<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Tue, 11 Aug 2026 16:40:52 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/video-cafe-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[5 കൊല്ലം അമേരിക്കയിൽ ജീവിച്ച് നാട്ടിൽ വന്നപ്പോൾ, പലതും മാറിപ്പോയി, വീഡിയോയുമായി യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-5-years-in-us-returns-home-reverse-culture-shock-articleshow-0a3wu0a</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-5-years-in-us-returns-home-reverse-culture-shock-articleshow-0a3wu0a</guid>
            <pubDate>Tue, 11 Aug 2026 14:25:41 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിൽ താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് രാത്രികാലങ്ങളിൽ യാതൊരു പ്ലാനുമില്ലാതെ ഹെഡ്സെറ്റും വെച്ച് ഒറ്റയ്ക്ക് നടക്കാനുള്ള സ്വാതന്ത്ര്യമാണ്. അഞ്ച് വർഷം സ്വയം കാര്യങ്ങൾ ചെയ്തശേഷം നാട്ടിലെത്തിയപ്പോൾ പെട്ടെന്ന് തന്നെ അമ്മയെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzr0h8s0m6zgvsw1qwq50aja,imgname-new-project---2026-08-11t142428.767-1786438525728.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കയിലെ അഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഹൈദരാബാദിലേക്ക് തിരിച്ചെത്തിയ ഇഷിക അഗർവാൾ എന്ന യുവതി പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നാട്ടിലെത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന 'റിവേഴ്സ് കൾച്ചർ ഷോക്ക്' അഥവാ തീരെ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇഷിക പങ്കുവെച്ചിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങുമ്പോൾ പഴയപോലെയുള്ള ജീവിതം ലഭിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ താൻ കരുതിയതിനേക്കാൾ താൻ മാറിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതായും ഇഷിക പറയുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം തനിക്ക് നിരന്തരം അസുഖങ്ങൾ വരുന്നുണ്ടെന്നതാണ് ആദ്യത്തെ തിരിച്ചടിയെന്ന് അവർ പറഞ്ഞു. 17 വർഷം ഇവിടെ ജീവിച്ചിട്ടും ഇന്ത്യയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ തന്റെ ശ്വാസകോശത്തിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഇഷിക പറയുന്നു.&lt;/p&gt;&lt;p&gt;കൂട്ടുകാരുമായി കൂടുന്നതിലും മാറ്റം വന്നിട്ടുണ്ട്. മുൻപ് കോളേജിൽ പഠിക്കുമ്പോൾ വലിയ പ്ലാനിങ്ങില്ലാതെ സുഹൃത്തുക്കളെ കാണാമായിരുന്നുവെങ്കിൽ, ഇപ്പോൾ അത് ഒരു വലിയ പരിപാടി സംഘടിപ്പിക്കുന്നത് പോലെയായി മാറിയിരിക്കുന്നു. അഞ്ച് വർഷം വ്യത്യസ്ത കാലാവസ്ഥയിൽ ജീവിച്ചതുകൊണ്ട് തന്റെ വാർഡ്രോബിലെ വസ്ത്രങ്ങളും ഇപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Ishika Agarwal (@ishiikaagarwaal)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അമേരിക്കയിൽ താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് രാത്രികാലങ്ങളിൽ യാതൊരു പ്ലാനുമില്ലാതെ ഹെഡ്സെറ്റും വെച്ച് ഒറ്റയ്ക്ക് നടക്കാനുള്ള സ്വാതന്ത്ര്യമാണ്. അഞ്ച് വർഷം സ്വയം കാര്യങ്ങൾ ചെയ്തശേഷം നാട്ടിലെത്തിയപ്പോൾ പെട്ടെന്ന് തന്നെ അമ്മയെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറിയെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാം പരിചിതമാണെങ്കിലും അഞ്ച് വർഷം മുൻപ് നാടുവിട്ടുപോയ അതേ വ്യക്തിയല്ല താനെന്നും അതാണ് നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ സംഭവിക്കുന്നതെന്നും വ്യക്തമാക്കിയാണ് ഇഷിക തന്റെ വീഡിയോ അവസാനിപ്പിച്ചത്. ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പ്രവാസികളാണ് തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-5-years-in-us-returns-home-reverse-culture-shock-articleshow-0a3wu0a"/>
        </item>
        <item>
            <title><![CDATA[9-5 ജോലിക്ക് എന്താണ് കുഴപ്പം? അത് ആസ്വദിക്കുന്നവരില്ലേ? ചോദ്യവുമായി ടെക്കി]]></title>
            <link>https://www.asianetnews.com/video-cafe-magazine/woman-techie-supports-9-to-5-job-viral-video-articleshow-0idph35</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/woman-techie-supports-9-to-5-job-viral-video-articleshow-0idph35</guid>
            <pubDate>Sat, 08 Aug 2026 15:31:33 +0530</pubDate>
            <description><![CDATA[&lt;p&gt;ഫുൾ ടൈം ജോലി ഉണ്ടെന്നുവെച്ച് യാത്രകളോ കുടുംബത്തോടൊപ്പമുള്ള സമയമോ ഹോബികളോ മറ്റ് ലക്ഷ്യങ്ങളോ ഉപേക്ഷിക്കണമെന്നർത്ഥമില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzgd3ydr0yvdgapksg16xcm3,imgname-new-project---2026-08-08t153059.775-1786183285176.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യൽ മീഡിയയിൽ കോർപ്പറേറ്റ് ജോലികൾ ഉപേക്ഷിക്കാനും മറ്റ് രസകരമായ മേഖലകളിൽ കൈവയ്ക്കാനും ആളുകൾ ഉപദേശിക്കാറുണ്ട്. കണ്ടന്റ് ക്രിയേറ്റർമാരാവുക, ട്രാവൽ ഇൻഫ്ലുവൻസർമാരാവുക തുടങ്ങിയ ഉപദേശങ്ങളാണ് പലരും നൽകുന്നത്. അങ്ങനെ ചെയ്യുന്നവരും ഒരുപാടുണ്ട്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമായിട്ടാണ് ഈ ടെക്കി രംഗത്തെത്തിയിരിക്കുന്നത്. യുക്ത എന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ജോലിയിൽ സ്ഥിരതയുണ്ട്, ജോലിക്കപ്പുറമുള്ള ജീവിതം ആസ്വദിക്കാൻ സമയവുമുണ്ടെങ്കിൽ ഒരു സാധാരണ 9-5 ജോലിയെ സ്നേഹിക്കുന്നതിൽ തെറ്റില്ലെന്നാണ് യുക്ത പറയുന്നത്.&lt;/p&gt;&lt;p&gt;തന്റെ ഫുൾ ടൈം ജോലിയിൽ താൻ സന്തോഷവതിയാണെന്നും, ഇത്തരം തൊഴിൽ ആസ്വദിക്കുന്നവരെ എന്തോ കുറഞ്ഞ കാര്യമാണ് തിരഞ്ഞെടുത്തിരിക്കുന്നെന്ന മട്ടിൽ കാണുന്നത് എന്തിനാണ് എന്നുമാണ് യുക്തയുടെ ചോദ്യം. 'നമുക്ക് 9 മുതൽ 5 വരെയുള്ള ജോലിയെ അംഗീകരിച്ചുകൂടേ? ഇത് മിഡ്&zwj;വീക്കാണ്, ഞാൻ എന്റെ ജോലി തുടങ്ങാൻ പോവുകയാണ്. എന്റെ 9-5 ജോലിയിൽ ഞാൻ സന്തോഷവതിയാണ്, കാരണം എനിക്ക് സ്ഥിരമായ ഒരു വരുമാന സ്രോതസ്സുണ്ട്. എന്നാൽ, ഞാൻ ഇൻസ്റ്റഗ്രാം തുറക്കുമ്പോഴൊക്കെ ആളുകൾ പറയുന്നത് ജോലി ഉപേക്ഷിക്കൂ, ലോകം ചുറ്റി സഞ്ചരിക്കൂ എന്നാണ്. എന്നാൽ ഞാൻ പറയുന്നത്, 9 മുതൽ 5 വരെയുള്ള ഒരു ജോലി നിങ്ങളുടെ സ്വന്തം ജീവിതം ജീവിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നില്ല എന്നാണ്' അവർ വീഡിയോയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;ഫുൾ ടൈം ജോലി ഉണ്ടെന്നുവെച്ച് യാത്രകളോ കുടുംബത്തോടൊപ്പമുള്ള സമയമോ ഹോബികളോ മറ്റ് ലക്ഷ്യങ്ങളോ ഉപേക്ഷിക്കണമെന്നർത്ഥമില്ല. 'വാരാന്ത്യങ്ങളിൽ നിങ്ങൾക്ക് യാത്ര ചെയ്യാം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കം, പുതിയ കഴിവുകൾ പഠിക്കാം, അല്ലെങ്കിൽ രണ്ടാമതൊരു വരുമാന സ്രോതസ്സ് ഉണ്ടാക്കാം. ഒരു 9-5 ജോലിയിലും സാധ്യതകൾ അനന്തമാണ്. നിങ്ങൾക്ക് എന്നെ അറിയാമെങ്കിൽ, ഒരു ഫുൾടൈം ജോലി ചെയ്തുകൊണ്ട് തന്നെ ഞാൻ ഒരുപാട് യാത്ര ചെയ്യാറുണ്ട്. അതിനാൽ, ആളുകൾ അവരുടെ 9-5 ജോലി ആസ്വദിക്കുന്നു എന്നതിന്റെ പേരിൽ മാത്രം അവരെ മോശക്കാരായി ചിത്രീകരിക്കുന്നത് നിർത്തുക. ചിലർ ഇത് ആഴത്തിൽ ഇഷ്ടപ്പെടുന്നുണ്ട്, അത് കുഴപ്പമില്ല' എന്നും യുക്ത കൂട്ടിച്ചേർത്തു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Yukta (@yukta.manek)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'9-5 എന്നത് ഒരു ബാക്ക്-അപ്പ് പ്ലാൻ അല്ല. നമ്മളിൽ ചിലരെ സംബന്ധിച്ചിടത്തോളം, നമ്മൾ ആഗ്രഹിക്കുന്ന ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന അടിത്തറയാണിത്' എന്നും അവർ ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് യുക്ത പറഞ്ഞതിനെ അനുകൂലിച്ച് കമന്റുകൾ നൽകിയത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/woman-techie-supports-9-to-5-job-viral-video-articleshow-0idph35"/>
        </item>
        <item>
            <title><![CDATA[നടുറോഡിൽ പാതിവണ്ടിയുമായി കുതിരയുടെ പരക്കം പാച്ചിൽ, ജീവനുവേണ്ടി നെട്ടോട്ടമോടി ജനങ്ങള്‍, വയോധികനെയും സ്കൂട്ടറും ഇടിച്ചിട്ടു]]></title>
            <link>https://www.asianetnews.com/video-cafe-magazine/runaway-horse-making-chaos-in-uttarakhand-road-viral-video-sparks-safety-concerns-articleshow-0neo5p7</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/runaway-horse-making-chaos-in-uttarakhand-road-viral-video-sparks-safety-concerns-articleshow-0neo5p7</guid>
            <pubDate>Sat, 08 Aug 2026 13:00:12 +0530</pubDate>
            <description><![CDATA[&lt;p&gt;കുതിര റോഡിലൂടെ നീങ്ങുമ്പോൾ ചിലർ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയും മറ്റ് കാൽനടയാത്രക്കാരോട് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. അതിനെ നിയന്ത്രിക്കാൻ രണ്ട് പേർ ശ്രമിച്ചെങ്കിലും അവർക്ക് അതിനായില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzdz4qyd0rd3ftzvm77sf50b,imgname-uttarakhand-horse-viral-video-runaway-horse-hits-elderly-man-bike-rider-sparks-safety-concerns-51e27f82e51246e6a931121483114db9-1786101522381.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റോഡിൽ കുതിരയുടെ പരക്കംപാച്ചിൽ, പരിഭ്രാന്തരായി ജനങ്ങൾ, ആളുകളെയും വാഹനങ്ങളെയും ഇടിച്ചിട്ടാണ് കുതിരയുടെ ഓട്ടം. ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയിലെ ദിനേഷ്പൂരിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കുതിരവണ്ടിയുടെ ഭാ​ഗവുമായിട്ടാണ് കുതിര വേഗത്തിൽ റോഡിലൂടെ ഓടുന്നത്. ആരും ഇല്ലാതെ ഓടുന്ന കുതിരയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. റോഡിലുള്ളവർ വഴിമാറാൻ പാടുപെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വൈറലായ വീഡിയോയിൽ, കുതിര ആദ്യം ഒരു വയോധികനെ ഇടിച്ചു വീഴ്ത്തുന്നത് കാണാം. തുടർന്ന് ഓട്ടം തുടർന്ന കുതിര ഒരു മോട്ടോർ സൈക്കിൾ യാത്രികനുമായി കൂട്ടിയിടിക്കുകയും യാത്രികൻ റോഡിലേക്ക് വീഴുകയും ചെയ്തു.&lt;/p&gt;&lt;p&gt;കുതിര റോഡിലൂടെ നീങ്ങുമ്പോൾ ചിലർ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയും മറ്റ് കാൽനടയാത്രക്കാരോട് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. അതിനെ നിയന്ത്രിക്കാൻ രണ്ട് പേർ ശ്രമിച്ചെങ്കിലും അവർക്ക് അതിനായില്ല. കുതിരയെ നിയന്ത്രിക്കാനാകാതെ വന്നതോടെ അത് ഓട്ടം തുടർന്ന് മോട്ടോർ സൈക്കിൾ യാത്രികനെ ഇടിച്ച ശേഷം മുന്നോട്ടുപോവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർ വീണുപോയവരെ സഹായിക്കുകയും ആളുകൾ ആ പ്രദേശത്ത് തടിച്ചുകൂടുകയും ചെയ്തു.&lt;/p&gt;&lt;p&gt;उत्तराखंड के ऊधम सिंह नगर में एक बेकाबू घोड़ा सड़क पर दौड़ पड़ा, जिसके पीछे जुड़ी गाड़ी भी अनियंत्रित हो गई। अचानक हुए इस हादसे से सड़क पर अफरा-तफरी मच गई और कई राहगीर इसकी चपेट में आकर घायल हो गए। घटना का वीडियो सोशल मीडिया पर तेजी से वायरल हो रहा है।#UdhamSinghNagar&hellip; pic.twitter.com/vsutU4wlbK&lt;/p&gt;&lt;p&gt;&mdash; मारवाड़ी न्यूज़ (@MarwadiNews_) August 7, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ആശങ്കയോടെയും അതേസമയം തന്നെ തമാശയായും ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നുണ്ട്. കുതിരക്കാരനോ വണ്ടിയോ ഇല്ലാതെ കുതിര സ്വന്തമായി ഡ്രൈവറാകാൻ തീരുമാനിച്ചതാവണം എന്നാണ് പലരും തമാശയായി പറഞ്ഞത്. എന്നാൽ, അതേസമയം തന്നെ മൃ​ഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷയെ കുറിച്ചും ഈ വീഡിയോ വൈറലായതിന് പിന്നാലെ ചർച്ചകൾ ഉയരുന്നുണ്ട്. തിരക്കേറിയ റോഡുകളിൽ ഇത്തരം കുതിരവണ്ടികളും കുതിരകളും എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചും ആളുകൾ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. കുതിര ഇങ്ങനെ ഓടുന്നത് വലിയ വലിയ അപകടങ്ങൾക്ക് വരെ കാരണമായിത്തീർന്നേക്കാം എന്നും പലരും ചൂണ്ടിക്കാട്ടി.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/runaway-horse-making-chaos-in-uttarakhand-road-viral-video-sparks-safety-concerns-articleshow-0neo5p7"/>
        </item>
        <item>
            <title><![CDATA[മുത്തശ്ശിയുടെ ജീവിതത്തിലെ ആദ്യ വിമാനയാത്ര, നേരെ ​ഗോവയിലേക്ക്, കൈപിടിച്ച് കൊച്ചുമകൾ; വൈറൽ വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/her-first-flight-journey-and-goa-trip-woman-shares-video-of-grandma-viral-video-articleshow-0sg4fyp</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/her-first-flight-journey-and-goa-trip-woman-shares-video-of-grandma-viral-video-articleshow-0sg4fyp</guid>
            <pubDate>Mon, 10 Aug 2026 08:02:17 +0530</pubDate>
            <description><![CDATA[&lt;p&gt;ജീവിതകാലം മുഴുവൻ മറ്റുള്ളവർക്ക് പ്രാധാന്യം നൽകിയ നമ്മുടെ മുത്തശ്ശിമാർക്ക് ലോകം കാണാൻ അവസരം നൽകണമെന്നും ഇത്തരം ചെറിയ സന്തോഷങ്ങൾ സമ്മാനിക്കണമെന്നുമാണ് ഇഷയ്ക്ക് മറ്റുള്ളവരോടും ആവശ്യപ്പെടാനുള്ളത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzmr70q3ep45a8cfjq48pvh3,imgname-new-project---2026-08-10t075809.662-1786329137891.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജീവിതത്തിൽ ആദ്യമായി വിമാനയാത്ര നടത്തുന്ന, ആദ്യമായി ഗോവ കാണുന്ന ഒരു മുത്തശ്ശിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇഷ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് തന്റെ മുത്തശ്ശിയുടെ ഈ മനോഹരമായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഗ്രാമത്തിനും സ്വന്തം വീടിനും പുറത്തേക്ക് അധികം യാത്ര ചെയ്യാത്ത ആളായിരുന്നു ഈ മുത്തശ്ശി. വിമാനത്തിൽ യാത്ര ചെയ്യുകയെന്നത് ഒരിക്കലും അവർ ചിന്തിച്ചിട്ട് പോലുമില്ലാത്ത കാര്യമാണ്.&lt;/p&gt;&lt;p&gt;മുത്തശ്ശി വിമാനത്താവളത്തിലൂടെ നടക്കുന്നതും, വിമാനത്തിനുള്ളിൽ ഇരുന്ന് ആ ആദ്യയാത്ര ആസ്വദിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. 'ഞങ്ങൾക്ക് യാത്ര ചെയ്യാനും വ്യത്യസ്തമായ സ്ഥലങ്ങൾ കാണാനും സാധിച്ചപ്പോൾ, ഇത്തവണ മുത്തശ്ശിയുടെ ടേൺ ആണെന്ന് ഞങ്ങൾ തീരുമാനിച്ചു. ജീവിതത്തിലാദ്യമായി വിമാനത്തിൽ കയറിയതും ഗോവ സന്ദർശിച്ചതും അവരുടെ ആദ്യത്തെ അനുഭവമായിരുന്നു. അവർക്ക് ലഭിച്ച 'പ്രിൻസസ് ട്രീറ്റ്മെന്റ്' കണ്ടത് വിലമതിക്കാനാവാത്തതായിരുന്നു' എന്നാണ് ഇഷ ക്യാപ്ഷനിൽ കുറിച്ചത്.'&lt;/p&gt;View this post on Instagram&lt;p&gt;A post shared by Isha (@ishhaa.18)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ജീവിതകാലം മുഴുവൻ മറ്റുള്ളവർക്ക് പ്രാധാന്യം നൽകിയ നമ്മുടെ മുത്തശ്ശിമാർക്ക് ലോകം കാണാൻ അവസരം നൽകണമെന്നും ഇത്തരം ചെറിയ സന്തോഷങ്ങൾ സമ്മാനിക്കണമെന്നുമാണ് ഇഷയ്ക്ക് മറ്റുള്ളവരോടും ആവശ്യപ്പെടാനുള്ളത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പലരും കമന്റുകളുമായി എത്തി. പലരും തങ്ങളുടെ മുത്തശ്ശിമാരെയാണ് ഓർത്തത്. 'ഞാൻ ജോലിക്ക് കയറുമ്പോൾ എന്റെ മുത്തശ്ശിയുമായി ലോകം മുഴുവൻ യാത്ര ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു... നിർഭാഗ്യവശാൽ എനിക്ക് അത് സാധ്യമാകും മുമ്പ് അവർ എന്നെ വിട്ടുപിരിഞ്ഞു' എന്നായിരുന്നു ഒരാളുടെ കമന്റ്. നേരത്തെ ഇതുപോലെ, സ്മാർട് കീ ഉപയോ​​ഗിച്ച് എങ്ങനെ ഹോട്ടൽ മുറിയുടെ വാതിൽ തുറക്കാമെന്ന് മുത്തശ്ശിക്ക് കാണിച്ചുകൊടുക്കുന്ന ഒരു കൊച്ചുമകളുടെ ക്യൂട്ട് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/her-first-flight-journey-and-goa-trip-woman-shares-video-of-grandma-viral-video-articleshow-0sg4fyp"/>
        </item>
        <item>
            <title><![CDATA[കുട്ടിയാനയുടെ കാലിൽ ചാർജിങ് കേബിൾ കുടുങ്ങി, പിന്നാലെ ചാർജിങ് സ്റ്റേഷൻ തന്നെ മറിച്ചിട്ട് അമ്മയാന; വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/baby-elephant-got-a-charging-cable-stuck-in-leg-then-mother-knocked-over-charging-station-viral-video-articleshow-0wgo3vq</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/baby-elephant-got-a-charging-cable-stuck-in-leg-then-mother-knocked-over-charging-station-viral-video-articleshow-0wgo3vq</guid>
            <pubDate>Sun, 09 Aug 2026 12:14:50 +0530</pubDate>
            <description><![CDATA[ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ, കൂട്ടത്തിലെ കുട്ടിയാനയുടെ കാൽ ചാർജിങ് കേബിളിൽ കുടുങ്ങിയതിനെ തുടർന്ന് പിടിയാന ചാർജിങ് സ്റ്റേഷൻ കുത്തിമറിച്ചു. ഈ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ആനകളുടെ സംഘബോധത്തെയും ബുദ്ധിശക്തിയെയും കുറിച്ച് ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjm85t5c3p6x26e3r6etwkr,imgname-elephant-knocked-over-charging-station-1786257872708.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൂ&lt;/strong&gt;ട്ടത്തിലുള്ള ഒരാളെ സംരക്ഷിക്കുകയെന്നത് മനുഷ്യനെ പോലെ കൂട്ടം കൂടി നടക്കുന്ന മൃഗങ്ങളുടെയും ഒരു സ്വഭാവ സവിശേഷതയാണ്. കൂട്ടത്തിലെ പ്രധാനി ആരാണോ അവരാകും ഇത്തരം സന്ദർഭങ്ങളിൽ പ്രതികാരത്തിനായി ഇറങ്ങുക. അത്തരമൊരു പ്രതികാരത്തിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈലായി. കൂട്ടത്തിലെ ഒരു കൗമാരക്കാരനായ ആനയുടെ കാലിൽ റോഡരികിലെ ഒരു ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനിലെ കേബിൾ കുടുങ്ങിയതിന് പിന്നാലെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പിടിയാന ചാർജിങ് സ്റ്റേഷൻ തന്നെ കുത്തി മറിച്ച് ഇടുന്നത് വീഡിയോയിൽ കാണാം. ആനയുടെ പ്രതികാര നടപടിയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി. ചൈനയിലെ യുന്നാൻ പ്രവിശ്യയിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ചാർജിങ് സ്റ്റേഷൻ കുത്തി മറിച്ച് പിടിയാന&lt;/strong&gt;&lt;/h2&gt;&lt;p&gt;കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രിയോടെ റോഡിലൂടെ സഞ്ചരിച്ചിരുന്ന കാട്ടാനക്കൂട്ടമാണ് അപ്രതീക്ഷിതമായി ചാർജിങ് സ്റ്റേഷന് മുന്നിലെത്തിയത്. ചാർജിങ് സ്റ്റേഷന് മുന്നിലൂടെ കാട്ടാനക്കൂട്ടം നടന്ന് പോകുമ്പോൾ അതിലൊരു കുട്ടിയാനയുടെ കാലിൽ ചാർജിങ് കേബിൾ കുടുങ്ങുകയായിരുന്നു. ഏറെ നേരം കാലിൽ നിന്നും കേബിൾ മാറ്റാൻ പിടിയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സമീപത്തുണ്ടായിരുന്ന പിടിയാന കേബിളിൽ ഒന്ന് തട്ടുകയും അത് ആനയുടെ കാലിൽ നിന്നും ഊരിപോകുന്നതും കാണാം. എന്നാൽ, പിന്നാലെ നേതാവായ ആന ചാർജിങ് സ്റ്റേഷന്&zwj;റെ ഭാഗത്തേക്ക് നീങ്ങുകയും കേബിൾ ഘടിപ്പിച്ചിരുന്ന ചാർജിങ് സ്റ്റേഷൻ തന്&zwj;റെ മസ്തകം ഉപയോഗിച്ച് തള്ളി മറിച്ചിടുന്നതും ദൃശ്യങ്ങളിൽ കാണാം.&lt;/p&gt;&lt;p&gt;8月6日晚，中国云南，一群野象在路上闲逛，因为充电桩的线绊了母象的腿，公象气愤地上前将充电桩推倒。 pic.twitter.com/K78dDFIv6G&lt;/p&gt;&lt;p&gt;&mdash; 作家崔成浩 (@cuichenghao) August 7, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;'അമ്മയുടെ പ്രതികാരം'&lt;/strong&gt;&lt;/h3&gt;&lt;p&gt;സംഭവത്തിന്&zwj;റെ വീഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ ആനകളുടെ സംഘബോധത്തെ കുറിച്ച് എഴുതി. ആന കൂട്ടത്തിലെ മറ്റൊരു അംഗത്തെ സംരക്ഷിക്കാനാണ് ആന ഇടപെട്ടതെന്നാണ് വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടത്. &ldquo;അമ്മ ആന മകനെ സംരക്ഷിക്കുകയാണ്&rdquo; എന്ന തരത്തിലുള്ള പ്രതികരണങ്ങളും ചിലരെഴുതി. ഏഷ്യൻ ആനകളിലെ ആൺ - പെൺ ആനകളുടെ കൊമ്പുമായി ബന്ധപ്പെട്ട വ്യത്യാസങ്ങളും ചിലർ ചൂണ്ടിക്കാട്ടി. അതേസമയം ആന അത്തരമൊരു നീക്കം നടത്തിയത് ദേഷ്യം കൊണ്ടല്ലെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. പരിചയമില്ലാത്ത ഉപകരണം കണ്ടെത്തുകയും അതിന്&zwj;റെ നിൽപ്പ് ശരിയല്ലെന്ന് കണ്ട് അത് ശരിയാക്കുകയാണ് ആന ചെയതതെന്നായിരുന്നു മറ്റ് ചിലരുടെ പരിഹാസം, അതേസമയം മറ്റ് ചിലർ ആനകളുടെ ഉയർന്ന ബുദ്ധിശക്തിയെയും പെരുമാറ്റരീതികളെയും പ്രശംസിച്ച് രംഗത്തെത്തി.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/baby-elephant-got-a-charging-cable-stuck-in-leg-then-mother-knocked-over-charging-station-viral-video-articleshow-0wgo3vq"/>
        </item>
        <item>
            <title><![CDATA[സഹതൊഴിലാളിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, യുവതിയെ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടി പോലീസ്, ദൃശ്യങ്ങൾ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/police-arrest-woman-at-railway-station-for-kidnapping-co-workers-baby-viral-video-articleshow-1z8ylne</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/police-arrest-woman-at-railway-station-for-kidnapping-co-workers-baby-viral-video-articleshow-1z8ylne</guid>
            <pubDate>Sun, 09 Aug 2026 13:09:26 +0530</pubDate>
            <description><![CDATA[മധ്യപ്രദേശിലെ ജബൽപുരിൽ സഹപ്രവർത്തകയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, ജബൽപുർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjqchkz0b3k4n9x9gcwvaj6,imgname-woman-kidnapping-co-worker-s-baby-1786261161599.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;യാ&lt;/strong&gt;ത്രയ്ക്കിടെ പരിചയപ്പെട്ട സഹതൊഴിലാളിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന ആരോപണത്തിൽ യുവതിക്കെതിരെ അന്വേഷണം. മധ്യപ്രദേശിലെ ജബൽപുരിലാണ് സംഭവം. കാണാതായ പെൺകുട്ടിയെ പൊലീസ് സമയോചിതമായി ഇടപെട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി മാതാപിതാക്കളെ തിരികെ ഏൽപ്പിച്ചു. കുഞ്ഞിനെ മണ്ഡലയിലേക്ക് കൊണ്ടുപോകാനായിരുന്നു യുവതിയുടെ പദ്ധതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.&lt;/p&gt;&lt;h2&gt;&lt;strong&gt;സിസിടിവി ദൃശ്യങ്ങൾ തെളിവായി&lt;/strong&gt;&lt;/h2&gt;&lt;p&gt;ജബൽപുരിലെ ഗൗരിഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മണ്ഡല സ്വദേശിയായ യുവതി ജബൽപുരിൽ തൊഴിൽ തേടിയെത്തിയതായിരുന്നു. ഇവിടെ വെച്ച് മറ്റൊരു തൊഴിലാളിയായ സ്ത്രീയുമായി ഇവർ പരിചയത്തിലായി. ഈ പരിചയം മുതലെടുത്താണ് അവരുടെ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് പൊലീസിന്&zwj;റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ കാണാതായതോടെ അമ്മ പൊലീസിൽ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് സംഘം ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പരാതി സംബന്ധിച്ച ചില നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. മുഖം മറച്ച നിലയിൽ ഒരു കൈയിൽ ബാഗും ഒക്കത്ത് കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടിപ്പോകുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ നഗരത്തിലെ വിവിധ സിസിടിവിയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു.&lt;/p&gt;&lt;p&gt;Jabalpur Woman Steals Fellow Labourer&rsquo;s Child After Befriending Her, Police Rescue Girl From Railway Station#MPNews | #FreePressMP pic.twitter.com/bVLSNnobVT&lt;/p&gt;&lt;p&gt;&mdash; Free Press Madhya Pradesh (@FreePressMP) August 8, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;കൂടുതൽ അന്വേഷണമെന്ന് പോലീസ്&lt;/strong&gt;&lt;/h3&gt;&lt;p&gt;അന്വേഷണത്തിനിടെ കുട്ടിയുമായി യുവതി മണ്ഡലയിലേക്ക് പോകാൻ പദ്ധതിയിടുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്&zwj;റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി. ഒടുവിൽ ജബൽപുർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യുവതിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ട്രെയിനിൽ കയറി ജബൽപുർ വിടുന്നതിന് മുമ്പുതന്നെ കുട്ടിയെ പൊലീസ് സുരക്ഷിതമായി വീണ്ടെടുത്തു. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. ജബൽപുർ സിറ്റി പൊലീസ് സൂപ്രണ്ട് (CSP) എംഡി നഗോട്ടിയ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുടമായി പങ്കുവച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും കുഞ്ഞിനെ എന്തിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്നും ഇവർ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏതെങ്കിലും സംഘത്തിലെ ആണാണോയെന്ന് പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/police-arrest-woman-at-railway-station-for-kidnapping-co-workers-baby-viral-video-articleshow-1z8ylne"/>
        </item>
        <item>
            <title><![CDATA[ബാത്ത്റൂമിലിരുന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് ന്യൂസിലൻഡ് വനിതാ കൗൺസിലർ; പിന്നിൽ ഉണങ്ങാനിട്ട വസ്ത്രങ്ങൾ കാണാമെന്ന് മേയർ; വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/video-of-new-zealand-female-councillor-attending-council-meeting-in-bathroom-goes-viral-articleshow-3rod4g4</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/video-of-new-zealand-female-councillor-attending-council-meeting-in-bathroom-goes-viral-articleshow-3rod4g4</guid>
            <pubDate>Sun, 09 Aug 2026 11:40:06 +0530</pubDate>
            <description><![CDATA[ന്യൂസിലൻഡിലെ ഡ്യൂണിഡിൻ സിറ്റി കൗൺസിലർ ജോ ഗാലർ, ഓൺലൈൻ കൗൺസിൽ യോഗത്തിൽ ബാത്ത്റൂമിലിരുന്ന് പങ്കെടുത്തതിന്&zwj;റെ വീഡിയോ വൈറലായി. യോഗത്തിനിടെ പിന്നിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ കാണാമെന്ന് മേയർ ചൂണ്ടിക്കാട്ടിയെങ്കിലും, അവർ സ്വാഭാവികമായി പ്രതികരിച്ച് യോഗത്തിൽ തുടർന്നു. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjj8rcygkzx8z3h4tmz59bt,imgname-councillor-attending-council-meeting-1786255794589.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന്യൂ&lt;/strong&gt;സിലൻഡിലെ ഒരു നഗരസഭാ കൗൺസിലിന്&zwj;റെ യോഗത്തിൽ ഓൺലൈനിൽ ബാത്ത് റൂമിലിരുന്ന് പങ്കെടുത്ത വനിതാ കൗൺസിലറുടെ വീഡിയോ വൈറലായി. ന്യൂസിലൻഡിലെ ഡ്യൂണിഡിൻ സിറ്റി കൗൺസിലർ ജോ ഗാലറാണ് ഓഗസ്റ്റ് മൂന്നിന് നടന്ന കൗൺസിൽ യോഗത്തിൽ ബാത്ത്റൂമിൽ നിന്ന് ഓൺലൈനായി പങ്കെടുത്തത്. യോഗത്തിനിടെ കൗൺസിലറോട് ക്യാമറ ആംഗിൾ മാറ്റാനും പിന്നിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ കാണാമെന്നും പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;'തുണി കാണാം, എന്നെ കാണാമോ?'&lt;/strong&gt;&lt;/h2&gt;&lt;p&gt;യോഗത്തിനിടെ ജോ ഗാലർ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, എല്ലാവർക്കും തന്നെ കാണാനാകുന്നുണ്ടോയെന്ന് അവർ ചോദിച്ചു. ഇതിന് എല്ലാവരും കാണുന്നുണ്ടെന്നും എന്നാൽ ക്യാമറയുടെ സ്ഥാനം മാറ്റുന്നത് നന്നായിരിക്കുമെന്നും മേയർ സോഫി ബാർക്കർ മറുപടി പറഞ്ഞു. എന്തിനാണ് തന്&zwj;റെ കാമറയുടെ സ്ഥാനം മാറ്റേണ്ടതെന്ന് ജോ ഗാലർ തുടർന്ന് ചോദിക്കുന്നതും അപ്പോൾ പിന്നിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നത് കാണാമെന്നുമായിരുന്നു മേയറുടെ മറുപടി. എന്നാൽ. വളരെ സ്വാഭാവികമായി പ്രതികരിച്ച ജോ ഗാലർ, തന്&zwj;റെ വസ്ത്രങ്ങൾ കാണുന്നതിൽ പ്രശ്നമില്ലെന്നും ഒപ്പം തന്നെയും കാണാമല്ലോയെന്ന് ചോദിച്ച് കൊണ്ട് ക്യാമറ ആംഗിൾ മാറ്റാതെ യോഗത്തിൽ പങ്കെടുക്കുന്നതും വീഡിയോയിൽ കാണാം.&lt;/p&gt;&lt;p&gt; 'We can see your washing': NZ politician joins meeting from bathroomJo Galer, a local councillor in Dunedin on New Zealand's south island, joins a high-stakes meeting from a bathroom, her laundry clearly visible in the background -- prompting comments from the city's mayor&hellip; pic.twitter.com/Al5RwBQhw7&lt;/p&gt;&lt;p&gt;&mdash; AFP News Agency (@AFP) August 6, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;'ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്കാണ് നേരം?'&lt;/strong&gt;&lt;/h3&gt;&lt;p&gt;സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വ്യാപകമായി പ്രചരിച്ചു. ഇതോടെ നിരവധി പേർ കുറിപ്പുകളുമായെത്തി. യോഗത്തിനിടെ വെർച്വൽ ബാക്ക്ഗ്രൗണ്ട് ഉപയോഗിക്കാമായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. സൂം, ടീംസ്, വെബ്എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ബാക്ക് ഗ്രാൗണ്ടുകൾ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ചില&zwj;ർ ചൂണ്ടിക്കാട്ടി. അതേസമയം, സംഭവത്തെ അത്ര ഗൗരവമായി കാണേണ്ടതില്ലെന്നും ഓൺലൈൻ യോഗങ്ങളിൽ ഇത്തരം ചെറിയ പിഴവുകൾ സംഭവിക്കാറുണ്ടെന്നുമായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. എല്ലാവരും തിരക്കുകളിലായിരിക്കുമെന്നും ആർക്കാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ നേരമെന്നും മറ്റ് ചിലർ ചോദിച്ചു. സംഭവത്തിൽ ഗാലർക്കെതിരെ ഔദ്യോഗിക നടപടിയുണ്ടായതായി റിപ്പോർട്ടുകളില്ല.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/video-of-new-zealand-female-councillor-attending-council-meeting-in-bathroom-goes-viral-articleshow-3rod4g4"/>
        </item>
        <item>
            <title><![CDATA[കോടികൾ വില വരും, വാടക 30,000 -വും 40,000 -വും, പാർക്കിം​ഗ് മൊത്തം വെള്ളം കയറി, നീന്തല്‍ക്കുളം ഫ്രീയെന്ന് യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/30000-plus-rent-waterlogged-society-basement-went-viral-articleshow-44lr71e</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/30000-plus-rent-waterlogged-society-basement-went-viral-articleshow-44lr71e</guid>
            <pubDate>Mon, 10 Aug 2026 13:18:01 +0530</pubDate>
            <description><![CDATA[&lt;p&gt;ഉയർന്ന വാടകയും മെയിന്റനൻസ് ചാർജും നൽകുന്ന താമസക്കാർക്ക് അതിനനുസരിച്ചുള്ള സൗകര്യങ്ങളാണോ ലഭിക്കുന്നത് എന്നാണ് ആഞ്ചൽ സിം​ഗ് ചോദിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzna8zfm34j4v1hs8dj2jh7p,imgname-new-project---2026-08-10t131728.148-1786348076532.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;താമസിക്കുന്നത് കോടികൾ വില വരുന്ന പ്രീമിയം റെസിഡൻഷ്യൽ സൊസൈറ്റികളിൽ. എന്നാൽ, അവസ്ഥയോ വളരെ പരിതാപകരവും. അതുപോലെ, നോയിഡയിൽ നിന്നുള്ള ഒരു യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്ത മഴയെത്തുടർന്ന് താൻ താമസിക്കുന്ന കെട്ടിടത്തിന്റെ ബേസ്&zwnj;മെന്റിൽ ഉണ്ടായ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങളാണ് ആഞ്ചൽ സിംഗ് എന്ന യുവതി പങ്കുവച്ചിരിക്കുന്നത്. ഉയർന്ന വാടകയും മെയിന്റനൻസ് ചാർജും നൽകുന്ന താമസക്കാർക്ക് അതിനനുസരിച്ചുള്ള സൗകര്യങ്ങളാണോ ലഭിക്കുന്നത് എന്നാണ് ആഞ്ചൽ സിം​ഗ് ചോദിക്കുന്നത്.&lt;/p&gt;&lt;p&gt;ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, വെള്ളം കെട്ടിക്കിടക്കുന്ന ബേസ്&zwnj;മെന്റ് കാണാം. 'കഴിഞ്ഞ ദിവസം മഴ പെയ്തു, ഞങ്ങളുടെ ഈ പറയപ്പെടുന്ന പ്രീമിയം സൊസൈറ്റിയുടെ ബേസ്&zwnj;മെന്റ് ഒന്ന് നോക്കൂ... 30,000 -ൽ അധികം വാടക, 3,000 മുതൽ 4,000 വരെ മെയിന്റനൻസ്, കറന്റ് ബിൽ വേറെ. കഷ്ടം തന്നെ, ബേസ്&zwnj;മെന്റിനൊപ്പം കോംപ്ലിമെന്ററിയായി ഒരു സ്വിമ്മിംഗ് പൂൾ കൂടെ കിട്ടിയിട്ടുണ്ട്! ഇവിടെ 2 കോടി രൂപ വിലയുള്ള ഫ്ലാറ്റുകളും കാറുകളുമുണ്ട്. ആളുകൾ തങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യമാണ് ഇതിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി നിക്ഷേപിക്കുന്നത്. എന്നിട്ടും ഇതാണോ നിലവാരം' എന്നാണ് അവൾ ചോദിക്കുന്നത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Aanchal Singh (@decorbyaanchal)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ അധികൃതർ 'ഞങ്ങൾ സൊസൈറ്റിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണ്' എന്ന മറുപടിയാണ് നൽകുന്നത്. കഴിഞ്ഞ 6 വർഷമായി താൻ ഈ വാക്ക് കേൾക്കുന്നുണ്ട്, എന്നാൽ അതിന്റെ ഫലം ഇതുവരെ ബേസ്&zwnj;മെന്റിൽ എത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്രയും പണം നൽകിയാൽ നിങ്ങൾക്ക് ഒരു വീടാണോ ലഭിക്കുന്നത്, അതോ വെറുമൊരു വിലകൂടിയ വിലാസം മാത്രമാണോ എന്ന് അവർ ചോദിച്ചു. 'നോയിഡയിലെ താമസക്കാരേ, നമ്മൾ കൊടുക്കുന്ന പണത്തിനുള്ള ജീവിതനിലവാരം നമുക്ക് ശരിക്കും ലഭിക്കുന്നുണ്ടോ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിക്കുന്നത്. നിരവധിപ്പേരാണ് യുവതി പറഞ്ഞത് വളരെ ശരിയാണ് എന്ന് പറഞ്ഞ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/30000-plus-rent-waterlogged-society-basement-went-viral-articleshow-44lr71e"/>
        </item>
        <item>
            <title><![CDATA['ഭക്തിയോ അതോ...'; കൻവാർ യാത്രയ്ക്കായി നൂറിലധികം ഹോണുകൾ ഘടിപ്പിച്ച ബൈക്ക്, കസ്റ്റഡിയിൽ എടുത്ത് പോലീസ്, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/police-take-into-custody-a-bike-with-over-100-horns-attached-for-the-kanwar-yatra-viral-video-articleshow-7xhxgc9</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/police-take-into-custody-a-bike-with-over-100-horns-attached-for-the-kanwar-yatra-viral-video-articleshow-7xhxgc9</guid>
            <pubDate>Sun, 09 Aug 2026 15:08:59 +0530</pubDate>
            <description><![CDATA[ഉത്തരാഖണ്ഡിൽ കൻവാർ യാത്രയ്ക്കിടെ നൂറിലധികം ഹോണുകൾ നിയമവിരുദ്ധമായി ഘടിപ്പിച്ച ബൈക്ക് പോലീസ് പിടിച്ചെടുത്തു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ ബൈക്ക് ഓടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വീഡിയോ വൈറലായി. മറ്റൊരു സംഭവത്തിൽ, യുപി മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjy4d6sxdf2fjgyrfq398dp,imgname-kanwar-yatra-viral-video-1786268234969.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വാ&lt;/strong&gt;ഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നെങ്കിലും അത്തരം മോഡിഫിക്കേഷൻ കേന്ദ്ര നിയമങ്ങൾക്ക് എതിരാണെന്നതിനാൽ കേരളാ മോട്ടോർ വാഹന വകുപ്പ് അനുമതി നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നൂറിലധികം ഹോണുകൾ ഘടിപ്പിച്ച ഒരു ബൈക്കുമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉത്തരാഖണ്ഡിലൂടെ നീങ്ങുന്ന കൻവാർ യാത്രയ്ക്ക് ഭക്തർ കൊണ്ടുവന്ന ബൈക്ക് ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്ന വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്.&lt;/p&gt;&lt;h2&gt;&lt;strong&gt;നൂറോളം ഹോണുകൾ ഘടിപ്പിച്ച ബൈക്ക്&lt;/strong&gt;&lt;/h2&gt;&lt;p&gt;വഴിയാത്രക്കാരൻ പകർത്തിയതെന്ന് കരുതുന്ന വൈറൽ വീഡിയോയിൽ, ഒരു പോലീസ് ഉദ്യോഗസ്ഥൻ, നിരവധി ഹോണുകൾ പ്രത്യേക രീതിയിൽ ഘടിപ്പിച്ച ഒരു ബൈക്ക് ഓടിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത് കാണാം. വാഹനത്തിൽ നിയമവിരുദ്ധമായി വൻതോതിൽ ഹോണുകൾ പിടിപ്പിച്ചിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. നൂറിലധികം ഹോണുകൾ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ഥീരികരിക്കാത്ത അവകാശവാദം. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;&lt;p&gt;कांवड़ यात्रा &ndash;जो कांवड़िए बाइक मोडिफाई करवाकर गंगाजल लेने हरिद्वार पहुंच रहे हैं,&amp;nbsp;पुलिस उनकी बाइक सीधे सीज कर रही है।&amp;nbsp;हुड़दंगियों पर इस बार हरिद्वार पुलिस बेहद सख्त है। pic.twitter.com/Lv6vKhuP6Z&lt;/p&gt;&lt;p&gt;&mdash; Satendra Gurjar  (@SGurjarWorld) August 7, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വീഡിയോ ദൃശ്യങ്ങൾ പ്രകാരം മോട്ടോർ ബൈക്കിന്&zwj;റെ മുൻവശത്തായി ആർച്ച് ആകൃതിയാലാണ് ഹോണുകൾ ഘടിപ്പിച്ചിരിക്കുന്നത്. മറ്റുവാഹനങ്ങൾക്ക് കൂടി അപകടകരമായ രീതിയിലാണ് ഇത് പിടിപ്പിച്ചിരിക്കുന്നത്. ഏറെ പ്രയാസപ്പെട്ട് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ ബൈക്ക് ബാലൻസ് ചെയ്ത് ഓടിച്ചുകൊണ്ട് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. റോഡിലുള്ള മറ്റ് വാഹനയാത്രക്കാർ അത്ഭുതത്തോടെ ഹോൺ നിറഞ്ഞ ബൈക്ക് ക&zwnj;ൗതുകത്തോടെ നോക്കുന്നതും പലരും വാഹനത്തെ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. വൻ ശബ്ദമലിനീകരണത്തിന് ഇടയാക്കുന്ന ഈ മാറ്റത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഡ്രോൺ പറത്തി, അറസ്റ്റിലായി&lt;/strong&gt;&lt;/h3&gt;&lt;p&gt;മറ്റൊരു സംഭവത്തിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ചടങ്ങിനിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിന് മീററ്റിൽ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മീററ്റിലെ മോദിപുരത്ത് കാവടിയാത്രക്കാർക്ക് മേൽ മുഖ്യമന്ത്രി പുഷ്പവൃഷ്ടി നടത്തുന്നതിനിടെയാണ് അജ്ഞാത ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. സുരക്ഷാ ഭീഷണി ഉയർന്നതിനെത്തുടർന്ന് ഉച്ചഭാഷിണിയിലൂടെ ഡ്രോൺ ഉടൻ താഴെയിറക്കാൻ പോലീസ് ആവശ്യപ്പെടുകയും, തുടർന്ന് നഗരത്തിലെ സ്വാറ്റ് സംഘം ഡ്രോൺ ഓപ്പറേറ്ററെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുൻകൂട്ടി അനുമതി വാങ്ങിയ സർക്കാർ ഡ്രോണിന് പുറമെയാണ് ഈ ഡ്രോൺ പറത്തിയതെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് അവിനാഷ് പാണ്ഡെ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/police-take-into-custody-a-bike-with-over-100-horns-attached-for-the-kanwar-yatra-viral-video-articleshow-7xhxgc9"/>
        </item>
        <item>
            <title><![CDATA[ഗൂഗിൾ ഓഫീസ് ടൂർ വൈറൽ, സൗജന്യ ഭക്ഷണം മുതൽ കുക്കിം​ഗ് ക്ലാസ് വരെ]]></title>
            <link>https://www.asianetnews.com/video-cafe-magazine/san-francisco-google-office-tour-viral-video-articleshow-8gmfpz8</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/san-francisco-google-office-tour-viral-video-articleshow-8gmfpz8</guid>
            <pubDate>Tue, 11 Aug 2026 13:04:11 +0530</pubDate>
            <description><![CDATA[&lt;p&gt;ബ്രേക്ക് ഫാസ്റ്റിന് മുട്ട, തൈര്, പഴങ്ങൾ, ബേക്കറി പലഹാരങ്ങൾ, ക്രൊയിസന്റുകൾ എന്നിവ ലഭിക്കും. ഉച്ചഭക്ഷണത്തിന് പിസ്സ, സാലഡ് ബാറുകൾ, ചെമ്മീൻ, റിസോട്ടോ, പോക്ക് ബൗളുകൾ, റാമെൻ തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzqvvbqqrxm8e0ssze4mqrg4,imgname-new-project---2026-08-11t125853.425-1786433613559.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗൂഗിളിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിലെ കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് ഒരു യുവതി പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. കാതറിൻ എമാനുവില ക്ലിറ്റ്സ്കെ എന്ന യുവതിയാണ് ഓഫീസിലെ ആഡംബര സൗകര്യങ്ങൾ കാണിച്ച് വീഡിയോ പങ്കുവെച്ചത്. 'കഴിഞ്ഞ ആഴ്ച സാൻഫ്രാൻസിസ്കോയിൽ ആയിരുന്നപ്പോൾ ഗൂഗിൾ ഓഫീസിൽ കയറി അവരുടെ ഫ്രീ ഫുഡ് ശരിക്കും എങ്ങനെയുണ്ടെന്ന് പരിശോധിക്കാൻ തോന്നി' എന്നാണ് അവർ വീഡിയോയുടെ ക്യാപ്ഷനിൽ എഴുതിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഓഫീസിലെ പ്രധാന ആകർഷണങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;'ബാക്ക് ടു ദി ഫ്യൂച്ചർ' സിനിമയിലെ കാർ മാതൃകയിലുള്ള ഒരു മീറ്റിംഗ് റൂമാണ് ഇതിൽ പ്രധാനം. ഇത് മീറ്റിംഗ് സ്പേസ് ആയാണ് ഉപയോഗിക്കുന്നത്. എന്റർടെയ്ൻമെന്റിന് ആർട്സ് ആൻഡ് ക്രാഫ്റ്റ് ഏരിയ, ബോർഡ് ഗെയിമുകൾക്കായി പ്രത്യേകം സജ്ജീകരിച്ച മുറി എന്നിവയും ഇവിടെയുണ്ട്. ജീവനക്കാർക്ക് ഈ ഗെയിമുകൾ വീടുകളിലേക്ക് കൊണ്ടുപോകാനോ, വ്യാഴാഴ്ചകളിൽ സഹപ്രവർത്തകർക്കൊപ്പം കളിക്കാനോ സാധിക്കും.&lt;/p&gt;&lt;p&gt;ശുചിമുറിയിലെ സൗകര്യങ്ങളിൽ ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ഹാൻഡ് ലോഷൻ തുടങ്ങിയ അവശ്യ സാധനങ്ങളും ഒരുക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഓഫീസിലെ ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ, ഓരോ നിലയിലും പ്രത്യേക അടുക്കളകളുണ്ടെന്നും അവിടെ ജീവനക്കാർക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും തണുത്ത പാനീയങ്ങളും ലഭ്യമാണെന്നും കാതറിൻ പറയുന്നു. ഫ്ലേവേർഡ് വാട്ടർ, കോഫി മെഷീനുകൾ, പഴങ്ങൾ, ചിപ്സ്, ചോക്ലേറ്റ് ബാറുകൾ, ഗ്രാനോല ബാറുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. കൂടാതെ ജീവനക്കാർക്കായി സൗജന്യ പാചക ക്ലാസുകളും ഓഫീസ് നൽകുന്നുണ്ട്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Katarine Emanuela Klitzke | Tech (@katarine_emanuela_klitzke)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ബ്രേക്ക് ഫാസ്റ്റിന് മുട്ട, തൈര്, പഴങ്ങൾ, ബേക്കറി പലഹാരങ്ങൾ, ക്രൊയിസന്റുകൾ എന്നിവ ലഭിക്കും. ഉച്ചഭക്ഷണത്തിന് പിസ്സ, സാലഡ് ബാറുകൾ, ചെമ്മീൻ, റിസോട്ടോ, പോക്ക് ബൗളുകൾ, റാമെൻ തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്. 'അങ്ങനെ ഗൂഗിളിലെ ഭക്ഷണം അക്ഷരാർത്ഥത്തിൽ കേട്ടറിഞ്ഞതിനേക്കാൾ മികച്ചതാണ്' എന്ന് വീഡിയോയുടെ അവസാനം കാതറിൻ പറയുന്നത് കേൾക്കാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സൗകര്യങ്ങൾ മികച്ചതാണെങ്കിലും ജോലി ഭാരം കൂടുതലല്ലേ? വർക്ക് ലൈഫ് ബാലൻസ് ഉറപ്പ് വരുത്തുന്നുണ്ടോ എന്ന ചോദ്യങ്ങളും ഉയർന്നു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/san-francisco-google-office-tour-viral-video-articleshow-8gmfpz8"/>
        </item>
        <item>
            <title><![CDATA[കഴിക്കാനായി വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പാറ്റ; വീഡിയോ വൈറൽ, സംഭവം ഇന്‍ഡോറിൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/dead-cockroach-found-in-samosa-bought-for-eating-viral-video-articleshow-99bgr43</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/dead-cockroach-found-in-samosa-bought-for-eating-viral-video-articleshow-99bgr43</guid>
            <pubDate>Mon, 10 Aug 2026 20:39:44 +0530</pubDate>
            <description><![CDATA[ഇന്&zwj;ഡോറിലെ ഒരു ഭക്ഷണശാലയിൽ നിന്നും വാങ്ങിയ സമൂസയിൽ ചത്ത പാറ്റയെ കണ്ടെത്തി. ഉപഭോക്താവ് ഇതിന്റെ വീഡിയോ പങ്കുവെച്ചതോടെ സംഭവം വൈറലായി, തുടർന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ കടയിൽ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzp3g35e7w6p58zw4kgaa6ke,imgname-cockroach-found-in-samosa-1786374524078.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വൃ&lt;/strong&gt;ത്തിയുള്ള ആരോഗ്യമുള്ള ഭക്ഷണമാണ് ഒരു സമൂഹത്തിന്&zwj;റെ ആരോഗ്യത്തെയും നിർണ്ണയിക്കുന്നത്. എന്നാൽ, പലപ്പോഴും ഭക്ഷ്യ വസ്തുക്കളിൽ നിന്നും ജീവനുള്ളതും ജീവനില്ലാത്തതുമായി പലതും ജീവികളെയാണ് കണ്ടെത്തുന്നത്. ഏറ്റവും ഒടുവിൽ ഈ ഗണത്തിലേക്കൊരു വാർത്ത വരുന്നത് ഇന്&zwj;ഡോറിൽ നിന്നാണ്. കടയിൽ നിന്നും വാങ്ങിയ ഒരു സമൂസ കഴിക്കാൻ ശ്രമിച്ചപ്പോഴാണ് അതിനുള്ളിൽ ഒരു ചത്ത പാറ്റയെ കണ്ടെത്തിയത്. സംഭവത്തിന്&zwj;റെ വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിഷയം വിവാദമായതോടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷണത്തിന്&zwj;റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;സമൂസയ്ക്കുള്ളിലെ ചത്ത പാറ്റ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇൻഡോറിലെ ചിക്മാംഗ്ലൂർ സ്&zwnj;ക്വയറിനടുത്തുള്ള രത്&zwnj;ലം നാംകീനിൽ നിന്ന് വാങ്ങിയ സമൂസയിലാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്നാണ് ഉപഭോക്താവിന്&zwj;റെ ആരോപണം. സമുസ കഴിക്കാനായി പൊളിച്ചപ്പോൾ അതിനുള്ളിൽ ഒരു ചത്ത പാറ്റയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവം മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ വീഡിയോ വൈറലായി. വീഡിയോയിൽ സമോസയ്ക്കുള്ളിൽ കിടക്കുന്ന ചത്ത പാറ്റയെ കാണാം. ഭക്ഷണം വാങ്ങി കഴിക്കുന്നതിനിടെ ഇത്തരമൊരു സംഭവം ഉണ്ടായത് ഉപഭോക്താവിനെ ഞെട്ടിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണത്തിന്&zwj;റെ ഗുണനിലവാരത്തെയും പാചകശാലയിലെ ശുചിത്വ സംവിധാനങ്ങളെയും നിരവധി പേർ ചോദ്യം ചെയ്തു.&lt;/p&gt;&lt;p&gt;इंदौर के रतलाम नमकीन के, समोसे में निकला कॉकरोच !घटना सोमवार को चिकमंगलूर चौराहा स्थित श्रम शिविर के पास रतलाम नमकीन कॉर्नर की है। इंदौर निवासी पीयूष मौर्य बारिश के दौरान यहां रुके और रतलाम नमकीन से समोसा खरीदा।#indore #mpnews #madhyapradesh pic.twitter.com/sh7VXGvXL9&lt;/p&gt;&lt;p&gt;&mdash; ACN Bharat (@acnbharat) August 10, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ഉയരുന്ന പരാതികൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഭക്ഷണശാലയിൽ പരിശോധന നടത്തി. സമൂസ ഉൾപ്പെടെയുള്ള ഭക്ഷണത്തിന്&zwj;റെ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ദ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ ഭക്ഷണത്തിൽ എങ്ങനെയാണ് പാറ്റ എത്തിയതെന്നും ഭക്ഷണശാലയുടെ ഭാഗത്ത് വീഴ്ചയുണ്ടായിരുന്നോയെന്നും വ്യക്തമാകൂവെന്ന് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷണത്തിൽ പ്രാണികളെയോ പുത്ത് നിന്നുള്ള മറ്റു വസ്തുക്കളെയോ കണ്ടെത്തുന്ന സംഭവങ്ങൾ അടുത്തിടെ വലിയതോതിൽ കൂടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/dead-cockroach-found-in-samosa-bought-for-eating-viral-video-articleshow-99bgr43"/>
        </item>
        <item>
            <title><![CDATA[മുടിയിൽ പിടിച്ച് വലിച്ച് മുഖത്തടിച്ച് വീട്ടുടമ, ആഡംബര ഫ്ലാറ്റിലെ ഒരു ജോലിക്കാരിയുടെ ജീവിതം; ദൃശ്യങ്ങൾ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/video-of-houseowner-grabbing-maid-by-the-hair-and-slapping-her-in-the-face-goes-viral-articleshow-fwykcvn</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/video-of-houseowner-grabbing-maid-by-the-hair-and-slapping-her-in-the-face-goes-viral-articleshow-fwykcvn</guid>
            <pubDate>Mon, 10 Aug 2026 19:02:59 +0530</pubDate>
            <description><![CDATA[ഗുരുഗ്രാമിലെ ആഡംബര ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയെ തൊഴിലുടമ മർദിക്കുന്ന വീഡിയോ വൈറലായി. സംഭവത്തിൽ പോലീസ് ഇടപെട്ടെങ്കിലും, സ്വാധീനമുള്ള തൊഴിലുടമയെ ഭയന്ന് യുവതി പരാതി നൽകാൻ തയ്യാറായില്ലെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzny0fxspfz42wvp71tqgzv8,imgname-houseowner-slapping-maid-1786368769977.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഗു&lt;/strong&gt;രുഗ്രാമിലെ ആഡംബര റെസിഡൻഷ്യൽ സമുച്ചയത്തിൽ വീട്ടുജോലിക്കാരിയായ യുവതിയെ തൊഴിലുടമ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സെക്ടർ 42 -ലെ ഡിഎൽഎഫ് മാഗ്നോളിയസിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ വീട്ടുടമയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദീപിക നാരായൺ ഭരദ്വാജ് രംഗത്തെത്തി.&lt;/p&gt;&lt;h2&gt;&lt;strong&gt;മുടി പിടിച്ച് വലിച്ച്, മുഖത്ത് അടിച്ച്...&lt;/strong&gt;&lt;/h2&gt;&lt;p&gt;വൈറൽ വീഡിയോയിൽ അടുക്കളയെന്ന് തോന്നിക്കുന്ന സ്ഥലത്ത് നിൽക്കുന്ന വീട്ടുജോലിക്കാരിയുടെ അടുത്തേക്ക് വീട്ടുടമസ്ഥയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ എത്തുന്നതും തുടർന്ന് യുവതിയെ ആവർത്തിച്ച് തള്ളുകയും മുടിയിൽ പിടിച്ച് വലിക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ജനലിലൂടെ രഹസ്യമായി ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ ചിത്രീകരിച്ചയാൾ, യുവതിയെ തൊഴിലുടമ നിരന്തരം പീഡിപ്പിക്കുന്നുവെന്നും യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നും ആരോപിക്കുന്നു.&lt;/p&gt;&lt;p&gt;UPDATE : I reached out to authorities to seek help on the case. The owner turned out to be a bigshot liquor business owner. Police went to his house in Magnolia Gurgaon. The maid has apparently left already after giving it in writing that she doesn't want any action. This man&hellip; https://t.co/MyuQR3KPZZ&lt;/p&gt;&lt;p&gt;&mdash; Deepika Narayan Bhardwaj (@DeepikaBhardwaj) August 9, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;വീട്ടുടമയ്ക്കെതിരെ പരാതി നൽകാതെ ജോലിക്കാരി&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ എക്&zwnj;സിൽ പങ്കുവെച്ച് ദീപിക ഭരദ്വാജ് ഗുരുഗ്രാം പൊലീസിനോടും ഹരിയാന പൊലീസിനോടും സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ടു. തുടർന്ന് അധികൃതരുമായി ബന്ധപ്പെട്ടതായും പൊലീസ് മാഗ്നോളിയസിലെ വീട്ടിലെത്തിയതായും അവർ തന്&zwj;റെ കുറിപ്പിലെഴുതി. എന്നാൽ, വീട്ടുജോലിക്കാരി ഇതിനകം അവിടെനിന്ന് പോയെന്നും കേസ് നൽകാൻ താൽപര്യമില്ലെന്ന് എഴുതി നൽകിയെന്നുമാണ് ഭരദ്വാജ് പിന്നീട് അറിയിച്ചത്. മർദിച്ച സ്ത്രീ പ്രമുഖ മദ്യവ്യാപാരിയുടെ ഭാര്യയാണെന്നും അവർ കുറിപ്പിൽ പറയുന്നു. തൊഴിലുടമയുടെ സ്വാധീനത്തെക്കുറിച്ചുള്ള ഭയം കാരണം യുവതി പരാതി നൽകാൻ തയ്യാറാകാതിരുന്നതാണെന്നും ദീപിക ആരോപിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, ദേഷ്യം വന്നപ്പോൾ മർദിക്കുകയായിരുന്നുവെന്നും ആരോ സംഭവം വീഡിയോയിൽ പകർത്തുകയായിരുന്നുവെന്നുമാണ് തൊഴിലുടമ പൊലീസിനോട് നൽകിയ വിശദീകരണമെന്നും ദീപിക എഴുതി. അതേസമയം സംഭവത്തിൽ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യയിലെ വീട്ടുജോലിക്കാരുടെ സുരക്ഷയെ കുറിച്ചും സമ്പന്ന - ദരിദ്ര വിഭാഗങ്ങൾക്കിടയിലെ അധികാര അസമത്വത്തെ കുറിച്ചും നിരവധി പേരാണ് അഭിപ്രായങ്ങളെഴുതിയത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/video-of-houseowner-grabbing-maid-by-the-hair-and-slapping-her-in-the-face-goes-viral-articleshow-fwykcvn"/>
        </item>
        <item>
            <title><![CDATA[ഫീസ് നൽകാതിരിക്കാൻ രോഗികളുടെ തന്ത്രങ്ങൾ; വീഡിയോ പങ്കുവെച്ച് ഡോക്ടർ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-doctor-shares-experience-excuses-people-use-to-avoid-consultation-fee-articleshow-gnfxz02</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-doctor-shares-experience-excuses-people-use-to-avoid-consultation-fee-articleshow-gnfxz02</guid>
            <pubDate>Tue, 11 Aug 2026 16:40:48 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകത്തുള്ള മറ്റെല്ലാ സേവനങ്ങൾക്കും സാധനങ്ങൾക്കും ആളുകൾ കൃത്യമായി പണം നൽകുമെന്നും, എന്നാൽ, ഒരു ഡോക്ടറുടെ വിദഗ്ധ ഉപദേശത്തിന് പണം നൽകാൻ മാത്രം മടി കാണിക്കുന്നത് കഷ്ടമാണെന്നും ഡോ. പ്രഭ്&zwnj;ലീൻ കൗർ വീഡിയോയിൽ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzr3s8qj5pv5y26k3341bcb1,imgname-new-project--2--1786441933554.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡോക്ടറുടെ സേവനത്തിന് നൽകേണ്ട കൺസൾട്ടേഷൻ ഫീസ് ഒഴിവാക്കാൻ രോഗികൾ തേടുന്ന ചില വിചിത്രമായ വഴികളെ കുറിച്ച് പറഞ്ഞ് ചണ്ഡീഗഡ് ട്രൈസിറ്റിയിലെ ഡോക്ടർ പ്രഭ്&zwnj;ലീൻ കൗർ. ഡോക്ടറെ നേരിട്ട് കാണാതെ ലേസർ ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങൾ സൗജന്യമായി അറിയാൻ എത്തിയ ദമ്പതികളെ കുറിച്ചാണ് ഡോക്ടർ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;നടക്കാനിറങ്ങിയവർ ക്ലിനിക്കിലേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;ക്ലിനിക്കിൽ നടന്ന സംഭവം ഡോക്ടർ വിവരിക്കുന്നത് ഇങ്ങനെയാണ്. ഒരു ദിവസം വൈകുന്നേരം നടക്കാനിറങ്ങിയ ഒരു സ്ത്രീ ക്ലിനിക്കിലേക്ക് കയറിവന്നു. ഡോക്ടറോട് ലേസർ ചികിത്സയെക്കുറിച്ച് ചോദിച്ചറിയണമെന്നായിരുന്നു ആവശ്യം. എന്നാൽ, കൺസൾട്ടേഷൻ ഫീസ് അടച്ച ശേഷമേ ഡോക്ടറെ കാണാൻ സാധിക്കൂ എന്ന് ക്ലിനിക്ക് ജീവനക്കാർ വ്യക്തമാക്കിയതോടെ ഇവർ മടങ്ങിപ്പോയി. എന്നാൽ, അല്പസമയത്തിനകം ഇവർ ഭർത്താവിനെയും കൂട്ടി തിരിച്ചെത്തി. ഈ സമയം ഭർത്താവ് മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്. ഡോക്ടറുടെ സുഖവിവരങ്ങൾ അന്വേഷിക്കാനാണ് താൻ വന്നതെന്നും, അതിനും പണം നൽകണമെന്നുണ്ടോ എന്നുമായിരുന്നു ഇയാളുടെ ചോദ്യം. എന്നാൽ, ഡോക്ടറെ മുൻപരിചയമുണ്ടോ എന്ന ചോദ്യത്തിന് ഇയാൾ 'ഇല്ല' എന്ന് മറുപടി നൽകി. തുടർന്ന്, ഉള്ളിൽ കയറിയാൽ ലേസർ ചികിത്സയെക്കുറിച്ച് ഡോക്ടറോട് ചോദിക്കില്ലേ എന്ന് ജീവനക്കാർ ആവർത്തിച്ച് ചോദിച്ചപ്പോൾ ചോദിക്കുമെന്ന് ഇയാൾക്ക് സമ്മതിക്കേണ്ടി വന്നു.&lt;/p&gt;&lt;p&gt;ലോകത്തുള്ള മറ്റെല്ലാ സേവനങ്ങൾക്കും സാധനങ്ങൾക്കും ആളുകൾ കൃത്യമായി പണം നൽകുമെന്നും, എന്നാൽ, ഒരു ഡോക്ടറുടെ വിദഗ്ധ ഉപദേശത്തിന് പണം നൽകാൻ മാത്രം മടി കാണിക്കുന്നത് കഷ്ടമാണെന്നും ഡോ. പ്രഭ്&zwnj;ലീൻ കൗർ വീഡിയോയിൽ പറയുന്നു. ഡോക്ടറുടെ സമയത്തിനും പരിചയസമ്പത്തിനും നൽകുന്ന അർഹമായ പ്രതിഫലമാണ് കൺസൾട്ടേഷൻ ഫീസെന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Prabhleen Kaur (@dr.prabhleen.unfiltered)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ&lt;/strong&gt;&lt;/p&gt;&lt;p&gt;വീഡിയോ പുറത്തുവന്നതോടെ ഇൻസ്റ്റഗ്രാമിൽ വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഒരു വിഭാഗത്തിന്റെ അഭിപ്രായം ചികിത്സ തേടാനല്ലാതെ, ഒരു ചികിത്സയുടെ ചെലവ് എത്രയാകുമെന്ന് അറിയാൻ മാത്രം വരുന്നവരിൽ നിന്ന് കൺസൾട്ടേഷൻ ഫീസ് ഈടാക്കുന്നത് ശരിയല്ലെന്നും അവർ മെഡിക്കൽ ഉപദേശം ചോദിക്കുന്നില്ലല്ലോ എന്നുമാണ്. എന്നാൽ, ഡോക്ടർമാരുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ഇത്തരം പരാതികൾ ഉന്നയിച്ചിട്ട് കാര്യമില്ലെന്നും, ഫീസ് നൽകാൻ മടിക്കുന്നവരെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുകയാണ് വേണ്ടതെന്നുമാണ്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-doctor-shares-experience-excuses-people-use-to-avoid-consultation-fee-articleshow-gnfxz02"/>
        </item>
        <item>
            <title><![CDATA[വന്‍ ഭൂചലനം, സകലതും ആടിയുലയുന്നു, ഓപ്പറേഷൻ തിയറ്ററിൽ രോ​ഗിക്ക് സ്വന്തം ശരീരം കൊണ്ട് സംരക്ഷണമൊരുക്കി സർജന്മാർ]]></title>
            <link>https://www.asianetnews.com/video-cafe-magazine/surgeons-shield-patient-with-their-bodies-in-japan-earthquake-viral-video-articleshow-lghiso9</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/surgeons-shield-patient-with-their-bodies-in-japan-earthquake-viral-video-articleshow-lghiso9</guid>
            <pubDate>Tue, 11 Aug 2026 12:08:08 +0530</pubDate>
            <description><![CDATA[&lt;p&gt;ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളില്&zwj; ഭൂകമ്പത്തെ തുടര്&zwj;ന്ന് ഉപകരണങ്ങളും ട്രോളികളും മറിഞ്ഞുവീഴുന്നതും ചില മെഡിക്കൽ ജീവനക്കാര്&zwj; നിലത്തു വീഴുന്നതുമെല്ലാം വീഡിയോയിൽ കാണാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzqrnc2b8rsx259bxaspk2ke,imgname-new-project---2026-08-11t120734.174-1786430271563.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭൂചലനത്തിനിടയിലും ഓപ്പറേഷൻ ടേബിളിലുണ്ടായിരുന്ന രോഗിക്ക് സ്വന്തം ശരീരംകൊണ്ട് സംരക്ഷണമൊരുക്കിയ രണ്ട് സർജന്മാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ജപ്പാനിലെ കുമാമോട്ടോ ജനറൽ ഹോസ്പിറ്റലിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ജൂലൈ 28 -ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളില്&zwj; ഭൂകമ്പത്തെ തുടര്&zwj;ന്ന് ഉപകരണങ്ങളും ട്രോളികളും മറിഞ്ഞുവീഴുന്നതും ചില മെഡിക്കൽ ജീവനക്കാര്&zwj; നിലത്തു വീഴുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഇതിനിടയില്&zwj;, മയക്കത്തിലായിരുന്ന രോഗിക്ക് മുകളിൽ സ്വന്തം ശരീരംകൊണ്ട് മറ തീര്&zwj;ത്ത് അവര്&zwj;ക്ക് സംരക്ഷണമൊരുക്കുന്ന രണ്ട് സര്&zwj;ജന്മാരെയാണ് വീഡിയോയില്&zwj; കാണുന്നത്.&lt;/p&gt;&lt;p&gt;ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്&zwj; നിരവധി പേരാണ് പങ്കുവെച്ചത്. 'കടുത്ത സമ്മർദ്ദത്തിനിടയിലും ശസ്ത്രക്രിയ നടത്തുകയെന്നാല്&zwj; ഇതാണ്. ജപ്പാനിലെ കുമാമോട്ടോ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ശസ്ത്രക്രിയക്കിടെ ഭൂചലനമുണ്ടായപ്പോള്&zwj;... ശസ്ത്രക്രിയാ സംഘം രോഗിയെ സുരക്ഷിതമായി പിടിച്ച് ശാന്തരായി നിന്നു' യുകെയിലെ ഗ്യാസ്ട്രോഎൻ്റോളജിസ്റ്റ് കീത്ത് സിയു എക്സിൽ കുറിച്ചു.&lt;/p&gt;&lt;p&gt;'ഓരോരുത്തരും സാഹചര്യം പരമാവധി മികച്ച രീതിയില്&zwj; നേരിടാന്&zwj; ശ്രമിച്ചു' എന്നാണ് ആശുപത്രി വക്താവായ ഷോട്ടാരോ യോഷിഹാറ 'ന്യൂയോർക്ക് ടൈംസിനോട്' പറഞ്ഞത്. 'ഞങ്ങളെപ്പോലെയുള്ള ഒരു വലിയ ആശുപത്രിക്ക് പരിചരണം നല്&zwj;കാന്&zwj; കഴിയാതെ വന്നാല്&zwj; അത് വലിയ ആഘാതമായിരിക്കും. ശസ്ത്രക്രിയകൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കാൻ ഞങ്ങളെല്ലാവരും പൂർണ്ണ ആത്മാർത്ഥതയോടെയാണ് പ്രവര്&zwj;ത്തിച്ചത്' എന്നും യോഷിഹാറ കൂട്ടിച്ചേർത്തു. ഭൂചലന സമയത്ത് ആശുപത്രിയില്&zwj; നാല് ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. ഭൂചലനം നിന്നയുടന്&zwj; ഇവ പൂര്&zwj;ത്തിയാക്കിയതായും വക്താവ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;This is what operating under extreme pressure looks like.Surgeons at Kumamoto General Hospital in Japan were mid-operation when a 7.1 magnitude earthquake struck on the 28th of July.&amp;nbsp;You can see the anaesthetised patient and equipment in the operating theatre swaying&hellip; pic.twitter.com/pSbJtYXiLA&lt;/p&gt;&lt;p&gt;&mdash; Keith Siau (@drkeithsiau) August 7, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;രോഗിയുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ ഡോക്ടർമാരെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തിയത്. ഭൂചലനത്തിന്&zwj;റെ തീവ്രതയെക്കുറിച്ച് ഒരാള്&zwj; കുറിച്ചത് ഇങ്ങനെ: 'ഇത് തികച്ചും അവിശ്വസനീയമാണ്, ഒരു നിമിഷത്തേക്ക് എല്ലാം ഉയര്&zwj;ന്നുപോയതുപോലെ തോന്നി. എങ്കിലും സര്&zwj;ജന്മാര്&zwj;ക്കും മെഡിക്കല്&zwj; സംഘത്തിനും വലിയ അഭിവാദ്യങ്ങള്&zwj;'.&lt;/p&gt;&lt;p&gt;ജപ്പാനിലെ ക്യൂഷു ദ്വീപില്&zwj; സ്ഥിതി ചെയ്യുന്ന കുമാമോട്ടോയില്&zwj; ഭൂചലനം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നിരവധി കെട്ടിടങ്ങള്&zwj; തകർന്നുവീഴുകയും 38 പേര്&zwj; മരിക്കുകയും ചെയ്തു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/surgeons-shield-patient-with-their-bodies-in-japan-earthquake-viral-video-articleshow-lghiso9"/>
        </item>
        <item>
            <title><![CDATA[ആളുകൾക്ക് നടക്കാനല്ലെങ്കിൽ പിന്നെന്തിനാണ് നടപ്പാത? കടകള്‍, ബൈക്കുകള്‍, ആകെ അലങ്കോലം; വിമർശിച്ച് യുവാവ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/bengaluru-man-shares-video-footpaths-blocked-by-bikes-shops-viral-video-articleshow-ng64lzh</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/bengaluru-man-shares-video-footpaths-blocked-by-bikes-shops-viral-video-articleshow-ng64lzh</guid>
            <pubDate>Mon, 10 Aug 2026 12:36:13 +0530</pubDate>
            <description><![CDATA[&lt;p&gt;നടപ്പാതകളിലെ തടസ്സങ്ങൾ കാരണം ഒടുവിൽ കാൽനടയാത്രക്കാർ ജീവൻ പണയം വെച്ച് റോഡിലൂടെ നടക്കേണ്ടി വരുന്ന അവസ്ഥയാണ്. 'കാൽനടയാത്രക്കാർക്ക് ഒടുവിൽ റോഡിലൂടെ തന്നെ നടക്കേണ്ടി വരുകയാണെങ്കിൽ പിന്നെ എന്തിനാണ് ഫുട്പാത്തുകൾ' എന്ന് രജത് ചോദിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzn7s92s9r092xrsph8tsx4n,imgname-new-project---2026-08-10t123231.324-1786345464921.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരുവിലെ റോഡുകളുടെയും ഫൂട്പാത്തുകളുടെയും ഒക്കെ അവസ്ഥ ദയനീയമാണ് എന്ന് വിവരിച്ചുകൊണ്ട് അനേകങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. @ouramericandream.vlogs എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ റോഡുകളിലൂടെയും നടപ്പാതകളിലൂടെയും നടന്നുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തകർന്നു തരിപ്പണമായതും നടക്കാനാവാത്തതുമായ ഫുട്പാത്തുകളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വീൽചെയർ ഉപയോഗിക്കുന്നവരും കുഞ്ഞുങ്ങളുടെ സ്രോളറുകളുമായി പോകുന്ന മാതാപിതാക്കളും ഇത്തരം നടപ്പാതകളിൽ എങ്ങനെ സഞ്ചരിക്കുമെന്നാണ് യുവാവ് ചോദിക്കുന്നത്.&lt;/p&gt;&lt;p&gt;വലിയ കല്ലുകൾ നടപ്പാതയ്ക്ക് കുറുകെ കിടക്കുന്നതും, ഫുട്പാത്തിനോട് ചേർന്നുള്ള കടകളും, നിർമ്മാണ പ്രവർത്തനങ്ങളും കാരണം നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ് ദൃശ്യങ്ങളിൽ ഉള്ളത്. നടപ്പാതകളിലെ തടസ്സങ്ങൾ കാരണം ഒടുവിൽ കാൽനടയാത്രക്കാർ ജീവൻ പണയം വെച്ച് റോഡിലൂടെ നടക്കേണ്ടി വരുന്ന അവസ്ഥയാണ്. 'കാൽനടയാത്രക്കാർക്ക് ഒടുവിൽ റോഡിലൂടെ തന്നെ നടക്കേണ്ടി വരുകയാണെങ്കിൽ പിന്നെ എന്തിനാണ് ഫുട്പാത്തുകൾ' എന്ന് രജത് ചോദിക്കുന്നു.&lt;/p&gt;&lt;p&gt;കാൽനടയാത്രക്കാരുടെ ഇടയിലൂടെ ഫുട്പാത്തിലേക്ക് കയറുന്ന മോട്ടോർസൈക്കിളുകളെയും മറ്റ് വാഹനങ്ങളെയും രജത് ക്യാമറയിൽ പകർത്തുന്നുണ്ട്. 'ഓഹോ, ഫുട്പാത്തിലും വന്നു ഒരു ബൈക്ക്! അങ്ങ് ആദ്യം പോകൂ, ഞങ്ങള്&zwj; കാൽനടയാത്രക്കാർ പിന്നാലെ വന്നോളാം' എന്നും യുവാവ് പരിഹസിക്കുന്നുണ്ട്. 'ഇന്ത്യയിലെ നടപ്പാതകളുടെ ഡാർക്ക് റിയാലിറ്റി' എന്ന ക്യാപ്ഷനോടെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Rajat and Shilpa (@ouramericandream.vlogs)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയ ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. കാൽനടയാത്രക്കാർ മികച്ച നടപ്പാതകൾ തന്നെ വേണ്ടതുണ്ട് എന്ന് അനേകങ്ങളാണ് അഭിപ്രായപ്പെട്ടത്. ബെംഗളൂരുവിൽ മാത്രമല്ല, ഭൂരിഭാഗം ഇന്ത്യൻ നഗരങ്ങളിലും നടപ്പാതയുടെ അവസ്ഥ ഇതാണ് എന്നും പലരും ചൂണ്ടിക്കാട്ടി.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/bengaluru-man-shares-video-footpaths-blocked-by-bikes-shops-viral-video-articleshow-ng64lzh"/>
        </item>
        <item>
            <title><![CDATA[അമ്മയുടെ ശ്രദ്ധ റീൽ ഷൂട്ടിൽ, കുഞ്ഞ് ഇഴഞ്ഞെത്തിയത് പാലത്തിന്‍റെ കൈവരിയിൽ, രക്ഷകനായി യുവാവ്, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/mother-was-busy-shooting-reels-even-as-baby-crawled-towards-railing-of-bridge-viral-video-articleshow-og6p0kt</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/mother-was-busy-shooting-reels-even-as-baby-crawled-towards-railing-of-bridge-viral-video-articleshow-og6p0kt</guid>
            <pubDate>Mon, 10 Aug 2026 21:31:03 +0530</pubDate>
            <description><![CDATA[റീൽ ചിത്രീകരിക്കുന്നതിനിടെ അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ കുഞ്ഞ് പാലത്തിന്&zwj;റെ അരികിലേക്ക് ഇഴഞ്ഞുനീങ്ങി. സമീപത്തുണ്ടായിരുന്ന യുവാവ് കൃത്യസമയത്ത് ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ചതിനാൽ വലിയ അപകടം ഒഴിവായി. വീഡിയോ വൈറലായതോടെ കുട്ടിയുടെ സുരക്ഷയെക്കാൾ റീൽസിന് പ്രാധാന്യം നൽകിയ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzp6fqvy7e3h6mm29h962e89,imgname-mother-s-reel-shooting-1786377658238.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വൈ&lt;/strong&gt;റലാകാനുള്ള അഭിനിവേശത്തിൽ റീൽ ഷൂട്ട് ചെയ്യുമ്പോൾ ചുറ്റുമുള്ളതൊന്നും കണ്ടെന്ന് വരില്ല. അത്തരമൊരു സംഭവത്തിന്&zwj;റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. റീൽ ചിത്രീകരിക്കുന്നതിനിടെ അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ കുഞ്ഞ് മുട്ടുകാലിൽ ഇഴഞ്ഞ് പാലത്തിന്&zwj;റെ കൈവരിക്ക് അടുത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പാലത്തിന്&zwj;റെ അരികിലെത്തിയ കുഞ്ഞിനെ സമീപത്തുണ്ടായിരുന്ന ഒരാൾ കൃത്യസമയത്ത് എടുത്ത് മാറ്റിയതിനാൽ വലിയൊരു അപകടം ഒഴിവായി. എന്നാൽ, ഇതൊന്നും അറിയാതെ അമ്മ റീൽ ഷൂട്ടിൽ മുഴുകിയിരിക്കുന്നതും വീഡിയോയിൽ കാണാം.&lt;/p&gt;&lt;h2&gt;&lt;strong&gt;അമ്മ റീൽസിൽ, കുഞ്ഞ് പാലത്തിന്&zwj;റെ കൈവരിയിലേക്ക്...&lt;/strong&gt;&lt;/h2&gt;&lt;p&gt;എക്&zwnj;സിലും ഇൻസ്റ്റഗ്രാമിലുമാണ് വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു സ്ത്രീ സ്വയം റീൽ ചിത്രീകരിക്കുന്നതിൽ മുഴുകിയിരിക്കുന്നതായി കാണാം. ഇതിനിടെ അവരുടെ പിന്നിലായി കുഞ്ഞ് മുട്ടുകാലിൽ ഇഴഞ്ഞ് പാലത്തിന്&zwj;റെ കൈവരിക്ക് സമീപത്തേക്ക് നീങ്ങുന്നു. എന്നാൽ, കുഞ്ഞിന്&zwj;റെ അപകടകരമായ നീക്കം അറിയാതെ അമ്മ മൊബൈലിലേക്ക് മാത്രം നോക്കി റീൽസിനായി പാട്ടുപാടി അഭിനയിക്കുന്ന തിരക്കിലായിരുന്നു.&lt;/p&gt;&lt;p&gt;Social media can be good in one way, but it can also be dangerous. If you control social media, that&rsquo;s fine, but the moment social media starts controlling you, it can ruin your life.Just look at this, how can a mother put her child in the middle of the road just to shoot a&hellip; pic.twitter.com/G7WM13QAYj&lt;/p&gt;&lt;p&gt;&mdash; RiTesH (@ritesh_o2) August 8, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഈ സമയം കുഞ്ഞ് പുതിക്കെ പാലത്തിന്&zwj;റെ കൈവരിയിൽ പിടിച്ച് എഴുന്നേൽക്കാനുള്ള ശ്രമം നടത്തുന്നതും വീഡിയോയിൽ കാണാം. ഈ സമയം അമ്മയുടെ അല്പം പിന്നിലായി ഒരു ബൈക്കിൽ ചാരിയിരിക്കുകയായിരുന്ന യുവാവ് കുട്ടിയെ കാണുകയും പെട്ടെന്ന് തന്നെ ഇയാൾ കുട്ടിയെ എടുക്കുകയും ചെയ്യുന്നു. അതേസമയം അമ്മ ഇതൊന്നും അറിയാതെ റീൽസ് അഭിനയത്തിൽ മുഴുകിയിരിക്കുകയായിരുന്നു. യുവാവിന്&zwj;റെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.&lt;/p&gt;&lt;h3&gt;&lt;strong&gt;അമ്മയ്ക്കെതിരെ രൂക്ഷമായ വിമർശനം&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ വൈറലായതോടെ സ്ത്രീക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനം ഉയരുന്നു. കുട്ടിയെ ശ്രദ്ധിക്കുന്നതിനേക്കാൾ റീൽ ചിത്രീകരിക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്നാണ് പലരുടെയും വിമർശനം. സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്കും കമന്&zwj;റുകൾക്കുമായി കുട്ടിയുടെ സുരക്ഷ അപകടത്തിലാക്കരുതെന്നും ചിലർ പ്രതികരിച്ചു. ഒരു ലൈക്കിന്&zwj;റെ വില പോലും അവർ സ്വന്തം കുഞ്ഞിന് നൽകുന്നില്ലെന്നായിരുന്നു ചിലരുടെ വിമർശനം. അതേസമയം, വീഡിയോ എവിടെ വച്ച്, എപ്പോൾ ചിത്രീകരിച്ചതാണെന്നും വ്യക്തമല്ല.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/mother-was-busy-shooting-reels-even-as-baby-crawled-towards-railing-of-bridge-viral-video-articleshow-og6p0kt"/>
        </item>
        <item>
            <title><![CDATA[തത്സമയ റിപ്പോർട്ടിംഗിനിടെ കാറപകടം; വായിൽ വന്ന 'തെറി' വിഴുങ്ങി, സമചിത്തത വീണ്ടെടുത്ത് വീണ്ടും റിപ്പോർട്ടിംഗ്, വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/us-reporters-reaction-to-car-crash-in-the-middle-of-his-live-video-viral-articleshow-ogoogn2</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/us-reporters-reaction-to-car-crash-in-the-middle-of-his-live-video-viral-articleshow-ogoogn2</guid>
            <pubDate>Sun, 09 Aug 2026 15:29:46 +0530</pubDate>
            <description><![CDATA[യുഎസ് ചാനൽ റിപ്പോർട്ടറായ കെ ജെ ജേക്കബ്സ് തത്സമയ ട്രാഫിക് റിപ്പോർട്ടിംഗ് നടത്തുന്നതിനിടെ ഒരു കാറപകടത്തിന് സാക്ഷിയായി. അപകടം കണ്ട് ഞെട്ടിയെങ്കിലും, അദ്ദേഹം ഉടൻ സമചിത്തത വീണ്ടെടുത്ത് റിപ്പോർട്ടിംഗ് തുടരുകയും, ഈ പ്രൊഫഷണലിസം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjzaem88wbg3rdaxekaksep,imgname-live-car-accident--1--1786269481608.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;ത്സമയ ന്യൂസ് ടെലികാസ്റ്റിനിടെ കണ്മുന്നിൽ നടന്ന കാറപകടം കണ്ട യുഎസ് പ്രാദേശിക ചാനൽ റിപ്പോർട്ടറുടെ പ്രതികരണവും തൊട്ടടുത്ത നിമിഷത്തിൽ അദ്ദേഹം കാട്ടിയ പ്രൊഫഷണലിസവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അപകടം കണ്ട ഞെട്ടലിലും പെട്ടെന്നുതന്നെ സമചിത്തത വീണ്ടെടുത്ത് വാർത്ത തുടർന്ന അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.&lt;/p&gt;&lt;h2&gt;&lt;strong&gt;റിപ്പോർട്ടിംഗിനിടെ അപ്രതീക്ഷിത അപകടം&lt;/strong&gt;&lt;/h2&gt;&lt;p&gt;യു.എസ് സംസ്ഥാനമായ ഒഹായോയിലെ സിൻസിനാറ്റിയിലുള്ള 'WCPO 9' ചാനലിലെ കാലാവസ്ഥാ - ട്രാഫിക് റിപ്പോർട്ടറായ കെ ജെ ജേക്കബ്സ് തത്സമയ ട്രാഫിക് അപ്&zwnj;ഡേറ്റ് നൽകുന്നതിനിടയിലാണ് ട്രാഫിക് ക്യാമറയ്ക്ക് മുന്നിൽ അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. ഇന്&zwj;റർസ്റ്റേറ്റ് 71 ഹൈവേയുടെ നടുവിലത്തെ വരിയിൽ കേടായി കിടന്നിരുന്ന ഒരു വാഹനത്തിന് ചുറ്റും ഗതാഗതം മന്ദഗതിയിലാകുന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ജേക്കബ്സ്. ഇതിനിടയിൽ ഹൈവേയിലേക്ക് പ്രവേശിച്ച മറ്റൊരു കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് നേരിട്ട് ഇടിച്ച് കയറുകയായിരുന്നു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by KJ Jacobs (@kjjacobs21)&lt;/p&gt;&lt;p&gt;കൺമുന്നിൽ നടന്ന അപ്രതീക്ഷിത ആഘാതത്തിൽ ഞെട്ടിയ ജേക്കബ്സിന്&zwj;റെ നാവിൽ നിന്ന് പെട്ടെന്ന് &quot;Oh sh..!&quot; എന്ന വാക്ക് അറിയാതെ പുറത്തുവന്നു. എന്നാൽ, ഉടനടി സ്വയം നിയന്ത്രിച്ച അദ്ദേഹം ആ വാക്ക് അപൂർണ്ണമായി നിർത്തി. തുടർന്ന് അദ്ദേഹം കാണികളോട് ക്ഷമാപണം നടത്തി. &quot;അയ്യോ, എന്നോട് ക്ഷമിക്കണം! കൺമുന്നിലാണ് ആ അപകടം നടന്നത്, അറിയാതെ അനുചിതമായ എന്തോ എന്&zwj;റെ നാവിൽ നിന്ന് വരാൻ പോയതാണ്. തത്സമയം ഒരു കാർ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുന്നത് നിങ്ങൾക്ക് കാണാം.&quot;&lt;/p&gt;&lt;h3&gt;&lt;strong&gt;സമചിത്തത വീണ്ടെടുത്ത് വീണ്ടും റിപ്പോർട്ടിംഗ്&lt;/strong&gt;&lt;/h3&gt;&lt;p&gt;പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്നും വേഗത്തിൽ കരകയറിയ ജേക്കബ്സ് കാണികൾ കണ്ട ദൃശ്യങ്ങൾ വളരെ ശാന്തമായി തുടർന്ന് വിശദീകരിച്ചു. പിന്നീട് ഈ സംപ്രേഷണത്തിന്&zwj;റെ ദൃശ്യങ്ങൾ ജേക്കബ്സ് തന്നെ തന്&zwj;റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും സ്വന്തം പ്രതികരണത്തെക്കുറിച്ച്, &quot;ലൈവ് ടിവിയിലെ വളരെ സ്വാഭാവികമായ ഒരു പ്രതികരണമായിരുന്നു അത്, പക്ഷേ കൃത്യസമയത്ത് നാവിനെ നിയന്ത്രിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്!&quot; എന്നെഴുതി. തത്സമയ സംപ്രേഷണത്തിനിടയിലും സാധാരണക്കാരെപ്പോലെ പ്രതികരിച്ച അദ്ദേഹത്തിന്&zwj;റെ സ്വാഭാവികതയെയും, സെക്കൻഡുകൾക്കുള്ളിൽ വാർത്തയിലേക്ക് തിരിച്ചെത്തിയ പ്രൊഫഷണലിസത്തെയും പ്രശംസിച്ച് നിരവധിയാളുകളാണ് സമൂഹ മാധ്യമത്തിൽ കുറിപ്പെഴുതിയത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/us-reporters-reaction-to-car-crash-in-the-middle-of-his-live-video-viral-articleshow-ogoogn2"/>
        </item>
        <item>
            <title><![CDATA[മുംബൈ ലോക്കൽ ട്രെയിനിൽ യുവതിയെ ബെൽറ്റ് ഉപയോഗിച്ച് ആക്രമിച്ച് യുവാവ്; നോക്കി നിന്ന് യാത്രക്കാർ, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/man-threatens-woman-with-belt-inside-moving-mumbai-local-train-viral-video-articleshow-p5xb4ru</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/man-threatens-woman-with-belt-inside-moving-mumbai-local-train-viral-video-articleshow-p5xb4ru</guid>
            <pubDate>Mon, 10 Aug 2026 17:53:50 +0530</pubDate>
            <description><![CDATA[ഓടിക്കൊണ്ടിരുന്ന മുംബൈ ലോക്കൽ ട്രെയിനിൽ വെച്ച് ഒരു യാത്രക്കാരൻ യുവതിയെ മർദിക്കുകയും ബെൽറ്റൂരി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറ്റ് യാത്രക്കാർ സംഭവത്തിൽ ഇടപെടാതെ മാറി നിന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായി. സംഭവത്തിന്&zwj;റെ കൃത്യമായ വിവരങ്ങൾ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kznt1f2jmmmp6kkt8gcxprqn,imgname-man-threatens-woman-with-belt-1786364607570.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഓ&lt;/strong&gt;ടിക്കൊണ്ടിരുന്ന മുംബൈ ലോക്കൽ ട്രെയിനിനുള്ളിൽ യുവതിയെ ഒരാൾ മർദിക്കുകയും ബെൽറ്റ് ഊരി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മുംബൈ വഡാലയ്ക്ക് സമീപം നടന്നതെന്ന് കരുതപ്പെടുന്ന സംഭവത്തിന്&zwj;റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ സംഭവത്തിന്&zwj;റെ കൃത്യമായ സമയവും സ്ഥലവും ഇതുവരെ റെയിൽവേ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;&lt;h2&gt;&lt;strong&gt;യാത്രക്കാരിയെ ബെൽറ്റൂരി അടിക്കാനോങ്ങി യാത്രക്കാരൻ&lt;/strong&gt;&lt;/h2&gt;&lt;p&gt;വീഡിയോയിൽ, ട്രെയിൻ യാത്രയ്ക്കിടെ സീറ്റിലിരുന്ന ഒരു സ്ത്രീയുമായി ഒരു യാത്രക്കാരൻ ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെടുന്നതായി കാണാം. തുടർന്ന് ഇയാൾ യുവതിയെ തല്ലാനായി പലതവണ കൈ ഓങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ തർക്കം മുറുകുന്നതിനിടെ ഇയാൾ തന്&zwj;റെ അരയിലെ ബെൽറ്റ് ഊരുകയും യുവതിയെ അത് ഉപയോഗിച്ച് അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇത്രയേറെ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടും മറ്റ് യാത്രക്കാരാരും തന്നെ ഇയാളെ ചോദ്യം ചെയ്യാനോ പിടിച്ച് മാറ്റാനോ തയ്യാറാകുന്നില്ല. വീഡിയോയുടെ അവസാനം ഇയാൾ യുവതിയിൽനിന്ന് മാറി മറ്റൊരു സീറ്റിൽ ഇരിക്കുന്നതും കാണാം.&lt;/p&gt;&lt;p&gt;Mumbai - A shocking incident of assault was reported on a Mumbai local train, where a male passenger allegedly beat a woman inside a compartment, the woman was initially sleeping on a seat when the man attacked her. He reportedly also threatened her by removing his belt.Other&hellip; pic.twitter.com/u9UCllJqxa&lt;/p&gt;&lt;p&gt;&mdash; NextMinute News (@nextminutenews7) August 7, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;പ്രതികരണ ശേഷി നഷ്ടമായ ജനത&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇത്രയേറെ സംഘർഷമുണ്ടായിട്ടും മറ്റ് യാത്രക്കാരാരും തന്നെ പ്രശ്നത്തിൽ ഇടപെടാതെ മാറി നിന്നത് സമൂഹ മാധ്യമ ഉപയോക്താക്കളുടെ വിമ&zwj;ർശനത്തിന് കാരണമായി. പൊതുസ്ഥലത്ത് ഒരാൾ, പ്രത്യേകിച്ചും ഒരു സ്ത്രീ അക്രമിക്കപ്പെടുമ്പോൾ മറ്റുള്ളവർ നിശബ്ദ കാഴ്ചക്കാരാകുന്നതിനെ വിമർശിച്ച് നിരവധി പേരെത്തി. പലരും സമൂഹത്തിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടെന്ന് കുറിച്ചു. അതേസമയം രണ്ട് യാത്രക്കാരും തമ്മിലുള്ള പ്രശ്നമെന്തെന്ന് വ്യക്തമല്ല. യുവതി സംഭവത്തിൽ റെയിൽവേയ്ക്ക് പരാതി നൽകിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കപ്പെട്ടില്ല. റെയിവേയും സംഭവത്തെ കുറിച്ച് ഒദ്ധ്യോഗികമായി പ്രതികരിച്ചിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/man-threatens-woman-with-belt-inside-moving-mumbai-local-train-viral-video-articleshow-p5xb4ru"/>
        </item>
        <item>
            <title><![CDATA['സ്വർഗം തോൽക്കും... ഇവിടം'; ഒന്ന് മഴ പെയ്തപ്പോൾ മലനിരകളുടെ അത്ഭുത കാഴ്ചയൊരുക്കി മുംബൈ – പുണെ മിസ്സിംഗ് ലിങ്ക്; വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/mumbai-pune-missing-link-creates-amazing-view-of-mountains-during-rains-video-viral-articleshow-xoe69ea</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/mumbai-pune-missing-link-creates-amazing-view-of-mountains-during-rains-video-viral-articleshow-xoe69ea</guid>
            <pubDate>Mon, 10 Aug 2026 21:04:10 +0530</pubDate>
            <description><![CDATA[മൺസൂൺ കാലത്ത് മുംബൈ&ndash;പുണെ എക്സ്പ്രസ് വേയിലെ ലോണാവാല &ndash; ഖണ്ഡാല മേഖല അതിമനോഹരമായ കാഴ്ചകളാൽ നിറയും. പാൽ പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും പഞ്ഞിമേഘങ്ങൾ പുതച്ച മലനിരകളും ഈ പാതയെ സ്വർഗതുല്യമാക്കുന്നു. എന്നാൽ, ഈ സൗന്ദര്യത്തോടൊപ്പം മണ്ണിടിച്ചിൽ പോലുള്ള അപകട സാധ്യതകളുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzp4yf865tntbt3a5ejjy9y0,imgname-mumbai-pune-missing-link-1786376043782.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ൺസൂൺ കാലത്ത് അതിമനോഹര കാഴ്ചകളാണ് സഹ്യപർവ്വതം നമ്മുക്ക് സമ്മാനിക്കുക. മലനിരകളിൽ നിന്നും പാൽ പോലെ ഒഴുകി വരുന്ന വെള്ളച്ചാട്ടങ്ങൾ, വെള്ള പഞ്ഞിമേഘങ്ങൾ പുതച്ച മല നിരകൾ.... ആ അത്ഭുത കാഴ്ച കാണാൻ പക്ഷേ, കാടിന്&zwj;റെ ഉള്ളകങ്ങളിലേക്ക് പോകണം. എന്നാൽ, അതേ കാഴ്ച സമ്മാനിക്കുന്നൊരിടം അങ്ങ് മുംബൈ നഗരത്തിന് സമീപത്തുണ്ട്. അതാണ് മുംബൈ&ndash;പുണെ എക്സ്പ്രസ് വേ. അതേ, ലോണാവാല &ndash; ഖണ്ഡാല മേഖലയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;'ഇവിടം സ്വർഗമാണ്'&lt;/strong&gt;&lt;/h2&gt;&lt;p&gt;പച്ചപ്പണിഞ്ഞ സഹ്യാദ്രി മലനിരകൾക്ക് മുകളിൽ മൂടൽമഞ്ഞും താഴ്ന്നിറങ്ങിയ മേഘങ്ങളും മലമുകളിലെ പാറക്കെട്ടുകളിൽനിന്ന് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും വീഡിയോയിൽ കാണുന്നത്. മഴക്കാലത്ത് റോഡിന്&zwj;റെ ഈ ഭാഗം &lsquo;സ്വർഗം&rsquo; പോലെയായെന്നാണ് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. തുടർച്ചയായ മഴയെ തുടർന്ന് മലഞ്ചെരിവുകളിൽനിന്ന് നിരവധി താത്കാലിക വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മഴയുടെ കാർ മേഘങ്ങൾ മലനിരകളെ മൂടുന്നതും മൂടൽമഞ്ഞ് റോഡിനും ചുറ്റുമുള്ള പ്രദേശങ്ങൾക്കും വ്യത്യസ്ത ഭാവം നൽകുന്നതും ദൃശ്യത്തിന് അപൂർവ്വ ഭംഗി നൽകുന്നു. സാധാരണ തിരക്കേറിയ ഹൈവേയായി മാത്രം കാണുന്ന പാത മഴക്കാലത്ത് മനോഹരമായ പ്രകൃതിദൃശ്യ വിരുന്ന് സമ്മാനിക്കുന്ന ഇടമായി മാറുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;മനോഹരം പക്ഷേ, സൂക്ഷിക്കുക&lt;/strong&gt;&lt;/h3&gt;&lt;p&gt;മാവൽ മേഖലയിലൂടെ കടന്നുപോകുന്ന മിസ്സിംഗ് ലിങ്ക്, സഹ്യാദ്രിയുടെ പച്ചപ്പും താഴ്വരകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പ്രദേശത്താണ്. പഴയ ഖണ്ഡാല &ndash; ലോണാവാല ഘട്ട് പാതയ്ക്ക് പകരമായി നിർമിച്ച പുതിയ പാതയിൽ നീളമേറിയ തുരങ്കങ്ങൾ, ഉയർന്ന പാലങ്ങൾ, കേബിൾ-സ്റ്റേയ്ഡ് പാലം തുടങ്ങിയ ആധുനിക നിർമാണങ്ങളുണ്ട്. ഖോപ്പോളി എക്സിറ്റിനെയും ലോണാവാലയ്ക്കടുത്തുള്ള കുസ്ഗാവിനെയും ബന്ധിപ്പിക്കുന്ന 13.3 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണ് മുംബൈ &ndash; പുണെ മിസ്സിംഗ് ലിങ്ക്. ഏകദേശം 6,695 കോടി രൂപ ചെലവിൽ നിർമിച്ച പാതയിൽ ആകെ 10.55 കിലോമീറ്ററോളം നീളമുള്ള രണ്ട് പ്രധാന തുരങ്കങ്ങളും 650 മീറ്റർ നീളമുള്ള കേബിൾ-സ്റ്റേയ്ഡ് പാലവും ഉൾപ്പെടുന്നു. അതേസമയം, കനത്ത മഴക്കാലത്ത് ഈ മലമ്പാതയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജൂലൈയിൽ ടണൽ രണ്ടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം 18 മണിക്കൂറിലേറെ തടസ്സപ്പെട്ടിരുന്നു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/mumbai-pune-missing-link-creates-amazing-view-of-mountains-during-rains-video-viral-articleshow-xoe69ea"/>
        </item>
        <item>
            <title><![CDATA['അയ്യോ പോകല്ലേ പോകല്ലേ....'; പുറപ്പെട്ട് തുടങ്ങിയ വിമാനത്തിൽ കയറാനായി യുവതികൾ റൺവേയിലൂടെ ഓടി; വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/young-women-ran-down-the-runway-to-board-the-departing-plane-viral-video-articleshow-yftwqng</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/young-women-ran-down-the-runway-to-board-the-departing-plane-viral-video-articleshow-yftwqng</guid>
            <pubDate>Sun, 09 Aug 2026 14:37:42 +0530</pubDate>
            <description><![CDATA[മോസ്കോ വിമാനത്താവളത്തിൽ ബോർഡിംഗ് സമയം കഴിഞ്ഞതിനെ തുടർന്ന് രണ്ട് വനിതാ യാത്രക്കാർ വിമാനം പിടിക്കാനായി റൺവേയിലേക്ക് ഓടിക്കയറി. സുരക്ഷാ ജീവനക്കാർ ഇവരെ തടയുകയും വിമാനം സമയത്തിന് പുറപ്പെടുകയും ചെയ്തു. സുരക്ഷാവീഴ്ച വരുത്തിയ ഇവർക്ക് വലിയ തുക പിഴ ചുമത്താൻ സാധ്യതയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjwe4sgvf2ggw87wf1p579f,imgname-women-ran-down-the-runway-at-moscow-1786266456880.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ&lt;/strong&gt;മയം വൈകിയതിനെ തുടർന്ന് ബോർഡിംഗ് തടസ്സപ്പെട്ട രണ്ട് യാത്രക്കാർ വിമാനത്തിയ കയറാനായി എയർപോർട്ട് ടാക്സിവേയിലൂടെ ഓടുന്നതിന്&zwj;റെ അപൂർവ്വ ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലെ മോസ്കോ ഷെറെമെത്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. പുറപ്പെടാൻ തയാറെടുക്കുകയായിരുന്ന എയറോഫ്ലോട്ട് വിമാനത്തിന് സമീപത്തേക്ക് രണ്ട് വനിതാ യാത്രക്കാർ കൈയ്യിലെ ലഗേജുകളുമായി പരിഭ്രാന്തരായി ഓടിയെത്തുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. പൈലറ്റിന്&zwj;റെ ശ്രദ്ധ ക്ഷണിക്കാൻ ഇരുവരും വിമാനത്തിന്&zwj;റെ കോക്പിറ്റിന് നേരെ കൈവീശി കാണിക്കുന്നതും വീഡിയോയിൽ കാണാം.&lt;/p&gt;&lt;h2&gt;&lt;strong&gt;സുരക്ഷാവീഴ്ചയും റൺവേയിലെ നാടകീയ സംഭവങ്ങളും&lt;/strong&gt;&lt;/h2&gt;&lt;p&gt;നിയമപ്രകാരമുള്ള ബോർഡിംഗ് സമയം അവസാനിച്ചിട്ടും വിമാനത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇരുവരും വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്നാണ് റൺവേയിലേക്ക് ഓടിക്കയറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടാക്സിവേയിൽ ഉണ്ടായിരുന്ന വിമാനത്താവള ജീവനക്കാരോട് ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും, ഇവർക്ക് വഴങ്ങാതെ ജീവനക്കാരൻ ഉടൻ തന്നെ വാക്കി - ടോക്കി വഴി സുരക്ഷാ വിഭാഗത്തിന് സന്ദേശം കൈമാറി. പിന്നാലെ സുരക്ഷാ ജീവനക്കാരെത്തി ഇരുവരേയും റൺവേയിൽ നിന്ന് കൂട്ടിക്കൊണ്ട് പോകുന്നതും വീഡിയോയിൽ കാണാം. യാത്രക്കാരെ കാത്തുനിൽക്കാതെ വിമാനം സമയബന്ധിതമായി യാത്ര തുടർന്നെന്നും യുവതികൾക്ക് പിന്നീട് മറ്റ് യാത്രാ മാർഗ്ഗങ്ങൾ തേടേണ്ടി വന്നെന്നും റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;p&gt;Meanwhile at Moscow's Sheremetyevo International Airport two passengers who had missed their flight ran onto the tarmac on July 25 and walked directly toward an Aeroflot aircraft in an attempt to board, with one woman dragging a suitcase behind her. pic.twitter.com/1vmHOeBrhg&lt;/p&gt;&lt;p&gt;&mdash; Breaking Aviation News &amp;amp; Videos (@aviationbrk) August 8, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;വലിയ തുക പിഴ ഈടാക്കിയേക്കും&lt;/strong&gt;&lt;/h3&gt;&lt;p&gt;സുരക്ഷാവീഴ്ച വരുത്തിയ ഇവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ നിയമപ്രകാരം പ്രാഥമികമായി 45 പൗണ്ട് (ഏകദേശം 5,000 രൂപ) പിഴ ഈടാക്കാം. എന്നാൽ, അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ പിഴ 260 പൗണ്ട് (ഏകദേശം 28,000 രൂപ) വരെ ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുൻപും റഷ്യയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് ബോർഡിംഗ് നഷ്ടപ്പെട്ട ഒരു യാത്രക്കാരൻ റൺവേയിലേക്ക് ഓടികയറി വിമാനം തടയാൻ ശ്രമിക്കുകയും, തുടർന്ന് ഇയാൾക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/young-women-ran-down-the-runway-to-board-the-departing-plane-viral-video-articleshow-yftwqng"/>
        </item>
    </channel>
</rss>
