<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 26 Jun 2026 16:18:55 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/video-cafe-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['ഒന്നും പേടിക്കണ്ട, അവളെന്റെയും സഹോദരി'; യുവതിയുടെ കുടുംബത്തിന് ഡ്രൈവറുടെ ഉറപ്പ് ഇങ്ങനെ, കയ്യടിച്ച് നെറ്റിസൺസ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/cab-driver-comforts-womans-family-she-is-my-sister-too-viral-video-articleshow-4q5ky2k</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/cab-driver-comforts-womans-family-she-is-my-sister-too-viral-video-articleshow-4q5ky2k</guid>
            <pubDate>Tue, 23 Jun 2026 21:53:43 +0530</pubDate>
            <description><![CDATA[&lt;p&gt;യുവതിയുടെ രാത്രിയാത്രയില്&zwj; ആകുലപ്പെട്ട് സഹോദരന്&zwj;. എന്നാല്&zwj;, ഒന്നും പേടിക്കണ്ട എന്ന് കാബ് ഡ്രൈവര്&zwj;. ഈ പ്രതികരണമാണ് ഇപ്പോള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; വലിയ ചര്&zwj;ച്ചയാവുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvtmjmak731v5ef8529nbws6,imgname-new-project---2026-06-23t214907.530-1782231683411.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെൽഹിയിൽ നിന്നും ​ഗുരു​ഗ്രാമിലേക്ക് രാത്രിയിൽ യാത്ര ചെയ്യേണ്ടി വന്ന ഒരു യാത്രക്കാരിക്കുണ്ടായ ഹൃദ്യമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ&zwnj; മീഡിയയിൽ ആളുകളുടെ മനം കവരുന്നത്. യുവതിയുടെ കുടുംബവും കാബ് ഡ്രൈവറും തമ്മിലുണ്ടായ സംഭാഷണമാണ് ആളുകളെ ആകർഷിച്ചിരിക്കുന്നത്. ലക്ഷയ് മേത്ത എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പായി സഹോദരൻ യുവതിയോട് ശ്രദ്ധിക്കണമെന്നും യാത്രയിൽ അപ്പപ്പോൾ വിവരങ്ങളെല്ലാം അറിയിക്കാൻ മറക്കരുത് എന്നുമെല്ലാം പറയുകയാണ്. എന്നാൽ, ആ സമയത്ത് ഇവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു കാബ് ഡ്രൈവറുടെ പ്രതികരണം.&lt;/p&gt;&lt;p&gt;സഹോദരന്റെ ഈ കരുതലും ആകുലതകളും ശ്രദ്ധയിൽ പെട്ട കാബ് ഡ്രൈവർ യുവതിയുടെ സഹോദരനോട് ഇങ്ങനെയാണ് പറഞ്ഞത്, 'എന്റെ നമ്പറും അഡ്രസും വണ്ടിയുടെ പുറത്തെഴുതിയിട്ടുണ്ട്. അതിന്റെ ഫോട്ടോ എടുത്തോളൂ. ഇവൾ എന്റെയും സഹോദരിയാണ്, സുരക്ഷിതമായ കരങ്ങളിൽ തന്നെയാണ് അവളുള്ളത്. ഇത് നിങ്ങളുടെ സഹോദരന്റെ കാബാണ്, സുഖമായിട്ടിരിക്കൂ'. ഇത് കേട്ടതോടെ യാത്രക്കാരി കാബ് ഡ്രൈവറോട് നന്ദി പറഞ്ഞു. തന്റെ കുടുംബത്തിന് ആശങ്കയുണ്ടാകും, നന്ദി ഭയ്യാ എന്നാണ് അവൾ പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A girl booked a cab at night from Delhi to Gurgaon.Her brother walked her to the cab and was asking her to keep updating him on the phone.CAB DRIVER: Take a picture of my number and address; it&rsquo;s written outside the car. She is my sister too.GIRL: Family worries. Thank you,&hellip; pic.twitter.com/aRjUJUo9cF&lt;/p&gt;&lt;p&gt;&mdash; Lakshay Mehta (@lakshaymehta08) June 21, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഡ്രൈവർ വീണ്ടും യുവതിയുടെ കുടുംബത്തിന് അവരുടെ സുരക്ഷയെ കുറിച്ച് ഉറപ്പ് നൽകുകയും യാത്രയിലുള്ള യുവതിയുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്ന് പറയുകയും ചെയ്യുകയായിരുന്നു. ഡ്രൈവറെ അഭിനന്ദിച്ചും എന്നാൽ, രാത്രിയാത്രയിൽ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചും ഒക്കെ ആളുകൾ സോഷ്യൽ മീഡിയയിൽ കമന്റുകൾ നൽകി. സ്ത്രീകൾക്കും അവരുടെ വീട്ടുകാർക്കും ഒരാശങ്കയും ഇല്ലാതെ തന്നെ രാത്രികളിൽ സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സാഹചര്യം ഇവിടെ വേണ്ടതായിട്ടുണ്ട് എന്നാണ് പലരും കമന്റ് നൽകിയത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/cab-driver-comforts-womans-family-she-is-my-sister-too-viral-video-articleshow-4q5ky2k"/>
        </item>
        <item>
            <title><![CDATA[വക്കീലിന് പോലും പണി കിട്ടി, എത്ര വലിയ സുഹൃത്താണെങ്കിലും കടം കൊടുക്കുമ്പോള്‍ സൂക്ഷിച്ചോ, പോസ്റ്റ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-lawyer-shares-experience-refuses-to-sue-friend-who-owes-her-5-lakh-articleshow-5qq1hni</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-lawyer-shares-experience-refuses-to-sue-friend-who-owes-her-5-lakh-articleshow-5qq1hni</guid>
            <pubDate>Wed, 24 Jun 2026 17:10:59 +0530</pubDate>
            <description><![CDATA[&lt;p&gt;അഞ്ച് ലക്ഷം രൂപ സുഹൃത്തിന് കടം കൊടുത്തു. ചോദിച്ചപ്പോള്&zwj; തിരികെ നല്&zwj;കാന്&zwj; തയ്യാറാവാതെ സുഹൃത്ത്. കൊണ്ടുപോയി കേസ് കൊട് എന്നായിരുന്നു മറുപടി. പക്ഷേ, താന്&zwj; കേസ് കൊടുക്കാനില്ല, കാരണം ഇതെന്നും അഭിഭാഷക.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvwpv50fxweem22tp1dy6nm1,imgname-new-project---2026-06-24t170910.677-1782301168654.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സുഹൃത്തുക്കൾക്ക് പണം കടം കൊടുത്താൽ ആ സൗഹൃദം ചിലപ്പോൾ നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ട് എന്ന് പറയാറുണ്ട്. അതുപോലെ ഈ അഭിഭാഷകയ്ക്ക് സുഹൃത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായത് വളരെ മോശം അനുഭവമാണ്. 5 ലക്ഷം രൂപയാണ് യുവതി സുഹൃത്തിന് കടം നൽകിയത്. എന്നാൽ, എത്ര ചോദിച്ചിട്ടും അത് തിരികെ കിട്ടിയില്ല. എന്നാൽ, ആ 5 ലക്ഷം തിരിച്ചുപിടിക്കാൻ താൻ കേസ് കൊടുക്കില്ല എന്നാണ് അഭിഭാഷക പറയുന്നത്. കോടതി കയറിയിറങ്ങാനുള്ള സമയവും ബുദ്ധിമുട്ടും കണക്കിലെടുക്കുമ്പോൾ ഈ തുകയ്ക്ക് വേണ്ടി കേസ് നടത്തുന്നത് നഷ്ടമാണെന്നാണ് ബെംഗളൂരു സ്വദേശിയായ അഭിഭാഷക ജോഷിബ ദേവ് വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;ജോഷിബ സുഹൃത്തിനോട് പണം തിരികെ ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നോക്കി വെല്ലുവിളിക്കുകയാണ് സുഹൃത്ത് ചെയ്തത്. 'പോയി കേസ് കൊട്, കോടതിയിൽ പോയ്ക്കോ, നിന്റെ പണം ഞാൻ തിരിച്ചു തരില്ല' എന്നാണത്രെ പണം തിരികെ ചോദിച്ചപ്പോൾ സുഹൃത്ത് ജോഷിബയോട് പറഞ്ഞത്. ചിലപ്പോൾ സുഹൃത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായതുകൊണ്ടായിരിക്കാം പണം തരാത്തത്. എന്നാൽ, താനും പ്രയാസങ്ങളിലൂടെ കടന്നു പോവുകയാണ്, സ്വന്തം പണമാണ് താൻ തിരികെ ചോദിച്ചത് എന്നും അവൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;അഭിഭാഷക കൂടിയായ ജോഷിബ പറയുന്നത്, ഇതിനായി വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തണം. എന്നാൽ, പണം തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല. അതിനാലാണ് കേസ് ഫയൽ ചെയ്യേണ്ട എന്ന് തീരുമാനിച്ചത് എന്നാണ്. ഒരു കേസ് തീർപ്പാകാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ എടുത്തേക്കാം. മൂന്നാം വർഷം അനുകൂല വിധി വന്നാൽ പോലും ആ സമയത്തും സുഹൃത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിലോ, അയാൾ insolvency അപേക്ഷിച്ചാലോ എന്ത് ചെയ്യുമെന്നും അവർ ചോദിക്കുന്നു.&lt;/p&gt;&lt;p&gt;നിയമനടപടികളിലൂടെ പണം തിരിച്ചുപിടിക്കണമെങ്കിൽ, എതിർകക്ഷിക്ക് സ്വത്തുക്കളോ മറ്റ് വരുമാന മാർഗങ്ങളോ ഉണ്ടെന്ന് തെളിയിക്കണം. പണം നൽകാൻ ഒരാളെയും അത്രയധികം നിർബന്ധിക്കാൻ ആർക്കും കഴിയില്ല. മറ്റൊരാളുടെ സാമ്പത്തിക സ്ഥിതി തെളിയിക്കുക എന്നത് വെല്ലുവിളിയാണ്. അയാൾക്ക് നിക്ഷേപങ്ങളുണ്ടെന്നോ, വീടുണ്ടെന്നോ, വിനോദയാത്രകൾ പോകുന്നുണ്ടെന്നോ ഒക്കെ തെളിയിക്കേണ്ടത് താനായിരിക്കും. ഈ വിവരങ്ങളെല്ലാം ശേഖരിക്കുക എന്നത് വലിയ ജോലിയാണ്. തുക 10 ലക്ഷത്തിന് മുകളിലായിരുന്നെങ്കിൽ കേസ് കൊടുക്കുന്നതിൽ അർത്ഥമുണ്ടായിരുന്നു. കാരണം അതിൽ നിന്ന് കുറഞ്ഞത് 5 ലക്ഷമെങ്കിലും തിരിച്ചുപിടിക്കാം. എന്നാൽ, കോടതികളിൽ 4.9 കോടി കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ, കേസ് നടത്തി വെറും 2.5 ലക്ഷം രൂപയോളം മാത്രം തിരിച്ചുപിടിക്കാൻ വേണ്ടി ഇത്രയധികം ബുദ്ധിമുട്ടുന്നത് നഷ്ടമാണ് എന്നും ജോഷിബ പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Joshiba Dev (@legallyfitjoshiba)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'ഇതൊരു പാഠമായി താൻ എടുക്കുകയാണ്. ഇനിമുതൽ എനിക്ക് നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്ന് ബോധ്യമുള്ള തുക മാത്രമേ സുഹൃത്തുക്കൾക്ക് നൽകുകയുള്ളൂ' എന്നും അവർ പറഞ്ഞു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത്രയും വലിയ തുകയൊന്നും എത്ര വലിയ സുഹൃത്തുക്കളാണെങ്കിലും ഒരുറപ്പുമില്ലാതെ കടം കൊടുക്കരുത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-lawyer-shares-experience-refuses-to-sue-friend-who-owes-her-5-lakh-articleshow-5qq1hni"/>
        </item>
        <item>
            <title><![CDATA[പണത്തിന്റെ ഹുങ്കെന്ന് സോഷ്യൽ മീഡിയ, പാതിരാത്രി പാലത്തിൽ ഭാര്യയുടെ പിറന്നാൾ പാർട്ടി]]></title>
            <link>https://www.asianetnews.com/video-cafe-magazine/late-night-birthday-celebration-in-kumar-bhaskar-varma-bridge-video-viral-police-registered-case-articleshow-6ghfvdy</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/late-night-birthday-celebration-in-kumar-bhaskar-varma-bridge-video-viral-police-registered-case-articleshow-6ghfvdy</guid>
            <pubDate>Wed, 24 Jun 2026 16:00:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഗുവാഹത്തിയില്&zwj; പാലത്തിന് മുകളില്&zwj; വന്&zwj; പിറന്നാളാഘോഷം. ബലൂണുകളും മറ്റും വച്ച് അലങ്കരിച്ച ശേഷമായിരുന്നു ആഘോഷം. വീഡിയോ വൈറലായതോടെ ഗതാഗതം തടസ്സപ്പെടുത്തിയെന്ന ആരോപണം ശക്തം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvwjss3mh9bc39a3149bx6gn,imgname-new-project---2026-06-24t155551.042-1782296929396.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൊതുജനങ്ങൾ ​ഗതാ​ഗതത്തിനായി ഉപയോ​ഗിക്കുന്ന പാലത്തിൽ വൻ ജന്മദിനാഘോഷം. വീഡിയോ പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ​ഗുവാഹത്തിയിലെ കുമാർ ഭാസ്കർ വർമ്മ പാലത്തിലായിരുന്നു ജന്മദിനാഘോഷം. ജനങ്ങളുടെ സുരക്ഷ, സിവിക് സെൻസില്ലായ്മ തുടങ്ങിയവയെ കുറിച്ചൊക്കെ വലിയ ചർച്ചകൾ ഉയരാൻ വീഡിയോ കാരണമായിത്തീർന്നു.&lt;/p&gt;&lt;p&gt;ജൂൺ 22 -ന് പുലർച്ചെയാണ് ആഘോഷം നടന്നത്. റോഡിന്റെ ഒരു ഭാഗം ബലൂണുകളും മറ്റും വച്ച് അലങ്കരിച്ചിരുന്നു. കൂടാതെ നിരവധി വാഹനങ്ങൾ പാലത്തിന് മുകളിൽ നേരിട്ട് പാർക്ക് ചെയ്തിട്ടുമുണ്ടായിരുന്നു. വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പൊതുജനങ്ങളെ കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത ആളുകളാണ് ഇത്തരത്തിലുള്ള പരിപാടികൾ നടത്തുന്നത് എന്നായിരുന്നു പ്രധാന വിമർശനം. പാലത്തിനരികിൽ നിർത്തിയിട്ടിരിക്കുന്ന വിലയേറിയ കാറുകൾ ചൂണ്ടിക്കാട്ടിയും ആളുകൾ വിമർശനം ഉന്നയിച്ചു. ഇത് പണമുള്ളതിന്റെ അഹങ്കാരമാണ് എന്നും അതാണ് മറ്റുള്ളവരെ പരി​ഗണിക്കാത്തത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങൾക്ക് പിന്നാലെ ഭരാലുമുഖ് പൊലീസ് അന്വേഷണം ആരംഭിച്ചു. നോർത്ത് ഗുവാഹത്തി സ്വദേശിയായ ഗൗതം ബറുവ തന്റെ ഭാര്യ കരാബി ബറുവയുടെ 42 -ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പാർട്ടിയാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പുലർച്ചെ പന്ത്രണ്ടേകാലോടെയാണ് ഇവരും സുഹൃത്തുക്കളും അടങ്ങുന്ന സംഘം പാലത്തിന് മുകളിൽ ഒത്തുകൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A late-night birthday celebration by Guwahati-based businessman Goutam Boruah, for his wife Karabi Boruah, held on the Kumar Bhaskar Varma Bridge has sparked legal action after videos of the event circulated widely on social media, drawing criticism over public safety and misuse&hellip; pic.twitter.com/2TGB4DqGi2&lt;/p&gt;&lt;p&gt;&mdash; NDTV (@ndtv) June 24, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്തതായി പറയപ്പെടുന്ന ദമ്പതികളെയും മറ്റ് പന്ത്രണ്ട് പേരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. മാത്രമല്ല, പരിപാടിക്കായി ഉപയോഗിച്ച ലാൻഡ് റോവർ ഡിഫെൻഡർ, മെഴ്&zwnj;സിഡസ് ബെൻസ്, മഹീന്ദ്ര സ്കോർപിയോ, ഹോണ്ട സിറ്റി എന്നീ നാല് വാഹനങ്ങൾ അധികൃതർ കസ്റ്റഡിയിലെടുത്തു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/late-night-birthday-celebration-in-kumar-bhaskar-varma-bridge-video-viral-police-registered-case-articleshow-6ghfvdy"/>
        </item>
        <item>
            <title><![CDATA[ഇതിനേക്കാൾ സമ്പാദിക്കാം, ജീവനക്കാരനെ ഡെലിവറി ജോലിയിലേക്ക് പോകാൻ പ്രേരിപ്പിച്ച് ഫൗണ്ടർ]]></title>
            <link>https://www.asianetnews.com/video-cafe-magazine/startup-founder-advises-employee-to-switch-to-delivery-work-viral-video-articleshow-abycu87</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/startup-founder-advises-employee-to-switch-to-delivery-work-viral-video-articleshow-abycu87</guid>
            <pubDate>Thu, 25 Jun 2026 14:45:23 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിലെ ജോലിയേക്കാൾ കൂടുതൽ വരുമാനം ഡെലിവറി ജോലിയിലൂടെ നേടാമല്ലോ എന്ന് തന്&zwj;റെ തന്നെ ജീവനക്കാരനോട് പറയുന്ന ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ. സിപ്പ് ഇലക്ട്രിക് സഹസ്ഥാപകനായ ആകാശ് ഗുപ്തയാണ്, വീഡിയോ ഷെയര്&zwj; ചെയ്തിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvyxzdyyek8sqjv9w85q47w6,imgname-new-project---2026-06-25t135106.509-1782375757790.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു സ്റ്റാർട്ടപ്പ് സ്ഥാപകനും അദ്ദേഹത്തിന്റെ ജീവനക്കാരനും തമ്മിലുള്ളൊരു സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ജോലിയിലെ എക്സ്പീരിയൻസിനെ കുറിച്ചും ശമ്പളത്തെ കുറിച്ചും ചോദിച്ചുകൊണ്ടാണ് സംഭാഷണം തുടങ്ങുന്നത്. ഒടുവിൽ അത് വരുമാനത്തെക്കുറിച്ചും മറ്റ് അവസരങ്ങളെക്കുറിച്ചും ഒക്കെയുള്ള ചർച്ചയായി മാറുകയായിരുന്നു. മികച്ച വരുമാനം ലഭിക്കുമെങ്കിൽ ഡെലിവറി ജോലിയിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് സ്ഥാപകൻ തന്നെ ജീവനക്കാരനോട് പറയുന്നതാണ് വീഡിയോയിൽ കാണുന്നത്. 'സിപ്പ് ഇലക്ട്രിക്' സഹസ്ഥാപകനായ ആകാശ് ഗുപ്തയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.&lt;/p&gt;&lt;p&gt;'സിപ്പിൽ വന്നിട്ട് എത്ര കാലമായി?' എന്നാണ് ആകാശ് ഗുപ്ത ജീവനക്കാരനോട് ചോദിക്കുന്നത്. 'രണ്ടുരണ്ടര മാസമായി' എന്നായിരുന്നു മറുപടി. തുടർന്ന് ജോലി നന്നായി പോകുന്നുണ്ടോ എന്നും എത്രയാണ് ശമ്പളമെന്നും ഗുപ്ത ചോദിച്ചു. '18,000 രൂപ ലഭിക്കുന്നുണ്ട്' എന്ന് ജീവനക്കാരൻ പറഞ്ഞപ്പോൾ, 'ഡെലിവറി ജോലിയിലൂടെ ആളുകൾ ഇതിലും കൂടുതൽ സമ്പാദിക്കുന്നുണ്ടല്ലോ' എന്ന് ഗുപ്ത ചോദിക്കുന്നു.&lt;/p&gt;&lt;p&gt;അപ്പോൾ ജീവനക്കാരൻ പറയുന്നത്, 'ഞാനും ഒരു വണ്ടി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഈ ജോലി അത്ര ശരിയായി തോന്നുന്നില്ല. 12 മണിക്കൂർ അവിടെ ജോലി ചെയ്താൽ ഇതിലും കൂടുതൽ സമ്പാദിക്കാം' എന്നാണ്. 'അവിടെ 40,000-50,000 രൂപ വരെ സമ്പാദിക്കാം. പക്ഷേ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇവിടെ ഒരിടത്ത് ഇരുന്നാൽ മതി, അവിടെ അധ്വാനമുണ്ട്' എന്നാണ് ഇതിനെ അം​ഗീകരിച്ചുകൊണ്ട് തന്നെ ​ഗുപ്ത പറയുന്നത്.&lt;/p&gt;&lt;p&gt;'സാർ, കഠിനാധ്വാനം ചെയ്താൽ അതിനുള്ള പണവും കിട്ടുമല്ലോ. അവിടെ 12 മണിക്കൂർ ജോലി ചെയ്താൽ ദിവസം 1500-1600 രൂപ വരെ കിട്ടും. ഇവിടെ 12 മണിക്കൂറിന് ദിവസവും 600 രൂപയേ കിട്ടുന്നുള്ളൂ' എന്നായിരുന്നു ജീവനക്കാരന്റെ മറുപടി. 'ശ്രമിച്ചു നോക്കൂ, രണ്ടും നമ്മുടേത് തന്നെയാണ്, അതുകൊണ്ട് ഒരു കുഴപ്പവുമില്ല' എന്നും ​ഗുപ്ത പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Akash Gupta | KaashSeAkash (@kaashseakash)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'എന്റെ ബിസിനസിൽ ഞാൻ എന്റെ സ്വന്തം ജീവനക്കാരനെത്തന്നെ മറ്റൊരു ജോലിയിലേക്ക് മാറ്റി. ഇന്ത്യയുടെ ഗിഗ് എക്കണോമി കെട്ടിപ്പടുക്കുന്നു. ചിലപ്പോൾ ഒരു പുതിയ സാധ്യത തുറക്കാൻ ഒരൊറ്റ സംഭാഷണം മാത്രം മതി. ഡെലിവറി പാർട്ണർമാർക്ക് കൂടുതൽ സമ്പാദിക്കാൻ കഴിയുമെന്ന് കേട്ടപ്പോൾ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ജിജ്ഞാസയായിരുന്നു. 'ഒരുപക്ഷേ എനിക്കും അത് ചെയ്യാൻ കഴിഞ്ഞേക്കും' എന്ന സിംപിളായ ചിന്തയിൽ നിന്നാണ് മികച്ച അവസരങ്ങൾ പലപ്പോഴും ആരംഭിക്കുന്നത്' എന്നും ​ഗുപ്ത കുറിച്ചു. ഡെലിവറി ജോലി പോലെയുള്ള ​ഗി​ഗ് വർക്കുകളെ കുറിച്ചുള്ള ചർച്ചയാണ് പോസ്റ്റിന്റെ കമന്റ് ബോക്സിൽ നിറയുന്നത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/startup-founder-advises-employee-to-switch-to-delivery-work-viral-video-articleshow-abycu87"/>
        </item>
        <item>
            <title><![CDATA[ഫ്രീയായി യാത്ര ചെയ്യണമെന്ന് പൊലീസുകാരൻ, സമ്മതിക്കാതെ ഓട്ടോ ഡ്രൈവർ, അസഭ്യവർഷം; ​ഗുരു​ഗ്രാമിൽ നിന്നുള്ള ദൃശ്യങ്ങൾ]]></title>
            <link>https://www.asianetnews.com/video-cafe-magazine/gurugram-police-abuses-auto-driver-for-refusing-free-ride-viral-video-articleshow-bls2wcy</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/gurugram-police-abuses-auto-driver-for-refusing-free-ride-viral-video-articleshow-bls2wcy</guid>
            <pubDate>Fri, 26 Jun 2026 16:18:51 +0530</pubDate>
            <description><![CDATA[&lt;p&gt;സൗജന്യമായി യാത്ര ചെയ്യാനാകില്ലെന്ന് ഓട്ടോ ഡ്രൈവര്&zwj;. അസഭ്യ വര്&zwj;ഷം ചൊരിഞ്ഞ് പൊലീസുകാരന്&zwj;. ഗുരുഗ്രാമില്&zwj; നിന്നുള്ള വീഡിയോ സോഷ്യല്&zwj; മീഡിയയില്&zwj; വന്&zwj; വിമര്&zwj;ശനമേറ്റുവാങ്ങുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw1rnwth8n1t2yvva1zww9he,imgname-new-project---2026-06-26t161525.225-1782470865745.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓട്ടോറിക്ഷയിൽ സൗജന്യ യാത്ര അനുവദിക്കാതിരുന്ന ഡ്രൈവറെ പൊലീസുകാരൻ പരസ്യമായി അസഭ്യം പറയുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് വഴിവെക്കുന്നു. ഗുരുഗ്രാമിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. മറ്റൊരു യാത്രക്കാരന്റെ ബുക്കിംഗ് ഉള്ളതിനാൽ സൗജന്യമായി വരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ഓട്ടോ ഡ്രൈവർക്ക് നേരെയാണ് പോലീസുകാരൻ തട്ടിക്കയറിയത്.&lt;/p&gt;&lt;p&gt;സംഭവത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ ഇങ്ങനെയാണ്, മറ്റൊരു ഓൺലൈൻ ബുക്കിംഗ് ഉള്ളതിനാൽ തനിക്ക് വരാൻ കഴിയില്ലെന്ന് ഓട്ടോ ഡ്രൈവർ പോലീസുകാരനോട് വ്യക്തമാക്കുകയായിരുന്നു. എന്നാൽ, ഇത് കേൾക്കാൻ തയ്യാറാകാതിരുന്ന പോലീസുകാരൻ ഡ്രൈവർക്ക് നേരെ അസഭ്യവർഷം ചൊരിയുന്നു. തന്റെ ജോലി കൃത്യമായി ചെയ്തതിന് എന്തിനാണ് തന്നോട് ഈ രീതിയിൽ പെരുമാറുന്നതെന്ന് ഡ്രൈവർ ചോദിക്കുന്നതും വീഡിയോയിൽ കാണാം. താൻ സാധാരണ രീതിയിൽ ബുക്കിംഗ് അനുസരിച്ച് ഓട്ടോ ഓടിക്കാൻ വന്നതാണെന്നും, പോലീസുകാരൻ ബലമായി വണ്ടിയിൽ കയറി സൗജന്യ യാത്ര ആവശ്യപ്പെടുകയും അത് വിസമ്മതിച്ചപ്പോൾ മോശമായി പെരുമാറുകയും ചെയ്തതായി ഡ്രൈവർ പിന്നീട് ക്യാമറയ്ക്ക് മുന്നിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെയും പെരുമാറ്റങ്ങൾക്കെതിരെയും സാമൂഹിക മാധ്യമങ്ങളിൽ കടുത്ത ജനരോഷമാണ് ഉയരുന്നത്. എന്നാൽ, ഈ സംഭവത്തെക്കുറിച്ച് ഗുരുഗ്രാം പോലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by The Haryana Daily (@theharyanadaily)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ നവംബറിൽ ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. റാപ്പിഡോ ബുക്കിംഗ് ഉള്ളതിനാൽ പോലീസുകാരന് സൗജന്യ യാത്ര നൽകാൻ ഇ-റിക്ഷ ഡ്രൈവർ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ പോലീസ് സബ് ഇൻസ്പെക്ടർ, ഡ്രൈവറുടെ വാഹനത്തിന്റെ ചിത്രം മൊബൈലിൽ പകർത്തുകയും നിയമലംഘനം ആരോപിച്ചുകൊണ്ട് മനഃപൂർവ്വം വലിയ തുക പിഴ ചുമത്തുകയും ചെയ്തു. പോലീസുകാരൻ പദവി ദുരുപയോഗം ചെയ്തതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് അന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/gurugram-police-abuses-auto-driver-for-refusing-free-ride-viral-video-articleshow-bls2wcy"/>
        </item>
        <item>
            <title><![CDATA['ഡെലിവേർഡ് എന്ന് രേഖപ്പെടുത്തും, പിന്നാലെ ഭക്ഷണവുമായി പോകും'; സൊമാറ്റോ ഡെലിവറി ഏജന്‍റിന്‍റെ തട്ടിപ്പ് സിസിടിവിയിൽ! വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-zomato-delivery-agent-took-away-food-after-marking-it-deleivered-articleshow-cft21m0</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-zomato-delivery-agent-took-away-food-after-marking-it-deleivered-articleshow-cft21m0</guid>
            <pubDate>Wed, 24 Jun 2026 12:30:38 +0530</pubDate>
            <description><![CDATA[കൊൽക്കത്തയിൽ സൊമാറ്റോ ഡെലിവറി ഏജന്&zwj;റ് നടത്തിയ പുതിയ തട്ടിപ്പിന്&zwj;റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഓർഡർ ചെയ്ത ഭക്ഷണം വീടിന് മുന്നിൽ വെച്ച് ഫോട്ടോയെടുത്ത ശേഷം, 'ഡെലിവേർഡ്' എന്ന് മാർക്ക് ചെയ്ത് ഏജന്&zwj;റ് ഭക്ഷണപ്പൊതിയുമായി കടന്നുകളയുകയായിരുന്നു. ഈ സംഭവം ഓൺലൈൻ ഫുഡ് ഡെലിവറിയിലെ സുരക്ഷാ വീഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvw6tvb227zdresj96p8s9j0,imgname-zomato-delivery-agent-took-away-food-1782284381538.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഓ&lt;/strong&gt;ൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ പേരിൽ കൊൽക്കത്തയിൽ നടന്ന പുതിയൊരു തട്ടിപ്പിന്&zwj;റെ വിവരങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിന് അത് നൽകാതെ, 'ഡെലിവേർഡ്' എന്ന് ആപ്പിൽ രേഖപ്പെടുത്തിയ ശേഷം ഡെലിവറി ഏജന്&zwj;റ് ആഹാരപ്പൊതിയുമായി കടന്നുകളയുകയായിരുന്നു. വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ട വിവരം ഉപഭോക്താവ് തിരിച്ചറിഞ്ഞത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'വച്ചു, പിന്നെ എടുത്ത് കൊണ്ട് പോയി'&lt;/strong&gt;&lt;/h2&gt;&lt;p&gt;കൊൽക്കത്ത സ്വദേശിയായ സുമിത് ചക്രവർത്തി എന്ന ഉപഭോക്താവാണ് തനിക്കുണ്ടായ ദുരനുഭവം സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ടത്. ജൂൺ 20 -ന് രാത്രി 10:40 ഓടെയാണ് സംഭവം നടന്നത്. ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനായി ഏജന്&zwj;റ് സുമിത് ചക്രവർത്തിയുടെ വീട്ടുപടിക്കൽ എത്തി. തുടർന്ന് ഭക്ഷണം ഗേറ്റിനരികിൽ വെക്കുകയും, അത് ഉപഭോക്താവിന് കൈമാറിയെന്ന് കാണിക്കാൻ മൊബൈലിൽ ഫോട്ടോ എടുക്കുകയും ചെയ്തു. പല ഡെലിവറി ആപ്പുകളിലും ഭക്ഷണം കൃത്യമായി എത്തിച്ചു എന്ന് കമ്പനിയെ ബോധ്യപ്പെടുത്താൻ ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഈ ഫോട്ടോ എടുത്തതിന് തൊട്ടുപിന്നാലെ ആപ്പിൽ 'ഓർഡർ ഡെലിവേർഡ്' എന്ന് മാർക്ക് ചെയ്ത ശേഷം, ഈ ഏജന്&zwj;റ് അവിടെ വെച്ചിരുന്ന ഭക്ഷണപ്പൊതി തിരിച്ചെടുത്ത് സ്കൂട്ടറിൽ വച്ച് അവിടെ നിന്നും പോവുകയായിരുന്നു. ഡെലിവറി ഏജന്&zwj;റ് സൊമാറ്റോ ആപ്പിൽ നൽകിയ 'ഡെലിവറി പ്രൂഫിനെ' പൂർണ്ണമായും തള്ളിക്കളയുന്നതാണ് സുമിത് ചക്രവർത്തി പുറത്തുവിട്ട ഹോം സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങൾ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Zomato Customer Exposes Fake Delivery Using CCTV FootageA Zomato customer in Kolkata, Sumit Chakraborty, exposed a fake delivery using his home CCTV footage.&amp;nbsp;While the delivery partner marked the order as &quot;Delivered&quot; with a photo claiming it was left at the gate, the CCTV&hellip; pic.twitter.com/8aRSapzGru&lt;/p&gt;&lt;p&gt;&mdash; AVM (@AvmNews7) June 22, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;എല്ലാം കണ്ട് സിസിടിവി&lt;/strong&gt;&lt;/h3&gt;&lt;p&gt;സിസിടിവി ദൃശ്യങ്ങൾ സഹിതം ഉപഭോക്താവ് ഈ തട്ടിപ്പ് പുറത്തുവിട്ടതോടെ വൻ പ്രതികരണമാണ് ഇന്റർനെറ്റിൽ ഉയരുന്നത്. ഇത് ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ ഒരു 'പുതിയ തട്ടിപ്പ് രീതി' ആണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ഉപഭോക്താവുമായി നേരിട്ട് സമ്പർക്കമില്ലാതെ വാതിലിലോ ഗേറ്റിലോ ഭക്ഷണം വെച്ചുപോകുന്ന രീതിയുടെ മറവിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. സംഭവത്തിൽ തനിക്ക് പണം തിരികെ ലഭിക്കണമെന്നും ഡെലിവറി ഏജന്&zwj;റിനെതിരെ കൃത്യമായ അന്വേഷണം വേണമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ തടയാൻ ഓർഡർ കൈമാറുന്ന സമയത്ത് ഒടിപി വെരിഫിക്കേഷൻ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-zomato-delivery-agent-took-away-food-after-marking-it-deleivered-articleshow-cft21m0"/>
        </item>
        <item>
            <title><![CDATA['ടിക്കറ്റെടുക്കാൻ പണമുണ്ടെങ്കിൽ കുറച്ച് മാന്യതയുമാകാം'; വിമാനത്തിൽ മാലിന്യം, രൂക്ഷമായി വിമർശിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/littering-on-plane-air-india-flight-attendant-calls-out-passengers-viral-video-articleshow-dzi4520</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/littering-on-plane-air-india-flight-attendant-calls-out-passengers-viral-video-articleshow-dzi4520</guid>
            <pubDate>Tue, 23 Jun 2026 22:33:46 +0530</pubDate>
            <description><![CDATA[&lt;p&gt;വിമാനത്തിനുള്ളിൽ മാലിന്യം വലിച്ചെറിഞ്ഞ യാത്രക്കാരെ രൂക്ഷമായി വിമർശിച്ച് എയർ ഇന്ത്യ ഫ്ലൈറ്റ് അറ്റൻഡന്റ്. വൻഷിക കടാരിയ എന്ന ജീവനക്കാരിയാണ് വിമാനത്തിലെ ദൃശ്യങ്ങള്&zwj; ഷെയര്&zwj; ചെയ്തിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvtpxxwhbzev3basqcdcrg7p,imgname-new-project---2026-06-23t223123.306-1782234150801.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യാത്ര കഴിഞ്ഞതിന് പിന്നാലെ വിമാനത്തിനുള്ളിൽ മാലിന്യം തള്ളിയ യാത്രക്കാരെ രൂക്ഷമായി വിമർശിച്ച് എയർ ഇന്ത്യ ഫ്ലൈറ്റ് അറ്റൻഡന്റ്. യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട ചില അടിസ്ഥാന മര്യാദകളുണ്ട്. അത് അവഗണിക്കരുതെന്നാണ് ഇവർ പറയുന്നത്. വൻഷിക കടാരിയ എന്ന ഫ്ലൈറ്റ് അറ്റൻഡന്റാണ് ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിമാനം ലാൻഡ് ചെയ്ത ശേഷം സീറ്റുകൾക്കിടയിലും തറയിലുമായി പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും ചിതറിക്കിടക്കുന്ന കാഴ്ചയാണ് ഇവർ ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;'പ്രിയപ്പെട്ട യാത്രക്കാരെ, നിങ്ങൾക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ സാമ്പത്തിക ശേഷിയുണ്ടെങ്കിൽ, കുറച്ച് അടിസ്ഥാന മര്യാദകൾ കാണിക്കാനും നിങ്ങൾക്കാകും' എന്നാണ് വീഡിയോയ്ക്ക് മുകളിൽ എഴുതിയിരുന്നത്. 'ബ്രേക്കിംഗ് ന്യൂസ്: വിമാനം ലാൻഡ് ചെയ്തു, പക്ഷേ അടിസ്ഥാന മര്യാദകൾ മാത്രം വിമാനത്തിൽ കയറിയില്ല' എന്ന ക്യാപ്ഷനോടെയാണ് വൻഷിക ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;തന്റെ പോസ്റ്റ് ആരെയും നാണംകെടുത്താൻ വേണ്ടിയുള്ളതല്ലെന്നും, യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളാകാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുക മാത്രമാണ് തന്റെ ഈ പോസ്റ്റിലൂടെ ചെയ്യുന്നതെന്നും വൻഷിക കമന്റ് സെക്ഷനിൽ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Vanshika's Lifestyle Diary (@thevanshikakataria)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'ഒരു ക്യാബിൻ ക്രൂ എന്ന നിലയിൽ, ഈ പോസ്റ്റ് ആരെയും നാണംകെടുത്താൻ വേണ്ടിയുള്ളതല്ല. എല്ലാ യാത്രക്കാരോടും ഒരു ചെറിയ അഭ്യർത്ഥന മാത്രം, നിങ്ങളുടെ പക്കൽ കവറുകളോ, കപ്പുകളോ, ടിഷ്യൂകളോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മാലിന്യങ്ങളോ ഉണ്ടെങ്കിൽ, ദയവായി അത് ഒരുമിച്ച് സൂക്ഷിക്കുകക, മാലിന്യങ്ങൾ ശേഖരിക്കുന്ന സമയത്ത് ഞങ്ങൾക്ക് കൈമാറുക. നാമെല്ലാവരും പിന്തുടരേണ്ടതും നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടതുമായ ലളിതമായ മര്യാദകളാണിത്. കൂടാതെ, അടുത്ത സർവീസിനിടയിൽ ഞങ്ങളുടെ ക്ലീനിംഗ് സ്റ്റാഫിന് വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുന്നത്, അവർ കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. നമ്മൾ ഒരല്പം ശ്രമിച്ചാൽ അവരുടെ ജോലി എളുപ്പമാകും. അത്തരം ആളുകളെ നമുക്ക് ബഹുമാനിക്കാം, ഒപ്പം ഈ പൊതുവിടം എല്ലാവർക്കുമായി വൃത്തിയുള്ളതും മനോഹരവുമായി സൂക്ഷിക്കാം' എന്നും വൻഷിക പറയുന്നു.&lt;/p&gt;&lt;p&gt;ആളുകളുടെ സിവിക് സെൻസില്ലായ്മയെ കുറിച്ചാണ് ആളുകൾ വ്യാപകമായി വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/littering-on-plane-air-india-flight-attendant-calls-out-passengers-viral-video-articleshow-dzi4520"/>
        </item>
        <item>
            <title><![CDATA[ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് താമസക്കാരിയും സുഹൃത്തും, 23 തവണ തല്ലി, ജനറേറ്റർ തകരാറിനെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയായി]]></title>
            <link>https://www.asianetnews.com/video-cafe-magazine/noida-supertech-cape-town-society-maintenance-staff-assault-case-arrest-articleshow-glwrl7o</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/noida-supertech-cape-town-society-maintenance-staff-assault-case-arrest-articleshow-glwrl7o</guid>
            <pubDate>Wed, 24 Jun 2026 22:27:27 +0530</pubDate>
            <description><![CDATA[&lt;p&gt;വൈദ്യുതി മുടങ്ങിയപ്പോൾ ജനറേറ്റർ പ്രവർത്തിക്കാത്തതിനെ തുടർന്ന് തർക്കം. മെയിന്റനൻസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് താമസക്കാരിയും സുഹൃത്തും. സംഭവം നോയിഡയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvwc7sq1fnpfkfsb02z9b226,imgname-noida-society-maintenance-worker-assault-video-thrashing-over-power-outage-generator-failure-at-supertech-cape-town-download---2026-06-24t135250.305-1782290048737.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വൈദ്യുതി മുടങ്ങിയപ്പോൾ ജനറേറ്റർ ബാക്കപ്പ് ലഭിച്ചില്ല, പിന്നാലെ തർക്കവും കയ്യാങ്കളിയും. ജീവനക്കാരനെ മർദ്ദിച്ച് യുവതിയും സുഹൃത്തും. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ. നോയിഡയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മെയിന്റനൻസ് ജീവനക്കാരനെയാണ് ഒരു താമസക്കാരിയും സുഹൃത്തും ചേർന്ന് മർദ്ദിച്ചത്. ശനിയാഴ്ച പുലർച്ചെ സെക്ടർ 74 -ലെ സൂപ്പർടെക് കേപ് ടൗൺ സൊസൈറ്റിയിലാണ് സംഭവം നടന്നത്.&lt;/p&gt;&lt;p&gt;പൊലീസ് പറയുന്നതനുസരിച്ച്, പുലർച്ചെ 3 മണിയോടെയാണ് സൊസൈറ്റിയിൽ വൈദ്യുതി പോയത്. ഇതോടെ താമസക്കാർ ഇരുട്ടിലായി. സൊസൈറ്റിയിലെ ജനറേറ്റർ ബാക്കപ്പ് സിസ്റ്റവും പ്രവർത്തിക്കാതിരുന്നതോടെ താമസക്കാർക്ക് ദേഷ്യം വന്നു. വൈദ്യുതി തടസ്സത്തെക്കുറിച്ച് പരാതിപ്പെടാൻ സൊസൈറ്റിയിലെ താമസക്കാരിയായ ജ്യോതി മിശ്രയും സുഹൃത്ത് അമിതും മെയിന്റനൻസ് ഓഫീസിലെത്തി. ഇവിടെ വെച്ച് മെയിന്റനൻസ് ജീവനക്കാരനായ കമലും ഇവരും തമ്മിൽ തർക്കമുണ്ടാകുകയും, അത് പെട്ടെന്നുതന്നെ കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ, ജ്യോതിയും അമിതും മെയിന്റനൻസ് ഓഫീസിനുള്ളിൽ വെച്ച് കമലിനോട് തർക്കിക്കുന്നത് കാണാം. ചുറ്റും മറ്റ് ആളുകളും തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. വാക്കുതർക്കത്തിനിടയിൽ, അമിത് കമലിനെ പിടിച്ചുവെക്കുകയും ജ്യോതി കമലിന്റെ തലയിലും തോളിലും പലതവണ അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ചിലർ ഇവരെ ശാന്തരാക്കാനും പിടിച്ചുമാറ്റാനും ശ്രമിച്ചെങ്കിലും, ഇരുവരും തർക്കം തുടരുകയും പിന്നീട് ഓഫീസിൽ നിന്ന് പോവുകയുമായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A woman and a man have been arrested after an alleged assault on maintenance staff at Supertech Capetown Society in Sector-74, Noida.According to police, the woman allegedly created a ruckus inside the society premises and assaulted members of the maintenance office staff. The&hellip; pic.twitter.com/CdERtfn4TZ&lt;/p&gt;&lt;p&gt;&mdash; Hate Detector  (@HateDetectors) June 24, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മർദ്ദനത്തിനിടയിൽ മെയിന്റനൻസ് ജീവനക്കാരന് 23 തവണ തല്ലുകൊണ്ടതായി പറയുന്നു. സംഭവത്തെത്തുടർന്ന് ഹൗസിംഗ് സൊസൈറ്റിയിൽ വലിയ പ്രശ്നമായി. ഇതോടെ മെയിന്റനൻസ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. സെക്ടർ 113 പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സൊസൈറ്റിയിലെത്തുകയും ചെയ്തു. വിവരം ലഭിച്ചയുടൻ തന്നെ പൊലീസ് കർശന നടപടി സ്വീകരിച്ചതായി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് രാകേഷ് പ്രതാപ് സിംഗ് അറിയിച്ചു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജ്യോതി മിശ്രയെയും അമിതിനെയും ശനിയാഴ്ച തന്നെ അറസ്റ്റ് ചെയ്തു. ഇരുവരെയും പിന്നീട് കോടതിയിൽ ഹാജരാക്കി.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/noida-supertech-cape-town-society-maintenance-staff-assault-case-arrest-articleshow-glwrl7o"/>
        </item>
        <item>
            <title><![CDATA[അതിവേഗം പാഞ്ഞ് പോകുമ്പോൾ മുന്നിൽ കാട്ടാനക്കൂട്ടം; രാജധാനി എക്സ്പ്രസ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-rajdhani-express-loco-pilots-avert-elephant-collision-on-assam-railway-tracks-articleshow-h7e0rvd</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-rajdhani-express-loco-pilots-avert-elephant-collision-on-assam-railway-tracks-articleshow-h7e0rvd</guid>
            <pubDate>Wed, 24 Jun 2026 15:03:08 +0530</pubDate>
            <description><![CDATA[&lt;p&gt;അസമിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ കണ്ട് രാജധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റുമാർ അടിയന്തരമായി ട്രെയിൻ നിർത്തി. ടിറ്റബാറിനും മരിയാനിക്കും ഇടയിൽ നടന്ന സംഭവത്തിൽ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ പൈലറ്റുമാരെ അഭിനന്ദിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvwfkns77axm4506j0yyp1h0,imgname-rajdhani-express-loco-pilots-avert-elephant-collision-1782293583655.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;രാ&lt;/strong&gt;ത്രിയിൽ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്ന കാട്ടാന കൂട്ടവുമായുള്ള കൂട്ടിയിടി വിജയകരമായി തടഞ്ഞതിന് പിന്നാലെ 12424 രാജധാനി എക്സ്പ്രസിലെ രണ്ട് ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദനം. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) സംഭവത്തിന്&zwj;റെ വീഡിയോ പങ്കുവച്ചതോടെ വൈറലായി. വീഡിയോയിൽ രാജധാനി എക്സ്പ്രസിന് തൊട്ട് മുന്നിലൂടെ കടന്ന് പോകുന്ന കാട്ടാന കൂട്ടത്തെ കാണാം. അതിൽ മുതിർന്ന ആനകളോടൊപ്പം കുട്ടിയാനകളെയും കാണാം.&lt;/p&gt;&lt;h2&gt;&lt;strong&gt;രാജധാനിക്ക് മുന്നിലെ കാട്ടാനക്കൂട്ടം&lt;/strong&gt;&lt;/h2&gt;&lt;p&gt;മൂന്ന് - നാല് കുട്ടിയാനകളും രണ്ട് മുതിർന്ന ആനകളും അടങ്ങുന്ന കൂട്ടം രാജധാനി എക്സ്പ്രിസന്&zwj;റെ ഹെഡ് ലൈറ്റിന്&zwj;റെ വെളിച്ചത്തിൽ റെയിവേ ട്രാക്ക് മുറിച്ച് കടക്കുന്നത് കാണാം. വളരെ സാവധാനത്തിലാണ് കാട്ടാനക്കൂട്ടം റെയിവേ ട്രാക്ക് മുറിച്ച് കടക്കുന്നത്. ജോർഹട്ട് ജില്ലയിലെ ടിറ്റബാറിനും മരിയാനിക്കും ഇടയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാട്ടാന കൂട്ടത്തെ കണ്ടതിന് പിന്നാലെ അടിയന്തര ബ്രേക്കുകൾ പ്രയോഗിച്ച് 12424 രാജധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റുമാർ കാട്ടാനകളുമായുള്ള കൂട്ടയിടി ഒഴിവാക്കി. രാത്രിയിൽ ആനകൾ സുരക്ഷിതമായി പാളങ്ങൾ മുറിച്ചുകടക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. റെയിൽവേ ജാഗ്രതയും ആന ഇടനാഴികളെക്കുറിച്ചുള്ള നിലവിലുള്ള ആശങ്കകളും എടുത്തുകാണിക്കുന്ന ഈ സംഭവം ഓൺലൈനിൽ വ്യാപകമായി പ്രശംസിക്കപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Alert Loco Pilots Avert Collision, Protect Herd of Wild Elephants!Demonstrating exceptional alertness, Loco Pilot S.N. Raju and Assistant Loco Pilot R. K. Singh of 12424 Rajdhani Express applied the emergency brake in time, averting a possible collision and ensuring the safe&hellip; pic.twitter.com/0E0iYnad62&lt;/p&gt;&lt;p&gt;&mdash; Northeast Frontier Railway (@RailNf) June 23, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&ldquo;ജാഗ്രതയുള്ള ലോക്കോ പൈലറ്റുമാർ കൂട്ടിയിടി ഒഴിവാക്കി, കാട്ടാനക്കൂട്ടത്തെ സംരക്ഷിക്കുക!&rdquo; വീഡിയോ ഓൺലൈനിൽ പങ്കുവെച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ പറഞ്ഞു. &ldquo;അസാധാരണമായ ജാഗ്രത പ്രകടിപ്പിച്ചുകൊണ്ട്, 12424 രാജധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റ് എസ്.എൻ. രാജുവും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആർ.കെ. സിംഗും കൃത്യസമയത്ത് അടിയന്തര ബ്രേക്ക് പ്രയോഗിച്ചു, ഇന്ന് പുലർച്ചെ ടിറ്റബാറിനും മരിയാനി സ്റ്റേഷനുകൾക്കുമിടയിൽ കാട്ടാനക്കൂട്ടത്തിന്&zwj;റെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കി&rdquo; വീഡിയോ പങ്കുവച്ച് കൊണ്ട് റെയിൽവേ അതോറിറ്റി കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h3&gt;&lt;strong&gt;അഭിനന്ദിച്ച് നെറ്റിസെൺസ്&lt;/strong&gt;&lt;/h3&gt;&lt;p&gt;നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് ക്രൂ അംഗങ്ങളുടെ ജാഗ്രതയ്ക്കും അനുകമ്പയ്ക്കും അഭിനന്ദനവുമായെത്തിയത്. വന്യജീവികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൽ ലോക്കോ പൈലറ്റുമാരെ നിരവധി ഉപയോക്താക്കൾ ഹീറോകളായി വിശേഷിപ്പിച്ചു, ഒപ്പം ഇന്ത്യൻ റെയിവേയെയും ചിലർ അഭിനന്ദിച്ചു. അതേസമയം ഏഷ്യൻ ആനകളുടെ എറ്റവും കൂടുതൽ അംഗസംഖ്യയുള്ളത് അസമിലാണ്. വനത്തിലൂടെയുള്ള റെയിൽവേ ലൈൻ മുറിച്ച് കടക്കുന്ന നിരവധി ആനത്താരളും ഈ പ്രദേശത്തുണ്ട്. ഇത് പലപ്പോഴും ട്രെയിനുകൾക്കും കാട്ടാനകൾക്കും വലിയ അപകടമാണ് വിളിച്ച് വരുത്തുന്നത്. ഇത്തരം അപകടങ്ങൾ നിയന്ത്രിക്കുന്നതിന് ഇന്ത്യൻ റെയിൽവേയും വിവിധ സംസ്ഥാനങ്ങളിലെ വനം വകുപ്പും നിരവധി സെൻസിറ്റീവ് മേഖലകളിൽ ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. വേഗത നിയന്ത്രണങ്ങൾ, മെച്ചപ്പെട്ട നിരീക്ഷണം, മുന്നറിയിപ്പ് സംവിധാനങ്ങൾ, റെയിൽവേ ജീവനക്കാരും വന്യജീവി ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം എന്നിവയും അതിൽ ഉൾപ്പെടുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-rajdhani-express-loco-pilots-avert-elephant-collision-on-assam-railway-tracks-articleshow-h7e0rvd"/>
        </item>
        <item>
            <title><![CDATA[മെട്രോയിലേക്ക് കയറാൻ പോകുമ്പോൾ ഒരു ശബ്ദം, നോക്കിയപ്പോൾ ഒന്നാന്തരമൊരു 'ചേനത്തണ്ടൻ', വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-russells-viper-snake-caught-in-mumbai-metro-station-basement-articleshow-i78ybg7</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-russells-viper-snake-caught-in-mumbai-metro-station-basement-articleshow-i78ybg7</guid>
            <pubDate>Tue, 23 Jun 2026 14:26:42 +0530</pubDate>
            <description><![CDATA[മുംബൈ മെട്രോ ലൈൻ 3-ലെ ബികെസി സ്റ്റേഷൻ ബേസ്മെന്&zwj;റിൽ ഉഗ്രവിഷമുള്ള ചേനത്തണ്ടൻ അണലിയെ കണ്ടെത്തി. നിർജ്ജലീകരണം സംഭവിച്ച പാമ്പിന് രക്ഷാപ്രവർത്തകർ വെള്ളം നൽകിയ ശേഷം അതിനെ സുരക്ഷിതമായി പിടികൂടി സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിട്ടു. കനത്ത ചൂടും മഴയും പാമ്പുകൾ പുറത്തിറങ്ങാൻ കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvsv0dkz9fhgt20wpnymxbqb,imgname-russell-s-viper-snake-1782204872318.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മ&lt;/strong&gt;ഴക്കാലത്തിന് മുമ്പ് ചൂടിന്&zwj;റെ പാരമ്യത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. വൈകിയെത്തിയ മൺസൂൺ ശക്തി പ്രാപിക്കാൻ തുടങ്ങുമ്പോഴും പാമ്പ് ശല്യത്തിന് ഒരു കുറവുമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി, മുംബൈ മെട്രോ 3 -യുടെ ബികെസി സ്റ്റേഷനിലെ ബേസ്മെന്&zwj;റിൽ നിന്നും കണ്ടെത്തിയത് ഒന്നാന്തരമൊരു ചേനത്തണ്ടൻ അണലിയെ. ഏറെ പരിശ്രമത്തിനൊടുവിൽ വിഷപാമ്പിനെ സാഹസീകമായി പിടികൂടി സുരക്ഷിതമായി വിട്ടയച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;മെട്രോ സ്റ്റേഷന്&zwj;റെ ബേസ്മെന്&zwj;റിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്ന് (23.6.'26) രാവിലെയാണ് മുംബൈ മെട്രോ ലൈൻ 3 ലെ ബികെസി സ്റ്റേഷന്&zwj;റെ ബേസ്മെന്&zwj;റിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉഗ്ര വിഷമുള്ള റസ്സൽസ് വൈപ്പറിനെ പിടികൂടിയത്. പിടികൂടുമ്പോൾ പാമ്പ് ദുർബലനും നിർജ്ജലീകരണവും സംഭവിച്ച് ഏറെ അവശനായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. പിടികൂടിയതിന് പിന്നാലെ പാമ്പിന് വെള്ളം നൽകിയ ശേഷമാണ് അതിനെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സ്വതന്ത്രനാക്കിയത്. ബാന്ദ്ര-കുർള കോംപ്ലക്സിലെ (ബികെസി) മെട്രോ ലൈൻ 3 സ്റ്റേഷനോട് ചേർന്നുള്ള എ5 ഓഡിറ്റ് കെട്ടിടത്തിന് സമീപത്ത് വച്ച് ഇന്ന് രാവിലെ 7:47 ഓടെയാണ് സംഭവം.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;#WATCH | #Mumbai: Snake Found Inside Basement Of BKC Aqua Line Metro Station, Rescued SafelyReported by @vssalman007 #MumbaiNews #MumbaiAquaLine3 #MumbaiMetro #BKC pic.twitter.com/AIeegXz9uj&lt;/p&gt;&lt;p&gt;&mdash; Free Press Journal (@fpjindia) June 23, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;പരിസരത്തെ ബേസ്മെന്&zwj;റ് -2 ൽ പാമ്പിനെ കണ്ടതിയത് യാത്രക്കാരണ്. ശബ്ദം കേട്ട് പരിസരം ശ്രദ്ധിച്ച യാത്രക്കാരാണ് സുരാക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. പിന്നാലെ എംഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ വന്യജീവി രക്ഷാപ്രവർത്തകരുമായി ബന്ധപ്പെട്ടു. വിവരമറിഞ്ഞ് മുംബൈ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലർച്ചെ മുതൽ നഗരത്തിലുടനീളം കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നായി കണക്കാക്കുന്ന റസ്സൽസ് വൈപ്പറാണ് പാമ്പെന്ന് രക്ഷാപ്രവർത്തകർ തിരിച്ചറിഞ്ഞു. പാമ്പിന് ഏകദേശം രണ്ടര അടി നീളമുണ്ടായിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;വെള്ളം കുടിച്ചതിന് പിന്നാലെ ഊഷാറായി ചേനത്തണ്ടൻ&lt;/strong&gt;&lt;/h3&gt;&lt;p&gt;മതിലിനടുത്തുള്ള ഒരു മൂലയിൽ ദുർബലമായും അനങ്ങാതെയും ഇരിക്കുന്ന നിലയിലായിരുന്നു പാമ്പെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. മഴയ്ക്ക് മുമ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെട്ട കടുത്ത ചൂട് കാരണം പാമ്പ് നിർജ്ജലീകരണം സംഭവിച്ച് ക്ഷീണിതനായിരിക്കാമെന്ന് സംശയിക്കുന്നു. രക്ഷാപ്രവർ&zwj;ത്തകർ ആദ്യം പാമ്പിന് മുന്നിലേക്ക് വെള്ളം ഒഴിച്ച് നൽകി. യാതൊരു അസ്വസ്ഥതയും കാണിക്കാതെ പാമ്പ് വെള്ളം കുടിക്കുകയും പിന്നാലെ കൂടുതൽ ശക്തിയായി ചീറ്റുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ പാമ്പിനെ പിടികൂടി ഒരു കണ്ടെയ്നറിലാക്കി അതിനെ അതിന്&zwj;റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു. അതികഠിനമായ വേനൽക്കാലം പോലെ ശക്തമായ മഴക്കാലത്തും പാമ്പുകൾ തങ്ങളുടെ മാളങ്ങളിൽ നിന്നും പുറത്തിറങ്ങുമെന്നും അതിനാൽ പ്രത്യേകം ശ്രദ്ധവേണമെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. ഒപ്പം ആരും സ്വയം പാമ്പുകളെ പിടിക്കാൻ ശ്രമിക്കരുതെന്നും അതിനായ ഏറ്റവും അടുത്തുള്ള അംഗീകൃത പാമ്പുപിടിത്തക്കാരെ വിളിക്കാനും നിർദ്ദേശിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-russells-viper-snake-caught-in-mumbai-metro-station-basement-articleshow-i78ybg7"/>
        </item>
        <item>
            <title><![CDATA[ഇറ്റലിയിൽ വച്ച് ബംഗ്ലാദേശി വെയ്റ്ററുടെ ഇന്ത്യാ വിരുദ്ധ പരാമർശം, മാപ്പ് പറയിച്ച് ഇന്ത്യൻ സ്ത്രീകൾ; വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/indian-women-demand-apology-from-bangladeshi-waiter-for-anti-india-remarks-in-italy-articleshow-kgowiwt</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/indian-women-demand-apology-from-bangladeshi-waiter-for-anti-india-remarks-in-italy-articleshow-kgowiwt</guid>
            <pubDate>Wed, 24 Jun 2026 14:04:49 +0530</pubDate>
            <description><![CDATA[ഇറ്റലിയിൽ വെച്ച് ഇന്ത്യയെയും ഇന്ത്യക്കാരെയും അപമാനിച്ച ബംഗ്ലാദേശി വെയിറ്ററെ ഇന്ത്യൻ സ്ത്രീകൾ ചോദ്യം ചെയ്യുന്ന വീഡിയോ വൈറലായി. യുവതികളുടെ ശക്തമായ നിലപാടിനെ തുടർന്ന് പോലീസ് ഇടപെടുകയും വെയിറ്റർക്ക് മാപ്പ് പറയേണ്ടി വരികയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvwc891tpq35xrphm5z5wqjb,imgname-bangladeshi-waiter-in-italy-1782290064442.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയെയും ഇന്ത്യൻ ഉപഭോക്താക്കളെയും കുറിച്ച് അപമാനകരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയ ഇറ്റലിയിലെ ഒരു വെയിറ്ററെ ഇന്ത്യൻ സ്ത്രീകൾ കൂട്ടം ചേർന്ന് മാപ്പ് പറയാൻ ആവശ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒടുവിൽ മാപ്പ് പറ&zwnj;&zwnj;&zwnj;ഞ്ഞ് ബംഗ്ലാദേശി വെയ്റ്റർ. 'ഇറ്റലിയിൽ നമുക്കിടയിൽ ഇത് സംഭവിച്ചു' എന്ന തലക്കെട്ടിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ ബംഗ്ലാദേശി വെയ്റ്ററായ ഹുസൈൻ ഇന്ത്യയെ കുറിച്ച് നിരന്തരം അധിക്ഷേപിച്ച് സംസാരിക്കുന്നതും കാണാം.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്ത്യയ്ക്കെതിരെ മോശം പരാമർശം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്&zwj;സ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഖുഷി ദുബെ പങ്കുവച്ച വീഡിയോയിൽ ഹുസൈൻ എന്നയാൾ നിരന്തരം ഇന്ത്യയെ അപമാനിച്ച് കൊണ്ട് വിദ്വേഷകരമായി സംസാരിക്കുന്നത് കാണാം. സ്ത്രീകൾ ഹുസൈന്&zwj;റെ ഭാഷ മോശമാണെന്നും സ്ത്രാകളോട് ഇത്തരത്തിൽ സംസാരിക്കാമോയെന്നും ചോദിക്കുമ്പോൾ എങ്കിൽ പോലീസിനെ വിളിക്കാൻ ഹുസൈൻ ആവശ്യപ്പെടുന്നു. &quot;ഈ രാജ്യത്തെ മോശമായി ചുമക്കുന്ന എല്ലാവരും, നിങ്ങൾ രാജ്യത്തെ മോശമായി ചുമക്കുന്നു,&quot; അയാൾ പറ&zwnj;ഞ്ഞുകൊണ്ടിരുന്നു. ഒപ്പം &quot;നിങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരാണ്.&quot; എന്നും അയാൾ പറയുന്നത് കേൾക്കാം. &quot;മിസ്റ്റർ ഹൊസൈൻ, ബഹുമാനത്തോടെ പെരുമാറുക. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.&quot; എന്ന് കൂട്ടത്തിലെ ഒരു യുവതി ആവശ്യപ്പെടുന്നതും കേൾക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by KHUSHI DUBEY (@khushicupcake5)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്ന് യുവതികൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;പിന്നാലെ പ്രശ്നത്തിൽ രണ്ട് ഇറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. പോലീസിന്&zwj;റെ സാന്നിധ്യം തങ്ങൾക്ക് കരുത്തു പകർന്നെന്നും യുവതികൾ പറയുന്നു. പോലീസ് സ്ഥലത്ത് എത്തിയതോടെ ഹുസൈൻ ക്ഷമാപണത്തിന് തയ്യാറായി. അപ്പോഴും അയാൾ അവിടെയും ഇവിടെയും തൊടാതെ യെസ് യെസ് എന്ന് മാത്രം പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ, യുവതികൾ ഹുസൈനെ കൊണ്ട് നിർബന്ധപൂർവ്വം മാപ്പ് പറയിക്കുന്നു. വിദേശത്ത് നടക്കുന്ന സംഭവങ്ങൾക്ക് ഇന്ത്യക്കാരെ അന്യായമായി ബലിയാടുകളാക്കുന്നുവെന്ന് ദുബെ വീഡിയോയിൽ ചൂണ്ടിക്കാട്ടി. ഒപ്പം എല്ലാ തെറ്റിനും ഇന്ത്യക്കാർ കുറ്റക്കാരല്ലെന്നും സ്വന്തം രാജ്യത്തോട് ബഹുമാനം നിലനിർത്താനും ഖുഷി ആവശ്യപ്പെടുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;യുവതികൾക്ക് അഭിനന്ദനം&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ വൈറലായതോടെ, തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതിനും വെയിറ്ററിൽ നിന്ന് ക്ഷമാപണം നേടിയതിനും സോഷ്യൽ മീഡിയ ഉപയോക്താക്കൾ സ്ത്രീകളെ പ്രശംസിച്ചു. പലരും ഹുസൈനെതിരെ പോലീസിൽ പരാതി നൽകണമായിരുന്നെന്നും അയൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. &quot;പെൺകുട്ടികളേ! നിങ്ങൾ അയാളെ ഇന്ത്യയോട് ക്ഷമാപണം നടത്താൻ പ്രേരിപ്പിച്ച രീതിക്ക് നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. നിങ്ങൾ ഒരു യഥാർത്ഥ ദേശസ്നേഹിയാണ്. നിങ്ങളുടെ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ അഭിമാനിക്കുന്നു.&quot; എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. അതേസമയം മറ്റ് ചിലർ ഇന്ത്യക്കാർക്കെതിരെ ഇത്തരത്തിൽ പെരുമാറുന്ന റെസ്റ്റോറന്&zwj;റുകളിൽ പണം മുടക്കരുതെന്നും ചിലർ നിർദ്ദേശിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/indian-women-demand-apology-from-bangladeshi-waiter-for-anti-india-remarks-in-italy-articleshow-kgowiwt"/>
        </item>
        <item>
            <title><![CDATA[22 -ാം വയസിൽ അമേരിക്ക 'സ്വപ്നം' കണ്ട് പറന്നു. ഇന്ന് 8.06 കോടിയുടെ കട ബാധ്യതയെന്ന് ഇന്ത്യൻ ദമ്പതികൾ, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-indian-couple-who-arrived-in-the-us-revealed-that-they-have-a-debt-of-rs-8-06-crore-articleshow-lgupmgd</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-indian-couple-who-arrived-in-the-us-revealed-that-they-have-a-debt-of-rs-8-06-crore-articleshow-lgupmgd</guid>
            <pubDate>Wed, 24 Jun 2026 10:25:15 +0530</pubDate>
            <description><![CDATA[അമേരിക്കൻ സ്വപ്നം പിന്തുടർന്ന് 22-ാം വയസ്സിൽ യുഎസിലെത്തിയ ഇന്ത്യൻ ദമ്പതികൾ 8.06 കോടി രൂപയുടെ കടക്കെണിയിലായി. മോർട്ട്ഗേജുകൾ, വായ്പകൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവയിലൂടെയാണ് ഇത്രയും വലിയ കടബാധ്യതയുണ്ടായതെന്ന് ഇരുവരും വെളിപ്പെടുത്തി. ഇപ്പോൾ 3.3 വർഷത്തിനുള്ളിൽ കടത്തിൽ നിന്ന് മുക്തരാകാനുള്ള ശ്രമത്തിലാണ് ഈ ദമ്പതികൾ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvvzkq8f51dkadjz0yjg4efx,imgname-debt-in-us-life-1782276807949.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഏ&lt;/strong&gt;തൊരു ഇന്ത്യൻ യുവത്വവും സ്വപ്നം കണ്ടത് തന്നെയായിരുന്നു അവരും സ്വപ്നം കണ്ടത്. ആ സ്വപ്നത്തിന് പിന്നാലെ അമേരിക്കയിൽ പറന്നിറങ്ങി. അതും 22 -ാം വയസിൽ. ഒരിക്കൽ പോലും തങ്ങൾ ഒരുമിച്ച് ഇരുന്ന് 8.06 കോടി രൂപ കടമെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. എന്നിട്ടും ഇന്ന് തങ്ങൾ 8.4 കോടി രൂപയുടെ കട ബാധ്യത പേറുന്നുവെന്നും ഒന്നും ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ സംഭവിച്ചതല്ലെന്നും മറിച്ച് കഴിഞ്ഞ വർഷങ്ങളിൽ പതുക്കെ പതുക്കെ ചേർത്ത് വച്ച കടങ്ങളാണെന്നും ഇരുവരും തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. പിന്നാലെ ഇന്ത്യൻ യുവാക്കളുടെ സാമ്പത്തിക മാനേജ്മെന്&zwj;റിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ച.&lt;/p&gt;&lt;h2&gt;&lt;strong&gt;സ്വപ്നം കണ്ടെത്തി, ഇന്ന്&lt;/strong&gt;&lt;/h2&gt;&lt;p&gt;&quot;അമേരിക്കൻ സ്വപ്നസാക്ഷാത്കാരം&quot; തങ്ങളെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് ദമ്പതികൾ പറയുന്നു. @moneyharmony123 എന്ന ഇൻസ്റ്റാഗ്രാം പേജിലെ ഒരു പോസ്റ്റിൽ, മോർട്ട്ഗേജുകൾ, വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലായി ഏകദേശം 8.06 കോടി രൂപ വരുന്ന കടം തങ്ങൾ സമ്പാദിച്ചെന്ന് ദമ്പതികൾ പറയുന്നു. ഒരു നല്ല ജോലി, ഒരു വീട്, ഒരു നല്ല കാർ, അടുക്കള നവീകരണം, അവധിക്കാലങ്ങൾ, നിക്ഷേപ സ്വത്ത് അങ്ങനെ ഓരോന്നും ഓരോ കാലത്തും ശരിയായ നീക്കങ്ങളാണെന്ന് തോന്നു. എല്ലാം സാധാരണ ചെലവുകൾ... പക്ഷേ, ഒടുവിൽ തിരിഞ്ഞുനോക്കുമ്പോൾ, ഓരോ 'സാധാരണ' തീരുമാനവും മറ്റൊരു പേയ്&zwnj;മെന്&zwj;റ്, മറ്റൊരു വായ്പ, മറ്റൊരു പ്രതിമാസ ബാധ്യത എന്നിങ്ങനെ മാറുന്നുവെന്ന് ഇരുവരും പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Money harmony (@moneyharmony123)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;'ഇല്ല ഞങ്ങൾ തിരിച്ച് പിടിക്കും'&lt;/strong&gt;&lt;/h3&gt;&lt;p&gt;&quot;ഒരു ദിവസം ഞങ്ങൾ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചപ്പോൾ ഏകദേശം 8,50,000 ഡോളർ കടം കൂടിയെന്ന് മനസ്സിലായി.&quot;4,00,000 ഡോളറിന്&zwj;റെ പ്രാഥമിക ഭവന മോർട്ട്ഗേജ്, 2,70,000 ഡോളറിന്&zwj;റെ നിക്ഷേപ സ്വത്ത് മോർട്ട്ഗേജ്, 1,50,000 ഡോളറിന്&zwj;റെ അടുക്കള നവീകരണ വായ്പ, ക്രെഡിറ്റ് കാർഡ് കടമായി 30,000 ഡോളർ എന്നിവയെല്ലാം ഉൾപ്പെടുന്ന കടബാധ്യതകളെ കുറിച്ചും ദമ്പതികൾ വിശദീകരിച്ചു. ഒരിക്കൽ പോലും ഒരുമിച്ചിരുന്ന് ഇത്രയും വലിയൊരു സംഖ്യ കടമെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. എന്നിട്ടും തങ്ങളുടെ ജീവിതത്തിനിടെയിൽ ഇങ്ങനെയെല്ലാം സംഭവിച്ചു. എന്നാൽ, ജീവിതത്തിൽ മാറ്റം വരുത്താനും എല്ലാം തിരിച്ച് പിടിക്കാനുമുള്ള ശ്രമത്തിലാണെന്നും ഇരുവരും പറയുന്നു. അടുത്ത 1,200 ദിവസത്തിനുള്ളിൽ, ഏകദേശം 3.3 വർഷത്തിനുള്ളിൽ, പൂർണ്ണമായും കടത്തിൽ നിന്ന് മുക്തരാകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ദമ്പതികൾ വ്യക്തമാക്കി. സമാനമായ നിരവധി അനുഭവങ്ങളായിരുന്നു പിന്നാലെ പലർ എഴുതിയത്. സമാനമായ സ്വപ്നം കണ്ടെത്തി കടക്കെണിയിൽ കുടുങ്ങിയ യുവ പ്രൊഫഷണലുകളും എൻആർഐകളും തങ്ങളുടെ അനുഭവങ്ങൾ എഴുതി. ഒപ്പം മിക്കയാളുകളും അവരുടെ കടം വീട്ടാൻ കഴിയട്ടെയെന്നും ആശംസിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-indian-couple-who-arrived-in-the-us-revealed-that-they-have-a-debt-of-rs-8-06-crore-articleshow-lgupmgd"/>
        </item>
        <item>
            <title><![CDATA[മുംബൈയിൽ മഴയ്‍ക്കൊപ്പം വിരുന്നെത്തി മയിലുകളും; വൈറലായി ദൃശ്യങ്ങൾ]]></title>
            <link>https://www.asianetnews.com/video-cafe-magazine/monsoon-peacocks-spotted-in-mumbai-pedder-road-viral-video-articleshow-nzxh3hh</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/monsoon-peacocks-spotted-in-mumbai-pedder-road-viral-video-articleshow-nzxh3hh</guid>
            <pubDate>Wed, 24 Jun 2026 20:58:25 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിൽ മൺസൂൺ എത്തിയതിന് പിന്നാലെ നഗരത്തിലെ പെഡ്ഡർ റോഡിലും പരിസരത്തും മയിലുകളും പ്രത്യക്ഷപ്പെട്ടു. റോഡിലൂടെ യാതൊരു ഭയവുമില്ലാതെ നടന്നുനീങ്ങുന്ന മയിലുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvx167r94nw59azpy7jw7hy5,imgname-new-project---2026-06-24t201010.144-1782312017673.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാത്തിരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ മുംബൈ നഗരത്തിൽ എത്തിയതിന് പിന്നാലെ, മുംബൈ പെഡ്ഡർ റോഡിൽ മയിലുകൾ ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോൺക്രീറ്റ് കാടുകൾ നിറഞ്ഞ മുംബൈ നഗരമധ്യത്തിലൂടെ യാതൊരു ഭയവുമില്ലാതെ നടന്നു നീങ്ങുന്ന മയിലുകളുടെ ദൃശ്യം പ്രദേശവാസികൾക്കും യാത്രക്കാർക്കുമെല്ലാം കൗതുകം സമ്മാനിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ, പെഡ്ഡർ റോഡിലൂടെ പെൺമയിലുകൾ നടന്നുപോകുന്നത് കാണാം. തൊട്ടടുത്തുള്ള കെംപ്സ് കോർണർ ഏരിയയിലെ ഒരു ഫ്ലാറ്റിന്റെ ബാൽക്കണിയിലെ കൈവരിയിൽ മയിൽ മനോഹരമായി ബാലൻസ് ചെയ്തു നിൽക്കുന്നതാണ് മറ്റൊരു വീഡിയോയിൽ കാണുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Finally Finally , #Rains ️ have hit #Mumbai and what a beautiful sight this morning......ये दिल मांगे मोर.... .Scene at Mumbai's Pedder Road and Grand Paradi at #Kemps corner.#MumbaiRains#MumbaiRoads https://t.co/lDvm58uiTW pic.twitter.com/loqAlO7Y2F&lt;/p&gt;&lt;p&gt;&mdash; Jiten Ahuja  ️  (@AhujaJiten) June 24, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;വഴിയാത്രക്കാരിൽ പലരും വണ്ടി നിർത്തിയാണ് ഈ അപൂർവ ദൃശ്യം മൊബൈലിൽ പകർത്തിയത്. ചൊവ്വാഴ്ചയാണ് മുംബൈയിൽ മഴയെ വരവേറ്റ് മയിലുകൾ എത്തിയത്. വൈകിയെത്തിയ മൺസൂണിനെ നഗരത്തിലേക്ക് സ്വാഗതം ചെയ്യാൻ പ്രകൃതിയൊരുക്കിയ വിസ്മയമാണിതെന്നാണ് ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഇൻസ്റ്റാഗ്രാം യൂസർ കുറിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by KANAN DIVECHA (@kanandivecha)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഈ മയിലുകൾ എവിടെ നിന്നാണ് നഗരമധ്യത്തിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. തൊട്ടടുത്തുള്ള 'ടവർ ഓഫ് സൈലൻസ്', ഗോദ്&zwnj;റെജ് ബാഗ് എന്നിവിടങ്ങളിൽ നിന്നാകാം ഇവ എത്തിയതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ധാരാളം മരങ്ങളുള്ള ഈ കുന്നിൻ പ്രദേശങ്ങളിൽ മയിലുകൾ ധാരാളമായി ഉണ്ടെന്നും, മഴ പെയ്തതോടെ അവ റോഡിലേക്ക് ഇറങ്ങി വന്നതാകാമെന്നുമാണ് മുംബൈ നിവാസികളുടെ നിഗമനം. എന്തായാലും, തിരക്കുപിടിച്ച നഗരജീവിതത്തിനിടയിൽ മുംബൈക്കാർക്ക് മനസ്സ് നിറയ്ക്കുന്ന ഒരു കാഴ്ചയായി മാറിയിരിക്കുകയാണ് ഈ മയിലുകൾ.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/monsoon-peacocks-spotted-in-mumbai-pedder-road-viral-video-articleshow-nzxh3hh"/>
        </item>
        <item>
            <title><![CDATA[ശരിക്കും രാജകുമാരിയെ പോലെ തന്നെ; അവൾക്ക് എന്തൊരു സ്വീകരണം, എന്തൊരു സ്നേഹം, മില്ല്യൺ കണക്കിന് വ്യൂസും]]></title>
            <link>https://www.asianetnews.com/video-cafe-magazine/after-three-years-womans-homecoming-video-went-viral-articleshow-qk6cb01</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/after-three-years-womans-homecoming-video-went-viral-articleshow-qk6cb01</guid>
            <pubDate>Tue, 23 Jun 2026 22:16:34 +0530</pubDate>
            <description><![CDATA[&lt;p&gt;വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ യുവതിയെ രാജകീയമായി വരവേൽക്കുന്ന കുടുംബത്തിന്&zwj;റെ വീഡിയോയാണ് ഇപ്പോള്&zwj; സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvtnyz81qjbna1145kw5zk82,imgname-new-project---2026-06-23t221341.810-1782233136385.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് വരുന്ന യുവതിയെ വലിയ ആഘോഷത്തോടെ സ്വീകരിക്കുന്ന ഒരു കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മൂന്നര വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ യുവതിയെ വലിയ സ്നേഹത്തോടെ വരവേൽക്കുന്ന കുടുംബത്തിന്റെ സന്തോഷമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. കെന്നി പട്ടേൽ എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;യുവതി വീട്ടിലേക്ക് നടന്നു വരുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. വീടിന് പുറത്ത് തന്നെ നിരവധി ബന്ധുക്കൾ യുവതിയെ കാത്ത് നിൽക്കുന്നുണ്ട്. യുവതി വരുമ്പോൾ തന്നെ മുതിർന്ന ഒരു കുടുംബാം​ഗം അവളുടെ തലയിൽ വെള്ളം തളിയ്ക്കുന്നതായി കാണാം. അതിനുശേഷം യുവതി വീട്ടിലേക്ക് നടന്നു കയറുകയാണ്. അവളുടെ അമ്മയാണ് എന്ന് കരുതുന്ന ഒരു സ്ത്രീ അപ്പോൾ അവൾക്കരികിലേക്ക് വരികയും ഏറെ സ്നേഹത്തോടെ അവളെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Kennyyy ♡ (@kennypatel_20)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പിന്നീട്, ഐശ്വര്യത്തിന്റെയും പുതിയ തുടക്കത്തിന്റെയും പ്രതീകമായി അവൾ ചുവന്ന ചായത്തിൽ ചവിട്ടി ഒരു വെള്ളത്തുണിയിൽ തന്റെ കാൽപ്പാടുകൾ പതിപ്പിക്കുന്നത് കാണാം. തുടർന്ന് മാതാപിതാക്കൾക്കും മുത്തശ്ശിക്കുമൊപ്പം കേക്ക് മുറിച്ചും, സന്തോഷവും സ്നേഹവും പങ്കുവെച്ചും ആഘോഷം തുടരുകയാണ്. സന്തോഷം കൊണ്ട് യുവതി കരയുന്നതും കാണാം. ബന്ധുക്കളെല്ലാം നിറഞ്ഞ സന്തോഷത്തിലും ആവേശത്തിലുമാണ് യുവതിയെ വീട്ടിലേക്ക് സ്വീകരിക്കുന്നത്. അതിമനോഹരമായ ഈ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'പ്രവാസികൾ തിരിച്ചുവരുമ്പോഴുള്ള ഏറ്റവും മനോഹരമായ അനുഭവം' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. 'യുവതി വലിയ ഭാ​ഗ്യം ചെയ്തവളാണ്' എന്നും പലരും പ്രതികരിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, യുവതിയുടെ വസ്ത്രത്തെ വിമർശിച്ചും ആളുകൾ കമന്റ് നൽകി. എന്നാൽ, അതേ കമന്റ് ബോക്സിൽ തന്നെ ആളുകൾ അത്തരക്കാർക്കുള്ള മറുപടിയും നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/after-three-years-womans-homecoming-video-went-viral-articleshow-qk6cb01"/>
        </item>
        <item>
            <title><![CDATA[ഝലം നദിയിലൂടെ ഫോർച്യൂണർ ഓടിച്ച് യുവാവ്; ജയിലിൽ അടയ്ക്കണമെന്ന് നെറ്റിസെൺസ്, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-tourist-drives-fortuner-through-jhelum-river-articleshow-trhg8tx</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-tourist-drives-fortuner-through-jhelum-river-articleshow-trhg8tx</guid>
            <pubDate>Wed, 24 Jun 2026 12:03:30 +0530</pubDate>
            <description><![CDATA[കാശ്മീരിലെ ഝലം നദിയിലൂടെ ടൊയോട്ട ഫോർച്യൂണർ ഓടിച്ച വിനോദ സഞ്ചാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ ജനരോഷത്തിന് കാരണമായി. ലൈക്കുകൾക്ക് വേണ്ടി പരിസ്ഥിതിക്ക് ദോഷം വരുത്തുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്ത ഈ പ്രവൃത്തിക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvw59cea133mqpq4pgesqafy,imgname-tourist-drives-fortuner-through-jhelum-river-1782282760649.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കാശ്മീരിലെ പ്രശസ്തമായ ഝലം നദിയിലൂടെ വിനോദ സഞ്ചാരി ടൊയോട്ട ഫോർച്യൂണർ എസ്&zwnj;യുവി ഓടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കൊടും വേനലിൽ വാഹനം നദിയിലിറക്കി നദി മലിനമാക്കിയതിനെതിരെ വലിയ രീതിയിലുള്ള ജനരോഷവും ചർച്ചകളുമാണ് ഉയരുന്നത്. ഏതാനും നിമിഷത്തെ സോഷ്യൽ മീഡിയ ശ്രദ്ധയ്ക്കും ലൈക്കുകൾക്കും വേണ്ടി പരിസ്ഥിതിക്കും സ്വന്തം ജീവനും ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന വിനോദ സഞ്ചാരികളുടെ മാനസികാവസ്ഥ ചോദ്യം ചെയ്താണ് പലരും രംഗത്തെത്തിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;എല്ലാം വെറും ലൈക്കിനും ഷെയറിനും വേണ്ടി&lt;/strong&gt;&lt;/h2&gt;&lt;p&gt;എക്സ് (ട്വിറ്റർ) പ്ലാറ്റ്&zwnj;ഫോമിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ഒരു വിനോദ സഞ്ചാരി തന്&zwj;റെ വെള്ള നിറത്തിലുള്ള ഫോർച്യൂണർ കാർ ഝലം നദിയുടെ ശക്തമായ ഒഴുക്കുള്ള ഒരു ഭാഗത്തിലൂടെ മുന്നോട്ട് ഓടിക്കുന്നത് കാണാം. ഈ സാഹസികത കാറിനുള്ളിലിരുന്ന് ഡ്രൈവർ തന്നെ ഫോണിൽ പകർത്തുമ്പോൾ, നദിക്കരയിൽ നിന്ന മറ്റ് ചിലരും ഈ ദൃശ്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. നദിയുടെ പ്രവചനാതീതമായ അടിത്തട്ടും ശക്തമായ ഒഴുക്കും മറികടന്ന് വാഹനം സുരക്ഷിതമായി മറുകരയിലെത്തിയെങ്കിലും, അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു മേഖലയിൽ നടത്തിയ ഈ പ്രവൃത്തി വൻ വിമർശനങ്ങൾക്ക് വഴിവെച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;The real issue isn&rsquo;t the vehicle, it&rsquo;s the mindset. Driving a Fortuner into the Jhelum River for a few seconds of attention shows why civic sense is a bigger problem than infrastructure. We blame authorities for everything, but responsibility starts with individuals too.&hellip; pic.twitter.com/tSYZyFcmDn&lt;/p&gt;&lt;p&gt;&mdash; Yash Gupta (@iYashGupta_21) June 22, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;'പ്രശ്നം പൗരബോധമില്ലായ്മ'&lt;/strong&gt;&lt;/h3&gt;&lt;p&gt;&quot;പ്രശ്നം വാഹനത്തിന്&zwj;റെയല്ല, മറിച്ച് ഇത്തരം ആളുകളുടെ ചിന്താഗതിയുടേതാണ്. സോഷ്യൽ മീഡിയയിൽ കുറച്ചു നിമിഷത്തെ ശ്രദ്ധ നേടാൻ വേണ്ടി ഝലം നദിയിലേക്ക് ഫോർച്യൂണർ ഇറക്കി ഓടിക്കുന്നത് നമ്മുടെ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയേക്കാൾ വലിയ പ്രശ്നം പൗരബോധമില്ലായ്മയാണെന്ന് തെളിയിക്കുന്നു. എല്ലാ കാര്യങ്ങൾക്കും നമ്മൾ അധികാരികളെ കുറ്റപ്പെടുത്താറുണ്ട്, എന്നാൽ, വ്യക്തിപരമായ ഉത്തരവാദിത്തം കൂടിയാണ് പ്രധാനം,&quot; വീഡിയോയ്&zwnj;ക്കൊപ്പം പങ്കുവെച്ച ഈ കുറിപ്പ് ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. പിന്നാലെ തക്കതായ ശിക്ഷ വേണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. അപകടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും, ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടി ഇത്തരം അതിരുവിട്ട കളികൾ ആവശ്യമാണോ എന്ന ചോദ്യമാണ് ഇൻ്റർനെറ്റിൽ ഉയരുന്നത്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.&lt;/p&gt;&lt;h3&gt;&lt;strong&gt;'ജയിലിൽ ഇടണം, കനത്ത പിഴ ഒടുക്കണം'&lt;/strong&gt;&lt;/h3&gt;&lt;p&gt;ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചതിങ്ങനെ: &quot;ഇത്തരം വിഡ്ഢികൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിച്ചാൽ മാത്രമേ മറ്റുള്ളവർ ഇത് ആവർത്തിക്കാതിരിക്കൂ. ഇതേ ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ നിയമം കൃത്യമായി പാലിക്കാറില്ലേ? അവിടുത്തെ അധികാരികൾ കുറ്റവാളികളെ കർശനമായി കൈകാര്യം ചെയ്യുന്നു. അത് മികച്ച ഭരണത്തിന്&zwj;റെയും നിയമപാലനത്തിന്&zwj;റെയും ഭാഗമാണ്.&quot; എന്നായിരുന്നു കുറിപ്പ്. &quot;ഇന്ത്യക്കാരിൽ നിന്ന് ഉത്തരവാദിത്തബോധമോ പൗരബോധമോ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഇവിടെ കർശനമായ നിയമപാലനമാണ് ആവശ്യം. വാഹനം പിടിച്ചെടുക്കുകയും, ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുകയും, ഡ്രൈവറെ ജയിലിലടക്കുകയും വേണം. ഒരു വിവേചനവുമില്ലാതെ നിയമം നടപ്പിലാക്കിയാൽ ജനങ്ങൾ തനിയെ ഉത്തരവാദിത്തമുള്ളവരായി മാറും.&quot; സുരക്ഷാ ഭീഷണികൾക്ക് പുറമെ, നദീതീരങ്ങളിലെ ജൈവവ്യവസ്ഥയെ ഇത്തരം പ്രവൃത്തികൾ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്. ടിവി പരസ്യങ്ങളിൽ എസ്&zwnj;യുവികൾ വെള്ളത്തിലൂടെ സുഗമമായി ഓടിക്കുന്നത് കണ്ട്, അതിന്&zwj;റെ യാഥാർത്ഥ്യവും അപകടസാധ്യതയും തിരിച്ചറിയാതെ ആളുകൾ ഇത്തരം കാര്യങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നതാണ് ഇതിന് കാരണമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-tourist-drives-fortuner-through-jhelum-river-articleshow-trhg8tx"/>
        </item>
        <item>
            <title><![CDATA[പണമുണ്ടാക്കാന്‍ എന്തെല്ലാം വഴികള്‍! വെറും 3 മണിക്കൂർ ആളുകൾക്ക് കുറി ചാർത്തി, യുവാവ് സമ്പാദിച്ചത് 2350 രൂപ!]]></title>
            <link>https://www.asianetnews.com/video-cafe-magazine/applying-tilak-to-strangers-man-earns-2350-rs-three-hours-in-rishikesh-viral-video-articleshow-trnp4zu</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/applying-tilak-to-strangers-man-earns-2350-rs-three-hours-in-rishikesh-viral-video-articleshow-trnp4zu</guid>
            <pubDate>Fri, 26 Jun 2026 11:19:07 +0530</pubDate>
            <description><![CDATA[&lt;p&gt;ഋഷികേശിൽ ആളുകൾക്ക് കുറി ചാർത്തിക്കൊടുത്ത് പണം സമ്പാദിച്ച് കണ്ടന്റ് ക്രിയേറ്റർ. വെറും മൂന്ന് മണിക്കൂർ കൊണ്ട് 2,350 രൂപയാണ് താനി താക്കൂർ എന്ന യുവാവ് നേടിയത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw17h434yepnyq52y552rx3k,imgname-new-project---2026-06-26t111405.553-1782452883555.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പണമുണ്ടാക്കാൻ നന്നായി പഠിക്കണം, വലിയ വലിയ ജോലികളിൽ പ്രവേശിക്കണം. ഇങ്ങനെയായിരുന്നു നമ്മുടെയൊരു സങ്കല്പം. എന്നാൽ, ഇന്ന് പണം സമ്പാദിക്കാൻ പലപല മാർ​ഗങ്ങളും തേടുകയാണ് ആളുകൾ. അതുപോലെ, ഒരു സോഷ്യൽ എക്സ്പെറിമെന്റ് നടത്തി വലിയ തുക നേടിയ ഒരു കണ്ടന്റ് ക്രിയേറ്ററുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഋഷികേശിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. താനി താക്കൂർ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ എങ്ങനെയാണ് മൂന്ന് മണിക്കൂറിൽ വലിയ അധ്വാനമൊന്നും ഇല്ലാതെ ഇയാൾ 2,350 രൂപയിലധികം സമ്പാദിച്ചിരിക്കുന്നത് എന്ന് കാണാം.&lt;/p&gt;&lt;p&gt;ഋഷികേശിൽ പരമ്പരാഗതമായ രീതിയിലുള്ള വസ്ത്രം ധരിച്ച് നഗരത്തിലൂടെ നടന്ന് ആളുകളുടെ നെറ്റിയിൽ തിലകം ചാർത്തിക്കൊടുക്കുകയായിരുന്നു താനി താക്കൂർ. യുവാവ് ആളുകളെ സമീപിച്ച് നെറ്റിയിൽ തിലകം ചാർത്തിക്കോട്ടെ എന്ന് അനുവാദം ചോദിക്കുന്നത് വീഡിയോയിൽ കാണാം. പലരും വേണ്ട എന്ന് പറഞ്ഞ് ഇത് നിരസിക്കുന്നുണ്ട്. എന്നാൽ, ചിലർ സമ്മതിക്കുന്നുമുണ്ട്. ആദ്യത്തെ ഒരു മണിക്കൂറിൽ 20 പേർക്ക് മാത്രമേ തിലകം ചാർത്താൻ കഴിഞ്ഞുള്ളൂ എന്ന് താനി താക്കൂർ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Tan_E (@mrtan.e_)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;എന്നാൽ, ആദ്യമൊന്നും തിലകം ചാർത്തിക്കൊടുക്കുമ്പോൾ ആളുകൾ യുവാവിന് പണമൊന്നും നൽകുന്നില്ല. എന്നാൽ, ​ഗം​ഗാ ആരതി കഴിഞ്ഞപ്പോൾ കഥ മാറി. ഘാട്ടിലേക്ക് പോയി അവിടെ ആളുകൾക്ക് തിലകം ചാർത്തിയതോടെ പലരും യുവാവിന് അതിന് പകരമായി പണം നൽകിത്തുടങ്ങി. 10, 20 രൂപ മുതൽ 100 രൂപ വരെ നൽകിയവരുണ്ട്. ചിലപ്പോൾ അമ്പതോ അറുപതോ രൂപ കിട്ടിയേക്കും എന്ന് കരുതി തുടങ്ങിയതാണെങ്കിലും ​മൂന്ന് മണിക്കൂറിനുള്ളിൽ ഏകദേശം 400 പേർക്ക് യുവാവ് തിലകം ചാർത്തി. അതിൽ നിന്നും 2,350 രൂപ വരെ ലഭിക്കുകയും ചെയ്തു. ഒരുമാസം താൻ ഇത് ചെയ്തിരുന്നെങ്കിൽ 70,000 രൂപ വരെ സമ്പാദിക്കാനാവും എന്നാണ് യുവാവ് പറയുന്നത്.&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നതും. ഇത് കൊള്ളാം നല്ലൊരു ബിസിനസ് തന്നെ എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്റേൺഷിപ്പിന് എങ്ങനെ അപേക്ഷിക്കാം എന്ന് തമാശയായി ചോദിച്ചവരും ഉണ്ട്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/applying-tilak-to-strangers-man-earns-2350-rs-three-hours-in-rishikesh-viral-video-articleshow-trnp4zu"/>
        </item>
        <item>
            <title><![CDATA[ബ്ലിങ്കിറ്റിൽ നിന്നും ഓർഡർ വന്നപ്പോൾ അതിൽ ഒരു കവർ, കുറിപ്പ് സുശീലയെ കുറിച്ച്, ആദ്യം അമ്പരപ്പ്, പിന്നെ ചിരി]]></title>
            <link>https://www.asianetnews.com/video-cafe-magazine/delhi-man-finds-instahelp-marketing-resume-inside-blinkit-grocery-order-articleshow-udvd1sg</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/delhi-man-finds-instahelp-marketing-resume-inside-blinkit-grocery-order-articleshow-udvd1sg</guid>
            <pubDate>Thu, 25 Jun 2026 14:57:33 +0530</pubDate>
            <description><![CDATA[&lt;p&gt;ബ്ലിങ്കിറ്റില്&zwj; നിന്നും ഓര്&zwj;ഡര്&zwj; ചെയ്ത സാധനങ്ങള്&zwj; കിട്ടിയപ്പോള്&zwj; അതിന്&zwj;റെ കൂടെ ഒരു കവറും. തുറന്ന് നോക്കിയപ്പോള്&zwj; ആദ്യം ഒരമ്പരപ്പ് പിന്നെ ചിരി. ഇത് ഉഗ്രന്&zwj; ഐഡിയ തന്നെ!&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvz1mj1xvf471v395qy2x9hd,imgname-new-project---2026-06-25t145503.522-1782379595837.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബ്ലിങ്കിറ്റ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ സാധാരണയായി നമ്മളെന്താണ് പ്രതീക്ഷിക്കുക? ഓർഡർ ചെയ്ത സാധനങ്ങൾ മാത്രമായിരിക്കും. എന്നാൽ, അടുത്തിടെ ഡെൽഹിയിലുള്ള ഒരാൾക്ക് തന്റെ ഓർഡറിനൊപ്പം ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വസ്തുവാണ്. ഓർഡറുകൾക്കിടയിൽ നിന്ന് അദ്ദേഹത്തിന് ഒരു ജോബ് ആപ്ലിക്കേഷൻ പോലെയുള്ള ഒരു കവർ ലഭിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഡെൽഹി സ്വദേശിയായ ക്രിയേറ്റീവ് ഡയറക്ടർ അങ്കിത് ബാവയാണ് ഈ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. തന്റെ ബ്ലിങ്കിറ്റ് ഓർഡർ തുറന്നു നോക്കുന്നതിനിടയിലാണ് താൻ ഓർഡർ ചെയ്യാത്ത ഒരു കവർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിന് മുകളിൽ ഒരു കുറിപ്പുണ്ടായിരുന്നു: 'ഇത് അബദ്ധത്തിൽ സംഭവിച്ചതല്ല, വേണമെന്ന് വെച്ച് ചെയ്തതാണ്. നല്ല കർമ്മയ്ക്കായി ദയവായി ഇത് വായിക്കൂ - സുശീല' എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഇതോടെ ആകാംക്ഷ കാരണം അദ്ദേഹം ഉടൻ തന്നെ ആ കവർ തുറന്നു.&lt;/p&gt;&lt;p&gt;കവർ തുറന്നപ്പോൾ ഒരു റെസ്യൂമെ ആണ് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞത്. അതിൽ 'സുശീല' എന്ന് പേരുള്ള ഒരാളെ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. അതിൽ സുശീലയുടെ വീട്ടുജോലിയിലുള്ള കഴിവുകളും എക്സ്പീരിയൻസും എല്ലാം വിവരിച്ചിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Ankit Bawa (@bawakahandle)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;എന്നാൽ, വീഡിയോ മുന്നോട്ട് പോകുമ്പോൾ, ആ റെസ്യൂമെ ഒരു ജോബ് ആപ്ലിക്കേഷൻ അല്ലെന്ന് വ്യക്തമാകും. അർബൻ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, വീട്ടുജോലിക്കാരെ കണ്ടെത്താൻ സഹായിക്കുന്ന 'ഇൻസ്റ്റാഹെൽപ്പ്' എന്ന സർവീസിന് വേണ്ടി തയ്യാറാക്കിയ ഒരു മാർക്കറ്റിംഗ് ഐഡിയയായിരുന്നു അത്. അവരുടെ പരസ്യം തന്നെ! ആരായാലും ഈ പരസ്യം വായിച്ചുപോകും അല്ലേ? എന്തായാലും, നീരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ആരും ഈ ക്രിയേറ്റീവ് ഐഡിയയിൽ വീണുപോകും എന്നാണ് പലരും അഭിപ്രായപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/delhi-man-finds-instahelp-marketing-resume-inside-blinkit-grocery-order-articleshow-udvd1sg"/>
        </item>
        <item>
            <title><![CDATA[എന്‍റെ മരുമോള് കഴിച്ചോളും; തങ്കക്കുടം തന്നെ ഈ അമ്മായിഅമ്മ, ഒരുപെട്ടി മാമ്പഴം, ബിഹാറില്‍ നിന്നും ബാംഗ്ലൂരിലേക്ക്]]></title>
            <link>https://www.asianetnews.com/video-cafe-magazine/mother-in-law-sends-mangoes-to-daughter-in-law-from-bihar-to-bengaluru-viral-video-articleshow-v9tefx2</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/mother-in-law-sends-mangoes-to-daughter-in-law-from-bihar-to-bengaluru-viral-video-articleshow-v9tefx2</guid>
            <pubDate>Fri, 26 Jun 2026 13:18:30 +0530</pubDate>
            <description><![CDATA[&lt;p&gt;മാൽഡ മാമ്പഴം ഇഷ്ടമാണെന്ന് മരുമകൾ. പിന്നാലെ, ബിഹാറിൽ നിന്നും ബാംഗ്ലൂരിലേക്ക് ഒരു പെട്ടി നിറയെ മാമ്പഴം അയച്ച് നൽകി അമ്മായിഅമ്മ. മനം കവര്&zwj;ന്ന് അതിമനോഹരമായ വീഡിയോ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw1e9kym5dpdes03a8htc3da,imgname-new-project---2026-06-26t131354.081-1782459977684.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യൽ മീഡിയയുടെ മനം കവർന്ന് ഒരു അമ്മായിഅമ്മ. വെറുതെ ഒരു തവണ മാൽഡ മാമ്പഴം തനിക്കിഷ്ടമാണെന്ന് പറഞ്ഞതേയുള്ളൂ മരുമകൾ. ബിഹാറിൽ നിന്നും ബെം​ഗളൂരുവിലേക്ക് ഒരു പെട്ടി നിറയെ മാമ്പഴം പാക്ക് ചെയ്ത് അയക്കുകയായിരുന്നു അമ്മായിഅമ്മ. അവർ തന്നെ നേരിട്ട് മാമ്പഴം പെട്ടിയിൽ ശ്രദ്ധയോടെ അടുക്കിവെക്കുന്ന വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്.&lt;/p&gt;&lt;p&gt;'ഈ വീഡിയോയിലെ ഏറ്റവും മധുരമുള്ള കാര്യം മാൽഡ മാമ്പഴമല്ല, 'മേരി ബഹു ഖായേഗി' (എന്റെ മരുമകൾ കഴിക്കും) എന്ന് അവർ പറയുന്നത് കേൾക്കുന്നതാണ്. ബിഹാറിൽ നിന്ന് ബാംഗ്ലൂരിലേക്ക് എത്രത്തോളം സ്നേഹം സഞ്ചരിച്ചെത്തിയെന്ന് കാണാൻ അവസാനം വരെ കാണുക. ഇത് ഓരോ ഇന്ത്യൻ അമ്മമാരുടെയും സ്നേഹപ്രകടനമല്ലേ? നിങ്ങളുടെ കുടുംബം എപ്പോഴും നിങ്ങളുടെ വീട്ടിൽ നിന്നും ഇതുപോലെ തന്നുവിടുന്നതെന്താണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;'POV: നിങ്ങൾ അമ്മായിയമ്മയോട് ഒരൊറ്റ തവണ 'എനിക്ക് മാൽഡ മാമ്പഴം ഇഷ്ടമാണ്' എന്ന് കാഷ്വലായി പറഞ്ഞു. സ്നേഹത്തിന് പല ഭാഷകളുണ്ട്, അതിലൊന്നാണിത്' എന്നും വീഡിയോയ്ക്ക് മുകളിൽ കുറിച്ചിരിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Shrey Got Jaized (@shreyaa._.shalini)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അമ്മ മാമ്പഴങ്ങൾ ട്രോളി ബാഗിൽ ശ്രദ്ധയോടെ അടുക്കിവെക്കുന്നത് വീഡിയോയിൽ കാണാം. മകൻ ഇതേക്കുറിച്ച് ചോദിക്കുമ്പോൾ 'എന്റെ മരുമകൾ കഴിക്കും' എന്ന് അമ്മ മറുപടി നൽകുന്നു. അപ്പോൾ '15 കിലോ മാത്രമാണ് ലിമിറ്റ് മമ്മി' എന്ന് മകൻ ഓർമ്മിപ്പിക്കുന്നുമുണ്ട്. വീഡിയോയുടെ അവസാന ഭാഗത്തിൽ മരുമകൾ മാമ്പഴം എണ്ണുന്നതാണ് കാണിക്കുന്നത്. അമ്മായിയമ്മ അയച്ച മാമ്പഴം കൊണ്ട് നിറഞ്ഞ ഒരു റഫ്രിജറേറ്ററാണ് അടുത്ത ദൃശ്യത്തിലുള്ളത്.&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് ഈ മനോ​ഹരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അമ്മായിഅമ്മയുടെ സ്നേഹത്തെയും കരുതലിനെയും പുകഴ്ത്തിയാണ് ഏറെ കമന്റുകളും.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/mother-in-law-sends-mangoes-to-daughter-in-law-from-bihar-to-bengaluru-viral-video-articleshow-v9tefx2"/>
        </item>
        <item>
            <title><![CDATA[വില കൂടിയ ഫോൺ, നല്ല വസ്ത്രം, യാത്ര; ഇതൊക്കെ അമേരിക്കയിലെ സാധാരണ ജീവിതം; ഇന്ത്യൻ യുവാവ് പറയുന്നു]]></title>
            <link>https://www.asianetnews.com/video-cafe-magazine/indian-man-compares-american-life-viral-video-articleshow-yyvwlt3</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/indian-man-compares-american-life-viral-video-articleshow-yyvwlt3</guid>
            <pubDate>Thu, 25 Jun 2026 13:24:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലിരുന്ന് കാണുമ്പോള്&zwj; ആഡംബരം എന്ന് തോന്നുന്ന പല കാര്യങ്ങളും അമേരിക്കയില്&zwj; വെറും ശരാശരി മാത്രമാണ് എന്ന് ബിഹാറില്&zwj; നിന്നുള്ള യുവാവ്. വൈറലായി വീഡിയോ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvywa0dnkx8nym5gyz7dkvna,imgname-new-project---2026-06-25t132221.021-1782374007221.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കയിലെ ജീവിതവും ഇന്ത്യയിലെ ജീവിതവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ബിഹാറിൽ നിന്നുള്ള അർഹം ഇഷ്തിയാഖ് എന്ന യുവാവ് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് വിദേശത്തേക്ക് മാറിയത് തന്റെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിമറിച്ചെന്ന് യുവാവ് പറയുന്നത്.&lt;/p&gt;&lt;p&gt;'ബിഹാറിലെ ആവറേജ് ലൈഫ് വേഴ്സസ് യുഎസിലെ ആവറേജ് ലൈഫ്' എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. അതിൽ, അമേരിക്കയിലേക്ക് മാറിയതിന് ശേഷം താൻ ശ്രദ്ധിച്ച വലിയ വ്യത്യാസങ്ങളെ കുറിച്ചും യുവാവ് പറയുന്നു. തനിക്ക് നല്ലൊരു ജോലിയുള്ളതുകൊണ്ടും, കയ്യിൽ ഏറ്റവും പുതിയ ഐഫോൺ ഉള്ളതുകൊണ്ടും, ഇടയ്ക്കിടെ യാത്ര ചെയ്യുന്നതുകൊണ്ടും, നന്നായി വസ്ത്രം ധരിക്കുന്നതുകൊണ്ടും നാട്ടിലുള്ളവർ തന്റെ ജീവിതം പൂർണ്ണമായും സെറ്റാണെന്ന് ചിന്തിച്ചേക്കാമെന്ന് ഇഷ്തിയാഖ് പറയുന്നു. എന്നാൽ, അമേരിക്കയിൽ ഇതൊക്കെ തികച്ചും സാധാരണ കാര്യങ്ങൾ മാത്രമാണ്.&lt;/p&gt;&lt;p&gt;'പക്ഷേ, അക്ഷരാർത്ഥത്തിൽ, ഇത് ഇവിടെയുള്ള ശരാശരി ജീവിതമാണ്. ഇവിടെയുള്ള സാധാരണക്കാരുടെ ജീവിതമാണിത്' എന്നും യുവാവ് പറയുന്നു. 'ഇതിന് മുകളിലേക്ക് ഒരുപാട് പോകാൻ സാധിക്കും, നമുക്ക് ഇതിലും എത്രയോ ഉയരത്തിൽ എത്താം, പക്ഷേ ഇത് ഇവിടെയുള്ള തികച്ചും സാധാരണമായ ജീവിതമാണ്' എന്നും ഇഷ്തിയാഖ് കൂട്ടിച്ചേർത്തു. നിരവധി ഇന്ത്യക്കാരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. യുവാവ് പറഞ്ഞത് ശരിയാണ് എന്നായിരുന്നു പലരുടേയും അഭിപ്രായം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Arham Ishteyak (@arham_987)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അതേസമയം, ഒരുപാട് സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് കുടിയേറി കടക്കെണിയിലായ ദമ്പതികളുടെ അനുഭവവും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തങ്ങളുടെ 22 -ാം വയസ്സിൽ അമേരിക്കയിലെത്തിയ ഈ ഇന്ത്യൻ ദമ്പതികൾക്ക് അവസാനം മോർട്ട്ഗേജുകൾ, ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലൂടെ 850,000 ഡോളർ (ഏകദേശം 8.4 കോടി രൂപ) കടബാധ്യതയായി മാറുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/indian-man-compares-american-life-viral-video-articleshow-yyvwlt3"/>
        </item>
        <item>
            <title><![CDATA[അമ്പമ്പോ എന്തൊരു യാത്ര; 6 വർഷം കൊണ്ട് 245 രാജ്യങ്ങൾ, 16 പാസ്‌പോർട്ടുകളുമായി ലോകം ചുറ്റി ബെന്നി പ്രസാദ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/benny-prasad-bengaluru-musician-16-passports-visited-245-countries-articleshow-ziy3xou</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/benny-prasad-bengaluru-musician-16-passports-visited-245-countries-articleshow-ziy3xou</guid>
            <pubDate>Thu, 25 Jun 2026 12:59:11 +0530</pubDate>
            <description><![CDATA[&lt;p&gt;6 വർഷവും 6 മാസവും 22 ദിവസവും കൊണ്ട് 245 രാജ്യങ്ങൾ സന്ദർശിച്ച് &amp;nbsp;ബെംഗളൂരുവില്&zwj; നിന്നുള്ള മ്യുസീഷ്യനായ ബെന്നി പ്രസാദ്. കടുത്ത ആരോഗ്യപ്രശ്നങ്ങളെയും വിഷാദത്തെയും അതിജീവിച്ചാണ് 16 പാസ്&zwnj;പോർട്ടുകളിലായി അദ്ദേഹം ഈ ലോകസഞ്ചാരം നടത്തിയത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvytrpemnn5e7eqx77a7zkrt,imgname-new-project---2026-06-25t125317.836-1782372391379.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കുക- എന്ത് വലിയ മോഹമാണല്ലേ? എന്നാൽ, ആ മോഹം യാഥാർത്ഥ്യമാക്കിയിരിക്കയാണ് ബെന്നി പ്രസാദ് എന്ന മ്യുസീഷ്യൻ. 6 വർഷവും 6 മാസവും 22 ദിവസവും കൊണ്ട് അന്റാർട്ടിക്ക ഉൾപ്പടെ 245 രാജ്യങ്ങൾ സന്ദർശിച്ച്, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്നയാളായി മാറിയിരിക്കയാണ് അദ്ദേഹം. 'മോസ്റ്റ് ട്രാവൽഡ് പീപ്പിൾ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എൻട്രി സ്റ്റാമ്പുകളും വിസകളും കൊണ്ട് നിറഞ്ഞ തന്റെ 16 ഇന്ത്യൻ പാസ്&zwnj;പോർട്ടുകൾ അദ്ദേഹം ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by MTP - Most Traveled People (@mosttraveledpeople)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ആരാണ് ബെന്നി പ്രസാദ്?&lt;/strong&gt;&lt;/p&gt;&lt;p&gt;1975 -ൽ ബെംഗളൂരുവിൽ ജനിച്ച ബെന്നി പ്രസാദിന്റെ കുട്ടിക്കാലം ആരോഗ്യപ്രശ്നങ്ങൾ കാരണം വലിയ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. കടുത്ത ആസ്ത്മ മൂലം കോർട്ടിസോൺ സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നതിനെ തുടർന്ന് അദ്ദേഹത്തിന് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പിടിപെടുകയും 60 ശതമാനം ശ്വാസകോശത്തിന് പ്രശ്നമുണ്ടാവുകയും ചെയ്തു. രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥ ഇപ്പോഴും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാണ്.&lt;/p&gt;&lt;p&gt;കുടുംബത്തിലെ മൂത്ത മകനായ ബെന്നിക്ക്, ഒരു ഘട്ടത്തിൽ കുടുംബത്തിന്റെ പ്രതീക്ഷകൾക്കൊത്തുയരാൻ സാധിക്കാത്തത് കടുത്ത വിഷാദമുണ്ടാക്കി. 16 -ാം വയസ്സിൽ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും അദ്ദേഹം ചിന്തിച്ചു. എന്നാൽ ഒരു യൂത്ത് റിട്രീറ്റിൽ പങ്കെടുത്തതിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. പതുക്കെ കുടുംബത്തിന്റെ അഭിമാനമായി മാറിയ അദ്ദേഹം സംഗീതത്തിലേക്ക് തിരിയുകയും അത് വഴി ലോകമെമ്പാടും സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തു. തന്റെ യാത്രാനുഭവങ്ങൾ വിവരിക്കുന്ന ഒരു പുസ്തകവും ബെന്നി രചിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് ബെന്നിയെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിലെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/benny-prasad-bengaluru-musician-16-passports-visited-245-countries-articleshow-ziy3xou"/>
        </item>
    </channel>
</rss>
