<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 14 Aug 2026 09:07:42 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/travel" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഭൂമിയുടെ ഹൃദയത്തിലേക്ക്... വീലിസ്‌കയുടെ ഉപ്പു ലോകത്ത് ഒരു യാത്ര]]></title>
            <link>https://www.asianetnews.com/web-exclusive-magazine/journey-through-the-salt-world-of-wieliczka-articleshow-22u4ey8</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/journey-through-the-salt-world-of-wieliczka-articleshow-22u4ey8</guid>
            <pubDate>Sat, 04 Jul 2026 15:06:46 +0530</pubDate>
            <description><![CDATA[പോളണ്ടിലെ ക്രാക്കോവിൽ നിന്ന് ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വീലിസ്&zwnj;ക ഉപ്പുഖനിയിലേക്കുള്ള ഒരു യാത്രയുടെ വിവരണമാണിത്. ഉപ്പിൽ കൊത്തിയെടുത്ത ശില്പങ്ങളും, ഭൂമിക്കടിയിലെ അത്ഭുതമായ സെന്റ് കിംഗാ ചാപ്പലും, ഖനിത്തൊഴിലാളികളുടെ അധ്വാനത്തിൻ്റെയും കലയുടെയും ചരിത്രവും ഈ യാത്രയിൽ അനാവരണം ചെയ്യുന്നു. ശാന്തമായ ബോച്&zwnj;നിയ ഖനിയുടെ അനുഭവങ്ങളും ഇതിൽ പങ്കുവെക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwp7c9xqnw9fdkh1t0z6zs5n,imgname-b454957e-80f2-4189-bebe-51787da96051-1783157368759.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ക്രാ&lt;/strong&gt;ക്കോവിന്&zwj;റെ പ്രഭാതത്തിന് ഒരു പ്രത്യേക നിറമുണ്ട്. ആയിരക്കണത്തിന് നൂറ്റാണ്ടുകളുടെ ചരിത്രത്തിന്&zwj;റെ മണവും യൂറോപ്യൻ നഗരങ്ങളുടെ ശാന്തതയും കലർന്ന ആ നഗരം പിന്നിലാക്കി ഞങ്ങളുടെ വാഹനം തെക്കോട്ടു നീങ്ങുമ്പോൾ, ഏതാനും കിലോമീറ്ററുകൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ ഭൂഗർഭ ലോകങ്ങളിലൊന്നാണ് കാത്തിരിക്കുന്നതെന്ന ചിന്ത തന്നെ യാത്രയെ ആവേശകരമാക്കി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;(ക്രാക്കോവ് നഗരം)&lt;/p&gt;&lt;p&gt;അതൊരു സാധാരണ ഖനിയല്ല. ഏഴുനൂറ്റാണ്ടിലേറെ മനുഷ്യപ്രയത്&zwnj;നത്തിന്റെ കഥ ഉറങ്ങിക്കിടക്കുന്ന, യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വീലിസ്&zwnj;ക റോയൽ സാൾട്ട് മൈൻ.&lt;/p&gt;&lt;p&gt;പ്രവേശന കവാടത്തിലെത്തിയപ്പോൾ ഒരു ഗൈഡ് ചിരിച്ചുകൊണ്ട് പറഞ്ഞു:&lt;/p&gt;&lt;p&gt;&quot;ഇനി നിങ്ങൾ ഇറങ്ങുന്നത് ഒരു ഖനിയിലേക്കല്ല... ചരിത്രത്തിലേക്കാണ്.&quot;&lt;/p&gt;&lt;p&gt;അത് വെറും സ്വാഗതവാക്കല്ലെന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല.&lt;/p&gt;&lt;p&gt;ആദ്യ പടി... പിന്നെ എണ്ണമറ്റ പടികൾ&lt;/p&gt;&lt;p&gt;മരത്തിൽ തീർത്ത ഇടുങ്ങിയ പടിക്കെട്ടിലൂടെ താഴേക്ക് ഇറങ്ങിത്തുടങ്ങി. ഒന്ന്... രണ്ട്... നൂറ്... അഞ്ഞൂറ്... ഒടുവിൽ എണ്ണമറ്റ പടികൾ പിന്നിട്ടപ്പോൾ ഭൂമിക്കടിയിലെ തണുത്ത വായു മുഖത്തടിച്ചു.&lt;/p&gt;&lt;p&gt;മുകളിൽ വേനൽച്ചൂടായിരുന്നെങ്കിലും താഴെ സ്ഥിരമായി 14 ഡിഗ്രി സെൽഷ്യസ്. കാലാവസ്ഥ മാത്രമല്ല മാറിയത്. സമയം പോലും പിന്നിലേക്ക് സഞ്ചരിച്ചുവെന്ന തോന്നൽ.&lt;/p&gt;&lt;p&gt;ചുമരിൽ കൈവെച്ചപ്പോൾ ഗൈഡ് ചിരിച്ചുകൊണ്ട് പറഞ്ഞു:&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&quot;ഇത് കല്ലല്ല... ഉപ്പാണ്.&quot;&lt;/p&gt;&lt;p&gt;വിശ്വസിക്കാൻ പ്രയാസം. ചുറ്റുമുള്ള ചുമരുകളും നിലവും മേൽക്കൂരയും&mdash;എല്ലാം കോടിക്കണക്കിന് വർഷം പഴക്കമുള്ള പാറയുപ്പ്. നൂറ്റാണ്ടുകളായി ഇവിടെ ജോലി ചെയ്തിരുന്ന ഖനിത്തൊഴിലാളികൾ അവരുടെ ഒഴിവുസമയങ്ങളിൽ ഉപ്പുപാറകളിൽ കൊത്തിയെടുത്ത അമ്പരപ്പിക്കുന്ന ശില്പങ്ങൾ.&lt;/p&gt;&lt;p&gt;ഉപ്പിൽ തീർത്ത ഒരു ദേവാലയം&lt;/p&gt;&lt;p&gt;വീലിസ്&zwnj;കയിലെ ഏറ്റവും വലിയ അത്ഭുതം മുന്നിലുണ്ടായിരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;സെന്&zwj;റ് കിംഗ ചാപ്പൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഒരു ഖനിയുടെ ഉള്ളിൽ ഇത്രയും മനോഹരമായ ഒരു ദേവാലയം ഉണ്ടാകുമെന്ന് ആരും കരുതില്ല. ഈ St. Kinga's Chapel ആണ് ഖനിയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 101 മീറ്റർ ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്ന ഈ ചാപ്പലിൽ വൻ ബലിപീഠം, ഭിത്തികളിലെ ശില്പങ്ങൾ, നിലത്തിലെ കൊത്തുപണികൾ, മേൽക്കൂരയിൽ തൂങ്ങിയ ചാൻഡിലിയറുകൾ...എല്ലാം ഉപ്പു കല്ലിൽ പണിതവ. ഉപ്പുപാളികളിൽ കൊത്തിയെടുത്ത അന്ത്യത്താഴ ശില്പം (The Last Supper) പ്രത്യേക ശ്രദ്ധ നേടുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;എല്ലാം ഉപ്പ്.&lt;/p&gt;&lt;p&gt;അതെ, സർവ്വവും.&lt;/p&gt;&lt;p&gt;നൂറ്റാണ്ടുകളോളം ഭൂമിക്കടിയിൽ ജോലി ചെയ്ത ഖനിത്തൊഴിലാളികൾ അവരുടെ വിശ്വാസവും കൈവഴക്കവും ചേർത്ത് ഉപ്പിൽ തീർത്ത മഹത്തായ കലാസൃഷ്ടി.&lt;/p&gt;&lt;p&gt;ചാൻഡിലിയറുകളിൽ നിന്ന് വീഴുന്ന വെളിച്ചം ഉപ്പുപരലുകളിൽ തട്ടി പ്രതിഫലിക്കുമ്പോൾ അത് ഒരു ഭൂഗർഭ കത്തീഡ്രലല്ല, മറ്റൊരു ലോകമാണെന്ന് തോന്നും.&lt;/p&gt;&lt;p&gt;ഇരുട്ടിനെ തോൽപ്പിച്ച മനുഷ്യർ&lt;/p&gt;&lt;p&gt;വീലിസ്&zwnj;ക വെറും വിനോദ സഞ്ചാര കേന്ദ്രമല്ല. പതിമൂന്നാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ തുടർച്ചയായി പ്രവർത്തിച്ച യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ വ്യാവസായിക സ്ഥാപനങ്ങളിലൊന്നായിരുന്നു ഇത്.&lt;/p&gt;&lt;p&gt;245 കിലോമീറ്ററിലധികം നീളമുള്ള തുരങ്കങ്ങൾ.&lt;/p&gt;&lt;p&gt;ഒമ്പത് ഭൂഗർഭ നിലകൾ.&lt;/p&gt;&lt;p&gt;327 മീറ്റർ ആഴം.&lt;/p&gt;&lt;p&gt;ഇതെല്ലാം ആധുനിക യന്ത്രങ്ങളില്ലാതെ, മനുഷ്യന്റെ കൈകളും മനസ്സും കൊണ്ട് നിർമ്മിച്ചതാണെന്ന വസ്തുതയാണ് ഏറ്റവും വലിയ അത്ഭുതം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ഉപ്പിന്&zwj;റെ തടാകങ്ങളും നിശ്ശബ്ദതയുടെ സംഗീതവും&lt;/strong&gt;&lt;/h3&gt;&lt;p&gt;യാത്ര തുടരുമ്പോൾ ഭൂഗർഭ തടാകങ്ങൾ പ്രത്യക്ഷപ്പെട്ടു. പച്ചനിറം കലർന്ന വെള്ളം അത്രയും ശാന്തം. ഒരു തുള്ളി വീണാൽ പോലും ശബ്ദം വളരെ ദൂരം സഞ്ചരിക്കുന്നതുപോലെ. പ്രകാശത്തിന്&zwj;റെ പ്രതിഫലനം കാരണം ഈ തടാകങ്ങൾ അതിമനോഹരമായി കാണപ്പെടുന്നു. ചില ഭാഗങ്ങളിൽ വെള്ളം അത്രയും ഉപ്പുള്ളതാണ്, അതിൽ മനുഷ്യശരീരം എളുപ്പത്തിൽ പൊങ്ങിക്കിടക്കും.&lt;/p&gt;&lt;p&gt;പഴയകാലത്ത് ഇവിടെ ചെറുബോട്ടുകളിൽ സഞ്ചാരികളെ കൊണ്ടുപോയിരുന്നുവെന്ന് ഗൈഡ് പറഞ്ഞു.&lt;/p&gt;&lt;p&gt;700 വർഷത്തിലേറെക്കാലം പോളണ്ടിന്റെ സമ്പദ്&zwnj;വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു ഈ ഖനി. &quot;വെളുത്ത സ്വർണം&quot; എന്നറിയപ്പെട്ടിരുന്ന ഉപ്പ് മധ്യകാല യൂറോപ്പിൽ വലിയ സമ്പത്തിന്റെ ഉറവിടമായിരുന്നു. ഖനിയിൽ ജോലി ചെയ്ത തൊഴിലാളികൾ അത്യന്തം കഠിനമായ സാഹചര്യങ്ങളിലൂടെയാണ് ജീവിതം നയിച്ചത്. അവരുടെ വിശ്വാസവും കലാപ്രതിഭയും അധ്വാനവും ഇന്നും ഈ ഖനിയിലെ ഓരോ മതിലിലും കാണാം&lt;/p&gt;&lt;p&gt;അൽപം അകലെ ഖനിത്തൊഴിലാളികളുടെ പ്രതിമകൾ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ചിലത് വിശുദ്ധരുടെ രൂപങ്ങൾ.&lt;/p&gt;&lt;p&gt;ചിലത് തൊഴിലാളികളുടെ ജീവിതം.&lt;/p&gt;&lt;p&gt;എല്ലാം ഉപ്പിൽ കൊത്തിയത്.&lt;/p&gt;&lt;p&gt;ഓരോ ശില്പവും പറയുന്നത് ഒരേയൊരു കഥ&mdash;&lt;/p&gt;&lt;p&gt;&quot;ഞങ്ങൾ ഉപ്പ് മാത്രമല്ല, ചരിത്രവും കൊത്തിയെടുത്തു.&quot;&lt;/p&gt;&lt;p&gt;ബോച്&zwnj;നിയ... ശാന്തമായ സഹോദരൻ&lt;/p&gt;&lt;p&gt;വീലിസ്&zwnj;കയുടെ തിരക്കിൽ നിന്ന് മാറി ബോച്&zwnj;നിയയിലെത്തുമ്പോൾ അനുഭവം മാറുന്നു.&lt;/p&gt;&lt;p&gt;വിനോദസഞ്ചാരികളുടെ ബഹളത്തേക്കാൾ ചരിത്രത്തിന്റെ ശബ്ദമാണ് ഇവിടെ കൂടുതൽ കേൾക്കുന്നത്.&lt;/p&gt;&lt;p&gt;മൾട്ടിമീഡിയ അവതരണങ്ങൾ, ഹോളോഗ്രാഫിക് ദൃശ്യങ്ങൾ, രാജകുമാരി കിംഗയുടെ ഇതിഹാസം, ഭൂഗർഭ തടാകത്തിലൂടെയുള്ള ബോട്ട് യാത്ര...&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഖനിക്കുള്ളിലെ വായുവിൽ പൊടിപടലങ്ങളും മലിനീകരണവും വളരെ കുറവാണ്. ഉപ്പിന്റെ സാന്നിധ്യം കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് ഇവിടെ ചെലവഴിക്കുന്ന സമയം ആശ്വാസകരമാണെന്ന് കരുതപ്പെടുന്നു. അതിനാൽ ഖനിക്കുള്ളിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ബോച്&zwnj;നിയ കൂടുതൽ ആത്മബന്ധമുള്ള ഒരു അനുഭവം സമ്മാനിക്കുന്നു.&lt;/p&gt;&lt;p&gt;ഇവിടെ ഓരോ ഇടനാഴിയും മധ്യകാല യൂറോപ്പിലേക്കുള്ള ഒരു വാതിൽപോലെയാണ്.&lt;/p&gt;&lt;p&gt;ഭൂമിക്കടിയിൽ നിന്ന് വീണ്ടും സൂര്യപ്രകാശത്തിലേക്ക്...&lt;/p&gt;&lt;p&gt;ലിഫ്റ്റിലൂടെ വീണ്ടും മുകളിലേക്ക് ഉയരുമ്പോൾ ഒരുതരം നിശ്ശബ്ദത മനസ്സിലുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;നൂറുകണക്കിന് വർഷങ്ങളായി ആയിരക്കണക്കിന് മനുഷ്യർ ഇറങ്ങിയ അതേ വഴിയിലൂടെയാണ് ഞാനും മടങ്ങുന്നത്.&lt;/p&gt;&lt;p&gt;മുകളിൽ സൂര്യൻ പഴയതുപോലെ തന്നെ പ്രകാശിക്കുന്നു.&lt;/p&gt;&lt;p&gt;പക്ഷേ, എന്നിൽ എന്തോ മാറിയിരുന്നു.&lt;/p&gt;&lt;p&gt;ഒരു ഖനി കണ്ടുവെന്ന തോന്നലല്ല അത്.&lt;/p&gt;&lt;p&gt;മനുഷ്യന്റെ അധ്വാനം, വിശ്വാസം, കല, ശാസ്ത്രം&mdash;ഇവയെല്ലാം ഭൂമിയുടെ ഹൃദയത്തിൽ കൊത്തിവെച്ച ഒരു മഹാകാവ്യം കണ്ടുവെന്ന അനുഭവം.&lt;/p&gt;&lt;p&gt;വീലിസ്&zwnj;ക നമ്മെ പഠിപ്പിക്കുന്നത് ഉപ്പ് എങ്ങനെ ഖനനം ചെയ്യാം എന്നതല്ല.&lt;/p&gt;&lt;p&gt;മറിച്ച്, മനുഷ്യൻ തന്റെ കൈകൾ കൊണ്ട് ഭൂമിയുടെ ആഴങ്ങളിൽ പോലും സൗന്ദര്യം എങ്ങനെ സൃഷ്ടിക്കാമെന്നതാണ്. ഭൂമിയുടെ ആഴങ്ങളിൽ മനുഷ്യന്റെ അധ്വാനവും കലയും ചരിത്രവും എങ്ങനെ ഒന്നിച്ചുചേരുന്നു എന്നതിന്റെ അപൂർവ ഉദാഹരണമാണ് ഈ ഉപ്പിന്റെ ഭൂഗർഭ രാജ്യം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Balu KG</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/journey-through-the-salt-world-of-wieliczka-articleshow-22u4ey8"/>
        </item>
        <item>
            <title><![CDATA[തായ്‌ലൻഡ് യാത്ര ഇനി കൂടുതൽ എളുപ്പമാകും; പുതിയ ആപ്പ് വരുന്നു]]></title>
            <link>https://www.asianetnews.com/yatra/thim-app-for-thailand-travel-articleshow-3ihgbi4</link>
            <guid isPermaLink="true">https://www.asianetnews.com/yatra/thim-app-for-thailand-travel-articleshow-3ihgbi4</guid>
            <pubDate>Wed, 10 Jun 2026 12:34:24 +0530</pubDate>
            <description><![CDATA[വിദേശ സഞ്ചാരികൾക്കായി തായ്&zwnj;ലൻഡ് 'THIM' എന്ന പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നു. ഈ ആപ്പ് ഉപയോഗിച്ച് യാത്രയ്ക്ക് മുമ്പുതന്നെ വിവരങ്ങൾ നൽകി ഡിജിറ്റൽ അറൈവൽ കാർഡ് നേടാം, ഇത് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. 2026-ൽ ഔദ്യോഗികമായി പുറത്തിറങ്ങുന്ന ആപ്പിൽ ഗ്രൂപ്പ് രജിസ്ട്രേഷൻ പോലുള്ള സൗകര്യങ്ങളുമുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfbf3p9q1ncmtdxat62j6vza,imgname-irctc-thailand-tour-1768837732663.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വി&lt;/strong&gt;ദേശ സഞ്ചാരികൾക്കായുള്ള കുടിയേറ്റ നടപടികൾ കൂടുതൽ വേഗത്തിലും സുഗമമായും നടത്തുന്നതിനായി തായ്&zwnj;ലൻഡ് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നു. &lsquo;തായ്&zwnj;ലൻഡ് ഇമിഗ്രേഷൻ മാനേജ്മെന്റ്&rsquo; (THIM) എന്ന പേരിലുള്ള ഈ ആപ്പ് 2026 ഓഗസ്റ്റിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് തായ്&zwnj;ലൻഡ് ഇമിഗ്രേഷൻ ബ്യൂറോ അറിയിച്ചു. നിലവിൽ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ലഭ്യമാണ്.&lt;/p&gt;&lt;p&gt;തായ്&zwnj;ലൻഡിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് തന്നെ വിദേശ സഞ്ചാരികൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ, യാത്രാ വിവരങ്ങൾ, താമസ വിവരങ്ങൾ എന്നിവ ആപ്പിലൂടെ സമർപ്പിക്കാൻ സാധിക്കും. ഇതിലൂടെ &lsquo;തായ്&zwnj;ലൻഡ് ഡിജിറ്റൽ അറൈവൽ കാർഡ്&rsquo; (TDAC) മുൻകൂട്ടി സൃഷ്ടിക്കാൻ സാധിക്കും. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും പ്രവേശന നടപടികൾ വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.&lt;/p&gt;&lt;p&gt;നേഷൻ തായ്&zwnj;ലൻഡ് റിപ്പോർട്ട് പ്രകാരം, യാത്രക്കാർക്ക് മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ആവശ്യമായ വിവരങ്ങൾ ആപ്പിൽ പൂരിപ്പിക്കാനാകും. സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് പാസ്&zwnj;പോർട്ട് സ്കാൻ ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി പാസ്&zwnj;പോർട്ട് വിവരങ്ങൾ കൈകൊണ്ട് ടൈപ്പ് ചെയ്യേണ്ടതില്ല.&lt;/p&gt;&lt;p&gt;ആപ്പിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായ ഇമിഗ്രേഷൻ ഡാറ്റാ സംവിധാനത്തിൽ സൂക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഒരു സമയം പരമാവധി 10 പേരുടെ വിവരങ്ങൾ ഒരുമിച്ച് രജിസ്റ്റർ ചെയ്യാനുള്ള ഗ്രൂപ്പ് രജിസ്ട്രേഷൻ സംവിധാനവും THIM ആപ്പിൽ ലഭ്യമാകും. കുടുംബങ്ങളായോ ടൂർ ഗ്രൂപ്പുകളായോ യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സഹായകരമാകും. നിലവിൽ തായ്&zwnj;ലൻഡിലേക്ക് എത്തുന്ന വിദേശ യാത്രക്കാർ വെബ്&zwnj;സൈറ്റ് അടിസ്ഥാനത്തിലുള്ള സംവിധാനത്തിലൂടെയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. എന്നാൽ പുതിയ മൊബൈൽ ആപ്പ് കൂടുതൽ വേഗതയും സൗകര്യവും നൽകുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;ഭാവിയിൽ THIM ഒരു &lsquo;സൂപ്പർ ആപ്പ്&rsquo; ആക്കി വികസിപ്പിക്കാനാണ് തായ്&zwnj;ലൻഡ് സർക്കാരിന്റെ പദ്ധതി. ഇമിഗ്രേഷൻ സംബന്ധമായ വിവിധ രേഖകൾക്കായുള്ള അപേക്ഷകൾ, അപ്പോയിന്റ്മെന്റ് ബുക്കിംഗ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടൂറിസ്റ്റ് പോലീസ് ഹെൽപ്&zwnj;ലൈൻ സേവനം, ഹ്രസ്വകാല സഞ്ചാരികൾ, ദീർഘകാല വിസ ഉടമകൾ, വിദേശ താമസക്കാർ എന്നിവർക്കുള്ള വിവിധ സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/yatra/thim-app-for-thailand-travel-articleshow-3ihgbi4"/>
        </item>
        <item>
            <title><![CDATA[വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്, തിരിച്ചടി ഇന്ത്യ അടക്കമുള്ള 90 രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്ക്]]></title>
            <link>https://www.asianetnews.com/international-news/thailand-cuts-visa-free-stay-period-for-more-than-90-countries-including-india-articleshow-7agspzc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/thailand-cuts-visa-free-stay-period-for-more-than-90-countries-including-india-articleshow-7agspzc</guid>
            <pubDate>Wed, 20 May 2026 12:14:49 +0530</pubDate>
            <description><![CDATA[&lt;p&gt;വിദേശ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി തായ്ലാൻഡ് വെട്ടിക്കുറച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k71a2t7ewgr6cc8sjzv3qqf2,imgname-thailand-1759906982125.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫുകേത്: വിനോദ സഞ്ചാരികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ വലിയ വർദ്ധന. വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. വിദേശ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി തായ്ലാൻഡ് വെട്ടിക്കുറച്ചു. മെയ് 19 ചൊവ്വാഴ്ച ബാങ്കോക്കിൽ ചേർന്ന തായ്&zwnj;ലൻഡ് മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്. വിനോദസഞ്ചാരം തായ്&zwnj;ലൻഡിന്റെ സമ്പദ്&zwnj;വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്നാണെങ്കിലും, രാജ്യത്ത് വിദേശികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായത്. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്&zwnj;ട്രേലിയ, യൂറോപ്പിലെ 29 ഷെൻഗൻ രാജ്യങ്ങൾ ഉൾപ്പെടെ 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്&zwnj;ലൻഡിൽ തങ്ങാൻ അനുമതിയുണ്ടായിരുന്നു. ടൂറിസം മേഖലയ്ക്ക് കൊവിഡിന് ശേഷം വലിയൊരു ഉണർവ് നൽകാനായി 2024 ജൂലൈയിലാണ് തായ് ഗവൺമെന്റ് ഈ ആനുകൂല്യം കൊണ്ടുവന്നത്. എന്നാൽ പുതിയ ക്യാബിനറ്റ് തീരുമാനത്തോടെ ഈ 60 ദിവസത്തെ ഓട്ടോമാറ്റിക് വിസ രഹിത കാലാവധി അവസാനിക്കുകയാണ്.&lt;/p&gt;&lt;p&gt;പുതിയ പരിഷ്&zwnj;കാരങ്ങൾ അനുസരിച്ച് ഓരോ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും സുരക്ഷയും വിലയിരുത്തിക്കൊണ്ട് വിസ രഹിത താമസത്തിന്റെ ദൈർഘ്യം വ്യക്തിഗതമായി പുനർനിർണ്ണയിക്കും. ഇതനുസരിച്ച് ഭൂരിഭാഗം വിദേശ പൗരന്മാർക്കും ഇനിമുതൽ പരമാവധി 30 ദിവസത്തെ വിസ രഹിത താമസമേ അനുവദിക്കൂ. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് 15 ദിവസമായി ചുരുക്കാനും സാധ്യതയുണ്ട്. നിശ്ചിത കാലാവധിക്കപ്പുറം തായ്&zwnj;ലൻഡിൽ തുടരാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ ഇമിഗ്രേഷൻ ഓഫീസുകളിൽ നേരിട്ടെത്തി കൃത്യമായ കാരണങ്ങൾ ബോധിപ്പിച്ച് വിസ നീട്ടാൻ അപേക്ഷിക്കേണ്ടി വരും. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പൂർണ്ണമായ പരിശോധനയ്ക്ക് ശേഷമേ ഇനിമേൽ വിസ നീട്ടി നൽകുകയുള്ളൂ. അടുത്ത കാലത്തായി വിദേശ പൗരന്മാർ ഉൾപ്പെട്ട മയക്കുമരുന്ന് കേസുകൾ, ലൈംഗിക വ്യാപാരാരോപണങ്ങൾ, കൃത്യമായ പെർമിറ്റുകളില്ലാതെ വിദേശികൾ നിയമവിരുദ്ധമായി ഹോട്ടലുകളും സ്കൂളുകളും മറ്റ് ബിസിനസ്സുകളും നടത്തുന്നത് തുടങ്ങിയ സംഭവങ്ങളിൽ വലിയ രീതിയിലുള്ള അറസ്റ്റുകൾ നടന്നിരുന്നു. ഇത്തരത്തിൽ വിസ രഹിത ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്ത് വിദേശികൾ രാജ്യത്ത് തങ്ങുന്നതും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും തടയാൻ കർശനമായ നടപടികൾ വേണമെന്ന സുരക്ഷാ ഏജൻസികളുടെ ആവശ്യത്തെ തുടർന്നാണ് ഈ നീക്കം.&lt;/p&gt;&lt;p&gt;തായ്&zwnj;ലൻഡ് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം തങ്ങൾ ഒരു പ്രത്യേക രാജ്യത്തെയും ലക്ഷ്യം വെക്കുന്നില്ലെന്നും മറിച്ച് വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെ തടയുക മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തായ് ഔദ്യോഗിക ഗസറ്റിൽ ഈ നിയമം പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷം പുതിയ വിസ പരിഷ്കാരങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ദീർഘനാൾ തായ്&zwnj;ലൻഡിൽ തങ്ങാൻ പദ്ധതിയിടുന്ന ടെക്കികൾക്കും വിനോദസഞ്ചാരികൾക്കും പുതിയ നിയമം വലിയ രീതിയിൽ ബാധകമാകും. സമ്പദ്&zwnj;വ്യവസ്ഥയുടെ 10 ശതമാനത്തിലധികം ടൂറിസത്തെ ആശ്രയിക്കുന്ന തായ്&zwnj;ലൻഡിലേക്ക് ഈ വർഷം ഏതാണ്ട് 33.5 ദശലക്ഷം വിദേശ സഞ്ചാരികളെത്തുമെന്നാണ് രാജ്യം നിരീക്ഷണം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/thailand-cuts-visa-free-stay-period-for-more-than-90-countries-including-india-articleshow-7agspzc"/>
        </item>
        <item>
            <title><![CDATA[20ാം വയസിലെ ഇന്ത്യാ സന്ദർശനത്തിനിടെ ഗുരുതര അണുബാധ, തലച്ചോറിൽ താവളമാക്കിയത് 38 വിരകൾ, വൈറലായി ബ്രിട്ടീഷ് പൗരയുടെ വെളിപ്പെടുത്തൽ]]></title>
            <link>https://www.asianetnews.com/international-news/three-months-holiday-in-india-british-women-returns-with-38-pork-tape-worm-neurocysticerosis-articleshow-7ggdifw</link>
            <guid isPermaLink="true">https://www.asianetnews.com/international-news/three-months-holiday-in-india-british-women-returns-with-38-pork-tape-worm-neurocysticerosis-articleshow-7ggdifw</guid>
            <pubDate>Sat, 04 Jul 2026 13:45:47 +0530</pubDate>
            <description><![CDATA[&lt;p&gt;2011ലാണ് യുവതിക്ക് കടുത്ത തലവേദനയും പിന്നാലെ അപസ്മാരവും ഉണ്ടായി. തുടർന്ന് നടത്തിയ എം.ആർ.ഐ, സി.ടി സ്കാനിങ്ങുകളിലാണ് തലച്ചോറിൽ 38 വിരകളുടെ ലാർവകൾ അടങ്ങിയ മുഴകൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തുന്നത്. യുവതിക്ക് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന രോഗം സ്ഥിരീകരിക്കുകയും ചെയ്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwp2zjbwh5sta9k8zfsaqz7p,imgname-pork-tape-worm-infection-from-india-1783152757116.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബ്രിട്ടൻ: ഏറെ ആഗ്രഹിച്ച് ഇന്ത്യയിലേക്കുള്ള യാത്ര. എന്നാൽ യാത്രയ്ക്കൊടുവിൽ ഗുരുതര രോഗബാധ. 42 കാരി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം. ലോറി ഡെൻമാൻ എന്ന 42കാരിയായ യുവതിയാണ് ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. ഇരുപതാം വയസിൽ 2007ലാണ് ഇവർ ഇന്ത്യയിലെത്തിയത്. സന്ദർശനത്തിലുടനീളം ഇവർ സസ്യാഹാരം ആയിരുന്നു കഴിച്ചിരുന്നത്. 2010ൽ ഒരു റെസ്റ്റോറന്റിലെ ശുചിമുറി ഉപയോഗിക്കുമ്പോൾ മലത്തിനൊപ്പം ഒരു മീറ്ററോളം നീളമുള്ള വിര പുറത്ത് പോയത് യുവതി ശ്രദ്ധിച്ചിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനകളിലൊന്നും അസ്വഭാവികതയൊന്നും ശ്രദ്ധയിൽപ്പെട്ടില്ല. 2011ലാണ് യുവതിക്ക് കടുത്ത തലവേദനയും പിന്നാലെ അപസ്മാരവും ഉണ്ടായി. തുടർന്ന് നടത്തിയ എം.ആർ.ഐ, സി.ടി സ്കാനിങ്ങുകളിലാണ് തലച്ചോറിൽ 38 വിരകളുടെ ലാർവകൾ അടങ്ങിയ മുഴകൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തുന്നത്. യുവതിക്ക് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന രോഗം സ്ഥിരീകരിക്കുകയും ചെയ്തത്.&amp;nbsp;&lt;/p&gt;&lt;p&gt;പന്നിയിൽ കാണപ്പെടുന്ന ടീനിയ സോളിയം എന്ന വിരയുടെ മുട്ടകൾ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. സസ്യാഹാരം മാത്രം കഴിച്ച യുവതിക്ക് എങ്ങനെ ഈ രോഗം വന്നുവെന്നതാണ് നിലവിൽ വലിയ രീതിയിൽ ചർച്ചയാവുന്നത്. വർഷങ്ങളോളം നീണ്ട കഠിനമായ ചികിത്സാ ഘട്ടങ്ങളിലൂടെയാണ് ലോറി കടന്നുപോയത്. തലച്ചോറിലെ വിരകൾക്ക് ചുറ്റും വൻതോതിൽ വീക്കമുണ്ടായതിനെ തുടർന്ന് ഇവർക്ക് ശരീരത്തിൽ തരിപ്പും മാനസികാസ്വാസ്ഥ്യങ്ങളും , കടുത്ത വിഷാദവും അനുഭവപ്പെട്ടു. രോഗം മൂർച്ഛിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടി വരികയും മാസങ്ങളോളം ന്യൂറോ സൈക്യാട്രിക് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടതായും വന്നു. ഒടുവിൽ വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം 2017 മുതൽ ഇവർക്ക് അപസ്മാരബാധ ഉണ്ടായിട്ടില്ല. തലച്ചോറിലെ വിരകൾ ശസ്ത്രക്രിയ വഴി പുറത്തെടുത്തിട്ടില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ഇവയെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ലോറി ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തെങ്കിലും ജീവിതകാലം മുഴുവൻ അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയോ, മലിനമായ വെള്ളത്തിലൂടെയോ, കൈകൾ വൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയോ പോർക്ക് ടേപ്പ് വേം മുട്ടകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിലെത്തുന്ന മുട്ടകൾ വിരിഞ്ഞ് രക്തയോട്ടത്തിലൂടെ തലച്ചോറിലെ കോശങ്ങളിലെത്തുകയും അവിടെ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകൾ ആയി മാറുകയും ചെയ്യുന്നു.ഈ വിരകൾ തലച്ചോറിലെത്തി മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാവും ലക്ഷണങ്ങൾ കാണിക്കുക. വിരകളുടെ എണ്ണവും അവ തലച്ചോറിൽ എവിടെയാണെന്നതും അനുസരിച്ച് ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. തനിക്ക് സംഭവിച്ച അനുഭവത്തിലൂടെ ഈ രോഗത്തെക്കുറിച്ച് ലോകമെമ്പാടും അവബോധം വളർത്താനാണ് ലോറി ഇപ്പോൾ ശ്രമിക്കുന്നത്. അവർക്ക് ഇന്ത്യയിൽ നിന്നു തന്നെയാണോ ഇത് കിട്ടിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവർ രോഗം ബാധിച്ചത് ഇന്ത്യയിൽ നിന്നാണ് എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/three-months-holiday-in-india-british-women-returns-with-38-pork-tape-worm-neurocysticerosis-articleshow-7ggdifw"/>
        </item>
        <item>
            <title><![CDATA[പാലൊഴുകും പോലെ ദൂദ്‌സാഗർ; ഗോവയിലെ ഈ വെള്ളച്ചാട്ടം കാണാതെ പോകരുത്]]></title>
            <link>https://www.asianetnews.com/goa/dudhsagar-falls-a-goa-adventure-you-should-not-miss-articleshow-9pti8dt</link>
            <guid isPermaLink="true">https://www.asianetnews.com/goa/dudhsagar-falls-a-goa-adventure-you-should-not-miss-articleshow-9pti8dt</guid>
            <pubDate>Wed, 06 May 2026 13:35:22 +0530</pubDate>
            <description><![CDATA[&lt;p&gt;ദൂദ്&zwnj;സാഗർ വെള്ളച്ചാട്ടം കാണാൻ പോകുന്നത് വെറുമൊരു കാഴ്ച കാണൽ മാത്രമല്ല, അതൊരു ഒന്നൊന്നര അനുഭവമാണ്. കാടിനുള്ളിലൂടെ ഒരു സഫാരി, ആർത്തലച്ചുവീഴുന്ന വെള്ളച്ചാട്ടം, അടിപൊളി ഫോട്ടോകൾ, തണുത്ത വെള്ളത്തിൽ ഒരു കുളി... ഗോവയുടെ മറ്റൊരു മുഖമാണ് ദൂദ്&zwnj;സാഗർ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfqjjzy5sj4qtz03a98fwgns,imgname-dudhsagar-1769244032965.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗോവ എന്ന് കേൾക്കുമ്പോൾ ബീച്ചും പാർട്ടിയുമാണ് മനസ്സിലേക്ക് വരുന്നതെങ്കിൽ, ആ ധാരണ മാറ്റാൻ സമയമായി. ഗോവ-കർണാടക അതിർത്തിയിൽ, പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്തായി ഒളിച്ചിരിക്കുന്ന ഒരു അത്ഭുതമുണ്ട് - ദൂദ്&zwnj;സാഗർ വെള്ളച്ചാട്ടം. 'പാൽക്കടൽ' എന്ന് അർത്ഥം വരുന്ന ഈ വെള്ളച്ചാട്ടം, 300 മീറ്ററിലധികം ഉയരത്തിൽനിന്ന് നാല് തട്ടുകളായി താഴേക്ക് പതിക്കുമ്പോൾ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.&amp;nbsp;&lt;/p&gt;&lt;p&gt;നിങ്ങൾ പ്രകൃതിയെ സ്നേഹിക്കുന്ന ആളാണെങ്കിലും, സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും, ആദ്യമായി ഗോവയിലേക്ക് വരുന്ന ആളാണെങ്കിലും ദൂദ്&zwnj;സാഗർ നിങ്ങളുടെ ലിസ്റ്റിൽ ഉറപ്പായും ഇടംപിടിക്കേണ്ട ഒന്നാണ്. ഈ വെള്ളച്ചാട്ടം ഒരു കാരണവശാലും മിസ്സ് ചെയ്യരുതെന്ന് പറയാൻ 7 കാരണങ്ങളുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;1. ഇന്ത്യയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്ന്&lt;/strong&gt;&lt;/p&gt;&lt;p&gt;ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദൂദ്&zwnj;സാഗർ. മഴക്കാലത്തും അതിന് ശേഷവുമുള്ള മാസങ്ങളിൽ ഇത് അതിന്റെ പൂർണ ശക്തിയിലായിരിക്കും. പാറക്കെട്ടുകളിലൂടെ പല തട്ടുകളായി വെള്ളം ആർത്തലച്ച് താഴേക്ക് പതിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക വൈബാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;2. വെള്ളച്ചാട്ടത്തിന് നടുവിലൂടെ ഒരു ട്രെയിൻ പാത&lt;/strong&gt;&lt;/p&gt;&lt;p&gt;ദൂദ്&zwnj;സാഗറിന്റെ തൊട്ടടുത്തുള്ള റെയിൽപാലം അതിമനോഹരമായ കാഴ്ചയാണ്. പാലൊഴുകും പോലെ തോന്നിക്കുന്ന വെള്ളച്ചാട്ടത്തെ പശ്ചാത്തലമാക്കി ചൂളംവിളിച്ച് ട്രെയിൻ കടന്നുപോകുന്നത് ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ സഞ്ചാരികളുടെ തിരക്കാണ്. ഇവിടെ എത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ പകർത്തിയ ചിത്രങ്ങളിലൊന്നും ഇതുതന്നെയാകാം.&lt;/p&gt;&lt;p&gt;&lt;strong&gt;3. യാത്ര തന്നെ ഒരു സാഹസികതയാണ്&lt;/strong&gt;&lt;/p&gt;&lt;p&gt;ദൂദ്&zwnj;സാഗറിലേക്കുള്ള യാത്ര തന്നെയാണ് ഏറ്റവും വലിയ ത്രില്ല്. മിക്കവാറും ആളുകൾ കുലെം അല്ലെങ്കിൽ കാസിൽ റോക്കിൽനിന്ന് ജീപ്പ് സഫാരി വഴിയാണ് ഇവിടേക്ക് എത്തുന്നത്. കാട്ടുവഴികളിലൂടെയും ചെറിയ അരുവികൾ മുറിച്ചുകടന്നുമുള്ള ആ യാത്ര, മൊത്തം ട്രിപ്പിന് ഒരു പ്രത്യേക ഫീൽ നൽകും.&lt;/p&gt;&lt;p&gt;&lt;strong&gt;4. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം&lt;/strong&gt;&lt;/p&gt;&lt;p&gt;ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിനുള്ളിലാണ് ദൂദ്&zwnj;സാഗർ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടം പലതരം സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ്. പോകുന്ന വഴിയിൽ കുരങ്ങന്മാരെയും പലതരം കിളികളെയും ചിത്രശലഭങ്ങളെയും കാണാൻ സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;5. ഫോട്ടോഗ്രാഫർമാരുടെ സ്വർഗം&lt;/strong&gt;&lt;/p&gt;&lt;p&gt;ഫോട്ടോ എടുക്കാൻ ഇഷ്ടമുള്ളവർക്ക് ഇതൊരു പറുദീസയാണ്. മഞ്ഞിൽ പൊതിഞ്ഞതുപോലെയുള്ള വെള്ളച്ചാട്ടം, പച്ചപ്പ് നിറഞ്ഞ കാട്, പിന്നെ ആ ട്രെയിൻ പോകുന്ന സീൻ... ഇൻസ്റ്റഗ്രാമിൽ ഇടാൻ ഇതിലും നല്ലൊരു സ്പോട്ട് ഗോവയിൽ വേറെ കാണില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;6. താഴെയുള്ള കുളത്തിൽ നീന്തിത്തുടിക്കാം&lt;/strong&gt;&lt;/p&gt;&lt;p&gt;വെള്ളച്ചാട്ടത്തിന് താഴെയായി വലിയൊരു കുളമുണ്ട്. സുരക്ഷാ നിർദേശങ്ങൾക്കും കാലാവസ്ഥയ്ക്കും അനുസരിച്ച്, യാത്രയുടെ ക്ഷീണമകറ്റാൻ ഈ തണുത്ത വെള്ളത്തിൽ ഒന്നിറങ്ങിക്കുളിക്കാം. കാലൊന്ന് നനയ്ക്കുന്നത് തന്നെ നല്ലൊരു ഉന്മേഷം നൽകും.&lt;/p&gt;&lt;p&gt;&lt;strong&gt;7. ഗോവയുടെ മറ്റൊരു മുഖം&lt;/strong&gt;&lt;/p&gt;&lt;p&gt;ഗോവ എന്ന് പറഞ്ഞാൽ ബീച്ചുകളും നൈറ്റ് ലൈഫും മാത്രമല്ലെന്ന് കാണിച്ചുതരുന്ന ഒരിടം കൂടിയാണ് ദൂദ്&zwnj;സാഗർ. തീരപ്രദേശങ്ങൾക്കപ്പുറം ഗോവയുടെ പച്ചപ്പും പ്രകൃതിഭംഗിയും എത്രത്തോളമുണ്ടെന്ന് ഈ യാത്ര നിങ്ങളെ മനസിലാക്കിത്തരും.&lt;/p&gt;&lt;p&gt;&lt;strong&gt;എപ്പോൾ സന്ദർശിക്കണം?&lt;/strong&gt;&lt;/p&gt;&lt;p&gt;ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ലത്. ഈ സമയത്ത് മഴക്കാലം കഴിഞ്ഞതിനാൽ വെള്ളച്ചാട്ടത്തിന് നല്ല ശക്തിയുണ്ടാകും, എന്നാൽ യാത്ര താരതമ്യേന സുരക്ഷിതവുമായിരിക്കും. കനത്ത മഴക്കാലത്ത് ജീപ്പ് സഫാരികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകാം.&lt;/p&gt;&lt;p&gt;&lt;strong&gt;ചില യാത്രാ ടിപ്&zwnj;സുകൾ&lt;/strong&gt;&lt;/p&gt;&lt;ul&gt; &lt;li&gt;നല്ല ഗ്രിപ്പുള്ള ഷൂസ് ധരിക്കുക.&lt;/li&gt; &lt;li&gt;ഇലക്ട്രോണിക് സാധനങ്ങൾ നനയാതെ സൂക്ഷിക്കാൻ വാട്ടർപ്രൂഫ് ബാഗുകൾ കരുതുക.&lt;/li&gt; &lt;li&gt;തിരക്ക് ഒഴിവാക്കാൻ കഴിയുന്നത്ര നേരത്തെ യാത്ര തുടങ്ങുക.&lt;/li&gt; &lt;li&gt;ജീപ്പ് സഫാരിയുടെ സമയം മുൻകൂട്ടി ചോദിച്ച് ഉറപ്പുവരുത്തുക.&lt;/li&gt; &lt;li&gt;വനം വകുപ്പിന്റെ സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കുക.&lt;/li&gt;&lt;/ul&gt;&lt;p&gt;ദൂദ്&zwnj;സാഗറിലേക്കുള്ള യാത്ര വെറുമൊരു കാഴ്ച കാണൽ മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും ഗംഭീരമായ പ്രകൃതിദൃശ്യങ്ങളിലൊന്നിലേക്കുള്ള മറക്കാനാവാത്ത ഒരു സാഹസിക യാത്രയാണ്. ആർത്തലയ്ക്കുന്ന വെള്ളച്ചാട്ടവും, കാടിനുള്ളിലെ സഫാരിയും, അടിപൊളി ഫോട്ടോകളും, ഉന്മേഷം തരുന്ന കുളിയും... ഗോവയിൽ മറ്റൊരിടത്തും കിട്ടാത്ത അനുഭവമാണ് ദൂദ്&zwnj;സാഗർ നൽകുന്നത്. അതുകൊണ്ട്, അടുത്ത തവണ ഗോവയിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ദൂദ്&zwnj;സാഗർ ലിസ്റ്റിൽ ഇല്ലെങ്കിൽ അത് വലിയൊരു നഷ്ടമായിരിക്കും.&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/goa/dudhsagar-falls-a-goa-adventure-you-should-not-miss-articleshow-9pti8dt"/>
        </item>
        <item>
            <title><![CDATA[ഈ വിമാനത്താവളങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് തുരങ്കപാത; വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ]]></title>
            <link>https://www.asianetnews.com/travel/igi-to-jewar-airport-connectivity-tunnel-project-articleshow-a32u3ae</link>
            <guid isPermaLink="true">https://www.asianetnews.com/travel/igi-to-jewar-airport-connectivity-tunnel-project-articleshow-a32u3ae</guid>
            <pubDate>Wed, 10 Jun 2026 12:58:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തെയും നോയിഡയിലെ ജേവർ വിമാനത്താവളത്തെയും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരു പുതിയ തുരങ്കപാത പദ്ധതിക്ക് തുടക്കമിട്ടു. യാത്രാസമയം കുറയ്ക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krw64n3evk787xynja2anw2w,imgname-tunnel-1779062428782.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഡ&lt;/strong&gt;ൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെയും (IGI) നോയിഡയിലെ ജേവർ അന്താരാഷ്ട്ര വിമാനത്താവളത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന തുരങ്കപാത പദ്ധതിക്ക് കേന്ദ്ര സർക്കാർ പ്രാഥമിക നടപടികൾ ആരംഭിച്ചു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) സംയുക്തമായാണ് ഈ വമ്പൻ അടിസ്ഥാനസൗകര്യ പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കുന്നത്.&lt;/p&gt;&lt;p&gt;പദ്ധതി യാഥാർഥ്യമായാൽ ഡൽഹിയിലും നോയിഡയിലും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയും പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കപ്പെടുകയും ചെയ്യും. വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും നടത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ തുരങ്കപാതയ്ക്ക് ഒന്നിലധികം പ്രവേശന-എക്സിറ്റ് കേന്ദ്രങ്ങൾ ഉണ്ടായിരിക്കും എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പ്രധാന പ്രവേശനകവാടം ടോക്കറ്റോറ സ്റ്റേഡിയം പ്രദേശത്തായിരിക്കും. പദ്ധതി പൂർത്തിയായാൽ കരോൾ ബാഗ്, പട്ടേൽ നഗർ, രാജേന്ദ്ര പ്ലേസ്, കണോട്ട് പ്ലേസ് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്ക് വലിയ ഗുണം ലഭിക്കും. ഇവർക്കായി വേഗമേറിയ യാത്രാ മാർഗമായി തുരങ്കപാത മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കാൻ എൻഎച്ച്എഐ ആലോചിക്കുന്നത്. ആദ്യ ഘട്ടത്തിൽ ടോക്കറ്റോറ സ്റ്റേഡിയത്തിൽ നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം വഴി ഗുരുഗ്രാമിലേക്കുള്ള തുരങ്കപാതയുടെ സാധ്യതാപഠനം നടത്തും. രണ്ടാം ഘട്ടത്തിൽ ടോക്കറ്റോറ സ്റ്റേഡിയത്തിൽ നിന്ന് സറായ് കാലെ ഖാൻ വരെ തുരങ്കം നീട്ടുന്നതിനുള്ള പഠനങ്ങൾ ആരംഭിക്കും. അവിടെ നിന്ന് ഡൽഹി-മുംബൈ എക്&zwnj;സ്പ്രസ് വേയുമായി ബന്ധിപ്പിക്കുകയും തുടർന്ന് ചന്ദാവലി-ജേവർ ലിങ്ക് റോഡ് വഴി ജേവർ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി ഒരുക്കുകയും ചെയ്യും.&lt;/p&gt;&lt;p&gt;ടോക്കറ്റോറ സ്റ്റേഡിയത്തിൽ നിന്ന് ഐജിഐ വിമാനത്താവളത്തേക്കും ഗുരുഗ്രാമിലേക്കും തുരങ്കപാത നിർമിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട് എന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ സഹമന്ത്രി ഹർഷ് മൽഹോത്രയുടെ പറയുന്നു. നിലവിൽ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. തുരങ്കത്തിന്റെ കൃത്യമായ പാത നിർണയിച്ച ശേഷം ചെലവ്, നിർമാണകാലാവധി, സാങ്കേതിക വെല്ലുവിളികൾ എന്നിവ ഉൾപ്പെടുന്ന വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി നടപ്പായാൽ ദേശീയ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗര ഗതാഗത പദ്ധതികളിലൊന്നായി ഇത് മാറുമെന്ന് വിലയിരുത്തപ്പെടുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/travel/igi-to-jewar-airport-connectivity-tunnel-project-articleshow-a32u3ae"/>
        </item>
        <item>
            <title><![CDATA[കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തി, ബെംഗളൂരു - മംഗളൂരു ഘട്ട് പാതയിൽ ട്രയൽ റൺ നടത്തി വന്ദേഭാരത് എക്സ്പ്രസ്]]></title>
            <link>https://www.asianetnews.com/india-news/vande-bharth-challenging-trail-run-in-bengaluru-mangaluru-ghat-route-articleshow-ae583bi</link>
            <guid isPermaLink="true">https://www.asianetnews.com/india-news/vande-bharth-challenging-trail-run-in-bengaluru-mangaluru-ghat-route-articleshow-ae583bi</guid>
            <pubDate>Fri, 14 Aug 2026 08:54:15 +0530</pubDate>
            <description><![CDATA[&lt;p&gt;ബാങ്കർ എൻജിനുകളുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കരുത്തിൽ വന്ദേഭാരത് ഈ ഘട്ട് സെക്ഷൻ കയറിയിറങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzz4smr42s6vge3cv9trycnb,imgname-bengaluru---mangaluru-vande-bharth-1786677875460.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു:പശ്ചിമ ഘട്ട മലനിരകളുടെ വന്യമായ സൗന്ദര്യത്തിന് നടുവിലൂടെ ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസിന്റെ വിജയക്കുതിപ്പ്. ദുർഘടവും അപകടം നിറഞ്ഞതുമായ ബെംഗളൂരു - മംഗളൂരു ഘട്ട് പാതയിൽ ട്രയൽ റൺ നടത്തി വന്ദേഭാരത് എക്സ്പ്രസ്. ബാങ്കർ എൻജിനുകളുടെ സഹായമില്ലാതെ, അത്യാധുനിക ബ്രേക്കിംഗ് സംവിധാനങ്ങളുമായി പശ്ചിമഘട്ടത്തെ വന്ദേഭാരത് കീഴടക്കിയപ്പോൾ പിറന്നത് റെയിൽവേ ചരിത്രത്തിലെ പുതിയൊരു അധ്യായം.&lt;/p&gt;&lt;p&gt;പ്രകൃതി അതിന്റെ എല്ലാ ഭംഗിയും വന്യതയും ഒളിപ്പിച്ചുവച്ച പശ്ചിമഘട്ടത്തിലെ സുന്ദരമായ 'ഗ്രീൻ റൂട്ട്'. സഖ്&zwnj;ലേഷ്പുരയ്ക്കും സുബ്രമണ്യ റോഡിനും ഇടയിലുള്ള 55 കിലോമീറ്റർ ദൂരം കാഴ്ചക്കാരുടെ മനം കവരുമെങ്കിലും ട്രെയിൻ ഗതാഗതത്തിന് ഇത് വെല്ലുവിളികളുടെ പാതയാണ്. 57 തുരങ്കങ്ങളും, 226-ലധികം പാലങ്ങളും, 108 വളവുകളും നിറഞ്ഞ പാത. ഓരോ 50 മീറ്റർ മുന്നോട്ട് പോകുമ്പോഴും ട്രാക്കിൽ ഒരു മീറ്റർ വീതം ഉയർച്ചയോ താഴ്ചയോ അനുഭവപ്പെടുന്ന 1 ഇൻ 50 ഗ്രേഡിയന്റ് എന്ന പ്രതിഭാസം നേരിടുന്ന പാത. നിലവിൽ ഈ പാതയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് ട്രെയിനുകൾക്കും ചരക്ക് വണ്ടികൾക്കും കുത്തനെയുള്ള മലകയറാൻ മുന്നിലെ എൻജിന് പുറമെ, പിന്നിൽ നിന്ന് തള്ളാനായി 'ബാങ്കർ ലോകോമോട്ടീവ്' എന്ന പ്രത്യേക എൻജിനുകൾ ഘടിപ്പിക്കാറുണ്ട്.&lt;/p&gt;&lt;p&gt;ഈ കീഴ്&zwnj;വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് വന്ദേഭാരത് ചരിത്രം കുറിച്ചത്. ബാങ്കർ എൻജിനുകളുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കരുത്തിൽ വന്ദേഭാരത് ഈ ഘട്ട് സെക്ഷൻ കയറിയിറങ്ങി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പ്രത്യേകം സജ്ജമാക്കിയ 'ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്' സിസ്റ്റം ഘടിപ്പിച്ച 20 കോച്ചുകളുള്ള റേക്കാണ് പരീക്ഷണ ഓട്ടത്തിനായി റെയിൽവേ ഉപയോഗിച്ചത്. എന്നാലും വെല്ലുവിളികളുണ്ട്. 30 കിലോമീറ്ററാണ് സഖ്&zwj;ലേഷ്പുരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലെ പരമാവധി വേഗത. ഈ വേഗപരിധിയിൽ വേണം ഈ ഭാഗത്ത് കൂടി വന്ദേഭാരത് കടന്നുപോകാൻ.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 20 വരെ തുടരുന്ന പരീക്ഷണ ഓട്ടം പൂർത്തിയാക്കി സർവീസ് തുടങ്ങുന്നതോടെ യാത്രക്കാർക്ക് ലഭിക്കുന്നത് സമാനതകളില്ലാത്ത യാത്രാനുഭവമായിരിക്കും. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന പച്ചപ്പും, കോടമഞ്ഞും, മലനിരകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും വന്ദേഭാരതിന്റെ വലിയ വിൻഡോ ഗ്ലാസുകളിലൂടെ കൺകുളിർക്കെ കാണാം. കാഴ്ച്ചകൾക്കപ്പുറം സമയലാഭമാണ് ഈ ട്രെയിനിന്റെ പ്രധാന ആകർഷണം. ബാങ്കർ എൻജിനുകൾ ഘടിപ്പിക്കാനും മാറ്റാനുമുള്ള സമയം ലാഭിക്കാൻ കഴിയുന്നതിലൂടെയും വന്ദേഭാരതിന്റെ അതിവേഗതയിലൂടെയും ബെംഗളൂരു മംഗളൂരു പാതയിലെ നിലവിലുള്ള ഒമ്പതര മണിക്കൂർ 7 മണിക്കൂറോ അതിൽ താഴെയോ ആയി ചുരുങ്ങും&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/vande-bharth-challenging-trail-run-in-bengaluru-mangaluru-ghat-route-articleshow-ae583bi"/>
        </item>
        <item>
            <title><![CDATA[വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു, 15 പേർ കൊല്ലപ്പെട്ടു, അപകടസമയത്ത് ബോട്ടിൽ 32യാത്രക്കാർ]]></title>
            <link>https://www.asianetnews.com/international-news/boat-carrying-several-indian-tourists-capsizes-vietnams-famous-phu-quoc-island-15-death-reported-32-passengers-in-boat-articleshow-dyehb3s</link>
            <guid isPermaLink="true">https://www.asianetnews.com/international-news/boat-carrying-several-indian-tourists-capsizes-vietnams-famous-phu-quoc-island-15-death-reported-32-passengers-in-boat-articleshow-dyehb3s</guid>
            <pubDate>Sat, 11 Jul 2026 15:33:41 +0530</pubDate>
            <description><![CDATA[&lt;p&gt;അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യൻ വിനോദ സഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx8a30pc71kz8nch4bvyehgn,imgname-vietnam-boat-tragedy-1783764189900.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫൂ ക്വോക്ക്: വിയറ്റ്&zwnj;നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം. 15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരിച്ചവരുടെ കൃത്യമായ വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.&lt;/p&gt;&lt;p&gt;അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യൻ വിനോദ സഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്&zwnj;നാം ഭരണകൂടം സൈന്യം, പൊലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 23 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തി തീരത്തെത്തിച്ചിട്ടുണ്ട്. ഇവർക്ക് അൻ തോയ് തുറമുഖത്ത് അടിയന്തര പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാണാതായ മറ്റുള്ളവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.&lt;/p&gt;&lt;p&gt;സംഭവത്തെത്തുടർന്ന് വിയറ്റ്&zwnj;നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്. ദുരന്തബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും ഹനോയിയിലെ ഇന്ത്യൻ എംബസിയിലും അടിയന്തര കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും ആകെ ജീവഹാനിയും സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾക്കായി അധികൃതർ അന്വേഷണം നടത്തിവരികയാണ്&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/boat-carrying-several-indian-tourists-capsizes-vietnams-famous-phu-quoc-island-15-death-reported-32-passengers-in-boat-articleshow-dyehb3s"/>
        </item>
        <item>
            <title><![CDATA[കീശ കീറാതെ ഗോവയിൽ അടിച്ചുപൊളിക്കാം; ഇതാ ഒരു ബജറ്റ് ട്രാവൽ ഗൈഡ്]]></title>
            <link>https://www.asianetnews.com/goa/plan-your-perfect-budget-goa-trip-here-is-the-travel-guide-articleshow-g8vkqvl</link>
            <guid isPermaLink="true">https://www.asianetnews.com/goa/plan-your-perfect-budget-goa-trip-here-is-the-travel-guide-articleshow-g8vkqvl</guid>
            <pubDate>Sun, 03 May 2026 13:27:41 +0530</pubDate>
            <description><![CDATA[&lt;p&gt;ഗോവയ്ക്ക് ഒരു ട്രിപ്പ് പോകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പക്ഷേ, ഭയങ്കര ചെലവാകുമോ എന്നോർത്താണ് പലരും പ്ലാൻ മാറ്റിവെക്കുന്നത്. എന്നാൽ സംഗതി അങ്ങനെയല്ല. കുറച്ചൊന്ന് സ്മാർട്ടായി പ്ലാൻ ചെയ്താൽ കുറഞ്ഞ ചെലവിൽ ഗോവയിൽ അടിച്ചുപൊളിക്കാം. അതിന് വേണ്ട കാര്യങ്ങൾ ഇതാ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jca52jemggtmwqyna5f2bzjj,imgname-tamil-news---2024-11-10t095413.710.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നമ്മളിൽ പലരുടെയും ഒരു സ്വപ്നമാണ് ഗോവ യാത്ര. ചിലർക്ക് അതൊരു ഹോളിഡേ പ്ലാൻ മാത്രമല്ല, ഒരു വൈബാണ്. ഒരു വശത്ത് അടിപൊളി ബീച്ചുകൾ, മറുവശത്ത് നല്ല റെസ്റ്റോറന്റുകൾ, പിന്നെ പാർട്ടികൾ. അടിച്ചുപൊളിച്ച് റിലാക്സ് ചെയ്യാൻ പറ്റിയ സ്ഥലമെന്ന പേര് ഗോവയ്ക്ക് പണ്ടേയുണ്ട്. പക്ഷെ എല്ലാവരുടെയും പ്രധാന സംശയം ഒന്നാണ്, ഗോവയിൽ പോകാൻ ശരിക്കും എത്ര പണം ചെലവാകും?&lt;/p&gt;&lt;h2&gt;ഗോവ ട്രിപ്പിന് ഏകദേശം എത്ര ചെലവാകും?&lt;/h2&gt;&lt;p&gt;മൂന്നോ നാലോ ദിവസത്തെ യാത്രയ്ക്ക് ഒരാൾക്ക് വരാൻ സാധ്യതയുള്ള ചെലവിൻ്റെ ഒരു ഏകദേശ കണക്ക് താഴെ കൊടുക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങൾ അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;ഒരാൾക്കുള്ള ഏകദേശ ചെലവ്&lt;/h2&gt;&lt;p&gt;യാത്ര (ബസ്/ട്രെയിൻ): 1,500 - 3,000 രൂപ&lt;/p&gt;&lt;p&gt;ഹോട്ടൽ/ഹോംസ്റ്റേ: 2,000 - 5,000 രൂപ&lt;/p&gt;&lt;p&gt;ഭക്ഷണവും വെള്ളവും: 2,500 - 5,000 രൂപ&lt;/p&gt;&lt;p&gt;വണ്ടി വാടക (സ്കൂട്ടർ/കാർ): 1,500 - 2,500 രൂപ&lt;/p&gt;&lt;p&gt;&lt;strong&gt;ആകെ ഏകദേശ ചെലവ്: 7,500 - 15,000 രൂപ&lt;/strong&gt;&lt;/p&gt;&lt;p&gt;വളരെ കുറഞ്ഞ ബജറ്റിൽ യാത്ര പൂർത്തിയാക്കാനാണ് പ്ലാനെങ്കിൽ, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുക. ഇത് ഗോവയിലെ ഓഫ് സീസണാണ്. അതുകൊണ്ട് തന്നെ പീക്ക് സീസണുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാത്തിനും ചെലവ് വളരെ കുറവായിരിക്കും.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;ഗോവയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ&lt;/h2&gt;&lt;p&gt;&lt;strong&gt;കലൻഗുട്ട്, ബാഗ ബീച്ച്:&lt;/strong&gt; വാട്ടർ സ്പോർട്സിനും രാത്രി ജീവിതത്തിനും പേരുകേട്ട സ്ഥലങ്ങളാണിത്.&lt;/p&gt;&lt;p&gt;&lt;strong&gt;അഞ്ജുന ബീച്ച്:&lt;/strong&gt; ഇവിടുത്തെ ബുധനാഴ്ചകളിലെ ഫ്ലീ മാർക്കറ്റ് വളരെ പ്രശസ്തമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;അഗ്വാഡ കോട്ട:&lt;/strong&gt; കടലിന്റെ മനോഹരമായ കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;ചപ്പോര കോട്ട:&lt;/strong&gt; 'ദിൽ ചാഹ്താ ഹേ' കോട്ട എന്നും ഇതിന് വിളിപ്പേരുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;പാലോലം ബീച്ച്:&lt;/strong&gt; വളരെ ശാന്തവും സമാധാനപരവുമായ ഒരിടം.&lt;/p&gt;&lt;p&gt;&lt;strong&gt;കോൾവ ബീച്ച്:&lt;/strong&gt; വെളുത്ത മണൽത്തരികളുള്ള മനോഹരമായ തീരത്തിന് പേരുകേട്ടതാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ദൂത്&zwnj;സാഗർ വെള്ളച്ചാട്ടം:&lt;/strong&gt; പാൽനുരപോലെ പതഞ്ഞിറങ്ങുന്ന ഈ വെള്ളച്ചാട്ടം കാണാൻ ട്രക്കിങ് അല്ലെങ്കിൽ ജീപ്പ് സഫാരി തന്നെ വേണം.&lt;/p&gt;&lt;h2&gt;ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ&lt;/h2&gt;&lt;p&gt;&lt;strong&gt;ബസിലിക്ക ഓഫ് ബോം ജീസസ്:&lt;/strong&gt; ഇതൊരു പുരാതന പള്ളിയും യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രവുമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;മങ്കേഷി ക്ഷേത്രം:&lt;/strong&gt; ഗോവയിലെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്ന്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;ഈ കാര്യങ്ങൾ ശ്രദ്ധിക്കാം&lt;/h2&gt;&lt;p&gt;&lt;strong&gt;വണ്ടി വാടകയ്ക്ക് എടുക്കുമ്പോൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഗോവയിൽ കറങ്ങിനടക്കാൻ ഏറ്റവും ലാഭകരം സ്കൂട്ടർ വാടകയ്ക്ക് എടുക്കുന്നതാണ്. ഒരു ദിവസത്തേക്ക് സാധാരണയായി 400 മുതൽ 600 രൂപ വരെയാണ് വാടക വരുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;മറ്റ് അവശ്യകാര്യങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഗോവയിലെ വെയിലിന് നല്ല ചൂടാണ്, അതിനാൽ സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്. ചൂടിൽനിന്ന് രക്ഷനേടാൻ ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/goa/plan-your-perfect-budget-goa-trip-here-is-the-travel-guide-articleshow-g8vkqvl"/>
        </item>
        <item>
            <title><![CDATA[ട്രെന്‍ഡ് മാറ്റിപ്പിടിച്ച് 'ന്യൂജെന്‍': നീണ്ട അവധിക്കാലമല്ല, 87% ജെന്‍ സിക്കും പ്രിയം ചെറുയാത്രകള്‍!]]></title>
            <link>https://www.asianetnews.com/travel/new-generation-travel-habits-reveal-gen-z-prefers-short-getaways-articleshow-ggcwkzc</link>
            <guid isPermaLink="true">https://www.asianetnews.com/travel/new-generation-travel-habits-reveal-gen-z-prefers-short-getaways-articleshow-ggcwkzc</guid>
            <pubDate>Mon, 01 Jun 2026 15:36:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ യുവതലമുറ നീണ്ട അവധികളേക്കാൾ ചെറുയാത്രകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് എയർബിഎൻബി പുറത്തുവിട്ട പുതിയ റിപ്പോർട്ട്. കൂട്ടുകാരുമൊത്ത് ഒന്നിച്ച് താമസിക്കാനും, പ്രശസ്തമായ സ്ഥലങ്ങളേക്കാൾ ഒപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കാനുമാണ് ഇവർ ഇഷ്ടപ്പെടുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt1ac5djsxzd8h4nn3bgetpx,imgname-gen-z-travel-1780308383154.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലെ ടൂറിസം മേഖല വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. മാസങ്ങള്&zwj; നീണ്ട ആസൂത്രണങ്ങള്&zwj;ക്കും വലിയ അവധിക്കാലങ്ങള്&zwj;ക്കും പകരം, ഒരാഴ്ചയില്&zwj; താഴെ മാത്രം നീണ്ടുനില്&zwj;ക്കുന്ന ചെറുയാത്രകള്&zwj;ക്കും വീക്കെന്&zwj;ഡ് ട്രിപ്പുകള്&zwj;ക്കുമാണ് ഇപ്പോള്&zwj; പ്രിയം. 'എയര്&zwj;ബിഎന്&zwj;ബി' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്&zwj;ട്ടിലാണ് ഇന്ത്യന്&zwj; യുവതലമുറയുടെ ഈ പുതിയ യാത്രാ ശീലങ്ങളെക്കുറിച്ചുള്ള രസകരമായ വിവരങ്ങളുള്ളത്.&lt;/p&gt;&lt;h2&gt;നീണ്ട അവധികള്&zwj; വേണ്ട; ഒരു വര്&zwj;ഷം മൂന്ന് ചെറുയാത്രകള്&zwj;&lt;/h2&gt;&lt;p&gt;റിപ്പോര്&zwj;ട്ട് അനുസരിച്ച്, ഇന്ത്യയിലെ 87 ശതമാനം ജെന്&zwj; സി സഞ്ചാരികളും ചെറിയ യാത്രകളെയാണ് ഇഷ്ടപ്പെടുന്നത്. വര്&zwj;ഷത്തില്&zwj; ഒരിക്കല്&zwj; മാത്രം പോകുന്ന വലിയൊരു യാത്രയേക്കാള്&zwj;, മൂന്ന് ചെറിയ യാത്രകള്&zwj; തിരഞ്ഞെടുക്കാനാണ് പത്തില്&zwj; ഏഴുപേരും താല്പര്യപ്പെടുന്നത്.&lt;/p&gt;&lt;h3&gt;ഹോട്ടല്&zwj; മുറികളല്ല, ഒന്നിച്ച് താമസിക്കാന്&zwj; ഒരൊറ്റ വീട്!&lt;/h3&gt;&lt;p&gt;യാത്രയിലെ താമസസൗകര്യങ്ങള്&zwj; തിരഞ്ഞെടുക്കുന്നതിലും ഇവരുടെ ചിന്താഗതി വ്യത്യസ്തമാണ്. ഗ്രൂപ്പായി യാത്ര ചെയ്യുമ്പോള്&zwj; വെവ്വേറെ ഹോട്ടല്&zwj; മുറികള്&zwj; എടുക്കുന്നതിനേക്കാള്&zwj;, എല്ലാവര്&zwj;ക്കും ഒന്നിച്ച് താമസിക്കാന്&zwj; പറ്റുന്ന വലിയൊരു വീട് പങ്കിടാനാണ് പകുതിയിലധികം പേരും ഇഷ്ടപ്പെടുന്നത്.&lt;/p&gt;&lt;p&gt;കൂട്ടുകാരുമൊത്തുള്ള ആത്മബന്ധത്തിനാണ് ഇവര്&zwj; കൂടുതല്&zwj; വില കല്&zwj;പ്പിക്കുന്നത്. എങ്ങോട്ട് പോകുന്നു എന്നതിനേക്കാള്&zwj; 'ആരുടെ കൂടെ പോകുന്നു' എന്നതിനാണ് നാലില്&zwj; മൂന്ന് പേരും പ്രാധാന്യം നല്&zwj;കുന്നത്. കൂടാതെ, 95 ശതമാനം യുവ സഞ്ചാരികളും തങ്ങളുടെ യാത്രകള്&zwj; മറ്റുള്ളവരുടേതില്&zwj; നിന്ന് വ്യത്യസ്തവും തങ്ങളുടേതായ രീതിയില്&zwj; വ്യക്തിഗതമാക്കിയതുമായിരിക്കണം എന്ന് ആഗ്രഹിക്കുന്നു. യാത്ര ചെയ്യുന്ന രീതി തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്ന് 87 ശതമാനം പേരും വിശ്വസിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;പെട്ടെന്ന് പ്ലാന്&zwj; ചെയ്യാം, റൂമിനുള്ളില്&zwj; കൂടാം!&lt;/strong&gt;&lt;/p&gt;&lt;p&gt;മുന്&zwj;കൂട്ടി നിശ്ചയിച്ച കര്&zwj;ശനമായ യാത്രാ പദ്ധതികളൊന്നും ഈ തലമുറയ്ക്ക് മുന്നില്&zwj; നടപ്പില്ല. പെട്ടെന്നുള്ള തീരുമാനങ്ങളാണ് ഇവരുടേത്. 66 ശതമാനം ജെന്&zwj; സി സഞ്ചാരികളും യാത്ര പുറപ്പെടുന്നതിന് തൊട്ടടുത്ത ദിവസങ്ങളിലോ ആഴ്ചകള്&zwj;ക്ക് മുന്&zwj;പോ മാത്രമാണ് ബുക്കിംഗ് നടത്തുന്നത്. തങ്ങള്&zwj; നടത്തുന്ന ഒരു യാത്രയും മറ്റൊന്നുപോലെ ആയിരിക്കില്ലെന്ന് 67 ശതമാനം പേരും പറയുന്നു. ഒരു സ്ഥലത്തിന്റെ പ്രശസ്തി നോക്കിയല്ല, മറിച്ച് അവിടെ തങ്ങള്&zwj; കണ്ടെത്തിയ താമസസൗകര്യത്തിന്റെ പ്രത്യേകത കണ്ട് ആ സ്ഥലം യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നവര്&zwj; 63 ശതമാനമാണ്. 82 ശതമാനം പേരും യാത്ര പ്ലാന്&zwj; ചെയ്യുമ്പോള്&zwj; താമസിക്കുന്ന സ്ഥലത്തിന്റെ നിലവാരത്തിന് വലിയ പ്രാധാന്യം നല്&zwj;കുന്നു. മാത്രമല്ല, 78 ശതമാനം പേരും തങ്ങളുടെ യാത്രാസമയത്തിന്റെ പകുതിയിലധികവും ഈ താമസസ്ഥലത്തിനുള്ളില്&zwj; തന്നെയാണ് ചിലവഴിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;കാഴ്ച്ചകള്&zwj; കാണലല്ല, ഒപ്പമുള്ള നിമിഷങ്ങളാണ് പ്രധാനം&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്&zwj; സന്ദര്&zwj;ശിക്കുന്നതിനേക്കാള്&zwj;, യാത്രയില്&zwj; ഒപ്പമുള്ളവരുമായി പങ്കിടുന്ന ചെറിയ നിമിഷങ്ങള്&zwj;ക്കാണ് ഈ പ്രായത്തിലുള്ള 80 ശതമാനം പേരും മുന്&zwj;ഗണന നല്&zwj;കുന്നത്. ദൈനംദിന തിരക്കുകളില്&zwj; നിന്നും തടസങ്ങളില്&zwj; നിന്നും മാറി ഒന്നിച്ച് സമയം ചിലവഴിക്കുക എന്നതാണ് ഗ്രൂപ്പ് യാത്രകളുടെ പ്രധാന ലക്ഷ്യം. ഇതേത്തുടര്&zwj;ന്ന്, ഇന്ത്യന്&zwj; ജെന്&zwj; സി സഞ്ചാരികള്&zwj; എയര്&zwj;ബിഎന്&zwj;ബി വഴി ബുക്ക് ചെയ്യുന്ന ഗ്രൂപ്പ് യാത്രകളില്&zwj; മുന്&zwj;വര്&zwj;ഷത്തെ അപേക്ഷിച്ച് ഏകദേശം 55 ശതമാനം വര്&zwj;ധനവാണ് ഉണ്ടായിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇന്റര്&zwj;നെറ്റില്&zwj; വൈറലാകുന്ന ട്രെന്&zwj;ഡുകള്&zwj;ക്ക് പിന്നാലെ പോകാന്&zwj; ഇവര്&zwj;ക്ക് താല്പര്യമില്ല. 90 ശതമാനം പേരും ഓണ്&zwj;ലൈനില്&zwj; അധികം ആരും ശുപാര്&zwj;ശ ചെയ്യാത്ത, അധികം അറിയപ്പെടാത്ത സ്ഥലങ്ങളാണ് തിരയുന്നത്. മുന്&zwj;കൂട്ടി നിശ്ചയിച്ച യാത്രാപരിപാടികള്&zwj;ക്ക് പകരം പ്രകൃതി ഭംഗി ആസ്വദിക്കാനും, യാത്രകള്&zwj;ക്കും, പുതിയ ഭക്ഷണരീതികള്&zwj; പരീക്ഷിക്കാനുമാണ് ഇവര്&zwj; കൂടുതല്&zwj; ഇഷ്ടപ്പെടുന്നത്.&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/travel/new-generation-travel-habits-reveal-gen-z-prefers-short-getaways-articleshow-ggcwkzc"/>
        </item>
        <item>
            <title><![CDATA[വിമാനത്തിലെ ഈ സീറ്റുകളിൽ പുതിയ നിയന്ത്രണം; പ്രഖ്യാപിച്ചത് സിംഗപ്പൂർ എയർലൈൻസ്]]></title>
            <link>https://www.asianetnews.com/yatra/singapore-airlines-business-class-policy-articleshow-hb27z1u</link>
            <guid isPermaLink="true">https://www.asianetnews.com/yatra/singapore-airlines-business-class-policy-articleshow-hb27z1u</guid>
            <pubDate>Wed, 10 Jun 2026 12:30:07 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രമുഖ വിമാനക്കമ്പനിയായ സിംഗപ്പൂർ എയർലൈൻസ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ മുൻകൂർ സീറ്റ് തിരഞ്ഞെടുപ്പ് നയത്തിൽ മാറ്റങ്ങൾ വരുത്തി. പുതിയ നിയമപ്രകാരം, ടിക്കറ്റ് വിഭാഗവും ക്രിസ്&zwnj;ഫ്ലയർ അംഗത്വവും അനുസരിച്ചായിരിക്കും സീറ്റ് തിരഞ്ഞെടുക്കാനുള്ള അവസരം. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kntz3ghrbdx2b4kxwfr2c7rj,imgname-singapore-airlines-1775800271416.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;മുഖ അന്താരാഷ്ട്ര വിമാനക്കമ്പനിയായ സിംഗപ്പൂർ എയർലൈൻസ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ മുൻകൂർ സീറ്റ് തിരഞ്ഞെടുപ്പ് നയത്തിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2026 ജൂൺ 2 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നയം പ്രകാരം, ബിസിനസ് ക്ലാസിലെ എല്ലാ യാത്രക്കാർക്കും ഇനി ഒരുപോലെ സീറ്റ് തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കില്ല. യാത്രക്കാരുടെ ടിക്കറ്റ് വിഭാഗവും ക്രിസ്&zwnj;ഫ്ലയർ അംഗത്വ നിലയും അടിസ്ഥാനമാക്കിയാണ് സീറ്റ് തിരഞ്ഞെടുപ്പിനുള്ള അവകാശങ്ങൾ നിർണയിക്കുക.&lt;/p&gt;&lt;p&gt;പുതിയ നയം ജൂൺ 2 മുതൽ നടത്തുന്ന എല്ലാ സീറ്റ് തിരഞ്ഞെടുപ്പുകൾക്കും ബാധകമായിരിക്കും. ടിക്കറ്റ് എപ്പോൾ ബുക്ക് ചെയ്തതാണെന്നത് ഇതിൽ നിർണായകമല്ല. എന്നാൽ ജൂൺ 2-ന് മുമ്പ് സീറ്റ് തിരഞ്ഞെടുക്കൽ പൂർത്തിയാക്കിയ യാത്രക്കാരെ ഈ മാറ്റം ബാധിക്കില്ല.&lt;/p&gt;&lt;p&gt;ദി സ്ട്രെയ്റ്റ്സ് ടൈംസ് റിപ്പോർട്ട് പ്രകാരം, വാണിജ്യപരമായ ആവശ്യങ്ങളും പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാരുടെ സൗകര്യങ്ങളും പരിഗണിച്ചാണ് ഈ മാറ്റം കൊണ്ടുവന്നത്. പുതിയ നിയമം അനുസരിച്ച്, ബിസിനസ് ലൈറ്റ് (Business Lite) നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ക്രിസ്&zwnj;ഫ്ലയർ മൈലുകൾ ഉപയോഗിച്ച് സേവർ (Saver), അഡ്വാന്റേജ് (Advantage), പ്രൊമോ (Promo) വിഭാഗങ്ങളിൽ ടിക്കറ്റ് എടുക്കുന്നവർക്കും മുൻകൂർ സീറ്റ് തിരഞ്ഞെടുപ്പിൽ പരിമിതമായ ഓപ്ഷനുകൾ മാത്രമേ ലഭിക്കൂ.&lt;/p&gt;&lt;p&gt;അതേസമയം, പി.പി.എസ് ക്ലബ് (PPS Club) അംഗങ്ങൾക്കും ബിസിനസ് ഫ്ലെക്സി (Business Flexi), ബിസിനസ് ആക്സസ് (Business Access), ബിസിനസ് സ്റ്റാൻഡേർഡ് (Business Standard) നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്കും വിമാനത്തിലെ ലഭ്യമായ ഏതൊരു ബിസിനസ് ക്ലാസ് സീറ്റും മുൻകൂട്ടി തിരഞ്ഞെടുക്കാൻ കഴിയും. ഈ മാറ്റം എയർബസ് എ350, എയർബസ് എ380, ബോയിങ് 777-300ER, ബോയിങ് 787-10 എന്നീ വിമാനങ്ങളിൽ ബാധകമായിരിക്കും. എന്നാൽ നിലവിൽ ബോയിങ് 737-8 മാക്&zwnj;സ് വിമാനങ്ങളെ പുതിയ നയത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;മുമ്പ് സിംഗപ്പൂർ എയർലൈൻസ് ബിസിനസ് ക്ലാസിലെ എല്ലാ യാത്രക്കാർക്കും കാബിനിലെ ഏതൊരു സീറ്റും മുൻകൂട്ടി തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നു. പുതിയ നയം പ്രാബല്യത്തിൽ വന്നതോടെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും അവാർഡ് ടിക്കറ്റുകൾ ഉപയോഗിക്കുന്നവർക്കും കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. അതേസമയം, ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകളും പ്രീമിയം അംഗത്വങ്ങളും ഉള്ള യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയിലേക്കാണ് കമ്പനി നീങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്നു.&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/singapore-airlines-business-class-policy-articleshow-hb27z1u"/>
        </item>
        <item>
            <title><![CDATA[മാലദ്വീപിലെ ഏറ്റവും വലിയ ഡൈവിംഗ് ദുരന്തം, സമുദ്രനിരപ്പിൽ നിന്നും 195 അടി താഴ്ചയിലുള്ള ഗുഹയിൽ നിന്ന് കണ്ടെത്തിയത് 5 മൃതദേഹങ്ങൾ]]></title>
            <link>https://www.asianetnews.com/international-news/maldives-worst-diving-disaster-bodies-of-five-divers-who-went-missing-during-a-scuba-diving-expedition-found-articleshow-hdu26n6</link>
            <guid isPermaLink="true">https://www.asianetnews.com/international-news/maldives-worst-diving-disaster-bodies-of-five-divers-who-went-missing-during-a-scuba-diving-expedition-found-articleshow-hdu26n6</guid>
            <pubDate>Tue, 19 May 2026 21:44:22 +0530</pubDate>
            <description><![CDATA[&lt;p&gt;സമുദ്രനിരപ്പിൽ നിന്നും ഏകദേശം 195 അടി താഴ്ചയിലുള്ള ഇടുങ്ങിയ പാതകളാൽ ബന്ധിപ്പിക്കപ്പെട്ട മൂന്ന് വലിയ അറകളുള്ള സങ്കീർണ്ണമായ ഗുഹയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks0g2z83pqnq891he621p2cw,imgname-maldives--1779207077123.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാലി: സമുദ്രനിരപ്പിൽ നിന്നും 195 അടി താഴ്ചയിലുള്ള ഗുഹയിൽ കുടുങ്ങിപ്പോയ നാല് ഇറ്റാലിയൻ മുങ്ങൽ വിദഗ്ധരുടെ മൃതദേഹം കണ്ടെത്തി. മാലദ്വീപിലെ ഏറ്റവും വലിയ ഡൈവിംഗ് ദുരന്തത്തിലെ ഇരകളായവിൽ രണ്ട് പേരുടെ മൃതദേഹമാണ് ഇതിനോടകം പുറത്ത് എത്തിക്കാനായത്. മെയ് 14ന് കടലിൽ ഡൈവിംഗിന് പോയ അഞ്ചംഗ സംഘം മടങ്ങി എത്താതിരുന്നതിന് പിന്നാലെ വലിയ രീതിയിലുള്ള തെരച്ചിലാണ് മാലദ്വീപിൽ നടന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 195 അടി താഴ്ചയിലുള്ള ഒരു അടിയൊഴുക്കുള്ള കടൽ ഗുഹയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശേഷിക്കുന്ന രണ്ട് മൃതദേഹങ്ങൾ കൂടി ഗുഹയുടെ ഏറ്റവും ആഴമേറിയ ഭാഗത്ത് നിന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകരുള്ളത്.&lt;/p&gt;&lt;p&gt;തിങ്കളാഴ്ചയാണ് മാലദ്വീപിലെ വാവു അറ്റോളിലുള്ള ഈ ഗുഹയ്ക്കുള്ളിൽ നാല് ഇറ്റാലിയൻ ഡൈവർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇറ്റലിയിലെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനുമുമ്പ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മാലദ്വീപിലെ ഒരു പ്രാദേശിക മിലിട്ടറി ഡൈവർ ശനിയാഴ്ച ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരണപ്പെട്ടിരുന്നു. ഈ സംഭവത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച തിരച്ചിൽ പിന്നീട് തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. മാലദ്വീപ് പൊലീസിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ ഫിൻലൻഡിൽ നിന്നെത്തിയ മൂന്ന് പ്രമുഖ ഡൈവിങ് വിദഗ്ദ്ധരാണ് ഗുഹയുടെ ഏറ്റവും ഉള്ളിലായി മൂന്നാമത്തെ അറയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സ്ഥലത്ത് ഒരുമിച്ചാണ് കിടന്നിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അഞ്ചംഗ സംഘത്തിലെ അഞ്ചാമനായ ഇറ്റാലിയൻ ഡൈവിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം നേരത്തെ തന്നെ ഗുഹയുടെ പ്രവേശന കവാടത്തിന് പുറത്തുനിന്നും കണ്ടെത്തിയിരുന്നു. മരിച്ചവരെല്ലാം പ്രമുഖ വ്യക്തികളാണെന്ന് മാലദ്വീപ് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ജെനോവ സർവകലാശാലയിലെ ഇക്കോളജി അസോസിയേറ്റ് പ്രൊഫസറായ മോണിക്ക മോണ്ടെഫാൽകോൺ, അവരുടെ മകൾ ജോർജിയ സോമകാൽ, മറൈൻ ബയോളജിസ്റ്റ് ഫെഡറിക്കോ ഗ്വാൾട്ടിയേരി, ഗവേഷകയായ മ്യൂറിയൽ ഒഡെനിനോ, ഡൈവിങ് ഇൻസ്ട്രക്ടർ ജിയാൻലൂക്ക ബെനഡെറ്റി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഇൻസ്ട്രക്ടറായ ബെനഡെറ്റിയുടെ മൃതദേഹമാണ് കഴിഞ്ഞ വ്യാഴാഴ്ച ഗുഹയുടെ വാതിലിന് സമീപത്തുനിന്ന് ആദ്യം കണ്ടെത്തിയത്. പ്രൊഫസർ മോണിക്കയും ഗവേഷകയായ മ്യൂറിയലും മാലദ്വീപിൽ എത്തിയത് കാലാവസ്ഥാ വ്യതിയാനം സമുദ്രജീവികളിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഔദ്യോഗിക ശാസ്ത്രീയ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ ഇവർ അപകടത്തിൽപ്പെട്ട ഈ ഡൈവിങ് ഔദ്യോഗിക ഗവേഷണത്തിന്റെ ഭാഗമായിരുന്നില്ലെന്നും പൂർണ്ണമായും വ്യക്തിപരമായ താൽപ്പര്യപ്രകാരം നടത്തിയതാണെന്നും ജെനോവ സർവകലാശാല വിശദമാക്കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പലതവണ വെല്ലുവിളിയായിരുന്നു. ഇടുങ്ങിയ പാതകളാൽ ബന്ധിപ്പിക്കപ്പെട്ട മൂന്ന് വലിയ അറകളുള്ള സങ്കീർണ്ണമായ ഗുഹയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓക്സിജന്റെ പരിമിതിയും വലിയ ആഴവും കാരണം ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകർക്ക് ഗുഹയ്ക്കുള്ളിലേക്ക് പൂർണ്ണമായി പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. വിനോദ സഞ്ചാരികൾ സാധാരണയായി പോകാറുള്ളതിലും കൂടുതൽ ആഴത്തിലേക്കാണ് ഈ സംഘം പോയതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കടലിനടിയിലെ ഗുഹകളിലേക്ക് ഡൈവിങ് നടത്തുന്നത് അതീവ അപകടകരമായ കാര്യമാണ്. ഗുഹയ്ക്കുള്ളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി ഇളകുന്നത് വഴി കാഴ്ച പൂർണ്ണമായും മറയാനും വഴിതെറ്റാനും വലിയ സാധ്യതയുണ്ട്. മാലദ്വീപിലെ 1,192 പവിഴദ്വീപുകളുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡൈവിങ് ദുരന്തമാണിത്. സമുദ്രവിനോദങ്ങളുമായി ബന്ധപ്പെട്ട് മാലദ്വീപിൽ അപകടങ്ങൾ കുറവാണെങ്കിലും കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 112 ഓളം വിനോദസഞ്ചാരികൾ പലവിധ കടൽ അപകടങ്ങളിൽ മരിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/maldives-worst-diving-disaster-bodies-of-five-divers-who-went-missing-during-a-scuba-diving-expedition-found-articleshow-hdu26n6"/>
        </item>
        <item>
            <title><![CDATA[ലോഹഗഡ് കോട്ടയിലേക്ക് വിനോദ സഞ്ചാരികളുടെ തള്ളിക്കയറ്റം, 'സിയ പോയിന്റ്' ചോദിച്ചെത്തുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് അധികൃതർ]]></title>
            <link>https://www.asianetnews.com/india-news/disaster-tourism-footfall-at-the-iconic-lohagad-fort-gone-up-after-ketan-agarwal-murder-tourist-asks-for-sia-point-articleshow-lgderbd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/disaster-tourism-footfall-at-the-iconic-lohagad-fort-gone-up-after-ketan-agarwal-murder-tourist-asks-for-sia-point-articleshow-lgderbd</guid>
            <pubDate>Tue, 30 Jun 2026 21:29:08 +0530</pubDate>
            <description><![CDATA[&lt;p&gt;വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മാത്രം നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ സന്ദർശകർ എത്തിയിരുന്ന ലോഹഗഡ് കോട്ടയിൽ, ഇപ്പോൾ സാധാരണ പ്രവൃത്തിദിനങ്ങളിൽ പോലും വാരാന്ത്യത്തിന് സമാനമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwcks8f98epbtrcwd1deq34s,imgname-lohagad-fort-murder-1782834831849.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൂനെ: കേതൻ അഗർവാളിന്റെ കൊലപാതകത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ പൂനെയിലുള്ള പ്രശസ്തമായ ലോഹഗഡ് കോട്ടയിലേക്ക് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. പ്രതിശ്രുത വധുവും കാമുകനും ചേർന്ന് 25കാരനായ കേതൻ അഗർവാളിനെ കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സ്ഥലം കാണാനായാണ് നിലവിൽ കോട്ടയിലേക്ക് ആളുകൾ ട്രെക്കിംഗിന് എത്തുന്നത്. രണ്ട് മുതൽ മൂന്ന് മണിക്കൂർ എടുക്കുന്ന ട്രെക്കിംഗിന് കൊലപാതകം നടന്നതിന് മുൻപ് വന്നതിനേക്കാൾ ഇരട്ടി ആളുകളാണ് നിലവിൽ എത്തുന്നതെന്നാണ് അധികൃതർ വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;കേതൻ അഗർവാളിനെ 20കാരിയായ സിയ ഗോയലും അവളുടെ കാമുകനായ ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയുടെ മുകളിൽ നിന്ന് 400 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ജൂൺ 18നായിരുന്നു ക്രൂരത നടന്നത്. കേതന്റെ മരണശേഷം ഇത് വെറുമൊരു അപകടമാണെന്ന് വരുത്തിതീർക്കാൻ സിയ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഈ വാർത്ത മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ നിറഞ്ഞതോടെയാണ് ലോഹഗഡ് കോട്ടയിലേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം കോട്ടയിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പെട്ടെന്ന് വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.&lt;/p&gt;&lt;p&gt;കോട്ടയിൽ എത്തുന്ന പല സന്ദർശകരും സെക്യൂരിറ്റി ജീവനക്കാരോടും മറ്റ് ഗൈഡുകളോടും സിയ കേതനെ തള്ളിയിട്ട സ്ഥലം എവിടെയാണ്? എന്ന് പ്രത്യേകം ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. കേതൻ കൊല്ലപ്പെട്ട ആ പ്രത്യേക സ്ഥലത്തിന് ആളുകൾ ഇപ്പോൾ അനൗദ്യോഗികമായി സിയ പോയിന്റ് എന്നാണ് പേരിട്ടിരിക്കുന്നത്. സാധാരണയായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മാത്രം നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ സന്ദർശകർ എത്തിയിരുന്ന ലോഹഗഡ് കോട്ടയിൽ, ഇപ്പോൾ സാധാരണ പ്രവൃത്തിദിനങ്ങളിൽ പോലും വാരാന്ത്യത്തിന് സമാനമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യത്തേക്കാൾ ഉപരിയായി ആളുകൾ ഈ ക്രൂരമായ കൊലപാതകം നടന്ന സ്ഥലം കാണാനുള്ള ആകാംക്ഷയോടെയാണ് ഇവിടേക്ക് എത്തുന്നത്.&lt;/p&gt;&lt;p&gt;എന്നാൽ ചരിത്രപ്രധാനമായ ഒരു സ്മാരകത്തിലേക്ക് ഇത്തരമൊരു ദുരന്തത്തിന്റെ പേരിൽ ആളുകൾ തടിച്ചുകൂടുന്നതിനെതിരെ പ്രദേശവാസികളും ചരിത്ര സ്നേഹികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള, ശതവാഹന കാലഘട്ടത്തിലെ ഈ കോട്ടയുടെ ചരിത്രപരമായ പ്രാധാന്യവും ഇത്തരം മോശം വാർത്തകളുടെ പേരിൽ ഇല്ലാതാകരുതെന്നാണ് പ്രാദേശിക സംഘടനകൾ പ്രതികരിക്കുന്നത്. ലോനാവാലയിൽ നിന്നും 11 കിലോമീറ്ററോളം മാറി സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ലോഹഗഡ് കോട്ട മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/disaster-tourism-footfall-at-the-iconic-lohagad-fort-gone-up-after-ketan-agarwal-murder-tourist-asks-for-sia-point-articleshow-lgderbd"/>
        </item>
        <item>
            <title><![CDATA[വൈപ്പർ ഇട്ടില്ല, ബസ് നിർത്താതെ പോയി, കെഎസ്ആർടിസി ബസിന് നേരെയുണ്ടായ മുട്ടയേറ് കൊള്ളശ്രമമെന്ന സംശയം]]></title>
            <link>https://www.asianetnews.com/local-news/eggs-thrown-on-ksrtc-super-deluxe-bus-in-karnataka-suspecting-dacoit-attempt-narrow-escape-articleshow-lpzhz6h</link>
            <guid isPermaLink="true">https://www.asianetnews.com/local-news/eggs-thrown-on-ksrtc-super-deluxe-bus-in-karnataka-suspecting-dacoit-attempt-narrow-escape-articleshow-lpzhz6h</guid>
            <pubDate>Fri, 14 Aug 2026 09:07:36 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകയിലെ വിടതിയിൽ വച്ചാണ് സൂപ്പർ ഡീലക്സ് ബസിന് നേരെ മുട്ടയേറുണ്ടായത്. വൈപ്പർ ഇടാതെ വണ്ടിയോടിച്ച് പോയതാണ് രക്ഷയായതെന്നാണ് സുരേഷ് പറയുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzz5j00n0b8mzhmzhpfq3v0r,imgname-ksrtc-egg-attack-1786678673429.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാസർഗോഡ്: ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ കർണാടകയിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാതർ മുട്ടയെറിഞ്ഞത്. വണ്ടി അപായപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സംശയം. വണ്ടി നിർത്താതെ ആളും വെളിച്ചവും ഉള്ള സ്ഥലം വരെ ഓടിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഡ്രൈവർ പറയുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. കർണാടകയിലെ വിടതിയിൽ വച്ചാണ് സൂപ്പർ ഡീലക്സ് ബസിന് നേരെ മുട്ടയേറുണ്ടായത്. വൈപ്പർ ഇടാതെ വണ്ടിയോടിച്ച് പോയതാണ് രക്ഷയായതെന്നാണ് സുരേഷ് പറയുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെ വച്ചായിരുന്ന ആക്രമണം. ബസ് അവിടെ നിർത്തുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതുകൊണ്ടാണ് ഓടിച്ച് പോയത്. അഞ്ച് പേരുടെ സംഘമാണ് മുട്ടയെറിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സ്ഥലത്ത് തന്നെയാണ് സംഭവമെന്നതാണ് ശ്രദ്ധേയം.ഗതാഗത മന്ത്രി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/eggs-thrown-on-ksrtc-super-deluxe-bus-in-karnataka-suspecting-dacoit-attempt-narrow-escape-articleshow-lpzhz6h"/>
        </item>
        <item>
            <title><![CDATA[തായ്ലന്‍ഡിലേക്ക് പറക്കാന്‍ പ്ലാനുണ്ടോ? വലിയ മാറ്റം വരുന്നു; ഫ്രീ വിസ കാലാവധി പകുതിയായി കുറക്കും, സഞ്ചാരികള്‍ക്ക് തിരിച്ചടി]]></title>
            <link>https://www.asianetnews.com/travel/thailand-to-halve-visa-free-stay-duration-for-tourists-from-another-countries-articleshow-lzhlbgg</link>
            <guid isPermaLink="true">https://www.asianetnews.com/travel/thailand-to-halve-visa-free-stay-duration-for-tourists-from-another-countries-articleshow-lzhlbgg</guid>
            <pubDate>Wed, 20 May 2026 14:38:11 +0530</pubDate>
            <description><![CDATA[&lt;p&gt;തായ്ലൻഡ് തങ്ങളുടെ 60 ദിവസത്തെ സൗജന്യ വിസ ആനുകൂല്യം നിർത്തലാക്കാൻ ഒരുങ്ങി തായ്ലാൻഡ്. വിദേശികള്&zwj; ഉള്&zwj;പ്പെട്ട കുറ്റകൃത്യങ്ങളും അനധികൃത ജോലികളും വർധിച്ച പശ്ചാത്തലത്തിൽ ആണ് പുതിയ നടപടി. പുതിയ നിയമപ്രകാരം സൗജന്യ വിസ കാലാവധി 30 ദിവസമായി ചുരുങ്ങും. ഈ മാറ്റങ്ങൾ ഇന്ത്യൻ സഞ്ചാരികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfbf3p9q0r559pqxszm19v9q,imgname-thailand-tour-from-bhubaneswar-1768837732663.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തായ്ലന്&zwj;ഡ് തങ്ങളുടെ വിസ നയങ്ങളില്&zwj; വലിയ മാറ്റത്തിനൊരുങ്ങുന്നു. കോവിഡിന് ശേഷമുള്ള ടൂറിസം മേഖലയുടെ വീണ്ടെടുപ്പിനായി ഏര്&zwj;പ്പെടുത്തിയ 60 ദിവസത്തെ സൗജന്യ വിസ ആനുകൂല്യം തായ്ലന്&zwj;ഡ് നിര്&zwj;ത്തലാക്കുകയാണ്. വിദേശികള്&zwj; ഉള്&zwj;പ്പെടുന്ന കുറ്റകൃത്യങ്ങളും അനധികൃത ജോലികളും വര്&zwj;ദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ കര്&zwj;ശന നടപടി. പുതിയ നിയമപ്രകാരം സൗജന്യ വിസ കാലാവധി 30 ദിവസമായി ചുരുങ്ങും. ഓസ്ട്രേലിയ, സിംഗപ്പൂര്&zwj;, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്&zwj; നിന്നുള്ള സഞ്ചാരികള്&zwj;ക്ക് ഇനി 30 ദിവസം മാത്രമേ വിസയില്ലാതെ തങ്ങാനാകൂ. ചില രാജ്യക്കാര്&zwj;ക്ക് 'വിസ ഓണ്&zwj; അറൈവല്&zwj;' രീതി വീണ്ടും നിര്&zwj;ബന്ധമാക്കിയേക്കും.&lt;/p&gt;&lt;h2&gt;ഇന്ത്യന്&zwj; സഞ്ചാരികളെ ബാധിക്കുമോ?&lt;/h2&gt;&lt;p&gt;നിലവില്&zwj; ഇന്ത്യക്കാര്&zwj;ക്ക് തായ്ലന്&zwj;ഡില്&zwj; 60 ദിവസത്തെ സൗജന്യ വിസ ആനുകൂല്യം ലഭിക്കുന്നുണ്ട്. പുതിയ പരിഷ്&zwnj;കാരത്തില്&zwj; ഇന്ത്യയിലെ സഞ്ചാരികള്&zwj;ക്കുള്ള അവസ്ഥ എന്തായിരിക്കുമെന്നതില്&zwj; തായ് അധികൃതര്&zwj; ഇതുവരെ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ഈ മാറ്റങ്ങള്&zwj; ഇന്ത്യന്&zwj; സഞ്ചാരികളും ടൂറിസം മേഖലയും അതീവ ഉറ്റുനോക്കുകയാണ്.&lt;/p&gt;&lt;p&gt;കുറഞ്ഞ ചെലവിലുള്ള അന്താരാഷ്ട്ര യാത്രകള്&zwj;, ഡെസ്റ്റിനേഷന്&zwj; വെഡ്ഡിംഗുകള്&zwj;, ഗ്രൂപ്പ് ടൂറിസം, നൈറ്റ് ലൈഫ് എന്നിവ കാരണം സമീപകാലത്ത് തായ്ലന്&zwj;ഡിന്റെ ഏറ്റവും വലിയ വിനോദസഞ്ചാര വിപണിയായി ഇന്ത്യ മാറിയിരുന്നു. ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ തുടങ്ങിയ പ്രമുഖ തായ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്&zwj; നഗരങ്ങളില്&zwj; നിന്നുള്ള നേരിട്ടുള്ള വിമാന സര്&zwj;വീസുകളും വര്&zwj;ദ്ധിച്ചിരുന്നു. 2024-ലാണ് തായ്ലന്&zwj;ഡ് തങ്ങളുടെ സൗജന്യ വിസ സൗകര്യം 57 രാജ്യങ്ങളില്&zwj; നിന്ന് 93 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഇന്ത്യക്കാര്&zwj;ക്ക് ഇത് ഏറെ സൗകര്യപ്രദമായിരുന്നു. എന്നാല്&zwj;, ഈ ഉദാരമായ വിസ നിയമങ്ങള്&zwj; വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരും തദ്ദേശീയര്&zwj;ക്കായി മാറ്റിവെച്ചിരിക്കുന്ന തൊഴില്&zwj; മേഖലകളില്&zwj; അനധികൃതമായി ജോലി ചെയ്യുന്നവരും കൂടുന്നതായി തായ് അധികൃതര്&zwj; വ്യക്തമാക്കുന്നു.&lt;/p&gt;&lt;h3&gt;ടൂറിസം മേഖലയില്&zwj; ആശങ്ക&lt;/h3&gt;&lt;p&gt;തായ്ലന്&zwj;ഡ് സമ്പദ്വ്യവസ്ഥയുടെ അഞ്ചിലൊന്നും ടൂറിസം മേഖലയെ ആശ്രയിച്ചാണ് നിലനില്&zwj;ക്കുന്നത്. കോവിഡിന് മുന്&zwj;പുള്ള അവസ്ഥയിലേക്ക് ഇവിടുത്തെ ടൂറിസം മേഖല ഇനിയും പൂര്&zwj;ണ്ണമായി തിരിച്ചെത്തിയിട്ടില്ല. പുതിയ സാഹചര്യത്തില്&zwj; തായ്ലന്&zwj;ഡിന്റെ സാമ്പത്തിക ആസൂത്രണ ഏജന്&zwj;സി 2026-ലെ വിദേശ വിനോദസഞ്ചാരികളുടെ വരവ് സംബന്ധിച്ച പ്രവചനം 3.5 കോടിയില്&zwj; നിന്ന് 3.2 കോടിയായി കുറച്ചിട്ടുണ്ട്. തുടര്&zwj;ച്ചയായ രണ്ടാം വര്&zwj;ഷമാണ് സഞ്ചാരികളുടെ എണ്ണത്തില്&zwj; ഇടിവ് രേഖപ്പെടുത്തുന്നത്.&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/travel/thailand-to-halve-visa-free-stay-duration-for-tourists-from-another-countries-articleshow-lzhlbgg"/>
        </item>
        <item>
            <title><![CDATA[ബുഫെയിൽ നിന്ന് ഭക്ഷണം പുറത്തേക്ക് കൊണ്ടുപോകരുത്, ശാന്തത പാലിക്കുക, ഇന്ത്യക്കാർക്കായുള്ള സ്വിസ് ഹോട്ടൽ നിർദ്ദേശവുമായി ഹർഷ ഗോയങ്ക]]></title>
            <link>https://www.asianetnews.com/international-news/industrialist-harsh-goenka-reignited-debate-on-indians-behaviour-abroad-after-recalling-swiss-hotel-notice-for-indians-articleshow-msudm40</link>
            <guid isPermaLink="true">https://www.asianetnews.com/international-news/industrialist-harsh-goenka-reignited-debate-on-indians-behaviour-abroad-after-recalling-swiss-hotel-notice-for-indians-articleshow-msudm40</guid>
            <pubDate>Mon, 01 Jun 2026 12:10:39 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വിറ്റ്&zwnj;സർലൻഡിലെ പ്രശസ്തമായ ആഡംബര റിസോർട്ട് ടൗണായ ഗ്സ്റ്റാഡിലുള്ള ഹോട്ടൽ ആർക്-എൻ-സീൽ എന്ന ഹോട്ടലിൽ വെച്ചാണ് തനിക്ക് ആ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായതെന്ന് ഗോയങ്ക വ്യക്തമാക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kt0yfrep2bske2dwmwrq2wvz,imgname-swiss-hotel-indian-message-1780295918038.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരുടെ പൊതു സ്ഥലങ്ങളിലെ പെരുമാറ്റം ഇനിയും മെച്ചപ്പെടണമെന്ന് ഓർമ്മിപ്പിച്ച് വ്യവസായ ഹർഷ ഗോയങ്ക പങ്കുവച്ച ചിത്രം വൈറലാവുന്നു. 2019ൽ സ്വിസ് ഹോട്ടൽ ഇന്ത്യക്കാർക്കായി മാത്രം ഏർപ്പെടുത്തിയ പ്രത്യേക നിയമങ്ങൾ ഓർമ്മിപ്പിച്ച് വ്യവസായി ഹർഷ ഗോയങ്കയുടെ കുറിപ്പ്. വിദേശരാജ്യങ്ങളിൽ വെച്ച് ഇന്ത്യക്കാർ പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറുന്നതിന്റെയും അച്ചടക്കമില്ലായ്മയുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരം പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രമുഖ വ്യവസായിയും ആർപിജി ഗ്രൂപ്പ് ചെയർമാനുമായ ഹർഷ ഗോയങ്ക രംഗത്തെത്തിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;2019ൽ സ്വിറ്റ്&zwnj;സർലൻഡിലെ ഒരു ഹോട്ടൽ സന്ദർശിച്ചപ്പോൾ താൻ നേരിട്ട് കണ്ട ഒരു അനുഭവം ആണ് ഹർഷ ഗോയങ്ക ഓർമ്മിപ്പിക്കുന്നത്. സ്വിറ്റ്&zwnj;സർലൻഡിലെ പ്രശസ്തമായ ആഡംബര റിസോർട്ട് ടൗണായ ഗ്സ്റ്റാഡിലുള്ള ഹോട്ടൽ ആർക്-എൻ-സീൽ എന്ന ഹോട്ടലിൽ വെച്ചാണ് തനിക്ക് ആ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായതെന്ന് ഗോയങ്ക വ്യക്തമാക്കുന്നത്. അവിടെ ഇന്ത്യൻ വിനോദസഞ്ചാരികളെ മാത്രം ലക്ഷ്യമിട്ട് അവരുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിനായി ഒരു പ്രത്യേക നോട്ടീസ് ബോർഡ് ഹോട്ടൽ അധികൃതർ സ്ഥാപിച്ചിരുന്നു. ഒരു പ്രത്യേക രാജ്യത്തു നിന്നുള്ളവരെ മാത്രം ലക്ഷ്യമിട്ട് ഇത്തരമൊരു നോട്ടീസ് നൽകിയത് തന്നെ ഏറെ വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം തന്റെ എക്സ് ഹാൻഡിലിൽ കുറിച്ചത്. ഹോട്ടൽ മാനേജർ ക്രിസ്റ്റ്യൻ മാറ്റി ഒപ്പിട്ട ആ നോട്ടീസിൽ ഇന്ത്യക്കാർക്കായി നൽകിയ പ്രത്യേക നിർദ്ദേശങ്ങൾ ഇവയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;രാവിലെ ഹോട്ടലിൽ ഒരുക്കുന്ന ബുഫെയിൽ നിന്ന് ആരും ഭക്ഷണം പുറത്തേക്ക് കൊണ്ടുപോകരുത്. അവിടെ നൽകുന്ന ഭക്ഷണം പ്രഭാതഭക്ഷണത്തിന് മാത്രമുള്ളതാണ്. ഉച്ചഭക്ഷണത്തിനുള്ള പാക്കറ്റുകൾ വേണമെങ്കിൽ സർവീസ് സ്റ്റാഫുകളോട് ഓർഡർ ചെയ്ത് പണം നൽകി വാങ്ങാവുന്നതാണ്. ഭക്ഷണം കഴിക്കുമ്പോൾ മേശപ്പുറത്ത് നൽകിയിട്ടുള്ള സ്പൂൺ, ഫോർക്ക് തുടങ്ങിയവ മാത്രം ഉപയോഗിക്കുക. മറ്റുള്ളവർക്കും വൃത്തിയുള്ള അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഹോട്ടലിന്റെ ഇടനാഴികളിലും ബാൽക്കണിയിലും ഉച്ചത്തിൽ സംസാരിക്കരുത്, ശാന്തത പാലിക്കുക. നിങ്ങളെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികൾ ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും അവർ സമാധാനവും വിശ്രമവും ആഗ്രഹിക്കുന്നുണ്ടെന്നും ഓർക്കുക.&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ നോട്ടീസ് അന്ന് വലിയ വംശീയ അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെടുകയും വിവാദമായതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഗോയങ്ക ഇതിനെ ഒരു പാഠമായാണ് കാണുന്നത്. നിലവിൽ വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും റെസ്റ്റോറന്റുകളിലും മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ വിനോദസഞ്ചാരികൾ കൂട്ടമായി ഗർബ നൃത്തം ചെയ്യുന്ന വീഡിയോകൾ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗോയങ്കയുടെ ഈ കുറിപ്പ്. ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായമര്യാദ, അച്ചടക്കം, മികച്ച പൊതുബോധം എന്നിവയിലൂടെ ലോകത്തിന്റെ മുഴുവൻ ആദരവ് പിടിച്ചുപറ്റിയ ജപ്പാനെയാണ് ഇന്ത്യ മാതൃകയാക്കേണ്ടതെന്ന് ഹർഷ ഗോയങ്ക ഓർമ്മിപ്പിച്ചു. ഇന്ത്യ ഒരു ആഗോള സാമ്പത്തിക ശക്തിയായി വളരുമ്പോൾ, വെറും സാമ്പത്തിക വളർച്ച മാത്രം പോരെന്നും ജനങ്ങളുടെ പെരുമാറ്റ മികവിലൂടെയും മറ്റുള്ളവരോടുള്ള ബഹുമാനത്തിലൂടെയുമായിരിക്കണം രാജ്യം ഓർമ്മിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് പോകുന്ന ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ അംബാസഡർമാരാണെന്നും അതിനാൽ നമ്മുടെ പെരുമാറ്റരീതികൾ പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A Swiss hotel once displayed a list of special rules exclusively for Indian guests which I personally saw and was appalled.Today, videos of garba in restaurants, loud conversations in airports, and turning aircraft cabins into picnic spots keep doing the rounds. Even in Davos,&hellip; pic.twitter.com/ccljdLmDfk&lt;/p&gt;&lt;p&gt;&mdash; Harsh Goenka (@hvgoenka) May 31, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സാമൂഹ്യ മാധ്യമത്തിലെ ചർച്ചകൾഗോയങ്കയുടെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പലരും അദ്ദേഹത്തിന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ചു. ഇന്ത്യയിലെ സ്കൂളുകളിൽ കുട്ടിക്കാലം മുതൽക്കേ നൈതികശാസ്ത്രവും പൊതുബോധവും നിർബന്ധിത വിഷയമാക്കണമെന്നും, എങ്ങനെയെങ്കിലും കാര്യം സാധിച്ചെടുക്കുന്ന രീതി എന്ന ചിന്താഗതി ഭാരതീയർ മാറ്റിവെക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ, ചുരുക്കം ചില ആളുകളുടെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ ഒരേ രീതിയിൽ ചിത്രീകരിച്ച് വിദേശ ഹോട്ടലുകൾ പ്രത്യേക നിയമങ്ങൾ ഇറക്കുന്നത് വംശീയ വിവേചനമാണെന്ന് വിശദമാക്കുന്ന പ്രതികരണങ്ങളും കുറിപ്പിന് ലഭിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/industrialist-harsh-goenka-reignited-debate-on-indians-behaviour-abroad-after-recalling-swiss-hotel-notice-for-indians-articleshow-msudm40"/>
        </item>
        <item>
            <title><![CDATA[ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം]]></title>
            <link>https://www.asianetnews.com/international-news/thailand-decides-to-continue-indians-visa-free-entry-for-30-days-articleshow-q59lkc1</link>
            <guid isPermaLink="true">https://www.asianetnews.com/international-news/thailand-decides-to-continue-indians-visa-free-entry-for-30-days-articleshow-q59lkc1</guid>
            <pubDate>Wed, 15 Jul 2026 08:15:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്&zwj;ലൻഡിൻ്റെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന 60 ദിവസത്തെ ഇളവ് 30 ദിവസമായി കുറച്ച് മന്ത്രിസഭ. ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പൂർണമായും പിൻവലിക്കാൻ നീക്കം നടത്തിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxhthmvzqzfv1c9f6twg4jm0,imgname-thailand-visa-for-indians-1784083436415.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്&zwj;ലൻഡ്. ഇന്ത്യയിൽ നിന്നുള്ള സന്ദ&zwj;ർ&zwnj;ശകർക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാൻ തായ്&zwj;ലൻഡ് മന്ത്രിസഭാ യോ​ഗത്തിൻ്റെ തീരുമാനം. ഇന്ത്യൻ വിനോദസഞ്ചാരികളുടെ യാത്രാ രീതികൾക്ക് അനുസൃതമായി 30 ദിവസത്തെ വിസരഹിത പ്രവേശനം മന്ത്രിസഭാ യോ​ഗം അംഗീകരിച്ചതായി ടൂറിസം മന്ത്രി സുരസാക് പഞ്ചരോയൻവൊരാകുൽ അറിയിച്ചു. ഭാവിയിൽ ഈ നടപടി കാരണം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, സർക്കാരിന് തീരുമാനം പുനഃപരിശോധിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;നേരത്തെ ഇന്ത്യക്കാർക്ക് 60 ദിവസം വിസയില്ലാതെ തായ്&zwj;ലൻഡിൽ തുടരാൻ അനുമതി ഉണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മെയ് മാസമാണ് ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളുടെ 60 ദിവസത്തെ വിസരഹിത പ്രവേശനം നിർത്തലാക്കാൻ തായ്&zwj;ലൻഡ് മന്ത്രിസഭ നീക്കം നടത്തിയിരുന്നത്. ഇതേ തുട&zwj;ർന്ന് ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ആണ് ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പൂർണമായും നിർത്തലാക്കാതെ, 60 ദിവസത്തിൽനിന്ന് 30 ​ദിവസമായി പരിമിതപ്പെടുത്താൻ സ&zwj;ർക്കാർ തീരുമാനിച്ചത്.&lt;/p&gt;&lt;p&gt;തായ്&zwj;ലൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ചൈന, മലേഷ്യ എന്നീ രാജ്യക്കാർ കഴിഞ്ഞാൽ ഇന്ത്യക്കാരാണ് മുന്നിൽ. നിലവിൽ ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവ&zwj;ർക്ക് 60 ദിവസം വിസയില്ലാതെ രാജ്യത്ത് തുടരാൻ അനുമതിയുണ്ട്. തായ്&zwj;ലൻഡ് ഇതുവരെ ഇന്ത്യയടക്കം 93 രാജ്യങ്ങൾക്ക് 60 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിച്ചിരുന്നു. എന്നാലിത് 54 രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താനായിരുന്നു സർക്കാരിന്റെ നീക്കം. യോ​ഗ്യരായ രാജ്യങ്ങൾക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനും സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നടപ്പിലായില്ല.&lt;/p&gt;&lt;p&gt;ഇന്ത്യയ്ക്ക് പുറമേ, ക്രൊയേഷ്യ, ബൾ​ഗേറിയ, സിപ്രസ്, മാൾട്ട, മാലദ്വീപ് എന്നീ രാജ്യക്കാർക്കും 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനും തായ്&zwj;ലൻഡ് സർക്കാർ തീരുമാനിച്ചു. ഇതോടെ 30 ദിവസത്തെ വിസരഹിത പ്രവേശനത്തിന് അനുമതിയുള്ള രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. തായ്&zwj;ലൻഡ് പാസ്പോർട്ട് ഉടമകൾക്ക് ഷെങ്കൻ വിസ നേടാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് യൂറോപ്യൻ യൂണിയൻ രാജ്യക്കാർക്കും ഇളവ് അനുവദിച്ചത്.&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/thailand-decides-to-continue-indians-visa-free-entry-for-30-days-articleshow-q59lkc1"/>
        </item>
        <item>
            <title><![CDATA[മാലിദ്വീപിനെ വെല്ലാന്‍ ലക്ഷദ്വീപ്; യാത്രാസമയം മണിക്കൂറുകൾ കുറയും, കൂടുതല്‍ ദ്വീപുകളിലേക്ക് സീപ്ലെയിന്‍ വരുന്നു]]></title>
            <link>https://www.asianetnews.com/travel/lakshadweep-to-rival-maldives-with-new-seaplane-connectivity-articleshow-qf1o6lv</link>
            <guid isPermaLink="true">https://www.asianetnews.com/travel/lakshadweep-to-rival-maldives-with-new-seaplane-connectivity-articleshow-qf1o6lv</guid>
            <pubDate>Fri, 29 May 2026 11:56:34 +0530</pubDate>
            <description><![CDATA[ലക്ഷദ്വീപില്&zwj; മാലിദ്വീപിന് സമാനമായ സീപ്ലെയിന്&zwj; ടൂറിസം വരുന്നു. കൊച്ചിയെ ആറ് പ്രധാന ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതി, വാട്ടര്&zwj; എയ്റോഡ്രോമുകള്&zwj; സ്ഥാപിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്താനും വിനോദസഞ്ചാരം വര്&zwj;ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇത് ദ്വീപുകളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krzx88djhh06b14tp840ceqd,imgname-lakshadweep-1779187327410.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലക്ഷദ്വീപിന്റെ നീലത്തടാകങ്ങളിലേക്കും പവിഴപ്പുറ്റുകളിലേക്കും ഇനി സീപ്ലെയിനില്&zwj; പറന്നിറങ്ങാം. മാലിദ്വീപിന് സമാനമായ സീപ്ലെയിന്&zwj; ടൂറിസത്തിന് ലക്ഷദ്വീപില്&zwj; കളമൊരുങ്ങുന്നു. വിനോദസഞ്ചാരത്തിനും യാത്രാസൗകര്യങ്ങള്&zwj;ക്കും വന്&zwj; കുതിപ്പേകുന്ന ഈ പദ്ധതിക്കുളള നടപടികള്&zwj; വേഗത്തിലാവുകയാണ്. വിനോദസഞ്ചാരികള്&zwj;ക്ക് പുതിയ യാത്രാനുഭവം സമ്മാനിക്കുന്നതിനായി ആറ് ദ്വീപുകളില്&zwj; 'വാട്ടര്&zwj; എയ്റോഡ്രോം' പദ്ധതികള്&zwj;ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി പാരിസ്ഥിതിക അനുമതി നല്&zwj;കാന്&zwj; ശുപാര്&zwj;ശ ചെയ്തതായി ദേശീയ മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;&lt;p&gt;കൊച്ചിയെ ലക്ഷദ്വീപിലെ ആറ് പ്രധാന ദ്വീപുകളായ കവരത്തി, കല്&zwj;പേനി, കില്&zwj;ത്താന്&zwj;, കടമത്ത്, മിനിക്കോയ്, അഗത്തി എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സീപ്ലെയിന്&zwj; ശൃംഖല. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഈ ദ്വീപസമൂഹത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയെ ഇത് പൂര്&zwj;ണ്ണമായും മാറ്റിമറിക്കും.നിലവില്&zwj; അഗത്തിയിലേക്കുള്ള പരിമിതമായ വിമാന സര്&zwj;വീസുകളെയും കൊച്ചിയില്&zwj; നിന്നുള്ള നീണ്ട കപ്പല്&zwj; യാത്രകളെയുമാണ് വിനോദസഞ്ചാരികള്&zwj; ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ പല ദ്വീപുകളിലേക്കും എത്തിപ്പെടുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. എന്നാല്&zwj; സീപ്ലെയിനുകള്&zwj; വരുന്നതോടെ ഈ ബുദ്ധിമുട്ടുകള്&zwj;ക്ക് പൂര്&zwj;ണ പരിഹാരമാകും&lt;/p&gt;&lt;p&gt;മാലിദ്വീപ് മോഡലും വിനോദസഞ്ചാര കുതിപ്പും&lt;/p&gt;&lt;p&gt;സീപ്ലെയിനുകള്&zwj;ക്ക് പേരുകേട്ട മാലിദ്വീപിനോടാണ് ഈ പുതിയ പദ്ധതിയെ താരതമ്യം ചെയ്യുന്നത്. അനുമതികളെല്ലാം ലഭിക്കുകയാണെങ്കില്&zwj;, വിമാനത്താവളങ്ങളെയും കപ്പലുകളെയും മാത്രം ആശ്രയിക്കാതെ, വിനോദസഞ്ചാരികള്&zwj;ക്ക് ലക്ഷദ്വീപിലെ തെളിഞ്ഞ നീലത്തടാകങ്ങളിലേക്ക് നേരിട്ട് പറന്നിറങ്ങാന്&zwj; കഴിയും. മേയ് 13-ന് കൊച്ചിക്കും ലക്ഷദ്വീപിനുമിടയില്&zwj; ആദ്യത്തെ സീപ്ലെയിന്&zwj; പരീക്ഷണ പറക്കല്&zwj; വിജയകരമായി പൂര്&zwj;ത്തിയാക്കിയിരുന്നു. അഗത്തിയില്&zwj; ആദ്യം ഇറങ്ങിയ വിമാനം പിന്നീട് കവരത്തിക്കടുത്തും സുരക്ഷിതമായി ലാന്&zwj;ഡ് ചെയ്തു.&lt;/p&gt;&lt;h2&gt;എന്താണ് വാട്ടര്&zwj; എയ്റോഡ്രോമുകള്&zwj;?&lt;/h2&gt;&lt;p&gt;സാധാരണ വിമാനത്താവളങ്ങള്&zwj; പോലെ വലിയ കെട്ടിടങ്ങളോ റണ്&zwj;വേകളോ വാട്ടര്&zwj; എയ്റോഡ്രോമുകള്&zwj;ക്ക് ഉണ്ടാകില്ല. പകരം, സീപ്ലെയിന്&zwj; സര്&zwj;വീസുകള്&zwj;ക്കായി പ്രത്യേകം രൂപകല്&zwj;പ്പന ചെയ്ത ചെറിയ പാസഞ്ചര്&zwj; ടെര്&zwj;മിനലുകള്&zwj;, വെള്ളത്തില്&zwj; പൊങ്ങിക്കിടക്കുന്ന നടപ്പാതകള്&zwj; , വിമാനം നങ്കൂരമിടാനുള്ള ഡോക്കിംഗ് സൗകര്യങ്ങള്&zwj; എന്നിവ മാത്രമാണ് ഇതില്&zwj; ഉള്&zwj;പ്പെടുക.പുതിയ സര്&zwj;വീസ് ആരംഭിക്കുന്നതോടെ ആറ് ദ്വീപുകളില്&zwj; ഏറ്റവും കൂടുതല്&zwj; യാത്രക്കാര്&zwj; എത്തുക കവരത്തിയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് (പ്രതിവര്&zwj;ഷം 16,000-ത്തിലധികം പേര്&zwj;). അഗത്തി, കല്&zwj;പേനി, കില്&zwj;ത്താന്&zwj; എന്നിവിടങ്ങളില്&zwj; പ്രതിവര്&zwj;ഷം 8,000 യാത്രക്കാര്&zwj; വീതം എത്തിയേക്കാം.ഈ പദ്ധതി യാഥാര്&zwj;ത്ഥ്യമായാല്&zwj; ദ്വീപുകള്&zwj;ക്കിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്ന് മാത്രമല്ല, നിലവില്&zwj; എത്തിപ്പെടാന്&zwj; ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളിലേക്ക് യാത്ര എളുപ്പമാവുകയും ചെയ്യും.&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/travel/lakshadweep-to-rival-maldives-with-new-seaplane-connectivity-articleshow-qf1o6lv"/>
        </item>
        <item>
            <title><![CDATA[ഡൽഹിയിൽ ഹൈഡ്രജൻ ബസ്: യാത്രയുടെ പുതിയ മുഖം]]></title>
            <link>https://www.asianetnews.com/travel/delhi-hydrogen-shuttle-bus-service-articleshow-sdk7nu2</link>
            <guid isPermaLink="true">https://www.asianetnews.com/travel/delhi-hydrogen-shuttle-bus-service-articleshow-sdk7nu2</guid>
            <pubDate>Fri, 15 May 2026 08:17:09 +0530</pubDate>
            <description><![CDATA[&lt;p&gt;ഡൽഹി സർക്കാർ, ഡിഎംആർസി, മറ്റ് മന്ത്രാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെ തലസ്ഥാനത്തെ സെൻട്രൽ വിസ്റ്റയിൽ പുതിയ ഹൈഡ്രജൻ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു. മെട്രോ സ്റ്റേഷനുകളിൽ നിന്ന് പ്രധാന സർക്കാർ ഓഫീസുകളിലേക്ക് അവസാന മൈൽ കണക്റ്റിവിറ്റി നൽകി ക്ലീൻ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krmrbztzej7ghzp3hzvwnjaq,imgname-screenshot-2026-05-15-081328-1778813108063.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക്ലീ&lt;/strong&gt;ൻ മൊബിലിറ്റി എന്ന ലക്ഷ്യത്തോടെ ഒരു പ്രധാന ചുവടുവയ്പ്പ് നടത്തി ഡൽഹി സർക്കാർ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി), ഭവന, നഗരകാര്യ മന്ത്രാലയം, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് തലസ്ഥാനത്ത് ഒരു പുതിയ ഹൈഡ്രജൻ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. &amp;nbsp;&lt;/p&gt;&lt;p&gt;മെട്രോ സ്റ്റേഷനുകളിൽ നിന്ന് സർക്കാർ ഓഫീസുകളിലേക്കും പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും എത്തിച്ചേരുന്നതിന് ആളുകൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകൾ നൽകിക്കൊണ്ട് മികച്ചതും എളുപ്പവുമായ അവസാന മൈൽ കണക്റ്റിവിറ്റി നൽകുക എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം. ഇത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കൂടുതൽ ആളുകളെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.&lt;/p&gt;&lt;h2&gt;ഇവിടങ്ങളിൽ ഓടും&lt;/h2&gt;&lt;p&gt;&amp;nbsp;സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനും സേവാ തീർത്ഥ മെട്രോ സ്റ്റേഷനും ഇടയിലാണ് ഈ ഷട്ടിൽ സർവീസ് പ്രവർത്തിക്കുക. സർക്കാർ ജീവനക്കാർക്കും പൊതുജന യാത്രക്കാർക്കും സെൻട്രൽ വിസ്റ്റ പ്രദേശത്തെ പ്രധാന സർക്കാർ ഓഫീസുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഇത് നൽകും. ഈ പദ്ധതി പ്രകാരം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) ഡിഎംആർസിക്ക് രണ്ട് ഹൈഡ്രജൻ ഇന്ധന ബസുകൾ നൽകിയിട്ടുണ്ട്. ഈ ബസുകൾക്ക് ഒരേസമയം 35 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം നൽകുന്നതിന് ബസുകളിൽ ആധുനിക സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു.&lt;/p&gt;&lt;h2&gt;ബസുകളിൽ ജിപിഎസും സിസിടിവി ക്യാമറകളും&lt;/h2&gt;&lt;p&gt;&amp;nbsp;ഈ ബസുകളിൽ ജിപിഎസ് ട്രാക്കിംഗ് സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നതിനാൽ ബസുകളുടെ തത്സമയ സ്ഥലങ്ങൾ നിരീക്ഷിക്കാൻ കഴിയും. സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബസുകൾ നിരീക്ഷിക്കുന്നതിനും അവയുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനും റൂട്ടുകളോടുള്ള അനുസരണം ഉറപ്പാക്കുന്നതിനും ഇവ സഹായിക്കും. ഈ ഷട്ടിൽ സർവീസ് തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും. എന്നിരുന്നാലും, സർക്കാർ അവധി ദിവസങ്ങളിൽ ഇത് ലഭ്യമാകില്ല. ഓഫീസ് യാത്രക്കാരുടെ സൗകര്യാർത്ഥം, തിരക്കേറിയ ഓഫീസ് സമയങ്ങളിൽ ബസുകൾ സർവീസ് നടത്തും.&lt;/p&gt;&lt;h2&gt;ബസുകളുടെ സമയം&lt;/h2&gt;&lt;p&gt;&amp;nbsp;രാവിലെ, ബസ് രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ സർവീസ് നടത്തും. വൈകുന്നേരം, ഉച്ചകഴിഞ്ഞ് 3:30 മുതൽ 6:30 വരെ സർവീസ് ലഭ്യമാകും. ബസുകളുടെ ആവൃത്തിയും നിശ്ചയിച്ചിട്ടുണ്ട്. ഓരോ 30 മിനിറ്റിലും ഒരു ബസ് ലഭ്യമാകും. ഈ ബസുകളിൽ ഒന്ന് ഘടികാരദിശയിലും മറ്റൊന്ന് എതിർ ഘടികാരദിശയിലും ഓടും. ഇത് കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാർക്ക് യാത്ര എളുപ്പമാക്കുകയും ചെയ്യും. ഈ ബസുകൾ കർതവ്യ ഭവൻ, വിജ്ഞാൻ ഭവൻ, നിർമ്മൻ ഭവൻ, അക്ബർ റോഡ്, ബറോഡ ഹൗസ്, നാഷണൽ സ്റ്റേഡിയം, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സ്, ഇന്ത്യാ ഗേറ്റ്, സേവാ തീർത്ഥ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകും.&lt;/p&gt;&lt;h2&gt;നിരക്ക്&lt;/h2&gt;&lt;p&gt;&amp;nbsp;യാത്രക്കാർക്ക് ടിക്കറ്റ് നിരക്കുകൾ ലളിതമാക്കിയിട്ടുണ്ട്. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (NCMC), UPI, ക്യാഷ് പേയ്&zwnj;മെന്റുകൾ എന്നിവ ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റുകൾ വാങ്ങാൻ കഴിയും. ടിക്കറ്റ് നിരക്കുകൾ ദൂരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ₹10 മുതൽ ₹15 വരെയാണ്. ബസ് ഓപ്പറേഷൻസ്, ടിക്കറ്റിംഗ്, കണ്ടക്ടർ, പാസഞ്ചർ സഹായം എന്നിവ ഡിഎംആർസി കൈകാര്യം ചെയ്യും, അതേസമയം IOCL ഡ്രൈവർമാരും ഹൈഡ്രജൻ ഇന്ധനവും നൽകും. ഇന്ത്യയിൽ ഗ്രീൻ മൊബിലിറ്റിയും ശുദ്ധമായ ഊർജ്ജവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും ഈ പദ്ധതിയെന്ന് സർക്കാർ വിശ്വസിക്കുന്നു. ഭാവിയിൽ, രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലും സമാനമായ ഹൈഡ്രജൻ അധിഷ്ഠിത ഗതാഗത സേവനങ്ങൾ അവതരിപ്പിച്ചേക്കാം.&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/travel/delhi-hydrogen-shuttle-bus-service-articleshow-sdk7nu2"/>
        </item>
        <item>
            <title><![CDATA[മണ്ണിടിച്ചിൽ ഭീഷണി: പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ‍ഞ്ചാരികൾക്ക് പ്രവേശനമില്ല]]></title>
            <link>https://www.asianetnews.com/kerala-news/ponmudi-eco-tourism-center-closed-due-to-heavy-rains-articleshow-xbyidkz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ponmudi-eco-tourism-center-closed-due-to-heavy-rains-articleshow-xbyidkz</guid>
            <pubDate>Sun, 07 Jun 2026 21:10:32 +0530</pubDate>
            <description><![CDATA[&lt;p&gt;പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ&zwj;ഞ്ചാരികൾക്ക് പ്രവേശനമില്ലെന്ന് അധികൃതർ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbvj0nksg0vzxz2zgch3vfc9,imgname-ponmudi--7--1765082683001.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ&zwj;ഞ്ചാരികൾക്ക് പ്രവേശനമില്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ പൊന്മുടിയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>travel</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ponmudi-eco-tourism-center-closed-due-to-heavy-rains-articleshow-xbyidkz"/>
        </item>
    </channel>
</rss>
