<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Wed, 13 May 2026 12:16:38 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/video-cafe-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['എസ്ബിഐ എടിഎമ്മിലൊരു മുടി വെട്ട്'; ചൂട് കൂടി ഹെയർ സലൂൺ എസ്ബിടി എടിഎമ്മിലേക്ക് മാറ്റി? വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/hair-salon-was-moved-to-sbt-atm-due-to-heat-truth-behind-viral-video-articleshow-1ip83dg</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/hair-salon-was-moved-to-sbt-atm-due-to-heat-truth-behind-viral-video-articleshow-1ip83dg</guid>
            <pubDate>Tue, 12 May 2026 11:35:04 +0530</pubDate>
            <description><![CDATA[കനത്ത ചൂടിൽ നിന്നും രക്ഷനേടാൻ ബീഹാറിലെ ദാനാപൂരിലെ ഒരു സലൂൺ ഉടമ അടഞ്ഞുകിടന്ന എസ്ബിടി എടിഎം കൗണ്ടർ വാടകയ്&zwnj;ക്കെടുത്തു. എടിഎം ബോർഡിന് താഴെ മുടിവെട്ടുന്നതിന്&zwj;റെ വീഡിയോ വൈറലായതോടെ സംഭവം ചർച്ചയാവുകയും ബാങ്ക് അധികൃതർ ബോർഡ് നീക്കം ചെയ്യുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdckqqd3qa8gdstzc2d3df5,imgname-sbi-atm-1778565897965.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;സഹനീയമായ ചൂടാണ് ഈ വർഷം ഇന്ത്യയിലെമ്പാടും അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ ആളുകൾ പുറത്തിറങ്ങാൻ പോലും മടിച്ച് തുടങ്ങി. എന്നാൽ, ചൂടിനെ പ്രതിരോധിക്കാനും കസ്റ്റമേഴ്സിനെ ആകർഷിക്കാനും ബീഹാറിലെ ദാനാപൂരിലെ ഒരു ഹെയർ സലൂൺ ഉടമ തന്&zwj;റെ ബുദ്ധിയുപയോഗിച്ചു. തന്&zwj;റെ സലൂണിന് സമീപത്തായി അട&zwnj;ഞ്ഞ് കിടന്ന ഒരു എസ്ബിഐയുടെ എടിഎം സെന്&zwj;റ വാടകയ്ക്ക് എടുത്ത് കട അങ്ങോട്ട് മാറ്റി. അതാകുമ്പോൾ പുതിയ എസി ഘടിപ്പിക്കേണ്ട ആവശ്യവുമില്ല. കസ്റ്റമേഴ്സിനും ആശ്വാസം. ചൂട് കാലത്ത് എസിയുടെ കുളിലിൽ ഒരു മുടിവെട്ട്. പക്ഷേ, സംഗതി സീരിയസായത് എസ്ബിഐ എടിഎമ്മിലെ മുടിവെട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ.&lt;/p&gt;&lt;h2&gt;&lt;strong&gt;വീഡിയോയിലെ കാഴ്ച&lt;/strong&gt;&lt;/h2&gt;&lt;p&gt;ബീഹാറിലെ ദാനാപൂരിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ, എസ്ബിഐ എടിഎം എന്നെഴുതിയ ഒരു ബോർഡ് കാണാം. എസ്ബിഐയുടെ നീലയിലും വെള്ളയിലും വരച്ച ലോഗോയും കാണാം. പക്ഷേ, അകത്ത് എസ്ബിടിയുടെ എടിഎമ്മിന് പകരം ഒരു കസേരയിൽ ഇരിക്കുന്ന ആളിന്&zwj;റെ മുടി മറ്റൊരാൾ വെട്ടുന്ന കാഴ്ചയാകും നിങ്ങൾ കാണുക. ആദ്യ കാഴ്ചയിൽ നിങ്ങളൊന്ന് അമ്പരക്കും. എസ്ബിഐയുടെ എടിഎം സെന്&zwj;റർ കൈയേറി ഒരാൾ സലൂൺ തുടങ്ങിയെന്നാകും നിങ്ങളുടെ ആദ്യ ചിന്ത. എന്നാൽ വീഡിയോയ്ക്കൊമുള്ള കുറിപ്പിൽ മറ്റൊന്നാണ് എഴുതിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;In Patna&rsquo;s Danapur, a closed SBI ATM has been turned into a hair salon. The bank rented out the space, but kept all the ATM signage outside leaving customers shocked to find barbers cutting hair inside! pic.twitter.com/d4CdbpKwME&lt;/p&gt;&lt;p&gt;&mdash; Ghar Ke Kalesh (@gharkekalesh) May 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ATM- AnyTime Makeover&lt;/strong&gt;&lt;/h3&gt;&lt;p&gt;'പട്&zwnj;നയിലെ ദാനാപൂരിൽ, അടച്ചിട്ടിരുന്ന ഒരു എസ്&zwnj;ബി&zwnj;ഐ എ&zwnj;ടി&zwnj;എം ഒരു ഹെയർ സലൂണാക്കി മാറ്റി. ബാങ്ക് സ്ഥലം വാടകയ്&zwnj;ക്കെടുത്തു, പക്ഷേ, എല്ലാ എ&zwnj;ടി&zwnj;എം സൈനേജുകളും പുറത്ത് സൂക്ഷിച്ചു, അകത്ത് മുടി മുറിക്കുന്ന ബാർബർമാർ ഉപഭോക്താക്കളെ ഞെട്ടിച്ചു!' എക്സിൽ വീഡിയോ പങ്കുവച്ച് കൊണ്ട് ഘർ കെ കലേഷ് കുറിച്ചു. എടിഎം സെന്&zwj;ററിൽ നിന്നും എടിഎം മിഷ്യൻ നീക്കം ചെയ്ത ശേഷം എസ്ബിഐ തന്നെയാണ് മുറി വാടകയ്ക്ക് കൊടുത്തത്. പക്ഷേ, എസ്ബിഐ എടിഎം എന്ന ബോർഡ് നീക്കിയില്ല. അതോടെ എസ്ബിഐ എടിഎം ബോർഡിന് കീഴിൽ ഒരു ഹെയർ സലൂൺ പ്രവർത്തിച്ചു. വീഡിയോ വൈറലായി, സംഭവം നാട്ടുകാർ അറിഞ്ഞതോടെ എസ്ബിഐ ഉദ്യോഗസ്ഥരെത്തി തങ്ങളുടെ ബോർഡ് നീക്കിയെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു. പക്ഷേ, വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഒരു തമാശയായി മാറി. AI-ക്ക് ബീഹാറിൽ പ്രവേശിക്കാൻ പോലും കഴിയില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ നിരീക്ഷണം. 'കേശ് (മുടി) പിൻവലിക്കൽ സെൻറർ' എന്ന് മറ്റൊരു കാഴ്ചക്കാരൻ പേരുമിട്ടു. ATM- AnyTime Makeover എന്നായിരുന്നു മറ്റൊരു ഉപഭോക്താവിന്&zwj;റെ ഭാവന കുറിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/hair-salon-was-moved-to-sbt-atm-due-to-heat-truth-behind-viral-video-articleshow-1ip83dg"/>
        </item>
        <item>
            <title><![CDATA[അജ്മീർ ദ‍ർഗയിലെ 'പ്രസാദ പാത്ര'ത്തിലേക്ക് ഇറങ്ങിയ യുവാവിനെ പാത്രത്തിനുള്ളിൽ വച്ച് മർദ്ദിച്ചു; വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-of-man-being-beaten-inside-badi-deg-at-ajmer-dargah-articleshow-3gd4zi1</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-of-man-being-beaten-inside-badi-deg-at-ajmer-dargah-articleshow-3gd4zi1</guid>
            <pubDate>Mon, 11 May 2026 12:30:11 +0530</pubDate>
            <description><![CDATA[അജ്മീർ ഷെരീഫ് ദർഗയിലെ പ്രസാദ പാത്രമായ 'ബഡി ദേഗി'ലേക്ക് പണത്തിനായി ചാടിയെന്ന് കരുതുന്ന യുവാവിന് ക്രൂരമർദ്ദനം. ദർഗ ജീവനക്കാരും വിശ്വാസികളും ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വലിയ ചർച്ചയായി. ആരാധനാലയങ്ങളിലെ അക്രമങ്ങളെയും പണത്തിന്റെ സ്ഥാനത്തെയും കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kraxbxzr2v8jbq4sykft1pev,imgname-ajmer-sharif-dargah-s-badi-deg-1778482804727.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഓ&lt;/strong&gt;രോ ദിവസവും പതിനായിരക്കണക്കിന് വിശ്വാസികളെത്തുന്ന ആരാധനാലയങ്ങളിലൊന്നാണ് അജ്മീർ ഷെരീഫ് ദർഗ. ലോകപ്രശസ്തമായ അജ്മീർ ഷെരീഫ് ദർഗയിലെ പ്രസാദ പാത്രമായ 'ബഡി ദേഗ്' ലേക്ക് ഇന്നലെ (10.5.'26 ) എടുത്ത് ചായി യുവാവിനെ ദ&zwj;ർഗയിലെ ജീവനക്കാർ പാത്രത്തിനുള്ളിലിട്ട് മർദ്ദിക്കുകയും പിന്നാലെ പുറത്തേക്ക് വലിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാത്രത്തിന് പുറത്ത് വച്ചും യുവാവിനെ നിരവധി പേർ ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായത്.&lt;/p&gt;&lt;h2&gt;&lt;strong&gt;പ്രസാദ പാത്രത്തിലേക്ക് എടുത്ത് ചാടി യുവാവ്&lt;/strong&gt;&lt;/h2&gt;&lt;p&gt;അജ്മീർ ദർഗയിലെത്തുന്ന വിശ്വാസികൾക്ക് ഭക്ഷണം നൽകാനായി 4,800 കിലോ ഭക്ഷണമാണ് ഓരോ ദിവസവും തയ്യാറാക്കുന്നത്. ഇത്തരത്തിൽ ഭക്ഷണം തയ്യാറാക്കുന്ന വലിയ പാത്രത്തെയാണ് 'ബഡി ദേഗ്' എന്ന് വിളിക്കുന്നത്. ബഡി ദേഗിന് സമീപത്ത് നിരവധി പേർ നിൽക്കുന്നത് കാണാം. ഇതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ് അപ്രതീക്ഷിതമായി ബഡി ദേഗിലേക്ക് എടുത്ത് ചാടിയത്. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഈ വലിയ പാത്രത്തിലേക്ക്. ഭക്ഷണം വിതരണം ചെയ്ത ശേഷം ഭക്തർ പണവും ആഭരണങ്ങളും നേർച്ചയായി നിക്ഷേപിക്കാറുണ്ട്. ഇത്തരത്തിൽ ഭക്തർ നിക്ഷേപിക്കുന്ന പണം എടുക്കാനായാണ് യുവാവ് ബഡി ദേഗിലേക്ക് ചാടിയതെന്ന് കരുതുന്നു. യുവാവ് ബഡി ദേഗിലേക്ക് ഇറങ്ങിയതിന് പിന്നാലെ ദർഗയിലെ ജീവനക്കാരും ബഡി ദേഗിലേക്ക് ഇറങ്ങി. അതിന് ഉള്ളിൽ വച്ച് തന്നെ യുവാവിനെ മ&zwj;ർദ്ദിക്കുകയും പിന്നാലെ മുകളിലേക്ക് വലിച്ച് കയറ്റുകയും ചെയ്യുന്നതും കാണാം. യുവാവിനെ പുറത്ത് എത്തിച്ചതിന് പിന്നാലെ വിശ്വാസികളും ജീവനക്കാരും കൂട്ടം ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം യുവാവിനെ മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചിലർ അവകാശപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;अजमेर दरगाह का वायरल वीडियो, पैसे के लिए देग में कूदा युवक pic.twitter.com/XjzJ8tN0yg&lt;/p&gt;&lt;p&gt;&mdash; Hemant Kumar (@hemantkumarnews) May 10, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ആർക്കാണ് പണം? ദൈവങ്ങൾക്കോ പുരോഹിതർക്കോ?&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് ഇരുപക്ഷം പിടിച്ച് രംഗത്തെത്തിയത്. ചിലർ ആത്മീയ അഭയവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പേരുകേട്ട സ്ഥലത്ത് പെട്ടെന്നെങ്ങനെ അക്രമം നടന്നുവെന്ന് ചോദിച്ചു. യുവാവിനെ ക്രൂരമായാണ് മർദ്ദിക്കുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി. അയാൾ പണത്തിനാണ് ബഡി ദേഗിലേക്ക് ചാടിയതെങ്കിൽ അതിൽ കുറച്ച് പണം അയാൾക്ക് കൊടുക്കാമായിരുന്നില്ലേയെന്ന് ചിലർ ചോദിച്ചു. ആരാധനാലയങ്ങളെല്ലാം ഇന്ന് ചിലർക്ക് വരുമാന മാർഗ്ഗം മാത്രമാണെന്നും ക്ഷേത്രത്തിലും പള്ളികളിലും ദർഗകളിലും പണം നൽകുന്നത് നിർത്തണമെന്നും ദൈവങ്ങൾക്ക് പണം ആവശ്യമില്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളിലെ പുരോഹിതർക്കാണ് പണത്തിന്&zwj;റെ ആവശ്യം അല്ലാതെ ദൈവങ്ങൾക്കല്ലെന്നും ക്ഷേത്രങ്ങളും ദർഗകളും പള്ളികളും ഇതിൽ നിന്നും വ്യത്യസ്തമല്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-of-man-being-beaten-inside-badi-deg-at-ajmer-dargah-articleshow-3gd4zi1"/>
        </item>
        <item>
            <title><![CDATA['മനുഷ്യരെയാണോ അതോ റോബോട്ടുകളെയാണോ ജോലിക്ക് എടുക്കുന്നത്'; രൂക്ഷമായി പ്രതികരിച്ച് യുവതി, ജോലി ഓഫറിനോട് 'നോ ']]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-indian-woman-reject-job-offer-over-the-companys-strict-employee-surveillance-policies-articleshow-3gxzve2</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-indian-woman-reject-job-offer-over-the-companys-strict-employee-surveillance-policies-articleshow-3gxzve2</guid>
            <pubDate>Mon, 11 May 2026 17:52:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഏതുനേരവും നിരീക്ഷിച്ചു കൊണ്ടിരിക്കുക, 10 മിനിറ്റ് കൂടുമ്പോള്&zwj; സ്ക്രീന്&zwj;ഷോട്ടുകള്&zwj; പകര്&zwj;ത്തുക ഇങ്ങനെയൊക്കെ ചെയ്യുന്നൊരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യേണ്ടുന്ന അവസ്ഥ വന്നാല്&zwj; എങ്ങനെ ഉണ്ടാവും?&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krbfpwe432w69jv122bdq9da,imgname-new-project---2026-05-11t174718.820-1778502037956.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജോലി ചെയ്യുമ്പോൾ ഏതുനേരവും നിരീക്ഷിച്ചു കൊണ്ടിരിക്കുക, ആർക്കായാലും അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ് അല്ലേ? ഒരു കമ്പനിയുടെ ഇത്തരം നയങ്ങളെ തുടർന്ന് ജോലി ഓഫർ വന്നപ്പോൾ വേണ്ട എന്ന് വച്ചതിനെ കുറിച്ചാണ് ഒരു യുവതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തുറന്നു പറയുന്നത്. ഗുർലീൻ എന്ന യുവതിയാണ് കമ്പനിയുടെ ഈ ഓവറായിട്ടുള്ള നിരീക്ഷണങ്ങൾക്കെതിരെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോലിസമയത്ത് വെബ്ക്യാം എപ്പോഴും ഓൺ ചെയ്തു വെക്കണം, ഓരോ 10 മിനിറ്റിലും കമ്പ്യൂട്ടറിന്റെ സ്&zwnj;ക്രീൻഷോട്ടുകൾ സിസ്റ്റം പകർത്തി പ്രൊഡക്ടിവിറ്റി നിരീക്ഷിക്കുമെന്നും ഇന്റർവ്യൂവിനിടെ കമ്പനി അറിയിച്ചതായി ഗുർലീൻ പറയുന്നു.&lt;/p&gt;&lt;p&gt;ഇത്തരം നിരീക്ഷണങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും, ഒരുതരം പീഡനവുമാണെന്നുമാണ് ​ഗുർലീന്റെ അഭിപ്രായം. ഇത്തരം നിയന്ത്രണങ്ങൾക്കിടയിൽ ജീവനക്കാർക്ക് എങ്ങനെയാണ് പ്രൊഫഷണലായി വളരാൻ കഴിയുകയെന്നാണ് അവളുടെ ചോദ്യം. കമ്പനികൾ മനുഷ്യരെയാണോ അതോ മെഷീനുകളെയാണോ ജോലിക്ക് എടുക്കുന്നതെന്നും ഗുർലീൻ ചോദിക്കുന്നു.&lt;/p&gt;&lt;p&gt;'ജോലിയിൽ പ്രൊഡക്ടിവിറ്റിയും എഫിഷ്യൻസിയും ട്രാക്ക് ചെയ്യുന്നത് പ്രധാനമാണെന്ന് എനിക്കറിയാം. പക്ഷേ, 10 മിനിറ്റിൽ ഒരിക്കൽ സ്ക്രീൻഷോട്ട് എടുക്കുന്നത് പീഡനമായിട്ടാണ് എനിക്ക് തോന്നുന്നത്. വർക്ക് ഫ്രം ഹോം എന്നത് ഫ്ലെക്സിബിൾ ആയിരിക്കണം' എന്നും ​ഗുർലീൻ പറയുന്നത് കാണാം. 'മനുഷ്യരെയാണോ അതോ റോബോട്ടുകളെയാണോ ജോലിക്ക് എടുക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Gurleen (@sprinkleofgurleen_)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;​ഗുർലീൻ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് വൈറലായതോടെ ജോലിസ്ഥലത്തെ പ്രൈവസിയെ കുറിച്ചും റിമോട്ട് ജോലികളിലെ 'ബോസ്&zwnj;വെയർ' ഉപയോഗത്തെക്കുറിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. അമിതമായ നിരീക്ഷണം പ്രൊഡക്ടിവിറ്റി കൂട്ടുകയല്ല, മറിച്ച് ജീവനക്കാരിൽ സമ്മർദ്ദവും അവിശ്വാസവും ഉണ്ടാക്കുമെന്നാണ് പലരും ഗുർലീനെ പിന്തുണച്ച് കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ, കമ്പനിയെ അനുകൂലിച്ചുകൊണ്ടും ചിലരൊക്കെ രം​ഗത്തെത്തിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-indian-woman-reject-job-offer-over-the-companys-strict-employee-surveillance-policies-articleshow-3gxzve2"/>
        </item>
        <item>
            <title><![CDATA[കൊമ്പുകോർത്ത് ഹ്യൂമനോയിഡ് റോബോട്ടുകൾ, പിന്നെ കണ്ടത് പൊരിഞ്ഞ യുദ്ധം!]]></title>
            <link>https://www.asianetnews.com/video-cafe-magazine/humanoid-robots-fighting-watch-viral-video-articleshow-5o2sng8</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/humanoid-robots-fighting-watch-viral-video-articleshow-5o2sng8</guid>
            <pubDate>Sun, 10 May 2026 22:30:43 +0530</pubDate>
            <description><![CDATA[&lt;p&gt;സാൻ ഫ്രാൻസിസ്കോയിൽ വെച്ച് എൻജിൻ എഐ, യുണിട്രി എന്നീ കമ്പനികളുടെ ഹ്യൂമനോയിഡ് റോബോട്ടുകൾ തമ്മിൽ നടന്ന പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്&zwj; സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr9bzr5q6fcgqp0fvzd6hzjk,imgname-new-project---2026-05-10t220443.816-1778431025335.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സയൻസ് ഫിക്ഷൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ രണ്ട് അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടുകൾ പരസ്പരം ഇടിച്ചും ചവിട്ടിയും പോരാടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാൻ ഫ്രാൻസിസ്കോയിലെ ഒരു സ്റ്റോറിൽ വെച്ച് നടന്ന ഈ പോരാട്ടം, എൻജിൻ എഐ, യുണിട്രി എന്നീ കമ്പനികളുടെ റോബോട്ടുകൾ തമ്മിലുള്ള ആദ്യത്തെ പരസ്യമായ പോരാട്ടമായാണ് സംഘാടകർ വിശേഷിപ്പിക്കുന്നത്. വെർച്വൽ റിയാലിറ്റി രംഗത്തെ പ്രമുഖനായ സിക്സ് ലിവ് ആണ് എക്സിൽ (ട്വിറ്റർ) ഈ വീഡിയോ പങ്കുവെച്ചത്. ഒരു ഹ്യൂമൻ റെഫറിയുടെ സാന്നിധ്യത്തിൽ, പ്രത്യേകം തയ്യാറാക്കിയ റിംഗിൽ വെച്ച് രണ്ട് റോബോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും ആക്രമിക്കുന്നതും ഒഴിഞ്ഞുമാറുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റാഗ്രാമിലും മറ്റും മില്ല്യൺ കണക്കിന് ആളുകളാണ് ഇതിനോടകം ഈ ദൃശ്യങ്ങൾ കണ്ടത്.&lt;/p&gt;&lt;p&gt;റോബോട്ടുകളുടെ പോരാട്ടത്തെക്കുറിച്ച് വൈവിധ്യമാർന്ന അഭിപ്രായങ്ങളാണ് കമന്റ് ബോക്സുകളിൽ നിറയുന്നത്: 'ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വയം ചെയ്യുന്നതല്ല, മറിച്ച് മനുഷ്യർ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്നതാണ്' എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. 'നൂറുകണക്കിന് ഇടികളും ചവിട്ടുകളും കൊടുക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ എണ്ണം മാത്രമാണ് കൃത്യമായി ലക്ഷ്യത്തിൽ കൊള്ളുന്നത്' എന്ന് പരിഹസിച്ചവരുമുണ്ട്. 'റോബോട്ടുകളെ അടിക്കാൻ പഠിപ്പിക്കുന്നതിന് പകരം വീട്ടുജോലികൾ ചെയ്യാൻ പഠിപ്പിക്കൂ. പാത്രം കഴുകാനും വസ്ത്രങ്ങൾ അലക്കാനും വീട് വൃത്തിയാക്കാനും കഴിവുള്ള റോബോട്ടുകളെയാണ് നമുക്ക് വേണ്ടത്' എന്ന് മറ്റൊരാൾ കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;This video is going viral on Instagram.The first fight ever between an Engine and Unitree robot at our new store space in SF. pic.twitter.com/yeHonKfWrv&lt;/p&gt;&lt;p&gt;&mdash; CIX  (@cixliv) May 9, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ചൈനീസ് കമ്പനിയായ യുണിട്രി നിർമ്മിച്ച G1 മോഡൽ കഴിഞ്ഞ വർഷം നടന്ന ലോകത്തിലെ ആദ്യ റോബോട്ട് കോംബാറ്റ് മത്സരത്തിൽ വിജയിച്ചിരുന്നു. ഏകദേശം 16,000 ഡോളർ (ഏകദേശം 13.5 ലക്ഷം രൂപ) വിലയുള്ള ഈ റോബോട്ട് സംഭാഷണങ്ങൾ നടത്താൻ ശേഷിയുള്ളതാണ്.&lt;/p&gt;&lt;p&gt;മറുഭാഗത്ത്, എൻജിൻ കമ്പനിയുടെ T800 എന്ന റോബോട്ടാണ് പോരാട്ടത്തിനിറങ്ങിയത്. 1.73 മീറ്റർ ഉയരവും 75 കിലോഗ്രാം ഭാരവുമുള്ള ഈ റോബോട്ട് മികച്ച ബാലൻസിങ്ങിന് പേരുകേട്ടതാണ്. 25,000 ഡോളർ (ഏകദേശം 21 ലക്ഷം രൂപ) വിലയുള്ള ഈ റോബോട്ടിന്റെ ആദ്യ പതിപ്പുകൾ 2026 പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/humanoid-robots-fighting-watch-viral-video-articleshow-5o2sng8"/>
        </item>
        <item>
            <title><![CDATA[മാതാപിതാക്കൾക്കൊപ്പം യാത്ര പോകൂ; ജീവനക്കാർക്ക് 10,000 രൂപയും ശമ്പളത്തോടു കൂടിയ അവധിയും നൽകി സി.ഇ.ഒ.]]></title>
            <link>https://www.asianetnews.com/video-cafe-magazine/this-delhi-ceo-gives-10000rs-and-3-day-break-to-employees-to-take-parents-on-vacation-articleshow-5pthu1y</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/this-delhi-ceo-gives-10000rs-and-3-day-break-to-employees-to-take-parents-on-vacation-articleshow-5pthu1y</guid>
            <pubDate>Sun, 10 May 2026 20:47:08 +0530</pubDate>
            <description><![CDATA[&lt;p&gt;ജീവനക്കാർക്ക് മാതാപിതാക്കളോടൊപ്പം യാത്ര പോകാനായി 10,000 രൂപയും ശമ്പളത്തോടു കൂടിയ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ച് ഡൽഹി ആസ്ഥാനമായുള്ള എലൈറ്റ് മാർക്ക് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ രജത് ഗ്രോവർ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr5xsy7d6dstxjpwxk4hfk1x,imgname-new-project---2026-05-09t131830.935-1778315491565.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജീവനക്കാരുടെ മാനസിക സന്തോഷത്തിന് പ്രാധാന്യം നൽകി കോർപ്പറേറ്റ് ലോകത്ത് പുതിയ മാതൃകയാവുകയാണ് ഡൽഹി ആസ്ഥാനമായുള്ള എലൈറ്റ് മാർക്ക് എന്ന പി.ആർ സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒയുമായ രജത് ഗ്രോവർ. മാതൃദിനത്തോടനുബന്ധിച്ച് തന്റെ ജീവനക്കാർക്കായി അദ്ദേഹം പ്രഖ്യാപിച്ച 'പേരന്റൽ പെർക്ക്' ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.&lt;/p&gt;&lt;p&gt;തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് മാതാപിതാക്കളോടൊപ്പം മൂന്ന് ദിവസം യാത്ര പോകാനായി 10,000 രൂപ കമ്പനി റീഇംബേഴ്സ്മെന്റ് ആയി നൽകും. ഇത് കേവലം ഒരു ബോണസ് മാത്രമല്ല, ഇതിനായി എടുക്കുന്ന മൂന്ന് ദിവസത്തെ അവധി ജീവനക്കാരുടെ ഔദ്യോഗിക അവധി പട്ടികയിൽ ഉൾപ്പെടില്ല എന്നതും ശ്രദ്ധേയമാണ്. അതായത്, ശമ്പളത്തോടു കൂടിയ പ്രത്യേക അവധിയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഈ തീരുമാനത്തിന് പിന്നിലെ വികാരനിർഭരമായ കാരണം ഇൻസ്റ്റാഗ്രാമിലൂടെ ഗ്രോവർ പങ്കുവെച്ചു:&lt;/p&gt;&lt;p&gt;''നമുക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ചവരോട് നാം എപ്പോഴും 'മറ്റൊരു ദിവസം ആവാം' എന്ന് പറയാറുണ്ട്. നമ്മുടെ മാതാപിതാക്കൾ അവരുടെ സ്വപ്നങ്ങളും സമയവും ഊർജ്ജവും നമുക്കായി നൽകി. തിരിച്ച് അവർ ഒന്നും ചോദിച്ചതുമില്ല. 'നിങ്ങൾ എപ്പോഴും ആഗ്രഹിച്ച ഒരു കാര്യം എന്താണ്?' എന്ന് അവരോട് ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് നിശബ്ദമായി നിറവേറ്റിക്കൊടുക്കുക എന്നതാണ് നമ്മുടെ കടമ. ഞാൻ ഈ കമ്പനി കെട്ടിപ്പടുക്കുന്നതിന് മുൻപേ, എനിക്ക് വേണ്ടി പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് ആഹാരം പാകം ചെയ്യാനും വീട് നോക്കാനും ഒരാളുണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ സാധിച്ചത്. മാതാപിതാക്കളോടൊപ്പം ഇനി എത്ര കാലം നമുക്ക് ലഭിക്കുമെന്ന് അറിയില്ല. അതുകൊണ്ട് അവർക്ക് പോകാൻ ആഗ്രഹമുള്ളിടത്തേക്ക് ഇപ്പോൾ തന്നെ കൊണ്ടുപോകൂ. കാത്തുനിൽക്കരുത്.&quot;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Rajat Grover (@rajat_grover30)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ലാഭവിഹിതത്തിന് മാത്രം മുൻഗണന നൽകുന്ന ഇന്നത്തെ കോർപ്പറേറ്റ് സംസ്കാരത്തിൽ, ഗ്രോവറിന്റെ ഈ നിലപാട് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. 'ലോകം മുഴുവൻ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ' തുടങ്ങിയ നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/this-delhi-ceo-gives-10000rs-and-3-day-break-to-employees-to-take-parents-on-vacation-articleshow-5pthu1y"/>
        </item>
        <item>
            <title><![CDATA['ഒരു കോടി, പിന്നൊരു ബിഎംഡബ്യുവും'; സ്ത്രീധനം നിരോധിച്ച ഇന്ത്യയിൽ കിട്ടിയ സ്ത്രീധനം വിളിച്ച് പറഞ്ഞൊരു വിവാഹം, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-marriage-that-was-announced-dowry-in-india-where-dowry-is-banned-articleshow-5qtp2yh</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-marriage-that-was-announced-dowry-in-india-where-dowry-is-banned-articleshow-5qtp2yh</guid>
            <pubDate>Tue, 12 May 2026 15:05:20 +0530</pubDate>
            <description><![CDATA[ഉത്തർപ്രദേശിലെ ഒരു മുസ്ലീം വിവാഹത്തിൽ വരന് കോടികളും ബിഎംഡബ്ല്യു കാറും സ്ത്രീധനമായി നൽകുന്നതിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടായിട്ടും പരസ്യമായി നടന്ന ഈ കൈമാറ്റം വലിയ പ്രതിഷേധത്തിന് കാരണമായി. മുസ്ലീം വ്യക്തിനിയമത്തിലെ മഹറും സ്ത്രീധനവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് വഴിവച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdrbq9gdxt52gr1z8emxpsd,imgname-dowry-announced-marriage-1778578218288.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അറുപത്തി നാല് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1961 -ലാണ് ഇന്ത്യയിൽ സ്ത്രീധനം നിരോധിച്ച് കൊണ്ട് കേന്ദ്രസർക്കാർ നിയമം നടപ്പാക്കിയത്. പിന്നീട് '84 ലും '86 ലും നിയമത്തിൽ ഭേദഗതികൾ കൂട്ടിച്ചേർക്കപ്പെട്ടു. എന്നാൽ, ഇന്നും ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിന്&zwj;റെ പേരിൽ വിവാഹ ബന്ധം വേർപെടുത്തുന്ന പുരുഷന്മാരുടെയും കൊല്ലപ്പെടുന്ന ഭാര്യമാരുടെയും വാർത്തകൾ കേരളത്തിൽ നിന്നടക്കം ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിനിടെയാണ് യുപിയിൽ നിന്നൊരു വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒരു മുസ്ലീം വിവാഹത്തിനിടെ ഒരാൾ വരന് സ്ത്രീധനമായി കിട്ടിയ തുകയും സമ്മാനങ്ങളും വിളിച്ച് പറയുന്നതാണ് വീഡിയോ. വീഡിയോ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തന്നെ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു വിവാഹത്തിനിടെയാണ് പരസ്യമായി സ്ത്രീധനമായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടത്. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. വരന്&zwj;റെ കുടുംബത്തിന് ലഭിച്ച ആഡംബര സമ്മാനങ്ങളിൽ ഒരു ബിഎംഡബ്ല്യു കാറും ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയും ഉൾപ്പെടുന്നെന്ന് വിളിച്ച് പറയുന്നയാൾ ഉച്ചത്തിൽ പല തവണ വിളിച്ച് പറയുന്നത് വീഡിയോയിൽ കേൾക്കാം. വരനും വിളിച്ച് പറയുന്നയാളും പണം അടങ്ങിയ ബാഗിന്&zwj;റെ സിബ്ബ് തുറന്ന് അതിഥികളെ കാണിക്കുന്നതും വീഡിയോയിൽ കാണാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;1 BMW 1 करोड़ 1 लाख 11 हजार नगद लड़की वाले ने लड़के को दहेज में दिए।कौम की बर्बादी यही से शुरू होती है, दहेज लेने की या देने की कुछ तो हद होती होगी..! pic.twitter.com/R5B1BPqdmr&lt;/p&gt;&lt;p&gt;&mdash; Aas Mohd Saifi (@yuva_aas) May 10, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;മുസ്ലീം വ്യക്തി നിയമവും മഹറും&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ പങ്കുവച്ച് കൊണ്ട് ആസ് മുഹമ്മദ് സൈഫി ഇങ്ങനെ എഴുതി. &quot;1 ബിഎംഡ്യു, ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പണമായി പെൺകുട്ടിയുടെ കുടുംബം ആൺകുട്ടിക്ക് സ്ത്രീധനമായി നൽകി. സമൂഹത്തിന്&zwj;റെ നാശം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും ഒരു പരിധി ഉണ്ടായിരിക്കണം..!&quot; പിന്നാലെ സ്ത്രീധനം ഇസ്ലാമിന് നിഷിദ്ധമാണെന്നും എന്നിട്ടും ഒരു മതവിശ്വാസിയാണ് അഭിമാനത്തോടെ അതിന് കൂട്ടുനിൽക്കുന്നതെന്നും മറ്റൊരു കാഴ്ചക്കാരൻ എഴുതി. മറ്റ് ചിലർ '61 ലെ സ്ത്രീധന നിരോധന നിയമം ചൂണ്ടിക്കാട്ടി രംഗത്തെത്തി. നിയമപരമായി സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും തെറ്റാണെന്നും ശിക്ഷാർഹമായ കുറ്റമാണെന്നും ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും സാമ്പത്തിക പിഴകളും ലഭിക്കുമെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി. അതേസമയം. മുസ്ലീം വ്യക്തി നിയമങ്ങളെ (ശരീയത്ത്) അടിസ്ഥാനമാക്കി സ്ത്രീധനം അല്ലെങ്കിൽ മഹർ നൽകുന്നതിൽ നിന്നും നിയമം, മുസ്ലീങ്ങളെ ഒഴിവാക്കുന്നുവെന്നും എന്നാൽ, സ്ത്രീധനത്തിന്&zwj;റെ പേരിൽ ഒരു മുസ്ലീം സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ നിയമം ആ സ്ത്രീയെ സംരക്ഷിക്കുമെന്നും മറ്റ് ചില&zwj;രും ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-marriage-that-was-announced-dowry-in-india-where-dowry-is-banned-articleshow-5qtp2yh"/>
        </item>
        <item>
            <title><![CDATA[കണ്ടാല്‍ സഹിക്കില്ല; ട്യൂഷന്‍ സെന്‍ററില്‍ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ, വൈറലായതോടെ പുതിയ വിശദീകരണം]]></title>
            <link>https://www.asianetnews.com/video-cafe-magazine/teacher-beating-student-in-class-shocking-video-viral-later-call-it-skit-articleshow-6z47er9</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/teacher-beating-student-in-class-shocking-video-viral-later-call-it-skit-articleshow-6z47er9</guid>
            <pubDate>Wed, 13 May 2026 11:48:08 +0530</pubDate>
            <description><![CDATA[&lt;p&gt;ഡെൽഹിയിലെ ട്യൂഷൻ സെന്ററിൽ ഒരു അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയാണ് സോഷ്യല്&zwj; മീഡിയയെ ഞെട്ടിക്കുന്നത്. വലിയ വിമര്&zwj;ശനം ഉയര്&zwj;ന്നതോടെ അധ്യാപകനും വിദ്യാര്&zwj;ത്ഥിയും വിശദീകരണവുമായി രംഗത്ത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krfzmsgqaqhb44xmbq238v52,imgname-new-project---2026-05-13t114032.851-1778652964375.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെൽഹിയിലെ ഒരു ട്യൂഷൻ സെന്ററിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. ഡെൽഹിയിലെ കൽക്കാജിയിലുള്ള 'സുമിത് അക്കാദമി' എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതത്രെ. സുമിത് സെഗാൾ എന്ന അധ്യാപകൻ വിദ്യാർത്ഥിയെ തറയിലിരുത്തി മർദ്ദിക്കുന്നതും ചീത്ത പറയുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്. സംഭവം വിവാദമായതോടെ, വിശദീകരണവുമായി അധ്യാപകനും മർദ്ദനമേറ്റ വിദ്യാർത്ഥിയും രംഗത്തെത്തി. വൈറലായ വീഡിയോ വെറും അഭിനയം മാത്രമാണെന്നാണ് ഇവരുടെ വാദം. പഴയകാലത്ത് അധ്യാപകർ കുട്ടികളെ എങ്ങനെയായിരുന്നു ശിക്ഷിച്ചിരുന്നത് എന്ന് കാണിക്കാനാണ് ഇങ്ങനെയൊരു വീഡിയോ എടുത്തതെന്നും ഇവർ അവകാശപ്പെടുന്നു.&lt;/p&gt;&lt;p&gt;&quot;സുമിത് സാർ വളരെ നല്ല വ്യക്തിയാണ്. പഴയകാലത്തെ അധ്യാപകരുടെ പെരുമാറ്റം അഭിനയിച്ചു കാണിക്കുകയായിരുന്നു ഞങ്ങൾ. ഇത് വ്യാജ വീഡിയോയാണ്, ആരും വിശ്വസിക്കരുത്&quot; എന്ന് വിദ്യാർത്ഥി പറയുന്നു. അധ്യാപകനായ സുമിത് സെഗാൾ പറയുന്നത്, &quot;കുട്ടിക്ക് ഒരു പരിക്കും പറ്റിയിട്ടില്ല. എന്റെ വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ എനിക്ക് കഴിയില്ല. അവരെല്ലാം സന്തോഷത്തോടെയാണ് ഇവിടെ പഠിക്കുന്നത്&quot; എന്നാണ്. അധ്യാപകനെ പിന്തുണച്ച് കുട്ടിയുടെ പിതാവും വീഡിയോയിൽ സംസാരിക്കുന്നത് കാണാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;जो शिक्षक इस प्रकार हि/सक हो जाते हैं उन्हें पढ़ाना आता ही नहीं.!Teaching is art ये सबके बस की बात नहींमैं खुद टीचर हूं बच्चों के साथ कभी ऐसा व्यवहार नहीं किया थोड़ी डाट डपट ठीक है लेकिन ये बहुत गलत&amp;nbsp;पता नहीं ऐसे लोग टीचर कैसे बन जाते है&amp;nbsp;ये frustrated इंसान है जो अपना&hellip; pic.twitter.com/vyftq0v453&lt;/p&gt;&lt;p&gt;&mdash; Rebellious 2.0️ (@RebelliousPari8) May 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;എന്നാൽ, ഇവർ മൂവരും വിശദീകരണവുമായി രം​ഗത്തെത്തിയെങ്കിലും സോഷ്യൽ മീഡിയ ഇതൊന്നും വിശ്വസിക്കാൻ തയ്യാറായിട്ടില്ല. മർദ്ദനമേറ്റ വിദ്യാർത്ഥിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയോ പണം നൽകിയോ ആയിരിക്കാം ഇത്തരമൊരു വിശദീകരണം നൽകിപ്പിച്ചതെന്നാണ് പലരും പറയുന്നത്. ഇത് അഭിനയമാണെങ്കിൽ പോലും, സഹപാഠികൾക്കിടയിൽ ഇത് വലിയ മാനസികാഘാതം ഉണ്ടാക്കില്ലേ എന്നും പലരും ചോദിക്കുന്നു. വീഡിയോ കണ്ട പലരും ഡെൽഹി പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് അധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/teacher-beating-student-in-class-shocking-video-viral-later-call-it-skit-articleshow-6z47er9"/>
        </item>
        <item>
            <title><![CDATA[വീണുകിടക്കുന്ന മാമ്പഴം എടുക്കാൻ വരട്ടെ, പണിയാണ്, 3.74 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും! സിംഗപ്പൂരിലെ നിയമം]]></title>
            <link>https://www.asianetnews.com/video-cafe-magazine/three-lakhs-fine-for-fallen-mango-indian-woman-warns-about-singapore-law-articleshow-7reyfgh</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/three-lakhs-fine-for-fallen-mango-indian-woman-warns-about-singapore-law-articleshow-7reyfgh</guid>
            <pubDate>Wed, 13 May 2026 10:55:43 +0530</pubDate>
            <description><![CDATA[&lt;p&gt;വഴിയരികില്&zwj; വീണു കിടക്കുന്ന മാങ്ങയെടുത്താല്&zwj; പണി കിട്ടുമോ? സിംഗപ്പൂരിലെ പൊതുവിടങ്ങളിലാണെങ്കില്&zwj; ചിലപ്പോള്&zwj; കിട്ടിയെന്ന് വരും. വെറും പണിയല്ല, ലക്ഷങ്ങളുടെ പണി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krfwk9kbcc3k3cj564yjxnsa,imgname-new-project---2026-05-13t105032.762-1778649769579.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വഴിയരികിൽ നല്ലൊരു മാങ്ങ കേടുപാടുകളൊന്നും ഇല്ലാതെ വീണു കിടക്കുന്നത് കണ്ടാൽ ആരായാലും എടുത്തുപോകും. അതിപ്പോൾ വലിയ തല പോകുന്ന കേസൊന്നും അല്ലല്ലോ. എന്നാൽ, എല്ലായിടത്തും ഇത് അങ്ങനെ ആയിക്കൊള്ളണം എന്നില്ല. ഉദാഹരണത്തിന് കർശനമായ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് സിം​ഗപ്പൂർ. സിം​ഗപ്പൂരിൽ വീണുകിടക്കുന്ന മാങ്ങ എടുത്താൽ വൻ തുകയാണ് പിഴ. സിംഗപ്പൂരിൽ താമസിക്കുന്ന പ്രിയങ്ക സിൻഹ എന്ന ഇന്ത്യൻ യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;റോഡരികിൽ നിൽക്കുന്ന നിറയെ മാങ്ങയുള്ള ഒരു മാവും താഴെ വീണുകിടക്കുന്ന മാമ്പഴങ്ങളുമാണ് പ്രിയങ്ക വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ, മാമ്പഴം കാണുമ്പോൾ വായിൽ വെള്ളമൂറിയിട്ട് കാര്യമില്ല. മാമ്പഴങ്ങളിൽ ഒന്ന് തൊട്ടാൽ പോലും 5,000 സിംഗപ്പൂർ ഡോളർ അതായത്, ഏകദേശം 3.74 ലക്ഷം ഇന്ത്യൻ രൂപ പിഴ ഒടുക്കേണ്ടി വരും എന്നാണ് പ്രിയങ്ക മുന്നറിയിപ്പ് നൽകുന്നത്. മരത്തിൽ നിന്ന് പറിച്ചാലും നിലത്തു വീണത് എടുത്താലും ശിക്ഷ ഒരുപോലെ തന്നെ.&lt;/p&gt;&lt;p&gt;എന്തായാലും, പ്രിയങ്ക വീഡിയോ പങ്കുവച്ചതോടെ ഇത് ശരിയാണോ, തെറ്റാണോ തുടങ്ങിയ ചർച്ചകൾ ഉയർന്നു കഴിഞ്ഞു. എന്തൊരു വിചിത്രമായ നിയമം, എന്തിനാണ് ഈ പഴങ്ങൾ പാഴാക്കി കളയുന്നത് തുടങ്ങിയ കമന്റുകളാണ് ആളുകൾ നൽകുന്നത്. അതേസമയം, ശരിക്കും സിം​ഗപ്പൂരിൽ ഇങ്ങനെ ഒരു നിയമമുണ്ടോ എന്നും ആളുകൾ ചോദിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Priyanka Sinha (@ppriyankasinha)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് നിയമം?&lt;/strong&gt;&lt;/p&gt;&lt;p&gt;സിംഗപ്പൂർ മിനിസ്ട്രി ഓഫ് നാഷണൽ ഡെവലപ്&zwnj;മെന്റ് നൽകുന്ന വിശദീകരണം പ്രകാരം, പൊതുസ്ഥലങ്ങളിലോ സർക്കാർ ഭൂമിയിലോ ഉള്ള മരങ്ങളും അവയിലെ പഴങ്ങളുമെല്ലാം സർക്കാരിന്റെ സ്വത്താണ്. നാഷണൽ പാർക്ക് ബോർഡിന്റെ അനുമതിയില്ലാതെ പഴങ്ങൾ പറിക്കാനോ ശേഖരിക്കാനോ പാടില്ല. അനുമതിയില്ലാതെ പഴങ്ങൾ ശേഖരിച്ചാൽ $5,000 വരെ പിഴ നൽകേണ്ടി വരും. സംരക്ഷിത മേഖലകളിൽ നിന്നാണ് പഴങ്ങൾ എടുക്കുന്നതെങ്കിൽ ശിക്ഷ കടുക്കും. $50,000 വരെ പിഴയോ അല്ലെങ്കിൽ 6 മാസം വരെ തടവോ (അല്ലെങ്കിൽ രണ്ടും കൂടിയോ) ലഭിക്കാം.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/three-lakhs-fine-for-fallen-mango-indian-woman-warns-about-singapore-law-articleshow-7reyfgh"/>
        </item>
        <item>
            <title><![CDATA[ഭാര്യയ്ക്ക് റീൽ ഭ്രമം, ജീവിച്ചിരിക്കെ 'പിണ്ഡ ദാനം' നടത്തി ഭർത്താവ്, ഒപ്പം റീൽ ഷൂട്ടും; വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-husband-performs-pinda-daanam-for-his-living-wife-articleshow-9a3rra7</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-husband-performs-pinda-daanam-for-his-living-wife-articleshow-9a3rra7</guid>
            <pubDate>Tue, 12 May 2026 10:26:22 +0530</pubDate>
            <description><![CDATA[ഭാര്യയുടെ അമിത സമൂഹ മാധ്യമ ഉപയോഗത്തിൽ പ്രതിഷേധിച്ച് ഭർത്താവ് ജീവിച്ചിരിക്കെ അവർക്കായി 'പിണ്ഡ ദാനം' നടത്തി. ഗംഗാ തീരത്ത് വെച്ച് നടത്തിയ ഈ ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krd8nte2het0ctrv91vp0cjs,imgname-husband-performs-pinda-daanam-for-his-living-wife-1778561771969.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കു&lt;/strong&gt;ടുംബ ബന്ധങ്ങളുടെ ശൈഥില്യം ഇന്നൊരു വാർത്തയേ അല്ലാതായിരിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യയിൽ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായൊരു വീഡിയോ ആ ശൈഥില്യത്തിന്&zwj;റെ മറ്റൊരു മുഖം കാണിച്ചു. ജീവിച്ചിരിക്കെ ഭാര്യയ്ക്കായി 'പിണ്ഡ ദാനം' നടത്തുന്ന ഭർത്താവിന്&zwj;റെ വീഡിയോയായിരുന്നു അത്. ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് വേണ്ടിയുള്ള 'പിണ്ഡ ദാനം' ഭർത്താവ് തന്നെ ഷൂട്ട് ചെയ്ത് റീലുകളായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് പിണ്ഡ ദാനം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഭർത്താവ് ഇത്തരമൊരു കാര്യത്തിന് ഇറങ്ങാൻ കാരണം, ഭാര്യയുടെ അമിത സമൂഹ മാധ്യമ സാന്നിധ്യമായിരുന്നു. പല തവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ സമൂഹ മാധ്യമങ്ങളിലെ തന്&zwj;റെ സജീവ സാന്നിധ്യത്തിന് അറുതി വരുത്തിയില്ല. ഇതോടെ അദ്ദേഹം വിവാഹ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ, അതിന് കുടുംബ കോടതിയെ സമീപിക്കുകയോ ഡൈവേഴ്സ് പെറ്റീഷനോ അദ്ദേഹം നൽകിയില്ല. പകരം ജീവിച്ചിരിക്കുന്ന ഭാര്യയുടെ ശവസംസ്കാര ചടങ്ങ് നടത്തി. അതിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. മരിച്ചവരുടെ മോക്ഷ പ്രാപ്തിക്കായി നടത്തുന്ന ഹിന്ദു ആചാരമാണ് പിണ്ഡ ദാനം. എന്നാൽ അങ്ങേയറ്റം മോശമായൊരു പ്രകടനപരത ആ വീഡിയോയിൽ കാണാം. ഗംഗാ നദീ തീരത്ത് അടിവസ്ത്രം മാത്രം ധരിച്ച് ഒരു തോർത്ത് കഴുത്തിൽ ചുറ്റി നിൽക്കുന്ന അയാൾ, മാല ചാർത്തിയ ഭാര്യയുടെ ചിത്രത്തിലേക്ക് പല തവണ തുപ്പുന്നു. പിന്നാലെ ചിത്രവും ഒരു ഉരുള ചോറും തോർത്തും പൂക്കളും നദിയിലേക്ക് ഒഴുക്കുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;എതിർത്തും പരിഹസിച്ചും കാഴ്ചക്കാർ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഘർ കെ കലേഷ് എന്ന ജനപ്രീയ എക്സ് അക്കൗണ്ടിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ ഒരു വശത്ത് ഭാര്യയുടെ റീൽ നിന്നുള്ള ദൃശ്യങ്ങളും കാണാം. വീഡിയോ പലരും പലതരത്തിലാണ് ഏറ്റെടുത്തത്. ചിലർ നാണക്കേടിൽ നിന്നും ഭ്രാന്തമായൊരു അവസ്ഥയിലേക്കുള്ള ഭർത്താവിന്&zwj;റെ യാത്രയായി അതിനെ ചിത്രീകരിച്ചു. മറ്റ് ചിലർ പാരമ്പര്യങ്ങളെ പരിഹസിക്കുന്ന ഒന്നായാണ് ആ വീഡിയോയെ കണ്ടത്. ഭാര്യയുടെ റീലുകളിലുള്ള പ്രതിഷേധം അറിയിക്കാൻ ഭർത്താവ് ഒരു അവസാന റീൽ ഉണ്ടാക്കിയെന്നായിരുന്നു ഒരു കുറിപ്പ്. ഭർത്താവിന്&zwj;റെ ഈ അവസ്ഥയ്ക്ക് കാരണം ഭാര്യയുടെ അമിത സോഷ്യൽ മീഡിയ ആസക്തിയാണെന്ന് മറ്റ് ചിലരെഴുതി. പരസ്പരമുള്ള ദേഷ്യം തീർക്കാൻ ഭർത്താവ് ഹിന്ദു ആചാരങ്ങളിലെ പവിത്രമായൊന്നിനെ അപമാനിച്ചെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇത് 2026 അഞ്ചാം മാസമാണ്. ഇയാൾ ഗുഹാവാസത്തിന് യോഗ്യനാണ്. അസംബന്ധ ആചാരങ്ങളിൽ വിശ്വസിക്കുന്ന മണ്ടനെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ കുറിപ്പ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-husband-performs-pinda-daanam-for-his-living-wife-articleshow-9a3rra7"/>
        </item>
        <item>
            <title><![CDATA[ബംഗളൂരുവിൽ ഒരു ദിവസം കഫേയിലിരുന്ന് ജോലി ചെയ്താൽ ചിലവ് എത്രയാകും? യുവതി പങ്കുവെച്ച വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-how-much-does-it-cost-to-work-in-cafe-for-a-day-in-bengaluru-articleshow-bzwp9tp</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-how-much-does-it-cost-to-work-in-cafe-for-a-day-in-bengaluru-articleshow-bzwp9tp</guid>
            <pubDate>Tue, 12 May 2026 15:59:34 +0530</pubDate>
            <description><![CDATA[ബംഗളൂരുവിലെ ഒരു കഫേയിലിരുന്ന് ജോലി ചെയ്യാൻ ഒരു ദിവസം 800 രൂപയോളം ചിലവായെന്ന് വെളിപ്പെടുത്തി ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ. കഫേയിലെ സൗകര്യങ്ങളെ പ്രശംസിച്ച യുവതിയുടെ വീഡിയോ, നഗരങ്ങളിലെ വർധിച്ച ജീവിതച്ചെലവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdvr28297q5844jcd1zgg28,imgname-cafe-for-a-day-in-bengalurul-1778581768450.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഐ&lt;/strong&gt;ടി നഗരമായ ബംഗളൂരുവിൽ ഓഫീസിലിരുന്നോ വീട്ടിലിരുന്നോ ഉള്ള ജോലിക്ക് പകരം ഒരു ദിവസം കഫേയിലിരുന്ന് ജോലി ചെയ്താൽ പോക്കറ്റ് എത്ര കാലിയാകും? ഇതിന്&zwj;റെ കൃത്യമായ കണക്കുകൾ പങ്കുവെച്ച ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ഹർലീൻ എൻ. ആണ് തന്&zwj;റെ ഒരു ദിവസത്തെ 'വർക്ക് ഫ്രം കഫേ' അനുഭവം ദൃശ്യങ്ങൾ സഹിതം പങ്കുവെച്ചത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ചെലവ് കണക്ക്&lt;/strong&gt;&lt;/h2&gt;&lt;p&gt;ഏകദേശം 800 രൂപയാണ് ഒരു ദിവസം കഫേയിലിരുന്ന് ജോലി ചെയ്യാൻ തനിക്ക് ചിലവായതെന്ന് ഹർലീൻ വ്യക്തമാക്കുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങിയത് മുതൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നത് വരെയുള്ള കാര്യങ്ങൾ വീഡിയോയിൽ ഹർലീൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ കഫേയിലേക്ക് പോകാനായി ചിലവായത് 85 രൂപ. പകൽ മുഴുവൻ കഫേയിലിരുന്ന് ജോലി ചെയ്യുന്നതിനിടയിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനും കോഫിക്കുമായി 700 രൂപ ചിലവായി. മൊത്തം ചിലവ് ഏകദേശം 800 രൂപയ്ക്കടുത്താണെന്ന് ഹർലീൻ വീഡിയോയിൽ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Harleen N (@harrys_wandering_mind)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;എന്തുകൊണ്ട് കഫേ?&lt;/strong&gt;&lt;/h3&gt;&lt;p&gt;കഫേയിലെ ജോലിയുടെ മെച്ചങ്ങളെക്കുറിച്ചും ഹർലീൻ വാചാലയാകുന്നുണ്ട്. മികച്ച എയർകണ്ടീഷനിംഗ് സൗകര്യം, ജോലിയെ തടസ്സപ്പെടുത്താത്ത ശാന്തമായ അന്തരീക്ഷം, മനോഹരമായ പശ്ചാത്തല സംഗീതം എന്നിവ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. ലാപ്ടോപ്പിൽ ജോലി ചെയ്യുന്നതിനിടയിൽ ഇടവേളകൾ എടുക്കാനും കഫേയിലെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും തനിക്ക് സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. &quot;എന്ത് സംഭവിച്ചാലും ജോലി തടസ്സപ്പെടരുത്&quot; എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. ചിലർ ഈ രീതിയെ പ്രോത്സാഹിപ്പിക്കുമ്പോൾ, ഒരു ദിവസത്തെ ജോലിക്ക് 800 രൂപ ചിലവാക്കുന്നത് അമിതഭാരമാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന ജീവിതചിലവിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ വീഡിയോ തുടക്കമിട്ടു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-how-much-does-it-cost-to-work-in-cafe-for-a-day-in-bengaluru-articleshow-bzwp9tp"/>
        </item>
        <item>
            <title><![CDATA[തെരുവിൽ, മനുഷ്യർക്ക് മുന്നിൽ ഇണയ്ക്ക് വേണ്ടി കൊമ്പുകോർത്ത് രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമ‍ൃഗങ്ങൾ, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-two-one-horned-rhinos-clashing-horns-for-a-mate-articleshow-d01a65u</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-two-one-horned-rhinos-clashing-horns-for-a-mate-articleshow-d01a65u</guid>
            <pubDate>Tue, 12 May 2026 13:33:11 +0530</pubDate>
            <description><![CDATA[&lt;p&gt;നേപ്പാളിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സൗരഹയിൽ രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ പൊതുനിരത്തിൽ ഏറ്റുമുട്ടിയത് ജനങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ അമ്പരപ്പിച്ചു. ചിത്വാൻ നാഷണൽ പാർക്കിന് സമീപം നടന്ന ഈ ഉഗ്രൻ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ, വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdkc2y5nhdx40bpvzcev6mv,imgname-one-horned-rhinos-fight-1778572987333.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നേ&lt;/strong&gt;പ്പാളിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ സൗരഹയിൽ പൊതുനിരത്തിൽ രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ ഏറ്റുമുട്ടിയത് പ്രദേശവാസികളെയും വിദേശ വിനോദ സഞ്ചാരികളെയും ഒരുപോലെ അമ്പരപ്പിച്ചു. ചിത്വാൻ നാഷണൽ പാർക്കിന്&zwj;റെ അതിർത്തിയിലുള്ള തുറസ്സായ ഒരു സ്ഥലത്ത് വച്ച് മനുഷ്യരുടെ സാന്നിധ്യത്തിലാണ് ഈ വമ്പൻ മൃഗങ്ങൾ പരസ്പരം ആക്രമിച്ചത്. ഇരുവരുടെയും പോരാട്ടം കണ്ട് നിന്നവർ ചിത്രീകരിച്ച ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;പേടി സ്വപ്നമായ പോരാട്ടം&lt;/strong&gt;&lt;/h2&gt;&lt;p&gt;ജംഗിൾ സഫാരിക്കും വന്യജീവി കാഴ്ചകൾക്കും പേരുകേട്ട ഇടമാണ് സൗരഹ. റോഡരികിൽ തടിച്ചുകൂടിയ ആളുകൾ നോക്കിനിൽക്കെയായിരുന്നു കാണ്ടാമൃഗങ്ങളുടെ ഈ ഉഗ്രൻ പോരാട്ടം. പരസ്പരം കുത്തി കരുത്ത് തെളിയിക്കാൻ ശ്രമിക്കുന്ന മൃഗങ്ങളെ കണ്ട് കാഴ്ചക്കാർ അല്പനേരം സ്തംഭിച്ചുപോയി. &quot;ഞാൻ ചിത്വാനിൽ വന്നത് വന്യജീവികളെ കാണാനാണ്. എന്നാൽ, വന്യജീവികൾ എന്നെ തേടി വരുമെന്നും അതൊരു പോരാട്ടമായി മാറുമെന്നും കരുതിയില്ല. രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളാണ് നഗരത്തിലേക്ക് ഇരച്ചുകയറി തെരുവിൽ ഏറ്റുമുട്ടിയത്. ആർക്കും പരിക്കേറ്റിട്ടില്ല, എങ്കിലും ആ കാഴ്ച കണ്ട എല്ലാവരും നിശബ്ദരായിപ്പോയി,&quot; ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Krishna Das (@sachintha108)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;അവർ പോരാടും പക്ഷേ, നമ്മൾ അകലം പാലിക്കണം&lt;/strong&gt;&lt;/h3&gt;&lt;p&gt;സംഭവം വൈറലായതോടെ, വന്യമൃഗങ്ങളെ കാണുമ്പോൾ അവയുടെ അടുത്തേക്ക് പോകുന്നതിനും ചിത്രങ്ങളും വീഡിയോകളും പകർത്താൻ ശ്രമിക്കുന്നതിനും എതിരെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ കർശന മുന്നറിയിപ്പ് നൽകി. വന്യജീവികൾ ഈ പ്രദേശത്തെ പ്രധാന ആകർഷണമാണെങ്കിലും, മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷയ്ക്കായി കൃത്യമായ അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് അവയുടെ പെരുമാറ്റത്തിൽ പ്രവചനാതീതമായ മാറ്റങ്ങൾ വരുത്താൻ കാരണമാകുമെന്നും, അതിനാൽ സുരക്ഷാ നി&zwj;&zwj;ർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ടൂറിസ്റ്റുകൾക്ക് നിർദ്ദേശം നൽകി. തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനോ ഇണയെ സ്വന്തമാക്കാനോ വേണ്ടിയുള്ള അതിരൂക്ഷമായ 'അതിർത്തി തർക്ക'മാണ് ഈ പോരാട്ടത്തിന് പിന്നിലെന്ന് വന്യജീവി വിദഗ്ധർ അഭിപ്രായപ്പെട്ടുന്നു. കണ്ടാമൃഗങ്ങൾക്കിടയിൽ ഇത്തരം പോരാട്ടങ്ങൾ സ്വാഭാവികമാണെങ്കിലും മനുഷ്യർക്ക് ഇത്ര അടുത്ത് നിന്ന് അത് കാണാൻ സാധിക്കുന്നത് അപൂർവ്വമാണ്. ചില സന്ദർഭങ്ങളിൽ ഇത്തരം പോരാട്ടങ്ങൾ അങ്ങേയറ്റം മാരകമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-two-one-horned-rhinos-clashing-horns-for-a-mate-articleshow-d01a65u"/>
        </item>
        <item>
            <title><![CDATA[എന്റമ്മോ, 1 മാസം ജീവിക്കാൻ 1.3 ലക്ഷം രൂപ, ദമ്പതികളുടെ ചിലവു കേട്ട് ഞെട്ടി നെറ്റിസൺസ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/bengaluru-couple-one-month-expense-more-than-one-lakh-video-articleshow-d21soz5</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/bengaluru-couple-one-month-expense-more-than-one-lakh-video-articleshow-d21soz5</guid>
            <pubDate>Mon, 11 May 2026 16:01:34 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ പ്രൊഡക്ട് മാനേജർമാരായി ജോലി ചെയ്യുന്ന ദമ്പതികളുടെ ഒരു മാസത്തെ ജീവിതച്ചെലവ് 1.3 ലക്ഷം രൂപ. ഉയർന്ന വാടക, വീട്ടുജോലിക്കാർ, ഭക്ഷണം, ഷോപ്പിംഗ് എന്നിവയുൾപ്പെടെയാണ് ഈ ചെലവ്. നന്നായിട്ട് സമ്പാദിച്ചാലും മാസാവസാനം കയ്യില്&zwj; ഒന്നുമില്ലാത്ത അവസ്ഥയാണ് എന്നാണ് ഇവര്&zwj; പറയുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krb9aqwsdrr5k8njw5je6cqt,imgname-new-project---2026-05-11t155513.926-1778495348633.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​​ഗളൂരു പോലെ ഒരു ചെലവേറിയ ന​ഗരത്തിൽ നന്നായി ജീവിക്കാൻ എത്ര രൂപ വേണ്ടി വരും? മാസം 1.3 ലക്ഷം രൂപ ചെലവ് വരും ഒരു മാസമെന്ന ഈ ദമ്പതികളുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നിരിക്കുകയാണ്. ബെംഗളൂരുവിൽ പ്രൊഡക്ട് മാനേജർമാരായി ജോലി ചെയ്യുന്ന രാധികയും ഏകാൻഷുമാണ് തങ്ങളുടെ ചെലവ് കണക്കുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇരുവരും സൈഡായി കണ്ടന്റ് ക്രിയേഷനും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബിൽ താമസിക്കാൻ വിവാഹിതരായ ദമ്പതികൾക്ക് എന്ത് ചിലവാകുമെന്നതിനെ കുറിച്ചാണ് ഇവർ വിശദമായി പങ്കുവയ്ക്കുന്നത്. നല്ല വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, എല്ലാ മാസാവസാനവും കയ്യിൽ കാശില്ലാത്ത അവസ്ഥയാണ് എന്നാണ് ഇവർ പറയുന്നത്.&lt;/p&gt;&lt;p&gt;ഏറ്റവും വലിയ തുക ഇവർ നൽകുന്നത് വാടകയാണ്. മാസത്തിൽ 56,000 രൂപയാണ് ഇവർ വാടകയായി നൽകുന്നത്. വീട്ടുജോലിക്ക് വരുന്നയാൾക്കും പാചകം ചെയ്യാൻ വരുന്നയാൾക്കുമായി 10,000 രൂപ. ​ഗ്രോസറിക്ക് 15,000 രൂപ, ഇലക്ട്രിസിറ്റി, ഇന്റർനെറ്റ് ഒക്കെക്കൂടി 15,000. ഓഫീസിൽ പോകാനും പെട്രോളിനും ഒക്കെയായി 6000 രൂപ. പുറത്തുനിന്നുള്ള ഭക്ഷണത്തിന് 10,000 രൂപ. വിവിധ സബ്സ്ക്രിപ്ഷനുകൾക്ക് 3,000, ഷോപ്പിങ്ങിനും മറ്റുമായി 15,000. ഇങ്ങനെയാണ് ദമ്പതികളുടെ ചെലവ് വരുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Radhika and Ekansh (@radhi.and.ekansh)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വെക്കേഷനോ, വിമാന ടിക്കറ്റോ ഒന്നും ഇല്ലാതെ തന്നെ 1.3 ലക്ഷം രൂപയാണ് ഒരുമാസം തങ്ങൾക്ക് ചിലവാകുന്നത്. നന്നായി സമ്പാദിക്കുകയും എന്നാൽ മാസാവസാനമാകുമ്പോഴേക്കും കയ്യിൽ കാശില്ലാത്ത അവസ്ഥ വരികയും ചെയ്യുന്ന നഗരമാണ് ബെം​ഗളൂരു എന്നാണ് ദമ്പതികൾ പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ദമ്പതികളുടെ ചെലവ് വളരെ കൂടുതലാണ് എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. വാടക കുറഞ്ഞ സ്ഥലങ്ങളിൽ വീടെടുത്താൽ ഇത്തരം പ്രശ്നമുണ്ടാവില്ലല്ലോ എന്നും പലരും ചോദിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/bengaluru-couple-one-month-expense-more-than-one-lakh-video-articleshow-d21soz5"/>
        </item>
        <item>
            <title><![CDATA['കാറിൽ തട്ടരുത്, എന്റെ ഭാര്യയെന്നെ തല്ലും'; പൊട്ടിച്ചിരി പടർത്തി കാറിലെ വാചകം]]></title>
            <link>https://www.asianetnews.com/video-cafe-magazine/keep-distance-agar-gaadi-lag-gayi-toh-biwi-pitegi-noida-car-warning-went-viral-watch-video-articleshow-g2doguf</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/keep-distance-agar-gaadi-lag-gayi-toh-biwi-pitegi-noida-car-warning-went-viral-watch-video-articleshow-g2doguf</guid>
            <pubDate>Mon, 11 May 2026 19:23:38 +0530</pubDate>
            <description><![CDATA[&lt;p&gt;നോയിഡയിലെ ഒരു കാറിന് പിന്നിലെ രസകരമായ മുന്നറിയിപ്പാണ് ഇപ്പോള്&zwj; സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. വൈറലായി 'വണ്ടി എവിടെയെങ്കിലും തട്ടിയാൽ എന്റെ ഭാര്യ എന്നെ തല്ലും' എന്നെഴുതിയ എൽ.ഇ.ഡി ഡിസ്&zwnj;പ്ലേയുടെ വീഡിയോ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krbmv2at56zvh7xfr99ev298,imgname-new-project---2026-05-11t191903.226-1778507417946.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചില വാഹനങ്ങളിൽ ചില രസകരമായ വാക്കുകൾ എഴുതിവച്ചിരിക്കുന്നത് നമ്മൾ കാണാറുണ്ട്. അതിൽ ഓട്ടോക്കാരാണ് കേമന്മാർ. എന്നാൽ, അതിനെയെല്ലാം വെല്ലുന്ന ഒരു കാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുമാണ് ഈ കാറിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. കാറുടമ തന്റെ വാഹനത്തിന് പിന്നിൽ എഴുതിവച്ചിരിക്കുന്ന മുന്നറിയിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്. ദിവ്യാൻഷ് വിനായക് എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഒരു കാറിന്റെ പിൻവശത്തെ വിൻഡോയിൽ ഘടിപ്പിച്ച എൽ.ഇ.ഡി ഡിസ്&zwnj;പ്ലേയിൽ തെളിയുന്ന വാചകമാണ് ആളുകളിൽ ചിരി പടർത്തിയത്.&lt;/p&gt;&lt;p&gt;'കീപ് ഡിസ്റ്റൻസ്... വണ്ടി എവിടെയെങ്കിലും തട്ടിയാൽ എന്റെ ഭാര്യ എന്നെ തല്ലും' (Keep distance... Biwi pitegi mujhe agar gaadi lag gayi toh) എന്നാണ് ആ വാചകം. സാധാരണയായി കാറുകളിൽ ഇങ്ങനെ ഒന്നും എഴുതിവച്ച് കാണാറില്ല അല്ലേ? എന്നാൽ, ഈ കാറുടമ അല്പം വ്യത്യസ്തനായിരിക്കണം. അത് തന്നെയാണ് ആളുകളെ ചിരിപ്പിക്കുന്നതും. എന്തായാലും, സോഷ്യൽ മീഡിയയിൽ ആളുകൾക്ക് ചിരിക്കാനുള്ള വക നൽകി കഴിഞ്ഞു ഈ വാക്കുകൾ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by DV (@divyansh_vinayek_)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'നോയിഡയിൽ മാത്രം സംഭവിക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഇതിലും സത്യസന്ധമായ ഒരു മുന്നറിയിപ്പ് ഇനി വരാനില്ല' എന്നാണ് ഒരാൾ കുറിച്ചത്. 'ഇതുവഴി ഓടുന്ന എല്ലാ കാറുകളിലും ഇത് നിർബന്ധമാക്കണം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/keep-distance-agar-gaadi-lag-gayi-toh-biwi-pitegi-noida-car-warning-went-viral-watch-video-articleshow-g2doguf"/>
        </item>
        <item>
            <title><![CDATA[നേപ്പാളിൽ ലാന്‍റ് ചെയ്യവേ തുർക്കി വിമാനത്തിൽ തീ പടർന്നു, യാത്രക്കാർ സുരക്ഷിതർ; വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-turkish-airlines-plane-catches-fire-after-taking-off-from-nepal-articleshow-gphwdoa</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-turkish-airlines-plane-catches-fire-after-taking-off-from-nepal-articleshow-gphwdoa</guid>
            <pubDate>Mon, 11 May 2026 14:20:21 +0530</pubDate>
            <description><![CDATA[നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്&zwj;റെ ടയറിന് തീപിടിച്ചു. 289 യാത്രക്കാരുമായി എത്തിയ വിമാനത്തിലെ തീ അണച്ച ശേഷം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ഈ സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krb3m05ec1jtbgkjrcyb0z08,imgname-turkish-airlines-plane-at-tribhuvan-international-airport-1778489360558.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;സ്താംബൂൾ നിന്നും നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ ഇറങ്ങവേ തുർക്കി എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ഇന്ന് രാവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് തുർക്കി എയർലൈൻസ് വിമാനത്തിന്&zwj;റെ ലാൻഡിംഗ് ഗിയറിൽ തീ പിടിത്തമുണ്ടായത്. സംഭവത്തിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. റൺവേയിലുടെ നീങ്ങുമ്പോൾ വിമാനത്തിന്&zwj;റെ ടയറുകളിൽ നിന്നും പുക ഉയരുന്ന് വീഡിയോയിൽ വ്യക്തമായി കാണാം. വിമാനക്കിൽ ഈ സമയം 289 പേരാണ് ഉണ്ടായിരുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;തീ പിടിച്ചത് വിമാനത്തിന്&zwj;റെ ടയറിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;വിമാനത്തിന്&zwj;റെ ടയറിന് തീ പിടിച്ചതിനെ തുടർന്ന് വിമാനത്താവളത്തിന്&zwj;റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ഇസ്താംബൂളിൽ നിന്നുള്ള TK726 എന്ന യാത്ര വിമാനത്തിൽ ഈ സമയം 278 യാത്രക്കാരും 11 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു. തീ പിടിത്തം റിപ്പോര്&zwj;ട്ട് ചെയ്തതിന് പിന്നാലെ വിമാനത്താവളം സുരക്ഷാ ജീവനക്കാരെത്തി തീ അണയ്ക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. രക്ഷാപ്രവ&zwj;ർത്തനത്തിനിടെ ചില യാത്രക്കാർക്ക് നിസാര പരിക്കേറ്റെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു. വിമാനത്തിന്&zwj;റെ അടിയന്തര രക്ഷാ വാതിലിലൂടെ യാത്രക്കാർ പുറത്തിങ്ങുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Passengers slid down emergency chutes after a Turkish Airlines aircraft's tires caught fire upon landing at Kathmandu Airport in Nepal.&amp;nbsp;Follow: https://t.co/B3zXG73Jym pic.twitter.com/sL4u573mMf&lt;/p&gt;&lt;p&gt;&mdash; Press TV  (@PressTV) May 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;#WATCH : Video footage of the moment passengers slide out of jet after landing gear catches fire on touchdown.#TurkishAirlines #Kathmandu #Nepal #EmergencyLanding #KathmanduAirport #PlaneFire #AviationNews pic.twitter.com/ulfbhyFsIw&lt;/p&gt;&lt;p&gt;&mdash; upuknews (@upuknews1) May 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A Turkish Airlines plane was evacuated after smoke was observed from its landing gear while it was taxiing after landing in Nepal's capital of Kathmandu, the airline said, forcing the closure of the airport for an hour. pic.twitter.com/Ok74KsnpuN&lt;/p&gt;&lt;p&gt;&mdash; Reuters (@Reuters) May 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;VIDEO: Smoke was seen coming from the landing gear area of a Turkish Airlines aircraft while landing at Kathmandu Airport in Nepal. pic.twitter.com/MRYcA2jnbT&lt;/p&gt;&lt;p&gt;&mdash; NV Intel&trade; (@nvintel) May 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;വിമാനങ്ങൾ വൈകി&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇസ്താംബൂളിൽ നിന്ന് കാഠ്മണ്ഡുവിലെത്തിയ ടർക്കിഷ് എയർലൈൻസ് വിമാനം TK726 ആണ് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ 6:45 ഓടെ റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് വിമാനത്തിന്&zwj;റെ ചക്രങ്ങളിൽ തീപിടുത്തമുണ്ടായത്. ഉടൻ തന്നെ സ്ഥലത്തെത്തിയ അടിയന്തര പ്രതികരണ സംഘാംഗങ്ങൾ തീ അണച്ചെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ഇൻഫർമേഷൻ ഓഫീസർ ഗ്യാനേന്ദ്ര ഭൂൽ പറഞ്ഞു. സംഭവത്തെത്തുടർന്ന്, വിമാനം റൺവേയിൽ തന്നെ നിർത്തിയതിനാൽ മറ്റ് വിമാനങ്ങൾക്ക് ലാന്&zwj;റ് ചെയ്യാൻ കഴിഞ്ഞില്ല. ഇത് വിമാനത്താവളത്തിന്&zwj;റെ പ്രവർത്തനങ്ങളെ താത്ക്കാലികമായി ബാധിച്ചു. ദില്ലിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം AI215, ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം G9 536 എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾ ഇതോടെ വൈകിയെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-turkish-airlines-plane-catches-fire-after-taking-off-from-nepal-articleshow-gphwdoa"/>
        </item>
        <item>
            <title><![CDATA[ലണ്ടന്‍റെ ഉറക്കം കെടുത്തി, വഴിതെറ്റി ഇടുങ്ങിയ തെരുവിൽ കുടുങ്ങുന്ന 'ഗൂഗിൾ' കാറുകൾ]]></title>
            <link>https://www.asianetnews.com/video-cafe-magazine/google-cars-getting-lost-and-stuck-in-narrow-streets-are-keeping-londoners-awake-articleshow-mdfw700</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/google-cars-getting-lost-and-stuck-in-narrow-streets-are-keeping-londoners-awake-articleshow-mdfw700</guid>
            <pubDate>Tue, 12 May 2026 12:06:47 +0530</pubDate>
            <description><![CDATA[ഗൂഗിളിന്റെ വെയ്&zwnj;മോ സെൽഫ് ഡ്രൈവിംഗ് കാറുകൾ ലണ്ടനിലെ ഒരു ഇടുങ്ങിയ തെരുവിൽ വഴിതെറ്റി കുടുങ്ങുന്നത് പതിവായിരിക്കുന്നു. തിരിയാൻ കഴിയാതെ റിവേഴ്സ് എടുക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചത്തിലുള്ള അലാറം ശബ്ദം പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പരാതികളെ തുടർന്ന് കമ്പനി ഈ റൂട്ടിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdec7ax0smy4hzmbraefhs1,imgname-self-driving-google-cars-1778567748957.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കത്തിന് മുന്നിൽ അത്ഭുതമായി അവതരിപ്പിച്ച സെൽഫ് ഡ്രൈവിംഗ് കാറുകൾ ഇപ്പോൾ ലണ്ടനിലെ ജനവാസ മേഖലയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഗൂഗിളിന്&zwj;റെ മാതൃകമ്പനിയായ ആൽഫബെറ്റിന്&zwj;റെ ഉടമസ്ഥതയിലുള്ള 'വെയ്&zwnj;മോ' (Waymo) കാറുകളാണ് വഴിതെറ്റി ഇടുങ്ങിയ തെരുവിൽ കുടുങ്ങി നാട്ടുകാരെ വട്ടംചുറ്റിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'ഹൈടെക്' വില്ലന്മാർ&lt;/strong&gt;&lt;/h2&gt;&lt;p&gt;കിഴക്കൻ ലണ്ടനിലെ ഷോർഡിച്ച് മേഖലയിലുള്ള എൽഡർ സ്ട്രീറ്റിലാണ് ഈ 'ഹൈടെക്' വില്ലന്മാർ സർവത്ര കുഴപ്പങ്ങളുമുണ്ടാക്കുന്നത്. ഒരു വശം അടഞ്ഞ ഈ തെരുവിൽ (Cul-de-sac) പ്രവേശിക്കുന്ന വെയ്&zwnj;മോ കാറുകൾക്ക് തടസം കാരണം മുന്നോട്ട് പോകാൻ കഴിയാതെ വരുന്നു. വഴി അവസാനിക്കുന്നുവെന്ന ബോർഡുകൾ വകവെക്കാതെ തെരുവിന് ഉള്ളിലേക്ക് കയറുന്ന വാഹനങ്ങൾ പിന്നീട് പുറകോട്ട് എടുക്കാൻ (Reverse) ശ്രമിക്കുമ്പോഴാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇടുങ്ങിയ തെരുവിൽ കുടുങ്ങുന്ന കാറുകൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;തെരുവ് വളരെ ഇടുങ്ങിയതായതിനാൽ കാറുകൾക്ക് അവിടെ നിന്ന് തിരിക്കാൻ സാധിക്കില്ല. ഇതോടെ കിലോമീറ്ററുകളോളം വാഹനം റിവേഴ്സ് എടുക്കേണ്ടി വരുന്നു. ഈ സമയത്ത് കാറിൽ നിന്ന് പുറപ്പെടുന്ന അതിശക്തമായ സൈറൺ പോലുള്ള അലാറം പരിസരവാസികളുടെ ഉറക്കം കെടുത്തുകയാണ്. പലപ്പോഴും പുലർച്ചെ നാല് മണിക്കും മറ്റും മുഴങ്ങുന്ന ഈ ശബ്ദം കുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;'സോറി, എന്&zwj;റെ ആദ്യ ദിവസം'&lt;/strong&gt;&lt;/h3&gt;&lt;p&gt;ബ്രിട്ടീഷ് നിയമമനുസരിച്ച്, പരീക്ഷണ ഓട്ടത്തിനിടെ ഡ്രൈവർ സീറ്റിൽ ഒരാൾ ഇരിക്കണം. ശബ്ദ ശല്യം സഹിക്കാതെ പ്രദേശവാസിയായ ജെന്നി ബ്ലാക്ക് എന്ന സ്ത്രീ ഇതിലൊരു ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു. കാർ സ്വയം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ പഠിക്കാനാണ് താൻ ഇരിക്കുന്നതെന്നും, ഇന്ന് തന്&zwj;റെ 'ആദ്യ ദിവസമാണ്' എന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണം. പ്രദേശവാസിയായ ക്രിസ് ലോയ്ഡ് ഉൾപ്പെടെയുള്ളവർ വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നതിന്&zwj;റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കാറിലെ സെൻസറുകൾക്ക് മുന്നിലുള്ള തടസ്സം തിരിച്ചറിയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നാണ് പ്രദേശവാസികളുടെ ചോദ്യം.&lt;/p&gt;&lt;h3&gt;&lt;strong&gt;താത്കാലികമായി നിർത്തിയെന്ന് കമ്പനി&lt;/strong&gt;&lt;/h3&gt;&lt;p&gt;സംഭവം വിവാദമായതോടെ വെയ്&zwnj;മോ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ലണ്ടനിലെ റോഡുകളിൽ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന്&zwj;റെ ഭാഗമായാണ് വാഹനങ്ങൾ ഓടിക്കുന്നതെന്നും, പരാതി ഉയർന്ന സാഹചര്യത്തിൽ എൽഡർ സ്ട്രീറ്റിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചെന്നും കമ്പനി അറിയിച്ചു. വരും മാസങ്ങളിൽ ബ്രിട്ടനിൽ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങാനിരിക്കെയുണ്ടായ ഈ സാങ്കേതിക തകരാർ കമ്പനിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/google-cars-getting-lost-and-stuck-in-narrow-streets-are-keeping-londoners-awake-articleshow-mdfw700"/>
        </item>
        <item>
            <title><![CDATA[വേറെ ആളെ നോക്കണം, ഈ തലമുറയെ അതിന് കിട്ടില്ല; പരസ്യമായി അപമാനിച്ച് ബോസ്, ജോലി രാജിവെച്ച് 26 -കാരി]]></title>
            <link>https://www.asianetnews.com/video-cafe-magazine/requesting-overtime-pay-26-year-old-resigned-after-boss-shouts-at-her-publicly-articleshow-nd8x6iv</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/requesting-overtime-pay-26-year-old-resigned-after-boss-shouts-at-her-publicly-articleshow-nd8x6iv</guid>
            <pubDate>Wed, 13 May 2026 12:16:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഓവർടൈം പേ ചോദിച്ചതിന് ബോസിന്&zwj;റെ വക പരസ്യമായി അപമാനം. പിന്നാലെ, ജോലി രാജിവെച്ച് 26 -കാരി. ആത്മാഭിമാനം പണയപ്പെടുത്തി ജോലി ചെയ്യാൻ പുതുതലമുറ തയ്യാറല്ലെന്നാണ് ധ്രുപദി എന്ന യുവതി പറയുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krg1asc0k31vmzykpkr3mz3a,imgname-new-project---2026-05-13t121147.546-1778654733696.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജോലിസ്ഥലങ്ങളിൽ വച്ച് കാലങ്ങളോളം എല്ലാതരം ചൂഷണങ്ങളും അനുഭവിക്കേണ്ടി വരുന്ന അനേകം പേരുണ്ട്. ജോലി നഷ്ടപ്പെടുമോ, നഷ്ടപ്പെട്ടാൽ ജീവിക്കാൻ എന്ത് ചെയ്യും, മറ്റൊരു ജോലി കിട്ടിയില്ലെങ്കിലോ തുടങ്ങിയ ആശങ്കകളാണ് പലരേയും ഈ അപമാനങ്ങളും ചൂഷണങ്ങളും സഹിക്കാൻ നിർബന്ധിതരാക്കുന്നത്. എന്നാൽ, ഇന്ന് പലരും ഇതിനെതിരെ പ്രതികരിക്കുന്നുണ്ട്. പ്രത്യേകിച്ചും പുതുതലമുറയിലുള്ളവർ. അതിനുവേണ്ടി ആ ജോലി ഉപേക്ഷിച്ച് പോകാനും പുതുവഴികൾ തേടാനും പലർക്കും മടിയില്ല. അതുപോലെ, ഒരു 26 -കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ സ്വദേശിനിയായ ധ്രുപദി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ മ്യൂസിക് എഡ്-ടെക് കമ്പനിയിലെ വോക്കൽ കോച്ചായിരുന്നു. തന്റെ മേലധികാരി മറ്റുള്ളവരുടെ മുന്നിൽ വെച്ച് തന്നെ ആക്ഷേപിച്ചതിനെ തുടർന്ന് അവൾ ജോലി രാജിവെക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ് ധ്രുപദി. തന്റെ ജോലി സമയത്തിന് പുറമെ ജോലി ചെയ്ത ഓവർ ടൈമിന് അർഹതപ്പെട്ട കൂലി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നമായത്. ബോസ് വളരെ മോശമായിട്ടാണ് ധ്രുപദിയോട് പ്രതികരിച്ചത്. 'ഇവിടെ എല്ലാവരും എന്റെ നിയമങ്ങളും നിബന്ധനകളും അനുസരിക്കേണ്ടി വരകും. നിങ്ങൾക്ക് അത് ഇഷ്ടപ്പെടുന്നില്ലായെങ്കിൽ നാളെത്തന്നെ ഇവിടെനിന്ന് പോകാം. അതെനിക്കൊരു പ്രശ്നമല്ല' എന്നാണ് ധ്രുപദിയുടെ ബോസ് പറഞ്ഞത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by VYLA | Dhrupadi (@vyla.world)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പിന്നാലെ, ധ്രുപദി മാന്യമായ രീതിയിൽ ഈ വിഷയം കമ്പനിയുടെ അകത്ത് തന്നെ ഉന്നയിക്കുകയും തന്റെ പരാതിയിൽ ഔദ്യോഗികമായി ഒരു ക്ഷമാപണം വേണ്ടതുണ്ട് എന്ന് പറയുകയും ചെയ്തു. എന്നാൽ, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായില്ല. പിന്നാലെ, ധ്രുപദി തന്റെ രാജി സമർപ്പിക്കുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ധ്രുപദി ഈ അനുഭവം പങ്കുവെച്ചത്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ താൻ തയ്യാറായിരുന്നു, എന്നാൽ, തന്റെ അന്തസ്സ് പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു ജോലിക്കും തന്നെ കിട്ടില്ല എന്നാണ് അവൾ പറയുന്നത്. ഇന്നത്തെ തലമുറ അതിന് തയ്യാറല്ലെന്നും ഇവിടെ ഒരു മാറ്റം വേണ്ടതുണ്ട് എന്നും അവൾ പറയുന്നു. ധ്രുപദിയെ അഭിനന്ദിച്ചുകൊണ്ടാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/requesting-overtime-pay-26-year-old-resigned-after-boss-shouts-at-her-publicly-articleshow-nd8x6iv"/>
        </item>
        <item>
            <title><![CDATA[ഷാവോയുടെ സ്നേഹക്കട; രക്താർബുദം ബാധിച്ച മൂന്ന് വയസുകാരന് സ്റ്റെം സെൽ ദാനം ചെയ്യാൻ ഒരാഴ്ച കടയടച്ചു, തിരിച്ചെത്തിയപ്പോൾ കടയിൽ തിരക്കോട് തിരക്ക്!]]></title>
            <link>https://www.asianetnews.com/video-cafe-magazine/barbecue-shop-owner-returns-home-to-give-life-to-a-strangers-baby-articleshow-qe0cqv4</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/barbecue-shop-owner-returns-home-to-give-life-to-a-strangers-baby-articleshow-qe0cqv4</guid>
            <pubDate>Tue, 12 May 2026 15:39:05 +0530</pubDate>
            <description><![CDATA[രക്താർബുദം ബാധിച്ച മൂന്ന് വയസ്സുകാരന് സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി ചൈനീസ് ബാർബിക്യൂ കടയുടമയായ ഷാവോ സാൻഹു തന്&zwj;റെ ബിസിനസ്സ് താൽക്കാലികമായി നിർത്തിവെച്ചു. ഈ സൽപ്രവൃത്തിക്ക് ശേഷം കട വീണ്ടും തുറന്നപ്പോൾ, അദ്ദേഹത്തെ തേടിയെത്തിയത് അഭൂതപൂർവമായ ജനപിന്തുണയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdth9k2rz08s7gpnc404t6t,imgname-barbecue-stall-1778580498018.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മ&lt;/strong&gt;നുഷ്യത്വത്തിന്&zwj;റെ ഹൃദയസ്പർശിയായ ഒരു വാർത്തയാണ് ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്ന് പുറത്തുവരുന്നത്. രക്താർബുദം ബാധിച്ച മൂന്ന് വയസ്സുകാരന് സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി സ്വന്തം ബിസിനസ്സ് താൽക്കാലികമായി ഉപേക്ഷിച്ച ബാർബിക്യൂ കടയുടമ ഷാവോ സാൻഹു ആണ് ഇപ്പോൾ ചൈനീസ് സമൂഹ മാധ്യമങ്ങളിലെ താരം.&lt;/p&gt;&lt;h2&gt;&lt;strong&gt;'കുടുംബപരമായ ആവശ്യങ്ങൾക്ക്'&lt;/strong&gt;&lt;/h2&gt;&lt;p&gt;ഏപ്രിൽ 18 -നാണ് 33 -കാരനായ ഷാവോ തന്&zwj;റെ കടയുടെ മുന്നിൽ &quot;കുടുംബപരമായ ആവശ്യങ്ങൾക്കായി ഒരാഴ്ചത്തേക്ക് അടച്ചിടുന്നു&quot; എന്ന ബോർഡ് തൂക്കിയത്. എന്നാൽ, താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കൊച്ചുകുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. മജ്ജ മാറ്റിവെക്കൽ പ്രക്രിയയുടെ ഭാഗമായി സ്റ്റെം സെൽ ദാനം ചെയ്യാൻ ഷാവോ തെരഞ്ഞെടുത്തത് തന്&zwj;റെ ഉപജീവനത്തേക്കാൾ വലുത് ഒരു കുഞ്ഞിന്&zwj;റെ ജീവനാണെന്ന ഉറച്ച തീരുമാനമായിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;വൻ സാമ്പത്തിക നഷ്ടം, പക്ഷേ...&lt;/strong&gt;&lt;/h3&gt;&lt;p&gt;കട അടച്ചിട്ട ദിവസങ്ങളിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ജീവനക്കാർക്കുള്ള ശമ്പളവും വാടകയും ഉൾപ്പെടെ ഏകദേശം 2.3 ലക്ഷത്തോളം രൂപ (20,000 യുവാൻ) നഷ്ടമായെങ്കിലും അതൊന്നും അദ്ദേഹം കണക്കിലെടുത്തില്ല. ഏപ്രിൽ 27 -ന് ഹെഫീ നഗരത്തിലെ ആശുപത്രിയിൽ വെച്ച് അദ്ദേഹം വിജയകരമായി സ്റ്റെം സെൽ ദാനം ചെയ്തു. വിശ്രമത്തിന് ശേഷം മെയ് ഒന്നിന് കട വീണ്ടും തുറന്ന ഷാവോയെ കാത്തിരുന്നത് വലിയൊരു ജനക്കൂട്ടമായിരുന്നു. അദ്ദേഹത്തിന്&zwj;റെ ഈ സൽപ്രവൃത്തിയെക്കുറിച്ച് വാർത്തകൾ അറിഞ്ഞ 60 -ഓളം ആളുകളാണ് ഒരേസമയം ഭക്ഷണം കഴിക്കാൻ വരിനിന്നത്. പലരും അയൽ പ്രവിശ്യകളിൽ നിന്ന് മണിക്കൂറുകളോളം യാത്ര ചെയ്താണ് ഷാവോയുടെ കൈപ്പുണ്യം നുകരാൻ എത്തിയതെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;നന്ദി, ഷാവോ നന്ദി&lt;/strong&gt;&lt;/h3&gt;&lt;p&gt;തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്ന് ഒരാൾ ഏഴ് മണിക്കൂർ വിമാനത്തിലും കാറിലുമായി സഞ്ചരിച്ച് ഇവിടെയെത്തിയത് ഷാവോയെ നേരിട്ട് കണ്ട് നന്ദി അറിയിക്കാനായിരുന്നു. തിരക്ക് വർദ്ധിച്ചതോടെ പ്രദേശത്തെ ഹോട്ടൽ അസോസിയേഷൻ ഷാവോയ്ക്ക് സഹായവുമായി എത്തി. പാചകക്കാരെയും വിളമ്പുകാരെയും അവർ തന്നെ സൗജന്യമായി വിട്ടുനൽകി. അയൽക്കാർക്ക് തിരക്ക് മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ തന്&zwj;റെ തട്ടുകട ഉടൻ തന്നെ ഒരു വലിയ ഷോപ്പിലേക്ക് മാറ്റാൻ ഷാവോ തീരുമാനിച്ചിരിക്കുകയാണ്. ഒരു കൊച്ചുകുഞ്ഞിന് ജീവന്&zwj;റെ തണലേകിയ ഷാവോയ്ക്ക് ഇപ്പോൾ സ്നേഹം കൊണ്ട് നന്ദി പറയുകയാണ് അദ്ദേഹത്തിന്&zwj;റെ നാട്ടുകാർ.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/barbecue-shop-owner-returns-home-to-give-life-to-a-strangers-baby-articleshow-qe0cqv4"/>
        </item>
        <item>
            <title><![CDATA['സീറോ സിവിക് സെൻസ്'; ട്രെയിനിൽ നൃത്തം ചെയ്ത് സ്ത്രീകൾ, വീഡിയോയുമായി യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/zero-civic-sense-co-passengers-dance-near-seat-in-rjadhani-woman-shares-video-articleshow-r25qews</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/zero-civic-sense-co-passengers-dance-near-seat-in-rjadhani-woman-shares-video-articleshow-r25qews</guid>
            <pubDate>Mon, 11 May 2026 22:43:56 +0530</pubDate>
            <description><![CDATA[&lt;p&gt;രാജധാനി എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ അനുഭവം വെളിപ്പെടുത്തി യുവതി. സീറ്റുകള്&zwj;ക്കിടയില്&zwj; നൃത്തം ചെയ്ത സ്ത്രീകളെ കുറിച്ചാണ് യുവതി പറയുന്നത്. &lsquo;സീറോ സിവിക് സെന്&zwj;സ്&rsquo; എന്നും യുവതി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krbxcr4pj9n4q5jcervfpmmc,imgname-new-project---2026-05-11t214813.078-1778516385942.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'സീറോ സിവിക് സെൻസ്' ഇത് നമ്മൾ സ്ഥിരം കേൾക്കാറുള്ളതാണ്. യാതൊരു പൗരബോധവുമില്ലാതെ പെരുമാറുന്ന ആളുകളെ കുറിച്ച് പലരും ഇങ്ങനെ പറയാറുണ്ട്. ഇപ്പോഴിതാ ട്രെയിനിൽ നിന്നും അതുപോലൊരു അനുഭവമുണ്ടായതിനെ കുറിച്ച് വീഡിയോ പങ്കുവച്ചിരിക്കയാണ് ഒരു യുവതി. പ്രീമിയം ട്രെയിനായ രാജധാനി എക്സ്പ്രസ്സിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഒരുകൂട്ടം സ്ത്രീകൾ നൃത്തം ചെയ്തതിനെ കുറിച്ചാണ് യുവതി വിവരിക്കുന്നത്.&lt;/p&gt;&lt;p&gt;സുദീപ്ത ദേബ് എന്ന യുവതിയാണ് തന്റെ അനുഭവം വീഡിയോ സഹിതം പങ്കുവെച്ചത്. തന്റെ ആദ്യത്തെ രാജധാനി യാത്ര ഇത്രയും മോശമാകുമെന്ന് കരുതിയില്ലെന്ന് സുദീപ്ത പറയുന്നു. സുദീപ്ത തന്റെ സീറ്റിലിരിക്കുമ്പോൾ പിന്നിലെ സീറ്റുകളിലുണ്ടായിരുന്ന ഒരു സംഘം സ്ത്രീകൾ എഴുന്നേറ്റു നിന്ന് നൃത്തം ചെയ്യാൻ തുടങ്ങുകയായിരുന്നു. പിന്നീട് ഇവർ സീറ്റുകൾക്കിടയിലുള്ള സ്ഥലത്തേക്ക് ഇറങ്ങുകയും സുദീപ്തയുടെ സീറ്റിന് തൊട്ടടുത്ത് നിന്ന് നൃത്തം തുടരുകയും ചെയ്തു.&lt;/p&gt;&lt;p&gt;യാത്രക്കാരുടെ ഈ പെരുമാറ്റത്തിൽ അസ്വസ്ഥയായ സുദീപ്ത, 'സീറോ സിവിക് സെൻസ്' എന്നാണ് വീഡിയോയിൽ പ്രതികരിച്ചത്. 'പൊതു ട്രെയിൻ സ്വകാര്യ സ്വത്താണെന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം' എന്ന് വീഡിയോയിലെ കുറിപ്പിൽ സുദീപ്ത പറയുന്നു. വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഭൂരിഭാഗം ആളുകളും സുദീപ്തയെ പിന്തുണച്ചാണ് രംഗത്തെത്തിയത്. ട്രെയിനുകൾ പൊതു ഇടങ്ങളാണെന്നും അല്ലാതെ സ്വന്തം സ്ഥലം പോലെ ഉപയോഗിക്കരുതെന്നും പലരും അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Sudipta Deb (@sudiptadeb_05)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വലിയ തുക നൽകി പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് സമാധാനം ആഗ്രഹിച്ചാണെന്നും, ഇത്തരം പ്രവൃത്തികൾ മറ്റുള്ളവരുടെ സ്വകാര്യതയെയും വിശ്രമത്തെയും ബാധിക്കുമെന്നും മറ്റ് പലരും അഭിപ്രായപ്പെട്ടു. അതേസമയം, ആ സ്ത്രീകൾ യാത്ര ഒരല്പം ആഘോഷമാക്കിയതിൽ തെറ്റുണ്ടോ എന്ന് ചോദിച്ചവരുമുണ്ട്. എങ്കിലും, പൊതുസ്ഥലത്തായിരിക്കുമ്പോൾ മറ്റുള്ളവരെ കൂടി പരി​ഗണിക്കേണ്ടതുണ്ട് എന്നാണ് പലരും പ്രതികരിച്ചത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/zero-civic-sense-co-passengers-dance-near-seat-in-rjadhani-woman-shares-video-articleshow-r25qews"/>
        </item>
        <item>
            <title><![CDATA[കുടിക്കാനായി വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വന്ന തംസ് അപ്പ് കുപ്പിക്കുള്ളിൽ 'ചത്ത പല്ലി'; വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-dead-lizard-found-inside-a-thumbs-up-bottle-taken-for-a-drink-articleshow-tixc94s</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-dead-lizard-found-inside-a-thumbs-up-bottle-taken-for-a-drink-articleshow-tixc94s</guid>
            <pubDate>Tue, 12 May 2026 13:42:17 +0530</pubDate>
            <description><![CDATA[സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, അടച്ച തംസ് അപ്പ് കുപ്പിക്കുള്ളിൽ ചത്ത പല്ലിയെ കാണിക്കുന്നു. സംഭവത്തിന്&zwj;റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കുപ്പി തുറക്കുമ്പോൾ ഗ്യാസ് ഇല്ലാത്തത് പോലുള്ള കാരണങ്ങളാൽ വീഡിയോ വ്യാജമാണോ എന്നതിനെക്കുറിച്ച് നെറ്റിസൺസ്ക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krdkwn34dvn4bbqkcmbrmwav,imgname-dead-lizard-found-inside-a-thumbs-up-bottle-1778573530211.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മാ&lt;/strong&gt;യം കലർന്ന ഭക്ഷണ സാധാനങ്ങളുടെ വില്പന ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ടൂത്ത് പേസ്റ്റ് മുതൽ പച്ചക്കറികൾ വരെ മായം കലർത്തി വില്പന നടക്കി കൊള്ള ലാഭം കൊയ്യുന്നവർ ഒരു ഭാഗത്ത്. ഇത്തരം ഹാനീകരമായ ഭക്ഷണങ്ങൾ കഴിച്ച് രോഗാതുരമാകുന്ന തലമുറ മറുഭാഗത്ത്. ഉത്തരേന്ത്യയിൽ നിന്നും ഓരോ ദിവസവും ഓരോ മായം കലർത്തൽ വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിനിടെയാണ് മറ്റൊരു ഞെട്ടിക്കുന്ന വീഡിയോ കൂടി പങ്കുവയ്ക്കപ്പെട്ടത്. കുടിക്കാനായി വാങ്ങിയ തംസ് അപ്പ് കുപ്പിക്കുള്ളിൽ ചത്ത് അലി&zwnj;ഞ്ഞ് തുടങ്ങിയ ഒരു പല്ലി!&lt;/p&gt;&lt;h2&gt;&lt;strong&gt;അടച്ച കുപ്പിക്കുള്ളിൽ ചത്ത പല്ലി&lt;/strong&gt;&lt;/h2&gt;&lt;p&gt;സംഭവത്തിന്&zwj;റെ സ്ഥലവും ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീഡിയോയിൽ ഒരു തംസ് അപ്പ് കുപ്പി തുറന്ന് പാത്രത്തിലേക്ക് ഒഴിക്കുമ്പോൾ, കറുത്ത ദ്രാവകത്തിനുള്ളിൽ അലി&zwnj;ഞ്ഞ് തുടങ്ങിയ ഒരു പല്ലിയുടെ അവശിഷ്ടം കാണാം. &quot;ഒരു മനുഷ്യൻ തംസ് അപ്പിന്&zwj;റെ ഒരു ചെറിയ കുപ്പി വാങ്ങി, തുറക്കുന്നതിന് മുമ്പ് അതിനുള്ളിൽ എന്തോ അസാധാരണമായി ശ്രദ്ധിച്ചു. അത് പൊട്ടിച്ച് ഒഴിച്ചപ്പോൾ, അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, ഒരു ചത്ത പല്ലിയെ അതിനുള്ളിൽ കണ്ടെത്തി.' വീഡിയോ പങ്കുവെച്ചു കൊണ്ട് ജെഎൻയു സ്റ്റുഡന്&zwj;റ് എന്ന എക്സ് അക്കൗണ്ടിൽ കുറിച്ചു. എന്നാൽ, സംഭവം എപ്പോൾ എവിടെ വച്ച് നടന്നുവെന്ന വിവരങ്ങളൊന്നും കുറിപ്പിലില്ല. വീഡിയോ വൈറലായെങ്കിലും കമ്പനി ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും ഫ്രീ പ്രസ് ജേർണൽ റിപ്പോര്&zwj;ട്ട് ചെയ്യുന്നു. കമ്പനിക്കോ ഭക്ഷ്യ സുരക്ഷാ അധികാരികൾക്കോ ​​ഉപഭോക്താവ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോയെന്നും വ്യക്തമല്ല,&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A man bought a small bottle of Thums Up and noticed something unusual inside it before opening.When it was poured out, a dead lizard was found inside, shocking everyone present. pic.twitter.com/t1LU4oFxbT&lt;/p&gt;&lt;p&gt;&mdash; JNU Students (@StudentsJnu) May 11, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;വ്യാജമെന്ന് നെറ്റിസെൺസ്&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം വീഡിയോയ്ക്ക് എതിരെയും അനുകൂലിച്ചും നിരവധി പേ&zwj;ർ രംഗത്തെത്തി. ഇതൊരു അസാധാരണമായ സാഹചര്യമല്ലെന്നും. സോഫ്റ്റ് ഡ്രിങ്ക് കുപ്പികളിൽ നിന്നും പല തവണ പല്ലിയെ പോലുളള ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നുമായിരുന്നു ഒരു കാഴ്ചക്കാരൻറെ കുറിപ്പ്. അതേസമയം വീഡിയോ വ്യാജമായി നിർമ്മിക്കപ്പെട്ടതാണെന്ന് മറ്റ് ചിലരെഴുതി. കുപ്പി കണ്ടാൽ ഫ്രിഡ്ജിൽ നിന്നും എടുത്തതായി തോന്നുമെന്നും. എന്നാൽ അത് തുറക്കുമ്പോൾ ശക്തമായ ഗ്യാസ് പുറത്തേക്ക് വരുന്നില്ല. മാത്രമല്ല, കുപ്പിയിൽ നിന്നും പാനീയം പാത്രത്തിലേക്ക് ഒഴിക്കുമ്പോഴും പതയോ നുരയോ ഇല്ല. ഇത് ശാസ്ത്രീയമായി തെറ്റാണ്. ഇത്തരം സോഫ്റ്റ് ഡ്രിങ്കുകൾ തുറക്കുമ്പോൾ എപ്പോഴും നുരയും പതയും വരും. എന്നാൽ ഇവിടെ അത് സംഭവിക്കുന്നില്ല. അതായത്, കുപ്പി നേരത്തെ തുറക്കപ്പെട്ടു. പിന്നീട് അതിൽ കൃത്രിമത്വം കാണിച്ചു. പിന്നെ ചിത്രീകരിച്ചു വെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-dead-lizard-found-inside-a-thumbs-up-bottle-taken-for-a-drink-articleshow-tixc94s"/>
        </item>
        <item>
            <title><![CDATA['പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ഒന്ന് കാലെടുത്ത് വച്ചാൽ മതി'; പാക് യുവതിയുടെ വീഡിയോ, പിന്നാലെ വിമ‍ർശനം]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-pakistani-woman-says-just-one-step-is-enough-to-cross-from-pakistan-to-india-articleshow-ulnguaa</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-pakistani-woman-says-just-one-step-is-enough-to-cross-from-pakistan-to-india-articleshow-ulnguaa</guid>
            <pubDate>Mon, 11 May 2026 10:35:01 +0530</pubDate>
            <description><![CDATA[പാക് ഉള്ളടക്ക സൃഷ്ടാവായ സന ഖാദിർ യാതൊരു സുരക്ഷയുമില്ലാതെ ഇന്ത്യയിലേക്ക് കടന്നുവെന്ന അവകാശവാദമുന്നയിച്ച വീഡിയോ വൈറലായി. എന്നാൽ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവർ പാകിസ്ഥാനിൽ തന്നെയാണെന്ന് തെളിഞ്ഞതോടെ യുവതിക്കെതിരെ രൂക്ഷ വിമർശനമുയർന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krapfnxhn37fgpmjqndt44ex,imgname-sana-qadir-1778475587505.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;പാ&lt;/strong&gt;കിസ്ഥാനിലെ കസൂറിലെ ഗന്ധ സിംഗ് ബോർഡറിന് സമീപത്ത് വച്ച് ഇന്ത്യയിലേക്ക് യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ നടന്ന് കയറിയെന്ന് അവകാശപ്പെട്ട് പാക് ഉള്ളടക്ക സൃഷ്ടാവും അന്വേഷണാത്മക പത്രപ്രവർത്തകനുമായ സന ഖാദിർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലായി. ഇന്ത്യൻ സമൂഹ മാധ്യമ ഉപയോക്താക്കളിൽ വലിയ ആശങ്ക ഉണ്ടാക്കിയ വീഡിയോയ്ക്ക് രൂക്ഷ വിമർശനം. അതേസമയം അവർ പാകിസ്ഥാന്&zwj;റെ അതിർത്തിക്ക് ഉള്ളിൽ തന്നെയാണെന്നും അതിർത്തിയിൽ നിന്നും ഏറെ ദൂരെയാണെന്നും ആരോപിച്ച് ചിലർ രംഗത്തെത്തി. തെറ്റായ വിവരങ്ങളാണ് സന ഖാദിർ അവകാശപ്പെടുന്നതെന്ന കുറപ്പുകൾ വന്നതോടെ യുവതിക്കെതിരെ രൂക്ഷ വിമർശനമുയർന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്ത്യയിലേക്ക് കടക്കാൻ കാലെടുത്ത് വച്ചാൽ മതി&lt;/strong&gt;&lt;/h2&gt;&lt;p&gt;സന ഖാദിർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, കസൂർ അതിർത്തിക്കടുത്തുള്ള പ്രദേശം അവർ കാണിക്കുന്നത് കാണാം. രണ്ട് രാജ്യങ്ങളുടെയും അതിർത്തിയിൽ നിൽക്കുകയാണെന്നും ഇന്ത്യാ- പാക് അതിർത്തി ഏതാനും മുളകളും ഒരു തുണി ചരടും കൊണ്ട് 'സുരക്ഷിത'മാണെന്നും അവർ അവകാശപ്പെട്ടു. പിന്നീട്, ഇന്ത്യയിലാണെന്ന് അവകാശപ്പെട്ട് ഒരു നിർമ്മാണ സ്ഥലത്തേക്ക് അവർ വിരൽ ചൂണ്ടുന്നതും കാണാം. ഇന്ത്യ ഇപ്പോഴും പ്രദേശത്ത് വികസനം തുടരുകയാണെന്നും അതേസമയം പാകിസ്ഥാൻ വളരെയധികം വികസിതമാണെന്നും അവർ അവകാശപ്പെട്ടു. പിന്നാലെ താൽക്കാലിക അതിർത്തി കടന്ന് നിർമ്മാണ മേഖലയിലേക്ക് അവർ പ്രവേശിക്കുന്നു. ഒപ്പം താൻ ഇന്ത്യയിലേക്ക് കാലെടുത്ത് വയ്ക്കുകയാണെന്നും അവർ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by I&rsquo;m_sanaqadirofficial (@sana_qadir_official)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;സന പാകിസ്ഥാനിൽ തന്നെ&lt;/strong&gt;&lt;/h3&gt;&lt;p&gt;സന ഖാദിറിന്&zwj;റെ വീഡിയോ വൈറലായതിന് പിന്നാലെ അതിർത്തി കടക്കാൻ ഇത്രയും എളുപ്പമാണോയെന്ന് ചോദിച്ച് കൊണ്ട് നിരവധി ഇന്ത്യക്കാർ ഇന്ത്യൻ സൈന്യത്തെ ടാഗ് ചെയ്ക് വീഡിയോകൾ പങ്കുവച്ചു. എന്നാൽ, മറ്റ് ചിലർ ഗൂഗിൾ മാപ്പിന്&zwj;റെ സഹായത്തോടെ സന നിന്നിരുന്നത് കസൂർ അതിർത്തിയിൽ പാകിസ്ഥാന്&zwj;റെ പ്രദേശത്താണെന്നും അതിർത്തി ചെക് പോസ്റ്റിലെ ഇന്ത്യൻ പ്രദേശം ഏറെ വികസിതവും അതേസമയം പാക് പ്രദേശം ഇപ്പോഴും അവികസിതായി തുടരുകയാണെന്നും കുറിച്ചു. എന്നാൽ ഈ പ്രദേശത്ത് ഫെൻസിംഗുകളോ മറ്റ് മതിലുകളോ ഇല്ലെന്നും മറിച്ച് അതിർത്തി നിശ്ചയിച്ചിരിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും സൈന്യത്ത് സഞ്ചരിക്കാനായി റോഡുകൾ പോകുന്നുണ്ടെന്നും മറ്റ് ചിലരും ചൂണ്ടിക്കാട്ടി. വീഡിയോയിൽ പാക് അതിർത്തിയിലെ ഗേറ്റ് സനയുടെ പിന്നിൽ കാണാണെന്നും അതിനർത്ഥം അവർ പാകിസ്ഥാനിലാണ് നിൽക്കുന്നതെന്നും മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-pakistani-woman-says-just-one-step-is-enough-to-cross-from-pakistan-to-india-articleshow-ulnguaa"/>
        </item>
    </channel>
</rss>
