂമിയിലേക്കായി ഭാഗികമായി സഞ്ചരിക്കുന്നതായി നിരീക്ഷണങ്ങളിൽ വ്യക്തമായി.&lt;/p&gt;&lt;p&gt;നാസയുടെ വിവരങ്ങൾ പ്രകാരം സോളാർ ഫ്ലെയറുകൾ എ, ബി, സി, എം, എക്&zwnj;സ് എന്നീ വിഭാഗങ്ങളായി തരംതിരിക്കപ്പെടുന്നു. ഇതിൽ X-ക്ലാസ് ഏറ്റവും ശക്തമായതും അപകടസാധ്യത കൂടിയതുമാണ്. എം-ക്ലാസ് ഫ്ലെയറുകൾ മധ്യനിര ശക്തി ഉള്ളവയായിരിക്കുമ്പോഴും വൻതോതിൽ ഊർജം പുറപ്പെടുവിക്കാൻ കഴിവുള്ളവയാണ്. ഇത്തരം ഫ്ലെയറുകൾ സൂര്യന്&zwj;റെ ഉപരിതലത്തിൽ ഉണ്ടാകുന്ന കാന്തിക വ്യതിയാനങ്ങളാൽ രൂപപ്പെടുന്നു.&lt;/p&gt;&lt;p&gt;സോളാർ ഫ്ലെയർ ഉണ്ടായതിനു പിന്നാലെ ഏതാനും മിനിറ്റുകൾക്കകം ഉയർന്ന ഫ്രീക്വൻസി റേഡിയോ തരംഗങ്ങൾ തടസപ്പെട്ടു. കപ്പലുകൾ, വിമാനങ്ങൾ, അമേച്വർ റേഡിയോ ഓപ്പറേറ്റർമാർ തുടങ്ങിയവർക്കാണ് ഇതിന്&zwj;റെ ആഘാതം കൂടുതലായി അനുഭവപ്പെട്ടത്. ഫ്ലെയറിൽ നിന്ന് പുറപ്പെടുന്ന ശക്തമായ എക്&zwnj;സ്-റേ കിരണങ്ങൾ ഭൂമിയുടെ മുകളിലുള്ള അന്തരീക്ഷ പാളികളെ അയോണൈസ് ചെയ്യുന്നതിനാലാണ് ഈ ആശയവിനിമയ തടസം ഉണ്ടാകുന്നതെന്ന് വിദഗ്&zwnj;ധർ വിശദീകരിക്കുന്നു.&lt;/p&gt;&lt;p&gt;സൂര്യത്തിൽ നിന്നുള്ള പ്ലാസ്&zwj;മ മേഘം ഭൂമിയെ സ്പർശിക്കുകയാണെങ്കിൽ G1 തലത്തിലുള്ള ചെറിയ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഇത് ഏറ്റവും താഴ്ന്നതലത്തിലുള്ള ജിയോമാഗ്നറ്റിക് സ്റ്റോം ആയിരുന്നാലും, സാധാരണയായി കാണാത്ത പ്രദേശങ്ങളിലേക്കും അറോറ ദൃശ്യങ്ങൾ വ്യാപിക്കാനിടയുണ്ട്. സ്കോട്&zwj;ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, അമേരിക്കയിലെ സിയാറ്റിൽ, മിനിയാപൊളിസ് തുടങ്ങിയ പ്രദേശങ്ങളിൽ ആകാശത്ത് നോർതേൺ ലൈറ്റ്സ് ദൃശ്യമായേക്കാം എന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;സൂര്യൻ ഇപ്പോൾ തന്&zwj;റെ 11 വർഷ ചക്രത്തിലെ ഏറ്റവും സജീവമായ ഘട്ടത്തിലേക്ക് കടക്കുന്നതിനാൽ ഇത്തരത്തിലുള്ള സോളാർ സ്ഫോടനങ്ങൾ 2026 മുഴുവൻ കൂടുതൽ ശക്തമായും പതിവായും ഉണ്ടാകാൻ ഇടയുണ്ടെന്ന് ബഹിരാകാശ ബഹിരാകാശ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/an-m5-7-class-solar-flare-erupted-from-sunspot-ar4436-aurora-displays-expected-articleshow-co0hxtd"/>
        </item>
        <item>
            <title><![CDATA['ഇന്‍സ്റ്റന്‍റ്‌സ്'; സ്‌നാപ്‌ചാറ്റിന് സമാനമായ ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം]]></title>
            <link>https://www.asianetnews.com/technology/instagram-adds-instants-a-new-feature-for-sending-disappearing-photos-to-friends-articleshow-cqdkcnv</link>
            <guid isPermaLink="true">https://www.asianetnews.com/technology/instagram-adds-instants-a-new-feature-for-sending-disappearing-photos-to-friends-articleshow-cqdkcnv</guid>
            <pubDate>Thu, 14 May 2026 13:01:51 +0530</pubDate>
            <description><![CDATA[&lt;p&gt;വാട്&zwnj;സ്ആപ്പിലെ വ്യൂ വണ്&zwj;സിന് സമാനമായി, ഒറ്റത്തവണ കണ്ടാൽ അപ്രത്യക്ഷമാകുന്ന ഫോട്ടോകൾ അയക്കാനുള്ള 'ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ്' എന്ന പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നു. ക്ലോസ് ഫ്രണ്ട്&zwnj;സിനും മ്യൂച്ചല്&zwj; ഫോളോവേഴ്&zwnj;സിനും ഇടയിൽ ചിത്രങ്ങൾ പങ്കുവെക്കാൻ ഇത് സഹായിക്കും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krjp9j9yzsmkxps3byg6f6qq,imgname-instants--1778743822654.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;വാട്&zwnj;സ്ആപ്പിലെ വ്യൂ വണ്&zwj;സിന് സമാനമായ ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറുമായി ഇന്&zwj;സ്റ്റഗ്രാം. 'ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ്' എന്നാണ് ഇന്&zwj;സ്റ്റഗ്രാമിന്&zwj;റെ പുത്തന്&zwj; സവിശേഷതയുടെ പേര്. സുഹൃത്തുക്കള്&zwj; തമ്മില്&zwj; വളരെ വേഗത്തില്&zwj;, കാഷ്വലായി ചിത്രങ്ങള്&zwj; പങ്കുവെക്കാനുള്ള ഫീച്ചറാണിത് എന്ന് ഇന്&zwj;സ്റ്റ അധികൃതര്&zwj; പറയുന്നു. വാട്&zwnj;സ്ആപ്പിലെ വ്യൂ വണ്&zwj;സിനേക്കാള്&zwj; സ്&zwnj;നാപ്&zwnj;ചാറ്റിനോട് സാമ്യതയുള്ള രീതിയിലാണ് ഈ ഫീച്ചര്&zwj; മെറ്റ വികസിപ്പിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;&lt;h2&gt;എന്താണ് ഇന്&zwj;സ്റ്റഗ്രാം ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ്&lt;/h2&gt;&lt;p&gt;ഡിസപ്പിയറിംഗ് ഫോട്ടോകള്&zwj; സുഹൃത്തുക്കള്&zwj;ക്ക് അയക്കാന്&zwj; അനുവദിക്കുന്ന സ്&zwnj;നാപ്&zwnj;ചാറ്റിന് സമാനമായ ഫീച്ചറാണ് ഇന്&zwj;സ്റ്റഗ്രാം പരീക്ഷിക്കുന്ന ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ്. ഇന്&zwj;സ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്&zwnj;സ് തമ്മിലോ മ്യൂച്ചല്&zwj; ഫോളോവേഴ്&zwnj;സ് തമ്മിലോ ആണ് ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് വഴി ഫോട്ടോ പങ്കുവെക്കാനാവുക. ഇന്&zwj;സ്റ്റഗ്രാമിനുള്ളിലെ ഇന്&zwj;സ്റ്റന്&zwj;റ്സ് ഫീച്ചറിന് പുറമെ, പ്രത്യേക ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ആപ്പ് ഇന്ത്യയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്&zwj; മെറ്റ പരീക്ഷിക്കുന്നതായും ബിസിനസ് സ്റ്റാന്&zwj;ഡേര്&zwj;ഡിന്&zwj;റെ റിപ്പോര്&zwj;ട്ടില്&zwj; പറയുന്നു. ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ആപ്പ് ഇന്ത്യയില്&zwj; ആന്&zwj;ഡ്രോയ്&zwnj;ഡ്, ഐഒഎസ് വേര്&zwj;ഷനുകളില്&zwj; വരും ദിവസങ്ങളില്&zwj; പുറത്തിറങ്ങും. പ്രധാന ഇന്&zwj;സ്റ്റഗ്രാം ആപ്പ് ഓപ്പണാക്കാതെ തന്നെ ക്യാമറ ഓപ്പണ്&zwj; ചെയ്&zwnj;ത് ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് അയക്കാന്&zwj; ഈ ആപ്പ് വഴിയാകും. ഇന്&zwj;സ്റ്റന്&zwj;റ് ആപ്പ് വഴി അയക്കുന്ന വിവരങ്ങള്&zwj; ഇന്&zwj;സ്റ്റഗ്രാം ആപ്ലിക്കേഷനിലും ദൃശ്യമാകും.&lt;/p&gt;&lt;p&gt;ഡിസപ്പിയറിംഗ് ഫോട്ടോസ് ഫീച്ചര്&zwj; ഉറ്റ സുഹൃത്തുക്കളും മ്യൂച്വല്&zwj; ഫോളോവേഴ്&zwnj;സും തമ്മില്&zwj; ചിത്രങ്ങള്&zwj; അയക്കുമ്പോള്&zwj; ഉപയോഗിക്കാമെന്ന് ഇന്&zwj;സ്റ്റഗ്രാം വ്യക്തമാക്കി. ഫോട്ടോ ലഭിച്ചയാള്&zwj; ചിത്രം ഒരുവട്ടം കണ്ടുകഴിഞ്ഞാല്&zwj; അപ്രത്യക്ഷ്യമാവും. എന്നാല്&zwj; അയച്ചയാള്&zwj;ക്ക് ഈ ചിത്രം ആര്&zwj;ക്കൈവിലൂടെ ഒരുവര്&zwj;ഷം വരെ കാണാനാകും. ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ചിത്രങ്ങളോട് സുഹൃത്തുക്കള്&zwj;ക്ക് റിയാക്&zwnj;ടോ റിപ്ലൈയോ നല്&zwj;കാനുള്ള അവസരമുണ്ടാകും. ഇന്&zwj;സ്റ്റഗ്രാം ഡയറക്&zwnj;ട് മെസേജസില്&zwj; ഈ പ്രതികരണങ്ങള്&zwj; തെളിയും.&lt;/p&gt;&lt;p&gt;ഇൻസ്റ്റഗ്രാമിന്&zwj;റെ ഇൻബോക്&zwnj;സ് വിഭാഗത്തിനുള്ളിൽ ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ദൃശ്യമാകും. ഉപയോക്താക്കൾക്ക് ഒരു ചെറിയ ഫോട്ടോ സ്റ്റാക്ക് ഐക്കണിൽ ടാപ്പ് ചെയ്&zwnj;ത് ക്യാമറ തുറക്കാനും തിരഞ്ഞെടുത്ത സുഹൃത്തുക്കളുമായി തൽക്ഷണം ഫോട്ടോകൾ പങ്കിടാനും കഴിയും. സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ചിത്രങ്ങളില്&zwj; ക്യാപ്ഷന്&zwj; ചേർക്കാൻ കഴിയും. എന്നാല്&zwj; മറ്റ് എഡിറ്റിംഗ് ഒന്നും ഈ ഫോട്ടോകളില്&zwj; സാധ്യമല്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ക്യാമറയ്&zwnj;ക്ക് താഴെയുള്ള വെളുത്ത ബട്ടണില്&zwj; ടാപ്പ് ചെയ്&zwnj;ത് ഒന്നിലേറെ ചിത്രങ്ങള്&zwj; ഇത്തരത്തില്&zwj; അയക്കാം. ലഭിക്കുന്നയാള്&zwj; ഓപ്പണ്&zwj; ചെയ്യും മുമ്പ് ഈ ഫീച്ചര്&zwj; അണ്&zwj;ഡു ചെയ്യാനുള്ള ഓപ്ഷനും കാണും. ലഭിച്ചയാള്&zwj;ക്ക് ഫോട്ടോ സേവ് ചെയ്യാനോ സ്&zwnj;ക്രീന്&zwj;ഷോട്ട് എടുക്കാനോ സാധിക്കില്ല. ഇന്&zwj;സ്റ്റഗ്രാമിന്&zwj;റെ കമ്മ്യൂണിറ്റി സ്റ്റാന്&zwj;ഡേര്&zwj;ഡ് പാലിച്ചായിരിക്കും ഈ ഫീച്ചര്&zwj; പ്രവര്&zwj;ത്തിക്കുകയെന്നും ചിത്രങ്ങള്&zwj; റിവ്യൂ ചെയ്യാനുള്ള ഓപ്ഷനുണ്ടാകുമെന്നും മെറ്റ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/technology/instagram-adds-instants-a-new-feature-for-sending-disappearing-photos-to-friends-articleshow-cqdkcnv"/>
        </item>
        <item>
            <title><![CDATA[വോഡാഫോണ്‍ ഐഡിയ 5ജി സേവനം മറ്റൊരു നഗരത്തില്‍ക്കൂടി]]></title>
            <link>https://www.asianetnews.com/technology/vodafone-idea-launches-5g-services-in-hyderabad-city-articleshow-daxsdgb</link>
            <guid isPermaLink="true">https://www.asianetnews.com/technology/vodafone-idea-launches-5g-services-in-hyderabad-city-articleshow-daxsdgb</guid>
            <pubDate>Thu, 14 May 2026 15:14:33 +0530</pubDate>
            <description><![CDATA[&lt;p&gt;വോഡാഫോൺ ഐഡിയ (വി) തങ്ങളുടെ 5ജി സേവനം ഹൈദരാബാദിൽ അവതരിപ്പിച്ചു. നഗരത്തിലെ ഉയർന്ന ഡാറ്റാ ആവശ്യകതയും ഐടി ഹബ്ബ് എന്ന നിലയിലുള്ള പ്രാധാന്യവും കണക്കിലെടുത്താണ് ഈ നീക്കം. ഇതോടെ ഉപഭോക്താക്കൾക്ക് വേഗതയേറിയ ബ്രോഡ്&zwnj;ബാൻഡ് സേവനവും മികച്ച കണക്റ്റിവിറ്റിയും ലഭിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k047abqkhykggkn6kwgxnmrb,imgname-vodafone-idea-1752488554227.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹൈദരാബാദ്: &lt;/strong&gt;രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്&zwj;മാരില്&zwj; ഒരാളായ വോഡോഫോണ്&zwj; ഐഡിയ (വി) 5ജി സേവനം മറ്റൊരു നഗരത്തില്&zwj;ക്കൂടി വ്യാപിപ്പിച്ചു. ഹൈദരാബാദിലാണ് ഏറ്റവും ഒടുവിലായി വി 5ജി എത്തിയത്. തിരുപ്പതിയിലും വിശാഖപട്ടണത്തും 5ജി അവതരിപ്പിച്ചതിന് ശേഷമാണ് സേവനം ഹൈദരാബാദിലേക്ക് കൂടി നീട്ടിയത്. ഐടി നഗരമാണ് എന്നതാണ് ഹൈദരാബാദിലേക്ക് കൂടി വേഗത്തില്&zwj; 5ജി സേവനം വ്യാപിപ്പിക്കാന്&zwj; വിയെ പ്രേരിപ്പിച്ച ഘടകം.&lt;/p&gt;&lt;p&gt;ഹൈദരാബാദ് നഗരത്തിന്&zwj;റെ വലിയ ഡാറ്റാ ആവശ്യകതയും ഉപയോഗവും പരിഗണിച്ചാണ് 5ജി സേവനം പ്രധാനപ്പെട്ട ഇടങ്ങളില്&zwj; നടപ്പിലാക്കുന്നതെന്ന് വി അധികൃതര്&zwj; വാര്&zwj;ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. 'ആഗോള ടെക് ഭീമന്മാരുടെയും സ്റ്റാര്&zwj;ട്ടപ്പുകളുടെയും ഹബ്ബായതിനാല്&zwj; ഹൈദരാബാദിൽ വി 5ജി ആരംഭിക്കുന്നത് ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ, ഉയർന്ന ഡാറ്റാ ഉപഭോഗ രീതികള്&zwj; ഹൈദരാബാദില്&zwj; അടുത്ത തലമുറ കണക്റ്റിവിറ്റി ആവശ്യകതയുണ്ടാക്കുന്നു. ഘട്ടം ഘട്ടമായി ഞങ്ങളുടെ 5ജി സേവനം വികസിപ്പിക്കുന്നതിനും, ഉപയോക്താക്കളുടെ വളരുന്ന ആവശ്യകതകൾക്കനുസരിച്ച് മെച്ചപ്പെടുത്തിയ നെറ്റ്&zwnj;വർക്ക് അനുഭവങ്ങൾ നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും വി അറിയിച്ചു.&lt;/p&gt;&lt;p&gt;ഹൈദരബാദിലെ ഐടി കോറിഡോറുകളിലും ജനവാസ മേഖലകളിലും ഇത് ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 5ജി സേവനം എത്തിയതോടെ വോഡാഫോൺ ഐഡിയ ഉപഭോക്താക്കള്&zwj;ക്ക് വേഗതയാര്&zwj;ന്ന ബ്രോഡ്&zwnj;ബാന്&zwj;ഡ് സേവനവും കുറഞ്ഞ ലാറ്റന്&zwj;സിയും ഇടവേളകളില്ലാത്ത കണക്റ്റിവിറ്റിയും ലഭിക്കും. റിലയന്&zwj;സ് ജിയോ, ഭാരതി എയര്&zwj;ടെല്&zwj; എന്നിവയ്&zwnj;ക്ക് പിന്നിലാണ് 5ജി സേവനത്തില്&zwj; വോഡാഫോണ്&zwj; ഐഡിയയുടെ സ്ഥാനം. അതേസമയം, പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്&zwj;എല്ലിന്&zwj;റെ 5ജി സേവനം രാജ്യവ്യാപകമായി ലഭ്യമാകുന്നതിനായി ഉപഭോക്താക്കള്&zwj; ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/technology/vodafone-idea-launches-5g-services-in-hyderabad-city-articleshow-daxsdgb"/>
        </item>
        <item>
            <title><![CDATA[ഇനി ഷോപ്പിംഗിന് എഐ നിങ്ങളെ സഹായിക്കും; അലക്‌സ ഫോർ ഷോപ്പിംഗ് അവതരിപ്പിച്ച് ആമസോൺ]]></title>
            <link>https://www.asianetnews.com/technology/amazon-introduces-a-new-ai-for-its-e-commerce-platform-articleshow-duvypwl</link>
            <guid isPermaLink="true">https://www.asianetnews.com/technology/amazon-introduces-a-new-ai-for-its-e-commerce-platform-articleshow-duvypwl</guid>
            <pubDate>Fri, 15 May 2026 09:26:57 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രമുഖ ഇ-കൊമേഴ്&zwnj;സ് പ്ലാറ്റ്&zwnj;ഫോമായ ആമസോൺ, 'അലക്&zwnj;സ ഫോർ ഷോപ്പിംഗ്' എന്ന പേരിൽ പുതിയ എഐ അധിഷ്ഠിത ഷോപ്പിംഗ് അസിസ്റ്റൻ്റ് അവതരിപ്പിച്ചു. ഉപയോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങൾക്കനുസരിച്ച് ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യുകയും വാങ്ങൽ പ്രക്രിയ ലളിതമാക്കുകയും ചെയ്യുന്ന ഈ ഫീച്ചർ, റൂഫസ്, അലക്&zwnj;സ പ്ലസ് എന്നിവയുടെ കഴിവുകൾ സംയോജിപ്പിക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kma5qg6hzfy489yfc14zyh2r,imgname-amazon-1774163050705.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഓൺലൈൻ ഷോപ്പിംഗ് അനുഭവത്തെ കൂടുതൽ വ്യക്തിഗതവും ക്രിയാത്മകവും ലളിതവും ആക്കുന്നതിനായി പുതിയ കൃത്രിമ ബുദ്ധി (AI) അധിഷ്&zwj;ഠിത ഷോപ്പിംഗ് അസിസ്റ്റന്&zwj;റ് ഫീച്ചർ അവതരിപ്പിച്ച് ജനപ്രിയ ഇ കൊമേഴ്&zwnj;സ് പ്ലാറ്റ്ഫോമായ ആമസോൺ. അലക്&zwnj;സ ഫോർ ഷോപ്പിംഗ് (Alexa for Shopping) എന്ന പേരിലുള്ള ഈ പുതിയ എഐ ഫീച്ചർ ഉപയോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങൾ, മുൻഗണനകൾ, വാങ്ങൽ ഹിസ്റ്ററി എന്നിവ അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യുകയും വാങ്ങൽ പ്രക്രിയ ലളിതമാക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;ഇതുവരെ ലഭ്യമായിരുന്ന ആമസോണിന്&zwj;റെ റൂഫസ് (Rufus) എന്ന എഐ ടൂളിന്&zwj;റെയും അലക്&zwnj;സ പ്ലസി (Alexa+)ന്&zwj;റെയും ശേഷികൾ ഒരുമിപ്പിച്ചാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്&zwnj;തിരിക്കുന്നത്. ഉപഭോക്താവിന് കൂടുതൽ സമഗ്രവും സ്വാഭാവികവുമായ ഷോപ്പിംഗ് അനുഭവം നൽകുക എന്നതാണ് ലക്ഷ്യം. നിലവിൽ ഈ സേവനം അമേരിക്കയിലെ ഉപയോക്താക്കൾക്ക് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ആമസോൺ ഷോപ്പിംഗ് ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങിയവ വഴി ഇത് ഉപയോഗിക്കാം. ഈ സേവനം ഉപയോഗിക്കാൻ പ്രൈം അംഗത്വമോ ഇക്കോ ഡിവൈസോ നിർബന്ധമല്ല എന്നതും ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;പുതിയ അലക്&zwnj;സ ഫോർ ഷോപ്പിംഗ് ഉപയോക്താക്കൾക്ക് സ്വാഭാവിക ഭാഷയിൽ തന്നെ ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കുന്നു. ഉദാഹരണത്തിന്, &ldquo;കോളേജ് വിദ്യാർഥികൾക്ക് ഏറ്റവും മികച്ച ലാപ്ടോപ്പ് ഏതാണ്?&rdquo; അല്ലെങ്കിൽ &ldquo;ഞാൻ അവസാനമായി AA ബാറ്ററി എപ്പോഴാണ് ഓർഡർ ചെയ്തത്?&rdquo; പോലുള്ള ചോദ്യങ്ങൾക്ക് എഐ നേരിട്ട് മറുപടി നൽകും. ഇത് ഉൽപ്പന്നങ്ങളെ തമ്മിൽ താരതമ്യം ചെയ്യാനും പ്രൈസ് ഹിസ്റ്ററി പരിശോധിക്കാനും ഉൽപ്പന്ന വിഭാഗങ്ങളുടെ സമ്മറി നൽകാനും കഴിയും. കൂടാതെ, സാധാരണയായി ആവർത്തിക്കുന്ന വാങ്ങലുകൾ ഓട്ടോമാറ്റിക് ആയി കാർട്ടിൽ ചേർക്കാനും വില കുറയുമ്പോൾ അറിയിപ്പുകൾ നൽകാനും ഈ ഫീച്ചർ സഹായിക്കും.&lt;/p&gt;&lt;p&gt;അമസോൺ ഷോപ്പ് ഡയറക്റ്റ് ഫീച്ചർ വഴി മറ്റ് റീട്ടെയിലർമാരിൽ നിന്നുള്ള ഉൽപ്പന്നങ്ങളും കണ്ടെത്താൻ സഹായിക്കുന്നു. ബൈ ഫോർ മി എന്ന ഫീച്ചർ ഉപയോക്താവിന്&zwj;റ് പേയ്മെന്&zwj;റ്, ഡെലിവറി വിവരങ്ങൾ ഉപയോഗിച്ച് സ്വയം വാങ്ങൽ പൂർത്തിയാക്കാനും കഴിയും. കൂടാതെ, ഉപയോക്താവിന്&zwj;റെ ഷോപ്പിംഗ് പെരുമാറ്റം മനസിലാക്കി കൂടുതൽ വ്യക്തിഗത ശുപാർശകൾ നൽകാനും, മാസാന്ത്യ ഗ്രോസറി ഓർമ്മിപ്പിക്കൽ, ഡീൽ ട്രാക്കിംഗ്, പുതിയ പുസ്തകങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ എന്നിവ നൽകാനും ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നു.&lt;/p&gt;&lt;p&gt;ആമസോണിന്&zwj;റെ ഈ പുതിയ നീക്കം ഓൺലൈൻ ഷോപ്പിംഗിനെ ഒരു സാധാരണ തിരച്ചിലിൽ നിന്ന് ഒരു ഇന്&zwj;റലിജന്&zwj;റായ സഹായ സംവിധാനത്തിലേക്ക് മാറ്റുന്ന വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/technology/amazon-introduces-a-new-ai-for-its-e-commerce-platform-articleshow-duvypwl"/>
        </item>
        <item>
            <title><![CDATA[വിവോ എക്‌സ് 300 അൾട്ര, വിവോ എക്‌സ് 300 എഫ്ഇ എന്നിവ ഇന്ത്യയിൽ വിൽപ്പനയ്ക്ക്]]></title>
            <link>https://www.asianetnews.com/gadget-technology/vivo-x300-ultra-vivo-x300-fe-go-in-sale-in-india-price-is-here-articleshow-ececk92</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/vivo-x300-ultra-vivo-x300-fe-go-in-sale-in-india-price-is-here-articleshow-ececk92</guid>
            <pubDate>Fri, 15 May 2026 12:23:03 +0530</pubDate>
            <description><![CDATA[ചൈനയിലെ അവതരണത്തിന് ശേഷം വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ വിവോ എക്&zwnj;സ്300 അൾട്രയും എക്&zwnj;സ്300 എഫ്&zwj;ഇയും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. പ്രീമിയം ക്യാമറയും ശക്തമായ പ്രോസസറുമുള്ള ഈ മോഡലുകൾ പ്രമുഖ ഓൺലൈൻ, ഓഫ്&zwnj;ലൈൻ സ്റ്റോറുകളിൽ ഇപ്പോൾ ലഭ്യമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn2aqeg0g5j1x51xpn9mhs99,imgname-vivo-x300-ultra-1774973598208.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ചൈനയിൽ ആദ്യമായി അവതരിപ്പിച്ച ശേഷം, വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്&zwj;മാർട്ട്ഫോണുകളായ വിവോ എക്&zwnj;സ് 300 അൾട്രയും വിവോ എക്&zwnj;സ്300 എഫ്&zwj;ഇയും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി. മെയ് 6-ന് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ച ഈ ഫോണുകൾ ഇപ്പോൾ ആമസോൺ, ഫ്ലിപ്&zwj;കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് തുടങ്ങി പ്രമുഖ ഓൺലൈൻ-ഓഫ്&zwnj;ലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. പ്രീമിയം ക്യാമറ സംവിധാനവും ശക്തമായ പ്രോസസറുകളും ഉൾപ്പെടുത്തി വിപണിയിലെ ഹൈ-എൻഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് വിവോ ഈ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;വിവോ എക്&zwnj;സ്300 അൾട്ര ഇന്ത്യയിൽ 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഉള്ള ഒറ്റ വേരിയന്&zwj;റിലാണ് എത്തിയിരിക്കുന്നത്. ഇതിന്&zwj;റെ വില 1,59,999 രൂപയാണ്. എക്ലിപ്&zwnj;സ് ബ്ലാക്ക്, വിക്&zwnj;ടറി ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭിക്കുക. ഫോട്ടോഗ്രഫി പ്രേമികൾക്കായി കമ്പനി പ്രത്യേക ആക്&zwnj;സസറികളും അവതരിപ്പിച്ചിട്ടുണ്ട്. വിവോ സീസ് ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2 അൾട്ര എന്ന ലെൻസ് 27,999 രൂപയ്ക്കും ഇമേജിംഗ് ഗ്രിപ്പ് കിറ്റ് 11,999 രൂപയ്ക്കുമാണ് വിൽക്കുന്നത്.&lt;/p&gt;&lt;p&gt;ഇതോടൊപ്പം, വിവോ എക്&zwnj;സ്300 എഫ്&zwnj;ഇയുടെ അടിസ്ഥാന മോഡൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് എത്തുന്നത്. ഇതിന്&zwj;റെ ആരംഭ വില 79,999 രൂപയാണ്. 512 ജിബി സ്റ്റോറേജുള്ള ഉയർന്ന വേരിയന്&zwj;റിന് 89,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു.&lt;/p&gt;&lt;p&gt;ലോഞ്ച് ഓഫറുകളുടെ ഭാഗമായി, എക്&zwnj;സ്300 അൾട്ര, ടെലിഫോട്ടോ എക്സ്റ്റൻഡർ, ഇമേജിംഗ് ഗ്രിപ്പ് കിറ്റ് എന്നിവ ചേർന്ന ബണ്ടിൽ 1,95,997 രൂപയ്ക്ക് ലഭിക്കും. കൂടാതെ എക്&zwnj;സ്300 അൾട്ര ഫോട്ടോഗ്രാഫർ കിറ്റ് എന്ന പ്രത്യേക പാക്കേജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അധിക 200 എംഎം ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്ന ഈ കിറ്റിന് 2,09,999 രൂപയാണ് വില. നിലവിൽ 4,000 രൂപയുടെ പ്രത്യേക ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;സവിശേഷതകളിലേക്ക് നോക്കുമ്പോൾ, എക്&zwnj;സ്300 അൾട്രയിൽ സ്&zwj;നാപ്&zwj;ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 6.82 ഇഞ്ച് 2കെ അമോലെഡ് ഡിസ്പ്ലേയും 144 ഹെര്&zwj;ട്&zwnj;സ് റിഫ്രെഷ് റേറ്റും ഫോണിന് ലഭ്യമാണ്. 200എംപി പ്രധാന ക്യാമറ, 50എംപി അൾട്രാ വൈഡ് ലെൻസ്, 200എംപി പെരിസ്&zwnj;കോപ്പ് ക്യാമറ എന്നിവയടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം സീസ് സഹകരണത്തോടെ രൂപകൽപ്പന ചെയ്തതാണ്. 50എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 6,600എംഎഎച്ച് ബാറ്ററിയോടൊപ്പം 100 വാട്&zwnj;സ് വയർഡ് ഫാസ്റ്റ് ചാർജിംഗും 40 വാട്&zwnj;സ് വയർലെസ് ചാർജിംഗും ഈ ഫോണിൽ ലഭ്യമാണ്. എസ്&zwnj;ബിഐ, ആക്&zwnj;സിസ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്&zwj;റ് ക്യാഷ്ബാക്കും മറ്റ് ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/vivo-x300-ultra-vivo-x300-fe-go-in-sale-in-india-price-is-here-articleshow-ececk92"/>
        </item>
        <item>
            <title><![CDATA[9020 എംഎഎച്ച് ബാറ്ററി, 90 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്; ഐക്യു ഇസഡ് 11 ഇന്ത്യയിലേക്ക്]]></title>
            <link>https://www.asianetnews.com/gadget-technology/iqoo-z11-is-tipped-to-launch-in-india-around-june-15th-with-pricing-expected-below-rs-30000-articleshow-fpf1bmg</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/iqoo-z11-is-tipped-to-launch-in-india-around-june-15th-with-pricing-expected-below-rs-30000-articleshow-fpf1bmg</guid>
            <pubDate>Fri, 15 May 2026 15:04:48 +0530</pubDate>
            <description><![CDATA[ഐക്യുവിന്&zwj;റെ പുതിയ സ്മാർട്ഫോണായ ഐക്യു ഇസഡ് 11 ജൂൺ മാസത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കും. 30,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്ന ഈ ഫോണിന് ക്വാല്&zwj;കോം സ്നാപ്&zwnj;ഡ്രാഗണ്&zwj; 7എസ് ജെന്&zwj; 4 ചിപ്&zwnj;സെറ്റും 9,020 എംഎഎച്ച് ബാറ്ററിയുമാണ് പ്രധാന ആകർഷണങ്ങൾ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kmqk5tdqkh54t04bkac7r0jc,imgname-iqoo-z11--1--1774613359031.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഐക്യുവിന്&zwj;റെ പുതിയ ഐക്യു ഇസഡ് 11 ഇന്ത്യയില്&zwj; ജൂണ്&zwj; മാസം ലോഞ്ച് ചെയ്യും. 30,000 രൂപയില്&zwj; താഴെയായിരിക്കും ഐക്യു ഇസഡ് 11 സ്&zwnj;മാര്&zwj;ട്ട്&zwnj;ഫോണിന്&zwj;റെ ഇന്ത്യയിലെ വില. ഈ ഫോണിന്&zwj;റെ ചൈനീസ് വേരിയന്&zwj;റില്&zwj; മീഡിയടെക് ഡൈമന്&zwj;സിറ്റി 8500 ചിപ്&zwnj;സെറ്റാണ് ഉപയോഗിച്ചതെങ്കില്&zwj; ഇന്ത്യന്&zwj; വേരിയന്&zwj;റില്&zwj; ക്വാല്&zwj;കോമിന്&zwj;റെ സ്&zwnj;നാപ്&zwnj;ഡ്രാഗണ്&zwj; 7എസ് ജെന്&zwj; 4 ചിപ്&zwnj;സെറ്റായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോര്&zwj;ട്ട്.&lt;/p&gt;&lt;h2&gt;ഐക്യു ഇസഡ് 11 സവിശേഷതകള്&zwj;&lt;/h2&gt;&lt;p&gt;ജൂണ്&zwj; മധ്യത്തോടെ ഐക്യു ഇസഡ് 11 ഇന്ത്യന്&zwj; വിപണിയിലെത്തുമെന്ന് ടിപ്&zwnj;സ്റ്റര്&zwj; അഭിഷേക് യാദവ് എക്&zwnj;സില്&zwj; കുറിച്ചു. മലേഷ്യയില്&zwj; അവതരിപ്പിച്ച ആഗോള വേരിയന്&zwj;റിലെ അതേ സ്&zwnj;നാപ്&zwnj;ഡ്രാഗണ്&zwj; 7എസ് ജെന്&zwj; 4 ചിപ്സെറ്റാണ് ഇന്ത്യയിലിറങ്ങുന്ന ഫോണിലുമുണ്ടാവുക. അടുത്തിടെ പുറത്തിറങ്ങിയ വിവോ ടി5 പ്രോ, വണ്&zwj;പ്ലസ് നോര്&zwj;ഡ് സിഇ 6, മോട്ടോറോള എഡ്&zwnj;ജ് 70 ഫ്യൂഷന്&zwj; ഫോണുകളില്&zwj; ഉപയോഗിച്ച അതേ ചിപ്&zwnj;സെറ്റാണിത്.&lt;/p&gt;&lt;p&gt;90 വാട്&zwnj;സ് ഫാസ്റ്റ് ചാര്&zwj;ജിംഗ് സഹിതമുള്ള 9,020 എംഎഎച്ച് ബാറ്ററിയാണ് ഐക്യു ഇസഡ് 11 ഫോണിന്&zwj;റെ പ്രധാന ആകര്&zwj;ഷണം. വിവോ ടി5 പ്രോ പോലെ ചുരുക്കം ഫോണുകള്&zwj; മാത്രമാണ് 30,000 രൂപയില്&zwj; താഴെ വില പരിധിയില്&zwj; ഇതേ വലിയ ബാറ്ററിയും ഇത്രതന്നെ വേഗതയാര്&zwj;ന്ന ചാര്&zwj;ജറും നല്&zwj;കുന്നുള്ളൂ. വണ്&zwj;പ്ലസ് നോര്&zwj;ഡ് സിഇ 6-ന് പോലും 8,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയേയുള്ളൂ. എന്നാല്&zwj; വിവോ ടി5 പ്രോയേക്കാള്&zwj; മികച്ച ഡിസ്&zwnj;പ്ലെ ഫീച്ചറുകള്&zwj; ഐക്യു ഇസഡ് 11-നുണ്ട്. 165 ഹെര്&zwj;ട്&zwnj;സ് റിഫ്രഷ് റേറ്റും 5,000 നിറ്റ്&zwnj;സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്&zwnj;പ്ലെയാണ് ഫോണിനുള്ളത്.&lt;/p&gt;&lt;h3&gt;ഐക്യു ഇസഡ് 11 ക്യാമറ&lt;/h3&gt;&lt;p&gt;4കെ വീഡിയോ റെക്കോര്&zwj;ഡിംഗ് ശേഷിയുള്ള 50 എംപി പ്രൈമറി സെന്&zwj;സറാണ് ക്യാമറ വിഭാഗത്തില്&zwj; ശ്രദ്ധേയം. 2എംപിയുടേതാണ് സെക്കന്&zwj;ഡറി ലെന്&zwj;സായ ഡെപ്&zwnj;ത് സെന്&zwj;സര്&zwj;. 16-മെഗാപിക്&zwnj;സലിന്&zwj;റെതാണ് സെല്&zwj;ഫി ക്യാമറ. ഐപി68, ഐപി69 റേറ്റിംഗ് ലഭിച്ചിട്ടുള്ള ഐക്യു ഇസഡ് 11 ഫോണിന് ഭാരം 213 ഗ്രാമും കട്ടി 8.3 മില്ലീമീറ്ററുമാണ്. ആന്&zwj;ഡ്രോയ്&zwnj;ഡ് 16 അടിസ്ഥാനത്തിലുള്ള ഒറിജിന്&zwj;ഒഎസ് 6 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/iqoo-z11-is-tipped-to-launch-in-india-around-june-15th-with-pricing-expected-below-rs-30000-articleshow-fpf1bmg"/>
        </item>
        <item>
            <title><![CDATA[വായിച്ചാൽ മിനിറ്റുകൾക്കകം അപ്രത്യക്ഷമാകും മെസേജുകള്‍; പുതിയ സ്വകാര്യതാ ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്]]></title>
            <link>https://www.asianetnews.com/technology/whatsapp-is-testing-new-feature-after-reading-for-disappearing-messages-in-android-ios-articleshow-l1zpgvq</link>
            <guid isPermaLink="true">https://www.asianetnews.com/technology/whatsapp-is-testing-new-feature-after-reading-for-disappearing-messages-in-android-ios-articleshow-l1zpgvq</guid>
            <pubDate>Sat, 16 May 2026 09:34:49 +0530</pubDate>
            <description><![CDATA[&lt;p&gt;വാട്&zwnj;സ്ആപ്പ് ഐഒഎസ്, ആന്&zwj;ഡ്രോയ്&zwnj;ഡ് ഉപയോക്താക്കൾക്കായി പുതിയ സ്വകാര്യതാ ഫീച്ചർ പരീക്ഷിക്കുന്നു. 'ആഫ്റ്റർ റീഡിംഗ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ, സന്ദേശം വായിച്ചതിന് ശേഷം നിശ്ചിത സമയത്തിനുള്ളിൽ അത് സ്വമേധയാ ഡിലീറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6ctn7gxa1x54a868p8k7gk5,imgname-whatsapp-logo--3--1759219719709.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലിഫോര്&zwj;ണിയ: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്&zwnj;സ്ആപ്പ് ഐഒഎസ്, ആന്&zwj;ഡ്രോയ്&zwnj;ഡ് ഉപയോക്താക്കൾക്കായി പുതിയ സ്വകാര്യതാ ഫീച്ചറിന്&zwj;റെ പരീക്ഷണം ആരംഭിച്ചു. മെസേജുകൾ വായിച്ചതിന് ശേഷം നിശ്ചിത സമയത്തിനകം സ്വമേധയാ ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് പുതിയ ഫീച്ചറിന്&zwj;റെ പ്രത്യേകത. നിലവിൽ ഉപയോഗത്തിലുള്ള ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിൽ സന്ദേശം അയച്ചതുമുതൽ കൗണ്ട്ഡൗൺ ആരംഭിക്കുമ്പോൾ, പുതിയ ഫീച്ചറിൽ സന്ദേശം റിസീവർ തുറന്നതിന് ശേഷമായിരിക്കും സമയം കണക്കാക്കുന്നത്.&lt;/p&gt;&lt;h2&gt;എന്താണ് വാട്&zwnj;സ്ആപ്പിന്&zwj;റെ പുത്തന്&zwj; ഫീച്ചര്&zwj;&lt;/h2&gt;&lt;p&gt;വാട്&zwnj;സ്ആപ്പ് ബീറ്റ ഫോർ ഐഒഎസ് വേർഷൻ 26.19.10.72 ഉപയോഗിക്കുന്ന ചില ടെസ്റ്റ്ഫ്ളൈറ്റ് ഉപയോക്താക്കൾക്കാണ് ആദ്യം ഈ ഫീച്ചർ ലഭ്യമായതെന്ന് വാട്&zwnj;സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആന്&zwj;ഡ്രോയ്&zwnj;ഡില്&zwj; 2.26.19.11 ബീറ്റ വേര്&zwj;ഷന്&zwj; ഉപയോഗിക്കുന്നവര്&zwj;ക്കും പരീക്ഷണാടിസ്ഥാനത്തില്&zwj; ഫീച്ചര്&zwj; ലഭ്യമായി. ആപ്പ് സ്റ്റോർ പതിപ്പിലെ കുറച്ച് ഉപയോക്താക്കൾക്കും പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ലഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ. ആഫ്റ്റർ റീഡിംഗ് എന്ന പേരിലാണ് പുതിയ ഓപ്ഷൻ ഡിസപ്പിയറിംഗ് മെസേജ് സെറ്റിംഗ്&zwj;സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് സന്ദേശം വായിച്ചതിന് ശേഷം അഞ്ച് മിനിറ്റ്, ഒരു മണിക്കൂർ, 12 മണിക്കൂർ എന്നീ സമയപരിധികളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. റിസീവർ സന്ദേശം തുറക്കാത്ത പക്ഷം 24 മണിക്കൂറിന് ശേഷം അത് സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും.&lt;/p&gt;&lt;p&gt;വാട്&zwnj;സ്ആപ്പിന്&zwj;റെ നിലവിലെ ഡിസപ്പിയറിംഗ് മെസേജ് സംവിധാനത്തിൽ 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നീ സമയപരിധികളാണ് ലഭ്യമാകുന്നത്. പുതിയ &lsquo;ആഫ്റ്റർ റീഡിംഗ്&rsquo; ഫീച്ചർ ഇതോടൊപ്പം പ്രവർത്തിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. വ്യക്തിഗത ചാറ്റുകൾക്കോ പുതിയ എല്ലാ ചാറ്റുകൾക്കോ ഈ സംവിധാനം പ്രാപ്&zwj;തമാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.&lt;/p&gt;&lt;h3&gt;ഫീച്ചര്&zwj; നിങ്ങള്&zwj; തന്നെ സെറ്റ് ചെയ്യണം&lt;/h3&gt;&lt;p&gt;ഫീച്ചർ സ്വമേധയാ പ്രവർത്തിക്കില്ലെന്നും ഉപയോക്താക്കൾ തന്നെ സജ്ജമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലുള്ള ചാറ്റുകളിൽ മാറ്റമൊന്നും ഉണ്ടാകില്ല. അയച്ച വ്യക്തിയുടെ സന്ദേശത്തിന്&zwj;റെ പകർപ്പ് തിരഞ്ഞെടുത്ത സമയക്രമം അനുസരിച്ച് ഇല്ലാതാകുമ്പോൾ, സ്വീകരിക്കുന്നയാളുടെ കൗണ്ട്ഡൗൺ സന്ദേശം വായിച്ചതിന് ശേഷമേ ആരംഭിക്കൂ.&lt;/p&gt;&lt;p&gt;സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തമാക്കാനുള്ള വാട്&zwnj;സ്ആപ്പിന്&zwj;റെ നീക്കമായാണ് പുതിയ ഫീച്ചറിനെ വിലയിരുത്തുന്നത്. അതേസമയം, ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും എപ്പോൾ ലഭ്യമാകുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അടുത്ത ആഴ്&zwnj;ചകളിൽ കൂടുതൽ ബീറ്റാ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും എന്നാണ് സൂചന.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/technology/whatsapp-is-testing-new-feature-after-reading-for-disappearing-messages-in-android-ios-articleshow-l1zpgvq"/>
        </item>
        <item>
            <title><![CDATA[ഓപ്പോ ഫൈൻഡ് എക്‌സ്10 സീരീസ് എത്തുന്നു; വമ്പൻ ഡിസ്പ്ലേയും 8000 എംഎഎച്ച് ബാറ്ററിയും]]></title>
            <link>https://www.asianetnews.com/gadget-technology/oppo-find-x10-series-coming-to-market-with-four-models-articleshow-mmi0om1</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/oppo-find-x10-series-coming-to-market-with-four-models-articleshow-mmi0om1</guid>
            <pubDate>Fri, 15 May 2026 11:21:11 +0530</pubDate>
            <description><![CDATA[ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോയുടെ പുതിയ ഫൈൻഡ് എക്&zwnj;സ്10 സീരീസ് ഉടൻ വിപണിയിലെത്തും. നാല് മുതൽ അഞ്ച് വരെ മോഡലുകൾ പ്രതീക്ഷിക്കുന്ന ഈ സീരീസിൽ, മീഡിയാടെക് ഡൈമൻസിറ്റി 9600 ചിപ്&zwnj;സെറ്റും, 8000mAh ബാറ്ററിയും 200MP ക്യാമറയും പോലുള്ള വമ്പൻ ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp7ph4xc2b0mmgehc907tpw1,imgname-oppo-find-x9s-1776227488684.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചൈനീസ് സ്&zwnj;മാര്&zwj;ട്ട്&zwnj;ഫോണ്&zwj; ബ്രാന്&zwj;ഡായ ഓപ്പോയുടെ പുതിയ ഓപ്പോ ഫൈൻഡ് എക്&zwnj;സ്10 സീരീസ് വിപണിയിലെത്തുന്നു. പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഈ സീരീസിൽ നാല് മുതൽ അഞ്ച് വരെ മോഡലുകൾ എത്താൻ ഇടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഒപ്പോ ഫൈൻഡ് എക്&zwnj;സ്10, ഫൈൻഡ് എക്&zwnj;സ്10എസ് പ്രോ, ഫൈൻഡ് എക്&zwnj;സ്10 പ്രോ, ഫൈൻഡ് എക്&zwnj;സ്10 പ്രോ മാക്&zwnj;സ്, ഫൈൻഡ് എക്&zwnj;സ്10 അൾട്ര എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിക്കാൻ സാധ്യതയുള്ളത്. വിവിധ മോഡലുകൾക്ക് വ്യത്യസ്&zwj;ത വലിപ്പത്തിലുള്ള ഡിസ്പ്ലേകളായിരിക്കും ലഭിക്കുക. ഫൈൻഡ് എക്&zwnj;സ്10എസ് പ്രോയ്ക്ക് 6.32 ഇഞ്ച് വലിപ്പമുള്ള 1.5K എല്&zwj;ടിപിഎസ് ഡിസ്പ്ലേ ലഭിക്കും എന്നാണ് സൂചന. സ്റ്റാൻഡേർഡ് ഫൈൻഡ് എക്&zwnj;സ്10 മോഡലിൽ 6.59 ഇഞ്ച് 1.5കെ എൽടിപിഒ സ്ക്രീൻ ഉണ്ടാകാം. അതേസമയം, ഫൈൻഡ് എക്&zwnj;സ്10 പ്രോയിൽ 6.78 ഇഞ്ച് 1.5കെ എൽടിപിഒ ഡിസ്പ്ലേയും, പ്രോ മാക്സ് മോഡലിൽ 6.89 ഇഞ്ച് 2കെ എൽടിപിഒ പാനലും പ്രതീക്ഷിക്കപ്പെടുന്നു. അൾട്ര മോഡലിനും സമാനമായ വലിയ ഡിസ്പ്ലേ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;പുതിയ സീരീസിലെ എല്ലാ ഫോണുകളിലും എൽടിപിഒ (Low-Injection Pressure Over-moulding) സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിലൂടെ വളരെ കുറഞ്ഞ ബെസലുകളും കൂടുതൽ പ്രീമിയം ഡിസൈനും ലഭ്യമാകും. കൂടാതെ BT.2020 വൈഡ് കളർ ഗാമറ്റ് സപ്പോർട്ടും ഫോണുകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഇത് മികച്ച കളർ കൃത്യതയും കൂടുതൽ സമൃദ്ധമായ ദൃശ്യാനുഭവവും നൽകും.&lt;/p&gt;&lt;p&gt;ഒപ്പോ ഫൈൻഡ് എക്&zwnj;സ്10 സീരീസ് ഈ വർഷം ഒക്&zwnj;ടോബറിൽ അവതരിപ്പിക്കാമെന്നാണ് റിപ്പോർട്ടുകൾ. മീഡിയാടെക്കിന്&zwj;റെ പുതിയ ഡൈമൻസിറ്റി 9600 ചിപ്&zwnj;സെറ്റ് ആയിരിക്കും ഫോണുകൾക്ക് കരുത്ത് പകരുക. പ്രത്യേകിച്ച് സാധാരണ ഫൈൻഡ് എക്&zwnj;സ്10 മോഡലിൽ 8,000 എംഎഎച്ച് ശേഷിയുള്ള വൻ ബാറ്ററിയും ഇരട്ട 200-മെഗാപിക്സൽ ക്യാമറകളും ഉണ്ടാകാമെന്ന വിവരവും ടെക്ക് ലോകത്ത് വലിയ ചർച്ചയാകുകയാണ്. എന്നാൽ ഇതുവരെ കമ്പനി ഔദ്യോഗികമായി വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ പുറത്തിറങ്ങുന്ന അന്തിമ മോഡലുകളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/oppo-find-x10-series-coming-to-market-with-four-models-articleshow-mmi0om1"/>
        </item>
        <item>
            <title><![CDATA[ഷവോമി 17 മാക്‌സ്: 6.9 ഇഞ്ച് ഡിസ്‌പ്ലേയും 200എംപി ക്യാമറയും ഉൾപ്പെടുന്ന പുതിയ ഫ്ലാഗ്ഷിപ്പ് ലോഞ്ച് ഉടൻ]]></title>
            <link>https://www.asianetnews.com/technology/xiaomi-has-officially-teased-the-xiaomi-17-max-with-key-specifications-articleshow-oswgrf2</link>
            <guid isPermaLink="true">https://www.asianetnews.com/technology/xiaomi-has-officially-teased-the-xiaomi-17-max-with-key-specifications-articleshow-oswgrf2</guid>
            <pubDate>Wed, 13 May 2026 15:20:05 +0530</pubDate>
            <description><![CDATA[&lt;p&gt;ഷവോമി 17 മാക്&zwnj;സ് ചൈനയിൽ ഔദ്യോഗികമായി ടീസർ ചെയ്തു, ഈ മാസം അവസാനം ഫോൺ വിപണിയിലെത്തുമെന്നാണ് സൂചന. ക്വാൽകോം സ്&zwnj;നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 200-മെഗാപിക്സൽ ക്യാമറ, 8,000 എംഎഎച്ച് ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകളോടെ പൂർണ്ണമായും അപ്&zwnj;ഗ്രേഡ് ചെയ്&zwnj;ത ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് അനുഭവമായിരിക്കും ഈ ഫോൺ നൽകുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkg43zf0zr91mqcp1zpzksav,imgname-xiaomi-17-ultra-1773288947168.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെയ്&zwnj;ജിങ്:&lt;/strong&gt; ഷവോമി 17 മാക്&zwnj;സ് ഔദ്യോഗികമായി ചൈനയിലെ വെബ്സൈറ്റിൽ ടീസർ ചെയ്&zwnj;തു. ഇതോടെ ഈ സ്&zwj;മാർട്ട്&zwnj;ഫോൺ ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഈ മാസം അവസാനത്തോടെ ചൈനയിൽ ഷവോമി 17 മാക്&zwnj;സിന്&zwj;റെ ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ട്. ഷവോമിയുടെ 17 സീരീസിലെ ആറാമത്തെ മോഡലായിരിക്കും ഇത്. നിലവിൽ ഷവോമി 17, 17 പ്രോ, 17 പ്രോ മാക്&zwnj;സ്, 17 അൾട്രാ, ലെയിക ലെയിറ്റ്സ് ഫോൺ തുടങ്ങിയവയാണ് ഈ സീരീസിൽ ഉൾപ്പെട്ടിരിക്കുന്നത്.&lt;/p&gt;&lt;h2&gt;ഷവോമി 17 മാക്&zwnj;സ്: ഡിസ്&zwnj;പ്ലെ, പ്രോസസര്&zwj;, ക്യാമറ&lt;/h2&gt;&lt;p&gt;ഷവോമി 17 മാക്&zwnj;സ് സാധാരണ 17 മോഡലിന്&zwj;റെ വലിയ പതിപ്പ് മാത്രമല്ല പൂർണ്ണമായും അപ്&zwnj;ഗ്രേഡ് ചെയ്&zwnj;ത ഒരു പുതിയ അനുഭവമായിരിക്കും എന്നാണ് ഷവോമി ഗ്രൂപ്പ് പ്രസിഡന്&zwj;റ് ലു വെയ്&zwnj;ബിംഗ് വ്യക്തമാക്കുന്നത്. ഡിസൈൻ വിഭാഗത്തിലും പെർഫോമൻസിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ലീക്കുകൾ പ്രകാരം ഈ സ്&zwnj;മാർട്ട്ഫോണിൽ 6.9 ഇഞ്ച് വലിപ്പമുള്ള 2K റെസല്യൂഷൻ എൽടിപിഒ ഒഎൽഇഡി ഫ്ലാറ്റ് ഡിസ്&zwnj;പ്ലേ ഉണ്ടായിരിക്കും. പരമാവധി 3,800 നിറ്റ്&zwnj;സ് ബ്രൈറ്റ്&zwnj;നസ് ലഭ്യമാകുമെന്നാണ് സൂചന. കണ്ണുകളുടെ സുരക്ഷയ്ക്കായി 3,840 ഹെര്&zwj;ട്&zwnj;സ് PWM ഡിമ്മിംഗ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡ്രാഗൺ ക്ലിസ്റ്റൽ ഗ്ലാസ് 3.0 പ്രൊട്ടക്ഷനും ലഭിക്കും.&lt;/p&gt;&lt;p&gt;പെർഫോമൻസിന്&zwj;റെ കാര്യത്തിൽ ക്വാൽകോം സ്&zwj;നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് പ്രതീക്ഷിക്കുന്നത്. LPDDR5X RAM, യുഎഫ്&zwnj;എസ് 4.0 സ്റ്റോറേജ്, കൂടാതെ അഡ്രെനോ 840 ജിപിയു എന്നിവയും ഇതിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവഴി ഗെയിമിംഗ്, മൾട്ടിടാസ്&zwj;കിംഗ് എന്നിവയിൽ മികച്ച പ്രകടനം ലഭിക്കും. ക്യാമറ വിഭാഗം ഈ ഫോണിന്&zwj;റെ പ്രധാന ആകർഷണമായിരിക്കും. പിൻഭാഗത്ത് 200-മെഗാപിക്&zwnj;സൽ സാംസങ് എച്ച്&zwnj;പി9 സെൻസർ അടങ്ങിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണം പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം 50എംപി അൾട്രാവൈഡ് ലെൻസ്, 3x പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയും ഉണ്ടാകും. മുൻവശത്ത് 32എംപി സെൽഫി ക്യാമറയും പ്രതീക്ഷിക്കാം.&lt;/p&gt;&lt;h3&gt;ബാറ്ററി വിശേഷങ്ങള്&zwj;&lt;/h3&gt;&lt;p&gt;ബാറ്ററി വിഭാഗത്തിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ഷവോമി 17 മാക്&zwnj;സിന് ഏകദേശം 8,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 100 വാട്&zwnj;സ് വയേഡ് ഫാസ്റ്റ് ചാർജിംഗ്, 50 വാട്&zwnj;സ് വയർലെസ് ചാർജിംഗ് എന്നിവയും ലഭ്യമാകും. മറ്റ് സവിശേഷതകളിൽ 3 ഡി അൾട്രാസോണിക് ഇൻ-ഡിസ്&zwnj;പ്ലേ ഫിംഗർപ്രിന്&zwj;റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്&zwnj;പീക്കറുകൾ, ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, മെറ്റൽ ഫ്രെയിം, ഐപി68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് തുടങ്ങിയവയും ഉൾപ്പെടും. മൊത്തത്തിൽ, ഷവോമി 17 മാക്&zwnj;സ് ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് അനുഭവം ലക്ഷ്യമിടുന്ന ശക്തമായ സ്&zwj;മാർട്ട്ഫോൺ ആയിരിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/technology/xiaomi-has-officially-teased-the-xiaomi-17-max-with-key-specifications-articleshow-oswgrf2"/>
        </item>
        <item>
            <title><![CDATA['ഐസ് ഭീമന്മാർ' എന്ന വിശേഷണം തെറ്റായിരുന്നോ? അമ്പരപ്പിച്ച് ഈ ഗ്രഹങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ]]></title>
            <link>https://www.asianetnews.com/science-technology/uranus-and-neptune-may-contain-more-rock-than-ice-articleshow-pcce49s</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/uranus-and-neptune-may-contain-more-rock-than-ice-articleshow-pcce49s</guid>
            <pubDate>Fri, 15 May 2026 10:11:21 +0530</pubDate>
            <description><![CDATA[യുറാനസിനെയും നെപ്റ്റ്യൂണിനെയും 'ഹിമ ഭീമന്മാർ' എന്ന് വിശേഷിപ്പിച്ചിരുന്നത് തെറ്റാണെന്ന് പുതിയ പഠനം. ഈ ഗ്രഹങ്ങളുടെ ഉള്ളറയിൽ ഐസിനേക്കാൾ പാറഘടകങ്ങൾ കൂടുതലായിരിക്കാമെന്നും, ഇത് സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വർഗ്ഗീകരണത്തെ തന്നെ മാറ്റിമറിച്ചേക്കാമെന്നും ഗവേഷകർ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9f27ee65zxddhckpapydmf,imgname-uranus-1775213026766.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള രണ്ട് ഗ്രഹങ്ങളായ യുറാനസിനെയും നെപ്റ്റ്യൂണിനെയും ഇതുവരെ 'ഹിമ ഭീമന്മാർ' അഥവാ ഐസ് ജയന്&zwj;റുകൾ എന്നായിരുന്നു ശാസ്ത്രലോകം വിശേഷിപ്പിച്ചിരുന്നത്. ജലം, അമോണിയ, മീഥേൻ തുടങ്ങിയവയുടെ മഞ്ഞുപോലുള്ള ഘടകങ്ങൾ വലിയ അളവിൽ അടങ്ങിയ ഗ്രഹങ്ങളാണിവ എന്നായിരുന്നു പഴയ വിലയിരുത്തൽ. എന്നാൽ പുതിയ ശാസ്ത്രീയ പഠനം ഈ ധാരണയെ ചോദ്യം ചെയ്യുകയാണ്. പ്രമുഖ ശാസ്ത്ര ജേർണലായ ആസ്&zwj;ട്രോണമി ആൻഡ് ആസ്&zwj;ട്രോഫിസിക്&zwnj;സിൽ ആണ് ഈ പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.&lt;/p&gt;&lt;h2&gt;പുതിയ പഠനം ഇങ്ങനെ&lt;/h2&gt;&lt;p&gt;നെതർലാൻഡ്&zwj;സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്&zwnj;പേസ് റിസർച്ചിലെ ഗവേഷകയായ യമില മിഗ്വേലിന്&zwj;റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് യുറാനസിന്&zwj;റെയും നെപ്റ്റ്യൂണിന്&zwj;റെയും ആന്തരിക ഘടനയെക്കുറിച്ചുള്ള പുതിയ മോഡൽ വികസിപ്പിച്ചിരിക്കുന്നത്. ഈ പഠനഫലങ്ങൾ പ്രകാരം ഈ ഗ്രഹങ്ങളുടെ ഉള്ളറയിൽ ഐസിനേക്കാൾ പാറഘടകങ്ങൾ കൂടുതൽ ആയിരിക്കാം എന്നാണ് കണ്ടെത്തൽ.&lt;/p&gt;&lt;p&gt;ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലെ അത്യന്തം ഉയർന്ന താപനില മൂലം സിലിക്കേറ്റ് മേഘങ്ങൾ രൂപപ്പെടുകയും പിന്നീട് അവ ദൃഢപദാർത്ഥങ്ങളായി മാറി പാറകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇതിലൂടെ ഗ്രഹങ്ങളുടെ ഘടനയിൽ ഏകദേശം 60 ശതമാനം വരെ 'ഹെവി എലമെന്&zwj;റുകൾ'അഥവാ പാറകളോട് സദൃശമുള്ള ഘടകങ്ങൾ അടങ്ങിയിരിക്കാം എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. നെപ്റ്റ്യൂണിന് അപ്പുറത്തുള്ള ട്രാൻസ്-നെപ്റ്റ്യൂണിയൻ വസ്&zwj;തുക്കളെക്കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങളും ഈ പഠനത്തിന് പ്രചോദനമായി. അവ മുമ്പ് കരുതിയതുപോലെ അത്ര തണുത്തുറഞ്ഞത് അല്ല എന്നുള്ള പുതിയ കണ്ടെത്തൽ യുറാനസിനും നെപ്റ്റ്യൂണിനും സമാന സ്വഭാവം ഉണ്ടാകാമെന്ന് ഗവേഷകർ സംശയിക്കുന്നു.&lt;/p&gt;&lt;h3&gt;ഐസ് ജയന്&zwj;റുകൾ മാറുമോ?&amp;nbsp;&lt;/h3&gt;&lt;p&gt;ഈ കണ്ടെത്തൽ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വർഗ്ഗീകരണത്തെ തന്നെ മാറ്റിമറിക്കാൻ ഇടയുള്ളതാണ് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 'ഐസ് ജയന്&zwj;റുകൾ' എന്നതിനുപകരം 'മൈനർ ജയന്&zwj;റുകൾ' പോലുള്ള പുതിയ വിഭാഗീകരണം ആവശ്യമായേക്കാം എന്ന് ഗവേഷകയായ യമില മിഗ്വേൽ അഭിപ്രായപ്പെട്ടു. അതേസമയം, ഗ്രഹങ്ങളിൽ ഐസ് ഇല്ല എന്നല്ല പുതിയ പഠനം പറയുന്നത്. ഐസിന്&zwj;റെ അളവ് മുൻപ് കരുതിയതിനെക്കാൾ വളരെ കുറവാണ് എന്നാണ് പ്രധാന കണ്ടെത്തൽ. ഭാവിയിൽ യുറാനസിലേക്കും നെപ്റ്റ്യൂണിലേക്കും കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്നതിലൂടെ ഈ നിഗമനങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കം എന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/science-technology/uranus-and-neptune-may-contain-more-rock-than-ice-articleshow-pcce49s"/>
        </item>
        <item>
            <title><![CDATA[ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര, ഫൈൻഡ് എക്‌സ്9എസ് ഇന്ത്യയിൽ ലോഞ്ച് തീയതി സ്ഥിരീകരിച്ചു]]></title>
            <link>https://www.asianetnews.com/gadget-technology/oppo-find-x9-ultra-find-x9s-indian-launch-date-announced-articleshow-svg4eb4</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/oppo-find-x9-ultra-find-x9s-indian-launch-date-announced-articleshow-svg4eb4</guid>
            <pubDate>Wed, 13 May 2026 16:01:09 +0530</pubDate>
            <description><![CDATA[ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഫൈൻഡ് എക്&zwnj;സ്9 അൾട്ര, ഫൈൻഡ് എക്&zwnj;സ്9എസ് എന്നിവ മെയ് 21-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഹാസൽബ്ലാഡ് സഹകരണത്തോടെയുള്ള ശക്തമായ ക്യാമറ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5, മീഡിയാടെക്ക് ഡൈമൻസിറ്റി 9500എസ് പ്രോസസറുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kd2f3m6n17mta15rcrvm7478,imgname-tamil-news---2025-12-22t125315.688-1766388256981.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്&zwj;മാർട്ട്ഫോണുകളായ ഓപ്പോ ഫൈൻഡ് എക്&zwnj;സ്9 അൾട്ര, ഓപ്പോ ഫൈൻഡ് എക്&zwnj;സ്9എസ് എന്നിവയുടെ ഇന്ത്യയിലെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 21-നാണ് ഈ രണ്ട് പ്രീമിയം ഹാൻഡ്&zwnj;സെറ്റുകളും ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ക്യാമറ സാങ്കേതികവിദ്യയിൽ മുൻപന്തിയിലുള്ള ഹാസൽബ്ലാഡുമായി സഹകരിച്ചുള്ള ക്യാമറ സംവിധാനമാണ് ഇരു മോഡലുകളുടെയും പ്രധാന ആകർഷണം. ആൻഡ്രോയ്&zwnj;ഡ് 16 അടിസ്ഥാനമാക്കിയ കളർഒഎസ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടെ ആയിരിക്കും ഈ ഫോണുകൾ എത്തുക.&lt;/p&gt;&lt;h2&gt;ഓപ്പോ ഫൈൻഡ് എക്&zwnj;സ്9 ഫീച്ചറുകള്&zwj;&lt;/h2&gt;&lt;p&gt;ഓപ്പോ ഫൈൻഡ് എക്&zwnj;സ്9 അൾട്ര കമ്പനിയുടെ ഏറ്റവും ശക്തമായ ക്യാമറ ഫോണായാണ് അവതരിപ്പിക്കപ്പെടുന്നത്. 3 എൻഎം സാങ്കേതികവിദ്യയിൽ നിർമ്മിച്ച സ്&zwj;നാപ്&zwnj;ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 7,050 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോഗ്രഫി പ്രേമികളെ ലക്ഷ്യമിട്ട് 200-മെഗാപിക്&zwnj;സൽ പ്രൈമറി ക്യാമറ, 200-മെഗാപിക്&zwnj;സൽ ടെലിഫോട്ടോ ലെൻസ്, 50-മെഗാപിക്&zwnj;സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 10x ഓപ്റ്റിക്കൽ സൂം പിന്തുണയുള്ള പെരിസ്കോപ്പ് ലെൻസ് ദൂരത്തിലുള്ള ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയോടെ പകർത്താൻ സഹായിക്കും.&lt;/p&gt;&lt;h3&gt;ഓപ്പോ ഫൈൻഡ് എക്&zwnj;സ്9എസ് ഫീച്ചറുകള്&zwj;&lt;/h3&gt;&lt;p&gt;അതേസമയം, ഫൈൻഡ് എക്&zwnj;സ്9എസ് കൂടുതൽ സ്ലിം ഡിസൈനും പ്രീമിയം അനുഭവവുമുള്ള ഫ്ലാഗ്ഷിപ്പ് ഫോണായിരിക്കും. മീഡിയാടെക് ഡൈമൻസിറ്റി 9500എസ് ചിപ്&zwnj;സെറ്റാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. 7,025 എംഎഎച്ച് ബാറ്ററിയോടുകൂടിയ ഈ ഫോണിൽ 50-മെഗാപിക്&zwnj;സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. ലാവൻഡര്&zwj; സ്&zwj;കൈ, മിഡ്&zwj;നൈറ്റ് ഗ്രേ, സൺസെറ്റ് ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളിൽ ഈ മോഡൽ ലഭ്യമാകും. അൾട്ര മോഡൽ ബ്ലാക്ക് കളർ ഓപ്ഷനിലായിരിക്കും എത്തുക.&lt;/p&gt;&lt;p&gt;ആഗോള വിപണിയിൽ നേരത്തെ അവതരിപ്പിച്ച ഈ ഫോണുകൾ ഇന്ത്യയിലും പ്രീമിയം സെഗ്മെന്&zwj;റിൽ ശക്തമായ മത്സരം സൃഷ്&zwj;ടിക്കും എന്നാണ് വിലയിരുത്തൽ. ഫൈൻഡ് എക്&zwnj;സ് 9 അൾട്രയുടെ പ്രാരംഭ വില ഏകദേശം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ആയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. ഫൈൻഡ് എക്&zwnj;സ്9എസ് മോഡലിന് ഏകദേശം 85,000 രൂപയോളം വില വരുമെന്നാണ് സൂചന.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/oppo-find-x9-ultra-find-x9s-indian-launch-date-announced-articleshow-svg4eb4"/>
        </item>
        <item>
            <title><![CDATA[ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റന്‍റ്‌സ്: ചിത്രങ്ങള്‍ അബദ്ധത്തില്‍ പോസ്റ്റാകുന്നത് ഒഴിവാക്കാം; ഫീച്ചര്‍ ഹൈഡ് ചെയ്യാനും ഫോട്ടോ ഡിലീറ്റ് ചെയ്യാനും വഴിയുണ്ട്]]></title>
            <link>https://www.asianetnews.com/technology/step-by-step-guide-to-hide-the-feature-unsend-photos-on-instagram-instants-articleshow-tbl82nk</link>
            <guid isPermaLink="true">https://www.asianetnews.com/technology/step-by-step-guide-to-hide-the-feature-unsend-photos-on-instagram-instants-articleshow-tbl82nk</guid>
            <pubDate>Sat, 16 May 2026 13:33:11 +0530</pubDate>
            <description><![CDATA[ഇന്&zwj;സ്റ്റഗ്രാമിലെ പുതിയ ഫോട്ടോ ഷെയറിംഗ് ഫീച്ചറാണ് ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ്. അബദ്ധത്തില്&zwj; ഫോട്ടോകള്&zwj; പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനായി ഈ ഫീച്ചര്&zwj; ഹൈഡ് ചെയ്യാനും, പോസ്റ്റ് ചെയ്ത ചിത്രങ്ങള്&zwj; ഡിലീറ്റ് ചെയ്യാനും സാധിക്കുമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krjp9j9yzsmkxps3byg6f6qq,imgname-instants--1778743822654.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്&zwj;സ്റ്റഗ്രാമില്&zwj; 'ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ്' (Instants) എന്നൊരു പുതിയ ഫീച്ചര്&zwj; പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പലരും കണ്ടുകാണും. ഇന്&zwj;സ്റ്റഗ്രാമിന്&zwj;റെ ഡിഎം ഇന്&zwj;ബോക്&zwnj;സില്&zwj; തെളിഞ്ഞുകാണുന്ന ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ഓപ്ഷന്&zwj; പലരിലും ആശയക്കുഴപ്പമുണ്ടാക്കുന്നു. എന്താണ് ഡിഎമ്മിലെ ഈ പുതിയ ഓപ്ഷന്&zwj; എന്ന് പലര്&zwj;ക്കും മനസിലാവുന്നതേയുള്ളൂ. അബദ്ധത്തില്&zwj; ഫോട്ടോകള്&zwj; ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ആയി പോസ്റ്റായി ഇപ്പോള്&zwj;തന്നെ പുലിവാല്&zwj; പിടിച്ചവരുമുണ്ട്. ഇന്&zwj;സ്റ്റഗ്രാമിലെ പുതിയ ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ഓപ്ഷനെ കുറിച്ച് ഇനിയാര്&zwj;ക്കും ആശങ്ക വേണ്ട. ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ഫോട്ടോകള്&zwj; ഡിലീറ്റ് ചെയ്യാനും, ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ഫീച്ചര്&zwj; തന്നെ ഹൈഡ് ചെയ്യാനുമുള്ള ഓപ്ഷന്&zwj; ഇന്&zwj;സ്റ്റഗ്രാമിലുണ്ട്. എല്ലാം വിശദമായി അറിയാം.&lt;/p&gt;&lt;h2&gt;എന്താണ് ഇന്&zwj;സ്റ്റഗ്രാം ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ്&lt;/h2&gt;&lt;p&gt;ഇന്&zwj;സ്റ്റഗ്രാമിലെ പുതിയ ഫോട്ടോ ഷെയറിംഗ് ഫീച്ചറാണ് ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ്. നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്&zwj; ഡിസപ്പിയറിംഗ് രീതിയില്&zwj; പോസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് എന്ന ഫീച്ചര്&zwj;. ഇന്&zwj;സ്റ്റഗ്രാം ഡിഎം തുറന്നാല്&zwj; ഈ ഓപ്ഷന്&zwj; കാണാം. ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സിനായി പ്രത്യേക ആപ്പ് പിന്നാലെ വരുന്നുമുണ്ട്. ക്ലോസ് ഫ്രണ്ട്&zwnj;സുമായും മ്യൂച്വല്&zwj; ഫോളോവേഴ്&zwnj;സുമായാണ് ഇത്തരത്തില്&zwj; ചിത്രങ്ങള്&zwj; പങ്കിടാന്&zwj; കഴിയുക. സ്റ്റോറികളില്&zwj; നിന്നും ഫീഡ് പോസ്റ്റുകളില്&zwj; നിന്നും വ്യത്യസ്&zwnj;തമായി, ആളുകള്&zwj; കണ്ടുകഴിഞ്ഞാല്&zwj; ഈ ചിത്രം അപ്രത്യക്ഷമാകും. ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ചിത്രങ്ങളോട് ആളുകള്&zwj;ക്ക് സ്വകാര്യമായി റിയാക്&zwnj;ട് ചെയ്യുകയും ചെയ്യാം. എന്നാല്&zwj; ഇതിന് പബ്ലിക് വ്യൂവേഴ്&zwnj;സ് ലിസ്റ്റ് ഉണ്ടാകില്ല.&lt;/p&gt;&lt;h3&gt;ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ഫീച്ചര്&zwj; ഹൈഡ് ചെയ്യാം&lt;/h3&gt;&lt;p&gt;ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ഓപ്ഷന്&zwj; തുറക്കുമ്പോള്&zwj; ക്യാമറ ഐക്കണില്&zwj;, അറിയാതെ ക്ലിക്ക് ചെയ്യുമ്പോള്&zwj; അബദ്ധത്തില്&zwj; ചിത്രങ്ങള്&zwj; അയക്കപ്പെടുന്നതായി വ്യാപക പരാതി ഇതിനകം ഉയര്&zwj;ന്നുകഴിഞ്ഞു. ഫോട്ടോ സെന്&zwj;റ് ആയാല്&zwj; അത് ഉടന്&zwj; തന്നെ ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ഫീഡില്&zwj; നിങ്ങളുടെ ക്ലോസ് ഫ്രണ്ട്&zwnj;സിനോ മ്യൂച്വല്&zwj; ഫോളോവേഴ്&zwnj;സിനോ തെളിയും. ചിത്രം പോസ്റ്റ് ചെയ്&zwnj;തോട്ടേ എന്ന അനുമതി പോലും ചോദിക്കുന്നില്ല. ഇത് ഈ ഫീച്ചര്&zwj; വന്നയുടന്&zwj; തന്നെ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രശ്&zwnj;നങ്ങള്&zwj; ഒഴിവാക്കാന്&zwj; ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ഫീച്ചര്&zwj; ഡിഎമ്മില്&zwj; നിന്ന് ഇനി പറയുന്ന രീതിയില്&zwj; ഹൈഡ് ചെയ്&zwnj;താല്&zwj; മതിയാകും.&amp;nbsp;&lt;/p&gt;&lt;p&gt;ഇന്&zwj;സ്റ്റഗ്രാം തുറന്ന് പ്രൊഫൈലില്&zwj; പ്രവേശിക്കുക. ഏറ്റവും മുകളില്&zwj; വലത് വശത്തായുള്ള ത്രീ-ലൈന്&zwj; മെനുവില്&zwj; ടാപ് ചെയ്&zwnj;ത് 'കോണ്ടന്&zwj;റ് പ്രിഫറന്&zwj;സസ്' എന്ന ഓപ്ഷന്&zwj; തെരഞ്ഞെടുക്കുക. അവിടെ 'വാട്ട് യൂ സീ' എന്ന ഓപ്ഷന്&zwj; കാണാനാകും. അതില്&zwj; പ്രവേശിച്ച് 'ഹൈഡ് ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ഇന്&zwj; ഇന്&zwj;ബോക്&zwnj;സ്' എന്ന ഓപ്ഷന്&zwj; ടേണ്&zwj; ഓണ്&zwj; ചെയ്&zwnj;താല്&zwj; ഇന്&zwj;സ്റ്റഗ്രാം ഡിഎം ഇന്&zwj;ബോക്&zwnj;സില്&zwj; നിന്ന് ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് ഓപ്ഷന്&zwj; തന്നെ ഒഴിവാക്കാം.&lt;/p&gt;&lt;h3&gt;ചിത്രങ്ങള്&zwj; അണ്&zwj;ഡു ചെയ്യാനും അണ്&zwj;സെന്&zwj;റ് ചെയ്യാനുമുള്ള വഴി&lt;/h3&gt;&lt;p&gt;ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സ് വഴി ചിത്രങ്ങള്&zwj; അയച്ചാലുടന്&zwj; അത് അണ്&zwj;ഡു ചെയ്യാനുള്ള അവസരം ഇന്&zwj;സ്റ്റഗ്രാം അധികൃതര്&zwj; നല്&zwj;കുന്നുണ്ട്. അബദ്ധത്തില്&zwj; പോസ്റ്റ് ആയാലും മറ്റാരും കാണും മുമ്പ് ഫോട്ടോ ഒഴിവാക്കാന്&zwj; ഇതുവഴിയാകും. ഇന്&zwj;സ്റ്റന്&zwj;റ്&zwnj;സിലെ ക്യാമറ സ്&zwnj;ക്രീനില്&zwj; കാണുന്ന 'ആര്&zwj;ക്കൈവ്' സെക്ഷനില്&zwj; ടാപ് ചെയ്&zwnj;ത് ഫോട്ടോകള്&zwj; ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇന്&zwj;സ്റ്റഗ്രാം നല്&zwj;കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/technology/step-by-step-guide-to-hide-the-feature-unsend-photos-on-instagram-instants-articleshow-tbl82nk"/>
        </item>
        <item>
            <title><![CDATA[ഒടുവില്‍ ട്രംപ് മൊബൈല്‍ ടി1 ഫോണ്‍ വിപണിയിലേക്ക്, വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടുമോ?]]></title>
            <link>https://www.asianetnews.com/gadget-technology/trump-mobile-announces-gold-toned-t1-phone-will-ship-this-week-articleshow-uvw2py2</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/trump-mobile-announces-gold-toned-t1-phone-will-ship-this-week-articleshow-uvw2py2</guid>
            <pubDate>Sat, 16 May 2026 14:30:18 +0530</pubDate>
            <description><![CDATA[ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രംപ് ഓർഗനൈസേഷൻ പ്രഖ്യാപിച്ച ടി1 ഫോൺ അമേരിക്കൻ വിപണിയിലേക്ക് എത്തുന്നു. 499 ഡോളർ വിലയുള്ള ഈ ഫോൺ യുഎസിൽ അസംബിൾ ചെയ്തതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോൺ വൈകിയതിനെ തുടർന്ന് മുൻകൂട്ടി ബുക്ക് ചെയ്തവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krqzyre3nb863zj9e9mjdssb,imgname-trump-mobile-t1-phone-1778921726403.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വാഷിംഗ്&zwnj;ടണ്&zwj;: &lt;/strong&gt;അമേരിക്കക്കാരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ട്രംപ് മൊബൈല്&zwj; വിപണിയിലേക്ക്. യുഎസ് പ്രസിഡന്&zwj;റ് ഡോണള്&zwj;ഡ് ട്രംപിന്&zwj;റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്&zwj;ഗനൈസേഷന്&zwj; പ്രഖ്യാപിച്ച് ഒരു വര്&zwj;ഷത്തിന് ശേഷമാണ് ടി1 ഫോണ്&zwj; ആളുകളിലേക്ക് എത്തുന്നത്. ഈ ആഴ്&zwnj;ച തന്നെ ഫോണുകള്&zwj; ആളുകളിലേക്ക് എത്തിത്തുടങ്ങുമെന്ന് കമ്പനി സോഷ്യല്&zwj; മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. യുഎസില്&zwj; അസംബിള്&zwj; ചെയ്&zwnj;ത ടി1 ഫോണിന്&zwj;റെ ഭാഗങ്ങളെല്ലാം അമേരിക്കയില്&zwj; തന്നെ നിര്&zwj;മ്മിച്ചതാണ് എന്നാണ് ട്രംപ് ഓര്&zwj;ഗനൈസേഷന്&zwj;റെ അവകാശവാദം. 499 യുഎസ് ഡോളറാണ് ട്രംപ് മൊബൈല്&zwj; ടി1 ഫോണിന്&zwj;റെ (Trump Mobile T1 phone) വില.&lt;/p&gt;&lt;h2&gt;ഒടുവില്&zwj; ട്രംപ് മൊബൈല്&zwj; ടി1 ഫോണ്&zwj; അമേരിക്കന്&zwj; വിപണിയിലേക്ക്&lt;/h2&gt;&lt;p&gt;2025 ജൂണില്&zwj; ഡോണള്&zwj;ഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ചേര്&zwj;ന്നാണ് ടി1 ഫോണ്&zwj; പ്രഖ്യാപിച്ചത്. സ്വര്&zwj;ണ നിറത്തിലുള്ള ഡിസൈനായിരുന്നു ഫോണിന്&zwj;റെ പ്രധാന ആകര്&zwj;ഷണം. പൂര്&zwj;ണമായും അമേരിക്കയില്&zwj; നിര്&zwj;മ്മിക്കുന്നു എന്ന് തുടക്കത്തില്&zwj; അവകാശപ്പെട്ടിരുന്ന ടി1 ഫോണ്&zwj; 100 യുഎസ് ഡോളര്&zwj; നല്&zwj;കി ആയിരക്കണക്കിന് പേരാണ് അമേരിക്കയില്&zwj; ബുക്ക് ചെയ്തത്. ഈ തുക റീഫണ്ട് ചെയ്യാനാവുന്നതാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്&zwj; ഫോണിന്&zwj;റെ ലോഞ്ച് അനിശ്ചിതമായി നീളുകയായിരുന്നു. 2025 ഓഗസ്റ്റ് മാസം ടി1 ഫോണ്&zwj; പുറത്തിറങ്ങുമെന്നായിരുന്നു ട്രംപ് ഓര്&zwj;ഗനൈസേഷന്&zwj; ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഫോണ്&zwj; വൈകിയതോടെ, മുന്&zwj;കൂര്&zwj; ബുക്ക് ചെയ്&zwnj;തവര്&zwj; അടുത്തിടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.&lt;/p&gt;&lt;h3&gt;ട്രംപ് മൊബൈല്&zwj; ടി1 ഫോണ്&zwj;: സവിശേഷതകള്&zwj;&lt;/h3&gt;&lt;p&gt;'മെയ്&zwnj;ഡ് ഇന്&zwj; ദി യുഎസ്' എന്ന അവകാശവാദത്തോടെയാണ് ടി1 ഫോണ്&zwj; ട്രംപിന്&zwj;റെ കമ്പനി പ്രഖ്യാപിച്ചത്. ഈ ആപ്&zwnj;തവാക്യം പിന്നീട്, അമേരിക്കന്&zwj; മൂല്യങ്ങള്&zwj;ക്കുചിതമായ ഫോണ്&zwj; എന്നാക്കി തിരുത്തി. ടി1 ഫോണിന് 499 യുഎസ് ഡോളറാകും അമേരിക്കയില്&zwj; വിലയെന്നായിരുന്നു പ്രഖ്യാപനം. റീചാര്&zwj;ജിനായി മാസം തോറും 47.45 ഡോളര്&zwj; നല്&zwj;കണമെന്നും കമ്പനി അറിയിച്ചിരുന്നു. നിലവില്&zwj; അമേരിക്കയില്&zwj; എടി&amp;amp;ടി, വെലിസോണ്&zwj;, ടി-മൊബൈല്&zwj; എന്നീ മൂന്ന് കമ്പനികളാണ് മൊബൈല്&zwj; ഫോണ്&zwj; രംഗത്തെ പ്രധാന ഓപ്പറേറ്റര്&zwj;മാര്&zwj;. '47 ഡോളര്&zwj; പ്ലാന്&zwj;' റീചാര്&zwj;ജ് ചെയ്യുമ്പോള്&zwj; പരിധിയില്ലാത്ത കോളും ഡാറ്റയും മെസേജിംഗും ടെലിഹെല്&zwj;ത്ത് സൗകര്യവും റോഡ്&zwnj;സൈഡ് അസിസ്റ്റന്&zwj;സും ലഭിക്കുമെന്നും ട്രംപ് മൊബൈല്&zwj; അധികൃതര്&zwj; അവകാശപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/trump-mobile-announces-gold-toned-t1-phone-will-ship-this-week-articleshow-uvw2py2"/>
        </item>
        <item>
            <title><![CDATA[സോഷ്യല്‍ മീഡിയയിലെ അനിയന്ത്രിത സ്‌ക്രോളിംഗ് പ്രശ്‌നമാണോ? ഡൂംസ്‌സ്‌ക്രോളിംഗിന് വിരാമമിടാൻ ഗൂഗിളിന്‍റെ പുതിയ ഫീച്ചർ]]></title>
            <link>https://www.asianetnews.com/technology/google-announces-pause-point-feature-to-solve-doomscrolling-on-android-articleshow-vack6g5</link>
            <guid isPermaLink="true">https://www.asianetnews.com/technology/google-announces-pause-point-feature-to-solve-doomscrolling-on-android-articleshow-vack6g5</guid>
            <pubDate>Thu, 14 May 2026 11:17:00 +0530</pubDate>
            <description><![CDATA[&lt;p&gt;ആൻഡ്രോയ്&zwnj;ഡ് ഉപയോക്താക്കളിലെ 'ഡൂംസ്ക്രോളിംഗ്' ശീലം നിയന്ത്രിക്കാൻ ഗൂഗിൾ 'പോസ് പോയിന്&zwj;റ്' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. സോഷ്യൽ മീഡിയ ആപ്പുകൾ തുറക്കുമ്പോൾ 10 സെക്കൻഡ് ഇടവേള നൽകി, എന്തിനാണ് ആപ്പ് തുറന്നതെന്ന് ഉപയോക്താവിനെ ഓർമ്മിപ്പിക്കുന്ന ഈ ഫീച്ചർ, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fm9y92m8xnkgaacdm7f588re,imgname-gettyimages-1234986681.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ആൻഡ്രോയ്&zwnj;ഡ് ഉപയോക്താക്കളിൽ വർധിച്ചുവരുന്ന &lsquo;ഡൂംസ്ക്രോളിംഗ്&rsquo; ശീലത്തെ നിയന്ത്രിക്കാൻ പുതിയ പോസ് പോയിന്&zwj;റ് (Pause Point) എന്ന പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ച് ടെക് ഭീമനായ ഗൂഗിൾ. സോഷ്യൽ മീഡിയ ആപ്പുകളിൽ മണിക്കൂറുകളോളം അറിയാതെ സമയം ചിലവഴിക്കുന്ന പ്രവണതയാണ് ഡൂംസ്ക്രോളിംഗ് എന്നറിയപ്പെടുന്നത്. ഈ ശീലം ഇന്നത്തെ സ്&zwj;മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ കൂടിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഒരു പ്രത്യേക ആവശ്യവുമില്ലാതെ ഫോൺ അൺലോക്ക് ചെയ്&zwnj;ത് നേരെ സോഷ്യൽ മീഡിയയിലേക്ക് കടക്കുന്ന അവസ്ഥയിലേക്ക് ആളുകൾ എത്തിപ്പെടുന്നു എന്നതാണ് പുതിയ പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് ഗൂഗിളിന്&zwj;റെ പുതിയ ഇടപെടൽ ശ്രദ്ധേയമാകുന്നത്.&lt;/p&gt;&lt;p&gt;ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, എക്&zwnj;സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്&zwnj;ഫോമുകളിൽ നിന്നുള്ള നിർബന്ധിത ആപ്പ് ഉപയോഗം കുറയ്ക്കുന്നതിനാണ് പോസ് പോയിന്&zwj;റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താവിന്&zwj;റെ ശ്രദ്ധതിരിച്ചേക്കാവുന്ന ഒരു ആപ്പ് തുറക്കുമ്പോൾ പോസ് പോയിന്&zwj;റ് 10 സെക്കൻഡ് ഇടവേള സൃഷ്&zwj;ടിക്കും എന്ന് ഗൂഗിൾ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. &quot;ഞാൻ എന്തിനാണ് ഇവിടെ വന്നത്?&rdquo; എന്ന ചോദ്യം ഈ സമയം സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇതിലൂടെ ഉപയോക്താവിന് തന്&zwj;റെ പ്രവർത്തിയെ കുറിച്ച് ഒരുനിമിഷം ആലോചിക്കാൻ അവസരം ലഭിക്കും. അറിയാതെ സംഭവിക്കുന്ന സ്ക്രോളിംഗ് ശീലം കുറയ്ക്കുക എന്നതാണ് ഇതിന്&zwj;റെ പ്രധാന ലക്ഷ്യം.&lt;/p&gt;&lt;p&gt;ഈ 10 സെക്കൻഡിനിടെ ശ്വാസ വ്യായാമ നിർദേശങ്ങൾ, ഇഷ്&zwj;ടപ്പെട്ട ഫോട്ടോകൾ, റിമൈൻഡറുകൾ, അല്ലെങ്കിൽ പുസ്&zwj;തകം വായിക്കുക, ഓഡിയോബുക്ക് കേൾക്കുക തുടങ്ങിയ ആരോഗ്യകരമായ ബദൽ നിർദേശങ്ങളും ആൻഡ്രോയ്&zwnj;ഡ് പ്രദർശിപ്പിക്കാം. കൂടാതെ ഉപയോക്താക്കൾക്ക് ആപ്പിൽ ചെലവഴിക്കുന്ന സമയപരിധി മുൻകൂട്ടി നിശ്ചയിക്കാനും സാധിക്കും. നിശ്ചിത സമയം കഴിഞ്ഞാൽ സ്ക്രോളിംഗ് അവസാനിപ്പിക്കാൻ ഈ സംവിധാനം വീണ്ടും ഓർമ്മപ്പെടുത്തും.&lt;/p&gt;&lt;p&gt;സാധാരണ സ്ക്രീൻ ടൈം നിയന്ത്രണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പോസ് പോയിന്&zwj;റ് കൂടുതൽ ശക്തമായ രീതിയിലാണ് രൂപകൽപ്പന ചെയ്&zwnj;തിരിക്കുന്നത്. ഫീച്ചർ ഓഫ് ചെയ്യാൻ ഫോണിനെ പൂർണമായി റീസ്റ്റാർട്ട് ചെയ്യേണ്ടതുണ്ടെന്നാണ് ഗൂഗിള്&zwj; വ്യക്തമാക്കുന്നത്. അതിലൂടെ ഒരു നിമിഷത്തെ ആവേശത്തിൽ ഇത് ഒഴിവാക്കുന്നത് കുറയ്ക്കാനാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. മുമ്പ് യൂട്യൂബ് ഷോർട്&zwj;സ് വീഡിയോകൾക്ക് സമയപരിധി നിശ്ചയിക്കുന്ന സംവിധാനവും അവതരിപ്പിച്ചിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മറികടക്കാനാകുമായിരുന്നു. അതിനേക്കാൾ ഫലപ്രദമായ രീതിയിലാണ് പോസ് പോയിന്&zwj;റ് വികസിപ്പിച്ചിരിക്കുന്നതെന്ന് ടെക് വിദഗ്&zwnj;ധർ അഭിപ്രായപ്പെടുന്നു.&lt;/p&gt;&lt;p&gt;ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മാനസിക ക്ഷീണം വർധിപ്പിക്കുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെ, ഉപയോക്താക്കളുടെ ശ്രദ്ധയും സമയം ഉപയോഗിക്കുന്ന രീതിയും കൂടുതൽ ബോധപൂർവമാക്കാനുള്ള ശ്രമമായാണ് ഗൂഗിളിന്&zwj;റെ പുതിയ നീക്കത്തെ വിലയിരുത്തുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/technology/google-announces-pause-point-feature-to-solve-doomscrolling-on-android-articleshow-vack6g5"/>
        </item>
        <item>
            <title><![CDATA[മോട്ടോറോള റേസർ ഫോൾഡ് ഇന്ത്യയിൽ; ട്രിപ്പിൾ 50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയും പ്രധാന ആകർഷണം]]></title>
            <link>https://www.asianetnews.com/gadget-technology/motorola-razr-fold-launched-in-india-with-triple-50-megapixel-cameras-price-specifications-articleshow-ve4do6z</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/motorola-razr-fold-launched-in-india-with-triple-50-megapixel-cameras-price-specifications-articleshow-ve4do6z</guid>
            <pubDate>Thu, 14 May 2026 09:26:14 +0530</pubDate>
            <description><![CDATA[&lt;p&gt;മോട്ടോറോളയുടെ ആദ്യത്തെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്&zwj;മാർട്ട്ഫോണായ റേസർ ഫോൾഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. 8.1 ഇഞ്ച് 2K ഡിസ്&zwnj;പ്ലേ, ക്വാൽക്കം സ്&zwj;നാപ്&zwj;&zwnj;ഡ്രാഗൺ 8 ജെൻ 5 ചിപ്പ്&zwnj;സെറ്റ്, മൂന്ന് 50-മെഗാപിക്സൽ ക്യാമറകൾ എന്നിവ പ്രധാന സവിശേഷതകളാണ്. 1,49,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krja125957y5v1gtvtdsdmnf,imgname-motorola-razr-fold-1778730961065.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ഇന്ത്യയിൽ ആദ്യമായി ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്&zwj;മാർട്ട്ഫോൺ അവതരിപ്പിച്ചു. മോട്ടോറോള പുറത്തിറക്കിയ പുതിയ റേസർ ഫോൾഡ് ഇന്ത്യൻ വിപണിയിൽ പ്രീമിയം സെഗ്മെന്&zwj;റിൽ വലിയ മത്സരം സൃഷ്&zwj;ടിക്കും എന്നാണ് വിലയിരുത്തൽ. മാർച്ചിൽ ബാഴ്&zwnj;സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ആഗോളതലത്തിൽ അവതരിപ്പിച്ച ഫോൺ ഇപ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭ്യമായിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;മോട്ടോറോള റേസർ ഫോൾഡ് വിലയും സ്റ്റോറേജുകളും&lt;/h2&gt;&lt;p&gt;മോട്ടോറോള റേസർ ഫോൾഡ് ഫോണിന്&zwj;റെ അടിസ്ഥാന മോഡലായ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 1,49,999 രൂപയാണ് വില. 16 ജിബി റാം, 512 ജിബി സ്റ്റോറേജ് പതിപ്പിന് 1,59,999 രൂപയും പ്രത്യേക ഫിഫ വേൾഡ് കപ്പ് 2026 എഡിഷന്&zwj; മോഡലിന് 1,69,999 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ ബാങ്ക് ഡിസ്&zwj;കൗണ്ടും എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ 18 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 20 വരെ ഫോൺ വാങ്ങുന്നവർക്ക് ഒരു വർഷത്തേക്ക് സൗജന്യ സ്ക്രീൻ റിപ്ലേസ്&zwnj;മെന്&zwj;റ് സൗകര്യവും നൽകും.&lt;/p&gt;&lt;h3&gt;മോട്ടോറോള റേസർ ഫോൾഡ് സവിശേഷതകള്&zwj;&lt;/h3&gt;&lt;p&gt;മോട്ടോറോള റേസർ ഫോൾഡിന്&zwj;റെ പ്രധാന ആകർഷണം അതിന്റെ 8.1 ഇഞ്ച് 2K എൽടിപിഒ പിഒഎൽഇഡി (LTPO pOLED) ഇന്നർ ഡിസ്പ്ലേയാണ്. 120 ഹെര്&zwj;ട്&zwnj;സ് റിഫ്രെഷ് റേറ്റും 6200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്&zwnj;നസും ലഭ്യമാണ്. പുറം ഭാഗത്ത് 6.6 ഇഞ്ച് എൽടിപിഒ പിഒഎൽഇഡി കവർ ഡിസ്പ്ലേയും 165 ഹെര്&zwj;ട്&zwnj;സ് റിഫ്രെഷ് റേറ്റും നൽകിയിട്ടുണ്ട്. പ്രോസസറായി ക്വാൽക്കം സ്&zwj;നാപ്&zwj;&zwnj;ഡ്രാഗൺ 8 ജെൻ 5 ചിപ്പ്&zwnj;സെറ്റ് ഉപയോഗിച്ചിരിക്കുന്ന ഫോണിൽ 16 ജിബി വരെ LPDDR5X റാം, 512 ജിബി വരെ യുഎഫ്എസ് 4.1 സ്റ്റോറേജ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയ്&zwnj;ഡ് 16 അടിസ്ഥാനമാക്കിയ മൈ യുഎക്&zwnj;സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുന്നത്. ഏഴ് വർഷം വരെ ആൻഡ്രോയ്&zwnj;ഡ് അപ്&zwnj;ഡേറ്റുകളും സുരക്ഷാ അപ്&zwnj;ഡേറ്റുകളും ലഭ്യമാക്കുമെന്ന് മോട്ടോറോള അറിയിച്ചു.&lt;/p&gt;&lt;h3&gt;മികച്ച ക്യാമറ ഫീച്ചറുകള്&zwj;&lt;/h3&gt;&lt;p&gt;ക്യാമറ സംവിധാനത്തിലും ഫോൺ ശക്തമാണ്. മൂന്ന് 50-മെഗാപിക്&zwnj;സൽ ക്യാമറകളാണ് പിൻഭാഗത്ത് നൽകിയിരിക്കുന്നത്. ഇതിൽ സോണി ലൈറ്റിയ (Sony LYTIA) സെൻസറോടുകൂടിയ പ്രധാന ക്യാമറ, 3x ഓപ്റ്റിക്കൽ സൂമോടുകൂടിയ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. 32-മെഗാപിക്&zwnj;സൽ കവർ സെൽഫി ക്യാമറയും 20-മെഗാപിക്&zwnj;സൽ ഇന്നർ സെൽഫി ക്യാമറയും ഫോണിൽ ലഭ്യമാണ്. 8K വീഡിയോ റെക്കോർഡിംഗിനും പിന്തുണയുണ്ട്.&lt;/p&gt;&lt;p&gt;6000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 80 വാട്&zwnj;സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനും 50 വാട്&zwnj;സ് വയർലെസ് ചാർജിംഗിനും പിന്തുണയുണ്ട്. പാന്&zwj;റോൺ ബ്ലാക്ക്&zwnj;നെഡ് ബ്ലൂ, പാന്&zwj;റോൺ ലില്ലി വൈറ്റ് എന്നീ നിറങ്ങളിൽ പുതിയ മോട്ടോറോള റേസർ ഫോൾഡ് ഫോൺ ലഭ്യമാണ്. ഫ്ലിപ്&zwj;കാർട്ടിലൂടെയും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത മോട്ടോറോള റീട്ടെയിൽ സ്റ്റോറുകളിലൂടെയും മോട്ടോറോള റേസർ ഫോൾഡ് വാങ്ങാം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/motorola-razr-fold-launched-in-india-with-triple-50-megapixel-cameras-price-specifications-articleshow-ve4do6z"/>
        </item>
    </channel>
</rss>
